<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 24 Aug 2026 04:01:18 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/31AUG/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 24 Aug 2026 04:01:18 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[പുല്ലൂണിപ്പാടം -വാട്സാപ്പ് ഗ്രൂപ്പ്]]></title>
<description/>
<enclosure length="98477" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/23/2903116-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/23/2903116-untitled-1.gif'/><figcaption><p>ചിത്രീകരണം: നാസർ ബഷീർ</p><span class='copyright'></span></figcaption></figure><p>നാൽപത്തിയഞ്ച് ഡിഗ്രി കനൽച്ചൂടിനെ വകവെക്കാതെ, കോൺക്രീറ്റ് കാടുകളിലെ ചില്ലയില്ലാ മരങ്ങൾപോലെ നിശ്ചലമായ ഫ്ലാറ്റുകളുടെ നിഴൽപറ്റി ജവാദ് ഓഫീസിൽനിന്ന് മുറിയിലേക്കു നടന്നു. ഹ്യുമിഡിറ്റിയുടെ കാഠിന്യത്തിൽ ചാലിട്ടൊഴുകിയ വിയർപ്പുതുള്ളികൾ, കവറോളിൽ പൂക്കൾ വരച്ച് ശരീരനനവിലേക്ക് ഒട്ടിച്ചേർന്നു. മൈ​​െഗ്രയ്ൻ തലവേദനയുടെ അസ്വസ്ഥതയിൽ കണ്ണടച്ചു കിടന്നതേയുള്ളൂ, സുനിലിന്റെ തുടർച്ചയായ ഫോൺവിളി. സഹമുറിയന്മാർക്ക് ശല്യമാകരുതെന്ന് കരുതി, ജവാദ് മൊബൈൽ കൈയിൽ പിടിച്ച് ഹാളിലേക്കോടി. </p>
<p> “ജവാദേ,നീ എവിടെയാ?” </p>
<p>“ഞാൻ മുറിയിലുണ്ട്.” </p>
<p>“ബോട്ടിമിൽ വിളിക്കാമോ..? എനിക്ക് നിന്നെ കണ്ടു സംസാരിക്കണം രഹസ്യമാണ്. </p>
<p>“ഇവനിത് എന്തുപറ്റി?” </p>
<p>കുട്ടിക്കാലം തൊട്ടുള്ള കൂട്ടുകാരനായിരുന്നു സുനിൽ. പ്രായത്തിൽ മൂന്നു വയസ്സ് മൂപ്പ് സുനിലിനാണെങ്കിലും കൗമാരത്തിലെ പല വികൃതികളും വിക്രിയകളും ഈ കൂട്ടുകാരന്റെ കൂട്ടായ്മയിലാണ് ഒപ്പിച്ചിരുന്നത്. പുല്ലൂണിപ്പുഴയിൽ മീൻപിടിക്കാൻ പോകുന്ന കോരക്കാർക്കൊപ്പമുള്ള സഹവാസം നാട്ടുകാർക്ക് സുനിലിനെ കുറിച്ച് വലിയ അഭിപ്രായമൊന്നും ഉണ്ടാകാതിരുന്നതിൽ അതിശയമില്ല. കല്യാണം മുടക്കികളായ നാട്ടുകാർ ഉള്ളതിനാലാണ് സുനിലിന്റെ വിവാഹം മുപ്പത്തിയഞ്ചാം വയസ്സിലേക്കു നീണ്ടത്. പെണ്ണിനും പെൺവീട്ടുകാർക്കും ബോധിച്ചാലും പുല്ലൂണിക്കടവിലെ നാട്ടുകാർക്കും ഇഷ്ടമാകണം. അതാണ് ആ നാട്ടിലെ രീതി. പുല്ലൂണിക്കടവിലെ ഓരോ ചെറുപ്പക്കാരുടെയും ഭാവി നിർണയിക്കുന്നത് അങ്ങാടിപ്പാലത്തിൽ തമ്പടിച്ചിരിക്കുന്ന നാട്ടുകാരാണ്. </p>
<p>“ഇനി മേലാൽ, അന്നെ ഓന്റെ കൂടെ അങ്ങാടിപ്പരിസരത്ത് കണ്ടുപോകരുത്...” </p>
<p>എത്രയോ തവണ ഉപ്പ ശാസിച്ചിട്ടും പുളിങ്കൊമ്പിന്റെ സീൽക്കാരം തുടയിൽ പതിഞ്ഞിട്ടും സുനിലിനോടുള്ള കൂട്ടുകെട്ട് അന്നേക്കാൾ ഇന്നും ശക്തമായത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇരുവരെയും പുറംവാസികളാക്കി. സുനിൽ സൗദിയിലേക്കും ജവാദ് ഒമാനിലേക്കും പോയെങ്കിലും, പുല്ലൂണിക്കാവിലെ ഉത്സവത്തിനും നേർച്ചക്കും പുല്ലൂണിപ്പാടത്തെ കലക്ഷൻ ഫുട്ബോൾ ടൂർണമെന്റിനും സീസൺ തുടങ്ങുമ്പോൾ ഇരുവരും അവധിക്ക് നാട്ടിൽ ഒരുമിച്ചെത്തും. </p>
<p>പറഞ്ഞതുപോലെ അപ്പോഴേക്കും ബോട്ടിം വീണ്ടും ശബ്ദിച്ചു. </p>
<p>“എന്താ സുനിലേ, നിന്റെ പ്രശ്നം? ഇത്ര വലിയ രഹസ്യം എന്താണ് പറയാനുള്ളത്? കഴിഞ്ഞ ആഴ്ചയല്ലേ പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പിൽ നാട്ടുകാരായ ചിലരുടെ അനാവശ്യ പോസ്റ്റുകളെയും കമന്റുകളെയും കുറിച്ച് നമ്മൾ സംസാരിച്ചത്?” </p>
<p>ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസറെപ്പോലെ സുനിൽ മുറിയാകെ നിരീക്ഷിക്കാൻ തുടങ്ങി. </p>
<p>“നീ എവിടെയാ ഇരിക്കുന്നത്?” </p>
<p>“ഹാളിലെ സോഫസെറ്റിൽ... അതാണല്ലോ എന്റെയൊരു പതിവ്,” ജവാദ് പറഞ്ഞു. </p>
<p>സുനിലിന്റെ ശബ്ദത്തിൽ സംശയത്തിന്റെ വിറയൽ. </p>
<p>“നിന്റെ പിറകിലിരിക്കുന്നതെന്താ?” </p>
<p>“ഒയാസിസിന്റെ കുടിവെള്ള ബോട്ടിലുകൾ...” </p>
<p> “നീ റൂമൊന്ന് ശരിക്കും കാണിക്കടാ.” </p>
<p>“എന്തിനാണിത്ര പരവേശം..? നിനക്കെന്താ പിരാന്തായോ?” </p>
<p>സുനിൽ ഇടവിട്ട് പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും വാക്കുകളിൽ സംശയത്തിന്റെ നിഴൽ പരന്നു. </p>
<p>“പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പിൽ വന്ന വാർത്ത നേരാണോ എന്ന് അറിയണം...” </p>
<p>“എന്നെ കുറിച്ചോ..? എന്ത് വാർത്ത?” ജവാദിന്റെ നെറ്റിയിൽ ചുളിവുകൾ പടർന്നു. </p>
<p>“ദേഷ്യം പിടിക്കണ്ട... നീ ഓഫീസിലെ ഒരു സ്ത്രീയുമായി ഡിങ്കോളിഫിക്കേഷനിലാണെന്നത് നേരാണോ?” </p>
<p>“എടാ പുല്ലേ... ആളെ മക്കാറാക്കാതെ കാര്യം തെളിച്ചു പറയ്!” </p>
<p>“അവിഹിതബന്ധത്തിൽ ഗർഭിണിയായ ഫിലിപ്പിനോ പെൺകുട്ടിയെ നാട്ടിലേക്ക് കയറ്റി അയച്ചെന്നും സൗദി പോലീസ് അറസ്റ്റു ചെയ്തെന്നും നീ ഇപ്പോൾ ജയിലിലാണെന്നും... അടുത്ത ആഴ്ച കല്ലെറിഞ്ഞ് കൊല്ലുമെന്നുമൊക്കെയാണ് ‘പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പിൽ’ ഫോട്ടോ സഹിതം പരക്കുന്ന വാർത്ത.” </p>
<p>“ഫോട്ടോയോ..? എന്ത് പോലീസ്? ഏതു ജയിൽ..?” </p>
<p>“അപ്പോ നീ ഗ്രൂപ്പുകളൊന്നും നോക്കാറില്ലേ?” ജവാദ് പരിഭവത്തോടെ നെടുവീർപ്പിട്ടു. </p>
<p>“സുഹൃത്തേ... മനുഷ്യനിവിടെ നിന്നുതിരിയാൻ സമയമില്ല. ആകെ കിട്ടുന്ന ഒരേയൊരു വെള്ളിയാഴ്ച ഉറങ്ങാൻപോലും മതിയാവുന്നില്ല. പിന്നെ അലക്കൽ, ഭക്ഷണം... അതിനിടയിൽ വാട്സാപ്പ് ഗ്രൂപ്പ് നോക്കാൻ എവിടെ നേരം?” </p>
<p>സുനിൽ വീണ്ടും ചോദിച്ചു. </p>
<p>“നീ പിന്നെ എന്തിനാണ് ‘പുല്ലൂണിപ്പാടം ഗ്രൂപ്പിൽനിന്നും ആരോടും പറയാതെ എക്സിറ്റായത്?” </p>
<p>“ഈ കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലികിട്ടിയതിനു ശേഷം, എല്ലാ ഗ്രൂപ്പുകളിൽനിന്നും അകന്നുനിന്നു എന്നത് നേരാ... താൽപര്യം ഇല്ലാത്തതുകൊണ്ടല്ല... ആത്മാർഥതയില്ലാത്ത കുറെ ശുഭദിനങ്ങൾ, രാഷ്ട്രീയ കുത്തിത്തിരിപ്പുകൾ, വർഗീയ ചുവയുള്ള വാർത്തകൾ... എല്ലാ ചർച്ചകളും ഒടുവിൽ എത്തിനിൽക്കുന്നതോ മതത്തിലും. ഒക്കെ മടു​െത്തടോ.’’ </p>
<p>‘‘പുല്ലൂണി യു.പി സ്കൂളിലെ 89ാം ബാച്ച് ഗ്രൂപ്പിന്റെയും ഹൈസ്കൂളിലെ പത്ത് ബി ക്ലാസിന്റെയും ‘ചങ്ങായീസ്’ ഗ്രൂപ്പിന്റെയും പ്രീഡിഗ്രി ‘കോപ്പ്’ ഗ്രൂപ്പിന്റെയും എല്ലാം സ്ഥാപക അഡ്മിൻ നീയായിരുന്നല്ലോ? </p>
<p>“ജോലിത്തിരക്കിനിടയിൽ അതൊക്കെ ഒരാശ്വാസമായിരുന്നു. പിന്നീട് മനസ്സിലായി ചിലരുടെ കമന്റുകൾ അസൂയയും കുശുമ്പും നിറഞ്ഞതാണെന്ന്. പണ്ടത്തെ പെൺസുഹൃത്തുക്കളൊക്കെ വീട്ടമ്മമാരായി, അവരുടെ ചെറുതല്ലാത്ത ‘തള്ളലുകൾ’ സഹിക്കാം. ഗ്രൂപ്പുകളിൽ ഗ്രൂപ്പുണ്ടാക്കി പരദൂഷണങ്ങൾ വിളമ്പുന്നവരുടെ കളികൾ അസഹനീയമാണ്. സത്യം പറഞ്ഞാൽ, ഗ്രൂപ്പുകളിൽ ഉള്ളതിനേക്കാൾ നല്ലത് മാറിനിൽക്കുന്നതാണ്.” </p>
<p> “കഴിഞ്ഞ അവധിക്കാലം നമ്മൾ ഒരു ഇന്റർവ്യൂ കൊടുക്കാൻ പോയില്ലേ? അന്ന് നീ പരിചയപ്പെടുത്തിയ ഫിലിപ്പൈൻസിയുടെ മുഖച്ഛായയുള്ള ഒരു മാധ്യമപ്രവർത്തകയെ, ആ ഫോട്ടോ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാൻ അതിന്റെ സ്ക്രീൻഷോട്ട് ഇപ്പോൾ അയച്ചുതരാം.” </p>
<p>“നീ എന്തായാലും സ്ക്രീൻഷോട്ട് അയക്ക്...” </p>
<p>ദേഷ്യം സിരകളെ ചൂടുപിടിപ്പിച്ചെങ്കിലും, ജവാദ് ചിരിക്കാൻ ശ്രമിച്ചു. രണ്ട് മിനിറ്റിനുള്ളിൽ ഫോട്ടോ വന്നു. എഴുത്തുകാരിയും ഒരു പ്രാദേശിക ടെലിവിഷൻ അവതാരകയുമായ മരിയ ക്ലാര അവരുടെ ആദ്യ കവിതാ സമാഹാരം സമ്മാനിക്കുന്ന ഫോട്ടോ. </p>
<p>“സുനീ... ഇതു നീ അന്നെടുത്ത ഫോട്ടോയല്ലേ?” </p>
<p>“ഇതുവെച്ചാണ് അവർ പണി തുടങ്ങിയിരിക്കുന്നത്. ജവാദേ, സൂക്ഷിക്കണം. </p>
<p>ഇത്തരം കമ്പിയില്ലാ പരദൂഷണ വാർത്തകൾ നിന്നോട് ആരാണ് പറഞ്ഞത്?” </p>
<p>“എന്നോട് പറഞ്ഞത് ദമാമയിലെ കളരി ബാവാണ്. അവനോട് പറഞ്ഞത് നാട്ടി നിന്നും മയ്യത്ത് സലാമു ആണത്രെ.” </p>
<p>“ആര് പരീച്ചാക്കാന്റെ മയ്യത്ത് സലാമോ? ലോകം കണ്ടിട്ടില്ലാത്ത അവന്ക്ക് എന്ത് ഫിലിപ്പിൻസ്, നേപ്പാളി പെൺകുട്ടികളെ കണ്ടാലും, അവൻക്ക് എല്ലാം ഫിലിപ്പിൻസുകളാണ്.” </p>
<p>“നിനക്കറിയില്ലേ... പുല്ലൂണിക്കടവിലെ ഓവുപാലത്തിലിരുന്ന് ആളുകളുടെ പച്ചമാംസം തിന്നലാണ് ഇവന്റെയൊക്കെ ഹോബി.” </p>
<p>“അതുകൊണ്ടാണല്ലോ അവന് മയ്യത്ത് സലാമു എന്ന പേര് ലഭിച്ചത്. ബാപ്പാന്റെ മൂല സ്വരൂപം തന്നെ,” സുനിൽ അതിനെ ശരിവെച്ചു. </p>
<p>“എന്തായാലും, ഞാൻ കളരി മാനുവിനെ ഒന്നു വിളിക്കട്ടെ...” </p>
<p>“ജവാദേ... ഇതാണ് നിന്റെ പ്രശ്നം. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ പെട്ടെന്നങ്ങ് പ്രകോപിതനാകും.” </p>
<p>“വേണ്ടാതീനം. പറഞ്ഞാൽ നിനക്കാണെങ്കിലും അരിശം വരില്ലേ?” </p>
<p>“ഇത്തരം പ്രതികരണം കൊണ്ടാണ് എല്ലാവരും നിന്നെ ഒറ്റപ്പെടുത്തുന്നത്. ഞാൻ വിശ്വസിച്ചിട്ടൊന്നും ഇല്ല്യ... കുട്ടിക്കാലം മുതൽ എനിക്കറിയാവുന്നതല്ലേ നിന്നെ?” </p>
<p>“പണ്ട് കോരക്കാർക്കൊപ്പം ഊട്ടിയിലേക്ക് ടൂർ പോയത് ഓർക്കുന്നുണ്ടോ..? നേപ്പാളിപ്പെണ്ണിനെ ഫിലിപ്പൈൻസിയായി തെറ്റിദ്ധരിച്ച് ശുക്ലം നിറഞ്ഞ നിരോധ് വണ്ടിയിൽ കാത്തിരുന്നവർക്ക് അഭിമാനപൂർവം കാണിച്ചവനാ മയ്യത്ത് സലാമു...” </p>
<p>“ഹറാം പിറന്നവൻ, ഓനിതും ചെയ്യും, അതിനപ്പുറവും ചെയ്യും...” സുനിൽ അതിനും സമ്മതിച്ചു. </p>
<p>“വെറുതെയല്ല ഭാര്യ ഉപേക്ഷിച്ചുപോയത്. വീട്ടിൽ കയറ്റാൻ പറ്റാത്ത ചെറ്റയാണവൻ.” </p>
<p>“സൂക്ഷിക്കണം ജവാദേ, അങ്ങാടിപ്പാലം വാട്സാപ്പ് ഗ്രൂപ്പിന് പിറകിൽ മറ്റാരൊക്കെയോ ഉണ്ടാകാം.” </p>
<p>അരമണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഒടുവിൽ മാനുവിനെ ലൈനിൽ കിട്ടിയത്. </p>
<p> “ഹലോ... കളരി മാനുവല്ലേ? എന്താടാ, നീ എന്നെ കുറിച്ച് സുനിയോട് എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടു.” </p>
<p>“ജവാദേ... എന്നെ കുറ്റപ്പെടുത്തല്ലേ. നാട്ടിൽനിന്നും മയ്യത്ത് സലാം പറഞ്ഞ രഹസ്യം ഞാൻ സുനിലിനോട് ചോദിച്ചെന്നേ ഉള്ളൂ.” </p>
<p>“ഞാനും നീയും സുനിലുമൊക്കെ ഒരേ കളരിയിൽ പഠിച്ചവരല്ലേ..? എന്തെങ്കിലും അറിഞ്ഞാൽ നേരിട്ട് ചോദിക്കാമായിരുന്നില്ലേ? </p>
<p> “ഞാൻ മയ്യത്തിനെ ഒന്നു വിളിക്കട്ടെ... ഓന്റെ വാപ്പാന്റെ കളി, ഇനി അവനും കൂട്ടരും ഓവുപാലത്തിലിരുന്ന് പറയരുത്.” </p>
<p>രാത്രി ഏറെ വൈകിയിരുന്നു. സിരകൾക്ക് ചൂട് പിടിച്ചു തുടങ്ങി. നാലഞ്ചുതവണ വിളിച്ചെങ്കിലും, എടുത്തതേയില്ല. പരദൂഷണ വാർത്തയുടെ നിജസ്ഥിതി അറിയാതെ ഉറങ്ങാനാവില്ല. നാളെ ഡ്യൂട്ടിയുണ്ട്. നിവൃത്തികേടുകൊണ്ടാവാം ഒടുവിൽ മയ്യത്ത് ഫോൺ എടുത്തു. </p>
<p>“ഹലോ... സലാമു അല്ലേ..?” വിളി പ്രതീക്ഷിച്ചിരുന്നവനെ പോലെ ഇടറിയ ശബ്ദം. </p>
<p>“ഉമ്മ ഉറങ്ങിയിട്ടില്ല, നീ കാലത്ത് മൊബൈലിൽ വിളിക്ക്.” </p>
<p>“എനിക്കിപ്പോ അറിയണം... ഇല്ലെങ്കിൽ നീ ഇന്ന് സ്വസ്ഥമായി കിടന്നുറങ്ങില്ല.” </p>
<p>“എന്നാൽ, അര മണിക്കൂർ കഴിഞ്ഞ് വിളിക്ക്. ഞാനൊന്ന് പുറത്തിറങ്ങട്ടെ...” </p>
<p>താഴെയിറങ്ങി. മൊബൈലിൽ ചാർജ് കയറ്റി. തിരിച്ചുവരുമ്പോൾ, പരമരഹസ്യമായി നാടൻവാറ്റ് വിൽക്കുന്ന ചാലിയംകാരനെ കണ്ടു. വാറ്റുചാരായത്തിന്റെ ഒരു കുപ്പി വാങ്ങിച്ചു; അതിൽനിന്നും രണ്ടെണ്ണം കഴിച്ചപ്പോഴാണ് മനസ്സിന് ആശ്വാസം ലഭിച്ചത്. </p>
<p>“സലാമോ... നിനക്കെവിടെ നിന്നാണ് ഈ കരക്കമ്പി ന്യൂസ് കിട്ടിയത്?” </p>
<p>“നീയൊന്ന് സമാധാനത്തോടെ കേൾക്ക്... എന്നോട് പറഞ്ഞ ആളെ ഞാൻ പറയും, പക്ഷേ മറ്റാരോടും പറയുകയോ അവരോട് ചോദിക്കുകയോ ചെയ്യരുത്.” </p>
<p>“കോലോത്തെ ബഷീറാണ് എന്നോട് പറഞ്ഞത്.” </p>
<p>“എന്റെ അയൽവാസി കോലോത്തെ ബഷീറോ..?” </p>
<p>“ബഷീറിനോട് പറഞ്ഞത് ചട്ടിപ്പറമ്പിലെ സെക്കീറാണ്. അവനോട് ആരാണ് പറഞ്ഞതെന്ന് ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.” </p>
<p>“അന്വേഷിച്ചാലും ഇല്ലെങ്കിലും, ഞാനിതിന്റെ സത്യാവസ്ഥ അറിയും. പറഞ്ഞാൽ നിനക്ക് കൊള്ളാം, അല്ലെങ്കിൽ ഇതു പ്രചരിപ്പിച്ചവരെയെല്ലാം ഞാൻ പൂട്ടും. പുല്ലൂണിക്കാവിലെ യക്ഷിയെ തളച്ചപോലെ, മണിച്ചിത്ര താഴിട്ട് പൂട്ടും. അറിയാമല്ലോ, അനുജൻ തമ്പിയോട് ഒന്ന് സൂചിപ്പിച്ചാൽ മതി... നിന്റെയൊക്കെ വീട് കേറി തല്ലും.” </p>
<p>പ്രഷർ തലക്കു പിടിച്ച ജവാദ് ദേഷ്യത്തോടെ മൊബൈൽ ഡിസ്കണക്ട് ചെയ്തു. </p>
<p>സുനിലിന്റെ ചോദ്യം കർണപുടങ്ങളെ അസ്വസ്ഥമാക്കി. </p>
<p>“എന്തായിരിക്കാം ഇങ്ങനെയൊരു വാർത്ത പ്രചരിപ്പിക്കാനുള്ള കാരണം? സിറ്റി ഗ്രൂപ്പിലെ വാട്സാപ്പിൽനിന്നോ, തിരുത്ത് ഗ്രൂപ്പിൽനിന്നോ പെട്ടെന്ന് നീ വിട്ടുപോയതുകൊണ്ടായിരിക്കുമോ?” </p>
<p>ഈയടുത്ത് സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപ്രേരിത കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു. ചില സാമുദായിക പാർട്ടിക്കാരായ അനുയായികൾക്ക് അതത്ര ദഹിച്ചിട്ടുണ്ടാകില്ല, അവരുടെ തലയിൽ രൂപപ്പെട്ട കുത്സിതചിന്തകളാണെന്നാണ് എന്റെ ബലമായ സംശയം... ഇതിന് പിന്നിലുള്ള അസൂയ മൂത്ത കറുത്ത കൈകൾ കണ്ടെത്തിയേ തീരൂ. </p>
<p>പെണ്ണുകേസാണ്, ഒരാളോടും പറയാൻ കൊള്ളില്ല. നാറ്റക്കേസ്! രാഷ്ട്രീയ നേതാക്കളിൽനിന്ന് സിനിമാക്കാരെ വരെ ഒതുക്കാൻ ഒറ്റ പെണ്ണുകേസ് മതി. ടി.വിയിൽ നിറയുന്ന ഇത്തരം വാർത്തകൾ കണ്ട് ഹരം കയറിയതുകൊണ്ടാകാം തന്റെ നേരെയും വ്യാജവാർത്ത സൃഷ്ടിക്കാൻ അവരെ പ്രേരിപ്പിച്ചത്. </p>
<p>തമ്പിയുടെയും ജവാദിന്റെയും നിരന്തര വിളികളും ഭീഷണിപ്പെടുത്തലും അവരെ മാനസികമായി തളർത്തി. </p>
<p>നാൽപത്തിയഞ്ച് ദിവസത്തെ പരിമിത വേനൽ അവധിക്ക് ജവാദ് സൗദിയിൽനിന്ന് പുല്ലൂണിക്കടവിലെത്തി. ഒരാഴ്ചത്തോളം കിടപ്പുരോഗിയായ ഉപ്പയെ പരിചരിച്ചു. ആശുപത്രിയിലെ ചികിത്സക്കുശേഷം ഉപ്പക്ക് കുറച്ചൊന്ന് ഭേദമായപ്പോഴാണ് ജവാദ് പുല്ലൂണിക്കടവിലേക്കിറങ്ങിയത്. ഒരുമാസം മുഴുവൻ ജവാദ് “പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പ്” അഡ്മിന്മാരെ കുറിച്ചുള്ള അന്വേഷണത്തിൽ വ്യാപൃതനായി. </p>
<p>കടവിനോട് ചേർന്ന കോലോത്തെ ബഷീറിന്റെ ഫോർവീലർ ഗാരേജിലേക്ക് നേരെ കയറിച്ചെന്നു. സത്യത്തിൽ ബഷീറിനെ വലിച്ചിട്ട് തല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അതു ചെയ്യുന്നത് ബുദ്ധിയല്ല. ആരാണ് ഈ കരയില്ലാ കമ്പി പ്രചരിപ്പിച്ചതെന്ന് ആദ്യം കണ്ടെത്തണം. അങ്ങാടിയിലിട്ട് തല്ലിയാൽ ആളുകൂടും, നാട്ടുകാർ അറിയും, അറിയേണ്ട വിവരങ്ങൾ കിട്ടുകയുമില്ല. വേണമെങ്കിൽ ബഷീറിന്റെ ശിങ്കിടികൾ വീഡിയോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റും, ഇക്കാലത്ത് ഒരാളെ നാറ്റിക്കാൻ അതാണല്ലോ എളുപ്പ മാർഗ്ഗം..? </p>
<p>പാനിയിറങ്ങി ഭാരിച്ച വൃഷണങ്ങളെ കള്ളിമുണ്ടിൽ പൊതിഞ്ഞ അവശതയിൽ, ബഷീർ ഇറങ്ങിവന്നു. മുഖത്തും കണ്ണുകളിലും പരിഭ്രമത്തിന്റെ അടയാളങ്ങൾ. സംസാരിക്കാൻ തുടങ്ങിയതോടെ ചുണ്ടുകൾ വിറച്ചു. പൊതുവെ സംസാരത്തിൽ വിക്കുള്ള അവൻ ഒരു വേള കൂടുതൽ വിക്കി. </p>
<p>“തെറ്റുചെയ്തവനെ തല്ലാൻ മനസ്സില്ലെങ്കിൽ, അവന്റെ കണ്ണിലേക്ക് തറപ്പിച്ചൊന്ന് നോക്കിയാൽ മതി, വിറക്കും.” അലി ഗുരുക്കൾ പഠിപ്പിച്ചുതന്ന കളരിക്കളത്തിലെ ആദ്യ പാഠം. </p>
<p>“അന്നോട് ആരാണ് ഞാൻ സൗദി ജയിലിലാണെന്ന് പറഞ്ഞത്?” </p>
<p>“എന്നോട് പറഞ്ഞത് ചട്ടിപ്പറമ്പിലെ സെക്കീറാണ്... ഓനിത് എവിടെനിന്നാണ് കിട്ടിയതെന്ന് എനിക്കറിയില്ല.” </p>
<p>“എന്തായാലും നീ നേരിട്ട് വന്ന് ചോദിച്ചത് നന്നായി.” </p>
<p>“ബഷീറേ... കോലോത്തെ ഹസ്സൻ ഹാജി മരിക്കുന്നതിന് മുമ്പ് എന്റെ ഉപ്പയുമായി ഉണ്ടായിരുന്ന ബന്ധം അറിയാലോ? അവരൊക്കെ ഒരേ വീട്ടുകാരെപ്പോലെ ജീവിച്ചവരാണ്. എന്നെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും തന്റൂടായ്മ പറഞ്ഞിട്ടുണ്ടെങ്കിൽ, അത് എന്നോടോ ​േജ്യഷ്ഠനോടോ സൂചിപ്പിച്ചാൽ മതിയായിരുന്നു.” </p>
<p>ബഷീറിന്റെ കണ്ണുകളിൽ കുറ്റബോധം നിഴലിച്ചു. </p>
<p>“അന്റെ വീട്ടിലുമുണ്ട് ഭാര്യയും പെൺകുട്ട്യോളും... കല്യാണം കഴിക്കാനായ മോനും. ഓൻ ഉക്രൈനിൽ നിന്നുമല്ലേ എം.ബി.ബി.എസ് എടുത്തത്? അവന് മാരകമായ എയിഡ്സ് രോഗമാണെന്ന് പറഞ്ഞുപരത്തി, നിന്നെയും കുടുംബത്തെയും നാറ്റിക്കാൻ പല്ലൂണിക്കടവിലെ നാട്ടുകാർക്ക് അധികസമയമൊന്നും വേണ്ട. അത്തരം തെണ്ടിത്തരം എന്നെക്കൊണ്ട് ചെയ്യിക്കരുത്.” </p>
<p>“ചട്ടിപ്പറമ്പിലെ സെക്കീറിനെ ഞാൻ നേരിൽക്കണ്ട് ചോദിച്ചോളാം…” </p>
<p>“വേണ്ട, നീ ഒറ്റയ്ക്ക് പോകേണ്ട. ഞാനും കൂടെ വരാം,” ബഷീർ പേടിയോടെ പറഞ്ഞു. </p>
<p>“അപ്പോൾ മറ്റന്നാൾ വൈകുന്നേരം, മഗ്രിബ് നിസ്കാരം കഴിഞ്ഞ് ഒരുമിച്ച് പോകാം.” </p>
<p>“ഓന്റെ പെരേത്തെ അവസ്ഥ അറിയില്ലേ... ഭാര്യയെ കാര്യെഴുവാക്കി വീട്ടിലിരിപ്പാ. അഞ്ച് പൈസയുടെ വരുമാനമില്ല, തറവാട് വീടുപോലും വിറ്റു, ഇപ്പോൾ കോട്ടേഴ്സിലാ...”</p>
<p><br></p>
<p> </p>
<p><br></p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2903115-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240200tj3oAsZhb2lrupzRYg1Nx6kll0Azys89154520" data-watermark="false" style="width: 100%;" info-selector="#info_item_1787469156229">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787469156229">
  <br>
 </div>
</div>
<p> </p>
<p>“ബഷീറേ... ഇതൊന്നും മറ്റുള്ളവരെ പറ്റി വേണ്ടാതീനം പറയുമ്പോ അവൻക്കോർമയില്ലേ..? എനിക്കോനെ നേരിൽ കണ്ടേ തീരൂ.” </p>
<p>രണ്ടീസം എന്നു പറഞ്ഞിട്ട് നാല് ദിവസമായി. കുടുംബത്തിലെ കല്യാണവും ഉപ്പയുടെ ആശുപത്രി ചികിത്സയും ഉൾപ്പെടെ ജവാദും തിരക്കിലായി. വീണ്ടും ഒരാഴ്ച കടന്നുപോയി. എല്ലാ വൈകുന്നേരവും സെക്കീറിന്റെ നിഴൽവട്ടം പ്രതീക്ഷിച്ച്, ജവാദ് പുല്ലൂണിക്കാവിനടുത്തുള്ള പള്ളിപ്പടിയിൽ കാത്തുനിൽക്കും. ഓരോ നിമിഷവും അവനെ കണ്ട് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയാൻ മനസ്സ് വെമ്പും. </p>
<p>ഒടുക്കം സഹികെട്ട്, പ്രതാപം മങ്ങിത്തുടങ്ങിയ സെക്കീറിന്റെ ചട്ടിപ്പറമ്പ് വീട്ടിലേക്കു കയറിച്ചെന്നു. കുതിരക്കാരൻ കലന്തോക്ക പേരുകേട്ട തറവാടിയാണ്. ദുബായ് ശൈഖിന്റെ കുതിരകളെ നോക്കലായിരുന്നു ജോലി. </p>
<p>പുല്ലുകൾ വളർന്ന മുറ്റം, പെയിന്റ് ചെയ്യാതെ നെരച്ചു ഇച്ചിൽ പിടിച്ച ചുമരുകൾ. എത്രയോ ആളുകളുടെ പ്രശ്നങ്ങൾ പറഞ്ഞ് തീർത്തിരുന്നത് ആ മുറ്റത്ത് വെച്ചാണ്. ഇതുപോലൊരു വീട്ടിൽ ഗുരുത്വംകെട്ട ഒന്നുമതി. തറവാടിന്റെയും കാക്കാരണവന്മാരുടേയും പേര് കളയാൻ. ജോലിക്കും പോകില്ല, വരുമാനവുമില്ല, ഗൾഫുകാരായ സുഹൃത്തുക്കൾ വന്നാൽ കടംവാങ്ങും. അങ്ങാടിപ്പാലത്തിലോ പുല്ലൂണിക്കാവിലെ ഓവുപാലത്തിലോ ഇരുന്ന്, മനുഷ്യരുടെ ഇറച്ചി തിന്നു രസിക്കുന്നതാണ് പ്രധാന വിനോദം. പരിസരവാസികളായ എത്രയോ സ്ത്രീകൾ ഇവരുടെ പരദൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. </p>
<p>ദേഷ്യവും കലിപ്പും മനസ്സിൽ അടക്കിവെച്ച്, ശബ്ദം കുറച്ച് ശാന്തമാക്കി, വള്ളി ട്രൗസർ ധരിച്ച് മുന്നാരത്തിരുന്ന് കളിക്കുന്ന ചെറുക്കനോട് ജവാദ് ചോദിച്ചു. </p>
<p>“മോനെ... സെക്കീർ ഇവിടെയുണ്ടോ?” </p>
<p>“നോക്കട്ടെ... അങ്കിൾ...” </p>
<p>അവൻ കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ച് അകത്തേക്ക് ഓടിപ്പോയി. </p>
<p>നിമിഷങ്ങളോളം കൊതുകുകടിയെ താളത്തിൽ തപ്പുകൊട്ടി നിന്നതല്ലാതെ, ആരെയും പുറത്തേക്ക് കണ്ടില്ല. ക്ഷമകെട്ട് ഇറങ്ങാൻ തുനിഞ്ഞതും, ബനിയനും കൈലിയും ധരിച്ച് മുഖത്ത് ഭാവവ്യത്യാസങ്ങളില്ലാതെ സെക്കീർ പുറത്തേക്കിറങ്ങിവന്നു. </p>
<p>“ഇജ്ജ്... എന്നെപ്പറ്റി വല്ലതും കോലോത്തെ ബഷീറിനോട് പറഞ്ഞിരുന്നോ?” </p>
<p>“റബ്ബാണേ... ബദ്രീകളാണ് സത്യം. ബഷീറുമായി എനിക്കൊരു ബന്ധവുമില്ല, ഞാൻ അന്നെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.” </p>
<p>“ഉറപ്പാണല്ലോ ല്ലേ..? അങ്ങനെയെങ്കിൽ, പടച്ചവനെ പിടിച്ച് സത്യമിട്.” </p>
<p>“പടച്ചോനാണേ സത്യം, ഞാൻ ജവാദിനെപ്പറ്റി ഒരാളോടും ഒന്നും പറഞ്ഞിട്ടില്ല...” </p>
<p>“ബാക്കി, ഞാൻ ബഷീറിനോട് ചോദിച്ചോളാം,” എന്നു പറഞ്ഞ് ജവാദ് ചട്ടിപ്പറമ്പിൽ നിന്നിറങ്ങി. വൃദ്ധനായ ബാപ്പയും അസുഖമുള്ള ​േജ്യഷ്ഠനും വാതിൽ മറവിൽ ഇരുന്നു ആ രഹസ്യസംഭാഷണം കേട്ടുവോ എന്നറിയാൻ, അവൻ ഇടക്കിടക്ക് വാതിൽ വിടവിലൂടെ അകത്തേക്ക് നോക്കുന്നുണ്ടായിരുന്നു... </p>
<p>ദിവസങ്ങൾ പുല്ലൂണിക്കാവിലെ ഇലഞ്ഞിപ്പൂക്കൾപോലെ പൊഴിഞ്ഞു തുടങ്ങി. നല്ല മഴ പെയ്തുറങ്ങിയ ഒരു പുലർച്ച. ഇന്നലെ തീരെ ഉറങ്ങിയിരുന്നില്ല. ജവാദ് നേരെ മയ്യത്ത് സലാമുവിന്റെ വീട്ടിലേക്കു നടന്നു. അണ്ണശ്ശേരി ജുമാമസ്ജിദിൽനിന്നും സുബ്ഹ് വാങ്ക് കേൾക്കുന്നുണ്ട്. നേരം പുലരുന്നതേയുള്ളൂ. ആയിഷാത്ത നിസ്കാരക്കുപ്പായം ധരിച്ച് അകത്തിരുന്ന് ഖുർആൻ പാരായണം ചെയ്യുകയാണ്. പാതി തുറന്ന ജനൽപ്പാളിയിലൂടെ ജവാദ് അതു കണ്ടു. കോളിങ് ബെല്ലിൽ വിരലമർത്തി. </p>
<p>“ആ. ജവാദോ..! ഇത്ര വെളുപ്പാൻ കാലത്ത് എന്താ മോൻ വന്നത്?” </p>
<p>ഖുർആൻ മടക്കിവെച്ച്, അതിൽ ഭക്തിയാദരവോടെ ചുംബിച്ച്, ആയിഷാത്ത പുറത്തേക്ക് വന്നു. </p>
<p>“ഒന്നുല്യാ ആയിഷാത്താ, സലാമൂനെ ഒന്ന് കാണണം.” </p>
<p>“ഓൻ നല്ല ഉറക്കത്തിലാണ്... ഇന്നലെ പുല്ലൂണിക്കാവിലെ പൂരത്തിന് പോയി വന്നുകിടന്നതാ... എഴുന്നേൽക്കാൻ നേരം വൈകും. വിളിച്ചുനോക്കട്ടെ... മോൻ കേറി ഇരിക്ക്?” </p>
<p>ഉറക്കച്ചടവോടെ മുഖത്ത് പറ്റിയ തേത്തോല തുടച്ച്, സലാമു പുറത്തേക്ക് ഇറങ്ങിവന്നു. </p>
<p>“എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്.” </p>
<p>“നിൽക്ക്... നമുക്ക് അങ്ങോട്ട് മാറിനിൽക്കാം, ഉമ്മ കേൾക്കേണ്ട.” </p>
<p>അവന്റെ മുഖം വല്ലാതെ വിളറുകയും വിവർണമാവുകയും ചെയ്തു. </p>
<p>“ആരും സത്യം പറയുന്നില്ല സലാമോ... നാളെ ഞാൻ പോലീസ് സ്റ്റേഷനിലേക്ക് പോകുകയാണ്. എസ്.ഐ നിങ്ങളെ മൂന്നുപേരേയും വിളിപ്പിക്കും. മൊബൈൽ സൈബർ സെല്ലിൽ ഹാജരാക്കേണ്ടി വരും. നാട്ടുകാരനും കൂട്ടുകാരനുമാണെന്ന ബോധം നിങ്ങക്കില്ലെങ്കിലും, പോകുന്നതിനുമുമ്പ് ഒന്ന് പറഞ്ഞില്ലെന്ന് വേണ്ട.” </p>
<p>“എന്നോട് ബഷീറാണ് പറഞ്ഞതെന്ന് ഞാൻ പറഞ്ഞതല്ലേ... അവനാണ് എനിക്ക് ഫോട്ടോ അയച്ചുതന്നത്.” </p>
<p> “ആ ഫോട്ടോ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിച്ചത് ആരാണ്? </p>
<p>ജേണലിസ്റ്റായ ആ പെൺകുട്ടിക്കും ഒരു ഭർത്താവും ഒരു കുടുംബവുമുണ്ട് എന്ന് നിങ്ങൾ ഓരോർത്തർക്കുമറിയില്ലേ..? എല്ലാവരും വിവരമറിയാൻ പോകുന്നേയുള്ളൂ... തമ്പിയെ ഞാൻ അനുനയിപ്പിച്ച് നിർത്തിയിരിക്കുകയാണ്.” </p>
<p>“ദയവായി തമ്പിയോട് പറയരുത്, ഇത് നമുക്ക് തന്നെ സോൾവ് ചെയ്യാം…” </p>
<p>“നിന്റെയൊക്കെ മൈ**@**@ലെ ഒരു സോൾവ്!” </p>
<p>നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ടാകും, നാട്ടുംപുറത്തെ സ്കൂളിൽ പഠിപ്പിച്ച മാഷല്ലേ..! അവരെ പറ്റി എന്തും പറഞ്ഞുപരത്താം, വായിൽ വിരലിട്ടാലും കടിക്കാത്തവരാണ്... അധ്യാപകന്മാർ... </p>
<p>എടാ മൈ**@**@മാരെ..! നീയൊക്കെ ജീവിക്കാൻവേണ്ടി പ്രവാസിയാകേണ്ടിവന്ന മാഷ്മാരെ കണ്ടിട്ടുണ്ടോ? പുറംവാസം അവരെ പഠിപ്പിച്ച ഇച്ഛാശക്തിയും ആത്മധൈര്യത്തെയും കുറിച്ച് അറിയാമോ? അതിന് ഒരിക്കലെങ്കിലും ഒന്ന് കടൽകടന്നു നോക്കണം. മരുഭൂമിയും മരുക്കാറ്റും അടുത്തറിഞ്ഞവനോടാണോ നിന്റെയൊക്കെ പരദൂഷണ ഉമ്മാക്കിക്കളി..!” </p>
<p>ശബ്ദം ഉയർന്നെങ്കിലും, പാവം ആയിഷുത്ത അറിയാതിരിക്കാൻ, ജവാദ് കലിപ്പടങ്ങാതെ വീണ്ടും നേരെ ബഷീറിന്റെ വീട്ടിലേക്കു നടന്നു. </p>
<p>മഴ അപ്പോഴും ചെറുതായി പെയ്യുന്നുണ്ട്. </p>
<p>നേരം വൈകി എഴുന്നേൽക്കാറുള്ള ബഷീർ അതിരാവിലെ തന്നെ മൊബൈലുമായി അന്ധാളിച്ചെന്നോണം, മുന്നാരത്ത് ഇരിപ്പുണ്ട്. </p>
<p>“അപ്പോൾ മുൻകൂട്ടി ആരോ നിന്നെ വിളിച്ചറിയിച്ചിട്ടുണ്ട്.” </p>
<p>“ബഷീറേ... ഇതിന്റെ പിറകിലുള്ളവർ ആരാണെന്ന് അറിഞ്ഞേ തീരൂ. നാളെ ഞാൻ പോലീസ് സ്റ്റേഷനിലേക്ക് പോകുകയാണ്.” </p>
<p>“ജവാദേ... അതിനുമുമ്പ് സെക്കീറിനെ വിളിച്ച് നമുക്ക് ഒന്നിച്ചിരുന്ന് തീർക്കാവുന്ന പ്രശ്നമേയുള്ളൂ.” </p>
<p>നിങ്ങൾ മൂന്നുപേരും പരസ്പരവിരുദ്ധമായ വാക്കുകൾ പറഞ്ഞ് ആളെ ഏമാത്തുകയാണ്... നമുക്കിത് സൈബർ സെല്ലിൽ വെച്ചു തീർക്കാം.” </p>
<p>“മരിച്ചുപോയ എന്റെ ബാപ്പയാണ് സത്യം, ആ സെക്കീറിന്റെ വലയിൽ ഞാൻ പെട്ടുപോയതാ.” </p>
<p>“പിറ്റേന്നും, പകലിന്റെ തുടർച്ചയെന്നോണം രാത്രിയിൽ മഴ കനത്തുപെയ്തു. പുല്ലൂണിക്കാവിലെ തോടുകൾ നിറഞ്ഞ് കവിഞ്ഞൊഴുകി പുഴയിൽ ചേരുകയാണ്. ഇടവഴികളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്, ചേറും ചളിയും ചവിട്ടി, പുതുതായി പണികഴിപ്പിച്ച ജവാദിന്റെ വീടിന്റെ മുന്നിൽ, ഇരുട്ടിൽ പേടിച്ചരണ്ട മുഖങ്ങളോടെ മൂന്ന് നിഴൽരൂപങ്ങൾ വന്നുനിന്നു. </p>
<p>കോളിങ് ബെല്ലിൽ വിരൽ അമർത്തി. </p>
<p>മുന്നിൽ കോലോത്തെ ബഷീർ, പിന്നെ ചട്ടിപ്പറമ്പിലെ സെക്കീർ, പിന്നിലായി പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പിലെ ഒരു അഡ്മിൻ. ജവാദ് വാതിൽ തുറന്നു, മുന്നാരത്തെ കസേരകൾ ചൂണ്ടിക്കാട്ടി ഇരിക്കാൻ പറഞ്ഞു. പോലീസിനെയും സൈബർ സെല്ലിനെയും കേസിനെയും കോടതിയെയും ഇവർ പേടിക്കുന്നുണ്ട്. </p>
<p>ബഷീറിനെ അറിയില്ലെന്നും, ഇങ്ങനെ ഒരുകാര്യം പറഞ്ഞിട്ടേ ഇല്ലെന്നും മുൻപ് കളവുപറഞ്ഞ സെക്കീറാണ് ഇപ്പോൾ തലതാഴ്ത്തി മുന്നിൽ നിൽക്കുന്നത്. </p>
<p>നിരാശയും കുറ്റബോധവും കലർന്ന മുഖഭാവത്തോടെ സെക്കീർ പറഞ്ഞു. </p>
<p>“ജവാദേ... ഞാനാണ് ബഷീറിനോട് പറഞ്ഞത്. അന്ന് പേടികൊണ്ടാണ് കളവ് പറയേണ്ടിവന്നത്. ഞങ്ങളോട് ക്ഷമിക്കണം... തെറ്റുപറ്റിപ്പോയി.” </p>
<p>മുഖമടക്കി ഒന്നു കൊടുക്കാൻ തോന്നി. പിന്നെ വീട്ടിലേക്ക് കയറിവന്ന അതിഥികളോട് അപമര്യാദയായി പെരുമാറുന്നത്, കുടുംബത്തിലെ പിറന്നവരുടെ സംസ്കാരമല്ല. </p>
<p>“പിന്നെ...” </p>
<p>ബഷീർ തുടക്കം തൊട്ട് പറയാൻ തുടങ്ങി. </p>
<p>“കൂടുതലൊന്നും എനിക്ക് കേൾക്കേണ്ട. മലയാളത്തിൽ പ്രൊഫൈലുള്ള ഒരു എഫ്‌ബി അക്കൗണ്ടിൽനിന്നാണ് ആ ഫോട്ടോ സ്ക്രീൻഷോട്ട് എടുത്തിരിക്കുന്നത്. അതിന് പിന്നിലുള്ള വ്യക്തിയെ മാത്രം പറഞ്ഞാൽ മതി, മറ്റൊന്നും എനിക്ക് അറിയേണ്ട.” </p>
<p>“ഒരു പെൺകുട്ടി സ്റ്റേജിൽ കയറി സമ്മാനം വാങ്ങിയതിന് ചീത്തവിളിച്ച ഉസ്താദിനെതിരെ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇങ്ങനെ ഒരു അപവാദം ഉയർന്നതെന്ന് നിനക്കറിയുമോ?”</p>
<p><br></p>
<p> </p>
<p><br></p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/23/2903113-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402093TXBTXSHgkMpvdgftNMrHrjJojrYY2S9033690" data-watermark="false" style="width: 100%;" info-selector="#info_item_1787469035985" title="നാസർ ബഷീർ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1787469035985">
  <p>നാസർ ബഷീർ</p>
 </div>
</div>
<p> </p>
<p>“ഇതിന് പിന്നിൽ വല്ല രാഷ്ട്രീയ കളികളും ഉണ്ടോ..? മയ്യത്ത് സലാമുവിനെ കാണുന്നില്ലല്ലോ... അവനെ എവിടെ..?” </p>
<p>“ഇല്ല, ജവാദേ... ഇതിൽ രാഷ്ട്രീയവുമൊന്നുമില്ല. </p>
<p>“എന്റെ കൂടെ പുല്ലൂണി സ്കൂളിൽ പഠിച്ച നിന്റെ ഉദ്ദേശം എന്തായിരുന്നു, സെക്കീറേ?” </p>
<p>“ഞങ്ങൾ ഒരു തമാശയ്ക്കു വേണ്ടി ചെയ്തതാണ്... ഇതിന്റെ പിറകിൽ നീ ഇത്രയും ദൂരം സഞ്ചരിക്കുമെന്നു ഞങ്ങൾ കരുതിയിരുന്നില്ല.” </p>
<p>“ഈ പ്രശ്നത്തിലേക്ക് പുതിയ ആളുകളെ വലിച്ചിഴക്കേണ്ട. ഇത് എവിടെനിന്നാണ് ഉണ്ടായതെന്നും, പിന്നിലെ ലക്ഷ്യങ്ങൾ എന്തെന്നും എസ്.ഐ നിങ്ങളെക്കൊണ്ട് വിശദമായി പറയിക്കും.” </p>
<p>“ജവാദേ... ദയവായി പോലീസിലോ സൈബർ സെല്ലിലോ പോകരുത്.” </p>
<p>“നിങ്ങളെപ്പോലെ ഓവുപാലത്തിലിരുന്ന് പരദൂഷണം പറഞ്ഞു രസിക്കുന്ന മുഴുവൻ പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പിലെ അഡ്മിൻമാരെയും ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അവർക്കൊന്നും ഈ വിഷയം അറിയില്ല; ക്ലോസ്‌ഡ് ഗ്രൂപ്പിൽ നിങ്ങൾ പറഞ്ഞതുമാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്.” </p>
<p>“തെറ്റ് പറ്റിപ്പോയി... ഇനി ഞങ്ങളുടെ ഭാഗത്തുനിന്ന് അങ്ങിനെ ഒന്നും ഉണ്ടാകില്ല. ‘പുല്ലൂണിപ്പാടം വാട്സാപ്പ് ഗ്രൂപ്പ്’ എപ്പോഴേ ഡിലീറ്റ് ചെയ്തു. തമ്പിയോട് ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തരുതെന്നും, സ്വസ്ഥത നശിപ്പിക്കരുതെന്നും പറയണം. ആ ഭീഷണിമൂലം കഴിഞ്ഞ ആഴ്ചകൾ ഉറങ്ങാൻ കഴിഞ്ഞില്ല.” </p>
<p>“നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും വേണോ? ഒരു സുലൈമാനി എടുക്കട്ടെ,” </p>
<p>ജവാദ് അകത്തേക്ക് നോക്കി ഭാര്യയെ വിളിച്ചു. </p>
<p>“ഞങ്ങൾക്ക് ഒന്നും വേണ്ട, ഇതൊരു വലിയ സാമൂഹ്യ പ്രശ്നമാക്കരുത്. എങ്ങനെയെങ്കിലും തല ഊരിയാൽ മതി. </p>
<p>ഞാൻ ഒന്ന് തമ്പിയെ വിളിക്കട്ടെ... അവനോട് ചേദിക്കാതെ എനിക്കു മാത്രമായി ഒരു തീരുമാനമെടുക്കാൻ കഴിയില്ല.” </p>
<p>അവരുടെ മുന്നിൽ വെച്ചുതന്നെ തമ്പിയെ വിളിച്ചു. </p>
<p> “ബ്രോ, അത് വിട്ടേക്കൂ... നിന്റെ വളർച്ചയെയും നേട്ടങ്ങളെയും ഇവർ ഭയക്കുന്നു. പിന്നിൽ അസൂയ മാത്രമാണ്. ഇനിയും ഇതിന്റെ പിറകേ പോയി സമയം കളയരുത്, ഇവരാരും പുല്ലൂണിക്കടവിലെ ഒരാളുടെ പച്ചമാംസം ഇനി തിന്നില്ല. ഇപ്പോൾ ലഭിച്ച ക്ഷമാപണമാണ്, രണ്ട് തല്ലിനേക്കാൾ വലുത്. പിന്നെ മയ്യത്ത് സലാമുവിന് വേണ്ടത് കാലം കരുതിവെച്ചിട്ടുണ്ട്. അറിയാതെപോലും ഒരു മനുഷ്യന്റെ മനസ്സ് വേദനിപ്പിച്ചാൽ അതിനുള്ളത് ഭൂമിയിൽനിന്നും അനുഭവിച്ചിട്ടേ മരിച്ചുപോകൂ.” </p>
<p>തലതാഴ്ത്തി, ഇരുട്ടിൽ പെയ്യുന്ന മഴയിലേക്ക് ഇറങ്ങിപ്പോകുന്ന കറുത്ത കുടകൾ പിടിച്ച മൂന്നു നിഴൽരൂപങ്ങൾ. ജവാദിന്റെ ഭാര്യയും മക്കളും വാതിലിലൂടെ ആശ്വാസപൂർണ പുഞ്ചിരിയോടെ നോക്കിനിന്നു. </p>
<p>നാലാമത്തെയാൾ, അന്ധകാരത്തിനും മഴപ്പെയ്ത്തിനും ഇടയിൽ, ഗൂഢമായി ചിരിച്ച്, പുല്ലൂണിക്കടവിലെ പാലമരത്തിന് താഴെ ആർക്കോ വേണ്ടി കാത്തുനിന്നു. മയ്യത്ത് സലാമുവിന്റെ കൊന്ത്രൻപല്ലുകൾ ചോരയൊലിക്കുന്ന തേറ്റപ്പല്ലുകളായി മിന്നൽവെട്ടത്തിൽ തെളിഞ്ഞു. ആ രൂപം പണ്ടെങ്ങോ പുല്ലൂണിക്കാവിൽ തളച്ച യക്ഷിയായി പതുക്കെ രൂപാന്തരം പ്രാപിച്ച്, മഴ അവശേഷിപ്പിച്ച പുകച്ചുരുളുകളിൽ ലയിച്ചുചേർന്നു.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1548357</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1548357</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,31 AUG 2026]]></category>
<dc:creator><![CDATA[സ​ലീം അ​യ്യ​ന​ത്ത്]]></dc:creator>
<pubDate>Mon, 24 Aug 2026 04:01:16 GMT</pubDate>
</item>
<item>
<title><![CDATA[വിതക്കാരന്‍റെ ഉപമ]]></title>
<description/>
<enclosure length="69549" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/23/2903103-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/23/2903103-untitled-1.gif'/><figcaption><p>ചിത്രീകരണം: സ​ജീ​വ​ൻ കീ​ഴ​രി​യൂ​ർ</p><span class='copyright'></span></figcaption></figure><p>നാ​ട​ക​ത്തി​ന്റെ അ​വ​സാ​ന​രം​ഗ​ത്തി​നു തി​ര​ശ്ശീ​ല ഉ​യ​രാ​നി​നി ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​മാ​ത്രം. ഗ്രീ​ൻ​റൂ​മി​നെ മ​റ​ച്ച ക​റു​ത്ത​തു​ണി വ​ക​ഞ്ഞു​മാ​റ്റി ജെ​നി​ഫ​ർ പു​റ​ത്തേ​ക്ക് നോ​ക്കി. സ്കൂ​ൾ മൈ​താ​നി നി​റ​ഞ്ഞു​ക​വി​ഞ്ഞ ജ​ന​ക്കൂ​ട്ടം അ​ര​യാ​ൽ​മ​ര​ത്തി​ലെ ഇ​ല​ക​ൾ​പോ​ലെ വി​റ കൊ​ള്ളു​ന്ന​താ​യി തോ​ന്നി. കാ​ണി​ക​ൾ​ക്കി​ട​യി​ൽ​നി​ന്നും ഇ​ട​ക്കി​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി​പ്പോ​യ ക​ര​ച്ചി​ൽ ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്നേ​യി​ല്ല. മാ​ക്ക​ത്തി​ന്റെ​യും മ​ക്ക​ളു​ടെ​യും ദു​ര​ന്ത​ജീ​വി​തം തീ​ർ​ത്ത സ​ങ്ക​ടം അ​വ​രു​ടെ ഒ​ച്ച​യെ തൊ​ണ്ട​യി​ൽ​നി​ന്നും അ​ട​ർ​ത്തി​മാ​റ്റി​യി​രു​ന്നു! </p>
<p>ബെ​ൽ മു​ഴ​ങ്ങി. പു​റ​മെ​യു​ള്ള വെ​ളി​ച്ച​മ​ണ​ഞ്ഞു. ഉ​ള്ളി​ൽ വെ​ളി​ച്ചം പ​ര​ക്കു​ന്ന​തും നോ​ക്കി ജെ​നി​ഫ​ർ സൈ​ഡ് ക​ർ​ട്ട​ന​രി​കി​ൽ നി​ന്നു. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഒ​രു ക്ഷേ​ത്രം. തൊ​ട്ട​ടു​ത്ത് ത​ന്നെ ഒ​രു​കി​ണ​ർ. ക്ഷേ​ത്ര​മു​റ്റ​വും ക​ട​ന്നു പോ​കു​ന്ന വ​ഴി വി​ല​ങ്ങി​നി​ൽ​ക്കു​ന്നു​ണ്ട് കാ​ട്ടു​വ​ള്ളി​ക​ൾ. ഉ​രു​ള​ൻ​ക​ല്ലു​ക​ൾ​കൊ​ണ്ട് കെ​ട്ടി​പ്പൊ​ക്കി​യ കി​ണ​റി​ന്റെ അ​ര​ഞ്ഞാ​ണം പ​ല​യി​ട​ത്താ​യ് അ​ട​ർ​ന്നു​വീ​ണി​രു​ന്നു. തൊ​ട്ട​പ്പു​റ​ത്താ​യി നി​റ​യെ ന​ര​യ​ൻ പൂ​വു​ക​ളു​മാ​യി ഒ​രു പു​ല്ലാ​ഞ്ഞി​ക്കൂ​ട്ടം! പെ​ട്ടെ​ന്ന് പി​ന്നി​ൽ​നി​ന്നു​മു​ള്ള ശ​ക്ത​മാ​യ ത​ള്ള​ലി​ൽ മാ​ക്കം കി​ണ​റ്റി​ന​രി​കി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. പി​ന്നാ​ലെ; അ​മ്മേ​യെ​ന്ന​ല​റി​ക്കൊ​ണ്ട് ര​ണ്ടു മ​ക്ക​ളും!</p>
<p>ഒ​രു നി​മി​ഷം ജെ​നി​ഫ​ർ ത​ല​യു​യ​ർ​ത്തി ജ​ന​ക്കൂ​ട്ട​ത്തെ വീ​ക്ഷി​ച്ചു. പെ​ട്ടെ​ന്ന​വ​ൾ, ഇ​രു​കൈ​ക​ളി​ലും ബ​ല​മാ​യി പി​ടി​ച്ച് ക​ര​യു​ന്ന കി​ടാ​ങ്ങ​ളെ സ്റ്റേ​ജി​ലു​പേ​ക്ഷി​ച്ച്; മാ​ക്ക​ത്തെ ത​ന്റെ ഉ​ട​ലി​ൽ​നി​ന്നും ഊ​രി​യെ​റി​ഞ്ഞു! ഭ​യ​വി​ഹ്വ​ല​മാ​യ അ​വ​ളു​ടെ ക​ണ്ണു​ക​ൾ പു​രു​ഷാ​ര​ത്തി​നി​ട​യി​ൽ​നി​ന്നും ഈ​ശോ​യെ തി​ര​ഞ്ഞു​കൊ​ണ്ടി​രു​ന്നു. അ​വ​ൾ​ക്ക് ത​ന്റെ മ​ക​നെ ക​ണ്ടെ​ത്ത​ണ​മാ​യി​രു​ന്നു. അ​വ​ൾ​ക്കാ​യി ഒ​രു​ക്കി​വെ​ച്ച പാ​ന​പാ​ത്ര​ത്തെ​ക്കു​റി​ച്ച് അ​വ​നോ​ട് മി​ണ്ട​ണ​മാ​യി​രു​ന്നു. </p>
<p>ഒ​ടു​ക്കം ജെ​നി​ഫ​ർ മ​ക​നെ ക​ണ്ടെ​ത്തി; അ​വ​ൾ ക​ണ്ണു​ക​ൾ നീ​ട്ടി​യെ​റി​ഞ്ഞ് അ​വ​നെ വി​ളി​ച്ചു. തൊ​ണ്ട​യി​ലൂ​ടെ ഇ​റ​ങ്ങി​പ്പോ​യ വി​ശു​ദ്ധ​ജ​ലം അ​വ​ളു​ടെ ഉ​ള്ളം ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ പു​റം​ത​ള്ള​പ്പെ​ട്ട ചോ​ര ചു​ണ്ടി​നെ ന​ന​ച്ച് ഒ​ലി​ച്ചി​റ​ങ്ങി. പി​ന്നി​ലു​പേ​ക്ഷി​ച്ച മ​ക്ക​ൾ ഓ​ടി​വ​ന്ന് കൈ​ക​ളി​ൽ ബ​ല​മാ​യി പി​ടി​ച്ചു.</p>
<p>‘‘മാ​ക്കം അ​താ മു​ക​ളി​ലേ​ക്കു നോ​ക്കൂ. ദി​വ്യ​ന​ക്ഷ​ത്രം ഉ​ദി​ച്ചി​രി​ക്കു​ന്നു.’’ മാ​ക്ക​ത്തി​ന്റെ മു​ത്താ​ങ്ങ​ള​യാ​യി വേ​ഷ​മി​ട്ട ജോ​സ​ഫ് അ​വ​ൾ​ക്ക​രി​കി​ൽ വ​ന്ന് പ​റ​ഞ്ഞു. അ​വ​ൾ ചു​റ്റി​ലും നോ​ക്കി. വാ​ളു​മാ​യി നി​ര​ന്നു​നി​ൽ​ക്കു​ക​യാ​ണ് നേ​രാ​ങ്ങ​ള​മാ​ർ! </p>
<p>മാ​ക്കം ആ​കാ​ശ​ത്തേ​ക്ക് ത​ന്റെ നോ​ട്ട​മെ​റി​ഞ്ഞ​തും മൂ​ത്താ​ങ്ങ​ള വാ​ളു​യ​ർ​ത്തി​യു​ർ​ത്തി ആ​ഞ്ഞു​വെ​ട്ടി! </p>
<p>ക​ഴു​ത്ത് മു​റി​ഞ്ഞ് ചോ​ര​യൊ​ലി​ച്ചി​റ​ങ്ങി. കു​ട്ടി​ക​ളു​ടെ കൈ​യി​ൽ​നി​ന്നും വ​ഴു​തി മാ​ക്കം കി​ണ​റ്റി​ന​ക​ത്തേ​ക്ക് പ​തി​ച്ചു. </p>
<p>ഇ​ന്നോ​വ പ​ള്ളി​മേ​ട​യി​ലേ​ക്കു തി​രി​ഞ്ഞ​തും ജോ​സ​ഫ് ഈ​ശോ​യെ തൊ​ട്ടു. </p>
<p>‘‘ടാ ​അ​വി​ടെ സെ​മി​ത്തേ​രി​ക്ക് പു​റ​ത്ത് തെ​മ്മാ​ടി​ക്കു​ഴി​യി​ൽ ഒ​രാ​ളു​ണ്ട്…’’ അ​യാ​ൾ വി​റ​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ മ​ക​നോ​ട് പ​റ​ഞ്ഞു. പ​തി​നാ​ലു​വ​ർ​ഷ​ത്തെ ജ​യി​ൽ​ജീ​വി​തം അ​യാ​ളെ വൃ​ദ്ധ​നും അ​വ​ശ​നു​മാ​ക്കി​യി​രു​ന്നു. </p>
<p>ജോ​സ​ഫി​ന്റെ​യും ഈ​ശോ​യു​ടെ​യും ക​ണ്ണു​ക​ൾ നി​റ​യു​ന്ന​ത് ഗോ​പി​മാ​ഷ് അ​ലി​വോ​ടെ നോ​ക്കി​യി​രു​ന്നു. അ​യാ​ളു​ടെ കൈ​ക​ളി​ലെ ത​ണു​പ്പ് അ​വ​ന്റെ​യു​ള്ളി​ലെ മു​റി​വി​നെ തു​ന്നി​ച്ചേ​ർ​ക്കാ​ൻ ശ്ര​മി​ച്ചു. </p>
<p>‘‘മാ​ഷേ...’’ നി​ശ്ശ​ബ്ദ​ത​യാ​ണ് ചി​ല നേ​ര​ങ്ങ​ളി​ലെ മ​രു​ന്നെ​ന്ന് മാ​ഷി​ന​റി​യാ​മാ​യി​രു​ന്നു! </p>
<p>അ​വ​ർ​ക്കു മു​ന്നേ ആ​രോ അ​വി​ടെ​യെ​ത്തി​യി​രു​ന്നു. ക​ല്ല​റ വൃ​ത്തി​യാ​ക്കി മെ​ഴു​കു​തി​രി ക​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ളം​കാ​റ്റി​ൽ മെ​ഴു​കു​തി​രി നാ​ള​ങ്ങ​ൾ നാ​ട​ക​സ​മി​തി​യു​ടെ ക​ർ​ട്ട​ൻ​പോ​ലെ ഇ​ള​കി​ക്ക​ളി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ ഈ​ശോ​ക്ക് വീ​ണ്ടും ക​ര​ച്ചി​ൽ വ​ന്നു. </p>
<p>മാ​ക്ക​പ്പോ​തി​യും മ​ക്ക​ളും അ​ര​ങ്ങി​ൽ വ​രാ​ൻ കാ​ത്തു​നി​ക്കാ​തെ ക​ർ​ട്ട​ൻ വീ​ണി​രു​ന്നു! ഒ​ച്ച​വെ​ച്ചു തു​ട​ങ്ങി​യ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ സ്റ്റേ​ജി​ന​ക​ത്തേ​ക്ക് ഈ​ശോ നൂ​ണു​ക​യ​റി. പു​ല്ലാ​ഞ്ഞി ചു​വ​ട്ടി​ലേ​ക്ക് നി​ര​ങ്ങി വ​ന്നി​രു​ന്ന ജെ​നി​ഫ​റി​ന്റെ ശി​ര​സ്സ് അ​വ​ൻ മാ​റോ​ട് ചേ​ർ​ത്തു​പി​ടി​ച്ചു. </p>
<p>ജെ​നി​ഫ​റി​ന്റെ ഹൃ​ദ​യം മ​ന്ത്രി​ച്ച​ത് അ​വ​ന്റെ ചെ​വി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. വ​ലി​യ ചെ​വി​യാ​യി​രു​ന്നു അ​വ​ന് ക​ർ​ത്താ​വ് ന​ൽ​കി​യി​രു​ന്ന​ത്. മ​ന​സ്സ് ജാ​ഗ്ര​ത​യി​ലേ​ക്ക് വ​ഴു​തി​വീ​ഴേ​ണ്ടു​ന്ന അ​വ​സ​ര​ത്തി​ലൊ​ക്കെ അ​വ​ന്റെ ചെ​വി​ക​ൾ ഒ​രു മു​യ​ൽ​ക്കു​ഞ്ഞി​ന്റേ​തു പോ​ലെ കൂ​ർ​ത്തു​നി​ന്നി​രു​ന്നു. ജീ​വി​ത​ത്തി​ന്റെ പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ലൊ​ക്കെ ഈ​ശോ​യു​ടെ ചെ​വി​ക​ൾ എ​ന്നും ലോ​ക​ത്തോ​ട് കൂ​ർ​പ്പി​ച്ചു​നി​ന്നി​ട്ടു​ണ്ട്. </p>
<p>‘‘മോ​നെ... നീ​യി​നി ഇ​വി​ടെ നി​ക്ക​രു​ത്... എ​ങ്ങോ​ട്ടേ​ക്കെ​ങ്കി​ലും പൊ​ക്കോ... എ​വി​ടെ​പ്പോ​യാ​ലും പ​പ്പാ​യെ മ​റ​ക്ക​രു​ത്... പാ​വ​മാ​ണ് നി​ന്റെ പ​പ്പ...’’ ജെ​നി​ഫ​റി​ന്റെ ശി​ര​സ്സ് ഒ​രു ഭാ​ഗ​ത്തേ​ക്ക് തൂ​ങ്ങി. </p>
<p>‘‘ക​ർ​ത്താ​വേ എ​ന്റെ അ​മ്മ..!’’ അ​വ​ന്റെ ക​ര​ച്ചി​ൽ തൊ​ണ്ട​ക്കു​ഴി​യി​ൽ വെ​ച്ച് അ​സ്ത​മി​ച്ചു. ഒ​രു ബ​ലി​ഷ്ഠ ക​രം അ​വ​നെ തൂ​ക്കി​യെ​ടു​ത്ത് വ​ലി​ച്ചെ​റി​ഞ്ഞു. ഈ​ശോ ചെ​ന്നു​വീ​ണ​ത് ജോ​സ​ഫി​ന്റെ മു​ന്നി​ലേ​ക്കാ​യി​രു​ന്നു. </p>
<p>‘‘പ​പ്പാ...’’ അ​വ​ൻ നി​ര​ങ്ങി​ച്ചെ​ന്ന് ജോ​സ​ഫി​നെ തൊ​ട്ടു. ശി​ര​സ്സി​ൽ​നി​ന്നും ചാ​ലി​ട്ടൊ​ഴു​കി​യ ചോ​ര​യി​ൽ അ​യാ​ളു​ടെ ക​ണ്ണു​ക​ൾ അ​ട​ഞ്ഞു​പോ​യി​രു​ന്നു. ക​ൺ​പോ​ള​ക​ൾ തു​റ​ന്നു​വ​രാ​നാ​യി ജോ​സ​ഫ് മു​ഖം ശ​ക്തി​യി​ൽ കു​ട​ഞ്ഞു. ക്ലാ​സി​ൽ​വെ​ച്ച് തെ​ളി​യാ​ത്ത പേ​ന കു​ട​യു​മ്പോ​ൾ മ​ഷി ഉ​ടു​പ്പി​ൽ തെ​റി​ച്ചു​വീ​ണ​തു​പോ​ലെ, ചോ​ര ഈ​ശോ​യു​ടെ മേ​ത്ത് പു​ള്ളി​ക്കു​ത്തു​ക​ൾ വീ​ഴ്ത്തി... എ​ന്നി​ട്ടും ക​ണ്ണു​തു​റ​ക്കാ​നാ​കാ​തെ ജോ​സ​ഫ് കു​ത​റി! ദൈ​വ​മേ... ഇ​താ​രാ​ണ് പ​പ്പാ​യെ കെ​ട്ടി​യി​ട്ട​ത്? നാ​ട​ക​ത്തി​ൽ അ​ങ്ങ​നെ​യൊ​രു രം​ഗ​മി​ല്ലാ​യി​രു​ന്ന​ല്ലോ! അ​വ​ൻ ജോ​സ​ഫി​ന്റെ മു​ഖം കൈ​ക​ളി​ലെ​ടു​ത്ത് ശ​ക്തി​യാ​യി കു​ലു​ക്കി. </p>
<p>‘‘പ​പ്പാ... അ​മ്മ​യ്ക്കെ​ന്താ പ​റ്റി​യെ? എ​ന്തി​നാ പ​പ്പ​യെ കെ​ട്ടി​യി​ട്ടെ? പ​പ്പാ എ​ഴു​ന്നേ​ൽ​ക്ക്.’’ അ​വ​ൻ വീ​ണ്ടു​മ​യാ​ളെ കു​ലു​ക്കി​വി​ളി​ച്ചു. </p>
<p>ഈ​ശോ ജോ​സ​ഫി​ന്റെ മു​ഖം നെ​ഞ്ചോ​ട് ചേ​ർ​ത്തു​പി​ടി​ച്ചു ക​ര​ഞ്ഞു. </p>
<p>‘‘മോ​നെ... ഈ​ശോ... നീ​യി​വി​ട​ന്ന് വേ​ഗം പൊ​ക്കോ​ടാ... ഇ​ല്ലെ​ങ്കി​ൽ...’’ പ​പ്പ​യെ കെ​ട്ടി​യി​ട്ട ക​യ​ർ അ​ഴി​ക്കാ​ൻ അ​വ​ൻ ആ​വ​തു ശ്ര​മി​ച്ചു. അ​പ്പോ​ഴാ​ണ് ആ​രോ അ​വ​നെ സ്റ്റേ​ജി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് ച​വു​ട്ടി​യെ​റി​ഞ്ഞ​ത്. </p>
