<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Sat, 05 Sep 2026 06:24:12 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/annual/8SEP/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Sat, 05 Sep 2026 06:24:12 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[അ​ത്താ​ഴ​പ്പ​ഷ്ണി]]></title>
<description/>
<enclosure length="313384" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909453-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909453-untitled-1.gif'/><figcaption></figcaption></figure><p>‘‘ഇ​ന്ന​ലെ രാ​ത്രി ന്താ​യി​രു​ന്നൂ പ​ണി, </p>
<p>ഞാ​ന്നി​ന്നെ വി​ളി​ക്കാ​ന്ന് വെ​ച്ചി​ട്ട് പി​ന്നെ ഒ​റ​ങ്ങി​പ്പോ​യി’’ </p>
<p>അ​വ​ളെ​ന്റെ കോ​ളും കാ​ത്തി​രു​ന്നി​ട്ടു​ണ്ടാ​കും, </p>
<p>ഫോ​ണി​ന്റെ സ്‌​ക്രീ​നി​ലേ​ക്ക് </p>
<p>നോ​ക്കി​നോ​ക്കി നെ​ടു​വീ​ർ​പ്പി​ട്ടി​ട്ടു​ണ്ടാ​കും, </p>
<p>എ​ന്റെ ഫോ​ട്ടോ​ക​ളെ​ടു​ത്തു​നോ​ക്കി തൊ​ട്ടും ത​ലോ​ടി​യും </p>
<p>പി​ന്നെ​യും പി​ന്നെ​യു​മു​മ്മ​വെ​ച്ചും... </p>
<p>‘‘എ​ന്തേ​ന്ന് മി​ണ്ടാ​ത്ത​ത്? </p>
<p>ഇ​ന്ന​ലെ രാ​ത്രി ന്തേ​നൂ പ​ണി?’’ </p>
<p>ചി​രി​യ​ട​ക്കി​പ്പി​ടി​ച്ച് പി​ന്നെ​യും ചോ​ദി​ച്ചു. </p>
<p>നാ​ണം വ​ന്നു​കാ​ണും, </p>
<p>ആ​കെ മൂ​ന്നാ​ഴ്ച​യേ കൂ​ടെ​ക്ക​ഴി​ഞ്ഞി​ട്ടു​ള്ളൂ- </p>
<p>നി​ങ്ങ​ളെ​യോ​ർ​ത്തി​രി​പ്പാ​യി​രു​ന്നെ​ന്ന് പെ​ണ്ണെ​ങ്ങ​നെ പ​റ​യാ​നാ​ണ് ! </p>
<p>‘‘ഇ​ങ്ങ​ളെ കൂ​ട്ട​ക്കാ​ര് അ​ത്താ​ഴ​ത്തി​ന് ണ്ടാ​കും ന്ന് </p>
<p>​ന്ന​ലെ മോ​ന്തി​ക്കാ​ണ് ഇ​മ്മ പ​റ​ഞ്ഞ​ത്, </p>
<p>ആ​ട്ടെ​ർ​ച്ചി വാ​ങ്ങീ​ന്, </p>
<p>പി​ന്ന കോ​യീം പ​ത്തി​രീം ണ്ടാ​ക്കി, </p>
<p>ചോ​റ് ബെ​യ്ച്ച്, മാ​മാ​ക്ക് രാ​ത്രി ചോ​റി​ല്ലാ​ണ്ട് പ​റ്റൂ​ലാ​ന്ന്...’’ </p>
<p>ഇ​ത് കേ​ൾ​ക്കാ​നാ​ണോ ഞാ​നീ പാ​തി​രാ​ത്രി​ക്കി​വ​ളെ... </p>
<p>പ​ക്ഷേ കേ​ൾ​ക്കാ​ൻ കൊ​തി​ച്ച​തി​നേ​ക്കാ​ൾ ര​സം തോ​ന്നി, </p>
<p>പ​ണി​യെ​ടു​ക്കു​ന്ന പെ​ണ്ണു​ങ്ങ​ളാ​ണ് പൊ​രേ​ലെ വെ​ളി​ച്ച​മെ​ന്ന് </p>
<p>ഇ​മ്മ പ​ണ്ടു​മു​ത​ലേ പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ട്, </p>
<p>എ​ന്റെ പെ​ണ്ണും മോ​ശ​മി​ല്ല. </p>
<p>‘‘ന്നി​ട്ട്?’’ </p>
<p>‘‘ന്നി​ട്ടെ​ന്താ? </p>
<p>ഓ​രൊ​ക്കെ അ​ത്താ​ഴം ക​ഴി​ഞ്ഞ് </p>
<p>പ​ത്തു​പ​ന്ത്ര​ണ്ടു മ​ണി​യാ​യ​പ്പോ പോ​യി.’’ </p>
<p>‘‘ഓ​ര് പോ​യി​ട്ട് പി​ന്നെ നീ​യെ​ന്ത് കാ​ട്ടി?’’ </p>
<p>ഇ​വ​ൾ​ക്കെ​ന്നോ​ട് പ​റ​ഞ്ഞാ​ലെ​ന്താ​ണ്, </p>
<p>നി​ങ്ങ​ളെ​യോ​ർ​ത്ത് ഉ​റ​ങ്ങാ​തി​രു​ന്നെ​ന്ന് ! </p>
<p>‘‘ഓ​ര് പോ​യി​ട്ടാ? </p>
<p>ഇ​മ്മ അ​വ​ര് പോ​യ വ​ഴി കെ​ട​ന്നു, </p>
<p>പി​ന്നെ ഒ​രു കു​ന്ന് പാ​ത്രം മോ​റാ​ൻ ണ്ടാ​യി, </p>
<p>അ​ല്ലാ​തെ ന്ത്ന്നാ!’’ </p>
<p>‘‘​ഓ ന്റെ ​പെ​ണ്ണേ! </p>
<p>നീ​യി​ന്ന​ലെ ഒ​ടു​ക്കം ന്ത്ന്നാ ​ചെ​യ്തേ​ന്ന് പ​റ...’’ </p>
<p>എ​ന്റെ ക്ഷ​മകെ​ട്ടു. </p>
<p>‘‘ഒ​ടു​ക്കം... </p>
<p>ഒ​ടു​ക്കം ഞാ​നാ എ​ല്ലും എ​ച്ചി​ലും വാ​രി വാ​ഴ​ച്ചോ​ട്ടി​ല് കൊ​ണ്ടി​ട്ടു, </p>
<p>ന്നി​ട്ട് പൂ​ച്ച തി​ന്ന​ണ​തും നോ​ക്കി കൊ​റേ നേ​രം അ​വി​ടി​രു​ന്നു, </p>
<p>മേ​ല് മു​ഴു​ക്കെ വേ​ർ​ത്ത് നാ​റീ​ട്ട്ണ്ടാ​ർ​ന്നു, </p>
<p>എ​ല്ലാ​രും ഒ​റ​ങ്ങി, പി​ന്നെ​നി​ക്ക് വെ​ശ​ന്നൂ​ല്ല, </p>
<p>മേ​ല് കൊ​റേ വെ​ള്ളം കോ​രി​യൊ​ഴി​ച്ചി​ട്ട് മു​റീ​ല് വ​ന്നു, </p>
<p>ഇ​ങ്ങ​ള് വി​ളി​ച്ചി​ട്ട്ണ്ടാ​കും ന്നാ​ണ് ഓ​ർ​ത്ത​ത്, </p>
<p>കോ​ള് കാ​ണാ​ഞ്ഞ​പ്പോ കെ​ട​ന്നു, </p>
<p>അ​പ്പ​ഴേ​ക്ക് നേ​രം വെ​ളു​ത്തി​ട്ട്ണ്ടാ​ർ​ന്നു...’’ </p>
<p>പാ​തി​രാ​ത്രി​ക്ക് വാ​ഴ​ച്ചു​വ​ട്ടി​ൽ ത​നി​ച്ചി​രി​ക്കു​ന്ന അ​വ​ളെ​യോ​ർ​ത്തു​നോ​ക്കി, </p>
<p>എ​ന്നെ​യോ​ർ​ത്ത് കി​ട​ക്ക​യി​ൽ കി​ട​ക്കു​ന്ന അ​വ​ളെ​യോ​ർ​ക്കു​ന്ന​തി​നേ​ക്കാ​ൾ, </p>
<p>എ​ന്റെ ഫോ​ട്ടോ​ക​ളി​ൽ തൊ​ട്ടു​നോ​ക്കു​ന്ന അ​വ​ളെ​യോ​ർ​ക്കു​ന്ന​തി​നേ​ക്കാ​ൾ, </p>
<p>വി​യ​ർ​പ്പി​ൽ കു​ളി​ച്ചി​രി​ക്കു​ന്ന അ​വ​ളെ​യോ​ർ​ക്കാ​നാ​ണ് ര​സം, </p>
<p>പ​ണി​യെ​ടു​ത്തു ത​ള​ർ​ന്നി​രി​ക്കു​ന്ന അ​വ​ളെ​യോ​ർ​ക്കാ​നാ​ണ് ര​സം, </p>
<p>എ​നി​ക്കെ​ന്റെ മേ​ലാ​കെ ചൂ​ടു​തോ​ന്നി... </p>
<p>‘‘ഇ​ന്നി​പ്പോ ആ​രും ണ്ടാ​യി​ല്ല​ല്ലോ, </p>
<p>എ​ന്റെ സ്വ​ത്തി​ന് ഇ​ന്ന് ന്താ​യി​രു​ന്നൂ പ​ണി?’’ </p>
<p>അ​വ​ളെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് കൊ​ഞ്ചി​ക്കാ​ൻ തോ​ന്നി, </p>
<p>എ​ന്റെ പൊ​രേ​ലെ വെ​ളി​ച്ച​മാ​ണ് നീ​യെ​ന്ന് അ​വ​ളോ​ട് പ​റ​യാ​ൻ തോ​ന്നി. </p>
<p>‘‘വെ​പ്പും വെ​ള​മ്പും പാ​ത്രം മോ​റ​ലും ത​ന്നെ... </p>
<p>പ​ണി​യൊ​ക്കെ തീ​ർ​ത്തി​ട്ട് ഒ​ന്ന് കെ​ട​ന്നാ മ​തീ​ന്ന് പ​റ​ഞ്ഞ് വ​ന്ന​താ​ണ്, </p>
<p>അ​ന്നേ​രം ഇ​മ്മാ​ക്ക് കാ​ല് വ​ലി​ക്ക്ന്നെ​ന്ന് പ​റ​ഞ്ഞ്, </p>
<p>കൊ​ഴ​മ്പി​ട്ട് തി​ര്മ്മി ചൂ​ടും വെ​ച്ച് കൊ​ട്ത്തി​ട്ട് </p>
<p>മേ​ല് ക​ഴു​കാ​ൻ വ​ന്ന​പ്പ​ഴാ​ണ് ഇ​ങ്ങ​ളെ കോ​ള്.’’ </p>
<p>എ​ന്തൊ​രു ഭാ​ഗ്യ​മാ​ണി​വ​ളെ കി​ട്ടി​യ​ത്! </p>
<p>വീ​ട്ടി​ലൊ​രു​ത​രി മ​ണ്ണ് കാ​ണി​ല്ലെ​ന്നാ​ണ് </p>
<p>എ​ളാ​മ്മ വി​ളി​ച്ച​പ്പോ പ​റ​ഞ്ഞ​ത്, </p>
<p>മു​റ്റ​ത്ത് ഒ​രി​ല കാ​ണാ​ത്ത​തു​പോ​ലെ അ​ടി​ച്ചി​ടു​മ​ത്രേ, </p>
<p>അ​ല​ക്കും തി​രു​മ്മും കാ​ല​ത്തേ ക​ഴി​ക്കും, </p>
<p>തി​രി​ച്ചൊ​ര​ക്ഷ​രം മി​ണ്ടാ​തെ </p>
<p>ഇ​മ്മാ പ​റ​ഞ്ഞ​ത​ത്ര​യും ചെ​യ്യും, </p>
<p>ക​ഴി​ക്കാ​ൻ വേ​ണ്ട​തൊ​ക്കെ​യും </p>
<p>നി​ന്ന നി​ൽ​പ്പി​ൽ ഉ​ണ്ടാ​ക്കി​വെ​ക്കും, </p>
<p>‘‘നെ​ന്റെ ബാ​ഗ്യം’’ എ​ളാ​മ്മ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. </p>
<p>പ​ണ്ട് മാ​മാ​ക്ക് പെ​ണ്ണു​കാ​ണാ​ൻ ഇ​മ്മാ​ന്റെ കൂ​ടെ പോ​യ​തോ​ർ​ത്തു, </p>
<p>ചെ​ന്നു​കേ​റി​യ നേ​ര​ത്ത് അ​മ്മാ​യി ക​ല്ലി​ൽ​വെ​ച്ച് തു​ണി തി​രു​മ്മു​ക​യാ​ണ്, </p>
<p>ചോ​ദ്യ​വും പ​റ​ച്ചി​ലു​മൊ​ന്നു​മു​ണ്ടാ​യി​ല്ല, </p>
<p>പെ​ണ്ണ​തു​മ​തി​യെ​ന്ന് ഇ​മ്മാ പ​റ​ഞ്ഞു, </p>
<p>‘‘മേ​ല​ന​ങ്ങി പ​ണി​യെ​ടു​ക്ക​ണം, വെ​ക്കാ​നും വേ​വി​ക്കാ​നും അ​റി​യ​ണം </p>
<p>ഇ​ത് ര​ണ്ടും അ​വ​ള് ചെ​യ്യും...’’ </p>
<p>അ​മ്മാ​യി പി​ന്നെ ന​ല്ലൊ​രു പ​ണി​ക്കാ​രി​യാ​യി, </p>
<p>ആ​രും അ​ങ്ങോ​ട്ടൊ​ന്നും ചോ​ദി​ക്കാ​ത്ത​തു​കൊ​ണ്ടാ​കും, </p>
<p>അ​വ​രും ആ​രോ​ടു​മൊ​ന്നും പ​റ​ഞ്ഞു​കേ​ട്ടി​ട്ടി​ല്ല... </p>
<p>പാ​വം, കൊ​ല്ല​മൊ​ന്ന് തി​ക​യു​മ്പ​ഴേ​ക്ക് തൂ​ങ്ങി, </p>
<p>എ​ന്താ​ണ് കാ​ര്യ​മെ​ന്ന് ആ​ർ​ക്കും മ​ന​സ്സി​ലാ​യ​തു​മി​ല്ല. </p>
<p>‘‘ന്നി​ട്ട് ? ഇ​മ്മാ​ക്ക് എ​ങ്ങ​നേ​ണ്ട്?’’ </p>
<p>‘‘കൊ​റ​വ് ണ്ട്ന്നാ​ണ് പ​റ​ഞ്ഞ​ത്, </p>
<p>അ​ഞ്ചാ​റ​ടി വെ​ച്ചാ മ​തി, പി​ന്നേം വേ​ദ​ന​യാ​ന്ന് പ​റ​യും.’’ </p>
<p>കെ​ട്ട് ക​ഴി​ഞ്ഞ് </p>
<p>ഓ​ളെ ഇ​ങ്ങോ​ട്ട് കൂ​ട്ടാ​നാ​യി​രു​ന്നു പ്ലാ​ൻ, </p>
<p>തൊ​ട്ടും പ​റ​ഞ്ഞും കൊ​തി മാ​റി​യി​ട്ടു​ണ്ടാ​യി​ല്ല, </p>
<p>കൂ​ടെ​പ്പോ​രാ​ൻ പ​റ​ഞ്ഞ​പ്പോ ക​വി​ള് ചോ​ന്നാ​ണ് വ​ന്ന​ത്.. </p>
<p>ഒ​ന്നി​ച്ചു​പോ​രു​ന്ന കാ​ര്യം പ​റ​ഞ്ഞ​പ്പ​ഴാ​ണ് </p>
<p>ഇ​മ്മാ​ക്ക് കാ​ല് വേ​ദ​ന സ​ഹി​ക്കാ​ണ്ടാ​യ​ത്, </p>
<p>പി​ന്നെ എ​ന്താ​ക്കാ​നാ​ണ്, </p>
<p>അ​വി​ടെ ഇ​മ്മാ​നെ നോ​ക്കാ​ൻ വേ​റെ ആ​രൂ​ല്ല​ല്ലോ​ന്ന് </p>
<p>ഓ​ളെ കൂ​ടെ നി​ർ​ത്തീ​ട്ട് പി​ന്നേം കേ​റി​പ്പോ​ന്നു. </p>
<p>വി​മ്മി​വി​മ്മി​ക്ക​ര​ച്ചി​ലാ​യി​രു​ന്നു പോ​രും വ​രെ, </p>
<p>എ​ന്നി​ട്ടാ​ണ് ഇ​ത്തി​രി പു​ന്നാ​രം പ​റ​യാ​ൻ വി​ളി​ച്ചി​ട്ട്.... </p>
<p>‘‘ഞാ​ൻ ന്ത്‌​ന്നാ കൊ​റേ നേ​രം കൊ​ണ്ട് ചോ​യ്‌​ക്ക്ന്നേ​ന്ന് മ​ന​സ്സി​ലാ​യാ?’’ </p>
<p>എ​ച്ചി​ൽ​പാ​ത്ര​ങ്ങ​ൾ ക​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന, </p>
<p>വി​യ​ർ​പ്പി​ന്റെ മ​ണ​മു​ള്ള അ​വ​ളെ </p>
<p>അ​മ​ർ​ത്തി​ക്കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തോ​ർ​ത്തു​കൊ​ണ്ട് </p>
<p>ഫോ​ണി​നെ ക​വി​ളോ​ട് ചേ​ർ​ത്തു, </p>
<p>അ​പ്പു​റ​ത്തു​നി​ന്നൊ​രു കു​റു​ക​ൽ കേ​ൾ​ക്കു​ന്നു​ണ്ട്, </p>
<p>ഞാ​ൻ ത​ന്നെ മു​ഴു​വ​ൻ പ​റ​യ​ണ​മാ​യി​രി​ക്കും... </p>
<p>‘‘പെ​ണ്ണേ...’’ </p>
<p>എ​ന്നി​ട്ടും മ​റു​പ​ടി​യൊ​ന്നു​മി​ല്ല, </p>
<p>ഫോ​ൺ ഒ​ന്നു​കൂ​ടെ ചെ​വി​യോ​ട് ചേ​ർ​ത്തു​നോ​ക്കി, </p>
<p>പ​തി​ഞ്ഞ താ​ള​ത്തി​ൽ ശ്വാ​സ​മെ​ടു​ക്കു​ന്ന​തു കേ​ൾ​ക്കാം, </p>
<p>ഇ​വ​ൾ ഉ​റ​ങ്ങി​പ്പോ​യോ!? </p>
<p>തോ​ന്നി​യ പു​ന്നാ​ര​മൊ​ക്കെ ഒ​റ്റ​നി​മി​ഷം കൊ​ണ്ട് മാ​റി, </p>
<p>കെ​ട്ട്യോ​ൻ വി​ളി​ക്കു​ന്ന നേ​ര​ത്താ​ണ് ഓ​ൾ​ടെ ഒ​ടു​ക്ക​ത്തെ ഉ​റ​ക്കം! </p>
<p>ചൊ​ല്ലു​വി​ളി​യു​ള്ള ഏ​തെ​ങ്കി​ലും പെ​ണ്ണു​ങ്ങ​ൾ ചെ​യ്യു​മോ ഇ​ങ്ങ​നെ! </p>
<p>‘‘നീ ​ഉ​റ​ങ്ങി​യോ?’’ </p>
<p>ശ​ബ്ദം അ​ൽ​പം ക​ന​പ്പി​ച്ചാ​ണ് ചോ​ദി​ച്ച​ത്, </p>
<p>അ​തി​നും ഉ​ത്ത​ര​മൊ​ന്നു​മി​ല്ല. </p>
<p>വ​ന്ന ക​ലി​ക്ക് ഫോ​ൺ ക​ട്ട് ചെ​യ്ത് ബെ​ഡി​ലേ​ക്ക് എ​റി​ഞ്ഞു. </p>
<p>അ​ഹ​ങ്കാ​ര​മാ​ണ് അ​വ​ൾ​ക്ക്, </p>
<p>കെ​ട്ടു​റ​പ്പി​ക്കു​ന്ന നേ​ര​ത്ത് ഡി​ഗ്രി​ക്ക് വി​ടാ​മെ​ന്ന് </p>
<p>ഇ​മ്മാ പ​റ​ഞ്ഞി​രു​ന്ന​ത് നേ​രാ​ണ്, </p>
<p>കു​ടും​ബ​ത്ത് കാ​ര്യ​ങ്ങ​ളു​ള്ള​പ്പോ </p>
<p>കോ​ളേ​ജി​ൽ പോ​യി ന​ട​ന്നാ​ൽ മ​തി​യോ പെ​ണ്ണു​ങ്ങ​ൾ ! </p>
<p>അ​തി​ന് മൂ​ക്കും ചു​ണ്ടും കൂ​ർ​പ്പി​ച്ചു​കാ​ണി​ച്ച അ​ന്ന് പ​റ​ഞ്ഞ​താ​ണി​മ്മ, </p>
<p>പ​റ​യു​ന്നി​ട​ത്ത് നി​ർ​ത്ത​ണം, അ​താ​ണ് ആ​ണ​ത്തം എ​ന്ന്. </p>
<p>ഉ​പ്പ​യെ ക​ണ്ട​ല്ല പ​ഠി​ച്ച​ത്, </p>
<p>ഉ​പ്പ പൊ​ര​ക്ക് വ​ര​ലു​ണ്ടാ​യി​രു​ന്നി​ല്ല, </p>
<p>ഓ​ർ​മവെ​ച്ച കാ​ലം മു​ത​ൽ അ​വ​സാ​നം വ​രെ </p>
<p>ഉ​പ്പ ഗ​ൾ​ഫി​ൽത​ന്നെ​യാ​യി​രു​ന്നു, </p>
<p>ഇ​ങ്ങോ​ട്ട് വ​ന്ന​പ്പോ​ൾ ക​ണ്ടു, </p>
<p>നാ​ട്ടി​ലേ​ക്ക് വ​രാ​ത്ത​തി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ </p>
<p>നി​സ്സം​ഗ​മാ​യൊ​രു ചി​രി ചി​രി​ച്ചു... </p>
<p>ഇ​മ്മാ പ​റ​ഞ്ഞ​ത് മൂ​പ്പ​രൊ​രു ക​ഥ​യി​ല്ലാ​ത്ത മ​നു​ഷ്യ​നാ​ണെ​ന്നാ​ണ്, </p>
<p>ഇ​മ്മാ ഒ​ന്നും വെ​റു​തെ പ​റ​യാ​റി​ല്ല. </p>
<p>ഓ​ളെ ന്താ​യാ​ലും ഇ​ങ്ങ​നെ വി​ട്ടാ​ൽ ശ​രി​യാ​വി​ല്ല, </p>
<p>തു​ട​ക്ക​ത്തി​ലേ നി​ല​ക്ക് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ </p>
<p>ഒ​ന്ന് പെ​റ്റാ​ൽ ത​ല​യി​ൽ ക​യ​റി നി​ര​ങ്ങു​മെ​ന്നി​മ്മാ പ​റ​ഞ്ഞി​ട്ടു​ണ്ട്, </p>
<p>ഇ​മ്മാ​നോ​ട് പ​റ​യ​ണം സ​മ​യ​മാ​യെ​ന്ന്... </p>
<p>പാ​വം ഇ​മ്മ... </p>
<p>ഉ​റ​ക്ക​ത്തി​ലാ​കും, ഇ​നി​യി​പ്പോ​ൾ വി​ളി​ക്ക​ണ്ട, </p>
<p>അ​വി​ടെ​യി​പ്പോ​ൾ വെ​ളു​പ്പി​ന് ര​ണ്ടു​മ​ണി ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കു​മ​ല്ലോ, </p>
<p>നാ​ളെ​യാ​ക​ട്ടെ...</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1551763</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1551763</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,8 SEP 2026]]></category>
<dc:creator><![CDATA[ചിത്തിര കുസുമൻ]]></dc:creator>
<pubDate>Sat, 05 Sep 2026 06:24:10 GMT</pubDate>
</item>
<item>
<title><![CDATA[ആ​ന]]></title>
<description/>
<enclosure length="274917" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909445-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909445-untitled-1.gif'/><figcaption></figcaption></figure><p>തേ​റാ​ട്ടി​ല്‍ ഉ​ണ്ണി​ച്ചേ​ട്ട​ന്‍, </p>
<p>അ​ച്ഛ​ന്‍വ​ഴി​ക്കു​ള്ള ഒ​രു ബ​ന്ധു </p>
<p>ചി​ല​പ്പോ​ഴെ​ല്ലാം </p>
<p>വീ​ട്ടി​ല്‍ വ​രു​മാ​യി​രു​ന്നു. </p>
<p>ഉ​ണ്ണി​ച്ചേ​ട്ട​ന്‍ വ​രു​മ്പോ​ള്‍ </p>
<p>ഞ​ങ്ങ​ള്‍ ക​ളി​നി​ര്‍ത്തി. </p>
<p>അ​യാ​ളെ കാ​ണാ​നോ </p>
<p>അ​യാ​ളോ​ടു സം​സാ​രി​ക്കാ​നോ അ​ല്ല. </p>
<p>ആ​ന​യെ​ക്കാ​ണാ​ന്‍. </p>
<p>ഉ​ണ്ണി​ച്ചേ​ട്ട​ന്‍ ഒ​രി​ക്ക​ലും ഒ​റ്റ​യ്ക്കു വ​ന്നി​ല്ല. </p>
<p>എ​പ്പോ​ഴും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന </p>
<p>ഒ​രാ​ന​യു​ടെ ക​ന​മു​ള്ള ച​ങ്ങ​ല </p>
<p>ഞ​ങ്ങ​ളു​ടെ കു​ട്ടി​ക്കാ​ല​ത്തി​ന്‍റെ </p>
<p>മു​തു​മ​ര​ങ്ങ​ളി​ലൊ​ന്നി​ല്‍ ചു​റ്റി​ക്കി​ട​ന്നു. </p>
<p>കു​ട്ടി​ക​ള്‍ ആ​ന​യെ കാ​ണാ​ന്‍ പോ​യി. </p>
<p>ദൈ​വം പോ​ലും വി​ട്ടു​പോ​യ </p>
<p>പ​ഴ​യൊ​രു അ​മ്പ​ല​ത്തി​ന്‍റെ </p>
<p>കൂ​റ്റ​ന്‍ ആ​ല്‍മ​ര​ത്തി​ല്‍ </p>
<p>അ​തി​നെ ത​ള​ച്ചി​രി​ക്കു​ന്നു. </p>
<p>തു​മ്പി കൊ​ണ്ട് അ​ത് ഓ​ല​യെ​ടു​ത്തു, </p>
<p>ക​ല്‍ഭ​ര​ണി​യി​ലെ വെ​ള്ളം കു​ടി​ച്ചു </p>
<p>എ​പ്പോ​ഴും ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ </p>
<p>ഞ​ങ്ങ​ളെ നോ​ക്കി ത​ല​യാ​ട്ടി. </p>
<p>സൗ​മ്യ​മാ​യ ഇ​രു​ട്ടി​നെ​പ്പോ​ലെ </p>
<p>ഹൃ​ദ​യാ​ലു​വാ​യ ഒ​രു ജ​ന്തു. </p>
<p>മെ​ലി​ഞ്ഞ്, നീ​ണ്ട ഈ ​വെ​റും ഉ​ണ്ണി​ച്ചേ​ട്ട​ന്‍, </p>
<p>ഇ​ത്ര​യും വ​ലി​യ ഒ​രാ​ന​യ്ക്കു പാ​പ്പാ​നോ! </p>
<p>അ​യാ​ള്‍ക്കും വി​ശ​ക്കു​ന്നു​ണ്ട്. </p>
<p>എ​ന്തെ​ങ്കി​ലും ത​രൂ, ചേ​ട​ത്തീ, </p>
<p>അ​യാ​ള്‍ അ​മ്മ​യോ​ടു പ​റ​ഞ്ഞു. </p>
<p>ഞ​ങ്ങ​ള്‍ ഉ​ണ്ണി​ച്ചേ​ട്ട​ന്‍ ഊ​ണു- </p>
<p>ക​ഴി​ക്കു​ന്ന​തു ക​ണ്ടു​നി​ന്നു. </p>
<p>പ​തു​ക്കെ, സ​മ​യ​മെ​ടു​ത്ത് </p>
<p>ആ​ന ക​ഴി​ക്കു​ന്ന​തു മാ​തി​രി. </p>
<p>അ​പ്പോ​ള്‍ ശ്ര​ദ്ധി​ച്ചു: </p>
<p>അ​യാ​ള്‍ക്ക് ആ​ന​ച്ചൂ​രു​ണ്ട്, </p>
<p>എ​വി​ടേ​യും, എ​പ്പോ​ഴും. </p>
<p>പി​ന്നെ </p>
<p>ഉ​ച്ച​വെ​യി​ലും മ​യ​ക്ക​മാ​യെ​ന്നു വി​ചാ​രി​ച്ച് </p>
<p>മാ​വി​ന്‍ചു​വ​ട്ടി​ലെ നി​ഴ​ലി​ല്‍ </p>
<p>അ​യാ​ള്‍ മ​യ​ങ്ങാ​ന്‍ കി​ട​ന്നു. </p>
<p>ഒ​രി​ക്ക​ല്‍ ഞ​ങ്ങ​ള്‍ ഉ​ണ്ണി​ച്ചേ​ട്ട​നെ വി​ളി​ച്ചു​ണ​ര്‍ത്തി; </p>
<p>അ​യ്യോ! ആ​ന​യു​ടെ കെ​ട്ട​ഴി​ഞ്ഞി​രി​ക്കു​ന്നു! </p>
<p>മ​യ​ക്കം വി​ട്ടു​ണ​ര്‍ന്ന് </p>
<p>അ​യാ​ള്‍ ചി​രി​ച്ചു: </p>
<p>സാ​ര​മി​ല്ല കു​ട്ടി​ക​ളേ, </p>
<p>അ​ക്കാ​ര്യം അ​തി​ന് അ​റി​യി​ല്ല. </p>
<p>എ​മ്പാ​ടും ഭൂ​മി പി​ള​ര്‍ന്നു​പോ​യാ​ലും </p>
<p>ആ​ന അ​ന​ങ്ങു​ക​യേ​യി​ല്ല. </p>
<p>ചി​ല​പ്പോ​ഴെ​ല്ലാം അ​ടി​മ​ത്തം </p>
<p>ഒ​രു സ​ങ്ക​ൽ​പം മാ​ത്ര​മാ​ണ്, </p>
<p>സ​ത്യ​മ​ല്ല. </p>
<p>ഉ​ണ്ണി​ച്ചേ​ട്ട​ന്‍ ഞ​ങ്ങ​ള്‍ക്ക് ആ​ന​വാ​ലി​ലെ </p>
<p>രോ​മം സ​മ്മാ​നി​ച്ചു. </p>
<p>അ​തു വ​ള​ച്ചു മോ​തി​ര​മാ​ക്കി വി​ര​ലി​ലി​ട്ടാ​ല്‍ </p>
<p>പേ​ടി​സ്വ​പ്ന​ങ്ങ​ള്‍ കാ​ണു​ക​യി​ല്ല. </p>
<p>മോ​തി​ര​മി​ട്ടി​ട്ടും പ​ക്ഷേ, ഉ​റ​ക്ക​ത്തി​ല്‍നി​ന്നും </p>
<p>ദു:​സ്വ​പ്ന​ങ്ങ​ള്‍ വി​ട്ടു​പോ​കാ​ന്‍ മ​ടി​ച്ചു. </p>
<p>കു​റെ​ക്കാ​ലം ക​ഴി​ഞ്ഞു. </p>
<p>ഒ​രു ദി​വ​സം ഉ​ച്ച​ക്ക് </p>
<p>ഉ​ണ്ണി​ച്ചേ​ട്ട​ന്‍ വീ​ട്ടി​ല്‍ വ​ന്നു. </p>
<p>ഒ​റ്റ​യ്ക്ക്. </p>
<p>എ​ന്തെ​ങ്കി​ലും ക​ഴി​ക്കൂ, ഉ​ണ്ണീ </p>
<p>അ​മ്മ പ​റ​ഞ്ഞു. </p>
<p>വി​ശ​ക്കു​ന്നി​ല്ല, ഉ​ണ്ണി​ച്ചേ​ട്ട​ന്‍ അ​റി​യി​ച്ചു </p>
<p>ഇ​നി വി​ശ​ന്നാ​ലും ക​ഴി​ക്കാ​നാ​വു​ന്നി​ല്ല. </p>
<p>ഒ​രാ​ഴ്ച​മു​മ്പ് </p>
<p>എ​ന്‍റെ ആ​ന മ​രി​ച്ചു​പോ​യി. </p>
<p>ഞ​ങ്ങ​ള​പ്പോ​ള്‍ മു​തി​ര്‍ന്ന കു​ട്ടി​ക​ള്‍; </p>
<p>നി​ശ്ശ​ബ്ദ​രാ​യി, വ​യ​സ്സ​നൊ​രാ​ള്‍ </p>
<p>ഒ​രാ​ന​യെ​യോ​ര്‍ത്തു ക​ര​യു​ന്ന​തു </p>
<p>നോ​ക്കി​നി​ന്നു. </p>
<p>താ​ഴെ​യു​ള്ള അ​നി​യ​നും ക​ര​ഞ്ഞു; </p>
<p>കു​റ​ച്ചു​നാ​ള്‍മു​മ്പേ </p>
<p>അ​വ​ന്‍ ആ​ന​യെ ക​ല്ലെ​റി​ഞ്ഞി​രു​ന്ന​ത്രേ, </p>
<p>അ​തു മി​ണ്ടി​യി​ല്ല, ത​ട​ഞ്ഞി​ല്ല, </p>
<p>വെ​റു​തേ ത​ല​യാ​ട്ടു​ക​മാ​ത്രം. </p>
<p>പാ​വ​മാ​യി​രു​ന്നു അ​ത്. </p>
<p>ഉ​ണ്ണി​ച്ചേ​ട്ട​ന്‍ ക​ണ്ണു​ക​ള്‍ തു​ട​ച്ചു. </p>
<p>അ​തു​പോ​ലൊ​ന്ന് ഇ​നി ഉ​ണ്ടാ​വു​ക​യി​ല്ല. </p>
<p>ചെ​റു​പ്പ​ത്തി​ലേ അ​തി​നെ എ​നി​ക്കു കി​ട്ടി. </p>
<p>എ​നി​ക്ക​റി​യാ​വു​ന്ന​തെ​ല്ലാം പ​ഠി​പ്പി​ച്ചു. </p>
<p>അ​ഥ​വാ, </p>
<p>അ​റി​യേ​ണ്ട​തു മാ​ത്രം പ​ഠി​പ്പി​ച്ചു. </p>
<p>ഇ​ട​ത്താ​നേ, വ​ല​ത്താ​നേ; </p>
<p>ഇ​ട​ത്തും വ​ല​ത്തും അ​തു തി​രി​ഞ്ഞു. </p>
<p>മു​മ്പോ​ട്ടും പി​മ്പോ​ട്ടും പി​ച്ച​വെ​ച്ചു </p>
<p>കൊ​മ്പും തു​മ്പി​യും​കൊ​ണ്ട് </p>
<p>ആ​ര്‍ക്കു​മാ​വാ​ത്ത ക(​ദ)​ന​ങ്ങ​ള്‍ നി​വ​ര്‍ത്തി. </p>
<p>ലോ​ക​ത്തി​നു കു​റു​കെ </p>
<p>ആ​ന​ത്താ​ര​ക​ള്‍ നി​ർ​മി​ച്ചു. </p>
<p>കാ​ല​ത്തി​ന്‍റെ ശാ​സ​ന​ക​ള്‍ കേ​ട്ടു. </p>
<p>നാ​ട്ടു​ദൈ​വ​ത്തി​ന്‍റെ തി​ട​മ്പേ​റ്റി. </p>
<p>ഇ​ടി​മു​ഴ​ക്ക​ങ്ങ​ള്‍ കേ​ട്ടി​ട്ടും </p>
<p>വെ​ടി​ക്കോ​പ്പു​ക​ള്‍ ആ​കാ​ശ​ത്തെ </p>
<p>നി​ണ​മ​ണി​യി​ക്കു​ന്ന​തു ക​ണ്ടി​ട്ടും </p>
<p>ആ​രോ​ടും ക​ല​ഹി​ച്ചി​ല്ല. </p>
<p>ഒ​ന്നു​മാ​ത്ര​മേ, </p>
<p>എ​നി​ക്ക​തി​നെ പ​ഠി​പ്പി​ക്കാ​ന്‍ </p>
<p>സാ​ധി​ക്കാ​തി​രു​ന്നു​ള്ളൂ. </p>
<p>- സ്വ​യം ഒ​രാ​ന​യാ​ണെ​ന്ന അ​റി​വു​മാ​ത്രം. </p>
<p>കാ​ട്ടി​ല്‍പ്പി​റ​ന്ന് </p>
<p>മ​നു​ഷ്യ​ര്‍ക്കൊ​പ്പം പാ​ര്‍ക്കേ​ണ്ടി​വ​ന്ന, </p>
<p>നാ​ട്ടു​മ​ര​ങ്ങ​ളി​ല്‍ മാ​ത്രം ത​ള​യ്ക്ക​പ്പെ​ട്ട </p>
<p>ഒ​രു </p>
<p>കൊ​ടു​ങ്കാ​റ്റി​ന്‍റെ വ​ന്യ​ത​യാ​ണെ​ന്നു മാ​ത്രം. </p>
<p>അ​തെ​ങ്ങ​നെ എ​നി​ക്കു </p>
<p>പ​ഠി​പ്പി​ച്ചു​ന​ൽ​കാ​ന്‍ ക​ഴി​യും? </p>
<p>ഉ​ണ്ണി​ച്ചേ​ട്ട​ന്‍ പ്രാ​ർ​ഥി​ക്കു​ന്ന​തു​പോ​ലെ </p>
<p>ക​ണ്ണു​ക​ള​ട​ച്ച് ത​ന്‍റെ​യു​ള്ളി​ലെ </p>
<p>ദൂ​ര​ങ്ങ​ളി​ലേ​ക്കു പോ​യി. </p>
<p>അ​യാ​ളി​ല്‍നി​ന്നും ആ​ന​ച്ചൂ​രു പൊ​യ്പോ​യി​രു​ന്നു. </p>
<p>എ​ത്ര​കാ​ലം ക​ഴി​ഞ്ഞു! </p>
<p>ഇ​പ്പോ​ഴും ഇ​ട​ക്കെ​ല്ലാം </p>
<p>ഉ​ച്ച​യു​റ​ക്ക​ത്തി​ലെ ദു:​സ്വ​പ്ന​ങ്ങ​ളി​ല്‍ </p>
<p>ആ​ള്‍പ്പെ​രു​മാ​റ്റം കു​റ​ഞ്ഞ, </p>
<p>മ​നു​ഷ്യ​ര്‍ക്കു​ത​ന്നെ ന​ട​ക്കാ​നി​ട​മി​ല്ലാ​ത്ത </p>
<p>ഇ​ടു​ങ്ങി​യ തെ​രു​വു​ക​ളി​ല്‍പ്പെ​ട്ടു​പോ​കു​മ്പോ​ള്‍ </p>
<p>ആ ​ച​ങ്ങ​ല​ക്കി​ലു​ക്കം മാ​ത്രം കേ​ള്‍ക്കാം. </p>
<p>-ആ​ന​യി​ല്ല. </p>
<p>പ​ക​ലു​റ​ക്ക​ങ്ങ​ളി​ല്‍ പ​ട​രു​ന്ന </p>
<p>പ​ശി​മ​യി​ല്ലാ​ത്ത ഇ​രു​ട്ടു​മാ​ത്രം.</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1551757</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1551757</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,8 SEP 2026]]></category>
<dc:creator><![CDATA[ഇ. സന്തോഷ് കുമാർ]]></dc:creator>
<pubDate>Sat, 05 Sep 2026 06:08:13 GMT</pubDate>
</item>
<item>
<title><![CDATA[തീ​വ​ണ്ടി​യെ​ന്ന ആ​പേ​ക്ഷി​ക​താ​വാ​ദി 
(തീ​വ​ണ്ടി​ക്കൊ​പ്പം, ഐ​ൻ​സ്റ്റീ​നൊ​പ്പം )]]></title>
<description/>
<enclosure length="189885" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909439-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909439-untitled-1.gif'/><figcaption></figcaption></figure><p>തീ​വ​ണ്ടി​യി​ലി​പ്പോ​ഴും </p>
<p>നേ​രം വെ​ളു​ത്തി​ട്ടി​ല്ല </p>
<p>അ​ക​ത്ത് രാ​ത്രി​യെ </p>
<p>ഖ​രീ​ഭ​വി​പ്പി​ച്ചു​നി​ർ​ത്താ​ൻ </p>
<p>പ​ല സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും </p>
<p>ക​യ​റി​യ </p>
<p>ഉ​റ​ക്ക​ങ്ങ​ൾ </p>
<p>കി​ണ​ഞ്ഞു​ശ്ര​മി​ക്കു​ന്നു. </p>
<p>വെ​ളു​പ്പി​ന് </p>
<p>അ​ങ്ക​മാ​ലി​യി​ൽ​നി​ന്നും </p>
<p>തീ​വ​ണ്ടി​ക​യ​റി​യ </p>
<p>അ​മ്മ, </p>
<p>നി​ര​ന്നു​കി​ട​ക്കു​ന്ന </p>
<p>ഈ​ത്ത​യു​റ​ക്ക​ങ്ങ​ളി​ലേ​ക്ക് </p>
<p>കു​ളി​ച്ചു​കു​റി​യി​ട്ട </p>
<p>പ്ര​ഭാ​ത​ത്തെ </p>
<p>ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു </p>
<p>‘‘അ​മ്മ ഗു​രു​വാ​യൂ​രേ​ക്കാ?’’ </p>
<p>കോ​ട്ടു​വാ​യ്ചോ​ദ്യം​കൊ​ണ്ട് </p>
<p>തീ​വ​ണ്ടി​യി​ലെ </p>
<p>ഒ​രു മൗ​ഢ്യം </p>
<p>ത​ന്റെ ഉ​റ​ക്ക​ത്തെ ക​ഴു​കി​ക്ക​ള​യാ​ൻ </p>
<p>ശ്ര​മി​ക്കു​ന്നു. </p>
<p>‘‘ഉ​റ​ക്ക​വും പ്ര​ഭാ​ത​വും </p>
<p>ഒ​ന്നി​ക്കു​ന്ന ഈ ​തീ​വ​ണ്ടി​യ​കം- </p>
<p>മോ​നെ, ഇ​ത് </p>
<p>ഓ​ക്സി​മോ​റോ​ണോ </p>
<p>പാ​ര​ഡോ​ക്സോ’’ </p>
<p>റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ </p>
<p>അ​മ്മ​യെ കാ​ത്തി​രി​ക്കു​ന്ന </p>
<p>എ​ഞ്ചി​നീ​യ​റി​ങ് മ​ക​ന്റെ </p>
<p>തൊ​ണ്ട​യി​ൽ </p>
<p>പ​ഴം​പൊ​രി കു​രു​ങ്ങു​ന്നു </p>
<p>‘‘അ​മ്മേ, it is the coupling or hybridization of...’’ </p>
<p>ഫോ​ണി​ലൂ​ടെ </p>
<p>മ​ക​ൻ അ​മ്മ​യോ​ട് വി​ക്കി​വി​ക്കി </p>
<p>മ​റു​പ​ടി ശ്ര​മി​ക്കു​ന്നു. </p>
<p>പാ​ഞ്ഞു​പോ​കു​ന്ന </p>
<p>ഉ​റ​ക്ക​ത്തി​ന്റെ ഒ​രു ഗു​ഹ​യാ​യി </p>
<p>തീ​വ​ണ്ടി, </p>
<p>വേ​ഗ​ത​യും ഇ​രു​ട്ടും കൊ​ണ്ട് </p>
<p>ഓ​രോ സ്റ്റേ​ഷ​നി​ലേ​ക്കും </p>
<p>തു​ള​ഞ്ഞു​ക​യ​റി </p>
<p>ഓ​രോ​ന്നി​നെ​യും ഓ​രോ​രോ </p>
<p>വി​ന്റേ​ജ് ദൃ​ശ്യ​മാ​ക്കാ​ൻ </p>
<p>ശ്ര​മി​ക്കു​ന്നു. </p>
<p>പ്ര​ഭാ​ത​മാ​യി​ട്ടും </p>
<p>പ്ര​ഭാ​ത​മാ​വാ​ത്ത </p>
<p>തീ​വ​ണ്ടി​യി​ൽ </p>
<p>ത​ന്റെ അ​പ്ര​സ​ക്തി​യു​ടെ </p>
<p>നി​മി​ഷ​ങ്ങ​ൾ </p>
<p>പ്ര​ഭാ​തം സ്വ​യം തി​രി​ച്ച​റി​യാ​ൻ </p>
<p>ശ്ര​മി​ക്കു​ന്നു. </p>
<p>തീ​വ​ണ്ടി​യു​ടെ വേ​ഗ​വും </p>
<p>ഉ​റ​ക്ക​ത്തി​ന്റെ ലാ​സ്യ​വും </p>
<p>ഒ​ന്നി​ക്കു​ന്ന ഈ ​യാ​ത്ര, </p>
<p>പാ​ള​ത്തി​ന്റെ നി​ശ്ച​ലാ​വ​സ്ഥ​യും തീ​വ​ണ്ടി​യു​ടെ </p>
<p>ച​ല​നാ​വ​സ്ഥ​യും ഒ​ന്നി​ക്കു​ന്ന ഈ ​യാ​ത്ര, </p>
<p>തീ​വ​ണ്ടി ട​ണ​ലി​നു​ള്ളി​ലേ​ക്കോ </p>
<p>ട​ണ​ൽ തീ​വ​ണ്ടി​ക്കു​ള്ളി​ലേ​ക്കോ..? </p>
<p>ഈ ​സ​ന്ദേ​ഹ​ങ്ങ​ൾ ര​ണ്ടും </p>
<p>ഒ​ന്നി​ക്കു​ന്ന ഈ ​യാ​ത്ര, </p>
<p>ഓ​ട്ട​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ​വു- </p>
<p>മെ​ന്നാ​ൽ പാ​ള​ത്തി​ന്റെ നി​യ​ന്ത്ര​ണ​വും </p>
<p>ഒ​ന്നി​ക്കു​ന്ന ഈ ​യാ​ത്ര, </p>
<p>കൂ​ടു​ന്ന സ​മ​യ​വു- </p>
<p>മെ​ന്നാ​ൽ കു​റ​യു​ന്ന ദൂ​ര​വും </p>
<p>ഒ​ന്നി​ക്കു​ന്ന ഈ ​യാ​ത്ര.. </p>
<p>‘‘ഡാ ​മോ​നെ പ​റ, ഇ​ത് ഓ​ക്സി​മോ​റോ​ണോ </p>
<p>പാ​ര​ഡോ​ക്സോ’’ </p>
<p>‘‘അ​മ്മ </p>
<p>ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യോ?’’ </p>
<p>മ​ക​ൻ </p>
<p>വി​ശ്ര​മ​ത്തി​ൽ നി​ന്ന് </p>
<p>ച​ല​ന​ത്തി​ലേ​ക്ക് </p>
<p>‘കീ’ ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. </p>
<p>അ​മ്മ </p>
<p>രാ​വി​ലെ </p>
<p>മ​ണി​യെ​ട്ട​ര​യോ​ടെ </p>
<p>തീ​വ​ണ്ടി​യി​ലെ ഭൗ​തി​ക​ത​യി​ൽ​നി​ന്നും </p>
<p>സ്റ്റേ​ഷ​ന്റെ ആ​ത്മീ​യ​ത​യി​ലേ​ക്ക് </p>
<p>കാ​ലു​കു​ത്താ​ൻ ശ്ര​മി​ക്കു​ന്നു.</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1551756</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1551756</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,8 SEP 2026]]></category>
<dc:creator><![CDATA[നിഷ നാരായണൻ]]></dc:creator>
<pubDate>Sat, 05 Sep 2026 06:02:58 GMT</pubDate>
</item>
<item>
<title><![CDATA[ചി​റ​കു​ള്ള വ​ഴി​ക​ൾ]]></title>
<description/>
<enclosure length="243179" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909437-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909437-untitled-1.gif'/><figcaption></figcaption></figure><p>വീ​ട്ടു​മു​റ്റ​ത്തെ മാ​വി​ൽ </p>
<p>ഇ​പ്പോ​ൾ പ​ക്ഷി​ക​ൾ ക​ല​പി​ല കൂ​ട്ടാ​റി​ല്ല. </p>
<p>ചി​ല്ല​ക​ളി​ലേ​ക്ക് നോ​ക്കി </p>
<p>ധ്യാ​നി​ച്ചു നി​ൽ​ക്കു​ന്ന </p>
<p>നാ​ളു​ക​ളി​ലെ​പ്പൊ​ഴോ </p>
<p>എ​ന്റെ തോ​ളി​ൽ </p>
<p>ഒ​രു ജോ​ടി ചി​റ​കു​ക​ൾ മു​ള​ച്ചു​വ​ന്നു. </p>
<p>വീ​ട്ടി​ലെ വ​ള​ർ​ത്തു​പൂ​ച്ച </p>
<p>ഇ​തേ​തു ജീ​വി​യെ​ന്ന് അ​മ്പ​ര​ക്കു​ക​യും </p>
<p>സ്വ​ൽ​പ​മൊ​ക്കെ ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്തു. </p>
<p>ചി​ല കൊ​റ്റി​ക​ൾ ച​ങ്ങാ​ത്തം കൂ​ടാ​ൻ നോ​ക്കി! </p>
<p>വ​ഴി​യി​ൽ ക​ണ്ടാ​ൽ ആ​ളു​ക​ൾ ഒ​തു​ങ്ങി മാ​റി​നി​ന്നു. </p>
<p>പ​ള്ളി​യി​ൽ ചെ​ന്നാ​ൽ പ​രീ​ശ​ന്മാ​ർ വ​ന്ദി​ച്ചു. </p>
<p>‘‘ഇ​നി നീ ​പ​റ​ക്കു​മോ’’ അ​മ്മ ചേ​ദി​ച്ചു. </p>
<p>ആ​കാ​ശ​ത്തെ പു​ൽ​കാ​ൻ കെ​ൽ​പി​ല്ലാ​ത്ത </p>
<p>ആ ​ചി​റ​കു​ക​ളെ​യോ​ർ​ത്ത് ഞാ​ൻ ചി​രി​ച്ചു. </p>
<p>രാ​ത്രി​യി​ൽ അ​ല​മാ​ര​യി​ൽ തൂ​ക്കി​യി​ട്ടി​രു​ന്ന ചി​റ​കു​ക​ളി​ൽനി​ന്ന് </p>
<p>ഇ​ളം​തൂ​വ​ലു​ക​ൾ പാ​റി​വീ​ണു. </p>
<p>രാ​വി​ലെ നോ​ക്കു​മ്പോ​ൾ </p>
<p>പു​ൽ​നാ​മ്പു​ക​ൾ​ക്കി​ട​യി​ൽ അ​വ​യെ​ല്ലാം മു​ള​ച്ച് ചെ​റു​പ​ക്ഷി​ക​ളാ​യി </p>
<p>നീ​ല നി​റ​ത്തി​ൽ ചി​റ​കു​വി​രി​ച്ച് നി​ൽ​ക്കു​ന്നു. </p>
<p>വ​ര​ണ്ട ഗ്രാ​മ​ത്തി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​മ്പോ​ൾ </p>
<p>അ​വ എ​ന്റെ ജ​ന​ല​രി​കി​ൽ​വ​ന്ന് </p>
<p>വ​ഴി ചോ​ദി​ക്കാ​റു​ണ്ട്... </p>
<p>ആ​കാ​ശ​ത്തി​ന്റെ ദി​ശ ഞാ​ന​വ​ർ​ക്ക് </p>
<p>ചൂ​ണ്ടി​ക്കാ​ണി​ച്ചു കൊ​ടു​ക്കും. </p>
<p>വ​സ​ന്ത​ത്തി​ന്റെ വി​ലാ​സം </p>
<p>തെ​റ്റാ​തെ പ​റ​ഞ്ഞു​കൊ​ടു​ക്കും. </p>
<p>ഇ​പ്പോ​ഴ​റി​യു​ന്നു മ​ഴ​മേ​ഘ​ങ്ങ​ളാ​ണ് </p>
<p>എ​ന്റെ തോ​ളി​ൽ മു​ള​ച്ച​തെ​ന്ന്... </p>
<p>ഊ​ഷ​ര​ഭൂ​മി​ക​ളെ </p>
<p>കു​ളി​ർ​പ്പി​ക്കാ​നു​ള്ള നീ​ർ​മു​ത്തു​ക​ൾ </p>
<p>കോ​ർ​ത്തു തു​ന്നി​യ </p>
<p>ഒ​രു മേ​ലാ​പ്പാ​ണ​തെ​ന്ന്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1551754</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1551754</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,8 SEP 2026]]></category>
<dc:creator><![CDATA[സെബാസ്റ്റ്യൻ]]></dc:creator>
<pubDate>Sat, 05 Sep 2026 05:58:49 GMT</pubDate>
</item>
<item>
<title><![CDATA[വ​ള​വ്]]></title>
<description/>
<enclosure length="327453" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909434-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909434-untitled-1.gif'/><figcaption></figcaption></figure><p>പാ​തി​രാ​യ്ക്ക് </p>
<p>പ​ട്ട​ണ​യോ​ര​ത്ത് </p>
<p>ഇ​രു​വ​ശ​വു​മാ​യു​യ​ർ​ന്ന </p>
<p>കൂ​റ്റ​ൻ മ​തി​ൽ​ക്കെ​ട്ടി- </p>
<p>നി​ട​യി​ലൂ​ടെ​പോ​കും </p>
<p>ടാ​റി​ട്ട ചെ​റു​റോ​ഡി​ൽ </p>
<p>ഉ​റ​ഞ്ഞ നി​ശ്ശ​ബ്ദ​ത​യി​ൽ </p>
<p>സി​ഗ​ര​റ്റ് പു​ക​ച്ചൊ​രാ​ൾ </p>
<p>ന​ട​ന്നു​പോ​കു​ന്നു. </p>
<p>മ​തി​ൽ​ക്കെ​ട്ടി​ന​പ്പു​റം </p>
<p>സ​മ്പ​ന്ന​ത​യി​ല​ർ​മാ​ദി​ക്കും </p>
<p>മാ​ളി​ക​ക​ളി​ൽ </p>
<p>ഒ​രു​വ​ൻ ഒ​രു​വ​ളെ ക​ഴു​ത്തു ഞെ​രി​ക്കു​ന്നു​ണ്ടാ​കു​മോ </p>
<p>ചും​ബി​ക്കു​ന്നു​ണ്ടാ​കു​മോ </p>
<p>ചെ​റു​വാ​ല്യ​ക്കാ​ർ മ​രു​ന്ന​ടി​ച്ചു കൂ​ത്താ​ടു​ന്നു​ണ്ടാ​കു​മോ </p>
<p>സീ​റോ​വള്‍ട്ടി​ൽ ഇ​ണ​ക​ൾ പി​ണ​യു​ന്നു​ണ്ടാ​കു​മോ </p>
<p>ചെ​റു​പൈ​ത​ൽ </p>
<p>ഉ​റ​ക്ക​ത്തി​ൽ ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ </p>
<p>ഉ​മ്മ​വെ​ക്കു​ന്നു​ണ്ടാ​കു​മോ </p>
<p>ഒ​രു ത​രു​ണ​ൻ </p>
<p>പ​രീ​ക്ഷാ​പ്പേ​ടി​യി​ൽ ഉ​റ​ങ്ങാ​തി​രി​ക്കു​ന്നു​ണ്ടാ​കു​മോ </p>
<p>എ​ന്നൊ​ക്കെ നി​ന​ച്ച് നി​ന​വു​ക​ളി​ൽ ര​സി​ച്ച് </p>
<p>വ​ള​വു തി​രി​യു​മ്പോ​ള​യാ​ളെ കാ​ണാ​താ​കു​ന്നു</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1551752</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1551752</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,8 SEP 2026]]></category>
<dc:creator><![CDATA[പി.​എ. നാ​സി​മു​ദ്ദീ​ൻ]]></dc:creator>
<pubDate>Sat, 05 Sep 2026 05:55:37 GMT</pubDate>
</item>
<item>
<title><![CDATA[“അ​ട്ടേ…, അ​ട്ടേ…”]]></title>
<description/>
<enclosure length="234230" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909433-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909433-untitled-1.gif'/><figcaption></figcaption></figure><p>ഓ​മ​ന​ക്കു​ഞ്ചി​യ​മ്മ​യു​ടെ ഭ​ർ​ത്താ​വു മ​രി​ച്ചു, </p>
<p>മ​ക്ക​ളി​ല്ല. </p>
<p>ഭാ​ർ​ഗ​വി​ക്കു​ഞ്ചി​യ​മ്മ ക​ല്യാ​ണം ക​ഴി​ച്ചി​ട്ടു​മി​ല്ല. </p>
<p>എ​ൺ​പ​തും എ​ഴു​പ​ത്ത​ഞ്ചും വ​യ​സ്സാ​യ ഇ​വ​ർ </p>
<p>‘കേ​നാ​ത്ത് പ​ഴ​യ​വീ​ട്ടി​ൽ’ ഒ​റ്റ​ക്കു താ​മ​സി​ക്കു​ന്നു... </p>
<p>ചേ​ച്ചി-​അ​നു​ജ​ത്തി​മാ​രാ​ണ്. </p>
<p>“ഇ​ത് പ​ഴ​യ വീ​ടൊ​ന്ന്വ​ല്ല, പു​തി​യ വീ​ട​ന്ന്യാ” </p>
<p>എ​ന്നാ​ണ് അ​വ​ർ പ​റ​യു​ക! </p>
<p>പ​ക്ഷേ നാ​ട്ടു​കാ​ർ പ​ഴ​യ​വീ​ടെ​ന്നേ പ​റ​യൂ! </p>
<p>ഉ​ദ്യോ​ഗാ​ർ​ഥം അ​ന്നാ​ട്ടി​ൽ വ​ന്ന ഞാ​ൻ </p>
<p>വീ​ടി​ന്റെ ഔ​ട്ട്ഹൗ​സി​ൽ വാ​ട​ക​ക്കാ​ര​നാ​യി. </p>
<p>ഔ​ട്ട്ഹൗ​സ് എ​ന്നു പ​റ​ഞ്ഞാ​ൽ... </p>
<p>പ​ണ്ട​ത്തെ തീ​ണ്ടാ​രി​പ്പു​ര! </p>
<p>എ​​െന്റ മ​ധു​വി​ധു​കാ​ലം ആ ​ </p>
<p>തീ​ണ്ടാ​രി​പ്പു​ര​യി​ലാ​യി​രു​ന്നു! </p>
<p>വ​യ​ൽ​ക്ക​രെ​യാ​യി​രു​ന്നു വീ​ട്; </p>
<p>വ​യ​ലി​ന​പ്പു​റം കാ​ടാ​ണ്. </p>
<p>ഒ​രി​ക്ക​ൽ ഉ​ച്ച​ക്ക് വീ​ട്ടി​ൽ വ​ന്ന ഞാ​ൻ </p>
<p>ഉ​ണ്ണാ​നി​രു​ന്ന മേ​ശ​ക്ക​ടു​ത്ത് ഒ​രു പാ​മ്പി​നെ ക​ണ്ടു; </p>
<p>വ​യ​ൽ​ക്ക​രെ സാ​ധാ​ര​ണ കാ​ണു​ന്ന </p>
<p>പാ​മ്പാ​ണ​ത്രേ അ​ത്-തേ​വി! </p>
<p>അ​തു​ക​ണ്ട ഇ​ളം​പ്രാ​യ​ക്കാ​രി​യാ​യ എ​ന്റെ ഭാ​ര്യ </p>
<p>പേ​ടി​ച്ചു നി​ല​വി​ളി​ച്ച​ത് ഓ​ർ​ക്കു​ന്നു. </p>
<p>ആ ​പേ​ടി മാ​റ്റാ​ൻ നോ​ക്കി​യ എ​നി​ക്ക് </p>
<p>ഉ​ച്ച​ക്കു ലീ​വെ​ടു​ക്കേ​ണ്ടി​വ​ന്നു... </p>
<p>അ​ങ്ങ​നെ​യാ​ണെ​നി​ക്ക് മ​ക​നു​ണ്ടാ​യ​ത്! </p>
<p>വ​യ​ലി​ന്റെ ഭാ​ഗ​ത്ത് കു​ള​മു​ണ്ടാ​യി​രു​ന്നു. </p>
<p>കു​ള​ത്തി​നു ചു​റ്റു​മു​ള്ള പൊ​ന്ത​യി​ൽ​നി​ന്ന് </p>
<p>കു​ള​ക്കോ​ഴി​ക​ളു​ടെ ഒ​ച്ച ഉ​യ​രും; </p>
<p>കാ​ട്ടി​ൽ​നി​ന്ന് മ​റ്റു പ​ല​ത​രം ജീ​വി​ക​ളു​ടെ ഒ​ച്ച​യും. </p>
<p>അ​തി​ൽ “അ​ട്ടേ.., അ​ട്ടേ...” എ​ന്നു നീ​ട്ടി​വി​ളി​ക്കു​ന്ന </p>
<p>ഒ​രു പ്ര​ത്യേ​ക ഈ​ണ​ത്തി​ലു​ള്ള ഒ​ച്ച </p>
<p>രാ​ത്രി​യി​ൽ വേ​റി​ട്ടു കേ​ൾ​ക്കാ​മാ​യി​രു​ന്നു... </p>
<p>അ​തെ​ന്തി​ന്റെ​യാ​ണെ​ന്ന​റി​ഞ്ഞു​കൂ​ടാ; </p>
<p>അ​തി​ന്റെ അ​ർ​ഥ​വും. </p>
<p>നാ​ൽ​പ​ത്തൊ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം </p>
<p>ആ​ദ്യ​മാ​യി ഞാ​ന​വി​ടെ ഒ​റ്റ​ക്ക് എ​ത്തി: </p>
<p>ആ ​വീ​ട് ഇ​രു​ന്ന​യി​ടം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. </p>
<p>തീ​ണ്ടാ​രി​പ്പു​ര​യു​ടെ പി​ൻ​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന </p>
<p>കി​ണ​റും </p>
<p>സി​മ​ന്റു​കൊ​ണ്ടു​ണ്ടാ​ക്കി​യ വെ​ള്ളം​ടാ​ങ്കും </p>
<p>മു​ച്ചൂ​ടും ന​ശി​ച്ച മ​ട്ടി​ൽ കി​ട​ക്കു​ന്നു. </p>
<p>ആ ​സി​മ​ന്റു​ടാ​ങ്ക് വൃ​ത്തി​യാ​ക്കാ​ൻ എ​ന്റെ ഭാ​ര്യ </p>
<p>എ​ത്ര​യോ ക​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്! </p>
<p>അ​തി​നെ​പ്പ​റ്റി​പ്പ​റ​ഞ്ഞ്, </p>
<p>ആ ​വീ​ട് എ​നി​ക്കു വാ​ട​ക​ക്കു​ത​ന്ന, </p>
<p>കു​ഞ്ചി​യ​മ്മ​മാ​രു​ടെ ബ​ന്ധു​വാ​യ </p>
<p>ബോം​ബെ​ക്കാ​ര​നോ​ട് </p>
<p>ഞാ​ൻ എ​ത്ര​യോ ത​വ​ണ ത​ർ​ക്കി​ച്ചി​ട്ടു​ണ്ട്! </p>
<p>കു​ളം തൂ​ർ​ന്നി​രി​ക്കു​ന്നു; പൊ​ന്ത​ക്കാ​ടു​ക​ളു​മി​ല്ല; </p>
<p>കു​ള​ക്കോ​ഴി​ക​ളും അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു; </p>
<p>വ​യ​ലി​ൽ ഇ​പ്പോ​ൾ കൃ​ഷി​യി​റ​ക്കു​ന്നി​ല്ല. </p>
<p>വീ​ടി​ന​ടു​ത്ത മു​ക്കി​ലു​ണ്ടാ​യി​രു​ന്ന, </p>
<p>ഗോ​പാ​ലേ​ട്ട​ന്റെ ഓ​ല​മേ​ഞ്ഞ ചാ​യ​ക്ക​ട​യും </p>
<p>കാ​ണാ​നി​ല്ല; </p>
<p>ഇ​ഡ്ഢ​ലി​ക്ക് ഇ​രു​പ​ത്ത​ഞ്ചു പൈ​സ​യാ​യി​രു​ന്നു </p>
<p>അ​ന്ന​വി​ടെ വി​ല! </p>
<p>ഇ​ന്ന് ഇ​രു​പ​ത്ത​ഞ്ചു പൈ​സ​ത​ന്നെ​യി​ല്ല! </p>
<p>ശ്ര​ദ്ധി​ച്ച​പ്പോ​ൾ, “അ​ട്ടേ.., അ​ട്ടേ…” എ​ന്ന </p>
<p>അ​ജ്ഞാ​ത​മാ​യ ആ ​പ​ഴ​യ​വി​ളി മാ​ത്രം </p>
<p>ഇ​പ്പോ​ഴും കേ​ൾ​ക്കാ​നു​ണ്ട്!</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1551750</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1551750</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,8 SEP 2026]]></category>
<dc:creator><![CDATA[കെ.ആർ. ടോ​ണി]]></dc:creator>
<pubDate>Sat, 05 Sep 2026 05:51:36 GMT</pubDate>
</item>
<item>
<title><![CDATA[ന​ര​വെ​യി​ൽ]]></title>
<description/>
<enclosure length="202347" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909429-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909429-untitled-1.gif'/><figcaption></figcaption></figure><p>എ​തി​രെ ഇ​രി​ക്കു​ന്ന </p>
<p>ചേ​ച്ചി​യു​ടെ വ​യ​സ്സ​റി​യാ​ൻ </p>
<p>എ​ന്തുവ​ഴി? </p>
<p>ജ​ൻ​ശ​താ​ബ്ദി​യി​ലാ​ണ് </p>
<p>കൃ​ത്യ​ത പാ​ലി​ച്ച് </p>
<p>ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു </p>
<p>അ​ൽ​പം മു​മ്പ് </p>
<p>കൈ​ക​ൾ വീ​ശാ​തെ </p>
<p>അ​വ​ർ നി​റ​ഞ്ഞ </p>
<p>ക​ണ്ണു​ക​ളാ​ൽ </p>
<p>യാ​ത്ര പ​റ​ഞ്ഞ​ത് </p>
<p>മ​ക​ളോ​ടാ​വ​ണം </p>
<p>ഇ​വ​രു​ടെ പേ​ര് </p>
<p>സൗ​ദ​യെ​ന്നോ ഷ​രീ​ഫ എ​ന്നോ ആ​കാം </p>
<p>കൂ​ടെ​യു​ള്ള​ത് ഭ​ർ​ത്താ​വ് </p>
<p>ത​ന്നെ​യാ​വ​ണം. </p>
<p>ദീ​ർ​ഘ​മാ​യ മൗ​ന​നേ​ര​ങ്ങ​ളി​ൽ </p>
<p>ആ ​ക​ണ്ണു​ക​ൾ പി​ന്നെ​യും </p>
<p>വ​റ്റി​പ്പോ​യ ന​ദി​ക​ളെ പി​ന്തു​ട​രു​ന്ന​തു​പോ​ലെ </p>
<p>പു​റ​ത്തേ​ക്ക് </p>
<p>ഇ​ട​യ്ക്ക് ഫോ​ണെ​ടു​ക്കു​ന്നു </p>
<p>പെ​ട്ടെ​ന്നു​ത​ന്നെ ഒ​ര​പ​രാ​ധി​യെ പോ​ലെ </p>
<p>തി​രി​കെ ബാ​ഗി​ൽ വെ​യ്ക്കു​ന്നു. </p>
<p>ഞാ​ൻ പ​ല​പ്പോ​ഴാ​യി </p>
<p>ചി​രി​ക്കാ​ൻ നോ​ക്കി </p>
<p>അ​വ​ർ ഒ​രേ ഭാ​വ​ത്തി​ലാ​ണ്. </p>
<p>നെ​റ്റി​യി​ലെ നി​സ്കാ​ര​വ​ര​ക​ളി​ൽ </p>
<p>വി​ര​ലു​ക​ൾ പ​ര​തു​ന്നു </p>
<p>ന​ര തു​ട​ങ്ങി​യെ​ന്ന് </p>
<p>മൈ​ലാ​ഞ്ചി നി​റ​മു​ള്ള </p>
<p>മ​റ​യാ​തെ കി​ട​ക്കു​ന്ന </p>
<p>മു​ടി​ച്ചു​രു​ളു​ക​ൾ </p>
<p>അ​വ​രു​ടെ ശ​ബ്ദം കേ​ൾ​ക്കാ​ൻ </p>
<p>കാ​ത് കൂ​ർ​പ്പി​ച്ച​തും വെ​റു​തെ​യാ​യി </p>
<p>വെ​യി​ൽ വീ​ണ നേ​രം </p>
<p>എ​ന്റെ ഒ​റ്റ വെ​ള്ളി​മു​ടി​യി​ഴ </p>
<p>കാ​റ്റ​ത്ത് </p>
<p>ക​ണ്ണി​ലേ​ക്ക് പാ​റി​വീ​ഴും മു​മ്പേ </p>
<p>ഞാ​ന​വ​രോ​ട് മൗ​ന​മാ​യി യാ​ത്ര പ​റ​യാ​നൊ​രു​ങ്ങി </p>
<p>എ​ന്റെ കൈ​യി​ലെ </p>
<p>ഒ​രു ത​ടി​ച്ച ഞ​ര​മ്പ് </p>
<p>അ​വ​രു​ടെ കൈ​യി​ലെ </p>
<p>അ​ഞ്ച് ത​ടി​ച്ച ഞ​ര​മ്പു​ക​ളോ​ട് </p>
<p>മി​ണ്ടും വ​രെ </p>
<p>എ​നി​ക്ക​വ​രു​ടെ വ​യ​സ്സ് </p>
<p>അ​റി​യി​ല്ലാ​യി​രു​ന്നു...</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1551748</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1551748</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,8 SEP 2026]]></category>
<dc:creator><![CDATA[വിജില]]></dc:creator>
<pubDate>Sat, 05 Sep 2026 05:47:36 GMT</pubDate>
</item>
<item>
<title><![CDATA[ഇ​ല​ക്കാ​രി]]></title>
<description/>
<enclosure length="162269" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909409-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909409-untitled-1.gif'/><figcaption><p>ചിത്രീകരണം-ചി​ത്ര എ​ലി​സ​ബ​ത്ത്
</p><p></p><span class='copyright'></span></figcaption></figure><p>ആ ​മ​ര​ണ​വാ​ർ​ത്ത കേ​ട്ടാ​ണ് ദി​വ​സ​മു​ണ​ർ​ന്ന​ത്. ഷി​ഫ്റ്റും ക​ഴി​ഞ്ഞു​വ​ന്ന് ഫ്ലാ​റ്റി​ൽ കൂ​ർ​ക്കം വ​ലി​ച്ചു​റ​ങ്ങു​ക​യാ​യി​രു​ന്നു.​അ​മ്മ​ച്ചി​യാ​ണ് ഫോ​ണി​ൽ വി​വ​ര​മ​റി​യി​ച്ച​ത്: “ജെ​യ്‌​ക്കേ, ന​മ്മ​ടെ വൈ​ദ്യ​ശാ​ല​പ്പ​റ​മ്പി​ന​ടു​ത്താ​ട്ടോ​ടാ ഇ​ല​ക്കാ​രീ​ടെ ബോ​ഡി കി​ട​ന്നെ. ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​യി​രു​ന്നു പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ദി​വ​സ​ങ്ങ​ളാ​യി​ട്ട് പ​ട്ടി​ണി ആ​യി​രു​ന്നെ​ന്ന്. വ​യ​റ്റി​ൽ കു​റ​ച്ച് പ​ച്ചി​ല മാ​ത്രേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​ന്ന് കേ​ട്ട​പ്പോ ച​ങ്ക് കീ​റി.</p>
<p> പി​ന്നെ​യു​ണ്ട​ല്ലോ​ടാ, പ​ഴേ കാ​ര്യ​ങ്ങ​ള് കു​ത്തി​പ്പൊ​ക്കി​യെ​ടു​ത്ത് അ​യ​ലോ​ക്ക​ത്തു​ള്ള​വ​ര് വ്ലോ​ഗ് ചെ​യ്തി​ട്ടു​ണ്ട്. ആ ​വി​ഡി​യോ​ക്ക് താ​ഴെ നാ​ട്ടു​കാ​ര് മു​ഴു​വ​ൻ ലൈ​ക്കും ക​മ​ന്റു​മി​ട്ടി​ട്ടു​ണ്ട്. മി​ല്യ​ൺ വ്യൂ​സ് ഉ​ണ്ടെ​ന്നാ കേ​ട്ട​ത്. എ​ന്നാ തെ​റി​യാ​ണോ നി​ന്റെ വ​ല്യ​പ്പ​ച്ഛ​നേം അ​പ്പ​ച്ഛ​നേം അ​വ​ര് വി​ളി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ചാ പ​റ​യാ​ൻ മേ​ല! അ​ത് ക​ണ​ക്കാ​യി​പ്പോ​യി.​എ​നി​ക്കും പ​ത്ത് പ​റ​യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. പി​ന്നെ പ്ര​ഷ​റു​ള്ള മ​നു​ഷ്യ​ന​ല്ലേ, അ​തു​കൊ​ണ്ട് വേ​ണ്ടെ​ന്നു​വെ​ച്ചു. വി​ഡി​യോ​ക്കു​വ​രു​ന്ന ക​മ​ന്റു​ക​ളും വാ​യി​ച്ച് മു​റി​യി​ൽ​ക്ക​യ​റി ക​ത​ക​ട​ച്ചി​രി​പ്പു​ണ്ട്. എ​നി​ക്കെ​പ്പോ​ഴും തോ​ന്നും ആ ​ഇ​ല​ക്കാ​രീ​ടെ ശാ​പം കൊ​ണ്ടാ നി​ന്റെ ജീ​വി​തം ഇ​ങ്ങ​നെ​യാ​യി​പ്പോ​യേ​ന്ന്,” അ​മ്മ​ച്ചി സ​മാ​ജ​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്ന​തു​പോ​ലെ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. ഞാ​ൻ നി​സ്സം​ഗ​ത​യോ​ടെ കേ​ട്ടു​കി​ട​ന്നു. </p>
<p>“നി​ന്നെ വി​ളി​ച്ചു പ​റ​ഞ്ഞ​തി​ന്റെ കാ​ര​ണ​മ​റി​യാ​മോ? മു​ഴു​വ​നും കാ​ണാ​തെ​യും കേ​ൾ​ക്കാ​തെ​യും വ​രു​ന്ന വി​ഡി​യോ​യ്‌​ക്കെ​ല്ലാം ലൈ​ക്കും ഹാ​ർ​ട്ടും ഇ​ടു​ന്ന​വ​നാ​ണ് നീ. ​അ​ങ്ങ​നെ വ​ല്ലോം ചെ​യ്താ നി​ന്റ​പ്പ​ച്ഛ​ന്റെ പ്ര​ഷ​റ് കൂ​ടും, അ​റ്റാ​ക്ക് വ​രും. എ​നി​ക്ക് പ​ണി​യാ​കും’’, മു​ന്ന​റി​യി​പ്പ് ത​ന്നു​കൊ​ണ്ട് അ​മ്മ​ച്ചി സം​സാ​രം അ​വ​സാ​നി​പ്പി​ച്ചു. </p>
<p>എ​ന്റെ ഉ​റ​ക്കം പോ​യി. എ​ഴു​ന്നേ​റ്റ് ചെ​രി​പ്പ് പ​ര​തി. ക​ട്ടി​ലി​നു​കീ​ഴെ സ്ഥി​ര​മാ​യി കി​ട​ക്കു​ന്ന ചെ​രി​പ്പ് കാ​ണാ​നി​ല്ലാ​യി​രു​ന്നു. കൂ​ടു​ത​ൽ പ​ര​താ​ൻ നി​ൽ​ക്കാ​തെ സി​ഗ​ര​റ്റി​ന് തീ​കൊ​ടു​ത്ത് ബാ​ൽ​ക്ക​ണി​യി​ൽ ചെ​ന്നി​രു​ന്നു. ചാ​റ്റ​ൽ​മ​ഴ പെ​യ്തു​കൊ​ണ്ടി​രു​ന്നു. ഉ​ള്ളി​ൽ ചെ​റി​യൊ​രു നാ​ട്ടു​വ​ഴി തെ​ളി​ഞ്ഞു. ചെ​റു​കാ​റ്റ​ല,ചാ​റ്റ​ൽ മ​ഴ, സ്കൂ​ളി​ൽ നി​ന്നും ബാ​ഗും ത​ല​യി​ൽ വെ​ച്ച്, </p>
<p>“മ​ഴേ….​മ​ഴേ… പോ…​പോ.. </p>
<p>വെ​ള്ള​ച്ചി​യ​മ്മേ കെ​ട്ടി​ച്ചു​ത​രാം,” എ​ന്നു പാ​ടി​ക്കൊ​ണ്ട് ഉ​ല്ലാ​സ​ത്തോ​ടെ ന​ട​ന്നു​പോ​കു​ന്ന ഒ​രു​പ​റ്റം കു​ട്ടി​ക​ൾ. പെ​ട്ടെ​ന്ന് അ​വ​രു​ടെ ക​ളി​ചി​രി​ക​ളും ക​ല​പി​ല​ക​ളും നി​ല​ച്ചു. </p>
<p>“ദേ​ടാ, ഇ​ല​പ്രാ​ന്തി വ​രു​ന്നു,” ഒ​ച്ച​വെ​ച്ചു​കൊ​ണ്ട് കൂ​ടെ​യു​ള്ള​വ​രെ​ല്ലാം ഓ​ടി. ഞാ​ൻ നോ​ക്കു​മ്പോ​ൾ മു​ഷി​ഞ്ഞ മു​ണ്ടും ബ്ലൗ​സു​മാ​യി വ​ഴി​യി​ൽ കാ​ണു​ന്ന ഇ​ല​ക​ൾ പൊ​ട്ടി​ച്ച് വ​ട്ടി​യി​ലി​ട്ട് ഇ​ല​ക്കാ​രി ന​ട​ന്ന​ടു​ക്കു​ന്നു. ഞാ​ൻ ന​ടു​ങ്ങി​നി​ന്നു. </p>
<p>പു​തി​യ ചെ​രി​പ്പാ​യി​രു​ന്നു, അ​തും ഇ​ട്ടു​കൊ​ണ്ട് ഓ​ടാ​ൻ പ​റ്റി​യി​ല്ല. ഉ​പേ​ക്ഷി​ച്ചു​പോ​യാ​ൽ അ​പ്പ​ച്ഛ​ൻ ചൂ​ര​ലെ​ടു​ക്കും. ചി​ന്തി​ക്കാ​ൻ സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല, ചെ​രി​പ്പു​ക​ള​ഞ്ഞ് ഓ​ടി. </p>
<p>ഒ​ഴി​ഞ്ഞ കാ​ലു​ക​ളു​മാ​യി പ​രു​ക്ക​ൻ വ​ഴി​യി​ലൂ​ടെ​യു​ള്ള ഓ​ട്ട​ത്തി​ൽ കാ​ലു​പൊ​ട്ടി ചോ​ര പൊ​ടി​ഞ്ഞു. പ​ക്ഷേ, അ​ന്നേ​രം വേ​ദ​ന​യ​റി​ഞ്ഞി​ല്ല. വീ​ട്ടി​ൽ​ച്ചെ​ന്നാ​ൽ അ​പ്പ​ച്ഛ​ന്റെ കൈ​യി​ൽ നി​ന്നും കി​ട്ടാ​ൻ​പോ​കു​ന്ന ചൂ​ര​ൽ​ക്കാ​പ്പി​യു​ടെ ക​യ്പ്പാ​യി​രു​ന്നു നാ​വി​ൽ. ഭാ​ഗ്യ​ത്തി​ന് വീ​ടി​ന്റെ മു​ൻ​വ​ശ​ത്ത് ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. കു​ളി​ച്ചു, വേ​ഷം മാ​റി, ചാ​യ കു​ടി​ച്ചു. ഏ​തു നി​മി​ഷ​വും പി​ടി​ക്ക​പ്പെ​ടു​മെ​ന്ന ഭീ​തി​യും വെ​പ്രാ​ള​വും! ഹോം​വ​ർ​ക്ക് ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് പി​റ​കു​വ​ശ​ത്തെ ഗെ​യി​റ്റ് ചെ​റു​താ​യി ക​ര​ഞ്ഞ​ത്. കാ​റ്റി​ൽ തു​ള​സി​യു​ടെ​യും സ​ർ​പ്പ​പ്പോ​ള​യു​ടെ​യും ഗ​ന്ധം! ഓ​ടി​വ​ന്ന് നോ​ക്കി. ഇ​ല​ക്കാ​രി​യാ​ണ്! ഞാ​ൻ ജ​ന​ല​രി​കി​ൽ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് നോ​ക്കി​നി​ന്നു. അ​വ​ർ അ​ടു​ക്ക​ള​മു​റ്റ​ത്തേ​ക്ക് സാ​വ​ധാ​നം ന​ട​ന്നു​ക​യ​റി. ത​ല​യി​ൽ​നി​ന്നും വ​ട്ടി​യി​റ​ക്കി​വെ​ച്ച് ഉ​ള്ളി​ലെ ഇ​ല​ച്ച​പ്പു​ക​ൾ​ക്കി​ട​യി​ൽ നി​ന്നും എ​ന്റെ പു​ത്ത​ൻ ചെ​രി​പ്പു​ക​ളെ​ടു​ത്ത് മു​റ്റ​ത്തെ കെ​ട്ടി​ൽ വെ​ച്ചു. പി​ന്നെ വൈ​ദ്യ​രു​പ​റ​മ്പും നോ​ക്കി അ​ൽ​പ​നേ​രം നി​ന്ന​ശേ​ഷം ചെ​റു​കാ​റ്റി​ൽ​പ്പെ​ട്ട ക​രി​യി​ല​യെ​ന്നോ​ണം പോ​യി. അ​തി​ൽ​പ്പി​ന്നെ അ​വ​രെ കാ​ണു​മ്പോ​ൾ പേ​ടി​ച്ചോ​ടി​യി​ട്ടി​ല്ല. അ​ന്ന് രാ​ത്രി അ​മ്മ​ച്ചി​യോ​ട് അ​വ​രെ​ക്കു​റി​ച്ച് തി​ര​ക്കി. അ​പ്പോ​ഴാ​ണ് ഇ​ല​ക്കാ​രി​യു​ടെ ജീ​വി​ത​ക​ഥ അ​മ്മ​ച്ചി പ​റ​ഞ്ഞു​ത​ന്ന​ത്. </p>
<p>“ന​മ്മു​ടെ കു​ടും​ബ​ത്തോ​ട് വ​ള​രെ ആ​ത്മ​ബ​ന്ധ​മു​ള്ള​വ​രാ​യി​രു​ന്നു ഇ​ല​ക്കാ​രി. പ​ണ്ട് നി​ന്റെ വൈ​ദ്യ​ര് വ​ല്ല്യ​പ്പ​ച്ഛ​ന്റെ വൈ​ദ്യ​ശാ​ല​യി​ലേ​ക്കു​വേ​ണ്ട ബ്ര​ഹ്മി, കൂ​വ​ളം,ആ​ര്യ​വേ​പ്പി​ല, ക​റ്റാ​ർ​വാ​ഴ തു​ട​ങ്ങി​യ മ​രു​ന്നി​ല​ക​ളെ​ല്ലാം എ​ത്തി​ച്ചി​രു​ന്ന​ത് അ​വ​രാ​യി​രു​ന്നു. നാ​ട്ടി​ൽ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും വ​ർ​ത്ത​മാ​ന​പ​ത്ര​വും സു​ല​ഭ​മ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് പ​ല​വ്യ​ഞ്ജ​ന​ക്ക​ട​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പാ​ക​ത്തി​നു​ള്ള വ​ട്ടി​ക​ളും കൂ​ട​ക​ളും, ഇ​ല്ലി​യും ഓ​ല​യും കൊ​ണ്ട് നെ​യ്തു​കൊ​ടു​ത്തി​രു​ന്ന​തും തേ​ക്കി​ല​ക​ൾ എ​ത്തി​ച്ചി​രു​ന്ന​തും അ​വ​ർ ത​ന്നെ. അ​മ്പ​ല​ത്തി​ൽ പൂ​ജ​ക്കാ​വ​ശ്യ​മാ​യ ക​റു​ക, അ​ശോ​ക​ത്തി​ന്റെ ഇ​ല, കൈ​മ​രു​തി​ന്റെ ഇ​ല, പ്ര​സാ​ദം കൊ​ടു​ക്കാ​നു​ള്ള പ്ലാ​ശി​ന്റെ ഇ​ല, മ​ന്നാ​ടി​യാ​രു​ടെ ഹോ​ട്ട​ലി​നു വേ​ണ്ട മ​ല്ലി​യി​ല, ക​റു​ക​പ്പ​ട്ട​യി​ല, ചീ​ര​യി​ല, സ​ദ്യ​ക്കു​ള്ള ഞാ​ലി​പ്പൂ​വ​ന്റെ ഇ​ല ഇ​വ​യെ​ല്ലാം എ​ത്തി​ച്ചി​രു​ന്ന​തും അ​വ​രാ​യി​രു​ന്നു.​ന​ല്ല അ​ധ്വാ​നി​യാ​യി​രു​ന്നു. </p>
<p>എ​ത്ര ഉ​യ​ര​മു​ള്ള മ​ര​ത്തി​ലും ക​യ​റി തേ​നെ​ടു​ക്കും. അ​ക്കാ​ല​ത്ത് ന​മ്മു​ടെ നാ​ട്ടി​ൽ മ​രം ക​യ​റ​ണ പെ​ണ്ണു​ങ്ങ​ൾ വേ​റെ​യി​ല്ലെ​ന്ന് ഓ​ർ​ക്ക​ണം. വെ​ള്ള​നി​റ​മു​ള്ള റൗ​ക്ക​യി​ട്ട്, ക​ള്ളി​മു​ണ്ട് താ​റു​ടു​ത്ത് മ​ല​യ​ണ്ണാ​നെ​പ്പോ​ലെ ഒ​രു ക​യ​റ്റ​മാ​ണ്. ഞാ​നും നി​ന്റെ അ​പ്പ​ച്ഛ​നും അ​യ​ൽ​ക്കാ​രാ​യി​രു​ന്ന​ല്ലോ.​പ​ഠി​ത്ത​മി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ പി​ള്ളേ​രു​സെ​റ്റ് മ​രു​ന്നു​പ​റി​ക്കാ​ൻ അ​വ​ർ​ക്കൊ​പ്പം ചെ​ല്ലും. വ​ലി​യ സ്നേ​ഹ​മാ​യി​രു​ന്നു ഞ​ങ്ങ​ളോ​ട്. ഇ​ട​ക്ക് മു​ണ്ടി​ന്റെ മ​ടി​യി​ൽ നി​ന്ന് പൊ​ട്ടു​ക​ട​ല​യും അ​ച്ചു​വെ​ല്ല​ത്തി​ന്റെ ക​ഷ്ണ​ങ്ങ​ളും എ​ടു​ത്തു​ത​രും. </p>
<p>അ​വ​രു​ടെ ഭ​ർ​ത്താ​വ് നാ​ണു​വാ​ശാ​ൻ മ​രം ക​യ​റ്റ​ക്കാ​ര​നാ​യി രു​ന്നു. എ​ത്ര പൊ​ക്ക​മു​ള്ള മ​ര​ത്തി​ലും ക​യ​റും. മ​ര​ത്തി​ൽ വ​ടം കൊ​ണ്ട് കെ​ട്ടി​വ​രി​ഞ്ഞി​രു​ന്ന് ത​ടി മു​റി​ക്കും. ഈ​ർ​ച്ച​വാ​ളി​ന്റെ താ​ള​ത്തി​നൊ​പ്പം ഊ​ഞ്ഞാ​ലി​ലെ​ന്നോ​ണം അ​യാ​ൾ വ​ട​ത്തി​ലി​രു​ന്നാ​ടു​ന്ന​തു കാ​ണാ​ൻ ന​ല്ല ര​സ​മാ​യി​രു​ന്നു.”</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909412-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240208qUoswqQq5b8HntOVd9bFtIErAiIQKiv6404143" data-watermark="false" style="width: 100%;" info-selector="#info_item_1788586405733">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788586405733"></div>
</div>
<p>“ഇ​ല​ക്കാ​രി​യു​ടെ നാ​ടെ​വി​ടാ?”, ക​ഥ​ക്കി​ടെ ഞാ​ൻ ചോ​ദി​ച്ചു. </p>
<p>“അ​റി​യി​ല്ല. മ​രം​മു​റി​ക്കും ത​ടി​പ്പ​ണി​ക്കു​മാ​യി കു​ഞ്ഞ​ല​വി സാ​യ്‌​വി​ന്റെ കീ​ഴി​ൽ ത​മി​ഴ്നാ​ട്ടി​ലും കാ​സ​ർ​ഗോ​ഡും മൈ​സൂ​രു​മൊ​ക്കെ നാ​ണു​വാ​ശാ​ൻ പോ​കു​മാ​യി​രു​ന്നു. അ​ങ്ങ​നെ എ​വി​ടെ നി​ന്നോ കൊ​ണ്ടു​വ​ന്ന​താ​ണ്. അ​ന്ന​വ​ർ​ക്ക് എ​ട്ടോ പ​ത്തോ വ​യ​സ്സേ ഒ​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നാ കേ​ൾ​വി. </p>
<p>നാ​ണു​വാ​ശാ​ന് അ​മ്മ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കൂ​ട്ടു​കു​ടും​ബ​ത്തി​ലാ​യി​രു​ന്നു അ​വ​രു​ടെ താ​മ​സം. ആ​ശാ​നെ ക​റ​വ​പ്പ​ശു​വാ​യി മാ​ത്രം കാ​ണു​ന്ന അ​സൂ​യ​ക്കാ​രു​ടെ അ​ടു​ത്തേ​ക്കാ​ണ് പു​ൽ​നാ​മ്പു പോ​ലൊ​രു പെ​ണ്ണി​നെ​യും കൊ​ണ്ടു​വ​ന്ന​ത്. </p>
<p>“ഇ​വ​ളേ​താ? എ​വി​ടു​ന്നാ?”, വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും തി​രി​ച്ചും മ​റി​ച്ചും ചോ​ദി​ച്ചി​ട്ടും, </p>
<p>“ഒ​രു പെ​ണ്ണ്, ഭൂ​മീ​ന്ന് മു​ള​ച്ചു​വ​ന്ന​ത്’’ എ​ന്നേ ആ​ശാ​ൻ പ​റ​ഞ്ഞു​ള്ളൂ. ഇ​ല​ക്കാ​രി​യോ​ട് ചോ​ദി​ക്കാ​മെ​ന്നു​വെ​ച്ചാ​ൽ അ​വ​ർ പ​റ​യു​ന്ന​ത് ഇ​വി​ടു​ള്ള​വ​ർ​ക്കോ ഇ​വി​ടെ​യു​ള്ള​വ​ർ പ​റ​യു​ന്ന​ത് അ​വ​ർ​ക്കോ മ​ന​സ്സി​ലാ​യി​ല്ല. </p>
<p>“ഇ​വ​ളൊ​രു വൈ​ദ്യ​ന്റെ മോ​ളാ​ണെ​ന്ന് തോ​ന്നു​ന്നു. മ​രു​ന്നി​ല​ക​ളെ​പ്പ​റ്റി​യെ​ല്ലാം ന​ല്ല ജ്ഞാ​നം,” വൈ​ദ്യ​ര് വ​ല്ല്യ​പ്പ​ച്ഛ​ൻ നി​രീ​ക്ഷി​ച്ചു. </p>
