<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Tue, 08 Sep 2026 04:41:53 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/annual/10SEP/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Tue, 08 Sep 2026 04:41:53 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ചോ​ര​ കി​നി​യു​ന്ന വെ​ങ്ക​ല​ പ്ര​തി​മ​ക​ൾ]]></title>
<description/>
<enclosure length="367325" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/08/2911048-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/08/2911048-untitled-1.gif'/><figcaption><p>ലിഡിസെയിൽ നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ട 
</p><p>82 കുട്ടികളുടെ വെങ്കല ശിൽപങ്ങൾ</p><span class='copyright'></span></figcaption></figure><blockquote>
 പ്രാ​ഗി​ലെ ലി​ഡി​സെ (Lidice) ഗ്രാ​മം സ​ന്ദ​ർ​ശി​ച്ച ഓ​ർ​മ​ക​ൾ എ​ഴു​തു​ന്നു. അ​വി​ട​ത്തെ യു​ദ്ധ​സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ ശി​ൽ​പ​ങ്ങ​ൾ കാ​ല​ത്തോ​ട് പ​റ​യു​ന്ന​തെ​ന്താ​ണ്?
</blockquote>
<p>ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്റെ ത​ല​സ്ഥാ​ന​മാ​യ പ്രാ​ഗി​ലെ ലി​ഡി​സെ (Lidice) ഗ്രാ​മ​ത്തി​ലെ യു​ദ്ധ​സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ക​ഴി​ഞ്ഞ മേ​യി​ൽ ചെ​ല​വ​ഴി​ച്ച നി​ശ്ശ​ബ്ദ​മാ​യ മ​ണി​ക്കൂ​റു​ക​ൾ ഭീ​തി​യോ​ടെ എ​ന്നി​ലി​പ്പോ​ഴും പു​ന​ർ​ജ​നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഞാ​ന​വി​ടെ ക​ണ്ട​തൊ​ന്നും ശി​ൽ​പ​ങ്ങ​ളാ​യി​രു​ന്നി​ല്ല, വെ​ങ്ക​ല​ത്തി​ൽ തീ​ർ​ത്ത തേ​ങ്ങ​ലു​ക​ളാ​യി​രു​ന്നു. ആ ​എ​ൺ​പ​ത്തി​ര​ണ്ട് പ്ര​തി​മ​ക​ളു​ടെ മു​ഖ​ങ്ങ​ളി​ൽ ഭ​യ​ത്തി​ന്റെ​യും വേ​ദ​ന​യു​ടെ​യും ആ​ഴം മ​ന​സ്സി​നെ മ​ര​വി​പ്പി​ക്കും വി​ധം കൊ​ത്തി​വെ​ച്ചി​രു​ന്നു. ആ ​കു​ഞ്ഞു​ങ്ങ​ളു​ടെ മു​ഖ​ങ്ങ​ളി​ൽ ക​ണ്ട അ​തേ ഭീ​തി​യും നി​സ്സ​ഹാ​യാ​വ​സ്ഥ​യു​മാ​ണ് ഇ​ന്ന് ഇ​റാ​നി​ലെ​യും ഗ​സ്സ​യി​ലെ​യും കു​ട്ടി​ക​ളു​ടെ മു​ഖ​ത്തും കാ​ണു​ന്ന​ത്. ഇ​പ്പോ​ൾ അ​ര​ങ്ങേ​റു​ന്ന അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ ച​രി​ത്ര​സം​ഭ​വ​ത്തി​ന്റെ ക​ന​ൽ​പ്പാ​ടു​ക​ളു​ടെ സ്മ​ര​ണ​യാ​ണ് ആ ​പ്ര​തി​മ​ക​ൾ. </p>
<p>2025ലെ ​വ​സ​ന്ത​കാ​ല​ത്താ​ണ് ഞാ​ൻ പ്രാ​ഗി​ലെ​ത്തി​യ​ത്. വി​ത​വ (Vitava) ന​ദി​യി​ൽ​നി​ന്നു​ള്ള ത​ണു​ത്ത കാ​റ്റും ക​ല്ലു​പാ​കി​യ തെ​രു​വു​ക​ളും ആ​ദ്യം ഏ​തൊ​രു സ​ഞ്ചാ​രി​യെ​യും​പോ​ലെ എ​ന്നെ​യും മോ​ഹി​പ്പി​ച്ചു. എ​ന്നാ​ൽ, യാ​ത്ര ചെ​ന്ന​വ​സാ​നി​ച്ച​ത് ‘സെ​ന്റ് സി​റി​ൽ ആ​ൻ​ഡ് മെ​ത്തോ​ഡി​യ​സ്’ ക​ത്തീ​ഡ്ര​ലി​ലെ ആ ​ഇ​രു​ണ്ട ക്രി​പ്റ്റി​ലാ​ണ്. 1942ൽ ​റെ​യ്ൻ​ഹാ​ർ​ഡ് ഹെ​യ്ഡ്രി​ച്ചി​നെ വ​ധി​ച്ച ‘ഓ​പ​റേ​ഷ​ൻ ആ​ന്ത്ര​പ്പോ​യി​ഡ്’ എ​ന്ന ദൗ​ത്യ​ത്തി​ന് ശേ​ഷം ഏ​ഴ് ചെ​ക് പോ​രാ​ളി​ക​ൾ അ​ഭ​യം തേ​ടി​യ ഇ​ടം. </p>
<p>ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത് നാ​സി​ക​ളു​ടെ ക്രൂ​ര​ത​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന റെ​യ്ൻ​ഹാ​ർ​ഡ് ഹെ​യ്ഡ്രി​ച്ച് ‘പ്രാ​ഗി​ലെ ക​ശാ​പ്പു​കാ​ര​ൻ’ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ജ​ർ​മ​ൻ റീ​ച്ച് സെ​ക്യൂ​രി​റ്റി മെ​യി​ൻ ഓ​ഫി​സി​ന്റെ (RSHA) ക​മാ​ൻ​ഡ​റും ഹോ​ളോ​കോ​സ്റ്റി​ന്റെ പ്ര​ധാ​ന ആ​സൂ​ത്ര​ക​നു​മാ​യി​രു​ന്ന അ​യാ​ളെ ഇ​ല്ലാ​താ​ക്കാ​ൻ ചെ​ക്കോ​സ്ലോ​വാ​ക് പ്ര​തി​രോ​ധ​സേ​ന ല​ണ്ട​നി​ൽ​നി​ന്ന് സാ​ഹ​സി​ക​രാ​യ പോ​രാ​ളി​ക​ളെ നി​യോ​ഗി​ച്ചു. ബ്രി​ട്ടീ​ഷ് റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സി​ന്റെ വി​മാ​ന​ത്തി​ൽ​നി​ന്ന് രാ​ത്രി​യു​ടെ മ​റ​വി​ൽ പാ​ര​ച്യൂ​ട്ട് വ​ഴി മാ​തൃ​രാ​ജ്യ​ത്തി​ന്റെ മ​ണ്ണി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങി​യ​വ​രാ​യി​രു​ന്നു ജോ​സ​ഫ് ഗാ​ബ്ചി​ക്കും ജാ​ൻ​കു​ബി​സും. </p>
<p>മ​ര​ണ​മു​റ​പ്പാ​യ ദൗ​ത്യ​ത്തി​ലേ​ക്കാ​ണ് ആ​കാ​ശ​ത്തു​നി​ന്ന് അ​വ​ർ ഇ​റ​ങ്ങി​വ​ന്ന​ത്. ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​സ​ങ്ങ​ളോ​ളം പ്രാ​ഗി​ലെ പ്രാ​ദേ​ശി​ക പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​ർ ഹെ​യ്ഡ്രി​ച്ചി​ന്റെ ഓ​രോ ച​ല​ന​വും നി​രീ​ക്ഷി​ച്ചി​രു​ന്നു. ഹെ​യ്ഡ്രി​ച്ച് ത​ന്റെ വീ​ട്ടി​ൽ​നി​ന്ന് പ്രാ​ഗ് കൊ​ട്ടാ​ര​ത്തി​ലേ​ക്ക് ദി​വ​സ​വും പോ​കു​ന്ന വ​ഴി അ​വ​ർ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി. പ്രാ​ഗി​ലെ ലി​ബെ​ൻ ജി​ല്ല​യി​ലു​ള്ള ഒ​രു കു​ത്ത​നെ​യു​ള്ള വ​ള​വ് അ​വ​ർ ശ്ര​ദ്ധി​ച്ചു. വ​ണ്ടി​ക്ക് വേ​ഗ​ത കു​റ​ക്കേ​ണ്ടി​വ​രു​ന്ന ഈ ​സ്ഥ​ല​മാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ന് അ​വ​ർ തി​ര​ഞ്ഞെ​ടു​ത്ത​ത്. </p>
<p>1942 മേ​യ് 27ന് ​രാ​വി​ലെ 10.30ഓ​ടെ ഹെ​യ്ഡ്രി​ച്ചി​ന്റെ തു​റ​ന്ന മെ​ഴ്‌​സി​ഡ​സ് കാ​ർ ആ ​വ​ള​വി​ലെ​ത്തി. കാ​റി​ന് തൊ​ട്ട​ടു​ത്തു നി​ന്ന ഗാ​ബ്ചി​ക് ത​ന്റെ കോ​ട്ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന സ്റ്റെ​ൻ ഗ​ൺ പു​റ​ത്തെ​ടു​ത്ത് വെ​ടി​യു​തി​ർ​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത​മാ​യി തോ​ക്ക് ജാം ​ആ​യി​പ്പോ​യി. തോ​ക്ക് പ​ണി​മു​ട​ക്കി​യ​തോ​ടെ ഹെ​യ്ഡ്രി​ച്ച് വ​ണ്ടി നി​ർ​ത്താ​ൻ ഡ്രൈ​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ത​ന്നെ ആ​ക്ര​മി​ക്കാ​ൻ വ​ന്ന ഗാ​ബ്ചി​ക്കി​നെ വെ​ടി​വെ​ക്കാ​നാ​യി ഹെ​യ്ഡ്രി​ച്ച് എ​ഴു​ന്നേ​റ്റു നി​ന്നു. ഈ ​സ​മ​യം ദൂ​രെ മാ​റി​നി​ന്നി​രു​ന്ന ജാ​ൻ കു​ബി​സ് ത​ന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​രി​ഷ്‌​ക​രി​ച്ച ആ​ന്റി ടാ​ങ്ക് ഗ്ര​നേ​ഡ് കാ​റി​ന് നേ​രെ എ​റി​ഞ്ഞു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/08/2911049-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020jrCQ7bcZAV5X2c0vP7AGVG7k6hDsNKSn2222903" data-watermark="false" style="width: 100%;" info-selector="#info_item_1788842226932">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788842226932"></div>
</div>
<p> </p>
<p> ഗ്ര​നേ​ഡ് വ​ണ്ടി​യു​ടെ ഉ​ള്ളി​ല​ല്ല വീ​ണ​തെ​ങ്കി​ലും, അ​തി​ന്റെ പി​ന്നി​ലെ ച​ക്ര​ത്തി​ന് സ​മീ​പം പൊ​ട്ടി​ത്തെ​റി​ച്ചു. സ്‌​ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന കാ​റി​ന്റെ സീ​റ്റി​ലെ സ്പ്രി​ങ്ങു​ക​ളും കു​ഷ്യ​നി​ലെ നാ​രു​ക​ളും ഹെ​യ്ഡ്രി​ച്ചി​ന്റെ ശ​രീ​ര​ത്തി​നു​ള്ളി​ലേ​ക്ക് തു​ള​ച്ചു​ക​യ​റി. മു​റി​വു​ക​ൾ അ​ത്ര മാ​ര​ക​മ​ല്ലെ​ന്ന് ആ​ദ്യം തോ​ന്നി​യെ​ങ്കി​ലും, ഈ ​നാ​രു​ക​ളി​ൽ​നി​ന്നു​ണ്ടാ​യ അ​ണു​ബാ​ധ​മൂ​ലം ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ജൂ​ൺ നാ​ലി​ന് ഹെ​യ്ഡ്രി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. </p>
<p>ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ക​ത്തീ​ഡ്ര​ലി​ൽ ഒ​ളി​ച്ച ഗാ​ബ്ചി​ക്കി​നെ​യും കു​ബി​സി​നെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പോ​രാ​ളി​ക​ളെ​യും നാ​സി​ക​ൾ​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, ക​രേ​ൽ കു​ർ​ദ എ​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ഭ​യം​മൂ​ല​വും പ്ര​തി​ഫ​ല​ത്തി​ന് വേ​ണ്ടി​യും നാ​സി​ക​ൾ​ക്ക് വി​വ​രം കൈ​മാ​റി. 1942 ജൂ​ൺ 18ന് ​പു​ല​ർ​ച്ചെ 4.15ന് ​ഏ​ക​ദേ​ശം 800ഓ​ളം വ​രു​ന്ന എ​സ്.​എ​സ് സൈ​നി​ക​ർ ക​ത്തീ​ഡ്ര​ൽ വ​ള​ഞ്ഞു. പ​ള്ളി​യു​ടെ മു​ക​ൾ ഭാ​ഗ​ത്തു​ള്ള ഗാ​ല​റി​യി​ലാ​യി​രു​ന്നു അ​ഡോ​ൾ​ഫ് ഒ​പാ​ൽ​ക്ക, ജാ​ൻ കു​ബി​സ്, ജ​റോ​സ്ലാ​വ് ഷ്വാ​ർ​സ് എ​ന്നി​വ​ർ കാ​വ​ൽ നി​ന്നി​രു​ന്ന​ത്. നാ​സി​ക​ൾ പ​ള്ളി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​വ​ർ മൂ​ന്നു​പേ​രും ചേ​ർ​ന്ന് ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചു. ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം അ​വ​ർ നാ​സി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി. ഒ​ടു​വി​ൽ പ​രി​ക്കേ​റ്റും വെ​ടി​യു​ണ്ട​ക​ൾ തീ​ർ​ന്നും അ​വ​ർ വീ​ണു. </p>
<p>ബാ​ക്കി​യു​ള്ള നാ​ല് പോ​രാ​ളി​ക​ൾ -ജോ​സ​ഫ് ഗാ​ബ്ചി​ക്, ജോ​സ​ഫ് വ​ൽ​ചി​ക്, ജോ​സ​ഫ് ബു​ബ്ലി​ക്, ജാ​ൻ ഹ്രു​ബി എ​ന്നി​വ​ർ പ​ള്ളി​യു​ടെ ത​റ​ക്ക​ടി​യി​ലു​ള്ള ഇ​രു​ണ്ട ക്രി​പ്റ്റി​ലാ​യി​രു​ന്നു ഒ​ളി​ച്ചി​രു​ന്ന​ത്. നാ​സി​ക​ൾ പ​ള്ളി​യു​ടെ പു​റ​ത്തു​ള്ള ഒ​രു ചെ​റി​യ വെ​ന്റി​ലേ​ഷ​ൻ ജ​നാ​ല​യി​ലൂ​ടെ ഫ​യ​ർ​ഫോ​ഴ്‌​സി​നെ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം അ​ക​ത്തേ​ക്ക് പ​മ്പ് ചെ​യ്തു. പോ​രാ​ളി​ക​ളെ മു​ക്കി​ക്കൊ​ല്ലാ​നാ​യി​രു​ന്നു അ​വ​രു​ടെ ശ്ര​മം. എ​ന്നാ​ൽ, ധീ​ര​രാ​യ ആ ​പോ​രാ​ളി​ക​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു ഏ​ണി ഉ​പ​യോ​ഗി​ച്ച് ആ ​പൈ​പ്പു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളാ​നും വെ​ള്ളം ത​ട​യാ​നും ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. നാ​സി​ക​ൾ കു​ർ​ദ​യെ​ക്കൊ​ണ്ട് ക്രി​പ്റ്റി​ന് മു​ന്നി​ൽ​നി​ന്ന് ‘കീ​ഴ​ട​ങ്ങൂ’ എ​ന്ന് വി​ളി​പ്പി​ച്ചു. എ​ന്നാ​ൽ, ഉ​ള്ളി​ൽ​നി​ന്ന് വ​ന്ന മ​റു​പ​ടി ഇ​താ​യി​രു​ന്നു: ‘‘ഞ​ങ്ങ​ൾ ചെ​ക്കു​ക​ളാ​ണ്! ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും കീ​ഴ​ട​ങ്ങി​ല്ല!’’ ഒ​ടു​വി​ൽ വെ​ടി​യു​ണ്ട​ക​ൾ തീ​രാ​റാ​യ​പ്പോ​ൾ, ശ​ത്രു​വി​ന്റെ കൈ​ക​ളി​ൽ അ​ക​പ്പെ​ടാ​തി​രി​ക്കാ​ൻ ആ ​നാ​ലു​പേ​രും സ്വ​യം മ​ര​ണം വ​രി​ച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/08/2911037-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020s5xpPZAPxiIqpcHCMuu2IVOruT0VFbGp1413778" data-watermark="false" style="width: 100%;" info-selector="#info_item_1788841418076" title="ബ്രി​ട്ടീ​ഷ് റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സി​ന്റെ വി​മാ​ന​ത്തി​ൽ​നി​ന്ന് ജോ​സ​ഫ് ഗാ​ബ്ചി​ക്കും ജാ​ൻ​കു​ബി​സും രാ​ത്രി​യു​ടെ മ​റ​വി​ൽ പാ​ര​ച്യൂ​ട്ട് വ​ഴി മാ​തൃ​രാ​ജ്യ​ത്തി​ന്റെ മ​ണ്ണി​ലേ​ക്കിറ​ങ്ങി​യ​ സ്ഥലം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788841418076">
  <p>ബ്രി​ട്ടീ​ഷ് റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സി​ന്റെ വി​മാ​ന​ത്തി​ൽ​നി​ന്ന് ജോ​സ​ഫ് ഗാ​ബ്ചി​ക്കും ജാ​ൻ​കു​ബി​സും രാ​ത്രി​യു​ടെ മ​റ​വി​ൽ പാ​ര​ച്യൂ​ട്ട് വ​ഴി മാ​തൃ​രാ​ജ്യ​ത്തി​ന്റെ മ​ണ്ണി​ലേ​ക്കിറ​ങ്ങി​യ​ സ്ഥലം</p>
 </div>
</div>
<h3>ഫാ​ഷി​സ​ത്തി​ന്റെ പ​ക​യും ലി​ഡി​സെ​യു​ടെ വി​ധി​യും</h3>
<p>നാ​സി ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​പ​രാ​ജി​ത​ത്വ​ത്തി​നു​മേ​ൽ വീ​ണ ആ​ദ്യ​ത്തെ വ​ലി​യ ഇ​ടി​ത്തീ​യാ​യി​രു​ന്നു ഹെ​യ്ഡ്രി​ച്ചി​ന്റെ വ​ധം. ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത് സ​ഖ്യ​ക​ക്ഷി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് വി​ജ​യി​പ്പി​ച്ച ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കി​ലു​ള്ള നാ​സി ഉ​ദ്യോ​ഗ​സ്ഥ​ന്റെ വ​ധ​മാ​യി​രു​ന്നു ഇ​ത്. ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ അ​ജ​യ്യ​മാ​ണെ​ന്ന ധാ​ര​ണ​യെ ത​ക​ർ​ക്കാ​ൻ ഈ ​ദൗ​ത്യ​ത്തി​ന് ക​ഴി​ഞ്ഞു. ഹി​റ്റ്‌​ല​റു​ടെ പി​ൻ​ഗാ​മി​യാ​യി​പ്പോ​ലും ക​രു​ത​പ്പെ​ട്ടി​രു​ന്ന ഒ​രു ഉ​ന്ന​ത ത​ല​വ​നെ ഇ​ല്ലാ​താ​ക്കി​യ​ത് ച​രി​ത്ര​ത്തി​ലെ​ത​ന്നെ അ​പൂ​ർ​വ​വും നി​ർ​ണാ​യ​ക​വു​മാ​യ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി. ഒ​രു ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക​രു​ത്തു​റ്റ ക​ണ്ണി ത​ക​ർ​ക്കാ​ൻ ആ ​ചാ​വേ​റു​ക​ളു​ടെ ധീ​ര​ത​ക്ക് ക​ഴി​ഞ്ഞു. എ​ന്നാ​ൽ, പ​ട്ടാ​ള​ക്കാ​ർ പ​ര​സ്പ​രം പൊ​രു​തു​ന്ന യു​ദ്ധ മ​ര്യാ​ദ​ക​ളെ ഹി​റ്റ്ല​ർ കാ​റ്റി​ൽ പ​റ​ത്തി. ആ ​ധീ​ര​ത​യോ​ട് ഫാ​ഷി​സം പ​ക​വീ​ട്ടി​യ​ത് അ​ങ്ങേ​യ​റ്റം ഭീ​രു​ത്വ​പൂ​ർ​ണ​മാ​യ ഒ​രു ന​ട​പ​ടി​യി​ലൂ​ടെ​യാ​യി​രു​ന്നു -ലി​ഡി​സെ എ​ന്ന നി​ഷ്‌​ക​ള​ങ്ക​മാ​യ ഗ്രാ​മ​ത്തെ ഭൂ​മു​ഖ​ത്തു​നി​ന്ന് തു​ട​ച്ചു​നീ​ക്കി​ക്കൊ​ണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/08/2911050-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020w3hHTF1TlnTDM0Qz8YKRKegEP0S068Tv2263306" data-watermark="false" style="width: 100%;" info-selector="#info_item_1788842267253">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788842267253"></div>
