<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 22 Jun 2026 04:31:16 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/29JUN/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 22 Jun 2026 04:31:16 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[(അ/ആ) പ്രിയ സുഹൃത്തിന് 
ഒരു കത്ത്...]]></title>
<description/>
<enclosure length="230417" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/21/2868956-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/21/2868956-untitled-1.gif'/><figcaption><p>എ.സി. ശ്രീഹരി</p><span class='copyright'></span></figcaption></figure><blockquote>
 അകാലത്തിൽ വിടപറഞ്ഞ കവി സുഹൃത്ത് എ.സി. ശ്രീഹരിക്ക് എഴുത്തുകാരൻ വി.എച്ച്. നിഷാദ് എഴുതുന്ന ഒരു കത്ത്. 
</blockquote>
<p>(അ) പ്രിയ സുഹൃത്തേ, </p>
<p>2006 ഡിസംബര്‍ ആറിന്, അതോ അഞ്ചോ? ഏറിയാല്‍ എഴിന് പയ്യന്നൂരുനിന്ന് ചെന്നൈയിലെ ‘ഇന്ത്യടുഡേ’ ഓഫിസിലേക്ക് താങ്കള്‍ അയച്ച ഒരു കത്തിന് 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുന്ന് മറുപടി എഴുതുകയാണ് ഞാന്‍. ആദ്യംതന്നെ ഈ അഭിസംബോധന താങ്കളുടെതന്നെ ശൈലിയില്‍ ചെറുതായി മാറ്റട്ടേ. (അ)പ്രിയ സുഹൃത്തേ... അല്ല സോറി, (ആ) പ്രിയ സുഹൃത്തേ... </p>
<p>രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് താങ്കള്‍ എഴുതിയ ഒരു കത്തും ‘വായനാ വികൃതി’ എന്ന പുസ്തകവും എന്റെ മുന്നില്‍ നിങ്ങളുടെ ‘ഭയോഡാറ്റ’ പോലെ ഇപ്പോഴും ഇരിക്കുന്നുണ്ട്. അന്ന് ‘ഇന്ത്യ ടുഡേ’യില്‍ സബ് എഡിറ്ററായിരുന്ന എനിക്ക് ‘ATTENTION: V H NISHAD, ITM’ എന്ന തലക്കെട്ടോടുകൂടി അയച്ച കടലാസ് ഇന്നു വീണ്ടും വായിക്കുമ്പോള്‍ ഇ.പി. രാജഗോപാലന്‍ മാഷ് ഒരിക്കല്‍ നിങ്ങളുടെ കവിതകളെ പറ്റി പറഞ്ഞതുതന്നെ വീണ്ടും ആവര്‍ത്തിക്കാന്‍ തോന്നുന്നു: പൂർണമായും bookish! </p>
<p>ഓര്‍ക്കുന്നുണ്ടോ, മലയാളികള്‍ക്കിടയില്‍ മാഞ്ഞുപോകുന്ന കത്തെഴുത്തു ശീലത്തെ പറ്റി ‘ഇന്ത്യ ടുഡേ’യില്‍ ഒരു ഫീച്ചര്‍ തയാറാക്കുന്നതിന്റെ ഭാഗമായി ഞാന്‍ വിളിച്ചത്. അതിനു പ്രതികരണമായി/മറുപടിയായി എഴുതിയ ഒരു കത്തായിരുന്നു അത്. ആ കത്തു വീണ്ടും വായിക്കവെ, തൊണ്ണൂറുകളുടെ അവസാനം എ.സി. ശ്രീഹരി എന്ന കവിയെ ആദ്യം അച്ചടിമഷിയില്‍ മുഖാമുഖം കണ്ട നിമിഷങ്ങള്‍ ഓര്‍ക്കുന്നു. </p>
<p>‘ഉണ്ടേയിന്ത്യന്‍ തപാലെന്‍ പ്രിയ സഖിയിനി നീ ഈ പോസ്റ്റ് ചെയ്യൂ ഹൃദന്തം...’ എന്ന് സ്വകാര്യവത്കരിക്കുന്ന തപാല്‍ വകുപ്പിന് സമസ്യാപൂരണം ആക്കിയവന്‍ നീ (ഭാഷാപോഷിണിയില്‍ എന്നോർമ). </p>
<p>അക്കാലത്തൊരിക്കല്‍, ‘മകളേ/പ്രണയം വാന്‍ഗോഗിന്റെ മുറിച്ചുനീട്ടിയ ചെവിയല്ല/ ടൈസണ്‍ കടിച്ചു തുപ്പിയ ചോരച്ചെവിയാണ്/ പ്രണയം...’ എന്ന് നിങ്ങള്‍ എഴുതിയപ്പോഴാണ് ആരാണ് ഈ കവി എ.സി. ശ്രീഹരി എന്ന് അത്ഭുതംകൊണ്ടത്. അടുത്ത കവി സുഹൃത്ത് അബ്ദുല്‍സലാം തന്നെ ആയിരിക്കണം ആദ്യം നിങ്ങളെ എന്റെ ശ്രദ്ധയിലേക്ക് വലിച്ചിട്ടത്. എന്നും അവന്‍ അങ്ങനെതന്നെ ആയിരുന്നല്ലോ. </p>
<p>നിങ്ങളെ ഒരിക്കലും ഞാന്‍ ‘മാഷേ...’ എന്നോ ‘സാര്‍...’ എന്നോ വിളിച്ചിട്ടില്ല. തുടക്കകാലം മുതല്‍ ‘സുഹൃത്തേ...’ എന്നോ ‘സഹോ’ എന്നോ മാത്രമേ പരസ്പര അഭിവാദ്യങ്ങളില്‍ നമ്മള്‍ പ്രയോഗിച്ചിട്ടുള്ളൂ. പിന്നീട് അത് ‘ബ്രോ...’യായും ‘ഏയ്...’ ആയും പരിണമിച്ചു. സംഭാഷണത്തിലും ആശയവിനിമയത്തിലും ഇന്നത്തെ ജെന്‍സിയെക്കാള്‍ ജെന്‍സിയായിരുന്നു കാലങ്ങള്‍ക്കു മുമ്പേ നിങ്ങള്‍. ഹോ, എന്തൊരു തിരക്കായിരുന്നു (hurry) എല്ലാത്തിലും നിങ്ങള്‍ക്ക്! </p>
<p>2006ലെ കത്തില്‍ ഒരുപാട് കത്തുവിശേഷങ്ങള്‍ ബ്രോ എഴുതി: </p>
<p>‘എസ്.എം.എസ്’ എന്നാല്‍ ‘സ്വന്തം മേഘ സന്ദേശം’ എന്ന് ഇ.പി. രാജഗോപാലന്‍ മാഷ് ഇതിനെ കാൽപനികവത്കരിക്കുന്നുണ്ട് ‘ഭാഷാപോഷിണി’യില്‍… മാധവന്‍ പുറച്ചേരിയുടെ ‘പെയിന്‍ കില്ലര്‍’ എന്ന പുതുസമാഹാരം ‘തപാല്‍പെട്ടി’യെ മുന്‍നിര്‍ത്തി ഗൃഹാതുരമാകുന്നു. പീപ്പീ രാമചന്ദ്രന്റെ ‘കത്തുകള്‍’ (കവിത) വായിച്ചിരുന്നില്ലേ? എം.എസ്. സചീന്ദ്രനും കത്തു-കവിതയെഴുതി. </p>
<p>‘An author's success can be estimated by the number of letters he receives from readers. It is the acid test’ എന്ന് പി.ജി. വുഡ്ഹൗസ് എഴുതിയത് ഉദ്ധരിച്ച കത്ത് –രാജഗോപാലന്‍ മാഷ് അയച്ചത്– ഞാനിപ്പോഴും സൂക്ഷിക്കുന്നത് അത് ചരിത്രരേഖപോലെ ആയതിനാലാണ് (dt. 8th March 1990). </p>
<p>A netizen's success can be estimated by the number of scraps s/he receives from the friends എന്ന് കെ.ജി. ബാലുവിന് ഇന്നലെ orkutല്‍ scrap ചെയ്തത് ഞാന്‍. നിഷാദ് തന്നെ കത്തിനെക്കുറിച്ച് വിവരമാരാഞ്ഞത് ഫോണിലൂടെയല്ലേ? എന്തൊരു വിരോധാഭാസം! ആഭാസ വിരോധം? </p>
<p>മാര്‍ച്ച് എട്ടിലെ കത്തില്‍ e-p തുടര്‍ന്നെഴുതുന്നു: ‘‘കത്തുകള്‍ കിട്ടുമ്പോഴാണ് തന്നെ സാമൂഹികാസ്തിത്വം അംഗീകരിക്കപ്പെടുന്നതെന്ന അർഥത്തില്‍ കുഞ്ഞുണ്ണി മാഷ് എങ്ങോ എഴുതിയിട്ടുണ്ട്. ഇക്കാരണത്താല്‍ ഇഷ്ടന് ഞായറാഴ്ചകളെ തീരെ പഥ്യദ്ധമല്ല. </p>
<p> ഇതേ വിഷയത്തെക്കുറിച്ച് മാര്‍കേസ് ‘No one writes to the Colonel’ എന്നൊരു നോവലെഴുതിയിട്ടുണ്ട്.’’ </p>
<p>‘...അച്ഛനും അഫനുമൊക്കെ കേകയില്‍ കത്തെഴുതിയ കാലമുണ്ടായിരുന്നു. ഒരു നോവലുപോലെ അതിലും ബൃഹത്തായ ഒന്നായി സമാഹരിക്കാവുന്ന കത്തുകള്‍ ഞങ്ങളുടെ ചായ്പില്‍ ചാക്കില്‍ക്കെട്ടിയിരിപ്പുണ്ട്. സാമുവല്‍ റിച്ചാര്‍ഡ്‌സന്റെ ‘പമീല’ പോലെയൊന്നിന് സാധ്യതയുണ്ട്.’ </p>
<p>ആട്ടെ, ഈ കത്ത് ഞാന്‍ പോസ്റ്റ് ചെയ്യണോ, ഫാക്‌സ് ചെയ്യണോ? എന്ന ചോദ്യവുമായാണ് ആ ശ്രീഹരിക്കത്ത് അവസാനിച്ചത്. ‘ശേഷം ഫോണില്‍’, എന്നും ‘കത്തുക വല്ലപ്പോഴും’ എന്നും കൂട്ടിച്ചേര്‍ത്തു. മാര്‍ജിനിലും ഉണ്ടായിരുന്നു കുറിപ്പുകള്‍: ‘കിട്ടിയ വിവരത്തിന്/വിവരക്കേടിനും മിസ്ഡ്‌കോള്‍ അയക്കുക’, ‘എതിര്‍ദിശ കാണാറുണ്ടോ? കഴിഞ്ഞ ലക്കം എന്റെ പതിപ്പാണ് (ഇ.പിയുടെ അഭിപ്രായം)’, ഡോ. ഇ.വി. രാമകൃഷ്ണന്റെ ഇംഗ്ലീഷ് കവിത a post-card poem കിടിലനാണ്’ എന്നൊക്കെ. </p>
<p>പ്രിയ സഹോ, 20 വര്‍ഷങ്ങള്‍ക്കിപ്പുറം കാലത്തിന്റെ കടത്തുതോണിയിലിരുന്ന് നിങ്ങളെ ഞാന്‍ തിരിഞ്ഞുനോക്കുന്നു. എന്തൊരു വികൃതിയായിരുന്നു നിങ്ങള്‍? അല്ല തകൃതിയായിരുന്നു നിങ്ങള്‍, അതുമല്ല എത്രമേല്‍ സുകൃതിയായിരുന്നു! </p>
<p>പ്രിയ സുഹൃത്തേ, പരിചയപ്പെട്ട നാള്‍ മുതല്‍ വാക്കുകള്‍കൊണ്ട് നിങ്ങള്‍ വാക്പയറ്റ് നടത്തി. ഏതു സംഭാഷണവും കുഞ്ചന്‍ നമ്പ്യാരുടെയോ വി.കെ.യെന്നിന്റെയോ നാവുകൊണ്ട് ഉടക്കി. സഞ്ജയനെ വാക്കുകള്‍ക്കിടയില്‍ തട്ടിയെടുത്തു കിടത്തി. സ്വന്തമായ ഒരു ശ്രീഹരി(hurry)ത്വം ഭാഷയില്‍ ഉണ്ടാക്കി, ഇടയിലെ ചേരി... അഥവാ ഇടച്ചേരി! ഭാഷയെ അതിന്റെ നാട്ടിടവഴികളില്‍നിന്ന് തട്ടിയെടുത്തു, ചിരി ചാലിച്ചു മറ്റൊരു പുതിയ വിഭവമാക്കി മാറ്റി. വാക്കുകളെയും സംഭാഷണങ്ങളെയും അരിഞ്ഞു ചേര്‍ക്കുന്നതില്‍ നിങ്ങളോളം വിദഗ്ധന്‍ ആരുണ്ടായിരുന്നു? </p>
<p>ഓര്‍ക്കുന്നു, ഏതു ഉത്സാഹത്തിനും സർഗാത്മക ഇടപാടുകള്‍ക്കും ഒപ്പം നില്‍ക്കുന്ന കൂട്ടുകാരനായിരുന്നു നിങ്ങള്‍. എന്നെക്കാള്‍ ആവേശത്തില്‍ ഓരോന്നും ബ്രോ ആഘോഷിച്ചു. </p>
<p>ചെന്നൈയിലെ പത്രപ്രവര്‍ത്തന കാലത്ത് അവിടെ സന്ദര്‍ശനത്തിന് എത്തിയ നിങ്ങളെ എസ്. സുന്ദര്‍ദാസ് മാഷും എഴുത്തുകാരായ ശ്യാം സുധാകറും വി.എം. ദേവദാസും അബ്ദുൽസലാമും എന്‍.ജി. നയനതാരയും സുരേഷ്ബാബു മാങ്ങാടും ഹരിയും രശ്മിയും ഷിയാസും (നടന്‍) കെ. മാലിനിയും ഞാനുമെല്ലാമുള്ള ‘മറീനാക്കൂട്ടം’ കൂട്ടായ്മ ഒപ്പമിരിക്കാന്‍ ക്ഷണിച്ചു. </p>
<p>അതൊരു ജോലി ദിനമായിരുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ വരവില്‍ പെട്ടെന്ന് ‘അവൈലബിള്‍ പോളിറ്റ്ബ്യൂറോ’ വിളിക്കേണ്ടിവന്നു. ചെന്നൈ മറീന ബീച്ചില്‍വെച്ച് കാണാനായിരുന്നു തീരുമാനമെങ്കിലും ഏതോ ചെറുകിട ഭൂകമ്പ മുന്നറിയിപ്പില്‍ ആ ഇടം പെട്ടെന്ന് മാറ്റി ചെന്നൈ രാധാകൃഷ്ണശാലയിലെ ‘ഇന്ത്യ ടുഡേ’ ഓഫീസിനു സമീപത്തുള്ള സിറ്റി സെന്ററില്‍ കൂടിക്കാഴ്ച െവച്ചു. സലാമും നയനയും ശ്യാമും ഞാനും മാത്രമേ എത്തിയുള്ളൂ. എങ്കിലും ഒരു കപ്പ് ചായക്കുമേലെ ആ സായാഹ്നം നാം ‘ടീ ടോക് വിത്ത് എ.സി. ശ്രീഹരി’ എന്നപേരില്‍ കുഞ്ഞുപ്രോഗ്രാമാക്കി. എന്തു സാധ്യതകളും അതിസാധ്യതകള്‍ ആക്കിയിരുന്നവരായിരുന്നല്ലോ അന്ന് ഞങ്ങള്‍ മറീനാ കൂട്ടുകാര്‍! </p>
<p>ജീവിതത്തിന്റെ അടുത്ത ഇന്നിങ്സിങ്ങില്‍ അധ്യാപക വേഷമിട്ട് ആദ്യം കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയിലും പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളജിലും എത്തിയ കാലത്താകണം നമ്മുടെ വിനിമയം മറ്റൊരുതലത്തില്‍ സജീവമാകുന്നത്. മലബാറില്‍ വിദ്യാഭ്യാസത്തിലൂടെ മുസ്‍ലിം പെണ്‍കുട്ടികള്‍ ആർജിച്ചെടുത്ത പുതിയ വിദ്യാഭ്യാസത്തെയും ആത്മാഭിമാനത്തെയും ധൈര്യത്തെയും ഈ വിധത്തില്‍ 2020 ജനുവരി 15നു ‘ഉമ്മച്ചിത്തെയ്യം’ എന്ന കവിതയാക്കി മാറ്റി വാട്‌സ്ആപ്പില്‍ അയച്ചതോര്‍ക്കുന്നുവോ, സഹോ?</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/21/2868957-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020OH9nBb2o7YZWuqGfmEk99YhPCLIt99M00989572" data-watermark="false" style="width: 100%;" info-selector="#info_item_1782020992944" title="വി.എ​ച്ച്. നി​ഷാ​ദ്, അ​ജീ​ഷ് ദാ​സ​ൻ, എ.സി. ശ്രീ​ഹ​രി, കെ.പി.എ. ​ഹ​സീ​ന" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1782020992944">
  <p>വി.എ​ച്ച്. നി​ഷാ​ദ്, അ​ജീ​ഷ് ദാ​സ​ൻ, എ.സി. ശ്രീ​ഹ​രി, കെ.പി.എ. ​ഹ​സീ​ന</p>
 </div>
</div>
<p>ഉമ്മച്ചിത്തെയ്യം / എ.സി. ശ്രീഹരി </p>
<p>നെല്ലുകുത്തുന്നതിനിടയില്‍ </p>
<p>കണ്ണൂരില്‍നിന്നും </p>
<p>ജാമിയമില്ലിയയിലേക്ക് </p>
<p>വണ്ടികേറിപ്പോയ </p>
<p>ഒരുമ്മച്ചിത്തെയ്യം </p>
<p>ഒരിക്കല്‍ ചരിത്രത്തിനു നേരെ ഒലക്കപോലത്തെ </p>
<p>തന്റെ ചൂണ്ടുവിരല്‍ നീട്ടി. </p>
<p>കോലോത്തെ കാര്യസ്ഥന്റെ </p>
<p>നടുവൊടിഞ്ഞു. </p>
<p>കാമ്പസ്സായ കാമ്പസ്സെല്ലാം </p>
<p>കോലത്ത്മ്മക്കോലം കെട്ടാന്‍ തുടങ്ങിയത് </p>
<p>അന്നുമുതലാണ്. </p>
<p>അങ്ങനെ മാപ്പിള തെയ്യത്തിനു കൂട്ടായി ഒരു മാപ്പിളച്ചി തെയ്യത്തെകൂടി നിങ്ങളുണ്ടാക്കി. കവിതയിലെ, മുസ്‍ലിം തെയ്യത്തിലെ യഥാർഥ ലിംഗസമത്വം! </p>
<p>കോവിഡുകാലത്തു നമ്മള്‍ മത്സരിച്ചു ഓണ്‍ലൈന്‍ വെബിനാറുകളില്‍ കയറിപ്പറ്റി. ഇടക്കെല്ലാം ‘ഏയ്..., പരമദുഷ്ടാ...ടെ വെബിനാര്‍ ഉണ്ടായിരുന്നോ? അതെന്തേ പറയായിനി?’ എന്ന് സ്‌നേഹ പരിഭവം പറഞ്ഞു എനിക്ക് മെസേജുകള്‍ അയച്ചു. അക്കാലത്തു ഓണ്‍ലൈനില്‍ പയ്യന്നൂര്‍ കോളജിലെ എന്‍.എസ്.എസ് യൂനിറ്റ് ‘ആശ്ശേഷം’ എന്ന പേരില്‍ ഒരു സൂം മീറ്റിങ് സംഘടിപ്പിച്ചപ്പോള്‍ അതിലേക്ക് ക്ഷണിച്ചുകൊണ്ട് ‘ഓണ്‍ലൈനില്‍ /കവിതകള്‍കൊണ്ട് /'ആശ്ലേഷി'ക്കുന്നു /സാമൂഹിക അകലം പാലിക്കാനായി /ലോക്ഡൗണില്‍ നാം /അകറ്റിനിര്‍ത്തിയ /മനസ്സുകള്‍’ എന്ന് വീരാന്‍കുട്ടി മാഷെ പാരഡിപ്പെടുത്തിയെഴുതി. </p>
<p>കോവിഡും നാലുവര്‍ഷ ബിരുദവും പുറത്തുവിട്ട വിദ്യാ-ആഭാസ ഭൂതങ്ങളെക്കുറിച്ചു നാം രണ്ടു പേരും പലപ്പോഴും അധ്യാപകരുടെ ആകുലതകള്‍ പങ്കുവെച്ചിരുന്നു. ഒരിക്കല്‍ കവിതാ ബാലകൃഷ്ണന്റെ ഫോണ്‍നമ്പര്‍ ചോദിച്ചെഴുതിയപ്പോള്‍ ‘കവിതാ ബാലകൃഷ്ണന്‍, ബാലകവിതാ കൃഷ്ണന്‍’, എന്നെഴുതി വെട്ടിയശേഷം ‘യുവ കവിതാ രാജേഷ്’ എന്ന് എഴുതിയ വികൃതിക്കൈയക്ഷരങ്ങളില്‍ നമ്പര്‍ പങ്കുവെച്ചു.</p>
<p>പ്രിയ സഹോ, ‘വാക്കുമർഥവും തമ്മിലിണചേര്‍ന്നിരിക്കവെ/ വാക്കിനെയമ്പെയ്തിട്ട വേടനീ ഞാനേ കവി /..മുപ്പതു വെള്ളിക്കാശു മോഹിച്ചു വാക്കിന്‍പൊരുള്‍/ പത്രമാസികയ്ക്കൊറ്റു കൊടുത്ത ഞാനേ കവി...’ എന്ന് സെല്‍ഫ് ട്രോളാന്‍ മലയാളത്തില്‍ നിങ്ങള്‍ക്കേ ആവുമായിരുന്നുള്ളൂ. ശരിക്കും മലയാള കവിതയിലെ A/C (Alternating Current / Air Conditioner) ശ്രീഹരി തന്നെയായിരുന്നു നിങ്ങള്‍.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868951-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020C6ISShOwe4kFS7iB2z0PwtXJsDOZaNVy0504486" data-watermark="false" style="width: 100%;" info-selector="#info_item_1782020507946">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782020507946"></div>
</div>
<p>2025 നവംബര്‍ 22ന് ഫേസ്ബുക്കില്‍ ‘പെന്‍ഷന്‍ പ്രായം’ എന്നെഴുതി ഒരു ഫോട്ടോ ചെയ്തില്ലേ? എത്രയെത്ര കമന്റുകളാണ് അതിനുകീഴില്‍ വന്നത്. 29 ആഴ്ചകള്‍ക്ക് ശേഷം ‘പെന്‍ഷന്‍ ബുക്’ എന്നൊരു കമന്റ് കൂടി ബ്രോ അതിനു താഴെയിട്ടു. ആ സമയം വിരലില്‍ എ.സി. ശ്രീഹരി വിളഞ്ഞതിനാല്‍ ‘ടെന്‍ഷന്‍ ലുക്ക്’ എന്ന് ഞാന്‍ മറുപടിയിട്ടു. ബ്രോ അതിനെഴുതിയ മറു കമന്റ് ഇപ്പോള്‍ ഒരിക്കല്‍കൂടി വായിക്കുമ്പോള്‍ വല്ലാത്തൊരു ഞെട്ടല്‍ എന്റെ ശരീരത്തെ വിറപ്പിക്കുന്നു: ‘Retiring is just practicing up to be dead. That doesn't take any practices’ എന്ന് Paul Havey യെ ഉദ്ധരിച്ച് എന്തിനാണ് നിങ്ങള്‍ അന്നെഴുതിയതെന്നോര്‍ത്ത്. </p>
<p>Lets hurry, slowly… എന്ന് ഇ-മെയിലുകള്‍ക്കൊടുവില്‍ ഇപ്പോഴും നിങ്ങളെഴുതി. നിങ്ങള്‍ ഇത്ര നേരത്തേ പോവണ്ടായിരുന്നു ബ്രോ, ദിനേശാ... എന്നേ പറയാനാകുന്നുള്ളൂ. </p>
<p>നിങ്ങളെ പോലെ ‘വായനാ വികൃതി’യായൊരു കൂട്ടുകാരനെ ജീവിതത്തില്‍ കിട്ടിയിട്ടില്ല. റിട്ടയര്‍മെന്റിനുശേഷം കൃഷി ചെയ്യാനായി ഒരുക്കിയിട്ട കൃഷിഭൂമിപോലെ കവിതയില്‍ നിങ്ങള്‍ ഉണ്ടാക്കിയെടുത്ത ‘ഇട-ച്ചേരി’യില്‍ ഇനിയാര് കൃഷിയിറക്കും? അവിടം ശൂന്യമാണ്, കൂട്ടുകാരാ..! </p>
<p>പ്രിയ സുഹൃത്തേ… ഈ കത്ത് എന്തുചെയ്യണം ഞാന്‍? e-മെയില്‍ ചെയ്യണോ? അതോ തപാലില്‍ അയക്കണോ? അതുമല്ലെങ്കില്‍ നാം പങ്കുവെച്ചിരുന്ന/ഒരു കൂട്ടം സുഹൃത്തുക്കളുമായി നിങ്ങള്‍ പങ്കിട്ടിരുന്ന ആ ഇടച്ചേരിയിലേക്ക് സങ്കടത്തോടെ പോസ്റ്റു ചെയ്യണോ? </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/a-nostalgic-postscript-to-a-poet-friend-remembering-ac-sreehari-1530490</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/a-nostalgic-postscript-to-a-poet-friend-remembering-ac-sreehari-1530490</guid>
<category><![CDATA[Weekly,Literature,Archives,Premium,29 JUN 2026]]></category>
<dc:creator><![CDATA[വി.എച്ച്.നിഷാദ്]]></dc:creator>
<pubDate>Mon, 22 Jun 2026 04:31:11 GMT</pubDate>
</item>
<item>
<title><![CDATA[വീടുമാറ്റം]]></title>
<description/>
<enclosure length="200516" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/21/2868943-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/21/2868943-untitled-1.gif'/><figcaption></figcaption></figure><p>ഭൂമി </p>
<p>മടുത്തു ഞാൻ </p>
<p>കടലിൽ </p>
<p>ഒരു വീട് പണിയുന്നു </p>
<p>ചങ്ങലകൾ ഒന്നൊന്നായി </p>
<p>അഴിഞ്ഞുവീഴുന്നു </p>
<p>പൂർണമായും </p>
<p>നഗ്നനാകുന്നു. </p>
<p>ഞാൻ എന്നെതന്നെ </p>
<p>കൊതിയോടെ നോക്കുന്നു </p>
<p>ജലപ്പരപ്പിൽ </p>
<p>മുങ്ങിയും പൊങ്ങിയും </p>
<p>ഉറക്കെ പാട്ടുപാടി </p>
<p>നൃത്തം വച്ച് </p>
<p>ചൂളംവിളിക്കുന്നു. </p>
<p>പരൽമീനുകൾ </p>
<p>ശരീരത്തിൽ ടാറ്റു അടിക്കുന്നു </p>
<p>ഇക്കിളിയാകുന്നു. </p>
<p>തൊട്ടുതൊട്ടു പോകുന്നു </p>
<p>സ്രാവുകൾ, തിരണ്ടികൾ തിമിംഗലങ്ങൾ </p>
<p>കനം കുറഞ്ഞ് കുറഞ്ഞ് </p>
<p>ഞാനൊരു കുഞ്ഞുമത്സ്യമാകുന്നു </p>
<p>വെള്ളത്തിൽ വീണ് </p>
<p>ചിരിക്കുന്ന </p>
<p>കുഞ്ഞു സൂര്യനൊപ്പം </p>
<p>കളിക്കുന്നു. </p>
<p>മത്സ്യകന്യകമാർ </p>
<p>നീലവെളിച്ചം പരക്കുന്ന </p>
<p>പവിഴക്കൊട്ടാരത്തിൽ </p>
<p>കൊണ്ടുപോകുന്നു </p>
<p>ജലംകൊണ്ട് തീർത്ത </p>
<p>വീട്ടിൽ </p>
<p>സ്ഫടികക്കട്ടിലിൽ </p>
<p>കിടക്കുന്നു. </p>
<p>ചിപ്പികൾ വിതറുന്ന </p>
<p>മുത്തുകൾ </p>
<p>എണ്ണിയെണ്ണി </p>
<p>മഴക്കാടിന്റെ </p>
<p>സംഗീതം കേൾക്കുന്നു </p>
<p>ശാന്തമായി നിർഭയം </p>
<p>ഉറങ്ങുന്നു. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1530483</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1530483</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,29 JUN 2026]]></category>
<dc:creator><![CDATA[രാധാകൃഷ്ണൻ എടച്ചേരി]]></dc:creator>
<pubDate>Mon, 22 Jun 2026 04:15:38 GMT</pubDate>
</item>
<item>
<title><![CDATA[മലപ്പുറത്തിന് നിറം 
നൽകിയ ചിത്രകാരൻ]]></title>
<description/>
<enclosure length="271826" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/21/2868935-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/21/2868935-untitled-1.gif'/><figcaption></figcaption></figure><blockquote>
 ജൂൺ ഒന്നിന് വിടവാങ്ങിയ ആർട്ടിസ്റ്റ് കെ.വി. ദയാനന്ദനെ ഓർമിക്കുകയാണ് ചിത്രമെഴുത്തുകാരനും എഴുത്തുകാരനുമായ ലേഖകൻ. 
</blockquote>
<p>വർഷങ്ങൾക്കു മുമ്പ് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ദയേട്ടനെ കാണുന്നത്. ചിത്രം വരച്ചിരുന്ന എനിക്ക് ദയേട്ടനെ പരിചയപ്പെടുത്തി തന്നത് എടവണ്ണ ചളിപ്പാടത്തെ മാഞ്ചേരി നാരായണേട്ടനായിരുന്നു. എന്റെ ചിത്രരചനയെയും സാഹിത്യാദി താൽപര്യങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന നാരായണേട്ടൻ വലിയ ഒരു ചിത്രകാരനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് മലപ്പുറത്തേക്ക് കൊണ്ടുപോയി പരിചയപ്പെടുത്തുകയായിരുന്നു. പ്രിയദർശിനി ബസിൽ കണ്ടക്ടറായിരുന്ന നാരായണേട്ടനും ഇന്നില്ല. മലപ്പുറം കലക്ടറേറ്റിലെ നീളൻ വരാന്തയിൽനിന്ന് മോനേന്ന് വിളിച്ച് ദയേട്ടൻ എന്നെ ചേർത്തുപിടിച്ചു. മലപ്പുറത്തെ സാംസ്കാരിക പ്രവർത്തകരെയും ചിത്രകാരൻമാരെയുമൊക്കെ ദയേട്ടനിലൂടെ എപ്പോഴൊക്കെയോ പരിചയപ്പെട്ടു. പരമാവധി എന്റെ കഴിവുകളെ വിശദമാക്കി സ്നേഹപൂർവം ദയേട്ടൻ എന്നെ അവർക്കൊക്കെ പരിചയപ്പെടുത്തി... </p>
<h3>പിന്നീട് ദയേട്ടന്റെ വീട്ടിലേക്ക് പലപ്പോഴും പോയി... </h3>
<p>എനിക്കും റവന്യൂ വകുപ്പിൽ ജോലി കിട്ടിയപ്പോൾ ജോലി സമ്മർദത്തെ കുറിച്ചും ജോലിഭാരത്തെ കുറിച്ചും എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. എന്നിട്ടും വരയിൽ സജീവമാകുന്ന എന്നെ ദയേട്ടൻ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. മാധ്യമം ആഴ്ചപ്പതിപ്പിലും മറ്റും അദ്ദേഹത്തിന്റെ വരകളോട് ചേർന്ന് എനിക്കും വരക്കാനുള്ള ഭാഗ്യമുണ്ടായി. ചിത്രകലയുമായി ബന്ധപ്പെട്ട ഏതു പരിപാടിയും ഏറ്റെടുക്കും മുമ്പ് ദയേട്ടനുമായി ചർച്ചചെയ്യുമായിരുന്നു. </p>
<p>എന്നെ ചേർത്തുപിടിച്ചതുപോലെ പലപ്പോഴും ദയേട്ടൻ ആദിയെ ചേർത്തുപിടിച്ചു. അവന്റെ വളർച്ചയിൽ അഭിമാനിച്ചു. ആ ചേർത്തുപിടിക്കൽ... മോനേ എന്നുള്ള വിളി ഇനിയില്ലല്ലോ...</p>
<p>കുട്ടികളെന്നും ദയേട്ടന്റെ വിസ്മയങ്ങളായിരുന്നു. നാട്ടിലെ കുട്ടികളെല്ലാം ദയേട്ടന്റെ വീട്ടിലെത്തുമായിരുന്നു. മക്കളേ എന്ന് വിളിച്ച് അവർക്ക് വരക്കാനുള്ള പെൻസിലുകളും വർണങ്ങളും കടലാസുമൊക്കെ അദ്ദേഹം സൗജന്യമായി നൽകി. വരയുടെ വർണലോകത്തേക്ക് അവരെ കൈപിടിച്ചുയർത്തി. അവരുടെ വരകളെ വിടർന്ന കണ്ണുകളുയർത്തി അത്ഭുതത്തോടെ നോക്കി. കുട്ടികൾ വരക്കുന്നതു കാണാൻ ദയേട്ടന് ഏറെ ഇഷ്ടമായിരുന്നു. തനിക്ക് ലഭിക്കാതെപോയ വർണങ്ങളെ പുതിയ തലമുറക്കായി മനസ്സിന്റെ വിശാലമായ പാലറ്റിൽ ചാലിച്ചെടുത്തു ദയേട്ടൻ.</p>
<p>ആർട്ടിസ്റ്റ് ഷബീബയും മൗത്ത് പെയിന്ററായ ജസ്‌ഫർ കോട്ടക്കുന്നുമൊക്കെ ദയേട്ടന്റെ തണലിൽ വളർന്നവർ. ഇങ്ങനെ എത്രയോ പേർക്ക് വർണങ്ങളുടെ വിശാലമായ ആകാശത്തേക്ക് പറക്കാനുള്ള ചിറക് നൽകിയത് ദയേട്ടനായിരുന്നു. കേരളത്തിന്റെ ചിത്രകലാ ചരിത്രത്തിൽ സവിശേഷമായി അടയാളപ്പെടുത്തേണ്ട ചിത്രകാരനാണ് ആർട്ടിസ്റ്റ് ദയാനന്ദൻ; ഞങ്ങളുടെ പ്രിയപ്പെട്ട ദയേട്ടൻ... വരക്കുന്നതിനൊപ്പം ഒരു നാടുമുഴുവൻ വരക്കുന്നത് സ്വപ്നംകണ്ടു നടന്ന ദയേട്ടൻ മലപ്പുറത്തിന്റെ വരഗുരുവായി. മലപ്പുറത്തെ വരക്കാൻ പഠിപ്പിച്ചു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868938-untitled-1.gif" style="width: 100%;" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020fsAYzk244wz8jRQukylsDKYxn9iAzRLa9601112" data-watermark="false" info-selector="#info_item_1782019606829">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782019606829"></div>
</div>
<p>പെയിന്റിങ്ങുകളും ഇലസ്ട്രേഷനുകളും ഒരുപോലെ വഴങ്ങുന്നയാളായിരുന്നു ദയേട്ടൻ. ദൃശ്യഭംഗിക്കപ്പുറം മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്കും ദാർശനിക ചിന്തകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നവയാണ് അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയും. വരകളിലെ ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ രചനകളിലെ പ്രത്യേകത. ഏകാന്തതയും ശൂന്യതയും ആത്മസംഘർഷങ്ങളും ചിത്രങ്ങളിൽ തെളിഞ്ഞുനിന്നു. മനുഷ്യമനസ്സിന്റെ സങ്കീർണതകളിലേക്കുള്ള യാത്രകളായിരുന്നു ആ വരകൾ. വീട്ടിലായാലും ഓഫിസിലായാലും ദയേട്ടൻ വരച്ചുകൊണ്ടിരുന്നു. അദ്ദേഹം ജോലിചെയ്ത ഓഫിസുകളിലെ ചുമരുകൾ അദ്ദേഹത്തിന്റെ ചിത്രങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടു.</p>
<p>ഇരുപത്തി രണ്ടാം വയസ്സിൽ മേലാറ്റൂർ പഞ്ചായത്തിൽ ബിൽ കലക്ടറായി ജോലിയിൽ പ്രവേശിച്ച് പിന്നീട് കാസർകോടും ഇടുക്കിയിലും ജോലിചെയ്ത ദയേട്ടൻ പരപ്പനങ്ങാടി ലാൻഡ് ട്രൈബ്യൂണലിൽ കോപ്പിയിസ്റ്റ് ആയി. ദയേട്ടനങ്ങനെ മലപ്പുറത്തോട് ചേർന്നു. മലപ്പുറം കലക്ടറേറ്റിൽ ജോലിചെയ്ത അദ്ദേഹം ഒടുവിൽ കോഡൂർ വില്ലേജ് ഓഫിസർ ആയാണ് വിരമിച്ചത്. കോഡൂരിലെ പൊതുജനം അദ്ദേഹത്തിന് നൽകിയ ഊഷ്‌മളമായ ആദരിക്കൽ ചടങ്ങ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെ ജനങ്ങളോട് ഇടപഴകണമെന്നതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു. </p>
<p>കോഴിക്കോട് കുണ്ടൂപ്പറമ്പിൽനിന്ന് പതിറ്റാണ്ടുകൾക്കു മുമ്പ് മലപ്പുറത്തിന് ലഭിച്ച ദാനമാണ് ദയേട്ടൻ. അദ്ദേഹം മലപ്പുറത്തിന്റെ നഭസ്സിൽ കോറിയിട്ട വർണങ്ങൾ വാക്കുകൾക്കതീതമാണ്. ദാരിദ്ര്യത്തിന്റെ ദുരിതപ്പെയ്ത്തിൽ നിറംകെട്ടുപോയ ബാല്യത്തിൽ അതിജീവനത്തിന്റെ വഴിയായിരുന്നു ദയേട്ടന് ചിത്രകല. ബാലേട്ടൻ എന്ന കമേഴ്‌സ്യൽ ആർട്ടിസ്റ്റിൽനിന്ന് 16ാം വയസ്സിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ബ്രഷ് പിടിച്ച ദയേട്ടൻ പിന്നീട് വർണങ്ങളുടെ ലോകത്തുനിന്ന് ഒരിക്കലും പിൻവാങ്ങിയില്ല. ബോർഡുകളും ബാനറുകളും എഴുതുമ്പോഴും കൃത്യമായി ലേ ഔട്ട് ചെയ്യുമ്പോഴും തന്റെ സ്വത്വത്തിലേക്കുള്ള അന്വേഷണം നടത്തുകയായിരുന്നു ദയേട്ടൻ. കോഴിക്കോട് യൂനിവേഴ്സലിൽ പോൾ കല്ലാനോട് തുടങ്ങിയവരുടെ വരകളോടും ചിന്തകളോടുമൊപ്പം സഞ്ചരിക്കാൻ തുടങ്ങിയത് ചിത്രകലയുടെ വേറിട്ടൊരു ആകാശത്തേക്കുള്ള ജാലകം തുറന്നിടാൻ സഹായകമായി. </p>
<p>പിൽക്കാലത്ത് അദ്ദേഹത്തിന്റെ പോസ്റ്ററുകളും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. കാലിഗ്രഫിയിൽ അദ്ദേഹത്തിന് അപാരമായ കഴിവുണ്ടായിരുന്നു. നാനൂറിലധികം കൈയെഴുത്ത് മാസികകൾ രൂപകൽപന ചെയ്ത് മലപ്പുറം സെന്റ് ജമ്മാസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച പ്രദർശനം ചരിത്രമായി മാറി. സംസ്ഥാന ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുള്ള നിശ്ചലദൃശ്യങ്ങളിൽ ദയേട്ടന്റെ നേതൃത്വത്തിൽ തയാറാക്കാറുള്ള ഫ്ലോട്ടുകൾ അതുവരെയുള്ള കാഴ്ചകളെ പൊളിച്ചെഴുതുന്നവയായിരുന്നു. മോയിൻകുട്ടി വൈദ്യരുടെ ‘ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ’ പ്രണയകാവ്യം നിശ്ചലദൃശ്യമായപ്പോൾ മികച്ച ഫ്ലോട്ടിനുള്ള പുരസ്കാരം മലപ്പുറത്തെ തേടിയെത്തി. </p>
<p>ആർട്ടിസ്റ്റുകൾക്കുവേണ്ടി ചോള മണ്ഡലം മാതൃകയിൽ ഒരു കമ്യൂൺ തുടങ്ങണമെന്നതിന്റെ സാക്ഷാത്‌കാരമായിരുന്നു നിത്യ ആർട്ട് കമ്യൂൺ. ചിത്രകാരൻമാരുടെയും സഹിത്യകാരൻമാരുടെയും താവളമായിരുന്നു നിത്യയെങ്കിലും ഏറെ കഴിയും മുമ്പ് അത് വിസ്‌മൃതിയിലായി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868937-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020hmVFNj6gbCnsFOUfeSGUZTy4c5LiOaV89540549" data-watermark="false" style="width: 100%;" info-selector="#info_item_1782019543961">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782019543961"></div>
</div>
<p>മലപ്പുറത്തിന് ഒരു ആർട്ട് ഗാലറി എന്ന സ്വപ്നത്തിന് നേതൃത്വം നൽകിയത് ദയേട്ടനായിരുന്നു. മലപ്പുറത്തിന്റെ മണ്ണിലേക്ക് മലപ്പുറത്തുകാരുടെയും അന്യദേശക്കാരുടെയും പെയിന്റിങ്ങുകളും ശിൽപങ്ങളും ഫോട്ടോഗ്രാഫുകളും പ്രദർശനത്തിനായി എത്തി. മലപ്പുറത്തിനൊരു ദൃശ്യസംസ്കാരം രൂപപ്പെടുകയായിരുന്നു. ജില്ലയിലെവിടെയും ചിത്രകലാ ക്യാമ്പുകൾ നടക്കുകയാണെങ്കിൽ ദയേട്ടനവിടെ ഓടിയെത്തും. ഓരോരുത്തരുടെയും രചനകൾ നോക്കിനിൽക്കും. നിഷ്‌കളങ്കമായി അഭിപ്രായം പറയും... പ്രോത്സാഹിപ്പിക്കും. സജീവ സാന്നിധ്യമാകും.</p>
<p>ഒട്ടുമിക്ക ആനുകാലികങ്ങളിലും വരച്ചിരുന്ന അദ്ദേഹം ഇലസ്ടേഷന് വേറിട്ടൊരു മാനം നൽകി. കഥകൾക്കുമപ്പുറം സ്വന്തമായി അസ്തിത്വമുള്ള ചിത്രണമായിരുന്നു ദയേട്ടന്റേത്. ഏത് മീഡിയവും വഴങ്ങുന്ന ദയേട്ടൻ വരകളിൽ എന്നും പരീക്ഷണം നടത്തിക്കൊണ്ടിരുന്നു. മാധ്യമം ആഴ്ചപ്പതിപ്പിലെ വരകൾ വായനക്കാരിൽ ആഴത്തിലുള്ള ചിത്രവായന സാധ്യമാക്കി. പണത്തിനുവേണ്ടിയായിരുന്നില്ല ദയേട്ടൻ ഇലസ്ടേഷൻ ചെയ്തിരുന്നത്. ആത്മാവിഷ്കാരത്തിനുള്ള വേറിട്ടൊരു വഴി മാത്രമായിരുന്നു അത്. ഏത് പാതിരക്ക് വിളിച്ചുപറഞ്ഞാലും കൃത്യസമയത്ത് ചിത്രങ്ങൾ നൽകാൻ ദയേട്ടൻ തയാറായിരുന്നു. </p>
<p>വാടക വീട്ടിലായാലും എൻ.ജി.ഒ ക്വാർട്ടേഴ്സിലായാലും ദയേട്ടനും ലതചേച്ചിയും എല്ലാവരെയും സ്വീകരിച്ചു. ഭക്ഷണം വിളമ്പി. പറയുന്നതിനേക്കാൾ കേട്ടു. വീട്ടിലെത്തുന്നവർ രാത്രി ഏറെ വൈകും വരെ സാംസ്കാരിക ചർച്ചകളിൽ മുഴുകി. പൂർണത തേടിയുള്ള അലച്ചിലായിരുന്നു ദയേട്ടന് തന്റെ ജീവിതം. അതുകൊണ്ടുതന്നെ സ്വന്തമായൊരു വീട് നിർമിച്ചപ്പോൾ ദയേട്ടനാ വീടിനൊരു പേരിട്ടു -അപൂർണം... </p>
<p>എല്ലാവരെയും ചേർത്തുപിടിച്ചിരുന്ന ദയേട്ടൻ എല്ലാവരുടെയും വേണ്ടപ്പെട്ട ഒരാളായിരുന്നു. ആർദ്രതയുടെ, കരുണയുടെ, സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ സൗമ്യസാന്നിധ്യമായിരുന്നു. കലയുടെ വിശാലമായ ആകാശത്ത് കുഞ്ഞുകുഞ്ഞ് വർണനക്ഷത്രങ്ങൾ വാരിവിതറിയാണ് ചിത്രകാരൻമാർക്കിടയിൽ ഋഷിതുല്യമായ ജീവിതം നയിച്ച ദയേട്ടൻ കടന്നുപോയത്... ആകാശത്തിന്റെ ഏതെങ്കിലും ഒരു കോണിൽനിന്ന് മോനേ, മക്കളേ എന്ന പതിഞ്ഞ വിളി കേൾക്കാൻ നമുക്ക് കാതോർക്കാം.</p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/artist-kv-dayanandan-the-gentle-art-mentor-of-malappuram-1530480</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/artist-kv-dayanandan-the-gentle-art-mentor-of-malappuram-1530480</guid>
<category><![CDATA[Weekly,Culture,Archives,Premium,29 JUN 2026]]></category>
<dc:creator><![CDATA[സ​തീ​ഷ്​ ച​ളി​പ്പാ​ടം]]></dc:creator>
<pubDate>Mon, 22 Jun 2026 04:00:34 GMT</pubDate>
</item>
<item>
<title><![CDATA[അബോധത്തിന്റെ ആഴങ്ങൾ]]></title>
<description/>
<enclosure length="274788" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/21/2868907-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/21/2868907-untitled-1.gif'/><figcaption></figcaption></figure><blockquote>
 ‘‘കവിതയുടെ രചനാത്മകഘടകങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് അബോധത്തിന്റെ ഇടപെടൽ. കവിത സന്നിവേശിപ്പിക്കുന്ന കാലത്തിന്റെ, അനുഭവത്തിന്റെ ബഹുഭാഗവും സംക്ഷിപ്തമായിരിക്കുന്നത് അബോധത്തിലാണല്ലോ. ഓർമയുടെ, ചരിത്രത്തിന്റെ ദുരൂഹമായ വിദൂരതകളെയാണ് അബോധം ഉൾക്കൊള്ളുന്നത്’’ –കവികൂടിയായ ലേഖകൻ മുന്നോട്ടുവെക്കുന്ന ചില നിരീക്ഷണങ്ങൾ. 
