<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 20 Jul 2026 06:31:13 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/27JUL/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 20 Jul 2026 06:31:13 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[നീലമേഘങ്ങളിൽ 
ചുവപ്പു പടരുമ്പോൾ]]></title>
<description/>
<enclosure length="261620" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884837-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884837-untitled-1.gif'/><figcaption></figcaption></figure><blockquote>
 സാഹിത്യ അക്കാദമി അവാർഡ് ജേതാവ് റീത്ത ചൗധരിയുടെ ‘ചൈനാടൗൺ ഡേയ്സ്’ ചരിത്രത്തിൽ മറഞ്ഞിരിക്കുന്ന അധ്യായത്തെ ആസ്പദമാക്കി എഴുതിയ നോവലാണെന്നും അത് അസമിൽ ജീവിക്കേണ്ടിവന്ന ചൈനക്കാരുടെ സംഘർഷങ്ങളിലേക്ക് വിരൽചൂണ്ടുന്നുവെന്നും എഴുതുന്നു. 
</blockquote>
<p>നിർണായകമായ ചില സംഭവങ്ങളെ ചരിത്രത്തിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്താതെ പോകുന്നത് അപൂർവമല്ല. തിരിഞ്ഞുനോക്കുമ്പോൾ, അത്തരം ചില സന്ദർഭങ്ങൾ സൃഷ്ടിച്ച നീക്കിവെപ്പുകൾകൂടി ചേർന്നതാണ് ലോകം എന്ന് ബോധ്യപ്പെടുന്നു. അവ സാഹിത്യരൂപങ്ങളായി പിന്നീട് പരിണമിക്കുന്നത് കാവ്യനീതിയെന്നേ പറയേണ്ടൂ. അധിനിവേശമെന്ന പ്രക്രിയയുടെ ഗതിയും പരിണതഫലവും ഫിക്ഷന്റെ പ്രമേയങ്ങളായി തീർന്നു. മനുഷ്യവംശത്തെ ആഴത്തിൽ ബാധിച്ച അധിനിവേശത്തിന്റെ തിക്തഫലങ്ങൾ കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയിൽ നടത്തിയ ഇടപെടലുകളുടെ പ്രത്യാഘാതവും മറ്റൊന്നല്ല തെളിയിക്കുന്നത്.</p>
<p> പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഇന്ത്യയിൽ ബ്രിട്ടീഷ് അധിനിവേശത്തിന്റെ വേരുകൾ ചുവടുറപ്പിച്ചു. 1826ഓടെ അസമിനെ അധീനതയിലാക്കിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അധികം വൈകാതെ ‘ചായ’യുടെ സാധ്യത മനസ്സിലാക്കി. അധിനിവേശത്തിന്റെ നാളുകളിലെ നിർണായകമായ ഒരു ബോധ്യപ്പെടലായിരുന്നു അത്. അസം പിടിച്ചടക്കിയതിനുശേഷം, ഈ പ്രദേശത്ത് വളരുന്ന പ്രാദേശികമായ തേയിലച്ചെടികൾ ബ്രിട്ടീഷുകാർ കണ്ടെത്തി. അക്കാലം വരെ ചൈനയിൽനിന്ന് തേയില വ്യാപാരം നടത്തിയ കമ്പനിയുടെ ശ്രദ്ധ അസമിലേക്കെത്തിച്ചേരുകയായിരുന്നു. </p>
<p>ഇത് 1830കളിൽ വ്യാപകമായ വിധത്തിലുള്ള തേയില കൃഷി ആരംഭിക്കുന്നതിലേക്ക് നയിച്ചു. റോബർട്ട് ബ്രൂസ് എന്ന ഈസ്റ്റിന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥൻ കണ്ടെത്തിയ ഈ സാധ്യതയോടെ അസം അടങ്ങുന്ന ഇന്ത്യയുടെ വടക്കുകിഴക്കേ പ്രദേശത്തിന്റെ ‘ഭൂപടം’ മാറിമറിയുകയായിരുന്നു. ബ്രിട്ടീഷുകാരുടെ സാമ്പത്തിക ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞു. ഇതേ കാലത്തുതന്നെയാണ് സുമാർ അറുനൂറു കൊല്ലങ്ങളായി അസം ഭരിച്ചിരുന്ന അഹോം രാജവംശത്തിലെ അന്തശ്ഛിദ്രങ്ങൾ രൂക്ഷമായത്. ബർമ അസമിനെ കീഴ്പ്പെടുത്താൻ ഇത് തക്ക അവസരമായി കണ്ടു. ഈ കലുഷിത നാളുകളിൽ തദ്ദേശവാസികൾ അടിമകളായി മറ്റു ദേശങ്ങളിലേക്ക് പോകാൻ ആരംഭിച്ചു. </p>
<p>ബർമക്കാരായ പട്ടാളത്തെ തുരത്തി ബ്രിട്ടീഷുകാർ സ്വന്തം സാമ്രാജ്യത്തിന്റെ അസ്തിവാരമിടുകയായിരുന്നു. 1839ൽ കൊൽക്കത്തയിൽനിന്നുള്ള 15 ചൈനക്കാരെ അസമിലെ തോട്ടങ്ങളിൽ ജോലിക്കായി നിയോഗിച്ചു. തുടർന്ന് കൊൽക്കത്തയിൽനിന്ന് കൂടുതൽ ചൈനക്കാർ എത്തി. മലയ, സിംഗപ്പൂർ, പെനാങ് എന്നിവിടങ്ങളിൽനിന്നും മക്കാവോയിലെ കുപ്രസിദ്ധമായ കൂലി ഡിപ്പോകളിൽനിന്നും ചൈനീസ് തൊഴിലാളികളെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങളും ബ്രിട്ടീഷുകാർ ബുദ്ധിപൂർവം നടത്തി. അങ്ങനെ തേയിലയെ ഒരു വലിയ വ്യവസായമായി വളർത്താനുതകുന്ന എല്ലാ പരിതഃസ്ഥിതിയും ഈസ്റ്റിന്ത്യാ കമ്പനി ഒരുക്കി. </p>
<p>സാഹചര്യങ്ങൾ പ്രതികൂലമാകുന്നതോടെ സ്വന്തം നാട് ഉപേക്ഷിച്ചുപോകാൻ മനുഷ്യർ നിർബന്ധിതരാവുന്നു. അത്തരത്തിലുള്ളവരുടെ ആഖ്യാനങ്ങൾ നാം ധാരാളമായി വായിക്കാറുണ്ട്. അനുഭവങ്ങളുടെ കരുത്തും തഴക്കവും അത്തരം കൃതികളെ ശ്രദ്ധേയമാക്കുകയും ചെയ്യുന്നു. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ അസമീസ് എഴുത്താളായ റീത്ത ചൗധരിയുടെ ‘ചൈനാടൗൺ ഡേയ്സ്’ ചരിത്രത്തിൽ മറഞ്ഞിരിക്കുന്ന ഒരു അധ്യായത്തെ ആസ്പദമാക്കി എഴുതിയ നോവലാണ്. നോവലിസ്റ്റ് തന്നെ അസമീസിൽ എഴുതിയ ഒരു നോവലിനെ ഇംഗ്ലീഷിലേക്ക് മാറ്റി എഴുതിയതാണിത്. </p>
<p>ഒരു സാങ്കൽപിക നോവലായി വിഭാവനം ചെയ്ത ‘ചൈനാടൗൺ ഡേയ്സ്’ അസമിൽ ജീവിക്കേണ്ടി വന്ന ചൈനക്കാരുടെ സംഘർഷങ്ങളിലേക്ക് വിരൽചൂണ്ടുന്നു. സ്വാതന്ത്ര്യാനന്തര അസമിലെ, ചീനപട്ടിയിൽ ചൈനീസ്-ഇന്ത്യൻ സമൂഹം താമസിക്കുന്ന ‘മാകും’ എന്ന ചെറിയ പട്ടണത്തിലാണ് കഥ വികസിക്കുന്നത്. അരുണാഭ് ബോറ എന്ന എഴുത്തുകാരനായ കഥാപാത്രത്തിന്റെ സഹായത്തോടെയാണ് നോവലിസ്റ്റ് കഥ പറയുന്നത്. അരുണാഭ് ചൈനീസ് എഴുത്തുകാരിയായ ലൈലിനെ കണ്ടുമുട്ടുന്ന സന്ദർഭത്തിലൂടെ ആഖ്യാനം രൂപപ്പെടുത്തിയിരിക്കുന്നു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ ദിശ മനുഷ്യരെ ബാധിക്കുന്നതിന്റെ ദൃഷ്ടാന്തംകൂടിയാണ് ഈ നോവൽ. ഇന്ത്യക്ക് ചൈനയുമായി നിലനിന്നിരുന്ന ബന്ധത്തിന് ക്രമേണ വിള്ളലുണ്ടാവുകയും 1962ൽ അത് യുദ്ധത്തിൽ കലാശിക്കുകയും ചെയ്ത സന്ദർഭമാണ് നോവലിന്റെ വഴിത്തിരിവ്.</p>
<p> ഇന്ത്യയുടെ മണ്ണിൽ, ഈ രാജ്യത്തിന്റെ ഭാഗമായി ജീവിച്ച ഒരു ചെറിയ വിഭാഗത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ‘വെറുക്കപ്പെട്ടവരാക്കി’ തീർക്കുന്ന സംവിധാനത്തിന്റെ അവസ്ഥയെയാണ് നോവലിൽ പറയുന്നത്. പൗരത്വത്തെ കുറിച്ചും മനുഷ്യാവകാശത്തെ സംബന്ധിച്ചും ചർച്ചകൾ സജീവമായ കാലത്ത്, ഈ നോവൽ ഉയർത്തുന്ന മാനുഷികപ്രശ്നങ്ങൾ ഏറെ പ്രസക്തമാണ്. ഒരു തെറ്റും ചെയ്യാതെ തങ്ങളുടെ ജീവിത പരിസരങ്ങളിൽനിന്ന് നിയമപരമായി ഒരു ക്യാമ്പിലെ തടവിലേക്കും പിന്നീട് മറ്റൊരു രാജ്യത്തിലേക്കും മാറി പാർക്കേണ്ടിവന്ന മനുഷ്യരെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. അസമിലെ തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യാൻ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചൈനീസ് തൊഴിലാളിയായ ഹോ ഹാന്റെ കഷ്ടപ്പാടുകളിലൂടെ നോവൽ ആരംഭിക്കുന്നു. ഒരു സന്ദിഗ്ധഘട്ടത്തിലായിരുന്നു അയാൾ ഇന്ത്യയിൽ എത്തിച്ചേർന്നത്. </p>
<p>ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങളിൽ അടിമക്കച്ചവടം താമസിയാതെ നിയമംവഴി നിർത്തലാക്കി. ചൈനയിലെ ഉൾനാടൻ പ്രദേശത്ത് ജീവിച്ചിരുന്ന ഹോ ഹാന്റെ കുടുംബം അങ്ങേയറ്റം ദാരിദ്ര്യം അനുഭവിച്ചിരുന്നു. പട്ടിണിമൂലം അയാളെ അച്ഛൻ അടിമച്ചന്തയിൽ വിൽക്കുകയായിരുന്നു. ഒരു മാംസവ്യാപാരി അടിമയായി വാങ്ങിക്കൊണ്ടുവന്ന അയാൾക്ക് ഉറ്റബന്ധുക്കളെയെല്ലാം എന്നന്നേക്കുമായി നഷ്ടപ്പെട്ടു. സ്വദേശം ഉപേക്ഷിക്കേണ്ടിവരുന്ന അടിമക്ക് ഒരിക്കലും അങ്ങോട്ട് മടങ്ങാനാവില്ലെന്നും അയാൾ തിരിച്ചറിയുന്നുണ്ട്. കറുപ്പ് തീറ്റക്കാരനായ ഉടമസ്ഥനിൽനിന്നും ഹോ ഹാനും സഹായിയും മെച്ചപ്പെട്ട ജീവിതത്തിനായി യൂറോപ്പിൽനിന്നുള്ള ഒരു കച്ചവടക്കാരന്റെ കൂടെ കപ്പൽ കയറുന്നു. വാഗ്ദത്തഭൂമിയും സ്വപ്നംകണ്ടുകൊണ്ടുള്ള യാത്രയായിരുന്നു അത്. </p>
<p> ബ്രിട്ടീഷ് കോളനിയായിരുന്ന പ്രിൻസ് ഓഫ് വെയിൽസ്‌ ദ്വീപിലാണ് ഹോ ഹാൻ എത്തിപ്പെട്ടത്. അവിടെവെച്ച് അയാളെ ഒരു ലോഹ ഖനിയുടെ ഉടമ വാങ്ങുകയും മറ്റൊരു കരാറിൽ ഒപ്പുവെപ്പിക്കുകയും ചെയ്യുകയാണ്. ചെരുപ്പ് നിർമാണത്തിൽ സമർഥരായ ചൈനക്കാർക്ക് ഇന്ത്യയിൽ വലിയ സാധ്യത ഉണ്ടായിരുന്ന ഒരു കാലമായിരുന്നു അന്ന്. മറ്റു പലതരത്തിലും അവസരങ്ങളുള്ള ഇന്ത്യ അയാളെ ഭ്രമിപ്പിച്ചു. അസമിലെ തേയിലത്തോട്ടത്തിൽ ധാരാളം അവസരങ്ങളുണ്ടായിരുന്നതിനാൽ സ്വാഭാവികമായും അവിടത്തെ തൊഴിലാളിയായി അയാൾ ശിഷ്ടജീവിതം ചെലവഴിക്കാൻ തീരുമാനിച്ചു. ഹോ ഹാൻ അടക്കമുള്ള ചൈനക്കാർ അവരുടെ വൈദഗ്ധ്യം കാരണം പ്രസ്തുത മേഖലയിൽ ഒഴിച്ചുകൂടാനാവാത്തവരായി മാറി. തേയിലത്തോട്ടത്തിലെ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിർമാണവും പരിപാലനവും ചൈനക്കാരാണ് ചെയ്തത്. </p>
<p>ഹോ ഹാന് ചെയ്യാൻ കഴിയാത്ത ഒരു ജോലിയും ഉണ്ടായിരുന്നില്ല. അസമിന് പുറത്തുനിന്നുള്ള കൂലിപ്പണിക്കാർ തോട്ടങ്ങളിലെ ജോലിക്കായി ഒഴുകിയെത്താൻ ആരംഭിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികൾ അങ്ങനെ അസമിലേക്ക് വന്നു. കൂലിത്തൊഴിലാളികളുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്ന് സാരം. പുരുഷന്മാരോടൊപ്പം സ്ത്രീകളും പെൺകുട്ടികളും ചായയില നുള്ളാനെത്തി. പശുക്കളെ മേയ്ക്കാനായി ആൺകുട്ടികളെയും നഴ്സറികളിൽ ജോലിചെയ്യാനായി പെൺകുട്ടികളെയും നിയോഗിച്ചു. അങ്ങനെ സജീവമായ ഒരു തൊഴിൽവ്യവസ്ഥ അവിടെ നടപ്പായി. </p>
<p>കങ്കാണിമാരുടെയും മേസ്തിരിമാരുടെയും ഇടപെടലുകളും അധികാരമേൽക്കോയ്മയും സഹിച്ചുകൊണ്ട് അധ്വാനിക്കേണ്ടി വന്ന തൊഴിലാളികളുടെ അവസ്ഥയെ നോവലിൽ സൂചിപ്പിക്കുന്നുണ്ട്. അതിനിടയിൽ ചൈനക്കാരായ തൊഴിലാളികൾ തദ്ദേശീയരെക്കാൾ ശ്രദ്ധ നേടി. അവർ തേയിലത്തോട്ടങ്ങളിൽ കരാർ ജോലികൾ ചെയ്യാൻ തുടങ്ങുകയും കൂടുതൽ ചൈനീസ് തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുകയും ചെയ്തു. ക്രമേണ ആ സ്ഥലം അവരുടെ ജന്മദേശമെന്നപോലെയായി. മിക്ക തൊഴിലാളികളും വ്യത്യസ്തമായ ഒരു ഭാഷ സംസാരിക്കാൻ തുടങ്ങിയിരുന്നു. </p>
<p>ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെ ഭാഷകളുടെയും പ്രാദേശിക ഭാഷയുടെയും ഹിന്ദുസ്താനിയുടെയും മിശ്രിതമായിരുന്നു ഇത്. ചൈനക്കാരും ഇന്ത്യൻ കൂലിപ്പട്ടാളക്കാരും തമ്മിലുള്ള ആശയവിനിമയം സ്വാഭാവികമായും എളുപ്പമായി. ചൈനക്കാരും ഇന്ത്യൻ തൊഴിലാളികളും (കൂലികൾ) തമ്മിലുള്ള സൗഹൃദവും വിവാഹവും മറ്റും അസാധാരണമല്ലാതായി. ഇത്തരമൊരു വിവാഹത്തിനിടയിൽ അടുപ്പത്തിലായിരുന്ന ഹോ യെന്നും സുഹാഗ്‌മണിയും ഒളിച്ചോടിയതും വാർത്തയായി. അവരെ ഉടനെ പിടികൂടി തോട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുകയും ഭാവിയിൽ ഓടിപ്പോകുന്ന തൊഴിലാളികളെ ശിക്ഷിക്കാൻ ഒരു നിയമം നടപ്പിലാക്കുകയും ചെയ്തു. </p>
<p>ഇന്ത്യയിൽ തൊഴിലിനായി കൂടുതൽ ആളുകളും ദക്ഷിണ ചൈനയിൽനിന്നാണ് എത്തിക്കൊണ്ടിരുന്നത്. അവരിൽ, കാന്റണീസ് (Cantonese) വിഭാഗക്കാർ മരപ്പണിയിലും ഇരുമ്പുപണിയിലും വൈദഗ്ധ്യമുള്ളവരായിരുന്നു. ഇപ്പറഞ്ഞ വർഗത്തിലെ ഭൂരിഭാഗവും അസമിലേക്കാണ് വന്നത്. ഹക്കകൾ എന്ന വിഭാഗം തുകൽൽപ്പണികളിൽ വിദഗ്ധരായിരുന്നു; അവരിൽ ഭൂരിഭാഗവും കൽക്കത്തയിൽ താമസിച്ചു. ചുരുക്കം ചിലർ മാത്രമേ അസമിലേക്ക് പോയുള്ളൂ. നിരവധി തുകൽശാലകളും നിരവധി ചൈനീസ് ഷൂ സ്റ്റോറുകളും കൽക്കത്തയിൽ ഇതിനകം പ്രവർത്തനമാരംഭിച്ചു. അസമിൽ എത്തിച്ചേർന്ന ചൈനീസ് ദന്തഡോക്ടർമാരിൽ കുറച്ചു പേർ തേയിലത്തോട്ടങ്ങളിൽ താമസിക്കാതെ സ്വന്തമായി ക്ലിനിക്കുകൾ തുറന്നു. </p>
<p>മേൽപ്പറഞ്ഞ സംഭവങ്ങളുടെകൂടി പശ്ചാത്തലത്തിൽ അധിനിവേശത്തിന്റെയും മുതലാളിത്തത്തിന്റെയും കാഴ്ചപ്പാടുകൾക്ക് അനുസൃതമായി രൂപപ്പെട്ട ഒരു ഇടമായി നോവലിലെ ‘ചൈനാടൗണി’നെ കാണാം. അടിമകളുടെയും കൂലി തൊഴിലാളികളുടെയും തദ്ദേശീയരുടെയും ജീവനം സാധ്യമാക്കുന്ന ഒരു സ്ഥലം എന്നതിലുപരിയായി അധിനിവേശയുക്തികളാൽ നെയ്തെടുത്ത ഒരു ‘ഉൽപന്നം’ ആയി ചൈനാടൗൺ പരിണമിക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ, തങ്ങളുടെ ഇച്ഛകൾ അനുസരിക്കുന്ന ഒരു വിഭാഗത്തെയാണ് ഇതുവഴി ബ്രിട്ടീഷുകാർ വിഭാവനം ചെയ്തത്. പ്രസ്തുത സംഘത്തിന്റെ കായികശക്തി സാമ്പത്തികമായി നീക്കിയിരുപ്പായി പരിവർത്തനപ്പെടുന്നുണ്ടെങ്കിലും അവർക്ക് സാമൂഹിക സ്വീകാര്യത ലഭ്യമാകുന്നില്ല. </p>
<p>നോവലിന്റെ രണ്ടാം ഭാഗത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രംഗങ്ങളാണ് വിവരിക്കുന്നത്. അസമിന്റെ കിഴക്കൻ അതിർത്തിയിൽ ഇന്ത്യയുടെ കേന്ദ്ര ഭരണത്തിന് കീഴിലുള്ള നോർത്ത്-ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി(NEFA) എന്നൊരു പ്രദേശം ആയിടക്ക് രൂപപ്പെട്ടു. ഭൂട്ടാൻ, ചൈന, ബർമ എന്നിവയായിരുന്നു എൻ.ഇ.എഫ്.എയുടെ അടുത്ത അയൽക്കാർ. ഭൂതകാല സംഭവങ്ങൾ ഈ പ്രദേശത്തിന്റെ മുഴുവൻ സാഹചര്യത്തെയും മാറ്റിമറിച്ചു. 1962 നടന്ന സംഭവവികാസങ്ങളാണ് ആഖ്യാനത്തിന്റെ ഈ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത് ചൈനയിലായിരുന്നപ്പോൾ കാന്റണീസ് വായിക്കാനും എഴുതാനും പഠിച്ച ആളുകൾ പിന്നീട് അസമിലേക്ക് വന്നിരുന്നു. അതിനിടയിൽ ചൈനീസ് നയതന്ത്രജ്ഞനായ യുവാൻ സിയാവോ യുവാൻ കൊൽക്കത്തയിലെത്തി. </p>
<p>ചൈനയിലെ ആദ്യത്തെ വനിതാ നയതന്ത്രജ്ഞയായിരുന്നു അവർ. കൊൽക്കത്തയിലെ ധാരാളം ചൈനീസ് വർഗക്കാർക്ക് സ്വന്തം ഭാഷ എഴുതാനും വായിക്കാനും അവർ പഠിപ്പിച്ചു. എന്നാൽ ഇന്ത്യയിൽ അതുകൊണ്ട് വേണ്ടത്ര പ്രയോജനമുണ്ടായില്ല. പഴയകാലത്തിന്റെ പഴയരീതികളെ മാറ്റിമറിച്ച ഒരു പുതിയ രീതിയിലുള്ള ഭരണം, പുതിയ നിയമങ്ങൾ, പുതിയ ജീവിതരീതികൾ എന്നിവ നിലവിൽ വന്നു. അക്കാലത്ത് തന്നെയാണ് മാകുമിൽ ചീനപട്ടി എന്നറിയപ്പെടുന്ന ഏറ്റവും വലിയ ചൈനാടൗൺ വികസിച്ചത്. അക്കാലത്ത് മറ്റു പല സമുദായങ്ങളും അവിടങ്ങളിൽ താമസിച്ചിരുന്നു. ചൈനക്കാർ രൂപകൽപന ചെയ്ത വീടുകൾക്കൊപ്പം വലിയ രീതിയിൽ തേയിലത്തോട്ടങ്ങളും ഉയർന്നു. വളരെക്കാലമായി ചൈനയുമായി നിലനിൽക്കുന്ന അതിർത്തി തർക്കം രൂക്ഷമായ സമയമായിരുന്നു അത്. പ്രശ്നം കൂടുതൽ സങ്കീർണമായതോടെ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കാതെയും വന്നു. </p>
<p>സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് ഇന്ത്യയിൽ എത്തിച്ചേർന്ന ചൈനക്കാർക്ക് ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഇത് ഇന്ത്യയിൽ ജീവിക്കുന്ന ചൈനക്കാർക്ക് ആശങ്ക സൃഷ്ടിച്ചു. സ്വരാജ്യം ഉപേക്ഷിച്ചുകൊണ്ട് ഇന്ത്യയിൽ ജീവിക്കുന്ന ചൈനക്കാരിൽ പലരുടെയും പങ്കാളികൾ ഇന്ത്യക്കാരായിരുന്നു. ആ ചുറ്റുവട്ടത്ത് എല്ലാവർക്കും പ്രിയങ്കരനായ പുലോക് ബാറുവയും ചൈനീസ് വംശജയായ മെയ് ലിനുമായുള്ള അടുപ്പവും ഈ അവസ്ഥയിൽ ചർച്ചയാവുന്നുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിൽ പൗരത്വപ്രശ്നത്താൽ തങ്ങളെ മടക്കി അയക്കുമോ എന്ന ഭയം അവരെ പൊതിഞ്ഞു. തേയിലത്തോട്ടങ്ങളിലേക്കും ആശാരിപ്പണിക്കുമായി തൊഴിലാളികളെ ആവശ്യമുള്ള കാലത്തായിരുന്നു ചൈനക്കാർ ധാരാളമായി ഇന്ത്യയിലേക്ക് വന്നു കൊണ്ടിരുന്നത്. കങ്കാണികൾ ചൂഷണം ചെയ്തതിന്റെ അനുഭവങ്ങളും അവർക്കുണ്ട്. </p>
<p>ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തെക്കുറിച്ചുള്ള വിവരം ആ കാലയളവിൽ പത്രങ്ങളിൽ വരുന്നതുകൊണ്ടുതന്നെ ഇരു രാജ്യങ്ങൾക്കുമിടയിൽ വിദ്വേഷം വർധിച്ചുവരുന്നുണ്ടെന്ന് വ്യക്തമായിരുന്നു. ഒരു കാലത്ത് സുഹൃത്തുക്കളായിരുന്ന നെഹ്റുവും ചൗ എൻ ലായിയും തമ്മിലുള്ള ഭിന്നത പരസ്യമാകുകയും ചെയ്തു. ക്രമേണ ഔദ്യോഗികതലത്തിലെ അന്തരങ്ങൾ പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈനക്കും (ചൈന) റിപ്പബ്ലിക് ഓഫ് ചൈനക്കും (തായ് വാൻ) ഇടയിലുള്ള അസ്വാരസ്യങ്ങൾക്ക് വഴിയൊരുക്കി. ഈ ചിന്താഗതി ജനങ്ങളെ രണ്ട് സംഘങ്ങളായി വിഭജിച്ചു. റെഡ് ചൈനയെ പിന്തുണക്കുന്ന വിഭാഗം മറ്റുള്ളവരെ പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽനിന്ന് പാസ്‌പോർട്ടുകൾ വാങ്ങാൻ പ്രേരിപ്പിക്കാൻ തുടങ്ങി. ചൗ എൻ ലായ് ഇന്ത്യയിലെ ചൈനക്കാരെ കമ്യൂണിസ്റ്റുകളാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നു കരുതി, മറുവിഭാഗം പ്രക്ഷോഭം നടത്തി. </p>
<p>അവർ കമ്യൂണിസ്റ്റ് വിരുദ്ധ ദേശീയ രക്ഷാ പ്രസ്ഥാനം ആരംഭിച്ചു. എന്നാൽ, ആ ശ്രമം ഫലവത്തായില്ല. 1954ൽ നെഹ്‌റു ചൈന സന്ദർശിച്ചു. തിരിച്ചെത്തിയപ്പോൾ ഒരു ചൈനീസ് ദിനപത്രത്തിന്റെ എഡിറ്ററെയും മറ്റൊരാളെയും തായ്‌വാന്റെ കൂട്ടാളികളാണെന്നു ആരോപിച്ച് ചൈനയിലേക്ക് നാടുകടത്തി. ചൈനയിലേക്ക് നാടുകടത്തപ്പെട്ടവർക്ക് എന്ത് സംഭവിക്കുമെന്ന കൃത്യമായ ധാരണ ഇന്ത്യൻ ഭരണകൂടത്തിനുപോലും ഉണ്ടായിരുന്നില്ല. ഇങ്ങനെ സമൂഹത്തിന്റെ വിവിധതലങ്ങളിൽ ചൈനയുമായുള്ള ഇടർച്ച പ്രതിസന്ധികളുടെ ആക്കംകൂട്ടി. 1958ൽ ഇന്ത്യയും ഹോങ്കോങ്ങും തമ്മിൽ നടക്കേണ്ടിയിരുന്ന ഫുട്ബാൾ മത്സരം ഇന്ത്യൻ സർക്കാർ റദ്ദാക്കി എന്ന് നോവലിൽ പരാമർശിക്കുന്നുണ്ട്. </p>
<p>എന്നാൽ, യഥാർഥത്തിൽ ഇത് കൃത്യമാണോ എന്നതിൽ സംശയമുണ്ട്. കളി ഒഴിവാക്കാൻ കാരണമായി പറഞ്ഞത് ഹോങ്കോങ് ടീമിൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ നായകനായിരുന്ന ചിയാങ് കൈ ഷെകിനെ പിന്തുണച്ച കുറച്ച് കളിക്കാർ ഉൾപ്പെട്ടു എന്നതായിരുന്നു. അതുപോലെ ദലൈലാമക്ക് ഇന്ത്യൻ ഭരണകൂടം അഭയം നൽകിയത് പ്രശ്നങ്ങളെ രൂക്ഷമാക്കി. ഒരു ഔദ്യോഗികരേഖയുമില്ലാത്ത ആയിരക്കണക്കിന് ചൈനക്കാർ അസമിൽ ജീവിക്കുന്നുണ്ടായിരുന്നു. </p>
<p>യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ചൈനക്കാരുടെ നില ഒട്ടും ശാന്തമല്ലാതായി. ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പേ ഇവിടെ വസിക്കുന്നവർ ഒരിക്കലും ഇന്ത്യക്കാരല്ലാതാവുന്നില്ല എന്ന വാദം ഉയർന്നുകേട്ടുവെങ്കിലും സ്ഥിതിഗതികൾ ചൈനക്കാർക്ക് അനുകൂലമായിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പവും അസംതൃപ്തിയും സൃഷ്ടിച്ചു. ഒരു ഘട്ടത്തിൽ സംരക്ഷണം നൽകുന്നതിന് പകരം അസമിലെയും മറ്റും ചൈനക്കാരെ ഇന്ത്യൻ അധികൃതർ സംശയദൃഷ്ടിയോടെ കണ്ടുതുടങ്ങി. നല്ലൊരു ജീവിതം തേടി നിരവധി ചൈനക്കാർ സ്വമേധയാ ഈ നാട്ടിലേക്ക് വന്നതായിരുന്നു എന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്. അവരിൽ ഭൂരിഭാഗവും തദ്ദേശീയരായ പെൺകുട്ടികളെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കി. </p>
<p> അവിടം അവരുടെ വീടാക്കുകയും ചെയ്തു. കരാറുകാരായ തൊഴിലാളികളുടെയും ആദ്യകാല കുടിയേറ്റക്കാരുടെയും രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും തലമുറകൾ അടങ്ങുന്ന അസമിലെ ചൈനീസ് സമൂഹത്തിലെ ആളുകൾക്ക് പോകാൻ മറ്റൊരു സ്ഥലമില്ല എന്നതൊരു സങ്കടകരമായ വസ്തുതയായി തീർന്നു. ഒരു ഘട്ടത്തിൽ, ഇന്ത്യയിലുള്ള ഏതാണ്ട് മൂവായിരം ചൈനക്കാരെ ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള അസമിൽനിന്നും രണ്ടായിരം കിലോമീറ്റർ ദൂരെയുള്ള രാജസ്ഥാനിലെ ദിയോലി ക്യാമ്പിലേക്കാണ് പുനരധിവസിപ്പിച്ചത്. നോവലിന്റെ മൂന്നാം ഭാഗം ഈ തടങ്കൽ ജീവിതത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ദിയോലി ജയിലിനോട് ചേർന്നായിരുന്നു ക്യാമ്പ്. അഞ്ച് ഭാഗങ്ങളായി വിഭജിച്ച ഇടത്ത് ഓരോ വിഭാഗത്തിലും മുള്ളുവേലികൾ സ്ഥാപിച്ചിരുന്നു. കൃത്യമായ നിരീക്ഷണവും സുരക്ഷയും അങ്ങനെ ഉറപ്പുവരുത്തി. </p>
<p>പ്രത്യേക ഭാഗങ്ങളിൽ പല ഭാഗത്തുനിന്നുള്ള ആളുകളെ പാർപ്പിച്ചു. ഒരു തെറ്റും ചെയ്യാത്ത മനുഷ്യർ, രണ്ടു രാജ്യങ്ങൾക്ക് ഇടയിൽ ജീവിതം ബലികൊടുക്കുന്നതിന്റെ കാഴ്ചയായിരുന്നു ഈ ക്യാമ്പിൽ കണ്ടത്. അസമീസ് കുടുംബാംഗമായ പുലോകിനെ വിവാഹം കഴിച്ച് ‘ഇന്ത്യക്കാരി’യായ മെയ് ലിൻ വരെ തടവിലായി. രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്തുന്നതിനായി ചിലർ ഗൗരവമായ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളും ചുറ്റുപാടുമുള്ള ചേരുവകൾ ശേഖരിച്ച് പാചകംചെയ്യാൻ ആരംഭിച്ചു. ക്യാമ്പിലെ ജീവിതം പതുക്കെയായിരുന്നു. എങ്കിലും അതിജീവനത്തിന്റെ അംശങ്ങൾ അവരിൽനിന്ന് ഇല്ലാതായില്ല. ജയിലിലെ വാസം പതുക്കെ ഗാർഹികതയുടെ ശൈലിയിലേക്ക് പരിണമിച്ചു.</p>
<p> എങ്കിലും ഉറ്റവരെ കാണാതെയുള്ള ജീവിതം ഏറെ ദുഷ്കരമായിരുന്നു. ഇടക്ക് വന്നുകൊണ്ടിരുന്ന കത്തുകളായിരുന്നു അവരുടെ ലോകത്തെ മുന്നോട്ടുനയിച്ചത്. ചൈനീസ് ഭരണകൂടം ക്യാമ്പിലുള്ളവരെ ചൈനയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞത് അവരുടെ പ്രതീക്ഷകൾക്ക് കടകവിരുദ്ധമായിരുന്നു. അന്നുവരെ ജീവിച്ച രാജ്യം ഉപേക്ഷിച്ച് പോകേണ്ടിവരുമെന്ന നിരാശ അവർക്ക് താങ്ങാനായില്ല. ഈ രാജ്യത്ത് അവർക്ക് സ്ഥാനമില്ലായിരുന്നു എന്ന ചിന്ത അവരെ മഥിച്ചു. യുദ്ധത്തിന്റെ തീവ്രത സർവവും നശിപ്പിച്ചു. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനമാണ് നശിച്ചുപോയത്. സ്വത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ഉടലെടുത്ത പ്രതിസന്ധി ഈ മനുഷ്യരുടെ ഭാവിയെ അനിശ്ചിതത്തിലാക്കി. ഭാഷയും സംസ്കാരവും സ്ഥലങ്ങളും അറിയാതെയുള്ള പറിച്ചുനടിലിന്റെ സമ്മർദം അവരെ തളർത്തുകയായിരുന്നു. </p>
<p> നോവലിലെ കഥാപാത്രമായ മെയ് ലിന്റെ പങ്കാളി ഇന്ത്യക്കാരൻ ആണെന്നത് പ്രശ്നം കൂടുതൽ വഷളാക്കി. ഇന്ത്യൻ പങ്കാളികളെ കൂടെ കൊണ്ടുപോകാൻ ചൈനീസ് വംശജരെ അനുവദിച്ചിരുന്നില്ല. ഇത് വൈകാരികമായ സംഘർഷത്തെ അധികരിപ്പിച്ചു. ജനിച്ചുവളർന്ന നാടിനെയും രാജ്യത്തെയും തന്നിഷ്ടപ്രകാരമില്ലാതെ ഉപേക്ഷിക്കേണ്ടിവരുന്നതിന്റെ ദുഃഖം തുടർന്നുള്ള ദിവസങ്ങൾ ദിയോലി ക്യാമ്പിനെ ശ്‌മശാന മൂകമാക്കി. നിയന്ത്രണാതീതമായി ഓർമകളും വികാരങ്ങളും തീപ്പമ്പരമായി കറങ്ങുന്ന മനുഷ്യരുടെ ആന്തരികവിചാരങ്ങളുടെ മർദത്തിൽ അവർ കയറിയ കപ്പൽ ആടിയുലഞ്ഞു. രക്ഷിതാവ് ആരാണെന്നോ നേതാവ് ആരാണെന്നോ അറിയാതെ പ്രതീക്ഷയുടെ ചെറിയ തരിപോലും ബലമേകാനില്ലാതെയായിരുന്നു അവരുടെ യാത്ര. തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായ വസ്തുക്കൾ കടലിലെറിഞ്ഞു കളയാനുള്ള ശാസന ചൈനീസ് അധികൃതർ പുറപ്പെടുവിച്ചു. ഹൃദയം പറിച്ചുകളയുന്ന വേദനയോടെ പഴകിയതും പരിചയിച്ചതുമായ സാധനസാമഗ്രികൾ അവർക്ക് മറക്കേണ്ടിവന്നു.</p>
<p><br></p>
<p> </p>
<p><br></p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/19/2884838-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020YY4zRnylhQxvYIgzy9TQN8FYwwLgcoOJ7975995" data-watermark="false" style="width: 100%;" info-selector="#info_item_1784457978132" title="അസമിലെ ഒരു തേയിലത്തോട്ടത്തിൽ പണിയെടുക്കുന്ന സ്ത്രീകൾ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1784457978132">
  <p>അസമിലെ ഒരു തേയിലത്തോട്ടത്തിൽ പണിയെടുക്കുന്ന സ്ത്രീകൾ</p>
 </div>
</div>
<p> </p>
<p>പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപവത്കരിച്ചതിനുശേഷം, തെക്കുകിഴക്കൻ ഏഷ്യയിലെ സ്ഥിതി മാറാൻ തുടങ്ങിയിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദങ്ങൾ കാരണം, വിദേശരാജ്യങ്ങളിൽ ജീവിച്ചിരുന്ന ചൈനക്കാരുടെ ഒരു കൂട്ട മടക്കയാത്ര ആരംഭിച്ചു. ഇക്കൂട്ടർക്ക് ചൈനീസ് സർക്കാറിൽനിന്ന് പ്രത്യേക പരിഗണന ലഭിച്ചത് തദ്ദേശീയരെ ചൊടിപ്പിച്ചിരുന്നു. ചൈനയിലേക്ക് തിരിച്ചുവന്നവരുടെ ഉപജീവനത്തിനായി പ്രത്യേക കൃഷിഭൂമി സജ്ജമാക്കുകയും ചെയ്തു. പക്ഷേ, ചലനാത്മകമായ ജീവിതത്തിലും എന്തോ അപൂർണത നിലനിന്നതായി ചൈനയിൽ എത്തിച്ചേർന്നവർക്ക് അനുഭവപ്പെട്ടു. </p>
<p>ദ്രുതഗതിയിലുള്ള വ്യാവസായിക വളർച്ചക്കായി, മാവോയുടെ നിർദേശപ്രകാരം, മുഴുവൻ രാജ്യവും ഉരുക്ക് ഉൽപാദിപ്പിക്കുന്നതിൽ തിരക്കിലായിരുന്നു. ആധുനിക ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രം കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ട മാവോ സേതൂങ് എല്ലാ ചൈനക്കാരോടും പ്രതിജ്ഞാബദ്ധനാണ് എന്ന ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ, പുതിയ സാഹചര്യങ്ങളിൽ അഭയാർഥികളായി എത്തിച്ചേർന്ന ചൈനക്കാരുടെ മാനസികനില അത്രകണ്ട് ഊർജസ്വലമായിരുന്നോ എന്ന ചോദ്യം ബാക്കിനിൽക്കുന്നു. അവർ ജോലി കഴിഞ്ഞ് കമ്യൂണിസത്തെക്കുറിച്ചുള്ള പാഠങ്ങൾ പഠിച്ചു. അവർ എല്ലാ ദിവസവും പീപ്ൾസ് ഡെയ്‌ലി വായിച്ചു. അങ്ങനെ മറ്റൊരു ജീവിതശൈലിയിലേക്ക് അവർ പിച്ചവെച്ചു. എങ്കിലും ഇന്ത്യ വിട്ടു ചൈനയിൽ വന്നത് അഭയാർഥികളായി ജീവിക്കാൻ വേണ്ടിയായിരുന്നില്ല എന്ന ബോധ്യം അവരെ അലട്ടി. </p>
<p>രണ്ടു രാഷ്ട്രങ്ങൾക്കിടയിലെ ഭിന്നതകൾക്കിടയിൽപെട്ട് ഭാവി സുനിശ്ചിതമാകാതെ പോയ മനുഷ്യരുടെ ചരിത്രാഖ്യാനമാണ് ‘ചൈനാടൗൺ ഡേയ്സ്’. അഭയാർഥികളായും ‘വിദേശ പിശാചു’ക്കളായും അപമാനിക്കപ്പെടുന്ന ഒരു വർഗത്തെയാണ് നോവലിൽ നാം കാണുന്നത്. മറ്റാരുടെയൊക്കെയോ തിരക്കഥയിൽ സ്വന്തം ജീവിതം ആകൃതിപ്പെടുത്തേണ്ടി വന്ന ഹതഭാഗ്യരെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. രാജ്യങ്ങളുടെ രാഷ്ട്രതന്ത്രത്തിന്റെ ബലിയാടുകളായി പരിണമിച്ച അവർക്ക് സ്വപ്നങ്ങളെ ഹോമിക്കേണ്ടിവരുകയാണ്. ചരിത്രം സഞ്ചരിക്കുന്ന വഴികൾ ലളിതമാവില്ല എന്നത് കേവലം നിഷേധക്കുറിപ്പല്ല. മറിച്ച് ഇരുൾമൂടിയ വഴിത്താരകളിലൂടെ യാത്രചെയ്തെത്തുന്ന ദൂരത്തിന്റെ തഴക്കങ്ങളാണ് അവ. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/colonial-greed-and-forced-labor-1538619</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/colonial-greed-and-forced-labor-1538619</guid>
<category><![CDATA[Weekly,Literature,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[രാഹുൽ രാധാകൃഷ്ണൻ]]></dc:creator>
<pubDate>Mon, 20 Jul 2026 06:31:10 GMT</pubDate>
</item>
<item>
<title><![CDATA[വി​വ​ര​മാ​ണ് ആ​യു​ധം;
വി​വ​രം ത​ന്നെ 
പ്ര​തി​രോ​ധ​വും]]></title>
<description/>
<enclosure length="249339" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884797-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884797-untitled-1.gif'/><figcaption><p>വം​ശ​ഹ​ത്യ​ക്ക് പ​ല ഘ​ട്ട​ങ്ങ​ളു​ണ്ട്. അ​വ​സാ​ന​ത്തേ​ത്, നി​ഷേ​ധം ആ​ണ്. കു​റ്റ​വാ​ളി​ക​ൾ കു​റ്റം അ​പ്പാ​ടെ നി​ഷേ​ധി​ക്കും. ഇ​തി​നെ​തി​രാ​യ ക​രു​ത​ൽകൂ​ടി​യാ​ണ് തെ​ളി​വ് സൂ​ക്ഷി​പ്പ്. ‘ഇ​​സ്രാ​യേ​ൽ എ​ക്സ്​​പോ​സ്ഡ്’ എ​ന്ന സം​ഘം മു​ൻ​കൈ​യെ​ടു​ത്ത് തു​ട​ങ്ങി​യ ‘ആ​ർ​ക്കൈ​വ് ജ​ന​സൈ​ഡ്’ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നംകൂ​ടി​യാ​ണ്.</p><span class='copyright'></span></figcaption></figure><p>സാ​ക്ഷാ​ൽ യു​ദ്ധ​ത്തി​നു പി​ന്നി​ലാ​യി, മ​റ​യ്ക്കു​ള്ളി​ൽ മ​റ്റൊ​രു വ​ലി​യ യു​ദ്ധം ന​ട​ക്കാ​റു​ണ്ട് –വി​വ​ര യു​ദ്ധം. ഇ​റാ​ൻ-​അ​മേ​രി​ക്ക ഏ​റ്റു​മു​ട്ട​ലി​നി​ടെ കേ​ൾ​ക്കു​ന്ന ഭീ​ഷ​ണി​ക​ൾ ഈ ​യു​ദ്ധ​ത്തി​ലെ പോ​ർ​മു​ന​ക​ളാ​ണ്. പ​ര​സ്പ​രം എ​റി​യു​ന്ന ഭീ​ഷ​ണി​ക​ളി​ൽ ഏ​ത് ശ​രി, എ​ത്ര ശ​രി എ​ന്നൊ​ന്നും മ​ന​സ്സി​ലാ​ക്കി​യെ​ടു​ക്കാ​നാ​കാ​ത്ത​ത്ര മു​റു​ക്ക​മു​ണ്ട് ഈ ​സ​മാ​ന്ത​ര യു​ദ്ധ​ത്തി​ന്. </p>
<p>ഇ​റാ​ന്റെ നേ​താ​ക്ക​ളെ ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും വ​ധി​ച്ചു. ഇ​നി​യും ത​രം​കി​ട്ടി​യാ​ൽ കൊ​ല്ലു​മെ​ന്ന സാ​ധ്യ​ത (ഭീ​ഷ​ണി​യും) നി​ല​വി​ലു​ണ്ട്. </p>
<p>മ​റു​വ​ശ​ത്ത് ഇ​റാ​ന്റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല മു​ജ്ത​ബ ഖാം​ന​ഈ പു​തി​യൊ​രു പ്ര​സ്താ​വ​ന​യി​ൽ ‘‘ര​ക്ത​സാ​ക്ഷി​ക​ളു​ടെ ചോ​ര​ക്ക് പ​ക​രം ചോ​ദി​ക്കും, കു​റ്റ​വാ​ളി​ക​ളെ നീ​തി​ക്കു​മു​ന്നി​ൽ കൊ​ണ്ടു​വ​രും’’ എ​ന്ന് കു​റി​ച്ചു. </p>
<p>ഇ​റാ​ൻ ട്രം​പി​നെ വ​ധി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​സ്രാ​യേ​ലി ര​ഹ​സ്യാ​ന്വേ​ഷ​ക​ർ അ​മേ​രി​ക്ക​ക്ക് വി​വ​രം കൊ​ടു​ത്ത​താ​യി വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. തു​ർ​ക്കി​യ​യി​ലെ ‘നാ​​റ്റോ’ ഉ​ച്ച​കോ​ടി​യി​ൽ ട്രം​പ് ത​നി​ക്ക് ഇ​റാ​ന്റെ ഭീ​ഷ​ണി​യു​ണ്ടെ​ന്ന​റി​യി​ച്ചു. ന്യൂ​യോ​ർ​ക് പോ​സ്റ്റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലും (ജൂലൈ 10) അ​ത​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. </p>