</div>
<h3>വ​ധ​ശി​ക്ഷ​ക്ക് കാ​ര​ണ​മാ​യ ‘പ്ര​ണ​യ​ലേ​ഖ​ന​വും’ ഗെ​സ്റ്റ​പ്പോ​യു​ടെ പി​ഴ​വും</h3>
<p>ലി​ഡി​സെ എ​ന്ന നി​ഷ്ക​ള​ങ്ക​മാ​യ ഗ്രാ​മ​ത്തി​ന്റെ അ​ന്ത്യം കു​റി​ച്ച​ത് കേ​വ​ലം ഹി​റ്റ്‌​ല​റു​ടെ പ​ക മാ​ത്ര​മാ​യി​രു​ന്നി​ല്ല, മ​റി​ച്ച് നാ​സി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ ഗെ​സ്റ്റ​പ്പോ​ക്ക് (Gestapo) ഉ​ണ്ടാ​യ വി​വേ​ക​ശൂ​ന്യ​മാ​യ ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​കൂ​ടി​യാ​യി​രു​ന്നു. ഹെ​യ്ഡ്രി​ച്ചി​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ര​ണ്ടാ​ഴ്ച​യോ​ളം നാ​സി​ക​ൾ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​യി​രു​ന്നു. കൃ​ത്യ​മാ​യ സൂ​ച​ന​ക​ൾ ഒ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​വ​ർ പ്രാ​ഗി​ലെ ഓ​രോ സാ​ധാ​ര​ണ​ക്കാ​ര​നെ​യും സം​ശ​യ​ത്തി​ന്റെ നി​ഴ​ലി​ൽ നി​ർ​ത്തി. ഈ ​സ​മ​യ​ത്താ​ണ് സ്ലാ​നി എ​ന്ന സ്ഥ​ല​ത്തെ ഒ​രു ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഒ​രു പെ​ൺ​കു​ട്ടി​ക്ക് ത​ന്റെ കാ​മു​ക​നി​ൽ​നി​ന്ന് ല​ഭി​ച്ച ഒ​രു ക​ത്ത് ഗെ​സ്റ്റ​പ്പോ​യു​ടെ കൈ​ക​ളി​ൽ എ​ത്തു​ന്ന​ത്. ‘‘ന​മ്മ​ൾ പ്ലാ​ൻ ചെ​യ്ത ആ ​കാ​ര്യം ന​ട​ന്നു, ഇ​നി കു​റ​ച്ചു​കാ​ലം ഞാ​ൻ ഒ​ളി​വി​ൽ പോ​കു​ന്നു. വ​രാ​നി​രി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് മാ​പ്പ് ചോ​ദി​ക്കു​ന്നു’’ എ​ന്നാ​യി​രു​ന്നു ആ ​ക​ത്തി​ലെ വ​രി​ക​ൾ. </p>
<p>ഈ ​പെ​ൺ​കു​ട്ടി ലി​ഡി​സെ ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള​വ​ളാ​യി​രു​ന്നു. അ​വ​ളു​ടെ കാ​മു​ക​ൻ യ​ഥാ​ർ​ഥ​ത്തി​ൽ ഒ​രു വി​വാ​ഹി​ത​നാ​യി​രു​ന്നു എ​ന്നും, അ​വ​ളു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ വേ​ണ്ടി അ​യാ​ൾ എ​ഴു​തി​യ ഒ​രു ക​ള്ള​ക്ക​ത്താ​യി​രു​ന്നു അ​തെ​ന്നും പി​ന്നീ​ട് തെ​ളി​ഞ്ഞു. എ​ന്നാ​ൽ, ആ ​വാ​ക്കു​ക​ളി​ലെ ‘‘പ്ലാ​ൻ​ചെ​യ്ത കാ​ര്യം’’ ഹെ​യ്ഡ്രി​ച്ച് വ​ധ​മാ​ണെ​ന്നും ആ ​ക​ത്തെ​ഴു​തി​യ​ത് ആ​കാ​ശ​ത്തു​നി​ന്നി​റ​ങ്ങി​യ പോ​രാ​ളി​ക​ളി​ൽ ഒ​രാ​ളാ​ണെ​ന്നും നാ​സി​ക​ൾ ഉ​റ​പ്പി​ച്ചു. ഈ ​ഒ​രു ക​ത്ത് ലി​ഡി​സെ എ​ന്ന ഗ്രാ​മ​ത്തി​ന്റെ മ​ര​ണ​വാ​റ​ന്റാ​യി മാ​റി. കൂ​ടാ​തെ, ലി​ഡി​സെ​യി​ലെ ഹോ​റാ​ക് (Horak) കു​ടും​ബ​ത്തി​ലെ ഒ​രം​ഗം ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന് ല​ണ്ട​നി​ലേ​ക്ക് പോ​യി എ​ന്ന വ​സ്തു​ത നാ​സി​ക​ളു​ടെ സം​ശ​യം ഇ​ര​ട്ടി​പ്പി​ച്ചു. പാ​ര​ച്യൂ​ട്ടി​ലി​റ​ങ്ങി​യ ജോ​സ​ഫ് ഗാ​ബ്ചി​ക്കും ജാ​ൻ കു​ബി​സും ഹോ​റാ​ക് കു​ടും​ബ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ലി​ഡി​സെ​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്നു എ​ന്ന് ഗെ​സ്റ്റ​പ്പോ വി​ശ്വ​സി​ച്ചു. എ​ന്നാ​ൽ, സ​ത്യ​ത്തി​ൽ പാ​ര​ച്യൂ​ട്ട് പോ​രാ​ളി​ക​ൾ ഒ​രി​ക്ക​ൽ​പോ​ലും ലി​ഡി​സെ​യി​ൽ പോ​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല; അ​വ​ർ​ക്ക് ആ ​ഗ്രാ​മ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​യി​രു​ന്നു. </p>
<p>ത​ങ്ങ​ളു​ടെ പ​രാ​ജ​യം സ​മ്മ​തി​ക്കാ​ൻ ത​യാ​റ​ല്ലാ​ത്ത നാ​സി​ക​ൾ​ക്ക് ലോ​ക​ത്തി​ന് മു​ന്നി​ൽ പ​ക​രം വീ​ട്ടാ​ൻ ഒ​രു ‘ബ​ലി​മൃ​ഗ​ത്തെ’ ആ​വ​ശ്യ​മാ​യി​രു​ന്നു. ഹി​റ്റ്‌​ല​ർ ലി​ഡി​സെ​യെ തി​ര​ഞ്ഞെ​ടു​ത്ത​ത് അ​തൊ​രു ‘മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ’ (Exemplary Punishment) ന​ൽ​കാ​ൻ പാ​ക​ത്തി​ലു​ള്ള ഗ്രാ​മ​മാ​യ​തു​കൊ​ണ്ടാ​ണ്. ഗ്രാ​മം മു​ഴു​വ​ൻ ചു​ട്ടു​ക​രി​ക്കാ​നും അ​വി​ട​ത്തെ പു​രു​ഷ​ന്മാ​രെ കൊ​ല്ലാ​നും ഹി​റ്റ്‌​ല​ർ നേ​രി​ട്ട് ഉ​ത്ത​ര​വി​ട്ടു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/08/2911045-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240207LZNc75gNQF65lAhzQGKLsmsPWhStgh11945318" data-watermark="false" style="width: 100%;" info-selector="#info_item_1788841949219" title="1957ൽ ബെഡ്രിച് സ്റ്റെഫാൻ സൃഷ്ടിച്ച ‘അമ്മയും കുഞ്ഞും’ ശിൽപം " alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788841949219">
  <p>1957ൽ ബെഡ്രിച് സ്റ്റെഫാൻ സൃഷ്ടിച്ച ‘അമ്മയും കുഞ്ഞും’ ശിൽപം </p>
 </div>
</div>
<h3>നി​ഷ്‌​ക​ള​ങ്ക​ത​യു​ടെ ശ​വ​പ്പ​റ​മ്പ്: ക്രൂ​ര​ത​യു​ടെ ക​ണ​ക്കു​ക​ൾ</h3>
<p>1942 ജൂ​ൺ 10ന് ​നാ​സി സൈ​ന്യം ലി​ഡി​സെ വ​ള​ഞ്ഞു. ലി​ഡി​സെ​യി​ലെ ഓ​രോ കെ​ട്ടി​ട​വും പ​ള്ളി​യും ശ്മ​ശാ​ന​വും​പോ​ലും അ​വ​ർ ന​ശി​പ്പി​ച്ചു. ഗ്രാ​മ​ത്തി​ലൂ​ടെ ഒ​ഴു​കി​യി​രു​ന്ന തോ​ടി​ന്റെ ഗ​തി​പോ​ലും അ​വ​ർ മാ​റ്റി. ‘ലി​ഡി​സെ’ എ​ന്ന പേ​ര് ലോ​ക​ച​രി​ത്ര​ത്തി​ൽ​നി​ന്ന് എ​ന്നെ​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഫാ​ഷി​സ്റ്റ് ല​ക്ഷ്യം. ഗ്രാ​മ​ത്തി​ലെ പ​തി​ന​ഞ്ച് വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ പു​രു​ഷ​ന്മാ​രെ​യും ഏ​ക​ദേ​ശം 170ൽ ​അ​ധി​കം പേ​രെ വെ​ടി​വെ​ച്ചു കൊ​ന്നു. അ​തി​നു​ശേ​ഷ​മാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്- അ​മ്മ​മാ​രി​ൽ​നി​ന്ന് അ​വ​രു​ടെ മ​ക്ക​ളെ ബ​ലം​പ്ര​യോ​ഗി​ച്ച് വേ​ർ​പെ​ടു​ത്തി. സ്മാ​ര​ക​ത്തി​ൽ ക​ണ്ട ആ ​ശി​ൽ​പം ഇ​ന്നും എ​ന്റെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. ഒ​രു അ​മ്മ ത​ന്റെ മു​ഖം കൈ​ക​ൾ​കൊ​ണ്ട് മ​റ​ച്ചു ക​ര​യു​ന്നു, അ​വ​ളു​ടെ വ​സ്ത്ര​ത്തി​ൽ മു​റു​കെ​പ്പി​ടി​ച്ച് ഒ​രു പി​ഞ്ചു​കു​ട്ടി​യും -അ​ങ്ങ​നെ​യാ​ണ് ആ ​ശി​ൽ​പം. </p>
<p>ആ​കെ 114 കു​ട്ടി​ക​ളാ​ണ് ഗ്രാ​മ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 82 കു​ട്ടി​ക​ളെ പോ​ള​ണ്ടി​ലെ ചെ​ൽ​മ്‌​നോ ഗ്യാ​സ് വാ​നു​ക​ളി​ൽ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്നു. ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളി​ൽ ചി​ല​രെ നാ​സി വം​ശീ​യ ഗു​ണ​ങ്ങ​ളു​ള്ള​വ​ർ എ​ന്ന് ക​ണ്ട് ജ​ർ​മ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് ദ​ത്തെ​ടു​ക്കാ​ൻ ന​ൽ​കി. നാ​സി​ക​ൾ അ​വി​ടെ നി​ശ്ച​യി​ച്ച ഏ​റ്റ​വും ഭീ​ക​ര​മാ​യ മാ​ന​ദ​ണ്ഡം ‘15 വ​യ​സ്സ്’ എ​ന്ന​താ​യി​രു​ന്നു. ആ ​പ്രാ​യം ഒ​രു കു​ട്ടി​യു​ടെ വ​ള​ർ​ച്ച​യു​ടെ അ​ട​യാ​ള​മ​ല്ല, മ​റി​ച്ച് മ​ര​ണ​ത്തി​ലേ​ക്കു​ള്ള വാ​തി​ലാ​യി​രു​ന്നു. 15 വ​യ​സ്സ് തി​ക​ഞ്ഞ ഓ​രോ ആ​ൺ​കു​ട്ടി​യെ​യും പു​രു​ഷ​ന്മാ​രു​ടെ ഗ​ണ​ത്തി​ൽ​പെ​ടു​ത്തി വെ​ടി​വെ​ച്ചു കൊ​ന്നു. അ​വി​ട​ത്തെ മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ങ്ങ​ളി​ലെ ജോ​സ​ഫ് ഡോ​ള​സ​ലി​ന്റെ​യും ജോ​സ​ഫ് നെ​രാ​ഡി​ന്റെ​യും മു​ഖ​ങ്ങ​ൾ നോ​ക്കൂ. വെ​റും 15 വ​യ​സ്സ്! ക​ളി​ച്ചു​ന​ട​ക്കേ​ണ്ട പ്രാ​യം മ​ര​ണ​ത്തി​നു​ള്ള യോ​ഗ്യ​ത​യാ​യി മാ​റി​യ ഭീ​ക​ര​ത. ഫാ​ഷി​സ​ത്തി​ന്റെ ക​ണ്ണി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വു​ക എ​ന്നാ​ൽ കൊ​ല്ല​പ്പെ​ടാ​ൻ അ​ർ​ഹ​നാ​വു​ക എ​ന്ന​താ​യി​രു​ന്നു. </p>
<p>ഇ​ന്ന് 15 ഏ​ക്ക​റോ​ളം വ​രു​ന്ന ആ ​പ്ര​ദേ​ശം മു​ഴു​വ​ൻ ഒ​രു യു​ദ്ധ​സ്മൃ​തി മ​ണ്ഡ​പ​മാ​യി (War Memorial) മാ​റ്റി​യി​രി​ക്കു​ന്നു. അ​വി​ടെ പ​ഴ​യ ഗ്രാ​മ​ത്തി​ന്റെ ഒ​ര​ട​യാ​ളം​പോ​ലും ക​ണ്ടെ​ത്താ​നാ​വി​ല്ല; പ​ക​രം കാ​ണാ​വു​ന്ന​ത് വെ​റു​മൊ​രു വെ​ളി​മ്പ്ര​ദേ​ശ​വും അ​വി​ടെ ബാ​ക്കി​യാ​യ വെ​ങ്ക​ല തേ​ങ്ങ​ലു​ക​ളു​മാ​ണ്. ഒ​രു ക​ള്ള​ക്ക​ഥ​യു​ടെ​യും തെ​റ്റാ​യ സം​ശ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ജ​ന​ത​യെ​ത്ത​ന്നെ ഇ​ല്ലാ​താ​ക്കി​യ ഈ ​സം​ഭ​വം ഫാ​ഷി​സ​ത്തി​ന്റെ അ​ന്ധ​മാ​യ ക്രൂ​ര​ത​ക്ക് തെ​ളി​വാ​യി ഇ​ന്നും നി​ല​കൊ​ള്ളു​ന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/08/2911046-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020tuod9yhlfVKCi5rNheyqrlmRkSPipZCb2047408" data-watermark="false" style="width: 100%;" info-selector="#info_item_1788842051329">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788842051329"></div>
</div>
<h3>ആ​ധു​നി​ക ലി​ഡി​സെ​ക​ൾ: ഗ​സ്സ​യും ഇ​റാ​നും</h3>
<p>ഇ​ന്ന് 2026ൽ ​ഇ​റാ​ൻ യു​ദ്ധ​ത്തി​ന്റെ​യും ഗ​സ്സ​യി​ലെ കൂ​ട്ട​ക്കൊ​ല​ക​ളു​ടെ​യും വാ​ർ​ത്ത​ക​ൾ വാ​യി​ക്കു​മ്പോ​ൾ ച​രി​ത്രം അ​തി​ന്റെ ക്രൂ​ര​മാ​യ ആ​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണെ​ന്ന് തോ​ന്നു​ന്നു. 1942ൽ ​ഹെ​യ്ഡ്രി​ച്ചി​ന്റെ മ​ര​ണ​ത്തി​ന് പ​ക​രം ലി​ഡി​സെ​യെ ഇ​ല്ലാ​താ​ക്കി​യ ഹി​റ്റ്ല​റു​ടെ അ​തേ മ​നഃ​ശാ​സ്ത്ര​മാ​ണ് ഇ​ന്ന് ആ​ധു​നി​ക ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ൾ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രും പി​ന്തു​ട​രു​ന്ന​ത്. ‘‘സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യം വെ​ക്കൂ’’ എ​ന്ന സ്ഥി​രം പ​ല്ല​വി​ക​ൾ​ക്കി​ട​യി​ൽ ഇ​റാ​നി​ലെ​യും ഗ​സ്സ​യി​ലെ​യും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മി​സൈ​ലു​ക​ൾ വീ​ഴു​മ്പോ​ൾ, അ​തി​നെ ‘കൊ​ളാ​റ്റ​റ​ൽ ഡാ​മേ​ജ്’ എ​ന്ന് വി​ളി​ച്ച് ല​ഘൂ​ക​രി​ക്കാ​നാ​ണ് പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഒ​രു അ​മ്മ​ക്ക് അ​വ​ളു​ടെ മ​ക​ൻ വെ​റു​മൊ​രു ക​ണ​ക്ക​ല്ല, അ​വ​ളു​ടെ ലോ​ക​മാ​ണ്. 1942ൽ ​അ​ത് നാ​സി​ക​ളാ​യി​രു​ന്നെ​ങ്കി​ൽ 2026ൽ ​അ​ത് ലോ​ക പൊ​ലീ​സാ​യി ച​മ​യു​ന്ന അ​മേ​രി​ക്ക​യും സ​ഖ്യ​ക​ക്ഷി​ക​ളു​മാ​ണെ​ന്നു മാ​ത്രം. </p>
<p>‘ഒ​രു ഭ​ര​ണ​കൂ​ട​ത്തി​ന്റെ പി​ഴ​വു​ക​ൾ​ക്ക് സാ​ധാ​ര​ണ​ക്കാ​രെ​യും കു​ട്ടി​ക​ളെ​യും ശി​ക്ഷി​ക്കു​ക എ​ന്ന​ത് കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ക്രൂ​ര​ത​യാ​ണ്. ലി​ഡി​സെ​യി​ലെ ഗ്യാ​സ് വാ​നു​ക​ളി​ൽ ശ്വാ​സം​മു​ട്ടി മ​രി​ച്ച ആ 82 ​കു​ട്ടി​ക​ളു​ടെ​യും ഇ​ന്ന് ഇ​റാ​നി​ലെ ത​ക​ർ​ന്ന സ്‌​കൂ​ളു​ക​ൾ​ക്കി​ട​യി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ പി​ഞ്ചു പൈ​ത​ങ്ങ​ളു​ടെ​യും ര​ക്ത​ത്തി​ന് ഒ​രേ നി​റ​മാ​ണ്. പ്രാ​ഗി​ലെ ആ ​പ​ഴ​യ സ്മാ​ര​ക​ങ്ങ​ൾ ഇ​ന്ന് ലോ​ക​ത്തി​ന് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ് നാം ​കേ​ൾ​ക്കാ​തെ പോ​ക​രു​ത്. യു​ദ്ധ​ങ്ങ​ൾ രാ​ഷ്ട്രീ​യ ഭൂ​പ​ട​ങ്ങ​ൾ മാ​റ്റി​യേ​ക്കാം, പ​ക്ഷേ അ​വ കു​ഞ്ഞു​ങ്ങ​ളു​ടെ ഉ​ള്ളി​ൽ, അ​മ്മ​മാ​രു​ടെ ഉ​ള്ളി​ൽ ഉ​ണ്ടാ​ക്കു​ന്ന മു​റി​വു​ക​ൾ​ക്ക് ഉ​ണ​ക്ക​മി​ല്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/08/2911052-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020nDQnUb9aMxpm3LZl00zeXlCD3Lcfzzg52313855" data-watermark="false" style="width: 100%;" info-selector="#info_item_1788842318583" title="ലിഡിസെ ഗ്രാമത്തിലെ പള്ളി നിന്ന സ്ഥലം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788842318583">
  <p>ലിഡിസെ ഗ്രാമത്തിലെ പള്ളി നിന്ന സ്ഥലം</p>
 </div>
</div>