<p>“ഇ​വ​ൾ ആ​ര​ണ്യാ​നി ദേ​വി​യു​ടെ അ​വ​താ​രം ത​ന്നെ! അ​ല്ലെ​ങ്കി​ൽ ഇ​ക്കാ​ര്യ​ത്തി​ലൊ​ക്കെ എ​ങ്ങ​നെ​യാ ഇ​ത്ര നി​ശ്ച​യം?” പൂ​ജാ​രി​ക്ക് അ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു ത​ർ​ക്ക​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ പൈ​സ​ച്ചെ​ല​വി​ല്ലാ​തെ അ​വ​ളു​ടെ സേ​വ​നം പ​റ്റു​ന്ന​വ​ർ അ​വ​ളെ സ്വ​ന്തം ആ​ളാ​ക്കാ​ൻ മ​ത്സ​രി​ച്ചു. </p>
<p>പ​ത്തു​ജോ​ടി കൈ​ക​ളാ​യി​രു​ന്നു ഇ​ല​ക്കാ​രി​ക്ക്. കു​ത്ത​ഴി​ഞ്ഞു കി​ട​ന്ന നാ​ണു​വാ​ശാ​ന്റെ കു​ടും​ബം അ​ടു​ക്കി​പ്പെ​റു​ക്കാ​ൻ അ​വ​ർ ശ്ര​മി​ച്ചു. ആ​ടി​യ്ക്ക് വീ​ടു​വി​ട്ടാ​ൽ അ​മാ​വാ​സി​ക്ക് തി​രി​ച്ചു​ക​യ​റു​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്നു നാ​ണു​വാ​ശാ​ൻ. അ​വ​ർ ആ​രോ​ടും ഒ​രു പ​രി​ഭ​വ​വും പ​റ​ഞ്ഞി​ല്ല. വീ​ട്ടു​ചെ​ല​വി​നു​ള്ള മാ​ർ​ഗം സ്വ​യം ക​ണ്ടെ​ത്തി. നാ​ട്ടി​ൽ ആ​ദ്യ​മാ​യി ഇ​ഡ്ഡ​ലി പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് അ​വ​രാ​യി​രു​ന്നു. </p>
<p>ദി​വ​സ​വും ത​ല​യി​ൽ ഇ​ല്ലി​കൊ​ണ്ടു​ണ്ടാ​ക്കി​യ വ​ട്ടി​യും കൈ​യി​ൽ ഓ​ടി​ന്റെ ര​ണ്ടു തൂ​ക്കു​പാ​ത്ര​വു​മാ​യി അ​തി​രാ​വി​ലെ ഇ​ല​ക്കാ​രി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങും. വ​ട്ടി​ക്കു​ള്ളി​ൽ താ​മ​ര​യി​ല​ക​ൾ നി​ര​ത്തി​വെ​ച്ച് മു​ക​ളി​ൽ ഇ​ഡ്ഡ​ലി നി​റ​ച്ച്, കാ​ക്ക കൊ​ത്തി​ക്കൊ​ണ്ടു പോ​കാ​തി​രി​ക്കാ​ൻ മീ​തേ​യും താ​മ​ര​യി​ല​ക​ൾ കൊ​ണ്ട് മൂ​ടും. ത​ല​യി​ൽ വ​ട്ടി​യു​മേ​ന്തി അ​വ​ർ ന​ട​ന്നു​പോ​കു​മ്പോ​ൾ കാ​ക്ക​ക​ൾ അ​തി​നു മു​ക​ളി​ൽ വ​ട്ട​മി​ട്ട് പ​റ​ക്കാ​റി​ല്ല. അ​വ​രെ ക​ണി​ക​ണ്ടാ​യി​രു​ന്നു നാ​ട്ടി​ലെ കു​ട്ടി​ക​ൾ ഉ​ണ​ർ​ന്നി​രു​ന്ന​ത്. വീ​ട്ടു​വ​രാ​ന്ത​യി​ൽ വ​ട്ടി ഇ​റ​ക്കി​വെ​ക്കു​മ്പോ​ഴേ​ക്കും കു​ട്ടി​ക​ൾ വാ​യും മു​ഖ​വും ക​ഴു​കി തി​ണ്ണ​യി​ൽ ചെ​ന്നി​രി​ക്കും. ഇ​ഡ്ഡ​ലി​ച്ചൂ​ടി​ൽ വാ​ടി​യ താ​മ​ര​യി​ല​ക​ളി​ൽ പൂ​പോ​ലെ പ​തു​പ​തു​ത്ത ഇ​ഡ്ഡ​ലി വി​ള​മ്പും. അ​തി​നു മു​ക​ളി​ൽ വെ​ള്ള​ച്ച​മ്മ​ന്തി​യൊ​ഴി​ക്കും. ഒ​രു വ​ശ​ത്ത് എ​ണ്ണ​യി​ൽ ചാ​ലി​ച്ച പൊ​ടി​യു​മു​ണ്ടാ​കും. എ​ല്ലാം കൂ​ട്ടി​ക്കു​ഴ​ച്ച് ക​ഴി​ക്കു​ന്നേ​ന്റെ സ്വാ​ദും മ​ണ​വും ! </p>
<p>ഇ​ഡ്ഡ​ലി വി​റ്റ് മ​ട​ങ്ങും​വ​ഴി അ​ന്ന​ന്നു വേ​ണ്ട ഇ​ല​ക​ളെ​ല്ലാം പ​റി​ച്ച് അ​വ​ർ വ​ട്ടി​നി​റ​ക്കും. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​ല​ക​ളെ​ത്തി​ച്ചു ക​ഴി​ഞ്ഞാ​ൽ നാ​ണു​വാ​ശാ​ന്റെ വ​ക ത​രി​ശു​പ​റ​മ്പി​ലേ​ക്കി​റ​ങ്ങും. വെ​ള്ള​ത്തി​ന് വ​ലി​യ ക്ഷാ​മ​മു​ള്ള കാ​ലം. ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം കു​ന്നും കു​ഴി​യും ക​യ​റി​യി​റ​ങ്ങി ത​ല​യി​ലും ഒ​ക്ക​ത്തും കൈ​യി​ലു​മാ​യി മൂ​ന്നു മ​ൺ​കു​ട​ത്തി​ൽ അ​വ​ർ വെ​ള്ളം ചു​മ​ന്നു​കൊ​ണ്ടു​വ​ന്നി​രു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് പു​തു​മ​യു​ള്ള കാ​ഴ്ച​യാ​യി​രു​ന്നു. ആ ​ത​രി​ശി​ൽ അ​വ​രൊ​റ്റ​ക്കാ​ണ് വാ​ഴ​യും പ​ച്ച​ക്ക​റി​ക​ളും ന​ട്ട​ത്. </p>
<p>“ഇ​തൊ​ന്നും വേ​ര് പി​ടി​ക്കി​ല്ല. വെ​റ്തെ പ്രാ​ന്ത്‌,” നാ​ണു​വാ​ശാ​ന്റെ കു​ടും​ബ​ക്കാ​ർ പ​രി​ഹ​സി​ച്ചു. എ​ന്നാ​ൽ, ഇ​ല​ക്കാ​രി​യു​ടെ വി​യ​ർ​പ്പ് പ​ട​ർ​ന്ന് ആ ​പ​ടു​നി​ലം പ​റു​ദീ​സ​യാ​യി. അ​വി​ടെ മാ​ത്ര​മ​ല്ല വ​ല്യ​പ്പ​ച്ഛ​ന്റെ വൈ​ദ്യ​ശാ​ല​പ്പ​റ​മ്പി​ലും അ​മ്പ​ല​പ്പ​റ​മ്പി​ലും അ​വ​ർ നി​റ​യെ ചെ​ടി​ക​ൾ ന​ട്ടു. ന​ട്ട​തി​നെ​ല്ലാം വെ​ള്ള​വും കൊ​ടു​ത്തു. </p>
<p>ഇ​ല​ക്കാ​രി​ക്ക് അ​ക്കാ​ല​ത്ത് നാ​ട്ടി​ൽ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് വൈ​ദ്യ​ര് വ​ല്ല്യ​മ്മ​ച്ചി​യോ​ട് മാ​ത്ര​മാ​ണ്. എ​ന്നും ഉ​ച്ച​നേ​ര​ത്ത് വൈ​ദ്യ​ശാ​ല​യു​ടെ പി​റ​കി​ലെ നാ​ട്ടു​മാ​വി​ന്റെ കീ​ഴി​ൽ ഇ​രു​വ​രും ചെ​ന്നി​രി​ക്കും. പ​ര​സ്പ​രം പേ​ൻ നോ​ക്കി​ക്കൊ​ടു​ക്കും. ത​ല​യോ​ട്ടി​യി​ലൂ​ടെ അ​രി​ച്ചു​നീ​ങ്ങു​ന്ന വി​ര​ലു​ക​ളും ന​ഖ​ങ്ങ​ളി​ൽ ഞെ​രി​യു​ന്ന പേ​നൊ​ച്ച​ക​ളും അ​റി​യാ​ഭാ​ഷ​ക​ളു​ടെ വി​ദ​ഗ്ധ പ​രി​ഭാ​ഷ​ക​രാ​യി.​വ്യ​ത്യ​സ്ത ഭാ​ഷ​യി​ൽ ര​ണ്ടു സ്ത്രീ​ക​ൾ വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന​ത് കൗ​തു​ക​ത്തോ​ടെ നോ​ക്കി​യി​രു​ന്നി​ട്ടു​ണ്ട്. </p>
<p>“വൈ​ദ്യ​ര​മ്മ​ച്ചി​ക്ക് ഇ​ല​ക്കാ​രി പ​റ​യ​ണ​ത് വ​ല്ലോം തി​രി​യു​ന്നു​ണ്ടോ?”, നി​ന്റെ അ​പ്പ​ച്ഛ​നും ഞാ​നും ചോ​ദി​ക്കും. </p>
<p>“പി​ന്നെ​ന്താ?”, വൈ​ദ്യ​ര​മ്മ​ച്ചി ഈ ​പി​ള്ളേ​രെ​ന്താ പ​റ​യു​ന്ന​തെ​ന്ന മ​ട്ടി​ൽ ഞ​ങ്ങ​ളെ തു​റി​ച്ചു​നോ​ക്കും. </p>
<p>മ​ക​നെ ഗ​ർ​ഭം ധ​രി​ച്ച കാ​ല​ത്തും ഇ​ല​ക്കാ​രി വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​ത്തു. പ്ര​സ​വ​ത്തി​ന്റെ ത​ലേ​ന്ന് സ​ന്ധ്യ​ക്കാ​ണ് ഒ​മ്പ​തു മാ​സ​ത്തി​നി​ടെ അ​വ​ർ​ക്കൊ​രു വ്യാ​ക്കൂ​ൺ വ​ന്ന​ത്, അ​രി​നെ​ല്ലി​ക്ക തി​ന്ന​ണം! വീ​ടി​ന്റെ പി​റ​കി​ൽ ഒ​രു ചെ​റി​യ പാ​റ​യാ​ണ്.​അ​തു ക​യ​റി​ച്ചെ​ന്നാ​ൽ ഒ​രു അ​രി​നെ​ല്ലി മ​ര​മു​ണ്ട്. അ​ത് കു​ല​കു​ത്തി കാ​യ്ച്ചു​കി​ട​ക്കു​ന്ന കാ​ലം. അ​വ​ർ ഒ​രു കൊ​ച്ചു തോ​ട്ടി​യു​മാ​യി മു​ക​ളി​ലേ​ക്കു​ള്ള പ​ട​വ് ക​യ​റാ​നൊ​രു​ങ്ങി. </p>
<p>“നീ​യി​വി​ടെ ഇ​രി​ക്ക്. ഞാ​ൻ പ​റി​ച്ചോ​ണ്ട് വ​രാം,” ത​ടി​പ്പ​ണി​യും ഊ​രു​ചു​റ്റ​ലും നി​ർ​ത്തി വീ​ട്ടി​ൽ സ്ഥി​ര​മാ​യ നാ​ണു​വാ​ശാ​ൻ തോ​ട്ടി വാ​ങ്ങി കോ​ഴി​ക്കൂ​ടി​ന്റെ അ​രി​ക​ത്തു​വെ​ച്ച് ക​ത്രി​ക്ക​യു​ടെ മി​നു​പ്പു​ള്ള അ​വ​രു​ടെ ക​ഴു​ത്തി​ൽ ഒ​രു​മ്മ​യും കൊ​ടു​ത്ത് ക​യ​റി​പ്പോ​യി. അ​ന്നേ​രം ഇ​ല​ക്കാ​രി​യു​ടെ ചെ​വി ര​ണ്ടും അ​ട​ച്ചു. പി​ന്നെ​യ​ത് തു​റ​ന്ന​ത് വ​ലി​യൊ​രു ചൂ​ളം വി​ളി​യോ​ടെ​യാ​ണ്. അ​തേ​നേ​രം, വീ​ടി​ന്റെ തെ​ക്കേ​മൂ​ല​യി​ൽ ചൂ​ളം​കു​ത്തു​ന്ന ചെ​വി​ക​ൾ പൊ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് നാ​ണു​വാ​ശാ​ന്റെ അ​മ്മ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. </p>
<p>“സ​ന്ധ്യ​നേ​ര​ത്ത് മ​നു​ഷ്യ​നെ ചു​മ്മാ പേ​ടി​പ്പി​ക്കാ​ൻ’’, അ​വ​ർ പി​റു​പി​റു​ത്തു. </p>
<p>ക​ഷ്ടി ര​ണ്ടാ​ൾ പൊ​ക്ക​മു​ള്ള കു​ട്ടി അ​രി​നെ​ല്ലി മ​ര​മാ​യി​രു​ന്നു അ​ത്. നാ​ണു​വാ​ശാ​ൻ തോ​ർ​ത്തി​ൽ അ​ഞ്ചാ​റു കൊ​ത്തു​നെ​ല്ലി​ക്ക പൊ​ട്ടി​ച്ചി​ട്ട് തു​മ്പു​കൊ​ണ്ട് ചു​റ്റി​ക്കെ​ട്ടി തോ​ള​ത്തി​ട്ടു. നി​റ​യെ ക​വ​ര​ക​ളു​ള്ള മ​ര​മാ​യി​രു​ന്നു. നാ​ണു​വാ​ശാ​നെ പോ​ലൊ​രാ​ൾ​ക്ക് ക​ണ്ണു​മ​ട​ച്ച്, പു​ല്ലു​പോ​ലെ ഇ​റ​ങ്ങാം. പ​ക്ഷേ...​എ​ന്തു പ​റ്റി​യെ​ന്ന​റി​യി​ല്ല, ഇ​റ​ങ്ങാ​ൻ നേ​രം കാ​ലു​തെ​റ്റി വീ​ണ് മ​ര​ണ​പ്പെ​ട്ടു.” അ​മ്മ​ച്ചി ക​ഥ നി​ർ​ത്തി. അ​ൽ​പ​നേ​രം നി​ശ്ശ​ബ്ദ​യാ​യി​രു​ന്നു. </p>
<p>എ​ന്റെ​യു​ള്ളി​ൽ ക​രു​ത്തു​ള്ള കോ​ല​ൻ മു​ടി ഉ​ച്ചി​യി​ൽ കൊ​ണ്ട കെ​ട്ടി​വെ​ച്ച, ഒ​ഴി​ഞ്ഞ ക​ഴു​ത്തും കാ​തും മെ​ലി​ഞ്ഞ ദേ​ഹ​വും വീ​ർ​ത്ത വ​യ​റു​മു​ള്ള ഇ​ല​ക്കാ​രി നി​റ​ഞ്ഞു​നി​ന്നു. </p>
<p>അ​മ്മ​ച്ചി ക​ഥ തു​ട​ർ​ന്നു: “നാ​ണു​വാ​ശാ​നും അ​യാ​ളു​ടെ അ​മ്മ​യും മ​രി​ച്ച​തോ​ടെ കു​ടും​ബ​ക്കാ​രു​ടെ മ​ട്ടു മാ​റി. അ​വ​ർ ഇ​ല​ക്കാ​രി​യെ​യും മ​ക​നെ​യും ഇ​റ​ക്കി​വി​ട്ടു. പി​ന്നീ​ടു​ള്ള കാ​ലം പു​റ​മ്പോ​ക്കി​ൽ കു​ടി​ലു​കെ​ട്ടി​യും കൂ​ലി​പ്പ​ണി​യെ​ടു​ത്തു​മാ​ണ് അ​വ​ർ മ​ക​നെ പോ​റ്റി​യ​ത്. </p>
<p>“ന​മു​ക്ക് വേ​ണ്ടി എ​ന്തോ​രം ക​ഷ്ട​പ്പെ​ട്ട​താ, ഇ​ല​ക്കാ​രി​ക്ക് കൂ​ര വെ​ക്കാ​ൻ അ​ൽ​പം സ്ഥ​ലം കൊ​ടു​ക്ക​രു​തോ?”, വൈ​ദ്യ​ശാ​ല​യു​ടെ ചു​റ്റും പു​റ​വും ത​ഴ​ച്ചു വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന ഔ​ഷ​ധ​ത്തോ​ട്ടം നോ​ക്കി വൈ​ദ്യ​ര് വ​ല്ല്യ​മ്മ​ച്ചി ഒ​രി​ക്ക​ൽ കെ​ട്ടി​യ​വ​നോ​ട് ചോ​ദി​ച്ചു. </p>
<p>“ഞാ​ൻ പ​റ​ഞ്ഞി​ട്ടാ​ണോ അ​വ​ള് ഇ​തൊ​ക്കെ ന​ട്ട​ത്? വേ​ണോ​ങ്കി വ​ന്ന് പ​റി​ച്ചോ​ണ്ട് പോ​കാ​മ്പാ​റ. പി​ന്നേ, വേ​ണ്ടാ​ത്ത മ​ന​സ്സ​ലി​വൊ​ന്നും ആ​രോ​ടും കാ​ട്ട​ണ്ട,” മു​റ്റ​ത്ത് പ​ന​മ്പി​ൽ ഉ​ണ​ങ്ങാ​ൻ ഇ​ട്ടി​രു​ന്ന മു​ത്ത​ങ്ങ​ക്കി​ഴ​ങ്ങ് പെ​റു​ക്കി​യെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന നി​ന്റെ വൈ​ദ്യ​ര് വ​ല്ല്യ​പ്പ​ച്ഛ​ൻ ഒ​ച്ച​യെ​ടു​ത്തു. അ​ങ്ങേ​ർ​ക്ക​പ്പോ​ൾ ഓ​ന്തി​ന്റെ മു​ഖ​ച്ഛാ​യ​യാ​യി​രു​ന്നു. </p>
<p>ഇ​ല​ക്കാ​രി​യു​ടെ മ​ക​നൊ​പ്പം നാ​ടും വ​ള​ർ​ന്നു. ഞാ​ൻ നേ​ഴ്സി​ങ് ക​ഴി​ഞ്ഞ് സൗ​ദി​യി​ലേ​ക്ക് പോ​യി. നി​ന്റ​പ്പ​ച്ഛ​ൻ പ​ത്ത് പ​ല​ത​വ​ണ എ​ഴു​തി ക​ര​ക​യ​റാ​തെ മു​ടി​യ​നാ​യ പു​ത്ര​നാ​യി കൂ​ട്ടും കൂ​ടി ന​ട​ന്നു. നാ​ട്ടി​ൽ ഇ​ല​യ്ക്കു​പ​ക​രം പ്ലാ​സ്റ്റി​ക്കും പ​ത്ര​ക്ക​ട​ലാ​സു​ക​ളും സു​ല​ഭ​മാ​യി. ആ​ളു​ക​ൾ​ക്ക് വേ​ണ്ടു​ന്ന​വ​യെ​ല്ലാം ലോ​റി​ക​ളി​ൽ ദേ​ശം ക​ട​ന്നെ​ത്തി. എ​ന്നാ​ല​തൊ​ന്നും അ​വ​രെ നി​രാ​ശ​യാ​ക്കി​യി​ല്ല. പ​തി​വു​പോ​ലെ ദി​വ​സ​വും കി​ട്ടു​ന്ന വി​ത്തു​ക​ളും ഞാ​ലി​പ്പൂ​വ​ൻ വാ​ഴ​ത്തൈ​ക​ളും കൂ​ര​യോ​ടു​ചേ​ർ​ന്ന ത​രി​ശു പ​റ​മ്പു​ക​ളി​ൽ അ​വ​ർ ന​ട്ടു​ന​ന​ച്ചു. </p>
<p>വ​ർ​ഷ​ങ്ങ​ൾ വെ​ട്ടു​കി​ളി​ക​ളെ​പ്പോ​ലെ മാ​സ​ങ്ങ​ളെ​യും ദി​വ​സ​ങ്ങ​ളെ​യും കൊ​ത്തി​ത്തീ​ർ​ത്തു​കൊ​ണ്ടി​രു​ന്നു. ഒ​ര​വ​ധി​ക്കാ​ല​ത്ത് നാ​ട്ടി​ൽ വ​ന്ന​പ്പോ​ൾ നി​ന്റെ അ​പ്പ​ച്ഛ​നു​മാ​യു​ള്ള എ​ന്റെ വി​വാ​ഹം ന​ട​ന്നു. എ​ന്റെ വീ​ട്ടി​ൽ ആ​ർ​ക്കും താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങേ​ര് ന​ന്നാ​വും എ​ന്നെ​നി​ക്കൊ​രു വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ അ​തു​പോ​യി. ഞാ​ൻ അ​യ​ച്ചു​കൊ​ടു​ത്ത പ​ണ​മെ​ല്ലാം പ​ല ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ത്തി പൊ​ട്ടി​ച്ചു​തീ​ർ​ത്തു. അ​ങ്ങേ​രോ​ട് പി​ണ​ങ്ങി ര​ണ്ടു വ​ർ​ഷ​ക്കാ​ലം ഞാ​ൻ നാ​ട്ടി​ൽ വ​ന്ന​തേ​യി​ല്ല. പി​ന്നെ പ​ള്ളീ​ല​ച്ച​ൻ ഇ​ട​പെ​ട്ടാ​ണ് ഒ​ത്തു​തീ​ർ​പ്പാ​യ​ത്. എ​നി​ക്ക് സൗ​ദി​യി​ലെ പ​ണി​യും ക​ള​ഞ്ഞ് ഇ​ങ്ങോ​ട്ടു പോ​രേ​ണ്ടി​വ​ന്നു. </p>
<p>“നീ ​കൂ​ടെ ഉ​ണ്ടെ​ങ്കി​ൽ അ​വ​ൻ ന​ന്നാ​കും. എ​നി​ക്കു​റ​പ്പാ. അ​ല്ലേ​ലും കു​ടും​ബം ക​ള​ഞ്ഞി​ട്ട് എ​ന്തോ​രം സ​മ്പാ​ദി​ച്ചി​ട്ടും ഒ​രു കാ​ര്യ​വു​മി​ല്ല,” അ​ച്ച​ന്റെ ആ ​ഉ​റ​പ്പി​ൽ ഞ​ങ്ങ​ളും ശ്ര​മി​ച്ചു. മാ​സ​ങ്ങ​ൾ കൊ​ണ്ട് ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള പി​ണ​ക്ക​ങ്ങ​ളെ​ല്ലാം അ​ലി​ഞ്ഞു.​അ​ങ്ങ​നെ ഒ​രു​വി​ധ​ത്തി​ൽ ന​ന്നാ​യി പൊ​യ്ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ആ ​ച​തി. വൈ​ദ്യ​ര് പ​റ​മ്പി​ന​പ്പു​റം കി​ട​ക്കു​ന്ന ഇ​രു​പ​ത് സെ​ന്റ് സ്ഥ​ല​ത്ത് നി​ന്റ​പ്പ​ച്ഛ​നും കൂ​ട്ട​രും ചേ​ർ​ന്ന് ക​ഞ്ചാ​വ് കൃ​ഷി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. വൈ​ദ്യ​ര​പ്പ​ച്ഛ​ന്റെ അ​റി​വോ​ടെ​യാ​യി​രു​ന്നു അ​ത്. പ​ല​വ​ട്ടം വി​ള​വെ​ടു​ത്തെ​ന്നാ അ​റി​വ്. ഒ​രി​ക്ക​ൽ ആ​രോ ഒ​റ്റി.​പോ​ലീ​സ് വ​ന്നു. </p>
<p>“കാ​ശു​ണ്ടാ​ക്കാ​ൻ വേ​റെ എ​ന്തൊ​ക്കെ പ​ണി​ക​ളു​ണ്ട്. ഇ​നി നി​ങ്ങ​ളും ഞാ​നും ത​മ്മീ യാ​തൊ​രു ബ​ന്ധ​വു​മി​ല്ല,”. “കാ​ര്യ​മ​റി​യാ​തെ നീ ​ഓ​രോ​ന്ന് പ​റ​യ​ല്ല്. ആ ​ഭൂ​മി ന​മ്മ​ടെ​യ​ല്ല. അ​ത്‌ ഞാ​ൻ ഇ​ല​ക്കാ​രി​ക്ക് ഇ​ഷ്ട​ദാ​നം കൊ​ടു​ത്ത​താ. അ​തി​ൽ അ​വ​ളും മോ​നും ചേ​ർ​ന്ന് ഇ​ങ്ങ​നൊ​രു കൃ​ഷി ന​ട​ത്തു​മെ​ന്ന് ഞാ​നോ​ർ​ത്തോ? അ​ങ്ങ​റ്റ​ത്തെ സ്ഥ​ല​മ​ല്ല്യോ. ആ​രു​ടേം ക​ണ്ണെ​ത്താ​ത്ത​ത് അ​വ​ർ​ക്ക് ഗു​ണ​മാ​യി,” വൈ​ദ്യ​ര​പ്പ​ച്ഛ​ൻ മ​ക​ന് പി​ന്തു​ണ​യു​മാ​യി വ​ന്നു.​ഞാ​ൻ വൈ​ദ്യ​ര​മ്മ​ച്ചി​യെ നോ​ക്കി. </p>
<p>“കാ​ര്യ​മ​റി​യാ​തെ നീ ​ഇ​റ​ങ്ങി​പ്പോ​യാ നാ​ട്ടു​കാ​ര് എ​ന്റെ മോ​നെ പ​റ​യും. ഒ​രു പ്ര​ശ്നം വ​രു​മ്പോ കു​ടും​ബ​ത്തി​ലു​ള്ളോ​രെ വി​ട്ടു ക​ള​യു​ക​യ​ല്ല, ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ വേ​ണ്ട​ത്. എ​ന്റെ മോ​ൻ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ല,” നാ​ട്ടി​ൽ സ്ഥി​ര​മാ​യി ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് അ​വ​രെ ഞാ​ൻ വി​ശ്വ​സി​ച്ചു. </p>
<p>പോ​ലീ​സു​കാ​ർ ഇ​ല​ക്കാ​രി​യെ​യും മ​ക​നെ​യും പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ര​ളു​രു​കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു അ​ത്. ഇ​ല​ക്കാ​രി​യു​ടെ മ​ക​നെ​ക്കു​റി​ച്ച് ആ​ർ​ക്കും ഒ​രു ചീ​ത്ത​ക്കാ​ര്യ​വും പ​റ​യാ​നി​ല്ലാ​യി​രു​ന്നു. വാ​ഴ​യി​ല വി​റ്റാ​ണ് അ​വ​ർ ജീ​വി​ച്ചി​രു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന കാ​റ്റും മ​ഴ​യും ഉ​പ​ജീ​വ​ന​ത്തി​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​ക്കൊ​ണ്ടി​രു​ന്നെ​ങ്കി​ലും നാ​ട്ടി​ലെ ആ​ഘോ​ഷ​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും അ​വ​രെ മു​ന്നോ​ട്ടു​ന​യി​ച്ചു. ക​ഷ്ട​ങ്ങ​ളി​ൽ അ​വ​ർ ആ​രോ​ടും ഒ​ന്നും ഇ​ര​ന്നു വാ​ങ്ങി​യി​ല്ല, വി​ശ​ന്നു ചെ​ല്ലു​ന്ന​വ​രെ നി​രാ​ശ​പ്പെ​ടു​ത്തി​യു​മി​ല്ല. </p>
<p>“പ​ഠി​ക്കാ​ൻ മി​ടു​ക്ക​നാ​യി​രു​ന്നു. കോ​ളേ​ജ് പ​ഠി​ത്ത​ത്തി​ന് പോ​കാ​ൻ ഗ​തി​യി​ല്ലാ​ത്തോ​ണ്ട് ഇ​ല​ക്കാ​രി​ക്കൊ​പ്പം വാ​ഴ​കൃഷി​യും ചെ​യ്ത് സ്വ​സ്ഥ​മാ​യി​ട്ടാ ആ ​കൊ​ച്ച​ൻ ജീ​വി​ച്ച​ത്” –എ​ന്റെ അ​മ്മ ക​ര​ഞ്ഞു. </p>
<p>“നി​ന്റെ കെ​ട്ടി​യോ​നും ത​ന്ത​യും കൂ​ടി ന​ട​ത്തു​ന്ന കൃ​ഷി​യാ അ​ത്. ആ ​പാ​വ​ത്തു​ങ്ങ​ടെ ശാ​പം വീ​ണാ മു​ടി​ഞ്ഞു​പോ​ക​ത്തേ​യു​ള്ളൂ,” അ​യ​ൽ​ക്കാ​ർ​ക്കൊ​പ്പം എ​ന്റെ അ​പ്പ​നും പൊ​ട്ടി​ത്തെ​റി​ച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909410-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020QbBOgVWyMOqygIp8uat1cOPZRIuIqeam6307083" data-watermark="false" style="width: 100%;" info-selector="#info_item_1788586308825">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788586308825"></div>
</div>
<p>പോ​ലീ​സ് ക്രൂ​ര​മാ​യാ​ണ് ആ ​പ​യ്യ​നോ​ട് പെ​രു​മാ​റി​യ​ത്. അ​വ​നെ​ക്കൊ​ണ്ട് കു​റ്റം ഏ​റ്റെ​ടു​പ്പി​ക്ക​ണ​മെ​ന്ന വാ​ശി​യു​ള്ള​ത് പോ​ലെ​യാ​യി​രു​ന്നു. ഞാ​ൻ എ​ന്റെ അ​പ്പ​ന്റെ കൈ​യി​ൽ പ​ണം കൊ​ടു​ത്ത് അ​വ​ർ​ക്കു​വേ​ണ്ടി വ​ക്കീ​ലി​നെ ഏ​ർ​പ്പാ​ടാ​ക്കി. ക​ഷ്ട​പ്പെ​ട്ടാ​ണ് ജാ​മ്യം കി​ട്ടി​യ​ത്. എ​ന്നാ​ൽ, വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ പ​യ്യ​ൻ അ​ന്ന് രാ​ത്രി ആ​ത്മ​ഹ​ത്യ ചെ​യ്തു. ഞാ​ൻ സ്തം​ഭി​ച്ചു​പോ​യി. അ​വ​നെ കേ​സി​ൽ നി​ന്നും ര​ക്ഷി​ച്ചെ​ടു​ത്ത് ജീ​വി​ക്കാ​ൻ വേ​ണ്ട​ത് ചെ​യ്തു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​ത്മാ​ർ​ഥ​മാ​യും ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ ണ്. ​അ​വ​ന്റെ മ​ര​ണം ഇ​ല​ക്കാ​രി​യെ​പ്പോ​ലെ ഹൃ​ദ​യ​മു​ള്ള പ​ല​രെ​യും ബാ​ധി​ച്ചു. അ​വ​രെ സ​ഹാ​യി​ക്കാ​മാ​യി​രു​ന്നു എ​ന്ന ചി​ന്ത എ​ന്നെ കാ​ർ​ന്നു​തി​ന്നു​കൊ​ണ്ടി​രു​ന്നു. അ​ത് എ​ന്റെ​മാ​ത്രം കു​റ്റ​മാ​യി​രു​ന്നി​ല്ല. അ​വ​രെ ചൂ​ണ്ടി​ക്കാ​ണി​ച്ചു​ത​രാ​നും ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല, സ്വ​ന്തം കാ​ര്യം മാ​ത്രം ചി​ന്തി​ച്ചു. ചു​റ്റു​വ​ട്ട​ത്തേ​ക്ക് ഒ​രു ചെ​റു​നോ​ട്ടം, അ​തു മ​തി​യാ​യി​രു​ന്നു. പ​ക്ഷേ….​പ​ണ​വും സ്വാ​ധീ​ന​വും ഉ​ള്ള​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് നാ​ട്ടു​കാ​ർ ന​മ്മു​ടെ കു​ടും​ബ​ത്തെ അ​ന്ന് വെ​റു​തെ വി​ട്ട​ത്. നി​ന്നെ​യ​ന്ന് ഒ​രു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു ഞാ​ൻ. </p>
<p>കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ആ ​കേ​സ് തേ​ഞ്ഞു​മാ​ഞ്ഞു പോ​യി. നാ​ട്ടു​കാ​ർ അ​തു​മ​റ​ന്നു. ക്ര​മേ​ണ ഇ​ല​ക്കാ​രി നാ​ടി​ന്റെ കാ​ഴ്ച​ക​ൾ​ക്ക​പ്പു​റ​ത്താ​യി. എ​പ്പോ​ഴോ അ​വ​രെ ക​ണ്ടാ​ൽ ‘ഇ​ല​പ്രാ​ന്തി’ എ​ന്നു​വി​ളി​ച്ച് ഓ​ടി​യ​ക​ലു​ന്ന പു​തി​യ കു​ട്ടി​ക​ൾ വ​ന്നു’’-​അ​മ്മ​ച്ചി നി​സ്സം​ഗ​ത​യോ​ടെ ഇ​ല​ക്കാ​രി​യു​ടെ ച​രി​ത്രം പ​റ​ഞ്ഞു​നി​ർ​ത്തി. </p>
<p>സി​ഗ​ര​റ്റ് ക​ത്തി​ത്തീ​ർ​ന്ന​തി​ന്റെ ചൂ​ട് വി​ര​ലു​ക​ളെ പൊ​ള്ളി​ച്ചു.​ചാ​റ്റ​ൽ​മ​ഴ മാ​റി ന​ഗ​ര​ദൃ​ശ്യ​ങ്ങ​ൾ തെ​ളി​ഞ്ഞു​തു​ട​ങ്ങി. കാ​ഴ്ച​ക​ൾ​ക്ക് സാ​മാ​ന്യം വേ​ഗം വെ​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. ഞാ​ൻ യൂ​ട്യൂ​ബി​ൽ അ​യ​ൽ​ക്കാ​ര​നി​ട്ട വ്ലോ​ഗ് ക​ണ്ടു. വാ​ഴ​യി​ല​യി​ൽ, ക​ഴു​ത്ത​റ്റം വ​രെ വാ​ഴ​യി​ല​ക​ൾ കൊ​ണ്ടു​മൂ​ടി ഇ​ല​ക്കാ​രി! ത​ല​ഭാ​ഗ​ത്തു​വെ​ച്ച ഒ​റ്റ​ത്തി​രി നി​ല​വി​ള​ക്കി​നേ​ക്കാ​ൾ തി​ള​ക്ക​മു​ള്ള ആ ​മു​ഖ​വും നോ​ക്കി അ​ൽ​പ​നേ​ര​മി​രു​ന്നു. നീ​തി​കി​ട്ടാ​ത്ത ആ​ത്മാ​ക്ക​ൾ ത​ന്റെ കു​ടും​ബ​ത്തി​നു മു​ക​ളി​ൽ നെ​യ്യു​ന്ന അ​ദൃ​ശ്യ​വ​ല​ക​ളെ ഭ​യ​ക്കു​ന്ന അ​മ്മ​ച്ചി​യെ ആ ​പ​രി​സ​ര​ത്തെ​ങ്ങും ക​ണ്ടി​ല്ല. ഒ​രു​പ​ക്ഷേ അ​മ്മ​ച്ചി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​വ​രു​ടെ വീ​ണ്ടും വ​ര​വി​ന്റെ ഇ​ല​യ​ന​ക്കം അ​നു​ഭ​വ​പ്പെ​ട്ടേ​നെ! </p>
<p>ഞാ​ൻ മൊ​ബൈ​ൽ ടീ​പ്പോ​യി​ൽ വെ​ച്ച് ബാ​ൽ​ക്ക​ണി​യു​ടെ കൈ​വ​രി പി​ടി​ച്ചു​നി​ന്നു. എ​പ്പോ​ഴോ പി​ൻ​വാ​ങ്ങി​യ മ​ഴ​യു​ടെ ഒ​രു തു​ള്ളി ഇ​രു​ണ്ട മേ​ഘ​ങ്ങ​ളി​ൽ നി​ന്നു​മു​തി​ർ​ന്ന് ശി​ര​സ്സി​ൽ വീ​ണു ചി​ത​റി. ത​ണു​ത്ത നി​ല​ത്ത് കാ​ൽ കോ​ച്ചി​വ​ലി​ച്ചു. മു​റി മു​ഴു​വ​ൻ നോ​ക്കി​യി​ട്ടും ചെ​രി​പ്പ് ക​ണ്ടി​ല്ല. ചെ​രി​പ്പി​ല്ലാ​തെ ഓ​ടി​യ കു​ട്ടി​യെ​യെ​ന്ന​പോ​ലെ ഞാ​ൻ കി​ത​ച്ചു. കാ​റ്റി​ൽ തു​ള​സി​യു​ടെ​യും സ​ർ​പ്പ​പ്പോ​ള​യു​ടെ​യും മ​ണം.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1551737</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1551737</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,8 SEP 2026]]></category>
<dc:creator><![CDATA[മിനി പി.സി]]></dc:creator>
<pubDate>Sat, 05 Sep 2026 05:35:10 GMT</pubDate>
</item>
<item>
<title><![CDATA[വി​ബ്ജി​യോ​ർ]]></title>
<description/>
<enclosure length="113601" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909404-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909404-untitled-1.gif'/><figcaption><p>ചിത്രീകരണം-സ​ന്തോ​ഷ് ആ​ർ.​വി
</p><p></p><span class='copyright'></span></figcaption></figure><h3>01</h3>
<p>അ​ർ​ധ​നാ​രീ​ശ്വ​ര​ക്ഷേ​ത്രം ക​ഴി​ഞ്ഞു​ള്ള ഇ​റ​ക്ക​ത്തി​ൽ വ​വ്വാ​ലു​ക​ൾ ചേ​ക്കേ​റു​ന്ന പു​രാ​ത​ന​മാ​യ ആ​ൽ​മ​ര​ത്തി​നു ചു​വ​ട്ടി​ലെ ചാ​യ​ക്ക​ട​ക്കു മു​ന്നി​ൽ സി​ദ്ദു പ​തി​വു​പോ​ലെ വ​ണ്ടി നി​ർ​ത്തി. </p>
<p>നാ​ട്യ​ശാ​സ്ത്ര​യി​ൽ ഭാ​സ​നാ​ട​ക​ത്തി​ന്റെ ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ കാ​ണാ​ൻ പോ​കു​ന്നു എ​ന്ന് പാ​ർ​വ​തി അ​മ്മ​ക്ക് വാ​ട്സ്ആ​പ്പി​ൽ സ​ന്ദേ​ശ​മ​യ​ച്ച​പ്പോ​ഴേ​ക്ക് അ​വ​ൻ ര​ണ്ടു ചി​ല്ലു​ഗ്ലാ​സു​ക​ളി​ൽ ചാ​യ​യു​മാ​യി വ​ന്നു. </p>
<p>സി​ദ്ദു​വു​ണ്ടോ കൂ​ടെ..? </p>
<p>പാ​ർ​വ​തി​യു​ടെ ഫോ​ണി​ൽ അ​മ്മ സീ​താ​ല​ക്ഷ്മി​യു​ടെ മ​റു​പ​ടി​ച്ചോ​ദ്യം. </p>
<p>ഒ​രു സെ​ൽ​ഫി​ച്ചി​ത്രം അ​മ്മ​ക്ക​യ​ച്ച് അ​വ​ൾ ഫോ​ൺ കെ​ടു​ത്തി. </p>
<p>സം​സ്കൃ​ത​നാ​ട​ക​ങ്ങ​ളി​ലാ​ണ് സി​ദ്ദു​വി​ന്റെ ഗ​വേ​ഷ​ണം. നാ​ട്യ​ശാ​സ്ത്ര​യി​ലെ ഡെ​മോ​ൺ​സ്ട്രേ​ഷ​നി​ൽ അ​വ​നും സം​സാ​രി​ക്കു​ന്നു​ണ്ട്. </p>
<p>വ​രു​ന്നോ എ​ന്ന​വ​ന്റെ സ​ന്ദേ​ശം വാ​യി​ക്കു​മ്പോ​ൾ പാ​ർ​വ​തി ഒ​മ്പ​താം ക്ലാ​സു​കാ​രു​ടെ ജീ​വ​ശാ​സ്ത്രം ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ ചു​വ​ന്ന മ​ഷികൊ​ണ്ട് ശ​രി​ക​ളും തെ​റ്റു​ക​ളും അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. </p>
<p>ഇ​തൊ​ക്കെത​ന്നെ​യാ​ണോ ശ​രി​ക്കും ശ​രി​യും ശ​രി​ക്കും തെ​റ്റും എ​ന്നാ​ർ​ക്ക​റി​യാം എ​ന്നാ​ലോ​ചി​ച്ച​പ്പോ​ൾ അ​വ​ൾ​ക്ക് ചി​രിവ​ന്നു. </p>
<p>വ​രു​ന്നു എ​ന്ന​വ​ൾ സി​ദ്ദു​വി​ന് മ​റു​പ​ടി അ​യ​ച്ചു. ഗ​വേ​ഷ​ണ​ത്തി​നു വേ​ണ്ടി അ​വ​ൻ ന​ട​ത്തു​ന്ന യാ​ത്ര​ക​ളി​ലൊ​ക്കെ അ​വ​ളും കൂ​ടെ​യു​ണ്ടാ​വാ​റു​ണ്ട്. </p>
<p>നി​ന്റെ കൂ​ടെ ന​ട​ന്ന് ഞാ​നും നാ​ട​കം പ​ഠി​ച്ചെ​ന്നു തോ​ന്നു​ന്നു​ണ്ട്. </p>
<p>റോ​ഡി​ന​പ്പു​റ​ത്ത് പു​ഴ​ക്ക​ര​യി​ലൂ​ടെ വ​ട​ക്കോ​ട്ട് പോ​കു​ന്ന തീ​വ​ണ്ടി​യെ നോ​ക്കി അ​വ​ൾ പ​റ​ഞ്ഞു. </p>
<p>എ​ന്നെ​ക്കൊ​ണ്ട് എ​ന്തെ​ങ്കി​ലും പ്ര​യോ​ജ​നം വേ​ണ​മ​ല്ലോ. </p>
<p>അ​വ​ൻ ഒ​രു ചാ​യ​ക്കു കൂ​ടി പ​റ​ഞ്ഞു. </p>
<p>അ​വ​ന​ങ്ങ​നെ​യാ​ണ്. ര​ണ്ടും മൂ​ന്നും ചാ​യ​ക​ൾ </p>
<p>ഒ​രു​മി​ച്ചു കു​ടി​ക്കും... </p>
<p>കാ​ശ് കൊ​ടു​ക്ക​ണേ... എ​ന്റേ​ല് കാ​ല​ണ​യി​ല്ല. </p>
<p>അ​വ​ൾ ബാ​ഗി​ൽ​നി​ന്ന് കാ​ശെ​ടു​ത്ത് അ​വ​ന്റെ നേ​രെ നീ​ട്ടി. </p>
<p>നീ​യ​ങ്ങു കൊ​ടു​ത്താ​ൽ പോ​രേ..? </p>
<p>അ​തു​വേ​ണ്ട, നി​ങ്ങ​ൾ പു​രു​ഷ​ന്മാ​ർ​ക്ക് ഈ​ഗോ ഹ​ർ​ട്ട് ചെ​യ്യും. </p>
<p>ഒ​രു കൂ​ട്ടം വ​വ്വാ​ലു​ക​ൾ ശ​ബ്ദ​മു​ണ്ടാ​ക്കി അ​വ​രു​ടെ ത​ല​ക്കു മേ​ലെ പ​റ​ന്ന് ആ​ലി​ൻകൊ​മ്പി​ൽ ത​ല​കീ​ഴാ​യി തൂ​ങ്ങി​ക്കി​ട​ന്നു. </p>
<p>അ​മ്മ​യോ​ട് എ​ന്തുപ​റ​ഞ്ഞു? </p>
<p>സി​ദ്ദു​വു​ണ്ടെ​ങ്കി​ൽ എ​വി​ടെ പോ​യാ​ലും അ​മ്മ​ക്ക് പേ​ടി​യി​ല്ല​ല്ലോ..! അ​മ്മ ക​രു​തു​ന്ന​ത് ന​മ്മ​ളു​ട​നെ ക​ല്യാ​ണം ക​ഴി​ക്കു​മെ​ന്നാ​ണ്. </p>
<p>പാ​ർ​വ​തി പ​റ​ഞ്ഞു. </p>
<p>നീ​യി​തു വ​രെ അ​മ്മ​യോ​ടൊ​ന്നും പ​റ​ഞ്ഞി​ല്ല അ​ല്ലേ..? </p>
<p>സി​ദ്ദു അ​വ​ളെ നോ​ക്കി. </p>
<p>എ​നി​ക്കൊ​രു കാ​ര്യം പ​റ​യാ​നു​ണ്ട് എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഒ​രു ദി​വ​സം മു​ഖ​വു​ര​യി​ട്ട​താ​ണ്. പ​ക്ഷേ, എ​ങ്ങ​നെ​യാ​ണു പ​റ​യേ​ണ്ട​ത് എ​ന്ന​റി​യാ​തെ കു​ഴ​ങ്ങി​പ്പോ​യി. </p>
<p>പ​ക്ഷേ കു​ഴ​പ്പ​മ​ത​ല്ല സി​ദ്ദൂ... അ​മ്മ ക​രു​തു​ന്ന​ത് ഞാ​ൻ പ​റ​യാ​ൻ പോ​കു​ന്ന​ത് നി​ന്റെ കാ​ര്യ​മാ​ണെ​ന്നാ​ണ്. </p>
<p>പാ​ർ​വ​തി താ​ഴെ വീ​ണ ഒ​രാ​ലി​ല​യി​ൽ ന​ഖംകൊ​ണ്ട് വെ​റു​തെ പോ​റി. </p>
<p>പ​ക്ഷേ, ന​മു​ക്ക​ത് പ​റ​ഞ്ഞ​ല്ലേ പ​റ്റൂ. </p>
<p>സി​ദ്ദു ചോ​ദി​ച്ചു </p>
<p>നീ​യൊ​രു ദി​വ​സം വ​ന്ന് അ​മ്മ​യെ കാ​ണ​ണം. </p>
<p>എ​ന്നി​ട്ട്..? </p>
<p>അ​മ്മ​യെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് മ​ന​സ്സി​ലാ​ക്ക​ണം. </p>
<p>വ​രാം... നി​ന​ക്ക് ഞാ​ന​ല്ലേ ഉ​ള്ളൂ. </p>
<p>അ​തു മ​റ​ക്കാ​തി​രു​ന്നാ​ൽ മ​തി. </p>
<p>അ​വ​ൾ കൈ ​ചു​രു​ട്ടി അ​വ​ന്റെ വ​യ​റി​ൽ ഇ​ടി​ച്ചു. </p>
<p>ക​യ​റ്. </p>
<p>സി​ദ്ദു വ​ണ്ടി സ്റ്റാ​ർ​ട്ടാ​ക്കി. </p>
<p>പ്രൊ​തി​മാ നാ​ട​ക​ത്തി​ന്റെ രം​ഗാ​വി​ഷ്ക​ര​ണ​വും തു​ട​ർ​ന്നു ന​ട​ന്ന ഓ​പ​ൺഫോ​റ​വും അ​തി​ൽ സി​ദ്ദു ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​വും ഗം​ഭീ​ര​മാ​യി​രു​ന്നു. ച​ട​ങ്ങി​ന് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി​യ​യാ​ൾ ശ്രീ​മാ​ൻ സി​ദ്ദീ​ഖ് കെ.​എ​സി​ന്റെ പ്ര​ഭാ​ഷ​ണ​ത്തെ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ റി​സ​ർ​ച് എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക​ട്ടെ എ​ന്നാ​ശം​സി​ക്കു​ക​യും ചെ​യ്തു. </p>
<p>പു​റ​ത്തേ​ക്ക് ന​ട​ക്കു​മ്പോ​ൾ പാ​ർ​വ​തി സി​ദ്ദു​വി​ന്റെ കൈ​യി​ൽ മു​റു​കെ പി​ടി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. </p>
<h3>02 </h3>
<p>എ​നി​ക്കൊ​ന്നാ​ലോ​ചി​ക്ക​ണം. </p>
<p>ഏ​റെ നേ​ര​ത്തെ നി​ശ്ശ​ബ്ദ​ത​ക്കു​ശേ​ഷം സീ​താ​ല​ക്ഷ്മി സി​ദ്ദു​വി​ന്റെ​യും പാ​ർ​വ​തി​യു​ടേ​യും മു​ഖ​ത്തു​നോ​ക്കാ​തെ പ​റ​ഞ്ഞു. ര​ണ്ടു​പേ​രെ​യും ശ്ര​ദ്ധി​ക്കാ​തെ അ​ക​ത്തേ​ക്കു​ക​യ​റി പോ​കു​ക​യും ചെ​യ്തു. </p>
<p>അ​മ്മ​യെ ഞാ​ൻ സ​ങ്ക​ട​പ്പെ​ടു​ത്തി. </p>
<p>പോ​കാ​നി​റ​ങ്ങി​യ സി​ദ്ദു ഉ​മ്മ​റ​പ്പ​ടി​യി​ൽ തി​രി​ഞ്ഞു നി​ന്ന് പാ​ർ​വ​തി​യെ നോ​ക്കി. </p>
<p>അ​വ​ന്റെ ക​ണ്ണു​ക​ൾ ക​ല​ങ്ങി​യും ചു​ണ്ടു​ക​ൾ വി​തു​മ്പി​യു​മി​രു​ന്നു. </p>
<p>സാ​ര​മി​ല്ല, ചി​ല സ​ങ്ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത​വ​യാ​ണ്. നീ ​സ​മാ​ധാ​ന​മാ​യി​ട്ടു പോ ​സി​ദ്ദൂ. </p>
<p>**** </p>
<p>ര​ണ്ടാ​ളും കൂ​ടി എ​ന്തൊ​ക്കെ നാ​ട​ക​ങ്ങ​ളാ​ണ് ക​ളി​ക്കു​ന്ന​ത്? </p>
<p>മു​റി​യി​ലേ​ക്ക് വ​ന്ന പാ​ർ​വ​തി​യോ​ട് സീ​താ​ല​ക്ഷ്മി ചോ​ദി​ച്ചു. </p>
<p>അ​വ​ൻ പ​റ​ഞ്ഞ​തൊ​ക്കെ ഞാ​ൻ ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കു​മെ​ന്നാ​ണോ ക​രു​തു​ന്ന​ത്? </p>
<p>സീ​താ​ല​ക്ഷ്മി​യു​ടെ ശ​ബ്ദ​ത്തി​ൽ ദേ​ഷ്യ​മാ​ണോ സ​ങ്ക​ട​മാ​ണോ എ​ന്ന് പാ​ർ​വ​തി​ക്ക് തി​രി​ച്ച​റി​യാ​നാ​വു​ന്നി​ല്ല. </p>
<p>അ​ത​ങ്ങ​നെ​യ​ല്ല​മ്മ... </p>
<p>അ​വ​ൾ അ​മ്മ​യോ​ട് ചേ​ർ​ന്നി​രു​ന്നു. </p>
<p>പി​ന്നെ..? </p>
<p>സി​ദ്ദു പ​റ​ഞ്ഞ​ത് മു​ഴു​വ​ൻ ശ​രി​യാ​ണ്. </p>
<p>അ​വ​ൾ അ​മ്മ​യു​ടെ മ​ടി​യി​ലേ​ക്ക് ത​ല ചാ​യ്ച്ചു. </p>
<p>അ​മ്മ​ക്ക് സീ​ന​ത്താ​ന്റി​യെ ഓ​ർ​മ​യു​ണ്ടോ..? </p>
<p>പാ​ർ​വ​തി പ​തു​ക്കെ​യാ​ണ് ചോ​ദി​ച്ച​ത്. </p>
<p>സീ​താ​ല​ക്ഷ്മി​യി​ൽ ആ ​പേ​രു​ണ്ടാ​ക്കി​യ ഞെ​ട്ട​ൽ അ​വ​ൾ ക​ണ്ടു. </p>
<p>മ​റ​ക്കാ​ൻ പ​റ്റ്വോ സീ​ത​ക്ക് സീ​ന​ത്തി​നെ..? </p>
<p>അ​വ​ൾ അ​മ്മ​യു​ടെ ക​ണ്ണി​ലേ​ക്ക് നോ​ക്കി ചോ​ദി​ച്ചു. </p>
<p>പാ​ർ​വ​തി​യു​ടെ ക​ണ്ണി​ൽ സീ​താ​ല​ക്ഷ്മി ത​ന്നെ​ത്ത​ന്നെ ക​ണ്ടു. </p>
<p>സീ​ന​ത്തി​ന്റെ മാ​ളി​ക​വീ​ടി​ന്റെ ത​ട്ടി​ൻ​പു​റ​മാ​യി​രു​ന്നു ര​ണ്ടാ​ളു​ടെ​യും വി​ഹാ​ര​കേ​ന്ദ്രം. </p>
<p>നി​ർ​ത്താ​തെ ചി​രി​ക്കു​മാ​യി​രു​ന്നു സീ​താ​ല​ക്ഷ്മി. </p>
<p>സീ​താ​ല​ക്ഷ്മി ചി​രി​ക്കു​മ്പോ​ൾ സീ​ന​ത്തി​ന് ഉ​ട​ൽ പൂ​ക്കു​മാ​യി​രു​ന്നു. </p>
<p>ര​ണ്ടു​പേ​ർ​ക്കും ത​ല​ച്ചോ​റി​ൽ നി​ഗൂ​ഢ​മാ​യ കാ​മ​ന​ക​ളു​ടെ​യും അ​ഭി​നി​വേ​ശ​ങ്ങ​ളു​ടെ​യും വേ​ലി​യേ​റ്റ​ങ്ങ​ളു​ണ്ടാ​വു​മാ​യി​രു​ന്നു. </p>
<p>ഉ​പ്പ​യു​ടെ പു​സ്ത​ക​ശേ​ഖ​ര​ത്തി​ൽ​നി​ന്ന് ‘ആ​നി ഓ​ൺ മൈ ​മൈ​ൻ​ഡ്’ ക​ണ്ടെ​ടു​ത്ത​ത് സീ​ന​ത്താ​ണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909406-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020LeKN18l8Cn9tSAXKCxAAtYcyz3BKkClz5843555" data-watermark="false" style="width: 100%;" info-selector="#info_item_1788585845857">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788585845857"></div>
</div>
<p>അ​ജ്ഞാ​ത​മാ​യ ഏ​തൊ​ക്കെ​യോ ആ​രാ​മ​ങ്ങ​ളി​ൽ ര​ണ്ടു പേ​രും കൈ​കോ​ർ​ത്തു​പി​ടി​ച്ച് അ​ല​ഞ്ഞു ന​ട​ന്നു. ഞാ​ൻ ഞാ​നെ​ന്ന് മ​ത്സ​രി​ച്ച് പൂ​ക്ക​ളു​ടെ ജ​നി​പു​ടം പി​ള​ർ​ത്തി തേ​ൻ നു​ക​ർ​ന്നു. സ​ങ്ക​ൽ​പ ന​ദി​ക​ളി​ൽ ആ​ഴ​ത്തി​ലാ​ഴ​ത്തി​ൽ മു​ങ്ങി​നി​വ​ർ​ന്നും നീ​ന്തി​ത്തു​ടി​ച്ചും ലി​സ​യും ആ​നി​യു​മാ​യി മ​തി​മ​റ​ന്നു ന​ട​ക്കു​മ്പോ​ഴാ​ണ് ഒ​രു ദി​വ​സം സീ​ന​ത്തി​ന്റെ ഉ​മ്മ കോ​ണി​ക​യ​റി ത​ട്ടി​ൻ പു​റ​ത്തേ​ക്കു​വ​ന്ന​ത്. </p>
<p>സീ​ന​ത്തി​ന്റെ മി​ഴി​ക​ളി​ലെ ക​ല​ങ്ങി​യ സു​റു​മ​യും സീ​താ​ല​ക്ഷ്മി​യു​ടെ ക​ണ്ണു​ക​ളി​ലെ പാ​തി​നി​ദ്ര​യും ക​ണ്ട് ഉ​മ്മ​യൊ​ന്ന​മ​ർ​ത്തി മൂ​ളി. </p>
<p>കോ​ണി​യി​റ​ങ്ങി വ​രു​മ്പോ​ൾ ഉ​മ്മ​യും ഉ​പ്പ​യും താ​ഴെ​യു​ണ്ട്. </p>
<p>ഉ​പ്പ ഒ​ന്നേ പ​റ​ഞ്ഞു​ള്ളൂ. </p>
<p>സീ​ത ഇ​നി ഇ​ങ്ങോ​ട്ടു വ​ര​രു​ത്. സീ​ന​ത്തി​നെ കാ​ണ​രു​ത്. </p>
<p>ആ​രോ​ടും ഒ​ന്നും പ​റ​യാ​തെ പു​റ​ത്തേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ ഒ​ന്നു തി​രി​ഞ്ഞു​നോ​ക്കി. </p>
<p>ര​ണ്ടു വ​ലി​യ നീ​ർ​ത്തു​ള്ളി പോ​ലെ തു​ളു​മ്പാ​ൻ വി​തു​മ്പി​നി​ൽ​ക്കു​ന്ന ക​ണ്ണു​ക​ളാ​ണ് സീ​ന​ത്തി​നെ​ക്കു​റി​ച്ചു​ള്ള അ​വ​സാ​ന​ത്തെ ഓ​ർ​മ. </p>
<p>സീ​ന​ത്താ​ന്റി​യു​ടെ മ​ക​ളാ​ണ് സി​ത്താ​ര. </p>
<p>പാ​ർ​വ​തി പ​റ​ഞ്ഞു. </p>
<p>ഞ​ങ്ങ​ൾ​ക്കൊ​രു​മി​ച്ചു ജീ​വി​ക്ക​ണം. അ​മ്മ അ​തി​നു സ​മ്മ​തി​ക്ക​ണം. </p>
<p>അ​വ​ൾ സീ​താ​ല​ക്ഷ്മി​യു​ടെ ക​ണ്ണു​ക​ളി​ൽ നോ​ക്കി. </p>
<p>നി​ന​ക്കി​തെ​ന്നോ​ട് നേ​ര​ത്തേ പ​റ​യാ​മാ​യി​രു​ന്നു. </p>
<p>സോ​റി അ​മ്മ. </p>
<p>പാ​ർ​വ​തി അ​മ്മ​യു​ടെ വ​യ​റി​ലേ​ക്ക് മു​ഖം ചേ​ർ​ത്ത് ഇ​റു​കെ കെ​ട്ടി​പ്പി​ടി​ച്ചു. </p>
<h3>03 </h3>
<p>ചേ​ച്ചി​ക്കെ​ന്തു തോ​ന്നു​ന്നു? </p>
<p>സീ​താ​ല​ക്ഷ്മി പ​റ​ഞ്ഞ​തു മു​ഴു​വ​ൻ കേ​ട്ട് സ​ച്ചു ചോ​ദി​ച്ചു. </p>
<p>അ​ച്ചു​വേ​ട്ട​നു​ള്ള​പ്പോ​ഴും സീ​താ​ല​ക്ഷ്മി എ​ന്തു തീ​രു​മാ​നി​ക്കു​ന്ന​തി​നും മു​മ്പ് സ​ച്ചു​വി​ന്റെ അ​ഭി​പ്രാ​യം കേ​ൾ​ക്കും. ഭ​ർ​ത്താ​വി​ന്റെ അ​നി​യ​ന​ല്ല, സ്വ​ന്തം അ​നി​യ​നാ​ണ് സീ​താ​ല​ക്ഷ്മി​ക്ക് അ​വ​ൻ. </p>
<p>അ​വ​ളു​ടെ ഇ​ഷ്ടംപോ​ലെ ചെ​യ്യ​ട്ടെ എ​ന്നാ​ണ്. </p>
<p>അ​വ​ൾ പ​തു​ക്കെ പ​റ​ഞ്ഞു. </p>
<p>ഏ​ട്ട​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​തു സ​മ്മ​തി​ക്കും എ​ന്നു തോ​ന്നു​ന്നു​ണ്ടോ..? </p>
<p>സ​ച്ചു​വി​ന്റെ ശ​ബ്ദ​ത്തി​ൽ കാ​ലു​ഷ്യ​മു​ണ്ടെ​ന്ന് സീ​താ​ല​ക്ഷ്മി തി​രി​ച്ച​റി​ഞ്ഞു. </p>
<p>മ​രി​ച്ച​വ​രു​ടെ ഇ​ഷ്ട​ങ്ങ​ളേ​ക്കാ​ൾ വ​ലു​ത് ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ സ​ന്തോ​ഷ​മ​ല്ലേ അ​നി​യാ..! </p>
<p>കു​ട്ടി​ക​ളെ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ ഉ​ട​നെ അ​തു വ​ക​വെ​ച്ചു കൊ​ടു​ക്കു​ക​യ​ല്ല വേ​ണ്ട​ത്. </p>
<p>സ​ച്ചു മീ​ശ​യു​ടെ തു​മ്പു പി​രി​ച്ചു​കൊ​ണ്ടി​രു​ന്നു. </p>
<p>അ​വ​ന്റെ ശ​ബ്ദ​ത്തി​ന് ഇ​ത്ര​യും ഘ​ന​മു​ണ്ടെ​ന്ന് സീ​താ​ല​ക്ഷ്മി​ക്ക് ഇ​തു​വ​രെ അ​റി​ഞ്ഞു​കൂ​ടാ​യി​രു​ന്നു. </p>
<p>ചേ​ച്ചി അ​വ​ളെ പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്ക്. എ​ന്നി​ട്ട് ന​മ്മു​ടെ നി​ല​ക്കും വി​ല​ക്കും ചേ​ർ​ന്ന ഏ​തെ​ങ്കി​ലും ത​റ​വാ​ട്ടി​ൽ പി​റ​ന്ന ആ​ൺ​കു​ട്ടി​ക​ളെ അ​ന്വേ​ഷി​ക്ക്. </p>
<p>ത​റ​വാ​ട് എ​ന്ന വാ​ക്കി​ന് അ​വ​ൻ കൊ​ടു​ത്ത ഊ​ന്ന​ൽ സീ​താ​ല​ക്ഷ്മി​ക്ക് മ​ന​സ്സി​ലാ​വാ​തെ​യി​രു​ന്നി​ല്ല. </p>
<p>ഏ​തെ​ങ്കി​ലും അ​ന്യ​നാ​ട്ടി​ൽ ജോ​ലിചെ​യ്യു​ന്ന കു​ട്ടി​യാ​യി​രു​ന്നെ​ങ്കി​ൽ ആ​രു​മ​റി​യി​ല്ലെ​ന്നു വെ​ക്കാ​മാ​യി​രു​ന്നു. </p>
<p>സ​ച്ചു സ്വ​യ​മെ​ന്നോ​ണം പ​റ​ഞ്ഞു. </p>
<p>ഇ​ത് സ്വ​ന്തം നാ​ട്ടി​ൽ, സ്കൂ​ൾ ടീ​ച്ച​ർ. ചേ​ച്ചി വി​ചാ​രി​ക്കു​ന്നപോ​ലെ അ​ത്ര എ​ളു​പ്പ​മാ​വി​ല്ല കാ​ര്യ​ങ്ങ​ൾ. </p>
<p>എ​നി​ക്ക​റി​യേ​ണ്ട​ത് നീ​യെ​ന്റെ കൂ​ടെ നി​ൽ​ക്കു​മോ എ​ന്നാ​ണ്. </p>
<p>അ​വ​ർ​ക്കി​ട​യി​ൽ ഒ​രു നി​മി​ഷ​ത്തെ നി​ശ്ശ​ബ്ദ​ത ഇ​റു​ന്നു​വീ​ണു. </p>
<p>ഇ​ല്ല ചേ​ച്ചീ, </p>
<p>അ​വ​ൻ എ​ഴു​ന്നേ​റ്റു. </p>
<p>എ​നി​ക്കു​മു​ണ്ട് ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ. ഇ​തു​ക​ണ്ട് നാ​ളെ അ​വ​രും ഇ​ങ്ങ​നെ​യൊ​ക്കെ ആ​യാ​ലോ എ​ന്ന പേ​ടി എ​നി​ക്കു​ണ്ട്... </p>
<p>ചേ​ച്ചി അ​വ​ളെ പ​റ​ഞ്ഞ് മ​ന​സ്സി​ലാ​ക്ക്. ഇ​തൊ​ന്നും ന​മ്മു​ടെ കു​ടും​ബ​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്ന്... </p>
<p>അ​വ​ൻ തി​രി​ഞ്ഞു​നോ​ക്കാ​തെ പു​റ​ത്തേ​ക്കി​റ​ങ്ങി​പ്പോ​യി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909405-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020fFLyxVQtpgohqUyguF9MOAdd2IE5o9Qd5802146" data-watermark="false" style="width: 100%;" info-selector="#info_item_1788585803846">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788585803846"></div>
</div>
<h3>04 </h3>
<p>ഹെ​ഡ്മി​സ്ട്ര​സ് വി​ളി​ക്കു​ന്നു എ​ന്ന് സാ​റ​ച്ചേ​ച്ചി വ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ പാ​ർ​വ​തി​ക്ക് പ്ര​ത്യേ​കി​ച്ചൊ​ന്നും തോ​ന്നി​യി​ല്ല. സ്റ്റാ​ഫ് റൂ​മി​ൽ നി​ന്നി​റ​ങ്ങി അ​വ​രോ​ടൊ​പ്പം ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്നു. </p>
<p>എ​ന്തോ പു​കി​ലു​ണ്ട​ല്ലോ ടീ​ച്ച​റേ. </p>
<p>എ​ന്തു പു​കി​ലാ ചേ​ച്ചീ? </p>
<p>ആ ​എ​നി​ക്ക​റി​യാ​മ്പാ​ടി​ല്ല... ആ ​പി.​ടി.​എ പ്ര​സി​ഡ​ന്റും വേ​റെ​യാ​രാ​ണ്ടു​മു​ണ്ട് ഓ​ഫീ​സി​ൽ... </p>
<p>പാ​ർ​വ​തി​യെ ക​ണ്ട​തോ​ടെ ഹെ​ഡ്മി​സ്ട്ര​സും പി.​ടി.​എ പ്ര​സി​ഡ​ന്റും വ​ർ​ത്ത​മാ​നം നി​ർ​ത്തി. </p>
<p>ച​ർ​ച്ചാ​വി​ഷ​യം താ​നാ​ണ് എ​ന്ന് പാ​ർ​വ​തി​ക്ക് </p>
<p>ഉ​റ​പ്പാ​യി. </p>
<p>ഇ​വ​രൊ​ക്കെ പ​റ​യു​ന്ന​ത് ശ​രി​യാ​ണോ? </p>
<p>ഹെ​ഡ്മി​സ്ട്ര​സ് മു​ഖ​വു​ര​യൊ​ന്നും കൂ​ടാ​തെ ചോ​ദി​ച്ചു. </p>
<p>ടീ​ച്ച​ർ ഇ​രി​ക്കൂ. </p>
<p>പി.​ടി.​എ പ്ര​സി​ഡ​ന്റ് സെ​ബാ​സ്റ്റ്യ​ൻ മ​ഠ​ത്തി​ൽ പാ​ർ​വ​തി​യെ നോ​ക്കി പ​റ​ഞ്ഞു. </p>
<p>എ​ല്ലാ ജോ​ലി​യും പോ​ലെ​യ​ല്ല ഒ​രു ടീ​ച്ച​റു​ടെ ജോ​ലി എ​ന്ന് ഞാ​ൻ പ​റ​ഞ്ഞു​ത​രേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ പാ​ർ​വ​തി​ക്ക്. </p>
<p>അ​യാ​ൾ വാ​ക്കു​ക​ൾ നി​ർ​ത്തി​നി​ർ​ത്തി​യാ​ണ് പ​റ​ഞ്ഞ​ത്. </p>
<p>കു​ട്ടി​ക​ൾ നി​ങ്ങ​ളെ​യാ​ണ് മാ​തൃ​ക​യാ​ക്കു​ന്ന​ത്. </p>
<p>പാ​ർ​വ​തി​ക്ക് മ​ന​സ്സി​ലാ​വു​ന്നു​ണ്ടോ? </p>
<p>അ​വ​ൾ ഒ​ന്നും മി​ണ്ടി​യി​ല്ല. </p>
<p>ഈ ​സ്കൂ​ളി​നൊ​രു സ​ൽ​പേ​രു​ണ്ട്. അ​തു കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​വ​രാ​ണി​വി​ട​ത്തെ അ​ധ്യാ​പ​ക​ർ. </p>
<p>ഒ​ട്ടും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത ഒ​ന്ന് പെ​ട്ടെ​ന്നു കേ​ട്ട​തി​ന്റെ ഞെ​ട്ട​ൽ ഹെ​ഡ്മി​സ്ട്ര​സി​ന്റെ ശ​ബ്ദ​ത്തി​ലു​ണ്ട്. </p>
<p>കു​ട്ടി​ക​ൾ​ക്ക് നേ​ർ​വ​ഴി കാ​ട്ടേ​ണ്ട​വ​രു​ത​ന്നെ ഓ​രോ തോ​ന്ന്യാ​സം കാ​ണി​ക്കു​കാ​ന്നു​വെ​ച്ചാ​ൽ എ​ന്തു​ചെ​യ്യും..? </p>
<p>ഇ​തൊ​ക്കെ ശ​രി​യാ​ണെ​ന്ന് പാ​ർ​വ​തി​ക്ക് തോ​ന്നു​ന്നു​ണ്ടോ? </p>
<p>സെ​ബാ​സ്റ്റ്യ​ന്റെ അ​ടു​ത്തി​രു​ന്ന അ​രു​ന്ധ​തി മേ​നോ​ൻ ആ​കാ​വു​ന്ന​ത്ര വെ​റു​പ്പ് മു​ഖ​ത്തു പ്ര​ക​ടി​പ്പി​ച്ച് ചോ​ദി​ച്ചു. </p>
<p>നി​ങ്ങ​ളു​ടെ മു​ന്നി​ലി​രി​ക്കു​ന്ന കു​ട്ടി​ക​ൾ നി​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ് കാ​ണു​ക എ​ന്നൊ​ന്നാ​ലോ​ചി​ച്ചു നോ​ക്കൂ. </p>
<p>ഓ​ർ​ത്തി​ട്ടു​ത​ന്നെ എ​നി​ക്കു ല​ജ്ജ തോ​ന്നു​ന്നു. </p>
<p>ഹെ​ഡ്മി​സ്ട്ര​സി​ന്റെ ക​ലി തീ​രു​ന്നി​ല്ല. </p>
<p>ടീ​ച്ച​ർ​ക്ക് എ​ന്റെ മ​ക​ളു​ടെ പ്രാ​യ​മേ​യു​ള്ളൂ. അ​തു​കൊ​ണ്ട് പ​റ​യു​ന്ന​താ​ണെ​ന്ന് ക​രു​തി​യാ​ൽ മ​തി. ആ ​തീ​രു​മാ​ന​ത്തി​ൽ​നി​ന്ന​ങ്ങ് പി​ന്മാ​റി​യേ​ക്ക്. </p>
<p>പ്ര​സി​ഡ​ന്റ് നാ​ട​കീ​യ​മാ​യി പ​റ​ഞ്ഞു​നി​ർ​ത്തി. </p>
<p>ഇ​നി അ​ത​ല്ല, ഞ​ങ്ങ​ളെ​യൊ​ക്കെ ധി​ക്ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ. </p>
<p>അ​രു​ന്ധ​തി മേ​നോ​നാ​ണ് പൂ​രി​പ്പി​ച്ച​ത്. </p>
<p>ഞ​ങ്ങ​ടെ കു​ട്ടി​ക​ൾ ഇ​തൊ​ന്നും ക​ണ്ടു പ​ഠി​ക്ക​ണ്ട എ​ന്നു ഞ​ങ്ങ​ളും നി​ശ്ച​യി​ക്കും. </p>
<p>അ​തു​കൊ​ണ്ട് ഈ ​സ്കൂ​ളി​ന്റെ സ​ൽ​പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്താ​തി​രി​ക്കാ​നും നാ​ടി​ന്റെ സം​സ്കാ​ര​ത്തി​ന് പോ​റ​ലേ​ൽ​ക്കാ​തി​രി​ക്കാ​നും വേ​ണ്ടി പാ​ർ​വ​തി ടീ​ച്ച​ർ ഈ ​തീ​രു​മാ​ന​ത്തി​ൽനി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ഞ​ങ്ങ​ൾ അ​പേ​ക്ഷി​ക്കു​ക​യാ​ണ്. </p>
<p>ഞാ​നി​നി എ​ന്തു ചെ​യ്യ​ണം? </p>
<p>ഹെ​ഡ്മി​സ്ട്ര​സ് ആ​രോ​ടെ​ന്നി​ല്ലാ​തെ ചോ​ദി​ച്ചു. </p>
<p>ഞ​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് പ​റ​ഞ്ഞു. ഇ​നി ഇ​തി​ന്റെ പേ​രി​ൽ ‍‍ഞ​ങ്ങ​ളെ ഇ​ങ്ങോ​ട്ട് വ​രു​ത്ത​രു​ത്. </p>
<p>സെ​ബാ​സ്റ്റ്യ​ൻ മ​ഠ​ത്തി​ലും അ​രു​ന്ധ​തി മേ​നോ​നും അ​ര​വാ​തി​ൽ വ​ലി​ച്ചു​തു​റ​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​പ്പോ​യി. </p>
<p>ഇ​നി എ​ന്തു കേ​ൾ​ക്കാ​നാ​ണ് ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത്..? ഇ​റ​ങ്ങി പൊ​ക്കൂ​ടേ. </p>
<p>ഹെ​ഡ്മി​സ്ട്ര​സി​ന്റെ ദേ​ഷ്യം ക​ണ്ട​പ്പോ​ൾ പാ​ർ​വ​തി​ക്കു ചി​രി​ക്കാ​ൻ തോ​ന്നി. </p>
<p>ചി​രി​ച്ചാ​ൽ അ​തി​ന്റെ പേ​രി​ൽ അ​വ​രു​ടെ ദേ​ഷ്യം കൂ​ടു​മ​ല്ലോ എ​ന്നു വി​ചാ​രി​ച്ച് അ​വ​ൾ, വ​ന്ന ചി​രി​യോ​ട് വ​ന്ന​വ​ഴി തി​രി​ച്ചു പൊ​യ്ക്കൊ​ള്ളാ​ൻ പ​റ​ഞ്ഞു. </p>
<p>ഞാ​ൻ വ​ന്ന​പ്പോ​ൾ മാ​ഡം ഒ​രു ചോ​ദ്യം ചോ​ദി​ച്ചി​ല്ലേ..? അ​തി​നു​ത്ത​രം പ​റ​ഞ്ഞി​ട്ടു പോ​കാ​മെ​ന്നു വി​ചാ​രി​ച്ചു. </p>
<p>ഹെ​ഡ്മി​സ്ട്ര​സി​ന്റെ മി​ഴി​ഞ്ഞ ക​ണ്ണു​ക​ളി​ലേ​ക്ക് അ​വ​ൾ സൂ​ക്ഷി​ച്ചു​നോ​ക്കി. </p>
<p>അ​വ​ർ പ​റ​ഞ്ഞ​തും നി​ങ്ങ​ൾ കേ​ട്ട​തു​മൊ​ക്കെ സ​ത്യ​മാ​ണ്. പി​ന്നെ, പാ​ർ​വ​തി​യു​ടെ ജീ​വി​ത​മാ​ണ്, അ​ത് പാ​ർ​വ​തി തീ​രു​മാ​നി​ക്കും. അ​തി​ൽ നി​ങ്ങ​ൾ​ക്കാ‍ർ​ക്കും ഒ​രു കാ​ര്യ​വു​മി​ല്ല. മ​ന​സ്സി​ലാ​യ​ല്ലോ.. മേ​ലാ​ൽ ഇ​തും പ​റ​ഞ്ഞ് എ​ന്നെ ഇ​ങ്ങോ​ട്ട് വ​രു​ത്ത​രു​ത്. </p>
<p>അ​വ​ൾ പു​റ​ത്തേ​ക്കു ന​ട​ന്നു. </p>
<p>ഒ​രു​പ​റ്റം കു​ട്ടി​ക​ൾ വ​രി​വ​രി​യാ​യി അ​വ​ൾ​ക്കു പി​ന്നാ​ലെ ന​ട​ന്നു. </p>
<h3>05 </h3>
<p>സീ​ന​ത്തും സീ​താ​ല​ക്ഷ്മി​യും ഏ​റെ​നേ​രം കെ​ട്ടി​പ്പി​ടി​ച്ചു നി​ന്നു. അ​വ​ർ​ക്കി​ട​യി​ൽ അ​നാ​ദി​യും അ​ന​ന്ത​വു​മാ​യ കാ​ലം ഒ​രു അ​ണ്ഡ​കോ​ശ​ത്തോ​ളം ചെ​റു​താ​യി​ത്തീ​ർ​ന്നു. </p>
<p>എ​ന്നാ​ലും നീ​യെ​ന്നെ മ​റ​ന്നി​ല്ല​ല്ലോ എ​ന്ന​വ​ർ നി​ശ്ശ​ബ്ദ​മാ​യി അ​ന്യോ​ന്യം സാ​ന്ത്വ​നി​പ്പി​ച്ചു. </p>
<p>കൈസ​ഞ്ചി​യി​ൽ​നി​ന്ന് ഒ​രു വ​ർ​ണ​ക്ക​ട​ലാ​സു​പൊ​തി സീ​ന​ത്ത് സീ​താ​ല​ക്ഷ്മി​ക്കു നീ​ട്ടി. </p>
<p>എ​ന്താ​ദ്? </p>
<p>തു​റ​ന്നു നോ​ക്ക്. </p>
<p>ആ​നി ഓ​ൺ മൈ ​മൈ​ൻ​ഡ്. </p>
<p>പോ​യ വ​ർ​ഷ​ങ്ങ​ൾ പ​രി​ക്കു​ക​ളേ​റെ വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​നി​യും ലി​സ​യും അ​തി​ന​ക​ത്ത് പ​ഴ​യ​തു​പോ​ലെ ത​ന്നെ ജീ​വി​ക്കു​ന്നു​ണ്ട്. </p>
<p>സി​ത്താ​ര​യെ സീ​താ​ല​ക്ഷ്മി ചേ​ർ​ത്തു​പി​ടി​ച്ചു. പാ​ർ​വ​തി​യെ സീ​ന​ത്തും. </p>
<p>സി​ദ്ദു​വാ​ണ് ആ​ദ്യം കൈ​യ​ടി​ച്ച​ത്. ചു​റ്റു​മു​ള്ള​വ​ർ അ​വ​നോ​ടൊ​പ്പം ചേ​ർ​ന്നു. </p>
<p>ചു​മ​രി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച പാ​ർ​വ​തി​യു​ടെ​യും സി​ത്താ​ര​യു​ടെ​യും ഫോ​ട്ടോ നോ​ക്കി​നി​ൽ​ക്കു​ന്ന സി​ദ്ദു​വി​നോ​ട് പാ​ർ​വ​തി പ​റ​ഞ്ഞു. </p>
<p>എ​ന്റെ കു​ട്ടി​ക​ൾ ത​ന്ന​താ. ടീ​ച്ച​ർ ധൈ​ര്യ​മാ​യി​ട്ടി​രി. ഞ​ങ്ങ​ളി​ല്ലേ കൂ​ടെ എ​ന്ന​വ​ർ ക​ട്ട​ സ​പ്പോ​ർ​ട്ട് </p>
<p>പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. </p>
<p>ന​ന്നാ​യി​ട്ടു​ണ്ട്. </p>
<p>അ​വ​ന്റെ ക​ണ്ണി​ൽ നീ​ർ പൊ​ടി​യു​ന്ന​ത് പാ​ർ​വ​തി ക​ണ്ടു. </p>
<p>അ​വ​ള​വ​ന്റെ കൈ​യി​ൽ മു​റു​കെ പി​ടി​ച്ചു. </p>
<p>ന​ന്ദി സി​ദ്ദൂ. </p>
<p>പാ​ർ​വ​തി അ​വ​നു​മാ​ത്രം കേ​ൾ​ക്കാ​ൻ വേ​ണ്ടി​യാ​ണ​ത് പ​റ​ഞ്ഞ​ത്. </p>
<p>അ​വ​ൻ ക​ണ്ണു തു​ട​ച്ചു. </p>
<p>ഞാ​ൻ ചെ​ല്ല​ട്ടെ. വൈ​കു​ന്നേ​രം ‘നാ​ട്യ​ശാ​സ്ത്ര​’യി​ൽ ശാ​കു​ന്ത​ളം ക​ളി​ക്കു​ന്നു​ണ്ട്. അ​തി​നു പോ​ണം. </p>
<p>ന​മു​ക്കൊ​രു സെ​ൽ​ഫി​യെ​ടു​ക്ക​ണ്ടേ.. </p>
<p>പാ​ർ​വ​തി സി​ത്താ​ര​യു​ടെ കൈ​പി​ടി​ച്ച് സി​ദ്ദു​വി​നോ​ടൊ​പ്പം പു​റ​ത്തേ​ക്കി​റ​ങ്ങി. </p>
<p>കി​ഴ​ക്കേ മാ​ന​ത്ത് അ​പ്പോ​ഴൊ​രു മ​ഴ​വി​ല്ല് തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. </p>
<p>============</p>
<p><font color="#ff0000">*ആ​നി ഓ​ൺ മൈ ​മൈ​ൻ​ഡ്: നാ​ൻ​സി ഗാ​ർ​ഡ​ൻ (നോ​വ​ൽ ഇം​ഗ്ലീ​ഷ്, 1982)</font></p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1551735</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1551735</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,8 SEP 2026]]></category>
<dc:creator><![CDATA[മ​​നോ​​ജ് വീ​​ട്ടി​​ക്കാ​​ട്]]></dc:creator>
<pubDate>Sat, 05 Sep 2026 05:24:54 GMT</pubDate>
</item>
<item>
<title><![CDATA[തി​മി​രം]]></title>
<description/>
<enclosure length="177634" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909389-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909389-untitled-1.gif'/><figcaption><p>ചിത്രീകരണം-ജ​യ​കൃ​ഷ്ണ​ൻ എം</p><span class='copyright'></span></figcaption></figure><p>​അ​ച്ഛ​ന് എ​ന്തേ​ലും അ​സു​ഖം വ​ന്നാ​ല്‍ അ​മ്മേ​ടെ പെ​ട​പ്പ് കാ​ണ​ണം. ആ​ശു​പ​ത്രി​യി​ല്‍ കൂ​ട്ടി​പ്പോ​ക​ലും പ​ഥ്യം നോ​ക്ക​ലും രാ​ത്രി​യെ​ങ്ങാ​ന്‍ ഒ​ന്നു ചു​മ​ച്ചു​പോ​യാ​ല്‍ പു​ല​രും വ​രെ നെ​ഞ്ചു​ത​ട​വി​ക്കൊ​ടു​ക്ക​ലു​മൊ​ക്കെ​യാ​യി അ​മ്മ​യൊ​രു ത​ത്ര​പ്പാ​ടു​കാ​രി​യാ​വും. അ​മ്മ​ക്ക് അ​തെ​ല്ലാം ക​ട​മ​യാ​ണ്. ആ​ധി​യാ​ണ്. അ​സു​ഖം മാ​റു​ന്ന​തു​വ​രെ അ​മ്മ ഉ​റ​ങ്ങി​ല്ല. ഒ​രു​പ​ക്ഷേ, അ​ച്ഛ​ന്‍ അ​മ്മ​യെ അ​നു​സ​രി​ക്കു​ന്ന സ​മ​യം മാ​ത്ര​മാ​യി​രി​ക്കും അ​ത്. </p>
<p>ഇ​നി അ​മ്മ​ക്കാ​ണ് അ​സു​ഖ​മെ​ങ്കി​ലോ. അ​ച്ഛ​ന് അ​പ്പോ തു​ട​ങ്ങും ദേ​ഷ്യം. രാ​ത്രി മു​ട്ടി​വ​ന്ന ചു​മ അ​മ​ര്‍ത്തി​വെ​ക്കു​ന്ന​തി​നി​ടെ പു​റ​ത്തേ​ക്കു​തെ​റി​ച്ചു​പോ​യാ​ല്‍ പ്രാ​കി​ക്കൊ​ണ്ട് അ​ടു​ത്ത റൂ​മീ​പോ​യി വാ​തി​ല് വ​ലി​ച്ച​ട​ച്ച് അ​ച്ഛ​ന്‍ കി​ട​ന്നു​റ​ങ്ങും. </p>
<p>ഇ​പ്പോ അ​മ്മ​ക്കാ​ണ് അ​സു​ഖം. അ​തു​കൊ​ണ്ട് പ​റ​യേ​ണ്ട​ല്ലോ. കു​റ​ച്ചു പ​ഴ​കി​യ അ​സു​ഖാ​ണ്. ക​ണ്ണി​നൊ​രു വ​ല​ച്ചി​ല്. പ​ല​പ്പോ​ഴാ​യി പ​റ​യു​ന്നു. അ​തി​നൊ​ന്നും ചെ​വി​കൊ​ടു​ക്കാ​തെ വ​ല​ച്ചി​ല​ങ്ങ് വ​ള​ര്‍ന്നു. ഇ​പ്പോ തീ​രെ കാ​ണാ​ന്‍ വ​യ്യാ​താ​യ​തു​പോ​ലെ. ക​ണ്ണി​ല്‍ പാ​ട കെ​ട്ടി​യി​ട്ടു​ണ്ട്. ന​ല്ല ക​റു​ത്തു​രു​ണ്ട ക​ണ്ണാ​ണ് അ​മ്മേ​ടെ. ഇ​പ്പോ വെ​ണ്ണീ​രി​ന്റെ ക​ള​റാ. </p>
<p>‘തി​മി​രാ​ന്ന്’ </p>
<p>അ​മ്മ ത​ന്നെ ക​ണ്ടെ​ത്തി​യ​താ. ചെ​റി​യൊ​രു ഓ​പ്രേ​ഷ​ന്‍ മ​തി. ആ​സ്പ​ത്രി​യി​ല്‍ കി​ട​ക്കൊ​ന്നും വേ​ണ്ട. പൊ​ല​ച്ച​ക്ക് പോ​യാ​ല്‍ മൈ​മ്പി​ന് വീ​ട്ടി​ക്കേ​റാം. കു​റ​ച്ചു​നാ​ള് വെ​യി​ല് കൊ​ള്ളി​ക്ക​റ്. അ​ത്ര​മാ​ത്രം. അ​തി​നൊ​രു കൂ​ളി​ങ് ഗ്ലാ​സ് ത​രും. അ​തി​ട്ടു ന​ട​ന്നാ​മ​തി. </p>
<p>ഇ​ത്ത​റ​യൊ​ക്കെ അ​മ്മ ഗ്ര​ഹി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്. </p>
<p>എ​ന​ക്കൊ​ന്നും ക​യ്‌​ല എ​ന്ന അ​ച്ഛ​ന്റെ നി​രു​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ നി​ന്നാ​ണ് അ​ത് വ​ള​ര്‍ന്ന​ത്. ഒ​രു​ദി​വ​സം അ​ച്ഛ​ന്റെ അ​ടു​ത്ത ബ​ന്ധു വീ​ട്ടി​ല്‍ വ​ന്ന​പ്പോ​ള്‍ നി​ന​ക്കെ​ന്നെ മ​ന​സ്സി​ലാ​യി​ല്ലേ ഗി​രി​ജേ എ​ന്നു അ​തി​ശ​യി​ച്ച​പ്പോ​ഴാ​ണ് അ​ച്ഛ​ന്‍ മെ​ല്ലെ ത​ല കു​മ്പി​ടു​ന്ന​ത് അ​വ​ന്‍ ക​ണ്ട​ത്. അ​ന്ന് അ​മ്മ​യു​ടെ മു​ഖ​ത്തെ ന​ന​ഞ്ഞ ചി​രി​യൊ​രു ചി​രി​യാ​യി​രു​ന്നു. </p>
<p>പി​റ്റേ​ന്ന് ആ​സ്പ​ത്രി​യി​ല്‍ പോ​കാ​മെ​ന്ന ധാ​ര​ണ​യു​ണ്ടാ​യി. കു​ട്ടി​യാ​യ ത​ന്നെ വീ​ട്ടി​ല്‍ ഒ​റ്റ​ക്ക് നി​ര്‍ത്തി​ല്ലെ​ന്നും ആ​സ്പ​ത്രി​യി​ലേ​ക്ക് കൂ​ടെ കൂ​ട്ടു​മെ​ന്നും അ​മ്മേ​ടെ ക​ണ്ണി​ന്റെ സൂ​ക്കേ​ട് മാ​റു​മെ​ന്നു​മൊ​ക്കെ​യു​ള്ള സ​ന്തോ​ഷം ഉ​റ​ങ്ങു​മ്പോ​ഴും അ​വ​ന്റെ​യു​ള്ളി​ല്‍ ഉ​റ​ങ്ങാ​തെ കി​ട​ന്നു. </p>
<p>രാ​വി​ലെ ഉ​ണ​ര്‍ന്നു. </p>
<p>ഈ ​ഗ്രാ​മ​പ്ര​ദേ​ശ​ത്തു​നി​ന്ന് അ​വ​ന്‍ ടൗ​ണി​ലേ​ക്ക് അ​ധി​കം പോ​യി​രു​ന്നി​ല്ല. നി​റ​യെ വ​ണ്ടി​ക​ള്‍ ചീ​റി​പ്പാ​യു​ന്ന​തും വ​ലി​യ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളും ബേ​ക്ക​റി ക​ട​ക​ളും ത​ട്ടു​ക​ട​ക​ളി​ലെ ഓം​പ്ല​യി​റ്റി​ന്റെ മ​ണ​വും സി​നി​മാ പോ​സ്റ്റ​റു​ക​ളും ബ​സി​ലെ പാ​ട്ടും സൈ​ഡ് സീ​റ്റി​ലി​രു​ന്നാ​ല്‍ വ​ന്ന​ടി​ക്കു​ന്ന കാ​റ്റും കാ​ഴ്ച​ക​ളും അ​വ​നെ രാ​വി​ലെ ത​ന്നെ ത​ട്ടി​യെ​ഴു​ന്നേ​ൽ​പി​ച്ചു. </p>
<p>പ​ല്ലു​തേ​ക്കാ​ന്‍ നി​ന്നാ​ല്‍ അ​വി​ടെ ത​ന്നെ നി​ന്നു​പോ​കു​ന്ന, ക​ക്കൂ​സി​ല്‍ ക​യ​റി​യാ​ല്‍ ഇ​രു​ന്നു​റ​ങ്ങു​ന്ന, കു​ളി​ക്കാ​ന്‍ കി​ണ​റ്റി​ന്‍ ചോ​ട്ടി​ല്‍ ചെ​ന്നാ​ല്‍ കു​മി​ള​ക​ളി​ക്കു​ന്ന അ​വ​ന്‍ ഇ​ന്ന് എ​ല്ലാം ത​ന്ന​ത്താ​നാ​യി. അ​മ്മ​യു​ടെ നീ​ട്ടി​വി​ളി ഇ​ട​ക്കി​ടെ വീ​ട് പ​ര​തി​യി​ല്ല. </p>
<p>അ​ര​യി​ല്‍ ര​ണ്ടു​വ​ട്ടം ചു​റ്റി​യാ​ലും തീ​രാ​ത്ത തോ​ര്‍ത്തു​ടു​ത്ത്, ത​ണു​ത്ത വെ​ള്ള​ത്തി​ല്‍ പ​തി​വി​ല്ലാ​തെ കു​ളി​ച്ച​തി​ന്റെ വെ​ളി​ച്ച​പ്പാ​ട​ന്‍ തു​ള്ളി​ക്കൊ​ണ്ട് അ​വ​ന്‍ വ​ന്നു. മു​റി​യി​ല്‍ ക​യ​റി യൂ​ണി​ഫോ​മ​ല്ലാ​ത്ത ചു​ക​പ്പി​ല്‍ വെ​ള്ള പൂ​ക്ക​ളു​ള്ള കു​പ്പാ​യ​വും ക​റു​ത്ത ട്രൗ​സ​റും വ​ലി​ച്ചു​കേ​റ്റി ക​ണ്ണാ​ടി​ക്ക് മു​ന്നി​ല്‍ അ​വ​ന്‍ നി​ന്നു. അ​ച്ഛ​ന്റെ വ​ട്ട​ച്ചീ​ര്‍പ്പെ​ടു​ത്ത് മു​ടി മു​ക​ളി​ലേ​ക്ക് ചീ​കി. ചെ​ന്നി​യി​ലൂ​ടെ ത​ല​യി​ലെ വെ​ള്ളം താ​ഴേ​ക്കൊ​ഴു​കി. തി​മി​ര​മാ​യി​രു​ന്നി​ട്ടും അ​മ്മ​യ​ത് ക​ണ്ടു​പി​ടി​ച്ചു. അ​വ​നെ വ​ലി​ച്ച​ടു​പ്പി​ച്ച് ന​ന്നാ​യി തോ​ര്‍ത്തി​ക്കൊ​ടു​ത്തു. </p>
<p>‘‘മ​തി’’ അ​മ്മ​യെ അ​ര​യ​ട​ക്കം കെ​ട്ടി​പ്പി​ടി​ച്ച് അ​വ​ന്‍ പി​ട​ഞ്ഞു. </p>
<p>‘‘ഇ​പ്ലേ മേ​ലേ​ക്ക് വാ​ര​ണ്ട. നെ​റ്റി​കേ​റും’’ ഇ​ട​ത് ചെ​ന്നി​ക്കേ പ​കു​പ്പെ​ടു​ത്ത് അ​മ്മ അ​വ​ന് ചീ​കി​ക്കൊ​ടു​ത്ത​പ്പോ​ള്‍ അ​വ​ന്‍ എ​ന​ഞ്ഞു. </p>
<p>‘‘കി​ട്ടും നി​ന​ക്ക്. പോ​യി ചാ​യ കു​ടി​ക്ക്. മേ​ശ​മേ വെ​ച്ചി​ട്ടു​ണ്ട്.’’ </p>
<p>അ​വ​ന്‍ അ​ടു​ക്ക​ള​യി​ലേ​ക്കോ​ടി. പ്ലെ​യ്റ്റി​ല്‍ ചു​ട്ടു​വെ​ച്ച ദോ​ശ വാ​യി​ല് പോ​കു​ന്ന​തി​നി​ടെ അ​പ്പു​റ​ത്ത് അ​മ്മ​യും അ​ച്ഛ​നും ഉ​റ​ക്കെ സം​സാ​രി​ക്കു​ന്ന​ത് കേ​ട്ടു. അ​തൊ​രു സാ​ധാ​ര​ണ സം​സാ​ര​മ​ല്ലെ​ന്ന് അ​വ​ന് തോ​ന്നി. അ​വ​ന്‍ ച​വ പ​തു​ക്കെ​യാ​ക്കി ശ്ര​ദ്ധി​ച്ചു. വാ​യി​ല്‍ നി​റ​ച്ച ദോ​ശ​യു​മാ​യി അ​വ​ന്‍ അ​പ്പു​റ​ത്തേ​ക്ക് പോ​യി ക​ട്ടി​ള​പ്പ​ടി​ക്ക് പി​ടി​ച്ച് നോ​ക്കി. മു​ടി​യി​ല്‍ ചീ​ര്‍പ്പ് ഉ​പേ​ക്ഷി​ച്ച് അ​മ്മ മി​ണ്ടാ​തെ നി​ല്‍ക്കു​ന്നു. അ​മ്മ​യു​ടെ ക​ണ്ണി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍പ്പു​ണ്ട്. പോ​കാ​നാ​യി ഇ​ട്ടി​രു​ന്ന ഷ​ര്‍ട്ട് ക​ട്ടി​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് അ​ച്ഛ​ന്‍ ഉ​മ്മ​റ​ത്തേ​ക്ക് ന​ട​ന്നു. എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ അ​മ്മ അ​വ​നെ നോ​ക്കി. ച​വ​ച്ചു​ക​ഴി​ഞ്ഞി​ട്ടും ഇ​റ​ക്കാ​ന്‍ പ​റ്റാ​ത്ത ദോ​ശ അ​വ​ന്റെ വാ​യി​ല്‍ കി​ട​ന്ന് വീ​ര്‍ത്തു. </p>