</blockquote>
<p>ജീവിതത്തിന്റെയും ഭാഷയുടെയും സൂക്ഷ്മകലയാണ് കവിത. മറ്റൊരു കലാമാധ്യമത്തിനും കഴിയാത്തവിധം സൂക്ഷ്‌മതയോടെയാണ് കവിത ജീവിതത്തെയും ഭാഷയെയും ചേർത്തുവെക്കുന്നത്. മുഴുവൻ വികാരങ്ങളോടും ആവശ്യകതകളോടും ബന്ധപ്പെട്ടു കിടക്കുന്നതായ, ജീവന്റെ ഉൽപന്നമാണ് ഭാഷ. അതിനാൽ ഭാഷ അർഥങ്ങളെ വിനിമയം ചെയ്യുന്നതിനപ്പുറം അനുഭവങ്ങളെ പങ്കുവെക്കുകയും ജൈവികവും വൈകാരികവുമായ മാനങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒന്നായിരിക്കുന്നു. പങ്കുവെക്കലിന്റെ ആവശ്യകതയാണ് അർഥസംജ്ഞകളെ ഉണ്ടാക്കുന്നതും ഭാഷയെ സാമൂഹികമാക്കുന്നതും അതിനെ ജീവിതത്തിനുമേലുള്ള നിർണയാധികാരവ്യവസ്ഥയാക്കുന്നതും. </p>
<p>ജീവിതം വ്യവഹാരാത്മകമാണ്. കെട്ടുറപ്പുള്ളതോ കുത്തഴിഞ്ഞതോ ആയ ഈ വ്യവഹാരത്തിൽ ഭാഷയാണ് ഏറ്റവും വലിയ ഉപാധിയും ആയുധവും. തലച്ചോറിന്റെ സൂക്ഷ്മവിസ്തൃതിയിൽ ലീനമായിരിക്കുന്ന സംഖ്യാതീതമായ ചിഹ്നങ്ങളെ സജീവതയിൽ നിലനിർത്താൻ ഭാഷ കൂടിയേ തീരൂ. പെട്ടെന്നൊരു ദിവസം ഭാഷ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ഓർമക്കുപോലും എത്രവലിയ പരിഭ്രാന്തിയെ ഉണ്ടാക്കാനാവും. ജീവിതവും ഭാഷയും തമ്മിൽ വേർപിരിച്ചുകാണാനാവാത്തവിധം ഗാഢവും പൂർണവുമായി ബന്ധിതമായിരിക്കുന്നു. </p>
<p>ജീവിതവും ഭാഷയും രണ്ടല്ല, ഒന്നുതന്നെയായിരിക്കുന്നു. ഭാഷ ഇല്ലാതായാൽ ജീവിതവ്യവഹാരത്തിന്റെ ദുഷ്കരചിഹ്നങ്ങളെ ആശ്രയിക്കേണ്ടിവരുകയെന്നത് എത്ര ഭീകരമായൊരു പ്രതിസന്ധി (crisis)യായിരിക്കും ഉണ്ടാക്കുക. ഭാഷയുടെ അതിവിദൂരമായ ഉത്ഭവകാല ഞെരുക്കങ്ങൾ അബോധത്തിലെവിടെയോ വിങ്ങലാകുന്നുണ്ടോ. നൊന്തുമുരുകിയും സൃഷ്ടിക്കുന്ന വാക്കിനെ പകർത്തിവെക്കാനുള്ള നീണ്ട നീണ്ട കഠിനശ്രമങ്ങളുടെ പ്രാചീനമായ ആ പിരിമുറുക്കവും. </p>
<p> ഏറ്റവും ആദ്യത്തെ ലിപിയുണ്ടായത് പുരാതന ഈജിപ്തിലാണെന്നു പറയുന്നു. മൂവായിരത്തിയഞ്ഞൂറിലധികം വർഷങ്ങളുടെ പഴക്കമാണത്രെ അതിനുള്ളത്. അതിനുശേഷമെങ്ങോ ആണ് സുമേറിയൻ ആപ്പെഴുത്ത് രൂപമെടുക്കുന്നത്. എന്നാൽ, ഈ ആപ്പെഴുത്തിനെക്കാൾ സുഗമമായ ലിപിയാണ് ഈജിപ്തുകാരുണ്ടാക്കിയത്. അതിനെല്ലാംമുമ്പേ വാക്കുണ്ടായിരുന്നു. ആദിമമനുഷ്യന്റെ വികൃതശബ്ദത്തിലും മൗനത്തിലും പോലും. സുവ്യക്തമായ ആശയസംവേദനശേഷിയോടെ ആദിമപദങ്ങൾ ഉരുത്തിരിഞ്ഞതിനു പിന്നിൽ ഊർജമായിരുന്നത് ആവിഷ്കാരത്തിനായുള്ള എന്തപാരമായ ദാഹവും വ്യഥയുമായിരിക്കണം. </p>
<p>മൗനത്തിന്റെ എത്ര ആഴത്തിൽനിന്നുമാവണം ആ വാക്കുകളെ ഖനനംചെയ്തു തേച്ചുമിനുക്കിയെടുത്തത്. ഇന്ന് (അങ്ങേയറ്റത്തെ പരിഷ്കൃതിയുടേതായ ഇക്കാലത്ത്) ഒരു കവിതയെഴുതുന്ന വേളയിൽ ചിലപ്പോഴുണ്ടാവുന്ന പ്രതിസന്ധിയിൽ, ഏറ്റവും ചേർന്നതായ ഒരു വാക്കിനായുള്ള ധ്യാനത്തിൽ, ഉരുക്കത്തിൽ അബോധത്തിന്റെ ആഴങ്ങളിൽ സജീവമാകാറുള്ള പിടച്ചിൽ ആ പഴയ വ്യഥതന്നെയാണ്. ഒരു കവിയെന്തിനാണ് അസഹ്യമായ ഈ വേദനയിലേക്കു സ്വയം നിയുക്തനായിരിക്കുന്നത്. ഒറ്റക്കാരണമേയുള്ളൂ. (യഥാർഥ) കവിക്കു ജീവിതത്തെ, ഭാഷയെ കൂടുതൽ കൂടുതൽ ആഴപ്പെടുത്തേണ്ടതുണ്ട്. അതിനു കവിതയോളം ഉപയുക്തമായി മറ്റൊന്നുമില്ല. കവിതയോ, അതിനായി സൂക്ഷ്മതരമായ പ്രവർത്തനവുമാകേണ്ടിയിരിക്കുന്നു. </p>
<p> ജീവിതത്തിന്റെയും ഭാഷയുടെയും സൂക്ഷ്മകലയാണ് കവിത. ജീവിതത്തെയും ഭാഷയെയും നവീകരിക്കുകയും അഭിനവാവസ്ഥയെ അഭിമുഖീകരിക്കുകയും കൂടുതൽ പ്രചോദനാത്മകവും കലാത്മകവുമാക്കാൻ പരിശ്രമിക്കുകയും ചെയ്യുകയെന്ന വലിയ ഉത്തരവാദിത്തമാണ് കവിതക്കുള്ളത്. ചുരുക്കത്തിൽ, മറ്റുപകരണങ്ങൾക്കൊന്നുമില്ലാത്ത ഉത്തരവാദിത്ത(responsibility)ത്തോടെ ജീവിതത്തെ കൂടുതൽ അഭികാമ്യമാക്കുകയെന്നതാണ് കവിതയുടെ ധർമം. ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവും വൈയക്തികവുമായ പ്രതിബദ്ധത (commitment) ആവശ്യമായിരിക്കുന്ന ഒന്ന്. </p>
<p> കവിതയുടെ രചനാത്മകഘടകങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് അബോധത്തിന്റെ ഇടപെടൽ. കവിത സന്നിവേശിപ്പിക്കുന്ന കാലത്തിന്റെ, അനുഭവത്തിന്റെ ബഹുഭാഗവും സംക്ഷിപ്തമായിരിക്കുന്നത് അബോധത്തിലാണല്ലോ. ഓർമയുടെ, ചരിത്രത്തിന്റെ ദുരൂഹമായ വിദൂരതകളെയാണ് അബോധം ഉൾക്കൊള്ളുന്നത്. ജൈവികതയുടെ അപരിചിതമായ പൊടിപ്പുകളും മിടിപ്പുകളും പോലും അവിടെയുണ്ടാവും. ഈവിധസൂക്ഷ്മതകളുടെ സങ്കീർണമായ അനേകം ശേഖരങ്ങളെ ഉൾക്കൊള്ളുന്നുണ്ട് അബോധം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868908-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020pclUKPXCla8iHTCQqlBxtfMYwSlW37aD7633680" data-watermark="false" style="width: 100%;" info-selector="#info_item_1782017637069">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782017637069"></div>
</div>
<p>പൂർവാനുഭവങ്ങളുടെ, വികാരങ്ങളുടെ, അറിവുകളുടെ മഹാകലവറയായിരിക്കെ അതിനാൽത്തന്നെ അബോധം അളവില്ലാത്തവിധം പ്രേരണകളെയും (motives) ഉൾക്കൊള്ളുന്നു. ഈ പ്രേരണകളിലൊന്ന് അപ്രതിരോധ്യമായ ശക്തിയായി മാറി സമകാലികതയുമായി ഇടപെടുമ്പോഴാണ് (സംവദിക്കുകയോ കലഹിക്കുകയോ ചെയ്യുമ്പോൾ) മികവുറ്റ ഒരു കവിത പിറവികൊള്ളുന്നത്. അതിന്, ഓരോ മനുഷ്യനും ഓരോ ആഴമാണെന്ന അവബോധവും ആവശ്യമായിരിക്കുന്നു. ഓരോ മനുഷ്യനും സജീവവും നിദ്രിതവുമായ അവസ്ഥയിൽ ഇത്തരം രഹസ്യമായ ആഴത്തെയും ചുമന്നാണ് നടക്കുന്നത്. മനുഷ്യനു കടലിനെക്കാൾ ആഴമുണ്ടെന്നല്ലേ നെരൂദ പറഞ്ഞത്.</p>
<p>നെരൂദ പറയുന്നു- </p>
<p>കിണറിലേക്കെന്നപോലെ </p>
<p>മനുഷ്യനിലേക്ക് ഇറങ്ങിച്ചെല്ലണം </p>
<p>അവിടെനിന്ന് രഹസ്യജലത്തിന്റെ ഒരു </p>
<p>ചില്ലയുമായി കയറിവരണം </p>
<p> എന്നാൽ, നെരൂദയുടെ സമകാലികനും ചങ്ങാതിയുമായിരുന്ന ലോർക്കയുടെ കവിതകളിലാണ് അബോധത്തിന്റെ വിസ്മയകരമായ സ്വാധീനം കാണാനാവുന്നത്. അബോധത്തെ ഉത്സവമാക്കിയ കവിയാണ് ലോർക്ക. അതിനാലാവണം, ഇത്ര കാലത്തിനു ശേഷവും വിഭ്രമിപ്പിക്കാൻ കഴിയുന്ന കവിയായി ലോർക്ക നിലനിൽക്കുന്നത്. അപ്രാപ്യമായ ആയുധങ്ങളുമായി ആക്രമിക്കുന്ന തീക്ഷ്ണസൗന്ദര്യാത്മകതയാണ് ലോർക്കയുടെ കവിതക്കുള്ളത്.</p>
<p> ജലംകൊണ്ടു മുറിവേൽക്കുന്ന കവിയാണ് ലോർക്ക. ബോർഹസിന്റെ രചനകളിലും അബോധത്തിന്റെ നിർലോഭചാരുതയെ കാണാം. ബോർഹസെന്നാൽ ഏറെ പതിഞ്ഞതും ധ്യാനാത്മകവും സങ്കീർണവുമായ വിധത്തിലാണ് അപൂർണതയെ സന്നിവേശിപ്പിക്കുന്നത്. ബോർഹസിന്റെ കവിതയിൽ ഒരുതരം മാന്ത്രികതയുടെ ദുരൂഹസ്പർശം അനുഭവവേദ്യമാണ്. ആൽക്കമിയുടെ നിഗൂഢകലയാണത്. അബോധത്തിന്റെ അസാധാരണ സാന്നിധ്യംകൊണ്ടു മാത്രം സാധ്യമാകുന്നത്. </p>
<p> മനുഷ്യനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കുമുണ്ടാവണം അബോധത്തിലാണ്ടു കിടക്കുന്ന മഹാ ഭൂതം. രഹസ്യമായ ഒരു ആഴം. ദൂരെയായി നിന്ന് ഒരു മരത്തിന്റെ ശിൽപവിധാനതയിൽ മുഴുകുമ്പോൾ വൈകാരികസാത്മ്യത്തോടെ (ജൈവികസാത്മ്യത്തോടെ) നമുക്കറിയാനാവുന്നു; എത്ര വിദൂരമായ ഓർമകളാവണം അതിന്റെ രൂപാവിഷ്കാരത്തെ നിർണയിച്ചിരിക്കുന്നതെന്ന്. രൂപവും സ്വത്വവുമായി എത്ര വലിയ ബന്ധമാണുള്ളതെന്ന്. ഇന്ന് എന്നത് ഇന്നലെയോട് വളരെ അഗാധമായി ബന്ധപ്പെട്ടും കടപ്പെട്ടുമിരിക്കുന്നു. ഈ കടപ്പാടിന്റെ അടിസ്ഥാനത്തിലാണ് പഴയതിനെ പൂർണമായി തള്ളിക്കളഞ്ഞുകൊണ്ടുള്ള പുതിയ ഒന്നിന്റെ സൃഷ്ടിപോലും സാധ്യമാകുന്നത്. ശരിക്കും വൈരുധ്യാത്മകമായൊരു പ്രവൃത്തിയാണത്. </p>
<p>അബോധചോദനക്ക് വഴിപ്പെടുന്നതോടൊപ്പം അതിനെ മെരുക്കുകയോ നിരാകരിക്കുകയോകൂടി ചെയ്യേണ്ടതുണ്ട്. അബോധത്തിന്റെ ഈ ദുരൂഹവ്യാപ്തിയിൽ സമകാലികമായ അനുഭവങ്ങളുടെ വിലയനംകൂടി സംഭവിക്കുമ്പോഴാണ് ശരിക്കുമൊരു ആന്തരികലോകം (internal space) രൂപപ്പെടുകയും സർഗാത്മകസജ്ജമായി പ്രബലപ്പെടുകയും ചെയ്യുന്നത്. രചനയെന്നത് പൂർണമായും തലച്ചോറിന്റെ സബോധതലത്തിന്റെ (ധിഷണാപരമായ ജാഗ്രതയുടെ) നിയന്ത്രണത്തിലായിരിക്കും. ആയിരിക്കണം. എങ്കിലേ കവിത ഔചിത്യപൂർണവും യുക്തിസഹവുമായിരിക്കുകയുള്ളൂ. കവിതയിലെ യുക്തി എന്നാൽ, സാമാന്യയുക്തിയുമായി ബന്ധമുള്ള ഒന്നല്ല. അത് തികച്ചും കവിതയുടേതു മാത്രമായ, സൗന്ദര്യശാസ്ത്രപരമായ യുക്തി (aesthetic logic) ആണ്. </p>
<p>കവിത ബോധബദ്ധമായ പരിചരണത്തിന്റെ (counter treatment) ഉൽപന്നമാണ്. കൗണ്ടർ ട്രീറ്റ്മെന്റ് (ഫലദായകമായ എന്ന അർഥത്തിലാണ് ഇവിടെ കൗണ്ടർ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്) എന്നത് തീർച്ചയായും കവിത ഉണ്ടാക്കേണ്ട ഇംപ്രഷനെയും ഇംപാക്ടിനെയും കുറിച്ച് വ്യക്തമായ ധാരണയുള്ളതും അവ സാധ്യമാക്കാൻ കഴിയുന്നതുമായിരിക്കണം. ഹൃദയ ശസ്ത്രക്രിയപോലെ ഫലപ്രദമായ വിധം നിശിതമായ പ്രവർത്തനമായിരിക്കണം. സൃഷ്ടി എന്നത് എത്രമാത്രം ദുഷ്കരവും വേദനകരവും സംഘർഷഭരിതവുമായ കർമമായിരിക്കുന്നു. പ്രജ്ഞയുടെ മൺതലത്തിൽ വേരോട്ടത്താൽ ചോരയിറ്റുന്ന പിളർപ്പുകൾ തീർത്തുകൊണ്ടാണ് കവിതയുടെ എളിയ ഒരു പുൽക്കൊടിയെപ്പോലും മുളപ്പിക്കാനാവുന്നത്. </p>
<p>അബോധത്തിന്റെ, ആന്തരികലോകത്തിന്റെ വഴക്കങ്ങളെ കൗണ്ടർ ട്രീറ്റ്മെന്റിനു വിധേയമാക്കുന്ന കവിതാരീതിയുടെ മികച്ച ഉദാഹരണമാണ് ടി.പി. രാജീവന്റെ കവിത. വളരെ സജീവമായ ഒരു ആന്തരികലോകത്തെ വെളിപ്പെടുത്തുന്നവയാണ് രാജീവന്റെ കവിതകൾ. ജൈവികമാനമുള്ള നാട്ടുദൈവതങ്ങളുടെയും അയുക്തികവിശ്വാസങ്ങളുടെയുമെല്ലാം (രാജീവനെ സംബന്ധിച്ചിടത്തോളം അവയെല്ലാം സയുക്തികംതന്നെ) സമൃദ്ധമായ, സജീവമായ ധാരകളെ ഉൾക്കൊള്ളുന്നതാണ് രാജീവന്റെ ആന്തരികലോകം. അവിടെനിന്നുള്ള സംഭാവനകൾ രാജീവന്റെ കവിതകളിൽ ധാരാളമായി കാണാം. </p>
<p>ബോധബദ്ധമായ പരിചരണത്തിനു വിധേയമാക്കിയാണ് രാജീവൻ അവയെ തന്റെ കവിതയിൽ ഉപയോഗിക്കുന്നത്. അവയെ കവിതയിലെ ഈർപ്പസാന്നിധ്യത്തിനു കാരണമാക്കുന്നുമുണ്ട് രാജീവൻ. അമ്മു ദീപയുടെ കവിതകളിലും ആന്തരികലോകത്തിന്റേതായ ഈ അടരുകൾ പ്രകടമായി വെളിപ്പെടുന്നതു കാണാം. അവയോടു ചേർന്ന് ഒരു കലാരീതിയായി ഭാഷയെത്തന്നെ മെരുക്കുന്നുണ്ട് അമ്മു ദീപ. പെണ്ണനുഭവത്തിന്റേതായ ഭ്രമകൽപനകളെയും പലപ്പോഴും കപടഭാവങ്ങളെപ്പോലും ഉൾക്കൊള്ളുന്നതാണ് അമ്മുവിന്റെ ആന്തരിക ലോകം. വളരെ കരുതലോടെയും മിതത്വജാഗ്രതയോടെയും മൗനബദ്ധതയോടെയും കവിത മെനയുന്ന ചിത്ര കെ.പിയിലും അബോധയുക്തിയോടുള്ള ചായ്വ് പ്രകടമാണ്. </p>
<p>മൗനത്തിൽ ഒളിച്ചിരിക്കുന്ന പ്രതിഭയാണ് ചിത്ര കെ.പിയുടേത് എന്നും പറയാം. അബോധത്തിന്റെ നേർത്ത, നനവുള്ളൊരു തിരശ്ശീല വിരിച്ചുമിട്ടിരിക്കുന്നു. അബോധപ്രത്യക്ഷത്തിൽ മാത്രം കവിതമെനയുന്ന കവിയാണ് പി.എം. ഗോവിന്ദനുണ്ണി. ഗോവിന്ദനുണ്ണിയുടെ കവിതയിലെ സൂക്ഷ്മവും നിഗൂഢവുമായ ഭാവസൗന്ദര്യത്തിന്റെ രഹസ്യം ഈ അബോധപൂർണതയാണ്. എത്ര സമൃദ്ധവും വിസ്തൃതവുമായിരിക്കണം അയാളുടെ അബോധമേഖല. ഇടക്ക് പതിനഞ്ചു വർഷത്തോളം അയാളുടെ അബോധം കവിതയുമായുള്ള ഇടപെടൽ നിർത്തിവെക്കുകയുണ്ടായി. ഈ കാലയളവിൽ അയാൾ ഒരു കവിതപോലും എഴുതുകയുണ്ടായില്ല. അതീതമൗനത്തിന്റെ പരിവേഷമുള്ള കവിതകളാണ് ഗോവിന്ദനുണ്ണിയുടേത്. </p>
<p>ഒരേസമയം യഥാതഥവും അയഥാതഥവുമായ, വികസിതവും അവികസിതവുമായ സമകാലികലോകത്തിന്റെ ആത്മസംഘർഷങ്ങളോടു ചേർത്ത് അബോധമൂല്യങ്ങളെ ഉപയോഗിക്കുന്നതിൽ ശ്രദ്ധയും ശേഷിയുമുള്ള കവിയാണ് കളത്തറ ഗോപൻ. വിട്ടുവീഴ്ചയില്ലാത്തവിധം ആശയാത്മകമായ പുതുരീതികളെ തന്റെ കവിതക്കായി കണ്ടെത്തുകയും ചെയ്യുന്നുണ്ട് ഗോപൻ. കളത്തറ ഗോപന്റെ ‘റെയിൽപ്പാളത്തിൽ തലവെച്ചുകിടന്ന ഒരു നട്ടുച്ച’ എന്ന കവിത നോക്കൂ. വിഷയാംശമായിത്തന്നെ അബോധത്തെ ഉപയോഗിച്ചിരിക്കുന്നു ഇതിൽ. കർഷകനും കർഷകത്തൊഴിലാളിയുമായ ഒരപ്പൂപ്പനുണ്ട് ഈ കവിതയിൽ. </p>
<p>ആന്തരിക ലോകത്തുനിന്നാണ് ഈ അപ്പൂപ്പൻ കവിതയിലേക്കു കടന്നുവരുന്നത്. അപ്പൂപ്പന്റെ ഉപകരണമായിരുന്ന, ജീവിതചര്യയുടെ അടയാളമായിരുന്ന മൺവെട്ടി എപ്പോഴോ നിശ്ചലമായിത്തീർന്നിരുന്നു. സജീവത നഷ്ടപ്പെട്ട പഴയ തൊഴുത്തിലെവിടെയോ കിടന്ന് അത് ജീർണതപൂണ്ടു. ആരോ അതു കണ്ടെടുത്ത് ആക്രിക്കാരനു വിൽക്കുന്നു. ഒരു കൊല്ലന്റെ ആലയിലെത്തി അതു വടിവാളായി രൂപാന്തരം പ്രാപിച്ച് ഏതോ ക്വട്ടേഷൻ സംഘത്തിന്റെ ടൂളായി മാറുന്നു. കാലാന്തരത്തിൽ അതും ജീർണതക്കു വിധേയമാകുന്നു. പിന്നീട് ഏതോ ഫാക്ടറിയിലെ ചൂളയിൽ ഉരുകിയുറഞ്ഞ് റെയിൽപ്പാളത്തിന്റെ ഭാഗമാകുന്നു. ആ അപ്പൂപ്പന്റെ കൊച്ചുമകൻ എന്നു കരുതാവുന്ന ഒരു ഐ.ടി ജീവനക്കാരൻ തന്റെ സി.ഇ.ഒയുടെ കോൾ അറ്റൻഡ് ചെയ്യാതെ മൊബൈൽഫോൺ വലിച്ചെറിഞ്ഞിട്ട് റെയിൽപ്പാളത്തിൽ തലവെച്ചുകിടക്കുന്നതും നാം കാണുന്നു. ശേഷമിങ്ങനെ:</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/21/2868910-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020C99B5XGEmiPj7l1iU8Xgs5abyErnJvW67730365" data-watermark="false" style="width: 100%;" info-selector="#info_item_1782017733592" title="ശ്രീകുമാർ കരിയാട്,വിഷ്ണു പ്രസാദ്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1782017733592">
  <p>ശ്രീകുമാർ കരിയാട്,വിഷ്ണു പ്രസാദ്</p>
 </div>
</div>
<p>തീവണ്ടി കയറിയപ്പോള്‍ </p>
<p>ചോരയോടോപ്പം </p>
<p>തലയില്‍നിന്ന്‍ </p>
<p>എന്തോ അടുത്തുള്ള </p>
<p>വയലില്‍ തെറിച്ചുവീണു. </p>
<p>നോക്കിയപ്പോള്‍; </p>
<p>നട്ടുച്ചയ്ക്ക് </p>
<p>ഒരു കുഞ്ഞ് അപ്പൂപ്പന്‍ നിന്നുകിളക്കുന്നു. </p>
<p> കാർഷികവൃത്തിയെയും, അതിന്റെ സംസ്കൃതിയെയും സൂചിപ്പിക്കുന്നു കവിതയിലെ ഈ വയൽ. പുതിയലോകത്തിന്റെ സാങ്കേതികപരതകൾക്കും തീവ്രവേഗങ്ങൾക്കും വയലെന്ന ആവശ്യകതയെ ഒഴിവാക്കാനാവുന്നില്ല. ടെക്കിയായ കൊച്ചുമകന്റെ അബോധത്തിൽ കർഷകനായ അപ്പൂപ്പൻ സൂക്ഷ്മസാന്നിധ്യമായി നിലനിൽക്കുകയും ചെയ്യുന്നു. അബോധത്തെ വിഷയഭാഗമായിത്തന്നെ പ്രതിപാദിച്ചിരിക്കുന്നു ഈ കവിതയിൽ. </p>
<p> അബോധത്തിന്റ, അന്തരികലോകത്തിന്റെ വിനിമയസാധ്യതകളെ കവിതയിൽ മികവുറ്റരീതിയിൽ പ്രയോജനപ്പെടുത്തുന്ന മറ്റൊരു കവിയാണ് ശ്രീകുമാർ കരിയാട്. ശ്രീകുമാറിന്റെ കവിതകളെല്ലാംതന്നെ അതിന് ഉദാഹരണങ്ങളാണ്. മേഘപഠനങ്ങൾ എന്ന സമാഹാരത്തിലും ഇടയ്ക്കൽ ഗുഹാ സീരീസ് കവിതകളിലും അബോധത്തിന്റെ മാന്ത്രികസ്പർശത്തെ തൊട്ടറിയാനാവും. അസാധാരണമായ നിർമാണശേഷിയുള്ള (making capacity) കവിയാണ് ശ്രീകുമാർ കരിയാട്. കവിതയിലെ നിലവിലുള്ള രീതികളെല്ലാം തന്നെ ആയാസരഹിതമായി വഴങ്ങുന്നു കരിയാടിന്. </p>
<p> ചില പേരുകൾകൂടി പ്രാതിനിധ്യയുക്തിയുടെ പേരിൽ എടുത്തുപറയാതെ വയ്യ. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞുപോയ ബിനു എം. പള്ളിപ്പാടിനെക്കുറിച്ച് വേദനയോടെ ഓർമിക്കുന്നു. വംശപരമായ വേദനകളും വീരസ്യവും അഭിമാനവും കലർന്ന ചരിത്രപരമായ വേരുകളുള്ള, വിവിധ ജ്ഞാനരൂപങ്ങളുടെ പരിചരണമുള്ള, ശക്തമായൊരു ആന്തരികലോകമുള്ള കവിയായിരുന്നു ബിനു എം. പള്ളിപ്പാട്. ദലിതനുഭവങ്ങളെ ഇത്ര കരുത്തോടെയും കലാത്മകതയോടെയും അവതരിപ്പിച്ച മറ്റൊരു കവിയില്ല മലയാളത്തിൽ എന്നുതന്നെ പറയാം. </p>
<p>പൂർണമായും സൈക്കഡലിക് പ്രഭാവമുള്ള കവിതയാണ് ഷാജു വി.വിയുടേത്. പുതുകവിതയുടെ സവിശേഷതകളിലൊന്നായ ആഖ്യാനാത്മകതയെ (narrative) വളരെ ഫലപ്രദമായാണ് ഷാജു തന്റെ കവിതയിൽ ഉപയോഗിക്കുന്നത്. സുന്ദരമായൊരു വക്രഭാഷയിലൂടെയാണ് ഷാജുവിന്റെ ആഖ്യാനങ്ങൾ മുറുകി നീണ്ടുപോകുന്നത്. ഒറ്റവഴിയിലൂടെയുള്ള സഞ്ചാരമവുമല്ല അത്. അബോധസ്വാധീനം അതിൽ അപ്രവചനീയമായ വ്യതിചലനങ്ങളുണ്ടാക്കുന്നു. അവിടെയെല്ലാം കവിതയുടെ മിന്നലിനെ നിക്ഷേപിക്കാനുള്ള ഒരു ശേഷിയുമുണ്ട് ഷാജുവിന്. അവ നൈതികതയുടെ ചാട്ടുളിയേറുകളായി എവിടെല്ലാമോ ചെന്നു തറയുന്നുമുണ്ട്. ഷാജുവിനോടു ചേർത്തു വായിക്കാവുന്ന കവിയാണ് നിഷാ നാരായണൻ. </p>
<p>ചെറുതല്ല അബോധാംശം. അനുഭവങ്ങളുടെ ഒരു മറുലോകത്തെ (വ്യത്യസ്തമായ രീതികളിൽ) അവതരിപ്പിക്കുന്ന കവി. ആ ഒരു പരിവേഷത്തിൽ സമകാലികലോകത്തിന്റെ സങ്കീർണതകളെയും പ്രതിസന്ധികളെയും സംഘർഷങ്ങളെയും വെളിപ്പെടുത്താൻ കഴിയുന്നുണ്ട് നിഷ നാരായണന്. ആ രീതിയുടെ ഏറ്റവും ശക്തമായ ഉദാഹരണമാണ് വിഷ്ണുപ്രസാദിന്റെ കവിത. വിഷ്ണുവിന്റെ അബോധം അനന്തവൈചിത്ര്യങ്ങളുടെ മഹാകലവറയാണ്. അബോധം ബോധവുമായി ചേർന്നുണ്ടാകുന്ന അലംഘ്യമായ കുത്തൊഴുക്കാണ് വിഷ്ണുവിനു കവിത. അത് ലോകത്തെയും അയാളെത്തന്നെയും ദയാശൂന്യമായി വിചാരണ ചെയ്യുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868912-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020etlvKdBd8zPEagCUK7KrPB3ePhSxtUQ27799879" data-watermark="false" style="width: 100%;" info-selector="#info_item_1782017803705">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782017803705"></div>
</div>
<p> സുകുമാരൻ ചാലിഗദ്ധയുടെ കവിതകളിൽ അബോധത്തിന്റെ വന്യമായൊരു വിസ്തൃതിയെ കാണാനാവും. പുഴയും മീനും മൃഗ-സസ്യ സാന്നിധ്യങ്ങൾ നിറഞ്ഞ വന്യതയും ആദിവാസിസ്വത്വവും ഗോത്രജീവിതത്തനിമകളും പ്രിമിറ്റീവും എല്ലാം ചേർന്ന് സമ്പുഷ്ടമായിരിക്കുന്നു സുകുമാരന്റെ അബോധം. തന്റേതായൊരു രാസാവബോധത്തോടെ കവിതയിലതിനെ സമർഥമായി വിനിയോഗിക്കാൻ സുകുമാരന് കഴിയുന്നുമുണ്ട്. ‘അനർഥം’ എന്ന നീണ്ട കവിതയുമായി വന്ന് അമ്പരപ്പിച്ച കവിയാണ് ഏറ്റവും പുതിയ തലമുറക്കാരനായ അഭിറാം എസ്. നിഗൂഢതയുടെയും ആഭിചാരികതയുടെയും പരിവേഷമുള്ള നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലാണ് കവിത വികസിക്കുന്നത്. അതേ പരിവേഷത്തെ കവിതയുടെ ഭാഷയിലും സന്നിവേശിപ്പിക്കാൻ അഭിറാമിന് ആയിട്ടുണ്ട്. നമ്മുടെ അബോധത്തെ ഉണർത്തി മെല്ലെ മെല്ലെ സജീവമാക്കാനുള്ള ശേഷിയുമുണ്ട് ഈ കവിതക്ക്. </p>
<p> ‘ഗൂഗിൾ എർത്ത്’ എന്ന കവിതയിൽ അബോധസംഘർഷങ്ങളുടെ പരിവേഷത്തിൽ പൗരത്വസന്ദിഗ്ധതകളെ, സന്ദേഹങ്ങളെ, അന്യതാവസ്ഥയെ അബോധവുമായി കെട്ടുപിണച്ച്, നൂതനമായ കലാത്മകതയോടെ ആവിഷ്കരിച്ചിരിക്കുന്നു അരുൺ പ്രസാദ്. </p>
<p> യഥാതഥലോകത്തിന്റെ (തീർച്ചയായും സന്ദേഹാത്മകമായ ഒരു തീർപ്പാണിത്) സ്വഭാവവിശേഷങ്ങൾ ആന്തരികലോകത്തിനുമുണ്ട്. അബോധമെന്നത് ലയഭരമാത്രമായ ഒരു ലോകമല്ല. വൈരുധ്യാത്മകവും സംഘർഷഭരിതവുമാണവിടം (dialectical and conflictable). ഈ വൈരുധ്യം അത്ര നിസ്സാരമായ ഒന്നല്ല. അതി സങ്കീർണതക്ക് കാരണമാക്കുന്ന തരത്തിൽ വൈരുധ്യങ്ങളുടെ ദുരൂഹമായ കൂട്ടായ്മയാണ് അബോധം. മനുഷ്യൻ വൈരുധ്യങ്ങളുടെ കൂട്ടായ്മയാണെന്ന ഫൂക്കോയുടെ (Michel Foucault) അഭിപ്രായം ഇവിടെ ഓർമിക്കാം. വൈരുധ്യങ്ങളുടെ ആ കെട്ടുകിടക്കുന്നത് അബോധത്തിലാണ്. സ്ഥാവരത്വവും ജംഗമത്വവും പൊരുത്തവും പൊരുത്തക്കേടുകളുമെല്ലാം അവിടെയുമുണ്ട്. സംഘർഷഭരിതമായ, പുനർനിർമാണബദ്ധമായ പ്രാക്സിസും (praxis) അവിടെ സജീവമായിരിക്കുന്നു.</p>
<p> കാലികവും അസ്ഥിരവും ആപേക്ഷികവുമായ വാസനകളിൽനിന്നും താൽപര്യങ്ങളിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്ന, ഉന്മാദത്തെയും (madness) സ്വച്ഛതയെയും (refinement) പ്രാകൃതത്തെയും (primitive) പരിഷ്കൃതിയെയും (civilization) വെളിപ്പെടുത്തുന്ന, യുക്തിസഹമോ അയുക്തികമോ ആയ ഭാവനകളാണ് ഈ പ്രാക്സിസിനെ നിയന്ത്രിക്കുന്നത്. അതിനാൽ അവിടെയുളവാകുന്ന നിർമിതികളും പുനർനിർമിതികളും അപനിർമിതികളും പലപ്പോഴും അത്യന്തം വൈചിത്ര്യപൂർണമായിരിക്കും, അപ്രവചനീയവും. സൃഷ്ടിക്കായി ഉപയോഗിക്കുമ്പോൾ സ്വീകാര്യമായതും അല്ലാത്തതുമായ ഘടകങ്ങളുണ്ടായിരിക്കും അവയിൽ. അതിനാൽ, ജാഗ്രതയോടെയുള്ള ബോധബദ്ധപരിചരണം ആവശ്യമായിരിക്കുന്ന ജോലി തന്നെയാണ് കവിതയെഴുത്ത്. അപ്പോൾ, ഭ്രാന്തിന്റെ നിയന്ത്രിതധാരകളെയാണ്, പരിവർത്തിത ധാരകളെയാണ് കവിത സംവഹിക്കുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868902-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020TewRImIAOyW9fFrNsvy1bjPEUxdv0XJ07529602" data-watermark="false" style="width: 100%;" info-selector="#info_item_1782017532875">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782017532875"></div>
</div>
<p>സംവഹിക്കേണ്ടത്. പുതിയ സമൂഹത്തെ, വ്യക്തിയെ സംബന്ധിച്ചിടത്തോളം പൂർണമായ സമരസപ്പെടലിൽ, വ്യവഹാരാത്മകമായ ഉപയുക്തതയിൽ ഭാഷ മറ്റ് ഉപകരണങ്ങൾപോലെ, ഉൽപന്നങ്ങൾപോലെ യാന്ത്രികമായ ഒരു മാനത്തിനടിപ്പെട്ടിരിക്കുന്നു. (അതിസങ്കീർണമായ വിധം വസ്തുവത്കരിക്കപ്പെട്ട ജീവിതപരിതോവസ്ഥയിൽ ഭാഷയും വസ്തുവത്കരണത്തിനു വിധേയമായിരിക്കുന്നു.) ഭാഷക്ക് അതിന്റെ ജൈവികവും വൈകാരികവുമായ മൂല്യം നഷ്ടമായിരിക്കുന്നു. പൊതുസമൂഹത്തിന് കവിത ജീവിതത്തിനും ഭാഷക്കും എന്താണ് നൽകുന്നതെന്ന ബോധ്യം ഇല്ലാതായിരിക്കുന്നു. കവിതയുമായി അതിനു തീരെയും അടുപ്പമില്ലാതായിരിക്കുന്നു. കവിതയെന്നാൽ ഒരു ജീവനസാധ്യതയായി നിലനിൽക്കുകയും ചെയ്യുന്നു. അതിന് അതിന്റെ ജോലിയുമായി മുന്നോട്ടുപോകേണ്ടതുണ്ട്. </p>
<p> ലോകാവസ്ഥ ഇന്ന് അപരിഹാര്യമായവിധം സങ്കീർണമായിത്തീർന്നിട്ടുണ്ട്. വ്യാജമായ സത്യങ്ങളും മൂല്യങ്ങളും അറിവുകളും അളവില്ലാത്തവിധം ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയൊരു ജ്ഞാനവ്യവഹാരം ഇവിടെ പ്രബലമായി വരുന്നുണ്ട്. വ്യക്തിത്വം (ആത്മസ്വത്വത്തിനും പ്രജാവത്കരണത്തിനുമിടയിൽ സംഘർഷഭരിതമോ വിധേയപൂർണമോ ആയിരിക്കുന്നത്) പ്രകൃതിവ്യവസ്ഥ (അത് ആന്തരികനിർമിതി കൂടിയാണ്), ജീവിതം (വൈയക്തികവും സാമൂഹികവുമായ മാനങ്ങളെയും അനുഭവങ്ങളെയും ഉൾക്കൊള്ളുന്നത്), രാഷ്ട്രീയം (മേൽക്കോയ്മയും വിധേയത്വവും ഉൾക്കൊള്ളുന്ന അധികാരകേന്ദ്രിത വസ്തുത) എല്ലാം ഈ സങ്കീർണതയുടെ വലയിലായിരിക്കുന്നു. </p>
<p>അറിഞ്ഞും അറിയാതെയും കവിത ഈ വസ്തുതകളെ അതിന്റെ ആവിഷ്കാരത്തോടു ചേർത്തുനിർത്തുന്നുണ്ട്. അതിനാൽ അവക്കുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി കവിതയും മറേണ്ടതുണ്ട്. സങ്കീർണമായ ഈ ലോകത്തെ അഭിസംബോധന ചെയ്യാൻ, പ്രതിനിധാനംചെയ്യാൻ സങ്കീർണമായ കവിതയും ആവശ്യമാണ്. പ്രതിരോധമൂല്യങ്ങളോടെ നിലനിൽക്കാൻ കവിതക്ക് അതിന്റെ പ്രമേയപരതയിൽനിന്നും പുറത്തുവരികയോ പൊളിച്ചെഴുത്തു നടത്തുകയോ ചെയ്തേ തീരൂ. കവിത കൂടുതൽ അനുഭവകേന്ദ്രിതമായി മാറേണ്ടതുണ്ട്. വ്യവസ്ഥയുടെ ഉപകരണങ്ങളെത്തന്നെ അതിനോടുള്ള പ്രതികരണങ്ങൾക്കും ഗുണപരമായ മാറ്റങ്ങളോടെ ഉപയോഗിക്കാം. </p>
<p>പ്രതീതിയാഥാർഥ്യം (virtual reality) ഉൾപ്പെടെ ലോകത്തു നിലവിലുള്ള പുത്തൻ സാങ്കേതികസാധ്യതകളെയും ജ്ഞാനരൂപങ്ങളെയുമെല്ലാം കവിതയിലും ഉപയോഗിക്കാവുന്നതാണ്. അബോധനിർമിതികൾക്ക് പ്രതീതിയാഥാർഥ്യത്തോട് വലിയ ചാർച്ചയുള്ളതിനാലാണ് അതേക്കുറിച്ച് ഇവിടെ പ്രത്യേകമായി സൂചിപ്പിച്ചിരിക്കുന്നത്. അബോധത്തിന്റെ നിർമിതികളും പ്രതീതികൾ തന്നെയാണല്ലോ. അതുമാത്രമല്ല, യഥാർഥത്തിൽ നമ്മൾ കാണുന്നതും കേൾക്കുന്നതും സ്വീകരിക്കുന്നതുമായ കാര്യങ്ങളെല്ലാം യാഥാർഥ്യങ്ങളാകണമെന്നില്ല. യാഥാർഥ്യപ്രതീതികളാകാം. ശരിക്കും ഒരു പ്രതീതിലോകത്തിൽ അകപ്പെട്ടിരിക്കുകയാണ് നമ്മൾ. </p>
<p>ലോകമെപ്പോഴും ചരിത്രത്തോടു കലഹിക്കുന്നുണ്ട്. മനുഷ്യനിപ്പോൾ ചരിത്രവുമായി വലിയതോതിൽ അകന്നും കഴിഞ്ഞിരിക്കുന്നു. പൂർണമായൊരു വിടുതിയിലേക്ക്, വിച്ഛേദത്തിലേക്ക് വളരെ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് എന്നുവേണം കരുതാൻ. വിടുതിയോടുള്ള ഈ താൽപര്യം കവിതയിലും പ്രകടമാണ്. അങ്ങനെയായിരിക്കുമ്പോഴും അബോധത്തിന്റെ ആഴങ്ങളിൽ പ്രേരണകളുടെ അപാരമായൊരു കലവറ സജീവവും ജാഗരൂകവുമായിരിക്കുന്നു. </p>
<p>സാഹചര്യബദ്ധമായി ആ പ്രേരണകളിലൊന്ന് നമ്മെ വന്നു സ്വാധീനിക്കുന്നു. കാവ്യവ്യവഹാരത്തിന്റെ തുടർപ്രക്രിയയാണത്; അനുവാചക അബോധത്തിൽ ഉളവാകുന്ന പ്രേരണകളോടും കടപ്പെട്ടിരിക്കുന്നത്. കവിതയുടെ ജൈവികതയെ നിലനിർത്താൻ ഈ പ്രേരണകളുണ്ടാക്കുന്ന വൈകാരികതകൾ കൂടിയേ തീരൂ. അബോധമെന്നത് അടഞ്ഞ ഒരു ലോകമല്ല. പ്രതിഭാവിലാസവുമായി സക്രിയമായി ഇടപെട്ടുകൊണ്ടേയിരിക്കുന്ന മഹാപ്രഭാവമാണ്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/the-subconscious-as-the-crucible-of-poetic-language-1530469</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/the-subconscious-as-the-crucible-of-poetic-language-1530469</guid>
<category><![CDATA[Weekly,Literature,Archives,Premium,29 JUN 2026]]></category>
<dc:creator><![CDATA[ബാബു സക്കറിയ]]></dc:creator>
<pubDate>Mon, 22 Jun 2026 03:45:30 GMT</pubDate>
</item>
<item>
<title><![CDATA[ഠും - 28]]></title>
<description/>
<enclosure length="200440" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/21/2868846-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/21/2868846-untitled-1.gif'/><figcaption></figcaption></figure><div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868850-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240203nkOAUExNVCJwu7jb8lf45qpZn4KawhN4260519" data-watermark="false" style="width: 100%;" info-selector="#info_item_1782014263750">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782014263750"></div>
</div>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868851-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020gTOPYPEAj8wtErWrrcAul7RXHG4PfxKj4301947" data-watermark="false" style="width: 100%;" info-selector="#info_item_1782014305297">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782014305297"></div>
</div>
<p> </p>
<p> </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1530441</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1530441</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,29 JUN 2026]]></category>
<dc:creator><![CDATA[രവി]]></dc:creator>
<pubDate>Mon, 22 Jun 2026 03:30:26 GMT</pubDate>
</item>
<item>
<title><![CDATA[ഒരു സംഭാഷണത്തി​ന്റെ 
സമകാലികത]]></title>
<description/>
<enclosure length="179583" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/21/2868829-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/21/2868829-untitled-1.gif'/><figcaption></figcaption></figure><blockquote>
 കെ. ദാമോദരൻ വിടവാങ്ങിയിട്ട് ജൂലൈ 3ന് 50 വർഷം തികയുന്നു. താരീഖ് അലിയുമായി നടത്തിയ സംഭാഷണം അമ്പതാം വയസ്സിലേക്കും കടക്കുന്നു. എങ്ങനെയൊക്കെയാണ് കെ. ദാമോദരൻ ചിന്തിച്ചിരുന്നതെന്നും അതെങ്ങനെ കേരള ചിന്തയെ ബാധിച്ചുവെന്നും വിശകലനം ചെയ്യുന്നു. 