<p>പു​റ​ത്തെ ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ ആ​ര​വ​ത്തി​ൽ അ​വ​ന്റെ ഒ​ച്ച മു​ങ്ങി​പ്പോ​യി. സ്റ്റേ​ജി​ലും സ​ദ​സ്സി​ലും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന​റി​യാ​തെ പ​രി​ഭ്രാ​ന്ത​രാ​യി നി​ൽ​ക്കു​ക​യാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും! ചി​ല​ർ പേ​ടി​ച്ച് ക​ര​യു​ന്നു​മു​ണ്ട്. മു​തി​ർ​ന്ന പു​രു​ഷ​ൻ​മാ​ർ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ഓ​ടു​ക​യാ​ണ്. </p>
<p>സ്റ്റേ​ജി​നു സ​മീ​പ​ത്തെ ചെ​റി​യൊ​രു കു​ഴി​യി​ലേ​ക്കാ​ണ് ഈ​ശോ മു​ഖ​മ​ടി​ച്ചു വീ​ണ​ത്. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ശ​രീ​രം ക​ല്ലി​ൽ​ത്ത​ട്ടി മു​റി​ഞ്ഞ് ചോ​ര വ​ന്നെ​ങ്കി​ലും അ​വ​ൻ കൈ ​കു​ത്തി എ​ഴു​ന്നേ​ൽ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി. </p>
<p>ആ ​നേ​ര​ത്താ​ണ് ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലെ തി​ര​ക്കി​ൽ​നി​ന്നു​മൊ​ഴി​ഞ്ഞ് ഗോ​പി മാ​ഷ് സ്റ്റേ​ജി​ന​രി​കി​ലേ​ക്കെ​ത്തി​യ​ത്. </p>
<p>മാ​ഷ് ക​ണ്ടു; കു​ഴി​യി​ൽ​നി​ന്നും ക​ര​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന ഈ​ശോ​യെ. കൈ​നീ​ട്ടി മാ​ഷ​വ​നെ ക​ര​യി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി. </p>
<p>‘‘മാ​ഷേ... എ​ന്റെ പ​പ്പാ... ന്റെ ​അ​മ്മ...’’ അ​വ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് മാ​ഷി​നെ കെ​ട്ടി​പ്പി​ടി​ച്ചു. ചീ​റി​പ്പാ​ഞ്ഞു വ​ന്ന ആം​ബു​ല​ൻ​സി​ൽ ജെ​നി​ഫ​റി​നെ​യും പൊ​ലീ​സ് ജീ​പ്പി​ൽ ജോ​സ​ഫി​നെ​യും കൊ​ണ്ടു​പോ​കു​ന്ന​തും നോ​ക്കി ഇ​ല​പൊ​ഴി​ഞ്ഞ മ​രം​പോ​ലെ മാ​ഷ് നി​ന്നു. </p>
<p>പാ​രി​ഷ് ഹാ​ളി​ലേ​ക്ക് ക​യ​റു​മ്പോ​ൾ അ​ച്ച​ൻ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ച്ച​ന്റെ സം​സാ​ര​ത്തി​ന് ത​ട​സ്സ​മാ​കേ​ണ്ടെ​ന്ന് ക​രു​തി ഈ​ശോ​യും ഗോ​പി മാ​ഷും വ​രാ​ന്ത​യി​ലെ അ​ര​പ്ലേ​സി​ൽ ഇ​രു​ന്നു. </p>
<p>നാ​ട​ക​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു അ​ച്ച​ൻ സം​സാ​രി​ച്ചി​രു​ന്ന​ത്: ‘‘എ​നി​ക്കൊ​രു കൂ​ട്ടു​കാ​ര​നു​ണ്ടാ​യി​രു​ന്നു. ആ​റാം​ത​ര​ത്തി​ൽ പ​ഠി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത​ല നാ​ട​ക​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ഞ​ങ്ങ​ടെ സ്കൂ​ളി​ന് സ​മ്മാ​നി​ച്ച​വ​ൻ. നി​റം​കെ​ട്ടു​പോ​യ ജീ​വി​ത​നാ​ട​ക​ത്തി​ലെ രം​ഗ​ങ്ങ​ൾ അ​ര​ങ്ങി​ലും പ​ക​ർ​ത്തി​യ​വ​ൻ. തി​രു​നാ​മ​ങ്ങ​ൾ മ​ഹ​ത്വ​പ്പെ​ടു​ത്തേ​ണ്ട ചി​ല​രാ​ൽ ബ​ഹി​ഷ്കൃ​ത​രാ​യ ഒ​രു പി​താ​വി​ന്റെ​യും മാ​താ​വി​ന്റെ​യും ഒ​റ്റ സ​ന്താ​ന​മാ​യ് ജ​നി​ച്ച​വ​ൻ. അ​വ​നു​വേ​ണ്ടി​യ​ല്ല ഈ ​ലോ​ക​ത്തി​ൽ അ​വ​നെ​പ്പോ​ലെ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​ർ​ക്കു​വേ​ണ്ടി നാ​ട​കം ക​ളി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ൻ! </p>
<p>ക​ർ​ത്താ​വി​ന്റെ കൃ​പ​യാ​ൽ അ​വ​ന്റെ മാ​താ​പി​താ​ക്ക​ൾ അ​വ​നു ന​ൽ​കി​യ നാ​മം ഈ​ശോ​യെ​ന്നാ​യി​രു​ന്നു. ആ ​പേ​രും വ​ഹി​ച്ച് ക്രൂ​ശി​ലേ​റ്റ​പ്പെ​ട്ട നാ​ഥ​ന്റെ വേ​ഷ​വു​മ​ണി​ഞ്ഞ് ന​ട​ന്ന അ​വ​നി​ന്ന് ലോ​ക​നാ​ട​ക​വേ​ദി​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. അ​വ​ന്റെ നാ​ട​കം ക​ണ്ട ഒ​രു മ​നു​ഷ്യ​ൻ അ​വ​നെ യൂ​റോ​പ്പി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ട​ങ്ങ​ളി​ലെ തി​യ​റ്റ​റി​ൽ മ​ന​സ്സു​കൊ​ണ്ടും ശ​രീ​രം​കൊ​ണ്ടും അ​വ​ൻ നാ​ട​കം ക​ളി​ച്ചു. ക​ർ​ത്താ​വി​ന്റെ ഇ​ച്ഛ​പോ​ലെ അ​വ​ൻ ഉ​യി​ർ​ക്കു​ക​ത​ന്നെ ചെ​യ്തു. ക​ര​യു​ന്ന മ​ന​സ്സി​നെ കാ​രാ​ഗൃ​ഹ​ത്തി​ല​ട​ച്ച് അ​വ​ൻ നീ​റി നീ​റി പു​ക​ഞ്ഞു. ദുഃ​ഖ​ങ്ങ​ളെ ചി​രി​ച്ചു​കൊ​ണ്ട് സ്വീ​ക​രി​ച്ചു. നി​ങ്ങ​ളി​ൽ പാ​പം ചെ​യ്യാ​ത്ത​വ​ർ ഇ​വ​ളെ ക​ല്ലെ​റി​യ​ട്ടെ​യെ​ന്ന് പ​റ​ഞ്ഞു. നി​ങ്ങ​ൾ പാ​പി​നി​യാ​ക്കി​യ മ​ഗ്ദ​ല​ന മ​റി​യ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ചു. വി​ശു​ദ്ധ​രാ​ണെ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ച്ച, പാ​പി​ക​ളാ​യ ത​ന്റെ സ്വ​ജാ​തി​യോ​ട് പൊ​റു​ക്ക​ണ​മേ​യെ​ന്ന് പ്രാ​ർ​ഥി​ച്ച് ചാ​ട്ട​വാ​റ​ടി​ക​ളേ​റ്റു​വാ​ങ്ങി. മ​ര​ക്കു​രി​ശു ചു​മ​ന്നു. </p>
<p>അ​വ​ന്റെ മാ​താ​വി​നെ ച​തി​ച്ച് പി​താ​വി​നെ ഒ​റ്റു​കൊ​ടു​ത്ത​വ​രെ പാ​ടെ മ​റ​ന്ന് അ​വ​ൻ വേ​ദി​യി​ലെ​ന്നും നി​റ​ഞ്ഞു​നി​ന്നു! </p>
<p>സ​ങ്ക​ട​രം​ഗ​ങ്ങ​ളി​ൽ അ​വ​ൻ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നി​ല്ല; ജീ​വി​ക്കു​ക​യാ​യി​രു​ന്നു! </p>
<p>വ​ലി​യ വ​ലി​യ സ​ദ​സ്സു​ക​ളി​ൽ; നാ​ട​ക തി​യ​റ്റ​റു​ക​ളി​ൽ അ​വ​ൻ ക്രൂ​ശി​ത​നാ​യ ക​ർ​ത്താ​വി​ന്റെ വേ​ഷ​മ​ണി​ഞ്ഞു. അ​വ​ൻ എ​ന്നോ​ടും നി​ങ്ങ​ളോ​ടും പ​റ​ഞ്ഞു: </p>
<p>ഞാ​ൻ സ​ത്യ​മാ​യും നി​ങ്ങ​ളോ​ടു പ​റ​യു​ന്നു; പാ​പി​യും അ​ഹ​ങ്കാ​രി​യു​മാ​യ മ​നു​ഷ്യാ എ​ത്ര​മേ​ൽ നീ ​നി​ന്റെ സ​ഹോ​ദ​ര​നെ ക്രൂ​ശി​ലേ​റ്റാ​ൻ നോ​ക്കി​യാ​ലും അ​വ​ന്റെ പി​താ​വാ​യ ദൈ​വം അ​വ​നെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ക്കു​ക​ത​ന്നെ ചെ​യ്യും. ഒ​ടു​വി​ൽ ന്യാ​യ​വി​ധി​യു​ടെ കാ​ല​ത്ത് നീ ​ക​ഠി​ന​മാ​യി ദ​ണ്ഡി​ക്ക​പ്പെ​ടും. ഇ​തു ഞാ​ൻ പ​റ​യു​ന്ന​ത​ല്ലാ​യെ​ന്ന് നി​ങ്ങ​ൾ അ​റി​യു​വി​ൻ! </p>
<p>പ്രി​യ​പ്പെ​ട്ട​വ​രെ എ​ന്റെ സ്നേ​ഹി​ത​ൻ മാ​രി​യാ​നോ ജോ​സ​ഫ് എ​ന്ന ഈ​ശോ ഇ​ന്നി​വി​ടെ എ​ത്തി​യി​ട്ടു​ണ്ട്. പ​ത്തു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ന​മ്മു​ടെ ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക നാ​ട​കോ​ത്സ​വ​ത്തി​ൽ ന​മ്മ​ളും ഒ​രു​നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്നു. നാ​ട്ടു​കാ​ർ അ​ഭി​ന​യി​ക്കു​ന്ന നാ​ട​കം.’’ </p>
<p>ഗോ​പി മാ​ഷി​ന്റെ​യു​ള്ളി​ൽ കീ​റി​പ്പ​റി​ഞ്ഞൊ​രു യ​വ​നി​ക​യു​യ​ർ​ന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2903105-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020MptDfif6YKxmUmfPJDEJaWmB8eRvF0Es8245497" data-watermark="false" style="width: 100%;" info-selector="#info_item_1787468247969">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787468247969"></div>
</div>
<p>മാ​ഷി​നാ​യി​രു​ന്നു നി​ർ​ബ​ന്ധം. മി​നി പ​ത്താം​ത​ര​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. ഈ ​വ​ർ​ഷം​കൂ​ടി​യെ അ​വ​ൾ ഈ ​സ്കൂ​ളി​ലു​ണ്ടാ​കൂ. മി​ക​ച്ച ന​ടി​യാ​ണ​വ​ൾ. പു​തി​യൊ​രു നാ​ട​ക​സ്ക്രി​പ്റ്റ് ല​ഭി​ച്ചി​ട്ടു​ണ്ട്. ന​ല്ലൊ​രു സം​വി​ധാ​യ​ക​നെ തേ​ടി​പ്പി​ടി​ക്ക​ണം. ഈ ​വ​ർ​ഷ​മെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് പോ​ക​ണം. </p>
<p>സം​വി​ധാ​യ​ക​ൻ വ​ന്നു. സ്ക്രി​പ്റ്റ് വാ​യ​ന ന​ട​ന്നു. ന​ടീ​ന​ട​ൻ​മാ​രെ സെ​ല​ക്ട് ചെ​യ്തു. പ​ക്ഷേ, പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​കാ​ൻ ആ​ളെ കി​ട്ടി​യി​ല്ല. </p>
<p>വ​ള​രെ ചെ​റി​യ ഒ​രു കു​ട്ടി വേ​ണം. അ​ഞ്ചി​ലോ ആ​റി​ലോ പ​ഠി​ക്കു​ന്ന​താ​യാ​ൽ ന​ന്ന്. ആ​ര് അ​ഭി​ന​യി​ക്കും? </p>
<p>മാ​ധ​വി ടീ​ച്ച​റാ​ണ് പ​റ​ഞ്ഞ​ത്: മാ​ഷെ, ന​മു​ക്ക് ഈ​ശോ​യെ നോ​ക്കി​യാ​ലോ...’’ </p>
<p>ചീ​ല സീ​നു​ക​ൾ എ​ടു​ത്തു​നോ​ക്കി. പ​ക്ഷേ, അ​വ​ൻ അ​ത്ര​ക്ക​ങ്ങ് വ​ഴ​ങ്ങു​ന്നി​ല്ല. സം​വി​ധാ​യ​ക​ൻ കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​ത് അ​വ​ന് ചെ​യ്യാ​നാ​കു​ന്നി​ല്ല. </p>
<p>‘‘എ​ന്തി​നാ മാ​ഷേ നി​ങ്ങ​ളി​ങ്ങ​നെ പെ​ടാ​പ്പാ​ട് പെ​ടു​ന്നേ... ആ ​ചെ​റു​ക്ക​ന് അ​ഭി​ന​യി​ക്കാ​നൊ​ന്നും അ​റി​യി​ല്ലെ​ന്നെ. എ​പ്പോ നോ​ക്കി​യാ​ലും കു​ര​ങ്ങ് ച​ത്ത കു​റ​വ​നെ​പ്പോ​ലെ ക്ലാ​സി​ൽ കൂ​നി​ക്കൂ​ടി​യി​രി​ക്കു​ന്ന​ത് കാ​ണാം. അ​തു​കൊ​ണ്ട് ത​ന്നെ ഞാ​ന​വ​നെ ശ്ര​ദ്ധി​ക്കാ​റേ ഇ​ല്ല. അ​ല്ലാ മാ​ഷി​നോ​ട് ഞാ​നെ​ന്തി​നാ അ​തൊ​ക്കെ പ​റ​യു​ന്നേ... മാ​ഷി​ന്റെ വീ​ട്ടി​ൽ​ത്ത​ന്നെ​യ​ല്ലെ അ​വ​ൻ,’’ ക​ണ​ക്കു മാ​ഷ് പ​രി​ഹ​സി​ച്ചു. </p>
<p>ശ​നി​യാ​ഴ്ച ദി​വ​സ​മാ​ണ് ഫു​ൾ​ഡേ റി​ഹേ​ഴ്സ​ൽ. സം​വി​ധാ​യ​ക​നും മാ​ധ​വി ടീ​ച്ച​റും രാ​വി​ലെ​ത​ന്നെ ഗോ​പി മാ​ഷി​ന്റെ വീ​ട്ടി​ലെ​ത്തി. </p>
<p>‘‘ഇ​ന്ന​വ​ൻ ചെ​യ്യും... സ്ക്രി​പ്റ്റ് പൂ​ർ​ണ​മാ​യും അ​വ​ൻ പ​ഠി​ച്ചി​ട്ടു​ണ്ട്,’’ ഗോ​പി മാ​ഷ് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. </p>
<p>‘‘അ​വ​നി​ത് ചെ​യ്യാ​തി​രി​ക്കാ​നാ​കി​ല്ല; നാ​ട​ക​മെ​ന്ന​ത് അ​വ​ന്റെ ജീ​വി​തം​ത​ന്നെ​യ​ല്ലെ? </p>
<p>ചെ​റു​പ​ന​ത്ത​ടി ദൃ​ശ്യ​ക​ലാ​വേ​ദി​യു​ടെ വാ​ർ​ഷി​ക​ത്തി​ന് നാ​ട​കം​ചെ​യ്യാ​ൻ വ​ന്ന​താ​യി​രു​ന്നു അ​വ​ന്റെ അ​പ്പ​ൻ ജോ​സ​ഫ്. വ​ട​ക്ക​ൻ പ​റ​വൂ​രി​ന​ടു​ത്തു​ള്ള ഗോ​ത്തു​രു​ത്തു​കാ​ര​നാ​യി​രു​ന്നു അ​യാ​ൾ. നാ​ടോ​ടി​യാ​യ ഒ​രു നാ​ട​ക​ക്കാ​ര​ൻ. ഗോ​ത്തു​രു​ത്തി​ലെ പ്ര​ധാ​ന ച​വി​ട്ടു​നാ​ട​ക​ക്കാ​ര​നാ​യി​രു​ന്ന വാ​റു​ണ്ണി​യാ​ശാ​ന്റെ​യും അ​ന്ന​മ്മ​യു​ടെ​യും ഏ​ക മ​ക​ൻ. അ​മ്മ​യെ ജോ​സ​ഫ് ക​ണ്ടി​ട്ടി​ല്ല. നി​ന്നെ​യെ​ന്റെ ക​യ്യി​ൽ ത​ന്ന് നി​ന്റെ അ​മ്മ ഇ​വി​ടം വി​ട്ടു​പോ​യെ​ടാ... മ​ദ്യം ത​ല​ക്കു​പി​ടി​ക്കു​ന്ന നേ​ര​ങ്ങ​ളി​ൽ മ​ക​നെ കെ​ട്ടി​പ്പി​ടി​ച്ച് ആ​ശാ​ൻ ക​ര​ഞ്ഞു പ​റ​യും. </p>
<p>വ​യ​റ്റാ​ട്ടി, ഔ​ത​പ്പെ​മ്പി​ള്ള​ക്ക് പ​റ്റി​യ ഒ​രു ക​യ്യ​ബ​ദ്ധ​മാ​യി​രു​ന്നു അ​ന്ന​മ്മ​യു​ടെ ജീ​വ​നെ​ടു​ത്ത​ത്. കൊ​ച്ചി​നെ ജീ​വ​നോ​ടെ കി​ട്ടി​യെ​ങ്കി​ലും ത​ള്ള​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​തി​ന്റെ മ​ന​പ്ര​യാ​സം നി​മി​ത്തം പി​ന്നീ​ട​വ​ർ വ​യ​റ്റാ​ട്ടി​പ്പ​ണി നി​ർ​ത്തി. കൊ​ച്ചി​ന്റെ കാ​ര്യ​ങ്ങ​ൾ നോ​ക്കി​യും വാ​റു​ണ്ണി​യാ​ശാ​നു വെ​ച്ചു​വി​ള​മ്പി​യും അ​വ​ർ ഗോ​ത്തു​രു​ത്തി​ൽ​ത്ത​ന്നെ ക​ഴി​ഞ്ഞു. </p>
<p>ചെ​റു​പ്പ​ത്തി​ലെ​ത്ത​ന്നെ ജോ​സ​ഫ് ത​ട്ടേ​ൽ​ക്ക​യ​റി. അ​പ്പ​നെ​ക്കാ​ൾ അ​ഭി​ന​യ വൈ​ഭ​വ​മു​ണ്ടാ​യി​രു​ന്നു അ​യാ​ൾ​ക്ക്. ച​വി​ട്ടു​നാ​ട​ക​ത്തി​ലെ വ​ലി​ച്ചു​നീ​ട്ട​ലു​ക​ളോ​ട് അ​യാ​ൾ​ക്കൊ​രി​ക്ക​ലും യോ​ജി​ക്കാ​നാ​യി​ല്ല. പ​തി​ഞ്ഞ സം​ഭാ​ഷ​ണ​ങ്ങ​ളും പാ​ട്ടും അ​തി​ന്റെ ആ​വ​ർ​ത്ത​ന​വും വ​ള​രെ വി​ര​സ​മാ​ണെ​ന്ന് അ​യാ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ട​കീ​യ​ത ചോ​ർ​ന്നു​പോ​കു​ന്ന ഇ​ത്ത​രം രം​ഗ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ജോ​സ​ഫ് ആ​ശാ​നോ​ട് നി​ര​ന്ത​രം പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. </p>
<p>‘‘നെ​ന​ക്ക​ത് പ​റ​യാം. അ​ത് നി​ന്റെ സ്വാ​ത​ന്ത്ര്യം! എ​ന്നാ​ൽ അ​ങ്ങ​നെ ചെ​യ്താ​ൽ അ​തു ച​വി​ട്ടു​നാ​ട​ക​മാ​കി​ല്ല. വെ​റും വേ​ഷം​കെ​ട്ട​ലാ​കും. അ​തി​നെ​ന്നെ കി​ട്ടി​ല്ല.’’ </p>
<p>പാ​ര​മ്പ​ര്യ​ത്തി​ൽ​നി​ന്നും അ​ണു​വി​ട വ്യ​തി​ച​ലി​ക്കാ​ൻ ആ​ശാ​ൻ ത​യ്യാ​റാ​യി​ല്ല. റി​ഹേ​ഴ്സ​ൽ ക്യാ​മ്പി​ൽ​നി​ന്നും സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ച് ജോ​സ​ഫ് പി​ൻ​വാ​ങ്ങി. </p>
<p>പി​ന്നീ​ട​ങ്ങോ​ട്ടൊ​രു നീ​ണ്ട യാ​ത്ര​യാ​യി​രു​ന്നു. നാ​ട​ക​ത്തി​ന്റെ കു​രി​ശു​മ​ല കീ​ഴ​ട​ക്കാ​നു​ള്ള വ്യ​ഗ്ര​ത! ന​ട​ന്നു​തീ​രാ​ത്ത നീ​ള​മു​ണ്ടാ​യി​രു​ന്ന വ​ഴി​ക​ൾ! പ​രീ​ക്ഷ​ണ​ങ്ങ​ളും വ്യ​സ​ന​ങ്ങ​ളും കൂ​ട്ടു​വ​ന്ന യാ​ത്ര! പ​ട്ടി​ണി​യു​ടെ പ​ശി​മ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ രാ​ത്രി​ക​ൾ. ര​തി​യു​ടെ സോ​പാ​ന​മേ​റി​യു​ള്ള ഉ​ടു​ക്കു​കൊ​ട്ട​ലു​ക​ൾ! നാ​ട​ക​ത്തെ ചെ​റു​പ​ന​ത്ത​ടി​യി​ലെ​ത്തു​മ്പ​ഴേ​ക്കും രു​ചി​ഭേ​ദ​മ​റി​ഞ്ഞ് വി​ള​മ്പാ​ന​റി​യു​ന്ന പാ​ച​ക​ക്കാ​ര​നാ​യി അ​യാ​ൾ പാ​ക​പ്പെ​ട്ടി​രു​ന്നു. </p>
<p>ആ ​ഇ​ട​വ​ക​പ്പ​ള്ളി​യി​ലെ പ്ര​മാ​ണി​യാ​യി​രു​ന്നു ചോ​ല​ത്ത​ട​ത്തി​ൽ ഏ​നാ​ശു. മാ​രാ​ങ്കു​ണ്ടി​ലും പ​ന്നി​ത്ത​ട​ത്തി​ലു​മാ​യി പ​ത്ത​മ്പ​ത് ഏ​ക്ക​ർ റ​ബ​ർ എ​സ്റ്റേ​റ്റ് അ​യാ​ൾ​ക്കു​ണ്ടാ​യി​രു​ന്നു. ചെ​റു​പ​ന​ത്ത​ടി​യി​ലെ ചാ​രാ​യ​ഷാ​പ്പും അ​യാ​ളു​ടേ​താ​യി​രു​ന്നു. കൊ​ല്ല​ങ്ങ​ളാ​യി അ​യാ​ൾ​ത​ന്നെ​യാ​യി​രു​ന്നു പ​ള്ളി​യി​ലെ കൈ​ക്കാ​ര​നും. പ​ട്ട​ഷാ​പ്പി​ൽ​വെ​ച്ചാ​ണ് ജോ​സ​ഫ് കൈ​ക്കാ​ര​ന്റെ കൈ​ക​ളി​ലേ​ക്ക് വ​ന്നു​വീ​ണ​ത്. </p>
<p>ക​പ്യാ​രു വ​ർ​ക്കി​യും ഷാ​പ്പി​ലെ എ​ടു​ത്തു​കൊ​ടു​പ്പു​കാ​ര​ൻ പ​രീ​തു​മാ​യി​രു​ന്നു അ​വ​രെ​ത്ത​മ്മി​ൽ കോ​ർ​ത്തി​ണ​ക്കി​യ കൊ​ളു​ത്ത്. </p>
<p>‘‘പു​ണ്യാ​ള​ന്റെ അ​മ്പു​പെ​രു​ന്നാ​ളി​ന് നാ​ട​കം​വേ​ണം... അ​തും ദൈ​വ​കൃ​പ വി​ളി​ച്ചോ​തു​ന്ന​തു​ത​ന്നെ വേ​ണം. ക​ർ​ത്താ​വി​ശോ​മി​ഹാ​യു​ടെ അ​പ​ദാ​ന​ങ്ങ​ൾ വാ​ഴ്ത്തു​ന്ന​താ​യി​രി​ക്ക​ണം നാ​ട​ക​ത്തി​ന്റെ ആ​കെ​ക്കൂ​ടി​യു​ള്ള സ​ത്ത!’’ അ​ച്ച​ൻ പ​റ​ഞ്ഞു. </p>
<p>‘‘അ​ച്ച​നും കൈ​ക്കാ​ര​നും ഇ​ഷ്ട​മു​ണ്ടാ​യി​ട്ടൊ​ന്നു​മ​ല്ല; ഞ​ങ്ങ​ളി​ൽ ചി​ല​രു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യി​ട്ടാ​ണ് അ​ച്ച​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ക​ർ​ത്താ​വി​നും തി​രു​സ​ഭ​ക്കും നി​ര​ക്കാ​ത്ത​തൊ​ന്നും നാ​ട​ക​ത്തി​ലു​ണ്ടാ​ക​രു​ത്,’’ വ​ർ​ക്കി ന​യം​വ്യ​ക്ത​മാ​ക്കി. </p>
<p>ജോ​സ​ഫ് പ​തു​ക്കെ ത​ല​യാ​ട്ടി. </p>
<p>‘‘ജോ​സ​ഫി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം...’’ അ​ച്ച​ൻ കൈ​ക്കാ​ര​നെ​യും ക​പ്യാ​രെ​യും ച​ട്ടം​കെ​ട്ടി. </p>
<p>ചേ​രി​ക്കു​ന്നി​ലെ ജോ​ർ​ജ്കു​ട്ടി​യു​ടെ ഒ​ഴി​ഞ്ഞു​കി​ട​ന്ന ക​ള​പ്പു​ര ജോ​സ​ഫി​ന്റെ വീ​ടാ​യും നാ​ട​ക​ശാ​ല​യാ​യും പ​രി​വ​ർ​ത്ത​ന​പ്പെ​ട്ടു. </p>
<p>അ​യാ​ൾ നാ​ട​ക​മെ​ഴു​താ​ൻ തു​ട​ങ്ങി. </p>
<p>ആ​ഴ്ച ര​ണ്ടു ക​ഴി​ഞ്ഞു. ഒ​ന്നു​മ​ങ്ങോ​ട്ട് ശ​രി​യാ​കു​ന്നി​ല്ല. ദൈ​വ​ത്തി​ന്റെ വാ​ഴ്ത്തു​പാ​ട്ടു​ക​ൾ സൃ​ഷ്ടി​ക്കാ​നാ​ണോ താ​ൻ നാ​ട​ക​ക്കാ​ര​നാ​യ​ത്? നാ​ട​ക​മെ​ഴു​താ​നി​രി​ക്കു​മ്പോ​ഴൊ​ക്കെ സാ​ത്താ​നാ​ണ് മു​ന്നി​ൽ വ​ന്നു​നി​ൽ​ക്കു​ന്ന​ത്. ത​നി​ക്കാ​വി​ല്ല. ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​താ​ണ് ന​ല്ല​ത്. അ​യാ​ൾ കൈ​സ​ഞ്ചി​യി​ലേ​ക്ക് തു​ണി​ക​ൾ കു​ത്തി​നി​റ​ച്ചു. </p>
<p>‘‘നാ​ട​ക​ക്കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട് പോ​വു​ക​യാ​ണോ?’’ </p>
<p>ജോ​ർ​ജു​കു​ട്ടി​യു​ടെ മ​ക​ളാ​ണ്. ജെ​നി​ഫ​ർ... ഒ​രു മി​ന്നാ​യം​പോ​ലെ ക​ണ്ടി​ട്ടു​ണ്ട്. ജോ​സ​ഫി​ന് ജാ​ള്യ​ത തോ​ന്നി. അ​യാ​ൾ ഒ​ന്നും മി​ണ്ടി​യി​ല്ല. </p>
<p>‘‘ഞാ​ൻ ക​ണ്ടു. വെ​രു​കി​നെ​പ്പോ​ലെ പെ​ട​ക്ക​ണ​ത്... ക​ട​ലാ​സു ചു​രു​ളു​ക​ൾ വാ​യു​വി​ലൂ​ടെ പ​റ​ക്കു​ന്ന​ത്! എ​ന്തേ ഒ​ന്നും എ​ഴു​താ​ൻ ക​ഴി​യു​ന്നി​ല്ലെ?’’ </p>
<p>‘‘ക​ഴി​യാ​ത്ത​ത​ല്ല, പ​ക്ഷെ പ​റ​ഞ്ഞു പ​ഴ​കി​യ​തി​നെ​യും കേ​ട്ടു ത​ഴ​മ്പി​ച്ച​തി​നെ​യും ആ​വ​ർ​ത്തി​ക്കു​ന്ന​തി​ൽ...’’ </p>
<p>‘‘എ​ങ്കീ ഒ​രു കാ​ര്യം​ചെ​യ്യു; മ​റി​യ​ത്തി​ന്റെ ക​ഥ​പ​റ​യൂ...’’ </p>
<p>‘‘മ​റി​യം..?’’ </p>
<p>‘‘ഉം... ​അ​മ്മ മ​റി​യ​ത്തെ​ക്കു​റി​ച്ച​ല്ല; പാ​പി​നി​യെ​ന്ന് ജ​നം ക​ല്ലെ​റി​ഞ്ഞ മ​ഗ്ദ​ല​ന മ​റി​യ​ത്തെ​ക്കു​റി​ച്ച്... ക​ർ​ത്താ​വി​ന് പ്രി​യ​പ്പെ​ട്ട​വ​ളാ​യ​വ​ളെ​ക്കു​റി​ച്ച്!’’ </p>
<p>‘‘ഇ​യാ​ള് അ​ഭി​ന​യി​ക്കു​വോ?’’ </p>
<p>‘‘ക​ർ​ത്താ​വാ​യി​ട്ട് നി​ങ്ങ​ള​ഭി​ന​യി​ക്കു​ക​യാ​ണെ​ങ്കി​ൽ..!’’ </p>
<p>നാ​ട​ക​മെ​ഴു​തി തീ​ർ​ന്നു. അ​ഭി​നേ​താ​ക്ക​ളെ നി​ശ്ച​യി​ച്ചി​ച്ച​തും ക​പ്യാ​ര് കു​റു​കെ നി​ന്നു. കൈ​ക്കാ​ര​ൻ കൊ​തി​ച്ച​താ​യി​രു​ന്ന​ത്രെ ക്രി​സ്തു​വി​ന്റെ വേ​ഷം! മ​ഗ്ദ​ല​ന മ​റി​യ​ത്തോ​ടു​ള്ള അ​യാ​ളു​ടെ ഏ​ന​ക്കേ​ട് തി​രി​ച്ച​റി​ഞ്ഞ ജോ​സ​ഫ് അ​തി​നു സ​മ്മ​തി​ച്ചി​ല്ല. </p>
<p>എ​ന്നാ​ൽ, നാ​ട​ക​വും വേ​ണ്ട. മ​ഗ്ദ​ല​ന​യെ ത​ട്ടേ​ക്കേ​റ്റാ​ൻ ക​പ്യാ​രും കൈ​ക്കാ​ര​നും സ​മ്മ​തി​ച്ചി​ല്ല! </p>
<p>പെ​രു​ത്ത് സ​ങ്ക​ടം​വ​ന്നെ​ങ്കി​ലും നാ​ട​ക​മ​വ​സാ​നി​ച്ച ഇ​ട​ത്തി​ൽ​നി​ന്നും അ​വ​ർ ജീ​വി​ത​മാ​രം​ഭി​ച്ചു. എ​തി​ർ​പ്പു​ക​ള​ന​വ​ധി​യു​ണ്ടാ​യി​ട്ടും ജെ​നി​ഫ​റി​ന്റെ ക​ഴു​ത്തി​ൽ ജോ​സ​ഫ് മി​ന്നു​കെ​ട്ടി. </p>
<p>അ​വ​ർ​ക്കൊ​രു​മ​ക​ൻ പി​റ​ന്നു. അ​ല​സി​പ്പോ​യ ആ​ദ്യ​നാ​ട​ക​ത്തി​ന്റെ ഓ​ർ​മ​ക്കെ​ന്നോ​ണം മ​ക​ന് അ​വ​ർ മാ​രി​യാ​നോ ജോ​സ​ഫ് എ​ന്നു പേ​ർ വി​ളി​ച്ചു. ക്രി​സ്തു​വി​ന്റെ മു​ഖഛാ​യ​യു​മാ​യി പി​റ​ന്ന അ​വ​നെ ഞ​ങ്ങ​ൾ ഈ​ശോ​യെ​ന്ന് വി​ളി​ച്ചു. </p>
<p>ജോ​സ​ഫി​ന്റെ വ​ഴി​ക​ളി​ൽ ക​പ്യാ​രും കൈ​ക്കാ​ര​നും​കൂ​ടി മു​ൾ​മു​രി​ക്കു​ക​ൾ ന​ട്ടു. ജീ​വി​ക്കാ​ൻ ഒ​രു മാ​ർ​ഗ​വും കാ​ണാ​താ​യ​പ്പോ​ഴാ​ണ് അ​വ​ർ ക​ണ്ണേ​റ്റും​ക​ര​യി​ലേ​ക്ക് വ​ന്ന​ത്. </p>
<p>അ​ന്ന് ഞാ​ന​വി​ട​ത്തെ ഗ​വ. ഹൈ​സ്കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഞാ​നാ​ണ​വ​ർ​ക്ക് ഒ​രു ന​ട​ക​ക്ക​മ്പ​നി തു​ട​ങ്ങാ​നു​ള്ള ഒ​ത്താ​ശ ചെ​യ്ത​ത്. </p>
<p>ക​ണ്ണേ​റ്റും​ക​ര ന​ട​ന​ക​ലാ​ശാ​ല​യു​ടെ ആ​ദ്യ​നാ​ട​കം ക​ട​വാ​ങ്കോ​ട്ട് മാ​ക്ക​മാ​യി​രു​ന്നു. നി​ര​വ​ധി സ്റ്റേ​ജു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി ക​ളി​ച്ച മാ​ക്കം ര​ണ്ടാ​യി​ര​ത്തി ര​ണ്ട് ഡി​സം​ബ​റി​ൽ ചെ​റു​പ​ന​ത്ത​ടി​യി​ലു​മെ​ത്തി. </p>
<p>മ​ന​സ്സി​നും ശ​രീ​ര​ത്തി​നു​മേ​റ്റ മു​റി​വു​ക​ൾ ഉ​ണ​ങ്ങും. ഓ​ർ​മ​ക​ൾ കാ​ലാ​ന്ത​ര​ത്തി​ൽ മാ​ഞ്ഞു​പോ​യേ​ക്കാം; എ​ന്നാ​ൽ, കാ​മ​വും പ​ക​യും ഒ​രി​ക്ക​ലും ഒ​ടു​ങ്ങു​ക​യി​ല്ല! അ​ണ​ലി​യു​ടെ വി​ഷ​മേ​റ്റ മു​റി​വ് പൊ​ട്ടി​യ​ട​രും​പോ​ലെ അ​തു ചീ​ഞ്ഞ​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കും. </p>
<p>അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കെ സ്റ്റേ​ജി​ൽ വെ​ച്ച് ജെ​നി​ഫ​ർ കൊ​ല്ല​പ്പെ​ട്ടു. അ​തേ കു​റ്റ​ത്തി​ന് ജോ​സ​ഫ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. ഞ​ങ്ങ​ടെ ഈ​ശോ... നി​റ​ഞ്ഞ ക​ണ്ണു​ക​ൾ കാ​ണാ​തി​രി​ക്കാ​നാ​യ് മാ​ഷ് മു​ഖം​തി​രി​ച്ചു. </p>
<p>പാ​രി​ഷ് ഹാ​ളി​ൽ പ്ര​മാ​ണി​ക​ളെ​ല്ലാ​മു​ണ്ടാ​യി​രു​ന്നു. ഈ​ശോ സൂ​ക്ഷി​ച്ചു​നോ​ക്കി. എ​ല്ലാം പ​രി​ചി​ത​മു​ഖ​ങ്ങ​ൾ. കൈ​ക്കാ​ര​നും ക​പ്യാ​ർ​ക്കും ന​ര​കേ​റി​യി​ട്ടു​ണ്ടെ​ന്ന​തൊ​ഴി​ച്ചാ​ൽ യാ​തൊ​രു മാ​റ്റ​വു​മി​ല്ല. </p>
<p>‘‘എ​ല്ലാ​വ​ർ​ഷ​ത്തെ​യും പോ​ലെ പ​ത്തു​നാ​ട​ക​ങ്ങ​ൾ; ഒ​മ്പ​തു​നാ​ട​ക​ങ്ങ​ൾ പു​റ​മേ നി​ന്ന്. പ​ത്താ​മ​ത്തേ​ത് ന​മ്മു​ടേ​ത്. ന​ല്ല സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള​താ​യി​രി​ക്ക​ണം ന​മ്മു​ടെ നാ​ട​കം. നീ​ത​ന്നെ ര​ച​ന​യും സം​വി​ധാ​ന​വും.’’ </p>
<p>‘‘നാ​ട​കം ഞാ​നെ​ഴു​താം. ര​ണ്ടു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന റി​ഹേ​ഴ്സ​ൽ ക്യാ​മ്പ് വേ​ണം. ന​ട​ൻ​മാ​രെ​യും ന​ടി​മാ​രെ​യും ഞാ​ൻ സെ​ല​ക്ട് ചെ​യ്യും. എ​ല്ലാ​ത്തി​ലും എ​നി​ക്ക് പൂ​ർ​ണ സ്വാ​ത​ന്ത്ര്യം വേ​ണം. എ​ങ്കി​ൽ​മാ​ത്രം ഞാ​നി​ത് ചെ​യ്യാം.’’ </p>
<p>ഈ​ശോ​യു​ടെ ശ​ബ്ദ​ത്തി​ലെ ദൃ​ഢ​ത​യും തീ​ക്ഷ്ണ​ത​യേ​റി​യ നോ​ട്ട​വും കൈ​ക്കാ​ര​ന്റെ ഉ​ള്ളി​ലൊ​രു മു​റി​വു​ണ്ടാ​ക്കി. എ​വി​ടെ​യോ എ​പ്പോ​ഴോ കേ​ട്ടു​മ​റ​ന്ന ഒ​ച്ച! മൂ​ർ​ച്ച​യു​ള്ള പ​ക​യൂ​റു​ന്ന ക​ണ്ണു​ക​ൾ! അ​തു​പോ​ലെ അ​വ​ന്റെ പേ​രും... എ​വി​ടെ​യാ​ണെ​ന്ന് ഒ​രൂ​ഹ​വും കി​ട്ടി​യി​ല്ല. </p>
<p>ക​ർ​ത്താ​വേ, ഇ​താ​പ​ത്തി​ന്റെ കു​രി​ശേ​റ്റ​മാ​ണോ? അ​യാ​ളു​ടെ ഉ​ള്ളി​ലൊ​രു മ​ര​ക്കു​രി​ശ് പൊ​ങ്ങി​വ​ന്നു. </p>
<p>ഹേ​യ് അ​ങ്ങ​നെ​യാ​വാ​ൻ വ​ഴി​യി​ല്ല. ത​ന്റെ പ്രാ​യ​ത്തി​ന്റെ തോ​ന്ന​ലാ​ണ​ത്. അ​യാ​ൾ ക​പ്യാ​രെ ശ്ര​ദ്ധി​ച്ചു; മ​ഞ്ഞ​ട​ർ​ന്നു വീ​ണു വി​റ​ങ്ങ​ലി​ച്ച​പോ​ലെ ഇ​രി​ക്കു​ക​യാ​ണ​വ​ൻ! </p>
<p>അ​പ്പോ​ൾ ഇ​ത​വ​ൻ​ത​ന്നെ! അ​വ​ൻ നാ​ട​ക​മെ​ഴു​തി​യാ​ൽ അ​തും സാ​മൂ​ഹി​ക പ്ര​സ​ക്ത​മാ​യ വി​ഷ​യം... ന​ന്മ-​തി​ന്മ​ക​ളു​ടെ വേ​ലി​യേ​റ്റം; അ​പ്പോ​ൾ എ​ന്താ​യി​രി​ക്കും അ​തി​ൽ ത​ന്റെ വേ​ഷം. ത​ങ്ങ​ളു​ടെ പ​ഴ​യ​കാ​ല ചെ​യ്തി​ക​ൾ കു​ത്തി​പ്പൊ​ക്കി അ​വ​ൻ ഉ​യി​ർ​ത്താ​ൽ കു​രി​ശു​മ​ര​ണം ത​ന്നെ​യാ​യി​രി​ക്കും ത​നി​ക്ക് വി​ധി​ക്കു​ക. പ​ണ്ട​ത്തെ​പ്പോ​ലെ ഇ​തു ത​ട​യാ​ൻ ത​നി​ക്കാ​കി​ല്ല. പ​ള്ളി​ക്ക​മ്മ​റ്റി​ക്ക​ല്ല സൊ​സൈ​റ്റി​യു​ടെ ഭ​ര​ണം. പ​ള്ളീ​ല​ച്ച​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മ​ട​ങ്ങു​ന്ന വ​ലി​യൊ​രു ക​മ്മ​റ്റി​ക്കാ​ണ്. പി​ന്നെ​യു​ള്ള​ത് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യാ​യ ത​ന്റെ മ​ക​ൾ സൂ​സ​നാ​ണ്. പ​ക്ഷേ എ​ന്ത് പ​റ​ഞ്ഞി​ട്ടാ​ണ് അ​വ​ളെ… </p>
<p>ഈ​ശോ സ​മ്മ​തി​ച്ചു ക​ഴി​ഞ്ഞു. അ​പ്പോ​ൾ നാ​ട​കം ന​ട​ക്കു​ക ത​ന്നെ ചെ​യ്യും. ത​നി​ക്കു​ള്ള കു​രു​ക്കു​ക​ൾ അ​വ​ൻ നെ​യ്തെ​ടു​ക്കും... പി​ന്നെ അ​ന്ത്യ​വി​ധി! ഇ​ത്ര​യും കാ​ലം മ​റ​ച്ചു​വെ​ച്ച​തൊ​ക്കെ വെ​ളി​യി​ൽ വ​ലി​ച്ചി​ട​പ്പെ​ടും. കൈ​ക്കാ​ര​ൻ എ​ന്ന​നി​ല​യി​ൽ കെ​ട്ടി​പ്പൊ​ക്കി​യ ജീ​വി​തം ഇ​വി​ടെ തീ​രു​ന്നു. അ​യാ​ൾ സാ​വ​ധാ​നം പു​റ​ത്തേ​ക്ക് ന​ട​ന്നു. ക​ഴു​ത്ത് ഞെ​രി​ക്ക​പ്പെ​ട്ട ഒ​രു പ്രാ​വി​ന്റെ അ​വ​സാ​ന ക​ര​ച്ചി​ൽ ത​ന്നെ പി​ന്തു​ട​രു​ന്ന​താ​യി അ​യാ​ൾ​ക്ക് തോ​ന്നി. </p>
<p>പ​ള്ളി​യു​ടെ അ​തി​ഥി​മ​ന്ദി​ര​ത്തി​ൽ നാ​ട​ക​ക്കാ​ർ​ക്കു​ള്ള താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി. </p>
<p>ഈ​ശോ എ​ഴു​താ​നി​രു​ന്നു. ജോ​സ​ഫ് ക​ഥ പ​റ​യാ​നും. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. എ​ന്നി​ട്ടും നാ​ട​കം വി​ചാ​രി​ച്ച​തു​പോ​ലെ മു​ന്നോ​ട്ടു​നീ​ങ്ങി​യി​ല്ല! ചി​ല രം​ഗ​ങ്ങ​ൾ ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​യി​ക്കി​ട​ക്കു​ന്നു. </p>
<p>ഏ​കാ​ന്ത​ത​യു​ടെ തു​രു​ത്തി​ൽ മ​ക​നെ ഒ​റ്റ​യ്ക്ക​ല​യാ​ൻ വി​ട്ട് ജോ​സ​ഫ് ഗോ​പി മാ​ഷി​ന്റെ കൂ​ടെ​പ്പോ​യി. </p>
<p>വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​റി​യാ​ൻ സൂ​സ വ​ന്നു. എ​ഴു​ത്തി​ൽ തൃ​പ്തി വ​രാ​തെ, ക​ര​യി​ൽ പി​ടി​ച്ചി​ട്ട മീ​നി​നെ​പ്പോ​ലെ പി​ട​ക്കു​ന്ന ക​ളി​ക്കൂ​ട്ടു​കാ​ര​നെ നെ​ഞ്ചോ​ട് ചേ​ർ​ത്തു​പി​ടി​ച്ചാ​ശ്വ​സി​പ്പി​ച്ചു. അ​തു​വ​രെ എ​ഴു​തി​യ ഭാ​ഗ​ങ്ങ​ൾ ഈ​ശോ സ​ങ്ക​ട​ത്തോ​ടെ കീ​റി​ക്ക​ള​യാ​ൻ തു​നി​ഞ്ഞ​തും അ​വ​ള​തു ബ​ല​മാ​യി വാ​ങ്ങി​ച്ചെ​ടു​ത്തു. </p>
<p>സൂ​സ​ൻ യാ​ത്ര​പ​റ​ഞ്ഞു പി​രി​ഞ്ഞ​തും ഇ​രു​ട്ട് വ​ന്നു​ത​ന്നെ മൂ​ടു​ന്ന​താ​യി ഈ​ശോ​ക്കു തോ​ന്നി. അ​യാ​ൾ ക​ണ്ണ​ട​ച്ചു കി​ട​ന്നു. </p>
<p>ജോ​സ​ഫ് വ​ന്നു വി​ളി​ച്ച​പ്പോ​ഴാ​ണ് അ​വ​നു​ണ​ർ​ന്ന​ത്. എ​ഴു​തി​യ​ത് സൂ​സ​ൻ വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ ജോ​സ​ഫ് പ​റ​ഞ്ഞു: </p>
<p>‘‘മോ​നെ എ​ഴു​ത്തി​ൽ ന​മു​ക്ക് പ്ര​ചോ​ദ​ന​വു​മാ​യി അ​ങ്ങ​നെ ചി​ല​ർ വ​രും. അ​തൊ​രു ന​ല്ല ല​ക്ഷ​ണ​മാ​ണ്. മോ​ൻ ഒ​ന്നേ​നി​ന്നു തു​ട​ങ്ങ്...’’ ജോ​സ​ഫ് ഉ​റ​ങ്ങാ​ൻ പോ​യി. </p>
<p>രാ​വി​ലെ ഏ​റെ വൈ​കി​യാ​ണ് എ​ഴു​ന്നേ​റ്റ​ത്. കാ​പ്പി​യു​മാ​യി വ​ന്ന പ​പ്പ​യു​ടെ കൈ​യി​ൽ സാ​മാ​ന്യം വ​ലി​യൊ​രു ക​വ​റു​ണ്ടാ​യി​രു​ന്നു. </p>
<p>‘‘ഇ​ത് നി​ന​ക്കു​ള്ള​താ​ണ്; പ​ത്ര​ക്കാ​ര​ൻ പ​യ്യ​ൻ ത​ന്ന​ത്.’’ </p>
<p>ക​വ​ർ ഈ​ശോ​ക്ക് ന​ൽ​കി ജോ​സ​ഫ് അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യി. അ​യാ​ൾ ക​വ​ർ തു​റ​ന്നു വാ​യി​ച്ചു​തു​ട​ങ്ങി: </p>
<p>‘‘ഈ​ശോ, </p>
<p>ഇ​ന്ന​ലെ ഉ​റ​ങ്ങാ​ൻ​പോ​കു​ന്ന​തു​വ​രെ ഞ​ങ്ങ​ളൊ​രു കാ​ര്യം ച​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു. ഞ​ങ്ങ​ളെ​ന്നു പ​റ​ഞ്ഞാ​ൽ ഞാ​നും എ​ന്റെ മോ​ളും. ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ത്താ​മ​ത്തെ ദി​വ​സം ന​മ്മ​ൾ അ​വ​ത​രി​പ്പി​ക്കേ​ണ്ടു​ന്ന നാ​ട​ക​ത്തെ​പ്പ​റ്റി. </p>
<p>എ​ത്ര മാ​റ്റി​യെ​ഴു​തി​യി​ട്ടും തൃ​പ്ത​നാ​കാ​തെ സ​ങ്ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന ഈ​ശോ​യു​ടെ മു​ഖ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു സൂ​സ​ൻ സം​സാ​രി​ച്ച​ത്. </p>
<p>പ​ല​പ്പോ​ഴും സ​ങ്ക​ട​ത്തെ ന​മ്മ​ൾ മാ​യ്ച്ചു​ക​ള​യു​ന്ന​ത് ഓ​ർ​മ​ക​ളെ കു​ട​ത്തെ​റി​ഞ്ഞു​കൊ​ണ്ടാ​ണ്. ഇ​പ്പോ​ൾ സ​മ​യം പു​ല​ർ​ച്ചെ നാ​ലു​മ​ണി. കി​ഴ​ക്കു​നി​ന്നു വെ​ട്ടം അ​രി​ച്ച​രി​ച്ചു വ​രും​പോ​ലെ ഓ​ർ​മ​ക​ളും എ​ന്നി​ലേ​ക്ക് തി​രി​യെ എ​ത്തു​ന്നു​ണ്ട്. ഞാ​ന​ത് നി​ന​ക്കാ​യ് പ​ക​ർ​ത്താം. പ​തി​യെ വാ​യി​ക്കൂ... </p>
<p>വേ​ദി​യി​ൽ മ​രി​ച്ചു​വീ​ണ, അ​ല്ല കൊ​ല്ല​പ്പെ​ട്ട, നാ​ട​ക ക​ലാ​കാ​രി​യു​ടെ ക​ഥ പ​റ​യാ​നാ​ണ് ഈ​ശോ ശ്ര​മി​ക്കു​ന്ന​തെ​ന്ന് സൂ​സ​ൻ പ​റ​ഞ്ഞ് ഞാ​ന​റി​ഞ്ഞി​രു​ന്നു. ആ ​നാ​ട​ക​ത്തി​ലെ നാ​യി​ക​യാ​യി​രു​ന്ന ജെ​നി​ഫ​റി​ന്റെ​യും ജോ​സ​ഫി​ന്റെ​യും മ​ക​നാ​ണ് ഈ​ശോ​യെ​ന്ന് എ​നി​ക്കാ​ദ്യം ത​ന്നെ മ​ന​സ്സി​ലാ​യി​രു​ന്നു. </p>
<p>രാ​ത്രി മു​ഴു​വ​നു​മി​രു​ന്ന് ഞാ​നാ​ലോ​ചി​ച്ചു... അ​പ്പോ​ൾ ഞാ​നാ​രാ​ണ്? ഈ ​ഇ​ട​വ​ക​യി​ലെ കൈ​ക്കാ​ര​നാ​യ എ​നി​ക്ക് ഈ ​നാ​ട​ക​ത്തി​ൽ എ​ന്താ​ണ് റോ​ൾ? നാ​യ​ക​ൻ... വി​ല്ല​ൻ..? </p>
<p>ഞ​ങ്ങ​ളെ ഏ​റെ മോ​ഹി​പ്പി​ച്ച​വ​ളാ​യി​രു​ന്നു നി​ന്റെ​യ​മ്മ ജെ​ന്നി. ജോ​ർ​ജ​ച്ചാ​യ​ന്റെ വീ​ട്ടി​ൽ വി​രി​ഞ്ഞു​നി​ന്നി​രു​ന്ന ആ ​പ​നി​നീ​ർ​പ്പൂ​വ് കാ​ണാ​ൻ വേ​ണ്ടി​മാ​ത്ര​മാ​യി ഞ​ങ്ങ​ള​വി​ടെ പോ​കു​മാ​യി​രു​ന്നു. പ​ക്ഷേ, ചെ​കു​ത്താ​ൻ കു​രി​ശു ക​ണ്ട​തു​പോ​ലെ: അ​ല്ല, ആ ​പ്ര​യോ​ഗ​മ​ല്ല ശ​രി! അ​പ്പോ​ൾ ഞ​ങ്ങ​ൾ ന​ല്ല​വ​രാ​കി​ല്ലേ? സാ​ത്താ​നെ​ക്ക​ണ്ട കു​ഞ്ഞാ​ടി​നെ​പ്പോ​ലെ അ​വ​ൾ കാ​ഴ്ച​യി​ൽ​നി​ന്നും വ​ഴു​തി​മാ​റു​മാ​യി​രു​ന്നു. ദേ​ഷ്യ​വും സ​ങ്ക​ട​വും ഞ​ങ്ങ​ളി​ൽ പു​ക​ഞ്ഞു​കൊ​ണ്ടി​രു​ന്നു. എ​ന്നി​ട്ടും ഞാ​ന​വ​ളെ പി​ന്തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്നു. കാ​ര​ണം ഞാ​ന​വ​ളെ അ​ത്ര​മേ​ൽ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. </p>
<p>അ​പ്പോ​ഴാ​ണ് ആ​കാ​ശ​ത്തു​നി​ന്നും പു​റ​പ്പെ​ട്ട ദി​വ്യ​ന​ക്ഷ​ത്രം​പോ​ലെ ജോ​സ​ഫ് അ​വ​ൾ​ക്കു​മേ​ൽ പ്ര​കാ​ശി​ച്ച​ത്. </p>
<p>എ​വി​ടെ പ​തി​ച്ചാ​ലും നാ​ലു​കാ​ലി​ൽ നി​ൽ​ക്കു​ന്ന പൂ​ച്ച​യെ​പ്പോ​ലെ​യാ​യി​രു​ന്നു ജോ​സ​ഫ്. അ​യാ​ൾ​ക്കു ക​രു​ത്താ​യ് നാ​ട​ക​മെ​ന്ന ക​ല​യു​ണ്ടാ​യി​രു​ന്നു! </p>
<p>എ​നി​ക്കി​ല്ലാ​തെ പോ​യ​തും അ​തു​പോ​ലു​ള്ള ഒ​ന്നാ​യി​രു​ന്നു. പ​ണ​മെ​ത്ര​യു​ണ്ടാ​യി​ട്ടും കാ​ര്യ​മി​ല്ലെ​ന്ന് അ​ന്ന് ഞാ​ൻ തി​രി​ച്ച​റി​ഞ്ഞു. എ​വി​ടെ​യും ക​ലാ​കാ​ര​നു​ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്കം. ക​ല​യു​ടെ ആ ​മാ​ന്ത്രി​ക​ക്കൂ​ട്ടി​ലേ​ക്കാ​ണ് ജെ​നി​ഫ​റും അ​ലി​ഞ്ഞി​റ​ങ്ങി​യ​ത്! </p>
<p>ജോ​സ​ഫ് എ​ഴു​തി​യ നാ​ട​ക​ത്തി​ൽ ആ​വ​ർ​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഈ​ശോ​യു​ടെ വേ​ഷം എ​നി​ക്കു ന​ൽ​കാ​ന​വ​ൻ ത​യ്യാ​റാ​യി​ല്ല. ആ ​വേ​ഷം അ​വ​ൻ​ത​ന്നെ ചെ​യ്തു. മ​ഗ്ദ​ല​ന മ​റി​യ​മാ​യി ജെ​നി​യും! എ​ത്ര​മേ​ൽ ഇ​ഴു​കി​ച്ചേ​ർ​ന്ന് അ​ഭി​ന​യി​ക്കാ​മെ​ന്ന​വ​ർ റി​ഹേ​ഴ്സ​ൽ ക്യാ​മ്പി​ൽ വെ​ച്ച് കാ​ണി​ച്ചു​ത​ന്നു. </p>
<p>ഏ​നാ​ശു, ഇ​ത​ഭി​ന​യ​മ​ല്ല; അ​വ​ർ ജീ​വി​ക്കു​ക​യാ​ണ്. പാ​ടു​പെ​ട്ട് കെ​ടു​ത്തി​യി​രു​ന്ന എ​ന്റെ​യു​ള്ളി​ലെ മെ​ഴു​കു​തി​രി​ക്ക് ക​പ്യാ​രു വ​ർ​ക്കി തീ ​കൊ​ളു​ത്തി. </p>
<p>എ​ന്നി​ല​മ​ർ​ന്നു കി​ട​ന്നി​രു​ന്ന സാ​ത്താ​ൻ കൊ​മ്പു​കു​ലു​ക്കി​യെ​ഴു​ന്നേ​റ്റു. എ​ന്ത് ക​ളി ക​ളി​ച്ചും നാ​ട​ക​ത്തി​ന്റെ അ​വ​ത​ര​ണം ത​ട​യ​ണം. ക​പ്യാ​രെ കൂ​ട്ടു​പി​ടി​ച്ച് ഞാ​ന​തി​നു​ള്ള ക​രു​ക്ക​ൾ നീ​ക്കി. </p>
<p>ന​ല്ല​താ​യി​ക്കോ​ട്ടെ, ചീ​ത്ത​യാ​യി​ക്കോ​ട്ടെ ഏ​ത് കാ​ര്യ​വും വി​ശ്വാ​സം ചേ​ർ​ത്ത് വി​ള​മ്പി​യാ​ൽ മു​ന്നും പി​ന്നും നോ​ക്കാ​തെ ആ​ർ​ത്തി​യോ​ടെ വാ​രി​വി​ഴു​ങ്ങു​ന്ന​വ​രാ​ണ് ന​മ്മു​ടെ ജ​ന​മെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു. </p>
<p>നാ​ട​ക​ത്തി​ൽ മ​ഗ്ദ​ല​ന മ​റി​യ​ത്തി​നാ​ണ് മു​ൻ​തൂ​ക്കം! ന​മ്മു​ടെ ക​ർ​ത്താ​വാ​യ ഈ​ശോ ത​മ്പു​രാ​ന് ഒ​രു വേ​ശ്യ​യു​മാ​യി വ​ഴി​വി​ട്ട ബ​ന്ധ​മാ​ണ് നാ​ട​ക​ത്തി​ന്റെ കാ​ത​ലെ​ന്ന് ഇ​ട​വ​ക​യി​ലെ കു​ഞ്ഞാ​ടു​ക​ളെ വി​ശ്വ​സി​പ്പി​ക്കാ​ൻ എ​നി​ക്ക​ധി​കം അ​ധ്വാ​നം വേ​ണ്ടി​വ​ന്നി​ല്ല. </p>
<p>മ​റ്റെ​ന്തി​നേ​ക്കാ​ളും വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​താ​ണ് അ​പ​വാ​ദം. അ​ത് വി​ശ്വാ​സ​ത്തെ തൊ​ട്ടാ​ണ് തൊ​ടു​ക്കു​ന്ന​തെ​ങ്കി​ൽ തൊ​ടു​ക്കു​ന്ന​തി​നു മു​ന്നേ​യ​തു ത​റ​ച്ചി​രി​ക്കും! </p>
<p>പൊ​തു​വെ നാ​ട​കം​പോ​ലു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളോ​ട് പു​റം​തി​രി​ഞ്ഞു നി​ന്ന​യാ​ളാ​യി​രു​ന്നു അ​ച്ച​ൻ. അ​തെ​നി​ക്ക് ഗു​ണ​മാ​യി. നാ​ട​കം റ​ദ്ദ് ചെ​യ്യ​പ്പെ​ട്ടു! </p>
<p>പ​​ക്ഷേ അ​വ​രെ​ന്നെ തോ​ൽ​പി​ച്ചു ക​ള​ഞ്ഞു. നാ​ട​കം ന​ട​ന്നി​ല്ലെ​ങ്കി​ലും ജീ​വി​ത​നാ​ട​ക​ത്തി​ൽ ജോ​സ​ഫ് ജെ​ന്നി​യെ നാ​യി​ക​യാ​ക്കി. പ​ര​മാ​വ​ധി ശ്ര​മി​ച്ച​താ​ണ് ത​ട​യാ​ൻ സാ​ധി​ച്ചി​ല്ല; പ്രേ​മം അ​സ്ഥി​ക്കു പി​ടി​ച്ച പെ​ണ്ണാ​യി​രു​ന്നു അ​വ​ൾ! </p>
<p>അ​വ​രു​ടെ ജീ​വി​ത​നൗ​ക​യെ പ​ല​വു​രു മു​ക്കി​ത്താ​ഴ്ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഞാ​ൻ തോ​റ്റു​പോ​യി. എ​ന്നി​ട്ടും ഞാ​ൻ പി​ന്മാ​റി​യി​ല്ല; പ​ക എ​ന്നെ പി​ശാ​ചാ​ക്കി മാ​റ്റി​യി​രു​ന്നു. </p>
<p>പി​ന്നീ​ട് പ​ല​പ്പോ​ഴും ഞാ​ൻ ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്; ഒ​രു സ​ത്യ​വി​ശ്വാ​സി​യാ​യ, ദൈ​വ​ത്തി​ന്റെ ആ​ല​യ​ത്തി​ൽ വ​സി​ച്ചി​രു​ന്ന എ​ന്റെ​യു​ള്ളി​ൽ എ​ങ്ങ​നെ​യാ​ണ് സാ​ത്താ​ൻ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​തെ​ന്ന്! </p>
<p>ന​ഷ്ട​പ്പെ​ടു​ന്ന പ്ര​ണ​യം മ​നു​ഷ്യ​നെ പ​ക​യു​ള്ള​വ​നാ​ക്കി തീ​ർ​ക്കും. പ​തി​യെ അ​ത​വ​ന്റെ​യു​ള്ളി​ലെ കാ​മ​ത്തെ ചു​ര​മാ​ന്തി​യു​ണ​ർ​ത്തും. ത​നി​ക്കു ല​ഭി​ക്കാ​ത്ത​ത് അ​ന്യ​ന് ല​ഭി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വാ​ക്യ​ത്തി​ൽ മു​റു​കെ​പ്പി​ടി​ച്ച് ചി​ല​പ്പോ​ഴ​വ​ൻ ഉ​ന്മാ​ദി​യാ​കും. അ​ല്ലെ​ങ്കി​ൽ ക​ടു​ത്ത പ്ര​തി​കാ​ര​ദാ​ഹി​യാ​കും. </p>
<p>ദൈ​വം തോ​ൽ​ക്കു​ന്നി​ട​ത്ത് സാ​ത്താ​ൻ ജ​യി​ക്കും. </p>
<p>എ​ന്നാ​ലാ​വും വി​ധം ഞാ​ന​വ​രെ ദ്രോ​ഹി​ച്ചു. അ​പ​വാ​ദ​ങ്ങ​ളു​ടെ ക​ല്ലു​മ​ഴ പെ​യ്യി​ച്ചു. ജ​നം അ​വ​രെ പു​ച്ഛ​ത്തോ​ടെ വീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ​തും സ​ഹി​കെ​ട്ട് അ​വ​ർ ഇ​വി​ടം വി​ട്ടു​പോ​യി. </p>
<p>പ​ത്തി​വി​ട​ർ​ത്തി​യ പ​ക പി​റ​കെ പാ​ഞ്ഞെ​ങ്കി​ലും പി​ടി​ത​രാ​തെ അ​വ​ർ ക​ഴി​ഞ്ഞു. ഒ​ടു​ക്കം ഞാ​ന​റി​ഞ്ഞു; നാ​ട​ക​ക്ക​മ്പ​നി​യു​മാ​യി അ​വ​ർ നാ​ടു​ചു​റ്റു​ന്ന വി​വ​രം. </p>
<p>ഞ​ങ്ങ​ളി​ലെ വി​ശ്വാ​സി​യെ മു​റി​വേ​ൽ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ നാ​ട​കം. വി​ശ്വാ​സി​ക​ളാ​യ ജെ​ന്നി​യും ജോ​സ​ഫും ചേ​ർ​ന്ന് അ​വി​ശ്വാ​സി​ക​ളു​ടെ ദൈ​വ​ത്തെ​ക്കു​റി​ച്ചു​ള്ള, ക​ടാ​വാ​ങ്കോ​ട്ട് മാ​ക്ക​മെ​ന്ന പെ​ൺ​ദൈ​വ​ത്തെ​ക്കു​റി​ച്ചു​ള്ള നാ​ട​കം ക​ളി​ക്കു​ന്നു! അ​ര​ങ്ങി​ൽ ദൈ​വ​ക്കോ​ലം കെ​ട്ടി​യാ​ടു​ന്നു! ഞ​ങ്ങ​ൾ​ക്ക​ത് ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ല്ല. </p>
<p>എ​ങ്ങ​നെ ത​ട​യാം? ഞാ​ൻ വ​ർ​ക്കി​യു​മാ​യി ആ​ലോ​ചി​ച്ചു. </p>
<p>അ​വ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത് അ​വ​രെ ഈ ​നാ​ട്ടി​ലേ​ക്ക് വി​ളി​ക്കാ​ൻ... എ​ന്നി​ട്ട​വ​രെ... എ​നി​ക്ക് സ​ന്തോ​ഷ​മാ​യി. പ​ക്ഷേ എ​ങ്ങ​നെ? പ​ള്ളി​യു​ടെ കീ​ഴി​ൽ മാ​ക്ക​മെ​ന്ന നാ​ട​കം... ഛേ... അ​തോ​ർ​ക്കാ​നേ ക​ഴി​യി​ല്ല. </p>
<p>അ​പ്പോ​ഴാ​ണ് പ​ല​യി​ട​ത്തും രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യെ​ന്ന സം​ഘ​ട​ന ശ്ര​ദ്ധ​യി​ലേ​ക്കു വ​ന്ന​ത്. ഇ​ട​വ​ക​യി​ലെ പു​രോ​ഗ​മ​ന​പ​ക്ഷ​ക്കാ​രാ​യ ചെ​റു​പ്പ​ക്കാ​രെ വി​ളി​ച്ച് ഞാ​ൻ ആ​ശ​യം പ​ങ്കി​ട്ടു. </p>
<p>അം​ഗ​ങ്ങ​ളെ ചേ​ർ​ത്തു. ഓ​രോ മാ​സം ഒ​രു നാ​ട​കം. ആ​ദ്യ​നാ​ട​കം ‘പാ​ട്ട​ബാ​ക്കി’ -ടി​ക്ക​റ്റ് വെ​ച്ച് ക​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സൗ​ജ​ന്യ​മാ​യി നാ​ട​കം ക​ണ്ടി​രു​ന്ന ജ​നം പി​ന്തി​രി​ഞ്ഞു നി​ന്നു. വ​ൻ ന​ഷ്ടം വ​ന്നു. </p>
<p>ര​ണ്ടാ​മ​ത്തെ നാ​ട​കം -‘ജ്ജ് ​ന​ല്ല മ​നി​സ്സ​നാ​കാ​ൻ നോ​ക്ക്’ -വ​ൻ പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചു. കു​റ​ച്ച​ധി​കം ടി​ക്ക​റ്റു​ക​ൾ വി​റ്റു​പോ​യി. ബാ​ക്കി​യു​ള്ള​ത് നാ​ട​ക ദി​വ​സം ചെ​ല​വാ​കു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും ഗു​ണ​മു​ണ്ടാ​യി​ല്ല. എ​ന്റേ​ത​ട​ക്കം പ​ല​രു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യ​ത്തി​ലാ​യി. </p>
<p>സം​ഗ​തി ഞാ​ൻ വി​ചാ​രി​ച്ച ലൈ​നി​ൽ​ക്കൂ​ടി​ത്ത​ന്നെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് ക​ണ്ട​പ്പോ​ൾ സ​ന്തോ​ഷ​മാ​യി. മീ​റ്റി​ങ്ങി​ൽ ഞാ​നെ​ന്റെ ചൂ​ണ്ട​യെ​റി​ഞ്ഞു. </p>
<p>കാ​ണി​ക​ൾ കൂ​ട​ണ​മെ​ങ്കി​ൽ വി​ശ്വാ​സ​ത്തെ ബ​ല​പ്പെ​ടു​ത്തു​ന്ന, ക​ണ്ണീ​ർ വീ​ഴ്ത്തു​ന്ന നാ​ട​കം ക​ളി​ക്ക​ണം. </p>
<p>ചി​ല​രൊ​ക്കെ എ​തി​ർ​ത്തെ​ങ്കി​ലും ജ​ന​സ​മ്മ​തി കൂ​ടി​യ നാ​ട​ക​മെ​ന്ന നി​ല​യി​ൽ ‘ക​ട​വാ​ങ്കോ​ട്ട് മാ​ക്കം’ തീ​രു​മാ​ന​മാ​യി. </p>
<p>ജോ​സ​ഫും കൂ​ട്ട​രും വ​ന്നു. എ​ന്റെ​യു​ള്ളി​ലെ മൂ​ർ​ഖ​നെ ഒ​ളി​പ്പി​ച്ചു വെ​ച്ച് ഞാ​ന​വ​ർ​ക്ക് മു​ന്നി​ൽ ന​ല്ല സ​മ​രി​യാ​ക്കാ​ര​നാ​യി നി​ന്നു! </p>
<p>അ​ല്ലെ​ങ്കി​ലും യ​ഥാ​ർ​ഥ ക​ലാ​കാ​ര​നെ​പ്പോ​ഴും ജീ​വി​ത​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​നാ​യി​രി​ക്കും. ന​ന്മ​മ​ര​ങ്ങ​ളെ തി​രി​ച്ച​റി​യാ​നു​ള്ള പാ​ങ്ങ് ക​ർ​ത്താ​വ് അ​വ​ർ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല! </p>
<p>എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഞാ​നൊ​രു​ക്കി. എ​ന്റെ വീ​ട്ടി​ൽ​നി​ന്നും ഭ​ക്ഷ​ണ​മെ​ത്തി​ച്ചു. ജെ​ന്നി​ഫ​റും ജോ​സ​ഫും മ​ന​സ്സു തു​റ​ന്ന് ചി​രി​ച്ചു. </p>
<p>മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്നേ സ്കൂ​ൾ​ഗ്രൗ​ണ്ട് നി​റ​ഞ്ഞു. നാ​ട​കം ക​ത്തി​ക്ക​യ​റി. ജ​നം സ​ങ്ക​ട​ങ്ങ​ൾ ക​ണ്ടു ക​ര​ഞ്ഞു. </p>
<p>അ​വ​സാ​ന രം​ഗ​ത്തി​നു മു​ന്നേ​യു​ള്ള ഇ​ട​വേ​ള​യി​ൽ ജെ​ന്നി കു​ടി​വെ​ള്ള​മാ​വ​ശ്യ​പ്പെ​ട്ടു. പ്ര​ലോ​ഭ​ന​ത്തി​ന്റെ ക​നി അ​ര​ച്ചു​ക​ല​ക്കി​യ​ത് ഞാ​ന​വ​ൾ​ക്ക് സ​മ്മാ​നി​ച്ചു. അ​തി​ൽ​നി​ന്നും പ​ത്തി​യു​യ​ർ​ത്തി​യ മൂ​ർ​ഖ​നെ അ​വ​ൾ​ക്കു തി​രി​ച്ച​റി​യാ​നാ​യി​ല്ല! </p>
<p>എ​ത്ര മ​നോ​ഹ​ര​മാ​യാ​ണ് അ​ന്ന​വ​ൾ ചി​രി​ച്ച​ത്. വെ​ള്ള​ത്തി​നു പ​ക​രം ആ​പ്പി​ൾ ജ്യൂ​സ് ന​ൽ​കി​യ ക​രു​ത​ലി​നെ അ​വ​ൾ പു​ക​ഴ്ത്തി. </p>
<p>പി​ന്നീ​ടെ​ല്ലാം ഞാ​നെ​ഴു​തി​യ തി​ര​ക്ക​ഥ​ക്കൊ​പ്പം സ​ഞ്ച​രി​ച്ചു. </p>
<p>മാ​ക്കം -അ​ല്ല ജെ​നി​ഫ​ർ വീ​ണു. ഞാ​ൻ ച​ട്ടം​കെ​ട്ടി നി​ർ​ത്തി​യി​രു​ന്ന ആ​ളു​ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി. </p>
<p>ജോ​സ​ഫ് ജെ​ന്നി​യെ അ​പാ​യ​പ്പെ​ടു​ത്തി​യെ​ന്ന് ജ​നം അ​ട​ക്കം പ​റ​ഞ്ഞു. ഞാ​ൻ പ​റ​യി​പ്പി​ച്ചു. </p>
<p>പി​ന്നീ​ടെ​ല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു. ജെ​ന്നി​യെ കെ​ട്ടി​പ്പി​ടി​ച്ച് ക​ര​ഞ്ഞ ജോ​സ​ഫി​നെ വ​ലി​ച്ചി​ഴ​ച്ച് സ്റ്റേ​ജി​നു പി​ന്നി​ൽ കെ​ട്ടി​യി​ട്ടു. </p>
<p>അ​പ്പോ​ഴാ​ണ് നീ ​വേ​ദി​യി​ലേ​ക്ക് നൂ​ണു​വ​ന്ന​ത്. ത​ട​യാ​ൻ ക​ഴി​യും മു​ന്നേ അ​വ​ൾ ചി​ല​തെ​ല്ലാം നി​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. </p>
<p>എ​ന്നി​ൽ വ​ൻ​വൃ​ക്ഷ​മാ​യി വ​ള​ർ​ന്നു​നി​ന്നി​രു​ന്ന പ​ക നി​ന്നെ വേ​ദി​യു​ടെ പി​റ​കി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/23/2903104-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020bdhF2CCBjMLwpy3vlM6SVD9DcYpbRUA48043214" data-watermark="false" style="width: 100%;" info-selector="#info_item_1787468045294" title="സ​ജീ​വ​ൻ കീ​ഴ​രി​യൂ​ർ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1787468045294">
  <p>സ​ജീ​വ​ൻ കീ​ഴ​രി​യൂ​ർ</p>
 </div>
</div>
<p>മ​ര​ണ വെ​പ്രാ​ളം കാ​ട്ടി​യ ജെ​ന്നി​യെ നോ​ക്കി ഞാ​ൻ മ​നോ​ഹ​ര​മാ​യി ചി​രി​ച്ചു. അ​ത്ര ന​ല്ല ചി​രി ഞാ​ൻ ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും ചി​രി​ച്ചി​രു​ന്നി​ല്ല. പ​ക്ഷേ അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ജെ​ന്നി എ​ന്നെ നോ​ക്കി​യ നോ​ട്ട​മു​ണ്ട​ല്ലോ അ​തെ​ന്റെ ചി​രി​യെ ജീ​വി​ത​ത്തി​ൽ​നി​ന്നും പാ​ടെ റ​ദ്ദ് ചെ​യ്തു​ക​ള​ഞ്ഞു. </p>
<p>ഞാ​ൻ ത​ള​ർ​ന്നി​ല്ല. എ​ന്റെ ആ​ളു​ക​ൾ അ​പ്പോ​ഴേ​ക്കും പൊ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ഞാ​ൻ നി​ന്നെ പി​ന്നെ​യും ക​ണ്ട​ത്. നീ ​ജോ​സ​ഫി​ന്റെ കെ​ട്ട​ഴി​ക്കാ​ൻ നോ​ക്കു​ക​യാ​ണ്. പി​ന്നെ​യൊ​ന്നും ചി​ന്തി​ച്ചി​ല്ല; ഒ​റ്റ ച​വി​ട്ടി​നു നി​ന്നെ പു​റ​ത്തേ​ക്ക് തെ​റി​പ്പി​ച്ചു. </p>
<p>എ​ന്റെ പി​ടി​പാ​ടി​ന്റെ വ​ല പൊ​ട്ടി​ക്കാ​ൻ ആ​ർ​ക്കു​മാ​യി​ല്ല. ജെ​ന്നി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കും ജോ​സ​ഫി​നെ സ്റ്റേ​ഷ​നി​ലേ​ക്കും കൊ​ണ്ടു​പോ​യി. ഞാ​ൻ വേ​ഗ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി നി​ന്നെ അ​ന്വേ​ഷി​ച്ചു. ക​ണ്ടി​ല്ല. പി​ന്നീ​ട് തി​ര​യാ​ൻ നി​ന്നി​ല്ല. ന​രു​ന്ത് ചെ​ക്ക​ൻ എ​വി​ടെ​യെ​ങ്കി​ലും പോ​യി തു​ല​യ​ട്ടെ എ​ന്നു ക​രു​തി. </p>
<p>പി​റ്റേ​ന്ന് തു​ന്നി​ക്കെ​ട്ടി​യ ജെ​ന്നി​യു​ടെ ഉ​ട​ൽ ഞ​ങ്ങ​ൾ തെ​മ്മാ​ടി​ക്കു​ഴി​യി​ൽ പ്ര​തി​ഷ്ഠി​ച്ചു. </p>
<p>ഭാ​ര്യ​യെ കൊ​ന്ന കു​റ്റ​ത്തി​ന് ജോ​സ​ഫി​നെ പ​തി​നാ​ലു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു. </p>
<p>ഈ​ശോ, ഇ​പ്പോ​ൾ നീ​യി​വി​ടെ വ​ന്ന​തി​ന്റെ കാ​ര​ണം ഞാ​ന​റി​യു​ന്നു. നി​ശ്ച​യ​മാ​യും നി​ന്റെ തീ​രു​മാ​നം നി​ന്റെ ശ​രി​യാ​ണ്. എ​ന്നാ​ൽ എ​ന്റെ ശ​രി ഇ​താ​ണ്. നി​ന്റെ അ​മ്മ​യു​ടെ മ​ര​ണ​കാ​ര​ണം ഞാ​നാ​ണെ​ന്നു ലോ​ക​ത്തെ​യ​റി​യി​ക്കാ​നും നി​ന്റെ അ​പ്പ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​നു​മാ​യി നീ ​നാ​ട​ക​മെ​ഴു​തും മു​ന്നേ ഞാ​നി​ത് വി​ളി​ച്ചു​പ​റ​യു​ക​യാ​ണ്. കൈ​ക്കാ​ര​ൻ ഏ​നാ​ശു​വി​ന് അ​ങ്ങ​നെ തോ​ൽ​ക്കാ​നാ​കി​ല്ല. ഇ​വി​ടെ​യും തോ​ൽ​ക്കു​ന്ന​ത് നീ​യാ​ണ്. ഈ ​ക​ത്തി​ന്റെ കോ​പ്പി പ​ത്ര​ക്കാ​ര​ൻ പ​യ്യ​നെ ഞാ​നി​പ്പോ​ൾ​ത​ന്നെ ഏ​ൽ​പ്പി​ക്കും. നാ​ളെ​യെ​ല്ലാ പ​ത്ര​ങ്ങ​ളി​ലും അ​ത​ച്ച​ടി​ച്ചു വ​രും. അ​തോ​ടെ നി​ന്റെ നാ​ട​ക​ത്തി​ന്റെ ക​ഥ ക​ഴി​യും. നീ ​നി​ശ്ച​യി​ക്കു​ന്ന​തു​പോ​ലെ​യി​തു പ​ര്യ​വ​സാ​നി​ക്കി​ല്ല. ഇ​തി​ന്റെ തി​ര​നാ​ട​കം എ​ന്റെ കൈ​ക്കു​ള്ളി​ൽ ഭ​ദ്ര​മാ​ണ്. പ​റ്റു​മെ​ങ്കി​ൽ നീ​യ​ഭി​ന​യി​ക്ക്. അ​പ്പ​നെ കൊ​ണ്ട് സം​വി​ധാ​നം ചെ​യ്യി​ക്ക്. പ​ക്ഷേ കൈ​ക്കാ​ര​ൻ ഏ​നാ​ശു​വി​ന്റെ ക​ഥാ​പാ​ത്രം ഇ​നി വേ​ണ്ട. അ​ത് ഞാ​ൻ റ​ദ്ദാ​ക്കു​ക​യാ​ണ്. </p>
