<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 27 Apr 2026 05:00:14 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/4MAY/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 27 Apr 2026 05:00:14 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ഒ​റ്റ​ക്ക് 
വ​ഴി​വെ​ട്ടി 
വ​ന്ന​വ​ൻ]]></title>
<description/>
<enclosure length="203115" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2837883-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2837883-untitled-1.gif'/><figcaption><p>ടി. രാജേന്ദർ</p><span class='copyright'></span></figcaption></figure><blockquote>
 ഏ​ക​പ​ക്ഷീ​യ പ്ര​ണ​യ​ത്തി​ന്റെ​യോ പ്ര​ണ​യ​നി​രാ​സ​ത്തി​ന്റെ​യോ സ​ഹോ​ദ​രീ സ്നേ​ഹ​ത്തി​ന്റെ​യോ ചേ​രു​വ​ക​ളി​ലൂ​ടെ സൃ​ഷ്ടി​ച്ചെ​ടു​ത്ത സി​നി​മ​ക​ളി​ലൂ​ടെ യു​വാ​ക്ക​ൾ​ക്കും കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്കു​മി​ട​യി​ൽ വ​ലി​യ സ്വാ​ധീ​നം ല​ഭി​ച്ച ച​ല​ച്ചി​ത്ര​ക്കാ​ര​നാ​ണ് ടി. ​രാ​ജേ​ന്ദ​ർ. പി​ന്നീ​ട് അ​ദ്ദേ​ഹം ഡി.​എം.​കെ​യി​ലൂ​ടെ ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ അ​ത്ര​മേ​ൽ ശു​ഭ​ക​ര​മാ​യി​രു​ന്നി​ല്ല. ടി. ​രാ​ജേ​ന്ദ​റി​ന്റെ സി​നി​മ-​രാ​ഷ്ട്രീ​യ- കു​ടും​ബ വി​ശേ​ഷ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ.
</blockquote>
<p>ത​ന​തു ബ്രാ​ൻ​ഡാ​യി നി​ല​നി​ന്നു​കൊ​ണ്ട് ത​മി​ഴ് സി​നി​മ​യു​ടെ ക​ല-​വാ​ണി​ജ്യ മൂ​ല്യ​ത്തെ ത്വ​രി​പ്പി​ച്ചു​നി​ർ​ത്തു​ന്ന​തി​ൽ വി​ജ​യം ക​ണ്ട ച​ല​ച്ചി​ത്ര​കാ​ര​നാ​ണ് ടി. ​രാ​ജേ​ന്ദ​ർ. ‘ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, ഗാ​ന​ര​ച​ന, സം​ഗീ​തം, ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റി​ങ്, നി​ർ​മാ​ണം, സം​വി​ധാ​നം -ടി. ​രാ​ജേ​ന്ദ​ർ’ എ​ന്ന ടെം​പ്ലേ​റ്റി​ൽ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ൾ​ക്ക് യു​വാ​ക്ക​ൾ​ക്കും കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്കു​മി​ട​യി​ൽ വ​ലി​യ വ​ര​വേ​ൽ​പ് ല​ഭി​ച്ചു. സ​മ​കാ​ലി​ക​രാ​യ സം​വി​ധാ​യ​ക​ർ പ്ര​മേ​യ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വൈ​വി​ധ്യ​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​പ്പോ​ൾ, ഏ​താ​ണ്ട് ഒ​രേ വാ​ർ​പ്പു​മാ​തൃ​ക​യി​ൽ ഏ​ക​പ​ക്ഷീ​യ പ്ര​ണ​യ​ത്തി​ന്റെ​യോ പ്ര​ണ​യ​നി​രാ​സ​ത്തി​ന്റെ​യോ സ​ഹോ​ദ​രീ സ്നേ​ഹ​ത്തി​ന്റെ​യോ ചേ​രു​വ​ക​ളാ​യി​രു​ന്നു രാ​ജേ​ന്ദ​റി​ന്റെ മി​ക്ക സി​നി​മ​ക​ളും. പ്ര​ണ​യ​ത്തി​നാ​യി എ​ന്ത് ത്യാ​ഗ​വും സ​ഹി​ക്കാ​ൻ ത​യാ​റു​ള്ള, ഒ​ടു​വി​ൽ മ​ര​ണ​മ​ട​യു​ക​യോ പ്ര​ണ​യി​നി​യു​ടെ സൗ​ഖ്യ​ത്തി​നാ​യി ഒ​തു​ങ്ങി മാ​റി​പ്പോ​കു​ക​യോ ചെ​യ്യു​ന്ന നാ​യ​ക​രെ​യാ​ണ് രാ​ജേ​ന്ദ​ർ തി​ര​ക്ക​ഥ ഒ​രു​ക്കി​യ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാ​നാ​വു​ക. </p>
<p>‘ഒ​രു ത​ലൈ രാ​ഗം’, ‘വ​സ​ന്ത​കാ​ല പ​റ​വൈ​ക​ൾ’, ‘മൈ​ഥി​ലി എ​ന്നൈ കാ​ത​ലി’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ എ​ൺ​പ​തു​ക​ളി​ലെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ക​ൾ​ട്ടാ​യി തീ​ർ​ന്ന​വ​യാ​ണ്. സ​ഹോ​ദ​രീ​വാ​ത്സ​ല്യ​ത്തി​ന്റെ വൈ​കാ​രി​ക​ത പ​ക​ർ​ത്തു​ന്ന​വ​യാ​ണ് ‘ത​ങ്കൈ​ക്കോ​ർ ഗീ​തം’, ‘എ​ൻ ത​ങ്കൈ ക​ല്യാ​ണി’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ. കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്ക് രാ​ജേ​ന്ദ​റി​നെ പ്രി​യ​ങ്ക​ര​നാ​ക്കി​യ ചി​ത്ര​ങ്ങ​ളാ​ണ്. സം​ഭാ​ഷ​ണ​ങ്ങ​ളി​ലെ അ​ന്ത്യാ​ക്ഷ​ര​പ്രാ​സ​വും താ​ള​ഭം​ഗി​യും രാ​ജേ​ന്ദ​റി​ന്റെ വ്യ​തി​രി​ക്ത അ​ട​യാ​ള​മാ​ണ്. ത​മി​ഴി​ൽ ‘അ​ടു​ക്ക് മൊ​ഴി’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ​പ്ര​ത്യേ​ക​ത രാ​ജേ​ന്ദ​റി​ന്റെ പ്ര​സം​ഗ​ങ്ങ​ളി​ലും സു​ല​ഭ​മാ​ണ്. </p>
<p>സാ​ധാ​ര​ണ സം​ഭാ​ഷ​ണ​ങ്ങ​ളേ​ക്കാ​ൾ ക​വി​ത്വം തോ​ന്നി​പ്പി​ക്കു​ന്ന ഈ ​ഭാ​ഷ പ​ല​പ്പോ​ഴും പ​രി​ഹ​സി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും സാ​ധാ​ര​ണ പ്രേ​ക്ഷ​ക​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​വ​യാ​യി​രു​ന്നു. അ​സം​ബ​ന്ധ​ത്വം ദ്യോ​തി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ‘വാ​ടാ മ​ച്ചീ, വാ​ഴ​ക്കാ ബ​ജ്ജീ’, ‘കൊ​ഞ്ചം ന​ടീ​ങ്ക ബോ​സ്’, ‘രാ​മ​ൻ ന്നാ ​വി​ല്ലു ടി. ​രാ​ജേ​ന്ദ​ർ ന്നാ ​ദി​ല്ലു’ പോ​ലു​ള്ള ഭാ​ഷാ​ലീ​ല​ക​ൾ സി​നി​മ​ക്ക​ക​ത്തും പു​റ​ത്തും പ്ര​യോ​ഗി​ച്ച് ആ​ളു​ക​ളെ ര​സി​പ്പി​ക്കു​ന്ന ല​ഘു​ത​ര ഭാ​വു​ക​ത്വം പ്ര​ക​ടി​പ്പി​ക്കാ​ൻ കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളൊ​ന്നും ടി.​ആ​ർ പാ​ഴാ​ക്കാ​റി​ല്ല. </p>
<h3>ജ​ന​പ്രി​യ​ൻ </h3>
<p>സി​നി​മ​യി​ലൂ​ടെ ല​ഭി​ച്ച ജ​ന​പ്രി​യ പ്ര​തിഛാ​യ രാ​ഷ്ട്രീ​യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ടി.​ആ​റി​നെ ഡി.​എം.​കെ​യി​ലെ​ത്തി​ക്കു​ന്ന​ത്. ആ ​പാ​ർ​ട്ടി​യു​മാ​യു​ള്ള രാ​ഗ​ദ്വേ​ഷ​ങ്ങ​ളും വ്യ​ക്തി​താ​ൽ​പ​ര്യ​ങ്ങ​ളും വി​ല​പേ​ശ​ലു​ക​ളും ഒ​ക്കെ​യാ​യി​രു​ന്നു ചു​രു​ക്ക​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ഷ്ട്രീ​യ നി​ല​പാ​ട്. സ​ന്ദ​ർ​ഭാ​നു​സ​ര​ണം സ്വ​ത​ന്ത്ര​നി​ല സ്വീ​ക​രി​ക്കാ​നും സ്വ​ന്തം ക​ക്ഷി രൂ​പ​വ​ത്ക​രി​ക്കാ​നും ഇ​ത​ര ക​ക്ഷി​ക​ളു​മാ​യി ല​യി​പ്പി​ക്കാ​നും സ​ഖ്യ​മു​ണ്ടാ​ക്കാ​നും, പി​രി​ച്ചു​വി​ടു​ക​യോ മ​ര​വി​പ്പി​ച്ചു​നി​ർ​ത്തു​ക​യോ ചെ​യ്യാ​നും ടി.​ആ​റി​ന് മു​ന്നി​ൽ ഒ​ന്നും ത​ട​സ്സ​മാ​യി​രു​ന്നി​ല്ല. സ്വ​ന്തം സി​നി​മ എ​ന്ന​പോ​ലെ രാ​ഷ്ട്രീ​യ​ത്തെ​യും ‘ഒ​റ്റ​യാ​ൾ​പ്പ​ട’ എ​ന്ന​നി​ല​യി​ലാ​ണ് അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്ത​ത്. ആ​ദ്യം രൂ​പ​വ​ത്ക​രി​ച്ച ക​ക്ഷി​യെ ഡി.​എം.​കെ​യി​ൽ ല​യി​പ്പി​ച്ച​തും പി​ൽ​ക്കാ​ല​ത്ത് മ​റ്റൊ​ന്നു രൂ​പ​വ​ത്ക​രി​ച്ച​തും അ​തി​നെ മ​ര​വി​പ്പി​ച്ചു​നി​ർ​ത്തി​യ​തും എ.​ഐ.​എ.​ഡി.​എം.​കെ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തും, 80ക​ളി​ൽ ആ​രം​ഭി​ച്ച ടി.​ആ​റി​ന്റെ രാ​ഷ്ട്രീ​യ​സ​ഞ്ചാ​ര​ത്തി​ലെ നി​ല​പാ​ടി​ല്ലാ​യ്മ​യാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/26/2837890-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020rznjgA3TrWp3VogLORlgNcxxDM7HiHRX7716307" data-watermark="false" style="width: 100%;" info-selector="#info_item_1777177720332" title="മകൻ ചിമ്പുവിനൊപ്പം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777177720332">
  <p>മകൻ ചിമ്പുവിനൊപ്പം</p>
 </div>
</div>
<h3>സ്വ​യം വെ​ട്ടി​വ​ന്ന പാ​ത​ക​ൾ</h3>
<p>മ​യി​ലാ​ടു​തു​റൈ​യി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ​മാ​യ അ​ഗ​മു​ട​യാ​ർ സ​മു​ദാ​യാം​ഗ​മാ​യി 1955ൽ ​ജ​നി​ച്ച വി​ജ​യ് ദേ​ശി​ങ്ക രാ​ജേ​ന്ദ​ർ എ​ന്ന ടി. ​രാ​ജേ​ന്ദ​റി​നു പ​റ​യ​ത്ത​ക്ക ക​ലാ​പാ​ര​മ്പ​ര്യ​മൊ​ന്നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​യി​രു​ന്നു. നാ​ട്ടി​ൻ​പു​റ​ത്തെ വേ​ദി​ക​ളി​ൽ കാ​ലാ​ഭി​രു​ചി​ക​ൾ പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. അ​വി​ടെ​നി​ന്നു കി​ട്ടി​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ടി.​ആ​റി​ലെ പെ​ർ​ഫോ​മ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു. ബ​ഹു​മു​ഖ ക​ല​ക​ളി​ലു​ള്ള പ്രാ​വീ​ണ്യ​വും ‘അ​ടു​ക്കു​മൊ​ഴി’​യി​ലു​ള്ള വാ​ച​ക​ക്ക​സ​ർ​ത്തു​ക​ളും ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചു. ശി​വാ​ജി ഗ​ണേ​ശ​ന്റെ ആ​രാ​ധ​ക​നാ​യി​രു​ന്ന രാ​ജേ​ന്ദ​ർ സി​നി​മാ​മോ​ഹം ക​ല​ശ​ലാ​യ​തോ​ടെ കൗ​മാ​രം വി​ടും മു​മ്പേ ചെ​ന്നൈ​യി​ലെ​ത്തി. 1970ക​ളി​ൽ കോ​ട​മ്പാ​ക്ക​ത്ത് ത​മ്പ​ടി​ച്ചി​രു​ന്ന ച​ല​ച്ചി​ത്ര ഭാ​ഗ്യാ​ന്വേ​ഷി​ക​ളി​ൽ ഒ​രാ​ളാ​യി. </p>
<p>1978 -79 കാ​ല​ങ്ങ​ളി​ൽ ചെ​റു​ബ​ജ​റ്റ് സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​ക​ളെ​ഴു​താ​നും പി​ന്ന​ണി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​യാ​കാ​നും അ​വ​സ​രം ല​ഭി​ച്ചു. ര​ച​ന​യി​ലൂ​ടെ സി​നി​മ​യു​ടെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള രാ​ജേ​ന്ദ​റി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക് അ​ക്കാ​ല​ത്ത് പ്ര​ശ​സ്ത​രാ​യ സം​വി​ധാ​യ​ക​രോ താ​ര​ങ്ങ​ളോ സ​ഹാ​യ​ഹ​സ്ത​ങ്ങ​ൾ നീ​ട്ടി​യി​ല്ല. സ്വ​പ​രി​ശ്ര​മ​ത്താ​ൽ ല​ഭി​ച്ച ഓ​രോ അ​വ​സ​ര​വും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു സി​നി​മാ​രം​ഗ​ത്തെ ടി.​ആ​റി​ന്റെ വ​ള​ർ​ച്ച. ഗോ​ഡ് ഫാ​ദ​ർ​മാ​രി​ല്ലാ​തെ ഒ​റ്റ​ക്ക് പോ​രാ​ടി നേ​ടി​യെ​ടു​ത്ത അ​ഭി​മാ​ന വി​ജ​യ​ത്തെ പൊ​തു​വേ​ദി​ക​ളി​ൽ പി​ൽ​ക്കാ​ല​ത്ത് മ​റ​യി​ല്ലാ​ത്ത ‘അ​ഹം​ഭാ​വ’​ത്തോ​ടെ പ്ര​ക​ടി​പ്പി​ക്കാ​നും അ​ദ്ദേ​ഹം മ​ടി​ച്ചി​രു​ന്നി​ല്ല. </p>
<h3>ചെ​റു​വേ​ഷ​ങ്ങ​ളി​ൽ തു​ട​ക്കം</h3>
<p>’70ക​ളു​ടെ അ​വ​സാ​ന​ങ്ങ​ളി​ൽ ല​ഭി​ച്ച ചെ​റു​വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ടി.​ആ​ർ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. പി​ന്നീ​ട് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘വ​സ​ന്ത അ​ഴൈ​പ്പു​ക​ൾ’, ‘റെ​യി​ൽ പ​യ​ന​ങ്ക​ളി​ൽ’, ‘നെ​ഞ്ചി​ൽ ഒ​രു രാ​ഗം’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​തി​ഥി വേ​ഷം ചെ​യ്ത് അ​ഭി​ന​യ താ​ൽ​പ​ര്യ​ത്തെ​യും അ​ദ്ദേ​ഹം തൃ​പ്തി​പ്പെ​ടു​ത്തി. </p>
<p>1980ൽ ​ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘ഒ​രു ത​ലൈ രാ​ഗം’ വ​ൻ ഹി​റ്റാ​യി മാ​റി. ശ​ങ്ക​ർ പു​തു​മു​ഖ നാ​യ​ക​നാ​യ ഈ ​സി​നി​മ​യു​ടെ സം​വി​ധാ​നം ​െക്ര​ഡി​റ്റ് കാ​ർ​ഡി​ൽ നി​ർ​മാ​താ​വാ​യ ഇ.​എം. ഇ​ബ്രാ​ഹി​മി​ന്റേ​താ​ണെ​ങ്കി​ലും ക​രാ​റ​നു​സ​രി​ച്ച് അ​തും നി​ർ​വ​ഹി​ച്ച​ത് ടി.​ആ​ർ ആ​യി​രു​ന്നു. 1983ൽ ​ഭാ​ര്യ ഉ​ഷാ​കു​മാ​രി നി​ർ​മി​ച്ച് ടി. ​രാ​ജേ​ന്ദ​ർ സം​വി​ധാ​നം ചെ​യ്ത ‘ഉ​യി​രു​ള്ള​വ​രൈ ഉ​ഷ’​യി​ലൂ​ടെ​യാ​ണ് ആ​ദ്യ​മാ​യി അ​ദ്ദേ​ഹം നാ​യ​ക​നാ​യ​ത്. ഈ ​ചി​ത്ര​ത്തി​ൽ നാ​യ​ക​വേ​ഷം ചെ​യ്യാ​ൻ ര​ജ​നി​കാ​ന്തി​നെ സ​മീ​പി​ച്ചെ​ങ്കി​ലും വ​മ്പ​ൻ ബാ​ന​റു​ക​ളി​ൽ​മാ​ത്രം താ​ൽ​പ​ര്യ​മു​ള്ള അ​ദ്ദേ​ഹം അ​തി​നു ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ആ ​റോ​ൾ കൂ​ടി നി​ർ​വ​ഹി​ക്കാ​ൻ ടി.​ആ​ർ. തീ​രു​മാ​നി​ക്കു​ന്ന​ത്. പി​ന്നീ​ട​ങ്ങോ​ട്ട് ഒ​റ്റ​യാ​ൾ സൈ​ന്യ​മാ​യി മാ​റും​വി​ധ​മാ​യി​രു​ന്നു ടി. ​രാ​ജേ​ന്ദ​റി​ന്റെ സി​നി​മാ​സം​രം​ഭ​ങ്ങ​ളെ​ല്ലാം. ഈ ​വ​ള​ർ​ച്ച​യി​ൽ വ​ലി​യ വി​ഭാ​ഗം പ്രേ​ക്ഷ​ക​രെ കൂ​ടെ​നി​ർ​ത്താ​നും ടി.​ആ​റി​ന് സാ​ധി​ച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/26/2837892-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020k6Sbq1o3xNVyXpbkWfCuj1tTZGmddMa47772367" data-watermark="false" style="width: 100%;" info-selector="#info_item_1777177776217">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777177776217"></div>
</div>
<h3>സി​നി​മ​യി​ലെ ഒ​റ്റ​യാ​ൾ​പ്പ​ട</h3>
<p>സി​നി​മ​യു​ടെ സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​റി​വു​ക​ൾ, ആ ​നി​ല​യി​ലു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് മു​തി​രാ​നും രാ​ജേ​ന്ദ​റി​നു പ്രേ​ര​ണ​യാ​യി. നി​ല​ക്ക​ണ്ണാ​ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന മി​റ​ർ ഷോ​ട്ടു​ക​ളും മു​ഖ​ഭാ​വ​ങ്ങ​ൾ ഏ​റ്റ​വും അ​ടു​ത്തു​കാ​ണു​ന്ന​രീ​തി​യി​ൽ എ​ക്സ്ട്രീം ക്ലോ​സ്അ​പ് ഷോ​ട്ടു​ക​ളും ടി.​ആ​ർ സി​നി​മ​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. വ​ർ​ണ​ങ്ങ​ൾ​കൊ​ണ്ടും പ്ര​കാ​ശ​വി​ന്യാ​സം​കൊ​ണ്ടു​മു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ വ​ഴി അ​ധി​ക ദൃ​ശ്യ​ഭം​ഗി ന​ൽ​കു​ന്ന​തി​ലും രാ​ജേ​ന്ദ​ർ ശ്ര​ദ്ധ​പു​ല​ർ​ത്തി. </p>
<p>ക​ഥാ​ഖ്യാ​ന​ത്തി​ന്റെ പു​രോ​ഗ​തി​ക്ക് ഗാ​ന​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യും ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. ടി.​ആ​റി​ന്റെ നാ​യ​ക​ന്മാ​ർ കു​ത്ത​ഴി​ഞ്ഞ ജീ​വി​തം ന​യി​ക്കാ​ത്ത​വ​രും ദൈ​വ​ഭ​ക്തി​യു​ള്ള​വ​രും സാ​മൂ​ഹി​ക മ​രാ​ദ്യ​ക​ളെ പി​ന്തു​ട​രു​ന്ന​വ​രു​മാ​യി​രു​ന്നു, സ്ത്രീ​ക​ളോ​ട് ആ​ദ​ര​വു​ള്ള​വ​രും അ​നീ​തി​ക​ളോ​ട് പോ​രാ​ടു​ന്ന ക്ഷു​ഭി​ത യു​വാ​ക്ക​ളു​മാ​യി​രു​ന്നു. ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന നാ​യ​ക​രെ അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​യി​രു​ന്നു രാ​ജേ​ന്ദ​ർ ശ്ര​മി​ച്ച​ത്. വ്യ​ക്തി​യു​ടെ വൈ​കാ​രി​ക വി​ക്ഷു​ബ്‌​ധ​ത​ക​ളെ, സ​മൂ​ഹ മ​ര്യാ​ദ​യു​ടെ ച​ട്ട​ക്കൂ​ട്ടി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു രാ​ജേ​ന്ദ​റി​ന്റെ ത​ന​തു​മു​ദ്ര എ​ന്നു​പ​റ​യാം. </p>
<p>ഇ​ള​യ​രാ​ജ​യു​ടെ മാ​സ്മ​രി​ക സം​ഗീ​തം ത​മി​ഴ് സി​നി​മ​യെ അ​ട​ക്കി​ഭ​രി​ച്ചി​രു​ന്ന കാ​ല​ത്ത് മൃ​ദു​വി​കാ​ര​ങ്ങ​ളെ ലാ​ളി​ക്കു​ന്ന ത​രം പാ​ട്ടു​ക​ളു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് സ്വ​ന്തം ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ രാ​ജേ​ന്ദ​റി​ന് സാ​ധി​ച്ചു. പു​തി​യ​തും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ച് അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ദുഃ​ഖ​ഗാ​ന​ങ്ങ​ളി​ൽ ല​ളി​ത സം​ഗീ​ത​ത്തി​ന്റെ ആ​ത്മ​സൗ​ന്ദ​ര്യം പ​ക​ർ​ന്നു​ന​ൽ​കി. ഗാ​ന​ചി​ത്രീ​ക​ര​ണ​ങ്ങ​ളി​ലെ പ​ശ്ചാ​ത്ത​ല​ഭം​ഗി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി. ‘ഒ​രു ത​ലൈ രാ​ഗം’, ‘മൈ​ഥി​ലി എ​ന്നൈ കാ​ത​ലി’ പോ​ലു​ള്ള സി​നി​മ​ക​ളു​ടെ വി​ജ​യം അ​തി​ലെ പാ​ട്ടി​ന്റെ​യും സം​ഗീ​ത​ത്തി​ന്റെ​യും കൂ​ടി​യാ​യി​രു​ന്നു. </p>
<p>മെലോ​ഡ്ര​മാ​റ്റി​ക് സ​ന്ദ​ർ​ഭ​ങ്ങ​ൾ, പ്രാ​സ​ഭം​ഗി​യു​ള്ള ശ​ക്ത​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ, ശ​രീ​ര​നി​ബ​ദ്ധ​മ​ല്ലാ​ത്ത പ്ര​ണ​യ​ത്തി​ന്റെ​യും വി​ചി​ത്ര സ്വ​ഭാ​വ​മു​ള്ള ആ​ക്ഷ​ന്റെ​യും സ​മ​ന്വ​യം വ​ഴി വാ​ണി​ജ്യ സി​നി​മ​ക​ളു​ടെ സ്ഥി​രം ഫോ​ർ​മാ​റ്റി​ൽ​നി​ന്നു​ള്ള വ്യ​തി​യാ​നം, കു​ടും​ബ പ്രേ​ക്ഷ​ക​രെ ഉ​ന്ന​മി​ട്ടു​കൊ​ണ്ടു​ള്ള വി​കാ​ര​തീ​വ്ര​മാ​യ പ്ര​മേ​യ​ങ്ങ​ൾ, പ്ര​മേ​യ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന ത​രം സം​ഗീ​ത​സാ​ന്ദ്ര​ത​യും നൃ​ത്ത​ച്ചു​വ​ടു​ക​ളും... ഇ​തൊ​ക്കെ അ​ക്കാ​ല​ത്തെ മ​റ്റു സി​നി​മ​ക​ളി​ൽ​നി​ന്ന് രാ​ജേ​ന്ദ​റി​നെ വേ​റി​ട്ടു​നി​ർ​ത്തി. ‘ഒ​രു ത​ലൈ​രാ​ഗം’ പോ​ലു​ള്ള ഫ്ര​ഷ് ആ​യ ചി​ത്രം പ​ട​ച്ച രാ​ജേ​ന്ദ​റി​ന്റെ പി​ൽ​ക്കാ​ല ചി​ത്ര​ങ്ങ​ൾ ആ​ത്മ​ഘോ​ഷ​ത്തി​ന്റെ ആ​വ​ർ​ത്ത​ന​ങ്ങ​ളും എ​ളു​പ്പം പ്ര​വ​ചി​ക്കാ​വു​ന്ന ക്ലൈ​മാ​ക്സും ചെ​ടി​പ്പി​ക്കും​വി​ധം പ​ഴ​കി​യ ക​ഥ​ന​രീ​തി​യും കാ​ര​ണം വി​മ​ർ​ശി​ക്ക​പ്പെ​ട്ടു. പ​ല​വി​ധ ഴോ​ണ​റു​ക​ളി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​വ​ന്ന സ​മ​കാ​ലി​ക​രി​ൽ​നി​ന്ന് ഭി​ന്ന​മാ​യി ഏ​ക​താ​ന​മാ​യ സി​നി​മാ​ശൈ​ലി പി​ന്തു​ട​ർ​ന്ന​ത് രാ​ജേ​ന്ദ്ര​ന്റെ പ്രേ​ക്ഷ​കാം​ഗീ​കാ​ര​ത്തെ ക്ഷീ​ണി​പ്പി​ച്ചു. </p>
<p>1980ക​ളു​ടെ തു​ട​ക്ക​ത്തി​ൽ, പ്ര​ത്യ​ക ജ​നു​സ്സ് എ​ന്ന് അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന ടി.​ആ​ർ സി​നി​മ​ക​ൾ​ക്ക് ല​ഭി​ച്ച പ്രേ​ക്ഷ​ക​പ്രീ​തി ’90ക​ളു​ടെ ര​ണ്ടാം​പാ​ദ​ത്തോ​ടെ കു​റ​ഞ്ഞു തു​ട​ങ്ങി. എ​ന്നാ​ൽ, ഇ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ ത​ന്റെ മൗ​ലി​ക അ​ട​യാ​ള​ങ്ങ​ളു​മാ​യി ടി.​ആ​ർ മു​ന്നോ​ട്ടു​പോ​യി. സി​നി​മ​യു​ടെ സ​മ​ഗ്ര​മേ​ഖ​ല​യും ഒ​രു​മി​ച്ച് കൈ​കാ​ര്യം ചെ​യ്‌​ത​തി​നാ​ൽ ഗു​ണ​നി​ല​വാ​ര​ത്തി​ലും പാ​ളി​ച്ച​ക​ൾ നി​ഴ​ലി​ച്ചു. ’90ക​ളി​ലും അ​തി​നു​ശേ​ഷ​വും വ​ന്ന ‘മോ​ണി​ഷ എ​ൻ മൊ​ണാ​ലി​സ’, ‘സൊ​ന്നാ​ൽ താ​ൻ കാ​ത​ലാ’, ‘സ​ബാ​ഷ് ബാ​ബു’, നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തി​യ ‘വീ​രാ​സാ​മി’ ഒ​ക്കെ ബോ​ക്സ് ഓ​ഫി​സ് പ​രാ​ജ​യ​ങ്ങ​ളാ​യി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/26/2837889-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020VX4Pldlk5Aa8q1fyYvAN5hNbvzOhi5QU7682169" data-watermark="false" style="width: 100%;" info-selector="#info_item_1777177686144">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777177686144"></div>
</div>
<h3>ഡി.​എം.​കെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്</h3>
<p>സി​നി​മ​യി​ൽ വി​ജ​യ​ക്കൊ​ടി നാ​ട്ടി​യ ഒ​രു ദ​ശ​ക​ത്തി​നു​ശേ​ഷം തി​രി​ച്ചി​റ​ക്കം നേ​രി​ട്ട രാ​ജേ​ന്ദ​റി​ന്റെ, രാ​ഷ്ട്രീ​യ പ്ര​വേ​ശ​വും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ടെ യാ​ത്ര​യാ​യി​രു​ന്നു. ഒ​രു ക​ലാ​കാ​ര​ന്റെ വൈ​കാ​രി​ക​ബു​ദ്ധി​യോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തെ​യും അ​ദ്ദേ​ഹം സ​മീ​പി​ച്ച​ത്. പെ​രി​യാ​റി​ന്റെ​യും അ​ണ്ണാ​ദു​രൈ​യു​ടെ​യും ക​ടു​ത്ത അ​നു​യാ​യി എ​ന്ന​നി​ല​യി​ൽ ദ്രാ​വി​ഡ പ്ര​സ്ഥാ​ന​ത്തോ​ടു​ള്ള ആ​ഭി​മു​ഖ്യ​മാ​ണ് രാ​ജേ​ന്ദ​റി​നെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. 1984ലാ​ണ് രാ​ജേ​ന്ദ​ർ ഡി.​എം.​കെ​യി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​ശ​സ്തി​യു​ടെ ഉ​ച്ച​ഘ​ട്ട​ത്തി​ൽ ഇ​രി​ക്കു​മ്പോ​ഴേ, എം. ​ക​രു​ണാ​നി​ധി​യു​ടെ വി​ശ്വ​സ്ത​നാ​യി മാ​റി​യ രാ​ജേ​ന്ദ​ർ, താ​ര​പ്ര​തി​ച്ഛാ​യ​യും പ്രാ​സ​ബ​ദ്ധ​മാ​യ പ്ര​സം​ഗ​ങ്ങ​ളും​കൊ​ണ്ട് പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശം​കൊ​ള്ളി​ച്ചു. </p>
<p>ഡി.​എം.​കെ​യു​ടെ പ്രോ​പ​ഗ​ണ്ടാ സെ​ക്ര​ട്ട​റി എ​ന്ന​നി​ല​യി​ൽ എം.​ജി.​ആ​റി​നെ​തി​രെ നി​ശി​ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന തൊ​ഴി​ൽ​നി​ല അ​ദ്ദേ​ഹ​ത്തി​ന് ത​ട​സ്സ​മാ​യി​രു​ന്നി​ല്ല. ത​മി​ഴ്സി​നി​മ​യു​ടെ മു​ടി​ചൂ​ടാ​മ​ന്ന​നാ​യി എം.​ജി.​ആ​ർ വി​ഹ​രി​ക്കു​ന്ന കാ​ല​മാ​ണ​തെ​ന്നോ​ർ​ക്ക​ണം. എം.​ജി.​ആ​റി​നെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ക്കാ​ൻ ച​ല​ച്ചി​ത്ര രം​ഗ​ത്തു​നി​ന്നും ധൈ​ര്യ​പ്പെ​ട്ട ഒ​രേ​യൊ​രാ​ൾ താ​ൻ മാ​ത്ര​മാ​ണെ​ന്ന് പൊ​തു​വേ​ദി​ക​ളി​ൽ പി​ൽ​ക്കാ​ല​ത്ത് ടി.​ആ​ർ അ​ഭി​മാ​നം കൂ​റു​ന്നു​ണ്ട്. ക​രു​ണാ​നി​ധി​യോ​ടു​ള്ള കൂ​റും വി​ശ്വാ​സ​വും തു​ട​ർ​ന്നെ​ങ്കി​ലും ടി.​ആ​റി​ന്റെ കൂ​സ​ലി​ല്ലാ​ത്ത പ​ല നീ​ക്ക​ങ്ങ​ളും മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ​യും എം.​കെ. സ്റ്റാ​ലി​ൻ അ​ട​ക്ക​മു​ള്ള യു​വ​നേ​തൃ​നി​ര​യു​ടെ​യും അ​നി​ഷ്ട​ത്തി​നി​ട​യാ​ക്കി. അ​ഭി​പ്രാ​യ​ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തോ​ടെ 1991ൽ ​പാ​ർ​ട്ടി​യി​ൽ​നി​ന്ന് ടി.​ആ​ർ പു​റ​ത്താ​ക്ക​പ്പെ​ട്ടു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/26/2837887-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020BeResvhIDnZFVsRr3dCCNQCnDO2f4emz7640763" data-watermark="false" style="width: 100%;" info-selector="#info_item_1777177644909">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777177644909"></div>
</div>
<h3>പു​തി​യ പാ​ർ​ട്ടി​യും ല​യ​ന​വും</h3>
<p>എ​ന്നാ​ൽ, രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങാ​ൻ രാ​ജേ​ന്ദ​ർ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. അ​തേ​വ​ർ​ഷം​ത​ന്നെ താ​യ​ക മ​റു​മ​ല​ർ​ച്ചി ക​ഴ​കം (ടി.​എം.​കെ) എ​ന്ന പേ​രി​ൽ സ്വ​ന്തം പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ചു. എ​സ്.​ഡി ഉ​ഗും​ച​ന്ദ് (ഹു​കും ച​ന്ദ്) അ​ട​ക്ക​മു​ള്ള ഡി.​എം.​കെ​യി​ലെ ഏ​താ​നും നേ​താ​ക്ക​ൾ രാ​ജേ​ന്ദ​റി​നൊ​പ്പം ചേ​ർ​ന്നു. 1991ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ജീ​വ് ഗാ​ന്ധി വ​ധ​ത്തെ തു​ട​ർ​ന്നു പ്ര​ക്ഷു​ബ്ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ജ​യ​ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ.​ഐ.​എ.​ഡി.​എം.​കെ-​കോ​ൺ​ഗ്ര​സ് മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യി അ​നു​താ​പം ആ​ഞ്ഞു​വീ​ശി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി.​എം.​കെ മു​ന്ന​ണി​യോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് ടി.​എം.​കെ. മ​ത്സ​രി​ച്ച​ത് എ​ന്ന​താ​ണ് കൗ​തു​ക​ക​ര​മാ​യ വ​സ്തു​ത. ഡി.​എം.​കെ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ടി​ട്ടും അ​തേ മു​ന്ന​ണി​യി​ൽ ചേ​രാ​നാ​യി​രു​ന്നു രാ​ജേ​ന്ദ​റി​ന്റെ തീ​രു​മാ​നം. ക​രു​ണാ​നി​ധി​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​വും പ്ര​ധാ​ന​കാ​ര​ണ​മാ​യി​രു​ന്നു. ജ​യ​ല​ളി​ത​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​ൻ എ​ന്ന​നി​ല​യി​ൽ ബ​ർ​ഗൂ​രി​ൽ അ​വ​ർ​ക്കെ​തി​രെ മ​ത്സ​രി​ക്കാ​നും രാ​ജേ​ന്ദ​ർ ത​യാ​റാ​യി. </p>
<p>സി.​പി.​ഐ, സി.​പി.​എം, ജ​ന​താ​ദ​ൾ തു​ട​ങ്ങി​യ ക​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ട്ട ഡി.​എം.​കെ മു​ന്ന​ണി​ക്ക് മൊ​ത്തം ല​ഭി​ച്ച​ത് ഏ​ഴ് സീ​റ്റു​ക​ൾ. ഡി.​എം. കെ​യും 11 മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്രം മ​ത്സ​രി​ച്ച ടി.​എം.​കെ​യും ര​ണ്ടു വീ​തം ഇ​ട​ങ്ങ​ളി​ൽ വി​ജ​യം നേ​ടി. മ​റ്റു​ള്ള പാ​ർ​ട്ടി​ക​ൾ ഓ​രോ സീ​റ്റും വീ​ത​വും. വ​ലി​യ ത​യാ​റെ​ടു​പ്പു​ക​ളൊ​ന്നും കൂ​ടാ​തെ പു​തു​താ​യി രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട ക​ക്ഷി സാ​ധി​ച്ചെ​ടു​ത്ത ഈ ​നേ​ട്ടം ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​ണെ​ന്ന് പ​റ​യാം. പി​ൽ​ക്കാ​ല​ത്ത് കേ​ന്ദ്ര​മ​ന്ത്രി​യാ​യ തി​രു​നാ​വ​ക്ക​ര​സ്, സം​സ്ഥാ​ന മ​ന്ത്രി​യാ​യിരുന്ന കെ.​കെ.എ​സ്.​എ​സ്.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ടി.​എം.​കെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി അ​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ബ​ർ​ഗൂ​രി​ൽ ജെ. ​ജ​യ​ല​ളി​ത​ക്കെ​തി​രെ ക​ള​ത്തി​ലി​റ​ങ്ങി​യ ടി. ​രാ​ജേ​ന്ദ​ർ മു​പ്പ​ത്തേ​ഴാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. </p>
<p>1989ൽ ​നേ​തൃ​ത്വ​ത്തി​ന്റെ അ​നു​മ​തി​യി​ല്ലാ​തെ ഡി.​എം.​കെ​യി​ലെ യു​വ​നേ​താ​വ് വൈ​കോ എ​ൽ.​ടി.​ടി.​ഇ നേ​താ​വ് വേ​ലു​പ്പി​ള്ളൈ പ്ര​ഭാ​ക​ര​നെ, ശ്രീ​ല​ങ്ക​യി​ലെ ആ​സ്ഥാ​ന​ത്ത് സ​ന്ദ​ർ​ശി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഡി.​എം.​കെ​യി​ൽ രൂ​ക്ഷ​മാ​യ ഉ​ൾ​പാ​ർ​ട്ടി​പ്പോ​രി​നി​ട​യാ​ക്കി. 1993ൽ ​വൈ​കോ​യു​ടെ പു​റ​ത്താ​ക്ക​ലി​ലാ​ണ് ഇ​ത് അ​വ​സാ​നി​ച്ച​ത്. അ​ടു​ത്ത​വ​ർ​ഷം വൈ​കോ മ​റു​മ​ല​ർ​ച്ചി ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം (എം.​ഡി.​എം.​കെ) രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ പാ​ർ​ട്ടി അ​ണി​ക​ളി​ൽ​നി​ന്നൊ​രു കു​ത്തൊ​ഴു​ക്ക് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നും പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നും നേ​തൃ​ത്വം ചി​ല ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഡി.​എം.​കെ​യി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ ക​രു​ണാ​നി​ധി ടി.​ആ​റി​നെ ക്ഷ​ണി​ക്കു​ന്ന​ത്. </p>
<p>ക​രു​ണാ​നി​ധി​യോ​ടു​ള്ള ആ​ദ​ര​വും പാ​ർ​ട്ടി​യി​ൽ വീ​ണ്ടും ല​ഭി​ക്കു​ന്ന പ്രാ​മു​ഖ്യ​വും മു​ൻ​നി​ർ​ത്തി ടി.​എം.​കെ​യെ ഡി.​എം.​കെ​യി​ൽ ല​യി​പ്പി​ക്കാ​ൻ രാ​ജേ​ന്ദ​റി​ന് ര​ണ്ടാ​മ​തൊ​ന്നാ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ല. വൈ​കോ​ക്കെ​തി​രെ​യു​ള്ള പാ​ർ​ട്ടി​യു​ടെ പ്ര​തി​രോ​ധ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ടി.​ആ​ർ കു​ന്ത​മു​ന​യാ​യി നി​ന്നു. 1996ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​ന്നൈ പാ​ർ​ക്ക് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു വി​ജ​യി​ച്ച് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തു​ക​യും ചെ​യ്തു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/26/2837885-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240204TXKRuzOJiYcgykE1HvMmpxEqH5uLCTZ7430527" data-watermark="false" style="width: 100%;" info-selector="#info_item_1777177434425">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777177434425"></div>
</div>
<h3>അം​ഗീ​കാ​രം റ​ദ്ദാ​ക്ക​പ്പെ​ട്ട പു​തി​യ പ​രീ​ക്ഷ​ണം</h3>
<p>2004ഓ​ടെ നേ​തൃ​ത്വ​വു​മാ​യു​ള്ള സ്വ​ര​ച്ചേ​ർ​ച്ച​ക്ക് വീ​ണ്ടു ഭം​ഗം സം​ഭ​വി​ച്ചു​തു​ട​ങ്ങി. ആ​വ​ശ്യം ക​ഴി​യു​മ്പോ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന നി​ല​യി​ലാ​ണ് ഡി.​എം.​കെ​ത​ന്നെ പ​രി​ഗ​ണി​ക്കു​ന്ന​ത് എ​ന്ന് തു​റ​ന്ന​ടി​ച്ച് രാ​ജേ​ന്ദ​ർ പാ​ർ​ട്ടി വി​ട്ടു. രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കാ​നാ​യി​രു​ന്നി​ല്ല, വീ​ണ്ടും പു​തി​യ രാ​ഷ്ട്രീ​യ ക​ക്ഷി രൂ​പ​വ​ത്ക​രി​ച്ച് സ​ജീ​വ​മാ​കാ​നാ​യി​രു​ന്നു ടി.​ആ​റി​ന്റെ തീ​രു​മാ​നം. അ​ങ്ങ​നെ ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ മ​റ്റൊ​രു പാ​ർ​ട്ടി​കൂ​ടി നി​ല​വി​ൽ​വ​ന്നു –ഓ​ൾ ഇ​ന്ത്യ ല​ക്ഷ്യ ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം! 2019വ​രെ ഇ​രു മു​ന്ന​ണി​ക​ളോ​ടും ചേ​രാ​തെ സ്വ​ത​ന്ത്ര ക​ക്ഷി​യാ​യി നി​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്നും വി​ട്ടു​നി​ന്നു. ടി.​ആ​റി​ന്റെ ഇ​ട​ക്കി​ടെ​യു​ള്ള രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​ക​ളും, വി​വാ​ദ​ങ്ങ​ളും അ​ല്ലാ​തെ ത​മി​ഴ്നാ​ട്ടി​ൽ ഒ​രു ച​ല​ന​വും ഉ​ണ്ടാ​ക്കി​യി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല അ​ഞ്ചു വ​ർ​ഷ​ത്തി​നു​മേ​ൽ തെ​ര​ഞ്ഞ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ 2022ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പാ​ർ​ട്ടി​യു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.</p>
<p>2018 ഫെ​ബ്രു​വ​രി​യി​ൽ തി​രു​ച്ചി​യി​ൽ സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടി എ. ​ഐ.​എ​ൽ.​ഡി.​എം.​കെ​യു​ടെ പു​ന​രു​ജ്ജീ​വ​ന​വും പു​തി​യ പ​താ​ക​യും പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. പാ​ർ​ട്ടി ബാ​ന​റി​ൽ അ​ന്ത​രി​ച്ച മു​ഖ്യ​മ​ന്ത്രി ജെ. ​ജ​യ​ല​ളി​ത​യു​ടെ ഫോ​ട്ടോ പ​തി​പ്പി​ച്ചി​രു​ന്നു. പെ​രി​യാ​ർ, അ​ണ്ണാ​ദു​രൈ, എം.​ജി.​ആ​ർ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും അ​തോ​ടൊ​പ്പം ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ട്ടു. ഇ​ത് ടി.​ആ​റി​ന്റെ പു​തി​യ രാ​ഷ്ട്രീ​യ​നീ​ക്ക​മാ​യി നി​രീ​ക്ഷ​ക​ർ വ്യാ​ഖ്യാ​നി​ച്ചു. ത​മി​ഴ്‌​നാ​ടി​ന്റെ രാ​ഷ്ട്രീ​യ ഹൃ​ദ​യ​മാ​യി ക​രു​ത​പ്പെ​ടു​ന്ന, എ​ണ്ണ​മ​റ്റ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്ക​പ്പെ​ട്ട ട്രി​ച്ചി​യി​ൽ​ത​ന്നെ പു​ന​രു​ജ്ജീ​വ​ന സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടി​യ ടി. ​രാ​ജേ​ന്ദ​റി​ന് മ​റ്റൊ​രു ല​ക്ഷ്യം കൂ​ടി​യു​ണ്ടാ​യി​രു​ന്നു -മ​ക​നും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ സി​ല​മ്പ​ര​സ​നെ (ചി​മ്പു) രാ​ഷ്ട്രീ​യ​ത്തി​ലി​റ​ക്കി പാ​ർ​ട്ടി​യു​ടെ അ​ടു​ത്ത ചു​മ​ത​ല​ക്കാ​ര​നാ​യി വാ​ഴി​ക്കു​ക! </p>
<p>അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും ടി. ​രാ​ജേ​ന്ദ​ർ ക​ണ​ക്കു​കൂ​ട്ടി. അ​തി​ന്റെ ഭാ​ഗ​മാ​യി ഡി.​എം.​കെ​ക്കും എ.​ഐ.​എ. ഡി.​എം.​കെ​ക്കു​മെ​തി​രാ​യി പ്ര​ചാ​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. എ​ന്നാ​ൽ, അ​ത്ത​രം ഒ​രു​ക്ക​ങ്ങ​ൾ ഒ​ന്നും ല​ക്ഷ്യം ക​ണ്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, തു​ട​ർ​ന്നു​വ​ന്ന ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ​പോ​ലും പാ​ർ​ട്ടി​ക്ക് സാ​ധി​ച്ചി​ല്ല. ആ​ളും അ​ർ​ഥ​വു​മി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​യി തു​ട​ർ​ന്ന പാ​ർ​ട്ടി​യു​ടെ അം​ഗീ​കാ​ര​വും റ​ദ്ദാ​ക്ക​പ്പെ​ട്ടു. </p>
<p>എ​ങ്കി​ലും രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് വി​ര​മി​ക്കാ​ൻ ടി. ​രാ​ജേ​ന്ദ​ർ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കി​യും മാ​ധ്യ​മ​സ​മ്മേ​ള​ന​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്തും ത​ന്റെ സാ​ന്നി​ധ്യം അ​ദ്ദേ​ഹം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. സി​നി​മ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി. മ​ക​ൻ ചി​മ്പു​വി​ന്റെ വി​വാ​ഹം ന​ട​ക്കാ​ൻ കാ​ഞ്ചി​പു​ര​ത്തെ വ​ഴ​ക്ക​രു​തീ​ശ്വ​ര​ർ ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്തി​യ വ​ഴി​പാ​ടും ഇ​സ്​​ലാം മ​തം സ്വീ​ക​രി​ച്ച ഇ​ള​യ​മ​ക​ന്റെ മി​ശ്ര​വി​വാ​ഹ​ത്തി​നു ന​ൽ​കി​യ പി​ന്തു​ണ​യും ഒ​ക്കെ രാ​ജേ​ന്ദ​റി​ലേ​ക്കു മാ​ധ്യ​മ​ശ്ര​ദ്ധ തി​രി​ഞ്ഞ സ​ന്ദ​ർ​ഭ​ങ്ങ​ളാ​ണ്. ഇ​ട​ക്കാ​ല​ത്തെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ചി​കി​ത്സ​യും കാ​ര​ണം വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ടി. ​രാ​ജേ​ന്ദ​ർ ഇ​പ്പോ​ൾ. </p>
<p>അ​തി​വാ​ചാ​ല​നാ​യ വി​മ​ർ​ശ​ക​ൻ എ​ന്ന​നി​ല​യി​ലാ​ണ് രാ​ജേ​ന്ദ​റി​ന്റെ രാ​ഷ്ട്രീ​യ​വ്യ​ക്തി​ത്വം അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​വു​ക. ഒ​റ്റ​ക്ക് വ​ഴി​വെ​ട്ടി​വ​ന്ന​വ​ന്റെ ആ​ത്മ​ബോ​ധ്യ​ങ്ങ​ളും ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തോ​ടു​ള്ള ആ​ഭി​മു​ഖ്യ​വു​മാ​ണ് ടി. ​രാ​ജേ​ന്ദ​റി​നെ ന​യി​ച്ച​ത്. രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണം മി​ക്ക​പ്പോ​ഴും ആ​ത്മ​നി​ഷ്ഠ​മാ​യ നി​ല​പാ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു. ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ലോ സം​ഘാ​ട​ന​ത്തി​ലോ ശ്ര​ദ്ധി​ക്കാ​തെ, രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​ക​ളും അ​തി​നി​ശി​ത​വും വൈ​കാ​രി​ക​വു​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും ഇ​റ​ക്കി ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച് ഒ​രു സം​ഘ​ട​ന​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​മെ​ന്ന ല​ക്ഷ്യ​ബോ​ധം കു​റ​ഞ്ഞ രാ​ഷ്ട്രീ​യാ​ഭി​ലാ​ഷ​മാ​യി​രു​ന്നു ടി. ​രാ​ജേ​ന്ദ​റി​ന്റേ​തെ​ന്ന് ചു​രു​ക്കി​പ്പ​റ​യാം. </p>
<h3>(തു​ട​രും)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/t-rajender-in-tamil-politics-1514545</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/t-rajender-in-tamil-politics-1514545</guid>
<category><![CDATA[Weekly,Culture,Film and Theatre,Archives,Premium,4 MAY 2026]]></category>
<dc:creator><![CDATA[ടി. അനീഷ്]]></dc:creator>
<pubDate>Mon, 27 Apr 2026 05:00:10 GMT</pubDate>
</item>
<item>
<title><![CDATA[ഠും - 22]]></title>
<description/>
<enclosure length="114579" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2837835-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2837835-untitled-1.gif'/><figcaption></figcaption></figure><div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/26/2837840-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020kF71TbLpSWBPAc39PzGarGuD3w555BSe1715351" data-watermark="false" style="width: 100%;" info-selector="#info_item_1777171719452">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777171719452"></div>
</div>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/26/2837841-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020RyIyge2pM6HLuoclPzKgYuqQ33wMOJWD1746639" data-watermark="false" style="width: 100%;" info-selector="#info_item_1777171750802">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777171750802"></div>
</div>
<p> </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1514509</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1514509</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,4 MAY 2026]]></category>
<dc:creator><![CDATA[രവി]]></dc:creator>
<pubDate>Mon, 27 Apr 2026 04:45:36 GMT</pubDate>
</item>
<item>
<title><![CDATA[അ​ധി​ക​മാ​യൊ​രു റൗ​ണ്ട്; 
40 മ​ത്സ​ര​ങ്ങ​ളും]]></title>
<description/>
<enclosure length="292574" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2837807-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2837807-untitled-1.gif'/><figcaption></figcaption></figure><blockquote>
 ജൂ​ൺ 11ന് ​ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​ഹാ അ​ങ്ക​ത്തി​ന് വി​സി​ലു​യ​രും. ഇ​ത്ത​വ​ണ കു​റെ​യേ​റെ സ​വി​ശേ​ഷ​ത​ക​ളു​ണ്ട് മ​ത്സ​ര സം​ഘാ​ട​ന​ത്തി​ന്. ലോ​ക​ക​പ്പി​ന്റെ വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ് മു​തി​ർ​ന്ന സ്​​പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റാ​യ ​േല​ഖ​ക​ൻ
</blockquote>
<p>ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഒ​രി​ക്ക​ൽ​ക്കൂ​ടി യു.​എ​സി​ൽ എ​ത്തു​മ്പോ​ൾ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ നേ​രെ ഇ​ര​ട്ടി. 1994ലെ ​യു.​എ​സ്​ ലോ​ക​ക​പ്പി​ൽ 24 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​ക്കു​റി അ​ത് 48. ടീ​മു​ക​ളു​ടെ എ​ണ്ണം 1998ൽ 32 ​ആ​യി വ​ർ​ധി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ 16 ടീ​മു​ക​ൾ കൂ​ടു​ത​ലാ​യെ​ത്തി. യു.​എ​സി​നൊ​പ്പം മെ​ക്സി​കോ യും ​കാ​ന​ഡ​യും ആ​തി​ഥേ​യ​രാ​യു​ണ്ട്. ഉ​ദ്ഘാ​ട​ന മ​ത്സ​രം ജൂ​ൺ 11ന് ​മെ​ക്സി​കോ​യി​ലെ എ​സ്​​താ​ഡി​യോ അ​സ്​​റ്റെ​ക്ക സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. ഫൈ​ന​ൽ ജൂ​ലൈ 19ന് ​ന്യൂ​യോ​ർ​ക്കി​ലെ ന്യൂ​ജേ​ഴ്സി സ്റ്റേ​ഡി​യ​ത്തി​ലും. യു.​എ​സി​ൽ പ​തി​നൊ​ന്നും മെ​ക്സി​കോ​യി​ൽ മൂ​ന്നും കാ​ന​ഡ​യി​ൽ ര​ണ്ടും വേ​ദി​ക​ളി​ലാ​ണ് മ​ത്സ​രം. </p>
<p>ഗ​ൾ​ഫി​ൽ സ​മാ​ധാ​നം പു​ല​രു​ന്ന​തി​ന്റെ സൂ​ച​ന​ക​ൾ ക​ണ്ടു​തു​ട​ങ്ങി​യെ​ങ്കി​ലും ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി. ഇ​റാ​നും യു.​എ​സും ലോ​ക​ക​പ്പി​ൽ മു​ഖാ​മു​ഖം വ​രു​മോ? ഏ​തെ​ല്ലാം രാ​ജ്യ​ങ്ങ​ളി​ലെ ഫു​ട്ബാ​ൾ േപ്ര​മി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ടും? ഏ​തെ​ങ്കി​ലും വേ​ദി അ​വ​സാ​ന നി​മി​ഷം മാ​റ്റു​മോ? ക​ഴി​ഞ്ഞ ഡി​സം​ബ​ർ അ​ഞ്ചി​ന് വാ​ഷി​ങ്ട​ണി​ലെ കെ​ന്ന​ഡി സെ​ന്റ​റി​ൽ മ​ത്സ​ര ക്ര​മം സം​ബ​ന്ധി​ച്ച ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. ഇ​തി​ന്റെ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​രി​ട്ടാ​ണ്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വൈ​സ്​ പ്ര​സി​ഡ​ന്റ് ജെ.​ഡി. വാ​ൻ​സും ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ​യും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. </p>
<p>ഇ​ൻ​ഫ​ന്റി​നോ​യും ട്രം​പും സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഫി​ഫ​യു​ടെ പ്ര​ഥ​മ സ​മാ​ധാ​ന പു​ര​സ്​​കാ​രം ഫി​ഫ പ്ര​സി​ഡ​ന്റ് ത​ന്നെ​യാ​ണ് ട്രം​പി​നു സ​മ്മാ​നി​ച്ച​ത്. ന​റു​ക്കെ​ടു​പ്പി​ൽ ട്രം​പി​നൊ​പ്പം കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക് കാ​ർ​ണി​യും മെ​ക്സി​കോ പ്ര​സി​ഡ​ന്റ് ക്ലോ​ഡി​യെ ഷെ​യ്ൻ​ബോ​മും പ​ങ്കെ​ടു​ത്തി​രു​ന്നു. ത​ന്റെ ‘‘ജീ​വി​ത​ത്തി​ലെ മ​ഹ​ത്താ​യ ബ​ഹു​മ​തി’’ എ​ന്നാ​ണ് ഫി​ഫ സ​മ്മാ​ന​ത്തെ ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. പ​ക്ഷേ, ആ​ൾ ട്രം​പാ​ണ്. എ​പ്പോ​ൾ എ​ന്താ​ണ് തീ​രു​മാ​നി​ക്കു​ക​യെ​ന്നു പ​റ​യാ​നാ​വി​ല്ല. അ​മേ​രി​ക്ക​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 250ാം വാ​ർ​ഷി​ക​വും പ്ര​സി​ഡ​ന്റാ​യു​ള്ള ത​ന്റെ ര​ണ്ടാം ഊ​ഴ​വും ലോ​ക​ക​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നെ​ങ്കി​ലും ട്രം​പി​നെ എ​ങ്ങ​നെ വി​ശ്വ​സി​ക്കും? ആ​ശ​ങ്ക​ക​ൾ ഏ​റെ ബാ​ക്കി​യു​ണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/26/2837813-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020P38V9PMAzgv1R9T6jR71MSxwjEb5qY7t9970303" data-watermark="false" style="width: 100%;" info-selector="#info_item_1777169974225" title="ഫിഫ സമാധാന പുരസ്കാരം ഡൊണാൾഡ് ട്രം​പിന് ഫിഫ പ്രസിഡന്‍റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ​ സമ്മാനിക്കുന്നു" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777169974225">
  <p>ഫിഫ സമാധാന പുരസ്കാരം ഡൊണാൾഡ് ട്രം​പിന് ഫിഫ പ്രസിഡന്‍റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ​ സമ്മാനിക്കുന്നു</p>
 </div>
</div>