</blockquote>
<p>ലണ്ടനില്‍നിന്ന് പുറത്തിറങ്ങുന്ന ‘ന്യൂ ലെഫ്റ്റ് റിവ്യൂ’ എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തിന്‍റെ 1975 സെപ്റ്റംബര്‍-ഒക്​േടാബര്‍ ലക്കത്തിലാണ് (നമ്പര്‍ 93) താരീഖ് അലി കെ. ദാമോദരനുമായി നടത്തിയ അഭിമുഖം ആദ്യമായി വെളിച്ചംകണ്ടത്. ആഗോളതലത്തില്‍, പരിമിതമായ രീതിയിലെങ്കിലും കാര്യമായ ശ്രദ്ധയും ചര്‍ച്ചയുമുണ്ടായ അഭിമുഖമായിരുന്നു അത്. ഈ സ്മരണകള്‍ പ്രസിദ്ധീകരിച്ച് അധികം താമസിയാതെ കെ. ദാമോദരന്‍ അന്തരിക്കുകയും ചെയ്തു (ജൂലൈ 3, 1976). 2025-2026 വര്‍ഷങ്ങള്‍ ആ അർഥത്തില്‍ ഈ അഭിമുഖത്തിന്‍റെ അമ്പത്തൊന്നാം വാര്‍ഷികവും അദ്ദേഹത്തിന്‍റെ വേര്‍പാടിന്‍റെ അമ്പതാം വാര്‍ഷികവുമാണ്. ഒരു മലയാളി കമ്യൂണിസ്റ്റ് നേതാവിന്‍റെ സ്മരണകള്‍ എന്നനിലയിലും ലോക കമ്യൂണിസ്റ്റ് ചരിത്രത്തിലെ സവിശേഷ സംഭവങ്ങളോടുള്ള ഒരു മലയാളി ചിന്തകന്‍റെ പ്രതികരണങ്ങളുടെ രാഷ്ടീയരേഖകള്‍ എന്നനിലയിലും ഈ അഭിമുഖം ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്. </p>
<p>മൂന്ന് മലയാള പരിഭാഷകള്‍ ഇതിനകം ഈ അഭിമുഖത്തിനു ഉണ്ടായിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌. ലഘുലേഖയുടെ രൂപത്തിലുള്ള ആദ്യവിവര്‍ത്തനത്തിന്‍റെ പ്രസാധകര്‍ സൂര്യകാന്തി, കൊടുങ്ങല്ലൂര്‍ ആയിരുന്നു. ‘ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്‍റെ ഓർമക്കുറിപ്പുകള്‍’ എന്ന പേരിലുള്ള ആ ലഘുലേഖയില്‍ വിവര്‍ത്തകന്‍റെ പേരോ പ്രസിദ്ധീകരണ വര്‍ഷമോ ഉണ്ടായിരുന്നില്ല. 2009ല്‍ ഇതേ വിവര്‍ത്തനം മാതൃഭൂമി ആഴ്ചപ്പതിപ്പ് (മേയ് 24) പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ കെ. സച്ചിദാനന്ദനാണ് വിവര്‍ത്തകന്‍ എന്ന് രേഖപ്പെടുത്തിയിരുന്നു. 2020ല്‍ സായാഹ്ന ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഇതേ വിവര്‍ത്തനത്തിന്‍റെ ഓണ്‍ലൈന്‍ എഡിഷനില്‍ ആദ്യ പ്രസിദ്ധീകരണം 1982 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ വിവര്‍ത്തനം തന്നെയാണ് 2013ല്‍ മാതൃഭൂമി ബുക്സും പ്രസിദ്ധീകരിച്ചത്. </p>
<p>ഈ സ്മരണകളുടെ മറ്റൊരു പ്രധാന വിവര്‍ത്തനം 1990ൽ കെ. ദാമോദരന്‍ സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിച്ചതാണ് –‘ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓർമക്കുറിപ്പ്’. പ്രഭാത് ബുക്ക് ഹൗസ് ആണ് പ്രസാധകര്‍. സി. അച്യുതമേനോന്‍ ആണ് ഇതിന്‍റെ ആമുഖം എഴുതിയിരിക്കുന്നത്. വിവര്‍ത്തകന്‍ ആരാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. പക്ഷേ, അത് അച്യുതമേനോന്‍തന്നെയാവാനുള്ള സാധ്യതയുണ്ട്. ഈ സ്മരണകളുടെ മറ്റൊരു വിവര്‍ത്തനം ഒരു ‘ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓർമക്കുറിപ്പ്’ എന്ന പേരില്‍ കെ. ദിലീപ് 2014ല്‍ നിര്‍വഹിച്ചതാണ്. ട്രേഡ് യൂനിയന്‍ പബ്ലിക്കേഷന്‍സ് ആണ് പ്രഭാത് ബുക്ക് ഹൗസ് വഴി ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിന്‍റെ കോപ്പി എനിക്ക് ലഭ്യമായിട്ടില്ല. </p>
<h3>അച്യുതമേനോന്റെ വിമര്‍ശനങ്ങള്‍</h3>
<p>ആമുഖത്തില്‍ അച്യുതമേനോന്‍ അഭിമുഖത്തിലെ രണ്ട് പരാമര്‍ശങ്ങളുടെ പേരില്‍ കെ. ദാമോദരനെ ശക്തിയായി വിമര്‍ശിക്കുന്നുണ്ട്. (1) ഒന്ന് ജനകീയയുദ്ധ തീസിസുമായി ബന്ധപ്പെട്ടതാണ്. ജനകീയയുദ്ധ സിദ്ധാന്തത്തോടുള്ള എതിർപ്പ് കാരണമാവണം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയംമാറ്റത്തെത്തുടര്‍ന്ന് നേതാക്കളെയെല്ലാം ബ്രിട്ടീഷ് സര്‍ക്കാര്‍ മോചിപ്പിച്ചിട്ടും തന്നെ കുറെക്കാലംകൂടി തടവില്‍ സൂക്ഷിച്ചുവെന്നും അങ്ങനെ ഏറ്റവും ഒടുവിൽ ജയില്‍ മോചിതനായ വ്യക്തി താനാണെന്നുമുള്ള അഭിമുഖത്തിലെ കെ. ദാമോദരന്റെ അവകാശവാദം തെറ്റാണെന്ന് സി. അച്യുതമേനോൻ പറയുന്നു. ഇത് വസ്തുതാപരമായി തെറ്റാണെന്ന് സൂചിപ്പിച്ചുകൊണ്ട് അച്യുതമേനോൻ, ഇതിന് വിരുദ്ധമായ ചില തെളിവുകളിലേക്ക് വിരൽചൂണ്ടുന്നുണ്ട്. </p>
<p>ദാമോദരന്റെ മോചനത്തിനു ശേഷവും കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ, സർദാർ ചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ, ഒപ്പം ഇ.പി. ഗോപാലൻ എന്നിവർ ജയിലിൽത്തന്നെ തുടരുകയായിരുന്നു എന്ന് ഇ.പി. ഗോപാലൻ തനിക്കയച്ച ഒരു സ്വകാര്യ കത്തിൽ സൂചിപ്പിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ദാമോദരന്റെ ഓർമ ശരിയല്ലെന്ന് എൻ.ഇ. ബാലറാമും മറ്റ് ചിലരും തന്നോട് പറഞ്ഞിരുന്നതായും അച്യുതമേനോൻ കൂട്ടിച്ചേർക്കുന്നു. </p>
<p>എന്നാല്‍, അച്യുതമേനോൻ ഇവിടെ അവതരിപ്പിക്കുന്ന ബദല്‍ തെളിവുകളും കേട്ടുകേൾവിയെയും പിൽക്കാലത്തെ ഓർമപ്പെടുത്തലുകളെയും മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന വസ്തുതയും അംഗീകരിക്കേണ്ടതുണ്ട്. അതിനാൽ, ദാമോദരന്റെ സ്വന്തം സാക്ഷ്യപ്പെടുത്തലിനേക്കാൾ ഈ വിവരണങ്ങൾക്ക് എന്തുകൊണ്ട് മുൻഗണന നൽകണം എന്ന് മനസ്സിലാക്കുക പ്രയാസമാണ്. തീർച്ചയായും, ദാമോദരനോ അല്ലെങ്കിൽ മറ്റുള്ളവരോ തെറ്റിദ്ധരിക്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. </p>
<p>എന്നാൽ, കൃത്യമായ രേഖാമൂലമുള്ള തെളിവുകളുടെ അഭാവത്തിൽ, ചരിത്രപരമായി ആരുടെ ഓർമയാണ് കൂടുതൽ കൃത്യമെന്ന് നിസ്സംശയം നിർണയിക്കുക സാധ്യമല്ല. മാത്രമല്ല, ദാമോദരന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം പാര്‍ട്ടിക്കുള്ളില്‍ നടന്ന ചര്‍ച്ചയില്‍ താന്‍ എടുത്ത വിരുദ്ധനിലപാടിനെക്കുറിച്ചാണ്. അതിനെ നേരിട്ട് അച്യുതമേനോന്‍ തള്ളിക്കളയുന്നില്ല. ഇതേക്കുറിച്ച് അച്യുതമേനോന്‍ പറയുന്നത്: “ദാമോദരന്‍ ഇങ്ങനെ പറഞ്ഞത് തന്‍റെ രാഷ്ട്രീയാഭിപ്രായങ്ങള്‍ നിമിത്തം അന്നത്തെ പാര്‍ട്ടിനേതൃത്വം തന്നെ ബലിയാടാക്കി എന്ന് വരുത്തിത്തീര്‍ക്കാനാണെന്നു സ്പഷ്ടം” എന്നാണ് (പേജ് 8). </p>
<p>എന്നാല്‍ അഭിമുഖത്തിലെ പ്രസ്തുത ഭാഗത്ത് പാര്‍ട്ടിക്കെതിരെയുള്ള ദുസ്സൂചനകള്‍ ഒന്നുമില്ല. അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് എന്തൊക്കെ നിലപാടുകളാണ് ഉള്ളതെന്നതിനെക്കുറിച്ച് ബ്രിട്ടീഷ് അധികാരികള്‍ക്ക് നിശ്ചയമുണ്ടായിരുന്നു എന്നതാണ് ഇത് വെളിവാക്കുന്നത് എന്നാണ്. കൃത്യമായിത്തന്നെ ദാമോദരന്‍ അത് പറഞ്ഞിട്ടുമുണ്ട്: “നിലപാട് മാറ്റത്തിന് പിന്നാലെ യുദ്ധത്തെ അനുകൂലിച്ച മിക്ക കമ്യൂണിസ്റ്റുകാരെയും മോചിപ്പിച്ചു. എന്നാൽ, എന്നെ ഉൾപ്പെടെ ചിലരെ ജയിലിൽതന്നെ പാര്‍പ്പിച്ചു. </p>
<p>ജയിലില്‍നിന്ന് ആരെ മോചിപ്പിക്കണമെന്നും ആരെ ഉള്ളിൽ പാര്‍പ്പിക്കണമെന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായി അറിയാമായിരുന്നു.” ഇതെങ്ങനെയാണ് പാര്‍ട്ടിനേതൃത്വത്തിനെതിരെയുള്ള വിമര്‍ശനമായി അച്യുതമേനോന്‍ മനസ്സിലാക്കുന്നത്‌ എന്നത് ദുരൂഹമാണ്. അല്ലെങ്കില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് നേതൃത്വം വിവരം ചോര്‍ത്തിക്കൊടുത്തു എന്നാണ് ദാമോദരന്‍ പറയാന്‍ ശ്രമിക്കുന്നത് എന്ന് ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടിവരും. അങ്ങനെ അച്യുതമേനോന് അഭിപ്രായമുണ്ടാവാന്‍ ഇടയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/21/2868842-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240202ljGdIJnV1ImbYVQLPIF1e8pgdalhQYK2980974" data-watermark="false" style="width: 100%;" info-selector="#info_item_1782012984154" title="പി. കൃഷ്ണപിള്ള" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1782012984154">
  <p>പി. കൃഷ്ണപിള്ള</p>
 </div>
</div>
<p>രണ്ടാമത്തെ വിമര്‍ശനം കൂടുതല്‍ ഗൗരവമുള്ളതാണ്. ജനാധിപത്യമാർഗങ്ങളിലൂടെ നേടിയെടുത്ത അധികാരത്തിന്റെ സ്വഭാവത്തെക്കുറിച്ച് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളില്‍ നടന്ന സംവാദത്തെക്കുറിച്ചുള്ള കെ. ദാമോദരന്റെ വിവരണം തീര്‍ത്തും തെറ്റായതാണെന്ന് അച്യുതമേനോൻ പറയുന്നു. 1957ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി വിജയിച്ചതിനുശേഷം, ഇ.എം.എസ് ഉൾപ്പെടെയുള്ള നേതൃത്വത്തിനിടയിലെ പ്രബലമായ വീക്ഷണം, കേരളത്തിൽ തൊഴിലാളിവർഗം തെരഞ്ഞെടുപ്പ് വിജയത്തിലൂടെ സമാധാനപരമായി അധികാരം പിടിച്ചെടുത്തു എന്നതായിരുന്നുവെന്നും, സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പാതയുടെ ഏറ്റവും മികച്ച മാതൃകയായി കേരളം മാറിയെന്നുമായിരുന്നെന്നും ദാമോദരൻ പറയുന്നുണ്ട്. </p>
<p>ലോകത്ത് മറ്റെവിടെയും നടക്കാത്ത ഇത്തരത്തിലുള്ള ആദ്യത്തെ പരീക്ഷണമായാണ് ഇത് വീക്ഷിക്കപ്പെട്ടതെന്നും, കൂടാതെ ആഗോളതലത്തിലുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാവിദിശയെ ഇത് സൂചിപ്പിക്കുന്നതായും നേതൃത്വം കരുതി എന്നുമാണ് ദാമോദരന്‍ പറയുന്നത്. എന്നാല്‍ ഭരണകൂടം അടിസ്ഥാനപരമായി മുതലാളിത്തമായിത്തന്നെ നിലനിൽക്കുന്നുവെന്നും, അങ്ങനെയല്ലെന്ന തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നത് അപകടകരമാണെന്നും വാദിച്ചുകൊണ്ട് താൻ ഈ നിലപാടിനെ എതിർത്തതായി ദാമോദരൻ പ്രസ്താവിക്കുന്നുണ്ട്. വളരെ കുറച്ചു സഖാക്കൾ മാത്രമാണ് തന്റെ വീക്ഷണത്തെ പിന്തുണച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. </p>
<p>എന്നാൽ, അച്യുതമേനോൻ ഈ വ്യാഖ്യാനത്തെ ശക്തമായി തള്ളിക്കളയുന്നു. സംസ്ഥാന കമ്മിറ്റിയിലെയും കേന്ദ്രകമ്മിറ്റിയിലെയും എല്ലാവർക്കും ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും’ (State and Revolution) എന്ന പുസ്തകത്തിലെ സിദ്ധാന്തങ്ങളെക്കുറിച്ച് പൂർണമായ അറിവുണ്ടായിരുന്നുവെന്നും, ഇന്ത്യൻ യൂനിയനിലെ ഒരൊറ്റ സംസ്ഥാനത്തിൽ അധികാരം നേടുന്നത് ഭരണകൂടാധികാരം പിടിച്ചെടുക്കുന്നതിന് തുല്യമാണെന്ന് വിശ്വസിക്കാൻമാത്രം ആരും അത്ര നിഷ്കളങ്കരല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. താൻ കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്നതിനാൽ, ഇരുസമിതികളിലും ഇത്തരമൊരു ഔദ്യോഗിക ചർച്ച ഒരിക്കലും നടന്നിട്ടില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്ന് അച്യുതമേനോൻ അവകാശപ്പെടുന്നു. ഇത് ശരിയാണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് എനിക്കും തോന്നുന്നത്. അത്തരം അടിസ്ഥാനധാരണകള്‍ അന്നത്തെ നേതൃത്വത്തിനുണ്ടായിരുന്നില്ല എന്നുകരുതാന്‍ ന്യായമില്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868838-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Mwoe2kA97ExLJ5426sVibDf1fO5860xb2147531" data-watermark="false" style="width: 100%;" info-selector="#info_item_1782012150667">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782012150667"></div>
</div>
<p>അതേസമയംതന്നെ, ദാമോദരന്റെ ഈ ഓർമകളെ അച്യുതമേനോന്‍ പൂർണമായി തള്ളിക്കളയുന്നുമില്ല. ഏതെങ്കിലും സഖാവ് ചർച്ചക്കായി അത്തരമൊരു വിഷയം അനൗദ്യോഗികമായി ഉന്നയിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും, അപ്പോൾ ദാമോദരന്‍ പറയുന്നതില്‍നിന്ന് വ്യത്യസ്തമായി, പാർട്ടി ഭരണകൂടാധികാരം പിടിച്ചെടുത്തിട്ടില്ലെന്നുതന്നെ നേതൃത്വം വ്യക്തമാക്കിക്കൊടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം കരുതുന്നു. കൂടാതെ, താൻ പങ്കെടുക്കാതിരുന്ന ഏതെങ്കിലും കമ്മിറ്റി യോഗത്തിൽ അജോയ് ഘോഷിന്റെ സാന്നിധ്യത്തിൽ ഒരുപക്ഷേ ഇത്തരമൊരു ചർച്ച നടന്നിട്ടുണ്ടാകാമെന്നും അദ്ദേഹം കുറിക്കുന്നു. </p>
<p>ഭരണകൂടാധികാരത്തിന്റെ സ്വഭാവത്തെക്കുറിച്ച് ദാമോദരൻ ആരോപിക്കുന്ന തരത്തിലുള്ള ഒരു പ്രബലവീക്ഷണം സംസ്ഥാന കമ്മിറ്റിയോ കേന്ദ്ര കമ്മിറ്റിയോ ഒരിക്കലും പുലർത്തിയിരുന്നില്ലെന്ന് അച്യുതമേനോൻ ഉറപ്പിച്ചുപറയുന്നു. ഒരു പക്ഷേ അത്തരത്തിലൊരു യൂഫോറിയ അക്കാലത്ത് നിലനിന്നിരുന്നതിനെക്കുറിച്ച്, “ബൂര്‍ഷ്വാ നിരൂപകരുടെ ദുഷിച്ച സ്ഥിരം തലക്കെട്ടുകൾക്ക് മറുപടിയായി കമ്യൂണിസ്റ്റ് ആവേശക്കാര്‍ ‘നെഹ്രുവിന് ശേഷം നമ്പൂതിരിപ്പാട്!’ എന്ന് മറുപടി നൽകിത്തുടങ്ങി” എന്ന് ദാമോദരന്‍ പറയുന്നുണ്ട്. ഒരുപക്ഷേ, ഇതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഓര്‍മകളുടെ ഭാഗമായാവാം, നേതൃത്വത്തിന്‍റെ നിലപാടിനെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു ധാരണ അദ്ദേഹത്തിന്‍റെ ചിന്തയില്‍ കടന്നുകൂടിയത്. </p>
<h3>അപ്രകാശിത ഭാഗങ്ങളുടെ പ്രസിദ്ധീകരണം </h3>
<p>പുതിയ വായനക്കാര്‍ക്കും ആഗോള കമ്യൂണിസ്റ്റ് ചരിത്രത്തില്‍ തൽപരരായവര്‍ക്കുംകൂടി ഉപകാരപ്രദമായ വിശദീകരണ കുറിപ്പുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഒരു പുതിയ വിവര്‍ത്തനം ഈ സ്മരണകള്‍ക്ക് ആവശ്യമുണ്ട് എന്നെനിക്ക് ആദ്യ വിവര്‍ത്തനം വായിച്ച സമയം മുതല്‍ തോന്നിയിരുന്നു. സാവധാനമെങ്കിലും ആ പ്രയത്നം ഞാന്‍ ആരംഭിച്ചിരുന്ന സമയത്താണ് 2025 മേയ് മാസത്തില്‍ വേഴ്സോ ബുക്സിന്‍റെ ബ്ലോഗില്‍ താരീഖ് അലിയുടെ ഒരു കുറിപ്പ് കാണുന്നത്. 1975ല്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അന്നത്തെ ‘ന്യൂ ലെഫ്റ്റ് റിവ്യൂ’ എഡിറ്റര്‍ വിട്ടുകളഞ്ഞ ചില ചോദ്യങ്ങള്‍ ഇപ്പോഴത്തെ എഡിറ്റര്‍ അദ്ദേഹത്തിന് തിരിച്ചുനല്‍കിയെന്നും അവ പ്രസിദ്ധീകരിക്കുകയാണെന്നുമായിരുന്നു ആ കുറിപ്പ്.</p>
<p> വിട്ടുകളഞ്ഞ ചോദ്യോത്തരങ്ങളും അദ്ദേഹം കുറിപ്പിനോടൊപ്പം ചേര്‍ത്തിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ആ ചോദ്യോത്തരങ്ങളില്‍ ഉണ്ടായിരുന്നു. ഉടന്‍തന്നെ ഞാന്‍ ആ അഭിമുഖഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ‘ട്രൂകോപ്പി തിങ്കി’ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ന്യൂ ലെഫ്റ്റ് റിവ്യൂ’ പ്രസിദ്ധീകരിച്ചതും മാറ്റി​െവച്ചതുമടക്കമുള്ള അഭിമുഖം, അതിന്‍റെ സമഗ്രതയില്‍ ലോക കമ്യൂണിസത്തിന്‍റെയും കേരള മാര്‍ക്സിസത്തിന്‍റെയും വിഭിന്നവശങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ സഹായിക്കുന്ന അടിസ്ഥാനരേഖകളിലൊന്ന് എന്നനിലയില്‍ ആഗോള, ദേശീയ, പ്രാദേശികരംഗങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ ചിന്തയും പ്രയോഗവും മുന്നോട്ടുവെക്കുന്ന ഒരു വായനസമൂഹത്തിന് വളരെ പ്രധാനപ്പെട്ടതാണ്. </p>
<p>കേരളത്തിലെയും ഇന്ത്യയിലെയും മാർക്സിസ്റ്റ് ബൗദ്ധിക-രാഷ്ട്രീയ ചരിത്രത്തിൽ കെ. ദാമോദരന് ഒരു നിർണായക സ്ഥാനമാണുള്ളത്‌. അദ്ദേഹം കേവലം ഒരു സംഘാടകനോ പാർട്ടി പ്രവർത്തകനോ മാത്രമായിരുന്നില്ല, മറിച്ച് മലയാള പൊതുമണ്ഡലത്തിൽനിന്ന് ഉയർന്നുവന്ന ഏറ്റവും ഉന്നതരായ മാർക്സിസ്റ്റ് ബുദ്ധിജീവികളിൽ ഒരാളായിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയം ഇറക്കുമതിചെയ്ത പ്രത്യയശാസ്ത്രരൂപങ്ങളെ അമിതമായി ആശ്രയിച്ചിരുന്ന കാലത്ത്, അതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍പോലും, ആ യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെ മാർക്സിസത്തെ ഇന്ത്യൻ സമൂഹത്തിന്‍റെ –പ്രത്യേകിച്ച് കേരളത്തിന്‍റെ– ചരിത്രപരവും ദാർശനികവും സാഹിത്യപരവും സാംസ്കാരികവുമായ സാഹചര്യങ്ങളിലേക്ക് പരിഭാഷപ്പെടുത്താനും ശ്രമിച്ചു എന്നതാണ് അദ്ദേഹത്തിന്‍റെ പ്രധാന സംഭാവന. </p>
<p>കേരളത്തിലെ കമ്യൂണിസത്തെ ഒരു രഹസ്യ പ്രത്യയശാസ്ത്രധാരയിൽനിന്ന് ഒരു ജനകീയ രാഷ്ട്രീയപ്രസ്ഥാനമാക്കി മാറ്റാൻ സഹായിച്ച ആദ്യ തലമുറയിൽപ്പെട്ടയാളായിരുന്നു ദാമോദരൻ. ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി. കൃഷ്ണപിള്ള, എ.കെ. ഗോപാലൻ തുടങ്ങിയവർക്കൊപ്പം പില്‍ക്കാല കൊളോണിയൽ കാലഘട്ടത്തിൽ കോൺഗ്രസ്-സോഷ്യലിസ്റ്റ് പശ്ചാത്തലത്തിലൂടെ തൊഴിലാളികളെയും കർഷകരെയും വിദ്യാർഥികളെയും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളെയും സംഘടിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/21/2868839-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020I8l01VbHCdSid0DTKX8K8sWxYzDwv8Tk2282958" data-watermark="false" style="width: 100%;" info-selector="#info_item_1782012286158" title="അന്‍റോണിയോ ഗ്രാംഷി,താരീഖ് അലി " alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1782012286158">
  <p>അന്‍റോണിയോ ഗ്രാംഷി,താരീഖ് അലി </p>
 </div>
</div>
<h3>ദാമോദരന്‍ ചിന്തകളുടെ രാഷ്ട്രീയ സന്ദര്‍ഭം </h3>
<p>എന്നാൽ, അദ്ദേഹത്തിന്‍റെ പ്രാധാന്യം സംഘടനാ രാഷ്ട്രീയത്തിനും അപ്പുറമായിരുന്നു. ഇന്ത്യൻ ദർശനങ്ങളെയും സംസ്‌കാരത്തെയും സാഹിത്യത്തെയും ഒരു മാർക്‌സിസ്റ്റ്-ഭൗതികവാദ കാഴ്ചപ്പാടിലൂടെ ഗൗരവമായി സമീപിച്ച ആദ്യത്തെ മലയാളിചിന്തകരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യൻ ബൗദ്ധികപാരമ്പര്യങ്ങളെ കേവലം ആത്മീയമെന്നോ നിഗൂഢമെന്നോ കണക്കാക്കി തള്ളിക്കളഞ്ഞ കൊളോണിയൽ-മോഡേണിസ്റ്റ് രീതികളിൽനിന്ന് വ്യതിരിക്തമായി, ഇന്ത്യൻ ചിന്തകൾക്കുള്ളിലെ ഭൗതികവാദപരവും യുക്തിസഹവും സാമൂഹികാധിഷ്ഠിതവുമായ തലങ്ങളെ വീണ്ടെടുക്കാൻ ദാമോദരൻ ശ്രമിച്ചു. </p>
<p>ഇന്ത്യാചരിത്രത്തെയും ഇന്ത്യയുടെ ദാര്‍ശനിക പശ്ചാത്തലത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അന്വേഷണങ്ങൾ അവയുടെ ഭൗതികാടിസ്ഥാനങ്ങള്‍ തേടുന്ന, മാർക്സിസത്തെ ഇന്ത്യൻ ദാർശനിക പാരമ്പര്യങ്ങളുമായുള്ള, സംവാദത്തിലേക്കു നയിക്കുന്ന, ആദ്യ സംരംഭങ്ങളില്‍ ഒന്നായിരുന്നു. ഇന്ത്യന്‍ ആശയവാദ സമീപനങ്ങളുടെയും ഭൗതികവാദ സമീപനങ്ങളുടെയും അടിവേരുകളെ, അവയുടെ ചരിത്രപരമായ സന്ദര്‍ഭങ്ങളില്‍ മനസ്സിലാക്കാനുള്ള ധീരമായ ശ്രമങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഒരേസമയം ചരിത്രകാരനും ചിന്തകനും രാഷ്ട്രീയപ്രവര്‍ത്തകനും ആയിരിക്കുക എന്ന മാര്‍ക്സിസ്റ്റ്‌ നേതൃത്വദൗത്യം ഗൗരവത്തോടെ ഏറ്റെടുത്ത അപൂർവം ചില സൈദ്ധാന്തികരില്‍ ഒരാളായിരുന്നു അദ്ദേഹം. </p>
<p>കേരളത്തെ സംബന്ധിച്ചിടത്തോളം, സവിശേഷമായ ഒരു മലയാള മാർക്സിസ്റ്റ് ബൗദ്ധിക സംസ്കാരം രൂപപ്പെടുത്തുന്നതിൽ ദാമോദരൻ വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിൽ മാർക്സിസത്തെ നാടകം, സാഹിത്യവിമർശനം, പുരോഗമന സാഹിത്യം, തത്ത്വചിന്ത, ജനകീയ രാഷ്ട്രീയ വിദ്യാഭ്യാസം എന്നിവയുമായി ബന്ധിപ്പിച്ച ഒരു രാഷ്ട്രീയ-സാഹിത്യ പൊതുമണ്ഡലം സൃഷ്ടിക്കാൻ അദ്ദേഹത്തിന്‍റെ നിരന്തരമായ ഇടപെടലുകള്‍ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ‘പാട്ടബാക്കി’ എന്ന നാടകം മലയാളത്തിലെ പുരോഗമന-കമ്യൂണിസ്റ്റ് സാംസ്കാരിക ഇടപെടലുമായി ബന്ധപ്പെട്ട ആദ്യകാല രാഷ്ട്രീയ നാടകങ്ങളിൽ ഒന്നായിമാത്രം കാണേണ്ടതല്ല. കാരണം, അത് സൃഷ്ടിച്ചത് ഒരു ഭാവുകത്വപരിണാമമാണ്.</p>
<p> രാഷ്ടീയവും കലയും തമ്മിലുള്ള ബന്ധത്തെ, അതിന്‍റെ സങ്കീർണതകളില്‍ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും കേരളീയ പൊതുമണ്ഡലം തയാറാവുന്നത് ‘പാട്ടബാക്കി’യിലൂടെയാണ്. മാസികകൾ, വിവർത്തനങ്ങൾ, പ്രസംഗങ്ങൾ, പഠനക്ലാസുകൾ, പ്രഭാഷണങ്ങള്‍ ലേഖനങ്ങള്‍, കുറിപ്പുകള്‍, ലഘുലേഖകള്‍, തൂലികാനാമങ്ങളിലുള്ള രചനകള്‍ എന്നിവയിലൂടെയൊക്കെ നിരന്തരം മാർക്സിസം, സോവിയറ്റ് സാഹിത്യം, സാമ്രാജ്യത്വവിരുദ്ധ ചിന്തകൾ, സോഷ്യലിസത്തെക്കുറിച്ചുള്ള സംവാദങ്ങൾ എന്നിവയുമായി തലമുറകളെത്തന്നെ പരിചയപ്പെടുത്തിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍വഹിച്ചത്. സങ്കീർണമായ സൈദ്ധാന്തികാശയങ്ങളെ അവയുടെ ഗാംഭീര്യം ചോർന്നുപോകാതെയും മുദ്രാവാക്യങ്ങളായി ചുരുക്കാതെയും മലയാളത്തിൽ ആശയവിനിമയം നടത്താനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിന്‍റെ രചനകളുടെ സവിശേഷതയായിരുന്നു. </p>
<p>ഇന്ത്യൻ സമൂഹത്തിന്‍റെ വിപ്ലവസാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതിലും ദാമോദരൻ പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തി. യൂറോപ്യൻ മാതൃകകളെ കൊളോണിയൽ സാഹചര്യങ്ങളിലേക്ക് അതേപടി പകർത്തിവെക്കുന്ന യാന്ത്രിക മാർക്സിസ്റ്റ് രീതികളിൽനിന്ന് വ്യത്യസ്തമായി, ഇന്ത്യൻ ബൂർഷ്വാസിയുടെ ആപേക്ഷികമായ സ്വയംഭരണാധികാരം (relative autonomy), ജാതിയുടെ സങ്കീർണതകൾ, ദേശീയതയുടെ ചരിത്രപരമായ പങ്ക് എന്നിവക്കുള്ള സവിശേഷമായ പ്രാധാന്യം ഉള്‍ക്കൊള്ളുന്നവയായിരുന്നു അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍. അദ്ദേഹത്തിന്‍റെ പിൽക്കാല ചിന്തകളിൽ, ഇന്ത്യൻ കമ്യൂണിസത്തിന്‍റെ പരാജയങ്ങളെക്കുറിച്ച് അദ്ദേഹം കടുത്ത ഭാഷയിൽ ആത്മവിമര്‍ശനങ്ങളും വിമര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. കോമിന്‍റെണിന്‍റെ (Comintern) മൂന്നാം കാലഘട്ടത്തിലെ വിഭാഗീയത, സോവിയറ്റ് നിർദേശങ്ങളോടുള്ള അന്ധമായ വിധേയത്വം, പാർലമെന്ററി അവസരവാദം, ജനകീയാധികാരത്തിന്‍റെ വേദികൾ വികസിപ്പിക്കുന്നതിലെ പരാജയം എന്നിവ അദ്ദേഹത്തെ ആഴത്തില്‍ ചിന്തിപ്പിച്ച വിഷയങ്ങളാണ്. </p>
<p>സ്റ്റാലിനിസത്തെയും സോവിയറ്റ് സോഷ്യലിസത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ സ്വയംവിമർശനാത്മകമായ വിലയിരുത്തലുകൾ, സോഷ്യലിസത്തോടുള്ള പ്രതിബദ്ധത നിലനിർത്തിക്കൊണ്ടുതന്നെ ജനാധിപത്യപരവും മാനവികവുമായ മാർക്സിസത്തിലേക്ക് നീങ്ങിയ ഇന്ത്യയിലെ ആദ്യകാല കമ്യൂണിസ്റ്റ് ബുദ്ധിജീവികളിൽ ഒരാളായി അദ്ദേഹത്തെ മാറ്റിയിരുന്നു. ആഗോള മാർക്സിസ്റ്റ് സംവാദങ്ങളോടുള്ള അദ്ദേഹത്തിന്‍റെ തുറന്ന സമീപനമായിരുന്നു ദാമോദരന്‍റെ ബൗദ്ധിക പാരമ്പര്യത്തിന്‍റെ മറ്റൊരു പ്രധാന വശം. </p>
<p>തന്‍റെ തലമുറയിലെ പല കമ്യൂണിസ്റ്റ് നേതാക്കളിൽനിന്നും വ്യത്യസ്തമായി, സിനോ-സോവിയറ്റ് തർക്കം, വിയറ്റ്നാം അനുഭവം, വിമത മാർക്സിസ്റ്റുകൾ, ട്രോട്സ്കി, ലൂക്കാച്ച് (Lukacs), ഗ്രാംഷി (Gramsci), യൂറോപ്യൻ ന്യൂ ലെഫ്റ്റ്, 1968 മേയ് മാസത്തെ ചലനങ്ങൾ എന്നിവയെ അദ്ദേഹം വിമർശനാത്മകമായി സമീപിച്ചു. ഇത് അദ്ദേഹത്തിന്‍റെ പിൽക്കാല രചനകൾക്കും ചിന്തകൾക്കും അസാധാരണമായ ഒരു ബൗദ്ധികതലം പ്രദാനം ചെയ്തുവെന്ന് നിസ്സംശയം പറയാന്‍ കഴിയും. ഉദ്യോഗസ്ഥാധിപത്യപരമായ കേന്ദ്രീകരണത്തിലൂടെയോ സെൻസർഷിപ്പിലൂടെയോ പ്രത്യയശാസ്ത്രപരമായ ആരാധനയിലൂടെയോ സോഷ്യലിസത്തിന് നിലനിൽക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖസ്ഥാനമാണ് ദാമോദരനുള്ളത്. </p>
<p>എങ്കിലും, ദാമോദരന്‍റെ ബൗദ്ധികപദ്ധതി അപൂർണമായിരുന്നു. അദ്ദേഹം മാത്രമല്ല അതിനു ഉത്തരവാദി. സ്റ്റാലിനിസത്തെയും പാർലമെന്ററി പരിമിതവാദത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചപ്പോഴും, പോസ്റ്റ്‌-കൊളോണിയൽ ജനാധിപത്യ സമൂഹങ്ങളിൽ സോഷ്യലിസ്റ്റ് പരിവർത്തനത്തിനായുള്ള വ്യക്തമായ ഒരു ബദൽതന്ത്രം ആവിഷ്കരിക്കുന്നതിന് സംഭാവനചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അത്തരമൊരു ദേശീയ വിപ്ലവ-ബൗദ്ധിക-സൈദ്ധാന്തിക സാഹചര്യം രൂപംകൊണ്ടില്ല എന്നത് അദ്ദേഹത്തിന്‍റെ മാത്രം പരിമിതിയായിരുന്നില്ല. അദ്ദേഹത്തിന്‍റെ ചിന്തകൾ ജനാധിപത്യ മാർക്സിസത്തിലേക്കും സോഷ്യലിസ്റ്റ് ഹ്യൂമനിസത്തിലേക്കും നീങ്ങിയെങ്കിലും, പൂർണമായി വികസിപ്പിച്ചെടുത്ത സംഘടനാപരമോ സൈദ്ധാന്തികമോ ആയ രാഷ്ട്രീയമാതൃകയിലേക്ക് അതൊരിക്കലും സ്വീകരിക്കപ്പെട്ടില്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/21/2868840-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020tv5OotLJ5qFrd5fLGzW7kQc97C9DDaoM2356685" data-watermark="false" style="width: 100%;" info-selector="#info_item_1782012360333" title="കാൾ മാർക്സ്,ലെനിൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1782012360333">
  <p>കാൾ മാർക്സ്,ലെനിൻ</p>
 </div>
</div>
<p>ആ അർഥത്തിൽ, അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ മാർക്സിസത്തിനുള്ളിലെ ഒരു അപൂർണതയെയും അതേസമയം ആഴത്തിലുള്ള ഒരു പ്രതിസന്ധിയെയും പ്രതിനിധാനംചെയ്യുന്നതാണ്. മറ്റൊരുവിധത്തില്‍ ചിന്തിച്ചാല്‍, ഇന്ത്യൻ കമ്യൂണിസത്തിന്‍റെ ബൗദ്ധികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ വേണ്ടത്ര അംഗീകരിക്കപ്പെടാത്ത ഒരു സ്ഥാനമാണ് കെ. ദാമോദരനുള്ളത്. നിശിതമായ പാർട്ടി ചട്ടക്കൂടുകളില്‍ ഒതുങ്ങിനിന്ന പല കമ്യൂണിസ്റ്റ് നേതാക്കളിൽനിന്നും വ്യത്യസ്തമായി, മാർക്സിസത്തോടും സോഷ്യലിസത്തോടും അങ്ങേയറ്റം പ്രതിബദ്ധത പുലർത്തിക്കൊണ്ടുതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിലെ സ്റ്റാലിനിസത്തിന്‍റെയും പാർലമെന്ററി പരിമിതവാദത്തിന്‍റെയും ഉദ്യോഗസ്ഥാധിപത്യ വൈകല്യങ്ങളുടെയും അപൂർവമായ ഒരു ആഭ്യന്തര വിമർശകനായി അദ്ദേഹം മാറി എന്നത് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതത്തോടെയേ കാണാന്‍ കഴിയൂ. </p>
<h3>ദാമോദരനും ഹിന്ദുത്വ വിമര്‍ശനവും</h3>