<p>ഈ​ശോ, ക​ർ​ത്താ​വി​ന്റെ ഉ​പ​മ​ക​ളി​ൽ, പ​റ്റ​ങ്ങ​ളി​ൽ​നി​ന്നും വ​ഴി​തെ​റ്റി​യ ഒ​രാ​ടി​നെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടി​ല്ലെ? ആ ​ഒ​ന്നാ​ണ് ഞാ​ൻ! വ​ഴി​തെ​റ്റി​യ ഒ​ന്നി​നെ അ​ന്വേ​ഷി​ച്ച് ക​ർ​ത്താ​വ് വ​ന്നി​രി​ക്കു​ന്നു. എ​ന്നെ​യ​വ​ൻ തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. ഇ​നി​യെ​നി​ക്ക് സ​മാ​ധാ​ന​മാ​യി പോ​കാം.’’ </p>
<p>‘‘ഈ​ശോ ഇ​താ നോ​ക്ക്; നി​ന്റെ അ​മ്മ​യ്ക്ക് ഞാ​ൻ ഒ​ഴി​ച്ചു കൊ​ടു​ത്ത പ്ര​ലോ​ഭ​ന​ത്തി​ന്റെ ക​നി പി​ഴി​ഞ്ഞ ചാ​റ്! ഇ​തെ​ന്റെ ശ​രീ​ര​മാ​ണ്. എ​ന്റെ മ​ന​സ്സാ​ണ്. ഇ​തി​ലെ​ന്റെ സ്വ​ഭാ​വ​വും അ​ലി​ഞ്ഞു​ചേ​ർ​ന്നി​ട്ടു​ണ്ട്. നി​ങ്ങ​ളെ ജ​യി​ക്കാ​നാ​യി ഞാ​നി​ത് സ​ന്തോ​ഷ​പൂ​ർ​വം പാ​നം​ചെ​യ്യു​ന്നു. ഈ ​ക​ത്ത് ക​യ്യി​ൽ കി​ട്ടു​ന്ന​തി​നും മു​ന്നേ ഞാ​ൻ യാ​ത്ര​യാ​യി​ട്ടു​ണ്ടാ​കും. ഇ​നി നി​ന​ക്ക് എ​ന്നെ തോ​ൽ​പ്പി​ക്കാ​നാ​കി​ല്ല. പ​രാ​ജ​യ​പ്പെ​ട്ട നാ​ട​ക​ക്കാ​ര​നാ​യി ച​രി​ത്രം നി​ന്നെ അ​ട​യാ​ള​പ്പെ​ടു​ത്തും. </p>
<p>ഒ​ന്നു​കൂ​ടി; പൊ​ട്ടി​ച്ചി​രി​ച്ചു​കൊ​ണ്ടാ​ണ് ഞാ​നീ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​ത്. </p>
<p>എ​ന്ന് കൈ​ക്കാ​ര​ൻ ഏ​നാ​ശു.’’ </p>
<p>വീ​ശി​യ​ടി​ച്ച പ​ടി​ഞ്ഞാ​റ​ൻ കാ​റ്റേ​റ്റ് ആ ​ക​ത്ത് വി​റ​കൊ​ണ്ടു! </p>
<p>വി​ത​ക്കാ​ര​ന്റെ ഉ​പ​മ​യെ​ന്നെ​ഴു​തി​യ നാ​ട​ക​ശീ​ർ​ഷ​ക​ത്തി​നു മേ​ൽ ചു​വ​പ്പു​മ​ഷി​പ്പേ​ന​കൊ​ണ്ട് ക​ടും​വെ​ട്ട് വെ​ട്ടി ഈ​ശോ ആ ​ക​ത്ത് അ​ക​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1548349</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1548349</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,31 AUG 2026]]></category>
<dc:creator><![CDATA[നാരായണൻ അമ്പലത്തറ]]></dc:creator>
<pubDate>Mon, 24 Aug 2026 03:46:12 GMT</pubDate>
</item>
<item>
<title><![CDATA[ആൺകെട്ട്]]></title>
<description/>
<enclosure length="86385" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/23/2903087-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/23/2903087-untitled-1.gif'/><figcaption><p>ചിത്രീകരണം: കെ.എൻ. അനിൽ</p><span class='copyright'></span></figcaption></figure><p>ഇതൊരു കഥയാക്കണമെന്നൊന്നും എനിക്കില്ല. ചിലപ്പോള്‍ ചുറ്റിനും കണ്ടുവരുന്ന ജീവിതങ്ങളില്‍ ഒന്നാവാം. കാലം ഒരു നീരൊഴുക്കാണ്. തടയാന്‍ പറ്റാത്ത നീരൊഴുക്ക്. അതില്‍ പലതും തട്ടിമറിഞ്ഞ് ഒഴുകിയെന്ന് വരും. തകിടം മറിഞ്ഞങ്ങനെ ഒരു തുരുത്തായി എവിടെയെങ്കിലും അടിഞ്ഞുകൂടിയെന്ന് വരും. കാലത്തിനൊപ്പം മാറിയൊഴുകി സ്വയം മാറ്റിയെടുത്തെന്നും വരും. അതുപോലെയാണ് ജീവിതവും. </p>
<p>ഞാന്‍ കണ്ട പല ജീവിതങ്ങളും, കഥക്കുള്ള അസംസ്കൃതവസ്തുക്കളാണ്. ഒരു കുശവന്‍ കളിമണ്ണുകൊണ്ട് പാത്രങ്ങള്‍ക്ക് ആകാരം പകരുന്നതുപോലെ സ്വന്തം മനസ്സും കൈകളും കൊണ്ട് അവ പരുവപ്പെടുത്തിയെടുക്കുകയാണ് എന്റെ ജോലി. കൈകളെന്ന് പറഞ്ഞാല്‍, പണ്ടത്തെപ്പോലെ വലംകൈകൊണ്ട് മാത്രമല്ലല്ലോ ഇപ്പോഴത്തെ എഴുത്ത്. വല്ലാതെയങ്ങു പിടിച്ചുനിന്ന് കാലത്തിനൊപ്പം മാറ്റിയെടുത്തിട്ടും കടൽത്തിരകളിലകപ്പെട്ട് കരയിലേക്ക് കുതിച്ചടുക്കാന്‍ നോക്കുന്ന ജീവനെ ഓരോ തവണയും ചുഴറ്റിപ്പൊതിഞ്ഞ് നിമിഷനേരങ്ങളിലേക്ക് ഗര്‍ഭത്തിലൊളിപ്പിക്കുന്ന തിരകളെപ്പോലെ വീറും വാശിയോടും കൂടി കാലം, അല്ല ജീവിതം അവളെ വല്ലാതങ്ങ് ചുഴറ്റുകയാണ്. എന്റെ കഥാനായികയെ. </p>
<p>“എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ, ഞാന്‍ എന്തല്ലോലം ആലോയ്ച്ച് കൂട്ടി ഇര്ന്നിറ്റ് നേരം പോയതറഞ്ഞില്ലപ്പാ. സന്ധ്യക്ക് വെളക്ക് ബെക്കണ്ട നേരം കയിഞ്ഞല്ലോ. അന്നേരാ ഓരോ ബേണ്ടാതീനം ആലോയ്ച്ച് കൂട്ട്ന്നെ” എന്ന് മുത്തപ്പന് കേള്‍ക്കാന്‍ പാകത്തില്‍ തെല്ലുറക്കെ പറഞ്ഞുകൊണ്ട് വലിയ വെള്ള ടൈലുകള്‍ പാകി ഗ്രില്ലിട്ടടച്ച് ബന്തവസ്സാക്കിയ ഇറയത്തിലെ നിലത്ത് കൈകുത്തി എഴുന്നേറ്റപ്പോള്‍ മാക്സിയില്‍ കാല്‍ തടഞ്ഞുവീഴാന്‍ പോയപ്പോഴും ശീലാവതിയുടെ കണ്ണുകള്‍ വഴിക്കണ്ണുകളായി ചെറിയ ഇരുമ്പു ഗേറ്റില്‍ തറഞ്ഞുനിന്നു. </p>
<p>കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന മകന്‍ വസന്തന് വേണ്ടിയാണ് ദൈവം അവള്‍ക്ക് കണ്ണുകള്‍ കൊടുത്തിരിക്കുന്നതെന്ന് തോന്നും അവയിലെ ആകാംക്ഷയും വെപ്രാളവും കണ്ടാല്‍. അടിതെറ്റാതിരിക്കാന്‍ ശ്രമിച്ച് നിവര്‍ന്നു നിന്നപ്പോള്‍ താനിരുന്ന നിലത്തുനിന്ന് കാട്ടുകല്ലുകളുടെ ചീളുകളില്‍നിന്നുയര്‍ന്ന ഗന്ധം തന്നോടൊപ്പം ഉയര്‍ന്ന് വന്നതായി അവള്‍ക്ക് തോന്നി. അവളത് ആവോളം മൂക്കിലേക്ക് വലിച്ചുകയറ്റി. വെള്ളവും മണ്ണും ചേര്‍ത്ത് കുഴച്ചതിന്‍ മേലുറപ്പിച്ച, വലുപ്പം ഒപ്പിച്ചെടുത്ത ചീളുകള്‍. ഒരല്‍പ നേരത്തേക്ക് ശീലാവതി ഭൂതകാലത്തിലേക്ക് കയറി. </p>
<p>അന്ന്. വരാന്തക്ക് ഇത്രയൊന്നും നീളമുണ്ടായിരുന്നില്ല. ഒരു കുഞ്ഞു നീളത്തില്‍. അതിലേറെ ഇടുങ്ങിയ വീതിയില്‍. നാല് അതിരുകള്‍ക്കുള്ളിലായി. അതിരുകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന ചെറു താഴ്ചയിലെ ജലമൂര്‍ന്ന് വറ്റിയ ചെളിയിലുറപ്പിച്ച കാട്ടുകല്ലിന്റെ ചെറു ചീളുകള്‍. ഉണങ്ങിക്കഴിയുമ്പോഴുള്ള വിടവുകളില്‍ ഉറച്ച ചളിക്കൂട്ടുകൊണ്ട് പൊത്തി നിലംതല്ലികൊണ്ട് തച്ചടുക്കി ഉണങ്ങിക്കഴിഞ്ഞ് രണ്ടു പ്രാവശ്യം കട്ടിയില്‍ ചാണകം മെഴുകിയാല്‍ പെണ്ണിനും കുഞ്ഞിക്കും നീന്തി കളിക്കാനും പച്ചോലപാമ്പുകൊണ്ട് തട്ടിക്കളിക്കാനുമുള്ള മൈതാനമായി. </p>
<p>മൈതാനത്തിന്റെ വിസ്തൃതിയിലൂടെ കാട്ടുകല്ലിന്‍റെ മണവും പേറി പച്ചോലപ്പാമ്പിന്റെയും പന്തിന്റെയും കാഴ്ചയില്‍ നടന്ന് ചെന്ന് ഒതുങ്ങിയ പൂജാമുറിയില്‍ കയറി ശീലാവതി ചെറിയ തൂക്കുവിളക്ക് കൊളുത്തി. അതില്‍നിന്ന് വലം കയ്യിലൊതുങ്ങുന്ന ചെറിയ നിലവിളക്ക് കത്തിച്ച് അത് ഇറയത്തിലെ വെള്ള ടൈലിന്റെ മിനുക്കത്തിനു മേലെ വെച്ച് മൂന്നു പ്രാവശ്യം ദീപം എന്ന് പറഞ്ഞു. വലംകൈക്ക് ഇയ്യിടെയായി ശക്തി കുറഞ്ഞുവരുന്നു. തൂവിയ ഒരുതുള്ളി എണ്ണ മതി അടി തെറ്റിക്കാന്‍. ബലക്കുറവിന്റെ കാര്യം കുഞ്ഞിയോട് പറഞ്ഞിട്ടില്ല. പകരം അമ്മയുടെ വകയായി കിട്ടിയ ഏക സമ്പാദ്യമായ ഘനമുള്ള ഓട്ടുവിളക്ക് മാറ്റി കൈപ്പിടിയിലൊതുങ്ങുന്ന ഒരെണ്ണം വാങ്ങിപ്പിക്കുകയായിരുന്നു.</p>
<p> ശീലാവതിക്ക് ഒരിക്കലും ഒടിയാതെ ചരിയാതെ നിലത്ത് പടിഞ്ഞിരിക്കാന്‍ പറ്റുകയില്ല. അവൾ രണ്ടുകാലുകളും ഒടിച്ച് പിന്നോട്ട് ഒരുവശത്തേക്കിട്ട് നിലത്തിരുന്ന് ദേവീമാഹാത്മ്യത്തിലെ ഏതാനും വരികള്‍ ചൊല്ലി. ചൊല്ലുമ്പോള്‍ വിരലുകള്‍ കുഞ്ഞാരാണേട്ടന്‍ കെട്ടിയ കറുത്തചരടിലെ പൊടിപോലത്തെ താലിക്കു താഴെ കഴുത്തിലുള്ള മൂന്നു പവന്റെ സ്വര്‍ണമാലയില്‍ തെരുപ്പിടിച്ചിരിക്കും. വര്‍ഷങ്ങളോളം സഹായിച്ചിട്ടുള്ള മഠത്തിലെ അമ്മച്ചി പ്രാര്‍ഥിക്കുമ്പോള്‍ ചെയ്യുന്നതില്‍നിന്ന് കിട്ടിയ ശീലം. വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായി കറുത്ത ചരട് നേരിയ സ്വര്‍ണ ചെയിനായി മാറിയിരുന്നു. മഠം വിട്ട ശേഷം സ്വന്തം വീടുപോലെ കരുതി പണിയെടുത്ത വീട്ടിലെ വല്യമ്മയില്‍നിന്ന് കിട്ടിയ ശീലമാണ് ദേവീമാഹാത്മ്യത്തിലെ വരികളുടെ പാരായണം. അര്‍ഥമറിയില്ലെങ്കിലും വല്യമ്മ ചൊല്ലുന്ന അതേ ഈണത്തില്‍ ചൊല്ലുന്നത് മനസ്സിനൊരു കുളിർമയാണ്. </p>
<p>ശീലാവതി മൂന്നാം ക്ലാസു വരെയേ പഠിച്ചിട്ടുള്ളൂ. മുഴു മദ്യപാനിയായ അച്ഛന് സ്കൂളിലേക്കുള്ള വഴിയേത് ജീവിതത്തിലേക്കുള്ള വഴിയേത് എന്ന ബോധ്യം തിരിയാന്‍ ബോധം തെളിഞ്ഞ നേരമില്ല. വിശക്കുന്ന വയറിന്റെ കലിയടപ്പിക്കാന്‍ അമ്മ ജോലിയെടുക്കുന്ന വീട്ടിലേക്ക് ഒരു കൈത്താങ്ങായി ശീലാവതിയെയും കൂട്ടിത്തുടങ്ങി. ആ വീടാണ് ജീവിതത്തെ മാറ്റിപ്പണിയാനുള്ള ഊര്‍ജം അവള്‍ക്ക് കൊടുത്തത്. നന്മകളും അതിലേറെ തിന്മകളും കൊടുത്ത വീട്. തിന്മകളെ തട്ടിയകറ്റാനുള്ള കരുത്ത് പകര്‍ന്ന വീട്. ഒരു വീടിന് മനുഷ്യരെപ്പോലെതന്നെ കയ്യും കാലും മനസ്സും കണ്ണീരും ചിരിയും ഉണ്ടെന്ന് പഠിപ്പിച്ചത് ആ വീടാണ്. പക്ഷേ, സ്വന്തം ജീവിതം കരുപ്പിടിപ്പിച്ച ശേഷം അവള്‍ ഓര്‍മകളിലേക്ക് വലിച്ചിടാതിരിക്കാന്‍ ശ്രമിച്ച ഒരു വീടുകൂടിയായിരുന്നു അത്. </p>
<p> മുക്കാല്‍ ഏക്കര്‍ കൃത്യം വരുന്ന പറമ്പിനു മുന്നിലെ കാട്ടുകല്ലുകള്‍ ചെളിമണ്ണുകൊണ്ട് മെഴുകി കരിങ്കല്ലിനോളം ഭദ്രത വരുത്തി കെട്ടിയ മതിലിന് നടുക്ക് ഇരുമ്പില്‍ തീര്‍ത്ത വലിയൊരു താമര നെടുകെ മുറിച്ച് പാളികള്‍ തുറന്നിട്ടാല്‍ വസന്തന്‍റെ ബൈക്കിന് കയറിവരാനുള്ള സൗകര്യമായി. കാര്‍ വരാനുള്ള സൗകര്യത്തെപ്പറ്റി ശീലാവതി ചിന്തിച്ചിട്ടേ ഇല്ല. അങ്ങനെ വല്ല ചിന്തകളും മനസ്സിലൂടെ ഓടിയാല്‍ത്തന്നെ “ന്റെ മുത്തപ്പാ കൂട്ടിയാ കൂടാത്ത കാര്യങ്ങളൊന്നും ശീലാവതി അലോയ്ക്കറേനും” എന്ന് മനസ്സിന് പിഴയിട്ട് പിടിച്ചുകെട്ടും. താനും തന്റെ ഓനും കൂടെ സമ്പാദിച്ചതാണ് ഈ കാണുന്ന മണ്ണും അതില്‍ നെറഞ്ഞു നില്‍ക്കുന്ന നയ്പും. </p>
<p>പിലാവും മാവും തെങ്ങും വാഴയും സകലമാന പഴച്ചെടികളും ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന് തിക്കിത്തിരക്കി നില്‍ക്കുന്ന ഒരു പുരയിടമാണ്. നല്ലൊരു ഭാഗം പൂച്ചെടികള്‍ക്കു വേണ്ടിയും നീക്കിവെച്ചിട്ടുണ്ട്. ഒരു പെണ്ണുള്ളതിനെ തരക്കേടില്ലാതെ പറഞ്ഞയച്ചെങ്കിലും അവൾക്കും എഴുതി അതിരിട്ട് വെച്ചിട്ടുണ്ട് കാലേക്കര്‍ സ്ഥലം. പെണ്ണിനുശേഷം ഏറെ ആശിച്ചും കാത്തിരുന്നും കിട്ടിയ മകന് വസന്തന്‍ എന്ന് പേരിടാന്‍ കാരണം അവരുടെ പൂച്ചെടി ഭ്രാന്താണ്. സ്കൂളില്‍ ചേര്‍ക്കുന്നതുവരെ അവന്‍ അവര്‍ക്ക് കുഞ്ഞിയായിരുന്നു. ഒരിക്കലും വളരരുതെന്ന് കരുതി പിടിച്ചുകെട്ടി വളര്‍ത്തിയതുപോലെ തോന്നും അവരുടെ രീതികള്‍ കണ്ടാല്‍. </p>
<p>ഇരിപ്പുമുറിക്ക് തൊട്ട് ഒരു കൊച്ചുമുറിയുണ്ട് ശീലാവതിയുടേത് മാത്രമായിട്ട്. ആര്‍ക്കും പ്രവേശനമുണ്ടെങ്കിലും ആരും അതിലേക്ക് കടക്കാറില്ല. കറുപ്പിലും വെളുപ്പിലുമുള്ള ഒരു കൊച്ചു ടി.വി. ചില്ലുമൂടികള്‍ തുറക്കാവുന്ന നാല് തട്ടുകളുള്ള വീതികുറഞ്ഞ ഒരു മരയലമാര. ബിച്ചോർമന്‍ ആശാരിയുടെ കൊച്ചുമകന്‍ യതീന്ദ്രന്‍റെ ടൗണിലുള്ള ഫര്‍ണിച്ചര്‍ കടയില്‍നിന്ന് കുറി വെച്ച് മേടിച്ചത്. അമ്മ പണിക്ക് പോയിരുന്ന തറവാട്ടുവീട്ടിലെ മരപ്പണികള്‍ വലിയ മുറ്റത്തിരുന്ന് ചെയ്യുമ്പോള്‍ അവിടത്തെ കുട്ടികള്‍ക്കായി തീര്‍ത്തുകൊടുത്തിരുന്ന, തനിക്ക് ഒരിക്കലും തൊടാന്‍ കിട്ടാതിരുന്ന മരപ്പാവകളെ നോക്കിനിന്നിട്ടുണ്ട് ശീലാവതി. സ്വയം തനിച്ചെന്ന് തോന്നുമ്പോള്‍ അവള്‍ അലമാര തുറന്ന് ഏതെങ്കിലും പുസ്തകമെടുത്ത് വായിക്കും. </p>
<p>രണ്ടാം ആവര്‍ത്തിയായേക്കാം. തിടുക്കത്തിലാണെങ്കില്‍ തലക്കെട്ടിലൂടെ കണ്ണോടിച്ച് മണപ്പിച്ച് തലോടി തിരിഞ്ഞുനടക്കും. മൂന്നാം ക്ലാസുകാരിയാണെങ്കിലും ചുറ്റിനുമുള്ള തുടിപ്പുകള്‍ ഉള്‍ത്തുടിപ്പുകളായി കൊണ്ടുനടക്കുന്നവളാണ് ശീലാവതി. എന്തിനും ഏതിനും നാരാണ്‍ട്ടാ ന്ന് വിളിച്ച് പുറകെ നടന്നിരുന്ന കുഞ്ഞാരായണന്‍ തനിച്ചാക്കി പോയശേഷം ജീവിതഭാരങ്ങള്‍ ഒന്നയച്ചിറക്കി അടുത്തുള്ള വായനശാലയില്‍ പോയിരുന്ന് പത്രമാസികകള്‍ വായിച്ചിരിക്കാന്‍ തുടങ്ങിയതാണ്. തുടര്‍ന്ന് അംഗത്വമെടുത്ത് പുസ്തകങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് വായിക്കാൻ തുടങ്ങി. നല്ലതെന്ന് തോന്നുന്നവ വസന്തനോട് പറഞ്ഞ് വാങ്ങി സൂക്ഷിച്ചുവെക്കാനും. </p>
<p>ഇപ്പോള്‍ കുറെയായി അവരുടെ ചങ്കിന്‍റെ പിടപ്പ് വസന്തന്‍റെ കാര്യം ഓര്‍ത്താണ്. ഓനൊരു പെണ്ണ് കെട്ടുമ്പോള്‍ കെട്ടേണ്ട താലിമാല. അമ്മയുടെ വക കഴുത്തിലിട്ടുകൊടുക്കാന്‍ ഒരു കുഞ്ഞു നെക്ലസ്. മകള്‍ വീടിന് പുറത്തേക്ക് പൊയ്ക്കഴിഞ്ഞു. മരുമകളാണ് അകത്തേക്ക് കടക്കേണ്ടവള്‍. വസന്തനൊരു കുഞ്ഞി വന്നാല്‍ ഇരുപത്തെട്ടിന് കഴുത്തിലും അരയിലും കൈകളിലും അണിയിക്കേണ്ട പൊന്ന്. താന്‍ കേറിപ്പോയ വീട്ടില്‍ ജീവിതം തന്നോട് കാട്ടിയ തെണ്ടിത്തരങ്ങള്‍ മറ്റൊരാള്‍ക്ക് തിരിച്ച് കൊടുക്കില്ലെന്ന് ശീലാവതി ഉറപ്പിച്ചിരിക്കുകയാണ്. മറിച്ച് അവയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്വയം മാറ്റിപ്പണിയാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. </p>
<p>നാമജപം കഴിഞ്ഞ് വരാന്തയിലിട്ട ചാരുകസാലയിലേക്ക് നടുവു നിവര്‍ത്തി ചരിഞ്ഞപ്പോള്‍ താടിക്ക് കൈകൊടുത്തുകൊണ്ട് ശീലാവതി മുത്തപ്പന് കേള്‍ക്കാന്‍ പാകത്തില്‍ പിറുപിറുത്തുകൊണ്ടിരുന്നു. </p>
<p> “ന്റെ മുത്തപ്പാ... നീ ഇത് കേക്കുന്നും കാണുന്നൂല്ലേ. ഞാള് അമ്മേനീം മോനീം എന്തിനിങ്ങനെ തീ തീറ്റിക്ക്ന്നെന്റെ പറശ്ശിനിയപ്പാ... കുഞ്ഞി ഒന്നും പറഞ്ഞില്ലെങ്കിലും ഓന്റെ ചങ്കിലെ തീ നീ കാണ്ന്നില്ലെ. എപ്പൊ തോടങ്ങീതാ നിന്ന ബ്ളിക്കാന്‍... നാരാണ്‍ട്ടന നീ ഞാങ്ങളെ മനസ്സിന്റെ പങ്കപ്പാടൊന്നും കാണിക്കാണ്ടങ്ങ് എട്ത്തില്ലെ... എന്ന നോക്കണ്ട. കുഞ്ഞീന നോക്കാന്‍ നല്ലോരുത്തീന നിനിക്ക് തെരറോ മുത്തപ്പാ.” </p>
<p>പതംപറഞ്ഞ് ശീലാവതി ചിലപ്പോള്‍ ഇരുന്ന ഇരുപ്പില്‍ മയങ്ങിയെന്നിരിക്കും. വഴിക്കണ്ണോടൊപ്പം അകക്കണ്ണും മയങ്ങിയെന്നിരിക്കും. വസന്തന്‍റെ ബൈക്കിന്‍റെ മുരള്‍ച്ച കേട്ടില്ലെന്നിരിക്കും. ഗ്രില്ലിന്‍റെ ഓടാമ്പല്‍ പുറത്തുനിന്ന് നീക്കി അകത്ത് കടക്കും വരെ ചെലപ്പോള്‍ മുത്തപ്പനോടുള്ള പരിഭവം ചുണ്ടിലുണ്ടാവും. വസന്തന്‍ ചുമലില്‍ കൈ വെക്കുമ്പോള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഒരു വളിച്ച ചിരിയോടെ അവന് കരുതിവെച്ച അത്താഴം ചൂടാക്കി വെച്ചിരിക്കും. വസന്തന്‍ ഒരു ചെറിയ മൈക്രോവേവ് ഓവന്‍ വാങ്ങി ചൂടാക്കേണ്ട വിദ്യ അമ്മയെ പഠിപ്പിച്ചിട്ടുണ്ട്. </p>
<p>മറ്റൊരു ദിവസം. ശീലാവതി വസന്തനെ കാത്തിരുന്ന് സ്വന്തം മുറിയില്‍ കയറി വായിച്ചിരുന്ന് മയങ്ങിപ്പോയതാണ്. ചങ്ങായിയുടെ വീടുക്കൂടലിന്‍റെ തലേന്ന് ഉത്സാഹിക്കാൻ പോയതാണവന്‍. വൈകുമെന്ന് പറഞ്ഞിരുന്നു. അമ്മക്ക് മുഖം തരാതെ പലപ്പോഴും ഒഴിഞ്ഞുമാറുകയാണ്. ഒര് പെണ്ണ് ആണിനെ വേണ്ടെന്ന് പറഞ്ഞ് നിരസിക്കുന്ന കാര്യം അവള്‍ക്ക് ആലോചിക്കാനേ വയ്യ. </p>
<p> ശീലാവതി മെല്ലെ കണ്ണുകള്‍ തുറന്നു. കണ്ണുകളില്‍ ഏതോ പാട മൂടിയതുപോലെ. മനസ്സില്‍ ഒരു കല്ലെടുത്തു വെച്ചപോലെ. തലയിലൊരു കറക്കം. തല മെല്ലെ പിറകോട്ട് ചായുന്നു. ബോധം പതുക്കെ മറയുന്നുണ്ടോ? ശീലാവതി മെല്ലെ പുസ്തക അലമാരിയുടെ കണ്ണാടി അടപ്പിന്റെ കൈപ്പിടിയില്‍ പിടിച്ചു. കണ്ണുകളിലെ പാട നീക്കി, മനസ്സിന്റെ ഭാരം കുടഞ്ഞകറ്റി തലയിലെ കറക്കം തല്ലിക്കെടുത്തി ശൂന്യതയില്‍നിന്ന് ഒരു ദൈവരൂപം മുന്നില്‍ തെളിഞ്ഞുവരുന്നതുപോലെ അവള്‍ക്ക് തോന്നി. “ന്റെ മുത്തപ്പാ” എന്ന് വിളിച്ച് ചാടി എഴുന്നേറ്റ് ശീലാവതി രണ്ടു കാലുകളില്‍ ഉറച്ചുനിന്നു. അങ്കലാപ്പടങ്ങി മുത്തപ്പനു നേര്‍ക്കുനേരെ മുഖമുയര്‍ത്തി. ഒരാണിന്റെ കുറിയ രൂപം. തന്റേത് ഒരു പെണ്ണിന്റെ നെടിയതും. ഓർമയുണ്ട്. താലികെട്ടി കൊണ്ടുവന്ന ആദ്യ നാളുകളില്‍ നാരാണ്‍ട്ടന്‍ കുറിയതും താന്‍ നെടിയതുമായിരുന്നു. ആ കാരണം പറഞ്ഞാണ് പലപ്പോഴും മൂത്ത രണ്ടു പെങ്ങന്‍മാരും തന്നോട് കലമ്പിയിരുന്നത്. “ഓന കണ്ണും മേലും കാട്ടി നീ മയക്കി എട്ത്തേല്ലേ... എന്റെ ആങ്ങളക്ക് കോപ്പ്ല്ലട്ത്ത്ന്നെല്ലം എത്ര ആലോയ്ന ബന്നിനി. ഓളൊരു നെറൂം നീളൂം.” </p>
<p>മുത്തപ്പന് നേര്‍ക്കുനേര്‍ നിന്നപ്പോള്‍ ശീലാവതി അറിയാതെ വിതുമ്പിപ്പോയി. ആ കണ്ണുകളില്‍ നിറഞ്ഞ ശാന്തത. ശീലാവതിയുടെ കണ്ണുകളില്‍ നോക്കി മുത്തപ്പന്‍ അവളുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു. ഒരു കൈകൊണ്ട് തലയില്‍ തൊട്ട് മറ്റെ കൈകൊണ്ട് കയ്യിലെ പിടി മുറുക്കി. കണ്ണുകളില്‍ കണ്ണുകള്‍ കോര്‍ത്ത് മുത്തപ്പന്‍ മൊഴിഞ്ഞു. </p>
<p> “സങ്കടങ്ങള്‍ വരുമ്പോള്‍ മുത്തപ്പനെ വിളിക്കാറില്ലേ?” </p>
<p>ശീലാവതി നനവാര്‍ന്ന കണ്ണുകള്‍ കൂര്‍പ്പിച്ച് മുത്തപ്പന്‍റെ കണ്ണുകളിലേക്ക് നോട്ടമെയ്ത് ആശ്ചര്യം കൂറി. മുത്തപ്പനിതെങ്ങനെ അറിഞ്ഞു? </p>
<p>“മുത്തപ്പന്‍ വിളി കേള്‍ക്കാറില്ലേ?” </p>
<p>ശീലാവതിയുടെ നനവാര്‍ന്ന കണ്ണുകളില്‍ തുള്ളികള്‍ ഉരുണ്ടുകൂടി. അവള്‍ തലയാട്ടല്‍ തുടര്‍ന്നുകൊണ്ടിരുന്നു. </p>
<p> “മുത്തപ്പന്‍ എന്നും കൂടെത്തന്നെയുണ്ട് കേട്ടോ.” </p>
<p> ശീലാവതിയുടെ രണ്ട് കണ്ണുകളും പെയ്തിറങ്ങാന്‍ തുടങ്ങി. </p>
<p> “മുത്തപ്പന്‍ കഷ്ടങ്ങളൊക്കെ നെഞ്ചേറ്റിയില്ലെ, കാലാകാലം നീക്കി തന്നില്ലേ?” </p>
<p>കണ്ണീര്‍ പുറംകൈകൊണ്ട് തുടച്ച് ശീലാവതി പൊട്ടിക്കരഞ്ഞു. </p>
<p> “എല്ലാം നീക്കിയില്ല. അല്ലേ?”സങ്കടപ്പെടേണ്ട. മുത്തപ്പന്‍ എന്നും കൂടെയുണ്ട് കേട്ടോ. എല്ലാം ശരിയാക്കാം.” </p>
<p>ആര്‍ത്തലച്ച് കരഞ്ഞുകൊണ്ട് ശീലാവതി മുത്തപ്പന്റെ നെഞ്ഞിലേക്കാഞ്ഞു. </p>
<p>രണ്ടു കൈകള്‍കൊണ്ടും നെഞ്ചിലേക്കടുപ്പിച്ച് തട്ടി തലോടി മുത്തപ്പന്‍ അവളെ അടര്‍ത്തി മാറ്റി കൈകള്‍ ചേര്‍ത്തുപിടിച്ച് മൊഴിഞ്ഞു. “ചോദിച്ചോളു. മുത്തപ്പനോട് എന്ത് വേണമെങ്കിലും ചോദിച്ചോളു. മടിക്കണ്ട... കെട്ടോ.” </p>
<p>കണ്ണുനീര്‍ പുറംകൈകൊണ്ട് തുടച്ചുകൊണ്ട് ശീലാവതി തലയാട്ടി. ആ കണ്ണീരില്‍ പുഞ്ചിരിയുടെ നനവുണ്ടായിരുന്നു. </p>
<p> “ന്റെ മുത്തപ്പാ ഒന്ന് ചോയ്ക്കാന്‍ ഇണ്ടെനു” ശീലാവതി തൊണ്ട ഇടറിക്കൊണ്ട് പറഞ്ഞു. മുത്തപ്പന്‍ തെല്ലുറക്കെ ചിരിച്ചു. പിന്നെ സാന്ത്വനിപ്പിക്കുന്ന സ്വരത്തില്‍ മൊഴിഞ്ഞു. </p>
<p>“ചോദിച്ചോളു. ചോദിച്ചോളു. ഭയം അശേഷം വേണ്ട കേട്ടോ. ഈ അകക്കണ്ണിലൂടെ എല്ലാം അറിയുന്നുണ്ട്. മകന്റെ കാര്യമല്ലെ. എല്ലാം ശരിയാവും. മുത്തപ്പനെ എന്നും മനസ്സില്‍ ധ്യാനിച്ചോളൂ. മുടക്കം വേണ്ട കേട്ടോ.” </p>
<p>“ദിവസൂം ധ്യാനിക്കല്ണ്ട്,” അവള്‍ തേങ്ങിക്കൊണ്ട് തുടര്‍ന്നു. “മോന് ജോലീം കോപ്പൊന്ന്വല്ല ബേണ്ടെ മുത്തപ്പാ. ഒര് പെണ്ണിന്യാന്. എത്ര നല്ല ആലോനകള് നോക്കി. പെണ്ണിന ഞങ്ങക്ക് പിടിക്കാഞ്ഞ്റ്റല്ല. ഒര് പെണ്ണിനും ഓന്റെ ആലോന പ്ടിക്ക്ന്നില്ല. ഞാനെന്താ ബേണ്ടേന്‍റെ മുത്തപ്പാ.” </p>
<p>കരച്ചിലില്‍ ഒതുങ്ങാഞ്ഞ് കൈ നെഞ്ചിനിട്ടടിക്കാന്‍ തുടങ്ങുമ്പോള്‍ മുത്തപ്പന്‍ ശീലാവതിയുടെ കൈ തടഞ്ഞ് ശാന്തനായി മൊഴിഞ്ഞു. </p>
<p>“അരുത്. അവിവേകം കാട്ടരുത്. മകന് വേണ്ട കോപ്പെല്ലാം കരുതി വെച്ചിരിക്കുകയാണല്ലോ. അല്ലേ.” </p>
<p> ശീലാവതിയുടെ ഞെട്ടല്‍ ഞെട്ടലിനപ്പുറത്തേക്ക് കടന്നു. അവള്‍ തലയാട്ടി. </p>
<p>ശീലാവതിയുടെ ഏറക്കുറെ ശാന്തമായ മുഖത്തേക്ക് നോക്കി അതിലും ശാന്തമായി മുത്തപ്പന്‍ മൊഴിഞ്ഞു. </p>
<p> “മോന് നാല്‍പ്പത്തഞ്ച് കഴിഞ്ഞു അല്ലേ. കുടിയില്ല, വലിയില്ല, മറ്റ് ദുസ്വഭാവങ്ങളൊന്നുമില്ല. അല്ലേ. നാട്ടുകാരെല്ലാം യോഗ്യതാ സാക്ഷ്യപത്രം കൊടുത്തില്ലേ. ശരിയല്ലെ? അതുകൊണ്ട് മാത്രം അവന്റെ ആവശ്യം നെറവേറുവോ.” മുത്തപ്പന്‍ ദേഹമാസകലം ഒന്ന് കുടഞ്ഞ് ചിരിച്ചു. </p>
<p>ശീലവാതിയുടെ തലയിലേക്ക് മുത്തപ്പന്‍ അടിച്ചു കയറ്റിയത് മരവിപ്പിന്റെ ആണികളാണ്. </p>
<p>അവള്‍ കണ്ണുകള്‍ ഇറുകെയടച്ച് മുത്തപ്പന്റെ മുന്നില്‍ കൈകള്‍ കൂപ്പി നിന്നു. </p>
<p> “ശരിയല്ലെ. മുത്തപ്പന്‍ പറഞ്ഞത് ശരിയല്ലേ.” ശീലാവതിയുടെ മനസ്സിലപ്പോള്‍ മുത്തപ്പനല്ല. നാരാണ്‍ട്ടനാണ്. കാണാന്‍ ചേലില്ലെങ്കിലും കുറിയ മന്ഷ്യനെങ്കിലും ആ പ്രായത്തില്‍ നാരാണ്‍ട്ടന് എന്തായിരുന്നു ഉശിര്. ശീലാവതിയുടെ ഉടലില്‍ കുളിരു കോരി. മനസ്സില്‍ നാണം മൊട്ടിട്ടു. കണ്ണുകളില്‍ എപ്പൊഴോ കൂമ്പടഞ്ഞുപോയ ആലസ്യം വിടര്‍ന്നുവന്നു. </p>
<p>മുത്തപ്പന്റെ ശബ്ദം എങ്ങുനിന്നോ എന്നപോലെ കാതില്‍ മുഴങ്ങുന്നു. ‘‘ആണിനെ നന്നായറിഞ്ഞ അമ്മ മകന് പെണ്ണിനെ അറിയാതിരിക്കാന്‍ തുണനില്‍ക്കരുത്.” ഇതും പറഞ്ഞ് കൊടുങ്കാറ്റുപോലെയാണ് മുത്തപ്പന്‍ എങ്ങോ പോയിമറഞ്ഞത്. </p>
<p>ആ നിമിഷം തന്റെ സ്വകാര്യമുറിയിലെ വീതികുറഞ്ഞ കട്ടിലിലേക്ക് ശീലാവതി വീഴുകയായിരുന്നു. ഈ കാണുന്ന സൗകര്യങ്ങള്‍ വിട്ട് അവള്‍ തന്റെ ആദ്യകാല സൗകര്യങ്ങളില്ലായ്മകളിലേക്ക് ഇറങ്ങുകയായിരുന്നു. അന്ന്. മൂത്ത പെണ്ണിന് തിന്നാന്‍ കൊടുക്കാന്‍പോലും ഇല്ലാത്ത കാലം. മുലകുടി മാറിയതല്ല. </p>
<p>മാറ്റിയതാണ്. നാരാണ്‍ട്ടന്‍ ജന്മിയുടെ ഉയരമുള്ള കവുങ്ങില്‍നിന്ന് അടക്ക പറിക്കുമ്പോള്‍ വീണ് നടുവൊടിഞ്ഞു കിടപ്പാണ്. പെണ്ണിന് തിന്നാന്‍ കൊടുക്കണമെങ്കില്‍ ശീലാവതി കൂലിപ്പണിക്കിറങ്ങിയേ തീരൂ. പാറ അടിച്ചുപൊട്ടിച്ചെടുത്ത കാട്ടുകല്ലുകള്‍ ടൗണിലെ മുതലാളിക്കുവേണ്ടി ട്രക്കില്‍ കയറ്റുകയായിരുന്നു ആദ്യം കിട്ടിയ ജോലി. മേസ്തിരിയുടെ കയ്യും കാലും പിടിച്ച് കിട്ടിയതാണ്. മനസ്സില്‍ ഒരിറ്റ് അലിവുള്ളവനാണ് മേസ്തിരി. നാരാണ്‍ട്ടന്‍റെയും തന്റെയും രണ്ടു വീട്ടുകാരുടെ കുടികിടപ്പു സ്ഥലങ്ങള്‍ ഒരേ ജന്മിയുടേതായിരുന്നു. </p>
<p>രണ്ടു വീട്ടുകാരും അവിടത്തെ ആശ്രിതര്‍. അങ്ങനെയാണ് നാരാണ്‍ട്ടന്റെ ആലോചന വരുന്നത്. വീട്ടിലെ ദാരിദ്ര്യത്തില്‍നിന്നും അച്ഛന്റെ കുടിയില്‍നിന്നും അടിയില്‍നിന്നും രക്ഷപ്പെട്ടാല്‍ മാത്രം മതിയായിരുന്നു ശീലാവതിക്ക്. നിറമല്ല, ഉയരമല്ല, കാണാന്‍ല്ല പാങ്ങല്ല, പിഞ്ഞാണം നെറച്ച് കഞ്ഞികിട്ട്വോ എന്നാണ് ശീലാവതി ആദ്യം ചിന്തിച്ചത്. സ്നേഹോള്ളോനായിരുന്നു നാരാണ്‍ട്ടന്‍. അത് വാരിക്കോരി ശീലാവതിക്ക് കൊടുക്കുകയും ചെയ്തു. നാരാണ്‍ട്ടന്റെ കറുത്ത ചരടില്‍ കെട്ടിയ പൊടി താലി കഴുത്തില്‍ വീണതില്‍പിന്നെ മറ്റൊരാളെക്കുറിച്ച് ശീലാവതി മനസ്സില്‍ ചിന്തിച്ചിട്ടുകൂടെയില്ല. </p>
<p>ചെമ്മണ്‍ നിരത്തില്‍ കൂട്ടിയിട്ട മുട്ടന്‍കല്ലുകള്‍ തുണിത്തെരിക വെച്ച തലയിലേക്ക് കയറ്റി വെക്കുമ്പോള്‍ ബാല്യക്കാരുടെ കൈകള്‍ വളഞ്ഞുപിടിച്ച് ശീലാവതിയുടെ മാറിലേക്ക് കയറും. കണ്ണടച്ച് നാരാണ്‍ട്ടന്റെ മുഖം മനസ്സില്‍ വരുത്തി അവള്‍ പണിതുടരും. മറ്റ് വഴികളില്ല. ഒച്ച വെച്ചാല്‍ കല്ല് സ്വന്തം പൊക്കിയെടുത്തോളാന്‍ പറയും. തലയിലേറ്റിയ കല്ല് വാഹനത്തിലേക്ക് എത്തിക്കുകയാണ് ജോലി. മുലപ്പാല്‍ തൂവി ബ്ലൗസ് കുതിര്‍ന്നിരിക്കും. പാല്‍ നിറഞ്ഞ് മുലകള്‍ വീങ്ങി വേദനിക്കും. അന്ന് നിര്‍ത്തിയതാണ് പെണ്ണിന്റെ മുലകുടി. അന്ന് തുടങ്ങിയതാണ് മുത്തപ്പനെ വിളിക്കാന്‍. ചെയ്യാന്‍ മറ്റൊന്നുമില്ലായിരുന്നു. വിളിക്കാന്‍ മറ്റാരുമില്ലായിരുന്നു. അമ്മയുടെ കൂടെ പറശ്ശിനിക്കടവില്‍ പോയിട്ടുണ്ട്. ഇല്ലാത്ത പൈസ കൂട്ടിവെച്ചും കിട്ടാത്ത ബസ് കയറിയും അമ്മയുടെ കയ്യും പിടിച്ച് കുന്നത്തൂര്‍പാടിയില്‍ ദാഹിച്ചും വിശന്നും നടന്നിട്ടുണ്ട്. ആ ഓര്‍മകളാണ്... </p>
<p>കുഞ്ഞാരാണന്റെ വീട്ടിലെ കഷ്ടതകള്‍ മണത്തറിഞ്ഞ് ജന്മിയുടെ മകന്‍ മോഹനനാണ് അച്ഛനോട് സമ്മതം വാങ്ങി രണ്ടുപേര്‍ക്കും സ്വന്തം സ്ഥലഞ്ഞ് ഓലകൊണ്ട് മറച്ച് ഒരു കുടിലുണ്ടാക്കി താമസിക്കാനുള്ള ഒത്താശ ചെയ്തത്. എന്തോ, ശീലാവതിക്കത് മനസ്സില്‍ അത്ര പിടിച്ചില്ലെങ്കിലും വേറെ നിവൃത്തിയില്ലാത്തതിനാല്‍ അവളൊന്നും മിണ്ടിയില്ല. തലയില്‍ കാട്ടുകല്ലുകളേറ്റുമ്പോള്‍ പല കൈകളും നെഞ്ചത്ത് കയറ്റിയിട്ട ഇരച്ചില്‍ ഇനിയും മാറിയിട്ടില്ല. മോഹനന്‍ നായനാര്‍ക്ക് അകലെ ടൗണിലെ കോളേജില്‍ പഠിപ്പിക്കലായിരുന്നു പണി. സുമുഖന്‍. വഴിക്കു കണ്ടാല്‍ മര്യാദയുള്ള വര്‍ത്തമാനം. </p>
<p>പെണ്ണ് വയറ് വിശന്ന് കരഞ്ഞ് ഉറങ്ങാന്‍ വൈകിയ ഒരു ദിവസം. ശീലാവതി ഓരോന്നാലോചിച്ച് നിലത്തെ മെത്തപ്പായയില്‍ ഉണങ്ങാത്ത കൈതോലയുടെ മണം മൂക്കിലേറ്റി കിടക്കുകയായിരുന്നു. പിഞ്ഞിയ പായ മാറ്റി കഴിഞ്ഞാഴ്ച പുതിയത് ചന്തയില്‍നിന്ന് വാങ്ങിയതാണ്. കുഞ്ഞാരാണന്‍ അടുത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്നു. പെട്ടെന്ന് കണ്‍പോളകള്‍ക്ക് മേലെ നേരിയ വെളിച്ചത്തിന്റെ മിന്നലാട്ടം. തോന്നലാവാം. രണ്ടു പ്രാവശ്യവും കൂടെ മിന്നി കെട്ടപ്പോള്‍ ശീലാവതി ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റ് മെടഞ്ഞ ഓലക്കീറുകള്‍ ചേര്‍ത്തുകെട്ടിയ ചുമരിന്‍റെ വിടവ് വിരലുകള്‍കൊണ്ട് നീക്കി നോക്കി. മോഹനന്‍ നായനാര്‍ സ്വന്തം മുഖത്തേക്ക് ചെറുതായി ടോര്‍ച്ച് മിന്നിച്ച് നില്ക്കുന്നു. ശബ്ദമടക്കി ശാന്തയായി പറഞ്ഞു. ‘‘നിങ്ങോ പോ നായനാറെ.” </p>
<p>“നീ പൊറത്തേക്ക് വാ. പേടിക്കണ്ട. വേം മടങ്ങിവരാം” അയാള്‍ അല്‍പ്പം ദൂരെയുള്ള അടച്ചിട്ട പത്തായപ്പുരയിലേക്ക് വിരല്‍ചൂണ്ടി. മടിക്കുത്തില്‍ വെച്ച നോട്ടുകള്‍ കാണാന്‍ പാകത്തില്‍ മുണ്ടഴിച്ച് കുടഞ്ഞുടുത്തു. അയാളുടെ മുണ്ടിന്റെ കോന്തലയില്‍ കിടന്ന് താക്കോല്‍ കൂട്ടം ചെറുതായി കിലുങ്ങി. ഭയം ഒരു തേരട്ടയെപ്പോലെ അവളുടെ തൊണ്ടക്കുഴിയിലൂടെ കയറിയിറങ്ങി. എന്തുചെയ്യണം? ഈ മാന്യന്‍ മറ്റു ചില പെണ്ണുങ്ങളുമായി പത്തായപ്പുരയിലേക്ക് നുഴഞ്ഞു കയറുന്നത് കണ്ടിട്ടുണ്ട്. സഹകരിച്ചില്ലെങ്കില്‍ ഒരു ബലാബലം നടന്നേക്കാം. </p>
<p>നാരാണ്‍ട്ടനാനെങ്ക് ഇയാളോട് കൂട്ട്യാ കൂടൂല, പോരെങ്ക് ഒടിഞ്ഞ നടൂം. പെട്ടെന്നാണ് അവള്‍ അടുത്ത പറമ്പിലെ വീട്ടില്‍ നടക്കുന്ന മുത്തപ്പന്‍ തിറയെക്കുറിച്ചോര്‍ത്തത്. കഴിയാറായിട്ടുണ്ടാവണം. പറമ്പിന്റെ ഇടവഴിയുടെ അറ്റത്ത് ചൂട്ടുകറ്റയുടെ ഒരു മിന്നലാട്ടം. തുടര്‍ന്ന് ഒര് ടോര്‍ച്ച് വെട്ടവും. പെട്ടെന്ന് തോന്നിയ പെണ്‍ബുദ്ധിയില്‍ അവള്‍ ചെറ്റ വാതില്‍ തുറന്നു. മുറ്റത്തിറങ്ങി. ഉച്ചത്തിലുച്ചത്തില്‍ “ന്റെ മുത്തപ്പാ കാത്തോളണെ” എന്നലറി. നാട്ടുകൂട്ടം ഓടിയെത്തി. പിന്നെ പറയേണ്ടല്ലോ. നാട്ടിലേക്കുള്ള നായനാരല്ലെ എന്നുവെച്ച് ഒതുക്കിപ്പറഞ്ഞ് വിട്ടു. പിന്നെ അയാളുടെ ശല്യം ഉണ്ടായതുമില്ല, അവരെ കുടികിടപ്പില്‍നിന്ന് പറഞ്ഞുവിട്ടതുമില്ല. </p>
<p>ജീവിതം കെട്ടിപ്പടുക്കാന്‍ ഏറെ അധ്വാനിച്ചതും വാശിപിടിച്ചതും ശീലാവതിയാണ്. പെണ്ണും ഭര്‍ത്താവും സ്കൂള്‍ അധ്യാപകരാണ്. മകളെ ടി.ടി.സിക്ക് അയച്ചതും കോഴകൊടുത്ത് എയിഡഡ് സ്കൂളില്‍ ജോലിക്ക് കേറ്റിച്ചതും ശീലാവതിയുടെ മിടുക്കാണ്. മകനെ പ്രീഡിഗ്രിയിലും ചെറിയൊരു വര്‍ക്ക്ഷോപ്പിലും ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലും ഒതുക്കി. ജീവിക്കാന്‍ ധാരാളം. എന്നിട്ടും മകന്റെ കാര്യമോര്‍ക്കുമ്പോള്‍.... </p>
<p>ഇന്നലെ മുത്തപ്പന്‍ മുന്നില്‍ വന്ന് പറഞ്ഞതിലും കാര്യമുണ്ട്. ശീലാവതി വീണ്ടും സ്വയം മാറ്റിപ്പണിയാന്‍തന്നെ തീരുമാനിച്ചു. ഇന്ന് ഞായര്‍. വൈകി എഴുന്നേറ്റ് ഉച്ചയൂണും ഉറക്കവും കഴിഞ്ഞ് ചെങ്ങായിമാരുമൊത്തുള്ള കൂടലും കഴിഞ്ഞ് ഒമ്പതുമണികഴിയും വീടണയാന്‍. പക്ഷെ അന്ന് നേരത്തേ എഴുന്നേറ്റ് രാവിലെ പത്തുമണിക്കു മുമ്പെ വസന്തന്‍ ഇറങ്ങി. പോകുന്നെന്ന് പറഞ്ഞു. എവിടേക്കെന്ന് ശീലാവതി ചോദിച്ചുമില്ല. അന്ന് ശീലാവതി അവനോട് വിളക്ക് വെക്കും മുന്നേ എത്താനാവശ്യപ്പെട്ടു. </p>
<p>അവന്‍, വസന്തന്‍, അച്ഛനമ്മമാരുടെ കുഞ്ഞി കൃത്യസമയത്തുതന്നെ എത്തി. അമ്മയുടെ മുന്നില്‍ അവന്‍ നിന്നത് രണ്ടുകാലില്‍ ഉറച്ചല്ല. ജീവിതത്തിലാദ്യമായി ചങ്ങാതിമാരുടെ നിര്‍ബന്ധമില്ലാതെ, സ്വയം നിയന്ത്രണമില്ലാതെ അവന്‍ മദ്യപിച്ച ദിവസമായിരുന്നു അന്ന്. നെഞ്ചില്‍നിന്ന് പറിച്ചെറിയാന്‍ പറ്റാത്ത ഓരോർമ അവിടെ കൊത്തിപ്പറിച്ചിട്ട ഒരു ദിവസം. അമ്മ നേരത്തേ വരാന്‍ പറഞ്ഞതില്‍ എന്തെങ്കിലും കാര്യം കാണാതിരിക്കില്ല. </p>
<p>രാവിലെ വീട്ടില്‍നിന്ന് അവന്‍ നേരെ പോയത് അവളെ കാണാനായിരുന്നു. സ്വന്തം കളിക്കൂട്ടുകാരിയെ, മുറപ്പെണ്ണായിരുന്ന, തങ്ങളുടെ പൂന്തോട്ടത്തിലെ മറ്റൊരു പൂവായിരുന്ന മല്ലികയെ. അവള്‍ കുടുംബസമേതം എത്തിയിട്ടുണ്ടെന്നറിഞ്ഞു. മുറ്റത്തെ പോര്‍ച്ച് നിറഞ്ഞ് ഒരു കാറും അകത്ത് കുട്ടികളുടെ ബഹളവും. വിളിമണി അടിക്കും മുന്നേ അവളിറങ്ങി വന്നു. മനപ്പൊരുത്തമാണോ? പണ്ട് ഇതെത്ര കേട്ടതാണ്. “ബന്തേട്ടന്‍ കേറി ഇരിക്ക്.” അതും പറഞ്ഞ് അവള്‍ കുടുകുടെ ചിരിച്ചു. പണ്ടത്തെ അതേ ചിരി. ആ വിളിയില്‍ അവന്‍ കോരിത്തരിച്ചുപോയി. നാവ് മറിയാന്‍ തുടങ്ങുന്നതുവരെ അവളവനെ വിളിച്ചത് അങ്ങനെയാണ്. പിന്നെ കുറേ കാലം കളിയായും. കളി മാറി വിവരവും വിദ്യാഭ്യാസവും ആയപ്പോഴാണ് വസന്താട്ടനായത്. </p>
<p>എന്തു പറയണം? നിന്നെ കാണാനാണെന്ന് പറയാന്‍ പറ്റുമോ? “അമ്മായി...” വസന്തന്‍ വിക്കി. ഉറങ്വാനെങ്ക് വിളിക്കണ്ട.”</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2903090-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020YotisSQOoOFOqys9lZzHVFeWTW3ysEkX6826731" data-watermark="false" style="width: 100%;" info-selector="#info_item_1787466828644">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787466828644"></div>
</div>
<p>“ഏയ് അല്ല ഇപ്പൊ ചായയും മരുന്നും കൊടുത്ത് കെടത്തീറ്റേ ഇല്ലൂ. ഒര് ഹോംനര്‍സ് നോക്കാനുണ്ട്. വന്തേട്ടന്‍ വാ. കണ്ടാ സന്തോഷാവും.” വസന്തന്‍ മല്ലികയുടെ പിറകെ പോയി. ലോഷന്റെ മണത്തിന് മേലെ റൂം ഫ്രെഷ്നര്‍ അടയിരിക്കുന്ന, എ.സിയും ടി.വിയും കാറ്റും വെളിച്ചവുമുള്ള വിശാലമായ മുറി. </p>
<p>പണ്ട് ഇതേ സ്ഥലത്ത് ഇരുട്ട് മാറാല കെട്ടിയ കുടുസ്സ് മുറിയിലായിരുന്നു അമ്മാമന്റെയും അമ്മായിയുടെയും ഉറക്കം. പോലീസില്‍ കോണ്‍സ്റ്റബിളായിരുന്നു അമ്മാമന്‍. ബൂട്ട്സിട്ട കാലടിയൊച്ച കേട്ട് എത്രതവണ ഈ കട്ടിലിനടിയില്‍ കയറി ഒളിച്ചിട്ടുണ്ട്. കൂടെ മല്ലികയും കയറി തൊട്ടിരിക്കും. അന്നേ ഒരേ ചരടുകൊണ്ട് ബന്ധിച്ചതാണ് വീട്ടുകാര്‍ തങ്ങളെ. </p>
<p> “അമ്മേ ഇതാരാ നോക്കിയേ...” അതും പറഞ്ഞ് കൊല്ലുന്ന ആ ചിരി ചിരിച്ച് അവള്‍ കൈത്തണ്ടയില്‍ പിടിച്ച് മുന്നോട്ട് നടത്തി. വസന്തന് എത്രയും വേഗം അവിടെനിന്ന് രക്ഷപ്പെടണമെന്ന് തോന്നി. വെറും മര്യാദക്കുവേണ്ടി മാത്രം ചോദിച്ചു, “നിന്റെ മിസ്റ്ററെ കണ്ടില്ലല്ലോ.” </p>
<p> “മോളില്ണ്ട്. നല്ല ഒറക്കാ. വെടി പൊട്ടിച്ചാ അറിയൂല. ഓഫീസിലെ തെരക്കല്ലെ. ഇവിട വന്നാലാ ഒരു റസ്റ്റ്.” </p>
<p> ഭാഗ്യം. വസന്തന്‍ മനസ്സില്‍ പറഞ്ഞു. “എന്നാ ഞാന്‍ പോട്ടെ മല്ലി. ആട ആളില്ല.” </p>
<p> “പണ്ടത്തെ പൊടിമില്ലിലോ. ഇന്ന് ഞാറാഴ്ച ല്ലെ. ഓ... പുറംപണിക്കാര്‍ക്കെല്ലം അവധീല്ല ദിവസല്ലെ. അടുക്കള പെണ്ണ്ങ്ങള്‍ക്ക് പൊടിപ്പിക്കാന്‍ പറ്റിയ ദിവസം. തെരക്കുണ്ടാവും.” </p>
<p>അവജ്ഞയുടെ തേനീച്ചക്കൂടാണ് അവള്‍ തന്റെ നേരെ ഇളക്കിവിട്ടത്. </p>
<p>ഓർമകള്‍. ഓർമകളുടെ ഒരു തേനീച്ചകൂട് ഇളകിയാണ് ഇപ്പോള്‍ നെഞ്ചില്‍ കുത്തുന്നത്. </p>
<p>“മല്ലീ എനക്കൊരു കാര്യം പറയാനുണ്ടായിരുന്നു.” അവളുടെ വീട്ടിന് കുറച്ച് മുമ്പുള്ള ഇടവഴിയാണ്. </p>
<p>“വീട്ട് കേരീറ്റ് പറഞ്ഞാ പോരേ. അല്ലെങ്ക് വേണ്ട. വന്തേട്ടന്‍ പറയ്. ഞാന്‍ കേക്കാം.” അന്നവള്‍ക്ക് പ്രായം ഇരുപത്തൊന്ന്. ഡിഗ്രി കഴിഞ്ഞ് പല ടെസ്റ്റുകളും എഴുതിക്കൊണ്ടിരിക്കുന്ന സമയം. തനിക്കന്ന് മുപ്പതില്‍ താഴെ. പ്രീഡിഗ്രി കഴിഞ്ഞ് പൊടിമില്ലുമായി നടക്കുന്നു. അച്ഛന്‍ മരിച്ചശേഷം അമ്മയെക്കൊണ്ട് മറ്റൊന്നും കൂട്ടിയാല്‍ കൂടാത്ത കാലം. </p>
<p> വസന്തന് തൊണ്ട വരളുന്നതുപോലെ തോന്നി. എങ്ങനെ പറയണം? എങ്ങനെയോ പറഞ്ഞൊപ്പിച്ചു. “അമ്മ വന്ന് ഒര് കാര്യം അമ്മായിയോട് പറഞ്ഞുന്നറിഞ്ഞു. അമ്മായിക്ക് വിരോധോന്നൂല്ല, മല്ലിക്ക് താൽപര്യൂല്ല ന്നാ പറഞ്ഞേ.” </p>
<p> “അതെങ്ങനെ ശരിയാവും വന്തേട്ടാ. എനക്ക് പരീക്ഷെല്ലം എഴുതണം. ഇപ്പൊ ഡിഗ്രി കഴിഞ്ഞു. പി.എസി.ക്ക് പ്രിപ്പയര്‍ ചെയ്യുന്ന്ണ്ട്. വന്താട്ടന്‍ ഒര് പൊടിമില്ലും വെച്ച് ഈടതന്നെ കൂടിയാലെങ്ങന്യാ. വന്താട്ടന എനക്കിഷ്ടാ. എന്നും വെച്ച് എന്റെ ഭാവി നോക്കണ്ടെ. നിങ്ങക്ക് എന്നെക്കാളും നല്ലൊരു പെണ്ണിന കിട്ടും. ഇപ്പോ എന്ന വെറുതെ വിട്.” </p>
<p> കൂടുതല്‍ കേള്‍ക്കാന്‍ നിന്നില്ല. ഒരക്ഷരം മിണ്ടാതെ തിരിഞ്ഞു നടന്നു. ബുദ്ധിയുള്ളവളാണ്. തിരിച്ചുവിളിച്ചില്ല. പിന്നെ ഓരോ ആലോചന വരുമ്പോഴും, വേലിയിറക്കത്തില്‍ വലിഞ്ഞിറങ്ങുന്ന കടല്‍വെള്ളം പോലെ, കറുത്തപക്ഷത്തില്‍ തേഞ്ഞുതീരുന്ന ചന്ദ്രനെപ്പോലെ തിരിച്ചുവരാനായി മാത്രം അവളെ മനസ്സില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കും. </p>
<p> ജാതി വേണ്ട, കോപ്പ് വേണ്ട എന്ന് പറഞ്ഞ് ആലോചിച്ചതെല്ലാം വസന്തനെ വേണ്ടെന്ന് വെക്കുകയായിരുന്നു. തെങ്ങുകയറ്റക്കാരന്‍ ചന്ദപ്പന്റെ മകള്‍പോലും വസന്തന്‍റെ ആലോചന നിഷ്കരുണം തട്ടിക്കളഞ്ഞതാണ്. </p>
<p>വസന്തനും പെങ്ങളും അല്‍പം മുതിര്‍ന്നപ്പോള്‍ ശീലാവതി തൊട്ടടുത്ത പറമ്പില്‍ ജന്മിയുടെ വീട്ടില്‍ ജോലിക്ക് പോയിത്തുടങ്ങി. മോഹനന്‍ നായനാര്‍ അപ്പോഴേക്കും കുടുംബസമേതം ഭാര്യയുടെ ജോലിസ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. നായനാരുടെ അച്ഛന്‍ മരിച്ച് അമ്മ അവശയായിക്കഴിഞ്ഞു. നല്ലവളായ ആ അമ്മ ശീലാവതിയുടെ ഉച്ചയൂണില്‍ കുറേയധികം വറ്റുകളിട്ട് അൽപം കഞ്ഞിവെള്ളവും പാര്‍ന്ന് വലിയ ബോണിയില്‍ കറികളടക്കം വീട്ടില്‍ കൊണ്ടുപോകാന്‍ പകര്‍ച്ച കൊടുക്കുമായിരുന്നു. ശീലാവതിയുടെ പകര്‍ച്ചയും കാത്ത് ചന്ദപ്പന്റെ ചക്കക്കുരു പോലത്തെ നാല് മക്കളും കാത്തിരിക്കും. ശീലാവതിയുടെ തലമൊട്ട് കണ്ടതും വസന്തന് മൂന്ന് വയസ്സ് ഇളപ്പമുള്ള മൂത്ത പെണ്ണായ സുശീല വസന്തന്‍റെ മടിയില്‍ കൈമുട്ട് കുത്തി നിലത്ത് ഇരിപ്പുറപ്പിച്ചിരിക്കും. ചന്ദപ്പന്റെ വീട്ടിലെ ദാരിദ്ര്യവും ഭാര്യയുടെ അനാരോഗ്യവും കണക്കിലെടുത്ത് ശീലാവതി അവര്‍ക്കാവും ഈരണ്ട് വറ്റുവീതം അധികം വിളമ്പുക.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2903088-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240204rLrbaZabfyIGUWc8ysgbnwS3REp6Oed6765131" data-watermark="false" style="width: 100%;" info-selector="#info_item_1787466767022">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787466767022"></div>
</div>
<p>ആ പെണ്ണാണ്, സുശീലയാണ്... അമ്മ നേരിട്ട് ചോദിച്ചപ്പോള്‍... ആലോചിക്കുമ്പോള്‍ വസന്തന്‍റെ ചങ്ക് പൊട്ടും. ബി.എസ് സി നഴ്സിങ് ആണ്. മെറിറ്റില്‍ പഠിച്ചതാണ്. കടല്‍ കടന്ന് പോവാനുള്ളതാണ്. നാട്ടില്‍ പൊടിമില്ലുമായി... അതെങ്ങനെ ശരിയാവും? അതു മാത്രമല്ല. പിന്നെ പലതും. എല്ലാം അങ്ങോട്ട് കയറി ആലോചിച്ചതാണ്. ഓര്‍മകളല്ലെ. എത്ര തട്ടിമാറ്റിയാലും കയറിവരികതന്നെ ചെയ്യും. </p>
<p>ശരിയാക്കാന്‍ അമ്മ എന്തെങ്കിലും വഴികാണാതിരിക്കില്ല. ഇല്ലെങ്കില്‍ അവര്‍ ശീലാവതി അല്ലാതിരിക്കണം. അതാണ് സന്ധ്യാദീപം വെക്കുമ്പോള്‍ തന്നോട് ചെല്ലാന്‍ പറഞ്ഞത്. ഏതോ ഒരു ഉള്ളുണര്‍വില്‍, വസന്തന്‍ നാലുകാലില്‍ വീട്ടിലേക്ക് കടന്നു. ബൈക്കില്ല. നടന്നുതന്നെ. </p>
<p>മുത്തപ്പനെയും മറ്റ് സകല ദൈവങ്ങളേയും തൊഴുത് ശീലാവതി അവന്റെ നെറ്റിയില്‍ മുത്തപ്പന്റെ ഭസ്മം തൊടുവിച്ച് ഭംഗിയുള്ള ഒരു ചെറു പെട്ടി ഏൽപിച്ചു. അവന്റെ തലയില്‍ കൈവെച്ച് അവള്‍ പറഞ്ഞു. “ഇത് കുഞ്ഞിക്ക് ബേണ്ടിറ്റ് അച്ഛനും അമ്മീം നയ്ച്ചിറ്റ് കരുതിവെച്ച്യാന്. പെണ്ണിന് നിന്നെല്ലേ ബേണ്ടാത്തെ. നിനിക്ക് ബേണ്ട്ന്ന പെണ്ണിന്‍റട്ത്ത് നീ പോയ്ക്കൊ. പക്കെ നല്ല മന്നസ്സുള്ളോളായിരിക്കണം. ആണ്ങ്ങോ പോന്ന എല്ലാ പെണ്ണുങ്ങളും ബെടക്കല്ല കുഞ്ഞി. നിവര്‍ത്തീല്ലാണ്ട് അങ്ങനെ ആയിപ്പോന്ന്യ. അല്ലെങ്ക് മന്ശ്യര് ആക്ക്ന്ന്യ മോനേ...” </p>
<p>ശീലാവതി ഒന്ന് വിതുമ്പി. ഒന്നും പറയാനാവാതെ വിക്കി. കാലങ്ങള്‍ കൂടിയാണ് അവള്‍ അവനെ മോനേയെന്ന് വിളിക്കുന്നത്. വസന്തന്‍ അമ്മയെ കെട്ടിപ്പിടിച്ചു. അവന്റെ കണ്ണീര്‍ വീണ് ചുമല് നനയുന്നത് ശീലാവതിയറിഞ്ഞു. </p>
<p>“മോനേ ഒര് പെണ്ണിന അറിഞ്ഞാല്, ആട നീ വെതച്ചാല്, അത് നീ തന്നെ എന്നൊറപ്പായാല്, നീ തന്നെ കൊയ്യണം മോനേ. കൈവിടറ്. അമ്മേന്‍റീം അച്ചന്‍റീം മനസ്സ്ണ്ടാവും എപ്പൂം നിന്‍റൊപ്പരം.” </p>
<p>അതു പറഞ്ഞതും ശീലാവതി വസന്തന്‍റെ നെഞ്ചിലേക്ക് വീണു കരഞ്ഞു. “എന്റെ കുഞ്ഞി, പെണ്ണ് കാണാണ്ട്, ജാതകൂം ജാതീം ല്ലാണ്ട്, താലി കെട്ടാണ്ട്, ആരീം അറീക്കാണ്ട്... എല്ലം നമ്മൊ വിചാരിച്ചപൊലെ നടത്താന്‍ നമ്മൊ ദൈവൊന്ന്വല്ലല്ലോ. ഇങ്ങനീം ജീവിക്കാം മോനെ. അയില് വിശ്വാസൂം ചാങ്കൊറപ്പും ഇണ്ടെങ്കില്. എന്റെ കുഞ്ഞി നന്നായിരിക്കട്ട്.” </p>
<p>വസന്തന്‍റെ കൈകള്‍ തന്നെ പൊതിഞ്ഞപ്പോള്‍ ശീലാവതി മുത്തപ്പനെയറിഞ്ഞു. അവന്റെ ഉറക്കാത്ത കാലുകള്‍ മുത്തപ്പന്റെ ചുവടുകളായി. അവന്റെ മുഖത്തുനിന്നു പൊഴിഞ്ഞ മദ്യത്തിന്റെ ഗന്ധം മുത്തപ്പന്റെ പാനീയത്തില്‍നിന്നുള്ളതായി. അവള്‍ മുഖമുയര്‍ത്തി അവനെ നോക്കി പതുക്കെ പുഞ്ചിരിച്ചു.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1548338</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1548338</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,31 AUG 2026]]></category>
<dc:creator><![CDATA[പദ്മ]]></dc:creator>
<pubDate>Mon, 24 Aug 2026 03:30:39 GMT</pubDate>
</item>
<item>
<title><![CDATA[സിംഗുര്‍ റോസ്]]></title>
<description><![CDATA[ചിത്രീകരണം: തോലിൽ സുരേഷ്]]></description>
<enclosure length="256481" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/23/2903071-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/23/2903071-untitled-1.gif'/><figcaption></figcaption></figure><p>“Tell me who knows, a peaceful place where I can go To clear my head I’m feelin’ low, losin’ control My heart is sayin’ leave, oh, What a tangle web we weave.” -Tupac Shakur [‘Do for love’]</p>
<p>അർധരാത്രി നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം നോക്കി ടെറസില്‍ മലര്‍ന്നുകിടന്നുകൊണ്ട് അലി ഉമ്മയോട് പറഞ്ഞു: </p>
<p>‘‘ആളുകളും നല്ലതാണ് ഉമ്മാ!’’ </p>
<p>നക്ഷത്രങ്ങളുടെ തിളക്കം അവന്‍റെ കണ്ണുകളില്‍ വീണ് ചിതറി. എത്രയോ ദൂരം അകലെയിരുന്നുകൊണ്ട് ഉമ്മ ആശ്വസിക്കുന്നത് അവനന്നേരം കാണാന്‍ കഴിഞ്ഞു. </p>
<p>‘‘നല്ലോണം പണിയെടുത്ത് പൈസയുണ്ടാക്കി മോന്‍ ഇനിയും പഠിക്കണം. ഉമ്മാന്‍റെ ആഗ്രഹാത്!’’ </p>
<p>അവന്‍ ഉമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. ശ്വാസംവലിക്കുമ്പോള്‍ നെഞ്ചിനകത്തെ കുറുകലിനിപ്പോള്‍ കുറവുണ്ടെന്ന് ഉമ്മ പറഞ്ഞു. അവനോട് നല്ല കിനാവുകള്‍ കണ്ട് ഉറങ്ങിക്കോളാന്‍ പറഞ്ഞ് ഫോണ്‍ വെക്കുന്നതിനിടയില്‍ ഉമ്മായുടെ ശബ്ദം മുറിഞ്ഞ് നിറുത്താനാവാത്ത നീണ്ട ചുമകളിലേക്ക് മറിഞ്ഞു. </p>
<p>ടെറസില്‍ അവന്‍ എഴുന്നേറ്റിരുന്നു. രാത്രികാല നഗരം ഉറക്കമില്ലാത്ത അതിന്‍റെ തിളങ്ങുന്ന കണ്ണുകള്‍കൊണ്ട് അവനെ തുറിച്ച് നോക്കി. പൊതുവെ ശാന്തമായ അതിന്‍റെ വീഥികളിലൂടെ ഒട്ടും സ്വാസ്ഥ്യമില്ലാത്ത ഒരുഷ്ണക്കാറ്റ് ഒന്നാഞ്ഞുവീശി ഒഴിഞ്ഞുപോയി. അലി എഴുന്നേറ്റ് ടെറസിലെ തന്‍റെ ഒറ്റമുറി താമസസ്ഥലത്തെ വാതില്‍ പതുക്കെ തുറന്നു. സഹമുറിയനായ റഹീമിന്‍റെ താളത്തിലുള്ള കൂര്‍ക്കംവലികള്‍ കടുംചുവപ്പ് നിറമടിച്ച മുറിക്കകത്തെ ചൂടുവായുവില്‍ ഉഷ്ണത്തിരകളുണര്‍ത്തി. താഴെ വിരിച്ചിട്ട പായയില്‍ കമിഴ്ന്നുകിടന്നുറങ്ങാന്‍ നോക്കുന്ന അലിയുടെ മനസ്സില്‍ അണപൊട്ടിയപോലെ ജന്മദേശത്തിന്‍റെ ദൃശ്യങ്ങള്‍ ഒഴുകിവന്നു. </p>
<p>വിളഞ്ഞു കിടക്കുന്ന തോട്ടങ്ങളിലൂടെ ഓടിമറയുന്ന സ്കൂള്‍കുട്ടികള്‍. ചാഞ്ഞുവീഴുന്ന സായാഹ്ന സൂര്യന്‍റെ ആറിത്തണുത്ത സ്പര്‍ശം. വളഞ്ഞു നീണ്ടുപോകുന്ന അറ്റമില്ലാത്ത ഗ്രാമപാതകളിലൂടെ പണികഴിഞ്ഞ് നടന്നുവരുന്ന തന്‍റെ വാപ്പ. മറന്നുകളയണം, എല്ലാം മറന്നുകളയണം. അവന്‍ കണ്ണുകള്‍ അമര്‍ത്തിയടച്ചു. </p>