<p>പ്ര​സി​ഡ​ന്റ് ട്രം​പി​ന്റെ പു​തി​യ ന​യ​ങ്ങ​ൾ വി​ദേ​ശ​ത്തു​നി​ന്നു​ള്ള കാ​ണി​ക​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല. ചി​ല വേ​ദി​ക​ൾ​ത​ന്നെ വേ​ണ്ടി​വ​ന്നാ​ൽ മാ​റ്റു​മെ​ന്ന് ട്രം​പ് നേ​ര​ത്തേ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ട്രം​പ് ഭ​ര​ണ​കൂ​ടം 2025 ജൂ​ൺ നാ​ലി​നു പ്ര​ഖ്യാ​പി​ച്ച​ത​നു​സ​രി​ച്ച് 19 രാ​ജ്യ​ങ്ങ​ൾ​ക്ക് വി​ല​ക്കു​ണ്ട്. ഇ​തി​ൽ കൂ​ടു​ത​ലും ആ​ഫ്രി​ക്ക​ൻ, മ​ധ്യ​പൂ​ർ​വ​ദേ​ശ രാ​ജ്യ​ങ്ങ​ളാ​ണ്. ഇ​വ​ർ​ക്ക് 2025 ജൂ​ൺ ഒ​മ്പ​തി​നു മു​മ്പ് ല​ഭി​ച്ച, കാ​ലാ​വ​ധി ക​ഴി​യാ​ത്ത വി​സ ഇ​ല്ലെ​ങ്കി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. അ​ഫ്ഗാ​നി​സ്താ​ൻ,ഛാഡ്, കോം​ഗോ, ഗ്വി​നി, എ​റി​ത്രി​യ, ഹെ​യ്തി, ഇ​റാ​ൻ, ലി​ബി​യ, മ്യാ​ന്മ​ർ, സോ​മാ​ലി​യ, സു​ഡാ​ൻ, യ​മ​ൻ എ​ന്നി​വ​യാ​ണ് ശ​ക്ത​മാ​യ വി​ല​ക്കു​ള്ള 12 രാ​ജ്യ​ങ്ങ​ൾ. ഏ​ഴു രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​മിേ​ഗ്ര​ഷ​ൻ വി​സ​ക്കു പു​റ​മെ ടൂ​റി​സ്റ്റ്, സ്റ്റു​ഡ​ന്റ്, എ​ക്സ്​​ചേ​ഞ്ച് വി​സി​റ്റ് വി​സ​ക​ളും അ​നു​വ​ദി​ക്കി​ല്ല. ബു​റു​ണ്ടി, ക്യൂ​ബ, ലാ​വോ​സ്, സി​യ​റ ലി​യോ​ൺ, ടോ​ഗോ തു​ർ​ക്മെ​നി​സ്താ​ൻ, വെ​നി​സ്വേ​ല എ​ന്നി​വ ഈ ​വി​ഭാ​ഗ​ത്തി​ൽ വ​രും. </p>
<p>ഇ​തി​നെ​ല്ലാം പു​റ​മെ കേ​പ് വെ​ർ​ദെ, ഐ​വ​റി​കോ​സ്റ്റ്, ഈ​ജി​പ്ത്, ഘാ​ന, സെ​ന​ഗാ​ൾ എ​ന്നീ രാ​ജ്യ​ക്കാ​ർ​ക്കും പ്ര​വേ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്. ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ന വി​ല​ക്കു​ള്ള​വ​യി​ൽ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ടീ​മം​ഗ​ങ്ങ​ൾ​ക്കും അ​നു​ബ​ന്ധ സം​ഘാം​ഗ​ങ്ങ​ൾ​ക്കും മാ​ത്ര​മ​ല്ല, അ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​കു​മ​േ​ത്ര. </p>
<p>ഇ​റാ​ൻ ആ​ക​ട്ടെ ത​ങ്ങ​ളു​ടെ സം​ഘാം​ഗ​ങ്ങ​ളി​ൽ ചി​ല​ർ​ക്ക് വി​സ നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡി​സം​ബ​ർ അ​ഞ്ചി​നു ന​ട​ന്ന ന​റു​ക്കെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. ആ​കെ​യു​ള്ള 104 മ​ത്സ​ര​ങ്ങ​ളി​ൽ 78 എ​ണ്ണം യു.​എ​സി​ലാ​ണ്. 13 വീ​തം മെ​ക്സി​കോ​യി​ലും കാ​ന​ഡ​യി​ലും ന​ട​ക്കും. സെ​മി ഫൈ​ന​ലു​ക​ളും ഫൈ​ന​ലും യു.​എ​സി​ലാ​ണ്. ഫു​ട്ബാ​ൾ േപ്ര​മി​ക​ൾ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് വ​രു​ന്ന​ത് മ​ത്സ​ര​വേ​ദി​ക​ളാ​യ ന​ഗ​ര​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക നേ​ട്ട​ത്തെ ബാ​ധി​ക്കും. </p>
<p>ഫു​ട്ബാ​ൾ ടി​ക്ക​റ്റ് നി​ര​ക്കി​ലെ വ​ൻ വ​ർ​ധ​ന ഫു​ട്ബാ​ൾ ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഫൈ​ന​ലി​ലെ കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്ക് 4185 ഡോ​ള​ർ ആ​ണ്. നാ​ലു ല​ക്ഷം രൂ​പ​യോ​ളം വ​രും. ഖ​ത്ത​റി​ലേ​തി​ന്റെ ഏ​ഴി​ര​ട്ടി​യാ​ണി​ത്. പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ 60 ഡോ​ള​ർ മു​ത​ൽ 200 ഡോ​ള​ർ വ​രെ. 104 ക​ളി​ക​ൾ​ക്കാ​യി ഏ​താ​ണ്ട് എ​ഴു​പ​ത് ല​ക്ഷം ടി​ക്ക​റ്റു​ക​ൾ വി​ൽ​പ​ന​ക്കു​ണ്ട്. ടി​ക്ക​റ്റി​നൊ​പ്പം വി​സ ല​ഭി​ക്കി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ശ്നം. വി​സ അ​വ​കാ​ശ​മ​ല്ലെ​ന്നാ​ണ് യു.​എ​സി​ന്റെ വാ​ദം. ഫി​ഫ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ട്രം​പ് വ​ഴ​ങ്ങി​യി​ട്ടി​ല്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/26/2837808-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020WkKiDlqiYIcXXlpJ4LANaRDEuCai58Cm9785835" data-watermark="false" style="width: 100%;" info-selector="#info_item_1777169789658" title="ഫിഫ പ്രസിഡന്‍റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ​" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777169789658">
  <p>ഫിഫ പ്രസിഡന്‍റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ​</p>
 </div>
</div>
<p>ആ​ശ​ങ്ക​ക​ൾ ബാ​ക്കി​നി​ൽ​ക്കു​മ്പോ​ഴും ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഫൈ​ന​ൽ റൗ​ണ്ടി​ലെ 48 ടീ​മു​ക​ൾ ഏ​തെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ ഫു​ട്ബാ​ൾ േപ്ര​മി​ക​ളു​ടെ ശ്ര​ദ്ധ ഇ​നി മ​ത്സ​ര​ങ്ങ​ളി​ലേ​ക്കാ​കും. എ ​മു​ത​ൽ എ​ൽ വ​രെ 12 ഗ്രൂ​പ്പു​ക​ളി​ൽ നാ​ലു ടീ​മു​ക​ൾ വീ​ത​മു​ണ്ട്. ആ​തി​ഥേ​യ​രെ​ന്ന ലേ​ബ​ലി​ൽ യോ​ഗ്യ​ത റൗ​ണ്ട് ക​ളി​ക്കാ​തെ എ​ത്തി​യ​വ​രാ​ണ് യു.​എ​സും മെ​ക്സി​കോ​യും കാ​ന​ഡ​യും. മെ​ക്സി​കോ ഗ്രൂ​പ് ‘എ’​യി​ൽ ജൂ​ൺ 11ന് (​രാ​ത്രി 12.30ന്) ​ആ​ഫ്രി​ക്ക​യെ​യും കാ​ന​ഡ ഗ്രൂ​പ് ‘ബി’​യി​ൽ 13ന് ​ബോ​സ്​​നി​യ​യെ​യും എ​തി​രി​ടും.</p>
<p>ആ​റ് കോ​ൺ​ഫെ​ഡ​റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള 48 ടീ​മു​ക​ൾ 16 വേ​ദി​ക​ളി​ലാ​യി 104 മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. 2022 ൽ 64 ​മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു. ഇ​ക്കു​റി 40 മ​ത്സ​ര​ങ്ങ​ൾ അ​ധി​ക​മു​ണ്ട് ആ​ദ്യ റൗ​ണ്ടി​ൽ 72 മ​ത്സ​ര​ങ്ങ​ളു​ണ്ട്. ഓ​രോ ഗ്രൂ​പ്പി​ലും ആ​റു മ​ത്സ​ര​ങ്ങ​ൾ വീ​ത​മാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 12 ഗ്രൂ​പ്പു​ക​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ആ​ദ്യ ര​ണ്ട് സ്​​ഥാ​ന​ക്കാ​രും മൂ​ന്നാം സ്​​ഥാ​ന​ക്കാ​രി​ലെ മി​ക​ച്ച എ​ട്ടു ടീ​മു​ക​ളും റൗ​ണ്ട് ഓ​ഫ് 32ൽ ​ക​ളി​ക്കും. </p>
<p>റൗ​ണ്ട് ഓ​ഫ് 32 മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ നോ​ക്കൗ​ട്ട് ആ​ണ്. ഇ​വി​ട​ന്ന് ക​ലാ​ശ​പ്പോ​രാ​ട്ട​വും വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ട​വും ഉ​ൾ​പ്പെ​ടെ 32 മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. റൗ​ണ്ട് ഓ​ഫ് 32ൽ​നി​ന്ന് പി​ന്നീ​ട് പ്രീ​ക്വാ​ർ​ട്ട​ർ (16 ടീ​മു​ക​ൾ) തു​ട​ർ​ന്ന് ക്വാ​ർ​ട്ട​റും (എ​ട്ട് ടീ​മു​ക​ൾ) സെ​മി​യും (നാ​ലു ടീ​മു​ക​ൾ) ന​ട​ക്കും. നോ​ക്കൗ​ട്ട് മ​ത്സ​രം സ​മ​നി​ല​യാ​യാ​ൽ 30 മി​നി​റ്റ് അ​ധി​ക സ​മ​യം അ​നു​വ​ദി​ക്കും. 120 മി​നി​റ്റ് ക​ഴി​ഞ്ഞും സ​മ​നി​ല​യാ​യാ​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്. </p>
<p>ലോ​ക​ക​പ്പ് 39 ദി​നം നീ​ളും. സെ​മി​യി​ൽ ക​ട​ക്കു​ന്ന ടീ​മു​ക​ൾ ആ​കെ എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ണം (ഫൈ​ന​ലും ലൂ​സേ​ഴ്സ്​ ഫൈ​ന​ലും ഉ​ൾ​പ്പെ​ടെ). അ​താ​യ​ത് എ​ട്ടു മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷ​മേ മൂ​ന്നാം സ്​​ഥാ​ന​മോ ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ങ്ങ​ളോ നി​ശ്ച​യി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. മേ​യ് 25നു ​ക്ല​ബു​ക​ൾ ക​ളി​ക്കാ​രെ വി​ട്ടു​കൊ​ടു​ക്ക​ണം. മേ​യ് 24 വ​രെ ദേ​ശീ​യ​താ​ര​ങ്ങ​ൾ​ക്ക് ക്ല​ബു​ക​ളി​ൽ ക​ളി​ക്കാം. കോ​ണ്ടി​നെ​ന്റ​ൽ ക്ല​ബ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക് ഇ​ള​വു​ണ്ട്. 2023 സെ​പ്റ്റം​ബ​ർ ഏ​ഴി​നു തു​ട​ങ്ങി​യ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ 206 ടീ​മു​ക​ൾ മ​ത്സ​രി​ച്ചു. പ്ലേ ​ഓ​ഫ് ഒ​ഴി​കെ​യു​ള്ള ബ​ർ​ത്തു​ക​ൾ 2025 ന​വം​ബ​ർ 18ന് ​പൂ​ർ​ത്തി​യാ​ക്കി. അ​തു​വ​രെ 883 മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. 2480 ഗോ​ളു​ക​ൾ സ്​​കോ​ർ ചെ​യ്തു. 1,50,71,582 പേ​ർ മ​ത്സ​ര​ങ്ങ​ൾ ക​ണ്ടു. നോ​ർ​വേ​യു​ടെ എ​ർ​ലി​ങ് ഹാ​ല​ൻ​ഡ് ആ​ണ് യോ​ഗ്യ​ത റൗ​ണ്ടി​ൽ കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ​ത് -16 ഗോ​ൾ. പ്ലേ ​ഓ​ഫ് മാ​ർ​ച്ച് മ​ത്സ​ര​ങ്ങ​ൾ 31ന് ​സ​മാ​പി​ച്ചു.</p>
<h3>ട്ര​യോ​ണ്ട പ​ന്ത് </h3>
<p>ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് അ​ഡി​ഡാ​സ്​ രൂ​പ​ക​ൽ​പ​ന ചെ​യ്ത ‘ട്ര​യോ​ണ്ട’ എ​ന്ന പ​ന്ത് ആ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക. ത​ങ്ങ​ൾ ഇ​തു​വ​രെ നി​ർ​മി​ച്ച​തി​ലേ​ക്കും ദൃ​ശ്യ​ഭം​ഗി​യു​ള്ള ഫു​ട്ബാ​ൾ ആ​ണി​തെ​ന്ന് പു​തി​യ പ​ന്ത് പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ അ​ഡി​ഡാ​സ്​ ഫു​ട്ബാ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ സാം ​ഹാ​ൻ​ഡി പ​റ​യു​ന്നു. </p>
<p>1930ലെ ​പ്ര​ഥ​മ ലോ​ക​ക​പ്പ് മു​ത​ൽ ഇ​തു​വ​രെ 22 പ​ന്തു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. 2022ൽ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​ന് ‘അ​ൽ​റി​ഹ്ല’ എ​ന്ന പ​ന്താ​ണ് ഉ​പ​യോ​ഗി​ച്ച​ത്. 1970 മു​ത​ൽ​ക്കാ​ണ് അ​ഡി​ഡാ​സ്​ പ​ന്തു​ക​ൾ ലോ​ക​ക​പ്പി​ന്റെ ഭാ​ഗ​മാ​യ​ത്. മൂ​ന്ന് എ​ന്ന​ത് സൂ​ചി​പ്പി​ക്കു​ന്ന ട്ര​യോ​യും സ്​​പാ​നി​ഷ് ഭാ​ഷ​യി​ൽ ത​രം​ഗം എ​ന്ന് അ​ർ​ഥം ന​ൽ​കു​ന്ന ഒ​ൻ​ഡ​യും സം​യോ​ജി​ച്ച​താ​ണ് ‘ട്ര​യോ​ണ്ട’ (Trionda).</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/26/2837811-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020xwFq3bhR0j72FzU1nGtKEi2jDaAUROB09915742" data-watermark="false" style="width: 100%;" info-selector="#info_item_1777169919795" title="ജൂ​ലൈ 19ന് ​ഫൈ​ന​ൽ മത്സരം നടക്കുന്ന ന്യൂ​യോ​ർ​ക്കി​ലെ ന്യൂ​ജേ​ഴ്സി സ്റ്റേ​ഡി​യം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777169919795">
  <p>ജൂ​ലൈ 19ന് ​ഫൈ​ന​ൽ മത്സരം നടക്കുന്ന ന്യൂ​യോ​ർ​ക്കി​ലെ ന്യൂ​ജേ​ഴ്സി സ്റ്റേ​ഡി​യം</p>
 </div>
</div>
<p>പ​ന്തി​ലെ പാ​ളി​ക​ളി​ൽ സെ​ൻ​സ​ർ ചി​പ്പു​ണ്ട്. വി​ഡി​യോ അ​സി​സ്റ്റ് റ​ഫ​റി (വാ​ർ) ആ​വ​ശ്യ​മാ​കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ഇ​തു പ്ര​യോ​ജ​ന​പ്പെ​ടും. നാ​ലു പാ​ളി​ക​ൾ ഉ​ണ്ടാ​കും, ഫ്ലൂ​യി​ഡ് ഡി​സൈ​ൻ പ​ന്തി​ന്റെ ഒ​ഴു​ക്ക് ഫ​ല​പ്ര​ദ​മാ​ക്കും. ചു​വ​പ്പ് (മെ​ക്സി​കോ), നീ​ല (യു.​എ​സ്), പ​ച്ച (കാ​ന​ഡ) എ​ന്നി​ങ്ങ​നെ മൂ​ന്നു വ​ർ​ണ​ങ്ങ​ൾ ആ​തി​ഥേ​യ​രെ പ്ര​തി​നി​ധാ​നം ചെ​യ്ത് പ​ന്തി​ലു​ണ്ട്. മെ​ക്സി​കോ​ക്ക് ക​ഴു​ക​നും കാ​ന​ഡ​ക്ക് മേ​പ്പി​ളും ചി​ഹ്ന​ങ്ങ​ളാ​യു​ള്ള​പ്പോ​ൾ ന​ക്ഷ​ത്ര​മാ​ണ് യു.​എ​സി​ന്റെ സാ​ന്നി​ധ്യം അ​റി​യി​ക്കു​ക. യു.​എ​സ്​ ദേ​ശീ​യ പ​താ​ക​യി​ലേ​താ​ണ് ഈ ​ന​ക്ഷ​ത്രം. ഇ​വ​യെ​ല്ലാം മ​ധ്യ​ഭാ​ഗ​ത്ത് ത്രി​കോ​ണ​ത്തി​ൽ സം​ഗ​മി​ക്കും. ഒ​പ്പം ഫി​ഫ ലോ​ക​ക​പ്പി​നെ സൂ​ചി​പ്പി​ച്ച് സു​വ​ർ​ണ​മു​ദ്ര​യും ഉ​ണ്ട്. അ​ഡി​ഡാ​സ്​ ഷോ​റൂ​മു​ക​ളി​ൽ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ എ​ത്തി​യി​ട്ടു​ണ്ട്. ലോ​ക​മെ​ങ്ങും ഇ​ത് ല​ഭ്യ​മാ​കും. </p>
<p>ആ​കെ സ​മ്മാ​ന​ത്തു​ക 655 മി​ല്യ​ൺ ഡോ​ള​റാ​ണ്. ജേ​താ​ക്ക​ൾ​ക്ക് 50 മി​ല്യ​ൺ ഡോ​ള​ർ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. 2018ൽ ​ഫ്രാ​ൻ​സ്​ ജ​യി​ച്ച​പ്പോ​ൾ 38 മി​ല്യ​ൺ ഡോ​ള​റും 2022ൽ ​അ​ർ​ജ​ന്റീ​ന ക​പ്പ് നേ​ടി​യ​പ്പോ​ൾ 42 മി​ല്യ​ൺ ഡോ​ള​റു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. പ​ങ്കെ​ടു​ക്കു​ന്ന 48 ടീ​മു​ക​ൾ​ക്കും 18 ല​ക്ഷം ഡോ​ള​ർ വീ​തം ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് ന​ൽ​കും. ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ മാ​ച്ച് ഫീ ​ഒ​മ്പ​ത് മി​ല്യ​ൺ ഡോ​ള​റും ക്വാ​ർ​ട്ട​റി​ൽ 19 മി​ല്യ​ൺ ഡോ​ള​റും ആ​ണ്. ര​ണ്ടാം സ്​​ഥാ​ന​ക്കാ​ർ​ക്ക് 33 മി​ല്യ​ൺ ഡോ​ള​ർ കി​ട്ടും. മൂ​ന്നും നാ​ലും സ്​​ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 29 മി​ല്യ​ൺ ഡോ​ള​റും 27 മി​ല്യ​ൺ ഡോ​ള​റും ല​ഭി​ക്കും.</p>
<p>ക​ളി കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ ഈ ​ലോ​ക​ക​പ്പി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കും. ഒ​രു ക​ളി​ക്കാ​ര​ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ വേ​ണ്ടി​വ​ന്നാ​ൽ ഒ​രു മി​നി​റ്റ് ആ ​താ​ര​ത്തെ ക​ള​ത്തി​നു പു​റ​ത്തി​റ​ക്കും. ക​ളി വൈ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണി​ത്. േത്രാ, ​ഗോ​ൾ കി​ക്ക് എ​ന്നി​വ വൈ​കു​ന്നെ​ന്നു തോ​ന്നി​യാ​ൽ അ​ഞ്ചു സെ​ക്ക​ൻ​ഡ് വി​ഷ്വ​ൽ കൗ​ണ്ട് ഡൗ​ൺ തു​ട​ങ്ങും. ഇ​തി​ന​കം ക​ളി പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ േത്രാ ​എ​തി​ർ ടീ​മി​നു ല​ഭി​ക്കും. ഗോ​ൾ കി​ക്കി​നു പ​ക​രം കോ​ർ​ണ​ർ കി​ക്ക് വി​ധി​ക്കും. സ​ബ്സ്റ്റി​റ്റ്യൂ​ട്ട് 10 സെ​ക്ക​ൻ​ഡി​ലാ​ക​ണം. ഇ​തി​ന​കം പ​ക​ര​ക്കാ​ര​ൻ ഇ​റ​ങ്ങി​യി​ല്ലെ​ങ്കി​ൽ പി​ന്നീ​ട് ഒ​രു മി​നി​റ്റ് കാ​ത്തി​രി​ക്ക​ണം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/26/2837809-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020tADqCcoSOW1dgZsqKCusskUirPHMe6Te9860548" data-watermark="false" style="width: 100%;" info-selector="#info_item_1777169864386" title="ജൂ​ൺ 11ന് ​ഉ​ദ്ഘാ​ട​ന മ​ത്സ​രം നടക്കുന്ന മെ​ക്സി​കോ​യി​ലെ എ​സ്​​താ​ഡി​യോ അ​സ്​​റ്റെ​ക്ക സ്റ്റേ​ഡി​യം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777169864386">
  <p>ജൂ​ൺ 11ന് ​ഉ​ദ്ഘാ​ട​ന മ​ത്സ​രം നടക്കുന്ന മെ​ക്സി​കോ​യി​ലെ എ​സ്​​താ​ഡി​യോ അ​സ്​​റ്റെ​ക്ക സ്റ്റേ​ഡി​യം</p>
 </div>
</div>
<p>2022 ലോ​ക​ക​പ്പ് ഖ​ത്ത​റി​ൽ ന​ട​ന്ന​പ്പോ​ൾ വേ​ദി​ക​ൾ ഏ​താ​ണ്ട് 50 കി.​മീ ചു​റ്റ​ള​വി​ലാ​യി​രു​ന്നു. പ​ല സ്റ്റേ​ഡി​യ​ങ്ങ​ളും ത​മ്മി​ൽ ദൂ​രം തീ​ർ​ത്തും കു​റ​വാ​യി​രു​ന്നു. ഇ​ക്കു​റി മെ​ക്സി​കോ​യി​ലും യു.​എ​സി​ലും കാ​ന​ഡ​യി​ലു​മാ​യി 16 വേ​ദി​ക​ൾ ഏ​റെ അ​ക​ല​ത്തി​ലാ​ണ്. ഏ​റ്റ​വും തെ​ക്കു​ള്ള മ​യാ​മി​യി​ൽ​നി​ന്ന് (യു.​എ​സ്) വ​ട​ക്ക് വാ​ൻ​കൂ​വ​റി​ലേ​ക്ക് (കാ​ന​ഡ) ദൂ​രം 3438 കി​ലോ​മീ​റ്റ​ർ. ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ​നി​ന്ന് (മെ​ക്സി​കോ സി​റ്റി) ഫൈ​ന​ൽ വേ​ദി​യി​ലേ​ക്ക് (ന്യൂ​യോ​ർ​ക്) ദൂ​രം 4109 കി​ലോ​മീ​റ്റ​ർ വ​രും.</p>
<p>ആ​ദ്യ​മാ​യാ​ണ് ലോ​ക​ക​പ്പ് മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന​ത്. 2002ൽ ​ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യും സം​യു​ക്ത​മാ​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. യു.​എ​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് ര​ണ്ടാ​മ​ത്തെ ലോ​ക​ക​പ്പ് ആ​ണ്. നേ​ര​ത്തേ, 1994ൽ ​അ​വ​ർ ആ​തി​ഥേ​യ​രാ​യി​രു​ന്നു. മെ​ക്സി​കോ ആ​ക​ട്ടെ മൂ​ന്നാം ത​വ​ണ​യാ​ണ് ആ​തി​ഥേ​യ​രാ​കു​ന്ന​ത്. ഇ​തി​നു മു​മ്പ് 1970ലും 1986​ലും മെ​ക്സി​കോ​യി​ൽ ലോ​ക​ക​പ്പ് ന​ട​ന്നു. ആ​ദ്യ​മാ​ണ് ഒ​രു രാ​ജ്യം മൂ​ന്നാം ത​വ​ണ ഫി​ഫ ലോ​ക ക​പ്പി​ന് ആ​തി​ഥേ​യ​രാ​കു​ന്ന​ത്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/sports/the-world-cup-football-grand-finale-will-be-held-on-june-11th-1514493</link>
<guid isPermaLink="true">https://www.madhyamam.com/weekly/sports/the-world-cup-football-grand-finale-will-be-held-on-june-11th-1514493</guid>
<category><![CDATA[Weekly,Social,Web Exclusive,Archives,കളിയെഴുത്ത്,Premium,4 MAY 2026]]></category>
<dc:creator><![CDATA[സ​നി​ൽ പി. ​തോ​മ​സ്​]]></dc:creator>
<pubDate>Mon, 27 Apr 2026 04:30:28 GMT</pubDate>
</item>
<item>
<title><![CDATA[ജാ​തി​ക്കൊ​ല:
ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന
‘പ്ര​ബു​ദ്ധ​ത’]]></title>
<description/>
<enclosure length="179064" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2838017-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2838017-untitled-1.gif'/><figcaption></figcaption></figure><blockquote>
 വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്റെ ദു​രൂ​ഹ​മ​ര​ണം വി​വി​ധ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ജാ​തി എ​ങ്ങ​നെ​യാ​ണ് സ​മൂ​ഹ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്നു​ത​ന്നെ​യാ​ണ് അ​തി​ൽ പ്ര​ധാ​നം. ജാ​തി​ക്കൊ​ല​ക​ൾ എ​ന്തു​കൊ​ണ്ട് ന​ട​ക്കു​ന്നു. 
</blockquote>
<p>പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ത്വ​വും ന​വ ഹി​ന്ദു​ത്വ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം, ഒ​ന്ന് അ​ദൃ​ശ്യ​സാ​ന്നി​ധ്യ​മാ​യും മ​റ്റൊ​ന്ന് രാ​ഷ്ട്രീ​യാ​ധി​കാ​ര​മാ​യും ശ​ക്തി​പ്പെ​ടു​ന്നു എ​ന്ന​താ​ണ്. അ​ദൃ​ശ്യ​മാ​യ ജാ​തി​യു​ടെ (പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ത്വം) ഇ​ട​പെ​ട​ൽ പു​രോ​ഗ​മ​ന​മു​ഖ​മ​ണി​ഞ്ഞ​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നു. കേ​ര​ളം​പോ​ലെ പ്ര​ബു​ദ്ധ​മാ​യ, ന​വോ​ത്ഥാ​ന​പ​ര​മാ​യ മു​ന്നേ​റ്റം ന​ട​ന്ന ഒ​രി​ട​ത്ത് അ​വ​യെ എ​തി​ർ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ടെ നേ​ടി​യ സാം​സ്കാ​രി​ക ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​യി​രി​ക്കും. ഈ ​സാം​സ്കാ​രി​ക മേ​ൽ​ക്കോ​യ്മ നി​ർ​മി​ക്ക​പ്പെ​ട്ട​ത് ന​വോ​ത്ഥാ​ന മൂ​ല്യ​ബോ​ധ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. അ​തി​ലും സ​വ​ർ​ണ​ത​യു​ടെ സാ​ന്നി​ധ്യം ശ​ക്ത​മാ​ണ്. അ​വി​ടെ​യാ​ണ് ജാ​തി എ​തി​ർ​ക്ക​പ്പെ​ടാ​തെ​ത​ന്നെ ത​ക​ർ​ക്ക​പ്പെ​ടും എ​ന്നൊ​രു മി​ഥ്യാ​ധാ​ര​ണ കേ​ര​ള​ത്തി​ലെ മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​റു​ക​ളു​ടെ മൗ​ന​സ​മ്മ​ത​ത്തോ​ടെ ഉ​ണ്ടാ​ക്കി​ത്തീ​ർ​ത്ത​ത്. അ​തൊ​രു പൊ​തു​ബോ​ധ​മാ​ണ്. അ​തേ​സ​മ​യം, പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ത്വ​മാ​വ​ട്ടെ അ​തി​ന്റെ സ​വ​ർ​ണാ​ധി​കാ​ര ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ ജാ​തി​യെ സൂ​ക്ഷ്മ​വും സ്ഥൂ​ല​വു​മാ​യി പ്ര​യോ​ഗ​വ​ത്ക​രി​ക്കു​ന്നു. </p>
<p>ഈ ​പ്ര​യോ​ഗ​വ​ത്ക​ര​ണ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ടു​ന്ന ജാ​തി​മ​നു​ഷ്യ​രെ പ്ര​ത്യ​ക്ഷ​ത്തി​ൽ ജാ​തി​യു​ടെ പേ​രി​ൽ പു​റ​ന്ത​ള്ളു​ന്ന​താ​യി പൊ​തു​സ​മൂ​ഹ​ത്തി​ന് തോ​ന്നു​ക​യി​ല്ല. ന​മ്മു​ടെ നാ​ട്ടി​ൽ​നി​ന്ന് ജാ​തി അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്ന് പ​റ​യു​ന്ന​ത് ഇ​ത്ത​രം പൊ​തു​ബോ​ധ​മ​ണ്ഡ​ല​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്. അ​ത്ത​രം ഒ​രി​ട​ത്ത് മേ​ൽ​ജാ​തി മ​നു​ഷ്യ​ർ സ​വ​ർ​ണ​രാ​യി ജീ​വി​ക്കു​മ്പോ​ഴും ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ ഇ​ട​ങ്ങ​ളി​ലെ തു​റ​ന്ന ഇ​ട​പെ​ട​ൽ​കൊ​ണ്ട് ന​മ്മ​ൾ ജാ​തി​യെ എ​ന്നോ പു​റ​ന്ത​ള്ളി​യ​വ​രാ​ണ് എ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ക്കും. അ​വ​ർ ജാ​തി​മ​നു​ഷ്യ​ർ​ക്ക് ഒ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കും, അ​വ​രെ കെ​ട്ടി​പ്പി​ടി​ക്കും. അ​ങ്ങ​നെ ന​മു​ക്ക് ജാ​തി​യി​ല്ല എ​ന്ന പ്ര​ത്യ​ക്ഷ പ്ര​ച്ഛ​ന്ന​ത​ക​ൾ എ​ല്ലാ​യി​ട​ങ്ങ​ളി​ലും പ്ര​സ​രി​പ്പി​ക്കും.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/26/2838021-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020FWCa9ZI3BxDF9htRU8smBr8QKkrU84gN8558707" data-watermark="false" style="width: 100%;" info-selector="#info_item_1777188560083" title="നിതിൻ രാജിന്റെ ദൂരൂഹമരണത്തിനെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോളജിന് മുന്നിൽ നടത്തിയ ​പ്രതിഷേധം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777188560083">
  <p>നിതിൻ രാജിന്റെ ദൂരൂഹമരണത്തിനെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോളജിന് മുന്നിൽ നടത്തിയ ​പ്രതിഷേധം</p>
 </div>
</div>
<p>അ​തേ​സ​മ​യം, അ​വി​ടെ​നി​ന്നാ​ണ് ഒ​രു വി​ഭാ​ഗം (സ​വ​ർ​ണ താ​ൽ​പ​ര്യ​മു​ള്ള​വ​ർ) എം.​എ​ൽ.​എ​യു​ടെ​യും എം.​പി​യു​ടെ​യും ഡോ​ക്ട​റു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഉ​ന്ന​ത ബ്യൂ​റോ​ക്രാ​റ്റി​ക് സം​വി​ധാ​ന​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടെ​യും പ​ര​മ്പ​രാ​ഗ​ത ജാ​തി ബ്രാ​ഹ്മ​ണി​ക്ക​ൽ​ബോ​ധ​ത്തെ വീ​ണ്ടെ​ടു​ക്കു​ന്ന​ത്. അ​വ ഹി​ന്ദു​ത്വ​ത്തെ​ക്കാ​ൾ പ്ര​ഹ​ര​ശേ​ഷി​യു​ള്ള​താ​ണ്. പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ത്വം ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​രോ​ധി​ക്കു​ന്ന​തും ഇ​ല്ലാ​യ്മ​ചെ​യ്യു​ന്ന​തും ദ​ലി​ത് പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളു​ടെ ഇ​ട​യി​ൽ ശ​ക്തി​പ്പെ​ട്ടു​വ​രു​ന്ന ധൈ​ഷ​ണി​ക ജ്ഞാ​ന​സ​മ്പ​ത്തി​നെ​യാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ജാ​തി​ക്കൊ​ല​യി​ട​മാ​ക്കു​ന്ന​തി​ന് കാ​ര​ണം, അ​താ​ണ്. അ​തി​ന്റെ നി​ര​വ​ധി​യാ​യ തെ​ളി​വു​ക​ൾ ഇ​ന്ത്യ​യി​ലു​ട​നീ​ളം നാം ​ക​ണ്ട​താ​ണ്. അ​പ്പോ​ഴും അ​ത്ത​രം ജാ​തി​ക്കൊ​ല​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഒ​രി​ട​മാ​ണ് കേ​ര​ളം എ​ന്നൊ​രു പൊ​തു​ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്നു.</p>
<p>ജാ​തി മാ​റി വി​വാ​ഹം​ചെ​യ്ത യു​വാ​ക്ക​ളെ കൊ​ല​ചെ​യ്തും സി​ദ്ധാ​ർ​ഥ​നെ​പ്പോ​ലെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ മ​ര​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തും ആ ​ധാ​ര​ണ​യെ കേ​ര​ളം നേ​ര​ത്തേ​യും തി​രു​ത്തി​യി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ൽ അ​ത് നി​തി​ൻ രാ​ജി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ, വേ​റി​ട്ട കേ​ര​ളം എ​ന്ന പൊ​തു​വി​ചാ​ര​ത്തെ അ​ത് സ്വ​യം റ​ദ്ദു​ചെ​യ്യു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന ഇ​ത്ത​രം ജാ​തി​ക്കൊ​ല​ക​ൾ ഇ​തി​നു​മു​മ്പ് ച​ർ​ച്ച​യാ​യ​താ​ണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/26/2837994-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020eZpOfSZXmsRS2r7eJq5u4iIJUy4imMUz6941459" data-watermark="false" style="width: 100%;" info-selector="#info_item_1777186942699">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777186942699"></div>
</div>
<p>ഹൈ​ദ​രാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​വെ​ച്ച് ആ​ത്മ​ഹ​ത്യ​ചെ​യ്ത രോ​ഹി​ത് വെ​മു​ല​യു​ടെ​യും മും​ബൈ​യി​ലെ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി പാ​യ​ൽ ത​ഡ്‍വി​യു​ടെ​യും മാ​താ​പി​താ​ക്ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ധാ​ന നി​ർ​ദേ​ശം ഉ​ണ്ടാ​യ​ത്. അ​തു​പ്ര​കാ​രം നി​ർ​മി​ക്ക​പ്പെ​ട്ട യു.​ജി.​സി ച​ട്ടം ജാ​തി​ക്കൊ​ല​ക​ളെ പ്ര​തി​രോ​ധി​ക്കേ​ണ്ട​താ​ണ്. യു.​ജി.​സി, പാ​ർ​ല​മെ​ന്റ് സ​മി​തി​ക്കും സു​പ്രീം​കോ​ട​തി​ക്കും കൈ​മാ​റി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 118.4 ശ​ത​മാ​നം ജാ​തി​വി​വേ​ച​ന​ത്തി​ന്റെ ഇ​ട​പെ​ട​ൽ വ​ർ​ധി​ച്ച​താ​യി വ്യ​ക്ത​മാ​കു​ന്നു. 2019 മു​ത​ൽ 2024 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തെ 704 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നും 1553 കോ​ള​ജു​ക​ളി​ൽ​നി​ന്നും തു​ല്യാ​വ​സ​ര സെ​ല്ലു​ക​ൾ എ​സ്.​സി-​എ​സ്.​ടി സെ​ല്ലു​ക​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്ക് പ്ര​കാ​രം 1160 പ​രാ​തി​ക​ളാ​ണ് കി​ട്ടി​യ​ത്. </p>
<p>അ​ത് ഓ​രോ വ​ർ​ഷ​വും കൂ​ടി​വ​രു​ന്ന​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2019-2020ൽ 173, 2020-2021​ൽ 182, 2021-2022ൽ 186, 2022-2023​ൽ 241. ഈ ​ക​ണ​ക്ക് പ്ര​കാ​രം ഓ​രോ വ​ർ​ഷ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജാ​തി​വി​വേ​ച​ന​ങ്ങ​ൾ കൂ​ടി​വ​രു​ന്ന​താ​യി​ട്ട് വ്യ​ക്ത​മാ​ക്ക​പ്പെ​ടു​ന്നു​ണ്ട്. ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്തു​കൊ​ണ്ട് ജാ​തി വി​വേ​ച​ന​ത്തി​ന്റെ ഇ​ട​ങ്ങ​ളാ​യി മാ​റു​ന്നു​വെ​ന്ന​തി​ന്റെ കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്ന്, പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ത്വ​ത്തി​ന്റെ (സ​വ​ർ​ണ​ത​യു​ടെ) ഭാ​ഗ​മാ​യ​വ​രാ​ണ് അ​വി​ട​ത്തെ അ​ധ്യാ​പ​ക​ർ എ​ന്ന​താ​ണ്. </p>
<p>ബ്രാ​ഹ്മ​ണി​ക്ക​ൽ മൂ​ല്യ​ബോ​ധ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന അ​ധ്യാ​പ​ക​ന് അ​യാ​ൾ ആ​ർ​ജി​ച്ചെ​ടു​ത്ത ജ്ഞാ​ന​ബോ​ധം​കൊ​ണ്ട് അ​യാ​ൾ​ക്കു​ള്ളി​ലെ ജാ​തി​യെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. അ​റി​വി​നേ​ക്കാ​ൾ മു​ക​ളി​ലാ​ണ് അ​യാ​ളി​ലെ ജാ​തി. അ​താ​ക​ട്ടെ, മ​നു​സ്മൃ​തി​യു​ടെ ഘ​ട​ന​യി​ൽ ബ​ന്ധി​ക്ക​പ്പെ​ട്ടു​കി​ട​ക്കു​മ്പോ​ൾ അ​വ​ർ​ണ​നാ​യ മ​നു​ഷ്യ​ന് വി​ദ്യ​ന​ൽ​കു​ക എ​ന്നു​ള്ള​ത് അ​യാ​ളു​ടെ ജാ​തീ​യാ​സ്തി​ത്വ​ത്തെ സ്വ​യം നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ത​ന്റെ മു​ന്നി​ലി​രി​ക്കു​ന്ന ദ​ലി​ത​നാ​യ (വെ​ളു​ത്ത നി​റ​മി​ല്ലാ​ത്ത/​അ​പ​രി​ഷ്കൃ​ത​നാ​യ) വി​ദ്യാ​ർ​ഥി​ക്ക് അ​റി​വു​നേ​ടാ​നു​ള്ള അ​ർ​ഹ​ത​യി​ല്ല എ​ന്ന ചി​ന്ത അ​യാ​ളു​ടെ ജാ​തി അ​യാ​ളെ നി​ര​ന്ത​രം ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഒ​രു സ്ഥാ​പ​ന​ത്തി​ൽ അ​യാ​ൾ​ക്ക് വി​ദ്യാ​ർ​ഥി​യെ നേ​രി​ട്ട് പു​റ​ന്ത​ള്ളാ​ൻ ക​ഴി​യി​ല്ല. പ​ക​രം മാ​ന​സി​ക​മാ​യ പീ​ഡ​നം, മ​റ്റു കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ജാ​തി​പ​റ​ഞ്ഞ് ത​ള​ർ​ത്തു​ക, സം​വ​ര​ണാ​നു​കൂ​ല്യം ഞ​ങ്ങ​ളു​ടെ ഔ​ദാ​ര്യ​മാ​ണ്, യോ​ഗ്യ​ത​യി​ല്ലാ​ത്ത​യി​ട​ത്താ​ണ് എ​ത്തി​പ്പെ​ട്ട​ത് തു​ട​ങ്ങി​യ മാ​ന​സി​ക പീ​ഡ​നം മു​ഖാ​ന്ത​രം ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളെ നി​ര​ന്ത​ര​മാ​യി ത​ള​ർ​ത്തു​ക. ഇ​ത് ക്ലാ​സ് മു​റി​യി​ൽ കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന അ​പ​ക​ർ​ഷ​ബോ​ധം ചെ​റു​ത​ല്ല. </p>
<p>അ​വി​ടെ​നി​ന്നും അ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളി​ൽ രൂ​പ​പ്പെ​ടു​ന്ന ഏ​കാ​ന്ത​ത​യും ഒ​റ്റ​പ്പെ​ട​ലും ഭാ​വി​യി​ലേ​ക്കു​ള്ള അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​ള​ർ​ത്തു​ന്നു. ഇ​ങ്ങ​നെ ത​ള​രു​ന്ന കു​ട്ടി​ക​ളി​ലേ​ക്ക് വീ​ണ്ടും വീ​ണ്ടും പ്ര​ഹ​ര​ങ്ങ​ൾ ഏ​ൽ​പി​ക്കാ​ൻ, അ​ക്കാ​ദ​മി​ക് രീ​തി​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട മാ​ർ​ക്ക് നി​ഷേ​ധി​ച്ചും അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി​യും ഒ​റ്റ​പ്പെ​ടു​ത്തു​ന്നു. ഇ​തോ​ടു​കൂ​ടി പ​ഠി​ച്ച് വ​ള​രാ​നു​ള്ള താ​ൽ​പ​ര്യം അ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും പ​ടി​യി​റ​ങ്ങു​ന്നു. അ​ങ്ങ​നെ ഉ​ന്ന​ത​പ​ദ​വി​ക​ളി​ലും ഇ​ട​ങ്ങ​ളി​ലും എ​ത്തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​സു​ക​ളി​ൽ​ത​ന്നെ ആ​ത്മ​ഹ​ത്യ​ചെ​യ്യു​ന്നു. 2016 ജ​നു​വ​രി​യി​ൽ ഹൈ​ദ​രാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല വ​ള​പ്പി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത രോ​ഹി​ത് വെ​മു​ല ഇ​ത്ത​രം ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ മ​ർ​ഡ​റി​ന്റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്. </p>
<h3>പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും ശ​ക്തി​പ്പെ​ടു​ന്ന കൊ​ല</h3>
<p>സ​മൂ​ഹ​ത്തി​ലെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ജാ​തി നി​ല​നി​ൽ​ക്കു​മ്പോ​ൾ, അ​തി​നെ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ ക​ഴി​യി​ല്ല. ജ​യി​ലി​ലെ ജാ​തി​വി​വേ​ച​നം ഇ​താ​ണ് കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ജാ​തി​മേ​ൽ​ക്കോ​യ്മ പ്ര​ശ്ന​വ​ത്ക​രി​ക്കു​ന്ന​ത് സാ​മൂ​ഹി​ക ജ്ഞാ​ന​മ​ണ്ഡ​ല​ങ്ങ​ളെ​യാ​ണ്. ഇ​ത് തി​രി​ച്ച​റി​ഞ്ഞ​തു​കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യും യു.​ജി.​സി​യും പു​തി​യ നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ത​യാ​റാ​യ​ത്. അ​തു​പ്ര​കാ​രം കാ​മ്പ​സു​ക​ളി​ൽ തു​ല്യ​താ​സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ന് തു​ട​ക്ക​മാ​യി. അ​തു​പ്ര​കാ​ര​മു​ള്ള ച​ട്ട​ങ്ങ​ളി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ശി​ക്ഷാ​ന​ട​പ​ടി​ക​ൾ വ്യ​വ​സ്ഥ​ചെ​യ്യു​ന്നു​ണ്ട്. </p>
<p>ഈ ​സ​മി​തി​യി​ൽ സ്ഥാ​പ​ന​ത്തി​ന്റെ മേ​ധാ​വി​ത​ന്നെ​യാ​ണ് അ​ധ്യ​ക്ഷ​ൻ. സ​മി​തി​ക​ളി​ൽ പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ൾ, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ, സ്ത്രീ​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്ക​പ്പെ​ടു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ​ക്കും കാ​ല​താ​മ​സ​മി​ല്ലാ​തെ പ​രാ​തി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ 24 മ​ണി​ക്കൂ​ർ ഹെ​ൽ​പ് ലൈ​നു​ക​ളും ഓ​ൺ​ലൈ​ൻ പ​രാ​തി സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ക്ക​ണം. പ​രാ​തി ല​ഭി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​ന​കം സ​മി​തി യോ​ഗം ​ചേ​രേ​ണ്ട​താ​ണ്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ 15 പ്ര​വൃ​ത്തി​ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും വേ​ണം. അ​തി​നു​ശേ​ഷം 7 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഈ ​ച​ട്ട​ങ്ങ​ൾ ഒ​ന്നും പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. </p>
<p>ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ച​ട്ട​ങ്ങ​ൾ സു​പ്രീം​കോ​ട​തി മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് സ്റ്റേ​ചെ​യ്യു​ക​യു​ണ്ടാ​യി. അ​തി​ന് കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത് ജ​ന​റ​ൽ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ഈ ​ച​ട്ട​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നാ​ണ്. ഇ​ത്ത​ര​മൊ​രു എ​തി​ർ​പ്പു​മാ​യി കോ​ട​തി​യി​ൽ എ​ത്തി​യ​താ​ക​ട്ടെ മേ​ൽ​ജാ​തി​യി​ൽ​പ്പെ​ട്ട സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​ണ്. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ് മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ച​ട്ടം സ്റ്റേ ​ചെ​യ്ത​ത്. പ​ല​പ്പോ​ഴും ഇ​ത്ത​രം നി​യ​മ​നി​ർ​മാ​ണ​ത്തി​ന്റെ ആ​വ​ശ്യം കേ​ര​ള​ത്തി​ൽ ഉ​ണ്ടോ എ​ന്ന് ന​മ്മ​ൾ ചി​ന്തി​ച്ചി​ട്ടു​ണ്ട്. സ്റ്റേ ​ചെ​യ്യ​പ്പെ​ട്ടെ​ങ്കി​ലും ഈ ​ബി​ൽ ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലും ന​ട​പ്പാ​ക്കേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത​യി​ലേ​ക്കാ​ണ് നി​തി​ൻ രാ​ജി​ന്റെ ആ​ത്മ​ഹ​ത്യ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/26/2837997-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240201MbCI1SitSmseK0XHYobYPw95jeFjaec7016888" data-watermark="false" style="width: 100%;" info-selector="#info_item_1777187018114">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777187018114"></div>
</div>
<p>ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെന്‍റൽ കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി​യാ​യ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി നി​തി​ൻ രാ​ജ് ഭീ​ക​ര​മാ​യ ജാ​തീ​യ അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യ​താ​യി പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഡോ​ക്ട​ർ റാം, ​സം​ഗീ​ത ന​മ്പ്യാ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​ശേ​ഷം കാ​മ്പ​സി​ലെ മ​റ്റു കു​ട്ടി​ക​ളും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും ജാ​തി, നി​റം, സാ​മൂ​ഹി​ക​പ​ദ​വി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് സ​വ​ർ​ണാ​ധി​കാ​രം പേ​റി​ന​ട​ക്കു​ന്ന വ​കു​പ്പ് മേ​ധാ​വി​ക​ൾ ഉ​ന്നം​വെ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ചാ​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ ബോ​ധ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി പ​രീ​ക്ഷ​യി​ൽ​നി​ന്നു​പോ​ലും മാ​റ്റി​നി​ർ​ത്തു​ന്നു. ക്ലാ​സ് മു​റി​ക​ൾ​ക്കു​ള്ളി​ൽ എ​ന്തു​കൊ​ണ്ട് ഉ​യ​ർ​ന്ന ജാ​തി​ക്കാ​രാ​യ അ​ധ്യാ​പ​ക​ർ ഈ ​രീ​തി​യി​ൽ പെ​രു​മാ​റു​ന്നു? ഇ​വി​ടെ​നി​ന്നാ​ണ് ജാ​തി എ​ന്ന അ​ധി​കാ​രം അ​തി​നു​ള്ളി​ൽ സ്ഥാ​പ​ന​വ​ത്ക​രി​ച്ച ജ്ഞാ​ന​സ​മ്പ​ത്തി​ന്റെ ജ​ന​കീ​യ​വ​ത്ക​ര​ണം പ്ര​ശ്ന​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്. </p>
<p>സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ൽ ഡോ​ക്ട​മാ​രാ​യോ എ​ൻ​ജി​നീ​യ​ർ​മാ​രാ​യോ ശാ​സ്ത്ര​ജ്ഞ​രാ​യോ അ​ടി​ത്ത​ട്ടി​ലെ മ​നു​ഷ്യ​ർ മാ​റേ​ണ്ട​തി​ല്ല. കാ​ര​ണം, ശ്രേ​ണീ​ബ​ദ്ധ​മാ​യ ജാ​തി​ഘ​ട​ന​യി​ൽ ക്ഷ​ത്രി​യ​ന് കീ​ഴി​ലു​ള്ള മ​നു​ഷ്യ​രെ​യൊ​ന്നും മ​നു​ഷ്യ​രാ​യി സ​വ​ർ​ണ​ർ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. നൂ​റ്റാ​ണ്ടു​ക​ളാ​യി പു​റ​ന്ത​ള്ള​പ്പെ​ട്ട ഇ​ത്ത​രം വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ജ്ഞാ​ന​സ​മ്പാ​ദ​ന​ത്തി​ലൂ​ടെ മു​ഖ്യ​ധാ​ര​യി​ൽ വ​രാ​നു​ള്ള കീ​ഴ്ജാ​തി മ​നു​ഷ്യ​രു​ടെ ക​ഴി​വി​നെ ശാ​രീ​രി​ക​മാ​യി​ത്ത​ന്നെ ഉ​ന്മൂ​ല​നം ചെ​യ്യേ​ണ്ട​താ​ണെ​ന്ന് സ​വ​ർ​ണാ​ധി​കാ​ര ജാ​തി​ഭൂ​ത​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു.</p>
<p> അ​ത് മ​നു​സ്മൃ​തി പ്ര​കാ​രം ശ​രി​യാ​ണ്. പാ​ര​മ്പ​ര്യ ഹി​ന്ദു​ത്വ​വാ​ദി​ക​ൾ നേ​ര​ത്തേ​ത​ന്നെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ മ​റ​ക്കു​ള്ളി​ൽ​നി​ന്ന് ചെ​യ്തെ​ങ്കി​ൽ, പു​തി​യ കാ​ല​ത്ത് അ​ത് തു​റ​ന്നു പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന് പി​ന്നി​ലും കാ​ര​ണ​ങ്ങ​ളു​ണ്ട്. പാ​ര​മ്പ​ര്യ ഹി​ന്ദു​ത്വം ന​വ​രാ​ഷ്ട്രീ​യ ഹി​ന്ദു​ത്വ​മാ​യി മാ​റി​യ​തോ​ടു​കൂ​ടി ഭ​ര​ണ​കൂ​ട താ​ൽ​പ​ര്യ​ങ്ങ​ൾ​കൂ​ടി സ​വ​ർ​ണാ​ധി​കാ​ര​ത്തി​ന്റെ സം​ര​ക്ഷ​ക​രാ​യി മാ​റു​ന്നു. 2014ൽ ​മോ​ദി​ അധികാരത്തിലെത്തിയത് പാ​ര​മ്പ​ര്യ ഹി​ന്ദു​ത്വ​ത്തി​ന്റെ മ​റ​പി​ടി​ച്ചു​ള്ള ഹിന്ദുത്വ ശ്രമങ്ങളെ തുറന്നരൂപം സ്വീകരിക്കാൻ പ്രേരിപ്പിച്ചു.</p>
<p>സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വ​കു​പ്പ് മേ​ധാ​വി​ക​ളും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും ഉ​യ​ർ​ന്ന ജാ​തി​യി​ൽ​പ്പെ​ട്ട​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​കു​മ്പോ​ൾ കീ​ഴ്ജാ​തി മ​നു​ഷ്യ​ർ​ക്ക് കീ​ഴ്പ്പെ​ട്ടു​ത​ന്നെ മു​ന്നോ​ട്ടു​പോ​കേ​ണ്ടി​വ​ന്നു. അ​ത്ത​രം സ​ഹ​ന​ത​ക​ൾ പ​രി​ധി​ക​ൾ വി​ടു​മ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ത്മ​ഹ​ത്യ​ചെ​യ്യേ​ണ്ട​താ​യി വ​രു​ന്ന​ത്. ഹി​ന്ദു​ത്വ​ത്തെ സം​ബ​ന്ധി​ച്ച് വി​ജ്ഞാ​ന​കേ​ന്ദ്ര​ങ്ങ​ൾ സാം​സ്കാ​രി​ക ദേ​ശീ​യ​വാ​ദ​ത്തി​ന്റെ പ​രീ​ക്ഷ​ണ​ശാ​ല​ക​ൾ​കൂ​ടി​യാ​ണ്. </p>
<p>കാ​മ്പ​സു​ക​ളി​ൽ ര​ണ്ട​ര പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ച ദ​ലി​ത് ധൈ​ഷ​ണി​ക യു​വ​ത്വം ജാ​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ഘ​ട​നാ​വാ​ദ​ങ്ങ​ളെ യു​ക്തി​പൂ​ർ​വം പൊ​ളി​ച്ച​ടു​ക്കു​ന്നു​ണ്ട്. ഇ​ത് പാ​ര​മ്പ​ര്യ രാ​ഷ്ട്രീ​യ ഹി​ന്ദു​ത്വ​ത്തി​ന് സ​ഹി​ക്കാ​ൻ പ​റ്റു​ന്ന​ത​ല്ല. വ​രേ​ണ്യ മ​ധ്യ​വ​ർ​ഗ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ്രാ​ഹ്മ​ണി​ക്ക​ൽ ചി​ന്താ​പ​ദ്ധ​തി​ക​ളെ അ​വ​ർ​ണ യു​വ​ത്വ​ങ്ങ​ൾ ജ്ഞാ​ന​യു​ക്തി​യി​ൽ​ത​ന്നെ ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളെ പ​ല അ​ധ്യാ​പ​ക​ർ​ക്കും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല. പ​ല കാ​മ്പ​സു​ക​ളി​ലും കീ​ഴാ​ള യു​വ​ത്വ​ത്തി​ന്റെ ഇ​ട​പെ​ട​ൽ കേ​വ​ലം ജാ​തി​ക്കെ​തി​രെ മാ​ത്ര​മ​ല്ല. </p>
<p>പു​തി​യ കാ​ല​ത്തി​ന്റെ ജ​നാ​ധി​പ​ത്യ​ബോ​ധ​ത്തി​നും പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കും അം​ബേ​ദ്ക​റി​ന്റെ രാ​ഷ്ട്രീ​യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത കാ​മ്പ​സു​ക​ളി​ലെ സം​വാ​ദ​ങ്ങ​ളി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടു​ന്നു​ണ്ട്. 1990ക​ൾ​ക്കു​ശേ​ഷം മ​ണ്ഡ​ൽ ക​മീ​ഷ​ൻ ഉ​യ​ർ​ത്തി​വി​ട്ട ചി​ന്ത​ക​ൾ ഇ​ന്ത്യ​യി​ലെ സ​വ​ർ​ണ യു​വ​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​ക്കി​യ അ​സ​ഹി​ഷ്ണു​ത ചെ​റു​ത​ല്ല. അ​ത് ന​വ​സാ​മൂ​ഹി​ക പ്ര​ക്രി​യ​യി​ൽ അ​ടി​ത്ത​ട്ട് മ​നു​ഷ്യ​രു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക്കി​യ മാ​റ്റ​ത്തി​ന്റെ​കൂ​ടി ഫ​ല​മാ​യി​രു​ന്നു. അ​തി​ന്റെ തു​ട​ർ​ച്ച​ത​ന്നെ​യാ​ണ് നി​തി​ൻ രാ​ജി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/26/2837999-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020SAbwAHa5ibidVlAe99EitE0HuhzuJ48B7082702" data-watermark="false" style="width: 100%;" info-selector="#info_item_1777187083878" title="ഡോ. റാം,സം​ഗീ​ത ന​മ്പ്യാ​ർ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777187083878">
  <p>ഡോ. റാം,സം​ഗീ​ത ന​മ്പ്യാ​ർ</p>
 </div>
</div>
<h3>ജാ​തി കേര​ളം </h3>
<p>ഉ​യ​ർ​ന്ന രാ​ഷ്ട്രീ​യ​പ്ര​ബു​ദ്ധ​ത​യും വി​ദ്യാ​ഭ്യാ​സ​വും നി​ല​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ൽ എ​ന്തു​കൊ​ണ്ടാ​ണ് ജാ​തീ​യ​ത ഉ​ന്മൂ​ല​ന​രീ​തി​യാ​യി മാ​റു​ന്ന​ത്? കേ​ര​ള​ത്തി​ലെ സാ​മാ​ന്യ​ബോ​ധ​ത്തി​ൽ ജാ​തി​യോ​ടു​ള്ള സ​മീ​പ​നം രൂ​പ​പ്പെ​ടു​ത്തു​ന്ന​ത് ര​ണ്ടു രീ​തി​യി​ലാ​ണ്. ഒ​ന്ന്, ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ ഏ​തൊ​രു വി​ഷ​യ​ത്തെ​യും സ​മീ​പി​ക്കാ​നു​ള്ള വ്യ​ക്തി​ക​ളു​ടെ താ​ൽ​പ​ര്യം. ആ ​താ​ൽ​പ​ര്യ​ത്തി​ൽ ജാ​തി അ​ന്ത​ർ​ലീ​ന​മാ​യി കി​ട​ക്കു​ന്നു എ​ന്ന​താ​ണ് സ​ത്യം. രാ​ഷ്ട്രീ​യ​പ്ര​ബു​ദ്ധ​ത​യി​ലൂ​ടെ ശ​ക്തി​പ്പെ​ട്ട ബു​ദ്ധി​യി​ലും ശ​രീ​ര​ത്തി​ലും ജാ​തി ഒ​ളി​ഞ്ഞു​കി​ട​പ്പു​ണ്ട്. </p>
