<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 01 Jun 2026 03:30:31 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/8JUN/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 01 Jun 2026 03:30:31 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[എന്റെടീ]]></title>
<description/>
<enclosure length="265585" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/31/2856831-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/31/2856831-untitled-1.gif'/><figcaption></figcaption></figure><p>നീ പോയെന്ന് </p>
<p>കരുതാൻ വയ്യാത്ത പോലെ </p>
<p>എന്തോ ഒന്ന് എന്നിൽ </p>
<p>ബാക്കിയാവുന്നു </p>
<p>മരിച്ചുപോയെന്ന് </p>
<p>അവര് പറയുമ്പോൾ </p>
<p>മറ്റാരെയോ കുറിച്ചെന്ന് </p>
<p>കേൾക്കുന്നു </p>
<p>അയൽപക്കത്തുപോയ നീ </p>
<p>വൈകുന്നതെന്തെന്ന് </p>
<p>മനസ്സ് വേവുന്നു </p>
<p>എല്ലാം വെറും </p>
<p>തോന്നലെന്ന് മകൾ </p>
<p>ചേർത്തുപിടിക്കുന്നു </p>
<p>പോയോര് പോയെന്ന്, </p>
<p>വന്നോര് കൈമലർത്തുമ്പോൾ </p>
<p>കൈ വെള്ളയിൽ </p>
<p>നിന്റെ മണം നിറയുന്നു </p>
<p>മുങ്ങിനിവർന്ന് </p>
<p>നനഞ്ഞുവന്നപ്പോൾ </p>
<p>മുഖം വീർപ്പിച്ച് </p>
<p>അടുക്കളപ്പടിയിൽ നീ </p>
<p>അതേ നിൽപുതന്നെ! </p>
<p>കഞ്ഞി വിളമ്പാതെ </p>
<p>എന്തു നിൽപെന്ന് </p>
<p>നിന്റെ തോളിൽ തൊട്ടപ്പോൾ </p>
<p>മക്കള് കണ്ണ് തുടയ്ക്കുന്നതെന്തിന്? </p>
<p>ചത്തപ്പോളെവിടുന്നു വന്നീ </p>
<p>സ്നേഹമെന്ന് കൂടപ്പിറപ്പുകൾ </p>
<p>മൂക്ക് പിഴിയുമ്പോൾ </p>
<p>കിണ്ണത്തിൽ കണ്ണീരു വീഴുന്നെടീ </p>
<p>സങ്കടം തുടയ്ക്കാൻ </p>
<p>തോളത്ത് നീയിടുന്ന </p>
<p>തോർത്തും തപ്പി ഞാനീ </p>
<p>കുഴിമാടത്തിൽ വന്നു പോയെടീ... </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1524429</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1524429</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,8 JUN 2026]]></category>
<dc:creator><![CDATA[സ്മിത സി]]></dc:creator>
<pubDate>Mon, 01 Jun 2026 03:30:27 GMT</pubDate>
</item>
<item>
<title><![CDATA[തക്ഷകൻ/ഡ്രാക്കുള മലയാള കവിതയെ ബാധിച്ച വിധം]]></title>
<description/>
<enclosure length="188783" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/31/2856822-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/31/2856822-untitled-1.gif'/><figcaption><p>എൻ.എൻ. കക്കാട്</p><span class='copyright'></span></figcaption></figure><blockquote>
 എൻ.എൻ. കക്കാടിന്റെ കവിതകളിലൂടെ സഞ്ചരിക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ. അമ്പരപ്പിക്കുന്ന വൈവിധ്യമാണ് കക്കാടിന്റെ കാവ്യലോകമെന്നും അദ്ദേഹത്തിന്റെ ദർശന പരിണാമം വൈചിത്ര്യങ്ങളുടേതാ​െണ ന്നും എഴുതുന്നു. ഒപ്പം, തക്ഷകബിംബങ്ങളു​െട ആവിഷ്‍കാരത്തെക്കുറിച്ചും എഴുതുന്നു. 
</blockquote>
<p>1956ൽ പുറത്തിറങ്ങിയ ‘ശലഭഗീതം’ തൊട്ട് 1988ൽ അവസാന സമാഹാരമായി പുറത്തിറങ്ങിയ ‘പകലറുതിക്കുമുമ്പ്’ വരെയുള്ള മൂന്നു പതിറ്റാണ്ട് കാലത്തെ കവിതകൾ ബോധ്യപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഓരോ കവിതയും ഖനിച്ചെടുക്കുന്ന മുഖ്യമായ ഒരു വഴിത്താരയുണ്ടാകും. അതായിരിക്കും തന്റെ കാലത്തിൽനിന്നും കവി പിടിച്ചെടുക്കുന്ന സുപ്രധാന ജീവിതതത്ത്വ മാർഗത്തെ പ്രതിനിധാനംചെയ്യുന്നത്. കലയിൽ അതുവരെയുണ്ടായിരുന്ന തുടർച്ചയിലെ വിച്ഛേദംകൂടിയായിരിക്കുമത്. </p>
<p>അത്തരത്തിൽ എൻ.എൻ. കക്കാടിന്റെ കാവ്യമണ്ഡലത്തിലേക്ക് കണ്ണോടിക്കുമ്പോൾ 1970ൽ പുറത്തിറങ്ങിയ ‘ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്’, 1971ൽ പ്രസിദ്ധീകരിച്ച ‘പാതാളത്തിന്റെ മുഴക്കം’, 1979ൽ പുറത്തുവന്ന ‘വജ്രകുണ്ഡലം’ എന്നീ സമാഹാരങ്ങളിലെ കവിതകളിൽ, കക്കാടിന്റെ കാവ്യഭാവനയുടെ സർപ്പസാന്നിധ്യം നമുക്ക് ബോധ്യപ്പെടും. പൂർവഗാമികളുടെ നിഴൽരൂപങ്ങളെ പരിപൂർണമായും വെട്ടിമാറ്റുകയും സ്വന്തം കാവ്യതുറമുഖം സൃഷ്ടിച്ചുകൊണ്ട്, മലയാളത്തിൽ ആധുനിക കവിതയിൽ വേറിട്ടൊരു ചാല് കൊത്തുകയും ചെയ്തതിന്റെ അടയാളം ഈ കവിതകളിൽ കാണാം. </p>
<p>കവിത ജഡരൂപമല്ല, ജീവരൂപമാണ് (Biological Species) എന്നാണ് പഴയ കാവ്യമീമാംസകർ കരുതിയിരുന്നത്. അതുകൊണ്ടാണ് കവിതയു​െട ശരീരം, ജീവൻ, ആത്മാവ്, ഗുണദോഷങ്ങൾ അതിന്റെ ആടയാഭരണങ്ങൾ തുടങ്ങിയവയൊക്കെ ചൊല്ലിയുള്ള കാര്യങ്ങൾ പൂർവികർ നിർണയിച്ചു​െവച്ചതെന്നു വിശ്വസിക്കുന്നു. കക്കാട് നിൽക്കുന്നത് പാരമ്പര്യത്തിന്റെ ഉറഞ്ഞ രൂപത്തിലായിരുന്നില്ല. മറിച്ച്, അതിനെ പുതുക്കിപ്പണിയുന്ന ആധുനികചിന്താപദ്ധതിക്കകത്തായിരുന്നു. </p>
<p>‘മറ്റു ജീവരൂപങ്ങൾക്കെന്നപോലെ പരിതസ്ഥിതികളുടെ സ്വാധീനം കൊണ്ടുണ്ടാകുന്ന പരിണാമങ്ങൾക്ക് കവിതയും വിധേയമാകുന്നുവെന്ന് സമ്മതിക്കേണ്ടിവരും. അങ്ങനെവരുമ്പോൾ കാവ്യശരീരത്തിന്റെ ഒരംശമായ മർമസ്ഥാനീയമായ വൃത്തബന്ധം കവിതയോടൊപ്പം രൂപപ്പെട്ടുവരുന്ന ഒന്നാണ് എന്നും പറയേണ്ടിവരും. എല്ലാ ജീവരൂപങ്ങൾക്കും ഒരേതരത്തിലുള്ള ചർമം, ആവരണകല ഉണ്ടാവുക വയ്യ. അവയുടെ ജീവധർമങ്ങൾ വ്യത്യസ്തമായതുകൊണ്ട്.’ (എൻ.എൻ. കക്കാട്, പുതിയ കവിത). ആധുനികത തിളച്ചുമറിഞ്ഞ മലയാള കാവ്യരംഗത്ത് കക്കാട് സ്ഥാപിച്ചെടുത്ത വേറിട്ട സ്ഥിതിപ്രജ്ഞത്വത്തിന്റെ ഗുണങ്ങളെ പ്രതിനിധാനംചെയ്യുന്ന നിരവധി കാര്യങ്ങൾ കക്കാടിന്റെ കവിതയിൽ ഉണ്ടാകുമ്പോൾത്തന്നെ ശ്രദ്ധേയമായ -വേറിട്ടുനിൽപുമുണ്ട്. </p>
<p>പുരക്ഷേപണ കലയാണ് കവിത എന്ന ശൈലിവാദക്കാരുടെ ദർശനം കവിതയെ ഭാഷാവാഹകമാക്കിത്തീർത്ത ഒരു കാലത്ത് പലരീതിയിലുള്ള അവ്യവസ്ഥകളെ ആധുനികത പരിഹരിച്ചു. അതിന് ശാസ്ത്രങ്ങൾ മെനഞ്ഞു. ഭാഷയുടെ അനന്തവൈചിത്ര്യമേറിയ ആഹാര്യങ്ങളിലൂ​െട സഞ്ചരിച്ച് പലതരത്തിലുള്ള ആശയങ്ങൾ, അത് സൃഷ്ടിച്ചു. പുരാവൃത്തങ്ങൾക്ക് നവ്യമായ വ്യാഖ്യാനങ്ങൾ നൽകി. ജീവിതത്തിന്റെ ജടിലതയെ അതു തകർത്തു.</p>
<p> നഗരമനുഷ്യന്റെ അഹന്ത, ആസക്തി, ദുര എന്നിവ കൊണ്ടാടുന്ന ജീവിതക്രമത്തിന് പുരാവൃത്തങ്ങളുടെ ഗൂഢഭാഷാപദ്ധതിയെത്തന്നെ ആധുനികർ സൃഷ്ടിച്ചു. ഹൊറർ കഥകളിലും സിനിമകളിലും നാം കണ്ടിരുന്ന ഡിസ്റ്റോപ്പിയൻ യഥാർഥ്യങ്ങൾ നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലേക്ക് മെല്ലെമെല്ലെ അരിച്ചിറങ്ങുന്നേയുണ്ടായിരുന്നുള്ളൂ, അറുപതുകളിലും എഴുപതുകളിലും. നഗരജീവിതത്തിന്റെ അപമാനവീകൃതമായ വ്യവസ്ഥയിൽനിന്നും കക്കാട് ആർജിച്ച ആസുരതക്കെതിരെയുള്ള രാഷ്ട്രീയബോധം തന്റെ കവിതകളിലാണ്, സമൃദ്ധമായ ബിംബശാസ്ത്രം തീർത്തത്. </p>
<p>നവോത്ഥാനകാല മലയാളകവിതയിൽ ആവേശമായി നിലകൊണ്ടിരുന്ന, കെട്ടുറപ്പുള്ള ജനാധിപത്യ രാഷ്ട്രകൂടത്തെക്കുറിച്ചുള്ള സങ്കൽപം കവിതയിൽ ശിഥിലമാകാൻ തുടങ്ങുന്നത് അമ്പതുകളോടെയാണ്. ഇടശ്ശേരിയും വൈലോപ്പിള്ളിയും എൻ.വി. കൃഷ്ണവാരിയരും അത് പല പ്രകാരത്തിലും ആകാരത്തിലും കവിതയിലേക്ക് കൊണ്ടുവന്നു. രാഷ്ട്രനിർമാണത്തിൽ പൗരന്റെ ശക്തമായ സാന്നിധ്യത്തെ സ്വപ്നംകാണുന്ന തലവും മധ്യവർഗബുദ്ധിജീവിയുടെ അകർമണ്യതയുടെ ആലസ്യം നിറഞ്ഞ തലവും വൈലോപ്പിള്ളി കവിതകളിൽ ഏറ്റുമുട്ടുന്നുണ്ട്.</p>
<p> നാടോടിജീവിതത്തിന്റെ ചെറുമാതൃകകളിലേക്ക് നഗരത്തിന്റെ വൻപാലങ്ങൾ കടന്നുവരുന്നത് ഇടശ്ശേരി, കുറ്റിപ്പുറം പാലത്തിലൂടെയാവിഷ്കരിച്ചു. എൻ.വിയാകട്ടെ, മലയാള കവിതയുടെ കാൽപനികയുക്തികൾക്കുള്ളിൽ കഠിനവും പരുഷവുമായ വിളുമ്പ് സൃഷ്ടിച്ചു. കെട്ടകാലത്തിന്റെ, ഭീഷണമായ സാംസ്‌കാരിക മുഖാവരണങ്ങളെ തന്റെ കവിതകളിൽ വലിച്ചുചീന്തി. എൻ.വിയുടെ ഈ പരുഷ സൗന്ദര്യശാസ്ത്രം എൻ.എൻ. കക്കാടിനെ കഠിനമായി ആകർഷിച്ചു. തന്റെ ആദ്യസമാഹാരമായ ‘ശലഭഗീത’ത്തിന് എൻ.വിയാണ് അവതാരിക എഴുതിയത്. മണ്ണിൽ കാലൂന്നിയും വിണ്ണിലേക്ക് കണ്ണുകളൂന്നിയും നിൽക്കുന്ന അരോഗാർജിതമായ ഒരു യുവാവിനെയാണ് ‘ശലഭഗീതങ്ങളിലെ കവിതകളിൽ എൻ.വി ദർശിച്ചത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/31/2856825-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020fy3dhFTk7uJcmDJrkfAOD6sHmi9o2uWh6446787" data-watermark="false" style="width: 100%;" info-selector="#info_item_1780206447927">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1780206447927"></div>
</div>
<p>‘‘താവകസ്പർശം കൊണ്ടി- </p>
<p>ശ്ശലഭത്തിനു നവ്യ- </p>
<p>ജീവിതം കൈവന്നല്ലോ </p>
<p>സ്നേഹസാമ്രാജ്യക്കൂമ്പേ!’’ </p>
<p>തളർന്നുവീഴുന്ന ശലഭത്തിന് താങ്ങും തണലുമായ പൂവിനോടുള്ള സൗഹൃദം ദേശത്തിന്റെ കാവ്യനീതിയുമായി ബന്ധിപ്പിക്കുമ്പോൾ നെഹ്രുവിന്റെ പഞ്ചവത്സര പദ്ധതികളെ മൃദുവായി ഓർമിപ്പിക്കുന്നു. സ്നേഹ ‘സാമ്രാജ്യം’ എന്ന പ്രയോഗം ശ്രദ്ധിക്കുമല്ലോ. ആശാന്റെ ‘വീണപൂവ്’ എന്ന കവിതയിൽനിന്നും വിഭിന്നമായ ഒരു ചിന്താധാരയാണിത്. ‘അഭിവാദ്യ’മെന്ന കവിതയിൽ ഇന്ത്യ-ചൈന ബന്ധത്തിന്റെ പഞ്ചശീലതത്ത്വങ്ങ​െള കാവ്യശരീരത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. </p>
<p>‘1963’ എന്ന കാവ്യസമാഹാരത്തി​െല പ്രധാന കവിതകളിലക്കെത്തുമ്പോൾ, ‘ശലഭഗീത’ത്തിലെ കവിതകളിൽനിന്നുള്ള നാഭീനാളബന്ധം മുറിഞ്ഞുപോകുന്നതു കാണാം. ഗ്രാമീണമായ വെള്ളിവെളിച്ചങ്ങൾ എല്ലാം കവിതയിൽ അവസാനിക്കുകയും ആസുരമായ നഗരജീവിതത്തിന്റെ പുരാവൃത്തങ്ങളെ അവ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. ആധുനിക കവിതക്ക് മുഖമുദ്ര നൽകിയതിൽ നഗരഭാവനക്കുള്ള പങ്ക് ചെറുതല്ലല്ലോ. വൈലോപ്പിള്ളിയുടെ ‘ആസാം പണിക്കാർ’ രേഖപ്പെടുത്തിയ ജീവിതത്തിന്റെ പൊരുളല്ല ഈ നഗരഭാവനയുടെ ഉണ്മ. </p>
<p>പൈതൃകങ്ങളിൽ വിശ്വാസമർപ്പിച്ച നവോത്ഥാന വ്യവസ്ഥക്കുള്ളിലെ ആഖ്യാനരൂപങ്ങൾ, നിർമിച്ച ക്രമത്തെയാണ് ഈ നഗരഭാവന പരിക്കേൽപിച്ചത്. മൂല്യങ്ങളു​െട ഈ കുഴമറിച്ചിൽ അയ്യപ്പപ്പണിക്കരു​െട ‘കുരുക്ഷേത്രം’ എന്ന കവിത (1954-1957) അടയാളപ്പെടുത്തിയത് ആധുനിക കവിതയിലെ പ്രകടമായ സ്വരഭംഗത്തിനു വഴിതെളിച്ചു. എന്നാൽ, ടി.എസ്. എലിയറ്റിന്റെ കവിതയു​െട അനുകരണം എന്ന നിലക്ക് ഭാരതീയവും കേരളീയവുമായ ധർമസമസ്യകളെ ഒരു വിരുന്നുകാരനെപ്പോ​െല മാത്ര​േമ അവക്ക് അടയാളപ്പെടുത്താനായുള്ളൂ. എലിയറ്റിന്റെ ‘വേസ്റ്റ്ലാൻഡ്’ ഉയർത്തിയ കലാപസ്വരത്തെ ഇന്ത്യൻ നാഗരിക സന്ദർഭത്തിൽനിന്നുകൊണ്ട് അതി തീക്ഷണമായി മലയാളത്തിൽ ചിത്രീകരിച്ചത് എൻ.എൻ. കക്കാടിന്റെ കവിതയാണ്. </p>
<p>‘മി. ടി.എസ്. എലിയറ്റിനുള്ള കത്തിൽനിന്നുള്ള ഒരു ഭാഗം’ എന്ന കവിതയിൽ ഇങ്ങനെ കുറിച്ചിടുന്നു: </p>
<p>‘‘യുഗങ്ങൾക്കുശേഷം ഇന്ന് ഞാനറിയുന്നു </p>
<p>അമൃതകല ഉണരുന്നതിന്നു മുമ്പുള്ള ശാന്തി </p>
<p>ചൂടില്ലാത്ത, തണുപ്പില്ലാത്ത, ഇരുട്ടും വെളിച്ചവുമില്ലാത്ത </p>
<p>ഉദയവും അസ്തമയവുമില്ലാത്ത അവസ്ഥ </p>
<p>ഒരിടിമിന്നലിന്നു വേണ്ടി ഞാൻ തപസ്സ് തുടരുന്നു. </p>
<p>മി. എലിയറ്റ്, </p>
<p>താങ്കൾക്കിതു മനസ്സിലാകുന്നുണ്ടാവില്ല. </p>
<p>ഉരുകുന്ന അസ്ഥിയുടെ കടച്ചിൽ താങ്കൾക്കു മനസ്സിലാവും, </p>
<p>കരിയുന്ന നാഡികളുടെ അമൃതമൊഴുകുന്ന </p>
<p>ശാന്തി താങ്കൾക്കറിയാനിടയില്ല.’’ </p>
<p>ഭാഷയുടെ സംസ്കൃതപ്രചുരമായ ഗാംഭീര്യവും ഭാരതീയ ഇതിഹാസത്തില കാളിമാ സ്വരൂപമാർന്ന മിത്തുകളും കൂടിക്കുഴഞ്ഞു മലയാള കാവ്യഭാഷയിലേക്ക് വിരുദ്ധമായ ഒരു സ്വരത്തെ -നിയോക്ലാസിക് പാരമ്പര്യത്തിൽനിന്നും വേറിട്ടുനിൽക്കുന്ന- ഒന്നിനെ കൊണ്ടുവന്നു, എന്നതാണ് കക്കാടിന്റെ കവിതയിലെ വ്യത്യാസം. </p>
<p>തനിക്ക് ലഭിച്ച വേദാധ്യയനവും ഇതിഹാസപഠനങ്ങളും അതിന് കക്കാടിനെ ഏറെ സഹായിച്ചിരിക്കാം. ബാല്യം, അക്കാലത്തെ മാറ്റാരുടെയുമെന്നപോലെ കക്കാടിന്റെ കവിതകളിലും ജീവബിംബം തന്നെയാണ്. നഗരവുമായി കൊമ്പുകോർക്കുന്ന സ്നേഹത്തിന്റെയും മാനവികതയുടെയും ആശയങ്ങളെ അദ്ദേഹം, കണ്ടെടുക്കുന്നത് ഒരുപക്ഷേ ബാല്യത്തിന്റെ ക്രീഡാ ജീവിത മുഖത്തുനിന്നു തന്നെയാവാം. ജീവിതത്തിന്റെ വെണ്ണപ്പാടാശ്രേണികളിൽനിന്നുമെത്തുന്ന ആധുനിക കവികളിലൊക്കെ ഈ പ്രവണതയുണ്ടായിരുന്നു. എന്നാൽ, അമാനവീകരണ ത്വരക്കെതിരെ ബാല്യത്തെയും അവയിലൂടെ സ്വായത്തമാക്കിയ ക്രീഡാമൂല്യങ്ങളെയും കവിതയുടെ മുഖ്യഭാവവുമായി കാക്കാട് കൂട്ടിയിണക്കിയ രീതി ഇതരരിൽനിന്നും ഭിന്നമായിരുന്നു. </p>
<p>‘തീർഥാടനം’ എന്ന കവിതയിൽത്തന്നെ ഇതിന്റെ താത്ത്വികമായ അടിത്തറയുണ്ട്. തീർഥവും തീർഥാടകനും തമ്മിലുള്ള ബന്ധത്തെ ജാതകർമ സങ്കൽപംകൊണ്ട് ഒന്നിപ്പിക്കുന്നു, ഈ കവിതയി​െല ആശയം. അപ്പോഴും, ബാല്യത്തിന്റെ തുടർച്ചകളും ഇടർച്ചകളും പിണഞ്ഞുചേരുന്ന കമനീയമായ ഒരു ജീവിതസങ്കൽപത്തെ ഈ കവിത നൽകുന്നു. കാളിമ പടർന്ന കാലത്തിന്റെ ആയുധങ്ങളെ നേരിടാനുള്ള രക്ഷാകവചമാണ് കക്കാടിന് ബാല്യം. അക്കിത്തത്തിലും സുഗതകുമാരിയിലുമെന്നപോലെ കേവലം ഗൃഹാതുരമായ ഒരോർമയായി അവയാവർത്തിക്കുന്നില്ല. തന്റെ നഗരകാല കവിതകളിൽ അവയൊട്ടുമില്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/31/2856827-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020rBMEeKM5DhVxQ6j7VNM8Xj1UpSwS7C4a6585267" data-watermark="false" style="width: 100%;" info-selector="#info_item_1780206587263">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1780206587263"></div>
</div>
<h3>നഗരത്തെക്കുറിച്ചുള്ള വിദൂഷക ഭാവന </h3>
<p>‘1963’, ‘പാതാളത്തിന്റെ മുഴക്കം’, ‘വജ്രകുണ്ഡലം’ എന്നീ കാവ്യസമാഹാരങ്ങളിൽ കക്കാടിന്റെ നഗരാഖ്യാനങ്ങളുടെ കിടിലൻശക്തി ബോധ്യപ്പെടും. നഗരത്തിൽ, പ്രാണനും കൈയിലേന്തിയാണ് നടത്തം എന്ന എൻ.വി. കൃഷ്ണവാരിയരുടെ ഉക്തി കക്കാടിനെ കാര്യമായി പ്രചോദിപ്പിച്ചിട്ടുണ്ട്. ജോലിസംബന്ധമായി നഗരത്തിലേക്ക് കുടിയേറേണ്ടിവന്ന കവിക്ക്, വിധ്വംസകമായ അതിന്റെ യാഥാർഥ്യത്തെ ജീവിതത്തിലുടനീളം അഭിമുഖീകരിക്കേണ്ടിവന്നു. അനുഭവങ്ങളിലെ ഈ അട്ടിമറി കവിതയിലെ പഴയ കുപ്പായങ്ങളെ ഉപേക്ഷിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. മലയാളത്തി​െല ആധുനികത, ഇളംചൂടുള്ള അതിന്റെ ദർശനരോമക്കുപ്പായത്തെ ഉപേക്ഷിക്കുന്നത് നഗരാനുഭവങ്ങളുടെ നടുവിലാണെന്നു കാണാം. ഇടപ്പള്ളിയുടെ കവിതകളെപ്പറ്റി എൻ.എൻ. കക്കാടിന്റെ സവിശേഷ വായന തന്റെ കാവ്യഭാവുകത്വത്തിന്റെ വേറിട്ട ചില സൂചനകൾ മുമ്പേ നൽകിയിട്ടുണ്ട്. </p>
<p>‘സർവഭക്ഷകവും സർവവ്യാപിയുമായി വളർന്നുവരുന്ന സാമ്പത്തികസമൂഹത്തിൽ ഞെരിഞ്ഞമരുന്ന വ്യക്തിയുടെ ആദ്യരോദനം ആണ് ഇടപ്പള്ളിയുടേത്’ എന്ന് കക്കാട് നിരൂപിച്ചപ്പോൾ കാൽപനിക കവിത എന്നു പേരിട്ടുവളർത്തിയ കാവ്യസങ്കൽപം തന്നെ വിയർത്തുപോകുകയുണ്ടായി. </p>
<p>കാൽപനികത സൃഷ്ടിച്ച ദൗർബല്യങ്ങളുടെയും ദുരന്തങ്ങളുടെയും കാവ്യവിചാരത്തെ ഒഴിവാക്കി ഇടപ്പള്ളി കവിതകളി​െല സാമൂഹികശാസ്ത്രപരമായ ഇടത്തെ പരിഗണിക്കുന്നു, അദ്ദേഹം. ദുരന്തങ്ങൾ വ്യക്തിസാക്ഷ്യങ്ങളല്ലെന്നും സാമൂഹികസാക്ഷ്യങ്ങളാണെന്നുമുള്ള ഒരുറപ്പ് നൽകുന്നതിൽ ഇടപ്പള്ളിയിലൂടെ ആധുനിക കവിതയിലേക്കുള്ള ദൂരത്തെ കക്കാട് അളന്നു. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ‘രാമൻനായർ മരിച്ചു’ എന്ന കവിതയെ മുൻനിർത്തി ‌ഭാവുകത്വത്തിൽ വന്ന മാറ്റത്തെ കക്കാട് കാണുകയുണ്ടായി. </p>
<p>‘ഇതിന്റെ തുടർച്ചയാണ് പുതിയ കവിതയിലെ വിക്ഷോഭകരമായ ഭാവവും ഒന്നിലും വിശ്വാസമില്ലായ്മയും. ലോകനാശത്തെക്കുറിച്ചുള്ള ഭീതി പൊള്ളയായ മാന്യമന്യതയോടുള്ള രൂക്ഷമായ പ്രതികരണം, അർഥമില്ലാത്ത യാന്ത്രികപരിഷ്കാരത്തിലുള്ള വൈരസ്യം ഇവയെല്ലാം കൂടിച്ചേർന്ന് ആലംബനോദ്ദീപകങ്ങളുടെ അകംപുറം മറിച്ചുകളഞ്ഞിരിക്കുന്നു. </p>
<p>(എൻ.എൻ. കക്കാട്, പുതിയ കവിതയും പാരമ്പര്യവും) </p>