<p>പിറ്റേന്ന് സന്ധ്യക്കാണ് അലി സഫിയയെ ആദ്യമായി കാണുന്നത്. ഇടപ്പള്ളിയില്‍ വൈകുന്നേരങ്ങളില്‍ മാത്രം തുറക്കുന്ന ‘മൂണ്‍ലൈറ്റ് കഫേ’ നടത്തുകയായിരുന്നു സഫിയ. ഭര്‍ത്താവില്‍നിന്ന് മോചനം നേടിയ അവള്‍ക്ക് എട്ടു വയസ്സുകാരിയായ ഷംന എന്ന മകളുണ്ട്. സഫിയയുടെ ‘മൂണ്‍ലൈറ്റില്‍’ നാലാമത്തെ പണിക്കാരനായിട്ടാണ് അലി ഇന്നലെ ജോലിക്ക് ചേര്‍ന്നത്. പാതയോരത്ത് ഒറ്റക്കുനില്‍ക്കുന്ന ഒരു രണ്ടുനില കെട്ടിടത്തിന്‍റെ താഴത്തെനിലയില്‍ മനോഹരമായ മഞ്ഞനിറത്തിലുള്ള രണ്ട് മുറികളും ഒരു അടുക്കളയും ചേര്‍ന്നതാണ് ‘മൂണ്‍ലൈറ്റ്’. കഫേയുടെ മുന്നിലായി തന്നെ ഷവര്‍മയും ഗ്രില്‍ഡ് ചിക്കനും ഉണ്ടാക്കിക്കൊണ്ടിരുന്നു. </p>
<p>കസ്റ്റമേഴ്സില്‍നിന്നും ഓര്‍ഡറെടുത്ത് ഭക്ഷണം കൊണ്ടുകൊടുക്കുന്ന പണിയായിരുന്നു അലി ചെയ്തത്. മലയാളമറിയില്ലെങ്കിലും ഹിന്ദിയും മുറി ഇംഗ്ലീഷും ഉപയോഗിച്ച് അവന്‍ പരമാവധി ഭംഗിയായി ജോലിചെയ്യാന്‍ ശ്രമിച്ചു. കഫേയില്‍ മിക്കപ്പോഴും നല്ല തിരക്കുണ്ടായിരുന്നു. ഇടമുറിയാതെ കസ്റ്റമേഴ്സ് വന്നുകൊണ്ടിരുന്നു. അധികവും ചെറുപ്പക്കാരായ കമിതാക്കളായിരുന്നു. കിച്ചണില്‍ റഹീമും ഇജാസും നിന്നപ്പോള്‍ ഭക്ഷണം കൊണ്ടുക്കൊടുക്കാനായി അലിയും ഹിഷാമും ഓടി നടന്നു. ആത്മാർഥമായി പണിയെടുക്കുന്ന അലിയെ സഫിയക്ക് ഇഷ്ടമായി. കുഞ്ഞു ഷംനക്ക് അതിനേക്കാളും ഇഷ്ടമായി. </p>
<p>അര്‍ധരാത്രി പന്ത്രണ്ടുമണി വരെ നീളുന്ന പണിക്കുശേഷം അലി കുബൂസ് മയണൈസില്‍ മുക്കിയ ചെറിയ ചിക്കന്‍ കഷണവും സലാഡും കൂട്ടി വായിലോട്ടു വെച്ചു. ഭക്ഷണത്തിനിടയില്‍ അവന്‍ ആലോചനയുടെ നൂലാമാലയില്‍പ്പെട്ട് വലഞ്ഞു. ഉമ്മ ഇപ്പോള്‍ ഒറ്റക്ക് എന്തുചെയ്യുകയായിരിക്കും? </p>
<p>ഉമ്മായുടെ ശ്വാസകോശം പണ്ടുമുതലേ ദുർബലമായിരുന്നു. വാപ്പ ഉമ്മായെ ജോലിക്കൊന്നും പറഞ്ഞയച്ചിരുന്നില്ല. വാപ്പായെ കാണാതായതിനുശേഷം ഉമ്മാക്ക് പക്ഷേ ജോലിക്ക് പോകേണ്ടിവന്നു. കളിമണ്ണുകൊണ്ട് ചെറിയ ചായക്കപ്പുകള്‍ ഉണ്ടാക്കലായിരുന്നു ഉമ്മായുടെ തൊഴില്‍. ദുർബലയായ അവര്‍ തന്‍റെ നീണ്ടുമെലിഞ്ഞ വിരലുകള്‍കൊണ്ട് ദിവസവും തനിക്ക് കഴിയാവുന്നിടത്തോളം നേരം പണിയെടുത്തു. സ്കൂളില്‍നിന്നു വരുന്ന അലിക്ക് നല്ല ചൂടുള്ള ചായ അവരാ മൺകപ്പുകളില്‍ ഒഴിച്ചുകൊടുക്കും. ആവി പൊന്തുന്ന ചായ കുടിക്കുമ്പോള്‍ ഉമ്മായുടെ ഗന്ധംകൂടി മൂക്കിലേക്ക് വരും. പശിമയുള്ള കളിമണ്ണിന്‍റെ മണമായിരുന്നു തന്‍റെ ഉമ്മാക്കെന്ന് അലി ഓര്‍ത്തു. </p>
<p>ഒരു നിമിഷവും പാഴാക്കാതെ എന്തെങ്കിലും ജോലികള്‍ എപ്പോഴും ചെയ്തുകൊണ്ടിരുന്ന ഉമ്മായുടെ ചിത്രം ഉള്ളില്‍ വന്ന് നിറഞ്ഞു. അപ്പോള്‍ വായ്ക്കുള്ളിലെ കുബൂസും മയണൈസുമെല്ലാം അരഞ്ഞ് കുറുകി സ്വന്തം രുചി നഷ്ടമായി ഉമിനീരിനോട് കലര്‍ന്ന് മറ്റെന്തോ ആയിത്തീര്‍ന്നു. രുചിയേറിയ ഭക്ഷണങ്ങളുടെ രൂപമാറ്റം അവന് പുതുതായിരുന്നില്ല. മുമ്പ് ഗോവയില്‍ പണിയെടുത്ത ഹോട്ടലിലെ കൂമ്പാരമായി കിടന്ന ഭക്ഷണാവശിഷ്ടങ്ങള്‍ അഴുകി രൂപം മാറുന്നതും ദുര്‍ഗന്ധം വമിക്കുന്നതും പുഴുക്കള്‍ നുരയുന്നതും അവന്‍ ഒരുപാട് കണ്ടിട്ടുണ്ട്. പഴകുംതോറും സ്വാദിഷ്ഠമായ ആഹാരത്തിന് എവിടെനിന്നാണ് ഇത്രയും മാറ്റങ്ങള്‍ വരുന്നതെന്ന് അവന്‍ ആലോചിക്കാറുണ്ട്. അവയുടെ ഉള്ളില്‍തന്നെയുള്ളവയാണോ അതോ പുറത്തുനിന്നു വന്നവയാണോ മാറ്റങ്ങളുണ്ടാക്കുന്നത്? </p>
<p>അന്നു രാത്രിയും മൂണ്‍ലൈറ്റ് കഫേയുടെ മുകളിലെ ഒറ്റമുറിയിലെ പുഴുകിയ വായുവില്‍ പതിവുപോലെ റഹീം ഉറങ്ങിക്കിടന്നു. കടുംചുവപ്പ് നിറമടിച്ച മുറിയുടെ ചുവരുകളില്‍ പല ഭാഗങ്ങളിലായി നിറമിളകി അടര്‍ന്നുപോയിരുന്നു. വാതില്‍ പതുക്കെ തുറന്ന് അലി പുറത്തേക്കിറങ്ങി. അവന്‍ കുളിച്ച് വൃത്തിയായി നീല ബനിയനും ഗ്രേ നിറമുള്ള ബര്‍മുഡയും ധരിച്ചിരുന്നു. സമയം ഏകദേശം പാതിരാത്രി കടന്ന് ഒരു മണിയായിക്കാണും. മൊബൈല്‍ ഫോണില്‍ റിങ് ചെയ്യുമ്പോള്‍ അലിക്കറിയാമായിരുന്നു ഉമ്മ ഉറങ്ങിക്കാണില്ലെന്ന്. തന്‍റെയീ വിളിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാവുമെന്നും അലിക്കറിയാമായിരുന്നു. രണ്ടാമത്തെ റിങ് പൂര്‍ത്തിയാവുന്നതിനു മുമ്പേ ഉമ്മ ഫോണെടുത്തു. </p>
<p>സംഭാഷണത്തിനിടയില്‍ ഉമ്മായുടെ ശ്വാസം വലിയുന്നത് വ്യക്തമായി ഇങ്ങേത്തലക്കല്‍ കേള്‍ക്കാമായിരുന്നു. കൃത്യമായി ഉമ്മക്ക് മരുന്നു വാങ്ങിക്കൊടുക്കാന്‍പോലും കഴിയാത്തതിന്‍റെ ജാള്യം അവനില്‍ കയ്പായി നിറഞ്ഞു. അതിനെ മറികടക്കാന്‍ അവന്‍ മധുരമുള്ള വിശേഷങ്ങള്‍ മാത്രം ഉമ്മായോട് പറഞ്ഞു. ജോലിക്കിടയില്‍ സഫിയ അടുത്തുവിളിച്ച് ഒരു ലൈം ടീം കുടിച്ചോളാന്‍ പറഞ്ഞത് പ്രത്യേകം എടുത്തുപറഞ്ഞു. കുഞ്ഞു ഷംന ഗൗരവക്കാരിയാണെങ്കിലും ഓമനത്തമുള്ളവളാണെന്നും അലി കൂട്ടിച്ചേര്‍ത്തു. ടെറസില്‍ ആകാശം നോക്കിക്കിടക്കുമ്പോള്‍ അവനെ അങ്ങേത്തലക്കല്‍നിന്ന് ഉമ്മായുടെ സന്തോഷത്തിന്‍റെ നിശ്വാസങ്ങള്‍ വന്ന് തഴുകാന്‍ തുടങ്ങി. ഉമ്മായുടെ സന്തോഷത്തില്‍ ആവേശം കയറി അവന്‍ സിംഗൂരിലെ വിശേഷങ്ങള്‍ തിരക്കി. ഉമ്മയൊന്നും പറഞ്ഞില്ല. നീണ്ട നിശ്ശബ്ദത. പിന്നെ, ചുമകളുടെ നെഞ്ചുപിളര്‍ക്കുന്ന രൂക്ഷശബ്ദം. ഫോണ്‍ വെക്കുന്നതിനു മുമ്പ് അലി നിന്നുപോയ പഠിപ്പ് തുടരണമെന്നുമാത്രം അവര്‍ പറഞ്ഞൊപ്പിച്ചു. </p>
<p>‘മൂണ്‍ലൈറ്റ്’ കഫേയിലെ വൈകുന്നേരങ്ങള്‍ അലിക്ക് പൊതുവേ രസകരമായിരുന്നു. ലാഘവം നിറഞ്ഞ അവന്‍റെ പെരുമാറ്റം പൊതുവെ ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. കമിതാക്കളായ കസ്റ്റമേഴ്സിന് അവനോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. ഇടക്ക് ഒഴിവുള്ളപ്പോള്‍ മാറിനിന്ന് അവനും കമിതാക്കളെ ശ്രദ്ധിക്കാറുണ്ടായിരുന്നു. തന്‍റെതന്നെ പ്രായമുള്ള അവരുടെ പ്രണയചേഷ്ടകള്‍ കാണുമ്പോള്‍ അവന്‍ പ്രണയത്തെക്കുറിച്ചോര്‍ക്കും. ഇവര്‍ക്ക് ഇത്രയും സന്തോഷവും ഊർജവും ഉണ്ടാകുന്നത് പ്രണയത്തില്‍നിന്നാണെങ്കില്‍ അത് തീര്‍ച്ചയായും നല്ലൊരു വികാരംതന്നെയായിരിക്കും.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2903074-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ouo3JrtX1kO6qNiBevjBdiyK7nmiGICs5471306" data-watermark="false" style="width: 100%;" info-selector="#info_item_1787465473464">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787465473464"></div>
</div>
<p> </p>
<p> അലിക്ക് ഇതുവരെ അങ്ങനെയാരോടും പ്രണയം തോന്നിയിട്ടില്ല. സുന്ദരികളായ സ്ത്രീകളെ കാണുന്നത് അവനിഷ്ടമാണ്. മൊബൈല്‍ ഫോണില്‍ അതിസുന്ദരികളായ സ്ത്രീകളുടെ റീല്‍സ് അവന്‍ കാണാറുണ്ട്. പക്ഷേ, അതിങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കുറച്ച് സമയം കഴിഞ്ഞാല്‍ അവന് ഭയം തോന്നാന്‍ തുടങ്ങും. എന്തോ അരുതാത്തത് ചെയ്യുന്നതിന്‍റെ കനം അവനില്‍ കല്ലിച്ചുകിടക്കും. അവന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് കണ്ണുകളമര്‍ത്തിയടക്കും. ഒഴിഞ്ഞ പള്ളിമുറിയില്‍ നിസ്കാരം ചെയ്യുന്നതിനിടയില്‍ മുറിക്കുള്ളിലൂടെ അതിവേഗം ചരിക്കുന്ന കറുത്ത നിറമുള്ള വിഷപ്പാമ്പിനെ സ്വപ്നം കണ്ട ഒരു പുലര്‍കാലം അലിക്കപ്പോള്‍ ഓർമവരും. നല്ല വേനലിലെന്നപോലെ അവനപ്പോള്‍ വിയര്‍ക്കാന്‍ തുടങ്ങും. </p>
<p>വൈകുന്നേരങ്ങളില്‍ സഫിയ കുഞ്ഞു ഷംനയോടൊപ്പം തന്‍റെ ഹോണ്ട ആക്ടിവയില്‍ വന്നുചേരും. ക്യാഷിലിരിക്കുന്ന അവരുടെ കൈയിലായിരിക്കും മൊത്തം കാര്യങ്ങളുടെ കടിഞ്ഞാണുമുള്ളത്. എല്ലാവരുടെയും ചലനങ്ങളെ അവരറിയാതെ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ഒരു കഴിവ് അവള്‍ക്കുണ്ട്. ഒട്ടും മേധാവിത്വം പ്രകടിപ്പിക്കാത്ത സൗമ്യമായ എന്നാല്‍ പറയേണ്ടിടത്ത് പറയേണ്ടത് ദൃഢമായി പറയാന്‍ കഴിയുകയും ചെയ്യുന്ന തരം പ്രകൃതമായിരുന്നു അവരുടേത്. തന്നോട് വളരെ മൃദുവായിട്ടാണ് അവര്‍ പെരുമാറുന്നതെന്ന് അലിക്ക് തോന്നിയിട്ടുണ്ട്. ഇടനേരങ്ങളില്‍ മാറിനിന്ന് അവനവരെ നിരീക്ഷിക്കാറുണ്ട്. </p>
<p>മുഖത്തേക്ക് വീഴുന്ന ഇളം നീല തട്ടം പതുക്കെ മുകളിലേക്കുയര്‍ത്തുന്നതും പണം വാങ്ങി എണ്ണി കസ്റ്റമേഴ്സിനെ നോക്കി സൗമ്യമായി ചിരിക്കുന്നതും കുഞ്ഞു ഷംനയെ തന്നോട് ചേര്‍ത്തുപിടിച്ച് ക്യാഷ് കൗണ്ടറില്‍ തന്നെയിരുത്തുന്നതും അവന്‍ സന്തോഷത്തോടെ കാണും. ഇടക്ക് കൗണ്ടറില്‍ തന്നെയിരുന്ന് അവര്‍ അവനെ കൈകൊണ്ട് ആംഗ്യം കാണിച്ച് അടുത്തേക്ക് വിളിപ്പിക്കും. ക്ഷീണം മാറ്റാനായി നാരങ്ങ ജ്യൂസ് കുടിക്കാന്‍ പറയും. മൊരിച്ചെടുത്ത കായബജ്ജി കഴിക്കാന്‍ കൊടുക്കും. അന്നേരങ്ങളില്‍ സഫിയായെ കാണാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് അവന് തോന്നി. അവരുടെ വിടര്‍ന്നുപൂത്ത കണ്ണുകളും നിലാവുപോലെയുള്ള ആ ചിരിയും അവനേറെ ഇഷ്ടമാണ്. നന്നായി തുടുത്ത കൈകളില്‍ മുകളിലേക്ക് പടര്‍ന്നുകയറുന്ന ഇളം പച്ച ഞരമ്പുകള്‍ അവനവരറിയാതെ നോക്കും. പെട്ടെന്ന് മുഖം തിരിച്ച് അവന്‍ വഴി തെറ്റിക്കുന്ന പലതരം തോന്നലുകളെക്കുറിച്ച് ബോധവാനാകും. സഫിയായെക്കുറിച്ച് അവരുടെ ജീവിതത്തെക്കുറിച്ച് കൂടുതലായി ഒന്നുമറിയേണ്ടതില്ലെന്ന് അവനന്നേരം തീരുമാനിക്കും. </p>
<p>മൂണ്‍ലൈറ്റ് കഫേയുടെ മനോഹരമായ വെളിച്ചവും ഇരുട്ടും ഇടകലര്‍ന്ന മൂലയില്‍ നന്നായി മെലിഞ്ഞ മധ്യവയസ്കന്‍റെ കൂടെയിരുന്ന് വലിയ ചില്ലുപാത്രത്തില്‍ സേമിയ ചേര്‍ത്തു കൊഴുത്ത ഫലൂദ കഴിക്കുന്നതിനിടയിലും തന്നെ മോഹത്തോടെ നോക്കുന്ന ആ മധ്യവയസ്സുള്ള തടിച്ചുരുണ്ട യുവതിയുടെ നോട്ടത്തെ തനിക്ക് എങ്ങനെയും എങ്ങോട്ടും കൊണ്ടുപോകാവുന്നതാണ്. വളരെ ക്ഷണികമായ ഒരാകര്‍ഷണം തന്‍റെ യുവത്വം തുടിക്കുന്ന ശരീരത്തോട് അവര്‍ക്ക് തോന്നിയതാവാം. തീവ്രമായ ഒരാസക്തിയുടെ കനല്‍ ആ നോട്ടത്തിന്‍റെ വേരുകളില്‍ ഒളിച്ചിരിക്കുന്നുണ്ടാവുമോ? അതോ പരദേശ തൊഴിലാളികളോട് പൊതുവേ സുന്ദരികളായ മലയാളി യുവതികള്‍ക്ക് തോന്നുന്ന വില കുറഞ്ഞ അനുകമ്പയില്‍നിന്നുടലെടുത്ത ഒരുതരം താഴ്ന്ന നോട്ടമാണോ അത്! ഇനി ശരിക്കും അവരുടെ അതേ മാന്യതയുള്ള ഒരാളായി തന്നെ കണ്ടുകൊണ്ട് സ്നേഹപൂർവം നോക്കുന്നതായിരിക്കുമോ ഇത്! </p>
<p>എല്ലാ രാത്രികളിലും പണികഴിഞ്ഞ് ടെറസില്‍ ആകാശം നോക്കി കിടന്ന് അവന്‍ ഉമ്മായോട് സംസാരിക്കും. മനസ്സില്‍ തോന്നുന്ന കാര്യങ്ങളെല്ലാം അവന്‍ ഉമ്മായോട് പറയും. ഒന്നൊഴിച്ച്. കാണാതായ തന്‍റെ വാപ്പായെക്കുറിച്ച് മാത്രം അവന്‍ ഒന്നും ചോദിക്കുകയോ പറയുകയോ ഇല്ല. തങ്ങളുടെ കൃഷിഭൂമിയില്‍ വ്യവസായം തുടങ്ങാനുള്ള ടാറ്റായും ഗവണ്‍മെന്‍റും ചേര്‍ന്നുള്ള വന്‍ പദ്ധതികളെ എതിര്‍ക്കുന്നവരുടെ മുന്‍പന്തിയില്‍ അവന്‍റെ വാപ്പയുണ്ടായിരുന്നു. സമരത്തിനിടയില്‍ ഒരുദിവസം വാപ്പായെ കാണാതായി. ഒത്തിരി അന്വേഷിച്ചു. ഒരുപാട് സ്ഥലങ്ങളിലും ഒരുപാട് ആളുകളോടും അന്വേഷിച്ചു. നിരാശയായിരുന്നു ഫലം. ഇപ്പോള്‍ അലി ആരോടും വാപ്പായെക്കുറിച്ച് ഒന്നും പറയാറില്ല. </p>
<p>പണി കഴിഞ്ഞു വന്ന് കുളിച്ച് നിലത്ത് പായയില്‍ മലര്‍ന്നുകിടക്കുന്ന വാപ്പയുടെ രോമം നിറഞ്ഞ മാറിനുമേലെ കുഞ്ഞലിയെ കമിഴ്ത്തിക്കിടത്തും. അവന്‍റെ പുറത്ത് തലോടി വാപ്പ എന്തോ ആലോചനകളില്‍ മുഴുകി അങ്ങനെ കിടക്കും. വാപ്പ വീണ്ടും പെട്ടെന്ന് വിയര്‍ക്കാന്‍ തുടങ്ങും. കക്ഷങ്ങളില്‍ ഉരുണ്ടുകൂടി ഒലിച്ചിറങ്ങാന്‍ തുടങ്ങുന്ന വിയര്‍പ്പിന്‍റെ ഗന്ധം മൂക്കിലേക്കടിച്ചു കയറും. നീണ്ട ശ്വാസോച്ഛ്വാസങ്ങളില്‍ ബീഡിപ്പുകയുടെ പഴകിയ ഗന്ധം പരക്കാന്‍ തുടങ്ങും. അന്തിനേരത്തെ സുവർണനിറം ഇടുങ്ങിയ മുറിയില്‍ വന്ന് നിറയുമ്പോള്‍ വാപ്പ അവനെ മാറ്റി പതുക്കെ എണീറ്റ് വീടിനു പുറത്തേക്കിറങ്ങും. ബീഡിപ്പുക ഊതിയൂതി പടിഞ്ഞാറനാകാശത്തേക്ക് നോക്കി ഒരു കല്‍പ്രതിമപോലെ നില്‍ക്കും. അന്നേരം വിദൂരമായ ഏതോ കാലത്തെ പഴകി പൊടിപിടിച്ച ഗതകാല പ്രൗഢി മാത്രമുള്ള കറുപ്പും വെളുപ്പും കലര്‍ന്ന ചിത്രത്തിനുള്ളിലെന്ന പോലെ ഉമ്മായെയും അലി കണ്ടു. തന്‍റെ ജീവിതത്തിന്‍റെ കേന്ദ്രമായ ആ പഴകിയ ചിത്രത്തെ ചിതലരിക്കാതെ എന്നും കാക്കണമെന്ന് അവനുറച്ചു. </p>
<p>വൈകുന്നേരങ്ങളില്‍ ചിലപ്പോള്‍ പാഴ്സല്‍ കൊടുക്കാനായി അലി പുറത്തേക്ക് പോകാറുണ്ട്. നിലക്കാത്ത സന്തോഷങ്ങളുടെ നഗരമാണ് കൊച്ചിയെന്ന് അപ്പോള്‍ അലിക്ക് തോന്നും. അവസാനിക്കാത്ത ആഘോഷ രാവുകളാണ് ഇവിടത്തെ ഓരോ രാത്രിയും. ആകാശം മുട്ടേ വളര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങളും കൂറ്റന്‍ പരസ്യപ്പലകകളും കണ്ണഞ്ചിപ്പിക്കുന്ന തരം ആഡംബര കാറുകളും ഈ നഗരത്തിലുണ്ട്. മനുഷ്യരില്‍ ഇത്രമാത്രം സന്തോഷം പൂത്തുലയുന്നത് എന്തുകൊണ്ടാണെന്ന് അലിക്ക് സംശയം തോന്നി! സിംഗൂര്‍ വിട്ട് താനെന്തിനാണ് ഗോവയിലേക്കും കൊച്ചിയിലേക്കും വന്നതെന്ന് അവനോര്‍ത്തു. കൂടുതല്‍ സൗകര്യങ്ങളും സുഖങ്ങളും തേടിയുള്ള യാത്രയിലാണ് താനടക്കമുള്ള എല്ലാവരും. </p>
<p>നിറുത്തിയിട്ട ഓട്ടോറിക്ഷയില്‍ ചാരിയിരുന്ന് മൊബൈല്‍ ഫോണില്‍ സിനിമ കാണുന്ന ചേട്ടനേയും വഴിയോരത്ത് തമിഴ്നാട്ടില്‍നിന്നും കൊണ്ടുവന്ന വലിയ പേരക്കകള്‍ വില്‍ക്കാന്‍ വെച്ച തമിഴത്തിയെയും നോക്കി കൊറച്ച് നിമിഷങ്ങള്‍ അവന്‍ നില്‍ക്കും. തെരുവിന്‍റെ മൂലയില്‍ ഒതുക്കിയിട്ട തേപ്പുവണ്ടിയില്‍ ഒതുങ്ങിനിന്ന് വസ്ത്രം ഇസ്തിരിയിടുന്ന കഷണ്ടിയുള്ള ചേട്ടനും ചെവിയില്‍ വലിയ ഹെഡ്ഫോണ്‍ വെച്ച് തലയാട്ടി പാട്ടുകേട്ടുകൊണ്ട് കൈ ആഞ്ഞു വീശി നടക്കുന്ന കുടവയറുള്ള മധ്യവയസ്ക്കനും അവന്‍റെ ചിന്തയെ ശരിവെക്കും. എങ്കിലും കൊച്ചിയിലെ കട്ടിയുള്ള ക്ലോറിന്‍ വെള്ളത്തേക്കാള്‍ നല്ലതായിരുന്നു നാട്ടിലെ തെളിനീര്‍വെള്ളം. അവിടത്തെ വായുവില്‍ ഇത്രയും പുകയുടെ നാറ്റമുണ്ടായിരുന്നില്ല. എന്തും വിളയുന്ന ഫലഭൂയിഷ്ഠമായ മണ്ണും നാട്ടിലുണ്ട്. കൊഴിഞ്ഞുപോകുന്ന മുടിയിഴകളെ നോക്കിനില്‍ക്കുമ്പോള്‍ അലിക്ക് തോന്നും താന്‍ സുഖസൗകര്യങ്ങളുടെ പുറകെ ഓടുകയല്ല മറിച്ച് എന്തില്‍നിന്നോ രക്ഷനേടാന്‍ എങ്ങോട്ടെന്നില്ലാതെ പരക്കം പായുകയാണെന്ന്. </p>
<p>കഫേയില്‍ തീറ്റബാക്കി തുടച്ചു കളയുമ്പോഴും നിറുത്താതെ പാടുന്ന ഹിപ്ഹോപ് ഗാനങ്ങള്‍ കേള്‍ക്കുമ്പോഴും അതിഗൗരവത്തില്‍ ഇംഗ്ലീഷില്‍ പരസ്പരം തര്‍ക്കിക്കുന്ന കമിതാക്കളെ കാണുമ്പോഴും തന്നിലെന്തോ നികത്താനാവാത്ത ശൂന്യതയുണ്ടെന്നവനു തോന്നി. പാനിപൂരി തിന്നു തീര്‍ത്ത് ഇടക്ക് റഹീം തരുന്ന ഹാന്‍സ് ചവച്ച് തെരുവിലൂടെ പാഞ്ഞുപോകുന്ന കടുംപച്ച നിറത്തിലുള്ള ലംബോര്‍ഗിനി കാണുമ്പോഴും യഥാർഥത്തില്‍ ഒരു വികാരവും ഉണ്ടാകാത്തതായി അവന് തോന്നി. തലേ ദിവസത്തെ ഭക്ഷണാവശിഷ്ടങ്ങള്‍ എടുത്തു കളയാനായി ചെല്ലുമ്പോള്‍ അഴുകി തുടങ്ങിയ തീറ്റ സാധനങ്ങളുടെ മേല്‍ ആര്‍ത്തിയോടെ ചലിക്കുന്ന കൂറകളെ കാണുമ്പോള്‍ മാത്രം അവന്‍ കാര്‍ക്കിച്ച് തുപ്പും. ഭക്ഷണവും വിസര്‍ജ്യവും തുപ്പലും കഫക്കട്ടയും രക്തവും അവന്‍റെയുള്ളില്‍ കൂടിക്കലരും. അവന്‍ ധൃതിയില്‍ കുളിമുറിയിലെ അഴുക്കു പിടിച്ച വാഷിങ്ങ് ബേസിനിലേക്ക് മുഖം കമിഴ്ത്തും. </p>
<p>പ്ലസ് ടൂവില്‍ നിന്നുപോയ പഠനത്തെക്കുറിച്ച് എപ്പോഴും ഉമ്മ പറയാറുണ്ട്. വിയര്‍പ്പു നാറിയ കിടക്കപ്പായില്‍ കിടന്ന് അവന്‍ ദിവസവും രാവിലെ ഉറച്ച തീരുമാനമെടുക്കും. പണിയെടുത്ത കാശുകൊണ്ട് താന്‍ പഠനം തുടരും. ഉമ്മായുടെ കേടുപാടുകള്‍ വന്ന ശ്വാസകോശം എത്രയും പെട്ടെന്ന് വിദഗ്ദ്ധമായ ചികിത്സ കൊടുത്ത് ശരിപ്പെടുത്തണം. സിംഗൂരിലേക്ക് വീണ്ടും തിരിച്ചുപോകണം. മാര്‍ബിള്‍ തറയില്‍ മുറുക്കാന്‍ ചവച്ചു തുപ്പിയതിന്‍റെ കഴുകിയാല്‍ പോകാത്ത കറ പോലും തുടച്ചു തുടച്ച് വൃത്തിയാക്കുന്നതുപോലെ എല്ലാം ശരിയാക്കണം. സര്‍ക്കാറിനെതിരെയും കോടീശ്വരന്മാര്‍ക്കെതിരെയും സമരംചെയ്ത ഉപ്പായുടെ കൈയിലെ കൊടി നിലത്തുവീണ് പൊടിപിടിച്ചു കിടക്കുന്നത് അവനന്നേരം കണ്ടു. </p>
<p>ഉപ്പ നിന്ന നിൽപില്‍ അദൃശ്യനായത് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. അത് ഒരിക്കലും ഉള്‍ക്കൊള്ളാനാവുകയുമില്ല. ഉപ്പായെ വീണ്ടും തിരയണം. കൂടുതല്‍ വർണങ്ങളും കൂടുതല്‍ ശബ്ദങ്ങളും കൂടുതല്‍ വെളിച്ചങ്ങളും കാണുമ്പോള്‍ എല്ലാം മറന്ന് ഓടിയണയുന്ന ഈയാംപാറ്റയായി ആ ഉപ്പയുടെ മകന്‍ മാറിപ്പോകുന്നുണ്ടെന്ന തോന്നല്‍ ചിലപ്പോള്‍ ഒരു കടന്നലിന്‍റെ കുത്തുപോലെ വേദനിപ്പിക്കാറുണ്ട്. മൂത്രച്ചൂരുള്ള ഇടുങ്ങിയ കുളിമുറിയിലെ വിള്ളലു വീണ ചെറിയ മുഖക്കണ്ണാടിയില്‍ വിളറിയ പ്രതിബിംബം നോക്കി നില്‍ക്കുമ്പോള്‍ അലി വീണ്ടും എല്ലാം മറന്നുകളയാനും ഒന്നില്‍നിന്നും വീണ്ടും തുടങ്ങാനും ദൃഢനിശ്ചയം ചെയ്യും. </p>
<p>സഫിയ വല്ലാത്തൊരു ആശ്വാസമായിരുന്നു. വിണ്ടുകീറിയ തന്‍റെ ജീവിതത്തിന്‍റെ വിടവുകളിലേക്ക് പതുക്കെ ഒഴുകിവന്ന് നിറയുന്ന തണുപ്പുള്ള വര്‍ഷകാല ജലമാണ് സഫിയ. തോന്നലുകള്‍കൊണ്ട് താന്‍ നിർമിക്കുന്ന ഒരു മരീചികമാത്രമാണ് സഫിയയെന്ന് ചില നേരങ്ങളില്‍ സംശയിക്കാറുണ്ട്. സത്യമാണെങ്കിലും ഇല്ലെങ്കിലും സഫിയ സാന്ത്വനമേകുന്ന ഒരു തണല്‍മരംപോലെയാണ്. തന്‍റെയുള്ളിലെ ശൂന്യതയുടെ പരപ്പുകളില്‍ വേരുകളാഴ്ത്തി പടരുന്ന ഒരു തണല്‍മരം. </p>
<p>അർധരാത്രി ഉമ്മയോട് പറയാറുള്ള വിശേഷങ്ങള്‍ സഫിയയെക്കുറിച്ച് മാത്രമായിരുന്നു. </p>
<p>‘‘വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണ് അവരെന്ന് തോന്നുന്നു ഉമ്മാ. എന്നോട് എപ്പോഴും വല്ലാത്ത കരുതലുമുണ്ട്. ഉമ്മായെപ്പറ്റി എപ്പോഴും ചോദിക്കും. ചില നേരങ്ങളില്‍ അടക്കാനാവാത്ത സ്നേഹം അവരോട് തോന്നാറുണ്ട്!’’ </p>
<p>പെട്ടെന്ന് അവന്‍ ഫോണ്‍ കട്ട് ചെയ്യും. </p>
<p>മുഴുവന്‍ ദിവസം പണിയെടുത്ത് ശരീരം തളര്‍ന്നു പോകുമ്പോഴും മനസ്സില്‍ കെടാതെ ജ്വലിച്ചുനില്‍ക്കുന്ന ഒരാളുടെ ഓർമപോലെയാണത്. നിരന്തരം കാണാന്‍ പ്രേരിപ്പിക്കുന്ന ചുറ്റുവട്ടത്തെവിടെയെങ്കിലും ആ മണവും പിടിച്ചുനില്‍ക്കാന്‍ തോന്നിപ്പിക്കുന്ന കൊതി പിടിപ്പിക്കുന്ന സാന്നിധ്യമാണത്. അപ്രതീക്ഷിതമായി നേരെ വരുന്ന നോട്ടങ്ങളിലെ തീ പിടിപ്പിക്കുന്ന ഒടുങ്ങാത്ത അഗ്നിയുമാണ്. പനി പിടിപ്പിക്കുന്ന, ജ്വരംപോലെയുള്ള ആ കാഴ്ചയെ ‘സ്നേഹം’ എന്ന വാക്കുകൊണ്ട് വിനിമയം ചെയ്യാനാകുമോ? </p>
<p>പരിമിതമായ, കനം കുറഞ്ഞ ആ വാക്ക് പൊടിയുന്ന തൂവല്‍പോലെ കാറ്റില്‍ പാറിപ്പറന്നു പോകുന്നു. രാവിലെ കുളിമുറിയിലെ വിള്ളലു വീണ കണ്ണാടിയില്‍ തെളിയുന്ന നേരിയ മഞ്ഞനിറമുള്ള തന്‍റെ മുന്‍വരിപ്പല്ലുകളിലേക്ക് അപകര്‍ഷതയോടെ അവന്‍ നോക്കി. എത്ര വിലകൂടിയ ടൂത്ത് പേസ്റ്റിട്ട് കഴുകിയാലും പോകാത്ത ആ മഞ്ഞപ്പ് അവനെ നോക്കി ഇളിച്ചുകാട്ടി. തോന്നലുകളാണ്! എല്ലാം തന്‍റെ നശിച്ച തോന്നലുകളാണ്! കണ്ണുകളമര്‍ത്തിയടച്ചപ്പോള്‍ തുടുത്ത കൈകളിലെ ഞരമ്പുകളുടെ ഇളം പച്ച നിറവും നിലത്തുവീണ പൊടിപിടിച്ച കൊടിയിലെ മങ്ങിയ ചുവപ്പും ഒഴിഞ്ഞ നിസ്കാരമുറിയിലെ അതിവേഗം ചരിക്കുന്ന വിഷപ്പാമ്പിന്‍റെ കറുപ്പും ഇട കലര്‍ന്ന് തലകറങ്ങാന്‍ തുടങ്ങി. ബക്കറ്റില്‍ നിറച്ചുവെച്ച തണുത്തജലം അവന്‍ തലയിലേക്ക് ഒഴിച്ചു.</p>
<p>അന്നു രാത്രി സിംഗൂരിലെ ഉപേക്ഷിച്ചുപോന്ന വീടായിരുന്നു സ്വപ്നം കണ്ടത്. അടച്ചുപൂട്ടിയ മുറിക്കുള്ളില്‍ ദുഃഖം നേര്‍ത്ത പൊടിപോലെ തണുത്ത തറകളില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ശിരസ്സിനുള്ളില്‍ നിലക്കാത്ത വിലാപങ്ങളുയരാന്‍ തുടങ്ങി. അവസാനമായി എന്നാണ് ഞാനവിടത്തെ കണ്ണാടിയില്‍ മുഖം നോക്കിയത്? എന്നാണ് ആ വാതിലുകള്‍ അവസാനമായി അടച്ചുപൂട്ടിയത്? </p>
<p>കിഴക്ക് വെള്ളകീറുമ്പോള്‍, കൊച്ചിയുടെ വിജനമായ തെരുവുകള്‍ തെളിഞ്ഞുവരുമ്പോള്‍, മുടിഞ്ഞുപോയ ഒരു തണുത്ത കാറ്റ് വീശിയടിക്കാന്‍ തുടങ്ങുമ്പോള്‍ പെരുക്കുന്ന തലയുമായി അലി ഇടുങ്ങിയ കുളിമുറിയില്‍ കടക്കും. സമാധാനം കിട്ടാനുള്ള അവസാനമാർഗം എന്നനിലയില്‍ ബര്‍മുഡയുടെ ബട്ടണുകള്‍ അവനഴിക്കും. പെരുകിവരുന്ന ഒരു അമര്‍ഷം അവനില്‍ വന്ന് നിറയും. ഉറഞ്ഞാടിയ ആ നിമിഷങ്ങള്‍ ഒടുങ്ങി അവന്‍ തളര്‍ന്ന് കുളിമുറിയുടെ മൂലയില്‍ കുനിഞ്ഞിരിക്കും. കൊച്ചിയുടെ തെരുവുകളില്‍ അടഞ്ഞുകിടക്കുന്ന കടകള്‍ അപ്പോള്‍ തുറക്കാന്‍ തുടങ്ങും. തിളങ്ങുന്ന കണ്ണുകളുമായി ഉ​േന്മഷത്തോടെ സ്കൂള്‍ കുട്ടികള്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങും. അന്തരീക്ഷത്തിലാകെ പ്രതീക്ഷയുടെ നേരിയ സുഗന്ധം നിറഞ്ഞുനില്‍ക്കും. അപ്പോള്‍ വിദൂരമായ ദേശങ്ങളും ഭയപ്പെടുത്തുന്ന ആഴങ്ങളും മറന്ന് അവന്‍ മയങ്ങാന്‍ തുടങ്ങും. </p>
<p>ആദ്യമാസത്തെ ശമ്പളം ഒരു ശനിയാഴ്ച വൈകുന്നേരം സഫിയ അലിക്ക് കൊടുത്തു. അന്നു രാത്രി ഉമ്മാക്ക് എന്താണ് താന്‍ വാങ്ങിത്തരേണ്ടതെന്ന് ചോദിച്ച അലിയോട് തനിക്കൊന്നും വേണ്ടെന്നും നിന്‍റെ സഫിയാക്ക് നല്ലൊരു സമ്മാനം വാങ്ങി കൊടുക്കാനും ചിരിച്ചുകൊണ്ട് ഉമ്മ പറഞ്ഞു. തന്‍റെ ആലോചനയിലില്ലാത്ത നൂതനമായ ഒരാശയം പറഞ്ഞുതന്ന ഉമ്മാക്ക് ഉമ്മ കൊടുത്തതിനുശേഷം അവന്‍ ഫോണ്‍ കട്ട് ചെയ്തു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2903072-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240204ldG181kxBgZyduX3gb0TJsZolfWM3wS5400602" data-watermark="false" style="width: 100%;" info-selector="#info_item_1787465402658">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787465402658"></div>
</div>
<p>പിറ്റേന്ന് ഞായറാഴ്ച നട്ടുച്ചക്ക് ബ്രോഡ് വേയിലെ ചെറിയ ഞരമ്പുകള്‍പോലെ പടര്‍ന്നുകയറിയ ഇടവഴികളിലെ കച്ചവടസ്ഥാപനങ്ങള്‍ക്കിടയിലൂടെ സഫിയക്ക് കൊടുക്കാന്‍ പറ്റിയ ഒരു സമ്മാനത്തിനുവേണ്ടി അലയുമ്പോള്‍ സൂര്യന്‍ അലിയുടെ ശിരസ്സിനു നേരെ മുകളിലുണ്ടായിരുന്നു. തൃപ്തിവരാതെ അവന്‍ ഒരു കടയില്‍നിന്നും അടുത്ത കടയിലേക്ക് കയറി, വീണ്ടുമിറങ്ങി അടുത്ത കടയിലേക്ക് നടന്നു. ഒടുവില്‍ തിരച്ചില്‍ നിർത്തി നിരാശനായി പോകാന്‍ തുടങ്ങുകയായിരുന്ന അവന്‍റെ മുന്നില്‍ തൊട്ടാല്‍ ചുവന്നു കത്തുന്ന സംഗീതം പൊഴിക്കുന്ന ഒരു ഹൃദയം മനോഹരമായ കുഞ്ഞുചതുരത്തിനുള്ളിലായി കാത്തുനിന്നു! അലിക്കത് ഇഷ്ടമായി. വിലപേശലുകള്‍ നടത്താതെ പറഞ്ഞ പൈസ കൊടുത്ത് അവനത് വാങ്ങി. </p>
<p>ഷര്‍ട്ടിന്‍റെ പോക്കറ്റിലിടാവുന്ന വലിപ്പമേ അതിനുള്ളൂ. ചുവന്ന ഹൃദയത്തില്‍ പതുക്കെ വിരലുകളമര്‍ത്തുമ്പോള്‍ മിന്നിക്കൊണ്ട് മധുരസംഗീതം പൊഴിക്കുന്ന ആ സമ്മാനം അവന്‍ ഷര്‍ട്ടിന്‍റെ കീശയിലിട്ടു. പൊള്ളുന്ന ചൂടത്ത് ഒരു മൂളിപ്പാട്ടും പാടി നടക്കാന്‍ തുടങ്ങിയ അവന്‍റെ മൊബൈല്‍ ഫോണ്‍ അന്നേരം റിങ് ചെയ്യാന്‍ തുടങ്ങി. പാന്‍റിന്‍റെ പോക്കറ്റില്‍നിന്നെടുത്ത ഫോണില്‍ ഉമ്മായുടെ നമ്പറാണ് കാണിച്ചത്. അപ്പുറത്ത് പക്ഷേ ഉമ്മായുടെ ശബ്ദമായിരുന്നില്ല. അയൽപക്കത്തെ വാപ്പയുടെ ഉറ്റസ്നേഹിതനായ മജീദിക്കയായിരുന്നു. </p>
<p>ഇടറുന്ന ശബ്ദത്തില്‍ അയാള്‍ അലിയോട് എത്രയും വേഗം നാട്ടിലേക്ക് പുറപ്പെടണമെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ച അലിയോട് ശ്വാസംമുട്ടും നെഞ്ചുവേദനയും സഹിക്കാനാവാതെ ഉമ്മായെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചുപോയെന്ന് എങ്ങനെയോ ഉമിനീര് വരണ്ട ശബ്ദത്തില്‍ അയാള്‍ പറഞ്ഞുതീര്‍ത്തു. ശബ്ദങ്ങളില്ലാത്ത ഇരുണ്ട ഒരു ഗുഹയായിത്തീര്‍ന്നു അലിക്ക് ലോകം. മേഘരഹിതമായ ആകാശം തന്‍റെ മേല്‍ ഇടിഞ്ഞുവീഴുന്നതായി അലിക്ക് തോന്നി. തലയുയര്‍ത്തി നില്‍ക്കാനാവാത്ത ശൂന്യമെന്ന് തോന്നിയ ബ്രോഡ്​േവ തെരുവില്‍ അവന്‍ മുട്ടുകുത്തി വീണു. കാല്‍മുട്ടിലെ തൊലിയടര്‍ന്ന് ചോര വന്നു. </p>
<p>ആദ്യമായാണ് അലി സഫിയ താമസിക്കുന്ന വീട്ടിലെത്തുന്നത്. ആകാശ നീല നിറമുള്ള ഒരു രണ്ടുനില കെട്ടിടമായിരുന്നു അത്. വീടിനു മുന്നില്‍ നന്നായി മഞ്ഞയും ചുവപ്പും പൂക്കളുള്ള ഒരു ചെറിയ തോട്ടമുണ്ട്. ഹോണ്ടാ ആക്ടിവ ആ ഉച്ചനേരത്ത് ശാന്തനായി വീടിനു മുന്നില്‍ അടങ്ങിയിരിക്കുന്നുണ്ട്. അലി വീടിനു മുന്നിലേക്ക് കയറിച്ചെല്ലുമ്പോള്‍ പുറത്ത് ഷംന മാത്രമേയുള്ളൂ. പൂമുഖത്തിരുന്ന് ചായപ്പെന്‍സിലുപയോഗിച്ച് ഒരു കൊച്ചുവീടിന് നിറം കൊടുക്കുകയായിരുന്നു അവള്‍. അതില്‍തന്നെ മുഴുകിപ്പോയ അവള്‍ കുറച്ച് കഴിഞ്ഞാണ് അലിയെ കാണുന്നത്. അവള്‍ പുസ്തകവും ചായപ്പെന്‍സിലുകളും താഴെവെച്ച് സഫിയയെ വിളിച്ച് ഉള്ളിലേക്കോടി. കൊറച്ച് കഴിഞ്ഞ് സഫിയ ഒരു വശത്തേക്ക് വിടര്‍ത്തിയിട്ട മുടി തുണികൊണ്ട് തുടച്ച് ഷംനയുമായി പുറത്തേക്ക് വന്നു. കുളി കഴിഞ്ഞ് വരികയായിരുന്ന സഫിയ അലിയെക്കണ്ട് അത്ഭുതത്തോടെ ചിരിച്ചു. </p>
<p>‘‘വാ അലി, ഉള്ളിലേക്കിരിക്കാം.’’ </p>
<p>സഫിയ മുറ്റത്തേക്കിറങ്ങി. </p>
<p>‘‘എനിക്ക് ഇന്നു വൈകുന്നേരം നാട്ടില്‍ പോകണം.’’ </p>
<p>എല്ലാ ശക്തിയുമെടുത്ത് അലി പറഞ്ഞു. </p>
<p>ഒന്നും മനസ്സിലാവാതെ എന്തിനെന്ന ചോദ്യഭാവത്തില്‍ സഫിയ അവനെ നോക്കി. </p>
<p>‘‘എന്‍റെ ഉമ്മ മരിച്ചു!’’ </p>
<p>അലി ഇടറിയ ശബ്ദത്തില്‍ പറഞ്ഞു. </p>
<p>പെട്ടെന്ന് സഫിയ, </p>
<p>‘‘ങ്ങേ, അതെങ്ങനെയാ അലീ... </p>
<p>ഇന്ന് ഞായറാഴ്ച വൈകീട്ട്... </p>
<p>റഹീമിന്ന് ലീവാ... നീയും കൂടി... </p>
<p>ഇതൊക്കെ ഒന്നു നേരത്തെ പറയണ്ടേ...’’ </p>
<p>എന്നിങ്ങനെ തുടര്‍ച്ചയായി ചെറിയ നിറുത്തലുകളോടെ പുലമ്പാന്‍ തുടങ്ങി. പിന്നെ, പെട്ടെന്ന് അരുതാത്തതെന്തോ പറഞ്ഞുപോയതിലുള്ള കുറ്റബോധത്തില്‍ മുഖം ഇരുണ്ടു. നിസ്സഹായമായി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി തിരിഞ്ഞുനടന്ന അലിയുടെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ ആ ചുവന്ന ഹൃദയം പ്രകാശവും സംഗീതവും പൊഴിക്കാതെ കിടക്കുന്നുണ്ടായിരുന്നു. </p>
<p>അന്നു വൈകുന്നേരം ഷാലിമാര്‍ എക്സ്പ്രസിലെ പരദേശ തൊഴിലാളികള്‍ തിങ്ങിനിറഞ്ഞ ജനറല്‍ കമ്പാർട്​െമന്‍റില്‍ ഒരു മൂലയില്‍ ഒതുങ്ങിയിരുന്ന് പുറത്തേക്ക് നോക്കി അലി നാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. അലിയുടെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ സഫിയക്കുള്ള സമ്മാനം അനാഥമായി കിടക്കുന്നുണ്ടായിരുന്നു. മൂവന്തി നേരത്ത് ഉമ്മ മരിച്ച വീട്ടില്‍ തിരിച്ചെത്തുന്ന തന്നെക്കുറിച്ച് അലി അന്നേരം ഓര്‍ത്തു. പാന്‍റിന്‍റെ പോക്കറ്റിലെ ഫോണ്‍ എടുക്കാനായി തുനിഞ്ഞ അയാളുടെ ഇടംകൈ അറിയാതെ അപ്പോള്‍ ഷര്‍ട്ട് പോക്കറ്റില്‍ ഒന്നമര്‍ന്നു. ചുവന്ന ഹൃദയം തെളിഞ്ഞു കത്താനും സംഗീതം പൊഴിക്കാനും തുടങ്ങി. </p>
<p>അത് നിറുത്താനായി വീണ്ടും കൈയമര്‍ത്തിയപ്പോള്‍ അത് നില്‍ക്കാതായി. ചെഞ്ചുവപ്പായ ഹൃദയം തുടര്‍ച്ചയായി മിടിക്കാനും സംഗീതം ഒഴുകാനും തുടങ്ങി. അന്നേരം ആ മിടിക്കുന്ന ഹൃദയത്തില്‍ വേരുകളാഴ്ത്തി ഒരു ചെറിയ ചെടി പതുക്കെ വളരാന്‍ തുടങ്ങി. പുറത്തേക്ക് നീട്ടിയ അതിന്‍റെ ചെറിയ ശാഖകളിലൊന്നില്‍ ഒരു റോസാപുഷ്പം വിടരാന്‍ തുടങ്ങി. ഇരുണ്ടു തുടങ്ങിയ സന്ധ്യാസമയത്ത് ആളുകള്‍ നിറഞ്ഞ കമ്പാര്‍ട്മെന്‍റില്‍ റോസാപുഷ്പം നന്നായി ചിരിച്ചുകൊണ്ട് വിടര്‍ന്നുനിന്നു.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1548330</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1548330</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,31 AUG 2026]]></category>
<dc:creator><![CDATA[എം.എസ്. പ്രവീണ്‍]]></dc:creator>
<pubDate>Mon, 24 Aug 2026 03:16:06 GMT</pubDate>
</item>
<item>
<title><![CDATA[ഞാൻ
ബദറുൽ മുനീർ]]></title>
<description/>
<enclosure length="108943" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/23/2903061-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/23/2903061-untitled-1.gif'/><figcaption></figcaption></figure><h3>അധ്യായം -17 </h3>
<p>പ്രസാധന രംഗത്ത് എന്ന പോലെ രാഷ്ട്രീയ രംഗത്തും ശോഭിച്ച ഹലീമാ ബീവി പൊരുതിയതും പടനയിച്ചതും സ്ത്രീ മുന്നേറ്റത്തിനും കൂടിയായിരുന്നു. കൂടാതെ, സ്ത്രീകളെ രാഷ്ട്രീയ രംഗത്തേക്ക് എത്തിക്കുന്നതിന് ഹലീമാ ബീവി നടത്തിയ പ്രയത്നം എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ചും തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്റെ തിരുവല്ല താലൂക്ക് യൂനിയന്റെ കാര്യദർശിയെന്ന നിലയിൽ പ്രവർത്തിക്കാൻ അവർക്ക് അവസരം ലഭിച്ച കാലത്ത്. രാഷ്ട്രീയവേദികളിൽ മുതിർന്ന നേതാക്കളോടൊപ്പം വേദി പങ്കിടാനും അന്ന് അവസരമുണ്ടായി.</p>
<p>ദേശീയപ്രക്ഷോഭവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളെ നേരിട്ടുകണ്ട് അവതരിപ്പിക്കുന്ന ഒരു പംക്തി ‘ഞാൻ-ബദറുൽ മുനീർ’ എന്ന പേരിൽ ‘ഭാരതചന്ദ്രിക’യിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച് വന്നിരുന്നു. സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട വസ്തുതകളെയും വ്യക്തികളെയും ഭാവനാത്മകമായി വിലയിരുത്തുന്ന ഈ പംക്തി കൈകാര്യം ചെയ്തിരുന്നത് പത്രാധിപതന്നെയായിരുന്നു. 1945 ജൂൺ 18 മുതൽ തുടർന്നു വന്ന ലക്കങ്ങളിൽ ബദറുൽ മുനീറിന്റെ കുറിപ്പിൽ അവർ നേരിട്ട് തിരുവിതാംകൂർ സന്ദർശിക്കുന്നതിനെക്കുറിച്ചും അവിടെ നടക്കുന്ന മുസ്​ലിംകളുടെ ഏക സംഘടനാ രൂപവത്കരണത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്. </p>
<p>1120 മിഥുനം നാലിന് വന്ന 22ാം ലക്കത്തിലെ പരാമർശം ഇപ്രകാരമായിരുന്നു: ‘‘തിരുവിതാംകൂറിലെ മുസ്​ലിമീങ്ങൾ ഒരു ഏക സംഘടനയുടെ തണലിൽ നിലകൊള്ളാൻ ഒരുങ്ങുന്നു എന്ന പത്രവാർത്തയിൽ ഉടൻതന്നെ തിരുവിതാംകൂർ സന്ദർശിക്കുക തന്നെ... നേരെ തിരുവനന്തപുരത്ത് എത്തി. പട്ടണം അതിമനോഹരം. അധഃകൃതർക്ക് ക്ഷേത്രപ്രവേശനം നൽകി വിശ്വവിഖ്യാതനായി തീർന്ന മഹാരാജാവ് തിരുമനസ്സിലെ കൊട്ടാരംതന്നെ ആദ്യം സന്ദർശിച്ചു. പ്രായത്തിൽ യുവാവ്, ഭരണപാടവത്തിൽ വൃദ്ധൻ, നീതിനിഷ്ഠയിൽ അദ്വിതീയൻ...” </p>
<p>തുടർന്നുള്ള ലക്കങ്ങളിലാണ് ‘ഞാൻ-ബദറുൽ മുനീർ’ എന്ന തലക്കെട്ടിൽ ലീഗ്-മജ്‍ലിസ് സംയോജന വാർത്തകൾ വന്നത്. ഏക സംഘടന യോഗകാര്യങ്ങളിൽ പങ്കെടുക്കാൻ കൊല്ലത്ത് എത്തിച്ചേർന്ന ഹലീമാ ബീവി നേരിട്ട് കണ്ട കാര്യങ്ങളാണ് ഇത്തരത്തിൽ വിവരിക്കുന്നതെന്ന് സംശയലേശമന്യേ പറയാൻ സാധിക്കും: “ഞാൻ റോഡിൽ അങ്ങനെ നിന്നു, അമ്മജാ! മുസ്​ലിം ക്ലബ്ബുണ്ട്, അവിടെ വിശ്രമിക്കാം. അങ്ങോട്ട് പോകാമല്ലോ എന്നെന്നെ ക്ഷണിച്ചു. സംബോധനകൊണ്ട് തന്നെ എന്റെ ഒരു ‘ആലായി’ മകനാണെന്ന് മനസ്സിലായി. ഞങ്ങൾ ക്ലബ്ബ് ലക്ഷ്യമാക്കി നടക്കുന്നു. </p>
<p>കെട്ടിടം മനോഹരം തന്നെ; മുസ്​ലിം സംസ്കാര സൗധമായിരിക്കാൻ വേണ്ട യോഗ്യതകളുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം... ഏക സംഘടന ശബ്ദമാണെന്നെ ഇങ്ങോട്ട് ആകർഷിച്ചത്. നിങ്ങൾ നോക്കുക, ഈഴവ സംഘടന വിജയിക്കുന്നു; എന്തുകൊണ്ടെന്നാൽ അത് ഈഴവരുടെ ഒറ്റസംഘടനയാണ്. അതുപോലെ നായന്മാർക്കും ക്രിസ്ത്യാനികൾക്കും സംഘടനകൾ അവരുടെതായതിനാൽ വിജയലക്ഷ്യത്തിലെത്തുന്നു. മുസ്​ലിം സംഘടന പരാജയപ്പെടുന്നത് എന്തുകൊണ്ട്? അത് യഥാർഥ മുസ്​ലിമീന്റെതല്ലാത്തതിനാലാണ്.”60 </p>
<p>അടുത്ത ലക്കത്തിൽ ലയന സമ്മേളന വേദിയിൽനിന്നുള്ള കാര്യങ്ങളാണ് വന്നത്: “ഞാൻ ക്ലബ്ബിന്‍റെ മുകൾത്തട്ടിൽ നിൽക്കുകയാണ്. എന്തൊക്കെയോ ചിന്തിച്ചു ഞാൻ എന്നെതന്നെ വിസ്മരിച്ചുവെന്നു പറയാം. പരിഷ്കൃതോപകരണങ്ങൾ സുലഭമായ ക്ലബ്ബിലെ ഒരു പുത്തൻ കസേരയിൽ അൽപമൊന്നിരുന്നു. തുടർന്ന് കയ്യിലിരുന്ന ‘പൗരധ്വനി’ എന്ന പത്രത്തിന്റെ മുൻപേജിൽ വന്ന ആസാദിന്റെയും ജിന്നയുടെയും ചിത്രത്തെ നോക്കി ഹിന്ദുസ്ഥാനിലെ രണ്ടു സംഘടനയുടെ പ്രസിഡന്റുമാർ ഇവരുടെ സംഘടനകൾക്ക് ലീഗ്- മജ്‍ലിസ് സമ്മേളനം പോൽ ഒന്നിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് ചിന്തിച്ചു.”61 </p>
<p>തുടർന്നുവന്ന ലക്കത്തിലെ വിവരണം തുടങ്ങുന്നത് തന്നെ ലയനസമ്മേളനത്തിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടായിരുന്നു: “ഞാൻ മുസ്​ലിം ക്ലബ്ബിൽനിന്നും എം.എൽ.സി ഷാഹുൽ ഹമീദിന്റെ വീട്ടിലെത്തി. ലീഗ്-മജ്‍ലിസ് സംയോജന കൺവീനർ ആണല്ലോ അദ്ദേഹം. വിവരങ്ങൾ നേരിട്ട് അറിഞ്ഞുകളയാം... ഏക സംഘടനയുടെ സാധ്യത മിക്കവാറും തീർച്ചപ്പെട്ടുകഴിഞ്ഞു എന്നും അതിന്‍റെ യോഗവും കൊല്ലത്ത് നാളെ (1945 ജൂലൈ 1) മജ്‍ലിസ് ഹാളിൽ വച്ച് കൂടുന്നു എന്നും അറിയിച്ചു...” മജ്‍ലിസ്-ലീഗ് സംയോജന സമ്മേളനത്തിന്റെ വിവരണങ്ങൾ ആ ലക്കത്തിൽ തുടർന്ന് പങ്കുവെക്കുന്നുണ്ട്: “കൊല്ലം മജ്‍ലിസ് ഹാൾ –തിരുവിതാംകൂറിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള പ്രധാനപ്പെട്ട വ്യക്തികൾ അവിടെ സന്നിഹിതരായിട്ടുണ്ട്... വിനയാന്വിതനായ ഒരു തൊപ്പിക്കാരൻ എന്നെ സമീപിച്ചു ഉപചരിച്ചിരുത്തി. അദ്ദേഹം ഖിലാഫത്ത്, അൽമനാർ എന്നീ പത്രങ്ങളുടെ പത്രാധിപനായിരുന്നു എന്നും മനസ്സിലാക്കി. ഒരു തികഞ്ഞ സമുദായ സ്നേഹിയും മതപണ്ഡിതനുമായ എ. മുഹമ്മദ് കുഞ്ഞ്... യോഗത്തിന് സുലൈമാൻ സേട്ട് എം.എൽ.എയായിരുന്നു അധ്യക്ഷത വഹിച്ചത്... യോഗത്തിൽ പല നിശ്ചയങ്ങളും പാസായി. ഏകസംഘടനയുടെ നിയമാവലി എഴുതാൻ ഒരു കമ്മിറ്റിയെ തിരഞ്ഞെടുത്തു.” </p>
<p>അന്നത്തെ ആ പ്രതിനിധി സമ്മേളനത്തിൽ മുൻ നിശ്ചയിച്ച കമ്മിറ്റി അംഗങ്ങളിൽനിന്ന് 20 പേർ പങ്കെടുത്തു. യോഗത്തിന്‍റെ തീരുമാന പ്രകാരം, പുതുതായി 16 പേരെ കൂടി കമ്മിറ്റിയിലേക്ക് കോ-ഓപ്റ്റ് ചെയ്യാൻ തീരുമാനിച്ചു.ജോയിന്റ് സ്റ്റോക്ക് കമ്പനി നിയമത്തിന്റെ പരിധിയിൽ വരത്തക്കവിധത്തിൽ മഹല്ലുകളെ ഘടകമാക്കി സംയോജിപ്പിക്കാനുള്ള സാധ്യതകളോടുകൂടിയ ഒരു ഏക സംഘടനയുടെ കരടുനിയമം എഴുതി അടുത്ത കമ്മിറ്റിയിൽ അവതരിപ്പിക്കാൻ അഞ്ചംഗ സബ് കമ്മിറ്റിയെ അധികാരപ്പെടുത്തി.</p>
<p> കോ-ഓപ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ ഹലീമാ ബീവിയായിരുന്നു. ലീഗ്-മജ്‌ലിസ് ലയന കമ്മിറ്റിയിലെ വനിത മുഖമായിരുന്നു അവർ. ലയനത്തെ കുറിക്കുന്ന തീരുമാനങ്ങൾ തയാറാക്കിയത് ഷാഹുൽ ഹമീദിന്‍റെ കാര്യദർശിത്വത്തിൽ ഹലീമാ ബീവികൂടി ഉൾപ്പെടുന്ന സമിതിയാണ്. തുടർന്ന്, 1945 ഡിസംബർ 31ന് (1121 ധനു 16) വർക്കലയിൽ കൂടിയ പൊതുസമ്മേളനത്തിൽവെച്ച് ‘തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗ്’ എന്ന പേരിൽ തിരുവിതാംകൂർ മുസ്​ലിംകൾക്ക് ഏറക്കുറെ പ്രാധാന്യമുള്ള രാഷ്ട്രീയ സംഘടന നിലവിൽ വന്നു. ജനറൽ സെക്രട്ടറിയായി പി.കെ. കുഞ്ഞിനെയും പ്രസിഡന്റായി പി.എസ്. മുഹമ്മദിനെയും നിശ്ചയിച്ചു. </p>
<p>1945ൽ മുസ്​ലിം മജ്‌ലിസിനെകൂടി തങ്ങളോടൊപ്പം ചേർത്തുകൊണ്ട് ശക്തി വർധിപ്പിച്ച തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗ് ഒരു വർഷംകൊണ്ട് ഇരുപതിനായിരത്തോളം അംഗങ്ങളെ ഉൾക്കൊള്ളുന്ന സംഘടനയായി വളർന്നു. അതേവർഷം തന്നെ അവർക്ക് 287 മഹല്ലുകളിലായി 47 യൂനിയനുകൾ ഉണ്ടാക്കാൻ സാധിച്ചു. തുടർന്നുള്ള വർഷം അത് 36,000 അംഗങ്ങളും 469 മഹല്ലുകളും ആയി വർധിച്ചു. ഇക്കാലത്ത് നിരവധി സ്ത്രീകളും ലീഗിൽ അംഗത്വമെടുത്തു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2903067-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ZCPqfkR5XfigrhWs0cTNMxiavMW4HxiZ4573407" data-watermark="false" style="width: 100%;" info-selector="#info_item_1787464575634">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787464575634"></div>
</div>
<h3>തിരുവല്ല താലൂക്ക് സ്റ്റേറ്റ് മുസ്​ലിം ലീഗ് കമ്മിറ്റി സെക്രട്ടറി</h3>
<p>സ്ത്രീകളെ രാഷ്ട്രീയരംഗത്തേക്ക് എത്തിക്കുന്നതിന് ഹലീമാ ബീവി നടത്തിയ പ്രയത്നം എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ചും തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്റെ തിരുവല്ല താലൂക്ക് യൂനിയന്‍റെ കാര്യദർശിയെന്നനിലയിൽ പ്രവർത്തിക്കാൻ അവർക്ക് അവസരം ലഭിച്ച ഒരുകാലഘട്ടം കൂടിയായിരുന്നു അത്. തിരുവല്ല താലൂക്ക് സ്റ്റേറ്റിലെ സെക്രട്ടറിയായി ഹലീമാ ബീവി വരാനിടയായ സാഹചര്യം അത്രകണ്ട് ചെറുതല്ല. 1940ൽ സ്ത്രീകൾ പ്രത്യേകിച്ച് മുസ്​ലിം സ്ത്രീകൾ പൊതു പ്രവർത്തനരംഗത്ത് കാര്യമായി ഇടപെട്ടുവന്നിരുന്നില്ല. അതിനു പറ്റിയ സാഹചര്യമായിരുന്നില്ല അന്ന്. തിരുവല്ല താലൂക്കിൽ അക്കാലത്ത് സ്റ്റേറ്റ് മുസ്​ലിം ലീഗിൽ നിരവധി സ്ത്രീകൾ അംഗങ്ങളായി പ്രവർത്തിച്ചിരുന്നു. </p>
<p>സ്ത്രീകളുടെ അംഗസംഖ്യ കൂടുതലായതിനാൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ പ്രാതിനിധ്യം വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതിനായി അവർ ഉയർത്തിക്കാണിച്ച സ്ഥാനാർഥി ഹലീമാ ബീവിയായിരുന്നു. അതുകൊണ്ടാണ് ഭൂരിപക്ഷത്തോടുകൂടി അവർക്ക് സെക്രട്ടറിയാകാൻ സാധിച്ചത്. ശക്തമായ ചെറുത്തുനിൽപിന്റെയും ഉറച്ച ഇച്ഛാശക്തിയുടെയും പരിണിതഫലമായിരുന്നു ഹലീമാ ബീവിയുടെ സ്ഥാനലബ്ധി. സെക്രട്ടറി എന്നനിലയിൽ ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ അവർ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. ‘ഭാരതചന്ദ്രിക’യുടെയും ‘വനിത’യുടെയും പത്രാധിപ എന്ന പദവി അതിനവരെ കൂടുതൽ പ്രാപ്തയാക്കി. </p>
<p>താലൂക്ക് യൂനിയൻ സെക്രട്ടറി എന്നനിലയിൽ പൊതുപ്രവർത്തനം നിർവഹിച്ചു വരുന്ന വേളയിൽ നടത്തിയ ഒരു ഇടപെടൽ അവർ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അഖിലേന്ത്യ മുസ്​ലിം ലീഗിന്റെ നേതാവായിരുന്ന മുഹമ്മദലി ജിന്ന ഇലക്ഷൻ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് സമുദായംഗങ്ങളിൽനിന്നും സഹായം ആവശ്യപ്പെട്ടു. അതൊരു പത്രപ്രസ്താവനയായി വരികയും തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗ് അതേറ്റെടുക്കുകയും ചെയ്തു. ഇതിനായി ഹലീമാ ബീവിയുടെ നേതൃത്വത്തിൽ തിരുവല്ല താലൂക്കിൽ ഉൾപ്പെട്ടുവരുന്ന രണ്ടു മഹല്ലുകളിൽനിന്നുള്ള സ്ത്രീകൾ പണപ്പിരിവ് നടത്തി 501 രൂപ അയച്ചുകൊടുത്തു. പുരുഷന്മാർക്ക് അതിന്‍റെ പകുതിപോലും എത്തിച്ചുനൽകാൻ സാധിച്ചില്ലായെന്നതും അവർ എടുത്തു പറയുന്നുണ്ട്. മാത്രമല്ല, ലീഗ് ഫണ്ടിലേക്ക് തിരുവിതാംകൂറിൽ നിന്നുള്ള ആദ്യ സംഭാവന തിരുവല്ല താലൂക്കിലെ സ്ത്രീകളുടെ വകയായിരുന്നുവെന്ന് സർക്കാറിന്‍റെ രഹസ്യാന്വേഷണ റിപ്പോർട്ട് വന്നതായും സൂചിപ്പിക്കുന്നുണ്ട്.62 </p>
<p>ഇത്തരത്തിൽ നേതൃത്വപരമായ ഇടപെടൽ നടത്തി രാഷ്ട്രീയ രംഗത്ത് സജീവമായി നിലനിൽക്കുന്നതിന് അക്കാലത്തവർക്ക് സാധിച്ചു. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ അവർ ചെന്നെത്തുകയും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. ഒരിക്കൽ തിരുവല്ലക്കടുത്ത് പുന്നശ്ശേരിയിൽ വെച്ച് നടന്ന തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്റെ യോഗത്തിൽ സമ്മേളിക്കാനെത്തിയപ്പോൾ നൂറുകണക്കിന് വിദ്യാർഥികൾ പഠിച്ചുവരുന്ന ഓത്തുപള്ളിയുടെ ശോച്യാവസ്ഥ അവിടെ കൂടിയ ചിലർ ചൂണ്ടിക്കാണിച്ചു. തുടർന്ന് ഹലീമാ ബീവി നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ ആത്മീയ-ഭൗതിക വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. കൂട്ടത്തിൽ തകർന്നുകിടക്കുന്ന ഓത്തുപ്പള്ളിയുടെ നവീകരണത്തിന്‍റെ ആവശ്യകത നാട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അപ്പോൾ അവിടെ സന്നിഹിതരായിരുന്ന സ്ത്രീജനങ്ങൾ ഉൾപ്പെടെയുള്ളവർ അതിന്റെ നവീകരണത്തിനായി സ്വർണവും പണവും മറ്റും വാഗ്ദാനം ചെയ്തത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായി അവർ രേഖപ്പെടുത്തിയിട്ടുണ്ട്. </p>