<p>ഇ​ത് ഏ​തൊ​രു രാ​ഷ്ട്രീ​യ ശ​രീ​ര​ത്തി​ന്റെ​യും ഭാ​ഗ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​താ​ണ്. വ്യ​ക്തി​പ​ര​മാ​യി ചി​ല​ർ അ​തി​നെ മ​റി​ക​ട​ക്കു​മ്പോ​ഴും ബ​ഹു​ഭൂ​രി​പ​ക്ഷ​വും അ​ത്ത​രം ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ക​മ്യൂ​ണി​സ്റ്റ്, സോ​ഷ്യ​ലി​സ്റ്റ്, കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി തു​ട​ങ്ങി​യ എ​ല്ലാ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ലും ഈ ​പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് പ​ല​പ്പോ​ഴും ജാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ ഭ​ര​ണ​കൂ​ട ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യി ര​ക്ഷ​പ്പെ​ട്ടു​വ​രു​ന്ന​ത്. അ​ങ്ങ​നെ പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ ചെ​യ്ത ജാ​തീ​യ അ​ധി​കാ​ര​ങ്ങ​ൾ ത​ങ്ങ​ൾ​ക്കു​കൂ​ടി വേ​ണ്ടി​യാ​ണെ​ന്ന പൊ​തു​ബോ​ധം സ​വ​ർ​ണ അ​ധി​കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ജാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല കേ​സു​ക​ളും ത​ള്ള​പ്പെ​ടു​ക​യോ ചെ​റി​യ ശി​ക്ഷ​യാ​യി​ത്തീ​രു​ക​യോ ചെ​യ്യു​ന്ന​ത്.</p>
<p>അ​ടു​ത്ത​കാ​ല​ത്താ​യി ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ പ​ര​മാ​വ​ധി ച​ർ​ച്ച​യാ​ക്കു​ന്ന​തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക്കു​ള്ള പ​ങ്ക് ചെ​റു​ത​ല്ല. മൂ​ടി​വെ​ക്ക​പ്പെ​ട്ട സ​ത്യ​ങ്ങ​ളെ ഇ​ന്ന് തു​റ​ന്നു പ്ര​ഖ്യാ​പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​ടി​ത്ത​ട്ട് മ​നു​ഷ്യ​ർ​ക്കും ല​ഭ്യ​മാ​ണ്. നേ​ര​ത്തേ ജാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​വാ​ദ​ങ്ങ​ൾ ഭൂ​രി​പ​ക്ഷ​വും ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നു. അ​വി​ടെ ത​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യോ അ​ത്ത​രം സാ​ന്നി​ധ്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നോ പൊ​തു​ബോ​ധം ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​ന്ന് അ​ത് മാ​റി. ജാ​തി എ​ങ്ങ​നെ​യാ​ണ് സ​മൂ​ഹ​ത്തി​ലെ സൂ​ക്ഷ്മ​യി​ട​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കു​ന്ന​തെ​ന്ന് സാ​മൂ​ഹി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും വ്യാ​ഖ്യാ​നി​ക്കാ​ൻ ക​ഴി​വു​ള്ള ദ​ലി​ത് ധൈ​ഷ​ണി​ക പ്ര​തി​ഭ​ക​ൾ കേ​ര​ള​ത്തി​ലു​ണ്ട്. </p>
<p>സ​ണ്ണി എം. ​ക​പി​ക്കാ​ടും ഡോ. ​ടി.​എ​സ്. ശ്യാം​കു​മാ​റും കെ.​കെ. ബാ​ബു​രാ​ജും ഒ​ക്കെ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ അ​ധഃ​സ്ഥി​ത പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ങ്ങ​ളെ​യാ​ണ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത് സ​വ​ർ​ണ​ബോ​ധ​ക്കാ​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​ക്കു​ന്ന ഭീ​തി ചെ​റു​ത​ല്ല. കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ദ​ലി​ത് ധൈ​ഷ​ണി​ക യു​വ​ത്വം അ​തി​ന്റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. സ​മൂ​ഹ​ത്തി​ലെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ദ​ലി​ത്-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ മ​നു​ഷ്യ​ർ ത​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നെ അ​ത്ര പെ​ട്ടെ​ന്ന് പാ​ര​മ്പ​ര്യ ഹി​ന്ദു​ത്വ​വാ​ദി​ക​ൾ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല. </p>
<p>എ​ക്കാ​ല​ത്തും ഉ​ത്ത​രേ​ന്ത്യ​യി​ലെ ജാ​തി​ക്കൊ​ല​ക​ളെ​യും സ​വ​ർ​ണാ​ധി​കാ​ര​ങ്ങ​ളെ​യും ചോ​ദ്യം​ചെ​യ്ത​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. ഇ​ത് ത​ങ്ങ​ൾ​ക്കി​ട​യി​ൽ ജാ​തി​യി​ല്ല എ​ന്ന പൊ​തു​ബോ​ധ​ത്തെ നി​ർ​മി​ച്ചെ​ടു​ത്തു. എ​ന്നാ​ൽ, ജാ​തി അ​ദൃ​ശ്യ​മാ​യി ശ​ക്തി​പ്പെ​ട്ട​ത് സാ​മൂ​ഹി​ക​മാ​യി മാ​ത്ര​മ​ല്ല, രാ​ഷ്ട്രീ​യ​മാ​യി കൂ​ടി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​മു​ദാ​യി​ക​ത കൃ​ത്യ​മാ​യി ഇ​ട​പെ​ടാ​ൻ തു​ട​ങ്ങി. ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ളി​ൽ ആ​രെ നി​യ​മി​ക്ക​ണം എ​ന്നു​പോ​ലും പ​റ​യാ​ൻ ക​ഴി​യു​ന്ന വി​ധം സാ​മു​ദാ​യി​ക​ത ശ​ക്തി​പ്പെ​ട്ടു. രാ​ഷ്ട്രീ​യ​ത്തി​ൽ സ​വ​ർ​ണ​ത​യും അ​വ​ർ​ണ​ത​യും പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് തോ​ന്നി. അ​തി​ന്റെ ഭാ​ഗ​മാ​യി ന​വോ​ത്ഥാ​ന മൂ​ല്യ​ബോ​ധ​ങ്ങ​ളി​ൽ​പോ​ലും പൊ​ളി​ച്ചെ​ഴു​ത്തു​ണ്ടാ​യി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ച്ച നി​ല​പാ​ട് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/26/2838014-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ED1faVMbyNsWfF9uN13FLFD5sAEhG7Ju8447451" data-watermark="false" style="width: 100%;" info-selector="#info_item_1777188449206">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777188449206"></div>
</div>
<p> </p>
<p> ഇ​തി​നൊ​ക്കെ ജാ​തി​യു​മാ​യി എ​ന്ത് ബ​ന്ധ​മെ​ന്ന് തോ​ന്നാം. ചി​ല സ​മു​ദാ​യ​ങ്ങ​ൾ​ക്ക് ശ​ക്തി ന​ൽ​കു​ന്ന​രീ​തി​യി​ൽ രാ​ഷ്ട്രീ​യം ഇ​ട​പെ​ടു​മ്പോ​ൾ രാ​ഷ്ട്രീ​യം തോ​ൽ​ക്കു​ക​യും സാ​മു​ദാ​യി​ക​ത വി​ജ​യി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഹി​ന്ദു​ക്ക​ളെ സം​ബ​ന്ധി​ച്ച് ജാ​തി​യെ മാ​റ്റി​നി​ർ​ത്തി​ക്കൊ​ണ്ട് സാ​മു​ദാ​യി​ക​ത​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ല. ഇ​ത് സ​മൂ​ഹ​ത്തി​ൽ കു​റ്റ​ക​ര​മാ​യ പ്ര​വ​ണ​ത സൃ​ഷ്ടി​ക്കു​മ്പോ​ൾ അ​തി​ൽ​നി​ന്നും സ്വ​യം മോ​ചി​ത​മാ​കാ​ൻ ഒ​രു സ്ഥാ​പ​ന​ത്തി​നും ക​ഴി​യി​ല്ല. അ​വി​ടെ സ​വ​ർ​ണ ജാ​തി​ക്കാ​ർ​ക്കു​ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്ക​വും അ​ധി​കാ​ര​വും. </p>
<p>ആ ​അ​ധി​കാ​ര​മേ​ൽ​ക്കോ​യ്മ​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം കാ​മ്പ​സു​ക​ളി​ൽ ദ​ലി​ത് വി​ദ്യാ​ർ​ഥി​ക​ൾ അ​പ​മാ​നി​ക്ക​പ്പെ​ടു​മ്പോ​ൾ, അ​തി​ന്റെ യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ളി​ലേ​ക്കാ​ണ് കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സം​വി​ധാ​ന​ങ്ങ​ൾ യാ​ത്ര തി​രി​ക്കേ​ണ്ട​ത്. കാ​ര​ണം, നി​തി​ൻ രാ​ജി​ന്റെ ആ​ത്മ​ഹ​ത്യ ആ​ദ്യ​ത്തേ​ത​ല്ല. അ​ത് തു​ട​ർ​ച്ച മാ​ത്ര​മാ​ണ്. ഇ​നി​യും അ​ത്ത​രം തു​ട​ർ​ച്ച​ക​ൾ ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല. ന​മ്മു​ടെ കാ​മ്പ​സു​ക​ളി​ൽ ജാ​ത്യാ​ചാ​ര​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ശ​ക്തി​യു​ള്ള പു​തി​യ രാ​ഷ്ട്രീ​യം രൂ​പ​പ്പെ​ടേ​ണ്ട​തു​ണ്ട്. അ​ത്ത​രം വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ രീ​തി​യി​ലു​ള്ള വി​വേ​ച​ന​ങ്ങ​ളെ​യും ജ​നാ​ധി​പ​ത്യ​മാ​ർ​ഗ​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​മാ​യി​ത​ന്നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യ​ണം. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/kannur-dental-college-student-death-1514628</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/kannur-dental-college-student-death-1514628</guid>
<category><![CDATA[Weekly,Archives,Articles,Premium,4 MAY 2026]]></category>
<dc:creator><![CDATA[ഇ.​കെ. ദി​നേ​ശ​ൻ]]></dc:creator>
<pubDate>Mon, 27 Apr 2026 04:15:54 GMT</pubDate>
</item>
<item>
<title><![CDATA[അ​സ​മ​വാ​ക്യ​ങ്ങ​ളു​ടെ നി​ർ​ധാ​ര​ണം]]></title>
<description/>
<enclosure length="201074" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2837871-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2837871-untitled-1.gif'/><figcaption><p>യാ​ങ് ഷ്വാ​ങ് സി</p><span class='copyright'></span></figcaption></figure><blockquote>
 രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യും ബു​ക്ക​ർ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്ത, താ​യ്‌​വാ​ൻ എ​ഴു​ത്തു​കാ​രി യാ​ങ് ഷ്വാ​ങ് സി 2020​ൽ മാ​ൻ​ഡ​റി​ൻ ഭാ​ഷ​യി​ൽ എ​ഴു​തി​യ ‘തായ് വാൻ ട്രാ​വ​ലോ​ഗ്’ എ​ന്ന നോ​വ​ൽ വാ​യി​ക്കു​ന്നു. 
</blockquote>
<p>ര​ണ്ടു പേ​ർ ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളി​ൽ ഒ​രാ​ൾ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ത​യാ​റാ​കു​ക​യും മ​റ്റെ​യാ​ൾ അ​ത് സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത/​ത​ൻ ആ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​വി​ടെ അ​സ​മ​ത്വം ഉ​ട​ലെ​ടു​ക്കു​ക​യാ​യി. സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​യാ​ൾ​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത​തും എ​ന്നാ​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത​തു​മാ​യ, സ്നേ​ഹ​മെ​ന്നും ക​രു​ത​ലെ​ന്നു​മൊ​ക്കെ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടാ​വു​ന്ന, പ​രി​ഗ​ണ​ന​ക​ളി​ലൂ​ടെ സം​ര​ക്ഷ​ണം കൊ​ടു​ക്കു​ന്ന​യാ​ൾ ത​ന്റെ പ്ര​മാ​ണി​ത്തം ഉ​റ​പ്പാ​ക്കു​ക​യും മ​റു​വ​ശ​ത്തു​ള്ള​യാ​ൾ ത​ന്നെ​ക്കാ​ൾ താ​ഴെ​യാ​ണെ​ന്ന് ഉ​റ​ക്കെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്നു. വ്യ​ക്തി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, സ​മൂ​ഹ​ങ്ങ​ളു​ടെ​യും രാ​ഷ്ട്ര​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ലു​ക​ളി​ൽ, ഇ​ത്ത​ര​ത്തി​ലു​ള്ള, നി​ർ​ദോ​ഷ​മെ​ന്നു തോ​ന്നാ​വു​ന്ന​തും എ​ന്നാ​ൽ, സ്വീ​ക​ർ​ത്താ​വി​ന് അ​സ​ഹ്യ​മാ​കു​ന്ന​തു​മാ​യ അ​സ​മ​ത്വ​ങ്ങ​ൾ കാ​ണാം. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ എ​ഴു​ത​പ്പെ​ട്ട ഒ​രു നോ​വ​ലി​ന്റെ പു​നഃ​പ്ര​സി​ദ്ധീ​ക​ര​ണ വി​വ​ർ​ത്ത​ന​മെ​ന്ന രീ​തി​യി​ൽ 2020ൽ ​താ​യ്‌​വാ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ എ​ന്ന നോ​വ​ലി​ൽ വ്യ​ക്തി​ക​ൾ​ക്കി​ട​യി​ലും സ​മൂ​ഹ​ത്തി​ലും രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളി​ലും നി​ല​നി​ൽ​ക്കു​ന്ന ഇ​ത്ത​രം ദൃ​ശ്യ​വും അ​ദൃ​ശ്യ​വു​മാ​യ അ​സ​ന്തു​ലി​താ​വ​സ്ഥ​ക​ൾ വി​ഷ​യ​മാ​കു​ന്നു. </p>
<p>യാ​ങ് ഷ്വാ​ങ് സി ​എ​ന്ന താ​യ്‌​വാ​ൻ എ​ഴു​ത്തു​കാ​രി 2020ൽ ​മാ​ൻ​ഡ​റി​ൻ ഭാ​ഷ​യി​ൽ എ​ഴു​തി​യ ‘താ​യ്‌​വാ​നീ​സ് ട്രാ​വ​ലോ​ഗ്’ ലി​ൻ കി​ങ്ങാ​ണ് ഇം​ഗ്ലീ​ഷി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്ത​ത്. സാ​ങ്ക​ൽ​പി​ക ക​ഥാ​പാ​ത്ര​മാ​യ, ജ​പ്പാ​നി​ൽ​നി​ന്നു​ള്ള യു​വ എ​ഴു​ത്തു​കാ​രി, അ​യോ​മ ചി​സു​ക്കോ അ​ധി​നി​വേ​ശ കാ​ല​ത്ത് താ​യ്‌​വാ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ എ​ഴു​തി​യ​തെ​ന്ന രീ​തി​യി​ലാ​ണ് യാ​ങ് ഷ്വാ​ങ് സി ​ത​ന്റെ നോ​വ​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. </p>
<p>നോ​വ​ലി​ലെ ജ​പ്പാ​ൻ​കാ​രി​യാ​യ ക​ഥാ​കാ​രി​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​യ വി​ല​കൂ​ടി​യ കി​മോ​ണ​യും പാ​ശ്ചാ​ത്യ​വ​സ്ത്ര​ങ്ങ​ളും താ​യ്‌​വാ​ൻ​കാ​രി​യാ​യ ദ്വി​ഭാ​ഷി നി​ര​സി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, താ​ൻ പൂ​ർ​ണ ഇ​ഷ്ട​ത്തോ​ടെ​യ​ല്ല അ​വ ധ​രി​ക്കു​ന്ന​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. രാ​ഷ്ട്ര​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള വി​നി​മ​യ​ങ്ങ​ളി​ലും ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്ക​പ്പെ​ടേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന സൂ​ച​ന അ​ധി​നി​വേ​ശ​കാ​ല​ത്ത് ജ​പ്പാ​ൻ താ​യ്‌​വാ​നി​ൽ ത​ങ്ങ​ളു​ടെ ഇ​ഷ്ട​പ്ര​കാ​രം ന​ട​ത്തു​ന്ന, താ​യ്‌​വാ​ൻ ജ​ന​ത ആ​ഗ്ര​ഹി​ക്കാ​ത്ത, വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ നോ​വ​ലി​സ്റ്റ് മു​ന്നോ​ട്ടു​വെ​ക്കു​ന്നു. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്റെ തു​ട​ക്ക​കാ​ല​മാ​ണ് നോ​വ​ലി​ന്റെ പ്ര​മേ​യ​പ​രി​സ​രം. </p>
<p>അ​യോ​മ ചി​സു​ക്കോ​യു​ടെ ആ​ദ്യ​നോ​വ​ൽ വി​ജ​യ​മാ​കു​ക​യും ച​ല​ച്ചി​ത്ര​മാ​കു​ക​യും ചെ​യ്ത​തോ​ടെ താ​യ്‌​വാ​നി​ലു​ട​നീ​ള​മു​ള്ള സ്‌​കൂ​ളു​ക​ൾ​ക്കും അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കു​മാ​യി ഈ ​ച​ല​ച്ചി​ത്ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഒ​രു പ്ര​ഭാ​ഷ​ണ പ​ര്യ​ട​നം ന​ട​ത്താ​ൻ താ​യ്‌​വാ​നി​ലെ കൊ​ളോ​ണി​യ​ൽ ഭ​ര​ണ​കൂ​ടം അ​വ​രെ ക്ഷ​ണി​ച്ചു. പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ യാ​ത്ര​ക​ളെ​ക്കു​റി​ച്ച് അ​വ​ർ കു​റി​പ്പു​ക​ളെ​ഴു​തി. ഈ ​യാ​ത്രാ​വി​വ​ര​ണ​ക്കു​റി​പ്പു​ക​ൾ അ​വ​ർ ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ എ​ന്ന​പേ​രി​ൽ ലേ​ഖ​ന പ​ര​മ്പ​ര​ക​ളാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ന്നീ​ട്, ജ​പ്പാ​നി​ലേ​ക്ക് മ​ട​ങ്ങി​യ​ശേ​ഷം ഇ​തേ പേ​രി​ലു​ള്ള നോ​വ​ൽ അ​വ​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. </p>
<p>തു​ട​ക്ക​ത്തി​ൽ ഭ​ക്ഷ​ണ​പ്രി​യ​യും യു​വ​തി​യു​മാ​യ ഒ​രു വി​ദേ​ശ എ​ഴു​ത്തു​കാ​രി​യു​ടെ കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളും അ​വ​ർ​ക്കു പ്രി​യ​പ്പെ​ട്ട രു​ചി​ക്കൂ​ട്ടു​ക​ളു​മ​ട​ങ്ങി​യ ഒ​രു യാ​ത്രാ​വി​വ​ര​ണ​ക്കു​റി​പ്പാ​ണ് ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ എ​ന്നു തോ​ന്നു​മെ​ങ്കി​ലും തു​ട​ർ​വാ​യ​ന​യി​ൽ താ​യ്‌​വാ​നി​ലെ ജ​പ്പാ​ൻ അ​ധി​നി​വേ​ശം, രാ​ഷ്ട്രീ​യ ത​ല​ത്തി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും അ​ടി​ച്ചേ​ൽ​പ്പി​ച്ച അ​ധി​കാ​ര അ​സ​ന്തു​ലി​താ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ലേ​ക്കൊ​രു പ്ര​വേ​ശി​ക​യാ​ണ് ഈ ​നോ​വ​ലെ​ന്നു കാ​ണാം. </p>
<p>അ​യോ​മ ചി​സു​ക്കോ ത​ന്റെ താ​യ്‌​വാ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ താ​യ്‌​വാ​നി​ലെ കാ​ഴ്ച​ക​ളും ഗ​ന്ധ​ങ്ങ​ളും രു​ചി​ക​ളും അ​ടു​ത്ത​റി​യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. അ​വ​ർ ദ്വീ​പി​ലെ ത​ന​താ​യ വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ച്ചു ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു. നോ​വ​ലി​ലു​ട​നീ​ളം​ത​ന്നെ വി​വി​ധ​ത​രം വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​ക​ളും അ​വ പാ​ച​കം ചെ​യ്യേ​ണ്ട രീ​തി​ക​ളും വി​വ​രി​ച്ചി​ട്ടു​ണ്ട്. വി​ഭ​വ​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ് അ​ധ്യാ​യ​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. </p>
<p>തു​ട​ക്ക​ത്തി​ൽ വ​ള​രെ ക​ർ​ക്ക​ശ​ക്കാ​ര​നാ​യ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ, മി​ഷി​മ​യാ​ണ് അ​യോ​മ ചി​സു​ക്കോ​യു​ടെ ദ്വി​ഭാ​ഷി​യാ​യി വ​രു​ന്ന​ത്. താ​യ്‌​വാ​നി​ലെ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യു​ള്ള അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളൊ​ന്നും അ​യാ​ൾ നി​റ​വേ​റ്റാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ല. എ​ന്നാ​ൽ അ​യാ​ൾ​ക്കു​ശേ​ഷം വ​ന്ന ഓ​ങ് ഷി​യാ​ൻ-​ഹോ എ​ന്ന, മു​ൻ സ്‌​കൂ​ൾ അ​ധ്യാ​പി​ക​യാ​യ, ദ്വി​ഭാ​ഷി​യു​മാ​യി അ​വ​ർ വേ​ഗം സൗ​ഹൃ​ദ​ത്തി​ലാ​യി. ഓ​ങ് ഷി​യാ​ൻ-​ഹോ ജാ​പ്പ​നീ​സ് ഭാ​ഷ​യി​ൽ ഓ ​ചി​സു​രു എ​ന്ന​റി​യ​പ്പെ​ട്ടു. അ​യോ​മ ചി​സു​ക്കോ അ​വ​രെ സ്നേ​ഹ​ത്തോ​ടെ ചി-​ചാ​ൻ എ​ന്ന് വി​ളി​ച്ചു. ദ്വീ​പി​ൽ ചു​റ്റി സ​ഞ്ച​രി​ക്കാ​നും അ​യോ​മ ചി​സു​ക്കോ​യെ പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ പാ​ച​ക​രീ​തി​ക​ളും താ​യ്‌​വാ​നി​ലെ സം​സ്കാ​ര​വും ച​രി​ത്ര​വും പ​രി​ച​യ​പ്പെ​ടു​ത്താ​നും ചി-​ചാ​ൻ താ​ൽ​പ​ര്യം കാ​ണി​ച്ചു. ഈ ​ര​ണ്ടു സ്ത്രീ​ക​ൾ​ക്കി​ട​യി​ലും പ്ര​ണ​യം ഉ​ട​ലെ​ടു​ത്തു​വെ​ങ്കി​ലും പി​ന്നീ​ട് ചി-​ചാ​ൻ കാ​ര​ണം വ്യ​ക്ത​മാ​ക്കാ​തെ ആ ​ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ന്മാ​റി. </p>
<p>അ​യോ​മ ചി​സു​ക്കോ​യു​ടെ ക​ഥ വി​ശ്വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​യി ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗി’​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ൾ പ​രീ​ക്ഷ​ണാ​ത്മ​ക​വും കൗ​തു​ക​ക​ര​വു​മാ​ണ്. ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ അ​യോ​മ ചി​സു​ക്കോ എ​ഴു​തി​യ​താ​ണെ​ന്നും യ​ഥാ​ർ​ഥ എ​ഴു​ത്തു​കാ​രി​യാ​യ യാ​ങ് ഷ്വാ​ങ് സി 2020​ൽ അ​ത് മാ​ൻ​ഡ​റി​നി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്യു​ക​യാ​ണ് ചെ​യ്ത​തെ​ന്നു​മു​ള്ള പ്ര​തീ​തി ഉ​ള​വാ​ക്കു​ന്ന​വി​ധം യാ​ങ്ങി​ന്റേ​താ​യി നോ​വ​ലി​ൽ അ​ടി​ക്കു​റി​പ്പു​ക​ളും പ​രി​ഭാ​ഷ​ക​യു​ടെ കു​റി​പ്പും കൊ​ടു​ത്തി​ട്ടു​ണ്ട്. </p>
<p>അ​യോ​മ ചി​സു​ക്കോ​യു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളെ​ന്ന മ​ട്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട കൃ​തി​യി​ൽ വി​വ​ർ​ത്ത​ക​രാ​യ യാ​ങ് (സാ​ങ്ക​ൽ​പി​കം), കി​ങ്‌ എ​ന്നി​വ​രു​ടെ അ​ടി​ക്കു​റി​പ്പു​ക​ൾ (footnotes) വെ​വ്വേ​റെ കൊ​ടു​ത്തി​രി​ക്കു​ന്നു. അ​യോ​മ ചി​സു​ക്കോ​യു​ടെ വ​ള​ർ​ത്തു​മ​ക​ൾ, അ​വ​രു​ടെ താ​യ്‌​വാ​നി​ലെ ദ്വി​ഭാ​ഷി​യും പി​ന്നീ​ട് ജാ​പ്പ​നീ​സി​ൽ​നി​ന്ന് മാ​ൻ​ഡ​റി​നി​ലേ​ക്കു​ള്ള നോ​വ​ലി​ന്റെ പ​രി​ഭാ​ഷ​ക​യു​മാ​യി മാ​റി​യ ചി-​ചാ​ൻ, ചി-​ചാ​ന്റെ മ​ക​ൾ, 2020ൽ ​നോ​വ​ൽ വീ​ണ്ടും മാ​ൻ​ഡ​റി​നി​ലേ​ക്കു മൊ​ഴി​മാ​റ്റം ചെ​യ്ത യാ​ങ് (പ​രി​ഭാ​ഷ​ക​യാ​യി സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന യാ​ങ് ഷ്വാ​ങ് സി​യാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ എ​ഴു​തി​യി​രി​ക്കു​ന്ന​ത്), ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ എ​ന്ന, 2020ൽ ​മാ​ൻ​ഡ​റി​നി​ൽ പ്ര​സി​ദ്ധീ​കൃ​ത​മാ​യ യ​ഥാ​ർ​ഥ കൃ​തി​യു​ടെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​ക ലി​ൻ കി​ങ്‌ എ​ന്നി​വ​രു​ടെ പി​ൻ​കു​റി​പ്പു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​തി​ൽ ലി​ൻ കി​ങ്‌ എ​ഴു​തി​യ​തൊ​ഴി​കെ മ​റ്റെ​ല്ലാ കു​റി​പ്പു​ക​ളും സാ​ങ്ക​ൽ​പി​ക​മാ​ണെ​ന്ന​തി​നാ​ൽ അ​വ നോ​വ​ലി​ന്റെ ഭാ​ഗം മാ​ത്ര​മാ​കു​ന്നു. </p>
<p>നോ​വ​ലി​ന്റെ ആ​മു​ഖ​ത്തി​ൽ (താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗി​ന​ല്ല, മ​റി​ച്ച് 2020ൽ ​യാ​ങ് ഷ്വാ​ങ് സി ​ജാ​പ്പ​നീ​സി​ൽ​നി​ന്നു മാ​ൻ​ഡ​റി​നി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ പു​സ്ത​ക​ത്തി​നാ​യെ​ന്ന​പോ​ലെ​യാ​ണ് ഈ ​ആ​മു​ഖ​വും എ​ഴു​തി​യി​രി​ക്കു​ന്ന​ത്) അ​യോ​മ ചി​സു​ക്കോ​യു​ടെ ദ്വി​ഭാ​ഷി യാ​ഥാ​ർ​ഥ​ത്തി​ലു​ണ്ടാ​യി​രു​ന്നു​വോ അ​തോ ത​ന്റെ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​യി നോ​വ​ലി​സ്റ്റ് തി​ര​ഞ്ഞെ​ടു​ത്ത ഒ​രു മാ​ധ്യ​മം മാ​ത്ര​മാ​യി​രു​ന്നു​വോ എ​ന്ന സ​ന്ദേ​ഹം പ​ങ്കു​വെ​ക്ക​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ പി​ന്നീ​ട്, ചി-​ചാ​നെ പ​ല​പ്പോ​ഴും അ​യോ​മ ചി​സു​ക്കോ​ക്കൊ​പ്പം ക​ണ്ട​താ​യി പ​ല​രും പ​റ​ഞ്ഞു​കേ​ട്ട​തി​നാ​ൽ അ​വ​ർ സാ​ങ്ക​ൽ​പി​ക ക​ഥാ​പാ​ത്ര​മ​ല്ലെ​ന്ന് ആ​മു​ഖ​മെ​ഴു​തി​യ ഹി​യോ​ഷി സ​ഗാ​കോ ഉ​റ​പ്പി​ച്ചു​പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ ചി-​ചാ​ന്റെ അ​സ്തി​ത്വ​ത്തി​ൽ മാ​ത്രം സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ അ​യോ​മ ചി​സു​ക്കോ ഒ​രു യ​ഥാ​ർ​ഥ വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്ന് തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ സ്ഥാ​പി​ക്കാ​ൻ ആ​മു​ഖ​ത്തി​ലെ പ്ര​സ്താ​വ​ന​ക​ൾ​കൊ​ണ്ട് ക​ഴി​യു​ന്നു. </p>
<p>യാ​ങ് ഷ്വാ​ങ് സി ​ആ​ദ്യ​മാ​യി ത​ന്റെ നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മ്പോ​ൾ പു​റം​ച​ട്ട​യി​ൽ എ​ഴു​ത്തു​കാ​രി​യു​ടെ പേ​ര് അ​യോ​മ ചി​സു​ക്കോ എ​ന്നും വി​വ​ർ​ത്ത​ക​യു​ടെ പേ​ര് യാ​ങ് ഷ്വാ​ങ് സി ​എ​ന്നു​മാ​ണ് കൊ​ടു​ത്തി​രു​ന്ന​ത്. ഇ​ത് സാ​ഹി​ത്യ​ലോ​ക​ത്ത് വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ജാ​പ്പ​നീ​സ് പു​സ്ത​ക​ത്തി​ന്റെ പ​രി​ഭാ​ഷ​യെ​ന്ന പേ​രി​ൽ നോ​വ​ൽ വാ​ങ്ങി​യ ചി​ല​ർ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പി​ന്നീ​ടു​വ​ന്ന പ​തി​പ്പു​ക​ളി​ൽ യാ​ങ് ഷ്വാ​ങ് സി​യു​ടെ പേ​രു​ത​ന്നെ എ​ഴു​ത്തു​കാ​രി​യു​ടേ​താ​യി കൊ​ടു​ത്തു​തു​ട​ങ്ങി. </p>
<p>പ്ര​മേ​യ​ത്തി​ലെ മെ​റ്റാ ഫി​ക്ഷ​ന​ൽ ഘ​ട​ക​ങ്ങ​ളും സ്ഥ​ല​കാ​ല​ങ്ങ​ളു​ടെ​യും വ​സ്ത്ര​ധാ​ര​ണ​രീ​തി​ക​ളു​ടെ​യും ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ളു​ടെ​യും അ​തി​സൂ​ക്ഷ്മ​മാ​യ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ളും മാ​ത്ര​മ​ല്ല, ക​ഥ പ​റ​യാ​നു​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഭാ​ഷ​യു​ടെ പ്ര​ത്യേ​ക​ത​ക​ളും നോ​വ​ലി​ലെ സ​ങ്ക​ൽ​പ​വും യാ​ഥാ​ർ​ഥ്യ​വും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ട്. കാ​വ്യാ​ത്മ​ക​മാ​യ ഭാ​ഷ​യു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ വാ​യ​ന​ക്കാ​രു​ടെ ഭാ​വ​ന ഉ​ണ​ർ​ത്താ​ന​ല്ല, മ​റി​ച്ച് സു​ഗ്രാ​ഹ്യ​വും സു​താ​ര്യ​വ്യ​മാ​യ ഭാ​ഷ​യി​ലൂ​ടെ ത​ങ്ങ​ൾ വാ​യി​ക്കു​ന്ന ക​ഥ യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന ധാ​ര​ണ വാ​യ​ന​ക്കാ​രി​ൽ ഉ​ള​വാ​ക്കാ​നാ​ണ് നോ​വ​ലി​സ്റ്റ് ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​രീ​തി​യി​ൽ, തു​ട​ക്ക​ത്തി​ൽ അ​ൽ​പം വ​ര​ണ്ട​തെ​ന്ന പ്ര​തീ​തി ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും തു​ട​ർ​വാ​യ​ന​യി​ൽ ഭാ​ഷ എ​ന്ന ശ​ക്ത​മാ​യ മാ​ധ്യ​മ​ത്തെ നോ​വ​ലി​സ്റ്റ് സ​മ​ർ​ഥ​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു എ​ന്നു​കാ​ണാം. </p>
<p>നോ​വ​ലി​ൽ ചൈ​ന​യെ കു​റി​ക്കാ​ൻ ഷീ​ന (Shina) എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ര​ണ്ടാം ലോ​ക​യു​ദ്ധം വ​രെ, ഇ​ത് ചൈ​ന​യെ സൂ​ചി​പ്പി​ക്കു​ന്ന നി​ഷ്പ​ക്ഷ​മാ​യ ഒ​രു ജാ​പ്പ​നീ​സ് പ​ദ​മാ​യി​രു​ന്നു. എ​ന്നാ​ൽ , ചൈ​ന-​ജ​പ്പാ​ൻ യു​ദ്ധ​കാ​ല​ത്ത് പ​ല ചൈ​ന​ക്കാ​രും ഈ ​വാ​ക്കി​നെ ഒ​രു നി​ന്ദ​യാ​യി ക​ണ്ടു. കാ​ല​വും സാ​ഹ​ച​ര്യ​ങ്ങ​ളും വാ​ക്കു​ക​ളു​ടെ അ​ർ​ഥ​ങ്ങ​ളെ​യും ഭാ​ഷ​യെ​യും​വ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗി’​ൽ ഷീ​ന എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ നോ​വ​ലി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​നു മു​മ്പ് സം​ഭ​വി​ച്ച​താ​ണെ​ന്ന ധാ​ര​ണ അ​ടി​വ​ര​യി​ട്ടു​റ​പ്പി​ക്കാ​ൻ നോ​വ​ലി​സ്റ്റി​നു ക​ഴി​യു​ന്നു​ണ്ട്. </p>
<p>നോ​വ​ലി​ൽ അ​യോ​മ ചി​സു​ക്കോ താ​യ്‌​വാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് താ​യ്‌​വാ​നി​ലെ ജ​പ്പാ​ൻ അ​ധി​നി​വേ​ശ​ക്കാ​ല​ത്താ​ണ്. ച​രി​ത്ര​പ​ര​മാ​യ ഈ ​പ​ശ്ചാ​ത്ത​ല​മു​ൾ​ക്കൊ​ണ്ടാ​വ​ണം ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ എ​ന്ന നോ​വ​ൽ വാ​യി​ക്കേ​ണ്ട​ത്. ജ​പ്പാ​ൻ ഭ​ര​ണ​കാ​ല​ത്ത് താ​യ്‌​വാ​നെ ദ്വീ​പ് (Island) എ​ന്നും ജ​പ്പാ​നെ വ​ൻ​ക​ര (Mainland) എ​ന്നു​മാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. 1845ൽ ​ചൈ​ന​യും ജ​പ്പാ​നും ത​മ്മി​ലു​ണ്ടാ​യ ഒ​ന്നാം സി​നോ-​ജാ​പ്പ​നീ​സ് യു​ദ്ധ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ചൈ​ന​ക്ക് താ​യ്‌​വാ​നെ ജ​പ്പാ​നു വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. 1895 മു​ത​ൽ 1945ൽ ​ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ന്റെ അ​വ​സാ​നം വ​രെ 50 വ​ർ​ഷ​ക്കാ​ലം താ​യ്‌​വാ​ൻ ജാ​പ്പ​നീ​സ് കോ​ള​നി​യാ​യി​രു​ന്നു. ജ​പ്പാ​ൻ ഭ​ര​ണ​കൂ​ടം താ​യ്‌​വാ​നി​ലെ വി​ഭ​വ​ങ്ങ​ൾ ചൂ​ഷ​ണം​ചെ​യ്തു, വി​യോ​ജി​പ്പു​ക​ൾ അ​ടി​ച്ച​മ​ർ​ത്തി, ജ​ന​ങ്ങ​ളെ ജാ​പ്പ​നീ​സ് ഭാ​ഷ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു, ജ​ന​ങ്ങ​ളു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ലും ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളു​ണ്ടാ​യി. </p>
<p>അ​ധി​നി​വേ​ശ​ശ​ക്തി​യു​ടെ അ​ധി​കാ​ര​പ്ര​യോ​ഗ​ങ്ങ​ളും ന​യ​ങ്ങ​ളും ന​ട​പ്പാ​ക്കു​മ്പോ​ഴും കൊ​റി​യ​പോ​ലെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന​തു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ജ​പ്പാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക്രൂ​ര​ത​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളും താ​യ്‌​വാ​നി​ൽ കു​റ​വാ​യി​രു​ന്നു. മാ​ത്ര​മ​ല്ല താ​യ്‌​വാ​ന്റെ വി​ക​സ​ന​ത്തി​ൽ അ​വ​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്തു. താ​യ്‌​വാ​നെ ആ​ധു​നീ​ക​രി​ക്കാ​നാ​യി ജ​പ്പാ​ൻ സൈ​ന്യം അ​വി​ടെ ഹൈ​വേ​ക​ളും റെ​യി​ൽ​വേ​ക​ളും നി​ർ​മി​ച്ചു. ദ്വീ​പി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​വ​ർ ആ​ശു​പ​ത്രി​ക​ൾ, സ്കൂ​ളു​ക​ൾ, സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യും നി​ർ​മി​ച്ചു. സൈ​നി​ക ഭ​ര​ണാ​ധി​കാ​രി​ക​ൾ താ​യ്‌​വാ​നി​ൽ ഭൂ​മി സ​ർ​വേ​ക​ൾ ന​ട​ത്തി ഭൂ​വു​ട​മ​സ്ഥ സ​മ്പ്ര​ദാ​യം ന​വീ​ക​രി​ച്ചു. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ തു​ട​ക്ക​ത്തി​ൽ, ദ്വീ​പി​ന്റെ വ​ട​ക്ക​ൻ, തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളെ റെ​യി​ൽ‌​പാ​ത​ക​ൾ വ​ഴി ബ​ന്ധി​പ്പി​ക്കു​ക​യും തു​റ​മു​ഖ​ങ്ങ​ൾ, വൈ​ദ്യു​തി​നി​ല​യ​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ച്ച് വി​ക​സി​ത​മാ​യ ഒ​രു വ്യ​വ​സാ​യി​ക സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക്ക് അ​ടി​ത്ത​റ​യി​ടു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല, ജ​പ്പാ​നി​ലെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന്റെ അ​തേ നി​ല​വാ​ര​ത്തി​ൽ താ​യ്‌​വാ​നി​ലെ വി​ദ്യാ​ഭ്യാ​സ​രീ​തി​ക​ൾ പ​രി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു. </p>
<p>ജ​പ്പാ​ന്റെ ദ​ക്ഷി​ണ വി​ക​സ​ന ന​യ​ത്തെ​യും (Southern Expansion Policy) യു​ദ്ധ​ങ്ങ​ളെ​യും അ​യോ​മ ചി​സു​ക്കോ പി​ന്തു​ണ​ക്കു​ന്നി​ല്ല. എ​ഴു​ത്തു​കാ​ർ തോ​ക്കു​ക​ൾ​പോ​ലെ പേ​ന​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട ഒ​രു ഘ​ട്ട​ത്തി​ലേ​ക്ക് യു​ദ്ധം എ​ത്തി​ച്ചേ​ർ​ന്നാ​ൽ താ​ൻ ത​ന്റെ പേ​ന വ​ലി​ച്ചെ​റി​ഞ്ഞ് ഓ​ടി​പ്പോ​കു​മെ​ന്ന് അ​വ​ർ പ​റ​യു​ന്നു​ണ്ട്. പ​സ​ഫി​ക് സ​മു​ദ്ര​ത്തെ​യും തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യെ​യും ജ​പ്പാ​ൻ സാ​മ്രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക​ശേ​ഷി​യാ​യി വീ​ക്ഷി​ച്ച ജ​പ്പാ​ന്റെ ന​യ​മാ​ണ് ദ​ക്ഷി​ണ വി​ക​സ​ന ന​യം. ത​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഇ​തി​ലൂ​ടെ അ​വ​ർ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. </p>
<p>ദ​ക്ഷി​ണ വി​ക​സ​ന ന​യ​ത്തെ പി​ന്തു​ണ​ക്കു​ന്നി​ല്ലെ​ങ്കി​ൽ​പ്പോ​ലും താ​യ്‌​വാ​ന്റെ ആ​ധു​നീ​ക​ര​ണ​ത്തി​നാ​യി ജ​പ്പാ​ൻ ന​ട​ത്തു​ന്ന ചി​ല ഇ​ട​പെ​ട​ലു​ക​ളോ​ട് അ​യോ​മ ചി​സു​ക്കോ മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു​ണ്ട്. താ​യ്‌​വാ​ന്റെ ആ​ഗ്ര​ഹ​പ്ര​കാ​ര​മ​ല്ല, മ​റി​ച്ചു ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്‌ മ​റ്റൊ​രു സം​സ്കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ഇ​ത്ത​രം വി​ക​സ​ന​ങ്ങ​ളി​ലൂ​ടെ ജ​പ്പാ​ൻ ഭ​ര​ണ​കൂ​ടം ചെ​യ്യു​ന്ന​തെ​ന്നും അ​തി​ൽ ചി-​ചാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​യ്‌​വാ​ൻ ജ​ന​ത സ​ന്തു​ഷ്ട​രാ​യി​രി​ക്കി​ല്ലെ​ന്നും തി​രി​ച്ച​റി​യു​ന്ന​തി​ൽ ജ​പ്പാ​ൻ​കാ​രി​യാ​യ അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ന്നു. സ​മാ​ന​മാ​യ​രീ​തി​യി​ൽ ചി-​ചാ​നു വേ​ണ്ടി താ​ൻ ഒ​രു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ന്ന സം​ര​ക്ഷ​ണം യ​ഥാ​ർ​ഥ​ത്തി​ൽ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പു​ന​ർ​വി​ചി​ന്ത​നം ചെ​യ്യു​ന്ന​തി​നും അ​വ​ർ​ക്കു ക​ഴി​യു​ന്നി​ല്ല. </p>
<p>സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന വി​വേ​ച​ന​ങ്ങ​ളെ അ​യോ​മ ചി​സു​ക്കോ എ​തി​ർ​ക്കു​ന്നു. ചി-​ചാ​ൻ അ​വ​രു​ടെ ചി​ന്ത​ക​ളെ പി​ന്തു​ണ​ക്കു​ന്നു. ഭ​ക്ഷ​ണ​ത്തോ​ടു​ള്ള താ​ൽ​പ​ര്യ​ത്തി​ലു​ൾ​പ്പെ​ടെ പ​ല​കാ​ര്യ​ങ്ങ​ളി​ലും ഈ ​ര​ണ്ടു സ്ത്രീ​ക​ളി​ലും സാ​ദൃ​ശ്യ​ങ്ങ​ൾ കാ​ണാം. എ​ന്നി​രു​ന്നാ​ലും ത​ന്റെ കു​ടും​ബ പാ​ര​മ്പ​ര്യ​ത്തി​ൽ അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സം​സാ​രം അ​യോ​മ ചി​സു​ക്കോ​വി​ൽ​നി​ന്നു​ണ്ടാ​കു​ന്നു​ണ്ട്. താ​യ്‌​വാ​നി​ൽ സ​മൂ​ഹ​ത്തി​ലെ ഉ​യ​ർ​ന്ന​ത​ട്ടി​ലു​ള്ള ഒ​രാ​ളു​ടെ ഉ​പ​ഭാ​ര്യ​മാ​രി​ൽ ഒ​രാ​ൾ​ക്ക് ഉ​ണ്ടാ​യ പെ​ൺ​കു​ട്ടി എ​ന്ന​നി​ല​യി​ൽ അ​ച്ഛ​ൻ ധ​നി​ക​നാ​യി​ട്ടും ദ​രി​ദ്ര​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ല്യ​കാ​ലം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്ന​വ​ളാ​ണ് ചി-​ചാ​ൻ. അ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​താ​ണ്. ആ ​വി​വാ​ഹം ഒ​ഴി​വാ​ക്കി ത​ന്റെ​യൊ​പ്പം ജ​പ്പാ​നി​ലേ​ക്കു വ​ര​ണ​മെ​ന്ന് അ​യോ​മ ചി​സു​ക്കോ അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ഴു​ത്തി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​മി​ല്ലെ​ങ്കി​ൽ​പ്പോ​ലും ധ​നി​ക​രാ​യ അ​യോ​മ കു​ടും​ബ​ത്തി​ന്റെ ഒ​രു ശാ​ഖ​യു​ടെ അ​വ​കാ​ശി​യാ​യ ത​ന്റെ​യൊ​പ്പം ക​ഴി​യാ​ൻ ചി-​ചാ​ന് ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​വി​ല്ലെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ഇ​വി​ടെ ത​ന്റെ രാ​ജ്യം, സ​മൂ​ഹം, കു​ടും​ബം എ​ന്നി​വ​യെ​ല്ലാം ഉ​യ​ർ​ന്ന​നി​ല​വാ​ര​ത്തി​ലു​ള്ള​വ​യെ​ന്ന് അ​യോ​മ ചി​സു​ക്കോ ക​രു​തു​ക​യും സ്വ​യ​മ​റി​യാ​തെ​ത​ന്നെ അ​വ​ര​ത് ചി-​ചാ​നു മു​ന്നി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​ണ്. </p>
<p>അ​ധി​നി​വേ​ശ​കാ​ല​ത്ത് താ​യ്‌​വാ​നി​ൽ ക​ണ്ടു​വ​ന്ന മ​റ്റൊ​രു​ത​രം സാ​മൂ​ഹി​ക അ​സ​മ​ത്വ​ത്തെ​പ്പ​റ്റി നോ​വ​ലി​ന്റെ ആ​മു​ഖ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. താ​യ്‌​വാ​നി​ൽ ജ​നി​ച്ച ജ​പ്പാ​ൻ​കാ​രു​ടെ ത​ല​മു​റ നേ​രി​ടു​ന്ന സ്വ​ത്വ​പ്ര​തി​സ​ന്ധി​യാ​ണി​ത്. വാ​ൻ ഷെ​ങ് എ​ന്ന​റി​യ​പ്പെ​ട്ട ഇ​വ​ർ ജ​പ്പാ​ൻ വം​ശ​ജ​രാ​ണെ​ങ്കി​ലും ജ​പ്പാ​നി​ൽ ജ​നി​ച്ച​വ​ർ അ​വ​രെ ത​ങ്ങ​ൾ​ക്കൊ​പ്പം പ​രി​ഗ​ണി​ച്ചി​ല്ല. ജ​പ്പാ​ൻ സാ​മ്രാ​ജ്യ​ത്തി​ലെ എ​ല്ലാ പൗ​ര​ന്മാ​രും തു​ല്യ​രാ​ണെ​ന്ന പ്ര​സ്താ​വ​ന ഭ​ര​ണ​കൂ​ടം ആ​വ​ർ​ത്തി​ച്ചു​വെ​ങ്കി​ലും താ​യ്‌​വാ​ൻ​കാ​രെ അ​ക്കാ​ല​ത്ത് ര​ണ്ടാം​ത​രം പൗ​ര​ന്മാ​രാ​യി ക​ണ​ക്കാ​ക്കു​ക​യും ചെ​യ്തു​പോ​ന്നു. ഈ ​ര​ണ്ടു​ത​ട്ടി​നു​മി​ട​യി​ൽ, ര​ണ്ടി​ട​ങ്ങ​ളി​ലു​മി​ല്ലാ​തെ, ജ​പ്പാ​ൻ​കാ​ർ​ക്കും താ​യ്‌​വാ​ൻ​കാ​ർ​ക്കും മ​ധ്യ​ത്തി​ലാ​യാ​യി​രു​ന്നു താ​യ്‌​വാ​നി​ൽ ജ​നി​ച്ച ജ​പ്പാ​ൻ വം​ശ​ജ​രു​ടെ സ്ഥാ​നം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/26/2837873-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020247yVpM4WW0SlF7G0eF00Rb5wbvDMdgA6207232" data-watermark="false" style="width: 100%;" info-selector="#info_item_1777176211237" title="പരിഭാഷക ലി​ൻ കി​ങ്ങിനൊപ്പം യാ​ങ് ഷ്വാ​ങ് സി" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777176211237">
  <p>പരിഭാഷക ലി​ൻ കി​ങ്ങിനൊപ്പം യാ​ങ് ഷ്വാ​ങ് സി</p>
 </div>
</div>
<p>ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ അ​സ​മ​വാ​ക്യ​ങ്ങ​ളു​ടെ (inequalities, ഉ​ദാ​ഹ​ര​ണം: 3x = 24) നി​ർ​ധാ​ര​ണം​കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത് അ​സ​മ​ത്വ​ത്തെ സ​മ​ത്വ​ത്തി​ലെ​ത്തെ​ത്തി​ക്കാ​നു​ള്ള വ​ഴി ക​ണ്ടെ​ത്തു​ക എ​ന്ന​ത​ല്ല മ​റി​ച്ച്, അ​തി​ലെ അ​സ്ഥി​ര ഘ​ട​ക​ത്തി​ന്റെ (variable) മൂ​ല്യം നി​ർ​ണ​യി​ക്കു​ക എ​ന്നു​ള്ള​താ​ണ്. ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗി’​ലും അ​യോ​മ ചി​സു​ക്കോ​യു​ടെ മാ​ന​സി​ക​വ്യ​ഥ​യു​ടെ കാ​ര​ണം വ്യ​ക്തി​ബ​ന്ധ​ങ്ങ​ളി​ൽ അ​വ​ർ അ​റി​യാ​തെ പി​ന്തു​ട​ർ​ന്ന അ​സ​മ​ത്വ​ങ്ങ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തു​വാ​ൻ മാ​ത്ര​മേ അ​വ​ർ​ക്ക് ആ​കു​ന്നു​ള്ളൂ. അ​വ പ​രി​ഹ​രി​ച്ച്‌ ബ​ന്ധ​ങ്ങ​ളി​ൽ സ​മ​ത്വം നി​ല​നി​ർ​ത്താ​ൻ അ​വ​ർ​ക്കാ​കു​ന്നി​ല്ല. എ​ന്നി​രു​ന്നാ​ലും സ​മൂ​ഹ​ത്തി​ൽ നി​ല​കൊ​ള്ളു​ന്ന, നി​രു​പ​ദ്ര​വ​മെ​ന്നു തോ​ന്നാ​വു​ന്ന അ​നേ​കം അ​സ​ന്തു​ലി​താ​വ​സ്ഥ​ക​ളി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടാ​ൻ നോ​വ​ലി​നു ക​ഴി​യു​ന്നു​ണ്ട്. </p>
<p>ചൈ​നീ​സ് മാ​ൻ​ഡ​റി​ൻ ഭാ​ഷ​യി​ൽ എ​ഴു​തി​യ ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗി’​ന്‌ 2021ൽ ​ഗോ​ൾ​ഡ​ൻ ട്രൈ​പോ​ഡ് അ​വാ​ർ​ഡ് ല​ഭി​ച്ചു. ലി​ൻ കി​ങ്ങി​ന്റെ ഇം​ഗ്ലീ​ഷ് വി​വ​ർ​ത്ത​നം 2024ൽ ​ഗ്രേ​വു​ൾ​ഫ് പ്ര​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 2024 ൽ ​ഇ​ത് വി​വ​ർ​ത്ത​ന സാ​ഹി​ത്യ​ത്തി​നു​ള്ള യു.​എ​സ് നാ​ഷ​ന​ൽ ബു​ക്ക് അ​വാ​ർ​ഡ് നേ​ടി. ‘​ര​ണ്ട് സ്ത്രീ​ക​ൾ ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തി​ന്റെ മ​ധു​ര​വും ക​യ്പും നി​റ​ഞ്ഞ ക​ഥ പ​റ​യു​ന്ന ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ ഭാ​ഷ, ച​രി​ത്രം, അ​ധി​കാ​രം എ​ന്നി​വ​യു​ടെ ക​ലാ​പ​ര​മാ​യ അ​ന്വേ​ഷ​ണം​കൂ​ടി​യാ​ണ്’ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടു​കൂ​ടി ഈ ​നോ​വ​ൽ ഇ​ത്ത​വ​ണ​ത്തെ അ​ന്ത​ർ​ദേ​ശീ​യ ബു​ക്ക​ർ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/books/reading-the-novel-taiwan-travelogue-1514533</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/books/reading-the-novel-taiwan-travelogue-1514533</guid>
<category><![CDATA[Weekly,Literature,Book,Archives,Premium,4 MAY 2026]]></category>
<dc:creator><![CDATA[ദിവ്യ അരുൺ]]></dc:creator>
<pubDate>Mon, 27 Apr 2026 04:00:20 GMT</pubDate>
</item>
<item>
<title><![CDATA[ഇ​ണ്ണ്യാ​ച്ചി​യ​മ്മ]]></title>
<description/>
<enclosure length="291423" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2837834-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2837834-untitled-1.gif'/><figcaption></figcaption></figure><p>പ്ലാ​വി​ല കോ​ട്ടി​യ കു​മ്പി​ൾ. </p>
<p>അ​തി​ന്റെ ചു​ണ്ടി​ൽ </p>
<p>അ​റ്റു​വീ​ഴാ​നി​രു​ന്ന ജ​ല​ത്തു​ള്ളി. </p>
<p>തു​ള്ളി നി​റ​യെ </p>
<p>മേ​ഘ​ങ്ങ​ളു​ടെ നീ​ല​പ്പ​ക​ർ​പ്പ്... </p>
<p>ഓ​രോ​ന്നാ​യി </p>
<p>നാ​വു​കൊ​ണ്ട് </p>
<p>അ​റു​ത്തെ​ടു​ക്കു​മ്പോ​ഴാ​ണ് </p>
<p>ഇ​ണ്ണ്യാ​ച്ചി​യ​മ്മ </p>
<p>ഇ​റു​കെ പു​ണ​ർ​ന്ന​ത്. </p>
<p>ട്രൗ​സ​റി​ന്റെ ജ​നാ​ല തു​റ​ന്ന് </p>
<p>ചു​ക്കു​മ​ണി​യി​ൽ ഉ​മ്മ​വെ​ച്ചാ​ണ് </p>
<p>ഇ​ണ്ണ്യാ​ച്ചി​യ​മ്മ </p>
<p>ആ​ൺ​കു​ട്ടി​ക​ളോ​ട് ഇ​ഷ്ടം കൂ​ടു​ന്ന​ത്. </p>
<p>ഓ​ല​പ്പ​ച്ച ക​ടി​ച്ചു​കീ​റി </p>
<p>പ​മ്പ​രം പ​ണി​ഞ്ഞ് </p>
<p>ക​റ​ങ്ങി ക​റ​ങ്ങി വീ​ഴു​മ്പോ​ൾ </p>
<p>തൂ​ങ്ങി​യാ​ടു​ന്ന </p>
<p>ചു​ളി​ഞ്ഞ മു​ല​ക​ളി​ൽ പ​റ്റി​ച്ചേ​ർ​ന്ന് </p>
<p>കാ​തോ​ർ​ത്ത് കി​ട​ക്കാം. </p>
<p>ക​ട​ലി​ര​മ്പ​വും കാ​റ്റി​ന്റെ ഗ​തി​യും </p>
<p>പ​ല​താ​ള​ങ്ങ​ളി​ൽ </p>
<p>ചി​റ​ക​ടി​ക്കു​ന്ന​ത് കേ​ൾ​ക്കാം. </p>
<p>പ​ല​നി​റ​ങ്ങ​ളി​ൽ വ​ന്നു​പോ​കും </p>
<p>മാ​ലാ​ഖ​മാ​ർ, </p>
<p>കി​രീ​ടം​വെ​ച്ച രാ​ജാ​വ്, </p>
<p>കു​റു​ക്ക​നും സിം​ഹ​വും... </p>
<p>മ​ണ്ണാ​ങ്ക​ട്ട​യും ക​രി​യി​ല​യും.... </p>
<p>കി​ണ​ർ കോ​രി​യെ​ടു​ത്ത് </p>
<p>ഇ​ണ്ണ്യാ​ച്ചി​യ​മ്മ </p>
<p>മ​ൺ​ക​ല​ങ്ങ​ളി​ലൊ​ഴി​ക്കു​മ്പോ​ൾ </p>
<p>വി​ശ​പ്പി​ന്റെ ക​പ്പ​ലു​ക​ൾ </p>
<p>ഓ​ടാ​ൻ തു​ട​ങ്ങും. </p>
<p>പാ​ത്ര​ങ്ങ​ളി​ൽ </p>
<p>പ​ക​ർ​ന്ന​ത​ത്ര​യും </p>
<p>ഒ​രു വ​റ്റി​നാ​യി </p>
<p>കു​ടി​ച്ചു​വ​റ്റി​ക്കും. </p>
<p>എ​ങ്കി​ലും </p>
<p>ക​ര​ഞ്ഞു ക​ര​ഞ്ഞ് </p>
<p>ചി​രി​ച്ചു ചി​രി​ച്ച് </p>
<p>സ്നേ​ഹി​ച്ചു സ്നേ​ഹി​ച്ച് </p>
<p>ക​ണ്ണു​ക​ളി​ൽ </p>
<p>ഇ​ല​ക​ൾ പെ​രു​കും </p>
<p>മ​ഴ​യും വെ​യി​ലും </p>
<p>നെ​റു​ക​യി​ൽ ചാ​ലി​ച്ച് </p>
<p>തൊ​ട്ടു ന​ക്കി​യ ചി​രി​യി​ൽ </p>
<p>എ​രു വ​ലി​ച്ച് </p>
<p>പ​ല്ലി​ല്ലാ മോ​ണ​യി​ൽ </p>
<p>വി​രി​ഞ്ഞു നി​ൽ​ക്കും </p>
<p>ഒ​രു മെ​മ്മ​റി കാ​ർ​ഡി​ലും </p>
<p>ഒ​തു​ങ്ങാ​തെ </p>
<p>ഇ​ണ്ണ്യാ​ച്ചി​യ​മ്മ. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1514505</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1514505</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,4 MAY 2026]]></category>
<dc:creator><![CDATA[പ്ര​ദീ​പ് രാ​മ​നാ​ട്ടു​ക​ര]]></dc:creator>
<pubDate>Mon, 27 Apr 2026 03:45:47 GMT</pubDate>
</item>
<item>
<title><![CDATA[ഈ ​കോ​ട​തി​വി​ധി 
സ​ർ​ക്കാ​റി​നും 
പൊ​ലീ​സി​നും 
മു​ഖ​ത്ത​ടി​ച്ച​തു​പോ​ലെ’’]]></title>
<description/>
<enclosure length="276601" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2837822-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2837822-untitled-1.gif'/><figcaption><p>കെ.​കെ. സു​രേ​ന്ദ്ര​ൻ(ഫോ​ട്ടോ -സിബി പുൽപ്പള്ളി)</p><span class='copyright'></span></figcaption></figure><blockquote>
 2003 ഫെ​ബ്രു​വ​രി 19ന് ​മു​ത്ത​ങ്ങ​യി​ൽ സ​മ​രം​ചെ​യ്ത ആ​ദി​വാ​സി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്ന്  പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്ത്‌ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ ഡ​യ​റ്റ് അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​കെ. സു​രേ​ന്ദ്ര​ൻ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കാ​ൻ ന​ട​ത്തി​യ പോ​രാ​ട്ട ക​ഥ വി​വ​രി​ക്കു​ന്നു. അ​ന്ന് പൊ​ലീ​സും ഭ​ര​ണ​കൂ​ട​വും ത​ന്നോ​ട് കാ​ണി​ച്ച ക്രൂ​ര​ത എ​ത്ര​മാ​ത്ര​ം ആ​യി​രു​ന്നെ​ന്നും പൊ​ലീ​സിന്റെ ച​വി​ട്ടു​കൊ​ണ്ട് ശ​രീ​ര​ത്തി​നേ​റ്റ ക്ഷ​തം എ​ത്ര​ത്തോളം ഭീ​ക​ര​മാ​യി​രു​ന്നെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.
