കറുത്ത ജൂതരുടെ പള്ളി സംരക്ഷിത സ്മാരകമാക്കുന്നതിൽ എതിർപ്പ്
text_fieldsമട്ടാഞ്ചേരി: മരക്കടവിലെ കടവുംഭാഗം ജൂതപ്പള്ളി സംരക്ഷിത സ്മാരകമാക്കുന്നതിൽ എതിർപ്പ്. പള്ളി ചരിത്ര സ്മാരകമാക്കുന്നതിൽ ആർക്കും എതിർപ്പില്ല. സ്മാരകമെന്നതിനു പകരം സംരക്ഷിത സ്മാരകം എന്ന ഗണത്തിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന പുരാവസ്തു വകുപ്പിെൻറ നിർദേശമാണ് എതിർപ്പിന് വഴിയൊരുക്കിയിരിക്കുന്നത്.
സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടാൽ 100 മീറ്റർ ചുറ്റളവിലെ നിലവിലെ കെട്ടിടങ്ങൾക്ക് ഒരു മാറ്റവും വരുത്താനാകില്ലയെന്നതാണ് നിയമമെന്ന് കൗൺസിലർ ടി.കെ. അഷറഫ് ചൂണ്ടിക്കാട്ടി. അേതാടൊപ്പം 300 മീറ്റർ ചുറ്റളവിൽ നിർമാണങ്ങൾക്കും പുനർനിർമാണത്തിനും പുരാവസ്തു വകുപ്പിെൻറ പ്രത്യേക അനുമതി വാങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പള്ളിയുടെ സമീപ പ്രദേശം സാധാരണക്കാരായ ജനം തിങ്ങിവസിക്കുന്ന മേഖലയാണ്. ഇത്തരം നിയമങ്ങൾ വന്നാൽ പ്രദേശവാസികൾ ദുരിതത്തിലാകും. മട്ടാഞ്ചേരി ഡച്ച് പാലസ് സുരക്ഷിത സ്മാരകമായതിനാൽ സമീപവാസികൾ വീട് പുതുക്കിപ്പണിയുന്നതിന് മാത്രമല്ല, സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിനുപോലും വിനയാവുകയാണെന്നും അഷറഫ് പറഞ്ഞു.
1538ൽ പണിത കടവുംഭാഗം പള്ളി കൊച്ചിയിലുണ്ടായിരുന്ന കറുത്ത ജൂതന്മാർ (മലബാറി ജൂതർ) ഒരുകാലത്ത് പ്രാർഥന നടത്തിയിരുന്നതാണ്. 1950ൽ ഇസ്രായേൽ രൂപവത്കരിപ്പെട്ടതോടെ കറുത്ത ജൂതർ ജറൂസലേമിലേക്ക് പോയതോടെയാണ് പ്രാർഥന നിലച്ചത്.
2019 സെപ്റ്റംബറിൽ മരക്കടവിലെ പള്ളി ഭാഗികമായി തകർന്നുവീണു. ഇതിെൻറ പുനർനിർമാണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പള്ളി സംരക്ഷിത സ്മാരകമാക്കുന്നതിനെതിരെ ശനിയാഴ്ച വൈകീട്ട് അഞ്ചിന് കപ്പലണ്ടിമുക്ക് ഷാദി മഹല്ലിൽ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.