<p>ഒരു മാർക്സിസ്റ്റ് ബുദ്ധിജീവി എന്നനിലയിൽ കെ. ദാമോദരന്‍റെ ഏറ്റവും മൗലികമായ സംഭാവനകളിലൊന്ന് വേദങ്ങൾ, ഉപനിഷത്-വേദാന്ത പാരമ്പര്യങ്ങൾ, ബുദ്ധമതം, ലോകായത ഭൗതികവാദം എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ദർശനങ്ങളുമായും ഇന്ത്യൻ ചിന്താധാരയിലെ ആത്മീയ-ഭൗതികവാദ ധാരകൾ തമ്മിലുള്ള സംഘർഷങ്ങളുമായും അദ്ദേഹം നടത്തിയ നിരന്തരമായ സംവാദങ്ങളായിരുന്നു. ക്ലാസിക്കൽ ഇന്ത്യൻ തത്ത്വചിന്തകളെ കേവലം ആത്മീയമായ മിഥ്യാധാരണകളായി തള്ളിക്കളയാതെ വ്യത്യസ്തമായി, പ്രത്യയശാസ്ത്ര മണ്ഡലത്തിൽ ഫലപ്രദമായി ഇടപെടുന്നതിന് ഇന്ത്യൻ നാഗരികതയുടെ ദാർശനിക അടിത്തറകളെ ഗൗരവമായി സമീപിക്കണമെന്ന് ദാമോദരൻ വിശ്വസിച്ചു. </p>
<p>ഇന്ത്യൻ ബൗദ്ധികചരിത്രം ഒരിക്കലും ഏകശിലാത്മകമല്ലെന്നും മറിച്ച് യുക്തിവാദം, ഭൗതികവാദം, നിരീശ്വരവാദം, ആത്മീയവാദം എന്നീ പാരമ്പര്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സംഘർഷങ്ങളാൽ അടയാളപ്പെടുത്തപ്പെട്ടതാണെന്നും അദ്ദേഹം തന്‍റെ കൃതികളിലൂടെ വിശദീകരിക്കാന്‍ ശ്രമിച്ചു. ബ്രാഹ്മണ്യ തത്ത്വചിന്തയിൽ വേരൂന്നിയ ആത്മീയ-സാമൂഹികഘടനകളെ വിമർശനാത്മകമായി പരിശോധിക്കുമ്പോൾതന്നെ, ലോകായതവും ബുദ്ധമത യുക്തിവാദവുംപോലുള്ള അടിച്ചമർത്തപ്പെട്ട പാരമ്പര്യങ്ങളെ വീണ്ടെടുക്കാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. </p>
<p>ഏറ്റവും പ്രധാനമായി, 1970കളോടെ ആർ.എസ്.എസും (R.S.S) അതിന്‍റെ അനുബന്ധ സംഘടനകളും കോൺഗ്രസിനെതിരെയുള്ള പ്രത്യയശാസ്ത്ര പ്രചാരണങ്ങൾ ശക്തമാക്കുകയും ഹിന്ദുത്വരാഷ്ട്രീയത്തെ ഒരു വിപുലമായ സാമൂഹികപ്രസ്ഥാനമായി വളർത്തുകയും ചെയ്തപ്പോൾ, ഹിന്ദുത്വം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പ്രധാന ശക്തിയായി ഉയർന്നുവരുമെന്ന് മറ്റാരേക്കാളും മുമ്പേ ദാമോദരൻ മനസ്സിലാക്കിയിരുന്നു. കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെയോ സാമ്പത്തിക വിമർശനത്തിലൂടെയോമാത്രം അതിനെ പ്രതിരോധിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ ആത്മീയ-ദാര്‍ശനിക പാമ്പര്യത്തെ ഇത്രയും സമഗ്രമായി പരിശോധിക്കാന്‍ അദ്ദേഹം തയാറായത്. </p>
<p>അധികാരശ്രേണികളും (hierarchy) ദേശീയതയും നാഗരികമിത്തുകളും രാഷ്ട്രീയമായി സമാഹരിക്കപ്പെടുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ കമ്യൂണിസ്റ്റുകള്‍ക്കും ജനാധിപത്യവാദികള്‍ക്കും നേരിടേണ്ടിവരുമെന്നത് അദ്ദേഹം മുന്‍കൂട്ടി കാണുകയായിരുന്നു. അതിനാൽ, ഇന്ത്യൻ തത്ത്വചിന്തയെ ഒരു മാർക്സിസ്റ്റ്-ജനാധിപത്യ ചട്ടക്കൂടിനുള്ളിൽനിന്ന് വിമർശനാത്മകമായി പുനർവ്യാഖ്യാനിക്കാനുള്ള അദ്ദേഹത്തിന്‍റെ പരിശ്രമം കേവലം ഒരു അക്കാദമിക് വ്യായാമമായിരുന്നില്ല; മറിച്ച് സാംസ്കാരിക ദേശീയതക്കും ഹിന്ദു ഭൂരിപക്ഷാധിപത്യത്തിനും സാധുത നൽകുന്ന ദാർശനിക സമീപനങ്ങളെ വെല്ലുവിളിക്കാനുള്ള പരിശീലനംകൂടിയായിരുന്നു. </p>
<p>ഇന്ത്യൻ തത്ത്വശാസ്ത്രത്തെ ചരിത്രപരമായ ഭൗതികവാദത്തിന്‍റെ (historical-materialist), വിചാരമാതൃകയിലൂടെ പുനർവ്യാഖ്യാനിക്കാൻ ശ്രമിച്ചുകൊണ്ട് കെ. ദാമോദരൻ ഈ രംഗത്ത് വലിയൊരു സംഭാവനയാണ് നൽകിയത്. അദ്ദേഹത്തിന്റെ ചരിത്രപ്രധാനമായ കൃതിയായ ‘ഇന്ത്യൻ തോട്ട്: എ ക്രിട്ടിക്കൽ സർവേ’ (Indian Thought: A Critical Survey), ഇന്ത്യൻ തത്ത്വശാസ്ത്രത്തെ തികച്ചും ആത്മീയവും കാലാതീതവും ഏകീകൃതവുമായ ഒരു പാരമ്പര്യമായിമാത്രം അവതരിപ്പിക്കുന്ന മുഖ്യധാരാ പ്രവണതയെ വെല്ലുവിളിച്ചു. അതിനുപകരം, ബ്രാഹ്മണ്യ വിവരണങ്ങളിൽ പലപ്പോഴും പാർശ്വവത്കരിക്കപ്പെട്ടിരുന്ന ലോകായതം/ചാർവാകം, ബുദ്ധമതം, ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ, വൈവിധ്യമാർന്ന ഇതര (heterodox) ദാർശനിക പ്രവണതകൾ എന്നിവയിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട്, ഇന്ത്യൻ ബൗദ്ധികചരിത്രത്തിലെ ഭൗതികവാദ-ആശയവാദ ധാരകൾ തമ്മിലുള്ള സംഘർഷങ്ങൾ മനസ്സിലാക്കുന്നതിന് ദാമോദരൻ മുൻഗണന നൽകി. </p>
<p>ഹിന്ദുത്വവിമർശനത്തിൽ ദാമോദരന്റെ കൃതിക്കുള്ള പ്രാധാന്യം, ഇന്ത്യൻ സംസ്‌കാരത്തെയോ, ഹിന്ദു ദേശീയതയെയോ ഏകശിലാത്മകമായ (monolithic) നാഗരികസത്തയായി കാണാൻ അദ്ദേഹം വിസമ്മതിച്ചു എന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദാർശനിക പാരമ്പര്യങ്ങളെ ജാതി, അധ്വാനം, മതം, വർഗരൂപവത്കരണം, രാഷ്ട്രീയാധികാരം എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ ചരിത്രപരമായ പോരാട്ടങ്ങളിലേക്ക് ചേർത്തുവെച്ചുകൊണ്ട്, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവായ സാംസ്കാരിക എസൻഷ്യലിസത്തിന്റെ (cultural essentialism) അടിത്തറയെ അദ്ദേഹം തകർക്കുകയായിരുന്നു. സവിശേഷവും ശുദ്ധവുമായ ഒരു ഹിന്ദുസ്വത്വത്തിന് പകരമായി, ഇന്ത്യൻ ബൗദ്ധികചരിത്രം രൂപപ്പെട്ടത് ആഭ്യന്തരമായ വൈരുധ്യങ്ങളിലൂടെയും സംവാദങ്ങളിലൂടെയും വിനിമയങ്ങളിലൂടെയുമാണെന്ന് അദ്ദേഹത്തിന്റെ രചനകൾ തുറന്നുകാട്ടി. </p>
<p>ഭൗതികവാദപരവും വിയോജിപ്പുള്ളതുമായ പാരമ്പര്യങ്ങളെ ദാമോദരൻ വീണ്ടെടുത്തത്, ഇന്ത്യൻ ദാർശനികചരിത്രത്തെ മുഴുവൻ ഒരു ഏകീകൃത ദേശീയവിവരണത്തിലേക്ക് മാറ്റിയെടുക്കാനുള്ള ഹിന്ദുത്വശ്രമങ്ങൾക്കെതിരെയുള്ള ശക്തമായ ബൗദ്ധികപ്രതിരോധം കൂടിയായിരുന്നു. ഈ അർഥത്തിൽ, അദ്ദേഹത്തിന്റെ സമീപനങ്ങള്‍ കേവലം മാർക്സിസ്റ്റ് ചരിത്രരചന എന്നനിലയിൽ മാത്രമല്ല, ഇന്ത്യൻ നാഗരികതയുടെ ബഹുസ്വരത, വൈവിധ്യം, സംഘർഷഭരിതമായ ജാതിവ്യവസ്ഥ എന്നിവയെ വിശകലനംചെയ്യുന്ന ദാര്‍ശനിക മാതൃകയായും ഇന്നും നിലകൊള്ളുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/21/2868841-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020QgoUe5G1m5ldwGv2uXLBvsEKBktVSrZE2453010" data-watermark="false" style="width: 100%;" info-selector="#info_item_1782012456659" title="എ.കെ.ജി" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1782012456659">
  <p>എ.കെ.ജി</p>
 </div>
</div>
<h3>താരീഖ് അലിയുടെ അഭിമുഖവും ദാമോദരന്റെ രാഷ്ട്രീയചിന്തകളും</h3>
<p>നേരത്തേ സൂചിപ്പിച്ചതുപോലെ, 1975ൽ താരീഖ് അലി (Tariq Ali) നടത്തിയതും ‘ന്യൂ ലെഫ്റ്റ് റിവ്യൂ’വിൽ (New Left Review) പ്രസിദ്ധീകരിച്ചതുമായ അഭിമുഖവും, അതില്‍ ചേര്‍ക്കാതെ വിട്ടിരുന്ന ചില ഭാഗങ്ങൾ ഈ അടുത്തകാലത്ത്‌ താരീഖ് അലി ‘വേർസോ ബുക്സ്’ (Verso Books) വെബ്‌ പേജില്‍ പ്രസിദ്ധീകരിച്ചതും (9 May 2025) ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്‍റെ കേവലമായ സ്മരണകള്‍ എന്നതിലുപരി സ്വയംവിമർശനത്തിന്‍റെയും സൈദ്ധാന്തിക ചിന്തകളുടെയും രാഷ്ട്രീയ പുനർവിചിന്തനത്തിന്‍റെയും അസാധാരണമായ രേഖകളാണ്. കമ്യൂണിസ്റ്റ് പാരമ്പര്യത്തിനുള്ളിൽനിന്ന് തന്നെയാണ് ഇവ പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. </p>
<p>ദാമോദരന്‍റെ നിരീക്ഷണങ്ങൾ പ്രധാനമാകുന്നത് അവ ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ജീവിതാനുഭവങ്ങളിൽനിന്ന് ഉയർന്നുവന്നതുകൊണ്ടാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ രൂപവത്കരണത്തിൽ പങ്കാളിയാവുകയും തടവുശിക്ഷ അനുഭവിക്കുകയും തൊഴിലാളികളെയും കർഷകരെയും വിദ്യാർഥികളെയും സംഘടിപ്പിക്കാൻ സഹായിക്കുകയുംചെയ്ത അദ്ദേഹം, തന്‍റെ യൗവനത്തിൽ സ്റ്റാലിനിസത്തെ പ്രതിരോധിച്ചിരുന്നുവെങ്കിലും പിന്നീട് സോവിയറ്റ് യാഥാസ്ഥിതികതയുടെ അഗാധമായ പരിമിതികൾ ഘട്ടംഘട്ടമായി തിരിച്ചറിഞ്ഞു. കമ്യൂണിസ്റ്റ് വിരുദ്ധരായ ലിബറലുകളുടെ വിമർശനങ്ങളിൽനിന്ന് വ്യത്യസ്തമായി, അദ്ദേഹത്തിന്‍റെ വിമർശനങ്ങൾ മാർക്സിസത്തിനുള്ളിൽനിന്ന് തന്നെയായിരുന്നു. </p>
<p>സോഷ്യലിസം ഒരു വിമോചനപദ്ധതിയെന്ന നിലയിൽ പരാജയപ്പെട്ടതല്ല, മറിച്ച് ഇന്ത്യയുടെ കൃത്യമായ ചരിത്രപരവും സാമൂഹികവുമായ സാഹചര്യങ്ങളെ ശരിയായി മനസ്സിലാക്കുന്നതിൽ താനുള്‍പ്പടെയുള്ള നേതൃത്വത്തിനുണ്ടായ പരാജയമാണ് ഇന്ത്യൻ കമ്യൂണിസത്തെ പ്രതിസന്ധിയിലാക്കിയതെന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ട്. കോമിന്‍റെണിന്‍റെ ‘മൂന്നാം കാലഘട്ട’ത്തിലെ സി.പി.ഐയുടെ തീവ്രവിഭാഗീയത, ഇന്ത്യൻ ബൂർഷ്വാസിയുടെ ആപേക്ഷികമായ സ്വയംഭരണാധികാരവും കരുത്തും മനസ്സിലാക്കുന്നതിലെ പോരായ്മകൾ, സോവിയറ്റ് നയങ്ങളെ യാന്ത്രികമായി അനുകരിക്കുന്നത്, അതിവാമപക്ഷ നിലപാടുകൾക്കും പാർലമെന്ററി അവസരവാദത്തിനും ഇടയിലുള്ള ആവർത്തിച്ചുള്ള ചാഞ്ചാട്ടങ്ങൾ എന്നിവയെ വലിയ ചരിത്രപരമായ പരാജയങ്ങളായി അദ്ദേഹം അടയാളപ്പെടുത്തുന്നു </p>
<p>ദാമോദരന്‍റെ ചിന്തകളിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വശം, പിൽക്കാലത്ത് അന്താരാഷ്ട്രതലത്തിൽ ‘ന്യൂ ലെഫ്റ്റ് ’ (New Left) പ്രസ്ഥാനത്തിന്‍റെ പ്രധാന പ്രമേയങ്ങളായി മാറിയ വിഷയങ്ങളോടുള്ള അദ്ദേഹത്തിന്‍റെ ആദ്യകാലത്തെ സംവേദനക്ഷമതയാണ്. ഇത്തരം ചർച്ചകൾ കേരളത്തിലോ ഇന്ത്യയിലോ സ്വാധീനം ചെലുത്തുന്നതിന് എത്രയോ മുമ്പുതന്നെ, ജനാധിപത്യപരമായ പങ്കാളിത്തം, ഉദ്യോഗസ്ഥാധിപത്യ സോഷ്യലിസത്തിന്‍റെ പരിമിതികൾ, പാർട്ടി നേതൃത്വത്തെ തൊഴിലാളിവർഗബോധത്തിന്‍റെ സാകല്യമായി കണക്കാക്കുന്നതിലെ അപകടങ്ങൾ, സ്വതന്ത്രമായ ജനകീയാധികാരവേദികളുടെ ആവശ്യം, സോഷ്യലിസത്തിനുള്ളിലെ സാംസ്കാരികവും ബൗദ്ധികവുമായ തുറന്ന സമീപനത്തിന്‍റെയും ആഭ്യന്തര വിമർശനത്തിന്‍റെയും പ്രാധാന്യം എന്നിവയൊക്കെ അദ്ദേഹം ഊന്നിപ്പറഞ്ഞു.</p>
<p> 1957-59 കാലത്തെ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍, അവയുടെ എല്ലാ പരിമിതികളോടെയും, ശ്രദ്ധേയമാണ്. എല്ലാ കമ്യൂണിസ്റ്റ് വിഭാഗങ്ങളും ഒരു പരിധിവരെ അദ്ദേഹത്തോട് യോജിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. തെരഞ്ഞെടുപ്പ് വിജയം എന്നത് ഭരണകൂടാധികാരം പിടിച്ചെടുക്കലല്ലെന്ന് അദ്ദേഹം വാദിച്ചു; കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽ വന്നാലും മുതലാളിത്ത ഭരണകൂട സംവിധാനങ്ങൾ മാറ്റമില്ലാതെ തുടരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലിയിലെ അനുഭവം, യൂറോകമ്യൂണിസം, മുതലാളിത്ത ഭരണകൂടത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയുമായി ബന്ധപ്പെട്ട് പിൽക്കാലത്ത് വികസിച്ചുവന്ന പാർലമെന്ററി സോഷ്യലിസത്തിനെതിരെയുള്ള മാർക്സിസ്റ്റ് വിമർശനങ്ങളെ മുൻകൂട്ടി കാണുന്നതായിരുന്നു ദാമോദരന്‍റെ ഈ ഉൾക്കാഴ്ച. എന്നാല്‍, ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെ, ഇക്കാര്യത്തില്‍ അക്കാലത്തെ പാർട്ടി നേതൃത്വത്തിന് തെറ്റായ ധാരണകളാണ് ഉണ്ടായിരുന്നതെന്ന ദാമോദരന്റെ നിലപാട് സി. അച്യുതമേനോന്‍ തിരുത്തിയിട്ടുണ്ട്. </p>
<p>അന്താരാഷ്ട്ര കമ്യൂണിസവുമായുള്ള ഇടപെടലുകളും ദാമോദരന്‍റെ ബൗദ്ധിക പരിവർത്തനത്തെ രൂപപ്പെടുത്തി. പാസ്റ്റർനാക് അഫയറിനെക്കുറിച്ച് (Pasternak affair) നികിത ക്രൂഷ്ചേവുമായി നടത്തിയ ചർച്ചകൾ, ഹോചിമിൻ ഉൾപ്പെടെയുള്ള വിയറ്റ്നാം നേതാക്കളുമായുള്ള ആശയവിനിമയം, സിനോ-സോവിയറ്റ് തർക്കകാലത്ത് ചൗ എൻലായിയുമായുള്ള (Zhou Enlai) കൂടിക്കാഴ്ചകൾ, 1968 മേയ് മാസത്തിനുശേഷം യൂറോപ്യൻ ന്യൂ ലെഫ്റ്റിലെയും വിമത മാർക്സിസ്റ്റുകളിലെയും നേതാക്കളുമായുള്ള സമ്പർക്കം എന്നിവ അദ്ദേഹത്തെ കൂടുതൽ തുറന്നതും വിമർശനാത്മകവും ജനാധിപത്യപരവുമായ മാർക്സിസ്റ്റ് ചിന്താപദ്ധതിയിലേക്ക് നയിച്ചു. </p>
<p>മാർക്സിസത്തെ ഉപേക്ഷിക്കാതെതന്നെ സോവിയറ്റ് സോഷ്യലിസത്തിനുള്ളിലെ ദേശീയതാപരമായ വൈകല്യങ്ങളെയും സെൻസർഷിപ്പിനെയും ഉദ്യോഗസ്ഥാധിപത്യത്തെയും ബൗദ്ധികസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനെയും ഒഴിവാക്കേണ്ട പ്രവണതകളായി അദ്ദേഹം തിരിച്ചറിഞ്ഞു. ട്രോട്സ്കി, ലൂക്കാച്ച്, റോസ ലക്സംബർഗ്, ഗ്രാംഷി എന്നിവരെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ചിന്തകൾ സ്റ്റാലിനിസ്റ്റ് ചിന്താരീതികളിൽനിന്നുള്ള വലിയൊരു വിട്ടുപിരിയലിനെ വെളിപ്പെടുത്തുന്നു. ഒരു യാഥാസ്ഥിതികതക്ക് പകരം മറ്റൊന്ന് പ്രതിഷ്ഠിക്കുന്നതിനല്ല അടിച്ചമർത്തപ്പെട്ട മാർക്സിസ്റ്റ് പാരമ്പര്യങ്ങളുടെ വിമർശനാത്മകമായ വീണ്ടെടുപ്പിനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. </p>
<p>1968ൽ അലക്സാണ്ടർ ഡുബ്ചെക്കിന്റെ നേതൃത്വത്തിൽ നടന്ന പരിഷ്കരണ പ്രസ്ഥാനത്തെത്തുടർന്നും, ‘മാനുഷിക മുഖമുള്ള സോഷ്യലിസത്തിന്’ നാഷനൽ കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചതിനും ശേഷമാണ് സോവിയറ്റ് യൂനിയൻ അവിടെ സൈനിക ഇടപെടൽ നടത്തിയത്. ഇത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളില്‍ തീവ്രമായ ചർച്ചകൾക്ക് വഴിതെളിച്ചു. ദാമോദരനും ഏതാനും സഖാക്കളും ചേർന്ന് ന്യൂഡൽഹിയിലെ ചെക്കോസ്ലോവാക്യൻ എംബസിയിൽനിന്ന് രേഖകൾ ശേഖരിക്കുകയും സോവിയറ്റ് നടപടിയെ എതിർക്കുകയും ചെയ്തു. നാഷനൽ കൗൺസിലിനുള്ളിൽ അഭിപ്രായങ്ങൾ കൃത്യമായി വിഭജിക്കപ്പെട്ടിരുന്നു: സോവിയറ്റ് അനുകൂലചേരിക്ക് തുടക്കത്തിൽ നേരിയ ഭൂരിപക്ഷമുണ്ടായിരുന്നു, എന്നാൽ കൂടുതൽ ചർച്ചകൾക്കുശേഷം വിട്ടുനിന്ന രണ്ട് അംഗങ്ങൾകൂടി വിമര്‍ശകരോടൊപ്പം ചേർന്നതോടെ അവർക്ക് മേൽക്കൈ ലഭിച്ചു.\</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/21/2868837-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020SSRCB6dF010vZeXwXjflFnpOGhrAsUIk2056579" data-watermark="false" style="width: 100%;" info-selector="#info_item_1782012060043" title="ട്രോട്സ്കി,ലൂക്കാച്ച്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1782012060043">
  <p>ട്രോട്സ്കി,ലൂക്കാച്ച്</p>
 </div>
</div>
<p> </p>
<p>പരാജയം ഒഴിവാക്കാൻവേണ്ടി, ഉടനടി വോട്ടെടുപ്പ് നടത്താതെ മൂന്നുമാസത്തെ പാർട്ടിതല ചർച്ചകൾ അനുവദിക്കാമെന്നും പ്രസക്തമായ എല്ലാ രേഖകളും വിതരണം ചെയ്യാമെന്നും പാർട്ടി നേതൃത്വം ഉറപ്പുനൽകിയെങ്കിലും ആ വാഗ്ദാനം ഒരിക്കലും പാലിക്കപ്പെട്ടില്ല. നാലുമാസങ്ങൾക്ക് ശേഷം, സോവിയറ്റ് പ്രതിനിധികളുടെയും പാർട്ടി സംവിധാനത്തിന്റെയും വിപുലമായ സ്വാധീനശ്രമങ്ങൾക്ക് ഒടുവിൽ, സോവിയറ്റ് നിലപാടിനെ പിന്തുണക്കുന്നവർ കൗൺസിലിൽ ഭൂരിപക്ഷം നേടി. </p>
<p>ഈ കാലയളവിൽ, സോവിയറ്റ് ഇടപെടലിനെ വിമർശിച്ചുകൊണ്ട് സി.പി.ഐ അനുകൂലികൾ എഴുതിയ ലേഖനങ്ങൾ ഉൾപ്പെടുത്തി “ചെക്കോസ്ലോവാക്യ എങ്ങോട്ട്?” (Whither Czechoslovakia?) എന്നൊരു പുസ്തകം ദാമോദരൻ ഒരു തൂലികാനാമത്തിൽ എഡിറ്റ് ചെയ്തിട്ടുണ്ടായിരുന്നു എന്ന് അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇവിടെ അദ്ദേഹം പരാമർശിച്ചിരിക്കുന്ന പുസ്തകം ‘പി.കെ. സുന്ദരം’ എന്ന തൂലികാനാമത്തില്‍ ചെക്കോസ്ലോവാക്യയിലെ സോവിയറ്റ് ഇടപെടലിനെക്കുറിച്ച് ഇന്ത്യൻ ഇടതുപക്ഷത്തിനിടയിൽ നടന്ന സംവാദങ്ങളുടെ ഭാഗമായി കെ. ദാമോദരൻ എഡിറ്റ്‌ ചെയ്ത പുസ്തകമാണ്. പുസ്തകത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുകയും, തുടർന്ന് പാർട്ടി അദ്ദേഹത്തെ ഔദ്യോഗികമായി ശാസിക്കുകയും ചെയ്തു. കൂടാതെ പാർട്ടി അംഗങ്ങൾ ആ പുസ്തകം വായിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തുകയും ചെയ്തു. </p>
<p>അതേസമയം, ദാമോദരന്‍റെ വിമർശനങ്ങൾക്കും പ്രധാനപ്പെട്ട പരിമിതികളുണ്ടായിരുന്നു. സ്റ്റാലിനിസത്തിന്‍റെയും പാർലമെന്ററി കമ്യൂണിസത്തിന്‍റെയും പരാജയങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞുവെങ്കിലും, ഇന്ത്യയെപ്പോലുള്ള പോസ്റ്റ്‌കൊളോണിയൽ ജനാധിപത്യസമൂഹങ്ങൾക്ക് അനുയോജ്യമായ ഒരു ബദൽ വിപ്ലവതന്ത്രത്തെ കുറിച്ചുള്ള സമഗ്രമായ ഒരു സംവാദം വികസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ വിമർശനങ്ങൾ പലപ്പോഴും സംഘടനാപരമായ പരിവർത്തനത്തേക്കാൾ നൈതികവും രാഷ്ട്രീയവുമായ തലങ്ങളിൽ ഒതുങ്ങിനിന്നു. </p>
<p>സോവിയറ്റ് കമ്യൂണിസത്തിലെ സ്വേച്ഛാധിപത്യത്തോടും, പൂർണമായും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വഴുതിപ്പോകുന്നതിനോടും അദ്ദേഹം അങ്ങേയറ്റം സംശയാലുവായിരുന്നു. എങ്കിലും മാവോയിസത്തിൽനിന്നോ ട്രോട്സ്കിസത്തിൽനിന്നോ ഉയർന്നുവന്ന രാഷ്ട്രീയബദലുകളെ സ്വീകരിക്കാൻ അദ്ദേഹം മടിച്ചുനിന്നു. സമകാലിക മുതലാളിത്തത്തിന് കീഴിലുള്ള സോഷ്യലിസ്റ്റ് പരിവർത്തനത്തെക്കുറിച്ച് പൂർണമായ ഒരു സിദ്ധാന്തം ആവിഷ്കരിക്കാതെതന്നെ, അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാടുകൾ ഒരു ജനാധിപത്യ മാർക്സിസ്റ്റ് ഹ്യൂമനിസത്തിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു. ഈ അർഥത്തിൽ, പരമ്പരാഗത കമ്യൂണിസത്തിനും പുതിയതായി ഉയർന്നുവന്ന ന്യൂ ലെഫ്റ്റിനും ഇടയിലുള്ള ഒരു പരിവർത്തനഘട്ടത്തെയാണ് അദ്ദേഹത്തിന്‍റെ ചിന്തകൾ പ്രതിനിധാനംചെയ്യുന്നത്. </p>
<h3>ദാമോദരന്‍ ചിന്തകളുടെ സമകാലിക പ്രസക്തി </h3>
<p>കേരളത്തിലെയും ദേശീയതലത്തിലെയും ആഗോളതലത്തിലെയും മാറുന്ന സമകാലിക രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ദാമോദരന്‍റെ സിദ്ധാന്തങ്ങൾക്കുള്ള പ്രസക്തി തള്ളിക്കളയാന്‍ കഴിയുന്നതല്ല. ആധുനിക മാർക്സിസം അഭിമുഖീകരിക്കുന്ന പല സുപ്രധാന വിഷയങ്ങളെയും അദ്ദേഹത്തിന്‍റെ ചിന്തകൾ മുൻകൂട്ടി കണ്ടിരുന്നു: ദേശീയതയും സോഷ്യലിസവും തമ്മിലുള്ള ബന്ധം, കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിലെ ഉദ്യോഗസ്ഥാധിപത്യ പ്രവണതകൾ, സോഷ്യലിസം കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി ചുരുങ്ങുന്ന അവസ്ഥ, പാർലമെന്ററി സംവിധാനങ്ങൾക്ക് അപ്പുറമുള്ള ജനാധിപത്യ ബഹുജനവേദികളുടെ അനിവാര്യത, രാഷ്ട്രീയ പോരാട്ടത്തിൽ സംസ്കാരത്തിനും പ്രത്യയശാസ്ത്രത്തിനുമുള്ള പ്രാധാന്യം, വിപ്ലവ മാതൃകകൾ മറ്റെവിടെനിന്നെങ്കിലും യാന്ത്രികമായി ഇറക്കുമതി ചെയ്യുന്നതിലെ അപകടങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു.</p>
<p> അടിച്ചമർത്തലിലൂടെയോ സെൻസർഷിപ്പിലൂടെയോ പാർട്ടി ആരാധനയിലൂടെയോ സോഷ്യലിസത്തിന് നിലനിൽക്കാനാവില്ലെന്ന അദ്ദേഹത്തിന്‍റെ ഉറച്ച നിലപാട്, സ്വേച്ഛാധിപത്യപരമായ പോപ്പുലിസത്തിന്‍റെയും (authoritarian populism) സാങ്കേതിക കേന്ദ്രീകൃതമായ നവലിബറലിസത്തിന്‍റെയും (technocratic neoliberalism) ഈ കാലഘട്ടത്തിൽ വളരെയധികം പ്രസക്തമാണ്. </p>
<p>സമകാലിക മാർക്സിസത്തിന് മുന്നിൽ ദാമോദരന്‍റെ അഭിമുഖങ്ങൾ ഒരു പ്രായോഗിക ചോദ്യംകൂടി ഉയർത്തുന്നുണ്ട്: ലിബറൽ പാർലമെന്ററി സമ്പ്രദായത്തിൽ അലിഞ്ഞുപോകാതെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് എങ്ങനെ ജനാധിപത്യപരമായ തുറന്ന സമീപനം നിലനിർത്താൻ കഴിയും? അതുപോലെ ഉദ്യോഗസ്ഥാധിപത്യപരമായ സ്വേച്ഛാധിപത്യം ആവർത്തിക്കാതെ എങ്ങനെ വിപ്ലവകരമായ പരിവർത്തനം സാധ്യമാകും? സോഷ്യലിസം എന്നത് കേവലം ഒരു ഭരണകൂട പദ്ധതിയോ തെരഞ്ഞെടുപ്പ് ക്രമീകരണമോ മാത്രമല്ലെന്നും, മറിച്ച് അത് നിരന്തരമായ ജനാധിപത്യ പങ്കാളിത്തവും പ്രത്യയശാസ്ത്ര പോരാട്ടവും പുതിയ കൂട്ടായ രാഷ്ട്രീയ രൂപങ്ങളുടെ സൃഷ്ടിയും ഉൾപ്പെട്ടതായിരിക്കണമെന്നും അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. </p>
<p>ആ അർഥത്തിൽ, ദാമോദരൻ തന്‍റെ ചിന്താലോകത്തെ എന്നും സജീവമാക്കി നിലനിര്‍ത്തിയ കമ്യൂണിസ്റ്റ് നേതാവും മാർക്സിസ്റ്റ് ബുദ്ധിജീവിയുമെന്നനിലയില്‍, സമകാലികലോകത്തെ സോഷ്യലിസത്തിന്‍റെ പ്രതിസന്ധികളിലേക്കും സാധ്യതകളിലേക്കും വെളിച്ചംവീശുന്ന, ഒരു പ്രധാന പരിവർത്തന വ്യക്തിത്വമാണ് (transformational figure). വിപ്ലവകരമായ പ്രതിബദ്ധതയെ ബൗദ്ധികമായ തുറന്ന സമീപനവുമായി സമന്വയിപ്പിച്ചു എന്നതാണ് ഇന്നും ദാമോദരനെ പ്രസക്തനാക്കുന്നത്. കൊളോണിയൽ വിരുദ്ധ ദേശീയത, മാർക്സിസ്റ്റ് സിദ്ധാന്തം, ജനാധിപത്യപരമായ വിമർശനം, ഇന്ത്യൻ ദർശനം, സാംസ്കാരികരാഷ്ട്രീയം എന്നിവയെ ഒരു വിമോചന വിചാരമാതൃകയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച കേരളത്തിലെ ചുരുക്കം മാർക്സിസ്റ്റ് ചിന്തകരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ ജീവിതവും രചനകളും ഇന്ത്യയിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെ സാധ്യതകളിലേക്കും പരാജയങ്ങളിലേക്കും ഇന്നും വെളിച്ചംവീശുന്നു. </p>
<p>കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ളിൽ യഥാർഥ ഉൾപ്പാർട്ടി സംവാദങ്ങളും വിയോജിപ്പുകളോടുള്ള സഹിഷ്ണുതയും ആവശ്യമാണെന്ന് കെ. ദാമോദരൻ ഈ അഭിമുഖത്തിലുടനീളം ആവർത്തിച്ച് ഊന്നിപ്പറയുന്നുണ്ട്. സി.പി.ഐയിലെ പിളര്‍പ്പിനു മുമ്പും പിമ്പുമുള്ള സ്വന്തം അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, സ്റ്റാലിനിസ്റ്റ് സ്വാധീനത്തിൽ രൂപപ്പെട്ട ചോദ്യംചെയ്യപ്പെടാത്ത അനുസരണയുടെ സംസ്കാരത്തെ അദ്ദേഹം വിമർശിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. ‘‘പാർട്ടി എപ്പോഴും ശരിയായിരുന്നു’’ എന്ന രീതിയോട് അദ്ദേഹത്തിന് വിയോജിപ്പാണുള്ളത്. യഥാർഥത്തില്‍ അദ്ദേഹത്തിന്‍റെ ഈ സമീപനം തെല്ലും മാര്‍ക്സിസ്റ്റ്‌ വിരുദ്ധമല്ല. മറിച്ച്, ഇതൊരു ലെനിനിസ്റ്റ്-ലക്സംബര്‍ഗ്യന്‍ സമന്വയവീക്ഷണം കൂടിയാണ്.</p>
<p> രണ്ടാം ലോകയുദ്ധ കാലത്തെ ജനകീയയുദ്ധം എന്ന ലൈൻ, സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വഭാവം, ചെക്കോസ്ലോവാക്യയിലെ സോവിയറ്റ് ഇടപെടൽ തുടങ്ങിയ നിർണായക രാഷ്ട്രീയചോദ്യങ്ങളിലുള്ള ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾപോലും പാർട്ടിയിലുടനീളം സുസ്ഥിരമായ ജനാധിപത്യ ചർച്ചകളായി വളരാൻ അനുവദിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ എന്നാണ് അദ്ദേഹം സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്. പാർട്ടിക്കുള്ളിൽ ആഭ്യന്തര ചർച്ചകൾക്ക് ചെറിയ രീതിയിലെങ്കിലും അവസരമുണ്ടായിരുന്ന നിമിഷങ്ങളെ ദാമോദരൻ പ്രത്യേകം വിലമതിക്കുന്നുണ്ട്. 1940കളിലെ ജയിൽ ചർച്ചകൾ താരതമ്യേന ജനാധിപത്യപരമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവിടെ ശ്രേണീപരമായ വ്യത്യാസങ്ങളില്ലാതെ സാധാരണ കേഡർമാർ ചർച്ചകളിൽ പങ്കെടുത്തു. എങ്കിലും ആ ചർച്ചകളും ആത്യന്തികമായി കേന്ദ്രനേതൃത്വത്തിന്റെ (central line) അധികാരത്തിന് കീഴിലായിരുന്നു ഒതുങ്ങിനിന്നത് എന്നദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. </p>
<p>പിന്നീട്, ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ, 1968ലെ ചെക്കോസ്ലോവാക്യയിലേക്കുള്ള സോവിയറ്റ് അധിനിവേശത്തെച്ചൊല്ലിയുള്ള തർക്കത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, പാർട്ടിക്കുള്ളിൽ രേഖകളുടെ പരസ്യമായ വിതരണത്തിനും നിയന്ത്രണങ്ങളില്ലാത്ത സംവാദങ്ങൾക്കുംവേണ്ടി അദ്ദേഹം ശക്തമായി വാദിക്കുന്നുണ്ട്. നാഷനൽ കൗൺസിലിൽ ഉടനടി വോട്ട് രേഖപ്പെടുത്തുന്നത് മാറ്റിവെക്കാൻ അദ്ദേഹം സമ്മതിച്ചത്, ‘‘ഈ വിഷയത്തിലുള്ള എല്ലാ രേഖകളും പാർട്ടിയിലുടനീളം ചർച്ച ചെയ്യപ്പെടുന്നത് നല്ലൊരു കാര്യമായിരിക്കും’’ എന്നും ‘‘ഒരു യഥാർഥ സംവാദം ഉണ്ടാകുന്നത് നമുക്ക് നല്ലതേ വരുത്തൂ’’ എന്നും അദ്ദേഹം വിശ്വസിച്ചതുകൊണ്ടാണ്. എങ്കിലും, ഈ വാഗ്ദാനം ഒരിക്കലും പാലിക്കപ്പെട്ടില്ലെന്നും താനുൾപ്പെടെയുള്ള വിയോജിപ്പുകൾ പ്രകടിപ്പിച്ചവർക്കെതിരെ അച്ചടക്ക നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം നിരാശയോടെ രേഖപ്പെടുത്തുന്നു. </p>
<p>കൂടുതൽ മൗലികമായി പറഞ്ഞാൽ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചില വിഭാഗങ്ങളിൽ വികസിച്ചുവന്ന സ്വേച്ഛാധിപത്യ രാഷ്ട്രീയ സംസ്കാരത്തോടുള്ള വിമർശനമാണ് ദാമോദരന്റെ ചിന്തകൾ വെളിപ്പെടുത്തുന്നത്. മാർക്സിസം എന്നത് വ്യക്തിപൂജയിലോ ഉദ്യോഗസ്ഥമേധാവിത്വപരമായ അച്ചടക്കത്തിലോ കെട്ടിപ്പടുത്ത ഒരു പ്രത്യയശാസ്ത്രപരമായ വരട്ടുതത്ത്വവാദമല്ല, മറിച്ച് വിമർശനാത്മകമായ വിലയിരുത്തലുകൾക്ക് വിധേയമാകേണ്ട ഒരു ‘‘സജീവമായ പ്രവർത്തനരീതി’’ (living method) ആയിരിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു. ലിയോൺ ട്രോട്സ്കി, റോസ ലക്സംബർഗ്, അന്റോണിയോ ഗ്രാംഷി, ജോർജ് ലൂക്കാച്ച് തുടങ്ങിയ വ്യക്തിത്വങ്ങളെ കമ്യൂണിസ്റ്റ് ചരിത്രത്തിൽനിന്ന് തുടച്ചുനീക്കുന്നതിന് പകരം വിമർശനാത്മകമായി പഠിക്കണമെന്ന അദ്ദേഹത്തിന്റെ നിർബന്ധം ബൗദ്ധികമായ തുറന്ന സമീപനത്തോടും ജനാധിപത്യ രാഷ്ട്രീയ സംസ്കാരത്തോടുമുള്ള അദ്ദേഹത്തിന്റെ വിപുലമായ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868836-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020u5Dm6HZL0YmyYU6J5iyey0W5eRfJSMQq1986407" data-watermark="false" style="width: 100%;" info-selector="#info_item_1782011989884">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782011989884"></div>
</div>
<p>ഈ അർഥത്തില്‍, മാർക്സിസ്റ്റ് തത്ത്വശാസ്ത്രത്തിന് നൽകിയ സംഭാവനകളിൽ മാത്രമല്ല, മറിച്ച് ആഗോളതലത്തിലും ദേശീയതലത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കടുത്ത അസ്തിത്വ-ദിശാ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഉൾപ്പാർട്ടി ജനാധിപത്യം, വർഗസമരം, ഭൗതികവാദപരമായ വിമർശനം എന്നിവക്കായി അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലുകളിലും കൂടിയാണ് കെ. ദാമോദരന്റെ ഇന്നത്തെ പ്രസക്തി നിലകൊള്ളുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിലെ ഉദ്യോഗസ്ഥമേധാവിത്വം (bureaucratisation), വരട്ടുതത്ത്വവാദം (dogmatism), വിയോജിപ്പുകളെ അടിച്ചമർത്തൽ എന്നിവയുടെ അപകടങ്ങളെക്കുറിച്ച് ദാമോദരൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.</p>