</blockquote>
<p>‘‘എ.​കെ. ആ​ന്റ​ണി​യു​ടെ പൊ​ലീ​സ് ചെ​വി​ക്ക​ല്ല് അ​ടി​ച്ച് പൊ​ട്ടി​ച്ച​പ്പോ​ൾ പി​ണ​റാ​യി സ​ർ​ക്കാ​ർ എ​ന്റെ ജീ​വി​ത​മാ​ണ്‌ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​ത്‌. ആ​ന്റ​ണി​ക്കു​ശേ​ഷം ഇ​ട​ത് മു​ന്ന​ണി സ​ർ​ക്കാ​ർ വ​ന്ന​തു മു​ത​ൽ എ​നി​ക്ക് ദു​ര​നു​ഭ​വ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ. മു​ത്ത​ങ്ങ സം​ഭ​വ​ശേ​ഷം പാ​ർ​ട്ടി​ക്കാ​ർ എ​നി​ക്കെ​തി​രാ​യി​രു​ന്നു, അ​തു​കൊ​ണ്ടാ​ണ​ല്ലോ സ​ർ​ക്കാ​ർ എ​നി​ക്കെ​തി​രെ അ​പ്പീ​ലു​മാ​യി പൊ​ലീ​സു​കാ​ർ​ക്കു​വേ​ണ്ടി കോ​ട​തി​യി​ൽ പോ​യ​ത്! ഈ ​കോ​ട​തി​വി​ധി സ​ർ​ക്കാ​റി​നും പൊ​ലീ​സി​നും മു​ഖ​ത്ത​ടി​ച്ച​തു​പോ​ലെ​യാ​യി.’’ </p>
<p>2003ൽ ​വ​യ​നാ​ട്ടി​ലെ മു​ത്ത​ങ്ങ​യി​ൽ ഭൂ​മി​ക്കു​വേ​ണ്ടി സ​മ​രം​ചെ​യ്ത ആ​ദി​വാ​സി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്ന് പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്ത്‌ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നു​ശേ​ഷം ജ​യി​ലി​ല​ട​ച്ച സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡ​യ​റ്റ്‌ സീ​നി​യ​ർ ​െല​ക്ച​റ​റാ​യി​രു​ന്ന, എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​കെ. സു​രേ​ന്ദ്ര​ന് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ത​ള്ളി​യ ക​ൽ​പ​റ്റ അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി (2) സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ്കോ​ട​തി ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യി വി​ധി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ 12.50 ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​ത് സ​ർ​ക്കാ​റി​നും പൊ​ലീ​സി​നും ക​ന​ത്ത പ്ര​ഹ​ര​മാ​യി. </p>
<p>32 ദി​വ​സം റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ​ശേ​ഷം, അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ക്കാ​തെ സി.​ബി.​ഐ പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്നൊ​ഴി​വാ​ക്കി​യി​ട്ടും കോ​ട​തി അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കാ​തെ സ​ർ​ക്കാ​ർ അ​പ്പീ​ൽ കൊ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ അ​നു​കൂ​ല വി​ധി നേ​ടി​യ കെ.​കെ. സു​രേ​ന്ദ്ര​ൻ ത​നി​ക്കു​ണ്ടാ​യ തി​ക്താ​നു​ഭ​വ​ങ്ങ​ളും കോ​ട​തി​യി​ലെ​ത്തി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും വി​വ​രി​ക്കു​ക​യാ​ണ് ഇ​വി​ടെ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/26/2837823-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240206SisZkmCOW8Nuj9aNjrd30XYjGb41nJ20858321" data-watermark="false" style="width: 100%;" info-selector="#info_item_1777170862126" title="മുത്തങ്ങയിൽ വെടിവെപ്പ് നടന്ന സ്ഥലം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777170862126">
  <p>മുത്തങ്ങയിൽ വെടിവെപ്പ് നടന്ന സ്ഥലം</p>
 </div>
</div>
<h3>എ​ന്നെ ജ​യി​ലി​ലെ​ത്തി​ച്ച പ​ച്ച​മ​ഷി</h3>
<p>‘‘മു​ത്ത​ങ്ങ​യി​ൽ പൊ​ലീ​സ് വെ​ടി​വെ​പ്പു​ണ്ടാ​യ​പ്പോ​ൾ ഞാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു, ഞ​ങ്ങ​ളു​ടെ സ​ർ​വി​സ് സം​ഘ​ട​ന​യു​ടെ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. അ​വി​ടെ​വെ​ച്ചാ​ണ് മു​ത്ത​ങ്ങ​യി​ൽ വെ​ടി​വെ​പ്പു​ണ്ടാ​യ വി​വ​രം ഞാ​ന​റി​യു​ന്ന​ത്. അ​ന്ത​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ. ​സോ​മ​നാ​ഥാ​ണ് വെ​ടി​വെ​പ്പി​ന്‍റെ വി​വ​രം എ​ന്നോ​ട് പ​റ​ഞ്ഞ​ത്. സോ​മ​നും ഞാ​നും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ൽ പ്രീ​ഡി​ഗ്രി​ക്ക് ഒ​രു​മി​ച്ചു പ​ഠി​ച്ച​വ​രാ​ണ്, ഞ​ങ്ങ​ള​ന്ന് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു, ഞാ​ൻ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ​ത​ന്നെ എ​സ്.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. മു​ത്ത​ങ്ങ​യി​ൽ വെ​ടി​വെ​പ്പു​ണ്ടാ​യി, ക​ണ്ട​മാ​നം ആ​ളു​ക​ൾ മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു അ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ വാ​ർ​ത്ത.’’ </p>
<p>‘‘ക​ൽ​പ​റ്റ അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി(2)​യു​ടെ വി​ധി ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്കും ആ​ദി​വാ​സി വി​രു​ദ്ധ​ത​ക്കും എ​തി​രാ​യ ഒ​രു​നീ​ക്ക​മാ​ണ്‌, ന​ഷ്ട​പ​രി​ഹാ​ര വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ കൊ​ടു​ത്ത​ത്, വേ​ട്ട​ക്കാ​ർ എ​ന്നും എ​പ്പോ​ഴും ഒ​രു​പോ​ലെ​യാ​യി​രി​ക്കു​മെ​ന്ന​തി​ന് തെ​ളി​വാ​ണ്. സ​ർ​ക്കാ​ർ അ​പ്പീ​ൽ കൊ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ന്നെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ പൊ​ലീ​സു​കാ​ർ ഈ ​കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്ന​ത്. 2021 ജ​നു​വ​രി​യി​ലാ​ണ് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്‌ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ്കോ​ട​തി വി​ധി​ച്ച​ത്, ഇ​തി​നെ​തി​രെ​യാ​ണ് സ​ർ​ക്കാ​ർ ജി​ല്ല കോ​ട​തി​യി​ൽ അ​പ്പീ​ൽ കൊ​ടു​ത്ത​ത്‌. അ​ത് ത​ള്ളി​യ കോ​ട​തി തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഞാ​ൻ ന​ൽ​കി​യ ക്രോ​സ് അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് ഇ​േ​പ്പാ​ൾ വി​ധി പ​റ​ഞ്ഞ​ത്. </p>
<p>സ​ബ്കോ​ട​തി​യു​ടെ ആ​ദ്യ വി​ധി​യി​ലും ഇ​പ്പോ​ൾ ജി​ല്ല കോ​ട​തി​യു​ടെ വി​ധി​യി​ലും ഈ ​കേ​സി​നെ ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സി​ലെ ന​മ്പി നാ​രാ​യ​ണ​നും കേ​ര​ള സ​ർ​ക്കാ​റും ത​മ്മി​ലു​ണ്ടാ​യ നി​യ​മ​യു​ദ്ധ​ത്തി​നോ​ടാ​ണ് താ​ര​ത​മ്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ഞാ​ൻ ആ​ദി​വാ​സി​ക​ൾ​ക്ക്‌ ക്ലാ​സെ​ടു​ത്തു​വെ​ന്നാ​ണ് അ​ന്ന്‌ പൊ​ലീ​സ് പ​റ​ഞ്ഞു​പ​ര​ത്തി​യ​ത്. ഞാ​ൻ ജോ​ലി​ചെ​യ്തി​രു​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡ​യ​റ്റി​ന്റെ ഫോ​ൺ ന​മ്പ​ർ ഗീ​താ​ന​ന്ദ​ന്റെ ഡ​യ​റി​യി​ലു​ണ്ടാ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞി​ട്ടാ​ണ്‌ ഗീ​താ​ന​ന്ദ​നെ​യും സി.​കെ. ജാ​നു​വി​നെ​യും അ​റ​സ്റ്റ്‌ ചെ​യ്ത അ​ന്നു​ത​ന്നെ എ​ന്നെ​യും അ​റ​സ്റ്റ്‌ ചെ​യ്ത​ത്. എ​നി​ക്ക​ന്ന് മൊ​ബൈ​ൽ ഫോ​ൺ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​ൻ സ​മ​ര​ഭൂ​മി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ അ​വി​ടെ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​റെ കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി​രു​ന്ന​ല്ലോ സ​മ​രം.</p>
<p>അ​വ​രെ​ക്കു​റി​ച്ച് ഗീ​താ​ന​ന്ദ​നോ​ട് സം​സാ​രി​ച്ച​പ്പോ​ൾ ഗീ​താ​ന​ന്ദ​ൻ എ​ന്നോ​ട് കോ​ൺ​ടാ​ക്ട് ന​മ്പ​ർ ചോ​ദി​ച്ചു. ഞാ​ൻ ഡ​യ​റ്റി​ന്റെ ഫോ​ൺ​ന​മ്പ​ർ പ​റ​ഞ്ഞു​കൊ​ടു​ക്കു​മ്പോ​ൾ അ​യാ​ളു​ടെ കൈ​യി​ൽ പേ​ന​യു​ണ്ടാ​യി​രു​ന്നി​ല്ല, ഞാ​ൻ ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ ആ​യി​രു​ന്ന​തു​കൊ​ണ്ട് അ​റ്റ​േ​സ്റ്റ​ഷ​ന് ഉ​പ​യോ​ഗി​ക്കാ​ൻ സ​ദാ​സ​മ​യ​വും പോ​ക്ക​റ്റി​ൽ പ​ച്ച​മ​ഷി​യു​ള്ള പേ​ന കൊ​ണ്ടു​ന​ട​ക്കു​മാ​യി​രു​ന്നു. അ​ത് ഗീ​താ​ന​ന്ദ​ന് കൊ​ടു​ത്തി​ട്ടാ​ണ് അ​യാ​ൾ ഡ​യ​റി​യി​ൽ ഡ​യ​റ്റി​ന്റെ ഫോ​ൺ ന​മ്പ​ർ എ​ഴു​തി​യ​ത്‌, ആ ​ഡ​യ​റി​യോ​ടു​കൂ​ടി​യാ​ണ് ഗീ​താ​ന​ന്ദ​ൻ പൊ​ലീ​സി​ന് കീ​ഴ​ട​ങ്ങി​യ​ത്‌.’’ </p>
<h3>2003 ഫെ​ബ്രു​വ​രി 22 </h3>
<p>രാ​വി​ലെ 10.30ന് ​പൊ​ലീ​സ് ഡ​യ​റ്റി​ൽ​വ​ന്ന് എ​ന്റെ ഷ​ർ​ട്ടി​ന്റെ കോ​ള​റി​ൽ കു​ത്തി​പ്പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച്‌ ജീ​പ്പി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി, ജീ​പ്പി​ന്റെ പ്ലാ​റ്റ്ഫോ​മി​ൽ ഇ​രു​ന്ന എ​ന്റെ മു​തു​കി​ൽ പൊ​ലീ​സു​കാ​ർ ബൂ​ട്സി​ട്ട കാ​ലു​കൊ​ണ്ട് ആ​ഞ്ഞു​ച​വി​ട്ടി, സു​ൽ​ത്താ​ൻ​ബ​ത്തേ​രി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ആ ​സ​മ​യ​ത്ത്‌ അ​വി​ടെ ഡി.​ജി.​പി​യാ​യി​രു​ന്ന എ​ൻ. ശ​ങ്ക​ർ റെ​ഡ്ഡി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ മു​ന്നി​ലേ​ക്കാ​ണ് എ​ന്നെ ആ​ദ്യം കൊ​ണ്ടു​പോ​യ​ത്, ‘‘സാ​റേ ... ഇ​താ​ണ് സു​രേ​ന്ദ്ര​ൻ...’’ എ​ന്നു​റ​ഞ്ഞ്, എ​ന്നെ അ​വ​ർ​ക്ക് കാ​ട്ടി​ക്കൊ​ടു​ത്തു, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ത​ല​കു​ലു​ക്കി​യ​പ്പോ​ൾ എ​ന്നെ വ​രാ​ന്ത​യി​ലേ​ക്ക്‌ ഇ​റ​ക്കി​നി​ർ​ത്തി. പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ‘‘ജാ​നു​വി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ’’​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ട് കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​രും കൂ​ടി​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.</p>
<p>സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന വി. ​ദേ​വ​രാ​ജ​ൻ ആ ​ജ​ന​ക്കൂ​ട്ട​ത്തി​ന്‌ മു​ന്നി​ൽ നി​ർ​ത്തി എ​ന്റെ അ​ടി​വ​യ​റ്റി​ൽ ഇ​ടി​ച്ചു, എ​ന്റെ സു​ഹൃ​ത്തി​ന്റെ ബ​ന്ധു​വാ​യ വി​ഡി​യോ​ഗ്രാ​ഫ​റും ആ ​ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലു​ണ്ടാ​യി​രു​ന്നു. സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​ദേ​വ​രാ​ജ​ൻ മു​ഷ്ടി ചു​രു​ട്ടി എ​ന്റെ അ​ടി​വ​യ​റ്റി​ൽ ഇ​ടി​ക്കു​ന്ന ദൃ​ശ്യം ഈ ​വി​ഡി​യോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു (കേ​സി​ന്റെ വി​ചാ​ര​ണ​വേ​ള​യി​ൽ ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പൊ​ലീ​സി​നെ​തി​രെ കോ​ട​തി​യി​ൽ സാ​ക്ഷ്യം പ​റ​യേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്ന ഭ​യം കാ​ര​ണം ഈ ​വി​ഡി​യോ​യു​ടെ കോ​പ്പി ത​രാ​ൻ അ​യാ​ൾ ത​യാ​റാ​യി​ല്ല). അ​വി​ട​ന്ന് എ​ന്നെ റൈ​റ്റ​റു​ടെ മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന പി. ​വി​ശ്വം​ഭ​ര​ൻ എ​ന്നെ ഭി​ത്തി​യി​ൽ മു​ഖം​തി​രി​ച്ചു​നി​ർ​ത്തി അ​ര​ക്കെ​ട്ടി​ൽ ച​വി​ട്ടി, മ​ല​യാ​ള​ത്തി​ൽ ച​ന്തി എ​ന്ന് പ​റ​യു​ന്ന ഭാ​ഗ​ത്തി​ന് തൊ​ട്ടു​മു​ക​ളി​ലാ​യാ​ണ് ച​വു​ട്ടി​യ​ത്, കാ​ലു​ക​ൾ ത​ള​ർ​ത്താ​നു​ള്ള പ്ര​യോ​ഗ​മാ​യി​രു​ന്നു അ​തെ​ന്നാ​ണ് പി​ന്നീ​ട്‌ ഞാ​ൻ ജ​യി​ലി​ലെ​ത്തി​യ​പ്പോ​ൾ അ​റി​ഞ്ഞ​ത്. </p>
<p>ആ ​ഭാ​ഗ​ത്ത് ച​വി​ട്ടേ​റ്റാ​ൽ ക്ര​മേ​ണ കാ​ലു​ക​ൾ ത​ള​ർ​ന്നു​പോ​കും, എ​ന്നെ റി​മാ​ൻ​ഡ് ചെ​യ്ത് ജ​യി​ലി​ലെ​ത്തി​ച്ച​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ത​ട​വു​കാ​ർ മു​ൻ​കാ​ല അ​നു​ഭ​വ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​റ​ഞ്ഞ​താ​ണി​ത്. വി​ശ്വം​ഭ​ര​ൻ എ​ന്നെ ച​വി​ട്ടു​ന്ന​തി​നി​ട​യി​ൽ ഞാ​ന​യാ​ളോ​ട് താ​ണു​കേ​ണ് പ​റ​യു​ന്നു​ണ്ട്, ‘‘സാ​റേ എ​നി​ക്ക് സ​മ​ര​വു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ല, ഞാ​ൻ ഡ​യ​റ്റി​ലെ അ​ധ്യാ​പ​ക​നാ​ണ്...’’ എ​ന്ന്. പി​ന്നെ അ​യാ​ൾ ‘‘നി​ന​ക്ക് ബ​ന്ധ​മൊ​ന്നു​മി​ല്ലാ​തെ എ​ങ്ങ​നെ​യാ​ടാ .... മോ​നേ, നി​ന്റെ ഫോ​ൺ​ന​മ്പ​ർ പ​ച്ച​മ​ഷി​യി​ൽ ഗീ​താ​ന​ന്ദ​ന്റെ ഡ​യ​റി​യി​ൽ വ​ന്ന’’​തെ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് എ​ന്നെ ച​വി​ട്ടി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ആ​യി​രു​ന്ന വി​ശ്വം​ഭ​ര​ൻ ​െഗ​സ​റ്റ​ഡ് ഓ​ഫി​സ​റ​ല്ല. ഞാ​ന​ന്ന് അ​റ്റ​സ്റ്റേ​ഷ​ന് അ​ധി​കാ​ര​മു​ള്ള ​െഗ​സ​റ്റ​ഡ് ഓ​ഫി​സ​റാ​യി​രു​ന്നു. അ​യാ​ൾ എ​ന്നെ പ​ച്ച തെ​റി വി​ളി​ച്ചു... അ​യാ​ൾ മാ​ത്ര​മ​ല്ല, അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ മു​ഴു​വ​നും.</p>
<p>‘‘നീ ​പ​ണി​യ​നാ​ണോ​ടാ?’’ എ​ന്നാ​യി​രു​ന്നു ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ വ​സ​ന്ത​കു​മാ​റി​ന്റെ ചോ​ദ്യം. ആ​ദി​വാ​സി​യ​ല്ല, ദ​ലി​ത് ആ​ണെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. ദ​ലി​താ​യാ​ലും ആ​ദി​വാ​സി​യാ​യാ​ലും ഒ​ക്കെ ക​ണ​ക്കാ,’’ നി​ന്റെ അ​മ്മ​ക്കു​ണ്ടാ​യ ബാ​ക്കി മ​ക്ക​ളൊ​ക്കെ പൊ​ലീ​സു​കാ​രു​ടേ​താ​ണോ? ന​ഷ്ട​പ​രി​ഹാ​രം കൊ​ണ്ടാ​ണ​ല്ലോ നീ ​പൊ​ലീ​സി​നെ വെ​ട്ടാ​ൻ ക്ലാ​സ് കൊ​ടു​ത്ത​ത്?’’ എ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ അ​ടു​ത്ത ഡ​യ​ലോ​ഗ്. </p>
<p>ഞാ​നൊ​ന്നും മി​ണ്ടി​യി​ല്ല, (എ​ന്റെ സ​മ​പ്രാ​യ​ക്കാ​ര​നാ​യി​രു​ന്ന ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ വ​സ​ന്ത​കു​മാ​ർ ര​ണ്ടു​കൊ​ല്ലം മു​മ്പ് ഹാ​ർ​ട്ട് അ​റ്റാ​ക്കാ​യി മ​രി​ച്ചു) കെ.​ആ​ർ. ര​ഘു​നാ​ഥ​ൻ എ​ന്ന കോ​ൺ​സ്റ്റ​ബി​ൾ എ​ന്റെ ര​ണ്ടു ക​ര​ണ​ത്തും അ​ടി​ച്ചു, ചെ​വി​യി​ലൂ​ടെ ചോ​ര​യൊ​ഴു​കി, ഞാ​ൻ ബോ​ധ​മ​റ്റ് കു​ഴ​ഞ്ഞു​വീ​ണു. </p>
<p>ഇ​ട​ക്കി​ടെ ആ ​മു​റി​യി​ലേ​ക്ക്, സം​ഘ​ർ​ഷ​ത്തി​ൽ മ​രി​ച്ച പൊ​ലീ​സു​കാ​ര​ന്റെ ബ​റ്റാ​ലി​യ​നി​ലു​ണ്ടാ​യി​രു​ന്ന റി​സ​ർ​വ് പൊ​ലീ​സു​കാ​ർ വ​ന്ന്, വ​സ​ന്ത​കു​മാ​റി​നോ​ടും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ്‌ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ‘‘സാ​റേ... ഒ​രു മി​നി​റ്റ്’’ എ​ന്ന് ആം​ഗ്യം കാ​ണി​ച്ച് അ​നു​വാ​ദം വാ​ങ്ങി അ​ക​ത്ത് ക​യ​റി, എ​ന്നോ​ട് അ​ശ്ലീ​ല​ഭാ​ഷ​യി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് ഷ​ർ​ട്ടി​ല്ലാ​തെ ഇ​രു​ന്ന എ​ന്റെ നെ​ഞ്ചി​ൽ പി​ടി​ച്ചു​ഞെ​രി​ക്കു​ക​യും ചെ​യ്തു. </p>
<p>രാ​വി​ലെ പ​ത്ത​ര മു​ത​ൽ രാ​ത്രി പ​തി​നൊ​ന്ന​ര വ​രെ അ​ധി​ക്ഷേ​പ​ങ്ങ​ളും മ​ർ​ദ​ന​വും തു​ട​ർ​ന്നു, ആ ​മു​റി​യി​ൽ സി.​കെ. ജാ​നു​വും കു​റെ ആ​ദി​വാ​സി സ്ത്രീ​ക​ളും കു​ഞ്ഞു​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നെ അ​റ​സ്റ്റ്‌ ചെ​യ്ത​ത് ഫെ​ബ്രു​വ​രി 22ന് ​രാ​വി​ലെ പ​ത്ത​ര​ക്കാ​ണെ​ങ്കി​ലും 23ന് ​ഉ​ച്ച​ക്ക് ര​ണ്ട​ര​ക്കാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​ന്റെ വീ​ട്ടി​ൽ ഹാ​ജ​രാ​ക്കി​യ​ത്. അ​തു​വ​രെ കു​ടി​ക്കാ​ൻ വെ​ള്ള​മോ ഭ​ക്ഷ​ണ​മോ കി​ട്ടി​യി​ല്ല. മ​ജി​സ്‌​ട്രേ​റ്റി​ന്റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ എ​നി​ക്ക് നി​വ​ർ​ന്ന്‌ നി​ൽ​ക്കാ​ൻ​പോ​ലും ക​ഴി​യു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. </p>
<p>അ​ന്ന് നി​സാ​ർ അ​ഹ്മ​ദ് ആ​യി​രു​ന്നു മ​ജി​സ്‌​ട്രേ​റ്റ്. ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു, ‘‘എ​നി​ക്ക് മ​ർ​ദ​ന​മേ​റ്റി​ട്ടു​ണ്ട്‌, ശ​രീ​ര​മാ​സ​ക​ലം വേ​ദ​ന​യു​ണ്ട്.’’ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ന്റെ അ​രി​കി​ൽ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി. അ​ങ്ങ​നെ​യാ​ണ് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ വൈ​ത്തി​രി സ​ബ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന എ​ന്നെ മ​ജി​സ്‌​ട്രേ​റ്റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. </p>
<p>അ​തി​നു​ശേ​ഷം, ഗീ​താ​ന​ന്ദ​നെ​യും സി.​കെ. ജാ​നു​വി​നെ​യും കോ​ഴി​ക്കോ​ട്‌ ക​സ​ബ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി, എ​ന്നെ വൈ​ത്തി​രി സ​ബ്‌ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് അ​വ​രു​ടെ കൂ​ടെ മ​ജി​സ്‌​ട്രേ​റ്റി​ന്റെ മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​തി​രു​ന്ന​ത്. എ​ന്നെ​യും ആ​ദി​വാ​സി​ക​ളാ​യ ബി​ജു, അ​രു​ഷ്, ച​ന്ദ്ര​ൻ എ​ന്നി​വ​രെ​യും ഒ​രു​മി​ച്ചാ​ണ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് (പു​ൽ​പ​ള്ളി​യി​ൽ പോ​സ്റ്റ​റൊ​ട്ടി​ച്ച​തി​നാ​ണ് അ​രു​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു​കൊ​ണ്ടു​വ​ന്ന​ത്, അ​തു​പോ​ലെ ബി​ജു​വും മു​ത്ത​ങ്ങ സ​മ​ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​യി​രു​ന്നി​ല്ല). ഞ​ങ്ങ​ളെ കൊ​ണ്ടു​പോ​കു​മ്പോ​ൾ പൊ​ലീ​സു​കാ​രു​ടെ കൂ​ട്ട​ത്തി​ൽ ആ​ദി​വാ​സി​യാ​യ ല​ക്ഷ്മ​ണ​ൻ എ​ന്ന പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളു​മു​ണ്ടാ​യി​രു​ന്നു. കു​റു​മ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ല​ക്ഷ്മ​ണ​ൻ എ​ന്റെ വീ​ടി​ന​ടു​ത്ത നൊ​ച്ചം​വ​യ​ൽ കോ​ള​നി​യി​ലെ വെ​ളു​ക്ക​ന്റെ മ​ക​നാ​ണ്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/26/2837827-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020rk8L4haLXOcsSQaLTfvLF5SIu8RQ9fLm0939569" data-watermark="false" style="width: 100%;" info-selector="#info_item_1777170943499" title="മുത്തങ്ങ കണ്ണംകോട് കോളനി,എം.കെ. രാംദാസ്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777170943499">
  <p>മുത്തങ്ങ കണ്ണംകോട് കോളനി,എം.കെ. രാംദാസ്</p>
 </div>
</div>
<p>സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന അ​യാ​ൾ എ​ന്നെ കൊ​ണ്ടു​പോ​കു​മ്പോ​ൾ കൂ​ടെ​വ​രാ​നു​ള്ള പാ​റാ​വ് ഡ്യൂ​ട്ടി മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ച്ചു വാ​ങ്ങി​യ​താ​യി​രു​ന്നു. അ​തി​നൊ​രു കാ​ര​ണ​മു​ണ്ട്, ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലൊ​ക്കെ പൊ​ലീ​സി​ൽ ജോ​ലി​ക്ക് ചേ​രു​മ്പോ​ൾ ബോ​ണ്ട്‌ കൊ​ടു​ക്ക​ണ​മാ​യി​രു​ന്നു. സ​ർ​ക്കാ​റു​ദ്യോ​ഗ​സ്ഥ​ർ 1000 രൂ​പ​യു​ടെ ബോ​ണ്ട്‌ ഒ​പ്പി​ട്ടു കൊ​ടു​ക്ക​ണം. എ​ന്റെ നാ​ട്ടി​ലു​ള്ള സ​ർ​ക്കാ​റു​ദ്യോ​ഗ​സ്ഥ​രാ​രും ല​ക്ഷ്മ​ണ​ന് ബോ​ണ്ട്‌ ഒ​പ്പി​ട്ടു കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഞാ​ന​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്ക​ടു​ത്ത ചീ​രാ​ൽ ഗ​വ. ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ല​ക്ഷ്മ​ണ​ൻ എ​ന്നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ ഞാ​ന​യാ​ളോ​ട് അ​ടു​ത്ത​ദി​വ​സം സ്കൂ​ളി​ലേ​ക്ക് വ​രാ​ൻ പ​റ​ഞ്ഞു.</p>
<p>പി​റ്റേ​ന്ന് ല​ക്ഷ്മ​ണ​ൻ മു​ദ്ര​ക്ക​ട​ലാ​സി​ൽ ടൈ​പ് ചെ​യ്ത ബോ​ണ്ടു​മാ​യി സ്കൂ​ളി​ലേ​ക്ക് വ​ന്ന​പ്പോ​ൾ ഞാ​ന​തി​ൽ ഒ​പ്പി​ട്ടു സീ​ല​ടി​ച്ചു കൊ​ടു​ത്തു. ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ റി​സ​ർ​വ് പൊ​ലീ​സു​കാ​ർ ഞ​ങ്ങ​ളെ വാ​നി​ലി​ട്ട് മ​ർ​ദി​ക്കാ​ൻ പ്ലാ​നി​ട്ട​ത​റി​ഞ്ഞ് അ​ത് ത​ട​യാ​നാ​ണ് ല​ക്ഷ്മ​ണ​നും കൂ​ടെ വ​ന്ന​ത്. ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ റി​സ​ർ​വ് പൊ​ലീ​സു​കാ​ർ ഞ​ങ്ങ​ളെ പ​ല​ത​വ​ണ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴെ​ല്ലാം ല​ക്ഷ്മ​ണ​ൻ ത​ട​ഞ്ഞു. ഗീ​താ​ന​ന്ദ​നെ​യും സി.​കെ. ജാ​നു​വി​നെ​യും ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ പൊ​ലീ​സ് വാ​നി​ലി​ട്ട് മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പി​ന്നീ​ട്‌ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ ല​ക്ഷ്മ​ണ​ൻ സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഞാ​ൻ ഇ​ദ്ദേ​ഹ​ത്തെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ടൗ​ണി​ൽ വെ​ച്ച് ക​ണ്ടി​രു​ന്നു.</p>
<p>ഫെ​ബ്രു​വ​രി 24ന് ​വൈ​കീ​ട്ട് ആ​റു മ​ണി ക​ഴി​ഞ്ഞാ​ണ് ഞാ​ൻ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി​യ​ത്. എ​ന്നെ സ്വീ​ക​രി​ക്കാ​ൻ ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​വാ​യി​രു​ന്ന എ​സ്. നാ​രാ​യ​ണേ​ട്ട​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ സി.​എ​സ്. സ​ലി​ൽ, കെ.​എ. ആ​ന്റ​ണി എ​ന്നി​വ​ർ അ​വി​ടെ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് അ​ത്യാ​വ​ശ്യ​മു​ള്ള തോ​ർ​ത്തും മ​റ്റു സാ​ധ​ന​ങ്ങ​ളും അ​വ​ർ വാ​ങ്ങി​വെ​ച്ചി​രു​ന്നു. രാ​ത്രി ക​ഴി​ക്കാ​നു​ള്ള ഭ​ക്ഷ​ണ​വും നാ​രാ​യ​ണേ​ട്ട​ൻ പൊ​തി​ഞ്ഞു കൊ​ണ്ടു​വ​ന്നി​രു​ന്നു. അ​ത് ക​ഴി​ച്ച​ശേ​ഷം ഞാ​ൻ ജ​യി​ലി​ന​ക​ത്ത് ക​യ​റി എ​ന്നെ പ​ത്താം ബ്ലോ​ക്കി​ൽ അ​ട​ച്ചു. </p>
<p>25ന് ​ജ​യി​ൽ ഡോ​ക്ട​ർ വ​ന്ന് എ​ന്നെ പ​രി​ശോ​ധി​ച്ചു. എ​ന്റെ ചെ​വി​ക്ക് കാ​ര്യ​മാ​യ ത​ക​രാ​റു​ണ്ടെ​ന്ന് അ​യാ​ൾ​ക്ക് മ​ന​സ്സി​ലാ​യി. 26ന് ​ക​ണ്ണൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ന്നെ പ​രി​ശോ​ധ​ന​ക്ക് കൊ​ണ്ടു​പോ​യി. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഇ.​എ​ൻ.​ടി സ്പെ​ഷ​ലി​സ്റ്റും ഓ​ർ​ത്തോ​പീ​ഡി​ക് സ്പെ​ഷ​ലി​സ്റ്റും എ​ന്നെ പ​രി​ശോ​ധി​ച്ചു. ഇ​തി​നി​ടെ, എ​നി​ക്ക് ജ​യി​ലി​ൽ മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് എ​ന്റെ ഭാ​ര്യ ബേ​ബി ഉ​ഷ ഹൈ​കോ​ട​തി​യി​ൽ റി​ട്ട് ഹ​ര​ജി ഫ​യ​ൽ​ചെ​യ്തു. ഇ​ത് പ​രി​ഗ​ണി​ച്ച ഹൈ​കോ​ട​തി, വി​ദ​ഗ്ധ​നാ​യ ഇ.​എ​ൻ.​ടി സ്പെ​ഷ​ലി​സ്റ്റി​നെ നി​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.</p>
<p>ഹൈ​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം എ​ന്നെ ജ​യി​ലി​ൽ വ​ന്നു പ​രി​ശോ​ധി​ച്ച പ​യ്യ​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലെ ഇ.​എ​ൻ.​ടി സ്പെ​ഷ​ലി​സ്റ്റാ​യി​രു​ന്ന ഡോ. ​വി.​സി. ര​വീ​ന്ദ്ര​ൻ എ​ന്റെ ക​ർ​ണ​പു​ടം പൊ​ട്ടി​യ​താ​യി കാ​ണി​ച്ച് ഹൈ​കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട്‌ ന​ൽ​കി. എ​ന്റെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന കെ.​സി. എ​ൽ​ദോ സിം​ഗ​പ്പൂ​ർ വ്യ​വ​സാ​യി​യാ​യി​രു​ന്ന രാ​ജ​ൻ​പി​ള്ള തി​ഹാ​ർ ജ​യി​ലി​ൽ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​ന്റെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് എ​ന്നെ വി​ദ​ഗ്ധ​നാ​യ ഇ.​എ​ൻ.​ടി സ്പെ​ഷ​ലി​സ്റ്റും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് എ​ന്നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തും ര​ണ്ട് പൊ​ലീ​സു​കാ​രു​ടെ കാ​വ​ലി​ൽ അ​വി​ട​ന്ന് ഇ.​എ​ൻ.​ടി വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ഡോ​ക്ട​ർ ഇ​ട​ത്തെ ചെ​വി​യു​ടെ പൊ​ട്ടി​യ ക​ർ​ണ​പു​ടം കൂ​ട്ടി​ച്ചേ​ർ​ത്ത​തും.</p>
<p>പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ 2003 ഫെ​ബ്രു​വ​രി 26ന് ​സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പ​ത്താം ബ്ലോ​ക്കി​ലേ​ക്ക് എ​ന്നെ കാ​ണാ​ൻ വ​ന്നി​രു​ന്നു. ‘‘നി​ന​ക്ക് ദി​വാ​നാ​ക​ണം അ​ല്ലേ​ടാ --മോ​നേ...’’ എ​ന്ന് ചോ​ദി​ച്ചാ​ണ് മാ​ഷേ സ​ർ സി.​പി​യു​ടെ പൊ​ലീ​സ് എ​ന്നെ മ​ർ​ദി​ച്ച​ത്, ധൈ​ര്യ​മാ​യി​രി​ക്ക് ഞാ​ൻ ഉ​ന്ന​യി​ക്കാം നി​ങ്ങ​ളു​ടെ പ്ര​ശ്നം...’’ എ​ന്റെ ചു​മ​ലി​ൽ കൈ​വെ​ച്ചു​കൊ​ണ്ട് വി.​എ​സ് പ​റ​ഞ്ഞു. ക​ണ്ണൂ​രി​ലെ പ്ര​മു​ഖ സി.​പി.​എം നേ​താ​ക്ക​ളാ​രും അ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. 2003 മാ​ർ​ച്ച്‌ അ​വ​സാ​ന​വാ​രം ജ​യി​ലി​ൽ​നി​ന്ന് ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം സ​ർ​വി​സി​ൽ തി​രി​ച്ചു​ക​യ​റാ​ൻ അ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യാ​യി​രു​ന്ന നാ​ല​ക​ത്ത് സൂ​പ്പി​യെ എ​നി​ക്കു​വേ​ണ്ടി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ വി​ളി​ച്ചി​രു​ന്നു. എ​ന്റെ ജോ​ലി ന​ഷ്ട​പ്പെ​ട്ടേ​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് വി.​എ​സി​ന്റെ ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്. </p>
<p>32 ദി​വ​സം ഞാ​ൻ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു. ലോ​ക്ക​ൽ പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് സി.​ബി.​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി വ​ള​രെ മാ​ന്യ​മാ​യാ​ണ് എ​ന്നെ ചോ​ദ്യം ചെ​യ്ത​ത്. പി​ന്നീ​ട് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ​െഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. സൗ​ഹൃ​ദ​ഭാ​വ​ത്തി​ലാ​ണ് സം​സാ​രി​ച്ച​ത്. സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ക്കാ​തെ എ​ന്നെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ.​കെ. രാം​ദാ​സി​നെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്നൊ​ഴി​വാ​ക്കി.</p>
<p>മു​ത്ത​ങ്ങ​യി​ൽ വെ​ടി​വെ​പ്പു​ണ്ടാ​യ അ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ദ​ലി​ത് സം​ഘ​ട​ന​ക​ളോ സി.​പി.​എം പോ​ലു​ള്ള സം​ഘ​ട​ന​ക​ളോ ഇ​തി​നെ അ​പ​ല​പി​ച്ചി​ല്ലെ​ന്ന​താ​ണ് ര​സ​ക​ര​മാ​യ കാ​ര്യം. എ​ല്ലാ​വ​രും അ​ന്ന് ഈ ​സ​മ​ര​ത്തി​നെ​തി​രാ​യി​രു​ന്നു. വി​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ വ​ന്ന​തോ​ടു​കൂ​ടി​യാ​ണ് സി.​പി.​എ​മ്മും മ​റ്റു പാ​ർ​ട്ടി​ക​ളും ആ​ദി​വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത്. ഞാ​ൻ ദേ​വ​ഗി​രി കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​നം വി​ട്ട് കെ.​കെ. കൊ​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​മ്യൂ​ണി​സ്റ്റ് യു​വ​ജ​ന​വേ​ദി എ​ന്ന സം​ഘ​ട​ന​യി​ൽ ചേ​ർ​ന്നി​രു​ന്നു. ഞാ​ൻ ദേ​വ​ഗി​രി കോ​ള​ജി​ൽ പ്രീ​ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ൾ എ​ന്റെ കൂ​ടെ പ​ഠി​ച്ചി​രു​ന്ന കെ.​കെ. ബാ​ബു​രാ​ജി​ന്റെ സ​ഹോ​ദ​ര​നാ​ണ് കെ.​കെ. കൊ​ച്ച്. </p>
<p>ബാ​ബു​രാ​ജി​നെ കാ​ണാ​ൻ കൊ​ച്ചേ​ട്ട​ൻ ഹോ​സ്റ്റ​ലി​ൽ വ​രു​മ്പോ​ൾ എ​ന്റെ കൂ​ടെ​യാ​ണ് താ​മ​സി​ക്കു​ക. ഞ​ങ്ങ​ൾ അ​പ്പോ​ൾ രാ​ഷ്ട്രീ​യം മാ​ത്ര​മേ സം​സാ​രി​ച്ചി​രു​ന്നു​ള്ളൂ. എം.​എ​ൽ. രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചാ​ണ് കൂ​ടു​ത​ലാ​യി ച​ർ​ച്ച​ചെ​യ്ത​ത്. ദ​ലി​ത് സം​ഘ​ട​ന നേ​താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന കെ.​കെ. കൊ​ച്ച് സു​ൽ​ത്താ​ൽ ബ​ത്തേ​രി കെ.​എ​സ്.​ആ​ർ. ടി.​സി ഡി​പ്പോ​യി​ൽ ക്ല​ർ​ക്കാ​യി​രു​ന്നു. ജോ​ലി ചെ​യ്തി​രു​ന്ന​പ്പോ​ൾ ത​ന്നെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്ന​യാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ച്ചേ​ട്ട​ന് എം.​എ​ൽ പ്ര​സ്ഥാ​ന​ങ്ങ​ളോ​ട് അ​നു​ഭാ​വം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഗ്രൂ​പ്പു​ക​ളെ​യൊ​ന്നും അ​ദ്ദേ​ഹം അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ന്റെ വീ​ടി​ന​ടു​ത്താ​ണ് അ​ദ്ദേ​ഹം വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. ക്ര​മേ​ണ ഞാ​ൻ കൊ​ച്ചേ​ട്ട​ന്റെ ക​മ്യൂ​ണി​സ്റ്റ് യു​വ​ജ​ന​വേ​ദി പ്ര​വ​ർ​ത്ത​ക​നാ​യ​തോ​ടെ​യാ​ണ് സി.​പി.​എം നേ​തൃ​ത്വം എ​നി​ക്കെ​തി​രാ​യ​ത്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/26/2837828-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240205frBwPuWleTIGyzd1d4aDF6HmL2Brr501010196" data-watermark="false" style="width: 100%;" info-selector="#info_item_1777171014101" title="ചാലിഗദ്ധ കോളനിവാസികൾ (ചിത്രങ്ങൾ: വേണു കള്ളാർ)" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777171014101">
  <p>ചാലിഗദ്ധ കോളനിവാസികൾ (ചിത്രങ്ങൾ: വേണു കള്ളാർ)</p>
 </div>
</div>
<p> </p>
<p>ന​ന്മ​ണ്ട​യി​ൽ​നി​ന്നു​വ​ന്ന ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പ്രാ​ദേ​ശി​ക നേ​താ​വാ​ണ് നാ​ട്ടി​ൽ എ​നി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. എ​ന്റെ അ​ച്ഛ​ൻ കൊ​ച്ചോ​ൽ അ​ന്ന് സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്നു. ഈ ​പ്രാ​ദേ​ശി​ക നേ​താ​വ് എ​ന്റെ അ​ച്ഛ​നോ​ട് പ​റ​ഞ്ഞു ‘‘ചെ​ക്ക​നെ സൂ​ക്ഷി​ച്ചോ ഓ​ൻ ന​ക്സ​ലൈ​റ്റാ​യി’’ എ​ന്ന്. </p>
<p>ഞാ​നും അ​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളെ പോ​ലെ​യാ​യി​രു​ന്നു. അ​ച്ഛ​ന​ത് കേ​ട്ട് വീ​ട്ടി​ൽ വ​ന്ന് എ​ന്നോ​ട് ചോ​ദി​ച്ചു– ‘‘നീ ​ന​ക്സ​ലൈ​റ്റാ​യെ​ന്ന് ഭാ​സ്ക​ര​ൻ പ​റ​ഞ്ഞ​ല്ലോ.’’ </p>
<p>ഞാ​ൻ അ​ച്ഛ​ന് മ​റു​പ​ടി കൊ​ടു​ത്തു, ‘‘ഞാ​ൻ ന​ക്സ​ലൈ​റ്റാ​യി​ല്ല, അ​ത​യാ​ളു​ടെ ആ​രെ​ങ്കി​ലു​മാ​യി​രി​ക്കും.’’ </p>
<p>അ​ച്ഛ​നോ​ട് മാ​ത്ര​മ​ല്ല, പ​ല​രോ​ടും അ​യാ​ൾ ഇ​ങ്ങ​നെ പ​റ​ഞ്ഞു​പ​ര​ത്തി​യി​രു​ന്നു. </p>
<p>സി.​ബി.​ഐ സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ഞാ​ൻ പ്ര​തി​യ​ല്ല. സി.​ബി.​ഐ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തു​മി​ല്ല. </p>