<p>പാരമ്പര്യവും കവിതയും തമ്മിലുള്ള ബന്ധത്തെ വീക്ഷിക്കുമ്പോൾ സംസ്കാരവും സർഗാത്മകതയും തമ്മിലുള്ള ബന്ധത്തിന് അദ്ദേഹം അടിവരയിട്ടിട്ടുണ്ട്. സ്വന്തമായുള്ളതിനെ പരിഷ്കരിക്കാതെ അന്യമായതിനെ പിന്തുടരുന്ന ശീലത്തെ അദ്ദേഹം വിമർശിക്കുന്നുണ്ട്. പാശ്ചാത്യസംസ്കാരം മുന്നോട്ടുവെക്കുന വിജ്ഞാനീയങ്ങൾ, സംസ്കാരങ്ങളുടെ പാശ്ചാത്ഗമനത്തെ എത്രമാത്രം എളുപ്പമാക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. സാമ്പത്തികമായി തളർന്നും വിദ്യാഭ്യാസപരമായി വളർന്നും ജനസംഖ്യാ ഭാരംകൊണ്ട് ഞെരിഞ്ഞും കിടക്കുന്ന നഗരങ്ങളിൽ നിലനിൽപിനു വേണ്ടി നടക്കുന്ന പന്തയത്തിൽ ‘അന്യൻ നരകമാകുന്നു’ (Other is Hell) എന്ന ചിന്താധാരക്ക് വളരെ വേഗം വേരോട്ടമുണ്ടാകുന്നു.</p>
<p> ഫ്രോയ്‌ഡിന്റെയും അഡ്‌ലറിന്റെയും സിദ്ധാന്തങ്ങൾ മനുഷ്യാത്മാവിലെ ദേവതാസങ്കൽപത്തെ നേരത്തേതന്നെ തകർത്തെറിയുകയും അവിടത്തെ രതിവൈകൃതങ്ങളുടെ അധികാരദാഹത്തെ കുടിയിരുത്തുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം കൂടിച്ചേർന്ന്, മനുഷ്യാവസ്ഥ​െയ അതിസങ്കീർണമായ ഒരു പ്രഹേളികയാക്കി മാറ്റിക്കളഞ്ഞു. മറ്റൊരു തരത്തിൽ അദ്ദേഹം ഇങ്ങ​െന പറഞ്ഞു. ‘സ്വാതന്ത്ര്യത്തിന്റെ ദിവ്യമൂർത്തിയായി പ്രൊമിത്യൂസിനെ (Prometheus unbound) കണ്ട ഷെല്ലി മുതൽ ദുബലനും നിസ്സാരനുമായ ടെലമാക്കസിനെ (സ്റ്റീഫൻ സെഡാലസ്- യൂളിസസ്) കഥാനായകനാക്കിയ ജയിംസ് ജോയ്‌സിൽ വരെയെത്തുമ്പോഴേക്കും സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ച കവി സമൂഹഭ്രഷ്ടനായിത്തീരുന്നു.’ </p>
<p> (പുതിയ കവിത -കവിതയും പാരമ്പര്യവും) </p>
<p>കവിതയിൽ, ആധുനികത കൊണ്ടാടിയ ഒരു രസഘടനയുണ്ട്. നാട്യശാസ്ത്രയുക്തികളെ നിരാകരിക്കുന്ന ഒരുതരം രസാഭാസം. നാഗരികമനുഷ്യനെക്കുറിച്ചുള്ള സങ്കീർണമായ അസ്തിത്വവിചാരത്തിൽനിന്നാണ് അംഗിയായ രസമെന്ന സങ്കൽപത്തെ കവിതയിൽ നിരോധിക്കാനുള്ള പ്രേരണ കവിക്കുണ്ടാകുന്നത്. ഈ താളംഭംഗംപോലും പാശ്ചാത്യൻ ആധുനികതയുടെ അനുകരണമായി കരുതുന്നവരുണ്ട്. യുദ്ധങ്ങളിലൂടെ നാശോന്മുഖമായ മനുഷ്യജീവിതം സൃഷ്ടിച്ച ദൈന്യതകളും അസ്തിത്വപ്രതിസന്ധികളും യൂറോപ്യൻ നാഗരികത​െയ ലാക്കാക്കി, ടി.എസ്. എലിയറ്റ് മുതൽക്കുള്ളവരുടെ കവിതകളിൽ അടയാളപ്പെട്ടു കിടക്കുന്നതു കാണാം. എക്സ്പ്രഷനിസവും ക്യൂബിസവും ദാദായിസവും ജാസ് സംഗീതവും ഹിപ്പിയിസവും അലസവിലസിതവും അന്യവത്കൃതവുമായ ഒരു ജീവിതപ്രകൃതിയുടെ എപ്പിക് ബോധമായി യൂറോപ്യൻകല കൊണ്ടാടി. </p>
<p>അമ്പതുകളിലും അറുപതുകളിലുമാണ് മലയാള കവിതയിൽ ഈ ത്രാസനത്തിന്റെ അലയടികൾ ശക്തമായത്. ഗ്രാമീണവും സൗമ്യവുമായ ഓടക്കുഴൽ നാദങ്ങളിൽനിന്നും വ്യത്യസ്തമായി നഗരാസക്തികളിലൂന്നിയ കടുംതുടിപോലെ (ജാസ് സംഗീതമായല്ല) മലയാളകവിതയിൽ അതു മുഴങ്ങി. (എം. ഗോവിന്ദനെ ഓർക്കാം). </p>
<p>നാടകീയത നിറഞ്ഞ ആഖ്യാനങ്ങൾ, വികടമായ ഉക്തികൾ നാടോടിശീലുകളുടെ പാരഡികൾ എന്നിവകൊണ്ട് നഗരജീവിതത്തിന്റെ കാളിമയാർന്ന അധികാരപഥങ്ങളെ ഇരുണ്ടതും അയഞ്ഞതുമായ ഗദ്യരൂപങ്ങളിലൂടെ ഈ കവിതകൾ പരിഭാഷപ്പെടുത്തുകയുണ്ടായി. യൂറോപ്പിലെന്നപോ​െല നമ്മുടെ സമൂഹത്തിലും അതു നിർമിക്കുന്ന കലയിലും ഭഗ്നബിംബങ്ങളുടെ ആസുരവും പ്രചണ്ഡവുമായ വിളയാട്ടം സംഭവിക്കാൻ കാരണമുണ്ടോ എന്നെങ്കിലും ചിലർ അതിശയിച്ചു. എന്നാൽ, മൂല്യവ്യവസ്ഥയു​െട പ്രതിസന്ധി​െയ കവിതകളിൽ അടയാളപ്പെടുത്തിയ ഏറ്റവും മുന്തിയ കവിതകൾ എൻ.എൻ. കക്കാടിൽനിന്നാണ് മലയാളത്തിനു ലഭിച്ചത്. ടി.എസ്. എലിയറ്റ് അദ്ദേഹത്തെ ബാധിക്കുന്നത് ഈ മൂല്യവ്യവസ്ഥയുടെ കുഴമറിച്ചിലുകളിലേക്ക് തന്റെ, കാവ്യലാവണ്യയുക്തി കടന്നുകയറുന്നതിനാലാണ്. </p>
<p>കല ത്രാസനത്തിനുള്ള (Shock treatment) ഉപാധിയാകണമെന്നുള എക്സ്പ്രഷനിസ്റ്റ് സിദ്ധാന്തത്തെ നവോത്ഥാന കാലഘട്ടത്തിൽത്തന്നെ കേസരി ബാലകൃഷ്ണപിള്ള മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ രാഷ്ട്രീയമായ ഫലം വിളഞ്ഞത് കക്കാടിനെപ്പോലെയുള്ളവരുടെ കവിതകളിലാണെന്നു കാണാം. അതേസമയം, നവമുതലാളിത്തത്തിന്റെ അടങ്ങാത്ത ആസക്തിയുടെയും സമൂഹനിരാകരണത്തിന്റെയും എന്തിനധികം കോർപറേറ്റ്-ചങ്ങാത്ത മുതലാളിത്തത്തിന്റെയും അതിഭീഷണമായ സാങ്കേതിക കീഴടക്കലിനോടും കക്കാടിന്റെ ഡിസ്റ്റോപ്പിയൻ നഗരഭാവനയെ ഇന്ന് വായിച്ചെടുക്കാവുന്നതാണ്. </p>
<p>ആധുനിക കവിതയുടെ പൊതുഗുണങ്ങളിൽ ശ്രദ്ധിക്കേണ്ട ഒന്ന് അത് നിർമിച്ചു​െവച്ച ഉള്ളടക്കത്തേക്കാൾ പ്രകോപനപരമായിരുന്നു, അതിന്റെ താളക്രമം എന്നതുതന്നെയാണ്. രസമെന്ന ആശയത്തെക്കുറിച്ച് കക്കാട് പുതിയ കവിതകളെ മുൻനിർത്തി ചിന്തിക്കുന്നതിപ്രകാരമാണ്: ‘എന്താണീ വികാരം? കരുണത്തിന്റെ സ്ഥായിയായ ശോകമാണോ? ബീഭത്സത്തിന്റെ സ്ഥായിയായ ജുഗുപ്സയാണോ? അതോ ശാന്തസ്ഥായിയായ നിർവേദമോ? ആലങ്കാരികന്മാരുടെ ഒരു ഭാവത്തോടും ഇതിനെ താരതമ്യപ്പെടുത്തുക വയ്യ. ശോകം, ജുഗുപ്സ, ശൂന്യത, ഭീതി, ഏകാകിത, നിസ്സഹായത തുടങ്ങിയ പല ഭാവങ്ങളുടെ സങ്കീർണരൂപമാണ്. അവിശ്വാസജന്യമായ പരിഹാസംകൊണ്ട് മൂർച്ച കൂടിയ സങ്കീർണരൂപം’ (എൻ.എൻ. കക്കാട് –കോലായ). </p>
<p>ഒരുപക്ഷേ, കക്കാടിന്റെ സ്കൂളിൽപ്പെടുന്ന അക്കിത്തം, വിഷ്ണുനാരായണൻ നമ്പൂതിരി, എം.എൻ. പാലൂർ തുടങ്ങിയവർ ആരും അന്നത്തെ നവോത്ഥാന-സാമുദായിക ചട്ടക്കൂടിലിരുന്നുകൊണ്ട് ഇത്ര ‘ഗർഹണീയമായ’ മട്ടിൽ ചിന്തിച്ചിരുന്നവരല്ല. ഭാരതീയ രസദർശനത്തിന്റെ തോളിലിരുന്ന് പാടിയത് ഏറ്റുപറയാതെ നഗരജീവിതംകൊണ്ട് അനുഭവിച്ച മറുരസത്തെയാണ് കക്കാടിന്റെ കവിതയുടെ ആന്തരതാളമായി വർത്തിച്ചത്. പാരമ്പര്യം തനിക്കുനൽകിയ വ്യവസ്ഥാപിതമായ ഭാഷാരസക്രമത്തെ നെടുകെ പിളർക്കുന്നതായിരുന്നു തന്റെ കവിതകളിലൂടെ അദ്ദേഹം പകർത്തിനൽകിയ താളം, എന്നുപറയുന്നതാവും ശരി.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/31/2856826-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020MVvKAycZy5bCjZg8iHlTglyirtX9OGpg6512866" data-watermark="false" style="width: 100%;" info-selector="#info_item_1780206514090">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1780206514090"></div>
</div>
<p> </p>
<h3>തക്ഷകൻ/ഡ്രാക്കുള </h3>
<p>അജ്ഞാനത്തിന്റെയും മൂല്യച്യുതിയുടെയും കാളിമ കാളുന്ന, അധികാരപ്രമത്തതയുടെ ഉന്മാദം നിറഞ്ഞ തക്ഷകബിംബങ്ങളുട സമൃദ്ധിയാണ് എൻ.എൻ. കക്കാട് തന്റെ കവിതകളിൽ ആവിഷ്കരിച്ച ആസുരകാലത്തിന്റെ പ്രത്യേകത. ഈ ബിംബപ്രതിനിധാനങ്ങൾ കവിയുടെ വൈയക്തികജീവിതത്തിന്റെ സ്മൃതിയുണർത്തുന്ന വെറും ആരവങ്ങളോ അതോ സാമൂഹികചരിത്രത്തിന്റെ നേരുകളെ പ്രകാശിപ്പിക്കുന്നതോ എന്ന ചിന്തക്ക് പ്രസക്തിയുണ്ട്! വൈലോപ്പിള്ളിയെപ്പോ​െല, കെട്ടജീവിതത്തെക്കുറിച്ച് അസ്വാരസ്യപ്പെടുമ്പോഴും മന്നിൽ മറ്റൊരു കാവ്യജീവിതത്തെക്കുറിച്ചുള്ള സങ്കൽപം ​െവച്ചുപുലർത്തുകയും ചെയ്യുന്നു. </p>
<p>അതിനുശേഷമുള്ള കവികളിൽ ഈ പ്രത്യേകത കാണുന്നില്ല. നഗര കവിതകളിലൂടെയാണ്, ഇതവർ ബോധ്യപ്പെടുത്തിയത്. നടേ സൂചിപ്പിച്ചപോ​െല, ‘1963’, ‘പാതാളത്തിന്റെ മുഴക്കം’, ‘വജ്രകുണ്ഡലം’ തുടങ്ങിയ സമാഹാരങ്ങളിലെ ശ്രദ്ധേയമായ കവിതകളിൽ കക്കാട് ഇതു തെളിയിച്ചുതന്നു. തീർഥാടനത്തിൽ പതിഞ്ഞുകിടക്കുന്ന മൂല്യാരാധനയുടെ, സ്ത്രീ-പുരുഷ ബന്ധത്തിന്റെ പരിശുദ്ധിയുടെ വിചാരധാര പിൽക്കാല കവിതകളിൽ തക്ഷകബിംബങ്ങളാൽ അപഹരിക്കപ്പെടുന്നതായാണ് അനുഭവം. </p>
<p>പരീക്ഷിത്തും തക്ഷകനും ഭാരതീയമൂല്യവിചാരങ്ങളിൽ വിരുദ്ധ മൂല്യഘടനയെ പ്രതിനിധാനം ചെയ്യുന്നു. ഉത്തമനിലൂടെ. തലമുറകളിലേക്ക് പ്രസരിക്കുന്ന കുഴഞ്ഞുമറിഞ്ഞ ഈ മൂല്യഘടനയെ തന്റെ കവിതകളിൽ ആവർത്തിക്കുന്നു. നഗരത്തിനകത്തെ ചെറിയൊരു സ്ഥലത്ത് അന്ധതമസ്സിന്റെ മഹാകാലത്തെ ചിത്രീകരിച്ചുകൊണ്ടാണ് ‘1963’ തൊട്ടുള്ള കവിതകളുടെ തുടക്കം. മഹാഭാരതത്തിലെ ഉത്തങ്കോപാഖ്യാനത്തിൽ (ആദിപർവം) നിന്നെടുത്തുചേർത്ത </p>
<p>‘‘ത്രീണ്യർപ്പിതാന്യത്ര ശതാനിമദ്ധ്യേ </p>
<p>ഷഷ്ടിശ്ച നിത്യം ചരതി ധ്രുവ്യെസ്മിൻ </p>
<p> ചക്രേ ചതുർവിംശതി പർവ്വയോഗേ </p>
<p>ഷഡ്വൈ കുമാരാ പരിവർത്തയന്തി.’’ </p>
<p>ഇതേ ശക്തിയോട് ‘പാർക്കിൽ’ പോലുള്ള കവിതകളിലും കവി ആവർത്തിക്കുന്നുണ്ട്. നഗരോന്മത്തനായവന്റെ ബോധത്തിന് വന്നുഭവിക്കുന്ന തിമിരമാണ് മഹാശൂന്യത. ഒരു കൂറ്റൻപട്ടയിൽ സദാ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന അസംഖ്യം പൽച്ചക്രങ്ങളോടുകൂടിയ ഒരു യന്ത്രസംഘാതമാണ് നഗരജീവിതം എന്ന കവിയുടെ കാഴ്ചപ്പാട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ അര നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതത്തിനും ബാധകമാണോ? </p>
<p>‘‘തെരുവിൽ കടകളിലെല്ലാം നിരത്തിവയ്ക്കുന്നു. </p>
<p>ആറ്റംബോംബുകൾ റോക്കറ്റുകൾ </p>
<p>ജറ്റുകൾ യന്ത്രത്തോക്കുകളെല്ലാം </p>
<p>അവക്കു മീതേ കദ്രു പൊരുന്നയിരിക്കുന്നു. </p>
<p>നിണമിറ്റും ചുണ്ടുപിളർത്തി </p>
<p>ചുറ്റി നടക്കുനടക്കുന്നു കണ്ടപ്പൻ, </p>
<p>ടാറുരുകിയ തെരുവിൽ; പിന്നിൽ </p>
<p>ഇഴഞ്ഞുനീങ്ങും ശിഷ്യമാരും: </p>
<p>‘എനിക്കു പിന്നിലീ ലോകം </p>
<p>മുടിഞ്ഞു കള്ളി പൊന്തട്ടെ.’ ’’ (1963) </p>
<p>‘‘മാനസമണിവാപിയിൽനി- </p>
<p>ന്നുഴറി വരുന്നൂ ഹംസങ്ങൾ, </p>
<p>മോർട്ടാറുകളും കൈ ബോംബുകളും കൊത്തി </p>
<p>തുടുത്ത കണ്ണിൽ തീപ്പാറും ഹംസങ്ങൾ </p>
<p>നേഫായിലും ലദ്ദാഖിലുമവ </p>
<p>കത്തിപ്പൊട്ടിത്തീയെരിയുന്നു...’’ (1963) </p>
<p>ശാസ്ത്രനേട്ടത്തിന്റെ അനിവാര്യമായ വളർച്ച യുദ്ധങ്ങളെ ഉൽപാദിപ്പിക്കുന്നതിന്റെയും ആഗോള മനുഷ്യജീവിതത്തെ ഏറെ സങ്കീർണമാക്കിത്തീർക്കുന്നതിന്റെയും ചിത്രം ഇങ്ങന കവിതയിൽ പല സ്ഥലങ്ങളിലും ആവർത്തിച്ചു വരുന്നുണ്ട്. കലാപങ്ങളും രാഷ്ട്രീയവും ബോംബും ദേശീയതയും തമ്മിലുള്ള ബന്ധം ധ്വനിപ്പിക്കപ്പെടുന്നു എന്നതും പ്രസ്താവ്യമാണ്. പടക്കോപ്പുകളും ബോംബുകളും കദ്രുവിന്റെ അന്തമില്ലാത്ത മുട്ടകളായി നിരൂപണം ചെയ്യപ്പെടുന്ന ഈ കാവ്യസന്ദർഭം ശാസ്ത്രത്തിന്റെ ചൂടിൽ തഴച്ചുവളരുന്ന യന്ത്രസംസ്കൃതി വഹിക്കുന്ന നഗരത്തെ ഒരാഗോള രാഷ്ട്രീയ രൂപകമാക്കിത്തീർക്കുന്നുണ്ട്. ‘ബീറ്റ്’ എന്ന കവിതയിൽ, നഗരാധിപനായ രക്ഷസ്സ് സെക്കൻഡ് ഷോ കഴിഞ്ഞുവരുന്ന ഭീതനായ യുവാവിനെ ബീറ്റ് ചെയ്യുന്നത് നാടകീയമായി അവതരിപ്പിക്കുന്നുണ്ട്. </p>
<p>‘‘കരുതീട്ടില്ലേ കൈയിൽഗ്ഗുളിക, </p>
<p>യുറക്കം കിട്ടാൻ?’’ </p>
<p>എന്നവസാനിക്കുന്ന ഈ കവിത ക്ഷോഭ്യമായ യന്ത്രസംസ്കൃതിയിൽ മുച്ചൂടും മാനസികമായിത്തകർന്ന ഒരു മനുഷ്യനെയാണ് അവതരിപ്പിക്കുന്നത്. </p>
<p>പാതാളത്തിന്റെ മുഴക്കം </p>
<p>ഏഴു ഖണ്ഡങ്ങളിലായി എഴുതപ്പെട്ട ഒരു കവിതയാണ്, ‘പാതാളത്തിന്റെ മുഴക്കം’. പാതാളം, കൗമാരം, യൗവനം, പൗരൻ, വാർധക്യം, മരണം, പുനർജന്മം എന്നിങ്ങനെ. ഒരു പൗരൻ നഗരജീവിതത്തിന്റെ അവസ്ഥകളിലൂടെ കടന്നുപോകുന്നതാണ് ഈ കവിതയുടെ വിഷയം. 360 പല്ലുകളും 24 പർവങ്ങളും ആറു കുമാരന്മാരാൽ തിരിച്ചുകൊണ്ടിരിക്കുന്നതുമായ സംവത്സരചക്രത്തെ, നഗരമധ്യത്തിലേക്ക് പ്രതിഷ്ഠിച്ചുകൊണ്ടാണ് ഈ കവിതകളിലെ സ്ഥലകാലങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. പരീക്ഷിത്തും തക്ഷകനും തമ്മിലുള്ള പോരിൽ തക്ഷകൻ ജയിച്ചുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം നഗരവ്യവസ്ഥയെ ലാക്കാക്കി ഈ കവിതകളിലൂടെ നിരന്തരം ചോദിക്കപ്പെട്ടു നഗരയക്ഷനായും കദ്രുവായും ദാരികനായും രാക്ഷസനായും കണ്ടപ്പനായും മാറി മാറി വേഷം ധരിച്ചെത്തുന്ന ശക്തികൾ ഒരേ ചരിത്രദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നത് കക്കാടനുഭവിച്ച ആധുനികന്റെ ധർമസമസ്യയെ നിരന്തരം ഓർമിപ്പിക്കുന്നു. </p>
<p>നാഗരികതയ അതിന്റെ എല്ലാ ക്രൂരതകളോടും രാജിയാവുന്ന സംക്രമപുരുഷനെയാണ് (transitional man) ഈ കവിതകളിലൂട അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് കവി തന്നെ പറഞ്ഞിട്ടുണ്ട്. പഴയ പുരാവൃത്തങ്ങളുടെ ഇതിഹാസകാലത്തെ പൊടിതട്ടി അവതരിപ്പിക്കുന്ന കാവ്യയുക്തിയല്ല, നഗരം അധികാരത്തിന്റെ തന്നെ രാഷ്ട്രീയരൂപകമായി മാറുന്ന കാഴ്ചകളാണ് എല്ലായിടത്തും. നഗരാധിപനായ യക്ഷനെ വാഹനമാക്കി സ്വീകരിച്ചേടത്ത്, രാക്ഷസനെ വാഹനമാക്കിയ മനുഷ്യൻ അജയ്യമായ അധികാരപ്രമത്തതയെയും അവമൂല്യങ്ങൾക്ക് അടിപണിയുന്ന പരമവിധേയത്വത്തെയും, കവിതകളിലൂടെ ചിത്രീകരിക്കാനായി. </p>
<p>ദാരികവധം തോറ്റത്തില ഒരു സന്ദർഭം ‘വാഹനം’ എന്ന കവിതയുടെ ആശയബീജമാണെന്നു കാണാം. ശിവൻ കൊടുക്കുന്ന വേതാളത്തിന്റെ കഴുത്തിൽ കയറിവരുന്ന ഭദ്രകാളിക്ക് താനേറിയ വാഹനത്തിന്റെ പൊക്കംകൊണ്ട് പാതാളം, ഭൂമി, സ്വർഗം എന്നിവയുടെ കാഴ്ച കിട്ടാതെയായി. കാളി, വേതാളത്തോട് കുനിഞ്ഞു നടക്കാൻ കൽപിക്കുന്ന സന്ദർഭം ആസക്തിയാൽ ഉന്മത്തനായ നവനാഗരികന്റെ, വിധിവിപര്യയത്തെ പ്രകാശിപ്പിക്കുന്നു. </p>
<p>‘‘മുതുകാലഞ്ചുമൂന്നു മടക്കീട്ടും </p>
<p>മുഴങ്കാലു കുത്തിയും പോക വേതാളമേ,’’ </p>
<p>എന്നിട്ട്, </p>
<p>‘‘ശരി പോക, ഞാൻ വിടില്ലിനി നിന്നെ. </p>
<p>നിന്റെ കണ്ണിലെ ക്രൂരവെളിച്ചം </p>
<p>എനിക്കായി തെളിച്ചാലും മാർഗം’’ (വാഹനം) </p>
<p>എന്ന് ഉന്മത്തനായി പറയുന്ന നാഗരികന്റെ കാവ്യനീതി പുതിയ രാഷ്ട്രകൂടത്തിന്റെ നീതിശാസ്ത്രത്തിലേക്കും പ്രസരിക്കുന്നതോടെ ഇതിഹാസകാലം കവിതക്കു വേണ്ട പുറംചട്ടയൊരുക്കുന്നു. </p>
<p>‘‘അത്ഭുതമേ നിയ്യിച്ചാരനിറം പൂണ്ട മഹാശൂന്യതവിട്ട് </p>
<p>പുറത്തുകടന്നു കഴിഞ്ഞെന്നോ!’’ </p>
<p>ആധുനിക നാഗരികന്റെ പലയവസ്ഥകളിലേക്ക് കവിത വെളിച്ചം വീശുന്നു. കണ്വമുനിയെപ്പോലും ഈ നഗരമനുഷ്യന്റെ ചട്ടക്കൂടിലാണ് കവി തീർത്തിട്ടുള്ളത്. </p>
<p>‘‘ചൊല്ക ശകുന്തളയോ- </p>
<p>ടൊഴിവുള്ളപ്പോളിടയ്ക്ക് കത്തെഴുതാൻ.’’ (കണ്വൻ) </p>
<p>എന്ന് ചൊല്ലിയയക്കുന്ന കണ്വൻ പർണാശ്രമത്തിലെ ജ്ഞാനവൃദ്ധനും വാത്സല്യനിധിയുമായ പിതാവല്ല. മറിച്ച്, മൂന്നാം പുരുഷാർഥത്തിൽ മനസ്സ് പൂണ്ടുനടക്കുന്ന നഗരയക്ഷന്റെ തന്നെ നിഴൽരൂപമാണ്. ഒ.വി. വിജയന്റെ ‘ധർമപുരാണ’ത്തിലെ കണ്വന്റെ സന്ദർഭം ഇതുമായി കൂട്ടി വായിക്കാവുന്നതാണ്. പട്ടാളക്കാരാൽ ബലാത്സംഗം ചെയ്യപ്പെട്ടനിലയിലാണ്, ‘ധർമപുരാണ’ത്തിലെ ശകുന്തള. </p>
<p>ഉത്തങ്കചരിതത്തെ വീണ്ടും വീണ്ടും ഉണർത്തുന്നതാണ് ‘വജ്രകുണ്ഡലം’. സ്വപ്തകന്യകയെ അണിയിക്കേണ്ട വജ്രകുണ്ഡലം എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കും എന്ന പ്രഖ്യാപനത്തിനാണ് അതിൽ മുൻതൂക്കം. കണ്ടപ്പനും കൂട്ടുകാരും, പാടുന്ന മുടിഞ്ഞ പാട്ടിന്റെ പശ്ചാത്തലത്തിലും ധർമമൂല്യത്തിന്റെ വജ്രകുണ്ഡലം ഉരുകാതെ നിൽക്കുന്നതാണെന്ന വാശിയുടെ ഒരു സ്വരം ഇക്കാലമാകുമ്പോഴേക്കും കക്കാട്, കൈവരിച്ചിട്ടുള്ളതായി ടി.പി. സുകുമാരൻ (കക്കാടിന്റെ കവിത) നിരീക്ഷിച്ചിട്ടുണ്ട്. </p>
<p>തക്ഷകനും ഡ്രാക്കുളയും മലയാളത്തിലെ ആധുനിക കവിതയെ ബാധിക്കുന്നത്, കേവലം അസുര നഗരചരിതം എന്നതിനെക്കാൾ രാഷ്ട്രീയ സദാചാരത്തിന് വന്നുപെട്ട ഭവിഷ്യത്തെന്ന നിലയിലാണെന്നും നാം ഓർക്കേണ്ടതുണ്ട്. ഇതിഹാസത്തിലെ പരീക്ഷിത്ത് രാജാവിന്റെ കഥയും ചെകുത്താന്റെ സന്തതി എന്നർഥമുള്ള ഡ്രാക്കുള എന്ന ചെല്ലപ്പേരുണ്ടായിരുന്ന പതിമൂന്നാം നൂറ്റാണ്ടിലെ റുമേനിയയിലെ രാജാവായിരുന്ന വ്ലാദ് നാലാമന്റെ കഥയും കടന്നുവരുന്നു. </p>
<p>നിരവധി യുദ്ധങ്ങളും ആക്രമണങ്ങളുംകൊണ്ട് ഒരു ജനതക്കെതിരെയുള്ള രാക്ഷസീയമായ വേട്ട മധ്യകാലരാജാവിന്റെ കഥ നിറം പിടിപ്പിച്ച ഭാവനയോടെ ഡ്രാക്കുളയിലൂടെ നമുക്ക് കിട്ടുന്നു. ബ്രാംസ്റ്റോക്കർ, ക്ഷയോന്മുഖമായ ആധുനിക നാഗരികത ചാരം പടർത്തിയ ലണ്ടൻ നഗരിയുടെ പശ്ചാത്തലത്തലം ചിത്രീകരിക്കുകവഴി മധ്യകാലഘട്ടത്തി​െല ഇരുണ്ട ഐതിഹ്യത്തിന് നവീനമായ ഒരു വ്യാഖ്യാനം ചമക്കുകയാണ്. കക്കാടിന്റെ പുരാവൃത്ത സൂചകങ്ങളിലും പലതും കൂടിക്കുഴഞ്ഞുകൊണ്ട്, മിത്തോളജികൊണ്ട് ഡിസ്റ്റോപ്പിയൻ നില ചമക്കുന്നവയാണ് ഈ കവിതകൾ. </p>
<p>ആധുനിക കവിതാചരിത്രത്തെ തിരസ്കരിച്ച് ശിഥിലമായ ബിംബഘടനയിൽ അഭിരമിച്ചുവെന്ന് പഴിപറയുന്നവർക്ക് ചില ഉത്തരങ്ങൾ നൽകാൻ കക്കാടിന്റെ തക്ഷക കവിതകൾക്ക് കഴിയും. </p>
<p>‘‘ഇന്നലെ കാറിലിറങ്ങിപോൽ തക്ഷകൻ </p>
<p>സന്ധ്യ​െയ കുത്തിമലർത്തിയ ചോരക്കറയുമായി.’’ </p>