<p> അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മാർക്സിസം എന്നത് കേവലം അനുസരണം ആവശ്യപ്പെടുന്ന അടഞ്ഞ ഒരു പ്രത്യയശാസ്ത്ര സംവിധാനമായിരുന്നില്ല; മറിച്ച് വിമർശനാത്മകമായ അന്വേഷണങ്ങളിലും, ജനാധിപത്യപരമായ സംവാദങ്ങളിലും, കൃത്യമായ ചരിത്രയാഥാർഥ്യങ്ങളുമായുള്ള സമ്പർക്കത്തിലും വേരൂന്നിയ ഒരു സജീവമായ പ്രവർത്തനരീതിയായിരുന്നു. പല ഇടതുപക്ഷക്കൂട്ടായ്മകളും സംഘടനാപരമായ കെട്ടിക്കിടപ്പും, ജനകീയ അടിത്തറയുടെ ചോർച്ചയും നേരിടുകയും, മുതലാളിത്തത്തിന്റെ പുതിയ രൂപങ്ങളോടും സ്വത്വരാഷ്ട്രീയത്തോടും (identity politics) സ്വേച്ഛാധിപത്യപരമായ തീവ്രദേശീയതയോടും സർഗാത്മകമായി പ്രതികരിക്കാൻ കഴിയാതെ ഉഴലുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഉൾപ്പാർട്ടി ജനാധിപത്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിരോധം ഏറെ പ്രാധാന്യമർഹിക്കുന്നു. </p>
<p>കേവലം തെരഞ്ഞെടുപ്പ് അല്ലെങ്കിൽ പാർലമെന്ററി കണക്കുകൂട്ടലുകൾക്കുവേണ്ടി വർഗസമരത്തെ ഉപേക്ഷിക്കാൻ കഴിയില്ലെന്ന അദ്ദേഹത്തിന്റെ നിർബന്ധവും ഇതേപോലെതന്നെ പ്രധാനപ്പെട്ടതായിരുന്നു. ജനങ്ങളുടെ ആശങ്കകളെയും ഭീതികളെയും ചൂഷണംചെയ്യാൻ തക്കവണ്ണം പുതിയ പ്രത്യയശാസ്ത്രരൂപങ്ങൾ നിർമിച്ചുകൊണ്ട് മുതലാളിത്തം അതിന്റെ ചൂഷണമുറകളെ നിരന്തരം പുനഃക്രമീകരിക്കുന്നുണ്ടെന്ന ബോധ്യം ദാമോദരന് ഉണ്ടായിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സ്വാധീനത്തിലുള്ള ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്രാപിക്കുന്ന സമകാലിക പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ ഭൗതികവാദപരമായ സമീപനത്തിന് പുതിയൊരു പ്രസക്തി കൈവരുന്നു. </p>
<p>സാമ്പത്തിക അരക്ഷിതാവസ്ഥയെയും ജാതിപരമായ ആശങ്കകളെയും സാമൂഹികമായ ഭിന്നതകളെയും സാംസ്കാരികവും മതപരവുമായ ഭൂരിപക്ഷാധിപത്യമാക്കി മാറ്റാനാണ് ഹിന്ദുത്വം എപ്പോഴും ശ്രമിക്കുന്നത്. മതവിഭാഗീയതയെ കേവലം ധാർമികമായ കുറ്റപ്പെടുത്തലുകൾകൊണ്ടുമാത്രം നേരിടാൻ കഴിയില്ലെന്നും, മറിച്ച് സമൂഹത്തിലെ വിപുലമായ ഭൗതികവൈരുധ്യങ്ങളുടെ ഭാഗമായി അതിനെ വിശകലനംചെയ്യണമെന്നും ദാമോദരന്റെ സൈദ്ധാന്തിക ഇടപെടലുകള്‍ നമ്മെ ഓർമിപ്പിക്കുന്നു. </p>
<p>അതിനാൽ, നവലിബറൽ മുതലാളിത്തത്തെയും സ്വേച്ഛാധിപത്യപരമായ സാംസ്കാരിക ദേശീയതയെയും ഒരുപോലെ പ്രതിരോധിക്കാൻ ശേഷിയുള്ള, ജനാധിപത്യപരവും പോസ്റ്റ്‌-മതേതരവും ജനകീയവുമായ ഒരു ഇടതുപക്ഷ രാഷ്ട്രീയത്തെ പുനർനിർമിക്കുന്നതിന് അദ്ദേഹത്തിന്റെ ബൗദ്ധിക സംഭാവനകള്‍ അത്യന്തം പ്രസക്തമായി ഇന്നും നിലകൊള്ളുന്നു. </p>
<p>--------------------</p>
<p><font color="#ff0000">സൂചിക </font></p>
<p><font color="#ff0000">1. പി. ഗോവിന്ദപ്പിള്ള എഴുതിയ കെ. ദാമോദരന്‍: പോരും പൊരുളും എന്ന പുസ്തകത്തില്‍ ഈ കാര്യം വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട് (2011, എസ്.പി.എസ്.എസ്) </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/k-damodaran-and-the-evolutionary-philosophy-of-kerala-marxism-1530437</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/k-damodaran-and-the-evolutionary-philosophy-of-kerala-marxism-1530437</guid>
<category><![CDATA[Weekly,Archives,Articles,Premium,29 JUN 2026]]></category>
<dc:creator><![CDATA[ടി.ടി. ശ്രീകുമാർ]]></dc:creator>
<pubDate>Mon, 22 Jun 2026 03:15:23 GMT</pubDate>
</item>
<item>
<title><![CDATA[പുലരാതെ പോയ സ്വപ്നം]]></title>
<description/>
<enclosure length="350518" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/21/2868800-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/21/2868800-untitled-1.gif'/><figcaption><p>കെ. ദാമോദരൻ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നു</p><span class='copyright'></span></figcaption></figure><blockquote>
 കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനും ചിന്തകനും എഴുത്തുകാരനുമായ കെ. ദാമോദരനെ അമ്പതാം ചരമവാർഷിക വേളയിൽ ഓർമിക്കുകയാണ് ‘മാധ്യമം-മീഡിയവൺ’ ഗ്രൂപ് എഡിറ്ററായ ലേഖകൻ. കെ. ദാമോദരന്റെ രചനകളിലൂടെ കണ്ണോടി​ക്കുമ്പോൾ ഇന്ത്യൻ പശ്ചാത്തലത്തിൽ മാർക്സിസത്തെ പഠിക്കാനും ചിന്തിക്കാനും സഗൗരവം അധ്വാനിച്ച വേറിട്ട വ്യക്തിത്വത്തെയാണ് കാണാനാവുകയെന്നും എഴുതുന്നു. 
</blockquote>
<p>കൃഷ്ണപിള്ള, ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് തുടങ്ങിയ കേരളത്തിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികരിൽ എണ്ണപ്പെടുന്ന അഥവാ എണ്ണപ്പെടേണ്ട ദേഹമാണ് കെ. ദാമോദരൻ (1912-1976). ‘ഭാരതീയ ചിന്ത’, ‘ഇന്ത്യയുടെ ആത്മാവ്’, ‘മനുഷ്യൻ’, ‘മാർക്സ് കംസ് ടു ഇന്ത്യ’ തുടങ്ങിയ അദ്ദേഹത്തിന്റെ രചനകളിലൂടെ കണ്ണോടി​ക്കുമ്പോൾ ഇന്ത്യൻ പശ്ചാത്തലത്തിൽ മാർക്സിസത്തെ പഠിക്കാനും ചിന്തിക്കാനും സഗൗരവം അധ്വാനിച്ച വേറിട്ട വ്യക്തിത്വത്തെയാണ് കാണാവുക. അദ്ദേഹത്തെ നേരിൽ കാണണമെന്നും കേൾക്കണമെന്നും ആഗ്രഹിച്ച എനിക്ക് അതിനവസരം ഒത്തുവന്നത് 1960കളിൽ ഞാൻ വെള്ളിമാടുകുന്നിലെ ‘പ്രബോധനം’ വാരികയിൽ ജോലിചെയ്യുമ്പോഴാണ്. അപ്പോഴേക്ക് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ വലതും ഇടതുമായി പിളർന്നുകഴിഞ്ഞിരുന്നു. </p>
<p>ഇ.എം.എസും എ.​കെ. ഗോപാലനും ഇടത്തോട്ട് തിരിഞ്ഞപ്പോൾ കെ. ദാമോദരൻ, എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ് മുതൽ പേർ സി.പി.ഐയിൽ ഉറച്ചുനിന്നു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ കെ. ദാമോദരൻ പ്രസംഗിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ അന്നത്തെ സായാഹ്നം കെ. ​ദാമോദരനെ ശ്രവിക്കാനും ഇടതു-വലത് പിളർപ്പിന്റെ മൂലകാരണങ്ങൾ നേരിൽ മനസ്സിലാക്കാനുമുള്ള അവസരമാക്കി. 1965ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റിലൊതുങ്ങിയ സി.പി.ഐയുടെ പിന്നിലല്ല സഖാക്കളിൽ ബഹുഭൂരിപക്ഷവുമെന്ന് നേരത്തേ ബോധ്യപ്പെട്ടിരുന്നതാണ്. അത് പക്ഷേ പ്രത്യയശാസ്ത്രപരമെന്നതിനെക്കാളേറെ എ.കെ.ജിയെ​പ്പോലുള്ള സമരനായകരുടെ വൈകാരികവും ചടുലവുമായ നേതൃശേഷിയുടെ ഫലമായിരുന്നെന്ന് ധരിക്കാവുന്നതാണ്.</p>
<p> ശുഷ്‍കമായ സദസ്സിനു മുമ്പാകെ ദാമോദരൻ നടത്തിയ താത്ത്വിക പ്രഭാഷണം കൈയടിക്കും ആർപ്പുവിളികൾക്കും വഴിയൊരുക്കാതിരുന്നത് സ്വാഭാവികം. സോവിയറ്റ് ലൈനും ചൈനീസ് ലൈനും തമ്മിലെ ഏറ്റുമുട്ടൽ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളർത്തിയ പശ്ചാത്തലത്തിൽ, 1962ലെ ചൈനീസ് അതിർത്തി കൈയേറ്റത്തോടെ നെഹ്റു ഗവൺമെന്റിനെ പൂർവാധികം വലത്തോട്ട് തിരിച്ചിരുന്നു. അമ്പതുകളിലെ ഹിന്ദു-ചീനി ഭായി ഭായി മുദ്രാവാക്യങ്ങൾ പിന്നീടൊരിക്കലും ആസേതു ഹിമാചലം മുഴങ്ങാതായി. </p>
<p>ആഗോളതലത്തിൽ അമേരിക്ക നേതൃത്വം നൽകുന്ന സാമ്രാജ്യത്വ ചേരിക്കും സോവിയറ്റ് നിയന്ത്രിത ചേരിക്കും മധ്യേ ജവഹർലാൽ നെഹ്റു, മാർഷൽ ജോസഫ് ടിറ്റോ, ജമാൽ അബ്ദുന്നാസിർ എന്നിവർ ചേർന്ന് ചേരിചേരാ ചേരിക്ക് രൂപംനൽകിയത് അനന്തര സംഭവം. അപ്പോഴൊക്കെയും സോവിയറ്റ് പക്ഷത്തും നെഹ്റുവിന്റെ പക്ഷത്തുമായിരുന്നു സി.പി.ഐ അഥവാ വലതു കമ്യൂണിസ്റ്റ് പാർട്ടി നിലയുറപ്പിച്ചത്. മറുവശത്ത് സി.പി.എം ആകട്ടെ ഭാഗികമായെങ്കിലും മാവോ സെ തുങ്ങിന്റെ പക്ഷത്തോടാണ് ആഭിമുഖ്യം പുലർത്തിയത്. നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റിന്റെ കടുത്ത വിമർശകരുംകൂടിയായിരുന്നു സി.പി.എം. </p>
<p>യഥാർഥത്തിൽ പിളരുന്നതിന് മുമ്പുതന്നെ, അഭിപ്രായഭിന്നതകൾ രൂക്ഷതരമായിരുന്നു പാർട്ടിയിലെന്ന് തെളിയിക്കുന്നതാണ് ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ഏതാണ്ട് ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന ദാമോദരൻ, ‘ന്യൂ ലെഫ്റ്റ് റിവ്യൂ’ പത്രാധിപർ താരിഖ് അലിയുമായി നടത്തിയ സുദീർഘമായ സംഭാഷണം (അത് പിന്നീട് മലയാളത്തിൽ ധ്വനി പബ്ലിഷിങ് സെന്റർ, പെരുമ്പാവൂർ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്). 1957ൽ കേരളത്തിൽ നടന്ന പ്രഥമ നിയമസഭ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിക്കുകയും സ്വതന്ത്രന്മാരുടെ പിന്തുണയോടെ അധികാരത്തിൽ വരുകയും ചെയ്തപ്പോൾതന്നെ അതിന്റെ സ്വഭാവത്തെക്കുറിച്ച് പാർട്ടിയിൽ കടുത്ത ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868806-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020w4ZqTPnfXtNtiKk3XuPNqaDdDRs9Slu09654560" data-watermark="false" style="width: 100%;" info-selector="#info_item_1782009658020">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782009658020"></div>
</div>
<p> </p>
<p> ‘നമ്പൂതിരിപ്പാടടക്കമുള്ള കേന്ദ്ര നേതാക്കളുന്നയിച്ചതും ഉയർന്നു നിന്നതുമായ വീക്ഷണം ഇതായിരുന്നു. കേരളത്തിൽ തൊഴിലാളികൾ സമാധാന മാർഗത്തിലൂടെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്തിരിക്കുന്നു. കേരളം സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിന്റെ ഉത്തമ മാതൃകയായിത്തീരും. ലോകത്തിലാദ്യമായാണ് ഇത് സംഭവിക്കുന്നത്. ലോകം മുഴുവനുമുള്ള സഖാക്കൾക്ക് ഭാവിയുടെ വഴികാട്ടിയാണിത്.’ നേതൃത്വത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. </p>
<p>‘‘ഞാൻ ഈ വീക്ഷണത്തോട് യോജിച്ചില്ല. കമ്യൂണിസ്റ്റുകാർ വിജയിച്ചാലും ഭരണകൂടം മുതലാളിത്ത ഭരണകൂടമായിത്തന്നെ നിലനിൽക്കുന്നുവെന്നും മറിച്ചുള്ള വ്യാമോഹങ്ങൾ പരത്തുന്നത് തെറ്റായിരിക്കുമെന്നും ഞാൻ വാദിച്ചു. അൽപം ചില സഖാക്കൾമാത്രം എന്നെ പിന്താങ്ങി. തർക്കപരിഹാരത്തിന് ശ്രമിക്കാനായി കേരള നേതൃത്വവുമായി ചർച്ചനടത്താൻ പാർട്ടി സെക്രട്ടറിയായിരുന്ന അജയഘോഷ് ഡൽഹിയിൽനിന്ന് വന്നെത്തി. രണ്ട് വീക്ഷണങ്ങളും അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടു. ഞാൻ ന്യൂനപക്ഷത്തിനുവേണ്ടി വാദിച്ചു. ഞങ്ങൾ ഒരു പ്രദേശത്ത് ഗവൺമെന്റധികാരമുപയോഗിക്കുകയാണെങ്കിലും പ്രാദേശികമായും ദേശീയമായും ഭരണകൂടം മുതലാളിത്തപരംതന്നെയാണെന്നും പാർട്ടിയെയും ജനകീയ പ്രസ്ഥാനത്തെയും ശക്തിപ്പെടുത്താനായി ഈ അവസരം എങ്ങനെ ഉപയോഗിക്കാമെന്നതാണ് ഞാൻ അഭിമുഖീകരിക്കുന്ന പ്രശ്നമെന്നും ഞാൻ വാദിച്ചു. </p>
<p>തൊഴിലാളിവർഗം അധികാരത്തിൽ വന്നില്ലായിരുന്നുവെന്നർഥം’’. എന്നാൽ, ഇ.എം.എസ് ഉൾപ്പെടെയുള്ള ഭൂരിപക്ഷത്തിന്റെ വാദത്തിനനുകൂലമായി ദേശീയ സെക്രട്ടറി നിലയുറപ്പിച്ചതോടെ ദാമോദരനടക്കമുള്ളവരുടെ ന്യൂനപക്ഷാഭിപ്രായം തിരസ്കരിക്കപ്പെട്ടു. ലോകത്താദ്യമായി സംസ്ഥാനത്ത് പ്രഥമ ജനാധിപത്യ കമ്യൂണിസ്റ്റ് ഭരണം ആരംഭിക്കുകയും ചെയ്തു. 1959​ലെ വിമോചന സമരത്തെ തുടർന്ന് നെഹ്റു സർക്കാർ ഇ.എം.എസ് ഗവൺമെന്റിനെ പിരിച്ചുവിട്ട പശ്ചാത്തലത്തിൽ, പാർട്ടിയുടെ സൈദ്ധാന്തിക മാസികയായ ‘കമ്യൂണിസ്റ്റി’ൽ ഭരണകൂടം തൊഴിലാളിവർഗ ഭരണകൂടമായിരുന്നില്ലെന്ന് ഇ.എം.എസ് എഴുതിയ ലേഖനത്തിൽ സമ്മതിച്ച കാര്യം ദാമോദരൻ അനുസ്മരിക്കുന്നുണ്ട്. അൽപം മുമ്പ് നമ്പൂതിരിപ്പാടിന് ഈ ബോധമുദിച്ചിരുന്നെങ്കിൽ സ്ഥിതി തീർത്തും വ്യത്യസ്തമാവുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. </p>
<p>പ്രയോഗതലത്തിൽ അതുകൊണ്ടെന്ത് വ്യത്യസ്തതയാണ് ജനങ്ങൾക്ക് അനുഭവപ്പെടുക എന്ന് അദ്ദേഹം വി​ശദീകരിക്കുന്നില്ല. ഒരുവേള പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടികളുടെ തകർച്ചക്ക് വഴിവെക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പാർലമെന്ററി വ്യാമോഹം ലഘൂകരിക്കപ്പെടുമായിരുന്നു എന്നു​വേണമെങ്കിൽ കരുതാം. പക്ഷേ, 1948-49 കാലത്ത് ബി.ടി. രണദിവെയും കൂട്ടുകാരും നയിച്ച തെലങ്കാന സായുധകലാപത്തെ തുടർന്ന് നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അമ്പതുകളുടെ തുടക്കത്തിൽ പാർലമെന്ററി ജനാധിപത്യം അംഗീകരിച്ച് നിരോധത്തെ അതിജീവിച്ചപ്പോൾതന്നെ ബൂർഷ്വാ ജനാധിപത്യപാതയിൽ പാർട്ടി പ്രവേശിച്ചുകഴിഞ്ഞിരുന്നു. </p>
<p>അതേ വഴിയേ മുന്നോട്ടുപോയപ്പോൾ അനിവാര്യമായ ജീർണതകളെയോർത്ത് പരിഭവിച്ചിട്ട് കാര്യമൊന്നുമില്ല. അറുപതുകളുടെ തുടക്കത്തിൽ കനുസന്യാലും ചാരുമജുംദാറും സംഘവും വിപ്ലവം തോക്കിൻകുഴലിലൂടെയേ വരൂ എന്ന മാവോയിസ്റ്റ് ലൈൻ സ്വീകരിച്ച് പാർലമെന്ററി ജനാധിപത്യത്തോട് വിടചൊല്ലി സായുധ പോരാട്ടത്തിന്റെ വഴി സ്വീകരിച്ചതിന്റെ അനന്തരഫലമായി നക്സൽ-മാവോയിസ്റ്റ് പ്രസ്ഥാനം ഇപ്പോൾ ഉന്മൂലനത്തിലെത്തി നിൽക്കുകയാണല്ലോ. ബിഹാറിലെ സി.പി.ഐ (എം.എൽ) ആകട്ടെ പാർലമെന്ററി ജനാധിപത്യത്തിലേക്ക് തിരിച്ചുവരുകയും ചെയ്തു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868807-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020vL8KjreGAnhKETUdizHhG5aLoChcsU689744881" data-watermark="false" style="width: 100%;" info-selector="#info_item_1782009747701">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782009747701"></div>
</div>
<p>ഇ.എം.എസ് സർക്കാറിന്റെ തുടക്കത്തിൽ, പാർട്ടി അഭിമുഖീകരിക്കേണ്ടിവന്ന തീഷ്ണമായ മോഹഭംഗത്തിന് നിമിത്തമായ സംഭവം കെ. ദാമോദരൻ തന്റെ ഉപര്യുക്ത മുഖാമുഖത്തിൽ അനുസ്മരിക്കുന്നത് കൗതുകകരമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അൽപമാസങ്ങൾ പിന്നിട്ടപ്പോൾ പുതിയ ഗവൺമെന്റിന് ഒരു പ്രധാന പരീക്ഷണം നേരിടേണ്ടിവന്നു. കൊല്ലത്തിനടുത്തുള്ള ഒരു വ്യവസായശാലയിലെ തൊഴിലാളികൾ പണിമുടക്കി. ആ ഫാക്ടറിയിലെ യൂനിയൻ ആർ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു. പണിമുടക്ക് ഗവൺമെന്റിനെതിരായിരുന്നില്ല. ഫാക്ടറിയുടമക്കെതിരായിരുന്നു. ഞങ്ങൾ സി.പി.ഐയുടെ സ്റ്റേറ്റ് കൗൺസിൽ (ഏതാണ്ട് 60 സഖാക്കൾ അതിലുണ്ടായിരുന്നു) കൂടിയിരിക്കുകയായിരുന്നു. </p>
<p>അപ്പോഴാണ് പൊലീസുകാർ പണിമുടക്കുന്ന തൊഴിലാളികളെ വെടിവെച്ചു കൊന്ന വാർത്ത ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങൾ തരിച്ചിരുന്നുപോയി. കമ്യൂണിസ്റ്റുകാർ ഭരിക്കുമ്പോൾ പൊലീസ് തൊഴിലാളികളെ വെടിവെച്ച് കൊല്ലുകയോ? ഉടൻതന്നെ സഖാക്കളിലുണ്ടായ പ്രതികരണം ഇതായിരുന്നു: ‘‘വെടിവെപ്പിനെ അപലപിക്കുക. അടിയന്ത​രാന്വേഷണമേർപ്പെടുത്തുക. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക. പണിമുടക്കുന്ന തൊഴിലാളികളോട് പരസ്യമായി മാപ്പുചോദിക്കുക. ഞങ്ങൾ ഭരിക്കുമ്പോൾ അത്തരത്തിൽ ഇനി ഒരിക്കലും സംഭവിക്കുകയില്ലെന്ന് പൊതുവായി ഉറപ്പുനൽകുക.’’ എന്നാൽ, രണ്ടു മണിക്കൂർ നീണ്ടുനിന്ന ഒരു ചർച്ച ആരംഭിച്ചു. ഒടുവിലത്തെ തീരുമാനങ്ങൾ ഞങ്ങളുടെ ആദ്യ പ്രതികരണങ്ങളിൽനിന്ന് തീർത്തും വിഭിന്നമായിരുന്നു. എന്റെ നോട്ടത്തിൽ സംഗതി മുഴുവൻ അന്യായമായിരുന്നു.</p>
<p>പാർട്ടി ഒടുവിൽ പാസാക്കിയ പ്രമേയം പൊലീസിന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നതായിരുന്നു. ആരെങ്കിലുമൊരാൾ ഞങ്ങളുടെ വീക്ഷണം വിശദീകരിക്കാനും ആർ.എസ്.പിയെ ആക്രമിക്കാനും പൊലീസിന്റെ പ്രവൃത്തിയെ ന്യായീകരിക്കാനുമായി സ്ഥലത്ത് പോവേണ്ടതാണെന്നും നിശ്ചയിക്കപ്പെട്ടു. ഞാൻ പാർട്ടിയുടെ ശക്തരായ മലയാളം പ്രസംഗകരിൽ ഒരാളാണെന്നായിരുന്നു സങ്കൽപം. അതിനാൽ കേരള കമ്യൂണിസ്റ്റ് പാർട്ടിയെ പ്രതിനിധാനം ചെയ്ത് സംസാരിക്കാൻ ഞാൻ നിയോഗിക്കപ്പെട്ടു. പറ്റില്ലെന്ന് പറയാനും കൗൺസിലെടുത്ത തീരുമാനം എനിക്ക് ദഹിച്ചിട്ടില്ലാത്തതിനാൽ എനിക്കതിനെ ന്യായീകരിക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെടാനുമാണ് എനിക്ക് തോന്നിയത്. അപ്പോൾ പാർട്ടി നേതൃത്വം ഔപചാരികമായിത്തന്നെ എന്നോട് പോയി പാർട്ടിയെ ന്യായീകരിക്കണമെന്നാവശ്യപ്പെട്ടു. ഞാൻ പോയി ഒന്നരമണിക്കൂർ സംസാരിച്ചു. തനി വായാടിത്തം.</p>
<p>മൂന്ന് തൊഴിലാളികളുടെ മരണം ഞാൻ ആർ.എസ്.പിയുടെ നിരുത്തരവാദിത്തത്തിൽ ആരോപിച്ചു. ഈ തൊഴിലാളികളെ കൊലക്ക് കൊടുത്തതെന്തി​നെന്ന് ജനങ്ങളോട് വിശദീകരിക്കാൻ ഞാൻ അവരോടാവശ്യപ്പെട്ടു. പണിമുടക്കിന്റെ നേതാക്കളെ ഞാൻ പരുഷമായി ആക്രമിച്ചു. അന്ന് രാത്രി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ എനിക്ക് ഉള്ളിൽ ഓക്കാനം വന്നു. എനിക്കുറങ്ങാനായില്ല. പാർട്ടിയെ ന്യായീകരിക്കുന്ന പണി ഞാൻ നിഷേധിക്കേണ്ടതായിരുന്നു എന്നെനിക്ക് തോന്നി. എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിപ്പോയി. ഞാൻ ഭാര്യയെ ശകാരിച്ചു. എന്നെ ഇത്തരമൊരു അവസ്ഥയിൽ കൊണ്ടെത്തിച്ച പാർട്ടി നേതാക്കളോട് ആക്രോശിക്കുകയും അവരെ ശകാരിക്കുകയും ചെയ്യുന്നതിന് പകരം ഞാനെ​ന്റെ ഭാര്യയോട് വക്കാണം കൂടി. പിറ്റേന്ന് മൂന്ന് സ്ഥലങ്ങളിൽ അതേ പ്രസംഗം നടത്താൻ എന്നോടാവശ്യപ്പെട്ടു. ഞാൻ കണ്ണടച്ചു നിരസിച്ചു. അതവർ സ്വീകരിച്ചു.’</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868801-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020WpYvmGD1jb7cRRxJKxGGzUXFbWW1HJST9390632" data-watermark="false" style="width: 100%;" info-selector="#info_item_1782009393813">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782009393813"></div>
</div>
<p>ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1960കളിൽ രണ്ടായി പിളർന്നപ്പോൾ ദാമോദരൻ സി.പി.ഐയിൽ തന്നെ ഉറച്ചുനിന്നപ്പോഴും പിളർപ്പിൽ ഖിന്നനായിരുന്നു അദ്ദേഹം. പാർട്ടിയുടെ പിളർപ്പിന്റെ മൂലകാരണം സോവിയറ്റ്-ചൈനീസ് കമ്യൂണിസ്റ്റ് ധാരകളോടുള്ള ഭിന്നമായ കാഴ്ചപ്പാടാണെന്ന പൊതുധാരണ അദ്ദേഹം പങ്കുവെക്കുന്നില്ല. ഇന്ത്യയിലെ കോൺഗ്രസ് ഗവൺമെന്റിനോടുള്ള സമീപനവും മറ്റു പ്രശ്നങ്ങളുംകൂടി പിളർപ്പിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. കോൺഗ്രസിന്റെ ഭരണകുത്തക തകർക്കുന്നതിനാണ് ഒരു വിഭാഗം മുഖ്യപരിഗണന നൽകിയത്. മുസ്‍ലിം ലീഗിനോടും ജനസംഘ​ത്തോടും കൂട്ടുകൂടിപോലും കോൺഗ്രസിന്റെ ഭരണകുത്തക അവസാനിപ്പിക്കണമെന്ന് വാദിച്ചവരാണ് പാർട്ടി പിളർന്ന് സി.പി.ഐ (എം) രൂപവത്കരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. </p>
<p>പാർട്ടി​ ചെയർമാൻ എസ്.എ. ഡാ​ങ്കെ 1924ൽ ബ്രിട്ടീഷ് അധികാരികൾക്ക് തന്റെ സേവനം ഓഫർചെയ്തുകൊണ്ട് എഴുതിയതായി പറയപ്പെടുന്ന കത്ത് പുറത്തുവന്നതും പിളർപ്പിന്റെ കാരണങ്ങളിലൊന്നാണ്. എന്നാൽ, ആ കത്ത് വ്യാജമാണെന്നാണ് ദാമോദരന്റെ വിലയിരുത്തൽ. അതേസമയം, പിളർന്നതിൽ പിന്നെ സി.പി.എമ്മാണ് ശക്തിതെളിയിച്ചതെന്ന് അദ്ദേഹം സമ്മതിക്കുന്നു. എങ്കിലും, താൻ സി.പി.ഐ വിടേണ്ട സാഹചര്യമൊന്നുമുണ്ടായിരുന്നില്ല. ‘ഞാൻ പിളർപ്പിന് തന്നെ എതിരായിരുന്നു.’ രണ്ട് ചേരികളും തമ്മിൽ എന്തെങ്കിലും അടിസ്ഥാന വ്യത്യാസങ്ങളുള്ളതായി അദ്ദേഹം കണ്ടില്ല. പിളർപ്പ് ഇടതുപക്ഷത്തെ ഗണ്യമായി തളർത്തിയെന്നും വലതുപക്ഷം ശക്തിപ്രാപിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. </p>
<p>രാജ്യത്തെ എല്ലാ കമ്യൂണിസ്റ്റ് ശക്തികളെയും മാർക്സിസം-ലെനിനിസത്തിന്റെ അടിത്തറയിൽ യോജിപ്പിക്കേണ്ടതിന്റെ പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞുകൊണ്ടാണ് താരിഖ് അലിയുമായുള്ള സംഭാഷണം ദാമോദരൻ അവസാനിപ്പിക്കുന്നത്. 1976 ജൂലൈ മൂന്നിന് അദ്ദേഹം വിടവാങ്ങുമ്പോൾ സോവിയറ്റ് യൂനിയൻ ചരിത്രത്തിന്റെ ഭാഗമാവുകയോ ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനം കഥാവശേഷമാവുകയോ ചെയ്തിരുന്നില്ലെന്നതുകൊണ്ട്, ശുഭപ്രതീക്ഷയോടുതന്നെയാവണം ഒരേസമയം സൈദ്ധാന്തികനും ഗ്രന്ഥകാരനും പ്രഭാഷകനും മാധ്യമപ്രവർത്തകനും നികിത ​ക്രൂഷ്ചേവ്, ചൗ എൻലായ്​, ഹോചിമിൻ തുടങ്ങിയ കമ്യൂണിസ്റ്റ് രാഷ്ട്രത്തലവന്മാരോടെല്ലാം സംവദിക്കാൻ അവസരം ലഭിച്ച അപൂർവ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന കെ. ദാമോദരൻ എന്ന മലപ്പുറത്തുകാരൻ 1976 ജൂലൈ മൂന്നിന് ചെങ്കൊടിയോട് ലാൽസലാം ചൊല്ലി പിരിഞ്ഞത്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/k-damodaran-and-the-trajectory-of-indian-marxism-1530419</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/k-damodaran-and-the-trajectory-of-indian-marxism-1530419</guid>
<category><![CDATA[Weekly,Archives,Articles,Premium,29 JUN 2026]]></category>
<dc:creator><![CDATA[ഒ. അബ്ദുറഹ്മാന്‍]]></dc:creator>
<pubDate>Mon, 22 Jun 2026 03:01:19 GMT</pubDate>
</item>
<item>
<title><![CDATA[രണ്ടു 
ഫോസിലുകൾ]]></title>
<description/>
<enclosure length="141486" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/21/2868792-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/21/2868792-untitled-1.gif'/><figcaption></figcaption></figure><p>കൗതുകത്തോടെ കുട്ടി അതിനെ നോക്കിനിന്നു </p>
<p>വാരിയെല്ലുകൾ കൊരുത്തുകെട്ടി, </p>
<p>ചില്ലുകൂട്ടിൽ തൂക്കിയിടപ്പെട്ട കാലത്തെപ്പോലെ, </p>
<p>ചലിക്കാൻ മറന്നുപോയൊരു നിമിഷത്തിൽ </p>
<p>പൊടുന്നനേ ശിലാരൂപിയായ് തീർന്നൊരു </p>
<p>കൊടുങ്കാറ്റുപോലെ, </p>
<p>കുതിക്കാനൊരുങ്ങുന്ന കാലുകളടക്കി, </p>
<p>ഭീമാകാരമായി </p>
<p>അത് നിലകൊണ്ടു! </p>
<p>കടലെടുത്തു </p>
<p>പോയൊരാദിമഭൂഖണ്ഡത്തിന്റെ, </p>
<p>തീരരേഖ </p>
<p>തേടുംവിധം, </p>
<p>അതിന്റെ നീളൻ നിഴൽ നിലത്തഴിഞ്ഞു വീണു കിടന്നു... </p>
<p>ശൽക്കങ്ങളും ദംഷ്ട്രകളുമില്ലാതെ, </p>
<p>ചലനമില്ലാതെ! </p>
<p>പണ്ട് പണ്ട് പണ്ട്, </p>
<p>ഓർമകൾക്കും മുമ്പ്, </p>
<p>പൈൻ മരങ്ങളുടെയും </p>
<p>പന്നൽച്ചെടികളുടെയും </p>
<p>ഭാഷ പരിചിതമായൊരു ഭൂമിയുണ്ടായിരുന്നു </p>
<p>പേരുകളുടെ കളങ്കമേശാത്ത ഒന്ന്... </p>
<p>സ്നേഹവും വെറുപ്പും ജനിച്ചിട്ടുണ്ടായിരുന്നില്ല </p>
<p>മുറിവേറ്റിട്ടില്ലാത്തതിനാൽ, </p>
<p>പിഞ്ചുഭൂമി </p>
<p>പ്രതിരോധം പരിശീലിച്ചിരുന്നില്ല... </p>
<p>അതിനൊപ്പം പിച്ച നടന്നിരുന്ന </p>
<p>ഉരഗവർഗത്തിന്റെ പ്രതിനിധി, </p>
<p>ഉന്മൂലനങ്ങളുടെ വെളിപാടുകളുമായി </p>
<p>അവനെത്തന്നെ നോക്കിനിന്നു, </p>
<p>അനുതാപമോടെ! </p>
<p>ദുഃഖമറിഞ്ഞു പോയതിനാൽ മാത്രം, </p>
<p>ഫോസിലുകളായി ജീവിക്കാൻ വിധിക്കപ്പെട്ട </p>
<p>ഒരേയൊരു ജീവിവർഗത്തിന്റെ </p>
<p>പ്രതിനിധിയെന്ന നിലയിൽ, </p>
<p>കുട്ടി, </p>
<p>സ്പീൽബർഗ് സിനിമകളിലെ </p>
<p>ടി. റെക്സുകളുടെ, </p>
<p>നിഗൂഢമായ വേട്ടയാടൽ തന്ത്രങ്ങളോർത്ത് </p>
<p>ആവേശം കൊണ്ടു! </p>
<p>അവരിരുവർക്കും സഹവർത്തിക്കാവുന്ന, </p>
<p>വേട്ടയാടി അതിനെ കീഴ്‌പ്പെടുത്താനാകുന്ന </p>
<p>ഒരത്ഭുതലോകം... </p>
<p>വെർച്വൽ റിയാലിറ്റിയുടെ </p>
<p>സാധ്യതകളെ </p>
<p>അവൻ സ്വപ്നം കണ്ടു... </p>
<p>പരിണാമത്തിന്റെ വിരുദ്ധ ധ്രുവങ്ങളിൽ </p>
<p>നിലയുറപ്പിച്ച്, </p>
<p>തങ്ങളിൽ തങ്ങളിൽ നോക്കിനിൽക്കുന്ന </p>
<p>രണ്ടു ജീവികൾ... </p>
<p>അവർക്കിടയിൽ </p>
<p>ഹിമയുഗങ്ങളുടെ നിസ്വനങ്ങൾ! </p>
<p>പക്ഷേ അവർക്കു മുകളിൽ, </p>
<p>വിദൂരതയിൽനിന്ന് </p>
<p>അവരെത്തന്നെ ഉറ്റുനോക്കുന്ന </p>
<p>മറ്റാരുടെയോ സാന്നിധ്യം എനിക്കനുഭവപ്പെട്ടു. </p>
<p>നിയോഗമേറ്റുവാങ്ങിക്കൊണ്ട് </p>
<p>പ്രയാണമാരംഭിച്ചു കഴിഞ്ഞ ഒരുൽക്കയുടെ... </p>
<p>ചിലപ്പോൾ തോന്നും ഓരോ യുഗവും </p>
<p>അതിന്റെതന്നെ ഉൽക്കയ്ക്കു കീഴിലാണ് </p>
<p>മിടിക്കുന്നതെന്ന്! തടുക്കാനാകാത്തൊരാവേഗത്തോടെ </p>
<p>പ്രപഞ്ചത്തിന്റെ നിഗൂഢമായൊരു കോണിൽനിന്ന് </p>
<p>യാത്രയാരംഭിച്ചു കഴിഞ്ഞ, </p>
<p>പ്രകാശവർഷങ്ങൾ താണ്ടി കുതിച്ചുകൊണ്ടിരിക്കുന്ന, </p>
<p>ലക്ഷ്യത്തിലേക്കെന്നേ തൊടുക്കപ്പെട്ടു </p>
<p>കഴിഞ്ഞ ഒരുൽക്കക്കു കീഴിൽ! </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1530412</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1530412</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,29 JUN 2026]]></category>
<dc:creator><![CDATA[ഷീബ രജികുമാർ]]></dc:creator>
<pubDate>Mon, 22 Jun 2026 02:45:46 GMT</pubDate>
</item>
<item>
<title><![CDATA[അച്ഛൻ]]></title>
<description/>
<enclosure length="235245" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/21/2868787-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/21/2868787-untitled-1.gif'/><figcaption><p>കെ.പി. ഉഷ, കെ. ദാമോദരൻ 1950കളിൽ (ഫോട്ടോ: എസ്. ജയരാജ്)</p><span class='copyright'></span></figcaption></figure><blockquote>
 കെ. ദാമോദരൻ കാലത്തിന്റെ തിരശ്ശീലയിലേക്ക് മറഞ്ഞിട്ട് 50 വർഷം തികയുന്നു. പാലക്കാട് കൂട്ടുപാതയിൽ കുടുംബവു മൊത്ത് വിശ്രമജീവിതം നയിക്കുന്ന മകൾ കെ.പി. ഉഷ അച്ഛൻ ദാമോദരനെ ഓർക്കുന്നു. 