<p>നി​രീ​ക്ഷ​ക​ർ പ​ലത​ട്ടി​ലാ​ണ്. മു​ജ്ത​ബ ഖാം​ന​ഈ​യു​ടെ ഭീ​ഷ​ണി​യി​ൽ കാ​ര്യ​മി​ല്ലെ​ന്ന് ഒ​രു കൂ​ട്ട​ർ. അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പു​ണ്ടോ എ​ന്ന് സം​ശ​യി​ക്കു​ന്നു അ​വ​ർ. പി​താ​വി​ന്റെ ജീ​വ​നെ​ടു​ത്ത യു.​എ​സ്-​ഇ​സ്രാ​യേ​ലി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യി​രി​ക്ക​ണം അ​ദ്ദേ​ഹം. പി​താ​വി​ന്റെ സം​സ്കാ​ര ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം പ​​ങ്കെ​ടു​ത്തി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ ​പേ​രി​ൽ പ്ര​സ്താ​വ​ന വ​രു​ന്ന​ത്, അ​ദ്ദേ​ഹം സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട് എ​ന്ന് ഇ​റാ​ൻ​കാ​രെ ബോ​ധ്യ​​പ്പെ​ടു​ത്താ​നാ​ക​ണം. ക്വി​ൻ​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ട്രി​ത പാ​ർ​സി​യു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, ട്രം​പി​നോ​ടു​ള്ള ഭീ​ഷ​ണി ഇ​റാ​നി​ലെ തീ​വ്ര​വി​ഭാ​ഗ​ത്തെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ മാ​ത്രം ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്. </p>
<p>ഇ​റാ​നും അ​മേ​രി​ക്ക​യും ഇ​ങ്ങ​നെ ഭീ​ഷ​ണി​ക​ൾകൊ​ണ്ട് പോ​രാ​ടു​മ്പോ​ൾ ഇ​സ്രാ​യേ​ലി​ന്റെ ഇ​ട​പെ​ട​ലാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. </p>
<p>മൊ​സാ​ദ് എ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ക സം​ഘം മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു വ​രെ പ​ലത​ല​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ക്ക് ഇ​സ്രാ​യേ​ൽ ആ ‘‘​വി​വ​രം’’ കൈ​മാ​റി​യി​ട്ടു​ണ്ട്. ട്രം​പി​നെ ഇ​റാ​ൻ വ​ധി​ക്കു​മെ​ന്ന വി​വ​രം ആ​വ​ർ​ത്തി​ച്ച് ന​ൽ​കു​ന്ന​തി​നു പി​ന്നി​ലെ ഉ​ദ്ദേ​ശ്യ​മെ​ന്ത്? </p>
<p>ഇ​സ്രാ​യേ​ലി​ന് എ​ന്തും (വി​വ​ര​മ​ട​ക്കം) ആ​യു​ധ​മാ​ണ്. അ​വ​ർ വി​വ​രം കൈ​മാ​റു​ന്ന​ത് യു.​എ​സി​നെ സ​ഹാ​യി​ക്കാ​ന​ല്ല, അ​വ​രു​ദ്ദേ​ശി​ക്കു​ന്ന​ത​രം പ്ര​തി​ക​ര​ണം വി​ളി​ച്ചു​വ​രു​ത്താ​നാ​കാം. </p>
<p>ക​ഴി​ഞ്ഞ ജ​നു​വ​രി 8, 9 ദി​വ​സ​ങ്ങ​ളി​ൽ ഇ​റാ​നി​ൽ വ്യാ​പ​ക​മാ​യി ‘‘ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ’’​ങ്ങ​ൾ ന​ട​ന്ന​താ​യി മൊ​സാ​ദ് അ​റി​യി​ച്ച​ത് സ​ത്യ​മെ​ന്ന നി​ല​ക്ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ പ്രാ​ദേ​ശി​ക ക​ട​യ​ട​പ്പു​സ​മ​രം ന​ട​ന്ന​തൊ​ഴി​ച്ചാ​ൽ അ​വി​ടെ ക​ലാ​പ​മു​ണ്ടാ​യി​രു​ന്നി​ല്ല. ക​ലാ​പം മൊ​സാ​ദ് ഏ​ജ​ന്റു​മാ​ര​ട​ക്കം നു​ഴ​ഞ്ഞു​ക​യ​റി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു. </p>
<p>പ​ക്ഷേ, പൊ​ളി​ഞ്ഞാ​ലെ​ന്ത്, മൊ​സാ​ദ് ആ ​വ്യാ​ജ​വി​വ​രം വ​ഴി ല​ക്ഷ്യ​മി​ട്ട​ത് ന​ട​ന്നു. ഇ​റാ​നി​ൽ സൈ​നി​ക​മാ​യി ഇ​ട​പെ​ടാ​ൻ സ​മ​യം പാ​ക​മാ​യി എ​ന്ന് ട്രം​പി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞു. അ​ങ്ങ​നെ ട്രം​പ് ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി. നേ​താ​ക്ക​ളെ വ​ധി​ച്ചു. പ​ക്ഷേ ട്രം​പ് ആ​ശി​ച്ച​മ​ട്ടി​ലു​ള്ള ഭ​ര​ണ​മാ​റ്റം ഇ​റാ​നി​ലു​ണ്ടാ​യി​ല്ല. പ​ക​രം ജ​ന​ങ്ങ​ൾ ഭി​ന്ന​ത മ​റ​ന്ന് ഒ​ന്നി​ക്കാ​നാ​ണ് അ​ത് നി​മി​ത്ത​മാ​യ​ത്. </p>
<p>ട്രം​പി​ന്റെ ല​ക്ഷ്യം ന​ട​ന്നി​ല്ലെ​ങ്കി​ലും ​​ട്രം​പി​നെ യു​ദ്ധ​ത്തി​ലേ​ക്ക് ഇ​റ​ക്കു​ക​യെ​ന്ന ഇ​സ്രാ​യേ​ലി​ന്റെ പ​ദ്ധ​തി വി​ജ​യി​ച്ചു. </p>
<p>ട്രം​പി​നെ വ​ധി​ക്കാ​ൻ ഇ​റാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ടെ​ന്ന ‘‘ര​ഹ​സ്യ വി​വ​ര’’​വും ഇ​സ്രാ​യേ​ലി​ന് ആ​യു​ധ​മാ​കാ​മെ​ന്ന് നി​ഷ്പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​റാ​നെ​തി​രെ ട്രം​പി​നെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ചി​ല​ർ. മ​റ്റു​ചി​ല​ർ കു​റെ​ക്കൂ​ടി വി​ധ്വം​സ​ക​മാ​യ ല​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് വി​ര​ൽചൂ​ണ്ടു​ന്ന​ത്. </p>
<p>ട്രം​പി​നെ ശ​രി​ക്കും വ​ധി​ക്കാ​ൻ ഇ​സ്രാ​യേ​ലി​ന് പ​രി​പാ​ടി​യു​ണ്ടെ​ന്ന​താ​ണ് അ​ത്. ആ ​കൃ​ത്യം ഇ​റാ​ന്റെ ചു​മ​ലി​ലി​ട്ട്, അ​മേ​രി​ക്ക​യെ പൂ​ർ​ണ​മാ​യും ത​ന്റെ വ​രു​തി​യി​ൽ വ​രു​ത്താ​നാ​കു​മെ​ന്ന് നെ​ത​ന്യാ​ഹു ക​ണ​ക്കു​കൂ​ട്ടു​ന്നു​ണ്ടാ​കാം എ​ന്ന് അ​വ​ർ ക​രു​തു​ന്നു. </p>
<h3>സൂ​ക്ഷി​ച്ചു​വെ​ക്കേ​ണ്ട വി​വ​ര​ങ്ങ​ൾ</h3>
<p>ഇ​ത്ത​ര​ത്തി​ൽ, വാ​ർ​ത്താ മാ​ന​ത്തേ​ക്ക് പ​ട്ടം​പോ​ലെ പ​റ​ത്തി​വി​ടു​ന്ന ‘‘ബ്രേ​ക്കി​ങ് ന്യൂ​സ്’’ വെ​റു​തെ ഇ​റ​ങ്ങു​ന്ന​ത​ല്ല എ​ന്നാ​ണ് ക​രു​തേ​ണ്ട​ത്. പ്ര​ത്യേ​കി​ച്ച് ഇ​സ്രാ​യേ​ലി​ന്റെ കാ​ര്യ​ത്തി​ൽ. പ്ര​ത്യേ​കി​ച്ച് യു​ദ്ധ​കാ​ല​ത്ത്. </p>
<p>കൂ​ട്ട​ത്തി​ൽ പു​തി​യ ഒ​രു ‘‘വി​വ​ര’’​വും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​റാ​നി​ലെ പ്ര​സി​ഡ​ന്റും ക​ടു​ത്ത സാ​മ്രാ​ജ്യ​ത്വ വി​രോ​ധി​യു​മാ​യി​രു​ന്ന അ​ഹ്മ​ദി നെ​ജാ​ദി​നെ കു​റ​ച്ചു​കാ​ല​മാ​യി ഇ​സ്രാ​യേ​ൽ സ്വ​ന്തം പ​ക്ഷ​ത്തേ​ക്ക് വ​ള​ച്ചെ​ടു​ത്തു എ​ന്നും, ഇ​റാ​നി​ൽ നേ​തൃ​മാ​റ്റം വ​രു​ന്ന​മു​റ​ക്ക് അ​ദ്ദേ​ഹ​ത്തെ ഭ​ര​ണ​ത്തി​ലേ​റ്റാ​നാ​യി​രു​ന്നു പ​രി​പാ​ടി എ​ന്നു​മാ​ണ് അ​ത്. </p>
<p>ശ​രി​യോ തെ​റ്റോ ഇ​ത് എ​ന്ന ച​ർ​ച്ച ഒ​രു​ഭാ​ഗ​ത്ത് ന​ട​ക്കു​മ്പോ​ൾ ത​ന്നെ, ഇ​​സ്രാ​യേ​ലി​ന്റെ ‘‘വി​വ​ര യു​ദ്ധ’’​ത്തെ​പ്പ​റ്റി ബോ​ധ്യ​മു​ള്ള​വ​ർ ഉ​യ​ർ​ത്തു​ന്ന ഒ​രു ചോ​ദ്യ​മു​ണ്ട്: ഈ ‘‘​വി​വ​രം’’ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്താ​വും? </p>
<p>വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത് ഇ​സ്രാ​യേ​ലി​നോ​ട് ചാ​യ്‍വു​ള്ള ന്യൂ​യോ​ർ​ക് ടൈം​സാ​ണ് എ​ന്ന​താ​ണ് സം​ശ​യ​മു​ണ്ടാ​ക്കു​ന്ന ഒ​രു ഘ​ട​കം (ജ​നു​വ​രി​യി​ൽ ഇ​സ്രാ​യേ​ലി ചാ​ര​ന്മാ​രും സൈ​നി​ക​രും നി​ർ​മി​ച്ചെ​ടു​ത്ത ക​ലാ​പ​ത്തെ ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​മാ​ക്കി അ​വ​ത​രി​പ്പി​ച്ച​തി​ൽ മു​ന്നി​ലാ​യി​രു​ന്നു ടൈം​സും ഗാ​ർ​ഡി​യ​നും മ​റ്റും. പി​ന്നീ​ട് ടൈ​സി​നു​ത​ന്നെ ഇ​സ്രാ​യേ​ലി പ​ങ്ക് സ്ഥി​രീ​ക​രി​ക്കേ​ണ്ടി​വ​ന്നു.) </p>
<p>നാം ​വാ​യി​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ൽ വ്യാ​ജ​ങ്ങ​ളു​ണ്ട്. പ്ര​ചാ​ര​ണ പ്ര​ധാ​ന​മാ​യ സ​ത്യ​ങ്ങ​ളു​ണ്ട്. ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ നി​റ​ച്ചു​വെ​ച്ച വി​വ​ര​ബോം​ബു​ക​ളു​മു​ണ്ട്. വി​നാ​ശ​ത്തി​നും അ​ക്ര​മ​ങ്ങ​ൾ​ക്കും വി​വ​രം (വ്യാ​ജം, അ​ർ​ധ​സ​ത്യം എ​ന്നി​വ അ​ട​ക്കം) ആ​യു​ധ​മാ​കു​ന്ന​പോ​ലെ, നീ​തി​യു​ടെ പു​ല​ർ​ച്ച​ക്കും വി​വ​രംത​ന്നെ അ​ടി​സ്ഥാ​നം –കൃ​ത്യ​ത​യു​ള്ള, സ​ത്യ​സ​ന്ധ​മാ​യ വി​വ​രം.</p>
<p>ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ ലോ​ക​മെ​ങ്ങും രോ​ഷ​മു​യ​ർ​ത്തു​ന്നു​ണ്ട്. ലോ​ക കോ​ട​തി​ക​ളി​ൽ ഇ​സ്രാ​യേ​ലി​നും നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ കേ​സു​ണ്ട​ല്ലോ. സ​ത്യ​വും നീ​തി​യും ജ​യി​ക്കു​ന്ന ഘ​ട്ടം വ​രു​മ്പോ​ൾ അ​തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ നി​മി​ത്ത​മാ​വു​ക ശ​രി​യാ​യ വി​വ​ര​മാ​കും. ലോ​ക കോ​ട​തി​യി​ൽ തെ​ളി​വാ​ക്കാ​വു​ന്ന വി​വ​രം. </p>
<p>ഇ​സ്രാ​യേ​ലി സൈ​നി​ക​ർത​ന്നെ സ്വ​ന്തം ചെ​യ്തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​തി​ൽ പ​ല​തും പി​ന്നീ​ട് നീ​ക്കം​ചെ​യ്തു. അ​ത്ത​രം തെ​ളി​വു​ക​ൾ ബാ​ക്കി​വെ​ക്ക​രു​തെ​ന്ന് ഇ​സ്രാ​യേ​ലി നേ​തൃ​ത്വം സൈ​നി​ക​രോ​ട് നി​ർ​ദേ​ശി​ക്കാ​റു​മുണ്ട്. </p>
<p>ലോ​കം നേ​ര​റി​യാ​തി​രി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മ​ല്ല ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വ​ധി​ക്കു​ന്ന​തും വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഫ​ല​സ്തീ​നി​ൽ പ്ര​വേ​ശ​ന​മ​നു​വ​ദി​ക്കാ​ത്ത​തും. അ​വ​ർ പു​റ​ത്തു​വി​ടു​ന്ന തെ​ളി​വു​ക​ൾ ത​ട​യാ​ൻ വേ​ണ്ടി​ക്കൂ​ടി​യാ​ണ​ത്. ഒ​രു​ഭാ​ഗ​ത്ത് വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ അ​ക്ര​മം പ​ട​ർ​ത്തു​ന്ന ഇ​സ്രാ​യേ​ൽ മ​റു​ഭാ​ഗ​ത്ത് വം​ശ​ഹ​ത്യ അ​ട​ക്ക​മു​ള്ള യു​ദ്ധ​ക്കു​റ്റ​ങ്ങ​ളു​ടെ തെ​ളി​വു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ കൊ​ണ്ടു​പി​ടി​ച്ച് ശ്ര​മി​ക്കു​ന്നു​ണ്ട്.</p>
<p>ഇ​സ്രാ​യേ​ലി​ന്റെ സ​മ്മ​ർ​ദ​ത്താ​ലെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു ‘മെ​റ്റ’ (ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സ്ആ​പ്, മെ​സ​ഞ​്ജ​ർ, ത്രെ​ഡ്സ് എ​ന്നി​വ​യു​ടെ ഉ​ട​മ​സ്ഥ​ർ), ‘എ​ക്സ്’, യൂ​ട്യൂ​ബ് തു​ട​ങ്ങി​യ​വ വം​ശ​ഹ​ത്യ​യു​ടെ തെ​ളി​വാ​യ ദൃ​ശ്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​റു​ണ്ട്. ലോ​ക​മ​റി​യ​രു​ത്, തെ​ളി​വ് ബാ​ക്കി​യു​ണ്ടാ​ക​രു​ത്. </p>
<p>ഇ​ത് തി​രി​ച്ച​റി​ഞ്ഞു​ത​ന്നെ, തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നും സൂ​ക്ഷി​ക്കാ​നും ആ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. Israel Exposed (തു​റ​ന്നു​കാ​ട്ട​പ്പെ​ടു​ന്ന ഇ​സ്രാ​യേ​ൽ) എ​ന്ന പു​തി​യൊ​രു സം​ഘ​ട​ന ര​ണ്ടാ​ഴ്ച മു​മ്പ് ഒ​രു ബൃ​ഹ​ത്താ​യ പ്രോ​ജ​ക്ടി​ന് തു​ട​ക്ക​മി​ട്ടു. ഒ​രു ‘‘ഓ​പ​ൺ സോ​ഴ്സ് പ്ലാ​റ്റ്ഫോം’’ സ്ഥാ​പി​ക്കു​ക​യാ​ണ് അ​വ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​ഡി​ജി​റ്റ​ൽ വേ​ദി​യു​ടെ പേ​ര് ArchiveGenocide.com എ​ന്നാ​ണ്. ല​ഭ്യ​മാ​കു​ന്ന എ​ല്ലാ ദൃ​ശ്യ​ങ്ങ​ളും, ഇ​ര​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഭൂ​പ​ട​വും ന​ട​ന്ന തീ​യ​തി​യു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ശേ​ഖ​രി​ച്ചുവെ​ക്കു​ക​യാ​ണ് രീ​തി. </p>
<p>തു​ട​ക്കം​ത​ന്നെ 64,537 വി​ഡി​യോ​ക​ളും 17,905 ഫോ​ട്ടോ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ്. ഈ ​സൈ​റ്റി​ലേ​ക്ക് ക​ട​ക്ക​ു​മ്പോ​ൾ ആ​ദ്യ​മേ ഒ​രു മു​ന്ന​റി​യി​പ്പ് കാ​ണാം: ‘ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ളാ​ണ്. ഇ​ത് രേ​ഖ സൂ​ക്ഷി​പ്പി​ന്റെ (documentation) ഭാ​ഗ​മാ​യി ശേ​ഖ​രി​ക്കു​ന്ന​താ​ണ്. സൂ​ക്ഷി​ക്കു​ക.’ ലോ​ക​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ക​ണം ഇ​ത്ത​ര​മൊ​രു സ​മാ​ഹ​ര​ണ യ​ജ്ഞം. ഇ​​സ്രാ​യേ​ലും സ​മൂ​ഹ​മാ​ധ്യ​മ മു​ത​ലാ​ളി​മാ​രും ക​ാണ​ാതാ​ക്കി​യാ​ലും തെ​ളി​വ് സൂ​ക്ഷി​ക്കാ​ൻ ന​ട​ക്കു​ന്ന ജ​ന​കീ​യ​കൂ​ട്ടാ​യ്മ വം​ശീ​യ​ത​ക്കും വം​ശ​ഹ​ത്യ​ക്കു​മെ​തി​രാ​യ പ്ര​തി​രോ​ധംകൂ​ടി​യാ​യി മാ​റാം. </p>
<p>archivegenocide.com ഒ​രു സാ​മൂ​ഹി​ക സം​രം​ഭ​മാ​ണ്. അ​തി​നു​പു​റ​മെ, പ​ല വ്യ​ക്തി​ക​ളും ഇ​ത്ത​രം തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നും സൂ​ക്ഷി​ക്കാ​നും മു​ന്നോ​ട്ടു​വ​രു​ന്നു​ണ്ട്. ഫ​ല​സ്തീ​ൻ ജേ​ണ​ലി​സ്റ്റു​ക​ളാ​യ മു​ഹ​മ്മ​ദ് ശ​ഹാ​ദ, അ​ഹ്മ​ദ് അ​ന്നൗ​ഖ് തു​ട​ങ്ങി​യ​വ​ർ സ്വ​ന്ത​മാ​യി വെ​വ്വേ​റെ ചെ​റു​ശേ​ഖ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​വ​രാ​ണ്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/column/media-scan/the-geopolitics-of-information-warfare-1538606</link>
<guid isPermaLink="true">https://www.madhyamam.com/weekly/column/media-scan/the-geopolitics-of-information-warfare-1538606</guid>
<category><![CDATA[Weekly,Column,Media Scan,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[യാസീൻ അശ്​റഫ്]]></dc:creator>
<pubDate>Mon, 20 Jul 2026 06:15:37 GMT</pubDate>
</item>
<item>
<title><![CDATA[ജമന്തിപൂക്കൾ നീണ്ടകഥയുടെ കഥ]]></title>
<description/>
<enclosure length="47808" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884803-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884803-untitled-1.gif'/><figcaption><p>ചിത്രീകരണം: ചിത്ര എലിസബത്ത്</p><span class='copyright'></span></figcaption></figure><h3>സമര്‍പ്പണം </h3>
<p>ലോഡ്ജില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയായിരുന്നു ‘മനോമയ’ത്തിന്‍റെ ഓഫീസ്. കൈയെഴുത്തുപ്രതിയുംകൊണ്ട് ബസില്‍ പോവുന്നത് സുരക്ഷിതമായി എനിക്കു തോന്നിയില്ല. എത്രയും ഭദ്രമായി ഇത് ‘മനോമയം’ പത്രാധിപരെ ഏൽപിക്കേണ്ടതുണ്ട്. അതോടെ, എന്‍റെ അവസാനത്തെ ദൗത്യത്തിന് വിരാമമാവുകയായി. </p>
<p>ഇതു കഴിഞ്ഞ് നേരെ തന്‍റെ അടുത്തേക്ക് ചെല്ലണമെന്നാണല്ലോ എഡിറ്റര്‍ പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും അതുതന്നെയാണ് ചെയ്യാന്‍പോവുന്നത്. വിവരം കൈമാറിക്കഴിഞ്ഞ് എഡിറ്റര്‍ എന്നെ റിസീവറുടെ കാബിനിലേക്കുതന്നെ തിരിച്ചയക്കുകയാണെങ്കില്‍ ‘ശാരിക’യോട് ‘ബൈ’ പറയണം. അതില്‍ എനിക്ക് ആശയക്കുഴപ്പമൊന്നുമില്ല. </p>
<p>കഴിഞ്ഞ ഒന്നരമാസത്തിനിടക്ക് ആരെയൊക്കെ കണ്ടു! എന്തെല്ലാം അറിഞ്ഞു! എന്തൊക്കെ അനുഭവിച്ചു! ഈ ലോകത്ത് നമ്മള്‍ അറിയാത്തതും കാണാത്തതുമായ എത്രയെത്ര ലോകങ്ങളുണ്ട്? ഇതുവരെ തിരിഞ്ഞുനോക്കാത്തതും പൈങ്കിളി വാരികകള്‍ എന്നുപറഞ്ഞ് പുച്ഛിച്ചതുമായ ലോകത്തില്‍ എന്തെല്ലാം സംഭവങ്ങള്‍! </p>
<p>എത്രയെത്ര ജീവിതങ്ങള്‍, എത്രയെത്ര കഥാപാത്രങ്ങള്‍! എത്ര​െയത്ര വിജയങ്ങള്‍, പരാജയങ്ങള്‍! പുഞ്ചിരികള്‍, നെടുവീര്‍പ്പുകള്‍? അവരുടെ വേദനകളും സന്തോഷങ്ങളും ഇന്നലെ വരെ എനിക്ക് അന്യമായിരുന്നു. ഇന്നും അത് പൂര്‍ണമായി പിടിച്ചെടുത്തിട്ടുണ്ടെന്നല്ല. പക്ഷേ, അതിലേക്ക് ഒരു വാതില്‍ തുറന്നുകിട്ടുകയെങ്കിലും ചെയ്തുവല്ലോ. </p>
<p>പത്രത്തില്‍ വാണ്ടഡ് കോളത്തിലെ ഒരു ചെറിയ പരസ്യം: ‘ഒരു പ്രമുഖപത്രസ്ഥാപനത്തിലെ ഡെസ്കിലേക്ക് ഒരാളെ ആവശ്യമുണ്ട് മുന്‍കാലപരിചയം നിര്‍ബന്ധമില്ല. നേരിട്ടോ ഫോണ്‍ വഴിയോ അപേക്ഷിക്കാം.’ നേരിട്ടു വിളിക്കുകയാണ് ഉണ്ടായത്. ആരാണ് അന്ന് ഫോണ്‍ എടുത്തത്? മാനേജിങ് എഡിറ്റര്‍തന്നെയാവണം. അദ്ദേഹമാണല്ലോ എന്‍റെ ശബ്ദത്തിന്‍റെ മനുഷ്യപ്പറ്റിനെപ്പറ്റി പറഞ്ഞത്! ശരിക്കും അതുണ്ടോ എന്‍റെ ശബ്ദത്തില്‍? ആര്‍ക്കറിയാം?</p>
<p>ഏതായാലും ഒന്നുറപ്പ്: എന്‍റെ ശബ്ദമാണ് എനിക്ക് ഈ ജോലി നേടിത്തന്നത്. പിന്നെ എന്‍റെ പേരും. ഇതുവരെ കേട്ടിട്ടില്ലെങ്കിലും വായിച്ചിട്ടില്ലെങ്കിലും സാക്ഷാല്‍ എ.എഫ്.എസ് തലിയാര്‍ഖാനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. മഹിതമായ ആ വ്യക്തിത്വം ഞാന്‍ ഇനിയെങ്കിലും ഉള്‍ക്കൊള്ളേണ്ടതുണ്ട്. റിസീവര്‍ എന്ന തസ്തിക എന്നെ ഓർമിപ്പിക്കുന്നത് അതാണ്. പലതും പഠിക്കേണ്ടതുമുണ്ട്. ഫോണിലൂടെയാണെങ്കിലും ചുണ്ടില്‍ ഒരു ചിരിയോടെ സംസാരിക്കുക. നമ്മുടെ മുഖം കാണില്ലെങ്കിലും ചുണ്ടിന്‍റെ ആ വിന്യാസവും ആ ചിരിയും അവരുടെ കാതില്‍ എത്തിക്കുമത്രേ. മേധാവിയോടും ആ ചിരി പുലര്‍ത്തണം. അനുസരിക്കണം. വേണ്ടതും വേണ്ടാത്തതും തിരിച്ചറിയണമെന്നു മാത്രം. പലതും പഠിച്ചു. ഏറ്റെടുക്കാന്‍ ഇഷ്ടം തോന്നാത്തതിനോട് ‘നോ’ എന്നു പറയുകതന്നെ വേണം എന്ന് ബാലഗോപാലന്‍ നായര്‍ പഠിപ്പിച്ച പാഠമടക്കം. </p>
<p>അത്ര മോശമൊന്നുമല്ല ‘ശാരിക’ പഠിപ്പിച്ച പാഠങ്ങള്‍. പത്തു മണി കഴിഞ്ഞിരിക്കുന്നു. കൈയില്‍ ‘ജമന്തിപ്പൂക്കളു’ടെ കൈയെഴുത്തുപ്രതി ഉണ്ടെന്ന് ഉറപ്പുവരുത്തി ഞാന്‍ ‘മനോമയം’ ഓഫീസിലേക്ക് ഒരു ഓട്ടോറിക്ഷയെടുത്തു. എന്‍റെ ദൗത്യത്തിന് അന്ത്യമാവുകയാണ്. അതിന്‍റെ അവസാനനിമിഷങ്ങളില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.</p>
<p>മാവേലിക്കരയിലേക്ക് ‘മനോമയ’ത്തിന്‍റെ ദൂതന്‍ ചെന്നിട്ട് നാലു ദിവസം കഴിഞ്ഞിരിക്കുന്നു. കാര്‍ത്തികേയന്‍ സാര്‍ എന്‍റെ പേരു പറഞ്ഞിട്ടും അത്രയും ദിവസമായിരിക്കുന്നു. പിന്നെ അവരുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായിട്ടില്ല. അതെന്തുകൊണ്ടാണ്? നോവലില്‍ അവര്‍ക്കുള്ള താല്‍പര്യം നഷ്ടപ്പെട്ടുവോ? അതോ അവര്‍ വേറെ വഴി തേടുകയാണോ? പല സംശയങ്ങള്‍ക്കും ഇന്ന് ഉത്തരം കിട്ടുമായിരിക്കും. </p>
<p>ഒറ്റനോട്ടത്തില്‍ത്തന്നെ ‘മനോമയം’ വാരികയുടെ ഓഫീസ് ‘ശാരിക’യുടേതിനേക്കാള്‍ വലുതായിരുന്നു. കൂറ്റന്‍ മൂന്നുനില കെട്ടിടം. ‘മനോമയ’ത്തിന് അതേ പേരില്‍ പത്രം കൂടിയുള്ളതുകൊണ്ട് അത് ഞാന്‍ പ്രതീക്ഷിച്ചതായിരുന്നു. വിശാലമായ മുറ്റത്ത് ഡെലിവറി വാനുകള്‍ നിരനിരയായി കിടക്കുന്നുണ്ട്. കാറുകളും ഇരുചക്രവാഹനങ്ങളും പുറമേ. അവക്കിടയില്‍ ജീവനക്കാരും സന്ദര്‍ശകരുമായി നിരവധി പേര്‍ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. ആകപ്പാടെ സജീവമായ ഒരന്തരീക്ഷം. </p>
<p>ഗേറ്റിലെ പാറാവുകാരന്‍ എന്നെ തടഞ്ഞു. എവിടെനിന്നാണ് വരുന്നതെന്നും ആരെ കാണാനാണെന്നും ചോദിച്ചു. പേരും വിലാസവും രജിസ്റ്ററില്‍ രേഖപ്പെടുത്തി. സന്ദര്‍ശനോദ്ദേശ്യം പത്രാധിപരെ കാണുകയാണ് എന്നും എഴുതിവെച്ചു. </p>
<p>‘‘ഏതു പത്രാധിപരെ?’’ പാറാവുകാരന്‍ ചോദിച്ചു. </p>
<p>അപ്പോഴാണ് എഡിറ്ററോട് പത്രാധിപരുടെ പേര് ചോദിച്ചില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്. എഡിറ്റര്‍ അതു പറഞ്ഞുതന്നതുമില്ല. ‘മനോമയം’ വലിയ ഒരു സ്ഥാപനമാണെന്നും അവിടെ ഒന്നിലധികം പത്രാധിപന്മാര്‍ ഉണ്ടാവുമെന്നും ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു. തെറ്റുകളില്‍നിന്ന് ഇനിയും ഞാന്‍ പാഠങ്ങളൊന്നും ഉള്‍ക്കൊള്ളുന്നില്ല. </p>
<p>‘‘വാരികയുടെ പത്രാധിപരെയാണ് കാണേണ്ടത്,’’ അല്‍പം സംശയിച്ച് ഞാന്‍ പറഞ്ഞു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884804-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020yEktYofQUFTUrgqgOV2T3Ao9nS5KKqNL5594652" data-watermark="false" style="width: 100%;" info-selector="#info_item_1784455596899">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784455596899"></div>
</div>
<p>‘‘അതു ശരി. പക്ഷേ മൂന്നു പേരുണ്ടല്ലോ. അതില്‍ ആരെ?’’ </p>
<p>‘‘ചീഫ് എഡിറ്ററെയാണ് കാണേണ്ടത്,’’ പെട്ടെന്നു തോന്നിയത് ഞാന്‍ പറഞ്ഞു. </p>
<p>ഭാഗ്യം, അത് ഏറ്റു. </p>
<p>‘‘ഓ, വാസുദേവന്‍ സാറിനെയാണോ?’’ പാറാവുകാരന്‍റെ മുഖത്ത് അല്‍പം ബഹുമാനം നിഴലിച്ചതായി എനിക്കു തോന്നി. ഗേറ്റ് തുറന്നുതന്ന് അയാള്‍ തുടര്‍ന്നു. ‘‘സാറ് എത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല.’’ </p>
<p>അയാള്‍ പറഞ്ഞതു ശരിയായിരുന്നു. ‘‘വാസുദേവൻ സാറ് ഇന്നു വരാന്‍ പറഞ്ഞിരുന്നുവോ,’’ റിസപ്ഷനിലിരിക്കുന്ന പെണ്‍കുട്ടി പേരും വിലാസവും സന്ദര്‍ശനോദ്ദേശ്യവുമൊക്കെ ആരാഞ്ഞതിനുശേഷം ചോദിച്ചു. </p>
<p>ഉണ്ടെന്നോ ഇല്ലെന്നോ അർഥം വരാവുന്ന മട്ടില്‍ ഞാന്‍ അവ്യക്തമായി ഒന്നു തലയാട്ടി. </p>
<p>‘‘സാറു വരാന്‍ ഇന്ന് കുറച്ചു വൈകുമെന്നു തോന്നുന്നു.’’ റിസപ്ഷനിലെ സോഫ ചൂണ്ടിക്കാട്ടി അവള്‍ തുടര്‍ന്നു: ‘‘കുറച്ചുനേരം വെയ്റ്റ് ചെയ്യൂ.’’ </p>
<p>നാലു വലിയ സോഫകളുണ്ട്. അതില്‍ ചിലര്‍ ഇരിപ്പുണ്ട്. അവരൊക്കെ ചീഫ് എഡിറ്ററെ കാണാന്‍ വന്നവരാവുമോ? എങ്ങനെയായാലും കാത്തിരിക്കുകതന്നെ. ഞാന്‍ സോഫകളിലൊന്നില്‍ സ്ഥലം പിടിച്ചു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവസാനത്തെ ആശ്രയമായ ഫേസ്ബുക്ക് തന്നെ തുറന്നു. തിരക്കാണെന്നു നടിക്കുകയെങ്കിലും വേണമല്ലോ. </p>
<p>‘‘ആരെയെങ്കിലും കാണാന്‍ ചെല്ലുമ്പോള്‍, ഉദ്ദേശിച്ച ആള്‍ എത്തിയിട്ടില്ലെങ്കില്‍ എങ്ങനെയാണ് സമയം കൊല്ലേണ്ടത്?’’ </p>
<p>പതിവുപോലെ മനസ്സ് തുറന്നതാണ്. ‘ഇവിടെ എന്തെങ്കിലും എഴുതൂ’ എന്നാണല്ലോ ഫേസ്ബുക്ക് നമ്മളോട് ആവശ്യപ്പെടുന്നത്. </p>
<p>അധികം വൈകാതെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ഫേസ്ബുക്കില്‍ ഇത്രയേറെ അനുവാചകര്‍ മറ്റൊരു ചിന്തയും തൊഴിലുമില്ലാതെ കുത്തിയിരിക്കുന്നുണ്ടല്ലോ എന്നാലോചിച്ച് എനിക്കു ചിരി വന്നു. </p>
<p>‘‘സമയം കൊല്ലേണ്ടത് എങ്ങനെയെന്നോ? ഫേസ്ബുക്ക് തുറക്കുകതന്നെ.’’ ആദ്യത്തെ പ്രതികരണം തന്നെ അതായിരുന്നു. </p>
<p>‘‘വരും; വരാതിരിക്കില്ല.’’ </p>
<p>‘‘ക്ഷമ പഠിക്കാനുള്ള അപൂർവമായ അവസരമാണത്. മുതലാക്കുക.’’ </p>
<p>‘‘സമയം കൊല്ലേണ്ടതൊന്നുമില്ല. എഴുന്നേറ്റ് സ്ഥലം വിടുക.’’ </p>
<p>‘‘കാത്തിരിക്കുന്നത് കാമുകിയെയാണെങ്കില്‍ ക്ഷമ ശരിക്കും പരീക്ഷിക്കപ്പെടും.’’ </p>
<p>ഞാന്‍ ഫേസ്ബുക്ക് അടച്ചു. റിസപ്ഷനില്‍ ആരൊക്കെയോ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. സോഫകളില്‍ കാത്തിരിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ട്. റിസപ്ഷനിസ്റ്റ് തിരക്കിലാണ്. ടെലിഫോണ്‍ നിരന്തരം അടിക്കുന്നുണ്ട്. ഇന്‍റര്‍കോമിലും വിളികള്‍ വരുന്നുണ്ട്. ഇതിനിടെ രണ്ടോ മൂന്നോ പേര്‍ കയറിവന്ന് അകത്തേക്കു കടന്നുപോയി. അതില്‍ ആരെങ്കിലുമാവുമോ ചീഫ് എഡിറ്റര്‍? ഊഹിച്ചതു ശരിയായിരുന്നു. റിസപ്ഷനിസ്റ്റ് എന്നെ നോക്കി പറഞ്ഞു. </p>
<p>‘‘വാസുദേവൻ സാര്‍ എത്തിയിട്ടുണ്ട്. ഞാന്‍ പറയാം.’’ </p>
<p>അവള്‍ ഇന്‍റര്‍കോം കറക്കി അടുത്തിരിക്കുന്ന ആള്‍ക്കുപോലും കേള്‍ക്കാത്തത്ര നേരിയ ശബ്ദത്തില്‍ എന്തോ സംസാരിച്ചു. പിന്നെ എന്‍റെ മുഖത്തുനോക്കി. </p>
<p>‘‘സാര്‍ വിളിക്കുന്നുണ്ട്. ചെന്നോളൂ. അകത്തേക്കു കടന്ന് ഇടത്തു വശത്തെ രണ്ടാമത്തെ കാബിന്‍.’’ </p>
<p>ചീഫ് എഡിറ്ററുടെ കാബിന്‍ വലുതായിരുന്നു. ‘ശാരിക’യുടെ എഡിറ്ററുടെ കാബിന്‍റെ ഇരട്ടിയെങ്കിലുമുണ്ട്. ചില്ലു പതിച്ച മേശപ്പുറത്ത് നിറയെ കടലാസുകെട്ടുകളും ഫയലുകളുമാണ്. ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്ന അദ്ദേഹം കയ്യാംഗ്യത്തിലൂടെ എന്നോട് ഇരിക്കാന്‍ പറഞ്ഞു. റിസപ്ഷനിസ്റ്റിനെപ്പോലെ അദ്ദേഹവും വളരെ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്. </p>
<p>ചീഫ് എഡിറ്റര്‍ മധ്യവയസ്കനാണ്. എങ്കിലും യൗവനത്തിന്‍റെ ശേഷിപ്പുകള്‍ ബാക്കിയുണ്ട്. അത് അദ്ദേഹം വളരെ ശ്രദ്ധാപൂർവം പിടിച്ചുനിര്‍ത്തുന്നതാണെന്ന് ഒറ്റ നോട്ടത്തില്‍നിന്നു തന്നെ മനസ്സിലായി. വൃത്തിയായി കറുപ്പിച്ച് ചീകിവെച്ച മുടി മുതല്‍ കൃത്യമായി വെട്ടി നിര്‍ത്തിയ മീശയും താടിയും വരെ ആ കൗശലം വിളിച്ചോതുന്നുണ്ട്. അല്‍പം മേദസ്സുള്ള ശരീരം അദ്ദേഹം ധരിച്ച സഫാരി സൂട്ട് ഭംഗിയായി ഉള്‍ക്കൊള്ളുന്നുണ്ട്. സംസാരത്തിനിടെ സ്വര്‍ണ ഫ്രെയിമിനു പിന്നിലെ കണ്ണുകള്‍ തിളങ്ങി. </p>
<p>‘‘എന്താ?’’ സംസാരം നിര്‍ത്തി അദ്ദേഹം എന്‍റെ നേരെ തിരിഞ്ഞു. </p>
<p> ‘‘ഞാന്‍ ഒരു നോവല്‍ തരാന്‍ വന്നതാണ്,’’ അപ്പോള്‍ അതാണ് എന്‍റെ വായില്‍നിന്നു വീണത്. </p>
<p>‘‘പുതിയ നോവലൊന്നും തല്‍ക്കാലം എടുക്കുന്നില്ലല്ലോ,’’ ചീഫ് എഡിറ്റര്‍ ക്ഷമാപണം നടിച്ച് പറഞ്ഞു. ‘‘വെയ്റ്റിങ് ആണ്. രണ്ടു കൊല്ലമെടുക്കും.’’ </p>
<p>‘‘സോറി സര്‍. ഞാന്‍ കാര്‍ത്തികേയന്‍ സാറിന്‍റെ നോവലും കൊണ്ട് വന്നതാണ്.” </p>
<p>പെട്ടെന്ന് ചീഫ് എഡിറ്ററുടെ മുഖഭാവം മാറി. “എവിടെ,” എന്‍റെ നേരെ കൈനീട്ടി അദ്ദേഹം ആരാഞ്ഞു. </p>
<p>ബാക്പാക്കില്‍നിന്ന് ഫോള്‍ഡറെടുത്ത് ഞാന്‍ അദ്ദേഹത്തിനു നേരെ നീക്കിവെച്ചു. അദ്ദേഹം വളരെ തിടുക്കത്തില്‍ ഫോള്‍ഡറില്‍നിന്ന് കൈയെഴുത്തുപ്രതി വലിച്ചെടുത്തു. </p>
<p>“ജമന്തിപ്പൂക്കള്‍,” ആദ്യത്തെ പേജ് തുറക്കുന്നതിനിടയില്‍ അദ്ദേഹം മന്ത്രിച്ചു. പിന്നെ ഞാന്‍ മുന്നിലിരിക്കുന്ന കാര്യംതന്നെ മറന്ന പോലെ അദ്ദേഹം കൈയെഴുത്തുപ്രതിയിലൂടെ കടന്നുപോയി. അതിനിടയില്‍ എങ്ങനെയാണ് യാത്ര പറയേണ്ടതെന്നറിയാതെ ഞാന്‍ അനങ്ങാതെയിരുന്നു. കാബിനിലേക്ക് യൂനിഫോമിട്ട ഒരു മധ്യവയസ്കന്‍ ഒരു കപ്പ് ചായയുമായി കടന്നുവന്നപ്പോള്‍ അദ്ദേഹം തലയുയര്‍ത്തി ഒരെണ്ണം കൂടി കൊണ്ടുവരാന്‍ ആംഗ്യം കാണിച്ചു. തനിക്കു കൊണ്ടുവന്ന ചായ അദ്ദേഹം എന്‍റെ നേര്‍ക്ക് നീക്കി വെച്ച് വായനയിലേക്കു മടങ്ങി. </p>
<p>“എനിക്കു വേണ്ട സര്‍.” ഇപ്പോള്‍ യാത്രപറയാന്‍ പറ്റിയ സന്ദര്‍ഭമാണെന്നു തോന്നിയതുകൊണ്ട് ഞാന്‍ തിടുക്കത്തില്‍ പറഞ്ഞു. </p>
<p>“ഒരു ചായയൊക്കെ കുടിച്ചിട്ടു പോയാല്‍ മതി,” ഒന്നു ചിരിച്ച് കൈയെഴുത്തുപ്രതിയിലേക്കു തന്നെ മടങ്ങുന്നതിനിടയില്‍ ചീഫ് എഡിറ്റര്‍ തുടര്‍ന്നു. “ഐ നീഡ് ടു ടോക് ടു യൂ സംതിങ് വെരി ഇംപോര്‍ട്ടന്‍റ്.” </p>
<p>എഡിറ്ററുടെ നിർദേശം ഞാന്‍ ഓർമിച്ചു. പെട്ടെന്ന് തിരിച്ചുപോരാനാണല്ലോ അദ്ദേഹം പറഞ്ഞത്. എന്നാലും കുഴപ്പമൊന്നുമില്ല. ഒന്നും വിട്ടുപറയാതിരുന്നാല്‍ മതിയല്ലോ. </p>
<p>ചായ വീണ്ടും വന്നപ്പോള്‍ അദ്ദേഹം അതു കൈയിലെടുത്ത് വായന തുടര്‍ന്നു. അദ്ദേഹത്തിന്‍റെ മുഖത്തെ ഭാവമാറ്റങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് ഞാന്‍ ചായ കുടിക്കാന്‍ തുടങ്ങി. നിത്യാഭ്യാസംകൊണ്ടാവണം ചീഫ് എഡിറ്റര്‍ അതിവേഗത്തിലാണ് വായിക്കുന്നത്. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം തന്‍റെ ചായകുടിയും വായനയും അവസാനിപ്പിച്ച് എന്‍റെ നേര്‍ക്കു തിരിഞ്ഞു. </p>
<p>“ബാക്കി എവിടെ?” </p>
<p>“കാര്‍ത്തികേയന്‍ സാര്‍ ഇത്രയേ എഴുതിയിട്ടുള്ളൂ സര്‍.” </p>
<p>“ഓഹ്! റിയലി?” അദ്ദേഹം ആശ്ചര്യപ്പെട്ടു. “ഐ പ്രിസ്യൂം ദാറ്റ് യൂ ആര്‍ ദ സ്ക്രൈബ്? അതായത് ഈ നോവല്‍ കേട്ടെഴുതിയത് നിങ്ങളല്ലേ? അപ്പോള്‍ എന്താണ് അദ്ദേഹം ഇങ്ങനെ പാതിയെഴുതിനിര്‍ത്താന്‍ കാരണം എന്നും നിങ്ങള്‍ക്ക് അറിവുണ്ടാവുമല്ലോ.” </p>
<p>എന്താണ് പറയേണ്ടതെന്നറിയാതെ ഞാന്‍ പരുങ്ങി. കൂടുതല്‍ സംസാരിക്കാന്‍ പോയാല്‍ പലതും വെളിപ്പെടുത്താന്‍ ഞാന്‍ നിർബന്ധിതനായേക്കും. </p>
<p>“എനിക്കു പോവാന്‍ കുറച്ച് തിരക്കുണ്ട് സര്‍.” പറഞ്ഞുകഴിഞ്ഞപ്പോള്‍ത്തന്നെ അത് ശരിക്കുള്ള ഒരു മറുപടിയായില്ല എന്ന് എനിക്കു തോന്നി. </p>
<p>“ദാറ്റ് ഐ വില്‍ ടെയ്ക് കെയര്‍ ഓഫ്. നിങ്ങള്‍ എവിടന്നാണ് വരുന്നത്? ഞാനവിടെ നിങ്ങളെ ഡ്രോപ് ചെയ്യാന്‍ ഏര്‍പ്പാടു ചെയ്തോളാം.” </p>
<p>“അതൊന്നും വേണ്ട സര്‍. ഞാന്‍ ഇരിക്കാം.” ലോഡ്ജിന്‍റെ പേരു പറഞ്ഞാല്‍ കൂടുതല്‍ പ്രശ്നമാവുമെന്ന് എനിക്കു തോന്നി. </p>
<p>“ഓക്കെ, ഓക്കെ,” ചീഫ് എഡിറ്റര്‍ ചിരിച്ചു. “ദ വണ്‍ ഇംപോര്‍ട്ടന്‍റ് തിങ് ഐ വാണ്ടഡ് ടു ആസ്ക്: എങ്ങനെയുണ്ട് അദ്ദേഹത്തിന്‍റെ ആരോഗ്യം? ഐ അസ്യൂം ഹി ഈസ് ഇന്‍ ഹിസ് ലെയ്റ്റ് എയ്റ്റീസ്. കയ്യിന് വിറയൊക്കെ ഉണ്ടാവാമല്ലോ. അപ്പോള്‍ ഏതെങ്കിലും കേട്ടെഴുത്തുകാരനെ അങ്ങോട്ടു വിടണോ എന്ന് ഞാന്‍ ചോദിച്ചതാണ്. ഒന്നും വേണ്ടെന്നും വണ്‍ മിസ്റ്റര്‍ ഇക്ബാല്‍ വേറെ ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മൂപ്പര്‍ പറഞ്ഞു. അതാണല്ലേ നിങ്ങള്‍! ഗുഡ് ജോബ്, ഇന്‍ഡീഡ്!” </p>
<p>അദ്ദേഹം അഭിനന്ദനസൂചകമായി വലത്തെ കൈയിലെ തള്ളവിരല്‍ ഉയര്‍ത്തിക്കാട്ടി. </p>
<p>“ബൈ ദ ബൈ, എന്താണ് നിങ്ങളുടെ പ്രൊഫെഷന്‍? ആര്‍ യൂ എ പ്രൊഫെഷണല്‍ സ്ക്രൈബ്? ഓര്‍ എ ഗോസ്റ്റ് റൈറ്റര്‍?” </p>
<p>ചോദ്യങ്ങള്‍ പിന്നാലെപ്പിന്നാലെ പാഞ്ഞുവരികയാണ്. അവിടെ അധികം ഇരിക്കുന്നത് അത്ര നല്ലതല്ല എന്ന് എനിക്കു തോന്നി. പക്ഷേ പെട്ടെന്ന് എഴുന്നേറ്റു പോരുന്നത് അദ്ദേഹത്തിന് കൂടുതല്‍ സംശയം ഉണ്ടാക്കാനാവും സഹായിക്കുക. </p>
<p>“അങ്ങനെയൊന്നുമില്ല, ഇങ്ങനെ ഒരവസം വന്നപ്പോള്‍ ചെയ്തു എന്നുമാത്രം.” </p>
<p>“ഓക്കെ, ഓക്കെ. കാര്‍ത്തികേയന്‍ സാറുമായി എങ്ങനെയാണ് നിങ്ങള്‍ക്കു പരിചയം? ഈസ് ഹി യോര്‍ നൈബര്‍ ഓര്‍ വാട്ട്? കലയൂരാണോ നിങ്ങളുടെ സ്വദേശം? ഓര്‍ ഈസിറ്റ് മാവേലിക്കര?” </p>
<p>“അങ്ങനെയൊന്നുമില്ല. കാര്‍ത്തികേയന്‍ സാര്‍ ഒരു പുതിയ നോവലെഴുതുന്നുണ്ടെന്നും തനിക്ക് ഒന്നു സഹായിക്കാമോ എന്നും എന്‍റെ ഒരു സ്നേഹിതന്‍ എന്നോടു ചോദിച്ചു. അപ്പോള്‍ ഞാനതിനു തയ്യാറായി എന്നുമാത്രം. ജസ്റ്റ് എ കോയിന്‍സിഡെന്‍സ്.” </p>
<p>“ആ ഫ്രന്‍റാണല്ലേ ഇക്ബാല്‍? ഗുഡ്!” ചീഫ് എഡിറ്റര്‍ ചിരിച്ചു. “കാര്‍ത്തികേയന്‍ സാറിന്‍റെ കാര്യങ്ങള്‍ പലതും മിസ്റ്ററിയാണ്. നോവലിസ്റ്റ് എന്ന നിലയില്‍ ഉയരത്തിലിരിക്കുമ്പോള്‍ പെട്ടെന്ന് പിന്‍വാങ്ങുക; പിന്നെ 33 കൊല്ലം ഒന്നും എഴുതാതിരിക്കുക. ഇനി ഒന്നും എഴുതുകയില്ലെന്ന് ദൃഢപ്രതിജ്ഞയെടുക്കുക! ഞാന്‍ വെറുതെ ഒന്നു ശ്രമിച്ചുനോക്കിയതാണ്. ആന്‍ഡ് സര്‍പ്രൈസിങ് ലി, ഹി ഫെല്‍ ഇന്‍ ടു മൈ ബൈറ്റ്! പക്ഷേ പിന്നെയും എന്തൊക്കെയോ ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്നു. ഒരു മാസത്തേക്ക് തന്നെ കോണ്‍ടാക്റ്റ് ചെയ്യരുത് എന്നു പറയുക, അതു കഴിഞ്ഞിട്ടു കാണാന്‍ ചെന്ന എന്‍റെ എംപ്ലോയിയെ കാണാന്‍ കൂട്ടാക്കാതിരിക്കുക, വെറുംകയ്യോടെ തിരിച്ചയക്കുക. എന്നിട്ട് നോവല്‍ പൂര്‍ത്തിയാക്കാതെ മാവേലിക്കരയിലേക്ക് ഓടിപ്പോവുക. മാവേലിക്കരയിലേക്ക് അന്വേഷിച്ചുചെന്ന എന്‍റെ ആളാണ് നിങ്ങളുടെ കയ്യിലാണ് നോവല്‍ എന്നറിയിച്ചത്. സിന്‍സ് ദെന്‍ ഐ വാസ് എക്സ്പെക്റ്റിങ് യൂ.” </p>