<p>എൻ.വിയുടെ ‘ഗാന്ധിയും ഗോഡ്സെയും’ വായിക്കുമ്പോൾ ഇവ നമുക്കോർമ വരുന്നുണ്ടോ? തക്ഷക ബിംബത്തെ ആധുനിക ഇന്ത്യൻ രാഷ്ട്രീയചരിത്രവുമായി കൂടുതൽ സംയോജിപ്പിക്കുമ്പോൾ ഗോദ്സെയിലേക്കു നീളുന്ന കാലത്തിന്റെ അകപ്പൊരുൾ കുറെക്കൂടി വ്യക്തമാവും. </p>
<p>തക്ഷകൻ/ ഡ്രാക്കുളയു​െട പോസ്റ്റ് സ്ക്രിപ്റ്റ്, </p>
<p>കക്കാട് 1970കളിൽ രചിച്ച കവിതകളുടെ സമാഹാരമാണ് (മണ്ഡലം കഴിഞ്ഞപ്പോൾ എന്ന കവിത ഒഴിച്ച്) ‘1980’ എന്ന പേരിൽ പുറത്തിറങ്ങിയത്. പട്ടിപ്പാട്ട്, ചെറ്റകളുടെ പാട്ട്, കഴുവേറി പാച്ചന്റെ പാട്ടുകഥ, വാരിക്കുഴിപ്പാട്ട്, കുമ്മാട്ടി, വഴി വെട്ടുന്നവരോട്, പോത്ത്, രാമായണം കളി എന്നിവ ഈ സമാഹാരത്തിലെ കവിതകളാണ്. ‘വജ്രകുണ്ഡലം’ വരെയുള്ള കവിതകളിൽ പലയിടത്തും കക്കാട് സൂചിപ്പിച്ച കണ്ടപ്പൻ, കാളി, കൂളി എന്നീ പ്രാദേശിക തക്ഷകബിംബങ്ങളെ പ്രാധാന്യേന അടയാളപ്പെടുത്തുന്നവയാണ് ഈ കവിതകളിൽ അധികവും. കാവ്യശൈലിയിൽ മുഖ്യമായും സംസ്കൃതഭാഷാജന്യമായ രീതി മുച്ചുടും മാറുകയും നാടോടിപ്പാട്ടുകളുടെ തരത്തിൽ പ്രാദേശിക മിത്തോളജിയിൽ ചാലിച്ച് വ്യാജ സ്തുതിയുടെയും പരിഹാസത്തിന്റെയും ആഖ്യാനങ്ങളായി രൂപപ്പെടുത്തിയവയുമാണ് ഈ കവിതകൾ. </p>
<p>1975 മുതൽ 77 വരെയുള്ള കാലഘട്ടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിന്റെ നാൾവഴികളെ അടയാളപ്പെടുത്തുന്നവയാണ്. ഈ രാഷ്ട്രീയസാഹചര്യത്തെ ഇത്രയധികം കവിതകളിലൂടെ അപ്രസ്തുത പ്രശംസയും വ്യാജസ്തുതിയും കൊണ്ടടയാളപ്പെടുത്തിയ വളരെക്കുറച്ചു കവികളേ മലയാളത്തിലുള്ളൂ. നഗരത്തിലെ തക്ഷകന്മാരെക്കുറിച്ച്, അതിലൂടെ പുകൾപ്പെറ്റ ധാർമികവും രാഷ്ട്രീയവുമായ അജ്ഞാത തമസ്സുകളെക്കുറിച്ച് നിതാന്ത ജാഗ്രത പൂണ്ട ഒരു കലാകാരന്റെ ധാർമികവും രാഷ്ട്രീയവുമായ ചിന്തകളുടെ പോസ്റ്റ് സ്ക്രിപ്റ്റാണ് ഇവ എന്നതിൽ തർക്കമില്ല. മൂല്യങ്ങളുടെ തകർച്ച, നഗരജീവിതത്തിന്റെ അസഹ്യത, സമൂഹത്തിന്റെ കാപട്യം, ഇവയുണർത്തുന്ന ആത്മരോഷവും മോഹഭംഗവുമായിരുന്നു കക്കാടിന്റെ ഇതുവരെ പുസ്തകരൂപത്തിൽ വെളിച്ചം കണ്ട ശ്രദ്ധേയമായ കവിതകളുടെ അന്തഃസത്ത. </p>
<p>ഇവിടെ സൂചിപ്പിച്ച കവിതകളിലെത്തുമ്പോൾ, ആ ആത്മരോഷം മൂർച്ഛിച്ച്, നിരർഥകഭാവിയുടെ പൊള്ളച്ചിരിയായി മാറിയിരിക്കുന്നു, എന്നപോലെയാണ് തോന്നുക. ഒരു കലാകാരൻ എന്ന നിലക്ക് അദ്ദേഹം പുലർത്തിയ നിതാന്തമായ രാഷ്ട്രീയജാഗ്രതയാണ്, ഇവയൊക്കെ. ഉച്ചവെയിലിന്റെ തീക്ഷ്ണതയിൽനിന്നും പോക്കുവെയിലിന്റെ നിസ്സഹായതയിൽനിന്നും പരിഹാസത്തിലേക്ക് കക്കാടിന്റെ കവിത വൈകാരികതലത്തിൽ നീങ്ങിയിരിക്കുന്നു എന്ന് ആർ. വിശ്വനാഥൻ ഈ സമാഹാരത്തിന്റെ അവതാരികയിൽ രേഖപ്പെടുത്തിയത് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. </p>
<p>‘‘പ്രിയ ചെറ്റേ, </p>
<p>നീ യീ കഥ കേട്ടിട്ടുണ്ടോ? </p>
<p>ഇല്ലെങ്കിൽ ചിറിയുമിളിച്ചിതു കേട്ടോ: </p>
<p>പണ്ടൊരു തന്തയ്ക്കന്തി-, </p>
<p>യ്ക്കല്പം ലഹരിയകത്തായപ്പോൾ </p>
<p>വാലു മുളച്ചെന്നൊരു തോന്നൽ.’’ </p>
<p>(‌ചെറ്റകളുടെ പാട്ട്) </p>
<p>‘‘അതു തോളിതുതോൾ പലപല വഴിയിൽ </p>
<p>പല തുള്ളിപ്പെരുവെള്ളം വന്നിത് </p>
<p>കണ്ടവരല്ലേ നാമെല്ലാം </p>
<p>പെരുവെള്ളത്തിൻ പങ്കും പറ്റി </p>
<p>കൂടിത്തിന്നു കുടിച്ചു തിമർത്തവരല്ലേ </p>
<p>നാമെല്ലാരും കഴുവേറികളേ, </p>
<p>പലനാൾ പൊറുതികളൊരുനാൾ </p>
<p>കൊണ്ടുമറക്കാമോ?’’ </p>
<p>(കഴുവേറിപ്പാച്ചന്റെ പാട്ടുകഥ) </p>
<p>‘‘നിന്റെ ജീവനിലഴുകിയ </p>
<p>ഭാഗ്യ,മെന്തൊരു ഭാഗ്യം!’’ (പോത്ത്) </p>
<p>‘‘കണ്ടില്ലെങ്കിലും കേട്ടില്ലെങ്കിലും </p>
<p>ചത്തില്ലെങ്കിലും കൊന്നില്ലെങ്കിലും </p>
<p>തന്ത പിറന്നില്ലെങ്കിലും </p>
<p>തന്തേട തന്ത പിറന്നില്ലെങ്കിലും </p>
<p>പടിക്കലുണ്ടാ പട്ടി </p>
<p>അളിഞ്ഞു നാറുന്ന പട്ടി </p>
<p>തക തരികിട തക തരികിട </p>
<p>തക തരികിട തന്ത.’’ </p>
<p>(പട്ടിപ്പാട്ട്) </p>
<p>‘‘ചക്കച്ചുളവീണ് കാലൊടിഞ്ഞു </p>
<p>കുമ്മാട്ടി നൊന്തു വിളിച്ചു പെറ്റു </p>
<p>കുമ്മാട്ടി പെറ്റതോ കുമ്പളങ്ങ.’’ </p>
<p>(രാമായണം കളി) </p>
<p>1976 മുതൽ 1979 വരെയുള്ള കാലങ്ങളിൽ എഴുതപ്പെട്ട ഈ പാട്ടുകവിതകളിലെല്ലാം കേൾക്കുന്നത് വേറിട്ടൊരു സ്വരം. ആത്മരോഷം മൂർച്ഛിച്ചു തളർന്ന പൊള്ളച്ചിരിയായി മാത്രം, ഇവയെ കാണുന്നതിലർത്ഥമില്ല. മറിച്ച്, 60കളിലും 70കളുടെ ആദ്യപകുതിയിലും ഇന്ത്യയിൽ മൂർച്ഛിച്ചു വന്ന അധികാര രാഷ്ട്രീയത്തിന്റെ ഉന്മത്തമായ അവസ്ഥയുടെ ഫലപ്രാപ്തി 70കളുടെ രണ്ടാം പകുതിയിൽ നടപ്പിലായതിനോടുള്ള പ്രതികരണം കക്കാട് തന്റെ കാവ്യനീതിയിലേക്ക് ആവിഷ്കരിച്ചതാണ്. </p>
<p>നാടോടി ഈണവും പ്രാദേശിക പുരാവൃത്തങ്ങളും സരളമായ ഭാഷയും തെറിപ്പേച്ചുകളും എല്ലാം കൂടിക്കുഴഞ്ഞ ഈ പാരഡിക്കവിതകൾ അതിനുമുമ്പുള്ള കവിതകൾ രേഖപ്പെടുത്തിയപോലെ, അധികാരം നിർമിക്കുന്നവരുടെ ‘സബ്ജക്ട്’ എന്നതിൽനിന്നും അധികാരത്തിന് വിധേയരായി മാറുന്ന ജനതയുടെ സബ്ജക്ടായി പരിണമിക്കുന്നു. പാനേങ്കളിയിലെ കണ്ടപ്പന്റെയും ശിഷ്യന്മാരുടെയും അധികാരപ്രമത്തതയെ നിരന്തര വിഘ്നങ്ങൾക്ക് ഇരയാകുന്നവരുടെ തെറിപ്പാട്ടുകളായാണ് നാടോടി ഗൂഢഭാഷയിലൂടെ കക്കാട് ആവിഷ്കരിക്കുന്നത്. അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും ഇക്കാലയളവിൽത്തന്നെയാണ് കേന്ദ്രീകൃത രാഷ്ട്രീയാധികാരത്തിനെതിരെ വിരുദ്ധോക്തി നിറഞ്ഞ ഹാസോക്തികൾ തങ്ങളുടെ കവിതയിലൂടെ ആവിഷ്കരിച്ചത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/31/2856821-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020fgqYkuK6zMB0VqmjETgylfb4KO0wKzhd6276356" data-watermark="false" style="width: 100%;" info-selector="#info_item_1780206277731">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1780206277731"></div>
</div>
<h3>ഓർമകളിലൂടെ തിരിച്ചുപോക്ക്</h3>
<p>ജീവിതത്തിന്റെ സായന്തനത്തിൽ, ഓർമയുടെ പഴയ രൂപങ്ങളിലേക്ക് തിരിച്ചുപോകുന്ന അനുഭവമാണ്, കക്കാടിന്റെ കവിത നൽകുന്നത്. </p>
<p>‘പകലറുതിയ്ക്ക് മുമ്പ്’, ‘സഫലമീയാത്ര’ എന്നീ സമാഹാരങ്ങളിൽ ശാന്തസ്വഭാവിയായ കാവ്യരസത്തിന് ഊന്നൽകൈവരുന്നു. </p>
<p>‘‘ഓർമകളുണ്ടായിരിക്കണം: അല്ലെങ്കി- </p>
<p>ലാതിര വരുന്നുവെന്നെങ്ങനെയറിഞ്ഞു നാം? </p>
<p>ഇത്തിരിക്കൂടെ നടന്നവ, കിന്നാര- </p>
<p>മിത്തിരി ചൊന്നവ, കണ്ണീരുറക്കെ- </p>
<p>ച്ചിരിച്ചു കവിളു തടിച്ചവ, </p>
<p>ഏറെക്കരഞ്ഞു കൺപോള കനത്തവ, </p>
<p>കെട്ടിപ്പുണർന്നു മുകർന്നവ, </p>
<p>കുത്തിപ്പിളർന്നു മരിച്ചവ, കൊന്നവ, </p>
<p>മൊട്ടായിപ്പുഴുതിന്നു, പാതി വിടർന്നു </p>
<p>പെരുവഴിയിൽ ഞെട്ടറ്റടർന്നു പതിച്ചവ, </p>
<p>വഴിപോക്കരിരുളിൽ ചവിട്ടിയരച്ചവ, </p>
<p>ഓരാതിരിക്കേച്ചവിട്ടടികളിൽപ്പുള- </p>
<p>ഞ്ഞുൽഫണമുയർന്നാടി നിന്നവ -ഒക്കെയും </p>
<p>ഒക്കെയുമോർമകളായിരിക്കാം, </p>
<p>ഓർക്കാൻ കഴിവീലവതൻ മുഖങ്ങൾ.’’ </p>
<p>(സഫലമീയാത്ര) </p>
<p>ഓർമ കവിക്ക് ഫോസ്ഫറസ് പോലെ പൊള്ളുന്ന ഒരു കാലമാണിത്. </p>
<p>അറുപതുകളിലേയും എഴുപതുകളിലേയും അനുഭവങ്ങളും ജീവിതത്തിന്‍റെ ധർമരൂപവും തെളിഞ്ഞു കത്തുന്നത് കക്കാടിന്റെ കവിതകളിൽ കണ്ടു. സമൂഹത്തിന്റെ ഓർമയിലേക്ക് (Common Memory), തന്റെ ജീവനെ പകരുന്നതിനു തുല്യമാണത്. എന്നാൽ, എഴുപതുകളു​െട അവസാനമാകുമ്പോഴേക്ക് തന്നെ ബാധിച്ച അർബുദരോഗം കക്കാടിന്റെ ചിന്തകളിൽ മാറ്റം വരുത്തുന്നുണ്ട്. 1980കളിൽ, കക്കാടിന്റേതായി കൊണ്ടാടിയ കവിതകളിലെല്ലാം കരുണത്തിന്റെയും ശമത്തിന്റെയും രസത്തിലേക്ക് കവിത പിൻവാങ്ങുന്നു. ഉറക്കപ്പാട്ട്, സഫലമീയാത്ര, നന്ദി തിരുവോണമേ നന്ദി, പകലറുതിക്കു മുമ്പ്, മരണത്തെക്കുറിച്ചൊരു അപൂർവപഠനം, അതിരഥം, അവസാനത്തെ കവിത എന്നിവ ഉദാഹരണം. ബാക്കിയുള്ള ജീവന്റെ തുള്ളികൾകൊണ്ട് ഭൂമിയുടെ വേരുകൾക്ക് ഒഴിച്ചുകൊടുക്കുന്ന കാരുണ്യജന്യമായ ഒരനുഭവ ഖണ്ഡമായി വേണം ഈ കവിതകളെ കാണാൻ. കർമപരിപാകമറിഞ്ഞ മനസ്സിൽ തിണർത്തുകിടക്കുന്ന തളിർപോലെ. </p>
<p>‘‘ചിടകെട്ടിയ നിഴലുകളിൽപ്പല </p>
<p>നിറമൊഴുകിച്ചേർന്നൊന്നാകുന്നു </p>
<p>മരവിക്കുന്നൂ വെളിവിന്നുറവുകൾ </p>
<p>മധുരിക്കുന്നൂ പഴയ ചവർപ്പുകൾ... </p>
<p>സഖീ നമ്മൾക്കിത്തിരി നേരമിരിപ്പത് </p>
<p>നറുചിരിയാൽത്തന്നെ നിറയ്ക്കാം.’’ </p>
<p>(പകലറുതിക്ക് മുമ്പ്) </p>
<p>സഖി, ഈ കവിതകളിൽ പലപ്പോഴും ആവർത്തിച്ചുവരുന്നുണ്ട്. ധർമപത്നിയാകാം, അല്ലെങ്കിൽ ബാല്യത്തിൽ തനിക്ക് കൂട്ടായി വന്ന ഏകാന്തവിചാരങ്ങളാവാം. ഏതായാലും, തന്റെ കലികാല കവിതകളിലെ സമൂഹം ഈ കാവ്യങ്ങളിൽനിന്ന് തീരെ അപ്രത്യക്ഷമാകുന്നുണ്ട്. ‘യാത്ര’ എന്ന രൂപകത്തിന് വേദാധ്യയനങ്ങളിൽ പഴയകാലത്ത് ഉറപ്പിച്ചെടുത്ത കാവ്യാർഥം രൂഢമൂലമാണിവിടെ. എന്നാൽ, ഒരു വേദാന്തിയു​െട മാനസികാനുഭവമായി ഇവ രൂപം മാറുന്നില്ല എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ നിസ്സാരതയോർത്ത് അതിനെ തള്ളിപ്പറയാനും ദുഃഖങ്ങളോർത്ത് അതിനെ വെറുക്കാനും ഒരു വേദാന്തിക്കാവും. എല്ലാ പൊരുളുകളോടും കൂടി അതിനെ മാറോടണക്കാൻ ഒരു കവിതന്നെ വേണം. </p>
<p>എം.ആർ. രാഘവവാര്യർ പകലറുതിക്കവിതകളെക്കുറിച്ച് പറയുന്നതിങ്ങനെ: ‘‘അന്യവൽകൃതവും ഭ്രഷ്ടവും വികടവുമായ ആഖ്യാനരീതി ഈ കവിതകളിൽ തീരെയുപേക്ഷിക്കുന്നു.’’ </p>
<p>കക്കാടിന്റെ കവിതകൾ ആകപ്പാടെ നിരീക്ഷിക്കുമ്പോൾ ഒരു കാര്യമുറപ്പാണ്. അമ്പരപ്പിക്കുന്ന വൈവിധ്യമാണ് കക്കാടിന്റെ കാവ്യലോകം. അദ്ദേഹത്തിന്റെ ദർശനപരിണാമം വൈചിത്ര്യങ്ങളുടേതാണ്. അതിനെക്കുറിച്ച് മാറ്റാര് എന്തു കരുതുന്നു എന്നത് അദ്ദേഹത്തെ അലട്ടിയിരുന്നില്ല. സർവതന്ത്ര സ്വതന്ത്രനായ ഒരു കവിയുടെ കൊടിയടയാളമാണത്. ദർശനവും ജീവിതവും തമ്മിലുള്ള ദൂരത്തെയളക്കാൻ എഴുത്തിൽ അദ്ദേഹം ഭൂതകാലത്തിന്റെയും മിതോളജിയുടെയും സമൃദ്ധമായ ബിംബ-പ്രതീക വ്യവസ്ഥയെത്തന്നെ കൊണ്ടുവന്നു. ആധുനിക മനുഷ്യന്റെ ഭാഗധേയത്വത്തെ കവിതകൊണ്ട് കക്കാട് പരിഷ്കരിച്ചത് അങ്ങനെയാണ്. ആധുനികർതന്നെ കവിതകളിൽ ആഘോഷിച്ച കാൽപനികതയുടെ ചന്ദ്രികാചർച്ചിതമായ നിർമിതികളിൽനിന്നും ഇവയൊക്കെ ഏറെയകലത്താണ്. </p>
<p>====================</p>
<p><font color="#ff0000">ഗ്രന്ഥസൂചി </font></p>
<p><font color="#ff0000">കക്കാടിന്റെ കവിതകൾ സമ്പൂർണം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011. </font></p>
<p><font color="#ff0000">എൻ.എൻ. കക്കാട്, കവിതയും പാരമ്പര്യവും, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 1984. </font></p>
<p><font color="#ff0000">എൻ.എൻ. കക്കാട്, കവിത, കേരള കവിത പബ്ലിക്കേഷൻസ്, പരപ്പനങ്ങാടി, 1960. </font></p>
<p><font color="#ff0000">വിശ്വനാഥൻ, ആർ. എതിർക്കവിതയുടെ മാനങ്ങൾ, ആഖ്യാനവും അവസ്ഥയും, പി.കെ. ബ്രദേഴ്സ്, കോഴിക്കോട്, 2002. </font></p>
<p><font color="#ff0000">എം.ആർ. രാഘവ വാരിയർ, കാക്കാടിന്റെ കവിത, വള്ളത്തോൾ വിദ്യാപീഠം, ശുകാപുരം, 2015 </font></p>
<p><font color="#ff0000">T.S. Eliot, The Sacred Wood: Essays on Poetry and Criticism, Methuen, London, 1920. </font></p>
<p><font color="#ff0000">William K. Wimsatt Jr., Cleanth Brooks, Literary Criticism:A Short History, Routledge, 1957</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/analyzing-philosophy-and-serpent-imagery-in-nn-kakkads-poetry-1524427</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/analyzing-philosophy-and-serpent-imagery-in-nn-kakkads-poetry-1524427</guid>
<category><![CDATA[Weekly,Literature,Archives,Premium,8 JUN 2026]]></category>
<dc:creator><![CDATA[ഡോ. ​ഉ​മ​ർ ത​റ​മേ​ൽ]]></dc:creator>
<pubDate>Mon, 01 Jun 2026 03:15:54 GMT</pubDate>
</item>
<item>
<title><![CDATA[കവിതയുടെ ഋതു]]></title>
<description/>
<enclosure length="234138" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/31/2856804-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/31/2856804-untitled-1.gif'/><figcaption></figcaption></figure><p>വഴിത്തിരിവ് </p>
<p>ഉയർന്നുയർന്നു പോകുന്ന വിനോദ വിസ്മയാഹ്ലാദ വൈബോളങ്ങളെ </p>
<p>ഞൊടിനേരം കൊണ്ട് </p>
<p>ഒരു ഹെയർപിൻ വളവ് </p>
<p>വിലാപങ്ങളുടെ സങ്കടലാക്കി </p>
<p>തിരിച്ചൊഴുക്കുന്നു. </p>
<p>അ(റിയാ)ഹിംസ </p>
<p>ബുദ്ധാ, </p>
<p>നിൻ ദിവ്യ പാദപതനത്തിൽ അമർന്നരഞ്ഞ് </p>
<p>കൊല്ലപ്പെട്ടിരിക്കാനിടയുള്ള </p>
<p>ഉറുമ്പുകളുടെ </p>
<p>തൊണ്ടയിലുടക്കിയ </p>
<p>ജാതക കഥകൾ </p>
<p>എന്തിനെക്കുറിച്ചായിരിക്കാം? </p>
<p>പരിഷ്കാരം </p>
<p>അന്ന് </p>
<p>കൈയിൽ കല്ലുമായ് </p>
<p>കാട്ടിൽ പതിയിരുന്നവൻ </p>
<p>പ്രാകൃതൻ. </p>
<p>ഇന്ന് </p>
<p>ഫൈറ്റർ ജറ്റുകളിൽ </p>
<p>ചുറ്റിപ്പറന്ന് </p>
<p>നാട്, നഗരങ്ങൾ </p>
<p>ചുട്ടെരിക്കുന്നവൻ </p>
<p>പരിഷ്കൃതൻ. </p>
<p>കെട്ടിക്കിടപ്പിന്റെ സ്വാസ്ഥ്യം </p>
<p>കെട്ടിക്കിടപ്പിന്റെ </p>
<p>സ്വാസ്ഥ്യം മടുത്ത്, ശ്വാസം </p>
<p>മുട്ടിത്തുടങ്ങുന്നു. </p>
<p>അഴുകുന്നതിൻ മുമ്പൊ- </p>
<p>ന്നൊഴുകിപ്പരക്കുവാൻ </p>
<p>ഒരു കൈത്താങ്ങുമായ് </p>
<p>ആരോ വരുമെന്ന് കാത്തിരിക്കയാം! </p>
<p>വെറുമൊരു വാർത്ത </p>
<p>ചൊവ്വയിൽ മനുഷ്യനിറങ്ങി </p>
<p>വെന്നിക്കൊടി നാട്ടിയ ദൗത്യത്തിന് </p>
<p>നേതൃത്വമേകിയ ശാസ്ത്രജ്ഞൻ </p>
<p>കാൻസർ വാർഡിൽ </p>
<p>അകാല മരണം വരിക്കുന്നതും </p>
<p>വെറുമൊരു വാർത്ത. </p>
<p>പ്രതികരണം </p>
<p>വംശഹത്യാ രക്തരക്ഷസ്സുകൾ </p>
<p>കുഞ്ഞുമക്കളെപ്പോലും നിഷ്ഠുരം കൊന്നൊടുക്കും കൊലവിളി കേട്ട് </p>
<p>പഞ്ചഭൂതങ്ങളും നടുങ്ങുന്നു. </p>
<p>വെറുപ്പിന്റെ കാളകൂടങ്ങൾ വിസർജിച്ച </p>
<p>വാക്കിന്റെ അണുബോംബുകൾ </p>
<p>നാടുനീളെക്കൊളുത്തിയ </p>
<p>ബഡവാഗ്നി തീച്ചുഴലിയായ് </p>
<p>ഭൂഗോളമാകെപ്പടരുന്നു. </p>
<p>കൊടിയ നീതിനിഷേധ- </p>
<p>ക്കൊടുമകൾ ചുറ്റും ആർത്തലക്കുന്നു. </p>
<p>അപ്പൊഴും </p>
<p>വേണോ, പ്രതികരിക്കണോ? </p>
<p>സംശയം തീരുന്നില്ല. പ്രതികരിച്ചാലുള്ള </p>
<p> ഗുണദോഷങ്ങൾ കൂട്ടിക്കിഴിച്ച് </p>
<p>ആഴത്തിലും പരപ്പിലും </p>
<p>ചിന്തിച്ചുനോക്കി. </p>
<p>ഇടത്തോട്ടും വലത്തോട്ടും </p>
<p>മാറി മാറി ചിന്തിച്ചു. </p>
<p>നീളത്തിലും വട്ടത്തിലും </p>
<p>ലംബമായും തിരശ്ചീനമായുമൊക്കെ </p>
<p>പേർത്തും പേർത്തും ചിന്തിച്ചിട്ടും... </p>
<p>‘വേണോ, പ്രതികരിക്കണോ?’ </p>
<p>സംശയം തീരുന്നില്ല. </p>
<p>ഒടുക്കം </p>
<p>കൂടുതൽ പര്യാലോചനക്കായി </p>
<p>വിഷയം നാളേക്ക് </p>
<p>മാറ്റിവെക്കുന്നു. </p>
<p>ഇന്നത്തോടെ ലോകം </p>
<p>തീർന്നുപോകുന്നൊന്നുമില്ലല്ലോ! </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1524414</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1524414</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,8 JUN 2026]]></category>
<dc:creator><![CDATA[മുഹമ്മദ്കുട്ടി എളമ്പിലാക്കോട്]]></dc:creator>
<pubDate>Mon, 01 Jun 2026 03:00:50 GMT</pubDate>
</item>
<item>
<title><![CDATA[കുസുമേ 
കുസുമോത്പത്തി*]]></title>
<description/>
<enclosure length="216762" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/31/2856792-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/31/2856792-untitled-1.gif'/><figcaption><p>തായ്‌വാനീസ് എഴുത്തുകാരി യാങ് ഷുവാങ് സിയും വിവർത്തക ലിൻ കിങ്ങും ബുക്കർ പുരസ്‌കാരവുമായി</p><span class='copyright'></span></figcaption></figure><blockquote>
 ഈ വർഷത്തെ അന്തർദേശീയ ബുക്കർ പുരസ്‌കാരത്തിന് അർഹയായ, യാങ് ഷ്വാങ് സിയുടെ എഴുത്തുജീവിതത്തിലൂടെയും പുരസ്കാരത്തിന് അർഹമായ ‘തായ്‌വാൻ ട്രാവലോഗ്’ എന്ന കൃതിയിലൂടെയും സഞ്ചരിക്കുകയാണ് നോവലിസ്റ്റും നിരൂപകയുമായ ലേഖിക. 
