'റെയ്നി നൈറ്റി'ന് ആശംസയുമായി വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ്
text_fieldsമനാമ: ബഹ്റൈൻ പാർലമെന്റ് അംഗവും മനുഷ്യാവകാശ സമിതി അധ്യക്ഷനുമായ അമ്മാർ അഹമ്മദ് അൽ ബന്നായിയുടെ രക്ഷാധികാരത്തിൽ മേയ് 27ന് 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'റെയ്നി നൈറ്റ്' സംഗീത പരിപാടിക്ക് ആശംസയുമായി വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ്പും. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കൊടുവിൽ ആശ്വാസ തീരമണഞ്ഞ ബഹ്റൈനുള്ള ഉപഹാരമായ സംഗീത നിശ പ്രവാസികൾക്കും ബിസിനസ് സമൂഹത്തിനും നവോന്മേഷം പകരുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.
ബഹ്റൈൻ സമൂഹത്തിന് പുതിയൊരു ഊർജ്ജവും ഉണർവും പ്രദാനം ചെയ്യാൻ റെയ്നി നൈറ്റ് വഴിയൊരുക്കുമെന്ന് വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ പറഞ്ഞു. കോവിഡ് കാലത്തെ മുരടിപ്പിൽനിന്ന് കരകയറി വരുന്ന ബിസിനസ് മേഖലക്ക് മാനസിക പിന്തുണ നൽകുന്ന ഈ പരിപാടി എന്തുകൊണ്ടും വേറിട്ട ഒരു അനുഭവമായിരിക്കും സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനിൽ കൺസ്ട്രഷ്കൻ, ഹോസ്പിറ്റാലിറ്റി, ആതുര സേവനം തുടങ്ങി വ്യത്യസ്ത മേഖലകളിലെ മുൻനിര സ്ഥാപനമാണ് വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ്.
ഗായകരായ സിതാര കൃഷ്ണ കുമാറും ഹരീഷ് ശിവരാമകൃഷ്ണനും മെന്റലിസ്റ്റ് ആദിയും ഒത്തുചേർന്നൊരുക്കുന്ന വിസ്മയ രാവിനെ പ്രവാസി സമൂഹം ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാം?
മനാമ: സംഗീതത്തിന്റെയും മെന്റലിസത്തിന്റെയും ഫ്യൂഷനൊരുക്കി 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'റെയ്നി നൈറ്റ്' സംഗീത പരിപാടിയുടെ ടിക്കറ്റുകൾ ഓൺലൈനായും വാട്സ്ആപ് മുഖേനയും സ്വന്തമാക്കാം. www.wanasatime.com എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈനിൽ ടിക്കറ്റുകൾ ലഭിക്കുക.
Events എന്ന വിഭാഗത്തിൽ റെയ്നി നൈറ്റ് പരിപാടി തിരഞ്ഞെടുത്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇതിനു പുറമേ, 34619565 എന്ന വാട്സ് ആപ് നമ്പറിൽ ബന്ധപ്പെട്ടും ടിക്കറ്റുകൾ സ്വന്തമാക്കാം.
ഫാമിലി സോണിൽ നാല് പേർക്ക് 150 ദീനാറാണ് ടിക്കറ്റ് നിരക്ക്. രണ്ട് പേർക്ക് പ്രവേശനം ലഭിക്കുന്ന കപ്പ്ൾ സോണിൽ 75 ദീനാറും ഒരാൾക്കുവീതം പ്രവേശനമുള്ള ഡയമണ്ട് കാറ്റഗറിയിൽ 50 ദീനാറും ഗോൾഡ് കാറ്റഗറിയിൽ 25 ദീനാറുമാണ് ടിക്കറ്റ് നിരക്ക്. എല്ലാ പാക്കേജുകളും ഡിന്നർ ഉൾപ്പെടെയാണ്. കോൺവെക്സ് കോർപറേറ്റ് ഇവന്റ്സ് കമ്പനിയുടെ ബാനറിൽ മേയ് 27ന് ക്രൗൺ പ്ലാസയിൽ നടക്കുന്ന പരിപാടിയുടെ മുഖ്യപ്രായോജകർ ബഹ്റൈനിലെ പ്രമുഖ ടെലികോം കമ്പനിയായ സെയ്ൻ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.