<h3>തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്റെ ഇടപെടലുകൾ</h3>
<p>തിരുവിതാംകൂർ രാഷ്ട്രീയത്തിൽ മുസ്​ലിം ലീഗിന്റെ ഇടപെടൽ വളരെയൊന്നും അന്വേഷണ വിധേയമാക്കിയിട്ടില്ല. ഹലീമാ ബീവിയുടെ പൊതുജീവിതത്തിന്‍റെ ഭാഗമായി നിലനിന്ന തിരുവിതാംകൂർ മുസ്​ലിം ലീഗിന്‍റെ രൂപവത്കരണവും ദൗത്യങ്ങളും ചെറിയൊരു ചരിത്രാന്വേഷണത്തിന് വിധേയമാക്കുകയാണ് ഇവിടെ. സ്വത്വവാദത്തിൽ ഊന്നിനിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ചു വന്ന മുസ്​ലിം ലീഗിന് സമുദായത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ സാധിച്ചിരുന്നു. പ്രധാനമായും ലീഗിനെ പിടിച്ചുലച്ചത് സമുദായംഗങ്ങളിൽ ഉടലെടുത്ത കുടുംബ-കക്ഷി വഴക്കുകളായിരുന്നു. </p>
<p>തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ കുടുംബക്കാർക്കിടയിൽ നിലനിന്നിരുന്ന കക്ഷിവഴക്കുകൾ അവസാനിപ്പിക്കുന്നതിന് അവർ ഇടപെട്ടിരുന്നു. അതിനായി സ്റ്റേറ്റ് മുസ്​ലിം ലീഗിന്‍റെ ജനറൽ സെക്രട്ടറിയും പ്രസിഡന്‍റും ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന ഒരു സബ് കമ്മിറ്റിയെ നിയമിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ ശ്രമഫലമായി കാഞ്ഞിരപ്പള്ളി, ചേർത്തല, കുറ്റിത്തെരുവ്, കൊട്ടുകാട്, കുത്തിയതോട് തുടങ്ങിയ സ്ഥലങ്ങളിൽ നടന്നുവന്നിരുന്ന കക്ഷിവഴക്കുകൾ അവസാനിപ്പിച്ചതായും സൂചനയുണ്ട്.63 </p>
<p>മഹല്ലുകൾ മുഖ്യയൂനിറ്റായി കണ്ടുകൊണ്ട് പ്രവർത്തനം നടത്തിവന്നിരുന്നതിനാൽ മുസ്​ലിം വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ടും ആത്മീയമായകാര്യങ്ങളിലും ലീഗിന് ഇടപെടേണ്ടിവന്നു. രാഷ്ട്രീയമണ്ഡലങ്ങളിൽ കൂടുതൽ ശോഭിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആത്മീയ ഔന്നത്യത്തോടെ പ്രവർത്തിക്കാൻ സർവ മുസ്​ലിംകളെയും കൂട്ടുചേർക്കാനായി ഒരു ‘ഉലമ’ സംഘത്തെ രൂപവത്കരിക്കണമെന്ന തീരുമാനം ലീഗിന്‍റെ വാർഷികസമ്മേളനത്തിൽ ഉണ്ടായി. അതിനായി സബ്കമ്മിറ്റി രൂപവത്കരിക്കപ്പെട്ടുവെങ്കിലും കാര്യം നടക്കാതെ പോയി. </p>
<p>ഇക്കാലത്ത് വിദ്യാഭ്യാസ ഉദ്യോഗമണ്ഡലങ്ങളിൽനിന്നും മുസ്​ലിം വിദ്യാർഥികൾ മാറ്റിനിർത്തപ്പെടുന്നുവെന്ന നിലയിൽ ആക്ഷേപങ്ങൾ ഉയർന്നുവന്നപ്പോൾ ലീഗിന്‍റെ ഇടപെടൽ ഉണ്ടായി. മുസ്​ലിം വിദ്യാർഥികളുടെ കോളജ് പ്രവേശനം, ഫീസിളവ്, സ്കോളർഷിപ്, പൊതു ഉദ്യോഗനിയമനം എന്നിത്യാദി കാര്യങ്ങൾക്കായി അവർ പ്രത്യേകശ്രദ്ധ നൽകുകയുണ്ടായി. അതിനായി മുസ്​ലിം വിദ്യാർഥി ഫെഡറേഷൻ രൂപവത്കരിച്ചു പ്രവർത്തിക്കുന്നതിനും തീരുമാനിച്ചു. കെ.പി. അലിക്കുഞ്ഞ് എന്ന ഒരു യുവനേതാവ് വിദ്യാർഥി യൂനിയൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ഉയർന്നുവന്നു. അദ്ദേഹത്തിന്‍റെ ശ്രമഫലമായി വിദ്യാഭ്യാസമേഖലയിലെ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഇടപെടൽ നടന്നു. </p>
<p>അതോടൊപ്പം തന്നെ സാമുദായിക മൈത്രി സ്ഥാപിക്കാനായി അഖിലേന്ത്യ മുസ്​ലിം ലീഗിന്റെ മാതൃകയിൽ ‘മുസ്​ലിം നാഷനൽ ഗാർഡ്’ എന്ന പേരിൽ ഒരു വളന്‍റിയർ കോറിനെ സ്ഥാപിക്കുകയുണ്ടായി. സാമുദായിക ഐക്യത്തിന് വിഘാതം വരുത്തുന്ന ഒന്നും തന്നെ ലീഗിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലായെന്ന കരുതലും അതിനു മേൽനോട്ടം നൽകാനുമായിരുന്നു നാഷനൽ ഗാർഡ് പരിശ്രമിച്ചത്. വളന്‍റിയർ കോറിന്റെ ജനറൽ ക്യാപ്റ്റൻ ടി.എം. മുഹമ്മദ് എന്ന വ്യക്തിയായിരുന്നു. </p>
<p>1121ലെ തിരുവിതാംകൂർ ഭരണപരിഷ്കാരത്തെ ലീഗ് ശക്തമായി എതിർത്തു. 1121 മകരം 14ന് ആലപ്പുഴയിൽ പി.കെ. കുഞ്ഞിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ‘അമേരിക്കൻ മോഡൽ’ എന്ന ഭരണ പരിഷ്കാരത്തെ തള്ളിക്കളയുകയും ഉത്തരവാദിത്ത ഭരണത്തിനുവേണ്ടിയുള്ള താൽപര്യം ഉയർത്തിപ്പിടിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ലീഗ് ആശയങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനും വേണ്ടിയായിരുന്നു ‘ഭാരതചന്ദ്രിക’ ഇടപെട്ടത്. ആയതിനാൽ ലീഗിന്‍റെ ഒരു മുഖപത്രമായി അത് മാറി. അഖിലേന്ത്യ മുസ്​ലിം ലീഗിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഇടപെടലുകൾ നടത്താൻ ഈ കാലഘട്ടത്തിൽ (1945- 47) തിരുവിതാംകൂർ മുസ്​ലിം ലീഗും അതിനെ അനുകൂലിക്കുന്ന വാർത്തകൾ നൽകി ‘ഭാരതചന്ദ്രിക’യും നിലനിന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2903066-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240207jp7bVFRZoxqbmFpCCeUFFirvFoQP8rl4519361" data-watermark="false" style="width: 100%;" info-selector="#info_item_1787464521129">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787464521129"></div>
</div>
<p>ഉദാഹരണമായി, 1122 മിഥുനം 29-30 തീയതികളിൽ ആലപ്പുഴയിൽ ചേർന്ന തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്റെ വാർഷിക യോഗത്തിൽ സ്വതന്ത്ര തിരുവിതാംകൂർ എന്ന സർ സി.പി. രാമസ്വാമി അയ്യരുടെ ആശയത്തിന് അനുകൂലമായി ചില നേതാക്കൾ സംസാരിച്ചു. എന്നാൽ ആ ആശയത്തെ എതിർക്കാനും ലീഗിൽ തന്നെ നേതാക്കൾ ഉണ്ടായിരുന്നു. സ്വതന്ത്ര തിരുവിതാംകൂർ വാദത്തെയും ഇന്ത്യൻ ഡൊമീനിയന് എതിരായി നിൽക്കുകയെന്ന വാദത്തെയും അപ്രായോഗിക കാര്യങ്ങൾ എന്നനിലയിൽ എതിർത്തു പരാജയപ്പെടുത്താൻ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞ് തന്നെ തയാറായിട്ടുണ്ട്. സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയത്തെ അനുകൂലിച്ച് റേഡിയോ പ്രസംഗങ്ങൾ നടത്തണമെന്ന സർക്കാറിന്റെ ആവശ്യത്തെ അദ്ദേഹം തള്ളിക്കളഞ്ഞതും ശ്രദ്ധേയമായി.64 </p>
<p>ഇക്കാലത്ത് സി.പിയുടെ പല നിലപാടുകളെയും ചോദ്യം ചെയ്തുകൊണ്ട് ‘ഭാരതചന്ദ്രിക’ കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. തുടർന്ന്, ഹലീമാ ബീവിയെ ഇത്തരം കാര്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കാനായി സർ സി.പിയുടെ ആളുകൾ ശ്രമം നടത്തി. ‘ഭാരതചന്ദ്രിക’യുടെ പ്രവർത്തനം അവസാനിപ്പിച്ച് വന്നാൽ സർക്കാർ ജോലി വരെ നൽകാമെന്ന് അവർക്ക് വാഗ്ദാനം ലഭിച്ചു. എന്നാൽ, തന്റെ പ്രവർത്തനങ്ങളിൽനിന്ന് ഒട്ടുംതന്നെ പിന്നോട്ട് പോകാൻ അവർ തയാറായില്ല. ഉത്തരവാദിത്ത ഭരണത്തിന്റെ വക്താവായി ഹലീമാ ബീവി നിലകൊണ്ടു. അവർക്കെതിരെ സർ സി.പിയുടെ കിങ്കരന്മാർ സർക്കാറിലേക്ക് പരാതി നൽകുകയും ഭർത്താവായ മുഹമ്മദ് മൗലവിയുടെ ടീച്ചിങ് ലൈസൻസ് റദ്ദ് ചെയ്യിക്കുകയും ഉണ്ടായി.65 </p>
<p>എന്നാൽ, സ്വത്വരാഷ്ട്രീയവുമായി നിലനിന്നതിനാൽ തീരുമാനങ്ങൾ പലതും മുസ്​ലിം ലീഗിന് ഗുണകരമായിതന്നെ മാറി. തിരുവിതാംകൂർ രാജാവ് പുറപ്പെടുവിച്ച വിളംബര പ്രകാരം, തിരുവിതാംകൂർ ജനപ്രതിനിധി സഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാനായി വ്യവസ്ഥകൾ ഉണ്ടാക്കാനും നിയോജക മണ്ഡലം പുനർനിർണയം ഉൾപ്പെടെയുള്ളവ തയാറാക്കാനും രാഷ്ട്രീയ പാർട്ടികളിൽനിന്നും പ്രാതിനിധ്യം ആവശ്യപ്പെട്ടു. ഈ അവസരത്തിൽ, 1947 സെപ്റ്റംബറിൽ മുസ്​ലിം ലീഗ് തങ്ങളുടെ പ്രതിനിധിയായി, ടി.എ. അബ്ദുള്ളയെയാണ് അയച്ചത്. </p>
<p>1123 വൃശ്ചികം എട്ടിന് കൊല്ലത്ത് ചേർന്ന ലീഗിന്‍റെ ഡെലിഗേറ്റ് കോൺഫറൻസിൽ പുതിയ റിഫോംസിനെതിരെ പ്രമേയം വരുകയും പൊതുമണ്ഡലത്തിലെ സംവരണം തുടങ്ങിയ കാര്യങ്ങൾ ന്യൂനപക്ഷ വിരുദ്ധമായി കണക്കാക്കുകയും ചെയ്തു. തുടർന്ന്, സംവരണകാര്യങ്ങൾ തുടങ്ങിയവ തീരുമാനിക്കാൻ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസുമായി ചർച്ചചെയ്തു ധാരണയിൽ എത്താൻ ലീഗ് നേതാക്കൾ തയാറായി. സ്റ്റേറ്റ് കോൺഗ്രസും ലീഗും തമ്മിലുണ്ടാക്കിയ തീർപ്പ് എന്നനിലയിൽ മുസ്​ലിം ലീഗിന് അനുവദിച്ച 9 സീറ്റിൽ നിന്ന് ഒരെണ്ണം കോൺഗ്രസിന് വിട്ടുനൽകി. എന്നാൽ, ആ സീറ്റിൽ തങ്ങൾക്കുകൂടി താൽപര്യമുള്ള പൊതുസ്വതന്ത്രനെ നിർത്തണമെന്നതായിരുന്നു വ്യവസ്ഥ. </p>
<p>തുടർന്ന് 1948ൽ തിരുവിതാംകൂർ ജനപ്രതിനിധി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പി.എസ്. മുഹമ്മദ് (മൂവാറ്റുപുഴ), പി.കെ. കുഞ്ഞ് (കരുനാഗപ്പള്ളി), കെ.എ. മുഹമ്മദ് (കൊല്ലം), എ. അബ്ദുള്ള (ആലപ്പുഴ), എ.എം. മരയ്ക്കാർ (കുന്നത്തുനാട്), എ.എം. മുസ്തഫ (പത്തനാപുരം), വി.എ. അബ്ദുൽ അസീസ് (തിരുവനന്തപുരം), എ.എ. റസാഖ് (നെടുമങ്ങാട്) തുടങ്ങിയവർ ലീഗിന്‍റെ സീറ്റിൽ മത്സരിച്ചു. അഞ്ചുപേർ വിജയിച്ചു. തുടർന്നാണ് പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ആദ്യജനകീയ മന്ത്രിസഭ നിലയിൽ വന്നത്. രാജ്യക്ഷേമകാര്യങ്ങളിൽ സ്റ്റേറ്റ് കോൺഗ്രസുമായി സഹകരിച്ചും സമുദായപ്രശ്നങ്ങളിൽ സ്വതന്ത്രമായും തിരുവിതാംകൂർ ജനപ്രതിനിസഭയിൽ ഇടപെടാൻ ലീഗ് തീരുമാനിച്ചു. ഒപ്പംതന്നെ സഖ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മുസ്​ലിം ലീഗിന് അർഹമായ പ്രാതിനിധ്യം നൽകാൻ സ്റ്റേറ്റ് കോൺഗ്രസും തയാറായി. അത്തരം നീക്കങ്ങളുടെ ഭാഗമായാണ് അസംബ്ലിയുടെ രണ്ട് സെക്ഷനിലും പാനൽ ഓഫ് ചെയർമാൻമാരായി പി.കെ. കുഞ്ഞിനെയും ടി.എ. അബ്ദുള്ളയെയും തെരഞ്ഞെടുത്തത്. ഇന്ത്യൻ ഭരണഘടന നിർമാണസഭയിലേക്ക് തിരുവിതാംകൂറിൽനിന്ന് ആകെ അയക്കേണ്ട 6 അംഗങ്ങളിൽ ഒരു സീറ്റ് ലീഗിന് നൽകാമെന്ന് സ്റ്റേറ്റ് കോൺഗ്രസ് ഉറപ്പുനൽകി. കോൺഗ്രസിന്റെ ഭരണത്തിൻ കീഴിലുള്ള വിദ്യാഭ്യാസ കമ്മിറ്റിയുടെ അധ്യക്ഷ പദവി ലീഗ് പ്രതിനിധിക്കായിരുന്നു. </p>
<p>ഇക്കാലത്ത് ലീഗിൽ ചില അന്തശ്ഛിദ്രങ്ങളും തലപൊക്കിയിരുന്നു. കൊ. വ. 1125ൽ സ്റ്റേറ്റ് മുസ്​ലിം ലീഗിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരമുണ്ടായി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.കെ. കുഞ്ഞും വി.എ. അബ്ദുൽ അസീസും മത്സരിച്ചു. വിവിധതരത്തിൽ വോട്ടിങ്ങിൽ ഇടപെട്ടുകൊണ്ട് രണ്ടു പേർക്കും വേണ്ടി ചേരിതിരിഞ്ഞ് അംഗങ്ങൾ ഇടപെട്ടു. എങ്കിലും ആത്യന്തിക വിജയം പി.കെ. കുഞ്ഞിനൊപ്പം ആയിരുന്നു. എന്നാൽ, ലീഗിന്‍റെ പ്രവർത്തനങ്ങളിൽനിന്നും അണികൾ അകന്നുപോകുന്നതിന് കാരണമായി. പുതിയ ജനറൽ സെക്രട്ടറിയായത് കെ.പി. അലിക്കുഞ്ഞായിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2903062-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Xn3lhCvX39nN9V6VLQG9zGLTBdRq9UoO4393541" data-watermark="false" style="width: 100%;" info-selector="#info_item_1787464395453">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787464395453"></div>
</div>
<h3>സ്റ്റേറ്റ് മുസ്​ലിം ലീഗ് രാഷ്ട്രീയം ഉപേക്ഷിക്കുന്നു </h3>
<p> 1124 വൃശ്ചികം 6, 7 തീയതികളിൽ തിരുവനന്തപുരത്ത് നടന്ന ലീഗിന്‍റെ വാർഷിക സമ്മേളനത്തിൽ ​െവച്ച് മുസ്​ലിം ലീഗ് രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് പ്രമേയം അവതരിപ്പിക്കപ്പെട്ടു. തിരുവിതാംകൂർ രാഷ്ട്രീയത്തിലെ അതികായനായിരുന്ന പി.എസ്. മുഹമ്മദാണ് പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ലീഗ് രാഷ്ട്രീയം അവസാനിപ്പിച്ച് പലരും കോൺഗ്രസിൽ ചേർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു ശ്രമം നടന്നത്. പുതുതായി രൂപവത്കൃതമായ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗിന്റെ നേതാവായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് തിരുവിതാംകൂർ സന്ദർശിച്ച് വിവിധ സ്ഥലങ്ങളിൽ നടന്ന പ്രസംഗങ്ങളിൽ സ്റ്റേറ്റ് മുസ്​ലിം ലീഗ് രാഷ്ട്രീയം ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടതും ഇക്കാലത്ത്. </p>
<p>ലീഗിൽ പല അന്തർനാടകങ്ങളും അരങ്ങേറിക്കൊണ്ടിരുന്ന വേളയിൽ കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളിൽ ചേർന്ന ലീഗിന്‍റെ സെൻട്രൽ കൗൺസിൽ യോഗം രാഷ്ട്രീയ പ്രമേയം പുനഃപരിശോധനക്ക് വിധേയമാക്കി തീരുമാനം കൈക്കൊണ്ടു. തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്‍റെ സീനിയർ നേതാവായ പി.എസ്. മുഹമ്മദിന്‍റെ പ്രമേയത്തെ സെൻട്രൽ കൗൺസിലിൽ വെച്ച് പ്രസിഡന്‍റായ പി.കെ. കുഞ്ഞ് നാലിലൊന്ന് പ്രതിനിധികളുടെ ഭൂരിപക്ഷത്തിൽ പിൻവലിച്ചു. അങ്ങനെ മുസ്​ലിം ലീഗിനെ രാഷ്ട്രീയമുക്തമാക്കാനുള്ള ശ്രമത്തിന് താൽക്കാലികമായി തടയിട്ടു. ഇതിനിടയിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ രൂപംകൊണ്ട പ്രതിസന്ധി പട്ടം മന്ത്രിസഭയുടെ രാജിക്ക് (1948 ഒക്ടോബർ) കളമൊരുക്കി. </p>
<p>തുടർന്ന് പുതിയ മന്ത്രിസഭക്കുള്ള ആസൂത്രണം നടന്നു. 1124 മേടം 26ന് ഓച്ചിറയിൽ വെച്ച് കൂടിയ മുസ്​ലിം ലീഗിന്റെ ഡെലിഗേറ്റ് കോൺഗ്രസിന്‍റെ പ്രമേയം അനുസരിച്ച് തിരുവിതാംകൂറിലെ മന്ത്രിസഭയിൽ ഒരു മുസ്​ലിം അംഗത്തെ ഉൾക്കൊള്ളിക്കണമെന്ന നിലപാടിൽ മുസ്​ലിം ലീഗ് അസന്ദിഗ്ധമായി നിലകൊണ്ടു. ബജറ്റിൽ ഏഴു മന്ത്രിമാർക്ക് വരെ പ്രൊവിഷൻ പറയുന്നുവെന്നും മാത്രമല്ല, സമുദായ പ്രാതിനിധ്യം നോക്കുകയാണെങ്കിൽ അർഹത കൂടുതലാണെന്നും ലീഗ് വാദിച്ചു. തുടർന്ന്, 1948 ഒക്ടോബർ 22ന് തിരുവിതാംകൂറിൽ പറവൂർ ടി.കെ. നാരായണപ്പിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപംകൊണ്ടപ്പോൾ മുസ്​ലിം സമുദായ പ്രതിനിധിയായി ടി.എ. അബ്ദുല്ല മന്ത്രിയായി. </p>
<p>നാട്ടുരാജ്യങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇക്കാലത്താണ് തിരുവിതാംകൂർ സംസ്ഥാനത്തെ കൊച്ചിയുമായി കൂട്ടിച്ചേർത്ത് ‘തിരു-കൊച്ചി ഐക്യ സംസ്ഥാനം’ (1949 ജൂലൈ 1) നിലവിൽവന്നത്. തുടർന്ന് ഇരു പ്രദേശങ്ങളിലെ മുസ്​ലിം ലീഗ് കമ്മിറ്റികൾ ഒരുമിച്ച് ചേർന്ന് ‘തിരു-കൊച്ചി സ്റ്റേറ്റ് മുസ്​ലിം ലീഗ്’ രൂപം കൊള്ളുകയും അതിന്‍റെ പ്രസിഡന്റായി പി.കെ. കുഞ്ഞ് തുടരുകയും ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ (1951-52) മുസ്​ലിം സംവരണ മണ്ഡലം ഇല്ലാതിരുന്നതുകൊണ്ട് സഖ്യകക്ഷികളുമായി ചേർന്ന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടിയെടുക്കുക എന്നതായിരുന്നു ഇക്കാലത്തെ പ്രധാനപ്പെട്ട ഒരു പ്രതിസന്ധിയായി ലീഗിന്‍റെ മുന്നിൽ ഉയർന്നുവന്നത്. </p>
<p>അതിനായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ വേണ്ടി ലീഗ് കൗൺസിൽ ഏഴംഗങ്ങൾ അടങ്ങിയ ഒരു കമ്മിറ്റിയെ നിയമിച്ചു. അതിന്റെ കൺവീനർ പി.കെ. കുഞ്ഞ് തന്നെയായിരുന്നു. 1951 ആഗസ്റ്റ് എട്ടിന് മട്ടാഞ്ചേരിയിൽ കൂടിയ വർക്കിങ് കമ്മിറ്റി പി.എം. മായാൻ കുട്ടി, കെ.പി. അലികുഞ്ഞ്, കെ. ഉമ്മർ ഖാൻ, ഈസാ അഹമ്മദ് സേട്ട്, എം. ഉമ്മർ കണ്ണ് തുടങ്ങിയവരെ കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുത്തു. തുടർന്ന് അവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രമുഖരായ മുസ്​ലിം പ്രമാണിമാരുമായും മറ്റു പാർട്ടി നേതാക്കന്മാരുമായും തെരഞ്ഞെടുപ്പ് സംബന്ധമായ ചർച്ചകൾ നടത്തി. </p>
<p>കോൺഗ്രസ് നേതൃത്വവുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിൽ തിരു- കൊച്ചി മുസ്​ലിം ലീഗിന് ഏഴ് അസംബ്ലി സീറ്റുകൾ നൽകാൻ തീരുമാനമായി. 1952 ഡിസംബർ മുതൽ 1953 ജനുവരി 5 വരെ നടന്ന തെരഞ്ഞെടുപ്പിൽ കെ.എം. ഇബ്രാഹിം (കൊടുങ്ങല്ലൂർ), ടി.ഒ. ബാവ (ആലുവ), കെ.പി.എം. ഷെരീഫ് (ആലപ്പുഴ), എ.എ. റഹീം (കൊല്ലം), കെ. ഹസ്സൻ ഗനി (പത്തനാപുരം), കെ.പി. അലിക്കുഞ്ഞ് (വാമനപുരം), എം. ഉമ്മർ കണ്ണ് (കാൽക്കുളം) എന്നിവർ മുസ്‌ലിം ലീഗ് സ്ഥാനാർഥികളായി മത്സര രംഗത്തുവന്നു. നിരാശയായിരുന്നു ഫലം; ഉദ്ദേശിച്ച രീതിയിൽ വോട്ട് നേടി വിജയിക്കാൻ ലീഗിന് സാധിച്ചില്ല. തുടർന്ന് ലീഗിൽ പ്രതിസന്ധി രൂക്ഷമായി. നിരാശരായ ഭൈമീകാമുകന്മാർ പ്രസിഡന്‍റിനെതിരെ തിരിഞ്ഞു. </p>
<p>അദ്ദേഹത്തിന്‍റെ സ്ഥാനത്ത് പുതിയൊരാളെ കണ്ടെത്താൻ ശ്രമങ്ങൾ നടന്നു. തിരുവിതാംകൂർ ഹൈകോടതി ജഡ്ജിയായി അടുത്തൂൺ പറ്റി പൊതുരംഗത്ത് പ്രവർത്തിച്ചുവന്ന ജസ്റ്റിസ് ഹബീബ് മുഹമ്മദിനെ ലീഗിന്‍റെ അടുത്ത പ്രസിഡന്‍റായി നിയമിച്ചു. ഇതിനിടയിൽ ലീഗിൽ പിടിച്ചുനിൽക്കാൻ കഴിയാതെ 1953 നവംബറിൽ പി.കെ. കുഞ്ഞ് മുസ്‌ലിം സ്വത്വരാഷ്ട്രീയം ഉപേക്ഷിച്ചശേഷം, പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക് ചേക്കേറി. തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗ് പ്രസിഡന്‍റായി തീർന്ന ഹബീബ് മുഹമ്മദിനും അധികകാലം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ തുടർന്ന് പെരുമ്പാവൂരിലെ സമുദായപ്രമാണിയും ‘ഭാരതചന്ദ്രിക’യുടെ പ്രോത്സാഹകനും ഉടമയുമായി മാറിയ അബ്ദുൽ മജീദ് മരക്കാരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നത്. ഇക്കാലത്താണ് മുസ്‌ലിം ലീഗ് വീണ്ടും പൊതു രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള നടപടിയുമായി രംഗത്തുവന്നത്. </p>
<h3>(തുടരും) </h3>
<p><font color="#ff0000">കുറിപ്പ് </font></p>
<p><font color="#ff0000">60 ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 23, തിരുവല്ല, 1120 മിഥുനം 11. </font></p>
<p><font color="#ff0000">61 ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 24, 1120 മിഥുനം 18 </font></p>
<p><font color="#ff0000">62 അൽ മനാർ മാസിക, 1961 മാർച്ച് 5, കാണുക, ഹലീമാ ബീവിയുടെ തിരഞ്ഞെടുത്ത രചനകൾ, പു. 32 </font></p>
<p><font color="#ff0000">63 ജമാൽ കൊച്ചങ്ങാടി, കുഞ്ഞ് സാഹിബ് (ജീവചരിത്രം), നാഷനൽ ബുക്ക് സ്റ്റാൾ, കോട്ടയം, 1975, പു. 143 </font></p>
<p><font color="#ff0000">64 ജമാൽ കൊച്ചങ്ങാടി, കുഞ്ഞ് സാഹിബ്, പു. 148 </font></p>
<p><font color="#ff0000">65 ബഷീർ രണ്ടത്താണി, ‘ഒരു പത്രാധിപയുടെ ഓർമകൾ’, അഭിമുഖം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1995 ജൂലൈ 8, കാണുക, അബ്ദുറഹ്മാൻ മങ്ങാട് (എഡി.), ഹലീമാ ബീവി - തെരഞ്ഞെടുത്ത രചനകൾ, യുവത ബുക്ക് ഹൗസ്, കോഴിക്കോട്, 2023, പു. 87 </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/history/haleema-beevis-political-struggle-1548324</link>
<guid isPermaLink="true">https://www.madhyamam.com/weekly/history/haleema-beevis-political-struggle-1548324</guid>
<category><![CDATA[Weekly,Archives,History,Premium,31 AUG 2026]]></category>
<dc:creator><![CDATA[ഡോ. സഖരിയ തങ്ങൾ]]></dc:creator>
<pubDate>Mon, 24 Aug 2026 03:00:33 GMT</pubDate>
</item>
<item>
<title><![CDATA[അരിക്കാത്തി]]></title>
<description/>
<enclosure length="259753" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/23/2903048-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/23/2903048-untitled-1.gif'/><figcaption><p>ചി​ത്രീകരണം: സിസ്റ്റർ സാന്ദ്ര സോണിയ</p><span class='copyright'></span></figcaption></figure><p>പൊടുന്നനെ ഒരു ദിവസം രാവിലെ ഉറക്കത്തിനുശേഷമുള്ള ആലോചനക്കിടയിലാണ് അരിക്കാത്തിയുടെ മുഖം തെളിഞ്ഞ് വന്നത്. ഇക്കാലത്തിനിടയിൽ കണ്ടുമുട്ടിയിരുന്ന മനുഷ്യരെയെല്ലാം ഇടക്കിടെ ഞാൻ ഓർക്കാറുണ്ടായിരുന്നു. പക്ഷേ, അരിക്കാത്തിയെ ഞാൻ ഒരിക്കലുമോർത്തിരുന്നില്ല. അരിക്കാത്തിയുടെ വെളുപ്പും തവിട്ടും ഇടകലർന്ന മുടിയിഴകൾ, കണങ്കാലു വരെ നീണ്ടുകിടക്കുന്ന അയഞ്ഞ മൂന്ന് കുപ്പായങ്ങൾ, മൂക്കിന് മുകളിലായി ഒട്ടിക്കിടക്കുന്ന ചെറിയ അരിമ്പാറ... അങ്ങനെ പലതായി തെളിയുന്ന ചിത്രങ്ങൾ മനസ്സിൽ അവിചാരിതമായി നിറഞ്ഞുനിന്നു. കവുങ്ങിൻതോപ്പിനിടയിലൂടെ വല്യമ്മയുടെ വീട്ടിലേക്ക് ഒരു കാറ്റ് പോലെ കടന്നുവരാറുള്ള അരിക്കാത്തി. മുറ്റത്തിരുന്ന് വീട്ടിലെ മുതിർന്ന പെണ്ണുങ്ങളോട് അരിക്കാത്തി പറയുന്ന കഥകൾ കേൾക്കാൻ എനിക്കൊരുപാട് ഇഷ്ടമായിരുന്നു. </p>
<p>കഥകൾ പറയുമ്പോൾ അവരുടെ ചുണ്ടുകളനങ്ങുന്നത്, ചിതറിയ മുടിയിഴകൾ വിരലുകൾക്കിടയിലിറുക്കി ചെവിയുടെ പുറകിലേക്കൊതുക്കിവെക്കുന്നത്. അവരുടെ പ്രത്യേകതരം ശരീര ചലനങ്ങളിലും സ്ഥിരമായി ധരിക്കാറുള്ള മൂന്നുതരം ഉടുപ്പുകളിലും പല്ലുകൾക്കിടയിൽ ചെറുതായി പ്രത്യക്ഷപ്പെടുന്ന കറുപ്പുനിറത്തിലും എന്റെ ശ്രദ്ധ ആകാംക്ഷയോടെ സംവദിക്കുമായിരുന്നു. മനുഷ്യരുടെ ചലനങ്ങൾ, വസ്ത്രങ്ങൾ, ശബ്ദങ്ങൾ ഇവ ഇടകലർത്തി നിരീക്ഷിക്കുവാൻ എനിക്കെപ്പോഴും ഇഷ്ടമായിരുന്നു. </p>
<p>ഏറെ വർഷങ്ങൾക്കിപ്പുറം ഒരിക്കലുമോർമയിലുണ്ടാകാതിരുന്ന, പണ്ടൊരു കാലത്ത് ഏറെ പരിചിതയായിരുന്ന ഒരാൾ ഇപ്പോഴെന്തിനാണ് മനസ്സിലേക്ക് കടന്നുകയറിവരുന്നത്. ഞാൻ ആശങ്കപ്പെട്ടു, അതിലേറെ അത്ഭുതവും. നീണ്ട ഉറക്കത്തിന് ശേഷം ഞാൻ രാവിലെ ശരീരം വിടർത്തിവെച്ച് വിശ്രമിക്കാറുള്ള ഓറഞ്ചിൽ നീലനിറം ചിതറിച്ച മാറ്റിൽ കണ്ണടച്ച് കിടക്കുമ്പോൾ ഏറെക്കാലത്തിനു ശേഷം പരിണമിച്ച അരിക്കാത്തിയുടെ രൂപം കൃത്യമായി തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ഇപ്പോൾ മൂക്കിന് മുകളിലെ അരിമ്പാറക്ക് ചുറ്റും കുഞ്ഞു കുഞ്ഞു വിത്ത് പാകിയപോലെ നാലഞ്ച് കുഞ്ഞനരിമ്പാറകൾ വളർന്നുവന്നിട്ടുണ്ട്. </p>
<p> പണ്ട് മൂന്ന് രീതിയിലുടുത്തിരുന്ന വസ്ത്രങ്ങൾ ഇപ്പോൾ ഒരൊറ്റ വസ്ത്രമായിരിക്കുന്നു, തവിട്ട് മുടിയിഴകളെല്ലാം വെളുപ്പായി മാറിയിരിക്കുന്നു. ഏറെ വ്യത്യാസമുള്ള അരിക്കാത്തി. സമയം തീരാറായ ഒരു വൃദ്ധയെപ്പോലെ, കഥകളെല്ലാം പറഞ്ഞു തീർന്നുപോയ ഉടൽ മാതിരി എന്റെ മുന്നിൽ നിശ്ചലയായി നിൽക്കുന്നു. എനിക്ക് സങ്കടം തോന്നി. കഥകളെല്ലാം പറഞ്ഞുതീർന്ന അരിക്കാത്തിയെ സങ്കൽപിക്കാൻകൂടി ആകുന്നില്ല. എന്നാൽ, ആകസ്മികമായി വന്നുചേർന്ന ഈ കാഴ്ച മായ്ച്ചുകളയുന്നതെങ്ങനെ? കണ്ടു തീരേണ്ടവ കണ്ടുതന്നെ തീരണം. നേരിട്ടുണ്ടാകുന്ന അനുഭവത്തിലായാലും ഓർമകളിലെ കാഴ്ചകളിൽ അസാധാരണമായി ഉണ്ടാകുന്നവയിലായാലും. അല്ലെങ്കിൽ വീണ്ടും വീണ്ടും അവ നമ്മെ തേടിവരും. അരിക്കാത്തിയുടെ ഈ പ്രത്യക്ഷപ്പെടലിന്റെ ഉദ്ദേശ്യം എന്തായിരിക്കും, എന്താണ് മറന്നുവെച്ചത്. ഓർമയിലേക്ക് തിരിച്ചുവരാനുള്ള കാരണങ്ങളാലോചിച്ചുകൊണ്ട് കിടപ്പുമുറിയിൽ നിന്നെഴുന്നേറ്റു. </p>
<p>നാലഞ്ച് വർഷങ്ങൾക്ക് മുമ്പാണ് വല്യമ്മ മരിച്ചത്. മരിക്കുന്നതിനുമുമ്പ് ഇടക്കെപ്പോഴോ വല്യമ്മ പറയാറുണ്ടായ ഒരു പാതിമുറിഞ്ഞ കഥ, കാരണമൊന്നുമില്ലാതെ ഞാനോർത്തെടുത്തു. ആ നേരത്ത് ഞാനത് കാര്യമായെടുത്തില്ലെങ്കിലും ഇപ്പോഴെന്തെക്കൊയോ ചിലത് മനസ്സിൽ തെളിഞ്ഞുവരുന്നു. ഞാനെപ്പോഴുമൊരു സാക്ഷിയായിരുന്നതുകൊണ്ടാകണം ഇപ്പോൾ ഈ സന്ദർഭത്തിൽ ആ ചിത്രം വീണ്ടും തെളിഞ്ഞുവരുന്നത്. മനുഷ്യർക്കിടയിൽ അപൂർണമായി നിലനിൽക്കുന്നവ പൂർത്തിയാവാതെ ഓർമകളിൽനിന്ന് ഒന്നും ഒരിക്കലും മാഞ്ഞുപോകില്ല. എല്ലാം മറന്നുവെന്ന് നടിക്കുകയോ അല്ലെങ്കിൽ ഓർമിക്കാതിരിക്കുകയോ മാത്രമാണ്. </p>
<p>ആ ദിവസം മുഴുവനും ഞാൻ അരിക്കാത്തിയെ പറ്റിതന്നെ ആലോചിച്ചു. ഒന്നിനുമൊരു കൃത്യതയില്ലാതെ ഞാനവരെ പറ്റി ആലോചിച്ചുകൊണ്ടിരുന്നു. വളരെ സങ്കീർണവും രസകരവുമായ ഓർമ അതിന്റെ പലമാതിരി ചിതറിയ കഷണങ്ങൾകൊണ്ട് എന്റെ ഓർമകളിൽ വന്നുചേരുന്നതെന്തിന് എന്ന് ഞാൻ അത്ഭുതപ്പെട്ടു. </p>
<p>മനുഷ്യൻ, ഓർമ, ശരീരം എന്നിങ്ങനെ വീടിന്റെ പല ദിക്കുകളിലായി പ്രതിഫലനങ്ങളുണ്ടാവുന്നത് എനിക്ക് തടയാൻ കഴിഞ്ഞില്ല. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പേടിയും ആകാംക്ഷയും തോന്നി. വിചാരിച്ച മാതിരി രാവിലെ കണ്ട തെളിഞ്ഞ സ്വപ്നത്തിന്റെ തുടർച്ചയിൽ മറ്റ് ചിത്രങ്ങൾ കണ്ടുതുടങ്ങി. </p>
<p>രണ്ടു മൂന്ന് പൂച്ചകളും ആശുപത്രിയും നാലഞ്ച് സ്ത്രീകളും നിരനിരയായി പോകുന്നു. അടുത്ത ഘട്ടത്തിൽ പൂച്ചയുടെ കഴുത്തിൽ പോറലേറ്റ് ചെമന്ന നിറമായിരിക്കുന്നു. മറ്റൊരു പൂച്ചയുടെ കൂർത്തനഖം നിരയായി പോയിക്കൊണ്ടിരിക്കുന്ന നാലഞ്ച് സ്ത്രീകളുടെ ഇടയിലേക്ക് തിരിഞ്ഞോടുകയും കഴുത്തിനു പുറകിലായി വളരെ അക്രമാസക്തമായി മാന്തുകയും ചെയ്തു. അപ്പോൾ മാത്രമാണ് ആ സ്ത്രീകളുടെയെല്ലാം മുഖം വെളിപ്പെട്ടത്. അരിക്കാത്തിയുടെ അതേ മുഖമുള്ള സ്ത്രീകൾ, പല പ്രായത്തിൽ, പല ഉയരത്തിൽ, പല രൂപത്തിൽ ഒരേ മുഖങ്ങൾ. </p>
<p>കഴുത്തിന് പുറകിലെ ഒത്തനടുവിൽ ഏൽപിച്ച മുറിവേറ്റ് ഞാൻ എഴുന്നേറ്റു. ഈ കാഴ്ചയുടെ സാരാംശം തിരിച്ചറിയാതെ ഞാൻ കുഴങ്ങിപ്പോയി. സത്യത്തിൽ ഇപ്പോഴെനിക്ക് അരിക്കാത്തി പറയാറുണ്ടായിരുന്ന കഥകൾ ഒന്നുപോലും ഓർമയില്ല. അവരുടെ മുഖത്തിന്റെ, കുപ്പായത്തിന്റെ നേരിയ ചലനങ്ങൾ മാത്രമാണ് ആകെ ഓർമയിലുള്ളത്. എന്താണിതിന്റെയൊക്കെ അർഥമെന്നാലോചിച്ച് ഞാൻ സംശയത്തോടെ എഴുന്നേറ്റു. നനഞ്ഞ കുപ്പായങ്ങൾപോലെ ദിവസങ്ങളുടെ ഭാരം എന്നിലേറിക്കൊണ്ടിരിക്കുന്നതിന്റെ അർഥമെന്താണെന്നറിയാതെ ഇടക്കിടെ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന ശരീരങ്ങൾക്കു മുന്നിൽ ഞാൻ നിശ്ചലയായി. </p>
<p>പകൽ മുഴുവനും ഞാൻ മിണ്ടാതെയിരുന്നു. എന്തുകൊണ്ടോ പുറത്തേക്കിറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ല. വസ്ത്രങ്ങളൊന്നും മാറാതെ എന്തുകൊണ്ടോ അരിക്കാത്തിയെ പോലെ ഒരൊറ്റ വസ്ത്രമുടുത്ത് ജനാലയുടെയരികിൽ മുഖം കുനിച്ചിരുന്നു. വിരലുകൾക്കിടയിൽ ആവശ്യമില്ലാതെ സിഗരറ്റ് കത്തിച്ച് വലിക്കാതെ അതിന്റെ ചാരം കുത്തി കുത്തി തറയിലേക്ക് പാറിച്ചു. ചെറു കനലും ചാരവും നിലത്തും ജനാലയുടെ ചരിവുകളിലേക്കുമായി പടർന്നുകൊണ്ടിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/23/2903047-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020wPCOZCEKHDoZbV0AWiOsWmSZbQcoZ9v12648418" data-watermark="false" style="width: 100%;" info-selector="#info_item_1787462650621" title="സിസ്റ്റർ സാന്ദ്ര സോണിയ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1787462650621">
  <p>സിസ്റ്റർ സാന്ദ്ര സോണിയ</p>
 </div>
</div>
<p>കാലവും കാറ്റും കടലും ഒരു ചെരിഞ്ഞ പ്രതലത്തിലൂടെ ദൂരേക്ക് രക്ഷപ്പെടുന്നതായി, എന്നാലത് തിരികെവരുന്നതായി, ജനാലക്കപ്പുറത്തെ മരങ്ങളിൽനിന്നിറങ്ങി നിന്ന നിഴലുകകൾ തറയോട് ചേർന്ന് പറഞ്ഞു. പഴയ ചില കാര്യങ്ങൾ ഓർത്തുകൊണ്ട് ആ പകലിനെയും കടന്ന് അരിക്കാത്തിയുടെ കാര്യത്തിൽ ഒരു തെളിച്ചം കിട്ടുമെന്ന് കരുതി ഉറങ്ങാൻ കിടന്നു. പകലിനും രാത്രിക്കുമിടയിൽ ഒരു നടുക്കമായി ഒരു കാഴ്ച! ഞാൻ അമ്മയെ കൊല്ലുന്നു.</p>
<p>എന്നാൽ, അത് ഒരു സാധാരണ കൊലപാതകമല്ലായിരുന്നു. കത്തി പിടിച്ചിരിക്കുന്ന കൈ എന്റേതാണെങ്കിലും, ആ കൈ എനിക്ക് അന്യമായിരുന്നു. അത് ഞാൻ നിയന്ത്രിക്കുന്നതല്ല, മറിച്ച് മറ്റെന്തോ ഒന്നാണ് അതിനെ നീക്കുന്നത്. അമ്മയുടെ മുഖം വ്യക്തമായി കാണുന്നില്ല. ഓരോ തവണയും ഞാൻ അടുത്തേക്ക് ചായുമ്പോൾ, അമ്മയുടെ മുഖം അരിക്കാത്തിയുടെ മുഖമായി മാറുന്നു. പിന്നെ വീണ്ടും അമ്മയാകുന്നു. വീണ്ടും അരിക്കാത്തി. </p>
<p>ആ ഇരട്ടമുഖങ്ങൾക്കിടയിൽ ഞാൻ കുടുങ്ങിപ്പോയി. </p>
<p>“കഥകൾ പൂർത്തിയാക്കാതെ വിട്ടാൽ ഇങ്ങനെയാകും...” ആഴമുള്ള കിണറിൽനിന്ന് ഒരു സ്ത്രീയുടെ ശബ്ദം. </p>
<p>അത് ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അരിക്കാത്തിയുടേതോ? വല്യമ്മയുടേതോ? അല്ലെങ്കിൽ എന്റെ തന്നെ ഉള്ളിൽനിന്നുയരുന്നതാണോ? </p>
<p>കത്തി മാംസത്തിലേക്ക് തുളയുന്ന, എല്ലിനെ തറച്ചുമുറിക്കുന്ന, ചോര ചിതറുന്ന ശബ്ദം കേട്ടില്ല. ഒരുപാട് കഥകൾ ഒരുമിച്ച് പൊട്ടി പുറത്തുവരുന്നപോലെ ഒരു വിചിത്രമായ ശബ്ദം. പഴയ വീടുകൾ, കവുങ്ങിൻ തോപ്പുകൾ, മുറ്റത്ത് ഇരിക്കാറുള്ള പെണ്ണുങ്ങൾ, അവരുടെ പൊട്ടിച്ചിരികൾ എല്ലാം ഒരുമിച്ച് പിളർന്ന് ചിതറുന്നു. </p>
<p>ഞാൻ നിലവിളിക്കാൻ ശ്രമിച്ചു. ശബ്ദം പുറത്തുവന്നില്ല. </p>
<p>അപ്പോൾ അമ്മയുടെ കണ്ണുകൾ തുറന്നു. അവരെന്നെ നോക്കി ചിരിച്ചു. </p>
<p>“ഇത് ഞാൻ അല്ല... നീ മറന്നതാണിത്...” അവർ ശരീരം തൊട്ട് പറഞ്ഞു. എന്തൊരു വാചകങ്ങളാണത്, ആ വാചകങ്ങളെ പിരിച്ചെടുത്ത് കുറേ അധിക സമയം ഞാനതിന് മുന്നിൽ മലർന്ന് കിടന്നു. </p>
<p>പെട്ടെന്നെഴുന്നേറ്റ് നോക്കിയപ്പോൾ ശരീരം മുഴുവനും വിയർപ്പിൽ കുതിർന്നിരുന്നു. കഴുത്തിന് പിന്നിൽ കുത്തുന്നപോലെ ഒരു വേദന. കൈകൊണ്ട് തൊട്ടപ്പോൾ ചെറിയൊരു ചുളിവുപോലെ തോന്നി. കണ്ണാടിയുടെ മുന്നിൽ പോയി നോക്കിയപ്പോൾ, കഴുത്തിന്റെ നടുവിൽ ചെറിയൊരു ചുവന്ന പാട്. </p>
<p>പൂച്ചയുടെ നഖമോ? ഓർമയുടെ അടയാളമോ? </p>
<p>ആ ദിവസത്തിനു ശേഷം വീട്ടിൽ ഒറ്റക്ക് ഇരിക്കാൻ പേടി തോന്നി. എന്നാൽ അതേസമയം, ആരെയും കാണാനും തോന്നിയില്ല. ഞാൻ പതുക്കെ അരിക്കാത്തിയുടെ ചലനങ്ങൾ അനുകരിക്കാൻ തുടങ്ങി. അവരെപ്പോലെ നടക്കാൻ, അവരെപ്പോലെ മുടി ഒതുക്കാൻ, അവരെപ്പോലെ മിണ്ടാതിരിക്കാൻ. </p>
<p>അരിക്കാത്തി പറഞ്ഞിരുന്ന കഥകൾ ഒന്നുംതന്നെ എനിക്കോർമയില്ല. പക്ഷേ, കഥപറയുന്ന ശരീരം എന്നിൽ പതിയാൻ തുടങ്ങി. ഒരു വൈകുന്നേരം, അപ്രതീക്ഷിതമായി വല്യമ്മയുടെ പഴയ വീട്ടിലേക്ക് പോകണമെന്ന് തോന്നി. വീട് ഇപ്പോൾ പൂട്ടിയിരിക്കുകയാണ്. കവുങ്ങിൻ തോപ്പുകൾക്കിടയിലൂടെ കാറ്റ് മെല്ലെ മെല്ലെ കടന്നുപോകുന്നു. ഞാൻ പടിയിലൂടെ കയറി മുറ്റത്ത് നിന്നു. ആരുമില്ല. പക്ഷേ ഒരുപാട് ശബ്ദങ്ങൾ, പൊട്ടിച്ചിരികൾ, മുറു മുറെ സംഭാഷണങ്ങൾ. </p>
<p>മണ്ണിലൂടെ വലിഞ്ഞുനീങ്ങുന്ന കുപ്പായങ്ങളുടെ ശബ്ദം. അനേകം ശബ്ദങ്ങൾ. ഞാൻ കണ്ണടച്ചു. </p>
<p>അരിക്കാത്തി, വല്യമ്മ, പുറംപണിക്കാരികളായ പെണ്ണുങ്ങൾ... എല്ലാവരും എനിക്ക് ചുറ്റുമായി നിൽക്കുന്നു. എല്ലാവർക്കും ഒരേ മുഖം. അരിക്കാത്തിയുടേത്. </p>
<p>അവരിൽ ഒരാൾ എന്നെ നോക്കി പറഞ്ഞു: </p>
<p>“ഇനി നിനക്ക് സംസാരിക്കാനുള്ള അവസരമാണ്.” </p>
<p>“എനിക്ക് കഥകളൊന്നും ഓർമയില്ലല്ലോ,” ഞാൻ പറഞ്ഞു. </p>
<p>അവർ ആർത്താർത്ത് ചിരിച്ചു. </p>
<p>“കഥകൾ ഓർമിക്കേണ്ടതല്ല. അവ ശരീരത്തിൽ ഉണ്ടാകേണ്ടതാണ്.” </p>
<p>അവരെല്ലാവരും മുന്നോട്ടുവന്നു. എന്റെ കഴുത്തിന് പിന്നിലെ പാടിൽ അവരുടെ വിരലുകൾ ഒരോന്നോരോന്നായി വന്ന് തൊട്ടു. ഒരു നേർത്ത ധാരയായി താപം ശരീരത്തിലൂടെ പടർന്നു. </p>
<p>അപ്പോൾ ചിലതെല്ലാം എനിക്കോർമ വന്നു. അരിക്കാത്തി കഥകൾ പറഞ്ഞിരുന്നില്ല. അവൾ കഥകൾ വിതക്കുകയായിരുന്നു. </p>
<p>ശരീരങ്ങളിൽ. </p>
<p>ഓർമകളിൽ. </p>
<p>മുറിവുകളിൽ. </p>
<p>ഞാൻ കണ്ണുതുറന്നപ്പോൾ മുറ്റം ശൂന്യമായിരുന്നു. ആ രാത്രി, ഞാൻ ആദ്യമായി ഒരു കഥ പറഞ്ഞു, ഒരാളുമില്ലാത്ത ഒരു മുറിയിൽ. എന്നാൽ ഞാൻ വ്യക്തമായി അറിഞ്ഞിരുന്നു. ആരൊക്കെയോ കേൾക്കാനുണ്ട്. ഒരു വലിയ കൂട്ടം ആളുകൾ നിരക്കനെ അവസാനമില്ലാത്ത കഥകൾപോലെ... അറ്റമില്ലാത്ത കാടുകൾപോലെ.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1548314</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1548314</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,31 AUG 2026]]></category>
<dc:creator><![CDATA[മേഘമൽഹാർ]]></dc:creator>
<pubDate>Mon, 24 Aug 2026 02:45:59 GMT</pubDate>
</item>
<item>
<title><![CDATA[അവനി വാഴ്‌വു കിനാവു, കഷ്ടം !]]></title>
<description/>
<enclosure length="200621" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/23/2903033-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/23/2903033-untitled-1.gif'/><figcaption><p>ചി​ത്രീകരണം: ചിത്ര എലിസബത്ത്</p><span class='copyright'></span></figcaption></figure><p>“ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. </p>
<p>ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മംപൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍പ്രാപിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.” </p>
<p>(എസ്സക്കിയേൽ 37, 5-6) </p>
<p>നേരം ഇരുട്ടിത്തുടങ്ങി. നിലാവെളിച്ചം ഇലച്ചാർത്തുകൾക്കിടയിൽകൂടി അരിച്ചിറങ്ങിയപ്പോൾ മങ്ങാടൻ ഔസേപ്പിന്റെ ചുണ്ടിൽ പഴയൊരു പാട്ടിന്റെ ഈരടികളുയർന്നു. </p>
<p> “ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം </p>
<p>നിൻ ചിരിയിൽ അലിയുന്നെൻ ജീവരാഗം.” </p>
<p>ഇറയത്ത് കത്രീനയപ്പോൾ ഔസേപ്പിന്റെ വരികൾക്ക് മറുപാട്ട് പാടി. </p>
<p>“നീലവാനിലലിയുന്നു ദാഹമേഘം </p>
<p>നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം.” </p>
<p>പാട്ടിനൊപ്പം കത്രീനയുടെ മുടിക്കെട്ടിൽ തിരുകിവെച്ചിരുന്ന ജമന്തിപ്പൂവിന്റെ മണം അവിടമാകെ പടർന്നു... </p>
<p>കത്രീനാമ്മേ.. എന്നാടി നിന്റെ പാട്ടിനൊരു ഓജസ്സില്ലാത്തെ. </p>
<p>ഇന്നലത്തെ മഞ്ഞ് അപ്പടി നനഞ്ഞതാ. മനുഷ്യാ രാത്രി മുഴുവൻ നിലാവ് നോക്കി ഇരിക്കാൻ വിളിച്ചപ്പോ ഓർക്കണമാരുന്നു. എന്നിട്ടോ നേരം വെളുക്കുംമുമ്പേ പോയി. ഒന്ന് പറഞ്ഞേച്ചെങ്കിലും പോകാരുന്നു. </p>
<p>നീയൊന്നു ക്ഷമിക്കടി.. ഞാനാ ഇഞ്ചിക്കണ്ടത്തിലെ തോമാ ഒരത്യാവശ്യം പറഞ്ഞ് വിളിച്ചപ്പോൾ അവന്റെ കൂടെ പോയതാ. കൊറേ സമയം അങ്ങനെ പോയി. പിന്നെ നിന്നെ ഒന്ന് കാണണെങ്കിൽ ഈ നേരം വരെ കാത്തിരിക്കണ്ടേ. </p>
<p>എന്തോന്നാ ഇത്ര അത്യാവശ്യം. അല്ലേലും തോമയെ കിട്ടിയാൽ എന്നെ മറക്കും. പണ്ടേ അങ്ങനെയാണല്ലോ. എല്ലാം കഴിയുമ്പോൾ കിള്ളാൻ വന്നോളും. എനിക്കൊന്നും മിണ്ടാനില്ല. </p>
<p>എടീ... പണ്ടുതൊട്ടെ ഞാനീ പാത്തും പതുങ്ങിയും വരുന്നതുതന്നെ നിന്നെക്കാണാനാ. ഇങ്ങനെ കെറുവിക്കാതെ. നീ ഇങ്ങോട്ടൊന്ന് നോക്കിക്കേ. </p>
<p>എനിക്ക് ആരേം കാണണ്ടാന്ന് പറഞ്ഞില്ലേ. </p>
<p>ഒരു കാര്യം ഞാൻ ചോദിച്ചാൽ സത്യം പറയുവോ. പകൽ വെളിച്ചത്തിൽ നാലാളുടെ മുന്നിൽവെച്ച് ധൈര്യത്തോടെ ഒരുവട്ടമെങ്കിലും നിങ്ങളെന്നോട് മിണ്ടീട്ടുണ്ടോ. പോട്ടെ... ഒന്ന് നോക്കീട്ടുണ്ടോ? </p>
<p>അതെന്നാ വർത്താമാനമാടി കൊച്ചെ... പറഞ്ഞേ. </p>
<p>പണ്ട് എട്ടാം ക്ലാസിൽ വേദപാഠക്ലാസിൽ വെച്ചല്ലേ നമ്മള് ആദ്യം കാണുന്നെ. </p>
<p>പിന്നെ... വീണ പാഠം. ഞാൻ വല്ല തെറിയും പറയും കേട്ടോ. എനിക്കങ്ങ് പെരുപ്പ് കേറി വരുന്നുണ്ട്. ഈ ഞായറാഴ്ച കുർബാനക്കും അതുകഴിഞ്ഞ് വേദപാഠത്തിനുമിരിക്കുമ്പോളും ആരും കാണാതെ ഏറ്കണ്ണിട്ട് നോക്കിയതല്ലാതെ എപ്പോഴേലും ഒന്ന് കാണാനോ മിണ്ടാനോ നിങ്ങള് മെനക്കെട്ടിട്ടില്ല. ഒളിയോ മറയോ ഉണ്ടെങ്കിൽ ഇതുപോലെ ഒരു ധൈര്യവാൻ വേറെയില്ല. </p>
<p>എന്തിനേറെ പറയുന്നു... വീട്ടുകാരെല്ലാംകൂടി മാഞ്ഞാനിയിലെ ഇട്ടിച്ചനുമായി എന്റെ കല്യാണം തീരുമാനിച്ചപ്പോൾ എന്നെ വീട്ടീന്ന് വിളിച്ചിറക്കണമെന്ന് കൂട്ടുകാരനോട് പറയാൻ തോമയോട് പറഞ്ഞിട്ടുപോലും ആ വഴിക്ക് വരാൻ ധൈര്യം ഇല്ലാത്ത മനുഷ്യനാണ് നിങ്ങള്. മനസ്സമ്മതത്തിന് തലേന്നുവരെ കരഞ്ഞു തീർത്ത കണ്ണീരിനു കണക്കില്ല. എന്റെ കണ്ണീരുകണ്ട ചാച്ചൻ വരേ അവസാനം എന്നോട് പറഞ്ഞു. എടീ അവൻ വരുവാണേൽ നീ പൊക്കോ. എന്നാ മാനക്കേട് ഒണ്ടായാലും ചാച്ചൻ സഹിച്ചോളാന്നു. പുലർച്ചവരെ ഞാനും ചാച്ചനും നിങ്ങള് വരുന്നതും നോക്കി കാത്തിരുന്നു. </p>
<p>കണ്ടില്ല... </p>
<p>കത്രീനയുടെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു. </p>
<p>ഔസേപ്പ് മറുപടിയൊന്നും പറഞ്ഞില്ല. </p>
<p>കണ്ണുകൾ തുടച്ചുകൊണ്ട് കത്രീന തുടർന്നു. </p>
<p>എനിക്കെന്തോ നിങ്ങളോട് അന്നുമുതൽ ദേഷ്യമായിരുന്നു. ഇട്ടിച്ചൻ പൊന്നുപോലെയാ നോക്കിയെ. ഒരു വാക്കുകൊണ്ടുപോലും നോവിച്ചിട്ടില്ല. നമ്മുടെ കാര്യം ഒക്കെ ചാച്ചൻ പറഞ്ഞ് അറിയാമായിരുന്നെങ്കിലും ഒരിക്കൽപോലും അതെപ്പറ്റി ചോദിച്ചിട്ട് കൂടിയില്ല. കുട്ടികളൊക്കെ ആയപ്പോൾ പതുക്കെ ഞാൻ നിങ്ങളെ മറന്നു. </p>
<p>ദാ ഇപ്പോ.. മനസ്സിലെന്നോ പതിഞ്ഞ ആ മുഖം വീണ്ടും കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്. ആ ദേഷ്യമൊക്കെ എങ്ങോട്ടോ പോയി. </p>
<p>എട്ടാം ക്ലാസിൽവെച്ച് ആദ്യമായി കണ്ട ദിവസംപോലെ. നിലാവെട്ടത്തിൽ പെ​െട്ടന്ന് എന്റെ മുന്നിലേക്ക് വന്നപ്പോൾ നമ്മുടെ ആദ്യത്തെ ക്രിസ്തുമസ് ഓർത്തുപോയി. അന്ന് നക്ഷത്രവിളക്കുകൾ തൂക്കി കരോൾ പാട്ടുകൾ പാടിനടക്കുമ്പോൾ നമ്മുടെ കണ്ണുകൾ പരസ്പരം മിണ്ടിയത്, പിന്നീട് പള്ളിയിൽ പാതിരാ കുർബാന നടക്കുമ്പോൾ പുൽക്കൂടിനരികെ നിന്ന് ആദ്യമായ് മിണ്ടിയത്. കഴിഞ്ഞ ദിവസം നിലാവെട്ടത്തിൽ വീണ്ടും കണ്ടപ്പോൾ പണ്ട് പുൽക്കൂടിന് പിന്നിൽനിന്ന് നക്ഷത്രവിളക്കിന്റെ വെട്ടത്തിലേക്ക് നീ വന്നപ്പോൾ മുഖത്തുണ്ടായ അതെ പേടി അതുപോലെ നിന്റെ മുഖത്തുണ്ടായിരുന്നു. ഒരുപക്ഷേ ആ ഭയം കണ്ടിട്ടാവണം എന്റെ ദേഷ്യമെല്ലാം പെ​െട്ടന്ന് പോയത്. </p>
<p>ഔസേപ്പ് കത്രീനയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. </p>
<p>ഇങ്ങോട്ട് വരുന്നത് ആരേലും കണ്ടോ..? </p>
<p>അറിയില്ല. </p>
<p> ഔസേപ്പ് അവളുടെ കൈകൾ ചേർത്തുപിടിച്ചു. കത്രീനയപ്പോൾ ഔസേപ്പിന്റെ ചുമലിലേക്ക് തലചായ്ച്ചു. നിലാവ് മേഘങ്ങൾക്കിടയിലേക്ക് ചുരുണ്ടുകൂടി അവർക്കിരുവർക്കുമായി ഇരുളിന്റെ പന്തലൊരുക്കിയപ്പോൾ മങ്ങാടൻ ഔസേപ്പ് ഇറയത്ത് കത്രീനയുടെ നെറുകയിൽ ഉമ്മവെച്ചു. അയാളുടെ കൈ തട്ടി അവളുടെ മുടിയിഴയിൽനിന്നും ജമന്തിപ്പൂവ് താഴേക്ക് വീണു. </p>
<p>മേഘപ്പുതപ്പിലൊളിച്ച നിലാവ് വീണ്ടും പുറത്തേക്കിറങ്ങിയപ്പോൾ കത്രീന ചോദിച്ചു. </p>
<p>നമ്മള് തമ്മിൽ കാണുന്നതും ഇവിടെ ഇരിക്കുന്നതും ആരെങ്കിലും കാണുമോ ഔസേപ്പച്ചാ. </p>
<p>ആര് കാണാൻ. ഇനി ആരേലും കണ്ടാലും എനിക്ക് കൊഴപ്പമൊന്നുമില്ല. </p>
<p>നിങ്ങൾക്കത് പറയാം. ഇട്ടിച്ചനോ പിള്ളരോ അറിഞ്ഞാൽ മാനക്കേട് എനിക്കാ. അറിയാവോ? </p>
<p>നിനക്ക് മാനക്കേട് വരാതെ ഞാൻ നോക്കിക്കോളാം. പോരെ. ഇനി നമ്മളറിയാതെ ഇങ്ങോട്ട് ആരേലും വരുന്നുണ്ടോ എന്ന് നോക്കാൻ ഞാൻ തോമായെ ഏൽപിച്ചിട്ടുണ്ട്. </p>
<p>ഓഹോ. അപ്പോ എല്ലാം തീരുമാനിച്ച് എറങ്ങിയതാ അല്ലെ. </p>
<p>പിന്നല്ലാതെ. </p>
<p>എന്നാലും ഔസേപ്പച്ചാ... ഈ ഇരുട്ടത്ത് ഇങ്ങനെ പാത്തും പതുങ്ങിയും വരേണ്ട കാര്യം വല്ലതും ഉണ്ടാരുന്നോ... പണ്ടേക്ക് പണ്ട് വിളിച്ചോണ്ട് പോയി കൂടെ പൊറുപ്പിച്ചാരുന്നേൽ എനിക്ക് എന്തൊരു സന്തോഷം ആയേനെ. </p>
<p>ചില കാര്യങ്ങള് അങ്ങനാ കത്രീനാ നമ്മള് തീരുമാനിച്ചാലും നടക്കത്തില്ല. </p>
<p>എന്നാലും വീണ്ടും കാണാൻ പറ്റിയല്ലോ. ഇത്രേം നാൾ കാത്തിരുന്നതിന് ഇപ്പോ ഒരർഥം ഉണ്ടായല്ലോ. </p>
<p>ഇനിയിപ്പോ എന്തർഥം ഉണ്ടായിട്ടെന്താ കാര്യം. </p>
<p>ഔസേപ്പച്ചാ... ഒന്ന് ചോദിച്ചോട്ടെ... തോമായോട് പറഞ്ഞുവിട്ടിട്ടും അന്നെന്താ എന്നെ വിളിക്കാൻ വരാതിരുന്നത്. </p>
<p>അതൊരു വലിയ കഥയാ. ഞാൻ സൗകര്യംപോലെ പറയാം. ഇനിയിപ്പോ എന്നും കാണുമ്പോൾ പറയാൻ എന്തേലും വേണ്ടെ. </p>
<p>മതി. സമയംപോലെ മതി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2903041-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240209VX457diyGwy2kWqdJi0dAYGM9v7Bl6F2098557" data-watermark="false" style="width: 100%;" info-selector="#info_item_1787462100218">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787462100218"></div>
</div>
<p>അത് പോട്ടെ, ചോദിക്കാൻ മറന്നു... ഔസേപ്പച്ചന്റെ കുടുംബം..? </p>
<p>ഞാൻ പെണ്ണൊന്നും കെട്ടീല. അതിനൊള്ള സമയം കിട്ടീല. പിന്നെ മനസ്സിൽ നീയൊണ്ടാരുന്നു. അതിപ്പോഴും അങ്ങനെ തന്നെയുണ്ട്. </p>
<p>കത്രീന ഔസേപ്പിന്റെ കണ്ണുകളിലേക്ക് നോക്കി. </p>
<p>ഞാൻ... പോട്ടെ. </p>
<p>എന്താ എന്ത് പറ്റി..? </p>
<p>ഒന്നുലാ.. </p>