</blockquote>
<p>ഒരു നോവലിനുള്ളിൽ മറ്റൊരു നോവലുമായി, ഏതാണ് യാഥാർഥ്യമെന്നുള്ള സന്ദേഹം വായനക്കാരിലുളവാക്കിയാണ് 2026ലെ അന്തർദേശീയ ബുക്കർ പുരസ്‌കാരത്തിന് അർഹമായ ‘തായ്‌വാൻ ട്രാവലോഗ്’ എന്ന കൃതി 2020ൽ മാൻഡറിൻ ചൈനീസ് ഭാഷയിൽ പ്രസിദ്ധീകൃതമാകുന്നത്. തായ്‌വാനീസ് എഴുത്തുകാരിയായ യാങ് ഷ്വാങ് സിയാണ് ‘തായ്‌വാൻ ട്രാവലോഗ്’ രചിച്ചിരിക്കുന്നത്. തായ്‌വാനീസ്-അമേരിക്കൻ എഴുത്തുകാരിയും പരിഭാഷകയുമായ ലിൻ കിങ്‌ നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു. </p>
<p>ശീർഷകത്തിലും ഉള്ളടക്കത്തിലുമടക്കം ആദ്യ കാഴ്ചയിൽ ഒരു യാത്രാവിവരണത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന നോവലിന്റെ തുടർവായനയിൽ അനാവൃതമാകുന്ന അനേകം അടരുകളാണ് ‘തായ്‌വാൻ ട്രാവലോഗ്’ എന്ന കൃതിയെ ഏറെ സമ്പന്നവും വ്യത്യസ്തവുമാക്കുന്നത്. സ്ഥലവിവരണങ്ങളും വിവിധതരം ഭക്ഷണങ്ങളുടെ രസക്കൂട്ടുകളും രണ്ടു സ്ത്രീകൾ തമ്മിലുണ്ടാകുന്ന സഫലമാകാതെപോയ പ്രണയവും വിഷയങ്ങളാകുന്ന ആഖ്യാനത്തിന് പശ്ചാത്തലമാകുന്നത് ശക്തമായ രാഷ്ട്രീയബോധ്യമാണ്. </p>
<p>ജപ്പാനിൽനിന്നുള്ള യുവ എഴുത്തുകാരിയായ അയോമ ചിസൂക്കോ എന്ന സാങ്കൽപിക കഥാപാത്രം 1970ൽ എഴുതിയ നോവലിനെ 1977ൽ അവരുടെ തായ്‌വാനിലെ ദ്വിഭാഷിയും സുഹൃത്തുമായിരുന്ന, ചി-ചാൻ എന്ന് അവർ സ്നേഹത്തോടെ വിളിച്ചിരുന്ന, വാങ് ചെൻ ഹോ മാൻഡറിൻ ചൈനീസിലേക്ക് പരിഭാഷപ്പെടുത്തിയെന്നും നിലവിൽ ലഭ്യമല്ലാതിരുന്ന ഈ പുസ്തകത്തിന്റെ പ്രതി അന്വേഷിച്ചു കണ്ടെത്തി യാങ് ഷ്വാങ് സി 2020ൽ വീണ്ടും മാൻഡറിൻ ചൈനീസിൽ പ്രസിദ്ധീകരിച്ചുവെന്നുമാണ് നോവലിൽ പറയുന്നത്. </p>
<p>മാത്രമല്ല, യഥാർഥ ‘തായ്‌വാൻ ട്രാവലോഗ്’ 2020ൽ പ്രസിദ്ധീകരിച്ചപ്പോൾ പുറംചട്ടയിൽ എഴുത്തുകാരിയുടെ പേര് അയോമ ചിസൂക്കോ എന്നും വിവർത്തകയുടെ പേര് യാങ് ഷ്വാങ് സി എന്നുമാണ് കൊടുത്തിരുന്നത്. ഇത് വിവാദങ്ങൾക്കു കാരണമാകുകയും ജാപ്പനീസ് പുസ്തകത്തിന്റെ പരിഭാഷയെന്ന പേരിൽ നോവൽ വാങ്ങിയ ചിലർ പരാതിപ്പെട്ടതിനെത്തുടർന്ന് പിന്നീടുവന്ന പതിപ്പുകളിൽ യാങ് ഷ്വാങ് സിയുടെ പേരുതന്നെ എഴുത്തുകാരിയുടേതായി കൊടുത്തുതുടങ്ങുകയും ചെയ്തു. </p>
<p>‘ഇരട്ടകൾ’ എന്നർഥം വരുന്ന യാങ് ഷ്വാങ് സി എന്നത് നോവലിസ്റ്റിന്റെയും അവരുടെ ഇരട്ടസഹോദരിയുടെയും സംയുക്തമായ തൂലികാനാമമാണ്. സഹോദരിയുടെ വിയോഗശേഷം എഴുത്തുകാരി ഈ തൂലികാനാമം തന്റെ പേരായി സ്വീകരിച്ചു. യാങ് ര്വോ ഹുയി എന്ന ഈ സഹോദരിക്കാണ് യാങ് ഷ്വാങ് സി നോവൽ സമർപ്പിച്ചിരിക്കുന്നത്. </p>
<p>ജാപ്പനീസ് ചരിത്ര ഗവേഷകയായ ഹിയോഷി സാഗാകോയുടെ ആമുഖവുമായാണ് ‘തായ്‌വാൻ ട്രാവലോഗ്’ ആരംഭിക്കുന്നത്. 1977ലെ ആദ്യ മാൻഡറിൻ പതിപ്പിന്റെ പ്രതികൾക്കായി യാങ് ര്വോ ഹുയി നടത്തിയ അന്വേഷങ്ങളാണ് തന്നെ ഈ പുസ്തകവുമായി ബന്ധിപ്പിച്ചതെന്ന് സാങ്കൽപിക കഥാപാത്രമായ ഹിയോഷി സാഗാകോ ആമുഖത്തിൽ പറയുന്നു. 2020ലെ പുതിയ മാൻഡറിൻ ചൈനീസ് പതിപ്പിനെന്ന രീതിയിൽ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന ഈ ആമുഖവും സാങ്കൽപികമാകയാൽത്തന്നെ നോവലിന്റെ ഭാഗമായാണ് വായിക്കേണ്ടത്. അയോമ ചിസൂക്കോയുടെ ദ്വിഭാഷിയായിരുന്ന ചി-ചാൻ യഥാർഥ വ്യക്തിയായിരുന്നുവോ അതോ സാമ്രാജ്യത്തിനെതിരായുള്ള തന്റെ ആശയങ്ങൾ അവതരിപ്പിക്കാനായി നോവലിസ്റ്റ് കണ്ടെത്തിയ ഒരു ഉപായംമാത്രമായിരുന്നുവോ എന്ന സന്ദേഹം ഈ ആമുഖത്തിൽ പങ്കുവെക്കപ്പെടുന്നുണ്ട്. </p>
<p>പിന്നീട്, ചി-ചാനെ പലപ്പോഴും അയോമ ചിസൂക്കോക്കൊപ്പം കണ്ടതായി പലരും പറഞ്ഞുകേട്ടുവെന്നും അതിനാൽ, അവർ സാങ്കൽപിക കഥാപാത്രമല്ലെന്നും ഹിയോഷി സഗാകോ ഉറപ്പിച്ചുപറയുന്നു. എന്നാൽ, അയോമ ചിസൂക്കോയുടെ കാര്യത്തിൽ അവർ സംശയങ്ങളൊന്നും പ്രകടിപ്പിക്കുന്നുമില്ല. ഇത്തരത്തിൽ അയോമ ചിസൂക്കോ ഒരു യഥാർഥ വ്യക്തിയായിരുന്നുവെന്ന് തുടക്കത്തിൽത്തന്നെ സ്ഥാപിച്ചുകൊണ്ടാണ് ‘തായ്‌വാൻ ട്രാവലോഗി’ന്റെ ആഖ്യാനം ആരംഭിക്കുന്നത്. </p>
<p>തായ്‌വാൻ ട്രാവലോഗ് അയോമ ചിസൂക്കോയാണ് എഴുതിയതെന്ന വാദത്തിനു ശക്തിപകരാനായി അവരുടെ മകൾ അയോമോ യോകോ എഴുതിയതെന്ന് അവകാശപ്പെടുന്ന പിൻകുറിപ്പും നോവലിൽ ചേർത്തിരിക്കുന്നു. കൂടാതെ, ചി-ചാൻ എന്ന വാങ് ചെൻ ഹോയുടേതായി പരിഭാഷകയുടെ സന്ദേശവും അവരുടെ മകളുടേതായി എഡിറ്ററുടെ ഭാഷ്യവും തുടർന്നു വായിക്കാം. കൂടാതെ, 2020ൽ യാങ് ഷ്വാങ് സി ഈ നോവൽ മാൻഡറിൻ ചൈനീസിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു എന്ന രീതിയിൽ യാങ്ങിന്റെ വകയായി വിവർത്തകയുടെ കുറിപ്പും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ കുറിപ്പുകളെല്ലാം സാങ്കൽപികങ്ങളും അയോമ ചിസൂക്കോ എന്ന കഥാപാത്രം യാഥാർഥ്യമാണെന്ന് സ്ഥാപിക്കാനായി ചേർത്തിരിക്കുന്നവയുമാണ്. </p>
<p>പുസ്തകത്തിൽ ഏറ്റവും അവസാനം ചേർത്തിരിക്കുന്ന 2024ൽ യാങ് ഷ്വാങ് സി എഴുതിയ യഥാർഥ ‘തായ്‌വാൻ ട്രാവലോഗി’ന്റെ ഇംഗ്ലീഷ് പരിഭാഷക ലിൻ കിങ്ങിന്റെ കുറിപ്പ് മാത്രമാണ് ആഖ്യാനത്തിന്റെ ഭാഗമല്ലാതെ വായനക്കാരോട് സംവദിക്കുന്നത്. അയോമ ചിസൂക്കോ എഴുതിയ നോവലാണ് തങ്ങൾ വായിക്കുന്നതെന്ന് വായനക്കാർക്ക് തോന്നലുണ്ടാകും വിധം നോവൽ ജാപ്പനീസിൽനിന്ന് മാൻഡറിനിലേക്ക് മൊഴിമാറ്റം ചെയ്ത (സാങ്കൽപികം) യാങ്ങിന്റെയും മാൻഡറിനിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത കിങ്ങിന്റെയും അടിക്കുറിപ്പുകളും നോവലിൽ വെവ്വേറെ കൊടുത്തിരിക്കുന്നു. </p>
<p>അയോമ ചിസൂക്കോയുടെ ആദ്യ നോവലിന്റെയും അതിന്റെ ചലച്ചിത്രാവിഷ്‍കാരത്തിന്റെയും വിജയത്തിനെ തുടർന്നാണ് തായ്‌വാനിലെ ജപ്പാൻ സൈനിക ഭരണകൂടം അവരെ തായ്‌വാൻ സന്ദർശിക്കാനായി ക്ഷണിക്കുന്നത്. തായ്‌വാനിലെത്തിയ അവർ തദ്ദേശീയമായ ജീവിതം അനുഭവിക്കാനും അവിടത്തെ തനതായ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനും താൽപര്യപ്പെട്ടു. </p>
<p> തുടക്കത്തിൽ സർക്കാർ ഉദ്യോഗസ്ഥനായ മിഷിമയാണ് അവരുടെ വഴികാട്ടിയായി എത്തുന്നത്. തായ്‌വാനിലെ രുചികൾക്കായുള്ള അവരുടെ ആവശ്യങ്ങളൊന്നും നിറവേറ്റാൻ അയാൾ മുൻകൈയെടുക്കുന്നില്ല. എന്നാൽ, പിന്നീട് അവരെക്കാൾ നാലുവയസ്സ് കുറഞ്ഞ, ആകർഷകമായ വ്യക്തിത്വമുള്ള ചി-ചാൻ അവരുടെ ദ്വിഭാഷിയായി വരുന്നു. സമാനമനോഭാവക്കാരിയായ ചി-ചാനോട് അയോമ ചിസൂക്കോക്ക് സൗഹാർദവും പ്രണയവും തോന്നുന്നുണ്ടെങ്കിലും അജ്ഞാതമായ ഏതോ കാരണത്താൽ ചി-ചാൻ ഒരു ദിവസം അവരെ വിട്ടുപോകുന്നു. ആ വേർപിരിയലിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ് അയോമ ചിസൂക്കോ. </p>
<p>നോവലിൽ 1938ലാണ് അയോമ ചിസൂക്കോ തായ്‌വാൻ സന്ദർശിക്കുന്നത്. രാഷ്ട്രീയപരമായി നിർണായകമാണ് ഈ വർഷമെന്ന് ഓർക്കേണ്ടതുണ്ട്. 1937ൽ ചൈനയും ജപ്പാനുമായുള്ള രണ്ടാം സിനോ-ജാപ്പനീസ് യുദ്ധം ആരംഭിച്ചിരുന്നു. 1895ൽ അവസാനിച്ച ഒന്നാം സിനോ- ജാപ്പനീസ് യുദ്ധത്തെ തുടർന്നാണ് ചൈന തായ്‌വാനെ ജപ്പാനു കൈമാറുന്നത്. അങ്ങനെ ജപ്പാന്റെ ആദ്യ ഔദ്യോഗിക കോളനിയായി തായ്‌വാൻ മാറി. 1945ൽ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം വരെ 50 വർഷക്കാലം ആ നില തുടർന്നു. </p>
<p>അധിനിവേശ സർക്കാർ തായ്‌വാനിലെ വിഭവങ്ങൾ ചൂഷണം ചെയ്യുകയും വിയോജിപ്പുകളെ കർശനമായി അടിച്ചമർത്തുകയും ചെയ്തു. തായ്‌വാന്റെ സാംസ്കാരിക ലയനവും പട്ടാളഭരണകൂടത്തിന്റെ ലക്ഷ്യമായിരുന്നു. ഇതിന്റെ ഭാഗമായി തായ്‌വാനിലെ ജനങ്ങളെ ജാപ്പനീസ് ഭാഷ ഉപയോഗിക്കാൻ നിർബന്ധിക്കുകയും പ്രാദേശിക ഭാഷകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനുമേലും കടന്നുകയറ്റങ്ങളുണ്ടായി. ജാപ്പനീസ് പേരുകൾ സ്വീകരിക്കാൻ അവരെ സർക്കാർ പ്രോത്സാഹിപ്പിച്ചു. </p>
<p>ചി-ചാനെ ആദ്യമായി, അവിചാരിതമായി, കാണുന്ന നേരം അവർ ജാപ്പനീസ് ഭാഷ സംസാരിക്കുന്നതുകേട്ട് ‘ദേശീയ’ ഭാഷ അറിയുമോ എന്ന് അയോമ ചിസൂക്കോ ചോദിക്കുന്നുണ്ട്. ചി-ചാന്റെ മാൻഡറിൻ പേര് വാങ് ചെൻ ഹോ എന്നും തായ്‌വാനീസ് പേര് ഓങ് ഷിയാൻ-ഹോ എന്നും ജാപ്പനീസ് പേര് ഓ ചിസുരു എന്നുമാണെന്ന് ഓർക്കേണ്ടതുണ്ട്. എന്നാൽ, സാമ്രാജ്യത്വശക്തിയായ ജപ്പാനിൽനിന്നുള്ള അയോമ ചിസൂക്കോക്ക് പല പേരുകൾ ഉപയോഗിക്കേണ്ടിവരുന്നുമില്ല. </p>
<p>സാംസ്‌കാരിക അധിനിവേശം സംഭവിക്കുമ്പോൾത്തന്നെ കൊറിയപോലുള്ള പ്രദേശങ്ങളിൽ നടന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ജപ്പാൻ സൈനികഭരണകൂടത്തിന്റെ ഭീകരതയും അടിച്ചമർത്തലുകളും തായ്‌വാനിൽ കുറവായിരുന്നു. മാത്രമല്ല, തായ്‌വാന്റെ വികസനകാര്യങ്ങളിൽ ജപ്പാൻ ഊന്നൽകൊടുക്കുകയും ചെയ്തു. അടിസ്ഥാനസൗകര്യ വികസനത്തിലും ക്രമസമാധാന പരിപാലനത്തിലും രോഗങ്ങൾ നിർമാർജനം ചെയ്യുന്നതിലും തായ്‌വാനിലെ സൈനിക ഭരണകൂടം ശ്രദ്ധിച്ചു. കൂടാതെ, അവർ വൈദ്യുതി ഉപയോഗം വ്യാപിപ്പിക്കുകയും റെയിൽവേ ലൈനുകൾ വികസിപ്പിക്കുകയും ഹൈവേകളും പാലങ്ങളും നിർമിക്കുകയും തുറമുഖങ്ങൾ നവീകരിക്കുകയും ചെയ്തു. ജപ്പാൻ ഭരണത്തിന് കീഴിൽ തായ്‌വാനിലെ കാർഷിക ഉൽപാദനം വർധിച്ചു. തായ്‌വാനിലെ ജനങ്ങൾ പൂർണമായും ജപ്പാൻ ഭരണത്തെ എതിർക്കാത്തതിന്റെ കാരണവും ഈ വികസന നയങ്ങളായിരുന്നു. </p>
<p>‘‘കൊറിയയും തായ്‌വാനും ഒരുകാലത്ത് ജപ്പാൻ സാമ്രാജ്യത്തിന്റെ കോളനികളായിരുന്നു, എന്നാൽ, കൊറിയയിലെല്ലാവർക്കും ഒരേപോലെ ആ ചരിത്രത്തോട് നീരസമുള്ളതായാണ് തോന്നുന്നത്. എന്നാൽ, തായ്‌വാനിലെ ജനങ്ങൾ അനിഷ്ടത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഒരു വൈരുധ്യാത്മക സങ്കലമായാണ് ആ ചരിത്രത്തെ കാണുന്നത്’’ എന്നാണ് ‘തായ്‌വാൻ ട്രാവലോഗി’ന്റെ എഴുത്തുകാരി യാങ് ഷ്വാങ് സി ഇതേപ്പറ്റി ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. </p>
<p>ജപ്പാൻ തായ്‌വാനിൽ നടത്തിയ വികസനങ്ങൾ യഥാർഥത്തിൽ തായ്‌വാൻ ജനത ആഗ്രഹിച്ചിരുന്നുവോ എന്ന ചോദ്യം നിലനിൽക്കുന്നു. തങ്ങളുടെ സാമ്പത്തിക- സൈനിക ഉപയോഗങ്ങൾക്കുതകുന്ന വിധത്തിൽ തായ്‌വാനെ പരിവർത്തനം ചെയ്യുന്നതിനുവേണ്ടിയായിരുന്നു ജപ്പാൻ ശ്രമിച്ചുകൊണ്ടിരുന്നത്. സമാനമായ രീതിയിൽ, അയോമ ചിസൂക്കോ ചി-ചാനെ സന്തോഷിപ്പിക്കാനായി നൽകുന്ന സമ്മാനങ്ങളിലും വിരുന്നിലും അവർക്കിടയിലെ സമത്വമല്ല, പകരം അയോമ ചിസൂക്കോയുടെ അധികാരഭാവമാണ് കാണാൻ കഴിയുന്നത്. സ്വയം സാധൂകരിക്കാൻ ചെയ്യുന്ന നന്മയെക്കാൾ നിരസിക്കാൻ ബുദ്ധിമുട്ടുള്ളതായി ലോകത്ത് മറ്റൊന്നും തന്നെയില്ല എന്നാണ് നോവലിന്റെ അവസാനഭാഗത്തെ മിഷിമയുടെ തുറന്നുപറച്ചിലിൽ ഇതേപ്പറ്റി പരാമർശിക്കുന്നത്. </p>
<p>ഒരിക്കൽ അയോമ ചിസൂക്കോയുടെ താമസസ്ഥലം വൃത്തിയാക്കുന്ന സഹായി ചി-ചാൻ ഒരു സഹായിയാണോ അതോ ദ്വിഭാഷിയാണോ എന്ന് സംശയമുണ്ടാകുന്നെന്നും അത്രമാത്രം ജോലികൾ അവർ അയോമ ചിസൂക്കോക്കുവേണ്ടി ചെയ്യുന്നുണ്ടെന്നും പറയുന്നു. അതുകൊണ്ടുതന്നെ രണ്ടു ശമ്പളം അവർ അർഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഉടൻതന്നെ അയോമ ചിസൂക്കോ താൻ സുഹൃത്തായി കാണാനാഗ്രഹിക്കുന്ന ചി-ചാനെ ഒരു പരമ്പരാഗത ജാപ്പനീസ് ഭക്ഷണശാലയിലേക്ക് വരുത്തി സാധ്യമായ എല്ലാ വിഭവങ്ങളും നൽകി സൽക്കരിക്കുന്നു. എന്നാൽ, ഏറക്കുറെ നിർവികാരതയോടെ, ഇതുപോലൊരു ആഡംബര വിരുന്ന് തനിക്കായി പാഴാക്കേണ്ടതില്ലായിരുന്നു എന്നാണ് ചി-ചാൻ പ്രതികരിക്കുന്നത്.</p>
<p> യഥാർഥത്തിൽ തന്റെ സുഹൃത്തായാണ് അയോമ ചിസൂക്കോ ചി-ചാനെ കണ്ടിരുന്നതെങ്കിൽ അവർ ചെയ്യേണ്ടിവരുന്ന അധികജോലികളെപ്പറ്റി മനസ്സിലാക്കുമ്പോൾ ആഡംബര വിരുന്നിലൂടെ അവക്ക് പ്രതിഫലം നൽകാനായിരുന്നോ അയോമ ചിസൂക്കോ ശ്രമിക്കേണ്ടിയിരുന്നതെന്ന് ചിന്തിക്കേണ്ടതാണ്. രണ്ടാംതരം പരിഗണന ഭയന്നുതന്നെയാണ് അയോമോ ചിസൂക്കോയോടൊപ്പം ഒരുമിച്ചൊരു മേശയിൽ ഭക്ഷണം കഴിക്കാനും ഒരേ വീട്ടിൽ അന്തിയുറങ്ങാനുമുള്ള ക്ഷണങ്ങളോട് തുടക്കത്തിൽ ചി-ചാൻ വിമുഖത കാണിച്ചതെന്ന് അവർതന്നെ വ്യക്തമാക്കുന്നുമുണ്ട്. </p>
<p>തായ്‌വാൻ സമൂഹത്തിലെ ഉന്നതനും ധനികനുമായ ഒരാളുടെ ഉപഭാര്യയുടെ മകളാണ് ചി-ചാൻ. അത്തരമൊരു കുട്ടിക്ക്, പ്രത്യേകിച്ച്‌ പെൺകുട്ടി കൂടിയായതിനാൽ, കുടുംബസ്വത്തിൽ അവകാശമില്ലാത്തതുകൊണ്ടുതന്നെ ചി-ചാന്റെ ബാല്യം ദരിദ്രസാമാനമായ സാഹചര്യത്തിലായിരുന്നു. മറ്റൊരാളുമായി അവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും അയോമ ചിസൂക്കോ പ്രണയപൂർവം അവരെ തന്റെയൊപ്പം ജപ്പാനിലേക്ക് ക്ഷണിക്കുന്നുണ്ട്. എഴുത്തിൽനിന്നുള്ള വരുമാനമില്ലെങ്കിൽപോലും ധനികരായ അയോമ കുടുംബത്തിന്റെ ഒരു ശാഖയുടെ അവകാശിയായ തന്റെയൊപ്പം കഴിയാൻ ചി-ചാന് ബുദ്ധിമുട്ടുകളുണ്ടാവില്ലെന്ന് അവർ പറയുന്നു. ഇവിടെ തന്റെ രാജ്യം, സമൂഹം, കുടുംബം എന്നിവയെല്ലാം ഉയർന്ന നിലവാരത്തിലുള്ളവയെന്ന് അയോമ ചിസൂക്കോ കരുതുകയും സ്വയമറിയാതെ തന്നെ അവരത് ചി-ചാനു മുന്നിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. </p>
<p>താൻ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ അതേപടി പകർത്തി ‘തായ്‌വാൻ ട്രാവലോഗ്’ എന്ന പേരിൽത്തന്നെ യാത്രാവിവരണങ്ങളാക്കി അയോമ ചിസൂക്കോ ജപ്പാനിലെ പത്രങ്ങൾക്കും മാസികകൾക്കും അയക്കുന്നുണ്ട്. അധിനിവേശത്തെത്തുടർന്ന് തായ്‌വാന്റെ തനതുസംസ്കാരം എന്നന്നേക്കുമായി ഇല്ലാതാകുന്നതിനു മുമ്പായി താൻ അവയെ എഴുതി സൂക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് ഇതേപ്പറ്റി അവർ പറയുന്നത്. സാംസ്‌കാരിക അധിനിവേശത്തെത്തുടർന്ന് ദ്വീപുകാരുടെ ജീവിതരീതികൾ ഒരിക്കൽ വിസ്മൃതമായേക്കാമെന്ന് ചി-ചാൻ പറയുന്നു.</p>
<p> എന്നാൽ, ചരിത്രം പരിശോധിക്കുമ്പോൾ ചിങ് (Qing) രാജവംശം തായ്‌വാനെ ചൈനയോട് ചേർക്കുമ്പോൾ അവിടെയുണ്ടായിരുന്ന തദ്ദേശീയരോടും ഇതേകാര്യമാണ് ചെയ്തതെന്നും ഇത്തരം ക്രൂരതകളോർത്തു വിലപിക്കാനാണെങ്കിൽ ചരിത്രത്തിൽ എത്രത്തോളം പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരുമെന്നും അവർ ആകുലപ്പെടുന്നു. പക്ഷേ, അനുഭവിക്കുന്നവർക്കു മാത്രമേ ആ വേദന മനസ്സിലാകുകയുള്ളൂ എന്നതാണ് മനുഷ്യകുലത്തിന്റെ യുക്തിഹീനത എന്നും അവർ പറയുന്നു. ചി-ചാന്റെ ഉള്ളിലുള്ള ആ വേദന തന്നെയാണ് അയോമ ചിസൂക്കോ കാണാതെ പോകുന്നതും. </p>
<p>1683 ലാണ് ചിങ് രാജവംശം തായ്‌വാനെ ഔദ്യോഗികമായി ചൈനയുമായി ചേർക്കുന്നത്. അതുവരെ തദ്ദേശീയരായ നാട്ടുരാജ്യങ്ങളും ചൈനീസ്, യൂറോപ്യൻ കുടിയേറ്റക്കാരുമാണ് അവിടെയുണ്ടായിരുന്നത്. ജപ്പാൻ ഭരണകാലത്ത് തായ്‌വാനെ ദ്വീപ് (Island) എന്നും ജപ്പാനെ വൻകര (Mainland) എന്നുമാണ് വിളിച്ചിരുന്നത്. ജപ്പാൻ സാമ്രാജ്യത്തിന്റെ ആദ്യ കോളനിയായ തായ്‌വാൻ, സാമ്രാജ്യത്വ-പ്രാദേശിക സംസ്കാരങ്ങൾ തമ്മിലുള്ള പരസ്പരവ്യവഹാരങ്ങൾ നിരീക്ഷിക്കാൻ ആകർഷകമായ സ്ഥലമാണെന്ന് അയോമ ചിസൂക്കോ കരുതുന്നു. </p>
<p>ജപ്പാനിൽ താമസിക്കുന്ന വൻകരക്കാർ, ദ്വീപിലേക്ക് താമസം മാറിയ വൻകരക്കാർ, ദ്വീപിൽ ജനിച്ച വൻകരക്കാർ, സാമ്രാജ്യത്തിന്റെ ആധുനിക നാഗരികതയിൽ വളർന്ന ദ്വീപുവാസികൾ, വൻകരയിൽ സ്കൂൾ വിദ്യാഭ്യാസമോ ജോലിയോ ചെയ്ത ദ്വീപുവാസികൾ എന്നിവർക്കിടയിൽ നിരവധി വ്യത്യാസങ്ങളുണ്ടെന്നും അവ അവർ വളർന്ന സാഹചര്യങ്ങളെയും അവരുടെ പെരുമാറ്റരീതികളെയും വെളിപ്പെടുത്തുന്നുവെന്നും അവർ പറയുന്നു. </p>
<p>ഈ ചിന്തകളിലെല്ലാം തന്നെ ജപ്പാൻ വൻകരയിലുള്ളവർ മുന്തിയ നിലവാരം പുലർത്തുന്നവരാണെന്ന ചിന്ത അന്തർലീനമായിരിക്കുന്നുവെന്ന് കാണാം. അയോമ ചിസൂക്കോയുടെ ഈ കാഴ്ചപ്പാട് ഒരു അധിനിവേശ ശക്തിയുടെ പ്രതിനിധിയുടേതാണെങ്കിൽ ഇത്തരമൊരു അസമത്വത്തിന്റെ മറുപുറം, നോവലിന്റെ ആമുഖത്തിൽ ഹിയോഷി സഗാകോ സൂചിപ്പിക്കുന്നുണ്ട്.</p>