<p>അ​തു​കൊ​ണ്ടാ​ണ് എ​നി​ക്ക് ജോ​ലി​യി​ൽ തി​രി​ച്ചു​ക​യ​റാ​ൻ ക​ഴി​ഞ്ഞ​ത്. </p>
<p>2003 മാ​ർ​ച്ച്‌ അ​വ​സാ​ന വാ​രം ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ​ശേ​ഷം സി.​ബി.​ഐ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2004ലാ​ണ് ഞാ​ൻ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ് കോ​ട​തി​യി​ൽ ന​ഷ്ട​പ​രി​ഹാ​ര ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​ത്. 15,00,461രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ക​യു​ടെ പ​ത്തു ശ​ത​മാ​ന​മാ​യ 1,36,000 രൂ​പ കോ​ർ​ട്ട് ഫീ​സ് അ​ട​ച്ചി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കോ​ട​തി ഈ ​ഹ​ര​ജി ത​ള്ളി. ഇ​തി​നെ​തി​രെ ഞാ​ൻ ഹൈ​കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു. കോ​ർ​ട്ട് ഫീ​സ് അ​ട​ക്കാ​തെ കേ​സ് ന​ട​ത്താ​ൻ ​ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് 2021ലാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ്കോ​ട​തി അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി വി​ധി​ച്ച​ത്. </p>
<p>ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ മൂ​ന്നി​ലൊ​ന്ന് തു​ക​മാ​ത്ര​മാ​ണ് കോ​ട​തി അ​നു​വ​ദി​ച്ച​ത്‌. ഇ​തി​നെ​തി​രെ ജി​ല്ല കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത് സ​ർ​ക്കാ​റാ​ണ്. പൊ​ലീ​സു​കാ​രും അ​തി​ൽ ക​ക്ഷി​ചേ​ർ​ന്നു. അ​വ​രു​ടെ അ​പ്പീ​ൽ ത​ള്ളി. എ​ന്റെ ക്രോ​സ് അ​പ്പീ​ൽ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. മു​ഴു​വ​ൻ തു​ക​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഞാ​ൻ ക്രോ​സ് അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്ത​ത്. മു​ഴു​വ​ൻ തു​ക​യും അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ലും പ​ര​മാ​വ​ധി തു​ക ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി​വി​ധി.</p>
<p>ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ച്ച പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ​ കു​റ്റം ചു​മ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫ​യ​ൽ​ചെ​യ്ത കേ​സ് പി​ന്നീ​ട് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. രൂ​പ ന​ഷ്ട​പ​രി​ഹാ​ര വി​ധി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കാ​ണി​ച്ചു സം​സ്‌​ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ക​ൽ​പ​റ്റ ജി​ല്ല കോ​ട​തി​യി​ൽ അ​പ്പീ​ൽ കൊ​ടു​ത്തു. ഇ​തി​നെ​തി​രെ ഞാ​ൻ ക്രോ​സ് അ​പ്പീ​ൽ കൊ​ടു​ത്തു. ഞാ​ൻ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര​ജി ന​ൽ​കാ​ൻ വൈ​കി​യെ​ന്ന കാ​ര​ണം കാ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ അ​പ്പീ​ൽ കൊ​ടു​ത്ത​ത്. </p>
<p>1960ലെ ​കേ​ര​ള പൊ​ലീ​സ് ആ​ക്ട് പ്ര​കാ​രം കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്‌ മ​ർ​ദി​ച്ച​തെ​ന്ന സ​ർ​ക്കാ​ർ വാ​ദം കോ​ട​തി സ്വീ​ക​രി​ച്ചി​ല്ല. പൗ​ര​ന് സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട​ത് പൊ​ലീ​സി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്, അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ളും അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ഴു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി പൊ​ലീ​സ് മ​ർ​ദി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി. </p>
<p>സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന പി. ​വി​ശ്വം​ഭ​ര​ൻ (40), അ​സി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന സി.​എം. മ​ത്താ​യി (43), ക​ൽ​പ​റ്റ നോ​ർ​ത്ത് സ്റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളാ​യി​രു​ന്ന വ​ർ​ഗീ​സ് (38), സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളാ​യി​രു​ന്ന ഇ. ​വ​സ​ന്ത​കു​മാ​ർ (42), കോ​ൺ​സ്റ്റ​ബി​ളാ​യി​രു​ന്ന കെ.​ആ​ർ. ര​ഘു​നാ​ഥ​ൻ (38), സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന വി. ​ദേ​വ​രാ​ജ​ൻ (50) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കോ​ട​തി​വി​ധി. </p>
<p>ന​ഷ്ട​പ​രി​ഹാ​ര തു​ക ഹ​ര​ജി ഫ​യ​ൽ​ചെ​യ്ത 2004 മാ​ർ​ച്ച്‌ ഒ​മ്പ​ത് മു​ത​ൽ വി​ധി​പ​റ​ഞ്ഞ 2026 മാ​ർ​ച്ച്‌ 16 വ​രെ ആ​റു ശ​ത​മാ​നം പ​ലി​ശ സ​ഹി​തം സ​ർ​ക്കാ​ർ ന​ൽ​ക​ണം, അ​തി​നു​ശേ​ഷം ഈ ​തു​ക എ​തി​ർ​ക​ക്ഷി​ക​ളാ​യ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന പി. ​വി​ശ്വം​ഭ​ര​ൻ, സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന വി. ​ദേ​വ​രാ​ജ​ൻ എ​ന്നി​വ​രു​ടെ സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ഇ​തു നി​രീ​ക്ഷി​ക്കാ​ൻ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് വി​ര​മി​ച്ച ഒ​രു ന്യാ​യാ​ധി​പ​നെ സ​ർ​ക്കാ​ർ നി​യോ​ഗി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ക്കു​ന്നു. </p>
<p>എ​ന്റെ ഇ​തു​വ​രെ​യു​ള്ള അ​നു​ഭ​വ​ത്തി​ൽ ഇ​ട​ത് സ​ർ​ക്കാ​ർ എ​നി​ക്കെ​തി​രാ​യി​രു​ന്നു, ഇ​തി​നെ ഇ​ട​ത് സ​ർ​ക്കാ​ർ എ​ന്നു​പ​റ​യാ​ൻ പ​റ്റു​മോ? പൊ​ലീ​സി​ന്റെ കൂ​ടെ നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ എ​ങ്ങ​നെ ഇ​ട​ത് സ​ർ​ക്കാ​റാ​കും? ഇ​ട​ത് സ​ർ​ക്കാ​ർ എ​ന്ന് പ​റ​യ​ണ​മെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ നി​ല​പാ​ട് വേ​ണ്ടേ? ഇ​ട​തു​പ​ക്ഷ നി​ല​പാ​ടാ​യി​രു​ന്നു വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റേ​ത്, അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം എ​ന്റെ കൂ​ടെ​നി​ന്ന​ത്. പി​ണ​റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ന്നും പാ​ർ​ട്ടി​ക്കാ​ർ എ​നി​ക്കെ​തി​രാ​യി​രു​ന്നു. മു​ത്ത​ങ്ങ സം​ഭ​വം ഉ​ണ്ടാ​യ​തു മു​ത​ൽ പാ​ർ​ട്ടി​ക്കാ​ർ എ​നി​ക്കെ​തി​രാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ​ല്ലോ പൊ​ലീ​സു​കാ​ർ​ക്കു​വേ​ണ്ടി സ​ർ​ക്കാ​ർ അ​പ്പീ​ൽ കൊ​ടു​ത്ത​ത്.</p>
<p>സി​വി​ൽ കേ​സാ​യ​തു​കൊ​ണ്ട് ഞാ​ൻ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട്‌ ഞാ​നൊ​രു വ​ക്കീ​ലി​നെ ഏ​ർ​പ്പാ​ടാ​ക്കി. വ​ക്കീ​ലി​ന് ഫീ​സ് കൊ​ടു​ക്കേ​ണ്ടി വ​ന്നെ​ങ്കി​ലും എ​നി​ക്ക​നു​കൂ​ല​മാ​യ വി​ധി കി​ട്ടി. അ​ത് സ​ർ​ക്കാ​റി​നും പൊ​ലീ​സി​നും മു​ഖ​ത്ത​ടി​ച്ച​തു​പോ​ലെ​യാ​യി. പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ഫ​യ​ൽ​ചെ​യ്ത ക്രി​മി​ന​ൽ കേ​സ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. എ​ല്ലാ വി​ധ​ത്തി​ലും എ​നി​ക്കു ന​ഷ്ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. പൊ​ലീ​സ് കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​തോ​ടെ ഞാ​ൻ ജോ​ലി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ടു. </p>
<p>എ.​കെ. ആ​ന്റ​ണി​ക്കു​ശേ​ഷം എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ൽ പി​ന്നെ എ​നി​ക്ക് ദു​ര​നു​ഭ​വ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ. അ​പ്പീ​ൽ കൊ​ടു​ത്ത​തു​ത​ന്നെ എ​നി​ക്കെ​തി​രാ​യ നീ​ക്ക​മാ​ണ​ല്ലോ? എ​സ്.​ഐ വി​ശ്വം​ഭ​ര​ൻ ന​ട്ടെ​ല്ലി​ന്‌ ച​വി​ട്ടി​യ​തി​ന്റെ വേ​ദ​ന വി​ട്ടു​മാ​റി​യി​ട്ടി​ല്ല. ജ​യി​ലി​ൽ​നി​ന്ന്‌ മ​റ്റു ത​ട​വു​കാ​ർ പ​റ​ഞ്ഞ​തു​പോ​ലെ കാ​ലു​ക​ൾ ത​ള​ർ​ന്നി​ല്ലെ​ങ്കി​ലും എ​ന്റെ ന​ട്ടെ​ല്ലി​ന് ബാ​ധി​ച്ച വേ​ദ​ന ഇ​പ്പോ​ഴു​മു​ണ്ട്. മ​ത്സ്യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ നേ​താ​വും ലി​ബ​റേ​ഷ​ൻ തി​യോ​ള​ജി വി​ശ്വാ​സി​യും വൈ​ദി​ക​നു​മാ​യി​രു​ന്ന ഫാ​ദ​ർ തോ​മ​സ് കോ​ച്ചേ​രി എ​ന്നെ മ​ധു​ര​യി​ലെ സി​ദ്ധ വൈ​ദ്യ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് കു​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​വി​ട​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷ​മാ​ണ് വേ​ദ​ന കു​റ​ഞ്ഞ​ത്. അ​തു​വ​രെ ഞാ​ൻ കു​നി​ഞ്ഞാ​ണ് ന​ട​ന്നി​രു​ന്ന​ത്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/26/2837821-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402035XMU5MIXOaCaCcZd8mekUPwW06QnnXZ0704642" data-watermark="false" style="width: 100%;" info-selector="#info_item_1777170708565" title="മുത്തങ്ങയിലെ ജോഗി സ്മാരകം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777170708565">
  <p>മുത്തങ്ങയിലെ ജോഗി സ്മാരകം</p>
 </div>
</div>
<p> </p>
<p>ഇ​പ്പോ​ൾ കേ​ൾ​വി​ക്കും പ്ര​യാ​സ​മു​ണ്ട്. ഇ​ട​ത് വ​ശ​ത്തു​നി​ന്ന് ആ​രെ​ങ്കി​ലും സം​സാ​രി​ച്ചാ​ൽ വ്യ​ക്ത​മാ​യി കേ​ൾ​ക്കാ​നാ​വി​ല്ല. ചി​കി​ത്സ തു​ട​രു​ന്നു​ണ്ട്. എ​ന്താ​യാ​ലും ആ​ദി​വാ​സി ഭൂ​സ​മ​ര ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യ​തി​ൽ അ​ഭി​മാ​നം തോ​ന്നു​ന്നു. ഈ ​അ​ടി​ച്ച​മ​ർ​ത്ത​ലി​ന്റെ കാ​ല​ഘ​ട്ട​ത്തി​ൽ ആ​ദി​വാ​സി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ച​രി​ത്ര​പ​ര​മാ​യി വ​ലി​യൊ​രു നേ​ട്ട​മാ​യി കാ​ണു​ന്നു. കൊ​ടി​യ മ​ർ​ദ​ന​മേ​റ്റെ​ങ്കി​ലും ആ​ദി​വാ​സി സ​മ​ര ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഞാ​ന​ഭി​മാ​നം കൊ​ള്ളു​ന്നു. വ​ള​രെ സ​ന്തോ​ഷം ത​രു​ന്ന കോ​ട​തി വി​ധി​യാ​ണ് ഇ​പ്പോ​ഴു​ണ്ടാ​യ​ത്, ഇ​നി​യെ​ങ്കി​ലും സ​ർ​ക്കാ​ർ കൂ​ടു​ത​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കാ​ൻ ഇ​ട​വ​രു​ത്താ​തെ കോ​ട​തി​വി​ധി അം​ഗീ​ക​രി​ച്ചു ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്. മു​ത്ത​ങ്ങ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സി​നെ​തി​രെ കോ​ട​തി​യി​ലെ​ത്തി​യ ഒ​രേ​യൊ​രു കേ​സ് എ​ന്റേ​തു​മാ​ത്ര​മാ​ണ്.</p>
<p>എ​ത്ര​യോ ആ​ളു​ക​ൾ പൊ​ലീ​സി​ന്റെ കൊ​ടി​യ മ​ർ​ദ​ന​മേ​റ്റ് ജീ​വ​ച്ഛ​വ​ങ്ങ​ളാ​യി ക​ഴി​യു​ന്നു​ണ്ട്. ആ​ദി​വാ​സി നേ​താ​വാ​യ സി.​കെ. ജാ​നു​വി​നെ​യ​ട​ക്കം പൊ​ലീ​സ് കൊ​ടി​യ മ​ർ​ദ​ന​ത്തി​നു വി​ധേ​യ​രാ​ക്കി​യ​പ്പോ​ൾ ആ​രും ചോ​ദ്യം​ചെ​യ്തി​ല്ല. കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന്റെ പ്ര​തി​ഷേ​ധ​വു​മു​ണ്ടാ​യി​ല്ല. അ​തി​നെ​തി​രാ​യ ഒ​രേ​യൊ​രു വി​ധി​യാ​ണി​ത്. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക എ​തി​ർ​ക​ക്ഷി​ക​ളാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന കോ​ട​തി നി​ർ​ദേ​ശം മ​ർ​ദ​ന​ത്തി​ന്റെ ഭാ​ഷ മാ​ത്ര​മ​റി​യു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പാ​ഠ​മാ​ണ്.</p>
<p>അ​തേ​സ​മ​യം, പൊ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നെ​തി​രെ ഞാ​ൻ ഫ​യ​ൽ​ചെ​യ്ത കേ​സ്‌ ഹൈ​കോ​ട​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രെ ഞാ​ൻ കൊ​ടു​ത്ത പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യും സ്വീ​ക​രി​ച്ചി​ല്ല. അ​തി​ലെ​നി​ക്ക് ഇ​ച്ഛാ​ഭം​ഗ​മു​ണ്ട്. സി​വി​ൽ കേ​സാ​ണെ​ങ്കി​ലും പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കും എ​തി​രാ​യ ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​യി ഈ ​കേ​സ് മാ​റി. ഞാ​ൻ ന​ട​ത്തി​യ 23 വ​ർ​ഷം നീ​ണ്ട നി​യ​മ​യു​ദ്ധ​ത്തി​ന്റെ ഫ​ല​മാ​ണി​ത്. ഇ​നി, സ​ർ​ക്കാ​ർ വി​ധി ന​ട​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ അ​ത് ഫ​ല​പ്ര​ദ​മാ​വു​ക​യു​ള്ളൂ, അ​തി​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/human-rights-violations-and-court-interventions-1514502</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/human-rights-violations-and-court-interventions-1514502</guid>
<category><![CDATA[Weekly,Archives,Articles,Premium,4 MAY 2026]]></category>
<dc:creator><![CDATA[വേണു കള്ളാർ]]></dc:creator>
<pubDate>Mon, 27 Apr 2026 03:30:11 GMT</pubDate>
</item>
<item>
<title><![CDATA[ക​രി​യി​ലാ​ഞ്ചി]]></title>
<description><![CDATA[ചിത്രങ്ങൾ:  വി.സി. ബാലകൃഷ്ണൻ]]></description>
<enclosure length="286552" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2838067-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2838067-untitled-1.gif'/><figcaption></figcaption></figure><p>“മ​ല​ഞ്ചൂ​ര​ൽ മ​ട​യി​ൽ​നി​ന്നും </p>
<p>കു​റ​ത്തി​യെ​ത്തു​ന്നു </p>
<p>വി​ള​ഞ്ഞ ചൂ​ര​പ്പ​ന​മ്പു​പോ​ലെ </p>
<p>കു​റ​ത്തി​യെ​ത്തു​ന്നു </p>
<p>ക​രീ​ലാ​ഞ്ചി​ക്കാ​ട്ടി​ൽ​നി​ന്നും </p>
<p>കു​റ​ത്തി​യെ​ത്തു​ന്നു </p>
<p>ക​രീ​ലാ​ഞ്ചി വ​ള്ളി​പോ​ലെ </p>
<p>കു​റ​ത്തി​യെ​ത്തു​ന്നു...’’ </p>
<p>നാ​ല​ര പ​തി​റ്റാ​ണ്ടു​മു​മ്പ് കേ​ര​ള​ത്തി​ലെ ക​വി​യ​ര​ങ്ങു​ക​ളി​ൽ ക​ട​മ്മ​നി​ട്ട​യു​ടെ ശ​ബ്ദ​ത്തി​ലൂ​ടെ ഈ ​വ​രി​ക​ൾ മു​ഴ​ങ്ങി​ക്കേ​ട്ട​പ്പോ​ൾ ക​രീ​ലാ​ഞ്ചി​യെ​ന്ന സ​സ്യ​ത്തെ​ക്കു​റി​ച്ച് അ​റി​യു​മാ​യി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ​സ്യ​പ​ഠ​നം ഗൗ​ര​വ​മാ​യി എ​ടു​ത്ത് അ​ല​ഞ്ഞു​ന​ട​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ന​ടു​ത്തു​ള്ള കാ​വി​ൽ​ത​ന്നെ ഈ ​സ​സ്യ​മു​ണ്ടെ​ന്ന് അ​റി​യു​ന്ന​ത്. </p>
<p>ഇ​ന്തോ-​മ​ലേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന ആ​രോ​ഹി സ​സ്യ​മാ​ണി​ത്. കേ​ര​ള​ത്തി​ലെ ആ​ർ​ദ്ര ഇ​ല​പൊ​ഴി​യും വ​ന​ങ്ങ​ളി​ലും അ​ർ​ധ നി​ത്യ​ഹ​രി​ത വ​ന​ങ്ങ​ളി​ലും കാ​വു​ക​ളി​ലും കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ള​രു​ന്നു. </p>
<p>ബ​ല​മു​ള്ള കാ​ണ്ഡ​ത്തി​ൽ നി​റ​യെ അ​ഗ്ര​ഭാ​ഗം വ​ള​ഞ്ഞ ക​ടു​ത്ത മു​ള്ളു​ക​ളു​ണ്ട്. മു​ള്ളു കൊ​ണ്ടാ​ൽ പ​ഴു​ത്തു വ്ര​ണ​മാ​വും. 6-12 സെ. ​മീ​റ്റ​ർ നീ​ള​വും 3-6 സെ. ​മീ​റ്റ​ർ വീ​തി​യു​മു​ള്ള ഇ​ല​ക​ൾ​ക്ക് വ​ഴ​ന​യു​ടെ ഇ​ല​ക​ളു​മാ​യി രൂ​പ​സാ​ദൃ​ശ്യ​മു​ണ്ട്. ഇ​ല​ക​ളി​ൽ 3-4 ഞ​ര​മ്പു​ക​ൾ വ്യ​ക്ത​മാ​യി കാ​ണാം. ഇ​ല​ക​ളു​ടെ വി​ന്യാ​സം ഏ​കാ​ന്ത​ര ക്ര​മ​ത്തി​ലാ​ണ്. </p>
<p>പ​ത്ര​വൃ​ന്ത​ത്തി​ന് രണ്ട് സെന്‍റീ​മീ​റ്റ​ർ നീ​ളം കാ​ണും. പ​ത്ര​വൃ​ന്ത​ത്തി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള പ്ര​താ​ന​ങ്ങ​ൾ മ​റ്റു സ​സ്യ​ങ്ങ​ളി​ൽ ക​യ​റി​പ്പ​റ്റാ​ൻ സ​ഹാ​യി​ക്കു​ന്നു. </p>
<p>മേ​യ്-​ജൂ​ൺ മാ​സ​ങ്ങ​ളി​ൽ പൂ​ക്കു​ന്നു. പ​ത്ര​ക​ക്ഷ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഛത്ര​മ​ഞ്ജ​രി​യി​ലാ​ണ് പൂ​ക്ക​ളു​ണ്ടാ​കു​ന്ന​ത്. പ​ച്ച​ക​ല​ർ​ന്ന മ​ഞ്ഞ​നി​റ​മു​ള്ള പൂ​ക്ക​ൾ ഏ​ക​ലിം​ഗി​ക​ളാ​ണ്. ആ​ൺ പൂ​ക്ക​ളി​ൽ സ്വ​ത​ന്ത്ര​മാ​യി നി​ല​കൊ​ള്ളു​ന്ന ആ​റ് കേ​സ​ര​ങ്ങ​ൾ കാ​ണും. പെ​ൺ​പൂ​ക്ക​ളു​ടെ അ​ണ്ഡാ​ശ​യ​ത്തി​ന് മൂ​ന്ന് അ​റ​ക​ൾ. ഗോ​ളാ​കൃ​തി​യു​ള്ള ഫ​ല​ങ്ങ​ൾ​ക്ക് കു​രു​മു​ള​കി​നേ​ക്കാ​ൾ വ​ലി​പ്പ​മു​ണ്ട്. </p>
<p>അ​രി​ക്ക​ണ്ണി, ക​രു​വി​ലാ​ന്തി, കാ​ട്ടു​പാ​വ്, കീ​ക്കേ​ങ്ങി​ൻ​വ​ള്ളി, ചീ​ക്കി​ഴ​ങ്ങ്, ചെ​ന്നാ​ർ​വ​ള്ളി, രാ​മ​ദ​ന്തി, വ​രി​ക്ക​ണ്ണി എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്ന ഈ ​സ​സ്യ​ത്തി​ന്റെ ശാ​സ്ത്ര​നാ​മം Smilax zeylanica എ​ന്നാ​ണ്. Smilacaceae സ​സ്യ​കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/26/2838071-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020n9K6Qv36QapXHJdEa1ahtdplPr5PG2c03241704" data-watermark="false" style="width: 100%;" info-selector="#info_item_1777193243057">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777193243057"></div>
</div>
<p>Smilax എ​ന്നാ​ണ് ഇം​ഗ്ലീ​ഷി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. സം​സ്കൃ​ത​നാ​മം വ​ന​മ​ധു​സ്ന​ഹി എ​ന്നാ​ണ്. </p>
<p>ഒ​രി​നം വി​ഷ​സ​സ്യ​ത്തി​ന് ഗ്രീ​ക് ഭാ​ഷ​യി​ലു​ള്ള പേ​രാ​ണ് ജ​നു​സ്സ് നാ​മ​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു​ള്ള​ത് എ​ന്നാ​ണ് സ്പീ​ഷീ​സ് പ​ദ​ത്തി​ന​ർ​ഥം. </p>
<p>ഇ​തേ ജ​നു​സ്സി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ച് സ്പീ​ഷീ​സു​ക​ൾ​കൂ​ടി കേ​ര​ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്നു​ണ്ട്. </p>
<p>ഈ ​സ​സ്യ​ത്തി​ന്റെ മു​ള്ളു​ക​ൾ ശ​രീ​ര​ത്തി​ൽ കൊ​ണ്ടാ​ൽ ന​ല്ല വേ​ദ​ന​യു​ണ്ടാ​കും; മു​ള്ളു​കൊ​ണ്ടു​ണ്ടാ​യ മു​റി​വു​ക​ൾ പ​ഴു​ക്കാ​റു​മു​ണ്ട്. </p>
<p>ഇ​ല​യും വേ​രും ഔ​ഷ​ധ യോ​ഗ്യ​ങ്ങ​ളാ​ണ്. പ​ല്ലു​വേ​ദ​ന, അ​തി​സാ​രം, പൊ​ള്ള​ൽ, നീ​ർ​ക്കെ​ട്ട്, ത്വ​ക് രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് ഔ​ഷ​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ് എ​ന്ന ഗ്ര​ന്ഥ​ത്തി​ന്റെ ഏ​ഴാം വാ​ല്യ​ത്തി​ൽ (1688) ഈ ​സ​സ്യ​ത്തി​ന്റെ ഉ​പ​ഗോ​ഗ​ത്തെ​ക്കു​റി​ച്ച് ഇ​പ്ര​കാ​രം പ​റ​യു​ന്നു: “ഈ ​സ​സ്യ​ത്തി​ന്റെ വേ​ര്; ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​വ​യു​ടെ കൂ​ടെ തു​ണി​യി​ൽ പൊ​തി​ഞ്ഞ് ന​ല്ലെ​ണ്ണ മേ​മ്പൊ​ടി ചേ​ർ​ത്ത് ഉ​ച്ഛ്വ​സി​ച്ചാ​ൽ ത​ല​വേ​ദ​ന​ക്ക് ശ​മ​നം കി​ട്ടും. ഇ​വ തി​ള​പ്പി​ച്ച് നെ​റ്റി​യി​ൽ പു​ര​ട്ടു​ക​യും ചെ​വി​യി​ലൊ​ഴി​ക്കു​ക​യും ചെ​യ്താ​ലും ത​ല​വേ​ദ​ന​ക്ക് ന​ന്ന്. ദൃ​ഢ​മാ​യ കി​ഴ​ങ്ങ് മ​ഞ്ഞ​ളി​ന്റെ കൂ​ടെ അ​ര​ച്ച് ന​ല്ലെ​ണ്ണ​യി​ൽ മൂ​പ്പി​ച്ചെ​ടു​ത്ത​ത് വ​യ​റി​ള​ക്കം ശ​മി​പ്പി​ക്കും.”</p>
<p>നെ​ൽ​ക്ക​ള​ങ്ങ​ൾ (കൊ​യ്തു കൊ​ണ്ടു​വ​രു​ന്ന നെ​ൽ​ക്ക​റ്റ​ക​ൾ മെ​തി​ക്കു​ന്ന ക​ള​ങ്ങ​ൾ) തൂ​ത്തു​വാ​രു​ന്ന​തി​നു​ള്ള ചൂ​ല് (മാ​ച്ചി) ഉ​ണ്ടാ​ക്കു​ന്ന​തി​ന് ഏ​റെ പ്രാ​യം ചെ​ന്ന ക​രി​യി​ലാ​ഞ്ചി​യു​ടെ ബ​ല​മു​ള്ള വേ​രു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ത് വ​ർ​ഷ​ങ്ങ​ളോ​ളം ചി​ത​ലെ​ടു​ക്കാ​തെ, കേ​ടു​പ​റ്റാ​തെ നി​ല​നി​ൽ​ക്കും. കു​ഞ്ഞി​വാ​ല​ൻ, നീ​ൾ വെ​ള്ളി​വ​ര​യ​ൻ, ചോ​ണ​ൻ ശ​ല​ഭം, നീ​ല​രാ​ജ​ൻ എ​ന്നീ ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ലാ​ർ​വാ​ഭ​ക്ഷ​ണ സ​സ്യ​മാ​ണ്. കൂ​ടാ​തെ Amerila astreus എ​ന്ന നി​ശാ​ശ​ല​ഭ​ത്തി​ന്റെ ലാ​ർ​വ​ക​ളും ഈ ​സ​സ്യം ആ​ഹ​രി​ച്ചു വ​ള​രു​ന്നു​ണ്ട്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/social/environment/flora-of-kerala-1514655</link>
<guid isPermaLink="true">https://www.madhyamam.com/weekly/social/environment/flora-of-kerala-1514655</guid>
<category><![CDATA[Weekly,Social,Environment,Archives,Premium,4 MAY 2026]]></category>
<dc:creator><![CDATA[വി.​സി. ബാ​ല​കൃ​ഷ്ണ​ൻ]]></dc:creator>
<pubDate>Mon, 27 Apr 2026 03:16:07 GMT</pubDate>
</item>
<item>
<title><![CDATA[സാ​യാ​ഹ്ന​ത്തി​ലെ നി​റ​ങ്ങ​ള്‍]]></title>
<description/>
<enclosure length="85717" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2838054-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2838054-untitled-1.gif'/><figcaption><p>ചി​ത്രീ​ക​ര​ണം: സ​തീ​ഷ് ച​ളി​പ്പാ​ടം</p><span class='copyright'></span></figcaption></figure><p>അ​ങ്ങ​നെ അ​ത് ക​ഴി​ഞ്ഞെ​ടാ! അ​ങ്ങേ​ര് പോ​യി. </p>
<p>രാ​ത്രി പ​ന്ത്ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് പ്ര​സീ​ത​യു​ടെ വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം വ​ന്ന​ത്. ഈ ​നേ​ര​ത്ത് തി​രി​കെ വി​ളി​ക്ക​ണോ -ഒ​ന്നും സം​ശ​യി​ച്ചു പ​രു​ങ്ങി. ഷാ​ജു​വി​നെ വി​ളി​ച്ചു​നോ​ക്കാം. ഒ​റ്റ​ത്ത​വ​ണ അ​വി​ടെ റി​ങ് ചെ​യ്ത​തും ഞാ​ന്‍ ഫോ​ണ്‍ ക​ട്ട്ചെ​യ്ത് ജാ​ഗ്ര​ത​പ്പെ​ട്ടു നി​ന്നു. ഭാ​ഗ്യം! ഷാ​ജു തി​രി​ച്ചു​വി​ളി​ക്കു​ന്നു​ണ്ട്. ആ​ദ്യ റി​ങ്ങി​ല്‍ത​ന്നെ ഫോ​ണെ​ടു​ത്തു. </p>
<p>എ​ടാ പ്ര​സീ​ദ​യു​ടെ... ഞാ​ന്‍ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി​യ​തേ ഉ​ള്ളൂ. </p>
<p>ആ! ​നീ അ​റി​ഞ്ഞാ​യി​രു​ന്നോ. വൈ​കു​ന്നേ​രം മ​രി​ച്ച​താ​ണ്. രാ​വി​ലെ ന​മ്മു​ടെ ഫ്ര​ൻ​ഡ്സ് ഗ്രൂ​പ്പി​ല്‍ ഇ​ട്ടാ​ല്‍ മ​തി, ഇ​ന്ന് ഇ​നി ആ​രെ​യും അ​റി​യി​ക്ക​ണ്ടാ എ​ന്ന് അ​വ​ള്‍ പ​റ​ഞ്ഞി​രു​ന്നു. അ​താ ഞാ​ന്‍ അ​റി​യി​ക്കാ​തി​രു​ന്ന​ത്. </p>
<p>ഭ​ര്‍ത്താ​വ് മ​രി​ച്ച വി​വ​ര​മാ​ണ് പ്ര​സീ​ദ എ​ന്നെ അ​റി​യി​ച്ച​ത്. തി​രി​കെ വി​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി​ത്ത​ന്നെ​യാ​വും പാ​തി​രാ​ത്രി​യാ​കാ​ന്‍ കാ​ത്തി​രു​ന്ന് മെ​സേ​ജ് ചെ​യ്ത​ത്. ഉ​ച്ച​ക്കു​മു​മ്പേ ആ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​താ​ണ്. ഇ​ത്ത​വ​ണ സം​ഭ​വം സീ​രി​യ​സാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ അ​വ​ള്‍ സ​ഹാ​യ​ത്തി​ന് വി​ളി​ച്ച​താ​ണ് ഷാ​ജു​വി​നെ. അ​വ​ന്‍ കോ​ട്ട​യ​ത്തു​ത​ന്നെ ഉ​ള്ള​തു​കൊ​ണ്ട് ഒ​രു​വി​ധം കാ​ര്യ​ങ്ങ​ള്‍ക്കൊ​ക്കെ അ​വ​നാ​ണ് പ്ര​സീ​ദ​യു​ടെ ആ​ശ്ര​യം. </p>
<p>ഭാ​ര​ത് ഹോ​സ്പി​റ്റ​ലി​ല്‍ വെ​ച്ചേ​ക്കു​വാ​ടാ ബോ​ഡി. അ​ങ്ങേ​രു​ടെ ഒ​രു പെ​ങ്ങ​ള് ഓ​സ്ട്രേ​ലി​യേ​ന്ന് വ​രാ​നൊ​ണ്ട്. അ​തു ക​ഴി​ഞ്ഞേ അ​ട​ക്കു​വൊ​ള്ള്. വെ​ള്ളി​യാ​ഴ്ച​യാ​വും. അ​തി​നെ​ടേ​ല് നീ ​സൗ​ക​ര്യം​പോ​ലെ ഒ​ന്ന് വാ. ​ന​മു​ക്ക് അ​വ​ളെ​യൊ​ന്ന് പോ​യി കാ​ണാം. </p>
<p>ഷാ​ജു പ​രി​പാ​ടി​യു​ടെ ഡീ​റ്റെ​യി​ല്‍ഡ് പ്രോ​ജ​ക്ട് റി​പ്പോ​ര്‍ട്ട് പ​റ​ഞ്ഞു. </p>
<p>ഷാ​ജു​വും ഞാ​നും വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ അ​വ​ളു​ടെ അ​പ്പാ വീ​ല്‍ചെ​യ​റി​ല്‍ വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്നു. പ്ര​സീ​ദ​യു​ടെ ര​ണ്ടു പെ​ണ്‍മ​ക്ക​ളും സെ​റ്റി​യി​ല്‍ ചാ​ഞ്ഞു​കി​ട​ന്ന് മൊ​ബൈ​ല്‍ഫോ​ണ്‍ നോ​ക്കു​ന്നു. ബു​ദ്ധി​യു​റ​യ്ക്കാ​ത്ത അ​വ​ളു​ടെ അ​നി​യ​ന്‍ ഉ​ണ്ണി​ക്കു​ഞ്ഞ് ഒ​രു പ്ലേ​റ്റി​ല്‍ ബ്രെ​ഡും പ​ഴ​വും ഓം​ലെ​റ്റും എ​ല്ലാം വെ​ച്ച് ര​സി​ച്ചു ക​ഴി​ക്കു​ക​യാ​ണ്. അ​വ​ള്‍ ക​ണ്ണു​കൊ​ണ്ട് ഞ​ങ്ങ​ളെ വ​ര​വേ​റ്റു. എ​നി​ക്ക് അ​വ​ളു​ടെ കൈ​ക​ളി​ല്‍ ഒ​ന്നു തൊ​ട​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​ള്‍ പ​ക്ഷേ, കൈ ​നീ​ട്ടി​ത്ത​ന്നി​ല്ല. </p>
<p>അ​പ്പേ, ഇ​ത് ഷാ​ജു, പോ​ലീ​സി​ലെ... </p>
<p>ആ! ​അ​പ്പാ വീ​ല്‍ച്ചെ​യ​റി​ലി​രു​ന്നും ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു. </p>
<p>ഇ​ത് ടോം. </p>
<p>​അ​ത്ര​മാ​ത്ര​മേ അ​വ​ള്‍ എ​ന്നെ അ​പ്പാ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യു​ള്ളൂ. മു​പ്പ​താ​ണ്ടു​ക​ള്‍ക്കു​മു​മ്പ് അ​പ്പാ​ക്ക് എ​ന്നെ അ​റി​യാ​മാ​യി​രു​ന്നു. ന​ന്നാ​യി​ത്ത​ന്നെ. യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പി.​ജി ലാ​ബി​ല്‍നി​ന്ന് വൈ​കി​യി​റ​ങ്ങു​ന്ന പ​ല ദി​വ​സ​ങ്ങ​ളി​ലും താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ ബ​സി​റ​ങ്ങി പു​ഴ​യി​റ​മ്പി​ലൂ​ടെ അ​വ​ളു​ടെ വീ​ട്ടി​ലേ​ക്ക് ഞാ​ന്‍ ഒ​പ്പം പോ​യി​ട്ടു​ണ്ട്. വൈ​കി​യെ​ത്തു​ന്ന മ​ക​ളെ കാ​ത്ത് അ​മ്മ​യു​ടെ ആ​ധി​യോ​ടെ അ​പ്പാ ഗേ​റ്റി​ല്‍ പി​ടി​ച്ചു​നി​ൽ​പു​ണ്ടാ​വും. </p>
<p>ആ​ധി​പി​ടി​ക്കാ​ന്‍ അ​വ​ള്‍ക്ക് അ​മ്മ​യി​ല്ല​ല്ലോ, അ​തു​കൊ​ണ്ട് അ​തു​കൂ​ടി ഞാ​നി​ങ്ങ് ഏ​റ്റെ​ടു​ത്തു. ചി​രി​ച്ചു​കൊ​ണ്ട് അ​പ്പാ ഏ​താ​ണ്ടെ​ല്ലാ ദി​വ​സ​വും അ​തു പ​റ​യു​മാ​യി​രു​ന്നു. </p>
<p>കോ​ട്ട​യ​ത്തു​നി​ന്ന് അ​ഞ്ച​ര​ക്കു മു​മ്പ് വീ​ട്ടി​ല്‍ ഓ​ടി​യെ​ത്തും അ​പ്പാ. പി​ന്നെ പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ്. വാ​ഴ​ക്കാ​യ​യാ​ണ് ഞ​ങ്ങ​ളു​ടെ ദേ​ശീ​യ ഭ​ക്ഷ​ണം എ​ന്ന് പ്ര​സി പ​റ​യു​മാ​യി​രു​ന്നു. കു​ല​പ​ര​മ്പ​ര​യാ​യി തു​ട​രു​ന്ന വാ​ഴ​ക്കൂ​ട്ട​ങ്ങ​ളു​ണ്ട് പു​ഴ​യോ​ര​ത്തെ അ​വ​രു​ടെ വി​ശാ​ല​മാ​യ പ​റ​മ്പി​ല്‍. വാ​ഴ​ക്കാ​യ, വാ​ഴ​ക്കൂ​മ്പ്, വാ​ഴ​പ്പി​ണ്ടി ഒ​ന്നൊ​ന്നാ​യി വാ​ഴ​വി​ഭ​വ​ങ്ങ​ള്‍. പോ​രാ​ഞ്ഞി​ട്ട് എ​ന്നും ചെ​റു​പ​ഴ​ങ്ങ​ളും. </p>
<p>പാ​ച​കം ഇ​ഷ്ട​മാ​ണെ​ന്ന് അ​പ്പാ പ​റ​യു​മാ​യി​രു​ന്നു. അ​ത് ആ​ന്‍റി​ഫി​ലോ​സ​ഫി​ക് ആ​ണെ​ന്ന് വി​ശ​ദീ​ക​ര​ണ​വും. ക​ര്‍മ​ത്തി​നു മാ​ത്ര​മ​ല്ല ഫ​ല​ത്തി​നും ന​മു​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ആ​ന്‍റി​ഫി​ലോ​സ​ഫി​യാ​ണ് പാ​ച​കം. അ​താ​ണ് അ​പ്പാ​യു​ടെ ഫി​ലോ​സ​ഫി​ക്കാ​യ പാ​ച​ക വാ​ച​കം. </p>
<p>ഞ​ങ്ങ​ള്‍ വൈ​കി​യെ​ത്തു​ന്ന ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ പ​തി​വ് ​ക്വോ​ട്ട ആ​യ ര​ണ്ടു റം ​അ​പ്പാ അ​ക​ത്താ​ക്കി​യി​ട്ടു​ണ്ടാ​വും. അ​ങ്ങ​നെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ആ​ള്‍ ആ​കെ ര​സി​ക​നാ​ണ്. പാ​ട്ടു​ക​ള്‍ അ​ല​റി​പ്പാ​ടും. തോ​ര്‍ത്ത് ത​ല​യി​ല്‍ ചു​റ്റി​ക്കെ​ട്ടി പാ​ച​ക​പ്പാ​ത്ര​ങ്ങ​ള്‍ മൂ​ടോ​ടെ പൊ​ക്കി​യെ​ടു​ത്ത് മേ​ശ​പ്പു​റ​ത്തെ​ത്തി​ച്ച് ഞ​ങ്ങ​ള്‍ മൂ​ന്നു​പേ​ര്‍ക്കും വി​ള​മ്പും. ഞാ​ന്‍ അ​വി​ട​ന്ന് മൂ​ക്കു​മു​ട്ടെ ശാ​പ്പാ​ട​ടി​ച്ച് രാ​ത്രി​ബ​സ് പി​ടി​ക്കാ​ന്‍ വേ​ഗം തി​രി​ക്കും. </p>
<p>രാ​ത്രി​യി​ലും പു​ഴ​യോ​ര​വ​ഴി​യി​ല്‍ വെ​ളി​ച്ച​ത്തി​ന്‍റെ ഒ​രൊ​ഴു​ക്കു​ണ്ടാ​വും. രാ​പ്പ​ക​ലു​ക​ളി​ല്‍ ഒ​രു ഭേ​ദ​വു​മി​ല്ലാ​തെ ഒ​രേ മ​ട്ടി​ല്‍ ഒ​ഴു​കു​ന്ന​പു​ഴ. പ​ക​ലൊ​ഴു​ക്കി​നി​ടെ പു​ഴ​യി​ല്‍ ഊ​റി​യ​ടി​യു​ന്ന പ്ര​കാ​ശ​ത്തി​ന്‍റെ നേ​ര്‍ത്ത കി​ര​ണ​ങ്ങ​ള്‍ സാ​യാ​ഹ്ന​ങ്ങ​ളെ പ്ര​ഭാ​മോ​ഹ​ന​മാ​ക്കു​ന്നു. ഇ​രു​ളാ​ണ്ട നി​ശ്ശ​ബ്ദ​ത​യി​ല്‍ പു​ഴ​യാ​കെ ക​റു​ത്തി​രു​ണ്ടു പ​തു​ങ്ങി കി​ട​ക്കു​മ്പോ​ളും അ​രി​കി​ലൂ​ടെ ഒ​ഴു​കു​ന്ന വ​ഴി​യി​ലേ​ക്ക് അ​ത് വെ​ളി​ച്ച​ത്തി​ന്‍റെ ഒ​രു കി​നാ​വ് തു​റ​ന്നു​വെ​ക്കു​ന്നു. എ​വി​ടെ നി​ന്നൊ​ക്കെ​യോ നൂ​ണ്ടു​നൂ​ണ്ടെ​ത്തു​ന്ന നേ​ര്‍ത്ത പ്ര​കാ​ശ​ത്ത​രി​ക​ള്‍ ഏ​തി​രു​ളി​ലും പൊ​ന്തി​പ്പ​റ​ന്നു​വ​രും. പു​ഴ കൃ​ത്യ​മാ​യ ഒ​രു ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ങ്ങ​നെ നീ​ങ്ങു​ന്ന​തു​കൊ​ണ്ടാ​ണ് അ​തി​നി​ങ്ങ​നെ </p>
<p>അ​ല​സ​ശാ​ന്ത​മാ​യി ഒ​ഴു​കാ​ന്‍ ക​ഴി​യു​ന്ന​ത്. വ​ഴി​ക​ള്‍ അ​ങ്ങ​നെ​യ​ല്ല. വ​ഴി​ക​ള്‍ക്ക് ല​ക്ഷ്യ​മേ​തു​മി​ല്ല​ല്ലോ. അ​വ ന​മ്മെ എ​ങ്ങോ​ട്ടാ​ണെ​ത്തി​ക്കു​ക എ​ന്ന് പ​റ​യാ​നേ ക​ഴി​യി​ല്ല! അ​തു​കൊ​ണ്ടാ​ണ് അ​തി​ങ്ങ​നെ വെ​ന്തു​മ​ല​ര്‍ന്ന് ക​ന​പ്പെ​ട്ട് സ്ത​ബ്ധ​മാ​യി കി​ട​ക്കു​ന്ന​ത്. </p>
<p>അ​വ​ള്‍ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് അ​ക​മ്പ​ടി പോ​യി വെ​ളി​ച്ചം വ​റ്റും​മു​മ്പേ അ​വി​ടെ​യെ​ത്താ​റു​ള്ള ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​സി പു​ഴ​യോ​ര​ത്ത് ബ​സ് സ്റ്റോ​പ്പ് വ​രെ തി​രി​കെ എ​നി​ക്കൊ​പ്പം വ​രു​മാ​യി​രു​ന്നു. അ​പ്പോ​ളൊ​ക്കെ ഒ​രു പു​ഴ എ​ന്നി​ലൂ​ടെ ക​യ​റി​യൊ​ഴു​കും. ഒ​രു ക​ള​ക​ളം. നി​താ​ന്ത​മാ​യ ഒ​രു ശാ​ന്ത​ത. ജ​ല​ഭ​രി​ത​മാ​യൊ​രു ശീ​തം. ഇ​ട​മു​റി​യാ​ത്ത ഒ​രൊ​ഴു​ക്ക് എ​ന്നി​ല്‍ നി​റ​യും. അ​വ​ളാ​ക​ട്ടെ, ആ ​പു​ഴ​യെ തൊ​ടാ​തെ ഓ​ര​ത്തോ​ടു​ചേ​ര്‍ന്ന് സു​ര​ക്ഷി​ത​മാ​യൊ​ര​ക​ല​ത്തി​ല്‍ വെ​ളി​ച്ച​ത്തി​ന്‍റെ ഒ​രു കി​നാ​വ് തു​റ​ന്നു​വെ​ച്ച് നി​ര്‍മ​മ സ​മാ​ന്ത​ര​മാ​യി അ​ങ്ങ​നെ സ്ത​ബ്ധ​മാ​യി​ട്ടാ​വും അ​മ്മ​യി​ല്ലാ​ത്ത കു​ട്ടി​യു​ടെ നി​താ​ന്ത വേ​ദ​ന​ക​ളി​ലേ​ക്ക്, ബു​ദ്ധി​യു​റ​യ്ക്കാ​ത്ത ഉ​ണ്ണി​ക്കു​ഞ്ഞി​ന്‍റെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ലേ​ക്ക്, ഒ​രി​ക്ക​ലും ജീ​വി​താ​ന​ന്ദ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​ന്‍ ക​ഴി​യാ​തെ ഉ​ഴ​ലു​ന്ന അ​പ്പാ​യു​ടെ ആ​ഴ​ങ്ങ​ളി​ലെ വ​ലി​യ ഘ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ക്കെ വ്യ​സ​ന​പ്പെ​ടു​ക​മാ​ത്രം ചെ​യ്തു അ​വ​ള്‍. </p>
<p>യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ എം.​എ​സ് സി ​ര​ണ്ടാം വ​ര്‍ഷം പ​ഠി​ക്കു​മ്പോ​ളാ​യി​രു​ന്നു. കൊ​ല്ലം 33 ക​ഴി​ഞ്ഞി​രി​ക്കു​ന്നു. നി​ത്യേ​ന​യു​ള്ള ലാ​ബ് സെ​ഷ​നു​ക​ളി​ലെ ചെ​ടി​പ്പി​ക്കു​ന്ന ആ​സി​ഡ് മ​ണ​ങ്ങ​ളി​ല്‍ നി​ന്നി​റ​ങ്ങി ഷാ​ജു​വും പ്ര​സി​യും ഞാ​നും തോ​മ​സു ചേ​ട്ട​ന്‍റെ പീ​ടി​ക​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത് ചാ​യ കു​ടി​ച്ചാ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ല്‍ ഏ​തോ യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പ​ഠി​പ്പി​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യ ഒ​രു മ​ല​യാ​ളി​യു​ടെ ഒ​രു ബ​ജ​റ്റ് പ്ര​സം​ഗ​മാ​ണ് അ​ന്ന് ഇ​ക്ക​ണോ​മി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ല്‍. കോ​മേ​ഴ്സു​കാ​രും സ്റ്റാ​റ്റി​സ്റ്റി​ക്സു​കാ​രും ബി​സി​ന​സ് സ്റ്റ​ഡീ​സു​കാ​രു​മൊ​ക്കെ തി​ങ്ങി​ക്കൂ​ടി​യ ഹാ​ള്‍. </p>
