സ്പുട്നിക് 5 വാക്സിന് 94.3 ശതമാനം ഫലപ്രാപ്തി
text_fieldsമനാമ: ബഹ്റൈനിൽ സ്പുട്നിക് 5 വാക്സിന് 94.3 ശതമാനം ഫലപ്രാപ്തിയെന്ന് പഠനം. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമനുസരിച്ച് 5000ത്തിലധികം പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (ആർ.ഡി.െഎ.എഫ്) അറിയിച്ചു.
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരിലാണ് ഇത്രയും ഫലപ്രാപ്തി കണ്ടെത്തിയത്. ഫെബ്രുവരി മുതൽ മേയ് ആദ്യം വരെയാണ് പഠനം നടത്തിയത്. സ്പുട്നിക് 5 വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം കോവിഡ് ബാധിതരായവരിൽ നിസ്സാരമായ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു.
മാത്രമല്ല, വാക്സിൻ അങ്ങേയറ്റം സുരക്ഷിതമാണെന്നും പഠനം സൂചിപ്പിക്കുന്നു. വാക്സിൻ സ്വീകരിച്ചവരിൽ കാര്യമായ പാർശ്വഫലങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സിനുമായി ബന്ധപ്പെട്ട് മരണമോ രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കുന്ന സംഭവങ്ങളോ ഉണ്ടായില്ല. കോവിഡ് വ്യാപനം തടയുന്നതിൽ വാക്സിൻ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ആർ.ഡി.െഎ.എഫ് സി.ഇ.ഒ കിരിൽ ദിമിത്രീവ് പറഞ്ഞു.
ബഹ്റൈനിലെ ഉപയോഗത്തിനിടയിൽ വാക്സിെൻറ ഉയർന്ന ഫലപ്രാപ്തിയും സുരക്ഷിതത്വവും വ്യക്തമായതാണെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ് പറഞ്ഞു. രാജ്യത്തിെൻറ വാക്സിനേഷൻ കാമ്പയിനിൽ സ്പുട്നിക് 5 വാക്സിന് പ്രധാന പങ്കാണുള്ളത്. യോഗ്യരായവരിൽ 81 ശതമാനം പേരും ഇതിനകം വാക്സിൻ സ്വീകരിച്ചതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.