Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രളയ ശേഷം...

പ്രളയ ശേഷം കുവൈത്തിന് ശുദ്ധീകരണകാലം

text_fields
bookmark_border
പ്രളയ ശേഷം കുവൈത്തിന് ശുദ്ധീകരണകാലം
cancel

കുവൈത്ത് സിറ്റി: രാജ്യത്തെ വിറപ്പിച്ച വെള്ളപ്പൊക്കത്തിന് ശേഷം കുവൈത്തിനിത് സമഗ്ര ശുദ്ധീകരണ, പുനരുദ്ധാരണ കാലം. റോഡുകളിലും മരുഭൂമിയിലും കടലോരത്തും അടിഞ്ഞുകൂടിയ മാലിന്യം നീക്കുന്ന ചെയ്യുന്ന തീവ്രയത്നത്തിലാണ് അധികൃതർ. ചളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി ഡ്രെയിനേജ് സംവിധാനം പലയിടത്തും അടഞ്ഞുപോയത് വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടിയിരുന്നു. ഇത് ശരിയാക്കുന്നതിനാണ് പ്രധാന പരിഗണന നൽകുന്നത്.

ഇതിനൊപ്പം റോഡുകളിൽ താഴ്ന്നപ്രദേശത്ത് കെട്ടിക്കിടന്ന വെള്ളം വറ്റിക്കുന്ന പണി ഏതാണ്ട് പൂർത്തിയായി. വൈദ്യുതിസംവിധാനം പലയിടത്തും തകരാറിലായിരുന്നു. പ്രളയദിവസം പലയിടത്തും ഇരുട്ടിലായി. വൈദ്യുതി മന്ത്രാലത്തിെൻറ നേതൃത്വത്തിൽ അറ്റകുറ്റപ്പണി തുടരുകയാണ്. വ്യാഴാഴ്ച വരെയുള്ള മൂന്ന് ദിവസത്തിൽ 245 മില്ലിമീറ്റർ മഴയാണ് പെയ്തത്. 1997ലെ 64.1 മില്ലിമീറ്റർ എന്ന റെക്കോർഡ് ബഹുദൂരം പിന്നിലായി.

50 വർഷത്തിനിടെയുള്ള ഏറ്റവും വലിയ മഴ എന്നാണ് കാലാവസ്ഥാ വകുപ്പിെൻറ വിലയിരുത്തൽ. മുതിർന്നപൗരന്മാരും പറയുന്നത് തങ്ങളുടെ ഒാർമയിൽ ഇത്ര വലിയ മഴ കുവൈത്തിൽ ഉണ്ടായിട്ടില്ല എന്നാണ്. മുമ്പില്ലാത്ത വിധം കനത്ത മഴ പെയ്തിട്ടും ഗുരുതര അത്യാഹിതങ്ങളോ ആൾനാശമോ ഇല്ലാതെ കൈകാര്യം ചെയ്യാൻ കഴിഞ്ഞത് രാജ്യത്തെ പൊതുസംവിധാനങ്ങളുടെ കാര്യക്ഷമതയാണ് തെളിയിക്കുന്നതെന്ന് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു.

മുെമ്പങ്ങുമില്ലാത്ത സാഹചര്യങ്ങളെ രാജ്യം നേരിടുന്ന ഇൗ ഘട്ടത്തിൽ എല്ലാവരും ഒരുമയോടെ നിൽക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങൾ കണ്ട് തെറ്റിദ്ധരിക്കരുതെന്നും പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് പറഞ്ഞു. അസത്യപ്രചാരണം രക്ഷാപ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsClean up. massive Kuwait floods
News Summary - Clean up underway after massive Kuwait floods -gulf news
Next Story