<p>ജീ​വ​ന്‍വെ​ച്ച​തു​പോ​ലെ അ​മ്മ പെ​ട്ടെ​ന്ന് ഒ​രു​ങ്ങി​ത്തു​ട​ങ്ങി. പാ​തി​ചീ​കി​യ മു​ടി കോ​തി​യി​ട്ടു. ഏ​റ​ക്കു​റെ കൊ​ഴി​ഞ്ഞു​പോ​യ മു​ടി​വാ​ലു​ക​ള്‍ ബ്ലൗ​സി​ന്റെ പി​ന്‍ക​ഴു​ത്ത് ന​ന​ച്ചു. കു​ട്ടി​ക്കൂ​റ പൗ​ഡ​റെ​ടു​ത്ത് മു​ഖ​ത്ത് വാ​രി​പ്പൂ​ശി. ക​ണ്ണാ​ടി​യി​ല്‍നി​ന്ന് ഒ​രു പൊ​ട്ട് നു​ള്ളി​യെ​ടു​ത്ത് സ്ഥാ​നം​തെ​റ്റി വെ​ച്ചു. ചു​ളി​ഞ്ഞൊ​രു കു​ട​യും കൈ​ബേ​ഗു​മെ​ടു​ത്ത് മു​റി​വി​ട്ടി​റ​ങ്ങി. അ​വ​നെ​യും വി​ളി​ച്ചു. </p>
<p>‘‘ബാ.’’ </p>
<p>​അ​വ​ന്‍ നി​ല​ത്തു​ര​ച്ചു​കൊ​ണ്ട് പി​ന്നാ​ലെ ന​ട​ന്നു. </p>
<p>ഉ​മ്മ​റ​ത്ത് ക​സേ​ര​യി​ല്‍ ശ്ര​ദ്ധ​മു​ഴു​വ​ന്‍ അ​ക​ത്തേ​ക്കി​ട്ട് അ​ച്ഛ​ന്‍ പ​ത്രം വാ​യി​ക്കു​ന്ന​താ​യി ക​ൽ​പി​ച്ചു. അ​മ്മ കു​റ​ച്ചു​നേ​രം കാ​ത്തു​നി​ന്നു. വ​രു​വോ എ​ന്ന് യാ​ചി​ക്കു​ന്ന​തു​പോ​ലെ അ​വ​ന് തോ​ന്നി. </p>
<p>ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ് അ​മ്മ​യു​ടെ സാ​രി​ത്തു​മ്പി​ലെ​ത്തി. മു​ന്താ​ണി​യി​ല്‍ എ​ഴു​ന്നു​നി​ല്‍ക്കു​ന്ന ഒ​രു നൂ​ലു​ക​ണ്ടെ​ത്തി അ​വ​ന​തി​ന്റെ വാ​ലേ​പി​ടി​ച്ച് കു​റ​ച്ചു​നേ​രം കൂ​ടി നി​ന്നു. അ​മ്മ വി​ദൂ​ര​ത​യി​ലേ​ക്കും. പെ​ട്ടെ​ന്ന് അ​വ​ന്റെ കൈ​വ​ലി​ച്ച് അ​മ്മ ന​ട​ന്നു. </p>
<p>‘‘വാ ​ന​മ്മ​ക്ക് പോ​കാ. വ​രു​ന്നോ​ര് വ​ര​ണ്ട.’’ </p>
<p>പ​ത്രം മ​ട​ക്കി​ക്കു​ത്തി ടീ​പ്പോ​യി​ലെ​റി​ഞ്ഞ് അ​ച്ഛ​ന്‍ ആ​കാ​ശം​മു​ട്ടെ എ​ഴു​ന്നേ​റ്റു. ഒ​രു ക​ൽ​പ​ന പു​റ​പ്പെ​ടു​വി​ച്ചു​കൊ​ണ്ട് നി​ലം​കു​ലു​ക്കി അ​ക​ത്തേ​ക്ക് പോ​യി. </p>
<p>‘‘ഒ​റ്റ​ക്ക​ങ്ങ് പോ​യാ​മ​തി. ഓ​ന കൂ​ട്ട​ണ്ട.’’ </p>
<p>അ​മ്മ​യു​ടെ കൈ ​അ​യ​ഞ്ഞു​പോ​യി. വാ​ടി​യ വാ​ഴ​ത്ത​ണ്ടു​പോ​ലെ അ​ത​ങ്ങ് താ​ണു. അ​മ്മ അ​വ​നെ നോ​ക്കി ക​ണ്ണ​ട​ച്ചു. മെ​ല്ലെ വി​ളി​ച്ചു. </p>
<p>‘‘ക​ല​മ്പൂ​ല, വാ.’’ </p>
<p>​അ​വ​ന് അ​ന​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​ന​ങ്ങു​ന്നു​ണ്ടോ​ന്ന് നോ​ക്കി അ​ക​ത്ത് തീ​ക്ക​ണ്ണു​ക​ള്‍ ത​ന്നെ തു​റി​ച്ചു​നോ​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​ന​റി​യാം. </p>
<p>അ​മ്മ അ​വ​നെ കു​റേ നേ​രം കൂ​ടി നോ​ക്കി​നി​ന്നു. </p>
<p>അ​വ​ന്റെ നെ​ഞ്ചു​ങ്കു​ടം ക​ന​ത്തു. അ​വ​ന്‍ കേ​ള്‍ക്കാ​ന്‍ മാ​ത്ര​മാ​യി അ​മ്മ പ​റ​ഞ്ഞു. </p>
<p>‘‘അ​മ്മ ഒ​റ്റ​ക്കാ​യി​പ്പോ​വൂ​ടാ... വാ...​ ഓ​റ​ഞ്ച് വാ​ങ്ങി​ത്ത​രാ.’’ </p>
<p>എ​ന്നി​ട്ടും അ​വ​ന് അ​ന​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മു​റ്റ​ത്തി​റ​ങ്ങി അ​മ്മ ചെ​രി​പ്പി​ട്ട് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ അ​വ​നെ ര​ണ്ടു​മൂ​ന്നു​വ​ട്ടം തി​രി​ഞ്ഞു​നോ​ക്കി. റോ​ഡി​ലി​റ​ങ്ങി കാ​ഴ്ച മ​റ​യു​ന്ന​തി​നി​ടെ​യും പി​ന്നാ​ലെ അ​വ​ന്‍ ഓ​ടി​വ​രു​ന്നു​ണ്ടെ​ന്ന് വി​ചാ​രി​ച്ച് അ​മ്മ ന​ട​ന്നു. ഇ​നി​യൊ​രി​ക്ക​ലും അ​മ്മ​യെ കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്ന​തു​പോ​ലെ അ​വ​ന്‍ സ്ത​ബ്ധ​നാ​യി നി​ല്‍ക്കു​വാ​യി​രു​ന്നു. അ​മ്മ മ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​ന്‍ പൊ​ട്ടി​യൊ​ലി​ച്ചു. വാ​യി​ല്‍ നി​ന്ന് ദോ​ശ​ച്ചാ​റ് ചു​വ​ന്ന ഷ​ര്‍ട്ടി​ലേ​ക്കു​റ്റി. </p>
<p>02 </p>
<p>അ​മ്മ ഒ​രി​ട​ത്തും ത​നി​ച്ച് പോ​കു​ന്ന​ത് ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. അ​മ്മ പോ​യി​രു​ന്ന​ത് സം​ഘ​ത്തോ​ടെ​യാ​ണ്. ബ​ന്ധു​ക്ക​ളു​ടെ ക​ല്ല്യാ​ണ​ത്തി​ന് പോ​കു​മ്പോ ഒ​രു​കൂ​ട്ടം ആ​ളു​ണ്ടാ​വും. അ​വ​ര്‍ക്കി​ട​യി​ല്‍ അ​മ്മ​യൊ​രു ത​ല​വ​ത്തി​യാ​ണ്. തെ​യ്യ​ത്തി​നോ പൂ​ര​ത്തി​നോ ഉ​ത്സ​വ​ത്തി​നോ പോ​കു​മ്പോ​ഴും കാ​ണും ഒ​രു സം​ഘം. അ​ച്ഛ​ന്റെ കൂ​ടെ പോ​യ​ത് എ​വി​ടേ​ക്കാ​ണെ​ന്ന് അ​വ​ന് ഓ​ർ​മ​യി​ല്ല. പ​ക്ഷേ, അ​ന്നേ​രം അ​മ്മ ഒ​റ്റ​ക്കാ​യി​രു​ന്നു. അ​ച്ഛ​ന്റെ കൂ​ടെ അ​മ്മ ന​ട​ന്നെ​ത്താ​റി​ല്ല. ഒ​രു പ​ത്ത​ടി പി​ന്നി​ല്‍. അ​മ്മ അ​തി​ന് ശ്ര​മി​ക്കാ​റു​മി​ല്ല. അ​മ്മ കൂ​ടെ ന​ട​ക്കു​ന്ന​ത് അ​ച്ഛ​നി​ഷ്ട​മാ​യി​രു​ന്നി​ല്ല. ഒ​ന്നു വേം ​ന​ട​ക്കെ​ന്നു​പ​റ​ഞ്ഞ് ഇ​തു​വ​രെ തി​രി​ഞ്ഞു​നി​ന്ന് കാ​ത്തു​നി​ന്നി​ട്ടി​ല്ല. അ​ച്ഛ​ന്റെ കൂ​ടെ എ​ത്താ​തെ​യും അ​മ്മ​യെ ഉ​പേ​ക്ഷി​ക്കാ​തെ​യും അ​വ​ര്‍ക്കി​ട​യി​ലെ പ​ത്ത​ടി​ക്കു​ള്ളി​ലാ​യി​രു​ന്നു അ​വ​ന്റെ യാ​ത്ര​യ​ത്ര​യും. </p>
<p>ക​ണ്ണി​ല്‍ ജ​ലം നി​റ​ഞ്ഞ് ത​ളം കെ​ട്ടി​യ കാ​ഴ്ച​യി​ല്‍ അ​വ​ന്‍ കു​റേ​നേ​രം ഉ​മ്മ​റ​ത്തു​ത​ന്നെ നി​ന്നു. മു​റ്റ​ത്തെ കാ​ഴ്ച​ക​ള്‍ ഒ​ന്നും തെ​ളി​യു​ന്നി​ല്ല. പ​ച്ച​മ​ര​ങ്ങ​ളു​ടെ നി​ഴ​ല്‍. ഇ​ങ്ങ​നെ​യാ​യി​രി​ക്കു​മോ അ​മ്മ​യു​ടെ കാ​ഴ്ച​ക​ള്‍. അ​മ്മ​ക്ക് വ​ഴി​തെ​റ്റു​മോ? ബ​സ് തെ​റ്റു​മോ? മ​ട​ങ്ങി​വ​രി​ല്ലേ..? </p>
<p>അ​ച്ഛ​ന്‍ വ​ന്ന് അ​വ​നെ അ​ക​ത്തേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യി. മു​റി​യി​ല്‍ ക​ട്ടി​ലി​ല്‍ കി​ട​ത്തി. അ​നു​സ​ര​ണ​യോ​ടെ അ​വ​ന്‍ കി​ട​ന്നു. അ​ച്ഛ​നും അ​രി​കി​ല്‍ കി​ട​ന്നു. ചു​വ​ന്ന ഷ​ര്‍ട്ടി​നു​ള്ളി​ല്‍ നി​ന്ന് അ​പ്പോ​ഴും ഏ​ങ്ങ​ല്‍ ഉ​യ​ര്‍ന്നു​താ​ണു. </p>
<p>‘‘നി​ന​ക്ക് സാ​വി​ത്രി​യാ​ന്റി​യെ ഓ​ര്‍മ്മീ​ണ്ടാ..?’’ </p>
<p>കു​റേ​നേ​രം മി​ണ്ടാ​തെ കി​ട​ക്കേ അ​ച്ഛ​ന്‍ ചോ​ദി​ച്ചു. </p>
<p>ഏ​ത് സാ​വി​ത്രി​യാ​ന്റി​യെ​ന്ന് അ​വ​ന്‍ ചോ​ദി​ച്ചി​ല്ല. അ​ച്ഛ​ന്‍ അ​വ​നെ ത​ല​ച​രി​ച്ചു​നോ​ക്കി. ക​വി​ളി​ലൂ​ടെ വ​റ്റി​യ ക​ണ്ണീ​ര്‍ ചാ​ലി​ലൂ​ടെ അ​പ്പോ​ഴും വ​റ്റാ​ത്ത പു​ഴ​യൊ​ഴു​കു​ന്ന​ത് അ​യാ​ള്‍ ക​ണ്ടു. അ​യാ​ള​ത് തു​ട​ച്ചു​കൊ​ടു​ത്ത് സ​മാ​ധാ​നി​പ്പി​ച്ചു.</p>
<p><br></p>
<p> </p>
<p><br></p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909391-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240202g3RZ6WgebOUsNimAtrWesc94ryvCKb64814968" data-watermark="false" style="width: 100%;" info-selector="#info_item_1788584816794">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788584816794">
  <br>
 </div>
</div>
<p> </p>
<p>‘‘അ​മ്മ​യി​ങ്ങ് വ​ന്നോ​ളും.’’ </p>
<p>ഏ​ങ്ങ​ല​ടി കു​റ​ഞ്ഞ് അ​വ​ന്‍ തി​രി​ഞ്ഞു​കി​ട​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ള്‍ അ​ച്ഛ​ന്‍ വീ​ണ്ടും ചോ​ദി​ച്ചു. </p>
<p>‘‘ഓ​ര്‍മ്മീ​ണ്ടാ..?’’ </p>
<p>‘‘ഉം...​ ഉം’’ ഇ​ല്ലെ​ന്ന് അ​വ​ന്‍ ര​ണ്ടു​വ​ട്ടം മു​ക്കി. </p>
<p>‘‘ചേ​ച്ചീ​ടെ ക​ല്ല്യാ​ണ​ത്തി​ന് വ​ന്ന​ത് ഓ​ര്‍മ്മീ​ല്ലേ... വെ​ളു​ത്തി​ട്ട്, പാ​ട് മു​ടി​യു​ള്ള, ഉ​യ​രം വെ​ച്ച്. നി​ന്നെ എ​ടു​ത്ത് ന​ട​ന്നി​ന​ല്ല കു​റേ​നേ​രം. ഓ​ര്‍മ്മീ​ല്ലാ..?’’ </p>
<p>‘‘ഉം...’’ </p>
<p>​അ​വ​ന് ഓ​ർ​മ വ​ന്നു. കാ​ക്ക​പ്പൂ​വി​ന്റെ നി​റ​മു​ള്ള സാ​രി​യു​ടു​ത്ത ഒ​രു ചേ​ച്ചി. വീ​ടു​മു​ഴു​വ​ന്‍ ഓ​ടി​ന​ട​ന്ന് മി​ണ്ടീം പ​റ​ഞ്ഞും കൊ​ണ്ടി​രു​ന്ന ഒ​രാ​ള്‍. പോ​യ വ​ഴി​നി​റ​യെ വാ​സ​ന. അ​മ്മ​യെ കാ​ണു​ന്നി​ട​ത്തു​നി​ന്നൊ​ക്കെ അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഒ​ന്ന് അ​ന​ങ്ങി ന​ട​ക്കെ​ന്റെ ഗി​രി​ജേ... ഒ​രു അ​ന​ങ്ങ്യാ​മ്മ​യാ​യി​പ്പോ​യ​ല്ലോ നി​ന്റോ​ളെ​ന്ന് അ​ച്ഛ​നോ​ടും പ​രാ​തി​പ​റ​യു​ന്ന​ത് കേ​ട്ടു. ത​ന്നെ​യ​ന്ന് എ​ടു​ത്തു​യ​ര്‍ത്തി ഉ​മ്മ​ത​ന്നു. </p>
<p>‘‘അ​വ​സാ​നാ​യി​ട്ടെ​ങ്കി​ലും ഒ​രു ചെ​ക്ക​നെ കി​ട്ടി​യ​ല്ലോ’’ ഒ​രു ക​ള്ള​ക്ക​ണ്ണി​ട്ട് അ​ച്ഛ​നെ അ​വ​ര്‍ നോ​ക്കു​ന്ന​തും അ​വ​ന്‍ ഓ​ർ​മി​ച്ചു. </p>
<p>അ​ന്നും അ​തി​നു​ശേ​ഷ​വും അ​വ​രെ ക​ണ്ട​ത് ഓ​ർ​മി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ച്ഛ​ന്റെ ഒ​രു ദീ​ര്‍ഘ​നി​ശ്വാ​സം കേ​ട്ടു. </p>
<p>‘‘ആ ​ആ​ന്റീ​ടെ മോ​നാ​യി ജ​നി​ക്ക​ണ്ടോ​നാ നീ...’’ </p>
<p>​അ​വ​ന്‍ ആ​ലോ​ചി​ച്ചു. ന​ന്നാ​യി​രി​ക്കും. സു​ന്ദ​രി​യാ​യ ഒ​ര​മ്മ. ആ ​അ​മ്മ​യു​ടെ​യും അ​ച്ഛ​ന്റെ​യും കൂ​ടെ കൈ​യും പി​ടി​ച്ച് ന​ട​ക്കു​ന്നു. അ​ങ്ങാ​ടി​യി​ല്‍ പോ​യി പു​തി​യ കു​പ്പാ​യ​ങ്ങ​ള്‍ വാ​ങ്ങു​ന്നു. ക​ല്യാ​ണ​ത്തി​ന് ഇ​തെ​ന്റെ മോ​നെ​ന്ന് ക​ണ്ട​വ​രോ​ടൊ​ക്കെ വി​ളി​ച്ചു​പ​റ​യു​ന്നു. അ​ച്ഛ​ന്‍ സ്‌​നേ​ഹ​ത്തോ​ടെ ത​ലോ​ടു​ന്നു. അ​സൂ​യ​യോ​ടെ മ​റ്റു​ള്ള​വ​ര്‍ നോ​ക്കു​ന്നു. അ​മ്മ​യു​ടേ​തു​പോ​ലെ ക്ര​മം​തെ​റ്റി വൃ​ത്തി​യി​ല്ലാ​ത്ത ത​ന്റെ പ​ല്ല് ഒ​ളി​പ്പി​ച്ചു​വെ​ക്കാ​ന്‍ ചു​ണ്ട് കൂ​ട്ടി​യു​ള്ള ഈ ​ചി​രി മാ​റി. ആ​ന്റി​യു​ടെ നു​ണ​ക്കു​ഴി​ച്ചി​രി കി​ട്ടി. </p>
<p>ആ​ളു​ക​ള് പ​റ​യു​മാ​യി​രി​ക്കും. </p>
<p>‘‘അ​മ്മേ​ടെ അ​തേ ചി​രി.’’ </p>
<p>പ​ക്ഷേ... </p>
<p>പ​ക്ഷേ, ഇ​പ്പോ​ഴു​ള്ള ത​ന്റെ അ​മ്മ എ​വി​ടെ​യാ​യി​രി​ക്കും? മു​ടി​യ​ഴി​ഞ്ഞ് സാ​രി​ത്ത​ല​പ്പ് വ​ലി​ച്ചു​കൊ​ണ്ട് ബ​സ് സ്റ്റാ​ൻ​ഡി​ലൂ​ടെ അ​ല​റി​ന​ട​ക്കു​ന്ന അ​മ്മ​യെ അ​വ​ൻ മ​ന​സ്സി​ല്‍ ക​ണ്ടു. ന​ളി​നി ടീ​ച്ച​ര്‍ ക്ലാ​സി​ല്‍ പ​ഠി​പ്പി​ച്ച ഉ​ണ്ണി​യെ തി​ര​യു​ന്ന ന​ങ്ങേ​ലി​യെ​പ്പോ​ലെ അ​മ്മ ത​ന്നെ കാ​റി​വി​ളി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്നു. </p>
<p>അ​വ​ന്‍ ആ​ന്റി​യു​ടെ കൈ​യി​ല്‍നി​ന്നും കു​ത​റാ​ന്‍ ശ്ര​മി​ച്ചു. ഓ​ല​യെ​ഴു​ത്താ​ണി​ക​ള്‍ കാ​ട്ടി​ലെ​റി​ഞ്ഞ​പോ​ലെ അ​വ​ന്‍ കെ​ണി​യി​ല്‍ പെ​ട്ടി​രു​ന്നു. ആ​ന്റി പി​ടി​മു​റു​ക്കി. അ​വ​ന് അ​ന​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​വ​ന്റെ ഹൃ​ദ​യം പ​ട​പ​ടാ മി​ടി​ച്ചു. </p>
<p>പു​ല​രി​ച്ചെ​ന്താ​മ​ര മാ​തി​രി ക​ണ്ണു​ചൂ​ഴ്ന്ന് അ​മ്മ നി​ല​വി​ളി​ച്ചു. തെ​ച്ചി​ക്കോ​ല് പ​റി​ച്ചു​ണ്ടാ​ക്കി​യ മ​റ്റൊ​രു​ണ്ണി​യെ ആ​ന്റി കൊ​ടു​ത്തു​നോ​ക്കി. അ​മ്മ അ​വ​നെ ത​ട​വി. അ​മ്മ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ലോ... അ​വ​ന് വീ​ണ്ടും ക​ര​ച്ചി​ല് വ​ന്നു. </p>
<p>‘‘എ​നി​ക്ക​മ്മ​യെ കാ​ണ​ണം.’’ </p>
<p>03 </p>
<p>ആ​സ്പ​ത്രി​യി​ല്‍ ഡോ​ക്ട​റെ കാ​ണാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ആ​സ്പ​ത്രി ക​ണ്ടെ​ത്തി ടോ​ക്ക​ണ്‍ എ​ടു​ക്കാ​ന്‍ ഗി​രി​ജ ന​ന്നേ വൈ​കി​യി​രു​ന്നു. കു​റ​ച്ചു​നേ​രം ഇ​രു​ന്നു​നോ​ക്കി. ക​യ​റി​പ്പോ​യ​വ​രൊ​ക്കെ ഇ​റ​ങ്ങി​വ​രാ​ന്‍ അ​ധി​കം സ​മ​യ​മെ​ടു​ക്കു​ന്ന​തു​പോ​ലെ. ന​മ്മ​ള്‍ ക​യ​റി​യാ​ല്‍ മാ​ത്രം വേ​ഗം ഇ​റ​ങ്ങു​ന്നു. എ​ല്ലാ​ര്‍ക്കും അ​ങ്ങ​നെ​യൊ​ക്കെ​യാ​യി​രി​ക്കും തോ​ന്നു​വ എ​ന്ന് വി​ചാ​രി​ച്ച് അ​ടു​ത്തു​ള്ള​യാ​ളോ​ട് ന​മ്പ​ര്‍ ചോ​ദി​ച്ചു. </p>
<p>‘‘മു​പ്പ​ത്ത​ഞ്ച്.’’ </p>
<p>‘‘ക​യ​റി​യ​തെ​ത്ര​യാ...’’ </p>
<p>‘‘ഡോ​ക്ട​റി​പ്പ​ല്ലേ വ​ന്നേ.’’ </p>
<p>ഗി​രി​ജ എ​ഴു​ന്നേ​റ്റ് പു​റ​ത്തേ​ക്കി​റ​ങ്ങി. രാ​വി​ലെ ഒ​ന്നും ക​ഴി​ച്ചി​ട്ടി​ല്ല. എ​വി​ടേ​ലും ത​ല​ചു​റ്റി വീ​ണാ​ല്‍ വീ​ണി​ട​ത്തു​ത​ന്നെ കു​ഴി​ച്ചി​ടേ​ണ്ടി​വ​രും. ആ​രോ​ട് പ​റ​യാ​ന്‍. ആ​രെ വി​ളി​ക്കാ​ന്‍. </p>
<p>കാ​ന്റീ​ന്‍ ബോ​ര്‍ഡ് ക​ണ്ട് അ​ങ്ങോ​ട്ട് കേ​റി. ഒ​ഴി​ഞ്ഞ ഒ​രു മൂ​ല​യി​ലി​രു​ന്ന് വ​യ​സ്സ​ന്‍ വെ​യി​റ്റ​റോ​ട് ചാ​യ​ക്കും പ​ഴ​മ്പൊ​രി​ക്കും പ​റ​ഞ്ഞു. അ​യാ​ള​ത് മു​ന്നി​ല്‍ കൊ​ണ്ടു​വെ​ച്ചു. പ​ഴ​മ്പൊ​രി​ക്ക് നി​റ​യെ എ​ണ്ണ. കൈ​യി​ലെ​ടു​ത്ത​പ്പോ​ള്‍ എ​ണ്ണ​യു​റ്റു​ന്നു. കൈ​യി​ല്‍ പ​റ്റി​യ​ത് ആ​രും​കാ​ണാ​തെ കാ​ലി​ലൊ​ര​ച്ചു. ആ​രെ​ങ്കി​ലും ക​ണ്ടോ​ന്ന് തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ള്‍ പി​റ​കി​ലെ സീ​റ്റി​ലി​രു​ന്ന് ഒ​രാ​ള്‍ മു​റു​മു​റെ നോ​ക്കു​ന്നു. </p>
<p>കാ​ലി​ലൊ​ര​ക്ക​ല്‍ ക​ണ്ടി​ട്ടാ​വു​മോ അ​യാ​ളി​ങ്ങ​നെ നോ​ക്കു​ന്ന​ത്. ഗി​രി​ജ​ക്ക് ജാ​ള്യം തോ​ന്നി. പി​ന്നെ അ​ങ്ങോ​ട്ട് നോ​ക്കി​യി​ല്ല. പെ​ട്ടെ​ന്ന് എ​ന്തോ അ​ടു​ത്തു​വ​ന്ന് നി​ല്‍ക്കു​ന്ന​തു​പോ​ലെ തോ​ന്നി​യ​പ്പോ​ള്‍ ഗി​രി​ജ ത​ല​യു​യ​ര്‍ത്തി. അ​യാ​ള​ന്നെ. </p>
<p>‘‘ഗി​രി​ജ​യ​ല്ലേ...’’ അ​യാ​ള്‍ ചോ​ദി​ച്ചു. </p>
<p>വാ​യി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​മ്പൊ​രി വി​ഴു​ങ്ങി തൊ​ണ്ട​ക്ക് പി​ടി​ച്ചു. അ​തേ​ന്ന് പ​റ​യാ​ന്‍ ബു​ദ്ധി​മു​ട്ടി. കേ​ട്ട​പാ​ടേ അ​യാ​ള്‍ ഗി​രി​ജ​ക്ക് അ​ഭി​മു​ഖ​മാ​യി ഇ​രു​ന്നു. </p>
<p>‘‘എ​ന്നെ മ​ന​സ്സി​ലാ​യോ..?’’ </p>
<p>മ​റ്റൊ​രു ജാ​ള്യ​ത്തോ​ടെ ഗി​രി​ജ ചി​രി​ച്ചു​കൊ​ണ്ട് ഇ​ല്ലെ​ന്ന് ത​ല​യാ​ട്ടി. </p>
<p>‘‘ന​ല്ലോ​ണം നോ​ക്കീ​ട്ട് പ​റ.’’ </p>
<p>അ​റി​യാ​ത്തൊ​രാ​ളു​ടെ മു​ഖ​ത്ത് അ​ങ്ങ​നെ നോ​ക്കി​യി​രി​ക്കാ​ന്‍ ഗി​രി​ജ​ക്ക് ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ലും ത​ന്റെ പേ​ര​റി​യു​ന്ന ആ​ള്‍ അ​പ​രി​ചി​ത​നാ​യി​രി​ക്കി​ല്ല​ല്ലോ എ​ന്ന് സ​മാ​ധാ​നി​ച്ചു. </p>
<p>‘‘എ​ത്ര നോ​ക്കീ​ട്ടും കാ​ര്യൂ​ല്ല. ക​ണ്ണി​ന് ഇ​ത്തി​രി തെ​ളി​ച്ചം കു​റ​വാ.’’ </p>
<p>‘‘എ​ന്റെ കാ​ര്യം അ​തി​ലും ക​ഷ്ടാ. ന്നി​ട്ടും എ​നി​ക്ക് മ​ന​സ്സി​ലാ​യ​ല്ലോ...’’ </p>
<p>ഭ​ര്‍ത്താ​വി​ന്റെ വ​ക​യി​ല്‍പ്പെ​ട്ട​വ​രെ​യാ​ണ് പ​രി​ച​യ​ക്കു​റ​വ്. അ​ല്ലെ​ങ്കി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്താ​തി​രു​ന്ന​ത്. ചി​ന്ത ആ ​വ​ഴി​ക്കാ​ണ് പോ​യ​ത്. സ്വ​ന്തം ആ​ള്‍ക്കാ​രെ​യൊ​ക്ക ഒ​ച്ച​കൊ​ണ്ടെ​ങ്കി​ലും ഗി​രി​ജ പി​ടി​ച്ചെ​ടു​ക്കു​മാ​യി​രു​ന്നു. </p>
<p>കു​റ​ച്ചു​നേ​രം ആ ​ക​ളി​യ​ങ്ങ​നെ തു​ട​ര്‍ന്ന് ക​ഷ്ട​പ്പെ​ടു​ത്താ​ന്‍ അ​യാ​ള്‍ ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​യാ​ള്‍ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. </p>
<p>‘‘സു​രേ​ന്ദ്ര​നാ.’’ </p>
<p>അ​ങ്ങ​നെ​യൊ​രാ​ള്‍ ഓ​ർ​മ​യി​ലേ​ക്ക് പെ​ട്ട​ന്ന് ഇ​ടി​ച്ചു​കേ​റി​യി​ല്ല. കാ​ഴ്ച​യോ​ടൊ​പ്പം മ​റ​വി​യും ബാ​ധി​ച്ചു​തു​ട​ങ്ങി​യോ. ഏ​ത് സു​രേ​ന്ദ്ര​നാ​യി​രി​ക്കും. അ​ങ്ങ​നെ ചോ​ദി​ച്ചാ​ല്‍ മേ​ശ​ല്ലേ... </p>
<p>‘‘ക്ലാ​സീ പ​ഠി​ച്ചേ...’’ </p>
<p>‘‘അ​യ്യോ... ’’ ഗി​രി​ജ ക്ര​മംതെ​റ്റി​യ പ​ല്ല് കാ​ണി​ക്കാ​തെ വാ ​പൊ​ത്തി പ​രി​സ​രം മ​റ​ന്ന് ചി​രി​ച്ചു​പോ​യി. ‘‘നീ​യാ...’’ ഗി​രി​ജ അ​യാ​ളു​ടെ കൈ​വി​ര​ലി​ല്‍ ക​യ​റി​പ്പി​ടി​ച്ചു. ക​ണ്ണ് മു​റു​ക്കെ ചി​മ്മി​ത്തു​റ​ന്ന് തെ​ളി​ച്ചാ​ക്കി അ​യാ​ളെ തു​റി​ച്ചു​നോ​ക്കി. </p>
<p>‘‘സു​രേ​ന്ദ്രാ...’’ ഗി​രി​ജ വി​ളി​ച്ചു. ‘‘നീ​യ​ങ്ങ് തൊ​ണ്ട​നാ​യി​പ്പോ​യ​ല്ലാ...’’ </p>
<p>ഗി​രി​ജ​യു​ടെ കൈ​യി​ലേ​ക്ക് അ​യാ​ള്‍ ഇ​ട​ത്തെ കൈ ​പൊ​ത്തി​വെ​ച്ച് ത​ലോ​ടി. ഗി​രി​ജ​യു​ടെ മു​ഖ​ത്തെ അ​തി​ശ​യം ഇ​നി​യും തീ​ര്‍ന്നി​ല്ല. </p>
<p>‘‘എ​ന്ന് ക​ണ്ട​താ നി​ന്നെ. അ​ന്ന് നീ ​എ​ങ്ങോ​ട്ടാ പോ​യേ? ഞാ​ന്‍ വി​ചാ​രി​ച്ചു നീ ​പേ​ടി​ച്ചു​തൂ​റി ച​ത്തു​കാ​ണൂം​ന്ന്.’’ </p>
<p>സു​രേ​ന്ദ്ര​ന്‍ അ​തി​നൊ​ന്നും മ​റു​പ​ടി പ​റ​യാ​തെ വെ​റു​തെ ചി​രി​ച്ചു​കൊ​ണ്ടി​രു​ന്നു. ഗി​രി​ജ​ക്ക് കേ​ക്ക​ണം. </p>
<p>‘‘പ​റ.’’ </p>
<p>‘‘അ​തൊ​ക്കെ നി​ക്ക​ട്ടെ. നി​ന​ക്ക് എ​ന്തു പ​റ്റി​യ​താ?’’ </p>
<p>ഗി​രി​ജ ക​ണ്ണ് തി​രു​മ്മി​ക്കൊ​ണ്ട് പ​റ​ഞ്ഞു. ചി​രി​ച്ചി​ട്ടാ​ണോ​ന്ന​റി​യി​ല്ല ക​ണ്ണ് ന​ന​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യി. </p>
<p>‘‘ഒ​രു വ​ല​ച്ചി​ല്... തി​മി​രാ​രി​ക്കും.’’ </p>
<p>‘‘ഒ​റ്റ​ക്കാ വ​ന്നേ...’’ സു​രേ​ന്ദ്ര​ന്‍ ചു​റ്റും നോ​ക്കി. </p>
<p>‘‘ഉം.’’ </p>
<p>​അ​ടു​ത്ത വാ​യി​ക്ക് കു​ടും​ബ​ത്തെ കു​റി​ച്ചാ​ണ് ചോ​ദി​ക്കേ​ണ്ടി​വ​രി​ക. അ​ങ്ങ​നെ ചോ​ദി​ക്കാ​നാ​യി ആ​ഞ്ഞ​താ​ണ്, അ​യാ​ള്‍ വേ​ണ്ടെ​ന്ന് വെ​ച്ചു. അ​റി​ഞ്ഞെ​ന്നോ​ണം ഗി​രി​ജ മ​റു​പ​ടി പ​റ​ഞ്ഞു. </p>
<p>‘‘മൂ​പ്പ​ര് വീ​ട്ടി​ലു​ണ്ട്.’’ മ​റ്റൊ​ന്നും ചോ​ദി​ക്കേ​ണ്ടെ​ന്ന ധ്വ​നി അ​തി​ലൊ​ളി​പ്പി​ച്ച​പോ​ലെ സു​രേ​ന്ദ്ര​ന് തോ​ന്നി. കു​റ​ച്ച് നി​ശ്ശ​ബ്ദ​ത​ക്ക് ശേ​ഷം ഗി​രി​ജ തു​ട​ര്‍ന്നു. ‘‘എ​നി​ക്ക് മൂ​ന്ന് മ​ക്ക​ളാ...​ ര​ണ്ട് പെ​ണ്ണും ഒ​രാ​ണും. പെ​മ്മ​ക്ക​ളെ ക​ല്ല്യാ​ണൊ​ക്കെ ക​ഴി​ഞ്ഞ് വി​ദേ​ശ​ത്ത് കൊ​ണ്ടോ​യി. പി​ന്നൊ​രു മോ​നാ.’’ </p>
<p>അ​യാ​ള്‍ ഒ​ന്നും ചോ​ദി​ച്ചി​ല്ല. പ​ക്ഷേ ഗി​രി​ജ​ക്ക് എ​ന്തോ പി​ന്നീ​ട് നാ​ണം വ​ന്ന് ചി​രി​ച്ചു​പോ​യി. </p>
<p>‘‘എ​ന്തി​നാ ചി​രി​ക്ക്‌​ന്നേ.’’ </p>
<p>‘‘അ​വ​ന്‍ ചെ​റ്ത​ത്രേ. എ​ട്ടീ പ​ഠി​ക്ക്ന്ന്.’’ </p>
<p>‘‘ഓ ​അ​യി​നെ​ന്നാ.... അ​വ​നെ കൂ​ട്ടാ​ര്ന്നി​ല്ലേ...’’ </p>
<p>പൊ​ര​യ​ട​ക്കം ത​ന്നെ​യും ക​ട​ലെ​ടു​ത്ത് പോ​കു​മ്പോ​ള്‍ ക​ര​ക്ക് നി​ന്ന് നി​ർ​ന്നി​മേ​ഷ​നാ​യി ക​ര​യു​ന്ന കു​ഞ്ഞി​നെ ക​ണ്ട​പോ​ലെ ഉ​മ്മ​റ​ത്ത് നി​ല്‍ക്കു​ന്ന ഒ​രോ​ർ​മ ഗി​രി​ജ​യെ പെ​ട്ട​ന്ന് നി​ല​ത്തി​ട്ട​ടി​ച്ചു. അ​വ​ന​തേ നി​ല്‍പ്പോ​ടെ ത​ന്നെ കാ​ത്തി​രി​ക്കു​ന്ന​ത് ഗി​രി​ജ ക​ണ്ടു. </p>
<p>സു​രേ​ന്ദ്ര​ന്‍ അ​വ​ളു​ടെ മു​ഖ​ത്തെ മൂ​ടി​ക്കെ​ട്ടി​യ ഇ​രു​ട്ടി​ലേ​ക്ക് നോ​ക്കി. അ​ല​സ​മാ​യി കോ​തി​യൊ​തു​ക്കി​യ മു​ടി​യി​ഴ​ക​ളി​ല്‍ അ​ഗാ​ധ​മാ​യ ദുഃ​ഖ​ന​ര​ക​ള്‍ തെ​ളി​ഞ്ഞു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. </p>
<p>‘‘നി​ന​ക്കൊ​രു മാ​റ്റൂ​ല്ല​ല്ലോ ഗി​രി​ജേ...’’ വി​ഷ​യ​ത്തീ​ന്ന് മാ​റാ​നാ​യി അ​യാ​ള്‍ തു​ട​ര്‍ന്നു. ‘‘പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞേ​പ്പി​ന്നെ നീ ​വ​ള​ന്നി​ല്ലേ...?’’ </p>
<p>ഗി​രി​ജ ത​ന്നെ​ത്താ​ന്‍ ഒ​ന്ന​ള​ന്നു. ‘‘മൂ​പ്പ​രെ​ന്നെ ഇ​ട​ക്ക് അ​യ്യാ​റെ​ട്ടെ​ന്നാ വി​ളി​ക്ക​ല്.’’ </p>
<p>‘‘അ​തെ​ന്ത് ക​ണ​ക്കാ..?’’ </p>
<p>‘‘ആ​ദ്യൊ​ന്നും എ​നി​ക്ക് തി​രി​ഞ്ഞി​ല്ല. പി​ന്നെ മ​ന​സ്സി​ലാ​യി. അ​ത് ചെ​റി​യ നെ​ല്ലി​ന്റെ വി​ത്താ.’’ </p>
<p>ഗി​രി​ജ​യു​ടെ ചി​രി​യോ​ടൊ​പ്പം സു​രേ​ന്ദ്ര​ന്‍ പാ​തി പ​ങ്കു​ചേ​ര്‍ന്നു. </p>
<p>‘‘നീ​യും ഏ​ന്തേ​ലും ബ​ദ​ല് വി​ളി​ച്ചു​കാ​ണും.’’ </p>
<p>‘‘ഞാ​ന്‍ നീ​ള​പ്പാ​ന്ന് വി​ളി​ക്കും. അ​ത് കേ​ക്കു​മ്പോ അ​യാ​ക്ക് സ​ന്തോ​ഷാ... അ​തൊ​ക്കെ പോ​ട്ടെ. നി​ന്റെ വി​ശേ​ഷ​ങ്ങ​ള് പ​റ. അ​ന്ന് മു​ങ്ങി​യ​തി​നു​ശേ​ഷം ഏ​ട്യാ​ര്ന്നു.’’ </p>
<p>‘‘വ​ഴി​യേ പ​റ​യാം. എ​ണീ​ക്ക്. ഡോ​ക്ട​റെ കാ​ണി​ക്കാ...’’ </p>
<p>സു​രേ​ന്ദ്ര​ന്‍ എ​ഴു​ന്നേ​റ്റു. ഗി​രി​ജ എ​ണീ​റ്റി​ല്ല. ക​സേ​ര​യി​ലേ​ക്ക് ചാ​ഞ്ഞു. </p>
<p>‘‘നി​ന്നെ ക​ണ്ട​പ്പോ​ള്‍ കാ​ഴ്ച​യൊ​ക്കെ ശ​രി​യാ​യ പോ​ലെ. ഡോ​ക്ട​റെ​യൊ​ക്കെ ഇ​നി​യും കാ​ണി​ക്കാ​ലോ.’’</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909390-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020JfU0ipCsMkSa8VmrdxYhrd95lJRSHeG24746893" data-watermark="false" style="width: 100%;" info-selector="#info_item_1788584748692">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788584748692"></div>
</div>
<p>എ​ഴു​ന്നേ​റ്റ സു​രേ​ന്ദ്ര​ന്‍ പ​ഴ​യ​തു​പോ​ലെ ഇ​രു​ന്നു. ഗി​രി​ജ സാ​രി​ത്ത​ല​പ്പു​കൊ​ണ്ട് ക​ണ്ണൊ​ന്ന് അ​മ​ര്‍ത്തി​ത്തു​ട​ച്ച് സു​രേ​ന്ദ്ര​നെ നോ​ക്കി. </p>
<p>‘‘ഈ ​ലോ​കം എ​ന്താ​യി​രു​ന്നെ​ന്നും ഇ​പ്പോ​ള്‍ എ​ന്താ​ണെ​ന്നും നാ​ളെ എ​ന്തൊ​ക്കെ​യാ​കു​മെ​ന്നും മ​ന​സ്സി​ലാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ ന​മ്മ​ടെ കാ​ഴ്ച​ക്ക് വ​ലി​യ പ്രാ​ധാ​ന്യൊ​ന്നൂ​ല്ല.’’ </p>
<p>ഗി​രി​ജ​യു​ടെ മ​ന​സ്സി​ല്‍ വീ​ണ്ടും ക​ട​ലി​ര​മ്പി. പ​ഴ​യ ക​ട​ല​ല്ല. ശാ​ന്ത​മാ​യ പു​തി​യൊ​ന്ന്. ഒ​രി​ക്ക​ലും കാ​ണാ​ത്ത ക​ട​ല്‍. പ​ത​ഞ്ഞ കു​മി​ള​ക​ള്‍ കാ​ലു​ക​ളി​ല്‍ വ​ന്നു​പൊ​ട്ടു​ന്ന ശ​ബ്ദം കേ​ട്ട് ഗി​രി​ജ​യു​ടെ മു​ഖം വി​ട​ര്‍ന്നു. </p>
<p>‘‘ക​ട​ലു​കാ​ണി​ക്കാ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു​പോ​യ​ത് ഓ​ര്‍മ്മീ​ണ്ടാ? ഒ​ണ്ടേ​ന്‍ ഹോ​ട്ട​ലീ​ന്ന് ബി​രി​യാ​ണി വാ​ങ്ങി​ത്ത​രാ​ന്ന് പ​റ​ഞ്ഞ് കൊ​തി​പ്പി​ച്ച​തോ​ര്‍മ്മീ​ണ്ടാ..?’’ </p>
<p>ഓ​ര്‍മ്മീ​ണ്ടെ​ന്ന് സു​രേ​ന്ദ്ര​ന്‍ ത​ല​യാ​ട്ടി. </p>
<p>‘‘ന്നി​ട്ടെ​ന്താ​യി​നി? ര​ണ്ടാ​ളീം ബ​സീ​ന്ന് കൈ​യോ​ടെ പി​ടി​ച്ചു. നാ​ട്ടീ​ക്കൊ​ണ്ട​ന്ന് തെ​ങ്ങി​ന് കെ​ട്ടി പൊ​തി​രെ ത​ല്ലി. എ​നി​ക്ക് പേ​രു​ദോ​ഷ​വും ത​ന്ന് നീ ​നാ​ടു​വി​ട്ടു. അ​യി​നോ​ടെ ആ ​ബെ​റി​യും തീ​ര്‍ന്നു.’’ </p>
<p>ഗി​രി​ജ ചി​രി​ച്ച് കു​ഴ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ല്‍ സാ​മാ​ന്യ​ത്തി​ല​ധി​കം കു​റ്റ​ബോ​ധ​ത്തോ​ടെ​യാ​ണ് സു​രേ​ന്ദ്ര​ന്‍ ഇ​രി​ക്കു​ന്ന​തെ​ങ്കി​ലും ഗി​രി​ജ​ക്ക് മു​ന്നി​ല്‍ പ്ര​ക​ട​മാ​കാ​തി​രി​ക്കാ​ന്‍ അ​യാ​ള്‍ ശ്ര​ദ്ധി​ച്ചു. </p>
<p>‘‘പ​ണ്ട​ത്തെ വ​ലി​യ തെ​റ്റു​ക​ളൊ​ക്കെ പി​ന്നെ​യെ​ന്ത് ര​സാ​ല്ലേ ഓ​ര്‍ക്കാ​ന്‍. ര​ണ്ടാ​ള്‍ക്ക് ക​ട​ല് കാ​ണ​ണം​ന്ന് തോ​ന്നി, ബി​രി​യാ​ണി ക​ഴി​ക്ക​ണം​ന്ന് തോ​ന്നി. എ​ന്തു​വ​ല്ല്യ തെ​റ്റാ​ല്ലേ...’’ </p>
<p>സു​രേ​ന്ദ്ര​ന്‍ മേ​ശ​ക്ക് ര​ണ്ട് കൈ​മു​ട്ടും കു​ത്തി നാ​ല​ഞ്ചു​ദി​വ​സം വ​ള​ര്‍ന്ന ന​ര​ച്ച താ​ടി ത​ട​വി. </p>
<p>‘‘ആ​യി​രി​ക്കും. അ​ന്ന് കു​ട്ടി​ക​ള​ല്ലേ...’’ </p>
<p>സു​രേ​ന്ദ്ര​ന്റെ ക​ണ്ണു​ക​ളി​ലേ​ക്ക് ഗി​രി​ജ നോ​ക്കി. കാ​ഴ്ച കൃ​ത്യം. ഒ​രു വ​ല​ച്ചി​ലു​മി​ല്ല. ആ ​ക​ട​ല് വ​റ്റി​യി​ട്ടി​ല്ല. സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്ക് ന​ട​ക്കു​ന്ന വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ പ​ല​പ്പോ​ഴും ആ​സൂ​ത്ര​ണം ചെ​യ്ത അ​തേ ക​ട​ല്. </p>
<p>ഗി​രി​ജ മേ​ശ​മേ​ലേ​ക്ക് കൈ​മു​ട്ട് കു​ത്തി സു​രേ​ന്ദ്ര​നോ​ട് അ​ട​ക്കം പ​റ​ഞ്ഞു. </p>
<p>‘‘ഇ​പ്പോ വ​ലു​താ​യി​ല്ലേ... പോ​യാ​ലോ..? ബി​രി​യാ​ണി​യും വേ​ണം.’’ </p>
<p>04 </p>
<p>വൈ​കു​ന്നേ​രം ക​ഴി​യാ​റാ​യി. ക​ട​ലി​ല്‍ സൂ​ര്യ​ന്‍ പാ​തി​മ​യ​ങ്ങി. ഉ​ടു​പ്പി​ല്‍ പ​റ്റി​യ മ​ണ​ല്‍ത്ത​രി​ക​ള്‍ കു​ട​ഞ്ഞു​മാ​റ്റി തി​രി​ച്ചു​പോ​കാ​നാ​യി അ​വ​ര്‍ എ​ഴു​ന്നേ​റ്റു. ഒ​രു ഓ​ട്ടോ പി​ടി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ന്നി​റ​ങ്ങി. </p>
<p>തെ​രു​വു​ക​ച്ച​വ​ട​ക്കാ​ര​ന്‍ അ​വ​സാ​ന​ത്തെ ക​ച്ച​വ​ട​ത്തി​നാ​യി കൂ​വി​വി​ളി​ക്കു​ന്നു. അ​വ​രു​ടെ അ​ടു​ത്തു​നി​ന്ന് ഗി​രി​ജ ര​ണ്ടു​പൊ​തി ഓ​റ​ഞ്ചു​ക​ള്‍ വാ​ങ്ങി. ക​ച്ച​വ​ട​ക്കാ​ര​ന്‍ ഭ​ദ്ര​മാ​യി പേ​പ്പ​റി​ല്‍ ര​ണ്ടു​കെ​ട്ടാ​യി പൊ​തി​ഞ്ഞു​കൊ​ടു​ത്തു. അ​തി​ലൊ​ന്ന് ഗി​രി​ജ അ​യാ​ളെ ഏ​ൽ​പി​ച്ചു. </p>
<p>‘‘ഞാ​ന്‍ വാ​ങ്ങി​ത്ത​ന്ന​താ​ണെ​ന്ന് പ​റ​യ​ണം.’’ </p>
<p>ബ​സി​ല്‍ പ​ഴ​യ പാ​ട്ട് വ്യ​ക്ത​ത​യി​ല്ലാ​തെ പാ​ടി​ക്കൊ​ണ്ടി​രു​ന്നു. പി​ന്നോ​ട്ടോ​ടു​ന്ന പു​റം​കാ​ഴ്ച​ക​ളു​ടെ ആ​യു​സ്സി​നെ​പ്പ​റ്റി ര​ണ്ടു​പേ​രും അ​ന്നേ​രം ഓ​ര്‍ക്കു​ന്നു​ണ്ടാ​യി​രി​ക്ക​ണം. </p>
<p>ഗി​രി​ജ ത​ന്റെ ഓ​റ​ഞ്ചു​പൊ​തി​യ​ഴി​ച്ചു. അ​തി​ലൊ​ന്നെ​ടു​ത്ത് അ​ല്ലി​ക​ള്‍ ഉ​രി​ഞ്ഞ് സു​രേ​ന്ദ്ര​ന് കൊ​ടു​ത്തു. അ​വ​ര്‍ ഒ​ന്നി​ച്ച് മ​ധു​രി​ച്ചു. ബ​സി​ല്‍ ഓ​റ​ഞ്ചി​ന്റെ മ​ണം പ​ര​ന്നു. </p>
<p>നാ​ട്ടി​ല്‍ ബ​സി​റ​ങ്ങി. അ​വ​ര്‍ ന​ട​ന്നു. ഒ​ന്നും മി​ണ്ടി​യി​ല്ല. ഗി​രി​ജ​യു​ടെ വീ​ടു​വ​രെ സു​രേ​ന്ദ്ര​ന്‍ അ​നു​ഗ​മി​ച്ചു. </p>
<p>‘‘ഗി​രി​ജേ.’’ </p>
<p>ഗി​രി​ജ തി​രി​ഞ്ഞു​നോ​ക്കി. സു​രേ​ന്ദ്ര​ന്‍ ത​ന്റെ കൈ​യി​ലെ ഓ​റ​ഞ്ചു​പൊ​തി ഗി​രി​ജ​ക്ക് നീ​ട്ടി. </p>
<p>‘‘ഇ​തു​കൂ​ടി അ​വ​ന് കൊ​ടു​ത്തേ​ക്കൂ...’’ </p>
<p>ഗി​രി​ജ അ​യാ​ളു​ടെ ക​ട​ലി​ലേ​ക്ക് നോ​ക്കി​യി​ല്ല. പൊ​തി​വാ​ങ്ങി. സു​രേ​ന്ദ്ര​ന്‍ തി​രി​ച്ചു​ന​ട​ക്കു​ന്ന​ത് നോ​ക്കി​നി​ന്നു. അ​പ്പോ​ഴാ​ണ് ഗി​രി​ജ ഓ​ര്‍ത്ത​ത്, സു​രേ​ന്ദ്ര​നെ കു​റി​ച്ച് ഒ​ന്നും ചോ​ദി​ച്ചി​ല്ല​ല്ലോ. </p>
<p>ഗെ​യ്റ്റ് ത​ള്ളി​ത്തു​റ​ന്ന് ഗി​രി​ജ ന​ട​ന്നു. ക​ണ്ണി​ന് വീ​ണ്ടും വ​ല​ച്ചി​ല് മൂ​ടു​ന്നു. ഉ​മ്മ​റ​ത്ത് അ​മ്മ​യെ നോ​ക്കി​നി​ല്‍ക്കു​ന്ന മ​ക​ന്‍ ഓ​ടി​വ​രു​ന്ന ശ​ബ്ദം മാ​ത്ര​മാ​ണ് ആ​ദ്യം കേ​ട്ട​ത്. അ​ടു​ത്തെ​ത്തി​യെ​ന്ന​റി​ഞ്ഞ​ത് അ​വ​ന്‍ ഊ​ക്കോ​ടെ കെ​ട്ടി​പ്പി​ടി​ച്ച​പ്പോ​ള്‍ മാ​ത്ര​മാ​ണ്. പി​ടി​ത്ത​ത്തി​ല്‍ ഗി​രി​ജ​യൊ​ന്ന് ആ​ടി​യു​ല​ഞ്ഞു. ഗി​രി​ജ​യു​ടെ ഉ​ല​ഞ്ഞ സാ​രി​ക്കു​ള്ളി​ലെ വ​യ​റി​ലെ ത​ണു​പ്പി​ല്‍ മു​ഖ​മ​മ​ര്‍ത്തി അ​വ​ന്‍ ഏ​ങ്ങ​ലി​ച്ചു. </p>
<p>ഗി​രി​ജ ഓ​റ​ഞ്ച് പൂ​ത്തു.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1551727</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1551727</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,8 SEP 2026]]></category>
<dc:creator><![CDATA[പ്ര​മോ​ദ്​ കൂ​വേ​രി]]></dc:creator>
<pubDate>Sat, 05 Sep 2026 05:07:34 GMT</pubDate>
</item>
<item>
<title><![CDATA[സെൽ​ഫ് ലോ​ക്ക്]]></title>
<description><![CDATA[ 
 ]]></description>
<enclosure length="92260" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909380-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909380-untitled-1.gif'/><figcaption><p>ചിത്രീകരണം-മ​റി​യം ജാ​സ്മി​ൻ</p><span class='copyright'></span></figcaption></figure><p>“ആ​യി​രം തോ​ക്കി​ന് അ​ര സെ​ൽ​ഫോ​ൺ”</p>
<p>ക​ണ്ണ് മാ​ത്രം പു​റ​ത്തു​കാ​ണാ​വു​ന്ന രീ​തി​യി​ൽ ചു​റ്റി​ക്കെ​ട്ടി​യ മാ​സ്കി​നു​ള്ളി​ൽ​നി​ന്നും അ​ക്ര​മി​യു​ടെ പ​രി​ഹാ​സ​വും ചി​രി​യും ധ​ന​ല​ക്ഷ്മി കേ​ട്ടു. നാ​ലു​പാ​ടും വാ​തി​ലു​ക​ൾ അ​ട​ഞ്ഞ വീ​ട്ടി​ൽ താ​നും, ആ ​മു​ഖം മ​റ​ച്ച​വ​നും മാ​ത്ര​മേ​യു​ള്ളൂ എ​ന്ന ബോ​ധ്യ​ത്തി​ൽ അ​വ​ൾ​ക്ക് ശ്വാ​സം വി​ല​ങ്ങി. നോ​ട്ടം ക​ണ്ടാ​ൽ വ​ലി​യ പ്രാ​യ​മി​ല്ലാ​ത്ത ആ​ളാ​ണ്, പ​ക്ഷേ ശ​ബ്ദ​ത്തി​ന്റെ ഗാം​ഭീ​ര്യ​ത്തി​ൽ നി​ന്ന് അ​ങ്ങ​നെ​യ​ല്ല മ​ന​സ്സി​ലാ​വു​ക. നാ​ൽ​പ​ത് ക​ഴി​ഞ്ഞ വീ​ട്ട​മ്മ​യെ മൊ​ബൈ​ൽ ഫോ​ൺ കൈ​ക്ക​ലാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ൽ അ​വ​രേ​ക്കാ​ൾ പ്രാ​യ​വും പ​രി​ച​യ​വും വേ​ണ്ടേ? പ​ണ​മോ സ്വ​ർ​ണ​മോ എ​ന്താ​ണാ​വ​ശ്യ​മെ​ന്ന് അ​ര​മ​ണി​ക്കൂ​ർ നേ​ര​മാ​യി​ട്ടും പ​റ​ഞ്ഞി​ട്ടു​മി​ല്ല. </p>
<p>മൊ​ബൈ​ൽ ഫോ​ണി​ലെ ചി​ത്ര​ത്തി​ലേ​ക്ക് നോ​ക്കി അ​യാ​ൾ കൊ​ള്ളാം എ​ന്ന് ആം​ഗ്യം കാ​ണി​ച്ചു. ധ​ന​ല​ക്ഷ്മി​ക്ക് അ​വി​ടെ നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടാ​ൽ മ​തി​യെ​ന്നാ​യി. സ്ക്രീ​ൻ ലോ​ക്കാ​വും മു​മ്പേ ഫോ​ണ​യാ​ൾ​ക്ക് കി​ട്ടി​യെ​ങ്കി​ൽ ഫോ​ട്ടോ എ​ടു​ത്ത് അ​യ​ക്കു​ന്ന സ​മ​യ​ത്തും അ​യാ​ൾ മു​റി​ക്കു​ള്ളി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​രി​ക്ക​ണം. ഭ​ർ​ത്താ​വ് ഷ​ജി​ത്ത് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ ഉ​ട​നെ​യാ​ണ് ഈ ​സം​ഭ​വ​മെ​ല്ലാം. അ​ങ്ങ​നെ​യെ​ങ്കി​ൽ ഷ​ജി​ത്ത് വീ​ട്ടി​ലു​ള്ള​പ്പോ​ൾ ത​ന്നെ അ​യാ​ൾ അ​ക​ത്തു​ക​യ​റി​യി​ട്ടു​ണ്ടാ​വി​ല്ലേ? ഏ​ത് വ​ഴി​യാ​വും ക​യ​റി​യ​ത്? ധ​ന​ല​ക്ഷ്മി​ക്ക് ഒ​രെ​ത്തും പി​ടി​യും കി​ട്ടി​യി​ല്ല. മാ​ന​ക്കേ​ടും ഭ​യ​വും ഉ​ട​ലൊ​ന്നാ​കെ വി​റ​പ്പി​ച്ച​പ്പോ​ൾ അ​വ​ൾ പ​തി​യെ ക​ട്ടി​ലി​ൽ ഇ​രു​ന്നു. അ​യാ​ൾ തൊ​ട്ട​ടു​ത്ത് വ​ന്നി​രു​ന്ന​തോ​ടെ അ​വ​ൾ ഞെ​ട്ടി​യെ​ഴു​ന്നേ​റ്റ് വാ​തി​ലി​ന​ടു​ത്തേ​ക്ക് ഓ​ടാ​ൻ തു​നി​ഞ്ഞു. </p>
<p>“ഇ​ങ്ങോ​ട്ട് ഉ​പ​ദ്ര​വി​ക്കാ​ത്തി​ട​ത്തോ​ളം ഞാ​നും മാ​ന്യ​നാ​യി​രി​ക്കും. കു​ടി​ക്കാ​ൻ കു​റ​ച്ച് വെ​ള്ളം വേ​ണം. കൊ​ണ്ടു വാ.” </p>
<p>​കാ​ലി​ന്മേ​ൽ കാ​ൽ ക​യ​റ്റി​വെ​ച്ച് അ​വ​നി​രു​ന്ന് ഓ​ർ​ഡ​ർ ചെ​യ്യു​ന്നു. </p>
<p>ഡൈ​നി​ങ് ഹാ​ളി​ലെ മേ​ശ​പ്പു​റ​ത്തു​വെ​ച്ച ജ​ഗ്ഗി​ൽ​നി​ന്ന് വെ​ള്ള​മെ​ടു​ത്ത് അ​വ​ൾ അ​യാ​ൾ​ക്ക് കൊ​ടു​ത്തു. പു​റം​തി​രി​ഞ്ഞ് മാ​സ്ക് മാ​റ്റി അ​യാ​ൾ വെ​ള്ളം കു​ടി​ച്ച​പ്പോ​ൾ ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്താ​ൻ പ​റ്റി​യ എ​ന്തെ​ങ്കി​ലും കൈ​യി​ൽ കി​ട്ടു​മോ എ​ന്ന​വ​ളു​ടെ ക​ണ്ണു​ക​ൾ പ​ര​തി. </p>
<p>ഒ​ന്നു നീ​ട്ടി​വി​ളി​ച്ചാ​ൽ കേ​ൾ​ക്കു​ന്ന അ​ക​ല​ത്തു​ണ്ട് അ​യ​ൽ​പ​ക്കം. പ​ക്ഷേ ആ ​ചി​ത്രം, ചാ​റ്റ് ഹി​സ്റ്റ​റി എ​ല്ലാം അ​യാ​ളു​ടെ കൈ​യി​ലെ ഫോ​ണി​ലു​ണ്ട്. ത​ന്ന​ത്താ​ൻ വ​രു​ത്തി​വെ​ച്ച വി​ന​യാ​ണ്. അ​നു​ഭ​വി​ക്കു​ക ത​ന്നെ! ധ​ന​ല​ക്ഷ്മി സ്വ​യം പ​ഴി​ച്ചു. ഷ​ജി​ത്ത് പു​റ​ത്തി​റ​ങ്ങി​യ ഉ​ട​നെ ത​ന്നെ കാ​മു​ക​നെ വി​ളി​ക്കേ​ണ്ട വ​ല്ല കാ​ര്യ​മു​ണ്ടാ​യി​രു​ന്നോ ത​നി​ക്ക്? രാ​ത്രി താ​നി​വി​ടെ ഒ​റ്റ​ക്കാ​ണെ​ന്നും വ​ന്നാ​ൽ ന​ന്നാ​യി​രി​ക്കു​മെ​ന്നും​പ​റ​ഞ്ഞ് കൊ​തി​പ്പി​ച്ചു. എ​പ്പോ​ൾ വി​ളി​ച്ചാ​ലും അ​വ​ൻ ഫോ​ട്ടോ അ​യ​ക്കാ​ൻ പ​റ​യും, ഫോ​ട്ടോ ക​ണ്ടാ​ൽ കി​ന്നാ​രം പ​റ​യാ​ൻ വ​രും എ​ല്ലാം ത​നി​ക്ക​റി​യാം. എ​ന്നി​ട്ടും ആ ​നേ​ര​ത്ത് എ​ടു​പി​ടി​യെ​ന്ന് എ​ല്ലാ​റ്റി​നും നി​ന്നു​കൊ​ടു​ത്തു. ത​ല​ങ്ങും വി​ല​ങ്ങും ഫോ​ട്ടോ​യെ​ടു​ത്ത് അ​യ​ക്കു​മ്പോ​ഴാ​ണ് ടാ​ങ്ക് നി​റ​ഞ്ഞ് വെ​ള്ളം മു​റ്റ​ത്തു​വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട​ത്. കു​റ​ച്ച് വെ​ള്ളം ഒ​ഴു​കി​പ്പോ​യാ​ൽ എ​ന്താ​യി​രു​ന്നു കു​ഴ​പ്പം? ഒ​ന്നും ഡി​ലീ​റ്റ് ചെ​യ്യാ​ൻ നി​ൽ​ക്കാ​തെ ഫോ​ണ​വി​ടെ വെ​ച്ച് ഓ​ടി​പ്പോ​ന്ന​ത​ല്ലേ കു​ഴ​പ്പ​മാ​യ​ത്? ഉ​ള്ളി​ൽ നി​ന്നു​യ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും ഉ​ത്ത​ര​മി​ല്ല. </p>
<p>മോ​ട്ടോ​ർ ഓ​ഫ് ചെ​യ്ത് ചെ​ന്ന​പ്പോ​ഴേ​ക്കും ഫോ​ൺ അ​യാ​ളു​ടെ കൈ​യി​ലാ​യി. ആ​രാ​ണ​യാ​ൾ? ക​ള്ള​നാ​ണെ​ങ്കി​ൽ ഭീ​ഷ​ണി മു​ഴ​ക്കി ഉ​ള്ള​തൊ​ക്കെ കൈ​ക്ക​ലാ​ക്കി വീ​ട് വി​ട്ടു​പോ​വേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ല്ലേ? ഇ​നി​യി​പ്പോ​ൾ രാ​ത്രി ക​ന​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണോ? രാ​ത്രി​യി​ൽ താ​നി​വി​ടെ ഒ​റ്റ​ക്കാ​ണെ​ന്ന ഉ​റ​പ്പി​ൽ അ​വ​ൻ വ​രു​മ്പോ​ൾ ഇ​യാ​ളെ ക​ണ്ടാ​ൽ? ഷ​ജി​ത്ത് പോ​യി​ല്ലെ​ന്നോ മ​റ്റോ പ​റ​ഞ്ഞ് അ​വ​ന്റെ വ​ര​വ് ത​ട​യ​ണ​മെ​ങ്കി​ലും ഫോ​ൺ കൈ​യി​ൽ കി​ട്ട​ണം. ഈ ​ചെ​കു​ത്താ​ൻ അ​ത് ത​രു​ന്നു​മി​ല്ല. എ​ന്തു​ചെ​യ്യും? ചോ​ദ്യ​ങ്ങ​ൾ സ്വ​യം ചു​ട്ടു​പൊ​ള്ളി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​വ​ൾ അ​യാ​ളി​രി​ക്കു​ന്ന മു​റി​യി​ലെ​ത്തി. </p>
<p>“എ​നി​ക്ക് ഫോ​ണൊ​ന്ന് വേ​ണം.” </p>
<p>അ​യാ​ൾ അ​ത് കേ​ട്ട​താ​യി ഭാ​വി​ച്ചി​ല്ല. </p>
<p>ഷ​ജി​ത്തി​ന്റെ യൂ​ണി​ഫോ​മി​ലു​ള്ള ഫോ​ട്ടോ​യി​ൽ തൊ​ട്ട് ‘ഹോ, ​മാ​ഡ​ത്തി​ന്റെ ഹ​സ്ബ​ൻ​ഡാ​ണ​ല്ലേ’ എ​ന്ന ചോ​ദ്യ​​ത്തോ​ടെ ധ​ന​ത്തി​ന് നേ​രെ തി​രി​ഞ്ഞു. അ​തെ എ​ന്ന​വ​ൾ ത​ല​യാ​ട്ടി. </p>
<p>“ക്രൈം​ബ്രാ​ഞ്ചി​ലാ​ണെ​ന്ന് തോ​ന്നു​ന്നു. ന​ല്ല ചു​ള്ള​നാ​ണ​ല്ലോ. പി​ന്നെ​ന്തി​നാ...” </p>
<p>പാ​തി​വി​ഴു​ങ്ങി​യ ശേ​ഷം അ​വ​നൊ​രു നോ​ട്ടം നോ​ക്കി. ക​ണ്ണി​ൽ വി​രി​ഞ്ഞ അ​ശ്ലീ​ല​ച്ചി​രി​യി​ൽ ധ​നം ചൂ​ളി​ച്ചെ​റു​താ​യി. </p>
<p>അ​യാ​ൾ മൊ​ബൈ​ൽ സ്ക്രീ​നി​ലേ​ക്കു​ത​ന്നെ സാ​കൂ​തം നോ​ക്കി​നി​ന്നു. </p>
<p>“ഉം…​ മ​റ്റ​വ​നെ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. എ​മ്മാ​തി​രി…” </p>
<p>പെ​ട്ടെ​ന്ന് ത​ല​വെ​ട്ടി​ച്ച് അ​ൽ​പം ഉ​ച്ച​ത്തി​ൽ </p>
<p>“എ​നി​ക്കാ ഫോ​ണൊ​ന്ന് വേ​ണം ” എ​ന്ന​വ​ൾ </p>
<p>ആ​വ​ർ​ത്തി​ച്ചു. </p>
<p>“ത​രി​ല്ല.” </p>
<p>“ങ്‌​ഹേ.” </p>
<p>“ത​രി​ല്ലാ​ന്ന്.” </p>
<p>“എ​നി​ക്കൊ​രാ​ളെ വി​ളി​ക്ക​ണം. നി​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കാ​ന​ല്ല. പ്ലീ​സ്.” </p>
<p>“അ​യാ​ളോ​ട് ഇ​ന്ന് വ​ര​ണ്ട എ​ന്ന് പ​റ​യാ​ന​ല്ലേ? ഞാ​ൻ മെ​സേ​ജി​ട്ടി​ട്ടു​ണ്ട്. വ​ലി​യ അ​ത്യാ​വ​ശ്യ​ക്കാ​ര​നാ​ന്ന് തോ​ന്നു​ന്നു. പ​ല​വ​ട്ടം പ​റ​ഞ്ഞി​ട്ടും എ​ന്തേ​ലും വ​ഴി​യു​ണ്ടോ​ന്ന് ചോ​ദി​ച്ചോ​ണ്ടി​രി​പ്പാ.” </p>
<p>അ​യാ​ൾ വ​ലി​യ ശ​ബ്ദ​ത്തി​ൽ ചി​രി​ച്ചു. പി​ന്നെ ഒ​ച്ച​താ​ഴ്ത്തി ചോ​ദി​ച്ചു. </p>
<p>“മാ​ഡ​ത്തി​ന് സീ​രി​യ​ലൊ​ന്നും കാ​ണ​ണ്ടേ? പോ​യാ​ട്ടേ. ഞാ​നാ​യി​ട്ട് ഒ​ന്നി​നും വ​രി​ല്ല. കേ​ട്ട​ല്ലോ.” </p>
<p>ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​തു​പോ​ലെ സ്വീ​ക​ര​ണ മു​റി​യി​ലി​രു​ന്ന് ടി.​വി സീ​രി​യ​ൽ കാ​ണാ​വു​ന്ന അ​ത്ര മ​ന​സ്സാ​ന്നി​ധ്യ​മൊ​ന്നും ധ​ന​ത്തി​നി​ല്ല. വീ​ട്ടി​ന​ക​ത്തി​രി​ക്കു​ന്ന അ​യാ​ള​ല്ല, അ​യാ​ളു​ടെ കൈ​യി​ലി​രി​ക്കു​ന്ന ഫോ​ണാ​ണ് സ്വ​സ്ഥ​ത ത​രാ​ത്ത​ത്. ഡി​ലീ​റ്റ് ചെ​യ്താ​ലും ചാ​റ്റ് ഹി​സ്റ്റ​റി ബാ​ക്ക​പ്പ് ചെ​യ്തെ​ടു​ക്കാ​മെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ അ​യാ​ളെ​ല്ലാം മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ടാ​വും. വേ​റെ ആ​ർ​ക്കെ​ങ്കി​ലും ഷെ​യ​ർ ചെ​യ്താ​ൽ? സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്താ​ൽ? ധ​ന​ത്തി​ന് ഹൃ​ദ​യം പു​റ​ത്തു​വ​ന്ന് ചാ​ടി​ത്തു​ള്ളു​ന്നു​ണ്ടെ​ന്ന് തോ​ന്നി. അ​ന്നേ ദി​വ​സം ഉ​ച്ച​ക്ക് ഇ​തേ ഹൃ​ദ​യം തു​ള്ളി​ച്ചാ​ടി​യ​ത് ഷ​ജി​ത്തി​ന് അ​ർ​ജ​ന്റാ​യി ബാം​ഗ്ലൂ​ർ വ​രെ പോ​ക​ണ​മെ​ന്ന​റി​ഞ്ഞ​പ്പോ​ഴാ​ണ്. ആ ​തു​ള്ള​ലി​ന് കൂ​ടെ തു​ള്ളാ​ൻ ഒ​രി​മ്പം ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ! </p>
<p>അ​ടു​ക്ക​ള​യോ​ടു​ചേ​ർ​ന്ന് ചാ​യ്ച്ച്കെ​ട്ടി​യ വ​ർ​ക്കേ​രി​യ​യു​ടെ പ​ടി​യി​ലാ​ണ് ധ​ന​ത്തി​ന്റെ ഇ​രി​പ്പ്. ആ​സ്ബ​സ്റ്റോ​സ് മേ​ഞ്ഞ, ഹോ​ളോ​ബ്രി​ക്സി​ന്റെ ചു​വ​രു​ള്ള അ​വി​ടെ രാ​ത്രി ഒ​റ്റ​ക്ക് വ​ന്നി​രി​ക്ക​ൽ പ​തി​വി​ല്ലാ​ത്ത​താ​ണ്. ഗ്രി​ൽ​സി​ട്ട മേ​ൽ ഭാ​ഗ​ത്തു​കൂ​ടി കാ​ണു​ന്ന പു​റം കാ​ഴ്ച​യി​ലെ ഇ​രു​ട്ട് അ​വ​ളെ ഭ​യ​പ്പെ​ടു​ത്താ​റു​ണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ആ ​ഇ​രു​ട്ടി​ലാ​ണ് വെ​ളി​ച്ച​മെ​ന്ന് അ​വ​ൾ​ക്ക് തോ​ന്നി. </p>
<p>അ​ടു​ക്ക​ള​യി​ൽ പാ​ത്രം അ​ന​ങ്ങു​ന്ന​തു​കേ​ട്ട് നോ​ക്കി​യ​പ്പോ​ൾ അ​യാ​ൾ ഓ​രോ​ന്നും തു​റ​ന്നു​നോ​ക്കു​ക​യാ​ണ്. പെ​ട്ടെ​ന്ന് പ്ലേ​റ്റെ​ടു​ത്ത് എ​ല്ലാം വി​ള​മ്പി​യെ​ടു​ത്ത് മു​റി​ക്കു​ള്ളി​ലേ​ക്കു​ത​ന്നെ തി​രി​കെ പോ​യി. കൊ​ഞ്ച് ഫ്രൈ​യു​ടെ പാ​ത്രം കാ​ലി​യാ​ക്കി​യ​തു ക​ണ്ട് ധ​ന​ത്തി​ന് സ​ങ്ക​ടം വ​ന്നു. തി​ന്ന് ചാ​വ​ട്ടെ പ​ണ്ടാ​രം ! അ​വ​ൾ​ക്ക് വി​ശ​പ്പൊ​ന്നും ഉ​ണ്ടാ​യി​ല്ല. രാ​ത്രി ക​ന​ക്കും​തോ​റും ഭ​യ​മേ​റി വ​ന്നു. വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യാ​ൽ പി​ന്നെ വി​ളി​ച്ച​ന്വേ​ഷി​ക്കു​ന്ന ആ​ള​ല്ല ഷ​ജി​ത്ത്. താ​ന​ങ്ങോ​ട്ട് വി​ളി​ക്കു​ന്ന​ത് കാ​ണാ​ഞ്ഞാ​ൽ ചി​ല​പ്പോ​ൾ വി​ളി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഫോ​ൺ കി​ട്ടി​യാ​ൽ അ​തു​മാ​യി പു​റ​ത്തേ​ക്കോ​ടു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ ആ​ലോ​ച​ന. പു​റ​ത്തി​റ​ങ്ങി വാ​തി​ൽ ലോ​ക്ക് ചെ​യ്ത് ചാ​റ്റ് ഹി​സ്റ്റ​റി ഡി​ലീ​റ്റ് ചെ​യ്യ​ണം. എ​ന്നി​ട്ട് എ​ല്ലാ​വ​രെ​യും വി​ളി​ച്ചു​കൂ​ട്ടി ഈ ​ഭീ​ക​ര​നെ പി​ടി​പ്പി​ക്ക​ണം. അ​തി​ന് ത​ന്നെ ആ​ര് വി​ളി​ക്കാ​നാ​ണ്!</p>
<p><br></p>
<p> </p>
<p><br></p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909386-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020qUb8d6JONEiCFeM63gqDM2C2bILnbLwJ4399573" data-watermark="false" style="width: 100%;" info-selector="#info_item_1788584401350">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788584401350">
  <br>
 </div>
</div>
<p> </p>
<p>“മു​ക​ളി​ലെ റൂ​മി​ൽ ഫാ​നു​ണ്ടോ? ഈ ​റൂ​മി​ൽ വ​ല്ലാ​ത്ത വാ​ട! ഞാ​ൻ മു​ക​ളി​ൽ കി​ട​ന്നോ​ളാം.” </p>
<p>പി​ന്നേ വി​രു​ന്ന് വ​ന്ന​വ​നാ​ണ​ല്ലോ റൂം ​ഫ്ര​ഷാ​ക്കി​ക്കൊ​ടു​ക്കാ​ൻ! ധ​ന​ത്തി​ന് ദേ​ഷ്യം ഇ​ര​ച്ചു​വ​ന്നെ​ങ്കി​ലും അ​വ​ളൊ​ന്നും മി​ണ്ടി​യി​ല്ല. </p>
<p>“പി​ന്നെ ഉ​റ​ങ്ങു​മ്പോ​ൾ എ​ന്നെ പ​റ്റി​ച്ച് ഫോ​ണെ​ടു​ക്കാം എ​ന്ന് ക​രു​ത​ണ്ട. ഞാ​ൻ ആ ​ഫോ​ട്ടോ​യും ചാ​റ്റും എ​ന്റെ വാ​ട്സാ​പ്പി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. അ​പ്പോ ഗു​ഡ് നൈ​റ്റ്.” </p>
<p>മു​റി​യി​ലെ ലൈ​റ്റ് അ​ണ​ച്ച​തോ​ടെ ഇ​രു​ട്ടും പേ​ടി​യും ത​ന്നെ വ​ന്ന് ഇ​റു​ക്കി​യ​മ​ർ​ത്തു​ന്ന​തു​പോ​ലെ ധ​ന​ത്തി​ന് തോ​ന്നി. ആ ​ചൂ​ട​ത്തും അ​വ​ൾ ബ്ലാ​ങ്ക​റ്റ് വാ​രി​പ്പു​ത​ച്ചു. എ.​സി ഓ​ണാ​ക്കാ​ൻ തോ​ന്നി​യി​ല്ല. ബോ​ധം കെ​ട്ട് ഉ​റ​ങ്ങാ​നൊ​ന്നും പോ​വു​ന്നി​ല്ല​ല്ലോ. ആ​രെ​ന്നോ എ​ന്തി​ന് വ​ന്നെ​ന്നോ അ​റി​യാ​ത്ത ഒ​രു​ത്ത​ൻ മു​ക​ളി​ലു​ള്ള​പ്പോ​ൾ എ​ങ്ങ​നെ ഇ​വി​ടെ കി​ട​ക്കാ​ൻ പ​റ്റു​ന്നു എ​ന്ന​വ​ൾ സ്വ​യം ചോ​ദി​ച്ചു. വ​ർ​ക്കേ​രി​യ​യോ​ട് ചേ​ർ​ന്നാ​ണ് അ​വ​ൾ കി​ട​ക്കു​ന്ന റൂം. ​പെ​ട്ടെ​ന്ന് ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റി​ന് മേ​ലേ​ക്ക് എ​ന്തോ ചാ​ടു​ന്ന ശ​ബ്ദം അ​വ​ൾ കേ​ട്ടു. ആ​രോ മാ​ന്തു​ന്ന പോ​ലെ ഗ്രി​ൽ​സി​ലെ ക​മ്പി​ക​ളു​ടെ കി​രു​കി​രു​പ്പ്. അ​വ​ളെ​ഴു​ന്നേ​റ്റ് വാ​തി​ൽ തു​റ​ന്നു. ചാ​ര​ക്ക​ണ്ണു​ക​ൾ ഇ​രു​ട്ടി​ൽ തി​ള​ങ്ങി ! ഇ​ത​വ​നാ​ണ് ആ ​മ​ര​പ്പ​ട്ടി​ക്കു​ഞ്ഞ് ! അ​വ​ൾ വാ​തി​ല​ട​ച്ച്‌ വീ​ണ്ടും വ​ന്നു കി​ട​ന്നു. </p>
<p>വ​ർ​ഷ​ങ്ങ​ളാ​യി ടെ​റ​സി​ന് മു​ക​ളി​ൽ അ​വ​ന്റെ ത​ള്ള​യു​ണ്ട്. അ​തെ​ത്ര​യോ ത​വ​ണ പെ​റ്റി​ട്ടും ഉ​ണ്ടാ​വാം! എ​ന്നാ​ൽ ഇ​പ്പോ​ഴാ​ണ് ഒ​രെ​ണ്ണ​ത്തെ താ​ഴെ​യി​റ​ങ്ങി​ക്കാ​ണു​ന്ന​ത്. ര​ണ്ടാ​ഴ്ച​യാ​യി രാ​ത്രി​യി​ൽ ഇ​വ​ന്റെ വി​ള​യാ​ട്ട​മാ​ണ്. കെ​ണി​വെ​ക്കാ​നു​ള്ള ഷ​ജി​ത്തി​ന്റെ ത്വ​ര​യെ, കു​ഞ്ഞ് അ​ധി​ക​കാ​ലം ത​ള്ള​യ്ക്കൊ​പ്പം നി​ൽ​ക്കി​ല്ലെ​ന്നും വേ​റെ താ​വ​ളം തേ​ടി പൊ​ക്കോ​ളു​മെ​ന്നും പ​റ​ഞ്ഞ് ത​ട​ഞ്ഞു​വെ​ക്കാ​ൻ ശ്ര​മി​ച്ചു ധ​നം. കെ​ണി​വെ​ക്കു​ന്നെ​ങ്കി​ൽ മു​ക​ളി​ൽ വെ​ച്ച് ത​ള്ള​യെ പി​ടി​ക്കെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ, കെ​ണി കൊ​ണ്ടു​വ​ന്ന് കൊ​ടു​ത്ത​വ​ന് ഇ​ളം ഇ​റ​ച്ചി ത​ന്നെ വേ​ണ​മെ​ന്ന്! പി​ന്നെ​യും പി​ന്നെ​യും ത​ട​യാ​ൻ ചെ​ന്ന​പ്പോ​ൾ ‘ഇ​ത്ര ദെ​ണ്ണ​പ്പെ​ടാ​ൻ നി​ന്റെ കു​ഞ്ഞൊ​ന്നും അ​ല്ല​ല്ലോ’ എ​ന്ന ക്രൂ​ര​മാ​യ ത​മാ​ശ ധ​ന​ത്തി​ന്റെ വാ​യ​ട​ച്ചു. ക​ണ്ണും നി​റ​ച്ചു. പി​ന്നെ അ​വ​ളൊ​ന്നും പ​റ​യാ​ൻ പോ​യി​ട്ടി​ല്ല. കെ​ണി​ക്കൂ​ടി​നു​ള്ളി​ൽ ഷ​ജി​ത്ത് വെ​ക്കു​ന്ന മൈ​സൂ​ർ പ​ഴം അ​യാ​ൾ കാ​ണാ​തെ അ​വ​ളെ​ന്നും പു​റ​ത്തെ​ടു​ത്ത് മാ​റ്റി​വെ​ക്കും. രാ​വി​ലെ അ​യാ​ൾ ഉ​ണ​ർ​ന്ന് വ​രും​മു​മ്പ് കൂ​ടു​തു​റ​ന്ന് അ​ത് തി​രി​കെ​ത്ത​ന്നെ വെ​ക്കും. സ്വ​ന്ത​മാ​യി കു​ഞ്ഞി​ല്ലാ​ത്ത​വ​ൾ​ക്ക് ഏ​ത് കു​ഞ്ഞും സ്വ​ന്തം ത​ന്നെ​യാ​ണെ​ന്ന് ഉ​ള്ളി​ൽ പ​റ​യും. </p>
<p>കു​ഞ്ഞ​ൻ ചാ​ടി​മ​റി​ഞ്ഞ് ഏ​തോ പാ​ത്രം നി​ല​ത്തു​വീ​ഴു​ന്ന ശ​ബ്ദം! ധ​നം അ​ന​ങ്ങി​യി​ല്ല. കൂ​ടെ ആ​രോ ഉ​ണ്ടെ​ന്ന ആ​ശ്വാ​സം! അ​വ​ളൊ​ന്ന് ക​ണ്ണ​ട​ച്ചു. പി​ന്നെ​യെ​പ്പോ​ഴോ ഉ​ണ​ർ​ന്ന​പ്പോ​ൾ ശ​ബ്ദ​മെ​ല്ലാം നി​ല​ച്ചി​രു​ന്നു. അ​വ​ൻ തി​രി​കെ പോ​യ്ക്കാ​ണും! മു​ക​ളി​ലെ റൂ​മി​ൽ പേ​ര​റി​യാ​ത്ത ഒ​രു വി​ല്ല​ൻ കി​ട​ന്നു​റ​ങ്ങു​ന്നു​ണ്ട​ല്ലോ എ​ന്നോ​ർ​മ വ​ന്ന​പ്പോ​ൾ അ​വ​ൾ പ​തു​ക്കെ എ​ണീ​റ്റ് പെ​ൻ​ടോ​ർ​ച്ചി​ന്റെ വെ​ളി​ച്ച​ത്തി​ൽ മു​റി​ക്ക് പു​റ​ത്തി​റ​ങ്ങി. കോ​ണി​പ്പ​ടി​യു​ടെ ചു​വ​ട്ടി​ൽ പോ​യി നി​ന്നു. റൂ​മി​ൽ ഫാ​ൻ ക​റ​ങ്ങു​ന്ന ശ​ബ്ദം. പ​തു​ക്കെ ക​യ​റി അ​യാ​ൾ കി​ട​ക്കു​ന്ന റൂ​മി​ന് മു​ന്നി​ലെ​ത്തി. വാ​തി​ല​ട​ച്ചി​ട്ടി​ല്ലെ​ന്ന​ത് അ​വ​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി. </p>
<p>ഉ​റ​ക്ക​ത്തി​ന്റെ താ​ള​മു​ണ്ട് അ​വ​ന്റെ ശ്വാ​സ​ത്തി​ന്. എ​ന്തോ ധൈ​ര്യ​ത്തി​ൽ അ​ക​ത്തു ക​ട​ന്നു. ടോ​ർ​ച്ച് ലൈ​റ്റി​ന്റെ തീ​വ്ര​ത കൈ​പ്പ​ത്തി​കൊ​ണ്ട് മ​റ​ച്ച് നേ​രി​യ വെ​ട്ട​ത്തി​ൽ അ​വ​ൾ തി​ര​ഞ്ഞു. എ​വി​ടെ​യും അ​വ​ളു​ടെ ഫോ​ണി​ല്ല. അ​വ​ന്റെ ത​ല​യ​ണ​ക്കീ​ഴി​ലേ​ക്ക് അ​വ​ൾ താ​ഴ്ന്ന് ചെ​ന്നു. മ​റ​യി​ല്ലാ​ത്ത മു​ഖം ക​ണ്ട​പ്പോ​ൾ ഒ​ന്നു​കൂ​ടി സൂ​ക്ഷി​ച്ചു​നോ​ക്കി. ക​ട്ടി​യു​ള്ള കൂ​ട്ടു​പു​രി​ക​വും നെ​റ്റി​ക്ക് ന​ടു​വി​ൽ രോ​മ​ച്ചു​ഴി​യും. അ​വി​ടെ നി​ന്ന് ഒ​രു വ​രി​യാ​യി ത​ല​യി​ലേ​ക്ക് ക​യ​റു​ന്നു​ണ്ട് രോ​മ​ക്കൂ​ട്ടം. അ​ങ്ങ​നെ ഒ​രു മ​നു​ഷ്യ​മു​ഖം അ​വ​ളാ​ദ്യ​മാ​യി കാ​ണു​ക​യാ​ണ്. മ​ര​പ്പ​ട്ടി​ക്കു​ഞ്ഞ​ന്റെ മു​ഖം പോ​ലെ ! പെ​ട്ടെ​ന്ന​വ​ൻ ക​ണ്ണു​തു​റ​ന്നു, അ​വ​ൾ ഞെ​ട്ടി പി​റ​കോ​ട്ട് നി​വ​ർ​ന്നു. തി​രി​ഞ്ഞോ​ടി​യ ഓ​ട്ട​ത്തി​ൽ ഇ​ട​തു​കാ​ലി​ന്റെ ചെ​റു​വി​ര​ൽ മേ​ശ​ക്കാ​ലി​ൽ ത​ട്ടി ജീ​വ​ൻ പി​ട​യു​ന്ന വേ​ദ​ന തോ​ന്നി. അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ കോ​ണി​യി​റ​ങ്ങി മു​റി​യി​ലേ​ക്കോ​ടി. വാ​തി​ല​ട​ക്കും മു​മ്പേ അ​വ​നും ഓ​ടി​വ​ന്ന് അ​ക​ത്തു​ക​ട​ന്നു. </p>
<p>ബെ​ഡി​ലേ​ക്ക് വീ​ഴ്ത്തി അ​വ​ളെ ഞെ​രി​ച്ച​മ​ർ​ത്തി കി​ട​ത്തി അ​വ​ൻ. ഒ​രു കൈ​കൊ​ണ്ട് വാ​യും പൊ​ത്തി​യി​രു​ന്നു. </p>
<p>“ഇ​ങ്ങോ​ട്ട് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ഞാ​നും അ​ട​ങ്ങി​യി​രി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത​ല്ലേ…” </p>
<p>പി​ട​യാ​ൻ പോ​ലു​മാ​വാ​തെ ധ​നം കി​ട​ന്നു. ക്രൂ​ര​മാ​യ ബ​ലാ​ൽ​ക്കാ​ര​ത്തി​ന് വി​ധേ​യ​രാ​യി കൊ​ല്ല​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ ഓ​ർ​മ​ക​ൾ അ​വ​ളെ ശ്വാ​സം മു​ട്ടി​ച്ചു. അ​ടു​ത്ത നി​മി​ഷം സം​ഭ​വി​ക്കാ​വു​ന്ന അ​ത്ത​ര​മൊ​രാ​ക്ര​മ​ണ​ത്തെ നേ​രി​ടാ​ൻ ധൈ​ര്യം സം​ഭ​രി​ച്ചു. അ​ജ്ഞാ​ത​ന്റെ ചു​ടു​നി​ശ്വാ​സം മു​ഖ​ത്തു​ത​ട്ടി അ​വ​ൾ​ക്ക് പൊ​ള്ളി. അ​യാ​ളു​ടെ പി​ടി അ​യ​ഞ്ഞു​വ​ന്നു. പെ​ട്ടെ​ന്നെ​ണീ​റ്റ് വേ​ഗ​ത്തി​ൽ മു​ക​ളി​ലേ​ക്ക് ന​ട​ന്നു. അ​വ​ൻ ന​ട​ന്ന​ക​ന്നി​ട്ടും ശ്വാ​സം ആ​ഞ്ഞു​വ​ലി​ക്കാ​ൻ ഭ​യ​ന്ന് നെ​ഞ്ച് വി​ല​ങ്ങി​ത്ത​ന്നെ അ​വ​ൾ കി​ട​ന്നു. എ​ഴു​ന്നേ​റ്റ് വാ​തി​ല​ട​ക്ക​ണ​മെ​ന്നു​ണ്ട്. പ​റ്റു​ന്നി​ല്ല. പൊ​ടു​ന്ന​നെ ഫ്ലാ​ഷ് ലൈ​റ്റി​ന്റെ നേ​ർ​ത്ത വെ​ളി​ച്ചം ഹാ​ൾ ക​ട​ന്ന് മു​റി​യി​ലെ​ത്തി. അ​വ​ൻ വീ​ണ്ടും! </p>
<p>ഞെ​ട്ട​ലോ​ടെ അ​വ​ൾ എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ച്ചു. കാ​ൽ ഭാ​ഗ​ത്തേ​ക്ക് വെ​ളി​ച്ചം വീ​ഴ്ത്തി അ​വ​ൻ സൂ​ക്ഷി​ച്ച് നോ​ക്കു​ന്ന​താ​ണ് ധ​നം ക​ണ്ട​ത്. </p>
<p>“എ​ന്താ? എ​ന്താ ത​നി​ക്ക് വേ​ണ്ട​ത്.” </p>
<p>‘കി​ട​ക്ക​വി​ടെ’ എ​ന്നൊ​രൊ​റ്റ​ത്ത​ള്ള്. ശ​ക്തി​യാ​യി പു​റ​മ​ടി​ച്ച് അ​വ​ൾ കി​ട​ക്ക​യി​ലേ​ക്ക് വീ​ണു. ഇ​ട​ത് കാ​ൽ​പാ​ദം പി​ടി​ച്ചു​നോ​ക്കി ചെ​റു​വി​ര​ലി​ൽ അ​വ​നെ​ന്തൊ​ക്കെ​യോ ചെ​യ്യു​ന്നു. ഇ​ട​ക്ക് ചെ​റി​യൊ​രു നീ​റ്റ​ൽ തോ​ന്നി. മ​രു​ന്ന് വെ​ച്ചു​കെ​ട്ടി​യ ശേ​ഷം ഫ്ലാ​ഷ് ലൈ​റ്റ് കോ​ണി ക​യ​റി​പ്പോ​യ​ത് അ​വ​ള​റി​ഞ്ഞു. ക​ത​ക​ട​ക്കു​ന്ന ശ​ബ്ദം കേ​ട്ടി​ട്ടും അ​വ​ളെ​ഴു​ന്നേ​റ്റി​ല്ല. വാ​തി​ല​ട​ക്കാ​തെ അ​വ​ളു​റ​ങ്ങി. ഗാ​ഢ​മാ​യി​ത്ത​ന്നെ! </p>
<p>രാ​വി​ലെ അ​ടു​ക്ക​ള​യി​ൽ പാ​ത്ര​ങ്ങ​ൾ മു​ട്ടു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് ധ​നം ഉ​ണ​ർ​ന്ന​ത്. അ​ജ്ഞാ​ത​ൻ ചാ​യ​യു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​ഞ്ചി ച​ത​ച്ചി​ട്ട ക​ട്ട​ൻ ചാ​യ ഗ്ലാ​സി​ലേ​ക്ക് പ​ക​ർ​ന്ന് ധ​ന​ത്തി​നെ ഗൗ​നി​ക്കു​ക പോ​ലും ചെ​യ്യാ​തെ മു​ക​ളി​ലേ​ക്ക് ക​യ​റി​പ്പോ​യി. അ​യാ​ൾ മു​ഖം മ​റ​ച്ചി​രു​ന്നി​ല്ല! </p>
<p>ആ​ദ്യ​മാ​യി ഒ​രാ​ണി​ന്റെ സ്പ​ർ​ശ​മേ​റ്റ പാ​ത്ര​ങ്ങ​ൾ കു​ളി​രു​കൊ​ണ്ട പോ​ലെ ചൂ​ളി നി​ൽ​ക്കു​ന്നു. പാ​ത്ര​ത്തി​ൽ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന ക​ട്ട​ൻ ധ​നം കു​ടി​ച്ചു​നോ​ക്കി. പാ​ക​ത്തി​ന് മ​ധു​ര​വും ഇ​ഞ്ചി​യു​ടെ രു​ചി​യും! എ​ഴു​ന്നേ​റ്റു വ​രു​മ്പോ​ൾ ഒ​രു ക​ട്ട​നി​ട്ടു​ത​രാ​ൻ ആ​ളു​ണ്ടാ​വു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് അ​വ​ൾ​ക്കു തോ​ന്നി. അ​ക്ര​മി​യാ​യാ​ലും ഭീ​ക​ര​നാ​യാ​ലും മ​റ്റൊ​രാ​ളു​ടെ കൈ​കൊ​ണ്ടു കി​ട്ടി​യ ചാ​യ ഊ​തി​യൂ​തി​ക്കു​ടി​ച്ച് അ​വ​ൾ സി​റ്റൗ​ട്ടി​ലി​രു​ന്ന് പ​ത്രം വാ​യി​ച്ചു. </p>
<p>ഷ​ജി​ത്ത് വീ​ട്ടി​ലി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ ധ​നം അ​ടു​ക്ക​ള തു​റ​ക്കാ​റി​ല്ല. ചി​ല​പ്പോ​ൾ ഓ​ർ​ഡ​ർ ചെ​യ്ത് ഭ​ക്ഷ​ണം വ​രു​ത്തി​ക്കും. ചി​ല​പ്പോ​ൾ ഒ​ന്നും ക​ഴി​ക്കി​ല്ല. വി​ശ​ന്നാ​ൽ മാ​ത്രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന മ​റ്റു​ജീ​വി​ക​ളെ​പ്പോ​ലെ അ​വ​ളും സ​മ​യ​ക്ര​മം മ​റ​ക്കും. അ​ന്ന് പ​ക്ഷേ, അ​വ​ൾ പു​ട്ടു​പൊ​ടി കു​ഴ​ച്ചു. ഫ്രി​ഡ്ജി​ലു​ണ്ടാ​യി​രു​ന്ന മു​ട്ട​യെ​ടു​ത്ത് ക​റി​യും വെ​ച്ചു. ഒ​രു പാ​ത്ര​ത്തി​ൽ പു​ട്ടും ക​റി​യും എ​ടു​ത്ത് അ​വ​ൾ മു​ക​ളി​ലെ​ത്തി. മേ​ശ​പ്പു​റ​ത്ത് വെ​ച്ച​പ്പോ​ഴും അ​വ​ൾ അ​വ​നെ ശ്ര​ദ്ധി​ച്ചി​ല്ല. തി​രി​ച്ചി​റ​ങ്ങു​മ്പോ​ൾ കോ​ണി​പ്പ​ടി​യി​ൽ ര​ക്ത​പ്പാ​ടു​ക​ൾ ക​ണ്ടു. ഇ​ത്ര​യൊ​ക്കെ മു​റി​വ് പ​റ്റി​യി​രു​ന്നോ നി​ന​ക്ക് എ​ന്ന ഭാ​വ​ത്തി​ൽ അ​ലി​വോ​ടെ അ​വ​ൾ കു​ഞ്ഞു​വി​ര​ലി​നെ നോ​ക്കി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909384-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Q8PjfxolcqKDw5Z2zhRUNdhG0q0eFY654349647" data-watermark="false" style="width: 100%;" info-selector="#info_item_1788584351839">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788584351839"></div>