<p>ഇ​റാ​നി​ലെ തെ​രു​വു​ക​ളി​ൽ ലി​ഡി​സെ​യി​ലെ അ​മ്മ​മാ​രു​ടെ വി​ലാ​പം ഇ​ന്നും നാം ​കേ​ൾ​ക്കു​ക​യാ​ണ്. ഇ​തി​നെ ഒ​ന്ന് അ​പ​ല​പി​ക്കാ​ൻ​പോ​ലും ത​യാ​റാ​വാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ കൊ​ടും​പാ​ത​ക​ങ്ങ​ളു​ടെ ഈ ​ചോ​ര​ക്ക​റ​ക​ൾ ന​മ്മു​ടെ കൈ​ക​ളി​ലും പു​ര​ളു​ന്ന​തി​ന് കാ​ര​ണ​ക്കാ​രാ​വു​ന്നു. ച​രി​ത്രം മാ​പ്പു കൊ​ടു​ക്കാ​ത്ത ഇ​ത്ത​രം നീ​തി​കേ​ടു​ക​ളെ സ​ധൈ​ര്യം എ​തി​ർ​ത്തു​പോ​ന്നി​രു​ന്ന ന​മ്മു​ടെ രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​യും മ​നു​ഷ്യാ​വ​കാ​ശ ബോ​ധ​വും നാം ​തി​രി​ച്ചു​പി​ടി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ആ ​വെ​ങ്ക​ല പ്ര​തി​മ​ക​ൾ വെ​റും ക​ല്ലു​ക​ള​ല്ല; അ​വ ന​മ്മു​ടെ മ​നഃ​സാ​ക്ഷി​യെ വി​ചാ​ര​ണ ചെ​യ്യു​ന്ന സാ​ക്ഷി​ക​ളാ​ണ്. യു​ദ്ധം അ​വ​സാ​നി​ക്ക​ണം, കാ​ര​ണം ഓ​രോ കു​ട്ടി മ​രി​ക്കു​മ്പോ​ഴും ലോ​ക​ത്തി​ന്റെ ഭാ​വി​കൂ​ടി​യാ​ണ് ക​രി​ഞ്ഞു​പോ​കു​ന്ന​ത്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/travel/from-lidice-to-gaza-1552571</link>
<guid isPermaLink="true">https://www.madhyamam.com/weekly/travel/from-lidice-to-gaza-1552571</guid>
<category><![CDATA[Weekly,Archives,യാത്ര,Premium,10 SEP 2026]]></category>
<dc:creator><![CDATA[മിത്ര സതീഷ്]]></dc:creator>
<pubDate>Tue, 08 Sep 2026 04:41:50 GMT</pubDate>
</item>
<item>
<title><![CDATA[ചി​ല ഭ​യ​ങ്ങ​ൾ]]></title>
<description/>
<enclosure length="289188" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/08/2911031-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/08/2911031-untitled-1.gif'/><figcaption></figcaption></figure><p>പു​തി​യ ചി​ല ഭ​യ​ങ്ങ​ളു​ണ്ട് എ​നി​ക്കി​പ്പോ​ൾ. </p>
<p>രോ​ഗ​ഭ​യ​മ​ല്ല, </p>
<p>മ​ര​ണ​ഭ​യ​മ​ല്ല, </p>
<p>അ​പ​ക​ട ഭീ​തി​യോ </p>
<p>അ​പ​മാ​ന​ഭ​യ​മോ അ​ല്ല. </p>
<p>മീ ​ടൂ, പോ​ഷ്, പോ​ക്സോ ഒ​ന്നും </p>
<p>എ​ന്നെ ഭ​യ​പ്പെ​ടു​ത്തു​ന്നി​ല്ല. </p>
<p>കി​ഴ​ക്കു ദി​ക്കി​ലെ അ​യ​ൽ​ക്കാ​ര​ന്റെ </p>
<p>കൊ​ച്ചു​മ​ക​ളു​ടെ </p>
<p>പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് </p>
<p>പ​തി​വു​ള്ള ക്ഷ​ണം </p>
<p>ഉ​ണ്ടാ​വി​ല്ലേ എ​ന്ന് ഞാ​ൻ ഭ​യ​ക്കു​ന്നു. </p>
<p>ക്ഷ​ണി​ക്ക​പ്പെ​ടു​ക​യും, ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്‌​താ​ൽ </p>
<p>തെ​ക്കു ദി​ക്കി​ലെ അ​യ​ൽ​ക്കാ​ര​ൻ </p>
<p>അ​തോ​ടെ ശ​ത്രു​വാ​കി​ല്ലേ </p>
<p>എ​ന്നു ഞാ​ൻ ഭ​യ​ക്കു​ന്നു. </p>
<p>അ​യ​ൽ​ക്കാ​രു​ടെ നി​ശ്ശ​ബ്ദ​ത​യെ ഞാ​ൻ ഭ​യ​ക്കു​ന്നു. </p>
<p>ജാ​തി​യും മ​ത​വും നോ​ക്കാ​തെ പ്ര​ണ​യി​ച്ചാ​ൽ </p>
<p>ചു​റ്റും ഉ​യ​രു​ന്ന വി​ഷ​പ്പു​റ്റോ​ർ​ത്തു ഞാ​ൻ ഭ​യ​ക്കു​ന്നു. </p>
<p>മു​റി​ക്കു​ള്ളി​ൽ ഇ​പ്പോ​ൾ </p>
<p>ഭ​യ​ത്തി​ന്റെ കാ​ണാ​മൃ​ഗം ക​യ​റി​പ്പ​റ്റി​യോ എ​ന്നാ​ണെ​ന്റെ ഭ​യം. </p>
<p>ഭ​യ​ത്തി​നെ​യാ​ണ് ഭ​യ​ക്കേ​ണ്ട​ത് </p>
<p>എ​ന്നു മ​റ​ന്നു​പോ​കു​മോ എ​ന്നാ​ണെ​ന്റെ ഭ​യം.</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1552563</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1552563</guid>
<category><![CDATA[Weekly,Literature,കവിത,Web Exclusive,Archives,Premium,10 SEP 2026]]></category>
<dc:creator><![CDATA[കെ. ​ജ​യ​കു​മാ​ർ]]></dc:creator>
<pubDate>Tue, 08 Sep 2026 04:19:07 GMT</pubDate>
</item>
<item>
<title><![CDATA[പാ​തി പാ​തി: മു​ഴു​വ​ൻ]]></title>
<description/>
<enclosure length="217544" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/08/2911030-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/08/2911030-untitled-1.gif'/><figcaption></figcaption></figure><p>പാ​തി​മാ​മ​തി ചൂ​ടി​യും, ത​ൻ </p>
<p>പാ​തി പെ​ണ്ണി​നു ന​ൽ​കി​യും, </p>
<p>കോ​തി​വെ​ച്ച ചു​രു​ൾ​മു​ടി​ത്തി​ര- </p>
<p>യോ​ടു പൊ​ൻ​ജ​ട മി​ന്നി​യും, </p>
<p>കാ​ണ​ണം ന​ര ജീ​വ​വേ​ദി​യി- </p>
<p>ലാ​ടി​ടും പൊ​രു​ൾ​ന​ങ്ക​യെ. </p>
<p>പാ​തി നീ​ല​വി​ഷ​ത്തി​നാ​ൽ മ​റു </p>
<p>പാ​തി ച​ന്ദ​ന​സ​ത്തി​നാ​ൽ, </p>
<p>നീ​ല ഗ​ഗ​ന​ത​ല​ത്തി​ല​ന്തി </p>
<p>നി​ലാ​വു​റ​ഞ്ഞ​തു​മാ​വ​ണം, </p>
<p>ചൂ​ടു​വോ​ൻ നീ​ൾ​പ്പാ​മ്പു​ക​ൾ വ​ള, </p>
<p>മാ​ല, കു​ണ്ഡ​ല രൂ​പ​മാ​യ് </p>
<p>ചൂ​ടി​ടും പൂ​ങ്കൈ​ത കൊ​ന്ന​യു- </p>
<p>മാ​മ്പ​ലും പൂ​ത്തു​മ്പ​യും; </p>
<p>ചൂ​ടു​വോ​ൾ മ​ണി​മു​ല്ല​യും പ​നി- </p>
<p>നീ​രു, ചെ​മ്പ​ക, പി​ച്ച​കം </p>
<p>കാ​ണ​ണം പ​ല​താ​കി​ലും പ്രി​യ- </p>
<p>മോ​ടി​രി​പ്പ​തു​മാ​യ് സ​ദാ. </p>
<p>പാ​തി​പാ​തി പ​ക​ർ​ന്നു​ട​ൽ, </p>
<p>മാ​യാ​വി​യാ​യ്, ത്തി​രു​മാ​യ​യാ​യ്, </p>
<p>കൂ​ടി​യാ​ടി​ടു​മെ​ന്ന് സ​ഞ്ജ​യ് </p>
<p>പാ​ടി​ടു​ന്ന​ത് മാ​യ​യോ? </p>
<p>നീ​ല​ന​ദി​യി​ൽ നി​ന്നു പൂ​വു​ക​ൾ, </p>
<p>താ​മ​ര​ക്കു​രു​മാ​ല​ക​ൾ, </p>
<p>കാ​ട്ടി​ൽ വീ​ണ വെ​യി​ൽ, ഹി​മം, </p>
<p>ത​ല​യാ​ട്ടി​ടും പൂ​വ​ള്ളി​ക​ൾ, </p>
<p>മേ​ഘ​മു​ര​സും മാ​മ​രം, </p>
<p>മ​ല കാ​ത്തു​വെ​ച്ച സ​രോ​വ​രം </p>
<p>നീ​യ​വ​ന്നു പ​കു​ത്തു​വോ ത​ൻ </p>
<p>പാ​തി​യെ​ന്ന​തു പോ​ല​വേ. </p>
<p>വാ​ഴ​ണം പെ​ണ്ണാ​ണു​മൊ​പ്പം </p>
<p>വാ​ഴു​മെ​ൻ മി​ഴി കാ​ണു​മോ ? </p>
<p>------ </p>
<p>‘മാ​നാ​ട മ​ഴു​വാ​ട മ​തി​യാ​ട പു​ന​ലാ​ട </p>
<p>മ​ങ്കൈ ശി​വ​കാ​മി ആ​ട’ </p>
<p>ന​ട​രാ​ജ​പ്പ​ത്തി​ൽ നി​ന്ന്- </p>
<p>​ഗാ​യ​ക​ൻ സ​ഞ്ജ​യ് സു​ബ്ര​മ​ണ്യ​ൻ</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1552562</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1552562</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,10 SEP 2026]]></category>
<dc:creator><![CDATA[വി.എം. ഗിരിജ]]></dc:creator>
<pubDate>Tue, 08 Sep 2026 04:16:16 GMT</pubDate>
</item>
<item>
<title><![CDATA[ഒ​​രാ​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ച 
സി​​നി​​മ​​ക​​ള്‍ ചെ​​യ്യി​​ല്ല 
എ​​ന്ന വാ​​ശി​​യി​ല്ല; ​
താ​​ര സി​​നി​​മ​ക​​ള്‍ക്ക് 
എ​​തി​​രു​മ​ല്ല]]></title>
<description/>
<enclosure length="211885" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/08/2911009-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/08/2911009-untitled-1.gif'/><figcaption><p>ചി​​ദം​​ബ​​രം</p><span class='copyright'></span></figcaption></figure><blockquote>
 മ​ല​യാ​ള സി​നി​മ​യി​ലെ യു​വ സം​വി​ധാ​യ​ക​രി​ൽ ശ്ര​ദ്ധേ​യ​നാ​ണ് ചി​​ദം​​ബ​​രം എ​​സ്. പൊ​​തു​​വാ​​ള്‍. ‘മ​ഞ്ഞു​മ്മ​ൽ​ ബോ​യ്സ്’, ‘ബാ​ല​ൻ ദ ​ബോ​യ്’, ‘ജാ​ൻ-​എ-​മ​ൻ’ എ​ന്നീ സി​നി​മ​ക​ൾ ചി​ദം​ബ​ര​ത്തി​ന്റെ വ​രും​കാ​ല സി​നി​മ​ക​ളെ കൂ​ടി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​ണ്ട്. സി​നി​മാ​ലോ​ക​ത്തെ​യും ആ ​വ​ഴി​യി​ൽ എ​ത്തി​പ്പെ​ട്ട​തി​നെ​യും ഭാ​വി​സ്വ​പ്ന​ങ്ങ​ളെ​യും കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്നു.
</blockquote>
<p>ജന​​പ്രി​​യ സി​​നി​​മ​​യു​​ടെ പ​​ര​​മ്പ​​രാ​​ഗ​​ത ച​​ട്ട​​ക്കൂ​​ടു​​ക​​ളെ​​യും സ​​മ​​വാ​​ക്യ​​ങ്ങ​​ളെ​​യും പു​​ന​​ര്‍നി​​ര്‍വ​ചി​​ച്ചു​​കൊ​​ണ്ട് സ​​മീ​​പ​​കാ​​ല മ​​ല​​യാ​​ള സി​​നി​​മ​​യി​​ലു​​ണ്ടാ​​യ ശ്ര​​ദ്ധേ​​യ​​മാ​​യ മാ​​റ്റ​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​ണ് സം​​വി​​ധാ​​യ​​ക​​ന്‍ ചി​​ദം​​ബ​​രം എ​​സ്. പൊ​​തു​​വാ​​ളി​ന്റെ ച​​ല​​ച്ചി​​ത്ര​​ങ്ങ​​ള്‍. ‘ജാ​ൻ-​എ-​മ​ൻ’ എ​​ന്ന ആ​​ദ്യ ചി​​ത്ര​​ത്തി​​ലെ വൈ​​കാ​​രി​​ക സൂ​​ക്ഷ്മ​​ത​​ക​​ളി​​ല്‍ തു​​ട​​ങ്ങി, ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ വ​​ന്‍ സ്വീ​​കാ​​ര്യ​​ത നേ​​ടി​​യ ‘മ​ഞ്ഞു​മ്മ​ൽ​ ബോ​യ്സ്’ വ​​രെ എ​​ത്തി​​നി​​ല്‍ക്കു​​ന്ന ചി​​ദം​​ബ​​ര​​ത്തി​​ന്റെ സി​​നി​​മാ​​യാ​​ത്ര, റി​​യ​​ലി​​സ്റ്റി​​ക് ച​​ല​​ച്ചി​​ത്ര​​ഭാ​​ഷ​​യു​​ടെ​​യും മി​​ക​​ച്ച ദൃ​​ശ്യ​​ശ​​ബ്ദ വി​​ന്യാ​​സ​​ങ്ങ​​ളു​​ടെ​​യും (Soundscape and Visual Craft) അ​​പൂ​​ര്‍വ​​മാ​​യ സം​​യോ​​ജ​​ന​​മാ​​ണ്. </p>
<p>മ​​നു​​ഷ്യ​​ബ​​ന്ധ​​ങ്ങ​​ളി​​ലെ സൗ​​ഹൃ​​ദം, അ​​തി​​ജീ​​വ​​നം, പാ​​ര​​സ്പ​​ര്യം എ​​ന്നീ മാ​​ന​​വി​​ക മൂ​​ല്യ​​ങ്ങ​​ളെ ജ​​ന​​പ്രി​​യ സി​​നി​​മാ മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ ആ​​വി​​ഷ്‌​​ക​​രി​​ക്കു​​ക​​യും, അ​​തോ​​ടൊ​​പ്പം ത​​ന്നെ മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ സാ​​മ്പ​​ത്തി​​ക​ സാം​​സ്‌​​കാ​​രി​​ക അ​​തി​​രു​​ക​​ള്‍ ത​​മി​​ഴ്‌​​നാ​​ട് ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള പു​​റം​​വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് വ്യാ​​പി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു​​വെ​​ന്ന​​ത് ഈ ​​ചി​​ത്ര​​ങ്ങ​​ളു​​ടെ അ​​ക്കാ​​ദ​​മി​​ക് പ്രാ​​ധാ​​ന്യം വ​​ർ​ധി​​പ്പി​​ക്കു​​ന്നു. കൂ​​ട്ടാ​​യ്മ​​യു​​ടെ​​യും ന​​വീ​​ന​​മാ​​യ സി​​നി​​മാ​​ട്ടോ​​ഗ്രാ​​ഫി​​ക് ക്രാ​​ഫ്റ്റി​​ന്റെ​​യും മാ​​തൃ​​ക​​യാ​​യി മാ​​റി​​യ ഈ ​​ച​​ല​​ച്ചി​​ത്രാ​​നു​​ഭ​​വ​​ങ്ങ​​ള്‍ക്ക് പി​​ന്നി​​ലെ ദ​​ര്‍ശ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും, ത​​ന്റെ സ​​ര്‍ഗാ​ത്മ​​ക യാ​​ത്ര​​യെ​​ക്കു​​റി​​ച്ചും ചി​​ദം​​ബ​​രം സം​​സാ​​രി​​ക്കു​​ന്നു. </p>
<h3>ജീ​​വി​​ത​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ക​​ണ്ട സി​​നി​​മ​ാ​ക്കാ​​ര​​ന്‍ സ്വ​​ന്തം അ​​ച്ഛ​​ന്‍ ത​​ന്നെ​​യാ​​ണ​​ല്ലോ? സി​​നി​​മാ ജീ​​വി​​ത​​ത്തി​​ലെ അ​​ച്ഛ​​ന്റെ സ്വാ​​ധീ​​നം എ​​ത്ര​​ത്തോ​​ള​​മാ​​ണ് ? </h3>
<p>▲ സി​​നി​​മ​​യി​​ല്‍ മാ​​ത്ര​​മ​​ല്ല, എ​​ന്റെ ജീ​​വി​​ത​​ത്തി​​ലെ എ​​ല്ലാ സ​​ര്‍ഗാ​​ത്മ​ക വ​​ള​​ര്‍ച്ച​ക്കും കാ​​ര​​ണ​​ക്കാ​​ര​​ന്‍ അ​​ച്ഛ​​ന്‍ ത​​ന്നെ​​യാ​​ണ്. അ​​ച്ഛ​​ന്‍ സ​​തീ​​ഷ് പൊ​​തു​​വാ​​ള്‍ ധാ​​രാ​​ള​​മാ​​യി വാ​​യി​​ക്കു​​മാ​​യി​​രു​​ന്നു. ഞ​​ങ്ങ​​ളു​​ടെ വീ​​ട്ടി​​ല്‍ ഒ​​രു​പാ​​ട് പു​​സ്ത​​ക​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​തെ​​ല്ലാം ക​​ണ്ടു​വ​​ള​​ര്‍ന്ന ഞാ​​നും സ്വ​ാ​ഭാ​​വി​​​ക​​മാ​​യി വാ​​യ​​ന​​യു​​ടെ ലോ​​ക​​ത്ത്് എ​​ത്തി​​പ്പെ​​ട്ടു. വെ​​റെ ഒ​​ന്നും വാ​​ങ്ങി​ത്ത​ന്നി​​ല്ലെ​​ങ്കി​​ലും അ​​ച്ഛ​​ന്‍ ചെ​​റു​​പ്പം മു​​ത​​ലേ പു​​സ്ത​​ക​​ങ്ങ​​ള്‍ വാ​​ങ്ങു​​മാ​​യി​​രു​​ന്നു, വാ​​യ​​ന​​യെ വ​​ള​​രെ​​യ​​ധി​​കം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​മാ​​യി​​രു​​ന്നു. സി​​നി​​മ​ാ​ക്കാ​ര​​നാ​​യ അ​​ച്ഛ​​ന്‍ അ​​നു​​ഭ​​വി​​ക്കു​​ന്ന സൗ​​ഭാ​​ഗ്യ​​ങ്ങ​​ള്‍ ക​​ണ്ടി​​ട്ട്, എ​​ന്നാ​​ല്‍ ഞാ​​നും സി​​നി​​മാ​​ക്കാ​​ര​​നാ​​യി​ക്ക​ള​​യാം എ​​ന്ന ചി​​ന്ത​​യി​​ല്‍ ഈ ​​മേ​​ഖ​​ല​​യി​​ലേ​​ക്കു​വ​​ന്ന ഒ​​രാ​​ള​ല്ല ഞാ​​ന്‍. </p>
<p>എ​​ന്നാ​​ല്‍ അ​​ച്ഛ​​നി​​ലൂ​​ടെ ല​​ഭി​​ച്ച ജീ​​വി​​ത, സാ​​ഹി​​ത്യ, സി​​നി​​മാ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളാ​​യി​​രു​​ന്നു എ​​ന്നെ രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​ച്ഛ​​ന്റെ കൂ​​ട്ടു​​കാ​​രും സ​​ഹ​​പ്ര​​വ​​ര്‍ത്ത​​ക​​രും എ​​ന്നി​​ല്‍ ചെ​​ലു​​ത്തി​​യ സ്വ​​ധീ​​ന​​വും വ​​ള​​രെ വ​​ലു​​താ​​ണ്. അ​​ച്ഛ​​ന്‍ സ​​ഹ​​സം​​വി​​ധാ​​യ​​ക​​നാ​​യി പ്ര​​വ​​ര്‍ത്തി​​ച്ച ടി.​​വി. ച​​ന്ദ്ര​​ന്‍, കെ.​ആ​​ര്‍. മോ​​ഹ​​ന​​ന്‍ മു​​ത​​ലാ​​യ ആ​​ളു​​ക​​ള്‍ എ​​നി​​ക്ക് അ​​ങ്കി​​ള്‍മ​ാ​രാ​​യി​​രു​​ന്നു. അ​​വ​​രു​​ടെ സ​​മാ​​ന്ത​​ര സി​​നി​​മാ ലോ​​ക​​ത്തെ സ​​ഞ്ചാ​​ര​​ങ്ങ​​ള്‍ ചെ​​റു​​പ്പം മു​​ത​​ല്‍ അ​​ടു​​ത്തു​​നി​​ന്ന് കാ​​ണ​ാ​നും മ​​ന​​സ്സി​​ലാ​​ക്കാ​​നും എ​​നി​​ക്ക് ചെ​​റു​​പ്പം മു​​ത​​ലേ സാ​​ധി​​ച്ചി​​രു​​ന്നു. ചി​​ന്ത ര​​വി, കെ.​പി. ശ​​ശി, കാ​​ര്‍ട്ടൂ​​ണി​​സ്റ്റ് ശ​​ര​​ത്ത് പോ​​ലെ​​യു​​ള്ള അ​​ച്ഛ​​ന്‍റെ സു​​ഹൃ​​ത്തു​​ക്ക​​ള്‍, അ​​വ​​രു​​ടെ കൂ​​ടി​​ച്ചേ​​ര​​ലു​​ക​​ള്‍ എ​​ന്റെ ജീ​​വി​​ത​​ത്തെ വ​​ള​​രെ​​യ​​ധി​​കം സ്വ​ാ​ധീ​​നി​​ച്ചി​​ട്ടു​​ണ്ട്. കാ​​ര​​ണം അ​​വ​​ര്‍ എ​​ല്ലാ​​വ​​രും ത​​ന്നെ ഉ​​യ​​ര്‍ന്ന രീ​​തി​​യി​​ല്‍ ചി​​ന്തി​​ക്കു​​ന്ന​​വ​​രും ജീ​​വി​​ത​​ത്തി​​ല്‍ ആ​​ക്ടി​​വി​​സം കൂ​​ടെ കൊ​​ണ്ടു​​ന​​ട​​ക്കു​​ന്ന​​വ​​രു​​മാ​​യി​​രു​​ന്നു. ജീ​​വി​​ത​​ത്തോ​​ടു​​ള്ള വ്യ​​ക്ത​​മാ​​യ കാ​​ഴ്ച​​പ്പാ​​ട് രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ല്‍ എ​​ന്റെ ഈ ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ല്ലാം ഏ​റെ സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്. </p>