<p>ഞാന്‍ എല്ലാം കേട്ട് വെറുതെ ചിരിച്ചുകാണിച്ചു. </p>
<p>“ആന്‍ഡ് ഫൈനലി, എഴുതിക്കഴിഞ്ഞപ്പൊഴോ, ഇറ്റ്സ് മോര്‍ ലൈക്ക് ആന്‍ ഓട്ടോബയോഗ്രഫി ദാന്‍ എ നോവല്‍! ഈസിന്‍റിറ്റ്?” </p>
<p>ഇതെല്ലാം എന്തിനാണ് എന്നോടു പറയുന്നത് എന്ന് ഞാന്‍ അസ്വസ്ഥനായി. എന്‍റെ മൊബൈലില്‍ ഒരു മിസ്ഡ് കോള്‍ വന്നു. നോക്കിയപ്പോള്‍ അത് എഡിറ്ററുടെയാണ്. </p>
<p>“സംസാരിച്ചോളൂ,” ചീഫ് എഡിറ്റര്‍ ഉദാരനായി. “കട്ട് ചെയ്യണ്ട.” </p>
<p>അസ്സലായി; ഇദ്ദേഹത്തിന്‍റെ മുന്നില്‍വെച്ച് എഡിറ്ററോടു സംസാരിക്കുക! </p>
<p>“വേണ്ട സര്‍.” </p>
<p>ഞാനിവിടെ കൂടുതല്‍ സമയം എടുക്കുന്നുണ്ടോ എന്നറിയാനാവും എഡിറ്റര്‍ മിസ്ഡ് കോള്‍ തന്നത്. അത് ഒരു മുന്നറിയിപ്പുമാണ്. ചീഫ് എഡിറ്ററെ കണ്ടുകിട്ടാന്‍ തന്നെ മുക്കാല്‍ മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നതൊന്നും എഡിറ്റര്‍ക്കറിയില്ലല്ലോ. </p>
<p>“ഞാന്‍ നീങ്ങട്ടെ സര്‍,” ഞാന്‍ പറഞ്ഞു. “വീട്ടില്‍നിന്നാണ്. അച്ഛന്‍ വിളിക്കുന്നു. ചെന്നിട്ട് അത്യാവശ്യമുണ്ട്.” </p>
<p>“ഓക്കെ ഓക്കെ. ഞാന്‍ നിങ്ങളെ ഡീറ്റെയ്ന്‍ ചെയ്യുന്നില്ല. ഒരു കാര്യംകൂടി പറഞ്ഞിട്ട് നിങ്ങള്‍ക്കു പോവാം.” </p>
<p>അതെന്തായിരിക്കുമെന്ന് ആന്തലോടെ ചിന്തിച്ചുകൊണ്ട് ഞാന്‍ പതുക്കെ എഴുന്നേറ്റു. </p>
<p>“മറ്റൊന്നുമല്ല. ഒരുവട്ടം കൂടി നിങ്ങള്‍ക്ക് സ്ക്രൈബിന്‍റെ ജോലി ചെയ്യാനാവുമോ എന്നു ചോദിക്കാനാണ്. മിനിയാന്നു വിളിച്ചപ്പോള്‍ അത് എന്തു ചെയ്താലും ഒരു വിരോധവുമില്ലെന്നാണ് കാര്‍ത്തികേയന്‍ സാര്‍ എന്നോടു പറഞ്ഞത്. അതു ശരിയല്ലല്ലോ. നമുക്കിതു പൂര്‍ത്തിയാക്കിയേ തീരൂ. ഞാന്‍ കാര്‍ത്തികേയന്‍ സാറിനെ വിളിച്ച് അപേക്ഷിക്കാന്‍ പോവുകയാണ്. ഇത്രയുമായില്ലേ? ഇതിന്‍റെ ബാക്കികൂടി വേണം നമുക്ക്. ഞാന്‍ വീണ്ടും നിങ്ങളെ അദ്ദേഹത്തിന്‍റെ അടുത്തേക്ക് അയയ്ക്കാം. അതു നിങ്ങള്‍ ചെയ്തുതരണം.” </p>
<p>കളി അപകടത്തിലേക്കാണ് നീങ്ങുന്നത് എന്ന് എനിക്കു മനസ്സിലായി. ഞാന്‍ ഒന്നും മിണ്ടിയില്ല. </p>
<p>“അവിടെയും അവസാനിക്കുന്നില്ല,” ചീഫ് എഡിറ്റര്‍ തുടര്‍ന്നു. “ഞങ്ങളുടെ വാരികക്ക് നല്ല ഒരു എഡിറ്ററുണ്ടായിരുന്നു. നിങ്ങള്‍ ഒരുപക്ഷേ കേട്ടിട്ടുണ്ടാവും. ബാലഗോപാലന്‍ സാര്‍. കെ. ബാലഗോപാലന്‍ നായര്‍ ഈസ് ഹിസ് ഫുള്‍ നെയ്ം. ഫെയ്മസ് ആണ്. ഇറ്റ് വാസ് ഇന്‍ ഹിസ് പിരീഡ് ദാറ്റ് അവര്‍ വീക് ലി ടച്ച്ഡ് ഇറ്റ്സ് പീക്ക്. അദ്ദേഹം നോവലുകള്‍ എഡിറ്റ് ചെയ്യുന്നതിലും റീറൈറ്റ് ചെയ്യുന്നതിലും ഒരെക്സ്പെര്‍ട്ട് ആയിരുന്നു. ആന്‍ഡ് ദാറ്റ് വാസ് ദ സീക്രട്ട് ഓഫ് ഹിസ് സക്സസ്, റാതര്‍ അവര്‍ സക്സസ്. ഇപ്പോള്‍ 90 വയസ്സായി. അപ്രോച് ചെയ്താല്‍ നമ്മളെ സഹായിച്ചേക്കും.” </p>
<p>ദൈവമേ, വണ്‍ ആന്‍ഡ് ദ സെയ്ം ബാലഗോപാലന്‍ നായര്‍! ഞാന്‍ നടുങ്ങി. </p>
<p>“വാട് ഡൂ യു സേ? കുഡ് യു ഹെല്‍പ് അസ്?” </p>
<p>“ഞാന്‍ രണ്ടു ദിവസത്തിനുള്ളില്‍ ബാംഗളൂര്‍ക്കു പോവുകയാണ്,” അപ്പോള്‍ നാവില്‍ വന്ന ഒരു നുണ ഞാന്‍ പറഞ്ഞു. </p>
<p> “എന്താ അവിടെ ജോലി ശരിയായിട്ടുണ്ടോ?” </p>
<p>ഉവ്വ് എന്ന് തിടുക്കത്തില്‍ തലയാട്ടി. </p>
<p>“അതിന്‍റെ ചില ഒരുക്കങ്ങള്‍ ബാക്കിയുണ്ട്. അതാണ് അച്ഛന്‍ ഇപ്പോള്‍ വിളിച്ചത്. ഞാന്‍ പോട്ടെ സര്‍.” </p>
<p>“ഓക്കെ ഓക്കെ. ഞാന്‍ കംപെല്‍ ചെയ്യുന്നില്ല. ഡു ആസ് പെര്‍ യോര്‍ കണ്‍വീനിയന്‍സ്.” </p>
<p>ചീഫ് എഡിറ്ററും എഴുന്നേറ്റു. എനിക്കു കൈ തന്ന് അദ്ദേഹം തുടര്‍ന്നു. </p>
<p>“താങ്ക്യൂ ഫോര്‍ യോര്‍ ഹെല്‍പ്. പക്ഷേ ഇതുകൊണ്ട് അവസാനമായി എന്നു കരുതണ്ട. എനിക്കു നിങ്ങളെക്കൊണ്ട് ഇനിയും ആവശ്യമുണ്ട്. മൊബൈല്‍ നമ്പര്‍ തരാമോ?” </p>
<p>ഒരു നിമിഷം സംശയിച്ച് ഞാന്‍ എന്‍റെ നമ്പര്‍ പറഞ്ഞുകൊടുത്തു. അദ്ദേഹം അത് തന്‍റെ മൊബൈലിലേക്കു പകര്‍ത്തി. </p>
<p>“താങ്ക്യൂ വണ്‍സ് മോര്‍. ബൈ ദ ബൈ, എന്തു പേരിലാണ് ഇതു ഞാന്‍ സെയ്വ് ചെയ്യേണ്ടത്? വണ്‍ ഖാന്‍. മെഹ്മൂദ്ഖാന്‍ ഓര്‍ ബിസ്മില്ലാഖാന്‍?” </p>
<p>“തലിയാര്‍ഖാന്‍ സര്‍.” </p>
<p>“യെസ്. കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞിരുന്നു. എ പെക്യൂലിയര്‍ നെയ്ം ഈസിന്‍റ് ഇറ്റ്?” </p>
<p>സാക്ഷാല്‍ തലിയാര്‍ഖാനെപ്പറ്റി എന്തെങ്കിലും പറയാന്‍ തുടങ്ങുമോ എന്നു പേടിച്ച് ഞാന്‍ കാബിനില്‍നിന്നു പുറത്തുകടന്നു. എത്രയും വേഗം അവിടെനിന്നു രക്ഷപ്പെട്ടാല്‍ മതിയെന്നായിരുന്നു എനിക്ക്. റിസെപ്ഷനിസ്റ്റിനോടു യാത്ര പറഞ്ഞ് ഞാന്‍ ഗേറ്റിലെത്തി. ഗേറ്റ് തുറന്നു തരുമ്പോള്‍ പാറാവുകാരന്‍ സലാം വെച്ചു. സലാം മടക്കിക്കൊടുക്കുമ്പോള്‍ എന്‍റെ ഫോണില്‍ ഒരു വിളി വന്നു. അറിയാത്ത നമ്പറാണ്. അറിയാത്ത നമ്പറില്‍നിന്ന് വിളികള്‍ എടുക്കരുത് എന്ന എഡിറ്ററുടെ നിർദേശം ഓർമിച്ചുവെങ്കിലും ഇനി അത്തരം അപകടങ്ങള്‍ എല്ലാം ഒഴിവായല്ലോ എന്നു കരുതി ഫോണ്‍ എടുത്തു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884801-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020FYvoxMTjfJ2Sg52JsAqIWJ3OBz3BxLCQ5501102" data-watermark="false" style="width: 100%;" info-selector="#info_item_1784455502838">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784455502838"></div>
</div>
<p>“തലിയാര്‍ഖാനല്ലേ,” അപ്പുറത്തുനിന്ന് ഒരു ചിരി കേട്ടു. </p>
<p>പരിചയമുള്ള ശബ്ദമാണല്ലോ! എന്നിട്ടും അത് ആരാണെന്നു മനസ്സിലായില്ല. </p>
<p>“എനിക്കു മനസ്സിലായില്ല.” </p>
<p>“ചീഫ് എഡിറ്ററാണ്. ഒന്നിനുമല്ല. നിങ്ങള്‍ തന്ന നമ്പര്‍ ശരിയല്ലേ എന്ന് ഒന്ന് അടിച്ചുനോക്കിയതാണ്. താങ്ക്യൂ.” </p>
<p>ചീഫ് എഡിറ്റര്‍ ചില്ലറക്കാരനല്ല. ഞാന്‍ കൊടുത്തത് കള്ളനമ്പറാണോ എന്ന് പരീക്ഷിച്ചതാവണം. </p>
<p>“ഓക്കെ സര്‍.” </p>
<p>“വെയ്ക്കാന്‍ വരട്ടെ,” ചീഫ് എഡിറ്റര്‍ തിടുക്കത്തില്‍ പറഞ്ഞു. “ഒരുകാര്യം കൂടി എനിക്കു നിങ്ങളോട് പറയാനുണ്ട്. ജമന്തിപ്പൂക്കളെപ്പറ്റിത്തന്നെ. എന്തും ചെയ്തുകൊള്ളാനുള്ള പെര്‍മിഷന്‍ കാര്‍ത്തികേയന്‍ സാര്‍ തന്നിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞുവല്ലോ. നൗ, വാട്ട് ഐ വാണ്ട് ഈസ് എ പെര്‍മിഷന്‍ ഫ്രം യൂ. ടെല്‍ മി, ഈഫ് ഐ ഡിസൈഡ് ടു സ്ക്രാപ് ദിസ് നോവല്‍, വില്‍ ഇറ്റ് ഹര്‍ട്ട് യൂ?” </p>
<p>“ഞാനെന്തു പറയാനാണ് സര്‍? അത് കാര്‍ത്തികേയന്‍ സാറിന്‍റെ നോവലല്ലേ?” </p>
<p>“യെസ്. ബട്ട് ഡെഫനിറ്റിലി യൂ ടൂ ഹാഫ് എ സേ ഇന്‍ ദിസ് ബുക്. മുഴുവന്‍ പകര്‍ത്തിയെടുത്തത് നിങ്ങളാണല്ലോ. അതുകൊണ്ട് കാര്‍ത്തികേയന്‍ സാര്‍ കഴിഞ്ഞാല്‍ പിന്നത്തെ അവകാശി നിങ്ങളാണ്. മാത്രമല്ല ഞാന്‍ വിളിച്ചപ്പോള്‍ സാര്‍ പറഞ്ഞത് എല്ലാം തലിയാര്‍ഖാനോട് ചോദിച്ചിട്ടു ചെയ്താല്‍ മതി എന്നാണ്.” </p>
<p>എന്തു മറുപടി പറയണമെന്നറിയാതെ ഞാന്‍ നിശ്ശബ്ദത പാലിച്ചു. </p>
<p>“ഇപ്പോള്‍ പറയണമെന്നില്ല,” ചീഫ് എഡിറ്റര്‍ ചിരിച്ചു. “യൂ ടെയ്ക് യോര്‍ ഓണ്‍ ടൈം. എന്നിട്ട് എന്നെ വിളിച്ചാല്‍ മതി. ഇപ്പോള്‍ എന്‍റെ ഫോണ്‍ നമ്പര്‍ നിങ്ങളുടെ കയ്യിലുണ്ടല്ലോ. യൂ മെ കോള്‍ മി എനി ഡേ, അറ്റ് എനി ടൈം. ആന്‍ഡ്, മൈന്‍ഡ് യൂ, ഐ വില്‍ എക്സ്പെക്റ്റ് യോര്‍ കോള്‍.” </p>
<p>ചീഫ് എഡിറ്റര്‍ ഫോണ്‍ കട്ട് ചെയ്തു. </p>
<p>ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോള്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു. ഇത്തവണ എഡിറ്ററാണ്. </p>
<p>“താന്‍ എവിടെയാണ്?” </p>
<p>“സര്‍,” ഇങ്ങോട്ട് കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് തിടുക്കത്തില്‍ പറഞ്ഞു. “ഞാന്‍ അങ്ങോട്ടു വന്നുകൊണ്ടിരിക്കുകയാണ്. അര മണിക്കൂര്‍.” </p>
<h3>(തുടരും) </h3>]]></content:encoded>
<link>https://www.madhyamam.com/weekly/novel/malayalam-novel-1538610</link>
<guid isPermaLink="true">https://www.madhyamam.com/weekly/novel/malayalam-novel-1538610</guid>
<category><![CDATA[Weekly,Archives,Novel,Premium,27 JUL 2026]]></category>
<dc:creator><![CDATA[അഷ്ടമൂർത്തി]]></dc:creator>
<pubDate>Mon, 20 Jul 2026 06:01:03 GMT</pubDate>
</item>
<item>
<title><![CDATA[ജനിതകം]]></title>
<description/>
<enclosure length="367244" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884820-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884820-untitled-1.gif'/><figcaption><p>എ.ഐ. ചിത്രീകരണം: കെൻസ് ഹാരിസ്</p><span class='copyright'></span></figcaption></figure><p>ഓംകാര ഫ്ലാറ്റിന്റെ മൂന്നാം നിലയിലുള്ള വീട്ടിലിരുന്ന് റോഡിലെ തിരക്കിലേക്ക് ഇടക്കിടെ നോട്ടമെറിഞ്ഞുകൊണ്ട് മിഹിർ പ്രകാശ് ഇരുന്നു. ഒരു മടുപ്പും പുറമേക്ക് കാണിക്കാതെ തന്റെ ഹിസ്റ്ററി ക്ലാസ് കേട്ടിരിക്കുന്ന മിഹിറിനെ നോക്കിയപ്പോൾ സുമൻ പാണ്ഡെയുടെ ചുണ്ടിൽ പുഞ്ചിരിതെളിഞ്ഞു</p>
<p>ദശാശ്വമേധഘാട്ടിൽ അപ്പോൾ ഗംഗാ ആരതിക്കുള്ള നേരമായിരുന്നു. വാരണാസിയുടെ റോഡുകളിൽ പിറ്റേന്ന് നടക്കാനിരിക്കുന്ന ദേവ് ദീവാലിക്കായി എത്തിയ ടൂറിസ്റ്റുകളുടെ തിരക്ക് എണ്ണമറ്റ ശബ്ദങ്ങളായി കൂടിക്കലർന്നുയരാൻ തുടങ്ങി. </p>
<p>മിഹിറിന്റെ ശാന്തമായ കണ്ണുകൾ അവന്റെ പതറിപ്പോകുന്ന ചിന്തകളെ മറച്ചുപിടിക്കുകയാണെന്ന തികഞ്ഞ ബോധ്യത്തോടെ സുമൻ തന്റെ ക്ലാസ് രസകരമാക്കാൻ കിണഞ്ഞു ശ്രമിച്ചു. പുതിയതായി അവരുടെ സിലബസിലുൾപ്പെടുത്തിയ പാഠമായിരുന്നു അത് –ഇന്ത്യയിലെ പുണ്യസ്ഥലങ്ങൾ. സുമന്റെ ക്ലാസ് എന്നത്തേയും പോലെ ടെക്സ്റ്റ് ബുക്കിനെ മറി കടന്നുപടർന്നു. അവയിൽ പുണ്യസ്ഥലങ്ങൾക്ക് കീഴെയൊഴുകിയ ഉണങ്ങിവരണ്ട രക്തപ്പുഴകൾ തെളിഞ്ഞു. പതിനൊന്നാം നൂറ്റാണ്ടിൽ വാരണാസി ഭരിച്ച കൽചൗരികളെ തകർത്തുകൊണ്ട് ഗഹദവാല സാമ്രാജ്യം ഉയർന്നുവന്നതും അവസാന ഗഹദവാലയായ ജയചന്ദ്രനെ യുദ്ധത്തിൽ തോൽപിച്ച് പുതിയ സാമ്രാജ്യം പണിതുയർത്താൻ മുഹമ്മദ് ഗോറി എത്തിയതും സുമൻ വിവരിച്ചുകൊണ്ടിരിക്കുമ്പോൾ മിഹിറിന്റെ മുഖത്ത് പലപ്പോഴും സുമന് മനസ്സിലാകാത്ത ഭാവങ്ങൾ വന്നുംപോയുമിരുന്നു </p>
<p>“എന്താണ് ആ കൊച്ചുതലയിലൂടെ കടന്നുപോകുന്ന കുഴപ്പം പിടിച്ച ചിന്തകൾ?” </p>
<p>“ആക്രമണങ്ങളും കീഴടക്കലും മാത്രം. ഹിസ്റ്ററിയിൽ വേറൊന്നുമില്ലേ മിസ്?” </p>
<p> അന്ന് മിഹിറിന്റെ സ്വരം ആദ്യമായി പുറത്തുവന്നതപ്പോഴായിരുന്നു. </p>
<p>താൻ പലപ്പോഴായി മൊബൈലിൽ കാണിച്ചു കൊടുത്ത യുദ്ധദൃശ്യങ്ങൾ പലതും അവന്റെ പ്രായത്തിനപ്പുറമായോ എന്ന ചിന്തയോടെ സുമൻ അവന്റെ പറ്റെ വെട്ടിയ തലമുടിയിൽ പതുക്കെ തലോടി. </p>
<p>“ലോകത്തുള്ളവരൊക്കെ മിഹിറിനെ പോലെ സമാധാനപ്രേമികളാവണ്ടേ അതിന്?” </p>
<p> മിഹിർ പുഞ്ചിരിച്ചു. </p>
<p>അന്ന് പറഞ്ഞ ടെസ്റ്റ് പേപ്പറിന് സമയമായതുകൊണ്ട് കൂടുതൽ കാടുപടൽ തല്ലി സമയം കളയാതെ അവൾ തലേന്നത്തെ പാഠഭാഗമൊന്നു റിവിഷൻ നടത്തി. </p>
<p>മിഹിർ പ്രകാശ് എന്ന പന്ത്രണ്ടുകാരൻ സുമന്റെ ജീവിതത്തിലെ ആദ്യത്തെ വിദ്യാർഥിയായിരുന്നു. മാസങ്ങളായി ഗ്രാൻഡ് മുടങ്ങിക്കിടക്കുന്നതുകൊണ്ട് യൂനിവേഴ്സിറ്റിയിലെ ചരിത്ര ഗവേഷണം വഴിമുട്ടി നിൽക്കുമ്പോൾ ഓർക്കാപ്പുറത്തു വന്ന പിടിവള്ളിയായി അവൾക്ക് കിട്ടിയ ട്യൂഷൻ വിദ്യാർഥി. </p>
<p>മണികർണികയിലേക്കും തിരിച്ചുമുള്ള ഒരു സവാരിക്കായി തന്റെ സൈക്കിൾ റിക്ഷയിൽ കയറിയ മലയാളിയായ യാത്രക്കാരനോട് തന്റെ ബാബ ചരിത്രഗവേഷണം നടത്തുന്ന മകളെ പറ്റി ഊറ്റംകൊണ്ട് പറഞ്ഞുകാണണമെന്ന് സുമൻ ഊഹിച്ചു. കാരണം അന്ന് രാത്രിതന്നെ പ്രകാശ് മേനോൻ ബാബയെ വിളിച്ച് തന്റെ മകനെ സോഷ്യൽ സയൻസും ഭാഷയും പഠിപ്പിക്കാൻ മകൾക്ക് വരാൻ സാധിക്കുമോ എന്ന് ചോദിച്ചു. കാര്യം കേട്ടപ്പോൾ സുമന് ആദ്യം അൽപം അമ്പരപ്പ് തോന്നായ്കയില്ല. ഇക്കാലത്ത് ഹ്യുമാനിറ്റീസ് വിഷയങ്ങൾക്ക് മാത്രമായി ട്യൂഷൻ! </p>
<p>കിട്ടിയ അവസരം കളയാതെ, ഒരുദിവസംപോലും പാഴാക്കാതെ അവൾ ദശാശ്വമേധ്ഘാട്ടിന് അടുത്തുള്ള ഫ്ലാറ്റിന്റെ മൂന്നാം നിലയിലുള്ള വീട്ടിലേക്ക് ട്യൂഷനെടുക്കാൻ വന്നുതുടങ്ങി. </p>
<p>കേന്ദ്ര സർവീസിലുള്ള പ്രകാശ് മേനോൻ കുറച്ച് വർഷങ്ങളായി വാരണാസിയിൽ താമസമാക്കിയിട്ട് എന്നും കുട്ടിയുടെ അമ്മ മൂന്നുവർഷം മുമ്പ് പെട്ടെന്ന് ഹൃദയം നിന്നു മരിച്ചുപോയിരുന്നുവെന്നും ബാബ അവളോട് പറഞ്ഞിരുന്നു. </p>
<p>റോഡ് കാണാവുന്ന ജനലിനോട് ചേർന്ന് സ്റ്റഡി ടേബിൾ വെച്ച വിശാലമായ ഡ്രോയിങ് റൂമിൽ സ്ഥായിയായതെന്ന് തോന്നിച്ച ഒരു പുഞ്ചിരിയോടെ മിഹിർ പ്രകാശ് അവളെ വരവേറ്റു. പഠിക്കാനിരിക്കുന്നിടത്തുനിന്ന് കാണാവുന്ന തരത്തിൽ ഡ്രോയിങ് റൂമിൽ മിഹിറിന്റെ അമ്മയുടെ ലൈഫ് സൈസ് ഫോട്ടോ ഫ്രെയിം ചെയ്ത് ​െവച്ചിരുന്നു. വിഷാദഭാവം പടർന്ന സൗമ്യമായ മിഹിറിന്റെ കണ്ണുകൾ അവന്റെ അമ്മയിൽനിന്ന് കിട്ടിയതാണെന്ന് അവൾ ഊഹിച്ചു. </p>
<p>കുട്ടിത്തം വിട്ടുമാറാത്ത അവന്റെ മുഖം പ്രിയങ്കരമായിരുന്നു. </p>
<p>മൊബൈൽ അഡിക്ഷൻ ഇല്ലാത്ത പയ്യനെന്നതാണ് മിഹിറിന്റെ പ്രകൃതത്തിൽ ഏറ്റവും സന്തോഷത്തോടെ സുമൻ ശ്രദ്ധിച്ച കാര്യം. ഇന്ത്യൻ ചരിത്രത്തിൽ തനിക്കുണ്ടായിരുന്ന അവഗാഹം കുട്ടികൾക്ക് വഴങ്ങുന്ന തരത്തിൽ ലളിതമാക്കി അവൾ മിഹിറിന്റെ മേൽ ചൊരിയാൻ തുടങ്ങി. </p>
<p>“ചരിത്രത്തിലും ഭാഷകളിലും അവനിപ്പോൾ മാർക്ക് വളരെ കുറവാണ്. അതിനുള്ള ഒരു വഴിയാണ് നിങ്ങൾ കണ്ടെത്തേണ്ടത്.’’ </p>
<p>അവന്റെ പിതാവ് തമ്മിൽ കാണുമ്പോഴെല്ലാം അവളോട് പറഞ്ഞിരുന്നു. </p>
<p>എട്ടാം ക്ലാസിലുള്ള ഒരു കുട്ടിയുടെ പഠിപ്പിനെ പറ്റി ഇത്രയും ആശങ്ക വേണോ എന്ന ചോദ്യം അവളുടെ തൊണ്ടയിലുടക്കിനിന്നു. </p>
<p>ശാസ്ത്രവിഷയങ്ങളിൽ അവനുള്ള ഗ്രാഹ്യം ഒരിക്കൽ അവൾ ചൂണ്ടിക്കാണിച്ചപ്പോൾ കേരളത്തിൽനിന്നുള്ളവരെ പറ്റി അവൾക്കുണ്ടായിരുന്ന മുൻവിധി തിരുത്തിയ ഒരു മറുപടി കിട്ടി. </p>
<p>“ശാസ്ത്രം മാത്രം പോരല്ലോ. കുട്ടികൾ ഭാരതീയ ചരിത്രവും സംസ്കാരവും അറിഞ്ഞു വളരണ്ടേ?’’ </p>
<p>“ശ്രമിക്കാം പ്രകാശ് ജീ. ദിവസവും ഞാൻ ടെസ്റ്റ് പേപ്പറിടുന്നുണ്ട്. നമുക്ക് നോക്കാം.’’ </p>
<p>“ഒരു കാര്യം കൂടിയുണ്ട് ടീച്ചർജി..” </p>
<p>അയാളുടെ സ്വരം താണു. </p>
<p>“അവന്റെയമ്മയാണ് ഹ്യുമാനിറ്റീസ് വിഷയങ്ങൾ മുഴുവൻ പഠിപ്പിച്ചുകൊണ്ടിരുന്നത്. അവൾക്ക് ടെക്സ്റ്റ് ബുക്കിന്റെ ആവശ്യമില്ലായിരുന്നു. പക്ഷേ, ഞാനാഗ്രഹിച്ചതുപോലെ നമ്മുടെ സംസ്കാരത്തിന്റെ മഹത്വമൊന്നും അവൾ പഠിപ്പിച്ചു കൊടുത്തിട്ടില്ല. എന്നിട്ടും പയ്യന് നല്ല മാർക്ക് കിട്ടിക്കൊണ്ടിരുന്നു. അവൾ പോയതിൽ പിന്നെ ഒരക്ഷരം പഠിക്കാതായി. ഏത് ടീച്ചർ പഠിപ്പിച്ചാലും ഇരുന്ന് കേൾക്കും. പക്ഷേ കേട്ടതൊന്നും ഉത്തരക്കടലാസിൽ വരില്ല.’’ </p>
<p>അയാളുടെ സ്വരം താഴ്ന്നു. സ്വരമിടറുന്നത് അവളറിയാതിരിക്കാൻ അയാൾ കൃത്രിമമായി ചുമച്ചു. പിന്നെ മിഹിറിന്റെ അമ്മയുടെ ഫോട്ടോയിലേക്കൊന്ന് നോക്കി. </p>
<p>“പോയപ്പോൾ പഠിക്കാനുള്ള അവന്റെ കഴിവും കൂടി അവൾ കൊണ്ടുപോയി എന്ന് തോന്നുന്നു.” </p>
<p>ഇത്തരമൊരു സന്ദർഭത്തിൽ എങ്ങനെ പ്രതികരിക്കണമെന്നറിയാത്ത മ്ലാനതയോടെയാണെങ്കിലും അവൾ ഉറപ്പിച്ചു പറഞ്ഞു. </p>
<p>“ഞാൻ നല്ലവണ്ണം ശ്രമിക്കുന്നുണ്ട്, പ്രകാശ് ജീ.” </p>
<p>അത്ര നാളത്തെ കാര്യമെന്തായാലും തന്റെ ശ്രമംകൊണ്ട് പതിവ് തെറ്റിച്ച് അവൻ നല്ല മാർക്ക് വാങ്ങുമെന്ന് തുടക്കത്തിൽ അവൾക്ക് ആത്മവിശ്വാസം തോന്നിയിരുന്നു. കാരണം ക്ലാസെടുക്കുമ്പോഴെല്ലാം ശ്രദ്ധയോടെയും താൽപര്യത്തോടെയുമാണ് അവനിരുന്നത്. പക്ഷേ, ആദ്യ ടെസ്റ്റ് പേപ്പറിന്റെ ഉത്തരക്കടലാസിൽ വളരെ സുന്ദരമായ കൈയക്ഷരത്തിൽ എഴുതിയിട്ട അബദ്ധജടിലങ്ങളായ ഉത്തരങ്ങളിൽ തട്ടി നീർക്കുമിളപോലെ സുമന്റെ ശുഭപ്രതീക്ഷകൾ പൊട്ടിപ്പോയി. ഓർമയാണോ യുക്തിയാണോ അവനു കുറവ് എന്നുപോലും മനസ്സിലായില്ല.ഒരു മാർക്കുപോലും എവിടെയും കൊടുക്കാൻ പറ്റാത്ത വിധത്തിൽ അവനെല്ലാം സങ്കീർണമാക്കി വെച്ചിരുന്നു. ശാസ്ത്ര വിഷയങ്ങളിൽ അവനെ സഹായിക്കുന്ന യുക്തിയെ അവന്റെ സോഷ്യൽ പേപ്പറുകളിൽ തിരഞ്ഞ് സുമൻ വശംകെട്ടു. വ്യക്തിപരമായാണ് അവൾ ഇതിനെ നോക്കിക്കണ്ടത്. </p>
<p>തന്റെ ക്ലാസിന്റെ പോരായ്മയാണതെന്ന് അവളുറപ്പിച്ചു. ഓരോ ദിവസവും കൂടുതൽ ക്ലാസിനെ മെച്ചപ്പെടുത്താൻ കഠിന പരിശ്രമം നടത്തി. ടെക്സ്റ്റ് ബുക്ക് പഠനം മാത്രമാക്കാതെ വീഡിയോകളും ഡോക്യുമെന്ററികളും ക്ലാസിന്റെ ഭാഗമാക്കി. മുറിയിലിരുന്നുള്ള പഠിപ്പിക്കലിന്റെ മുഷിച്ചിലൊഴിവാക്കാൻ ചിലപ്പോഴൊക്കെ പുറത്തേക്ക് നടക്കാൻ കൊണ്ടുപോയി. അവനേറ്റവും ഇഷ്ടപ്പെട്ട ഗോൽഗപ്പ വാങ്ങി ഗംഗാതീരത്തെ തിരക്കൊഴിഞ്ഞ പടവുകളിലിരുന്ന് കഴിച്ചു. ചരിത്രത്തെ കഥകളുടെ ചങ്ങലയാക്കി വർത്തമാനത്തിന്റെ കൊളുത്തിട്ട് വലിച്ച് അവനിലേക്ക് ചേർത്തുവെച്ചു. ഓരോ ക്ലാസ് കഴിഞ്ഞും ടെസ്റ്റ് പേപ്പറിട്ടു. എന്തുചെയ്താലും നാലും അഞ്ചും മാർക്ക് വാങ്ങി ഓരോ തവണയും മിഹിർ സുമനെ നിരാശയിലേക്ക് തള്ളിയിട്ടു. </p>
<p> എന്ത് ജാലവിദ്യകൊണ്ടാണ് കുട്ടിയെ ഇതെല്ലാം പണ്ട് പഠിപ്പിച്ചു മനസ്സിലാക്കിയിരുന്നത് എന്ന് മിഹിറിന്റെ അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി സുമൻ പിറുപിറുത്തു. </p>
<p> അമ്മയെക്കുറിച്ചള്ള ഓർമകൾ മാത്രമാണോ അവന്റെ ഈ സെലക്റ്റീവ് പഠനവൈകല്യത്തിനു കാരണമെന്നറിയാൻ സുമൻ ശ്രമം നടത്തായ്കയല്ല. പക്ഷേ എന്ത് ചെയ്യാൻ! അമ്മയെക്കുറിച്ച് പറഞ്ഞാൽ സഡൻ ബ്രേക്കിട്ടതുപോലെ അവൻ സംസാരം നിർത്തിക്കളയും. അമ്മയുടെ ഫോട്ടോയിലേക്ക് നോക്കുന്നത് പോലും മിഹിർ മനഃപൂർവം ഒഴിവാക്കുന്നതായാണ് പലപ്പോഴും സുമനു തോന്നിയത്. മിഹിറിനെ ഒരു കൗൺസലിങ്ങിനു കൊണ്ടുപോകാനുള്ള സാധ്യത ‘നല്ല വണ്ണം പഠിപ്പിച്ചാൽ തീരുന്ന പ്രശ്നമേ അവനുള്ളൂ’ എന്ന മറുപടികൊണ്ട് അവന്റെ പിതാവ് തള്ളിക്കളഞ്ഞിരുന്നു. </p>
<p>അന്ന് കൊടുത്ത സോഷ്യൽ സയൻസ് ചോദ്യപേപ്പറിലേക്ക് നോക്കി ഇടക്ക് മാത്രം എന്തൊക്കെയോ കുത്തിക്കുറിക്കുകയാണ് മിഹിർ. ഓരോ ചോദ്യവും വായിച്ച് അവൻ എന്തൊക്കെയോ നിശ്ശബ്ദം ഉരുവിടുന്നുണ്ട്. അവന്റെ മെലിഞ്ഞു വിളറിയ ചൂണ്ടു വിരലിന്റെയും തള്ള വിരലിന്റെയും ഇടയിലിരുന്ന് പേന വിറകൊള്ളുന്നുണ്ട്. പ്രധാന നദികളെ അടയാളപ്പെടുത്തുന്ന ഇന്ത്യയുടെ ഭൂപടം വരക്കാനുണ്ട്. അതെങ്കിലും വരക്കുമോ? ഇത്തവണയും പതിവ് തോൽവി തന്നെയാകുമോ? ആശങ്കകൊണ്ട് അവൾ വല്ലാതായി. ഘാട്ടിൽനിന്ന് ആരതിക്കുള്ള മണികളുണർന്നു. ശംഖ് മുഴങ്ങി. മിഹിർ ചെവി വട്ടംപിടിച്ചു. സുമൻ ശാസനയോടെ അവനെ നോക്കി. </p>
<p>“ആദ്യമായിട്ടാണോ ഇത് കേൾക്കുന്നത്?” </p>
<p>അല്ലെന്ന് തലയാട്ടി അവൻ പുഞ്ചിരിയോടെ മുഖം കുനിച്ചു. ക്ലാസിനുശേഷം അച്ഛൻ വന്നിട്ട് വേണം ബോട്ടിങ്ങിന് പോകാനെന്ന് തലേന്ന് അവൻ പറഞ്ഞത് അപ്പോൾ സുമൻ ഓർത്തു. </p>
<p>ഇന്ന് ശരിക്കും നേരം വൈകിയിരിക്കുന്നു. ഇനി ഏത് സമയത്ത് വേണമെങ്കിലും പ്രകാശ് മേനോൻ അവിടെയെത്തുമെന്നാലോചിച്ചപ്പോൾ അസ്വസ്ഥതയോടെ അവൾ ഞെളിപിരി കൊണ്ടു. അയാളുടെ സാന്നിധ്യം എന്തോ, അവൾക്ക് അസ്സഹനീയമായിരുന്നു. </p>
<p>മാത്രമല്ല, ട്യൂഷൻ തുടങ്ങി രണ്ടു മാസമായിട്ടും പരീക്ഷകളിൽ അവൻ മെച്ചപ്പെടുന്നില്ലെന്ന് കണ്ടാൽ അവളും ഇതിനു മുമ്പ് വന്ന ടീച്ചർമാരും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്ന് അയാൾ വിധിയെഴുതും. </p>
<p>മിഹിറിന്റെ കാര്യവും കഷ്ടമാകുമെന്ന് സുമനറിയാം. അയാൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന കാര്യത്തിൽ അവൾ കണ്ടിട്ടുള്ളതിലേക്കുവെച്ച് ഏറ്റവും കർശനക്കാരനായ പിതാവാണ്. പന്ത്രണ്ട് വയസ്സ് മാത്രമുള്ള മിഹിറിനെ പുലർച്ചെ നാലുമണിക്ക് തന്നെ വിളിച്ചുണർത്തി പഠിക്കാനാവശ്യപ്പെടുകയും ഒപ്പം ചെന്നിരിക്കുകയും ചെയ്യും. എത്ര മണിക്കൂർ പഠിച്ചാലും ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ അവൻ ദയനീയമായ മാർക്കും കൊണ്ടുവരും. അവന്റെ പിതാവിന് അവന്റെ ഉത്തരക്കടലാസ് കാണുമ്പോൾ കലികയറുകയും കയ്യിൽ കിട്ടുന്നതെന്തുമെടുത്ത് അവനെ തല്ലുകയും ചെയ്യും. സയൻസിലും കണക്കിലും അവനു താരതമ്യേന നല്ല മാർക്ക് കിട്ടുന്നുവെന്നതോ അവൻ അമ്മയില്ലാത്ത കുഞ്ഞാണ് എന്നതോ ഒന്നും അയാളുടെ ശിക്ഷാരീതികളെ ബാധിക്കുന്നില്ലെന്നതോർക്കുമ്പോൾ പലപ്പോഴും അവൾക്ക് അത്ഭുതം തോന്നും. </p>
<p> തലേന്ന് കിട്ടിയ ചൂരലടിയുടെ പാടുകളിൽ ഇടക്കിടെ തടവിക്കൊണ്ട് മിഹിർ അവളുടെ ക്ലാസുകളിലിരിക്കും. പക്ഷേ ആ മെലിഞ്ഞ ദേഹത്ത് കിട്ടിയതും കിട്ടാനിരിക്കുന്നതുമായ അടികൾ അവളെ വിഷമിപ്പിക്കുന്ന അത്രയും മിഹിറിനെ തൊടുന്നുണ്ടോ എന്ന് സംശയമാണ്. അല്ലെങ്കിലെങ്ങനെയാണ് ഇങ്ങനെയൊരു സാഹചര്യത്തിലും ഫ്ലാറ്റിന്റെ ജാലകത്തിലൂടെ ആദ്യമായി കാണുന്നതുപോലെ മിഹിറിന് ഘാട്ടിലേക്കൊഴുകുന്ന ജനക്കൂട്ടത്തെ നോക്കിയിരിക്കാൻ സാധിക്കുക? </p>
<p>“മിഹിർ...’’ സുമൻ വിളിച്ചു. “സമയം കഴിഞ്ഞു. പേപ്പർ തരൂ.” </p>
<p>അവൻ ഒന്നും മിണ്ടാതെ പേപ്പർ തന്നു. സുമനത് നിവർത്തിയതും വാതിൽ തുറന്ന് പ്രകാശ് മേനോൻ കടന്നുവന്നു. സുമന്റെ നെഞ്ചിടിപ്പ് കൂടി. അസ്വസ്ഥമായ മനസ്സിനെ നിയന്ത്രിച്ച് അയാളോട് നമസ്തേ പറഞ്ഞ് സുമൻ മിഹിറിന്റെ ഉത്തരക്കടലാസ് വായിക്കാൻ തുടങ്ങി. മിഹിർ പിതാവിനെ നോക്കി പുഞ്ചിരിച്ച് ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. </p>
<p>വായിക്കാൻ മാത്രമൊന്നുമില്ലെന്നതാണ് സത്യം. ആദ്യത്തെ പേജിലെ ഒറ്റ വാക്കിന്റെ ഉത്തരങ്ങളിൽ രണ്ടെണ്ണമൊഴികെ എല്ലാം തെറ്റിച്ചിട്ടുണ്ട്. വിപ്ലവങ്ങൾ തമ്മിൽ മാറി പോയിട്ടുണ്ട്. ഝാൻസിയുടെ റാണിയാണ് മാറാത്ത യുദ്ധം ജയിച്ചത് എന്നതുകൂടി വായിച്ചപ്പോൾ കടുത്ത ക്ഷോഭത്തോടെ മിഹിറിനെ നോക്കാൻ തലയുയർത്തിയപ്പോഴാണ് മനസ്സിലായത്, പ്രകാശ് മേനോൻ അവൾക്ക് തൊട്ടുപിറകിൽ നിൽപുണ്ട്, പേപ്പറിലേക്ക് നോക്കിക്കൊണ്ട്. അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. </p>
<p>“ഇരിക്കൂ,’’ അയാൾ പറഞ്ഞു, “അവന്റെ പേപ്പർ ഇങ്ങ് തരൂ.”</p>
<p>വെപ്രാളപ്പെട്ട് സുമൻ ടെസ്റ്റ് പേപ്പറും ഉത്തരക്കടലാസും അയാളുടെ കയ്യിൽ വെച്ചു കൊടുത്തു. തന്റെ കാര്യം മിക്കവാറും ഇന്ന് തീരുമാനമാകുമെന്ന വിഷാദചിന്തയോടെ അവൾ തല കുമ്പിട്ട് മേശയിൽ കൈ കുത്തിയിരുന്നു. വേറൊരു ട്യൂഷൻ കിട്ടാനിനി സാധ്യതയില്ല. വാരണാസിയുടെ തെരുവുകളിൽ റിക്ഷയോടിച്ച് എല്ലും തോലുമായ ബാബയുടെ നെഞ്ചിൽനിന്ന് എഴുന്നു നിൽക്കുന്ന വാരിയെല്ലുകൾ അവളുടെ മനസ്സിൽ തെളിഞ്ഞു. </p>
<p>“ടീച്ചർ പൊയ്ക്കോളൂ. നേരം ഒരുപാടു വൈകിയില്ലേ.” </p>
<p>അവന്റെ ഉത്തരക്കടലാസ്സിൽനിന്ന് തലയുയർത്തി അയാൾ പറഞ്ഞു. </p>
<p>ആ സ്വരത്തിലെ ശാന്തത വെറും കളവാണെന്ന് അടക്കിയ രോഷത്തിന്റെ കനലെരിയുന്ന അയാളുടെ കണ്ണുകൾ പറഞ്ഞു. </p>
<p>മനസ്സില്ലാമനസ്സോടെ ബാഗുമെടുത്ത് പുറത്തിറങ്ങാൻ നേരത്ത് അവൾ മിഹിറിനെ നോക്കി. അവന്റെ മുഖത്ത് ഭയത്തിന്റെ ലാഞ്ഛനയുണ്ടായിരുന്നു. അവിടെ തന്നെ നിന്നാലോ, കുട്ടിയെ തല്ലരുതേ എന്ന് പറഞ്ഞാലോ എന്നുവരെ ആലോചന പോയെങ്കിലും പ്രകാശ് മേനോന്റെ മുഖത്തേക്ക് ഒരിക്കൽകൂടി നോക്കാനുള്ള ധൈര്യമില്ലാഞ്ഞതുകൊണ്ട് തിരിഞ്ഞുനോക്കാതെ അവൾ ലിഫ്റ്റിലേക്ക് നടന്നു. </p>
<p>വാരണാസി ദേവ് ദിവാലിത്തിരക്കിൽ ശ്വാസം മുട്ടുകയായിരുന്നു. തന്റെ കുട്ടിക്കാലത്ത് വളരെ ചെറിയ തോതിൽ മാത്രം നടത്തിയിരുന്ന ഈ ആഘോഷത്തിനെത്തുന്നവരുടെ തിരക്ക് വർഷം തോറും കൂടിക്കൊണ്ടേയിരിക്കുകയാണല്ലോ എന്ന് ചിന്തിച്ചുകൊണ്ട് ഒരു വിധത്തിൽ അവൾ തെരുവ് മുറിച്ചുകടന്നു. </p>
<p>മൂന്നും നാലും യാത്രക്കാരെയുംകൊണ്ട് ജനനിബിഡമായ റോഡിലൂടെ കിട്ടാവുന്ന വേഗതയിൽ റിക്ഷാവാലകൾ പാഞ്ഞു. ഘാട്ടുകളിൽനിന്നുള്ള പ്രാർഥനാഗീതങ്ങൾ ഗംഗയിലൊഴുകി നടക്കുന്ന ബോട്ടുകളുടെ മുരൾച്ചക്കും റോഡിലെ അസംഖ്യം വാഹനങ്ങളുടെ അരോചകമായ ഹോണുകൾക്കും മീതെ ഉയർന്നു. </p>
<p>“ഓം ജയ് ഗംഗേ മാതാ, </p>
<p>ശ്രീ ജയ് ഗംഗേ മാതാ.”</p>
<p>ബാബ ഒരു ടൂറിസ്റ്റ് കുടുംബത്തെയുംകൊണ്ട് അസ്സിഘാട്ടിലേക്ക് പോയിരിക്കുകയാണ്. ഈ തിരക്കിനിടയിൽ അദ്ദേഹത്തെ വിളിച്ചു കഷ്ടപ്പെടുത്തുന്നതിനേക്കാൾ നല്ലത് വീട്ടിലേക്ക് നടന്നു പോകുന്നതല്ലേ എന്നാലോചിച്ചു നിൽക്കുമ്പോൾ സ്വയം ശാസിച്ചിട്ടും വരുതിക്ക് നിൽക്കാതെ സുമന്റെ കണ്ണുകൾ ഓംകാരയുടെ മൂന്നാം നില തേടിച്ചെന്നു. </p>
<p> അവിടെ നിൽക്കുമ്പോൾ മിഹിറിന്റെ ഡ്രോയിങ് റൂമിലെ വലിയ ജനാല വ്യക്തമായി കാണാമായിരുന്നു. പെട്ടെന്ന് പ്രകാശ് മേനോന്റെ നീണ്ട രൂപം ജനലിനരികിലിരുന്ന മിഹിറിനടുത്തേക്ക് വരുന്നതും ഒരാക്രോശത്തിന്റെ രൂപത്തിൽ അയാളുടെ കൈകൾ ഉയരുന്നതും കണ്ടതോടെ സുമന്റെ നെഞ്ചിൽ ഇടി മിന്നി. എന്താണ് സംഭവിക്കുന്നത് എന്ന് സ്വയം ബോധ്യമാകുന്നതിനുമുമ്പ് ഓംകാര ലക്ഷ്യമാക്കി സുമൻ റോഡിലെ തിരക്കിലേക്കിറങ്ങി. </p>
<p>ഇരുപത്തി അഞ്ചാം നിലയിൽ കിടക്കുന്ന ലിഫ്റ്റിനെ പ്രതീക്ഷിക്കാനുള്ള ക്ഷമയില്ലാതെ ശക്തിയായി മിടിക്കുന്ന ഹൃദയത്തോടെ മൂന്നാംനിലയിലേക്കുള്ള പടികൾ ഓടിക്കയറുമ്പോൾ ആ വീട്ടിൽ താൻ കാണാൻ പോകുന്നതെന്തെന്നോ അതിൽ തനിക്ക് എന്താണ് വേഷമെന്നോ അവൾക്കറിയില്ലായിരുന്നു. മിഹിറിന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ കോളിങ് ബെൽ അമർത്തേണ്ടി വന്നില്ല. വാതിൽ തുറന്നിട്ടിരുന്നു. മറന്നുവെച്ചതെന്തോ എടുക്കാനെന്ന ഭാവത്തിൽ കാലിലൂടെ ഇരച്ചുവരുന്ന വിറയലൊതുക്കി അവളകത്ത് കയറി. </p>
<p> വീട് അസാധാരണമാം വിധം ശാന്തമായിരുന്നു. പൂർണമായും നിശ്ശബ്ദവും. മിഹിർ ജനലിനരികെ സ്റ്റഡി ടേബിളിനടുത്തു തന്നെ കുത്തിക്കുറിച്ച് ഇരിപ്പുണ്ട്. അവന്റെ പിതാവ് സ്വന്തം ശിരസ്സ് കൈകളിൽ പൂഴ്ത്തി സോഫയിൽ മുമ്പിലേക്കാഞ്ഞു കുനിഞ്ഞിരിക്കുകയായിരുന്നു. താൻ ഭയപ്പെട്ടതൊന്നും സംഭവിച്ചില്ലെന്ന ആശ്വാസത്തോടെ നെടുവീർപ്പിടുമ്പോഴും മുറിയിലെന്തോ ശൂന്യത സുമന് അനുഭവപ്പെട്ടു.</p>
<p>“എന്റെ ഫോൺ ഞാനിവിടെ മറന്നു വെച്ചെന്ന് തോന്നുന്നു...’’ </p>
<p>പതറിയ ഒച്ചയിൽ സുമൻ തന്റെ സാന്നിധ്യമറിയിച്ചപ്പോൾ പ്രകാശ് മേനോൻ തലയുയർത്തി നോക്കി. അയാളുടെ മുഖത്ത് കടുത്ത മനഃക്ഷോഭത്തിന്റെ അലയൊലികൾ അവൾ കണ്ടു. അയാളുടെ പകച്ചുനോട്ടത്തെ പിന്തുടർന്നപ്പോൾ ആ മുറിയിലെ അസ്വാഭാവികതയെന്തെന്ന് അവൾക്ക് മനസ്സിലായി. </p>
<p>മിഹിറിന്റെ അമ്മയുടെ ഫോട്ടോ വലിച്ചെറിയപ്പെട്ട നിലയിൽ ഫ്രെയിം തകർന്ന് സോഫക്ക് അപ്പുറത്തായി മുറിയുടെ മൂലയിൽ തറയിൽ കിടപ്പുണ്ടായിരുന്നു. ചില്ലിന്റെ തുണ്ടുകൾ മുറിയിലാകെ തെറിച്ചുവീണിരുന്നു. പൊടുന്നനെയൊരു കരിങ്കല്ലെടുത്തു വെച്ച പോലെ ഭാരം നിറഞ്ഞ സ്തബ്ധമായ മനസ്സോടെ, ഒന്നും മിണ്ടാതെ സുമൻ മിഹിറിനരികിലേക്ക് നടന്നു, ചിതറിക്കിടക്കുന്ന ചില്ലിൽ തുണ്ടുകളിൽ ചവിട്ടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട്.</p>
<p>അടുത്തെത്തിയപ്പോൾ മിഹിർ ഉത്തരക്കടലാസിൽ മുമ്പ് വിട്ടുപോയ ഭൂപടം വരക്കുകയായിരുന്നുവെന്ന് അവൾ കണ്ടു. അവൾ തൊട്ടടുത്ത് വന്നുനിൽക്കുന്നതറിഞ്ഞിട്ടും തലയുയർത്തി നോക്കാതെ അവൻ വരച്ചുകൊണ്ടേയിരുന്നു. അവന്റെ കണ്ണുകളിൽനിന്ന് നദികളുറവയെടുത്ത് കവിളുകളിലൂടെ വലിയ തുള്ളികളായി ഭൂപടത്തിലേക്കൊഴുകിവീണു കൊണ്ടിരുന്നു. പെൻസിൽ കൊണ്ട് വരച്ച രാജ്യത്തിന്റെ അതിരുകൾ വികലമായി, അവ്യക്തമായിരുന്നു. അവിടവിടെ നനഞ്ഞ കടലാസിൽ രൂപംകൊണ്ട ഇന്ത്യ കണ്ണുനീരിൽ കുതിർന്നുകിടന്നു.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1538614</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1538614</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,27 JUL 2026]]></category>
<dc:creator><![CDATA[റാണി നാരായണൻ]]></dc:creator>
<pubDate>Mon, 20 Jul 2026 05:45:29 GMT</pubDate>
</item>
<item>
<title><![CDATA[കുത്തിത്തിരിപ്പും 
കുതികാൽവെട്ടും]]></title>
<description/>
<enclosure length="319108" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884832-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884832-untitled-1.gif'/><figcaption><p>ചി​​ത്രീ​​ക​​ര​​ണം: തോ​​ലി​​ൽ സു​​രേ​​ഷ്​</p><span class='copyright'></span></figcaption></figure><blockquote>
 ദലിത് ഐക്യ സമിതിയിൽ ഉയർന്ന വിവിധതരം പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് എഴുതുന്നു. ദലിത് ഐക്യസമിതിക്ക് അതിന്റെ ചലനശക്തി നഷ്ടമായത് എങ്ങനെയെന്നും വ്യക്തമാക്കുന്നു. 