</div>
<p>ഉ​ച്ച​ക്ക് ചെ​മ്മീ​ൻ ബി​രി​യാ​ണി​യു​ണ്ടാ​ക്കി മു​ക​ളി​ൽ കൊ​ണ്ടെ​ത്തി​ച്ച​പ്പോ​ൾ അ​വ​ൻ ഫോ​ണെ​ടു​ത്ത് അ​വ​ൾ​ക്കു​നേ​രെ നീ​ട്ടി. </p>
<p>“തു​ട​ർ​ച്ച​യാ​യി വി​ളി​ക്കു​ന്നു​ണ്ട് മ​റ്റേ ക​ക്ഷി. എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞ് അ​തി​നെ ഒ​ന്ന് സ​മാ​ധാ​നി​പ്പി​ക്ക്. ഓ​ഹ് ഇ​ങ്ങ​നു​ണ്ടോ ഒ​രാ​ക്രാ​ന്തം!” </p>
<p>ധ​നം ഫോ​ൺ വാ​ങ്ങിനോ​ക്കി. പ​തി​മൂ​ന്ന് മി​സ്ഡ് കാ​ൾ​സ്. </p>
<p>“അ​പ​ക​ടം. പി​ന്നെ വി​ളി​ക്കാം” എ​ന്ന് ടൈ​പ്പ് ചെ​യ്ത് അ​വ​ൾ താ​ഴേ​ക്കി​റ​ങ്ങി. ഇ​നി അ​ങ്ങോ​ട്ട് വി​ളി​ക്കാ​തെ ഒ​ന്നും ഉ​ണ്ടാ​വി​ല്ല. പി​ന്നെ ഷ​ജി​ത്തി​ന്റെ ന​മ്പ​റെ​ടു​ത്ത് വി​ളി​ക്ക​ണോ എ​ന്നാ​ലോ​ചി​ച്ചു. ഒ​റ്റ വി​ളി​യും ഇ​ങ്ങോ​ട്ട് വ​ന്നി​ട്ടി​ല്ല. പി​ന്നെ​ന്തി​ന്? ആ​ലോ​ച​ന റ​ദ്ദാ​ക്കി അ​വ​ൾ ഊ​ണു​ക​ഴി​ക്കാ​നി​രു​ന്നു. ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ ചാ​റ്റ് ബോ​ക്സ് പ​രി​ശോ​ധി​ച്ചു. ചി​ത്ര​ങ്ങ​ൾ സ​ഹി​തം എ​ല്ലാം ക്ലി​യ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി ത​ന്റെ കാ​മു​ക​ന്റെ വ​ര​വ് ത​ട​യാ​ൻ അ​വ​ൻ എ​ന്ത് മെ​സേ​ജാ​വും അ​യ​ച്ചി​ട്ടു​ണ്ടാ​വു​ക എ​ന്നൊ​രു കൗ​തു​കം അ​വ​ളി​ലു​ണ്ടാ​യി. അ​ത് ത​നി​ക്ക് അ​പ​ക​ടം വ​രു​ത്തു​ന്ന ഒ​ന്നാ​യി​രി​ക്കി​ല്ല എ​ന്ന​വ​ൾ​ക്ക് തീ​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു. </p>
<p>പി​ന്നീ​ടു​ള്ള ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ക​ട്ട​നി​ട്ട് കൊ​ടു​ത്ത് അ​വ​ളെ വ​ർ​ക്കി​ങ് മോ​ഡി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ഗെ​സ്റ്റി​നെ അ​വ​ൾ വി​രു​ന്നൂ​ട്ടി. അ​വ​നെ​ന്തി​ന് വ​ന്നു​വെ​ന്നോ, എ​ന്തേ പോ​വാ​ത്ത​തെ​ന്നോ, ഇ​നി​യെ​ന്ന് പോ​വു​മെ​ന്നോ അ​ന്വേ​ഷി​ക്കാ​ൻ പോ​ലും അ​വ​ൾ​ക്ക് തോ​ന്നി​യി​ല്ല. മൂ​ന്നാം​നാ​ൾ രാ​ത്രി അ​പ്ര​തീ​ക്ഷി​ത​മാ​യി ഷ​ജി​ത്ത് തി​രി​ച്ചെ​ത്തും വ​രെ. സാ​ധാ​ര​ണ ഇ​ത്ത​രം പോ​ക്കു​ക​ൾ ഒ​രാ​ഴ്ച നീ​ളാ​റു​ള്ള​താ​ണ്. ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്റെ പേ​രും പ​റ​ഞ്ഞു​ള്ള വി​നോ​ദ​യാ​ത്ര​ക​ളാ​ണ് മി​ക്ക​തും. ഇ​തെ​ന്ത് പ​റ്റി​യെ​ന്ന് അ​വ​ൾ​ക്ക് മ​ന​സ്സി​ലാ​യി​ല്ല. </p>
<p>“അ​ന്വേ​ഷി​ച്ച് പോ​യ ആ​ളെ ഇ​ത്ര പെ​ട്ടെ​ന്ന് കി​ട്ടി​യോ?” </p>
<p>“മൊ​ബൈ​ൽ ഫോ​ൺ ബ​സി​ലി​ട്ട് ദൃ​ശ്യം ക​ളി​ച്ച​താ തെ​ണ്ടി. അ​വ​ന​വി​ടേ​ക്കൊ​ന്നും പോ​യി​ല്ല.” </p>
<p>ധ​നം താ​ടി​ക്ക് കൈ​കൊ​ടു​ത്ത് അ​തേ​യോ എ​ന്ന ഭാ​വ​ത്തി​ൽ ഇ​രി​ക്കു​ക​യാ​ണ്. </p>
<p>“മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് സ്‌​റ്റ​ഫ് പാ​ഴ്സ​ൽ വ​ന്നാ​ൽ ആ​രും അ​റി​യി​ല്ലെ​ന്ന് വി​ചാ​രി​ച്ചി​ട്ട് പി​ടി​ച്ചി​ല്ലേ! അ​വ​നെ​യും കി​ട്ടും.” </p>
<p>“മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലോ?” </p>
<p>“ആ… ​എ​മ്പീ​ബി​യെ​സ്സി​ന് പ​ഠി​ക്കു​ന്ന​വ​നാ ക​ക്ഷി. ഇ​വ​നൊ​ക്കെ ഡോ​ക്ട​റാ​യി​ട്ട്…” </p>
<p>അ​യാ​ൾ തി​രി​ച്ചു​വ​ന്ന​പ്പോ​ൾ തൊ​ട്ട് കു​ട​ലൊ​ക്കെ ആ​ളി​ക്ക​ത്തു​ന്ന ഫീ​ലാ​ണ് ധ​ന​ത്തി​ന്. മു​ക​ളി​ലേ​ക്ക് ആ​ള​ങ്ങ​നെ ക​യ​റാ​റി​ല്ല. ത്രെ​ഡ് മി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ഇ​ട​ക്ക് ക​യ​റി​യി​രു​ന്നു. അ​തെ​ടു​ത്ത് പെ​ങ്ങ​ളു​ടെ മോ​ന് സ​മ്മാ​നി​ച്ച ശേ​ഷം ക​യ​റി​യി​ട്ടേ​യി​ല്ല. ഇ​പ്പോ​ഴും ക​യ​റാ​ൻ സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ലും അ​ഥ​വാ ക​യ​റി​യാ​ൽ… </p>
<p>ഷ​ജി​ത്ത് കു​ളി​ക്കാ​ൻ ക​യ​റി​യ നേ​ര​ത്ത് ഒ​രു നേ​ന്ത്ര​പ്പ​ഴ​വു​മാ​യി അ​വ​ൾ മു​ക​ളി​ലെ​ത്തി. </p>
<p>“ഇ​ത് ക​ഴി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്. ആ​രാ എ​ന്താ ഒ​ന്നും എ​നി​ക്ക​റി​യ​ണ്ട. ടെ​റ​സി​ലേ​ക്കു​ള്ള വാ​തി​ൽ കു​റ്റി​യി​ട്ടി​ട്ടി​ല്ല. അ​തു​വ​ഴി താ​ഴേ​ക്കി​റ​ങ്ങി​ക്കോ. അ​താ സേ​ഫ്.” </p>
<p>ആ ​പെ​ൻ​ടോ​ർ​ച്ചും ധ​നം അ​വ​ന് കൊ​ടു​ത്തു. തി​രി​ച്ചി​റ​ങ്ങാ​ൻ നേ​രം ആ ​ക​ണ്ണു​ക​ൾ ഇ​രു​ട്ടി​ൽ തി​ള​ങ്ങു​ന്നു​ണ്ടെ​ന്ന് അ​വ​ൾ​ക്ക് തോ​ന്നി. </p>
<p>അ​ത്താ​ഴം ക​ഴി​ച്ച് അ​വ​ൾ കി​ട​ന്ന​പ്പോ​ഴും ഷ​ജി​ത്ത് അ​ടു​ക്ക​ള​യി​ലും വ​ർ​ക്കേ​രി​യ​യി​ലു​മാ​യി ചു​റ്റി​ന​ട​ക്കു​ക​യും ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രു​ന്നു. അ​വ​ൾ​ക്ക് പേ​ടി തോ​ന്നി. </p>
<p>“ലൈ​റ്റ് ഓ​ഫ് ചെ​യ്ത് വ​ന്ന് കി​ട​ന്നൂ​ടേ.” </p>
<p>“നീ ​കെ​ട​ന്നോ. എ​നി​ക്കി​ത്തി​രി ജോ​ലി​യു​ണ്ട്.” </p>
<p>കി​ട​ന്നി​ട്ടും അ​വ​ൾ​ക്കു​റ​ക്കം വ​ന്നി​ല്ല. മു​ക​ളി​ലെ വാ​തി​ൽ തു​റ​ക്കു​ന്ന നേ​ർ​ത്ത ശ​ബ്ദ​ത്തി​ന് കാ​തോ​ർ​ത്തു​കി​ട​ന്ന് എ​പ്പോ​ഴോ അ​വ​ളൊ​ന്ന് മ​യ​ങ്ങി. എ​ന്തോ ശ​ബ്ദം കേ​ട്ടാ​ണ് ഉ​ണ​ർ​ന്ന​ത്. ഹാ​ളി​ലും അ​ടു​ക്ക​ള​യി​ലു​മൊ​ന്നും ലൈ​റ്റി​ല്ല. ക​ട്ടി​ലി​ൽ ഷ​ജി​ത്തു​ണ്ടോ എ​ന്ന​വ​ൾ പ​ര​തി. ഇ​ല്ല. ബാ​ത്ത്റൂ​മി​ലും ഇ​ല്ല! എ​വി​ടെ പി​ന്നെ? </p>
<p>ഫ്ലാ​ഷ് ലൈ​റ്റ് ഓ​ണാ​ക്കി പ​തു​ക്കെ മു​ക​ളി​ലേ​ക്ക് ന​ട​ന്നു. ഭാ​ഗ്യം പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്നു. റൂ​മി​നു​ള്ളി​ലും അ​വ​നി​ല്ല. ആ​ശ്വാ​സ​ത്തോ​ടെ അ​വ​ളൊ​ന്ന് കി​ട​ക്ക​യി​ലി​രു​ന്നു. അ​ൽ​പം ദൂ​രെ നി​ന്നാ​യി ഏ​തോ വാ​ഹ​നം സ്റ്റാ​ർ​ട്ടാ​യ ശ​ബ്ദം! അ​വ​ൾ വേ​ഗം പ​ടി​യി​റ​ങ്ങി താ​ഴെ​യെ​ത്തി. ഷ​ജി​ത്തെ​വി​ടെ? ഹാ​ളി​ലെ ലൈ​റ്റി​ട്ട​പ്പോ​ൾ പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ടു. ന​ട്ടെ​ല്ലി​ൽ തേ​ൾ കു​ത്തി​യ പോ​ലൊ​രു പി​ട​ച്ചി​ൽ! സി​റ്റൗ​ട്ടി​ലെ ലൈ​റ്റ് ഓ​ൺ ചെ​യ്ത​പ്പോ​ൾ മു​റ്റ​ത്തെ സ​പ്പോ​ട്ട​യു​ടെ ചു​വ​ട്ടി​ൽ അ​വ​ന്റെ ബാ​ഗ് വീ​ണു​കി​ട​ക്കു​ന്ന​ത് ക​ണ്ടു. ഓ​ട്ട​ത്തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ണു​പോ​യ​താ​വു​മോ? അ​തോ? ബാ​ക്കി ചി​ന്തി​ക്കാ​ൻപോ​ലു​മാ​വാ​തെ അ​വ​ൾ ത​ല​കു​ട​ഞ്ഞു. </p>
<p>ഇ​റ​ങ്ങി​ച്ചെ​ന്ന് ബാ​ഗെ​ടു​ത്ത് അ​വ​ൾ അ​ക​ത്തേ​ക്കോ​ടി. മു​റി​യി​ലെ​ത്തി തു​റ​ന്നു​നോ​ക്കി. ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ്, അ​വ​ൾ കൊ​ടു​ത്ത ടോ​ർ​ച്ച്, കു​റ​ച്ച് കാ​ശ് തി​രു​കി​വെ​ച്ച പേ​ഴ്സ്... അ​ങ്ങ​നെ​യെ​ന്തൊ​ക്കെ​യോ… പേ​ഴ്സി​ൽ ചു​ളി​യാ​തെ നി​വ​ർ​ത്തി​വെ​ച്ച പ​ത്ര​ക്ക​ട്ടി​ങ് അ​വ​ളെ​ടു​ത്ത് നോ​ക്കി. </p>
<p>നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ വി​ദ്യാ​ർ​ഥി അ​ച്ഛ​ന​മ്മ​മാ​രോ​ടൊ​പ്പം ഇ​രു​ന്ന് കേ​ക്ക് പ​ങ്കി​ടു​ന്ന ചി​ത്രം. ട്യൂ​ഷ​ൻ സെ​ന്റ​റി​ലെ പ്ര​ത്യേ​ക കോ​ച്ചി​ങ് ഒ​ന്നു​മി​ല്ലാ​തെ സ്വ​യം പ​ഠി​ച്ച് വി​ജ​യി​ച്ച​വ​ൻ! മൂ​ന്നു​വ​ർ​ഷം മു​മ്പ​ത്തെ പ​ത്ര​മാ​ണ്. മീ​ശ​യി​ത്തി​രി ക​ട്ടിവെ​ച്ച​ത​ല്ലാ​തെ വ​ലി​യ മാ​റ്റ​മൊ​ന്നും ഇ​പ്പോ​ഴും ആ ​മു​ഖ​ത്തി​നി​ല്ല​ല്ലോ​യെ​ന്ന് ധ​നം ചി​ന്തി​ച്ചു. </p>
<p>വ​ർ​ക്കേ​രി​യ​യി​ൽ എ​ന്തോ താ​ഴെ​വീ​ണ ശ​ബ്ദം! വെ​പ്രാ​ള​പ്പാ​ച്ചി​ലും ക​മ്പി​യി​ൽ മാ​ന്ത​ലും ധ​നം വ്യ​ക്ത​മാ​യി കേ​ട്ടു. ഓ​ടി​യെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ കൂ​ടി​നു​ള്ളി​ൽ പ​ക​ച്ചു​വി​റ​ച്ച് കു​ഞ്ഞ​ൻ. ന​ല്ല തു​ടു​ത്ത മൈ​സൂ​ർ പ​ഴ​മു​ണ്ട് അ​ക​ത്ത്. ധ​നം ത​ല​യി​ൽ കൈ​വെ​ച്ച് പ​ടി​യി​ലി​രു​ന്നു. </p>
<p>“അ​വ​സാ​നം കു​ടു​ങ്ങി​യ​ല്ലോ ച​ങ്ങാ​യ്.” </p>
<p>ഷ​ജി​ത്തി​ന്റെ ആ​ഹ്ലാ​ദ​സ്വ​രം. </p>
<p>“പ​ല​ നാ​ൾ ക​ള്ള​ൻ ഒ​രു നാ​ൾ പി​ടി​യി​ൽ എ​ന്ന​ല്ലേ ധ​ന​ല​ക്ഷ്മീ ചൊ​ല്ല്!” </p>
<p>ധ​ന​ത്തി​ന്റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു തൂ​വി. അ​വ​ൾ ഷ​ജി​ത്തി​ന്റെ കാ​ൽ​ക്ക​ലി​രു​ന്ന് ക​ര​ഞ്ഞു. </p>
<p>“മു​ക​ളി​ലു​ള്ള ത​ള്ള​യെ പി​ടി​ക്ക് ഷ​ജീ… അ​തി​നി​യും പെ​റും. ഇ​ത് കു​ഞ്ഞ​ല്ലേ പാ​വം! തു​റ​ന്നു വി​ട്. പൊ​ക്കോ​ളും. തു​റ​ന്നുവി​ട് ഷ​ജീ… പ്ലീ​സ് ” </p>
<p>അ​വ​ളു​ടെ പൊ​ട്ടി​ക്ക​ര​ച്ചി​ൽ ക​ണ്ട് നി​ഷേ​ധാ​ർ​ഥ​ത്തി​ൽ ത​ല വെ​ട്ടി​ച്ച് ഗൂ​ഢ​മാ​യ ചി​രി​യോ​ടെ ഷ​ജി​ത്ത് റൂ​മി​ലേ​ക്ക് ക​യ​റി​പ്പോ​യി. </p>
<p>അ​തേ​സ​മ​യം ഇ​രു​മ്പ​ഴി​ക്കു​ള്ളി​ൽ കി​ട​ക്കു​ന്ന കൂ​ട്ടു​പു​രി​ക​ക്കാ​ര​നും ഇ​തേ​മ​ട്ടി​ൽ പൊ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ചു. </p>
<p>“എ​നി​ക്ക് കി​ട്ടി​യ സ്ഥ​ല​വും ത​ന്ന​യാ​ളി​നെ​യും എ​ല്ലാം തെ​ളി​വ് സ​ഹി​തം ഞാ​ൻ കാ​ണി​ച്ചു​ത​രാം. ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ പി​ടി​ക്ക് സാ​റേ…</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1551725</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1551725</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,8 SEP 2026]]></category>
<dc:creator><![CDATA[പ്രി​യ സു​നി​ൽ]]></dc:creator>
<pubDate>Sat, 05 Sep 2026 05:00:53 GMT</pubDate>
</item>
<item>
<title><![CDATA[നോ​​വ്]]></title>
<description/>
<enclosure length="155127" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909370-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909370-untitled-1.gif'/><figcaption><p>ചിത്രീകരണം-അ​​ക്ബ​​ർ</p><span class='copyright'></span></figcaption></figure><p>ദേ​​വ ഹോ​​ട്ട​​ലി​​ന്റെ ഫാ​​മി​​ലി റൂ​​മി​​ല്‍ ക​​റ​​ങ്ങി​​ക്കൊ​​ണ്ടി​​രു​​ന്ന ഫാ​​നി​​നു​​പോ​​ലും ശ​​മി​​പ്പി​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത വി​​ധ​​ത്തി​​ല്‍ ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ട്ടു. ന​​ഗ​​ര​​ത്തി​​ലെ ഏ​​റ്റ​​വും തി​​ര​​ക്കേ​​റി​​യ വെ​​ജ് ഹോ​​ട്ട​​ലാ​​യി​​രു​​ന്നു അ​​ത്. ആ​​ളു​​ക​​ളു​​ടെ തി​​ക്കും തി​​ര​​ക്കു​​മാ​​യി എ​​പ്പോ​​ഴും ബ​​ഹ​​ള​​മ​​യ​​മാ​​ണ് ദേ​​വ ഹോ​​ട്ട​​ല്‍. ന​​ല്ല ഭ​​ക്ഷ​​ണം ആ​​ഗ്ര​​ഹി​​ച്ചു ചെ​​ല്ലു​​ന്ന​​വ​​രെ ഒ​​രി​​ക്ക​​ലും മ​​ടു​​പ്പി​​ക്കാ​​തെ ഭ​​ക്ഷ​​ണ​​വും സ്‌​​നേ​​ഹ​​വും ന​​ല്‍കി​​യ​​യ​​ക്കു​​ന്ന ഇ​​ടം കൂ​​ടി​​യാ​​ണ​​ത്. ദേ​​വ​​യി​​ലെ മ​​സാ​​ല​​ദോ​​ശ​​യും വ​​ട​​യും ക​​ഴി​​ക്കാ​​ന്‍ ആ​​ള്‍ക്കൂ​​ട്ടം പ​​ല​​പ്പോ​​ഴും കാ​​ത്തു​​കെ​​ട്ടി​​നി​​ന്നു. </p>
<p>ഊ​​ണു​​മേ​​ശ​​യി​​ലേ​​ക്ക് കൈ​​കു​​ത്തി​​യി​​രി​​ക്കു​​മ്പോ​​ള്‍ സ​​ഞ്ജ​​യ്ക്ക് ശ​​രീ​​രം പു​​ക​​യു​​ന്ന​​തു​​പോ​​ലെ അ​​നു​​ഭ​​വ​​പ്പെ​​ട്ടു. മു​​ക​​ളി​​ല്‍ അ​​തി​​ദ്രു​​തം ക​​റ​​ങ്ങു​​ന്ന ഫാ​​നി​​നു​​പോ​​ലും ആ ​​പു​​ക​​ച്ചി​​ലി​​നെ മാ​​റ്റാ​​ന്‍ ക​​ഴി​​യാ​​ത്ത​​തു​​പോ​​ലെ. കു​​ടി​​ച്ചി​​റ​​ക്കു​​ന്ന വെ​​ള്ള​​ത്തി​​നു​​പോ​​ലും തൊ​​ണ്ട​​യെ പൊ​​ള്ളി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്നു​​ണ്ട്. </p>
<p>‘സ​​ച്ചു...’ </p>
<p>മു​​ന്നി​​ലി​​രു​​ന്ന് മ​​സാ​​ല​​ദോ​​ശ ആ​​സ്വ​​ദി​​ച്ച് ക​​ഴി​​ക്കു​​ന്ന രേ​​ഷ്മ​​യു​​ടെ ചോ​​ദ്യ​​ത്തി​​ല്‍ സ​​ഞ്ജ​​യ് മു​​ഖ​​മു​​യ​​ര്‍ത്തി. നി​​റ​​ഞ്ഞ ക​​ണ്ണു​​ക​​ളെ മ​​റ​​യ്ക്കാ​​നെ​​ന്ന​​വ​​ണ്ണം മു​​ഖമൊന്ന് അ​​മ​​ര്‍ത്തി​​ത്തു​​ട​​ച്ച് ത​​നി​​ക്കു​​നേ​​രെ പു​​ഞ്ചി​​രി​​യോ​​ടെ നോ​​ക്കു​​ന്ന​​വ​​ളി​​ലേ​​ക്ക് അ​​വ​​ന്‍ നോ​​ക്കി. രേ​​ഷ്മ​​യു​​ടെ വെ​​ളു​​ത്ത മു​​ഖം ചു​​വ​​ന്നു​​തു​​ടു​​ത്തി​​രു​​ന്നു. ക​​ണ്ണു​​ക​​ള്‍ക്ക് പ​​തി​​വി​​ല്ലാ​​ത്ത തി​​ള​​ക്കം. </p>
<p>‘‘സ​​ച്ചു​​വി​​ന് വേ​​ണ്ടേ?’’ രേ​​ഷ്മ​​യു​​ടെ നി​​റ​​ഞ്ഞ ചി​​രി ഹൃ​​ദ​​യ​​ത്തി​​നേ​​റ്റ മു​​റി​​വി​​ലേ​​ക്ക് ഉ​​പ്പു​​ക​​ല്ലു​​ക​​ള്‍ വാ​​രി​​വി​​ത​​റും പോ​​ലെ തോ​​ന്നി​​പ്പി​​ച്ചു. </p>
<p>ഒ​​ന്നും വേ​​ണ്ടെ​​ന്ന് അ​​വ​​ന്‍ ചു​​മ​​ലു​​ക​​ള്‍ കൂ​​ച്ചി കാ​​ണി​​ച്ചു. വാ ​​തു​​റ​​ന്ന് മി​​ണ്ടാ​​ന​​വ​​ന് പേ​​ടി​​യാ​​യി​​രു​​ന്നു; ചി​​ല​​പ്പോ​​ള്‍ ക​​ര​​ഞ്ഞേ​​ക്കാം, അ​​ല്ലെ​​ങ്കി​​ല്‍ ശ​​ബ്ദം ഇ​​ട​​റി​​യേ​​ക്കാം. സ​​ഞ്ജ​​യ് ക​​ണ്ണു​​ക​​ള്‍ അ​​ട​​ച്ച് ഇ​​രു​​ചെ​​ന്നി​​യി​​ലും വി​​ര​​ലു​​ക​​ള്‍ കൊ​​ണ്ട് തി​​രു​​മ്മി അ​​ന​​ങ്ങാ​​തി​​രു​​ന്നു. കാ​​ക്ക​​ക്കൂ​​ട്ടി​​ല്‍ ക​​ല്ലു​​വീ​​ണ​​തു​​പോ​​ലെ ശ്വാ​​സം വി​​ടാ​​തെ​​ന്നോ​​ണ​​മി​​രു​​ന്ന് സം​​സാ​​രി​​ക്കു​​ന്ന രേ​​ഷ്മ ഇ​​ട​​ക്കി​​ടെ ഏ​​തോ ഓ​​ർ​​മ​​യി​​ല്‍ അ​​മ​​ര്‍ത്തി​​ച്ചി​​രി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. </p>
<p>‘സ​​ച്ചൂ...’ കൈ​​യും ക​​ഴു​​കി മു​​ഖം അ​​മ​​ര്‍ത്തി​​ത്തു​​ട​​ച്ച് അ​​ടു​​ത്തേ​​ക്കു​​വ​​ന്ന രേ​​ഷ്മ ആ ​​കൈ ത​​ന്റെ കൈ​​ക്കു​​ള്ളി​​ലാ​​ക്കി. </p>
<p>‘‘എ​​നി​​ക്ക് ര​​ണ്ടു മ​​സാ​​ല​​ദോ​​ശ പാ​​ഴ്‌​​സ​​ല്‍ വാ​​ങ്ങി​​ത്ത​​രോ?’’ അ​​വ​​ളു​​ടെ നി​​ഷ്‌​​ക​​ള​​ങ്ക​​മാ​​യ ചോ​​ദ്യ​​മു​​യ​​ര്‍ന്ന​​തും സ​​ഞ്ജ​​യ് ആ ​​മു​​ഖ​​ത്തേ​​ക്ക് നോ​​ക്കി. നി​​റ​​ഞ്ഞ ചി​​രി​​യോ​​ടെ നി​​ല്‍ക്കു​​ക​​യാ​​ണ് രേ​​ഷ്മ. പാ​​ഴ്‌​​സ​​ല്‍ പ​​റ​​യു​​മ്പോ​​ഴേ​​ക്ക് രേ​​ഷ്മ സ​​ഞ്ജു​​വി​​ന്റെ കൈ​​യി​​ല്‍ പ​​തി​​യെ നു​​ള്ളി. </p>
<p>‘ര​​ണ്ട് വ​​ട​​യും’ അ​​വ​​ള്‍ അ​​ട​​ക്കം പ​​റ​​ഞ്ഞു. മ​​സാ​​ല​​ദോ​​ശ​​ക്കൊ​​പ്പം വ​​ട​​യും പ​​റ​​യു​​മ്പോ​​ള്‍ സ്വ​​ർ​​ഗം നേ​​ടി​​യ സ​​ന്തോ​​ഷ​​ത്തോ​​ടെ അ​​വ​​നി​​ല്‍ നി​​ന്ന​​ക​​ന്ന് അ​​വ​​ള്‍ പു​​റ​​ത്തേ​​ക്കി​​റ​​ങ്ങി. </p>
<p>ദേ​​വ ഹോ​​ട്ട​​ലി​​ല്‍നി​​ന്ന് കൊ​​ല്ലം ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് ഓ​​ട്ടോ​​യി​​ല്‍ പോ​​കു​​മ്പോ​​ഴും നി​​ര്‍ത്താ​​തെ വ​​ര്‍ത്ത​​മാ​​നം പ​​റ​​യു​​ന്ന രേ​​ഷ്മ സ​​ഞ്ജ​​യ്‌​​ക്കൊ​​രു കൗ​​തു​​കം ത​​ന്നെ​​യാ​​യി​​രു​​ന്നു. അ​​വ​​ന്റെ മ​​റു​​പ​​ടി എ​​പ്പോ​​ഴും ഒ​​രു ചി​​രി​​യി​​ല്‍ ഒ​​തു​​ങ്ങി. </p>
<p>‘‘ഞാ​​ന്‍ മ​​റ്റ​​ന്നാ​​ള്‍ പോ​​വൂ​​ട്ടോ’’ തി​​ക​​ച്ചും ലാ​​ഘ​​വ​​ത്തോ​​ടെ പ​​റ​​യു​​ന്ന രേ​​ഷ്മ​​യു​​ടെ മു​​ഖ​​ത്തേ​​ക്ക് നോ​​ക്കാ​​ന്‍ സ​​ഞ്ജ​​യ്ക്ക് ക​​ഴി​​ഞ്ഞി​​ല്ല. ഹൃ​​ദ​​യം കീ​​റി​​മു​​റി​​യു​​ക​​യാ​​ണ്; ഹൃ​​ദ​​യ​​ത്തി​​ന്റെ പി​​ട​​ച്ചി​​ല്‍ അ​​വ​​നു മാ​​ത്ര​​മേ തി​​രി​​ച്ച​​റി​​യാ​​ന്‍ ക​​ഴി​​ഞ്ഞു​​ള്ളൂ. </p>
<p>ഓ​​ട്ടോ ബ​​സ് സ്റ്റാ​​ൻ​​ഡി​​ല്‍ എ​​ത്തി​​യ​​തും തോ​​ട്ട​​യ്ക്കാ​​ട്ടി​​ലേ​​ക്കു​​ള്ള കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി ബ​​സി​​ന്റെ പി​​ന്‍വാ​​തി​​ലി​​ന് സ​​മീ​​പ​​മു​​ള്ള സീ​​റ്റി​​ല്‍ പ​​തി​​വു​​പോ​​ലെ ആ​​ദ്യ​​മി​​രു​​ന്ന​​ത് രേ​​ഷ്മ​​യാ​​ണ്. തൊ​​ട്ട​​ടു​​ത്ത് സ​​ഞ്ജ​​യും. ക​​ഴി​​ഞ്ഞു​​പോ​​യ വ​​ര്‍ഷ​​ങ്ങ​​ളി​​ലെ സ്‌​​നേ​​ഹ​​വും സ​​ന്തോ​​ഷ​​വും നി​​റ​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളു​​ടെ ഓ​​ർ​​മ​​ക​​ള്‍ മ​​ന​​സ്സി​​ലേ​​ക്കെ​​ത്തി​​യ​​തും സ​​ഞ്ജ​​യ് ത​​ന്റെ ക​​വി​​ള്‍ രേ​​ഷ്മ​​യു​​ടെ മു​​ഖ​​ത്തേ​​ക്ക് ചേ​​ര്‍ത്തു​​വെ​​ച്ചു. </p>
<p>‘‘ദേ ​​സ​​ഞ്ജ​​യ്....’’ രേ​​ഷ്മ​​യു​​ടെ ശ​​ബ്ദം ദേ​​ഷ്യം​​കൊ​​ണ്ട് വി​​റ​​ച്ചി​​രു​​ന്നു. </p>
<p>‘‘പ​​റ​​ഞ്ഞാ​​ല്‍ അ​​റി​​ഞ്ഞൂ​​ടേ, എ​​ന്റെ വി​​വാ​​ഹം നി​​ശ്ച​​യി​​ച്ചു എ​​ന്ന്? ഇ​​നി​​യെ​​ന്നെ തൊ​​ട്ടാ​​ലു​​ണ്ട​​ല്ലോ...?’’ അ​​വ​​ള്‍ ചൂ​​ണ്ടു​​വി​​ര​​ല്‍ അ​​വ​​നു​​നേ​​രെ ചൂ​​ണ്ടി. സ​​ഞ്ജ​​യ് ഒ​​ന്നും മി​​ണ്ടി​​യി​​ല്ല. ക​​ന​​ത്ത മാ​​ന​​സി​​ക സ​​മ്മ​​ർ​​ദം​​മൂ​​ലം ച​​ങ്കു​​പൊ​​ട്ടി താ​​നി​​പ്പോ​​ള്‍ മ​​രി​​ക്കു​​മെ​​ന്ന് അ​​വ​​ന് തോ​​ന്നി. ഇ​​ല്ല, എ​​നി​​ക്ക് താ​​ങ്ങാ​​ന്‍ ക​​ഴി​​യി​​ല്ല. </p>
<p>‘‘രേ​​ഷൂ, ഇ​​ല്ല... നി​​ന്നെ ഞാ​​നാ​​ര്‍ക്കും വി​​ട്ടു​​കൊ​​ടു​​ക്കി​​ല്ല. എ​​നി​​ക്ക് വേ​​ണം നി​​ന്നെ. കൊ​​ച്ചേ, നീ​​യി​​ല്ലാ​​തെ എ​​നി​​ക്കു വ​​യ്യെ​​ടാ. എ​​ന്നെ ഇ​​ട്ടി​​ട്ടു പോ​​വ​​ല്ലേ?’’ അ​​വ​​ന്‍ രേ​​ഷ്മ​​യു​​ടെ കൈ​​ക​​ളി​​ല്‍ കൈ​​കോ​​ര്‍ത്തു. പി​​ന്നി​​ലേ​​ക്ക് ഓ​​ടി​​മ​​റ​​യു​​ന്ന കെ​​ട്ടി​​ട​​ങ്ങ​​ളെ​​യും മ​​ര​​ങ്ങ​​ളെ​​യും നോ​​ക്കി​​ക്കൊ​​ണ്ട് അ​​വ​​ള്‍ ആ ​​കൈ​​ക​​ള്‍ ത​​ട്ടി​​യെ​​റി​​ഞ്ഞു. </p>
<p>ജീ​​വി​​ത​​വും സ്വ​​പ്ന​​വു​​മെ​​ല്ലാം പെ​​ട്ടെ​​ന്ന് അ​​വ​​സാ​​നി​​ക്കു​​ന്ന​​തു​​പോ​​ലെ​​യാ​​ണ് സ​​ഞ്ജ​​യ്ക്ക് തോ​​ന്നി​​യ​​ത്. മു​​ന്നോ​​ട്ടു​​ള്ള പാ​​ത അ​​വ​​സാ​​നി​​ച്ചി​​രി​​ക്കു​​ന്നു. ക​​ണ്ണു​​ക​​ളി​​ല്‍ നി​​റ​​യെ ശൂ​​ന്യ​​ത​​യാ​​ണ്. എ​​ങ്ങോ​​ട്ടേ​​ക്കാ​​ണ് യാ​​ത്ര​​യെ​​ന്ന് അ​​വ​​നൊ​​രു നി​​മി​​ഷം മ​​റ​​ന്നു. ചു​​റ്റി​​നും ഇ​​രു​​ട്ടാ​​ക്കാ​​ന്‍ ശ്ര​​മി​​ച്ചു​​കൊ​​ണ്ട് ക​​ണ്ണു​​ക​​ള്‍ ഇ​​റു​​ക്കെ​​യ​​ട​​ച്ചു. സ​​മ​​യം ക​​ട​​ന്നു​​പോ​​കു​​ന്നു. ചെ​​റു കാ​​റ്റി​​ന്റെ ത​​ലോ​​ട​​ലി​​ല്‍ ഉ​​റ​​ങ്ങി​​പ്പോ​​യ രേ​​ഷ്മ പ​​തി​​യെ സ​​ഞ്ജു​​വി​​ന്റെ തോ​​ളി​​ലേ​​ക്ക് ചാ​​ഞ്ഞു​​കി​​ട​​ന്നു. പ​​തി​​വെ​​ന്ന​​തു​​പോ​​ലെ അ​​വ​​ന്റെ ക​​രു​​ത്തു​​ള്ള കൈ​​ക​​ള്‍ അ​​വ​​ളെ ത​​ന്നോ​​ടു ചേ​​ര്‍ത്തു​​പി​​ടി​​ച്ചു. </p>
<p>ആ ​​യാ​​ത്ര​​യി​​ല്‍ സ​​ഞ്ജു​​വി​​ന്റെ ഓ​​ർ​​മ​​ക​​ള്‍ എ​​ട്ടു​​വ​​ര്‍ഷം മു​​മ്പു​​ള്ള മ​​റ്റൊ​​രു പ​​ക​​ലി​​ലേ​​ക്ക് എ​​ത്തി​​ച്ചു. അ​​ന്നാ​​ണ​​വ​​ന്‍ ആ​​ദ്യ​​മാ​​യി രേ​​ഷ്മ​​യെ​​ന്ന ആ​​ന്ധ്ര​​ക്കാ​​രി പെ​​ണ്‍കു​​ട്ടി​​യെ കാ​​ണു​​ന്ന​​ത്. ഉ​​യ​​രം കു​​റ​​ഞ്ഞ്, വെ​​ളു​​ത്ത്, ചു​​രു​​ണ്ട​​മു​​ടി​​യോ​​ടെ അ​​ൽ​​പം ത​​ടി​​ച്ച ശ​​രീ​​ര​​വു​​മാ​​യി കൂ​​ട്ടു​​കാ​​ര്‍ക്കൊ​​പ്പം ഓ​​ടി​​ച്ചാ​​ടി ന​​ട​​ക്കു​​ന്ന രേ​​ഷ്മ. പൊ​​ക്ക​​ക്കു​​റ​​വ് ഉ​​ള്ള​​തു​​കൊ​​ണ്ടു​​ത​​ന്നെ ആ ​​പെ​​ണ്‍കു​​ട്ടി ന​​ട​​ക്കു​​മ്പോ​​ഴെ​​ല്ലാം ‘പ​​ന്ത് ഉ​​രു​​ണ്ട് വ​​രു​​ന്നു​​ണ്ട്’ എ​​ന്ന് ആ​​രോ​​ക്കെ​​യോ ആ ​​പെ​​ണ്‍കു​​ട്ടി കേ​​ള്‍ക്കെ​​യും കേ​​ള്‍ക്കാ​​തെ​​യും പ​​റ​​ഞ്ഞോ​​ണ്ടി​​രു​​ന്നു. ചി​​ല​​തൊ​​ക്കെ ആ ​​കാ​​തു​​ക​​ളി​​ല്‍ വീ​​ണെ​​ങ്കി​​ലും അ​​വ​​ള്‍ക്ക് ചി​​രി​​യാ​​യി​​രു​​ന്നു. ആ​​രോ​​ടും ഒ​​രു പ​​രാ​​തി​​യു​​മി​​ല്ലാ​​തെ ഭ​​ക്ഷ​​ണ​​ത്തെ സ്‌​​നേ​​ഹി​​ച്ചും കൂ​​ട്ടു​​കാ​​രു​​ടെ ഒ​​പ്പം യാ​​ത്ര​​ചെ​​യ്തും കോ​​ള​​ജ് ജീ​​വി​​തം രേ​​ഷ്മ ആ​​സ്വ​​ദി​​ച്ചു തു​​ട​​ങ്ങി​​യി​​രു​​ന്നു. </p>
<p>സ​​ഞ്ജ​​യ്, രൂ​​പേ​​ഷ്, വേ​​ണു, ഗി​​രീ​​ശ​​ന്‍, ഫ്ര​​ഞ്ചു​​കാ​​രി ജാ​​ന​​റ്റ്, ഡ​​ല്‍ഹി​​യി​​ല്‍ നി​​ന്നു​​ള്ള അ​​ങ്കി​​ത എ​​ന്നി​​വ​​രു​​ടേ​​ത് വ​​ലി​​യ ഗാ​​ങ് ത​​ന്നെ ആ​​യി​​രു​​ന്നു. എ​​വി​​ടെ​​യും ഒ​​ന്നി​​ച്ചു​​മാ​​ത്രം കാ​​ണാ​​ന്‍ ക​​ഴി​​യു​​ന്ന കൂ​​ട്ടു​​കാ​​ര്‍. എ​​ങ്കി​​ലും ജാ​​ന​​റ്റി​​ന് സ​​ഞ്ജ​​യോ​​ടു​​ള്ള ഇ​​ഷ്ടം പ​​റ​​യാ​​തെ​​ത​​ന്നെ എ​​ല്ലാ​​വ​​ര്‍ക്കും അ​​റി​​യാ​​മാ​​യി​​രു​​ന്നു. ത​​ന്റെ യാ​​ത്ര​​ക​​ളി​​ലെ​​ല്ലാം ജാ​​ന​​റ്റ് അ​​വ​​നെ കൂ​​ടെ​​ക്കൂ​​ട്ടി. ഡോ​​ക്ട​​ര്‍ പ​​ഠി​​ത്തം ക​​ഴി​​ഞ്ഞാ​​ല്‍ ഫ്രാ​​ന്‍സി​​നെ കൈ​​യെ​​ത്തി​​പ്പി​​ടി​​ക്ക​​ണ​​മെ​​ന്ന​​വ​​ന്‍ വെ​​റു​​തെ ആ​​ഗ്ര​​ഹി​​ച്ചു​​തു​​ട​​ങ്ങി. കോ​​ള​​ജി​​ലെ ഏ​​വ​​രെ​​യും അ​​തി​​ശ​​യി​​പ്പി​​ക്കു​​ന്ന വി​​ധ​​ത്തി​​ല്‍ ആ ​​ബ​​ന്ധം ദൃ​​ഢ​​മാ​​യി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909372-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020NVmvsrktnLWvxC5OFuszbpNtc3jrjygI2956749" data-watermark="false" style="width: 100%;" info-selector="#info_item_1788582964220">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788582964220"></div>
</div>
<p>എ​​ത്ര പെ​​ട്ടെ​​ന്നാ​​ണ് ജീ​​വി​​തം വ​​ഴി​​മാ​​റി​​യ​​ത്? അ​​ഞ്ചു വ​​ര്‍ഷ​​ത്തെ പ​​ഠ​​നം ക​​ഴി​​ഞ്ഞ് മു​​മ്പോ​​ട്ട് പ​​ഠി​​ക്കാ​​നു​​ള്ള ജീ​​വി​​ത​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ ന​​ഷ്ട​​പ്പെ​​ട്ട കാ​​ല​​മാ​​യി​​രു​​ന്നു അ​​ത്. പ​​ഠി​​ക്ക​​ണ​​മെ​​ന്ന തോ​​ന്ന​​ലി​​നേ​​ക്കാ​​ള്‍ പി.​​ജി​​ക്ക് പ​​ഠി​​ക്കു​​ന്ന അ​​നി​​യ​​ത്തി​​യു​​ടെ​​യും അ​​ച്ഛ​​ന്റെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്തം ഏ​​റ്റെ​​ടു​​ക്കേ​​ണ്ടി​​വ​​ന്ന​​ത് അ​​വ​​നി​​ന്നും മ​​റ​​ന്നി​​ട്ടി​​ല്ല. ഒ​​രു തൊ​​ഴി​​ല്‍ ക​​ണ്ടെ​​ത്തേ​​ണ്ട​​തി​​ന്റെ ആ​​വ​​ശ്യ​​ക​​ത ആ​​രും പ​​റ​​യാ​​തെ​​ത​​ന്നെ സ​​ഞ്ജ​​യ്ക്ക് അ​​റി​​യാ​​മാ​​യി​​രു​​ന്നു. </p>
<p>ഏ​​റെ താ​​മ​​സി​​യാ​​തെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്നും വ​​ള​​രെ അ​​ക​​ലെ​​യ​​ല്ലാ​​ത്ത ഒ​​രു ത്രീ​​സ്റ്റാ​​ര്‍ ഹോ​​ട്ട​​ല്‍ ക​​രാ​​ര്‍ വ്യ​​വ​​സ്ഥ​​യി​​ല്‍ ലീ​​സി​​നെ​​ടു​​ക്കു​​മ്പോ​​ള്‍ സ​​ഞ്ജ​​യി​​ന്റെ കൈ​​യി​​ല്‍ സ​​ത്യ​​സ​​ന്ധ​​ത അ​​ല്ലാ​​തെ മ​​റ്റൊ​​ന്നും കൈ​​മു​​ത​​ലാ​​യി ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. </p>
<p>പു​​തി​​യ തി​​ര​​ക്കു​​ക​​ളും പ​​ഴ​​യ കൂ​​ട്ടു​​കാ​​രു​​മാ​​യി സ​​ഞ്ജ​​യ് ത​​ന്റെ യാ​​ത്ര കു​​ഴ​​പ്പ​​മി​​ല്ലാ​​തെ കൊ​​ണ്ടു​​പോ​​യി. വ​​ലി​​യ തി​​ര​​ക്കു​​ക​​ളി​​ല്ലാ​​ത്ത ഒ​​രു ദി​​വ​​സം ഹോ​​ട്ട​​ലി​​ന്റെ പ​​ടി​​ക്ക​​ലെ​​ത്തു​​ന്ന ആ​​ളു​​ക​​ളെ ക​​ണ്ട് സ​​ഞ്ജ​​യ് ചാ​​ടി​​യെ​​ണീ​​റ്റു. </p>
<p>‘‘നി​​ങ്ങ​​ള്‍, നി​​ങ്ങ​​ളെ​​ങ്ങ​​നെ ഇ​​വി​​ടെ?’’ അ​​വ​​ന്റെ ശ​​ബ്ദ​​മു​​യ​​ര്‍ന്നു. </p>
<p>ഹോ​​ട്ട​​ലി​​ന്റെ പ​​ടി​​ക​​ട​​ന്ന് താ​​മ​​സ​​ത്തി​​നെ​​ത്തു​​ക ചി​​ല​​പ്പോ​​ള്‍ കു​​ടും​​ബ​​ങ്ങ​​ളോ സു​​ഹൃ​​ത്തു​​ക്ക​​ളോ, പി​​ന്നെ വ​​ല്ല​​പ്പോ​​ഴു​​മൊ​​രി​​ക്ക​​ല്‍ ശ​​രീ​​ര​​സു​​ഖം തേ​​ടി​​യെ​​ത്തു​​ന്ന​​വ​​രു​​മാ​​ണ്. ആ ​​സ്ഥ​​ല​​ത്തേ​​ക്കാ​​ണ് ര​​ണ്ട് പെ​​ണ്‍കു​​ട്ടി​​ക​​ള്‍! </p>
<p>‘‘ഹാ​​യ് സ​​ഞ്ജ​​യ്’’ ക​​ണ്ട​​യു​​ട​​ന്‍ രേ​​ഷ്മ അ​​വ​​നെ കെ​​ട്ടി​​പ്പി​​ടി​​ച്ചു. ആ​​ദ്യ​​മൊ​​ന്ന് പ​​ക​​ച്ച സ​​ഞ്ജ​​യ് സൗ​​ഹൃ​​ദ​​ത്തോ​​ടെ രേ​​ഷ്മ​​യെ പു​​ല്‍കി. ഇ​​രു​​വ​​രെ​​യും സ്വീ​​ക​​രി​​ച്ചി​​രു​​ത്തി സ​​ഞ്ജ​​യ് ഏ​​റെ​​നേ​​രം സം​​സാ​​രി​​ച്ചി​​രു​​ന്നു. ആ​​രെ​​ങ്കി​​ലു​​മൊ​​ക്കെ ഇ​​ങ്ങ​​നെ കാ​​ണാ​​ന്‍ വ​​രു​​ന്ന​​തും അ​​ൽ​​പ​​നേ​​രം സം​​സാ​​രി​​ച്ചി​​രി​​ക്കു​​ന്ന​​തും അ​​വ​​ന് ഇ​​ഷ്ട​​മു​​ള്ള കാ​​ര്യ​​മാ​​യി​​രു​​ന്നു. </p>
<p>അ​​തൊ​​രു തു​​ട​​ക്കം മാ​​ത്ര​​മാ​​യി​​രു​​ന്നു. കൂ​​ട്ടു​​കാ​​രോ​​ടൊ​​പ്പ​​വും ത​​നി​​ച്ചു​​മാ​​യി രേ​​ഷ്മ​​യു​​ടെ വ​​ര​​വ് തു​​ട​​ര്‍ന്നു​​പോ​​ന്നു. </p>
<p>‘‘സ​​ച്ചൂ...’’ ഒ​​രി​​ക്ക​​ല്‍ പ​​തി​​വു സ​​ന്ദ​​ര്‍ശ​​ന​​ത്തി​​നു​​ശേ​​ഷം ഇ​​റ​​ങ്ങാ​​ന്‍ തു​​ട​​ങ്ങു​​മ്പോ​​ള്‍ ഔ​​പ​​ചാ​​രി​​ക​​ത ഒ​​ന്നു​​മി​​ല്ലാ​​തെ രേ​​ഷ്മ അ​​വ​​ന്റെ ഇ​​ടം​​കൈ​​യി​​ല്‍ ത​​ന്റെ വി​​ര​​ലു​​ക​​ള്‍ കോ​​ര്‍ത്തു​​പി​​ടി​​ച്ചു. </p>
<p>‘‘എ​​നി​​ക്കി​​ഷ്ട​​മാ​​ണ്’’ അ​​വ​​ളു​​ടെ ശ​​ബ്ദം പ​​തി​​ഞ്ഞി​​രു​​ന്നു. </p>
<p>സ​​ഞ്ജ​​യ് പു​​ഞ്ചി​​രി​​ച്ച​​ത​​ല്ലാ​​തെ ഒ​​ന്നും മി​​ണ്ടി​​യി​​ല്ല. ഗേ​​റ്റ് ക​​ട​​ന്ന് രേ​​ഷ്മ ന​​ട​​ന്നു​​നീ​​ങ്ങി​​യ​​തും അ​​വ​​ന്‍ തി​​രി​​കെ ഹോ​​ട്ട​​ലി​​ലേ​​ക്ക് ക​​യ​​റി. ആ ​​പെ​​ണ്‍കു​​ട്ടി പ​​റ​​ഞ്ഞ​​ത് ഒ​​രു ത​​മാ​​ശ​​യാ​​യി എ​​ടു​​ക്കാ​​നാ​​യി​​രു​​ന്നു അ​​വ​​നി​​ഷ്ടം. ജാ​​ന​​റ്റി​​നോ​​ടു​​ള്ള അ​​വ​​ന്റെ സ്‌​​നേ​​ഹം പ​​റ​​യാ​​തെ പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​താ​​യി​​രു​​ന്നു. ഒ​​രു മു​​ന്ന​​റി​​യി​​പ്പു​​മി​​ല്ലാ​​തെ ജീ​​വി​​ത​​ത്തി​​ലേ​​ക്ക് ഓ​​ടി​​ക്ക​​യ​​റി​​വ​​ന്ന പ്രാ​​ര​​ബ്ധ​​ങ്ങ​​ള്‍ക്കി​​ട​​യി​​ല്‍ സ​​ഞ്ജ​​യ്ക്ക് പ​​ഠ​​ന​​മു​​ള്‍പ്പെ​​ടെ മ​​റ്റെ​​ല്ലാം മാ​​റ്റി​​വെ​​ക്കേ​​ണ്ടി​​വ​​ന്നു. നേ​​ര​​വും കാ​​ല​​വും നോ​​ക്കാ​​തെ​​യു​​ള്ള രേ​​ഷ്മ​​യു​​ടെ വ​​ര​​വും ത​​ന്നോ​​ടൊ​​ത്ത് സ​​മ​​യം ചെ​​ല​​വ​​ഴി​​ക്കു​​മ്പോ​​ള്‍ അ​​വ​​ളി​​ല്‍ നി​​റ​​യു​​ന്ന ആ​​ന​​ന്ദ​​വും സ​​ഞ്ജ​​യ് അ​​റി​​ഞ്ഞു. </p>
<p>‘‘രേ​​ഷ്മ’’ സ​​ഞ്ജു വി​​ളി​​ക്കു​​ന്ന​​തു​​കേ​​ട്ട് അ​​വ​​ള്‍ അ​​വ​​ന​​ടു​​ത്തേ​​ക്ക് ഓ​​ടി​​ച്ചെ​​ന്നു. </p>
<p>‘‘എ​​നി​​ക്കി​​ഷ്ട​​മ​​ല്ല, ഇ​​നി​​യി​​ങ്ങോ​​ട്ട് വ​​ര​​രു​​ത്. നി​​ന്നെ​​യൊ​​രു സു​​ഹൃ​​ത്താ​​യി മാ​​ത്ര​​മാ​​ണ് കാ​​ണു​​ന്ന​​ത്.’’ സ​​ഞ്ജു​​വി​​ന്റെ മു​​ഖ​​ത്തേ​​ക്ക് ഒ​​ന്ന് സൂ​​ക്ഷി​​ച്ചു​​നോ​​ക്കി രേ​​ഷ്മ ഹോ​​ട്ട​​ലി​​ല്‍ നി​​ന്നി​​റ​​ങ്ങി. </p>
<p>ദി​​വ​​സ​​ങ്ങ​​ള്‍ എ​​ത്ര വേ​​ഗ​​മാ​​ണ് ക​​ട​​ന്നു​​പോ​​യ​​ത്. സ​​ഞ്ജു ത​​ന്റെ ജീ​​വി​​ത​​ത്തി​​ന്റെ ഒ​​രു ഭാ​​ഗ​​മാ​​യി രേ​​ഷ്മ​​യെ ക​​ണ്ടു​​തു​​ട​​ങ്ങി. അ​​ച്ഛ​​നും സ​​ഹോ​​ദ​​രി​​ക്കും പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി കൊ​​ടു​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി​​യാ​​ണ് രേ​​ഷ്മ​​യു​​മാ​​യി അ​​വ​​ന്‍ ത​​ങ്ങ​​ളു​​ടെ വാ​​ട​​ക​​വീ​​ട്ടി​​ലെ​​ത്തി​​യ​​ത്. ആ ​​പെ​​ണ്‍കു​​ട്ടി​​യെ ക​​ണ്ട​​മാ​​ത്ര​​യി​​ല്‍ അ​​നി​​യ​​ത്തി ത​​ന്റെ ഭാ​​വി നാ​​ത്തൂ​​ന്റെ കൈ​​യി​​ല്‍ പി​​ടി​​ച്ച് അ​​ക​​ത്തേ​​ക്ക് ന​​ട​​ത്തി. അ​​ച്ഛ​​ന്‍ അ​​വ​​ളെ എ​​തി​​രേ​​റ്റ​​ത് സ്‌​​നേ​​ഹം നി​​റ​​ഞ്ഞ പു​​ഞ്ചി​​രി​​യോ​​ടെ​​യാ​​ണ്. സ​​ഞ്ജു​​വി​​ന് ത​​ന്റെ കു​​ടും​​ബ​​ത്തെ​​യോ​​ര്‍ത്ത് അ​​ഭി​​മാ​​നം തോ​​ന്നി. ഇ​​ഷ്ട​​മ​​ല്ല എ​​ന്ന​​റി​​യി​​ച്ചി​​ട്ടും വി​​ടാ​​തെ പി​​ന്തു​​ട​​ര്‍ന്ന രേ​​ഷ്മ എ​​ത്ര​​വേ​​ഗ​​മാ​​ണ് ത​​ന്റെ മ​​ന​​സ്സ് കീ​​ഴ​​ട​​ക്കി​​യ​​ത്. ആ ​​ഓ​​ർ​​മ​​യി​​ല്‍ ത​​ന്നെ സ​​ഞ്ജ​​യ് ഒ​​ന്ന് പു​​ഞ്ചി​​രി​​ച്ചു. </p>
<p>ആ ​​ചെ​​റി​​യ വീ​​ട്ടി​​ല്‍ സ​​ന്തോ​​ഷം നി​​റ​​ഞ്ഞു. അ​​ച്ഛ​​ന്‍ സ​​ഹ​​ദേ​​വ​​നോ​​ടും അ​​നി​​യ​​ത്തി​​യോ​​ടും വാ​​തോ​​രാ​​തെ സം​​സാ​​രി​​ക്കു​​ന്ന രേ​​ഷ്മ അ​​വ​​നി​​ല്‍ കൗ​​തു​​ക​​മാ​​യി നി​​റ​​ഞ്ഞു​​നി​​ന്നു. </p>
<p>അ​​ന്ന് രാ​​ത്രി​​യി​​ല്‍ ആ​​കെ​​യു​​ള്ള ര​​ണ്ട് മു​​റി​​ക​​ളി​​ലൊ​​ന്നി​​ല്‍ അ​​നി​​യ​​ത്തി​​ക്കൊ​​പ്പം രേ​​ഷ്മ​​യും കി​​ട​​ന്നു. ഹാ​​ളി​​ല്‍ വി​​രി​​ച്ചി​​ട്ട പാ​​യ​​യി​​ല്‍ ഉ​​റ​​ക്കം​​പി​​ടി​​ച്ചു തു​​ട​​ങ്ങി​​യ​​തേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ സ​​ഞ്ജ​​യ്. </p>
<p>‘‘സ​​ഞ്ജൂ’’ അ​​ടു​​ത്തു​​നി​​ന്ന് പ​​തു​​ക്കെ​​യു​​ള്ള വി​​ളി​​യും ത​​ന്റെ വ​​യ​​റി​​ലേ​​ക്ക് അ​​മ​​രു​​ന്ന ചൂ​​ടു​​ള്ള കൈ​​ത്ത​​ല​​ങ്ങ​​ളും. അ​​വ​​ന്റെ ഉ​​റ​​ക്കം പൊ​​യ്‌​​പ്പോ​​യി. ‘‘എ​​ന്തേ...?’’ അ​​വ​​ന്‍ അ​​വ​​ളെ ത​​ന്നോ​​ട് ചേ​​ര്‍ത്തു​​പി​​ടി​​ച്ചു. </p>
<p>‘‘ഞാ​​നി​​വി​​ടെ കി​​ട​​ന്നോ​​ട്ടെ...?’’ അ​​വ​​ളു​​ടെ ശ​​ബ്ദ​​ത്തി​​ല്‍ കൊ​​ഞ്ച​​ല്‍ നി​​റ​​ഞ്ഞു. </p>
<p>‘‘വേ​​ണ്ട, അ​​ച്ഛ​​നും അ​​നി​​യ​​ത്തി​​യും ഉ​​റ​​ങ്ങി​​യി​​ട്ടു​​ണ്ടാ​​വി​​ല്ല.’’ അ​​വ​​ന്റെ ക​​ണ്ണു​​ക​​ള്‍ ഇ​​രു​​മു​​റി​​യു​​ടെ​​യും വാ​​തി​​ല്‍ക്ക​​ലേ​​ക്ക് നീ​​ണ്ടു. </p>
<p>‘‘ഉ​​റ​​ങ്ങി, സ​​മ​​യം പ​​ന്ത്ര​​ണ്ടാ​​യി സ​​ച്ചു’’ അ​​വ​​ളു​​ടെ ശ​​ബ്ദം ത​​ര​​ളി​​ത​​മാ​​യി. </p>
<p>അ​​വ​​ന് ആ​​ദ്യ​​മാ​​യി​​ട്ടാ​​യി​​രു​​ന്നു അ​​ങ്ങ​​നൊ​​രു അ​​നു​​ഭ​​വം. എ​​ത്ര​​യോ നാ​​ളു​​ക​​ളാ​​യി കാ​​ണു​​ന്നു, അ​​ടു​​ത്തി​​രി​​ക്കു​​ന്നു, അ​​തി​​ലു​​മെ​​ത്ര​​യോ ചു​​ടു​​ചും​​ബ​​ന​​ങ്ങ​​ള്‍ പ​​ക​​ര്‍ന്നി​​രി​​ക്കു​​ന്നു. തീ​​വ്ര​​ചും​​ബ​​ന​​ത്തി​​ന്റെ ഒ​​ടു​​ക്കം ചു​​വ​​ന്നു​​ത​​ടി​​ച്ച ചു​​ണ്ടു​​ക​​ളും ചു​​വ​​പ്പാ​​ര്‍ന്ന മു​​ഖ​​വു​​മാ​​യി നാ​​ണ​​ത്തോ​​ടെ രേ​​ഷ്മ പി​​ന്‍വാ​​ങ്ങു​​മ്പോ​​ള്‍ അ​​തി​​നു​​മ​​പ്പു​​റം മ​​ന​​സ്സ് എ​​ന്തൊ​​ക്കെ​​യോ കൊ​​തി​​ച്ചി​​രു​​ന്നു. </p>
<p>‘‘സ​​ഞ്ജൂ’’ രേ​​ഷ്മ​​യൊ​​രു കു​​റു​​ക​​ലോ​​ടെ സ​​ഞ്ജു​​വി​​നോ​​ട് ഒ​​ട്ടി​​ച്ചേ​​രു​​മ്പോ​​ള്‍, അ​​വ​​നി​​ലെ പു​​രു​​ഷ​​നും പ​​തി​​യെ ഉ​​ണ​​ര്‍ന്നു​​തു​​ട​​ങ്ങി​​യി​​രു​​ന്നു. വി​​ചാ​​ര​​മി​​ല്ലാ​​ത്ത വി​​കാ​​ര​​ങ്ങ​​ള്‍ ചൂ​​ടു​​പി​​ടി​​ച്ചു തു​​ട​​ങ്ങു​​മ്പോ​​ള്‍ അ​​വ​​ര്‍ പ​​രി​​സ​​രം മ​​റ​​ന്നു. സ​​ഞ്ജു​​വി​​ന്റെ വി​​റ​​യാ​​ര്‍ന്ന കൈ​​ക​​ള്‍ അ​​വ​​ളു​​ടെ മു​​ഖ​​ത്തെ ത​​ഴു​​കി താ​​ഴോ​​ട്ടി​​റ​​ങ്ങി. ധ​​രി​​ച്ചി​​രു​​ന്ന ബ​​നി​​യ​​നു മു​​ക​​ളി​​ലൂ​​ടെ മാ​​റി​​ട​​ത്തെ ത​​ഴു​​കി ത​​ലോ​​ടു​​മ്പോ​​ള്‍ അ​​വ​​ള്‍ ത​​ന്റെ അ​​നി​​യ​​ന്ത്രി​​ത​​മാ​​യി ഉ​​യ​​ര്‍ന്നു​​പൊ​​ങ്ങു​​ന്ന ശ്വാ​​സ​​ത്തെ പി​​ടി​​ച്ചു​​നി​​ര്‍ത്താ​​ന്‍ ശ്ര​​മി​​ച്ചു. പ്രി​​യ​​ത​​മ​​ന്റെ കൈ​​ക​​ള്‍ മാ​​റി​​ട​​ത്തെ​​യും ക​​ട​​ന്ന് പൊ​​ക്കി​​ള്‍ച്ചു​​ഴി​​യി​​ല്‍ വൃ​​ത്തം വ​​ര​​ക്കു​​മ്പോ​​ള്‍ രേ​​ഷ്മ​​യു​​ടെ ത​​ടി​​ച്ച ശ​​രീ​​ര​​മൊ​​ന്ന് ഉ​​യ​​ര്‍ന്നു​​താ​​ണു. </p>
<p>‘‘കൊ​​ച്ചേ...’’ അ​​വ​​ന്റെ ശ​​ബ്ദം മാ​​യി​​ക​​ലോ​​ക​​ത്തു​​നി​​ന്നും എ​​ത്തു​​ന്ന​​തു​​പോ​​ലെ​​യാ​​ണ് അ​​വ​​ള്‍ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. ഇ​​റു​​ക്കെ വാ​​രി​​പ്പു​​ണ​​രു​​ന്ന​​തി​​നി​​ട​​യി​​ല്‍ പ​​ര​​സ്പ​​രം അ​​റി​​യാ​​നു​​ള്ള തി​​ടു​​ക്കം ഇ​​രു​​വ​​രി​​ലും ഉ​​ണ​​ര്‍ന്നു​​നി​​ന്നു. </p>
<p>‘‘സ​​ച്ചു’’ അ​​വ​​ള്‍ പ​​തി​​യെ അ​​വ​​ന്റെ ചെ​​വി​​യി​​ല്‍ ക​​ടി​​ച്ചു. </p>
<p>അ​​വ​​ന്റെ കൈ​​ക​​ള്‍ ആ ​​പെ​​ണ്‍ശ​​രീ​​ര​​ത്തി​​ന്റെ അ​​ടി​​വ​​യ​​റ്റി​​ല്‍ താ​​ളം​​പി​​ടി​​ച്ചു. ആ ​​മ​​ധു​​ര​​മു​​ള്ള ചു​​ണ്ടു​​ക​​ള്‍ ക​​വ​​ര്‍ന്നെ​​ടു​​ത്തു​​കൊ​​ണ്ട്, അ​​റി​​യാ​​തെ​​ന്നോ​​ണം അ​​ക​​ന്ന അ​​വ​​ളു​​ടെ തു​​ട​​യി​​ടു​​ക്കി​​ലെ ന​​ന​​വി​​ലേ​​ക്ക് കൈ​​പ്പ​​ത്തി ചേ​​ര്‍ത്തു​​വെ​​ച്ചു. രേ​​ഷ്മ​​യു​​ടെ കൈ​​ക​​ള്‍ സ​​ഞ്ജ​​വി​​ന്റെ അ​​ര​​ക്കെ​​ട്ടി​​ലെ ദൃ​​ഢ​​ത​​യി​​ല്‍ പി​​ടി​​മു​​റു​​ക്കി. അ​​വ​​ന്റെ മാ​​ന്ത്രി​​ക വി​​ര​​ലു​​ക​​ളു​​ടെ ലാ​​ള​​ന​​യി​​ല്‍ രേ​​ഷ്മ എ​​ല്ലാം മ​​റ​​ന്നു; സ​​ഞ്ജു​​വും. </p>
<p>എ​​ത്ര പെ​​ട്ടെ​​ന്നാ​​ണ് മാ​​സ​​ങ്ങ​​ള്‍ ക​​ട​​ന്നു​​പോ​​യ​​ത്. രാ​​ഷ്ട്രീ​​യ​​ത്തി​​ലെ അ​​തി​​കാ​​യ​​നാ​​യ സ​​ഹ​​ദേ​​വ​​ന്റെ ഒ​​ട്ടു​​മി​​ക്ക പ​​രി​​പാ​​ടി​​ക​​ളി​​ലും രേ​​ഷ്മ ഇ​​പ്പോ​​ള്‍ പ​​ങ്കെ​​ടു​​ക്കാ​​റു​​ണ്ട്. അ​​വ​​ളു​​ടെ ഉ​​രു​​ണ്ടു​​ള്ള ന​​ട​​ത്ത​​വും മ​​ല​​യാ​​ള​​വും തെ​​ലു​​ങ്കും ചേ​​ര്‍ന്ന സം​​സാ​​ര​​വും കേ​​ട്ട് ചി​​ല​​രെ​​ങ്കി​​ലും ‘ആ ​​പെ​​ണ്‍കു​​ട്ടി ഏ​​താ​​ണ്?’ എ​​ന്ന് സ​​ഹ​​ദേ​​വ​​നോ​​ട് തി​​ര​​ക്കാ​​റു​​ണ്ട്. </p>
<p>‘‘മോ​​ളേ, ഇ​​ങ്ങു​​വ​​ന്നേ’’ ആ ​​വി​​ളി കേ​​ള്‍ക്കു​​മ്പോ​​ള്‍ രേ​​ഷ്മ ഓ​​ടി അ​​യാ​​ള്‍ക്ക​​ടു​​ത്തെ​​ത്തും. </p>
<p>‘‘എ​​ന്റെ മോ​​ളാ​​ണ്. മ​​ക​​ന്‍ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന പെ​​ണ്‍കു​​ട്ടി. എ​​നി​​ക്കി​​പ്പോ​​ള്‍ ര​​ണ്ട് പെ​​ണ്‍കു​​ട്ടി​​ക​​ളു​​ണ്ട്.’’ രേ​​ഷ്മ​​യെ ത​​ന്നോ​​ട് ചേ​​ര്‍ത്തു നി​​ര്‍ത്തി അ​​ഭി​​മാ​​ന​​ത്തോ​​ടെ പ​​റ​​യു​​ന്ന സ​​ഹ​​ദേ​​വ​​നെ ആ​​ളു​​ക​​ള്‍ തെ​​ല്ല​​സൂ​​യ​​യോ​​ടെ നോ​​ക്കി. അ​​യാ​​ളു​​ടെ വേ​​ദി​​ക​​ളി​​ല്‍ സ്ഥി​​ര സാ​​ന്നി​​ധ്യ​​മാ​​യി രേ​​ഷ്മ മാ​​റു​​ന്ന​​ത് സ​​ഞ്ജ​​യ് ഏ​​റെ ഇ​​ഷ്ട​​പ്പെ​​ട്ടു. അ​​ച്ഛ​​ന്റെ​​യും അ​​വ​​ളു​​ടെ​​യും സം​​സാ​​രം കേ​​ട്ടി​​രി​​ക്കാ​​ന്‍ ന​​ല്ല ര​​സ​​മാ​​യി​​രു​​ന്നു, എ​​ന്നും. </p>
<p>സ​​ഞ്ജ​​യ്‌​​ക്കൊ​​പ്പം വീ​​ട്ടി​​ലേ​​ക്ക് വ​​രു​​ന്ന ദി​​വ​​സ​​ങ്ങ​​ളി​​ലെ​​ല്ലാം ആ ​​ചെ​​റി​​യ വാ​​ട​​ക​​വീ​​ടി​​ന്റെ ഇ​​രി​​പ്പു​​മു​​റി​​യി​​ല്‍ അ​​ര്‍ധ​​രാ​​ത്രി​​യു​​ടെ അ​​ന്ത്യ​​യാ​​മ​​ങ്ങ​​ളി​​ല്‍ ഇ​​രു​​വ​​രും ത​​ങ്ങ​​ളു​​ടെ ആ​​ഗ്ര​​ഹ​​ങ്ങ​​ളു​​ടെ കെ​​ട്ടു​​ക​​ള്‍ പൊ​​ട്ടി​​ച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909373-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020zBhW5pgL7HFLZgn4steZIsCrQcpVOkhf3023309" data-watermark="false" style="width: 100%;" info-selector="#info_item_1788583031217">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788583031217"></div>
</div>
<p>‘തോ​​ട്ട​​ക്കാ​​ട്.... തോ​​ട്ട​​ക്കാ​​ട്’ ബ​​സ് ക​​ണ്ട​​ക്ട​​റു​​ടെ ഉ​​റ​​ക്കെ​​യു​​ള്ള വി​​ളി​​യും സ​​ഞ്ജ​​യു​​ടെ ഓ​​ർ​​മ​​ക​​ളെ മാ​​യ്ച്ചു​​ക​​ള​​ഞ്ഞു. </p>
<p>‘‘രേ​​ഷ്‌​​മേ... കൊ​​ച്ചേ’’ ത​​ന്റെ ശ​​രീ​​ര​​ത്തി​​ലേ​​ക്ക് ചാ​​രി​​ക്കി​​ട​​ന്ന് കൂ​​ര്‍ക്കം വ​​ലി​​ച്ചു​​റ​​ങ്ങു​​ന്ന പ്ര​​ണ​​യി​​നി​​യെ വി​​ളി​​ച്ചു​​ണ​​ര്‍ത്തു​​മ്പോ​​ള്‍ രേ​​ഷ്മ​​യു​​ടെ വാ​​യി​​ലൂ​​ടെ ഒ​​ലി​​ച്ചി​​റ​​ങ്ങി​​യ ‘ഞൊ​​ള’ അ​​വ​​ന്റെ ഷ​​ര്‍ട്ടി​​നെ​​യാ​​കെ ന​​ന​​ച്ചി​​രു​​ന്നു. </p>
<p>അ​​ന്ന്, പ​​തി​​വു​​പോ​​ലെ അ​​നി​​യ​​ത്തി കോ​​ള​​ജി​​ലേ​​ക്ക് പോ​​യ്ക്ക​​ഴി​​ഞ്ഞി​​രു​​ന്നു. എ​​ല്ലാ​​ത്തി​​നെ​​യും മ​​ടു​​പ്പി​​ക്കു​​ന്ന പു​​തി​​യ ദി​​ന​​ങ്ങ​​ളു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടാ​​ന്‍ സ​​ഞ്ജ​​യ്ക്ക് ക​​ഴി​​യാ​​തെ വ​​ന്നു. ക​​ണ്ണ​​ട​​യ്ക്കു​​മ്പോ​​ള്‍ തെ​​ളി​​യു​​ന്ന പ്ര​​ണ​​യി​​നി​​യു​​ടെ മു​​ഖ​​ത്തി​​നു​​നേ​​രെ നോ​​ക്കു​​മ്പോ​​ഴെ​​ല്ലാം ഉ​​ള്ളം വി​​ങ്ങി​​പ്പൊ​​ട്ടി. ത​​ന്നി​​ല്‍ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന വി​​കാ​​ര​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കാ​​നാ​​വാ​​തെ സ​​ഞ്ജ​​യ് ചി​​ല​​പ്പോ​​ഴെ​​ല്ലാം വെ​​റും ത​​റ​​യി​​ല്‍ ക​​മി​​ഴ്ന്നു​​കി​​ട​​ന്ന് ശ​​രീ​​ര​​ത്തെ ത​​ന്റെ വ​​രു​​തി​​യി​​ല്‍ നി​​ര്‍ത്താ​​ന്‍ ശ്ര​​മി​​ച്ചു​​കൊ​​ണ്ടേ​​യി​​രു​​ന്നു. </p>
<p>നി​​ര്‍ത്താ​​തെ ബെ​​ല്ല​​ടി​​ച്ചു​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ന്ന ഫോ​​ണു​​മാ​​യി അ​​ച്ഛ​​നെ​​ത്തി​​യ​​തും നി​​റ​​ഞ്ഞു​​തു​​ളു​​മ്പു​​ന്ന ക​​ണ്ണു​​ക​​ളെ മ​​റ​​ച്ചു​​പി​​ടി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചു​​കൊ​​ണ്ട് സ​​ഞ്ജ​​യ് ഫോ​​ണ്‍ വാ​​ങ്ങി. </p>
<p>‘‘ആ ​​കു​​ട്ടി​​യാ​​ണ്, എ​​ടു​​ത്ത് സം​​സാ​​രി​​ക്ക്.’’ ആ ​​ശ​​ബ്ദം സ്‌​​നേ​​ഹ​​ത്തി​​ന്റേ​​താ​​യി​​രു​​ന്നു. </p>
<p>അ​​വ​​ന് അ​​ച്ഛ​​നെ അ​​നു​​സ​​രി​​ക്കാ​​നാ​​ണ് തോ​​ന്നി​​യ​​ത്. ഫോ​​ണെ​​ടു​​ത്ത് കാ​​തി​​ല്‍ വെ​​ക്കും​​മു​​മ്പേ രേ​​ഷ്മ​​യു​​ടെ സ​​ന്തോ​​ഷം നി​​റ​​ഞ്ഞ ശ​​ബ്ദം ഒ​​ഴു​​കി​​യെ​​ത്തി. </p>
<p>‘‘സ​​ഞ്ജൂ, ഞാ​​നി​​താ സ്വ​​ർ​​ണ​​മെ​​ടു​​ക്കാ​​ന്‍ എ​​ത്തി​​യി​​ട്ടു​​ണ്ട്. നാ​​ളെ കാ​​ണാ​​ന്‍ പ​​റ്റോ. മ​​റ്റ​​ന്നാ​​ള്‍ എ​​നി​​ക്ക് സ​​മ​​യ​​മു​​ണ്ടാ​​വി​​ല്ല, അ​​തു​​കൊ​​ണ്ടാ​​ണ്. ന​​മ്മു​​ടെ കോ​​ള​​ജ് മു​​ക്കി​​ലെ പാ​​ല​​സ് ഹോ​​ട്ട​​ലി​​ല്‍ കാ​​ത്തി​​രി​​ക്കൂ​​ട്ടോ’’ അ​​വ​​ന്റെ മ​​റു​​പ​​ടി​​ക്ക് കാ​​ത്തു​​നി​​ല്‍ക്കാ​​തെ കോ​​ള്‍ ക​​ട്ടാ​​യി. </p>
<p>‘‘മോ​​നേ’’ സ​​ഹ​​ദേ​​വ​​ന്‍ മ​​ക​​ന​​ടു​​ത്താ​​യി ഇ​​രു​​ന്നു. </p>
<p>‘‘മോ​​ള്‍ടെ ക​​ല്യാ​​ണ​​മാ​​യി എ​​ന്നു​​ക​​രു​​തി നീ ​​വി​​ഷ​​മി​​ക്കു​​ക​​യൊ​​ന്നും വേ​​ണ്ട. അ​​വ​​ളോ​​ട് ദേ​​ഷ്യ​​വും കാ​​ണി​​ക്ക​​ണ്ട. അ​​ങ്ങ​​നെ ചെ​​യ്താ​​ല്‍ എ​​ന്റെ കു​​ട്ടി ആ ​​കു​​ട്ടി​​യെ ഒ​​രി​​ക്ക​​ലും സ്‌​​നേ​​ഹി​​ച്ചി​​രു​​ന്നി​​ല്ല എ​​ന്നാ​​ണ് ക​​രു​​തേ​​ണ്ട​​ത്. ഇ​​ന്ന് മാ​​ത്ര​​മ​​ല്ല മോ​​നേ, ആ ​​കു​​ട്ടി​​യു​​ടെ വി​​വാ​​ഹം ക​​ഴി​​ഞ്ഞി​​ട്ടും എ​​ന്ത് ആ​​വ​​ശ്യ​​മു​​ണ്ടെ​​ങ്കി​​ലും നീ ​​സ​​ഹാ​​യി​​ച്ചി​​രി​​ക്ക​​ണം. അ​​ങ്ങ​​നെ​​യാ​​ണ് നി​​ന്റെ സ്‌​​നേ​​ഹം നീ ​​തെ​​ളി​​യി​​ക്കേ​​ണ്ട​​ത്.’’ </p>
<p>പൊ​​ട്ടി​​ക്ക​​ര​​യു​​ന്ന മ​​ക​​നു മു​​ന്നി​​ല്‍ സ​​ഹ​​ദേ​​വ​​ന്‍ ഇ​​രു​​ന്നു. ‘‘ന​​മ്മു​​ടെ ദുഃ​​ഖ​​ങ്ങ​​ള്‍ ന​​മ്മെ ക​​ര​​യി​​ക്കു​​ക മാ​​ത്ര​​മാ​​ണ് ചെ​​യ്യാ​​റു​​ള്ള​​ത്. നീ​​യൊ​​രു പു​​രു​​ഷ​​നാ​​ണെ​​ന്ന് മ​​റ​​ക്ക​​രു​​ത്. ഒ​​രു പെ​​ണ്ണി​​നെ​​യും അ​​ഞ്ചു​​വ​​ര്‍ഷ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ പ്ര​​ണ​​യി​​ക്കാ​​തി​​രി​​ക്കാ​​ന്‍ എ​​ന്റെ കു​​ട്ടി ശ്ര​​ദ്ധി​​ക്ക​​ണം. പോ​​ട്ടെ...’’ മ​​ക​​ന്റെ തോ​​ളി​​ല്‍ ത​​ട്ടി​​ക്കൊ​​ണ്ട് ആ ​​അ​​ച്ഛ​​ന്‍ എ​​ഴു​​ന്നേ​​റ്റ് പു​​റ​​ത്തേ​​ക്കി​​റ​​ങ്ങി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909371-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020YOwz3qRc2yDCHxHNj8T2q56SEzxv3ZTw2913333" data-watermark="false" style="width: 100%;" info-selector="#info_item_1788582921187">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788582921187"></div>
</div>
<p>ത​​റ​​യി​​ല്‍ നി​​ന്നെ​​ഴു​​ന്നേ​​റ്റ് മു​​ഖം അ​​മ​​ര്‍ത്തി​​ത്തു​​ട​​ച്ച് സ​​ഞ്ജു ക​​സേ​​ര​​യി​​ലേ​​ക്കി​​രു​​ന്നു. ഉ​​ള്ളം വി​​ങ്ങു​​ന്നു​​ണ്ടെ​​ങ്കി​​ലും ക​​ണ്ണു​​ക​​ള്‍ നി​​റ​​യാ​​തി​​രി​​ക്കാ​​ന്‍ പ​​ര​​മാ​​വ​​ധി ശ്ര​​മി​​ച്ചു. </p>
<p>കോ​​ള​​ജ് പ​​ഠ​​ന​​കാ​​ല​​ത്തെ ഇ​​ട​​വേ​​ള​​ക​​ള്‍ മു​​ഴു​​വ​​ന്‍ തീ​​ര്‍ത്ത​​ത് കാ​​ന്റീ​​ന് സ​​മീ​​പം പ​​ട​​ര്‍ന്നു​​പ​​ന്ത​​ലി​​ച്ച ആ​​ല്‍മ​​ര​​ത്തി​​നു ചു​​വ​​ട്ടി​​ലെ ക​​ല്‍ക്കെ​​ട്ടി​​ലാ​​യി​​രു​​ന്നു. ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും വ​​ലി​​യൊ​​രു കൂ​​ട്ടം ഇ​​പ്പോ​​ഴും അ​​വി​​ടെ​​യു​​ണ്ടാ​​വും. സ്ത്രീ​​സൗ​​ന്ദ​​ര്യ​​ത്തെ​​ക്കു​​റി​​ച്ചും സ്ത്രീ​​ശ​​രീ​​ര​​ത്തെ​​ക്കു​​റി​​ച്ചും തെ​​ളി​​ഞ്ഞ ച​​ര്‍ച്ച​​ക​​ളും അ​​വ​​രു​​ടെ ലൈം​​ഗി​​ക​​ത​​യെ​​ക്കു​​റി​​ച്ച് വാ​​തോ​​രാ​​തെ സം​​സാ​​രി​​ച്ചും ത​​ള്ളി​​നീ​​ക്കി​​യ ദി​​വ​​സ​​ങ്ങ​​ള്‍. ജീ​​വി​​ത​​ത്തി​​ലെ ഏ​​റ്റ​​വും സ​​ന്തോ​​ഷം നി​​റ​​ഞ്ഞ നാ​​ളു​​ക​​ളാ​​യി​​രു​​ന്നു അ​​ത്. കാ​​ന്റീ​​ന് പി​​ന്നി​​ലെ ഇ​​ല്ലി​​ക്കൂ​​ട്ട​​ങ്ങ​​ള്‍ക്കി​​ടെ ജാ​​ന​​റ്റി​​നെ വ​​രി​​ഞ്ഞു​​മു​​റു​​ക്കി ചും​​ബ​​ന​​ങ്ങ​​ള്‍ കൊ​​ണ്ട് മൂ​​ടു​​മ്പോ​​ള്‍ ഇ​​ളം​​കാ​​റ്റു​​പോ​​ലും നാ​​ണി​​ച്ചി​​ട്ടു​​ണ്ടാ​​വും. കോ​​ള​​ജി​​ന്റെ നീ​​ള​​ന്‍ വ​​രാ​​ന്ത​​ക​​ളും ക​​ല്‍ത്തൂ​​ണു​​ക​​ളും മ​​ര​​ച്ചോ​​ടു​​ക​​ളും പ്ര​​ണ​​യി​​നി​​ക​​ളെ​​ക്കൊ​​ണ്ട് നി​​റ​​യു​​മ്പോ​​ള്‍ പ്ര​​കൃ​​തി​​പോ​​ലും അ​​സൂ​​യ​​യു​​ടെ നെ​​ടു​​ങ്ക​​ന്‍ കു​​പ്പാ​​യം അ​​ണി​​ഞ്ഞി​​ട്ടു​​ണ്ടാ​​വും. </p>
<p>കോ​​ള​​ജ് പ​​ഠ​​നം പൂ​​ര്‍ത്തി​​യാ​​യി മാ​​സ​​ങ്ങ​​ള്‍ ക​​ഴി​​ഞ്ഞാ​​ണ് രേ​​ഷ്മ​​യെ​​ന്ന യു​​വ​​തി ത​​ന്റെ ജീ​​വ​​ന്റെ പാ​​തി​​യാ​​വു​​ന്ന​​ത്. പാ​​ര്‍ക്കി​​ല്‍, ബീ​​ച്ചി​​ല്‍, അ​​ല്ലെ​​ങ്കി​​ല്‍ മ​​റ്റാ​​രു​​ടെ​​യും ക​​ണ്ണെ​​ത്താ​​ത്ത ചെ​​റി​​യ മ​​റ​​വി​​ല്‍പ്പോ​​ലും വി​​കാ​​ര​​ങ്ങ​​ളു​​ടെ വ​​സ​​ന്തം പൊ​​ഴി​​ക്കാ​​ന്‍ എ​​ത്ര​​യോ വ​​ട്ടം ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു. രേ​​ഷ്മ എ​​ന്നാ​​ല്‍ എ​​ല്ലാ​​മാ​​യി​​രു​​ന്നു. ജീ​​വി​​ത​​ത്തി​​ന്റെ ക​​ഠി​​ന​​മേ​​റി​​യ ക​​ൽ​​പാ​​ത​​യി​​ലൂ​​ടെ ന​​ട​​ക്കു​​മ്പോ​​ഴും ചേ​​ര്‍ത്തു​​പി​​ടി​​ക്കു​​ന്ന കൈ​​ക​​ളു​​ടെ സ്‌​​നേ​​ഹം വ​​ലു​​താ​​യി​​രു​​ന്നു. എ​​ല്ലാം വെ​​റു​​മൊ​​രു സ്വ​​പ്ന​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ക​​രു​​താ​​ന്‍ അ​​വ​​ന് ക​​ഴി​​യു​​മാ​​യി​​രു​​ന്നി​​ല്ല. </p>
<p>അ​​ല്ലെ​​ങ്കി​​ല്‍ത​​ന്നെ എ​​ന്തു മ​​റ​​ക്കാ​​നാ​​ണ്? ‘‘സ​​ച്ചൂ, എ​​നി​​ക്ക് നി​​ന്നെ ഇ​​ഷ്ട​​മാ​​ണ്’’ എ​​ന്ന് പ​​റ​​ഞ്ഞു​​പോ​​യ പ​​ക​​ലി​​നെ​​യോ? </p>
<p>നി​​ര​​ന്ത​​ര​​മാ​​യ ക​​ണ്ടു​​മു​​ട്ട​​ലി​​ല്‍ ഒ​​രു പെ​​ണ്ണി​​നെ വി​​ശ്വ​​സി​​ച്ച സ്വ​​ന്തം ചാ​​പ​​ല്യ​​ത്തെ​​യോ? </p>
<p>അ​​ച്ഛ​​നെ​​യും അ​​നി​​യ​​ത്തി​​യെ​​യും പ​​രി​​ച​​യ​​പ്പെ​​ടു​​ത്താ​​ന്‍ വീ​​ട്ടി​​ലേ​​ക്ക് ക്ഷ​​ണി​​ച്ച ദി​​വ​​സ​​ത്തെ​​യോ? </p>
<p>ഒ​​ടു​​ക്കം ക​​ന്യാ​​കു​​മാ​​രി​​യി​​ലെ ശീ​​തീ​​ക​​രി​​ച്ച മു​​റി​​യി​​ല്‍ കു​​ളി​​ച്ചൊ​​രു​​ങ്ങി പൊ​​ട്ടു​​തൊ​​ട്ട് ത​​ല​​നി​​റ​​യെ മു​​ല്ല​​പ്പൂ​​വും ചൂ​​ടി വാ​​രി​​പ്പു​​ണ​​ര്‍ന്ന് സാ​​രി​​യു​​ടു​​ത്തു​​നി​​ന്ന് ക​​ള്ള​​നോ​​ട്ടം നോ​​ക്കി​​യ ദി​​വ​​സ​​ത്തെ​​യാ​​ണോ? അ​​റി​​യി​​ല്ല. അ​​ന്ന് അ​​വി​​ടെ​​വെ​​ച്ചാ​​ണ് ത​​ങ്ങ​​ളു​​ടെ ആ​​ദ്യ​​രാ​​ത്രി​​യെ​​ന്ന് പി​​ന്നീ​​ടെ​​ത്ര​​യോ വ​​ട്ടം ഓ​​ര്‍ത്തി​​ട്ടു​​മു​​ണ്ട്. മ​​ധു​​രം കി​​നി​​യു​​ന്ന ഓ​​ർ​​മ​​ക​​ളു​​ടെ വി​​കാ​​ര​​പ്പെ​​രു​​മ​​ഴ​​ക​​ളു​​ടെ തീ​​വ്ര​​പെ​​യ്തി​​ല്‍ ത​​ള​​ര്‍ന്നു​​റ​​ങ്ങി​​യ ര​​ണ്ട് ശ​​രീ​​ര​​ങ്ങ​​ള്‍. ആ ​​നി​​മി​​ഷ​​ങ്ങ​​ള്‍ എ​​ന്നേ​​ന്നേ​​ക്കു​​മാ​​യു​​ള്ള സൂ​​ക്ഷി​​ച്ചു​​വെ​​ക്ക​​ലാ​​യി​​രു​​ന്നു. </p>
<p>പാ​​ല​​സ് ഹോ​​ട്ട​​ലി​​ലേ​​ക്ക് ക​​യ​​റു​​മ്പോ​​ള്‍ ആ​​ദ്യം ക​​ണ്ട​​ത് രേ​​ഷ്മ​​യെ ത​​ന്നെ ആ​​യി​​രു​​ന്നു. വി​​സി​​റ്റേ​​ഴ്സ് മു​​റി​​യി​​ല്‍ കാ​​ലി​​ന്മേ​​ല്‍ കാ​​ല്‍ ക​​യ​​റ്റു​​വെ​​ച്ച് അ​​ല​​സ​​മാ​​യി ഇ​​രി​​ക്കു​​ന്ന രൂ​​പം. </p>
<p>‘‘ഹാ​​യ് സ​​ച്ചു’’ അ​​വ​​ള്‍ ഓ​​ടി​​വ​​ന്ന് സ​​ഞ്ജ​​യി​​നെ ചു​​റ്റി​​പ്പി​​ടി​​ച്ചു. </p>
<p>‘‘വാ...’’ ​​അ​​വ​​ള്‍ക്കു പി​​ന്നാ​​ലെ ന​​ട​​ക്കു​​മ്പോ​​ള്‍ മ​​ന​​സ്സി​​നെ ലാ​​ഘ​​വ​​പ്പെ​​ടു​​ത്തി​​വെ​​ക്കാ​​ന്‍ അ​​വ​​ന്‍ ഏ​​റെ പ​​ണി​​പ്പെ​​ട്ടു. ഓ​​രോ ത​​വ​​ണ ഹൃ​​ദ​​യം നു​​റു​​ങ്ങു​​മ്പോ​​ഴും സ്‌​​നേ​​ഹ​​സ്പ​​ര്‍ശ​​മാ​​യി അ​​ച്ഛ​​ന്റെ ക​​ര​​ങ്ങ​​ള്‍ അ​​വ​​ന്റെ തോ​​ളി​​ല്‍ പ​​തി​​യെ ത​​ട്ടി ചി​​ല ഓ​​ർ​​മ​​പ്പെ​​ടു​​ത്ത​​ലു​​ക​​ള്‍ ന​​ട​​ത്തി: </p>
<p>‘‘ക​​ര​​യ​​രു​​ത്, നീ​​യൊ​​രു പു​​രു​​ഷ​​നാ​​ണ്...’’ </p>
<p>''എ​​നി​​ക്ക് ബി​​രി​​യാ​​ണി മ​​തി, സ​​ച്ചു​​വി​​നോ...?' അ​​വ​​ള്‍ അ​​വ​​ന്റെ മു​​ഖ​​ത്തേ​​ക്ക് നോ​​ക്കി ചോ​​ദി​​ച്ചു. </p>
<p>‘‘ഒ​​ന്നും വേ​​ണ്ട’’ സ​​ച്ചു പ​​റ​​ഞ്ഞു. </p>
<p>‘‘അ​​തെ​​ന്താ ഒ​​ന്നും വേ​​ണ്ടാ​​ത്തെ, സ​​ച്ചു ക​​ഴി​​ച്ച​​താ​​ണോ...?’’ അ​​വ​​ളു​​ടെ ശ​​ബ്ദ​​ത്തി​​ല്‍ പ​​തി​​വ് സ്‌​​നേ​​ഹം നി​​റ​​ഞ്ഞു. അ​​വ​​നൊ​​ന്നും മി​​ണ്ടാ​​തെ പു​​റ​​ത്തെ കാ​​ഴ്ച​​ക​​ളി​​ലേ​​ക്ക് നോ​​ക്കി​​യി​​രു​​ന്നു. </p>
<p>ആ​​ഹാ​​രം ക​​ഴി​​ക്കു​​മ്പോ​​ഴും രേ​​ഷ്മ എ​​ന്തൊ​​ക്കെ​​യോ പ​​റ​​ഞ്ഞു. സ​​ഞ്ജ​​യ് വെ​​റു​​തെ​​യെ​​ല്ലാം മൂ​​ളി​​ക്കേ​​ട്ടു. </p>
<p>ത​​നി​​ക്ക് എ​​തി​​ര്‍വ​​ശ​​ത്തി​​രി​​ക്കു​​ന്ന പ്ര​​ണ​​യി​​നി​​യി​​ലേ​​ക്ക് നോ​​ക്കാ​​ന​​വ​​ന്‍ ഭ​​യ​​പ്പെ​​ട്ടു. ത​​ന്റെ പ്ര​​ണ​​യം മ​​റ്റൊ​​രാ​​ളു​​ടേ​​താ​​വു​​ക​​യാ​​ണ്. </p>
<p>താ​​ന്‍ ആ​​ദ്യ​​മാ​​യി തൊ​​ട്ട് രു​​ചി​​ച്ച​​റി​​ഞ്ഞ പെ​​ണ്‍ശ​​രീ​​രം മ​​റ്റൊ​​രാ​​ള്‍ക്ക് സ്വ​​ന്ത​​മാ​​വു​​ക​​യാ​​ണ്. അ​​വ​​ള്‍ ധ​​രി​​ച്ചി​​രി​​ക്കു​​ന്ന ചു​​രി​​ദാ​​റി​​നു​​ള്ളി​​ലെ ഓ​​രോ ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ളും മ​​നഃ​​പാ​​ഠ​​മാ​​ണ്. കാ​​ല​​ങ്ങ​​ളോ​​ള​​മ​​ത് മാ​​യാ​​തെ മ​​ന​​സ്സി​​ല്‍ ഉ​​റ​​ച്ചു​​നി​​ല്‍ക്കും. അ​​വ​​ളോ​​ടൊ​​പ്പം ചെ​​ല​​വ​​ഴി​​ച്ച ഓ​​രോ സെ​​ക്ക​​ൻ​​ഡു​​ക​​ളും വേ​​ദ​​ന​​യോ​​ടെ​​യേ ഓ​​ര്‍ക്കാ​​ന്‍ ക​​ഴി​​യൂ. </p>
<p>‘‘സ​​ച്ചു, എ​​നി​​ക്കൊ​​രു ബി​​രി​​യാ​​ണി പാ​​ഴ്സ​​ല്‍ വേ​​ണേ​​ട്ടോ, ര​​ണ്ട് വ​​ട​​യും. ഇ​​പ്പോ​​ള്‍ കൈ​​ക​​ഴു​​കി വ​​രാം.’’ സ​​ച്ചു​​വി​​നെ ഒ​​ന്ന് നോ​​ക്കു​​ക​​പോ​​ലും ചെ​​യ്യാ​​ത​​വ​​ള്‍ കൈ​​ക​​ഴു​​കാ​​ന്‍ പോ​​യി. അ​​വ​​ള്‍ ഫ്ര​​ഷ് ആ​​യി തി​​രി​​കെ വ​​രു​​മ്പോ​​ഴേ​​ക്ക് ബി​​രി​​യാ​​ണി​​യും വ​​ട​​യും പാ​​ഴ്സ​​ല്‍ വാ​​ങ്ങി സ​​ഞ്ജ​​യ് അ​​വ​​ളെ കാ​​ത്തു​​നി​​ന്നി​​രു​​ന്നു. </p>
<p>‘‘പോ​​വാം’’, പാ​​ഴ്‌​​സ​​ല്‍ വാ​​ങ്ങി അ​​വ​​ള്‍ ബാ​​ഗി​​ലേ​​ക്ക് വെ​​ച്ചു. സ്റ്റാ​​ൻ​​ഡി​​ലേ​​ക്കു​​പോ​​കാ​​ന്‍ ഓ​​ട്ടോ​​യി​​ലി​​രി​​ക്കു​​മ്പോ​​ള്‍ അ​​വ​​ളോ​​ടൊ​​ന്നു​​കൂ​​ടി ചേ​​ര്‍ന്നി​​രി​​ക്കാ​​ന്‍ അ​​വ​​നാ​​ഗ്ര​​ഹി​​ച്ചു. രേ​​ഷ്മ​​യോ​​ട് ചേ​​ര്‍ന്നി​​രു​​ന്നു​​കൊ​​ണ്ട് അ​​വ​​ളെ ത​​ന്നി​​ലേ​​ക്ക് ചേ​​ര്‍ത്തു​​പി​​ടി​​ച്ചു... </p>
<p>‘‘വി​​ട് സ​​ച്ചൂ, എ​​നി​​ക്കി​​തൊ​​ന്നും ഇ​​ഷ്ട​​മ​​ല്ല. കു​​റ​​ച്ച് ദി​​വ​​സ​​ങ്ങ​​ള്‍ ക​​ഴി​​ഞ്ഞാ​​ല്‍ മ​​റ്റൊ​​രാ​​ളു​​ടെ ഭാ​​ര്യ​​യാ​​വാ​​ന്‍ പോ​​കു​​ന്ന​​വ​​ളാ​​ണ്. എ​​ന്നെ തൊ​​ട്ടു​​പോ​​ക​​രു​​ത്’’ പ​​റ​​ഞ്ഞു​​കൊ​​ണ്ടൊ​​രു താ​​ക്കീ​​തോ​​ടെ അ​​വ​​ള്‍ സ​​ഞ്ജ​​യ് യെ ​​നോ​​ക്കി. </p>
<p>അ​​വ​​ന്റെ ത​​ക​​ര്‍ച്ച പൂ​​ർ​​ണ​​മാ​​യി​​രു​​ന്നു. അ​​വ​​ളി​​ല്‍ നി​​ന്നു​​മ​​വ​​ന്‍ അ​​ക​​ലം പാ​​ലി​​ച്ച് പു​​റ​​ത്തേ​​ക്ക് നോ​​ക്കി​​യി​​രു​​ന്നു. </p>
<p>‘‘സ​​ച്ചു​​വി​​നൊ​​രു കാ​​ര്യ​​മ​​റി​​യോ? എ​​ന്നെ കെ​​ട്ടു​​ന്ന​​യാ​​ള്‍ നി​​ന്നെ​​പ്പോ​​ലെ ക​​റു​​ത്ത് കു​​റു​​കി​​യ​​വ​​ന​​ല്ല; നി​​ന്നെ​​ക്കാ​​ള്‍ പൊ​​ക്ക​​വും ത​​ടി​​യും വെ​​ളു​​ത്ത നി​​റ​​വു​​മു​​ള്ള സു​​ന്ദ​​ര​​നാ​​ണ്. പോ​​രാ​​ത്ത​​തി​​ന് കേ​​ന്ദ്ര സ​​ർ​​വി​​സി​​ല്‍ പൊ​​ലീ​​സും. എ​​ന്റെ ഭാ​​ഗ്യ​​മ​​ല്ലേ സ​​ച്ചു?’’. </p>
