Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right12ാം വാർഷികം...

12ാം വാർഷികം ഉജ്ജ്വലമാക്കാൻ ‘ലുലു’ റാഫിൾ ഡ്രോയിലൂടെ നിസാൻ എസ്.യു.വി കാർ നൽകും

text_fields
bookmark_border
12ാം വാർഷികം ഉജ്ജ്വലമാക്കാൻ  ‘ലുലു’  റാഫിൾ ഡ്രോയിലൂടെ  നിസാൻ എസ്.യു.വി കാർ നൽകും
cancel

മനാമ: ലുലു ഹൈപർമാർക്കറ്റ് ബഹ്റൈനിൽ 12 ാം വാർഷികാഘോഷത്തിെൻറ ഭാഗമായി ഉപഭോക്താക്കൾക്ക് പുതിയ നിസാൻ പെട ്രോൾ എസ്.യു.വി കാർ റാഫിൾ ഡ്രോയിലൂടെ ലഭിക്കാനുള്ള സുവർണ്ണാവസരം ഒരുങ്ങുന്നു. രാജ്യത്തെ എട്ട് ലുലു ഹൈപർമാർക് കറ്റുകളിലൂടെ കുറഞ്ഞത് അഞ്ച് ബി.ഡിക്ക് സാധനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് റാഫിൾ ഡ്രോയിൽ പെങ്കടുക്കാൻ അവസരം ലഭിക്കും.

ഉപഭോക്താക്കൾക്ക് റാഫിൽ ഡ്രോയിൽ പെങ്കടുക്കാനുള്ള അവസരം നാളെ മുതൽ ഡിസംബർ 21വരെയാണ്. ഗൃഹോപകരണങ്ങൾ, വസ്ത്രം, ഫുഡ്വെയർ,കളിപ്പാട്ടം, ഇലക്ട്രോണിക്സ് മറ്റ് സാധനങ്ങൾ എന്നിവ വാങ്ങുന്നവർക്ക് ഇതിൽ പെങ്കടുക്കാം. വൺഡേ,ടു ഡേ, ത്രീ േഡ ഒാഫറുകൾക്കൊപ്പം സെപ്തംബർ 18 മുതൽ 21വരെ ലുലു എല്ലാ ലുലു ഡിപ്പാർട്ടുമെൻറുകളിലും എക്സ്ക്ലൂസീവ് ഒാഫറും പ്രഖ്യാപിക്കും.

ബഹ്റൈനിൽ പ്രിയപ്പെട്ട ഷോപ്പിംഗ് അനുഭവമായി 12 വർഷം പൂർത്തിയാക്കുന്നത് മഹത്തായ വികാരമാണെന്നും ഇൗ സന്തോഷം ഉപഭോക്താക്കളുമായി പങ്കിടുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ലുലു ഇൻർനാഷണൽ ഗ്രൂപ് ഡയറക്ടർ ജുസർ രൂപവാല പറഞ്ഞു. ന്യായമായ വിലനിർണ്ണയത്തോടെ തങ്ങളുടെ ഉയർന്ന ഗുണനിലവാരമുള്ള ഉൽ‌പ്പന്നങ്ങളും സേവനങ്ങളും നൽകുന്നതാണ് ഉപഭോക്തൃ അടിത്തറ കരുത്താർജിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർഷികാഘോഷം ലുലുവിനൊപ്പം ആഘോഷിക്കുന്നതിൽ ഏവർക്കും നന്ദിയുണ്ട്. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ അതിവിപുലവും വൈവിധ്യമാർന്നതുമായ ഉൽപ്പന്നങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ ഓഫർ കരസ്ഥമാക്കുന്നതിന് അടുത്തുള്ള ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslulu
News Summary - lulu-bahrain-gulf news
Next Story