<p> തന്നെ ജാപ്പനീസ് ഗവേഷക എന്ന് വിളിക്കുന്നതിലെ പൊരുത്തക്കേടിനെപ്പറ്റിയാണ് അവർ പറയുന്നത്. തായ്‌വാനിൽ ജനിച്ച ജപ്പാൻകാരുടെ തലമുറയിൽപ്പെട്ടവരാണവർ. വാൻ ഷെങ് (Wan sheng) എന്നറിയപ്പെട്ട ഇക്കൂട്ടർ ജപ്പാൻ വംശജരാണെങ്കിലും ജപ്പാനിൽ ജനിച്ചവർ അവരെ തങ്ങൾക്കൊപ്പം പരിഗണിച്ചില്ല. തായ്‌വാൻകാരെ അക്കാലത്ത് രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയും ചെയ്തുപോന്നു. ഈ രണ്ടുതട്ടിനുമിടയിൽ, രണ്ടിടങ്ങളിലുമില്ലാതെ, ജപ്പാൻകാർക്കും തായ്‌വാൻകാർക്കും മധ്യത്തിലായായിരുന്നു തായ്‌വാനിൽ ജനിച്ച ജപ്പാൻ വംശജരുടെ സ്ഥാനം. ഇത്തരത്തിൽ, അധിനിവേശത്തിന്റെ അനന്തരഫലമായുണ്ടാകുന്ന സാമൂഹിക അസമത്വങ്ങളെ ആഖ്യാനം കൃത്യമായി പ്രതിഫലിപ്പിക്കുന്നു.</p>
<p>ജപ്പാന്റെ ദക്ഷിണ വികസന നയത്തെ (Southern Expansion Policy) അയോമ ചിസൂക്കോ പിന്തുണക്കുന്നില്ല. പസഫിക് സമുദ്രത്തെയും തെക്കുകിഴക്കൻ ഏഷ്യയെയും സാമ്രാജ്യത്തിന്റെ സാമ്പത്തികശേഷിയായി കണക്കാക്കി തങ്ങളുടെ വളർച്ചയും സമ്പദ്‌വ്യവസ്ഥയും നിലനിർത്താൻ ആവശ്യമായ അസംസ്‌കൃതവസ്തുക്കൾ ലഭ്യമാകുന്ന പ്രദേശങ്ങൾ സ്വന്തമാക്കുക എന്നതായിരുന്നു ദക്ഷിണ വികസന നയത്തിലൂടെ ജപ്പാൻ ലക്ഷ്യമിട്ടിരുന്നത്.</p>
<p> അധിനിവേശപ്രദേശങ്ങളിലെ സാമ്രാജ്യത്വ സ്വാംശീകരണ ഉപകരണങ്ങളായി രൂപപ്പെട്ടിരുന്ന ദക്ഷിണ വികസന നയവും ദേശീയ ചൈതന്യ സമാഹരണ പ്രസ്ഥാനവും തദ്ദേശീയ സംസ്കാരങ്ങൾ ഇല്ലാതാക്കുന്ന ക്രൂരമായ പ്രവൃത്തികളായിരുന്നുവെന്ന് അയോമ ചിസൂക്കോ അഭിപ്രായപ്പെടുന്നുണ്ട്. അവരുടെ അഭിപ്രായത്തിൽ യുദ്ധമുഖത്ത്, പുരുഷനും സ്ത്രീയും തമ്മിൽ വ്യത്യാസമില്ല. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ കാര്യത്തിൽ, വൻകരയും ദ്വീപും തമ്മിൽ വ്യത്യാസമില്ല എന്ന് പറയുന്നതായിരിക്കും കൂടുതൽ കൃത്യമെന്നും അവർ പറയുന്നുണ്ട്. ഇത്തരം ഉയർന്ന ചിന്താഗതി പുലർത്തുമ്പോഴും തന്റെയുള്ളിലെ വംശീയ അഭിമാനം പൂർണമായി ഇല്ലാതാക്കാൻ അവർക്കു കഴിയുന്നുമില്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/31/2856797-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240202nLXhJdQ5Wv5h681mp6vAaL7OXNwa3wM4075874" data-watermark="false" style="width: 100%;" info-selector="#info_item_1780204077270" title="തായ്‍വാൻ സൗന്ദര്യം –തായ്‍വാനിലെ ഒരു ടൂറിസ്റ്റ് സ്പോട്ട്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1780204077270">
  <p>തായ്‍വാൻ സൗന്ദര്യം –തായ്‍വാനിലെ ഒരു ടൂറിസ്റ്റ് സ്പോട്ട്</p>
 </div>
</div>
<p>ദക്ഷിണ വികസന നയത്തെയും സാംസ്‌കാരിക അധിനിവേശങ്ങളെയും എതിർക്കുമ്പോഴും ഇത്തരം മാറ്റങ്ങൾ തായ്‌വാനെ ബാധിച്ചതെങ്ങനെയെന്ന് മനസ്സിലാക്കുന്നതിൽ അയോമ ചിസൂക്കോ പരാജയപ്പെടുന്നു. ഒരു അസംസ്കൃത കല്ലിനെ തിളങ്ങുന്ന രത്നക്കല്ലാക്കി മാറ്റുന്നതുപോലെ ജാപ്പനീസ് സാമ്രാജ്യം തായ്‌വാനിൽ ചില അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിച്ചതായി ഒരിക്കൽ അവർ പറയുന്നുണ്ട്. ഒരു സഞ്ചാരിയായ എഴുത്തുകാരിയുടെ കൗതുകത്തിനപ്പുറം ദ്വീപിനെ മനസ്സിലാക്കാൻ അവർക്കു കഴിഞ്ഞിട്ടില്ലെന്നത് വ്യക്തമാണ്. ജാപ്പനീസ് വസ്ത്രവും ഭക്ഷണവും നൽകി ചി-ചാനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന അവരുടെ മനോഭാവം ഈ അധിനിവേശ രാഷ്ട്രീയത്തിന്റെ വ്യക്തിതല പ്രതിഫലനമായി മാറുന്നു. അപ്രകാരം, പരസ്പരം പ്രണയമുണ്ടായിട്ടുപോലും അധിനിവേശത്തിൽനിന്നുടലെടുത്ത സാമൂഹിക അസമത്വങ്ങൾ ഈ രണ്ടു സ്ത്രീകൾക്കിടയിൽ മതിലുകൾ തീർക്കുന്നു. </p>
<p>ആഖ്യാനത്തിൽ പറഞ്ഞിരിക്കുന്ന രുചികളെക്കുറിച്ചും രസക്കൂട്ടുകളെക്കുറിച്ചും സൂചിപ്പിക്കാതെ തായ്‌വാൻ ട്രാവലോഗിന്റെ വായന പൂർണമാകില്ല. ഭക്ഷണ വിഭവങ്ങളുടെ പേരുകളാണ് നോവലിൽ അധ്യായങ്ങൾക്കു നൽകിയിരിക്കുന്നത്. ഓരോ കാലാവസ്ഥക്കും ഇണങ്ങുന്ന വിഭവങ്ങളുടെ വിവരങ്ങൾ ആഖ്യാനത്തിൽ കാണാം. അപ്രകാരം ഋതുക്കളെ അടയാളപ്പെടുത്താനും ഭക്ഷണത്തെ ഉപയോഗിച്ചിരിക്കുന്നു. അധിനിവേശത്തിന്റെ ഫലമായി ഇല്ലാതെയായേക്കാവുന്ന തായ്‌വാനീസ് ഭക്ഷണ സംസ്കാരത്തെ കൃത്യമായി പകർത്താനും ആ അറിവ് രേഖപ്പെടുത്തിവെക്കാനും അയോമ ചിസൂക്കോ ആഗ്രഹിക്കുന്നുണ്ട്. അവർ കഴിക്കാനാഗ്രഹിച്ച ഒരു പ്രത്യേകതരം തായ്‌വാനീസ് വിഭവത്തെപ്പറ്റി സംസാരിക്കുമ്പോൾ ഓരോ കുടുംബത്തിനും അവരുടെ സാമ്പത്തികനിലയും ഭക്ഷണ ശീലങ്ങളും അനുസരിച്ച് സ്വന്തമായ പാചകക്കുറിപ്പുകളുണ്ടെന്ന് ചി-ചാൻ പറയുന്നു. ഇവിടെ ഭക്ഷണം സാമൂഹിക വിഭജനത്തിന്റെ ഒരു പ്രതീകമായും മാറുന്നു. </p>
<p>‘തായ്‌വാൻ ട്രാവലോഗി’ന്‌ 2021ൽ ഗോൾഡൻ ട്രൈപോഡ് അവാർഡ് ലഭിച്ചു. ലിൻ കിങ്ങിന്റെ ഇംഗ്ലീഷ് വിവർത്തനം 2024ൽ ഗ്രേവോൾഫ് പ്രസ് ആണ് പ്രസിദ്ധീകരിച്ചത്. 2024 ൽ, ഇത് വിവർത്തന സാഹിത്യത്തിനുള്ള യു.എസ് നാഷനൽ ബുക്ക് അവാർഡ് നേടി. യാങ് ഷ്വാങ് സി ബുക്കർ പുരസ്കാരം നേടുന്ന ആദ്യത്തെ തായ്‌വാനീസ് എഴുത്തുകാരിയാണ്. മാത്രമല്ല, മാൻഡറിൻ ചൈനീസ് ഭാഷയിൽനിന്ന് വിവർത്തനം ചെയ്ത് ബുക്കർ പുരസ്കാരം നേടുന്ന ആദ്യകൃതിയാണ് ‘തായ്‌വാൻ ട്രാവലോഗ്’. ഒരേ സമയം പ്രണയകഥയായും മുറിപ്പെടുത്തുന്ന അധിനിവേശാനന്തര നോവലായും വിജയിക്കുന്ന ‘തായ്‌വാൻ ട്രാവലോഗി’ന്റെ പല തലങ്ങളെക്കുറിച്ചുള്ള സമ്പന്നമായ ചർച്ചകൾ തങ്ങൾ ആസ്വദിച്ചതായി ബുക്കർ പുരസ്‌കാര വിധികർത്താക്കളുടെ സമിതി അധ്യക്ഷ നടാഷ ബ്രൗൺ അഭിപ്രായപ്പെട്ടു. ആകർഷണീയവും തന്ത്രപരവുമായ ഒരു ആധുനിക നോവലാണ് ‘തായ്‌വാൻ ട്രാവലോഗ്’ എന്ന് അവർ കൂട്ടിച്ചേർത്തു. </p>
<p>അധികാര അസന്തുലിതാവസ്ഥ വ്യക്തികൾക്കിടയിലും രാഷ്ട്രങ്ങൾക്കിടയിലും സൃഷ്ടിക്കുന്ന സംഘർഷാവസ്ഥയാണ് ‘തായ്‌വാൻ ട്രാവലോഗ്’ എന്ന നോവലിന്റെ കാതൽ. അധികാരസ്ഥാനത്തുള്ളവർക്കല്ല, അധിനിവേശമനുഭവിക്കുന്നവർക്കാണ് അത്തരം അസന്തുലിതാവസ്ഥയുടെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത്. തായ്‌വാന്റെ ചരിത്രത്തിലെ നിർണായകമായ ഒരു കാലഘട്ടത്തിന്റെ രേഖപ്പെടുത്തൽകൂടിയാണ് ഈ നോവൽ.</p>
<p> നോവലിലെ കഥാപാത്രമായ എഴുത്തുകാരി അയോമ ചിസൂക്കോയെപ്പോലെ വൻകരയിലും ദ്വീപിലും വളർന്നവരുടെ പെരുമാറ്റരീതികളിലെ ഉപരിപ്ലവമായ വ്യതിയാനങ്ങൾ മനസ്സിലാക്കാനും അധിനിവേശത്തിലൂടെ നഷ്ടപ്പെട്ടുപോയേക്കാവുന്ന തദ്ദേശീയ രുചികൾ രേഖപ്പെടുത്തിവെക്കാനുമല്ല യാങ് ഷ്വാങ് സി ശ്രമിക്കുന്നത്. മറിച്ച്, അധിനിവേശം ഒരു പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലുണ്ടാക്കുന്ന സംഘർഷങ്ങളെയും വിവേചനങ്ങളെയും മുൻവിധികളേയും തുറന്നുകാട്ടി ഇന്നും തർക്കപ്രദേശമായി നിലനിൽക്കുന്ന തായ്‌വാനിലെ ജനങ്ങളെ ഭാവിയെപ്പറ്റി ചിന്തിക്കാൻ ‘തായ്‌വാൻ ട്രാവലോഗി’ലൂടെ അവർ പ്രേരിപ്പിക്കുന്നു. </p>
<p>======================</p>
<p><font color="#ff0000"> *‘കുസുമേ കുസുമോത്പത്തി, ശ്രൂയതേ ന ദൃശ്യതേ’ (പൂവിൽനിന്ന് പൂവുണ്ടാകുക എന്നത് കേൾക്കുകയോ കാണുകയോ ഉണ്ടായിട്ടില്ല) എന്ന സമസ്യ മഹാകവി കാളിദാസൻ ‘ബാലേ തവ മുഖാംബുജേ ദൃഷ്ടം ഇന്ദീവര ദ്വയം’ (ബാലികേ നിന്റെ മുഖകമലത്തിൽ (കണ്ണുകളാകുന്ന) രണ്ടു കരിങ്കൂവളപ്പൂവുകൾ കാണപ്പെടുന്നു) എന്നു പൂരിപ്പിച്ചു.</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/exploring-yang-shuang-zis-2026-international-booker-winning-novel-1524407</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/exploring-yang-shuang-zis-2026-international-booker-winning-novel-1524407</guid>
<category><![CDATA[Weekly,Literature,Archives,Premium,8 JUN 2026]]></category>
<dc:creator><![CDATA[ദിവ്യ അരുൺ]]></dc:creator>
<pubDate>Mon, 01 Jun 2026 02:45:46 GMT</pubDate>
</item>
<item>
<title><![CDATA[ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ]]></title>
<description/>
<enclosure length="77757" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/31/2856775-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/31/2856775-untitled-1.gif'/><figcaption></figcaption></figure><p>കമ്പിളി പിന്നി, റുമ്മാനിലാഴ്ത്തി*, </p>
<p>വലംകൈയാൽ നെയ്യുന്നു ഞങ്ങൾ, </p>
<p>പേർഷ്യൻ പരവതാനി*. </p>
<p>ഇടം കയ്യിൽ തൂങ്ങി </p>
<p>‘‘ഒരല്ലിയെനിക്ക്, ഒരല്ലിയെനിക്കെ’’ന്ന് </p>
<p>അമ്പിളിവെട്ടത്തിൽ കുഞ്ഞുങ്ങൾ. </p>
<p>ചെഞ്ചാറൊലിക്കും കൈയാലുതിർത്ത്, </p>
<p>തോലടർത്തി, തളിർവാ വിടർത്തി </p>
<p>‘‘ചിരിക്ക് കണ്ണേ’’ന്ന് ഊട്ടുന്നു റുമ്മാൻ. </p>
<p>സ്വാതന്ത്ര്യം, സ്വാതന്ത്ര്യമെന്ന് </p>
<p>തോമ്പക്* മുഴക്കി </p>
<p>ഞങ്ങൾ റുമ്മാൻ പൊളിക്കുന്നു. </p>
<p>ദുപ്പട്ടക്ക് വട്ടംവെച്ച് </p>
<p>മക്കൾ ചുവന്ന് ചിരിക്കുന്നു. </p>
<p>ബാർലിക്കാറ്റിൽ നോവ് പറത്തി </p>
<p>‘‘ഛെ സാസം ബെ ഖാരി* </p>
<p>കെ ബാർദേൽ നെഷീനാദ്’’ മൂളി </p>
<p>ഞങ്ങൾ കമ്പളം നെയ്യുന്നു. </p>
<p>കാലിവയറുമായ്‌ കുഞ്ഞുങ്ങൾ </p>
<p>കസേരകളി കാണുന്നു. </p>
<p>നിങ്ങളുടെ തോക്ക് പെട്ടികൾ, </p>
<p>പീരങ്കിക്കോപ്പുകൾ, </p>
<p>ബൈനോക്കുലർമുള്ളുകൾ. </p>
<p>മീതെ പൊതിഞ്ഞുപിടിച്ച് </p>
<p>ഞങ്ങളുടെ ഐറിസ് പൂക്കൾ, </p>
<p> ചുവന്ന ഇണക്കുരുവികൾ, </p>
<p>ചെമ്മരിയാടുകൾ, ഖുബ്ബൂസ് തളികകൾ. </p>
<p>ഒലീവിലച്ചിത്രം തുന്നിയ </p>
<p>മിനുത്ത കമ്പിളിക്കുമ്പിളിൽ </p>
<p>ചായുന്നു, നിങ്ങളുടെ കാമിനിമാർ, </p>
<p>ചായം തേച്ചു ചുവന്നവർ. </p>
<p>ഞങ്ങളുടെ പ്രണയമോ </p>
<p>‘‘അതിരിവിടെ, കരളേ’’യെന്ന് </p>
<p>‘‘മരണമാണരികെ’’യെന്ന് പാടുന്നു. </p>
<p>നിങ്ങളുടെ മണിയറയ്ക്ക് </p>
<p>അത്തറിൻ പറുദീസപ്പളപ്പ്. </p>
<p>നിശകൾക്ക് സിതാറൊലിയുടെ </p>
<p>മോഹനമിനാരത്തിളക്കം. </p>
<p>ഞങ്ങളുടെ ഒറ്റരാത്രിക്ക് </p>
<p>ആയിരത്തൊന്നിരവു നീളം, </p>
<p>വെണ്ണിലാവിന് വെടിമരുന്നിൻ മണം. </p>
<p>ഞങ്ങൾ റുമ്മാൻ തൊലിയൂറ്റി </p>
<p>കമ്പിളി ചോപ്പിച്ച്, </p>
<p>വലംകൈയാൽ കമ്പളം നെയ്യുന്നോർ. </p>
<p>ഇടംകൈയിലിപ്പോൾ </p>
<p>ചെഞ്ചാറൊലിപ്പിച്ച് മക്കളുടെ മയ്യിത്ത്. </p>
<p>‘‘ഒരല്ലി, ഒരല്ലി കൂടെയെന്ന്’’ </p>
<p>ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ*.</p>
<p>======================</p>
<p><font color="#ff0000">അനുബന്ധം </font></p>
<p><font color="#ff0000">*റുമ്മാൻ –റുമ്മാൻ പഴം /മാതളം/അനാർ. </font></p>
<p><font color="#ff0000">* ഇറാനിലെ പരമ്പരാഗത തൊഴിലാണ് പരവതാനി നെയ്യൽ. ചെമ്മരിയാടിന്റെ രോമംകൊണ്ട് നിർമിക്കുന്ന ഇവക്ക് നിറം നൽകാനായി മാതളപ്പഴത്തിന്റെ തൊലിയുണക്കിപ്പൊടിച്ച ചാർ ഉപയോഗിക്കുന്നു. ഇറാനിലെ പൂക്കളും പാടങ്ങളും ജീവജാലങ്ങളും ഒക്കെ പാറ്റേൺ ആയി വരുന്ന പേർഷ്യൻ പരവതാനികൾ ആ സംസ്കാരത്തെയും ജീവിതപരിസരങ്ങളെയും പകർത്തുന്നു. </font></p>
<p><font color="#ff0000">*തോമ്പക് –ചെണ്ടപോലെ ഒരു വാദ്യോപകരണം. </font></p>
<p><font color="#ff0000"> * ‘‘ഛെ സാസം...’’ –ഒരു ഇറാനിയൻ നാടോടിപ്പാട്ടിലെ ‘‘എന്റെ കരളിൽ തറച്ച മുള്ളെങ്ങനെയെടുക്കും’’ എന്ന അർഥമുള്ള വരി. </font></p>
<p><font color="#ff0000">*തേട്ടം –ആഗ്രഹം/പ്രാർഥന.</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1524387</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1524387</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,8 JUN 2026]]></category>
<dc:creator><![CDATA[റഹീമ തസ്‌നീം ഒ]]></dc:creator>
<pubDate>Mon, 01 Jun 2026 02:31:12 GMT</pubDate>
</item>
<item>
<title><![CDATA[പക]]></title>
<description/>
<enclosure length="141284" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/31/2856768-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/31/2856768-untitled-1.gif'/><figcaption></figcaption></figure><p>കടുത്ത വേനൽക്കാലത്ത് </p>
<p>അയാളെന്നെ വീണ്ടും </p>
<p>കാണാൻ വരുമെന്ന് </p>
<p>അറിയാമായിരുന്നു </p>
<p>കൈത്തുന്നലിട്ട </p>
<p>മേശവിരിക്ക് മുകളിൽ </p>
<p>ചില്ലുകുപ്പികളിൽ </p>
<p>ഇലച്ചെടികൾ അലങ്കരിച്ചുവെച്ചു </p>
<p>വേനലിൽ പൂക്കുന്ന മരങ്ങളൊക്കെയും </p>
<p>വിഷാദത്തിന്റെ വിയർപ്പ് മണമുള്ളവയാണെന്ന് </p>
<p>അയാളൊരിക്കൽ പറഞ്ഞതോർത്തു. </p>
<p>കരിയിലകൾക്കുള്ളിൽ </p>
<p>പൂത്താംകീരികൾ ഒച്ചപ്പെടുന്ന </p>
<p>തിളച്ച ഒരുച്ചക്ക് </p>
<p>അയാൾ </p>
<p>ഗേറ്റ് കടന്നുവരുന്നത് കണ്ടു. </p>
<p>വന്ന ദൂരങ്ങളൊക്കെയും </p>
<p>അയാൾക്കൊപ്പം കിതയ്ക്കുന്നുണ്ടായിരുന്നു. </p>
<p>അകത്തെ ജനാലമറവിലേക്ക് </p>
<p>അയാളുടെ </p>
<p>പക, ഇര തേടി കുതിച്ചു. </p>
<p>പ്രേമത്തിനും വെറുപ്പിനുമിടയിലെ </p>
<p>നൂൽവരമ്പ് എന്റെ കാൽച്ചോട്ടിൽ വഴുതി. </p>
<p>കട്ടിലിൽ ഉറങ്ങുന്ന </p>
<p>കുഞ്ഞിന് </p>
<p>അവസാനത്തെ ഉമ്മ കൊടുക്കാൻ </p>
<p>ചുണ്ടുകൾ തുടിച്ചു. </p>
<p>ഉടൽ പിടയ്ക്കുന്ന വേഗത്തിൽ </p>
<p>ജനൽപ്പാളികൾ വിറച്ചു. </p>
<p>വേനലിന്റെ ശ്വാസം </p>
<p>മുറിക്കുള്ളിൽ തിങ്ങി. </p>
<p>അലങ്കാരപ്പാത്രങ്ങളിൽനിന്ന് </p>
<p>ചെടികൾ </p>
<p>വെളുത്ത വേര് കാട്ടി </p>
<p>നിലത്ത് ചിതറി. </p>
<p>ഞങ്ങൾക്കിടയിലെ </p>
<p>അവസാനത്തെ വാക്ക് </p>
<p>ചുമരിൽ തട്ടി ചോരയിറ്റിച്ചു. </p>
<p>അയാൾക്കൊപ്പം </p>
<p>വെയിൽപ്പിഞ്ചുകൾ </p>
<p>മുറിവിട്ടിറങ്ങി. </p>
<p>കടക്കേണ്ട അകലങ്ങൾ </p>
<p>അയാൾക്കകത്ത് പെരുത്തു. </p>
<p>കടുത്ത വേനലിൽ </p>
<p>ഇത്രയൊക്കെ നടക്കുമെന്നറിഞ്ഞിട്ടും </p>
<p>ഞാനയാളെ കാത്തിരുന്നു. </p>
<p>വേദനിക്കുന്ന </p>
<p>വറുതിക്കാലത്ത് </p>
<p>പകുത്ത് നൽകാൻ </p>
<p>നനുത്ത ഒരു വാക്ക് </p>
<p>കരുതിവെച്ചു </p>
<p>അയാളുടെ മെലിഞ്ഞ </p>
<p>ചുമലിൽ </p>
<p>അറുത്തെറിഞ്ഞ </p>
<p>വിരലുകൊണ്ട് </p>
<p>ഞാനിങ്ങനെ എഴുതിയിടുന്നു. </p>
<p>മുറിക്കുള്ളിൽ </p>
<p>നമ്മുടെ കുഞ്ഞ് </p>
<p>ശിശിരകാലം സ്വപ്നം കണ്ടുറങ്ങുന്നു. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1524382</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1524382</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,8 JUN 2026]]></category>
<dc:creator><![CDATA[രഗില സജി]]></dc:creator>
<pubDate>Mon, 01 Jun 2026 02:16:09 GMT</pubDate>
</item>
<item>
<title><![CDATA[ആർക്കാണ് വന്ദേമാതരം 
ആലപിക്കണമെന്ന ശാഠ്യം?]]></title>
<description/>
<enclosure length="406685" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/31/2856758-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/31/2856758-untitled-1.gif'/><figcaption><p>&nbsp; ഫക്കീർ-സന്യാസി കലാപത്തിന്റെ കലാ ആവിഷ്കാരം</p><span class='copyright'></span></figcaption></figure><blockquote>
 തമിഴ്നാട് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഉടലെടുത്ത വന്ദേമാതരം വിവാദം, നമ്മുടെ രാഷ്ട്രനിർമിതിയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സമാനമായി കേരളത്തിലും വന്ദേമാതരാലാപനം ചർച്ചയായി. ഭരണകൂടത്തിന് തങ്ങൾ പറയുന്നതുപോലെ രാഷ്ട്രത്തെ ബഹുമാനിക്കണമെന്ന് പറയാനുള്ള അധികാരമുണ്ടോ? 
