റെയിൽ പദ്ധതിയുടെ തടസ്സങ്ങൾ നീക്കാൻ മന്ത്രിസഭ നിർദേശം
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി റെയിൽ പദ്ധതിയുടെ തടസ്സങ്ങൾ നീക്കാൻ കുവൈത്ത് മന്ത്രിസഭ റോഡ് ട്രാൻസ്പോർേട്ടഷൻ പബ്ലിക് അതോറിറ്റിക്ക് നിർദേശം നൽകി.
കുവൈത്തിെൻറ തെക്കൻ ഭാഗമായ നുവൈസീബ്–അൽഖഫ്ജി മുതൽ വടക്ക് മുബാറക് അൽ കബീർ–ബൂബ്യാൻ ദീപ് വരെയുള്ള ഭാഗമാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
റെയിൽ കടന്നുപോവുന്ന തോട്ടങ്ങളുടെ ഉടമസ്ഥർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
ഇതാണ് പ്രധാന തടസ്സം. ധനമന്ത്രാലയവുമായി ഏകോപനം നടത്തി ആവശ്യമായ നഷ്ടപരിഹാരം നൽകി സ്ഥലമെടുപ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം വെക്കുന്നത്. സീഫ് പാലസിൽ നടന്ന മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
ജി.സി.സി റെയിൽ പദ്ധതിയിൽ കുവൈത്തിലെ ഭാഗവുമായി ബന്ധപ്പെട്ട് കൺസൽട്ടൻസിയെ ചുമതലപ്പെടുത്തുന്നത് കഴിഞ്ഞ വർഷം ജൂലൈയിൽ തൽക്കാലം മാറ്റിവെച്ചിരുന്നു.
സ്ഥലമെടുപ്പ് ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കുന്നതുവരെ കൺസൽട്ടൻസിയെ നിയമിക്കരുതെന്ന് പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ് പ്രോജക്ട് അതോറിറ്റി റെയിൽവേ പദ്ധതിയുമായ ബന്ധപ്പെട്ട അതോറിറ്റിയോട് ആവശ്യപ്പെടുകയാണുണ്ടായത്.
റോഡ്സ് ആൻഡ് ട്രാൻസ്പോർേട്ടഷൻ അതോറിറ്റി നിർദിഷ്ട ജി.സി.സി റെയിൽവേ പദ്ധതിയുടെ കുവൈത്തിലെ നിർമാണ പ്രവർത്തനത്തിന് അന്താരാഷ്ട്ര ഉപദേശക കമ്പനിയെ നിയമിക്കാൻ താൽപര്യപ്പെട്ടിരുന്നു.
18 ദശലക്ഷം ദീനാർ ഇതിനായി അനുവദിക്കണമെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർേട്ടഷൻ അതോറിറ്റി ആവശ്യപ്പെട്ടു. എന്നാൽ, സ്ഥലമെടുപ്പ് ഉൾപ്പെടെ പ്രാഥമിക ഘട്ടം പൂർത്തികരിച്ചതിന് ശേഷം മതിയെന്ന് പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ് പ്രോജക്ട് അതോറിറ്റി നിർദേശം നൽകി.
കുവൈത്ത് സിറ്റിയെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായും തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്ന റെയിൽവേപാത, ഒപ്പം തന്നെ കുവൈത്തിനെ മറ്റ് ജി.സി.സി രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പദ്ധതി. പദ്ധതിയുടെ സാധ്യത പഠനം 2016ൽ സുപ്രീം കമ്മിറ്റി അംഗീകരിച്ചിരുന്നു.
രൂപകൽപനയുമായി ബന്ധപ്പെട്ട കൺസൽട്ടൻസിയാണ് കഴിഞ്ഞ വർഷം മാറ്റിവെച്ചത്. 511 കിലോമീറ്റർ നീളത്തിലാണ് റെയിൽവേ ലൈൻ നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.