Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീടും ഒരു പീഡനക്കൂടോ?,...

വീടും ഒരു പീഡനക്കൂടോ?, ഗാർഹികപീഡന കേസുകൾ വർധിക്കുന്നു

text_fields
bookmark_border
domestic violence
cancel
camera_alt

representation image

Listen to this Article

മലപ്പുറം: സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടും ഗാർഹികപീഡന പരാതികൾ ജില്ലയിൽ കുറയുന്നില്ല. സ്ത്രീകൾക്കെതിരായ മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾക്ക് നേരിയ കുറവുണ്ടാകുമ്പോഴാണ് ഗാർഹികപീഡന പരാതികൾ കൂടുന്നത്.

ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാത്രം 649 കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. മുമ്പ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത് 2011, 2012, 2013 വർഷങ്ങളിലായിരുന്നു. പിന്നീട് പൊലീസിന് മുന്നിലെത്തുന്ന ഇത്തരം കേസുകളിൽ കുറവുണ്ടായി. 2021ൽ ഇത്തരത്തിലെ 458 കേസാണ് രജിസ്റ്റർ ചെയ്തത്. കോടതി മുഖേനയുള്ള കേസുകളും വനിത കമീഷനടക്കം ഏജൻസികൾക്കും മറ്റ് സംവിധാനങ്ങൾ വഴി ജില്ല വനിത സംരക്ഷണ ഓഫിസർക്കുമെല്ലാം ലഭിക്കുന്ന പരാതികൾ ഇതിന് പുറമെയാണ്. ഈ വർഷം ഏപ്രിൽ വരെ പൊലീസിനും മറ്റ് ഏജൻസികൾക്കുമായി ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ഇരുനൂറിലേറെ പരാതികളാണ് ലഭിച്ചത്. ലൈംഗികാതിക്രമം, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ മുൻവർഷങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ ജില്ലയിൽ കുറവുണ്ട്. സ്ത്രീകൾ പലപ്പോഴും പീഡനത്തിനിരയാകുന്നതേറെയും വീടുകളിൽനിന്നാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ത്രീധനത്തിന്‍റെയും ദാമ്പത്യപ്രശ്നങ്ങളുടെയും പേരിലാണ് മിക്ക അതിക്രമങ്ങളും.

സംസ്ഥാനത്ത് കഴിഞ്ഞ ഒരുവർഷത്തിനിടെ 12 പേരാണ് സ്ത്രീധന പീഡനം മൂലം മരിച്ചത്. എന്നാൽ, കഴിഞ്ഞ മൂന്നുവർഷമായി ജില്ലയിൽ സ്ത്രീധനപീഡന മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

വർഷം സ്ത്രീപീഡന കേസുകൾ
2011 1211
2012 1264
2013 1380
2014 1457
2015 1474
2016 1406
2017 1323
2018 1351
2019 1477
2020 1617
2021 1457

പേടിക്കേണ്ട, സഖിയുണ്ട് കൂട്ടിന്

മലപ്പുറം: കേന്ദ്രസർക്കാർ സഹായത്തോടെ വനിത-ശിശു വികസന വകുപ്പിന് കീഴിൽ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സഖി വൺ സ്റ്റോപ് സെന്‍റർ. ഏതെങ്കിലും തരത്തിലെ മാനസിക-ശാരീരിക-ലൈംഗിക-സാമ്പത്തിക ചൂഷണങ്ങളോ മറ്റ് പ്രശ്നങ്ങളോ നേരിടുന്ന സ്ത്രീകൾക്ക് ഏതുസമയവും സഹായം തേടാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന വൺ സ്റ്റോപ് സെന്‍ററിൽ കൗൺസലിങ്, നിയമോപദേശം, വൈദ്യസഹായം, താമസം തുടങ്ങിയ സേവനങ്ങളാണ് നൽകുക. സെന്‍റർ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർമാർ, കൗൺസലർ, ലീഗൽ അഡ്വൈസർ തുടങ്ങി ഒമ്പത് വനിത ജീവനക്കാരാണ് ഇവിടെയുള്ളത്.

ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സ്ത്രീകൾ, പൊതുപ്രവർത്തകർ, ബന്ധുക്കൾ, പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെയും തനിച്ചും ഇവിടെ വരുകയും പരാതി നൽകുകയും ചെയ്യാം. വിലാസം: സഖി വൺ സ്റ്റോപ് സെന്‍റർ, ഓൾഡ് തഹസിൽദാർ ക്വാർട്ടേഴ്‌സ്, പി.ഡബ്ല്യു.ഡി കോംപ്ലക്സിനു സമീപം, പട്ടാമ്പി റോഡ്, പെരിന്തൽമണ്ണ, മലപ്പുറം -679322, ഫോൺ: 04933 297400. ഇ-മെയിൽ: oscmalappuram@gmail.com.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cases of domestic violence are on the rise in Malappuram district
Next Story