</blockquote>
<p>ഇത്തവണ, തമിഴ്‍നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ, കാലങ്ങളായി തമിഴ്‍നാട്ടിൽ തുടർന്നുപോരുന്ന നടപടിക്രമങ്ങളു​െട ലംഘനം നാം കണ്ടു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏകദേശം നിരന്തരമായ കണിശതയോടെ പാലിച്ചുപോന്ന ഒരാചാരം, സംസ്ഥാനത്തിന്റെ ഔദ്യോഗിക ചടങ്ങുകളൊക്കെ ‘തമിഴ്-തായ്-വാഴ്ത്തുപാട്ടി’ൽനിന്നും തുടങ്ങുന്ന രീതിയാണ് മാറിയത്. ഗവർണർ ജി.വി. ആർലേകറുടെ നിർദേശപ്രകാരം, സംസ്ഥാന ഗാനത്തിനു മുമ്പ്, വന്ദേമാതരവും ദേശീയഗാനവും ആലപിക്കുകയാണുണ്ടായത്. തമിഴ് മക്കൾക്ക് ഇത് വെറുമൊരു പ്രോട്ടോകോൾ മാറ്റമല്ല, തമിഴ് സംസ്കാരത്തിനുമേൽ, ഏകശിലാത്മകമായ ദേശീയതയെ പ്രതിഷ്ഠിക്കലാണ്. അത് തമിഴരുടെ അഭിമാനബോധത്തെകൂടിയാണ് ഉലച്ചത്. </p>
<p>കലയും സാഹിത്യവും രാഷ്ട്രീയവും ഭരണഘടനാമൂല്യങ്ങളും ഒത്തുചേരുന്ന ചരിത്രപശ്ചാത്തലമുണ്ടതിന്. ഇന്ത്യൻ രാഷ്ട്രരൂപവത്കരണവേളയിൽ നമ്മുടെ രാഷ്ട്രശിൽപികൾ അഭിമുഖീകരിച്ച സങ്കീർണമായ ചോദ്യങ്ങളിലൊന്നിന്റെ ഉത്തരം തേടുകകൂടിയാണ് നമ്മൾ. സംസ്കാരിക വൈവിധ്യങ്ങളിൽനിന്ന് ഉരുവാർന്നൊരു രാഷ്ട്രത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതെങ്ങനെയാണ്? ആളുകളെ നിയമപരമായി നിർബന്ധിക്കാതെതന്നെ ദേശസ്നേഹം പ്രകടിപ്പിക്കാൻ കഴിയുമോ? രാഷ്ട്രചരിത്രത്തിൽ വളരെ പ്രാധാന്യമുള്ളതും അർഥതലങ്ങളിൽ വിരുദ്ധാഭിപ്രായം ഉണർത്തിയിട്ടുള്ളതുമായ ‘വന്ദേമാതര’ത്തിന്റെ ഭരണഘടനാപരമായ പദവി എന്താണ്? </p>
<h3>നോവലിൽനിന്ന് ദേശീയതയിലേക്ക്</h3>
<p>ഒന്നര നൂറ്റാണ്ട് പഴക്കമുള്ളൊരു ഗാനം, അതും സ്വാതന്ത്ര്യപ്രസ്ഥാനത്തോട് ഇഴചേർന്നുനിന്ന ഈണം, ഇന്നും നമ്മുടെ രാജ്യത്ത് വിവാദവിഷയമാകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കണമെങ്കിൽ അതിന്റെ ഉറവിടം മുതൽ അറിയേണ്ടതുണ്ട്. ‘വന്ദേമാതര’ത്തിന്റെ ജനനം ഒരു രാഷ്ട്രീയ മുദ്രാവാക്യമായല്ല, 1882ൽ പ്രസിദ്ധീകൃതമായ, ബംഗാളിലെ എക്കാലത്തെയും ഏറ്റവും വലിയ സാഹിത്യകാരന്മാരിൽ ഒരാളായ ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ‘ആനന്ദമഠം’ എന്ന നോവലിലാണ്. 1770ലെ മഹാക്ഷാമകാലത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന സന്യാസി ലഹളയുടെ ആഖ്യാനത്തിലൂടെയാണ് നോവൽ വികസിക്കുന്നത്. </p>
<p>കേന്ദ്രകഥാപാത്രമായ മഹേന്ദ്ര എന്ന ബ്രാഹ്മണ ഭൂപ്രഭു തന്റെ കുടുംബവും വ്യക്തിബന്ധങ്ങളുമെല്ലാം ഉപേക്ഷിച്ച്, വൈദേശിക അധിപത്യത്തിൽനിന്നുമുള്ള വിമോചനത്തിനായി പോരാടുന്നൊരു രഹസ്യ സന്യാസ സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുകയാണ്. ‘ആനന്ദമഠ’ത്തിന്റെ വിപ്ലവദർശനത്തിന്റെ ആത്മീയ സാരസ്യമായിട്ടാണ് നോവലിൽ ‘വന്ദേമാതരം’ കടന്നുവരുന്നത്. രാജ്യത്തെ ഒരു ഭൂപ്രദേശമായിട്ടല്ല, ഭാരത മാതാവായിട്ടാണ്, അമ്മ ദൈവമായിട്ടാണ് അവർ ആരാധിക്കുന്നത്. മാതൃഭൂമിയുടെ മഹത്തായ ചിത്രം, ഇപ്പോഴത്തെ ദുരവസ്ഥ, വിദേശഭരണത്തിൽനിന്നുമുള്ള വിമോചനം; ഇങ്ങനെ മൂന്നു ഘട്ടങ്ങളിലായി രാഷ്ട്രത്തെ നിർവചിക്കുകയാണ്. ‘വന്ദേമാതരം’ അഥവാ മാതാവിനെ വന്ദിക്കുന്ന കവിത, ഒരേസമയം ഒരു പ്രാർഥനയും ഒരു യുദ്ധകാഹളവും ഒരു രാഷ്ട്രീയ പദ്ധതിയുമാണ്. </p>
<p> നമ്മുടെ രാഷ്ട്രഗീതമായി 1950ൽ അംഗീകരിക്കപ്പെട്ട രണ്ടു ഖണ്ഡികകൾ മാതൃരാജ്യത്തെക്കുറിച്ചുള്ള ലാവണ്യസുന്ദരമായ വർണനയാണ്. നദികളുടെ ലാസ്യഗമനത്തിൽ, ഫലലതാദികളുടെ ഐശ്വര്യ സമ്പൂർണതയിൽ, ചന്ദ്രികതൂവുന്ന രാത്രികളിൽ, വസന്തം വിടർത്തുന്ന വനാന്തരങ്ങളിൽ, മധുരഭാഷിണികളായ മനുഷ്യരിൽ രാഷ്ട്രത്തെ ഓർമിക്കുകയാണ് കവി. “സുജലാം സഫലാം, മലയജശീതളാം സസ്യശ്യാമളാം, മാതരം... “സുന്ദരവും ഭൂമിശാസ്ത്രപരവും മതാത്മക സങ്കേതങ്ങൾക്ക് അതീതവുമായ വരികളാണ്. കവിത മാതൃരാജ്യത്തോടുള്ള അടങ്ങാത്ത പ്രണയമാവുന്നതിന്റെ മനോഹാരിതയുണ്ടിവിടെ. 1896ൽ, കോൺഗ്രസിന്റെ സമ്മേളനത്തിൽ സ്വയം സംഗീതം നൽകി ഈ കവിത പാടിയ രബീന്ദ്രനാഥ ടാഗോർ പറഞ്ഞതുപോലെ .മതാതിർത്തികളെ ഉല്ലംഘിക്കുന്ന മാസ്മരികതയുണ്ട് ആ വരികൾക്ക്. </p>
<p>എന്നാൽ, തുടർന്നുള്ള ഖണ്ഡികകൾ മറ്റൊരു മേഖലയിലേക്കാണ് പ്രവേശിക്കുന്നത്. സർവായുധധാരിയായ ദുർഗാദേവിയെയും, ലക്ഷ്മിദേവിയെയും സരസ്വതീ ദേവിയെയും സ്മരിക്കുന്ന വരികളാണവ. ആദ്യ രണ്ടു ഖണ്ഡികകളികൾ പ്രകൃതിയുടെ അസാധ്യമായ സൗന്ദര്യത്തിലൂടെ കവി കണ്ടെത്തുന്ന മാതൃസങ്കൽപം ശക്തീദേവിയായി രൂപാന്തരപ്പെടുന്നു. മതേതരമായി തുടങ്ങിയ ആഖ്യാനം ഹൈന്ദവ ആരാധനാമൂർത്തികളിലേക്ക് സന്നിവേശിക്കുന്നു. അതുകൊണ്ടാണ് ഏതൊക്കെ ഖണ്ഡികയാണ് പാടേണ്ടതെന്ന പ്രശ്നം വെറും കാവ്യാസ്വാദനത്തിന്റെ തലത്തിനപ്പുറം ഒരു ഭരണഘടനാ പ്രശ്‌നംകൂടിയായി മാറുന്നത്. </p>
<p>നോവലും ആ അർഥത്തിൽ നിഷ്കളങ്കമായൊരു ചരിത്രാഖ്യായികയല്ല. ബങ്കിം ചന്ദ്രയുടെ ലോകത്ത് ‘ആനന്ദമഠ’ത്തിന്റെ എതിരാളികൾ മുസ്‌ലിം നവാബും കിങ്കരന്മാരുമാണ്. എന്നാൽ, 1760-1800 കാലത്തെ പോരാട്ടം ഹിന്ദു-മുസ്‌ലിം പോരാളികൾ ഒന്നുചേർന്ന് കമ്പനിക്കെതിരെ നടത്തിയ സമരമാണ്. അതുകൊണ്ടുതന്നെ ‘സന്യാസി-ഫക്കീർ ലഹള’ എന്നാണ് അത് അറിയപ്പെട്ടതും. എന്നാൽ, ബങ്കിം ചന്ദ്ര ആ ചരിത്രത്തെ ലളിതവത്കരിച്ചു, ഒരു ഐതിഹ്യമാക്കി, ഒരു സവിശേഷ ദേശീയതാ ദർശനമാക്കി മാറ്റി. അദ്ദേഹമത് അസാധ്യമായ മികവോടെ നോവലിൽ ആവിഷ്കരിച്ചു, എന്നാലതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ അദ്ദേഹത്തിന്റെ കാലത്തെയും അതിജീവിക്കുന്നതായിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/31/2856759-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020M2ZUJ68bYdwnyTOMTtgwZBtmCDoQCzwz0853792" data-watermark="false" style="width: 100%;" info-selector="#info_item_1780200855026" title="ബങ്കീം ചന്ദ്ര ചാറ്റർജി" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1780200855026">
  ബങ്കീം ചന്ദ്ര ചാറ്റർജി
 </div>
</div>
<h3>കോൺഗ്രസിന്റെ ഒത്തുതീർപ്പും ഭരണഘടന നിർമാണസഭയും</h3>
<p>ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളോടെ വന്ദേമാതരം നോവലിനപ്പുറമുള്ള ഒരു രാഷ്ട്രീയ ജീവിതം ആർജിച്ചിരുന്നു. 1950ലെ ബംഗാൾ വിഭജനത്തിനുശേഷം നടന്ന സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് അത് പ്രതിരോധത്തിന്റെ ഗീതമായിത്തീർന്നു. കഥകളിലും നോട്ടീസുകളിലും കൊളോണിയൽ ഭരണകൂടത്തിന് എതിരെ പ്രധാനപ്പെട്ട വൈകാരിക മുദ്രാവാക്യമായി മാറുകയും ചെയ്തു. ബ്രിട്ടീഷ് ഗവൺമെന്റ് വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് നിരോധിച്ചപ്പോൾ അത് കൂടുതൽ പ്രചാരം നേടി. ബാലഗംഗാധര തിലകും ലാലാ ലജ്പത് റായിയും അതേറ്റെടുത്തു. അരബിന്ദോ അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. വന്ദേമാതരം കോൺഗ്രസ് സെഷനുകളിൽ സമ്പൂർണമായും ആലപിക്കണമെന്ന നിലപാട് സുഭാഷ് ചന്ദ്രബോസും സ്വീകരിച്ചു. </p>
<p>എന്നാൽ, 1930കളിൽ ഉയർന്നുവന്ന മുസ്‌ലിം ലീഗിന്റെ വിമർശനത്തെ തള്ളിക്കളയാൻ പറ്റുന്നതായിരുന്നില്ല. 1937ൽ മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിലിൽനിന്നും എസ്.എം. ലാൽജാൻ, ഈ ഗാനം മുസ്‍ലിംകൾക്കെതിരെയുള്ള യുദ്ധാഹ്വാനമാണെന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ഇസ്‌ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായി, വിഗ്രഹാരാധനയെയും ബഹുദൈവ വിശ്വാസത്തെയും സ്വീകരിക്കുന്നതാണ് ഈ വരികൾ എന്ന നിലപാട് മുഹമ്മദലി ജിന്നയും സ്വീകരിച്ചു. </p>
<p>1937 ഒക്ടോബറിൽ, ജവഹർലാൽ നെഹ്‌റു സുഭാഷ് ചന്ദ്രബോസിനെഴുതിയ കത്തിൽ, വന്ദേമാതരത്തോടുള്ള പ്രതിഷേധം ഉയർത്തുന്നത് വർഗീയവാദികളാണെങ്കിലും, അവർ ഉയർത്തുന്ന പ്രശ്നത്തിൽ കഴമ്പു​െണ്ടന്ന് എഴുതി. അതേ വർഷം ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഫൈസാപൂർ സെഷൻ, കവിതയുടെ ആദ്യത്തെ രണ്ടു ഖണ്ഡികകൾ മാത്രമേ ആലപിക്കേണ്ടതുള്ളൂ എന്ന പ്രമേയം അംഗീകരിച്ചു. “ആദ്യ രണ്ടു ഖണ്ഡികകളോട് ആർക്കും വിയോജിക്കാൻ സാധിക്കുകയില്ല. എന്നാൽ, തുടർന്നുവരുന്ന ഭാഗങ്ങളിൽ മതാത്മകദർശനങ്ങൾ പ്രകടമാണെന്നും” കോൺഗ്രസ് വിലയിരുത്തി. അങ്ങനെ മുസ്‍ലിംകൾക്കും സ്വീകാര്യമായൊരു ഒത്തുതീർപ്പിലേക്ക് എത്തുകയാണുണ്ടായത്. </p>
<p>രബീന്ദ്രനാഥ ടാഗോർ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് സ്ഫടികസമാനമായ വ്യക്തതയുള്ളതായിരുന്നു. ഗാനത്തിന്റെ ആദ്യഭാഗം തന്നെ വലിയതോതിൽ സ്വാധീനിച്ചുവെന്നും, മുസ്‌ലിം ജനവിഭാഗങ്ങൾക്ക് അംഗീകരിക്കാൻ പറ്റാത്തതെന്നു വ്യാഖ്യാനിക്കാവുന്ന ശിഷ്ടഭാഗം അടർത്തിമാറ്റുന്നതിൽ താനൊരു പ്രശ്നവും കാണുന്നില്ലെന്നും അദ്ദേഹം നെഹ്രുവിനെഴുതി. കാവ്യാസ്വാദനത്തിന്റെ തലത്തിലും ധാർമികമായും ശരിയായ തീരുമാനമായിരുന്നു അത്. കവിതയുടെ ആദ്യ രണ്ടു ഖണ്ഡികകളും കവിത്വംകൊണ്ട് വേറിട്ടുനിൽക്കുന്നവയാണ്. തുടർന്നുവരുന്ന ഭാഗങ്ങളിൽ ഒരു മതേതര രാഷ്ട്രത്തിന്റെ ദേശീയഗാനത്തിൽ ഒരിക്കലും കടന്നുവരാൻ പാടില്ലാത്ത മതപരമായ പ്രതീകങ്ങൾ കടന്നുവരുകയും ചെയ്യുന്നു. 1950 ജനുവരി 24ന്, ദേശീയഗാനമായ ‘ജനഗണമന’ക്കൊപ്പം ദേശീയഗീതമായി ‘വന്ദേമാതര’ത്തിന്റെ ആദ്യ രണ്ടു ഖണ്ഡികകൾ സ്വീകരിച്ചപ്പോൾ അതൊരു വിവാദവിഷയമായതേയില്ല.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/31/2856763-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020YRmZl0WxWi1cYZssaAe4vx1ajuUeon1B1181275" data-watermark="false" style="width: 100%;" info-selector="#info_item_1780201182820">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1780201182820"></div>
</div>
<p> </p>
<h3>നിയമമില്ലാത്ത ഗീതം </h3>
<p>‘വന്ദേമാതര’ത്തിന്റെ അസാധാരണമായ നിയമപദവി പരിശോധിക്കപ്പെടേണ്ടതാണ്. 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൽട്ട് ടു നാഷനൽ ഓണർ ആക്ട്, വകുപ്പ് 3 പ്രകാരം ദേശീയഗാനമായ ‘ജനഗണമന’യോട് അനാദരവ് പ്രകടിപ്പിക്കുന്നത്, 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഭരണഘടനയുടെ അനുച്ഛേദം 51 (എ) പ്രകാരം, ഭരണഘടനയോടും അതിന്റെ മൂല്യങ്ങളോടും സ്ഥാപനങ്ങളോടും ദേശീയ പതാകയോടും ദേശീയഗാനത്തോടും ആദരവ് പ്രകടിപ്പിക്കേണ്ടത് ഇന്ത്യൻ പൗരരുടെ കടമയാണ്. ദേശീയഗീതം അനുച്ഛേദം 51(എ)യുടെ പരിധിയിൽ വരുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. </p>
<p>ഭരണഘടനാപരമായ ഒരു ശൂന്യതയിലാണ് ‘വന്ദേമാതര’ത്തിന്റെ സ്ഥാനമെന്നു കാണാം. 1950ലെ ഭരണഘടനാ നിർമാണസഭയുടെ പ്രമേയപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ദേശീയഗാനത്തിനുള്ളതുപോലെ ഭരണഘടനാപരമോ നിയമപരമോ ആയ ഒരു സുരക്ഷയും ദേശീയഗീതത്തിനില്ല. ദേശീയഗാനത്തിന്റെ നൈയാമിക അസ്തിത്വം കോടതി മുഖാന്തരം സാക്ഷാത്കരിക്കാവുന്ന അവകാശവും, ലംഘിച്ചാൽ വാറന്റില്ലാതെയും മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെയും പ്രതിയെ അറസ്റ്റ് ചെയ്യാനും അന്വേഷണം ആരംഭിക്കാനും അധികാരമുള്ള ഗുരുതരമായ കുറ്റകൃത്യം എന്ന നിലക്കാണ്. അതേസമയം ‘വന്ദേമാതര’ത്തിന്റെ അസ്തിത്വം കീഴ്വഴക്കത്തിന്റെയും പാരമ്പര്യത്തിന്റെയും ധാർമികതയുടെയും അടിസ്ഥാനത്തിലാണ്. </p>
<p>ഈ പശ്ചാത്തലത്തിലാണ് വന്ദേമാതരം സംബന്ധിച്ച, 2026 ജനുവരി 28ലെ യൂനിയൻ ഗവണ്മെന്റിന്റെ സർക്കുലറും മാർഗനിർദേശങ്ങളും പ്രധാനമാകുന്നത്. 1950ൽ ഭരണഘടനാ നിർമാണസഭ അംഗീകരിച്ചതിൽനിന്നും വ്യത്യസ്തമായി, ‘വന്ദേമാതര’ത്തിലെ 6 ഖണ്ഡികകളും ഗവൺമെന്റ് ചടങ്ങുകളിലും പതാക ഉയർത്തുന്ന വേളയിലും രാഷ്‌ട്രപതി പങ്കെടുക്കുന്ന പരിപാടികളിലും സ്‌കൂളുകളിലും ആലപിക്കണമെന്നായിരുന്നു നിർദേശം. </p>
<p>രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം. ബങ്കിം ചന്ദ്രയുടെ കവിതയുടെ ആറ് ഖണ്ഡികകൾ അടങ്ങുന്ന പൂർണരൂപം ആലപിക്കണമെന്നാണ് നിർദേശം; ഭരണഘടനാ നിർമാണസഭ അംഗീകരിച്ച ആദ്യത്തെ രണ്ട് ഖണ്ഡിക മാത്രമല്ല. അതൊരു ചെറിയ മാറ്റമല്ല, മൂന്നാം ഖണ്ഡിക മുതൽ കൃത്യമായ ഹിന്ദുമത പ്രതീകങ്ങളും ദൈവങ്ങളും അതിൽ കടന്നുവരുന്നുണ്ട്. നമ്മുടെ ഭരണഘടന നിർമാണസഭ ആകെ ഒരേ സ്വരത്തിൽ ‘വന്ദേമാതര’ത്തിന്റെ ആദ്യ രണ്ട് ഖണ്ഡികമാത്രം ദേശീയഗീതമായി കണക്കാക്കിയാൽ മതി എന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. രണ്ടാമത്, ഈ നിർദേശത്തിൽ ഗവൺമെന്റ് ചടങ്ങുകളിൽ ഗാനം കേൾപ്പിക്കുന്നത് സംബന്ധിച്ച് ‘shall’ എന്നും, ആളുകൾ പാടുന്നത് സംബന്ധിച്ച ഭാഗത്ത് ‘may’ എന്നുമാണ് പ്രയോഗിച്ചിട്ടുള്ളത്. അതായത് ഈ ഗാനം പാടുന്നത് നിർബന്ധിതമാണെന്ന് പറയാൻ കഴിയില്ല. </p>
<h3>സുപ്രീംകോടതിയും നിയമ വൈജ്ഞാനികതയുടെ വ്യാകരണവും</h3>
<p>2026 മാർച്ച് 24, 25 തീയതികളിൽ അഡ്വക്കറ്റ് സഞ്ജയ് ഹെഗ്ഡെയും മുഹമ്മദ് സയ്യിദും ഈ നിർദേശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹരജികൾ അകാലപക്വമാണെന്ന് കണ്ട് തള്ളിയെങ്കിലും, ദീർഘകാല പ്രാധാന്യമുള്ള നിരീക്ഷണങ്ങൾ നടത്തി. സർക്കുലറിലെ ഭാഷാപ്രയോഗത്തെ വ്യതിരിക്തമായി മനസ്സിലാക്കണമെന്ന് കോടതി നിലപാടെടുത്തു. </p>
<p>ഗവൺമെന്റ് ചടങ്ങുകളെയും ഓഫിസുകളെയും സംബന്ധിച്ചുള്ള നിർദേശങ്ങളിൽ ‘shall’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത് എന്നും, സാധാരണ പൗര ദേശീയഗീതം ഏറ്റുപാടുന്നത് സംബന്ധിച്ച നിർദേശത്തിൽ ‘may’ എന്ന വാക്കാണ് ഉള്ളതെന്നും, അതുകൊണ്ടുതന്നെ ഈ മാർഗനിർദേശങ്ങൾ നിർബന്ധിതമല്ല എന്നും കോടതി വിലയിരുത്തി. മാത്രവുമല്ല, ദേശീയഗീതം പാടാതിരിക്കുന്നതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടികൾ പ്രഖ്യാപിച്ചിട്ടുമില്ല. ദേശീയഗീതം പാടാതിരുന്നാൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നോ, അല്ലെങ്കിൽ ആലാപനം നിർബന്ധിതമാക്കുമെന്നോ വരുന്ന സാഹചര്യത്തിൽ കേസ് പരിഗണിക്കാം എന്നാണ് കോടതി സ്വീകരിച്ച നിലപാട്. </p>
<p>ഇന്ത്യൻ നിയമ വൈജ്ഞാനികതയിലെ ഒരു സാമാന്യതത്ത്വം വിശദീകരിക്കുക മാത്രമാണ് ഇവിടെ കോടതി ചെയ്തത്. നിർദേശം നിർബന്ധിതമാണെന്ന് വരണമെങ്കിൽ, അതു പാലിക്കാതിരുന്നാൽ ശിക്ഷാനടപടിക്ക് കാരണമായി തീരണം. അത്തരം ഒരു ശിക്ഷാവിധി ഇല്ലെങ്കിൽ നിർദേശത്തിലൂടെ ഗവൺമെന്റിന് അവരുടെ അഭിലാഷം പ്രകടിപ്പിക്കാം എന്നല്ലാതെ അത് പാലിക്കണമെന്ന നിർബന്ധിതമായ ഉത്തരവാദിത്തം പൗരന്റെ മേൽ ചാർത്താനാവില്ല. ഇതേ പ്രശ്നം ഉന്നയിക്കപ്പെട്ടപ്പോൾ കർണാടക ഹൈകോടതിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. </p>
<p>സമാനമായ വിഷയത്തിലെ ഏറ്റവും സുപ്രധാനമായ കീഴ് വഴക്കം, 1986ലെ ബിജോയ് ഇമ്മാനുവൽ-സ്റ്റേറ്റ് ഓഫ് കേരള കേസിലെ സുപ്രീംകോടതി വിധിയാണ്. യഹോവ സാക്ഷികളിൽപെട്ട മൂന്നു വിദ്യാർഥികൾ കോട്ടയത്തെ ഒരു സ്കൂളിൽ ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട കേസ് ആയിരുന്നു അത്. യഹോവ സാക്ഷികളുടെ വിശ്വാസപ്രകാരം ദൈവത്തെയല്ലാതെ മറ്റാരെയും സ്തുതിക്കുകയില്ല. ആയതുകൊണ്ട് ദേശീയഗാനം ആലപിക്കുന്ന വേളയിൽ ഈ കുട്ടികൾ മറ്റ് എല്ലാവരെയുംപോലെ എഴുന്നേറ്റ് നിൽക്കുകയും എന്നാൽ, അത് പാടാൻ വിസമ്മതിക്കുകയും ചെയ്തു. ഈ കാരണംകൊണ്ട് കുട്ടികളെ സ്കൂളിൽനിന്ന് പുറത്താക്കുകയുണ്ടായി. </p>
<p>അതിനുശേഷമാണ് കേസ് സുപ്രീംകോടതിയിൽ എത്തുന്നത്. ജസ്റ്റിസ് ഒ. ചിന്നപ്പ റെഡ്ഡി രചിച്ച വിധി ന്യായം വളരെ വ്യക്തമായിരുന്നു. കുട്ടികളെ പുറത്താക്കിയ നടപടി, ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 19 (1)(എ)യുടെയും മനഃസാക്ഷിക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശവും മതപരമായ സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന അനുച്ഛേദം 25ന്റെയും ലംഘനമാണ് വിദ്യാർഥികളെ പുറത്താക്കിയ നടപടി. കുട്ടികൾ ദേശീയഗാനം ആലപിക്കുന്ന നേരം നിശ്ശബ്ദമായി എഴുന്നേറ്റു നിൽക്കുന്നു എന്നതുതന്നെ അവർ ദേശീയഗാനത്തെ ഒരുതരത്തിലും അപമാനിക്കുന്നില്ല എന്നതിന് തെളിവായി കോടതി സ്വീകരിച്ചു. </p>
<p>രാജ്യത്തിന്റെ നിയമവൈജ്ഞാനിക ചരിത്രത്തിലെ സുപ്രധാനമായ നിലപാട് പ്രഖ്യാപനമായിരുന്നു അത്. ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മനഃസാക്ഷിക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാകുന്ന തരത്തിൽ, നിർബന്ധമായും നിങ്ങൾ കൂട്ടമായി ദേശസ്നേഹം പ്രകടിപ്പിക്കണം എന്നുപറയാൻ ഗവൺമെന്റിന് ഒരു അധികാരവുമില്ല എന്ന് വ്യക്തമാക്കുകയായിരുന്നു ആ വിധി ചെയ്തത്. സംസാരിക്കാതിരിക്കാനും പാടാതിരിക്കാനും പ്രതികാത്മകമായ ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യാതിരിക്കാനും ഉള്ള അവകാശം മൗലിക അവകാശങ്ങളുടെ ഭാഗമാണെന്ന് അർഥശങ്കക്കിടയില്ലാത്തവിധം പര​േമാന്നത നീതിപീഠം വിശദമാക്കി. എല്ലാവരും ഒരേപോലെ ദേശസ്നേഹം പ്രകടനം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടം ഐക്യത്തെ പരിപോഷിപ്പിക്കുകയല്ല ചെയ്യുന്നത്. വൈവിധ്യങ്ങളെ അവഗണിച്ചുകൊണ്ട് നിർബന്ധിതമായ പ്രകടനങ്ങൾ ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ ഐക്യബോധം ശിഥിലീകരിക്കാനേ സഹായിക്കൂ. </p>
<p>ഈയൊരു തിരിച്ചറിവിൽനിന്നാണ് തിയറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയഗാനം കേൾപ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റുനിന്ന് പാടണമെന്നുമുള്ള 2017ലെ സ്വന്തം ഉത്തരവ് സുപ്രീംകോടതിതന്നെ പിന്നീട് തിരുത്തിയത്. അങ്ങനെ സമ്മർദങ്ങളിലൂടെ നടപ്പാക്കുന്ന ഏകശിലാത്മകമായ പ്രതീകാത്മക പ്രകടനങ്ങളിലല്ല ദേശസ്നേഹത്തിന്റെ സത്ത എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. </p>
<h3>തമിഴ്നാട്; സാംസ്കാരിക സ്വത്വത്തിന്റെ ഭാഷ </h3>
<p>തമിഴ്നാട് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം ഒറ്റനോട്ടത്തിൽ ഒരു പ്രോട്ടോകോൾ പ്രശ്നമായിരിക്കുമ്പോഴും അതി​െന്റ അടിത്തട്ടിൽ സാംസ്കാരിക വ്യക്തിത്വം സംബന്ധിച്ച മേഖലയിൽ യൂനിയൻ ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും തമ്മിലുള്ള ഭരണഘടനാപരമായ ബന്ധമാണ് പരിശോധിക്കപ്പെടുന്നത്. ഭരണഘടന അതിന്റെ ഏഴാം ഷെഡ്യൂളിലൂടെയും ഫെഡറൽ ഘടനയിലൂടെയും സാംസ്കാരിക സ്വത്വത്തെ വികേന്ദ്രീകൃതമായ ഭൂമികയാണ് പരിഗണിക്കുന്നത്. </p>