<p>അ​​വ​​നൊ​​ന്നും മി​​ണ്ടി​​യി​​ല്ല. ക​​ര​​യാ​​ന്‍ പോ​​ലു​​മാ​​കാ​​തെ കീ​​റി​​വ​​രി​​ഞ്ഞു ര​​ക്ത​​മി​​റ്റു​​വീ​​ഴു​​ന്ന ഹൃ​​ദ​​യ​​ത്തോ​​ടെ​​യ​​വ​​ന്‍ ത​​ള​​ര്‍ന്നി​​രു​​ന്നു. അ​​ച്ഛ​​ന്റെ ഇ​​ട​​റി​​യ ശ​​ബ്ദം കാ​​തി​​ല്‍ മു​​ഴ​​ങ്ങി: ‘‘ക​​ര​​യ​​രു​​ത് കു​​ട്ടീ, നീ​​യൊ​​രു പു​​രു​​ഷ​​നാ​​ണ്’’.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1551720</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1551720</guid>
<category><![CDATA[Weekly,Literature,Web Exclusive,Archives,കഥ,Premium,8 SEP 2026]]></category>
<dc:creator><![CDATA[ പു​​ഷ്പ​​മ്മ]]></dc:creator>
<pubDate>Sat, 05 Sep 2026 04:38:19 GMT</pubDate>
</item>
<item>
<title><![CDATA[മാ​തം​ഗി]]></title>
<description/>
<enclosure length="143811" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909349-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909349-untitled-1.gif'/><figcaption><p>ചിത്രീകരണം-ഷാഫി സ്ട്രോക്സ്&nbsp;</p><span class='copyright'></span></figcaption></figure><p>തി​ള​പ്പി​ച്ചാ​റ്റി​യ പ​തി​മു​ഖം ബോ​ട്ടി​ലി​ൽ ഭ​ദ്ര​മാ​യി നി​റ​ച്ച് നീ​ലി​മ വ​ണ്ടി​യി​ലേ​ക്ക് ക​യ​റി. പ​ല​വി​ധ പെ​ർ​ഫ്യൂ​മു​ക​ൾ ക​ല​ർ​ന്ന കാ​റി​ന്‍റെ ശീ​ത​ളി​മ​യി​ലേ​ക്കി​റ​ങ്ങും മു​മ്പേ സൈ​ഡ്സീ​റ്റി​ന്‍റെ ഡാ​ഷി​ലേ​ക്ക് കു​പ്പി ഇ​റ​ക്കി​വെ​ച്ചു. ശ്യാം ​അ​വ​ളു​ടെ ബോ​ട്ടി​ൽ ക​ണ്ട് പ​തി​യെ ചി​രി​ച്ചു. വീ​ട്ടി​ൽ തി​ള​പ്പി​ച്ച വെ​ള്ള​വും ചു​മ​ന്നു​ള്ള ഈ ​ഇ​റ​ക്കം നീ​ലി​മ​ക്ക് പ​ണ്ടു മു​ത​ലേ​യു​ള്ള ശീ​ല​മാ​ണ്. വീ​ട് കൂ​ടെ​യു​ള്ള​തു​പോ​ലെ തോ​ന്നു​മെ​ന്നാ​ണ് അ​വ​ളു​ടെ ന്യാ​യം. </p>
<p>കാ​റി​ൽ അ​വ​ര​ഞ്ചു​പേ​ർ ഒ​തു​ങ്ങി. അ​വ​ര​വ​രു​ടെ ജീ​വി​ത​ങ്ങ​ൾ ബാ​ഗി​ലൊ​തു​ക്കി വ​ർ​ത്ത​മാ​ന​ങ്ങ​ളി​ലാ​ണ്ടു. കു​ട്ടി​ക​ളും പ​ര​വേ​ശ​ങ്ങ​ളും നീ​റ്റ് എ​ക്സാ​മും കെ​ട്ടി​യോ​നും ഗെ​റ്റ്ടു​ഗ​ദ​റും പി​ന്നി​ട്ട് അ​മ്മ​ച്ചീ​ടെ മു​ട്ടോ​പ്പ​റേ​ഷ​നെ​ത്തു​മ്പോ​ഴേ​ക്കും നീ​ലി​മ​ക്ക് വ​യ​ർ ഉ​രു​ണ്ടു മ​റി​യാ​ൻ തു​ട​ങ്ങി. </p>
<p>‘‘ഇ​വ​ള് ടാ​ബ് ലെ​റ്റ് ക​ഴി​ച്ചി​ല്ലേ?” ര​ജ​നി തി​ര​ക്കി. </p>
<p>ഇ​ല്ലെ​ന്ന് ശ​ർ​ദ്ദി​ലൊ​ഴി​ഞ്ഞ​തി​ന്‍റെ ആ​ല​സ്യ​ത്തി​ൽ ക​ണ്ണും നെ​റ​ച്ച് നീ​ലി​മ നി​ന്നു. ധി​റു​തി​യി​ൽ ബാ​ഗി​ൽ​നി​ന്നും ടാ​ബ് ലെ​റ്റെ​ടു​ത്ത് വി​ഴു​ങ്ങി. അ​ന്ന​നാ​ളം വ​ഴി ഇ​റ​ങ്ങു​ന്ന ചൂ​ടു​ള്ള വെ​ള​ളം ചെ​റി​യ നീ​റ്റ​ലോ​ടെ അ​റി​ഞ്ഞ് അ​വ​ൾ സീ​റ്റി​ൽ ത​ല​ചാ​യ്ച്ചു. </p>
<p>ക​ണ്ണ​ട​ച്ച് കെ​ട​ന്നു. </p>
<p>കി​ഷ​ൻ സ്പോ​ട്ടി​ഫൈ​യി​ൽ ഗു​ലാം അ​ലി​യു​ടെ </p>
<p>ഗ​സ​ൽ പ്ലേ ​ചെ​യ്തു. </p>
<p>“നി​ന​ക്കി​പ്പൊ​ഴും ഇ​ത് ത​ന്നെ​യ​ല്ലേ പ്രി​യം?” </p>
<p>നീ​ലി​മ ക​ണ്ണു​തു​റ​ക്കാ​തെ ത​ല​യാ​ട്ടി​ക്കൊ​ണ്ട് ഉ​റ​ക്ക​ത്തി​ലേ​ക്ക് വീ​ഴാ​ൻ ശ്ര​മി​ച്ചു. </p>
<p>* * * * </p>
<p>വ​ണ്ടി ന​ഗ​ര​ങ്ങ​ൾ പി​ന്നി​ട്ട് ഹൈ​റേ​ഞ്ചി​ലേ​ക്ക് പ്ര​യാ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ടാ​വ​ണം. പൊ​ട്ടി​യും പൊ​ളി​ഞ്ഞും കി​ട​ന്ന റോ​ഡി​ന്‍റെ ഏ​തോ ഒ​രു കു​ഴി​യി​ലേ​ക്കി​റ​ങ്ങി​യ​തും കാ​റൊ​ന്നു ശ​ക്തി​യി​ൽ കു​ലു​ങ്ങി </p>
<p>“ന​മ്മ​ളെ​ത്തി​യോ?” </p>
<p>“നീ​യി​ങ്ങ​നെ ഉ​റ​ങ്ങാ​നാ​ണോ വ​ന്ന​ത്. നി​ന്‍റെ ജ​ക്ക​രാ​ന്ത​ക​ൾ മു​ഴു​വ​ൻ പൂ​ത്തി​രി​ക്കു​ന്ന​ത് ക​ണ്ടോ?” </p>
<p>അ​ലീ​ന ത​ല​ക്ക് കി​ഴു​ക്കി. </p>
<p>യാ​ത്ര​യു​ടെ പ്ലാ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ നീ​ലി​മ വ​ഴി​യി​ൽ കാ​ണാ​നി​രി​ക്കു​ന്ന പൂ​ക്കാ​ഴ്ച​ക​ളെ​ക്കു​റി​ച്ചു​ള്ള കൗ​തു​ക​ത്തി​ലാ​യി​രു​ന്നു. കോ​ട​മ​ഞ്ഞി​ൽ ജ​ക്ക​രാ​ന്ത​യു​ടെ വ​യ​ല​റ്റ് നി​റ​ത്തി​ന് ഒ​രു മി​സ്റ്റി​ക് ഫീ​ലു​ണ്ട്. </p>
<p>ന​മ്മ​ളീ ഭൂ​മി​യി​ല​ല്ലെ​ന്ന് അ​ത് തോ​ന്നി​പ്പി​ക്കും. </p>
<p>ശ​രി​യാ​ണ്, ഓ​വ​ർ എ​ക്സൈ​റ്റ​ഡാ​യി​രു​ന്നു. ഇ​നി മ​ട​ക്ക​ത്തി​ൽ നോ​ക്കാം. </p>
<p>“മാ​തം​ഗി​യി​ലേ​ക്കു​ള്ള മാ​പ്പ് ഓ​ൺ ചെ​യ്യ​ട്ടെ? ഏ​താ സ്ഥ​ലം?” </p>
<p>“ഇ​ട്ട് വെ​ച്ചോ​ളൂ. അ​ങ്ങോ​ട്ട് റേ​ഞ്ചി​ല്ല. കി​ട്ടു​ന്നി​ല്ലെ​ങ്കി ന​മു​ക്ക് പേ​ട്ട​യെ​ത്തി ചോ​യ്ച്ച് ചോ​യ്ച്ച് പോ​കാം.” </p>
<p>ചെ​ക്ക് പോ​സ്റ്റി​ന​പ്പു​റ​ത്ത് കൈ​യി​ൽ നാ​ല​ഞ്ചു​കു​പ്പി ഹോം​മേ​ഡ് വൈ​നു​മേ​ന്തി വി​ഷ്ണു കാ​ത്തു​നി​ൽ​ക്കു​ന്നു. </p>
<p>“ഞ​ങ്ങ​ൾ മു​ന്നി​ൽ പോ​കാം. പി​റ​കെ വി​ട്ടോ​ളൂ.” </p>
<p>ഫോ​റം തി​ക​ഞ്ഞു. </p>
<p>വി​ഷ്ണു​വും സി​ബി​ച്ച​നും മു​ന്നി​ൽ പു​റ​പ്പെ​ട്ടു. </p>
<p>“ഇ​താ​ർ​ക്കാ​ണീ പ​ഞ്ചാ​ര​ലാ​യ​നി?” </p>
<p>അ​ലീ​ന വൈ​ൻ​കു​പ്പി നോ​ക്കി അ​ലോ​സ​ര​പ്പെ​ട്ടു. </p>
<p>“പേ​ടി​ക്കേ​ണ്ട. നി​ന​ക്കു​ള്ള​ത് വ​ണ്ടി​യി​ൽ കാ​ണും.” </p>
<p>മ​ല​ക​ൾ പി​ന്നെ​യും പ​ല​തു പി​ന്നി​ട്ടു. നീ​ലി​മ ചി​ല്ലു​താ​ഴ്ത്തി കാ​ടി​ന്‍റെ ഗ​ന്ധം വ​ലി​ച്ചെ​ടു​ത്തു. വ​ഴി​യി​ൽ നി​ർ​ബാ​ധം ജീ​വി​ക്കു​ന്ന വാ​ന​ര​കു​ടും​ബ​ങ്ങ​ളെ നോ​ക്കി വീ​ടോ​ർ​മ​യി​ൽ നെ​ടു​വീ​ർ​പ്പി​ട്ടു. </p>
<p>“അ​താ ഒ​രു സ്കൂ​ട്ടി ന​മ്മ​ടെ​യൊ​ക്കെ മു​ന്നി​ലു​ണ്ട്,” ര​ജ​നി മു​ന്നി​ലോ​ട്ട് ചൂ​ണ്ടി. </p>
<p>“അ​താ​ണ് ദേ​വ​ൻ. മൂ​പ്പ​രാ​ണ് അ​വി​ട​ത്തെ ന​മ്മ​ടെ കെ​യ​ർ​ടേ​ക്ക​ർ.” </p>
<p>“ഞാ​നാ​ദ്യ​മാ​യാ​ണ് ഒ​രു ദേ​വ​നെ കാ​ണാ​ൻ പോ​കു​ന്ന​ത്.” </p>
<p>നീ​ലി​മ ചി​രി​ച്ചു കൊ​ണ്ട് ബാ​ഗി​ൽ കു​ത്ത​നെ ചു​രു​ട്ടി​വെ​ച്ച ചി​ത്ര​ത്തെ ത​ലോ​ടി. മാ​തം​ഗി എ​ന്ന പേ​ര് കേ​ട്ട​തു മു​ത​ൽ പോ​രാ​ൻ നേ​രം വ​രെ വ​ര​ച്ചു​കൊ​ണ്ടി​രു​ന്ന ചി​ത്ര​മാ​ണ്. മി​നു​ക്കി മ​തി​യാ​വു​ന്നി​ല്ല. പ​റ്റി​യാ​ൽ ഇ​നി​യും വൃ​ത്തി​യാ​ക്ക​ണം. </p>
<p>ഇ​രു​ണ്ട ഇ​ട​തൂ​ർ​ന്ന മി​ഴി​ക​ൾ. മെ​ലി​ഞ്ഞ അ​ര​ക്കെ​ട്ട്. അ​ഴ​കു​ള്ള മാ​റി​ട​ത്തി​ലൂ​ടെ മു​ന്നി​ലോ​ട്ട് വീ​ണ മു​ടി​യി​ഴ​ക​ൾ. നി​റം മ​ങ്ങി​യ ക​ടും​കാ​പ്പി നി​റ​ത്തി​ലു​ള്ള ചേ​ല​യ്ക്ക് സ്വ​ർ​ണ​ക്ക​ര. വ​ര​ക്കാ​നി​രു​ന്ന നേ​രം​മു​ത​ൽ താ​ന​റി​യാ​തെ വ​ര​ച്ചു​തീ​ർ​ക്കു​ക​യാ​യി​രു​ന്ന ഒ​രു സ്ത്രീ​രൂ​പം നീ​ലി​മ ഓ​ർ​ത്തു. കൈ​പി​ടി​ച്ച് ആ​രോ വ​ര​പ്പി​ക്കും പോ​ലെ. </p>
<p>ഒ​രി​ക്ക​ൽ​പ്പോ​ലും ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ലും പ​രി​ചി​ത​മെ​ന്നു തോ​ന്നു​ന്ന മു​ഖം. അ​ല​സ​മെ​ങ്കി​ലും അ​ഴ​കു​ള്ള ചേ​ല​ചു​റ്റ​ൽ, ഉ​റ​പ്പു​ള്ള മു​ഖ​വ​ടി​വു​ക​ൾ. വ​ര​ച്ചു​തീ​ർ​ന്ന ചി​ത്ര​ത്തി​ന് എ​ന്തു പേ​രി​ടു​മെ​ന്ന ചി​ന്ത​ക്ക് ഒ​രു നി​മി​ഷ​ത്തി​ന്‍റെ ആ​ലോ​ച​ന പോ​ലും വേ​ണ്ടി വ​ന്നി​ല്ല. </p>
<p>ആ ​മു​ഖം മ​ന​സ്സി​ൽ നി​റ​ച്ചു​കൊ​ണ്ട് ചി​ത്ര​ത്തി​ന് താ​ഴെ സ്വാ​ഭാ​വി​ക​മാ​യി എ​ഴു​തു​ക​യാ​യി​രു​ന്നു. </p>
<p>മാ​തം​ഗി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909352-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240201MTuvy15iIEKsQMXF8ACHQ0u3329MIWJ1998929" data-watermark="false" style="width: 100%;" info-selector="#info_item_1788582006214">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788582006214"></div>
</div>
<p>* * * * </p>
<p>വി​ചാ​രി​ച്ച​തു​പോ​ലെ ഒ​ന്നു​മാ​യി​രു​ന്നി​ല്ല, മെ​ലി​ഞ്ഞ വി​ര​ലു​ക​ളു​ള്ള ക​വി​ളൊ​ട്ടി​യ ഒ​രു ചെ​റി​യ മ​നു​ഷ്യ​നാ​യി​രു​ന്നു ദേ​വ​ൻ. ത​ല​മു​ഴു​വ​ൻ മൂ​ടു​ന്ന തൊ​പ്പി. ക​ട്ടി​യു​ള്ള രോ​മ​ക്കു​പ്പാ​യം. നീ​ണ്ട കാ​ലു​റ. പു​റ​ത്തു കാ​ണാ​വു​ന്ന നീ​ണ്ട മു​ഖം. കു​റു​കി​യ ക​ണ്ണു​ക​ൾ. </p>
<p>“മാ​ഡം ബാ​ഗ് ത​രൂ.” </p>
<p>നീ​ലി​മ​യു​ടെ നോ​ട്ടം ക​ണ്ട് ദേ​വ​ൻ കൈ ​നീ​ട്ടി. അ​വ​ൾ പ​രു​ങ്ങ​ലോ​ടെ ബാ​ഗ് കൈ​മാ​റി​യ​തു​ക​ണ്ട് ശ്യാം ​ചി​രി​ച്ചു. </p>
<p>“ദേ​വ​നെ​ങ്ങ​നെ​യു​ണ്ട്?” </p>
<p>അ​വ​ൾ കു​സൃ​തി​യോ​ടെ മു​ഖം തി​രി​ച്ചു. </p>
<p>ഫ​ല​വൃ​ക്ഷ​ങ്ങ​ൾ നി​റ​ഞ്ഞ സ​മൃ​ദ്ധ​മാ​യ ഒ​രു തോ​പ്പ്. നാ​സാ​ര​ന്ധ്ര​ങ്ങ​ളെ വ​ശീ​ക​രി​ക്കു​ന്ന കാ​പ്പി​പ്പൂ​മ​ണം. നീ​ലി​മ ക​ണ്ണ​ട​ച്ച് പൂ​മ​ണം ഉ​ള്ളി​ലേ​ക്ക് വ​ലി​ച്ചെ​ടു​ത്തു. വൈ​കു​ന്നേ​ര​ത്തി​ന്‍റെ കു​ളി​രി​ലേ​ക്ക് കൈ​നീ​ട്ടി പ​ഴു​ത്തൊ​രു പേ​ര​ക്ക പ​റി​ച്ചെ​ടു​ത്തു. </p>
<p>“ക​ടി​ക്ക​രു​ത് മാ​ഡം. പു​ഴു കാ​ണും.” </p>
<p>പ​ല്ലാ​ണ്ട ദ്വാ​ര​ത്തി​ലൂ​ടെ ഒ​രു ത​ക്ഷ​ക​ൻ പു​റ​ത്തേ​ക്ക് ത​ല​നീ​ട്ടു​ന്നു. </p>
<p>“സ​ന്ധ്യ​ക്ക് മു​മ്പേ കു​റ​ച്ച് ചി​ത്ര​ങ്ങ​ൾ എ​ടു​ക്ക​ട്ടെ.” </p>
<p>ശ്യാം ​കാ​മ​റ​യു​മാ​യി പു​റ​ത്തി​റ​ങ്ങി. നീ​ലി​മ വീ​ടി​ന​ക​ത്തേ​ക്ക് ക​യ​റി. കു​ട​കു​മ​ല​യു​ടെ മു​ക​ളി​ൽ പ​ഴ​യ മ​ട്ടി​ലു​ള്ള ഒ​രു സ​മ്പ​ന്ന​ഗൃ​ഹം. പ​ഴ​മ ന​ഷ്ട​പ്പെ​ടു​ത്താ​തെ മ​നോ​ഹ​ര​മാ​യി മോ​ഡി​ഫൈ ചെ​യ്തു​വെ​ച്ചി​രി​ക്കു​ന്നു. ടൈ​ലി​നി​ട​യി​ൽ പു​ല്ലു​പാ​കി​യ മു​റ്റ​ത്ത് കോ​ലം വ​ര​ച്ച​ത് മ​ഴ​യി​ൽ ന​ന​ഞ്ഞു​കി​ട​ക്കു​ന്നു. ത​ഴ​ച്ചു സ​മൃ​ദ്ധ​മാ​യി​വ​ള​ർ​ന്ന ഒ​രു തു​ള​സി​ത്ത​റ. ആ​ത്താം​കു​ടി ടൈ​ൽ​സ് പാ​കി​യ വി​ശാ​ല​മാ​യ മു​റി​ക​ൾ. വ​ലു​പ്പ​മു​ള്ള ഹാ​ളു​ക​ൾ. </p>
<p>ആ​രും ഒ​ന്ന് നൃ​ത്തം വെ​ച്ച് പോ​കു​ന്ന നി​ലം! </p>
<p>മാ​ൻ കൊ​മ്പു​ക​ളും പ​ല​ത​രം ചി​ത്ര​ങ്ങ​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ചു​വ​രു​ക​ൾ. ഏ​റ്റ​വും പ​തി​ഞ്ഞ ശ​ബ്ദ​ത്തി​ൽ ആ​രോ പാ​ടു​ന്ന ഒ​ര​ഷ്ട​പ​ദി​യു​ടെ ശീ​ലു​ക​ൾ. </p>
<p>“പ​ശ്യ​തി ദി​ശി ദി​ശി ര​ഹ​സി​ഭ​വ​ന്തം </p>
<p>ത്വ​ദ​ധ​ര മ​ധു​ര​മ​ധൂ​നി പി​ബ​ന്തം...” </p>
<p>പ​ഴ​യ മ​ട്ടി​ലു​ള്ള ഒ​രു ടേ​പ്പ്റി​ക്കാ​ർ​ഡ​റി​ൽ നി​ന്നാ​ണ്. നീ​ലി​മ അ​ടു​ത്തു​ചെ​ന്ന് ശ​ബ്ദം ഒ​ര​ൽ​പം കൂ​ട്ടി​വെ​ച്ചു. </p>
<p>അ​പ്പോ​ഴ​ത്തെ ഒ​രു തോ​ന്ന​ലി​ൽ അ​ല​സ​മാ​യി ഒ​രു ചു​വ​ടു​വെ​ച്ചു. </p>
<p>ആ​ള​ന​ക്കം കേ​ട്ടാ​വ​ണം ദേ​വ​ൻ അ​ക​ത്തു​നി​ന്ന് ഇ​റ​ങ്ങി​വ​ന്നു. </p>
<p>“മാ​ഡം എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ടോ?” </p>
<p>“ദേ​വാ നി​ങ്ങ​ൾ ഇ​ന്നാ​ട്ടു​കാ​ര​നാ​ണ്?” </p>
<p>“അ​തെ മാ​ഡം, ഞാ​നീ വീ​ടി​ന്‍റെ സൂ​ക്ഷി​പ്പു​കാ​ര​നാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി.” </p>
<p>“കു​ടും​ബം?” </p>
<p>“ഇ​വി​ടെ അ​ടു​ത്ത് ത​ന്നെ​യാ​ണ്. ഒ​രു പ​ത്തു​മി​നി​റ്റ്. പി​ന്നെ, ഇ​വി​ടെ അ​ടു​ത്ത് ക​ട​ക​ൾ ഒ​ന്നു​മി​ല്ല കേ​ട്ടോ. നി​ങ്ങ​ൾ നേ​ര​ത്തെ ഏ​ർ​പ്പാ​ടാ​ക്കി​യ പ്ര​കാ​ര​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഇ​വി​ടെ കൊ​ണ്ടു​വ​ന്നു​വെ​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​ത്ത​രാ​ൻ ഇ​വി​ടെ ആ​ളു​ക​ൾ ഉ​ണ്ട്. എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് പ​റ​ഞ്ഞാ​ട്ടെ.” </p>
<p>“അ​പ്പോ​ൾ മ​ല​യാ​ളി അ​ല്ല?’’ </p>
<p>“മ​ല​യാ​ളം മ​ന​സ്സി​ലാ​കും. പ​റ​യാ​നും അ​റി​യാം.” </p>
<p>നീ​ലി​മ മു​ന്നി​ലെ കാ​സ​റ്റു​ക​ൾ പ​രി​ശോ​ധി​ച്ചു​കൊ​ണ്ട് നി​ന്നു. </p>
<p>ചൂ​ടു​കാ​പ്പി​യു​മാ​യി ഒ​രു പെ​ൺ​കു​ട്ടി അ​രി​കി​ലേ​ക്ക് വ​ന്നു. </p>
<p>കു​ട​കു​കാ​പ്പി തി​ള​ച്ച​തി​ന്‍റെ ഗ​ന്ധം! </p>
<p>പ​ച്ച​യി​ൽ ഓ​റ​ഞ്ചു​ക​ര​യു​ള്ള കൊ​ട​വ​സാ​രി. കു​ട​കു പെ​ൺ​കു​ട്ടി​ക​ളു​ടെ പ​തി​വു​വേ​ഷം, ഉ​റ​പ്പു​ള്ള മു​ഖ​വ​ടി​വു​ക​ൾ. സു​ന്ദ​രി​യാ​ണ്. </p>
<p>“നി​ങ്ങ​ളെ​ഴു​ത്തു​കാ​രി​യാ​ണോ?’’ </p>
<p>അ​വ​ൾ ദേ​വ​നെ ഒ​ളി​ഞ്ഞു​നോ​ക്കി​ക്കൊ​ണ്ട് നീ​ലി​മ​യോ​ട് പാ​തി​മ​ല​യാ​ള​ത്തി​ൽ ചോ​ദി​ച്ചു. </p>
<p>അ​വ​ളു​ടെ ഇ​ട​തു​മൂ​ക്കി​ലെ ചു​വ​ന്ന മൂ​ക്കു​ത്തി തി​ള​ങ്ങി. അ​തി​ന്‍റെ ശോ​ഭ​യി​ൽ ചു​ണ്ടു​ക​ൾ വി​രി​ഞ്ഞു. </p>
<p>“ആ​രു പ​റ​ഞ്ഞു?’’ </p>
<p>“ഞാ​ൻ ക​ഥ​യെ​ഴു​തു​ന്ന സ്ത്രീ​ക​ളെ ക​ണ്ടി​ട്ടി​ല്ല. നി​ങ്ങ​ളി​ലൊ​രാ​ൾ എ​ഴു​ത്തു​കാ​രി​യാ​ണെ​ന്ന് ഇ​വി​ടെ പ​റ​യു​ന്ന​തു കേ​ട്ടു. അ​ത് നി​ങ്ങ​ളാ​ണോ?’’ </p>
<p>ദേ​വ​ൻ അ​രി​കി​ലേ​ക്ക് വ​രു​ന്ന​തു​ക​ണ്ട് അ​വ​ൾ പെ​ട്ടെ​ന്നു​ത​ന്നെ അ​ടു​ക്ക​ള​യി​ലേ​ക്ക് മ​റ​ഞ്ഞു </p>
<p>“മാ​ഡം, അ​വ​ള് കാ​ശോ മ​റ്റോ ചോ​ദി​ക്കു​ന്നു​ണ്ടോ? ഇ​വി​ടെ അ​ടു​ക്ക​ള​യി​ൽ സ​ഹാ​യ​ത്തി​നാ​യി നി​ർ​ത്തി​യ​താ​ണ്. പൊ​തു​വെ ഇ​വി​ടെ വ​രു​ന്ന വി​രു​ന്നു​കാ​ർ സ്വ​യം ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടാ​റു​ണ്ട്. അ​ല്ലാ​ത്ത ആ​ളു​ക​ൾ വ​രു​മ്പോ​ഴേ ഭ​ക്ഷ​ണ​കാ​ര്യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​റു​ള്ളൂ. ഇ​ത്ത​വ​ണ ഇ​വി​ടെ അ​ടു​ത്തു​ള്ള കാ​വി​ൽ ഉ​ത്സ​വ​മാ​ണ്. ഈ ​സ​മ​യ​ത്ത് ഇ​വി​ട​ത്തെ പെ​ണ്ണു​ങ്ങ​ളെ പ​ണി​ക്ക് കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ഇ​വ​രെ​ല്ലാം ഈ​യി​ടെ വ​ന്ന പു​തി​യ കു​ട്ടി​ക​ളാ​ണ്. ഇ​വി​ട​ത്തെ ശീ​ല​ങ്ങ​ളൊ​ന്നു​മ​റി​യി​ല്ല.” </p>
<p>“ഇ​ല്ല, ദേ​വാ അ​വ​ൾ കാ​ശൊ​ന്നും ചോ​ദി​ച്ചി​ല്ല.” </p>
<p>അ​ക​ത്തേ​ക്കു നോ​ക്കി​ക്കൊ​ണ്ട് നീ​ലി​മ പ​റ​ഞ്ഞു </p>
<p>ക​ട്ട​നൂ​തി​വി​ട്ടു​കൊ​ണ്ട് മു​റ്റ​ത്തേ​ക്ക് ന​ട​ന്നു. കോ​ട​നി​റ​ഞ്ഞ് താ​ഴ്‌​വാ​ര​മൊ​ക്കെ മൂ​ടി​യി​രി​ക്കു​ന്നു. തൊ​ട്ട​പ്പു​റ​ത്തു നി​ൽ​ക്കു​ന്ന ആ​ളി​നെ​പ്പോ​ലും കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. ഒ​രു ക​വി​ൾ കാ​പ്പി മൊ​ത്തി​ക്കൊ​ണ്ട് അ​വ​ൾ ത​ന്‍റെ ചൂ​ടു​ശ്വാ​സം മു​ന്നി​ലെ കോ​ട​യി​ലേ​ക്കൂ​തി. </p>
<p>തൊ​ട്ടു​പി​ന്നി​ലാ​യി ഒ​രു വെ​ള്ളി​ക്കൊ​ലു​സി​ന്‍റെ അ​ന​ക്കം. അ​വ​ളാ​ണ്. ചൈ​നാ​ക്ലേ കൊ​ണ്ടു നി​ർ​മി​ച്ച ചെ​റി​യൊ​രു പി​ഞ്ഞാ​ണ​ത്തി​ൽ മൊ​രി​ഞ്ഞ, ഇ​പ്പോ​ൾ അ​ടു​പ്പ​ത്തു​നി​ന്നു തി​ള​ച്ചു കോ​രി​യ പ​ക്കു​വ​ട. ത​ണു​പ്പു​വീ​ണ സ​ന്ധ്യ​യും നി​റ​ഞ്ഞ കോ​ട​യും കു​ട​കു​കാ​പ്പി​യു​ടെ വ​ശ്യ​മാ​യ സു​ഗ​ന്ധ​വും അ​ക​ത്തു​നി​ന്നു കേ​ൾ​ക്കു​ന്ന അ​ഷ്ട​പ​ദി​യും. </p>
<p>‘‘ആ​ഹാ അ​ന്ത​സ്സ്!’’ നീ​ലി​മ ക​ണ്ണ​ട​ച്ചു. </p>
<p>“കു​ട്ടി​യു​ടെ പേ​രെ​ന്താ?’’ </p>
<p>“ഗൗ​രി.” </p>
<p>“ഗൗ​രി​ക്ക് മ​ല​യാ​ള​മ​റി​യാ​മോ?” </p>
<p>“ഇ​വി​ട​ത്തു​കാ​ർ​ക്ക് ക​ന്ന​ട​യും മ​ല​യാ​ള​വും ത​മി​ളും ഒ​ക്കെ അ​റി​യാം ചേ​ച്ചീ.’’ </p>
<p>അ​വ​ൾ അ​ഭി​മാ​ന​ത്തോ​ടെ പ​റ​ഞ്ഞു. </p>
<p>ന​ല്ല ആ​രോ​ഗ്യ​വും പ്ര​സ​രി​പ്പു​മു​ള്ള കു​ട്ടി. ഒ​രു പ​ക്ഷേ കു​ട​കി​ലെ സ്ത്രീ​ക​ൾ​ക്ക് ഈ ​ശ​രീ​ര​ഭം​ഗി പൊ​തു​വാ​യു​ണ്ട്. </p>
<p>ഒ​രു ചി​ത്രം വ​ര​ച്ചു​പൂ​ർ​ത്തി​യാ​ക്കാ​ത്ത​തു പോ​ലെ, കേ​ൾ​ക്കാ​ൻ ബാ​ക്കി​യാ​യ ഒ​രു ക​ഥ കാ​ത്തി​രി​ക്കും പോ​ലെ, നീ​ലി​മ മാ​തം​ഗി​യെ ഓ​ർ​ത്തു. അ​വ​ൾ കാ​പ്പി​ത്തോ​ട്ട​ത്തി​ലേ​ക്കി​റ​ങ്ങി. ഇ​രു​ട്ടു വീ​ഴാ​ൻ തു​ട​ങ്ങി​യി​രു​ന്നു. കാ​പ്പി​ച്ചെ​ടി​ക​ളി​ൽ ക​ടും​ചു​വ​പ്പു നി​റ​മു​ള്ള കാ​യ്ക​ൾ ഇ​രു​ട്ടി​ൽ മ​റ്റൊ​രു ചേ​ർ​ച്ച​യു​ണ്ടാ​ക്കി. </p>
<p>“ഗൗ​രി, കാ​പ്പി​പ്പൂ​ക്ക​ൾ ഏ​തു ഭാ​ഗ​ത്താ​ണ്?” </p>
<p>“പൂ​ക്കാ​ലം ക​ഴി​ഞ്ഞു ചേ​ച്ചീ. കാ​പ്പി​ച്ചെ​ടി​ക​ളി​ൽ കാ​യ്ക​ൾ പ​റി​ക്കേ​ണ്ട കാ​ല​മാ​ണി​ത്.” </p>
<p>“പി​ന്നെ ഈ ​കാ​പ്പി​പ്പൂ​മ​ണം എ​വി​ടെ നി​ന്നു വ​രു​ന്നു?’’ </p>
<p>അ​വ​ൾ വീ​ണ്ടും വീ​ണ്ടും ആ ​സു​ഗ​ന്ധ​ത്തെ ഉ​ള്ളി​ലേ​ക്കാ​വാ​ഹി​ച്ചു. </p>
<p>“അ​ത് ചേ​ച്ചി​ക്കു വേ​ണ്ടി കു​ട​കു​മ​ല കാ​ത്തു​വെ​ച്ച​താ​വും.” </p>
<p>ഗൗ​രി ചി​രി​യോ​ടെ അ​ക​ത്തേ​ക്ക് ക​യ​റി​പ്പോ​യി. </p>
<p>കൊ​ട​വ​രു​ടെ തോ​ട്ട​മാ​യി​രി​ക്ക​ണം. കാ​ട്ടു​പ​ന്നി​ക​ളെ​പ്പോ​ലെ വെ​റും കൈ​കൊ​ണ്ട് മ​ണ്ണി​ൽ കി​ള​ച്ച് ഒ​രു ദേ​ശം ത​ന്നെ നി​ർ​മി​ച്ചെ​ടു​ത്ത കൊ​ട​വ​രു​ടെ പൂ​ർ​വി​ക​ച​രി​ത്രം എ​വി​ടെ​യോ വാ​യി​ച്ച​തോ​ർ​ത്തു. </p>
<p>മ​ല​മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് പു​ഴ​യൊ​ഴു​കു​ന്ന ശ​ബ്ദം. ത​ല​ക്കാ​വേ​രി​യി​ൽ നി​ന്നു​വ​രു​ന്ന കാ​വേ​രി ഈ​വ​ഴി​യാ​ണോ ഒ​ഴു​കു​ന്ന​ത്? ബ്ര​ഹ്മ​ഗി​രി​മ​ല​ക​ളി​ൽ നി​ന്നും നാ​ട്ടി​ലൂ​ടെ പ​ല​വ​ഴി ഒ​ഴു​കി​യെ​ത്തു​ന്ന പു​ഴ​ക​ളു​ടെ ഓ​ർ​മ​യി​ൽ നീ​ലി​മ​ക്ക് ആ ​കാ​ട്ടു​ചോ​ല​ക്കി​ലു​ക്ക​ത്തോ​ട് ഒ​രു ബ​ന്ധു​സ്നേ​ഹം തോ​ന്നി. തോ​ട്ട​ത്തി​നി​ട​യി​ലൂ​ടെ ന​ട​പ്പാ​ത​യു​ണ്ടെ​ങ്കി​ലും അ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ ഭ​യ​മു​ണ്ട്. അ​ട്ട​ക​ളോ കാ​ട്ടു​ജീ​വി​ക​ളോ പാ​മ്പു​ക​ളോ ക​ണ്ടേ​ക്കാം. </p>
<p>അ​പ്പോ​ഴേ​ക്കും ദേ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​റ്റ​ത്ത് ക​മ്പു​ക​ൾ കൂ​ട്ടി തീ​പി​ടി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. തൂ​വ​ലു​ക​ളൂ​രി​യെ​ടു​ത്ത കോ​ഴി​ക​ളെ മ​സാ​ല​ക്കൂ​ട്ട് തേ​ച്ചു​കു​ളി​പ്പി​ച്ചു ചു​ട്ടെ​ടു​ക്കാ​ൻ പാ​ക​ത്തി​ന് ഒ​രു​ക്കി​നി​ർ​ത്തി​യി​ട്ടു​ണ്ട്. സി​ബി​ച്ച​ൻ ഏ​തോ വി​ഷാ​ദ​ഗാ​നം മൂ​ളാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.</p>
<p>അ​ക​ത്തേ​ക്ക് ചെ​ന്നു. ര​ജ​നി​യും അ​ലീ​ന​യും കു​ളി​ക്കാ​നു​ള്ള വ​ട്ട​ത്തി​ലാ​ണ്. ഉ​ള്ളി​ൽ​ച്ചെ​ന്ന് മാ​തം​ഗി​യു​ടെ ചി​ത്രം പു​റ​ത്തെ​ടു​ത്തു. അ​വ​ളു​ടെ നെ​റ്റി മു​ത​ൽ മൂ​ക്കി​ൻ​തു​മ്പു​വ​രെ വി​ര​ലോ​ടി​ച്ചു​കൊ​ണ്ട് നീ​ലി​മ ആ ​ക​ണ്ണു​ക​ളി​ലേ​ക്കു സൂ​ക്ഷി​ച്ചു​നോ​ക്കി. </p>
<p>ദേ​വ​ൻ ക​പ്പ നു​റു​ക്കു​ക​യാ​ണ്. വേ​ഷം മാ​റി​യി​ട്ടു​ണ്ട്. പി​റു​പി​റു​ക്കും​പോ​ലെ എ​ന്തോ പ​റ​യു​ന്നു​ണ്ട്. ഒ​രു​പ​ക്ഷേ വ​ല്ല പ്രാ​ർ​ഥ​ന​യു​മാ​വാം. </p>
<p>“ദേ​വാ ആ​രാ​ണ് മാ​തം​ഗി?’’ </p>
<p>പെ​ട്ടെ​ന്നു​ള്ള അ​വ​ളു​ടെ ക​ട​ന്നു​വ​ര​വും ആ ​ചോ​ദ്യ​വും ദേ​വ​നെ ഒ​ന്ന് ഉ​ല​ച്ചു. </p>
<p>“മാ​ഡം എ​ന്തെ​ങ്കി​ലും ചോ​ദി​ച്ചോ?’’ </p>
<p>“അ​ല്ല, എ​ന്താ​ണ് ഈ ​വീ​ടി​ന് മാ​തം​ഗി എ​ന്ന പേ​രി​ട്ട​ത്.” </p>
<p>“മാ​ഡം. ഉ​ള്ളി​ല​ത്തെ ഹാ​ളി​ൽ ര​ണ്ടാ​മ​ത് ഇ​രി​ക്കു​ന്ന ആ ​വ​ലി​യ ചി​ത്ര​മി​ല്ലേ, അ​വ​രാ​ണ് മാ​തം​ഗി.” </p>
<p>മാ​തം​ഗി​യു​ടെ ചി​ത്ര​മോ? നീ​ലി​മ അ​മ്പ​ര​ന്നു. അ​ങ്ങ​നെ ഒ​രു ചി​ത്രം ഹാ​ളി​ൽ ക​ണ്ട​താ​യി ഓ​ർ​ക്കു​ന്നി​ല്ല. </p>
<p>“അ​ത് ഞാ​ൻ പ​റ​ഞ്ഞു​ത​രാ​ൻ മ​റ​ന്നു. ഇ​പ്പൊ വ​രാം.” </p>
<p>“വേ​ണ്ട ഞാ​ൻ ചെ​ന്ന് നോ​ക്കാം.” </p>
<p>അ​വ​ൾ അ​ൽ​പം ധി​റു​തി​യോ​ടെ ഹാ​ളി​ലേ​ക്ക് പാ​ഞ്ഞു. </p>
<p>അ​തെ ആ​ദ്യം കാ​ണു​ന്ന​ത് കാ​വേ​രി​ ദേ​വി​യു​ടെ ചി​ത്രം. അ​തി​നോ​ടു​ചേ​ർ​ന്ന് ആ​ജ്ഞാ​ശ​ക്തി​യു​ള്ള ക​ണ്ണു​ക​ളോ​ടെ ഒ​രു സ്ത്രീ​യു​ടെ മ​നോ​ഹ​ര​മാ​യ ചി​ത്ര​മു​ണ്ട്. നേ​ര​ത്തെ അ​ത് ക​ണ്ട​തേ​യി​ല്ല. പി​റ​കി​ലോ​ട്ട് മ​ട​ക്കു​ക​ളി​ട്ട മ​നോ​ഹ​ര​മാ​യ ചേ​ല​ചു​റ്റി വ​ലി​യ ചു​വ​പ്പ് പൊ​ട്ടു​തൊ​ട്ട് കാ​തി​ൽ പ​ത​ക്ക​മി​ട്ട് ക​ഴു​ത്തി​ൽ ക​ല്ലു​പ​തി​ച്ച മാ​ല​യി​ട്ട് കൊ​ട​വ സ്ത്രീ​യു​ടെ മാ​തൃ​ക​യെ​ന്നോ​ണം ഒ​രു സ്ത്രീ​രൂ​പം. </p>
<p>നീ​ലി​മ മു​റി​യി​ലേ​ക്ക് ചെ​ന്ന് വി​റ​യ​ലോ​ടെ ത​ന്‍റെ ചി​ത്ര​വു​മാ​യി തി​രി​ച്ചു​വ​ന്നു. അ​തേ ക​ണ്ണു​ക​ൾ. മൂ​ക്കി​ന​ടി​യി​ൽ കൊ​രു​ത്തി​ട്ട മൂ​ക്കു​ത്തി. ആ​കെ ഒ​രു വ്യ​ത്യാ​സ​മു​ള്ള​ത് ചേ​ല​ചു​റ്റ​ലി​ൽ മാ​ത്ര​മാ​ണ്. </p>
<p>“ഇ​താ​രു​ടെ ചി​ത്ര​മാ​ണ് ചേ​ച്ചീ?” </p>
<p>ഗൗ​രി തൊ​ട്ടു​പി​റ​കി​ലാ​യി വ​ന്ന് എ​ത്തി​നോ​ക്കി. </p>
<p>“നി​ങ്ങ​ൾ അ​ടു​ക്ക​ള​യി​ൽ നി​ന്നാ​ൽ മ​തി.” </p>
<p>ദേ​വ​ൻ അ​ങ്ങോ​ട്ട് ക​ട​ന്നു​വ​ന്ന് അ​രി​ശ​ത്തോ​ടെ ഗൗ​രി​യെ പ​റ​ഞ്ഞ​യ​ച്ചു. നീ​ലി​മ​യു​ടെ കൈ​യി​ലി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലേ​ക്ക് അ​യാ​ൾ അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി. </p>
<p>“നി​ങ്ങ​ൾ​ക്ക് മാ​തം​ഗി​യെ അ​റി​യാ​മാ​യി​രു​ന്നോ?’’ നീ​ലി​മ​യു​ടെ ചി​ത്ര​ത്തി​ലേ​ക്ക് ചൂ​ണ്ടി അ​യാ​ൾ ക​ണ്ണു​ത​ള്ളി. അ​യാ​ളു​ടെ ചൂ​ണ്ടു വി​ര​ൽ വി​റ​ക്കും പോ​ലെ നീ​ലി​മ​ക്ക് തോ​ന്നി. </p>
<p>ക​ണ്ണൂ​രി​ൽ നി​ന്നും അ​വ​ധി​യാ​ഘോ​ഷി​ക്കാ​ൻ വ​രു​ന്ന ആ ​വി​രു​ന്നു​കാ​രി​ൽ മാ​തം​ഗി​യെ അ​റി​യു​ന്ന ആ​രെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന​ത് അ​യാ​ൾ​ക്ക് വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. </p>
<p>“ഇ​ല്ല ദേ​വ​ൻ. എ​നി​ക്ക് മാ​തം​ഗി​യെ അ​റി​യി​ല്ല. മാ​ത്ര​വു​മ​ല്ല ഇ​ത് ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലെ ഏ​തോ ഒ​രു സ്ത്രീ​യു​ടെ ചി​ത്ര​മാ​ണ്. നോ​ക്കൂ നി​ങ്ങ​ളു​ടെ മാ​തം​ഗി. അ​വ​രൊ​രു കൊ​ട​വ​സ്ത്രീ​യാ​ണ്.” </p>
<p>ദേ​വ​നി​ൽ അ​വി​ശ്വ​സ​നീ​യ​ത​യു​ടെ ഭാ​വം മാ​റി​യി​ല്ല. അ​യാ​ൾ നീ​ലി​മ​യെ സം​ശ​യ​ത്തോ​ടെ ത​റ​പ്പി​ച്ചു​നോ​ക്കി​ക്കൊ​ണ്ട് അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യി. ചെ​യ്തു​കൊ​ണ്ടി​രു​ന്ന ജോ​ലി തു​ട​ർ​ന്നു. </p>
<p>നീ​ലി​മ ര​ണ്ടു ചി​ത്ര​വും മാ​റി​മാ​റി നോ​ക്കി </p>
<p>“മാ​തം​ഗി!’’ </p>
<p>ചി​ത്ര​മാ​യി എ​ന്നി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന ഇ​വ​ളാ​രാ​ണ്?’’ </p>
<p>“എ​ല്ലാ​രും ഒ​ന്ന് വ​രു​ന്നു​ണ്ടോ?’’ </p>
<p>കി​ഷ​ൻ അ​ക്ഷ​മ​നാ​യി പു​റ​ത്തു​നി​ന്ന് ഉ​റ​ക്കെ​വി​ളി​ച്ചു. </p>
<p>അ​ലീ​ന​യും ര​ജ​നി​യും ശ്യാ​മു​മെ​ല്ലാം പെ​ട്ടെ​ന്നു​ത​ന്നെ ഫാ​ളി​ന്നാ​യി. </p>
<p>നീ​ലി​മ കോ​ട​യി​റ​ങ്ങി​യ മ​ല​ഞ്ചു​വ​ടി​ലേ​ക്ക് നോ​ക്കി ആ​ലോ​ച​ന​യി​ലാ​ണ്ടു. കു​ന്നി​നു​മു​ക​ളി​ലെ ഈ ​രാ​ത്രി​ക്ക് ത​ന്നോ​ട് വി​ശേ​ഷി​ച്ചെ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ? </p>
<p>തീ ​കൂ​ട്ടി​യ​തി​നു ചു​റ്റു​മി​രു​ന്നു​കൊ​ണ്ട് പ​ഴ​യ​കാ​ല പ്ര​ണ​യ​ക​ഥ​ക​ളു​ടെ ചു​രു​ളു​ക​ള​ഴി​ഞ്ഞു. കോ​ർ​പ​റേ​റ്റ് ബു​ജി​ക​ൾ വീ​ര്യ​മേ​റി​യ പ​ഴ​യ വി​പ്ല​വ​ഗാ​ഥ​ക​ൾ മൊ​ത്തി. അ​തി​നി​ട​യി​ലാ​ണ് ശ്യാം ​നീ​ലി​മ​യു​ടെ അ​ഭാ​വം ശ്ര​ദ്ധി​ച്ച​ത്. </p>
<p>“അ​വ​ൾ വ​ന്നി​ല്ലേ?’’ </p>
<p>“അ​ത് അ​വ​ൾ​ക്കു​ള്ള​താ​ണ​ല്ലോ, എ​ല്ലാ​വ​രും ഒ​രു​മി​ച്ചു നി​ൽ​ക്കു​മ്പോ​ൾ ഒ​രു മാ​റി​നി​ൽ​ക്ക​ൽ.” </p>
<p>അ​ലീ​ന ക​ന​ലു​കു​ത്തി​ക്കൊ​ണ്ട് മ​റു​പ​ടി ന​ൽ​കി. </p>
<p>“അ​വ​ൾ എ​ന്തെ​ങ്കി​ലും പേ​ഴ്സ​ണ​ൽ തി​ര​ക്കി​ലാ​വും.” </p>
<p>കി​ഷ​ൻ സ​ന്ദ​ർ​ഭ​ത്തെ നേ​ർ​പ്പി​ക്കാ​നാ​യി പ​റ​ഞ്ഞു, </p>
<p>“ആ​ർ​ക്കാ ഇ​വി​ടെ ഇ​പ്പോ​ൾ തി​ര​ക്കി​ല്ലാ​ത്ത​ത്? ഞാ​നാ​ണെ​ങ്കി​ൽ നൂ​റു​കൂ​ട്ടം കാ​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഇ​ങ്ങ​നെ ര​ണ്ടു​ദി​വ​സം ക​ണ്ടെ​ത്തി​യ​തു​ത​ന്നെ. ഇ​വി​ടെ വ​ന്ന് സ്വ​ന്തം കാ​ര്യ​ത്തി​നു​വേ​ണ്ടി മാ​റി​നി​ൽ​ക്കാ​നാ​ണെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ വ​രു​ന്നേ?” അ​ലീ​ന ഉ​ച്ച​ത്തി​ൽ ത​ന്നെ പി​റു​പി​റു​ക്കാ​ൻ തു​ട​ങ്ങി. </p>
<p>അ​ത്ര​യു​മാ​യ​പ്പോ​ഴേ​ക്കും ത​ല​യി​ൽ​നി​ന്നും അ​ധി​ക​ചി​ന്ത​ക​ളെ കു​ട​ഞ്ഞെ​റി​ഞ്ഞു കൊ​ണ്ട് നീ​ലി​മ അ​വ​ർ​ക്കൊ​പ്പം പോ​യി​രു​ന്നു. </p>
<p>“ആ​രാ​ടീ? അ​ല​ൻ ബാ​രി​യാ​ണോ ത​ല​യി​ൽ? നി​ന്‍റെ പു​തി​യ ഐ​റി​ഷ് ആ​രാ​ധ​ക​ൻ?’’ </p>
<p>ക​ന​ലി​ലേ​ക്ക് സാ​മാ​ന്യം വ​ലു​പ്പ​മു​ള്ള ഒ​രു വി​റ​ക് ശ്ര​ദ്ധ​യോ​ടെ എ​ടു​ത്തു വെ​ക്കു​ന്ന​തി​നി​ട​യി​ൽ വി​ഷ്ണു തി​രി​ഞ്ഞി​രു​ന്ന് ചോ​ദി​ച്ചു. </p>
<p>“ഓ,​ അ​യാ​ളെ ഞാ​ൻ മ​റ​ന്നു​പോ​യി. ഓ​ർ​മി​പ്പി​ച്ച​തി​ന് ന​ന്ദി. ഗോ​സി​പ്പ് പ​റ​യു​മ്പോ​ൾ ഇ​ങ്ങ​നെ ഷാ​ർ​പ്പാ​യി ഗെ​സ് ചെ​യ്യു​ന്ന​വ​രെ ഞാ​നി​തു​വ​രെ ക​ണ്ടി​ട്ടി​ല്ല.” </p>
<p>നീ​ലി​മ ചു​ണ്ട് കോ​ട്ടി. </p>
<p>ആ ​രാ​വ് അ​ങ്ങ​നെ ത​ന്നെ പു​ല​ർ​ന്നു. വെ​ളു​ക്കു​വോ​ളം ആ​രും ഉ​റ​ങ്ങി​യി​ല്ല. കോ​ട ശീ​ത​മാ​യും ആ​വി​യാ​യും വ​ന്നും പോ​യും കൂ​ട്ടി​രു​ന്നു. ക​വി​ത​ക​ളും പാ​ട്ടും നി​റ​ഞ്ഞു. വ​ലി​യ ബി​സി​ന​സ് പ്ലാ​ൻ വ​രെ ക​ന​ലി​ലെ​രി​ഞ്ഞു. </p>
<p>പു​ല​രാ​ൻ നേ​രം എ​പ്പോ​ഴോ ആ​ണ് ഉ​റ​ക്ക​ത്തി​ന്‍റെ കാ​റ്റി​ൽ എ​ല്ലാ​വ​രും കി​ട​ക്ക​യി​ലേ​ക്ക് ചാ​ഞ്ഞ​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909354-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240204Teu0E7DCARlGBSwC9WKGjUKtWVEC94K2049609" data-watermark="false" style="width: 100%;" info-selector="#info_item_1788582057608">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788582057608"></div>
</div>
<p>സം​ഗീ​ത​സാ​ന്ദ്ര​മാ​യ ഒ​രു മ​ണി​യൊ​ച്ച​യി​ലാ​ണ് വീ​ടു​ണ​ർ​ന്ന​ത്. കോ​ളി​ങ് ബെ​ല്ലാ​ണ് കേ​ൾ​ക്കു​ന്ന​ത് എ​ന്ന് തി​രി​ച്ച​റി​യാ​ൻ ത​ന്നെ സ​മ​യ​മെ​ടു​ത്തു. ആ​ണു​ങ്ങ​ളു​ടെ കി​ട​പ്പു​മു​റി​യാ​ണാ​ദ്യ​ത്തേ​ത്. അ​തി​നാ​ൽ വാ​തി​ൽ തു​റ​ക്കേ​ണ്ട ചു​മ​ത​ല അ​വ​ർ​ക്കാ​ണ്. ശ്യാം ​പു​ത​പ്പ് വ​ലി​ച്ചു മാ​റ്റി കൂ​ടെ​യു​ള്ള​വ​രെ ഉ​ണ​ർ​ത്താ​തെ എ​ഴു​ന്നേ​റ്റു. </p>
<p>ഇ​ത്ത​രം അ​ലോ​സ​ര​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ റി​സോ​ർ​ട്ടി​ലാ​ണെ​ങ്കി​ൽ ഉ​ണ്ടാ​വു​ക​യി​ല്ല. നാ​ട്ടി​ൻ​പു​റ​ത്തി​ന്റെ ഒ​രു ശ​ല്യ​മാ​ണി​ത്. വാ​തി​ൽ തു​റ​ക്കു​ന്ന നേ​രം ശ്യാം ​ആ​ലോ​ചി​ച്ചു. </p>
<p>“സാ​റേ ആ​രും എ​ഴു​ന്നേ​റ്റി​ല്ലേ?’’ ദേ​വ​നാ​ണ്. കൂ​ടെ കൊ​ട​വ​രു​ടെ പ​ര​മ്പ​രാ​ഗ​ത മു​ഖ​ഭാ​വ​ത്തോ​ടെ വ​ലി​യ ആ​കാ​ര​മു​ള്ള ഒ​രാ​ൾ. സം​ശ​യം നി​റ​ഞ്ഞ ക​ണ്ണു​ക​ൾ. </p>
<p>“ഇ​ദ്ദേ​ഹം ക​രി​യ​പ്പ. ര​ജ​പു​ത്ര ര​ജി​മെ​ന്‍റി​ലെ ഫീ​ൽ​ഡ് മാ​ർ​ഷ​ലാ​യി​രു​ന്ന തി​മ്മ​യ്യ​യു​ടെ കു​ടും​ബ​ക്കാ​ര​ൻ. ന​മ്മു​ടെ നാ​ട്ടി​ലെ പ്ര​മു​ഖ​നാ​ണ്. പോ​ലീ​സ് സ​ർ​വീ​സി​ൽ നി​ന്ന് ഇ​യ്യി​ടെ റി​ട്ട​യ​റാ​യി.” </p>
<p>ശ്യാം ​അ​വ​രെ സ്വീ​ക​രി​ച്ചി​രു​ത്തി. പു​റ​ത്തെ സം​സാ​രം കേ​ട്ട് വി​ഷ്ണു​വും സി​ബി​യു​മെ​ല്ലാം എ​ഴു​ന്നേ​റ്റു​വ​ന്നു. </p>
<p>“ഞ​ങ്ങ​ൾ പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​വി​ട​ത്തു​കാ​രാ​ണ്. ഈ ​മ​നെ, മാ​തം​ഗി അ​യ്യ​ങ്ക​ട മ​നെ ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വീ​ടാ​ണ്. ഏ​റെ ച​രി​ത്ര​മു​റ​ങ്ങു​ന്ന വീ​ട്. മാ​തം​ഗി ഞ​ങ്ക​ളു​ക്ക് അ​വ്വ​യാ​ർ മാ​തി​രി. നി​ങ്ങ​ൾ മാ​തം​ഗി​യു​ടെ ചി​ത്രം വ​ര​ച്ചി​ട്ടു​ണ്ട് എ​ന്നു​കേ​ട്ട് കാ​ണാ​ൻ വ​ന്ന​ത്.” </p>
<p>മി​ശ്ര​മാ​യ ഒ​രു ഭാ​ഷ​യി​ൽ മു​ന്ന​റി​യി​പ്പൊ​ന്നു​മി​ല്ലാ​തെ അ​യാ​ൾ നേ​രെ വി​ഷ​യ​ത്തി​ലേ​ക്ക് ക​ട​ന്നു. </p>
<p>“മാ​തം​ഗി​യു​ടെ ചി​ത്ര​മോ? ആ​രു വ​ര​ച്ചു?’’ </p>
<p>“ഇ​വി​ടെ നി​ങ്ങ​ടെ കൂ​ടെ​യു​ള്ള ഒ​രു പെ​ങ്കൊ​ച്ച്.” </p>
<p>ദേ​വ​ൻ പ​രു​ങ്ങ​ലോ​ടെ ത​ല​ചൊ​റി​ഞ്ഞു​കൊ​ണ്ടു പ​റ​ഞ്ഞു, </p>
<p>‘‘ഞാ​ന​ത് ക​ണ്ടി​ട്ടു​ണ്ട്.’’ </p>
<p>* * * * </p>
<p>“അ​വ​ളെ​ന്നു ഒ​ന്ദു ക​ര ഇ​രീ.”1 </p>
<p>ക​രി​യ​പ്പ ദേ​വ​നെ ക​ണ്ണു​കാ​ട്ടി​ക്കൊ​ണ്ടു പ​റ​ഞ്ഞു </p>
<p>“അ​വ​ളെ​ണ്ണു എ​ദ്ദേ​ളു​വി​ട്ട് നോ​ഡു​വ.”2 </p>
<p>ഇ​വ​ർ എ​ന്താ​ണ് ഈ ​പ​റ​യു​ന്ന​തെ​ന്ന് കി​ഷ​ൻ ഗൂ​ഗി​ൾ ട്രാ​ൻ​സ്ലേ​റ്റ​ർ വെ​ച്ച് നോ​ക്കി. </p>
<p>വി​ഷ്ണു ഇ​ട​യി​ൽ ക​യ​റി. </p>
<p>“അ​വ​റു ഹൊ​ത്താ​ഗി മ​ർ​ഗു​ത്താ​രെ. എ​ദ്ദേ​ളു​വി​ട്ട് ബ​റു​വാ​ക ഹൊ​ത്താ​ഗു​ത്ത. നീ​യു മ​ത്തെ ബ​ന്നീ.”3 </p>
<p>തെ​ളി​ച്ച​മി​ല്ലാ​തെ മ​രി​യ​പ്പ എ​ഴു​ന്നേ​റ്റ് കൈ​കൂ​പ്പി. </p>
<p>“വീ​ണ്ടും വ​രാം.” </p>
<p>എ​ന്തി​നു? ഇ​യാ​ൾ ഇ​തെ​ന്തി​നാ ഇ​നി​യും വ​രു​ന്ന​ത്, കി​ഷ​ൻ മു​ഷി​ച്ചി​ലോ​ടെ ത​ല കു​ട​ഞ്ഞു. </p>
<p>“പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​വ​ധി കൊ​ടു​ത്താ​ണ് ഇ​ങ്ങോ​ട്ട് വ​ന്ന​ത്. ഇ​വി​ടി​പ്പോ എ​ന്താ വ​രാ​ൻ പോ​ണേ.” </p>
<p>“ന​മ്മു​ടെ പ്രൈ​വ​സി പോ​കൂ​ലേ? ദേ​വ​നോ​ട് പ​റ​യ​ണം, ഇ​തൊ​ന്നും പ​റ്റൂ​ലാ​ന്ന്.” </p>
<p>ശ്യാ​മ​ത് ശ​രി​വെ​ച്ചു. </p>
<p>“എ​ടാ നി​യ്യ​ത് ക​ണ്ടോ? ആ​രാ ഇ​വി​ടെ മാ​തം​ഗി​യു​ടെ ചി​ത്രം വ​ര​ച്ച​ത്?’’ വി​ഷ്ണു ചോ​ദി​ച്ചു </p>
<p>“എ​നി​ക്ക​റി​യി​ല്ല. ഈ ​കൂ​ട്ട​ത്തി​ൽ പ​ടം വ​ര ആ​ർ​ക്കാ? അ​ലീ​ന​ക്ക് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു പ്രി​യം. ര​ജ​നി​ക്ക് പാ​ട്ടും. നീ​ലി​മ​ക്ക് എ​ഴു​ത്തി​ന്റെ സൂ​ക്കേ​ടു​ണ്ടെ​ന്ന​റി​യാം. ചി​ത്രം വ​ര ക​ണ്ടി​ട്ടി​ല്ല.” </p>
<p>“അ​വ​രെ വി​ളി​ക്കാം” –കി​ഷ​ൻ വാ​തി​ലി​ൽ മു​ട്ടി </p>
<p>ഉ​റ​ക്കംവി​ടാ​തെ ര​ജ​നി വി​ളി​ച്ചു​പ​റ​ഞ്ഞു, </p>
<p>“ഞ​ങ്ങ​ളെ നോ​ക്ക​ണ്ട നി​ങ്ങ​ൾ പൊ​യ്ക്കോ​ളൂ.” </p>
<p>രാ​വി​ലെ താ​ഴ്വാ​ര​ത്തി​ലേ​ക്ക് ന​ട​ക്കാ​മെ​ന്ന് ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു. ബ്രേ​ക്ഫാ​സ്റ്റ് ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്ക് ഒ​രു ഡ്രൈ​വ് ആ​കാ​മെ​ന്നും. ഉ​റ​ക്കം മു​റി​ക്കാ​ൻ വ​യ്യാ​തെ തി​രി​ഞ്ഞു​കി​ട​ന്ന ര​ജ​നി​യെ കെ​ട്ടി​പ്പു​ണ​ർ​ന്ന് അ​ലീ​ന വീ​ണ്ടും ഉ​റ​ക്ക​ത്തി​ലാ​ണ്ടു. </p>
<p>നീ​ലി​മ ഏ​തോ സ്വ​പ്ന​ത്തി​ന്റെ പി​ന്നാ​ലെ​യാ​ണ്. </p>
<p>ക​ന​ത്ത ചു​വ​രു​ക​ളു​ള്ള ഏ​തോ ത​ട​വ​റ. ത​ട​വി​ലാ​ക്ക​പ്പെ​ട്ട നി​സ്സ​ഹാ​യ​രാ​യ അ​നേ​കം പെ​ൺ​കു​ട്ടി​ക​ൾ. കൂ​ട്ട​ത്തി​ലൊ​രു​വ​ൾ ഒ​ച്ച​യു​ണ്ടാ​ക്കാ​തെ പു​റ​ത്തി​രു​ന്നു​റ​ങ്ങു​ന്ന കാ​വ​ൽ​ക്കാ​ര​ന്റെ ഉ​ത്ത​രീ​യ​ത്തി​ൽ കൊ​ളു​ത്തി​യ താ​ക്കോ​ൽ വ​ലി​ച്ചെ​ടു​ക്കു​ന്നു. ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ വാ​തി​ൽ തു​റ​ക്കു​ന്നു. പെ​ൺ​കു​ട്ടി​ക​ളോ​ട് ത​ന്നെ പി​ന്തു​ട​രാ​ൻ പ​റ​യു​ന്നു. പു​റ​ത്ത് കൊ​ട്ടാ​രം കി​ട​ങ്ങി​ലേ​ക്ക് വീ​ണു കി​ട​ക്കു​ന്ന പ​ന​ത്ത​ടി​യി​ലൂ​ടെ ര​ക്ഷ​പ്പെ​ട്ട് പു​ഴ​യി​ലൂ​ടെ നീ​ന്തി​ര​ക്ഷ​പ്പെ​ടു​ന്നു. നി​ലാ​വ്. ച​ന്ദ്ര​ബിം​ബം. അ​വ​രു​ടെ ഉ​ല​യു​ന്ന ഉ​ട​യാ​ട​ക​ൾ. പു​ഴ… </p>
<p>ത​ണു​പ്പേ​റി​യ​തി​നാ​ൽ അ​വ​ൾ പു​ത​പ്പി​നു​ള്ളി​ലേ​ക്ക് ഒ​ന്നു​കൂ​ടെ ചു​രു​ണ്ടു. </p>
<p>ആ​വി​യി​ൽ വേ​വു​ന്ന നൂ​ൽ​പ്പു​ട്ടി​ന്റെ മ​ണം. വ​റു​ത്തു​പൊ​ടി​ച്ച മ​സാ​ല​ക്കൂ​ട്ടി​ന്‍റെ മ​ണം. സ്വ​ന്തം കൈ​യാ​ല​ല്ലാ​തെ അ​ടു​ക്ക​ള​യി​ൽ ബ്രേ​ക്ഫാ​സ്റ്റ് പാ​കം ചെ​യ്യ​പ്പെ​ടു​ന്ന​തി​ന്‍റെ സു​ഖ​ക​ര​മാ​യ സു​ഗ​ന്ധ​ത്തി​ൽ അ​ലീ​ന കി​ട​ക്ക​യി​ൽ ഒ​ന്ന് മൂ​രി​നി​വ​ർ​ന്നു. </p>
<p>ഇ​ല്ല ബ്ര​ഷ് എ​ടു​ത്തു​വെ​ച്ചി​ട്ടി​ല്ല! </p>
<p>“മാ​ന്ത​ളി​രി​ൻ പ​ട്ടു​ചു​റ്റി​യ മാ​ർ​ക​ഴി​പ്പൂം​ക​ന്യ​കേ </p>
<p>മാ​ൻ​മി​ഴി നീ​യൊ​ന്നു ചെ​ല്ല്.” </p>
<p>‘‘പോ​യി മാ​ഞ്ച​പ്പെ​ടു​ത്തു പ​ല്ല് തേ​ക്ക​ടീ.’’ </p>
<p>നീ​ലി​മ പാ​ട്ടു​പാ​ടി​ക്കൊ​ണ്ട് അ​ലീ​ന​യെ പു​റ​ത്തേ​ക്ക് ത​ള്ളി. </p>
<p>മ​ണം​പി​ടി​ച്ച് അ​ടു​ക്ക​ള​യി​ലെ​ത്തി​യ ര​ജ​നി കാ​പ്പി​ക്കോ​പ്പ​യു​മാ​യി വ​ന്ന് തി​ടു​ക്ക​പ്പെ​ട്ടു. </p>
<p>“വേ​ഗം പു​റ​ത്തേ​ക്ക് വാ. ​അ​വ​മ്മാ​ര് നി​ന്നെ വി​ളി​ക്കു​ന്നു.” നീ​ലി​മ ത​ല​മു​ടി ഒ​ന്നു കു​ട​ഞ്ഞു​കെ​ട്ടി. ടോ​പ്പ് നേ​രെ പി​ടി​ച്ചി​ട്ട് ബാ​ക്കി മൂ​ളി. </p>
<p>“പൊ​ങ്ക​ലോ പൊ​ന്നോ​ണ​പ്പു​ല​രി​യോ.’’ </p>
<p>കി​ഷ​ൻ പാ​ട്ട് പൂ​രി​പ്പി​ച്ചു, </p>
<p>“തി​ങ്ക​ൾ മാ​റി​ൽ ചാ​യു​റ​ങ്ങും മാ​ൻ കി​ടാ​വോ” </p>
<p>“പാ​ട്ടും കൂ​ത്തും അ​വി​ടെ നി​ക്ക​ട്ടെ. ഇ​വി​ടാ​രാ വ​ര​ക്കാ​രി?” ശ്യാം ​പ്ര​ശ്ന​ത്തി​ലേ​ക്ക് ക​ട​ന്നു </p>
<p>“എ​ന്താ കാ​ര്യം!” നീ​ലി​മ നെ​റ്റി​ചു​ളി​ച്ചു. </p>
<p>“പ​റ​യ്. ആ​രാ മാ​തം​ഗി​യു​ടെ പ​ടം വ​ര​ച്ച​ത്?’’ </p>
<p>“ഞാ​ൻ വ​ര​ച്ചു. അ​തി​വി​ടു​ത്തെ മാ​തം​ഗി​യൊ​ന്നു​മ​ല്ല. എ​ന്‍റെ മ​ന​സ്സി​ൽ തോ​ന്നി​യ ഒ​രു പെ​ണ്ണി​ന്‍റെ പ​ടം ഞാ​ൻ വ​ര​ച്ചു. അ​തി​ന് മാ​തം​ഗി​യെ​ന്ന് പേ​രു​മി​ട്ടു അ​ത്രേ​യു​ള്ളൂ.” </p>
<p>“കാ​ണ​ട്ടെ അ​തെ​ടു​ത്തോ​ണ്ടു വ​ന്നേ” </p>
<p>കൈ​യി​ലെ​ടു​ക്കും മു​ന്നേ ത​ന്നെ മാ​തം​ഗി​യു​ടെ ക​ണ്ണു​ക​ൾ നീ​ലി​മ​യെ കൊ​ളു​ത്തി​വ​ലി​ച്ചു. അ​വ​ളാ ചി​ത്രം മേ​ശ​മേ​ൽ തു​റ​ന്നു​വെ​ച്ചു. </p>
<p>“ഹൊ! ​നീ​യി​ത്ര ഭം​ഗി​യി​ൽ ചി​ത്രം വ​ര​യു​മോ? എ​ന്തൊ​രു സു​ന്ദ​രി, എ​ന്താ… സ്ട്ര​ക്ച്ച​ർ!” </p>
<p>വി​ഷ്ണു ചി​ത്ര​ത്തി​ലൂ​ടെ ഒ​ന്നു ത​ലോ​ടി. </p>
<p>“ഇ​ന്ന​ലെ ദേ​വ​നാ​ണ് എ​നി​ക്ക് ഈ ​മാ​തം​ഗി​യു​ടെ ചി​ത്രം കാ​ണി​ച്ചു​ത​ന്ന​ത്.’’ </p>
<p>നീ​ലി​മ ചു​വ​രി​ലേ​ക്ക് കൈ​ചൂ​ണ്ടി. </p>
<p>അ​പ്പോ​ഴാ​ണ​വ​ർ അ​വി​ടെ അ​ങ്ങ​നെ ഒ​രു ചി​ത്രം കാ​ണു​ന്ന​തു ത​ന്നെ. അ​തി​സു​ന്ദ​രി​യാ​യ ഒ​രു കൊ​ട​ഗ​ത്തി. നോ​ക്കി നി​ന്നു​പോ​കും. </p>
<p>“വൗ! ​എ​ന്തൊ​രു സാ​മ്യ​മാ​ണ്! നീ ​വ​ര​ച്ച​ത് കേ​ര​ളാ​വി​ലെ മാ​തം​ഗി. ഇ​ത് കൊ​ഡ​വ​രു​ടെ മാ​തം​ഗി. വെ​റു​തെ​യ​ല്ല നി​ന്നെ​യ​വ​ർ തി​ര​ക്കി വ​ന്ന​ത്,” ശ്യാം ​പി​റു​പി​റു​ത്തു. </p>
<p>“ആ​രു തി​ര​ക്കി​വ​ന്നു?’’ നീ​ലി​മ ഞെ​ട്ട​ലോ​ടെ ചോ​ദി​ച്ചു. </p>
<p>ശ്യാം ​രാ​വി​ല​ത്തെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. അ​വ​രി​നി​യും വ​രു​മെ​ന്നു കേ​ട്ട​പ്പോ​ൾ നീ​ലി​മ​ക്ക് വ​ല്ലാ​യ്മ തോ​ന്നി. </p>
<p>‘മാ​തം​ഗി’… പു​റ​ത്തെ മ​ല​നി​ര​ക​ൾ നോ​ക്കി അ​വ​ൾ പ​തു​ക്കെ ആ ​പേ​ര് ത​ന്നോ​ടെ​ന്ന​വ​ണ്ണം ഉ​രു​വി​ട്ടു. </p>
<p>* * * * </p>
<p>അ​യ്യ​ങ്ക​ട മ​നെ മാ​തം​ഗി </p>
<p>ചെം​ഗ​പ്പ അ​യ്യ​ങ്ക​ട മ​നെ ഉ​ണ്ടാ​ക്കി​യ​ത് ഒ​രു ച​രി​ത്രം ത​ന്നെ​യാ​ണ്. </p>
<p>ദേ​വ​നി​ല്ലാ​ത്ത നേ​രം നോ​ക്കി അ​രി​കി​ൽ വ​ന്ന ഗൗ​രി​യാ​ണ​ത് പ​റ​ഞ്ഞ​ത്. </p>
<p>“ചേ​ച്ചി​ക്ക് മാ​തം​ഗി​യു​ടെ ക​ഥ എ​ഴു​താ​മോ? ഞാ​ൻ പ​റ​ഞ്ഞു​ത​ര​ട്ടെ?’’ </p>
<p>നീ​ലി​മ​ക്ക് മാ​തം​ഗി​യോ​ടും ഗൗ​രി​യോ​ടും ഒ​രേ സ​മ​യം കൗ​തു​കം തോ​ന്നി. </p>
<p>“വി​രോ​ധ​മി​ല്ലെ​ങ്കി​ൽ അ​ടു​ക്ക​ള​പ്പു​റ​ത്തേ​ക്ക് വാ​യോ, എ​ന്‍റെ പ​ണി​യും ന​ട​ക്കു​മ​ല്ലൊ. പ​ണി ന​ട​ന്നി​ല്ലെ​ങ്കി​ൽ അ​യ്യാ​ളെ​ന്നെ ശ​രി​യാ​ക്കും.” </p>
<p>അ​ടു​ക്ക​ള മു​റ്റ​ത്ത് ഒ​രു​ഭാ​ഗ​ത്തു​ള്ള അ​ല​ക്കു​ക​ല്ലി​ന്മേ​ൽ നീ​ലി​മ ഇ​രു​ന്നു. ഒ​രു പ​ര​പ്പു മു​റ​ത്തി​ൽ ചെ​റി​യു​ള്ളി​യു​മാ​യി ഗൗ​രി അ​ടു​ക്ക​ള​ത്തി​ണ്ടി​ലും. </p>
<p>“ചെം​ഗ​പ്പ, അ​യാ​ൾ കൊ​ട​കി​ലെ​ത്തു​മ്പോ​ൾ അ​തൊ​രു ജ​ന​വാ​സ​മി​ല്ലാ​ത്ത ദേ​ശ​മാ​യി​രു​ന്നു​പോ​ലും. തി​ക​ഞ്ഞ അ​ഭ്യാ​സി​യും വീ​ര​നു​മാ​യി​രു​ന്നു ചെം​ഗ​പ്പ. ത​ന്റെ കൈ​ക്ക​രു​ത്ത് കൊ​ണ്ടാ​ണ് അ​യാ​ൾ ആ ​കാ​ടി​നെ മെ​രു​ക്കി​യെ​ടു​ത്ത​ത്. അ​വി​ടെ മ​ണ്ണി​ള​ക്കി ഇ​ഞ്ചി​യും കു​രു​മു​ള​കും വി​ള​യി​ച്ചെ​ടു​ത്തു. വീ​ടു​കെ​ട്ടി. തീ​കൂ​ട്ടി കാ​ട്ടു​ജീ​വി​ക​ളെ അ​ക​റ്റി. കാ​ണാ​ൻ അ​തി​സു​ന്ദ​ര​നാ​യി​രു​ന്നു ചെം​ഗ​പ്പ. ഗാ​യ​ക​നും സ്വ​ഭാ​വ​ഗു​ണ​ങ്ങ​ളു​മു​ള്ള​വ​നു​മാ​യ ആ ​യോ​ദ്ധാ​വി​നെ അ​ന്നാ​ട്ടി​ലെ സ്ത്രീ​ക​ളെ​ല്ലാം ആ​രാ​ധി​ച്ചു. </p>
<p>എ​ന്നാ​ൽ, എ​ന്നും ത​നി​ക്ക് സ​ഹാ​യി​യാ​യി നി​ന്ന കൊ​ട​വ​ൻ തി​മ്മ​യ്യ​യു​ടെ മ​ക​ൾ വീ​ര​വ​തി​യെ​യാ​ണ് ചെം​ഗ​പ്പ ത​ന്റെ പെ​ണ്ണാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു സാ​ധാ​ര​ണ കൊ​ട​ഗ​ത്തി. മ​ണ്ണി​ൽ വി​യ​ർ​പ്പൊ​ഴു​ക്കാ​നും വി​ള​വെ​ടു​ക്കാ​നു​മ​റി​യാ​വു​ന്ന പെ​ണ്ണൊ​രു​ത്തി. അ​വ​ർ​ക്ക് ദേ​വ​കാ​ന്ത, ഉ​ദ​യ​കാ​ന്ത, വീ​ര​കാ​ന്ത, രാ​ജ​കാ​ന്ത എ​ന്നി​ങ്ങ​നെ നാ​ല് ആ​ൺ​മ​ക്ക​ൾ. </p>
<p>അ​തി​ൽ ദേ​വ​കാ​ന്ത​യു​ടെ മ​ക​ളാ​യി​രു​ന്നു ഈ ​മാ​തം​ഗി.” </p>
<p>ഗൗ​രി മു​റം മ​ടി​യി​ല​മ​ർ​ത്തി​പ്പി​ടി​ച്ച് മു​ന്നോ​ട്ടാ​ഞ്ഞ് ര​ഹ​സ്യം പോ​ലെ അ​വ​സാ​ന​ത്തെ വാ​ച​കം പൂ​ർ​ത്തി​യാ​ക്കി. നീ​ലി​മ​യു​ടെ ക​ണ്ണു​ക​ൾ വി​ട​ർ​ന്നു. </p>
<p>“വീ​രാം​ഗ​ന​യാ​യ ഋ​തു​പ​ർ​ണ​യാ​യി​രു​ന്നു മാ​തം​ഗി​യു​ടെ അ​മ്മ. നാ​ട്ടി​ലെ പ്ര​ഭു​വാ​യ നേ​ർ​പ്പ​ണ്ട മാ​ഡ​യ്യ​യു​ടെ മ​ക​ൾ. </p>
<p>അ​യ്യ​ങ്ക​ട മ​നെ​യി​ൽ മാ​തം​ഗി വ​ള​ർ​ന്നു​വ​ന്ന​ത് കൊ​ട​കു​മ​ല മേ​ലെ സൂ​ര്യ​കാ​ന്തി വി​ട​രു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു. വ​ൻ​മ​ര​ങ്ങ​ൾ ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്ന കാ​ടി​ന്‍റെ വ​ന്യ​ത​യി​ൽ, വ​ള​രും തോ​റും കൈ​ക്ക​രു​ത്തി​ലും ഉ​റ​പ്പി​ലും അ​വ​ൾ താ​ത്താ​യു​ടെ പി​ൻ​ഗാ​മി​യെ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ടി​രു​ന്നു. ആ ​ഗാ​ന​മാ​ധു​രി പോ​ലും പ​ക​ർ​ന്നു​കി​ട്ടി​യ​വ​ൾ. നാ​ട്ടു​കൂ​ട്ട​ത്തി​ന്റെ ക​ണ്മ​ണി. ഉ​മ്മ​ത്താ​ട്ടി​ൽ കു​ഞ്ഞു​പ്രാ​യം തൊ​ട്ട് അ​വ​ളാ​യി​രു​ന്നു കാ​വേ​രി​യ​മ്മ. </p>
<p>മ​ടി​ക്കേ​രി​യി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട​യോ​ട്ട​മു​ണ്ടാ​യ കാ​ലം. ആ​ണു​ങ്ങ​ളെ നി​ർ​ബ​ന്ധ​മാ​യി പി​ടി​ച്ച് പ​ട​യി​ൽ ചേ​ർ​ക്കു​ന്നു​വെ​ന്നും പെ​ണ്ണു​ങ്ങ​ളു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും നി​ല​വി​ളി കേ​ൾ​ക്കു​ന്നു​വെ​ന്നും തോ​ട്ട​ത്തി​ൽ പ​ണി​ക്കാ​ർ പ​റ​യു​ന്ന​ത് കേ​ട്ടാ​ണ് അ​ന്ന് സ​ന്ധ്യ​ക്കു​മു​ന്നെ ദേ​വ​കാ​ന്ത കാ​ര്യം അ​ന്വേ​ഷി​ക്കാ​നാ​യി മ​ടി​ക്കേ​രി​ക്ക് പു​റ​പ്പെ​ട്ട​ത്. ഹൈ​ദ​ര​ലി​യും ടി​പ്പു​വും വെ​ള്ള​ക്കാ​രു​മെ​ല്ലാം കു​ട​ക് പി​ടി​ച്ചെ​ടു​ക്കാ​നാ​യി മാ​റി​മാ​റി പ​ട​യേ​റു​ക പ​തി​വാ​ണ്. ഭീ​തി​യോ​ടെ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ധൈ​ര്യം കൊ​ടു​ത്ത് പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ശ​ക്തി​യും വ​ഴി​ക​ളും പ​ക​ർ​ന്നു​കൊ​ടു​ത്തു ദേ​വ​കാ​ന്ത. </p>
<p>“കൊ​ട​ഗ സ്ത്രീ​ക​ൾ പോ​രാ​ളി​ക​ളാ​ണ്. നാ​ടും വീ​ടും ആ​വ​ശ്യ​പ്പെ​ടു​ന്ന നേ​രം ച​ങ്കു​റ​പ്പോ​ടെ നി​വ​ർ​ന്നുനി​ൽ​ക്കേ​ണ്ട​വ​രാ​ണ്.” </p>
<p>ദേ​വ​കാ​ന്ത അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909357-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240203W7uOCxJYkXHF0TbNWXEAgCVa5jgGnbP2095758" data-watermark="false" style="width: 100%;" info-selector="#info_item_1788582103504">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788582103504"></div>
</div>
<p>നേ​ര​മേ​റി​യെ​ങ്കി​ലും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. അ​യ്യ​ങ്ക​ടെ മ​നെ​യി​ലേ​ക്ക് ഒ​രു മ​ല​ദൂ​രംകൂ​ടി ബാ​ക്കി​യു​ണ്ട്. മാ​രി ക​ന​ക്കു​ക​യാ​ണ്. വ​ഴി​ക​ൾ ദേ​വ​കാ​ന്ത​ക്ക് പ​രി​ചി​ത​മാ​ണ്. നി​ല​തെ​റ്റി​യ ഒ​രു കൊ​മ്പ​നെ ഈ​യി​ടെ കാ​ട്ടി​ൽ കാ​ണാ​റു​ള്ള​തൊ​ഴി​ച്ചാ​ൽ മ​റ്റെ​ല്ലാം സു​ര​ക്ഷി​ത​മാ​ണ്. എ​ല്ലാ​വ​ഴി​ക​ളും ഏ​തി​രു​ട്ടി​ലും കാ​ലി​ന് വ​ഴ​ങ്ങും. അ​വ​നെ എ​ങ്ങ​നെ​യും വൈ​കാ​തെ ത​ള​ക്ക​ണ​മെ​ന്ന് അ​ന്നേ​ര​ത്ത് ദേ​വ​കാ​ന്ത മ​ന​സ്സി​ലു​റ​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ല്ലെ​ങ്കി​ലേ പ​രി​ഭ്രാ​ന്ത​രാ​ണ്. വാ​രി​ക്കു​ഴി ഒ​രു​ക്ക​ണം. നാ​ളെ​യാ​വ​ട്ടെ. കാ​ട്ടു​വ​ഴി​ക​ളി​ൽ ഇ​രു​ട്ടു ക​ന​ക്കു​ന്നു. മി​ന്ന​ലി​ൽ തെ​ളി​യു​ന്ന വെ​ട്ട​ത്തി​ൽ ദേ​വ​കാ​ന്ത ദൂ​രെ ത​ന്‍റെ മ​നെ ക​ണ്ടു. മ​ന​സ്സി​ൽ മി​ന്ന​ൽ പോ​ലെ തെ​ളി​യു​ന്ന ഋ​തു​പ​ർ​ണ​യു​ടെ രൂ​പം. കാ​ട്ടു​വ​ഴി​ക​ളി​ലെ മ​ഴ​ച്ചാ​ലു​ക​ളി​ലൂ​ടെ ഉ​റ​പ്പോ​ടെ മ​ല​ക​യ​റി.</p>
<p> ഇ​ട​വ​ള​വു തി​രി​ഞ്ഞ​പ്പോ​ഴാ​ണ് ഒ​രൊ​റ്റ​യാ​ന്‍റെ ചി​ന്നം​വി​ളി. പി​ച്ചാ​ക്ക​ത്തി​യി​ൽ കൈ​യു​റ​പ്പി​ച്ച് വേ​ങ്ങ​മ​ര​ത്തെ മ​റ​ഞ്ഞു​നി​ന്നു. കാ​തു വ​ട്ടം​പി​ടി​ച്ചു. ഇ​രു​ട്ടി​ൽ എ​ല്ലാ മ​ര​വും ഒ​റ്റ​യാ​നെ​പ്പോ​ലെ തോ​ന്നി​ച്ചു. വ​ട്ടം​പി​ടി​ച്ച മ​ര​ത്തോ​ടു ചേ​ർ​ന്ന് മ​റ്റൊ​രു മാ​മ​ര​ത്തൂ​ണ്! ഒ​രു നി​മി​ഷം അ​യാ​ൾ സ്തം​ഭി​ച്ചു​നി​ന്നു! ഓ​ട​നാ​ഞ്ഞ ദേ​വ​കാ​ന്ത നി​മി​ഷ​നേ​രം കൊ​ണ്ട് തു​മ്പി​ക്കൈ​യ്യാ​ൽ ചു​റ്റി ഉ​യ​ർ​ത്ത​പ്പെ​ട്ടു. കാ​ട്ടി​ലെ ര​ണ്ടു രാ​ജാ​ക്ക​ന്മാ​ർ മു​ഖാ​മു​ഖം നി​ൽ​ക്കു​ന്ന​തു​ക​ണ്ട് ഇ​ല​ക​ൾ പോ​ലും അ​വി​ടെ അ​ന​ങ്ങി​യി​ല്ല. ദേ​വ​കാ​ന്ത​യു​ടെ ക​ണ്ണി​ൽ ക്രൗ​ര്യ​വും അ​കം​വേ​വു​ക​ളും ഒ​രു​പോ​ലെ മി​ന്നി​മാ​ഞ്ഞു. പ​ര​മാ​വ​ധി പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും വ​ന്യ​മാ​യ ക​രു​ത്തി​നു മു​ന്നി​ൽ ദേ​വ​കാ​ന്ത ത​ന്‍റെ ജീ​വ​ൻ വെ​ടി​ഞ്ഞു. പ്രി​യ​പ്പെ​ട്ട​വ​ന്‍റെ വേ​ർ​പാ​ട​റി​ഞ്ഞ ൠതു​പ​ർ​ണ​യും അ​തോ​ടെ ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യി. വൈ​കാ​തെ ത​ന്നെ ആ ​അ​മ്മ​യും മ​രി​ച്ചു. </p>
<p>“മാ​തം​ഗി അ​നാ​ഥ​യാ​യി.” </p>
<p>ഗൗ​രി നെ​ടു​വീ​ർ​പ്പി​ട്ടു. നീ​ലി​മ​യു​ടെ ക​ണ്ണു​ക​ളും ന​ന​ഞ്ഞു. </p>
<p>“കൗ​മാ​രം പി​ന്നി​ട്ട് യൗ​വ​ന​ത്തി​ലേ​ക്ക് ക​ട​ന്ന മാ​തം​ഗി​യു​ടെ​യും അ​വ​ളു​ടെ സ്വ​ത്തി​ന്‍റെ​യും ര​ക്ഷാ​ധി​കാ​ര​ത്തി​നാ​യി ബ​ന്ധു​ജ​ന​ങ്ങ​ളൊ​ക്കെ രം​ഗ​പ്ര​വേ​ശം ചെ​യ്തു. എ​ന്നാ​ല​വ​ൾ ആ​രെ​യും കൂ​സാ​തെ ത​ന്റേ​താ​യ ഒ​രു​നി​ലം ആ ​കു​ട​കു​മ​ല​യി​ൽ കെ​ട്ടി​പ്പ​ടു​ത്തു. </p>
<p>ത​ന്‍റെ പി​താ​വി​നെ ഇ​ല്ലാ​താ​ക്കി​യ, ആ​ളു​ക​ൾ കേ​റാ​ൻ പേ​ടി​ക്കു​ന്ന ബ്ര​ഹ്മ​ഗി​രി​യി​ലെ മ​ല​ക​ൾ വാ​ശി​യോ​ടെ അ​വ​ൾ ഒ​രു​ക്കി​യെ​ടു​ത്ത് ആ​ൾ​പ്പാ​ർ​പ്പു​ണ്ടാ​ക്കി. വ​ള്ളാ​രം​കു​ന്ന് കോ​ള​നി​യി​ൽ​നി​ന്നും മ​റ്റും ആ​ൾ​ക്കാ​രെ പ​ണി​ക്ക് കൊ​ണ്ടു​വ​ന്നു. </p>
<p>“ഞ​ങ്ങ​ടെ നാ​ടാ​ണ​ത്.” ഗൗ​രി ഇ​ട​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. </p>
<p>“അ​വി​ടെ​ല്ലാ​ർ​ക്കും മാ​തം​ഗി​യെ അ​റി​യാം. ഞാ​നും കൈ​മാ​റി​ക്കേ​ട്ട ക​ഥ​യാ​ണ് വീ​ര​മാ​തം​ഗി​യു​ടെ ക​ഥ.” </p>
<p>“എ​ന്നി​ട്ട്, ബാ​ക്കി പ​റ,” നീ​ലി​മ ധി​റു​തി കൂ​ട്ടി. ഉ​ള്ളി​ൽ മാ​തം​ഗി വ​ള​ർ​ന്നു​വ​രു​ന്ന​ത് നീ​ലി​മ​യ​റി​ഞ്ഞു. </p>
<p>എ​ന്നി​ട്ട്, കു​ടി​ൽ കെ​ട്ടി​ക്കൊ​ടു​ത്ത് അ​വ​ള​വി​ടം ജ​ന​വാ​സ​യോ​ഗ്യ​മാ​ക്കി. കോ​ട​യും കാ​പ്പി​പ്പൂ​ക്ക​ളും വി​രി​യു​ന്ന, കു​രു​മു​ള​കും ഏ​ല​വും വി​ള​യു​ന്ന ഒ​രു വി​ശേ​ഷ​പ്പെ​ട്ട ഭൂ​മി, മാ​തം​ഗി​പേ​ട്ട അ​ങ്ങ​നെ ഇ​വി​ടെ ഉ​ണ്ടാ​യി​വ​ന്നു. </p>
<p>ഗൗ​രി മു​റം മാ​റ്റി​വെ​ച്ച് ഇ​റ​ച്ചി നു​റു​ക്കാ​നു​ള്ള പ​ല​ക​യും ഒ​രു പാ​ത്ര​ത്തി​ൽ ഇ​റ​ച്ചി​യു​മാ​യി വ​ന്നു. </p>
<p>“അ​വ​ൾ വ​ള​ർ​ന്നു. ആ​രു ക​ണ്ടാ​ലും മോ​ഹി​ക്കു​ന്ന പെ​ണ്ണാ​യി. എ​ന്നാ​ൽ, യൗ​വ​ന​ത്തി​ലെ​ത്തി​യി​ട്ടും ത​നി​ക്ക് പോ​ന്ന ഒ​രാ​ണി​നെ അ​വ​ളെ​ങ്ങും ക​ണ്ടി​ല്ലാ​യി​രു​ന്നു. വ​രു​ന്ന ക​ല്യാ​ണ ആ​ലോ​ച​ന​ക​ളെ ത​നി​ക്ക് പി​ടി​ക്കാ​ഞ്ഞാ​ൽ അ​വ​ൾ ഉ​റ​പ്പോ​ടെ ത​ള്ളി​ക്ക​ള​യും. കു​ട​കി​ലെ വാ​ല്യ​ക്കാ​ർ അ​വ​ളെ നേ​ർ​ക്കു​നേ​രെ കാ​ണാ​ൻ കു​ള​ക്ക​ട​വി​ലും ഉ​ത്സ​വ​പ്പ​റ​മ്പി​ലും കാ​ത്തു​നി​ൽ​ക്കും. അ​വ​ളു​ടെ ഒ​രു നോ​ട്ടം വ​ഴി​തെ​റ്റി​പ്പോ​ലും അ​ങ്ങോ​ട്ടൊ​ന്നും ചെ​ല്ലി​ല്ല. </p>
<p>അ​വ​ളു​ടെ വീ​ര​ക​ഥ കേ​ട്ട് പെ​ണ്ണു തേ​ടി​വ​ന്ന​താ​ണ് മ​ല്ലെ​ഗ​ട ബ​ല്ലി​യ​പ്പ​യു​ടെ കൊ​ച്ചു​മ​ക​ൻ മാ​ല്ലെ​ഗ​ട ന​ഞ്ച​പ്പ. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യാ​യ മ​ല്ലെ​ഗ​ട ബ​ല്ലി​യ​പ്പ​യു​ടെ കു​ടും​ബ​മ​ഹി​മ​യി​ൽ മേ​നി​കാ​ട്ടി ന​ട​ക്കു​ന്ന ന​ഞ്ച​പ്പ മാ​തം​ഗി​യെ പ​ല​വ​ട്ടം വ​ഴി​യി​ൽ ക​ണ്ടു മോ​ഹി​ച്ച് പെ​ണ്ണ് ചോ​ദി​ച്ചു​വ​ന്ന​താ​ണ്. </p>
<p>നി​കു​തി​ഭാ​രം ചു​മ​ത്തി​യ വെ​ള്ള​ക്കാ​രോ​ട് എ​തി​രി​ട്ട് കു​ട​കു​നാ​ടി​നു​വേ​ണ്ടി പോ​രാ​ടി മ​രി​ച്ച കു​ടും​ബ​ച​രി​ത്രം ഉ​ണ്ടാ​യി​ട്ടും മാ​തം​ഗി ന​ഞ്ച​പ്പ​യു​ടെ ആ​ലോ​ച​ന​യും നി​ര​സി​ച്ചു. </p>
<p>“നി​ങ്ങ​ളു​ടെ അ​ച്ഛ​നോ​ട്, ബ​ല്ലി​യ​പ്പ​യോ​ട് ഞ​ങ്ങ​ക്കെ​ല്ലാം ബ​ഹു​മാ​ന​മാ​ണ്. ഈ ​മ​ണ്ണ് എ​ന്നും ഓ​ർ​ക്കു​ന്ന പോ​രാ​ളി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ത​ല്ലാ​തെ മ​ല്ലെ​ഗ​ട ന​ഞ്ച​പ്പ, നി​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യെ​ന്തു​ണ്ട് പ​റ​യാ​ൻ?” </p>
<p>മാ​തം​ഗി​യു​ടെ പ​രി​ഹാ​സം ന​ഞ്ച​പ്പ പ്ര​തീ​ക്ഷി​ച്ച​ത​ല്ല. അ​യാ​ൾ​ക്ക് താ​നും കു​ടും​ബ​വും അ​പ​മാ​നി​ത​രാ​യ​തു​പോ​ലെ തോ​ന്നി. താ​നാ​രാ​ണെ​ന്ന് അ​വ​ളെ അ​റി​യി​ക്ക​ണ​മെ​ന്ന വാ​ശി​യോ​ടെ അ​യാ​ൾ ആ ​വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി. </p>
<p>“എ​ന്‍റെ കാ​ല​വും ക​ഴി​യാ​റാ​യി? ഇ​ങ്ങ​നെ എ​ല്ലാ ചെ​റു​ക്ക​ന്മാ​രെ​യും പ​റ​ഞ്ഞു​വി​ട്ടാ​ൽ നി​ന​ക്കൊ​രു കൂ​ട്ടു​വേ​ണ്ടെ മ​കാ​ളെ?’’ </p>
<p>ചെം​ഗ​പ്പ നെ​ടു​വീ​ർ​പ്പി​ട്ടു. </p>
<p>“താ​ത്താ, കൂ​ട്ടി​നാ​യൊ​രാ​ൾ​ക്കു​വേ​ണ്ടി മാ​ത്രം എ​നി​ക്ക് ക​ല്യാ​ണം ചെ​യ്യ​ണ്ട. ആ​ണൊ​രു​ത്ത​നെ കാ​ണ​ട്ടെ. അ​പ്പോ ന​മു​ക്ക് നോ​ക്കാം.” </p>
<p>അ​വ​ൾ ചെം​ഗ​പ്പ​യെ സ​മാ​ധാ​നി​പ്പി​ച്ചു​കൊ​ണ്ട് കാ​പ്പി​യാ​റ്റി​ക്കൊ​ടു​ത്തു. കൈ​ൽ പോ​ൾ​ദി​ൽ ആ​യു​ധ​പൂ​ജ​യാ​യി​രു​ന്നു. നാ​ട്ടി​ലെ പെ​ണ്ണും ആ​ണു​മെ​ല്ലാം പൂ​ജ​ക്കു​ണ്ട്. ആ​യു​ധ​പൂ​ജ​ക്ക് വ​ന്ന മാ​തം​ഗി​യെ​ക്ക​ണ്ട് ന​ഞ്ച​പ്പ ക​ണ്ണി​മ​യ്ക്കാ​തെ നോ​ക്കി​നി​ന്നു. വി​ള​ക്ക് വെ​ട്ട​ത്തി​ൽ മാ​തം​ഗി കാ​വേ​രി​യ​മ്മ​യെ​പ്പോ​ലെ അ​യാ​ളു​ടെ ഉ​ള്ളി​ൽ തി​ള​ങ്ങി. നി​ല​തെ​റ്റി​യ ഒ​രു ഭ​ക്ത​നെ​പ്പോ​ലെ ഏ​തോ ഒ​രു​ൾ​പ്രേ​ര​ണ​യാ​ൽ മു​ന്നോ​ട്ടു​വ​ന്ന അ​യാ​ൾ അ​വ​ളു​ടെ ഇ​ട​തു​കൈ​യി​ൽ പി​ടു​ത്ത​മി​ട്ടു. </p>
<p>“മാ​തം​ഗീ, നി​ന്നെ എ​നി​ക്കു​ത​ന്നെ പെ​ണ്ണാ​യി വേ​ണം.” </p>
<p>അ​വ​ൻ അ​വ​ളു​ടെ കാ​തി​ൽ മു​ര​ണ്ടു. </p>
<p>കൊ​ട​കു പെ​ണ്ണി​ന്‍റെ ക​രു​ത്ത് അ​വ​ന് കാ​ട്ടി​ക്കൊ​ടു​ത്തു മാ​തം​ഗി. പൂ​ജി​ച്ചെ​ടു​ത്ത വാ​യ്ത്ത​ല നീ​ട്ടി​വീ​ശി. അ​വ​ളു​ടെ ക​ണ്ണു​ക​ൾ രോ​ഷ​ത്താ​ൽ ചു​വ​ന്നു. മൂ​ക്കു​ത്തി​യി​ലെ ഞാ​ത്തു​ക​ളു​ല​ഞ്ഞു. ന​ഞ്ച​പ്പ​യു​ടെ ചേ​ല​യ​റ്റ് താ​ഴെ വീ​ണു. അ​ര​യി​ലെ പി​ച്ചാ​ക്ക​ത്തി താ​ഴെ​വീ​ണു. അ​യാ​ൾ വീ​ണ്ടും അ​പ​മാ​നി​ത​നാ​യി. </p>
<p>“സ​മ്മ​ത​മി​ല്ലാ​തെ പെ​ണ്ണി​നെ തൊ​ടു​ന്നോ​ടാ നാ​യേ.” </p>
<p>മാ​തം​ഗി ക്രോ​ധ​ത്തോ​ടെ നി​ല​ത്തു​കി​ട​ന്ന ന​ഞ്ച​പ്പ​യു​ടെ ചേ​ല വാ​ൾ​മു​ന​യാ​ൽ ഉ​യ​ർ​ത്തി ത​ട്ടി​ലേ​ക്കു​വെ​ച്ച് തി​രി​ഞ്ഞു​ന​ട​ന്നു. </p>
<p>ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​റ്റ അ​പ​മാ​നം മാ​തം​ഗി​യോ​ടു​ള്ള പ​ക​യാ​യി അ​യാ​ളി​ൽ ജ്വ​ലി​ച്ചു. എ​ന്തു വി​ധേ​ന​യും മാ​തം​ഗി​യെ വ​രു​തി​യി​ൽ വ​രു​ത്തി​യാ​ല​ല്ലാ​തെ, അ​ട​ങ്ങാ​ത്ത ഒ​രു വി​കാ​രം ന​ഞ്ച​പ്പ​യി​ൽ നീ​റി​ക്കൊ​ണ്ടി​രു​ന്നു. </p>