<h3>പി​​ന്നീ​​ട് സി​​നി​​മ​​യാ​​ണ് ജീ​​വി​​ത​വ​​ഴി എ​​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത് എ​​ന്നു മു​​ത​​ലാ​​ണ് ? </h3>
<p>▲ സി​​നി​​മ​​യു​​ടെ​​യും ഡോ​​ക്യു​​മെ​​ന്റ​​റി​​യു​​ടേ​തു​​മാ​​യ ഒ​​രു അ​​ന്ത​​രീ​​ക്ഷം വീ​​ട്ടി​​ല്‍ ത​​ന്നെ ചെ​​റു​​പ്പം മു​​ത​​ല്‍ അ​​നു​​ഭ​​വി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ഒ​​രു സി​​നി​​മാ​​ക്കാ​​ര​​നാ​​ക​​ണം എ​​ന്ന അ​​ട​​ങ്ങാ​​ത്ത ആ​​ഗ്ര​​ഹ​​മൊ​​ന്നും എ​​നി​​ക്കു​ണ്ടാ​​യി​​രു​​ന്നി​​ല്ല. കോ​​ള​​ജി​​ല്‍ പ​​ഠി​​ക്കാ​​ന്‍ പോ​​യി, എ​​നി​​ക്ക് ഒ​​ട്ടും പ​റ്റാ​​ത്ത പ​​ണി​​യാ​​ണി​​തെ​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ് ഇ​​യ​​ര്‍ ഔ​​ട്ടാ​​യി പ​​ഠ​​നം ത​​ന്നെ ഉ​​പേ​​ക്ഷി​​ച്ചു നി​​ല്‍ക്കു​​മ്പോ​​ഴാ​​ണ് ജ​​യ​​രാ​​ജ് സാ​​റി​​ന്റെ ‘പ​​ക​​ര്‍ന്നാ​​ട്ടം’ സി​​നി​​മ​​യി​​ലേ​​ക്കു​ള്ള വി​​ളി വരുന്ന​​ത്. കോ​​ള​ജ് പ​​ഠ​​നം ആ​​രം​​ഭി​​ക്കു​​ന്ന​​ത് മു​​മ്പു​ത​​ന്നെ ഞാ​​ന്‍ ജ​​യ​​രാ​​ജ് സാ​​റി​​നോ​​ട് അ​​വ​​സ​​രം ചോ​​ദി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും അ​​ദ്ദേ​​ഹ​മെ​ന്നെ എ​​ന്റെ ജീ​​വി​​ത​​ത്തി​​ല്‍ ഏ​​റ്റ​​വും ആ​വ​​ശ്യ​​മു​​ള്ള സ​​മ​​യ​​ത്തു​ത​​ന്നെ ഓ​​ര്‍ത്തു എ​​ന്ന​ത് വ​ലി​യ ഭാ​ഗ്യ​മാ​യി കാ​ണു​ന്നു. </p>
<p>‘പ​​ക​​ര്‍ന്നാ​​ട്ട’​​ത്തി​​ലൂ​​ടെ​​യാ​​ണ് ഞാ​​ന്‍ മു​​ഴു​​വ​​ന്‍ സ​​മ​​യ സി​​നി​​മ​ാ​ക്കാ​​ര​​നാ​​യി മാ​​റു​​ന്ന​​ത്. സ്വ​​ന്തം നാ​​ടാ​​യ പ​​യ്യ​​ന്നൂ​​രി​​ല്‍ ത​​ന്നെ ചി​​ത്രീ​​ക​​രി​​ച്ച ആ ​സി​നി​മ​യു​ടെ സെ​​റ്റി​​ല്‍ വെ​​ച്ചാ​​ണ്, ഇ​​താ​​ണ് എ​​ന്റെ വ​​ഴി എ​​ന്ന കൃ​​ത്യ​​മാ​​യ ധാ​​ര​​ണ എ​​നി​​ക്കു​ണ്ടാ​​കു​​ന്ന​​ത്. എ​​ന്നാ​​ല്‍, അ​​തി​​നു​മു​​മ്പ് ജ​​യ​​രാ​​ജ് സാ​​റി​​ന്റെ ത​​ന്നെ ‘ട്രെ​​യി​​ന്‍’ എ​​ന്ന സി​​നി​​മ​​യു​​ടെ ഒ​​രു ദി​​വ​​സ​​ത്തെ പാ​​ച്ച് ഷൂ​​ട്ടി​ങ്ങി​ല്‍ ഞാ​​ന്‍ ജോ​​ലി ചെ​യ്തി​​ട്ടു​​ണ്ട്. ഞാ​​ന്‍ ആ​​ദ്യ​​മാ​​യി സ​​ഹ​​സം​​വി​​ധാ​​യ​​ക​​നാ​​കു​​ന്ന​​ത് സെ​​ന്റ് ആ​​ല്‍ബ​​ര്‍ട്സ് കോ​​ള​ജി​​ല്‍ ന​​ട​​ന്ന ആ ​​ഷൂ​​ട്ടി​ങ്ങി​ലാ​​ണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/08/2911005-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020bn6NbB0bYKydC1dOoHujSw9YYwJGdW2Z8169560" data-watermark="false" style="width: 100%;" info-selector="#info_item_1788838173531" title="‘ബാലൻ ദ ബോയ്’ സിനിമയുടെ ചിത്രീകരണത്തിനിടെ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788838173531">
  <p>‘ബാലൻ ദ ബോയ്’ സിനിമയുടെ ചിത്രീകരണത്തിനിടെ</p>
 </div>
</div>
<h3>തു​​ട​​ര്‍ന്നു​​ള്ള ജീ​​വി​​ത​​ത്തി​​ന്റെ ഒ​​രു​കാ​​ലം മു​​ഴു​​വ​​ന്‍ ഡോ​​ക്യു​​മെ​​ന്റ​​റി​ക​​ള്‍ക്ക് ഒ​​പ്പ​​മാ​​യി​​രു​​ന്ന​​ല്ലോ സ​​ഞ്ചാ​​രം. ആ ​​കാ​​ലം എ​​ങ്ങ​​നെ ഓ​​ര്‍ക്കു​​ന്നു. ഡോ​​ക്യു​​മെ​​ന്റ​​റി നി​​ര്‍മാ​​ണ അ​​നു​​ഭ​​വ​​ങ്ങ​​ള്‍ താ​​ങ്ക​​ളി​​ലെ സി​​നി​​മാ​​ക്കാ​​ര​​ന്റെ വ​​ള​​ര്‍ച്ച​​ക്ക് എ​​ത്ത​​ര​​ത്തി​​ലാ​​ണ് സ​​ഹാ​​യി​​ച്ച​​ത് ? </h3>
<p>▲ ചെ​​റു​​പ്പം മു​​ത​​ലേ ഡോ​​ക്യു​​മെ​​ന്റ​​റി​യു​​ടെ ഒ​​ര​ന്ത​​രീ​​ക്ഷം വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു. അ​​ച്ഛ​​ന്‍ എ​​ന്‍.​എ​​ഫ്.​​ഡി.​സി​​ക്കു​വേ​​ണ്ടി​​യും കെ.​​എ​​ഫ്.​​ഡി.​സി​​ക്കു​വേ​​ണ്ടി​​യു​​മെ​​ല്ലാം ധാ​​രാ​ളം ഡോ​​ക്യു​​മെ​​ന്റ​​റി​​ക​​ള്‍ ചെ​​യ്തി​​രു​​ന്നു. വീ​​ട്ടി​​ല്‍ ടി.​വി​​യി​​ല്ലാ​​തെ​​യി​​രു​​ന്ന കാ​​ല​​ത്ത് വ​​ലി​​യ ടി.​​വി​​യും ഡി.​വി.​​ആ​​റു​മെ​​ല്ലാം വീ​​ട്ടി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്നാ​​ണ് അ​​ച്ഛ​​ന്‍ ഡോ​​ക്യു​​മെ​​ന്റ​​റി​ക​​ളു​​ടെ റ​​ഷ​​സ് ക​​ണ്ടി​​രു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടുത​​ന്നെ ഡോ​​ക്യു​​മെ​​ന്റ​​റി എ​​ന്ന മാ​​ധ്യ​​മ​​ത്തി​ന്റെ നി​​ർ​മാ​​ണ രീ​​തി​​ക​​ളും തി​​ര​​ക്ക​​ഥ രീ​​തി​​ക​​ളു​​മെ​​ല്ലാം ചെ​​റു​​പ്പ​​ത്തി​​ലേ മ​​ന​​സ്സി​​ലാ​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​രു​​ന്നു. പി​​ന്നീ​​ട് ഞാ​​ന്‍ ഡോ​​ക്യു​​മെ​​ന്റ​​റി​ക​​ളു​​ടെ ലോ​​ക​​ത്തെ​ത്തി​​യ​​പ്പോ​​ള്‍ പ​​ച്ച​​യാ​​യ ജീ​​വി​​ത​​ങ്ങ​​ളെ കൂ​​ടു​​ത​​ല്‍ മ​​നോ​​ഹ​​ര​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്ക​ാ​നാ​​ണ് ശ്ര​​മി​​ച്ച​​ത്. ചു​​റ്റു​​പാ​​ടു​​മു​​ള്ള സാ​​മൂ​​ഹി​​ക വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ആ​​ഴ​​ത്തി​​ല്‍ മ​​ന​​സ്സി​​ലാ​​ക്കാ​​ന്‍ ഡോ​​ക്യു​​മെ​​ന്റ​​റി​ക​​ളു​​ടെ നി​​ർ​മാ​​ണം ഏ​റെ സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്. </p>
<p>ഡോ​​ക്യു​​മെ​​ന്റ​​റി നി​​ര്‍മാ​​ണാ​നു​​ഭ​​വ​​ങ്ങ​​ള്‍ തീ​​ര്‍ച്ച​​യാ​​യും എ​​ന്നി​​ലെ സി​​നി​​മാ​​ക്കാ​​ര​​ന്റെ വ​​ള​​ര്‍ച്ച​​ക്ക് ധാ​​ര​ാ​ളം സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. സി​​നി​​മ​​യി​​ലൂ​​ടെ പ​​റ​​യാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന ഒ​​രു ക​​ഥ​​യെ കൂ​​ടു​​ത​​ല്‍ റി​​യ​​ലി​​സ്റ്റി​​ക്കാ​​യി അ​​വ​​ത​​രി​​പ്പി​​ക്കാ​​ന്‍ പ​​ര​​മ​ാ​വ​​ധി ശ്ര​​മി​​ക്കു​​ന്ന ഒ​​രാ​​ളാ​​ണ് ഞാ​​ന്‍. അ​ത്ത​ര​ത്തി​ൽ സി​നി​മ യാ​ഥാ​ർ​ഥ്യ​ങ്ങ​ളോ​ട് ചേ​ർ​ന്നു​നി​ൽ​ക്കേ​ണ്ട​താ​ണെ​ന്ന ബോ​ധ്യം എ​നി​ക്കു ന​ൽ​കി​യ​ത് ഡോ​​ക്യു​​മെ​​ന്റ​​റി​ക​ൾ ത​ന്നെ​യാ​ണ്. </p>
<p>‘മ​​ഞ്ഞു​​മ്മ​​ല്‍ ബോ​​യ്‌​​സ്’ എ​​ന്ന സി​​നി​​മ​​യി​​ല്‍ സു​​ഭാ​​ഷി​​ന്റെ വീ​​ഴ്ച ഏ​​റ്റ​​വും റി​​യ​​ലി​​സ്റ്റി​​ക്കാ​​യി അ​​വ​​ത​​രി​​പ്പി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച​​പ്പോ​​ഴാ​​ണ് അ​​ത് പ്രേ​​ക്ഷ​​ക​​ര്‍ക്ക് കൂ​​ടു​​ത​​ല്‍ ക​​ണ​​ക്ടാ​​യ​​ത്. ‘ബാ​ല​ൻ ദ ​ബോ​യി’​യി​ലും റി​​യ​​ലി​​സം കൊ​​ണ്ടു​​വ​​രു​​മ്പോ​​ള്‍ ഇ​​ങ്ങ​​നെ​​യു​​ള്ള ഒ​​രു അ​​മ്മ​​യും മ​​ക​​നും ന​​മു​​ക്ക് ചു​​റ്റും​ത​​ന്നെ ഉ​​ണ്ട​​ല്ലേ എ​​ന്ന തോ​​ന്ന​​ല്‍ കാ​​ഴ്ച​​ക്കാ​​ര്‍ക്ക് ന​​ല്‍കാ​​ന്‍ സാ​​ധി​​ക്കും. ഈ ​​ബോ​​ധ്യം എ​​നി​​ക്ക് ന​​ല്‍കി​​യ​​ത് എ​​ന്റെ ഡോ​​ക്യു​​മെ​​ന്റ​​റി അ​​നു​​ഭ​​വ​​ങ്ങ​​ള്‍ ത​​ന്നെ​​യാ​​ണ്. </p>
<h3>സി​​നി​​മ​​യെ ഗൗ​​ര​​വ സ്വ​​ഭാ​​വ​​ത്തി​​ല്‍ത​​ന്നെ എ​​ടു​​ക്കു​​ന്ന​​വ​​രാ​​യി​​രു​​ന്നു താ​​ങ്ക​​ളു​​ടെ സി​​നി​​മാ ഗു​​രു​​നാ​​ഥ​​ന്മാ​​രാ​​യ ജ​​യ​​രാ​​ജും രാ​​ജീ​​വ് ര​​വി​​യും ബി. ​​അ​​ജി​​ത്ത് കു​​മാ​​റു​​മെ​​ല്ലാം. അ​​തു​​കൊ​​ണ്ടു​ത​​ന്നെ സ​​ഹ​​സം​​വി​​ധാ​​ന കാ​​ലം താ​​ങ്ക​​ളു​​ടെ സി​​നി​​മാ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളെ എ​​ത്ത​​ര​​ത്തി​​ലാ​​ണ് സ്വാ​​ധീ​നി​​ച്ച​ത് ? </h3>
<p>▲ തീ​​ര്‍ച്ച​​യാ​​യും, സി​​നി​​മ എ​​ന്ന മാ​​ധ്യ​​മ​​ത്തെ വ​​ള​​രെ ഗൗ​​ര​​വ​​മാ​​യി കാ​​ണു​​ന്ന​​വ​​രു​​ടെ കീ​​ഴി​​ൽ​ത്ത​ന്നെ സ​​ഹ​​സം​​വി​​ധാ​​യ​​ക​​നാ​​യി പ്ര​​വ​​ര്‍ത്തി​​ക്കാ​​ന്‍ സാ​​ധി​​ച്ചു​​വെ​​ന്ന​​ത് ഭാ​​ഗ്യ​​ങ്ങ​​ളി​​ല്‍ ഒ​​ന്നു​ത​​ന്നെ​​യാ​​ണ്. എ​​ന്റെ എ​​ല്ലാ ഗു​​രു​​നാ​​ഥ​​ന്മാ​​രും ഒ​​രോ രീ​​തി​​യി​​ല്‍ എ​​ന്റെ വ​​ള​​ര്‍ച്ച​​ക്ക് സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്.​ എ​​ത്ര പ​​രി​​മി​​ത​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലും എ​​ങ്ങ​​നെ സി​​നി​​മ​​ക​​ള്‍ ചെ​​യ്യാം, ഒ​​രു ചെ​​റി​​യ ക​​ഥ​​യെ എ​​ങ്ങ​​നെ​യൊ​രു സി​​നി​​മ​​യാ​​യി വി​​ക​​സി​​പ്പി​​ക്കാ​മെ​ന്ന് എ​​ന്നെ പ​​ഠി​​പ്പി​​ച്ച​​ത് ജ​​യ​​രാ​​ജ് സാ​​റാ​​ണ്. ന​​മ്മ​​ളെ​ടു​​ക്കു​​ന്ന സി​​നി​​മ​ക​​ളു​​ടെ രാ​​ഷ്ട്രീ​​യം എ​​ന്താ​​ക​​ണ​മെ​ന്ന കൃ​​ത്യ​​മാ​​യ ബോ​​ധ്യം എ​​നി​​ക്ക് പ​​ക​​ര്‍ന്നു​ത​​ന്ന​​ത് രാ​​ജീ​​വേ​ട്ട​​ന്റെ​​യും അ​​ജി​​ത്തേ​​ട്ട​​ന്റെ​​യും ഒ​​പ്പ​​മു​​ള്ള സി​​നി​​മാ​നു​​ഭ​​വ​​ങ്ങ​​ള്‍ ത​​ന്നെ​​യാ​​ണ്. എ​​ന്തി​​ന് ന​​മ്മ​​ള്‍ ഈ ​​സി​​നി​​മ ചെ​​യ്യ​​ണം, ഒ​​രോ ഫ്രെ​​യിം വെ​ക്കു​മ്പോ​​ഴും ന​​മ്മ​​ള്‍ അ​​തി​​ന്റെ ഭം​​ഗി​യ​ല്ല, ആ ​​ഫ്രെ​​യിം പ​​ക​​ര്‍ന്നു​ത​​രു​​ന്ന എ​​ക്‌​​സ്പ്ര​​ഷ​​നാ​​ണ് ശ്ര​​ദ്ധി​​ക്കേ​​ണ്ട​​ത്... തു​​ട​​ങ്ങി​​യ ഇ​​വ​​രു​​ടെ പാ​​ഠ​​ങ്ങ​​ള്‍ സി​​നി​​മാ ജീ​​വി​​ത​​ത്തി​​ല്‍ എ​​ന്നും സ​​ഹാ​​യ​​ക​​ര​​മാ​​യി മാ​​റി​​യി​​ട്ടേ​യു​​ള്ളൂ. </p>
<p>ഇ​​വ​​രോ​​ടൊ​പ്പം​ത​​ന്നെ ചേ​​ര്‍ത്തു​പ​​റ​​യേ​​ണ്ട പേ​​രാ​​ണ് യു.​കെ​​യി​​ലെ ന്യൂ ​​കാ​​സ്റ്റ​​ല്‍ യൂ​​നി​​വേ​​ഴ്‌​​സി​​റ്റി​​യി​​ലെ മാ​​ധ്യ​​മ വി​​ഭാ​​ഗം അ​​ധ്യാ​​പ​​ക​​നാ​​യ ഇ​​യാ​​ന്‍ മ​​ക്‌​​ഡോ​​ണാ​​ള്‍ഡി​​ന്‍റേ​ത്. അ​​ജി​​ത്തേ​ട്ട​ൻ വ​​ഴി​​ത​​ന്നെ​​യാ​​ണ് ഞാ​​ന്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ അ​​ടു​​ത്തേ​​ക്ക് കാ​​മ​​റാ​​മാ​​നാ​​യി എ​​ത്തു​​ന്ന​​ത്. പി​​ന്നീ​​ട​ദ്ദേ​​ഹം കേ​​ര​​ള​​ത്തി​​ലോ ഇ​​ന്ത്യ​​യി​​ലോ വ​​രു​​മ്പോ​​ള്‍ ഞാ​​നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​നൊ​പ്പം മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും ഉ​​ണ്ടാ​​കാ​​റ്. വി.​​എ​​സ്. അ​ച്യു​താ​ന​ന്ദ​ൻ അ​​ട​​ക്കം നാ​​ലു ഡോ​​ക്യു​​മെ​​ന്റ​​റി​​ക​​ളി​​ല്‍ ഞ​​ങ്ങ​​ള്‍ ഒ​​ന്നി​​ച്ച് പ്ര​​വ​​ര്‍ത്തി​​ച്ചു, ഇ​​ന്ത്യ​​യി​​ലു​​ട​നീ​​ളം യാ​​ത്ര​​ക​​ളും ചെ​യ്തു. </p>
<p>തീ​​ര്‍ത്തും വ്യ​​ത്യ​​സ്ത​​മാ​​യ ഒ​​രു സം​​സ്‌​​കാ​​ര​​ത്തി​​ല്‍നി​​ന്നു​വ​​ന്ന ഒ​​രാ​​ള്‍ എ​​ങ്ങ​​നെ​​യാ​​ണ് ന​​മ്മു​​ടെ നാ​​ടി​​നെ നോ​​ക്കി​ക്കാ​​ണു​​ന്ന​​ത് എ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കാ​​നും ജീ​​വ​ി​ത​​ത്തെ​​ക്കു​റി​​ച്ച് തീ​​ര്‍ത്തും വ്യ​​ത്യ​​സ്ത​​മാ​​യ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളെ തി​​രി​​ച്ച​​റി​​യാ​​നും എ​​ന്നെ സഹായിച്ചത് അ​​ദ്ദേ​​ഹ​​വും അദ്ദേഹത്തിനൊ​​പ്പം ചെ​ല​​വ​​ഴി​​ച്ച സ​​മ​​യ​​ങ്ങ​​ളുമാണ്. കൂ​​ടു​​ത​​ല്‍ ച​​ടു​​ല​​ത​​യും ബ​​ഹ​​ള​​ങ്ങ​​ളും ഒ​​ന്നും​ത​​ന്നെ​​യി​​ല്ലാ​​തെ കാ​​മ​​റ ഒ​​രി​​ട​​ത്തു​വെ​ച്ച് ജീ​​വി​​ത​​ങ്ങ​​ളെ ഏ​​റ്റ​​വും പ​​ച്ച​​യാ​​യി ചി​​ത്രീ​​ക​​രി​​ക്കു​​ന്ന ഒ​​ബ്‌​​സ​​ര്‍വേ​​ഷ​​ന​ല്‍ ഡോ​​ക്യു​​മെ​​ന്റ​​റി എ​​ന്ന പു​​തി​​യ സാ​​ധ്യ​​ത​​യെ എ​​നി​​ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​ത്ത​ന്ന​​തും ഇ​​യാ​​ന്‍ മ​​ക്‌​​ഡോ​​ണാ​​ള്‍ഡ് ആ​​ണ്. </p>
<h3>സം​വി​ധാ​നം ചെ​യ്ത മൂ​ന്നു സി​നി​മ​ക​ളും തീ​ർ​ത്തും വ്യ​ത്യ​സ്ത​ങ്ങ​ളാ​ണ്. ഇ​​ങ്ങ​​നെ ഒ​രു ജോ​​ണ​​റി​​ന്റെ​​യും പി​​ടി​​യി​​ല്‍ പെ​​ടാ​​തെ പോ​​കു​​ന്ന ശൈ​​ലി മ​​ന​ഃ​പൂ​​ർ​വം സ്വീ​​ക​​രി​​ക്കു​​ന്ന​​താ​​ണോ? ഇ​​പ്പോ​​ള്‍, ചി​​ദ​ം​ബ​​ര​​ത്തി​​ന്റെ സി​​നി​​മ​​യാ​​ണെ​​ങ്കി​​ല്‍ അ​​ത് മു​​മ്പു​ള്ള​​തു​​പോ​​ലെ ആ​​കി​​ല്ല, എ​​ന്തെ​​ങ്കി​​ലും പു​​തു​​മ ഉ​​ണ്ടാ​​കു​മെ​​ന്ന് പ്രേ​​ക്ഷ​​ക​​രും സി​​നി​​മാ ലോ​​ക​​വും ഒ​​രു​പോ​​ലെ പ്ര​​തീ​​ക്ഷി​​ക്കാ​​റു​​ണ്ട്. ഈ ​​പ്ര​​തീ​​ക്ഷ ഒ​​രു സ​​മ്മ​​ര്‍ദ​​മാ​​യി മാ​​റാ​​റു​​ണ്ടോ? </h3>