<p>തമിഴ് തായി വാഴ്ത്ത് വെറും ഒരു പ്രാദേശിക സംസ്ഥാന ഗാനമല്ല. ഇന്ത്യൻ യൂനിയനെക്കാളും നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു സാംസ്കാരിക ചരിത്രത്തിന്റെ നൈരന്തര്യത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ക്ലാസിക്കൽ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ തമിഴാണ്. സംഘകാല കൃതികൾ മുതൽ തിരുക്കുറലും തേവരും ഉൾപ്പെടെ അതിബൃഹത്തായ ഒരു സാഹിത്യ സാംസ്കാരിക പാരമ്പര്യം അതിലുണ്ട്. തമിഴിന്റെ ഗാനം ദേശീയതയുമായുള്ള മത്സരമല്ല, ഇന്ത്യൻ ദേശീയത പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന സങ്കര സംസ്കൃതിയുടെ അവിഭാജ്യഘടകമാണ്. </p>
<p> അഭിപ്രായഭേദങ്ങൾക്കപ്പുറം, തമിഴ്നാടിന്റെ രാഷ്ട്രീയകക്ഷികൾ എല്ലാം, ഹിന്ദി കേന്ദ്രീകൃതമായ ദേശീയപദ്ധതി തമിഴ് സംസ്കൃതിക്കും ഭാഷയ്ക്കും മേൽ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളെ ഒക്കെ എല്ലാ കാലത്തും എതിർത്തിട്ടുണ്ട്. ഈ എതിർപ്പ് വിഭാഗീയതയല്ല ഫെഡറൽ തത്ത്വങ്ങളിൽ ഊന്നിയുള്ളതാണ്. ഇന്ത്യൻ യൂനിയനിലെ സംസ്ഥാനങ്ങൾ യൂനിയൻ ഗവൺമെന്റിന് കീഴ്പ്പെട്ട് കഴിയേണ്ട ഘടകങ്ങൾ മാത്രമല്ല, ഭരണഘടന പദ്ധതിയിൽ ഓരോ സംസ്ഥാനത്തിനും സ്വന്തമായ അസ്തിത്വവും സംസ്കൃതിയും അന്തസ്സുമുണ്ട്. യൂനിയൻ ഗവൺമെന്റിന്റെ താൽപര്യ പ്രകാരം, ഒരു സംസ്ഥാനത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ പ്രോട്ടോകോൾ ഗവർണർ മാറ്റുന്നത് ഫെഡറൽ തത്ത്വങ്ങളെ സംബന്ധിച്ച ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. </p>
<p>ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ ലിസ്റ്റ് ഒന്ന് അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ സാംസ്കാരിക പരിപാടികളോ ഗവൺമെന്റ് പ്രോട്ടോകോളോ സംബന്ധിച്ച ഒരു അധികാരവും യൂനിയൻ ഗവൺമെന്റിന് ഭരണഘടന നൽകുന്നില്ല. അത് സംസ്ഥാനത്തിന്റെ അവകാശമാണ്. ‘വന്ദേമാതരം’ സംബന്ധിച്ച യൂനിയൻ ഗവൺമെന്റിന്റെ പുതിയ മാർഗനിർദേശങ്ങൾ ആ നിലക്ക് യൂനിയൻ ഗവൺമെന്റിന്റെ പരിധിയിൽ വരുന്ന ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കുമാണ് ബാധകമാവുക. ആ നിർദേശങ്ങൾ ഗവർണറുടെ താൽപര്യപ്രകാരം സംസ്ഥാനത്തിനുകൂടി ബാധകമാക്കുക എന്നത് ഭരണഘടനാപരമായി ചോദ്യംചെയ്യപ്പെടാവുന്ന കാര്യമാണ്. കാരണം ഭരണഘടനാ പദ്ധതിയിൽ, യൂനിയൻ ഗവൺമെന്റിന്റെ താൽപര്യങ്ങൾ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്ന ട്രാൻസ്മിഷൻ ബെൽറ്റ് ആയിട്ടല്ല, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ട സംസ്ഥാനത്തിന്റെ എക്സിക്യൂട്ടിവ് തലവൻ ആയിട്ടാണ് ഗവർണർ പദവി നിർവചിക്കപ്പെട്ടിട്ടുള്ളത്. </p>
<p>തമിഴ്നാട്ടിൽ, കമ്യൂണിസ്റ്റ് പാർട്ടികളും വി.സി.കെയും ഉന്നയിച്ചിട്ടുള്ള എതിർപ്പ് മതേതരത്വ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഗവർണറുടെ മറുപടി എന്നതാണ്. ദുർഗ, ലക്ഷ്മി, സരസ്വതി തുടങ്ങിയ ഹിന്ദു ദൈവങ്ങളെ പ്രകീർത്തിക്കുന്ന ഗാനം സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടികളിൽ ആലപിക്കുന്നതിൽ തീർച്ചയായും പ്രശ്നമുണ്ട്. ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്തിന്റെ ദേശീയഗീതം അതിലെ എല്ലാ വിശ്വാസികളെയും അവിശ്വാസികളെയും സാംസ്കാരിക വൈവിധ്യങ്ങളെയും ഉൾക്കൊള്ളുവാൻ കഴിയുന്നതായിരിക്കണം. അല്ലാതെ, അത് ഭൂരിപക്ഷ മതാത്മക സാഹിത്യം ആവരുത്. </p>
<h3>പ്രതീകാത്മക ദേശീയതയും ഭരണഘടനാ ധാർമികതയും </h3>
<p>രാജ്യത്തോടുള്ള ബഹുമാനം, ഭരണഘടനാപരമായ ദേശസ്നേഹം, പ്രതീകാത്മകമായ ദേശീയത, ബലാൽക്കാര ദേശീയത എന്നിങ്ങനെ ദേശീയത സംബന്ധിച്ച വർത്തമാനങ്ങളെ പലതരത്തിൽ വേർതിരിച്ചു കാണേണ്ടതുണ്ട്. അത് കേവലം ദേശീയതയുടെ വർണരാജി മാത്രമല്ല, ഓരോന്നും രാജ്യത്തെ പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമായ തരത്തിലാണ് നിർവചിക്കുന്നത്. </p>
<p>രാഷ്ട്രത്തോട് ബഹുമാനം ഉണ്ടായിരിക്കുക എന്നത് തർക്കങ്ങൾക്കിടയില്ലാത്ത ഒരു സാർവത്രിക മൂല്യമാണ്. രാജ്യത്തെ നിയമങ്ങൾ പാലിക്കുകയും, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുകയും, ഭരണകൂടത്തിന്റെ നീതിയുക്തമായ അധികാരത്തെ അംഗീകരിക്കുകയും ചെയ്യലാണത്. രണ്ടാം ലോകയുദ്ധാനന്തരം ജർമനിയിൽ, യൂഗെൻ ഹാബർമാസ് പോലുള്ള ചിന്തകർ വികസിപ്പിച്ചെടുത്ത, വംശീയ-വർഗീയ-സാംസ്കാരിക ഭേദങ്ങൾക്ക് അതീതമായ, ഭരണഘടനാമൂല്യങ്ങളിലും ജനാധിപത്യ തത്ത്വങ്ങളിലും അധിഷ്ഠിതമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ് ഭരണഘടനാപരമായ ദേശീയത. വ്യക്തികളെ സമൂഹത്തിന്റെ അടിസ്ഥാന ഏകകമായി കണക്കാക്കുകയും ന്യൂനപക്ഷങ്ങൾക്ക് സവിശേഷമായ സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന ഇന്ത്യൻ ഭരണഘടന അതി ഗഹനമായി ഭരണഘടന ദേശീയതയെ പുൽകുന്നുണ്ട്. </p>
<p>പ്രതീകാത്മക ദേശീയത, ചിഹ്നങ്ങളിലൂടെയും പതാകകളിലൂടെയും പാട്ടുകളിലൂടെയും ആചാരക്രമങ്ങളിലൂടെയുമാണ് തിരിച്ചറിയപ്പെടുന്നത്. അത് സ്വാഭാവികവും പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് മൂല്യവത്തുമാണ്. പൊതുവായ ചിഹ്നങ്ങൾ ദേശീയബോധത്തിനും ഐക്യത്തിനും ഗുണംചെയ്യും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ, ഇത്തരം പ്രകടനപരത മനുഷ്യരുടെ ദേശീയത പരീക്ഷിക്കപ്പെടുന്ന ഉരകല്ലായി മാറുമ്പോഴാണ് പ്രശ്നമുദിക്കുന്നത്. ഒരു പ്രത്യേക ചിഹ്നത്തെ സ്തുതിക്കാതിരിക്കുന്നതോ ഗാനം പാടാതിരിക്കുന്നതോ ഒരു ആംഗ്യം കാണിക്കാതിരിക്കുന്നതോ രാജ്യത്തോടുള്ള അവിശ്വാസമായി, അല്ലെങ്കിൽ ‘മതിയായ തോതിൽ’ ഇന്ത്യക്കാരനല്ല എന്ന തോന്നൽ ഉണ്ടാകുന്നത് ആകുമ്പോൾ പ്രതീകാത്മക ദേശീയത ബലാൽക്കാര ദേശീയതക്ക് വഴിമാറുന്നു. </p>
<p>ഗവണ്മെന്റ് നിശ്ചയിക്കുന്ന വിധത്തിൽ പൗരന്മാർ ദേശീയത പ്രകടിപ്പിക്കണം എന്ന നിലപാടാണ് ബലാൽക്കാര ദേശീയത. അങ്ങനെ ചെയ്തില്ലെങ്കിൽ സാമൂഹികമായ ഒറ്റപ്പെടുത്തലോ ശിക്ഷാ നടപടികളോ ഒക്കെ ഉണ്ടാവും. പ്രജകളെ പൗരരാക്കി മാറ്റിയ ജനാധിപത്യവത്കരണത്തിന്റെ ഭാഗമായി നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മനഃസാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണിത്. തങ്ങൾക്ക് അന്യമായ സാംസ്കാരിക ചിഹ്നങ്ങൾ ദേശീയതയുടെ പേരിൽ ആദരിക്കാൻ നിർബന്ധിക്കുകയും, അത് സാമൂഹിക ഉൾച്ചേർക്കലിനുള്ള മുന്നുപാധിയാക്കുകയും ചെയ്യുന്നത് ഭരണഘടനാപദ്ധതിയോടുള്ള വെല്ലുവിളിയാണ്. </p>
<h3>പുതിയ നിർദേശങ്ങൾ നിർബന്ധിതമാണോ?</h3>
<p>ഈ വർഷം ഗവൺമെന്റ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ സുപ്രീംകോടതി പ്രസ്താവിച്ചതുപോലെ നിർദേശകസ്വഭാവമുള്ളതാണ്. സാങ്കേതികമായും നിയമപരമായും അതാണ് ശരിയായ വീക്ഷണം. എന്നിരുന്നാലും പ്രായോഗികതലത്തിൽ അത് അങ്ങനെയാണെന്ന് കരുതുക വയ്യ. </p>
<p>ഒരു ഗവൺമെന്‍റ് ഉത്തരവ് പൊതുപരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശരൂപത്തിൽ പ്രസ്താവിച്ചാൽ, അതിന്റെ സാങ്കേതിക അർഥത്തിലുള്ള ‘നിർദേശകത്വം’ യഥാർഥ ജീവിതത്തിലെ ഫലം അധികാര സമവാക്യങ്ങളിലെ അസമത്വങ്ങൾക്കകത്തു​െവച്ചുവേണം മനസ്സിലാക്കാൻ. അതിന്റെ നിർബന്ധിത സ്വഭാവം കേവലം നൈയാമിക വ്യാഖ്യാനങ്ങൾക്കകത്തു വരുന്നതല്ല എന്നു വേണം മനസ്സിലാക്കാൻ. മാത്രവുമല്ല 6 ഖണ്ഡികകളും അടങ്ങുന്ന പൂർണരൂപം ആലപിക്കണമെന്ന നിർദേശം ഒരു രാഷ്ട്രീയപ്രഖ്യാപനംകൂടിയാണ്. </p>
<p>പ്രിവൻഷൻ ഓഫ് ഇൻസൽറ്റ് ടു നാഷനൽ ഓണർ ആക്ട് ഭേദഗതി ചെയ്ത് ദേശീയഗാനത്തിന് കിട്ടുന്ന സംരക്ഷണം ദേശീയഗീതത്തിനുകൂടി നൽകണമെന്ന അഭിപ്രായവും പ്രത്യേകം പരിഗണിക്കേണ്ടതാണ്. അത് ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി ഉയർത്തിപ്പിടിച്ച ഭരണഘടനാ തത്ത്വത്തിന് വിരുദ്ധമാകുന്നുണ്ടോ എന്ന കാര്യം പരിശോധിക്കണം. ദേശീയഗാനത്തിനുള്ളതുപോലെ സംരക്ഷണം കൊടുക്കുന്നതും, എന്നാൽ ആലാപനത്തിനു നിർബന്ധിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് ബോധപൂർവം അപമാനിക്കുന്നതിനെയാണ് തടയുന്നതെങ്കിൽ മറ്റേത് സ്റ്റേറ്റ് പറയുംവിധമുള്ള ദേശസ്നേഹ പ്രകടനത്തിന് പൗരരെ നിർബന്ധിക്കുന്നതാണ്. ആദ്യം പറഞ്ഞത് ഭരണഘടനാപരമായി അനുവദനീയമായിരിക്കാം, എന്നാൽ നിർബന്ധിക്കുന്ന പരിപാടി അങ്ങനെയല്ല. </p>
<h3>ബഹുസ്വര സമൂഹങ്ങളിലെ ദേശീയത </h3>
<p>‘വന്ദേമാതരം’ പോലെയുള്ള വിഷമതകൾ ഇന്ത്യയിൽമാത്രം സംഭവിക്കുന്നതല്ല, ലോകത്ത് ബഹുസ്വര ജനാധിപത്യ രാജ്യങ്ങളിലെല്ലാം, ന്യൂനപക്ഷ സമൂഹങ്ങളെ, ഭൂരിപക്ഷ സാംസ്കാരിക സങ്കൽപനങ്ങൾക്ക് വിധേയമായി ജീവിക്കാൻ നിർബന്ധിക്കാതെ തന്നെ എങ്ങനെ ഒരു പൊതു ദേശീയതാബോധം ഉണർത്താൻ കഴിയും എന്ന ചോദ്യം പല ഘട്ടങ്ങളിൽ ഉയർന്നിട്ടുണ്ട്. നാസി ഭരണത്തിനു ശേഷമുള്ള ജർമനിയിലും, അപാർതൈറ്റ് അവസാനിച്ച ദക്ഷിണാഫ്രിക്കയിലും, അമേരിക്കൻ ഐക്യനാടുകളിലും ഈ ചോദ്യം ഉയർന്നിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രം തങ്ങളുടെ എന്നു തോന്നുന്ന ഭാഷയും പ്രതീകങ്ങളും ദേശീയതയെ സംബന്ധിച്ച പൊതുവൃത്താന്തങ്ങളിൽനിന്ന് ഒഴിവാക്കുക എന്നതാണ് മാർഗം. ഒരിടത്തും ഇതു സമ്പൂർണമായ തോതിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയുകയും വയ്യ. </p>
<p>ഇവയിൽനിന്നൊക്കെ മനസ്സിലാക്കാൻ കഴിയുന്ന കാര്യം, യഥാർഥ അർഥത്തിൽ ബഹുസ്വരമായ സമൂഹത്തിൽ, നിർബന്ധിത പ്രകടനങ്ങളിലൂടെ ദേശീയ ഐക്യം ഉണ്ടാക്കിയെടുക്കാൻ കഴിയില്ല എന്നാണ്. ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ അർഥപൂർണമായ സാക്ഷാത്കാരമാണ് ദേശീയ ഐക്യത്തിലേക്കുള്ള ശരിയായ മാർഗം. </p>
<p>നിയമത്തിന് മുന്നിലെ തുല്യതയും, തുല്യ സുരക്ഷയും, ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും, ദേശീയപദ്ധതിയിലേക്ക് മുഴുവൻ ജനവിഭാഗങ്ങളെയും ഒരുമിച്ച് ചേർക്കാൻ കഴിയുന്ന രാഷ്ട്രീയ വീക്ഷണവുമാണ് അതിന്റെ ആധാരശില. മത്സരിച്ചുള്ള ദേശീയത പ്രകടനങ്ങളിൽ അഭിരമിക്കുകയും, അതേസമയം ഭരണഘടനാപരമായ വാഗ്ദാനങ്ങൾ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്യുന്ന ഗവൺമെന്റ്, അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിൽ അപകടകരമായ അപരവത്കരണത്തിന് കാരണമാവുകയും ചെയ്യും. </p>
<p>നമ്മുടെ രാഷ്ട്രശിൽപികൾ ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയിരുന്നു. അംബേദ്കർ, രാജേന്ദ്രപ്രസാദ്, ജവഹർലാൽ നെഹ്റു തുടങ്ങിയ പ്രമുഖരെല്ലാം ഉണ്ടായിരുന്ന ഭരണഘടനാ നിർമാണസഭ ‘ജനഗണമന’ നമ്മുടെ ദേശീയഗാനമായി തിരഞ്ഞെടുത്തത് ആകസ്മികമല്ല. ഇന്ത്യയിലെ വിവിധങ്ങളായ ഭൂപ്രദേശങ്ങളെയും മനുഷ്യവൈവിധ്യത്തെയും ‘അധിനായക’നിലൂടെ ചേർത്തുപിടിക്കുന്ന സൃഷ്ടിയാണ് നമുക്ക് എന്തുകൊണ്ടും ചേരുക.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/31/2856757-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240209ubuPQW62u4JA1Ujy406OpSnEcWkoGpo0577372" data-watermark="false" style="width: 100%;" info-selector="#info_item_1780200579633">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1780200579633"></div>
</div>
<h3>ഭരണഘടനാപരമായ ബഹുസ്വരത</h3>
<p>തമിഴ്നാട്ടിലെ വിവാദവും ‘വന്ദേമാതരം’ സംബന്ധിച്ച വിശാലാർഥത്തിലുള്ള തർക്കങ്ങളും, നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ ഓർത്തെടുക്കാനാണ് നമ്മളോട് ആവശ്യപ്പെടുന്നത്. അവ അമൂർത്തമായ ആശയങ്ങളല്ല, ഭരണഘടനയിൽ കൃത്യമായ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്. </p>
<p>യൂനിയൻ ഗവൺമെന്റിന്റെ ചടങ്ങുകളിലെ പ്രോട്ടോകോൾ എന്താണെന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. എന്നാൽ, മനുഷ്യരെ ഏതെങ്കിലും പാട്ടു പാടണമെന്ന് നിർബന്ധിക്കാനുള്ള അവകാശം ഗവൺമെന്റിനില്ല. അത്തരം നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന തമിഴ്നാട് ഗവർണറുടെ നിലപാട് ഇന്ത്യൻ ദേശീയതയും തമിഴ് പ്രാദേശികവാദവും തമ്മിലുള്ള സംഘർഷമല്ല, യൂനിയൻ-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള തർക്കവുമല്ല, ബഹുസ്വരതയെ ചേർത്തുപിടിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളും അതിനെ നിഷേധിക്കുന്ന ഏകശിലാത്മകമായ രാഷ്ട്രീയ ദർശനവും തമ്മിലുള്ള സംഘർഷമാണ്. അതു മറികടക്കുന്നതിന് ഭരണഘടന മുന്നോട്ടുവെക്കുന്ന ബഹുസ്വര ജനാധിപത്യ സങ്കൽപനം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. </p>
<p>ബങ്കിം ചന്ദ്ര തന്റെ കവിതയുടെ ആരംഭത്തിൽ പറയുന്ന, നദികളും ഫലലതാദികളും ഇളം കാറ്റും പൂവിടുന്ന കാടും മധുരഭാഷിണികളായ മനുഷ്യരും പ്രകാശിതമാകുന്ന ‘വന്ദേമാതരം’ ഇന്ത്യയിലെ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. അതിൽ പരാമർശിക്കുന്ന മലനിരകളോളം പഴക്കമുള്ള നമ്മുടെ സംസ്കൃതിയെ ഏതെങ്കിലും ഒരു സവിശേഷ വിഭാഗത്തിന്റെ മാത്രമായി ചുരുക്കി കാണാൻ കഴിയില്ല. </p>
<p>അതുകൊണ്ടുതന്നെ ആ ഗാനത്തെ, ചരിത്രപരമായ പശ്ചാത്തലവും പ്രാധാന്യവും മനസ്സിലാക്കാതെ സങ്കുചിത ദേശവാദത്തിനുള്ള ഉപകരണമായി തീർക്കരുത്. പ്രകടനപരമായ നടപടിക്രമങ്ങളിലല്ല, ജനാധിപത്യപരമായ ചേർത്തുപിടിക്കലിലാണ് നമ്മൾ ഒന്നാണെന്ന ബോധം യാഥാർഥ്യമാകുന്നത്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/debating-the-legal-and-cultural-status-of-vande-mataram-in-federal-india-1524378</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/debating-the-legal-and-cultural-status-of-vande-mataram-in-federal-india-1524378</guid>
<category><![CDATA[Weekly,Archives,Articles,Premium,8 JUN 2026]]></category>
<dc:creator><![CDATA[പി.ബി. ജിജീഷ്‌]]></dc:creator>
<pubDate>Mon, 01 Jun 2026 02:00:35 GMT</pubDate>
</item>
<item>
<title><![CDATA[പാറ്റ പരാക്രമം എന്തിന്?]]></title>
<description/>
<enclosure length="95459" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/31/2856746-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/31/2856746-untitled-1.gif'/><figcaption></figcaption></figure><p>മനസ്സിൽ മഴവില്ല് വിരിയിക്കുന്ന രൂപകമൊന്നുമല്ല പാറ്റ/കൂറ. അൽപം അറപ്പു തോന്നിക്കുന്ന, കണ്ടാൽ അടിച്ചുകൊല്ലണമെന്ന് സാധാരണ വീട്ടുകാർ ചിന്തിക്കുന്ന ഒരു ജീവി. വസ്ത്രങ്ങളും പേപ്പറുകളും കരണ്ടുതിന്നും. പക്ഷേ, വർത്തമാന ഇന്ത്യയിൽ ‘പാറ്റ’ പുതിയ രാഷ്ട്രീയ രൂപകമായി മാറുകയാണ്. </p>
<p>‘കോ​​ക്രോ​​ച്ച് ജ​​ന​​ത പാ​​ർ​​ട്ടി’ (സി.​ജെ.​പി) എന്ന ഓ​​ൺ​​ലൈ​​ൻ മീം-​​സ​​റ്റ​​യ​​ർ രാ​​ഷ്ട്രീ​​യ കൂ​​ട്ടാ​​യ്മ പെ​െട്ടന്നുതന്നെയാണ് രാഷ്ട്രീയരംഗം പിടിച്ചടക്കിയത്. വളരെ കുറച്ചു ദിനങ്ങൾകൊണ്ട് അവർ സമൂഹമാധ്യമങ്ങളിലും ചെറുപ്പക്കാർക്കിടയിലും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ പ്രവണതയായി മാറി. ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ അവ​​രെ ഫോ​​ളോ ചെ​​യ്യു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ദിവസങ്ങൾകൊണ്ട് 22.4 മില്യൺ പി​​ന്നി​​ട്ടു. നാ​​ല​​ഞ്ച് ദി​​വ​​സ​​ങ്ങ​​ൾ​​ക്ക​​കം​ത​​ന്നെ അവർ ഭ​​ര​​ണ​​ക​​ക്ഷി​​ ബി.​​ജെ.​​പി​​യേ​യും മ​​റി​​ക​​ട​​ന്നു. ഫലത്തിൽ ഭരണകക്ഷിക്ക് വലിയ തലവേദനയായി സി.ജെ.പി മാറി </p>
<p>തൊഴിലില്ലാത്ത ചെറുപ്പക്കാരെ ‘കോക്രോച്ച്’ എന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂ​​ര്യ​​കാ​​ന്തിന്റെ വി​​വാ​​ദ പ​​രാ​​മ​​ർ​​ശ​​ങ്ങളാണ് സി.ജെ.പിയുടെ തുടക്കം. വി​​ചാ​​ര​​ണ വേ​​ള​​യി​​ൽ ചീ​​ഫ് ജ​​സ്റ്റി​​സ് യു​​വ​​ജ​​ന​​ങ്ങ​​ളെ ‘‘തൊ​​ഴി​​ലെ​​ടു​​ക്കാ​​ത്ത​​വ​​ർ, അ​​ല​​സ​​​​ർ, ഇ​​ന്റ​​ർ​​നെ​​റ്റ് ലോ​​ക​​ത്ത് ജീ​​വി​​ക്കു​​ന്ന പാ​​റ്റ​​ക​​ൾ, സ​​മൂ​​ഹ​​ത്തി​​ലെ ഇ​​ത്തി​​ക്ക​​ണ്ണി​​ക​​ൾ’’ എ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ചി​​രു​​ന്നു. മാധ്യമങ്ങള്‍ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചുവെങ്കിലും, സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. </p>
<p>തങ്ങളെല്ലാവരും ‘പാറ്റകള്‍’ ആണെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുവരാന്‍ സൈബർ സ്​പേസിൽ അ​​ഭി​​ജീ​​ത് ദി​​പ്കെ എന്നയാൾ ആഹ്വാനം ചെയ്തു. അ​േദ്ദഹമാണ് സി.ജെ.പിയുടെ മുഖ്യ സംഘാടകൻ. 2020-23 കാ​​ല​​ത്ത് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യു​​ടെ സ​മൂ​​ഹമാ​​ധ്യ​​മ സം​​ഘ​​ത്തി​​ൽ വ​​ള​​ന്റി​​യ​​റാ​​യി​​രു​​ന്നു അ​​ഭി​​ജീ​​ത്. ബോ​​സ്റ്റ​​ൺ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​നി​​ന്ന് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ം നേടിയ മു​​പ്പ​​തു​​കാ​​ര​​ന്റെ താമസവും അമേരിക്കയിലാണ്. </p>
<p>‘കോക്രോച്ച് ജനത പാര്‍ട്ടി’ എന്ന പേരില്‍ ത​​മാ​​ശ​​യാ​​യി ആ​​രം​​ഭി​​ച്ച ഡിജിറ്റല്‍ കൂട്ടായ്മ, കൊ​​ടു​​ങ്കാ​​റ്റി​​ന്റെ വേ​​ഗ​​ത്തി​​ലാ​​ണ് ഒ​​രു ഡി​​ജി​​റ്റ​​ൽ പ്ര​​സ്ഥാ​​ന​​മാ​​യി വ​​ള​​ർ​​ന്ന​​ത്. ജെൻ സീയുടെ പിന്തുണയാണ് സി.ജെ.പിയുടെ ഏറ്റവും വലിയ അടിത്തറ. ​1997നും 2012നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രെ​യാ​ണ് ജ​ന​റേ​ഷ​ൻ സീ ​അ​ഥ​വാ ജെ​ൻ-​സീ ആ​യി നി​ർ​വ​ചി​ച്ചിരിക്കു​ന്ന​ത്. അതായത് ആ​ഗോ​ള​ീകരണ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ൽ ജ​നി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെയ്യുന്നവർ. </p>
<p> ഡി​ജി​റ്റ​ൽ ലോ​ക​ത്ത് വ​ള​ർ​ന്നവർ. അവർ ത​ങ്ങ​ളു​ടെ വി​കാ​ര​വി​ചാ​ര​ങ്ങ​ൾ ഇ​ന്റ​ർ​നെ​റ്റ് ജീ​വി​ത​ത്തി​ലൂ​ടെ നി​ർ​വ​ചി​ക്ക​ുന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും ഇ​ന്റ​ർ​നെ​റ്റി​ന്റെ​യും സ​മാ​ന്ത​ര ലോ​ക​ത്ത് ഒ​രു വെ​ർ​ച്വ​ൽ ജീ​വി​തംകൂ​ടി ന​യി​ക്കു​ന്ന​വ​രാ​ണ് ജെ​ൻ-​സീ​ക​ൾ. അവരുടെ പിന്തുണയിൽ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ യൂ​നി​​റ്റു​​ക​​ൾ വ​​രെ രൂ​​പ​​പ്പെ​​ട്ടു​ക​​ഴി​​ഞ്ഞു​​വെ​​ന്നാ​​ണ് സി.​​ജെ.​​പി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്. പാര്‍ലമെന്റ് അംഗങ്ങളായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കോക്രോച്ച് ജനത പാര്‍ട്ടിക്ക് പിന്തുണയുമായി രംഗത്തെത്തി. </p>