</blockquote>
<p>അസാധ്യമായി ഒന്നുമില്ലെന്ന ബോധ്യത്തിലാണ് ദലിതരെ ഒന്നിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. അതിന് പ്രതിബന്ധമായി നിന്ന ഘടകങ്ങളെ സൈദ്ധാന്തികമായും പ്രായോഗികമായും നേരിട്ടാണ് ദലിത് ഐക്യസമിതിക്ക് രൂപംനൽകിയത്. സംഘടന എന്ന് പറയുമായിരുന്നുവെങ്കിലും നിയതമായ അർഥത്തിൽ അതൊരു സംഘടനയായിരുന്നില്ല, സംഘമായിരുന്നു. ഒന്നും ഒരിടത്തും കേന്ദ്രീകരിക്കപ്പെട്ടിരുന്നില്ല. വ്യവസ്​ഥാപിത സംഘടനാ ചട്ടക്കൂടോ ഭരണഘടനയോ രജിസ്​േട്രഷനോ പ്രഖ്യാപിതമായൊരു പരിപാടിയോ ചോദ്യംചെയ്യാൻ പാടില്ലാത്തൊരു നേതൃത്വമോ ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് സാമുദായികമായ ദിശാബോധമായിരുന്നു. അതിന്റെ സൈദ്ധാന്തിക ആവിഷ്കാരമായ നയപ്രഖ്യാപനരേഖയായിരുന്നു. </p>
<p>തുടക്കത്തിൽ സംസ്​ഥാന കമ്മിറ്റിയോടൊപ്പം വിപുലമായ ഒരു സംസ്​ഥാന കൗൺസിലുമുണ്ടായിരുന്നുവെങ്കിലും കൗൺസിൽ നിലനിന്നില്ല. കാര്യങ്ങൾ തീരുമാനിച്ചിരുന്നത് സംസ്​ഥാന കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകളിലൂടെയായിരുന്നു. മുഖ്യ ചുമതല വഹിച്ചിരുന്നത് സംസ്​ഥാന കൺവീനറാണ്. അസാന്നിധ്യത്തിൽ ജോയന്റ് കൺവീനർ ആ ചുമതല വഹിച്ചു. കൺവീനർമാരെ മുൻനിർത്തിയുള്ള ഒരു സംഘടനാ സംവിധാനമായിരുന്നു ഐക്യസമിതി. ദലിതർക്കിടയിൽ സാമുദായിക അവബോധവും ഐക്യബോധവും സൃഷ്​ടിക്കുകയായിരുന്നു ദൗത്യം. വെറുമൊരു സംഘടനാ പദവിയല്ല സമിതിയുടെ സംസ്​ഥാന കൺവീനർ എന്ന തിരിച്ചറിവോടെയാണ് ആ ചുമതല ഏറ്റെടുത്തത്. അതൊരു രാഷ്ട്രീയ പദവിയായിരുന്നു. </p>
<p>പ്രത്യയശാസ്​ത്ര പദവിയായിരുന്നു. വിമോചനാത്മകമായ ഒരുകൂട്ടം ആശയങ്ങളുടെ അടിസ്​ഥാനത്തിൽ ആദ്യകാലത്ത് ഉണ്ടാകുവാൻ കഴിഞ്ഞ ഉത്കർഷേച്ഛയും ചലനാത്മകതയും (aspiration, dynamism) നിലനിർത്താനാവാതെ വന്നപ്പോൾ ദൗത്യം മറന്ന് മുൻനിരയിൽ ഒപ്പം സഞ്ചരിച്ച ചിലർ വ്യക്തി താൽപര്യങ്ങൾക്കുവേണ്ടി പരമ്പരാഗത സംഘടനാ ചട്ടക്കൂടിലേക്ക് സമിതിയെ വലിച്ചിഴക്കുകയും അതിന്റെ ജൈവികമായ അസ്​തിത്വം ഇല്ലാതാക്കുകയും ചെയ്തു. അതിന് നേതൃത്വം നൽകിയവരുടെ താൽപര്യങ്ങളും ലക്ഷ്യവും വ്യക്തമാക്കുന്നതായിരുന്നു 2008 ആഗസ്റ്റ് 8ന് തൊടുപുഴ ​െറസ്റ്റ് ഹൗസിൽ ചേർന്ന പ്രവർത്തക യോഗം. </p>
<p>എന്റെ അസാന്നിധ്യത്തിൽ നടന്ന അപൂർവം ചില യോഗങ്ങളിൽ ഒന്നായിരുന്നു അത്. കുഞ്ഞേട്ടനായിരുന്നു അധ്യക്ഷൻ. ചെങ്ങറ സമരവും അയ്യൻകാളി ജന്മദിനവും പാഠപുസ്​തക വിവാദവും ബുള്ളറ്റിനുമെല്ലാം അജണ്ടകളായിരുന്നുവെങ്കിലും സംഘടനാപ്രശ്നം മാത്രമാണ് ചർച്ചക്കെടുത്തത്. നിശ്ചയിക്കപ്പെട്ട അജണ്ടകൾ ചർച്ചചെയ്ത് തീരുമാനങ്ങളിലെത്താതെ പിരിയുന്ന രീതി ഐക്യസമിതിക്കുണ്ടായിരുന്നില്ല. സംഘടനാരീതിയും സംഘടനാ പദവിയും ചോദ്യംചെയ്യപ്പെട്ടുവെന്നതായിരുന്നു ഈ യോഗത്തിന്റെ പ്രത്യേകത. ഒപ്പം സഞ്ചരിച്ച് ചിലർ എന്റെ രാഷ്ട്രീയ ധാർമിക ജീവിതം വിചാരണ ചെയ്തു. </p>
<p>സംഘടനയിൽ ഉയർന്നുവന്ന അനാരോഗ്യകരമായ പ്രവണതകൾ ചൂണ്ടിക്കാട്ടി പരസ്​പര വിശ്വാസം നഷ്​ടപ്പെടുന്നുവെന്നും ചർച്ചകൾ വ്യക്തികേന്ദ്രീകൃതമാകരുതെന്നും അധ്യക്ഷപ്രസംഗത്തിൽ കുഞ്ഞേട്ടൻ ഓർമിപ്പിച്ചു. സംഘടനക്കുള്ളിൽ ചില പ്രശ്നങ്ങളുണ്ടെന്നും ചർച്ചകളിലൂടെ അത് പരിഹാരം കണ്ടെത്തണമെന്നും ചർച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് മണക്കാട് പഞ്ചായത്ത് കമ്മിറ്റിയംഗം പി.ഐ. ജോണി പറഞ്ഞു. എന്നാൽ, മുൻനിശ്ചയംപോലെ സംഘടനാ സംവിധാനത്തെയും കൺവീനറെയും തള്ളിപ്പറഞ്ഞുകൊണ്ട് സംസ്​ഥാന കമ്മിറ്റിയംഗമായ സി.ബി. രമണൻ ചർച്ചയുടെ രീതിയും ഗതിയും മാറ്റി, യോഗത്തിന്റെ അജണ്ട നിശ്ചയിച്ചു. </p>
<p>‘കൺവീനർ സിസ്റ്റം തുടരേണ്ടതില്ല’ എന്ന ആമുഖത്തോടെയാണ് രമണൻ സംസാരിച്ചു തുടങ്ങിയത്. സംഘടനയുടെ മുന്നോട്ടുള്ള പോക്കിന് മുഖ്യ തടസ്സം കൺവീനർ സിസ്റ്റമാണെന്നും ഇത് മാറ്റി പ്രസിഡന്റും സെക്രട്ടറിയുമുണ്ടാകണമെന്നും രമണൻ പറഞ്ഞു. മൂന്നാഴ്ച മുമ്പ്, 2008 ജൂലൈ 8ന് കൈപ്പുഴയിൽ നടന്ന സംസ്​ഥാന കമ്മിറ്റിയോഗത്തിൽപോലും ചില സംഘടനാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടപ്പെട്ടുവെന്നല്ലാതെ ഇത്തരമൊരു നിലപാട് ആരും ഉന്നയിച്ചിരുന്നില്ല. ഈ നിലപാടിന്റെ അടിസ്​ഥാനത്തിൽ രമണൻ കൺവീനർക്കെതിരെ രാഷ്ട്രീയവും വ്യക്തിപരവുമായ വിമർശനങ്ങളും ആരോപണങ്ങളും ഉയർത്തി. </p>
<p>സംവരണ സംരക്ഷണ സമിതി പൊളിച്ചത് സലിംകുമാറാണ്. കെ.കെ. കൊച്ചും കെ. അംബുജാക്ഷനും സണ്ണി എം. കപിക്കാടുമെല്ലാം പാഠപുസ്​തകവിവാദത്തിൽ ഒന്നിച്ചു പ്രവർത്തിക്കാൻ തയാറായിരുന്നെങ്കിലും സലിംകുമാർ ഈ നീക്കം അട്ടിമറിച്ചു. അന്തസ്സും അഭിമാനവുമുള്ളവർ സലിംകുമാർ നടത്തിയ ജാഥയിൽ പങ്കെടുക്കില്ലായിരുന്നു. ലീഡർഷിപ്പിൽ മറ്റാർക്കും അവസരം നൽകില്ലെന്നത് സലിംകുമാറിന്റെ നിലപാടാണ്. ദലിത് പ്രവർത്തനമണ്ഡലത്തിൽ സലിംകുമാറിന് മറ്റാരെയുംകാൾ സ്വീകാര്യതയുണ്ടെങ്കിൽ അതുപോലുള്ളവർ കൂടെയുള്ളതുകൊണ്ടുമാത്രമാണ്.</p>
<p> എന്നാൽ, സലിംകുമാറിനെ തള്ളിപ്പറയുന്ന വി.ഡി. ജോസിനോടും ഐക്യസമിതി പൊളിക്കണമെന്ന് പറയുന്ന എൻ.കെ. വിജയനോടും പഴയബന്ധം തുടരുന്നു. ഐക്യസമിതി ഉപേക്ഷിച്ച് വേട്ടുവ മഹാസഭയിൽ പോയ പി.വി. സജീവ്കുമാറിനെയും സി.എസ്​. മുരളിയെയും പരിപാടിക്ക് ക്ഷണിച്ച് ഞങ്ങൾക്കു മുകളിൽ സ്​ഥാനങ്ങൾ നൽകുന്നു. സലിംകുമാർ വിശ്വസിക്കാൻ കൊള്ളാത്ത നേതൃത്വമാണെന്ന് എം. ഗീതാനന്ദനും മറ്റു പലരും പറഞ്ഞിട്ടുണ്ട്. ജോസിനെയും കുഞ്ഞുമോനെയും വിജയനെയും ​െവച്ചുകളിച്ചാൽ തിരിച്ചുകളിക്കും. സംഘടനയോടും സമുദായത്തോടുമുള്ള സലിംകുമാറിന്റെ സമീപനത്തിൽ വിശ്വാസമില്ല. ഇങ്ങനെ നീണ്ടുപോകുന്നതായിരുന്നു രമണന്റെ വാക്കുകൾ. </p>
<p>ഇതേ വീക്ഷണത്തിൽനിന്ന് പിന്നീട് ചർച്ചയിൽ പങ്കെടുത്ത മറ്റൊരു സംസ്​ഥാന കമ്മിറ്റിയംഗമായ പി.ആർ. സുരേഷ്കുമാർ കൺവീനർ സിസ്റ്റം മാവോയുടെ രീതിക്കുണ്ടെന്നും ഐക്യസമിതി ജനാധിപത്യ സംഘടനയല്ലെന്നും കെ.പി.എം.എസ്​ മോഡലിലുള്ള സംഘടന ഉണ്ടാകണമെന്നും പറഞ്ഞു. ഐക്യസമിതിയുടെ വളർച്ച മുരടിച്ചുവെന്ന് കണ്ടിട്ടാണ് കെ.കെ. രവി പ്രവർത്തനം നിർത്തിപ്പോയത്. സമുദായ പ്രവർത്തനത്തിന് സാർഥക സംഘം ആവശ്യമില്ല. സംഘടനക്ക് പ്രസിഡന്റും സെക്രട്ടറിയും രജിസ്​േട്രഷനും വേണം. സ്​ഥാപനവത്കരണവും സാമ്പത്തിക സമാഹരണവും ഉണ്ടാകണം. സമ്പത്തുള്ളതുകൊണ്ടാണ് വെള്ളാപ്പള്ളി അംഗീകരിക്കപ്പെട്ടത്. </p>
<p>സലിംകുമാർ ആർക്കും അവസരം കൊടുക്കുന്നില്ല. ആരെയും വളർത്തുന്നില്ല. ഒരു വിഷയവും പഠിക്കാൻ അവസരം നൽകിയില്ല. ക്യാമ്പുകൾ പരാജയമായിരുന്നു. അവിടെ ഒരു വിഷയവും ചർച്ചചെയ്യപ്പെട്ടില്ല. മനസ്സുതുറന്ന് സംസാരിക്കാൻ എല്ലാവർക്കും അവസരം കിട്ടിയില്ല. കുഞ്ഞേട്ടനും കുഞ്ഞുമോനും വി.ഡി. ജോസും കോക്കസായി പ്രവർത്തിക്കുന്നു. ഈ രീതിയിൽ മുന്നോട്ടുപോകാൻ താൽപര്യമില്ല. സലിംകുമാർ നേതൃത്വത്തിൽ വേണമോയെന്ന് തീരുമാനിക്കണം. </p>
<p>തുടർന്ന് സംസാരിച്ച സംസ്​ഥാന കമ്മിറ്റിയംഗവും ഇടുക്കി ജില്ല കൺവീനറുമായ അഡ്വ. ടി.ഡി. എൽദോ സലിംകുമാർ തീവ്ര കമ്യൂണിസ്റ്റ് ആയിരുന്നെന്നും അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെ തുടർച്ചയിലാണ് സമിതിയെ നോക്കിക്കാണുന്നതെന്നും സൂചിപ്പിച്ചാണ് സംഭാഷണം തുടങ്ങിയത്. മുൻകൂട്ടി തീരുമാനിച്ചതുപോലെ രമണനും സുരേഷ്കുമാറും പറഞ്ഞ കാര്യങ്ങളെല്ലാം ആവർത്തിക്കുകയായിരുന്നു എൽദോ. വസ്​തുത നോക്കാതെ തോന്നുന്നതെല്ലാം വിളിച്ചുപറയുകയായിരുന്നു എൽദോ. സലിംകുമാർ രണ്ടു മണിക്കൂർ സംസാരിക്കുന്നു. </p>
<p>നേതൃത്വത്തെ വളർത്തിയെടുക്കാൻ ശ്രമിച്ചില്ല. ഏകാധിപത്യപരമായി പ്രവർത്തിക്കുന്നു. സ്​തുതിപാഠകർ കാര്യങ്ങൾ തീരുമാനിക്കുന്നു. വി.ഡി. ജോസ്​ ആരുമാകട്ടെ, മറ്റുള്ളവരെ വാഴിക്കാൻ പാടില്ല. ജോസിനെ ​െവച്ച് കളിതുടങ്ങിയതാണ് പ്രശ്നത്തിന്റെ കാതൽ. തന്റെ പേരു​െവച്ച് നോട്ടീസടിച്ചിട്ട് തനിക്ക് തന്നില്ല. ഇതെന്ത് ജനാധിപത്യമാണ്. സംഘടനക്ക് ചട്ടക്കൂടില്ല. മിനിറ്റ്സ്​ ഇല്ല. പ്രസിഡന്റ്, സെക്രട്ടറി, രജിസ്​േട്രഷൻ ഒന്നും മോശം കാര്യങ്ങളല്ല. ഒരു പക്ഷത്തെയും ആളല്ല. സംഘടനാപക്ഷത്തേ നിൽക്കൂ. സംഘടനാ സംവിധാനമുണ്ടാക്കി മുന്നോട്ടുപോകും. ബുള്ളറ്റിനിൽ മറ്റാരുടെയും ഒരു വാചകംപോലും ഇടാൻ അനുവദിക്കുന്നില്ല. സലിംകുമാറിന്റെ സ്വകാര്യസ്വത്തായ ബുള്ളറ്റിൻ. സാമൂഹികപ്രവർത്തനത്തിൽ സലിംകുമാർ സത്യസന്ധനാണോയെന്ന് സംശയിക്കുന്നു. </p>
<p>സലിംകുമാറിനെ വിമർശിക്കുന്നരീതി ശരിയല്ലെന്നുവരുമ്പോൾ ഇടപെടേണ്ടിവന്നിട്ടുണ്ടെന്ന് പറഞ്ഞാണ് കെ.എം. സാബു സംസാരിച്ചു തുടങ്ങിയത്. സംഘടനക്കുള്ളിൽ വ്യത്യസ്​താഭിപ്രായങ്ങളുണ്ട്. അവ സമന്വയിപ്പിച്ചുകൊണ്ടാണ് സമിതി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഓരോ വിഷയത്തിലും താൽപര്യമുള്ളവർ അഭിരുചിക്കനുസരിച്ച് കാര്യങ്ങൾ നിരീക്ഷിക്കുന്നു. </p>
<p>വിമർശനത്തിന് പുതിയ രീതിയുണ്ടാകണം. കോക്കസ്​ ഉണ്ടെന്ന് പറയുന്നത് ശരിയല്ല. വ്യക്തിപരമായ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ മാനസികമായി അകൽച്ച തോന്നുന്നു. പാഠപുസ്​തകവിവാദത്തിൽ ജാഥ നടത്തിയത് സംഘടനക്ക് ഗുണംചെയ്തു. ജനാധിപത്യരീതി ഉണ്ടാകാതെ ജനാധിപത്യം പറയുന്നതിൽ അർഥമില്ല. സംഘടനാ സിസ്റ്റം മാറുന്നതിനെക്കുറിച്ച് വിപുലമായ ബോഡിയിൽ ചർച്ചചെയ്യണം. </p>
<p>വിമർശനരീതി ശക്തിയല്ലെന്നും, സമുദായത്തിന് ഗുണം ചെയ്യുന്ന രീതിയിലല്ല ചർച്ചകൾ നടക്കുന്നതെന്നും ചർച്ച പോസിറ്റിവായി മാറണമെന്നും കെ.കെ. ജിൻഷു പറഞ്ഞു. സംഘടനാ ചട്ടക്കൂട് മാറേണ്ടതാണ് എന്നതിനോട് യോജിക്കണം. എന്നാൽ, സലിംകുമാർ അല്ലാതെ കൺവീനറാകാൻ പറ്റിയ ആൾ ആയിട്ടില്ല. കൺവീനർ മാറേണ്ടതില്ല. രജിസ്റ്റർ ചെയ്താലും സംഘടന പ്രവർത്തിക്കണം. നേതാക്കളെ സൃഷ്​ടിക്കുന്നതിൽ സംഘടനക്കുള്ളിൽ േപ്രാത്സാഹനം ഉണ്ടായില്ല. ക്യാമ്പ് ഉപേക്ഷിക്കേണ്ടിവന്നത് പ്രശ്നമാണ്. </p>
<p>സലിംകുമാറിന്റെ ബൗദ്ധികശേഷി അംഗീകരിക്കുവാനാകണം. എല്ലാവരുടെയും കഴിവുകൾ സമന്വയിപ്പിക്കപ്പെടണം. എൽദോയും രമണനും സുരേഷ് ക​ുമാറും ഒരേ ആശയക്കാരാണ്. സലിംകുമാറിനും കുഞ്ഞേട്ടനുമെല്ലാം അവരുടേതായ ആശയങ്ങളുമുണ്ട്. രണ്ട് ആശയങ്ങളും സമുദായത്തിന് ഗുണകരമാണെന്നാണ് കരുതിയത്. അനുരഞ്ജനത്തിന്റെ വഴിയാണ് സ്വീകരിച്ചത്. ഒരേ മാർഗത്തിൽ വന്നവർ ഇത്തരത്തിലായതിൽ ബുദ്ധിമുട്ടുണ്ട്. നിലപാടെടുക്കേണ്ടിവരും. സമുദായത്തിന് ഗുണകരമായ രീതിയിൽ ഒരുമിച്ചുപോകണം. വിശദമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം. </p>
<p>പരസ്​പര സ്​നേഹവും ബഹുമാനവും പെട്ടെന്ന് ഉണ്ടാകില്ലെന്ന് രഘുവരൻ പറഞ്ഞു. ക്യാമ്പുകൾ ഗുണംചെയ്തു. ക്യാമ്പുകളിലൂടെയാണ് ആശയവ്യക്തത ഉണ്ടായത്: സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങൾ നല്ലതാണെന്ന് കരുതിയാണ് ഇപ്പോഴും തുടരുന്നത്. കോക്കസ്​ ഉണ്ടെന്നു രാജപ്പനും പറഞ്ഞിരുന്നു. എം.എൽ പ്രസ്​ഥാനങ്ങളിൽനിന്ന് വന്നവരെന്ന നിലയിലുള്ള അടുപ്പമാകാം. തക്കസമയത്ത് ഇടപെട്ടതുകൊണ്ടാണ് പാഠപുസ്​തക വിവാദവുമായി ബന്ധപ്പെട്ട ജാഥയിൽ പങ്കെടുത്തത്. പിന്നീടാണ് അറിഞ്ഞത് അത് സംഘടനയുടെ തീരുമാനമായിരുന്നില്ലെന്ന്. സംവരണ സംരക്ഷണ സമിതിയിൽ ഐക്യസമിതിയെ ആർക്കും അറിയില്ലായിരുന്നുവെന്നും സലിംകുമാറിനെ അവിടെ പരിചയപ്പെടുത്തിയത് രമണനായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. </p>
<p> വിദ്യാർഥി ക്യാമ്പിൽ തീരെ പങ്കാളിത്തമുണ്ടായില്ല; വി.ഡി. ജോസിനെ എന്തിനാണ് കൊണ്ടുവന്നത് എന്ന് മനസ്സിലാകുന്നില്ല. സലിംകുമാറും കുഞ്ഞേട്ടനും അറിഞ്ഞാണെങ്കിൽ അത് അംഗീകരിക്കാനാവില്ല. സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുമ്പോൾ വി.ഡി. ജോസ്​ ഉൾപ്പെടെ എല്ലാവരെയും ഉൾക്കൊള്ളുവാനാകണം എന്നതായിരുന്നു ശിവദാസിന്റെ നിലപാട്. കോക്കസ്​ ദുരനുഭവമായി തോന്നിയില്ലെന്ന് വി.എം. അപ്പു പറഞ്ഞു. ക്യാമ്പ് മുതൽ വിഭാഗീയത അനുഭവപ്പെട്ടുവെന്നും ഈ രീതിയിൽ തുടരാനാവില്ലെന്നും അജേഷ് കുമാർ പറഞ്ഞു. </p>
<p>ഏതൊരു സംഘടനക്കും അവശ്യം വേണ്ട മിനിറ്റ്സുപോലും ഐക്യസമിതിക്ക് ഉണ്ടായിരുന്നില്ലെന്നും അതെല്ലാം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നുമുള്ള രീതിയിൽ മിനിറ്റ്സ്​ വേണം, കമ്മിറ്റി സമ്പ്രദായം ഉണ്ടാകണം എന്നതുപോലുള്ള ചില തീരുമാനങ്ങളെടുത്തു. സംഘടനയെ സംബന്ധിച്ച് പ്രാഥമിക ധാരണപോലും ഉള്ളവരായിരുന്നില്ല ഐക്യസമിതിക്ക് രൂപംനൽകിയത് എന്ന് സ്​ഥാപിക്കുവാനുള്ള ശ്രമമായിരുന്നു ഇത്. ദലിത് പ്ലാറ്റ് ഫോം ഉണ്ടാക്കുന്നതിന് കോട്ടയത്ത് ചേർന്നയോഗത്തിൽ രമണൻ ഉന്നയിച്ച ദലിത് സമാജത്തിന്റെ കരട് തയാറാക്കാൻ ജനാർദനനെയും അജേഷ്കുമാറിനെയും ചുമതലപ്പെടുത്തി. </p>
<p>സംഘടനക്കു പുറത്തുള്ള ആലോ ചനകളുടെ ഫലമായിരുന്നു ഈ തീരുമാനം. ഈ പ്രവർത്തകയോഗത്തിലെ സംസ്​ഥാന കമ്മിറ്റിയിലോ ഈ വിഷയം ചർച്ച ചെയ്തിരുന്നില്ല. കമ്മിറ്റി സമ്പ്രദായം കർക്കശമാക്കണമെന്ന് നിർദേശിച്ചുകൊണ്ടും കൺവീനറുമായി ആലോചിച്ച് സംസ്​ഥാന കമ്മിറ്റിയും പ്രവർത്തക സമിതിയും വിളിച്ചുചേർക്കുന്നതിന് സി.ബി. രമണനെ ചുമതലപ്പെടുത്തിക്കൊണ്ടുമാണ് യോഗം അവസാനിച്ചത്. ഐക്യസമിതി ജനാധിപത്യസംഘടനയല്ലെന്നും കൺവീനർ ഏകാധിപത്യരീതിയിലാണ് പ്രവർത്തിക്കുന്നത് എന്നും പറഞ്ഞവർ എന്റെ അസാന്നിധ്യത്തിൽ എന്നെ കേൾക്കാതെ, എനിക്കെതിരെ വിധിയെഴുതുകയായിരുന്നു. ചർച്ചയില്ല, സമവായമില്ല, തീരുമാനം മാത്രം. രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ഇത്. </p>
<p>സംഘടനയുടെ ഉള്ളടക്കവും ഘടനയും ശൈലിയും എന്തുതന്നെയായാലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അന്ന് സംഭവിച്ചത്. നടന്ന ചർച്ചകളുടെ പൊതുസ്വഭാവവും എന്നെ ഏൽപിച്ചതും ഞാൻ ഏറ്റെടുത്തതുമായ ചുമതലകളിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനവുമെല്ലാം കുഞ്ഞേട്ടൻ അറിയിച്ചു. എന്ത് ചെയ്യണമെന്ന് ഞാൻ ചോദിച്ചു. തീരുമാനം അംഗീകരിക്കുന്നുവെന്നും സഹോദരങ്ങളോട് പോരിനില്ലെന്നും എന്നാൽ അതിന്റെ രീതി ശരിയായില്ലെന്നും ഞാൻ കുഞ്ഞേട്ടനോട് പറഞ്ഞു. നമ്മൾ ഏറ്റെടുത്ത ദൗത്യം മിക്കവാറും നിർവഹിച്ചുകഴിഞ്ഞിരിക്കുന്നു. അതിനുള്ള ഉപകരണം മാത്രമായിരുന്നു ഐക്യസമിതി. സമിതിയിലൂടെ ഇനിയും മുന്നോട്ടുപോകുമെന്ന് കരുതുന്നതിൽ അർഥമില്ല. </p>
<p>അതിന്റെ ജൈവികമായ അസ്​തിത്വം നഷ്​ടമായിരിക്കുന്നു. രണ്ടാഴ്ചക്കുശേഷം 2008 ആഗസ്റ്റ് 18ന് കൈപ്പുഴ കുഞ്ഞുമോന്റെ വീട്ടിൽ ചേർന്ന സംസ്​ഥാന കമ്മിറ്റിയിൽ, എന്റെ നിലപാട് അറിയിച്ചുകൊണ്ട് കുഞ്ഞേട്ടൻ പറഞ്ഞു: ‘ജാതിവിരുദ്ധ നിലപാടിൽനിന്നാണ് ഐക്യസമിതി രൂപവത്കരിച്ചത്, ഈ നിലപാടിൽ നിന്ന് ജീവിക്കാൻ ശ്രമിച്ച, പരാജയപ്പെട്ട ആളാണ് ഞാൻ. കൺവീനർക്ക് അത് കഴിഞ്ഞു. കൺവീനർ മാറിയാൽ, ഐക്യസമിതി ഒരു ജാതിസംഘടനയായി മാറിയേക്കാം.’ നടപടി സ്വീകരിക്കുന്നുവെന്നും എന്നാൽ അതിന് വ്യക്തത ആവശ്യമുണ്ടെന്നു എല്ലാം ചുമതലകളിൽനിന്നും മാറി ഒരംഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും ഞാൻ പറഞ്ഞു. </p>
<p>വിചിത്രമായൊരു കാര്യം, പ്രവർത്തകയോഗത്തിൽ നടന്ന കാര്യങ്ങൾ മറച്ചുവെക്കാൻ സംഘടനാ പദവിയിൽനിന്ന് എന്നെ പുറത്താക്കിയവർ സംസ്​ഥാന കമ്മിറ്റിയിൽ നടത്തിയ ഒളിച്ചുകളിയാണ്. യോഗത്തിൽ നടന്ന കാര്യങ്ങളുടെ നിജസ്​ഥിതി വ്യക്തമാക്കുവാനല്ല അത് തെറ്റായരീതിയിൽ വിലയിരുത്തപ്പെട്ടുവെന്നും കുഞ്ഞേട്ടൻ എന്നോട് കള്ളം പറഞ്ഞുവെന്നും സ്​ഥാപിക്കാനായിരുന്നു രമണനും എൽദോയും ശ്രമിച്ചത്. പുലയവാദമുയർത്തി കൺവീനറെ മാറ്റാൻ ശ്രമിച്ചുവെന്ന് ആരോ പറഞ്ഞുവെന്ന മട്ടിൽ പുലയർക്കുവേണ്ടി മാത്രമല്ല, എല്ലാവർക്കും വേണ്ടി ജീവിച്ച ആളാണ് താനെന്ന് രമണൻ പറഞ്ഞു. </p>
<p>കൺവീനർ മാത്രം ശരിയും മറ്റുള്ളവർ ജാതിവിരുദ്ധ ജീവിതരീതി ഇല്ലാത്തവരാണെന്ന് പറയുന്നതും ശരിയല്ല. കൺവീനറെ ആരും ഒറ്റപ്പെടുത്തിയിട്ടില്ല. സമുദായത്തിനും സംഘടനക്കും വിധേയമായിട്ടാണ് എല്ലാവരും പ്രവർത്തിക്കേണ്ടതെന്ന് ഉറപ്പാക്കുക മാത്രമാണ് ചെയ്തത്. സംഘടനാ നേതൃത്വത്തെ ഒഴിവാക്കിയ നടപടി മറച്ചു​െവച്ചുകൊണ്ട് നയപ്രഖ്യാപനരേഖ പുനഃപരിശോധിക്കേണ്ടതിനെക്കുറിച്ചും രമണൻ പറഞ്ഞു. കൂട്ടായ പ്രവർത്തനമില്ലെങ്കിൽ താൻ ഉണ്ടാവുകയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നാലെ ഭഗത് എന്നോട് ചോദിച്ചു ‘കുഞ്ഞേട്ടൻ വല്യച്ഛൻ കള്ളം പറഞ്ഞുവെന്ന് രമണൻ മാമനും എൽദോ മാമനും പറഞ്ഞപ്പോൾ അച്ഛൻ എന്തുകൊണ്ടാണ് മിണ്ടാതിരുന്നത്.’ ഐക്യസമിതി വളർത്തിയെടുത്ത സാമുദായിക അവബോധത്തിന്റെ പ്രതിഫലനമായിരുന്നു ഈ ചോദ്യം. ബന്ധുത്വം അക്രമിക്കപ്പെട്ടുവെന്ന് കണ്ടപ്പോൾ ഉയർന്നുവന്ന ചോദ്യം ഐക്യസമിതിയുടെ ഇരുണ്ട ഭാവിയിലേക്കാണ് വിരൽചൂണ്ടിയത്. </p>
<p>വർഷങ്ങൾക്കുശേഷം ഈ പ്രവർത്തകയോഗത്തിൽ പങ്കെടുത്ത കെ.എം. സാബു എഴുതിയ മിനിറ്റ്സിലൂടെ കടന്നുപോകുമ്പോഴാണ് എന്നോടൊപ്പം സഞ്ചരിച്ചിരുന്ന ചിലർ എത്രമാത്രം നിലവാരം കുറഞ്ഞവരായിരുന്നുവെന്നും എത്രമാത്രം ദുഷിച്ചു കഴിഞ്ഞിരുന്നുവെന്നും ഞാനറിഞ്ഞത്. വന്നവഴിയെ ഒരു തിരിച്ചുപോക്ക് സാധ്യമായിരുന്നില്ലെങ്കിൽ എന്നന്നേക്കുമായി അവർക്ക് ഇക്കാര്യം എന്നിൽനിന്ന് മറച്ചുവെക്കാൻ കഴിയുമായിരുന്നു. തങ്ങൾക്ക് ഒന്നുമാകാൻ കഴിയുന്നില്ലെന്ന അപകർഷം (degeneracy) അവരെ എവിടെ എത്തിച്ചിരിക്കുന്നുവെന്നതിന്റെ നേർസാക്ഷ്യമായിരുന്നു ഈ രേഖ. അതിന്റെ കാരണം അവർ കണ്ടെത്തിയത് സംഘടനാ സംവിധാനത്തിലും മുഖ്യചുമതല വഹിക്കുന്ന എന്നിലുമാണ്. സംഘടനാ സംവിധാനം അഴിച്ചുപണിയുകയും നേതൃത്വം മാറുകയും ചെയ്താൽ ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് അവർ കരുതി. </p>
<p>അതിനായവർ കരുക്കൾ നീക്കി. കുശുമ്പും കുന്നായ്മയും പോലുള്ള ആയുധങ്ങൾ വരെ പ്രയോഗിച്ചു. ഒപ്പം നടന്നവർ മുന്നിലെത്താനുള്ള വ്യഗ്രതയിൽ കുത്തിത്തിരിപ്പുകാരും കുതികാൽവെട്ടുന്നവരുമായി മാറി. ദുഃഖകരമായൊരു കാര്യം ചർച്ചയുടെ രീതി ശരിയല്ല എന്ന് പറയുന്നതിനപ്പുറം ഒരു വ്യക്തിയുടെ സത്യസന്ധതയും വിശ്വാസ്യതയും വരെ ചോദ്യം ചെയ്തിട്ടും ആ വ്യക്തിയുടെ അസാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച പാടില്ലെന്നു പറയുവാൻ ഈ യോഗത്തിൽ ആർക്കും കഴിഞ്ഞില്ല എന്നതാണ്. ഇക്കാര്യങ്ങൾ എന്നിൽനിന്ന് മറച്ചുവെക്കുവാൻ കുഞ്ഞേട്ടനെപ്പോലെ സത്യസന്ധനായ ഒരു മനുഷ്യഹൃദയവും അവർക്ക് മുറിവേൽപിക്കേണ്ടിവന്നു. മറ്റുള്ളവരുടെ അഭാവത്തിൽ അവരെ പറ്റി പറയുമ്പോൾ അവരുടെ കണ്ണുകളിലേക്ക് നോക്കി പറയുവാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറയാവുവെന്ന് സാമാന്യധാരണയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു ദുരവസ്​ഥ ഉണ്ടാകുമായിരുന്നില്ല. ദലിത് ഐക്യസമിതി എത്തിച്ചേർന്ന രാഷ്ട്രീയ ധാർമിക അപചയത്തിന്റെ മൂർധന്യാവസ്​ഥയായിരുന്നു ഇവിടെ കണ്ടത്. </p>
<p>തന്റെ രാഷ്ട്രീയ ഭൂതകാലം എടുത്തുകാട്ടിയാണ് ഐക്യസമിതി ജനാധിപത്യ സംഘടനയല്ലെന്നും കൺവീനർ സിസ്റ്റം മാവോ രീതിയാണെന്നുമുള്ള വിമർശനം ഉന്നയിക്കപ്പെട്ടത് സഹപ്രവർത്തകർക്കിടയിൽനിന്ന് ആദ്യമായിട്ടായിരുന്നുവെങ്കിലും ദലിത് പ്രവർത്തനമണ്ഡലത്തിലേക്ക് കടന്നുവന്ന നാൾമുതൽ എന്റെ രാഷ്ട്രീയ ഭൂതകാലം എനിക്കെതിരായ ആയുധമായി ജാതിസംഘടനകളും ദലിത് സംഘടനകളും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. നക്സ​െലെറ്റ് പ്രസ്​ഥാനത്തിലേക്ക് ദലിതരെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായിട്ടാണ് അധഃസ്​ഥിത നവോത്ഥാന മുന്നണി ചിത്രീകരിക്കപ്പെട്ടത്. </p>
<p>പാർട്ടിയുടെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ഒരു സംഘടനയെന്ന നിലയിൽ ഇത്തരം എതിർപ്പുകൾ സ്വാഭാവികമായിരുന്നു. ഈ യാഥാർഥ്യം മറച്ചു​െവച്ചോ ഭൂതകാലത്തെ തള്ളിപ്പറഞ്ഞോ അല്ല അതിനെ നേരിട്ടത്. കമ്യൂണിസ്റ്റ് ആയിരിക്കുമ്പോൾ ലഭിച്ച പുതിയ അറിവിനാൽ നയിക്കപ്പെടുന്ന മറ്റൊരു രാഷ്ട്രീയ ജീവിതം സാധ്യമാക്കിക്കൊണ്ടാണ്. പാർട്ടിയും പാർട്ടിയുടെ പോഷകസംഘടനകളുമെല്ലാം പരമ്പരാഗത സംഘടനാ പദവികൾ പിന്തുടരുമ്പോഴാണ് എ.എൻ.എം. വ്യത്യസ്​തമായി കൺവീനർ എന്ന പദവി സ്വീകരിച്ചത്. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പദവിയിൽ രാഷ്ട്രീയ സംഘടനാ കേന്ദ്രീകരണത്തിന്റെ രൂപമായിരുന്നു. </p>
<p>സാഹചര്യങ്ങളും ലക്ഷ്യങ്ങളുമാണ് സംഘടനാ രൂപങ്ങളുടെ സ്വഭാവത്തെ തീരുമാനിച്ചത്. ചൈനീസ്​ വിപ്ലവനായകനായിരുന്ന മാവോ സേതുങ് വഹിച്ച സംഘടനാ പദവിയായിരുന്നു സെക്രട്ടറി. ഈ സെക്രട്ടറി പദവിയിൽ ചെയർമാനായി, സർവാധികാരിയായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്ന് ചൈനീസ്​ കമ്യൂണിസ്റ്റ് പാർട്ടി തന്നെ സെക്രട്ടറിയുടെ കാലാവധി നിശ്ചയിച്ചത്. ഒരാൾക്ക് രണ്ടു തവണയിൽ കൂടുതൽ അവസരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈ സംഘടനാ പദവിയെ ഐക്യസമിതി കൺവീനറുമായി താരതമ്യം ചെയ്യുന്നത് ശുദ്ധ അസംബന്ധവും അറിവില്ലായ്മയുമായിരുന്നു. അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെയും ദലിത് ഐക്യസമിതിയുടെയും പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിനായി എന്റെ രാഷ്ട്രീയ ഭൂതകാലത്തെ ഉപയോഗിച്ചവരുടെ ചട്ടുകങ്ങളായി മാറുകയായിരുന്നു എന്റെ സഹപ്രവർത്തകരിൽ ചിലർ. </p>
<p>ജനാധിപത്യത്തെക്കുറിച്ചും അതിന്റെ ആവിഷ്കാരങ്ങളെക്കുറിച്ചും വ്യത്യസ്​തമായ നിർവചനങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. തുല്യതയെക്കുറിച്ച് മനുഷ്യൻ ചിന്തിച്ചു തുടങ്ങിയ കാലത്തേക്ക് നീളുന്നതാണ് അതിന്റെ വേരുകൾ. ഐക്യസമിതി ജനാധിപത്യസംഘടനയാണോ അല്ലെയോ എന്ന് തീരുമാനിക്കേണ്ടത് ഭൂതകാലത്ത് അതിന്റെ നേതൃത്വം എന്ത് ചെയ്യുകയായിരുന്നുവെന്ന് നോക്കിയല്ല, വർത്തമാനകാലത്ത് അതിന്റെ രൂപം എന്താണെന്നും ഈ സംഘടന എന്തുചെയ്യുകയാണ് എന്ന് നോക്കിയുമാണ്. ജനാധിപത്യം ഒരു സ്​ഥിതിയല്ല, പ്രവർത്തനമാണ്. പോരാട്ടമുഖങ്ങളിലാണ് അത് രൂപംകൊള്ളുകയും വളരുകയും ചെയ്യുന്നത്. </p>
<p>പോരാട്ടങ്ങളുടെ കരുത്താണ് ജനാധിപത്യത്തിന്റെ കരുത്തായി മാറുന്നത്. ഈ പോരാട്ടങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ജനാധിപത്യത്തിനുവേണ്ടി കാത്തിരുന്നാൽ അതൊരിക്കലും ലഭിക്കണമെന്നില്ല. ഐക്യസമിതി ജനാധിപത്യ സംഘടനയല്ലെന്ന് ആർക്കെങ്കിലും തോന്നിയെങ്കിൽ അതിനർഥം അവർ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുകയോ പോരാടുകയോ ചെയ്തില്ലെന്നാണ്.</p>
<p> തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായില്ലെന്നും ഒരു വിഷയവും പഠിക്കാൻ അവസരം നൽകിയില്ലെന്നും ആരെയും വളരുവാൻ അനുവദിച്ചില്ലെന്നുമെല്ലാമുള്ള വിമർശനങ്ങൾ ജനാധിപത്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽനിന്ന് ഉണ്ടായതാണ്. മറ്റുള്ളവർ നേടിത്തരുന്ന സ്വാതന്ത്ര്യത്തിനും അവസരങ്ങൾക്കും വേണ്ടിയുള്ള വിലാപങ്ങളാണിവ. സ്വാതന്ത്ര്യവും അവസരങ്ങളുമൊന്നും മുകളിൽനിന്ന് വീണുകിട്ടുന്നവയല്ല, പൊരുതി നേടേണ്ടവയാണ്. എല്ലാം തടഞ്ഞത് കൺവീനർ സിസ്റ്റമാണെന്നാണ് അവരുടെ വിലയിരുത്തൽ. </p>
<h3>(തുടരും) </h3>]]></content:encoded>
<link>https://www.madhyamam.com/weekly/culture/biography/km-salim-kumar-biography-1538617</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/biography/km-salim-kumar-biography-1538617</guid>
<category><![CDATA[Weekly,Culture,Biography,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[കെ.എം. സലിംകുമാർ]]></dc:creator>
<pubDate>Mon, 20 Jul 2026 05:30:56 GMT</pubDate>
</item>
<item>
<title><![CDATA[ജീവൻ മശായ്]]></title>
<description/>
<enclosure length="203142" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884784-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884784-untitled-1.gif'/><figcaption><p>ചിത്രീകരണം: സതീഷ് ചളിപ്പാടം&nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp;</p><span class='copyright'></span></figcaption></figure><p>മരണം ശത്രുവല്ല. ജീവിതത്തിന്റെ പരിണാമം മാത്രമാണ്. വിളഞ്ഞ കതിരുകൾ കൊയ്തെടുക്കുന്നതുപോലെ സ്വാഭാവികമായ ഒന്ന്. ചാവട്ടെ നാശങ്ങൾ. ആ വിചാരത്താൽ ഫ്ലൈ ഓവറിൽനിന്ന് ഒരാൾ താഴെ നിരത്തിലേക്ക് എറിയുകയായിരുന്നു സാമാന്യം വലുപ്പമുള്ള ആ ചാക്കുകെട്ട്. സൂക്ഷം ബസിന്റെ ഇടത് മുൻചക്രത്തിന് അടിയിൽ അത് അമരുകയും ചെയ്തു. ചാറ്റൽ മഴ തൂവിനിൽക്കുന്നുണ്ട്. റോഡിൽ തിരക്കുണ്ടായിരുന്നില്ല. നേരംവെളുത്ത് വരുന്നതേയുള്ളൂ.</p>
<p> ഡ്രൈവറും മുൻസീറ്റിൽ ഉറങ്ങാതിരുന്ന മെല്ലിച്ച യാത്രികനും മാത്രം കേട്ടു. ജീവനുകൾ നിത്യതയിലേക്ക് പൊടിഞ്ഞമരുന്ന നേർത്ത ശബ്ദം. സാബുജോർജ് എന്നായിരുന്നു ക്ഷീണിതനായ ആ മനുഷ്യന്റെ മുഴുവൻ പേര്. സാബുവെന്ന് കുറേക്കാലം ആരൊക്കെയോ അയാളെ വിളിച്ചിരുന്നു. പിന്നീട് അതും മാറി. ഇപ്പോൾ വളരെ കുറച്ചാളുകൾക്ക് അയാൾ മശായിയാണ്! ജീവൻ മശായി! എന്ത് വേണമെങ്കിലും വിളിക്കട്ടെ. അതൊക്കെ അവരുടെ ഇഷ്ടം. തനിക്കെന്ത്. അയാൾ വിചാരിച്ചുപോന്നു. ഒരേ നാടകത്തിൽ പല വേഷം കെട്ടുന്ന ആളാണ് താനെന്നും അയാൾ സങ്കൽപിച്ചു. </p>
<p>തലേന്ന് സന്ധ്യക്ക് ട്രിപ്പ് തുടങ്ങുന്ന പുഴക്കടവിൽനിന്നാണ് മശായി ബസിൽ കയറിയത്. എന്നിട്ടും അയാൾ ഉറങ്ങിയിരുന്നില്ല. പുറത്തേക്ക് നോക്കിയിരുന്നു. അല്ലെങ്കിലും അയാൾക്കങ്ങനെ ഉറക്കമൊന്നും ഉണ്ടായിരുന്നില്ല. എപ്പഴോ കിടന്നാലായി. </p>
<p>രാത്രികളിൽ പുസ്തകം വായിച്ച് ഇരിക്കാനായിരുന്നു അയാൾക്കിഷ്ടം. എന്നുവെച്ച് അയാളൊരു പുസ്തകപ്പുഴുവോ പരന്ന വായനക്കാരനോ ഒന്നുമായിരുന്നില്ല. ഇക്കണ്ട ജീവിതകാലത്ത് ഒരേയൊരു പുസ്തകം മാത്രമേ അയാൾ വായിച്ചിട്ടുള്ളൂ. ‘ആരോഗ്യനികേതനം’! രാവും പകലുമില്ലാതെ തോന്നുമ്പോഴെല്ലാം അയാളത് വായിച്ചുകൊണ്ടിരുന്നു. കഠിനവിശ്വാസികൾക്ക് മതഗ്രന്ഥങ്ങൾ എങ്ങനെയാണോ അതുപോലായിരുന്നു അയാൾക്ക് ‘ആരോഗ്യനികേതനം’. </p>
<p>പാലത്തിൽനിന്ന് ചാക്കുകെട്ട് ഒരാൾ താഴേക്ക് എറിയുന്നത് ബസിലിരുന്ന് വ്യക്തമായും മശായി കണ്ടിരുന്നു. ഹെൽമറ്റ് വെച്ചിരുന്നതിനാൽ അയാളുടെ മുഖം വ്യക്തമായില്ല. മഴയായതുകൊണ്ടാവും ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നു. ജാക്കറ്റിന്റെ പിന്നിൽ ജോക്കർ സിനിമയിലെ നായകൻ വാക്കിൻ ഫീനിക്സിന്റെ ജോക്കർ മുഖമുള്ള ചിത്രം പതിച്ചിട്ടുണ്ടായിരുന്നു. ഏറ് കഴിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ ബൈക്കെടുത്ത് അയാൾ പോവുകയും ചെയ്തു. ആ കാഴ്ച മശായിയെ വല്ലാതെ വിഷമിപ്പിച്ചു. മൂർച്ചയുള്ളത് എന്തോ നെഞ്ചിൽ തറഞ്ഞതുപോലെ. ബസിൽനിന്നാദ്യം ഇറങ്ങിയതും അയാളായിരുന്നു. പിന്നാലെ ഡ്രൈവർ. അതിനും ശേഷമാണ് ഉറക്കം മുറിഞ്ഞ കണ്ടക്ടറും യാത്രക്കാരും പുറത്തേക്ക് വന്നത്. </p>
<p>വണ്ടിക്കടിയിൽ ചാക്കുകെട്ട് അപ്പോഴേക്കും ചുവന്ന് തുടുത്തിരുന്നു. സാവധാനം ഇഴയുന്ന പാമ്പിനെപ്പോലെ രക്തം റോഡിലേക്ക് പരക്കുകയാണ്. എല്ലാവരും കണ്ടു. ചാക്കിനുള്ളിൽ എന്തോ ഒന്ന് അനങ്ങുന്നു. അടഞ്ഞ ശബ്ദത്തിൽ കരയുന്നു. ജീവന്റെ തുടിപ്പ്! എല്ലാവരും നോക്കിനിന്നതേയുള്ളൂ. പക്ഷേ, മശായിക്ക് പ്രതീക്ഷ തോന്നി. ബസിനടിയിലേക്ക് കയറി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884787-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020GYRfdBvyQM0EgjNOn1QtWJ7iekZHtjhg4228660" data-watermark="false" style="width: 100%;" info-selector="#info_item_1784454230172">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784454230172"></div>
</div>
<p>യാത്രയുടെ തലേ രാത്രിയിലും അയാൾക്ക് ഉറക്കമുണ്ടായിരുന്നില്ല. കുന്നിൻ മുകളിലെ ചെറുവീടിന്റെ വരാന്തയിലിരുന്ന് പുസ്തകം വായിക്കുകയായിരുന്നു അയാൾ. കണ്ണെത്താ ദൂരം പൈനാപ്പിൾ ചെടികൾ നട്ടുവളർത്തിയിരുന്നു ആ മലയിൽ. പരിസരത്ത് മറ്റ് വീടുകളൊന്നും ഉണ്ടായിരുന്നില്ല. ഉള്ളത് താഴ്വരയിലെ നദിയോട് ചേർന്നാണ്. അധികമൊന്നുമില്ല. വളരെ കുറച്ച്. </p>
<p>കുന്നിന് താഴെ നെടുങ്കൻ വയലുകൾ. അതിനപ്പുറം പുഴ. മറുകരയിൽ മറ്റൊരു നാട്. അങ്ങനെയായിരുന്നു ആ പ്രദേശത്തിന്റെ കിടപ്പ്. ഒരു തിണ്ണ. ഒരു ഹാൾ. അതായിരുന്നു മശായിയുടെ വീട്. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് അയാൾ വീട്ടിലെത്താറുള്ളത്. കുറച്ചുദിവസം താമസിക്കും. പിന്നെ മടങ്ങും. ആ നാട്ടിൽ ആരുമായും അയാൾക്ക് അടുപ്പമുണ്ടായിരുന്നില്ല. ആകെ എന്തെങ്കിലുമൊന്ന് മിണ്ടിപ്പറയുന്നത് ലൈബ്രേറിയനോടാണ്. പിന്നെ ആറ്റുവക്കത്ത് താമസിക്കുന്ന, ഭർത്താവ് മരിച്ച ലില്ലിയോടും. അധികമില്ല. ഒന്നോ രണ്ടോ വാക്കുകൾ. കനമുള്ള മൂന്നോ നാലോ മൂളലുകൾ. തീർന്നു സംസാരം.</p>
<p>കുന്നിൻ മുകളിലെ വീട്ടിലേക്കുള്ള ഓരോ വരവിലും ജീവൻ മശായിയുടെ കഥ പറയുന്ന പുസ്തകത്തിന്റെ ഒരു കോപ്പി അയാളുടെ പക്കലുണ്ടാവും. മടങ്ങുമ്പോൾ അത് ലൈബ്രറിക്ക് സംഭാവന ചെയ്യും. അങ്ങനെ കിട്ടിയ മുപ്പതോളം കോപ്പി വായനശാലയിൽ പൊടി തിന്നിരിപ്പുണ്ട്. ഇപ്പോഴാരും ‘ആരോഗ്യനികേതന’മൊന്നും അന്വേഷിച്ച് വരാറില്ല. എന്നിട്ടും ഇയാളെന്തിനാണ് നിരന്തരം ഇതുതന്നെ വായിച്ചുകൊണ്ടിരിക്കുന്നത്? പുസ്തകവുമായി വരുമ്പോഴൊക്കെയും ലൈബ്രേറിയൻ ആലോചിക്കാറുണ്ട്. </p>
<p>തലക്ക് ഓളംവെട്ടിയ ഒരു വരത്തൻ. അല്ലെങ്കിൽ കുന്നിൻ മുകളിലെ പ്രേതവീട് ആരെങ്കിലും വാങ്ങുമോ? മശായിയെ പറ്റി നാട്ടുകാർ അങ്ങനെ കരുതി. പണ്ടെങ്ങോ നാലഞ്ച് ദുർമരണം ഒരുമിച്ച് നടന്ന വീടായിരുന്നു അത്. പിന്നീട് ആ വഴി നടപ്പുകാർ പോലുമില്ലാതായി. പകലുപോലും ആളുകൾ ആ ചെറുവീടിനെ ഭയപ്പെട്ടു. ആ ഭയം മശായിയോടും നാട്ടുകാർ സൂക്ഷിച്ചു. ഒന്നുകിൽ മാരണക്കാരൻ. അല്ലെങ്കിൽ സാത്താൻ സേവ. അതുമല്ലെങ്കിൽ ദുരാത്മാക്കളുടെ ഉപാസകൻ. ആളുകൾ അയാളെപ്പറ്റി അങ്ങനെയൊക്കെ വിചാരിച്ചു. കഥകളും പറഞ്ഞുണ്ടാക്കി. </p>
<p>കുന്ന് കയറി മുകളിലെത്തുന്ന തൊഴിലാളികളും തോട്ടക്കാരനും അയാളുടെ മുന്നിൽപ്പെടാതെ നോക്കി. പെട്ടാൽ തന്നെ അങ്ങനെ ഒരാൾ അവിടെങ്ങും ഉണ്ടായിരുന്നില്ലെന്നും അതൊരു തോന്നലാണെന്നും കരുതി അവർ അവരുടെ കാര്യം നോക്കി മാറിക്കളയും. പക്ഷേ, വായനശാല നടത്തിപ്പുകാരനും കടവിൽ താമസിക്കുന്ന ലില്ലിയും മാത്രം അവധിക്കാലം ചെലവഴിക്കാനെത്തുന്ന ഒരാളായി മശായിയെ പരിഗണിച്ചു. </p>
<p>സിഗരറ്റ് വാങ്ങാനും പുഴയിൽ നനച്ച് കുളിക്കാനും മാത്രമായിരുന്നു അയാൾ മലയിറങ്ങിയിരുന്നത്. അയാളെ കാണുമ്പോൾ പുഴക്കരയിൽനിന്ന് കുട്ടികളെയും വലിച്ചുകൊണ്ട് നനഞ്ഞ വേഷത്തിൽ സ്ത്രീകൾ അവരുടെ വീടുകളിലേക്ക് ഓടിപ്പോകും. ജലത്തിനടിയിലൂടെ നീന്തിവന്ന് മശായി തങ്ങളുടെ രക്തമൂറ്റുമെന്നും ചിലപ്പോൾ തങ്ങളെ ഉപയോഗിച്ച് കളയുമെന്നും അവർ ഭയപ്പെട്ടു. ആ ഭയം ഒട്ടുംചോരാതെ കുട്ടികളിലേക്കും അവർ പകർന്നു. അക്കഥ കേട്ട കുട്ടികൾ അയാളെ കാണുമ്പോഴൊക്കെ കരഞ്ഞുകൊണ്ട് ഓടിയൊളിച്ചു. </p>
<p>കടവിനോട് ചേർന്നായിരുന്നു ലില്ലിയുടെ വീട്. ഭർത്താവിന്റെ മരണശേഷം അവരും മകളും മാത്രമാണ് ആ വീട്ടിലുള്ളത്. കടവും ബാധ്യതകളും നിലനിൽക്കെയായിരുന്നു ഭർത്താവിന്റെ മരണം. പിന്നെയെല്ലാം ലില്ലിയുടെ ചുമലിലായി. പായ നെയ്തും കയറ് പിരിച്ചും ജീവിതം അവർ മുന്നോട്ടുരുട്ടി. മകൾക്ക് ജോലിയായിട്ടും അവർ അതൊന്നും നിർത്തിയില്ല. </p>