<p>▲ എ​​ന്നെ സ്വ​​യം പ​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ക്ക് വി​​ധേ​​യ​​മാ​​ക്കു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് ഇ​​ത്ത​​ര​​ത്തി​​ല്‍ വ്യ​​ത്യ​​സ്ത​​മാ​​യ ജോ​​ണ​​റു​​ക​​ളി​​ലു​​ള്ള സി​​നി​​മ​​ക​​ള്‍ ഉ​​ണ്ടാ​​കു​​ന്ന​​ത്. കാ​​ര​​ണം ഓ​രോ​ത​​രം സി​​നി​​മ​​ക​​ളും ന​​മ്മ​​ളി​​ല്‍നി​​ന്ന് ഓ​രോ രീ​​തി​​യി​​ലു​​ള്ള സ്‌​​കി​​ല്ലു​​ക​​ളാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. അ​​തി​​നാ​​ല്‍ ഒ​​രേ ത​​ര​​ത്തി​​ലു​​ള്ള സി​​നി​​മ​​ക​​ള്‍ക്ക് പി​​ന്നാ​​ലെ പോ​​കാ​​തെ വ്യ​​ത്യ​​സ്ത​​ങ്ങ​​ളാ​​യ സി​​നി​​മ​​ക​​ളി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ചാ​​ല്‍ ന​​മ്മ​​ള്‍ കൂ​​ടു​​ത​​ല്‍ സ്‌​​കി​​ല്‍ഡ് ആ​​കും, അ​​പ്‌​​ഡേ​​റ്റ​​ഡാ​​കും എ​​ന്ന​​താ​​ണ് സ​​ത്യം. കൂ​​ടു​​ത​​ല്‍ വ​​ള​​രാ​​ന്‍ ഞാ​​ന്‍ കൂ​​ടു​​ത​​ല്‍ വ്യ​​ത്യ​​സ്ത​​മാ​​യ സി​​നി​​മ​​ക​​ള്‍ക്ക് പി​റ​​കെ പോ​​കു​​ന്നു എ​​ന്നു​മാ​​ത്രം. അ​​തി​​ന​ര്‍ഥം ഇ​​നി ‘ബാ​​ല​​ന്‍ ദ ​ബോ​യ്’ പോ​​ലെ​​യോ ‘മ​​ഞ്ഞു​​മ്മ​​ല്‍ ബോ​​യ്‌​​സ്’ പോ​​ലെ​​യോ ഒ​​രു സി​​നി​​മ ഒ​​രി​​ക്ക​​ലും ചെ​​യ്യി​​ല്ല എ​ന്ന​ല്ല. എ​ല്ലാ​ത്ത​രം സി​​നി​​മ​​ക​​ളും കാ​​ണാ​​ന്‍ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന എ​​നി​​ക്ക് എ​​ല്ലാ​​ത്ത​​രം സി​​നി​​മ​​ക​​ളും ചെ​​യ്യാ​​നാ​​ണ് താ​​ൽ​പ​ര്യം. </p>
<p>പി​​ന്ന​ാ​ലെ പ്രേ​​ക്ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ​​യെ സ​​മ്മ​​ര്‍ദം എ​​ന്ന​​തി​​നേ​​ക്കാ​​ള്‍ ഒ​​രു ക​​ട​​മ​​യാ​​യി​​ട്ടാ​​ണ് കാ​​ണു​​ന്ന​​ത്. എ​​ന്റെ പേ​​രി​​ല്‍ ഇ​​റ​​ങ്ങു​​ന്ന സി​​നി​​മ​​ക​​ള്‍ക്കാ​​യി ആ​​ളു​​ക​​ള്‍ കാ​​ത്തി​​രി​​ക്കു​​ന്നു എ​​ന്ന് കേ​​ള്‍ക്കു​​ന്ന​​തു​ത​​ന്നെ വ​​ള​​രെ സ​​ന്തോ​​ഷം ന​​ല്‍കു​​ന്ന കാ​​ര്യ​​മാ​​ണ്. എ​​ന്നി​​ലെ സം​​വി​​ധാ​​യ​​ക​​നി​​ല്‍ ആ​​ളു​​ക​​ള്‍ പ്ര​​തീ​​ക്ഷ​വെ​ക്കു​ന്നു എ​​ന്നു​കൂ​​ടെ കേ​​ള്‍ക്കു​​മ്പോ​​ള്‍ അ​​തെ​നി​​ക്ക് അ​​ത്യ​​ഹ്ലാ​​ദം ന​​ല്‍കു​​ന്നു​​ണ്ട്. എ​​ന്നാ​​ല്‍, ആ ​​പ്ര​​തീ​​ക്ഷ ന​​ല്‍കു​​ന്ന ഉ​​ത്ത​​ര​​വാ​​ദി​​ത്ത​ത്തെ കൂ​​ടു​​ത​​ല്‍ മ​​ന​​സ്സി​​ലാ​​ക്കാ​​നും എ​​ല്ലാ​​വ​​ര്‍ക്കും ഇ​​ഷ്ട​​പ്പെ​​ടു​​ന്ന ത​​രം സി​​നി​​മ​ക​​ള്‍ ചെ​​യ്യാ​​നു​​മാ​​ണ് ഞാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​ത്. ന​​ല്ല സി​​നി​​മ​​ക​​ളു​​ണ്ടാ​​ക്കാ​​ന്‍ ഞാ​​ന്‍ ത​​ന്നെ എ​​നി​​ക്കാ​​യി സൃ​​ഷ്ടി​​ക്കു​​ന്ന സ​​മ്മ​​ർ​ദ​​ങ്ങ​​ളാ​​ണ് എ​​നി​​ക്ക് കൂ​​ടു​​ത​​ലാ​​യു​മു​ള്ള​​ത്. </p>
<h3>ഒ​​രാ​​ളു​​ടെ​യോ ഒ​​രു താ​​ര​​ത്തി​​ന്റെ​യോ ക​​ഥ​​പ​​റ​​യാ​​തെ എ​​പ്പോ​​ഴും ഒ​​ന്നി​​ല്‍ കൂ​​ടു​​ത​​ല്‍ ആ​​ളു​​ക​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള ക​​ഥ​പ​​റ​​യ​​ല്‍ ശൈ​​ലി​​യും അ​​തോ​​ടെ​ാ​പ്പം​ത​​ന്നെ പ്രേ​​ക്ഷ​​ക​​രെ വൈ​​ക​ാ​രി​​ക​​മാ​​യി സി​​നി​​മ​​യി​​ല്‍ വ​​ല്ലാ​​തെ കു​​ടു​​ക്കി​​യി​​ടു​​ന്ന നി​​ർ​മാ​​ണ രീ​​തി​​യു​മാ​ണ് താ​ങ്ക​ളു​ടേ​ത്. ജോ​​ണ​​റു​​ക​​ള്‍ ഒ​​ന്നും ത​​ന്നെ പി​​ന്തു​ട​​രു​​ന്നി​​ല്ലെ​​ങ്കി​​ലും ചി​​ദ​ം​ബ​​രം സി​​നി​​മ​​ക​​ളി​​ല്‍ പൊ​​തു​​വാ​​യി കാ​​ണു​​ന്ന​ത് ഈ ​ര​​ണ്ട് കാ​​ര്യ​​ങ്ങ​​ളാ​​ണ്? </h3>
<p>▲ ഒ​​രാ​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ചു​ള്ള സി​​നി​​മ​​ക​​ള്‍ ചെ​​യ്യി​​ല്ല എ​​ന്ന വാ​​ശി​​യൊ​​ന്നും എ​​നി​​ക്കി​ല്ല. താ​​ര സി​​നി​​മ​ക​​ള്‍ക്ക് ഞാ​​ന്‍ എ​​തി​​രു​മ​ല്ല. ‘മ​​ഞ്ഞു​​മ്മ​​ല്‍ ബോ​​യ്‌​​സി’​നു​ശേ​​ഷം ഞാ​​ന്‍ സൂ​​പ്പ​​ര്‍ സ്റ്റാ​​ര്‍ സി​​നി​​മ​​ക​​ള്‍ ചെ​​യ്യാ​​ന്‍ ത​​ന്നെ​​യാ​​യി​​രു​​ന്നു ശ്ര​​മി​​ച്ചി​​രു​​ന്ന​​ത്. അ​​തി​​നി​​ട​​യി​​ല്‍ ക​​യ​​റ​വ​​ന്ന സി​​നി​​മ​​യാ​​ണ് ‘ബാ​​ല​​ന്‍ ദ ​ബോ​യ്’. ഒ​​രു യാ​​ഥാ​​ര്‍ഥ്യം ന​​മ്മ​​ള്‍ മ​​ന​​സ്സി​​ലാ​​ക്കേ​​ണ്ട​​ത്, സി​​നി​​മാ വ്യ​​വ​​സാ​​യം താ​​ര​കേ​​ന്ദ്രീ​​കൃ​​ത​​മാ​​ണ്. താ​​ര​​ങ്ങ​​ള്‍ ഉ​​ള്ള​​തു​കൊ​​ണ്ടും അ​​വ​​രെ കാ​​ണാ​​ന്‍ പ്രേ​​ക്ഷ​​ക​​ര്‍ ഉ​​ള്ള​​തു​​കൊ​​ണ്ടു​​മാ​​ണ് സി​​നി​​മാ വ്യ​​വ​​സാ​​യം നി​​ല​​നി​​ല്‍ക്കു​​ന്ന​​തു​ത​​ന്നെ. താ​​ര​സി​​നി​​മ​​ക​​ള്‍ കാ​​ണാ​​നും സം​​വി​​ധാ​​നം ചെ​​യ്യാ​​നും ഇ​​ഷ്ട​​പ്പെ​​ടു​​ന്ന ഞാ​​ന്‍ താ​​ര​​കേ​​ന്ദ്രീ​​കൃ​​ത​​മാ​​യി ചി​​ന്തി​​ക്കാ​​തെ ഇ​​രി​​ക്ക​​ണം. എ​​ന്തു​​കൊ​​ണ്ടോ ഇ​​തു​​വ​​രെ ചെ​​യ്ത മൂ​ന്നു സി​​നി​​മ​​ക​​ളും ഒ​​രു താ​​ര​​ത്തെ​യോ ക​​ഥ​ാ​പാ​​ത്ര​​ത്തെ​യോ കേ​​ന്ദ്രീ​​ക​​രി​​ച്ച​​താ​​യി​​ല്ല എ​​ന്നു മാ​​ത്ര​​മേ​യു​​ള്ളൂ. </p>
<p>പി​​ന്നെ ആ​​ളു​​ക​​ൾ എ​ന്‍റെ സി​​നി​​മ​​യു​​മാ​​യി വൈ​​ക​ാ​രി​​ക​​മാ​​യി അ​​ടു​​ക്കു​​ന്നു എ​​ന്ന​​ത് ഭാ​​ഗ്യം കൊ​​ണ്ടു​മാ​​ത്രം സം​​ഭ​​വി​​ക്കു​​ന്ന കാ​​ര്യ​​മാ​​യാ​ണ് തോ​ന്നു​ന്ന​ത്. സി​​നി​​മ ചെ​​യ്യു​​ന്ന എ​​ല്ല​ാ​വ​​രും പ്രേ​​ക്ഷ​​ക​​രെ വൈ​​കാ​​രി​​ക​​മാ​​യി സി​​നി​​മ​​യിലേക്ക് അ​​ടു​​പ്പി​​ച്ച് നി​​ര്‍ത്താ​​ന്‍ ത​​ന്നെ​​യാ​​ണ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തും ശ്ര​​മി​​ക്കു​​ന്ന​​തും. എ​ന്‍റെ മ​ന​സ്സി​ലും അ​ത്ത​ര​ത്തി​ലു​ള്ള ചി​ന്ത​ക​ൾ ത​ന്നെ​യാ​ണു​ള്ള​ത്. ഇ​​തു​​വ​​രെ​​യു​​ള്ള സി​​നി​​മ​​ക​​ളി​​ല്‍ അ​​ത് വി​​ജ​​യം​ക​​ണ്ടു എ​​ന്ന​​ത് ക​ഠി​നാ​ധ്വാ​ന​ത്തി​നൊ​പ്പം ഭാ​ഗ്യം​കൂ​ടി ക​ടാ​ക്ഷി​ച്ചു എ​ന്ന​തു​കൊ​ണ്ടാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. </p>
<h3>ചി​​ദ​ം​ബ​​രം സി​​നി​​മ​​ക​​ളെ ഏ​​റ്റ​​വും മ​​നോ​​ഹ​​ര​​മാ​​ക്കു​​ന്ന​​തെ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​രു​പ​ക്ഷേ അ​തി​ന്‍റെ​യു​ത്ത​രം കാ​സ്റ്റി​ങ് എ​ന്നാ​യി​രി​ക്കും. ഈ ​​ക​​ഥാ​​പാ​​ത്രം ഇ​​വ​​ര​​ല്ലാ​​തെ ആ​​രു ചെ​​യ്താ​ലും ശ​​രി​​യാ​​വി​​ല്ല എ​​ന്ന് കാ​​ഴ്ച​​ക്കാ​​ര​​നു തോ​​ന്നും​വി​​ധ​​ത്തി​​ലാ​​യി​​രു​​ന്നു മൂ​ന്നു സി​​നി​​മ​​യു​​ടെ​​യും കാ​​സ്റ്റി​ങ്. എ​ങ്ങ​നെ​യാ​ണ് ഈ ‘​മാ​ജി​ക്’ സം​ഭ​വി​ക്കു​ന്ന​ത് ? </h3>
<p>▲ സി​​നി​​മ​​യി​​ല്‍ കാ​​സ്റ്റി​ങ്ങി​ന് വ​​ള​​രെ​​യ​​ധി​​കം പ്രാ​​ധാ​​ന്യം ന​​ല്‍കു​​ന്ന ഒ​​രാ​​ളാ​ണ് ഞാ​​ന്‍. ഒ​ാ​രോ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ​​യും രൂ​പ​ത്തി​നും ഭാ​വ​ത്തി​നും വ​​ള​​രെ​​യ​​ധി​​കം പ്രാ​​ധാ​​ന്യ​​മു​​ണ്ട്. രാ​​ഷ്ട്രീ​​യ കൃ​​ത്യ​​ത​​ക്ക​പ്പു​റ​ത്ത് വെ​​ളു​​ത്ത​​ത്, ക​​റു​​ത്ത​​ത്, ത​​ടി​​ച്ച​​ത്, മെ​​ലി​​ഞ്ഞ​​ത് തു​​ട​​ങ്ങീ തി​​ര​​ക്ക​​ഥ ആ​വ​​ശ്യ​​പ്പെ​​ടു​​ന്ന കൃ​​ത്യ​​മാ​​യ മ​ാ​ന​ദ​​ണ്ഡ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ത​​ന്നെ​​യാ​​ണ് ക​ഥാ​പാ​ത്ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ചി​ത്രീ​ക​ര​ണ​ത്തി​ന് നാ​ളു​ക​ൾ​ക്ക് മു​മ്പേ തു​ട​ങ്ങി​യ​താ​ണ് എ​​ന്റെ മൂ​​ന്നു സി​​നി​​മ​​ക​​ളു​​ടെ​​യും കാ​സ്റ്റി​ങ്. </p>
<p>സ​ഹോ​ദ​ര​നും ന​ട​നു​മാ​യ ഗ​​ണ​​പ​​തി​​യാ​​ണ് അ​​തി​​ന് നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന​​ത്. എ​​ന്തു​​കൊ​​ണ്ടാ​​ണ് ഒ​​രു കാ​​സ്റ്റി​ങ് ഡ​​യ​​റ​​ക്ട​​റെ വെ​​ച്ച് വ​​ള​​രെ കാ​​ര്യ​​മാ​​യി ഈ ​​പ്ര​​വ​ൃ​ത്തി ചെ​​യ്യു​​ന്ന​​തെ​ന്ന് ചോ​ദി​ച്ചാ​ൽ, ഒ​​രു സി​​നി​​മ​​യു​​ടെ തി​​ര​​ക്ക​​ഥ പൂ​​ര്‍ത്തി​​യാ​​യി​ക്ക​ഴി​​ഞ്ഞാ​​ല്‍ പി​​ന്നെ ആ ​​ക​​ഥാ​​പാ​​ത്ര​​ത്തി​​ന് ജീ​​വ​​ന്‍ ന​​ല്‍കു​​ന്ന​​ത് ന​​മ്മ​​ള്‍ കാ​​സ്റ്റ് ചെ​​യ്യു​​ന്ന അ​​ഭി​​നേ​​താ​​വി​​ന്റെ രൂ​​പ​​ഭാ​​വ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ്. ആ ​​വ്യ​​ക്തി​​യു​​ടെ പ്ര​​ക​​ട​​ന​​മാ​​ണ് പി​​ന്നീ​​ട് സി​​നി​​മ​​ക്ക് ന​​മ്മ​​ള്‍ ആ​​ഗ്ര​​ഹി​​ച്ച ത​​ര​​ത്തി​​ലു​​ള്ള ആ​​ഴ​​വും പ​​ര​​പ്പും ന​​ല്‍കു​​ന്ന​​ത്. അ​​തു​കൊ​​ണ്ട് കൂടിയാണ് ചെ​​യ്യു​​ന്ന സി​​നി​​മ​​ക​​ളു​​ടെ​​യെ​​ല്ലാം കാ​​സ്റ്റി​ങ് ജോ​​ലി​​ക​​ള്‍ നീ​​ണ്ടു​​പോ​​കു​​ന്ന​​തും. </p>
<h3>ഭാ​​വ​​ന​​ക്ക​പ്പു​​റ​​ത്ത് ഓ​​രോ സി​​നി​​മ​​ക്കു​പി​​ന്നി​​ലും റി​​സ​ർ​ചി​ന്റെ അ​​തി​​ശ​​ക്ത​​മാ​​യ പി​​ന്തു​​ണ സ്വീ​​ക​​രി​​ക്കു​​ന്ന​​താ​​യി തോ​​ന്നി​​യി​​ട്ടു​​ണ്ട്? അ​​ത്ത​​രം ഒ​​രു ര​​ച​​നാ​​ശൈ​​ലി പി​​ന്തു​​ട​​രു​​ന്ന​​തി​​ന്റെ കാ​​ര​​ണ​​ങ്ങ​​ള്‍ എ​​ന്തെ​​ല്ല​ാ​മാ​​ണ്. ഒ​​രോ സി​​നി​​മ​​ക്ക് പി​​ന്നി​​ലും റി​​സ​​ര്‍ച് പ്രോ​​സ​​സ് എ​​ത്ത​​ര​​ത്തി​​ലു​​ള്ള​​താ​​ണ്? </h3>
<p>▲ സി​​നി​​മ​​ക​​ളി​​ല്‍ പ്രീ ​​പ്രൊ​​ഡ​​ക്ഷ​​ന്‍ സ​​മ​​യ​​ത്ത് റി​​സ​​ര്‍ച് ജോ​​ലി​​ക​​ള്‍ കൂ​​ടു​​ത​​ലാ​​യും ക​​ട​​ന്നു​വ​​രു​​ന്ന​​തി​നു​കാ​​ര​​ണം എ​​ന്റെ ഡോ​​ക്യു​​മെ​​ന്റ​​റി അ​​നു​​ഭ​​വ​​ങ്ങ​​ള്‍ ത​​ന്നെ​​യാ​​ണ്. ഒ​​രു വി​​ഷ​​യ​​ത്തെ വി​​ശ​​ദ​​മാ​​യി​ത്ത​ന്നെ പ​​ഠി​​ക്കാ​​തെ ഒ​​രി​​ക്ക​​ലും ന​​മു​ക്കൊ​രു ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​തേ പ​​ഠ​​ന​​രീ​തി​യാ​​ണ് ഞാ​​ന്‍ സി​​നി​​മ​​ക​​ളി​​ലും ന​​ട​​പ്പാ​ക്കു​​ന്ന​​ത്. സി​​നി​​മ ചെ​​യ്യാ​​ന്‍ ഒ​​രു വി​​ഷ​​യം തി​​ര​​ഞ്ഞെ​​ടു​​ത്തു ക​​ഴി​​ഞ്ഞാ​​ല്‍ ആ ​​വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ചും സി​​നി​​മ​​യു​​ടെ ക​​ഥാ​​പ​​രി​​സ​​ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ആ​​ഴ​​ത്തി​​ല്‍ പ​ഠി​ക്കാ​ൻ ശ്ര​മി​ക്കും. അ​തി​നാ​യി ദി​വ​സ​ങ്ങ​ൾ ത​ന്നെ മാ​റ്റി​വെ​ക്കും. ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’ ചെ​​യ്യു​​ന്ന സ​​മ​​യ​​ത്ത് ഒ​​രു​​പാ​​ട് നാ​​ള്‍ ഞാ​​നാ ​​നാ​​ട്ടി​​ല്‍ സ​​മ​​യം ചെ​​ല​​വ​​ഴി​​ച്ചി​​രു​​ന്നു, ആ ​​നാ​​ടി​​നെ​​ക്കു​റി​​ച്ച് പ​​ഠി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചി​​രു​​ന്നു. ഒ​​രു ദി​​വ​​സം അ​​വി​​ടേ​ക്ക് പോ​​കു​​ന്ന​വ​​ഴി പാ​​താ​​ള പാ​​ല​​ത്തി​​ല്‍വെ​ച്ച് എ​​ന്റെ കാ​റി​ന്‍റെ ട​​യ​​ര്‍ പൊ​​ട്ടി. </p>
<p>ഞാ​​ന്‍ കാ​​റി​​ന് പു​​റ​​ത്തി​​റ​​ങ്ങി നി​​ന്ന​​പ്പോ​​ള്‍ എ​​നി​​ക്ക് ശ്വ​​സി​​ക്കാ​​ന്‍ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യും ഛർ​ദി​യും അ​​നു​​ഭ​​വ​​പ്പെ​​ട്ടു. അ​​പ്പോ​​ഴാ​​ണ് ആ ​​നാ​​ട് നേ​​രി​​ടുന്ന മ​​ലി​നീ​ക​​ര​​ണ​​മെ​​ന്ന വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ച് ഞാ​​ന്‍ തി​​രി​​ച്ച​​റി​​യു​​ന്ന​​ത്. സി​​നി​​മ​​യി​​ല്‍ പാ​​ട്ടി​​ലെ ഒ​​രു വ​​രി​​യി​​ലൂ​​ടെ​​യാ​​ണെ​​ങ്കി​​ലും ആ ​​മ​​ലി​നീ​​ക​​ര​​ണ വി​​ഷ​​യം കൃ​​ത്യ​​മാ​​യി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ചി​ട്ടു​​ണ്ട്. ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ നാ​​ട്ടി​​ലേ​​ക്കി​റ​​ങ്ങി കൂ​​ടു​​ത​​ല്‍ ഇ​​ട​​പെ​ട​ലു​ക​ൾ ന​​ട​​ത്തി​​യ​​തു​​കൊ​​ണ്ട് മാ​​ത്ര​​മാ​​ണ് ആ ​​നാ​​ടി​​നെ​​യും ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ​​യും എ​​നി​​ക്ക് കൂ​​ടു​​ത​​ലാ​​യി മ​​ന​​സ്സി​​ലാ​​ക്കാ​​ന്‍ സാ​​ധി​​ച്ച​​ത്. ‘ബാ​​ല​​ൻ ദ ​ബോ​യി’​ക്കു​വേ​​ണ്ടി കേ​​ര​​ള​​ത്തി​​ലെ വ​​നി​​താ ജ​​യി​​ലു​​ക​​ളി​​ലൂ​​ടെ ഞാ​​ന്‍ ന​​ട​​ത്തി​​യി​​ട്ടു​​ള്ള യാ​​ത്ര​​ക​​ള്‍ ആ ​​സി​​നി​​മ​​യു​​ടെ ക​​ഥ​​ക്കും ക​​ഥാ​​പ​ാ​ത്ര​​ങ്ങ​​ളു​​ടെ വ​​ള​​ര്‍ച്ച​​ക്കും, സി​​നി​​മ​​ക്ക് പൊ​​തു​​വേ ഒ​​രു സ്വ​ാ​ഭാ​​വി​​ക​​ത കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​ലും ധാ​​രാ​​ള​​മാ​​യി സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/08/2911008-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ntiKTX9yiEhzkjaDO1C3FuS9g4SD9XLi8387914" data-watermark="false" style="width: 100%;" info-selector="#info_item_1788838391854">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788838391854"></div>