<p>കത്രീനാമേ... </p>
<p>തിരിഞ്ഞുനോക്കാതെ കത്രീന നടന്നു. </p>
<p>ഔസേപ്പ് പിന്നെ കത്രീനയെ വിളിച്ചില്ല. </p>
<p>നാളെ ഈ സമയം നിന്നെയും കാത്ത് ഞാനിവിടെയുണ്ടാകും. ഇരുളിൽ എവിടെയൊക്കെയോ അയാളുടെ ശബ്ദം പ്രതിധ്വനിച്ചു. </p>
<p>നിലാവ് ഒരുക്കിയ പന്തലിന് താഴേ ഔസേപ്പും തോമായും ഒറ്റക്കായി. </p>
<p>അതെന്താടാ അവള് പോയെ. കുറേകാലം കൂടി കണ്ടിട്ട് നീ എന്നാ വേണ്ടാതീനമാ പറഞ്ഞേ? </p>
<p>ഏയ് ഞാനൊന്നും പറഞ്ഞില്ല. ഇത്രേം നാളായിട്ടും പെണ്ണ് കെട്ടിയില്ല എന്നറിഞ്ഞപ്പോൾ അവളുടെ മുഖം മാറി. ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല. കഴിഞ്ഞതൊക്കെ ഞാനവളോട് എങ്ങനെ പറയും. ഈ ഒരു നിമിഷത്തിനുവേണ്ടി ഇത്രയും നാൾ കാത്തിരിക്കുകയായിരുന്നു. അവളറിയുമ്പോൾ... എനിക്ക് അറിയില്ല അവൾ എങ്ങനെ പ്രതികരിക്കുമെന്ന്. </p>
<p>എല്ലാം ശരിയാകുമെടാ നമുക്ക് കാത്തിരിക്കാം. നീ നോക്കിക്കോ നാളെയും അവള് വരും. </p>
<p> കത്രീന ആകെ അസ്വസ്ഥയായിരുന്നു. പഴയ ഓർമകളിലേക്ക് അവൾ ഒരു ശലഭമായി പറന്നുപോയി. </p>
<p>ഇടവകേൽ നാട്ടീന്ന് വന്ന പുതിയ കുടുംബക്കാര് ചേർന്നിട്ടൊണ്ടെന്നു പറഞ്ഞ് അച്ചൻ മങ്ങാട്ട് കുടുംബത്തെ പരിചയപ്പെടുത്തിയപ്പോൾ എഴുന്നേറ്റ് നിന്ന സുന്ദരനായ ആ പയ്യനെ എല്ലാവരും ശ്രദ്ധിച്ചു. വേദപാഠത്തിന് എന്റെ ക്ലാസിൽ വരണമെന്ന് അന്ന് പള്ളീൽ ഒണ്ടാരുന്ന എല്ലാ പെൺപിള്ളാരും ആഗ്രഹിച്ചിട്ടുണ്ടാകും. അതിലെന്റെ പ്രാർഥന കർത്താവ് കേട്ടു. വേദപാഠത്തിന് മാത്രമല്ല സ്കൂളിലും ഞങ്ങള് ഒരേ ക്ലാസിൽ. </p>
<p>കരിപ്പാറയിൽനിന്ന് ടൗണിലേക്ക് ജീപ്പ് മാത്രമേയുള്ളൂ. പള്ളിത്താഴേന്ന് രാവിലെ എട്ട് മണിക്ക് കൊറ്റനാട്ടെ സണ്ണിച്ചേട്ടന്റെ ജീപ്പെടുക്കും. സണ്ണിച്ചേട്ടൻ തന്നെയാണ് ഓടിക്കുന്നതും. അതിൽ ടൗണിലോട്ട് പോകാനുള്ള ആർക്ക് വേണേലും കേറാം. അടുത്തത് എട്ടരക്കാണ് അതിൽ പക്ഷേ സ്കൂൾകുട്ടികൾ മാത്രമേ കാണൂ. രാവിലത്തെപോലെതന്നെ ഉച്ചക്കും വൈകുന്നേരവും ജീപ്പ് സർവീസുണ്ട്. വൈകുന്നേരം നാലരക്കുള്ളത് സ്കൂൾകുട്ടികൾക്ക് മാത്രമാണ്. </p>
<p>ആദ്യകാലത്ത് ടൗണില് പോകുന്നോര് സ്പെഷ്യല് കൂട്ടിയും കുട്ടികള് നടന്നും ഒക്കെയാരുന്നു. എഴുപത്തിയൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ഇഞ്ചനാട്ടെ ജോണിക്കുട്ടി ഒഴുക്കിൽ പോയതോടെയാണ് മഴക്കാലത്ത് സ്കൂളിലോട്ട് കുട്ടികൾ ജീപ്പിൽ പോയാൽ മതിയെന്ന് പള്ളിക്കമ്മറ്റി കൂടി തീരുമാനിച്ചത്. ടൗണില് നിന്ന് കരിപ്പാറയിലേക്കുള്ള ആദ്യത്തെ കയറ്റം കയറി ഇല്ലിക്കല്ലിന്റെ താഴെയുള്ള കൊടുവളവ് ബസ് ഒടിഞ്ഞുകേറി​െല്ലന്ന് മനസ്സിലാക്കിയതോടെ നാട്ടുകാർക്ക് ജീപ്പ് മാത്രമായി ഏക ആശ്രയം. പക്ഷേ, എല്ലാവർക്കും എപ്പോഴും സ്പെഷല് കൂട്ടാൻ പറ്റുകയുമില്ല. നാട്ടിലെ പൊതുപ്രശ്നങ്ങൾക്ക് കമ്മറ്റി കൂടുക സാധാരണയായതുകൊണ്ട് വിഷയം കമ്മറ്റിയിൽ ചർച്ചചെയ്തെടുത്ത തീരുമാനമാണ്, രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ജീപ്പ് സർവീസ്. </p>
<p>എട്ടരക്കുള്ളത് വീട്ടിലെ വണ്ടി ആണേലും ഞാനെപ്പോഴും ഏറ്റവും പിറകിലാണ് ഇരിക്കുന്നത്. ഔസേപ്പ് ഒരിക്കൽപോലും സീറ്റിലിരിക്കില്ല പുറകിൽ സ്റ്റെപ്പിൽ ചവിട്ടിനിൽക്കും. ബുക്കുകൾ എന്നെ ഏൽപിക്കും. അതാകട്ടെ സൈക്കിൾ ട്യൂബിൽ നിന്ന് മുറിച്ചെടുത്ത ബാൻഡിൽ ചുറ്റിവെച്ചിരിക്കുകയായിരിക്കും. ബുക്കുകൾ ഓരോന്നെടുത്ത് വെറുതെ മറിച്ചുനോക്കും. അവനെപ്പോലെ സുന്ദരമായ അക്ഷരങ്ങളിൽ വിരലോടിച്ചങ്ങനെയിരിക്കുമ്പോൾ അവനെന്നേ നോക്കും. ഒരു വാക്കുപോലും മിണ്ടാതെ കണ്ണുകൾകൊണ്ട് സംസാരിച്ച നാളുകൾകൊടുവിൽ ഒരുദിവസം അവന് മുന്നിൽ ഒരു കത്തിലൂടെ ഞാനെന്റെ ഹൃദയം തുറന്നുവെച്ചു. എട്ടിലെ കൊല്ലപ്പരീക്ഷക്ക് മുമ്പ് പനിപിടിച്ച് രണ്ടുമൂന്ന് ദിവസം സ്കൂളിൽ പോകാൻ എനിക്ക് പറ്റിയില്ല. ക്ലാസിൽ ചെന്നപ്പോൾ എന്റെ ആഗ്രഹംപോലെതന്നെ ടീച്ചർ പറഞ്ഞു. </p>
<p>ഔസേപ്പെ... നിന്റെ ബുക്ക് നോട്ടെഴുതാൻ കത്രീനയ്ക്ക് കൊടുക്കണം. </p>
<p>അവൻ എന്നെ ഒന്ന് നോക്കി. പിന്നെ ബുക്ക് ടീച്ചറിനെ ഏൽപിച്ചു. ടീച്ചർ എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു, </p>
<p>ഞായറാഴ്ച പള്ളിയിൽ കാണുമ്പോൾ ബുക്ക് തിരിച്ചു കൊടുത്തേക്കണം കേട്ടോ. </p>
<p>ഞാൻ തലകുലുക്കി. നോട്ടെല്ലാം എഴുതിക്കഴിഞ്ഞ് ഞായറാഴ്ച വേദപാഠക്ലാസിൽ വെച്ച് ബുക്ക് തിരിച്ചുകൊടുക്കുമ്പോൾ ഞാൻ അവനോട് പറഞ്ഞു: </p>
<p> നിന്റെ ബുക്കിനെന്തോ മാന്ത്രികശക്തിയുണ്ട്, കേട്ടൊ. അത് കിട്ടിയതുകൊണ്ടാ എന്റെ പനി മൊത്തത്തിൽ മാറിയത്. ഇന്നലേം മിനിഞ്ഞാന്നും ഞാനീ ബുക്കും കെട്ടിപ്പിടിച്ചുകിടന്നാ ഒറങ്ങിയത്. </p>
<p> അവൻ ഒന്നും മിണ്ടിയില്ല, പക്ഷേ ചിരിച്ചു. </p>
<p>നിന്നോട് പറയാൻ ഒരുകൂട്ടം എഴുതീട്ടുണ്ട്. നോക്കണം...ട്ടോ. </p>
<p>അവളതിൽ എന്താ എഴുതിയെ... നിലാവൊരുക്കിയ പന്തലിന് താഴെയിരിക്കുമ്പോൾ തോമാ ചോദിച്ചു. സത്യം പറഞ്ഞാൽ വേദപാഠ ക്ലാസിൽ ഇരിക്കുമ്പോൾ ബുക്ക് തിരിച്ചും മറിച്ചും ഞാൻ നോക്കി അതിലൊന്നും കണ്ടില്ല. വീട്ടിൽ ചെന്നും കുറെ നോക്കി ഒന്നും കണ്ടില്ല. ഞാൻ വിചാരിച്ചു എന്നെ പറ്റിക്കാൻ പറഞ്ഞതാണെന്ന്. പക്ഷേ കുറെ കഴിഞ്ഞപ്പോൾ ഞാനത് കണ്ടു പിടിച്ചു മലയാളം നോട്ട്ബുക്കിന്റെ പൊതിക്കുള്ളിൽ ഒരു കുറിപ്പ്. അത് പക്ഷേ കത്തൊന്നും ആയിരുന്നില്ല. അതിൽ ഒരു വേദവാക്യം എഴുതിയിരുന്നു. </p>
<p> “ജെറമിയ 31:3.” </p>
<p>ഞാൻ ബൈബിൾ എടുത്തു നോക്കി. പഠിക്കാനിരുന്ന ഞാൻ ബൈബിൾ എടുക്കുന്നത് കണ്ടപ്പോൾ അമ്മച്ചിക്കും അത്ഭുതം. കൂടെ ഒരു ഉപദേശവും പഠിക്കുന്നതിനു മുന്നേ ഒരു അധ്യായം വായിക്കുന്നത് നല്ലതാ. അതിന്റെ കൃപയുണ്ടാകും. ഞാൻ ചിരിച്ചു. അമ്മച്ചിക്ക് അറിയില്ലല്ലോ സത്യം. </p>
<p> എടാ നീ വളക്കാതെ കാര്യം പറയടാ ആ വാക്യം എന്തായിരുന്നു. തോമാക്ക് ദേഷ്യം വന്നു. </p>
<p>“എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്, നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും.” </p>
<p>പെണ്ണ് കൊള്ളാമല്ലോ ഔസേപ്പെ. അവള് വലിച്ചുനീട്ടാതെ കാര്യം പറഞ്ഞു. എന്നിട്ട് നീ അതിനു മറുപടി കൊടുത്തോ? </p>
<p>ശരിക്കും പറഞ്ഞാൽ അതൊരു തുടക്കമായിരുന്നു. ആദ്യം ആദ്യം വേദവാക്യങ്ങൾ. അങ്ങോട്ടുമിങ്ങോട്ടും പറയാനുള്ള കാര്യങ്ങൾ വേദവാക്യങ്ങളിലൂടെ കണ്ടെത്താൻ കുറെ കഷ്ടപ്പെട്ടു. പക്ഷേ, ഒരു കാര്യമുണ്ട്, തോമാ ഈ ബൈബിൾ വാക്യം പരിപാടി ആരും കണ്ടുപിടിക്കത്തില്ല. ഒരാൾക്കും സംശയം തോന്നത്തുമില്ല. </p>
<p>അവളുടെ വാക്യത്തിന് നീ എന്തു മറുവാക്യമാ എതുതിയെ..? </p>
<p>“സുഭാഷിതങ്ങൾ 24:26.” </p>
<p>നീ വാക്യം പറയാതെ എന്താണെന്ന് പറയടാ. </p>
<p>“സത്യസന്ധമായ ഉത്തരം നൽകുന്നത് ചുംബനം നൽകുന്നതുപോലെയാണ്.” </p>
<p>അതുകൊള്ളാം അതെനിക്കിഷ്ടപ്പെട്ടു തോമാ ഉറക്കെ ചിരിച്ചു. ശരിക്കും പറഞ്ഞാൽ നിങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഒരുകൊല്ലത്തെ കണക്കെ എനിക്ക് അറിയാതൊള്ളു. ഒമ്പതിൽ പഠിക്കുമ്പോഴല്ലേ ഞങ്ങടെ കുടുംബം കരിപ്പാറയിലേക്ക് വരുന്നത്. അന്നുമുതലുള്ള കഥ എനിക്കറിയാം. ഞാൻ ആയിരുന്നല്ലോ രണ്ടു പേരുടെയും മനസ്സ് സൂക്ഷിച്ചിരുന്നത്. കത്ത് കൈമാറ്റം, കാവൽനിൽപ് എന്തൊക്കെയായിരുന്നു. </p>
<p> ങാ... അതൊക്കെ ഒരു കാലം. പക്ഷെ ഒരുമിച്ച് ജീവിക്കാൻ മാത്രം ഭാഗ്യം ഉണ്ടായില്ല. </p>
<p>ഔസേപ്പ് തോമായെ നോക്കി നിർവികാരനായി ഒന്ന് പുഞ്ചിരിച്ചു. </p>
<p>എല്ലാം വിധിയാ. എന്തൊക്കെ ചെയ്താലും ഇന്നത് ഇന്നാർക്കെന്ന് വിധിച്ചിട്ടുണ്ട് അങ്ങനെയേ നടക്കൂ. </p>
<p>അത് ശരിയാ. എല്ലാത്തിനും ഒരു യോഗം വേണം. കാഞ്ഞിരമറ്റം ടൗണിന്ന് ഒരു കിലോമീറ്റർ ദൂരമേ വീട്ടിലോട്ട് ഒണ്ടാരുന്നൊള്ളു. ഇവിടെ ഏതാണ്ട് പൊന്ന് ഇരിപ്പൊണ്ടെന്ന് പറഞ്ഞ് ചാച്ചൻ പിരികേറ്റി. </p>
<p>നാട്ടിന്നു പോരാൻ അമ്മച്ചിക്ക് തീരെ ഇഷ്ടമില്ലായിരുന്നു. ചാച്ചന്റെ നിർബന്ധത്തിന് അവസാനം അമ്മച്ചി വഴങ്ങി. ഉള്ളതെല്ലാം വിറ്റുപെറുക്കിയ പൈസക്ക് ഒരേക്കറ് സ്ഥലം വാങ്ങി.​ അതും മേലെ ഇരുപത്തിനാലിൽ കാടിനോട് ചേർന്ന് കിടക്കുന്ന സ്ഥലം. നേരം വൈകിയാൽ ആന ചിന്നംവിളിക്കുന്നത് കേൾക്കാം. അമ്മച്ചി പിന്നെ പുറത്തേക്കിറങ്ങത്തില്ല. അന്ന് പക്ഷേ ആ ഭാഗത്ത് ഞങ്ങളുടെ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തോടിന്റെ അക്കരെ നിന്റെ വീടും. കൊല്ലം മൂന്നാല് കഴിഞ്ഞപ്പോഴേക്ക് കുറെ വീടുകൾകൂടി വന്നു. ആദ്യകാലത്ത് എന്തൊക്കെയായിരുന്നു. പള്ളി വരുന്നു, പള്ളിക്കൂടം വരുന്നു, കോളജ് വരുന്നു, അരമനേന്ന് അച്ചന്മാർ നേരിട്ട് വരുന്നു. മഠം വരുന്നു... </p>
<p>അവസാനം ഒരു പള്ളി മാത്രം. ചാച്ചനൊക്കെ... ശരിക്കും പറഞ്ഞാൽ പെട്ട് പോയതാ. നീ നോക്കിക്കേ വർഷം ഇത്രേം കഴിഞ്ഞിട്ടും ഇവിടെ എന്തേലും മാറ്റമുണ്ടോ..? ഒന്നും പറഞ്ഞിട്ട് കാര്യമില്ല. യോഗമില്ല. </p>
<p>തോമാ പറഞ്ഞത് ശരിയാണെന്ന് ഔസേപ്പ് തലകുലുക്കി സമ്മതിച്ചു. </p>
<p>ഇനിയിപ്പോ ഇരുന്നിട്ട് കാര്യമില്ല.. നമുക്കും പോകാം, തോമാ എഴുന്നേറ്റു. </p>
<p>നീ വിട്ടോ ഞാൻ കുറച്ചു നേരം കൂടി ഇവിടെ ഇരിക്കട്ടെ. </p>
<p>ഞാൻ പോകുവാ. നീ നിന്റെ നട്ടപ്രാന്തും കൊണ്ടിരുന്നു നേരം വെളുപ്പിച്ചോ. </p>
<p>തോമാ പോയപ്പോൾ ഔസേപ്പ് കത്രീനയുമൊന്നിച്ചിരുന്ന പാറയിലേക്ക് കയറി. കത്രീനയുടെ മുടിക്കെട്ടിൽനിന്നും വീണ ജമന്തിപ്പൂവ് അയാൾ കൈയിലെടുത്തു. അതിന്റെ ഇതളുകൾ പൊഴിച്ച് കൈക്കുമ്പിളിലാക്കി പാറയിലേക്ക് മലർന്നു. കൈക്കുമ്പിളിലെ പൂവിതളുകൾ മുകളിലേക്ക് ഊതിപ്പടർത്തി. വായുവിൽ ഊളിയിട്ട് ജമന്തിയിതളുകൾ അയാളുടെ മുഖത്തേക്കു തന്നെ വീണു. അതിന്റെ സുഗന്ധത്തിൽ അയാൾ മയങ്ങി. ഇടയിൽ അയാളെ തഴുകി കടന്നുപോയ കാറ്റിലെ ജമന്തിപ്പൂമണം അയാളെയുണർത്തി. അപ്പോഴേക്കും ജമന്തിപ്പൂക്കളുടെ ഒരു കാട് അയാൾക്ക് ചുറ്റും രൂപപ്പെട്ടിരുന്നു. </p>
<p>അയാൾ കൈനീട്ടി ഒരു പൂവ് പറിച്ചെടുത്തു. </p>
<p>കരിപ്പാറയിലേക്ക് വന്നതിന്റെ അടുത്തവർഷം പതിനഞ്ച് നോമ്പ് വീടിയതിന്റെ പിറ്റെ ഞായറാഴ്ച വൈകുന്നേരം നാല് മണിക്കുള്ള കുർബാനക്ക് ഗായകസംഘത്തിൽ വന്ന കുറവ് നികത്താൻ എന്നോട് കേറിനിൽക്കാൻ കൊച്ചച്ചൻ പറഞ്ഞതു കേട്ടതേ എന്റെ കണ്ണിൽ ഇരുട്ട് കയറി. കാലിലെ പെരുവിരലിൽനിന്ന് തുടങ്ങിയ വിറയൽ മുടിവരെ പടർന്നു. </p>
<p>പാട്ടുക്കൂട്ടത്തിൽ ഞാനുമുണ്ട് എന്നറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് കത്രീനയാണ്. </p>
<p>ഇതുപോലൊരു അവസരം ഇനി കിട്ടൂല. ആർക്കും ഒരു സംശയവും ഒണ്ടാകത്തുമില്ല. </p>
<p>ഇതിനിടയിൽ അവളുടെ പിറകിൽ തന്നെ നിന്നോളണമെന്ന് അവള് ഉത്തരവുമിറക്കി. അങ്ങനെ അവളുടെ പിറകിൽ നിൽക്കുന്ന സമയത്താണ് അവളുടെ പിന്നിയിട്ട മുടിയിലെ മഞ്ഞയും വെള്ളയും കലർന്ന ജമന്തിപ്പൂവ് ശ്രദ്ധിക്കുന്നത്. സാധാരണ നാട്ടിലുള്ള പെൺപിള്ളേർ മുഴുവൻ റോസപ്പൂവോ മുല്ലപ്പൂവോ ഒക്കെ ചൂടുമ്പോൾ ഒരുത്തിമാത്രം കടുത്തമണമുള്ള ജമന്തിപ്പൂവ് മുടിയിൽ കൊരുത്തുവെച്ചിരിക്കുന്നു. </p>
<p>മൂന്നാം മണിയടിച്ചു. ഗായകസംഘം പാട്ട് തുടങ്ങി. </p>
<p>“എരിയുന്ന തിരിനാളം പോലെ </p>
<p>വിടരുന്ന നറുസൂനം പോലെ </p>
<p>നിൻമുമ്പിലർപ്പിതരാകാൻ നാഥാ... </p>
<p>ഞങ്ങളിതാ വരുന്നൂ...” </p>
<p>കൊച്ചച്ചൻ കുർബനക്കായി അൾത്താരയിലേക്ക് കയറിയതും ഞാൻ വീണതും ഒരുമിച്ചായിരുന്നു. കണ്ണുതുറക്കുമ്പോൾ മേടയിലെ തിണ്ണയിൽ ബെഞ്ചിൽ കിടക്കുകയാണ്. കത്രീന അടുത്തുണ്ട്. പള്ളിയിൽ കുർബാന നടക്കുന്നു. </p>
<p> എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു. </p>
<p>കുർബാന തീരുന്ന വരേ അവിടെ കിടന്നോ. </p>
<p>എന്നാലും ഒരു ജമന്തിപ്പൂവിന്റെ മണമടിച്ചാൽ ഇങ്ങനെ ബോധം പോകുമോ. </p>
<p>ഞാൻ ചിരിച്ചു. എനിക്കറിയില്ല. </p>
<p>ന്നാ... ഇതൊന്ന് മണത്തെ. അവൾ മുടിയിൽനിന്നും പൂവെടുത്ത് എന്റെ നേരെ നീട്ടി. </p>
<p>ഞാൻ മണത്തുനോക്കി. </p>
<p>ബോധം പോയില്ലല്ലോ അവൾ ചിരിച്ചു. </p>
<p>ഞാനും. </p>
<p>കത്രീന എന്റെ കൈയിൽനിന്നും പൂവ് വാങ്ങി തിരികെ മുടിയിൽ ചൂടി. </p>
<p>എന്റെ കവിളിൽ ഒരുമ്മയും തന്ന് അവൾ എഴുന്നേറ്റു. </p>
<p>ഔസേപ്പൂട്ടി അവിടെ കിടന്നോ. ഞാനേ കുർബാനക്ക് കേറട്ടെ. ഇനിയിങ്ങനെ വീഴല്ലെ... അവൾ ചിരിച്ചുകൊണ്ട് പള്ളിയിലേക്ക് നടന്നു. </p>
<p>കൈമുട്ട് പിന്നിലേക്ക് കുത്തി ഞാൻ തലയുയർത്തി അവൾ പോകുന്നത് നോക്കിനിന്നു. </p>
<p>അവിടന്നങ്ങോട്ട് ഞങ്ങളിടങ്ങളിൽ ഉമ്മകൾ പിന്നെയും പലതവണ പിറന്നു. </p>
<p>ക്രിസ്തുമസിന് പാതിരാകുർബാന നടക്കുമ്പോൾ പുൽക്കൂടിന് പുറകിൽവെച്ച്... </p>
<p>ഉപജില്ലാ കലോത്സവത്തിന് പോയപ്പോൾ. </p>
<p>കത്രീനയുടെ വീടിന് താഴെ തോട്ടിൽ, രണ്ടാം കയത്തില്... പതഞ്ഞുപൊങ്ങിയ ചന്ദ്രിക സോപ്പിന്റെ മണത്തോടൊപ്പം മുങ്ങി നിവർന്ന് കണ്ണ് തുറക്കുമ്പോൾ അവൾ മുന്നിലുണ്ട് ഞൊടിയിടയിൽ എന്നെയും ചേർത്തുപിടിച്ച് അവൾ മുങ്ങാംകുഴിയിട്ടു. കയത്തിന്റെ ആഴങ്ങളിൽനിന്ന് ഞങ്ങളുടെ നിശ്വാസങ്ങൾ കുമിളകളായി ജലോപരിതലത്തിലേക്ക് പടർന്നു. </p>
<p>ഞങ്ങളുടെ ബന്ധത്തിൽ തോമാക്ക് ആദ്യം മുതലേ സംശയമുണ്ടായിരുന്നു. ഒരിക്കൽ അവനെന്നോട് ചോദിച്ചു. ഒടുവിൽ അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ എനിക്ക് കീഴടങ്ങേണ്ടിവന്നു. </p>
<p>രണ്ടാം കയത്തിലേക്ക് എന്റെയും അവന്റെയും വീട്ടിൽനിന്ന് കുറച്ചു ദൂരമുണ്ട്. മഴക്കാലത്ത് ഇരുപത്തിനാലിലോട്ട് തോട് മുറിച്ചുകടക്കുക പ്രയാസമാണ് എപ്പോഴും ഒരാൾ പൊക്കത്തിൽ വെള്ളമുണ്ടാകും. ചിലപ്പോൾ മേലെ കാട്ടിൽ ശക്തമായ മഴയെങ്ങാനും പെയ്താൽ വലിയ തോതിൽ വെള്ളം ഇരമ്പിയെത്തും. അങ്ങനെ പ്രതീക്ഷിക്കാതെ പെയ്തൊരു മഴയിലാണ് ജോണിക്കുട്ടി പോയത്. ഇരുപത്തിനാലിൽ വീട്ടുകാരുടെ എണ്ണം കൂടിയപ്പോൾ തോടിന് കുറുകെ കടക്കാൻ ഒരു പാലം കെട്ടി. തോടിന് ഇരുകരയിലുമുള്ള വലിയ രണ്ട് മരങ്ങളിൽ കെട്ടിയ ഇരുമ്പുവടത്തിന്റെ ബലത്തിൽ മുളംകീറുകൾ കൂട്ടിക്കെട്ടിയ ഒരു തൂക്കുപാലം. വേഗത്തിൽ നടന്നാൽ പാലം നന്നായി കുലുങ്ങും. എങ്കിലും മഴക്കാലത്ത് ആ പാലം വലിയൊരു ആശ്വാസം തന്നെയായിരുന്നു. ഒരിക്കൽ പാലത്തിൽ നിൽക്കുമ്പോൾ തോമാ മറുകരയിലുണ്ട്. പാലത്തിന് നടുക്ക് എത്തിയപ്പോഴേക്കും അവൻ ഓടി എന്റെ മുന്നിലെത്തി. പാലം കുലുക്കിക്കൊണ്ട് അവൻ ചോദിച്ചു. </p>
<p>നീയും കത്രീനയും തമ്മിൽ എന്നതാ എടപാട്..? </p>
<p>അതെന്താ നീ അങ്ങനെ ചോദിച്ചേ..? </p>
<p>കാര്യമുണ്ട്... എനിക്ക് അറിയണം. </p>
<p>തോമാച്ചാ... നീ പാലം കുലുക്കാതെ. നമ്മൾ രണ്ടാളും വെള്ളത്തിൽ വീഴും. </p>
<p>വീഴട്ടെ... അല്ലേൽ നീ കാര്യം പറ. ഒരു കൂട്ടുകാരന് മറ്റൊരു കൂട്ടുകാരന്റെ രഹസ്യങ്ങളും അറിഞ്ഞിരിക്കണ്ടെ. അല്ലേൽ നീ പറ. </p>
<p>പറയാം ഞങ്ങൾ തമ്മില് അടുപ്പത്തിലാ. </p>
<p>പറഞ്ഞു തീരുമ്പോഴേക്കും ഞങ്ങള് വെള്ളത്തിൽ വീണു. നനഞ്ഞു കുതിർന്ന് ഞങ്ങൾ ഒരു പാറയിലേക്ക് വലിഞ്ഞുകയറി. ആകാശം നോക്കി മലർന്നുകിടക്കുമ്പോൾ അവൻ ചോദിച്ചു. </p>
<p>എത്ര നാളായി തൊടങ്ങിയിട്ട്..? </p>
<p>കുറച്ചായി. </p>
<p>ഉം... </p>
<p>എനിക്ക് തോന്നിയിരുന്നു. എങ്കിലും നിന്റെ വായിൽനിന്ന് തന്നെ കേൾക്കാൻ ഒരാഗ്രഹം. </p>
<p>ഞാൻ ചിരിച്ചു. </p>
<p>ആ... പിന്നെ ഒരു കാര്യം. ഈ വെള്ളത്തിൽ കിടന്ന് പരിസരം മറന്നുള്ള പരിപാടിയൊന്നും വേണ്ട. </p>
<p>നീ അവിടെ ഉണ്ടാരുന്നോ..? </p>
<p>നീ രണ്ടാം കയത്തിന്റെ അവിടെ കാണുമെന്ന് എനിക്കറിയാമായിരുന്നു. മേലെ പാറയിൽ സമയത്ത് എത്തിയകൊണ്ട് രണ്ട് പ്രണയമീനുകളെ കാണാൻ പറ്റി. </p>
<p>വേറെ ആരേലും കണ്ടോ. </p>
<p>തൽക്കാലം ഇല്ല. അതുകൊണ്ടാ പറഞ്ഞേ, പരിസരം മറക്കരുതെന്ന്. </p>
<p>എന്തായാലും നീ കണ്ടത് നന്നായി. വേറെ ആരേലും ആയിരുന്നേൽ വെട്ടിക്കൂട്ടി തെങ്ങിന് ഇട്ടേനെ. </p>
<p>അവിടുന്നങ്ങോട്ട് ഇവിടം വരെ തോമാ ഞങ്ങളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി. </p>
<p>തോമാ പറഞ്ഞെങ്കിലും രണ്ടാം കയത്തിന്റെ ആഴങ്ങളിൽ പിന്നെയും പലതവണ ഞങ്ങൾ ഊളിയിട്ടു. </p>
<p>അതിന് മറ്റൊരു കാരണംകൂടിയുണ്ടായിരുന്നു. കരിപ്പാറയിലെ ഒരാൾക്കും അറിയാത്ത ഒരു രഹസ്യം രണ്ടാം കയത്തില് ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. കത്രീനയുടെ വീടിന് താഴ്ഭാഗത്ത് ആണെങ്കിലും കയത്തിലേക്ക് എത്താൻ കുറച്ച് പ്രയാസമാണ്. ഒന്നാം കയം കഴിഞ്ഞ് താഴേക്ക് തോട് ഒഴുകുന്ന ഭാഗം അത്രയും വലിയ പാറകളാണ്. സാധാരണ കുട്ടികളും മുതിർന്നവരും ഒക്കെ കുളിക്കാനും തുണി നനക്കാനും ഒക്കെ തൂക്കുപാലം മുതൽ ഒന്നാം കയം വരെയുള്ള ഭാഗത്താണ് പോകുന്നത്. ഒന്നാം കയം കഴിയുമ്പോൾ മേലെ കാട്ടിൽനിന്ന് വരുന്ന ഒരു തോടുകൂടി സംഘമിച്ച് കരിപ്പാറതോടിന്റെ ശക്തി ഒന്നുകൂടി വർധിക്കും. അവിടന്ന് ഏതാണ്ട് ഒരു പതിനഞ്ച് മീറ്ററോളം താഴ്ചയിലേക്ക് വെള്ളം പതഞ്ഞ് ചാടുന്നിടത്താണ് രണ്ടാം കയം. പാറകളിൽ പിടിച്ച് താഴേക്ക് ഇറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഏതെങ്കിലും പാറയിൽ തലയിടിച്ച് ജീവൻ പോകും. കത്രീനക്ക് അവരുടെ ജാതിത്തോട്ടത്തിന്റെ അതിരെക്കൂടി താഴേക്കിറങ്ങി രണ്ടാം കയത്തിലേക്ക് എളുപ്പത്തിൽ എത്താം. ഞാൻ കൂടി പാറക്കൂട്ടത്തിന് കിഴക്ക് നിൽക്കുന്ന കല്ലാലിന്റെ വേരിൽ പിടിച്ച് താഴേക്കിറങ്ങും </p>
<p>കയത്തിൽ ആദ്യം എത്തുന്നയാൾ കല്ലാലിന്റെ നേരെ താഴെയുള്ള പാറപ്പുറത്ത് അടയാളമായി ഒരു മക്കുംകായ എടുത്ത് വെക്കും. എന്നിട്ട് നേരെ കയത്തിലേക്ക് ഇറങ്ങും. മുങ്ങാംകുഴിയിട്ട് കുറച്ചു മുന്നോട്ടുപോയാൽ പാറകൾക്കിടയിലുള്ള ഒരു ഗുഹയിലേക്ക് കയറാൻ പറ്റും. അതായിരുന്നു രണ്ടാം കയത്തിനടിയിൽ ഞങ്ങൾ കണ്ടെത്തിയ രഹസ്യം. പുറംലോകം അറിയാത്ത രണ്ടാം കയത്തിലെ ഗുഹക്കുള്ളിൽ പാറയുടെ വിള്ളലുകൾക്കിടയിൽക്കൂടി അരിച്ചിറങ്ങുന്ന വെള്ളത്തുള്ളികൾ ഞങ്ങൾക്കായി സംഗീതമൊരുക്കുമ്പോൾ അകമ്പടിയായി എത്തുന്ന സൂര്യരശ്മികൾ ഞങ്ങൾക്കിടയിൽ പ്രകാശവലയം തീർക്കും. കത്രീനയുടെയും ഇട്ടിച്ചന്റെയും കല്യാണത്തിന് തലേന്നുവരെ അതായിരുന്നു പ്രണയക്കയത്തിലെ ഞങ്ങളുടെ മുറി. </p>
<p>മറ്റൊരിടത്ത് ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുടെ നടുവിൽ കത്രീന അസ്വസ്ഥയായിരുന്നു. ഔസേപ്പിന്റെ ഉത്തരങ്ങൾക്കായി ഒരു പകൽ ദൂരം അവൾക്ക് കാത്തിരിക്കേണ്ടി വന്നു. </p>
<p>ഇലച്ചാർത്തുകളുടെ ചിത്രം നിലാവ് മണ്ണിലേക്ക് വരച്ച് തുടങ്ങിയപ്പോൾ ഔസേപ്പ് വന്നു. ചോദ്യങ്ങളുടെ മുനയില്ലാതെ കത്രീന ഔസേപ്പിന്റെ കണ്ണിൽത്തന്നെ നോക്കിയിരുന്നു. ഇരുവരുടെയും കണ്ണുകൾക്കും അവർക്കിടയിലെ മൗനത്തിനും രണ്ടാം കയത്തിന്റെ അത്രയും ആഴം ഉണ്ടായിരുന്നു. </p>
<p>കത്രീന ഔസേപ്പിന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു. </p>
<p>ഔസേപ്പച്ചാ... </p>
<p>ഉം.. </p>
<p>ഇത്രയും നാൾ എവിടെയായിരുന്നു? </p>
<p>അന്ന് എന്നെ വിളിക്കാൻ വരാതെ എങ്ങോട്ടാ പോയത്? </p>
<p>ഞാൻ എങ്ങോട്ടും പോയില്ല കത്രീനാ. ഈ കരിപ്പാറയും നിന്നെയും വിട്ട് ഞാൻ എങ്ങോട്ട് പോകാനാണ്. ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. നീ എന്റെ അടുത്തേക്ക് വരുന്ന ദിവസം നോക്കിയിരിക്കുകയായിരുന്നു ഇതുവരെ. </p>
<p>കത്രീനാ നീ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണ്. </p>
<p>ഇന്നലെയായിരുന്നു നിന്റെ അടക്കം. </p>
<p>കത്രീന ഔസേപ്പിന്റെ കൈയിൽ പിടിച്ചു. </p>
<p>ഔസേപ്പച്ചാ എന്നതാ ഈ പറയുന്നെ. </p>
<p>എനിക്കൊന്നും മനസ്സിലാകുന്നില്ല. </p>
<p>വാ... നമുക്ക് നിന്റെ വീട്ടിലേക്ക് പോകാം. </p>
<p>കത്രീന ഔസേപ്പിന്റെ കൈ പിടിച്ചു നടന്നു. </p>
<p>മാഞ്ഞാനിയിലെ കുടുംബക്കല്ലറ ഔസേപ്പ് അവൾക്ക് കാണിച്ചുകൊടുത്തു. ഗ്രാനൈറ്റിൽ കൊത്തിവെച്ചത് അവൾ വായിച്ചു. </p>
<p>“Whoever dwells in the shelter of the Most High </p>
<p> will rest in the shadow of the Almighty” </p>
<p>Psalm 91;1 </p>
<p>“ മാഞ്ഞാനിയിൽ കത്രീന” </p>
<p> ജനനം: 06/04/1964 മരണം: 11/08/2018 </p>
<p>ഔസേപ്പച്ചാ എനിക്ക് വീട്ടിലോട്ട് ഒന്ന് പോണം. ഒരിക്കൽക്കൂടി ഇട്ടിച്ചനെയും മക്കളെയും കാണണം. </p>
<p>ഔസേപ്പ് കത്രീനയുടെ കൈപിടിച്ച് മാഞ്ഞാനിയിലേക്ക് നടന്നു. </p>
<p>ഇറയത്ത് ചാരുകസേരയിലേക്ക് ചാഞ്ഞ് ഇട്ടിച്ചൻ ഇരിപ്പുണ്ട്. </p>
<p>ഇട്ടിച്ചൻ എന്നെ ഓർക്കുകയാകും അല്ലെ ഔസേപ്പച്ചാ. </p>
<p>ആവാം. </p>
<p>ജീവിച്ചിരിക്കുമ്പോൾപോലും ഒരാൾ ചിന്തിക്കുന്നത് മറ്റൊരാൾക്ക് അറിയില്ലല്ലോ. മക്കളെയും മരുമക്കളെയും ഇട്ടിച്ചനെയും മാഞ്ഞാനിയിലെ വീടും... എല്ലാം ഒരിക്കൽക്കൂടി കണ്ട് കരിപ്പാറയിലെ കാഴ്ചകൾ ഓരോന്നും കണ്ട് രണ്ടാം കയത്തിനടുത്തേക്ക് അവർ നടന്നു. മേലെ പാറയിൽ തോമാ അവരെയും കാത്തിരിപ്പുണ്ടായിരുന്നു. കരിപ്പാറതോട് അവർക്കിടയിലൂടെ ഒഴുകി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/23/2903035-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240207DVHRtKaQMuXNaz8xgiSpnRascxd3scD1983426" data-watermark="false" style="width: 100%;" info-selector="#info_item_1787461985389" title="ചിത്ര എലിസബത്ത്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1787461985389">
  <p>ചിത്ര എലിസബത്ത്</p>
 </div>
</div>
<p>വെള്ളം കൂടിയിട്ടുണ്ട്. മേലെ കാട്ടിലെവിടെയോ മഴ പെയ്യുന്നുണ്ട്, അല്ലെ തോമാച്ചാ... </p>
<p>ഉം... മൂന്നാല് ദിവസമായിട്ട് മഴയുണ്ട് ഉരുള് പൊട്ടാതിരുന്നാൽ മതി. </p>
<p>കത്രീന, ഞാൻ വരാതിരുന്നതിന്റെ കാരണം നിനക്ക് അറിയണ്ടേ..? </p>
<p>ഇവനാ. ഇവനാ... എന്നെ കൊന്നത്. </p>
<p>കത്രീന തോമായെ നോക്കി. </p>
<p>ജീവിച്ചിരുന്നപ്പോൾ നീയിത് അറിഞ്ഞിരുന്നെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എനിക്ക് മനസ്സിലാകും കത്രീന... പക്ഷേ, ഇവിടെയിപ്പോ വികാരങ്ങൾക്ക് സ്ഥാനമില്ല. ശരീരമുള്ളപ്പോഴല്ലേ വികാരങ്ങളുള്ളൂ. തോമാ ചിരിച്ചു. </p>
<p>പറ, എന്തിനാ നീയത് ചെയ്തത്. ഔസേപ്പ് നിന്റെ കൂട്ടുകാരൻ ആയിരുന്നില്ലേ..? എന്നിട്ടും നീയെന്തിനാ. </p>
<p>നീ പറഞ്ഞത് ശരിയാ. കൂട്ടുകാരനെന്നു പറയുന്നതിനേക്കാൾ കൂടപ്പിറപ്പ് എന്ന് പറയുന്നതാ ശരി. അത്രക്ക് സ്നേഹമായിരുന്നു എനിക്ക് അവനേം അവന് എന്നേം. നിങ്ങൾ ഒരുമിച്ച് ജീവിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാനാ. </p>
<p> അന്ന് ഒത്ത്കല്യാണത്തിന് തലേന്ന് നീ പറഞ്ഞതനുസരിച്ച് ഇവനോട് പറയാൻ വരുന്ന വഴി തൂക്ക്പാലത്തിന്റെ അവിടെവെച്ച് ഇട്ടിച്ചനെയും കൂട്ടുകാരെയും കണ്ടു. തോട്ടരികിൽ അവരെല്ലാവരും കൂടെ കൂടിയതാ. നിങ്ങള് തമ്മിലുള്ള ഇഷ്ടത്തെപ്പറ്റി അയാള് എന്നോട് ചോദിച്ചു. എനിക്കെന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എന്നിട്ടും അറിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ഇട്ടിച്ചൻ പറഞ്ഞു. </p>
<p>എടാ... തോമാ... ഇനിയിപ്പോ അവളുടെ മനസ്സിൽ അവനാണേൽ അവര് ഒരുമിച്ച് ജീവിക്കട്ടെ. അതല്ലേ നല്ലത്. നീയൊരു കാര്യം ചെയ്യ്. അവനോട് പറഞ്ഞ് ഇന്നുതന്നെ അവളെ വിളിച്ചോണ്ട് പോകാൻ പറ. റോഡിൽകൂടെ വേണ്ട നാട്ടുകാര് ആരേലും കണ്ടാൽ പ്രശ്‌നമാ. അവനോട് കത്രീനയുടെ വീടിന് താഴേ രണ്ടാം കയത്തിനടുത്തേക്ക് വരാൻ പറ. അവിടന്ന് തോട്ടെറമ്പ് വഴി തന്നെ പൊക്കോളാൻ പറയണം. എന്നിട്ട് ഏതേലും നാട്ടിൽ പോയി ജീവിക്കാൻ പറ. </p>
<p>ഒരാഴ്ച നാട്ടുകാര് പല കഥകൾ പറയും പിന്നെ എല്ലാരുമങ്ങ് മറക്കും. </p>
<p>കത്രീനയോട് പറയണ്ടേ. </p>
<p>അത് ശരിയാ. ഇവനെ വിടാം. </p>
<p>ഇട്ടിച്ചൻ, ഇഞ്ചനാട്ടെ ജോണിയുടെ അനിയൻ ബെന്നിയെ കാര്യങ്ങൾ പറഞ്ഞേൽപിച്ച് കത്രീനയുടെ വീട്ടിലേക്ക് വിട്ടു. </p>
<p>എനിക്കയാളോട് വലിയ ബഹുമാനം തോന്നി. ഈ വിവരം ഔസേപ്പിനോട് പറയാൻ തിടുക്കമായി. </p>
<p>തോമാച്ചോ. ഒരു ചെറുത് അടിക്കുന്നോ. കൂട്ടിന് കപ്പേം പന്നീം ഒണ്ട്. </p>
<p>വേണ്ട... ഇട്ടിച്ചാ... ഞാൻ അവനോട് പോയി കാര്യങ്ങൾ പറയട്ടെ. </p>
<p>ഒരെണ്ണം അടിച്ചിട്ട് പോടാ ഉവ്വേ. കരിപ്പാറയിൽ ഒരു മഹാസംഭവം നടക്കാൻ പോകുവല്ലേ. ഇട്ടിച്ചൻ ചിരിച്ചു. </p>
<p>ഒന്ന് രണ്ടായി... രണ്ട് നാലായി... </p>
<p>നേരെ വീട്ടിൽ ചെന്ന് ഔസേപ്പിനോട് നടന്നതൊക്കെ പറഞ്ഞു. കൂടെ ചെല്ലാമെന്ന് പറഞ്ഞിട്ടും ഇവൻ സമ്മതിച്ചില്ല. </p>
<p>ഞാൻ പിന്നെ വീട്ടിലേക്ക് പോയി. </p>
<p>പിറ്റേന്ന് കരിപ്പാറ രണ്ട് സംഭവങ്ങൾ നടന്നു. </p>
<p>ഒന്ന് ഇട്ടിച്ചനും കത്രീനയും തമ്മിലുള്ള കല്യാണം ഒറപ്പിച്ചു. </p>
<p>രണ്ട് മങ്ങാട്ട് ഔസേപ്പ് നാടുവിട്ടു. </p>
<p>ഇട്ടിച്ചൻ പറഞ്ഞതുപോലെ ഒരാഴ്ച എല്ലാവരും പറയും, പിന്നെ മറക്കും... </p>
<p>പക്ഷേ ഞാൻ മറന്നില്ല. ഔസേപ്പ് അന്ന് വന്നില്ലെന്ന് നീയും പറഞ്ഞതോടുകൂടി ഇവനെന്തോ സംഭവിച്ചെന്ന് എനിക്ക് ഉറപ്പായിരുന്നു. </p>
<p>ഒടുവിൽ രണ്ടാം കയത്തിലെ ഗുഹക്കുള്ളിൽ ഇവനെ ഞാൻ കണ്ടെത്തി. </p>
<p>എനിക്കീകാര്യങ്ങളൊക്കെ എല്ലാരോടും പറയണമെന്ന് തോന്നി. അങ്ങനെ ചെയ്താൽ കത്രീനയുടെ ജിവിതംകൂടി നശിക്കുമല്ലോ എന്നോർത്ത് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. കാണുന്നില്ലെങ്കിലും ഏതോ നാട്ടിൽ ഇവൻ ജീവിച്ചിരിപ്പുണ്ടെന്ന് ഇവന്റെ ചാച്ചനും അമ്മയും വിചാരിച്ചോട്ടെ എന്ന് ഞാനും കരുതി. </p>
<p>ഇവൻ പോയതിന്റെ നാൽപതാം നാൾ ഈ പാറയിൽനിന്ന് ഞാനും താഴേക്ക് ചാടി. അതുകൊണ്ട് ആരും കാണാതെ ഇത്രയും കാലം ഈ കരിപ്പാറയിലെ ഒരോ മാറ്റങ്ങളും ഞങ്ങള് കണ്ടു. തമാശകൾ പറഞ്ഞു. പൊട്ടിച്ചിരിച്ചു. കത്രീന വരുന്നതും കാത്ത് ഇവനിരുന്നപ്പോൾ അവന് കൂട്ടായി ഞാനും. </p>
<p>ഔസേപ്പേ... എന്താ ഇതൊക്കെ എനിക്കൊന്നും മനസ്സിലാവുന്നില്ല. ഇത്രയും കൊല്ലം എന്റെ കൂടെ ഉണ്ടായിരുന്ന ഇട്ടിച്ചൻ. ഒരു വാക്കുകൊണ്ടുപോലും എന്നെ നോവിക്കാത്ത ഇട്ടിച്ചൻ. ഇനി എല്ലാം അറിയാമായിരുന്നെങ്കിൽ തന്നെ ഒരിക്കൽപോലും നിന്റെ പേരുപോലും ആ വീട്ടിൽ പറയുന്നത് ഞാൻ കേട്ടിട്ടില്ല. ആ ഇട്ടിച്ചൻ എന്തിനാ നിന്നോട് ഇങ്ങനെ ചെയ്തത്. അന്നുരാത്രി നീ വന്നോ..? </p>
<p>ഉം... വന്നു. രണ്ടാം കയത്തിനടുത്ത്. കല്ലിന്റെ മോളിൽ മക്കുംകായ കണ്ടപ്പോൾ നീ ഗുഹക്കുള്ളിൽ ഉണ്ടാകുമെന്ന് കരുതി ഞാൻ കയത്തിലിറങ്ങി. </p>
<p>ഇട്ടിച്ചൻ ചതിച്ചതാ. അയാൾ ഞാൻ ചെല്ലുന്നതും കാത്ത് അവിടെയുണ്ടായിരുന്നു. അയാൾക്ക് നിന്നെ അത്രക്ക് ഇഷ്ടമായിരുന്നുപോലും... എപ്പോഴും അയാള് നമ്മുടെ പിറകിൽതന്നെയുണ്ടായിരുന്നു. നമ്മളറിഞ്ഞില്ല. അല്ലേലും മറ്റുള്ളവർ അറിയില്ലെന്ന് നമ്മൾ വിചാരിക്കുന്ന കാര്യങ്ങളിൽ പലതും അവർ കാണുന്നില്ലെന്ന് നടിക്കുന്നതാണ്. നല്ലൊരു അവസരത്തിനുവേണ്ടി അയാൾ കാത്തിരിക്കുകയായിരുന്നു. </p>
<p>എന്നാലും ഇട്ടിച്ചൻ അങ്ങനെ ചെയ്തല്ലോ... ഔസേപ്പച്ചാ... </p>
<p>മജ്ജയും മാംസവും ചിന്തയുമുള്ള ശരീരം ഉണ്ടായിരുന്നെങ്കിൽ നമുക്ക് അയാളെ വെറുക്കാം, പ്രതികാരം ചെയ്യാം. ഇനിയിപ്പോ ഒന്നും നടക്കില്ലല്ലോ. </p>
<p>കത്രീന ഔസേപ്പിന്റെ തോളിലേക്ക് ചാഞ്ഞു. </p>
<p>അവർക്ക് മീതെ ആകാശം വിതുമ്പി. കരിപ്പാറയിലെ മണ്ണ് ഇളകിത്തുടങ്ങി. മഴ നിർത്താതെ പെയ്തതിന്റെ നാലാം ദിവസം കരിപ്പാറയുടെ നെഞ്ച് പൊട്ടി. കലങ്ങിമറിഞ്ഞ് കലിതുള്ളിയൊഴുകിയ വെള്ളത്തിൽ കത്രീനയുടെ ശരീരം രണ്ടാം കയത്തിലടിഞ്ഞു.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1548312</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1548312</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,31 AUG 2026]]></category>
<dc:creator><![CDATA[മനു ജോസഫ്]]></dc:creator>
<pubDate>Mon, 24 Aug 2026 02:30:25 GMT</pubDate>
</item>
<item>
<title><![CDATA[പടേനി]]></title>
<description/>
<enclosure length="273980" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/23/2902993-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/23/2902993-untitled-1.gif'/><figcaption><p>ചിത്രീകരണം: കന്നി എം</p><span class='copyright'></span></figcaption></figure><p>ഇരുണ്ട പച്ചനിറത്തിലുള്ള തന്റെ പേരിനു നേരെ നോക്കി കുറച്ചുനേരംകൂടി ഇരുന്നപ്പോൾ മുമ്പില്ലാത്ത ഒരു ഗരിമ പതുക്കെ ആ വാക്കിനു കിട്ടുന്നതായി പീതാംബരന് തോന്നി. ചെമ്പട്ടുടുത്ത ഒരു തീപ്പന്തം ആ വാക്കിനു കുറുകെ അകലെയുള്ള ഏതോ പടയണിക്കാവിന് നേർക്ക് ഓടിമറയുന്നു. കവിളത്ത് പച്ച ഈർക്കിലിയിൽ കോർത്ത മച്ചിങ്ങ കുത്തി കണ്ണുതള്ളി നടക്കുന്ന കോമരങ്ങൾ. </p>
<p>ഇടവഴിത്തൊണ്ടുകളെ വെളിച്ചത്തിന്റെ ഊഞ്ഞാലിലാട്ടുന്ന തൂക്കുവിളക്കും തീവെട്ടികളും. തോളത്തെടുത്ത പലനിലകളുള്ള പൂക്കാവടികളുമായി ചുവടുവെച്ചുനീങ്ങുന്ന കളിക്കാരുടെ നീണ്ടനിഴലുകൾ. ഇടക്ക് ഉയർന്നുകേൾക്കുന്ന അലർച്ചകൾ, പെരുകിക്കയറുന്ന ചെണ്ടപ്പട. കമുകിൻപാളക്കോലങ്ങളും തീപ്പൊരി ചിതറുന്ന അനേകം ചൂട്ടുകറ്റകളും ഒഴുകിനിറഞ്ഞ് നിലതെറ്റി നൃത്തംചെയ്യുന്ന രാത്രി. പീതാംബരന് കണ്ണിൽ ഇരുട്ടിന്റെ വാരിക്കമ്പുകൾ കുത്തിക്കയറും പോലെ തോന്നി. </p>
<p>പീതാംബരൻ കെ.പി എന്നാണ് അയാളുടെ മുഴുവൻ പേര്. കറുപ്പത്തു പദ്മനാഭൻ എന്ന അയാളുടെ അച്ഛൻ വലിയ പടേനിപ്പാട്ടുകാരനായിരുന്നു. കാവുപാട്ടിന്റെ ചടുലതാളമുണ്ടായിരുന്നു അച്ഛന്റെ നടപ്പിനുപോലും. ഉറപ്പുള്ള ആ ചുവടുകൾ പാട്ടിന്റെ പല കാലങ്ങളെ കണിശമായി അളന്നു. ചെറുപ്പത്തിൽ അച്ഛന്റെ കൂടെ നടന്ന് അയാൾ കയറാത്ത കാവുകളില്ല ആ ദേശത്ത്. അന്നത്തെ രാത്രികൾക്ക് കോഴിച്ചോരയുടെ ചൂരുണ്ടായിരുന്നു, ആളുന്ന തീയുടെ തിമിർപ്പും. ഓരോ രാത്രിയും ഓരോ നിലവിളിപോലെ ആയിരുന്നു അന്ന്. </p>
<p>മാടനും മറുതയുമാടി കളംനിറഞ്ഞ പടേനിപ്പാടങ്ങൾ. പീതാംബരന്റെ ഓർമകളെ നിറപ്പകിട്ടുള്ളതാക്കുവാൻ വേറെ എന്താണുള്ളത്? ഏറെ അടുപ്പമുള്ളവർ പീതാംബരനെ പീതൻ എന്നു വിളിക്കും. രമ ഇഷ്ടം കൂടുമ്പോൾ പീതു എന്നും. അതാണ് അയാൾക്ക് ശരിക്കുമിഷ്ടം. പീതു എന്ന് ചെവിയിൽ രഹസ്യപ്പേച്ചു വിളിക്കുമ്പോൾ ഓരോവട്ടവും തന്നെ മടിയിൽ കിടത്തി അരയിൽ പഞ്ചലോഹം കോർത്ത ചരടുകെട്ടി അമ്മ തനിക്ക് പേരിടുന്നതോർത്ത് പീതാംബരൻ അറിയാതെ ഒരു പാൽച്ചിരി ചിരിക്കും. ഒരു തളിർവെറ്റിലയുടെ ഇളംപച്ചനിറമുള്ള തണുപ്പിൽ കിടക്കുംപോലെയാണ് ആ ഓർമ. </p>
<p>പേരിനു നേരെ നീട്ടിവലിച്ച് മലയാളത്തിലുള്ള തന്റെ ഒപ്പിട്ട് മഷിപ്പേനയടച്ച് പോക്കറ്റിലേക്ക് പൂഴ്ത്തി പീതാംബരൻ അന്നത്തെ അവസാന ഫയലും തീർപ്പാക്കി മാറ്റിവെച്ചു. കസേരയുടെ മടക്കുകളിൽനിന്നും ശരീരം ഒന്നു നിവർത്തിയെടുക്കുവാൻ വേണ്ടി കൈകൾ മേലേക്കുയർത്തി വലിച്ചുനീട്ടി ഒന്ന് ഞെട്ടയൊടിച്ചു. കാവിൽനിന്നും തീ പൊരിഞ്ഞുകത്തുന്ന പൊട്ടൽ. കാട്ടുചുള്ളികൾ ഞെരിയുന്ന ഒച്ച. ആ ഒച്ചക്ക് ചേർന്നുനിന്ന് അയാൾ അൽപനേരം ഒന്നു കണ്ണടച്ചു. കുറത്തിയും കാട്ടാളനും പകർന്നാടിയ കടമ്മനിട്ടക്കവിയെ ആണ് അന്നേരം പീതാംബരന് ഓർമവന്നത്. ചെറുപ്പത്തിൽ കടമ്മനിട്ട ഏതോ നാട്ടുകവലയിലെ വെട്ടം കുറഞ്ഞ വേദിയിൽ ‘കുറത്തി’ ചൊല്ലിയാടുന്നത് കണ്ടുനിന്നിട്ടുണ്ട്. </p>
<p>ഒരു പടേനിക്കളത്തിൽ ചെന്നുനിൽക്കുകയാണോ താനെന്ന് അന്നയാൾക്കു തോന്നി. ചുട്ടിയോ ചുണ്ണാമ്പോ എഴുതാതെ തന്നെ കവിയുടെ മുഖത്ത് മങ്ങിയ വെളിച്ചത്തിന്റെ പൊട്ടുകൾ നിറഞ്ഞ പാടങ്ങൾ അകന്നുപോകുന്നു. കണ്ണുകളിൽ അഗ്നിക്കാവടിമേൽതട്ട് ചുഴറ്റി, നിന്നനിൽപിൽ പമ്പരംകറങ്ങുന്നു. ചുറ്റിനും കനൽത്തരികൾ ചിതറുന്നു. തീയിലേക്ക് എണ്ണ കോരിയൊഴിച്ചതുപോലെ രാത്രി ഒന്നാളിപ്പിടിച്ചപ്പോൾ പീതാംബരൻ ഞെട്ടി കണ്ണുതുറന്നു. </p>
<p>പൊതുമരാമത്തു വകുപ്പിലെ ഒരു സീനിയർ സൂപ്രണ്ട് എന്ന നിലയിൽ തല പെരുപ്പിക്കുന്ന ഉത്തരവാദിത്തങ്ങളാണ് അയാൾക്ക് ഓഫീസിൽ നിറയെ. പക്ഷേ, തൽക്കാലം അതെല്ലാം നീക്കിവെച്ചേ പറ്റൂ. രണ്ടു ദിവസത്തേക്ക് അവധിയും എടുത്തു കഴിഞ്ഞു. ഈ രാത്രിയിൽ ഏതായാലും പത്തനംതിട്ടക്ക് പോകണം. രമ എന്തുപറയുമെന്നറിയില്ല. പക്ഷേ, ഇന്ന് പോയേപറ്റൂ. പത്തനംതിട്ടയിലാണ് പീതാംബരന്റെ പ്രാണൻ പിടഞ്ഞുനിൽക്കുന്നത്. ഒരുതരം ബലികർമംപോലെയാണ് അവിടേക്കുള്ള ഓരോ യാത്രയും അയാൾക്ക്. </p>
<p>‘പടേനി കണ്ടിട്ടേ ഇപ്രാവശ്യം തിരികെ വരവൊള്ളു.’ പീതാംബരൻ തന്നോടുതന്നെ പറഞ്ഞുവെച്ചു. കുറച്ചുദിവസമായി ഉറക്കത്തിൽ അച്ഛനെ സ്വപ്നം കാണാത്ത രാത്രികളില്ല. പത്തനംതിട്ടയിലെ തറവാട്ടുപറമ്പ് മുഴുവനും കാടുകയറി കിടപ്പാണ്. പറമ്പ് വൃത്തിയാക്കാൻ രാമൻ കർത്ത ഏർപ്പാടാക്കിയിരുന്ന ബംഗാളിഭായി കുറച്ചുദിവസമായി വന്നിട്ടുമില്ല. എങ്കിലും ആള് മിടുക്കനാണ്. രണ്ടു ദിവസംകൊണ്ടുതന്നെ ഭായി പറമ്പിൽ ആർത്തുപടർന്നു കിടന്നിരുന്ന പാഴ്മരങ്ങളുടെ ചില്ലകൾ ഒട്ടുമുക്കാലും ഇറക്കിക്കഴിഞ്ഞു. </p>
<p>വീടിനു മുകളിലേക്ക് നാവു നീട്ടിക്കിടന്ന ഞവറവള്ളിപ്പടർപ്പുകളെയും വെട്ടിക്കഴിഞ്ഞു. എങ്കിലും ഇനിയും ദിവസങ്ങളുടെ പണിയുണ്ട് ഉദ്ദേശിക്കുന്ന രീതിയിൽ പുരയിടമൊന്നു നന്നാക്കിയെടുക്കുവാൻ. നായ്ക്കുരുണത്തിന്റെ വലിയ ഒരു പന്തൽ പറമ്പിന്റെ ഒരു മൂലയെ കവർന്നെടുത്തിരിക്കുന്നു. അവിടെനിന്നുള്ള കാറ്റടിച്ചാൽ മതി ദേഹമാകെ തിണർത്തുപൊന്തും. എല്ലാം വെട്ടിക്കളഞ്ഞ് കത്തിക്കണം. ചോല ഒഴിഞ്ഞാൽ തന്നെ പറമ്പ് വെളിപ്പെടും. വെട്ടമിറങ്ങിയാലേ മണ്ണിനു ജീവൻവെക്കൂ. നിലം കാണാത്തവിധം അടിഞ്ഞുകിടക്കുന്ന കീഴ് ക്കാ ടും നിറയെ ഉണ്ട്. ഇപ്രാവശ്യം തന്റെ പറമ്പിൽ ചില കൃഷിപ്പണികളൊക്കെ ചെയ്യണം എന്ന് പീതാംബരൻ തീരുമാനിച്ചുകഴിഞ്ഞു. കൊല്ലങ്ങളെത്രയോ ആയി പറമ്പിങ്ങനെ അനാഥമായി കിടക്കുന്നു. </p>
<p>കടന്നുചെല്ലാൻപോലും പറ്റാത്ത വിധം വളർന്നുകഴിഞ്ഞു പാഴ് ച്ചെടികൾ. വളർച്ച മുറ്റിയ ചീമക്കൊന്നയും ഏതൊക്കെയോ മരങ്ങളും ചേർന്ന് ആകാശത്തെ മറച്ചുപിടിക്കുന്നു. ഉടുമ്പും കാട്ടുമുയലും പലതരം പാമ്പുകളുമെല്ലാം പറമ്പിൽ സ്വതന്ത്രമായി പായുന്നത് കാണാം. കൊള്ളിമീൻ പോലെയാണ് അവയുടെ ഓട്ടം. വീടിന്റെ മുറ്റത്തുപടർന്ന പുല്ലുമാത്രം ഇടക്കിടെ രാമൻകർത്ത ആളെവെച്ചു പറിച്ചുകളയാറുണ്ട്. അവിടെ മണ്ണിലുറഞ്ഞ ആ പഴയ വീടുള്ളതാണ് ഭൂമിയെപ്പറ്റി അയാൾക്ക് ഇനിയും പ്രതീക്ഷകൊടുക്കുന്നത്. തനിക്കിനിയും ഇവിടെ എന്തൊക്കെയോ ചെയ്തുതീർക്കുവാൻ ബാക്കിയുണ്ടെന്ന ഒരു തോന്നലും അത് പീതാംബരനിലുണ്ടാക്കുന്നു. </p>
<p>പറമ്പുനിറയെ രണ്ടോ മൂന്നോ വർഷംകൊണ്ട് കായ്ക്കുന്ന വിയറ്റ്നാം പ്ലാവ് വെച്ചാലോ എന്നാണ് പീതാംബരന്റെ ഇപ്പോഴത്തെ ആലോചന. രമക്കും ചക്ക വലിയ ഇഷ്ടമാണ്. വരിയ്ക്കയാണെങ്കിൽ പിന്നെ പറയാനുമില്ല. ചക്കപ്പുഴുക്കാണ് പക്ഷേ അയാൾക്കിഷ്ടം. പുഴുക്കുണ്ടെങ്കിൽ അത്താഴത്തിനു വേറെ കൂട്ടാനും വേണ്ട. അൽപം ഉപ്പിട്ട ചൂടുകഞ്ഞിയും പപ്പടവും ചക്കപ്പുഴുക്കും ധാരാളം. കണ്ണിമാങ്ങ അച്ചാറും കൂടി ഉണ്ടെങ്കിൽ കാര്യം കുശാലായി. </p>
<p>പ്ലാവാണ് നല്ലത്. എപ്പോഴും പോയി നോക്കേണ്ടതുമില്ല, നനയും കുറച്ചുമതി. കീടബാധയും കാര്യമായില്ല. ചന്തയിലും ചക്കക്ക് നല്ല വിലകിട്ടും. ഇപ്പം വിദേശത്തേക്ക് വരെ കയറ്റി അയക്കുവല്ലയോ. </p>
<p>രാമൻകർത്ത നുരഞ്ഞുവന്ന ആവേശത്തോടെ പറഞ്ഞു. </p>
<p>വല്ലപ്പോഴും വീട് തുറന്ന് അകമെല്ലാം അടിച്ചുവൃത്തിയാക്കിയിടുന്നതുപോലും അയാളാണ്. നാട്ടിലിപ്പോൾ സുഹൃത്തുക്കളായിപ്പോലും മറ്റാരുമില്ല. </p>
<p>വിയറ്റ്നാം തന്നെയാവാം, അല്ലേ? </p>
<p>രാമൻ കർത്ത തലയാട്ടി അതു ശരിവെച്ചു. അതുപ്രകാരമാണ് കൃഷിക്കുവേണ്ടി പറമ്പൊരുക്കുന്ന പണി പീതാംബരൻ അയാളെ ഏൽപിച്ചത്. </p>
<p>പീതാംബരൻ നഗരം മുറിച്ചുകടന്ന് തിരക്കുപിടിച്ച് വീടെത്തിയപ്പോഴേക്കും അന്തിമയങ്ങി. അകലെ ആകാശച്ചെരിവിലെന്നിട്ടും കുറച്ചു തീക്കട്ടകൾ കാണാം. വിയർപ്പിൽ ദേഹത്തൊട്ടിപ്പിടിച്ച പോളിസ്റ്റർ ഷർട്ട് വലിച്ചൂരുമ്പോൾ എവിടെയോ തുന്നൽ വിട്ടു. </p>
<p>അയാൾ പറഞ്ഞു, </p>
<p>രാത്രിവണ്ടിക്ക് പത്തനംതിട്ട വരെ ഒന്നു പോകുവാ... പറമ്പിൽ കുറച്ച് പണിയുണ്ട്, ഒന്നുപോയി നോക്കണം. </p>
<p>രമ അമ്പരപ്പോടെ അയാളെ നോക്കി. </p>
<p>ഇതെന്തൊരു പോക്കാണ്? ഇപ്പം എന്താണ് ഇത്ര തിരക്കു പിടിച്ച പണി അവിടെ? </p>
<p>പോകുന്ന കാര്യം ഞാൻ ഇന്നലെ പറഞ്ഞിരുന്നല്ലോ, നീയ് മറന്നോ? </p>
<p>രമ നോട്ടം കൂർപ്പിച്ചു. </p>
<p>പറമ്പിൽ വല്ലതുമൊക്കെ നടണം. ഇങ്ങനെ കാടുകയറിക്കിടന്നാൽ എല്ലാം നശിക്കും. കാരണോമ്മാരുടെ കുടിയിരിപ്പല്ലേ ആ മണ്ണ്. എന്തൊക്കെ പറഞ്ഞാലും നാട് നാടുതന്നെയല്ലേ? </p>
<p>രമ മടക്കിക്കൊണ്ടിരുന്ന ബെഡ് ഷീറ്റ് മെത്തയിലേക്കിട്ട് നിവർന്നുനിന്നു. </p>
<p>സമ്മതിച്ചു, എങ്കിൽ പിന്നെ ഇവിടെയുള്ള ഈ വീട് നമുക്കങ്ങ് വിൽക്കാമല്ലേ? എന്നിട്ട് നിറയെ വേരുകളുള്ള ആ നാട്ടിലേക്ക് പോകാം, പത്തനംതിട്ടക്ക്. പടയണിയും കാണാം, താളിയുമൊടിക്കാം. ഇതിപ്പം ആരാ തടസ്സം പറഞ്ഞത്? </p>
<p>പീതാംബരൻ ആ സംസാരത്തെ എന്നത്തെയും പോലെ ഒരു തമാശയാക്കി ചിരിച്ചുതിർത്തു. </p>
<p>ഇവിടെയും നൂറുകൂട്ടം കാര്യങ്ങൾ മുടങ്ങിക്കിടക്കുവാ. അതു മറക്കണ്ട. മുനിസിപ്പാലിറ്റിയിൽ പോയി എൻജിനീയറെ കാണണം, പിൻവശത്തെ ചാർത്തിന്റെ പൊളിഞ്ഞുപോയ ഇരുമ്പുഷീറ്റ് മാറ്റണം, പൂച്ച ചാടിച്ചത്ത കിണർ തേവി വൃത്തിയാക്കണം, മുറ്റത്തിന്റെ മൂല കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞുവീണുപോയതാണ്. ഇതുവരെ അതിന് ഒരു തീരുമാനവുമായിട്ടില്ല. </p>
<p>പീതാംബരൻ എല്ലാം കേൾക്കുന്നുണ്ട്. </p>
<p>രമ പറയുന്നതെല്ലാം ശരിയുമാണ്. </p>
<p>ഒരു കോമരത്തെപ്പോലെ അതിനെല്ലാം പിന്നാലെ ഓടിനടക്കുവാൻ അയാൾ മാത്രമേയുള്ളൂ. </p>
<p>പക്ഷേ, പത്തനംതിട്ട! </p>
<p>പടയണിയുടെ താളക്കൂറ്റു നിറഞ്ഞ ആ വാക്ക് അയാളെ ആസകലം വിറകൊള്ളിക്കും. ഓർത്തപ്പോഴേ നിരനിരയായ ചൂട്ടുപന്തങ്ങൾ തലക്കുമേലേ പായുന്നു. ഇരുട്ടിന്റെ വിരിപ്പിനു മേലേ തീപ്പൊരികൾ ചിതറിവീഴുന്നു. കാവുകൾ ഉണരുകയാണ്. കൂമ്പൻപാളയും കുരുത്തോലയുംകൊണ്ട് പണിഞ്ഞ പടേനിക്കോലങ്ങൾ കുറ്റിരുട്ടിന്റെ മറവിൽ തയ്യാറാവുകയാണ്. കാവ് തീണ്ടാൻ കുന്നുകടന്ന് പൂതപ്പനിയുള്ള കാറ്റുകളും വരവായി. </p>
<p>കടമ്മൻകാവിൽ ഇപ്പം ഉത്സവകാലമാണ്... പറ്റിയാൽ അവിടേം ഒന്നു പോയേക്കാം. നല്ല പനങ്കള്ളു കുടിച്ച് മുറുക്കാനും ചവച്ച് അതിലെയൊക്കെയൊന്നു നടന്ന കാലം മറന്നു. </p>
<p>രമയെ ചൊടിപ്പിക്കുവാൻ വേണ്ടിത്തന്നെയാണ് പീതാംബരൻ അത് പറഞ്ഞത്. എന്നിട്ടയാൾ അവളെ ഒളികണ്ണിട്ട് നോക്കി. </p>
<p>അവൾ ഒന്നു ചിറി കോട്ടിക്കാണിച്ച് അതവഗണിച്ചു. </p>
<p>പീതാംബരൻ ഇരുട്ടു കുലച്ചുനിന്ന രാത്രിയുടെ മറപിടിച്ച് ഒരിക്കൽകൂടി ഇന്ന് പത്തനംതിട്ടക്ക് പോവുകയാണ്. എത്രയോ വർഷങ്ങളായി അയാൾ ഇതേ യാത്രയിലാണ്. പത്തനംതിട്ടയിലേക്കു മാത്രം അയാൾ ഒരിക്കലും പോയിത്തീരില്ല. അവിടേക്കുള്ള പോക്ക്, ലോകത്ത് മറ്റെന്തൊക്കെ മാറ്റിവെക്കേണ്ടി വന്നാലും അതുമാത്രം ഒഴിവാക്കുവാൻ അയാൾക്ക് ഒരിക്കലും കഴിയില്ല. അച്ഛൻ തിരികെപ്പോയ മണ്ണ്, അമ്മയും പ്രിയപ്പെട്ട മറ്റു പലരും പോയ് മറഞ്ഞ മണ്ണ്. മണ്ണെന്നാൽ മനുഷ്യർക്കുറങ്ങാനുള്ള ഇടമാണ്. വംശപരമ്പരകൾ ശ്വസിക്കുന്നത് മണ്ണിന്റെ അടരുകളിലാണ്. മരിക്കുന്നതിനു മുമ്പ് പഴയ തറവാടും നാലേക്കർ വരുന്ന പുരയിടവും തന്റെ പേരിലെഴുതിവെക്കുമ്പോൾ അച്ഛൻ എന്തായിരിക്കും മനസ്സിൽ കരുതിക്കാണുക? </p>
<p>ശിഷ്ടകാലം അന്യനാട് വിട്ടുവന്നിട്ട് ഇവിടെ നമ്മുടെ ഭൂമിയിൽ കൃഷിപ്പണി ചെയ്ത് അന്തസ്സോടെ ജീവിക്കണം നീ </p>
<p> എന്നായിരിക്കുമോ? </p>
<p>അതെ, അതുതന്നെയാവും അച്ഛൻ പറഞ്ഞത്. </p>
