Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമന്ത്രിസഭ യോഗം:...

മന്ത്രിസഭ യോഗം: ജ്വല്ലറി അറേബ്യ എക്സിബിഷന്‍ വ്യാപാര മുന്നേറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷ

text_fields
bookmark_border
മന്ത്രിസഭ യോഗം: ജ്വല്ലറി അറേബ്യ എക്സിബിഷന്‍ വ്യാപാര  മുന്നേറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷ
cancel
camera_alt???????????? ???????????? ??????????? ???????? ????????????????????? ????? ??????????? ?????? ?????????? ????? ??????

മനാമ: ചൊവ്വാഴ്ച ബഹ്റൈനിൽ ആരംഭിക്കുന്ന ജ്വല്ലറി അറേബ്യ എക്സിബിഷന്‍ സാമ്പത്തിക, വ്യാപാര മേഖലയില്‍ മുന്നേറ്റമുണ്ടാകുന്നതിന് കാരണമാകുമെന്ന് മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു.ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലാണ് യോഗം നടന്നത്. വ്യാപാര, ടൂറിസം മേഖലകളില്‍ മുന്നേറ്റം നടത്താന്‍ ഇത്തരം എക്സിബിഷനുകള്‍ വഴി സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ജ്വല്ലറി, ആഭരണ വ്യാപാരരംഗത്ത് പ്രസ്തുത എക്സിബിഷന്‍ ജി.സി.സി മേഖലയില്‍ തന്നെ ശ്രദ്ധേയമായ ഒന്നാണ്.

രാജ്യത്തെ ഏതെങ്കിലും സാമ്പത്തിക, വാണിജ്യ, വ്യവസായിക, ടൂറിസം പദ്ധതികളില്‍ നിക്ഷേപകനായ വിദേശ പൗരന് വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പില്‍ താമസാനുമതി നല്‍കുന്നതിനുള്ള അംഗീകാരത്തിൽ കൂടുതൽ ഇളവ് നൽകാനും യോഗം അനുമതി നല്‍കി. നിലവില്‍ ഒരു ലക്ഷം ദീനാറിെൻറ നിക്ഷേപ സംരംഭമുള്ളവര്‍ക്കായിരുന്നു ഇത് നല്‍കിയിരുന്നതെങ്കില്‍ നിക്ഷേപസംഖ്യ 50,000 ദീനാറായി കുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

കൂടാതെ, വിരമിച്ച വിദേശ പൗരെൻറ സ്പോൺസര്‍ഷിപ്പില്‍ മറ്റൊരാള്‍ക്ക് രാജ്യത്ത് സന്ദര്‍ശനത്തിന് വരുകയും ചെയ്യാം. ഓണ്‍ലൈന്‍ സന്ദര്‍ശക വിസ വഴി പ്രവേശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. നാലാമത് ഈസ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്ദാനച്ചടങ്ങ് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ വിജയകരമായി സംഘടിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് കാബിനറ്റ് വിലയിരുത്തി. മുന്‍ ബഹ്റൈന്‍ ഭരണാധികാരി ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് അര്‍ഹരായ വ്യക്തികള്‍ക്ക് നല്‍കാന്‍ സാധിച്ചത് ചാരിതാര്‍ഥ്യജനകമാണ്.അന്താരാഷ്ട്ര സഹിഷ്ണുത ദിനാചരണവേളയില്‍ ബഹ്റൈന്‍ കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന സഹവര്‍ത്തിത്വത്തിെൻറയും സഹിഷ്ണുതയുടെയും പാരമ്പര്യം അഭിമാനകരമാണെന്ന് മന്ത്രിസഭ വിലയിരുത്തി.

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്ചപ്പാടുകളും നയനിലപാടുകളും സഹവര്‍ത്തിത്വ സംസ്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ പര്യാപ്തമാണ്. മനുഷ്യെൻറ സ്വാതന്ത്ര്യവും അവകാശവും വകവെച്ചുകൊടുക്കാനും എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്താനുമാണ് രാജ്യം ശ്രമിക്കുന്നത്. ‘മനാമ ഡയലോഗ്’ പരിപാടി മേഖലയിലെ സുരക്ഷാ വെല്ലുവിളിയെക്കുറിച്ചുള്ള ചിന്തകളും പഠനങ്ങളും പങ്കുവെക്കപ്പെടുന്ന വേദിയെന്ന നിലക്ക് ഏറെ പ്രാധാന്യമുള്ള ഒന്നാണ്.
തായ്ലൻഡില്‍നിന്നു വിനോദസഞ്ചാരികളാെയത്തുന്ന പൗരന്മാര്‍ക്ക് വിസ ഫീസില്‍ ഇളവ് നല്‍കാനുള്ള തീരുമാനത്തിനും യോഗം അംഗീകാരം നല്‍കി. ഓണ്‍ലൈന്‍ സന്ദര്‍ശക വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ യുക്രെയ്ൻ, സെര്‍ബിയ എന്നീ രാജ്യങ്ങളെകൂടി ചേര്‍ക്കാനുള്ള തീരുമാനത്തിനും അംഗീകാരം നല്‍കിയിട്ടുണ്ട്.

22 ഇറാനിയന്‍ സൈനിക, സാമ്പത്തിക സ്ഥാപനങ്ങളെയും ആറു വ്യക്തികളെയും ബഹ്റൈന്‍ അംഗീകരിച്ച തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാബിനറ്റ് തീരുമാനിച്ചു. ഗുറൈഫയില്‍ റോഡ് വികസനത്തിന് പൊതുമരാമത്ത് മുനിസിപ്പല്‍ നഗരാസൂത്രണ കാര്യ മന്ത്രാലയത്തിനും ബനീ ജംറയില്‍ ടെക്സ്റ്റൈല്‍ ഫാക്ടറിക്ക് ബഹ്റൈന്‍ പാരമ്പര്യ സാംസ്കാരിക അതോറിറ്റിക്കും ഭൂമി ഏറ്റെടുക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി. േവ്യാമമേഖലയില്‍ ബഹ്റൈനും സ്പെയിനും തമ്മില്‍ സഹകരണ കരാറില്‍ ഒപ്പുവെക്കാന്‍ കാബിനറ്റ് അംഗീകാരം നല്‍കി. കാബിനറ്റ് സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsministry
News Summary - ministry-bahrain-gulf news
Next Story