</div>
<p> </p>
<h3>സി​​നി​​മ​​ക​​ള്‍ക്ക് കൃ​​ത്യ​​മാ​​യ രാ​​ഷ്ട്രീ​​യ​​മു​​ണ്ടാ​​യി​​രി​​ക്ക​​ണം എ​​ന്ന് വി​​ശ്വ​​സി​​ക്കു​​ന്ന, സി​​നി​​മ​ക​​ള്‍ക്ക് രാ​​ഷ്ട്രീ​​യ മാ​​നം ന​​ല്‍കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന സം​​വി​​ധാ​​യ​​ക​​നാ​​ണോ താ​​ങ്ക​​ള്‍ ? </h3>
<p>▲ ന​​മ്മ​​ള്‍ മ​​ല​​യാ​​ളി​​ക​​ള്‍ രാ​​ഷ്ട്രീ​​യ ജീ​​വി​​ക​​ള്‍ ത​​ന്നെ​​യാ​​ണ്. രാ​​ഷ്ട്രീ​​യം ന​​മ്മു​​ടെ സ​​മ​​സ്ത മേ​​ഖ​​ല​​ക​​ളി​​ലും നി​​റ​​ഞ്ഞു​നി​​ല്‍ക്കു​​ന്ന ഒ​​ന്നു ത​​ന്നെ​​യാ​​ണ്. മ​​ല​​യാ​​ള​​ത്തി​​ലെ സി​​നി​​മ​ാ​പ്ര​​വ​​ര്‍ത്ത​​ക​​രും രാ​​ഷ്ട്രീ​​യ​​ത്തെ അ​​ടു​​ത്തു​നി​​ന്ന് വീ​​ക്ഷി​​ക്കു​​ന്ന​​വ​​രും വി​​ല​​യി​​രു​​ത്ത​​ലു​​ക​​ള്‍ ന​​ട​​ത്തു​​ന്ന​​വ​​രു​​മാ​​ണ്. എ​​ന്നാ​​ല്‍, ഇ​​വ​​ക്കി​ട​​യി​​ല്‍ അ​​തി​​ര്‍വ​​ര​മ്പു​​ക​​ള്‍ വേ​​ണ​​മെ​​ന്ന പ​​ക്ഷ​​ക്കാ​​ര​​നാ​​ണു ഞാ​​ന്‍. </p>
<p>ന​​മ്മ​​ള്‍ ഒ​​രു രാ​​ഷ്ട്രീ​​യം പ​​റ​​യു​​ന്ന സി​​നി​​മ​​യാ​​ണ് ചെ​​യ്യാ​​ന്‍ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തെ​​ങ്കി​​ല്‍ അ​​ത് കൃ​​ത്യ​​മാ​​യി ചെ​​യ്യു​​ക. അ​തേ​സ​മ​യം രാ​​ഷ്ട്രീ​​യം പ​​റ​​യാ​​ന്‍ ഉ​​ദ്ദേ​​ശി​​ക്കാ​​ത്ത സി​​നി​​മ​​ക​​ളി​​ല്‍ രാ​​ഷ്ട്രീ​​യം കു​​ത്തി നി​​റ​​ക്കേ​ണ്ട ആ​​വ​​ശ്യ​​മി​​ല്ല.എ​​ന്നാ​​ല്‍, ഒ​​രു ത​മ​ാ​ശ സി​​നി​​മ​​യെ അ​​തി​​ന്‍റേ​താ​​യ രീ​​തി​​യി​​ല്‍ എ​​ടു​​ക്കു​​ക, അ​​തി​​ല്‍ പൊ​​ളി​​റ്റി​​ക്ക​​ല്‍ ക​​റ​ക്ട്ന​സ് ക​​ണ്ടു​​പി​​ടി​​ക്കാ​​ന്‍ പോ​​കേ​​ണ്ട​​തി​​ല്ല എ​​ന്നാ​​ണ് എ​​ന്റെ പ​​ക്ഷം. ‘സി.​​ഐ.​​ഡി മൂ​​സ’​​പോലുള്ള സി​​നി​​മ​​ക​​ളെ ആ ​​ലാ​​ഘ​​വ​​ത്തോ​​ടെ ആ​​സ്വ​​ദി​​ക്കാ​​നും രാ​​ഷ്ട്രീ​​യ സി​​നി​​മ​​ക​​ളെ അ​​ത് അ​​ര്‍ഹി​​ക്കു​​ന്ന ഗൗ​​ര​​വ​​ത്തോ​​ടെ കാ​​ണ​ാ​നും ച​​ര്‍ച്ച ചെ​​യ്യാ​​നും ന​​മു​​ക്ക് സാ​​ധി​​ക്ക​​ണം.</p>
<h3>ചെ​​റി​​യ ബ​​ജ​റ്റി​ൽ ചു​​രു​​ങ്ങി​​യ ദി​​വ​​സ​​ങ്ങ​​ള്‍ കൊ​​ണ്ട് തീ​​ര്‍ക്കു​​ന്ന, നി​​ല​​വാ​​ര​​ത്തി​​ല്‍ ഉ​​യ​​ര്‍ന്നു​നി​​ല്‍ക്കു​​ന്ന സി​​നി​​മ​​ക​​ളാ​​യി​​രു​​ന്നു മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ ഐ​​ഡ​​ന്റി​​റ്റി​​യാ​​യി നി​​ല​​നി​​ന്നി​​രു​​ന്ന​​ത്. എ​​ന്നാ​​ലി​​ന്ന് വ​​ലി​​യ ബ​​ജ​​റ്റ് സി​​നി​​മ​​ക​​ള്‍ക്ക് പ്രേ​​ക്ഷ​​ക പ്ര​​തീ​​ക്ഷ​​യു​​ടെ അ​​ള​​വ് വ​​ള​​രെ കൂ​​ടു​​ത​​ലാ​​ണ്. ബ​​ജ​​റ്റാ​​ണ് സി​​നി​​മ​​യു​​ടെ നി​​ല​​വാ​​രം നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന കാ​ഴ്ച​പ്പാ​ടി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മെ​ന്താ​ണ് ? </h3>
<p>▲ തീ​​ര്‍ച്ച​​യാ​​യും വ​​ലി​​യ ബ​​ജ​റ്റി​​ല്‍ ഒ​​രു സി​​നി​​മ വ​​രു​​ന്നു എ​​ന്ന് കേ​​ള്‍ക്കു​​മ്പോ​​ള്‍, ഇ​​തി​​ല്‍ എ​​ന്താ​​ണ് ഇ​​ത്ര​​മാ​​ത്രം ഉ​​ള്ള​​തെ​ന്ന ആ​​കാം​​ക്ഷ പ്രേ​​ക്ഷ​​ക​​ര്‍ക്ക് സ്വാഭാവികമായും ഉണ്ടാകും. അ​​തു ചി​​ല​​പ്പോ​​ള്‍ ആ​​ദ്യ ദി​​വ​​സ​​ങ്ങ​​ളി​​ലെ സി​​നി​​മ​​യു​​ടെ ക​​ല​ക്ഷ​​ന് സ​​ഹാ​​യ​​ക​​ര​​മാ​​യി മാ​​റാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്. നാ​​ട്ടി​​ല്‍ ഒ​​രു മേ​​ള ന​​ട​​ക്കു​​മ്പോ​​ള്‍ എ​​ന്ത് കോ​​പ്പാ​​ണ് ഇ​​തി​​ലു​​ള്ള​​തെ​ന്ന് അ​റി​യാ​നെ​ങ്കി​ലും ആ​ളു​ക​ൾ അ​ത് കാ​ണാ​നാ​യി പോ​​കാ​​റു​​ണ്ട​​ല്ലോ. അ​​തേ മ​​നോ​​ഭാ​​വം ത​​ന്നെ​​യാ​​ണ് സി​​നി​​മ​​യു​​ടെ കാ​​ര്യ​​ത്തി​​ലും ഉ​​ണ്ടാ​​കു​​ന്ന​​ത്. എ​​ന്നാ​​ല്‍, വ​​ലി​​യ ബ​​ജ​റ്റി​ൽ നി​​ര്‍മി​​ച്ചു എ​​ന്ന​​തു​​കൊ​​ണ്ടു​മാ​​ത്രം ഒ​​രു സി​​നി​​മ​​യും ഇ​​വി​​ടെ വി​​ജ​​യി​​ച്ചി​​ട്ടി​​ല്ല. എ​​ത്ര ബി​​ഗ് ബ​​ജ​റ്റി​ൽ ഒ​രു​ക്കി​യ​താ​ണെ​ങ്കി​ലും പൊ​ളി​ഞ്ഞു​പോ​യ സി​നി​മ​ക​ളെ​യും ന​മ്മ​ൾ ക​ണ്ട​താ​ണ്. സി​​നി​​മ​​യെ വി​​ജ​​യി​​പ്പി​​ക്കു​​ന്ന​​തും നി​​ല​​നി​​ര്‍ത്തു​​ന്ന​​തും അ​​തി​​ന്റെ ക​​ണ്ട​​ന്റ് ത​​ന്നെ​​യാ​​ണെ​​ന്ന് പൂ​ർ​ണ​​മാ​​യും വി​​ശ്വ​​സി​​ക്കു​​ന്ന ഒ​​രാ​​ള്‍ ത​​ന്നെ​​യാ​​ണ് ഞാ​​ന്‍. </p>
<h3>പു​​തി​​യ കാ​​ല​​ത്ത് സം​​ഗീ​​ത​​ത്തെ സി​​നി​​മ​​യി​​ല്‍ അ​​തി​​വി​​ദ​​ഗ്ധ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ചു​​രു​​ക്കം സം​​വി​​ധാ​​യ​​ക​രി​ല്‍ ഒ​​രാ​​ളാ​​ണ് താ​​ങ്ക​​ള്‍. സി​​നി​​മ​​യി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ഏ​തു​ത​​രം ടൂ​​ള്‍ ആ​​യി​​ട്ടാ​​ണ് താ​​ങ്ക​​ള്‍ സം​​ഗീ​​ത​​ത്തെ കാ​​ണു​​ന്ന​​ത് ? </h3>
<p>▲ സം​​ഗീ​​തം എ​​ന്റെ ജീ​​വി​​ത​​ത്തി​​ന്റെ ഭാ​​ഗം ത​​ന്നെ​​യാ​​ണ്. സി​​നി​​മ ആ​വ​​ശ്യ​​പ്പെ​​ടു​​ന്ന വി​​കാ​​ര​​ങ്ങ​​ളെ കൃ​​ത്യ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കാ​​ന്‍ സം​​ഗീ​​ത​​ത്തോ​​ളം ന​​മ്മെ സ​​ഹാ​​യി​​ക്കു​​ന്ന മ​​റ്റൊ​​ന്നി​​ല്ല. ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​മാ​​യും ക​​ഥാ​​പ​​രി​​സ​​ര​​ങ്ങ​​ളു​​മാ​​യും പ്രേ​​ക്ഷ​​ക​​രെ ചേ​​ര്‍ത്തു​നി​​ര്‍ത്താ​​ന്‍, സി​​നി​​മ ആ​വ​​ശ്യ​​പ്പെ​​ടു​​ന്ന വൈ​​കാ​​രി​​ക ത​​ല​​ങ്ങ​​ള്‍ നി​​ർ​മി​ക്കാ​​ന്‍, ര​​ണ്ട് സീ​​നു​​ക​​ളെ ത​​മ്മി​​ല്‍ ബ​​ന്ധി​​പ്പി​​ക്കാ​​ന്‍ സം​​ഗീ​​ത​​ത്തോ​​ളം സ​​ഹാ​​യ​​ക​​ര​​മാ​​യ മ​​റ്റൊ​​ന്നി​​ല്ല. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ‘മ​​ഞ്ഞു​​മ്മ​​ല്‍ ബോ​​യ്‌​​സി​’​ലെ ‘വി​​യ​​ര്‍പ്പ് തു​​ന്നി​​യി​​ട്ട കു​​പ്പാ​​യം...’ എ​​ന്ന പാ​​ട്ട് വെ​​റും ഒ​​രു റാ​​പ്പ് പാ​​ട്ടാ​​യി മാ​​ത്രം കാ​​ണു​​ന്ന​​വ​​രു​​ണ്ട്. </p>
<p>എ​​ന്നാ​​ല്‍, തു​​ട​​ക്കം ത​​ന്നെ അ​​ത്ത​​രം ഒ​​രു പാ​​ട്ടി​​ലൂ​​ടെ ആ ​​സി​​നി​​മ​​യി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട എ​​ല്ലാ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ​​യും അ​​വ​​രു​​ടെ പെ​​രു​​മാ​​റ്റ രീ​​തി​​ക​​ളെ​​യും സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​യും കൃ​​ത്യ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. അ​​ത്ര​​യ​​ധി​​കം ക​​ഥാ​​പാ​​ത്ര​​ങ്ങ​​ള്‍ നി​​റ​​ഞ്ഞു​നി​​ല്‍ക്കു​​ന്ന സി​​നി​​മ​​യി​​ല്‍ എ​​ല്ല​ാ​വ​​രെ​​യും വ്യ​​ക്തി​​പ​​ര​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കാ​​ന്‍ പോ​​യാ​​ല്‍ അ​​ത് മ​​ണി​​ക്കൂ​​റു​​ക​​ള്‍ എ​​ടു​​ക്കു​​ന്ന പ​​രി​​പാ​​ടി​​യാ​​യി മാ​​റും. എ​​ന്നാ​​ല്‍, അ​​ഞ്ച് മി​​നി​​റ്റു​​ള്ള ഒ​രൊ​റ്റ പാ​​ട്ടി​​ലൂ​​ടെ ആ ​​ക​​ഥ​​യു​​ടെ പ​​രി​​സ​​ര​​വും ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ സ​​വി​​ശേ​​ഷ​​ത​​ക​​ളും കൃ​​ത്യ​​മാ​​യി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​യെ​ടു​​ക്കാ​​ന്‍ സാ​​ധി​​ച്ചു. സി​​നി​​മ​​യി​​ലെ സം​​ഗീ​​ത​​ത്തെ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ടൂ​​ള്‍ ആ​​യി​​ട്ടാ​​ണ് ഞാ​​ന്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. </p>
<h3>ഡി​​ജി​​റ്റ​​ല്‍ സ​ാ​ങ്കേ​​തി​​ക​​വി​​ദ്യ​ സി​നി​മ​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​​ളു​​ക​​ള്‍ ഫോ​​ണി​​ല്‍ പോ​​ലും മ​​നോ​​ഹ​​ര​ സി​​നി​​മ​ക​​ളെ​ടു​​ക്കു​​ന്ന കാ​​ല​മാ​​ണി​​ത്. സി​​നി​​മ​​ക്ക് കൈ​​വ​​ന്ന ഈ ​​ജ​​ന​​കീ​​യ​​ത ആ ​​മാ​​ധ്യ​​മ​​ത്തി​​ന്റെ മൂ​​ല്യ​​ത്തെ ഇ​​ല്ലാ​​തെ​യാ​ക്കി​​യി​​ട്ടു​​ണ്ടോ? </h3>
<p>▲ എ​​ല്ലാ മാ​​ധ്യ​​മ​​ങ്ങ​​ളും ജ​​ന​​കീ​​യ​​മാ​​യി​ത്ത​ന്നെ നി​​ല​​നി​​ല്‍ക്ക​​ണം എ​​ന്നാ​ഗ്ര​​ഹി​​ക്കു​​ന്ന ഒ​​രാ​​ളാ​​ണ് ഞാ​​ന്‍. സി​​നി​​മ എ​​ന്ന​​ത് ഞ​​ങ്ങ​​ള്‍ കു​​റ​​ച്ചു​​പേ​​രു​​ടെ കു​​ത്ത​​ക​​യാ​​ണ്, വെ​​റേ​യാ​രും സി​​നി​​മ ചെ​​യ്യാ​​ന്‍ പാ​​ടി​​ല്ല എ​​ന്ന് ആ​​ര്‍ക്കും പ​​റ​​യാ​​ന്‍ പ​​റ്റി​​ല്ല​​ല്ലോ. എ​​ല്ലാ​​വ​​ര്‍ക്കും സി​​നി​​മ ചെ​​യ്യാ​​ന്‍ സാധിക്കുന്ന ഒ​​രു സാ​ഹ​​ച​​ര്യം ഉ​​ണ്ടാ​​ക​​ണം. എ​​ന്നാ​​ല്‍, ആ ​​സി​​നി​​മ​​യു​​ടെ പ്രേ​​ക്ഷ​​ക​​ര്‍ ഏ​തു​രീ​​തി​​യി​​ല്‍ സ്വീ​​ക​​രി​​ച്ചു എ​​ന്ന​​തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഇ​​നി​​യും സി​​നി​​മ ചെ​​യ്യ​​ണോ എ​​ന്ന് ആ ​​വ്യ​​ക്തി​​ക്ക് തീ​​രു​​മാ​​ന​ി​ക്കാം.എ​​ല്ലാ ക​​ല​​ക​​ളും ഇ​​ത്ത​​ര​​ത്തി​​ലാ​​ണ്. ന​​മ്മു​​ടെ ആ​​ഗ്ര​​ഹ​​ത്തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ന​​മു​​ക്ക് ചി​​ല പ​​രി​​ശ്ര​​മ​​ങ്ങ​​ള്‍ ന​​ട​​ത്തി​നോ​​ക്കാം. ആ ​​പ​​രി​​ശ്ര​​മ​​ങ്ങ​​ളു​​ടെ ഫ​​ല​മ​നു​​സ​​രി​​ച്ച് ന​​മു​​ക്ക് ഭാ​​വി തീ​​രു​​മാ​​നി​​ക്കാം.</p>
<p>പി​​ന്നെ മ​​ല​​യാ​​ളി​​ക​​ളെ സ​ം​ബ​ന്ധി​​ച്ച് സി​​നി​​മ ഭൂ​​രി​​ഭാ​​ഗം ആ​​ളു​​ക​​ളു​​ടെ​​യും ഒ​​രു വി​ദൂ​ര സ്വ​​പ്‌​​നം ത​​ന്നെ​​യാ​​ണ്. ഏ​തെ​​ങ്കി​​ലും ത​​ര​​ത്തി​​ല്‍ സി​​നി​​മ​​യു​​ടെ ഭാ​​ഗ​​മാ​​കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രാ​​ണ് മ​​ല​​യാ​​ളി​​ക​​ളി​ലെ വ​​ലി​​യ വി​​ഭാ​​ഗം ആ​ളു​​ക​​ളും. അ​​തി​​ന്റെ വ​​ലി​​യ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് മ​​ല​​യാ​​ള സി​​നി​​മ​​യി​​ല്‍ മാ​​ത്രം കാ​​ണു​​ന്ന പു​​തി​​യ നി​​ർ​മാ​​താ​​ക്ക​​ളു​​ടെ ക​​ട​​ന്നു​​വ​​ര​​വ്. ന​​മ്മു​​ടെ പ്ര​​വാ​​സ ജീ​​വ​ി​ത വി​​ജ​​യ​​ങ്ങ​​ള്‍ അ​​തി​​ന് കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ലും ക​​ഷ്ട​​പ്പെ​​ട്ട് ഉ​​ണ്ടാ​​ക്കു​​ന്ന പ​​ണം ആ​​ളു​​ക​​ള്‍ സി​​നി​​മ​​യി​​ല്‍ നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത് ആ ​​മാ​​ധ്യ​​മ​​ത്തി​​നോ​​ടു​​ള്ള താ​​ല്‍പ​​ര്യം കൊ​​ണ്ടു​ത​​ന്നെ​​യാ​​ണ്. എ​​ന്നാ​​ല്‍, പ​​ല​​വി​​ധ കാ​​ര​​ണ​​ങ്ങ​​ള്‍ കൊ​​ണ്ട് അ​​യാ​​ളു​​ടെ ആ​​ദ്യ സി​​നി​​മ ത​​ന്നെ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ല്‍ ഈ ​​പ​​രി​​പാ​​ടി ത​​ന്നെ നി​​ര്‍ത്തി അ​​യാ​​ള്‍ തി​​രി​​ച്ചു​പോ​​കും. </p>
<p>പ​​രി​​ശ്ര​​മ​​വും ഭാ​​ഗ്യ​​വും കൊ​​ണ്ട് വി​​ജ​​യം ക​​ണ്ടാ​​ല്‍ അ​​യാ​​ള്‍ തു​​ട​​ര്‍ന്നും സി​​നി​​മ​​ക​​ള്‍ ചെ​​യ്യും. അ​​തു​​പോ​​ലെ​ത​​ന്നെ നാ​​ലു കൂ​​ട്ടു​​കാ​​ര്‍ ഒ​​ന്നി​​ച്ചു​​കൂ​​ടി ഒ​​രു ഷോ​​ർ​ട്ട് ഫി​​ലിം എ​​ടു​​ക്കു​​മ്പോ​ൾ ആ ​​ഷോ​​ർ​ട്ട് ഫി​​ലി​​മി​​ന്റെ സ്വീ​​കാ​​ര്യ​​ത​യാ​ണ് ആ ​​കൂ​​ട്ടു​​ക​ാ​രു​​ടെ​ പി​ന്നീ​ടു​ള്ള സി​​നി​​മാ പ്ര​​വ​​ര്‍ത്ത​​ന​ങ്ങ​​ളെ നി​​ർ​ണ​​യി​​ക്കു​​ന്ന​​തും. പ​​ര​​മ്പ​​രാ​​ഗ​​ത സി​​നി​​മ​​യു​​ടെ കെ​​ട്ടു​​പാ​​ടു​​ക​​ളി​​ല്‍പെ​​ടാ​​ത്ത, ഒ​​രു ല​​ക്ഷ​​ത്തി​​നും ര​​ണ്ട് ല​​ക്ഷ​​ത്തി​​നു​മെ​ല്ലാം നി​​ര്‍മി​​ച്ച എ​​ത്ര​​യോ സി​​നി​​മ​​ക​​ള്‍ പ്രേ​​ക്ഷ​​ക​​രു​​ടെ​​യും നി​​രൂ​​പ​​ക​​രു​​ടെ​​യും പ്ര​​ശം​​സ നേ​​ടി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ​വ​രെ അ​ത്ത​രം സി​നി​മ​ക​ൾ ച​ർ​ച്ച​യാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.</p>
<p>ഇ​​ന്ന് എ​​ല്ലാ മാ​​ധ്യ​​മ​​ങ്ങ​​ളും തീ​​ര്‍ത്തും ജ​​ന​​കീ​​യ​​മാ​​യി​ക്ക​ഴി​​ഞ്ഞി​​ല്ലേ. ജേ​​ണ​​ലി​​സ്റ്റു​​ക​​ളും വ്ലോ​ഗ​ർ​മാ​രും ത​മ്മി​ലെ വ്യ​ത്യാ​സം കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​വു​മാ​ണ​ല്ലോ. കാ​മ​റ കൈ​യി​ലു​ള്ള ഏ​തൊ​രാ​ൾ​ക്കും ജേ​ണ​ലി​സ്റ്റി​ക് അ​ധി​കാ​ര​ത്തോ​ടെ നി​​ങ്ങ​​ളു​​ടെ നേ​​ര്‍ക്കു​വ​​രാം എ​​ന്ന കാ​​ല​​മാ​​ണ​​ല്ലോ ഇ​​ന്ന്. നാ​​ളെ മു​​ത​​ല്‍ ഞ​​ങ്ങ​​ള്‍ക്ക് മാ​​ത്ര​​മേ ആ​​ളു​​ക​​ളു​​ടെ ദൃ​​ശ്യ​​ങ്ങ​​ള്‍ പ​​ക​​ര്‍ത്താ​​നും വാ​​ര്‍ത്ത​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കാ​​നും സാ​​ധി​​ക്കു​​ക​​യു​​ള്ളൂ എ​​ന്ന് ആ​​ര്‍ക്കെ​​ങ്കി​​ലും ഉ​​ത്ത​​ര​​വ് പു​​റ​​ത്തി​​റ​​ക്കാ​​ന്‍ സാ​​ധി​​ക്കു​​മോ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/08/2911003-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020j5DEvZisgcryxpw3h1JbMsNX0EZfsSID8116873" data-watermark="false" style="width: 100%;" info-selector="#info_item_1788838121217">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788838121217"></div>
