എണ്ണക്കപ്പലിനെതിരായ ഭീകരാക്രമണം: വിവിധ രാജ്യങ്ങൾ അപലപിച്ചു
text_fieldsജിദ്ദ: ജിദ്ദയിൽ ഒായിൽ ടെർമിനലിൽ നങ്കൂരമിട്ട എണ്ണക്കപ്പലിനു നേരെ തിങ്കളാഴ്ച രാവിലെ സ്ഫോടകവസ്തു നിറച്ച ബോട്ടിൽ നിന്നുണ്ടായ ഭീകരാക്രമണത്തെ വിവിധ രാജ്യങ്ങളും സംഘടനകളും അപലപിച്ചു. യു.എ.ഇ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഇൗജിപ്ത്, പാകിസ്താൻ, ലബനാൻ തുടങ്ങിയ രാജ്യങ്ങളും മുസ്ലിം വേൾഡ് ലീഗും ആക്രമണത്തെ ശക്തമായി അപലപിക്കുകയും സൗദി അറേബ്യക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്തെ ജലഗതാഗതവും സുപ്രധാന സ്ഥാപനങ്ങളും ലക്ഷ്യമിട്ടുള്ള ഏതുതരം അട്ടിമറി, തീവ്രവാദ പ്രവർത്തനങ്ങളെയും അപലപിക്കുന്നതായി ഇൗജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇത് രാജ്യത്തിെൻറ സുരക്ഷക്കും സ്ഥിരതക്കും കടൽയാത്രയുടെയും അന്താരാഷ്ട്ര വ്യാപാരത്തിെൻറയും സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാണ്. എല്ലാത്തരം ഭീകരതയെയും നേരിടാൻ സൗദി സ്വീകരിക്കുന്ന നടപടികൾക്ക് ഇൗജിപ്തിെൻറ ഉറച്ച പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് കപ്പലിന് നേരെയുണ്ടായ ആക്രമണമെന്നും അന്താരാഷ്ട്ര സമൂഹം ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി റാബിത്വ ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇൗസ പറഞ്ഞു.
മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും തീവ്രവാദ ആക്രമണം ഭീഷണിയാണെന്നും ഉടൻ അത് അവസാനിപ്പിക്കണമെന്നും ഏത് ഭീഷണി നേരിടുന്നതിലും സൗദിക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതിനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ നീക്കമാണിതെന്ന് യു.എ.ഇ വിദേശ കാര്യാലയം കുറ്റപ്പെടുത്തി. എല്ലാ ഭീഷണിക്കെതിരെയും ഒറ്റക്കെട്ടായി നിലെകാള്ളുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
സമുദ്ര ഗതാഗതത്തിെൻറ സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ലക്ഷ്യമിട്ടുള്ള ആക്രമങ്ങളെ നേരിടുന്നതിൽ സൗദിക്ക് പൂർണ പിന്തുണയുണ്ടാകുമെന്ന് ഒമാൻ വിദേശ കാര്യാലയം വ്യക്തമാക്കി. സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിന് സൗദി അറേബ്യയുടെ എല്ലാ നടപടികൾക്കും പിന്തുണയുണ്ടാകുമെന്ന് ബഹ്റൈൻ വ്യക്തമാക്കി. ഇത്തരം തീവ്രവാദ സംഘടനകൾക്കെതിരെയും അവരെ പിന്തുണക്കുന്നവർക്കെതിരെയും അന്താരാഷ്ട്ര സമൂഹം നടപടി കൈക്കൊള്ളേണ്ടതിെൻറ പ്രധാന്യവും ബഹ്റൈൻ ഉൗന്നിപ്പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചയാണ് ജിദ്ദയിലെ ഇന്ധന ടെർമിനലിൽ ഇന്ധനം അൺലോഡ് ചെയ്യുന്ന കപ്പലിനുനേരെ സ്ഫോടകവസ്തു നിറച്ച ബോട്ടിൽനിന്ന് ആക്രമണമുണ്ടായത്. ചെറിയ തീപടർന്നെങ്കിലും അഗ്നിശമന സേനക്ക് തീയണക്കാൻ സാധിച്ചതായും സംഭവത്തിൽ പരിക്കോ ആളപായമോ സംഭവിച്ചിട്ടില്ലെന്നും ഉൗർജ മന്ത്രാലയ വൃത്തങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.