<p>ദേ​വ​കാ​ന്ത​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളി​ൽ രാ​ജ​കാ​ന്ത​യോ​ടാ​യി​രു​ന്നു മാ​തം​ഗി​ക്ക് അ​ടു​പ്പം. ദേ​വ​കാ​ന്ത​യു​മാ​യി കാ​ഴ്ച​യി​ലും സ്വ​ഭാ​വ​ത്തി​ലും ചേ​ർ​ച്ച​യു​ണ്ട് രാ​ജ​കാ​ന്ത​ക്ക്. </p>
<p>“ചി​ക്ക​പ്പ, എ​ന്തി​നേ എ​ല്ലാ​രും കാ​ലെ​യി​ലേ വ​ന്ന​ത്.” </p>
<p>കാ​ല​ത്തു ത​ന്നെ ചി​ക്ക​പ്പ​മാ​ർ മൂ​ന്നു​പേ​രും വീ​ട്ടി​ലെ​ത്തി​യ​ത​റി​ഞ്ഞ് മു​ടി പി​ന്നി​യി​ട്ടു​കൊ​ണ്ട് മാ​തം​ഗി വ​രാ​ന്ത​യി​ലി​റ​ങ്ങി രാ​ജ​കാ​ന്ത​യു​ടെ അ​രി​കി​ലാ​യി ചെ​ന്നു​നി​ന്നു. </p>
<p>“പെ​ണ്ണ് പ്രാ​യം വ​ന്നാ ക​ല്യാ​ണം ചോ​ദി​ക്കും. അ​തി​ന് ആ​ണൊ​രു​ത്ത​നെ അ​പ​മാ​നി​ച്ചാ​ൽ കു​ടും​ബ​ത്തി​നാ​ണ് പേ​രു​ദോ​ഷം. അ​പ്പാ​യെ​ന്താ ഇ​വ​ളെ അ​ഴി​ച്ചു​വി​ട്ട​താ​ണോ? ചേ​ട്ട​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​വി​ടെ ഇ​ങ്ങ​നെ​യാ​ന്നും സ​മ്മ​തി​ക്കി​ല്ല.” </p>
<p>ഉ​ദ​യ​കാ​ന്ത അ​പ്പ ചിം​ഗ​പ്പ​യെ അ​ഭി​വാ​ദ്യം ചെ​യ്തു​കൊ​ണ്ട് ഇ​രി​പ്പി​ട​ത്തി​ലേ​ക്കി​രു​ന്ന് ത​ല​പ്പാ​വ​ഴി​ച്ചു മ​ടി​യി​ൽ​വെ​ച്ചു. </p>
<p>‘‘ന​ഞ്ച​പ്പ​യെ നീ ​അ​പ​മാ​നി​ച്ച​ത് ശ​രി​യാ​യി​ല്ല മാ​തം​ഗി. നീ ​പോ​യി അ​വ​നോ​ട് ക്ഷ​മചോ​ദി​ക്ക​ണം.’’ –വി​ജ​യ​കാ​ന്ത ചിം​ഗ​പ്പ ക​ടു​പ്പ​ത്തി​ൽ പ​റ​ഞ്ഞു. </p>
<p>​‘‘അ​വ​നോ​ട് ഞാ​ൻ എ​ന്തി​നാ​ണ് ക്ഷ​മ ചോ​ദി​ക്കു​ന്ന​ത്? സ​മ്മ​ത​മി​ല്ലാ​തെ കൈ​പി​ടി​ച്ച​തി​ന് അ​വ​ൻ എ​ന്നോ​ടാ​ണ് വ​ന്ന് മാ​പ്പു പ​റ​യേ​ണ്ട​ത്.’’ –മാ​തം​ഗി നി​വ​ർ​ന്നു നി​ന്നു. </p>
<p>​‘‘അ​വ​ന്‍റെ അ​പ്പ​യെ അ​പ​മാ​നി​ക്കാ​ൻ നീ​യൊ​രു​ങ്ങ​രു​ത്” –ചിം​ഗ​പ്പ താ​ക്കീ​ത് ന​ൽ​കി. </p>
<p>​“അ​തെ​ങ്ങ​നെ​യാ​ണ് അ​വ​ന്‍റെ അ​പ്പ​യു​ടെ മ​ഹി​മ​യെ ഞാ​ൻ അ​പ​മാ​നി​ച്ച​ത്? അ​ദ്ദേ​ഹ​ത്തെ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു​മു​ണ്ട്. പ​ക്ഷേ, അ​ത് ന​ഞ്ച​പ്പ​യു​ടെ ധി​ക്കാ​രം സ​ഹി​ക്കാ​നു​ള്ള അ​വ​കാ​ശ​മ​ല്ല.” –മാ​തം​ഗി പ​റ​ഞ്ഞു. </p>
<p>​“എ​ങ്കി​ൽ, ഉ​ട​നെത​ന്നെ നി​ന്റെ വി​വാ​ഹ​ത്തി​നു​ള്ള തീ​രു​മാ​നം ഞ​ങ്ങ​ളെ​ടു​ക്കും” –ചിം​ഗ​പ്പ രോ​ഷ​ത്തോ​ടെ പ​റ​ഞ്ഞു. </p>
<p>ന​ഞ്ച​പ്പ​ക്ക് കൈ​ൽ പോ​ൾ​ദി​ൽ​വെ​ച്ച് നേ​രി​ട്ട അ​പ​മാ​നം ത​ന്‍റെ മ​ന​യി​ലെ ആ​ണു​ങ്ങ​ളെ​യും പൊ​ള്ളി​ച്ച​ത​റി​ഞ്ഞ് മാ​തം​ഗി​യു​ടെ ചു​ണ്ടി​ൽ ഒ​രു പ​രി​ഹാ​സ​ച്ചി​രി വി​രി​ഞ്ഞു. </p>
<p>പു​ല​ർ​കാ​ലം. കു​ട​കി​ന്റെ മ​ല​മു​ക​ളി​ൽ നി​ന്നും നേ​ർ​ത്ത ത​ണു​പ്പു​ള്ള കാ​റ്റ് മാ​തം​ഗി​യെ ത​ലോ​ടി ക​ട​ന്നു​പോ​യി. മ​ന​സ്സി​ന്‍റെ ക്ഷീ​ണ​മ​ക​ന്നു. ആ ​ത​ണു​പ്പി​ലേ​ക്ക് അ​വ​ളൊ​രു നി​മി​ഷം ക​ണ്ണ​ട​ച്ചു​നി​ന്നു. പ​തി​യെ ക​ണ്ണു​തു​റ​ന്ന​പ്പോ​ൾ, താ​ഴ്‌​വ​ര​യി​ൽ ക​ണ്ട കാ​ഴ്ച അ​വ​ളെ നി​ശ്ച​ല​യാ​ക്കി! </p>
<p>ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം പ​ര​ന്നു​കി​ട​ക്കു​ന്ന നീ​ല​യും വ​യ​ല​റ്റും ക​ല​ർ​ന്ന പൂ​ക്ക​ളു​ടെ ക​ട​ൽ! പ​ന്ത്ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പൂ​ക്കു​ന്ന നീ​ല​ക്കു​റി​ഞ്ഞി. അ​തു പൂ​ത്തു​നി​ൽ​ക്കു​ന്നു! </p>
<p>കു​ന്നു​ക​ളും താ​ഴ്‌​വ​ര​ക​ളും ചേ​ർ​ന്ന ഈ ​മ​നോ​ഹ​ര​ഭൂ​മി​യി​ൽ​ത്ത​ന്നെ ത​ങ്ങ​ളു​ടെ ജീ​വി​തം ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ൽ അ​വ​ൾ ത​ന്‍റെ പൂ​ർ​വി​ക​രോ​ട് മ​ന​സ്സാ​ലെ ന​ന്ദി പ​റ​ഞ്ഞു. ഓ​രോ പൂ​വി​ത​ളി​ലും സ്നേ​ഹം തു​ളു​മ്പി​നി​ൽ​ക്കു​ന്ന​താ​യി അ​വ​ൾ​ക്ക​നു​ഭ​വ​പ്പെ​ട്ടു. മ​ല​മു​ക​ളി​ൽ നി​ന്ന് നോ​ക്കു​മ്പോ​ൾ, പ്ര​കൃ​തി​യു​ടെ ഈ ​വി​സ്മ​യ​ത്തെ ഏ​റ്റ​വു​മാ​ദ്യം തൊ​ട്ട​റി​യു​ന്ന മ​നു​ഷ്യ​സ്ത്രീ താ​നാ​ണെ​ന്നും അ​വ​ൾ​ക്ക് തോ​ന്നി. </p>
<p>മ​ഞ്ഞ​ണി​ഞ്ഞ പ്ര​ഭാ​ത​ത്തി​ൽ, കാ​ട്ടു​ചോ​ല​യു​ടെ ക​ള​ക​ളാ​ര​വം കേ​ൾ​ക്കു​ന്ന ആ ​താ​ഴ്‌​വ​ര​യി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​മ്പോ​ൾ, ദൂ​രെ​നി​ന്ന് ഒ​രു നേ​ർ​ത്ത സം​ഗീ​ത​ത്തി​ന്‍റെ അ​ല ഒ​ഴു​കി​യെ​ത്തു​ന്നു. അ​തി​നൊ​രു നാ​ടോ​ടി​പ്പാ​ട്ടി​ന്‍റെ ഈ​ണ​മാ​യി​രു​ന്നു. </p>
<p>പൂ​ക്ക​ൾ​ക്കി​ട​യി​ലൂ​ടെ മു​ന്നോ​ട്ട് നീ​ങ്ങി​യ​പ്പോ​ൾ ക​ണ്ടു, ഒ​രു പാ​റ​പ്പു​റ​ത്ത് ചാ​രി​യി​രു​ന്ന്, ത​നി​യെ പാ​ടു​ക​യാ​ണ് മ​റു​നാ​ട്ടു​കാ​ര​നാ​യ ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ. അ​ധി​കം പ്രാ​യം തോ​ന്നി​ച്ചി​രു​ന്നി​ല്ല. ഇ​രു​ണ്ട നി​റ​മു​ള്ള, അ​ല​സ​മാ​യി ക​ഴു​ത്തി​നു ചു​റ്റും വി​രി​ഞ്ഞു കി​ട​ക്കു​ന്ന ത​ല​മു​ടി, ശാ​ന്ത​മാ​യ ക​ണ്ണു​ക​ൾ. അ​തി​മ​നോ​ഹ​ര​മാ​യ ശ​ബ്ദം.</p>
<p>പാ​ട്ടി​നൊ​പ്പം പ​തി​യെ ക​ണ്ണു​തു​റ​ന്ന യു​വാ​വ് തൊ​ട്ട​രി​കെ ത​ന്നെ​ത്ത​ന്നെ നോ​ക്കി​യി​രി​ക്കു​ന്ന ഒ​രു സു​ന്ദ​രി​യെ​ക്ക​ണ്ട് ഞെ​ട്ടി. നാ​ട്ടി​ൽ നി​ന്നു പോ​ന്നി​ട്ട് ഏ​റെ നാ​ളാ​യി. ത​ണു​പ്പു​ള്ള ആ ​പ്ര​ഭാ​ത​ത്തി​ൽ, കാ​പ്പി​ച്ചെ​ടി​ക​ളു​ടെ ന​ന​വേ​റ്റ് ന​ട​ക്കു​മ്പോ​ൾ, നീ​ല​ക്കു​റി​ഞ്ഞി​പ്പൂ​ക്ക​ൾ നി​റ​ഞ്ഞ താ​ഴ്‌​വാ​രം ക​ണ്ടു. വി​രി​ഞ്ഞു​നി​ന്ന ആ ​പൂ​ക്ക​ൾ​ക്കി​ട​യി​ൽ നി​ന്ന​പ്പോ​ൾ അ​റി​യാ​തെ ഒ​രു നാ​ട​ൻ പാ​ട്ട് മൂ​ളി​പ്പോ​യ​താ​ണ്. </p>
<p>“ചെ​ന്താ​മ​ര​പ്പൂ​വി​ൻ... ചേ​ലു​ള്ളോ​രു പെ​ണ്ണേ... </p>
<p>മാ​ര​ൻ വ​രു​ന്നേ​രം... കാ​റ്റേ​റ്റു​ല​യാ​തെ...” </p>
<p>പാ​ട്ടി​ന്റെ ഈ​ര​ടി​ക​ൾ കാ​റ്റി​ൽ അ​ലി​ഞ്ഞി​ല്ലാ​തെ​യാ​കും മു​മ്പേ, നീ​ല​ചേ​ല​യി​ൽ ഒ​രു ചു​വ​പ്പ് ബി​ന്ദു തൊ​ട്ട​തു​പോ​ലെ ഒ​രു പെ​ൺ​കു​ട്ടി നി​ൽ​ക്കു​ന്നു. ക​ണ്ടാ​ൽ ഏ​റെ ഭം​ഗി തോ​ന്നു​മെ​ങ്കി​ലും അ​വ​ളു​ടെ ക​ണ്ണു​ക​ളി​ൽ വ​ല്ലാ​ത്തൊ​രു തീ​ക്ഷ്ണ​ത​യു​ണ്ടാ​യി​രു​ന്നു. </p>
<p>“കാ​ട്ടു​തീ പോ​ലു​ണ്ട്.” അ​വ​ൻ ആ​ത്മ​ഗ​തം ചെ​യ്തു. </p>
<p>“ഇ​ത് എ​ന്റെ സ്ഥ​ല​മാ​ണ്. പൂ​ക്ക​ൾ പ​റി​ക്കാ​ൻ വ​ന്ന​താ​ണെ​ങ്കി​ൽ, സ്ഥ​ലം വി​ട്ടോ,” അ​വ​ളു​ടെ ശ​ബ്ദം. </p>
<p>“ഞാ​ൻ ക​ള്ള​ന​ല്ല, ഇ​ന്നാ​ട്ടി​ൽ ജോ​ലി തേ​ടി വ​ന്ന​യാ​ളാ​ണ്. പേ​ര് ആ​ത​വ​ൻ,” അ​യാ​ൾ പ​റ​ഞ്ഞു. </p>
<p>“നി​ന്റെ പാ​ട്ടി​ന് കാ​ട​ൻ സ്വ​ര​മു​ണ്ട്, ഈ ​കാ​ട്ടി​ൽ പ​ക്ഷി​ക​ൾ മാ​ത്രം പാ​ടി​യാ​ൽ മ​തി,” അ​വ​ൾ വാ​ക്ക​ത്തി​കൊ​ണ്ട് നീ​ല​ക്കു​റി​ഞ്ഞി​പ്പൂ​ക്ക​ൾ​ക്കി​ട​യി​ലെ ഉ​ണ​ങ്ങി​യ ചി​ല്ല​ക​ൾ മാ​റ്റി​യി​ട്ടു. </p>
<p>അ​വ​ളു​ടെ വാ​ക്കു​കേ​ട്ട ആ​ത​വ​ൻ ചെ​റു​താ​യി ചി​രി​ച്ചു​പോ​യി. “നി​ന്റെ പേ​രെ​ന്താ?” </p>
<p>“മാ​തം​ഗി.” അ​വ​ളു​ടെ മ​റു​പ​ടി​യി​ൽ കൂ​ടു​ത​ൽ വാ​ക്കു​ക​ൾ​ക്ക് ഇ​ട​മി​ല്ലാ​യി​രു​ന്നു. </p>
<p>ഒ​രു ദി​വ​സം, അ​ങ്ങാ​ടി​യി​ൽ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട ചാ​യ​ക്ക​ട​ക്കാ​ര​ൻ ശി​വ​പ്പ ആ​ത​വ​നോ​ട് ഒ​രു കാ​ര്യം പ​റ​ഞ്ഞു. </p>
<p>“ഇ​വി​ടെ അ​ടു​ത്ത് ഒ​രു അ​യ്യ​ങ്ക​ട മ​നെ​യു​ണ്ട്. മാ​തം​ഗി​യു​ടെ വീ​ട്. അ​വ​ളൊ​രു ചൊ​ട​രു​ള്ള കൊ​ട​ഗ​ത്തി​യാ. മാ​തം​ഗി​പേ​ട്ട അ​വ​ളു​ടെ നെ​ല​മാ​ണ്. ഇ​വി​ട​ത്തെ ജോ​ലി​ക്കാ​ര്യ​ങ്ങ​ളി​ൽ അ​വ​ൾ​ക്ക് വ​ലി​യ പി​ടി​പാ​ടു​ണ്ട്. അ​വ​ളെ ക​ണ്ടാ​ൽ നി​ന്‍റെ കാ​ര്യ​ത്തി​ന് നീ​ക്കു​പോ​ക്കു​ണ്ടാ​കും.” </p>
<p>“മാ​തം​ഗി!?” </p>
<p>ആ​ത​വ​ൻ ആ​കാം​ഷ​യോ​ടെ ചോ​ദി​ച്ചു. </p>
<p>“ചിം​ഗ​പ്പ​യു​ടെ പേ​ര​ക്കു​ട്ടി. ഇ​വി​ടെ എ​ല്ലാ​വ​ർ​ക്കും അ​വ​ളെ വ​ലി​യ ബ​ഹു​മാ​ന​മാ​ണ്. ഇ​ന്നീ നാ​ട് മാ​തം​ഗി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് എ​ന്നു​ത​ന്നെ പ​റ​യാം,” ശി​വ​പ്പ പ​റ​ഞ്ഞു. </p>
<p>ശി​വ​പ്പ പ​റ​ഞ്ഞ​ത് കേ​ട്ട​പ്പോ​ൾ ആ​ത​വ​ന്റെ മ​ന​സ്സി​ൽ പെ​ട്ടെ​ന്ന് മി​ന്ന​ൽ​പ്പി​ണ​ർ പോ​ലെ ഒ​രു രൂ​പം തെ​ളി​ഞ്ഞു. </p>
<p>“നീ​ല​ക്കു​റി​ഞ്ഞി​പ്പൂ​ക്ക​ൾ​ക്കി​ട​യി​ൽ അ​ന്നു​ക​ണ്ട കൊ​ട​ഗ​ത്തി. ആ ​നോ​ട്ടം!” </p>
<p>വെ​യി​ലാ​റി​യ നേ​ര​ത്ത് കു​ന്നി​ൻ​ച​രി​വി​ലൂ​ടെ വി​റ​കു​കെ​ട്ടു​മാ​യി വ​രു​ക​യാ​യി​രു​ന്നു ആ​ത​വ​ൻ. തേ​യി​ല​ത്തോ​ട്ട​ത്തി​ന​രി​കി​ലൂ​ടെ പോ​കു​മ്പോ​ൾ ഏ​തോ മൃ​ഗം ഓ​ടി​പ്പോ​കു​ന്ന​തു​ക​ണ്ട് പേ​ടി​ച്ച് കാ​ലി​ട​റി വീ​ണു​പോ​യി. മ​ണ​ൽ​ത്തി​ട്ട​യി​ലൂ​ടെ ഉ​രു​ണ്ട് താ​നേ​തോ കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​വു​മെ​ന്നും മ​ര​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​വു​മെ​ന്നും ആ​ത​വ​നു തോ​ന്നി. താ​നെ​ന്തി​ലോ ത​ട്ടി​നി​ൽ​ക്കു​ക​യാ​ണെ​ന്ന​റി​ഞ്ഞ് ക​ണ്ണു​തു​റ​ന്ന ആ​ത​വ​ൻ, ത​ന്നെ ത​ട​ഞ്ഞു​നി​ർ​ത്തി​യ​ത് ഒ​രു പെ​ണ്ണി​ന്‍റെ ബ​ലി​ഷ്ട​മാ​യ കാ​ലു​ക​ളാ​ണ് എ​ന്നു​ക​ണ്ട് അ​തി​ശ​യി​ച്ചു. പി​ട​ഞ്ഞെ​ഴു​ന്നേ​ൽ​ക്കാ​ൻ ആ​ഞ്ഞെ​ങ്കി​ലും അ​തി​നു ക​ഴി​യാ​ഞ്ഞ് കു​ഴ​ഞ്ഞ അ​വ​നു​നേ​രെ അ​വ​ൾ ത​ന്‍റെ കൈ​ക​ൾ നീ​ട്ടി. കാ​ലു​ളു​ക്കി ക​ഠി​ന​മാ​യി പ്ര​യാ​സ​പ്പെ​ട്ട ആ​ത​വ​നെ താ​ങ്ങി കു​ന്നി​റ​ങ്ങാ​ൻ അ​വ​ൾ സ​ഹാ​യി​ച്ചു. </p>
<p>“കു​ട​കു​മ​ല​യെ ഇ​നി​യും ഇ​യാ​ൾ​ക്ക് പ​രി​ച​യ​മാ​യി​ല്ലെ.” </p>
<p>മാ​തം​ഗി! </p>
<p>അ​വ​ളു​ടെ സ്വ​ര​ത്തി​ലെ പ​രി​ഹാ​സം അ​വ​നെ നി​രാ​ശ​യി​ലാ​ക്കി. </p>
<p>കു​ന്നി​നു​താ​ഴെ ഒ​രു മ​ര​ച്ചു​വ​ടി​ൽ അ​വ​നെ ചാ​രി​യി​രു​ത്തി, മാ​തം​ഗി. അ​വ​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൂ​ടെ​യു​ള്ള സ്തീ​ക​ൾ ചി​ല പ​ച്ചി​ല​ക​ൾ പ​റി​ച്ച് മ​ടി​ഞ്ഞു​പോ​യ കാ​ലി​ലേ​ക്ക് അ​തി​ന്‍റെ ചാ​റി​റ്റി​ച്ചു. ഒ​രു മ​ർ​മ്മ​വി​ദ​ഗ്ധ​യെ​പ്പോ​ലെ അ​വ​ന്‍റെ കാ​ലി​ൽ മ​രു​ന്നു ചേ​ർ​ത്ത് മാ​തം​ഗി ഉ​ഴി​ഞ്ഞു. വീ​ഴ്ച​യു​ടെ വേ​ദ​ന​ക​ളെ​ല്ലാം പ​മ്പ​ക​ട​ന്നു. </p>
<p>“ന​ട​ക്കാ​മോ.” </p>
<p>അ​വ​ൾ എ​ഴു​ന്നേ​ൽ​പിച്ചു. </p>
<p>നാ​ലു ചു​വ​ടു ന​ട​ന്ന് ആ​ത​വ​ൻ കൈ​ക​ൾ കൂ​പ്പി. </p>
<p>“മാ​തം​ഗി…” </p>
<p>“എ​ന്താ?” </p>
<p>അ​വ​ളു​ടെ പു​രി​കം വ​ക്രി​ച്ചു </p>
<p>ന​ന്ദി​സൂ​ച​ക​മാ​യ ചി​രി​യോ​ടെ ത​ല​കു​ലു​ക്കി ആ​ത​വ​ൻ ന​ട​ന്ന​ക​ന്നു. </p>
<p>“നി​ക്കി​ൻ.” </p>
<p>മാ​തം​ഗി പി​റ​കെ ചെ​ന്നു. </p>
<p>“എ​ന്താ?” </p>
<p>“ത​നി​ക്ക് തേ​നെ​ടു​ക്ക​ൽ വ​ശ​മു​ണ്ടോ?’’ </p>
<p>* * * * </p>
<p>കു​ട​കി​ലെ ത​ണു​പ്പു​ള്ള കാ​റ്റി​ൽ അ​വ​ൻ മാ​തം​ഗി​യു​ടെ മ​നെ​യെ ല​ക്ഷ്യ​മാ​ക്കി ന​ട​ന്നു. വ​ഴി​യി​ൽ വെ​ച്ച് മാ​തം​ഗി​യു​ടെ വാ​ക്കു​ക​ൾ കാ​തു​ക​ളി​ൽ വീ​ണ്ടും മു​ഴ​ങ്ങി, </p>
<p>“ത​നി​ക്ക് തേ​നെ​ടു​ക്കാ​ൻ വ​ശ​മു​ണ്ടോ? അ​റി​യാ​മെ​ങ്കി​ൽ മ​നെ​യി​ൽ വാ, ​പ​ണി​യൊ​ണ്ട്.” </p>
<p>മാ​തം​ഗി​യു​ടെ വീ​ട്, ഒ​രു ചെ​റി​യ കു​ന്നി​ന്റെ മു​ക​ളി​ലാ​ണ്. അ​വി​ടെ നി​ന്നാ​ൽ കു​ട​കു​മ​ല​ക​ളും താ​ഴ്വാ​ര​വും കാ​ണാം. വീ​ടി​ന് ചു​റ്റും രു​ദ്രാ​ക്ഷ മ​ര​ങ്ങ​ളും പൂ​ത്ത കാ​പ്പി​ച്ചെ​ടി​ക​ളും മ​റ്റു ഫ​ല​വൃ​ക്ഷ​ങ്ങ​ളും. അ​വി​ടെ മാ​തം​ഗി കാ​ത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. “നി​ന​ക്ക് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കൂ​ടെ വ​രാം, തേ​നെ​ടു​ക്കാ​ൻ പോ​ണം.” </p>
<p>അ​വ​ളു​ടെ വാ​ക്കു​ക​ളി​ൽ ഒ​രു വെ​ല്ലു​വി​ളി ഉ​ണ്ടാ​യി​രു​ന്ന​തു​പോ​ലെ തോ​ന്നി. നി​ല​ത്ത​മ​രു​മ്പോ​ൾ ചു​വ​ന്നു​വി​ട​രു​ന്ന താ​മ​രപോ​ലെ​യു​ള്ള മാ​തം​ഗി​യു​ടെ കാ​ല​ടി​ക​ളെ ആ​ത​വ​ൻ പി​ന്തു​ട​ർ​ന്നു. അ​വ​ൾ അ​വ​നെ കാ​ടി​ന്റെ​യു​ള്ളി​ലേ​ക്ക് ന​യി​ച്ചു. കു​ന്നു​ക​ളും താ​ഴ്‌​വ​ര​ക​ളും ക​ട​ന്ന് അ​വ​ർ ഒ​രു വ​ലി​യ പാ​റ​ക്കെ​ട്ടി​ന്റെ അ​ടു​ത്തെ​ത്തി. ആ ​പാ​റ​ക്കെ​ട്ടി​ന്റെ മു​ക​ളി​ലാ​യി വ​ലി​യ തേ​നീ​ച്ച​ക്കൂ​ട്. മാ​തം​ഗി ഒ​രു ക​യ​ർ അ​വ​ന് ന​ൽ​കി. </p>
<p>“ഇ​ത് പി​ടി​ച്ച് ഇ​റ​ങ്ങാം.” </p>
<p>അ​വ​ൾ ധൈ​ര്യ​ത്തോ​ടെ പാ​റ​ക്കെ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി. ആ​ത​വ​ൻ അ​വ​ളെ പി​ന്തു​ട​ർ​ന്നു. പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ നി​ന്നും തേ​നെ​ടു​ക്കു​ന്ന​ത് വ​ള​രെ സാ​ഹ​സി​ക​മാ​യ ഒ​രു കാ​ര്യ​മാ​യി​രു​ന്നു. ക​യ​റി​ൽ തൂ​ങ്ങി​ക്കി​ട​ന്ന്, തേ​നീ​ച്ച​ക​ളു​ടെ മു​ര​ൾ​ച്ച കേ​ട്ട്, അ​വ​ർ പ​തി​യെ പ​തി​യെ മു​ന്നോ​ട്ടു​നീ​ങ്ങി. </p>
<p>“സൂ​ക്ഷി​ക്ക​ണം,” മാ​തം​ഗി പ​തി​യെ പ​റ​ഞ്ഞു. “തേ​നീ​ച്ച​ക​ളെ ഉ​പ​ദ്ര​വി​ക്കാ​തെ നോ​ക്ക​ണം.” </p>
<p>ആ​ത​വ​ൻ കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ നീ​ങ്ങി. മാ​തം​ഗി​യു​ടെ സാ​മീ​പ്യം കു​ട​കു​മ​ല​യി​ൽ അ​തു​വ​രെ​യി​ല്ലാ​ത്ത ധൈ​ര്യം അ​യാ​ൾ​ക്കു ന​ൽ​കി. അ​വ​ർ പാ​റ​ക്കെ​ട്ടു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് ക​യ​റി. അ​വി​ടെ ഒ​രു വ​ലി​യ തേ​നീ​ച്ച​ക്കൂ​ട് മു​ര​ൾ​ച്ച​യോ​ടെ തൂ​ങ്ങി​ക്കി​ട​ന്നി​രു​ന്നു. തേ​നീ​ച്ച​ക​ളു​ടെ ഇ​ര​മ്പ​ൽ ആ ​താ​ഴ്‌​വ​ര​യെ മു​ഴു​വ​ൻ വി​റ​പ്പി​ക്കും പോ​ലെ ആ​ത​വ​ന് തോ​ന്നി. </p>
<p>“ക​യ​ർ മു​റു​ക്കെ പി​ടി​ക്ക്,” മാ​തം​ഗി പ​റ​ഞ്ഞു. “ഞാ​ൻ തേ​നെ​ടു​ക്കാം.” </p>
<p>അ​വ​ൾ പ​തി​യെ അ​തി​പ​രി​ചി​ത​യാ​യ ഒ​രു കൃ​ഷി​ക്കാ​രി​യെ​പ്പോ​ലെ തേ​നെ​ടു​ക്കാ​ൻ തു​ട​ങ്ങി. ഒ​രു തേ​നീ​ച്ച അ​വ​ളു​ടെ മു​ഖ​ത്തി​നു ചു​റ്റും പ​റ​ന്നു. ഒ​രു നി​മി​ഷം പ​രി​ഭ്രാ​ന്ത​യാ​യെ​ങ്കി​ലും അ​വ​ൾ ധൈ​ര്യ​ത്തോ​ടെ അ​തി​നെ ത​ട്ടി​യ​ക​റ്റി, ശ്ര​ദ്ധ​യോ​ടെ തേ​ൻ ശേ​ഖ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. മാ​തം​ഗി​യു​ടെ മു​ഖ​ത്തി​നു ചു​റ്റും തേ​നീ​ച്ച അ​പ്പോ​ഴും വ​ട്ട​മി​ട്ടു​കൊ​ണ്ടി​രു​ന്നു. </p>
<p>“മാ​തം​ഗീ, നി​ന്‍റെ ദേ​ഹ​ത്തു നി​ന്നാ​ണോ ഈ ​കാ​പ്പി​പ്പൂ​മ​ണം? അ​ത് തേ​ടി​യാ​ണെ​ന്നു തോ​ന്നു​ന്നു തേ​നീ​ച്ച നി​ന​ക്കു ചു​റ്റു​മി​ങ്ങ​നെ വ​ട്ട​മി​ടു​ന്ന​ത്.” </p>
<p>കൂ​ർ​ത്ത ഒ​രു നോ​ട്ട​ത്തോ​ടെ ആ​ത​വ​ന്‍റെ വാ​യ​ട​ച്ച് മാ​തം​ഗി ജോ​ലി തു​ട​ർ​ന്നു. അ​തി​സാ​ഹ​സി​ക​മാ​യ അ​ധ്വാ​ന​ത്തി​നു​ശേ​ഷം അ​വ​ർ തേ​ൻ ശേ​ഖ​രി​ച്ച് തി​രി​ച്ചി​റ​ങ്ങി. പാ​റ​ക്കെ​ട്ടു​ക​ളി​ൽ നി​ന്നും ഇ​റ​ങ്ങു​മ്പോ​ൾ, സൂ​ര്യ​ൻ അ​സ്ത​മി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. </p>
<p>മ​ഞ്ഞ​വെ​ളി​ച്ച​ത്തി​ൽ കു​ന്നി​ൻ​ച​രി​വി​റ​ങ്ങു​ന്ന ആ​ത​വ​നെ​യും മാ​തം​ഗി​യെ​യും അ​ങ്ങാ​ടി​യി​ലേ​ക്കി​റ​ങ്ങി​യ ന​ഞ്ച​പ്പ ക​ണ്ടു. ത​ന്നെ നി​സ്സാ​ര​നാ​ക്കി അ​പ​മാ​നി​ച്ചു ന​ട​ന്ന മാ​തം​ഗി അ​ന്യ​ദേ​ശ​ക്കാ​ര​നാ​യ ഒ​രു ചെ​റു​പ്പ​ക്കാ​ര​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന കാ​ഴ്ച അ​യാ​ളെ കോ​പി​ഷ്ട​നാ​ക്കി. </p>
<p>“ഈ ​മ​ല​യാ​ള​ക്കാ​ര​നെ ക​ണ്ട​തി​നു ശേ​ഷ​മാ​ണോ ഇ​വ​ൾ​ക്ക് ഇ​ന്നാ​ട്ടു​കാ​ർ പോ​രാ​തെ വ​ന്ന​ത്.” </p>
<p>ന​ഞ്ച​പ്പ പ​ല്ലു ഞെ​രി​ച്ചു. </p>
<p>മാ​തം​ഗി ആ​ത​വ​നോ​ട് സം​സാ​രി​ക്കു​ന്ന​തും ചി​രി​ക്കു​ന്ന​തും ക​ണ്ട​പ്പോ​ൾ ന​ഞ്ച​പ്പ​യു​ടെ മ​ന​സ്സി​ൽ പ്ര​തി​കാ​ര​ചി​ന്ത ഉ​ട​ലെ​ടു​ത്തു. ആ​ത​വ​നാ​ണ് ത​ന്‍റെ വ​ഴി​യി​ലെ ത​ട​സ്സ​മെ​ന്ന് അ​യാ​ൾ​ക്ക് മ​ന​സ്സി​ലാ​യി. ത​ന്‍റെ അ​ടു​ത്ത നീ​ക്കം എ​ന്താ​യി​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചും ന​ഞ്ച​പ്പ ചി​ന്തി​ച്ചു തു​ട​ങ്ങി. </p>
<p>ക​ന്നി​പൂ​ജ​ക്കു​വേ​ണ്ടി കാ​വേ​രി​സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മാ​തം​ഗി. എ​ല്ലാ​ത്ത​വ​ണ​യു​മെ​ന്ന​തു​പോ​ലെ കൂ​ട്ട​ക്കാ​രു​ടെ കൂ​ടെ നൃ​ത്തം ചെ​യ്ത് ആ​ടി​യും പാ​ടി​യും ത​ള​ർ​ന്നു. കാ​വേ​രി സ്നാ​ന​ത്തി​ന് പൂ​ജ​ക​ൾ മു​റു​കി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് അ​വ​ൾ ഓ​ടി​വ​ന്ന് പ​ട​വി​ലേ​ക്ക് ക​യ​റി​നി​ന്ന​ത്. മ​ഴ​ക്കാ​ല​ത്തി​ന്‍റെ പാ​യ​ൽ ക​ല്ലി​ൽ പി​ടി​ച്ചി​രു​ന്നു. ധി​റു​തി​യി​ൽ ച​വി​ട്ടി​യ ക​ല്ലി​ൽ വ​ഴു​തി അ​വ​ൾ കു​ള​ത്തി​ലേ​ക്ക് വീ​ഴാ​ൻ പോ​യി. </p>
<p>അ​വ​ളു​ടെ നൃ​ത്ത​വും ക​ളി​ക​ളും ക​ണ്ടു​കൊ​ണ്ട് അ​ന​ങ്ങാ​തെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു ആ​ത​വ​ൻ. അ​വ​ളു​ടെ പ്ര​സ​രി​പ്പും ചു​റു​ചു​റു​ക്കും ആ​ളു​ക​ൾ​ക്ക് അ​വ​ളോ​ടു​ള്ള സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ളും ക​ണ്ടു​കൊ​ണ്ട് നി​ൽ​ക്കു​മ്പോ​ഴാ​ണ് പൂ​ജ മു​റു​കു​ന്ന​ത് ക​ണ്ട​ത്. ആ​ത​വ​നും മാ​തം​ഗി​യും ഒ​രു​മി​ച്ച് അ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ൾ വ​ഴു​തി​വീ​ഴാ​ൻ തു​ട​ങ്ങി​യ​ത്. വീ​ഴും മു​മ്പേ ആ​ത​വ​ൻ ഇ​ട​തു​കൈ​കൊ​ണ്ട​വ​ളെ വാ​രി​യെ​ടു​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു പൂ​ജാ​രി കാ​വേ​രി​ജ​ലം മേ​ലോ​ട്ട് തൂ​വി​യ​ത്. ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്തി​ലൂ​ടെ ഒ​ഴു​കി​യി​റ​ങ്ങി​യ ആ ​പു​ണ്യ​ജ​ല​പ്ര​വാ​ഹ​ത്തി​ൽ ഒ​രു നി​മി​ഷം അ​വ​രും, ക​ണ്ടു​നി​ന്ന​വ​രും ഒ​രു​പോ​ലെ സ്ത​ബ്ധ​രാ​യി. അ​വി​വാ​ഹി​ത​യാ​യ മാ​തം​ഗി അ​ന്യ​ദേ​ശ​ക്കാ​ര​നൊ​രു​ത്ത​ന്റെ കൂ​ടെ ദ​മ്പ​തി​പൂ​ജ കൊ​ള്ളു​ന്നു. ന​ഞ്ച​യ്യ ക​ലി​കൊ​ണ്ടു നി​ന്നു​വി​റ​ച്ചു. </p>
<p>എ​ന്തു ചെ​യ്യ​ണ​മെ​ന്ന വേ​വ​ലാ​തി എ​ല്ലാ​വ​രി​ലും ഉ​ട​ലെ​ടു​ത്തു. </p>
<p>കാ​ര​ണെ അ​ടു​ത്തു​ത​ന്നെ വ​രാ​റാ​യ​ല്ലോ. ഗു​രു​ഭൂ​ത​രോ​ട് പ​രി​ഹാ​രം ചോ​ദി​ക്കാം. </p>
<p>പൂ​ജാ​രി ത​ൽ​ക്കാ​ലം പ​രി​ഹാ​രം ക​ണ്ടു. അ​തെ, കാ​ര​ണെ അ​ടു​ത്തു​വ​രു​ന്നു​ണ്ട്. </p>
<p>കു​ട​ക​ർ പൂ​ർ​വി​ക​രു​ടെ ആ​ത്മാ​ക്ക​ള ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങാ​ണ​ത്. പൂ​ർ​വി​ക​രെ പ്ര​സാ​ദി​പ്പി​ക്കാ​നും അ​വ​രു​ടെ അ​നു​ഗ്ര​ഹം നേ​ടാ​നും വേ​ണ്ടി​യാ​ണ് കാ​ര​ണെ ന​ട​ത്തു​ന്ന​ത്. </p>
<p>ആ​ചാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക നൃ​ത്ത​ങ്ങ​ളും പാ​ട്ടു​ക​ളും ഉ​ണ്ടാ​വാ​റു​ണ്ട്. പൂ​ർ​വി​ക​രു​ടെ ക​ഥ​ക​ൾ പ​റ​യു​ന്ന പാ​ട്ടു​ക​ൾ പാ​ടി​യാ​ണ് നൃ​ത്തം ചെ​യ്യു​ക. കാ​ര​ണെ കൂ​ടു​മ്പോ​ൾ മാ​തം​ഗി​യു​ടെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും നൃ​ത്തം അ​വി​ടെ പ​തി​വാ​ണ്. </p>
<p>വ​രാ​ൻ പോ​കു​ന്ന കാ​ര​ണെ​യി​ൽ മാ​തം​ഗി​യെ പൂ​ട്ടാ​നു​ള്ള വ​ഴി​ക​ൾ ക​ണ്ടെ​ത്ത​ണം. ന​ഞ്ച​പ്പ​യു​ടെ ത​ല പു​ല​ർ​കാ​ല​ത്തെ അ​ടു​പ്പു​പോ​ലെ പു​ക​ഞ്ഞു. </p>
<p>ഗു​രു​ഭൂ​ത​ന്‍റെ വേ​ഷം കെ​ട്ടു​ന്ന വ്യ​ക്തി​യെ ത​ന്‍റെ വ​രു​തി​യി​ലാ​ക്കാ​ൻ അ​യാ​ൾ പ​ദ്ധ​തി​യി​ട്ടു. ന​ഞ്ച​പ്പ ആ ​വ്യ​ക്തി​യെ ര​ഹ​സ്യ​മാ​യി കാ​ണാ​ൻ ചെ​ന്നു. </p>
<p>​“നി​ങ്ങ​ൾ ഗു​രു​ഭൂ​ത​ന്‍റെ വേ​ഷം കെ​ട്ടു​മ്പോ​ൾ ഞാ​ൻ പ​റ​യു​ന്ന​തു​പോ​ലെ പ​റ​യ​ണം. മാ​തം​ഗി ഒ​രു അ​ന്യ​ദേ​ശ​ക്കാ​ര​നോ​ടൊ​പ്പം ചേ​ർ​ന്ന് കു​ലം മു​ടി​ക്കു​മെ​ന്ന് നാ​ട്ടു​കൂ​ട്ടം കേ​ൾ​ക്കെ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യ​ണം.” </p>
<p>ന​ഞ്ച​പ്പ​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട് അ​യാ​ൾ ആ​ദ്യ​മൊ​ന്ന് മ​ടി​ച്ചു. എ​ന്നാ​ൽ, അ​യാ​ളെ പ്ര​ലോ​ഭ​ന​ങ്ങ​ൾ കൊ​ണ്ട് വീ​ഴ്ത്താ​ൻ ന​ഞ്ച​പ്പ​ക്ക് വേ​ഗം ത​ന്നെ ക​ഴി​ഞ്ഞു. </p>
<p>“ഇ​ത് നി​ങ്ങ​ൾ ചെ​യ്തു​ത​ന്നാ​ൽ കു​ട​കു​മ​ല​യി​ലെ കാ​ര​ണ​വ​രാ​കാ​ൻ ഞാ​ൻ നി​ങ്ങ​ളെ സ​ഹാ​യി​ക്കാം. അ​തി​ലൂ​ടെ സ​മ്പ​ത്തും സ്ഥാ​ന​മാ​ന​ങ്ങ​ളും വ​ർ​ധി​പ്പി​ക്കാം.” ന​ഞ്ച​പ്പ ഒ​രു സ​ഞ്ചി നി​റ​യെ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ അ​യാ​ളു​ടെ മു​ന്നി​ൽ വെ​ച്ചു. </p>
<p>“ഗ്രാ​മ​ത്തി​ലെ ആ​ളു​ക​ൾ ഇ​നി നി​ങ്ങ​ളെ ഒ​രു സാ​ധാ​ര​ണ വെ​ളി​ച്ച​പ്പാ​ടാ​യി​ട്ട​ല്ല, മ​റി​ച്ച് മ​ല​ദൈ​വ​ങ്ങ​ളു​ടെ പ്ര​തി​പു​രു​ഷ​നാ​യി കാ​ണും. നി​ങ്ങ​ളു​ടെ വാ​ക്കു​ക​ൾ​ക്ക് എ​ല്ലാ​വ​രും ചെ​വി​കൊ​ടു​ക്കും.” </p>
<p>ന​ഞ്ച​പ്പ​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ കേ​ട്ട​പ്പോ​ൾ അ​യാ​ളു​ടെ ക​ണ്ണു​ക​ൾ തി​ള​ങ്ങി. ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദാ​രി​ദ്ര്യ​വും ഗ്രാ​മ​ത്തി​ൽ ഒ​രു സ്ഥാ​ന​മി​ല്ലാ​ത്ത​തി​ന്‍റെ നി​രാ​ശ​യും അ​യാ​ളു​ടെ മ​ന​സ്സി​ലേ​ക്ക് വ​ന്നു. ഒ​രു നി​മി​ഷം ആ​ലോ​ചി​ച്ച​ശേ​ഷം അ​യാ​ൾ സ​മ്മ​തം മൂ​ളി. </p>
<p>കാ​ര​ണെ ച​ട​ങ്ങി​നാ​യി ഗ്രാ​മ​വാ​സി​ക​ൾ കു​ന്നി​ൻ​ച​രി​വി​ലെ ക്ഷേ​ത്ര​ത്തി​ൽ ഒ​ത്തു​കൂ​ടി. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വെ​ളി​ച്ച​പ്പാ​ട് നൃ​ത്തം തു​ട​ങ്ങി. ക​ണ്ണും മി​ഴി​ക​ളും ചു​വ​ന്ന്, നാ​വു പു​റ​ത്തേ​ക്കി​ട്ട്, അ​യാ​ൾ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​ല​റി​വി​ളി​ച്ചു. </p>
<p>​“മ​ല​ദൈ​വ​ങ്ങ​ൾ കോ​പി​ച്ചി​രി​ക്കു​ന്നു! ഒ​രു അ​ന്യ​ദേ​ശ​ക്കാ​ര​ന്റെ വ​ര​വോ​ടെ ന​മ്മു​ടെ കു​ലം ക​ല​ങ്ങി​യി​രി​ക്കു​ന്നു. ന​മ്മു​ടെ ഒ​രു പെ​ണ്ണ് കു​ല​ത്തി​ന് അ​പ​മാ​നം വ​രു​ത്തി​യി​രി​ക്കു​ന്നു.” </p>
<p>വെ​ളി​ച്ച​പ്പാ​ടി​ന്‍റെ വി​ര​ലു​ക​ൾ മാ​തം​ഗി​ക്കു​നേ​രെ ചൂ​ണ്ടി. </p>
<p>“ഇ​വ​ൾ​ക്ക് വ​ഴി​ക​ൾ പി​ഴ​ച്ചി​രി​ക്കു​ന്നു. ഇ​വ​ളെ ത​ല​മു​ണ്ഡ​നം ചെ​യ്ത് നാ​ടു​ക​ട​ത്തു​ക. അ​ല്ലെ​ങ്കി​ൽ ഈ ​കു​ല​ത്തി​ന് നാ​ശം വ​രും. കു​ലം മു​ടി​ഞ്ഞു​പോ​കും!” </p>
<p>ഗു​രു കാ​ര​ണ​വ​രു​ടെ വാ​ക്കു​ക​ൾ കേ​ട്ട് സ​ദ​സ്സ് ഞെ​ട്ടി. എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​ക​ൾ വി​ശ്വ​സി​ക്കാ​നാ​വാ​തെ മാ​തം​ഗി​യു​ടെ നേ​ർ​ക്ക് നീ​ണ്ടു. അ​വ​ൾ ഒ​രു നി​മി​ഷം ത​രി​ച്ചു​നി​ന്നു, ചു​റ്റും കൂ​ടി​യ​വ​രു​ടെ സം​ശ​യ​ത്തോ​ടെ​യു​ള്ള നോ​ട്ട​ങ്ങ​ൾ അ​വ​ളെ അ​സ്വ​സ്ഥ​യാ​ക്കി. ന​ഞ്ച​പ്പ വ​ക്ര​മാ​യ പു​ഞ്ചി​രി​യോ​ടെ അ​വ​ളെ നോ​ക്കി. അ​വ​ന്റെ ക​ണ്ണു​ക​ളി​ൽ പ്ര​തി​കാ​രം തി​ള​ച്ചു. </p>
<p>ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന ഗൂ​ഢാ​ലോ​ച​ന മ​ന​സ്സി​ലാ​യ മാ​തം​ഗി ധൈ​ര്യം വീ​ണ്ടെ​ടു​ത്ത് സ​ദ​സ്സി​ലേ​ക്കു തി​രി​ഞ്ഞു​നി​ന്നു. “എ​ന്റെ കു​ട​കു​മ​ണ്ണി​നെ, എ​ന്റെ കു​ല​ത്തി​നെ ഞാ​ൻ ച​തി​ക്കി​ല്ല. എ​ന്റെ കു​ടും​ബം ഈ ​മ​ണ്ണി​നു​വേ​ണ്ടി ജീ​വി​ച്ച​വ​രാ​ണ്. എ​ന്താ​ണ് എ​ന്റെ തെ​റ്റെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ല.” </p>
<p>ന​ഞ്ച​പ്പ ഉ​ട​ൻത​ന്നെ മു​ന്നോ​ട്ടു​വ​ന്നു. “മാ​തം​ഗീ, ഗു​രു കാ​ര​ണ​വ​ന്മാ​ർ​ക്കു​നേ​രെ നു​ണ പ​റ​യാ​ൻ ശ്ര​മി​ക്ക​രു​ത്. ഞാ​നി​വി​ടെ സാ​ക്ഷി​യാ​യു​ണ്ട്.” അ​യാ​ളു​ടെ ക​ണ്ണു​ക​ൾ ചു​വ​ന്നു </p>
<p>ന​ഞ്ച​പ്പ ആ​ത​വ​നെ ചൂ​ണ്ടി​പ്പ​റ​ഞ്ഞു. “ഇ​വ​ൻ ആ​ത​വ​ൻ, ഈ ​മ​ല​യാ​ള​ത്തു ദേ​ശ​ക്കാ​ര​ൻ. ഇ​വ​നാ​ണ് കു​ട​കി​ൽ കാ​ട്ടു​ക​ള്ള​ത്ത​രം കാ​ണി​ക്കു​ന്ന​ത്. ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ ന​മ്മു​ടെ നാ​ട്ടി​ലെ പാ​ര​മ്പ​ര്യ​ത്തെ​യും സം​സ്‌​കാ​ര​ത്തെ​യും ക​ള​ങ്ക​പ്പെ​ടു​ത്തി. മാ​തം​ഗി ഇ​വ​നു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണ്.” </p>
<p>മാ​തം​ഗി ക്രോ​ധ​ത്തോ​ടെ ന​ഞ്ച​പ്പ​യെ നോ​ക്കി. “ന​ഞ്ച​പ്പ, നി​ങ്ങ​ള​ല്ല ഈ ​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ഇ​ത് വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്. ഇ​തി​നെ കു​ട​കി​ന്റെ പാ​ര​മ്പ​ര്യ​വു​മാ​യി കൂ​ട്ടി​ക്കു​ഴ​ക്ക​രു​ത്.” </p>
<p>ഈ ​സ​മ​യം സ​ദ​സ്സി​ൽ നി​ന്നും ഒ​രാ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞു, “ന​ഞ്ച​പ്പ പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണ്. ഇ​വി​ടെ പ​ല ദു​ശ്ശ​കു​ന​ങ്ങ​ളും ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്‍റെ ആ​ല​യി​ലെ പൈ​ക്ക​ളെ​ല്ലാം കാ​ര​ണ​മി​ല്ലാ​തെ ച​ത്തൊ​ടു​ങ്ങി.” </p>
<p>“അ​ക്ക മാ​റാ​വ്യാ​ധി​പ്പെ​ട്ട് അ​ന​ങ്ങാ​തെ കെ​ട​ക്കു​ന്ന്. മ​ല​ദൈ​വ​ങ്ങ​ൾ കോ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​തി​വി​ധി തേ​ട​ണം” </p>
<p>ചു​റ്റും കൂ​ടി​യ​വ​ർ ഓ​രോ​രു​ത്ത​രാ​യി ന​ഞ്ച​പ്പ​യു​ടെ പ​ക്ഷം ചേ​രാ​ൻ തു​ട​ങ്ങി. അ​യാ​ൾ പ​തി​യെ ചി​രി​ച്ചു. “മാ​തം​ഗീ, എ​ന്റെ കൂ​ടെ നി​ന്നാ​ൽ നി​ന്നെ ഞാ​ൻ ര​ക്ഷി​ക്കാം. പ​ക്ഷേ ഈ ​മ​ല​യാ​ള​ക്കാ​ര​നെ കൂ​ടെ നി​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ...” </p>
<p>“നി​റു​ത്തി​ൻ ന​ഞ്ച​പ്പ!” മാ​തം​ഗി ഉ​റ​ക്കെ പ​റ​ഞ്ഞു. “എ​നി​ക്ക് നി​ങ്ങ​ളെ വേ​ണ്ട. എ​ന്റെ കു​ട​കി​നെ ഞാ​ൻ ച​തി​ക്കി​ല്ലെ​ന്ന് എ​ന്‍റെ​യാ​ളു​ക​ൾ​ക്ക​റി​യാം.” </p>
<p>ന​ഞ്ച​പ്പ​യു​ടെ മു​ഖം ദേ​ഷ്യം​കൊ​ണ്ട് ചു​വ​ന്നു. “എ​ങ്കി​ൽ, നീ ​ഒ​റ്റ​ക്കാ​ണ് മാ​തം​ഗീ. ഇ​വ​രാ​രും നി​ന്‍റെ കൂ​ടെ നി​ൽ​ക്കി​ല്ല. നി​ന്‍റെ താ​ത്തപോ​ലും നി​ൽ​ക്കി​ല്ല. എ​ന്നെ അ​പ​മാ​നി​ച്ചാ​ൽ അ​തി​ന് നീ ​വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രും.” </p>
<p>ആ​ത​വ​ന്‍റെ മ​ന​സ്സി​ൽ വ​ലി​യ ഭ​യം ഉ​ട​ലെ​ടു​ത്തു​തു​ട​ങ്ങി. ഈ ​പ്ര​ശ്‌​നം എ​ങ്ങ​നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​വ​ന​റി​യി​ല്ലാ​യി​രു​ന്നു. മാ​തം​ഗി​യു​ടെ ധൈ​ര്യം അ​വ​നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. താ​ൻ കാ​ര​ണം അ​വ​ൾ​ക്കു​ണ്ടാ​യ ഈ ​ദു​ര​വ​സ്ഥ​യി​ൽ അ​വ​ൾ എ​ന്തു ചെ​യ്യു​മെ​ന്നും അ​വ​ന​റി​യി​ല്ലാ​യി​രു​ന്നു. </p>
<p>വെ​ളി​ച്ച​പ്പാ​ടി​ന്‍റെ വാ​ക്കു​ക​ൾ​കേ​ട്ട് സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് അ​വി​ടെ കൂ​ടി​യ സ്ത്രീ​ക​ൾ. മാ​തം​ഗി അ​വ​ർ​ക്ക് മാ​തൃ​ക​യാ​ണ്. അ​വ​രു​ടെ പെ​ൺ​കു​ട്ടി​ക​ൾ അ​വ​ളെ നോ​ക്കി​യാ​ണ് വ​ള​രു​ന്ന​ത്. അ​മ്മ​മാ​ർ അ​വ​ളു​ടെ ക​ഥ​യാ​ണ് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​ത്. ആ​ളു​ക​ളു​ടെ ക​ണ്ണു​ക​ൾ ഞെ​ട്ട​ലോ​ടെ വീ​ണ്ടും മാ​തം​ഗി​യി​ലേ​ക്ക് നീ​ണ്ടു. ഗു​രു​കാ​ര​ണ​വ​ന്മാ​ർ​ക്ക് പി​ഴ​വു പ​റ്റി​ല്ല. </p>
<p>മാ​തം​ഗി​യാ​വ​ട്ടെ, ത​ന്‍റെ വി​ധി ഇ​ങ്ങ​നെ​യാ​ണോ മ​ല​ദൈ​വം ഒ​രു​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത് എ​ന്നോ​ർ​ത്ത് ന​ടു​ങ്ങി. കാ​ര​ണെ കാ​ണാ​ൻ വ​ന്ന ആ​ത​വ​ൻ താ​ൻ ആ ​ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത് എ​പ്ര​കാ​ര​മെ​ന്നു​ക​ണ്ട് അ​മ്പ​ര​ന്നു. ന​ഞ്ച​പ്പ​യു​ടെ ചു​ണ്ടി​ന്‍റെ കോ​ണി​ൽ പ​ക ചി​രി​യാ​യി വ​ക്രി​ച്ചു. </p>
<p>​“മാ​തം​ഗീ... നി​ന്റെ അ​ഹ​ങ്കാ​ര​മെ​ല്ലാം ഇ​താ തീ​രാ​ൻ പോ​കു​ക​യാ​ണ്” അ​വ​ൻ അ​വ​ൾ മാ​ത്രം കേ​ൾ​ക്കാ​ൻ പാ​ക​ത്തി​ൽ പ​റ​ഞ്ഞു. </p>
<p>ചിം​ഗ​പ്പ​ക്ക് കാ​ര്യ​ങ്ങ​ളു​ടെ ഗ​തി​ക​ളെ​ല്ലാം മ​ന​സ്സി​ലാ​യി. കാ​ര​ണ​യെ നി​ഷേ​ധി​ക്കാ​നോ ചോ​ദ്യം ചെ​യ്യാ​നോ പാ​ടി​ല്ലെ​ന്നാ​ണ് വി​ധി. ഇ​തി​ൽ ച​തി ന​ട​ന്നി​ട്ടു​ണ്ട്. പ​ക്ഷേ, ഇ​വി​ടെ അ​ത് തെ​ളി​യി​ച്ചെ​ടു​ക്കാ​വു​ന്ന​ത​ല്ല. </p>
<p>“മാ​തം​ഗീ, മ​ക​ളേ നി​ന്നി​ൽ എ​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്. പ​ക്ഷേ, ഈ ​പ​ര​ദേ​ശി ഇ​വി​ടെ നി​ന്നും പോ​ക​ണം. ഇ​ല്ലെ​ങ്കി​ൽ ഈ ​ഗ്രാ​മം മു​ഴു​വ​ൻ ന​മു​ക്കെ​തി​രെ തി​രി​യും.” </p>
<p>​“താ​ത്താ, ഇ​ത് ന​ഞ്ച​പ്പ​യു​ടെ ച​തി​യാ​ണ്. ഞാ​നും ആ​ത​വ​നും വ​ള​രെ കു​റ​ച്ച് ദി​വ​സ​ത്തെ പ​രി​ച​യ​മു​ള്ള ആ​ളു​ക​ൾ മാ​ത്ര​മാ​ണ്. ന​ഞ്ച​പ്പ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണ്.” മാ​തം​ഗി ക​ണ്ണീ​രോ​ടെ പ​റ​ഞ്ഞു. </p>
<p>​പ​ക്ഷേ ചിം​ഗ​പ്പ​ക്ക് സ​മാ​ധാ​നി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ദേ​വ​കാ​ന്ത​യും ഋ​തു​പ​ർ​ണ​യും ത​ന്നെ ഏ​ൽ​പി​ച്ചി​ട്ടു​പോ​യ നി​ധി. അ​യ്യ​ങ്ക​ട മ​നെ​യി​ലെ കെ​ടാ​വി​ള​ക്ക്. ക​ൺ​മു​ന്നി​ൽ പേ​ര​ക്കു​ട്ടി​ക്ക് വ​രാ​ൻ പോ​കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി​യ​റി​ഞ്ഞ് ആ ​വൃ​ദ്ധ​ൻ ന​ടു​ങ്ങി. ഗ്രാ​മ​ത്തി​ലെ ആ​ളു​ക​ളും അ​വ​ളെ വി​ശ്വ​സി​ക്കാ​ൻ ത​യാ​റാ​യി​ല്ല. അ​വ​ർ മ​ല​ദൈ​വ​ങ്ങ​ളു​ടെ കോ​പം ഭ​യ​ന്നു. </p>
<p>​“ഞാ​നെ​ന്റെ നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കാം. ഞാ​ൻ കാ​ര​ണം മാ​തം​ഗി​ക്ക് ഇ​വി​ടെ ഒ​രു വി​ഷ​മ​വും ഉ​ണ്ടാ​ക​രു​ത്.” ആ​ത​വ​ൻ എ​ല്ലാ​വ​രോ​ടു​മാ​യി കൈ​കൂ​പ്പി​ക്കൊ​ണ്ട് പ​റ​ഞ്ഞു. </p>
<p>“അ​വ​ളെ ശി​ക്ഷി​ക്ക​രു​ത്. ഞാ​ൻ പോ​വു​ക​യാ​ണ്.” </p>
<p>ഗു​രു​കാ​ര​ണ​വ​രെ​യും ചിം​ഗ​പ്പ​യെ​യും വ​ണ​ങ്ങി ആ​ത​വ​ൻ വേ​ദ​ന​യോ​ടെ തി​രി​ഞ്ഞു​ന​ട​ന്നു. </p>
<p>ക​ഠി​ന​മാ​യ മ​നോ​വേ​ദ​ന​യോ​ടെ ചിം​ഗ​പ്പ​യും നാ​ടു​കൂ​ട്ടം വി​ട്ടി​റ​ങ്ങി. എ​ന്തു​പ​റ​ഞ്ഞാ​ലും ഗു​രു​ഭൂ​ത​രു​ടെ വാ​ക്കു​ക​ളെ ആ​രും അ​വി​ടെ ധി​ക്ക​രി​ക്കി​ല്ല. മാ​തം​ഗി​യു​ടെ വി​ധി എ​ഴു​ത​പ്പെ​ട്ടു​ക​ഴി​ഞ്ഞു. സ​ക​ല​തും ത​ക​ർ​ന്ന് ചു​വ​ടു​റ​ക്കാ​തെ ന​ട​ന്ന​ക​ലു​ന്ന ആ ​വൃ​ദ്ധ​ൻ ക്ഷേ​ത്രാ​തി​ർ​ത്തി​യി​ൽ നെ​ഞ്ചു​പൊ​ട്ടി കു​ഴ​ഞ്ഞു​വീ​ണു. </p>
<p>“മാ​തം​ഗി​ക്കു​ള്ള ശി​ക്ഷ ന​ട​ത്തൂ. മ​ല​ദൈ​വ​ത്തി​ന്‍റെ കോ​പ​മാ​ണ്. നാ​ടു മു​ടി​യും. താ​ത്താ​വി​നെ വ​രെ അ​വ​ൾ കൊ​ന്നു​ക​ള​ഞ്ഞു.” ന​ഞ്ച​പ്പ അ​തു​ക​ണ്ട് നാ​ട്ടു​കൂ​ട്ട​ത്തി​നോ​ട് വി​ളി​ച്ചു​പ​റ​ഞ്ഞു. </p>
<p>ചിം​ഗ​പ്പ​യു​ടെ മ​റ്റു മ​ക്ക​ൾ മാ​തം​ഗി​യെ തി​രി​ഞ്ഞു​പോ​ലും നോ​ക്കാ​തെ ഉ​ദ​ക​ക്രി​യ​ക​ൾ​ക്കാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. </p>
<p>​മാ​തം​ഗി​യെ ഭ്ര​ഷ്ട് ക​ൽ​പി​ച്ച് ഗ്രാ​മ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ ആ ​രാ​ത്രി. ഹൃ​ദ​യംപൊ​ട്ടി ചിം​ഗ​പ്പ മ​രി​ച്ചു​പോ​യ ആ ​രാ​ത്രി. ത​ന്‍റെ താ​ത്ത​യു​ടെ സം​സ്കാ​ര​ച​ട​ങ്ങി​ൽ​പ്പോ​ലും പ​ങ്കാ​ളി​യാ​കാ​ൻ അ​നു​വ​ദി​ക്കാ​തെ അ​വ​ളെ ഗ്രാ​മം ആ​ട്ടി​യ​ക​റ്റി. </p>
<p>കു​ട​കു​മ​ല​യി​ലെ ത​ണു​ത്ത കാ​റ്റ് അ​വ​ളു​ടെ മു​ടി​യി​ഴ​ക​ളെ കോ​തി ആ​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. മ​ല​ദൈ​വ​ങ്ങ​ളു​ടെ കോ​പം ഭ​യ​ന്ന് ഗ്രാ​മം മു​ഴു​വ​ൻ അ​വ​ളെ ത​ള്ളി​പ്പ​റ​ഞ്ഞ​പ്പോ​ൾ, എ​ല്ലാ പ്ര​തീ​ക്ഷ​യും ന​ഷ്ട​പ്പെ​ട്ട് അ​വ​ൾ ത​ന്‍റെ കു​ള​ക്ക​ര​യി​ലി​രു​ന്നു. ച​ന്ദ്ര​ൻ അ​വ​ളു​ടെ സ​ങ്ക​ടം കാ​ണാ​നാ​വാ​തെ മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ളി​ച്ചു. കു​ള​ത്തി​ലെ വെ​ള്ള​ത്തി​ൽ അ​വ​ളു​ടെ പ്ര​തി​ബിം​ബം പോ​ലും നി​സ്സ​ഹാ​യ​യാ​യി. </p>
<p>​അ​പ്പോ​ഴാ​ണ് ഇ​രു​ട്ടി​ന്‍റെ ഒ​രു​നി​ഴ​ൽ പോ​ലെ ന​ഞ്ച​പ്പ അ​വ​ളു​ടെ അ​ടു​ത്തേ​ക്ക് വ​ന്ന​ത്. </p>
<p>“മാ​തം​ഗീ... നി​ന്റെ അ​ഹ​ങ്കാ​ര​മെ​ല്ലാം തീ​ർ​ന്നി​ല്ലെ. ഇ​നി നീ ​എ​ന്‍റെ കൂ​ടെ പോ​ര്. ആ​രു​മ​റി​യാ​തെ ഞാ​ൻ നി​ന്നെ സം​ര​ക്ഷി​ക്കാം,” അ​വ​ൻ കു​ടി​ല​മാ​യ ഒ​രു ചി​രി​യോ​ടെ പ​റ​ഞ്ഞു. </p>
<p>​“ഇ​പ്പോ​ൾ നീ ​ഒ​റ്റ​ക്കാ​ണ്, നി​ന്നെ സ​ഹാ​യി​ക്കാ​ൻ ഇ​വി​ടെ ആ​രും വ​രി​ല്ല,” വി​ജ​യി​യു​ടെ ചി​രി​യോ​ടെ അ​വ​ളു​ടെ നേ​രെ കൈ​നീ​ട്ടി​ക്കൊ​ണ്ട് അ​യാ​ൾ പ​റ​ഞ്ഞു. അ​വ​ന്റെ ക​ണ്ണു​ക​ളി​ൽ പ​ക​യും കാ​മ​വും തി​ള​ങ്ങി. </p>
<p>​മാ​തം​ഗി ഭ​യ​ന്നു​പോ​യി. ആ​കെ ത​ക​ർ​ന്നു​പോ​യ അ​വ​ൾ​ക്ക് ഒ​രു ചെ​റു​ത്തു​നി​ൽ​പി​നു​ള്ള ശ​ക്തി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​ഞ്ച​പ്പ അ​വ​ളെ കീ​ഴ്പ്പെ​ടു​ത്താ​നാ​യി അ​വ​ളു​ടെ അ​ടു​ത്തേ​ക്ക് വ​ന്നു. അ​വ​ൾ അ​വ​സാ​ന​ത്തെ ശ​ക്തി​യും സം​ഭ​രി​ച്ച് അ​വ​നെ ത​ള്ളി​മാ​റ്റി. ര​ണ്ടു​പേ​രും കു​ള​ക്ക​ര​യി​ലെ ച​ളി​യി​ൽ ഉ​രു​ണ്ടു​വീ​ണു. മാ​തം​ഗി​യു​ടെ കൈ​ക​ൾ അ​വ​ന്റെ ക​ഴു​ത്തി​ൽ അ​മ​ർ​ന്നു. മാ​ന​ത്തി​നും ജീ​വ​നും വേ​ണ്ടി​യു​ള്ള ഒ​രു പോ​രാ​ട്ട​മാ​യി​രു​ന്നു അ​ത്. കു​ള​വും ഇ​രു​ട്ടും ച​ളി​യും കെ​ട്ടി​ക്കി​ട​ന്ന വെ​ള്ള​വും അ​വ​രു​ടെ അ​ല​ർ​ച്ച​ക​ൾ ഏ​റ്റു​വാ​ങ്ങി. </p>
<p>​പി​റ്റേ​ന്ന് രാ​വി​ലെ, തേ​ൻ ശേ​ഖ​രി​ക്കാ​ൻ പോ​യ പ​ണി​ക്കാ​രാ​ണ് കു​ള​ത്തി​ൽ ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന ന​ഞ്ച​പ്പ​യു​ടെ ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. </p>
<p>മാ​തം​ഗി​യെ​യോ ആ​ത​വ​നെ​യോ പി​ന്നീ​ടാ​രും ക​ണ്ടി​ട്ടി​ല്ല. അ​വ​ളു​ടെ അ​ട​യാ​ള​ങ്ങ​ളൊ​ന്നും ത​ന്നെ ആ ​കു​ള​ക്ക​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. </p>
<p>ഗൗ​രി കി​ത​പ്പോ​ടെ പ​റ​ഞ്ഞു​നി​ർ​ത്തി. </p>
<p>നീ​ലി​മ കേ​ട്ട​തൊ​ന്നും വി​ശ്വ​സി​ക്കാ​നാ​വാ​തെ സ്തം​ഭി​ച്ചി​രു​ന്നു. </p>
<p>​ചി​ല​ർ പ​റ​ഞ്ഞു, ന​ഞ്ച​പ്പ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​വ​ളും മ​രി​ച്ചു കു​ള​ത്തി​ലാ​ണ്ടു​പോ​യെ​ന്ന്. ഇ​തു​വ​രെ​യും അ​തു​റ​പ്പി​ക്കാ​നാ​യി ഒ​രു തെ​ളി​വും കി​ട്ടി​യി​ട്ടി​ല്ല. മ​റ്റു​ചി​ല​ർ പ​റ​ഞ്ഞു, ഭ്ര​ഷ്ട് ക​ൽ​പി​ക്ക​പ്പെ​ട്ട അ​വ​ൾ എ​ങ്ങോ​ട്ടോ നാ​ടു​വി​ട്ടു പോ​യ​താ​ണെ​ന്ന്. അ​വ​ൾ ആ​ത​വ​നു​മൊ​ത്ത് മ​ല​യാ​ള​ക്ക​ര​യി​ൽ കു​ടും​ബ​മാ​യി ജീ​വി​ക്കു​ന്നു​ണ്ട് എ​ന്നും വി​ശ്വ​സി​ക്കു​ന്ന​വ​രു​മു​ണ്ട്. വേ​റെ ചി​ല​ർ, അ​വ​ളു​ടെ പ്രേ​തം ഇ​വി​ട​ങ്ങ​ളി​ൽ ചു​റ്റി​ത്തി​രി​യു​ന്നു​ണ്ട് എ​ന്നും പ​റ​യു​ന്നു​ണ്ട്. ​കാ​ര്യ​ങ്ങ​ൾ എ​ന്താ​യാ​ലും, മാ​തം​ഗി​യെ പി​ന്നീ​ട് ആ​രും ക​ണ്ടി​ട്ടി​ല്ല. </p>
<p>കു​ട​കു​മ​ല​യി​ലെ കാ​ര​ണെ ച​ട​ങ്ങി​ന്റെ ച​രി​ത്ര​ത്തി​ൽ അ​വ​ളു​ടെ ക​ഥ ഒ​രു ഇ​രു​ണ്ട അ​ധ്യാ​യ​മാ​യി മാ​റി. </p>
<p>“ക​രി​യ​പ്പ ന​ഞ്ച​പ്പ​യു​ടെ കു​ടും​ബ​ക്കാ​ര​നാ​ണ്. മാ​തം​ഗി മ​രി​ച്ച​തി​ന് തെ​ളി​വൊ​ന്നും കി​ട്ടി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ എ​വി​ടെ​യെ​ങ്കി​ലും അ​വ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ടോ എ​ന്ന് അ​വ​ർ അ​ന്നു മു​ത​ൽ തി​ര​യു​ന്നു​ണ്ടാ​വ​ണം. അ​ഥ​വാ അ​വ​ളു​ടെ ശേ​ഷി​പ്പ് എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ അ​യാ​ള​തു ബാ​ക്കി വെ​ച്ചേ​ക്കി​ല്ല.” </p>
<p>ഗൗ​രി​യു​ടെ ക​ണ്ണു​ക​ൾ ക​ല​ങ്ങി. </p>
<p>“ദേ​വ​നും ക​രി​യ​പ്പ​യു​ടെ ആ​ളാ ചേ​ച്ചീ. നി​ങ്ങ​ളു​ടെ ചി​ത്രം അ​വ​ർ​ക്ക് ചി​ല സം​ശ​യ​ങ്ങ​ൾ കൊ​ടു​ത്തി​ട്ടു​ണ്ട്. മാ​തം​ഗി​യെ​പ്പ​റ്റി നി​ങ്ങ​ൾ​ക്ക് എ​ന്ത​റി​യാം എ​ന്ന് അ​വ​ർ​ക്ക​റി​യ​ണം. അ​തി​ന് ആ ​ചി​ത്രം വ​ര​ച്ച നി​ങ്ങ​ളെ അ​വ​ർ​ക്ക് വേ​ണം. നി​ങ്ങ​ൾ വേ​ഗം ത​ന്നെ ര​ക്ഷ​പ്പെ​ടാ​ൻ നോ​ക്ക​ണം.” </p>
<p>​കാ​ല​ങ്ങ​ൾ​ക്കി​പ്പു​റം, മാ​തം​ഗി എ​ന്ന റി​സോ​ർ​ട്ടി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ ത​ന്നെ​യോ​ർ​ത്ത് നീ​ലി​മ​ക്ക് അ​തി​ശ​യ​മാ​യി. </p>
<p>മാ​തം​ഗി​യു​ടെ​യും ആ​ത​വ​ന്‍റെ​യും ക​ഥ​ക​ള​റി​ഞ്ഞ​പ്പോ​ൾ, നീ​ലി​മ​ക്ക് താ​ൻ ആ ​ചി​ത്രം വ​ര​യാ​ൻ തു​ട​ങ്ങി​യ​തു മു​ത​ലു​ണ്ടാ​യി​ട്ടു​ള്ള പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും അ​നു​ഭ​വ​ങ്ങ​ൾ​ക്കു​മു​ള്ള ഉ​ത്ത​ര​മാ​ണ് ല​ഭി​ച്ച​തെ​ന്നു തോ​ന്നി. മാ​തം​ഗി​യെ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ ക​ഥ​ക​ൾ​വെ​ച്ച് താ​ൻ വ​ര​ച്ച ചി​ത്രം മാ​തം​ഗി​യു​ടേ​ത് ത​ന്നെ​യാ​ണ്. മാ​തം​ഗി​യാ​ണ് ത​ന്നെ​ക്കൊ​ണ്ട് അ​വ​ളു​ടെ ചി​ത്രം വ​ര​പ്പി​ച്ച​ത്, ത​ന്നെ ഇ​ങ്ങോ​ട്ട് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​തും അ​വ​ൾ ത​ന്നെ​യാ​വും. ത​നി​ക്കും ഗൗ​രി​ക്കും ബ​ന്ധ​മു​ള്ള മ​റ്റെ​ന്തോ ര​ഹ​സ്യം കൂ​ടി ഈ ​യാ​ത്ര​ക്കു​പി​ന്നി​ൽ ബാ​ക്കി​യു​ള്ള​തു​പോ​ലെ നീ​ലി​മ അ​വ​ളോ​ടു ചേ​ർ​ന്നി​രു​ന്നു. </p>
<p>“ദാ, ​ഈ കു​ള​ക്ക​ര​യി​ലാ​ണ് മാ​തം​ഗി​യെ ആ​ളു​ക​ൾ അ​വ​സാ​ന​മാ​യി ക​ണ്ട​ത്.” </p>
<p>ആ ​രാ​വി​ൽ ഗൗ​രി​യു​മൊ​ത്ത് കു​ള​ക്ക​ട​വി​ലേ​ക്ക് ഇ​റ​ങ്ങി​യ​താ​ണ് നീ​ലി​മ. വി​ട​രു​ന്ന കാ​പ്പി​പ്പൂ​വി​ന്‍റെ മ​ണം ചു​റ്റി​ലും പ​ട​രു​ന്നു. ഗൗ​രി കാ​ൽ​ക്കീ​ഴി​ൽ നി​ന്നും ഒ​രു ക​ല്ലെ​ടു​ത്ത് പാ​യ​ൽ​പ്പ​ര​പ്പി​ലേ​ക്കി​ട്ടു. </p>
<p>“വേ​ണ്ട ഗൗ​രി,” നീ​ലി​മ ത​ട​ഞ്ഞു. ആ ​കു​ള​ത്തി​നെ ഒ​രു വി​ധ​ത്തി​ലും വേ​ദ​നി​പ്പി​ക്ക​രു​തെ​ന്ന് അ​വ​ൾ​ക്കു തോ​ന്നി. </p>
<p>ആ​ഴ​ത്തി​ലേ​ക്ക് ഒ​രു ദ്വാ​ര​മു​ണ്ടാ​യ​തു​പോ​ലെ പാ​യ​ൽ നീ​ങ്ങി. കു​ള​ത്തി​ലെ വെ​ള്ള​ത്തി​നു അ​ന​ക്ക​മു​ണ്ടാ​യി. ചു​റ്റി​ലു​മു​ള്ള മ​ര​ത്തി​ലെ ഇ​ല​ക​ൾ​ക്കും അ​ന്നേ​രം ക​മ്പ​ന​മു​ണ്ടാ​കു​ന്ന​താ​യി അ​വ​ൾ​ക്കു തോ​ന്നി. </p>
<p>നീ​ലി​മ പ​തി​യെ കു​ള​പ്പ​ട​വു​ക​ളി​റ​ങ്ങി വെ​ള്ള​ത്തി​ലേ​ക്കു നോ​ക്കി​നി​ന്നു. വെ​ള്ള​ത്തി​ൽ കാ​ണു​ന്ന പ്ര​തി​ബിം​ബ​ത്തി​ൽ ത​ന്‍റെ മു​ഖ​മ​ല്ലാ​തെ മ​റ്റൊ​രു മു​ഖം തെ​ളി​ഞ്ഞു വ​രു​ന്ന​താ​യി അ​വ​ൾ​ക്കു തോ​ന്നി. </p>
<p>“മാ​തം​ഗി!” </p>
<p>അ​വ​ൾ ഒ​രു ഞെ​ട്ട​ലോ​ടെ വി​ളി​ച്ചു. </p>
<p>കാ​റ്റ് ആ ​പേ​രി​നെ അ​തു​പോ​ലെ ത​ന്നെ അ​വ​ൾ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു കൊ​ടു​ത്തു. ആ​രാ​ണ് ആ ​പേ​രു വീ​ണ്ടും അ​വി​ടെ വി​ളി​ച്ച​ത് എ​ന്ന് മ​ന​സ്സി​ലാ​കാ​തെ അ​വ​ൾ കു​ള​ത്തി​ലേ​ക്കു​ത​ന്നെ നോ​ക്കി. </p>
<p>“ചി​ല മു​ഖ​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും ഈ ​നാ​ട്ടി​ൽ നി​ന്നും മാ​ഞ്ഞു​പോ​വാ​നാ​വി​ല്ല.” </p>
<p>ഗൗ​രി നീ​ലി​മ​യെ നോ​ക്കി ഏ​റ്റ​വും ശാ​ന്ത​മാ​യ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു. </p>
<p>“ചി​ല പേ​രു​ക​ൾ​ക്കും.” </p>
<p>അ​ന്നേ​ര​ത്ത് അ​വ​ളു​ടെ ക​ണ്ണു​ക​ളി​ലെ വി​ഷാ​ദം നീ​ലി​മ​ക്ക് വാ​യി​ച്ചെ​ടു​ക്കാ​നാ​യി. </p>
<p>തി​രി​ച്ചു​ന​ട​ക്കു​മ്പോ​ൾ നീ​ലി​മ​യു​ടെ കൈ​ക​ൾ ഗൗ​രി​യു​ടെ കൈ ​കോ​ർ​ത്തു പി​ടി​ച്ചി​രു​ന്നു. ആ ​പെ​ൺ​കു​ട്ടി​യു​ടെ മെ​ലി​ഞ്ഞ കൈ​വി​ര​ലു​ക​ളി​ൽ പ​ര​മ്പ​ര​യാ​യി കൈ​മാ​റി വ​രു​ന്ന ക​രു​ത്ത് നീ​ലി​മ​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. അ​തി​ന്‍റെ ഉ​റ​പ്പ് ത​ന്നി​ലേ​ക്കും പ​ട​രു​ന്ന​താ​യി അ​വ​ള​റി​ഞ്ഞു. </p>
<p>“ചേ​ച്ചീ, ഇ​തൊ​ന്നും ആ​രു​മ​റി​യേ​ണ്ട.” നീ​ലി​മ​യു​ടെ മ​ന​സ്സു വാ​യി​ച്ച​തു​പോ​ലെ ഗൗ​രി പ​റ​ഞ്ഞു. </p>
<p>“കാ​ല​ങ്ങ​ൾ​ക്കു​ശേ​ഷം മാ​തം​ഗി​യു​ടെ ചി​ത്ര​വു​മാ​യി ചേ​ച്ചി വെ​റു​തെ വ​ന്ന​ത​ല്ല.’’ ഗൗ​രി​യു​ടെ ശ​ബ്ദം സ്വ​കാ​ര്യംപോ​ലെ നീ​ലി​മ​യു​ടെ കാ​തി​ൽ മു​ഴ​ങ്ങി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909351-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020QPMlJJJiocVPtx1K5Lsl86UFvBJLdDHp1902376" data-watermark="false" style="width: 100%;" info-selector="#info_item_1788581910307">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788581910307"></div>
</div>
<p>“ഞാ​നി​വി​ടെ വെ​റു​തെ കാ​ത്തു​നി​ന്ന​ത​ല്ല. മാ​തം​ഗി​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കാ​നാ​ണ് ന​മ്മ​ളെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. കാ​ലം ന​മു​ക്കാ​യി കാ​ത്തു​വെ​ച്ച നി​യോ​ഗ​ങ്ങ​ളി​ലേ​ക്ക് ന​മ്മ​ൾ എ​ത്തി​ച്ചേ​രു​ക​ത​ന്നെ ചെ​യ്യും.” </p>
<p>നീ​ലി​മ​യു​ടെ ഉ​ള്ളി​ൽ കാ​ര​ണ​മ​റി​യാ​ത്ത ഒ​രു ആ​ത്മ​വി​ശ്വാ​സം വ​ന്നു​നി​റ​ഞ്ഞു. ഞ​ര​മ്പു​ക​ൾ തോ​റും അ​തി​ന്‍റെ തീ​വ്ര​മാ​യ ഒ​ഴു​ക്ക് അ​വ​ള​നു​ഭ​വി​ച്ചു. അ​ക​ത്തേ​ക്കു ക​യ​റു​മ്പോ​ൾ നീ​ലി​മ ഗൗ​രി​യോ​ട് പെ​ട്ടെ​ന്ന് ഒ​രാ​ഗ്ര​ഹം പ​റ​ഞ്ഞു. </p>
<p>“ഗൗ​രീ, എ​നി​ക്കും നി​ങ്ങ​ളെ​പ്പോ​ലെ കൊ​ഡ​വ​ചേ​ല ചു​റ്റ​ണ​മെ​ന്ന് ഒ​രാ​ഗ്ര​ഹ​മു​ണ്ട്.” </p>
<p>അ​വ​ളു​ടെ ആ​വ​ശ്യ​ത്തി​ന് കൗ​തു​ക​ത്തി​ൽ ക​വി​ഞ്ഞ ദൃ​ഢ​ത​യു​ണ്ടാ​യി​രു​ന്നു. </p>
<p>“അ​തി​നെ​ന്താ, ഞാ​നു​ടു​പ്പി​ക്കാ​മ​ല്ലോ.” </p>
<p>ഗൗ​രി​യു​ടെ ക​ണ്ണി​ലും അ​ന്നേ​ര​ത്ത് പ്ര​ത്യേ​ക തി​ള​ക്ക​മു​ണ്ടാ​യി. ത​ന്‍റെ കൈ​വ​ശ​മു​ള്ള കൊ​ഡ​വ​ചേ​ല അ​വ​ൾ കൈ​യി​ലെ​ടു​ത്തു. നീ​ലി​മ​യു​ടെ ദേ​ഹ​ത്ത് അ​തു​ചു​റ്റി അ​ല​ങ്കാ​ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും ഇ​ടു​വി​ച്ച് തി​ള​ങ്ങു​ന്ന ക​ണ്ണു​ക​ളോ​ടെ​യും ഗൂ​ഢ​മാ​യൊ​രു പു​ഞ്ചി​രി​യോ​ടെ​യും അ​വ​ൾ നീ​ലി​മ​യെ ക​ണ്ണാ​ടി​യി​ലേ​ക്ക് തി​രി​ച്ചു​നി​ർ​ത്തി. </p>
<p>“മാ​തം​ഗി!” </p>
<p>ക​ണ്ണാ​ടി​ക്കു​മു​ന്നി​ൽ നി​ന്ന നീ​ലി​മ ത​ന്‍റെ പ്ര​തി​ബിം​ബം ക​ണ്ടു വി​റ കൊ​ണ്ടു. ഒ​ന്നു​കൂ​ടെ ക​ണ്ണാ​ടി​യി​ലേ​ക്ക് നോ​ക്കാ​നാ​വാ​തെ നീ​ലി​മ ക​ണ്ണു​ക​ളി​റു​ക്കി​യ​ട​ച്ചു. അ​ട​ഞ്ഞ ക​ണ്ണു​ക​ൾ​ക്കു​ള്ളി​ൽ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള നോ​വു​ക​ൾ നി​റ​ഞ്ഞു. </p>
<p>“മാ​തം​ഗീ.” </p>
<p>ഗൗ​രി​യും നീ​ലി​മ​യെ കെ​ട്ടി​പ്പു​ണ​ർ​ന്നു! </p>
<p>മു​ഖ​വ​ടി​വു​ക​ളി​ൽ മാ​തം​ഗി​യു​ടെ ഷാ​ർ​പ് നെ​സ്. ഇ​രു​കൈ​ക​ളാ​ലും ഗൗ​രി ആ ​മു​ഖം തൊ​ട്ട​റി​ഞ്ഞു. ദു​ർ​മേ​ദ​സ്സി​ല്ലാ​ത്ത ഉ​റ​ച്ച പേ​ശി​ക​ൾ. നോ​ട്ട​ത്തി​ലും ഭാ​വ​ത്തി​ലും അ​തേ പ​ഴ​യ മാ​തം​ഗി. </p>
<p>സ​ന്ദ​ർ​ഭ​ത്തി​ലേ​ക്ക് ബോ​ധം തി​രി​ച്ചു​കി​ട്ടി​യ നീ​ലി​മ ക​ണ്ണാ​ടി​യി​ലേ​ക്ക് ക​ണ്ണു​തു​റ​ന്നു. മാ​തം​ഗി​യെ മ​ന​സ്സു​കൊ​ണ്ടു ക​ണ്ടു​നി​ന്നു. </p>
<p>“മാ​തം​ഗി മ​രി​ച്ചി​ട്ടി​ല്ല. അ​വ​ൾ​ക്ക് ശ​ബ്ദ​മാ​വാ​ൻ ഒ​രാ​ളെ മാ​ത്ര​മാ​ണ് അ​വ​ൾ കാ​ത്തി​രു​ന്ന​ത്.” നീ​ലി​മ​യെ നോ​ക്കി ഗൗ​രി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​റ​ഞ്ഞു. </p>
<p>ആ ​ശ​ബ്ദം താ​നാ​ണെ​ങ്കി​ൽ ഗൗ​രി മാ​തം​ഗി​യു​ടെ ആ​ത്മാ​വി​ന്‍റെ കാ​വ​ൽ​ക്കാ​രി​യാ​ണെ​ന്ന് നീ​ലി​മ​ക്ക് മ​ന​സ്സി​ലാ​യി. </p>
<p>“ഗൗ​രീ, നി​ന്നി​ൽ മാ​തം​ഗി​യെ​ക്കു​റി​ച്ച് ഇ​നി​യും പ​റ​യാ​ത്ത ര​ഹ​സ്യ​ങ്ങ​ളു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം. ഞാ​ന​ത് അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മാ​തം​ഗി​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കൂ. ഞ​ങ്ങ​ൾ നാ​ളെ തി​രി​ച്ചു​പോ​കു​ന്നു.” </p>
<p>അ​വ​സാ​ന​ദി​വ​സം. തീ​ക്കു​ണ്ഡത്തി​ന് ചു​റ്റു​മി​രു​ന്ന് പാ​ടി​യും ആ​ടി​യും ആ​ഘോ​ഷി​ച്ച ആ ​രാ​വ് തീ​രു​മ്പോ​ൾ കോ​ട​യി​റ​ങ്ങി ചു​റ്റു​പാ​ടു​ക​ളെ അ​പ്പാ​ടേ മ​റ​ച്ചു ക​ള​ഞ്ഞി​രു​ന്നു. </p>
<p>ഉ​റ​ങ്ങാ​ൻ പോ​കും​മു​മ്പേ നീ​ലി​മ എ​ല്ലാ​വ​രോ​ടു​മാ​യി പ​റ​ഞ്ഞു. </p>
<p>“നാ​ളെ വെ​ളു​ക്കും മു​മ്പേ ത​ന്നെ പു​റ​പ്പെ​ട​ണം. അ​ത്യാ​വ​ശ്യ​മു​ണ്ട്.” </p>
<p>“എ​നി​ക്കും തി​ര​ക്കു​ണ്ട്. ഓ​ഫീ​സി​ൽ​നി​ന്നും അ​ർ​ജ​ന്‍റാ​യി കോ​ളു​ണ്ട്. അ​ലീ​ന​യും ചാ​ടി​പ്പ​റ​ഞ്ഞു. വേ​ഗം ത​ന്നെ ഇ​റ​ങ്ങ​ണം.” </p>
<p>“ഇ​വി​ടി​പ്പം തി​ര​ക്കി​ല്ലാ​ത്ത​താ​ർ​ക്കാ?” ശ്യാം ​വി​ഷ്ണു​വി​ന്‍റെ ത​ല​ക്ക് കി​ഴു​ക്കി. </p>
<p>“താ​ക്കോ​ൽ ദേ​വ​നെ ഏ​ൽ​പ്പി​ക്കേ​ണ്ടെ? അ​യാ​ൾ എ​പ്പൊ വ​രും.” </p>
<p>ശ്യാം ​തി​ര​ക്കി </p>
<p>“ദേ​വ​ൻ… വേ​ണ്ട. അ​തെ​ല്ലാം ഗൗ​രി ചെ​യ്തോ​ളും. അ​ങ്ങോ​ട്ട് ഏ​ൽ​പി​ച്ചാ​ൽ മ​തി. അ​വ​ളാ​ണ് ഈ ​വീ​ടി​ന്‍റെ ശ​രി​യാ​യ സൂ​ക്ഷി​പ്പു​കാ​രി.” നീ​ലി​മ ഗൗ​രി​യെ നോ​ക്കി​ക്കൊ​ണ്ട് പ​റ​ഞ്ഞു​നി​ർ​ത്തി. </p>
<p>ബാ​ഗു​ക​ൾ ഒ​രു​ക്കി തി​രി​ച്ചി​റ​ങ്ങും മു​മ്പേ ചു​വ​രി​ലെ മാ​തം​ഗി​യു​ടെ ചി​ത്ര​ത്തി​ലേ​ക്ക് നീ​ലി​മ ഒ​രു നി​മി​ഷം നോ​ക്കി​നി​ന്നു. “മാ​തം​ഗീ, നി​ന്‍റെ നോ​ട്ടം എ​ന്‍റെ അ​ക​ഞ​ര​മ്പി​നെ​പ്പോ​ലും തൊ​ടു​ന്നു​ണ്ട്. ക​ടും​ചോ​പ്പ് നി​റ​മു​ള്ള നി​ന്‍റെ ഓ​ർ​മ​ക​ളെ ഞാ​നേ​റ്റെ​ടു​ക്കു​ന്നു. ഒ​രു പ​ക്ഷേ ഇ​ത് നീ​യു​മാ​യു​ള്ള ഒ​രു നീ​ണ്ട കൂ​ട്ടു​യാ​ത്ര​യു​ടെ ആ​രം​ഭ​മാ​വാം. ഈ ​ഇ​രു​ളി​ന​പ്പു​റ​ത്ത് നീ ​കാ​ണാ​ത്ത ലോ​ക​മു​ണ്ട്. ന​മു​ക്കു പോ​കാം.” </p>
<p>“ഗൗ​രി ശ്ര​ദ്ധി​ക്ക​ണം.” </p>
<p>ഗൗ​രി​യു​ടെ ത​ല​മു​ടി​യി​ൽ വാ​ത്സ​ല്യ​ത്തോ​ടെ ഒ​ന്നു​ത​ഴു​കി മാ​തം​ഗി​യു​ടെ നി​ഗൂ​ഢ​മാ​യ ലോ​ക​ത്തി​ന്‍റെ ആ ​താ​ക്കോ​ൽ അ​വ​ളു​ടെ കൈ​ക​ളി​ലേ​ൽ​പിച്ചു. </p>
<p>അ​ർ​ഥം വേ​ർ​തി​രി​ക്കാ​നാ​കാ​ത്ത ഒ​രു പു​ഞ്ചി​രി​യോ​ടെ ഗൗ​രി നീ​ലി​മ​യെ ആ​ലിം​ഗ​നം ചെ​യ്തു. </p>
<p>ഇ​രു​ട്ടി​ലൂ​ടെ മി​ന്ന​ൽ വ​ഴി​തെ​ളി​ക്കും പോ​ലെ കാ​ർ മു​ന്നോ​ട്ടു​നീ​ങ്ങി. </p>
<p>​നീ​ലി​മ​യു​ടെ ബാ​ഗി​ൽ ചു​രു​ട്ടി​വെ​ച്ച മാ​തം​ഗി​യു​ടെ ചി​ത്രം കാ​റ്റി​ൽ പു​റ​ത്തേ​ക്ക് ത​ല​നീ​ട്ടി. അ​പ്പോ​ൾ വി​രി​യു​ന്ന കാ​പ്പി​പ്പൂ​ക്ക​ളു​ടെ ഗ​ന്ധം ചു​റ്റും പ​ര​ന്നു. ഏ​റ്റ​വും പ്രി​യ​ത​ര​മാ​യ ഒ​രു ഗ​ന്ധ​ത്തെ ആ​വാ​ഹി​ക്കു​ന്ന​തു​പോ​ലെ നീ​ലി​മ ചി​ത്ര​ത്തെ ത​ന്നോ​ടു ചേ​ർ​ത്തു​പി​ടി​ച്ചു. </p>
<p>ചെ​ന്താ​മ​ര​പ്പൂ​വി​ൻ… ചേ​ലു​ള്ളോ​രു പെ​ണ്ണേ… സ്പോ​ട്ടി​ഫൈ​യി​ൽ അ​പ​രി​ചി​ത​നാ​യ ഒ​രു ഗാ​യ​ക​ന്‍റെ വി​ര​ഹാ​ർ​ദ്ര​മാ​യ നാ​ട​ൻ​പാ​ട്ട്. ഫ്ര​ണ്ട് മി​റ​റി​ന്‍റെ കാ​ഴ്ച​യി​ൽ കു​ട​കു മ​ല​മേ​ലെ കോ​ട ഒ​രു നേ​ർ​ത്ത പു​ത​പ്പി​ട്ടു. </p>
<p>================</p>
<p><font color="#ff0000">*1. അ​വ​ളെ ഒ​ന്നു വി​ളി​ക്കൂ </font></p>
<p><font color="#ff0000">*2.സ്ത്രീ​ക​ള​ല്ലേ. എ​ഴു​ന്നേ​റ്റി​ട്ട് കാ​ണാം </font></p>
<p><font color="#ff0000">*3. അ​വ​ർ വൈ​കി​യാ​ണ് ഉ​റ​ങ്ങി​യ​ത്. എ​ഴു​ന്നേ​റ്റു​വ​രാ​ൻ സ​മ​യ​മെ​ടു​ക്കും. നി​ങ്ങ​ൾ പി​ന്നീ​ട് വ​രൂ.</font></p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1551715</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1551715</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,8 SEP 2026]]></category>
<dc:creator><![CDATA[സിന്ധു കെ.വി]]></dc:creator>
<pubDate>Sat, 05 Sep 2026 04:24:42 GMT</pubDate>
</item>
<item>
<title><![CDATA[വാ​യ​ന
എ​ന്ന ഞാ​ൻ]]></title>
<description/>
<enclosure length="236700" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909334-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909334-untitled-1.gif'/><figcaption><p>വി.​ഡി. സ​തീ​ശ​ൻ (ചിത്രങ്ങൾ- ബൈ​ജു കൊ​ടു​വ​ള്ളി)</p><span class='copyright'></span></figcaption></figure><blockquote>
 അ​ക്ഷ​ര​ങ്ങ​ളു​ടെ, വാ​യ​ന​യു​ടെ സ​ഹ​യാ​ത്രി​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ത​ന്റെ വ്യ​ക്തി​ത്വ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ  വാ​യ​ന​ക്കു​ള്ള പ​ങ്കി​നെ അ​ദ്ദേ​ഹം എ​പ്പോ​ഴും എ​ടു​ത്തുപ​റ​യും.  വി.​ഡി. സ​തീ​ശ​​െന്റ വാ​യ​ന, മ​തം, വി​ശ്വാ​സം, രാ​ഷ്ട്രീ​യം, സൗ​ഹൃ​ദം എന്നിവയിലൂടെ സഞ്ചരിക്കുകയാണ് മാധ്യമം എഡിറ്റർ  വി.എം. ഇബ്രാഹീമുമായുള്ള ഈ സംഭാഷണത്തിൽ അദ്ദേഹം.