</div>
<h3>തി​​യ​​റ്റ​​ര്‍ റി​​ലീ​​സി​​നു​മു​​മ്പ് ‘ബാ​​ല​​ന്‍ ദ ​ബോ​യ്’ ആ​​ദ്യ​​മാ​​യി പ്ര​​ദ​​ര്‍ശി​​പ്പി​​ച്ച​​ത് 2026ലെ ​​കാ​​ന്‍ ഫെ​​സ്റ്റി​വ​​ലി​​ല്‍ ആ​​യി​​രു​​ന്ന​​ല്ലോ. എ​​ന്തു​​കൊ​​ണ്ടാ​​ണ് അ​​ങ്ങ​​നെ ഒ​​രു നീ​​ക്കം ന​​ട​​ത്തി​​യ​​ത്. കാ​​ന്‍ ഫെ​​സ്റ്റി​​വ​​ല്‍ അ​​നു​​ഭ​​വ​​ങ്ങ​​ള്‍ എ​​ത്ത​​ര​​ത്തി​​ലാ​​യി​​രു​​ന്നു? </h3>
<p>▲ കാ​​ന്‍ ഫെ​​സ്റ്റി​​വ​​ലി​​ന്റെ മ​​ത്സ​​ര​​വി​​ഭാ​​ഗ​ത്തി​​ല​​ല്ല, ഫി​​ലിം മാ​​ര്‍ക്ക​​റ്റി​ങ്ങി​​ന്റെ വേ​​ദി​​യി​​ലാ​​ണ് ‘ബാ​​ല​​ന്‍ ദ ​ബോ​യ്’ പ്ര​​ദ​​ര്‍ശി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്. അ​​ത് പ്ര​​ധാ​​ന​​മാ​​യും ചൈ​​ന, കൊ​​റി​​യ, റ​​ഷ്യ മു​​ത​​ലാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ഡി​സ്ട്രി​ബ്യൂ​ഷ​ൻ ല​​ഭി​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി​​യും, വ്യ​​ത്യ​​സ്ത​​രാ​​യ പ്രേ​​ക്ഷ​​ക​​രു​ടെ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ള്‍ അ​​റി​​യാ​ൻ വേ​​ണ്ടി​​യു​​മാ​​യി​​രു​​ന്നു. വ്യ​​ക്തി​​പ​​ര​​മാ​​യി പ​റ​ഞ്ഞാ​ൽ കാ​​ന്‍ അ​​നു​​ഭ​​വം അ​​തി​​മ​​നോ​​ഹ​​ര​​മാ​​യി​​രു​​ന്നു. നാ​​ലു​ദി​​വ​​സ​​മാ​​ണ് അ​​വി​​ടെ​യു​ണ്ടാ​​യി​​രു​​ന്ന​​ത്. ശ​​രി​​ക്കും ര​ണ്ടാ​ഴ്ച​യൊ​ക്കെ പോ​യി നി​ന്നാ​ൽ മാ​ത്ര​മേ ന​മു​ക്കാ മേ​ള​യെ കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. </p>
<p>എ​​ന്നാ​​ലും നാ​​ലു​ദി​​വ​​സ​ം​കൊ​​ണ്ട്, ഞാ​​ന്‍ ആ​​രാ​​ധ​​ന​​യോ​​ടെ കാ​​ണു​​ന്ന പാ​​ന്‍ ന​​ളി​​ന്‍, സു​​ധീ​​ര്‍ മി​​ശ്ര അ​​ട​​ക്ക​​മു​​ള്ള ഇ​​ന്ത്യ​​ന്‍ സം​​വി​​ധാ​​യ​ക​രെ കാ​​ണാ​​നും പ​​രി​​ച​​യ​​പ്പെ​​ടാ​​നും സാ​ധി​ച്ചു. അ​​വ​​രെ​​ല്ലാം ‘ബാ​​ല​​ന്‍ ദ ​ബോ​യ്’ ക​ണ്ട് ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ക​യും ചെ​യ്തു. വേ​റൊ​രു ച​ല​ച്ചി​ത്ര മേ​ള​ക്കും ല​ഭി​ക്കാ​ത്തൊ​രു ആ​ക​ർ​ഷ​ണീ​യ​ത കാ​​ന്‍ ഫെ​​സ്റ്റി​​വ​​ലി​​നു​​ണ്ടെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. എ​​ന്നെ​​ങ്കി​​ലും ആ ​​ഫെ​​സ്റ്റി​​വ​​ലി​ൽ ചെ​ന്ന് മു​​ഴു​​വ​​ന്‍ ദി​​വ​​സ​​വും പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ട് മ​ന​സ്സി​ൽ. </p>
<h3>ഒ​​രു സി​​നി​​മ പു​​റ​​ത്തി​​റ​​ങ്ങി​​യ ശേ​​ഷ​​മു​​ണ്ടാ​​കു​​ന്ന പ്രേ​​ക്ഷ​​ക നി​​രൂ​​പ​​ണ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളെ എ​​ത്ത​​ര​​ത്തി​​ലാ​​ണ് സ​​മീ​​പി​​ക്കു​​ന്ന​​ത് ? </h3>
<p>▲ സി​​നി​​മ കാ​ണു​​ന്ന നൂ​​റു ശ​​ത​​മാ​​നം ആ​​ളു​​ക​​ളെ​​യും തൃ​​പ്തി​​പ്പെ​​ടു​​ത്താ​​ന്‍ ലോ​​ക​​ത്ത് ഒ​​രു സി​​നി​​മ​​ക്കും സാ​​ധി​​ക്കി​​ല്ല എ​​ന്നാ​​ണ് എ​​ന്റെ അ​​ഭി​​പ്രാ​​യം. സി​​നി​​മ ക​​ണ്ട അ​​മ്പ​​ത് ശ​​ത​​മാ​​ന​​ത്തി​​ന് മു​​ക​​ളി​​ലു​​ള്ള ആ​​ളു​​ക​​ള്‍ക്ക് ആ ​​സി​​നി​​മ ഇ​​ഷ്ട​​പ്പെ​​ട്ടാ​​ല്‍ത​​ന്നെ വ​​ലി​​യ നേ​​ട്ടം എ​​ന്നാ​​ണ് എ​​നി​​ക്ക് തോ​​ന്നു​​ന്ന​​ത്. എ​​ല്ലാ​​വ​​ര്‍ക്കും എ​​ല്ലാ സി​​നി​​മ​​യും വ​​ര്‍ക്കാ​​ക​​ണം എ​​ന്ന് പി​​ടി​​വാ​​ശി പി​​ടി​​ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ല​​ല്ലോ. പ​​ല​​രും ഗം​ഭീ​രം എ​​ന്നു​പ​​റ​​ഞ്ഞ ചി​​ല സി​​നി​​മ​​ക​​ള്‍ എ​​നി​​ക്കും ഇ​​ഷ്ട​​പ്പെ​​ടാ​​തെ വ​​ന്നി​​ട്ടു​​ണ്ട്. </p>
<p>എ​​ന്റെ സി​​നി​​മ​ക​​ളെ​​ക്കു​​റി​​ച്ച് എ​​ന്തു​ത​​രം പ​​ഠ​​ന​​ങ്ങ​​ളും നി​​രൂ​​പ​​ണ​​ങ്ങ​​ളും വ​​രു​​ന്ന​​ത് എ​​നി​​ക്ക് സ്വാ​​ഗ​​താ​​ര്‍ഹ​​മാ​​ണ്. നെ​​ഗ​​റ്റി​വ് ആ​​ണെ​​ങ്കി​​ലും പോ​​സി​റ്റി​വ് ആ​​ണെ​​ങ്കി​​ലും ന​​മ്മ​​ള്‍ ചെ​​യ്യു​​ന്ന സി​​നി​​മ​​യെ​​ക്കു​​റി​​ച്ച് ഒ​​രു പ്ര​​തി​​ക​​ര​​ണം വ​​ന്ന​​ല്ലോ എ​​ന്ന സ​​ന്തോ​​ഷ​​മാ​​ണ് എ​​നി​​ക്കു​​ള്ള​​ത്. കാ​​ര​​ണം ചെ​​യ്യു​​ന്ന സി​​നി​​മ​ക​​ള്‍, വി​​ജ​​യം കാ​​ണു​​ന്ന​​തി​​നൊ​​പ്പം ച​​ര്‍ച്ച ചെ​​യ്യ​​പ്പെ​​ടു​​ന്ന ഒ​​ന്നു​​കൂ​​ടെ ആ​​യി​ത്തീ​ര​​ണം എ​​ന്നു​ത​​ന്നെ​​യാ​​ണ് എ​​ല്ലാ ച​​ല​​ച്ചി​​ത്ര​​കാ​​ര​​ന്മാ​രും ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. എ​​നി​​ക്കും എ​​ന്റെ സി​​നി​​മ​ക​​ള്‍ തി​​യ​റ്റ​​ര്‍ വി​​ജ​​യ​​ത്തി​​നൊ​​പ്പം ച​​ര്‍ച്ചാ​​വി​​ഷ​​യ​​മാ​​കു​​ന്ന​​ത് വ​​ള​​രെ​​യ​​ധി​​കം സ​​ന്തോ​​ഷം ന​​ല്‍കു​​ന്ന​​താ​​ണ്. </p>
<h3>ഭാ​​വി​​യി​​ല്‍ കാ​​ലം ചി​​ദ​ം​ബ​​രം എ​​ന്ന സം​​വി​​ധാ​​യ​​ക​​നെ എ​​ത്ത​​ര​​ത്തി​​ല്‍ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​വെ​​ക്ക​ണം എ​​ന്നാ​​ണ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത് ? </h3>
<p>▲ ന​​മ്മ​​ള്‍ ഈ ​​ഭൂ​മി​​യി​​ല്‍ ഇ​ല്ലാ​തെ​യാ​യാ​ലും ന​മ്മ​ൾ ചെ​യ്തു​വെ​ച്ച സി​നി​മ​ക​ൾ നി​​ല​​നി​​ല്‍ക്കും എ​​ന്ന​​തു​ത​​ന്നെ വ​​ലി​​യ ഭാ​​ഗ്യ​​മാ​​യാ​ണ് ഞാ​​ന്‍ കാ​​ണു​​ന്ന​​ത്. അ​​തി​​ന​​പ്പു​​റം ഒ​​രു അ​ട​​യാ​​ള​​പ്പെ​​ടു​​ത്ത​​ല്‍ ഞാ​​നാ​ഗ്ര​​ഹി​​ക്കു​​ന്നി​ല്ല. ചി​​ദ​ം​ബ​​രം എ​​ന്ന ഒ​രു വ്യ​​ക്തി ഈ ​​ഭൂ​​മി​​യി​​ല്‍ ജീ​​വി​​ച്ചി​​രു​​ന്നെ​​ന്നും അ​​യാ​​ൾ സി​​നി​​മാ​ലോ​​ക​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്നെ​​ന്നും ഈ ​​സി​​നി​​മ​​ക​​ളെ​ല്ലാം അ​യാ​​ള്‍ സം​​വി​​ധാ​​നം ചെ​​യ്ത​​വ​​യാ​​ണെ​​ന്നു​​മു​​ള്ള അ​​ട​​യാ​​ള​​പ്പെ​​ടു​​ത്ത​​ലു​​ക​​ളാ​​യി എ​​ന്റെ സി​​നി​​മ​​ക​​ള്‍ മാ​​റ​​ണം. ആ ​​സി​​നി​​മ​​ക​​ളി​​ലൂ​​ടെ ഞാ​​നും ഓ​​ര്‍ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യും.</p>
<p><font color="#ff0000">(എ​റ​ണാ​കു​ളം തേ​വ​ര ​എ​സ്.​എ​ച്ച് കോ​ള​ജി​ൽ ജേ​ണ​ലി​സം വ​കു​പ്പ്​ മേ​ധാ​വി​യും സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​ണ് ബെ​ൽ​ബി​ൻ പി. ​ബേ​ബി)</font></p>
<p>-------------------</p>
<h3>ചി​​ദം​​ബ​​രം എ​​സ്. പൊ​​തു​​വാ​​ള്‍</h3>
<p>1987 ജൂ​​ണ്‍ 29ന് ​​ജ​​നി​​ച്ച ചി​​ദം​​ബ​​രം എ​​സ്. പൊ​​തു​​വാ​​ളി​ന്റെ സ്വ​​ദേ​​ശം കേ​​ര​​ള​​ത്തി​​ലെ പ​​യ്യ​​ന്നൂ​​രാ​​ണ്. സി​​നി​​മ​ാ കു​​ടും​​ബ​ം. അ​ച്ഛ​ൻ സ​​തീ​​ഷ് പൊ​​തു​​വാ​​ള്‍ എ​​ഴു​​ത്തു​​കാ​​ര​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​ണ്. മാ​​താ​​വ് അ​​പ​​ര്‍ണ എ​​സ്. പൊ​​തു​​വാ​​ള്‍ ച​​ല​​ച്ചി​​ത്ര ന​​ടി​​യാ​​യി​​രു​​ന്നു. ഇ​​ള​​യ സ​​ഹോ​​ദ​​ര​​ന്‍ ഗ​​ണ​​പ​​തി എ​​സ്. പൊ​​തു​​വാ​​ള്‍ പ്ര​​ശ​​സ്ത മ​​ല​​യാ​​ള ന​​ട​​നും എ​​ഴു​​ത്തു​​കാ​​ര​​നും കാ​​സ്റ്റി​ങ് ഡ​യ​റ​ക്ട​റു​മാ​ണ്. 2008ഓ​​ടെ ചി​​ദം​​ബ​​രം സി​​നി​​മാ രം​​ഗ​​ത്ത് യാ​​ത്ര​തു​​ട​​ങ്ങി. പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ കാ​​ലം കാ​മ​റ​ക്ക് പി​ന്നി​ൽ​നി​ന്ന് സി​​നി​​മ​​യു​​ടെ ക​​ര​​കൗ​​ശ​​ലം പ​​ഠി​​ച്ചു. ജ​​യ​​രാ​​ജ്, രാ​​ജീ​​വ് ര​​വി, ബി. ​​അ​​ജി​​ത്ത് കു​​മാ​​ര്‍, ഇ​​യാ​​ന്‍ മ​​ക്‌​​ഡോ​​ണാ​​ള്‍ഡ് തു​​ട​​ങ്ങി​​യ​​വ​​ർ​ക്കൊ​പ്പം പ്ര​​വ​​ര്‍ത്തി​​ച്ചു. ഡോ​​ക്യു​​മെ​​ന്റ​​റി​​ക​​ള്‍, പ​​ര​​സ്യ​​ങ്ങ​​ള്‍, മീ​​ഡി​​യ പ്രോ​​ജ​​ക്ടു​​ക​​ള്‍ എ​​ന്നി​​വ​​യി​​ലും അ​​ദ്ദേ​​ഹം പ​​ങ്കാ​​ളി​​യാ​​യി.</p>
<p>2021ല്‍ ​​ജാ​​ന്‍-​എ-​​മ​​ന്‍ എ​​ന്ന ചി​​ത്ര​​ത്തി​​ലൂ​​ടെ​​യാ​​ണ് സം​​വി​​ധാ​​യ​​ക​​നാ​​യി അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്. സ​​ഹോ​​ദ​​ര​​ന്‍ ഗ​​ണ​​പ​​തി​​യു​​മാ​​യി ചേ​​ര്‍ന്ന് തി​​ര​​ക്ക​​ഥ​​യെ​​ഴു​​തി​​യ ഈ ​​കോ​​മ​​ഡി​​ഡ്രാ​​മ സൗ​​ഹൃ​​ദം, കു​​ടും​​ബം, ബ​​ന്ധ​​ങ്ങ​​ള്‍ എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ച്ചു. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ സ​​മ​​യ​​ത്ത് കൊ​​ച്ചി​​യി​​ല്‍ ചി​​ത്രീ​​ക​​രി​​ച്ച ഈ ​​സി​​നി​​മ അ​​തി​​ന്റെ പു​​തി​​യ എ​​ഴു​​ത്തി​​നും ശൈ​​ലി​​ക്കും ശ്ര​​ദ്ധ നേ​​ടി. </p>
<p>2024ല്‍ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ ‘മ​​ഞ്ഞു​​മ്മ​​ല്‍ ബോ​​യ്‌​​സ്’ ആ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്റെ വ​​ലി​​യ വി​​ജ​​യം. ഈ ​ചി​ത്രം മി​​ക​​ച്ച സം​​വി​​ധാ​​യ​​ക​​ന്‍, മി​​ക​​ച്ച തി​​ര​​ക്ക​​ഥ, മി​​ക​​ച്ച ചി​​ത്രം എ​​ന്നീ കേ​​ര​​ള സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​വാ​​ര്‍ഡു​​ക​​ള്‍ നേ​​ടി. 2026ല്‍ ​‘​ഒ​​രു ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍’ എ​​ന്ന ചി​​ത്ര​​ത്തി​​ലൂ​​ടെ ആ​​ര്‍മി​​യാ​​സ് എ​​ന്ന ക​​ഥാ​​പാ​​ത്ര​​ത്തെ അ​​വ​​ത​​രി​​പ്പി​​ച്ച് അ​​ദ്ദേ​​ഹം അ​​ഭി​​ന​​യ​രം​​ഗ​​ത്തേ​​ക്കും ചു​​വ​​ടു​​വെ​​ച്ചു.</p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/chidambaram-on-malayalam-cinema-1552546</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/chidambaram-on-malayalam-cinema-1552546</guid>
<category><![CDATA[Editors Choice,Gulf Home,Weekly,Top News,Culture,Film and Theatre,Web Exclusive,Archives,Premium,10 SEP 2026]]></category>
<dc:creator><![CDATA[ബെൽബിൻ പി. ബേബി]]></dc:creator>
<pubDate>Tue, 08 Sep 2026 03:35:19 GMT</pubDate>
</item>
<item>
<title><![CDATA[പു​ന​ത്തി​ല്‍ 
എ​ന്ന ഡോ​ക്ട​ര്‍
ഉ​മ്മ​ൻ ചാ​ണ്ടി 
എ​ന്ന ഡ്രൈ​വ​ര്‍]]></title>
<description/>
<enclosure length="267766" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/08/2910992-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/08/2910992-untitled-1.gif'/><figcaption><p>ഉ​മ്മ​ന്‍ ചാ​ണ്ടി,പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള</p><span class='copyright'></span></figcaption></figure><blockquote>
 ജീ​വി​തം കൊ​ണ്ടോ പ്ര​വ​ര്‍ത്ത​നം കൊ​ണ്ടോ യാ​തൊ​രു സാ​മ്യ​വു​മി​ല്ലാ​ത്ത​വ​ര്‍. അ​വ​ര്‍ ഒ​രേ കാ​ല​ത്ത് ജീ​വി​ച്ചി​രു​ന്നു; അ​ത്ര​ത​ന്നെ. മാ​ധ്യ​മ ജീ​വി​ത​ കാ​ല​ത്ത് ഈ ​ര​ണ്ടു​പേ​രു​മാ​യി ഞാ​ന്‍ അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്നു. ഒ​രാ​ള്‍ രാ​ഷ്ട്രീ​യ നേ​താ​വ്, ര​ണ്ടാ​മ​ത്തെ​യാ​ള്‍ എ​ഴു​ത്തു​കാ​ര​ന്‍. ഒ​രു മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ പു​ല​ര്‍ത്തു​ന്ന, അ​ല്ലെ​ങ്കി​ല്‍ പു​ല​ര്‍ത്തേ​ണ്ട പ്ര​ഫ​ഷ​ന​ല്‍ ബ​ന്ധ​മാ​യി​രു​ന്നി​ല്ല ഇ​വ​രോ​ടു​ണ്ടാ​യി​രു​ന്ന​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി, പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള -അനുഭവക്കുറിപ്പ്
</blockquote>
<p>അ​വ​ര്‍ ര​ണ്ടു​പേ​രും തീ​ര്‍ത്തും വ്യ​ത്യ​സ്ത​രാ​യി​രു​ന്നു. എ​ന്നു​വെ​ച്ചാ​ല്‍ ജീ​വി​തം കൊ​ണ്ടോ പ്ര​വ​ര്‍ത്ത​നം കൊ​ണ്ടോ യാ​തൊ​രു സാ​മ്യ​വു​മി​ല്ലാ​ത്ത​വ​ര്‍. അ​വ​ര്‍ ഒ​രേ കാ​ല​ത്ത് ജീ​വി​ച്ചി​രു​ന്നു; അ​ത്ര​ത​ന്നെ. മാ​ധ്യ​മ ജീ​വി​ത​കാ​ല​ത്ത് ഈ ​ര​ണ്ടു​പേ​രു​മാ​യി ഞാ​ന്‍ അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്നു. ഒ​രാ​ള്‍ രാ​ഷ്ട്രീ​യ നേ​താ​വ്, ര​ണ്ടാ​മ​ത്തെ​യാ​ള്‍ എ​ഴു​ത്തു​കാ​ര​ന്‍. ഒ​രു മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ പു​ല​ര്‍ത്തു​ന്ന, അ​ല്ലെ​ങ്കി​ല്‍ പു​ല​ര്‍ത്തേ​ണ്ട പ്ര​ഫ​ഷ​ന​ല്‍ ബ​ന്ധ​മാ​യി​രു​ന്നി​ല്ല ഇ​വ​രോ​ടു​ണ്ടാ​യി​രു​ന്ന​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി, പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള... ത​ങ്ങ​ളു​ടെ മേ​ഖ​ല​യി​ല്‍ ഇ​ന്ന​ത്തെ പ്ര​യോ​ഗം ക​ട​മെ​ടു​ത്താ​ല്‍ ഇ​വ​ര്‍ അ​റി​യ​പ്പെ​ടു​ന്ന ‘ഇ​ൻ​ഫ്ലു​വ​ന്‍സേ​ഴ്സ്’ ആ​യി​രു​ന്നു​വെ​ന്ന് പ്ര​ത്യേ​കി​ച്ച് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. ആ​ത്മാ​ര്‍പ്പ​ണം കൊ​ണ്ട് ജ​ന​മ​ന​സ്സി​ല്‍ ഇ​വ​ര്‍ ആ​ദ​രം നേ​ടി. ഇ​ന്ന് കേ​ര​ള ജ​ന​സം​ഖ്യ​യു​ടെ മു​ക്കാ​ല്‍പ​ങ്ക് മ​നു​ഷ്യ​രും ഇ​ൻ​ഫ്ലു​വ​ന്‍സ​ര്‍മാ​രാ​ണ്; സ്വ​യം തൊ​ഴി​ല്‍ ക​ണ്ടെ​ത്തും​പോ​ലെ ഉ​പ​ജീ​വ​ന​മാ​ർ​ഗം. ഇ​ൻ​ഫ്ലു​വ​ന്‍സ​ര്‍ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കും. </p>