<p>സി.ജെ.പി ഒരു വെബ്സൈറ്റിനും രൂപം നൽകി. ‘‘ഞ​​ങ്ങ​​ളു​​ടെ ദ​​ർ​​ശ​​ന​​ങ്ങ​​ളും ആ​​ശ​​യ​​ങ്ങ​​ളും ഇ​​പ്പോ​​ഴും വി​​ക​​സി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​പ​​ര​​മാ​​യി ഞ​​ങ്ങ​​ൾ ഒ​​രു മ​​തേ​​ത​​ര, സോ​​ഷ്യ​​ലി​​സ്റ്റ്, ജ​​നാ​​ധി​​പ​​ത്യ, ജാ​​തി​​വി​​രു​​ദ്ധ സം​​ഘ​​ട​​ന​​യാ​​ണ്. ഗാ​​ന്ധി, അം​​ബേ​​ദ്ക​​ർ, നെ​​ഹ്‌​​റു എ​​ന്നി​​വ​​രി​​ൽ​നി​​ന്നാ​​ണ് ഞ​​ങ്ങ​​ൾ പ്ര​​ചോ​​ദ​​നം ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​ത്’’ –അ​​ഭി​​ജീ​​ത് ന​​യം വ്യ​​ക്ത​​മാ​​ക്കു​​ന്നു. സാമൂഹിക നീതിയെക്കുറിച്ചും ദലിത് മുന്നേറ്റങ്ങളെക്കുറിച്ചും പാര്‍ട്ടിക്ക് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന്, ‘ഞാന്‍ ഒരു ദലിതനാണ്, അത് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമാകുമെന്ന് കരുതുന്നു’ എന്നായിരുന്നു അഭിജീതിന്റെ മറുപടി. </p>
<p>സി.ജെ.പി മു​ന്നോ​ട്ടുവെക്കുന്ന അഞ്ച് പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ (മാ​നി​ഫെ​സ്റ്റോ) ഇ​വ​യാ​ണ്: 1. ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ വി​ര​മി​ച്ച​തി​നുശേ​ഷം ഒ​രു ചീ​ഫ് ജ​സ്റ്റി​സി​നും രാ​ജ്യ​സ​ഭ സീ​റ്റ് സ​മ്മാ​ന​മാ​യി ന​ൽ​കി​ല്ല, 2. ​ഏ​തെ​ങ്കി​ലും ഒ​രു സം​സ്ഥാ​ന​ത്ത് നി​യ​മാ​നു​സൃ​ത​മാ​യ വോ​ട്ട് ഇ​ല്ലാ​താ​ക്കി​യാ​ൽ ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​റെ യു​.എ​.പി​.എ (UAPA) ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യും, 3.​ പാ​ർ​ല​മെ​ന്റി​ൽ സീ​റ്റു​ക​ൾ കൂ​ട്ടാ​തെത​ന്നെ വ​നി​ത​ക​ൾ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തും. കാ​ബി​ന​റ്റ് സ്ഥാ​ന​ങ്ങ​ളി​ലും 50 ശ​ത​മാ​നം സ്ത്രീ​ക​ൾ​ക്കാ​യി മാ​റ്റി​വെ​ക്കും, 4. ​അം​ബാ​നി​യു​ടെ​യും അ​ദാ​നി​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ല്ലാ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. ഇ​ത് സ്വ​ത​ന്ത്ര മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കും, 5.​ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ൽനി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് കൂ​റു​മാ​റു​ന്ന എം​.എ​ൽ.​എ​മാ​രെ​യും എം​.പി​മാ​രെ​യും അ​ടു​ത്ത 20 വ​ർ​ഷ​ത്തേ​ക്ക് തെര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽനി​ന്നും പൊ​തുപ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന​തി​ൽനി​ന്നും വി​ല​ക്കും. ഇപ്പോൾ ഈ ‘മാനിഫെസ്​േറ്റായിൽ’നിന്ന് സി.ജെ.പി വളർന്നിരിക്കുന്നു. ഗൗരവത്തോടെ പല രാഷ്ട്രീയ പ്രശ്നങ്ങളും ഉന്നയിക്കുന്നുണ്ട്. </p>
<p>നീ​​റ്റ് പ​​രീ​​ക്ഷാ ചോ​​ർ​​ച്ച​​യെ​​ തുട​​ർ​​ന്ന് പ​​തി​​നേ​​ഴോ​​ളം വി​​ദ്യാ​​ർ​​ഥി​​ക​​ൾ ആ​​ത്മ​​ഹ​​ത്യചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ൻ രാ​​ജി​​വെ​​ക്ക​​ണ​​മെ​​ന്നാ​​ണ് സി.​​ജെ.​​പി ഇ​​പ്പോ​​ൾ ഉ​​ന്ന​​യി​​ക്കു​​ന്ന പ്ര​​ധാ​​ന രാ​​ഷ്ട്രീ​​യ ആ​​വ​​ശ്യം. ഈ ​​മു​​ന്നേ​​റ്റം കേ​​ന്ദ്ര ഭ​​ര​​ണ​​കൂ​​ട​​ത്തെ അ​​ലോ​​സ​​ര​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെടുകയും, ‘എക്സ്’ (X) അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിക്കുകയും ചെയ്തു. പിന്നീട് ഇൻസ്റ്റഗ്രാം പേജ് വീണ്ടെടുക്കുകയും, ‘എക്സി’ൽ പുതിയ അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്തു. പലതരത്തിലുള്ള ആക്രമണങ്ങളും സംഘടന നേരിടുന്നുണ്ട്. ജാതി, വംശീയ അധിക്ഷേപങ്ങളും കുറവില്ല. സി.ജെ.പിയെ പിന്തുടരുന്നവരിൽ പകുതിയും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര മന്ത്രി സുകാന്ത മജുംദാർ ആരോപിച്ചിരുന്നു. എന്നാൽ, തങ്ങളുടെ 94 ശതമാനത്തിലധികം ഫോളോവേഴ്സും ഇന്ത്യക്കാരാണെന്ന് അഭിജീത് ദീപ്കെ തെളിവ് സഹിതം വ്യക്തമാക്കി. </p>
<p>സോ​​ഷ്യ​​ൽ മീ​​ഡി​​യ ആ​​ക്ടി​​വി​​സ​​ത്തി​​ലൂ​​ടെ ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള യു​​വ​​ജ​​ന​​ങ്ങ​​ളെ ആ​​ക​​ർ​​ഷി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ‘പൈ​​റേ​​റ്റ് പാ​​ർ​​ട്ടി​​ക​​ളു​​ടെ’ രം​​ഗ​​പ്ര​​വേ​​ശം ന​​മ്മു​​ടെ രാ​​ജ്യ​​ത്തും സം​​ജാ​​ത​​മാ​​കു​​ന്ന​​തി​​ന്റെ സൂചനകളാ​​ണ് പ്ര​​ക​​ട​​മാ​​കു​​ന്ന​​ത്. പക്ഷേ, ഈ മുന്നേറ്റം ഒരു തമാശയായി അവസാനിക്കുമോ അതോ രാഷ്ട്രീയത്തിലെ നിർണായക ഇടപെടലായി മാറുമോ എന്നതാണ് ചോദ്യം. രാജ്യത്ത് പല ഘട്ടങ്ങളിൽ മധ്യവർഗ വിചാരങ്ങളു​െട താൽപര്യഫലമായി ഇത്തരം മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അണ്ണാ ഹസാരെയുടെ മുന്നേറ്റം, ആം ആദ്മി എന്നിവ പലതരത്തിൽ സി.ജെ.പിയുടേതിന് സമാനമാണ്. പ​േക്ഷ, ഇ​​ത്ത​​രം പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ വേഗത്തിൽ തന്നെ ഇല്ലാതാകുകയും വലതുപക്ഷത്തേക്ക് എത്തുകയും പ്രതിലോമകരമായി പിളരുകയും ചെയ്യുകയാണ് സംഭവിച്ചിട്ടുള്ളത്. സമകാലിക സംഭവവികാസങ്ങളോടുള്ള ഗൗരവവും ആഴമേറിയതുമായ പ്രതികരണത്തിനും ജനങ്ങളെ ശാസ്​ത്രീയമായി അണിനിരത്തുന്നതിനും പലപ്പോഴും ഇത്തരം മുന്നേറ്റങ്ങൾക്ക് കഴിയാതെ വരുന്നു. </p>
<p>ശരിയായ രാഷ്ട്രീയബോധം, കാഴ്ചപ്പാടുകൾ, പ്രത്യയശാസ്ത്ര അടിത്തറ, കരുത്തുറ്റ സംഘടന സംവിധാനങ്ങൾ എന്നിവ ഇത്തരം സംഘടനകൾക്കില്ല. സാമ്രാജ്യത്വ അധിനിവേശം, ന്യൂനപക്ഷപ്രശ്നം, ദേശീയത, ഹിന്ദുത്വ, സംവരണം എന്നിവയോട് കൃത്യവും ശരിയായതുമായ നിലപാടുകൾ മുന്നോട്ടുവെക്കാൻ കഴിയുമോ എന്നതാണ് മറ്റൊരു പ്രശ്നം. സാധ്യതയില്ല. ഭരണകൂട അടിച്ചമർത്തലുകളെ അതിജീവിക്കാനും കഴിയില്ല. </p>
<p>പക്ഷേ, സി.ജെ.പിയിലൂടെ തെളിയുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, ജനസംഖ്യയിൽ 65 ശതമാനം വരുന്ന 35 വ​​യ​​സ്സി​​ന് താ​​ഴെ​​യു​​ള്ള യുവതലമുറക്ക് നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അവർക്ക് വ്യവസ്ഥിതിയോട് കടുത്ത എതിർപ്പുണ്ട്. അ​​ധി​​കാ​​ര​​വ​​ർ​​ഗ​ത്തോ​​ട് പുച്ഛമുണ്ട്. അവർ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരാണ്. നിലവിലെ സർക്കാറുകളുടെ പ്രവർത്തനം അവരെ തൃപ്തിപ്പെടുത്തുന്നില്ല. തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യോടും സാ​​മ്പ​​ത്തി​​ക അ​​സ്ഥി​​ര​​ത​​യോടും കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട വി​​ദ്യാ​​ഭ്യാ​​സ രീ​​തി​​ക​​ളോടും അവർക്ക് അമർഷമുണ്ട്.</p>
<p> ത​​ങ്ങ​​ളു​​ടെ സ്വ​​പ്ന​​ങ്ങ​​ളെ​​യും ആ​​ശ​​ങ്ക​​ക​​ളെ​​യും കേ​​വ​​ലം വോ​​ട്ട് ബാ​​ങ്ക് രാ​​ഷ്ട്രീ​​യ​​മായി ചുരുക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. അവർക്ക് രാജ്യം വികസിക്കണമെന്നും ​സ്വാതന്ത്ര്യം മികച്ചതാകണമെന്നും അഭിപ്രായമുണ്ട്. അതായത് മുമ്പെന്നത്തെയും പോലെ രാജ്യത്ത് വലിയൊരു ജനമുന്നേറ്റത്തിന് സാധ്യതകളുണ്ട് എന്നർഥം. ജെൻ-സീ അടക്കമുള്ള തലമുറയെ ശരിയായി നയിക്കാൻ കഴിയുന്നവർക്ക് രാഷ്ട്രീയാധികാരം അപ്രാപ്യമല്ല എന്നും ചുരുക്കം. അതിനുവേണ്ടത് വിശാലവും സമഗ്രവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുള്ള പുതുനേതൃത്വമാണ്. അത് രാജ്യം ആവശ്യപ്പെടുന്നുണ്ട്. </p>
<p>ഇ​​ന്ത്യ​​യി​​ലെ പ്ര​​ബ​​ല രാ​​ഷ്ട്രീ​​യ​ പാ​​ർ​​ട്ടി​​ക​​ൾ ഈ ​​പ്ര​​തി​​ഭാ​​സ​​ത്തി​​ൽ​നി​​ന്ന് പ​​ഠി​​ക്കേ​​ണ്ട പാ​​ഠ​​ങ്ങ​​ൾ പ​​ല​​തു​​ണ്ട്. പ​​ണ്ട​​ത്തേ​​തു​പോ​​ലെ ജാ​​ഥ​​ക​​ളും പ​​ണ​​ക്കൊ​​ഴു​​പ്പു​​ള്ള റാ​​ലി​​ക​​ളും കൊ​​ണ്ടു​മാ​​ത്രം പു​​തി​​യ ത​​ല​​മു​​റ​​യെ തൃ​​പ്തി​​പ്പെ​​ടു​​ത്താ​​നാ​​കി​​ല്ല. യു​​വ​​ത​​ല​​മു​​റ സം​​സാ​​രി​​ക്കു​​ന്ന സു​​താ​​ര്യ​​ത​​യു​​ടെ​​യും വി​​കേ​​ന്ദ്രീ​​ക​​ര​​ണ​​ത്തി​​ന്റെ​​യും ഭാ​​ഷ മ​​ന​​സ്സി​​ലാ​​ക്കാ​​ൻ രാ​​ഷ്ട്രീ​​യ​നേ​​തൃ​​ത്വ​​ങ്ങ​​ൾ ത​​യാ​​റാ​​ക​​ണം. വി​​യോ​​ജി​​പ്പു​​ക​​ളെ​​യും വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ​​യും ദേ​​ശ​​വി​​രു​​ദ്ധ​​ത​​യാ​​യി ചി​​ത്രീ​​ക​​രി​​ക്കു​​ന്ന സ​​മ​​കാ​​ലി​​ക രാ​​ഷ്ട്രീ​​യ പ​​ശ്ചാ​​ത്ത​​ല​​ം മാറണം. അതിന് രാഷ്ട്രീയ പാർട്ടികൾ സന്നദ്ധമല്ലാത്തതിനാൽ സി.ജെ.പി പോലുള്ള പുതിയ മുന്നേറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. </p>
<p>ഇ​േപ്പാൾ പാറ്റകളോട് പരാക്രമം വേണ്ട. അവരെ ​തല്ലിക്കൊല്ലാൻ നോക്കേണ്ട. അവർ പെറ്റുപെരുകട്ടെ. പാറ്റപ്പറ്റത്തെ ചവിട്ടിയരക്കാൻ നോക്കുന്നവർക്കൊപ്പം നമുക്ക് ചേരേണ്ട. തൽക്കാലം നമുക്ക് പാറ്റകളെ കേൾക്കാം. ഈ നിമിഷം അവരാണ് ശരി. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/the-rise-of-cockroach-janata-party-1524367</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/the-rise-of-cockroach-janata-party-1524367</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,8 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 01 Jun 2026 01:45:53 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്​]]></title>
<description/>
<enclosure length="27786" type="image/jpeg" url="https://www.madhyamam.com/h-upload/2025/05/31/2594141-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/05/31/2594141-untitled-1.webp'/><figcaption></figcaption></figure><h3>സി.പി.എമ്മിന് സംഭവിച്ചത് വെറുമൊരു രാഷ്ട്രീയ പരാജയമല്ല</h3>
<p>‘തകർച്ചയിൽനിന്ന് സി.പി.എം പഠിക്കുമോ’ എന്ന വയലാർ ഗോപകുമാറിന്റെ ലേഖനത്തിന് (ലക്കം 1472) ഒരനുബന്ധമാണ് ഈ കുറിപ്പ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സംഘടിതവും ആശയപരമായി ശക്തവുമായ പ്രസ്ഥാനങ്ങളിലൊന്നാണ് സി.പി.എം എന്ന സംഘടന. </p>
<p>അടുത്തകാലത്തെ തെരഞ്ഞെടുപ്പുകളിൽ (ലോക്സഭ, നിയമസഭ) ഉണ്ടായ തിരിച്ചടികൾ സി.പി.എമ്മിനെ ആത്മപരിശോധനയുടെ കവാടത്തിലേക്ക് നയിച്ചിരിക്കുകയാണ്. ‘കോട്ട’കളായി കരുതപ്പെട്ടിരുന്ന മണ്ഡലങ്ങളിൽപോലും പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടിവന്നത് സാധാരണ രാഷ്ട്രീയപരാജയമായി മാത്രം കാണാനാവില്ല. അത് ഒരു സാമൂഹിക സൂചനകൂടിയാണ്. </p>
<p>തോൽവി ഒരു രാഷ്ട്രീയ പാർട്ടിക്ക് പുതുമയുള്ള കാര്യമല്ല. എന്നാൽ, ആവർത്തിച്ചുവരുന്ന തോൽവികൾ ജനങ്ങളുടെ മനോഭാവത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നു. സി.പി.എം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ജനങ്ങളുമായി ഉണ്ടായിരുന്ന ആത്മബന്ധത്തിന്റെ ശൈഥില്യമാണ്. പാർട്ടി ഇപ്പോഴും ശക്തമായ സംഘടനാ യന്ത്രം കൈവശം വെച്ചിട്ടുണ്ടെങ്കിലും, ജനങ്ങളുടെ വികാരങ്ങളെയും പുതിയ തലമുറയുടെ ചിന്താഗതികളെയും വായിക്കുന്നതിൽ പിന്നോട്ടുപോകുന്നുവെന്ന വിമർശനം ശക്തമാണ്. </p>
<p>ഒരുകാലത്ത് പാർട്ടിയുടെ ഏറ്റവും വലിയ ശക്തി അതിന്റെ ആശയനിഷ്ഠയായിരുന്നു. എന്നാൽ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആശയത്തേക്കാൾ അധികം ജനങ്ങൾ പ്രാധാന്യം നൽകുന്നത് ജീവിതാനുഭവങ്ങൾക്കാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, യുവജനങ്ങളുടെ കുടിയേറ്റം, വിദ്യാഭ്യാസരംഗത്തെ ആശങ്കകൾ, ഭരണത്തിലെ അഴിമതിവിവാദങ്ങൾ –ഇവയെല്ലാം ജനങ്ങളുടെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കുമ്പോൾ, അതിന് പാർട്ടി നൽകുന്ന മറുപടി പലപ്പോഴും പ്രതിരോധപരമായി മാത്രം തോന്നുന്നു. വിമർശനങ്ങളെ ആത്മപരിശോധനയായി കാണുന്നതിനുപകരം ശത്രുതയായി കാണുന്ന സമീപനം പാർട്ടിക്ക് ദോഷകരമാകുന്നു. </p>
<p>മറ്റൊരു പ്രശ്നം അധികാരത്തിന്റെ സ്വാഭാവിക അഹങ്കാരമാണ്. ദീർഘകാലം അധികാരത്തിലിരിക്കുന്ന ഏതു പാർട്ടിയിലും കാണുന്ന ഒരു പ്രവണത. താഴെത്തട്ടിലെ പ്രവർത്തകരുടെ ശബ്ദം മേലെത്തട്ടിലെ നേതൃത്വത്തിലേക്ക് എത്താതാകുമ്പോൾ സംഘടനയിൽ ഒരുവിധ ജഡത്വം ഉണ്ടാകുന്നു. പാർട്ടി ഗ്രാമങ്ങളിലും തൊഴിലിടങ്ങളിലും ഒരിക്കൽ പുലർത്തിയിരുന്ന സജീവ സാന്നിധ്യം ഇപ്പോൾ കുറയുന്നുവെന്ന തോന്നൽ സാധാരണ ജനങ്ങൾക്കിടയിൽ ശക്തമാണ്. ജനങ്ങളോടൊപ്പം നടക്കുന്നതിന് പകരം ജനങ്ങൾക്ക് മുകളിൽനിന്ന് സംസാരിക്കുന്ന രാഷ്ട്രീയശൈലി അപകടകരമാണ്. </p>
<p>യുവജനങ്ങളുമായുള്ള അകലം സി.പി.എമ്മിനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഒരുകാലത്ത് വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ ആവേശം സൃഷ്ടിച്ച പാർട്ടിക്ക് ഇന്ന് പുതിയ തലമുറയെ ആകർഷിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇന്നത്തെ യുവാവ് ആശയത്തേക്കാൾ അവസരങ്ങളെയാണ് അന്വേഷിക്കുന്നത്. തൊഴിൽ, സ്വാതന്ത്ര്യം, സാങ്കേതിക മുന്നേറ്റം, വ്യക്തിജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ –ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാത്ത രാഷ്ട്രീയം യുവാക്കളെ പിടിച്ചുനിർത്താൻ പ്രയാസപ്പെടും. </p>
<p>കേരളത്തിന്റെ സാമൂഹിക പുരോഗതിയിലും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ മുന്നേറ്റത്തിലും ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. അതിനാൽ, ഈ പാർട്ടിയുടെ ദൗർബല്യം ഒരു രാഷ്ട്രീയകക്ഷിയുടെ മാത്രം പ്രശ്നമല്ല; കേരള രാഷ്ട്രീയത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിഷയവുമാണ്. ശക്തമായ പ്രതിപക്ഷവും ആശയ ചർച്ചകളും ഇല്ലാത്ത രാഷ്ട്രീയം ജനാധിപത്യത്തെ ദുർബലമാക്കും. </p>
<p>അതിനാൽ ചോദ്യം ഇതാണ്: സി.പി.എം പാഠം പഠിക്കുമോ? ചരിത്രം നോക്കുമ്പോൾ ഈ പാർട്ടി പ്രതിസന്ധികളിൽനിന്ന് തിരിച്ചു വന്ന അനുഭവങ്ങൾ ഉണ്ടെന്നത് സത്യമാണ്. പക്ഷേ, അതിന് ആവശ്യമായത് സത്യസന്ധമായ ആത്മപരിശോധനയാണ്. തോൽവിയെ വെറും ‘പ്രചാരണയുദ്ധത്തിന്റെ ഫലം’ എന്ന് പറഞ്ഞ് തള്ളിക്കളയാതെ, ജനങ്ങൾ എന്തുകൊണ്ട് അകന്നുപോകുന്നു എന്ന് മനസ്സിലാക്കണം. പാർട്ടിക്കുള്ളിലെ ജനാധിപത്യം ശക്തിപ്പെടുത്തുകയും വിമർശനങ്ങളെ ഉൾക്കൊള്ളുകയും പുതിയ തലമുറയുടെ ഭാഷയിൽ സംസാരിക്കാൻ പഠിക്കുകയും വേണം. അധികാരത്തിന്റെ കേന്ദ്രീകരണത്തിൽനിന്ന് ജനകേന്ദ്രിത രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. </p>
<p>രാഷ്ട്രീയത്തിൽ സ്ഥിരമായ വിജയവും സ്ഥിരമായ പരാജയവും ഇല്ല എന്നത് ശരിതന്നെ. പക്ഷേ, ജനങ്ങളുടെ മനസ്സ് വായിക്കാൻ കഴിയാത്ത പാർട്ടികൾ ഒടുവിൽ ചരിത്രത്തിന്റെ അടിക്കുറിപ്പുകളായി മാറും എന്നതും ഒരു ചരിത്ര സത്യമാണ്. സി.പി.എം ഇന്നൊരു വഴിത്തിരിവിലാണ്. ഈ തിരിച്ചടി ഒരു മുന്നറിയിപ്പായി കാണുമോ, അതോ താൽക്കാലിക തിരിച്ചടിയായി അവഗണിക്കുമോ എന്നതിലാണ് ഭാവി ആശ്രയിക്കുന്നത്. </p>
<p><font color="#0000ff">കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം</font></p>
<h3>പല്ലനയാറ്റിൽനിന്നൊരു സ്‌നേഹഗാഥ</h3>
<p>മലയാളി മനസ്സിനെ എന്നും വേദനിപ്പിക്കുന്ന പല്ലനയാറ്റിലെ റെഡിമർ ബോട്ട് ദുരന്തത്തെയും മഹാകവി കുമാരനാശാന്റെ വിയോഗത്തെയും സമകാലിക ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളുമായി തുന്നിച്ചേർക്കുന്ന മനോഹരമായ ഒരു കഥാവിഷ്കാരമാണ് ‘കുമാരകോടി’ (ലക്കം 1473). </p>
<p>ചരിത്രത്തെ കേവലം വസ്തുതകളായി ഒതുക്കാതെ, അതിലേക്ക് വികാരതീവ്രമായ സർഗാത്മകത ചാലിച്ചു ചേർക്കാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. ആഴക്കടലിൽ തുഴയെറിഞ്ഞ ലാസറും, ചൂതാട്ടത്തിന്റെ ലോകത്തിരുന്ന് സ്ഥലകാലബോധം നഷ്ടപ്പെടുന്ന അവന്റെ മകൻ ആൽബിയും വായനക്കാരന് അനുഭവവേദ്യമാകുന്ന ജീവസ്സുറ്റ കഥാപാത്രങ്ങളാണ്. </p>
<p>ലാസറിന്റെ മുത്തശ്ശൻ കൊച്ചൗസേപ്പിലേക്ക് കഥ സഞ്ചരിക്കുമ്പോൾ, അതൊരു ചരിത്രരേഖയല്ല, മറിച്ച് മൺമറഞ്ഞുപോയ മനുഷ്യരുടെ വിയർപ്പിന്റെയും കണ്ണീരിന്റെയും ഗന്ധമുള്ള ദൃശ്യമായി മാറുന്നു. കരിപ്പട്ടിക്കയറുകൊണ്ട് കെട്ടിയ വാതിലും, ചൂട്ടുകറ്റയും, കാശ്മീരിക്കമ്പിളി പുതച്ച സൂപ്രണ്ടുമെല്ലാം ആ കാലഘട്ടത്തെ അതീവ സർഗാത്മകതയോടെ പുനഃസൃഷ്ടിക്കുന്നു. </p>
<p>പല്ലനയാറ്റിന്റെ ഇരുകരകളും അന്ന് ജാതിഭേദമന്യേ മനുഷ്യർക്ക് ആറടി മണ്ണൊരുക്കിയ ‘ശ്മശാനഭൂമി’യായി മാറി എന്ന നിരീക്ഷണം കേവല ചരിത്രാഖ്യാനങ്ങൾക്കപ്പുറം കഥക്ക് വലിയൊരു മാനുഷിക-ദാർശനിക തലംകൂടി നൽകുന്നുണ്ട്. ചരിത്രത്തെ വർഗീയവത്കരിക്കാൻ നോക്കുന്ന ആധുനിക സമൂഹത്തോടുള്ള കവിയുടെ അമർഷം കഥയിലൂടെ വ്യക്തമാക്കുന്ന കഥാകൃത്ത്, ഒടുവിൽ ‘വീണപൂവി’ലെ വരികളിലൂടെ ആശാന്റെ മാനവിക ദർശങ്ങൾ സാർവകാലികമാണെന്ന് അടിവരയിടുന്നു.</p>
<p>പ്രകൃതിക്ഷോഭത്തിൽ ഇല്ലാതായിപ്പോയ തോട്ടപ്പള്ളി ബീച്ച് തിരികെ വരുമെന്ന് കാത്തിരിക്കുന്ന ലാസറും അവന്റെ ‘തേജസ്സ്’ എന്ന വെളുത്ത കുതിരയും കഥയിലെ പ്രത്യാശയുടെ പ്രതീകങ്ങളാണ്. കഥയുടെ ഒടുവിൽ കടൽ പിൻവാങ്ങി മണപ്പുറം തിരികെ നൽകുന്നതും, അവിടെ ഒരു യോദ്ധാവിനെപ്പോലെ ലാസർ നിൽക്കുന്നതും അതിശയിപ്പിക്കുന്ന കൈയടക്കത്തോടെ അവതരിപ്പിക്കുന്നു. </p>
<p>ചുരുക്കത്തിൽ, പല്ലനയാറ്റിൽനിന്ന് ഉയരുന്ന ജീവന്റെ നിശ്വാസവും കല്ലറയിൽ അവശേഷിക്കുന്ന ‘കരുണ’യുടെ കോപ്പിയും വഴി ആശാൻ കവിതകളുടെ ആത്മാവ് ചോർന്നുപോകാതെ അവയെ കഥയുടെ ജീവനാഡിയാക്കാൻ കഴിഞ്ഞിടത്താണ് ഈ കൃതിയുടെ യഥാർഥ വിജയം. </p>
<p><font color="#0000ff">ഗോപി ബുധനൂർ, ചെങ്ങന്നൂർ </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1524362</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1524362</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,8 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 01 Jun 2026 01:30:48 GMT</pubDate>
</item>
</channel>
</rss>