</blockquote>
<p>കേര​ള​ രാ​ഷ്ട്രീ​യ​ത്തി​ൽ പു​തു​യു​ഗ​യാ​ത്ര​ക്ക് ഇ​റ​ങ്ങി​ത്തി​രി​ച്ച​താ​ണ് വി.​ഡി. സ​തീ​ശ​ൻ. പാ​ർ​ട്ടി​ക്കക​ത്തും മു​ന്ന​ണി​യി​ലും, ഇ​പ്പോ​ൾ ഭ​ര​ണ​ത്തി​ലും പ​ര​മ്പ​രാ​ഗ​ത ച​ട്ട​വ​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് പു​തു​മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം. നി​യ​മ​സ​ഭ സാ​മാ​ജി​ക​നെ​ന്ന നി​ല​യി​ൽ, പ്ര​തി​പ​ക്ഷ​നേ​താ​വി​ന്റെ റോ​ളി​ൽ, പാ​ർ​ട്ടി​യെ​യും മു​ന്ന​ണി​യെ​യും ചി​ര​പ​രി​ചി​ത​മ​ല്ലാ​ത്ത പു​തു​വ​ഴി​ക​ളി​ൽ ന​ട​ത്തി​യ​താ​ണ് സ​തീ​ശ​ന്റെ സ​വി​ശേ​ഷ​ത. യാ​ദൃച്ഛി​ക​ത​ക​ളി​ല​ല്ല, ദൃ​ഢ​ബോ​ധ്യ​ങ്ങ​ളി​ലും ഇച്ഛാ​ശ​ക്തി​യി​ലു​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു വി​ശ്വാ​സം. അ​തി​നു ക​രു​ത്താ​ർ​ജി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​ത്തി​ന് സ​തീ​ശ​ന് ഉ​ത്ത​ര​മു​ണ്ട്: ആ​ഴ​ത്തി​ലു​ള്ള ദൈ​വ​വി​ശ്വാ​സ​വും വാ​യ​ന​യും. </p>
<p>ര​ണ്ടി​നു​മൊ​പ്പം അ​നു​ഭ​വം കൂ​ടി സ​മം ചാ​ലി​ച്ചാ​ൽ വി​ജ​യി​ക്കാം എ​ന്നാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​തീ​ശ​ൻ ന​ൽ​കു​ന്ന സൂ​ത്ര​വാ​ക്യം. ഉ​ടു​ത്തൊ​രു​ങ്ങു​ന്ന അ​ധി​കാ​ര​ രാ​ഷ്ട്രീ​യ​ക്കാ​രി​ൽനി​ന്നു പ​ഠി​ച്ചി​റ​ങ്ങു​ന്ന സ​തീ​ശ​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത് ഇ​പ്പ​റ​ഞ്ഞ​തു ത​ന്നെ. കേ​ര​ള​ത്തി​ലെ അ​ധി​കാ​ര​പ്പ​ട​വു​ക​ളു​ടെ മു​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ൾ സ​തീ​ശ​ൻ ക​ട​പ്പാ​ട​റി​യി​ക്കു​ന്ന​ത് ദൈ​വ​ത്തി​നും പി​ന്നെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​രി​ച്ചു​പോ​യ​വ​രും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​മാ​യ എ​ഴു​ത്തു​കാ​ർ​ക്കും. വാ​യ​ന​യാ​ണ് ഉ​യി​രും ഉ​ണ​ർ​വും ഉ​യ​ർ​ച്ച​യു​മെ​ന്ന് സ​തീ​ശ​ൻ എ​വി​ടെ​യും ആ​ണ​യി​ടു​ന്നു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‍റു​വി​ന്റെ ‘ദ ​ഗ്ലിം​പ്സ​സ് ഓ​ഫ് വേ​ൾ​ഡ് ഹി​സ്റ്റ​റി’​യി​ൽ നി​ന്ന് വി​ല്യം ഡാ​ൽ​റിം​പി​ൾ വ​രെ​യു​ള്ള ച​രി​ത്ര​വാ​യ​ന, കാ​രൂ​ർ മു​ത​ൽ ഓ​ർ​ഹാ​ൻ പ​മു​ക് വ​രെ കാ​ല​വും ലോ​ക​വും മ​റി​ക​ട​ക്കു​ന്ന ക​ഥാ​സ്വാ​ദ​നം. </p>
<p>മ​ഹാ​ഭാ​ര​ത​ത്തി​ലും രാ​മാ​യ​ണ​ത്തി​ലും തു​ട​ങ്ങി​യ അ​ക്ഷ​ര​യാ​ത്ര ബൈ​ബി​ളി​ലേ​ക്കും ഖു​ർ​ആ​നി​ലേ​ക്കും മ​ത ക്ലാ​സ​ി​ക്കു​ക​ളി​ലേ​ക്കും നീ​ളു​ന്നു. വാ​യി​ച്ച​തെ​ല്ലാം മു​ന്നി​ൽ കാ​ണു​ന്ന അ​നു​ഭ​വ​ങ്ങ​ളു​മാ​യി ചേ​ർ​ത്തു​വെ​ക്കാ​ൻ ക​ഴി​യു​ന്ന​ത് സൗ​ഭാ​ഗ്യ​മാ​യി ക​രു​തു​ന്ന വി.​ഡി, വാ​യ​ന​യി​ൽ നി​ന്നു​ള്ള ആ​ധി​കാ​രി​ക​ത​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ത​ന്റെ പ്ര​യാ​ണ​മെ​ന്ന് അ​ഭി​മാ​നം കൊ​ള്ളു​ന്നു. ആ ​ആ​ധി​കാ​രി​ക​ത ജ​നം കൂ​ടി വ​ക​വെ​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി​പ​ദ നി​യോ​ഗ​ത്തി​ൽ ക​ണ്ട​ത്. ഭ​ര​ണ​ത്തി​ന്റെ ആ​ദ്യ​മാ​സ​ങ്ങ​ളു​ടെ തി​ര​ക്കി​നി​ട​യി​ൽ, രാ​ഷ്ട്രീ​യ​വി​വാ​ദ​ങ്ങ​ളു​ടെ പു​ക​ച്ചി​ലു​ക​ൾ​ക്കു ന​ടു​വി​ൽ, തോ​രാ​മ​ഴ​യു​ടെ ഒ​രു ത​ണു​ത്ത പ്ര​ഭാ​ത​ത്തി​ൽ സ്വ​ന്തം വാ​യ​ന​ലോ​ക​ത്തി​ന്റെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നി​ട്ട് വി.​ഡി. സ​തീ​ശ​ൻ ‘മാ​ധ്യ​മ’​ത്തി​നു മു​ന്നി​ലി​രു​ന്നു, അ​ക്ഷ​ര​ങ്ങ​ൾ ആ​യു​സ്സി​ന്റെ ആ​യു​ധ​മാ​യ ക​ഥ പ​റ​ഞ്ഞു​കൊ​ണ്ട്.</p>
<h3>വാ​യ​ന​ക്കാ​ര​നാ​യ രാ​ഷ്ട്രീ​യ​ക്കാ​ര​ൻ, അ​തോ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ വാ​യ​ന​ക്കാ​ര​നോ? ആ​രാ​ണ് വി.​ഡി. സ​തീ​ശ​ൻ? </h3>
<p>▲ വാ​യ​ന എ​ന്റെ രാ​ഷ​്ട്രീ​യ​ത്തെ​യും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തെ​യും ഒ​രു​പാ​ട് സ്വാ​ധീനി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലും എ​ന്റെ പ്ര​ചോ​ദ​ന​മാ​യി​രു​ന്നു വാ​യ​ന. വ​ള​രെ ചെ​റു​പ്രാ​യ​ത്തി​ലേ അ​തു​ണ്ട്. പി​ന്നീ​ട് ഒ​രു ത​ല​ത്തി​​ലെ​ത്തി​യ​പ്പോ​ൾ ഒ​രു​പാ​ട് പേ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നും സം​സാ​രി​ക്കാ​നു​മൊ​ക്കെ ഇ​ട​വ​ന്ന​പ്പോ​ൾ വാ​യ​ന​യു​ടെ ത​ല​ങ്ങ​ളും മാ​റി. അ​തൊ​രു ശീ​ല​മാ​യി എ​ന്നും സൂ​ക്ഷി​ച്ചു​പോ​ന്നു. വാ​യ​ന ന​മ്മെ ചി​ന്ത​ക​ളു​ടെ ലോ​ക​ത്തേ​ക്ക് ന​യി​ക്കും. പു​തി​യ അ​ന്വേ​ഷ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ചുകൊ​​ണ്ടേ​യി​രി​ക്കും. പ​ല ത​ര​മാ​ണ് വാ​യ​ന. സാ​ഹി​ത്യ​ കൃ​തി​ക​ൾ​ക്കുപു​റ​മെ വി​ഷ​യാ​ധി​ഷ്ഠി​ത​മാ​യ വാ​യ​ന​യും ഉ​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന് ച​രി​ത്രം. </p>
<p>സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ ച​രി​ത്രം ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. പ​രീ​ക്ഷ​ക​ൾ​ക്കു കാ​ണാ​തെ പ​ഠി​ച്ച് മാ​ർ​ക്കൊ​ക്കെ വാ​ങ്ങും. എ​ങ്കി​ലും ഒ​രു വി​ഷ​യ​മെ​ന്ന നി​ല​ക്ക് ച​രി​ത്രം അ​ങ്ങ​നെ​യ​ങ്ങ് സ്വാ​ധീ​നി​ച്ചി​രു​ന്നി​ല്ല. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്റെ ‘വി​ശ്വ​ച​രി​ത്രാ​വ​ലോ​ക​നം’ വാ​യി​ച്ചാ​ണ് ആ ​വി​ഷ​യ​ത്തി​ൽ ത​ൽ​പ​ര​നാ​യ​ത്. ഇ​പ്പോ​ൾ ച​രി​ത്രം ഇ​ഷ്ട​വി​ഷ​യ​മാ​ണ്. പി​ന്നീ​ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി മാ​റി​യ​പ്പോ​ൾ വാ​യ​ന​യു​ടെ ത​ലം സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ലേ​ക്കും അ​തി​ന്റെ പു​തി​യ പാ​ഠ​ങ്ങ​ളി​ലേ​ക്കു​മൊ​ക്കെ വ്യാ​പി​ച്ചു. നി​യ​മ​സ​ഭ​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ത് വ​ള​രെ സ​ഹാ​യ​ക​മാ​യി. ലോ​കം മാ​റു​ന്ന​തി​ന​നു​സ​രി​ച്ചു മാ​റി​വ​രു​ന്ന പു​തി​യ വി​ഷ​യ​ങ്ങ​ളി​ൽ എ​ന്നും ശ്ര​ദ്ധ പു​ല​ർ​ത്തി​യി​രു​ന്നു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, റോ​ബോ​ട്ടി​ക് എ​ൻ​ജി​നീ​യ​റി​ങ് തു​ട​ങ്ങി​യ പു​തി​യ വി​ഷ​യ​ങ്ങ​ളൊ​ക്കെ പ​ഠി​ക്കേ​ണ്ടി വ​ന്നു. പു​തി​യൊ​രു ജ​ന​റേ​ഷ​ൻ വ​രി​ക​യാ​ണ്. അ​വ​രു​മാ​യി ത​ല​മു​റ​യു​ടെ വി​ട​വ് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ വാ​യ​ന അ​ത്യാ​വ​ശ്യ​മാ​ണ്. അ​വ​രു​ടെ ഭാ​ഷ, പ​ദാ​വ​ലി​ക​ൾ ഒ​ക്കെ മ​ന​സ്സി​ലാ​ക്കി​യാ​ൽ അ​വ​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം സു​ഗ​മ​മാ​കും. അ​തി​നു പി​ൻ​ബ​ലം വാ​യ​ന ത​ന്നെ​യാ​ണ്. </p>
<h3><font color="#0000ff">ജി​ജ്ഞാ​സു​വാ​യ വാ​യ​ന​ക്കാ​ര​ൻ</font></h3>
<h3>തു​ട​ക്കം പ​ല​രെ​യും പോ​ലെ അ​മ്മ​യു​ടെ മ​ഹാ​ഭാ​ര​തം തൊ​ട്ടാ​യി​രു​ന്നു....? </h3>
<p>▲ മ​ഹാ​ഭാ​ര​ത​ത്തി​ലെ​യും രാ​മാ​യ​ണ​ത്തി​ലെ​യും അ​മ്മ പ​റ​യു​ന്ന ക​ഥ​ക​ൾ കേ​ട്ടാ​ണ് വ​ള​ർ​ന്നു​വ​ന്ന​ത്. പി​ന്നീ​ട് സ്വ​ന്തം നി​ല​ക്കു​ള്ള വാ​യ​ന തു​ട​ങ്ങി. </p>
<h3>ചെ​റു​പ്പം തൊ​​ട്ടേ ജി​ജ്ഞാ​സു​വാ​യി​രു​ന്നു. വാ​യ​ന​ക്കൊ​പ്പം ത​ന്നെ സം​ശ​യ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചുതു​ട​ങ്ങി? </h3>
<p>▲ രാ​മാ​യ​ണം ക​ഥ​ക​ൾ പ​റ​യു​മ്പോ​ൾ, എ​ന്തി​നാ​ണ് സീ​ത​യെ രാ​മ​ൻ കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​ത് എ​ന്ന് അ​മ്മ​യോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്. നാ​ലി​ലോ അ​ഞ്ചി​ലോ ഒ​ക്കെ പ​ഠി​ക്കു​ന്ന കാ​ല​ത്ത് എ​നി​ക്ക് അ​ത് ഉ​ൾ​​ക്കൊ​ള്ളാ​ൻ പ​റ്റി​യി​ല്ല. ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ വ​ഴി​യി​ലു​പേ​ക്ഷി​ച്ച​തെ​ങ്ങ​നെ ന്യാ​യ​മാ​കും? അ​മ്മ സ്വാ​ഭാ​വി​ക​മാ​യും മ​റു​ന്യാ​യ​വും മ​റു​പ​ടി​യു​മാ​യി വ​രും. ഇ​ള​യച്ഛനോ​ട് അ​​മ്മ​യെ കൊ​ണ്ടു​ക​ള​യാ​ൻ പ​റ​ഞ്ഞാ​ൽ സ​മ്മ​തി​ക്കു​മോ എ​ന്നു ഞാ​ൻ തി​രി​ച്ചുചോ​ദി​ച്ച് ത​ർ​ക്കി​ക്കും. അ​തു​പോ​ലെ മ​ഹാ​ഭാ​ര​ത​ത്തി​ലെ ഗാ​ണ്ഡ​വ​വ​നം ദ​ഹി​പ്പി​ച്ച​ത് സ​ഹി​ക്കാ​ൻ പ​റ്റാ​ത്ത സം​ഭ​വ​മാ​യി​രു​ന്നു, വീ​ടി​ന്റെ മു​ന്നി​ലെ കാ​വും അ​വി​​ട​ത്തെ പ​ക്ഷി​ക​ളെ​യു​മൊ​ക്കെ ക​ണ്ടുവ​ള​ർ​ന്ന എ​നി​ക്ക്. </p>
<p>ഒ​രു വ​നം അ​പ്പ​ടി തീ​കൊ​ടു​ത്ത് ന​ശി​പ്പി​ച്ച​ത് കേ​ൾ​ക്കു​മ്പോ​ൾ ഒ​രുപാ​ട് മ​നു​ഷ്യ​രും ജ​ന്തു​ക്ക​ളും പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളു​മൊ​ക്കെ ച​ത്തൊ​ടു​ങ്ങി​ല്ലേ എ​ന്നാ​യി​രു​ന്നു കു​ട്ടി​ക്കാ​ല​ത്തെ ആ​ധി. പ​രി​സ്ഥി​തി ബോ​ധ​മൊ​ന്നും ആ ​പ്രാ​യ​ത്തി​ലു​ള്ള​ത​ല്ല​ല്ലോ. ഇ​തൊ​ന്നും എ​ന്റെ ഓ​ർ​മ​യി​ലു​ള്ള​തു​മ​ല്ല. വ​ലു​താ​യ​പ്പോ​ൾ അ​മ്മ പ​റ​ഞ്ഞ​താ​ണ്, നീ ​ചെ​റു​പ്പ​ത്തി​ൽ കു​റേ ചോ​ദ്യം ചോ​ദി​ച്ചും ത​ർ​ക്കി​ച്ചും എ​ന്നെ ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടു​ണ്ടെ​ന്ന്. ഇ.​എം.​എ​സ് ത​ർ​ക്ക​ശാ​സ്‍ത്രം പ​ഠി​ച്ച​തൊ​ക്കെ വാ​യി​ച്ച​റി​ഞ്ഞോ എ​ന്തോ, ത​ന്നെ വി​ടേ​ണ്ടി​യി​രു​ന്ന​ത് ആ ​വ​ഴി​ക്കാ​യി​രു​ന്നു എ​ന്ന് അ​മ്മ പ​റ​യും. </p>
<h3>ആ ​താ​ർ​ക്കി​ക​ൻ ഒ​ടു​വി​ൽ വ​ക്കീ​ലാ​യി മാ​റി? </h3>
<p>▲ അ​തേ, അ​ഭി​ഭാ​ഷ​ക​നാ​യി. കോ​ള​ജ് കാ​ല​ത്തുത​​ന്നെ ഡി​ബേ​റ്റ​റാ​യി​രു​ന്നു. </p>
<h3>സ്കൂ​ളി​ലെ​ത്തി​യ​പ്പോ​ൾ വാ​യ​ന ക​ഥ​ക​ളി​ലാ​യി​രു​ന്നോ? നോ​വ​ൽ പോ​ലെ ഗൗ​ര​വ​വാ​യ​ന​യി​ലേ​ക്കു ക​ട​ന്ന​തെ​ങ്ങ​നെ? </h3>
<p>▲ ചെ​റു​പ്രാ​യ​ത്തി​ൽ ക​ഥ​ക​ളാ​യി​രി​ക്കു​മ​ല്ലോ പ​ഥ്യം. ആ​ദ്യ നാ​ളു​ക​ളി​ൽ പ​ത്രം അ​രി​ച്ചു​പെ​റു​ക്കും; മാ​ഗ​സി​നു​ക​ളും. ഹൈ​സ്കൂ​ൾ എ​ത്തു​​മ്പോ​ൾ ത​ക​ഴി​യും എം.​ടി​യും കേ​ശ​വ​ദേ​വും കാ​രൂ​രു​മൊ​ക്കെ വാ​യ​ന​യി​ലേ​ക്കു വ​ന്നു. ഹൈ​സ്കൂ​ളി​ൽ നി​ന്നു ക​ട​ന്ന​പ്പോ​ഴേ​ക്കും എ​ഴു​പ​തു​ക​ളു​ടെ ര​ണ്ടാം പ​കു​തി​യി​ൽ ഒ.​വി. വി​ജ​യ​ന്റെ​യും എം. ​മു​കു​ന്ദ​ന്റെ​യും മ​റ്റും കാ​ല​മാ​യി. ഒ.​വി. വി​ജ​യ​ൻ എ​ന്നും ഇ​ഷ്ട​പ്പെ​ട്ട ക​ഥാ​കാ​ര​നാ​ണ്. മ​ത്സ​രി​ച്ചു​ള്ള വാ​യ​ന​യാ​യി​രു​ന്നു ഞ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ. ന​മ്മ​ൾ വാ​യി​ക്കാ​ത്ത പു​സ്ത​ക​ം മ​റ്റൊ​രാ​ൾ വാ​യി​ച്ചു എ​ന്നു കേ​ട്ട​ാ​ൽ ഒ​രുത​രം ഡി​പ്ര​ഷ​നോ അ​സൂ​യ​യോ ഒ​ക്കെ തോ​ന്നുമെന്ന് ഇ​പ്പോ​ഴും ഞ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാ​റു​ണ്ട്. പു​സ്ത​കമെല്ലാം കാ​ശുകൊ​ടു​ത്തു വാ​ങ്ങാ​ൻ പ​റ്റു​ന്ന കു​ട്ടി​ക​ള​ല്ല അ​ന്നു ഞ​ങ്ങ​ൾ. ലൈ​ബ്ര​റി​ക​ൾ അ​ത്ര അ​പ്ഡേ​റ്റ​ഡും അ​ല്ല. പു​സ്ത​കം ഇ​റ​ങ്ങി​യെ​ന്ന​റി​ഞ്ഞാ​ൽ അ​ത് വാ​ങ്ങാ​നി​ട​യു​ള്ള​യാ​ളെ തേ​ടി​പ്പി​ടി​ച്ച് അ​യാ​ൾ വാ​യി​ച്ചു​ക​ഴി​ഞ്ഞ​ല്ലേ വാ​യി​ക്കാ​ൻ പ​റ്റു?</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909335-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020vcP1Gr9NM4gQZuquBzGJlvAKkclyUCES0918284" data-watermark="false" style="width: 100%;" info-selector="#info_item_1788580926130">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788580926130"></div>
</div>
<h3><font color="#0000ff">കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്</font></h3>
<h3>കോ​ൺ​ഗ്ര​സ് കു​ടും​ബ​മാ​യി​രു​ന്നോ താ​ങ്ക​ളു​ടേ​ത്? പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് വ​രു​ന്ന​ത് കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണോ? </h3>
<p>▲ സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ഴേ രാ​ഷ്ട്രീ​യ​ച​ല​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​റു​ണ്ടാ​യി​രു​ന്നു. സ്കൂ​ൾ ലീ​ഡ​റാ​യി​രു​ന്നു ഞാ​ൻ. സ​ജീ​വ​രാ​ഷ്ട്രീ​യ​മൊ​ന്നും അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​നൊ​പ്പ​മാ​യി​രു​ന്നു. </p>
<h3>കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തോ​ട് അ​ടു​പ്പം തോ​ന്നാ​ൻ കാ​ര​ണം? </h3>
<p>▲ ഒ​ന്നു ര​ണ്ടു കു​ടും​ബ​ക്കാ​രൊ​ക്കെ കോ​ൺ​ഗ്ര​സ് ബ​ന്ധ​മു​ള്ള​വ​രാ​യി​രു​ന്നു. പി​ന്നെ പ​ത്ര​വാ​യ​ന ത​ന്നെ​യാ​ണ് പൊ​തു​രം​ഗ​ത്ത് എ​ത്തി​ച്ച​തെ​ന്നു പ​റ​യാം. ഒ​രു വീ​ട്ടി​ൽ ഒ​രു പ​ത്രം വ​രു​ത്തും. ബ​ന്ധു​ക്ക​ളെ സ്വാ​ധീ​നി​ച്ച് അ​വ​രു​ടെ വീ​ടു​ക​ളി​ൽ മ​റ്റു പ​ത്ര​ങ്ങ​ൾ വാ​ങ്ങി​പ്പി​ക്കും. അ​ങ്ങ​നെ മാ​തൃ​ഭൂ​മി, മ​ല​യാ​ള മ​നോ​ര​മ, കേ​ര​ള കൗ​മു​ദി-​ഈ മൂ​ന്നു പ​ത്ര​ങ്ങ​ളും വി​ശ​ദ​മാ​യി വാ​യി​ക്കും. രാ​വി​ലെ എ​ന്റെ വീ​ട്ടി​ലെ പ​ത്രം. സ്കൂ​ൾ വി​ട്ടുവ​ന്നാ​ൽ ബ​ന്ധു​വീ​ടു​ക​ളി​ൽ പോ​യി മ​റ്റു പ​ത്ര​ങ്ങ​ൾ. ഞാ​ൻ ചെ​ല്ലു​മെ​ന്നു ക​ണ്ട് അ​വ​ർ പ​ത്ര​മെ​ല്ലാം എ​ടു​ത്തു​വെ​ച്ചി​ട്ടു​ണ്ടാ​കും. കോ​ള​ജി​ലെ​ത്തി​​യ​പ്പോ​ൾ ഇം​ഗ്ലീ​ഷ് പ​ത്രം വാ​യി​ക്കാ​ൻ ശ്ര​മി​ച്ചു. </p>
<h3>രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ് എ​ങ്ങ​നെ​യാ​യി​രു​ന്നു? </h3>
<p>▲ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്തേ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. അ​ന്ന് കെ.​എ​സ്.​യു ക​രു​പ്പി​ടി​ച്ചു വ​രു​ന്നേ​യു​ള്ളൂ. സ്കൂ​ളി​ൽ കെ.​എ​സ്.​യു അ​ത്ര ആ​ക്ടി​വ് ആ​യി​രു​ന്നി​ല്ല. തേ​വ​ര എ​സ്.​എ​ച്ച് കോ​ള​ജി​ൽ ആ​യി​രു​ന്നു ബി​രു​ദ​പ​ഠ​നം. കോ​ള​ജി​ലെ​ത്തി​യ​തി​ൽ പി​ന്നെ എ​ല്ലാ വ​ർ​ഷ​വും മ​ത്സ​രി​ക്കും, ജ​യി​ക്കും. ഒ​രി​ക്ക​ൽ ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി. മ​ത്സ​രി​ക്കേ​ണ്ട​യാ​ളെ വീ​ട്ടു​കാ​ർ കോ​ള​ജി​ലേ​ക്കു വി​ടാ​തെ പൂ​ട്ടി​യി​ട്ടു. നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​ന്ന​പ്പോ​ൾ എ​ന്നെ​ക്കൊ​ണ്ട് കൊ​ടു​പ്പി​ച്ച​താ​ണ്. വി​വ​ര​മ​റി​ഞ്ഞ പ​ല​രും ക​ളി​യാ​ക്കി. ക​ലാ​കാ​ര​ന്മാ​രോ ഗാ​യ​ക​രോ ഒ​ക്കെ​യാ​ണ് സാ​ധാ​ര​ണ ആ​ർ​ട്സ് ക്ല​ബ് സെ​​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​റ്. മീ​റ്റ് ദ ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​ക്ക് ഗി​റ്റാ​ർ വാ​യി​ച്ചോ, വ​യ​ലി​ൻ വാ​യി​ച്ചോ, പാ​ട്ടു പാ​ടി​യോ ഒ​ക്കെ പെ​ർ​ഫോം ചെ​യ്യ​ണം സ്ഥാ​നാ​ർ​ഥി. എ​ന്റെ കൈ​യി​ൽ ഇ​തൊ​ന്നു​മി​ല്ല​ല്ലോ. ഞാ​ൻ പ്ര​സം​ഗി​ച്ച് ആ​ളു​ക​ളെ കൈ​യി​ലെ​ടു​ത്തു, ജ​യി​ച്ചു. പി​ന്നീ​ട് ഞാ​ൻ തു​ട​ർ​ച്ച​യാ​യി യൂ​നിവേ​ഴ്സി​റ്റി യൂ​നി​യ​ൻ ​കൗ​ൺ​സി​ല​റാ​യി. ഏ​റ്റ​വു​മൊ​ടു​വി​ൽ യൂ​നിവേ​ഴ്സി​റ്റി യൂ​നി​യ​ൻ ചെ​യ​ർ​മാ​നാ​യി.</p>
<p><br></p>
<p> </p>
<p><br></p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/05/2909342-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020cDq4s1nI2XyyScMDeU3nYkqX1dDYQPhS1253878" data-watermark="false" style="width: 100%;" info-selector="#info_item_1788581261573" title="വി.ഡി. സതീശനും കുടുംബവും" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788581261573">
  <p>വി.ഡി. സതീശനും കുടുംബവും</p>
 </div>
</div>
<p> </p>
<h3>കോ​ൺ​ഗ്ര​സ് നേ​താ​വാ​യ​തു കൊ​ണ്ടോ, അ​തോ, വി​ശ്വ​ച​രി​ത്രാ​വ​ലോ​ക​ം വാ​യി​ച്ച് അ​തി​ന്റെ ഗ്ര​ന്ഥ​കാ​ര​ൻ എ​ന്ന നി​ല​യി​ലോ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ ശ്ര​ദ്ധി​ച്ച​ത്? </h3>
<p>▲ ചു​റ്റു​പാ​ടും ശ്ര​ദ്ധി​ക്കു​ന്ന​യാ​ളെ​ന്ന നി​ല​യി​ൽ നെ​ഹ്റ​ു പ​ല സ്ഥ​ല​ത്തും വ​രു​മ​ല്ലോ. എ​ന്നാ​ൽ ‘വി​ശ്വ​ച​രി​ത്രാ​വ​ലോ​ക​ം’ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. അ​താ​യി​രു​ന്ന​ല്ലോ ആ​ദ്യ നെ​ഹ്റു വാ​യ​ന. ‘ഇ​ന്ത്യ​യെ ക​ണ്ടെ​ത്ത​ൽ’ ഒ​ക്കെ പി​ന്നീ​ട് വ​രു​ന്ന​താ​ണ്. ച​രി​ത്ര​ത്തി​ലേ​ക്ക് മാ​റി​ത്തു​ട​ങ്ങി​യ​പ്പോ​ൾ എ. ​ശ്രീ​ധ​ര​മേ​നോ​നെ, മ​റ്റു ദേ​ശീ​യ ച​രി​ത്ര​കാ​ര​ന്മാ​രെ​യൊ​ക്കെ വാ​യി​ക്കാ​ൻ തു​ട​ങ്ങി. അ​തി​ൽ ഹ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​ൽ പു​തി​യ കൃ​തി​ക​ളും വാ​ങ്ങി വാ​യി​ക്കും. റൊ​മീ​ല ഥാ​പ്പ​റി​ന്റെ ‘ദി ​ബീ​യി​ങ്’ ഇ​പ്പോ​ൾ വാ​ങ്ങി​യ​തേ​യു​ള്ളൂ. വാ​യി​ച്ചു തു​ട​ങ്ങി​യി​ല്ല. </p>
<h3><font color="#0000ff">ച​ങ്ങാ​തി​ക്കൂ​ട്ട​വും ഹോ​​ളോ​കോസ്റ്റ് സാ​ഹി​ത്യ​വും</font></h3>
<p>‘പി​ന്നീ​ട് വാ​യ​ന​യി​ൽ എ​നി​ക്ക് ഒ​രു ന​ല്ല കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​യി.’ </p>
<h3>അ​തേ, അ​ങ്ങ​നെ​യൊ​രു ച​ങ്ങാ​തി​ക്കൂ​ട്ട​ത്തെ കു​റി​ച്ച് മു​മ്പ് അ​നു​സ്മ​രി​ച്ചി​ട്ടു​ണ്ട്? </h3>
<p>▲ അ​ത് ഒ​രു ടീ​മ​ല്ല, പ​ല പ​ല ടീ​മു​ക​ളാ​ണ്. സാ​ഹി​ത്യം വാ​യി​ക്കു​ന്ന​വ​രു​ടെ ഒ​രു കൂ​ട്ട്, ഫി​നാ​ൻ​സ് വാ​യ​ന​ക്കാ​രു​ടെ മ​റ്റൊ​രു കൂ​ട്ട്. ച​രി​ത്രം വാ​യി​ക്കു​ന്ന വേ​റൊ​രു വി​ഭാ​ഗം. അ​തി​ൽത​ന്നെ വി​ഷ​യംതി​രി​ഞ്ഞ് ര​ണ്ടു ഗ്രൂ​പ്പു​ണ്ട്. ഇ​ട​ക്കാ​ല​ത്ത് ഒ​ന്നും ര​ണ്ടും ലോ​ക​യു​ദ്ധ കാ​ല​യ​ള​വി​ലെ ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ൾ, ഹോ​ളോ​കോസ്റ്റ് വി​ഷ​യ​മ​ട​ക്ക​മു​ള്ള​വ വാ​യി​ക്കാ​ൻ തു​ട​ങ്ങി. അ​തേ​ക്കു​റി​ച്ച് എ​വി​ടെനി​ന്നു കി​ട്ടി​യാ​ലും വാ​യി​ക്കും. യൂ​റോ​പ്പി​ൽ പോ​കു​മ്പോ​ൾ ആ ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ഒ​രു വ​ലി​യ ജ​നാ​ധി​പ​ത്യ​ബോ​ധം മ​ന​സ്സി​ൽ ഉ​റ​പ്പി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത് ആ ​ച​രി​ത്ര​വാ​യ​ന​യാ​യി​രു​ന്നു. </p>
<h3>അ​ങ്ങ​നെ​യൊ​രു കാ​ല​യ​ള​വ് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാ​ൻ കാ​ര​ണം? </h3>
<p>▲ ര​ണ്ടു ലോ​ക​യു​ദ്ധ​ങ്ങ​ൾ, ഹി​റ്റ്ല​ർ, സ്റ്റാ​ലി​ൻ, മു​സോ​ളി​നി, പോ​ൾ​പോ​ട്ട് പോ​ലെ​യു​ള്ള ഏ​കാ​ധി​പ​തി​ക​ളു​ടെ ചെ​യ്തി​ക​ൾ, അ​തി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ൾ, പി​ന്നീ​ട് പോ​സ്റ്റ് വേ​ൾ​ഡ് വാ​ർ പീ​രി​യ​ഡി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ... എ​ല്ലാം ചി​ന്തോ​ദ്ദീ​പ​ക​മാ​യി​രു​ന്നു. അ​ങ്ങ​നെ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് നി​ക​രാ​ഗ്വ​യെക്കുറി​ച്ചു ചോ​ദി​ച്ചാ​ൽ സ​വി​സ്ത​രം പ​റ​യും. ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ ചെ​റു​ത്തു​നി​ൽ​പു സ​മ​ര​ങ്ങ​ൾ, അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വ​ത്തി​ന്റെ ചെ​യ്തി​ക​ൾ, അ​ഫ്ഗാ​നി​ലെ സോ​വി​യ​റ്റ് അ​ധി​നി​വേ​ശം-​എ​ല്ലാം ക​ണ്ടും വി​ല​യി​രു​ത്തി​യും വി​ശ​ക​ല​നം ചെ​യ്തു സം​സാ​രി​ക്കാ​ൻ ഞ​ങ്ങ​ൾ മു​ന്നിലു​ണ്ടാ​യി​രു​ന്നു. </p>
<p>ഞാ​ൻ യൂ​നിവേ​ഴ്സി​റ്റി യൂ​നി​യ​ൻ ചെ​യ​ർ​മാ​നാ​യി​രി​ക്കെ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ‘പീ​സ് വീ​ക്ക്’ ആ​ച​രി​ച്ചു. അ​ന്ന​ത്തെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി കെ.​ആ​ർ. നാ​രാ​യ​ണ​നാ​ണ് ഉ​ദ്ഘാ​ട​ക​ൻ. അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ ഞാ​ൻ ലോ​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പ്ര​തി​പാ​ദി​ച്ചി​രു​ന്നു. മ​ന്ത്രി ത​ന്റെ പ്ര​സം​ഗ​ത്തി​ൽ, ഒ​രു വി​ദ്യാ​ർ​ഥി ആ​ഗോ​ള​വി​ഷ​യ​ങ്ങ​ളി​ൽ ഇ​ങ്ങ​നെ സം​സാ​രി​ക്കു​ന്ന​ത് ക​ണ്ടി​ട്ടി​ല്ല എ​ന്നുപ​റ​ഞ്ഞ് എ​ന്നെ അ​ഭി​ന​ന്ദി​ച്ചു സം​സാ​രി​ച്ചു. പ​രി​പാ​ടി ക​ഴി​യു​​മ്പോ​ൾ, എ​റ​ണാ​കുളം ഗെസ്റ്റ് ഹൗ​സി​ൽ വ​ന്നുകാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞു. ഞാ​ൻ ചെ​ന്നു ക​ണ്ടു. അ​ദ്ദേ​ഹ​ത്തി​ന്റെ കൂ​ടെ ഭാ​ര്യ ഉ​ഷ​യും ഉ​ണ്ടാ​യി​രു​ന്നു. ന​ന്നാ​യി പ​ഠി​ക്ക​ണം. </p>
<p>ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വിസി​ൽ ചേ​ര​ണം. ഡ​ൽ​ഹി​യി​ൽ വ​ന്നാ​ൽ ബ​ന്ധ​പ്പെ​ട​ണം. പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കുവേ​ണ്ട സൗ​ക​ര്യം ചെ​യ്തുത​രാം എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ നി​ർ​ദേ​ശം. അ​ഭി​ഭാ​ഷ​ക​ൻ ആ​ക​ണ​മെ​ന്നാ​യി​രു​ന്നു എ​ന്റെ ആ​ഗ്ര​ഹം. അ​ത​റി​ഞ്ഞു ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം ത​ന്റെ നി​ർ​ദേ​ശം മു​ന്നി​ൽവെ​ച്ച​ത്. എ​വി​ടെ നി​ന്നാ​ണ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം സ​മാ​ഹ​രി​ച്ചു പ​ഠി​ച്ച​ത് എ​ന്നാ​യി ചോ​ദ്യം. അ​ന്താ​രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള എ​ന്റെ താ​ൽ​പ​ര്യം വെ​ളി​പ്പെ​ടു​ത്തി. അ​ത്ര​യും അ​പ്ഡേ​റ്റ​ഡ് ആ​യി​രു​ന്നു അ​ന്ന്. ഇ​ന്ന് അ​ത്ര​ക്കെത്തു​മെ​ന്നു പ​റ​യു​ക വ​യ്യ. എ​ങ്കി​ൽപോ​ലും തു​ർ​ക്കി​യി​ലും ഫി​ലി​പ്പീ​ൻ​സി​ലും ഈ​ജി​പ്തി​ലു​മൊ​ക്കെ​യു​ള്ള വ​ലി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​പ്പോ​ഴും വി​ട്ടു​പോ​കാ​തെ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. </p>
<p>വാ​യ​ന വ​ല്ലാ​ത്തൊ​രു ലോ​ക​ത്തേ​ക്ക് ന​മ്മ​ളെ പി​ടി​ച്ചുകൊ​ണ്ടു​പോ​കും. വാ​യ​ന​യി​ല്ലാ​തി​രു​ന്നെ​ങ്കി​ലോ, ഇ​തൊ​ന്നും അ​റി​യാ​തെ പോ​കി​ല്ലേ എ​ന്നു ന​മ്മ​ൾ സ്വ​യം ആ​ശ്ച​ര്യം കൊ​ള്ളും. തു​ട​ർ​ച്ച​യാ​യി മൂ​ന്നോ നാ​ലോ നാ​ൾ വാ​യി​ക്കാ​തി​രു​ന്നാ​ൽ വ​ലി​യ അ​സ്വ​സ്ഥ​ത വ​രും. </p>
<h3>ഹോ​ളോ​കോ​സ്റ്റ് സാ​ഹി​ത്യ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ശ്ര​ദ്ധി​ക്കാ​ൻ കാ​ര​ണ​മെ​ന്താ​യി​രു​ന്നു? </h3>
<p>▲ പ​ത്ര​ങ്ങ​ളി​ലും ആ​നു​കാ​ലി​ക​ങ്ങ​ളി​ലും പ​ല നാ​ടു​ക​ളി​ൽ നി​ന്നു​ള്ള റൗ​ണ്ട് അ​പ്പു​ക​ൾ ഫ​ല​സ്തീ​ൻ ക​ത്ത്, അ​മേ​രി​ക്ക​ൻ ക​ത്ത് എ​ന്നി​ങ്ങ​നെ കു​റി​പ്പു​ക​ളാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ക്രൂ​ഷ്ചേ​വ് ഓ​ർ​മ​ക്കു​റി​പ്പു​ക​ളൊ​ക്കെ വാ​യി​ച്ച​ത് ആ ​ഒ​രു ഘ​ട്ട​ത്തി​ലാ​ണ്. വാ​യ​ന​ക്കൂ​ട്ടി​ൽ ഹോ​ളോ​കോ​സ്റ്റ് ക​ഥ​ക​ളും ച​രി​ത്ര​ങ്ങ​ളു​മൊ​ക്കെ തേ​ടി​പ്പി​ടി​ച്ച് വാ​യി​ച്ചി​രു​ന്ന​വ​രു​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ​നി​ന്നാ​ണ് അ​ത്ത​ര​മൊ​രു ലൈ​നി​ലേ​ക്ക് തി​രി​യു​ന്ന​ത്. മ​റ്റൊ​രു കൂ​ട്ട​ർ മു​ഗ​ൾ​ ച​രി​ത്ര​ത്തി​ൽ മു​ങ്ങി​ത്ത​പ്പു​ന്ന​വ​രാ​യി​രു​ന്നു. അ​വ​രു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ലാ​ണ് വി​ല്യം ഡാ​ൽ​റിം​പി​ളി​ന്റെ ‘ദി ​ലാ​സ്റ്റ് മു​ഗ​ളി’​ലൂ​ടെ​യും അ​ബ്ര​ഹാം ഈ​റാ​ളി​യു​ടെ ‘ദ ​മു​ഗ​ൾ ത്രോ​ണി’​ലൂ​ടെ​യും അ​ക്ബ​ർ നാ​മ, ബാ​ബ​ർ നാ​മ തു​ട​ങ്ങി​യ പൗ​രാ​ണി​ക​ കൃ​തി​ക​ളി​ലൂ​ടെ​യും മു​ഗ​ൾ ച​രി​ത്ര​പാ​രാ​യ​ണ​ത്തി​നു മു​തി​ർ​ന്ന​ത്. ഒൗറം​ഗ​സേ​ബി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ൾ എ​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട​താ​ണ്. </p>
<h3>യൂ​റോ​പ്പി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ടോ, ലോ​ക​യു​ദ്ധ​വും ഹോ​ളോ​കോസ്റ്റു​മൊ​ക്കെ വാ​യി​ച്ച്? </h3>
<p>▲ യൂ​റോ​പ്പി​ലെ അ​നേ​കം ഇ​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. വാ​യ​ന​യെ പി​ന്തു​ട​ർ​ന്നു ത​ന്നെ​യാ​യി​രു​ന്നു അ​ത്. പോ​ള​ണ്ടി​ലെ മ്യൂ​സി​യ​ത്തി​ൽ ജൂ​ത​ന്മാ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത ഗ്യാ​സ് ചേം​ബ​റു​ക​ൾ കാ​ണു​മ്പോ​ൾ ക​ണ്ണു​ക​ൾ നി​റ​യും. അ​ന്ന​ത്തെ എ​ഴു​ത്തു​കാ​രു​ടെ ദു​ര​നു​ഭ​വം, മ​ഞ്ഞു​റ​യു​ന്ന സൈ​ബീ​രി​യ​യി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​ടെ ദു​ര​വ​സ്ഥ, ഹി​റ്റ്ല​റു​ടെ ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ എ​ല്ലാം ഒ​ന്നൊ​ഴി​യാ​തെ നി​ന​വി​ലെ​ത്തും. </p>
<h3>ഈ ​ഹോ​ളോ​കോസ്റ്റും ലോ​ക​യു​ദ്ധ ക​ഥ​ക​ളു​മൊ​ക്കെ വാ​യി​ച്ചും ക​ണ്ടും ത​ന്നെ​യാ​വു​മോ ഏ​കാ​ധി​പ​ത്യ​ത്തോ​ട് ഇ​ത്ര​മേ​ൽ വെ​റു​പ്പു​ണ്ടാ​യ​ത്? </h3>
<p>▲ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ​പ്ര​സ​ക്തി​യെ​ക്കു​റി​ച്ച ബോ​ധ്യം, ഫാ​ഷി​സ​​ത്തി​നെ​തി​രാ​യ അ​തി​ശ​ക്ത​മാ​യ നി​ല​പാ​ട് ഒ​​ക്കെ രൂ​ഢ​മൂ​ല​മാ​യ​ത് ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്. ഇ​ങ്ങ​നെ​യാ​യാ​ൽ അ​പ​ക​ട​ത്തി​ലേ​ക്കു പോ​കു​മ​ല്ലോ എ​ന്ന ആ​ധി​യി​ൽ ഒ​രു ആ​ന്റി ഫാ​ഷി​സ്റ്റ് മ​നോ​ഭാ​വം ന​മ്മ​ളി​ൽ ഉ​രു​വം കൊ​ള്ളും.</p>
<p><br></p>
<p> </p>
<p><br></p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909338-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020yjJZDuwAtrjtp7p9OU3bHfXry4BAslp71012645" data-watermark="false" style="width: 100%;" info-selector="#info_item_1788581020368">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788581020368">
  <br>
 </div>
</div>
<p> </p>
<h3>അ​തി​നെ എ​ങ്ങ​നെ ചെ​റു​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചു വ​ല്ല ധാ​ര​ണ​യും ഉ​ണ്ടാ​യി​രു​ന്നോ? </h3>
<p>▲ അ​തി​നോ​ടു ഫൈ​റ്റ് ചെ​യ്യ​ണം, പോ​ര​ടി​ക്ക​ണം എ​ന്നു ത​ന്നെ​യാ​യി​രു​ന്നു ചി​ന്ത. ന​മ്മു​ടെ മു​ൻ​ഗാ​മി​ക​ൾ ജീ​വ​ൻ വെ​ടി​ഞ്ഞും പൊ​രു​തി​യി​​ല്ലേ? അ​ത്ത​ര​മൊ​രു മൂ​വ്മെ​ന്റ് എ​ന്നും പ്ര​സ​ക്ത​മാ​ണ്. </p>
<h3>ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​​ക​ളോ​ടു​ള്ള അ​രി​ശം ചെ​റു​പ്പ​ത്തി​ലെ വാ​യ​ന​യി​ൽനി​ന്ന് രൂ​പം കൊ​ണ്ട​താ​യി​രി​ക്കു​മോ? </h3>
<p>▲ തീ​ർ​ച്ച​യാ​യും അ​തി​ൽ നി​ന്നു ത​ന്നെ. ജ​നാ​ധി​പ​ത്യ​ത്തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് കു​റേ പ​ഴു​തു​ക​ളു​ണ്ട്. അ​തി​നെ ആ​ളു​ക​ൾ ധാ​രാ​ള​മാ​യി വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും അ​തി​ന്റെ പ്ര​സ​ക്തി വ​ള​രെ വ​ലു​താ​ണ്. </p>
<h3>വാ​യ​ന​ക്കാ​ര​ന്റെ ആക​ുല​ത​ക​ൾ, അ​മ​ർ​ഷം എ​ന്നി​വ​യൊ​ക്കെ മ​ന​സ്സി​ൽ പേ​റി, പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി അ​ധി​കാ​ര​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ന​ട​ന്നു ക​യ​റി​യ​യാ​ളാ​ണ്. ഇ​പ്പോ​ൾ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​​മ്പോ​ൾ ഡി​ക്​​റ്റേ​റ്റ​ർ​ഷി​പ്പി​നും ചി​ല സാ​ധ്യ​ത​ക​ളു​ണ്ട് എ​ന്നു തോ​ന്നു​ന്നു​ണ്ടോ? </h3>
<p>▲ ഇ​ല്ലി​ല്ല. മ​നു​ഷ്യ​ന്റെ പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും ദോ​ഷം വ​രു​ത്തു​ന്ന ഒ​ന്നും ചെ​യ്യാ​ൻ പാ​ടി​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മേ​ന്മ ച​ർ​ച്ച​യും സം​വാ​ദ​വു​മാ​ണ്. ഇ​​പ്പോ​ൾ പ​ല​പ്പോ​ഴും ച​ർ​ച്ച​യും സം​വാ​ദ​വും ആ​ർ​ക്കും ഫ​ല​മി​ല്ലാ​തെ പോ​കു​ന്നു​ണ്ട്. ആ​രോ​ട​ും സം​വാ​ദ​മാ​കാം, ആ​രെ​യ​ും ചോ​ദ്യം ചെ​യ്യാം, ആ​രു​മാ​യും ത​ർ​ക്കി​ക്കാം. എ​ന്നാ​ൽ, ഏ​തി​ലും അ​വ​സാ​നം ഒ​രു ഫ​ല​മു​ണ്ടാ​ക​ണം. ആ ​ഫ​ലം സാ​ധാ​ര​ണ​ക്കാ​ര​ന് ഗു​ണ​മാ​യി മാ​റ​ണം. അ​പ്പോ​ഴാ​ണ് ജ​നാ​ധി​പ​ത്യം ഫ​ല​പ്രാ​പ്തി​​യി​ലെ​ത്തു​ന്ന​ത്. പ​ക്ഷേ, ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് അ​ത​ല്ല. വി​ഷ​യ​ത്തി​ന്റെ മ​ർ​മ​ത്തി​ല​ല്ല, വ​ള​രെ ഉ​പ​രി​പ്ല​വ​മാ​ണ് പ​ല ച​ർ​ച്ച​ക​ളും. യ​ഥാ​ർ​ഥ​ വി​ഷ​യ​ത്തി​ൽനി​ന്ന് പ​ല​പ്പോ​ഴും വ​ഴു​തി​പ്പോ​കു​ന്നു. അ​പ്പോ​ൾ ന​മു​ക്ക് സ​ങ്ക​ടം വ​രും. വി​ഷ​യ​ത്തി​ൽ നി​ന്നുമാ​റി ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​ത്ത മ​റ്റെ​ന്തൊ​ക്കെ​യോ ആ​ണ് ച​ർ​ച്ച​യി​ൽ ക​യ​റി​വ​രി​ക. ച​ർ​ച്ച​ക​ൾ എ​ല്ലാ​യ്പോ​ഴും പ്ര​യോ​ജ​ന​പ്ര​ദ​മാ​ക​ണം.</p>
<p><br></p>
<p> </p>
<p><br></p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/05/2909341-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ePREU2lzy6vR1RqUruJJplljoi9UpPA61121816" data-watermark="false" style="width: 100%;" info-selector="#info_item_1788581129319" title="പോളണ്ടിലെ ലുബ്ലിനിലുള്ള മജ്ദാനെക് കോൺസെൻട്രേഷൻ ക്യാമ്പിലെ ശവദാഹ ചൂളകൾ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788581129319">
  <p>പോളണ്ടിലെ ലുബ്ലിനിലുള്ള മജ്ദാനെക് കോൺസെൻട്രേഷൻ ക്യാമ്പിലെ ശവദാഹ ചൂളകൾ</p>
 </div>
</div>
<p> </p>
<h3><font color="#0000ff">വാ​യ​ന​യു​ടെ ആ​ധി​കാ​രി​ക​ത​യും ആ​ത്മ​വി​ശ്വാ​സ​വും</font></h3>
<h3>നി​യ​മ​സ​ഭ പ്ര​സം​ഗ​ങ്ങ​ളി​ലും സം​വാ​ദ​ങ്ങ​ളി​ലും വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ലു​മൊ​ക്കെ വാ​യ​ന​യി​ൽ നി​ന്നു​ള്ള ആ​ധി​കാ​രി​ക​ത​യു​ടെ ഒ​രു ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്? </h3>
<p>▲ അ​തു വ​രും, സ്വാ​ഭാ​വി​കം. നി​യ​മ​സ​ഭ​യി​ൽ ഒ​രു നി​യ​മ​പ്ര​ശ്ന​മു​ണ്ടാ​കു​​മ്പോ​ൾ ആ ​വി​ഷ​യം ഞാ​ൻ പ​ഠി​ച്ചു മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്കും. അ​ഭി​ഭാ​ഷ​ക​ ജോ​ലി​യാ​ണ് എ​ന്റേ​ത് എ​ന്ന​തൊ​ക്കെ ശ​രി, അ​തു പോ​രാ. ഓ​രോ വി​ഷ​യ​വും സ​വി​സ്ത​രം പ​ഠി​ച്ചു മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്കും. അ​തു​ക​ഴി​ഞ്ഞ് ഹൈ​കോ​ട​തി​യി​ലെ പ​രി​ച​യ​ത്തി​ലു​ള്ള മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രെ വി​ളി​ച്ച് അ​ഭി​പ്രാ​യം തേ​ടും. ചി​ല​പ്പോ​ൾ അ​വ​ർ കു​റ​ച്ചു​കൂ​ടി വി​ഷ​യ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്തും. അ​തെ​ല്ലാം സ്വ​രൂപി​ച്ച് വി​ഷ​യം ഒ​തു​ക്കി​യൊ​രു​ങ്ങി​യാ​ണ് അ​വ​ത​ര​ണ​ത്തി​നു പോ​കു​ക. അ​തി​നാ​ൽ ആ​ധി​കാ​രി​ക​ത​യു​ടെ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​വും. അ​വി​ടെ ഒ​രാ​ൾ​ക്കും ന​മ്മ​ളോ​ടു ത​ർ​ക്കി​ക്കാ​നാ​വി​ല്ല. ന​മ്മു​ടെ സ്വ​ന്തം ഒ​രു നി​ല​പാ​ടും ശൈ​ലി​യു​മൊ​ക്കെ അ​വ​ത​ര​ണ​ത്തി​ലു​ണ്ടാ​കും. അ​തി​ന് മു​ന്നൊ​രു​ക്കം കൂ​ടി​യേ തീ​രൂ. </p>
<p>മു​മ്പ് ഒ​രു അ​ഭി​മു​ഖ​ക്കാ​ര​ൻ എ​ന്നോ​ട് ചോ​ദി​ച്ചു, ഇ​ത്ര​യും ഹോം​വ​ർ​ക്ക് ന​ട​ത്തു​ന്ന​ത് എ​ന്തി​നെ​ന്ന്. ആ​ദ്യ​വ​ട്ട​മൊ​ക്കെ ഞാ​ൻ നി​യ​മ​സ​ഭ​യി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നു ​ത​ലേ​ന്നാ​ൾ ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് കു​ത്തി​യി​രു​ന്നു പ​ഠി​ച്ചൊ​രു​ങ്ങും. പി​റ്റേ​ന്നാ​ൾ ചി​ല​പ്പോ​ൾ 15 മി​നി​റ്റേ പ്ര​സം​ഗി​ക്കാ​നു​ണ്ടാ​വു​ക​യു​ള്ളു. എ​ന്നാ​ൽ, അ​തി​നു​വേ​ണ്ടി നാ​ല​ഞ്ചു മ​ണി​ക്കൂ​ർ ത​യാ​റെ​ടു​പ്പ് വേ​ണ്ടി​വ​രും. അ​തു​മു​ഴു​വ​ൻ പി​റ്റേ​ദി​വ​സം പ​റ​ഞ്ഞു​കൊ​ള്ള​ണ​മെ​ന്നി​ല്ല. പ​ക്ഷേ, ആ ​വി​ഷ​യ​ത്തി​ലെ ആ​ധി​കാ​രി​ക​വും അ​പ്ഡേ​റ്റ​ഡു​മാ​യ വി​വ​രം ന​മ്മു​ടെ കൈ​വ​ശ​മാ​യി. പി​ന്നെ ആ ​സ​ബ്ജ​ക്ടി​ൽ പു​തു​താ​യി വ​രു​ന്ന​ത് ന​മ്മ​ൾ ചേ​ർ​ത്തു​കൊ​ണ്ടി​രു​ന്നാ​ൽ മ​തി. </p>
<p>നി​യ​മ​സ​ഭ​യി​ൽ ഇ​രി​ക്കു​​മ്പോ​ഴൊ​ക്കെ ഓ​രോ വി​ഷ​യ​വും അ​പ​്ഡേ​റ്റ് ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. ഞാ​ൻ ഓ​രോ വി​ഷ​യ​ത്തി​ലും മാ​റി മാ​റി പ്ര​സം​ഗി​ക്കാ​ൻ അ​വ​സ​രം ചോ​ദി​ക്കും. ഇ​തെ​ന്തി​നാ​ണ് എ​ന്ന് ​പ​ല​രും ചോ​ദി​ക്കാ​റു​ണ്ട്. അ​തി​ന് എ​ന്റെ മ​റു​പ​ടി ഇ​താ​ണ്. എ​നി​ക്ക് ഒ​ന്നു​മ​റി​യി​ല്ലെ​ന്ന് ഏ​റ്റ​വും ന​ന്നാ​യി അ​റി​യു​ന്ന​യാ​ൾ ഞാ​നാ​ണ്. ഒ​രു പു​തി​യ വി​ഷ​യ​മെ​ടു​ക്കു​​മ്പോ​ൾ ന​മു​ക്ക് അ​തേ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ല. എ​ന്നി​ട്ട് അ​ത് പ​ഠി​ച്ചുപ​ഠി​ച്ച്, അ​റി​യാ​വു​ന്ന​വ​രോ​ട് ചോ​ദി​ച്ച്, പു​സ്ത​ക​ങ്ങ​ൾ പ​ര​തി വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഒ​രു സ​മ​ഗ്ര​ബോ​ധം ത​യാ​റാ​ക്കി വെ​ക്കും. ​പു​റ​ത്ത് പ്ര​സം​ഗി​ക്കാ​ൻ പോ​കു​മ്പോ​ഴും ഇ​തു​ത​ന്നെ​യാ​ണ് ചെ​യ്യു​ക. </p>
<p>Torture Medicine വി​ഷ​യ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വി​ളി​ച്ച​ത് എം.​എ​ൽ.​എ എ​ന്ന നി​ല​യി​ൽ എ​​ന്നെ​യാ​ണ്. സ​ത്യ​ത്തി​ൽ എ​നി​ക്ക് Torture Medicine എ​ന്താ​ണെ​ന്ന​റി​യി​ല്ല. അ​ങ്ങ​നെ ഞാ​ൻ ആ ​വി​ഷ​യ​ത്തി​ൽ ന​ന്നാ​യി പ​ഠി​ച്ചു. യോ​ഗ​ത്തി​ൽ ന​ല്ലൊ​രു പ്ര​ഭാ​ഷ​ണം ത​ന്നെ വി​ഷ​യ​ത്തി​ൽ ന​ട​ത്തി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ൻ ഡോ. ​ഉ​മാ​ദ​ത്ത​ൻ ആ​യി​രു​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ എ​ന്നാ​ണ് ഓ​ർ​മ. വി​ഷ​യ​ത്തി​ൽ എ​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല, എ​ല്ലാം ഉ​ദ്ഘാ​ട​ക​ൻ പ​റ​ഞ്ഞുക​ഴി​ഞ്ഞു എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം തു​ട​ങ്ങി​യ​ത്. അ​ത് കേ​ൾ​ക്കു​മ്പോ​ൾ കി​ട്ടു​ന്ന ഒ​രു സം​തൃ​പ്തി​യു​ണ്ട്. പി​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ പു​തി​യ വ​ല്ല​തും ക​ണ്ടാ​ൽ അ​പ്ഡേ​റ്റ് ചെ​യ്യും. </p>
<p>പി​ന്നീ​ട് ത​ട​വു​കാ​രു​ടെ വി​ഷ​യ​ങ്ങ​ൾ, വി​ശേ​ഷി​ച്ചും യു​ദ്ധ​ത്ത​ട​വു​കാ​രു​ടെ വാ​ർ​ത്ത​ക​ൾ വാ​യി​ക്കു​മ്പോ​ഴൊ​ക്കെ ഈ ​ടോ​ർ​ച്ച​ർ മെ​ഡി​സി​ൻ വി​ഷ​യ​ത്തി​ൽ വാ​യി​ച്ച​ത് ഓ​ർ​മ​വ​രും. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ മ​ർ​ദ​ന​മു​റ​ക​ൾ കേ​ൾ​ക്കു​മ്പോ​ൾ എ​ന്തെ​ന്നി​ല്ലാ​ത്ത പേ​ടി​യാ​ണ്. അ​പ​രാ​ധി​യോ നി​ര​പ​രാ​ധി​യോ ആ​ക​ട്ടെ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ, സ്റ്റേ​ഷ​നി​ലെ നാ​ലുചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സു​കാ​ർ വ​ള​ഞ്ഞു​വെ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു എ​ന്ന​റി​യു​മ്പോ​ൾ ഇ​പ്പോ​ഴും കൈകാ​ലു​ക​ൾ വി​റ​യ്ക്കും. ഇ​ത്ത​ര​മൊ​രു പ്ര​തി​ക​ര​ണം ന​മ്മ​ള​റി​യാ​തെ ന​മ്മി​ൽ സം​ഭ​വി​ച്ചു​പോ​കു​ന്ന​ത് വാ​യ​ന​യു​ടെ ഫ​ല​മാ​ണ്. അ​ല്ലെ​ങ്കി​ൽ ന​മു​ക്ക് ബാ​ധ​ക​മാ​കാ​ത്ത ഏ​തോ ഒ​രു വാ​ർ​ത്ത​യാ​യി അ​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണ​ല്ലോ ചെ​യ്യു​ക. ഓ​രോ വി​ഷ​യ​ത്തി​ലേ​ക്കും ന​മ്മ​ൾ ഇ​റ​ങ്ങി​​ച്ചെ​ന്നു പ​ഠി​ക്കു​മ്പോ​ഴാ​ണ് അ​വി​ടെ വി​ശാ​ല​മാ​യൊ​രു ലോ​കം തു​റ​ന്നു​കി​ട​ക്കു​ന്ന​ത് മ​ന​സ്സി​ലാ​വു​ക. ഇ​ത് ഒ​രു ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​​ഞ്ഞെ​ന്നേ​യു​ള്ളൂ. </p>
<h3>ഇ​ങ്ങ​നെ​യൊ​ക്കെ പ​ഠി​​ച്ചൊ​രു​ങ്ങി ഒ​രു വി​ഷ​യ​മ​വ​ത​രി​പ്പി​ക്കാ​ൻ ചെ​ല്ലു​മ്പോ​ഴാ​വും മ​റു​ഭാ​ഗ​ത്ത് തീ​ർ​ത്തും ഒ​ഴു​ക്ക​ൻ മ​ട്ടി​ൽ അ​തി​നെ അ​വ​ഗ​ണി​ക്കു​ക​യും തീ​രെ ഉ​പ​രി​ത​ല സ്പ​ർ​ശി​യാ​യ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ന​മ്മ​ളെ വ​ലി​ച്ചി​ഴ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. അ​പ്പോ​ൾ ക​ടു​ത്ത അ​സ്വ​സ്ഥ​ത​യും ദേ​ഷ്യ​വും വ​രാ​റു​ണ്ടോ? </h3>
<p>▲ ക​ടു​ത്ത അ​സ്വ​സ്ഥ​ത വ​രും. ഏ​തു വി​ഷ​യ​ത്തി​ലും മാ​ധ്യ​മ​ങ്ങ​ളോ​ടും പൊ​തു​സ​മൂ​ഹ​ത്തോ​ടും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളോ​ടും എ​ല്ലാം എ​നി​ക്കു​ള്ള അ​പേ​ക്ഷ, ച​ർ​ച്ച അ​തി​ന്റെ മ​ർ​മ​ത്തി​ലും ഉ​ള്ള​ട​ക്ക​ത്തി​ലു​മാ​യി​രി​ക്ക​ണം എ​ന്നാ​ണ്. ഞാ​ൻ ത​ന്നെ​യും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​മാ​ണി​ത്. ഒ​രു വി​ഷ​യ​ത്തി​നു പ​ല ത​ല​ങ്ങ​ളു​ണ്ടാ​കും. ത​മാ​ശ​യാ​യി പ​റ​യാ​റു​ണ്ട്. രാ​വി​ലെ അ​ഭി​പ്രാ​യ​ത്തി​ന്റെ ഇ​രു​മ്പു​ല​ക്ക​യും കൊ​ണ്ടാ​വും വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, പു​റ​ത്ത് അ​ഞ്ചാ​ളു​ക​ളെ ക​ണ്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തോ​ടെ അ​ഞ്ചു വ്യ​ത്യ​സ്ത വ​ശ​ങ്ങ​ൾ എ​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ വ​ന്നുചേ​രും. അ​തോ​ടെ ആ ​ഇ​രു​മ്പു​ല​ക്ക ഒ​ടി​ച്ചു​ക​ള​യും. ചി​ല​പ്പോ​ൾ ഞാ​ൻ ധ​രി​ച്ചു​വെ​ച്ച​ത് അ​ബ​ദ്ധ​മാ​യി​രി​ക്കും. ന​മ്മേ​ക്കാ​ൾ അ​റി​വു​ള്ള​വ​രു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നാ​ൽ അ​വ​ർ അ​ത് ക​റ​ക്ട് ചെ​യ്തു​ത​രും.</p>
<p><br></p>
<p> </p>
<p><br></p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/05/2909340-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020SCAMzmwlk2cndIlv4ouzU1DzHP1Dfl6p1055436" data-watermark="false" style="width: 100%;" info-selector="#info_item_1788581062908" title="മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം വി.ഡി. സതീശനൊപ്പം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788581062908">
  <p>മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം വി.ഡി. സതീശനൊപ്പം</p>
 </div>
</div>
<p> </p>
<h3><font color="#0000ff">താ​ർ​ക്കി​ക​ന​ല്ല, ത​ര​ളി​ത​ൻ</font></h3>
<h3>വാ​യ​ന​യി​ൽ വ​ല്ലാ​തെ ല​യി​ച്ചു​​ചേ​രു​ന്ന അ​നു​ഭ​വം കേ​ട്ടി​ട്ടു​ണ്ട്. അ​വി​ടെ താ​ർ​ക്കി​ക​നാ​യ സ​തീ​ശ​ന​ല്ല, വി​കാ​ര​ത​ര​ളി​ത​നാ​യ സ​തീ​ശ​നാ​ണ് വെ​ളി​പ്പെ​ടു​ന്ന​ത്? </h3>
<p>▲ ‘വ​ത​റി​ങ് ഹെ​യ്റ്റ്സ്’ എ​ന്ന എ​മ​ലി ബ്രോ​ണ്ടി​യു​ടെ കൃ​തി വാ​യി​ച്ച​പ്പോ​ൾ എ.​സി റൂ​മി​ൽ അ​ല്ലാ​തി​രു​ന്നി​ട്ടും ത​ണു​ത്തുവി​റ​ച്ച അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. വ​ള​രെ വൈ​കി​യാ​ണ് ആ ​കൃ​തി​യി​ലേ​ക്കെ​ത്തു​ന്ന​ത്. അ​ത് ശ്ര​ദ്ധ​യി​ൽപെ​ടു​ത്തി​യ​ത് മ​ക​ളാ​ണ്. ചെ​ന്നൈ​യി​ൽ ഞാ​നും മ​ക​ളും കൂ​ട്ടു​കാ​രി​യും കൂ​ടി ഹി​ഗ്ഗി​ൻ ബോ​തം​സ് ബു​ക്ക്​ ഷോ​പ്പി​ൽ പോ​യി. അ​വി​ടെ വെ​ച്ച് കൂ​ട്ടു​കാ​രി എ​മ​ലി ബ്രോ​ണ്ടി​യു​ടെ പു​സ്ത​ക​മെ​ടു​ത്തുകാ​ണി​ച്ച്, ഇ​തു വാ​യി​ച്ചി​ല്ലേ എ​ന്നു ചോ​ദി​ച്ചു.</p>
<p> ഇ​ല്ല എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ മോ​ൾ ക​ളി​യാ​ക്കി. അ​തി​ന്റെ വാ​യ​ന വേ​റി​ട്ടൊ​രു അ​നു​ഭ​വം ത​ന്നെ​യാ​ണ്. ഇ​തേ അ​നു​ഭ​വം സി.​വി. ബാ​ല​കൃ​ഷ്ണ​ന്റെ ‘ആ​യു​സ്സി​​ന്റെ പു​സ്ത​കം’ വാ​യി​ച്ച​പ്പോ​ഴു​മു​ണ്ടാ​യി. അ​തി​ൽ കു​ടി​യേ​റ്റ​ക്കാ​രു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. അ​തി​ൽ ഇ​ട​ക്കിടെ കു​ന്തി​രി​ക്കം പു​ക​യ്ക്കു​ന്ന​തു വി​വ​രി​ക്കു​ന്നു​ണ്ട്. എ​ന്റെ വീ​ട്ടി​ൽ കു​ന്തി​രി​ക്കം പു​ക​യ്ക്കു​ന്ന ശീ​ല​മി​ല്ല. വാ​യ​ന ഉ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ൾ എ​നി​ക്ക് കു​ന്തി​രി​ക്ക​ത്തി​ന്റെ ഗ​ന്ധം മൂ​ക്കി​ല​ടി​ക്കു​ന്ന​തുപോ​ലെ. എ​ഴു​ത്തു​കാ​ര​ന്റെ ഭാ​വ​ന, അ​വ​ർ ഉ​ണ്ടാ​ക്കു​ന്ന ഭൂ​മി​ക..​.ഇ​തെ​ല്ലാം ചേ​ർ​ന്ന് എ​ഴു​ത്ത് പ​വ​ർ​ഫു​ൾ ആ​കു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന വി​സ്മ​യ​മാ​ണി​ത്. വാ​യി​ക്കു​ന്ന ന​മ്മ​ൾ ആ ​എ​ഴു​ത്തി​ന്റെ ഭാ​ഗ​മാ​കു​ക​യാ​ണ്. വാ​യ​ന​യി​ൽ പ​ല​പ്പോ​ഴും ഞാ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ കൂ​ടെ ചേ​ർ​ന്നു​പോ​കും. </p>
<h3>എ​ഴു​ത്തു​കാ​രു​ടെ ക​രു​ത്താ​ണ് അ​ത് തെ​ളി​യി​ക്കു​ന്ന​ത്? </h3>
<p>▲ സം​ശ​യ​മെ​ന്ത്! പ​ഠി​ക്കു​ന്ന കാ​ല​ത്ത് ‘ഖ​സാ​ക്കി​ന്റെ ഇ​തി​ഹാ​സ’​ത്തി​ലെ വ​രി​ക​ളും ഖ​ണ്ഡി​ക​ക​ളും കൂ​ടെ കൊ​ണ്ടു​ന​ട​ക്കു​ക​യാ​യി​രു​ന്നു ഞ​ങ്ങ​ൾ. ‘‘...എ​ല്ലാ സ​ന്ധ്യ​ക​ളും എ​നി​ക്ക് ദുഃ​ഖ​മാ​ണ് മ​ക​നേ’ എ​ന്ന ര​വി​യു​ടെ അച്ഛന്റെ വാ​ക്കു​ക​ൾ, നൈ​ജാ​മ​ലി​യു​ടെ​യും മ​റ്റും വ​ർ​ത്ത​മാ​ന​ങ്ങ​ൾ ഒ​ക്കെ കാ​ണാ​പ്പാ​ഠ​മാ​ക്കി ഉ​രു​വി​ട്ടുന​ട​ക്കു​മാ​യി​രു​ന്നു. </p>
<h3>ഒ​രി​ക്ക​ൽ ഒ​രു നോ​വ​ൽ വാ​യി​ച്ച ഹ​ര​ത്തി​ൽ പി​റ്റേ​ന്നാ​ൾ വെ​ളു​ക്കും​മു​മ്പേ എ​ഴു​ത്തു​കാ​ര​നെ വി​ളി​ച്ച്, ഞാ​ൻ ന​ന്നാ​കാ​ൻ തീ​രു​മാ​നി​ച്ചു എ​ന്നു പ​റ​യു​ന്നു​ണ്ട്. സ​തീ​ശ​നെ മെ​രു​ക്കി​യെ​ടു​ത്ത​ത് വാ​യ​ന​യാ​ണ് എ​ന്നു ത​ന്നെ​യാ​ണോ? </h3>
<p>▲ സു​ഭാ​ഷ് ച​ന്ദ്ര​ന്റെ ‘മ​നു​ഷ്യ​ന് ഒ​രു ആ​മു​ഖം’ വാ​യി​ച്ച​താ​യി​രു​ന്നു നേ​ര​ത്തേ പ​റ​ഞ്ഞ അ​നു​ഭ​വം. അ​തി​ൽ വ​ല്ലാ​ത്ത ക്രൂ​ര​നാ​യ ഒ​രു ക​ഥാ​പാ​ത്ര​മു​ണ്ട്. ആ ​ക​ഥാ​പാ​ത്ര​ത്തെ പി​ന്നീ​ട് ഞാ​ൻ സ്വ​പ്ന​ത്തി​ൽ ക​ണ്ടി​ട്ടു​മു​ണ്ട്. അ​ക്കാ​ര്യം സു​ഭാ​ഷ് ച​ന്ദ്ര​നോ​ട് പ​റ​ഞ്ഞ​തു​മാ​ണ്. വാ​യ​ന ന​മ്മു​ടെ ചി​ന്ത​ക​ളെ ന​വീ​ക​രി​ക്കും. സ​മീ​പ​ന​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തും. കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​നൽ ഫ്രെ​യിം​വ​ർ​ക്ക്, നെ​ഹ്റു​വി​യ​ൻ ആ​ശ​യ​ങ്ങ​ളു​ടെ സ്വാ​ധീ​നം തു​ട​ങ്ങി ന​മ്മു​ടെ ഐ​ഡി​യോ​ള​ജി​ക്ക​ൽ ഫ്രെ​യിം​വ​ർ​ക്ക്...​ എ​ല്ലാ​ത്തി​നെ​യും വാ​യ​ന സ്വാ​ധീ​നി​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. </p>
<p><font color="#ff0000">മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ന്റെ ല​ക്കം 1488ൽ ​തു​ട​രും</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/interview/reading-shaped-my-politics-says-vd-satheesan-1551707</link>
<guid isPermaLink="true">https://www.madhyamam.com/weekly/interview/reading-shaped-my-politics-says-vd-satheesan-1551707</guid>
<category><![CDATA[Editors Choice,Gulf Home,Weekly,Top News,Interview,Web Exclusive,Archives,Premium,8 SEP 2026]]></category>
<dc:creator><![CDATA[വി.​എം. ഇ​ബ്രാ​ഹീം]]></dc:creator>
<pubDate>Sat, 05 Sep 2026 04:50:41 GMT</pubDate>
</item>
<item>
<title><![CDATA[അ​ടി​സ്ഥാ​ന 
വ​ര്‍ഗ വേ​ദ​ന​ക​ള്‍ 
എ​ഴു​താ​ൻ
അ​വ​രി​ല്‍ ഒ​രാ​ളാ​യി
മാ​റി​യാ​ൽ മ​തി]]></title>
<description/>
<enclosure length="230130" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/05/2909323-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/05/2909323-untitled-1.gif'/><figcaption><p>പുഷ്പമ്മ</p><span class='copyright'></span></figcaption></figure><blockquote>
 സ​മ​കാ​ലി​ക മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ വേ​റി​ട്ട സാ​ന്നി​ധ്യ​മാ​ണ് പു​ഷ്പ​മ്മ. ‘കൊ​ളു​ക്ക​ന്‍’, ‘മു​ടി’ എ​ന്നീ നോ​വ​ലു​ക​ൾ അ​വ​രെ മു​ൻ​നി​ര​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ഴു​ത്തി​നെ​ക്കു​റി​ച്ചും ഗോ​ത്ര ജീ​വി​ത അ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചും ക​വി കൂ​ടി​യാ​യ അ​ക്ബ​റി​നോ​ട് പു​ഷ്പ​മ്മ പ​ങ്കു​വെ​ക്കു​ന്നു.