<p>‘മാ​തൃ​ഭൂ​മി’ ദി​ന​പ്പ​ത്ര​ത്തി​ന്‍റെ സ​ബ് എ​ഡി​റ്റ​ര്‍ ട്രെ​യി​നി​യാ​യി ചേ​ര്‍ന്ന കാ​ലം മു​ത​ല്‍ പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യി. കാ​ല്‍ നൂ​റ്റാ​ണ്ടു​മു​മ്പേ പ​രി​ച​യ​മു​ണ്ട​ല്ലോ എ​ന്ന ത​ര​ത്തി​ലാ​വും പു​ന​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രാ​ളെ കാ​ണു​മ്പോ​ള്‍ ത​ന്നെ സം​സാ​രി​ച്ചു തു​ട​ങ്ങു​ക. ആ ​സ്നേ​ഹ​സ​മു​ദ്ര​ത്തി​ല്‍ വീ​ണാ​ല്‍, തി​രി​കെ നീ​ന്താ​നാ​വി​ല്ല. ര​ണ്ടാ​യി​ര​ത്തി​ല്‍ കൈ​ര​ളി ചാ​ന​ലി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫാ​യി ചേ​ര്‍ന്ന​തു മു​ത​ൽ​ക്കാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യു​ള്ള അ​ടു​പ്പം ആ​രം​ഭി​ക്കു​ന്ന​ത്. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ട് പൊ​തു​വേ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വാ​ക്കു​ക​ളെ എ​ങ്ങ​നെ​യും വ​ള​ച്ചൊ​ടി​ക്കാം; വെ​ട്ടി​ക്കീ​റാം. ഉ​മ്മ​ൻ ചാ​ണ്ടി ക്ഷോ​ഭി​ക്കാ​റി​ല്ല. ഇ​വ​ര്‍ ര​ണ്ടാ​ള്‍ക്കു​മൊ​പ്പ​മു​ള്ള ദൃ​ശ്യ​മാ​ധ്യ​മ​കാ​ല​ത്തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടോ മൂ​ന്നോ ഓ​ർ​മ​ക​ളാ​ണ് ഈ ​കു​റി​പ്പ്. </p>
<p>പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള അ​ക്കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​രു​ന്ന​ത് ഒ​രു പ​ഴ​യ ദു​ബൈ​ക്കാ​ര​ന്‍ അ​വ​ധി​ക്ക് നാ​ട്ടി​ല്‍ വ​രു​ന്ന​തു​പോ​ലെ​യാ​ണ്. പു​തു​മ​യു​ള്ള വേ​ഷം, ബ​ര്‍മൂ​ഡ, പ്രി​ന്‍റ​ഡ് ഷ​ര്‍ട്ട്, കാ​തി​ല്‍ സ്റ്റ​ഡ് (stud), മേ​ല്‍ത്ത​രം അ​ത്ത​റി​ന്‍റെ മ​ണം, ഉ​ദാ​ര​മാ​യ സ​ല്‍ക്കാ​രം, പൊ​ട്ടി​ച്ചി​രി​യി​ല്‍ പൊ​ട്ടി​ത്ത​ക​രു​ന്ന വി​ശേ​ഷ​ങ്ങ​ള്‍... വ​രും മു​മ്പ് അ​റി​യി​ക്കും; വ​ന്നാ​ല്‍ വി​ളി​ക്കും. പാ​ന​പാ​ത്ര സ​ദ​സ്സി​ല്‍ എ​വി​ടെ​യും ഞാ​നു​ണ്ടാ​യി​രു​ന്നു. </p>
<p>ഒ​രി​ക്ക​ല്‍ അ​പ്ര​തീ​ക്ഷി​ത പ്ര​ഖ്യാ​പ​നം ന​ട​ത്തി:</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/08/2910994-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020tdhlJ8vaDJseZ4XSYldWil3jL58iBQ9U7232399" data-watermark="false" style="width: 100%;" info-selector="#info_item_1788837236402" title="മ​ധു നാ​യ​ര്‍,സ​ക്ക​റി​യ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788837236402">
  <p>മ​ധു നാ​യ​ര്‍,സ​ക്ക​റി​യ</p>
 </div>
</div>
<p>–നാ​ളെ മു​ത​ല്‍ ഞാ​ന്‍ ഇ​ന്‍ഡ്യാ ഹോ​സ്പി​റ്റ​ലി​ല്‍ ജോ​ലി​ക്കു ചേ​രു​ന്നു. </p>
<p>ഞാ​ന്‍ വി​ശ്വ​സി​ച്ചി​ല്ല; ആ​രും വി​ശ്വ​സി​ച്ചി​ല്ല. </p>
<p>കു​ഞ്ഞി​ക്ക എ​ന്തെ​ല്ലാം പ​റ​ഞ്ഞി​ട്ടു​ണ്ട്; ഇ​നി​യും പ​റ​യും. പ​ക്ഷേ, ഇ​ത​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. ഡോ​ക്ട​ര്‍ പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള, ഇ​ന്‍ഡ്യാ ഹോ​സ്പി​റ്റ​ല്‍, ഗാ​ന്ധാ​രി അ​മ്മ​ന്‍ കോ​വി​ലി​നു​സ​മീ​പം, തി​രു​വ​ന​ന്ത​പു​രം. അ​വി​ടെ ജോ​ലി ആ​രം​ഭി​ച്ചു. ചേ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ക്കാ​ര​ന്‍, മ​ധു നാ​യ​ര്‍... എ​ഴു​ത്തു​കാ​ര​ന്‍; കു​ഞ്ഞി​ക്ക​യു​ടെ ആ​ത്മ​സ്നേ​ഹി​ത​ന്‍... ത​മാ​ശ​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഉ​രു​ള​യും ഉ​പ്പേ​രി​യു​മാ​ണ് ര​ണ്ടു​പേ​രും. </p>
<p>ഡ്യൂ​ട്ടി തീ​രു​മ്പോ​ഴേ​ക്കും കു​ഞ്ഞി​ക്ക​യെ കാ​ണാ​ന്‍ ഞാ​ന്‍ ഇ​ന്‍ഡ്യാ ഹോ​സ്പി​റ്റ​ലി​ല്‍ എ​ത്താ​റു​ണ്ട്. ഒ​രു സ​ന്ധ്യ​ക്ക് ഫോ​ണി​ല്‍ കു​ഞ്ഞി​ക്ക പ​റ​ഞ്ഞു: </p>
<p>–നീ ​അ​റി​ഞ്ഞോ, സ​ക്ക​റി​യ എ​ന്‍റെ പേ​ഷ്യ​ന്‍റാ​ണ്. </p>
<p>–എ​ന്തു​പ​റ്റി? </p>
<p>–അ​വ​ന് പ​നി കൂ​ടി; ഇ​വി​ടെ അ​ഡ്മി​റ്റാ​ക്കി. </p>
<p>പ​നി​യും ഡോ​ക്ട​റും പു​തു​മ​യ​ല്ല. ഇ​വി​ടെ അ​ങ്ങ​നെ​യ​ല്ല​ല്ലോ. ഒ​രേ ത​ല​മു​റ​യി​ലെ ര​ണ്ട് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര്‍; അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍. ഒ​രാ​ള്‍ രോ​ഗി; മ​റ്റെ​യാ​ള്‍ രോ​ഗി​യെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍. ഇ​തി​ല്‍ കൗ​തു​ക​ഭാ​വ​മു​ള്ള ഒ​രു വാ​ര്‍ത്ത​യു​ണ്ടെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ജേ​ണ​ലി​സ്റ്റ് ആ​ക​ണ​മെ​ന്നി​ല്ല. </p>
<p>അ​ന്ന​ത്തെ ഇ​ന്‍ഡ്യാ ഹോ​സ്പി​റ്റ​ലി​ലേ​ക്കു​ള്ള എ​ന്‍റെ യാ​ത്ര ഒ​റ്റ​ക്കാ​യി​രു​ന്നി​ല്ല; കൂ​ടെ കാ​മ​റാ​മാ​ന്‍ ച​ന്ദ്ര​ശേ​ഖ​ര​നെ​യും കൂ​ട്ടി; എ​ഴു​ത്തും എ​ഴു​ത്തു​കാ​രും പ്രി​യ​ങ്ക​ര​മാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ന്. </p>
<p>പു​ത​ച്ചു​കി​ട​ക്കു​ന്ന രോ​ഗി​യാ​യ സ​ക്ക​റി​യ. വാ​ര്‍ഡ് വി​സി​റ്റി​ങ്ങി​നി​റ​ങ്ങു​ന്നു ഡോ​ക്ട​ര്‍ പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള. കാ​മ​റ റെ​ഡി; ഡോ​ക്ട​ര്‍ വ​ന്ന് രോ​ഗി​യെ പ​രി​ശോ​ധി​ച്ചു. </p>
<p>–എ​ങ്ങ​നെ​യു​ണ്ട്? കു​റ​വ് തോ​ന്നു​ന്നു​ണ്ടോ? </p>
<p>ഡോ​ക്ട​ര്‍ തി​ര​ക്കി: രോ​ഗി​ക്ക് ചി​രി​യ​ട​ക്കാ​നാ​കു​ന്നി​ല്ല. ഡോ​ക്ട​ര്‍ രോ​ഗി​യു​ടെ ത​ല​യി​ല്‍ കൈ​വ​ച്ചു. പി​ന്നെ കാ​തൊ​ന്ന് ഞെ​രു​ടി; മു​ഖം കു​നി​ച്ച് ശ​ബ്ദം താ​ഴ്ത്തി ‘ഒ​റ്റ​മൂ​ലി’ നി​ർ​ദേ​ശി​ച്ചു: </p>
<p>–കു​റ​യു​ന്നി​ല്ലെ​ങ്കി​ല്‍ ഒ​രു ബ്രാ​ണ്ടി... അ​ൽ​പം ചൂ​ടു​വെ​ള്ളം ചേ​ര്‍ത്ത് </p>
<p>ആ ​ആ​ശു​പ​ത്രി വാ​ര്‍ഡി​ല്‍ ഏ​റെ​നേ​രം നീ​ണ്ടു​നി​ന്ന ഒ​രു കൂ​ട്ട​ച്ചി​രി​യു​ണ്ടാ​യി. കൈ​ര​ളി ചാ​ന​ലി​ല്‍ ഡോ​ക്ട​ര്‍–രോ​ഗി വാ​ര്‍ത്ത സം​പ്രേ​ഷ​ണം ചെ​യ്തു. </p>
<p>ര​ണ്ടാ​യി​ര​ത്തി നാ​ലു​മു​ത​ല്‍ ര​ണ്ടാ​യി​ര​ത്തി ആ​റു​വ​രെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. എ.​കെ. ആ​ന്‍റ​ണി രാ​ജി​വെ​ച്ച ഒ​ഴി​വി​ല്‍. ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ചോ​ദി​ച്ചി​ട്ടു​ണ്ട്: </p>
<p>–താ​ങ്ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്താ​യി​രി​ക്കും? </p>
<p>–ഏ​കാ​ന്ത​ത; ആ​ള്‍ക്കൂ​ട്ട​മി​ല്ലെ​ങ്കി​ല്‍ ഞാ​ന്‍ അ​സ്വ​സ്ഥ​നാ​കും. </p>
<p>അ​വ​സാ​ന​കാ​ല​ത്ത് ചി​കി​ത്സ​യി​ലി​രി​ക്കെ ഉ​മ്മ​ൻ ചാ​ണ്ടി ഒ​റ്റ​ക്കാ​യി. അ​ദ്ദേ​ഹം ഭ​യ​പ്പെ​ട്ട​ത് സം​ഭ​വി​ച്ചു. </p>
<p>അ​ക്കാ​ല​ത്ത് എ​യ​ര്‍ ഇ​ന്‍ഡ്യ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് ഒ​രു ബ​ജ​റ്റ് എ​യ​ര്‍ലൈ​ന്‍സ് ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന പ​റ​ക്ക​ലി​ന് മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളെ​യും ദു​ബൈ​ക്ക് കൊ​ണ്ടു​പോ​യി; കൈ​ര​ളി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഞാ​നും വി​മാ​ന​ത്തി​ല്‍, ആ​ള്‍ക്കൂ​ട്ട​ത്തി​ല്‍നി​ന്നും മോ​ചി​ത​നാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ ആ​ദ്യ​മാ​യി ക​ണ്ടു. ആ​ള്‍ക്കൂ​ട്ട​വും ശി​പാ​ർ​ശ​ക​ളു​മി​ല്ലാ​തെ ദു​ബൈ വ​രെ അ​ദ്ദേ​ഹം എ​ങ്ങ​നെ ക​ഴി​ച്ചു​കൂ​ട്ടു​മെ​ന്ന് ഞാ​നോ​ര്‍ത്തു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/08/2910989-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020cITuZnUEnbJChm2yvx1QQDlus7z2t5mT6981502" data-watermark="false" style="width: 100%;" info-selector="#info_item_1788836985567" title="ജനങ്ങളുടെ പരാതി ​േകൾക്കുന്ന ഉ​മ്മ​ന്‍ ചാ​ണ്ടി" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788836985567">
  <p>ജനങ്ങളുടെ പരാതി ​േകൾക്കുന്ന ഉ​മ്മ​ന്‍ ചാ​ണ്ടി</p>
 </div>
</div>
<p>ശി​പാ​ര്‍ശ​ക്കാ​രി​ല്ലാ​തെ ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ക​യാ​ണെ​ന്ന് പ​റ​യാ​ന്‍ തു​ട​ങ്ങി​യ​തും നി​വേ​ദ​ന​വു​മാ​യി ര​ണ്ടു​പേ​ര്‍; ശി​പാ​ര്‍ശ​ക്ക​ത്ത് വേ​ണം. ഒ​രാ​ള്‍ എ​യ​ര്‍ഹോ​സ്റ്റ​സ്; വി​ഷ​യം സ​ഹോ​ദ​ര​ന്‍റെ ജോ​ലി​ക്കാ​ര്യം. ര​ണ്ടാ​മ​ത്തെ​യാ​ള്‍ കാ​ബി​ന്‍ ക്രൂ​വി​ല്‍പ്പെ​ട്ട യു​വാ​വ്; (അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം എ​ന്താ​യി​രു​ന്നു​വെ​ന്ന് ഇ​പ്പോ​ള്‍ ഓ​ര്‍ക്കു​ന്നി​ല്ല) ആ​കാ​ശ​ത്തും നി​വേ​ദ​ന​മെ​ന്ന് പ​റ​ഞ്ഞ് ചി​രി​ച്ചു. </p>
<p>ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​ലം. ഇ​ത്ര മ​ത്സ​ര​മി​ല്ലെ​ങ്കി​ലും ചാ​ന​ലു​ക​ള്‍ വ്യ​ത്യ​സ്ത​ത​ക്കാ​യി മ​ത്സ​രി​ക്കാ​റു​ണ്ട്. പു​തു​മ​യു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ വേ​ണം. ഉ​മ്മ​ൻ ചാ​ണ്ടി ഡ്രൈ​വ് ചെ​യ്യു​ന്ന കാ​റി​ല്‍ തൊ​ട്ട​ടു​ത്തി​രു​ന്ന് ഒ​ര​ഭി​മു​ഖം; പു​തു​മ​യു​ണ്ടാ​കു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്. ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്താ​ണ്; കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി നി​ഷേ​ധി​ച്ചി​ല്ല. ഒ​ന്നാ​ലോ​ചി​ച്ചി​ട്ട് മെ​ല്ലെ പ​റ​ഞ്ഞു: </p>
<p>–സ്റ്റി​യ​റി​ങ്ങി​ല്‍ തൊ​ട്ടി​ട്ട് ഒ​രു​പാ​ടു കാ​ല​മാ​യി </p>
<p>–സാ​ര​മി​ല്ല; കു​റ​ച്ചു​ദൂ​രം മ​തി </p>
<p>സ​മ്മ​തി​ച്ചു. </p>
<p>പ​ക്ഷേ, ഏ​തു കാ​ര്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ന്നോ​വ നി​റ​യെ ആ​ളു​ണ്ട്; അ​ഞ്ചോ ആ​റോ പേ​ര്‍. പെ​ട്ടെ​ന്നു​ള്ള പ​രി​ഹാ​ര​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി സ്റ്റൈ​ല്‍. ഇ​ന്നോ​വ​യി​ല്‍ നി​ന്നി​റ​ങ്ങി​യ ഉ​മ്മ​ന്‍ ചാ​ണ്ടി തൊ​ട്ടു​പി​റ​കെ വ​ന്ന ഒ​രു ചു​വ​ന്ന കാ​റി​നു കൈ​കാ​ണി​ച്ചു. അ​യാ​ളെ മു​ന്‍പ​രി​ച​യ​മി​ല്ല; അ​യാ​ള്‍ക്ക​റി​യാ​മ​ല്ലോ; അ​തു​മ​തി. ചു​വ​ന്ന മാ​രു​തി സെ​ന്‍. ഓ​ടി​ക്കാ​ന്‍ കൊ​ടു​ക്കാ​ന്‍ ആ​ള്‍ ത​യാ​ര്‍. </p>
<p>ഉ​മ്മ​ൻ ചാ​ണ്ടി ഡ്രൈ​വി​ങ് സീ​റ്റി​ല്‍; തൊ​ട്ട​ടു​ത്ത് ഞാ​ന്‍. പി​ന്നി​ല്‍ കാ​മ​റാ​മാ​ന്‍. ആ​ദ്യം കാ​റൊ​ന്നു പാ​ളി; പെ​ട്ടെ​ന്ന് നേ​രെ​യാ​യി. </p>
<p>–താ​ങ്ക​ള്‍ ന​ല്ല ഡ്രൈ​വ​റാ​ണോ? </p>
<p>–അ​ത് വ​ഴി​യേ പോ​കു​ന്ന​വ​രാ​ണ് പ​റ​യേ​ണ്ട​ത് </p>
<p>ഉ​മ്മ​ന്‍ ചാ​ണ്ടി സ്റ്റൈ​ല്‍ മ​റു​പ​ടി. </p>
<p>–ഡ്രൈ​വി​ങ് നി​ര്‍ത്തി​യ​ത് എ​ന്തു​കൊ​ണ്ടാ​ണ്? </p>
<p>–ആ​ദ്യ​മാ​യി എം.​എ​ല്‍.​എ ആ​യ കാ​ലം ഞാ​ന്‍ ഒ​രു അം​ബാ​സ​ഡ​ര്‍ ഓ​ടി​ച്ച് സ്പെ​ന്‍സ​ര്‍ ജ​ങ്ഷ​നി​ലൂ​ടെ (തി​രു​വ​ന​ന്ത​പു​രം) താ​ഴേ​ക്ക്... എ​ന്തോ ഓ​ര്‍ത്തു​കൊ​ണ്ടാ​ണ് ഓ​ടി​ച്ച​ത്. സൂ​ക്ഷം; ഒ​രു സൈ​ക്കി​ളു​കാ​ര​നെ ത​ട്ടി. അ​വി​ടെ ചാ​ടി​യി​റ​ങ്ങി; അ​ന്ന് ഡ്രൈ​വി​ങ് നി​ര്‍ത്തി. </p>
<p>എ​തി​രെ, ഏ​തെ​ങ്കി​ലും ഒ​രു സൈ​ക്കി​ളു​കാ​ര​ന്‍ വ​രു​ന്നു​ണ്ടോ എ​ന്നാ​യി എ​ന്‍റെ ആ​ധി; കാ​റോ​ടി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​ക്കു പി​ന്നാ​ലെ സൈ​ക്കി​ളും സ്കൂ​ട്ട​റും കാ​റും... അ​പൂ​ർ​വ​മാ​യ ആ ​കാ​ഴ്ച കാ​ണാ​ന്‍ ആ​ള്‍ക്കൂ​ട്ടം... </p>
<p>കാ​ര്‍ മു​ന്നോ​ട്ടെ​ടു​ക്കാ​നാ​യി​ല്ല </p>
<p>ഉ​മ്മ​ന്‍ ചാ​ണ്ടി ഇ​റ​ങ്ങി​ന​ട​ന്നു.</p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/memories-of-oommen-chandy-and-punathil-kunjabdulla-1552538</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/memories-of-oommen-chandy-and-punathil-kunjabdulla-1552538</guid>
<category><![CDATA[Weekly,Web Exclusive,Archives,Articles,Premium,10 SEP 2026]]></category>
<dc:creator><![CDATA[ഏബ്രഹാം മാത്യു]]></dc:creator>
<pubDate>Tue, 08 Sep 2026 03:14:56 GMT</pubDate>
</item>
</channel>
</rss>