<p>നൂറുവർഷം പ്രായമുള്ള ആ വീടിന്റെ പൊടിപിടിച്ച ശ്വാസവായു പീതാംബരന്റെ ചങ്കിനുള്ളിൽ കുമിഞ്ഞുകിടപ്പുണ്ട്, ഈ അമ്പത്തിമൂന്നാം വയസ്സിലും. പ്രായമേറും തോറും അതയാളിലെ ഒടുങ്ങാത്ത വിധേയത്വമായും മാറുന്നു. അതോർത്ത് ഇടക്കിടെ അയാൾക്ക് ചെറുതല്ലാത്ത ദെണ്ണവുമുണ്ട്. വീട്ടുകാര്യങ്ങൾ നോക്കാതെ താൻ കിട്ടുന്ന അവധിക്കെല്ലാം ബസു കയറി ഇങ്ങനെ രായ്ക്കുരാമാനം പത്തനംതിട്ടക്ക് പുറപ്പെടുന്നത് പലപ്പോഴും രമയുമായി ചില ഉരസൽപോലും ഉണ്ടാക്കുന്നുണ്ട്. പാവം അവൾ ഒറ്റക്കാണ് വീട്ടിൽ. എന്നിട്ടും താൻ ദയവില്ലാതെ ഇട്ടെറിഞ്ഞുപോകുന്നു. അവളേക്കാൾ പ്രധാനമാണോ തനിക്ക് പത്തനംതിട്ട? ഒരിക്കലുമല്ല, എന്നിട്ടും. </p>
<p>ആ പുറപ്പാട് പക്ഷേ, അയാളെ മത്തുപിടിപ്പിക്കും. അന്നേരത്തെ അയാളിലെ ഉത്സാഹം ജീവിതത്തിലെ മറ്റൊരു കാര്യത്തിലും കണ്ടിട്ടില്ല. ഓഫീസിൽനിന്നും ആ ദിവസം നേരത്തേതന്നെ ഇറങ്ങും. പിന്നെ മരുന്നുതിരിയിൽ തീ പിടിച്ച ഒരു പടക്കത്തെപ്പോലെ ഒറ്റയോട്ടമാണ്. സ്​കൂട്ടറിൽ പരക്കംപാഞ്ഞ് വീടെത്തിക്കഴിഞ്ഞാൽ പോകാനുള്ള ഒരുക്കം തുടങ്ങും. വിറളിപിടിച്ചുള്ള ഒരു ഓടിനടപ്പാണ് നടയിറങ്ങും വരെ. </p>
<p>വേഷം കെട്ടാൻ വൈകിയ ഒരു കളിക്കാരനാണോ താനെന്ന് അപ്പോളയാൾക്ക് തോന്നും. പാതിരാത്രികളെ പൊലിപ്പിച്ചെടുത്ത പാട്ടുകളെ അതോടെ പീതാംബരൻ ഓർമകളിലിട്ട് അമ്മാനമാടുവാൻ തുടങ്ങും. പിന്നെ ദിക്കുകിട്ടാതെ വീട്ടിനുള്ളിൽ പലവഴിക്ക് അയാൾ ഓടിനടക്കാനും തുടങ്ങും. രമക്ക് അത് നന്നായറിയാം. ചെറിയ കാര്യത്തിനുപോലും ടെൻഷൻ കയറുന്ന ആളാണ്. ഒരിക്കൽ സ്​കൂട്ടറിൽ ടൗണിലേക്കു പോയ ആൾ തിരികെ ബസിൽ തൂങ്ങിക്കയറി വന്നു. വീടെത്തിക്കഴിഞ്ഞാണ് സ്​കൂട്ടറിന്റെ കാര്യമോർത്തത്. അതെടുക്കാനായി വീണ്ടും ബസ് കയറി ടൗണിലേക്ക് പോകേണ്ടിവന്നു. </p>
<p>ഈ ചായ എങ്കിലും കുടിക്ക്. അവിടെ ആരേലും വയ്യാതായി കിടപ്പുണ്ടോ ഇങ്ങനെ വെപ്രാളം പിടിക്കാൻ? </p>
<p>രമ നേർത്ത ചിരിയോടെ സാരിയുടെ തുമ്പെടുത്ത് എളിയിൽ കുത്തും. അതൽപം കടന്നുപോയ ഒരു തമാശയായി അയാൾക്ക് തോന്നും. എങ്കിലും പീതാംബരൻ ഏറ്റവും നിഷ്കളങ്കമായി അവളെ നോക്കും. ടെൻഷനാവുമ്പോൾ അയാളുടെ കൈവിരലുകളും ചുണ്ടും വിറക്കും. വാക്കുകൾക്കായി അയാൾ തപ്പിത്തടയും. തനിക്ക് വിക്കുരോഗമുണ്ടോ എന്നുപോലും അപ്പോൾ പീതാംബരൻ സംശയിക്കും. </p>
<p>അതേ, ഇങ്ങനാണേൽ ഞാൻ നിന്നെ ഇട്ടേച്ചങ്ങ് പൊയ്ക്കളയും, പറഞ്ഞേക്കാം. </p>
<p>അയ്യോ... പോയാലും എവിടെവരെയാണ് എന്നെനിക്കറിയാം. ആകെ അറിയുന്ന സ്​ഥലം പത്തനംതിട്ടയല്ലേ? </p>
<p>പീതാംബരൻ അത് ശ്രദ്ധിക്കാതെ രണ്ടു ദിവസത്തേക്കുള്ള തുണിയും മറ്റു സാധനങ്ങളും ബാഗിൽ നിറക്കും. </p>
<p>എന്റെ പുതിയ പച്ചക്കൈലി എന്തിയേ? </p>
<p> അതേ, ഇവിടെ അടുക്കളയിൽ എനിക്ക് എമ്പിടി പണിയുണ്ട്. പോകാനുള്ളവർ വേഗം പോവുക. സ്വൈരം കിട്ടുമല്ലോ, രമ ദേഷ്യം പിടിച്ചു. </p>
<p>അയാൾ മുണ്ട് തപ്പി അലമാരയിലെ തുണിയുടെ അടുക്കുകൾ മുഴുവനും മറിച്ചിട്ടു. </p>
<p>ഒരു സാധനംപോലും വെച്ചിടത്ത് കാണില്ല. </p>
<p>ആരാ കൊണ്ടുവെച്ചത് പോലും? ആട്ടെ എന്നെങ്കിലും സ്വന്തം തുണി അലക്കിയ ചരിത്രമുണ്ടോ പത്തനംതിട്ടക്കാരന്? </p>
<p> നീ വെറുതെ പ്രസംഗിക്കാതെ അതൊന്നെടുത്തു താ എന്റെ രമേ... ബസ്​ പോകുവേ. </p>
<p>ക്ഷമ കെടുമ്പോൾ രമ പണിനിർത്തി ഇറങ്ങിവരും. </p>
<p>നേരെ കുന്നിലിരിക്കുന്ന പച്ചമുണ്ടെടുത്ത് ഒരു ചിരിയോടെ രമ അയാളുടെ കയ്യിൽ വെച്ചുകൊടുക്കും. അന്നേരം അയാൾക്കും ചിരി പൊട്ടും. </p>
<p>ശ്ശോ, ഞാൻ ഇത്രേം നേരം നോക്കിയിട്ടും അത് കണ്ടില്ല. </p>
<p>കുളിച്ചുവന്ന് ഡ്രസ് മാറ്റുമ്പോൾ രമ അടുത്തുവന്ന് നിൽക്കും. </p>
<p>അതേ, അവിടെ പോയി നിൽക്കുന്നതൊക്കെ കൊള്ളാം. മൂച്ചുകാണിച്ച് പണിയാനിറങ്ങി വെയിൽകൊണ്ട് കരിയരുത്. ഭക്ഷണം വല്ലതും കഴിക്കുമോ. ഒറ്റക്ക് കിടന്നാൽ ഉറക്കം കിട്ടുമോ? രാത്രിയിൽ രാമൻ കർത്തയെ കൂട്ടുവിളിക്കാൻ മറക്കണ്ട. </p>
<p>ഞാൻ എന്താ രമേ കൊച്ചുകുട്ടിയാണോ? രണ്ടു മൂന്നു വർഷംകൂടി കഴിഞ്ഞാൽ പെൻഷൻ പറ്റും, എന്നിട്ടാണോ. </p>
<p>രാത്രി അവിടെ നല്ല തണുപ്പാണ്. പനിപിടിച്ചുതന്നെ തിരികെ വന്നേക്കണം. അതാണല്ലോ പതിവ്. </p>
<p>ഇപ്രാവശ്യം അങ്ങനെ ഒന്നും ഉണ്ടാവില്ല, നോക്കിക്കോ. ഞാൻ ശ്രദ്ധിച്ചോളാം. നീ വേവലാതിപ്പെടാതെ ഇവിടെ സമാധാനമായി ഇരിക്ക്. </p>
<p>പത്തനംതിട്ടയിലേക്ക് പോകുന്ന റോഡ് രാത്രിയുടെ വിരിഞ്ഞ നെഞ്ചത്ത് ഒരു തീരേഖപോലെ പതുക്കെ തെളിഞ്ഞുവന്നു. നല്ല ഇരുട്ടാണിന്ന്. നിലാവിന്റെ തരിപോലുമില്ല. രാത്രി മുഴുവൻ നീളുന്ന യാത്രയാണ്. നാടുവിട്ട് ഇത്രയും അകലേക്കു പോന്നത് പക്ഷേ രമയുടെ ജോലി ഇവിടെ ആയതിനാൽ മാത്രമായിരുന്നു. അവളെ ഒറ്റക്ക് നിർത്തുവാൻ ഇഷ്ടമില്ലാത്തതിനാലാണ് ഒരു രാത്രിയുടെ ദൂരമുള്ള ഈ നാട്ടിൽ ചെറിയ ഒരു വീട് വാങ്ങി താമസമാക്കിയത്. അതിപ്പോൾ ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞു. പക്ഷേ, ഒരായുസ്സ് മുഴുവൻ കഴിഞ്ഞാലും താൻ പത്തനംതിട്ട വിട്ട് പോരുമെന്ന ധാരണയില്ല പീതാംബരന്. </p>
<p>അതൊരു പ്രിയപ്പെട്ട ബാധയാണ്. കാവൂട്ടും പടയണിയും ഉറഞ്ഞാടുന്ന കടമ്മനിട്ടയോട് വളരെ ചേർന്നാണ് അയാളുടെ വീടിരിക്കുന്ന ഗ്രാമം. അവിടെ വലിയ ഒരു പുരയിടം അങ്ങനെ പതിഞ്ഞിരിപ്പാണ് അയാൾ ചെല്ലുവാൻ വേണ്ടി. മാസത്തിൽ ഒരിക്കലെങ്കിലും അവിടേക്ക് ഓടി എത്തിയില്ലെങ്കിൽ അയാൾ ശ്വാസംമുട്ടി മരിക്കും. രാത്രി ഉറക്കം കിട്ടില്ല. ഒരു തീവെട്ടി കണ്ണുകൾക്ക് മുകളിൽകൂടി പാഞ്ഞുനടക്കും. തൂക്കുവിളക്കുമായി കുളപ്പടവിൽനിന്ന് അച്ഛൻ കയ്യാട്ടും. മറന്നു കളയാൻ പറ്റുമോ നിന്റെ പാതിമണ്ണിനെ എന്ന് ആരോ കാതിൽ അടക്കം ചോദിച്ച് പേടിപ്പിക്കും. </p>
<p>തിരിഞ്ഞും മറിഞ്ഞുമുള്ള കിടപ്പുകൊണ്ട് പലവട്ടം ഉറക്കം മുറിയുമ്പോൾ രമ എഴുന്നേറ്റ് ലൈറ്റിടും. </p>
<p>നിങ്ങൾ വിഷമിക്കണ്ട. നാളെത്തന്നെ പത്തനംതിട്ടക്ക് ഒന്നു പോയിട്ട് വരൂ. ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം </p>
<p>അതുപറഞ്ഞ് അവൾ അയാളുടെ നരകയറിത്തുടങ്ങിയ തലമുടിയിൽ തലോടും. </p>
<p>അയാളപ്പോൾ സങ്കടത്തോടെ അവളെ നോക്കും.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2902994-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240201yWBtceqzNtYYdFTy4ijQTN2pboHyZy69289604" data-watermark="false" style="width: 100%;" info-selector="#info_item_1787459291578">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787459291578"></div>
</div>
<p>എന്നാപ്പിന്നെ ഒന്നു പോയേച്ചും വരാമല്ലേ? </p>
<p>ഉം... പോയിട്ടു വരൂ, അതാണ് നല്ലത്. </p>
<p>രണ്ടു ദിവസം അവിടെനിന്ന് വീടൊന്നു വൃത്തിയാക്കാം. മുഴുവനും പൊടിയടിഞ്ഞുകാണുമിപ്പോൾ. മനുഷ്യർ പാർക്കാത്ത വീട് ഒരു വെറും കെട്ടിടമല്ലേ. പണ്ടൊക്കെ എത്ര ആളുകൾ അതിനുള്ളിൽ ഉറങ്ങിയിരുന്നു. എന്തു രസമായിരുന്നു അക്കാലം </p>
<p>രമ അയാളുടെ പരുക്കൻ കൈകളിൽ തഴുകി, നെഞ്ചിലും. ആ കൈകൾക്ക് എപ്പോഴും നല്ല ചൂടുണ്ടായിരുന്നു. ചുട്ടുപഴുത്ത ദേഹമാണ് ത​ന്റേതെന്ന് പീതാംബരന് പലപ്പോഴും തോന്നാറുണ്ട്. </p>
<p>ഇനി ഉറങ്ങു... ഓരോന്നു പറഞ്ഞാൽ ബാക്കി ഉറക്കംകൂടി പോകും. </p>
<p>ഈ രാത്രിയിൽ ഒരു പടയണിക്കോമരം പോലെ പീതാംബരൻ പത്തനംതിട്ടയിലെ തന്റെ ഗ്രാമത്തിലേക്ക് ഒരിക്കൽക്കൂടി പോവുകയാണ്. </p>
<p>ടൂത്ത് ബ്രഷ് എടുത്തുവെച്ചോ? </p>
<p>രമ ചോദിച്ചപ്പോൾ അയാൾ ഞെട്ടിയുണർന്നു. </p>
<p>അതോ ഇന്നും മറന്നോ? </p>
<p>ഇല്ല, എടുത്തിട്ടുണ്ട്. </p>
<p>കറുത്തനിറമുള്ള തോർത്തുകൂടി എടുക്കാമല്ലേ? </p>
<p>പീതാംബരൻ തിരിഞ്ഞുനിന്നു. </p>
<p>ഉം... രമ മൂളി. </p>
<p>ഇതെന്താ ശബരിമലക്കാണോ പോകുന്നെ? അല്ല, ഉടനെങ്ങും മടങ്ങിവരാനുള്ള ഉദ്ദേശമില്ലേ..? </p>
<p>ഇനി ഞാൻ തിരികെ വരണോ? പടപ്പാട്ടും പാടി അവിടെത്തന്നെയങ്ങ് കൂടിയാലോ ബാക്കിയുള്ള കാലം? പിന്നെ, ശബരിമല അവിടെ അടുത്താണുതാനും </p>
<p>തന്നത്താനങ്ങ് കൂടിയാൽ മതി. ആ കാട്ടുമുക്കിൽ പോയിക്കിടന്ന് മുള്ളൻപന്നി കുത്തി ചാവാൻ ഞാനില്ലട്ടോ. </p>
<p>പോകാനിറങ്ങുമ്പോൾ പക്ഷേ, രമയുടെ കണ്ണുനിറയും. </p>
<p>സൂക്ഷിച്ചു പോണം. ഇടക്ക് വല്ലോടത്തും സ്​റ്റോപ്പ് മാറി ഇറങ്ങിപ്പോയേക്കരുത്. രാത്രി ആയതോണ്ടാ എനിക്ക് പേടി. അതേ, ദയവുചെയ്ത് മൊബൈൽ ഓഫാക്കി വെക്കരുത്. കൊല്ലും, ഞാൻ പറഞ്ഞേക്കാം. ഇതാ ഇതു വെച്ചോളൂ. ചില്ലറ വേണ്ടിവന്നാലോ. </p>
<p>അവൾ കുറച്ചു ചെറിയ നോട്ടുകളും നാണയങ്ങളും അയാളുടെ ബാഗിന്റെ അരികുപോക്കറ്റിൽ ഇട്ടുകൊടുത്തു. </p>
<p>ഇതെല്ലാം രമ എന്നും പറയുന്നതാണ്. പക്ഷേ എന്നും അയാൾ എവിടെയെങ്കിലും വെച്ച് മൊബൈൽ ഓഫ് ആക്കി ഇറങ്ങിപ്പോകും. പത്തനംതിട്ടയാണെന്നു കരുതി കുറച്ചുമുമ്പുള്ള ഏതെങ്കിലും ബസ്​ സ്​റ്റാൻഡിൽ ആവും പലപ്പോഴും ഇറങ്ങുക. പിന്നെ അബദ്ധം മറയ്ക്കാനായി ഒരു കട്ടൻകാപ്പിയും കുടിച്ച് അടുത്ത വണ്ടിക്ക് കയറും. </p>
<p>അരവയർ അത്താഴവും കഴിച്ച് പീതാംബരൻ പത്തനംതിട്ടക്ക് പോകാനിറങ്ങി. </p>
<p>അന്നേരം രമ ചോദിച്ചു, </p>
<p>അല്ലെങ്കിൽപ്പിന്നെ, ഇനിയിന്ന് പോകണോ? </p>
<p>ഹ ഹ, നിനക്കെന്താ പറ്റിയത്, പോകാൻ വേണ്ടിയല്ലേ ഇറങ്ങിയത്. ഞാൻ രണ്ടു ദിവസം കഴിഞ്ഞിങ്ങു വരാം. പേടിക്കണ്ട. പത്തനംതിട്ട അത്ര അകലെയല്ലല്ലോ. ഞാൻ ആദ്യമായി പോകുന്നതുമല്ല. ഒരൊറ്റ രാത്രിയുടെ ദൂരം മാത്രം </p>
<p>അയാൾ ഇരുട്ടിലേക്ക് ഇറങ്ങിപ്പോകുന്നത് രമ വിഷമത്തോടെ നോക്കിനിന്നു. രാത്രിയിൽ ഇങ്ങനെ പോകല്ലേ എന്ന് എത്ര പറഞ്ഞാലും അയാൾ കേൾക്കില്ല. അത്രയൊന്നും പാകത വരാത്ത ആളാണ് രമക്ക് പീതാംബരൻ. </p>
<p>ഇപ്പോഴും ഒരു കുട്ടിയുടെ സ്വഭാവം കാണിക്കും. അത് എനിക്കല്ലേ അറിയൂ. </p>
<p>രമയുടെ വിചാരം അവൾ അയാളുടെ അമ്മയാണെന്നാണ്. സത്യത്തിൽ അങ്ങനെയാണ് അവൾ പീതാംബരനെ നോക്കുന്നതും. </p>
<p>രാത്രിയിൽ ഒട്ടും തിരക്കില്ലാത്ത ബസ്​ സ്​റ്റാൻഡിന്റെ ഒരു മൂലയിൽ വണ്ടികാത്ത് നിൽക്കുമ്പോൾ പീതാംബരൻ രമയെ മാത്രം ഓർത്തു. ബസ് അരമണിക്കൂറോളം വൈകിയാണ് വന്നത്. ഇടക്ക് പലവട്ടം രമ വിളിച്ചു. </p>
<p>ഒടുവിൽ ഓടിക്കിതച്ച് ബസ്​ വന്നുനിന്നു. ബാഗുമെടുത്ത് വെപ്രാളംപിടിച്ച് അയാൾ അതിൽ ചാടിക്കയറി. </p>
<p>പൊന്നു ചേട്ടാ, പതുക്കെ കേറിയാൽ മതി. ഇവിടെ പത്തു മിനിറ്റ് ഹാൾട്ടുണ്ട്. വെറുതെ വീണുചാവണ്ട... </p>
<p>വാതിലിനടുത്തു നിന്ന കണ്ടക്ടർ പറഞ്ഞു. പീതാംബരൻ കണ്ടക്ടറോട് സോറി പറഞ്ഞു. ബസിൽ ആളു കുറവാണ്. മനുഷ്യർ രാത്രിയെ കെട്ടിപ്പിടിച്ച് സ്വന്തം വീടുകളിൽ സുഖമായി ഉറങ്ങുകയാണ്. തന്നെപ്പോലെ സ്വസ്​ഥതയില്ലാതെ ഇങ്ങനെ പരക്കംപായുകയല്ലല്ലോ. അയാൾ ഓർത്തു. സീറ്റുകൾ പലതും ആളില്ലാതെ തണുത്തുകിടക്കുന്നു. ഒഴിഞ്ഞ സീറ്റുകൾ അയാൾക്കെപ്പോഴും ഒരു കളംവെട്ടിക്കളി കൊടുക്കും. എവിടെ ഇരിക്കണം എന്നത് ആ നേരത്ത് ഒരു വലിയ പ്രശ്നമായി തോന്നും. </p>
<p>പലവട്ടം സീറ്റ് മാറിമാറി ഇരുന്ന് ഒടുവിൽ പൂർണ തൃപ്തിയില്ലാതെ ഒരിടത്തിരുന്നു കഴിഞ്ഞാൽ ബാഗ് ഒതുക്കിവെക്കുക എന്നതാണ് അടുത്ത പ്രതിസന്ധി. ബാഗ് മുകളിലെ തട്ടിൽ വെച്ചാൽ പലപ്പോഴും എടുക്കാൻ മറന്നേക്കും. അതുകൊണ്ട് കാലുകൾക്കിടയിൽ താഴെ ഒതുക്കിവെക്കും. അപ്പോൾ പിന്നെ മറക്കില്ല. </p>
<p>രമ വിളിച്ചു ആ നിമിഷം. </p>
<p>ആഹ്, ബസിൽ കയറി... പുറപ്പെടുന്നേയുള്ളൂ. വണ്ടി ഇവിടെ നിർത്ത്യേക്കുവാ... </p>
<p>ഇന്നിനി എനിക്ക് ഉറക്കമില്ല. അതു മറക്കണ്ടാട്ടോ... </p>
<p>അവൾ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. </p>
<p>അയാൾ അപ്പോൾ മാത്രമാണ് അങ്ങനെ ഒരാപത്തിനെപ്പറ്റി ഓർത്തത്. ഇറങ്ങി ഓടുന്ന തിരക്കിൽ എപ്പോഴും അതയാൾ വിട്ടുപോകുന്നു. ഭൂമിയിൽ താൻ മാത്രമല്ല തനിച്ചിങ്ങനെ ഓടിനടക്കുന്നത്. രമയും തനിച്ചാണ്, മറ്റു പലരും തനിച്ചാണ്. </p>
<p>എനിക്കും ഈ രാത്രി ഉറക്കമില്ലല്ലോ. </p>
<p>മിണ്ടിപ്പറയാനായി ആ വീട്ടിൽ മറ്റാരുമില്ല. രമക്കും പീതാംബരനും നോക്കി വളർത്തുവാനും കരുതലോടെ കൊണ്ടുനടക്കുവാനും ഭൂമിയിൽ ആരുമില്ല. ചിലപ്പോഴൊക്കെ വീടിനുള്ളിൽ അവരെ ഭയപ്പെടുത്തുന്ന ഒരു നിശ്ശബ്ദത വളരാൻ തുടങ്ങും. അപ്പോളവർ വെറുതെ വഴക്കടിക്കാൻ പോകും. തമ്മിൽ വെറുതെ ഒച്ചയെടുക്കും. അല്ലെങ്കിൽ സംഗതി കൈവിട്ടുപോകുമെന്ന് രണ്ടുപേർക്കുമറിയാം. </p>
<p>ബസിലിരുന്നാൽ ഉറങ്ങില്ല. ഇറങ്ങേണ്ട സ്​ഥലം കടന്നുപോകുമോ എന്ന പേടിയാണ് എപ്പോഴും. അത് ചെറുപ്പത്തിൽ എന്നോ കിട്ടിയതാണ്. ഒരു പഴയ ഓർമയുണ്ട്. അന്നൊരിക്കൽ ബസിൽ കയറി ഇരുന്നതും അച്ഛൻ ഉറങ്ങാൻ തുടങ്ങി. ഏതോ ബന്ധുവിന്റെ വീട്ടിലേക്കുള്ള പോക്കായിരുന്നു അത്. താൻ ഓരോ സ്​ഥലപ്പേരും വായിച്ച് ഇറങ്ങേണ്ട സ്​ഥലമായോ എന്ന് വേവലാതിപ്പെട്ടു. അച്ഛനാണേൽ ഉറങ്ങുമ്പോൾ ആരു വിളിച്ചാലും തട്ടിക്കയറും. അതുകൊണ്ട് വിളിക്കാനും പേടി. ഒടുവിൽ ഏതോ ഒരിടത്ത് വണ്ടി നിർത്തിയപ്പോൾ താൻ രണ്ടും കൽപിച്ച് അച്ഛനെ തട്ടിവിളിച്ചു. </p>
<p>ഞെട്ടിയുണർന്ന അച്ഛൻ ചുറ്റും നോക്കി. </p>
<p>ആളിറങ്ങാനുണ്ട് എന്നും പറഞ്ഞ് തന്നെയും പിടിച്ചുവലിച്ച് വണ്ടി നിർത്തിച്ച് ഇറങ്ങി. </p>
<p>ഇറങ്ങേണ്ട സ്​ഥലം അതുതന്നെ ആയിരുന്നു. </p>
<p>അപ്പു എങ്ങനെ അറിഞ്ഞെടാ വണ്ടി സ്​ഥലത്ത് എത്തിയത്? </p>
<p>അച്ഛൻ ഉറക്കച്ചടവു മാറിയപ്പോൾ ചോദിച്ചു. അപൂർവമായി അച്ഛനന്ന് ചിരിച്ചു. </p>
<p>ബസ് പുറപ്പെട്ടു. </p>
<p>പതുക്കെ അത് വേഗതയാർജിച്ച് പീതാംബരനെയുംകൊണ്ട് പത്തനംതിട്ടക്ക് നേരേ കുതിച്ചു. </p>
<p>രാത്രിയിൽ ബസിലിരുന്നു കഴിഞ്ഞാൽ പിന്നെ ചുറ്റിനും വെളിച്ചങ്ങളുടെ ഒരു തേരോട്ടം കടന്നുപോകും പോലെ തോന്നും അയാൾക്ക്. പിന്നിലേക്ക് ഓടിയോടി മറയുന്ന വെളിച്ചത്തിന്റെ ആയിരമായിരം തോരണങ്ങൾ. വാഴവള്ളിയിൽ കൊരുത്തിട്ട കുരുത്തോലകൾ, പക്ഷിരൂപങ്ങൾ. </p>
<p>ഉറങ്ങാൻ നോക്കിക്കോ. എന്നെ ഓർത്തുകിടന്ന് വെറുതെ തലവേദന വരുത്തണ്ട. </p>
<p>പീതാംബരൻ രമക്ക് മൊബൈലിൽ ഒരു സന്ദേശമയച്ചു. ബസിലിരുന്ന് ഫോൺ വിളിക്കുന്നത് അയാൾക്കിഷ്ടമല്ല. പറയുന്നത് എന്തെന്ന് ചെവികൂർപ്പിച്ച് നോക്കിയിരിക്കുന്ന ആളുകളാണ് ചുറ്റിനും. എത്ര രഹസ്യമായി പറഞ്ഞാലും അവരത് കേൾക്കും. അതിനോട് സങ്കൽപിച്ച് മറ്റു പലതും ഓർത്തുകൂട്ടും. മനുഷ്യർ രഹസ്യം ചോർത്തുന്നതിൽ മിടുക്കരാണ്. </p>
<p>ഉം. പക്ഷേ, ഇന്നു പോകേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ... </p>
<p>രമ മറുപടി അയച്ചു. </p>
<p>ഇതും പതിവുള്ളതാണ്. ഇഷ്​ടമില്ലെങ്കിലും സ്​നേഹത്തോടെ യാത്രയാക്കും. എന്നിട്ട് ഉറങ്ങാതെ രാത്രി മുഴുവൻ തീ തിന്നു കിടക്കും. </p>
<p>സാരമില്ലന്നേ, ഏതായാലും ഇറങ്ങിയില്ലേ. </p>
<p>രാത്രിയിൽ ഇനിയൊരിക്കലും ഇങ്ങനെ പോകില്ലെന്ന് എനിക്ക് വാക്ക് തരാമോ? </p>
<p>രമയുടെ സന്ദേശം പിന്നെയും. </p>
<p>പീതാംബരൻ അതിനു മറുപടി അയച്ചില്ല. പാലിക്കാൻ പറ്റാത്ത വാക്ക് എന്തിനാണ് നൽകുന്നത്? </p>
<p>പീതാംബരന് പകൽയാത്ര അസഹ്യമാണ്. ചൂടുകാറ്റും മട്ടിപ്പൊടിയുമടിച്ച് വണ്ടിയിൽ ആവിച്ചിരിക്കണം. പതിവായി ശല്യംചെയ്യുന്ന വൃക്കക്കല്ല് പണിതുടങ്ങുകയും ചെയ്യും. എത്ര വെള്ളം കുടിച്ചാലും ശരീരം അത് തുപ്പിക്കളയും. ഇടക്കിടെ മൂത്രമൊഴിക്കാൻ തോന്നും, വയർ കമ്പിക്കും. </p>
<p>ഒരിക്കൽ പതിവില്ലാതെ പകൽ ബസ്​ കയറി പത്തനംതിട്ടക്ക് പോയി. അവിടെ ചെന്നതും പനിപിടിച്ച് കിടപ്പായി. ഒടുവിൽ പിറ്റേന്ന് ടാക്സി വിളിച്ച് തിരികെ പോരേണ്ടിവന്നു. </p>
<p>അതിനുശേഷം അയാൾ രാത്രിയിൽ മാത്രമാണ് യാത്ര. രാത്രിയാത്ര ഒരുതരം ഒളിച്ചോട്ടം പോലെയാണ്. നിഴലുകൾക്ക് മറപറ്റിയുള്ള ഒരോട്ടം. ഭൂമിയിൽനിന്ന് പ്രിയപ്പെട്ടതെന്തോ മോഷ്​ടിച്ചെടുക്കും പോലെ. എവിടെയോ എത്തിച്ചേരാനുള്ള തിടുക്കം. ഒരു രക്ഷപ്പെടൽ. പാത്തും പതുങ്ങിയും അങ്ങനെ ദൂരേക്ക് പൊയ്ക്കളയുക, ഒരു കള്ളനെപ്പോലെ. </p>
<p>എങ്കിൽ പിന്നെ നീയും കൂടെ വരുന്നുണ്ടോ എന്നൊരിക്കലും അയാൾ രമയോട് ചോദിക്കാറില്ല. </p>
<p>ഞാനും കൂടെ വരാം എന്ന് രമ ഒരിക്കലും പറഞ്ഞതുമില്ല. ആ യാത്രയിൽ മറ്റാരും കൂടെച്ചെല്ലുന്നത് അയാൾക്കിഷ്​ടമല്ലെന്ന് രമക്കറിയാം. ജീവിതത്തിന്റെ പങ്കുവെപ്പിൽ അയാൾ ആകെ ആവശ്യപ്പെടുന്നത് ഈ ഒരു കാര്യം മാത്രമാണ്. ഇടയ്ക്കെപ്പോഴോ താൻ ഇങ്ങനെ ഒളിച്ചോടുന്നത് രമ ആഗ്രഹിക്കുന്നുണ്ടോ എന്നുപോലും അയാൾ ആലോചിച്ചുകൂട്ടി. കുറച്ചു ക്രൂരമായിപ്പോയി ആ ചിന്ത എന്ന് മനസ്സിലാക്കി അയാൾ സ്വയം ചീത്തവിളിച്ചു. ഒരു കുട്ടിയെ നോക്കുംപോലെ തന്നെ നോക്കി നോക്കി അവൾക്ക് മടുത്തുകാണുമോ? ഇടക്കെങ്കിലും ഇങ്ങനെ ഒഴിവായി കൊടുക്കുന്നത് ചിലപ്പോൾ രമക്ക് ഒരു സമാധാനമായേക്കും, പിന്നെയും അയാളാലോചിച്ചു. പിന്നെയും തന്നെത്തന്നെ വഴക്കുപറഞ്ഞു. </p>
<p>ആ രാത്രി പീതാംബരനെയും കൊണ്ടുള്ള ഒളിച്ചോട്ടം തുടർന്നു. </p>
<p>ഇരുട്ടിലൂടെ ബസിന്റെ കണ്ണുകൾ തീവ്രമായ വെളിച്ചംവീശി കടന്നുപോയി. വളവുകളിൽ വെളിച്ചം ഓടിച്ചെന്ന് കാണിച്ചുതരുന്ന റബർമരങ്ങളുടെ വിറങ്ങലിച്ചുള്ള നിൽപ്. ഇരുട്ടത്ത് മരങ്ങൾക്ക് േപ്രതങ്ങളുടെ ഛായയുണ്ട്. വല്ലാത്ത ഒരു നിൽപ്. ഏതൊക്കെയോ സ്​ഥലങ്ങൾ, കുന്നുകൾ, മനുഷ്യരില്ലാത്ത അനാഥമായ കവലകൾ. ഒക്കെയും നല്ല പരിചയമുള്ളവ, പക്ഷേ കൃത്യമായി ഒന്നുംതന്നെ അറിയാൻ പറ്റുന്നില്ല. പാതിരാത്രി കഴിഞ്ഞതോടെ ഒരു ചുളുചുളുപ്പൻ കാറ്റ് ചെവിക്കുള്ളിൽ തുളച്ചുകയറി. ബാഗിൽനിന്നും തോർത്തെടുത്ത് അയാൾ ചെവിമൂടി വരിഞ്ഞുകെട്ടി. </p>
<p>ആ പോളിസ്റ്റർ ഷാൾ ഇന്നും മറന്നല്ലേ?.. തണുപ്പടിച്ച് ചെവിവേദന വരുത്തല്ലേ. </p>
<p>രമ വാട്സ്​ആപ്പിൽ പിന്നെയും. അയാൾ ഞെട്ടിപ്പോയി. </p>
<p>അയ്യോ, അത് മറന്നു. പക്ഷേ കറുത്ത കച്ചത്തോർത്തുണ്ട്. അത് തലയിൽ കെട്ടി, കുഴപ്പമില്ല </p>
<p>എത്താറായോ? </p>
<p>ഇല്ല, പുലർച്ചയാവും. ഇടക്കെല്ലാം സ്റ്റാൻഡുകളിൽ കുറെനേരം വണ്ടി നിർത്തിയിട്ടു. </p>
<p>ഉം... ഇന്ന് ശരിക്കും മടുക്കുമല്ലേ? വെള്ളം കുടിക്കാൻ മറക്കണ്ട. </p>
<p>സങ്കടം കാണിക്കുന്ന ഒരു ഇമോജി ഇട്ടു രമ. </p>
<p>ചെറിയ മടുപ്പുണ്ട്. സാരല്ല, ആദ്യമൊന്നുമല്ലല്ലോ. </p>
<p>ഒട്ടും ഉറങ്ങിയില്ല, അല്ലേ? രമ ചോദിച്ചു. </p>
<p>ബസിലിരുന്നാൽ എങ്ങനെയാണ് ഉറങ്ങുക? തല ചെന്ന് കമ്പിയിൽ ഇടിക്കും. </p>
<p>അയ്യോ, സൂക്ഷിക്കണം, എന്നാപ്പിന്നെ ഉറങ്ങണ്ട. </p>
<p>മുമ്പൊരിക്കൽ അങ്ങനെ ഉറക്കംതൂങ്ങി മുന്നിലെ കമ്പിയിലിടിച്ച് നെറ്റി മുഴച്ചതാണ്. </p>
<p>ഇനി അവൾ അതോർത്ത് വിഷമിക്കും. </p>
<p>അത് പറയേണ്ടിയിരുന്നില്ല. പേടിക്കണ്ട, അയാൾ പറഞ്ഞു. </p>
<p>ഞാൻ അവിടെ എത്തിയിട്ട് മെസേജിടാം. ജങ്ഷനിൽ രാമൻ കർത്ത സ്​കൂട്ടറുമായി വരും. </p>
<p>ആ രാത്രി അയാളെയുംകൊണ്ട് അങ്ങനെ തെക്കൊരു നാട്ടിലേക്കുള്ള യാത്ര തുടർന്നു. വണ്ടിയുടെ തലവെട്ടത്തിനപ്പുറം വലിയ മലകൾ ഇരുട്ടിനെ മുറുക്കെ കെട്ടിപ്പിടിച്ച് അങ്ങനെ നിൽക്കുകയാണ്. പറമ്പുകൾ ഗാഢനിദ്രയിലാണെന്ന് അയാൾക്ക് തോന്നി. ബസിൽ പത്തിൽ താഴെ ആളുകൾ മാത്രമേയുള്ളൂ ഇപ്പോൾ. ഇടക്ക് കുറച്ചുപേർ ഏതൊക്കെയോ സ്​ഥലങ്ങളിൽ ഇറങ്ങിപ്പോയി. കണ്ടക്ടർ ഉറക്കംതൂങ്ങി ഇടക്കിടെ ഞെട്ടുന്നുണ്ട്. </p>
<p>ബാക്കി യാത്രക്കാർ എല്ലാവരും തന്നെ തല പിന്നിലെ കമ്പിയിലേക്ക് ചാരിവെച്ച് ഉറങ്ങുകയാണ്. ഉണർന്നിരിക്കുന്നത് പീതാംബരനും ൈഡ്രവറും മാത്രം. താൻ കൂടി ഉറങ്ങിയാൽ ചിലപ്പോൾ ൈഡ്രവറും വഴിയരികിൽ വണ്ടിനിർത്തി കിടന്നുറങ്ങിയേക്കും എന്ന് അയാൾക്ക് തോന്നി. യാത്രക്കാരിൽ ചിലർ ഉറക്കത്തിൽ സംസാരിക്കുന്നുണ്ട്. പോയ പകൽ ആരോടോ പറയാൻ കൊണ്ടുനടന്നിട്ട് കഴിയാതെപോയ ചിലത് അവർ ഉറക്കത്തിന്റെ ചവിട്ടുപടിയിൽനിന്നുകൊണ്ട് പറഞ്ഞുതീർക്കുകയാണ്. ഒരാൾ തല്ലുകിട്ടിയതുപോലെ ഇടക്കിടെ പിടഞ്ഞെണീക്കുന്നു. പിന്നെയും ഉറങ്ങുന്നു. </p>
<p>പീതാംബരൻ മഞ്ഞുപിടിച്ച വാച്ചിൽ സമയം നോക്കി. രണ്ടര മണി കഴിഞ്ഞിരിക്കുന്നു. ഇനിയും ഒരു മണിക്കൂർ. കൂടി ഓടിയാൽ ബസ് പത്തനംതിട്ടയിൽ എത്തും. തനിക്ക് ഇറങ്ങേണ്ട നാട്ടിൻപുറത്തെ സ്​റ്റോപ്പിൽ ഈ നേരത്ത് വണ്ടിനിർത്തിത്തരും. രാത്രി കാണിക്കുന്ന ഒരു മര്യാദയാണത്. </p>
<p>എത്താറായി, അല്ലേ? </p>
<p>രമ വീണ്ടും. </p>
<p>അയ്യോ, നീ എന്താ ഉറങ്ങാത്തത്? </p>
<p>പീതാംബരൻ ചോദിച്ചു. </p>
<p>ഉറക്കം വരണില്ല. എന്തോ, വല്ലാതെ പേടിയാകുന്നു. </p>
<p>ഞാൻ എത്താറായി. പേടിക്കണ്ട. </p>
<p>അതു പറഞ്ഞതും ആരോ തട്ടിപ്പറിച്ചതുപോലെ മൊബൈൽ ഫോൺ പരിധിക്കു പുറത്തായി. ബസിന്റെ ജനാലയിലൂടെ മൊബൈൽ പുറത്തേക്ക് അൽപം നീട്ടിപ്പിടിച്ചു നോക്കിയിട്ടും റേഞ്ചുകട്ടകൾ മടങ്ങിവന്നില്ല. </p>
<p>വെളുപ്പാൻ കാലത്ത് മൂടൽമഞ്ഞിലൂടെ നടന്നുചെന്ന് തന്റെ പഴയ തറവാട് തുറക്കുന്നത് പീതാംബരൻ മനസ്സിൽക്കണ്ടു. ബാഗിന്റെ അകത്തെ കള്ളിയിൽ തുരുമ്പുപിടിച്ച ആ പഴയ താക്കോൽ കിടപ്പുണ്ട്. അവിടെ ഇപ്പോളാരുമില്ല. പക്ഷേ, എല്ലാവരും അവിടെയാണ്. കൊഴുത്ത പച്ചയിലേക്ക് ആണ്ടുമുങ്ങി കുളിച്ചുതോർത്തിയ തണുത്ത കുളവും നിറയെ കൃഷിയിടങ്ങൾ ഉണ്ടായിരുന്ന തൊടിയും എല്ലാമെല്ലാം അവിടെയാണ്. </p>
<p>താൻ കയറി ചെല്ലുമ്പോൾ അവരെല്ലാം ചേർന്ന് എതിരേൽക്കും. </p>
<p>ഒരു വീണ്ടെടുപ്പുപോലെ, പുനർജന്മംപോലെ, മഞ്ഞുവെള്ളം വീണു നനഞ്ഞ ഈ പുലർച്ച. </p>
<p>പീതാംബരന് ഇറങ്ങേണ്ട സ്​ഥലമെത്തി. അയാൾ പറഞ്ഞ ചെറിയ കവലയിൽ ൈഡ്രവർ വണ്ടി ഒതുക്കിനിർത്തി. അടുപ്പിലെ കനലിൽനിന്നും ഒരു തീപ്പൊരി പാറിവീഴുംപോലെ പീതാംബരൻ ബസിറങ്ങാനായി ബാഗുമായി എഴുന്നേറ്റു. </p>
<p>ഇതുതന്നെയാണോ ഇറങ്ങേണ്ട സ്​ഥലം? </p>
<p>കണ്ടക്ടർ ഉറക്കച്ചടവിൽ സംശയത്തോടെ ചോദിച്ചു. </p>
<p>ഈ നേരം ആയോണ്ട് ചോദിച്ചതാ. ഇവിടൊന്നും ഒരു മനുഷ്യനെപ്പോലും കാണുന്നില്ലല്ലോ. അറിയാവുന്ന സ്​ഥലമാണോ? ഇവിടെ അടുത്താണോ വീട്? </p>
<p>വണ്ടിയുടെ ടയറിൽനിന്നും ചുട്ടുപഴുത്ത ആവി പൊങ്ങി. </p>
<p>കരിഞ്ഞ റബറിന്റെയും ഡീസലിന്റെയും മണം. </p>
<p>ൈഡ്രവറുടെ തലക്കു മുകളിൽ ചുവന്ന വെട്ടമുള്ള ഒരു ചെറിയ ബൾബ് തെളിഞ്ഞു.</p>
<p> </p>
<p>പീതാംബരൻ ഉറക്കം മുടങ്ങി വീർത്ത കണ്ണുകൾ തിരുമ്മി ഒന്നുകൂടെ പുറത്തേക്ക് നോക്കി അവസാനത്തെ പടിയിൽനിന്നും നിലത്തേക്കിറങ്ങി. മണ്ണിൽ കാലുകുത്തിയതും നിലകിട്ടാതെ മുന്നോട്ടേക്ക് അയാളൊന്നു വേച്ചുപോയി. കണ്ടക്ടർ വണ്ടി പോവല്ലേ എന്നു വിളിച്ചു പറഞ്ഞ് ഓടി ഇറങ്ങിവന്നു. </p>
<p>അയ്യോ, വീണോ? ഞാൻ പറഞ്ഞതല്ലേ ചേട്ടാ നോക്കി ഇറങ്ങാൻ, ഇപ്പം പണി ആയേനെ. </p>
<p>ഇല്ല, കുഴപ്പമില്ല... ഒന്നു കാലുമടങ്ങിയതാ... </p>
<p>പീതാംബരൻ പാതിയടഞ്ഞ ഒച്ചയോടെ പറഞ്ഞു. </p>
<p>ബഹളം കേട്ട് യാത്രക്കാരിൽ ചിലർ ഞെട്ടിയുണർന്ന് ഒന്നും പിടികിട്ടാതെ പുറത്തേക്ക് നോക്കി. </p>
<p>ചേട്ടാ, എങ്കിൽ വണ്ടീലോട്ട് കേറ്, ടൗണിൽ സ്​റ്റാൻഡിലിറങ്ങിയിട്ട് നേരം വെളുക്കുമ്പം വല്ല ഓട്ടോയും വിളിച്ച് പോരാമല്ലോ </p>
<p>ൈഡ്രവർ പറഞ്ഞു. </p>
<p>അയാൾക്ക് ആകെയൊരു ജാള്യത തോന്നി. കണ്ണുതുറന്ന യാത്രക്കാർ ഒരുമിച്ച് അയാളെത്തന്നെ നോക്കി. </p>
<p>വേണ്ട. ആള് വരും, വണ്ടിയുമായി. ഇവിടെ തൊട്ടടുത്താണ് വീട്. നിങ്ങൾ പൊയ്ക്കോളൂ, പീതാംബരൻ പറഞ്ഞു. കണ്ടക്ടർക്ക് അത്രയൊന്നും തൃപ്തിയായില്ല. എങ്കിലും അയാൾ ഡബിൾ ബെല്ലടിച്ചു. </p>
<p>ബസ്​ മുന്നോട്ട് നീങ്ങി. </p>
<p>ഒരു പൂരപ്പറമ്പ് തന്നെ മറികടന്നുപോയതുപോലെ തോന്നി പീതാംബരന്. ബസിന്റെ പിന്നിലെ ചുവന്ന വെളിച്ചം അങ്ങകലെ മറഞ്ഞു. ഏകാന്തതയുടെ ഒരു നാൽക്കവല മാത്രം ബസ്​ ബാക്കിവെച്ചുപോയി. </p>
<p>പെട്ടെന്ന് താൻ ഇറങ്ങിയ സ്​ഥലം അയാൾക്ക് തീർത്തും അപരിചിതമായി തോന്നി. </p>
<p>അബദ്ധം പറ്റി, സ്റ്റോപ്പ് മാറി ഇവിടെ ഇറങ്ങിയതാണോ താൻ. പീതാംബരൻ ചുറ്റിനും നോക്കി. </p>
<p>രാമൻ കർത്തയെ കാണുന്നുമില്ല. </p>
<p>ആരെയും കാണുന്നില്ല. </p>
<p>ഒരു വഴിവെളിച്ചം പോലും കാണാത്ത സ്​ഥലം. </p>
<p>പീതാംബരൻ മൊബൈൽ ഫോൺ എടുത്തു സമയം നോക്കി. പുലർച്ചെ മൂന്നര മണി. രക്തം കട്ടപിടിച്ചതുപോലുള്ള ഇരുട്ടാണ്. വെളിച്ചം വീഴാൻ ഇനിയും ഒരുപാട് നേരം ബാക്കി. രാമൻ കർത്തയെ വിളിക്കാമെന്നുവെച്ചാൽ ഫോണിൽ പക്ഷേ റേഞ്ചുമില്ല. രമയുടെ സന്ദേശങ്ങൾ ഇൻബോക്സു നിറയെ വന്നുകിടപ്പുണ്ടാവും. അത് തുറന്നു വായിക്കുവാനും പറ്റുന്നില്ല. അവൾ ഇനിയും ഉറങ്ങിക്കാണില്ല. മറ്റേതോ പെരുങ്കാടിന്റെ കുറ്റിരുട്ടിലാണോ താൻ വന്നിറങ്ങിയത്? എതാണ് ഈ സ്​ഥലം? തീരെ പരിചയമില്ലാത്ത ഒരു ഗന്ധം അപ്പോൾ പീതാംബരനെ വന്നു പൊതിഞ്ഞു. നിലതെറ്റിയ കോമരത്തെപ്പോലെ ഒരു കാറ്റ് വന്ന് അയാൾക്ക് ചുറ്റും വലംവെച്ചു. </p>
<p>ഇരുട്ടിലേക്ക് നോക്കിയപ്പോൾ അങ്ങകലെ എവിടെയോ ഒരു തിരിനാളം കണ്ടു. അതാണോ പിതൃക്കൾ സ്വസ്​ഥതയില്ലാതെ ഉറങ്ങുന്ന തന്റെ വീട്? നാഗങ്ങൾ കാവലിരിക്കുന്ന പിതൃക്കളുടെ വീട്. ഒരാൾക്കും ഒരിക്കലുമെടുക്കാൻ പറ്റാത്ത നിധികുംഭങ്ങൾ കാണുമോ അവിടെ? പടേനി കഴിഞ്ഞ് തലപെരുത്ത കോലങ്ങൾ ചങ്ങല കിലുക്കി നടന്നുപോയ ഇടവഴി ഇതാണോ? </p>
<p>ഏതോ സ്വപ്നത്തിന്റെ ചൂട്ടുവെട്ടത്തിൽ പീതാംബരൻ മുന്നോട്ടു നടന്നു. ഒരു വലിയ മരം അതിന്റെ വിടർന്ന നിഴലുമായി ചാഞ്ഞുവന്ന് അയാളെ പിടിക്കാൻ നോക്കി. അയാൾ അതറിഞ്ഞില്ല. ഓർമകളുടെ ഒന്നാം വീട്ടിലേക്ക് ഇരുട്ടിലൂടെ പീതാംബരൻ നടന്നുചെന്നപ്പോൾ അയാൾക്ക് മുന്നിൽ കുറച്ചകലെ ആളുന്ന ചൂട്ടുകറ്റകളുമായി നിഴലുകളുടെ ഒരു പറ്റം തലവേച്ചും കാൽവഴുതിയും നടക്കുന്നുണ്ടായിരുന്നു. </p>
<p>നടന്നു നടന്ന് പീതാംബരൻ തന്റെ വീടിന്റെ പടിക്കലെത്തി. </p>
<p>പുല്ലു പടർന്ന നടകൾ അയാൾ തെറ്റാതെ ചവിട്ടിക്കയറി. ആ നടകളുടെ അരികും മൂലയും അയാൾക്ക് കാണാതറിയാം. നടകയറുമ്പോൾ അയാളുടെ നെഞ്ചിടിപ്പ് അതിനൊത്ത് താളംപിടിച്ചു. മുറ്റത്ത് പതിവില്ലാത്തവിധം പുല്ലുപടർന്നു കിടക്കുന്നു. ആരോ കൊണ്ടുപോയ വിളക്കുകളിൽനിന്നും പൊഴിഞ്ഞ തീത്തുള്ളികൾ കരിനാളംപോലെ മുറ്റത്തിന്റെ പഴകിയ മുറിവുകളിൽ വീണുപുകയുന്നുണ്ടോ? </p>
<p>പക്ഷേ, പടിവാതിലിന്റെ മുന്നിൽ മച്ചിൽനിന്നും ഞാത്തിയിട്ട തൂക്കുവിളക്കിൽ ഒരു എണ്ണത്തിരി എരിയുന്നുണ്ടായിരുന്നു. </p>
<p>പീതാംബരൻ അധികരിച്ച അത്ഭുതത്തോടെ അത് നോക്കിനിന്നു. ആരാണ് ഈ നേരത്ത് ഇവിടെ വിളക്കു കൊളുത്തിയത്? </p>
<p>അയാൾ ചുറ്റും നോക്കി. ഇരുണ്ട പറമ്പ് നിദ്രയിലാണ്ടു മൂടിക്കിടക്കുന്നു. ഏറെനേരം സംശയത്തോടെ ആ മുറ്റത്ത് പീതാംബരൻ പരുങ്ങിനിന്നു. അയാൾ ഒരു മതിഭ്രമത്തിൽ തന്റെ കണ്ണുകൾ പൊത്തിപ്പിടിച്ചു. വിരലുകളുടെ നേർത്ത വിടവിലൂടെ പീതാംബരൻ തന്റെ വീട് കണ്ടു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2902989-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020gOXdyf6iT4vJuZo52qQ8oLTk8Vcuc9SK9098868" data-watermark="false" style="width: 100%;" info-selector="#info_item_1787459100878">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787459100878"></div>
</div>
<p>അപ്പോൾ അയാളുടെ ഒരു കണ്ണുചിമ്മലിൽ വീടിന്റെ വാതിൽ തുറന്ന് പുഞ്ചിരിയോടെ രമ ഇറങ്ങിവന്നു. </p>
<p>കുളികഴിഞ്ഞ് വിടർത്തിയിട്ട നീണ്ട മുടിയിൽ രമ തുളസിയുടെ ഇലയും കതിരും ചൂടിയിരുന്നു. ഒരു ചന്ദനക്കുറി ആ നെറ്റിയിൽ ജ്വലിച്ചുനിന്നു. </p>
<p>ആഹാ, ഇത്രവേഗം വന്നോ? എനിക്കുറപ്പുണ്ടായിരുന്നു, അധികം വൈകാതെ മടങ്ങിവരുമെന്ന്, </p>
<p>രമ പറഞ്ഞു. </p>
<p> പീതാംബരൻ വിസ്​മയത്തോടെ രമയെ കണ്ണുനിറച്ച് നോക്കിനിന്നു. </p>
<p>എന്തായാലും സമാധാനമായി. പെട്ടെന്നു തിരിച്ചുവന്നല്ലോ. പക്ഷേ, പടേനി കഴിഞ്ഞുവോ? </p>
<p>രമ പുഞ്ചിരിയോടെ ചോദിച്ചു. അവളുടെ കയ്യിൽനിന്നും അങ്കക്കലിപൂണ്ട കൊടുവാള് നിലത്തു വീണുവോ? കാലിൽനിന്നും ഭാദ്രകാളിയുടെ പൊൻചിലമ്പ് കിലുങ്ങിയോ? </p>
<p>പീതാംബരൻ ഉറക്കച്ചടവു വിടാതെ നടകയറി അകത്തേക്കു ചെന്നു. </p>
<p>ആട്ടം കഴിഞ്ഞ് ശിരസ്സിൽനിന്നും ആകാശക്കാവടി നിലത്തിറക്കും പോലെ പീതാംബരൻ മുഷിഞ്ഞ ബാഗ് മുറിയുടെ മൂലയിലേക്ക് മാറ്റി ഒതുക്കിവെച്ചു. പുറപ്പെടുമ്പോൾ അതിന് ഇത്രയും ഭാരം തോന്നിയിരുന്നില്ല. അതിന്റെ ഉള്ളറയിൽനിന്നും എരിക്കിന്റെ ഇലയിൽ പൊതിഞ്ഞ് സൂക്ഷിച്ചുവെച്ച ഒരു പിടി നനഞ്ഞ മണ്ണ് പുറത്തെടുത്ത് കൈക്കുമ്പിളിൽ വെച്ച് പീതാംബരൻ രമക്കു നേരെ നീട്ടി. </p>
<p>രമ വിളക്കിന്റെ ചങ്ങലയിൽ പിടിച്ച് വെളിച്ചം നീട്ടി ആദ്യമായ് കാണുന്ന വ്യഗ്രതയോടെ ആ കരിഞ്ചുവപ്പുള്ള മണ്ണിനെ കണ്ടുനിന്നു. അവളുടെ കണ്ണുകളിൽ ഏതോ ചുവന്ന രാത്രി തീപാറിച്ച് ഉലഞ്ഞുനിന്നു. മണ്ണിന്റെ കുരിപ്പുകളും വിടവുകളും തുറന്ന് പടേനിക്കോലങ്ങൾ പുറത്തേക്കിറങ്ങി വീടിന്റെ നടയിറങ്ങി അപ്പോൾ നടുമുറ്റത്തു നിരന്നു. </p>
<p> പീതാംബരൻ പറഞ്ഞു, </p>
<p>നമ്മുടെ പത്തനംതിട്ട ഇനിമുതൽ ഇതാ, ഇവിടെത്തന്നെയാണ്. കണ്ടില്ലേ, കളിക്കുള്ള ഒരുക്കങ്ങൾ. </p>
<p>കാവിൽനിന്നും പാട്ടിന്റെ അലകൾ കേൾക്കുന്നില്ലേ? എഴുതിയിട്ട കളങ്ങൾ നീ കണ്ടില്ലേ? കൊയ്ത്തു കഴിഞ്ഞ പാടങ്ങളും. </p>
<p>രമ ചായ ഇടുവാനായി അടുക്കളയിലേക്ക് പോയി. ചുരുട്ടിവെച്ച ഒരു തഴപ്പായപോലെ, അവ്യക്തമായ ഏതോ കിനാവിന്റെ മുഷിവു പുരണ്ട പോയ രാത്രി മുറിയുടെ മൂലക്ക് പരുങ്ങിനിന്നു. </p>
<p>ഇറയത്തിന്റെ വക്കുവരെ വലിച്ചിട്ട തുണിക്കസേരയിലേക്ക് ചാഞ്ഞുകൊണ്ട് പീതാംബരൻ പടേനി കാണുവാൻ തുടങ്ങി.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1548286</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1548286</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,31 AUG 2026]]></category>
<dc:creator><![CDATA[ബിജോയ് ചന്ദ്രൻ]]></dc:creator>
<pubDate>Mon, 24 Aug 2026 02:15:51 GMT</pubDate>
</item>
<item>
<title><![CDATA[ഉച്ചാടനം]]></title>
<description/>
<enclosure length="268616" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/23/2902974-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/23/2902974-untitled-1.gif'/><figcaption><p>ചിത്രീകരണം: സതീഷ് ചളിപ്പാടം</p><span class='copyright'></span></figcaption></figure><p>കടലാഴങ്ങളിലേക്ക് പോകുന്ന ഒരു സ്കൂബ ഡൈവറെപ്പോലെയാണ് മഞ്ഞു ചുറ്റിയ മലനിരകളിൽനിന്നും തണുത്ത കാറ്റ് ‘‘പൊത്തോ’’ എന്ന് ഇറങ്ങിവന്നത്. അതേ വേഗത്തിൽ തണുപ്പിന്റെ കൂർത്ത മുള്ളാണികൾ ലോഭമില്ലാതെ അത് ചുറ്റിലും വാരിയെറിഞ്ഞു. പുലർച്ചെ ആറു മണിക്ക് കട്ടപ്പന ടൗണിൽ എത്തിച്ചേരുവാനാണ് ഞങ്ങൾക്ക് കിട്ടിയിരുന്ന നിർദേശം.ഞങ്ങൾ പറഞ്ഞതിലും അരമണിക്കൂർ നേരത്തേതന്നെ എത്തിച്ചേർന്നിരിക്കുകയാണ്. തുടർന്നുള്ള യാത്രക്ക് രണ്ട് ഉദ്യോഗസ്ഥരുമായി ഒരു ജീപ്പെത്തും. </p>
<p>ഞങ്ങൾ ഒരു പഴയ സിമന്റ് പ്രതിമയുടെ ചുവട്ടിൽ അങ്ങനെ നിന്നു. ചെന്നിക്കുത്ത് ഉണർത്തുന്ന കാടിന്റെ ചൂളംവിളി. ചീവീടിന്റെ രാകൽ. കാണാം, ചെറുതും വലുതുമായ കുറേ പക്ഷികൾ കിഴക്കൻ ചക്രവാളത്തിലേക്ക് ഉറക്കം കുടഞ്ഞുകളഞ്ഞ് നീളത്തിൽ പറക്കുന്നു. അവിടെ പുലർകാലം ഒരു കട്ടിക്കമ്പളം പുതച്ച് കമിഴ്ന്ന് കിടന്നുറങ്ങുകയാണ്. ചടച്ച ആ ഉടലിനെ നുള്ളിയും പിച്ചിയും അവർ ഒച്ചയിട്ട് ഉണർത്തുവാൻ തുടങ്ങി. </p>
<p> അടുത്തു കണ്ട ഒരു അരച്ചുമരിന്റെ തണുപ്പിലേക്ക് ഞാൻ പതിയെ നീങ്ങിനിന്നു. ദീർഘനാളായി ഉറങ്ങിക്കിടന്ന നട്ടെല്ല് വേദന നാലഞ്ച് മണിക്കൂർ മുമ്പേ തന്നെ ഉണർന്നിരുന്നു. ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. രണ്ട് കോട്ടുവാ ചൂളം വിളിയോടെ കടന്നുപോയി. ഇനിയും വൈകുന്നത് അവരാണ്. </p>
<p>ഇടുക്കി ജില്ലയിൽ എറണാകുളം മേഖലാ മിൽമ നടപ്പിലാക്കിയ ‘‘കണ്ണംപടി-മേമാരി’’ എന്ന ​െഡയറി പ്രോജക്ട് ചിത്രീകരിക്കാനുള്ള യാത്രയാണ്. കട്ടപ്പനയിൽനിന്നും ഇനി ഉപ്പുതറ എന്ന പഞ്ചായത്തിലേക്ക് പോകണം. അവിടെയുള്ള മൂന്ന് ആദിവാസി കോളനികളിലാണ് ചിത്രീകരണം. </p>
<p> രാത്രി എട്ടു മണിയോടെ തിരുവനന്തപുരത്തുനിന്നും തിരിച്ച കട്ടപ്പന സൂപ്പർഫാസ്റ്റ് സാമാന്യം വലിഞ്ഞും ഇഴഞ്ഞും വെളുപ്പിന് നാലു മണിയോടെ എത്തിച്ചേർന്നു. ബസിൽനിന്നും നേരെ ടൗണിൽ തന്നെയുള്ള ഹോട്ടൽ ‘വുഡ് പാലസി’ലേക്ക്. ഞങ്ങൾ മൂന്നു പേർ. </p>
<p>റിസപ്ഷന് താഴെയുള്ള ഇത്തിരിയിടത്ത് ഒരു പഞ്ഞി മെത്തയിൽ കൂർക്കംവലിച്ചുറങ്ങുകയായിരുന്ന ഒരു റൂംബോയിയെ ശ്രമപ്പെട്ട് വിളിച്ചുണർത്തി. ചുറ്റും കൊതുകുതിരിയുടെ മണം. അവന്റെ പൊള്ളാച്ചി തമിഴിന് വില കുറഞ്ഞ മദ്യത്തിന്റെ വാട. കവിളുകൾ കുഴിഞ്ഞ പതിനെട്ടുകാരൻ. നാൽപത്തിനാല് എന്ന നമ്പറുള്ള ഒരു സിംഗിൾ റൂം അവൻ തുറന്നുതന്നു. കയറിയ പാടെ സെന്റും മുട്ടയും മണക്കുന്ന ഒരു കുഞ്ഞ് കട്ടിലിൽ നട്ടെല്ലിനെ ഊരിയിട്ടു. അതിനിടയിൽ കാമറാമാനും അസിസ്റ്റന്റും റെഡിയായി. റൂമിൽനിന്നു തന്നെ അവർ ദൂരെയൊരു ദൃശ്യത്തെ ഒപ്പിയെടുത്തു. </p>
<p>ഹൈറേഞ്ചിൽ ചിത്രീകരണത്തിന് പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കും. കുറഞ്ഞത് രണ്ട് കാമറ. നല്ലൊരു കാമറാമാൻ. തൂങ്ങിയും താങ്ങിയും നിൽക്കാത്ത സഹായി. സാങ്കേതികപ്പിഴവുകൊണ്ട് ഒരു മികച്ച ദൃശ്യാനുഭവംപോലും നഷ്ടപ്പെടുവാൻ പാടില്ല. എല്ലാം അനുഭവം എന്ന ഗുരു. കഴിഞ്ഞ ഏഴെട്ടു വർഷംകൊണ്ട് നേടിയെടുത്തത്. </p>
<p>പിൻവശം തൂക്കിയടിച്ചുകൊണ്ടിരുന്ന ഒരു കെ.എസ്.ആർ.ടി.സി ബസിൽ പുറകിൽനിന്നും രണ്ടാമത്തെ സീറ്റാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിനിടയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കുഞ്ഞിന്റെ വിവരങ്ങൾ പറഞ്ഞുകൊണ്ടുള്ള സ്മിതയുടെ ഓരോ മണിക്കൂർ ഇടവിട്ടുള്ള വിളി കൂടിയായപ്പോൾ എല്ലാം തികഞ്ഞു. പലവട്ടം തല ചുറ്റി. ഛർദിക്കാൻ വന്നു. </p>
<p>‘‘അല്ലെങ്കിലും ഞാൻ എവിടെയെങ്കിലും ഇറങ്ങുമ്പോഴാണല്ലോ നിനക്ക് കുറേ വേണ്ടാത്ത ആവശ്യങ്ങൾ!’’ എന്ന് പറഞ്ഞ് വഴക്കടിച്ചു കൊണ്ടാണ് ഇന്നലത്തെ ദിവസം തുടങ്ങിയതുതന്നെ! യാത്രക്ക് വേണ്ടി ഒരുങ്ങേണ്ട പ്രധാന ദിവസത്തെ മൂന്നു നാല് മണിക്കൂർ ചന്തയിൽ പച്ചക്കറി വാങ്ങാനും പാലു വാങ്ങാനുമെല്ലാം ചെലവിട്ട് മടങ്ങിയെത്തിയപ്പോഴാണ് മോൾക്ക് പനിക്കോള് തുടങ്ങിയത്. </p>
<p>‘‘ഒന്നല്ലെങ്കിൽ മറ്റൊന്ന്’’ എന്നു പറഞ്ഞ് കുട്ടിയേയും കൊണ്ട് ആശുപത്രിയിൽ പോകാൻ ഇറങ്ങിയപ്പോൾ സ്മിത മുഖം കറുപ്പിച്ചു കൊണ്ട് തടഞ്ഞു. </p>
<p>‘‘നിങ്ങള് യാത്ര മുടക്കണ്ട, അത്യാവശ്യത്തിന് ഇവിടെ പാരസെറ്റമോളും ഡോളോയുമൊക്കെയുണ്ട്. ടെമ്പറേച്ചർ കൂടുകയാണെങ്കിൽ ഞാൻ അമ്മയെയും വിളിച്ച് ആശുപത്രിയിൽ പൊയ്ക്കൊള്ളാം.’’ </p>
<p>അവൾ അങ്ങനെ പറഞ്ഞെങ്കിലും കാര്യങ്ങളെല്ലാം മണിക്കൂറുകൾക്കകം തകിടം മറിയുകയായിരുന്നു. </p>
<p>‘‘നല്ല ഒരു പ്രകൃതിയാകും ചുറ്റിലും. അതല്ല, അവിടെയുള്ള ഒരു കർഷകന്റെ തൊഴുത്തും പശുവുമൊക്കെയായിരിക്കും നമുക്ക് ഡോക്യുമെന്ററിയിൽ വേണ്ടത്. പുഴയും കാടും ഒക്കെ പിന്നണിയിൽ വരണം. അന്നേരം നമ്മൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ വളയം പിടിക്കുന്നവർ ശരിയല്ലെങ്കിൽപോലും യാത്ര അലമ്പാകുവാനാണ് സാധ്യത.’’ </p>
<p>ഓരോരോ കാര്യങ്ങൾ പറഞ്ഞ് അവൾ ഇത്തരം യാത്രകളുടെ മുന്നിൽ കയറിനിൽക്കുമ്പോഴെല്ലാം ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. ഉപദേശിക്കുകയാണെന്ന് ഒട്ടും തോന്നാത്ത വിധം! </p>
<p>അന്നേരം അവൾ പതിവ് പരിഹാസത്തോടെ: </p>
<p>‘‘അതായത്, ഒരു ഡോക്യുമെന്ററി ചിത്രീകരണമെന്നാൽ എന്തോ ഭയങ്കര തേങ്ങയാണ്! വീട്ടിൽ കള്ളൻ കയറിയാലും ഭാര്യയുടെ താലിമാല പൊട്ടിച്ചാലും മൈൻഡ് ചെയ്യരുത്. വിഷ്വലുകൾ ഒപ്പിയെടുക്കുന്ന കാമറാമാന്റെ കണ്ണായും കരളായും നിൽക്കണം. കൊള്ളാം!’’ </p>
<p>വാക്കുകളുടെ ഗൗരവപ്പിടി ഒട്ടും അയയ്ക്കാതെ അതിനെല്ലാം മറുപടി പറഞ്ഞിട്ടുണ്ട്: </p>
<p>‘‘തേങ്ങയെന്നോ മാങ്ങയെന്നോ നിനക്ക് ഇഷ്ടമുള്ളത് പറയാം. പക്ഷേ, അതിനിടയിൽ ഗ്യാസ് തീർന്നുപോയെന്നും കുറ്റി മാറ്റി വയ്ക്കണമെന്നെല്ലാം പറഞ്ഞ് വയനാടും കാസർകോടുമൊക്കെ നിൽക്കുന്ന ആളെ വിളിക്കുന്നത് വല്ലാത്ത ബോറാണ്. വിവരക്കേടാണ്...’’ </p>
<p>കുതറിമാറിയുള്ള നീക്കം ഉടൻ: </p>
<p>‘‘പിന്നെ ഗ്യാസ് തീരുമ്പോൾ ഞാൻ കുറ്റിക്ക് അയൽപക്കത്തുകാരെ വിളിക്കണോ?’’ </p>
<p>അവൾ പ്രഷർ കുക്കറിലെ മൂന്നാമത്തെ വിസിൽ. ഞാൻ ഊരിത്തെറിക്കുന്ന വാഷർ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2902976-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Pp4Rq9Oo6MmAQJZHcqTwDZC1xzrW631E7712109" data-watermark="false" style="width: 100%;" info-selector="#info_item_1787457714218">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787457714218"></div>
</div>
<p>‘‘തോളിൽ കൈയിട്ടും വെള്ളച്ചാട്ടത്തിൽ മറിഞ്ഞും മരംചുറ്റിയും ഒക്കെ ചിത്രങ്ങൾ എടുത്ത് മുഖപുസ്തകത്തിൽ പോസ്റ്റുന്നവരുടെ ജീവിതത്തിലെല്ലാം ഇത്തരം തീർന്ന ഗ്യാസ് കുറ്റികളും കരിഞ്ഞ ദോശയും തൂവിപ്പോയ പാൽപ്പാത്രവുമൊക്കെ കാണും’’ എന്നൊരിക്കൽ ഞാൻതന്നെ ഒരു പ്രഭാതക്കുറിപ്പിൽ എഴുതി. പിന്നെ സമാധാനം. </p>
<p> ഒരിക്കൽ ഇങ്ങനെയെല്ലാം പറഞ്ഞ് സ്മിത മുറിയിൽ കയറി വാതിലടച്ചതിന്റെ പിന്നാലെയാണ് ഞാൻ ചെ​െന്നെയിലേക്ക് തിരിച്ചത്.പിറ്റേന്ന് രാവിലെ വീട്ടിൽ കള്ളൻ കയറി എന്ന ഫോൺ. ഉടൻ മടങ്ങി.നാലര പവന്റെ താലിമാലയും അലമാരയിലിരുന്ന പതിനായിരം രൂപയും ഠിം! </p>
<p>എല്ലാം പറഞ്ഞ് ശരിയാകാൻ പിന്നെയും ആഴ്ചകൾ. വർഗീസ് എന്നു പേരുള്ള ഒരു പ്രോജക്ട് ഓഫീസറുടെ കൈയിലാണ് ഇനിയുള്ള ഞങ്ങളുടെ യാത്രയുടെ റൂട്ട് മാപ്പ്.</p>
<p>അദ്ദേഹം അയച്ചു തന്ന ബാലകൃഷ്ണൻ എന്ന ഡ്രൈവറുടെ ഫോണിലേക്ക് അഞ്ചു മണി മുതലേ വിളിക്കാൻ ശ്രമിക്കുകയാണ്. മല കടന്ന് വാക്കുകൾ പറക്കുന്നില്ല. </p>
<p>‘‘ബാലകൃഷ്ണൻ ഫോൺ എടുക്കാത്തതൊന്നും നിങ്ങൾ നോക്കണ്ട, അയാൾ പുറപ്പെട്ടിട്ടുണ്ട്. എത്തിക്കൊള്ളും. നിങ്ങൾ ഓരോ ചായയൊക്കെ കുടിച്ച് നിൽക്ക്...’’ </p>
<p>ഇരുപത്തിയഞ്ച് ലിറ്റർ ദിവസവും കറക്കുന്ന ജേഴ്സിപശുവിന്റെ അകിടുറപ്പുണ്ടായിരുന്നു അയാളുടെ വാക്കുകളിൽ. </p>
<p>‘‘അതെന്താ അയാൾക്ക് ഒന്ന് ഫോൺ എടുത്താൽ?’’ </p>
<p> നാവ് ഒരു മൂരിക്കുട്ടന്റെ കുതറലിലേക്ക് പാഞ്ഞതാണ്. മുക്കറയിട്ടു പിടിച്ചു. കാറും കോളുമായി പലതും തലക്കു മുകളിൽ ചെയ്യാൻ കാത്ത് നിൽക്കുന്നു. കുട്ടിക്ക് മൂന്ന് ഡ്രിപ്പ് ഇതിനകം നൽകിക്കഴിഞ്ഞു. ആ തളർന്ന കണ്ണുകൾ എനിക്ക് കാണാം. അത്രയും ഇൻജക്ഷനും. എന്നിട്ടും പൊള്ളുകയാണ്. നൂറ്റിയേഴ്! </p>
<p>സ്മിതയുടെ ഓരോ വിളി കഴിയുമ്പോഴും കഴുത്തിൽ അൽപം വിയർപ്പു പൊടിയും. കട്ടപ്പനയിലെ കാറ്റിനുപോലും തണുപ്പിക്കാനാകാത്തത്. </p>
<p>ഏഴു മണി കഴിഞ്ഞപ്പോൾ എവിടെനിന്നോ പൊട്ടി വീണതുപോലെ ഒരു ജീപ്പ് ഞങ്ങളുടെ മുന്നിൽ വന്നു നിന്നു. </p>
<p> വൃശ്ചികപ്പുലരിയിൽ ശരണ മന്ത്രങ്ങൾ ഉരുവിടുന്ന ഒരു ഭക്തന്റെ താടിവിറയോടെ ജീപ്പ് തുള്ളിത്തുള്ളി നിന്നു. </p>
<p>‘‘വണ്ടി നിറുത്ത് ബാലകൃഷ്ണാ...’’ എന്നു പറഞ്ഞു കൊണ്ട് വർഗീസ് എം. ജോർജ് എന്ന ആ ഉദ്യോഗസ്ഥൻ ജീപ്പിൽനിന്നും ഒരു മൂരിക്കുട്ടിയുടെ ഉത്സാഹത്തോടെ ചാടിയിറങ്ങി. ഡ്രൈവർ അത് കേട്ടതായി ഭാവിച്ചില്ല. പകരം കപ്പടാമീശ പിരിച്ചു​െവച്ച് ദൂരെ എങ്ങോട്ടോ നോക്കിയിരുന്നു. </p>
<p>ഒരു മണിക്കൂറിലധികം വൈകിയതിൽ പ്രോജക്ട് ഓഫീസർ ഞങ്ങളോട് ക്ഷമ ചോദിച്ചു. എന്നാൽ, അതിന്റെ കാരണഭൂതൻ ഞങ്ങളുടെ മുഖത്തേക്കേ നോക്കിയില്ല. വളയം പിടിച്ച് ഒരു കല്ലൻകൂരിയെപ്പോലെ കുനിഞ്ഞിരുന്നു. പിന്നെ ആ പ്രതിമയുടെ അരികിലേക്ക് വണ്ടി അൽപംകൂടി നീക്കിനിറുത്തി. എന്നിട്ടൊന്നും ആ ഇരുണ്ട ഫ്രെയിമിൽനിന്നും അയാൾ ഒട്ടും ഇറങ്ങി വന്നില്ല. </p>