<p>ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ഒ​രു സ​ര്‍ക്കാ​ര്‍ ഒ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍വേ​ണ്ടി ആ​ദ്യം മു​ട​ക്കു​ന്ന മു​ത​ലി​നെ ജ​ന​ത​യു​ടെ ആ​സ്തി​യാ​യി ക​ണ​ക്കാ​ക്കു​ക​യാ​ണ് വേ​ണ്ട​ത് എ​ന്നോ മ​റ്റോ ഉ​ള്ള ഒ​രാ​ശ​യ​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ആ​സ്തി​യു​ണ്ടാ​ക്കാ​നു​ള്ള ചെ​ല​വ് ക​ണ​ക്കാ​ക്കാ​തെ അ​തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ലാ​ഭം മാ​ത്രം നോ​ക്കി​യാ​ണ് അ​ത് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കേ​ണ്ട​ത് എ​ന്നോ മ​റ്റോ. ഉ​ദാ​ഹ​ര​ണ​ത്തി​ന് സ്റ്റേ​റ്റ് ട്രാ​ന്‍സ്പോ​ര്‍ട്ട് കോ​ർ​പ​റേ​ഷ​ന്‍ ഡി​പ്പോ​ക​ളു​ണ്ടാ​ക്കാ​നും ബ​സു വാ​ങ്ങാ​നും ഒ​ക്കെ ചെ​ല​വാ​ക്കു​ന്ന പ​ണം സ്റ്റേ​റ്റി​ന്‍റെ ആ​സ്തി​യാ​യി ക​ണ​ക്കാ​ക്ക​ണം. ബ​സ് ഓ​ടി​ക്കാ​ന്‍ വേ​ണ്ട ചെ​ല​വ് ടി​ക്ക​റ്റ് ചാ​ര്‍ജി​ലൂ​ടെ​യും മ​റ്റും കി​ട്ടു​മെ​ങ്കി​ല്‍ ബ​സി​നെ ലാ​ഭ​ക​ര​മാ​യി ക​ണ​ക്കാ​ക്ക​ണം -അ​ങ്ങ​നെ​യെ​ന്തോ </p>
<p>ഉ​ള്ള ഒ​രാ​ശ​യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. </p>
<p>അ​മ്പ​ര​പ്പി​ക്കു​ന്ന ചി​ല ചോ​ദ്യ​ങ്ങ​ള്‍കൊ​ണ്ട് ധ​ന​ശാ​സ്ത്ര​ജ്ഞ​നോ​ട് ഏ​റ്റു​മു​ട്ടി​ക്ക​ള​ഞ്ഞു പ്ര​സീ​ദ. ജ​ന്മം​കൊ​ണ്ട് ന​മു​ക്കു കി​ട്ടു​ന്ന ആ​സ്തി​ബാ​ധ്യ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ക്കാ​തെ അ​ന്ന​ന്ന​ത്തെ ജീ​വി​തം​കൊ​ണ്ട് </p>
<p>എ​ങ്ങ​നെ​യാ​ണ് ജീ​വി​ത​വി​ജ​യം സാ​ധി​ക്കു​ന്ന​ത് എ​ന്നൊ​ക്കെ​യാ​ണ് പ്ര​സി അ​ദ്ദേ​ഹ​ത്തോ​ട് ഊ​റ്റ​ത്തോ​ടെ ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. </p>
<p>ധ​ന​ശാ​സ്ത്ര വി​ദ​ഗ്ധ​ന്‍ ശാ​ന്ത​മാ​യി ചി​രി​ച്ചു​കൊ​ണ്ടാ​ണ് അ​വ​ള്‍ക്കു മ​റു​പ​ടി കൊ​ടു​ത്ത​ത്. ഓ​രോ മ​നു​ഷ്യ​നും ഒ​റ്റ​യാ​ണെ​ന്നും ബു​ദ്ധ​ന്‍ പ​റ​ഞ്ഞ​തു​പോ​ലെ ഓ​രോ നി​മി​ഷ​ത്തി​ലും അ​ത​തു നി​മി​ഷ​ത്തി​ലെ ജീ​വി​തം ജീ​വി​ക്കു​മ്പോ​ള്‍ ആ​ന​ന്ദം മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ എ​ന്നും ഒ​ക്കെ. അ​പ്പോ​ള്‍ സ​ദ​സ്സി​ല്‍ ​െമെ​ക്കും പി​ടി​ച്ചു​കൊ​ണ്ടു നി​ന്ന് പ്ര​സി​യും ചി​രി​ച്ചു. </p>
<p>സാ​റ് ഇ​ക്ക​ണോ​മി​ക്സ് അ​ല്ല​ല്ലോ ഫി​ലോ​സ​ഫി അ​ല്ലേ പ​റ​യു​ന്ന​ത്. ഫി​ലോ​സ​ഫി​കൊ​ണ്ട് വ​യ​റു​നി​റ​യി​ല്ല​ല്ലോ സാ​റേ എ​ന്ന്. </p>
<p>പ്ര​സീ​ദ കെ​മി​സ്ട്രി ലാ​ബ് ക​ട്ട്ചെ​യ്ത് ഇ​ക്ക​ണോ​മി​ക്സ് കേ​ള്‍ക്കാ​ന്‍ വ​ന്ന​താ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ ആ ​പ്ര​ഫ​സ​ര്‍ വ​ലി​യ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ല്‍, അ​വ​ള്‍ ദേ​ഷ്യ​പ്പെ​ട്ടും സ​ങ്ക​ട​പ്പെ​ട്ടു​മാ​ണ് അ​ന്ന് യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍നി​ന്ന് ഇ​റ​ങ്ങി​യ​ത്. </p>
<p>പ്ര​സീ​ദ​ക്കൊ​പ്പം അ​ന്നും ഞാ​ന്‍ വീ​ട്ടി​ലേ​ക്കു കൂ​ട്ടു​പോ​യി. അ​ന്നു ഞ​ങ്ങ​ള്‍ അ​യ്മ​ന​ത്ത് ചെ​ന്നാ​ണ് ബ​സി​റ​ങ്ങി​യ​ത്. പി​ന്നെ പു​ഴ​യോ​ര​ത്തു​കൂ​ടി തി​രി​കെ അ​വ​ളു​ടെ വീ​ട്ടി​ലേ​ക്കു ന​ട​ന്നു. </p>
<p>ചി​ല പ്രോ​ജ​ക്ടു​ക​ള്‍ക്കു​മാ​ത്രം ഒ​രി​ക്ക​ലും തീ​ര്‍ക്കാ​നാ​വാ​ത്ത ബാ​ധ്യ​ത​ക​ള്‍ വ​ന്നു​കൂ​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​യാ​ളോ​ട് ചോ​ദി​ക്കാ​മാ​യി​രു​ന്നു അ​ല്ലേ​ടാ? എ​ന്‍റെ ജീ​വി​തം​പോ​ലെ, തീ​ര്‍ക്കാ​നാ​വാ​ത്ത ബാ​ധ്യ​ത​ക​ള്‍ ആ​സ്തി​ക​ളാ​യി കൂ​ടു​ന്ന പ്രോ​ജ​ക്ടു​ക​ള്‍! </p>
<p>ഇ​വ​ളി​പ്പോ​ള്‍ ക​ര​യു​മോ -എ​നി​ക്കു പേ​ടി തോ​ന്നി. </p>
<p>പ​ക്ഷേ, പ്ര​സീ​ദ ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​നി​ക്കാ​ണെ​ങ്കി​ല്‍ എ​ന്‍റെ ഉ​ള്ളാ​ഴ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​സ​ന​ത്തി​ന്‍റെ ഒ​രു പു​ക​മ​ഞ്ഞ് പ​ര​ന്നു​നി​റ​യു​ക​യാ​യി​രു​ന്നു. </p>
<p>പ​തി​വി​ല്ലാ​തെ ഞ​ങ്ങ​ള്‍ നേ​ര​ത്തേ എ​ത്തി​യ​തു​കൊ​ണ്ട് അ​ന്ന് അ​പ്പാ ഒ​ന്നു​മു​ണ്ടാ​ക്കി​യി​രു​ന്നി​ല്ല. </p>
<p>അ​പ്പേ, ഇ​വ​ന് ത​ട്ടു​ക​ടേ​ന്ന് വ​ല്ലോം ക​ഴി​ക്കാ​നൊ​ള്ള പൈ​സ കൊ​ടു​ക്ക​ണം കേ​ട്ടോ. പാ​വം ശാ​പ്പാ​ട​ടി​ക്കാ​ന്നോ​ര്‍ത്ത് വ​ന്ന​താ. അ​വ​ള്‍ ചി​രി​ച്ചു. അ​ന്ന് അ​വ​ള്‍ എ​നി​ക്കൊ​പ്പം ബ​സ് സ്റ്റോ​പ്പി​ലേ​ക്കു വ​ന്നി​ല്ല. </p>
<p>ഠ​ഠ​ഠ </p>
<p>പ്ര​സീ​ദ​യു​ടെ പു​തി​യ വീ​ട്ടി​ല്‍ ഒ​രു മ​ര​ണ​വീ​ടി​ന്‍റെ ഉ​ള്‍ക്ക​നം പി​ടി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്നു വെ​ക്കു​മ്പോ​ളേ വീ​ട് മ​ര​ണ​വീ​ടാ​യി മാ​റു​ക​യു​ള്ളൂ. മൃ​ത​ദേ​ഹം ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​മോ​ര്‍ച്ച​റി​യി​ല്‍ കൊ​ണ്ടു​വെ​ച്ചി​രി​ക്കു​ന്ന മ​ര​ണ​വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​ര്‍ കു​ഴ​ങ്ങി​പ്പോ​കും. അ​ത്ത​രം വീ​ടു​ക​ള്‍ ച​ര​മോ​പ​ചാ​ര​ത്തി​ന്‍റെ നേ​ര്‍ത്ത വി​ഷാ​ദം മാ​ത്ര​മേ അ​ന്ത​രീ​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​വു​ക​യു​ള്ളൂ. സ​ന്ദ​ര്‍ശ​ക​രാ​ക​ട്ടെ മ​ര​ണ​വീ​ടി​ന്‍റെ ക​നം ന​ടി​ച്ചാ​വും എ​ത്തു​ക. വി​ഷാ​ദ​നാ​ട്യം വേ​ഗം വെ​ളി​പ്പെ​ട്ട് അ​വ​ര്‍ ഒ​രു​ത​രം നാ​ണം​കെ​ട്ട നി​ല​യി​ലാ​യി​പ്പോ​കും. </p>
<p>മ​ര​ണം ക​ന​ത്ത നി​ശ്ശ​ബ്ദ​ത​യാ​ണ്. നി​ശ്ശ​ബ്ദ​ത​യു​ടെ ഇ​രു​ള്‍ഗു​ഹ! ത​മോ​ഗ​ര്‍ത്തം! ആ ​മ​ര​വി​പ്പി​നെ മ​റി​ക​ട​ക്കാ​നു​ള്ള വ്യാ​മോ​ഹം​കൊ​ണ്ടാ​ണ് മ​ര​ണ​ത്തി​ല്‍ ആ​ളു​ക​ള്‍ അ​ല​റി​ക്ക​ര​യു​ന്ന​ത്. അ​തി​നൊ​പ്പ​മാ​യി​പ്പോ​കു​ന്ന​വ​രാ​ണ് ക​ന​ത്ത നി​ശ്ശ​ബ്ദ​ത​യി​ല്‍ വി​ങ്ങി​നി​റ​യു​ന്ന​ത്. ഷാ​ജു​വും ഞാ​നും നി​ശ്ശ​ബ്ദ​ത അ​ഭി​ന​യി​ക്കാ​ന്‍ ജാ​ഗ്ര​ത​പ്പെ​ട്ടു. പ്ര​സീ​ദ ഒ​തു​ക്കി​പ്പി​ടി​ച്ച വ​ര്‍ത്ത​മാ​ന​ങ്ങ​ള്‍കൊ​ണ്ടും ച​ല​ന​ങ്ങ​ള്‍കൊ​ണ്ടും നി​ശ്ശ​ബ്ദ​ത​യെ മ​റി​ക​ട​ക്കാ​നാ​ണ് വ്യ​ഗ്ര​ത​പ്പെ​ട്ട​ത്. </p>
<p>അ​വ​ളു​ടെ മ​ക്ക​ളെ​ക്കു​റി​ച്ച്, ഭ​ര്‍ത്താ​വി​ന്‍റെ വീ​ട്ടു​കാ​രെ​ക്കു​റി​ച്ച് ഒ​ക്കെ ചോ​ദി​ക്കാ​ന്‍ ഞാ​ന്‍ വെ​മ്പി. എ​ന്നാ​ല്‍, മൗ​ന​ത്തി​ന്‍റെ ഇ​രു​ള്‍ഗു​ഹ എ​ന്‍റെ​യാ ചോ​ദ്യ​ങ്ങ​ളെ വി​ഴു​ങ്ങി​ക്ക​ള​ഞ്ഞു. ഉ​ള്ളി​ല്‍ എ​ത്ര​ത​ന്നെ ശ​ക്തി​യോ​ടെ നു​ര​ഞ്ഞു​വ​ന്നാ​ലും അ​തി​നെ പ്ര​കാ​ശി​പ്പി​ക്കാ​ന്‍ എ​നി​ക്കു പ​ല​പ്പോ​ളും ക​ഴി​യാ​റി​ല്ല. പു​റ​ത്തേ​ക്കു വ​രാ​നു​ള്ള വെ​മ്പ​ല്‍ എ​ത്ര തീ​വ്ര​മാ​യാ​ലും അ​തി​നെ​യൊ​ക്കെ അ​ട​ക്കി​നി​ര്‍ത്താ​ന്‍ എ​നി​ക്ക് ക​ഴി​യും. സാ​ന്ദ്ര​മാ​യൊ​രു പു​ക​മ​ഞ്ഞു​പോ​ലെ നെ​ഞ്ചി​ന​ടി​യി​ലെ ഏ​തോ നി​ഗൂ​ഢ​മാ​യ ഉ​ള്ള​വ​യ​വ​ത്തി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന ഭ​യ​സ​ങ്കോ​ച​ങ്ങ​ള്‍ എ​ല്ലാ വെ​മ്പ​ലു​ക​ളെ​യും അ​നാ​യാ​സം അ​ട​ക്കി​ക്ക​ള​യും. </p>
<p>ഈ ​വ​രു​ന്ന മാ​ര്‍ച്ചി​ല്‍ വ​യ​സ്സ് 55 പി​ന്നി​ടും എ​നി​ക്ക്. ഷാ​ജു​വും പ്ര​സീ​ദ​യും ഞാ​നു​മൊ​ക്കെ ഇ​ക്കൊ​ല്ലം 55 താ​ണ്ടും. എ​നി​ക്ക് അ​ക​ത്തെ ഒ​രു​മാ​തി​രി അ​വ​യ​വ​ങ്ങ​ളൊ​ക്കെ ച​ളു​ങ്ങി​യ മ​ട്ടാ​ണ്. പ​ക്ഷേ, ഭ​യ​സ​ങ്കോ​ച​ങ്ങ​ളു​ടെ പു​ക​മ​ഞ്ഞ് പ​ര​ത്തു​ന്ന ആ ​ഉ​ള്ള​വ​യ​വ​ത്തി​ന് കേ​ടു​പാ​ടൊ​ന്നു​മി​ല്ല. പ​ഴ​യ​തു​പോ​ലെ ഇ​പ്പോ​ളും ഉ​ള്ളി​ലു​യ​രു​ന്നു​ണ്ട് ആ ​പു​ക​മ​ഞ്ഞ്. ഒ​രു കു​റ​വു​മി​ല്ലാ​തെ! </p>
<p>പ്ര​സീ​ദ​യു​ടെ വീ​ടി​നു​മേ​ല്‍ പ​ട​രാ​ന്‍ റെ​ഡി​യാ​യി കാ​ത്തു​നി​ല്‍ക്കു​ന്ന, മ​ര​ണ​ത്തി​ന്‍റെ ആ ​വി​ഷാ​ദ​മൗ​ന​ത്തെ നേ​ര്‍ത്ത ച​ല​ന​ങ്ങ​ള്‍കൊ​ണ്ടു മു​റി​ച്ച് ഷാ​ജു​വും ഞാ​നും അ​പ്പാ​ക്കു ചാ​രെ സെ​റ്റി​യി​ല്‍ ഇ​രു​ന്നു. പ്ര​സീ​ദ കു​റ​ച്ചു​നേ​രം അ​പ്പാ​യു​ടെ വീ​ല്‍ചെ​യ​റി​ല്‍ പി​ടി​ച്ചു​നി​ന്നു. </p>
<p>ഉ​ണ്ണി​ക്കു​ഞ്ഞേ, അ​ക​ത്തു​പോ​യി​രു​ന്ന് ക​ഴി​ച്ചേ... </p>
<p>അ​വ​ള്‍ ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള അ​നി​യ​നെ ശാ​സി​ച്ചു. </p>
<p>പി​ന്നെ അ​ക​ത്തേ​ക്കു പോ​യി ഞ​ങ്ങ​ള്‍ക്ക് അ​വ​ള്‍ ക​ട്ട​ന്‍കാ​പ്പി കൊ​ണ്ടു​വ​ന്നു. യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് അ​വ​ള്‍ക്കൊ​പ്പം വ​രു​മ്പോ​ള്‍ വ​ല്യ​മ്മ​ച്ചി ത​ന്നി​രു​ന്ന അ​തേ ക​ട്ട​ന്‍കാ​പ്പി. പ​റ​മ്പി​ലു​ണ്ടാ​കു​ന്ന കാ​പ്പി​ക്കു​രു പെ​റു​ക്കി ഉ​ണ​ക്കി ജീ​ര​ക​വും ഏ​ല​ക്കാ​യും ചു​ക്കും പേ​ര​യി​ല​യും ചേ​ര്‍ത്ത് വ​റു​ത്തു​പൊ​ടി​ച്ചു വെ​ക്കു​ന്ന കാ​പ്പി​പ്പൊ​ടി​യാ​ണ്. വെ​ള്ളം വെ​ട്ടി​ത്തി​ള​ച്ചു നി​ല്‍ക്കു​മ്പോ​ള്‍ പൊ​ടി ചേ​ര്‍ത്ത് തീ ​കെ​ടു​ത്തി മൂ​ടി​വെ​ക്ക​ണം. ര​ണ്ടു മി​നി​റ്റ് അ​ങ്ങ​നെ മൂ​ടി​വെ​ച്ചി​ട്ട് അ​രി​ച്ചെ​ടു​ത്ത് ചൂ​ട് ഒ​ന്നു കു​റ​യാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ കു​ടി​ക്ക​ണം. ക​രു​പ്പെ​ട്ടി ച​ക്ക​ര​യോ പ​നം​ക​ല്‍ക്ക​ണ്ട​മോ ചേ​ര്‍ക്കാം. നേ​രി​യൊ​രു മ​ധു​ര​ത്തി​ന്‍റെ ലാ​ഞ്ഛ​ന​യേ പാ​ടു​ള്ളൂ. വ​ല്യ​മ്മ​ച്ചി​യു​ടെ ട്രേ​ഡ്മാ​ര്‍ക്ക് ആ​യി​രു​ന്നു ആ ​കാ​പ്പി. അ​തി​നെ ലാ​ബി​ലേ​ക്ക് എ​ടു​ത്ത് കെ​മി​ക്ക​ല്‍ അ​നാ​ലി​സി​സ് ന​ട​ത്ത​ണം എ​ന്ന് പ​റ​യാ​റു​ണ്ടാ​യി​രു​ന്നു ഞ​ങ്ങ​ള്‍. </p>
<p>എ​ന്‍റെ മ​ക്ക​ളേ, ഈ ​രു​ചി​യൊ​ക്കെ മ​ന​സ്സീ​ന്ന് വ​രു​ന്ന​താ. മ​ന​സ്സീ​ന്നു വ​രു​ന്ന​തൊ​ന്നും ടെ​സ്റ്റ് ചെ​യ്ത് ക​ണ്ടു​പി​ടി​ക്കാ​ന്‍ പ​റ്റ​ത്തി​ല്ല. അ​ത് അ​റി​യ​ണ്ട​വ​ര്‍ക്ക് അ​റി​യാ​ന്‍ പ​റ്റും. അ​തി​ന് ചോ​ദ്യോം പ​റ​ച്ചി​ലും ഒ​ന്നും വേ​ണ്ടാ- വ​ല്യ​മ്മ​ച്ചി​യു​ടെ സ്ഥി​രം വി​ശ​ദീ​ക​ര​ണ​മാ​യി​രു​ന്നു. </p>
<p>അ​പ്പ കാ​പ്പി​ക്കു കൈ ​നീ​ട്ടി​യ​പ്പോ​ള്‍ പ്ര​സി ചി​രി​ച്ചു. ശ​വ​ശ​രീ​രം അ​വി​ടെ​യി​ല്ലെ​ങ്കി​ലും ഭ​ര്‍ത്താ​വ് മ​രി​ച്ച് കാ​ത്തു​കി​ട​ക്കു​ന്ന ആ ​വി​ലാ​പ​നേ​ര​ങ്ങ​ളി​ല്‍ അ​വ​ള്‍ ചി​രി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ള്‍ ഭ​യ​സ​ങ്കോ​ച​ങ്ങ​ളു​ടെ </p>
<p>ആ ​മ​ഞ്ഞു​പു​ക എ​ന്‍റെ ഉ​ള്ളി​ല്‍ ഉ​ല​ഞ്ഞ് ആ​ളി. അ​വ​ള്‍ മോ​ളെ വി​ളി​ച്ച് അ​പ്പ​ക്ക് ചൂ​ട് ആ​റ്റി കാ​പ്പി കൊ​ണ്ടു​വ​ന്നു കൊ​ടു​ക്കാ​ന്‍ പ​റ​ഞ്ഞു. </p>
<p>കാ​പ്പി കു​ടി​ച്ച് ആ​സ്വ​ദി​ച്ചു​കൊ​ണ്ട് അ​പ്പ ഷാ​ജു​വി​നു നേ​രേ കൈ​നീ​ട്ടി. അ​തു ക​ണ്ട് ഞാ​ന്‍ ഒ​ന്നു പ​രു​ങ്ങി തെ​ല്ല് പി​ന്നോ​ട്ട് വ​ലി​ഞ്ഞു. ഷാ​ജു ആ ​കൈ​ക​ളി​ല്‍ പി​ടി​ച്ചു. </p>
<p>മോ​നേ, എ​ന്‍റെ കൊ​ച്ചി​ന് 55 വ​യ​സ്സാ​യി. 30 കൊ​ല്ല​മാ​യി​ട്ടൊ​ള്ള അ​വ​ളു​ടെ​യൊ​രു പെ​ടാ​പ്പാ​ടാ ഇ​പ്പം തീ​ര്‍ന്നു​കി​ട്ടി​യ​ത്. 53 കൊ​ല്ല​മാ​യി അ​വ​ള്‍ടെ അ​മ്മ പോ​യി​ട്ട്. ഉ​ണ്ണി​ക്കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​തോ​ടെ അ​വ​ള് </p>
<p>പോ​യ​താ. മൂ​ന്നാ​മ​ത്തെ വ​യ​സ്സി​ല് എ​ന്‍റെ കൊ​ച്ച് ഉ​ണ്ണി​ക്കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യി മാ​റി​യാ​ര്‍ന്ന്. അ​വ​ള്‍ടെ വെ​ല്യ​മ്മ​ച്ചി -എ​ന്‍റെ അ​മ്മ, സ്ട്രോ​ക്ക് വ​ന്ന് നാ​ലു​കൊ​ല്ലം കെ​ട​ന്ന കെ​ട​പ്പ് കെ​ട​ന്ന്. ക​ല്യാ​ണം ക​ഴി​ഞ്ഞ് മൂ​ന്നാ​മ​ത്തെ കൊ​ല്ലം മൊ​ത​ല് എ​ന്‍റെ കൊ​ച്ചി​നെ ഉ​പ​ദ്ര​വി​ക്കു​വാ​രു​ന്ന് അ​വ​ന്‍. പ​ത്തു കൊ​ല്ല​ത്തി​ല​ധി​ക​വാ​യി, കു​ടി​ച്ചു കു​ടി​ച്ച് ക​ര​ള് ഇ​ല്ലാ​ണ്ടാ​യി​ട്ട്. അ​വ​ന്‍ പോ​യ​ത് അ​വ​ള്‍ക്കൊ​രാ​ശ്വാ​സ​വാ. </p>
<p>പ്ര​സി അ​പ്പ​യെ വി​ല​ക്കു​ന്ന​തു കാ​ത്താ​ണ് ഞാ​നി​രു​ന്ന​ത്. എ​ന്നാ​ല്‍, അ​വ​ള്‍ മൗ​നം​കൊ​ണ്ട് അ​പ്പ​യെ അം​ഗീ​ക​രി​ച്ചു. പ​ല​പ്പോ​ളും മൗ​നം ശ​ക്ത​മാ​യ ഒ​രു പ്ര​ഖ്യാ​പ​ന​മാ​ണ​ല്ലോ! </p>
<p>53കാ​ര​നാ​യ അ​വ​ളു​ടെ അ​നി​യ​ന്‍ ഒ​രു കൊ​ച്ചു കു​ട്ടി​യെ​പ്പോ​ലെ പി​ന്നെ​യും പു​റ​ത്തേ​ക്കു വ​ന്ന​പ്പോ​ള്‍ പ്ര​സീ​ദ അ​വ​നെ മ​റ്റൊ​രി​ട​ത്തേ​ക്ക് സ്നേ​ഹ​ശാ​സ​ന​യോ​ടെ വ​ഴി​തി​രി​ച്ചു​വി​ട്ടു. </p>
<p>ഷാ​ജു അ​വ​ളോ​ട് ഓ​ഫീ​സ് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി. ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി ഓ​രോ പ​ദ്ധ​തി​ക​ള്‍ക്കും ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള പ്രോ​ജ​ക്ടു​ക​ളി​ല്‍ ഇ​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തി​നാ​ല്‍ താ​നി​പ്പോ​ള്‍ ഒ​രു ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ വി​ദ​ഗ്ധ​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​വ​ള്‍ ത​മാ​ശ പ​റ​ഞ്ഞു. </p>
<p>സാ​യാ​ഹ്നം നേ​ര്‍ത്ത ചാ​യം​കൊ​ണ്ട് അ​ല​ങ്ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ പു​റ​ത്തു നി​ന്ന് ഒ​രി​ളം കാ​റ്റ് പാ​റി​വ​ന്നു. ക​ഴി​ഞ്ഞ 33 കൊ​ല്ല​ങ്ങ​ളു​ടെ വി​ട​വ് അ​തി​ല്‍ പാ​റി​യ​ക​ന്നു. ഒ​ന്നു വി​ശാ​ല​മാ​യി​രു​ന്ന് പ്ര​സീ​ദ ഷാ​ജു​വി​ന്‍റെ കൈ​യി​ല്‍ തൊ​ട്ടു​കൊ​ണ്ടു പ​റ​ഞ്ഞു - </p>
<p>അ​തെ​ങ്ങ​നെ​യാ​ടാ... ഈ ​പൊ​ട്ട​ന്‍ എ​ന്നെ​ങ്കി​ലും എ​ന്നോ​ടു പ്രേ​മം പ​റ​യു​വാ​രി​ക്കൂ​ന്നോ​ര്‍ത്ത​ല്ലേ ഞാ​നി​രു​ന്ന​ത്. എ​നി​ക്കീ പ്രാ​ര​ബ്ധം ഒ​ക്കെ​യൊ​ള്ള കാ​ര​ണം അ​ങ്ങ​നെ​യൊ​ക്കെ ചോ​ദി​ക്കാ​ന്‍ പ​റ്റു​വോ! ഇ​തെ​ല്ലാം ചൊ​മ​ക്കാ​ന്‍ നീ​യും കൂ​ടു​വോ​ന്ന് ചോ​ദി​ക്ക​ണ​ത് മ​ര്യാ​ദ​കേ​ട​ല്ലേ! ഏ​താ​യാ​ലും അ​തു​കാ​ര​ണം ഇ​വ​ന്‍ ര​ക്ഷ​പെ​ട്ട്. അ​ല്ലെ​ങ്കി​പ്പി​ന്നെ എ​ന്‍റെ​യീ ചൊ​മ​ടി​ന്‍റെ​യൊ​ക്കെ പൊ​റ​മേ എ​ന്നേം കൂ​ടി ചൊ​മ​ക്ക​ണ്ടി വ​ന്നേ​നേ ഇ​വ​ന്! അ​വ​ള്‍ ഒ​രു പ​രു​ങ്ങ​ലു​മി​ല്ലാ​തെ ചി​രി​ച്ചു. </p>
<p>ഞാ​ന്‍ പ​റ​ഞ്ഞ​ട്ടി​ല്ലേ! എ​നി​ക്ക് പേ​ടി​യാ​രു​ന്നെ​ടീ നി​ന്നെ! വാ​രി​യെ​ല്ല് ര​ണ്ടെ​ണ്ണം കൂ​ടു​ത​ലൊ​ള്ള നി​ന്നോ​ട് പ്രേ​മം പ​റ​യാ​ന്‍ പോ​യി​ട്ട് മ​ര്യാ​ദ​യി​ല്ലാ​ണ്ടൊ​രു ത​മാ​ശ പ​റ​യാ​നും​കൂ​ടി പേ​ടി​യാ എ​നി​ക്ക്. അ​ന്നാ​യാ​ലും ഇ​ന്നാ​യാ​ലും. ഒ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ ഞാ​ന്‍ പ​റ​ഞ്ഞു. </p>
<p>അ​തും പോ​രാ​ഞ്ഞി​ട്ട് എ​നി​ക്ക് വീ​ട്ടി​ല് പ​ട്ടി​ണി. ഇ​വ​ക്ക് ഇ​വി​ടെ ഏ​ക്ക​റു​ക​ണ​ക്കി​ന് പ​റ​മ്പും കൂ​റ്റ​ന്‍ കാ​ശും. അ​ത് അ​ടി​ച്ചു​മാ​റ്റാ​നാ എ​ന്‍റെ പ്ലാ​നെ​ന്ന് എ​ല്ലാ​വ​രും പ​റ​യും. </p>
<p>ഓ! ​ഈ പൊ​ട്ട​ന്‍ ഇ​പ്പ​ളും നാ​ട്ടു​കാ​ര് പ​റ​യ​ണ​തും ഓ​ര്‍ത്തോ​ണ്ട് ന​ട​ക്കു​വാ​ണ​ല്ലോ ദൈ​വ​മേ! </p>
<p>അ​വ​ള്‍ ഷാ​ജു​വി​നു നേ​രേ ചി​രി​ച്ചു​കൊ​ണ്ട് എ​ന്‍റെ കൈ​ത്ത​ണ്ട​യി​ല്‍ പി​ടി​ച്ചു. </p>
<p>അ​മ്പ​ര​പ്പാ​ര്‍ന്നൊ​രു വി​റ​യ​ലോ​ടെ ഞാ​ന്‍ അ​വ​ളു​ടെ കൈ​ത്ത​ണ്ട​യി​ലും തൊ​ട്ടു. </p>
<p>എ​ടാ നീ ​പ​ണ്ടൊ​രി​ക്ക​ല്‍ പ​റ​ഞ്ഞി​ല്ലാ​രു​ന്നോ ഒ​രു സൈ​ക്കോ​ള​ജി​സ്റ്റി​ന്‍റെ കാ​ര്യം. നി​ങ്ങ​ള്‍ടെ സ്കൂ​ളി​ല്‍ ക്ലാ​സെ​ടു​ക്കാ​ന്‍ വ​ന്ന ഒ​രാ​ള്. ഇം​ഗ്ല​ണ്ടി​ലെ​ങ്ങാ​ണ്ട് ജോ​ലി​ചെ​യ്യ​ണ നി​ങ്ങ​ടെ​യൊ​രു നാ​ട്ടു​കാ​ര​ന്‍! ര​ണ്ടു </p>
<p>മ​ക്ക​ളി​ല്‍ ഒ​രാ​ള് ഓ​ട്ടി​സ്റ്റി​ക് ആ​ണെ​ന്ന​റി​ഞ്ഞ​പ്പം അ​ങ്ങേ​ര്ടെ സ്വ​ത്ത് ര​ണ്ടാ​ക്കി​യി​ട്ട് അ​തി​ല്‍ ആ ​ഓ​ട്ടി​സ്റ്റി​ക്കാ​യ കൊ​ച്ചി​ന്‍റെ വീ​തം സ്വ​ത്ത് എ​ടു​ത്ത് ഓ​ട്ടി​സം ഒ​ള്ള പി​ള്ളേ​ര്‍ക്ക് വേ​ണ്ടീ​ട്ട് ഒ​രു കെ​യ​ര്‍ഹോ​മും അ​വ​ര​ടെ കാ​ര്‍ന്നോ​മ്മാ​ര്‍ക്കാ​യ​ട്ട് ട്രെ​യി​നി​ങ് സെ​ന്‍റ​റും ഒ​ക്കെ തൊ​ട​ങ്ങി​യ ഒ​രാ​ള്. ഇ​വി​ടെ ഉ​ണ്ണി​ക്കു​ഞ്ഞി​ന് കി​ട്ടാ​നൊ​ള്ള വീ​തം എ​ടു​ത്തേ​ച്ച് അ​ങ്ങ​നെ​യൊ​ര് സെ​ന്‍റ​റ് തൊ​ട​ങ്ങി​യാ കൊ​ള്ളാ​ന്ന് അ​ന്നേ എ​നി​ക്കൊ​രാ​ഗ്ര​ഹം ഒ​ണ്ടാ​രു​ന്ന്. അ​ങ്ങേ​ര് പോ​യ​തോ​ടെ ഇ​നി അ​തൊ​ക്കെ​യൊ​ന്ന് ആ​ലോ​ചി​ക്കാ​വ​ല്ലോ! </p>
<p>ന​മ്മ​ളെ മ​ന​സ്സി​ലാ​ക്ക​ണ ആ​ളു​ക​ളൊ​ണ്ടെ​ങ്കി​ല​ല്ലേ​ടാ ന​മ്മ​ക്ക് മ​ന​സ്സി​ലൊ​ള്ള​തൊ​ക്കെ ഒ​ന്ന് പ​റ​യാ​നെ​ങ്കി​ലും പ​റ്റു​വൊ​ള്ള്. </p>
<p>അ​ത്... പ്ര​സീ ന​മ്മ​ള് ആ​ഗ്ര​ഹി​ക്ക​ണ​ത് പോ​ലെ​യൊ​ന്നും ആ​വി​ല്ല​ല്ലോ ഓ​രോ കാ​ര്യ​ങ്ങ​ള്!</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/26/2838061-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020U8cSlAiaLRTMjrfFhSRIMdsM3nuWA4sQ2842430" data-watermark="false" style="width: 100%;" info-selector="#info_item_1777192843826">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777192843826"></div>
</div>
<p>ഓ! ​ആ​ഗ്ര​ഹി​ക്ക​ണ​തും ന​ട​ക്ക​ണ​തും! </p>
<p>എ​ടാ പൊ​ട്ടാ! ന​മ്മ​ക്കൊ​ന്ന് ആ​ഗ്ര​ഹി​ക്കാ​നെ​ങ്കി​ലും പ​റ്റ​ണ്ടേ! അ​തു ക​ഴി​ഞ്ഞ​ട്ട​ല്ലേ ന​ട​ക്ക​ണ​തും ഓ​ട​ണ​തു​വൊ​ക്കെ! </p>
<p>എ​ന്‍റെ ഷാ​ജൂ... ഞാ​നെ​ങ്ങാ​നും ഇ​വ​ള്‍ടെ​യ​ടു​ത്ത് പെ​ട്ടു​പോ​യാ​രു​ന്നെ​ങ്കി എ​ന്താ​യേ​നേ സ്ഥി​തീ​ന്ന് മ​ന​സ്സി​ലാ​യി​ല്ലേ! ഒ​റ്റ​ക്കൊ​ല്ലം​കൊ​ണ്ട് അ​ടി​ച്ച് പി​രി​ഞ്ഞേ​നേ! അ​ത​ല്ലെ​ങ്കി ഞാ​ന്‍ ഒ​ര് കാ​ട്ട​ടി​മ​യാ​യി​ട്ട് കു​നി​ഞ്ഞ് നെ​ര​ങ്ങ​ണ്ടി വ​ന്നേ​നേ! എ​നി​ക്ക​ങ്ങ​നെ ഒ​രാ​ളെ താ​ങ്ങാ​നൊ​ള്ള ശേ​ഷി​യൊ​ന്നും ഇ​ല്ലെ​ന്ന് ന​ന്നാ​യി​ട്ട് അ​റി​യാ​വു​ന്ന​കൊ​ണ്ട​ല്ലേ ഇ​പ്പ​ളും ഞാ​നി​ങ്ങ​നെ ഒ​റ്റ​ത്ത​ടി​യാ​യി​ട്ട് ക​ഴി​യ​ണ​ത്. </p>
<p>ആ​ദ്യ​മാ​യി​ട്ടാ​വും ഒ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ ഞാ​നി​ങ്ങ​നെ തു​റ​ന്നു സം​സാ​രി​ക്കു​ന്ന​ത്! </p>
<p>നീ ​ഒ​റ്റ​ത്ത​ടി​യാ​യി​ട്ട് ക​ഴി​ഞ്ഞ​ട്ട് എ​ന്നാ ഒ​രു ഗു​ണം. ഏ​തെ​ങ്കി​ലും ഒ​രു​ത്തീ​നെ കെ​ട്ടി​യാ​രു​ന്നെ​ങ്കി അ​വ​ക്കെ​ങ്കി​ലും സ​മാ​ധാ​ന​വാ​യി​ട്ട് ക​ഴി​യാ​ന്‍ പ​റ്റി​യേ​നേ. പൊ​ട്ട​ന്‍! പ്ര​സീ​ദ ഇ​ള​വി​ല്ലാ​തെ എ​ന്നെ ശ​കാ​രി​ച്ചു. </p>
<p>സാ​യാ​ഹ്നം അ​തി​ന്‍റെ അ​ല​ങ്കാ​ര​പ്പ​ണി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് ഇ​രു​ളി​ലേ​ക്ക് മ​യ​ങ്ങി​വീ​ഴാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ഞാ​ന്‍ ഷാ​ജു​വി​ന്‍റെ കൈ​യി​ല്‍ തൊ​ട്ടു. </p>
<p>ഞ​ങ്ങ​ള്‍ മെ​ല്ലെ എ​ഴു​ന്നേ​റ്റു. അ​പ്പാ വീ​ല്‍ചെ​യ​റി​ല്‍ പാ​തി​മ​യ​ക്ക​ത്തി​ലാ​യി​രു​ന്നു. </p>
<p>അ​പ്പാ, ഞ​ങ്ങ​ളി​റ​ങ്ങ​ട്ടെ. ക്രി​മേ​ഷ​ന് നേ​ര​ത്തേ എ​ത്താം. </p>
<p>ആ! ​അ​വ​ന്‍റെ ബോ​ഡി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കൊ​ണ്ടു​വ​രും. ഉ​ച്ച ക​ഴി​ഞ്ഞ് ക്രി​മേ​ഷ​ന്‍. അ​ന്ന് എ​ന്‍റെ കൊ​ച്ചി​ന്‍റെ ഉ​യി​ര്‍പ്പ് തി​രു​നാ​ളു​കൂ​ടി​യാ... അ​പ്പാ ഷാ​ജു​വി​ന്‍റെ കൈ​യി​ല്‍ പി​ടി​ച്ച് ക​ര​യാ​ന്‍ തു​ട​ങ്ങി. </p>
<p>പ്ര​സീ​ദ അ​പ്പ​യെ ചേ​ര്‍ത്തു​പി​ടി​ച്ചു​കൊ​ണ്ട് ചെ​റി​യൊ​രു ചി​രി​യോ​ടെ ഞ​ങ്ങ​ളോ​ട് ആ ​സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് പ​തു​ക്കെ പ​റ​ഞ്ഞു -തോ​മ​സു​കു​ട്ടീ വി​ട്ടോ​ടാ! </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1514649</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1514649</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,4 MAY 2026]]></category>
<dc:creator><![CDATA[ബിജു സി.പി]]></dc:creator>
<pubDate>Mon, 27 Apr 2026 03:01:04 GMT</pubDate>
</item>
<item>
<title><![CDATA[ലം​ഘ​ന​ങ്ങ​ളു​ടെ തു​ട​ര്‍ക്ക​ഥ]]></title>
<description/>
<enclosure length="152660" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2838050-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2838050-untitled-1.gif'/><figcaption><p>എ.ഐ ചിത്രീകരണം: കെ​ൻ​സ് ഹാ​രിസ്</p><span class='copyright'></span></figcaption></figure><p>ഒ​രു ഉ​ച്ച​മ​യ​ക്ക​ത്തി​നി​ട​യി​ലാ​ണ് സ്വ​പ്നം​പോ​ലെ എ​ന്തോ മ​ന​സ്സി​ല്‍ തെ​ളി​യു​ന്നു. ക​ഴു​ത്തി​ല്‍ നു​കം​െവ​ച്ചു ച​ക്കി​നു ചു​റ്റും ക​റ​ങ്ങു​ന്ന കാ​ള! കാ​ള​ക്ക് ത​ല​ക​റ​ങ്ങി​ല്ലേ എ​ന്നാ​യി ചി​ന്ത. ച​ക്കി​ലാ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ എ​ന്ന ബോ​ര്‍ഡ് എ​വി​ടെ​യോ എ​ന്നോ വാ​യി​ച്ച​തൊ​ഴി​ച്ചാ​ല്‍ ച​ക്കും കാ​ള​യും ഒ​ന്നും ക​ണ്‍മു​ന്നി​ല്‍ വ​ന്നി​ട്ടി​ല്ല. എ​ന്തേ ഇ​ങ്ങ​നൊ​രു സ്വ​പ്നം എ​ന്നാ​ലോ​ചി​ച്ച് ഒ​ന്നു​കൂ​ടി മ​യ​ങ്ങു​മ്പോ​ള്‍ സ്വ​പ്ന​ത്തി​ന്‍റെ രൂ​പം മാ​റി. കാ​ലം നി​ര​ന്ത​രം ഇ​ടം മാ​റ്റി​യ​ടി​ക്കു​ന്ന ദേ​ശീ​യ​ത​യു​ടെ പെ​രും​കു​റ്റി​ക​ള്‍ ഉ​യ​ര്‍ന്നു​വ​രു​ന്നു. വ​ര്‍ണ​വ​ര്‍ഗ​ജ്ഞാ​ന ശാ​സ്ത്ര​ങ്ങ​ളു​ടെ മു​ള്‍പ്പ​ട​ര്‍പ്പു​ക​ളി​ല്‍ ക​ഴു​ത്തു കു​രു​ങ്ങി മ​നു​ഷ്യ​ര്‍ ആ ​കു​റ്റി​ക​ളി​ല്‍ ക​റ​ങ്ങു​ന്നു. </p>
<p>വി​ചി​ത്ര​മാ​യ ഒ​രു സ്വ​പ്നം ക​ണ്ടെ​ഴു​ന്നേ​റ്റ് ഒ​രു ക​ട്ട​ന്‍ തി​ള​പ്പി​ച്ച് ഊ​തി​ക്കു​ടി​ച്ചു​കൊ​ണ്ട് വ​രാ​ന്ത​യി​ലേ​ക്കു നീ​ങ്ങി. മാ​വി​ന്‍റെ​യും ചാ​മ്പ​യു​ടെ​യും കൊ​മ്പു​ക​ള്‍ അ​ച്ച​ട​ക്ക​മി​ല്ലാ​തെ ആ​ടി​യു​ല​യു​ന്നു. വൈ​ദ്യു​തി ബോ​ര്‍ഡി​ന്‍റെ കാ​ക്കി​യി​ട്ട ഭ​ട​ന്മാ​ര്‍ നി​ർദാ​ക്ഷി​ണ്യം അ​വ​യെ മു​റി​ച്ചി​ടു​ക​യാ​ണ്. അ​വ​രു​ടെ ഇ​ല​വ​ന്‍ കെ.വി ലൈ​നി​ന്‍റെ ആ​കാ​ശ അ​തി​ര്‍ത്തി ആ ​മ​ര​ക്കൊ​മ്പു​ക​ള്‍ ലം​ഘി​ച്ച​തി​ന്‍റെ ശി​ക്ഷ​യാ​ണ്. അ​തി​ര്‍ത്തി​ക​ള്‍ ലം​ഘി​ക്കാ​ന്‍ പാ​ടു​ള്ള​ത​ല്ല. മ​ര​ങ്ങ​ള്‍ക്ക് അ​ത്ര​ത​ന്നെ നി​യ​മ​പ​രി​ജ്ഞാ​നം പോ​രാ. മു​റി​ച്ചി​ട്ട കൊ​മ്പു​ക​ള്‍ പൊ​തു​നി​ര​ത്തി​ന്‍റെ​യും അ​തി​ര്‍ത്തി​ക​ള്‍ ലം​ഘി​ച്ചു കി​ട​ന്നു. എ​ന്തുചെ​യ്യാ​ന്‍. അ​തും നി​യ​മ​ലം​ഘ​നംത​ന്നെ. കൊ​മ്പു​ക​ളി​ല്‍നി​ന്നു നൂ​റു​ക​ണ​ക്കി​നു പു​ളി​യു​റു​മ്പു​ക​ള്‍ പ​ല ഭാ​ഗ​ത്തേ​ക്കു​മാ​യി യു​ദ്ധ​സ​ന്നാ​ഹ​ത്തോ​ടെ നീ​ങ്ങു​ന്നു. അ​വ​ര്‍ ത​ന്‍റെ വീ​ട്ടി​ലേ​ക്കും ശ​രീ​ര​ത്തി​ലേ​ക്കും അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യാ​ണ്. </p>
<p>അ​വ​രു​ടെ അ​ന​ന്ത​ര ത​ല​മു​റ​ക്കാ​യു​ള്ള വീ​ടും കൂ​ടു​മാ​ണ് ബോ​ര്‍ഡു​കാ​ര്‍ മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ഉ​റു​മ്പു​ക​ള്‍ ന്യാ​യ​മാ​യും പ്ര​കോ​പി​ത​ര്‍. അ​വ​രി​ലെ സൈ​ന്യാ​ധി​പ​ന്മാ​ര്‍ വ​ന്നു ക​ടി​ച്ചുതു​ട​ങ്ങി. ഞൊ​ടി​വേ​ഗ​ത്തി​ല്‍ വ​സ്ത്ര​ങ്ങ​ളു​ടെ ഉ​ള്ളി​ലേ​ക്കു ക​ട​ന്ന് അ​വ​ര്‍ ആ​ക്ര​മി​ച്ചു തു​ട​ങ്ങു​ന്നു. ക​ഴി​യു​ന്ന​തു​പോ​ലെ അ​വ​രെ​യൊ​ക്കെ നേ​രി​ട്ട് ര​ക്ഷ​പ്പെ​ട്ട് അ​ക​ത്തു​ക​യ​റി ക​ത​ക​ട​ച്ചു. അ​വ​രു​ടെ ചി​ന്ത​യും ന്യാ​യംത​ന്നെ. ആ​വാ​സ​വ്യ​വ​സ്ഥ​യി​ലേ​ക്കു​ള്ള അ​ധി​നി​വേ​ശ​മാ​ണ് മ​നു​ഷ്യ​ന്‍ ചെ​യ്ത​ത്. മു​മ്പൊ​രി​ക്ക​ലും ഇ​തു​ണ്ടാ​യി​ട്ടു​ണ്ട്. അ​മ്മ വീ​ട്ടി​ല്‍ ചെ​ന്ന​താ​ണ്. പ്ലാ​വി​ല്‍ ഒ​രു ച​ക്ക തൂ​ങ്ങി​ക്കി​ട​ക്കു​ന്നു. പ​ണി​ക്കാ​ര്‍ ആ​രെ​ങ്കി​ലും വ​ന്നി​രു​ന്നെ​ങ്കി​ല്‍ ആ ​ച​ക്ക ഇ​ടാ​മാ​യി​രു​ന്നെ​ന്ന് അ​മ്മാ​മ്മ പ​റ​ഞ്ഞു. കേ​ട്ട​പാ​ടെ പ്ലാ​വി​ല്‍ ക​യ​റി അ​ത് ഇ​ടാം എ​ന്നു തീ​രു​മാ​നി​ച്ചു. മ​ര​ത്തി​ല്‍ ക​യ​റി ഏ​റെ പ​രി​ച​യ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും അ​തി​ല്‍ ക​യ​റി ഒ​രു വീ​ര​സാ​ഹ​സം കാ​ട്ടാം എ​ന്ന​താ​യി​രു​ന്നു ചി​ന്ത. ആ​യാ​സ​പ്പെ​ട്ടു ക​യ​റി ച​ക്ക​യു​ടെ അ​ടു​ത്തെ​ത്തി.</p>
<p> പു​ളി​യു​റു​മ്പു​ക​ള്‍ ഇ​ള​കി. അ​വ​ര്‍ ഒ​രു ഔ​ചി​ത്യ​വു​മി​ല്ലാ​തെ എ​ല്ലാ​യി​ട​ത്തും ആ​ക്ര​മി​ച്ചു തു​ട​ങ്ങി. കൈ​യി​ലും കാ​ലി​ലും മു​ഖ​ത്തും ക​ടി​ച്ച​തു​വ​രെ സ​ഹി​ച്ചു. സൈ​നി​ക​താ​വ​ള​ത്തി​ല്‍ ബോം​ബി​ടും​പോ​ലെ ക​ള​സ​ത്തി​നു​ള്ളി​ല്‍ ആ​ക്ര​മ​ണ​മാ​യി. അ​തോ​ടെ സ​ക​ല​നി​യ​ന്ത്ര​ണ​ങ്ങ​ളും​വി​ട്ട് താ​ഴേ​ക്കു പ​തി​ച്ചു. കാ​ല്‍പാ​ദ​ത്തി​ലും മു​ട്ടി​ലും കൈ​വെ​ള്ള​യി​ലും ന​ല്ല പ​രി​ക്കു​ക​ളേ​റ്റു. നെ​ഞ്ചി​ലെ തൊ​ലി പോ​യി. ലാ​ട​ഗു​രു​വി​ല്‍നി​ന്നു വൈ​ദ്യം പ​ഠി​ച്ച കു​ഞ്ഞേ​ലി​ച്ചേ​ട​ത്തി​യെ​ന്ന നാ​ട്ടി​ലെ ചീ​ഫ് ഫി​സി​ഷ്യ​ന്‍ കം ​സ​ര്‍ജ​നെ അ​മ്മാ​മ്മ ഉ​ട​ന്‍ വി​ളി​പ്പി​ച്ചു. അ​വ​ര്‍ തൈ​ല​ങ്ങ​ളും മു​റി​വി​നു പു​ര​ട്ടു​ന്ന മ​രു​ന്നു​ക​ളു​മാ​യി വ​ന്നു. ‘‘മാ​ന്‍റെ എ​വി​ടെ​യൊ​ക്കെ ക​ടി​ച്ചു’’ എ​ന്ന് അ​വ​ര്‍ ചോ​ദി​ക്കു​മ്പോ​ള്‍ വീ​ര​സാ​ഹ​സി​ക​ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടു വി​ഷ​ണ്ണ​നാ​യി നി​ന്നു. പ​രാ​ജ​യ​ത്തി​ല്‍ ആ​ന​ന്ദം പൂ​ണ്ട ഒ​രു വെ​കി​ട​നാ​യ ക​സി​ന്‍ ക​ള​സ​ത്തി​ലേ​ക്കു ചൂ​ണ്ടി​ക്കാ​ട്ടി കു​ഞ്ഞേ​ലി​ച്ചേ​ട​ത്തി​യോ​ട് അ​വ​ന്‍റെ മി​ഡി​ല്‍ സ്റ്റ​മ്പി​ല്‍വ​രെ ക​ടി​കി​ട്ടി എ​ന്നു പ​റ​ഞ്ഞു​കൈ കൊ​ട്ടി ചി​രി​ച്ചു. </p>
<p>ഇം​ഗ്ലീ​ഷ് ഭാ​ഷ​യോ ക്രി​ക്ക​റ്റോ അ​റി​യാ​ത്ത കു​ഞ്ഞേ​ലി​ച്ചേ​ട​ത്തി​ക്കും കാ​ര്യം പി​ടി​കി​ട്ടി. അ​വ​ര്‍ക്കും ചി​രിവ​ന്നു. ചൂ​ടു​ള്ള ക​പ്പ​ക്ക​ഷ​ണം വി​ഴു​ങ്ങു​ന്ന ഒ​രാ​ള്‍ പൊ​ള്ള​ലേ​ല്‍ക്കു​മ്പോ​ള്‍ കാ​ട്ടു​ന്ന ചേ​ഷ്ട​യോ​ടെ അ​വ​ര്‍ ആ ​ചി​രി അ​ട​ക്കു​ക​യോ വി​ഴു​ങ്ങു​ക​യോ ചെ​യ്തു. ഒ​ക്കെ ഓ​ര്‍ത്തു​കൊ​ണ്ടാ​ണ് അ​ക​ത്തി​രു​ന്ന​ത്. ഒ​ന്നു​കൂ​ടി മി​ഡി​ല്‍ സ്റ്റ​മ്പി​ല്‍ ക​ടി​മേ​ടി​ക്കാ​ന്‍ മാ​ത്ര​മു​ള്ള പ്രാ​യ​മ​ല്ല, പു​ളി​യു​റു​മ്പു​ക​ള്‍ ചെ​യ്യു​ന്ന​ത് അ​ത്ര ന്യാ​യ​മ​ല്ല എ​ന്ന വാ​ദ​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ച്ചു. ത​ന്‍റെ അ​പ്പൂ​പ്പ​ന്‍റെ അ​പ്പ​ന്‍ വാ​ങ്ങി​യ ഭൂ​മി​യാ​ണ്. അ​വി​ടെ ത​ന്‍റെ അ​പ്പ​ന്‍ ന​ട്ട മ​ര​ങ്ങ​ളും. അ​വി​ടെ കേ​റി​ക്കൂ​ടു​​െവ​ച്ച​തും അ​തി​ക്ര​മി​ച്ചു ജീ​വി​ച്ചുതു​ട​ങ്ങി​യ​തും അ​വ​രാ​ണ്. മ​റു​വാ​ദ​ങ്ങ​ളും ആ​ലോ​ചി​ച്ചു അ​മേ​രി​ക്ക​യി​ലെ റെ​ഡ് ഇ​ന്ത്യ​ന്‍സി​ന്‍റെ നേ​താ​വാ​യ ചീ​ഫ് സി​യാ​റ്റി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന​യ​ച്ച ക​ത്ത് ഓ​ർമ വ​ന്നു. </p>
<p>ഉ​ള്ള​ട​ക്കം ല​ളി​ത​മാ​ണ്. ആ​ശ​യം ഗം​ഭീ​ര​വും. താ​ന്‍ എ​ങ്ങ​നാ​ടോ ആ​രു​ടേ​തു​മ​ല്ലാ​ത്ത ഈ ​ഭൂ​മി​യും ആ​കാ​ശ​വും വാ​ങ്ങു​ന്ന​ത്. വാ​ങ്ങി​യാ​ല്‍ത​ന്നെ അ​തു ത​ന്‍റേ​താ​കു​മോ. അ​തും ശ​രി​യാ​ണ്. അ​പ്പ​ന്‍റെ അ​പ്പൂ​പ്പ​ന്‍റെ ഭൂ​മി അ​തി​ല്‍ അ​പ്പ​ന്‍​വെ​ച്ച മ​ര​ങ്ങ​ള്‍. അ​തൊ​ക്കെ സ്വ​ന്ത​മെ​ന്നു ക​രു​താ​ന്‍ എ​ന്ത​വ​കാ​ശം. കാ​ര്യ​ങ്ങ​ളൊ​ക്കെ അ​ങ്ങ​നെ​യാ​ണ്. എ​ങ്കി​ലും സ്വ​ന്തം മു​റ്റ​ത്തെ അ​ധി​നി​വേ​ശ​ക്കാ​രെ തു​ര​ത്താ​തെ മാ​ർഗ​മി​ല്ല. ജീ​വി​ത​വ്യ​വ​സ്ഥ അ​ങ്ങ​നെ​യാ​ണ്. അ​തി​ജീ​വ​നം. അ​ത് അ​വ​കാ​ശ​മാ​ണ്. വാ​ദപ്ര​തി​വാ​ദ​ങ്ങ​ള്‍ മ​ന​സ്സി​ല്‍ ഇ​ങ്ങ​നെ ന​ട​ക്കു​മ്പോ​ള്‍ പ​ണ്ടു പ​ഠി​ച്ച ഷേ​ക്സ്പി​യ​ര്‍ ക്വ​ട്ടേ​ഷ​ന്‍ ഓ​ര്‍ത്തു. –ദേ​ര്‍ ആ​ര്‍ മോ​ര്‍ തി​ങ്സ് ഇ​ന്‍ ഹെ​വ​ന്‍ ആ​ന്‍ഡ് ഓ​ണ്‍ എ​ര്‍ത്ത് ഹൊ​റേ​ഷ്യോ ദാ​ന്‍ യു​വ​ര്‍ ഫി​ലോ​സ​ഫി ഹാ​സ് എ​വ​ര്‍ ഡ്രെ​ംറ്റ് ഓ​ഫ്– ഭൂ​മി​യി​ലും സ്വ​ര്‍ഗ​ത്തി​ലും മ​നു​ഷ്യ​ന്‍റെ ത​ത്ത്വ​ശാ​സ്ത്ര​ത്തി​നു കാ​ണാ​ന്‍ പ​റ്റാ​ത്ത​തു​പോ​ലെ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ളു​ണ്ടു​പോ​ലും. </p>
<p>സ​ന്ധ്യ​യാ​കു​ന്നു. മ​ര​ക്കൊ​മ്പു​ക​ള്‍ മാ​റ്റ​ണം. അ​വ​യെ വ​ലി​ച്ചൊ​രു മൂ​ല​ക്കു കൂ​ട്ട​ണം. ക​ത്തി​ക്ക​ണം. ഇ​റ​ങ്ങി നോ​ക്കി. പു​ളി​യു​റു​മ്പു​ക​ള്‍ പ്ര​കോ​പ​ന​പ​ര​മാ​യ അ​ധി​നി​വേ​ശ​വും യു​ദ്ധ​വും തു​ട​രു​ക​യാ​ണ്. മ​ണി​ക്കൂ​റു​ക​ള്‍കൊ​ണ്ട് ത​ന്‍റെ ലൗ ​ബേ​ര്‍ഡ്സി​നെ ക​ടി​ച്ചു കൊ​ന്നി​രി​ക്കു​ന്നു; പ്രാ​വി​ന്‍കു​ഞ്ഞു​ങ്ങ​ളെ​യും. അ​വ​ര്‍ സ​മാ​ധാ​ന​പ​ര​മാ​യ ഒ​രു അ​ധി​നി​വേ​ശ​ത്തി​ന​ല്ല കോ​പ്പുകൂ​ട്ടു​ന്ന​ത്. അ​തി​ജീ​വ​നം. അ​തൊ​രു വ​ലി​യ പ്ര​ശ്ന​മാ​ണ്. അ​ത​വ​ര്‍ക്കു പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ ഇ​പ്പോ​ള്‍ ത​നി​ക്കും പ്ര​ശ്ന​മാ​ണ്. ത​ന്‍റെ വ​ള​ര്‍ത്തു പ​ക്ഷി​മൃ​ഗാ​ദി​ക​ള്‍ക്കു പ്ര​ശ്ന​മാ​ണ്. അ​വ​രെ നേ​രി​ടാ​ന്‍ വ​ടി​യും വാ​ളും തോ​ക്കും ഒ​ന്നും പോ​രാ. നി​രോ​ധി​ക്ക​പ്പെ​ട്ട രാ​സാ​യു​ധംത​ന്നെ ര​ക്ഷ. സ​ങ്ക​ട​മാ​ണ്, സ്വ​ന്തം സ​ഹ​ജീ​വി​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മാ​യി പൊ​രു​തു​ന്ന​വ​രാ​ണ് അ​വ​ര്‍. പ​ക്ഷേ, അ​തി​ക്ര​മം അ​തി​ക്ര​മ​ല്ലേ, അ​വ​രെ​ന്തി​നാ മി​ണ്ടാ​പ്രാ​ണി​ക​ളെ ഉ​പ​ദ്ര​വി​ച്ച​ത്. വാ​യി​ച്ച​തി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ധ​ര്‍മ​ത്തെ ര​ക്ഷി​ക്കാ​ന്‍ എ​ന്തെ​ങ്കി​ലു​മു​ണ്ടോ എ​ന്നാ​ലോ​ചി​ച്ചു. </p>