<p>മകൾ നഗരത്തിലേക്ക് പോയാൽ ലില്ലി വീട്ടിൽ തനിച്ചാകും. അപ്പോഴൊക്കെയും കുളിപ്പടവിൽ സിഗരറ്റ് വലിച്ചിരിക്കുന്ന മശായിയെ ജനാലയിലൂടെ അവർ കണ്ടിട്ടുണ്ട്. കുളികഴിഞ്ഞ് പോകുന്നതുവരെ അയാളെ നോക്കി ലില്ലി നിൽക്കുമായിരുന്നു. അവരുടെ ഭർത്താവും ഇങ്ങനെയായിരുന്നു. പുകവലിച്ച് കുറെനേരം പടവിൽ ഇരിക്കുമായിരുന്നു. ആദ്യമൊക്കെ എല്ലാവരെയും പോലെ ലില്ലിയും അയാളെ ഭയപ്പെട്ടു. ദൂരെ നിഴലു കാണുമ്പോൾ തന്നെ വാതിലുകളും ജനാലകളും അടച്ചുപൂട്ടും. പക്ഷേ പിന്നെയത് മാറി.</p>
<p> ഒരുച്ചനേരത്തായിരുന്നു ആ സംഭവം. കത്തുന്ന വെയിലിൽ പുഴവെള്ളം തിളങ്ങിക്കിടന്നു. പുകയൂതിപ്പറത്തി മശായി കടവിലിരിപ്പുണ്ട്. മറ്റേതോ ലോകത്തെന്നപോലെയാണ് അയാളുടെ ഇരിപ്പ്. കൈതപ്പൊന്ത അരിഞ്ഞ് കെട്ടുകളാക്കി തലയിലേറ്റി വരികയായിരുന്നു ലില്ലിയും കൂട്ടരും. പെട്ടെന്നൊരു തണുപ്പ് ലില്ലിയുടെ കഴുത്തിൽ ചുറ്റി. കൂടെയുള്ള സ്ത്രീകൾ കെട്ടുകൾ വലിച്ചെറിഞ്ഞ് നിലവിളിച്ചോടി. പക്ഷേ ലില്ലിക്ക് മാത്രം ഒന്നിനുമായില്ല. മണ്ണിൽ തറഞ്ഞതുപോലെ അവരവിടെ നിന്നുപോയി. </p>
<p>കഴുത്തിൽ ചുറ്റിയ കൈതോല മൂർഖൻ അവരുടെ മുഖത്തിന് നേർക്ക് പത്തിവിരിച്ചു. കണ്ണനങ്ങിയാൽപോലും കൊത്തു കിട്ടും. സ്ത്രീകളുടെ ബഹളംകേട്ട് ചിന്തയിൽനിന്ന് മശായി ഉണർന്നു. അയാൾ ലില്ലിയുടെ അടുത്തേക്ക് ചെന്നു. സാവധാനത്തിൽ പാമ്പിനെ അഴിച്ച് പൊന്തയിലേക്ക് വിട്ടു. ആ സംഭവം അയാളോടുള്ള സ്ത്രീകളുടെ ഭയം ഇരട്ടിയാക്കി. </p>
<p>‘‘മന്ത്രം ചൊല്ലിയാണ് അയാൾ പാമ്പിനെ ഇറക്കിയത്.’’ </p>
<p>‘‘ശരിയാണ്. അയാളെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.’’ </p>
<p>അവർ അങ്ങനെ പറഞ്ഞുനടന്നു. എന്നാൽ, ലില്ലിയുടെ പേടി അതോടെ നഷ്ടപ്പെട്ടു. അവർ ഓരോന്നൊക്കെ മശായിയോട് ചോദിക്കാൻ തുടങ്ങി. അയാൾക്ക് പക്ഷേ അധികമൊന്നും മറുപടിയുണ്ടായില്ല. മുഖത്തേക്ക് നോക്കാതെ എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞുകളയും. </p>
<p>കഴിഞ്ഞ ഞായറാഴ്ച മകളുടെ കല്യാണമായിരുന്നു. വിളിച്ചാലും വരില്ലെന്നറിയാം. എന്നിട്ടും രണ്ടുദിവസം മുമ്പ് കടവിലിരിക്കുമ്പോൾ ലില്ലി അയാൾക്ക് കാർഡ് കൊടുത്തു. അപ്പോഴയാളുടെ മുഖത്ത് അതുവരെയില്ലാത്ത പ്രകാശമുണ്ടായി. ഒന്നോടിച്ച് നോക്കിയിട്ട് കാർഡ് കുളിപ്പടവിൽ വെച്ചിട്ട് മശായി കുന്ന് കയറിപ്പോയി. പിറ്റേന്ന് കെട്ടിന് പള്ളിയിലേക്ക് ഇറങ്ങുമ്പോൾ മലമുകളിലെ വീടിന്റെ മുറ്റത്ത് തന്റെ മകളെ നോക്കി അയാൾ നിൽക്കുന്നത് ലില്ലി കണ്ടിരുന്നു. രാത്രിയോടെ കുന്നിറങ്ങി പോകുന്നതും അവർ കണ്ടു. ഇനി മാസങ്ങൾ കഴിയും മടങ്ങിയെത്താൻ. </p>
<p>ബസിനടിയിൽനിന്നെടുത്ത ചോരയിൽ കുതിർന്ന ചാക്കുകെട്ട് മശായി അഴിച്ചു. നാല് പൂച്ചകളായിരുന്നു അതിനുള്ളിൽ. തള്ളപ്പൂച്ചയും രണ്ട് കുട്ടിപ്പൂച്ചകളും ചതഞ്ഞരഞ്ഞ് പോയിരുന്നു. ഒരെണ്ണത്തിന് ജീവനുണ്ട്. മശായി അതിനെ കൈയിലെടുത്തു. വെളുപ്പിൽ കറുത്ത പാണ്ടുള്ള ഒന്ന്. പൂച്ചക്കുട്ടിയുടെ ഉടൽ അപ്പോഴും വിറച്ചുകൊണ്ടിരുന്നു. വാരിയെല്ലുകൾ ക്രമരഹിതമായി ഉയർന്നുതാഴ്ന്നു. ഭയന്ന് ഇറുക്കിയടച്ച കണ്ണുകൾ പൂച്ചക്കുട്ടി തുറന്നതേയില്ല. ആവതില്ലാത്ത ഒച്ചയിൽ അത് കരഞ്ഞു. ഭൂമിയിലെ ഏറ്റവും കരുണാർദ്രമായ കരച്ചിൽ. മശായി അതിനെ തടവി. മുണ്ടിന്റെ കോന്തല ഉയർത്തി ദേഹത്തുനിന്ന് ചോര തുടച്ചു. അതിന്റെ നെറ്റിയിൽ നീളത്തിൽ ചുവന്ന പൊട്ട് വരച്ചിട്ടുണ്ട്. കഴുത്തിൽ മണിയും കെട്ടിയിട്ടുണ്ട്. </p>
<p>ഏതോ ഒരു ചെറിയ പെൺകുട്ടി ഈ പുലർച്ചവരെ അതിനെ ജീവനോളം സ്നേഹിച്ചിരുന്നു. തിരിച്ച് പൂച്ചക്കുട്ടിയും. എന്തെങ്കിലുമൊരു നല്ല പേരിട്ട് അവളിതിനെ ലാളിച്ചിരിക്കാം. പുതപ്പിനുള്ളിൽ പൂച്ചക്കുട്ടിയുണ്ടെന്ന ഉറപ്പിൽ ആ പെൺകുട്ടിയിപ്പോൾ നല്ല ഉറക്കമായിരിക്കും. പാവം കുട്ടി. </p>
<p>ഉറക്കിൽനിന്ന് എഴുന്നേൽക്കുമ്പോൾ എന്തുമാത്രം വേദനിക്കുമായിരിക്കും. മശായി ചിന്തിച്ചു. ഒരുപക്ഷേ കുട്ടിയുടെ അമ്മയും കൂടി ചേർന്നാവാം പൂച്ചകളെ ചാക്കിൽ കെട്ടിയത്. ഉണരുമ്പോൾ മകൾ വിഷമിക്കുമെന്ന് അവർക്ക് നന്നായി അറിയാം. എങ്കിലും അവരെ അപേക്ഷിച്ച് പൂച്ചക്കുട്ടിയും പെൺകുട്ടിയും തമ്മിലുള്ള സ്നേഹം മൂല്യവത്തായ ഒന്നല്ല. അൽപം ചിണുങ്ങിയിട്ട് മകൾക്കതിനെ മറന്നു കളയാവുന്നതേയുള്ളൂ. ഭർത്താവിന് കൂട്ടുനിൽക്കുമ്പോൾ ആ സ്ത്രീ അങ്ങനെയാവും വിചാരിച്ചിട്ടുണ്ടാവുക. രണ്ടു ജീവികൾക്കിടയിലുള്ള സ്നേഹത്തിന്റെ ആഴം എത്ര നിസ്സാരമായാണ് മറ്റുള്ളവർ അളന്നെടുക്കുന്നത്. ഒരുപക്ഷേ ഭർത്താവ് ഇത്തരമൊരു ക്രൂരത കാട്ടുമെന്ന് ആ സ്ത്രീ ചിന്തിച്ചുകാണില്ല. </p>
<p>കാലം മാറുമ്പോൾ രീതികളും മാറുന്നു. പണ്ടൊക്കെ നാടുകടത്തുകയായിരുന്നു ചെയ്തിരുന്നത്. ചാക്കിലോ സഞ്ചിയിലോ ആക്കി ദൂരെ എവിടേലും കൊണ്ടിട്ടാൽ പിന്നെയൊന്നും അറിയണ്ട. ഹോ! ആ സമയത്ത് ഒരു കരച്ചിലുണ്ട്. ഉപേക്ഷിക്കപ്പെടുന്നവന്റെ കരച്ചിൽ. അതിനോളം തീവ്രമായ മറ്റെന്തുണ്ട് ലോകത്ത്? </p>
<p>‘‘ജീവനുണ്ട്.’’ </p>
<p>മശായി ചുറ്റുമുള്ളവരിലേക്ക് പ്രതീക്ഷയോടെ നോക്കി. </p>
<p>‘‘അതിന്?’’ </p>
<p>ഒരു സ്ത്രീ അക്ഷമയോടെ ചോദിച്ചു. </p>
<p>‘‘ചികിത്സിച്ചാൽ രക്ഷപ്പെട്ടേക്കാം.’’ </p>
<p>അയാൾ പറഞ്ഞു. </p>
<p>‘‘ഗാന്ധിക്ക് പഠിക്കാണ്ട് കളഞ്ഞിട്ട് വണ്ടിയേൽ കേറ് കാർന്നോരെ. ചെന്നിട്ട് അത്യാവശ്യമുണ്ട്.’’ ഒരു ചെറുപ്പക്കാരൻ ദേഷ്യപ്പെട്ടു. ‘‘ഒരു രക്ഷകൻ ഇറങ്ങിയേക്കുന്നു. എന്നുവെച്ചാ മനുഷ്യജീവനല്ലെ രക്ഷിക്കാൻ.’’ </p>
<p>പ്രാണന് മനുഷ്യനെന്നും മൃഗമെന്നും വ്യത്യാസമുണ്ടോ? മശായിക്ക് അതിശയം തോന്നി. ആ ബസിലെ മറ്റേത് യാത്രികനെക്കാളും അത്യാവശ്യമുള്ള യാത്രക്കാരൻ അയാളായിരുന്നു. എന്നിട്ടും തർക്കിക്കാനോ, മറുവാദം പറയാനോ നിന്നില്ല. നാല് പൂച്ചകളെയുമെടുത്ത് അയാൾ മുന്നോട്ടു നടന്നു. ആരോ അപ്പോൾ വലിച്ചെറിഞ്ഞതുപോലെ ചോരയിറ്റുന്ന സൂര്യൻ കിഴക്കെ മാനത്തുയർന്നു. മങ്ങിക്കിടന്ന പട്ടണം തെളിച്ചത്തിലേക്ക് വന്നു. </p>
<p>ആ നഗരത്തിൽ നിറയെ പൂക്കളും ചെടികളുമുള്ള ഒരു പാർക്കുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ ആളുകൾ വന്നുപോകുന്ന ഒരിടം. പൂച്ചകളുമായി മശായി അങ്ങോട്ടുപോയി. അവിടെ അപ്പോൾ ആരുമുണ്ടായിരുന്നില്ല. പൂട്ടിക്കിടന്ന പാർക്കിന്റെ മതിൽ ചാടി അയാൾ അകത്തുകയറി. നിറയെ പൂക്കളുള്ള മഞ്ഞ മൊസാണ്ടയുടെ ചുവട്ടിൽ ചത്ത പൂച്ചകളെ അയാൾ മറവുചെയ്തു. പിന്നെ പരിക്കേറ്റ പൂച്ചയുമായി പുറത്തിറങ്ങി. ആളുകളോട് ചോദിച്ചുപിടിച്ച് ആശുപത്രിയിലേക്ക് പോയി. </p>
<p>‘‘ഇവളിപ്പോൾ ഓക്കെയാണ്,’’ എക്സ്റേ നോക്കി മൃഗഡോക്ടർ പെൺകുട്ടി മശായിയോട് പറഞ്ഞു. ‘‘മൂന്ന് ഇഞ്ചക്ഷൻകൂടി എടുക്കേണ്ടിവരും. മുടക്കരുത്.’’ </p>
<p>അയാളുടെ മുഖത്ത് തെളിച്ചമുണ്ടായി. നെഞ്ചോടുചേർത്ത് പൂച്ചക്കുഞ്ഞിനെ തലോടി. വേദന ശമിച്ചിരിക്കുന്നു. ചെറുകണ്ണുകൾ തുറന്ന് ആ ജീവി മശായിയെ നോക്കി. നാവുനീട്ടി അയാളുടെ ഉടലിൽ നന്ദിയുടെ നനവ് പുരട്ടി. </p>
<p>‘‘മൂന്നു ദിവസമെന്ന് വെച്ചാൽ ബുദ്ധിമുട്ടാണ്. ലീവ് തീർന്നു. ഇന്ന് എനിക്ക് റിപ്പോർട്ട് ചെയ്യണം. ഇതിനെ ഇവിടെ കിടത്താൻ കഴിയുമോ? പൈസ ഞാൻ കെട്ടിക്കോളാം.’’ </p>
<p>മശായി ഡോക്ടറോട് ചോദിച്ചു. </p>
<p>‘‘കിടത്തേണ്ട ആവശ്യമൊന്നുമില്ല. ഇൻ​െഫക്ഷൻ ആവാതെ നോക്കിയാൽ മതി. ആയാൽ പിൻകാലുകൾക്ക് തളർച്ച ബാധിക്കും,’’ ഡോക്ടർ പറഞ്ഞു. ‘‘ഈ പൂച്ചക്കുഞ്ഞിന് ഇപ്പോ വേണ്ടത് നല്ല പരിചരണമാണ്. പിന്നെ ഇഞ്ചക്ഷൻ അത് എവിടെ വേണേലും എടുക്കാട്ടോ. ഞാൻ കുറിച്ച് തരാം.’’ </p>
<p>മശായി പൂച്ചക്കുഞ്ഞുമായി ഇറങ്ങിനടന്നു. അൽപം മുന്നിട്ടപ്പോൾ ഒരു ബൈക്ക് വന്ന് അയാളുടെ അടുത്തുനിന്നു. ഒരു പയ്യൻ. ഏറിയാൽ പതിനെട്ടോ ഇരുപതോ വയസ്സ്. അതിനപ്പുറം പറയില്ല. നേരത്തേ അവൻ മൊബൈൽ കാമറയുമായി ഹോസ്പിറ്റലിൽ ചുറ്റിത്തിരിയുന്നത് മശായി കണ്ടിരുന്നു. </p>
<p>‘‘ഹായ് അങ്കിൾ. എന്റെ പേര് ടോം. എനിക്ക് ഈ പെറ്റി​െനയൊക്കെ വലിയ ഇഷ്ടാ,’’ അവൻ പറഞ്ഞു. ‘‘ഇവളെ വെച്ച് ഒരു റീല് പെടയ്ക്കാൻ അങ്കിൾ ഓക്കെയാണെങ്കിൽ ഇതിനെ ഞാൻ നോക്കിക്കോളാം. ഇഞ്ചക്ഷനും കൃത്യമായി എടുപ്പിച്ചോളാം.’’ </p>
<p>ഒന്നിനു പകരം മറ്റൊന്ന് ആഗ്രഹിക്കുന്നവരുടെ ലോകമാണ് ഇന്നുള്ളത്. ബൈക്കിൽ പയ്യനൊപ്പം പോകുമ്പോൾ മശായി ആലോചിച്ചു. </p>
<p>ലാഭമുള്ള കൊടുക്കൽ വാങ്ങലുകളായി ജീവിതത്തിന് പരിണാമം സംഭവിച്ചിരിക്കുന്നു. കണ്ടന്റ് അന്വേഷിച്ച് മൃഗാശുപത്രിയിൽ എത്തിയതായിരുന്നു ടോം. മൃഗങ്ങളെ വെച്ച് എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഹോസ്പിറ്റലിൽ എത്തിയതത്രെ. ഡ്രൈവിനിടെ ആവേശഭരിതനായി അവൻ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. മശായി മൂളിക്കൊണ്ടുമിരുന്നു. </p>
<p>‘‘അങ്കിളിനറിയാമോ, കേറി അടിച്ചാൽ ഒറ്റ മിനിറ്റ് മതി. ലൈഫ് സെറ്റാകും. അതാണ് റീലിന്റെ പവർ. പ​േക്ഷ കണ്ടന്റ ക്ഷാമം വലിയ സീനാണ്.’’ </p>
<p>തത്ത്വചിന്തകന്മാർ, ധ്യാനഗുരുക്കന്മാർ, കവികൾ, കഥയെഴുത്തുകാർ. ഏതെല്ലാമോ വിധത്തിൽ എത്രയോ ലക്ഷം മനുഷ്യരാണ് ജീവിതമെന്തെന്ന് അന്വേഷിച്ചിറങ്ങിയത്. ഒരു മിനിറ്റിൽ സെറ്റാകുന്ന ഒന്നിനുവേണ്ടി ഒരു പുരുഷായുസ്സ് പാഴാക്കിയ പമ്പര വിഡ്ഢികൾ. മശായി വിചാരിച്ചു. പുതിയ കുട്ടികൾ ജീവിതാർഥം നിസ്സാരമായി കണ്ടെത്തിയിരിക്കുന്നു. മിന്നലിന്റെ ആയുസ്സിലേക്ക് ജീവിതം ചുരുങ്ങിയിരിക്കുന്നു. അപരവേദനകളും സഹാനുഭൂതികളും ഒരു മിനിറ്റിന്റെ വിൽപനച്ചരക്കായി മാറുന്നു. ചിലപ്പോൾ ഇതുതന്നെയാവും ശരി. ആർക്കറിയാം? </p>
<p>ടോം മേൽപാലത്തിൽ ബൈക്ക് നിർത്തി. പൂച്ചകൾ എറിയപ്പെട്ട സ്ഥലം. കണ്ടപ്പോൾ മശായിയുടെ ഉള്ളിൽ മൂന്ന് പ്രാണനുകൾ പൊടിഞ്ഞമരുന്ന ശബ്ദം വീണ്ടുമുയർന്നു. കാഴ്ചക്കാരനായി അയാൾ നിന്നതേയുള്ളൂ. പയ്യന് എല്ലാം നല്ല നിശ്ചയമുണ്ടായിരുന്നു. മൊബൈൽ കാമറ സ്റ്റാൻഡിൽ ഉറപ്പിച്ച് അവൻ പൂച്ചയെ കൈയിലെടുത്ത് വിവരണം തുടങ്ങി. </p>
<p>‘‘അയാളൊരു ക്രൂവൽ ഗൈ ആയിരുന്നു. ദാ ഇവിടെനിന്നാണ് ഈ ക്യൂട്ട് ക്യാറ്റിനെയും ഇതിന്റെ ഫുൾഫാമിലിയെയും ആ മനുഷ്യൻ താഴേക്ക് എറിഞ്ഞത്. There’s no room for emotions in this world. നോക്ക് ഗൈസ് മൂന്ന് ജീവനുകൾ പിടഞ്ഞ് തീരുന്നത് ആസ്വദിച്ച ശേഷമാണ് ആ റാസ്കൽ ബൈക്കെടുത്ത് പോയത്. പാവം ഇതിനെമാത്രം രക്ഷിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.’’ </p>
<p>പൂച്ചക്കുട്ടിയുടെ രക്ഷകന്റെ വേഷവും ടോം ഏറ്റെടുത്തു. നിമിഷനേരംകൊണ്ട് പാലത്തിലെ ഷൂട്ട് കഴിച്ച് അവൻ മശായിയെ നോക്കി കണ്ണിറുക്കി. </p>
<p>‘‘ഒന്ന് പൊലിപ്പിച്ച് കൊടുത്തില്ലേൽ റീച്ച് കിട്ടുകേല,’’ അവൻ പറഞ്ഞു. ‘‘നെക്സ്റ്റ് നമ്മക്ക് പാർക്കിലേക്ക് വിടാം. ഹോസ്പിറ്റൽ വിഷ്വൽസ് ഓൾറെഡി എടുത്തത് മതി. ബാക്കി ഞാൻ എഡിറ്റിൽ പിടിച്ചോളാം.’’ </p>
<p>പാർക്ക് അപ്പോൾ തുറന്ന് കിടപ്പുണ്ടായിരുന്നു. അധികം ആളുകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഉള്ളവരാവട്ടെ ആരെയും ശ്രദ്ധിച്ചതുമില്ല. രാവിലെ പൂച്ചകളെ കുഴിച്ചിട്ട സ്ഥലം മശായി ടോമിന് കാണിച്ചുകൊടുത്തു. </p>
<p>കാവൽക്കാരന്റെ കണ്ണിൽപ്പെടാതെ കുഴിമാടം അവൻ ഷൂട്ട് ചെയ്തെടുത്തു. മൊസാണ്ട കുലുക്കി അൽപം മഞ്ഞപ്പൂക്കൾ വിതറുകയും പരിക്കേറ്റ പൂച്ചക്കുട്ടിയെ കുഴിമാടത്തിന് സമീപം നിർത്തുകയും ചെയ്തു ടോം. മശായി എല്ലാം കണ്ടുനിന്നു. </p>
<p>‘‘ഇരുപത് സെക്കൻഡ്. മൂന്ന് കട്ട്. വിത് സാഡ് മ്യൂസിക്. കാണുന്നവന്റെ ചങ്ക് പൊട്ടിയാ പൊന്നങ്കിളെ മില്യണടിക്കും. മില്യൺ. ഇൻസ്റ്റേൽ നെക്സ്റ്റ് സെന്റിസ്റ്റാർ നീയാടി മുത്തുമണി.’’ </p>
<p>പൂച്ചക്കുഞ്ഞിനെ ഉമ്മ​െവച്ചുകൊണ്ട് പയ്യൻ തുള്ളിച്ചാടി. </p>
<p>പതിനൊന്നാവുന്നു. അക്ഷമനായി മശായി സമയം നോക്കി. ഇനിയും വൈകിയാൽ സമയത്ത് എത്താൻ ഒക്കുകയില്ല. </p>
<p>‘‘മോനേ, എനിക്ക് പോണം. സമയം ഒരുപാടാവുന്നു,’’ </p>
<p>അയാൾ ടോമിനോട് പറഞ്ഞു. അവൻ വണ്ടിയെടുത്തു. </p>
<p>‘‘അങ്കിൾ എവിടാ വർക്ക് ചെയ്യുന്നത്,’’ യാത്രക്കിടയിൽ അവൻ ചോദിച്ചു. ‘‘കണ്ടന്റ് സെറ്റാക്കാൻ പറ്റുന്ന ഫീൽഡ് വല്ലോമാന്നോ? ആന്നെങ്കിൽ ഒരുദിവസം ഞാൻ അങ്ങോട്ടിറങ്ങാം.’’ </p>
<p>മശായി മറുപടി പറഞ്ഞില്ല. കാറ്റും പൊടിയും തട്ടാതെ പൂച്ചക്കുഞ്ഞിനെ സൂക്ഷിച്ച് കാഴ്ചകൾ കണ്ട് അയാളിരുന്നു. </p>
<p>റെയിൽവേ സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു. ടോം ബൈക്ക് പാർക്ക് ചെയ്യാൻ പോയ നേരംകൊണ്ട് അയാൾ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റെടുത്തു. വണ്ടി വരാൻ ഇനിയും സമയമുണ്ട്. മശായി ഒരു കടയിലേക്ക് ചെന്നു. പാല് വാങ്ങി തണുപ്പിച്ച് പൂച്ചക്കുഞ്ഞിന് കൊടുത്തു. ചെറുശബ്ദങ്ങളുണ്ടാക്കി അത് കുടിച്ചു. സമയം പിന്നെയും മുന്നോട്ട് ചലിച്ചു. അയാൾക്കുള്ള ട്രെയിൻ കടന്നുപോയിട്ടും പയ്യൻ പക്ഷേ തിരിച്ചുവന്നില്ല. ഉള്ളംകൈയിലിരുന്ന പൂച്ചക്കുഞ്ഞ് അപ്പോഴേക്കും ഉറങ്ങിയിരുന്നു. ടോം ഇനി വരില്ലെന്ന് അയാൾക്ക് മനസ്സിലായി. അവന് വേണ്ട കണ്ടന്റ് ആയല്ലോ. പ്ലാറ്റ്ഫോമിൽനിന്ന് പാളത്തിലേക്കിറങ്ങിയ മശായി കിഴക്കോട്ട് നടന്നു. കണ്ടംചെയ്ത ബോഗികൾ അവിടെ കിടക്കുന്നത് യാത്രക്കിടയിൽ മുമ്പെന്നോ അയാൾ കണ്ടിരുന്നു. </p>
<p>ആ രാത്രിയിൽ അതിശക്തമായ മഴ വീണു. ബോഗിയിലെ ഇരുട്ടുമായി പൂച്ചയും അയാളും ഇണങ്ങിയിരുന്നു. തുറന്ന വാതിലിനരികിലായിരുന്നു മശായി. അയാൾ എണ്ണമില്ലാതെ സിഗരറ്റുകൾ വലിച്ചുതള്ളി. കാറ്റ് തണുത്ത വെള്ളത്തുള്ളികൾ അകത്തേക്ക് തെറിപ്പിച്ചിട്ടു. പൂച്ചക്കുട്ടി അയാളുടെ മുണ്ടിനുള്ളിലേക്ക് നൂണ്ടു. അയാളും ആ കൊച്ചുജീവിയും പൂർണമായ മൗനത്തിലിരുന്നു. അരണ്ട വെളിച്ചമൂറുന്ന ബോഗികളുമായി ഇടവിട്ട് ട്രെയിനുകൾ കടന്നുപോയി. </p>
<p>അപ്പോൾ പെരുമഴയും കാറ്റുമുള്ള മറ്റൊരു രാത്രി മശായിയുടെ ഓർമയിൽ തെളിഞ്ഞു. ആടിയുലയുന്ന ഈറ്റക്കാട്. മിന്നൽ തെളിച്ചിടുന്ന കാട്ടുവഴി. നനഞ്ഞ് കുതിർന്ന വിലാപയാത്ര. മഴത്തുള്ളി വീണ് ചിതറുന്ന ശവമഞ്ചം. എണ്ണമില്ലാത്ത പൂച്ചകളും താനും മാത്രമായ ചെറിയ വീട്. അയാളുടെ കണ്ണുകളിൽ നനവുണ്ടായി. </p>
<p>മഴയും പൂച്ചകളും സീനയുടെ ഓർമകളാണ് അയാൾക്ക്. കുട്ടികളുണ്ടാവില്ലെന്ന് ഉറപ്പായ ദിവസം മുതലാണ് വീടിനകത്ത് പൂച്ചകൾ വന്നുതുടങ്ങിയത്. പെൺപൂച്ചകളായിരുന്നു എല്ലാം. ഒന്നിൽ തുടങ്ങി എത്രവേഗമാണ് പൂച്ചകൾ ഒമ്പതും അതിനിരട്ടിയുമായത്. കണ്ണെഴുതിയും മണികെട്ടിയും തുണിയുടുപ്പുകൾ തുന്നി ധരിപ്പിച്ചും സീന അവറ്റകളെ പൊന്നുപോലെ കൊണ്ടുനടന്നു. ഓരോന്നിന്റെയും പേരുകൾപോലും അവൾക്ക് കാണാപ്പാഠമായിരുന്നു. വിളിക്കേണ്ട താമസം എവിടാണേലും പൂച്ചകൾ അവളിലേക്ക് ഓടിയെത്തും. </p>
<p>ഉച്ചക്ക് തിണ്ണയിൽ കിടന്ന് റേഡിയോപാട്ട് കേൾക്കുന്ന ശീലമുണ്ടായിരുന്നു സീനക്ക്. പലനിറമുള്ള പൂച്ചകളുടെ വലിയൊരു കുന്നിനകത്തായിരിക്കും അപ്പോഴവൾ. നീളൻ മുടിച്ചുരുളുകൾ മാത്രമാണ് പുറത്തുണ്ടാവുക. മരിച്ച ദിവസവും അങ്ങനെ തന്നെയായിരുന്നു അവളുടെ കിടപ്പ്. താൻ ജോലി കഴിഞ്ഞ് എത്താൻ വൈകിയ മഴ ദിവസമായിരുന്നു അതും. മശായി ഓർത്തെടുത്തു. വീടിനെയും ചുറ്റുമുള്ള ഈറ്റക്കാടിനെയും ഇരുട്ട് വിഴുങ്ങിയിരുന്നു. ദൂരെ വെച്ചേ ഉയർന്നുകേട്ടു പൂച്ചക്കരച്ചിലുകൾ. അസാമാന്യ ശബ്ദത്തിലായിരുന്നു അത്. എന്തോ ഒന്ന് വിളിച്ചറിയിക്കുന്നപോലെ. </p>
<p>ഓടിയണച്ച് ചെല്ലുമ്പോൾ ഇരുട്ടിൽ തിളങ്ങുന്ന ആയിരം പൂച്ചക്കണ്ണുകളുടെ ഒരുമല. അതിന് നടുവിൽ ഈറ്റ ലോറിക്കാരനാൽ നിശ്ചലയാക്കപ്പെട്ട സീന. കീറിപ്പറിഞ്ഞ്, ചുണ്ടുകൾ മുറിഞ്ഞ്, കവിളുകൾ തിണർത്ത്, നഖപ്പാടുകളാൽ വരഞ്ഞ്, നടുവെല്ല് പൊടിഞ്ഞ്. </p>
<p>കൊച്ചുകുട്ടിയെപ്പോലെ തീവണ്ടി ബോഗിയിലിരുന്ന് മശായി നിലവിളിച്ചു. അതുവരെ നിശ്ശബ്ദമായിരുന്ന പൂച്ചക്കുഞ്ഞും അയാൾക്കൊപ്പം നിലവിളിച്ചു. അതിനപ്പോൾ അതിന്റെ നഷ്ടങ്ങളും ഓർമവന്നു കാണും. </p>
<p>കനമില്ലാത്ത രണ്ട് ജീവികളുടെ കരച്ചിലിനെ വിഴുങ്ങി മഴ ആർത്തു പെയ്തു. </p>
<p>പിറ്റേന്ന് പൂച്ചക്കുട്ടിയുമായി മശായി ചെന്നപ്പോൾ ഡോക്ടർ പെൺകുട്ടിക്ക് അത്ഭുതം. </p>
<p>‘‘ലീവില്ലെന്ന് പറഞ്ഞിട്ട്,’’ ഡോക്ടർ ചോദിച്ചു. ‘‘ഞാൻ കരുതി ആ പയ്യനെ ഏൽപിച്ച് പോയിക്കാണുമെന്ന്.’’ </p>
<p>ചിരിച്ചതല്ലാതെ മശായി മറുപടിയൊന്നും പറഞ്ഞില്ല. ആശുപത്രിയിൽനിന്ന് നഗരത്തിലെ പുസ്തകശാലയിലേക്കും പിന്നെ ഒരു ഫാൻസി കടയിലേക്കും അയാൾ പോയി. പുസ്തകശാലയിൽനിന്ന് ‘ആരോഗ്യനികേതനം’ വാങ്ങി. ഫാൻസി കടയിൽനിന്ന് സൂചി, നൂൽ, കണ്മഷി എന്നിവയും വാങ്ങി. </p>
<p>തീവണ്ടി ബോഗിയിലേക്ക് മടങ്ങിയെത്തിയ മശായി ബാഗിലിരുന്ന കൈലിമുണ്ട് കീറി ഒരു ചെറുകുപ്പായം തുന്നിയെടുത്ത് പൂച്ചക്കുട്ടിയെ ധരിപ്പിച്ചു. കണ്ണെഴുതി നെറ്റിയിൽ പൊട്ടും വരച്ചു. സീന ചെയ്യുന്നത് കണ്ട് അതൊക്കെ അയാൾക്ക് വശമുണ്ടായിരുന്നു. അങ്ങനെയൊക്കെ ചെയ്തപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. സീന അടുത്തുള്ളതുപോലെയും തോന്നി. </p>
<p>മൂന്നു ദിവസങ്ങൾ പൂച്ചക്കുട്ടിയുമായി പിന്നെയും അയാൾക്ക് ആ നഗരത്തിൽ കഴിയേണ്ടിവന്നു. തുരുമ്പിച്ച് കിടന്ന തീവണ്ടിബോഗിയുടെ ഇരുട്ടിലും പഴകിയ ഗന്ധത്തിലുമിരുന്ന് അയാൾ ആ പൂച്ചക്കുട്ടിയെ പരിചരിച്ചു. പകൽ കുത്തിവെപ്പിന് പോകാനല്ലാതെ ബോഗി വിട്ട് അയാൾ പുറത്തേക്ക് ഇറങ്ങിയതേയില്ല. ‘ആരോഗ്യനികേതന’വും വായിച്ച് ബോഗിയിൽതന്നെയിരുന്നു. പകലിൽ വെളിച്ചം വീഴുന്ന ഭാഗത്തിരുന്നായിരുന്നു വായന. രാത്രി മെഴുകുതിരി വെട്ടത്തിലും. വായിക്കുമ്പോഴും പൂച്ചക്കുട്ടിയെ മടിയിൽവെച്ച് അയാൾ തടവിക്കൊണ്ടിരുന്നു. </p>
<p>മറ്റൊന്നിനെ കുറിച്ചും അപ്പോഴയാൾ ചിന്തിച്ചില്ല. വേവലാതിപ്പെട്ടില്ല. ഒരു ചെറുജീവിയുടെ പ്രാണനിലേക്ക് അയാളുടെ ലോകം ചുരുങ്ങിപ്പോയിരുന്നു. ആ മൂന്ന് ദിവസങ്ങളിലും നിർത്താതെ പെയ്യുന്ന മഴ നഗരത്തെ നനച്ചുകൊണ്ടിരുന്നു. </p>
<p>അവസാന ഡോസ് ഇഞ്ചക്ഷൻ എടുക്കേണ്ട ദിവസമെത്തി. ഇന്ന് കുറച്ച് മധുരവും വാങ്ങി വേണം ആശുപത്രിയിലേക്ക് പോകാൻ. മശായി തീരുമാനിച്ചിരുന്നു. കഴിഞ്ഞ രാത്രി എന്തോ പൂച്ചക്കുഞ്ഞ് നന്നായി ഉറങ്ങിയിരുന്നു. ആകാശമിപ്പോൾ തോർന്ന് നിൽക്കുന്നു. അശുപത്രിയിലേക്ക് പോകാൻ നല്ല സമയമാണ്. എന്നിട്ടും പക്ഷേ അയാൾ പൂച്ചക്കുട്ടിയെ ഉണർത്തിയില്ല. ഉറങ്ങട്ടെ സമാധാനത്തിൽ ഉറങ്ങട്ടെ. ഉണരുമ്പോഴാണല്ലോ സമാധാനം നശിക്കുന്നത്. അയാൾ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. </p>
<p>സമയം കുറച്ചുകൂടി മുന്നോട്ട് ചലിച്ചു. മഴ ചെറുതായി വീണുതുടങ്ങി. പൂച്ചക്കുട്ടി അപ്പോഴും ഉറക്കംതന്നെ. ബോഗിയിൽ ആരോ മുട്ടുന്നതു കേട്ടാണ് പുസ്തകത്തിൽനിന്ന് മശായി തല ഉയർത്തിയത്. നോക്കുമ്പോൾ ഒരു സംഘം പൊലീസ്. കാഴ്ചക്കാരായി ആളുകളും കൂടിയിട്ടുണ്ട്. മശായിക്ക് കാര്യം മനസ്സിലായി. അയാൾ അവരോട് പറഞ്ഞു. </p>
<p>‘‘ഒളിച്ചതല്ല സാറെ. പരോള് ഇന്ന് തിരിച്ച് കേറും.’’ </p>
<p>പൊലീസുകാർ ചെവിക്കൊണ്ടില്ല. അവർ അയാളെ ബോഗിയിൽനിന്ന് ബലമായി വലിച്ചിറക്കി. കൈയിൽ വിലങ്ങ് കെട്ടി. ആവശ്യമില്ലാത്ത പിടിവലിക്കിടയിൽ അയാളുടെ കൈയിൽനിന്ന് ‘ആരോഗ്യനികേതനം’ ട്രാക്കിലേക്ക് തെറിച്ചു. വിടർന്ന നിലയിലായിരുന്നു പുസ്തകത്തിന്റെ വീഴ്ച. മഴനീര് വീണ് അതിന്റെ താളുകൾ നനഞ്ഞുകൊണ്ടിരുന്നു. ബഹളം കേട്ട് ഉണർന്ന പൂച്ചക്കുട്ടി കരഞ്ഞുകൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നു. മശായി അതിനെ കൈയിലെടുത്തു. </p>
<p>‘‘ഇതിനെ എങ്ങോട്ട് കൊണ്ടുപോകുന്നു,’’ എസ്.ഐ ചോദിച്ചു. </p>
<p>‘‘ഇതിന് ഒരു ഇഞ്ചക്ഷൻകൂടിയുണ്ട് സാറെ. പോകുന്ന വഴിക്കാ മൃഗാശുപത്രി. അവിടൊന്ന് നിർത്തിയാൽ അതെടുക്കാമെന്ന് വിചാരിച്ചാ...’’ </p>
<p>അപ്പോൾ ഒരു പൊലീസുകാരൻ എസ്.ഐയോട് പറഞ്ഞു. </p>
<p>‘‘സാറേ ഇതിനെ കണ്ടിട്ട് ഇത് ആ ഇൻസ്റ്റയിൽ വൈറലായ പൂച്ചയാന്ന് തോന്നുന്നു. ഇതെങ്ങനെ ഇവന്റെ കൈയിൽ വന്നു.’’ </p>
<p>എസ്.ഐക്ക് ദേഷ്യം വന്നു. പൂച്ചക്കുഞ്ഞിനെ വാങ്ങി അയാൾ ദൂരേക്ക് എറിഞ്ഞു. എന്നിട്ട് മശയായിയുടെ കവിളത്ത് അടിച്ചു. </p>
<p>‘‘ഒരു മനുഷ്യ ജീവനില്ലാത്ത എന്ത് വിലയാടാ നാറി ഒരു പൂച്ചയ്ക്ക് നീ കൽപിച്ചിരിക്കുന്നെ.’’ </p>
<p>അടികൊണ്ട് അയാൾ വീണു. എസ്.ഐയുടെ ചോദ്യത്തിൽ തൂങ്ങി സീന അയാളുടെ ചിന്തയിലേക്ക് വന്നു. പിന്നാലെ ഈറ്റലോറിക്കാരന്റെ ചിന്തയും വന്നു. ശരിയാണ്. എല്ലാ ജീവനും ഒരേ വില നിശ്ചയിക്കാൻ കഴിയില്ല. മനുഷ്യരുടെ കാര്യത്തിൽ പ്രത്യേകിച്ചും. സീനയുടേതുപോലെ അമൂല്യമായ ചിലതിന് വില നിശ്ചയിക്കാനേ കഴിയില്ല. മറ്റ് ചിലതിന് ഒട്ടും വില കൽപിക്കാനും കഴിയില്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884786-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240209HO5tuUJAjoG2E2dpHS19nFd49eK41bT4196902" data-watermark="false" style="width: 100%;" info-selector="#info_item_1784454198379">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784454198379"></div>
</div>
<p>മശായിയെ ട്രാക്കിലൂടെ പൊലീസുകാർ വലിച്ചുകൊണ്ടു പോയി. അയാളുടെ മുഖവും ശരീരവും ഉരഞ്ഞുപൊട്ടി. ആ കിടപ്പിലും മശായിയുടെ കണ്ണുകൾ പൂച്ചക്കുട്ടിയെ തിരഞ്ഞു. മഴയിൽ കുതിർന്ന് ട്രാക്കിൽ കിടക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയുടെ അടിയിലേക്ക് നൂണ്ട് കയറാൻ നോക്കുകയാണ് അത്. വേദനക്ക് പകരം അയാളുടെ ഉള്ളിലപ്പോൾ എന്തെന്നില്ലാത്ത ആശ്വാസമുണ്ടായി. </p>
<p>പൊലീസുകാർ ജീപ്പിലേക്ക് കയറ്റിയപ്പോൾ ആളുകൾക്കിടയിൽ മശായി ടോമിനെ കണ്ടു. ഫോണിൽ അടുത്ത വൈറൽ കണ്ടന്റായി തന്നെ പകർത്തുകയാണ് അവൻ. പകർത്തട്ടെ. മതിയാവോളം പകർത്തട്ടെ. ഒരുമിനിറ്റുകൊണ്ട് അവന്റെ ലൈഫ് കളറാവട്ടെ. </p>
<p>അല്ലെങ്കിലും ഒന്ന് ചീഞ്ഞ് വേണമല്ലോ മറ്റൊന്നിന് വളമാകാൻ. നേർത്ത ചിരി പൊഴിച്ചുകൊണ്ട് മശായി അവനെ നോക്കി. മഴയുള്ളതുകൊണ്ടാവും അപ്പോൾ അവനൊരു ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നു. ജോക്കർ സിനിമയിലെ നായകൻ വാക്കിൻ ഫീനിക്സിന്റെ ജോക്കർമുഖമുള്ള ചിത്രം പതിച്ച ജാക്കറ്റ്... </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1538604</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1538604</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,27 JUL 2026]]></category>
<dc:creator><![CDATA[മജീദ് സെയ്ദ്]]></dc:creator>
<pubDate>Mon, 20 Jul 2026 05:15:22 GMT</pubDate>
</item>
<item>
<title><![CDATA[കാല
വിസ്താരം]]></title>
<description/>
<enclosure length="284390" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884776-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884776-untitled-1.gif'/><figcaption></figcaption></figure><p>നിന്റെ പാവവീടിനും </p>
<p>ആകാശത്തിനും മീതെ </p>
<p>കടിച്ചുപിടിച്ച ഇരുട്ടിന്റെ നിഴലായി </p>
<p>വിറകൊണ്ട് എന്റെ മൗനം– </p>
<p>എന്റെ ബുദ്ധത്വം. </p>
<p>ആകാശത്തിനുമപ്പുറം </p>
<p>രാത്രി ഒരു ചെടിയായി വളർന്ന് പൂവിടുമ്പോൾ </p>
<p>ഞാൻ ഈ ദേശവും </p>
<p>നിന്നെയും </p>
<p>പിരിഞ്ഞുപോവുകയായിരുന്നു. </p>
<p>അന്ന് </p>
<p>നമ്മൾ കുട്ടികൾ, </p>
<p>ഒരു പ്രതിമക്കു ചുറ്റിലും </p>
<p>ഓടിക്കളിക്കും. </p>
<p>പ്രതിമയുടെ കൈകൾ പൊട്ടിവീണപ്പോൾ </p>
<p>ഉറക്കത്തിലും </p>
<p>നീ എന്നെ കാണിച്ചുകൊടുത്തു– </p>
<p>ഞാൻ പ്രതി. </p>
<p>രാത്രിയിൽനിന്ന് പകലിലേക്ക് </p>
<p>മാത്രമായി എന്റെ ഓർമകൾ. </p>
<p>എനിക്ക് ബോധോദയമുണ്ടായില്ല. </p>
<p>ഞാൻ ബുദ്ധനുമായില്ല. </p>
<p>രാത്രികൾ പകലുകൾ </p>
<p>കുട്ടിക്കാലത്തേക്ക് യാത്രപോയപ്പോൾ </p>
<p>വീണ്ടും </p>
<p>അവളുടെ പാവവീട് കണ്ടു. </p>
<p>അന്നേരം </p>
<p>രാത്രിയായിരുന്നു. </p>
<p>ബൽസാക്കിന്റെ ശിൽപംപോലെ </p>
<p>കൈകളില്ലാത്ത പ്രതിമ.* </p>
<p>ഒരുപാട് എഴുതിയ ബൽസാക്കിന്റെ </p>
<p>കൈകൾ </p>
<p>റൊദാൻ എന്തുചെയ്തുവെന്ന് </p>
<p>ഉറക്കത്തിലും ഓർക്കുകയായിരുന്നു. </p>
<p>ഞാനാണോ </p>
<p>അവളാണോ </p>
<p>ആ കൈകൾ പൊട്ടിച്ചതെന്നും. </p>
<p>--------------------</p>
<p><font color="#ff0000">കുറിപ്പ്: ഫ്രഞ്ച് ശിൽപി റൊദാന്റെ ബൽസാക് സ്മാരകം. ബൽസാക്കിന്റെ കൈകൾ ശിൽപത്തിൽ കാണാനാവില്ല.* </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1538601</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1538601</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[കെ.സി. മഹേഷ്]]></dc:creator>
<pubDate>Mon, 20 Jul 2026 05:00:19 GMT</pubDate>
</item>
<item>
<title><![CDATA[ഇഞ്ച]]></title>
<description/>
<enclosure length="328620" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884766-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884766-untitled-1.gif'/><figcaption><p>ചിത്രങ്ങൾ:  വി.സി. ബാലകൃഷ്ണൻ</p><span class='copyright'></span></figcaption></figure><p>വയനാട്ടിൽ ജോലിചെയ്തിരുന്നപ്പോൾ അങ്ങാടിമരുന്നു വിൽക്കുന്ന ഒരു കടയിൽ ചെന്ന് ‘അത്ത്’ വേണമെന്നു പറഞ്ഞു. ഇപ്പറയുന്ന ‘അത്ത്’ എന്താണെന്ന് കടക്കാരനു മനസ്സിലായില്ല. അവിടെ നിരത്തിവെച്ചിരിക്കുന്ന സാധനങ്ങൾക്കിടയിൽ അത് തൊട്ടുകാണിച്ചപ്പോൾ മാത്രമാണ് ഈ സാധനം എന്താണെന്നു അയാൾക്ക് ‘തിരിഞ്ഞത്!’ </p>
<p>കണ്ണൂരിൽ ഇഞ്ചക്ക് ‘അത്ത്’ എന്നാണ് പറയുക. ചെറുകാടിന്റെ ഒരു നാടകത്തിൽ “ഇഞ്ച ചതയ്ക്കുന്നതു പോലെ ചതയ്ക്കും” എന്ന് ഒരു പൊലീസ് കഥാപാത്രം പറയുന്നുണ്ട്. ഇന്തോ-മലേഷ്യൻ മേഖലകളിലെ നിത്യഹരിതവനങ്ങളിലും അർധ നിത്യഹരിതവനങ്ങളിലും ചിരസ്ഥായിയായി പടർന്നു കയറുന്ന കുറ്റിച്ചെടിയാണിത്. കേരളത്തിലെ വനങ്ങളിലും കാവുകളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്നു.</p>
<p>തടിയിലും ശാഖകളിലും അറ്റം വളഞ്ഞ നേർത്ത മുള്ളുകളുണ്ട്. പ്രായമുള്ള തടിക്ക് 4-6 പാർശ്വങ്ങൾ ഉണ്ടാകും. ദ്വിപിച്ഛകസംയുക്തപത്രം. മുഖ്യാ‍ക്ഷത്തിനു 20-25 സെ. മീറ്റർ നീളം കാണും. പത്രകങ്ങൾ വളരെ ചെറുതാണ്. 18-22 ജോടി കാണും. പൂക്കൾക്ക് വെള്ളയോ ക്രീം നിറമോ ആണ്. ദളങ്ങളും ബാഹ്യദളങ്ങളും അഞ്ചു വീതം. സ്വതന്ത്രകേസരങ്ങൾ. ഒരറയും ഒരു ബീജാണ്ഡപർണവുമുള്ള ഊർധ്വവർത്തി അണ്ഡാശയം. ഫലം13 സെ.മീറ്റർ നീളവും 2.2 സെ. മീറ്റർ വീതിയുമുള്ള പോഡ് ആണ്. പോഡിന് ഇരുണ്ട തവിട്ടുനിറം. </p>
<p>ഈങ്ങ, ചെടങ്ങ, പാലിഞ്ച, വെളുത്ത ഇഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Senegalia caesia എന്നാണ്. ആഫ്രിക്കൻ രാജ്യമായ സെനഗാളിൽനിന്ന് കണ്ടെത്തിയതിനാൽ Senegalia എന്ന ജനുസ്സ് നാമം നൽകിയിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫെഡെറികൊ സെസി (Federico Cesi) എന്ന ഇറ്റാലിയൻ സസ്യശാസ്ത്രജ്ഞനോടുള്ള ആദരസൂചകമാണ് സ്പീഷീസ് നാമം. പയർ വർഗ സസ്യങ്ങളുടെ കുടുംബമായ ഫാബേസിയെ (Fabaceae)) എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷിൽ Soapbark plant എന്നറിയപ്പെടുന്നു. നികുഞ്ജികാ എന്നാണ് സംസ്കൃതഭാഷയിലുള്ള പേര്. </p>
<p>മൂപ്പെത്തിയ ശാഖകളിലെ തൊലി ചതച്ചെടുത്ത് തയാറാക്കുന്ന അത്ത് (ഇഞ്ച) മേല് തേച്ച് കുളിക്കാൻ ഉപയോഗിക്കുന്നു. നേരിയ സുഗന്ധമുള്ളതാണിത്. ചർമരോഗങ്ങൾക്കും നല്ലതാണ്. തൊലിയും പൂക്കളും ഔഷധയോഗ്യമാണ്. പൂക്കൾ ക്രമംതെറ്റിയ ആർത്തവത്തിനു സാന്താൾ സ്ത്രീകൾ ഉപയോഗിക്കുന്നു.</p>
<p>1686ൽ പ്രസിദ്ധീകൃതമായ ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ ആറാം വാള്യത്തിൽ ഇഞ്ചയുടെ ഉപയോഗത്തെക്കുറിച്ച് പറയുന്നുണ്ട്: “ഇലയിലെയും മരത്തൊലിയിലെയും നീര് അൽപം ഉപ്പു ചേർത്ത് കഴിച്ചാൽ വയറുവേദന ശമിക്കുന്നു. മരത്തൊലിയിൽനിന്നും തേച്ചുകുളിക്കാനുള്ള വസ്തു ലഭിക്കുന്നു. മരത്തൊലി പൊടിച്ചത് വ്രണങ്ങൾ ഉണങ്ങാൻ ഫലപ്രദമായി ഉപയോഗിക്കുന്നു.” </p>
<p>ഇരുവരയൻ പൊന്തച്ചുറ്റൻ, നവാബ്, പുള്ളിനവാബ്, പയർനീലി, കരിവേല നീലി, വരയൻ നീലി, വെള്ളിവരയൻ നീലി, സഹ്യാദ്രി ഫ്ലാഷ്, സ്ലേറ്റ് ഫ്ലാഷ്, നരിവരയൻ, പുലിവരയൻ എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ്. കൂടാതെ Chiasmia eleonora, Endoclita malabaricus, Episothalma robustraria എന്നീ നിശാശലഭങ്ങളുടെ ലാർവകളും ഇഞ്ച ആഹാരസസ്യമാക്കുന്നുണ്ട്. </p>
<p>ശൂരനോടിനടുത്തുള്ള ഇഞ്ചക്കാട്, കൊട്ടാരക്കര താലൂക്കിലെ ഇഞ്ചക്കാട്, മന്നാങ്കണ്ടത്തിനടുത്തുള്ള ഇഞ്ചത്തൊട്ടി, വണ്ടൻമേടിനടുള്ള ഇഞ്ചപ്പടപ്പ്, വരന്തരപ്പിള്ളിയിലെ ഇഞ്ചക്കുണ്ട് തുടങ്ങിയ സ്ഥലങ്ങൾ ഈ സസ്യവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നവയാണ്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/social/environment/the-healing-bark-of-kerala-forests-1538596</link>
<guid isPermaLink="true">https://www.madhyamam.com/weekly/social/environment/the-healing-bark-of-kerala-forests-1538596</guid>
<category><![CDATA[News,Weekly,Social,Environment,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[വി.​സി. ബാ​ല​കൃ​ഷ്ണ​ൻ]]></dc:creator>
<pubDate>Mon, 20 Jul 2026 04:45:45 GMT</pubDate>
</item>
<item>
<title><![CDATA[ഠും -31]]></title>
<description/>
<enclosure length="175123" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884748-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884748-untitled-1.gif'/><figcaption></figcaption></figure><div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884750-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020LXO4bdSL6CIBwGZOghhWcwu6bPQpMh172159525" data-watermark="false" style="width: 100%;" info-selector="#info_item_1784452161641">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784452161641"></div>
</div>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884751-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240202pZgYdyzBj6c3O9jxUFBGqGuVUseAUav2188315" data-watermark="false" style="width: 100%;" info-selector="#info_item_1784452190407">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784452190407"></div>
</div>
<p> </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1538592</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1538592</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,27 JUL 2026]]></category>
<dc:creator><![CDATA[രവി]]></dc:creator>
<pubDate>Mon, 20 Jul 2026 04:31:12 GMT</pubDate>
</item>
<item>
<title><![CDATA[‘‘ഭരണഘടനയെ വിശുദ്ധപശുവായി 
കണക്കാക്കാന്‍ കഴിയുമോ?’’]]></title>
<description/>
<enclosure length="196960" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884730-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884730-untitled-1.gif'/><figcaption><p>ജയിൽമോചിതനായ ശേഷം രൂപേഷ് മാധ്യമങ്ങളുമായി സംസാരിക്കുന്നു</p><span class='copyright'></span></figcaption></figure><blockquote>
 പതിനൊന്ന് വർഷത്തെ ജയിൽവാസത്തിനു ശേഷം മാവോവാദി നേതാവ് രൂപേഷ് അടുത്തിടെ മോചിതനായി. ജയിലിൽ ​െവച്ച് അധികൃതർ പ്രസിദ്ധീകരണം തടഞ്ഞ നോവൽ ‘ബന്ധിതരുടെ ഓർമക്കുറിപ്പുകള്‍’ പ്രകാശിതമായി. ആ പശ്ചാത്തലത്തിൽ രൂപേഷ് സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. 