</blockquote>
<p>കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപവത്കരിച്ച ആദ്യ സംഘത്തിലെ സുപ്രധാന വ്യക്തിയാണ് അച്ഛൻ. ‘പാട്ടബാക്കി’ എന്ന എക്കാലത്തെയും പ്രശസ്തമായ രാഷ്ട്രീയനാടകത്തിന്‍റെ രചയിതാവ്. എഴുത്തുകാരൻ, എം.പി. കേരള ചരിത്രത്തിലും കമ്യൂണിസ്റ്റ് ചരിത്രത്തിലും അച്ഛന്റെ പേര് തങ്കലിപികളിൽ കൊത്തിവെച്ചു. ‘കേരള മാർക്സ്’ എന്നറിയപ്പെടുന്ന കെ. ദാമോദരനെ ഒരുപക്ഷേ ഇന്നത്തെ തലമുറക്ക് വലിയ പരിചയം ഉണ്ടാവണമെന്നില്ല. </p>
<p>അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് ഞാൻ. രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനും എഴുത്തുകാരനുമെല്ലാമായ അച്ഛനെ കുറിച്ച് വലിയ ഓർമകളൊന്നും എനിക്കില്ല. ജീവിതത്തിൽ വളരെ കുറച്ചുകാലം മാത്രമാണ് ഞാൻ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞത്. ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ അമ്മയുടെ തറവാടായ ഗുരുവായൂരിലാണ് വളർന്നത്. സ്കൂൾ പഠനവും അവിടെതന്നെയായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് മാതാപിതാക്കൾക്കൊപ്പം താമസം തുടങ്ങിയത്. അന്ന് തിരുവനന്തപുരത്ത് ‘നവയുഗം’ വാരികയുടെ എഡിറ്ററായിരുന്നു അച്ഛൻ. എട്ടാം ക്ലാസ് വരെ അവിടെ നിന്നു. പിന്നീട് വീണ്ടും തിരിച്ച് ഗുരുവായൂരിലെത്തി. പിന്നെ അച്ഛൻ രാജ്യസഭ എം.പി ആയപ്പോഴാണ് രണ്ടു വർഷം ഡൽഹിയിൽ ഒപ്പം താമസിച്ചത്. </p>
<p>തിരുവനന്തപുരത്തെ വീട്ടിലായിരുന്നപ്പോൾ സഖാക്കളായ ഇ.എം.എസ്, എ.കെ.ജി, പി. കൃഷ്ണപിള്ള, എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, സി. രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ അച്ഛനെ കാണാൻ എത്തിയിരുന്നു. അന്ന് എന്നും വീട്ടിൽ സന്ദർശകരുണ്ടാകും. ഇവരുമായി ചർച്ചകളും സംസാരങ്ങളും നീണ്ടുപോകും. അച്യുതമേനോന്‍റെ കുടുംബവും വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു. അദ്ദേഹത്തിന്‍റെ മകൾ രാധയുമായി എനിക്ക് ഊഷ്മളമായ ബന്ധമായിരുന്നു. കമ്യൂണിസ്റ്റ് ആദർശങ്ങൾ മുറുകെ പിടിച്ചായിരുന്നു അച്ഛന്‍റെ ജീവിതം. മരിക്കും വരെ അത് തുടർന്നു. ഇടക്ക് പാർട്ടിയുമായി തെറ്റി. എങ്കിലും തന്‍റെ നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു അച്ഛൻ. കമ്യൂണിസ്റ്റ് ആദർശങ്ങൾ അതേപടി പകർന്നുകിട്ടിയത് ഇളയ സഹോദരൻ കെ.പി. ശശിക്ക് ആണ്. ആക്ടിവിസ്റ്റ് ആയിരുന്ന ശശി ഏതാനും വർഷങ്ങൾക്ക് മുമ്പാണ് വിടപറഞ്ഞത്. പ്രഫ. കെ.പി. മോഹനൻ, മധു, രഘു എന്നിവരാണ് മറ്റു സഹോദരങ്ങൾ. </p>
<p>കുട്ടിക്കാലം മുതൽ മാറിത്താമസിച്ചിരുന്നതിനാൽ അച്ഛന്റെ സമരങ്ങളും ഒളിവുജീവിതവുമെല്ലാം പറഞ്ഞുകേട്ട കഥകൾ മാത്രമാണ് എനിക്ക്. കോൺഗ്രസുകാരനായിരുന്ന ദാമോദരൻ ആദ്യകാലം സമരം ചെയ്തത് ബ്രിട്ടീഷുകാർക്കെതിരെ ആയിരുന്നു. അതേ തുടർന്ന് ജയിലിലായി. വിദ്യാർഥി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കുകൊള്ളുകയും ചെയ്തു. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്‌ 1931ൽ അറസ്റ്റ് ചെയ്യപ്പെടുകയും 23 മാസം കഠിനതടവ് അനുഭവിക്കുകയും ചെയ്തു. ഉപ്പ് സത്യഗ്രഹത്തിൽ ഉൾപ്പെടെ പങ്കെടുത്തതായി പറഞ്ഞുകേട്ടിട്ടുണ്ട്. കാശിയിലെ വിദ്യാഭ്യാസ ജീവിതത്തിനിടയിലാണ് അച്ഛൻ കമ്യൂണിസത്തിൽ ആകൃഷ്ടനാകുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. </p>
<p>1937ൽ കേരളത്തിലേക്ക് മടങ്ങിയ അച്ഛൻ കേരള സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. പി. കൃഷ്ണപിള്ളയുമായി ചേർന്ന് പ്രവർത്തിച്ചു. ഫറോക്കിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് അക്ഷീണം പ്രവർത്തിച്ചിരുന്നു. പൊന്നാനിയിലെ ബീഡി തൊഴിലാളി പണിമുടക്കിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. പൊലീസുകാരിൽനിന്നും രക്ഷപ്പെടാൻ കുടിലുകളിലും നമ്പൂതിരിമാരുടെ മനകളിലും അച്ഛൻ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. എല്ലാവർക്കും അച്ഛനെ വളരെയധികം ഇഷ്ടമായിരുന്നു. അതിനാൽതന്നെ പൊലീസുകാരിൽനിന്നും സംരക്ഷിക്കാൻ ജനം പരമാവധി ശ്രമിച്ചിരുന്നു. </p>
<p>രാഷ്ട്രീയം കഴിഞ്ഞാൽ പിന്നെ എഴുത്ത് ആയിരുന്നു അച്ഛന്റെ ജീവിതത്തിൽ പ്രധാനം. പുലർച്ചെ മൂന്നരക്ക് എഴുന്നേൽക്കും. ആദ്യം കുളി. അതുകഴിഞ്ഞാൽ പിന്നെ എഴുതാനിരിക്കും. ചായയും സിഗരറ്റും ഈ എഴുത്തിൽ നിർബന്ധം. ഓഫിസ് മുറിയിൽ ധാരാളം പുസ്തകങ്ങളും പത്രങ്ങളും ഉണ്ടായിരുന്നു. ഒരു വാർത്ത ഓരോ പത്രങ്ങളും എങ്ങനെ എഴുതി എന്നറിയുന്നതിനായി എല്ലാ പത്രങ്ങളും വാങ്ങിയിരുന്നു. ജോലിയില്ലാതിരുന്ന, പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കാലത്ത് എഴുത്തിൽനിന്നും കിട്ടിയിരുന്ന വരുമാനമായിരുന്നു ഞങ്ങളുടെ ജീവിതം മുന്നോട്ടു നയിച്ചത്. </p>
<p>എഴുത്തിനു പുറമേ നല്ലൊരു പ്രസംഗകൻകൂടിയായിരുന്നു അച്ഛൻ. ഏത് വിഷയത്തെ കുറിച്ച് സംസാരിക്കാനാണെങ്കിലും കൈയിലുള്ള കുഞ്ഞ് ഡയറിയിൽ പോയന്‍റ്സ് കുത്തിക്കുറിച്ച് വെക്കും. വിശദമായിതന്നെ അതിനെ കുറിച്ച് പ്രസംഗിക്കും. ഏത് പ്രായക്കാരെയും സംസാരിച്ച് കൈയിലെടുക്കാനുള്ള കഴിവ് അച്ഛനുണ്ടായിരുന്നു. </p>
<p>ദാമോദരന്‍റെ സമര-രാഷ്ട്രീയ-എഴുത്ത് ജീവിതത്തിലെ നിത്യസാന്നിധ്യമായിരുന്നു അമ്മ പത്മം. അമ്മയും നന്നായി എഴുതുമായിരുന്നു. അച്ഛന്‍റെ ഇംഗ്ലീഷ് പുസ്തകങ്ങളെല്ലാം മലയാളത്തിലേക്ക് തർജമ ചെയ്തിരുന്നത് അമ്മയാണ്. എഴുത്തിൽ അമ്മയോട് അച്ഛൻ അഭിപ്രായങ്ങൾ ചോദിക്കും. അച്ഛൻ ജയിൽവാസം അനുഭവിച്ചപ്പോഴും ഒളിവിൽ കഴിഞ്ഞപ്പോഴും എല്ലാം കുടുംബത്തെ നോക്കിയിരുന്നത് അമ്മയാണ്. അൽഷൈമേഴ്സ് ബാധിച്ചാണ് അമ്മ വിടചൊല്ലിയത്. മരണവിവരം അറിഞ്ഞ് പാർട്ടി പ്രവർത്തകർ സന്ദർശിച്ചിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868785-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020JX12pLtzIpNdGdpSx1sFv31CYMetioxD8084118" data-watermark="false" style="width: 100%;" info-selector="#info_item_1782008087385">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782008087385"></div>
</div>
<p>തിരൂരിലായിരുന്നു അച്ഛന്‍റെ തറവാട്. തറവാട്ടിൽ പാർട്ടി പ്രവർത്തനം നടത്തിയിരുന്നത് അച്ഛൻമാത്രമാണ്. 1951ൽ ഗുരുവായൂരിൽനിന്നും നിയമസഭയിലേക്കും 1957ൽ ലോക്സഭയിലേക്കും മത്സരിച്ചുവെങ്കിലും തോറ്റു. 1960ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര നിർ‌വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അച്ഛൻ മിക്കവാറും എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്. 1964ൽ രാജ്യസഭാംഗമായി. 1970 വരെ രാജ്യസഭ എം.പി ആയിരുന്നു. </p>
<p>കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐക്കൊപ്പമാണ് അച്ഛൻ നിലകൊണ്ടത്. രാജ്യസഭയിലെ കാലാവധി അവസാനിച്ചതോടെ നാട്ടിലേക്ക് മടങ്ങി. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം സമഗ്രമായി പഠിക്കാനായി ഐ.സി.എച്ച്.ആർ ഫെലോഷിപ്പിൽ ജെ.എൻ.യുവിൽ ഗവേഷണത്തിലായിരുന്നു. പ്രഫ. ജോഷിയുമായി ചേർന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എഴുതുകയായിരുന്നു ലക്ഷ്യം. എന്നാൽ, എഴുതിത്തീരുന്നതിനുമുമ്പ് 1976 ജൂലൈ മൂന്നിന് അച്ഛൻ മരിച്ചു. </p>
<p>ഭർത്താവ് കൃഷ്ണദാസിനൊപ്പം പാലക്കാട് സ്ഥിരതാമസമാണ് ഞാൻ. മക്കളായ ബ്രിജേഷ്, രഞ്ജിത്ത്, ഗായത്രി എന്നിവർ കുടുംബമായി വേറെ താമസിക്കുന്നു. അച്ഛന്റെ പഴയ പുസ്തകങ്ങളും ഫോട്ടോകളും ഇന്നും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. അച്ഛന് കിട്ടിയ ആദരവുകളും സൂക്ഷിച്ചിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു പാർട്ടിയോടും താൽപര്യമില്ല. അച്ഛന്‍റെ കാലത്തെ രാഷ്ട്രീയം ഏറെ വ്യത്യസ്തമായിരുന്നു. പക്ഷേ, ഓർമയിലെ കനലെന്നപോലെ അച്ഛൻ ഇന്നും ജ്വലിച്ചുനിൽക്കുന്നുണ്ട്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/kdamodaran-memorial-1530408</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/kdamodaran-memorial-1530408</guid>
<category><![CDATA[Weekly,Archives,Articles,Premium,29 JUN 2026]]></category>
<dc:creator><![CDATA[ശോ​ഭി​ക വി. ​കു​റു​പ്പ​ത്ത്]]></dc:creator>
<pubDate>Mon, 22 Jun 2026 02:30:43 GMT</pubDate>
</item>
<item>
<title><![CDATA[‘മുസ്​ലിം വനിത’യെ 
‘വനിത’യാക്കുന്നു!]]></title>
<description/>
<enclosure length="229299" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/21/2868885-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/21/2868885-untitled-1.gif'/><figcaption><p>ഹലീമാ ബീവി</p><span class='copyright'></span></figcaption></figure><h3>അധ്യായം -5 </h3>
<p>സ്ത്രീകളുടെ സാമൂഹികമായ മുന്നേറ്റത്തിന് തന്റെ മാസിക ഒരു നിമിത്തമാവണം എന്ന നിർബന്ധബുദ്ധി ഹലീമാ ബീവിക്കുണ്ടായിരുന്നു. അങ്ങനെ ‘മുസ്​ലിം വനിത’ എന്ന പേരിലുള്ള മാസികയിൽനിന്ന് ‘മുസ്​ലിം’ എന്ന പദം ഒഴിവാക്കി ‘വനിത’ എന്നുമാത്രമാക്കി. കൂടാതെ, ‘ഭാരതചന്ദ്രിക’ എന്നപേരിൽ ഒരാഴ്ചപ്പതിപ്പും ദിനപത്രവുംകൂടി ഹലീമാ ബീവി നടത്തിപ്പോന്നു. </p>
<p>സ്ത്രീകളുടെ അവസ്ഥ എല്ലാ സമുദായങ്ങളിലും ഒരുപോലെയാണെന്ന തിരിച്ചറിവ് ഹലീമാ ബീവിയിൽ ഉണ്ടായിരുന്നു. വീടകങ്ങളിൽ ഒതുങ്ങിക്കഴിയുന്ന വനിതകൾക്ക് ആശയവും ആവേശവും ആകുന്ന തരത്തിൽ തന്റെ മാസിക മാറണമെന്ന ചിന്ത അവരിൽ വന്നുചേർന്നു. കുറച്ചുകൂടി മതേതര സമീപനത്തോടെ തന്റെ മാസിക അണിയിച്ചൊരുക്കാൻ അവർ തയാറായി. അതിനുവേണ്ടി അവർ ‘മുസ്​ലിം വനിത’യെന്ന പേര് ‘വനിത’ എന്നാക്കി മാറ്റി. </p>
<p>1943 മാർച്ച് 16ന് തന്റെ ആദ്യ സംരംഭമായ ‘മുസ്​ലിം വനിത’യുടെ ലൈസൻസിന് പകരം ‘വനിത’ എന്ന പേരിൽ പുതിയ മാസിക ലൈസൻസ് കരസ്ഥമാക്കി. അങ്ങനെ, 1943 ഏപ്രിലിൽ പുറത്തുവന്ന ആറാം വാല്യം ഒന്നാം ലക്കം മുതൽ ‘വനിത’ എന്ന പേരിലാണ് മാസിക പുറത്തുവന്നത്. എങ്കിലും നിലവിലുണ്ടായിരുന്ന ‘മുസ്​ലിം വനിത’യുടെ കെട്ടിലും മട്ടിലും തുടർച്ച തേടുന്നതായിരുന്നു അത്. മുമ്പ് എഴുതിവന്നിരുന്ന പലരും തുടർന്നും സഹകരിച്ചുവന്നു. </p>
<p>‘വനിത’ എന്ന പേരിൽ മാസിക തുടങ്ങിയതോടെ പല പുതുമകളും ഹലീമാ ബീവി സ്വീകരിച്ചു. തന്റെ ‘വനിത’യുടെ ലെറ്റർ ഹെഡിൽ ‘കേരളത്തിലെ സ്ത്രീകളുടെ സാംസ്കാരിക വികാസത്തിനായി ഉഴിഞ്ഞുവെക്കപ്പെട്ട ഏക സ്വതന്ത്രമാസിക’/ ‘The only independent magazine chiefly devoted for the cultural life of the Kerala Women’ എന്ന തലവാചകം അവർ ഉൾക്കൊള്ളിച്ചു. തിരുവല്ലയിലെ സെന്‍റ് ജോസഫ് പ്രിന്റിങ് ഹൗസിൽനിന്നായിരുന്നു ‘വനിത’ മാസിക ഏറെക്കാലവും അച്ചടിച്ചിരുന്നത്. ഓരോ ലക്കവും 28-30 പുറങ്ങളിലായി കഥകളും കുറിപ്പുകളും കവിതകളുംകൊണ്ട് സമ്പന്നമാക്കാൻ ഹലീമാ ബീവി പ്രയത്നിച്ചു. മിക്ക ലക്കത്തിലും കഥകൾക്കും കവിതകൾക്കും പുറമേ ലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന രണ്ടാം ലോകയുദ്ധത്തിന്റെ റിപ്പോർട്ടിങ്ങുകളും ഉണ്ടായിരുന്നു. മിക്കതും ബ്രിട്ടീഷ് രാജ് നൽകിവന്നിരുന്ന ജർമനിയെ കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളായിരുന്നു. </p>
<p>ലഭ്യമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച്, മികച്ച കവർചിത്രങ്ങൾ നൽകാനും ഫോട്ടോ ജേണലിസത്തിന്റെ ഭാഗമായി നൽകാൻ കഴിയുന്ന ചിത്രങ്ങൾകൂടി ഉൾക്കൊള്ളിക്കാനും പത്രാധിപ പരിശ്രമിച്ചു. കവർചിത്രങ്ങളെല്ലാംതന്നെ ചിത്രകാരന്മാരാൽ തയാറാക്കപ്പെടുന്ന ചിത്രീകരണങ്ങളോ ഭൂപരിപ്രേക്ഷ്യങ്ങളോ ഉൾക്കൊള്ളിക്കാനായിരുന്നു അവർ താൽപര്യം കാണിച്ചിരുന്നത്. വളരെ കുറച്ച് ലക്കങ്ങളിൽ ചിത്രങ്ങളൊന്നും ഉൾക്കൊള്ളിക്കാതെയും പുറത്തുവന്നിരുന്നു. എന്നാൽ ചില ലക്കങ്ങൾ, പ്രത്യേകിച്ചും വിശേഷാൽ പ്രതികൾക്ക് അതുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചിത്രങ്ങൾ നൽകിയിരുന്നു. </p>
<p>അക്കാലത്തെ പത്രമാസികകളുടെ ഒരു പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു വിശേഷാൽ പതിപ്പുകൾ പുറത്തിറക്കുകയെന്നത്. ബ്രിട്ടീഷ് ഇന്ത്യയിലാണെങ്കിൽ, ഇംഗ്ലണ്ടിലെ സിംഹാസനാധിപന്മാരുടെയും രാജകുടുംബങ്ങളുടെയും കിരീടധാരണം, ജന്മദിനം, രാജ്യം പങ്കെടുത്ത യുദ്ധവിജയങ്ങൾ, സൈനിക മുന്നേറ്റങ്ങൾ എന്നിവക്ക് വിശേഷാൽ പതിപ്പുകൾ ഇറക്കിയിരുന്നു. എന്നാൽ, നാട്ടുരാജ്യങ്ങളിലും ഇത്തരത്തിൽ പതിപ്പുകൾ ഇറക്കുന്നതിനെ അധികാരികൾ പ്രോത്സാഹിപ്പിച്ചിരുന്നു. 1943ല്‍ വിശേഷാൽപ്രതിയുടെ അച്ചടിയുമായി ബന്ധപ്പെട്ട് സർക്കാറിൽനിന്ന് ലഭ്യമാക്കാനുള്ള കടലാസ് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ കത്തിൽ തുടർച്ചയായി ഏഴു വർഷക്കാലം തങ്ങൾ തിരുവിതാംകൂർ അമ്മ മഹാറാണിയുടെ തിരുനാൾ പ്രത്യേക പതിപ്പ് പുറത്തിറക്കിവന്നിരുന്നുവെന്ന് ഹലീമാ ബീവി പ്രസ്താവിക്കുന്നുണ്ട്. </p>
<p>അതോടൊപ്പംതന്നെ, ശ്രീചിത്തിര തിരുനാളിന്റെ വിശേഷാൽപ്രതി പതിവുപോലെ വരും വർഷവും മുടക്കമില്ലാതെ അച്ചടിക്കാനാവശ്യമായ കടലാസുകൂടി നൽകണമെന്നും അഭ്യർഥിക്കുന്നുണ്ട്. അതിനായി 18 പൗണ്ട് തൂക്കം വരുന്ന 12 റീം പേപ്പർ സൗജന്യമായി നൽകാൻ സർക്കാർ തയാറായതായി രേഖകളിൽ കാണുന്നു.16 </p>
<p>‘മുസ്​ലിം വനിത’യുടെയോ ‘വനിത’യുടെയോ ലക്കങ്ങൾ അധികമായി ഒന്നുംതന്നെ അവശേഷിച്ചുകാണുന്നില്ല. എന്നിരുന്നാലും ചില ലക്കങ്ങൾ കണ്ടെടുക്കപ്പെടുകയും പൊതുമണ്ഡലത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, മണ്ണാർക്കാട്ടെ കെ. ജേക്കബ് തോമസ് മെമ്മോറിയൽ സൗഹൃദയ പബ്ലിക് ലൈബ്രറിയിൽനിന്നും കണ്ടെടുത്ത ‘വനിത’യുടെ കോപ്പികൾ സ്കാൻ ചെയ്ത് ഗ്രന്ഥപ്പുര ഓൺലൈൻ പോർട്ടൽ (gpura.org/ granthapura.com) വഴി പൊതുമണ്ഡലത്തിൽ എത്തിക്കുന്നതിൽ ഷിജു അലക്സ് എന്ന ഗവേഷകൻ നടത്തിവന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. അതിലൂടെ ലഭ്യമായ ‘വനിത’യുടെ ചില ലക്കങ്ങളാണ് അവയെക്കുറിച്ച് കൂടുതൽ അടുത്തറിയാനായി സഹായിച്ചത്. </p>
<p>സമകാലികരും വളരെയൊന്നും ശ്രദ്ധനേടാതെ പോയവരുമായ നിരവധി വിദൂഷികളുടെ വിഭവങ്ങൾ ‘വനിത’യിൽ ഉൾപ്പെടുത്താൻ ഹലീമാ ബീവി ശ്രമിച്ചിരുന്നു. തൽഫലമായി സ്ത്രീ വായനക്കാർക്ക് താൽപര്യം വരുന്ന നിരവധി ലേഖനങ്ങളും കുറിപ്പുകളും കവിതകളും ‘വനിത’യിൽ പ്രത്യക്ഷപ്പെട്ടു വന്നു. കൊ.വ. 1118 മിഥുനത്തിൽ (1943 CE) പുറത്തുവന്ന ഏഴാം വാല്യം നാലാം ലക്കത്തിൽ ഒരു കഥമാത്രമാണ് ഉൾപ്പെട്ടിരുന്നത്. കെ. സരസ്വതിയമ്മയുടെ ‘എന്ത് പേരിടണം’ എന്നതായിരുന്നു അത്. </p>
<p>പറവൂർ ടി.ആർ. വിമല എഴുതിയ ‘ആത്മാർപ്പണം’, ‘ഇടയ്ക്കിടം’, കെ. പങ്കജാക്ഷി അമ്മ എഴുതിയ ‘ലോകമേ! മറന്നേക്കൂ’ എന്നീ കവിതകൾ; സുമതി എന്ന നാമത്തിൽ ‘സ്ത്രീ അന്നും ഇന്നും’ എന്ന കുറിപ്പ്, പന്മനയിലെ എം.എം. സാലി എഴുതിയ ‘നബി തിരുമേനിയുടെ ജീവിത മാതൃക’, നല്ലില്ല സ്വദേശി വിദ്വാൻ ടി.സി. യോഹന്നാൻ രചിച്ച ‘നേതാവ്’, കെ.എ. സുകുമാരൻ എഴുതിയ ‘സ്ത്രീകളും ഗൃഹഭരണവും’, ഇ.കെ. കാർലോസ് എഴുതിയ ‘വിവാഹവും പ്രേമവും’, ‘സോവിയറ്റ് റഷ്യയിലെ ജീവിതരീതി’ എന്ന ലഘു ഗ്രന്ഥത്തിൽ നിന്ന് എടുത്ത ‘സോവിയറ്റ് റഷ്യയിലെ സ്ത്രീകൾ’ തുടങ്ങിയവക്കൊപ്പം യുദ്ധകാര്യ വിശേഷങ്ങൾ, സിനിമ പംക്തികൾ എന്നിവ ഈ ലക്കത്തിൽ ഉൾക്കൊണ്ടിരുന്നു. </p>
<p>എല്ലാത്തരം വായനക്കാരുടെയും താൽപര്യങ്ങൾക്കും അഭിരുചിക്കും അനുഗുണമായവ ഉൾക്കൊള്ളിക്കുന്നതിൽ പത്രാധിപ ശ്രദ്ധിച്ചിരുന്നുവെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. ഇടക്കിടക്ക് കഥാമാലികയായിട്ടും മാസിക വന്നു. ‘വനിതാ ചെറുകഥ മാസിക’ എന്നായിരുന്നു ചില ലക്കങ്ങൾക്ക് നൽകിയിരുന്ന പേര്. 1944 സെപ്റ്റംബറിൽ വന്ന ഏഴാം വാല്യം, ആറാം ലക്കം ഇത്തരത്തിൽ കഥാമാലികയായാണ് പുറത്തുവന്നത്. പരസ്യം കൊടുത്തപ്പോൾ തന്നെ നാലിൽ കുറയാത്ത കഥകൾ അതിൽ അവർ വാഗ്ദാനം ചെയ്തിരുന്നു: “കേരളത്തിൽ ചെറുകഥാ പ്രസിദ്ധീകരണങ്ങൾ വളരെ കുറവായ ഈ സമയത്ത് ഞങ്ങളുടെ ഉദ്യമം ചെറുകഥ വായനക്കാർക്കും എഴുത്തുകാർക്കും പ്രോത്സാഹനം ആയിരിക്കും.” </p>
<p>അക്കാലത്തെ പ്രമുഖ ചെറുകഥാകൃത്തുക്കളായ തങ്കമ്മ മാലിക് (മധുവിധു), കൊട്ടാരക്കര ജി. ബാലകൃഷ്ണപിള്ള (സ്വതന്ത്ര), ഇടവ ജമാൽ (യോഗിനിയമ്മ), കമുകറ (സ്നേഹം) എന്നിങ്ങനെ എഴുത്തുകാർ തങ്ങളുടെ സർഗസൃഷ്ടികളാൽ ആ ലക്കത്തെ സമ്പന്നമാക്കി. </p>
<p>1945 ജനുവരി ലക്കം ‘വനിത’ മാസിക കഥക്കാണ് പ്രാധാന്യം കൊടുത്തത്. ഡോക്ടർ (എസ്.കെ. പൊ​െറ്റക്കാട്ട്), നിത്യകന്യക (ജോസഫ് കൈനകരി), ചെറുകഥാകൃത്ത് (കെ.എം. ഹനീഫ), പ്രതികാരം (കാമുകറ), റൂം നമ്പർ 14 (ചന്ദ്രശേഖരപ്പണിക്കർ) എന്നിങ്ങനെ അഞ്ച് കഥകൾ അതിൽ ഉൾപ്പെട്ടിരുന്നു. അക്കാലത്തും തിരുവല്ല സെന്‍റ് ജോസഫ് പ്രിന്റിങ് പ്രസിൽനിന്നുമായിരുന്നു മാസികയുടെ അച്ചടി നടത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം മിക്കപ്പോഴും വരിസംഖ്യ മുൻകൂറായി നൽകണമെന്ന അഭ്യർഥന ഇടക്കിടക്ക് ‘വനിത’യുടെ പുറങ്ങളെ അലങ്കരിച്ചിരുന്നു. </p>
<p>1945 ഏപ്രിൽ മാസത്തിൽ ‘വനിതാ’ മാസിക ഒരു മിലിറ്ററി പതിപ്പ് ഇറക്കിയിരുന്നു. എട്ടണയായിരുന്നു അതിന്‍റെ വില. മാസികയിൽ പ്രത്യക്ഷപ്പെട്ട യുദ്ധകാര്യ വിശേഷങ്ങളിൽ ചിലത്: “അമേരിക്കയുടെ ‘ബി ട്വന്റി ഫോർ ലിബറേറ്റർ ബോംബർ’ എന്നൊരു വിമാനം നിർമിക്കുന്നതിനു ആദ്യകാലത്ത് ഒരു ലക്ഷം മണിക്കൂർ വേണ്ടിയിരുന്നത് ഇപ്പോൾ മുപ്പതിനായിരം മണിക്കൂറായി കുറഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ ഒരു സങ്കലിത ഫൈറ്റർ വിമാനത്തിന് ഒരു മിനിറ്റിൽ മൂന്നുലക്ഷം നിറയൊഴിക്കാൻ സാധിക്കും. നെപ്പോളിയന്റെ കാലത്ത് അത്രയും നിറയൊഴിക്കാൻ ഒരു ദിവസത്തെ യുദ്ധത്തിൽ പതിനായിരം പേരടങ്ങിയ ഒരു സൈന്യം ഏർപ്പെടേണ്ടിയിരുന്നു.”</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868890-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Dyn72742uRgA8NMz086OAKk4HBzPJY0o6667075" data-watermark="false" style="width: 100%;" info-selector="#info_item_1782016670937">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782016670937"></div>
</div>
<p>മറ്റൊന്ന്: “ടൈറ്റാനിക് എന്ന വലിയ സഞ്ചാര കപ്പൽ അറ്റ് ലാന്‍റിക് സമുദ്രത്തിൽ മുങ്ങി വൻ ആൾനാശം നേരിട്ട 1914നുശേഷം മഞ്ഞുകട്ടയുടെ ഗതിവിഗതികൾ സൂക്ഷ്മമായി ഗ്രഹിച്ച്, കപ്പലുകാർക്ക് അപ്പോഴപ്പോൾ അറിവ് നൽകുന്നതിന് അമേരിക്ക ഒരു സംഘം കാവൽ കപ്പലുകളെ നിയോഗിച്ചിട്ടുണ്ട്. അന്നത്തെ പോലെതന്നെ മഞ്ഞുകട്ടയുടെ അനിശ്ചിതമായ ഒഴുക്ക് ആ സമുദ്രത്തിൽ ഇന്നും തുടർന്ന് വരുന്നുണ്ടെങ്കിലും കാവൽ ഏർപ്പെടുത്തപ്പെട്ട ശേഷം ഇക്കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഒരു കപ്പലുപോലും മഞ്ഞുകട്ട തട്ടി നശിച്ചിട്ടില്ല.” </p>
<p>‘വനിത’യിൽ പ്രത്യക്ഷപ്പെട്ടു വന്നിരുന്ന ഒരു പംക്തിയായിരുന്നു ‘ഗൃഹകാര്യോപദേശം’. പത്രാധിപ തന്നെയായിരുന്നു ഈ പംക്തി കൈകാര്യം ചെയ്തിരുന്നത്. വിദ്യാഭ്യാസ-സാമ്പത്തിക കാര്യങ്ങളിൽ ഉയർന്ന നില പുലർത്തിയിരുന്നവരായിരുന്നു ‘വനിത’യുടെ വായനക്കാർ എന്നതിനാൽ അത്തരക്കാർക്ക് വേണ്ടിയാണ് ഈ പംക്തി പ്രവർത്തിച്ചത്. </p>
<p>1944 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ‘വനിത’യുടെ ഏഴാം വാല്യം ആറാം ലക്കത്തിൽ, കുടുംബ ബന്ധങ്ങളിൽ സ്ത്രീയും പുരുഷനും പുലർത്തേണ്ട ചില നിർദേശങ്ങൾ പംക്തിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, “...ഭർത്താവിനോട്: അതിഥികളുടെ മുന്നിൽ ​െവച്ച് ഭാര്യയെ നിങ്ങൾ പരിഹസിക്കരുത്. അതിഥിയെ വിനോദിപ്പിക്കാനാണ് നിങ്ങൾ അങ്ങനെ ചെയ്യുന്നതെങ്കിലും ഭാര്യയുടെ അഭിമാനത്തിന് അതുകൊണ്ട് നിങ്ങൾ ക്ഷതം ഉണ്ടാക്കുകയാണ്. ഭാര്യയോട്: ഗൗരവതരമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന നിങ്ങളുടെ ഭർത്താവിന്‍റെ മുറിയിൽ കൂടെ കൂടെ കടന്നുചെന്ന് നിങ്ങൾ അദ്ദേഹത്തിന്‍റെ ശ്രദ്ധയെ ശിഥിലമാക്കരുത്. അത് അദ്ദേഹത്തിന്‍റെ ജോലിയെ വർധിപ്പിക്കും. നിങ്ങളുടെ അടുക്കള കാര്യങ്ങൾ മുഴുവൻ വേലക്കാരെ ഏൽപിച്ച് ഇരുന്നുകളയരുത്. അവർ പശുവിൻ നെയ്യ് ഒഴിച്ച് അടുപ്പു കത്തിക്കുകയും പാൽക്കട്ടി കൊടുത്ത് പൂച്ചയെ വളർത്തുകയും ചെയ്യും.’’ </p>
<p>അക്കാലത്തെ സ്ത്രീ-പുരുഷ ബന്ധത്തിന്‍റെ അധീശത്വഭാവവും സാമൂഹികയാഥാർഥ്യങ്ങളും വ്യക്തമാക്കുന്നവയായിരുന്നു ഈ പംക്തി. അക്കാലത്തെ പുറത്തുവന്നിരുന്ന ‘അൽ ഹിലാൽ’ പോലെയുള്ള അറബി, ഉർദു, ഇംഗ്ലീഷ് മാസികകളിൽ വന്നിരുന്നവയിൽനിന്നും തർജമപ്പെടുത്തിയോ, ഇത്തരം നുറുങ്ങുകൾ സാധാരണ ജീവിതാനുഭവങ്ങളിൽനിന്നും സാന്ദർഭികമായി അടർത്തിയെടുത്തോ ആണ് ഉപയോഗിച്ചുവന്നിരുന്നതെന്നും കാണുന്നു. </p>
<p>പിൽക്കാലത്ത് ‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പും ദിനപത്രവും തുടങ്ങിയെങ്കിലും ‘വനിത’യുടെ പ്രസിദ്ധീകരണം മുടങ്ങാതെ നടത്തുന്നതിൽ ഹലീമാ ബീവി പ്രത്യേകം ശ്രദ്ധ നൽകിവന്നിരുന്നു. സമൂഹത്തിൽ പിന്നാക്കംനിൽക്കുന്ന കേരളത്തിലെ സ്ത്രീജനങ്ങളുടെ സാംസ്കാരിക വികാസത്തിനുള്ള ജിഹ്വ എന്നനിലയിൽ കുറച്ചുകാലം അടൂരിൽനിന്ന് പ്രസിദ്ധീകരണം നടന്നുവെന്നതൊഴിച്ചാൽ, പിന്നീടുള്ള ഒമ്പതു വർഷക്കാലം (1940-49) തിരുവല്ല കേന്ദ്രമാക്കിയായിരുന്ന ‘വനിത’യുടെ പ്രസിദ്ധീകരണം നടന്നത്. </p>
<p>എന്നാൽ, 1949 ആഗസ്റ്റിൽ തന്റെ ‘ഭാരതചന്ദ്രിക’യുടെ പ്രസിദ്ധീകരണ കേന്ദ്രം മാറിയതോടുകൂടി ‘വനിത’യുടെ പ്രസിദ്ധീകരണവും പെരുമ്പാവൂരിലേക്ക് മാറ്റുകയുണ്ടായി. അതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ തുടർന്നുവരുന്ന അധ്യായങ്ങളിൽ കാണാവുന്നതാണ്. 1949 ആഗസ്റ്റ് എട്ടിന് ഹലീമാ ബീവി സർക്കാറിന് സമർപ്പിച്ച അപേക്ഷയിൽ ‘വനിത’യുടെ ഓഫിസും പ്രസിദ്ധീകരണവും പെരുമ്പാവൂരിൽ പ്രവർത്തിച്ചുവരുന്ന ‘ന്യൂ പ്രിന്‍റിങ് ഹൗസി’ലേക്ക് മാറ്റുന്നതിനാൽ ‘വനിത’യും അവിടെനിന്ന് ആരംഭിക്കാനുള്ള അനുമതി ആവശ്യപ്പെടുന്നുണ്ട്.17 </p>
<p>തുടർന്ന് സർക്കാറിൽനിന്ന് അനുമതി ലഭിക്കുകയും 1949 സെപ്റ്റംബർ മൂന്നിന് സർക്കാറിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ‘വരുന്ന കന്നിമാസം മുതൽ ‘വനിത’യുടെ പ്രസിദ്ധീകരണം പെരുമ്പാവൂരിൽനിന്നായിരിക്കും’ എന്നറിയിക്കുന്നുണ്ട്. അങ്ങനെ ‘ഭാരതചന്ദ്രിക’ക്കൊപ്പം ‘വനിത’യും പെരുമ്പാവൂരിൽനിന്നും പ്രസിദ്ധീകരിച്ചുവന്നു. </p>