<p>വ​സ്ത്രാ​ക്ഷേ​പി​ത​യാ​കു​ന്ന ദ്രൗ​പ​ദി ഭീ​ഷ്മ​രോ​ടു ചോ​ദി​ച്ചു. ഇ​തു ശ​രി​യോ, ഇ​തു ധ​ർമ​മോ? തെ​റ്റും നി​ല​നി​ൽപു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​സ്യ​ക​ളാ​ണെ​ന്ന തോ​ന്ന​ലി​ല്‍നി​ന്നോ ബോ​ധ്യ​ത്തി​ല്‍നി​ന്നോ പി​താ​മ​ഹ​ന്‍ പ​റ​ഞ്ഞു. നേ​ശേ ബ​ല​സ്യേ സു​ച​രേ​ദ​തി ധ​ർമം. ബ​ല​വാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​തു​പോ​ലെ ധ​ര്‍മം ച​രി​ക്കു​ന്നു​വെ​ന്ന്. അ​പ്പോ​ള്‍ ക​ര്‍മ​ങ്ങ​ള്‍ക്കു പി​ന്നി​ല്‍ ധ​ർമ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളു​ണ്ടോ, ആ​വോ ആ​ര്‍ക്ക​റി​യാം. ബ​ല​മു​ള്ള​വ​ന്‍ ചെ​യ്യു​ന്ന​തെ​ല്ലാം ശ​രി​യെ​ങ്കി​ല്‍ ബ​ല​മി​ല്ലാ​ത്ത​വ​ന് അ​ശ​രി​യാ​കാം എ​ന്നു ചി​ന്തി​ക്ക​രു​തോ. ഉ​റു​മ്പു​ക​ള്‍ ചെ​യ്ത​തും താ​ന്‍ അ​വ​യെ ഭ​സ്മീ​ക​രി​ച്ച​തും എ​ല്ലാം നി​ല​നി​ൽപി​ന്‍റെ പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നു സ്വ​പ്ന​ദൂ​ത്. അ​തി​ജീ​വ​ന​ത്തി​ന്‍റെ യു​ദ്ധ​മാ​ണി​ത്. പ​ഞ്ച​ഭൂ​ത​ങ്ങ​ളോ​ടും സ​ക​ല​ദൈ​വ​ങ്ങ​ളോ​ടും ക്ഷ​മചോ​ദി​ച്ചു​കൊ​ണ്ട് കൊ​ച്ചു പാ​ട്ട​യി​ല്‍നി​ന്ന് പ്ര​യോ​ഗി​ക്കാ​വു​ന്ന വി​ഷം ചീ​റ്റി​ച്ചു തു​ട​ങ്ങി. പു​ളി​യു​റു​മ്പു​ക​ളു​ടെ ധീ​ര​യോ​ദ്ധാ​ക്ക​ള്‍ മ​രി​ച്ചുവീ​ഴു​ന്നു. ധ​ര്‍മ​യു​ദ്ധം അ​വ​സാ​നി​ക്കാ​റാ​യി. ഏ​റെ വ​ഴ​ങ്ങാ​ത്ത ന​ടു​വു കു​നി​ച്ച് മ​ര​ക്കൊ​മ്പു​ക​ള്‍ വ​ലി​ച്ചു​കൂ​ട്ടി അ​വ​യെ അ​ഗ്നി​ക്കി​ര​യാ​ക്കി​ക്കൊ​ണ്ടേ​യി​രു​ന്നു. പ​ക്ഷി​ക​ളു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ളും സം​സ്ക​രി​ച്ചു. </p>
<p>രാ​ത്രി​യാ​യി. ഉ​റ​ങ്ങാ​ന്‍ കി​ട​ന്നു. അ​ധി​നി​വേ​ശ​ങ്ങ​ളു​ടെ ഒ​ടു​ങ്ങാ​ത്ത തു​ട​ര്‍ക്ക​ഥ​ക​ള്‍. വി​ദ്വേ​ഷ​ത്തി​ന്‍റെ തീ​ഗോ​ള​ങ്ങ​ളും ആ​ക്രോ​ശ​ങ്ങ​ളു​ടെ വെ​ടി​മു​ഴ​ക്ക​വും ഉ​ന്മൂ​ല​ന​ത്തി​ന്‍റെ വി​ഷ​വാ​ത​ക​വും ഒ​ന്നും അ​ട​ങ്ങു​ന്നി​ല്ല. എ​ല്ലാം ശ​മി​പ്പി​ക്കാ​ന്‍ വ​ന്ന​തൊ​ക്കെ ഇ​ന്ന് ഇ​ന്ധ​ന​മാ​കു​ന്ന​തേ​യു​ള്ളൂ. </p>
<p>ഇ​വി​ടെ പു​ളി​യു​റു​മ്പാ​ണെ​ങ്കി​ല്‍ അ​വി​ടെ മ​റ്റേ​തോ ഉ​റു​മ്പാ​യി​രു​ന്നു. ക​ല്‍ക്ക​ട്ടയി​ലെ സ്റ്റേ​റ്റ്സ്മാ​ന്‍ പ​ത്ര​ത്തി​ന്‍റെ നൈ​റ്റ് ഡ​സ്കി​ല്‍ ജോ​ലിചെ​യ്തി​റ​ങ്ങി ലോ​ഡ്ജി​ലേ​ക്കു ന​ട​ക്കു​മ്പോ​ഴാ​ണ് ഒ​രു കു​ട്ടി​യു​ടെ ഞ​ര​ക്കം. ചെ​റി​യ കു​റ്റി​ക്കാ​ട്ടി​ലെ​വി​ടെ​യോ ആ​ണ്. ജ​ല​സേ​ച​ന​ത്തി​ന്‍റെ പൈ​പ്പു​ക​ളോ മ​റ്റോ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ഇ​ട​ത്തു​നി​ന്ന് കാ​തോ​ര്‍ത്തു. പേ​ടി​യാ​യി. ര​ണ്ടു ചു​വ​ടു​കൂ​ടി മു​ന്നോ​ട്ടു​െവ​ച്ചി​ട്ട് പോ​കാ​നൊ​രു​ങ്ങു​മ്പോ​ള്‍ വീ​ണ്ടും ഒ​രു ക​ര​ച്ചി​ല്‍. ഏ​റെ​യൊ​ന്നും ആ​ലോ​ചി​ക്കാ​തെ കൈയി​ലെ പെ​ന്‍ടോ​ര്‍ച്ചു​കൊ​ണ്ട് പ​ര​തി. ഒ​രു കൊ​ച്ചു​കു​ട്ടി​യാ​ണ്. മ​ണി​ക്കൂ​റു​ക​ളോ ദി​വ​സ​ങ്ങ​ളോ പ്രാ​യം. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്നു. ഉ​റു​മ്പു​ക​ള്‍ ആ​ക്ര​മി​ക്കു​ന്നു. ഒ​ട്ടും ശ​ങ്കി​ക്കാ​തെ കു​ട്ടി​യെ കൈ​യി​ലെ​ടു​ത്തു. ഉ​റു​മ്പു​ക​ളെ​യൊ​ക്കെ തൂ​വാ​ല​കൊ​ണ്ടു തൂ​ത്തു​മാ​റ്റി. അ​തി​നെ ചേ​ര്‍ത്തു​പി​ടി​ച്ച് ഒ​രു പൈ​പ്പി​ല്‍ ക​യ​റി​യി​രു​ന്ന് ഒ​രു പാ​ടു​നേ​രം ആ​ലോ​ചി​ച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/26/2838051-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020qohperWlctu3DfOtyzNLFZSvRnKZYvyi1993870" data-watermark="false" style="width: 100%;" info-selector="#info_item_1777191995022">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777191995022"></div>
</div>
<p>അ​വി​വാ​ഹി​ത​നാ​യ താ​ന്‍ ഈ ​കു​ട്ടി​യെ എ​ന്തുചെ​യ്യും. അ​തും രാ​ത്രി​യി​ല്‍. ഒ​റ്റ ഉ​ത്ത​ര​മേ മ​ന​സ്സി​ല്‍ വ​ന്നു​ള്ളൂ. അ​ഗ​തി​ക​ളു​ടെ അ​മ്മ മ​ദ​ര്‍തെ​രേ​സാ. അ​ങ്ങോ​ട്ടു​പോ​കാ​ന്‍ കു​റെ ദൂ​ര​മു​ണ്ട്. വെ​റു​തെ കാ​ത്തു​നി​ല്‍ക്കു​മ്പോ​ള്‍ ഒ​രു റി​ക്ഷാ​വാ​ലാ വ​ന്നു. അ​യാ​ളോ​ട് കേ​ണ​പേ​ക്ഷി​ച്ചു. ഒ​ടു​വി​ല്‍ അ​യാ​ള്‍ സ​മ്മ​തി​ച്ചു. അ​മ്മ​യു​ടെ ഗേ​റ്റു​വാ​തി​ല്‍ക്ക​ലെ മ​ണി ആ​ര്‍ക്കും ഏ​തു നേ​ര​ത്തും അ​ടി​ക്കാം. റി​ക്ഷാ വാ​ല​യും കൂ​ടി. അ​ങ്ങ​നെ അ​തു തു​റ​ന്ന് ഒ​രു ബം​ഗാ​ളി ക​ന്യാ​സ്ത്രീ വ​ന്നു. തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡും കാ​ട്ടി അ​വ​രോ​ട് വി​വ​രം പ​റ​ഞ്ഞു. അ​വ​ര്‍ കു​ട്ടി​യെ വാ​ങ്ങി. വീ​ണ്ടും അ​ന്വേ​ഷി​ച്ച് വ​ര​രു​ത് എ​ന്ന നി​ബ​ന്ധ​ന​യോ​ടെ കു​ട്ടി​യെ​യും വാ​ങ്ങി അ​ക​ത്തേ​ക്കു ന​ട​ന്നു.</p>
<p>ലോ​ക​ത്തി​ന്‍റെ ര​ക്ഷാക​വാ​ട​ത്തി​ന്‍റെ വാ​തി​ല്‍ക്ക​ല്‍ ഞാ​ന്‍ നോ​ക്കി നി​ന്നു. ഒ​രു കു​ട്ടി​യെ ര​ക്ഷി​ച്ച സം​തൃ​പ്തി​യോ​ടെ റി​ക്ഷ​യി​ല്‍ ലോ​ഡ്ജി​ല്‍ വ​ന്നി​റ​ങ്ങി. ആ ​റി​ക്ഷാ​വാ​ല​യെ​യും പി​ന്നെ ക​ണ്ടി​ട്ടി​ല്ല. ആ ​കു​ട്ടി ആ​രെ​ന്നു പി​ന്നെ തി​ര​ക്കി​യി​ട്ടു​മി​ല്ല. ആ ​തി​ര​ക്ക​ല്‍ത​ന്നെ ഒ​രു നി​യ​മ​ലം​ഘ​ന​മാ​ണ്. അ​തൊ​ക്കെ ഓ​ര്‍ക്ക​ണ​മോ മ​റ​ക്ക​ണോ എ​ന്ന് എ​പ്പോ​ഴും സ്വ​യം ചോ​ദി​ക്കു​മാ​യി​രു​ന്നു. ഇ​രു​പ​തു വ​ര്‍ഷ​ത്തി​നു​ശേ​ഷം ആ​ന​ന്ദ​ത്തി​ന്‍റെ ആ ​ന​ഗ​ര​ത്തി​ല്‍നി​ന്ന് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ള്‍ ഓ​ര്‍ത്ത​തും അ​തു​ത​ന്നെ. അ​വ​ള്‍ ആ​രാ​യി​ക്കാ​ണു​മോ. </p>
<p>അ​ന്നും ഉ​റു​മ്പു​ക​ള്‍ക്കെ​തി​രെ യു​ദ്ധ​മാ​യി​രു​ന്നു. ത​ന്‍റെ ദേ​ഹ​മാ​സ​ക​ലം ഉ​റു​മ്പു ക​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു അ​വ​ളെ ര​ക്ഷി​ക്കു​മ്പോ​ള്‍. ഒ​രു​പാ​ട് ന​ന്മ​യു​ണ്ടാ​യി​ട്ട​ല്ല. ജീ​വി​ത​ത്തി​ല്‍ ചി​ല നി​മി​ഷ​ങ്ങ​ള്‍ ന​മ്മ​ളെ ന​ന്മ​യി​ലേ​ക്കു ത​ള്ളി​വി​ടും. ഇ​ന്നും അ​തി​ന്‍റെ ഒ​രോ​ർമ​ക്കു​റി​പ്പു​പോ​ലെ​യാ​ണ്. ഈ ​തു​ട​ര്‍യു​ദ്ധം ജീ​വി​ത​മെ​ന്ന യു​ദ്ധം അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും എ​വി​ടെ​യെ​ല്ലാം എ​ന്തെ​ല്ലാം യു​ദ്ധ​പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ടിവ​രു​മോ ആ​വോ. </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1514644</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1514644</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,4 MAY 2026]]></category>
<dc:creator><![CDATA[സന്തോഷ് ജെ.കെ.വി]]></dc:creator>
<pubDate>Mon, 27 Apr 2026 02:45:30 GMT</pubDate>
</item>
<item>
<title><![CDATA[ക​രി​നി​ഴ​ലേ​റ്റ കു​ഞ്ഞു​മു​ദ്ര​ക​ൾ]]></title>
<description/>
<enclosure length="239366" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2837920-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2837920-untitled-1.gif'/><figcaption></figcaption></figure><p>ആ​ർ​ത്ത​ല​യ്ക്കു​ന്ന </p>
<p>ര​ണ്ട് ക​ട​ലു​ക​ൾ കൂ​ടി​ച്ചേ​ർ​ന്ന് </p>
<p>നി​ലാ​വു​കൊ​ണ്ട് </p>
<p>മേ​ൽ​ക്കൂ​ര കെ​ട്ടി; </p>
<p>മ​ഞ്ഞി​ൻ പു​ത​പ്പി​ൽ മൂ​ടി, </p>
<p>പൂ​ക്കാ​ലം വ​രു​മെ​ന്ന് കാ​ത്തു​നി​ന്നു. </p>
<p>​ഗ്രീ​ഷ്മ​വും ഹേ​മ​ന്ത​വും </p>
<p>ഒ​രു കാ​തം താ​ണ്ടി ഒ​ഴി​ഞ്ഞ​പ്പോ​ഴാ​ണ് </p>
<p>വ​സ​ന്തം വ​ന്നു​തു​ട​ങ്ങി​യ​ത്. </p>
<p>സൂ​ര്യ​ൻ ഒ​രു ക​ട​ലി​നെ </p>
<p>ഇ​ക്കി​ളി​യാ​ക്കി ഉ​ണ​ർ​ത്തു​മ്പോ​ൾ, </p>
<p>മ​റ്റേ ക​ട​ൽ ന​ക്ഷ​ത്ര​ഗ​ന്ധം നു​ക​ർ​ന്ന് </p>
<p>ഉ​റ​ങ്ങാ​തെ കി​ട​ന്നു. </p>
<p>​പ​ക​ലു​ക​ളി​ൽ ഓ​ള​ങ്ങ​ളു​ടെ വി​ര​ൽ​ത്തു​മ്പി​ൽ </p>
<p>പൂ​ക്ക​ളു​ടെ രൂ​പം വ​ര​ച്ചു; </p>
<p>രാ​ത്രി​ക​ളി​ൽ തി​ര​മാ​ല​ക​ളോ​ടൊ​പ്പം </p>
<p>ച​ന്ദ്ര​നും സൂ​ര്യ​നും ഒ​ളി​ച്ചു​ക​ളി​ച്ചു. </p>
<p>പൂ​ക്ക​ൾ വ​ള​ർ​ന്നു, </p>
<p>വ​സ​ന്ത​ങ്ങ​ൾ വീ​ണ്ടും വീ​ണ്ടും പി​റ​ന്നു; </p>
<p>ക​ട​ലി​ന്റെ നെ​ഞ്ചി​ല​പ്പോ​ൾ </p>
<p>വെ​ളി​ച്ച​ത്തി​ൻ ശ്വാ​സം​മാ​ത്രം. </p>
<p>​അ​ങ്ങ​നെ​യി​രി​ക്കെ- </p>
<p>ആ​ർ​ത്ത​ല​ച്ചൊ​രു പേ​മാ​രി, </p>
<p>ഇ​രു​ണ്ട മ​ഹാ​വ​ന​ങ്ങ​ളു​ടെ ആ​ര​വം, </p>
<p>അ​ശ്ര​ദ്ധ​മാ​യ ച​വി​ട്ട​ടി​ക​ൾ. </p>
<p>ക​ട​ലു​ക​ളു​ടെ ക​ണ്ണി​ൽ </p>
<p>ഇ​രു​ണ്ട കൊ​ടു​മു​ടി​ക​ൾ </p>
<p>ഉ​യ​ർ​ന്നു​വ​ന്നു. </p>
<p>​വീ​ട​കം ത​ക​ർ​ന്നു​വീ​ണു; </p>
<p>വാ​തി​ൽ​പ്പ​ടി​യി​ലും ചു​വ​രു​ക​ളി​ലു​മി​പ്പോ​ൾ </p>
<p>തീ​ജ്വാ​ല​യും വെ​ടി​യു​ണ്ട​ക​ളു​ടെ പു​ക​യും മാ​ത്രം. </p>
<p>ഓ​രോ ച​വി​ട്ട​ടി​യി​ലും </p>
<p>കു​ഞ്ഞു​കൈ​ക​ളു​ടെ മു​ദ്ര​ക​ൾ; </p>
<p>ക​ണ്ണാ​ടി​ക​ളി​ൽ </p>
<p>മൃ​ത​ശ​രീ​ര​ങ്ങ​ളു​ടെ ത​ണു​ത്ത ദൃ​ശ്യം. </p>
<p>​ഒ​രി​ക്ക​ൽ സു​ന്ദ​ര​മാ​യി​രു​ന്നി​ട​ത്ത് </p>
<p>ക്രൂ​ര​മാ​യ നി​ഴ​ലു​ക​ൾ​മാ​ത്രം. </p>
<p>ഒ​ഴി​ഞ്ഞു​പോ​യ ശ​ബ്ദ​ങ്ങ​ൾ, </p>
<p>പൊ​ട്ടി​പ്പോ​യ സ്വ​പ്ന​ങ്ങ​ളു​ടെ മ​ണ​ൽ​പ്പൊ​ടി, </p>
<p>താ​മ​സി​ക്കാ​ൻ ആ​രു​മി​ല്ലാ​തെ </p>
<p>നി​ശ്ശ​ബ്ദ​മാ​യി ഒ​ഴു​കി​യ വീ​ടി​ന്റെ അ​വ​ശേ​ഷി​പ്പ്. </p>
<p>​പി​ന്നെ​യൊ​രി​ക്ക​ലും </p>
<p>ആ ​വീ​ടി​ല്ലാ​ത്ത വീ​ട്ടി​ൽ </p>
<p>വ​സ​ന്ത​വും ഗ്രീ​ഷ്മ​വും ഹേ​മ​ന്ത​വും </p>
<p>തി​രി​കെ ക​യ​റി​യ​തേ​യി​ല്ല. </p>
<p>​ക​ട​ലു​ക​ൾ ര​ണ്ടും </p>
<p>ദൂ​രെ​നി​ന്നും </p>
<p>ത​മ്മി​ൽ നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു </p>
<p>പ​ര​സ്പ​രം പ​റ​യാ​റു​ണ്ടാ​യി​രു​ന്ന </p>
<p>എ​ല്ലാ ക​ഥ​ക​ളും </p>
<p>മ​റ​ന്നെ​ന്ന​പോ​ലെ. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1514562</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1514562</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,4 MAY 2026]]></category>
<dc:creator><![CDATA[ഷം​ല ജ​ഹ്ഫ​ർ]]></dc:creator>
<pubDate>Mon, 27 Apr 2026 02:30:26 GMT</pubDate>
</item>
<item>
<title><![CDATA[വാ​സ്ത​വം]]></title>
<description/>
<enclosure length="242155" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2837917-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2837917-untitled-1.gif'/><figcaption></figcaption></figure><p>മു​റി​യു​ടെ മൂ​ല​യി​ൽ </p>
<p>വ​സ്തു​ക്ക​ൾ നി​റ​ഞ്ഞ വ​ലി​യൊ​രു ചാ​ക്കു​കെ​ട്ടു​ണ്ട് </p>
<p>അ​തി​ൽ​നി​ന്നാ​വ​ണം </p>
<p>ഒ​ച്ച​ക​ൾ </p>
<p>വ​സ്തു​ക്ക​ളു​ടെ </p>
<p>ക​ട​ന്നു​വ​രു​ന്ന​ത് </p>
<p>ക​വി​ത​യി​ലേ​ക്ക് </p>
<p>അ​തി​ന്റെ രീ​തി​ശാ​സ്ത്രം എ​നി​ക്ക​റി​യി​ല്ല </p>
<p>ഞാ​ന​ങ്ങ​നെ വി​ചാ​രി​ക്കു​ന്നെ​ന്നു​മാ​ത്രം </p>
<p>യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടേ​താ​യ ഈ ​ലോ​ക​മു​ണ്ടെ​ന്നും </p>
<p>ഞാ​ൻ വി​ചാ​രി​ക്കു​ന്നു </p>
<p>വ്യ​ഥ​ക​ളൊ​ന്നു​മി​ല്ല </p>
<p>എ​നി​ക്ക് </p>
<p>സ​ത്യ​ത്തെ​ക്കു​റി​ച്ച് </p>
<p>സ​ത്യ​ത്തെ മ​റി​ക​ട​ന്നു​പോ​കു​ന്നൂ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ </p>
<p>സ​ത്യം ത​റ​ഞ്ഞു​നി​ൽ​ക്കു​ന്നു </p>
<p>യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്നു </p>
<p>ഒ​രാ​ളൊ​രു ഭൂ​ത​ക്ക​ണ്ണാ​ടി​യു​മാ​യി വ​രു​ന്നു </p>
<p>പ​രി​ശോ​ധ​ന </p>
<p>മു​റി​യാ​കെ </p>
<p>നി​രോ​ധി​ക്കു​ന്നു </p>
<p>അ​യാ​ൾ </p>
<p>അ​സ്തി​ത്വം </p>
<p>ചാ​ക്കു​കെ​ട്ടി​ന്റെ </p>
<p>ത​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ​യാ​ൾ </p>
<p>ഭൂ​ത​ക്ക​ണ്ണാ​ടി​യു​ടെ കാ​ഴ്ച​യി​ൽ </p>
<p>എ​നി​ക്ക് </p>
<p>ഉ​ത്ക​ണ്‌​ഠ​ക​ളൊ​ന്നു​മി​ല്ല </p>
<p>അ​ർ​ഥ​ങ്ങ​ളെ​ക്കു​റി​ച്ച് </p>
<p>അ​ർ​ഥ​ങ്ങ​ളെ ക​ട​ന്നു​പോ​കു​ന്നൂ വാ​ക്കു​ക​ൾ </p>
<p>അ​യാ​ളെ​ന്നാ​ൽ കേ​ക്കു​ന്നു​ണ്ട് </p>
<p>ഒ​ച്ച​ക​ൾ ഒ​ച്ച​ക​ൾ </p>
<p>വ​സ്തു​ക്ക​ളു​ടെ </p>
<p>ഞാ​ന​ങ്ങ​നെ വി​ചാ​രി​ക്കു​ന്നു </p>
<p>ഒ​ച്ച​ക​ളു​ടെ ഒ​രു ലോ​ക​മു​ണ്ടെ​ന്നും </p>
<p>ഞാ​ൻ വി​ചാ​രി​ക്കു​ന്നു </p>
<p>ഒ​രു കൊ​ട്ട ഉ​ണ്ണി​യ​പ്പ​വു​മാ​യി </p>
<p>മു​ത്ത​ശ്ശി മു​റ്റ​ത്തേ​ക്കു പോ​കു​ന്നു </p>
<p>ഒ​രെ​ണ്ണ​വു​മാ​ർ​ക്കും തി​ന്നാ​ൻ കൊ​ടു​ക്കാ​തെ </p>
<p>ഓ​രോ​ന്നാ​യ് </p>
<p>ഉ​രു​ട്ടി​വി​ടു​ന്നു </p>
<p>ച​ക്ര​വാ​ള​ത്തി​ലേ​ക്ക് </p>
<p>ചൂ​വാ​ള​ത്തി​ലേ​ക്കു​ള്ള ഓ​ട്ട​മാ​ണ് ഞ​ങ്ങ​ളു​ടെ ജീ​വി​തം </p>
<p>വ​രും </p>
<p>അ​യാ​ൾ </p>
<p>നാ​ളെ​യും </p>
<p>ഭൂ​ത​ക്ക​ണ്ണാ​ടി​യു​മാ​യ് </p>
<p>മ​റ്റ​ന്നാ​ളും വ​രും </p>
<p>ഈ ​മു​റി അ​യാ​ൾ കാ​ണി​ല്ല </p>
<p>ചു​മ​രു​ക​ൾ കാ​ണും </p>
<p>ഭൂ​ത​ക്ക​ണ്ണാ​ടി സ​ത്യ​ത്തി​ന്റെ ഉ​പ​ക​ര​ണ​മാ​ണ് </p>
<p>സ​ത്യം ത​റ​ഞ്ഞു​നി​ൽ​ക്കു​ന്നു </p>
<p>യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്നു </p>
<p>നി​രാ​ക​രി​ക്കാ​നാ​വി​ല്ല </p>
<p>ആ​ർ​ക്കും </p>
<p>ഒ​ച്ച​ക​ളെ </p>
<p>വ​സ്തു​ക്ക​ളു​ടെ </p>
<p>വ​സ്തു​ക്ക​ൾ സ്ഥാ​വ​ര​ങ്ങ​ള​ല്ല </p>
<p>അ​വ ജീ​വി​ത​ത്തോ​ടൊ​പ്പം ച​ലി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു </p>
<p>സ​ഞ്ച​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു </p>
<p>അ​ർ​ഥം ത​റ​ഞ്ഞു​നി​ൽ​ക്കു​ന്നു </p>
<p>വാ​ക്ക് സ​ഞ്ച​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1514559</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1514559</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,4 MAY 2026]]></category>
<dc:creator><![CDATA[ബാബു സക്കറിയ]]></dc:creator>
<pubDate>Mon, 27 Apr 2026 02:15:23 GMT</pubDate>
</item>
<item>
<title><![CDATA[അ​ഴി​മു​ഖം]]></title>
<description/>
<enclosure length="252563" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2837954-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2837954-untitled-1.gif'/><figcaption><p>വുഡി അലെൻ</p><span class='copyright'></span></figcaption></figure><blockquote>
 പ​റ​യും, മൗ​നം വി​ദ്വാ​ന് ഭൂ​ഷ​ണം. ആ ​പ​ഴ​ഞ്ചൊ​ല്ലി​ൽ പ​തി​രു​ണ്ട്. ഇ​വി​ടെ, മൗ​നി​യാ​കു​ന്ന​ത് മി​ണ്ടാ​ൻ ഒ​ന്നു​മി​ല്ലാ​ഞ്ഞ​ല്ല, ഒ​രു​പാ​ടു​ള്ള​തു​കൊ​ണ്ടാ​ണ്. അ​ത​ത്ര​യും മി​ണ്ടി​ക്കൊ​ടു​ത്തി​ട്ട് ഫ​ല​മി​ല്ലെ​ന്നു​ക​ണ്ടാ​ണ്. പ​ക്ഷേ, മി​ണ്ടാ​തി​രി​ക്ക​ല​ല്ല മൗ​നം. ഹ​ത​ശൂ​ന്യ​ത​യു​മ​ല്ല. നി​ശ്ശ​ബ്ദ​ത​യു​ടെ പ്ര​പ​ഞ്ച​ത്തി​ൽ പൂ​ണ്ടി​രി​ക്ക​ലാ​ണ്. ശ​ബ്ദ​ങ്ങ​ൾ അ​തി​ൽ വി​ല​യം​കൊ​ണ്ടി​രി​ക്ക​യാ​ണ്. ഉ​പ്പ്, ക​ട​ലി​ലെ​ന്നോ​ണം.
</blockquote>
<p>പേ​രോ​ർ​മ​യി​ല്ല, വു​ഡി അ​ല​ന്റെ ഏ​തോ പ​ടം. അ​തി​ലെ ഒ​രു സ​ംഭാ​ഷ​ണ​ച്ചി​ന്ത് മ​റ​വി​യേ​ൽ​ക്കാ​തെ ഇ​ന്നും മ​ന​സ്സി​ൽ; ‘‘നി​ശ്ശ​ബ്ദ​ത​യാ​ണ് ദൈ​വം, അ​ത​നു​ഭ​വി​ച്ച​റി​യാം, മ​നു​ഷ്യ​ൻ നാ​വൊ​ന്ന​ട​ക്കു​മെ​ങ്കി​ൽ.’’ </p>
<p>എ​ങ്ങ​നെ​യാ അ​നു​ഭ​വി​ക്കു​ക? </p>
<p>ഒ​ന്നേ​യു​ള്ളൂ വ​ഴി: സ്വ​യം നാ​വ​ട​ക്കു​ക. അ​തി​ന് സം​സാ​ര​ത്തി​ൽ​നി​ന്നു വേ​റി​ട​ണം -ത​നി​യെ, താ​നേ. ക​ഴി​യു​മോ? </p>
<p>ഉ​രി​യാ​ടാ​നു​ള്ള ത്വ​ര മ​നു​ഷ്യ​ന്റെ ഉ​ട​പ്പി​റ​പ്പാ​ണ്. അ​സ്പ​ഷ്ട​ശ​ബ്ദ​ശ​ക​ല​ങ്ങ​ളി​ൽ ഇ​യ​മ്പി​ത്തു​ട​ങ്ങി പേ​ശു​വ​ഴ​ക്ക​ത്തി​ലേ​ക്ക് ഇ​ഴു​കി​ച്ചേ​രു​ക​യാ​ണ് ക്ര​മേ​ണ. അ​ങ്ങ​നെ ശ​ബ്ദ​സാ​ഗ​ര​ത്തി​ന്റെ പ്ര​ജ​യും ഇ​ര​യു​മാ​കു​ന്നു, മ​നു​ഷ്യ​ൻ. ഉ​രി​യാ​ട്ട​മാ​ണ് ഉ​യി​രി​ന്റെ തെ​ളി​വെ​ന്ന​വ​ൻ ഉ​റ​പ്പി​ക്ക​യാ​യി, സ്വ​യം. പി​ന്നെ​ങ്ങ​നെ കൈ​വി​ടും ആ ​പ്രാ​ണ​നാ​ഡി? </p>
<p>പ​റ​യും, മൗ​നം വി​ദ്വാ​ന് ഭൂ​ഷ​ണം. ആ ​പ​ഴ​ഞ്ചൊ​ല്ലി​ൽ പ​തി​രു​ണ്ട്. ഇ​വി​ടെ, മൗ​നി​യാ​കു​ന്ന​ത് മി​ണ്ടാ​ൻ ഒ​ന്നു​മി​ല്ലാ​ഞ്ഞ​ല്ല, ഒ​രു​പാ​ടു​ള്ള​തു​കൊ​ണ്ടാ​ണ്. അ​ത​ത്ര​യും മി​ണ്ടി​ക്കൊ​ടു​ത്തി​ട്ട് ഫ​ല​മി​ല്ലെ​ന്നു ക​ണ്ടാ​ണ്. പ​ക്ഷേ, മി​ണ്ടാ​തി​രി​ക്ക​ല​ല്ല മൗ​നം. ഹ​ത​ശൂ​ന്യ​ത​യു​മ​ല്ല. നി​ശ്ശ​ബ്ദ​ത​യു​ടെ പ്ര​പ​ഞ്ച​ത്തി​ൽ പൂ​ണ്ടി​രി​ക്ക​ലാ​ണ്. ശ​ബ്ദ​ങ്ങ​ൾ അ​തി​ൽ വി​ല​യം​കൊ​ണ്ടി​രി​ക്ക​യാ​ണ്. ഉ​പ്പ്, ക​ട​ലി​ലെ​ന്നോ​ണം. </p>
<p>ആ​ദ്യ​മാ​യി കാ​ടു കാ​ണാ​ൻ പോ​യ േന​രം. ഏ​താ​നും നാ​ൾ കാ​ട​ക​ത്ത്. കൂ​ട്ടി​നൊ​രു ചെ​റു ച​ങ്ങാ​തി​ക്കൂ​ട്ട​മു​ണ്ടാ​യി​ട്ടും മു​ഴ​ച്ചു​നി​ന്ന​ത് നി​ശ്ശ​ബ്ദ​ത. ഒ​പ്പം ക​രു​തി​യ പാ​ഥേ​യ​മാ​യി​രു​ന്നി​ല്ല​ത്. അ​തി​ഥി​ക​ൾ​ക്ക് ആ​തി​ഥേ​യ ക​രു​തി​െ​വ​ച്ച​താ​യി​രു​ന്നു. കൂ​ട്ട​രെ​ല്ലാം അ​തേ​റ്റു​വാ​ങ്ങി മൗ​നി​ക​ളാ​യി. സം​സാ​ര​ശ​ബ്ദം ക​ഷ്ടി, അ​ത്യാ​വ​ശ്യ വി​നി​മ​യ​ത്തി​നു​മാ​ത്രം. അ​ൽ​പ​വാ​ക്കു​ക​ൾ​ക്കുേ​പാ​ലും കു​ശു​കു​ശു​പ്പി​ന്റെ പ​ടു​തി. അ​ല്ലാ​ത്ത​പ്പോ​ൾ നാ​വ​ട​ങ്ങാ​ത്ത പ​ല​രും ഇ​പ്പോ​ൾ വ​ല്മീ​ക​ത്തി​ലാ​യ മ​ട്ട്. സ​മ്മ​ർ​ദ​മൊ​ന്നു​മി​ല്ലാ​തെ, പ്രേ​ര​ണ​യേ​തു​മി​ല്ലാ​തെ അ​തൊ​രു പു​ത്ത​ൻ സ്വാ​ഭാ​വി​ക​ത​യാ​യി. </p>
<p>നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​തും ക​ളം മാ​റി, എ​ങ്ങും ചി​ല​പ്പ് നി​ര​ന്ത​രം. മ​നു​ഷ്യ​രു​ടെ, യ​ന്തി​ര​ങ്ങ​ളു​ടെ, ജീ​വ​ച​ല​ന​ങ്ങ​ളു​ടെ. മു​മ്പ് അ​തൊ​ക്കെ സ​ഹ​നീ​യ​മാ​യി​രു​ന്നു. കാ​ട​നു​ഭ​വ​ശേ​ഷം പ​ക്ഷേ അ​തി​നൊ​ക്കെ അ​സ്വാ​ഭാ​വി​ക​ത. ഒ​ച്ച, ദേ​ഹ​നീ​രു വ​റ്റി​ക്കു​മ്പോ​ലെ. സം​സാ​രം വ​ല്ലാ​തെ​ക​ണ്ട് ക്ഷീ​ണി​പ്പി​ക്കു​ന്നെ​ന്ന പ​രി​ഭ​വം, മു​ൻ​വാ​ചാ​ല​ർ ചി​ല​ർ​ക്ക്. ടി.​വി ചാ​ന​ലു​ക​ളി​ൽ തി​മി​ർ​ത്തു​പെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു വാ​മ​ഴ, ച​റ​പ​റ. കീ​ശ​ഫോ​ണു​ക​ൾ തു​രു​തു​രെ ചൊ​രി​യു​ന്നു​ണ്ടാ​യി​രു​ന്നു സൊ​റ​മാ​രി, കു​ണു​കു​ണെ. ‘‘മ​ട​ങ്ങി​പ്പോ​യാ​ലോ?’’ കൂ​ട്ട​രി​ൽ ചി​ല​ർ അ​ങ്ങ​നെ​പോ​ലും കൊ​തി​ച്ചു. പ​ക്ഷേ, ജീ​വി​തം നാ​ട്ടി​ലി​ട്ട ന​ങ്കൂ​രം പി​ഴാ​ൻ മ​ടി, ബ​ന്ധ​ച്ച​ങ്ങ​ല​ക​ളു​ടെ പി​ടി. എ​ന്താ​ണീ ത്രാ​സ​ത്തി​നു പി​ന്നി​ൽ? </p>
<p>കാ​ട്ടി​ലാ​യി​രി​ക്കെ, അ​റി​യാ​തെ ആ​ണ്ടു​പോ​വു​ന്നു ഗാ​ഢ​മാ​യൊ​രു നി​ശ്ശ​ബ്ദ​ത​യി​ൽ. പ്ര​കൃ​തി​യു​ടെ ജീ​വ​ന​ക്രി​യ​ക​ൾ​ക്ക് മ​ന​സ്സു​കൊ​ടു​ക്കാ​ൻ വ​ഴി​തു​റ​ക്കു​ന്നു, കൃ​ത്രി​മ ന്യാ​യീ​ക​ര​ണം ഒ​ന്നു​മി​ല്ലാ​തെ ത​ന്നെ -ത​ത്ത്വ​ശാ​സ്ത്ര​ങ്ങ​ളു​ടെ​യോ പ്ര​കൃ​തി​പ്രേ​മ​ത്തി​ന്റെ​യോ ഒ​ന്നും. വാ​ചി​ക​പ്പേ​ശി​ന്റെ ജീ​വ​ന ധ​ർ​മം (ജീ​വി​ച്ചി​രി​ക്കു​ന്നെ​ന്ന തോ​ന്ന​ലു​റ​പ്പി​ക്ക​ൽ) ഇ​വി​ടെ അ​സം​ഗ​ത​മാ​വു​ന്നു. വാ​സ്ത​വ​ത്തി​ൽ, സം​സാ​ര​ത്തോ​ടു​ള്ള അ​ന്ധ​ബാ​ധ​യ​ല്ലേ മ​നു​ഷ്യ​ർ​ക്കി​ടെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ പ​ടു​ക്കു​ന്ന​ത് -ശ​ബ്ദ​വി​നി​മ​യം പ​ണി​യു​ന്ന ബ​ന്ധ​ങ്ങ​ളെ​ല്ലാ​മി​രി​ക്കെ​യും? നി​ശ്ശ​ബ്ദ​ത​യു​ടെ ഇ​ടം നൃ​ശൂ​ന്യ​മെ​ന്നും അ​വി​ട​ന്ന് ഒ​ന്നു​മു​ണ്ടാ​വി​ല്ലെ​ന്നു​മു​ള്ള ധാ​ര​ണ പാ​കു​ന്ന പ്ര​തി​ബ​ന്ധ​ങ്ങ​ൾ. മൗ​നം വാ​ചാ​ല​മെ​ന്നൊ​ക്കെ മോ​ടി​വാ​ക്കോ​തും, മൗ​ന​ഭ​യം പു​ല​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ. വാ​ക്കി​ൻ​മേ​ട ചി​ക​ഞ്ഞ പ​ഴ​യൊ​രു പേ​ന നു​ള്ളി​ത്ത​ന്ന​തോ​ർ​മി​ച്ചാ​ൽ, ‘‘സം​സാ​രം ഹൃ​ദ​യം ത​ക​ർ​ക്കു​ന്ന മൗ​ഢ്യം, വാ​ക്കു​ക​ളു​ടെ.’’ (ഫോ​ക്നെ​ർ). </p>
<p>മ​റ്റൊ​രു വ​ഴി​ക്ക് ഇ​തി​ലും പ​ച്ച​ക്ക് ഇ​തേ നേ​ര് പ​റ​ഞ്ഞ മ​റ്റൊ​രാ​ളു​ണ്ട്, മോ​റി​സ് പോ​ണ്ടി: ‘‘സെ​സാ​നു ശേ​ഷ​മു​ള്ള ചി​ത്ര​ക​ല കാ​ണു​മ്പോ​ൾ (ശ​വ) സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം സം​സാ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പോ​ലെ തോ​ന്നു​ന്നു. ഉ​പ​മേ​യം വി​ട്ട് ഉ​പ​മാ​നം മാ​ത്രം നോ​ക്കൂ -മ​ര​ണ​മു​ഖ​ത്ത് ആ​ശ്ലേ​ഷി​ച്ച മൂ​ക​ത​യി​ൽ​നി​ന്ന് മി​ണ്ടാ​ട്ട​ത്തി​ന്റെ ബ​ഹ​ളി​മ​യി​ലേ​ക്കു​ള്ള മ​ട​ക്ക​മെ​ന്ന്! അ​തി​ലു​ണ്ട് സാ​ര​സ​ർ​വ​സ്വം. പു​ല​ർ​ച്ച​യു​ടെ സാ​ക്ഷ്യ​മാ​യി മ​നു​ഷ്യ​ൻ ക​രു​തു​ന്ന സം​സാ​രം സ​ത്യ​ത്തി​ൽ അ​വ​ന്റെ സ്ഥാ​യി​യ​ല്ല. ആ​രു​ഢം നി​ശ്ശ​ബ്ദ​ത​യാ​ണ്. അ​തി​ൽ​നി​ന്നു​ള്ള വ്യ​തി​യാ​ന​മാ​ണ് സം​സാ​രം. അ​ഥ​വാ, നി​ശ്ശ​ബ്ദ​ത​യാ​ണ് ന​മ്മു​ടെ സ്വാ​ഭാ​വി​ക​നി​ല. പ​ക്ഷേ, ന​മു​ക്കെ​പ്പ​ഴും നേ​രു പി​ഴ​യ്ക്കു​ന്നു -മൗ​നം മ​രി​പ്പെ​ന്ന് ധ​രി​ച്ചു​വ​ശാ​വു​ന്നു. </p>
<p>ശ്ര​ദ്ധി​ക്കി​ല​റി​യാം, നി​ശ്ശ​ബ്ദ​ത ഒ​റ്റ​യൊ​റ്റ ജീ​വി​ക​ളു​ടെ വൈ​യ​ക്തി​ക മൗ​ന​മ​ല്ല. പ്ര​കൃ​തി​യു​ടെ സാ​ധാ​ര​ണ പ്ര​കൃ​ത​മാ​ണ്. ശ​ബ്ദ​ത്തി​ന്റെ വി​പ​രീ​ത​മ​ല്ല​ത്. നി​ശ്ശ​ബ്ദ​ത​ക്കു​ള്ളി​ലാ​ണ് ശ​ബ്ദ​ങ്ങ​ള​ത്ര​യും നി​ർ​ലീ​ന​മാ​വു​ക. ക​ട​ലി​ന്റെ നി​രു​ദ്ധ​മാ​യ നി​ശ്ശ​ബ്ദ​ത ഭേ​ദി​ക്കാ​ൻ അ​ല​റു​ന്ന അ​ല​മാ​ല​ക​ൾ​ക്കാ​വു​മോ? മ​നു​ഷ്യ​ഭാ​ഷ​യു​ടെ അ​സാ​ന്നി​ധ്യ​ത്തേ​ക്കാ​ൾ അ​തി ബൃ​ഹ​ത്താ​ണ് പ്ര​കൃ​തി​യു​ടെ ഈ ​സാ​ന്ദ്ര​ഭാ​ഷ. സ​ർ​വം ഉ​ൾ​പ്പേ​റു​ന്ന ആ​ലിം​ഗ​ന​ത്തി​ന്റെ അം​ഗ​രൂ​പ​മാ​ണ​തി​ന്. നി​ര​ന്ത​രം ഉ​തി​രു​ന്ന, എ​ന്നാ​ൽ ഉ​ൾ​പ്പി​ടി​ക്കൊ​തു​ങ്ങാ​ത്ത, ഓ​ജ​സ്സി​ന്റെ ആ​ശ്ലേ​ഷം. </p>
<p>വി​നി​മ​യ ശൂ​ന്യ​ത​യ​ല്ലി​ത്, പ്ര​കൃ​തി​യു​ടെ സ​ജീ​വ ക്ഷ​ണി​ത​മാ​ണ്. സൗ​മ്യം, പ​ക്ഷേ ശ​ക്തം. ആ ​വി​ളി​ക്ക് മ​നം കൊ​ടു​ക്കു​ക എ​ന്നാ​ൽ നി​ർ​മ​ല ശ്ര​ദ്ധ​ക്ക് വി​ധേ​യ​മാ​ക​ലാ​ണ്. ഈ ​അ​ർ​പ്പ​ണ​ത്തി​ലാ​ണ് നാം ​നി​ശ്ശ​ബ്ദ​ത​യി​ലാ​ഴു​ക. ആ​ണ്ടു​പോ​വു​ന്ന​ത് ആ​ഴ​ത്തി​ലേ​ക്കാ​ണ്. അ​വി​ടെ കാ​ത്തി​രി​പ്പു​ണ്ട്, വ​ള​രെ വ​ള​രെ വ്യ​ത്യ​സ്ത​മാ​യൊ​രു വാ​സ​ന്ത സ്പ​ർ​ശം. മ​റു​ത്തു ധ​രി​ക്കേ​ണ്ട, മാ​യി​ക​മൊ​ന്നു​മി​ല്ല​തി​ൽ. മ​നു​ഷ്യ​ന​ട​ങ്ങു​ന്ന സ്വാ​ഭാ​വി​ക​ലോ​ക​ത്തി​ന്റെ സാ​ന്നി​ധ്യം അ​പ്പ​ടി​യു​ണ്ട് ആ ​സ്പ​ർ​ശ​ത്തി​ൽ. ഉ​ല​കം ചു​റ്റി കാ​ട​റി​ഞ്ഞ ആ ​ആ​ഫ്രി​ക്കോ​നാ​തി​രി, ലോ​റ​ൻ​സ് വാ​ൻ​ഡെ​ർ പോ​സ്റ്റ്. അ​യാ​ൾ കു​റി​ക്കു​ന്നു​ണ്ട് ഒ​രു പെ​രു​മ​ഴ​ക്കാ​ല​ത്ത് ജ​പ്പാ​നി​ലെ ഹൊ​കൈ​ഡോ​യി​ൽ ച​ങ്ങാ​തി​ക്കൊ​പ്പം ചു​റ്റി​യ​തി​െ​ന്റ വി​ശേ​ഷം. പി​ന്നെ, ന​ന​വു​ണ​ക്കാ​ൻ ഒ​രു പീ​ടി​ക​യി​ൽ ഓ​ടി​ക്ക​യ​റി​യ​ത്. അ​വി​ടെ ഒ​രു മു​റി​യു​ടെ പി​ൻ​കോ​ണി​ൽ​നി​ന്ന് തി​ടു​ക്ക​നെ - ‘‘...ഒ​രു പ​ക്ഷി പാ​ടി​ത്തു​ട​ങ്ങു​ന്നു.</p>
<p> മു​റി പാ​ടേ നി​ശ്ശ​ബ്ദ​ത​യി​ല​ക​പ്പെ​ട്ടു. അ​ത്ര​ക്ക് സു​ന്ദ​രം, സു​വ്യ​ക്തം, ആ​ധി​കാ​രി​കം ആ ​പാ​ട​ൽ. ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു​പോ​യി, ച​ങ്ങാ​തി​യു​ടെ​യും... എ​ത്ര​നേ​രം അ​തു പാ​ടി​യെ​ന്ന​റി​യി​ല്ല, പ​ക്ഷേ ആ ​നി​ശ്ശ​ബ്ദ​ത മു​റി​ഞ്ഞ​തേ​യി​ല്ല. ഒ​രൊ​റ്റ സ്പൂ​ണോ ഗ്ലാ​സോ ക​പ്പോ ഇ​ട​പെ​ട്ടി​ല്ല, ഒ​ച്ച​കൊ​ണ്ട്. കു​ശി​നി​യി​ൽ​നി​ന്ന് പ​ണി​ക്കാ​രു​ടെ​യോ പാ​ത്ര​ങ്ങ​ളു​ടെ​യോ ക​ല​മ്പ​ലൊ​ന്നും വ​ന്ന് ഭം​ഗ​മു​ണ്ടാ​ക്കി​യി​ല്ല. ഒ​രി​ട​ത​ട​വി​നും ഇ​ട​മി​ല്ലാ​ത്ത​ത്ര സ​മ​യ​ര​ഹി​ത​മാ​യി​രു​ന്നു ആ ​നി​മി​ഷ​ങ്ങ​ൾ. കാ​ര​ണം, മാ​ന​സി​ക​മാ​യ സ​ക​ല ബാ​ധ​ക​ളി​ൽ​നി​ന്നും മു​ക്ത​മാ​യി​രു​ന്നു ആ ​സ​മ​യ​മാ​ത്ര​ക​ൾ, നി​റ​ഞ്ഞു​നി​ന്ന​ത്, ഒ​രു കു​ഞ്ഞു​പ​ക്ഷി​യു​ടെ കു​ഞ്ഞു​ട​മ്പി​ൽ നി​ക്ഷേ​പി​ച്ച സൃ​ഷ്ടി​യു​ടെ ഇ​ച്ഛ മാ​ത്രം. ഹൃ​ദ​യം തൊ​ണ്ട​യി​ലെ​ടു​ത്ത് സ്വ​ന്തം ഉ​ൺ​മ​യു​ടെ പൂ​ർ​ണാ​ർ​ഥം ആ ​ജീ​വി വീ​ണ്ടെ​ടു​ക്കു​മ്പോ​ലെ...’’ (Yet Being Someone Other). </p>
<p>കാ​ട​രി​ക​ത്തെ ആ ​പീ​ടി​ക​മു​റി​യി​ൽ സ്വ​ന്തം ഉ​ൺ​മ​യു​ടെ അ​ർ​ഥ​പൂ​ർ​ണി​മ അ​നു​ഭ​വി​ച്ച​റി​യു​ക​യാ​യി​രു​ന്നു ആ ​ച​ങ്ങാ​തി​ക​ൾ. ഏ​തു ജീ​വി​ത​ത്തി​ലും അ​ന്ത​ർ​ഹി​ത​മാ​യ അ​തി​ന്റെ അ​ഴ​കി​നൊ​രു ആ​ർ​ജ​വ​മു​ണ്ട് -നേ​രി​ന്റെ, നി​റ​വി​ന്റെ. </p>
<p>പ​റ​വ​ക​ൾ​ക്കു മാ​ത്ര​മ​ല്ല മേ​ഘ​ഭാ​ര​മു​ള്ള നാ​ദ​ങ്ങ​ൾ. കാ​ട്ടി​ൽ മാ​ത്ര​മ​ല്ല നാ​ട്ടി​ലും മു​ഴ​ങ്ങു​ന്നു​ണ്ട​ത്, കാ​തു കൊ​ടു​ക്കി​ല​റി​യാം. മാ​ങ്കൊ​മ്പി​ലി​രു​ന്ന് അ​യ​ൽ​ക്കി​ളി​ക​ളോ​ടു ക​യ​ർ​ക്കു​ന്ന അ​ണ്ണാ​റ​ക്ക​ണ്ണ​ന്റെ ശ്ചി​ൽ... ശ്ചി​ൽ...., എ​ച്ചി​ൽ​പ്പ​റ്റ് പ​ങ്കി​ടാ​ൻ കൂ​ട്ട​രെ വി​ളി​ക്കു​ന്ന കാ​ക​ന്റെ സ്ക്രാ... ​സ്ക്രാ..., അ​ന്തി​ക്കൂ​രാ​പ്പി​ന് പാ​ട​ത്തു​റ​സ്സി​ൽ പ​ക​ർ​ന്നാ​ടു​ന്ന മാ​ക്രി​ക​ളു​ടെ ബേ​ക്രോം... ബേ​ക്രോം..., ഉ​റ​ക്ക​ച്ച​ട​വി​ലാ​യ രാ​മാ​നം നി​റ​ക്കു​ന്ന ചീ​വീ​ടു​ക​ളു​ടെ ച്റീ...​ച്റീ... എ​ല്ലാം ഉ​തി​രു​ന്ന​ത് ഒ​രേ നാ​ഭി​യി​ൽ​നി​ന്ന്: നി​ശ്ശ​ബ്ദ​ത. കാ​തൊ​രു​ക്കി, മ​ന​മോ​ർ​ത്താ​ൽ അ​റി​യും, മ​നു​ഷ്യ​നാ​ദ​ങ്ങ​ളെ മ​നു​ഷ്യേ​ത​ര നി​നാ​ദ​ങ്ങ​ൾ ക​ണ്ടു​മു​ട്ടു​ക​യാ​ണ്, വാ​ക്ക​ഴി​ഞ്ഞ അ​ഴി​മു​ഖ​ത്ത്. ശ്ര​വ​ണ​പു​ട​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന അ​വ​യു​ടെ സ്വ​ര​വ്യ​ഞ്ജ​ന​ങ്ങ​ൾ ജീ​വി​ത​ത്തി​ന്റേ​തു​ത​ന്നെ -ജീ​വ​ന സ്വാ​ർ​ഥ​ങ്ങ​ളി​ൽ പൂ​ണ്ട് ന​മ്മ​ൾ കാ​തേ​കാ​തെ വി​ട്ട​വ. ഈ ​അ​നു​ഭ​വ​ത്തി​നു​ണ്ടോ യു​ക്ത​മാ​യ വാ​ക്ക്? ക​ണ്ടെ​ത്തി​യാ​ലും പൊ​ലി​ക്കു​മോ സ​ക്ത​മാ​യ ധ്വ​നി? </p>
<p>വാ​ക്ക് വാ​ക്ക് വാ​ക്ക്... മ​നു​ഷ്യ​നെ​ന്നും അ​തി​ന്റെ പി​ന്നാ​ലെ​യാ​ണ്. ഈ ​മ​ണ്ട​ലൊ​ന്നു മ​തി​യാ​ക്കാ​നാ​വു​മോ, വ​ല്ല​പ്പോ​ഴെ​ങ്കി​ലും? എ​ങ്കി​ൽ​ത്ത​ന്നെ എ​ത്ര​നേ​ര​മി​രി​ക്കാം മി​ണ്ടാ​ട്ട​മി​ല്ലാ​ണ്ട്? </p>
<p>ഒ​രു​ത്ത​ര​മി​ങ്ങ​നെ: ഒ​റ്റ​ക്കി​രി​പ്പോളം. </p>
<p>ഒ​റ്റ​ക്ക​ല്ലെ​ങ്കി​ലോ? ഒ​പ്പ​മു​ള്ളോ​രു​ടെ ഇ​തേ ശേ​ഷി ആ​ശ്ര​യി​ച്ചി​രി​ക്കും ഫ​ലം. മൗ​ന​ത്തി​ന്റെ ഉ​യി​ര​റി​ഞ്ഞി​ട്ടി​ല്ലാ​ത്തോ​ർ​ക്ക് അ​തെ​ന്നും വീ​ർ​പ്പു​മു​ട്ടാ​ണ്. മി​ണ്ടി​പ്പ​റ​ഞ്ഞി​രി​ക്കാ​ൻ ആ​ളി​ല്ലെ​ങ്കി​ൽ ഫോ​ണെ​ടു​ക്കും, അ​വി​ട​ത്തെ പ്ര​വാ​സ​ലോ​ക​ത്ത് മ​ന​സ്സ​ഴി​ച്ചു​വി​ടും. ഒ​ന്നു​മൊ​ത്തി​ല്ലെ​ങ്കി​ൽ ത​ന്ന​ത്താ​ൻ പി​റു​പി​റു​ക്ക​െ​യ​ങ്കി​ലും. ഉ​രി​യാ​ട്ടി​ലേ ഉ​യി​രു​ള്ളൂ -ആ ​വി​ചാ​ര​വ​ഴ​ക്ക​മാ​ണ് കെ​ണി, ത​ട​സ്സം -നി​ശ്ശ​ബ്ദ​ത​യു​ടെ നാ​ദം കേ​ൾ​പ്പ​തി​ന്. ശ​ബ്ദ​ര​ഹി​ത​മാ​ണ് നി​ശ്ശ​ബ്ദ​ത​യെ​ന്ന ധാ​ര​ണ​യി​ലാ​ണ് കെ​ണി​ക്ക് കു​രു​ക്കേ​റു​ക. സ​ത്യ​ത്തി​ൽ, അ​പ​രി​ചി​ത​മാ​യ​കൊ​ണ്ട് നി​ശ്ശ​ബ്ദ​ത നി​ർ​ജീ​വ​മെ​ന്ന് ക​രു​തി​പ്പോ​ക​യ​ല്ലേ? ഏ​കാ​ന്ത​രാ​വൊ​ന്നി​ൽ അ​ര​ണ്ട ക​വി​മ​ന​സ്സ് മ​ന്ത്രി​ച്ച​പോ​ലെ, </p>
<p> ‘‘വാ​ക്കും അ​ർ​ഥ​വു​മി​ല്ലാ​ത്ത നി​ശ്ശ​ബ്ദ​ത​യു​ടെ </p>
<p>ഇ​രു​ണ്ട സം​ഗീ​തം​മാ​ത്രം’’ (ഒ​രു ദി​നാ​ന്ത്യ​ക്കു​റി​പ്പ്/ ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്) </p>
<p>നേ​രു​ത​ന്നെ, തീ​ർ​ത്തും വ്യ​ത്യ​സ്തം​ത​ന്നെ​യാ​ണ​ത്, പ​രി​ചി​ത ശ​ബ്ദ​ങ്ങ​ളി​ൽ​നി​ന്ന്, പ​തി​വു കേ​ൾ​വി​ക​ളി​ൽ​നി​ന്ന്. പ്ര​ശ്ന​മ​പ്പോ​ൾ അ​പ​രി​ചി​ത​ത്തോ​ടു​ള്ള പേ​ടി​യാ​ണെ​ന്നു വ​രു​ന്നു. പേ​ടി, അ​നു​ഭ​വ​ത്തെ ചെ​റു​ക്കും. അ​തി​നു മു​ഖം​കൊ​ടു​ക്കാ​ൻ മ​നം മ​ടി​ക്കും. അ​ങ്ങ​നെ, പ​രി​ചി​ത​ങ്ങ​ളു​ടെ 0-വ​ട്ട​ത്തി​ൽ ക​രു​ങ്ങി​ക്കി​ട​ക്കും, മ​നു​ഷ്യ​ൻ. </p>
<p>നി​ശ്ശ​ബ്ദ​ത​ക്ക് പ​ക്ഷേ മ​റ്റൊ​രു ത​ല​മു​ണ്ട് -സ​മ​യ​ബോ​ധം നി​ല​യ്ക്കു​ന്നി​ടം. ‘അ​ന്നേ​ര’​മാ​ണ് അ​കം മി​ഴി​വു നേ​ടു​ക. ആ ​നേ​ര​മി​ല്ലാ​നേ​ര​ത്ത്. കാ​ര​ണം, സ​മ​യം ത​ത്ര​മാ​ണ്, വൃ​ഥ​ക​ളാ​ണ്, ആ​ശ​നി​രാ​ശ​ക​ളാ​ണ്. തീ​ർ​ത്തും വൈ​ചാ​രി​കം. സ​മ​യ​മൊ​ന്നു നി​ല​യ്ക്കു​മ്പോ​ൾ ഈ ​യാ​ത​ന​ക​ളി​ൽ​നി​ന്നു മു​ക്ത​മാ​വു​ന്നു മ​ന​സ്സ് -ത​ൽ​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും. അ​തൊ​രു വി​മ​ലീ​ക​ര​ണ​മേ​കു​ന്നു കാ​ഴ്ച​ക്ക്, കേ​ൾ​വി​ക്ക്. എ​ങ്ങോ ല​യി​ച്ച​ലി​യു​മ്പോ​ലെ. കാ​ല​മാ​ത്ര​ക​ൾ അ​ണു​വ​ണു കൊ​ട്ടി​ക്ക​യ​റി ശ​ബ്ദ​ഗോ​പു​രം തീ​ർ​ത്ത് താ​യ​മ്പ​ക ഒ​ടു​വി​ലെ​ത്തി​ക്കു​ത്തി​നി​ൽ​ക്കു​ന്ന ആ ​അ​റ്റ​ബി​ന്ദു​വു​ണ്ട​ല്ലോ -സ​ർ​വം നി​ല​ച്ച അ​വ​സാ​ന ഠിം. ​സ​മ​യം സ്തം​ഭി​ച്ച നി​മി​ഷം. സെ​സ്ലാ​വ് മി​ലോ​സ് ഒ​പ്പി​വെ​ച്ചി​ട്ടു​ണ്ട് ആ ​മു​ഹൂ​ർ​ത്തം: </p>
<p>ഓ​ടു​ക​യാ​യി​രു​ന്നു ഞാ​ൻ </p>
<p>പ​ട്ടു​ട​യാ​ട ഉ​ല​ഞ്ഞി​ള​ക​വേ </p>
<p>മു​റി​ക​ളൊ​ന്നൊ​ന്നാ​യ് മാ​റി​മാ​റി </p>
<p>നി​ർ​ത്താ​തെ </p>
<p>ഒ​രൊ​ടു​വാ​തി​ലു​ണ്ടെ​ന്ന് </p>
<p>നി​ന​ച്ച്. </p>
<p>അ​ധ​ര​ങ്ങ​ളു​ടെ ആ​കൃ​തി, </p>
<p>ഒ​രാ​പ്പി​ൾ </p>
<p>ഉ​ടു​പ്പി​ൽ കു​ത്തി​യ പൂ​വ്- </p>
<p>ഉ​ണ്ടാ​യി​രു​ന്ന​ത​ത്ര​മാ​ത്രം </p>
<p>അ​റി​യാ​നു​മെ​ടു​ക്കാം. </p>
<p>സ്ഥ​ല​കാ​ല​ങ്ങ​ളു​ടെ സം​യോ​ഗ​രാ​ശി​യി​ലാ​ണ് നാം ​ക​ഴി​ഞ്ഞു കൂ​ടു​ന്ന​ത്. നി​മി​ഷ​ത്തി​ന്റെ കേ​വ​ല​ത​യി​ൽ സ​ക​ല​തും സം​ഗ​മി​ക്കു​ന്നു. അ​ക്കാ​ര്യം മു​ന്നേ ചൂ​ണ്ടി​ത്ത​ന്ന മ​റ്റൊ​രാ​ളു​ണ്ട്, ഒ​ക്ടാ​വ്യോ പാ​സ്: </p>
<p>ഒ​രു നി​മി​ഷ​ത്തേ​ക്ക്, ചി​ല​പ്പോ​ൾ, </p>
<p>നാം ​കാ​ണു​ന്നു- </p>
<p>ക​ണ്ണാ​ല​ല്ല, മ​ന​സ്സാ- </p>
<p>കാ​ലം വി​ശ്രാ​ന്തി​യി​ൽ, </p>
<p>ലോ​കം പാ​തി മാ​യു​ന്നു, </p>
<p>നി​രാ​മ​യ​ദേ​ശം തെ​ളി​യു​ന്നു. </p>
<p>നി​ർ​മ​ല​രൂ​പ​ങ്ങ​ൾ, സാ​ന്നി​ധ്യ​ങ്ങ​ൾ </p>
<p>അ​ന​ക്ക​മ​റ്റ് പൊ​ന്തി​ക്കി​ട​ക്കു​ന്നു </p>
<p>നാ​ഴി​ക​മേ​ൽ... </p>
<p>പു​ഴ​യൊ​ന്ന് നി​ല​യ്ക്കു​ന്നു. </p>