</blockquote>
<p>ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ഞ്ചി​വ​യ​ല്‍ സ്വ​ദേ​ശി​യും നി​ല​വി​ല്‍ പെ​രി​യോ​ന്‍ക​വ​ല​യി​ല്‍ താ​മ​സ​ക്കാ​രി​യു​മാ​യ പു​ഷ്പ​മ്മ സ​മ​കാ​ലി​ക മ​ല​യാ​ള നോ​വ​ല്‍ സാ​ഹി​ത്യ രം​ഗ​ത്തെ ശ്ര​ദ്ധേ​യ​യാ​യ എ​ഴു​ത്തു​കാ​രി​യാ​ണ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ സേ​വ​ന​ത്തോ​ടൊ​പ്പം ത​ന്നെ സാ​ഹി​ത്യ​സൃ​ഷ്ടി​യി​ലും അ​വ​ര്‍ ത​ന്‍റേ​താ​യ മു​ദ്ര പ​തി​പ്പി​ച്ചി​രി​ക്കു​ന്നു. ത​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളും നി​ശി​ത​മാ​യ സ​മൂ​ഹ​നി​രീ​ക്ഷ​ണ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് പു​ഷ്പ​മ്മ സാ​ഹി​ത്യ​ര​ച​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്. ല​ളി​ത​വും എ​ന്നാ​ല്‍ വാ​യ​ന​ക്കാ​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ നേ​രി​ട്ടു പ​തി​ക്കു​ന്ന​തു​മാ​യ ആ​ഖ്യാ​ന​ശൈ​ലി​യാ​ണ് അ​വ​രു​ടേ​ത്. </p>
<p>മ​നു​ഷ്യ​ന്‍റെ നി​ത്യ​ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യും വി​കാ​ര​ങ്ങ​ളെ​യും ആ​ഴ​ത്തി​ല്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​വ​യാ​ണ് പു​ഷ്പ​മ്മ​യു​ടെ എ​ഴു​ത്തു​ക​ള്‍. അ​വ​രു​ടെ കൃ​തി​ക​ളി​ല്‍ പ്ര​ധാ​ന​മാ​യും നി​ഴ​ലി​ക്കു​ന്ന​ത് ഇ​വ​യാ​ണ്: ഗോ​ത്ര പ​ശ്ചാ​ത്ത​ല​വും ജീ​വി​ത​വും, പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും അ​വ​രു​ടെ സം​സ്കാ​ര​വും, പ്ര​കൃ​തി​യും മ​നു​ഷ്യ​നും, പ്ര​കൃ​തി​യു​മാ​യി മ​നു​ഷ്യ​നു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ആ​ഴം, സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ള്‍: സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത പോ​രാ​ട്ട​ങ്ങ​ളും സ​മ​കാ​ലി​ക സാ​മൂ​ഹി​കാ​വ​സ്ഥ​ക​ളും പ്ര​മേ​യ​മാ​ക്കു​ന്ന കൃ​തി​ക​ളാ​ണ് പു​ഷ്പ​മ്മ​യു​ടേ​ത്. </p>
<p>മ​ല​യാ​ള നോ​വ​ല്‍ സാ​ഹി​ത്യ​ത്തി​ല്‍ പു​ഷ്പ​മ്മ എ​ന്ന എ​ഴു​ത്തു​കാ​രി​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് അ​വ​രു​ടെ ‘കൊ​ളു​ക്ക​ന്‍’, ‘മു​ടി’ എ​ന്നീ ശ്ര​ദ്ധേ​യ​മാ​യ നോ​വ​ലു​ക​ളാ​ണ്. സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തു​ടി​പ്പു​ക​ള്‍ വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ഈ ​കൃ​തി​ക​ള്‍ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ധ്യാ​പി​ക എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും എ​ഴു​ത്തു​കാ​രി എ​ന്ന നി​ല​യി​ലു​ള്ള സ​ർ​ഗാ​ത്മ​ക​ത​യും ഒ​രേ​പോ​ലെ കൊ​ണ്ടു​പോ​കു​ന്ന പു​ഷ്പ​മ്മ, മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ പു​തി​യൊ​രു ഭാ​വു​ക​ത്വം നി​ർ​മി​ച്ചു​കൊ​ണ്ട് ത​ന്‍റെ എ​ഴു​ത്തു​ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക​യാ​ണ്. </p>
<h3>എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ആ ​ആ​ദ്യ​കാ​ല​ത്തെ​ക്കു​റി​ച്ച് ഓ​ർ​മി​ക്കാ​മോ? ഒ​രു എ​ഴു​ത്തു​കാ​രി​യാ​യി മാ​റാ​ന്‍ പ്രേ​രി​പ്പി​ച്ച ഘ​ട​ക​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​യി​രു​ന്നു?</h3>
<p>▲ തീ​ര്‍ത്തും യാ​ദൃ​ച്ഛി​ക​മാ​യാ​ണ് ഞാ​ന്‍ എ​ഴു​ത്തി​ന്‍റെ ഈ ​വ​ലി​യ ലോ​ക​ത്തേ​ക്ക് എ​ത്തി​ച്ചേ​ര്‍ന്ന​ത്. ഒ​ര​ർ​ഥ​ത്തി​ല്‍ ഇ​തൊ​രു നി​യോ​ഗ​മാ​യി​രു​ന്നു എ​ന്നു​പ​റ​യാം. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ മു​പ്പ​തി​നോ​ളം ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍, അ​വ​രെ​ക്കു​റി​ച്ച് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള പ​ഠ​ന​ങ്ങ​ളും നോ​വ​ലു​ക​ളും ലേ​ഖ​ന​ങ്ങ​ളു​മെ​ല്ലാം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ എ​നി​ക്ക് വ​ലി​യൊ​രു സ​ങ്ക​ടം തോ​ന്നി. പ​ല ര​ച​ന​ക​ളും എ​ല്ലാ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ​യും അ​വ​രു​ടെ വൈ​വി​ധ്യ​മാ​ര്‍ന്ന ജീ​വി​ത-​സം​സ്കാ​ര-​ആ​ചാ​ര രീ​തി​ക​ളെ​യും ഒ​രേ പ​ട്ടു​നൂ​ലി​നാ​ല്‍ കെ​ട്ടി ഒ​തു​ക്കി​നി​ര്‍ത്തി​യി​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​ലു​പ​രി, ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ​യും അ​വ​രു​ടെ ത​ന​ത് ജീ​വി​ത​ങ്ങ​ളെ​യും വ​ള​രെ വി​ക​ല​മാ​യും മോ​ശ​മാ​യും ചി​ത്രീ​ക​രി​ക്കു​ന്ന​തി​ല്‍ ഇ​ത്ത​രം പു​റം​കാ​ഴ്ചാ ര​ച​ന​ക​ള്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം പു​സ്ത​ക​ങ്ങ​ളു​ടെ വാ​യ​ന എ​ന്നി​ല്‍ വ​ലി​യ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി എ​ന്നു പ​റ​യാം. ചു​രു​ക്ക​ത്തി​ല്‍ സ്വ​ന്തം ജ​ന​ത​യു​ടെ യ​ഥാ​ർ​ഥ ജീ​വി​തം, അ​തി​ന്‍റെ ത​നി​മ​യോ​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ​യും മ​റ്റാ​രേ​ക്കാ​ളും മു​മ്പ് ന​മ്മ​ള്‍ ത​ന്നെ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന അ​ടി​യ​ന്ത​ര​മാ​യ തി​രി​ച്ച​റി​വാ​ണ് എ​ന്നെ ഒ​രു എ​ഴു​ത്തു​കാ​രി​യാ​ക്കി മാ​റ്റി​യ​ത്. </p>
<h3>കു​ട്ടി​ക്കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളും വ​ള​ര്‍ന്നു​വ​ന്ന ചു​റ്റു​പാ​ടും താ​ങ്ക​ളി​ലെ എ​ഴു​ത്തു​കാ​രി​യെ എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്? </h3>
<p>▲ കു​ട്ടി​ക്കാ​ലം അ​ത്ര​മാ​ത്രം മ​ധു​ര​മു​ള്ള​തൊ​ന്നു​മാ​യി​രു​ന്നി​ല്ല. ഏ​റെ ക​ഷ്ട​പ്പാ​ടു​ക​ളും വ​റു​തി​യും നി​റ​ഞ്ഞ​താ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍, ആ ​ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് എ​ന്നെ അ​നു​ഭ​വ​സ​മ്പ​ന്ന​യാ​ക്കി​യ​തും ഒ​രു എ​ഴു​ത്തു​കാ​രി​യാ​യി രൂ​പ​പ്പെ​ടു​ത്തി​യ​തും. ഞാ​ന്‍ വ​ള​ര്‍ന്നു​വ​ന്ന വീ​ട്, അ​വി​ട​ത്തെ മ​നു​ഷ്യ​ര്‍ ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ങ്ങ​ള്‍, എ​ന്‍റെ ചു​റ്റി​ലു​മു​ണ്ടാ​യി​രു​ന്ന സ​മൂ​ഹം എ​ന്നി​വ​യെ​ല്ലാം എ​ന്‍റെ ‘കൊ​ളു​ക്ക​ന്‍’ എ​ന്ന നോ​വ​ലി​നെ അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ല്‍ സ​മ്പു​ഷ്ട​മാ​ക്കാ​ന്‍ ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ക​ഷ്ട​പ്പാ​ടു​ക​ള്‍ നി​റ​ഞ്ഞ​താ​ണെ​ങ്കി​ലും ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ആ ​ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ള്‍ ഇ​പ്പോ​ഴും എ​ന്‍റെ​യു​ള്ളി​ല്‍ വ​റ്റാ​ത്ത ഉ​റ​വ​യാ​യി ത​ന്നെ​യു​ണ്ട്; അ​ത് എ​ന്‍റെ എ​ഴു​ത്തി​ന് നി​ര​ന്ത​രം ഊ​ർ​ജം ന​ല്‍കു​ന്നു. </p>
<h3>ഒ​രു നോ​വ​ലി​ന്‍റെ പ്ര​മേ​യം മ​ന​സ്സി​ലേ​ക്ക് വ​രു​ന്ന​തു​മു​ത​ല്‍ അ​ത് പൂ​ര്‍ത്തി​യാ​കു​ന്ന​ത് വ​രെ​യു​ള്ള താ​ങ്ക​ളു​ടെ എ​ഴു​ത്തു​രീ​തി എ​ങ്ങ​നെ​യാ​ണ്? ക​ഥാ​പാ​ത്ര​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലാ​ണോ അ​തോ പ്ര​മേ​യ​ത്തി​ന്‍റെ വ്യാ​പ്തി​ക്കാ​ണോ കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍കാ​റു​ള്ള​ത്? </h3>
<p>▲ പ്ര​മേ​യ​ത്തി​ന്‍റെ വ്യാ​പ്തി​ക്കും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​നും ഞാ​ന്‍ ഒ​രു​പോ​ലെ​യാ​ണ് പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​ത്. ഒ​രു നോ​വ​ലി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​മേ​യം ആ​ദ്യം മ​ന​സ്സി​ലേ​ക്ക് വ​രു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍, അ​തി​നൊ​രു കൃ​ത്യ​മാ​യ രൂ​പ​വും ഭാ​വ​വും ക​ണ്ടെ​ത്തു​ക എ​ന്ന​ത് വ​ള​രെ ദു​ഷ്ക​ര​മാ​യ പ​ടി​യാ​ണ്. അ​ത് കേ​വ​ലം ഒ​രു ചി​ന്ത​യി​ല്‍ ഒ​തു​ങ്ങാ​തെ, കാ​മ്പു​ള്ള ഒ​ന്നാ​ക്കി മാ​റ്റാ​ന്‍ വ​ലി​യ അ​ധ്വാ​നം വേ​ണം. ക​ഥാ​പാ​ത്ര​ങ്ങ​ളെ ജീ​വ​സ്സു​റ്റ രീ​തി​യി​ല്‍ ചി​ത്രീ​ക​രി​ച്ചെ​ടു​ക്കു​ന്ന​ത് ഏ​റെ നാ​ള​ത്തെ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ആ​ലോ​ച​ന​ക​ളു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ്. ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ശ​ക്ത​മാ​കു​മ്പോ​ഴാ​ണ് പ്ര​മേ​യം വാ​യ​ന​ക്കാ​ര​നി​ലേ​ക്ക് ആ​ഴ​ത്തി​ല്‍ ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909322-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020lqqNNjQgFlKvipwK5RPrFLDvBvvnFQOk9286687" data-watermark="false" style="width: 100%;" info-selector="#info_item_1788579294185">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788579294185"></div>
</div>
<h3>താ​ങ്ക​ളു​ടെ നോ​വ​ലു​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ​ല​പ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തോ​ട് ചേ​ര്‍ന്നു​നി​ല്‍ക്കു​ന്ന​വ​രാ​ണ്. യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ല്‍ ക​ണ്ടു​മു​ട്ടി​യ മ​നു​ഷ്യ​രെ ക​ഥാ​പാ​ത്ര​മാ​ക്കു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും വെ​ല്ലു​വി​ളി നേ​രി​ടാ​റു​ണ്ടോ? </h3>
<p>▲ എ​നി​ക്ക് ചു​റ്റു​മു​ള്ള പ​രി​ചി​ത​മാ​യ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നും മ​നു​ഷ്യ​രി​ല്‍ നി​ന്നു​മാ​ണ് ഞാ​ന്‍ ഓ​രോ ക​ഥാ​പാ​ത്ര​ത്തെ​യും ക​ണ്ടെ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല ക​ഥാ​പാ​ത്ര​ങ്ങ​ളും എ​ന്നെ തേ​ടി​യെ​ത്തു​ന്ന​വ​രോ അ​ല്ലെ​ങ്കി​ല്‍ ഞാ​ന്‍ നേ​രി​ട്ട് ക​ണ്ടി​ട്ടു​ള്ള​വ​രോ ആ​ണ്. യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലെ മ​നു​ഷ്യ​രെ എ​ഴു​ത്തി​ലേ​ക്ക് പ​ക​ര്‍ത്തു​മ്പോ​ള്‍ അ​വ​രു​ടെ സ​ത്ത ചോ​ര്‍ന്നു​പോ​കാ​തെ സൂ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി. ആ ​മ​നു​ഷ്യ​രു​ടെ ഓ​രോ അ​നു​ഭ​വ​ങ്ങ​ളും എ​ന്‍റെ മ​ന​സ്സി​നെ എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ക്കു​ന്നു, അ​വ എ​ത്ര​മാ​ത്രം സ​ത്യ​സ​ന്ധ​മാ​യി എ​നി​ക്ക് ആ​വി​ഷ്ക​രി​ക്കാ​ന്‍ ക​ഴി​യു​ന്നു എ​ന്ന​തി​ലാ​ണ് ഒ​രു എ​ഴു​ത്തു​കാ​രി എ​ന്ന നി​ല​യി​ല്‍ എ​ന്‍റെ വി​ജ​യ​മി​രി​ക്കു​ന്ന​ത്. </p>
<h3>സ​മ​കാ​ലി​ക സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ സ​ങ്കീ​ർ​ണ​ത​ക​ളും താ​ങ്ക​ളു​ടെ ര​ച​ന​ക​ളി​ല്‍ ക​ട​ന്നു​വ​രാ​റു​ണ്ട്. ഒ​രു എ​ഴു​ത്തു​കാ​രി സ​മൂ​ഹ​ത്തോ​ട് എ​ത്ര​ത്തോ​ളം പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​ളാ​യി​രി​ക്ക​ണം എ​ന്നാ​ണ് താ​ങ്ക​ള്‍ ക​രു​തു​ന്ന​ത്? </h3>
<p>▲ ഒ​രു എ​ഴു​ത്തു​കാ​രി​യോ എ​ഴു​ത്തു​കാ​ര​നോ തീ​ര്‍ച്ച​യാ​യും സ​മൂ​ഹ​ത്തോ​ട് ക​ടു​ത്ത പ്ര​തി​ബ​ദ്ധ​ത​യു​ള്ള ആ​ളാ​യി​രി​ക്ക​ണം എ​ന്ന് ത​ന്നെ​യാ​ണ് ഞാ​ന്‍ ശ​ക്ത​മാ​യി വി​ശ്വ​സി​ക്കു​ന്ന​ത്. ആ ​പ്ര​തി​ബ​ദ്ധ​ത കേ​വ​ലം ഉ​പ​രി​പ്ല​വ​മാ​യ മ​തം, ജാ​തി, രാ​ഷ്ട്രീ​യം എ​ന്നി​വ​യി​ല്‍ മാ​ത്രം ഒ​തു​ങ്ങേ​ണ്ട​ത​ല്ല. അ​തി​ന​പ്പു​റം മ​നു​ഷ്യ​ന്‍റെ സാ​മൂ​ഹി​ക​ജീ​വി​ത സ​ങ്കീ​ർ​ണ​ത​ക​ളെ​യും അ​വ​രു​ടെ വേ​ദ​ന​ക​ളെ​യും ആ​ര്‍ദ്ര​ത​യോ​ടെ ചേ​ര്‍ത്തു​പി​ടി​ക്കാ​ന്‍ എ​ഴു​ത്തി​ന് ക​ഴി​യ​ണം. സ​മൂ​ഹ​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ചി​ന്ത​ക​ളും പ്ര​വൃ​ത്തി​ക​ളും വ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​മ്പോ​ഴാ​ണ് ഒ​രു എ​ഴു​ത്തു​കാ​ര​ന്‍/​കാ​രി ത​ന്‍റെ സാ​മൂ​ഹി​ക​മാ​യ ക​ട​മ നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​നി​ക്ക് ചു​റ്റു​മു​ള്ള സ​മ​കാ​ലി​ക പ്ര​ശ്ന​ങ്ങ​ളെ അ​തീ​വ ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്കാ​ന്‍ ഞാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്, അ​തി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ പ്ര​തി​ഫ​ല​ന​ങ്ങ​ള്‍ എ​ന്‍റെ എ​ഴു​ത്തി​ലും സം​ഭ​വി​ക്കാ​റു​ണ്ട്. </p>
<h3>പു​രു​ഷാ​ധി​പ​ത്യ​പ​ര​മാ​യ സാ​മൂ​ഹി​ക ക്ര​മ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ നോ​വ​ലു​ക​ളി​ല്‍ ആ​വി​ഷ്ക​രി​ക്കു​മ്പോ​ള്‍ നേ​രി​ട്ടി​ട്ടു​ള്ള വെ​ല്ലു​വി​ളി​ക​ള്‍ എ​ന്തൊ​ക്കെ​യാ​ണ്? </h3>
<p>▲ ഇ​ന്നും ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ധി​കാ​ര ഘ​ട​ന​ക​ള്‍ പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്‍റെ കൈ​ക​ളി​ല്‍ ഭ​ദ്ര​മാ​ണ് എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. സ്ത്രീ​ക​ള്‍ നി​ത്യ​ജീ​വി​ത​ത്തി​ല്‍ നേ​രി​ടു​ന്ന പ​ല സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്കും സ്വ​യം ഒ​രു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ഈ ​വ്യ​വ​സ്ഥി​തി അ​വ​രെ അ​നു​വ​ദി​ക്കാ​റി​ല്ല. എ​ന്‍റെ ‘കൊ​ളു​ക്ക​ന്‍’ എ​ന്ന നോ​വ​ല്‍ അ​ടി​സ്ഥാ​ന​പ​ര​മാ​യി അ​ത്ത​ര​മൊ​രു പു​രു​ഷ കേ​ന്ദ്രീ​കൃ​ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​താ​ണ്. അ​ത് എ​ഴു​തു​ന്ന സ​മ​യ​ത്ത്, പു​രു​ഷാ​ധി​പ​ത്യ​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടു​മ്പോ​ള്‍ വാ​യ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം എ​ന്താ​യി​രി​ക്കു​മെ​ന്ന ഭ​യം അ​ൽ​പം എ​ന്നെ അ​ല​ട്ടി​യി​രു​ന്നു. പ​ക്ഷേ, ആ ​ആ​ധി​പ​ത്യ​വും വി​ധേ​യ​ത്വ​വും അ​വ​രു​ടെ ജീ​വി​ത​ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യി​രു​ന്നു എ​ന്ന ക​യ്പേ​റി​യ വാ​സ്ത​വ​മാ​ണ് ഞാ​ന്‍ ഭ​യ​മി​ല്ലാ​തെ നോ​വ​ലി​ല്‍ ആ​വി​ഷ്ക​രി​ച്ച​ത്. </p>
<h3>മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ സ്ത്രീ ​എ​ഴു​ത്തു​കാ​രി​ക​ളു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളെ സ​മ​കാ​ലി​ക​മാ​യി എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു? ‘സ്ത്രീ ​എ​ഴു​ത്ത്’ എ​ന്ന ത​രം​തി​രി​വി​നോ​ട് താ​ങ്ക​ള്‍ യോ​ജി​ക്കു​ന്നു​ണ്ടോ? </h3>
<p>▲ സാ​ഹി​ത്യ​ത്തെ ‘സ്ത്രീ ​എ​ഴു​ത്ത്’ എ​ന്നും ‘പു​രു​ഷ എ​ഴു​ത്ത്’ എ​ന്നും ത​രം​തി​രി​ക്കു​ന്ന​തി​നോ​ട് ഞാ​ന്‍ തീ​ര്‍ച്ച​യാ​യും വി​യോ​ജി​ക്കു​ന്നു. സ്ത്രീ​യാ​യാ​ലും പു​രു​ഷ​നാ​യാ​ലും ന​ല്ല എ​ഴു​ത്തു​കാ​രും മി​ക​ച്ച കൃ​തി​ക​ളു​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. എ​ന്നാ​ല്‍, ഒ​രു കാ​ര്യ​മു​ണ്ട്; സ്ത്രീ​ക​ള്‍ എ​പ്പോ​ഴും ത​ങ്ങ​ള്‍ക്ക് ഏ​റ്റ​വും പ​രി​ചി​ത​മാ​യ ചു​റ്റു​പാ​ടു​ക​ളി​ല്‍ നി​ന്നും സ്വ​ന്തം തീ​ക്ഷ്ണ​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് എ​ഴു​ത്തി​നെ പ​രു​വ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കാ​റു​ള്ള​ത്. ആ ​അ​നു​ഭ​വ​ങ്ങ​ളി​ല്‍ പ​ല​തും പു​രു​ഷാ​ധി​പ​ത്യ​പ​ര​മാ​യ വ്യ​വ​സ്ഥി​തി​ക്കെ​തി​രെ​യു​ള്ള​താ​യി​രി​ക്കാം. അ​ത്ത​രം എ​ഴു​ത്തു​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യും സ​മൂ​ഹ​ത്തി​ലെ പു​രു​ഷാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളെ ചോ​ദ്യം ചെ​യ്യും. അ​തി​നെ ലിം​ഗ​പ​ര​മാ​യ ത​രം​തി​രി​വാ​യി കാ​ണാ​തെ, ഒ​രു വ​ലി​യ സാ​മൂ​ഹി​ക പ്ര​തി​രോ​ധ​മാ​യി കാ​ണു​ക​യാ​ണ് വേ​ണ്ട​ത്. </p>
<h3>ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ വാ​യ​ന മ​രി​ക്കു​ന്നു എ​ന്നൊ​രു ആ​ശ​ങ്ക പ​ര​ക്കെ​യു​ണ്ട്. എ​ന്നാ​ല്‍, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പു​തി​യൊ​രു വാ​യ​നാ​സ​മൂ​ഹം വ​ള​രു​ന്നു​മു​ണ്ട്. പു​തി​യ കാ​ല​ത്തെ വാ​യ​ന​ക്കാ​രെ​യും നോ​വ​ല്‍ സാ​ഹി​ത്യ​ത്തി​ന്‍റെ ഭാ​വി​യെ​യും എ​ങ്ങ​നെ കാ​ണു​ന്നു? </h3>
<p>▲ പു​തി​യ കാ​ല​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ അ​ധി​ഷ്ഠി​ത​മാ​യ വാ​യ​ന​ക്ക് വ​ലി​യ പ്ര​ചാ​ര​മു​ണ്ട് എ​ന്ന കാ​ര്യം സ​ത്യ​മാ​ണ്. ഡി​ജി​റ്റ​ല്‍ വാ​യ​ന ഇ​ന്ന​ത്തെ വാ​യ​നാ​സം​സ്കാ​ര​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഇ​വി​ടെ വാ​യ​ന മ​രി​ക്കു​ന്നു എ​ന്ന​തി​നേ​ക്കാ​ള്‍, വാ​യ​ന​യു​ടെ മാ​ധ്യ​മം മാ​റു​ന്നു എ​ന്നാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്. എ​ന്നാ​ല്‍, ല​ഭ്യ​മാ​കു​ന്ന അ​സം​ഖ്യം എ​ഴു​ത്തു​ക​ളി​ല്‍ നി​ന്ന് ന​മ്മ​ള്‍ ‘എ​ന്ത് തി​ര​ഞ്ഞെ​ടു​ക്കു​ന്നു’ എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ വാ​യ​ന​യു​ടെ ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്തേ​ണ്ട​ത്. ആ​ഴ​മി​ല്ലാ​ത്ത വാ​യ​ന​ക​ള്‍ക്ക​പ്പു​റം, വാ​യ​ന​ക്കാ​രു​ടെ തി​ര​ഞ്ഞെ​ടു​പ്പ് എ​പ്പോ​ഴും ബൗ​ദ്ധി​ക​മാ​യും ആ​രോ​ഗ്യ​പ​ര​മാ​യും ഉ​ള്ള​താ​യി​രി​ക്ക​ണം. നോ​വ​ല്‍ സാ​ഹി​ത്യ​ത്തി​ന്‍റെ ഭാ​വി ഇ​ത്ത​രം വി​വേ​ച​ന​ബു​ദ്ധി​യു​ള്ള വാ​യ​ന​ക്കാ​രു​ടെ കൈ​ക​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി​രി​ക്കും. </p>
<h3>മ​ല​യാ​ള നോ​വ​ലു​ക​ളി​ല്‍ ഗോ​ത്ര​ജീ​വി​തം പ​ല​പ്പോ​ഴും പു​റം​കാ​ഴ്ച​ക​ള്‍ മാ​ത്ര​മാ​യി ചു​രു​ങ്ങി​പ്പോ​കാ​റു​ണ്ട്. ഒ​രു നോ​വ​ലി​സ്റ്റ് എ​ന്ന നി​ല​യി​ല്‍ അ​വ​രു​ടെ ആ​ന്ത​രി​ക ലോ​ക​ത്തെ​യും സം​സ്കാ​ര​ത്തെ​യും ഇ​ത്ര​മേ​ല്‍ സൂ​ക്ഷ്മ​മാ​യി ആ​വി​ഷ്ക​രി​ക്കാ​ന്‍ എ​ങ്ങ​നെ​യാ​ണ് സാ​ധി​ച്ച​ത്? </h3>
<p>▲ പൊ​തു​സ​മൂ​ഹം ക​ൽ​പി​ച്ചു​ന​ല്‍കു​ന്ന മി​ഥ്യാ​ധാ​ര​ണ​ക​ളി​ലും വി​ചി​ത്ര​മാ​യ പ​രി​വേ​ഷ​ങ്ങ​ളി​ലും നി​റ​ഞ്ഞ​താ​ണ് പ​ല​പ്പോ​ഴും ഗോ​ത്ര​ജീ​വി​ത​ങ്ങ​ള്‍. പു​റം​ലോ​ക​ത്തി​ന്‍റെ ഇ​ത്ത​രം കെ​ട്ടു​കാ​ഴ്ച​ക​ളി​ല്‍ പെ​ട്ടു​പോ​കു​ന്ന​ത് കൊ​ണ്ടു​ത​ന്നെ, ഓ​രോ ഗോ​ത്ര​ജ​ന​ത​യു​ടെ​യും യ​ഥാ​ർ​ഥ ജീ​വി​ത​വും സം​സ്കാ​ര​വും വി​ക​ല​മാ​ക്ക​പ്പെ​ടു​ക​യും അ​വ​ര്‍ മു​ഖ്യ​ധാ​ര​യി​ല്‍നി​ന്നും കൂ​ടു​ത​ല്‍ മാ​റ്റി​നി​ര്‍ത്ത​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. എ​നി​ക്ക് അ​വ​രു​ടെ ആ​ന്ത​രി​ക ലോ​കം സൂ​ക്ഷ്മ​മാ​യി ആ​വി​ഷ്ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്, ഞാ​ന്‍ ആ ​ജീ​വി​ത​ങ്ങ​ളെ വെ​റു​മൊ​രു കാ​ഴ്ച​ക്കാ​രി​യാ​യി ദൂ​ര​ത്തു​നി​ന്ന് നോ​ക്കി​ക്കാ​ണാ​ത്ത​തു കൊ​ണ്ടാ​ണ്. അ​വ​രെ ആ​ഴ​ത്തി​ല്‍ തി​രി​ച്ച​റി​ഞ്ഞും, അ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യും, ആ ​വേ​ദ​ന​ക​ളും ആ​ചാ​ര​ങ്ങ​ളും അ​നു​ഭ​വി​ച്ച​റി​ഞ്ഞു​മാ​ണ് ഞാ​ന്‍ നോ​വ​ലു​ക​ളി​ല്‍ ആ​വി​ഷ്ക​രി​ച്ച​ത്. അ​താ​ണ് ആ ​കൃ​തി​ക​ള്‍ക്ക് ആ​ധി​കാ​രി​ക​ത ന​ല്‍കി​യ​ത്. </p>
<h3>ഗോ​ത്ര​ജീ​വി​തം ക​ണ്ടു​നി​ന്ന​വ​ര്‍ എ​ഴു​തി​യ നോ​വ​ലു​ക​ളും ക​വി​ത​ക​ളും മ​ല​യാ​ള​ത്തി​ല്‍ നേ​ര​ത്തേ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, നാ​രാ​യ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സാ​ഹി​ത്യ​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന​പ്പോ​ഴ​ല്ലേ ഗോ​ത്ര ജീ​വി​തം സ​ത്യാ​വ​സ്ഥ​യാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ? </h3>
<p>▲ അ​തെ, തീ​ര്‍ച്ച​യാ​യും ഞാ​ന്‍ ആ ​അ​ഭി​പ്രാ​യ​ത്തോ​ട് പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ന്നു. ഗോ​ത്ര​ജീ​വി​ത​ത്തെ വെ​റു​തെ ക​ണ്ടു​നി​ന്ന് ഭാ​വ​ന​യി​ല്‍ എ​ഴു​തു​ന്ന​തും, ആ ​ജീ​വി​തം ജീ​വി​ച്ചു​തീ​ര്‍ത്ത​വ​ര്‍ ത​ന്നെ എ​ഴു​തു​ന്ന​തും ത​മ്മി​ല്‍ ആ​കാ​ശ​വും ഭൂ​മി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മു​ണ്ട്. അ​ന്ത​രി​ച്ച എ​ഴു​ത്തു​കാ​ര​ന്‍ നാ​രാ​യ​നെ​പ്പോ​ലെ​യു​ള്ള​വ​ര്‍ സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ ക​രു​ത്തോ​ടെ സാ​ഹി​ത്യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​പ്പോ​ഴാ​ണ് മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് ഗോ​ത്ര​ജീ​വി​ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ മു​ഖം ദ​ര്‍ശി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഗോ​ത്ര​ജീ​വി​ത​ത്തെ അ​ത്ര​മേ​ല്‍ അ​ടു​ത്ത​റി​ഞ്ഞ്, സ​ത്യ​സ​ന്ധ​മാ​യി എ​ഴു​തു​ന്ന​ത് ഗോ​ത്ര​സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത കാ​ഴ്ച​പ്പാ​ടു​ക​ളി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ ഏ​റെ സ​ഹാ​യി​ക്കും. </p>
<h3>ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ ത​ന​ത് ഭാ​ഷ, മൊ​ഴി​ഭേ​ദ​ങ്ങ​ള്‍ (dialects), ആ​ചാ​ര​ങ്ങ​ള്‍ എ​ന്നി​വ നോ​വ​ലി​ല്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ഭാ​ഷാ​പ​ര​മാ​യ എ​ന്തെ​ല്ലാം വെ​ല്ലു​വി​ളി​ക​ളാ​ണ് നേ​രി​ട്ടി​ട്ടു​ള്ള​ത്? സാ​ധാ​ര​ണ വാ​യ​ന​ക്കാ​രി​ലേ​ക്ക് അ​ത് എ​ത്തി​ക്കാ​ന്‍ എ​ന്ത് ക്രാ​ഫ്റ്റ് ആ​ണ് ഉ​പ​യോ​ഗി​ച്ച​ത്? </h3>
<p>▲ മു​തു​വാ​ന്‍ ഗോ​ത്ര ജ​ന​ത​യു​ടെ ജീ​വി​തം പ​ശ്ചാ​ത്ത​ല​മാ​ക്കു​മ്പോ​ള്‍ വ​ലി​യൊ​രു ഭാ​ഷാ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യു​ണ്ട്. കാ​ര​ണം മു​തു​വാ​ന്‍ ഭാ​ഷ​ക്ക് ത​ന​താ​യ ലി​പി​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രു​ടെ ത​ന​ത് മൊ​ഴി​ഭേ​ദ​ങ്ങ​ളെ മ​ല​യാ​ള അ​ക്ഷ​ര​ങ്ങ​ളി​ലേ​ക്ക് പ​ക​ര്‍ത്തി എ​ഴു​തു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​മി​ല്ലാ​യി​രു​ന്നു. ഒ​രു ഗോ​ത്ര നോ​വ​ല്‍ എ​ഴു​തു​മ്പോ​ള്‍ അ​വ​രു​ടെ സാം​സ്കാ​രി​ക​ത്ത​നി​മ ചോ​ര്‍ന്നു​പോ​കാ​തി​രി​ക്കാ​ന്‍ ആ ​ത​ന​ത് ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഞാ​ന്‍ ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്നു. സാ​ധാ​ര​ണ വാ​യ​ന​ക്കാ​ര്‍ക്ക് അ​പ​രി​ചി​ത​മാ​യ ഈ ​വാ​ക്കു​ക​ള്‍ ഒ​ഴു​ക്കി​നെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലൂ​ടെ​യും, ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും സ്വാ​ഭാ​വി​ക​മാ​യി വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ഞാ​ന്‍ ശ്ര​മി​ച്ച​ത്. ആ ​ഒ​രു ക്രാ​ഫ്റ്റാ​ണ് നോ​വ​ലി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നു പ​റ​യാം. </p>
<h3>ഗോ​ത്ര​ജീ​വി​തം എ​ന്ന​ത് പ്ര​കൃ​തി​യോ​ട് ഇ​ഴ​ചേ​ര്‍ന്ന് കി​ട​ക്കു​ന്ന ഒ​ന്നാ​ണ്. ആ​ധു​നി​ക​ത​യു​ടെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും പേ​രി​ല്‍ അ​വ​ര്‍ സ്വ​ന്തം മ​ണ്ണി​ല്‍നി​ന്ന് ആ​ട്ടി​യോ​ടി​ക്ക​പ്പെ​ടു​മ്പോ​ള്‍, ആ ​വേ​ദ​ന​യെ താ​ങ്ക​ളു​ടെ നോ​വ​ലു​ക​ള്‍ എ​ങ്ങ​നെ​യാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്? </h3>
<p>▲ ഗോ​ത്ര​ജ​ന​ത എ​ന്നും ച​രി​ത്ര​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ പ​ല​ത​രം ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് നി​ര​ന്ത​രം വി​ധേ​യ​മാ​യി​ട്ടു​ള്ള​വ​രാ​ണ്. ത​ങ്ങ​ളു​ടെ ജീ​വ​നാ​യ മ​ണ്ണി​ല്‍ നി​ന്നും പ്ര​കൃ​തി​യി​ല്‍ നി​ന്നും ആ​ധു​നി​ക​ത​യു​ടെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും പേ​രി​ല്‍ അ​വ​ര്‍ ആ​ട്ടി​യോ​ടി​ക്ക​പ്പെ​ടു​മ്പോ​ള്‍ അ​വ​ര്‍ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​ത് കേ​വ​ലം ഒ​രി​ടം മാ​ത്ര​മ​ല്ല, അ​വ​രു​ടെ സം​സ്കാ​ര​വും വം​ശീ​യ​മാ​യ നി​ല​നി​ല്‍പും കൂ​ടി​യാ​ണ്. അ​വ​ര്‍ ത​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക​മാ​യ ‘ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി’ ഇ​ന്നും നി​ര​ന്ത​രം പോ​രാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​പോ​രാ​ട്ട​ങ്ങ​ളു​ടെ തീ​ക്ഷ്ണ​ത​യും വേ​ദ​ന​യും പൊ​തു​സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ങ്കി​ല്‍, അ​തി​നോ​ട് അ​വ​ര്‍ക്ക് ആ​ത്മ​ബ​ന്ധം തോ​ന്ന​ണ​മെ​ങ്കി​ല്‍ ഇ​ത്ത​രം നോ​വ​ലു​ക​ളി​ലൂ​ടെ ഗോ​ത്ര​ജീ​വി​ത​ങ്ങ​ളു​ടെ പൊ​ള്ളു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ള്‍ ലോ​ക​ത്തി​നു​മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട​തു​ണ്ട്. എ​ന്‍റെ നോ​വ​ലു​ക​ള്‍ ആ ​വേ​ദ​ന​ക​ളു​ടെ​യും പ്ര​തി​രോ​ധ​ങ്ങ​ളു​ടെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളാ​ണ്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/05/2909326-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240202t2FJyD3MjgNBe6JCy5Zy2IOf3lmPNeu9612002" data-watermark="false" style="width: 100%;" info-selector="#info_item_1788579619607" title="ഗോത്രവാസികളുടെ ജീവിതം -എ.ഐ ചിത്രീകരണം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788579619607">
  <p>ഗോത്രവാസികളുടെ ജീവിതം -എ.ഐ ചിത്രീകരണം</p>
 </div>
</div>
<p> </p>
<p> </p>
<h3>കാ​ടും മ​ല​യും കേ​വ​ലം പ​ശ്ചാ​ത്ത​ല​മ​ല്ല, താ​ങ്ക​ളു​ടെ നോ​വ​ലു​ക​ളി​ല്‍ അ​തൊ​രു ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ്. എ​ഴു​ത്തി​ല്‍ പ്ര​കൃ​തി​ക്ക് ന​ല്‍കു​ന്ന ഈ ​കേ​ന്ദ്ര സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്? </h3>
<p>▲ പ്ര​കൃ​തി​യെ അ​റി​ഞ്ഞും അ​തി​നെ ആ​ദ​രി​ച്ചും ജീ​വി​ക്കു​ക എ​ന്ന​ത് മ​നു​ഷ്യ​ന്‍റെ നി​ല​നി​ൽ​പി​നു​ത​ന്നെ ഏ​റെ പ്രാ​ധാ​ന്യ​മേ​റി​യ ഒ​ന്നാ​ണ്. ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് കാ​ടും മ​ല​യും കാ​ട്ടാ​റും മ​ണ്ണും മൃ​ഗ​ങ്ങ​ളു​മെ​ല്ലാം അ​വ​രു​ടെ ജീ​വി​ത​ത്തോ​ട് അ​ത്ര​മേ​ല്‍ ചേ​ര്‍ന്നു​കി​ട​ക്കു​ന്ന ഒ​ന്നാ​ണ്; പ്ര​കൃ​തി​യാ​ണ് അ​വ​രെ കാ​ത്തു​ര​ക്ഷി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ന്‍റെ ര​ച​ന​ക​ളി​ല്‍ കാ​ടും മ​ല​യും വെ​റു​മൊ​രു ബാ​ക്ക്ഗ്രൗ​ണ്ട് സെ​റ്റി​ങ്സ് അ​ല്ല, മ​റി​ച്ച് ജീ​വ​നു​ള്ള, ശ്വ​സി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ത​ന്നെ​യാ​ണ്. പ്ര​കൃ​തി​യെ അ​തി​ന്‍റെ ത​നി​മ​യോ​ടും പ​വി​ത്ര​ത​യോ​ടും കൂ​ടി വ​രും​ത​ല​മു​റ​ക്കാ​യി ന​മ്മ​ള്‍ സൂ​ക്ഷി​ച്ചു​വെ​ക്കേ​ണ്ട​തു​ണ്ട്. ഇ​ല്ലെ​ങ്കി​ല്‍, വി​ക​സ​ന​ഭ്രാ​ന്തി​ല്‍ പെ​ട്ട് അ​വ​യെ​ല്ലാം വ​രും​ത​ല​മു​റ​ക്ക് പൂ​ർ​ണ​മാ​യും അ​ന്യ​മാ​യി​പ്പോ​കും എ​ന്ന വ​ലി​യൊ​രു മു​ന്ന​റി​യി​പ്പ് കൂ​ടി എ​ന്‍റെ എ​ഴു​ത്തി​ലു​ണ്ട്. </p>
<h3>മു​ഖ്യ​ധാ​രാ സ​മൂ​ഹം ഇ​പ്പോ​ഴും ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ കാ​ണു​ന്ന​ത് സ​ഹ​താ​പ​ത്തോ​ടെ​യോ അ​ല്ലെ​ങ്കി​ല്‍ വി​ചി​ത്ര​മാ​യ ഒ​രു കാ​ഴ്ച​യാ​യി​ട്ടോ ആ​ണ്. അ​വ​രു​ടെ ത​നി​മ​യും ജീ​വ​ന​സ​മ​ര​ങ്ങ​ളും പ്ര​തി​രോ​ധ​വും സാ​ഹി​ത്യ​ത്തി​ലൂ​ടെ വി​ളി​ച്ചു​പ​റ​യേ​ണ്ട​ത് ഒ​രു രാ​ഷ്ട്രീ​യ ദൗ​ത്യ​മാ​യി കാ​ണു​ന്നു​ണ്ടോ? </h3>
<p>▲ തീ​ര്‍ച്ച​യാ​യും, അ​തൊ​രു വ​ലി​യ രാ​ഷ്ട്രീ​യ ദൗ​ത്യം ത​ന്നെ​യാ​ണ്. പൊ​തു​സ​മൂ​ഹ​ത്തി​നു​മു​ന്നി​ല്‍ ഇ​ന്നും ഗോ​ത്ര​ജ​ന​ത പ​ല​വി​ധ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​രും ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​നാ​യി ക​ഠി​ന​മാ​യി പോ​രാ​ടു​ന്ന​വ​രു​മാ​ണ്. അ​വ​രെ സ​ഹ​താ​പ​ത്തോ​ടെ​യോ അ​ല്ലെ​ങ്കി​ല്‍ വി​ചി​ത്ര ജീ​വി​ക​ളെ​പ്പോ​ലെ ഒ​ളി​ക​ണ്ണി​ലൂ​ടെ​യോ നോ​ക്കു​ന്ന മു​ഖ്യ​ധാ​രാ കാ​ഴ്ച​പ്പാ​ട് മാ​റേ​ണ്ട​തു​ണ്ട്. പ​ല​പ്പോ​ഴും ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ പോ​ലും ഗോ​ത്ര​ജ​ന​ത​യെ സ​മൂ​ഹ​ത്തി​ന്‍റെ തു​ല്യ​മാ​യ ഭാ​ഗ​മാ​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍, സാ​ഹി​ത്യ​ത്തി​ലൂ​ടെ അ​വ​രു​ടെ യ​ഥാ​ർ​ഥ ജീ​വ​ന​സ​മ​ര​ങ്ങ​ളും പ്ര​തി​രോ​ധ​ങ്ങ​ളും ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ക എ​ന്ന​ത് കേ​വ​ലം ക​ഥ​പ​റ​ച്ചി​ല​ല്ല, മ​റി​ച്ച് ശ​ക്ത​മാ​യ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലാ​ണ്. ന​ല്ല ഗോ​ത്ര​സൃ​ഷ്ടി​ക​ള്‍ എ​പ്പോ​ഴും ആ ​ദൗ​ത്യം ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കും. </p>
<h3>ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ ജീ​വി​തം കൂ​ടു​ത​ല്‍ സ​ങ്കീ​ർ​ണ​മാ​ണ്. അ​വ​ര്‍ കാ​ടി​നു​ള്ളി​ലും പു​റ​ത്തും നേ​രി​ടു​ന്ന ഇ​ര​ട്ട ചൂ​ഷ​ണ​ങ്ങ​ളെ താ​ങ്ക​ളു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണ് പ്ര​തി​രോ​ധി​ക്കു​ന്ന​ത്? </h3>
<p>▲ ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ മ​റ്റെ​ല്ലാ​യി​ട​ത്തെ​യും സ്ത്രീ​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​ങ്കീ​ർ​ണ​മാ​ണ്. അ​വ​ര്‍ കാ​ടി​നു​ള്ളി​ലെ പു​രു​ഷാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​യി​ല്‍ നി​ന്നും പു​റം​ലോ​ക​ത്തെ ചൂ​ഷ​ക​രി​ല്‍നി​ന്നും ഒ​രേ​സ​മ​യം ഇ​ര​ട്ട ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് ഇ​ര​യാ​കു​ന്നു​ണ്ട്. ദൗ​ര്‍ഭാ​ഗ്യ​വ​ശാ​ല്‍, ഈ ​ചൂ​ഷ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കാ​നു​ള്ള കാ​ര്യ​ശേ​ഷി​യോ സ്വാ​ത​ന്ത്ര്യ​മോ പ​ല​പ്പോ​ഴും അ​വ​ര്‍ക്ക് ല​ഭി​ക്കാ​റി​ല്ല. അ​വ​രു​ടെ ലോ​കം വ​ള​രെ ചെ​റു​താ​യ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ര്‍ എ​ളു​പ്പ​ത്തി​ല്‍ ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് ഇ​ര​യാ​ക്ക​പ്പെ​ടു​ന്നു. പി​ന്നീ​ട് ഇ​ത് അ​വ​രു​ടെ ക​ടു​ത്ത മാ​ന​സി​ക സം​ഘ​ര്‍ഷ​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റു​ന്നു. എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ പ​ല​രു​ടെ​യും പ്ര​തി​രോ​ധം വ​ലി​യ ആ​ക്രോ​ശ​ങ്ങ​ളാ​യ​ല്ല പു​റ​ത്തു​വ​രു​ന്ന​ത്, മ​റി​ച്ച് ക​ന​ത്തു​നി​ല്‍ക്കു​ന്ന നി​ശ്ശ​ബ്ദ​മാ​യ മൗ​ന​ത്താ​ല്‍ ഒ​ടു​ങ്ങു​ന്ന​തും എ​ന്നാ​ല്‍ ഉ​ള്ളി​ല്‍ വി​പ്ല​വം സൂ​ക്ഷി​ക്കു​ന്ന​തു​മാ​യ പ്ര​തി​രോ​ധ രീ​തി​യാ​ണ് അ​വ​ര്‍ക്കു​ള്ള​ത്. </p>
<h3>നോ​വ​ലു​ക​ളി​ലേ​ക്ക് ന​യി​ച്ച ഏ​തെ​ങ്കി​ലും നേ​രി​ട്ടി​ട്ടു​ള്ള അ​നു​ഭ​വ​ങ്ങ​ളോ, വ്യ​ക്തി​ക​ളോ, അ​ല്ലെ​ങ്കി​ല്‍ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക ഗോ​ത്ര​മേ​ഖ​ല​ക​ളി​ലെ സ​ന്ദ​ര്‍ശ​ന​ങ്ങ​ളോ ഉ​ണ്ടോ? </h3>
<p>▲ ജീ​വി​ത​വു​മാ​യി ഏ​റെ ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​തും എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി ന​ല്ല പ​രി​ച​യ​സ​മ്പ​ന്ന​ത​യു​ള്ള​തു​മാ​യ ചു​റ്റു​പാ​ടു​ക​ളി​ല്‍ നി​ന്നു​മാ​ണ് എ​ന്‍റെ ‘കൊ​ളു​ക്ക​ന്‍’, ‘മു​ടി’ എ​ന്നീ നോ​വ​ലു​ക​ള്‍ പി​റ​വി​യെ​ടു​ത്ത​ത്. കേ​ട്ടു​കേ​ള്‍വി​ക​ള്‍ക്ക​പ്പു​റം എ​ന്‍റെ മ​ന​സ്സി​നെ ആ​ഴ​ത്തി​ല്‍ സ്പ​ര്‍ശി​ക്കു​ന്ന ഒ​രു വി​ഷ​യ​മു​ണ്ടാ​യാ​ല്‍, അ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ പ​ഠി​ക്കാ​നും ആ ​മേ​ഖ​ല​ക​ളി​ല്‍ നേ​രി​ട്ടു​ചെ​ന്ന് കാ​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​നും ഞാ​ന്‍ എ​പ്പോ​ഴും ശ്ര​മി​ക്കാ​റു​ണ്ട്. അ​ങ്ങ​നെ ക​ണ്ടു​മു​ട്ടി​യ ഒ​ട്ട​ന​വ​ധി മ​നു​ഷ്യ​രും അ​വ​രു​ടെ ജീ​വി​ത​ങ്ങ​ളു​മാ​ണ് എ​ന്‍റെ നോ​വ​ലു​ക​ളി​ലെ അ​ക്ഷ​ര​ങ്ങ​ളാ​യി മാ​റി​യ​ത്. </p>
<h3>ഇ​ത്ത​രം ശ​ക്ത​മാ​യ പ്ര​മേ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ വാ​യ​ന​ക്കാ​രി​ല്‍ നി​ന്നും, പ്ര​ത്യേ​കി​ച്ച് ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ളി​ല്‍പ്പെ​ട്ട പു​തി​യ ത​ല​മു​റ​യി​ലെ വാ​യ​ന​ക്കാ​രി​ല്‍ നി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​യി​രു​ന്നു? </h3>
<p>▲ എ​ഴു​ത്തു​കാ​രെ സം​ബ​ന്ധി​ച്ച് എ​ല്ലാ കൃ​തി​ക​ള്‍ക്കും പെ​ട്ടെ​ന്നു​ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. സ​ത്യ​സ​ന്ധ​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ക്ക് കാ​ല​ത്തി​ന്‍റെ കാ​ത്തി​രി​പ്പ് വേ​ണ്ടി​വ​രാ​റു​ണ്ട്. സ്വ​ന്തം ത​ന​ത് ജീ​വി​ത​വും, സം​സ്കാ​ര​വും, ആ​ചാ​ര​ങ്ങ​ളും പു​തി​യ ത​ല​മു​റ​ക്ക് പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന ഈ ​ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ല്‍, ഗോ​ത്ര​ജീ​വി​ത​ത്തി​ന്‍റെ ആ​ത്മാ​വ് തൊ​ട്ട​റി​യു​ന്ന ‘കൊ​ളു​ക്ക​ന്‍’ പോ​ലു​ള്ളൊ​രു ര​ച​ന അ​ത്യ​ന്തം അ​നി​വാ​ര്യ​മാ​യി​രു​ന്നു എ​ന്നാ​ണ് വാ​യ​ന​ക്കാ​ര്‍ വി​ല​യി​രു​ത്തി​യ​ത്. പ്ര​ത്യേ​കി​ച്ച് ഗോ​ത്ര​സ​മൂ​ഹ​ത്തി​ലെ പു​തി​യ ത​ല​മു​റ​യി​ലെ വാ​യ​ന​ക്കാ​ര്‍, ത​ങ്ങ​ളു​ടെ വേ​രു​ക​ളെ തി​രി​ച്ച​റി​യാ​ന്‍ ഈ ​കൃ​തി സ​ഹാ​യി​ച്ചു എ​ന്നു​പ​റ​യു​മ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷം തോ​ന്നാ​റു​ണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/05/2909321-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020rIEYZGkTw6f9GXSqsZZq1ChmCIRvWWkS9190461" data-watermark="false" style="width: 100%;" info-selector="#info_item_1788579198021" title="മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788579198021">
  <p>മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട്</p>
 </div>
</div>
<h3>‘കൊ​ളു​ക്ക​ന്‍’ എ​ന്ന നോ​വ​ലി​ലേ​ക്ക് വ​രു​മ്പോ​ള്‍, സ്വ​ന്തം സ​മൂ​ഹ​ത്തെ റൊ​മാ​ന്‍റി​സൈ​സ് ചെ​യ്യാ​തെ (അ​തി​ഭാ​വു​ക​ത്വ​മി​ല്ലാ​തെ), അ​തി​ലെ ആ​ചാ​ര​ങ്ങ​ളി​ലെ​യും രീ​തി​ക​ളി​ലെ​യും പൊ​ള്ള​ത്ത​ര​ങ്ങ​ളെ ഇ​ത്ര​മേ​ല്‍ അ​സാ​ധാ​ര​ണ​മാ​യ സ​ത്യ​സ​ന്ധ​ത​യോ​ടെ തു​റ​ന്നെ​ഴു​താ​ന്‍ ഒ​രു വ​ലി​യ ധൈ​ര്യം വേ​ണം. സ്വ​ന്തം ജ​ന​ത​യി​ല്‍ നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാ​വു​ന്ന വി​മ​ര്‍ശ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടാ​തെ ഈ ‘​തു​റ​ന്നെ​ഴു​ത്ത്’ സാ​ധ്യ​മാ​ക്കി​യ​ത് എ​ങ്ങ​നെ​യാ​ണ്? </h3>
<p>▲ ‘കൊ​ളു​ക്ക​ന്‍’ എ​ന്ന നോ​വ​ലി​ലെ ഈ ​തു​റ​ന്നെ​ഴു​ത്തി​ന്‍റെ മു​ഴു​വ​ന്‍ ക്രെ​ഡി​റ്റും ന​ന്ദി​യും ഞാ​ന്‍ പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ആ ​പു​സ്ത​ക​ത്തി​ന് മ​നോ​ഹ​ര​മാ​യ അ​വ​താ​രി​ക എ​ഴു​തി​യ പ്രി​യ​പ്പെ​ട്ട ബാ​ബു എം. ​പ​ള്ളി​പ്പാ​ടി​നോ​ടാ​ണ് (അ​ദ്ദേ​ഹം ഇ​ന്ന് ന​മ്മോ​ടൊ​പ്പ​മി​ല്ല എ​ന്ന​ത് വ​ലി​യൊ​രു സ​ങ്ക​ട​മാ​ണ്). എ​ഴു​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും, ഒ​ട്ടും അ​തി​ഭാ​വു​ക​ത്വ​മി​ല്ലാ​തെ ‘തു​റ​ന്നെ​ഴു​ത്തി​നോ​ളം മ​നോ​ഹ​ര​വും ശ​ക്ത​വു​മാ​യ മ​റ്റൊ​ന്നി​ല്ല’ എ​ന്ന് അ​ദ്ദേ​ഹം എ​ന്നെ നി​ര​ന്ത​രം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. ആ ​ഒ​രു ധൈ​ര്യ​മാ​ണ് നോ​വ​ലി​നെ ഇ​ത്ര​മാ​ത്രം ആ​ഴ​മു​ള്ള​താ​ക്കി​യ​ത്. എ​ഴു​തു​ന്ന സ​മ​യ​ത്ത് സ്വ​ന്തം ജ​ന​ത​യി​ല്‍ നി​ന്നു​ള്ള വി​മ​ര്‍ശ​ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​നി​ക്ക് വ​ലി​യ ഭ​യ​മു​ണ്ടാ​യി​രു​ന്നു എ​ന്ന​ത് സ​ത്യ​മാ​ണ്. എ​ന്നാ​ല്‍ പു​സ്ത​കം പൂ​ര്‍ത്തി​യാ​യി വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍, അ​വ​ര്‍ അ​തി​ലെ സ​ത്യ​സ​ന്ധ​ത​യെ ഉ​ള്‍ക്കൊ​ണ്ട​തോ​ടെ എ​ന്‍റെ ഉ​ള്ളി​ലെ ആ ​ഭ​യം പൂ​ർ​ണ​മാ​യും മാ​റി. </p>
<h3>ഗോ​ത്ര​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള മു​ന്‍കാ​ല സാ​ഹി​ത്യ​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗ​വും പു​രു​ഷ​ന്മാ​രാ​ല്‍ എ​ഴു​ത​പ്പെ​ട്ട​വ​യാ​യി​രു​ന്നു. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ താ​ങ്ക​ള്‍ ‘കൊ​ളു​ക്ക​ന്‍’ എ​ഴു​തി​യ​പ്പോ​ള്‍, ഒ​രു പു​രു​ഷ എ​ഴു​ത്തു​കാ​ര​ന് ഒ​രി​ക്ക​ലും സ്പ​ര്‍ശി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഏ​തൊ​ക്കെ ആ​ന്ത​രി​ക ത​ല​ങ്ങ​ളാ​ണ് നോ​വ​ലി​ന് കൈ​വ​ന്ന​ത്? ഈ ​കൃ​തി​ക്ക് ഇ​ത്ര​യേ​റെ ആ​ഴം ന​ല്‍കി​യ​തി​ല്‍ താ​ങ്ക​ളു​ടെ സ്ത്രീ​പ​ക്ഷ കാ​ഴ്ച​പ്പാ​ടി​ന്‍റെ പ​ങ്ക് എ​ത്ര​ത്തോ​ള​മാ​ണ്? </h3>
<p>▲ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ജീ​വി​ത ഘ​ട​ന എ​ന്ന​ത് പു​റ​ത്തു​നി​ന്ന് കാ​ണു​ന്ന​തി​നേ​ക്കാ​ള്‍ ഏ​റെ സ​ങ്കീ​ർ​ണ​മാ​ണ്. കാ​ര​ണം തീ​ര്‍ത്തും പു​രു​ഷ കേ​ന്ദ്രീ​കൃ​ത​മാ​യ ക​ടു​ത്ത ആ​ചാ​ര വ്യ​വ​സ്ഥി​തി​ക്കു​ള്ളി​ലാ​ണ് അ​വ​ര്‍ ജീ​വി​ക്കു​ന്ന​ത്. ഗോ​ത്ര​സം​സ്കാ​ര​ത്തി​ലെ പു​രു​ഷ​ന്മാ​ര്‍ നേ​രി​ടു​ന്ന​തി​നേ​ക്കാ​ള്‍ എ​ത്ര​യോ ഇ​ര​ട്ടി ദു​രി​ത​പൂ​ർ​ണ​മാ​യ ഒ​റ്റ​പ്പെ​ട​ലും ക​ഷ്ട​പ്പാ​ടു​ക​ളു​മാ​ണ് അ​വി​ട​ത്തെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ എ​നി​ക്ക് ആ ​വേ​ദ​ന​ക​ളെ കൂ​ടു​ത​ല്‍ ആ​ര്‍ദ്ര​ത​യോ​ടെ​യും ഉ​ള്‍ക്കാ​ഴ്ച​യോ​ടെ​യും കാ​ണാ​ന്‍ ക​ഴി​ഞ്ഞു. ആ ​ദു​രി​ത​ങ്ങ​ള്‍ അ​തേ​പ​ടി, ഒ​ട്ടും ചോ​ര്‍ന്നു​പോ​കാ​തെ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ വ​ലി​യൊ​രു ആ​വ​ശ്യ​ക​ത​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ, ആ ​ര​ച​ന സ്വാ​ഭാ​വി​ക​മാ​യും ഒ​രു സ്ത്രീ​പ​ക്ഷ ര​ച​ന​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ഒ​രു പു​രു​ഷ എ​ഴു​ത്തു​കാ​ര​ന്‍റെ കാ​ഴ്ച​പ്പാ​ടി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഈ ​കൃ​തി​ക്ക് ആ​ഴം ന​ല്‍കി​യ​തും ആ ​സ്ത്രീ​പ​ക്ഷ നോ​ട്ടം ത​ന്നെ​യാ​ണ്. </p>
<h3>ക​ണ്ട​ന്‍കാ​ണി എ​ന്ന കു​ല​പ​തി ഒ​രേ​സ​മ​യം ര​ക്ഷ​ക​ര്‍ത്താ​വും എ​ന്നാ​ല്‍, പു​രു​ഷ​കേ​ന്ദ്രീ​കൃ​ത​മാ​യ ആ​ചാ​ര​ങ്ങ​ളെ സ്വ​ന്തം അ​ധി​കാ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക്രൂ​ര​നു​മാ​ണ്. ഈ ​പു​രു​ഷാ​ധി​കാ​ര​ത്തോ​ട് മു​തു​വാ​ള സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ള്‍ ന​ട​ത്തു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളും പ്ര​തി​രോ​ധ​ങ്ങ​ളും നോ​വ​ലി​ല്‍ എ​ങ്ങ​നെ​യാ​ണ് വി​ക​സി​ക്കു​ന്ന​ത്? </h3>
<p>▲ ‘കൊ​ളു​ക്ക​ന്‍’ നോ​വ​ലി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ക​ണ്ട​ന്‍കാ​ണി ഭ​യ​മു​ണ​ര്‍ത്തു​ന്ന ഒ​രു അ​ധി​കാ​ര പ്ര​തീ​ക​മാ​ണ്. ഗോ​ത്ര വ്യ​വ​സ്ഥി​തി​യി​ലെ പാ​ര​മ്പ​ര്യ ആ​ചാ​ര​ങ്ങ​ളെ അ​യാ​ള്‍ ത​ന്‍റെ സ്വ​ന്തം സ്വാ​ർ​ഥ താ​ൽ​പ​ര്യ​ങ്ങ​ള്‍ക്കും അ​ധി​കാ​ര നി​ല​നി​ര്‍ത്ത​ലി​നും വേ​ണ്ടി​യാ​ണ് ക്രൂ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​യാ​ള്‍ക്കെ​തി​രെ പ​ര​സ്യ​മാ​യി ശ​ബ്ദ​മു​യ​ര്‍ത്താ​ന്‍ മി​ക്ക​വ​ര്‍ക്കും ധൈ​ര്യ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, കാ​ണി​ക്കാ​ര​ന്‍റെ ഭാ​ര്യ​മാ​ര്‍ ത​ന്നെ​യാ​ണ് പ​ല​പ്പോ​ഴെ​ങ്കി​ലും അ​യാ​ളു​ടെ ഈ ​ക്രൂ​ര​പ്ര​വൃ​ത്തി​ക​ള്‍ക്കെ​തി​രെ ഉ​ള്ളി​ല്‍ നി​ന്ന് പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. പ​ക്ഷേ, ആ ​പ്ര​തി​രോ​ധ​ങ്ങ​ളെ​യെ​ല്ലാം കാ​ണി​ക്കാ​ര​ന്‍ ത​ന്‍റെ കാ​യി​ക​ബ​ല​വും ക്രൂ​ര​മാ​യ മ​ർ​ദ​ന​ങ്ങ​ളും കൊ​ണ്ട് അ​ടി​ച്ച​മ​ര്‍ത്തു​ക​യാ​ണ് പ​തി​വ്. സ്ത്രീ​ക​ളു​ടെ ആ ​പ്ര​തി​രോ​ധ ശ്ര​മ​ങ്ങ​ളും അ​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ആ​ത്മ​സം​ഘ​ര്‍ഷ​ങ്ങ​ളും നോ​വ​ലി​ല്‍ വ​ള​രെ കൃ​ത്യ​മാ​യി വി​ക​സി​പ്പി​ച്ചു കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. </p>
<h3>മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണം മു​ഖ്യ​ധാ​രാ ച​രി​ത്ര​ത്തി​ല്‍ ഒ​രു വി​ക​സ​ന ഗാ​ഥ​യാ​ണ്. എ​ന്നാ​ല്‍, അ​ത് മു​തു​വാ​ന്‍ സ​മൂ​ഹ​ത്തി​ന് സ​മ്മാ​നി​ച്ച​ത് പ​ലാ​യ​ന​ങ്ങ​ളും വം​ശീ​യ​മാ​യ ത​ക​ര്‍ച്ച​യു​മാ​ണ്. ച​രി​ത്രം വി​സ്മ​രി​ച്ച മു​തു​വാ​ളു​ക​ളു​ടെ ഈ ​പ​ലാ​യ​ന ച​രി​ത്ര​ത്തെ വ​ര്‍ത്ത​മാ​ന​കാ​ല വാ​യ​ന​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ താ​ങ്ക​ള്‍ ന​ട​ത്തി​യ ച​രി​ത്രാ​ന്വേ​ഷ​ണ​ങ്ങ​ള്‍ എ​ങ്ങ​നെ​യു​ള്ള​താ​യി​രു​ന്നു? </h3>
<p>▲ പു​റ​ത്തു​നി​ന്നു​ള്ള മ​നു​ഷ്യ​രു​ടെ ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ ഗോ​ത്ര​ജ​ന​ത എ​പ്പോ​ഴും വ​ലി​യ ഭ​യ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ടി​ട്ടു​ള്ള​ത്. ത​ങ്ങ​ളു​ടെ ഗോ​ത്ര​സം​സ്കാ​ര​ത്തെ ത​ക​ര്‍ക്കാ​നും ത​ങ്ങ​ളി​ലെ സ്ത്രീ​ക​ളെ ന​ശി​പ്പി​ക്കാ​നും എ​ത്തു​ന്ന​വ​രാ​യാ​ണ് അ​വ​ര്‍ പു​റം​ലോ​ക​ത്തു​ള്ള​വ​രെ ക​ണ്ടി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്തെ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണ​ത്തെ അ​വ​ര്‍ ക​ടു​ത്ത ഭീ​തി​യോ​ടെ​യാ​ണ് നേ​രി​ട്ട​ത്. അ​ക്കാ​ല​ത്ത് തേ​ക്ക​ടി​യി​ലെ വ​നാ​ന്ത​ര മേ​ഖ​ല​ക​ളി​ല്‍ വ​സി​ച്ചി​രു​ന്ന പ​ല ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളും ഈ ​വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ കൂ​ട്ട​ത്തോ​ടെ പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​ന്നു. ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്താ​തെ പോ​യ ഈ ​പ​ലാ​യ​ന​ത്തി​ന്‍റെ ക​ഥ​ക​ള്‍ കു​ട്ടി​ക്കാ​ലം മു​ത​ല്‍ക്കേ എ​ന്‍റെ കു​ടും​ബ​ത്തി​ലെ മു​തി​ര്‍ന്ന​വ​രി​ല്‍നി​ന്നും മു​തു​വാ​ള്‍ സ​മൂ​ഹ​ത്തി​ലെ പ്രാ​യ​മാ​യ​വ​രി​ല്‍ നി​ന്നും ഞാ​ന്‍ നേ​രി​ട്ട് കേ​ട്ട​റി​ഞ്ഞ​താ​ണ്. ആ ​വാ​മൊ​ഴി ച​രി​ത്ര​ങ്ങ​ളെ​യും ഓ​ർ​മ​ക​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഞാ​ന്‍ മു​ല്ല​പ്പെ​രി​യാ​ര്‍ പ​ലാ​യ​ന ച​രി​ത്ര​ത്തെ നോ​വ​ലി​ലേ​ക്ക് ഉ​രു​ത്തി​രി​ച്ചെ​ടു​ത്ത​ത്. </p>
<h3>ക​ഥാ​പാ​ത്ര​ങ്ങ​ളെ കേ​വ​ലം ‘ന​ന്മ​യു​ടെ പ്ര​തീ​ക​ങ്ങ​ളോ’ ‘തി​ന്മ​യു​ടെ വി​ള​നി​ല​ങ്ങ​ളോ’ ആ​യി മാ​റ്റാ​തെ, മ​നു​ഷ്യ​സ​ഹ​ജ​മാ​യ ചാ​പ​ല്യ​ങ്ങ​ളോ​ടെ​യും സ്വാ​ഭാ​വി​ക​ത​യോ​ടെ​യും അ​വ​ത​രി​പ്പി​ക്കാ​ന്‍ നോ​വ​ലി​സ്റ്റ് ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. വാ​യ​ന​ക്കാ​രെ വേ​ട്ട​യാ​ടു​ന്ന രീ​തി​യി​ല്‍ ഇ​ത്ത​ര​മൊ​രു യാ​ഥാ​ർ​ഥ്യ​മാ​യ മ​നു​ഷ്യ​ചി​ത്രീ​ക​ര​ണം സാ​ധ്യ​മാ​ക്കി​യ​ത് എ​ങ്ങ​നെ​യാ​ണ്? </h3>
<p>▲ മ​നു​ഷ്യ​ര്‍ ഒ​രി​ക്ക​ലും പൂ​ർ​ണ​മാ​യി ന​ന്മ​യോ തി​ന്മ​യോ മാ​ത്ര​മു​ള്ള​വ​ര​ല്ല. എ​ല്ലാ​വ​രി​ലും ഈ ​ര​ണ്ട് വ​ശ​ങ്ങ​ളു​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളെ കേ​വ​ലം ക​റു​പ്പും വെ​ളു​പ്പു​മാ​യി ത​രം​തി​രി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ച്ചി​ല്ല. ജീ​വി​ത​ത്തെ അ​തി​ന്‍റെ എ​ല്ലാ സ്വാ​ഭാ​വി​ക​ത​യോ​ടും യാ​ഥാ​ർ​ഥ്യ​ത്തോ​ടും കൂ​ടി വ​ര​ച്ചു​കാ​ട്ടു​ന്ന​തി​നാ​ണ് ഞാ​ന്‍ കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍കി​യ​ത്. മ​നു​ഷ്യ​സ​ഹ​ജ​മാ​യ ചാ​പ​ല്യ​ങ്ങ​ളും, സ്വാ​ർ​ഥ​ത​യും, സ്നേ​ഹ​വു​മെ​ല്ലാം ഒ​ത്തു​ചേ​രു​മ്പോ​ഴാ​ണ് ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന് ജീ​വ​ന്‍ വെ​ക്കു​ന്ന​ത്. ആ ​ഒ​രു റി​യ​ലി​സ്റ്റി​ക് സ​മീ​പ​ന​മാ​ണ് വാ​യ​ന​ക്കാ​രെ വേ​ട്ട​യാ​ടു​ന്ന രീ​തി​യി​ല്‍ ഈ ​മ​നു​ഷ്യ​ചി​ത്രീ​ക​ര​ണം സാ​ധ്യ​മാ​ക്കാ​ന്‍ എ​ന്നെ സ​ഹാ​യി​ച്ച​ത്. </p>
<h3>ഒ​രി​ട​ത്തും സ്ഥി​ര​മാ​യി താ​മ​സി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​പ്പെ​ടാ​തെ ആ​ട്ടി​യോ​ടി​ക്ക​പ്പെ​ടു​ന്ന ഒ​രു ജ​ന​ത​യു​ടെ ക​ഥ​ക്ക്, ഏ​റ്റ​വും വ​ലു​പ്പ​മു​ള്ള കാ​യ​ലാ​യ ‘കൊ​ളു​ക്ക​ന്‍’ എ​ന്ന പേ​ര് ന​ല്‍കി​യ​തി​നു​പി​ന്നി​ലെ ദ​ര്‍ശ​നം എ​ന്താ​ണ്? മ​ണ്ണി​ല്‍ നി​ന്ന് അ​ക​റ്റ​പ്പെ​ടു​മ്പോ​ഴും മ​ണ്ണി​ലേ​ക്കു​ള്ള അ​വ​രു​ടെ ആ​ത്മ​ബ​ന്ധ​ത്തെ​യാ​ണോ ഈ ​പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത്? </h3>
<p>▲ ദ​ശ​ക​ങ്ങ​ള്‍ക്കു​മു​മ്പ് ഗോ​ത്ര​ജ​ന​ത ഒ​രി​ട​ത്തും സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള​വ​രാ​യി​രു​ന്നി​ല്ല. ഓ​രോ സ്ഥ​ല​ത്തും കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് കൃ​ഷി​യി​റ​ക്കി, വി​ത്തു​പാ​കി വി​ള​വെ​ടു​ത്ത​തി​നു​ശേ​ഷം അ​വ​ര്‍ ആ ​സ്ഥ​ലം ഉ​പേ​ക്ഷി​ച്ച് അ​ടു​ത്ത നി​ർ​മ​ല​മാ​യ കാ​ടു​ക​ള്‍ തേ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു പ​തി​വ്. അ​വ​ര്‍ക്ക് ഭൂ​മി​യു​ടെ അ​തി​രു​ക​ളേ​ക്കാ​ള്‍ കാ​ടു​മാ​യാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ ആ​ത്മ​ബ​ന്ധം. ‘കൊ​ളു​ക്ക​ന്‍’ എ​ന്ന പേ​ര് ഒ​രേ​സ​മ​യം വി​സ്തൃ​ത​മാ​യ പ്ര​കൃ​തി​യെ​യും, ഒ​പ്പം സ്വ​ന്തം മ​ണ്ണി​ല്‍ നി​ന്നും കാ​ട്ടി​ല്‍ നി​ന്നും അ​വ​ര്‍ നി​ര​ന്ത​രം അ​ക​റ്റ​പ്പെ​ടു​മ്പോ​ഴും ആ ​പ്ര​കൃ​തി​യോ​ട് അ​വ​ര്‍ വെ​ച്ചു​പു​ല​ര്‍ത്തു​ന്ന ആ​ഴ​മേ​റി​യ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ദ​ര്‍ശ​ന​ത്തെ​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. </p>
<h3>മു​ഖ്യ​ധാ​രാ സാ​ഹി​ത്യ​ത്തി​ല്‍ പ​ല​പ്പോ​ഴും ചെ​റു​ത്തു​നി​ൽ​പു​ക​ള്‍ക്ക് വ​ലി​യ വി​ജ​യ​ങ്ങ​ളു​ടെ​യോ വി​പ്ല​വ​ങ്ങ​ളു​ടെ​യോ പ​രി​വേ​ഷ​മാ​ണ് ന​ൽ​കാ​റു​ള്ള​ത്. എ​ന്നാ​ല്‍, യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ല്‍ പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പോ​രാ​ട്ട​ങ്ങ​ള്‍ പ​ല​പ്പോ​ഴും പ​രാ​ജ​യ​ത്തി​ല്‍ ഒ​ടു​ങ്ങി​പ്പോ​വു​ക​യാ​ണ് പ​തി​വ്. വി​ജ​യ​ങ്ങ​ളെ​യ​ല്ല, മ​റി​ച്ച് പ​രാ​ജ​യ​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന ഈ ​നോ​വു​ക​ളെ​യും ചെ​റു​ത്തു​നി​ൽ​പു​ക​ളെ​യും നോ​വ​ലി​ന്‍റെ പ്ര​മേ​യ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണ്? </h3>
<p>▲ കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നോ​ക്കി​യാ​ല്‍, ഗോ​ത്ര​ജ​ന​ത​യെ ഇ​വി​ട​ത്തെ മു​ഖ്യ​ധാ​രാ സ​മൂ​ഹം പൂ​ർ​ണ​മാ​യ അ​ർ​ഥ​ത്തി​ല്‍ ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല എ​ന്ന​താ​ണ് ക​യ്പേ​റി​യ സ​ത്യം. അ​വ​രു​ടെ പ്രാ​ഥ​മി​ക​മാ​യ അ​വ​കാ​ശ​ങ്ങ​ളോ അ​ല്ലെ​ങ്കി​ല്‍ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളോ കൃ​ത്യ​മാ​യി അ​വ​രു​ടെ കൈ​ക​ളി​ല്‍ എ​ത്തു​ന്നി​ല്ല. അ​വ​രു​ടെ ജീ​വി​ത​സ​മ​ര​ങ്ങ​ള്‍ പ​ല​പ്പോ​ഴും പ​രാ​ജ​യ​ങ്ങ​ളി​ലാ​ണ് അ​വ​സാ​നി​ക്കാ​റു​ള്ള​ത്. സാ​ഹി​ത്യ​ത്തി​ല്‍ എ​പ്പോ​ഴും കൃ​ത്രി​മ​മാ​യ വി​ജ​യ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​തി​നേ​ക്കാ​ള്‍, അ​ടി​ത്ത​ട്ടി​ലെ മ​നു​ഷ്യ​ര്‍ അ​നു​ഭ​വി​ക്കു​ന്ന യ​ഥാ​ർ​ഥ പ​രാ​ജ​യ​ങ്ങ​ളു​ടെ നോ​വു​ക​ള്‍ പ​റ​യേ​ണ്ട​തു​ണ്ട്. എ​ങ്കി​ല്‍ മാ​ത്ര​മേ അ​വ​രു​ടെ അ​വ​സ്ഥ​യോ​ട് പൊ​തു​സ​മൂ​ഹ​ത്തി​ന് സ​ഹ​താ​പ​ത്തി​ന​പ്പു​റം ഒ​രു നീ​തി​ബോ​ധം ഉ​ണ്ടാ​വു​ക​യു​ള്ളൂ. പ​രാ​ജ​യ​പ്പെ​ട്ടാ​ലും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ക്കാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ള്‍ തു​ട​ര്‍ന്നു​കൊ​ണ്ടേ​യി​രി​ക്കും എ​ന്ന് ഓ​ർ​മി​പ്പി​ക്കാ​നാ​ണ് ഞാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. </p>
<h3>ച​രി​ത്ര​ത്തി​ല്‍ നി​ന്നും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വ​ന​ക​ളി​ല്‍ നി​ന്നും ബോ​ധ​പൂ​ർ​വം മാ​റ്റി​നി​ര്‍ത്ത​പ്പെ​ട്ട മ​നു​ഷ്യ​രെ​യാ​ണ​ല്ലോ താ​ങ്ക​ള്‍ ‘മു​ടി’ എ​ന്ന നോ​വ​ലി​ലൂ​ടെ വാ​യ​ന​ക്കാ​രു​ടെ മു​ന്നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. ച​രി​ത്ര​രേ​ഖ​ക​ളി​ല്‍ ഇ​ല്ലാ​ത്ത ഈ ​മ​നു​ഷ്യ​രു​ടെ ജീ​വി​ത​വും അ​വ​രു​ടെ ആ​ന്ത​രി​ക ലോ​ക​വും പു​നഃ​സൃ​ഷ്ടി​ക്കാ​ന്‍ താ​ങ്ക​ള്‍ ഉ​പ​യോ​ഗി​ച്ച സ്രോ​ത​സ്സു​ക​ളും ഭാ​വ​ന​യും എ​ങ്ങ​നെ​യാ​യി​രു​ന്നു? </h3>
<p>▲ മൂ​ന്നാ​റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന ജീ​വി​ത​ങ്ങ​ളെ​യും അ​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന യാ​ത​ന​ക​ളെ​യും കു​റി​ച്ചെ​ഴു​തി​യ നോ​വ​ലാ​ണ് ‘മു​ടി’. മു​ഖ്യ​ധാ​രാ ച​രി​ത്ര​രേ​ഖ​ക​ളി​ല്‍ പ​ല​പ്പോ​ഴും ഇ​ടം​പി​ടി​ക്കാ​തെ പോ​യ മ​നു​ഷ്യ​രാ​ണ​വ​ര്‍. ഔ​ദ്യോ​ഗി​ക ച​രി​ത്ര വാ​യ​ന​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച സൂ​ച​ന​ക​ള്‍ക്കൊ​പ്പം, മൂ​ന്നാ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഞാ​ന്‍ നേ​രി​ട്ട് ക​ണ്ട​റി​ഞ്ഞ​തും അ​നു​ഭ​വി​ച്ച​റി​ഞ്ഞ​തു​മാ​യ ചു​റ്റു​പാ​ടു​ക​ളാ​ണ് ഈ ​നോ​വ​ലി​ന്‍റെ പ്ര​ധാ​ന സ്രോ​ത​സ്സ്. അ​വ​രു​ടെ യ​ഥാ​ർ​ഥ ജീ​വി​ത സ​ങ്ക​ട​ങ്ങ​ളി​ലേ​ക്ക് എ​ന്‍റെ ഭാ​വ​ന​യെ​ക്കൂ​ടി ചേ​ര്‍ത്തു​വെ​ച്ചാ​ണ് ച​രി​ത്ര​ത്തി​ല്‍ വി​സ്മ​രി​ക്ക​പ്പെ​ട്ട ആ ​മ​നു​ഷ്യ​രു​ടെ ആ​ന്ത​രി​ക ലോ​ക​ത്തെ ഞാ​ന്‍ പു​നഃ​സൃ​ഷ്ടി​ച്ച​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/05/2909319-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020p9Bkul3AjtIi3TPqJPlnfGMrVkTrmjaE9109682" data-watermark="false" style="width: 100%;" info-selector="#info_item_1788579117496">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788579117496"></div>
</div>
<h3>അ​ടി​ത്ത​ട്ടി​ലെ മ​നു​ഷ്യ​ര്‍ സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ള്‍ക്കാ​യി ത​ല​യു​യ​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴൊ​ക്കെ അ​ധി​കാ​രം അ​വ​രെ ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ര്‍ത്തു​ന്ന കാ​ഴ്ച ‘മു​ടി’​യി​ല്‍ കാ​ണാം. ത​ല​യു​യ​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ന്ന ഈ ​സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി​യോ​ട് ഒ​രു എ​ഴു​ത്തു​കാ​രി എ​ന്ന നി​ല​യി​ല്‍ താ​ങ്ക​ള്‍ എ​ങ്ങ​നെ​യാ​ണ് ക​ല​ഹി​ക്കു​ന്ന​ത്? </h3>
<p>▲ അ​ധി​കാ​ര വ​ർ​ഗ​ത്താ​ല്‍ അ​ടി​ച്ച​മ​ര്‍ത്ത​പ്പെ​ടു​ന്ന അ​ടി​ത്ത​ട്ടി​ലെ സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ വി​ലാ​പം പ​ല​പ്പോ​ഴും ആ​രും കേ​ള്‍ക്കാ​റി​ല്ല; ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ പോ​ലും അ​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണ് പ​തി​വ്. ഈ ​ജ​ന​വി​രു​ദ്ധ വ്യ​വ​സ്ഥി​തി​യോ​ട് എ​ന്‍റെ അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഞാ​ന്‍ ശ​ക്ത​മാ​യി ക​ല​ഹി​ക്കു​ന്ന​ത്. സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ള്‍ക്കാ​യി ഒ​രു​വ​ന്‍ നേ​രെ നി​ല്‍ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴൊ​ക്കെ, അ​വ​നി​ലെ ആ​ത്മ​വി​ശ്വാ​സ​ത്തെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും ത​ല്ലി​ക്കെ​ടു​ത്തി​ക്കൊ​ണ്ട് അ​ധി​കാ​രം അ​തി​ന്‍റെ ക്രൂ​ര​മാ​യ ജോ​ലി ഭം​ഗി​യാ​യി പൂ​ര്‍ത്തി​യാ​ക്കും. ഈ ​അ​നീ​തി​യോ​ട് നി​ശ്ശ​ബ്ദ​മാ​യി​രി​ക്കാ​ന്‍ എ​നി​ക്ക് ക​ഴി​യി​ല്ല. എ​ന്‍റെ നോ​വ​ലി​ലെ ഓ​രോ വ​രി​യും അ​ത്ത​രം കി​രാ​ത​മാ​യ സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി​ക്കെ​തി​രെ​യു​ള്ള ക​ല​ഹ​വും പ്ര​തി​ഷേ​ധ​വു​മാ​ണ്. </p>
<h3>നോ​വ​ലി​ന്‍റെ ഭാ​ഷ​യും ഒ​ഴു​ക്കും കേ​വ​ലം ഒ​രു ക​ഥ​പ​റ​ച്ചി​ലി​ന​പ്പു​റം, അ​ടി​ത്ത​ട്ടി​ലെ വ​ർ​ഗ​ത്തി​ന്‍റെ വേ​ദ​ന​ക​ളി​ല്‍ നി​ന്ന് ഉ​തി​ര്‍ന്ന ഒ​രു തീ​ര്‍ച്ച​യാ​ണെ​ന്ന് വാ​യ​ന​ക്കാ​ര്‍ തി​രി​ച്ച​റി​യു​ന്നു​ണ്ട്. വ​ലി​യ തോ​തി​ലു​ള്ള ആ​ക്രോ​ശ​ങ്ങ​ളോ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ ഇ​ല്ലാ​തെ, ഇ​ത്ര​മേ​ല്‍ ദാ​ര്‍ശ​നി​ക​വും ആ​ര്‍ദ്ര​വു​മാ​യി ഈ ​വേ​ദ​ന​ക​ളെ വാ​യ​ന​ക്കാ​രി​ലേ​ക്ക് പ​ക​ര്‍ന്നു​ന​ല്‍കാ​ന്‍ ക​ഴി​ഞ്ഞ​ത് എ​ങ്ങ​നെ​യാ​ണ്? </h3>
<p>▲ അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ന്‍റെ പൊ​ള്ളു​ന്ന വേ​ദ​ന​ക​ള്‍ വാ​യ​ന​ക്കാ​രി​ലേ​ക്ക് പ​ക​ര​ണ​മെ​ങ്കി​ല്‍ വ​ലി​യ ആ​ക്രോ​ശ​ങ്ങ​ളോ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ ആ​വ​ശ്യ​മി​ല്ല എ​ന്നാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്. അ​തി​ന് ഏ​റ്റ​വും ന​ല്ല മാ​ർ​ഗം, ക​ഷ്ട​പ്പാ​ടും ദു​രി​ത​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന ആ ​മ​നു​ഷ്യ​രെ ആ​ത്മാ​ർ​ഥ​മാ​യി ചേ​ര്‍ത്തു​വെ​ച്ചു​കൊ​ണ്ട്, അ​വ​രി​ല്‍ ഒ​രാ​ളാ​യി സ്വ​യം മാ​റി​ച്ചി​ന്തി​ക്കു​ക എ​ന്ന​താ​ണ്. ഞാ​ന്‍ അ​വ​രി​ലൊ​രാ​ളാ​യി മാ​റി​യ​പ്പോ​ഴാ​ണ് എ​ന്‍റെ ഭാ​ഷ​ക്ക് ഈ ​ആ​ര്‍ദ്ര​ത​യും ദാ​ര്‍ശ​നി​ക​ത​യും കൈ​വ​ന്ന​ത്. ആ ​ആ​ഴ​ത്തി​ലു​ള്ള ആ​ത്മ​ബ​ന്ധ​മാ​ണ് വാ​യ​ന​ക്കാ​ര്‍ തി​രി​ച്ച​റി​യു​ന്ന ആ ​ഒ​ഴു​ക്കും തീ​ര്‍ച്ച​യും. </p>
<h3>‘കൊ​ളു​ക്ക​ന്‍’​എ​ന്ന ആ​ദ്യ നോ​വ​ലി​ല്‍ നി​ന്ന് ‘മു​ടി’ എ​ന്ന പു​തി​യ നോ​വ​ലി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ വ​ലി​യൊ​രു പ്ര​മേ​യ​പ​ര​മാ​യ മാ​റ്റം വാ​യ​ന​ക്കാ​ര്‍ ദ​ര്‍ശി​ക്കു​ന്നു​ണ്ട്. ഈ ​നോ​വ​ലി​ന് ‘മു​ടി’ എ​ന്ന പേ​ര് ന​ല്‍കി​യ​തി​നു​പി​ന്നി​ലെ രാ​ഷ്ട്രീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ രൂ​പ​കം എ​ന്താ​ണ്? ഈ ​പേ​ര് അ​ടി​ത്ത​ട്ടി​ലെ മ​നു​ഷ്യ​രു​ടെ ത​നി​മ​യെ​യോ അ​തോ അ​വ​ര്‍ നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ളെ​യോ ആ​ണോ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്? </h3>
<p>▲ കാ​ടി​നെ മാ​ത്രം ആ​ശ്ര​യി​ച്ച്, കാ​ടു​കൊ​ണ്ട് ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ത​ന​ത് രീ​തി​യി​ല്‍ കെ​ട്ടി​പ്പ​ടു​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ക​ഥ​യാ​ണ് ‘കൊ​ളു​ക്ക​ന്‍’ എ​ന്ന ആ​ദ്യ നോ​വ​ലി​ല്‍ ഞാ​ന്‍ കൈ​കാ​ര്യം ചെ​യ്ത​ത്. എ​ന്നാ​ല്‍, അ​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി, മ​റ്റു​ള്ള​വ​രു​ടെ വ​ലി​യ ജീ​വി​ത​ങ്ങ​ള്‍ കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ വേ​ണ്ടി മൂ​ന്നാ​റി​ന്‍റെ അ​തി​ക​ഠി​ന​മാ​യ ത​ണു​പ്പി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ക​യും, അ​വി​ടെ ക്രൂ​ര​മാ​യ ദു​രി​ത​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട്ട് അ​ടി​മ​തു​ല്യ​മാ​യ ജീ​വി​തം ന​യി​ക്കേ​ണ്ടി​വ​രു​ക​യും ചെ​യ്ത മ​നു​ഷ്യ​രു​ടെ ക​ഥ​യാ​ണ് ‘മു​ടി’ പ​റ​യു​ന്ന​ത്. ഇ​ന്നും മൂ​ന്നാ​റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ങ്ങ​ള്‍ക്ക് വ​ലി​യ മാ​റ്റ​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ല. രാ​ഷ്ട്രീ​യ​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും അ​വ​ര്‍ ഇ​ന്നും നി​ര​ന്ത​രം ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് വി​ധേ​യ​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ‘മു​ടി’ എ​ന്ന പേ​ര് ഈ ​മ​നു​ഷ്യ​രു​ടെ യ​ഥാ​ർ​ഥ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ​യും അ​വ​ര്‍ നേ​രി​ടു​ന്ന ക​ടു​ത്ത ചൂ​ഷ​ണ​ങ്ങ​ളെ​യും മൂ​ടി​വെ​ക്കു​ന്ന സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ വ്യ​വ​സ്ഥി​തി​യെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. </p>
<h3>ഇ​ടു​ക്കി ജി​ല്ല​യെ സം​ബ​ന്ധി​ച്ച്, ത​മി​ഴ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍, ആ​ദി​വാ​സി സ​മൂ​ഹം എ​ന്നി​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. ‘മു​ടി’ എ​ന്ന നോ​വ​ല്‍ മൂ​ന്നാ​ര്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ള്ള​താ​ണ​ല്ലോ? അ​പ്പോ​ള്‍ എ​ങ്ങ​നെ​യാ​ണ് ഇ​വ​യെ നോ​ക്കി​ക്കാ​ണു​ന്ന​ത്? </h3>
<p>▲ ഇ​ടു​ക്കി​യി​ലെ ത​മി​ഴ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളും നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ള്‍ വ​ള​രെ വ​ലു​താ​ണ്. അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ക്കെ​തി​രെ​യു​ള്ള പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യ എ​ല്ലാ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ളെ​യും നാം ​ശ​ക്ത​മാ​യി എ​തി​ര്‍ക്കേ​ണ്ട​തു​ണ്ട്. ത​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍ത്തു​ന്ന വ്യ​വ​സ്ഥി​തി​ക്കെ​തി​രെ സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ്, പ്ര​തി​രോ​ധി​ക്കാ​ന്‍ അ​വ​ര്‍ സ്വ​യം ശ​ക്ത​രാ​കേ​ണ്ട​തു​ണ്ട്. അ​ങ്ങ​നെ​യൊ​രു മാ​റ്റ​ത്തെ​ക്കു​റി​ച്ച് ന​മ്മ​ള്‍ ചി​ന്തി​ച്ചു​തു​ട​ങ്ങു​ന്നി​ട​ത്താ​ണ് പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട എ​ല്ലാ ജ​ന​ത​യു​ടെ​യും യ​ഥാ​ർ​ഥ വി​ജ​യം ആ​രം​ഭി​ക്കു​ന്ന​തെ​ന്നാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. </p>
<h3>ഇ​ടു​ക്കി ജി​ല്ല​യെ സം​ബ​ന്ധി​ച്ച് ത​മി​ഴ് വം​ശ​ജ​രാ​യ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളാ​ണ് തേ​യി​ല-​ഏ​ലം തോ​ട്ടം മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്. ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രും തൊ​ഴി​ല്‍ മേ​ഖ​ല​യി​ലു​ണ്ട്. എ​ന്നാ​ല്‍, ഇ​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള മി​നി​മം വേ​ത​നം പോ​ലും ല​ഭി​ക്കു​ന്നി​ല്ല. ഇ​തി​ന് എ​ന്താ​ണ് കാ​ര​ണം? </h3>
<p>▲ തോ​ട്ടം മേ​ഖ​ല​യി​ല്‍ ത​ല​മു​റ​ക​ളാ​യി പ​ണി​യെ​ടു​ക്കു​ന്ന ത​മി​ഴ് വം​ശ​ജ​രും ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളും നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ​യാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴെ​ത്ത​ട്ടി​ലു​ള്ള ഈ ​മ​നു​ഷ്യ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും പ​ര​മ്പ​രാ​ഗ​ത​മാ​യി ഈ ​തൊ​ഴി​ലി​ലേ​ക്ക് എ​ത്തി​യ​വ​രാ​ണ്. അ​ടി​യു​റ​ച്ച ഈ ​നി​സ്സ​ഹാ​യാ​വ​സ്ഥ​യെ​യും നി​ര​ക്ഷ​ര​ത​യെ​യും കൃ​ത്യ​മാ​യി ചൂ​ഷ​ണം ചെ​യ്യാ​നാ​ണ് പ​ല തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ശ്ര​മി​ക്കു​ന്ന​ത്. </p>
<p>തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി നി​ല​കൊ​ള്ളേ​ണ്ട സം​ഘ​ട​ന​ക​ള്‍ ഇ​ന്ന് പ​ല​പ്പോ​ഴും മു​ത​ലാ​ളി​മാ​ര്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഇ​ട​യി​ലെ വെ​റു​മൊ​രു ഏ​ജ​ന്‍സി​യാ​യി മാ​റി​യി​രി​ക്കു​ന്നു. തൊ​ഴി​ലാ​ളി​യെ ചൂ​ഷ​ണ​ങ്ങ​ളി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​പ​ക​രം, മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യി ഒ​ത്തു​തീ​ര്‍പ്പി​ലെ​ത്താ​നും ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ് ഭ​ദ്ര​മാ​ക്കാ​നു​മാ​ണ് ഇ​വ​ര്‍ മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന​ത്. ഈ ‘യൂ​നി​യ​ന്‍-​മാ​നേ​ജ്മെ​ന്‍റ്’ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് സ​ര്‍ക്കാ​റു​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന മി​നി​മം വേ​ത​നം പോ​ലും ഇ​വ​ര്‍ക്ക് നി​ഷേ​ധി​ക്കു​ന്ന​തി​നു​പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം. ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ചോ​ദി​ച്ചു വാ​ങ്ങാ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ പ്രാ​പ്ത​രാ​കാ​തി​രി​ക്കാ​ന്‍ അ​വ​രെ ഇ​തേ അ​വ​സ്ഥ​യി​ല്‍ നി​ല​നി​ര്‍ത്തേ​ണ്ട​ത് ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​മാ​യി മാ​റു​ന്നു. ഇ​തി​ന്‍റെ അ​ന്തി​മ​ഫ​ലം മി​ക​ച്ചൊ​രു ജീ​വി​ത​സാ​ഹ​ച​ര്യ​വും അ​ര്‍ഹ​മാ​യ കൂ​ലി​യും ഈ ​പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍ക്ക് എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ടു​ന്നു എ​ന്ന​താ​ണ്. </p>
<h3>തോ​ട്ടം തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ തൊ​ഴി​ല്‍ സം​ഘ​ട​ന​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ വ​ന്‍കി​ട ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് കൂ​ട്ടു​നി​ല്‍ക്കു​ക​യാ​ണെ​ന്ന് കാ​ണാം. എ​ങ്ങ​നെ​യാ​ണ് ഈ ​അ​വ​സ്ഥ​യെ കാ​ണു​ന്ന​ത്? </h3>
<p>▲ തോ​ട്ടം ഉ​ട​മ​ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഇ​ട​യി​ല്‍ വേ​രൂ​ന്നി​യി​രി​ക്കു​ന്ന ഈ ​സം​ഘ​ട​നാ സം​വി​ധാ​നം ഇ​ന്ന് തോ​ട്ടം മേ​ഖ​ല​യു​ടെ ശാ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ന​ന്മ​ക​ളെ ത​മ​സ്ക​രി​ക്കു​ക​യും തി​ന്മ​ക​ളെ​യും ചൂ​ഷ​ണ​ങ്ങ​ളെ​യും പോ​റ്റി​വ​ള​ര്‍ത്തു​ക​യും ചെ​യ്യു​ക എ​ന്ന​ത് പ്ര​കൃ​തി​യു​ടെ ത​ന്നെ ഒ​രു അ​ലി​ഖി​ത നി​യ​മ​മാ​യി കാ​ല​ങ്ങ​ളാ​യി ന​മ്മ​ള്‍ ക​ണ്ടു​വ​രു​ന്നു; തോ​ട്ടം മേ​ഖ​ല​യി​ലും സം​ഭ​വി​ക്കു​ന്ന​ത് മ​റ്റൊ​ന്ന​ല്ല. ഈ ​ദു​ര​വ​സ്ഥ​ക്ക് അ​റു​തി​വ​ര​ണ​മെ​ങ്കി​ല്‍ നി​ല​വി​ലു​ള്ള തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​വും ശ​ക്ത​വു​മാ​യ പൊ​ളി​ച്ചെ​ഴു​ത്തു​ക​ള്‍ ആ​വ​ശ്യ​മാ​ണ്. </p>
<p>നി​യ​മ​ങ്ങ​ള്‍ കേ​വ​ലം ക​ട​ലാ​സ് പു​രോ​ഗ​തി​ക​ളി​ല്‍ ഒ​തു​ങ്ങാ​തെ, താ​ഴെ​ത്ത​ട്ടി​ലു​ള്ള യ​ഥാ​ർ​ഥ തൊ​ഴി​ലാ​ളി​യു​ടെ ശ​ബ്ദം കേ​ള്‍ക്കാ​ന്‍ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ത​യാ​റാ​ക​ണം. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ന്യാ​യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട​ണം. കേ​വ​ലം രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ള്‍ക്കു​വേ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ പ​ണ​യ​പ്പെ​ടു​ത്തു​ന്ന രീ​തി അ​വ​സാ​നി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​താ​വ​സ്ഥ​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബ​ദ​ല്‍ മാ​ർ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും അ​വ​രു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ള്‍ മാ​ത്ര​മേ ഈ ​വ​ന്‍കി​ട ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കൂ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/05/2909315-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020X6yVsrdGXoo7XfxiMB8BvqbzugaSz9Wh9025698" data-watermark="false" style="width: 100%;" info-selector="#info_item_1788579033849" title="പെ​മ്പി​ളൈ ഒ​രു​മൈ സ​മ​ര​ രംഗത്തെ സ്ത്രീകൾ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788579033849">
  <p>പെ​മ്പി​ളൈ ഒ​രു​മൈ സ​മ​ര​ രംഗത്തെ സ്ത്രീകൾ</p>
 </div>
</div>
<h3>മൂ​ന്നാ​റി​ല്‍ പെ​മ്പി​ളൈ ഒ​രു​മൈ പോ​ലു​ള്ള സ​മ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും അ​വ​യെ​ല്ലാം അ​ടി​ച്ച​മ​ര്‍ത്തി​യ​തും ഇ​തേ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളാ​ണ്. ഇ​ത് ഇ​ടു​ക്കി​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും കാ​ണാ​ന്‍ ക​ഴി​യും. സ്ത്രീ​ക​ളു​ടെ ജീ​വി​ക്കാ​നു​ള്ള സ​മ​ര​ങ്ങ​ള്‍ ഇ​നി​യു​മു​ണ്ടാ​കു​മെ​ന്ന് ക​രു​താം, അ​ല്ലേ? </h3>
<p>▲ തീ​ര്‍ച്ച​യാ​യും, ജീ​വി​ക്കാ​നും ആ​ത്മാ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​നും വേ​ണ്ടി​യു​ള്ള സ്ത്രീ​ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ള്‍ ഇ​നി​യും തു​ട​രു​ക ത​ന്നെ ചെ​യ്യും. ച​രി​ത്ര​ത്തി​ലേ​ക്ക് നോ​ക്കി​യാ​ല്‍, ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള സ്ത്രീ​ക​ള്‍ ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ക്കും മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്കും വേ​ണ്ടി എ​ന്നും വ​ലി​യ പോ​രാ​ട്ട​ങ്ങ​ള്‍ ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന് കാ​ണാം. മൂ​ന്നാ​റി​ലെ ‘പെ​മ്പി​ളൈ ഒ​രു​മൈ’ പോ​ലു​ള്ള ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ള്‍ ഭ​യ​ത്തോ​ടെ​യാ​ണ് ക​ണ്ട​ത്. ത​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത പു​രു​ഷാ​ധി​പ​ത്യ കോ​ട്ട​ക​ള്‍ ത​ക​രു​മെ​ന്ന ഭീ​തി​യി​ലാ​ണ് അ​വ​ര്‍ ആ ​സ്ത്രീ മു​ന്നേ​റ്റ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍ത്തി​യ​ത്. </p>
<p>ഇ​ന്ന് സ്ത്രീ ​സു​ര​ക്ഷ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നു​മാ​യി എ​ഴു​തി​വെ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മ​നോ​ഹ​ര​മാ​യ നി​യ​മ​ങ്ങ​ള്‍ പ​ല​തും കേ​ള്‍ക്കാ​നും വാ​യി​ക്കാ​നും മാ​ത്ര​മേ സു​ഖ​മു​ള്ളൂ എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. പ്രാ​യോ​ഗി​ക ത​ല​ത്തി​ല്‍, സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഒ​രു തോ​ട്ടം തൊ​ഴി​ലാ​ളി സ്ത്രീ​ക്ക് അ​വ​ളു​ടെ സ്വാ​ത​ന്ത്ര്യ​വും തു​ല്യ അ​വ​കാ​ശ​ങ്ങ​ളും ഇ​ന്നും എ​ത്തി​പ്പി​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്ര അ​ക​ലെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, നി​ല​നി​ൽ​പി​നാ​യു​ള്ള സ്ത്രീ​ക​ളു​ടെ സ​മ​ര​വീ​ര്യം ഒ​ടു​ങ്ങി​യി​ട്ടി​ല്ല. വ്യ​വ​സ്ഥി​തി​ക​ളു​ടെ അ​ടി​ച്ച​മ​ര്‍ത്ത​ലു​ക​ളെ ഭേ​ദി​ച്ചു​കൊ​ണ്ട്, അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ ഇ​തി​ലും ശ​ക്ത​മാ​യ സ്ത്രീ ​മു​ന്നേ​റ്റ​ങ്ങ​ള്‍ ഇ​ടു​ക്കി​യി​ലും ലോ​ക​ത്തി​ന്‍റെ ഇ​ത​ര കോ​ണു​ക​ളി​ലും ഇ​നി​യും ഉ​ണ്ടാ​കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. </p>
<h3>താ​ങ്ക​ളെ ഏ​റെ സ്വാ​ധീ​നി​ച്ച, അ​ല്ലെ​ങ്കി​ല്‍ താ​ങ്ക​ള്‍ക്ക് പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​രും പു​സ്ത​ക​ങ്ങ​ളും ഏ​തൊ​ക്കെ​യാ​ണ്? </h3>
<p>▲ ഞാ​ന്‍ ഒ​ട്ടു​മി​ക്ക എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളും വാ​യി​ക്കാ​ന്‍ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന ആ​ളാ​ണ്. എ​നി​ക്ക് പ്രി​യ​പ്പെ​ട്ട ഒ​രു പു​സ്ത​കം കി​ട്ടി​യാ​ല്‍ അ​ത് വെ​റു​തെ ഒ​രു ത​വ​ണ വാ​യി​ച്ച് മാ​റ്റി​വെ​ക്കാ​റി​ല്ല; കു​റ​ഞ്ഞ​ത് നാ​ല​ഞ്ച് ത​വ​ണ​യെ​ങ്കി​ലും ആ​വ​ര്‍ത്തി​ച്ച് വാ​യി​ച്ച് അ​തി​ന്‍റെ ആ​ഴം മ​ന​സ്സി​ലാ​ക്കാ​ന്‍ ഞാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. സാ​ഹി​ത്യ​ത്തി​ലെ മു​തി​ര്‍ന്ന എ​ഴു​ത്തു​കാ​രു​ടെ ഗൗ​ര​വ​മേ​റി​യ ര​ച​ന​ക​ളെ​യും, അ​തു​പോ​ലെ ത​ന്നെ പു​തി​യ ഇ​ളം​ത​ല​മു​റ​യി​ലെ എ​ഴു​ത്തു​കാ​രു​ടെ പു​തു​മ​യു​ള്ള ആ​ശ​യ​ങ്ങ​ളെ​യും ഞാ​ന്‍ ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്നു. പു​സ്ത​ക​ങ്ങ​ള്‍ എ​പ്പോ​ഴും എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രാ​ണ്. </p>
<h3>ഇ​പ്പോ​ള്‍ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ല്ലെ​ങ്കി​ല്‍ മ​ന​സ്സി​ല്‍ രൂ​പ​പ്പെ​ടു​ന്ന പു​തി​യ നോ​വ​ലി​നെ​ക്കു​റി​ച്ച് /​ പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ല്ലാം പ​ങ്കു​വെ​ക്കാ​ന്‍ സാ​ധി​ക്കും? പു​തി​യ എ​ഴു​ത്തു​കാ​രോ​ട് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്? </h3>
<p>▲ പു​തി​യൊ​രു പു​സ്ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ള്‍ ഇ​പ്പോ​ള്‍ മ​ന​സ്സി​ല്‍ ന​ട​ക്കു​ന്നു​ണ്ട്; അ​തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണ് ഞാ​ന്‍. പു​തി​യ എ​ഴു​ത്തു​കാ​രോ​ട് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഇ​ത്ര​മാ​ത്ര​മാ​ണ്: ന​മു​ക്ക് ചു​റ്റു​മു​ള്ള സാ​ധാ​ര​ണ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നും മ​നു​ഷ്യ​രി​ല്‍ നി​ന്നും പു​തി​യ ആ​ശ​യ​ങ്ങ​ളും അ​വ​രോ​ടു​ള്ള ചേ​ര്‍ത്തു​നി​ര്‍ത്ത​ലു​ക​ളും നി​ങ്ങ​ളു​ടെ എ​ഴു​ത്തി​ല്‍ ഉ​ണ്ടാ​വ​ട്ടെ. ഭാ​വ​ന​യു​ടെ​യും അ​നു​ഭ​വ​ങ്ങ​ളു​ടെ​യും വ​ലി​യൊ​രു വി​ശാ​ല​മാ​യ ലോ​കം നി​ങ്ങ​ള്‍ക്കാ​യി മു​ന്നി​ല്‍ കാ​ത്തി​രി​പ്പു​ണ്ട്. ഭ​യ​മി​ല്ലാ​തെ, സ​ത്യ​സ​ന്ധ​മാ​യി എ​ഴു​തു​ക.</p>]]></content:encoded>
<link>https://www.madhyamam.com/weekly/interview/idukki-writer-pushpamma-on-tribal-life-novels-1551702</link>
<guid isPermaLink="true">https://www.madhyamam.com/weekly/interview/idukki-writer-pushpamma-on-tribal-life-novels-1551702</guid>
<category><![CDATA[Editors Choice,Gulf Home,Weekly,Top News,Interview,Web Exclusive,Archives,Premium,8 SEP 2026]]></category>
<dc:creator><![CDATA[അക്ബര്‍]]></dc:creator>
<pubDate>Sat, 05 Sep 2026 04:49:43 GMT</pubDate>
</item>
</channel>
</rss>