</blockquote>
<h3>ഗാന്ധിയന്‍ അഹിംസയുടെ അതിശക്തമായ അന്തര്‍ധാരകള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിംസയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പ്രയോഗത്തിനേറ്റ തിരിച്ചടിയായി മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ തകര്‍ച്ചയെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൂടേ?</h3>
<p>ഒന്നാമതായി ഹിംസ-അഹിംസ എന്ന വിഷയങ്ങളെ സംബന്ധിച്ച് ഗൗരവമായ സൂക്ഷ്മപരിശോധന ആവശ്യമാണ്. അതിലേക്ക് കടക്കുന്നതിനുമുമ്പ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച് ഏകശിലാത്മകമായ ചരിത്രവീക്ഷണമല്ല നിലവിലുള്ളത്. ഇന്ത്യയിലെ കൊളോണിയല്‍ അധിനിവേശവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചരിത്രപഠനങ്ങളില്‍ സുനീതികുമാര്‍ ഘോഷ് അടക്കമുള്ളവര്‍ സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിയന്‍ ഇടപെടലിന്‍റെ ഉള്ളടക്കത്തിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. </p>
<p>എക്കാലവും ബ്രിട്ടീഷ് കൊളോണിയല്‍ അധികാരവുമായി സമരസപ്പെട്ട് മുന്നോട്ടുപോയിരുന്ന ഗാന്ധി നേതൃത്വം അപൂർവം ചരിത്ര സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ച് 1921ല്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് രൂക്ഷമായ നികുതി ചുമത്തലുമായി ബന്ധപ്പെട്ടുകൊണ്ടും അതുപോലെ 1942ല്‍ ജപ്പാന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ നേടിയ വിജയത്തിന്‍റെ സമയത്തും എടുത്ത ശക്തമായ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകളില്‍നിന്നും കാലതാമസം ഇല്ലാതെ ഒത്തുതീര്‍പ്പുകളിലേക്ക് പോകുന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. ഇതിന്‍റെ പ്രായോഗിക രൂപമായാണ് നിസ്സഹകരണ പ്രസ്ഥാനത്തില്‍നിന്നും കിറ്റിന്ത്യാ പ്രക്ഷോഭത്തില്‍നിന്നും പ്രായോഗികമായി പിന്മാറുന്നത്. </p>
<h3>‍ദേശീയത എന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തി ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം എഴുതിയവരാണ് ഗാന്ധിയന്‍ മാര്‍ഗത്തെമാത്രം ഉയര്‍ത്തിക്കാട്ടുകയും മറ്റിതര ഇടപെടലുകളെ റദ്ദ് ചെയ്യുകയും ചെയ്തത് എന്നത് യാഥാർഥ്യമല്ലേ. ഗാന്ധിയന്‍ ദര്‍ശനത്തിന്‍റെ അടിത്തറ ബ്രാഹ്മണിക യുക്തിയില്‍നിന്നാണ് രൂപപ്പെടുന്നത് എന്ന വിമര്‍ശനത്തോട് യോജിക്കുന്നുണ്ടോ? </h3>
<p>ശരിയാണ്. ആദിവാസി ജനതയുടെ നൂറുകണക്കിന് രണോത്സുക പ്രക്ഷോഭങ്ങളും കര്‍ഷക ജനതയുടെ സായുധ കലാപങ്ങളും ഗദര്‍ പാര്‍ട്ടിയിലൂടെയും ഭഗത് സിങ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ഉജ്ജ്വലമായ പോരാട്ടങ്ങളും, ഐ.എന്‍.എ, നേവല്‍ കലാപങ്ങളും വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങളും തൊഴിലാളികളുടെ അത്യുജ്ജ്വല മുന്നേറ്റങ്ങളും ഒക്കെയായി അതിശക്തമായ രണോത്സുക പോരാട്ടങ്ങളുടെ വിവിധ ധാരകളും ലോക സാഹചര്യവുമൊക്കെ ചേര്‍ന്നാണ് ബ്രിട്ടീഷുകാര്‍ അധികാരം കൈമാറുന്നത്. </p>
<p>ദാര്‍ശനികമായി പരിശോധിക്കുകയാണെങ്കില്‍ ഗാന്ധിയന്‍ തത്ത്വശാസ്ത്രത്തിന്‍റെ അടിത്തറയായ സനാതന ധർമത്തിന്‍റെ അടിത്തറ ബ്രാഹ്മണിസത്തിലാണ് എന്ന് മനസ്സിലാക്കാം. ചരിത്രപരമായി തന്നെ അങ്ങേയറ്റം ഹിംസാധിഷ്ഠിതമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെയും അതിന്‍റെ തുടര്‍ച്ചയായ ജാതി മേല്‍ക്കോയ്മയുടെയും അടിസ്ഥാനത്തിലാണ് ബ്രാഹ്മണിസം ഇന്ത്യന്‍ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ആധിപത്യം നേടിയെടുത്തത്. ബ്രാഹ്മണിസത്തിന്‍റെ പ്രകടിതരൂപമായ ജാതിഘടന ഇന്ത്യന്‍ ജനതയെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും കീഴാളത്വത്തില്‍ തളച്ചിടുന്ന ഹിംസാത്മകമായ രാഷ്ട്രീയ ദാര്‍ശനിക പദ്ധതിയാണ്. </p>
<p>ഇത്തരത്തില്‍ ഇന്ത്യയിലെ ഹിംസാത്മകമായ ജാതിഘടനയെ ശാശ്വതീകരിക്കുകയാണ് ഗാന്ധിയന്‍ കാഴ്ചപ്പാട് എന്ന് മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഈ വിധത്തില്‍ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ഗാന്ധിയന്‍ അഹിംസ എന്നത് മാനവചരിത്രത്തില്‍ ഇന്നേവരെയുള്ളതില്‍ ​െവച്ച് സംഘടിത ഹിംസയുടെ പ്രകടിതരൂപമായ ബ്രാഹ്മണിക്കല്‍ ജാതിഘടനയെ ശാശ്വതീകരിക്കുന്ന ഒന്നായി മാറുന്നുണ്ട്. ആഫ്രിക്കയിലെ തദ്ദേശീയ ജനതയോടുള്ള ഗാന്ധിയുടെ സമീപനം ഇത് കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. </p>
<h3>ഹിംസയെ സംബന്ധിച്ച് വ്യത്യസ്ത ചിന്തകള്‍ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. നവ മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ ഹിംസയെ വിലയിരുത്തപ്പെടുന്നുണ്ടല്ലോ? </h3>
<p>നമ്മള്‍ ഹിംസയെ എങ്ങനെ മനസ്സിലാക്കുന്നു എന്ന പ്രശ്നമുണ്ട്. നോര്‍വീജിയന്‍ സാമൂഹികചിന്തകരായ ജോണ്‍ ഗാള്‍ടുംഗും (John Galuntg). മി​േഷല്‍ ലഡെന്‍റലും (Michael Loadenthal) Structural Conflict, Systematic Violence and Peace എന്ന സങ്കൽപനങ്ങളിലൂടെ ഹിംസയുടെ വര്‍ഗ അടിത്തറയെപ്പറ്റി ആധികാരിക പഠനം നടത്തിയിട്ടുണ്ട്. ഗാല്‍ട്ടുംഗ് നേരിട്ടുള്ള അക്രമം, സാംസ്കാരിക അക്രമം, ഘടനാപരമായ അക്രമം എന്നിങ്ങനെ ഹിംസയുടെ രൂപങ്ങളെ തരംതിരിക്കുന്നുണ്ട്. മി​േഷല്‍ ലഡെന്‍റല്‍ ഏറ്റവും വലിയ ഹിംസ വര്‍ഗ ചൂഷണം ആണെന്ന് മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തില്‍നിന്ന് വിലയിരുത്തുന്നുണ്ട്. </p>
<p>ഫ്രാന്‍സ് ഫെനന്‍റെ ‘ഭൂമിയിലെ പതിതര്‍’ എന്ന പുസ്തകത്തിന്‍റെ മുഖക്കുറിപ്പ് എഴുതിയത് സാര്‍ത്ര് ആയിരുന്നു. കോളനി ഭരണത്തിലെ ഹിംസ വിവരണാതീതമാണ്. എന്നാല്‍, ആന്‍റി കൊളോണിയല്‍ മുന്നേറ്റങ്ങളുടേത് (ആന്‍റി കൊളോണിയല്‍ ഹിംസ) കോളനി അധികാരികളുടെ വയലന്‍സിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് എന്ന് വിശദീകരിക്കുന്നുണ്ട്. കൊളോണിയലിസം എന്നത് സ്വാഭാവികമായും ഹിംസാത്മകമാണ് എന്നാണ് ഫെനന്‍ വിശദീകരിക്കുന്നത്. </p>
<p>സിസേക് ഹിംസയെക്കുറിച്ച് വിശദീകരിച്ചത് ശ്രദ്ധേയമാണ്. രാഷ്ട്രീയ സാമ്പത്തിക കാരണങ്ങളാല്‍ അടിച്ചേല്‍പിക്കപ്പെടുന്ന പട്ടിണി, ചൂഷണം, അസമത്വം, വിവേചനം തുടങ്ങിയവയെ സിസ്റ്റമിക് ഹിംസയെന്നും ഭാഷ, ആശയശാസ്ത്രം, സാമൂഹിക ഘടന എന്നിവയിലൂടെയുള്ളതിനെ സിംബോളിക് ഹിംസയെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. </p>
<p>നവ ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഹെര്‍ബര്‍ട്ട് മാര്‍ക്യൂസിന്‍റെ അഭിപ്രായത്തില്‍ ഘടനാപരമായ മർദനത്തിന് (systematic oppression) എതിരെ വിപ്ലവ പ്രയോഗം (revolutionary action) ആവശ്യമാണ് എന്ന് വിശദീകരിക്കുന്നുണ്ട്. അന്യായത്തില്‍നിന്നുള്ള വേര്‍പെടലിനുള്ള ഒരു ബ്രേക്ക് ആണ് (പ്രതി)ഹിംസയെന്ന ആശയത്തെ വാള്‍ട്ടര്‍ ​െബഞ്ചമിന്‍ ഹിംസയോടുള്ള വിമര്‍ശനത്തില്‍ വിശദീകരിക്കുന്നുണ്ട്. ആനന്ദ് തെല്‍തുംബ്ഡെ ജാതി ചൂഷണം, പട്ടിണി, ദാരിദ്ര്യം പോലുള്ള ഘടനാപരമായ ഹിംസയെ എടുത്തുപറയുന്നുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/19/2884733-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020nO0sf5AtxT5fxIa2KZJCdFeHdjXjtY280751816" data-watermark="false" style="width: 100%;" info-selector="#info_item_1784450753865" title="പൊലീസ് കസ്റ്റഡിയിൽ പ്രതിഷേധിക്കുന്ന രൂപേഷ്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1784450753865">
  <p>പൊലീസ് കസ്റ്റഡിയിൽ പ്രതിഷേധിക്കുന്ന രൂപേഷ്</p>
 </div>
</div>
<h3>ഇന്ത്യയില്‍ ഭരണകൂട ഹിംസ പ്രവര്‍ത്തിക്കുന്നത് വളരെ സൂക്ഷ്മ രൂപത്തിലല്ലേ. ഭരണകൂട സ്ഥാപനങ്ങള്‍ നേരിട്ട് അധികാര കേന്ദ്രമായി മാറുന്നത് കാണാനാകുമല്ലോ? </h3>
<p>സമീപകാലത്തായി മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എന്നത് ഭരണകൂട ഭീകരതയുടെ ആയുധമാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. യു.എ.പി.എയെപ്പറ്റിയും മറ്റ് അടിച്ചമര്‍ത്തല്‍ നിയമങ്ങളെപ്പറ്റിയും സമാനമായ അഭിപ്രായം വിവിധ സമയങ്ങളിലായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അറുപതുകളില്‍ അലഹബാദ് ഹൈകോടതി ഇന്ത്യയിലെ സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രം പൊലീസ് സേനയാണെന്ന് ഒരു വിധിന്യായത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. പിന്നീട് സുപ്രീംകോടതി ഇത് മരവിപ്പിച്ചുവെങ്കിലും രാജ്യത്തെമ്പാടുമുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും അറസ്റ്റുകളും ഇത് വ്യക്തമാക്കുന്ന ഒന്നാണ്.</p>
<p> അടിയന്തരാവസ്ഥ കാലത്ത് നേരിട്ടുള്ള ഭരണകൂട ഭീകരതയും അതല്ലാതെതന്നെ പരോക്ഷമായുള്ള ഭരണകൂട ഭീകരതയും നിത്യജീവിതത്തിലൂടെതന്നെ നാം ശീലിച്ചു കഴിഞ്ഞതാണ്. ഈ അടിച്ചമര്‍ത്തല്‍ തോത് മനസ്സിലാക്കണമെങ്കില്‍ അതല്ലെങ്കില്‍ ഭരണകൂട ഹിംസയെ മനസ്സിലാക്കണമെങ്കില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടുന്ന പല ഇന്‍ഡക്സുകളിലും (ജനാധിപത്യത്തെ സംബന്ധിച്ചുള്ള, പത്ര സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള) ഇന്ത്യ വളരെ പിറകിലാണെന്ന് ബോധ്യപ്പെടും. ഈ വിധത്തില്‍ നമ്മള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഭരണകൂട ഹിംസയും -ഭരണകൂടത്തിന്‍റെ ഘടനാപരമായ ഹിംസയും നേരിട്ടും പരോക്ഷമായും അടിച്ചമര്‍ത്തല്‍ രൂപത്തില്‍ നമ്മളെ വരിഞ്ഞുമുറുക്കുന്നുണ്ട്. </p>
<h3>മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് വിട്ടുപോയി കീഴടങ്ങിയവര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതായി നാം കാണുന്നുണ്ട്. നിലവിലുള്ള ഏകാധിപത്യ അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളെ പ്രതിരോധിക്കുന്നതിന് ഭരണഘടന ഒരു ആയുധമാക്കിക്കൂടെ? </h3>
<p>റിപ്പബ്ലിക്കനിസത്തിന്‍റെ അടിസ്ഥാനം റൂള്‍ ഓഫ് ലോ എന്ന് പറയുന്ന നിയമവാഴ്ചയും നടപടി ക്രമങ്ങളും എന്ന നിശ്ചയിക്കപ്പെട്ട ക്രമവുമാണ്. ഇതാണ് ഭരണഘടനയുടെ ഉള്ളടക്കം. ഇന്ത്യയില്‍ ഭരണഘടനയുടെ അടിസ്ഥാനമായ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത് 1919ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ആണ്. 1935ലാണ് ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് നടപ്പാക്കപ്പെടുന്നത്. സ്വാഭാവികമായും ഈ നടപ്പിലാക്കപ്പെട്ട ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടിന്‍റെ മുഖ്യ ഉള്ളടക്കം രാജ്യത്തെ കൊളോണിയല്‍ വാഴ്ചയെ സംരക്ഷിച്ചുനിര്‍ത്തുക എന്നതുതന്നെയാണ്. ഭരണഘടനാ രൂപവത്കരണത്തിനുള്ള അസംബ്ലി ഈ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടിലെ ഏകദേശം 270ലധികം വകുപ്പുകള്‍ നമ്മുടെ ഭരണഘടനയിലേക്ക് ഉള്‍ച്ചേര്‍ത്തിരിക്കുന്നു എന്നത് തിരിച്ചറിയപ്പെടേണ്ടതാണ്.</p>
<p> നമ്മള്‍ പൊതുവില്‍ മനസ്സിലാക്കുന്നതില്‍നിന്നും വ്യത്യസ്തമായി ബി.എന്‍. റാവു എന്ന നിയമപണ്ഡിതനാണ് ഭരണഘടനയുടെ ഡ്രാഫ്റ്റ് തയാറാക്കുന്നത്. ഈ ഡ്രാഫ്റ്റ് ചര്‍ച്ചക്ക് എടുക്കുന്നതിനുള്ള കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയില്‍ തെരഞ്ഞെടുക്കപ്പെടുന്നത് നികുതി അടയ്ക്കാന്‍ കഴിയുന്ന വോട്ടര്‍മാരില്‍നിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളില്‍ ഒരു വിഭാഗത്തിനെ വെച്ചാണ്. പ്രാതിനിധ്യ പങ്കാളിത്തം എന്ന കാഴ്ചപ്പാട് അംബേദ്കര്‍ മുന്നോട്ടുവെച്ചു. ഇത് അംഗീകരിക്കപ്പെടുകയും എന്നാല്‍, ഗാന്ധിയുടെ നിരാഹാര സമരത്തെ തുടര്‍ന്ന് അംബേദ്കര്‍ ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്യുകയുണ്ടായി. </p>
<p>ഇതോടെ പ്രാതിനിധ്യ പങ്കാളിത്തം ഇല്ലാതാക്കപ്പെട്ടു. അതിലൂടെ സമൂഹത്തിലെ കീഴാളവിഭാഗങ്ങള്‍ ഈ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയില്‍നിന്ന് പുറത്താക്കപ്പെടുകയുണ്ടായി. വിഭജനത്തെ തുടര്‍ന്ന് ബഹുഭൂരിപക്ഷം മുസ്‍ലിം പ്രതിനിധികളും ഈ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍നിന്ന് ഇല്ലാതാക്കപ്പെട്ടു. ഇത്തരത്തില്‍ ഈ ഭരണഘടന തയാറാക്കപ്പെടുന്ന കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയുടെ വര്‍ഗഘടനയും സാമൂഹിക പശ്ചാത്തലവും പരിശോധിക്കുമ്പോഴാണ് യഥാർഥത്തില്‍ അത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയെ പ്രതിനിധാനം ചെയ്തിരുന്നുവോ എന്ന് സംശയിക്കപ്പെടുന്നത്. </p>
<p>ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്ന മഹാനായ ഡോ. അംബേദ്കറിനെ സ്വതന്ത്ര ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ക്രമത്തില്‍ വിജയിപ്പിക്കാനായില്ല എന്നുമാത്രമല്ല അംബേദ്കറെ പരാജയപ്പെടുത്തിയ അപ്രശസ്തനായ കോണ്‍ഗ്രസ് നേതാവായ നാരായണ്‍ സദോബ ഖജരോത്കര്‍ക്ക് പത്മശ്രീ പുരസ്കാരം നല്‍കി അന്നത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് ആദരിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്‍റെ സമ്മർദ പ്രകാരം ഭരണഘടനാ അസംബ്ലിയില്‍ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവന്നിട്ടുണ്ട് എന്ന് അംബേദ്കര്‍തന്നെ തുറന്നുപറയുകയുണ്ടായി. മരണത്തിന് തൊട്ടുമുമ്പ് ഈ ഭരണഘടന കത്തിക്കേണ്ട ഒന്നാണ് എന്ന് അംബേദ്കര്‍ തുറന്നുപറയുകയുണ്ടായി. ഞാന്‍ പറയുന്നത് ഇതിന്‍റെ രൂപവത്കരണത്തിലും ഇതിന്‍റെ ഘടനയിലും ഒക്കെയുള്ള ചരിത്രപരമായ വസ്തുതകളാണ്. അതുകൊണ്ടുതന്നെ അതിനെ ഒരു വിശുദ്ധ പശുവായി കണക്കാക്കാന്‍ കഴിയുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. </p>
<h3>ഭരണഘടനാ ഭേദഗതികളും സമീപകാല വ്യാഖ്യാനങ്ങളും ഭരണഘടനയുടെ അന്തസ്സത്തയെ ചോര്‍ത്തിക്കളയുന്നതായി മാറുന്നില്ലേ? </h3>
<p>ഭരണഘടന പാസാക്കപ്പെട്ടതിനു ശേഷം 1951ലെ ആദ്യ ഭരണഘടനാ ഭേദഗതികളില്‍ ഒന്ന് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധം അനുച്ഛേദം 19 ഭേദഗതി കൊണ്ടുവരികയായിരുന്നു. മിക്കവാറും മൗലികാവകാശങ്ങള്‍ 1948ലെ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ നിന്നുതന്നെ ചേര്‍ക്കപ്പെട്ടതാണ്. ഒന്നാം ഭരണഘടനാ ഭേദഗതിക്കുശേഷം തുടര്‍ന്ന് ഇങ്ങോട്ട് പരിശോധിച്ചാല്‍ നിരവധി ഭരണഘടനാ ഭേദഗതികളിലൂടെ ഭരണഘടനയെ ഒരു റബര്‍സ്റ്റാമ്പ് ആക്കുന്ന ഒന്നായി മാറ്റിക്കഴിഞ്ഞത് സവർണ സംവരണത്തിലും കശ്മീര്‍വിഷയത്തിലും നമ്മള്‍ കണ്ടതാണ്. </p>
<p>മറ്റൊന്ന് ഭരണഘടനയെ വ്യാഖ്യാനിക്കുന്നത് ഹൈകോടതി മുതലുള്ള ഭരണഘടനാ കോടതികള്‍ ആണെന്ന് നമുക്കറിയാം. സമീപകാലത്ത് മുതിര്‍ന്ന അഭിഭാഷകര്‍തന്നെ പരമോന്നത കോടതികളുടെ പ്ലൂട്ടോക്രസിക്ക് അനുകൂലമായ നിലപാടുകളെ തുറന്നെതിര്‍ക്കുന്നത് സാധാരണ സംഭവമായിട്ടുണ്ട്. ഈ വിധത്തില്‍ എഴുതപ്പെട്ട ഭരണഘടനയെ അധികാരത്തിന്‍റെ ആവശ്യപ്രകാരം വ്യാഖ്യാനിക്കുന്ന ഒരു നിയമ സംവിധാനം നിലവിലുള്ള ഒരു രാജ്യത്ത് ഏതർഥത്തിലാണ് ഇതിന്‍റെ ഔന്നത്യം മനസ്സിലാക്കപ്പെടുക? ഭരണഘടനയുടെ നിശ്ശബ്ദതയെപ്പറ്റി ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. </p>
<p>എ.കെ. ഗോപാലന്‍ കേസിലും അടിയന്തരാവസ്ഥ കേസിലും രാജ്യത്ത് വ്യാപകമായി നടക്കുന്ന സൈനികവത്കരണത്തിലും അടിച്ചമര്‍ത്തലിലും തൊഴിലാളിവിരുദ്ധ നയങ്ങളിലും പാരിസ്ഥിതിക പ്രത്യാ ഘാത ങ്ങള്‍ ഉണ്ടാകുമ്പോഴും ആദിവാസി, ദലിത്, മതന്യൂനപക്ഷങ്ങളള്‍ക്കെതിരെ മർദനങ്ങളും അടിച്ചമര്‍ത്തലുകളും കെട്ടഴിച്ചുവിടപ്പെടുമ്പോഴും മിക്കപ്പോഴും ഭരണഘടന നിശ്ശബ്ദമാകുന്നത് നാം കാണുന്നതാണ്. എന്തിനു പറയുന്നു, ഒരു ലിബറല്‍ സംവിധാനത്തിന്റെ ഭാഗമായ മനുഷ്യാവകാശ കമീഷനുകളോ വിവരാവകാശ നിയമം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലുള്ള പരിഷ്കരണങ്ങളോപോലും ഭരണഘടനയില്‍ സ്ഥാനം പിടിക്കുകയുണ്ടായിട്ടില്ല. ഇതെല്ലാംതന്നെ നിലവിലുള്ള ഭരണഘടനയുടെ ഇല്ലിബറല്‍ (illiberal) സമീപനത്തെയാണ് തുറന്നുകാണിക്കുന്നത്. </p>
<h3>ഗ്രാംഷിയെപ്പോലുള്ളവര്‍ ഹെജിമണിക്കെതിരായ സാംസ്കാരിക പ്രതിരോധത്തിന്‍റെ പ്രശ്നമല്ലേ ഉയര്‍ത്തുന്നത്? </h3>
<p>തീര്‍ച്ചയായും. ഗ്രാംഷിയില്‍നിന്ന് നമ്മള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍പോലും ഒരു തുറന്ന ഫാഷിസം അതായത് ജനാധിപത്യം പൂര്‍ണമായി പിന്‍വലിക്കപ്പെട്ട സാഹചര്യത്തില്‍ മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഭരണകൂട ഹിംസ തുറന്നരൂപത്തില്‍ ആയിട്ടുള്ള സാഹചര്യത്തില്‍ ഗ്രാംഷി അടക്കമുള്ള ലക്ഷക്കണക്കിനു പേര്‍ ഫാഷിസ്റ്റ് അടിച്ചമര്‍ത്തലിന്‍റെ ഇരയായി മാറുകയായിരുന്നു എന്നുള്ളത് അതിന്‍റെ ഒരു ഐറണിയാണ്. തൊഴിലാളികളുടെയും യുവജനങ്ങളുടെയും ജനാധിപത്യവാദികളുടെയും അടക്കമുള്ള പ്രതിരോധ പ്രതിഹിംസാത്മക ചേര്‍ത്തുനിര്‍പ്പിലൂടെയാണ് ഇറ്റാലിയന്‍ ഫാഷിസത്തിനെ ഇല്ലായ്മ ചെയ്യപ്പെട്ടത് എന്ന് മറന്നുകൂടാ. </p>
<p>ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ മറ്റ് അധിനിവേശ പ്രദേശങ്ങളിലോ ഒക്കെ തന്നെ പ്രതിഹിംസാത്മകമല്ലാതെ ജനങ്ങള്‍ക്ക് എങ്ങനെയാണ് ചെറുത്തുനിൽപുകള്‍ സംഘടിപ്പിക്കാന്‍ കഴിയുക. നേരത്തേ വിശദീകരിച്ചതുപോലെ ബഹുരാഷ്ട്ര കമ്പനികളുടെയും ദല്ലാല്‍ വന്‍കിട കമ്പനികളുടെയും വന്‍തോതിലുള്ള നിക്ഷേപത്തിലൂടെ ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കപ്പെട്ട ജനവിരുദ്ധമായ ഖനനം അടക്കമുള്ള വന്‍കിട പദ്ധതികളിലൂടെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനതയുടെ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ലോകത്തിലെതന്നെ അതിശക്തമായ സൈനികവത്കരണമാണ് നടക്കുന്നത്. അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യത്തില്‍ ജനങ്ങളുടെ മുന്നില്‍ പ്രതിഹിംസാത്മകമായ ചെറുത്തുനിൽപല്ലാതെ മറ്റു വഴികളില്ല എന്ന് മനസ്സിലാക്കണം. </p>
<p>എതിര്‍ വര്‍ഗങ്ങളെ അടിച്ചമര്‍ത്തുന്നതിനായുള്ള ഹിംസാത്മക രൂപമാണ് ഭരണകൂടം എന്ന് അതിന്‍റെ നിര്‍വചനമായി മാര്‍ക്സും എംഗല്‍സും വിശദീകരിച്ചിട്ടുണ്ട്. ചില മുതലാളിത്ത രാജ്യങ്ങളിലും മുന്‍ കോളനിരാജ്യങ്ങളിലും സമാധാനമായ പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തിലൂടെ തൊഴിലാളി വര്‍ഗത്തിന് അധികാരത്തില്‍ എത്താമെന്ന നിർദേശം സ്റ്റാലിന്‍ മുന്നോട്ടു​െവച്ചതിനെ മാവോ കൃത്യമായി വിമര്‍ശിക്കുന്നുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അങ്ങേയറ്റം സൈനികവത്കരിക്കപ്പെട്ടിരിക്കുമ്പോള്‍ ഏത് രാജ്യത്താണ് സമാധാനപരമായ ഈ അധികാര കൈമാറ്റം സാധ്യമാവുക എന്ന് മാവോ തിരിച്ചുചോദിക്കുന്നുണ്ട്. പാരിസ് കമ്യൂണിന്‍റെ വിലയിരുത്തലുമായി ബന്ധപ്പെട്ടുകൊണ്ട് നിലവിലുള്ള ഭരണകൂടത്തെ വിപ്ലവാനന്തരം അതേ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് മാര്‍ക്സും എംഗല്‍സും വ്യക്തമാക്കുന്നുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884727-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020HyljdyUTGOkTI3lxPK3fF8Y4fZKhI0hq0605540" data-watermark="false" style="width: 100%;" info-selector="#info_item_1784450607593">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784450607593"></div>
</div>
<h3>ഇന്ത്യയുടെ വിമോചനം സായുധവിപ്ലവത്തിലൂടെ മാത്രമാണ് സാധിക്കുക, മറിച്ച് പാര്‍ലമെന്‍ററി ജനാധിപത്യത്തിന് പ്രസക്തി ഇല്ല എന്നാണോ? </h3>
<p>ഇവിടത്തെ പ്രശ്നം വര്‍ഗവിഭജിത സമൂഹത്തിലെ വര്‍ഗ സമരത്തെ എങ്ങനെ നോക്കിക്കാണണമെന്നതാണ്. സായുധ സമരപാത കൈവിട്ട് പാര്‍ലമെന്‍ററി പാത സ്വീകരിച്ച ലോകത്തിലെ വിവിധ തിരുത്തല്‍വാദ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ദുർബലമായിട്ടുണ്ട് എന്നത് വസ്തുതയാണ്. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും അവസ്ഥ നമ്മുടെ മുന്നിലുണ്ട്. പാര്‍ലമെന്‍ററി പാത സ്വീകരിച്ച കേരളത്തിലെ റെഡ്ഫ്ലാഗ് ധാരകള്‍ ദുർബലമായിട്ടുണ്ട്. സായുധ സമരപാത കൈവിട്ടതുകൊണ്ട് ഏതെങ്കിലും വിധത്തിലുള്ള കുതിച്ചുചാട്ടമുണ്ടാക്കിയതായി കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭവങ്ങള്‍ നമ്മുടെ മുന്നിലില്ല. മറിച്ച് ഇത്തരം പാര്‍ട്ടികള്‍ രാഷ്ട്രീയമായും സംഘടനാപരമായും ജീർണിക്കുന്നുവെന്ന യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്. </p>
<p>മുപ്പത് വര്‍ഷത്തെ തുടര്‍ച്ചയായ വര്‍ഗ സമരത്തിലൂടെ വിപുലമായ പ്രദേശത്ത് രൂപവത്കരിക്കപ്പെട്ട ജനകീയാധികാര സമിതികളും ജനകീയ മിലീഷ്യയുമൊക്കെ ജനകീയസേന ദുര്‍ബലമാകുന്നതോടെ ദുര്‍ബലമാകുകയുണ്ടായി. ഇതിനുമുമ്പു തന്നെ നഗരങ്ങളിലെ ജനാധിപത്യശക്തികളെയും ബുദ്ധിജീവികളെയും പൗരാവകാശ പ്രവര്‍ത്തകരെയും ഒരളവോളം ഭീതിയിലാഴ്ത്താനും നിശ്ശബ്ദമാക്കാനും കഴിഞ്ഞിരുന്നു. പ്രഫ. സായിബാബ അടക്കമുള്ളവരുടെ അറസ്റ്റ്, ഭീമ-കൊറേഗാവ്, യു.എ.പി.എ കേസുകള്‍ എല്ലാം ഇത്തരത്തിലുള്ള നടപടികളാണ്. സൈനികവത്കരണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ ജനപിന്തുണയാര്‍ജിക്കാന്‍ കഴിയാതെ വന്നത് തീര്‍ച്ചയായും വര്‍ഗസമര മേഖലയിലെ മുന്നേറ്റങ്ങളെ ദുര്‍ബലമാക്കിയിട്ടുണ്ട്. </p>
<p>ഈയർഥത്തില്‍ ജനങ്ങളുടെ രണോത്സുക പോരാട്ടങ്ങളുടെ ഭാഗമായ പ്രതിഹിംസ ന്യായീകരിക്കപ്പെടും എന്നത് ഒരു വസ്തുതയാണ്. മറിച്ച് അത് വിപ്ലവത്തിന്‍റെ ഏകാത്മകമായ ഒരു വഴി എന്ന നിലയില്‍ മാവോയിസ്റ്റ് പ്രസ്ഥാനം ഒരുകാലത്തും സ്വീകരിക്കുക ഉണ്ടായിട്ടില്ല. ചൈനയില്‍ 1944നു ശേഷം ’49 വരെയുള്ള കാലത്തെ വര്‍ഗസമര അനുഭവം നമ്മുടെ മുന്നിലുണ്ട്. സായുധ സമരപാത മുറുകെ പിടിക്കുക എന്നതാണ് അടിസ്ഥാനപ്രശ്നം. </p>
<p>ജനങ്ങളുടെ സായുധ മുന്നേറ്റത്തിലൂടെ അല്ലാതെ ജനകീയ അധികാരം സ്ഥാപിക്കാന്‍ കഴിയുകയില്ല എന്ന ഒരു വസ്തുത നിലനില്‍ക്കുമ്പോള്‍തന്നെ നിരവധി വ്യത്യസ്ത അടവുകളിലൂടെതന്നെയാണ് ഇത് മുന്നോട്ടുപോവുക. ഈ വിധത്തില്‍ അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിവേചനത്തിനും എതിരായ ജനങ്ങളുടെ പ്രതിഹിംസാത്മകമായ ചെറുത്തുനിൽപുകള്‍തന്നെയാണ് നിലവിലുള്ള പിന്തിരിപ്പന്‍ ഭരണകൂടത്തെ ഇല്ലായ്മചെയ്യുകയും പുത്തന്‍ ജനാധിപത്യ സമൂഹം സ്ഥാപിച്ചെടുക്കുകയും ചെയ്യുകയുള്ളൂ എന്നത് ചരിത്രമാണ്. </p>
<h3>(അവസാനിച്ചു)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/interview/interview-with-maoist-roopesh-1538587</link>
<guid isPermaLink="true">https://www.madhyamam.com/weekly/interview/interview-with-maoist-roopesh-1538587</guid>
<category><![CDATA[Weekly,Interview,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[രാ​ജേ​ഷ് കെ. ​എ​രു​മേ​ലി]]></dc:creator>
<pubDate>Mon, 20 Jul 2026 04:15:09 GMT</pubDate>
</item>
<item>
<title><![CDATA[സ്ത്രീപക്ഷ-പുരോഗമന 
നിലപാടുകളിലെ കണിശത]]></title>
<description/>
<enclosure length="242080" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884714-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884714-untitled-1.gif'/><figcaption><p>ഹലീമാ ബീവി</p><span class='copyright'></span></figcaption></figure><h3>അധ്യായം -10 </h3>
<p>തിരുവിതാംകൂറിലെ മുസ്​ലിംകളുടെ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ചതിനൊപ്പം തന്നെ വനിത പത്രാധിപയുള്ള ‘ഭാരതചന്ദ്രിക’ സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിനും ഏറെ പരിശ്രമിച്ചിരുന്നു. പെൻഷൻ വിഷയവുമായി ബന്ധപ്പെട്ട വിമർശനങ്ങളും അതിലെ കാഴ്ചപ്പാടുകളും തുറന്നെഴുതുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള ചില നീക്കങ്ങളെ കുറിച്ചാണ് ഇത്തവണ പറയുന്നത്. </p>
<p>1945 മേയ് 22ന് ‘ഭാരതചന്ദ്രിക’യിൽ വന്ന മുഖപ്രസംഗം തിരുവിതാംകൂറിലെ മുസ്​ലിംകൾക്ക് ‘ഏകസംഘടന’ എന്ന ആവശ്യത്തിൽ ഊന്നിയുള്ളതായിരുന്നു: “തിരുവിതാംകൂർ മുസ്‌ലിമീങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുണ്ടാകണമെന്നുള്ള ബോധം സമുദായാംഗങ്ങളിൽ ഉളവായിത്തുടങ്ങിയിട്ടുകാലം വളരെയായി. അങ്ങനെയൊരു സംഘടനയുണ്ടാകണമെങ്കിൽ, ഉണ്ടാകുമെങ്കിൽ, ലീഗിന്‍റെയും മജ് ലിസിന്റെയും നില എന്തായിരിക്കണം എന്ന പ്രശ്നം ഗൗരവാവഹമായ ഒന്നാണ്. </p>
<p>ലീഗ്-മജ് ലിസ് സംയോജനവും അതേ തുടർന്നു മറ്റു പ്രാദേശിക സ്വഭാവത്തോടുകൂടിയുള്ള സംഘടനകൾക്കും ന്യായമായ പ്രാതിനിധ്യം നൽകി ഒരു സംഘടനാരൂപീകരണവുമാണ് കൂടുതൽ ബുദ്ധിപൂർവകമായുള്ള പ്രവൃത്തിയെന്നാണ് ഞങ്ങളുടെ ബലമായ വിശ്വാസം. ലീഗ്, മജ്‌ലിസ് സംയോജന ശ്രമം പലതവണ തകർന്നതാണ്. പുതിയ ഉണർവിന്‍റെ വെളിച്ചത്തിൽ അടുത്ത കാലത്തുണ്ടായിട്ടുള്ള അവസാനത്തെ സംയോജനശ്രമത്തെ ആശയോടുകൂടിയാണ് യുവാക്കൾ വീക്ഷിക്കുന്നത്. കാലാനുസരണം വളരേണ്ട ഒരു സമുദായത്തെ ഇത്രയും കാലത്തെയ്ക്കെങ്കിലും സ്തംഭിപ്പിച്ചിരുന്ന അപരാധം നേതാക്കളുടേതോ ‘നേതൃമ്മാന്യന്മാ’രുടേതോ ആരുടേതായിരുന്നാലും ശരി, ഇത്രയും കാലം കണ്ണുമടച്ച് മിണ്ടാതിരുന്നു കളഞ്ഞ യുവാക്കളുടെ ചുമലിലല്ലേ ആ അപരാധഭാരം കയറേണ്ടത്? </p>
<p>എന്നു ഞങ്ങൾ ബലമായി സംശയിക്കുന്നു. ഇക്കഴിഞ്ഞ 31ാം തീയതി (1120 മേടം 31) കൊല്ലത്തുവച്ചുകൂടിയ പ്രാരംഭയോഗം ഒരു പുതിയ സംഘടന രൂപീകരിക്കുന്നതിനുള്ള പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്. വാദത്തിനുവേണ്ടി വാദിക്കുകയോ, എതിർക്കുന്നതിനു വേണ്ടി എതിർക്കുകയോ, ചെയ്യാതെ നാം ഉദ്ദേശ്യശുദ്ധിയോടുകൂടി, നമ്മുടെ പരമമായ ലക്ഷ്യത്തിലേയ്ക്കു പുരോഗമിക്കേണ്ടതാണ്. യോഗത്തിൽ ജനാബ് എ.ആർ. സുലൈമാൻ സേട്ടു പ്രകടിപ്പിച്ച ആത്മാർത്ഥത മാതൃകായോഗ്യമത്രെ. </p>
<p>സംഘടനാ രൂപീകരണത്തിനുവേണ്ടി കൊല്ലത്തുവച്ചു ചെയ്ത തീരുമാനത്തെപ്പറ്റി രണ്ടു വാക്കുപറഞ്ഞുകൊള്ളട്ടെ: ലീഗിലും മജ്‌ലിസിലും ഉൾപ്പെടാത്ത ഒരു ഭൂരിഭാഗം മുസ്‌ലിമീങ്ങൾ തിരുവിതാംകൂറിലുണ്ടല്ലോ! അങ്ങനെയിരിക്കെ ലീഗ്-മജ് ലിസ് സംയോജനം കൊണ്ടുമാത്രം വിഷമതകൾ പരിഹരിക്കപ്പെടുകില്ല. കോ-ഓപ്‌റ്റ് ചെയ്യാൻ അധികാരമുള്ള കമ്മിറ്റി ഈ വിഷയത്തിൽ അവരുടെ പരിപൂർണമായ കഴിവുകൾ ഉപയോഗിക്കുകയും അങ്ങനെ പരിശ്രമങ്ങൾ പുരോഗമനോന്മുഖമാക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” </p>
<p>1945 മേയ് 28ന് ‘പെൻഷൻകാലം’ എന്ന തലക്കെട്ടിൽ വന്ന മുഖപ്രസംഗം അക്കാലത്ത് തിരുവിതാംകൂറിൽ പെൻഷൻ പ്രായം 55ൽനിന്ന് 58 വയസ്സായി വർധിപ്പിച്ചതിനെ കുറിക്കുന്നതായിരുന്നു. പെൻഷൻ സംബന്ധമായിട്ടുള്ള ചരിത്രവസ്തുതകൾ മനസ്സിലാക്കാൻ ഇടനൽകുന്ന ഒരു കുറിപ്പുകൂടിയാണിത്: “തിരുവിതാംകൂർ ഗവർമെന്‍റ് സർവീസിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന്മാർ 55 വയസ്സിൽ പെൻഷൻ മേടിച്ചുവരുന്നുവെങ്കിലും ഇനിമേൽ അവർക്കു 58 വയസ്സുവരെ തുടരാവുന്നതാണ്. </p>
<p>ഇങ്ങനെ എല്ലാപേരുടേയും ഉദ്യോഗകാലാവധി നീട്ടുന്നതിനു തക്കതായ കാരണങ്ങൾ ഇല്ലാതില്ല. 55 വയസ്സു തികഞ്ഞു കഴിഞ്ഞാലും പിന്നെയും നാലഞ്ചുകൊല്ലം ജോലിനോക്കത്തക്ക ആരോഗ്യമുള്ള പലരും നേരത്തെ പെൻഷൻ പറ്റി പിരിയേണ്ടതായി വരുന്നുണ്ട്. കൂടാതെ തിരുവിതാംകൂർകാർക്കുമാത്രം സർവീസുകാലം 55 വയസ്സു വച്ചിരിക്കെ അതു കഴിഞ്ഞു അനേകകൊല്ലങ്ങളും കഴിഞ്ഞ വിദേശികൾ പലരും ഇവിടെയിന്ന് ഉദ്യോഗത്തിലിരിക്കുന്നുണ്ട്. അവരോടു കാണിക്കുന്ന സൗജന്യം തിരുവിതാംകൂർകാർക്കും കൂടി ലഭിക്കുന്നതിനാണ് ഉദ്യോഗകാലം നീട്ടിയിരിക്കുന്നത്. ഇന്നു ഉദ്യോഗസ്ഥന്മാരെ പുതിയതായി ലഭിക്കുവാനുള്ള വൈഷമ്യവും മറ്റൊരു കാരണമാണ്. കഴിവുള്ള ആളുകൾക്കു വയസ്സു ഒരിക്കലും ബാധ‌കമല്ല, എന്നാലും ഈ പദ്ധതിക്കും ചില വൈകല്യങ്ങളുമില്ലാതില്ല. </p>
<p>ഉള്ള വയസ്സിൽ അഞ്ചും പത്തും വയസ്സു കുറച്ചുവയ്ക്കുകയാണ് സാധാരണ ചെയ്തുവരുന്നത്. ഇപ്പോഴത്തെ പെൻഷൻ എത്തുമ്പോഴേക്കു തന്നെ അധികം പേരും ജോലിക്കു അപ്രാപ്തരായിത്തീരും. അവരെ വീണ്ടും ഇരുത്തുന്നത് ഒരു വലിയ പാപംകൂടിയാണ്. അതുപോലെ ഉദ്യോഗത്തിൽ പ്രവേശിക്കേണ്ട വയസ്സും ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. 25 എന്നത് 28 ആയി വർദ്ധിപ്പിച്ചിരിക്കുന്നു. ഏജ്ബാറിനെ ഭയന്നുമാത്രം ചെറുപ്പത്തിലേ എന്തെങ്കിലും ജോലിയിൽ വലിഞ്ഞുവീണ് അതോടെ ആയുസ്സു നശിപ്പിക്കുന്ന ആളുകൾക്കും ഈ പരിഷ്‌കാരം ആശ്വാസജനകമാണ്. ശമ്പളത്തെക്കാൾ കൂടുതൽ പെൻഷൻ മേടിക്കാതിരിക്കാനും ഈ പരിഷ്‌കാരം പ്രയോജകീഭവിച്ചിട്ടുണ്ട്. ഇതിന്‍റെ ഗുണങ്ങളും ദോഷങ്ങളും ഭാവി തെളിയിച്ചുകൊള്ളുന്നതാണ്.” </p>
<p>ഇവിടെ ലഭ്യമായ മുഖപ്രസംഗങ്ങൾ പരിശോധിക്കുമ്പോൾ സമകാലിക ലോകത്തെ സംഭവവികാസങ്ങളെ വളരെ നല്ലനിലയിൽ വിശകലനം ചെയ്തുകൊണ്ട് ഓരോ വ്യക്തികളും സമൂഹവും സംഘടനകളും രാഷ്ട്രവും ഏതു നിലയിൽ ഇടപെടണമെന്നും അല്ലെങ്കിൽ ഭാവിയിൽ എന്താണ് സംഭവിക്കാൻ സാധ്യതയെന്നും മുൻകൂട്ടി കണ്ടുകൊണ്ടും നടത്തുന്ന വിലയിരുത്തലുകളായി അവ മാറുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884719-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Vs6fCJM7wZxpu6p5YNCENR3WDzKJL9ms9503430" data-watermark="false" style="width: 100%;" info-selector="#info_item_1784449505467">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784449505467"></div>
</div>
<h3>ഇംഗ്ലീഷിലുള്ള എഡിറ്റോറിയൽ</h3>
<p>1945 ജനുവരി 22ന് ‘ഭാരതചന്ദ്രിക’ അതിന്റെ മുഖപ്രസംഗം ഇംഗ്ലീഷിലാണ് തയാറാക്കിയത് -തലവാചകം തന്നെ ‘മുസ്​ലിംസ് ഇൻ ട്രാവൻകൂർ’. ചേരമാൻ പെരുമാളിന്റെ കാലം മുതലുള്ള ചരിത്രം പറഞ്ഞുതുടങ്ങുന്ന മുഖപ്രസംഗത്തിൽ തിരുവിതാംകൂറിലെ മുസ്​ലിംകളുടെ സമകാലിക അവസ്ഥ വ്യക്തമായി പരാമർശിക്കുന്നുണ്ട്: “വളരെ പണ്ടുമുതൽ തന്നെ മലബാർ തീരത്തെ മുസ്​ലിംകളോട് എല്ലാ രാജാക്കന്മാരും കരുണ കാണിച്ചിരുന്നു. മറിച്ച് മുസ്​ലിംകൾക്ക് അവരോടും വിധേയത്വം ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ രാജാവ് മുസ്​ലിംകളെ തങ്ങളുടെ പടയാളികളും അംഗരക്ഷകരും ആക്കിയിരുന്നു.” ഇത്തരത്തിൽ മുന്നേറുന്ന മുഖപ്രസംഗത്തിൽ തിരുവിതാംകൂറിലെ മുസ്​ലിംകളുടെ ജീവിതാവസ്ഥയുടെ മെച്ചപ്പെടുത്തലും അവക്കു വേണ്ടിയുള്ള പരിഹാരങ്ങളും ആവശ്യപ്പെടുന്നുണ്ട്. </p>
<p>അക്കാലത്ത് മുസ്​ലിംകളെ കുറിച്ച് അബദ്ധജടിലമായ ചില പ്രചാരണങ്ങൾ തിരുവിതാംകൂറിന് പുറത്തുള്ള സംഘടനകളും പത്രങ്ങളും എഴുതിവന്നിരുന്നു. അതിനാലാണ് തിരുവിതാംകൂറിന് പുറത്തുള്ളവർ, പ്രത്യേകിച്ച് ഇംഗ്ലീഷ് ഉദ്യോഗസ്ഥരും മറ്റും വായിച്ചറിയാൻ വേണ്ടി ഇത്തരത്തിൽ ഒരു സാഹസത്തിനു ‘ഭാരതചന്ദ്രിക’ മുതിർന്നത്. എഡിറ്റോറിയൽ ഇങ്ങനെ മുന്നോട്ടു പോകുന്നു:</p>
<p> “People belonging to almost all the important religions in the world are living in Travancore. All of them are getting equal justice from the government. Perhaps the attempt of the government to revive Hinduism may be the cause for the spread of the said scandal. Of course, Hindu revival is supported by the government and that does not mean that Muslims are ill treated. All appreciate their kindness towards us... Anyhow at this juncture we cannot but bring to the kind notice of our Diwan Sachivothama , Our government for their early redress. There are only a handful of Muslims in government service. In olden times there were only few Muslims who had high academic qualifications for entering government service. Now a good number of Muslims are coming out of colleges with the degrees low and high. Most of them had absorbed are appointed in low post from where they will never rise. Most of them will have to retire as clerks or school masters who are generally look down, by the public. There are departments such as University etc., where Muslims are not yet appointed as lecturers (of course, there is one Arabic lecture). we beg to bring these things to the kind notice and the consideration of Diwan Sachivothama for their early redress.” </p>