<p>സാമ്പത്തിക പ്രതിസന്ധിയും സ്വതേയുണ്ടായ പത്രപ്രവർത്തന മുരടിപ്പും മൂലം വളരെക്കാലം മാസികയുടെ പിന്നിൽ പ്രവർത്തിക്കാൻ ഹലീമാ ബീവി ആഗ്രഹിച്ചില്ല. 1951ൽ ‘ഭാരതചന്ദ്രിക’ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഉടമസ്ഥതയിലേക്ക് തന്‍റെ ന്യൂ പ്രിന്റിങ് ഹൗസും വിട്ടുനൽകിക്കൊണ്ട് ‘വനിത’യുടെ പ്രസിദ്ധീകരണവും ‘ഭാരതചന്ദ്രിക’ക്കൊപ്പം അവർ അവസാനിപ്പിച്ചു. അങ്ങനെ നീണ്ടകാലം (1938-1951) മലയാളി വായനക്കാരുടെ മുന്നിൽ കഥകളും കവിതകളുമായി ചെറുതല്ലാത്ത സാഹിത്യസപര്യ നടത്തിവന്നിരുന്ന ‘വനിത മാസിക’ മലയാള പത്രചരിത്രത്തിൽപോലും വേണ്ടത്ര പരിഗണന നേടാനാവാതെ മൺമറഞ്ഞു. </p>
<h3>അധ്യായം -6 </h3>
<p><font color="#ff0000">‘ഭാരതചന്ദ്രിക’യുടെ പിറവി </font></p>
<p>‘വനിത’യോടൊപ്പം ‘ഭാരതചന്ദ്രിക’യെന്ന ഒരാഴ്ചപ്പതിപ്പും ദിനപത്രവുംകൂടി ഹലീമാ ബീവി നടത്തിയിരുന്നു. കൊ.വ. 1118 (1943)ൽ തന്നെ ‘ഭാരതചന്ദ്രിക’ എന്നപേരിൽ പത്രിക പുറത്തിറക്കാൻ ആഗ്രഹിച്ചുകൊണ്ടവർ സർക്കാറിന് അപേക്ഷ നൽകുകയുണ്ടായി. അതിൽ 2000 കോപ്പികൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള താൽപര്യമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. വാർഷിക വരിസംഖ്യ 18 രൂപയും നിശ്ചയിച്ചിരുന്നതായി ആ വർഷത്തെ തിരുവിതാംകൂർ സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നുണ്ട്. </p>
<p>തുടർന്ന് 1943 നവംബർ 25ന് തിരുവിതാംകൂർ സർക്കാർ ഭാരതചന്ദ്രികക്ക് ലൈസൻസ് നൽകി. (ലൈസൻസ് നം. 129/1943, രജി. നം. T. 93). മലബാറിൽ കൂടുതൽ ‘ഭാരതചന്ദ്രിക’ക്ക് വായനക്കാർ വന്നപ്പോൾ അവിടെയും രജിസ്ട്രേഷൻ എടുക്കേണ്ടിവന്നു. അങ്ങനെ രജിസ്ട്രേഷൻ നമ്പർ T.93, M. 4674 എന്നും കൂടി ചേർത്തു. തുടക്കത്തിൽ ‘ഭാരതചന്ദ്രിക’ എല്ലാ തിങ്കളാഴ്ചയും പ്രസിദ്ധീകരിച്ചിരുന്ന ആഴ്ചപ്പതിപ്പായിരുന്നു. പ്രതിവാര പത്രികകൾ അഥവാ ആഴ്ചപ്പതിപ്പുകൾ എന്ത് ധർമമാണ് നിർവഹിച്ചിരുന്നതെന്ന് തിരക്കിയാൽ എല്ലാകാലത്തും ദിനപത്രങ്ങൾ വാർത്താവിനിമയവും മാസികകൾ സാഹിത്യപോഷണവും നിർവഹിക്കുമ്പോൾ വാരികകൾ ഒരേസമയം ഇവ രണ്ടും സാധിക്കുന്നുണ്ട്. </p>
<p>1944 ജനുവരിയിലാണ് ‘ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പ്’ ആരംഭിക്കുന്നത്; അതും ലോകത്തെയാകെ ഗ്രസിച്ച രണ്ടാം ലോകയുദ്ധകാലത്ത്. മാസികയുടെ ജനനത്തെക്കുറിച്ച് ഹലീമാ ബീവി പറയുന്നത്: “...ആഗോളയുദ്ധം മൂർധന്യദശയെ പ്രാപിച്ചിരുന്ന ആ ഭയങ്കരസന്ദർഭത്തിലായിരുന്നു ‘ഭാരതചന്ദ്രിക’യുടെ ജനനം. ഈ വാരിക യുദ്ധകാല പരിതസ്ഥിതിയുടെ ഞെരുക്കത്തിൽപ്പെട്ടു പല പ്രയാസങ്ങളെ അഭിമുഖീകരിച്ചാണ് നിലനിന്നത്.18 </p>
<p>തിരുവല്ലയിൽ മാർ തിയോഫിലിസ് തിരുമേനി മാനേജറായി പ്രവർത്തിച്ച് വന്നിരുന്ന സെന്റ് ജോസഫ് പ്രിന്റിങ് പ്രസിലാണ് അച്ചടിക്ക് കരാർ നൽകിയത്. തിരുവിതാംകൂറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ വസ്തുതകൾക്ക് പുറമെ ദേശീയ ആന്തർദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ പ്രത്യേകിച്ചും സ്വാതന്ത്ര്യസമരത്തിലെ വിശേഷങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലക്കങ്ങളായിരുന്നു വായനക്കാർക്ക് ഓരോ ആഴ്ചയും ലഭിച്ചുകൊണ്ടിരുന്നത്. </p>
<p>മുസ്​ലിം സമുദായത്തിൽ പ്രത്യേകിച്ചും അധികമായി പത്രികകളൊന്നും തന്നെ പുറത്തിറങ്ങാതിരുന്ന അക്കാലത്ത്, ലോകവാർത്തകൾ അറിയാനും സാമൂഹിക മുന്നേറ്റങ്ങൾ മനസ്സിലാക്കാനും ധാർമികബോധനത്തിനും സാഹിത്യപരിപോഷണത്തിനും സമുദായ ശുദ്ധീകരണത്തിനും വേണ്ടി പ്രയത്നിക്കാനായി ‘ഭാരതചന്ദ്രിക’ക്ക് സാധിക്കുമെന്നായിരുന്നു. അതോടൊപ്പംതന്നെ, ഈ പത്രിക വളരെക്കാലം നിലനിൽക്കുമെന്ന പ്രതീക്ഷയൊന്നും അവർക്കുണ്ടായിരുന്നില്ല. ഈ ആശ്ചര്യം പലപ്പോഴും അവർ പ്രകടിപ്പിച്ചിരുന്നു. 1944 ഡിസംബർ 25ന് ‘ഭാരതചന്ദ്രിക’യുടെ മുഖപ്രസംഗത്തിൽ അതിന്‍റെ ആരംഭത്തെക്കുറിച്ച് പത്രാധിപ കുറിക്കുന്നു: “ഈ ലക്കത്തോടുകൂടി ‘ഭാരതചന്ദ്രിക’ ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായിരിക്കുന്നു. </p>
<p>നമ്മുടെ പത്രലോകത്ത് ഒട്ടും തന്നെ അസാധാരണമല്ലാത്ത ശിശുമരണത്തിൽനിന്നും വലുതായ ബാലാരിഷ്ടതകളിൽ നിന്നു തന്നേയും ഈ പത്രശിശു സുരക്ഷിതമായി ഈ കാലമത്രയും പിന്നിട്ട് വരാൻ കഴിഞ്ഞതിൽ സർവശക്തനായ അല്ലാഹുവിനെ ഹൃദയപൂർവം സ്തോത്രം ചെയ്യുന്നു.” തങ്ങളുടെ പുതിയ പ്രസിദ്ധീകരണത്തെക്കുറിച്ച് വിവിധ പത്രങ്ങളിലും മാസികകളിലും അവർ മുൻകൂട്ടിതന്നെ പരസ്യം നൽകി. സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ള വ്യക്തിത്വങ്ങളെ തങ്ങളുടെ വായനക്കാരായി ആകർഷിക്കുന്നതിന് അവർ പരിശ്രമിക്കുകയും ചെയ്തു. </p>
<p>‘ഭാരതചന്ദ്രിക’യെ കുറിച്ച് അവർതന്നെ നൽകുന്ന പരസ്യസ്വഭാവത്തോടുകൂടിയ ഒരു വിവരണം ഇപ്രകാരം വായിക്കാം: “കേരളത്തിലെ ഒന്നാംകിടയിലുള്ള എഴുത്തുകാരുടെ തൂലികാവിലാസത്താൽ കണ്ണും കരളും കുളിപ്പിക്കുന്ന തരത്തിൽ എല്ലാ വിഷയങ്ങളെയും അധികരിച്ചുള്ള സുധീരവും സുവ്യക്തവുമായ ചിന്തകൾ, വിമർശനങ്ങൾ, വിജ്ഞാനവും വിനോദവും തുളുമ്പുന്ന സരസലേഖനങ്ങൾ ചിന്തോദ്ദീപകവും സൗന്ദര്യ സമ്പന്നവുമായ തൂലികാചിത്രങ്ങൾ വിശിഷ്ടവും ആദർശപരവുമായ ചെറുകഥകൾ ഏകാങ്ക നാടകങ്ങൾ, കവിതകൾ, ജീവചരിത്രങ്ങൾ വായിച്ചു രസിക്കുന്നതിന് പറ്റുന്ന ഒരു ആഴ്ചപ്പതിപ്പ്.”</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868889-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020gjHOu6MFpZAqei1pipoD0wSdtbFwNKjn6612363" data-watermark="false" style="width: 100%;" info-selector="#info_item_1782016615621">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782016615621"></div>
</div>
<p>‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പിന്റെ തുടക്കത്തിൽ എഡിറ്റർ ചുമതല വഹിച്ചിരുന്നത് വക്കം മൗലവിയുടെ പുത്രൻ എം. അബ്ദുൽ ഖാദറായിരുന്നു. അക്കാലത്ത് അറിയപ്പെടുന്ന പത്രപ്രവർത്തകനും നിരൂപകനും വൈജ്ഞാനിക സാഹിത്യകാരനുമായ വക്കം അബ്ദുൽ ഖാദറിനെപ്പോലെ ഒരാളെ തന്റെ പത്രികയുടെ ചുമതല ഏൽപിക്കുക വഴി തലയെടുപ്പുള്ള ഒരു ആഴ്ചപ്പതിപ്പാക്കി ‘ഭാരതചന്ദ്രിക’യെ മാറ്റാൻ സാധിക്കുമെന്ന ചിന്ത ഹലീമാ ബീവിക്കുണ്ടായിരുന്നു. അൽ അമീൻ (കോഴിക്കോട്), ദക്ഷിണഭാരതി (പത്മനാഭപുരം), മാപ്പിള റവ്യൂ (കോഴിക്കോട്) എന്നിവയിൽ യഥാക്രമം പത്രസമിതിയംഗമായും എഡിറ്ററായും സേവനമനുഷ്ഠിച്ച ശേഷമാണ് അബ്ദുൽ ഖാദർ ‘ഭാരതചന്ദ്രിക’യിൽ എത്തുന്നത്. </p>
<p>അദ്ദേഹത്തിന്‍റെ പേര് ‘എഡിറ്റർ -വക്കം അബ്ദുൽ ഖാദർ’ എന്നനിലയിൽ ആദ്യ പേജിൽ തലക്കെട്ടിനു മുകളിലായി നൽകിവന്നിരുന്നു. ഇതിനായി തിരുവല്ലയിൽ എത്തിയ അദ്ദേഹം തുകലശ്ശേരി കേന്ദ്രമാക്കി ഒരു വീട് വാടകക്കെടുത്താണ് താമസിച്ചത്. ഇടക്കിടെ തന്റെ സുഹൃത്തായ വൈക്കം മുഹമ്മദ് ബഷീറും ഒപ്പം കൂടാറുണ്ട്. ഔദ്യോഗികമായി, ചുമതലകൾ ഒന്നുമില്ലെങ്കിലും സബ് എഡിറ്റർ പദവിയായിരുന്നു ബഷീറിന് പത്രത്തിൽ നൽകിയിരുന്ന സ്ഥാനമെന്ന് ഹലീമാ ബീവി സൂചിപ്പിക്കുന്നുണ്ട്.19</p>
<p>മറ്റൊരു സബ് എഡിറ്റർ വെട്ടൂർ രാമൻ നായരും. എന്നാൽ, ബഷീർ അത്തരത്തിൽ ഒരു പദവി വഹിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ എഴുതപ്പെട്ട ജീവചരിത്രത്തിൽ ഒന്നുംതന്നെ കാണുന്നില്ല. ഹലീമാ ബീവിയുടെ മകളായ അൻസർ ബീഗം നൽകുന്ന ഒരു സൂചന പ്രകാരം, തന്റെ കുട്ടിക്കാലത്ത് ബഷീർ തിരുവല്ലയിലെ വീട്ടിൽ താമസിച്ചിട്ടുമുണ്ട്. 1943ല്‍ ജയിൽ മോചിതനായ ശേഷം, 1947ൽ ദേശാന്തര യാത്രക്ക് ഇറങ്ങിപ്പുറപ്പെടുന്നതുവരെയുള്ള കാലം എറണാകുളത്ത് താമസമാക്കിക്കൊണ്ട് ബഷീർ സാഹിത്യരചനകളിൽ മുഴുകിവന്നിരുന്നു. മാത്രമല്ല, വക്കം അബ്ദുൽ ഖാദറിന്റെ സ്നേഹിതൻ എന്ന നിലക്ക് നിരവധി സാഹിത്യ രചനകൾ ‘ഭാരതചന്ദ്രിക’യിൽ പ്രസിദ്ധീകരിക്കാനായി നൽകിയിരുന്നു. ഈ സബ് എഡിറ്റർമാർ പ്രത്യേകിച്ച് നിർവഹിച്ചുവന്നിരുന്ന ധർമമെന്തായിരുന്നുവെന്ന് എവിടെയും സൂചിപ്പിച്ചു കാണുന്നില്ല. </p>
<p> 1944 ജൂലൈ മൂന്നിന് പുറത്തിറങ്ങിയ 26ാമത്തെ ലക്കത്തിൽ വരെ വക്കം അബ്ദുൽ ഖാദറിന്‍റെ പേര് എഡിറ്റർ സ്ഥാനത്ത് കാണുന്നുണ്ട്. (തൂലികാ ചിത്രരചനയിൽ മികച്ചുനിന്നിരുന്ന അദ്ദേഹം ഈ ലക്കത്തിലാണ് ‘തൂലികാചിത്രം -ഒന്ന്’ എന്നനിലയിൽ പി. കേശവദേവിനെ കുറിച്ച് എഴുതിയത്). പ്രസ്തുത ലക്കത്തിനുശേഷം അജ്ഞാതമായ കാരണങ്ങളാൽ അദ്ദേഹം എഡിറ്റർ പദവി ഉപേക്ഷിക്കുകയുണ്ടായി. തുടർന്നുള്ള കാലം എഡിറ്റർ സ്ഥാനം ഏറ്റെടുത്ത് പത്രികയെ ചലിപ്പിച്ചത് ഹലീമാ ബീവിയായിരുന്നു. </p>
<p>രാജ്യകാര്യങ്ങൾ, രാഷ്ട്രീയ വാർത്തകൾ, സ്വാതന്ത്ര്യ സമര പ്രക്ഷോഭണങ്ങൾ, സാമൂഹിക പരിഷ്കർത്താക്കളുടെയും രാഷ്ട്രീയനേതാക്കന്മാരുടെയും ജീവചരിത്രങ്ങൾ, കഥ, കവിത, ലേഖനങ്ങൾ, ഏകാങ്കങ്ങൾ എന്നിവക്ക് പുറമെ, തൂലികാചിത്രങ്ങൾ, യാത്രാവിവരണം, പുസ്തകാഭിപ്രായം, ഗ്രന്ഥനിരൂപണം, പുരോഗമന സാഹിത്യ ചർച്ചകൾ, ഗ്രന്ഥങ്ങളെ മുൻനിർത്തിയുള്ള അഭിപ്രായ സർവേകൾ, നാട്ടുവിശേഷങ്ങൾ (ഗ്രന്ഥശാലകൾ, പള്ളികൾ, പള്ളിക്കൂടങ്ങൾ, മതപാഠശാലകൾ എന്നിവയുടെ തറക്കല്ലിടൽ, ഉദ്ഘാടനം തുടങ്ങിയവ), നാട്ടുവാർത്തകൾ, പദപ്രശ്നങ്ങൾ, ആവലാതികൾ, പരാതികൾ എന്നുവേണ്ട വായനക്കാരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള നിരവധി വിഭവങ്ങൾ ‘ഭാരതചന്ദ്രിക’യിൽ ഉൾക്കൊണ്ടിരുന്നു. </p>
<p>ഒപ്പംതന്നെ മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാർ ഈ ആഴ്ചപ്പതിപ്പിനെ സമ്പന്നമാക്കുന്നതിൽ മുന്നിട്ടുനിന്നു. ജി. ശങ്കരക്കുറുപ്പ്, എസ്.കെ. പൊ​െറ്റക്കാട്ട്, എസ്. ഗുപ്തൻ നായർ, പി. കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ, ലളിതാംബിക അന്തർജനം, ഒ.എൻ.വി. കുറുപ്പ്, ടി. ഉബൈദ്, കെ.എം. സീതി സാഹിബ്, ഇടവ ജമാൽ, തങ്കമ്മ മാലിക്, സരസ്വതിയമ്മ, കമുകറ, കെ.എ. ദാമോദര മേനോൻ, എബ്രഹാം മാടമാക്കൽ തുടങ്ങി നിരവധി പേർ ലേഖനങ്ങളും ചെറുകഥകളും കവിതകളും ഏകാങ്കങ്ങളും എഴുതി വന്നിരുന്നു. </p>
<p>ഗാന്ധിജി, നേതാജി, ഇഖ്ബാൽ, മൗലാന ആസാദ്, ഖാൻ അബ്ദുൽ ഗഫാർ ഖാൻ, മുഹമ്മദലി ജിന്ന, മൗലാന മുഹമ്മദലി, ജവഹർലാൽ നെഹ്റു, ഷൗക്കത്തലി, കാൾ മാക്സ്, ലെനിൻ, ടോൾസ്റ്റോയ്, മുസ്തഫ കമാൽ പാഷാ, ജലാലുദ്ദീൻ റൂമി, സയ്യിദ് അഫ്ഗാനി, ഫരീദുദ്ദീൻ അത്താർ, റഷീദ് രിദ എന്നിങ്ങനെ പ്രമുഖ വ്യക്തിത്വങ്ങളെ കുറിച്ച് വിവിധ ആളുകൾ വിവിധ സ്വഭാവത്തോടുകൂടി എഴുതിയ നിരവധി ജീവചരിത്ര ലേഖനങ്ങൾ ഇതിൽ പ്രത്യക്ഷപ്പെട്ടിരുന്നു. </p>
<h3>(തുടരും) </h3>
<p><font color="#ff0000">കുറിപ്പ് </font></p>
<p><font color="#ff0000">16. ഫയൽ നമ്പർ 757/1943/CS, കോൺഫിഡൻഷ്യൽ, 02/12/1943, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം. </font></p>
<p><font color="#ff0000">17. ഫയൽ നമ്പർ D 6225/1949, ജനറൽ, 29/12/1949, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം. </font></p>
<p><font color="#ff0000">18. [ഭാരതചന്ദ്രിക വിശേഷാൽപ്രതി, പ്രസ്താവന, 1946, പു. 3] </font></p>
<p><font color="#ff0000">19 [1995 ൽ ഹലീമാ ബീവി ചന്ദ്രിക ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശമുള്ളത്.] </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/history/haleema-beevi-and-the-legacy-of-vanitha-and-bharathachandrika-1530460</link>
<guid isPermaLink="true">https://www.madhyamam.com/weekly/history/haleema-beevi-and-the-legacy-of-vanitha-and-bharathachandrika-1530460</guid>
<category><![CDATA[Weekly,Archives,History,Premium,29 JUN 2026]]></category>
<dc:creator><![CDATA[ഡോ. സഖരിയ തങ്ങൾ]]></dc:creator>
<pubDate>Mon, 22 Jun 2026 02:15:40 GMT</pubDate>
</item>
<item>
<title><![CDATA[യേശു നജീബ്]]></title>
<description/>
<enclosure length="172687" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/21/2868869-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/21/2868869-untitled-1.gif'/><figcaption><p>ചിത്രീകരണം: സലിം റഹ്മാൻ</p><span class='copyright'></span></figcaption></figure><p>പിക്കാസോ ആർട്സ്. ഒരു ബാർബർ ഷോപ്പ് പോലെയായിരുന്നു. ഞങ്ങളുടെ ചെറുപട്ടണത്തിൽ രഞ്ജിത്തിന്റെ അച്ഛൻ ആണ്ടി മാസ്റ്റർ തുടങ്ങിയതായിരുന്നു അത്. ഗുഹാലിപികൾ മുതൽ പരിഷ്കരിക്കപ്പെട്ട ഇന്നത്തെ അക്ഷരങ്ങൾ വരെ കാലഗണനക്കനുസൃതമായി പിക്കാസോയിൽ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. ആദ്യകാലത്ത് ചുവരെഴുത്തിൽ തുടങ്ങി പിന്നീട് പല വലിപ്പത്തിലുള്ള പോസ്റ്ററുകളായും ബാനറുകളായും നാടിന്റെ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയിൽ ആണ്ടി മാസ്റ്റർ നിറഞ്ഞുനിന്നു. </p>
<p>നാടിന്റെ മുക്കിലും മൂലയിലുമുള്ള ചുവരുകളിലൊക്കെ ആണ്ടി മാസ്റ്ററുടെ അക്ഷരങ്ങളുണ്ടായിരുന്നു. പൊളിക്കാതെയിട്ടിരിക്കുന്ന പഴയ കെട്ടിടങ്ങളുടെ ചുവരുകളിൽ ഒരു മുദ്രാവാക്യമോ ആഹ്വാനമോ ആയിക്കൊണ്ട് ആണ്ടി മാസ്റ്റർ എപ്പോഴും ഞങ്ങളെ നോക്കി. ഞങ്ങളുടെ കളിമൈതാനത്തിന്റെ മതിലിൽ ഇപ്പോഴും ആണ്ടി മാസ്റ്റർ വരച്ച അരിവാൾ ചുറ്റിക നക്ഷത്രമുണ്ട്. മറ്റെവിടെയും അത്രയും മൂർച്ചയുള്ള അരിവാൾ ഞാൻ കണ്ടിട്ടേയില്ല. മഞ്ഞും മഴയും വെയിലും ഏറെ കടന്നുപോയെങ്കിലും ആണ്ടി മാസ്റ്റർക്കുള്ള സ്മാരകംപോലെ, ചെറിയ മങ്ങലോടെ ഇപ്പോഴും ആ ചിഹ്നം കളിമൈതാനത്തിന്റെ മതിലിലുണ്ട്. </p>
<p>ഇലക്ഷനടുക്കുമ്പോൾ അരിവാൾ ചുറ്റികയും അരിവാൾ നെൽക്കതിരും കൈപ്പത്തിയുമെല്ലാം മാസ്റ്റർ വരച്ചെങ്കിലും പുഷ്പചിഹ്നം നാട്ടിൽ സജീവമാകുന്നതിനുമുമ്പ് മാസ്റ്ററുടെ കയ്യിൽ വിറ ബാധിക്കുകയുണ്ടായി. പാർക്കിൻസൺസ് ശരീരത്തിന്റെ തുലനം തെറ്റിച്ചു. കുറച്ചുനാൾ വീൽച്ചെയറിലാവുകയും ഒരു ജനുവരി 30ന് അദ്ദേഹം മരിച്ചുപോവുകയും ചെയ്തു. </p>
<p>പിക്കാസോ ആർട്സ് ഹൗസ് ഒരു ബാർബർഷോപ്പ് പോലെയാണെന്നു പറഞ്ഞതിനു കാരണം അവിടവിടെ ചിതറിക്കിടക്കുന്ന അക്ഷരങ്ങളും വരകളും മാത്രമല്ല, ബാർബർ ആളുകളുടെ രൂപം മാറ്റുന്നതുപോലെത്തന്നെയാണിവിടെയും. പല്ലുന്തിയ സ്ഥാനാർഥിയുടെ പല്ല് നിരയൊപ്പിക്കും. കോങ്കണ്ണ് സമനിലയിലാക്കും. ഹെയർസ്റ്റൈൽ എങ്ങനെ വേണമെങ്കിലും മാറ്റും. മീശയുണ്ടെങ്കിൽ സമൃദ്ധമാക്കും. ആണ്ടി മാസ്റ്റർ തുടങ്ങിവെച്ച രൂപമാറ്റത്തിന്റെ വിസ്മയം ഇപ്പോൾ രഞ്ജിത്തിലൂടെ തുടരുന്നു. പ്ലസ് ടു കഴിഞ്ഞതിനുശേഷം അവൻ ഫൈൻ ആർട്സ് കോളേജിലേക്കും ഞാൻ സാഹിത്യ ബിരുദത്തിനും പോയി. ഫൈനാർട്സ് കഴിഞ്ഞ് അവൻ തിരുവനന്തപുരത്തെവിടെയോ ഡിസൈനിങ് പഠിച്ചു. </p>
<p>എം.എ കഴിഞ്ഞ് ഞാൻ പാരലൽ കോളേജിൽ പഠിപ്പിക്കുമ്പോൾ അവൻ പിക്കാസോയിലിരുന്ന് പുതിയ കാലത്തെ പോസ്റ്ററുകളും നോട്ടീസുകളും ഡിസൈൻ ചെയ്തു. അമ്പത്തിയേഴിലെ ഇ.എം.എസ് മന്ത്രിസഭാംഗങ്ങളുടെ തനിമയാർന്ന വരപ്പകർപ്പു മുതൽ ആണ്ടി മാസ്റ്ററുടെ വിരലുകളിൽ പിറന്ന അനേകം ചരിത്രനിമിഷങ്ങൾ ഇപ്പോഴും പിക്കാസോയിലുണ്ട്. അത്യഗാധമായ രംഗഭാവങ്ങളോടെ പലരുടെയും പോർട്രെയിറ്റുകളുണ്ട്. പലരും വിലയ്ക്കു ചോദിച്ചെങ്കിലും ആ പൊന്നുരുപ്പടികളൊന്നും രഞ്ജിത്ത് തൊട്ടിട്ടില്ല. ആണ്ടി മാസ്റ്റർ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്ന ആ വരകൾക്കിടയിൽ എല്ലാറ്റിന്റെയും അടിയിലുള്ള നേർത്ത ഒപ്പുനോക്കി രഞ്ജിത്ത് കമ്പ്യൂട്ടറിനു മുന്നിലിരുന്നു. ഫോട്ടോഷോപ്പിന്റെ വിവിധ സാധ്യതകളുപയോഗപ്പെടുത്തി ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെപ്പോലെ അവൻ പലതും പുതുക്കിക്കൊണ്ടിരുന്നു. </p>
<p>നല്ല സാമ്പത്തികബുദ്ധിമുട്ടുള്ള സമയത്ത് അച്ഛന്റെ പഴയ വരകൾ ലേലത്തിനുവെച്ചുകൂടേ എന്ന അവന്റെ മറുപടി ചെറിയ വിവരണസഹിതം ലളിതമായിരുന്നു. ഞങ്ങളുടെ പട്ടണത്തിന് പടിഞ്ഞാറുമാറി നാലുകിലോമീറ്ററിനപ്പുറത്ത് പഴയൊരു നെല്ലുസംഭരണ കേന്ദ്രമുണ്ട്. പത്തെഴുപത് വർഷം പഴക്കമുള്ള പൊളിക്കാറായ ആ കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണിരുന്നു. പണ്ട് ആണ്ടി മാസ്റ്റർ വരച്ച ഒരു ചിത്രം ആ മതിലിലുണ്ടായിരുന്നു. ഇനിയും അടരാത്ത ഒരിഷ്ടികയിൽ ആണ്ടി മാസ്റ്ററുടെ നേർത്ത ഒപ്പ് ഇപ്പോഴുമുണ്ട്. അച്ഛന്റെ കയ്യൊപ്പുകൾ വിൽക്കാനുള്ളതല്ല എന്നതായിരുന്നു അവന്റെ ന്യായം. </p>
<p>ഒരു വൈകുന്നേരം ഞങ്ങൾ ‘പിക്കാസോ’യിലിരിക്കുമ്പോൾ ബസാറിലെ ഹസൻ ഭായിയുടെ കോഫി ക്ലബിൽനിന്ന് ഒരു തൂക്കിൽ രണ്ട് കാപ്പിയുമായി ഒരു ചെറുപ്പക്കാരൻ കയറിവന്നു. സമൃദ്ധമായ താടിയും മുടിയുമായി, വെള്ളാരങ്കണ്ണുകളുള്ള ചുവന്നനിറമുള്ള ഉയരമുള്ള ഒരാൾ നേരിയ വിഷാദഛവിയുള്ള ചിരിയോടെ കാപ്പി മേശയിൽ വച്ച് തൂക്കുമായി തിരികെ പോയി. കാപ്പി ചുണ്ടോട് ചേർത്ത് ആകാംക്ഷയോടെ യുവസുന്ദരനാരെന്ന് രഞ്ജിത്തിനോട് തിരക്കി. ഹസൻ ഭായിയുടെ റിക്രൂട്ട്മെന്റാണ്. ആറുമാസമായി ഇവിടെ വന്നിട്ട്. ‘ബംഗ്ലാദേശിയാണ്’. ഇത്രയും ഓറയുള്ള ബംഗ്ലാദേശിയോ എന്ന എന്റെ റേസിസ്റ്റ് കൗതുകം അവൻ ചെറിയ പുച്ഛത്തോടെ ചിരിച്ചുതള്ളി. തരുണീമണികൾ അവനെ കാണാൻ കാത്തിരിക്കുന്ന കാര്യം രഞ്ജിത്തെന്നോട് പറഞ്ഞു. </p>
<p>ലേഡീസ് ഹോസ്റ്റലുകളുടെ മുന്നിലും പെൺകുട്ടികളുടെ മുന്നിലും ചുറ്റിനടക്കുന്ന റോമിയോ മാത്രമല്ല അവൻ. വലിയ സഹായിയാണ്. അങ്ങാടിയിൽ ഒട്ടുമിക്ക യാചകരും പട്ടികളും അവനെ കാത്തിരിക്കാറുണ്ട്. ഭക്ഷണമായും മരുന്നായും അവൻ അവരുടെ അടുത്തെത്താറുണ്ട്. അടുത്തൊന്നും നാടുപിടിക്കാനുദ്ദേശ്യമില്ലാത്തതുകൊണ്ടാണ് അവനിങ്ങനെ പണം ധൂർത്തടിക്കുന്നതെന്ന് ഹസൻ ഭായ് ഇടക്കിടെ പറയും. പക്ഷേ, അയാൾക്കു അഭിപ്രായം പെട്ടെന്ന് മാറ്റേണ്ടിവന്നത്രേ. കടുത്ത വയറുവേദനയുമായി ആശുപത്രിയിലായ ഹസൻ ഭായിയുടെ കൂടെ രാപ്പകൽ അവൻ കൂട്ടിരുന്നു. മൂത്രട്യൂബും മലവിസർജനത്തിനുള്ള പാത്രവും അറപ്പില്ലാതെ കൈകാര്യം ചെയ്തു. ആശുപത്രിയിൽനിന്നിറങ്ങിയ ഹസൻ ഭായ് അവന്റെ എല്ലാ പ്രവൃത്തികൾക്കും നിരുപാധികം ഇളവനുദിച്ചു. </p>
<p>എന്തെങ്കിലും വരച്ചിട്ട് കുറെയായെന്ന് രഞ്ജിത്ത് പറഞ്ഞു. ഫോട്ടോഷോപ്പിലും ഇപ്പോൾ എ.ഐയിലുമാണ് കളി. ഒരുപാട് മുഖങ്ങൾ കാണുന്നുണ്ടെങ്കിലും ഒന്നും വരയ്ക്കാനാകുന്നില്ല. തോന്നുന്നില്ലെന്നതാണ് ശരി. മനുഷ്യരുടെ മുഖങ്ങളിലെല്ലാം കടുത്ത നിരാശയോ വെറുപ്പോ ഭയമോ ആണ്. ഒറ്റനോട്ടംകൊണ്ട് ഉള്ളിൽ ചെന്ന് തൊടുന്ന രണ്ട് കണ്ണുകൾ കണ്ടിട്ടെത്ര നാളായി. പ്രത്യാശയുടെ ഒരു മുഖം? ലോകം കൊലവെറിയിലും വെറുപ്പിലും നീറുന്നു. ഇപ്പോഴും മനുഷ്യർ വിശന്നു മരിക്കുന്നു. പിന്നെയെങ്ങനെ മനുഷ്യരുടെ മുഖങ്ങൾ സന്തോഷമുള്ളതാകും..? </p>
<p>ഇങ്ങനെയൊക്കെ വാതോരാതെ പറയുന്ന രഞ്ജിത്തിനെ നോക്കി ഞാൻ അന്തംവിട്ടിരുന്നു. പണിയെടുക്കാതിരിക്കാൻ ഓരോ ഒഴികഴിവുകൾ പറയുന്നതാണെന്ന് കുറ്റപ്പെടുത്തി. പക്ഷേ, ഒരു രാത്രി അവനെന്നെ വിളിച്ചു. ഒരു ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. രണ്ടുദിവസം കഴിയുമ്പോൾ ഇതിലേ വരണം. </p>
<p>സത്യത്തിൽ ഞാനത് മറന്നുപോയിരുന്നു. കുട്ടികൾക്ക് കമ്യുവിന്റെ ഔട്ട്സൈഡർ (L’etranger) പഠിപ്പിക്കുകയായിരുന്ന ഒരു വൈകുന്നേരം അവന്റെ വിളി വന്നു. മെർസോട്ട് (1) എന്തിനാണ് അറബിയെ കൊന്നതെന്ന്? ഒരു പെൺകുട്ടി ചോദിച്ചപ്പോൾ യുക്തിയില്ലാതെ എന്തോ പറയാൻ തുടങ്ങുകയായിരുന്നു. ബാക്കി നാളെയാവാമെന്ന് കുട്ടികളോട് പറഞ്ഞ് ഞാനിറങ്ങി. </p>
<p>പിക്കാസോയിൽ അത്ഭുതത്തോടെ ഞാനവന്റെ പുതിയ ചിത്രം നോക്കി. തെളിച്ചവും ആഴവും കാര്യങ്ങളുമുള്ള കണ്ണുകളോടെ വശ്യമായ സ്നേഹത്തിലേക്ക് ക്ഷണിക്കുന്ന ഒരു മുഖം. ഞാൻ സംശയത്തോടെ രഞ്ജിത്തിനെ നോക്കി.കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. </p>
<p>“യേശുവല്ലാതെ മറ്റാര്?” </p>
<p>എന്റെ സംശയം തീർന്നില്ല എന്നുകണ്ട് ആകാംക്ഷ ഉടച്ചുകൊണ്ട് വീണ്ടും പറഞ്ഞു. </p>
<p>“നജീബലി, ബംഗ്ലാദേശി.’’ </p>
<p>യേശുവിലേക്ക് ബംഗ്ലാദേശിയായ നജീബലിയെ അവൻ വിദഗ്ധമായി സന്നിവേശിപ്പിച്ചിരിക്കുന്നു. സ്വർഗത്തിന്റെ ആഴത്തിൽ നിന്നു വരുന്നതുപോലെ നേർത്ത പ്രകാശത്തോടെ, ഒപ്പം വിഷാദം കലർന്ന പുഞ്ചിരി എന്നെ പൊടുന്നനെ തണുപ്പിച്ചുകളഞ്ഞു. തൂവൽഭാരത്തോടെ അന്തരീക്ഷത്തിൽ നിൽക്കുന്നതായി എനിക്കുതോന്നി. ആദ്യമായിട്ടായിരിക്കും ഒരു ചിത്രം കണ്ട് ഇങ്ങനെ മനസ്സ് നിറയുന്നത്. നജീബലിയുടെ വിഷാദത്തിന്റെ കാരണം രഞ്ജിത്ത് പറഞ്ഞു. കലാപത്തിൽ അവന്റെ ജ്യേഷ്ഠൻ വെടിയേറ്റ് മരിച്ചിരുന്നു. വൃദ്ധരായ മാതാപിതാക്കൾ വഴിക്കണ്ണുമായി ഇപ്പോഴും മരിച്ചവനെ കാത്തിരിക്കുന്നു. </p>
<p>ചായ നിറച്ച ഗ്ലാസുകൾ തൂക്കിൽപേറി ബസാറിലൂടെ നടക്കുന്ന നജീബലിയെ അതിനുശേഷം ഞാൻ പലവട്ടം കണ്ടു. കാറ്റിൽ അവന്റെ തോളിലോട്ടു നീണ്ടുകിടന്നിരുന്ന മുടി പലവട്ടം പറന്നു. ‘നസ്റേത്തി’ലൂടെ ചായ ഗ്ലാസുകളിൽ സ്നേഹം നിറച്ച് യേശു നടക്കുകയാണ്. ‘ഗെത്ത്സമന’ തോട്ടത്തിലൂടെ രക്തത്തിൽ കുതിർന്ന ഒലീവ് മരങ്ങളുടെ പ്രാർഥനകൾക്കിടയിലൂടെ യേശു നടക്കുന്നു. അവന്റെ കണ്ണുകളിൽ സഹോദരന്റെ രക്തമുണ്ട്. നൂറ്റാണ്ടുകളായി നടക്കുന്ന അറുകൊലകളുടെയും വേർപിരിയലുകളുടെയും പാടകെട്ടിയിട്ടുണ്ട്. </p>
<p>എങ്കിലും, അവൻ നടക്കുമ്പോൾ എല്ലാവരോടും ചിരിക്കുന്നു. ലേഡീസ് ഹോസ്റ്റലുകളിൽനിന്നിറങ്ങി പലവഴിക്കു പായുന്ന പെൺകുട്ടികളും മുതിർന്ന സ്ത്രീകളും അവന്റെ നോട്ടം നേരിടാനാകാതെ തലകുനിക്കുന്നു. അവരുടെ മുഖങ്ങൾ നാണംകൊണ്ട് ചുവക്കുന്നു. പട്ടണത്തിലെ ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ എന്നും മറ്റുവഴികളുണ്ടായിട്ടും ബസാറിലൂടെ കടന്നുപോകുന്നു. അവൻ വഴിയരികിൽ നിൽക്കുന്നുണ്ടാകുമെന്ന് കരുതി വെറുതെ പലയിടത്തും കണ്ണുപായിക്കുന്നു. </p>
<p>അത്ഭുതമതല്ല! രഞ്ജിത്ത് വരച്ച പുതിയ യേശു പെട്ടെന്ന് വൈറലായി. സോഷ്യൽമീഡിയയിൽ പലരുമത് പ്രൊഫൈൽ പിക്ചറാക്കി. ചിലർ അതിനെ അനുകരിച്ച് വരച്ചു. ആ ചിത്രത്തിന്റെ പോസ്റ്ററുകളും കലണ്ടറുകളുമുണ്ടായി. കൺവെൻഷനുകളുടെ ബാനറുകളിൽ പുതിയ യേശുവിനെ ഉപയോഗിക്കാൻ തുടങ്ങി. പള്ളിപ്പെരുന്നാളുകളുടെ ഫ്ലക്സുകളിൽ ഈ ചിത്രം കടന്നുകൂടി. ഇതൊന്നുമറിയാതെ ജറുസലേമിലേക്കും തിരിച്ചും എന്നതുപോലെ അങ്ങാടിയിലൂടെ ചായത്തൂക്കുമേന്തി നജീബലി നടന്നു. അവന്റെ പിറകിൽ നന്ദിയുള്ള തെരുവുപട്ടികൾ എപ്പോഴുമുണ്ടായി. </p>