<p>സ​മ​യ​ത്തി​ന്റെ മ​റു​പു​റ​ത്തേ​ക്കു​ള്ള ജാ​ല​ക​മാ​ണീ നി​മി​ഷം. നി​ശ്ശ​ബ്ദ​ത​യു​ടെ തു​റ​മു​ഖ​ത്ത് ഒ​രു​നോ​ക്കു കാ​ണാ​മ​ത്, മി​ന്നാ​യം പോ​ലെ. ‘നി​ത്യ​ത’ എ​ന്നും മ​റ്റും വാ​ക്കി​ൻ​പൂ​ട്ടി​ട്ട് ത​ള​ച്ചൊ​തു​ക്ക​രു​ത്. കാ​ര​ണം വാ​ക്കു​ക​ളെ ഏ​തു കോ​ല​ത്തി​ലു​മാ​ക്കാം. മ​നം മ​യ​ക്കാ​ൻ, അ​നു​ഭ​വം മാ​യ്ക്കാ​ൻ. വാ​ക്കു​ക​ൾ നാ​മ​ങ്ങ​ൾ മാ​ത്രം. നാ​മ​മാ​ത്ര​മാ​യ ആ​വ​ര​ണ​ങ്ങ​ൾ. അ​വ​ക്കാ​ധാ​ര​മാ​യ സി​ര​ക​ൾ​ക്കു​പ​ക്ഷേ, ഒ​രു കാ​ത​ലു​ണ്ട് -നി​ശ്ശ​ബ്ദ​ത. അ​തു​കൊ​ണ്ടാ​വ​ണം വി​സ്ല​വാ ഷിം​ബോ​ർ​സ്ക പ​റ​ഞ്ഞി​ട്ടു​പോ​യ​ത്, നി​ശ്ശ​ബ്ദ​ത എ​ന്ന് ഉ​ച്ച​രി​ക്കു​ന്ന മാ​ത്ര​യി​ൽ നാ​മ​തി​നെ ഉ​ച്ചാ​ട​നം ചെ​യ്യു​ന്നെ​ന്ന്. ഉ​ള്ളം ആ ​തു​റ​സ്സി​ലാ​യി​രി​ക്കെ ഉ​ല​കം നി​റ​ഞ്ഞു​ക​വി​ഞ്ഞി​രി​ക്കും, ഉ​രി​യാ​ട്ടി​ന് ഇ​ടം ത​രി​മ്പു​മി​ല്ലാ​ത്തോ​ണം. ആ ​മൂ​ക​സ്വ​ര​ത്തി​ലാ​ണ് പ്ര​ജ്ഞ​യു​ടെ മി​ണ്ടാ​ട്ടം. </p>
<p>നാ​വൊ​ന്ന​ട​ക്കു​കി​ൽ അ​ത​നു​ഭ​വി​ക്കാം, ഒ​രു​പ​ക്ഷേ. </p>
<h3>(അ​വ​സാ​നി​ച്ചു)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/articles/silence-is-the-adornment-of-a-wise-man-1514585</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/silence-is-the-adornment-of-a-wise-man-1514585</guid>
<category><![CDATA[Weekly,Archives,Articles,Premium,4 MAY 2026]]></category>
<dc:creator><![CDATA[വിജു വി നായർ]]></dc:creator>
<pubDate>Mon, 27 Apr 2026 02:00:19 GMT</pubDate>
</item>
<item>
<title><![CDATA[അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന്
ഒ​ന്നും പ​ഠി​ക്കാ​ത്ത​വ​ർ]]></title>
<description/>
<enclosure length="285180" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/26/2837880-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/26/2837880-untitled-1.gif'/><figcaption></figcaption></figure><p>അ​നു​ഭ​വ​മാ​ണ് ഏ​റ്റ​വും വ​ലി​യ ഗു​രു​വെ​ന്ന​ത് ഒ​രു ആ​പ്തവാ​ച​കം മാ​ത്ര​മ​ല്ല, സ​ത്യ​പ്ര​സ്താ​വ​നകൂ​ടി​യാ​ണ്. വി​വേ​ക​മു​ള്ള​വ​ർ അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പ​ഠി​ക്കും, അ​ത​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ൾ ആ​സൂ​ത്ര​ണംചെ​യ്യും. എ​ന്നാ​ൽ, മ​ല​യാ​ളി ഇ​ക്കാ​ര്യ​ത്തി​ൽ പ​ല​പ്പോ​ഴും അ​പ​വാ​ദ​മാ​ണ്. അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പ​ഠി​ക്കി​ല്ല എ​ന്നുമാ​ത്ര​മ​ല്ല, ആ ​അ​നു​ഭ​വ​ങ്ങ​ളെ ഗൗ​നി​ക്ക​പോ​ലു​മി​ല്ല. എ​ന്നി​ട്ടോ? വീ​ണ്ടും വീ​ണ്ടും ന​ഷ്ട​വും നാ​ശ​വും വ​രു​ത്തി​വെക്കും. അ​ത്ത​ര​മൊ​രു ദു​ര​ന്ത​മാ​യ, തൃ​ശൂ​രി​ലെ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ‘തു​ട​ക്കം’ എ​ഴു​തു​മ്പോ​ഴും പൂ​ർ​ണ​മാ​യി വ്യ​ക്ത​മ​ല്ല. </p>
<p>ഏ​പ്രി​ൽ 21ന് ​തൃ​ശൂ​ർപൂ​ര​ത്തി​ന് വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്ന അ​ഞ്ച് നി​ർ​മാ​ണ​പ്പു​ര​ക​ളി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ 13 പേ​രാ​ണ് മ​രി​ച്ച​ത്. തി​രു​വ​മ്പാ​ടി ദേ​വ​സ്വം ബോ​ർ​ഡി​നു​വേ​ണ്ടി വെ​ടി​​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്ന തൃ​​ശൂ​രി​ലെ മു​ണ്ട​ത്തി​ക്കോ​ടു​ള്ള പ​ട​ക്ക​പ്പു​ര​ക​ളി​ലാ​ണ് പൊ​ട്ടി​ത്തെ​റിയു​ണ്ടാ​യ​ത്. ഏ​പ്രി​ൽ 24ന് ​ന​ട​ക്കേ​ണ്ട തൃ​ശൂ​ർപൂ​ര​ത്തി​ന്റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​നു​വേ​ണ്ടി പ​ട​ക്ക​ക്കോ​പ്പു​ക​ൾ ഒ​രു​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം.​ ത​മി​ഴ്നാ​ട്ടി​ലെ വി​രു​തു​ന​ഗ​ർ ക​ട്ട​നാ​ർ​പ​ട്ടി​യി​ൽ 25 പേ​രു​ടെ ദാ​രു​ണ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​ക്കെ​ട്ട് ദു​ര​ന്തം ന​ട​ന്നി​ട്ട് അ​ധി​കം ദി​വ​സ​മാ​യി​ട്ടി​ല്ല എ​ന്ന​തും ഓ​ർ​ക്ക​ണം.​ ര​ണ്ടാ​ഴ്ച മു​മ്പേ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​ന്ദ​മം​ഗ​ല​ത്തി​ന​ടു​ത്ത കു​രി​ക്ക​ത്തൂ​രി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി ര​ണ്ടു​പേ​ർ മ​ര​ിച്ചി​രു​ന്നു. </p>
<p>യ​ഥാ​ർ​ഥ​ത്തി​ൽ കേ​ര​ള​ത്തി​ൽ പ​ട​ക്ക​നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി നീ​ളു​ക​യാ​ണ്. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ടെ 800 വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​ത​ായാ​ണ് ക​ണ​ക്ക്. അ​തി​ൽ 400 പേ​ർക്ക് മ​രണം സംഭവിക്കുകയോ അം​ഗ​ഭം​ഗം വ​രുക​യോ ചെ​യ്തു. 2016 ഏ​പ്രി​ലി​ൽ കൊ​​ല്ലം പു​​റ്റി​​ങ്ങ​​ൽ വെ​​ടി​​ക്കെ​​ട്ട് ദു​​ര​​ന്ത​ത്തി​ൽ മ​രി​ച്ച​ത് 106 പേ​രാ​ണ്. 1952 ജ​​നു​​വ​​രി 14ന് ​​പ​​ക​​ല്‍ മൂ​​ന്നി​​ന് ശ​​ബ​​രി​​മ​​ല​​യി​​ല്‍ ഉ​​ണ്ടാ​​യ ക​​രി​​മ​​രു​​ന്ന് സ്‌​​ഫോ​​ട​​ന​ത്തി​ൽ 68 പേ​ർ​ മ​രി​ച്ചു. ചെ​​റി​​യ 54 അ​​പ​​ക​​ട​​ങ്ങ​​ളി​​ലാ​​യി 180ല​​ധി​​കം പേ​​ർ​​ക്കും ജീ​​വ​​ൻ ന​​ഷ്ട​​മാ​​യി​​ട്ടു​​ണ്ട്. </p>
<p>തൃ​ശൂ​രി​ലും അ​പ​ക​ടം ആ​ദ്യ​ത്തേ​ത​ല്ല. 1978 തൃ​​ശൂ​​ര്‍പൂ​​ര​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കു​​ഴി​​യ​​മി​​ട്ട് ല​​ക്ഷ്യം തെ​​റ്റി ആ​​ള്‍ക്കൂ​​ട്ട​​ത്തി​​ല്‍ പ​​തി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​ത്തി​ൽ എ​ട്ടു​പേ​രാ​ണ് മ​രി​ച്ച​ത്. 2006 തൃ​​ശൂ​​ര്‍ പൂ​​ര​​ത്തി​​ന് ത​​യാ​​റാ​​ക്കി​​യ വെ​​ടി​​ക്കെ​​ട്ട് സാ​​മ​​ഗ്രി​​ക​​ള്‍ സൂ​​ക്ഷി​​ക്കു​​ന്നി​​ട​​ത്തു​​ണ്ടാ​​യ അ​​പ​​ക​​ട​ത്തി​ൽ ഏഴു​ പേ​രും മ​രി​ച്ചി​രു​ന്നു. </p>
<p>ഈ ​വെ​ടി​ക്കെ​ട്ട്/പ​ട​ക്ക നി​ർ​മാ​ണ അ​പ​ക​ട​ങ്ങ​ൾ​ക്കെ​ല്ലാം പൊ​തു​വാ​യ ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്. 1. മ​തി​യാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ത്ത​ത്. 2. നി​ർ​മാ​ണശാ​ല​ക​ളി​ൽ രാ​സ​വ​സ്തു​ക്ക​ളും മ​റ്റ് അ​സം​സ്കൃ​തവ​സ്തു​ക്ക​ളും സൂ​ക്ഷി​ക്കു​ന്ന​തി​ലും പ​ട​ക്ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ലു​മു​ള്ള ലാ​ഘ​വ​ത്വം 3. അ​​ശ്ര​ദ്ധ. 4. അ​ധി​കാ​രി​ക​ൾ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ൽ വ​രു​ത്തു​ന്ന വീ​ഴ്ച. 5. ചൂ​ടു​കാ​ല​ത്തെ അ​ന്ത​രീ​ക്ഷ പ്ര​ശ്നം. 6. വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ക്കു​റവ്. 7. ആ​ള്‍ക്കൂ​ട്ട​വും വെ​ടി​ക്കെ​ട്ട് പു​ര​യും ത​മ്മി​ലു​ള്ള അ​ക​ലം പാ​ലി​ക്കാ​ത്ത​ത്. 8. പ​ട​ക്ക നി​ർമാ​ണമു​റി​ക​ൾക്ക് ജോ​ലി​ക്കാ​രെ​യും സ്ഫോ​ട​നശേ​ഷി​യു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​ത്ര വി​സ്താ​ര​മി​ല്ലാ​ത്തത്. 9 പ്ര​വ​ർ​ത്ത​നപ​രി​ച​യ അ​ഭാ​വം. 10. നി​ശ്ചി​ത സ​മ​യം പാ​ലി​ക്കാ​ൻ​വേ​ണ്ടി​യു​ള്ള തി​ര​ക്കി​ട്ട പ്ര​വ​ർ​ത്ത​നം. 11 ര​ക്ഷാപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത. </p>
<p>ഒ​ര​ു വ​ശ​ത്ത് ക​രി​മ​രു​ന്ന് പ്ര​യോ​ഗ​ങ്ങ​ൾ​ക്കും ആ​ന​ക​ളെ അ​ണി​നി​ര​ത്തു​ന്ന​തി​നു​മെ​തി​രെ പ​ല കോ​ണു​ക​ളി​ൽനി​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട് എ​ന്ന​തുകൂ​ടി ക​ണ​ക്കി​ലെ​ടു​ക്ക​ണം. പ​ക്ഷേ, ഇ​വി​ടെ ആ​ദ്യം വേ​ണ്ട​ത് ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ക എ​ന്ന​താ​ണ്. അ​തി​ന് അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പ​ഠി​ക്ക​ണം. വീ​ഴ്ച​ക​ൾ തി​രു​ത്ത​ണം. പ​ട​ക്ക​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള​താ​ണെ​ങ്കി​ൽ, അ​ത് തു​ട​ര​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ഇ​നി​യും പ​ട​ക്ക​ശാ​ല​ക​ളി​ലെ ദു​ര​ന്തം ഒ​ട്ട​ു​മേ ആ​വ​ർ​ത്തി​ക്കാ​ത്ത അ​വ​സ്ഥ സം​ജാ​ത​മാ​ക്ക​ണം. അ​തി​ൽ സു​പ്ര​ധാ​ന പ​ങ്ക് ഉ​ത്സ​വ​/​പൂ​ര പ്രേ​മി​ക​ൾ​ക്കാ​ണ്. ആ​ളു​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ച​വി​ട്ടി​നി​ന്ന് എ​ന്താ​ണ് ആ​ഘോ​ഷി​ക്കു​ക. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/those-who-learn-nothing-from-experiences-1514539</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/those-who-learn-nothing-from-experiences-1514539</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,4 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 27 Apr 2026 01:45:46 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="29516" type="image/jpeg" url="https://www.madhyamam.com/h-upload/2025/05/10/2575614-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/05/10/2575614-untitled-1.webp'/><figcaption></figcaption></figure><h3>മ​നു​ഷ്യ​രെ ഒ​ട്ടാ​കെ ബ​ന്ധി​പ്പി​ക്കു​ന്ന ‘ചെ​യ്ത്താ​ൻ​പാ​ലം’</h3>
<p>മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ പ​ല കൃ​തി​ക​ളി​ലും പാ​ലം പ്ര​മേ​യ​മാ​യി വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വ​യ​നാ​ട്ടി​ലെ ചെ​യ്ത്താ​ൻ പാ​ല​ത്തെ​ക്കു​റി​ച്ചൊ​രു ക​ഥ ആ​ദ്യ​മാ​യാ​ണ് വാ​യി​ക്കു​ന്ന​ത് (ല​ക്കം 1468). ചെ​യ്ത്താ​ൻ പാ​ലം എ​ന്ന യ​ഥാ​ർ​ഥ സ്ഥ​ല​ത്തെ പ്ര​മേ​യ​മാ​ക്കി എ​ഴു​തി​യ ക​ഥ​യാ​യ​തു​കൊ​ണ്ടുത​ന്നെ അ​തി​ന് പു​തു​മ ഏ​റെ​യാ​ണ്. </p>
<p>ചെ​യ്ത്താ​ൻപാ​ല​ത്തോ​ട് ചേ​ർ​ന്നു​ള്ള ജീ​വി​തം, സം​സ്കാ​രം എ​ന്നി​വ ക​ഥ​യി​ൽ തു​ടി​ച്ചുനി​ൽ​ക്കു​ന്നു. എ​ഴു​ത്ത് സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്ക​പ്പെ​ടു​മോ എ​ന്ന് ഭ​യ​പ്പെ​ടു​ന്ന കാ​ല​ത്താ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ച സ്വാ​ത​ന്ത്ര്യ​മാ​ണ് എ​ഴു​ത്ത് എ​ന്ന് ക​ഥ ഒ​രി​ക്ക​ൽകൂ​ടി ഉ​റ​പ്പി​ക്കു​ന്നു. വ​യ​നാ​ട്ടി​ലെ മ​നു​ഷ്യ​ർ സം​സാ​രി​ക്കു​ന്ന കൃ​ത്യ​മാ​യ ഭാ​ഷാ​ഭേ​ദ​ങ്ങ​ൾ ആ​ഖ്യാ​ന​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്നു. ഇ​ത് ക​ഥ​ക്ക് കൂ​ടു​ത​ൽ സ്വാ​ഭാ​വി​ക​ത ന​ൽ​കു​ന്നു. യ​ഥാ​ർ​ഥ ജീ​വി​തസം​ഭ​വ​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് നാ​ടോ​ടി​ക്ക​ഥ​ക​ളെ​യും മി​ത്തു​ക​ളെ​യും അ​തി​ഭൗ​തി​ക​മാ​യ കാ​ര്യ​ങ്ങ​ളെ​യും ഇ​ഴ​ചേ​ർ​ക്കു​ന്ന രീ​തി ക​ഥ​യി​ലു​ണ്ട്. </p>
<p>സ്ഥ​ല​കാ​ല​ങ്ങ​ൾ ത​മ്മി​ലു​ള്ള ക​ഥ​യി​ൽ അ​തി​ർ​വ​ര​മ്പു​ക​ൾ മാ​ഞ്ഞു​പോ​കു​ന്നു. ആ​ത്മ​ക​ഥാ​പ​ര​മാ​യ ആ​ഖ്യാ​ന​മാ​ണ് (Auto-fiction) ‘ചെ​യ്ത്താ​ൻ പാ​ലം’. എ​ഴു​ത്തു​കാ​രി ത​ന്നെ ക​ഥ​യി​ലെ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്ന​തോ, സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ ക​ഥ​യു​മാ​യി നേ​ർ​രേ​ഖ​യി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തോ ആ​യ രീ​തി​യി​ലാ​ണ് ക​ഥ വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് ക​ഥ​യു​മാ​യി കൂ​ടു​ത​ൽ ആ​ത്മ​ബ​ന്ധം തോ​ന്നാ​ൻ കാ​ര​ണ​മാ​കു​ന്നു. ക​ഥ​ക്കു​ള്ളി​ൽ ക​ഥ എ​ന്ന രീ​തി​യി​ൽ നെ​യ്തെ​ടു​ത്ത ഇ​തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾത​ന്നെ പു​റ​ത്തി​റ​ങ്ങി എ​ഴു​ത്തു​കാ​രി​യെ വി​ചാ​ര​ണചെ​യ്യു​ന്ന​ത് ക​ഥ​യു​ടെ ആ​ഖ്യാ​ന​ഭം​ഗി​യാ​ണ്. ച​രി​ത്രം ഉ​റ​ങ്ങു​ന്ന ‘ചെ​യ്ത്താ​ൻ പാ​ലം’: മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ പാ​ലം എ​ന്ന​ത് കേ​വ​ലം ഒ​രു വ​ഴി മാ​ത്ര​മ​ല്ല; അ​ത് ഗ്രാ​മ​ങ്ങ​ളെ ത​മ്മി​ലും ഭൂ​ത​കാ​ല​ത്തെ​യും ഭാ​വി​കാ​ല​ത്തെ​യും ത​മ്മി​ലും അ​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളെ​ത്ത​ന്നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു പ്ര​തീ​ക​മാ​ണ്. </p>
<p>ര​ണ്ട് വ്യ​ക്തി​ക​ളെ​യോ കു​ടും​ബ​ങ്ങ​ളെ​യോ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​തീ​ക​മാ​യി പാ​ലം മാ​റു​ന്നു. ‘ചെ​യ്ത്താ​ൻ പാ​ലം’ (Devil's Bridge) എ​ന്ന പേ​ര് നി​ഗൂ​ഢ​ത​യും ഭ​യ​വും ക​ല​ർ​ന്ന ച​രി​ത്ര​മു​റ​ങ്ങു​ന്ന ഇ​ട​ങ്ങ​ളെ സൂ​ചി​പ്പി​ക്കാ​നാ​ണ് ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. പു​ഴ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രോ, അ​ല്ലെ​ങ്കി​ൽ നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ ദു​രൂ​ഹ​ത​ക​ൾ ന​ട​ന്ന​തോ ആ​യ പാ​ല​ങ്ങ​ളെ​യാ​ണ് ക​ഥ​ക​ളി​ൽ ഈ ​പേ​രി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. </p>
<p>ഐ​തി​ഹ്യ​മാ​ല പോ​ലു​ള്ള​വ​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ചെ​കു​ത്താ​നോ യ​ക്ഷി​യോ കു​ടി​യി​രി​ക്കു​ന്ന പാ​ല​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കാ​റു​ണ്ട്. വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ പാ​ല​ങ്ങ​ൾ വ​ഴി പോ​കു​മ്പോ​ൾ ചെ​കു​ത്താ​ൻ വ​ഴി​തെ​റ്റി​ക്കു​ന്ന​താ​യും മ​റ്റും വി​വ​രി​ക്കു​ന്ന നാ​ടോ​ടി​ക്ക​ഥ​ക​ൾ ഷീ​ല ടോ​മി എ​ന്ന എ​ഴു​ത്തു​കാ​രി​യെ​യും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. </p>
<p>ക​ഥാ​പ​രി​സ​രം: ഒ​രു ഗ്രാ​മ​ത്തി​ലെ പ​ഴ​യ​തും ജീ​ർ​ണി​ച്ച​തു​മാ​യ ഒ​രു പാ​ല​മാ​ണ് ഈ ​ക​ഥ​യി​ലെ കേ​ന്ദ്ര​ബി​ന്ദു. ആ ​നാ​ട്ടു​കാ​ർ അ​തി​നെ ‘ചെ​യ്ത്താ​ൻ പാ​ലം’ എ​ന്ന് വി​ളി​ക്കു​ന്നു. ഭ​യ​വും നി​ഗൂ​ഢ​ത​യും നി​റ​ഞ്ഞ ഒ​രു അ​ന്ത​രീ​ക്ഷ​മാ​ണ് എ​ഴു​ത്തു​കാ​രി ഇ​തി​ൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലം കേ​വ​ല​മൊ​രു നി​ർ​മി​തി​യ​ല്ല. മ​റി​ച്ച്, അ​ത് മ​നു​ഷ്യ​രു​ടെ​യു​ള്ളി​ലെ ഭ​യ​ത്തി​ന്റെ​യും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളു​ടെ​യും പ്ര​തീ​ക​മാ​ണ്. ആ ​പാ​ലം ക​ട​ന്നു​പോ​കാ​ൻ ആ​ളു​ക​ൾ ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, അ​ത് അ​വ​രു​ടെ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ക​ഥ​യി​ലെ കോ​ട​തി​മു​റി: മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ കോ​ട​തി​മു​റി എ​ന്ന​ത് കേ​വ​ലം നി​യ​മം ന​ട​പ്പാ​ക്കു​ന്ന ഒ​രി​ടം മാ​ത്ര​മ​ല്ല, മ​റി​ച്ച് മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ സം​ഘ​ർ​ഷ​ങ്ങ​ളും നീ​തി​യും അ​നീ​തി​യും ഇ​ട​യി​ലു​ള്ള പോ​രാ​ട്ട​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന തീ​ക്ഷ്ണ​മാ​യ ഒ​രു പ​ശ്ചാ​ത്ത​ല​മാ​ണ്. എ​ഴു​ത്തും അ​ധി​കാ​ര​വും: സ​ത്യ​വും അ​സ​ത്യ​വും ത​മ്മി​ലു​ള്ള വേ​ർ​തി​രി​വ് കോ​ട​തി​മു​റി​യി​ലെ വാ​ദ​ങ്ങ​ളി​ലൂ​ടെ ക​ഥാ​കൃ​ത്ത് നാ​ട​കീ​യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന സ്ത്രീ​യും അ​ധി​കാ​ര​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ക​ഥ​യി​ലു​ണ്ട്.</p>
<p>ഷീ​ല ടോ​മി​യു​ടെ എ​ഴു​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത പ്ര​കൃ​തി​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള അ​വി​ഭാ​ജ്യ​മാ​യ ബ​ന്ധ​മാ​ണ്. മ​നു​ഷ്യ​ർ മാ​ത്ര​മ​ല്ല, മ​ര​ങ്ങ​ളും പു​ഴ​ക​ളും കാ​റ്റും മൃ​ഗ​ങ്ങ​ളും അ​വ​രു​ടെ ക​ഥ​ക​ളി​ൽ സം​സാ​രി​ക്കു​ന്ന​വ​രും വി​കാ​ര​ങ്ങ​ളു​ള്ള​വ​രു​മാ​ണ്. പ്ര​കൃ​തി​യെ കേ​വ​ലം പ​ശ്ചാ​ത്ത​ല​മാ​യ​ല്ല, മ​റി​ച്ച് ക​ഥ​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന ഒ​രു ചാ​ല​ക​ശ​ക്തി​യാ​യി​ട്ടാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​യ​നാ​ടി​ന്റെ ച​രി​ത്ര​ത്തെ​യും അ​വി​ടത്തെ കു​ടി​യേ​റ്റ ജീ​വി​ത​ത്തെ​യും വി​വ​രി​ക്കു​മ്പോ​ൾ അ​വ​ർ മി​ത്തു​ക​ളെ​യും ഐ​തി​ഹ്യ​ങ്ങ​ളെ​യും വി​ദ​ഗ്ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. മി​ത്തും യാ​ഥാ​ർ​ഥ്യ​വും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പു​ക​ൾ മാ​ഞ്ഞു​പോ​കു​ന്ന ഈ ​ശൈ​ലി ക​ഥ​ക്ക് ഒ​രു നി​ഗൂ​ഢ സൗ​ന്ദ​ര്യം ന​ൽ​കു​ന്നു. </p>
<p>ക​ഥ​യി​ലെ വി​വ​ര​ണ​ങ്ങ​ൾ വാ​യ​ന​ക്കാ​ര​ന്റെ ഇ​ന്ദ്രി​യ​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​ന്നു. വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ബിം​ബ​ങ്ങ​ൾ (Images) ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. വാ​യ​നവേ​ള​യി​ൽ ആ ​സ്ഥ​ല​ത്ത് നി​ൽ​ക്കു​ന്ന ഒ​രു അ​നു​ഭ​വം ഇ​ത് ന​ൽ​കു​ന്നു. ഒ​രു ക​ഥ പ​റ​യു​മ്പോ​ഴും അ​തി​നു പി​ന്നി​ലെ പ​രി​സ്ഥി​തി രാ​ഷ്ട്രീ​യ​വും (Eco-politics) കു​ടി​യേ​റ്റ​ത്തി​ന്റെ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. അ​ധി​കാ​രം പ്ര​കൃ​തി​ക്കും മ​നു​ഷ്യ​നും മേ​ൽ ന​ട​ത്തു​ന്ന ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ ആ​ഖ്യാ​ന​ത്തി​ൽ സ​ജീ​വ​മാ​യി ച​ർ​ച്ച​യാ​കു​ന്നു. </p>
<p>വ​യ​നാ​ട​ൻ മ​ല​യോ​ര ജീ​വി​ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​സ്ഥി​തി​യെ​യും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളെ​യും നി​ഗൂ​ഢ​ത​ക​ളെ​യും എ​ങ്ങ​നെ എ​ഴു​ത്തു​കാ​രി ഇ​ഴ​ചേ​ർ​ക്കു​ന്നു എ​ന്ന​ത് ഈ ​ക​ഥ​യി​ൽ വ്യ​ക്ത​മാ​ണ്. ഈ ​ക​ഥ​യി​ലെ പാ​ലം പ​ഴ​യ കാ​ല​ത്തെ മ​നു​ഷ്യ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്റെ​യും വീ​ഴ്ച​ക​ളു​ടെ​യും സാ​ക്ഷി​യാ​ണ്. വ്യ​ക്തി​പ​ര​മാ​യ ഓ​ർ​മ​ക​ളും (Personal memory) സ​മൂ​ഹ​ത്തി​ന്റെ പൊ​തു​വാ​യ ച​രി​ത്ര​വും (Collective history) ഇ​വി​ടെ സ​മാ​ന്ത​ര​മാ​യി സ​ഞ്ച​രി​ക്കു​ന്നു. ഷീ​ല ടോ​മി​യു​ടെ ഭാ​ഷ ഈ ​ക​ഥ​യി​ൽ കൂ​ടു​ത​ൽ ദൃ​ശ്യാ​ത്മ​ക​മാ​ണ്.</p>
<p>പു​ഴ​യു​ടെ ഇ​ര​മ്പ​ലും കാ​റ്റും പാ​ല​ത്തി​ന്റെ ഇ​രു​ട്ടും വാ​യ​ന​ക്കാ​ര​ന് അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ​പ്ര​യോ​ഗ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ഥ​യി​ൽ സ്ത്രീ​പ​ക്ഷ കാ​ഴ്ച​പ്പാ​ടു​ക​ളും സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളും പാ​ലം എ​ന്ന ഭൗ​തി​ക സാ​ഹ​ച​ര്യ​വു​മാ​യി ആ​ഴ​ത്തി​ൽ ബ​ന്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​പാ​ലം വെ​റു​മൊ​രു വ​ഴി മാ​ത്ര​മ​ല്ല, അ​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്റെ അ​ട​യാ​ള​മാ​ണ്. പു​രു​ഷാ​ധി​പ​ത്യ​പ​ര​മാ​യ സാ​മൂ​ഹി​ക​ചു​റ്റു​പാ​ടി​ലോ അ​ല്ലെ​ങ്കി​ൽ കാ​ടി​ന്റെ വ​ന്യ​ത​യി​ലോ ഒ​റ്റ​പ്പെ​ട്ടു​പോ​കാ​തെ, ജീ​വി​ത​ത്തി​ന്റെ മ​റു​ക​ര തേ​ടി​യു​ള്ള അ​വ​രു​ടെ പ്ര​യാ​ണ​ത്തി​ന് ഈ ​പാ​ലം ഒ​രു പ്ര​ധാ​ന സാ​ക്ഷി​യാ​കു​ന്നു. കാ​ടി​നും നാ​ടി​നും ഇ​ട​യി​ലു​ള്ള ഒ​രു സു​ര​ക്ഷാ​ക​വ​ച​മാ​യി സ്ത്രീ​ക​ൾ ഈ ​പാ​ല​ത്തെ കാ​ണു​ന്നു. </p>
<p>‘ചെ​യ്ത്താ​ൻ പാ​ലം’ എ​ന്ന പേ​രുത​ന്നെ ഒ​രു ത​രം അ​ജ്ഞാ​ത​മാ​യ ഭ​യ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ ജീ​വി​ത​ത്തി​ലെ അ​ര​ക്ഷി​താ​വ​സ്ഥ​യും (Insecurity) അ​വ​ർ നേ​രി​ടു​ന്ന സാ​മൂ​ഹി​ക​മാ​യ ഭ​യ​ങ്ങ​ളും ഈ ​പാ​ല​ത്തി​ന്റെ നി​ഗൂ​ഢ​ത​യു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു. പാ​ല​ത്തി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി പ​റ​യു​ന്ന ‘ചെ​കു​ത്താ​ൻ’ എ​ന്ന​ത് പ​ല​പ്പോ​ഴും സ്ത്രീ​ക​ൾ​ക്ക് നേ​രെ ഉ​യ​രു​ന്ന സാ​മൂ​ഹി​ക വി​പ​ത്തു​ക​ളു​ടെ​യോ അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യോ പ്ര​തീ​കാ​ത്മ​ക​മാ​യ രൂ​പ​മാ​യി വ്യാ​ഖ്യാ​നി​ക്കാം. </p>
<p>പ്ര​കൃ​തി​യും സ്ത്രീ​ത്വ​വും കൂ​ടി​ച്ചേ​രു​ന്ന ഇ​ക്കോ ഫെ​മി​നി​സ്റ്റ് ത​ല​ത്തി​ൽ നി​ന്നുകൂ​ടി ഈ ​ക​ഥ​യെ വാ​യി​ക്കാം. ഷീ​ല ടോ​മി​യു​ടെ പ്ര​കൃ​തി കേ​ന്ദ്രീ​കൃ​ത​മാ​യ കാ​ഴ്ച​പ്പാ​ടി​ൽ (Ecofeminist) സ്ത്രീ​യും പ്ര​കൃ​തി​യും ഒ​രേ​പോ​ലെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന​വ​രാ​ണ്. പു​ഴ​യെ​യും കാ​ടി​നെ​യും മു​റി​ച്ചുക​ട​ക്കു​ന്ന പാ​ലം എ​ങ്ങ​നെ പ്ര​കൃ​തി​ക്കുമേ​ൽ അ​ധി​കാ​രം സ്ഥാ​പി​ക്കു​ന്നു​വോ, അ​തു​പോ​ലെ ത​ന്നെ സ്ത്രീ ​ശ​രീ​ര​ത്തി​നും മ​ന​സ്സി​നും മേ​ൽ സ​മൂ​ഹം ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളെ ഈ ​പാ​ലം പ്ര​തി​നി​ധാനംചെയ്യു​ന്നു. പാ​ലം ക​ട​ക്കു​ക എ​ന്ന​ത് സ്ത്രീ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള ഒ​രു വെ​ല്ലു​വി​ളി​യാ​ണ്. കൂ​ടാ​തെ, ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്താ​തെ പോ​യ സ്ത്രീ​ക​ളു​ടെ ക​ഥ​ക​ളും വേ​ദ​ന​ക​ളും ആ ​പാ​ല​ത്തി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു. ക​ഥ​യി​ലെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ പാ​ല​ത്തി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ, അ​ത് അ​വ​രു​ടെ സ്വ​കാ​ര്യ​മാ​യ വി​ചാ​ര​ങ്ങ​ളി​ലേ​ക്കും ഭൂ​ത​കാ​ല സ്മ​ര​ണ​ക​ളി​ലേ​ക്കു​മു​ള്ള ഒ​രു യാ​ത്ര​യാ​യി മാ​റു​ന്നു. </p>
<p>കു​ടും​ബം, പ്ര​ണ​യം, മ​ക്ക​ൾ എ​ന്നി​വ​രെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​യും പാ​ലം വ​രു​ന്നു​ണ്ട്. പ​ല​പ്പോ​ഴും സ്ത്രീ​ക​ൾ കു​ടും​ബ​ത്തി​നു​വേ​ണ്ടി ചെ​യ്യു​ന്ന ത്യാ​ഗ​ങ്ങ​ൾ, ര​ണ്ട് ക​ര​ക​ളെ ബ​ന്ധി​പ്പി​ക്കാ​ൻ സ്വ​യം ഉ​രു​കി​ത്തീ​രു​ന്ന പാ​ല​ത്തി​ന് സ​മാ​ന​മാ​ണ്. പാ​ലം ത​ക​രു​മ്പോ​ൾ അ​ല്ലെ​ങ്കി​ൽ അ​ത് അ​പ​ക​ട​ത്തി​ലാ​കു​മ്പോ​ൾ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ബോ​ധംകൂ​ടി​യാ​ണ് ത​ക​രു​ന്ന​ത്. </p>
<p>എ​ഴു​ത്തു​കാ​രി വ​യ​നാ​ട​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ത്രീ​ജീ​വി​ത​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ഈ ‘​ചെ​യ്ത്താ​ൻ പാ​ലം’ സ്ത്രീ​ക​ളു​ടെ മ​ന​സ്സി​ന്റെ ത​ന്നെ ഒ​രു ഭൂ​പ​ട​മാ​യി മാ​റു​ന്നു എ​ന്ന​താ​ണ് ഇ​തി​ന്റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. വ​യ​നാ​ട​ൻ ജീ​വി​ത​ത്തി​ന്റെ വേ​രു​ക​ൾ തേ​ടി യാ​ത്രചെ​യ്യു​ന്ന എ​ഴു​ത്തു​കാ​രി​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ. </p>
<p><font color="#0000ff">ഡോ. ​അ​ഞ്ജ​ലി എ (ഫേസ്ബുക്ക്) </font></p>
<h3>​ലി​യോ ടോ​ൾ​സ്റ്റോ​യി​യു​ടെ അ​ന്ത്യ​ഘ​ട്ട​ത്തി​ലെ സ്പ​ന്ദ​ന​ങ്ങ​ൾ</h3>
<p>പി.​എം. ഷു​ക്കൂ​ർ എ​ഴു​തി​യ, വി​ഖ്യാ​ത​നാ​യ ലി​യോ ടോ​ൾ​സ്റ്റോ​യി​യു​ടെ ‘അ​ന്ത്യ​ഘ​ട്ട​ത്തി​ലെ’ സ്പ​ന്ദ​ന​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ലേ​ഖ​നം ‘അ​സ്റ്റാ​പോവൊ​യി​ലെ ചി​ര​പ​രി​ചി​ത​രാ​യ ര​ണ്ട് അ​പ​രി​ചി​ത​ർ’ (ല​ക്കം 1468) ശ്ര​ദ്ധേ​യ​മാ​യി. 82കാ​ര​നാ​യ ടോ​ൾ​സ്റ്റോ​യ് ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​നാ​യി റ​ഷ്യ​യി​ലെ ഒ​രു കു​ഗ്രാ​മ​മാ​യ അ​സ്റ്റാ​പോവൊയി​ലെ റെ​യി​ൽ​വേ നി​ല​യ​ത്തി​ൽ ക​ഴി​യു​ന്നു. ഇ​ന്നും, ആ ​റെ​യി​ൽ നി​ല​യ​ത്തി​ലെ തി​ര​ക്കു​ക​ൾ തു​ട​രു​ന്ന​ത് ഏ​തോ വി​ദൂ​ര യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന യാ​ത്രി​ക​രു​ടെ താ​വ​ളം എ​ന്ന നി​ല​ക്ക​ല്ലെ​ന്നും, മ​ഹാ​പ്ര​തി​ഭ​യു​ടെ അ​ന്ത്യ​നി​ശ്വാ​സ​ങ്ങ​ൾ പ​തി​ഞ്ഞ ചു​വ​രു​ക​ളെ അ​റി​യു​ക എ​ന്ന​തി​നാ​യി അ​വി​ടെ​യെ​ത്തി​പ്പെ​ടു​ന്ന​വ​രു​ടെ ബാ​ഹു​ല്യംമൂ​ല​മാ​ണെ​ന്നും ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലൊ​ന്നി​ൽ അ​വി​ടം സ​ന്ദ​ർ​ശി​ച്ച ലേ​ഖ​ക​ൻ പ​റ​ഞ്ഞു​വെ​ക്കു​ന്നു.</p>
<p>അ​ത്ര​മേ​ൽ ലോ​ക​ത്തെ സ്വാ​ധീ​നി​ച്ച വ്യ​ക്തി​ത്വം! എ​ന്തി​നേ​റെ മ​ഹാ​ത്മാ​ഗാ​ന്ധി ത​ന്നെ ത​ന്റെ ആ​ത്മീ​യ ഗു​രു​വാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ​ല്ലോ ലി​യോ ടോ​ൾ​സ്റ്റോ​യ്. ടോ​ൾ​സ്റ്റോ​യി​യു​ടെ ‘ദി ​കിങ്ഡം ഓ​ഫ് ഗോ​ഡ് ഈ​സ് വി​ത്തി​ൻ യു’ (The Kingdom of God is Within You) ​എ​ന്ന പു​സ്ത​കം ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സാ സി​ദ്ധാ​ന്ത​ത്തി​ലും സ​ത്യ​ഗ്ര​ഹ​ത്തി​ലും വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ​താ​യി അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ശ​യ​പ​ര​മാ​യ ഈ ​ബ​ന്ധം 1909-10 കാ​ല​ഘ​ട്ട​ത്തി​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള ക​ത്തു​ക​ളി​ലൂ​ടെ തു​ട​ർ​ന്നി​രു​ന്നു. ജീ​വി​ത​മെ​ന്ന പ്ര​ഹേ​ളി​ക​ക്ക് അ​ർ​ഥം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണം ടോ​ൾ​സ്റ്റോ​യി​യു​ടെ ര​ച​ന​ക​ളി​ൽ പ്ര​ക​ട​മാ​ണ്. </p>
<p>ലേ​ഖ​ന​ത്തി​ൽ എ​ഴു​ത്തു​കാ​ര​ൻ ടോ​ൾ​സ്റ്റോ​യി​യു​ടെ ഭാ​ര്യ സോ​ഫി​യ​യു​ടെ ആ​ത്മസം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​ത്ര​യും​നാ​ൾ പ്ര​ണ​യി​ച്ചും ക​ല​ഹി​ച്ചും ജീ​വി​ച്ച സോ​ഫി​യ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ളെ​ങ്കി​ലും ഭാ​ര്യ​യാ​യി​രു​ന്ന​ല്ലോ. ഭ​ർ​ത്താ​വി​ന്റെ പേ​രി​ൽ ലോ​കം മു​ഴു​വ​ൻ അ​വ​ഹേ​ളി​ച്ചി​ട്ടും തി​ക്കി​ത്തി​ര​ക്കി ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ അ​വ​ൾ അ​യാ​ളെ കാ​ണാ​നാ​ഗ്ര​ഹി​ച്ചു, അ​തി​നാ​യി ശ്ര​മി​ച്ചു. ആ​ൾ​ക്കൂ​ട്ട ബ​ഹ​ള​ങ്ങ​ൾ​ക്കു ന​ടു​വി​ൽ ഒ​രു ക​റു​ത്ത പൊ​ട്ടു​പോ​ലെ സോ​ഫി​യ നി​ന്നു. ഭ​ർ​ത്താ​വി​ലേ​ക്ക് ത​ന്റെ ലോ​ക​വും ജീ​വി​ത​വും ചു​രു​ക്കി​യെ​ടു​ത്ത സ്നേ​ഹ​ബ​ന്ധ​മാ​ണ് അ​വ​രെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ ഭ​ർ​ത്താ​വി​നെ ശു​ശ്രൂ​ഷി​ക്കാ​നാ​യി എ​ത്തി​ച്ച​ത്. </p>
<p>പ്ര​ശ​സ്ത​രാ​യ പ​ല​രു​ടെ​യും പോ​ലെ വി​ധി വേ​ർ​പെ​ടു​ത്തി​യ ഭാ​ര്യ​മാ​രു​ടെ ഇ​ത്ത​രം രം​ഗ​ങ്ങ​ൾ ലോ​ക​ത്തി​ന് പു​തു​ത​ല്ല. തീ​ർ​ത്തും അ​പ​രി​ചി​ത​വും ഭീ​തിദവു​മാ​യ ഒ​രി​ട​ത്ത് എ​ത്തി​പ്പെ​ട്ട​തു​പോ​ലെ സോ​ഫി​യ ശ്വാ​സ​മ​ട​ക്കി നി​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ പ്രാ​ർ​ഥ​നാ നി​ര​ത​രാ​യി ന​ന​വു​റ്റ ക​ണ്ണു​ക​ളോ​ടെ നി​ൽ​ക്കു​ന്ന കാ​ഴ്ച സോ​ഫി​യ​യി​ൽ പ്ര​ത്യേ​കി​ച്ചൊ​രു വി​കാ​ര​വും സൃ​ഷ്ടി​ച്ചി​ല്ല. ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​ച്ചാ​യി​രു​ന്നു അ​വ​ർ. ഭ​ർ​ത്താ​വാ​യ ടോ​ൾ​സ്റ്റോ​യിയി​ൽ​നി​ന്ന് അ​ക​ന്നു​പോ​കാ​ൻ ക​ാര​ണ​ങ്ങ​ൾ ഏ​റെ​യു​ണ്ടാ​യി​രു​ന്നു സോ​ഫി​യ​ക്ക്. അ​തി​ലൊ​ന്ന് ടോ​ൾ​സ്റ്റോ​യ് ത​ന്റെ ഭ​ർ​ത്താ​വാ​ണ്, ത​ന്റെമാ​ത്രം ഭ​ർ​ത്താ​വ് എ​ന്ന അ​ധീ​നബോ​ധം (possessiveness). ഒ​രു സാ​ഹി​ത്യ കാ​മി​നി എ​ന്ന നി​ല​യി​ൽ ടോ​ൾ​സ്റ്റോ​യി​യോ​ടൊ​ത്ത് ക​ഴി​ഞ്ഞി​ട്ടും അ​വ​ർ​ക്ക് ഒ​രു വെ​റും ഭാ​ര്യ എ​ന്ന പ​ദ​വി​ക്ക​പ്പു​റ​ത്തേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നി​ല്ലെ​ന്ന് നി​രീ​ക്ഷ​ക​ർ സ​മ്മ​തി​ക്കും. </p>
<p>1910ലെ ​ഒ​രു ത​ണു​ത്തു വി​റ​ച്ച അ​ർ​ധ​രാ​ത്രി​യി​ൽ മ​ക​ൾ സാ​ഷ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ, ത​ന്റെ സ​ഹ​ചാ​രി​യെ​യും കൂ​ട്ടി മൈ​ലു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് തീ​വ​ണ്ടി ക​യ​റി​യ​തി​ന്റെ അ​വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ ഇ​ന്നും തേ​ടു​ന്ന അ​ന്വേ​ഷി​ക​ളു​ണ്ട്. ഒ​രു വ​ശ​ത്ത് ടോ​ൾ​സ്റ്റോ​യി​യു​ടെ ദു​ർ​ന​ട​പ്പ്, അ​തു​മ​ല്ലെ​ങ്കി​ൽ, സ​ർ​വ​തി​ന്റെ​യും പ​ങ്കു​പ​റ്റി പി​ന്നീ​ട് അ​ഹ​ന്തയുള്ള ഒ​രു ഭാ​ര്യ​യു​ടെ കു​റ്റ​മെ​ന്ന ഒ​രു ക്ലീ​ഷേ ചി​ന്ത ! എ​ന്തു​മാ​വാം. </p>
<p>ഏ​താ​യാ​ലും ലേ​ഖ​ക​ൻ എ​ന്ന ടോ​ൾ​സ്റ്റോ​യ് ഗ​വേ​ഷ​ക​ൻ നി​ല​യു​റ​പ്പി​ക്കു​ന്ന​ത് ഇ​തി​നു ര​ണ്ടി​നു​മി​ട​യി​ലാ​ണ്. ഒ​ന്ന് അ​നി​ത​ര സാ​ധാ​ര​ണ​മാ​യ, വി​ജ്ഞാ​ന​ത്തി​ന്റെ സ​ർ​വ​മേ​ഖ​ല​ക​ളു​ടെ​യും ഉ​ള്ള​റി​ഞ്ഞ് പ്ര​ശ​സ്തി​യും പൊ​രു​ളു​മാ​ർ​ജി​ച്ച ഒ​രു ഇ​ന്റ​ലെ​ക്ടിന് ഇ​ങ്ങ​നെ​യേ പ​രി​ണ​മി​ക്കാ​നാ​കൂ എ​ന്ന​ത്! സോ​ഫി​യ എ​ന്ന ഭാ​ര്യ സ്നേ​ഹ​നി​ധി​യും പ്ര​ണ​യപ​ര​വ​ശയുമാ​യി​രി​ക്കു​മ്പോ​ഴും ഭ​ർ​ത്താ​വി​നോ​ളം പോ​ന്ന സ​ർ​ഗപ്ര​തി​ഭ​യു​മാ​യി​രു​ന്നു. ഇ​വ​ക്ക് ര​ണ്ടി​നു​മി​ട​യി​ലെ സ്വാ​ഭാ​വി​ക ഘ​ർ​ഷ​ണ വി​ഘ​ർ​ഷ​ണ​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി ഇ​ങ്ങ​നെ​യ​ല്ലെ​ങ്കി​ൽ പിന്നെ​യെ​ങ്ങ​നെ? ലേ​ഖ​ക​ൻ പി.​എം. ഷു​ക്കൂ​റി​ൽ​നി​ന്ന് വാ​യ​ന​ക്കാ​ർ​ക്ക് ടോ​ൾ​സ്റ്റോ​യി​യു​ടെ ജീ​വി​താ​ഴ​ങ്ങ​ളി​ൽ​നി​ന്ന് ഇനി​യു​മേ​റെ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നു​ത​ന്നെ ക​രു​തു​ന്നു.</p>
<p><font color="#0000ff">ന​സീ​ർ അ​ലി​യാ​ർ, മൂ​വാ​റ്റു​പു​ഴ </font></p>
<p></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1514537</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1514537</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,4 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 27 Apr 2026 01:30:42 GMT</pubDate>
</item>
</channel>
</rss>