<p>ഇത്തരത്തിൽ സമുദായ ശുദ്ധീകരണത്തിനും പുരോഗതിക്കും ഇടനൽകുന്ന വാചകങ്ങൾകൊണ്ട് സമ്പന്നമായ ഈ എഡിറ്റോറിയൽ പത്രപ്രവർത്തനരംഗത്തെ പരിചയത്തിന്റെയും സമുദായ ശുദ്ധീകരണവാദികളുടെ ഇടപെടലിന്റെയും പരിണിതഫലമാണെന്ന് കാണാൻ കഴിയും. ദിവാനായ സർ സി.പി. രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ദർശിച്ച സമുദായ സ്നേഹികൾക്ക് മാനസിക ഉണർവ് നൽകാനുള്ള തന്ത്രങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് തയാറാക്കിയതാണിത്. ഉയർന്ന പത്രധർമത്തിന്റെയും ധർമബോധത്തിന്റെയും പരിലാളനങ്ങളാണ് ഈ എഡിറ്റോറിയലിൽ തെളിഞ്ഞു നിൽക്കുന്നത്. മലബാർ പ്രദേശത്ത് കൂടുതൽ പ്രചാരമുള്ള പത്രത്തിലൂടെ തങ്ങളുടെ അവശത അറിയിക്കേണ്ട അധികാരികളെ പ്രത്യേകിച്ചും മലയാളം അറിയാത്ത ദിവാൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഇത്തരത്തിൽ ഇംഗ്ലീഷ് എഡിറ്റോറിയൽ വഴി അവർ ആഗ്രഹിച്ചത്. </p>
<h3>സ്ത്രീപക്ഷ നിലപാടുകൾ </h3>
<p>ഒരു വനിതയാണ് എഡിറ്റർ എന്ന നിലയിൽ ‘ഭാരതചന്ദ്രിക’ എന്നും സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് പരിശ്രമിച്ചിരുന്നു. സ്ത്രീ അവസ്ഥ മെച്ചപ്പെടുത്താനും സ്ത്രീകൾ പങ്കുചേർന്ന മഹത്തരമായ കാര്യങ്ങൾ ജനങ്ങളെ പരിചയപ്പെടുത്താനും ജാതിമത വ്യത്യാസങ്ങൾക്ക് അതീതമായി നേട്ടങ്ങളെ അഭിനന്ദിക്കാനും ഹലീമാ ബീവി തന്റെ പത്രത്തിന്‍റെ ഇതളുകൾ മാറ്റിവെച്ചിരുന്നു. ഉദാഹരണത്തിന്, 1944 ജൂലൈ 10ന് വന്ന ‘ഭാരതചന്ദ്രിക’യുടെ ലക്കം 27ൽ ‘നിയമസഭയിലേക്കുള്ള നോമിനേഷൻ’ എന്നതായിരുന്നു മുഖപ്രസംഗം.</p>
<p> ഒരു മുസ്​ലിം സ്ത്രീയെ ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യണമെന്ന നിലയിലാണ് അതിൽ എഴുതിയിരിക്കുന്നത്: “...വിദ്യാഭ്യാസത്തിലും പരിഷ്കാരത്തിലും തിരുവിതാംകൂർ വനിതകൾ ഏറ്റവും ഉയർന്ന പടിയിൽ എത്തിയിട്ടുണ്ടെന്ന് അഭിമാനിക്കാമെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയം കരസ്ഥമാക്കാനും ഒരു വനിതയ്ക്കും കഴിഞ്ഞിട്ടില്ല. ഈ അവശത പരിഹരിച്ചുകൊണ്ടിരിക്കുന്നത് ഗവൺമെന്റിന്റെ കാരുണ്യം കൊണ്ടുള്ള നോമിനേഷൻ മുഖേനയാണ്. തിരുവിതാംകൂറിലെ മിക്ക സമുദായങ്ങളിൽനിന്നും സ്ത്രീകളെ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. </p>
<p>മുസ്​ലിം സ്ത്രീകൾ മാത്രമാണ് ഈ ഭാഗ്യത്തിന് അർഹരാകാതെ കഴിഞ്ഞുകൂടുന്നത്. ഇക്കാര്യത്തിൽ അവരെയും പ്രോത്സാഹിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണ്ട കടമ ഗവൺമെന്‍റിനുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതിനുമുമ്പ് മുസ്​ലിം സ്ത്രീകൾ ഏകോപിച്ചു സമ്മേളിച്ചു പല യോഗങ്ങളിലും നിയമസമിതിയിലേക്ക് ഒരു മുസ്​ലിം സ്ത്രീയെ നോമിനേറ്റ് ചെയ്യണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള നിശ്ചയങ്ങൾ പാസാക്കിയിട്ടുണ്ട്. </p>
<p>കൂടാതെ ആലുവ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ മുസ്​ലിംകൾ യോഗങ്ങൾകൂടി അടുത്ത് വരുന്ന ശ്രീമൂലം അസംബ്ലിയിലേക്ക് ഒരു മുസ്​ലിം സ്ത്രീയെ നോമിനേറ്റ് ചെയ്യണമെന്ന് ഗവൺമെന്റിനോട് അപേക്ഷിച്ചിട്ടുള്ള റിപ്പോർട്ടുകൾ ഇവിടെ കിട്ടിയിട്ടുണ്ട്. മറ്റു സമുദായത്തിലെ സ്ത്രീകളോടൊപ്പം ഉണരുന്നതിനും ഉയരുന്നതിനും മുസ്​ലിം സ്ത്രീകൾക്കും വേണ്ട ആനുകൂല്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഗവൺമെന്‍റ് ഒരു മുസ്​ലിം സ്ത്രീക്ക് നിയമസഭ മുഖേന രാജ്യസേവനം അനുഷ്ഠിക്കുന്നതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുമെന്ന് വിശ്വസിക്കുന്നു.”39 </p>
<p> (ആലപ്പുഴ സിവ്യൂ മുസ്​ലിം അസോസിയേഷന്റെ വാർഷിക യോഗത്തിൽ ശ്രീമൂലം അസംബ്ലിയിലേക്ക് ഇക്കൊല്ലം ഒരു മുസ്​ലിം സ്ത്രീയെ നോമിനേറ്റ് ചെയ്യണമെന്ന് പ്രമേയം പാസാക്കിയതായി ‘ഭാരതചന്ദ്രിക’ ഇതേ ലക്കത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതോടൊപ്പം, തന്നെ സ്ഥലത്തെ യങ് മുസ്​ലിം അസോസിയേഷൻ ആൻഡ് ആലി ബ്രദേഴ്സ് റീഡിങ് റൂമിന്‍റെ വാർഷികത്തിലും ഇത്തരത്തിലൊരു പ്രമേയം അവതരിപ്പിക്കപ്പെട്ടതായി അതിൽ കാണാം) </p>
<p>സ്വസമുദായത്തിൽ മാത്രമല്ല മറ്റു സമുദായങ്ങൾക്കിടയിലും സ്ത്രീയവസ്ഥക്ക് ഗ്ലാനിവരുത്തുന്ന പ്രവർത്തനങ്ങൾ കണ്ടാൽ പ്രതികരിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും അവർ തന്റെ പത്രത്തെ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്, മദ്രാസിൽ ഒരുകൂട്ടം ഹിന്ദു മഹാസഭക്കാർ ഹിന്ദുനിയമപരിഷ്കരണ കമ്മിറ്റിക്ക് സമർപ്പിച്ച നിവേദനത്തിൽ ഉൾക്കൊണ്ടിരുന്ന സ്ത്രീവിരുദ്ധതയെ വിമർശിച്ചുകൊണ്ട് തന്‍റെ പത്രത്തിന്‍റെ മുഖപ്രസംഗം പേജിൽ ഹലിമാബീവി കുറിച്ചു: “മനുഷ്യ സമുദായത്തിന്റെ അഭിവാജ്യ ഘടകമായ സ്ത്രീ ലോകത്തിന് ഈ ഇരുപതാം നൂറ്റാണ്ടിൽപോലും നൽകുന്ന ജീവിത സ്വാതന്ത്ര്യവും പുരുഷനു നൽകുന്ന സർട്ടിഫിക്കറ്റും എത്ര മെച്ചമായിരിക്കുന്നു. </p>
<p>പതിനാലാം നൂറ്റാണ്ടുകൾക്ക് മുമ്പ് പെൺ സന്താനങ്ങളെ പ്രസവിക്കുന്ന മാതൃഹസ്തങ്ങൾ തന്നെ അതിന്റെ നിഗ്രഹവുംകൂടി സാധിച്ചേ തീരുവെന്നും സ്ത്രീസന്താനം മുൻജന്മ പാവഫലമാണെന്നും വിശ്വസിച്ചും വെറും കച്ചവടച്ചരക്കെന്നവണ്ണം ഇഷ്ടാനുസരണം അവരെ ഉപയോഗിച്ചും വന്നിരുന്ന ആ സമുദായ നീതിയിലേക്ക് തന്നെയല്ലേ വീണ്ടും ചെന്നുചേരുന്നത് എന്നും ചിന്തിച്ചുവല്ലോ?” 40 </p>
<p>ലോകത്താകമാനമുള്ള സ്ത്രീരത്നങ്ങളുടെ രാഷ്ട്രീയ-സാമൂഹിക സ്ഥാനലബ്ധിയും മറ്റു നേട്ടങ്ങളും തങ്ങളുടേതാണെന്നു കൂടി കാണാനുള്ള സന്മനസ്സ് കാണിച്ചുകൊണ്ട് നിലനിന്നുവന്നതാണ് സമകാലിക പ്രസിദ്ധീകരണങ്ങളിൽനിന്ന് ‘ഭാരതചന്ദ്രിക’യെയും ഹലീമാ ബീവിയെയും വ്യത്യസ്തമാക്കുന്നത്. </p>
<h3>വിശേഷാൽപതിപ്പുകൾ </h3>
<p>‘ഭാരതചന്ദ്രിക’ അതിന്റെ വിശേഷാല്‍ പ്രതികൾ മിക്ക വർഷവും പുറത്തിറക്കിവന്നു. 1945ൽ നബിദിനത്തോടനുബന്ധിച്ച് ഒന്നാമത്തെ വിശേഷാൽ പ്രതി പുറത്തുവന്നു. തുടർന്ന് 1946ലെ നബിദിന സന്ദേശമായും വിശേഷാൽപ്രതി പുറത്തിറക്കി. ഓരോ വർഷവും അതിനായി സർക്കാറിന്‍റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. </p>
<p>1946ലെ വിശേഷാൽ പ്രതി പ്രസിദ്ധീകരിച്ചപ്പോൾ പത്രാധിപ നൽകിയ സന്ദേശത്തിലെ വരികൾ അവസാനിക്കുന്നത് ഇപ്രകാരം വായിക്കാം: “ഭൗതിക പരിഷ്കാരമോടിയിൽ വ്യാമോഹിതരായി ലൗകിക സുഗാനുഭവങ്ങളിൽ വ്യാപൃതരായിരിക്കുന്ന ഇന്നത്തെ ലോകത്തിന് (പ്രവാചകന്‍റെ) ദിവ്യ സന്ദേശം ഐക്യരാഷ്ട്ര കൗൺസിലിനേക്കാൾ ആശ്വാസപ്രദം ആയിരിക്കുമെന്ന് പ്രസ്താവിച്ചുകൊള്ളുന്നു.” തുടർന്ന് രണ്ടാം ലോകയുദ്ധാനന്തരം രൂപംകൊണ്ട ഐക്യരാഷ്ട്രസഭ നൽകുന്ന ആശ്വാസത്തെ പ്രവാചകന്‍റെ വചനങ്ങളുമായി തുല്യപ്പെടുത്തിയിട്ടുണ്ട്. </p>
<p>1946ലെ വിശേഷാൽ പതിപ്പിൽ രചനകൾ നടത്തിയ പ്രമുഖരിൽ തെരുവത്ത് രാമൻ (മുഹമ്മദ് നബി -കവിത), നാലാങ്കൽ കൃഷ്ണപിള്ള (പൂജാ പുഷ്പം -കവിത), സർദാർ കെ.എം. പണിക്കർ (കേവല ജീവിതവും ഉയർന്ന ചിന്തനവും), വിദ്വാൻ ശങ്കരൻ കരിപ്പായി (മടങ്ങിവന്നപ്പോൾ -ചെറുകഥ), വെട്ടൂർ രാമൻനായർ (മലബാറിൽ നിന്ന് -ചെറുകഥ), എം. അഹമ്മദ് കണ്ണ് (ഭാരതരാഷ്ട്രീയാന്തരീക്ഷത്തിൽ ആശയങ്ങളുടെ സംഘട്ടനം), കമുകറ എൽ. ലീലാബായി (രോഗിണി -ചെറുകഥ), എം.പി. അപ്പൻ (ആനന്ദം -കവിത), ഇടവ ജമാൽ (ചാരിതാർഥ്യം - ചെറുകഥ), എൽ. ആനന്ദവല്ലി അമ്മ (പാരിതോഷികം - ചെറുകഥ), എം.കെ. രാമകൃഷ്ണൻ നായർ (വേർപാട് -കവിത), കെ.പി. അലിക്കുഞ്ഞ് (ഗാന്ധി -ജിന്നാ സംഭാഷണം), കെ.കെ. രാഘവ പണിക്കർ (നബി ജയന്തി -കവിത), എം. മുഹമ്മദ് യൂസഫ് കരുനാഗപ്പള്ളി (ഇസ്​ലാം ചരിത്രത്തിലെ മഹനീയകൃത്യങ്ങൾ) എന്നിവർ ഉൾപ്പെട്ടിരുന്നു. മുഹമ്മദ് കണ്ണിന്റെ ‘കേരള മുസ്​ലിം സമുദായോത്തേജകനായ വക്കം മൗലവി’ എന്ന ലേഖനവും വൈക്കം മുഹമ്മദ് ബഷീർ ‘ഇഖ്ബാലിന്‍റെ രണ്ടു ഗാനങ്ങൾ’ എന്ന ലേഖനവും പ്രത്യേകം ശ്രദ്ധ അർഹിക്കുന്നവയാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884717-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ojVBPxNMb4267ahyToe0LnDJJxxSkhGd9353036" data-watermark="false" style="width: 100%;" info-selector="#info_item_1784449357808">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784449357808"></div>
</div>
<p>1947ലെ ‘ഭാരതചന്ദ്രിക’ നബിദിനം വിശേഷാൽ പ്രതിയിൽ എഴുതിയവരിൽ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ (കോടതിയുടെ കോപം), ലളിതാംബിക അന്തർജനം (കാർമേഘം -ചെറുകഥ), ബാലാമണിയമ്മ (ഈദു ചന്ദ്രനോട് -കവിത), വക്കം അബ്ദുൽ ഖാദർ (മുഗൾ രാജധാനിയിലെ ഒരു പണ്ഡിത രത്നം), വൈക്കം മുഹമ്മദ് ബഷീർ (ഫരീദുദ്ദീൻ അത്താർ), ഒ. ആബു (തിരുനബി -കവിത), ഇടവ ജമാൽ (നബി ജയന്തി -കവിത), കവിയൂർ എം.ജി (രാഗോദയം -കവിത), എസ്. മുഹമ്മദ് അബ്ദ ,രവീന്ദ്രൻ നായർ (വിഷുക്കണി -കവിത), എ.ബി. മുഹമ്മദ് കുഞ്ഞ് (പ്രവാചക പ്രഭു), എൻ. ഗോപാലൻ നായർ (ആരാധകൻ -കവിത), കെ.പി. അലികുഞ്ഞ് (ഉള്ളതോ കള്ളമോ), എം. അബൂബക്കർ കണ്ണൂർ (മുസ്​ലിംകളും രാജ്യഭരണവും), പുത്തൂർ രാഘവൻ നായർ (സമപത്നി), സർദാർ കെ.എം. പണിക്കർ (മുസ്​ലിംകളും പാകിസ്താനും), എം. അഹമ്മദ് കണ്ണ് (ആഹ്വാനം), മൗലവി മുഹമ്മദ് അസ്​ലം (അൽ ഹജ്), അൻസാർ ബീഗം (മഹാനായ നേതാവ്), ഷാഹുൽ ഹമീദ് (ജനതാ വിവാദത്തിലേക്ക് ഒരു എത്തിനോട്ടം), തങ്കമ്മ മാലിക് (നഗരപിതാവ് -കഥ), മതിലിൽ ഭാഗം ചന്ദ്രശേഖരൻ നായർ (ആശ -കവിത), മൗലവി അറബി ഷംനാദ് (ഖുർആൻ), കെ. മുഹമ്മദലി (റസൂൽ കരീം) തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു. </p>
<p>സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ വ്യത്യസ്ത ആശയങ്ങൾ പുലർത്തുന്ന വ്യക്തികളെക്കൊണ്ട് തന്‍റെ പത്രികയുടെ വിശേഷാൽ പതിപ്പുകൾക്കായി വിഭവങ്ങൾ തയാറാക്കുന്നതിലും അവർ താൽപര്യം കാണിച്ചു. ഹലീമാ ബീവി അയക്കുന്ന കത്തുകൾക്കനുസൃതമായി പ്രതികരിക്കുന്നതിന് അന്നത്തെ സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ താൽപര്യം കാണിച്ചിരുന്നുവെന്നതിന്‍റെ തെളിവാണ് ഇത്തരത്തിൽ സമ്പന്നമായ വിശേഷാൽപ്പതിപ്പുകളെന്ന് നിസംശയം പറയാവുന്നതാണ്. </p>
<p><font color="#ff0000">(തുടരും) </font></p>
<p><font color="#0000ff">കുറിപ്പ് </font></p>
<p><font color="#0000ff">39. ഭാരതചന്ദ്രിക, ലക്കം 27, 1944 ജൂലൈ 10. </font></p>
<p><font color="#0000ff">40. ഭാരതചന്ദ്രിക, വാല്യം: 2 ലക്കം: 10, 1945 മാർച്ച് 19. </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/history/firmness-in-pro-women-progressive-stances-1538574</link>
<guid isPermaLink="true">https://www.madhyamam.com/weekly/history/firmness-in-pro-women-progressive-stances-1538574</guid>
<category><![CDATA[Weekly,Archives,History,Premium,27 JUL 2026]]></category>
<dc:creator><![CDATA[ഡോ. സഖരിയ തങ്ങൾ]]></dc:creator>
<pubDate>Mon, 20 Jul 2026 04:00:35 GMT</pubDate>
</item>
<item>
<title><![CDATA[പന്ത് തട്ടുമ്പോൾ 
ഞാൻ യേശുവിനെ 
ഓർക്കുന്നു]]></title>
<description/>
<enclosure length="299433" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884702-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884702-untitled-1.gif'/><figcaption></figcaption></figure><p>പന്ത് തട്ടുമ്പോൾ </p>
<p>ഞാൻ യേശുവിനെ ഓർക്കുന്നു. </p>
<p>അത് വിശ്വാസത്തിന്റെ കാര്യമല്ല. </p>
<p>ചില പേരുകൾ </p>
<p>മനുഷ്യരുടെ ഉള്ളിൽ </p>
<p>മഴപോലെ കയറി താമസിക്കും. </p>
<p>ഞങ്ങളുടെ നാട്ടിലെ ഗ്രൗണ്ടിൽ </p>
<p>പുല്ല് കുറവാണ് </p>
<p>പൊടിയാണ് കൂടുതൽ. </p>
<p>ഓരോ ടാക്കിളിനുശേഷവും </p>
<p>ആരെങ്കിലും വീഴും </p>
<p>ഒരു ചെറു കുരിശുമരണം പോലെ. </p>
<p>പക്ഷേ ഗ്രൗണ്ടിന്റെ സുവിശേഷത്തിൽ </p>
<p>മൂന്നാം ദിവസം കാത്തിരിക്കേണ്ടതില്ല, </p>
<p>ഒരു കൈ മതി </p>
<p>എഴുന്നേൽക്കാൻ. </p>
<p>അപ്പോൾ എനിക്ക് </p>
<p>സുവിശേഷത്തിലെ ഒരു വാക്യംപോലും ഓർമ വരില്ല. </p>
<p>പക്ഷേ യേശു വരും </p>
<p>അയാൾ </p>
<p>ഒരു മതത്തിൽനിന്നല്ല വരുന്നത് </p>
<p>ഒരു കൈയിൽനിന്ന്; </p>
<p>മണ്ണുപറ്റിയ കൈകൊണ്ട് </p>
<p>മറ്റൊരാളെ ഉയർത്തുന്ന </p>
<p>ആ നിമിഷത്തിൽനിന്ന്. </p>
<p>ഗോൾപോസ്റ്റുകൾക്കിടയിൽ </p>
<p>ഞങ്ങൾ എല്ലാവരും </p>
<p>രക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. </p>
<p>ഗോളിൽനിന്നോ, </p>
<p>ഏകാന്തതയിൽനിന്നോ, </p>
<p>സ്വന്തം ജീവിതത്തിൽനിന്നോ. </p>
<p>പന്ത് വീണ്ടും എന്റെ കാലിലെത്തുന്നു </p>
<p>ഞാൻ ഡ്രിബിൾ ചെയ്യുന്നു. </p>
<p>ഒരു നിമിഷം </p>
<p>ലോകം വളരെ ലളിതമാകുന്നു: </p>
<p>ഒരു പന്ത്, </p>
<p>ചില മനുഷ്യർ, </p>
<p>മങ്ങിത്തുടങ്ങുന്ന വെളിച്ചം. </p>
<p>ആ നിമിഷങ്ങളിൽ </p>
<p>ചരിത്രത്തിലെ എല്ലാ കുരിശുകളും </p>
<p>വെറും രണ്ട് മരക്കൊമ്പുകളായി മാറുന്നു. </p>
<p>എല്ലാ പുനരുത്ഥാനങ്ങളും, </p>
<p>വീണുപോയ ഒരാൾ </p>
<p>വീണ്ടും എഴുന്നേൽക്കുന്നതായി ചുരുങ്ങുന്നു. </p>
<p>കളി കഴിഞ്ഞ് </p>
<p>ഞങ്ങൾ വീട്ടിലേക്ക് നടക്കുന്നു </p>
<p>ഇരുട്ട് </p>
<p>അപ്പോൾ ഞാൻ വിചാരിക്കും, </p>
<p>ഒരുപക്ഷേ </p>
<p>ദൈവം സ്വർഗത്തിലല്ല </p>
<p>മനുഷ്യർ പരസ്പരം </p>
<p>പാസ് കൊടുക്കാൻ പഠിക്കുന്നിടത്താണ്. </p>
<p>വീണവനെ </p>
<p>ഒറ്റയ്ക്ക് വിട്ടുപോകാത്തിടത്താണ്. </p>
<p>പന്ത് തട്ടുമ്പോൾ </p>
<p>ഞാൻ യേശുവിനെ ഓർക്കുന്നത് </p>
<p>അതുകൊണ്ടാവാം. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1538558</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1538558</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[സഫീദ്  ഇസ്മായിൽ]]></dc:creator>
<pubDate>Mon, 20 Jul 2026 03:46:01 GMT</pubDate>
</item>
<item>
<title><![CDATA[ഈണത്തിന്റെ 
ഓരോ ഇഴകളിലുമുണ്ട് ജാനകി]]></title>
<description/>
<enclosure length="176085" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884640-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884640-untitled-1.gif'/><figcaption></figcaption></figure><blockquote>
 ‘‘വിശ്രമമില്ലാതെ ദശാബ്ദങ്ങൾ പാടിയശേഷം സ്വയം ഏകാന്തതയിലേക്കും വിശ്രമത്തിലേക്കും നിതാന്ത ഭക്തിയിലേക്കും ഒതുങ്ങുകയായിരുന്നു ജാനകിയമ്മ.’’ 
</blockquote>
<p>കന്നട ഗാനങ്ങൾ മലയാളികൾ അധികം കേൾക്കാറില്ല. എന്നാൽ, തെലുഗുവും തമിഴും അങ്ങനെയല്ല. എസ്. ജാനകി എന്ന അതുല്യ ഗായിക അവരുടെ ചെറുപ്പത്തിൽ പാടിയ ‘‘ശിങ്കാരവേലനെ ദേവാ’’ എന്ന ഗാനം തമിഴിലും തെലുഗുവിലുമെന്നപോലെ മലയാളത്തിലും തരംഗമായി അലയടിച്ചു. അന്ന് അങ്ങനെയൊരു ഗാനം പാടാൻ ആരും ധൈര്യം കാണിക്കില്ല. കാരൈകുറിച്ചി അരുണാചലം എന്ന അന്നത്തെ നാദസ്വരത്തിലെ ചക്രവത്തിയാണ് ഒപ്പം വായിക്കുന്നത്. </p>
<p>അന്ന് തമിഴിലെ മുൻനിര ഗായികയായ പി. ലീലയായിരുന്ന ഈ ഗാനം പാടേണ്ടിയിരുന്നത്. എന്നാൽ, നാദസ്വരത്തിനൊപ്പം പാടാൻ ജാനകിയുടെ റേഞ്ച് ആയിരിക്കും കൂടുതൽ ഉചിതമെന്ന് പി. ലീല തന്നെ നിർദേശിക്കുകയായിരുന്നു. കാരൈകുറിച്ചി ഗായികയെക്കുറിച്ച് ചോദിച്ചറിഞ്ഞു ക്ലാസിക്കൽ സംഗീതത്തിൽ അവഗാഹമുള്ള ആളാണോ എന്ന്. എന്നാൽ അദ്ദേഹത്തെപ്പോലും അത്ഭുതപ്പെടുത്തി ഈ സംഗീത വിസ്മയത്തിന്റെ ആലാപനം. പിന്നീട് ഏതാണ്ട് മൂന്ന് ദശാബ്ദത്തിനു ശേഷം കാരൈകുറിച്ചിയുടെ പിൻതലമുറക്കാരനായ നാദസ്വര വിദ്വാൻ നാമഗിരിപ്പേട്ട കൃഷ്ണനോടൊപ്പം ചേർന്ന് ജാനകി പാടി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ‘‘അനുരാഗ നർത്തനത്തിൻ അരങ്ങേറ്റം’’ എന്ന ഗാനമായിരുന്നു അത്. </p>
<p>ഷെഹ്‌നായ് വാദനത്തിലൂടെ ഇന്ത്യയിലെ ഇതിഹാസമായി മാറിയ ഉസ്താദ് ബിസ്മില്ല ഖാനെ പാട്ടുകൊണ്ട് മതിമറക്കാൻ പ്രേരിപ്പിച്ചു ഈ അത്ഭുത ഗായിക. ജാനകിയുടെ പാട്ടും നാദസ്വരവും പിന്നെ ഷെഹ്‌നായിയുമൊക്കെ ഗാനാസ്വാദകരുടെ സ്വപ്നമാണ്. അത് യാഥാർഥ്യമാക്കാൻ ഈ ഗായിക മാത്രമേ ഉള്ളൂ എന്നതും എന്തുകൊണ്ടും വിസ്മമയാവഹമായ ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ മാത്രമായ വൈശിഷ്‌ട്യം. റെക്കോഡിങ് സ്റ്റുഡിയോയിൽ വന്ന് പാട്ടു പഠിച്ച് റെക്കോഡിങ് തുടങ്ങി. ആദ്യത്തെ വരി പാടിക്കേട്ടപ്പോൾ ആ ശബ്ദത്തിന്റെ മാസ് മരികതയിൽ, ആലാപനവശ്യതയിൽ മതിമറന്നുപോയി ബിസ്മില്ല ഖാൻ. അദ്ദേഹം തന്റെ ഭാഗം വായിക്കാതെ മതിമറന്നങ്ങനെ നിന്നുപോയി. സംഗീത സംവിധായകൻ ഓർമിപ്പിച്ചപ്പോഴാണ് അദ്ദേഹം വായിച്ചത്. സംഗീതത്തിൽ മതിമറക്കുന്ന ഉപാസകനായ ബിസ്മില്ല ഖാൻ പിന്നെയും മറന്നു. അങ്ങനെ പത്തു ടേക്കെങ്കിലും വേണ്ടിവന്നു ആ ഗാനം പാടാൻ എന്നത് സംഗീത ചരിത്രത്തിലെ ഒരു വിസ്‌മയ ഏടാണ്. </p>
<p>കന്നടയിൽ എം.എസ്. ഗോപാലകൃഷ്ണന്റെ വയലിൻ അമ്പടിയോടെയിറങ്ങിയ പാട്ടും അങ്ങനെയൊരു ചരിത്രം. ‘‘ശിവ ശിവ എന്നദ നാളിഗ ഏകേ’’ എന്ന ഗാനം. ‘ഹേമാവതി’ എന്ന ചിത്രത്തിൽ. സ്‌റ്റുഡിയോയിലെത്തുമ്പോൾ ഏതുതരം പാട്ടാണെന്നുപോലും ഗായിക അറിഞ്ഞിരുന്നില്ല. എൽ. വൈദ്യനാഥനായിരുന്നു സംഗീതം. ഒരിക്കലും പ്രതീക്ഷിച്ചില്ല തോഡിയും ആഭോഗിയും ചേർന്നുള്ള രാഗമാലികയാണെന്ന്. ആർക്കും പാടാനാവാത്തത്ര ഫാസ്റ്റായി ചിട്ടപ്പെടുത്തിയ സ്വരം. ഈണം കേട്ട വയലിൻ വിസ്മയമായ എം.എസ്. ഗോപാലകൃഷ്ണനുപോലും ഇത് മനുഷ്യ സാധ്യമാണെന്ന് തോന്നിയില്ല.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/19/2884644-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240205X9OPLCCwIUCxxwiKEsulOuSI2AeyIYS1985218" data-watermark="false" style="width: 100%;" info-selector="#info_item_1784441987650" title="ഉസ്താദ് ബിസ്മില്ലാ ഖാൻ, നടൻ രാജ്കുമാർ, നടി ജയപ്രദ എന്നിവർക്കൊപ്പം,ഹിന്ദി ചലച്ചിത്ര സംഗീത സംവിധായകൻ ജയ്ദേവ്, ഗായിക ദർശന, ഗായകൻ പി. ജയചന്ദ്രൻ എന്നിവർക്കൊപ്പം എസ്. ജാനകി,യേശുദാസിനൊപ്പം ഒരു വേദിയിൽ പാടുന്ന എസ്. ജാനകി" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1784441987650">
  <p>ഉസ്താദ് ബിസ്മില്ലാ ഖാൻ, നടൻ രാജ്കുമാർ, നടി ജയപ്രദ എന്നിവർക്കൊപ്പം,ഹിന്ദി ചലച്ചിത്ര സംഗീത സംവിധായകൻ ജയ്ദേവ്, ഗായിക ദർശന, ഗായകൻ പി. ജയചന്ദ്രൻ എന്നിവർക്കൊപ്പം എസ്. ജാനകി,യേശുദാസിനൊപ്പം ഒരു വേദിയിൽ പാടുന്ന എസ്. ജാനകി</p>
 </div>
</div>
<p>അദ്ദേഹം സംശയം പ്രകടിപ്പിച്ചു ജാനകി ഇത് പാടുമോ എന്ന്. പാടാൻ ബുദ്ധിമുട്ടാണ് അതിനാൽ വയലിനിൽ വായിക്കാമെന്നായി അദ്ദേഹത്തിന്റെ നിർദേശം. എന്നാൽ, വൈദ്യനാഥന് വിശ്വാസമായിരുന്നു ജാനകിക്കത് പാടാൻ കഴിയുമെന്ന്. സാക്ഷാൽ ജാനകിക്കും ഉണ്ടായിരുന്നു സംശയം. എന്നാൽ, ആ ചരിത്രമുഹൂർത്തത്തിന്റെ വിധി ഉറച്ചതുതന്നെയായിരുന്നു. ജാനകിയമ്മ മറ്റൊന്നും ആലോചിച്ചില്ല ത്യാഗരാജസ്വാമിയെയും രാഘവേന്ദ്ര സ്വാമിയെയും മനസ്സിൽ ധ്യാനിച്ചു. അവർ വന്ന്, തന്നിലൂടെ പാടിയെന്നാണ് അതീവ ഭക്തയായ ജാനകി വിശ്വസിച്ചത്. ആ മഹത്തായ ഗാനം അങ്ങനെ സംഭവിച്ചു. വൈവിധ്യമാർന്ന സിനിമാഗാനം പാടാനായിമാത്രം സൃഷ്ടിക്കപ്പെട്ട ഗായികയാണ് ജാനകി എന്നുതോന്നും.</p>
<p>‘‘വീണേ വീണേ’’ എന്ന ഇളയരാജയുടെ ഈണത്തിൽ കാവാലം എഴുതിയ ഗാനം ഒരു വ്യത്യസ്തമായ പാട്ടാണ്. എം.എസ്. സുബ്ബലക്ഷ്മി എല്ലാവരെയും വിസ്മയിപ്പിച്ച കാലത്ത് ഏതോ പണ്ഡിതൻ പറഞ്ഞു ഇവൾ തൊണ്ടയിൽ വീണവെച്ചാണ് പാടുന്നതെന്ന്. സ്വരസ്ഥാനങ്ങൾ അത്ര സൂക്ഷ്മതയോടെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ ശബ്ദമായതുകൊണ്ടായിരുന്നു അങ്ങനെയൊരു ഉപമ. ‘‘വീണേ വീണേ’’ എന്ന ജാനകിയുടെ ഗാനം കേൾക്കുമ്പോഴും നമുക്ക് അങ്ങനെ പറയാൻ തോന്നും. വീണയും ഗായികയും ഒന്നായി തോന്നുന്ന അപൂർവതയാണ് ഈ ഗാനത്തിൽ. </p>
<p> കുട്ടിക്കാലത്ത് നാഗസ്വര വിദ്വാന്റെയടുത്താണ് സംഗീതം പഠിക്കാനായി പോയത്. അദ്ദേഹത്തെ അന്ന് ലതാ മങ്കേഷ്‌കറുടെ ഗാനമാണ് പാടി​ കേൾപ്പിച്ചത്. ഇവളുടെ സിംഹാസനം സിനിമാ ഗാനത്തിലാണെന്ന് അതോടെ തിരിച്ചറിഞ്ഞ അദ്ദേഹം ഇനി ഒന്നും പഠിക്കേണ്ടതില്ലെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു എന്നതു ചരിത്രം. അത് കാലത്തിന്റെ നിയോഗവും. </p>
<p>19ാം വയസ്സിൽതന്നെ പാടിത്തുടങ്ങിയ കാലത്ത് തെന്നിന്ത്യ അടക്കിവാഴുന്നത് സുശീലാമ്മയാണ്. വിശ്വനാഥൻ രാമമൂർത്തിയും പിന്നെ എം.എസ്. വിശ്വനാഥൻ സ്വതന്ത്രനായും തമിഴ് മെല്ലിശൈ ലോകം വാഴുന്ന കാലത്ത് ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയും പാട്ടുകൾ പാടിയിരുന്നത് സൗന്ദരരാജനും സുശീലയും ചേർന്നായിരുന്നു. അന്നൊക്കെ രണ്ടാം സ്ഥാനക്കാരിയായിരുന്ന ജാനകി പതിയെ മുൻനിരയിലേക്കെത്തുകയായിരുന്നു. ഇളയരാജയുടെ രംഗപ്രവേശത്തോടെ അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ശബ്‌ദ ഭാഷ്യം രചിക്കാനുള്ള ചുമതല ജാനകിക്കായിരുന്നു എന്നുപറയാം. അതുല്യമായൊരു കെമിസ്ട്രി അവിടെ രൂപപ്പെടുകയായിരുന്നു. 50 വർഷം മുമ്പ് ഇളയരാജയുടെ ആദ്യ ചിത്രമായ ‘അന്നക്കിളി’ ഇളയരാജക്ക് സിംഹാസനം ഒരുക്കിക്കൊടുക്കുകയായിരുന്നു. ഒപ്പം, ജാനകിയെ പാട്ടിന്റെ പട്ടമഹിഷിയുമാക്കി. ‘</p>
<p>‘മച്ചാനെ പാത്തിങ്കളാ’’, ‘‘അന്നക്കിളി ഉന്നെ തേടുതേ’’ തുടങ്ങിയ ആ ചിത്രത്തിലെ എല്ലാ ഗാനങ്ങളും തമിഴിൽ മാത്രമല്ല, തെന്നിന്ത്യയിലെങ്ങും തരംഗം സൃഷ്ടിക്കുകയായിരുന്നു. തമിഴ് തനിമയുള്ള മണ്ണിന്റെ സംഗീതത്തെ പാശ്ചാത്യസംഗീതത്തിന്റെ നിയാമകമായ അളവുകൾവെച്ച് സംസ്കരിച്ചെടുത്ത് അതിൽ ഹൃദയസംഗീതത്തിന്റെ ഈണങ്ങൾ ഇഴുകിച്ചേർത്തവയായിരുന്നു ഇളയരാജയുടെ ഗാനങ്ങൾ. ഒന്നൊഴിയാതെ ഹൃദയാർദ്രങ്ങളായ ഈണങ്ങൾ അദ്ദേഹം മൂന്നു ദശാബ്ദങ്ങളോളം അണമുറിയാതെ സൃഷ്ടിച്ചെടുത്തു. അതിൽ നിതാന്ത സാന്നിധ്യമായി എസ്. ജാനകി എന്ന ഗായിക. പിന്നീട് മുൻനിരയിലേക്ക് ചിത്ര കടന്നുവന്നെങ്കിലും ഇളയരാജയുടെ മാസ്റ്റർപീസുകളെല്ലാം അതിനകം തന്നെ പിറന്നുകഴിഞ്ഞിരുന്നു. </p>
<p>ഒരു പാട്ടിന്റെ പിതാവ് സംഗീത സംവിധായകൻതന്നെ. അദ്ദേഹം വിഭാവനം ചെയ്യുന്നതാണ് ഒരു പാട്ട്. എന്നാൽ, ആ സങ്കൽപത്തെ അതുപോലെ സൃഷ്ടിച്ചെടുക്കാൻ അതിലേറെ ഭാവാത്മകതയോടെ നിർമിച്ചെടുക്കാനുള്ള അനന്യമായ കഴിവാണ് ഈ ഗായികയെ വ്യത്യസ്തയാക്കുന്നത്. പാട്ടിന്റെ എല്ലാ വൈവിധ്യങ്ങളും അനേകം ആവൃത്തി സൃഷ്ടിച്ചയാളാണ് ഇളയരാജ. അതേ വൈവിധ്യങ്ങളെ ശബ്ദത്തിന്റെ നിസ്‌തുല സാധ്യതകൾ ഉപയോഗിച്ചും അറിവിന്റെയും ഭാവനയുടെയും ഭാവാത്മകതയുംകൊണ്ട് സൃഷ്ടിച്ച ഗാനങ്ങൾ പാട്ടിന്റെ ഭാവുകത്വത്തെ തന്നെ മാറ്റിമറിച്ചു. ഇളയരാജയെന്നല്ല ഏത് സംഗീത സംവിധായകന്റെയും മനസ്സ് കാണാനും അത് പകരം വെക്കാനില്ലാത്തരീതിയിൽ പ്രതിഫലിപ്പിക്കാനുമുള്ള കഴിവ് ജാനകിയമ്മയോളം ആർക്കെങ്കിലും ഉണ്ടോ എന്ന് പറയാൻ നിവൃത്തിയില്ല.</p>
<p> ഇളയരാജയുടെ ‘‘റാസാവേ ഒന്ന നമ്പി’’, ‘‘പൂങ്കാറ്റ് തിരുമ്പുമാ’’ തുടങ്ങിയ പാട്ടുകൾ നാട്ടുപാട്ടിന്റെ ആഡംബരരഹിതമായ വശ്യതയോടൊപ്പം മെലഡിയുടെ ആഭരണവും നോവിന്റെ നനവും പേറുന്നതാണ്. അതിന് ജാനകിയുടെ ശബ്ദംപോലെ ഇണങ്ങുന്ന മറ്റൊന്നിനി സങ്കൽപിക്കാൻതന്നെ കഴിയാത്തതുപോലെ. ‘‘മൗനംപോലും മധുരം’’, ‘‘കൊടിയിലേ മല്ലിഹ പൂ’’, ‘‘അടി ആത്താടീ’’, ‘‘ഓ വസന്തരാജാ’’, ‘‘പാടു നിലാവേ’’, ‘‘തുള്ളി തുള്ളി’’, ‘‘സുന്ദരീ കണ്ണാലൊരു’’, ‘‘ഇഞ്ചി ഇടുപഹാ’’ തുടങ്ങി എത്രയെത്ര ഗാനങ്ങളാണ് ഇളയരാജക്കുവേണ്ടി പാടിയിട്ടുള്ളത്. മലയാളത്തിലാണെങ്കിൽ 1963ൽ ഇറങ്ങിയ ‘‘തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ’’ എന്ന ഗാനം സൃഷ്ടിച്ച അലയൊലികൾ അടങ്ങിയിട്ടില്ല. അന്ന് യേശുദാസിന്റെ ‘‘താമസമെന്തേ വരുവാൻ’’ എന്ന ഗാനമൊന്നും ഇറങ്ങിയിട്ടില്ല. </p>
<p>പിന്നീട് മലയാളത്തിന്റെ ശബ്‌ദവസന്തമായി ഈ ഗായിക. ‘‘വാസന്ത പഞ്ചമിനാളിൽ’’, ‘‘അഞ്ജന കണ്ണെഴുതി’’, ‘‘താനേ തിരിഞ്ഞും മറിഞ്ഞും’’, ‘‘സൂര്യകാന്തി’’ തുടങ്ങിയ ഗാനങ്ങൾ ഇന്നും ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്ക് പകർന്നുകൊണ്ടേയിരിക്കുന്നു. രാഘവൻ മാസ്റ്ററുടെ ‘‘ഉണരുണരൂ’’, ‘‘കേശാദിപാദം’’, ഉഷാ ഖന്നയുടെ ‘‘മാനസമണിവേണുവിൽ’’, ‘‘ഉണരൂ വേഗം നീ’’, സലിൽ ചൗധരിയുടെ ‘‘കിളിയേ കിളി കിളിയേ’’, ‘ദേവരാജൻ മാസ്റ്ററുടെ ‘‘ദേവകുമാരാ’’, ദക്ഷിണാമൂർത്തിയുടെ ‘‘അഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു’’, ജോൺസന്റെ ‘‘എന്നിട്ടും നീയെന്നെയറിഞ്ഞില്ലല്ലോ’’, ‘‘നിമിഷം സുവർണ നിമിഷം’’, ‘‘ആടി വാ കാറ്റേ’’, രവീന്ദ്രൻ മാസ്റ്ററുടെ ‘‘സിന്ധൂരസന്ധ്യക്ക് മൗനം’’, ‘‘തേനും വയമ്പും’’, എ.ടി. ഉമ്മറിന്റെ ‘‘ജലശംഖു പുഷ്പം’’, ‘‘ഒരു മയിൽപീലിയായ് ഞാൻ’’, ‘‘രാഗേന്തു കിരണങ്ങൾ’’, എം.ബി. ശ്രീനിവാസന്റെ ‘‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്’’, ‘‘നിറങ്ങൾ തൻ നൃത്തം’’, ശ്യാമിന്റെ ‘‘മൈനാഗം’’, ‘‘കാത്തിരിപ്പൂ’’, അർജുനൻ മാസ്റ്ററുടെ ‘‘കായൽക്കരയിൽ തനിച്ചു വന്നത്’’, ‘‘പിന്നെയുമിണക്കുയിൽ’’, ‘‘ജെറി അമൽദേവിന്റെ ‘‘മഞ്ഞണി കൊമ്പിൽ’’ തുടങ്ങി എത്രയോ സംഗീത സംവിധായകരുടെ വൈവിധ്യമാർന്ന സംഗീത സംസ്കാരങ്ങളെ അവരുടെ കാഴ്ചപ്പാടുകൾക്കപ്പുറത്തേക്ക് സാധ്യമാക്കിയെടുത്തതാണ് സംഗീതത്തിലെ ജാനകിയുടെ ഉദാത്തമായ സംഭാവന.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/19/2884649-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240201DbcThF8IcgdpOcunrgOyuEsyuQgVldM2216337" data-watermark="false" style="width: 100%;" info-selector="#info_item_1784442218544" title="പി. ലീല, ആർ. ബാലസരസ്വതി ദേവി  എന്നിവർക്കൊപ്പം,റെക്കോഡിങ്ങിനിടെ സംഗീത സംവിധായകൻ ശ്യാമിനൊപ്പം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1784442218544">
  <p>പി. ലീല, ആർ. ബാലസരസ്വതി ദേവി എന്നിവർക്കൊപ്പം,റെക്കോഡിങ്ങിനിടെ സംഗീത സംവിധായകൻ ശ്യാമിനൊപ്പം</p>
 </div>
</div>
<p> ഇളയരാജയുടെതന്നെ ഗാനങ്ങൾ മലയാളത്തിലിറങ്ങിയപ്പോൾ അതിന് മറ്റൊരു ജാനകിയാണ് ഭാവം കൊടുത്തതെന്ന് തോന്നും. ഭാഷ നന്നായി പഠിച്ച് വാക്കുകളും അർഥവും മനസ്സിലാക്കി മാത്രമേ അവർ പാടിയിട്ടുള്ളൂ. ‘‘മഞ്ഞണി കൊമ്പിൽ’’, ‘‘ഈ നീലിമ തൻ’’, ‘‘പൂ വാടികളിൽ’’, ‘‘തുമ്പി വാ തുമ്പക്കുടത്തിൻ’’ തുടങ്ങിയ ഗാനങ്ങളിൽ മറ്റൊരു ഇളയരാജയെയും ജാനകിയെയുമാണ് നാം കാണുക. </p>
<p>ഒരേ ഗാനം വിവിധഭാഷകളിലായി പാടാനുള്ള ഭാഗ്യം ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ള ഗായിക എസ്. ജാനകിതന്നെയായിരിക്കും. തമിഴിലെ നിരവധി ഹിറ്റുകൾ മലയാളത്തിലും തെലുഗുവിലും കന്നടത്തിലുമൊക്കെ റീമേക്ക് ചെയ്യുമ്പോൾ അതിൽ ഗായകർ ചിലപ്പോൾ മാറും. എന്നാൽ, ജാനകിയമ്മ മാറാറില്ല. ഒരുപക്ഷേ അവർക്ക് പകരം വെക്കാൻ മറ്റൊരു ഗായികയില്ല എന്ന വിശ്വാസംകൊണ്ടു കൂടിയാകാം. ഉദാഹരണത്തിന് ‘‘മൗനംപോലും മധുരം’’ എന്ന ഇളയരാജ ഗാനം. തമിഴിലും തെലുഗുവിലും അത് എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പമാണ് പാടുന്നത്. എന്നാൽ, മലയാളത്തിൽ അത് ജയചന്ദ്രനൊപ്പമാണ്. ‘‘താലാട്ടുതേ വാനം’’ എന്ന ഇളയരാജ ഗാനം ജയചന്ദ്രനൊപ്പമാണ് പാടിയത്. അതിന്റെ റിമേക്കല്ല, അതിനെ അനുകരിച്ച് ചെയ്ത പാട്ടാണ് ‘‘കാറ്റു താരാട്ടും’’ എന്നത്. ഇത് യേശുദാസിനൊപ്പമാണ് പാടിയത്. കാറ്റ് എന്ന ഉച്ചാരണംതന്നെ ശ്രദ്ധിക്കേണ്ടതാണ്. ‘‘ഓം നമശിവായ’’ എന്ന ‘സാഗരസംഗമ’ത്തിലെ ഗാനം മൂന്ന് ഭാഷയിലും ജാനകിതന്നെയാണ് പാടുന്നത്. </p>
<p>ലതാ മങ്കേഷ്കറോ എസ്. ജാനകിയോ എന്നതുമാത്രമാണ് ആസ്വാദകർക്ക് സംശയം. മറ്റൊരു താരതമ്യവുമില്ല. എന്നാൽ, ഇങ്ങനെയൊരു താരതമ്യവും വേണ്ടെന്ന് സമാധാനിക്കുകയേ ഉള്ളൂ ഈ ഇതിഹാസ ഗായികമാരുടെ കോടിക്കണക്കായ ആരാധകർ. ജാനകിയുടെ ഓരോ പാട്ടുമെടുത്താൽ അതിന് പകരംവെക്കാൻ ആരുമില്ലെന്ന തോന്നൽ. അത് ആരുടെ ഒപ്പം പാടിയാലും. </p>
<p>മലയാളികൾക്ക് എല്ലാമെല്ലാമായ യേശുദാസിനൊപ്പം നൂറുകണക്കിന് പാട്ടുകൾ പാടിയിട്ടുണ്ട്. എസ്.പിയുമൊന്ന് ആയിരത്തിലേറെ പാട്ടുകൾ. സൗന്ദർരാജനും ജയചന്ദ്രനും മനോക്കും മലേഷ്യ വാസുദേവനും ഇളയരാജക്കും ഒപ്പം എത്രയോ ഗാനങ്ങൾ പാടി. ഒരാൾക്കും ജാനകിയുടെ ഭാവത്തിനോ ആർദ്രതക്കോ വൈവിധ്യത്തിനോ അപ്പുറം സഞ്ചരിക്കാനായിട്ടില്ലെന്നുതന്നെ പറയാം. അങ്ങനെയൊരിതിഹാസം ഇനിയുണ്ടാകില്ല.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/19/2884641-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020uLtsQtsO3EKF4g4SZfRuzh42mhjBz2Xz1885173" data-watermark="false" style="width: 100%;" info-selector="#info_item_1784441887982" title="റെക്കോഡിങ്ങിനിടെ ഇളയരാജ, എസ്.പി.ബി എന്നിവർക്കൊപ്പം " alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1784441887982">
  <p>റെക്കോഡിങ്ങിനിടെ ഇളയരാജ, എസ്.പി.ബി എന്നിവർക്കൊപ്പം </p>
 </div>
</div>
<p> </p>
<p>മലയാളത്തിൽ യേശുദാസിനൊപ്പം പാടിയ പാട്ടുകളും വെവ്വേറെ പാടിയ ഒരേ പാട്ടുകളും ഒരു കൗതുകത്തിന് താരതമ്യം ചെയ്താലും ജാനകിയമ്മയുടെ ആലാപനത്തിനുതന്നെയാകും അൽപം കൂടുതൽ മാർക്കിടുക. ‘‘ഒരുവട്ടം കൂടിയെന്നോർമകൾ മേയുന്ന’’, ‘‘ആ നിമിഷത്തിന്റെ നിർവൃതിയിൽ’’, ‘‘ഓലത്തുമ്പത്തിരുന്നൂയലാടും’’ തുടങ്ങിയ ഗാനങ്ങൾ ഓർമിക്കപ്പെടുന്നത് എസ്. ജാനകിയുടെ പാട്ടുകളായാണ്. </p>
<p>ഡ്യൂയറ്റ് പാടുന്ന ആദ്യകാലത്ത് തന്റെ പേര് ആദ്യം വെക്കണമെന്ന് ജാനകി നിർബന്ധം പിടിച്ചതായി കേട്ടിട്ടുണ്ട്. തന്റെ പാട്ടിലും തന്റെ കഴിവിലുമുള്ള അവരുടെ ആത്മവിശ്വാസമായിരുന്നു അതിനുപിന്നിൽ എന്നു കാണാം. അതാണല്ലോ വൈകി നൽകിയ പത്മഭൂഷൺ അവർ നിരസിച്ചത്. എന്നാൽ, ജീവിതത്തിൽ ഇത്രയും വിനയാന്വിതയായ ഒരു ഗായികയെ ചരിത്രത്തിൽ ഒരിടത്തും കാണില്ലെന്നാണ് സംഗീതലോകം ഒന്നടങ്കം പറയുന്നത്. വിശ്രമമില്ലാതെ ദശാബ്ദങ്ങൾ പാടിയ ശേഷം സ്വയം ഏകാന്തതയിലേക്കും വിശ്രമത്തിലേക്കും തന്റെ നിതാന്ത ഭക്തിയിലേക്കും ഒതുങ്ങുകയായിരുന്നു ജാനകിയമ്മ. കൃഷ്ണ ഭക്തയായ അവർക്ക് സംഗീതവും ദൈവവും ഒന്നുതന്നെയായിരുന്നു. മകന് മുരളി എന്നു പേരുനൽകിയതും കൃഷ്ണ ഭക്തിയിൽനിന്നുതന്നെയായിരുന്നു. സംഗീത സംവിധാനത്തിലും അപാര സിദ്ധി തെളിയിച്ച ജാനകിയുടെ മീരാഭജൻസ് ഒരതുല്യ സംഭാവന തന്നെയായിരുന്നു. </p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/voice-of-south-india-s-janaki-no-more-today-1538516</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/voice-of-south-india-s-janaki-no-more-today-1538516</guid>
<category><![CDATA[Weekly,Culture,Film and Theatre,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[സജി ശ്രീവത്സം]]></dc:creator>
<pubDate>Mon, 20 Jul 2026 03:30:27 GMT</pubDate>
</item>
<item>
<title><![CDATA[ഇന്നലെ നീയൊരു
സുന്ദരരാഗമായ്]]></title>
<description/>
<enclosure length="222248" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884603-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884603-untitled-1.gif'/><figcaption></figcaption></figure><blockquote>
 ജൂലൈ 11ന് വിടപറഞ്ഞ ഗായിക എസ്. ജാനകിയെ അനുസ്മരിക്കുകയാണ് ലേഖകൻ. തലമുറകൾക്ക് എസ്. ജാനകി എന്താണ് സമ്മാനിച്ചത്? ആ ശബ്ദത്തിൽ മലയാളികൾ എങ്ങനെയൊക്കെയാണ് വികാരഭരിതരായത്? 