<p>പുതിയ യേശുവിനെ കൂടുതൽ കാമറകൾ ഒപ്പി. ആളുകളെല്ലാം അവന്റെ കൂടെ സെൽഫിയെടുത്തു. നജീബലി സ്വാഭാവികമായി ചെയ്തിരുന്ന പലതും വീഡിയോകളായി. സോഷ്യൽമീഡിയകളുടെ കണക്കുവെച്ച് അവൻ തൽക്കാലത്തേക്ക് ലോകത്തിന്റെ രക്ഷകനായി. ജോർദാൻ അതിർത്തി താണ്ടി ജെറീക്കോ പട്ടണത്തിലേക്ക് പോകുന്ന യേശുവിനെ റീലുകൾ പുനരാവിഷ്കരിച്ചു. ആളുകളുടെ ശല്യംമൂലം അവൻ പലപ്പോഴും ഒളിച്ചുനടന്നു. ബസാറിലെ പട്ടികളും വൃദ്ധയാചകരുമെല്ലാം ചിലപ്പോഴൊക്കെ പട്ടിണിയായി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/21/2868870-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020FtTqjSxWrekkDhbwzW0qM0fhqs4Z9mLI5814004" data-watermark="false" style="width: 100%;" info-selector="#info_item_1782015816753">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1782015816753"></div>
</div>
<p>ഒരുദിവസം പരിഭ്രാന്തിയോടെ രഞ്ജിത്ത് എന്നെ വിളിച്ചു. പിക്കാസോയിൽ ചെല്ലുമ്പോൾ മുയലിനെപ്പോലെ വിറച്ചുകൊണ്ട് നജീബലി ഒരു മൂലയിലിരിപ്പുണ്ട്. തുരുതുരാ പുകവലിച്ചുകൊണ്ട് രഞ്ജിത്ത് അസ്വസ്ഥതയോടെ നടക്കുന്നു. നജീബലിയുടെ നെറ്റി മുറിഞ്ഞിരുന്നു. കൈമുട്ടുകളുരഞ്ഞ് ചോര കിനിയുന്നുണ്ട്. ആരൊക്കെയോ അവന്റെ പിറകേയുണ്ട്. ഇപ്പോഴെവിടെ ചെന്നാലും എല്ലാവരും തിരിച്ചറിയുന്നു. പലരും പകയോടെ നോക്കുന്നു. ഈ പാനപാത്രം തിരിച്ചെടുക്കാമോയെന്ന് അവന്റെ കണ്ണുകൾ രഞ്ജിത്തിനോടും എന്നോടും ചോദിക്കുന്നു. അവൻ പ്രാർഥിക്കുന്നതുപോലെ തോന്നി. തന്റെ പീഡാനുഭവങ്ങൾ ആസന്നമാണെന്നറിഞ്ഞ് പ്രാർഥിച്ചപ്പോൾ വിയർപ്പിൽ ചോര പൊടിഞ്ഞ(2) യേശുവിനെ ഞാനോർത്തു. </p>
<p>രാത്രി തീരെ ഉറക്കംവന്നില്ല. ആരൊക്കെയോ എവിടൊക്കെയോ ഒളിഞ്ഞിരിക്കുന്നു. ചരിത്രത്തിലും വർത്തമാനത്തിലും. ഉറക്കത്തിന്റെ തുടക്കത്തിലെപ്പോഴേ ചോരപുരണ്ട രണ്ട് കാൽപാദങ്ങൾ അകന്നുപോകുന്ന ദുഃസ്വപ്നം ആരംഭിച്ചു. മരുഭൂമികൾ കടന്ന് അത് സഞ്ചരിക്കുകയാണ്. </p>
<p>എല്ലാം പതിവുപോലെ തുടർന്നെങ്കിലും എന്തോ ഒരുൾഭയം എന്നെ പിടികൂടി. നജീബലി ഇപ്പോൾ ചായപ്പാത്രവുമായി അങ്ങാടിയിലിറങ്ങാറില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ഹസൻ ഭായിയുടെ ഹോട്ടലിന്റെ അടുക്കളയിൽ തന്നെയാണ് മുഴുവൻ സമയവും. പലവട്ടം കാണാൻ ശ്രമിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ലത്രേ. പ്രകൃതിയെ ആകെ നിരാശ മൂടിയതുപോലെ എനിക്കുതോന്നി. മണ്ണുകലത്തിന്റെ മരവിപ്പ് എല്ലായിടങ്ങളിലും തങ്ങിനിന്നു. മരങ്ങളും ഇലകളും അങ്ങയുടെ മുഖം ഞങ്ങളിൽനിന്ന് മറച്ചുവെയ്ക്കരുതേയെന്ന് പ്രാർഥിക്കുന്നതുപോലെ. അത്തിപ്പഴവും തുകൽസഞ്ചിയിലെ വെള്ളവുമായി അവനീ വഴി വരുമെന്ന പ്രത്യാശയിൽ കടത്തിണ്ണയിലിരിക്കുന്ന അന്ധനായ ഒരു യാചകനെ ഞാൻ ശ്രദ്ധിച്ചു. അവനെ കാണാൻ തപിച്ചുനടന്ന പെൺകുട്ടികളുടെ വിഷാദം നിറഞ്ഞ നെടുവീർപ്പുകൾ അന്തരീക്ഷത്തിൽ തങ്ങിനിന്നു. </p>
<p>ഒരു ജനുവരി 30ന് നജീബലിയെ കാണാതായി. അന്ന് ആണ്ടി മാസ്റ്ററുടെ ചരമവാർഷിക ദിനമായിരുന്നു. ഞാനും രഞ്ജിത്തും ഹസൻഭായിയും പോലീസ് സ്റ്റേഷനിൽ പരാതിനൽകി. നജീബലിയുടേതായ എല്ലാം അവൻ കിടക്കുന്ന മുറിയിലുണ്ട്. ഫോൺ നിശ്ശബ്ദമാണ്. അവന്റെ നാട്ടുകാരുള്ള ഇടങ്ങളിലെല്ലാം ഞങ്ങളന്വേഷിച്ചു. ആരും അവനെ കണ്ടിട്ടില്ല. എവിടെയും ചെന്നതായി അറിവുമില്ല. ഒരു ബംഗ്ലാദേശിയെ കാണ്മാനില്ലെന്ന ഞങ്ങളുടെ പരാതിയുടെ നിസ്സാരത പോലീസുകാർ പുച്ഛഭാവത്തോടെ ഞങ്ങളെ ബോധ്യപ്പെടുത്തി. </p>
<p>രക്തച്ഛവി കലർന്ന സന്ധ്യയിലൂടെ ഞങ്ങൾ മടങ്ങി. ടൗൺ പള്ളിയിൽനിന്ന് മണിമുഴങ്ങുന്നതു കേട്ടു.കുറ്റമില്ലാത്ത രക്തത്തെ(3) ഒറ്റുകൊടുത്തുവോ എന്ന് ഞാൻ രഞ്ജിത്തിനെ നോക്കി. വലിയ അപരാധം ചെയ്ത വണ്ണം അവൻ ദുഃഖത്തോടെ ദൂരേയ്ക്ക് കണ്ണയച്ചു. ടൗൺപള്ളിക്കു മുന്നിലെത്തിയപ്പോൾ അവൻ ടൂവീലർ നിർത്തി. നജീബലിയെവിടെയെന്ന് ദൈവത്തോട് ചോദിക്കാനെന്ന വണ്ണം അവൻ അകത്തേക്ക് കടന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് പുറപ്പെട്ട ഒരു കാറ്റ് അപ്പോൾ പള്ളിയങ്കണത്തിലേക്ക് വന്നു. </p>
<p>======================</p>
<p><font color="#ff0000">1. അൽബേർ കമ്യുവിന്റെ ‘ഔട്ട്സൈഡറി’ലെ നായക കഥാപാത്രം. </font></p>
<p><font color="#ff0000">2. ഗെത്ത്സെമെൻ പ്രാർഥന </font></p>
<p><font color="#ff0000">3. യൂദാസിന്റെ ആത്മഗതം </font></p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1530450</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1530450</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,29 JUN 2026]]></category>
<dc:creator><![CDATA[പി.​എ​സ്.​ റ​ഫീ​ഖ്]]></dc:creator>
<pubDate>Mon, 22 Jun 2026 02:01:07 GMT</pubDate>
</item>
<item>
<title><![CDATA[പകർച്ചവ്യാധിക്കാലം]]></title>
<description/>
<enclosure length="254507" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/21/2868866-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/21/2868866-untitled-1.gif'/><figcaption></figcaption></figure><p>മൺസൂൺ ദിനങ്ങൾ കേരളത്തിന് പകർച്ചവ്യാധിക്കാലം കൂടിയാണ്. സാദാ പനി മുതൽ നിപ വരെ സംസ്ഥാനത്തെ ആശുപത്രിക്കിടക്കയിലാക്കും. ദുരിതകാലം സൃഷ്ടിക്കുന്ന ആൾനഷ്ടവും ഓരോ വർഷവും കൂടിക്കൂടിയാണ് വരുന്നത്. രോഗം പകരാൻ നിശ്ചിതമായ കാരണങ്ങളുണ്ട്. ആ കാരണങ്ങൾ തിരിച്ചറിയുകയും രോഗം പകരാതിരിക്കാനും ചെറുക്കാനും വേണ്ട ശാസ്ത്രീയ നടപടികൾ സ്വീകരിക്കുകയുമാണ് പ്രധാനം. ഇതിൽ വന്ന അപര്യാപ്തതയും ജാഗ്രതക്കുറവുമാണ് പ്രശ്നങ്ങൾ സങ്കീർണമാക്കുന്നത്. </p>
<p>ഈ മഴക്കാലത്ത് നിപ, മലമ്പനി എന്നിവക്ക് പുറമെ ഷിഗല്ലയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട്ടിലെ ഷിഗല്ല ബാധ ഒട്ടും നിസ്സാരമല്ല.സുൽത്താൻ ബത്തേരി കോളിയാടി മാർ ബസേലിയസ് സ്കൂളിലെ വിദ്യാർഥികളിൽ ഒരാൾക്കുകൂടി ഷിഗല്ല സ്ഥിരീകരിച്ചതോടെ വയനാട്ടിൽ ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 17 ആയി ഉയർന്നു. സ്കൂൾ തുറന്നതിനു പിന്നാലെയായിരുന്നു വിദ്യാർഥികളിൽ വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളും കണ്ടത്. പരിശോധനയിൽ സ്കൂൾ കിണറ്റിലെ വെള്ളത്തിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഈ മാസം 70 പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ. മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. അതിന് ശേഷമാണ് വയനാട്ടിലെ പുതിയ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ആകെ അഞ്ച് ഷിഗല്ല മരണങ്ങളും റിപ്പോർട്ട് ചെയ്തു. </p>
<p>കഴിഞ്ഞയാഴ്ച ആദ്യം വരെ ചികിത്സക്കായി വിവിധ ആശുപത്രികളിലെത്തിയവരുടെ എണ്ണം 13,025 ആണ്. ഡെങ്കിപ്പനി, എലിപ്പനി, ഷിഗല്ല, വെസ്റ്റ് നൈൽ ഫീവർ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലും വലിയ വർധനയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് തന്നെ സമ്മതിക്കുന്നു. ഇതിനിടയിലാണ് കോഴിക്കോട്ട് ഒരാൾക്ക് നിപ സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ, കേരളത്തിൽ 24 പനി മരണങ്ങൾ നടന്നു. ഇതുകൂടാതെ പകർച്ചവ്യാധിമൂലമെന്ന് സംശയിക്കുന്ന 12 മരണങ്ങൾ വേറെയും. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കി എന്നീ രോഗങ്ങളാൽ ആറുമാസത്തിനിടെ 63 പേർ മരിച്ചിട്ടുണ്ട്. </p>
<p>പകർച്ചവ്യാധി വ്യാപിക്കാൻ പലകാരണങ്ങളുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റിയതാണ് അതിൽ മുഖ്യകാരണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൂലം മഴക്കാല പൂർവ ശുചീകരണവും തടസ്സപ്പെട്ടു. കുടിവെള്ള സ്രോതസ്സുകൾ ഉൾപ്പെടെ നമ്മുടെ പരിസരങ്ങൾ വ്യാപകമായി മലിനീകരിക്കപ്പെട്ടതാണ് മറ്റൊരു കാരണം. നഗരവത്കരണം, അശാസ്ത്രീയമായ നിർമാണം തുടങ്ങിയാൽ ചെറിയ മഴപോലും വലിയ വെള്ളക്കെട്ടുകൾക്ക് കാരണമാകുന്നു. ഇതെല്ലാം, മറ്റൊരു തരത്തിൽ നമ്മുടെ പരിസരത്തെ മലിനമാക്കുന്നുണ്ട്. </p>
<p>കൊതുകുകൾ വളരുന്ന സാഹചര്യങ്ങൾ ഇപ്പോൾ കൂടുതലാണ്. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുകയോ, കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്നില്ല. ഓടകൾ അടഞ്ഞതും നദികൾ മലിനമായതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. ആശുപത്രിയിലെത്തുന്നവർക്ക് ആവശ്യത്തിന് മരുന്നും മതിയായ ചികിത്സയും ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കുന്ന പല ദൃശ്യങ്ങളും വാർത്തകളും പുറത്തുവരുന്നുണ്ട്. </p>
<p>കേരളത്തിന്റെ ​പൊതുജനാരോഗ്യ സംവിധാനം കൂടുതൽ കാര്യക്ഷമമായി ​പ്രവർത്തിക്കേണ്ട ദിനങ്ങളാണ് മുന്നിലുള്ളത്. കേവലം മഴക്കാലം മാത്രം ലക്ഷ്യമാക്കേണ്ടത്. വർഷം മുഴുവൻ രോഗവ്യാപനം തടയുന്ന ശാസ്‍ത്രീയ പദ്ധതികളാണ് വേണ്ടത്. അതിന് പൊതുജനങ്ങളെ ഒന്നടങ്കം പ​ങ്കെടുപ്പിക്കുന്ന വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർതന്നെ നേതൃത്വം കൊടുക്കണം. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/public-health-challenges-amid-kerala-monsoon-infection-surge-1530448</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/public-health-challenges-amid-kerala-monsoon-infection-surge-1530448</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,29 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 22 Jun 2026 01:46:03 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="26166" type="image/jpeg" url="https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp'/><figcaption></figcaption></figure><h3>ടൈറ്റാനിക്: അസ്തിത്വ പ്രതിസന്ധികളുടെ നേർസാക്ഷ്യം</h3>
<p>ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘ടൈറ്റാനിക്’ എന്ന കഥ (ലക്കം 1475) സമകാലിക ജീവിതത്തിന്റെ അസ്തിത്വപരമായ പ്രതിസന്ധികളെയും സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളെയും അതിമനോഹരമായി ആവിഷ്കരിക്കുന്ന ഒരു സാഹിത്യസൃഷ്ടിയായി തോന്നി. ആധുനിക മനുഷ്യന്റെ തകർന്ന സ്വപ്നങ്ങളുടെ നേർചിത്രം ‘സ്റ്റാർ ഉണ്ണി’ എന്ന കഥാപാത്രത്തിലൂടെ കഥാകൃത്ത് ഇവിടെ വരച്ചുകാട്ടുന്നു. സിനിമാമോഹങ്ങളുമായി കടന്നുവന്ന്, ഉപജീവനത്തിനായി ചെറിയ ജോലികളിലേക്ക് ഒതുങ്ങേണ്ടിവന്ന ഒരാളുടെ നിസ്സഹായാവസ്ഥ ഈ കഥയിൽ പ്രകടമാണ്. </p>
<p>ഈ കഥയുടെ ആഖ്യാനരീതിയും ശൈലിയും പാശ്ചാത്യ സാഹിത്യത്തിലെയും സിനിമയിലെയും ഘടകങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. കഥാകൃത്ത് ഉത്തമപുരുഷ ആഖ്യാനരീതിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ചുള്ള കഥാപരിസരം, ആധുനിക ഉപഭോഗ സംസ്കാരത്തിന്റെ പ്രതീകമാണ്. പാശ്ചാത്യ എക്സിസ്റ്റൻഷ്യലിസ്റ്റ് സാഹിത്യശൈലിയോട് സാമ്യമുള്ള രീതിയിൽ, മനുഷ്യന്റെ ഏകാന്തതയെയും ശൂന്യതയെയും ഈ കഥ വിശകലനം ചെയ്യുന്നു. </p>
<p>‘ടൈറ്റാനിക്’ എന്ന തലക്കെട്ട് തന്നെ കഥയിലെ ഏറ്റവും ശക്തമായ പ്രതീകമാണ്. സുരക്ഷിതമെന്ന് കരുതിയ പല ജീവിതങ്ങളും അപ്രതീക്ഷിതമായി തകർന്നുപോകുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ഹോളിവുഡ് ചിത്രമായ ‘ടൈറ്റാനിക്’ സിനിമയിലെ ദൃശ്യങ്ങളും സംഗീതവും കഥയിൽ കൊണ്ടുവന്ന്, പാശ്ചാത്യ പോപ്പുലർ കൾചർ എങ്ങനെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നു എന്ന് കഥാകൃത്ത് കാണിച്ചുതരുന്നു. ഒരു സിനിമാറ്റിക്കായ രീതിയിൽ, കാമറയുടെ ലെൻസിലൂടെയെന്നവണ്ണം കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളെയും ചുറ്റുപാടുകളെയും വിവരിക്കുന്നത് പാശ്ചാത്യശൈലിയുടെ സ്വാധീനമായി കാണാം. </p>
<p>കഥയിലെ സംഭാഷണങ്ങൾ തികച്ചും സ്വാഭാവികമാണ്. കലാകാരന്റെ നിരാശയും വരുംതലമുറയോടുള്ള കരുതലും നിറഞ്ഞ ഉണ്ണിയേട്ടന്റെ വാക്കുകൾ വൈകാരികമായ ആഴം നൽകുന്നു. ദേശീയ ദിനാഘോഷങ്ങളും തെരുവിൽ പതാക വിൽക്കുന്ന മനുഷ്യന്റെ അവസ്ഥയും തമ്മിലുള്ള വൈരുധ്യം, ആധുനിക സാമൂഹിക അവസ്ഥയെ വ്യക്തമായി തുറന്നുകാട്ടുന്നു. ശ്രീകണ്ഠൻ കരിക്കകം വിവരണം, ബിംബങ്ങൾ, സംഭാഷണം എന്നിവയെല്ലാം കോർത്തിണക്കി ഒരു ചങ്ങലയിലെ കണ്ണികളെന്നപോലെ കഥയെ മുന്നോട്ടു നയിക്കുന്നു. സാമൂഹിക വിമർശനവും വ്യക്തിപരമായ ദുഃഖവും ഒരേസമയം പ്രതിഫലിക്കുന്ന ‘ടൈറ്റാനിക്’ ആധുനിക മലയാളകഥയിലെ ശ്രദ്ധേയമായ ഒരു രചനയാണ്. </p>
<p><font color="#ff0000">ബെർണാഡ് മൊറൈസ്, തിരുവനന്തപുരം</font></p>
<h3>നിയമസഭയിൽ ഉയരണം മലയാളത്തിന്‍റെ പ്രാർഥനാഗീതം</h3>
<p>‘വന്ദേമാതരം’ ആലപിക്കണമെന്ന ശാഠ്യം എന്തിന്, ആരുടെ?’ എന്ന തലക്കെട്ടിൽ പി.ബി. ജിജീഷ് എഴുതിയ ലേഖനം (ലക്കം 1475) വായിച്ചു. ‘വന്ദേമാതര’ത്തിന്റെ മുഴുവൻ വരികളും പാടണം എന്ന നിർദേശത്തിൽ ഗവർണറും സർക്കാറും പ്രതിപക്ഷവും പല തട്ടിലാണ്. </p>
<p>അതേസമയം, എല്ലാവർക്കും അതൃപ്‌തിയും പ്രതിഷേധവുമാണ്. മലയാളികൾക്ക് ഇത് ഇപ്പോൾ ഒരു വലിയ ചർച്ചാ വിഷയവുമായി. നമുക്ക് അറിയാവുന്ന ‘വന്ദേമാതര’ത്തിന് എന്ത് സൗന്ദര്യമാണ്! ഏത് ഭാഷയാണെന്ന് അറിയാതെ നാം കാണാതെ പഠിച്ചതാണ്. ബാക്കിയുള്ള വരികൾ ഇനി പഠിച്ച് പാടാനൊക്കെ പാടാണ്. പിന്നെ ആ വരികളിൽ ഹിന്ദു ദേവതാ സങ്കൽപങ്ങളെ/ബിംബങ്ങളെ ജന്മഭൂമിയായ ഭാരതത്തോട് ഉപമിച്ചതൊക്കെ അന്യമതസ്ഥർക്കും മതേതരക്കാർക്കും പാടാൻ മടിയായി. ഇതിനൊക്കെ ഒരു പരിഹാരമുണ്ട് –ഞാൻ എന്റെ കൗമാരകാലത്തെ ഒരു അനുഭവംവെച്ച് പറയാം. </p>
<p>എന്‍റെ ജന്മദേശമായ ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവ സമയത്ത് പതിവായി നാദസ്വര കച്ചേരി നടത്താൻ ചിന്ന മൗലാന സാഹിബ് എന്ന നാദസ്വര വിദ്വാൻ വരാറുണ്ടായിരുന്നു. എല്ലാവർഷവും മുസൽമാനായ അദ്ദേഹം നാദസ്വരത്തിലൂടെ ‘ക്ഷീരസാഗര ശയന’ എന്ന കീർത്തനം പാടുന്നത് ആസ്വദിക്കാൻ എല്ലാ മതസ്ഥരും എത്തും. </p>
<p>ദേവഗാന്ധര രാഗത്തിലുള്ള മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ഈ വരികൾ ആ വാദ്യോപകരണത്തിലൂടെ പുറത്തുവരുമ്പോൾ എന്തൊരു സൗന്ദര്യമാണ്! അതാസ്വദിക്കുന്നത് ദേശക്കാരാകെയാണ്! ഇക്കാലത്ത് സ്റ്റീഫൻ ദേവസി തന്റെ ഉപകരണത്തിലൂടെ ഇതേപോലുള്ള കീർത്തനങ്ങൾ വായിക്കുമ്പോൾ നാം ഏവരും ആസ്വദിക്കുന്നില്ലേ? ഇത് മാതൃകയായി എടുത്താൽ വന്ദേമാതരത്തിലെ എല്ലാവരികളും നാദസ്വരമോ ഓടക്കുഴലോ ഏതു വാദ്യ ഉപകരണത്തിലൂടെ വായിച്ചാലും കേൾക്കുന്നവർക്കും ഈ ചർച്ച ചെയ്യുന്നവർക്കും വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കും ഒക്കെ സമാധാനമാകും. </p>
<p>ഇത് കേൾക്കുന്ന ആളുകൾക്കെല്ലാം ഈ സംഗീതത്തിൽ തങ്ങളുടെ ഉള്ളിലെ സ്വന്തം വരികൾ കേൾക്കുന്നതായി തോന്നിയാൽ അന്യന്റെ ശബ്ദം സംഗീതമായി കാണാൻ കഴിയുന്ന ഉദാത്തമായ ഒരു അവസ്ഥയും സ്വായത്തമാക്കാം. തമിഴ്നാട്ടിൽ ദേശീയഗീതത്തിനും ദേശീയഗാനത്തിനും ഒപ്പം തമിഴ് വാഴ്ത്തുപാട്ടും പാടുന്നു. അതുപോലെ മലയാളിക്കും ഒരു മലയാള പ്രാർഥനാഗീതം അത്യാവശ്യമാണ്. അതിനു മതേതരമായ തികച്ചും ഉദാത്തമായ ഒരു ഗീതമുണ്ട് മലയാളത്തിൽ. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി എഴുതിയ ‘‘എങ്ങും എങ്ങും നിറയും വെളിച്ചമേ...’’ ഇതിന്റെ വരികൾ മുഴുവൻ ശ്രദ്ധിച്ചാൽ ഇത്രയും സെക്കുലറായി നന്മയുടെ ഗീതം പാടുന്ന മറ്റൊരു പ്രാർഥനയില്ല! പ്രത്യേകിച്ച് നിയമസഭ കൂടുന്ന എല്ലാ ദിവസങ്ങളിലും ആദ്യമേ ഈ ഗാനം പാടണം എന്നാണ് എന്റെ അഭ്യർഥന.</p>
<p><font color="#ff0000">ആർ. രാധാകൃഷ്ണൻ, പാലക്കാട് </font></p>
<h3>വായനക്ഷമതയുള്ള കഥകൾ</h3>
<p>സബിൻ ഇക്ബാൽ എഴുതിയ ‘മയിലുകൾ നൃത്തം ചെയ്യുമ്പോൾ’, ആർ. സ്വാതി എഴുതിയ ‘ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട്’ എന്നീ കഥകൾ (ലക്കം 1474) ഏറെ റീഡബിലിറ്റി ഉള്ളതായി അനുഭവപ്പെട്ടു. പ്രമേയത്തിലെ പുതുമ ഒരു കഥക്ക് ഏറെ പ്രാധാന്യമുള്ള ഒന്നാണല്ലോ. അങ്ങനെ ചിന്തിക്കുമ്പോൾ സബിൻ ഇക്ബാലിന്റെ കഥ അൽപം മുന്നിൽ നിൽക്കുന്നുണ്ട്. എന്നാൽ, ഒരു ചെറുകഥയുടെ ശിൽപഭദ്രതയും ഇഴയടുപ്പവും ആ കഥയിൽ വായനക്കാരെ ആകർഷിക്കുന്നില്ല. ചെറുകഥയുടെ ആഖ്യാനരീതിയേക്കാൾ നോവൽ അധ്യായത്തിന്റെ വിസ്തൃത രൂപം ആയിട്ടാണ് അത് തോന്നുന്നത്. സബിൻ ശ്രദ്ധേയനായ നോവലിസ്റ്റ് ആണല്ലോ. </p>
<p>ഒരു നോവൽ അധ്യായം ചെറുകഥ എന്നരീതിയിൽ പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചതാണോ എന്നൊരു വായനക്കാരൻ സംശയിച്ചാൽ അയാളെ കുറ്റപ്പെടുത്താൻ പറ്റില്ല. ആർ. സ്വാതി എഴുതിയ കഥയിലെ പ്രമേയം അത്ര പുതുമയുള്ളതല്ല. പക്ഷേ, ആഖ്യാനരീതിയിൽ വായനക്കാരെ സ്പർശിക്കുന്ന പാടവം കഥാകൃത്തിനുണ്ട്. എങ്കിലും പലയിടങ്ങളിലും എഡിറ്ററുടെ കത്രിക ഉപയോഗിക്കാനുണ്ടെന്ന് തോന്നി. പുതിയ മലയാള കഥയിൽ അക്കാദമിക രംഗത്തുനിന്നും മാധ്യമ രംഗത്തുനിന്നുമുള്ള ധാരാളം പേർ ഇടപെടുന്നുണ്ട്. വലിയ വ്യതിയാനങ്ങൾ ഒന്നും ചെറുകഥാരംഗത്ത് കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും അവരുടെ സംഖ്യാബലമുള്ള പ്രയോക്താക്കൾ സോഷ്യൽ മീഡിയയിലും മറ്റും അതൊക്കെ മഹദ് രചനകൾ ആണെന്ന് പ്രഖ്യാപിക്കുന്നത് കാണാറുണ്ട്. </p>
<p>ഇവിടെ പരാമർശിക്കുന്ന രചനകളെ ആസ്പദമാക്കിയല്ല ഇതൊന്നും പറയുന്നത്. പട്ടത്തുവിള കരുണാകരനും സി.വി. ശ്രീരാമനും എൻ.എസ്. മാധവനും വി.പി. ശിവകുമാറും ടി.വി. കൊച്ചുബാവയും യു.പി. ജയരാജും ഉജ്ജ്വലമായ ഭാവനയുടെ മഴവിൽ താഴ്വരകൾ സൃഷ്ടിച്ച് മലയാളം വായനക്കാരെ വിസ്മയിപ്പിച്ചിട്ടുള്ള ഒരിടത്ത് പുതിയ വർക്ക് അതിന്റെ ഒരംശമെങ്കിലും പകർന്നു നൽകാൻ കഴിഞ്ഞെങ്കിൽ മാത്രമേ അവരുടെയൊക്കെ അവകാശവാദങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടാവൂ. ഏതായാലും നല്ല രചനകളെ പ്രോത്സാഹിപ്പിക്കുന്ന ആഴ്ചപ്പതിപ്പിന്‍റെ പത്രാധിപസമിതിക്ക് ആശംസകൾ. </p>
<p><font color="#ff0000">എൻ.പി. രാജീവ് ഗുരുവായൂർ </font></p>
<h3>​വേദനയും കുളിർമയും നൽകുന്ന കവിത</h3>
<p>പേർഷ്യൻ സംസ്കാരത്തിന്റെയും യുദ്ധക്കെടുതികളുടെയും പശ്ചാത്തലത്തിൽ, നഷ്ടപ്പെട്ടുപോകുന്ന പച്ചപ്പുകളെയും മനുഷ്യജീവിതങ്ങളെയും ഓർമിപ്പിക്കുന്ന മനോഹരവും എന്നാൽ അങ്ങേയറ്റം വേദനജനകവുമായ ഒരു കവിതയാണ് റഹീമ തസ്നീമിന്റെ ‘ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ’ (ലക്കം 1475). </p>
<p>കവിതയിൽ റുമ്മാൻ പഴവും പേർഷ്യൻ പരവതാനിയും കേവലം ദൃശ്യങ്ങളല്ല, മറിച്ച് ശക്തമായ പ്രതീകങ്ങളാണ്. പരവതാനിക്ക് ചുവപ്പ് നിറം നൽകാൻ മാതളപ്പഴത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച ചാർ ഉപയോഗിക്കുന്ന പരമ്പരാഗത നെയ്ത്തുരീതിയെ കവിതയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, ഈ ‘ചുവപ്പ്’ പിന്നീട് യുദ്ധത്തിൽ പൊഴിയുന്ന ചോരയുടെയും നഷ്ടപ്പെടുന്ന വസന്തങ്ങളുടെയും പ്രതീകമായി മാറുന്നു. </p>
<p>​‘‘ചെഞ്ചാറൊലിപ്പിച്ച് മക്കളുടെ മയ്യിത്ത്, ഒരല്ലി, ഒരല്ലി കൂടെയെന്ന്, ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ.’’ ​എന്ന വരികളിലെത്തുമ്പോൾ മാതളത്തിന്റെ ഓരോ അല്ലിയും യുദ്ധത്തിൽ പൊലിഞ്ഞുപോകുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനുകളായി വായനക്കാരെ പൊള്ളിക്കുന്നു.</p>
<p>ഒരു വശത്ത് തോക്കുകളും പീരങ്കിക്കോപ്പുകളും ബൈനോക്കുലറുകളുമായി എത്തുന്ന അധിനിവേശ ശക്തികൾ; മറുവശത്ത് ഒലീവിലച്ചിത്രങ്ങളും ഐറിസ് പൂക്കളും നിറഞ്ഞ ശാന്തമായ പ്രകൃതിയും ദരിദ്രരായ ജനങ്ങളും. ഈ രണ്ട് വൈരുധ്യങ്ങളെ കവി മനോഹരമായി വരച്ചുകാട്ടുന്നു. ‘തോമ്പക്’ എന്ന വാദ്യോപകരണം മുഴക്കി അവർ സ്വാതന്ത്ര്യത്തിനായി കൊതിക്കുമ്പോഴും, ‘ബാർലിക്കാറ്റിൽ നോവ് പരത്തി’ അവരിലേക്ക് മരണം കടന്നുവരുന്നു. ഛെ സാസം ബെ ഖാരി.. (എന്റെ കരളിൽ തറച്ച മുള്ളുകളെയെല്ലാം എടുക്കൂ) എന്ന ഇറാനിയൻ നാടോടിപ്പാട്ടിന്റെ വരികൾ കവിതക്ക് കൂടുതൽ ആഴവും ആർദ്രതയും നൽകുന്നുണ്ട്. </p>
<p>വളരെ ലളിതമെന്ന് തോന്നിപ്പിക്കുമെങ്കിലും വരികൾക്കിടയിൽ വലിയൊരു വിലാപകാവ്യത്തിന്റെ ഗാംഭീര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ശൈലിയാണ് കവി സ്വീകരിച്ചിട്ടുള്ളത്. പേർഷ്യൻ പശ്ചാത്തലം വ്യക്തമാക്കുന്ന പദാവലികളും (റുമ്മാൻ, തോമ്പക്, പരവതാനി), ഒടുവിൽ നൽകിയിരിക്കുന്ന അനുബന്ധവും വായനക്കാരന് കവിതയുടെ രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം എളുപ്പം മനസ്സിലാക്കാൻ സഹായിക്കുന്നു. ‘ആയിരത്തൊന്നു രാവുകൾ’ എന്ന ഭാവനാലോകത്തെ ഓർമിപ്പിക്കുന്നതാണ് ‘ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ’ എന്ന ശീർഷകം. </p>
<p>എന്നാൽ, ഭാവനക്കപ്പുറം കയ്പേറിയ യാഥാർഥ്യങ്ങളുടെയും ചോരയുടെയും മണമാണ് ഈ തേട്ടങ്ങൾക്കുള്ളത്. പരവതാനി നെയ്യുന്നതുപോലെ വാക്കുകൾകൊണ്ട് നോവിന്റെ ഒരു വലിയ കാൻവാസ് തീർക്കാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. സമകാലിക ലോകത്തെ യുദ്ധക്കെടുതികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മികച്ചൊരു പ്രതിരോധ കവിതയാണിത്. </p>
<p><font color="#ff0000">സഫീദ് ഇസ്മായിൽ, ആലപ്പുഴ </font></p>
<h3>അന്നും ഇന്നും</h3>
<p>ഇ.കെ. ദിനേശൻ എഴുതിയ ലേഖനം (ലക്കം 1470) ഏറെ കാലികപ്രസക്തിയുള്ളതാണ്. ഹൈന്ദവരുടെ ഐതിഹ്യ ഗ്രന്ഥമായ മഹാഭാരതം കലാനുസൃതമായി വായിക്കപ്പെടേണ്ടതാണ്. സൂതപുത്രൻ എന്നുവിളിച്ച് അപമാനിച്ചയച്ച കർണൻ യോഗ്യനായിരുന്നു. ഏകലവ്യനും അതേപോലെ. അരികുവത്കരിക്കപ്പെടുന്നവൻ പഠിച്ചാൽ അതാപത്താണ്. </p>
<p>സ്നാനമശ്യം ഗജം മത്തം </p>
<p>ഋഷഭം കാമമോഹിതം </p>
<p>ശൂദ്രമക്ഷര സംയുക്തം </p>
<p>ദൂരതഃ പരിവർത്യനേ... </p>
<p>എന്നാണ് അന്നും ഇന്നും </p>
<p>മേക്കുന്നത്ത് കരുണാകരൻ</p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1530445</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1530445</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,29 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 22 Jun 2026 01:31:00 GMT</pubDate>
</item>
</channel>
</rss>