<p>ജീപ്പിന്റെ പിൻഭാഗം തുറന്ന് കാമറയും അനുബന്ധ സാധനങ്ങളും ഞങ്ങൾ കയറ്റി. പണ്ടേ തുടങ്ങിയ ഒരു ശീലത്തുടർച്ചയിൽ, ലെറ്റർപാഡിന്റെ മഞ്ഞ താളുകളിലൊന്നിൽ ആ ഡ്രൈവറുടെ പേരും വണ്ടി നമ്പറും ഞാൻ കുറിച്ചു ​െവച്ചു. പേന മടക്കി പോക്കറ്റിലേക്ക് വെക്കുന്നതിനിടയിൽ കടിച്ചു തുപ്പിയ ഒരു ഒച്ചയിൽ സ്മിതയുടെ അടുത്ത കോൾ വന്നു. ഉള്ളിൽ ഒരു കനത്ത ഇടി. മിന്നൽപ്പട. കുഞ്ഞിന് അടിയന്തരമായി ആയിരത്തി ഇരുനൂറ് രൂപയുടെ മരുന്നു വാങ്ങണം! ഒന്നും പറഞ്ഞില്ല. ഗൂഗിൾ പേ തുറന്നു കിട്ടാൻ പിന്നെയും രണ്ടു മിനിറ്റുകൂടി. രണ്ടായിരം ട്രാൻസ്ഫർ ചെയ്തു. ഫോണിൽ ഇടപാടുകളുടെ നടയടിയും ആക്രോശങ്ങളും. </p>
<p> ‘‘ശവമടക്ക് കഴിഞ്ഞില്ലേ..?’’ ഇരുമ്പുടയ്ക്കുന്ന ഒച്ചയിൽ അയാൾ കുനിഞ്ഞിരുന്നുകൊണ്ട് മുറുകിചോദിച്ചു. ഞങ്ങൾ സാധനങ്ങളെല്ലാം കയറ്റിക്കഴിഞ്ഞിരുന്നില്ല. കണ്ണടയും ഫോണും കൈയിൽ കരുതി, വസ്ത്രങ്ങൾ നിറച്ച ബാഗിനെ ഉള്ളിലേക്ക് ഒതുക്കിവെക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ആ പറഞ്ഞത് ഞാൻ കേട്ടില്ല. </p>
<p>യാത്ര തുടങ്ങിയ ഉടൻതന്നെ അയാൾ ഗിയറുകൾ പറിച്ചെറിഞ്ഞ് നാൽപത്തിയഞ്ച് കിലോമീറ്റർ വേഗത്തിലേക്ക് വണ്ടിയെ നിർദയം ചവിട്ടിത്താഴ്ത്തി. അത്രയും വേഗമൊന്നും താങ്ങാൻ ശേഷിയില്ലാത്ത ഒരു കുണ്ടനിടവഴിയിൽ ജീപ്പിന്റെ പിൻഭാഗം ഉയർന്നടിച്ചു. നട്ടെല്ലിലേക്ക് പാഞ്ഞ വേദനയുടെ പുളച്ചിലിൽ ‘‘ഹൊ... പതുക്കെ...’’ എന്നു ഞാൻ ഞരങ്ങി. അയാൾ അതൊന്നും കേട്ടതായിപ്പോലും ഭാവിച്ചില്ല. പിന്നെയും അറുപതിലേക്ക് ആഴ്ന്ന് ഒരു പന്നിപ്പടയുടെ കുത്തി മറിച്ചിൽ. വണ്ടി ഓരോ കുണ്ടിലും കുഴിയിലും വറചട്ടിയിലെന്നോണം പിരണ്ടു മറിഞ്ഞു. പിന്നെ ഉടലിലെ നെയ്തെളിയും വരെ ഞങ്ങളെ കുഴച്ചുമറിച്ചു. വറട്ടിയെടുത്തു. ഉടൽ ചുറ്റിയടിച്ചുള്ള ആ പാച്ചിലിനിടയിൽ, ചെവിയോടു ചേർന്നു വന്ന് കാമറാ അസിസ്റ്റന്റാണ് ആ ‘ശവമടക്കൽ’ വർത്തമാനം പറഞ്ഞത്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/23/2902977-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020qzU9B1KmKYbj7KtmMifscbWjP18iYhZy7761887" data-watermark="false" style="width: 100%;" info-selector="#info_item_1787457763933">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1787457763933"></div>
</div>
<p> </p>
<p>കാമറയുടെ സ്റ്റാൻഡും ഫ്ലാഷ് ലൈറ്റും ​െവച്ചിരുന്ന നീളൻ ബാഗുമെടുത്ത് പിൻതിരിഞ്ഞ് നടക്കവെയാണ് അവൻ അതുകേട്ടത്. ഒരു ഹുങ്കാരത്തോടെ ‘‘ശവമടക്ക് തന്റെ തന്തയുടെ...’’ എന്നു പറയുവാനുള്ള ഊറ്റം തള്ളിവന്നെങ്കിലും മനസ്സിലേക്ക് ആശുപത്രിയും കുഞ്ഞുമെല്ലാം കയറിവന്നു, മരുന്നു മണത്തോടെ! അതോടെ, ഒരു ഡ്രിപ്പ് ഇറങ്ങുന്ന ശാന്തതയിൽ പുറത്തേക്ക് നോക്കി തലയുഴിഞ്ഞ് ചാരിയിരുന്നു. ഓക്സിജൻ മാസ്ക് െവച്ച ആയത്തിൽ നാലഞ്ചു തവണ ശ്വാസം കഴിച്ചു. ഓഫീസർ വർഗീസ് എം.ജോർജ് ആരോടോ ഫോണിലാണ്. </p>
<p> മലനിരകളെ ഒരു ആവിയന്ത്രത്തിനുള്ളിലിട്ട് നന്നായി പുഴുക്കുകയാണ് എട്ടുമണി നേരത്തെ കോടമഞ്ഞ്. ഏതാനും നിമിഷം വണ്ടി അവിടെ നിർത്തുകയാണെങ്കിൽ ആ ദൃശ്യങ്ങൾ പകർത്താം എന്ന് കാമറാമാൻ, ശ്രീകാന്ത് ഒരു വളവ് ബ്രേക്ക് ചവിട്ടാതെ ചാടിയതിന്റെ ആയത്തിൽ നിരങ്ങി അടുത്തേക്കുവന്ന് പറഞ്ഞു. </p>
<p> ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ തുടക്കത്തിലെ രണ്ടോ മൂന്നോ മിനിറ്റ് തീർച്ചയായും ഈ ഭൂപ്രദേശത്തെക്കുറിച്ച് പറഞ്ഞേ തീരൂ... ഇത്തരം അവസരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകൾക്ക് വഴങ്ങിയാൽ പിന്നീട് എഡിറ്റിങ് ടേബിളിൽ ഇരുന്നു കുഴയും. പക്ഷേ..! ദയനീയമായി ഞാൻ കാമറാമാനെ നോക്കി. </p>
<p> യാത്രയുടെ തയ്യാറെടുപ്പിൽ തന്നെ എവിടെയൊക്കെയോ സംഭവിച്ച ചില പൊരുത്തക്കേടുകൾ അവർക്കിടയിലെ പൊട്ടലും ചീറ്റലും നിറഞ്ഞ ചെറിയ വർത്തമാനത്തിനിടയിൽ നുരഞ്ഞു പതയുന്നത് ഞാൻ ഭീതിയോടെ നോക്കിയിരുന്നു. ആജ്ഞാശക്തിയുണ്ടായിരുന്ന ആ ഓഫീസർ രണ്ടു മൂന്നാവർത്തി ഒച്ചയെടുത്തപ്പോഴാണ് അയാൾ വണ്ടി ഒരു പെട്ടിക്കടയുടെ ഓരം ചേർത്ത് നിറുത്തിയത്. ആ നേരംകൊണ്ട് ശ്രീകാന്ത് ഏതാനും ദൃശ്യങ്ങൾ പുറത്തിറങ്ങി നിന്ന് പകർത്തി. ഇലയടയും മോറീസ് പഴവും കുപ്പിവെള്ളവും വാങ്ങി അദ്ദേഹം വേഗം മടങ്ങി വന്നു. അത്രയും നേരവും അയാൾ വണ്ടി വല്ലാതെ ഇരപ്പിച്ചു. ഇടക്ക് ഞാനൊന്ന് ചിരിക്കുവാൻ ശ്രമിച്ചെങ്കിലും അയാൾ ക്ലച്ചും ഗിയറും വിട്ട് അയഞ്ഞില്ല. </p>
<p>പിന്നെയും ഒരു ഒത്തുതീർപ്പില്ലാത്ത ആ പൊരിഞ്ഞ പാച്ചിലിനിടയിൽ ഇടത്തും വലത്തും നാലഞ്ച് കൂട്ടിമുട്ടലുകൾ തലനാരിഴക്ക് ഒഴിവായി. ‘‘ഇനി മുപ്പത്തിനാല് കിലോമീറ്റർ’’ എന്ന് ഓഫീസർ ഞങ്ങളെ ഓർമപ്പെടുത്തിയതും അയാൾ ആദ്യമായി പത്തിയെടുത്ത പാമ്പിന്റെ മട്ടിൽ ഒന്ന് തല വെട്ടിച്ചു. </p>
<p>പെട്ടെന്ന് ഒരു കൂട് പൊട്ടുന്ന ശബ്ദം! ഒരു ഞരക്കം. വണ്ടി ഒന്ന് നിരങ്ങി മുന്നോട്ട് നീങ്ങിയതും അത് കണ്ടു! ഒരു നായ! ഹൊ... അതാ, അതിന്റെ ജീവൻ പിടഞ്ഞൊടുങ്ങുകയാണ്! </p>
<p>ജോലി ചെയ്യാനുള്ള സർവ മൂഡും പോയി! വണ്ടി ഒന്നുലഞ്ഞ് നിരങ്ങി നിന്നു. നിന്നതല്ല, അയാൾ നിറുത്തിയതാണ്. ഞാൻ പുറത്തിറങ്ങാൻ ശ്രമിച്ചതും ഓഫീസർ വിലക്കി. ‘‘വേണ്ട... ഇറങ്ങണ്ട. അതിന്റെ ഉടമസ്ഥൻ അടുത്തെങ്ങാനും ഉണ്ടെങ്കിൽ പൊല്ലാപ്പാകും.’’ </p>
<p>അയാൾ അപകടം മണത്തു പിടിച്ചു. പിന്നെ തിരിഞ്ഞ് ഡ്രൈവറുടെ ആ കനത്ത തോളിൽ തട്ടിക്കൊണ്ട്; ‘‘പോട്ടെ, നീ വണ്ടിയെടുക്ക് ബാലകൃഷ്ണാ... സംഭവിച്ചത് കഴിഞ്ഞു. ഇനിയിപ്പോൾ എന്തു ചെയ്യാൻ? ഒന്നും മനപ്പൂർവം അല്ലല്ലോ’’ എന്നുകൂടി കൂട്ടിച്ചേർത്തു. </p>
<p>റിയർ മിററിലൂടെ ആ ചോര കക്കിയ നായയുടെ ഒടുക്കത്തെ പിടച്ചിൽ കുറച്ചുനേരം കൂടി എനിക്ക് കാണാമായിരുന്നു. ഒരു തവിട്ടു നിറമുള്ള പെൺപട്ടി. അതിന്റെ അകിടുകൾ നന്നായി വീർത്തിരുന്നു. </p>
<p>‘‘തള്ള വരുന്നതും കാത്ത് അടുത്തെവിടെയോ കുട്ടികൾ കാണും. കഷ്ടം!’’ </p>
<p>കാമറയുടെ ലെൻസിൽ അമർത്തി തുടച്ചുകൊണ്ട് ശ്രീകാന്ത് പറഞ്ഞു. പിന്നെ വെറുപ്പോടെ അയാളെ തറപ്പിച്ചു നോക്കി. </p>
<p>എന്തുകൊണ്ടോ എന്റെ മനസ്സന്നേരം അവിടമെല്ലാം വിട്ട് ആശുപത്രിയിലേക്ക് പാഞ്ഞിരുന്നു. </p>
<p>ശരിക്കും വീട്ടിൽനിന്നും തിരിച്ച ഇത്രയും നീണ്ട മണിക്കൂറുകൾക്കിടയിൽ സ്മിതയെ അങ്ങോട്ട് വിളിക്കുവാൻ തോന്നിയത് ഈ നിമിഷത്തിലാണ്. കുഞ്ഞിന്റെ പനി കുറഞ്ഞിട്ടുണ്ടാകുമോ? </p>
<p>രണ്ടു തവണ ഫോൺ അടിച്ചു നിന്നു. ഒരു തവണ തിരക്കിലാണെന്ന് പറഞ്ഞു. ഒടുക്കം എടുത്തപ്പോൾ മനസ്സിലായി, മനപ്പൂർവം എടുക്കാത്തതാണ്. കലഹിക്കാനൊന്നും പോയില്ല. അതിനുള്ള ഊറ്റവും ഉണ്ടായിരുന്നില്ല. പറഞ്ഞതെല്ലാം കേട്ടു: </p>
<p>‘‘ഇപ്പോഴെങ്കിലും ഒന്ന് വിളിക്കാനുള്ള സമയം കിട്ടിയല്ലോ...’’ </p>
<p>എന്ന മുഖവുരയോടെയായിരുന്നു തുടക്കം. </p>
<p>‘‘ഇവിടെ വിശേഷമൊന്നുമില്ല. ചിത്തിരയ്ക്ക് പനി കുറയുന്നുണ്ട്. ഞാൻ അവളുടെ കാര്യമൊക്കെ നോക്കിക്കൊള്ളാം. നിങ്ങളെ ഒന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നില്ല. കാശയച്ചു തന്നതിന് താങ്ക്സ്. സ്വസ്ഥമായി നിന്ന് പണി ചെയ്യ്. സന്തോഷം കളയണ്ട...’’ ഇരുതല മൂർച്ചയുള്ള ആ വാക്കുകളെല്ലാം കേട്ടതല്ലാതെ മറുപടിയൊന്നും പറയാൻ തോന്നിയില്ല. ഒബ്സർവേഷനും ട്രിപ്പും ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഏതാനും മണിക്കൂറുകൾക്കകം ഡിസ്ചാർജ് ചെയ്തേക്കും എന്നൊരു സൂചനകൂടി ആ വാക്കുകൾക്കിടയിൽനിന്നും വായിച്ചെടുത്തപ്പോൾ സമാധാനമായി. </p>
<p> അതിശയമെന്ന് പറയട്ടെ, അതിനകം ഡ്രൈവർ, കാറും കോളും ഒഴിഞ്ഞ കടൽപോലെ ശാന്തനായിക്കഴിഞ്ഞിരുന്നു. വണ്ടിയുടെ വേഗം മുപ്പത്-മുപ്പത്തിയഞ്ചിലേക്ക് താണു. ആ ശാന്തതയിൽ മുന്നിലെ കാഴ്ചകളോരോന്നായി വ്യത്യസ്ത ആങ്കിളുകളിലെന്നോണം തെളിഞ്ഞു കയറി. മലമുകളിലേക്ക് സൂംഇൻ ചെയ്യുമ്പോൾ പട്ടാളച്ചിട്ടയിൽ കോതിയൊതുക്കിയ തേയിലച്ചെടികൾ, സൂം ഔട്ടിൽ പച്ചത്തൊപ്പികൾ അണിഞ്ഞ ഒറ്റയൊറ്റ തുരുത്തുകൾ, എക്സ്ട്രീം ലോങ് ഷോട്ടിൽ മലമ്പാമ്പിന്റെ ഇഴച്ചിലായി ചെമ്മൺ പാത. വൈഡ് ആങ്കിളിൽ ശുഭ്രമേഘങ്ങളുടെ ശാന്ത ധവളിമ, വലത്തുനിന്നും ഇടത്തോട്ടുള്ള ഒരു പാനിങ് ഷോട്ടിൽ നിശ്ചല തടാകങ്ങളുടെ നീല ദുഃഖം, പക്ഷിയുടെ ദൃഷ്ടികോണുള്ള ഒരു ഡ്രോൺ ഷോട്ടിൽ ക്രൂശിത രൂപമാർന്ന ഇലക്ട്രിക് പോസ്റ്റുകൾ. പിന്നെ തീപ്പെട്ടിക്കൂടുകൾ പോലെ അങ്ങിങ്ങായി ചിതറി തെളിയുന്ന ചായമടിച്ച ലൈൻ വീടുകളും... </p>
<p> കാഴ്ചയുടെ ഫ്രെയിമുകൾ അങ്ങനെ മുന്നിൽ തെരുതെരെ തുറന്നു മിന്നി. </p>
<p>അവിടങ്ങളിലെല്ലാം ആരും ആവശ്യപ്പെടാതെ അയാൾ വണ്ടി നിറുത്തി. ചിലയിടത്തു നിന്നാൽ സുന്ദരമായ ദൃശ്യങ്ങൾ കിട്ടുമെന്ന് ചൂണ്ടിക്കാണിച്ചു തന്നു. </p>
<p>‘‘കണ്ണംപടി-മേമാരി’’ ട്രൈബൽ പ്രോജക്ടിനു പിന്നിൽ മിൽമ നടത്തിയ വലിയ അധ്വാനത്തെക്കുറിച്ചും ഉദ്യോഗസ്ഥരുടെ കറയറ്റ സമർപ്പണത്തെക്കുറിച്ചുമെല്ലാം ​േപ്രാജക്ട് ഓഫീസർ വർഗീസ് എം. ജോർജ് വാചാലനായി. </p>
<p>മൂത്രം ഒഴിക്കാനോ വിശ്രമിക്കാനോ എവിടെയെങ്കിലും നിർത്തണമോ എന്ന് അയാൾ ഇടക്കിടെ തണുത്ത ഒരു ഒച്ചയിൽ ചോദിച്ചു കൊണ്ടിരുന്നു. ഏതാനും മണിക്കൂർ മുമ്പ് കണ്ട മനുഷ്യനേയല്ല! </p>
<p>തികച്ചും മാറി മറിഞ്ഞ മറ്റൊരാൾ. മറ്റൊരു ഭൂപ്രകൃതി. മറ്റൊരു ഭൂഖണ്ഡം. </p>
<p>ഇലയനക്കങ്ങളിൽ പോലും വന്യതയുള്ള ആ ദുർഘടപാതയിൽ അപ്പോഴും ആ തള്ളപ്പട്ടിയുടെ ഞരക്കം അയാളെ വിടാതെ പിൻതുടരുന്നതായി അയാളുടെ എല്ലാ ചലനങ്ങളും വെളിപ്പെടുത്തി. </p>
<p>നിറുത്തിയ ഇടങ്ങളിലെല്ലാം അയാൾ ഫ്രെയിം ടു ഫ്രെയിം ക്ഷമയോടെ കട്ടയ്ക്ക് കാത്തുനിന്നു. ട്രൈപ്പോഡും ചില ഭാരം ഏറിയ ഉപകരണങ്ങളും എടുക്കുന്നതിനായി സഹായിച്ചു. വെള്ളംപോലും കുടിച്ചില്ല. </p>
<p>അപ്പോഴെല്ലാം എന്തൊക്കെയോ അയാൾക്ക് എന്നോട് പേഴ്സനലായി പറയണമെന്നുള്ളതുപോലെ തോന്നി. കുമ്പസാരം പോലുള്ള എന്തോ ഒന്ന്. അതിനായി എന്റെ അരികിൽ ഓഫീസർ ഇല്ലാത്ത ഒരു സന്ദർഭത്തിനായി അയാൾ നിരുപാധികം കാത്തു. </p>
<p>ഒടുവിൽ കാമറാമാനും സഹായിയും കൂടി വീശിയുണക്കുന്ന മുണ്ടുകൾപോലെ പാറുന്ന ഒരു നീർച്ചാലിന്റെ കരയിൽനിന്ന് ഏതാനും ഷോട്ടുകൾ പകർത്തുന്ന നേരം പിന്നാലെ വന്നു. ഓഫീസർ സിബ് താഴ്ത്തി ഒരു മരച്ചുവട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു. തൊട്ടടുത്ത് ആരോ ചൂണ്ടു മർമത്തിൽ നിറുത്തിയിരിക്കുന്ന ഏതാനും കരിങ്കൽപ്പാളികളും കുന്തിച്ചുള്ള ഒരു ആനയിറക്കത്തിലെന്നോണം ചാഞ്ഞുനിൽക്കുന്ന ഉരുളൻപാറകളെയുമൊക്കെ സാക്ഷിയാക്കിക്കൊണ്ട് മുന്നുരകളൊന്നും ഇല്ലാതെ അയാൾ ഇങ്ങനെ പറഞ്ഞു: </p>
<p>‘‘ഒരാഴ്ചയിലേറെയായി നിലം തൊടാത്ത ഓട്ടമായിരുന്നു സാറേ... തിരുവനന്തപുരം-കോട്ടയം, കോട്ടയം-ആലപ്പുഴ, ആലപ്പുഴ-പത്തനംതിട്ട അങ്ങനെ... പച്ചക്ക് പറഞ്ഞാ, നിക്കർ മാറ്റാൻ സമയം കിട്ടിയിട്ടില്ല!’’ </p>
<p>കണങ്കാലിൽ അസ്ത്രമേറ്റ് രക്തം ഇറ്റിച്ചുനിൽക്കുന്ന ഒരു വയസ്സൻ വരയാടിനെപ്പോലെ പടിഞ്ഞാറേ ചെരുവിൽ കണ്ട ഒരു ഒറ്റ മേഘത്തിന്റെ കണ്ണുകളിൽ നോക്കി നിന്ന് അയാൾ പറഞ്ഞുതുടങ്ങി. കപ്പടാമീശക്കു താഴെ ഒരാഴ്ചയോളം പോന്ന താടിരോമങ്ങൾ. മൂന്ന് ബട്ടൺസ് തുറന്നിട്ട ഷർട്ടിനുള്ളിൽ ജരയുടെ വെളുത്ത രോമക്കാട്. </p>
<p>‘‘പിന്നെ അതിലൊന്നും ഈ പ്രായത്തിലും ബാലകൃഷ്ണന് പരാതിയില്ല. എവിടെ പോകാനും മടിയുമില്ല. </p>
<p>ഇരുപത്തിയൊന്നാമത്തെ വയസ്സിൽ തുടങ്ങിയതാണ് ഈ വളയം പിടുത്തം. ആഗ്രഹിച്ച് നേടിയ പണിയാണ്. എന്നാലും ചില നേരങ്ങളിൽ വല്ലാത്ത വിഷമം വരും. മനുഷ്യനല്ലേ..? ഇന്ന് അങ്ങനത്തെ ഒരു ദിവസമായിരുന്നു.’’ </p>
<p>ഞാൻ ലെറ്റർപാഡ് വണ്ടിയുടെ ബോണറ്റിന് പുറത്തു​െവച്ചുകൊണ്ട് ആ കണ്ണുകളിൽ കൂടുതൽ ശ്രദ്ധാലുവായി. അയാളുടെ കനത്ത ചുണ്ടുകൾക്ക് പെരിക്കാലട്ടയുടെ ചലനം. ബീഡിപ്പുകയേറ്റ മഞ്ഞ പല്ലുകളിൽ കാവി രാശിയുടെ ഇരട്ട വര. </p>
<p>‘‘ഒരിക്കലും തന്നില്ലെങ്കിലും ഇന്നെനിക്കൊരു ലീവു വേണമായിരുന്നു. ഇന്നാണ് എന്റെ കൊച്ചുമോളുടെ മൂന്നാം പിറന്നാള്.’’ </p>
<p>അയാളുടെ ഇടുങ്ങിയ കണ്ണുകളിൽ ഹർഷത്തിന്റെ ആയിരം കുഞ്ഞുകുഞ്ഞ് നക്ഷത്രങ്ങൾ പൂത്തിറങ്ങി. വാക്കുകളിൽ കുടമണികൾ കുലുക്കിപ്പായുന്ന വെള്ളക്കുതിരകളുടെ ആഹ്ലാദം! </p>
<p>‘‘അറിയാമോ, അവൾക്ക് ഞാനെന്നാൽ ജീവനാണ്. ആരൊക്കെ ഉണ്ടെങ്കിലും എന്തിനും ഏതിനും അപ്പൂപ്പൻ വേണം. ഉറങ്ങാനും കഥ പറഞ്ഞുകൊടുക്കാനും എല്ലാം. വന്നു വന്ന് എനിക്കും ഇപ്പോൾ അങ്ങനെ തന്നെ.’’ </p>
<p>അന്നേരം ഞാൻ ആശുപത്രിയിലേക്ക് വീണ്ടും ചിറകൊടിഞ്ഞ ഒരു പക്ഷിയുടെ ആയാസത്തിൽ പറന്നു. അവിടെ വേദന തുള്ളിയിടുന്ന ഡ്രിപ്പ് സൂചിക്കും പൊള്ളുന്ന മയക്കത്തിനും ഇടയിൽ ‘‘അച്ഛാ...’’ എന്ന് വിതുമ്പുന്ന ഒരാളുണ്ട്! </p>
<p>വെരിക്കോസ് വള്ളികൾ പിണഞ്ഞ ഇടത്തേ കാലൊന്ന് ഇളക്കി​െവച്ച് പിന്നെയും അയാൾ കുടമണികൾ കിലുക്കി വന്ന ആ വെള്ളക്കുതിരക്കൊപ്പം കുറച്ചു നേരം കൂടി പാഞ്ഞു. </p>
<p>‘‘അവൾക്ക് കൊടുക്കാൻ ഞാൻ മൂന്നാറിൽനിന്നും വെള്ളാരം കണ്ണുകളുള്ള ഒരു കരടിക്കുട്ടനേയും കന്യാകുമാരിയിൽനിന്നും മണി കെട്ടിയ ഒരു കടലാമയെയും വാങ്ങി​െവച്ചിരുന്നു. മെഴുകുതിരി കത്തിച്ച് കേക്കു മുറിക്കുമ്പോൾ അലമാരയിൽനിന്നും എടുത്തുകൊടുക്കാൻ! അത് കാണുമ്പോൾ... അവൾക്കെത്ര സന്തോഷമാകുമായിരുന്നു!’’ </p>
<p>ഇറുന്നുവീണ നിശ്ശബ്ദതയുടെ ഒരു കനത്ത തുള്ളി പെട്ടെന്ന് ഞങ്ങൾക്കിടയിൽ നിറഞ്ഞു കനത്തു. അടുത്തൊരു എരിക്കുമരം നിൽപ്പുണ്ടായിരുന്നു. അതിന്റെ ഇലച്ചാർത്തുകളിൽ കാറ്റിന്റെ സങ്കടശ്രുതി പടർന്നു. </p>
<p>‘‘കേക്കുമുറിയും പാട്ടും ഒക്കെ കഴിയുമ്പോൾ നമ്മുടെ ഒരു സന്തോഷത്തിന് ചാലക്കുടിയിൽനിന്നും ഒരു ഫുൾ വൈറ്റ് റമ്മും വാങ്ങി ​െവച്ചിരുന്നു. നേര്യമംഗലത്തും ഫോർട്ട് കൊച്ചിയിലുമൊക്കെ അലഞ്ഞ ശേഷം സന്ധ്യയോടെ വീട്ടിൽ വന്നു കയറിയതും അതാ, ഇങ്ങേരുടെ ഫോൺ. രാവിലെ ഷൂട്ടിങ് ടീം എത്തുമെന്ന്! </p>
<p>എനിക്ക് പറ്റില്ലെന്നും മറ്റാരെയെങ്കിലും അറേഞ്ച് ചെയ്യുവാനും കഴിയുന്നത്ര കെഞ്ചി പറഞ്ഞു. വിട്ടില്ല. കല്ലുപോലെ നിന്നു. ഒടുവിൽ ഈ ഭൂമിയിലെ എല്ലാ മനുഷ്യരേയും പ്രാകി തുലച്ചുകൊണ്ട് ഇറങ്ങി. ചെറിയ സമയത്തിനുള്ളിൽ നിങ്ങളെയും വെറുപ്പിച്ചു. ഒടുവിൽ ഇപ്പോഴിതാ ആ നായ... അത് മനസ്സിൽ നിന്നും പോണില്ല.’’ </p>
<p> ഒരൊറ്റ ഫ്രെയിമിൽനിന്ന് ഇത്രയും പറഞ്ഞ് അയാൾ പിൻ പോക്കറ്റിൽനിന്നും ചതഞ്ഞ ഒരു സിഗററ്റ് എടുത്ത് തീ കൊളുത്തി ജീപ്പിൽ ചാരിനിന്നു. സങ്കടങ്ങളെ പുകച്ചുരുളുകളാക്കി ഊതിവിട്ടു. അതിനകം അയാളുടെ കണ്ണുകൾ ഉപ്പു വാരിയിട്ടതുപോലെ ചുവന്നിരുന്നു. </p>
<p>ഒരു കോളിൽ കടലിലേക്ക് വലിഞ്ഞുമാറുകയും മറുകോളിൽ വീശി അടിക്കുകയും ചെയ്യുന്ന മനുഷ്യ മനസ്സിന്റെ പ്രക്ഷുബ്ധതകളെ ഏതു കാമറകൊണ്ടാണ് പകർത്തുവാനാവുക? എന്നറിയാതെ ഞാൻ ജീപ്പിന്റെ ബോണറ്റിൽ ഇരുന്ന ഒരു പുഴുവിനെ വിരൽകൊണ്ട് പതിയെ തട്ടി തട്ടി നിന്നു. </p>
<p>ഡോക്യുമെന്ററിയിൽ തലങ്ങും വിലങ്ങും വാരിവിതറാനും കരുതൽ ഷോട്ടുകൾ ആയി സൂക്ഷിക്കുവാനുമെല്ലാം ആവശ്യത്തിലേറെ പ്രകൃതിദൃശ്യങ്ങൾ ചിത്രീകരിച്ചതിനാൽ ഉപ്പുതറ പഞ്ചായത്തിലേക്കുള്ള യാത്രക്കിടയിൽ പിന്നീട് ഒരിടത്തും ഞങ്ങൾ ഇറങ്ങിയില്ല. </p>
<p>ഒരൊറ്റ മൂച്ചിന് സാമാന്യം വലിയ ആ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിലായി പരന്നുകിടക്കുന്ന കിഴുകാനം, വാക്കത്തി, കത്തിതേപ്പൻ, മേമാരി, കണ്ണംപടി എന്നീ ആദിവാസി കോളനികളിൽ കയറിയിറങ്ങി.</p>
<p>മലങ്കാറ്റും പുള്ളിവയിലും പരസ്പരം തൊട്ടുകളിക്കുന്ന പ്രകൃതിയിൽ കന്നുകാലി വളർത്തലും കൃഷിയും ഒക്കെയായി ജീവിക്കുന്ന കുറേ മനുഷ്യരുടെ ജീവിതത്തുടിപ്പുകളെ എല്ലാ ആങ്കിളിലും വിശദമായിത്തന്നെ ചിത്രീകരിച്ചു. അവർ കാമറക്കു മുന്നിൽ ഒളിമറകളില്ലാത്ത ജീവിതം തുറന്നു​െവച്ചു. സ്റ്റാർട്ടിനും കട്ടിനും ഇടയിൽ ഒതുങ്ങാതെ വർത്തമാനം പറഞ്ഞു. </p>
<p>ഇതിനിടയിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെന്നും കുട്ടിയെയുംകൊണ്ട് നെയ്യാറ്റിൻകരയിലെ അവളുടെ വീട്ടിലേക്ക് പോവുകയാണെന്നും സ്മിത വിളിച്ചുപറഞ്ഞു. അതൊരു പ്രകോപിപ്പിക്കാനുള്ള അങ്കപ്പുറപ്പാടാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ: ‘‘എവിടെപ്പോയാലും കുഴപ്പമില്ല സമാധാനത്തോടെ നിന്നാൽ മതി’’ എന്നുപറഞ്ഞ് ഫോൺ കട്ടുചെയ്തു. അങ്ങനെ നാലഞ്ച് മണിക്കൂർ എല്ലാം മറന്ന് ചിത്രീകരണത്തിൽ മുഴുകി. </p>
<p>വണ്ടി പതുക്കെ കയറിയ കയറ്റമെല്ലാം തിരിച്ചിറങ്ങാൻ തുടങ്ങി. കാപ്പിയും തേയിലയും ഏലവും പിന്നെ കുറേ കാട്ടുമരങ്ങളുമെല്ലാം ചേർന്ന് അതിരു കെട്ടി നിൽക്കുന്ന നാട്ടിടവഴിലെ കാറ്റ് ഞങ്ങളെ ഉടലാഴം തഴുകി യാത്രയാക്കി. </p>
<p>ശ്രദ്ധിച്ചിട്ടുണ്ടോ, ഒരിടത്തും നമ്മൾ കയറുന്ന ഭൂമിയല്ല, തിരിച്ചിറങ്ങുന്ന ഭൂമി. കയറുമ്പോൾ ഓരോയിടവും ക്ഷമയും പ്രതീക്ഷയും. ഇറങ്ങുമ്പോൾ അനാദിയായ ആശ്വാസവും വിശ്രാന്തിയും. എന്നാലോ അപ്പോഴെല്ലാം ഒരേ പാത. ഒരേ കാഴ്ചകൾ. അതുകൊണ്ടുതന്നെ ആരും ഒരു പുഴയിൽ ഒന്നിൽക്കൂടുതൽ തവണ ഇറങ്ങുന്നില്ല! എന്ന് പറയുന്നതുപോലെ ആരും ഒരു വഴിയിലൂടെ എപ്പോഴും സഞ്ചരിക്കുന്നില്ല. അതെപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു. </p>
<p> ഒരു ഏറുമാടത്തിന് പിന്നിൽ നിന്നും ഒരു കുട്ടിച്ചാക്കെടുത്ത് മറിച്ചതുപോലെ റോഡിലേക്ക് ഒരു കൊഴുത്ത പന്നി എടുത്തു ചാടിയതും അയാൾ വണ്ടിയുലയാതെ ബ്രേക്കിട്ടതും ഒന്നിച്ചായിരുന്നു. പരിപാകത വന്ന ഒരു ഡ്രൈവറുടെ കൈയടക്കത്തിന്റെ പൂർണത. ഒന്ന്... രണ്ട്... മൂന്ന്... അയാൾ വണ്ടിയിരപ്പിച്ച് കാത്തുനിന്നു. ഞാൻ ഉയർന്ന് ആ മുഖത്തേക്ക് നോക്കി. അന്നേരം തേറ്റയിളക്കിക്കൊണ്ട് അതേ ഏറുമാടത്തിന് മുന്നിലൂടെ പത്തോ പതിനഞ്ചോ പന്നികൾ പഞ്ചസാര ചാക്കുകൾ അട്ടിയിട്ട ക്രമത്തിൽ കുണുകുണെ ഇറങ്ങി വന്നു. </p>
<p>ഒരു വേള ആ തിരിച്ചറിവിന് നമോവാകം ചൊല്ലി. അടുത്ത നിമിഷം തന്നെ പ്രജ്ഞയുടെ ഇരുണ്ട ഫ്രെയിമിലേക്ക് കൃത്യം വലിച്ചിട്ടതുപോലെ ആ അകിടുവീർത്ത തള്ളപ്പട്ടി കയറിവന്നു. കാതുകളിൽ അന്നേരം ആ പൊട്ടലിന് ഇരുമ്പ് കൂടത്തിന്റെ മുഴക്കം! </p>
<p> സമയം അഞ്ചു മണിയോടടുത്തിരുന്നു. വെയിലിന്റെ വർണത്തിന് പഴുത്ത കാപ്പിയിലകളുടെ വിളർച്ച. ഞാൻ പതിയെ ആ മനുഷ്യനോട് ചേർന്നിരുന്നുകൊണ്ട് ചോദിച്ചു: ‘‘ഇനിയിപ്പോൾ വഴിയിൽ മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ലെങ്കിൽ, എത്ര മണിയോടെ വീട്ടിലെത്തുവാൻ കഴിയും?’’ </p>
<p>അയാൾ ഉണർവുകെട്ട ഒരു ദീർഘനിശ്വാസത്തോടെ അയഞ്ഞിരുന്നു. ആ നഷ്ടങ്ങൾക്ക് ഒരു കനത്ത വൃക്ഷച്ചുവടിന്റെ ഇരുത്തം. ഗിയർ ഒന്ന് മാറ്റിയശേഷം തലക്കു മുകളിലെ കണ്ണാടിയിലൂടെ അയാൾ പിൻസീറ്റിൽ ഇരുന്ന് മയങ്ങുന്ന ഓഫീസറെ എത്തിനോക്കി. അന്നേരം ആ കഴുത്തിൽ പ്രായത്തിന്റെ കയറുപിരിച്ചിട്ട നാലഞ്ച് വളയങ്ങൾ. ഇടത്തേ കൈയിലെ കുറുകിയ വിരലുകൾ വളയത്തിൽ നിന്നും എടുത്ത് ഒന്നൊന്നായി മടക്കി എണ്ണി. </p>
<p>‘‘ഇപ്പോൾ ഒരൊറ്റ പിടുത്തം പിടിച്ചാൽ ഒമ്പത് മണിയോടെ ഓഫീസിൽ എത്തിച്ചേർന്നേക്കാം. പിന്നെ വണ്ടിയും വാച്ചാലുമൊക്കെ കിട്ടി വീട്ടിലെത്തുമ്പോൾ എങ്ങനെയായാലും പതിനൊന്ന് പതിനൊന്നര കഴിയും.’’ </p>
<p>നീണ്ട നിശ്വാസത്തിന് രസംകെട്ട ഒരു ക്ലൈമാക്സിന് മുമ്പുള്ള മുറുക്കം. </p>
<p>‘‘ഓ... അന്നേരം ആഘോഷങ്ങളെല്ലാം കഴിഞ്ഞിട്ടുണ്ടാകും. അല്ലെങ്കിലും മോൾക്കും മരുമോനും നമ്മൾ ഒരു ഏട്ടിലെ പശുവാണ്. വറ്റും കറവ. എന്നാലും ഒന്നുറപ്പ്. ആരുറങ്ങിയാലും മറന്നാലും ദിയമോള് എന്നെയും കാത്തിരിക്കും.’’ അയാളുടെ വാക്കുകളിൽ ഇനിയും ഊതിയണയ്ക്കാത്ത ഒരു ഒറ്റ മെഴുകുതിരിയുടെ ജീവൻ. കേൾക്കാം, ദൂരെ അങ്ങകലെ ഒറ്റക്കിരുന്ന് ഒരു കാട്ടു പക്ഷി നഴ്സറിപ്പാട്ടുകൾ പാടുന്നു. </p>
<p> ഒരേസമയം മുപ്പത്തിയഞ്ച് എം.എമ്മിലും സെവന്റി എം.എമ്മിലും മികച്ച പ്രകടനം നടത്തുന്ന ഒരു നടന്റെ ആത്മവിശ്വാസത്തോടെ അയാൾ ഇടക്കിടെ മീശ പിരിച്ചും കൈ തെറുത്തു കയറ്റിയും കിഴുക്കാം തൂക്കായ പാതകളിലൂടെ വണ്ടി ഓടിച്ചു. കട്ടപ്പനയിൽനിന്നും രാവിലെ തിരിച്ച യാത്രക്കിടയിലെ ആദ്യത്തെ ഒന്നര മണിക്കൂർ ഈ ഒരു ബിഗിനിങ് എപ്പിസോഡായി കണ്ടാൽ, ക്യത്യം അതിന്റെ ക്ലോസിങ് ഷോട്ടായിരുന്നു ആ ദുരന്തം. </p>
<p>വീണ്ടും അതേ സ്ഥലത്ത് എത്തിയപ്പോൾ അയാൾ വണ്ടിയുടെ വേഗം കുറച്ച്, കാട്ടുകല്ലുകൾകൊണ്ട് കെട്ടിയ ഒരു മണ്ണു സംരക്ഷണഭിത്തിയുടെ അരികിലായി ജീപ്പ് ഒതുക്കിനിറുത്തി. കരയ്ക്കു പിടിച്ചിട്ട ഒരു മത്സ്യം ചെകിള പാളിയിലൂടെ ആഞ്ഞ് ശ്വസിക്കുന്നതുപോലെ കവിളുകൾ രണ്ടും വിറപ്പിച്ചു കൊണ്ട് കൂറ്റൻ ഉറക്കം ഉറങ്ങുകയാണ് ഓഫീസർ. </p>
<p> ഒരു പകലിന്റെ ദയാരഹിതമായ വെയിലും പൊടിയുമെല്ലാം ഏറ്റ് ആരോ വലിച്ചിട്ട ഒരു പുന്നമരത്തിന്റെ ചുവട്ടിൽ ശവമടക്കലിന്റെ കേവലമായ മോക്ഷപ്രാപ്തിപോലും ഇല്ലാതെ അപ്പോഴും ആ നായ അവിടെ കിടപ്പുണ്ടായിരുന്നു. കാമറാമാനും ഞാനും അയാൾക്കൊപ്പം ഇറങ്ങിച്ചെന്നു. പൊളിഞ്ഞ പച്ച മാംസത്തിന്റെ ഗന്ധത്തിനൊപ്പം ഉരഞ്ഞ ടയറിന്റെ നേർത്ത ഗന്ധവും അവിടെ തങ്ങി നിന്നിരുന്നു. </p>
<p>അന്നേരമെല്ലാം വളരെ അകലെയല്ലാത്തൊരിടത്തു നിന്നും ഒരു നായ്ക്കുഞ്ഞിന്റെ ദീനമായ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. കാടും പടർപ്പും വകഞ്ഞ് ഒരു വേള അയാൾക്കൊപ്പം ഞങ്ങളും അതിനെ കണ്ടെത്തുവാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. </p>
<p>‘‘ഹൊ...’’ എന്നും ‘‘കഷ്ടം’’ എന്നും ഞങ്ങൾ പരസ്പരം പറഞ്ഞു നിൽക്കുന്നതിനിടയിൽ അയാൾ ജീപ്പിന്റെ പിൻഭാഗം തുറന്ന് കൈക്കുഴയോളം നീളമുള്ള ഒരു കുഞ്ഞ് മൺവെട്ടി വലിച്ചെടുത്തു. പ്രായത്തിന്റെ മഞ്ഞ ശൽക്കങ്ങൾ മൂടിയ ആ പുന്നമരത്തിന്റെ ചുവട്ടിലായി അയാൾ ഒരടിയോളം നീളമുള്ള ഒരു കുഴിയെടുത്തു. ഇടക്കിടെ ആ മരത്തിന്റെ കനത്ത വേരുകളിൽ തട്ടി മൺവെട്ടി വിറച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/23/2902971-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ASMRA22XNwwOYlJKeQlBrHqKPERpfK1a7472536" data-watermark="false" style="width: 100%;" info-selector="#info_item_1787457474768" title="സതീഷ് ചളിപ്പാടം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1787457474768">
  <p>സതീഷ് ചളിപ്പാടം</p>
 </div>
</div>
<p>കർമത്തെ മൂടുന്ന നിസ്സംഗതയോടെ ശേഷം ആ വളഞ്ഞു മുറുത്ത ജഡത്തെ കൈയിലും കാലിലുമായി തൂക്കിയെടുത്ത് കുഴിയിലേക്ക് ഇറക്കിവെച്ചു. കൈയിൽ പുരണ്ടെന്ന് തോന്നിയ എന്തോ ഒന്നിനെ നാലഞ്ചു പച്ചിലകൾ പറിച്ചു തുടച്ചു. കറുത്തു കെട്ടുപോയെങ്കിലും അതിന്റെ കണ്ണുകൾ അപ്പോഴും കുഴിയിൽനിന്നും ആരെയോ തിരയുന്നുണ്ടായിരുന്നു. മഞ്ചാടിമണികൾപോലെ ചുറ്റിലും ചിതറിക്കിടന്ന രക്തക്കട്ടകളെ ഉറുമ്പുകൾ ക്ഷമയോടെ ചുമന്ന് മാറ്റി.</p>
<p>അധികനേരം അങ്ങനെ നോക്കിനിൽക്കാനാകാതെ ഞങ്ങൾ തിരിഞ്ഞുനടന്നു. അയാൾ അടുത്തു കണ്ട ഒരു നീർച്ചാലിലേക്കിറങ്ങി കൈയും കാലും കഴുകി. കൈകൾ രണ്ടു മൂന്നാവർത്തി കുടഞ്ഞ് മണത്തു. തിരികെ വന്നു. വണ്ടിയെടുത്തു. ഓഫീസർ വലതുവശം ചരിഞ്ഞ്, കൂറ്റനൊരു കൂർക്കം വലിയോടെ ഉറക്കത്തിന്റെ നാലാം ഗിയർ പിഴുതിട്ടു. പോരുമ്പോൾ മലമടക്കുകളുടെ താഴ്വാരത്ത് കോടമഞ്ഞു മൂടി തണുത്തുറഞ്ഞു കിടന്ന ഭൂമി മറ്റൊരു സന്ധ്യയേയും കാത്ത് പ്രണയാലസ്യത്തിൽ നിൽക്കുന്നു.</p>
<p>എത്ര നിർബന്ധിച്ചിട്ടും ഒരു ചായപോലും കുടിക്കാതെ രാത്രി എട്ടുമണിയോടെ ഞങ്ങളെ മറ്റൊരു സൂപ്പർഫാസ്റ്റിൽ കയറ്റിവിട്ട ശേഷം അവർ രണ്ടുപേരും മടങ്ങി. സ്ക്രിപ്റ്റ് എഴുത്തും ഡബ്ബിങ്ങും എഡിറ്റിങ്ങും ഒക്കെയായി ആഴ്ചകൾ അങ്ങനെ കടന്നുപോകെ, ഒരു ദിവസം പുലർച്ചെ വാട്സ്ആപ്പിൽ ഒരു ചിത്രം പറന്നുവന്നു. ഒരു നായ്ക്കുട്ടിയെ മടിയിൽ ​െവച്ചുകൊണ്ട് ആ പുന്നമരച്ചുവട്ടിൽ നിൽക്കുന്ന അയാൾ! അന്നത്തെ അതേ വേഷം. പതിമൂന്നിൽ അവസാനിക്കുന്ന ഒരു നമ്പറിൽനിന്നായിരുന്നു ആ ചിത്രം വന്നത്. </p>
<p> ‘‘ബാലകൃഷ്ണൻ പിന്നെ ഓഫീസിൽ വന്നിട്ടില്ല’’ എന്ന് ഏതാനും ദിവസം മുമ്പ് ആ പ്രോജക്ട് ഓഫീസർ ഒരു മുഷിഞ്ഞ കോട്ടുവായിട്ടുകൊണ്ട് പറഞ്ഞ കാര്യം ഞാൻ ഓർത്തു. നാലഞ്ചു വട്ടം ആ നമ്പറിലേക്ക് വിളിച്ചിട്ടൊന്നും അയാളെ കിട്ടിയില്ല. ഒരു ഡോക്യുമെന്ററിയിലെ എൻഡ് കാർഡുപോലെ ആ ജീവിതം സ്വിച്ച്ഡ് ഓഫ്.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1548275</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1548275</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,31 AUG 2026]]></category>
<dc:creator><![CDATA[ശ്രീകണ്ഠൻ കരിക്കകം]]></dc:creator>
<pubDate>Mon, 24 Aug 2026 02:00:48 GMT</pubDate>
</item>
<item>
<title><![CDATA[കഥയു​െട നിറക്കാലം]]></title>
<description/>
<enclosure length="323393" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/23/2902964-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/23/2902964-untitled-1.gif'/><figcaption></figcaption></figure><p>ഒരു തീകുണ്ഡത്തിന് ചുറ്റുമിരുന്ന് ഒരു സമൂഹം കഥപറയുന്ന ഒരു ചിത്രം കെനിയൻ എഴുത്തുകാരനായ ഗൂഗി വാ തിഓംഗോ വരച്ചിടുന്നുണ്ട്. ഒരാൾ കഥ പറയുന്നു. മറ്റുള്ളവർ കേൾക്കുന്നു. പിന്നെ കഥകളായി, ഉപകഥകളായി അവിടം നിറയുന്നു. </p>
<p>കഥ കേൾക്കുകപോലെ പ്രധാനമാണല്ലോ അപ്പോൾ പറയുകയും. നന്നായി കഥ പറയണം. പറയുന്ന കഥ ചിലപ്പോൾ ആമയുടെയും മുയിലിന്റെയും തന്നെയാകും. പക്ഷേ, കേൾക്കുന്നവർ അതിൽ ലയിക്കണം. നന്നായി പറഞ്ഞു ഫലിപ്പിച്ചാൽ മാത്രമേ കേൾക്കുന്നവർക്ക് രസമുണ്ടാകൂ. </p>
<p>കഥയുടെ രൂപം മാറിയിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലാകട്ടെ കഥയുടെ വേലിയേറ്റമാണ്. നല്ല കഥകൾ നിരവധിയുണ്ടാകുന്നു. പുതിയ എഴുത്തുകാർ എല്ലാം തട്ടിമാറ്റി വേറിട്ട കഥയുമായി രംഗത്തേക്ക് വരുന്നു. പുതിയ കാലത്തെ കഥ എല്ലാ തലത്തിലും വ്യത്യസ്തമാണ്. പുതുകാല കഥകളുടെ പരിച്ഛേദമാണ് ഈ ലക്കം. മുഖ്യധാരക്ക് പുറത്തും കഥകളുടെ നിറക്കാലം എന്തെന്ന് ഈ പതിപ്പിലെ കഥകൾ പറയും. </p>
<p>ഒരിക്കൽകൂടി പറയാം. ഒരു ആഴ്ചപ്പതിപ്പിന് ഉൾക്കൊള്ളാൻ കഴിയാത്തയത്രയും നല്ല കഥകളാണ് ഓരോ ദിവസവും ലഭിക്കുന്നത്. മറ്റുള്ള എല്ലാ ആനുകാലികങ്ങളെയും പിന്നിലാക്കി പുതു എഴുത്തുകാർക്കൊപ്പം നിൽക്കാൻ ആഴ്ചപ്പതിപ്പ് എന്നും ശ്രമിച്ചിട്ടുണ്ട്. എല്ലാ വിഭാഗം കഥകളെയും ഉൾച്ചേർക്കാനും ആഗ്രഹിച്ചിട്ടുണ്ട്. ചിത്രമെഴുത്തും കഥപോലെതന്നെ, കഥയോടൊപ്പം തന്നെ എന്നും ആഴ്ചപ്പതിപ്പ് പരിഗണിച്ചിട്ടുണ്ട്. അതും വായനക്കാരോട് ഇനിയും പറയേണ്ടതില്ല. ഈ ഓണക്കാലത്ത് നല്ല വായനാനുഭവങ്ങൾ ഉണ്ടാകട്ടെ.</p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/onam-special-edition-stories-1548266</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/onam-special-edition-stories-1548266</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,31 AUG 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 24 Aug 2026 01:45:14 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="23802" type="image/jpeg" url="https://www.madhyamam.com/h-upload/2025/05/17/2581735-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/05/17/2581735-untitled-1.webp'/><figcaption></figcaption></figure><h3>കുടുംബത്തിലും ജനാധിപത്യം വരട്ടെ</h3>
<p>‘അടുക്കള പുതുക്കി പണിയേണ്ടതുണ്ടോ‍?’ എന്ന ചോദ്യവുമായി ഡോ. കെ.പി. രാജേഷ് എഴുതിയ ലേഖനം വായിച്ചു. പൊതുവിൽ മികച്ചതെന്നോ ഗംഭീരമെന്നോ പറയാമെങ്കിലും ഇതിലെ അടിസ്ഥാന പ്രശ്നങ്ങളൊന്നും അദ്ദേഹം അഡ്രസ് ചെയ്തില്ല എന്ന വിമർശനമുണ്ട്. അടുക്കള ജനാധിപത്യവത്കരിക്കുക എന്ന് പറയുമ്പോൾ നമ്മുടെ കുടുംബങ്ങൾ ജനാധിപത്യവത്കരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ ഭാഗമായിട്ടാണ് അതിനെ കാണേണ്ടത്. </p>
<p>സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയായിട്ടും ജനാധിപത്യം ഒരു അടവ് നയത്തിനപ്പുറം നമ്മുടെ ഒരു ജീവിതദർശനമായി ഒരു ഇന്ത്യക്കാരനും ജനാധിപത്യത്തെ എടുത്തിട്ടില്ല. പൊതുവിൽ നമ്മുടെ ജനാധിപത്യവിരുദ്ധ സമീപനത്തിന്‍റെകൂടി ഭാഗമായി നിലനിൽക്കുന്ന പുരുഷാധിപത്യത്തിന്‍റെ ഭാഗമായിട്ടുകൂടി നമ്മുടെ അടുക്കളയെ നോക്കിക്കാണേണ്ടതുണ്ട്. </p>
<p>അമ്മായിയമ്മ-മരുമകൾ പോരിനെപോലും അടുക്കളയിലെ ഈയൊരു അധികാര മേൽ-കീഴ് ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതുണ്ട്. സ്ത്രീക്ക് അധികാരമുള്ള ഒരേയൊരു ഇടം അടുക്കളയാണ്. അതിലേക്ക് പുതിയൊരാൾ വരുമ്പോൾ അവിടെ അധികാര തർക്കം ഉണ്ടാകുന്നതാണ് അമ്മായിയമ്മ-മരുമകൾ പോരിന്‍റെ ഒരു അടിസ്ഥാനം എന്ന് മൈത്രേയൻ വിലയിരുത്തുന്നു. </p>
<p>അടുക്കള ജനാധിപത്യവത്കരിക്കുക എന്ന് പറയുന്നത് നമ്മുടെ ജീവിത ദർശനമായി ജനാധിപത്യത്തെ എടുക്കുന്നതിനു ശേഷം സംഭവിക്കുന്ന ഒന്നാണ്. കുടുംബം പുരുഷാധിപത്യത്തിന്‍റെ കേന്ദ്രമാണെന്നും ജനാധിപത്യ വിരുദ്ധ ഇടമാണെന്നും പറയുമ്പോൾ കുടുംബം പിരിച്ചുവിടണം എന്ന് നവ ഫെമിനിസ്റ്റുകൾ പറയാറുണ്ട്. </p>
<p>എന്നാൽ, ഇന്ത്യയിൽ സവർണ കുടുംബങ്ങൾ പിരിച്ചുവിട്ടാൽ ഒന്നും സംഭവിക്കില്ല, പകരം ഗുണങ്ങളായിരിക്കുമുണ്ടാവുക. സവർണർക്ക് അനുകൂലമായ ഒരു സംവിധാനം ഇവിടെ നിലനിൽക്കുന്നതുകൊണ്ട് അവരെ സഹായിക്കാൻ പലതുമുണ്ടാകും. എന്നാൽ അവർണ സ്ത്രീകളെ സംബന്ധിച്ച് അവരുടെ കുടുംബമായിരിക്കും അവർക്ക് സഹായമായി കൂടെയുണ്ടാവുക. </p>
<p>ചെയ്യാത്ത തെറ്റിന്‍റെ പേരിലോ വിചാരണ ഇല്ലാതെയോ മുസ്‍ലിംകൾ ഉൾ​െപ്പടെ എത്രയോ പേർ ജയിലുകളിൽ കിടക്കുന്നുണ്ട്. അവർക്കെല്ലാം താങ്ങായി നിൽക്കുന്നത് അവരുടെ കുടുംബമാണ്. അപ്പോ കുടുംബം പിരിച്ചുവിട്ടാൽ ഇവരുടെയൊക്കെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ച് നോക്കിയാൽ മതി. അപ്പോൾ കേവലമായി അടുക്കളയെ ജനാധിപത്യവത്കരിക്കുക എന്നതിനപ്പുറം കുടുംബത്തെ ജനാധിപത്യവത്കരിക്കുകയാണ് വേണ്ടത്. </p>
<p>അവർണ, ആദിവാസി, ദലിത്, ബഹുജൻ, മുസ്‍ലിം സമൂഹത്തെ സംബന്ധിച്ച് കുടുംബമാണ് അവർക്ക് ആണിയായി നിൽക്കുന്ന വലിയ ഘടകം. അതുകൊണ്ട് തന്നെ എല്ലാ കുടുംബങ്ങളും ഒരുപോലെ നമുക്ക് കാണാൻ പറ്റില്ല. കുടുംബം പിരിച്ചുവിടണം എന്ന് നവ ഫെമിനിസ്റ്റുകൾ പറയുന്നതിനെ നമ്മൾ ആ രീതിയിൽകൂടി നോക്കി കാണേണ്ടതുണ്ട്. </p>
<p>ക്ലാസ് കമ്യൂണിറ്റി പ്രിവിലേജ് ഉള്ളവർക്ക് മാത്രമേ കുടുംബം പിരിച്ചുവിട്ടാലും ഗുണങ്ങളുണ്ടാവുകയുള്ളൂ. നോൺ ക്ലാസ് അവർണ മുസ്‍ലിം കുടുംബത്തെ സംബന്ധിച്ച് കുടുംബമാണ് അവരുടെ നിലനിൽപിന്‍റെ ആധാരശില തന്നെ. അതുകൊണ്ട് തന്നെ ജനാധിപത്യവത്കരണം എന്നത് പൊതുവായി സംഭവിക്കേണ്ടുന്ന ഒന്നാണ്. അതു നമ്മുടെ ജീവിത ദർശനമായി മാറ്റേണ്ടുന്ന ഒന്നുമാണ്. അങ്ങനെ ജീവിതദർശനമായി ജനാധിപത്യം മാറുമ്പോൾ കുടുംബങ്ങളും അടുക്കളയുമെല്ലാം ജനാധിപത്യവത്കരിക്കപ്പെടും. </p>
<p><font color="#ff0000">പ്രതീഷ് ബി (യുക്തിവാദി, ആന്റി ഇസ്‍ലാമോഫോബിയ ആക്ടിവിസ്റ്റ്) </font></p>
<h3>വീടാകണം ജനാധിപത്യത്തിന്റെ ആദ്യ പാഠശാല</h3>
<p>‘അടുക്കള: ലിംഗ (അ)സമത്വ മനോനിലയുടെ ചരിത്രപരത’ എന്ന ഡോ. കെ.പി. രാജേഷിന്റെ ലേഖനം (ലക്കം 1485) വായിച്ചു. ജനാധിപത്യം എന്നത് വോട്ടെടുപ്പ് ദിവസത്തിൽ മാത്രം ഓർമിക്കേണ്ട ഒരു വാക്കല്ല. പാർലമെന്റിലും നിയമസഭയിലും ഗ്രാമസഭയിലും മാത്രം കേൾക്കേണ്ട ശബ്ദവുമല്ല. മനുഷ്യൻ മറ്റൊരു മനുഷ്യനെ എങ്ങനെ കാണുന്നു, അവന്റെ സ്വാതന്ത്ര്യത്തെ എത്രമാത്രം മാനിക്കുന്നു, തീരുമാനങ്ങളിൽ അവന് എത്രമാത്രം ഇടം നൽകുന്നു എന്നതിലാണ് യഥാർഥ ജനാധിപത്യം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ ആദ്യപാഠശാല വീടായിരിക്കണം. ആ പാഠശാലയിലെ ഏറ്റവും പ്രധാനപ്പെട്ട മുറി അടുക്കളയും. </p>
<p>നമ്മുടെ വീടുകളിൽ ജനാധിപത്യം പലപ്പോഴും സ്വീകരണമുറിയുടെ ചുവരിൽ തൂങ്ങുന്ന ഒരു മനോഹര ചിത്രം മാത്രമാണ്. പുറത്തേക്ക് നോക്കുമ്പോൾ എല്ലാവരും തുല്യർ. എന്നാൽ, അടുക്കള വാതിൽ കടന്നാൽ, ആ തുല്യത അപ്രത്യക്ഷമാകും. ഭക്ഷണം എല്ലാവരും കഴിക്കുന്നു; പക്ഷേ ഭക്ഷണം പാകംചെയ്യേണ്ടത് ആരാണ്? വീട് എല്ലാവരുടേതുമാണ്; പക്ഷേ വീട് വൃത്തിയാക്കേണ്ടത് ആരാണ്? കുട്ടികൾ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്; എന്നാൽ അവരുടെ പഠനം, വസ്ത്രം, ഭക്ഷണം, രോഗം, സമയം... ഇവയെല്ലാം ആരുടെ അദൃശ്യ അധ്വാനത്തിലാണ് നിലനിൽക്കുന്നത്? ഇവിടെയാണ് നമ്മുടെ ജനാധിപത്യബോധത്തിന്റെ ഒരു വലിയ വൈരുധ്യം ഒളിച്ചിരിക്കുന്നത്. </p>
<p>പൊതുജീവിതത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണമെന്ന് പറയുന്ന ഞാനടക്കമുള്ള സമൂഹം, സ്വന്തം വീട്ടിൽ പലപ്പോഴും അതിന്റെ പകുതിപോലും നടപ്പാക്കുന്നില്ല. പുരുഷൻ സമ്പാദിക്കുന്നതിനെ ‘ജോലി’ എന്നു വിളിക്കുകയും സ്ത്രീ ചെയ്യുന്ന വീട്ടുപണിയെ ‘കടമ’ എന്ന് വിളിക്കുകയും ചെയ്യുന്ന ഭാഷയിൽ തന്നെ അസമത്വത്തിന്റെ വിത്തുണ്ട്. അടുക്കളയിൽ ചെലവഴിക്കുന്ന മണിക്കൂറുകൾക്ക് ശമ്പളം ലഭിക്കാത്തതിനാൽ അതിന് മൂല്യമില്ലെന്ന ധാരണയും അതിൽനിന്നാണ് വളരുന്നത്. </p>
<p>അടുക്കള അതുകൊണ്ട് വെറും ഭക്ഷണം പാകംചെയ്യുന്ന ഇടമല്ല. അത് അധികാരബന്ധങ്ങളുടെ ഏറ്റവും പഴയ പരീക്ഷണശാലകളിലൊന്നാണ്. ജനാധിപത്യം അവകാശങ്ങൾ ആവശ്യപ്പെടാനുള്ള ശേഷി മാത്രമല്ല; ഉത്തരവാദിത്തങ്ങൾ പങ്കിടാനുള്ള മനസ്സുകൂടിയാണ്. ‘എനിക്ക് എന്താണ് ലഭിക്കുക?’ എന്ന ചോദ്യത്തോടൊപ്പം ‘ഞാൻ എന്താണ് ചെയ്യേണ്ടത്?’ എന്ന ചോദ്യവും ഉയരുമ്പോഴാണ് ജനാധിപത്യബോധം പൂർണമാകുന്നത്.</p>
<p>ഇവിടെ അടുക്കളക്ക് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. കാരണം, ഭക്ഷണം മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണ്. ഒരാൾ ഭക്ഷണം പാകംചെയ്യുകയും മറ്റൊരാൾ ഭക്ഷണം കഴിക്കുകയും ചെയ്യുന്നിടത്ത് അധ്വാനവും ഉപഭോഗവും തമ്മിലുള്ള ബന്ധം ദിവസേന ആവർത്തിക്കപ്പെടുന്നു. ആ അധ്വാനം പങ്കിടാൻ പഠിക്കുന്ന കുട്ടി പിന്നീട് സമൂഹത്തിലെ മറ്റു അധ്വാനങ്ങളെയും ബഹുമാനിക്കാൻ പഠിക്കും. വീട്ടുജോലി ‘താഴ്ന്ന’ ജോലിയല്ലെന്ന് തിരിച്ചറിയുന്നവന് ശുചീകരണ തൊഴിലാളിയുടെ അധ്വാനത്തെയും അവഗണിക്കാൻ കഴിയില്ല. പരിചരണം ഒരു കടമ മാത്രമല്ല, സാമൂഹിക മൂല്യമാണെന്ന് മനസ്സിലാക്കുന്നവന് വയോധികരുടെയും രോഗികളുടെയും കുട്ടികളുടെയും ആവശ്യങ്ങൾ കൂടുതൽ മനുഷ്യസ്നേഹത്തോടെ കാണാൻ കഴിയും. </p>
<p>അതുകൊണ്ടുതന്നെ അടുക്കളയിൽ നടക്കുന്ന ചെറിയൊരു മാറ്റത്തിന് സമൂഹത്തിന്റെ വലിയൊരു മാറ്റവുമായി ബന്ധമുണ്ട്. ‘ആൺകുട്ടികൾ അടുക്കളയിൽ കയറരുത്’ എന്ന പഴയ വിലക്ക് തകർന്നുവീഴണം. ‘പെൺകുട്ടികൾ വീട്ടുപണി പഠിച്ചിരിക്കണം’ എന്ന ഉപദേശത്തോടൊപ്പം ‘ആൺകുട്ടികളും വീട്ടുപണി പഠിച്ചിരിക്കണം’ എന്ന വാചകവും സ്വാഭാവികമാകണം. പെൺകുട്ടിക്ക് സാമ്പത്തിക സ്വാതന്ത്ര്യം ആവശ്യമാണെന്നതുപോലെ ആൺകുട്ടിക്ക് പരിചരണത്തിന്റെ സംസ്കാരവും ആവശ്യമാണെന്ന് നാം മനസ്സിലാക്കണം.</p>
<p>ജനാധിപത്യത്തിന്റെ മഹത്തായ ആശയങ്ങൾ പലപ്പോഴും വളരെ ചെറിയ പ്രവൃത്തികളിലൂടെയാണ് ജീവിതത്തിലേക്ക് ഇറങ്ങിവരുന്നത്. ഭക്ഷണമേശയിൽ എല്ലാവരും ഒരുമിച്ച് ഇരിക്കുക. വീട്ടിലെ തീരുമാനങ്ങളിൽ കുട്ടികൾക്കും അഭിപ്രായം പറയാൻ അവസരം നൽകുക. വീട്ടുജോലികൾ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ അല്ല, സമയത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ പങ്കിടുക. ഒരാൾ ചെയ്യുന്ന അധ്വാനത്തിന് മറ്റൊരാൾ നന്ദി പറയുക. വിശ്രമിക്കാനുള്ള അവകാശം എല്ലാവർക്കും ഒരുപോലെ അംഗീകരിക്കുക.</p>
<p> ഇവയെല്ലാം ഭരണഘടന വായിക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ട ജനാധിപത്യപാഠങ്ങളാണ്. ചുരുക്കത്തിൽ ജനാധിപത്യം പാർലമെന്റിൽ തുടങ്ങുന്നതല്ല; പലപ്പോഴും അത് ഒരു അടുക്കളയിലെ ചെറിയൊരു സംഭാഷണത്തിൽ തുടങ്ങുന്നു. ‘ഇന്ന് ഭക്ഷണം ആരാണ് ഉണ്ടാക്കുക?’ എന്ന ചോദ്യത്തിന് ‘അത് അമ്മയുടെ ജോലിയല്ലേ?’ എന്ന മറുപടിക്ക് പകരം ‘നമുക്ക് എല്ലാവർക്കും ചേർന്ന് ഭക്ഷണമുണ്ടാക്കാം’ എന്ന മറുപടി ഉയരുന്ന ദിവസം, ഒരു വീട്ടിൽ ജനാധിപത്യം ജനിക്കുന്നു. </p>
<p>അടുക്കളയെ സ്ത്രീയുടെ വിധിയെന്ന നിലയിൽ കാണുന്ന കാലം അവസാനിക്കേണ്ടിയിരിക്കുന്നു. അതിനെ മനുഷ്യരുടെ പങ്കാളിത്തത്തിന്റെ ഇടമാക്കി മാറ്റേണ്ട സമയം അതിക്രമിച്ചു. കാരണം ഒരു സമൂഹത്തിന്റെ ജനാധിപത്യബോധം അതിന്റെ നിയമപുസ്തകങ്ങളിൽ മാത്രം എഴുതപ്പെട്ടിരിക്കുന്നതല്ല; അത് ഓരോ വീട്ടിലെയും അടുക്കളയിലും, ഭക്ഷണമേശയിലും, ഓരോ ചെറിയ ഉത്തരവാദിത്വ പങ്കിടലിലും ദിവസവും എഴുതപ്പെടുകയാണ്. ജനാധിപത്യത്തിന്റെ ഭാവി ബാലറ്റ് പെട്ടിയിൽ അല്ല, അടുക്കളയിലെ ചെറിയ പാത്രത്തിലാണ് തിളച്ചുകൊണ്ടിരിക്കുന്നത്.</p>
<p><font color="#ff0000">കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം</font></p>
<h3>വാക്കുകൾ വർണങ്ങളായും രൂപങ്ങളായും തെളിയുന്ന കഥ</h3>
<p>രൂപഭദ്രമായ പദസമ്പന്നതയുടെ സമഗ്രതയും ലാളിത്യവും പേറുന്ന ഏതൊരു കഥയും സുഖകരമായ വായനാനുഭവത്തിന്റെ താക്കോലാണ്. അത്തരത്തിലുള്ള കഥകൾ രൂപശിൽപങ്ങളായി വായനാനന്തരവും വായനക്കാരനെ പിന്തുടർന്നുകൊണ്ടേയിരിക്കും. കഥയുടെ പശ്ചാത്തലം, കഥാപാത്രങ്ങൾ, അവർ വിഹരിക്കുന്ന ലാൻഡ്സ്‌കേപ് എന്നിവ കഥയുടെ, അതിൽ ജീവിക്കുന്ന മനുഷ്യരുടെ ശാരീരിക മാനസിക ഘടനയുമായി ചേർത്തുനിർമിക്കുക എന്നത് കഥാകാരന്റെ മികവിന്റെ സൂചകങ്ങളാണ്. ഇത്തരത്തിൽ, ഒരു കാൻവാസിൽ ചിത്രം വരക്കുന്ന രീതിയിൽ വാക്കുകൾ വർണങ്ങളായും രൂപങ്ങളായും തെളിമയാർന്ന് രൂപങ്ങളും രൂപഭേദങ്ങും കഥാഗതിയെ സമ്പന്നമാക്കുന്നു ഗായത്രിയുടെ ‘കുമ്പളവും അഞ്ചു ഇബിലീസുകളും’ (ലക്കം 1484) എന്ന കഥ. </p>
<p>പതിവ് ജീവിതശീലങ്ങളും നിത്യേനയുള്ള, മടുപ്പില്ലാതെ നീങ്ങുന്ന ദിനചര്യകളുമായി ഒരു കുന്നിൻ മുകളിലും അതിന്റെ താഴ്വാരത്തിലുമായി ഒരു ഘടികാരത്തിലെ ചലനവും ശബ്ദവുംപോലെ ക്രമമായി നീങ്ങിക്കൊണ്ടിരുന്ന ചില മനുഷ്യരുടെ ഇടയിൽ പെട്ടെന്ന് രണ്ടുപേർക്കിടയിൽ രൂപപ്പെട്ട അപതാളവും അതിന്റെ ഐറണിക്കലായ പരിണാമവും ഒരു ശരാശരി മനുഷ്യന്റെ നിലനിൽപിനെയും സ്വത്വബോധത്തെയും രൂപപ്പെടുത്തുന്ന സാമൂഹിക മനഃശാസ്ത്രത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഐറണി, സിനിസിസം എന്നീ ഭാവങ്ങളിൽ ഒരു സന്ദർഭത്തിൽ കഥാഗതിയിൽ കടന്നുവരുന്ന ഘടകങ്ങൾ കഥാപാത്രങ്ങളുടെയും അവർ വിഹരിക്കുന്ന സാമൂഹിക ഘടനയുടെയും സ്വത്വബോധത്തിന്റെയും സ്വാഭാവിക ഉൽപന്നമായി അനുഭവേദ്യമാക്കുന്നതിൽ കഥാകാരൻ വിജയിച്ചു എന്ന് പറയാം. </p>
<p><font color="#ff0000">റോബർട്ട്‌ ലോപ്പസ് തിരുവനന്തപുരം</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1548255</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1548255</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,31 AUG 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 24 Aug 2026 01:31:11 GMT</pubDate>
</item>
</channel>
</rss>