</blockquote>
<p>കാൽനൂറ്റാണ്ടുമുമ്പ് ഒരു രാത്രിയിലാണ് ജാനകിയമ്മയെ നേരിട്ടു കണ്ടു സംസാരിക്കാൻ ഒരവസരം കിട്ടിയത്. കോഴിക്കോട്ടെ ഒരു സംഗീതപരിപാടിക്കും തിരക്കുകൾക്കും ശേഷം ഹോട്ടലിൽ വിശ്രമിക്കുകയായിരുന്ന അവരെ അപ്പോയിന്റ്മെന്റൊന്നുമില്ലാതെ ഇടിച്ചുകയറി കാണുകയായിരുന്നു. മാതൃഭൂമി ആരോഗ്യമാസികക്കുവേണ്ടി അവരുടെ ആരോഗ്യകാര്യങ്ങൾ സംസാരിക്കുകയായിരുന്നു ലക്ഷ്യം. രാത്രി നന്നേ വൈകിയെങ്കിലും ഒരു മുഷിച്ചിലുമില്ലാതെ അവർ ഉദാരമായി സംസാരിച്ചു. ആസ്ത്മയുടെ കാര്യമൊക്കെ വിട്ട് പാട്ടുകളിലേക്ക് സംസാരം നീണ്ടു. പാതിരാത്രി കഴിയും വരെ സംസാരിച്ചിരുന്നു. </p>
<p>ഒരുപാടു പാട്ടുകൾ മൂളി. ‘‘പാതിരാവായില്ല പൗർണമി കന്യയ്ക്കു’’ എന്ന യുഗ്മഗാനത്തോട് സവിശേഷമായൊരു ഇഷ്ടമുണ്ടെന്ന് സൂചിപ്പിച്ചപ്പോൾ അവർ അത് ഓർമിക്കുന്നില്ലെന്ന മട്ടിൽ രണ്ടു വരി മൂളാൻ ആവശ്യപ്പെട്ടു. വിറച്ചുകൊണ്ടാണെങ്കിലും എന്നെക്കൊണ്ടാവും വിധം പാടി. അമ്പരപ്പിച്ചുകൊണ്ട് ജാനകിയമ്മ എന്നോടൊപ്പം ബാക്കി പാടി – ‘‘മൂവന്തിപ്പൊയ്കയിൽ മുങ്ങി നീരാടി പാവാട മാറ്റിയ പ്രായം…’’ പിന്നീടോർക്കുമ്പോൾ കുളിരുകോരും, എസ്. ജാനകിയമ്മക്കൊപ്പം ഈ ഞാനും ഒരു പാട്ടു പാടിയിരിക്കുന്നുവല്ലോ എന്നോർത്ത്. അന്ന് കൈയിൽ റെക്കോഡറോ കാമറയോ ഇല്ലാതെപോയതോർത്ത് സങ്കടപ്പെടും. </p>
<p>2018ൽ പുറത്തുവന്ന ‘96’ എന്ന തമിഴ് ചിത്രത്തിൽ റാമും ജാനകിയും രാത്രി ജാനകിയമ്മയുടെ വീട്ടിൽ കയറിച്ചെല്ലുന്നതും അവരൊരുമിച്ച് പാടുന്നതുമായ രംഗം കണ്ടപ്പോൾ പഴയ ജാനകിയമ്മയെ ഓർത്തു. വലുപ്പച്ചെറുപ്പമേതുമില്ലാതെ വാത്സല്യത്തോടെയും ചെറുചിരിയോടെയും മാത്രം പെരുമാറിയ അമ്മയെ. നെറ്റിയിൽ ഭസ്മം പൂശി, സ്റ്റേജിൽ ഏതാണ്ട് നിശ്ചലയായി നിന്ന് ഒരു കുഞ്ഞു ഡയറിയിൽ കുറിച്ചിട്ട വരികൾ നോക്കി പഴയ ഭാവപ്രപഞ്ചം പുനഃസൃഷ്ടിക്കുന്ന മഹാഗായികയെ. </p>
<p>ഇത്രയധികം വ്യത്യസ്ത ഭാവങ്ങളിൽ ഗാനമാലപിച്ച അധികംപേരില്ല നമുക്ക്. സംഗീതത്തിനപ്പുറം ചെല്ലുന്ന ഭാവസ്പർശമാണ് ജാനകിയുടെ പരശ്ശതം പാട്ടുകളെ നമുക്ക് പ്രിയപ്പെട്ടതാക്കിയത്. വിഷാദവും വാത്സല്യവും പ്രണയവും ഭക്തിയും ശൃംഗാരവും ചിരിയും ചിന്തയും ആ പാട്ടുകൾക്ക് വാക്കുകൾക്കപ്പുറം ചെല്ലുന്ന അധികമാനങ്ങൾ നൽകി. ജാനകിയമ്മയുടെ നിര്യാണത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ നൂറുകണക്കിന് റീലുകളിൽ അവരുടെ അത്ഭുതകരമായ ഭാവപ്രകടനങ്ങൾ കണ്ടു. പലപ്പോഴായി സ്റ്റേജിലും അഭിമുഖങ്ങളിലും പാടിയ തീർത്തും വ്യത്യസ്തമായ ആലാപനമാതൃകകൾ. കൊച്ചുകുട്ടിയുടെയും ചെറുപ്പക്കാരന്റെയും വൃദ്ധയുടെയുമൊക്കെ ശബ്ദത്തിൽ ജാനകി അവതരിപ്പിച്ച അസംഖ്യം പാട്ടുകൾ. യൗവനകാലത്തെ അതേ ഊർജസ്വലതയോടെ ജീവിതസായാഹ്നത്തിലും അവർ ഈ ‘ബഹുസ്വരത’ ആഘോഷിച്ചു. </p>
<p>1938ൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച എസ്. ജാനകിയുടെ അച്ഛൻ ഒരു ആയുർവേദവൈദ്യനായിരുന്നു. ഒമ്പതുവയസ്സിൽ അരങ്ങേറ്റം കുറിച്ച് പതിനൊന്നാം വയസ്സിൽ സംഗീത പരിപാടികൾക്ക് പോയിത്തുടങ്ങിയ ജാനകി ശാസ്ത്രീയ സംഗീതം ചിട്ടയായി അഭ്യസിച്ചിരുന്നില്ല. കുട്ടിക്കാലത്ത് നാദസ്വരവിദ്വാൻ പൈദി സ്വാമിയുടെയടുത്ത് പാട്ടുപഠിക്കാൻ പോയിരുന്നു. ആ കുട്ടിയുടെ സ്വരമാധുരിയിൽ മതിമറന്ന ഗുരു പറഞ്ഞുവത്രേ: ‘‘നിന്റെ ശബ്ദത്തിന് ദൈവം ശ്രുതിയും ലയവുമൊക്കെ വേണ്ടുവോളം നൽകിയിട്ടുണ്ട്. നീ, സരിഗമയൊന്നും പഠിക്കേണ്ട കാര്യമില്ല.’’ എങ്കിലും കുറച്ചുദിവസംകൊണ്ട് അദ്ദേഹം ഒന്നുരണ്ടു കൃതികൾ ഹൃദിസ്ഥമാക്കിച്ചു. അതോടെ പഠനം തീർന്നു. ലതാമങ്കേഷ്കറാണ് ജാനകിയുടെ മാനസഗുരു. ലതാജിയുടെ ‘‘രസിയാ ഓ സജ്നാ’’ പാടിയാണ് 1957ൽ, ഏതാണ്ട് ഏഴുപതിറ്റാണ്ടുമുമ്പ് ജാനകി എ.വി.എം. സ്റ്റുഡിയോവിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ചേരുന്നത്. ഗായിക പി. സുശീലയുടെ ഒഴിവിലേക്കായിരുന്നു നിയമനം. </p>
<p>ആ വർഷംതന്നെയാണ് എസ്. ജാനകി സിനിമയിൽ പാടിത്തുടങ്ങുന്നത്, പത്തൊമ്പതാം വയസ്സിൽ. ‘വിധിയിൻ വിളയാട്ട്’ എന്ന ഈ ആദ്യ തമിഴ് ചിത്രം പക്ഷേ പുറത്തിറങ്ങിയിരുന്നില്ല. ‘‘എൻ ആസൈ പാഴാനത് ഏനോ’’ എന്നതായിരുന്നു ജാനകിയമ്മയുടെ ആദ്യഗാനം. ടി. ചലപതിറാവു ഈണമിട്ട ഒരു ശോകഗാനം. പിറ്റേന്നുതന്നെ ഒരു തെലുഗു ചിത്രത്തിലും ജാനകി പാടി. അതേ വർഷംതന്നെ മലയാളത്തിലും അരങ്ങേറ്റം. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിനുവേണ്ടി ‘‘ഇരുള്‍ മൂടുകയോ എന്‍ വാഴ്‍വില്‍ കരള്‍ നീറുകയോ ഈ വാഴ്‍വില്‍ കറും കടലലപോല്‍ മനം പുളയുകയോ’’ എന്ന ഗാനം എഴുതിയത് പി.എൻ. ദേവ്; സംഗീതം എസ്.എൻ. ചാമി. 1951 മുതൽ മലയാള സംഗീതസംവിധാന രംഗത്തുണ്ടായിരുന്ന ചാമിക്കുവേണ്ടി പിന്നീടും ഒന്നുരണ്ടു പാട്ടുകൾ ജാനകിയമ്മ പാടിയിട്ടുണ്ട്. 1957ൽത്തന്നെ ആറു ഭാഷകളിലായി നൂറോളം പാട്ടുകൾ ജാനകി പാടി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884605-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020wBmY8RbvVAmqTHIamHckcK8s1UfOMvyi8078194" data-watermark="false" style="width: 100%;" info-selector="#info_item_1784438080216">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784438080216"></div>
</div>
<p>പിന്നെയും അവസരങ്ങൾ ജാനകിയെ തേടിയെത്തിക്കൊണ്ടിരുന്നു. 1958ൽ മദ്രാസിൽ ‘കൊഞ്ചും ചിലങ്കൈ’ എന്ന സിനിമയുടെ റെ​േക്കാഡിങ് നടക്കുകയാണ്. എസ്. എം. സുബ്ബയ്യനായിഡുവാണ് സംഗീത സംവിധായകൻ. പടത്തിന്റെ ടൈറ്റിൽ സോങ് പി. ലീല പാടിക്കഴിഞ്ഞു. അടുത്തത് ഒരു സെമിക്ലാസിക്കൽ ഗാനമാണ്. പിന്നണിയിൽ അതിപ്രഗല്ഭനായ നാദസ്വരസമ്രാട്ട് കാരൈകുറിച്ചി അരുണാചലം. കാരൈകുറിച്ചിയുടെ നാദസ്വരത്തിന്റെ ഉച്ചസ്ഥായിയുമായി ചേർന്ന്, മത്സരിച്ച് പാടാനുള്ള പാട്ടാണ് ​െറ​േക്കാഡ് ചെയ്യാനുള്ളത്. </p>
<p>‘‘ശിങ്കാരവേലനേ... ദേവാ...’’ എന്ന ഗാനം. സംവിധായകന്റെ വിശദീകരണം കേട്ടപ്പോൾ പി ലീല പറഞ്ഞു, ‘‘അത് ജാനകി പാടിയാൽ മതി. അത്രയും ഹൈപിച്ച് ജാനകിക്കാണ് ഇണങ്ങുക.’’ അക്കാലത്ത് ജാനകി പാടിത്തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ എന്നോർക്കണം. യാദൃച്ഛികമായി കിട്ടിയ അവസരം. കാരൈകുറിച്ചിയെപ്പോലും അതിശയിച്ചുകൊണ്ട് ജാനകി തകർത്തുപാടി. തമിഴിലെ എക്കാലത്തെയും മികച്ച സെമിക്ലാസിക്കൽ ഹിറ്റായി, ‘‘ശിങ്കാരവേലനേ.’’ നാദസ്വരവും ജാനകീസ്വരവും തിരിച്ചറിയാനാവാത്ത അത്യപൂർവ ഹിറ്റായിമാറി ഈ ഗാനം. ലീലയുടെ മഹാമനസ്കതക്ക് മനസ്സാ നന്ദിപറഞ്ഞു ജാനകി. </p>
<p>1977ൽ ‘സനാദി അപ്പണ്ണ’ എന്ന കന്നട മ്യൂസിക്കൽ ചിത്രത്തിനു വേണ്ടി ജാനകി പാടവേ പിന്നണിയിൽ വായിക്കുന്ന ഉസ്താദ് ബിസ്മില്ലാ ഖാൻ ജാനകിയുടെ സ്വരമാധുരിയിൽ ലയിച്ചിരുന്നുപോയിട്ടുണ്ട്. ജി.കെ. വെങ്കിടേഷാണ് സംഗീതസംവിധാനം. ‘‘കരെദരൂ കേളടീ’’ എന്ന ഗാനം. ഒരു ഗാനനൃത്തരംഗമാണ്. നായിക പാടിയാടുന്നു. നായകൻ ഇരുന്ന് ഷെഹ്‍നായ് എന്ന കുറുങ്കുഴൽ വായിക്കുന്നു. </p>
<p>അക്കാലത്ത്, റെ​േക്കാഡിങ് റൂം ഒറ്റ ഹാളാണ്. ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ല. ഒരു കച്ചേരിപോലെ ഒന്നിച്ച് പാടണം. അത് റെ​േക്കാഡ് ചെയ്യും. ജാനകി പാടിത്തുടങ്ങി. ഓരോ വരി പാടിക്കഴിയുമ്പോഴും അതേ ഈണത്തിൽ ഷെഹ്‌നായ് വായിക്കണം. പക്ഷേ, ജാനകി പാടുന്നതല്ലാതെ, ബിസ്മില്ലാ ഖാൻ വായിക്കുന്നില്ല. റിപ്പീറ്റ് വായിക്കാൻ സംവിധായകൻ ഓർമിപ്പിക്കും. അടുത്ത ടേക്കിലും ബിസ്മില്ലാ ഖാൻ പാടുന്നില്ല. ‘വാഹ് കിത്ത്നീ മീട്ടീ ആവാസ്’ എന്നാശ്ചര്യപ്പെട്ട് അദ്ദേഹം ഷെഹ്‍നായിയും കൈയിൽ പിടിച്ച് ജാനകിയുടെ ശബ്ദത്തിൽ മതിമറന്നിരിക്കുന്നു. ഒടുവിൽ എട്ടുപത്ത് ടേക്കെടുത്താണ് പാട്ട് ഒരുവിധം തീർത്തത്. ഓരോതവണയും സംവിധായകൻ പറയും ‘‘അല്ല സാർ, വായിക്കുന്നില്ലേ?’’ ‘‘ഞാൻ മറന്നു,’’ ബിസ്മില്ലാ ഖാന്റെ മറുപടി. </p>
<p>അറുപതുകളിലും എഴുപതുകളിലുമായി മലയാളത്തിന് കൈവന്ന സൗഭാഗ്യങ്ങളിലൊന്നാണ് ജാനകിയുൾപ്പെടെയുള്ള ഗായികമാരുടെ ശബ്ദവൈവിധ്യം. നാദസ്വരത്തോടും കുറുങ്കുഴലിനോടും കിടപിടിക്കുന്ന തീക്ഷ്ണസ്വരമായിരുന്നു ജാനകിയുടേത്. പല ഗാനങ്ങളിലും വ്യത്യസ്തതകൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ജാനകിയുടെ പൊതുമട്ട് ഈ തീക്ഷ്ണതയായിരുന്നു. ഹിന്ദിയിൽ ലതാ മങ്കേഷ്കറിന്റെ തീക്ഷ്ണസ്വരം ആദർശവത്കരിക്കപ്പെട്ടിരുന്നെങ്കിലും മലയാളത്തിൽ ജാനകിയുടെ ശൈലി വൈവിധ്യങ്ങളിലൊന്നായി സ്വീകരിക്കപ്പെടുകയാണുണ്ടായത്. ലതയെ സംബന്ധിച്ച് ഒരിക്കൽ ഈ ലേഖകൻ നിരീക്ഷിച്ചതിങ്ങനെ: (സിനിമയിൽ) ‘‘നടനശരീരമായിരുന്നു മുഖ്യം. നിലനില്‍ക്കുന്ന അഥവാ നിര്‍മിച്ചെടുക്കുന്ന സൗന്ദര്യസങ്കൽപത്തെ പൂര്‍ത്തീകരിക്കുംവിധമുള്ള ശബ്ദം എന്ന പരിഗണനയായിരുന്നു എന്നും ഉണ്ടായിരുന്നത്. </p>
<p>താരത്വമെന്നത് പരസ്പരാശ്രിതത്വമായി മാറുന്നു. അഭിനേതാവിന്റെ താരപദവി പാട്ടുകാര്‍ക്കും, തിരിച്ചും ലഭിക്കുന്നു. ലതാ മങ്കേഷ്കറിന്റെ കാര്യത്തില്‍ ഈ പൊതുചിത്രം അത്ര സംഗതമല്ല. അവര്‍ ഏതഭിനേത്രിക്കും മീതേ സഞ്ചരിച്ചു. അരനൂറ്റാണ്ടോളം മാറിമാറിവന്ന നടിമാരുടെ താരപദവിയെ നിര്‍ണയിച്ച ശബ്ദം എന്ന അപൂര്‍വത നമ്മുടെ ദേശീയതാസങ്കൽപവുമായും അധീശത്വപരമായ ഭാവുകത്വനിര്‍മിതിയുമായുമൊക്കെ ചേര്‍ന്നുപോവുന്നതങ്ങനെയാണ്. നേര്‍ത്തതും ഉയര്‍ന്നസ്ഥായിയിലുള്ളതും ഒരു കൗമാരക്കാരിയെന്ന് തോന്നിക്കുംവിധമുള്ള സ്വനസാന്ദ്രതയുമായി ആദര്‍ശ ഗായികാശാരീരം നിര്‍ണയിക്കപ്പെടുകയായിരുന്നു ലതയിലൂടെ. സ്ത്രീശബ്ദത്തിനുണ്ടാവാനിടയുള്ള അസംഖ്യം വ്യത്യസ്തതകള്‍ അവഗണിക്കപ്പെടുകയും അപരിഷ്കൃതമായി മുദ്രകുത്തപ്പെടുകയുംചെയ്തു. ഇന്ത്യന്‍ സ്ത്രീശബ്ദമായി ലത അടയാളപ്പെട്ടു. </p>
<p>മലയാളത്തില്‍ യേശുദാസിന്റെ സ്വരം മാനകപുരുഷസ്വരമായി പരിഗണിക്കപ്പെട്ടപ്പോഴും ഇതരശബ്ദങ്ങള്‍ക്കുള്ള ഇടം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നില്ല. സ്ത്രീശബ്ദത്തില്‍ ജാനകിയോ സുശീലയോ ചിത്രയോ ഒന്നും അങ്ങനെ ആദര്‍ശവത്കരിക്കപ്പെട്ടുമില്ല. ജിക്കിയും പി. ലീലയും എ.പി. കോമളവും ബി. വസന്തയും വാണിജയറാമുമെല്ലാം ബഹുസ്വരതയുടെ നിദര്‍ശനമായി നിലനിന്നു. ശാസ്ത്രീയമുള്‍പ്പെടെയുള്ള ഇതരജനുസ്സുകളില്‍ ശബ്ദവൈവിധ്യം എന്നുമുണ്ടായിരുന്നു. ലതയുടേതിന് നേര്‍വിപരീതമായിരുന്നു ഗംഗുഭായ് ഹംഗലിന്റെ ശബ്ദം. പാകിസ്താനി ഗസല്‍ ഗായിക ഫരീദാഖാനും മറ്റൊരുദാഹരണം. കുമാര്‍ ഗന്ധര്‍വയുടെ നേര്‍ത്ത സ്വരം പുരുഷമാനകസ്വരമേയാവില്ലായിരുന്നു ഇത്തരം അളവുകോലുകളില്‍. എം.ഡി. രാമനാഥന്റെയും കുമാർ ഗന്ധര്‍വയുടെയും സ്വരതാരതമ്യം വൈവിധ്യത്തിന്റെ ചിത്രം വെളിവാക്കിത്തരും. </p>
<p>ഹെട്രോജിനിറ്റിയെ തകര്‍ക്കുന്ന സ്വരമാനകത്വം ബഹുസ്വരദേശീയതയെയല്ല, ഏകമുഖമായ ദേശീയതയെയാണ് ഭാവനചെയ്യുന്നത്. ചലച്ചിത്രസംഗീതവ്യവസായം നിര്‍മിച്ചെടുത്ത ലത അതിനുള്ള ഐക്കണായി മാറുകയായിരുന്നു. ഭാരതമാതാവ് എന്ന സങ്കൽപത്തോട് ചേര്‍ന്നുപോവുന്നു ലതയെ സരസ്വതിയാക്കുന്ന ഇമേജറികള്‍. ആദര്‍ശ ശബ്ദം ആദര്‍ശ സ്ത്രീയെ നിര്‍മിക്കുന്നു. തെറിച്ച സ്വരങ്ങളെ അത് പരിഗണിക്കുന്നില്ല. ഇസ്തിരിയിട്ട ശബ്ദമെന്നതിന് മെരുക്കപ്പെട്ടത് എന്നൊരര്‍ഥംകൂടിയുണ്ടല്ലോ. അടക്കവുമൊതുക്കവുമുള്ള കുലീനകുടുംബിനിയെയാണ് അത് ഇന്ത്യന്‍ സ്ത്രീത്വമായി പ്രക്ഷേപിച്ചത്.’’ (നിറങ്ങൾതൻ നൃത്തം, 2024) </p>
<p>പുരുഷശബ്ദത്തിലും കുട്ടികളുടെ കൊഞ്ചലിലുമൊക്കെ പാട്ടുപാടിയ ജാനകി ഒരു പക്ഷേ ഈ ആദർശസ്വരസങ്കൽപത്തെ സ്വയം തകർക്കുകയായിരുന്നു എന്നു കരുതാം. ‘രുശി കണ്ട പൂനൈ’ എന്ന ചിത്രത്തിൽ നാലുവയസ്സുള്ള കുഞ്ഞിനുവേണ്ടി പാടിയ ‘‘കണ്ണാ നീയെങ്കേ വാവാ... നീയെങ്കേ’’ എന്ന ഗാനം ഒരുദാഹരണം. 1980ലായിരുന്നു ആ പാട്ട് പുറത്തുവന്നത്. 1982ൽ ‘ചിരിയോ ചിരി’യിൽ രവീന്ദ്രൻ ഈണമിട്ട ‘‘കൊക്കാമന്തീ പോനാനിറച്ചി... ഞമ്മന്റെ ബാപ്പാ അബ്ദുറസ്സാക്ക്...’’ എന്ന പാട്ട് കുഞ്ഞിന്റെ ശബ്ദത്തിൽ മലയാളികൾക്കും കേൾക്കാനൊത്തു. ‘നെഞ്ചത്തെ കിള്ളാതെ’യെന്ന ചിത്രത്തിൽ പുരുഷശബ്ദത്തിൽ പാടി ജാനകി സംഗീതലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇളയരാജ ട്യൂൺ ചെയ്ത ‘മമ്മീ പേര് മാറി’ എന്ന, ഈ പരീക്ഷണഗാനത്തിന് അധികം പിന്തുടർച്ചകളില്ല. കിഷോർ കുമാർ സ്ത്രീശബ്ദത്തിൽ പാടി നമ്മെ അമ്പരപ്പിച്ചതുമായി ഇതിനെ ചേർത്തു​വെക്കാം. എ.ടി. ഉമ്മർ ട്യൂൺചെയ്ത ‘‘തൊത്തു തൊത്തു... താത്തൂന തൊത്താൻ കിട്ടൂലാ...’’ (ബീഡിക്കുഞ്ഞമ്മ) എന്ന പാട്ട് ജാനകി ആൺകുട്ടിയുടെ സ്റ്റൈലിൽ പാടിയതാണ്. </p>
<p>വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവുമൊത്തുള്ള ജാനകിയുടെ പാട്ടും സൗഹൃദവും ഈയൊരു വൈവിധ്യത്തിന്റെ ആഘോഷമായിരുന്നു. എസ്.പി മരിച്ചപ്പോൾ ജാനകി എഴുതി. ‘‘ഞാൻ ആദ്യമായി എസ്.പി. ബാലസുബ്രഹ്മണ്യത്തെ കണ്ടത് ആന്ധ്രയിൽ ഒരു ചെറിയ സംഗീതമത്സരത്തിൽ ​െവച്ചായിരുന്നു. അദ്ദേഹം വളരെ നന്നായി പാടി. ആരെയും അനുകരിച്ചില്ല, സ്വന്തം ശബ്ദത്തിൽ പാടി വളരെ നന്നായി പാടി. ഞാൻ സന്തോഷത്തോടെ അദ്ദേഹത്തിന് എന്റെ അനുഗ്രഹം നൽകി, മോനേ, നീ വളരെ നന്നായി പാടൂ. നീ സിനിമയിൽ വന്നാൽ പ്രശസ്തഗായകനാകും എന്ന് പറഞ്ഞു. </p>
<p>പിന്നീട് അദ്ദേഹം സിനിമാമേഖലയിലേക്ക് കടന്നുവന്ന് വലിയ ഗായകനായി. ‘ജാനകിയമ്മ എനിക്ക് അനുഗ്രഹം തന്നു, ഞാൻ ഒരു വലിയ ഗായകനാകുമെന്ന് പറഞ്ഞു. അവർ കാരണമാണ് ഞാൻ ഒരു പ്രശസ്തഗായകനായത്’’ എന്ന് അദ്ദേഹം നിരവധി വേദികളിൽ പറഞ്ഞിട്ടുണ്ട്. ബാലസുബ്രഹ്മണ്യത്തിന് കഴിവും ഭാഗ്യവും ദൈവകൃപയും ഉണ്ടായിരുന്നു. അദ്ദേഹം വളരെ ബുദ്ധിമാനായിരുന്നു. മികച്ച ഗ്രാഹ്യശക്തിയും ഉണ്ടായിരുന്നു. അദ്ദേഹം ഫീൽഡിൽ വന്നതിനുശേഷം, ഞങ്ങൾ ഒരുമിച്ച് നിരവധി യുഗ്മഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ രാവിലെയും വൈകുന്നേരവും റെക്കോഡിങ്ങിനായി കണ്ടുമുട്ടുമായിരുന്നു. </p>
<p>തെലുഗു, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലും ഞങ്ങൾ നിരവധി നല്ല ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സഹഗായകർ മാത്രമല്ല, ഞങ്ങൾ നല്ല സുഹൃത്തുക്കളുമായിരുന്നു. റെക്കോഡിങ്ങിനിടെ ഞങ്ങൾ വഴക്കിടുമായിരുന്നു. ചിലപ്പോൾ അദ്ദേഹം എന്നെ വളരെയധികം ബുദ്ധിമുട്ടിക്കുമായിരുന്നു, ഞാൻ ദേഷ്യപ്പെടും. അപ്പോൾ അദ്ദേഹം ‘സോറി മാഡം’ എന്ന് പറഞ്ഞ് ക്ഷമചോദിക്കുമായിരുന്നു. പാടുമ്പോൾ ഞങ്ങൾ ആസ്വദിക്കുമായിരുന്നു, അങ്ങനെയാണ് ഞങ്ങൾ റെക്കോഡ് ചെയ്യാറ്. അദ്ദേഹം നന്നായി പാടുമോ അതോ ഞാൻ പാടുമോ എന്നറിയാൻ ഞങ്ങൾ മത്സരബുദ്ധിയോടെ പാടുമായിരുന്നു.’’ </p>
<p>1995ൽ പുറത്തുവന്ന ‘കർണ’ എന്ന ചിത്രത്തിലെ ‘‘മലരേ മൗനമാ’’ എന്ന ഒറ്റ ഗാനം മതി ഇരുവരുടെയും ചേർച്ച മനസ്സിലാക്കാൻ. പൊതുവേ വൈകീട്ട് റെ​േക്കാഡിങ്ങിന് ചെല്ലാത്ത എസ്.പി ഈ ഗാനം രാത്രിയാണത്രേ റെ​േക്കാഡ് ചെയ്തിരുന്നത്. വൈരമുത്തു രചിച്ച് വിദ്യാസാഗർ ഈണമിട്ട ഈ പാട്ടിന്റെ ഫീമെയിൽ പാർട്ട് ജാനകി പാടിക്കഴിഞ്ഞിരുന്നു. ‘അതൊന്ന് കേട്ടുനോക്ക് എന്നിട്ട് ഇന്ന് പാടണോ വേണ്ടയോ എന്നു തീരുമാനിക്കാം’ -വിദ്യാസാഗർ എസ്.പിയോടു പറഞ്ഞു. </p>
<p>സ്റ്റുഡിയോവിൽ ചെന്ന് ജാനകി പാടിയ ഭാഗം കേട്ട എസ്.പി പറഞ്ഞു - ‘‘ഇന്നിനി ഇത് പാടാതെ പോയാൽ എനിക്ക് ഉറങ്ങാനാവില്ല.’’ അന്ന് രാത്രി പന്ത്രണ്ടരയോടെയാണ് റെ​േക്കാഡിങ് കഴിഞ്ഞത്. ജാനകിയും എസ്.പിയും ഒരുമിച്ചല്ല ഇത് പാടിയതെന്ന് വിശ്വസിക്കുക പ്രയാസം. ഇതേപ്പറ്റി പിന്നീട് ഇരുവരും പറഞ്ഞിട്ടുണ്ട്. ‘‘എസ്.പി എങ്ങനെ പാടുമെന്ന് എനിക്കും ജാനകി എങ്ങനെ പാടുമെന്ന് എസ്.പിക്കും അറിയാം.’’ ഇരുവർക്കുമുള്ള ഈ മനപ്പൊരുത്തമാണ് ഈ പാട്ടിന്റെ അസാധ്യമായ വിജയത്തിനും പ്രശസ്തിക്കും കാരണമെന്നു കരുതാം. എസ്.പിയുടെ സംഗീതസംവിധാനത്തിലും ജാനകി നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്. </p>
<p>‘ശങ്കരാഭരണ’ത്തിനു വേണ്ടി എസ്.പിയും ജാനകിയും ശാസ്ത്രീയഗാനങ്ങൾ ആലപിച്ചത് ചിട്ടയായ ശിക്ഷണമൊന്നും കൂടാതെയായിരുന്നുവെന്നോർക്കാം. കെ.വി. മഹാദേവന്റെ സംഗീതസംവിധാനത്തിൽ ‘‘ഓംകാരനാദാനു’’, ‘‘സാമജവരഗമനാ’’ എന്നീ ഗാനങ്ങളാണ് ഇതിൽ ഇരുവരും ചേർന്നാലപിച്ചത്. </p>
<p>മറ്റ് ഭാഷകളിലെന്നപോലെ മലയാളത്തിലും നിരവധി സെമിക്ലാസിക്കൽ ഗാനങ്ങൾ ജാനകി പാടിയിട്ടുണ്ട്. എം.എസ്. വിശ്വനാഥൻ സംഗീതമിട്ട ‘‘ആ നിമിഷത്തിന്റെ നിർവൃതിയിൽ’’ എന്ന അതിമനോഹരമായ ഗാനമാവണം ഇക്കൂട്ടത്തിൽ ആദ്യം പരാമർശിക്കേണ്ടത്. ‘ചന്ദ്രകാന്തം’ എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻതമ്പി രചിച്ച ഈ ഗാനം എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്. ‘ഗാനം’ എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തി ഈണമിട്ട ‘‘ആലാപനം ആലാപനം’’ (യേശുദാസുമൊത്ത്), ദക്ഷിണാമൂർത്തിയുടെതന്നെ ‘മറുനാട്ടിൽ ഒരു മലയാളി’യിലെ ‘‘ഗോവർധനഗിരി കയ്യിലുയർത്തും’’, ‘യൗവന’ത്തിലെ ‘‘മധുരമീനാക്ഷീ’’, അഭയത്തിലെ ‘‘നീരദലതാഗൃഹം’’ പോലെ നിരവധി ഗാനങ്ങൾ. </p>
<p>മലയാളത്തിൽ ജാനകിയുടെ ഏറ്റവും മികച്ച പാട്ടുകളിൽ നല്ലൊരു പങ്ക് ബാബുരാജിന്റെ ഈണത്തിൽ പിറന്നവയാണ്. പലപ്പോഴും റെ​േക്കാഡിങ് കഴിഞ്ഞാൽ ബാബുരാജ് ഓടിവന്ന് ജാനകിയെ അഭിനന്ദനംകൊണ്ട് വീർപ്പുമുട്ടിക്കുമായിരുന്നത്രേ. ‘‘എങ്ങനെ ഇത്ര നന്നായി പാടുന്നു? എന്നു ചോദിക്കും. ജാനകി വല്ലാതായിപ്പോവും. നിങ്ങളുടെ ട്യൂൺ എത്ര നല്ലത്. അറിയാതെ പാടിപ്പോവുകയല്ലേ!’’ എന്നവർ പ്രതിവചിക്കും. </p>
<p>ബാബുരാജുമൊത്ത് പാടാൻ തുടങ്ങുംമുമ്പ് ജാനകിക്ക് മലയാളത്തിൽ അധികം ഹിറ്റുകൾ ഇല്ലായിരുന്നു. ‘‘കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു കണ്ണാടിമാളിക തീര്‍ത്തൂ ഞാന്‍’’ എന്ന ദേവരാജൻ, വയലാർ ടീമിന്റെ ഗാനമായിരുന്നു (1962) ജാനകി പാടിയ ഒരു ഹിറ്റ് ഗാനം. പിന്നീട് അധികമൊന്നും ദേവരാജൻ-ജാനകി ഹിറ്റുകൾ ഉണ്ടായിട്ടുമില്ല. 1963ൽ ‘നിണമണിഞ്ഞ കാല്പാടുകൾ’ എന്ന ചിത്രത്തിനുവേണ്ടി ‘‘മേ തോ ഗുംഘുരു’’ എന്ന മീരാഭജനാണ് ബാബുരാജ് ജാനകിയെക്കൊണ്ട് ആദ്യം പാടിക്കുന്നത്. ഹിന്ദുസ്താനി മട്ടിൽ ചിട്ടപ്പെടുത്തിയ മനോഹരമായ ഗാനം. ‘‘തളിരിട്ട കിനാക്കൾ’’, ‘‘അഞ്ജനക്കണ്ണെഴുതി’’, ‘‘ഒന്നിങ്ങു വന്നെങ്കിൽ’’ പോലുള്ള പാട്ടുകൾ താമസിയാതെ പുറത്തുവന്നു.</p>
<p> ‘ഭാർഗവീനിലയ’ത്തിൽ പി. ഭാസ്കരൻ എഴുതി ബാബുരാജ് ഈണമിട്ട ‘‘വാസന്തപഞ്ചമിനാളില്‍ വരുമെന്നൊരു കിനാവു കണ്ടു’’, ‘‘പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ’’, ‘‘പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ’’ എന്നീ ഗാനങ്ങൾ ചിത്രത്തിന്റെ ഭ്രമാത്മകതക്കിണങ്ങുംവിധം അഭൗമമായ അനുഭൂതി പകരുന്നവയായിരുന്നു. </p>
<p>‘‘തളിരിട്ട കിനാക്കളി’’ലും ‘‘അഞ്ജനക്കണ്ണെഴുതി’’യിലും അനുഭവിച്ചതിലും തീക്ഷ്ണമായി വിരഹവിഷാദങ്ങൾ ഈ പാട്ടുകൾ അനുഭവിപ്പിച്ചു. ‘‘സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ’’ (ബാബുരാജ്, വയലാർ, കാട്ടുതുളസി), ‘‘ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ’’ (ബാബുരാജ്, ഭാസ്കരൻ, തറവാട്ടമ്മ), ‘‘താമരക്കുമ്പിളല്ലോ മമഹൃദയം’’ -ഇതില്‍ ‘‘താതാ നീ സംഗീത മധുപകരൂ’’ (ബാബുരാജ്, ഭാസ്കരൻ, അന്വേഷിച്ചു കണ്ടെത്തിയില്ല), ‘‘ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന ഹേമന്തരാവിലെ വെണ്മുകിലേ’’, ‘‘ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ കരിമിഴികളില്‍വച്ചു കണ്ടുമുട്ടി’’ (ബാബുരാജ്, പി ഭാസ്കരൻ, ഇരുട്ടിന്റെ ആത്മാവ്), ‘‘എന്‍ പ്രാണനായകനെ... എന്‍ നായകനെ എന്തു വിളിക്കും’’, ‘‘അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗസുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം’’ (ഭാസ്കരൻ, ബാബുരാജ്, പരീക്ഷ), ‘‘വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍’’ (ബാബുരാജ്, ഭാസ്കരൻ, ലക്ഷപ്രഭു), ‘‘പാതിരാവായില്ല പൗർണമി കന്യയ്ക്കു പതിനേഴോ പതിനെട്ടോ പ്രായം’’ (ബാബുരാജ്, ഭാസ്കരൻ, മനസ്വിനി), ‘‘അകലെ അകലെ നീലാകാശം’’ (ബാബുരാജ്, ശ്രീകുമാരൻതമ്പി) ‘‘കാളിന്ദിതടത്തിലെ രാധ കണ്ണന്റെ കളിത്തോഴി രാധ’’ (വയലാർ, ബാബുരാജ്) തുടങ്ങി അസംഖ്യം ഗാനങ്ങൾ ബാബുരാജിന്റെ ഈണത്തിൽ ജാനകി അനശ്വരമാക്കി. തികച്ചും വ്യത്യസ്തമായ ഭാവപ്രപഞ്ചമാണ് ഈ ഗാനങ്ങളോരോന്നും ഒരുക്കിത്തന്നത്. </p>
<p>ജാനകിയെ ഏറെ പ്രോത്സാഹിപ്പിച്ച മറ്റൊരു സംവിധായകൻ പുകഴേന്തിയാണ്. ജാനകിയുടെ ഭാവോന്മീലനശേഷിയെപ്പറ്റി അത്ഭുതാദരവുകളോടെയാണ് അദ്ദേഹം സംസാരിക്കാറ്. അദ്ദേഹം ഒരിക്കൽ പറഞ്ഞു: ‘‘സംഗീതസംവിധായകൻ ഉദ്ദേശിക്കുന്ന തലത്തിനപ്പുറത്തേക്കു കടന്നുചെന്ന് ഗാനത്തിനു ഭാവപൂർണത നൽകാൻ ജാനകിയെപ്പോലെ കഴിവുള്ളവരില്ല. ‘‘സുന്ദരരാവിൽ’’ എന്ന ഗാനത്തിന്റെ പല്ലവിയിൽ ‘‘അനുരാഗത്തിൻ ആദ്യനൊമ്പരം ആത്മനാഥനോടെങ്ങനെ പറയും’’ എന്നൊരു വരിയുണ്ട്. ഈ വരിയിലെ ‘ആദ്യ’ എന്ന പദത്തിന് ജാനകി പകർന്നു നൽകിയ ഭാവം എന്നെ വിസ്മ‌യിപ്പിക്കുക തന്നെ ചെയ്‌തു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884608-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020mwDDjLJX1NdNs6WAbFakKUcYG5xvNvYh8297913" data-watermark="false" style="width: 100%;" info-selector="#info_item_1784438299397">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784438299397"></div>
</div>
<p>പ്രഥമാനുരാഗത്തിന്റെ എല്ലാ വികാരങ്ങളും ആ ഒരൊറ്റ വിശേഷണപദത്തിൽ ജാനകി എത്ര വിദഗ്‌ധമായാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്! (രവിമേനോൻ, എങ്ങനെ നാം മറക്കും). ‘‘മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു മണിവേണുഗായകനെ കണ്ടു മുട്ടി’’, ‘‘ഗോപുരമുകളിൽ വാസന്തചന്ദ്രൻ ഗോരോചനക്കുറി വരച്ചൂ’’, ‘‘ലോകം മുഴുവന്‍ സുഖം പകരാനായ്‌ സ്നേഹദീപമേ മിഴിതുറക്കൂ’’ തുടങ്ങി ഒരുപിടി മനോഹരഗാനങ്ങൾ പുകഴേന്തി-പി ഭാസ്കരൻ-ജാനകി ടീമിന്റേതായുണ്ട്. കരഞ്ഞുകൊണ്ട് പാടുകയല്ല, ഉള്ളിൽ കരയുന്നതായി തോന്നിപ്പിക്കുകയാണ് താൻ ചെയ്യുന്നതെന്ന് അഭിമുഖങ്ങളിൽ ജാനകിയമ്മ പറഞ്ഞിട്ടുണ്ട്. ഉദാഹരണങ്ങൾ ആവശ്യമില്ലതന്നെ. </p>
<p>‘‘കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്റെ കവിളത്തു മഴവില്ലിന്‍ നിഴലാട്ടം‘‘, ‘‘നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ സ്വപ്നത്തിൻ കളിയോടം കിട്ടീ’’, ‘‘കേശാദിപാദം തൊഴുന്നേന്‍ -കേശവ കേശാദിപാദം തൊഴുന്നേന്‍’’ പോലുള്ള ചില മനോഹരഗാനങ്ങൾ ചിദംബരനാഥ്-ജാനകി കൂട്ടുകെട്ടിൽ പിറന്നവയാണ്. ‘‘വൈക്കത്തഷ്‌ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു’’, ‘‘പാടുന്നൂ പുഴ പാടുന്നൂ പാരാവാരം തേടുന്നു’’, ‘‘ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു’’, ‘‘മനസ്സിലുണരൂ ഉഷസന്ധ്യയായ് മായാമോഹിനീ സരസ്വതീ’’, ‘‘ആലോലനീലവിലോചനങ്ങൾ ചാലിച്ച നീലച്ച മഷിയിൽ മുക്കി’’ (യേശുദാസുമൊത്ത്), ‘‘തംബുരു... താനേ ശ്രുതി മീട്ടി’’ തുടങ്ങിയ ഗാനങ്ങൾ ജാനകിക്ക് സമ്മാനിച്ചത് ദക്ഷിണാമൂർത്തിയാണ്. </p>
<p>‘‘ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും’’, ‘‘ചന്ദ്രപ്പളുങ്കുമണിമാല മണിമാല ശംഖുമാല കന്യാകുമാരിയിലേ കല്ലുമാല’’, ‘‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നില്‍ കാത്തുനിന്ന പൂവമ്പന്റെ പള്ളിനായാട്ട്’’, ഒ.എൻ.വിയുടെ ‘‘ഒരു വട്ടംകൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം’’, ‘‘നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ’’, കാവാലം എഴുതിയ ‘‘തുഷാരമണികൾ തുളുമ്പിനിൽക്കും തുളസിപ്പൂമാല ചാർത്താം നിന്നെ’’, എം.ടി. വാസുദേവൻ നായർ എഴുതിയ ‘‘ഒരു മുറി കണ്ണാടിയില്‍ ഒന്നു നോക്കി... എന്നേ ഒന്നു നോക്കി’’ പോലുള്ള ഗാനങ്ങൾ എം.ബി. ശ്രീനിവാസൻ ഈണമിട്ട് ജാനകി പാടിയവയാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884607-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020mdgC9SWbKhYfCV68EIC8syY6YlQmxF3r8191295" data-watermark="false" style="width: 100%;" info-selector="#info_item_1784438193695">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784438193695"></div>
</div>
<p>‘‘ഉണരുണരൂ ഉണ്ണിപ്പൂവേ’’, ‘‘മഞ്ഞണിപ്പൂനിലാവിൽ’’, ‘‘എന്തു നൽകാൻ അനുജത്തി നിൻ മംഗല്യത്തിൻ നാളിൽ’’ പോലുള്ള ഗാനങ്ങളിലൂടെ കെ. രാഘവൻ മാസ്റ്റർ, ‘‘മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും മധുമാസസന്ധ്യകളേ’’, ‘‘യദുകുല രതിദേവനെവിടെ’’, ‘‘മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി എൻ മനസ്സില്‍ ഒരു മോഹം’’, ‘‘ആയിരം അജന്താചിത്രങ്ങളിൽ ആ മഹാബലിപുരശിൽപ്പങ്ങളിൽ’’ പോലുള്ള ഗാനങ്ങളിലൂടെ അർജുനൻ മാസ്റ്റർ, ‘‘പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ഇന്നെന്താണിന്നെന്താണുറക്കമില്ലേ ഉറക്കമില്ലേ’’, ‘‘ആദ്യസമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കുമ്പോള്‍’’, ‘‘തുഷാരബിന്ദുക്കളേ നിങ്ങൾ എന്തിനു വെറുതെ’’, ‘‘രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ലാ രജനീകദംബങ്ങൾ മിഴിചിമ്മിയില്ല’’, ‘‘ജലശംഖുപുഷ്പം ചൂടും കടലോര തീരം’’, ‘‘എന്റെ ജന്മം നീയെടുത്തു നിന്റെ ജന്മം ഞാനെടുത്തു’’ തുടങ്ങിയ അനശ്വര ഗാനങ്ങളിലൂടെ എ. ടി. ഉമ്മർ, ‘‘ഉണരൂ വേഗം നീ സുമറാണി വന്നൂ നായകൻ പ്രേമത്തിൻ മുരളീഗായകൻ’’, ‘‘മാനസമണിവേണുവില്‍ ഗാനം പകര്‍ന്നൂ ഭവാന്‍’’ തുടങ്ങിയ ഗാനങ്ങളിലൂടെ ഉഷാഖന്ന, ‘‘ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി’’ എന്ന അനശ്വരഗാനത്തോടൊപ്പം ‘‘വീണപൂവേ കുമാരനാശാന്റെ വീണപൂവേ വീണപൂവേ’’, ‘‘നിശീഥിനീ നിശീഥിനീ ഞാനൊരു രാപ്പാടീ പാടാം പാടാം എൻ വിരഹഗാനം’’ തുടങ്ങിയ പാട്ടുകളിലൂടെ എം.എസ്. വിശ്വനാഥൻ, ‘‘മലര്‍ക്കൊടിപോലെ വര്‍ണത്തുടി പോലെ മയങ്ങൂ... നീ എന്‍ മടി മേലേ’’ തുടങ്ങിയ പാട്ടുകളിലൂടെ സലീൽ ചൗധരി, ‘‘മൗനരാഗപ്പൈങ്കിളീ നിൻ ചിറകുവിടർന്നെങ്കിൽ’’, ‘‘മൈനാകം കടലിൽനിന്നുയരുന്നുവോ’’, ‘‘തെയ്യാട്ടം ധമനികളിൽ’’, ‘‘ശ്രുതിയിൽനിന്നുയരും നാദശലഭങ്ങളേ’’ പോലുള്ള പാട്ടുകളിലൂടെ ശ്യാം, ‘‘രാഗങ്ങളേ മോഹങ്ങളേ പൂചൂടും ആത്മാവിന്‍ ഭാവങ്ങളേ’’, ‘‘ലീലാതിലകം ചാർത്തി ലാസവിലാസിനിയായ്’’, ‘‘ഓമനത്തിങ്കൾ കിടാവോ പാടിപ്പാടി ഞാൻ നിന്നെയുറക്കാം’’, ‘‘കൊക്കാമന്തീ കോനാനിറച്ചീ ആരിക്കു വേണം ആരിക്കു വേണം’’ പോലുള്ള പാട്ടുകളിലൂടെ രവീന്ദ്രൻ, ‘‘ആരാരോ ആരീരാരോ അച്ഛന്റെ മോളാരാരോ’’ പോലുള്ള പാട്ടുകളിലൂടെ കെ.ജെ. ജോയ്, ‘‘മൗനമേ നിറയും മൗനമേ’’ തുടങ്ങിയ ഗാനങ്ങളിലൂടെ എം.ജി. രാധാകൃഷ്ണൻ, ‘‘മഞ്ഞണിക്കൊമ്പിൽ’’, ‘‘മിഴിയോരം’’, ‘‘പ്രകാശനാളം ചുണ്ടിൽമാത്രം മനസ്സിലാകെ മഹാന്ധകാരം’’ തുടങ്ങിയ പാട്ടുകളിലൂടെ ജെറി അമൽദേവ്, ‘‘വീണേ വീണേ വീണക്കുഞ്ഞേ എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ’’ , ‘‘വേഴാമ്പൽ കേഴും വേനൽക്കുടീരം നീ’’, ‘‘തുമ്പീവാ തുമ്പക്കുടത്തിൻ’’, ‘‘കിളിയേ കിളിയേ മണിമണിമേഘത്തോപ്പിൽ’’, ‘‘ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി’’, ‘‘പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ’’, ‘‘കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ’’, ‘‘വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ ഇളം മാനോ’’ പോലുള്ള നിരവധി ഗാനങ്ങളിലൂടെ ഇളയരാജ എന്നിങ്ങനെ മലയാളത്തിലും മറ്റു ഭാഷകളിലുമായി ഇരുനൂറിലധികം സംഗീതസംവിധായകരുടെ ഗാനങ്ങൾ ജാനകി ആലപിച്ചിട്ടുണ്ട്. </p>
<p>ജോൺസൺ മാസ്റ്റർ ഈണമിട്ട് ജാനകി പാടിയ ഏതാനും ഗാനങ്ങൾ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ‘‘സ്വർ‌ണമുകിലേ സ്വർ‌ണമുകിലേ സ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ’’, ‘‘മോഹം കൊണ്ടു ഞാൻ ദൂരെയേതോ ഈണം പൂത്ത നാൾ മധു തേടിപ്പോയി’’, ‘‘ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി’’, ‘‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ’’ പോലുള്ള ഗാനങ്ങൾ അവയുടെ തീവ്രമായ ഭാവസ്പർശംകൊണ്ട് അനശ്വരത നേടിയവയാണ്. </p>
<p>മലയാളത്തിൽ യേശുദാസുമൊത്തും ജയചന്ദ്രനൊത്തും നിരവധി യുഗ്മഗാനങ്ങൾ അനശ്വരമാക്കിയിട്ടുണ്ട് ജാനകി. യേശുദാസുമൊത്തുള്ള അകലെയകലേ നീലാകാശം, ജയചന്ദ്രനൊത്തുള്ള യദുകുലരതിദേവനെവിടെ പോലുള്ള നൂറുകണക്കിന് പാട്ടുകൾ ഉദാഹരണം. മഹാഗായകർക്കൊപ്പം മാത്രമല്ല വളരെ അമച്വറായ ചിലർക്കൊപ്പവും ജാനകി പാടിയിട്ടുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884602-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020VZhRjlvLc6vxxUybMcvL48TK0fs13DDd7835243" data-watermark="false" style="width: 100%;" info-selector="#info_item_1784437837442">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784437837442"></div>
</div>
<p>നടൻ കമൽ ഹാസനുമൊത്തുള്ള ജാനകിയുടെ ചില ഗാനങ്ങൾ വലിയ വിജയം നേടിയിട്ടുണ്ട്. കമലിന്റെ ആദ്യ യുഗ്മഗാനം ജാനകിയോടൊപ്പമായിരുന്നു. 1978ൽ ‘സിഗപ്പു റോജാക്കൾ’ എന്ന ചിത്രത്തിൽ വാലി എഴുതി, ഇളയരാജ ഈണമിട്ട ‘‘നിനൈവോ ഒരു പറവൈ’’, 1990ൽ പുറത്തുവന്ന ‘മൈക്കിൾ മദൻ കാമരാജൻ’ എന്ന ചിത്രത്തിലെ ‘‘സുന്ദരി നീയും സുന്ദരൻ ഞാനും’’ എന്ന ഗാനം വളരെ പ്രസിദ്ധമാണ്. പഞ്ചു അരുണാചലം, പൂവച്ചൽ ഖാദർ, ഇളയരാജ എന്നിവർ ചേർന്നൊരുക്കിയ ഈ പാട്ട് മലയാളികൾക്കും ഏറെ പരിചിതമാണല്ലോ. 1991ൽ ‘ഗുണ’ എന്ന ചിത്രത്തിനുവേണ്ടി കമൽ പാടിയഭിനയിച്ച ‘‘കൺമണി അൻപൊടു കാതലൻ’’ എന്ന ഗാനത്തിലെ ഫീമെയിൽ ജാനകിയാണ്. ഭരതന്റെ ‘തേവർമഗനി’ൽ ‘‘ഇഞ്ചി ഇടുപ്പഴകി’’ എന്ന പാട്ട് കമലുമൊത്തും ജാനകി പാടുന്നുണ്ട്. ജാനകിക്ക് ദേശീയപുരസ്കാരം നേടിക്കൊടുത്ത ഗാനമാണിത്. </p>
<p>പതിനേഴു ഭാഷകളിൽ ജാനകി പാട്ടുപാടിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുഗു, കന്നട, ഹിന്ദി, സിംഹള, ബംഗാളി, ഒഡിയ, ഇംഗ്ലീഷ്, സംസ്കൃതം, കൊങ്കണി, തുളു, സൗരാഷ്ട്ര, പഞ്ചാബി, ജാപ്പനീസ്, ബഡഗ, ജർമൻ എന്നിങ്ങനെ. അസംഖ്യം പുരസ്കാരങ്ങൾക്കും ആദരങ്ങൾക്കുമപ്പുറം എസ്. ജാനകി ജനമനസ്സിൽ തന്റെ അതിവിപുലമായ ഗാനപ്രപഞ്ചത്തിലൂടെ പൊയ്പോയ ഇന്നലെകളുടെ സുന്ദരരാഗമായി നെടുനാൾ ജീവിക്കും, സംഗീതം എന്നൊന്ന് ഇല്ലാതായിത്തീരുംവരെ.</p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/an-era-ends-with-janaki-1538491</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/an-era-ends-with-janaki-1538491</guid>
<category><![CDATA[Weekly,Culture,Film and Theatre,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[ആർ.വി.എം. ദിവാകരൻ]]></dc:creator>
<pubDate>Mon, 20 Jul 2026 03:15:54 GMT</pubDate>
</item>
<item>
<title><![CDATA[ഭീ​ക​ര​വാ​ദി 
ആ​രു​ടെ ആ​വ​ശ്യം?]]></title>
<description/>
<enclosure length="171947" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884589-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884589-untitled-1.gif'/><figcaption><p>പ്രഫ​. ഇ​ർ​ഫാ​ൻ അ​ഹ്മ​ദ്</p><span class='copyright'></span></figcaption></figure><blockquote>
 ‘ഭീ​ക​ര​വാ​ദവി​രു​ദ്ധ യു​ദ്ധ​’ത്തി​ന് ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷം തികഞ്ഞു. അപ്പോൾ നിർണായകമായ പല ചോദ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ആരാണ് ഭീകരൻ എന്നതാണ് അതിൽ പ്രധാനം. ‘Terrorism in Question: Decolonizing Anthropology and the Study of Islam’ എന്ന കൃതിയുടെ രചയിതാവും പ്ര​മു​ഖ ന​ര​വം​ശ ശാ​സ്ത്ര​ജ്ഞ​നും രാ​ഷ്ട്രീ​യ ചി​ന്ത​ക​നും ഇ​സ്തം​ബുൾ ഇ​ബ്നു​ഖ​ൽ​ദൂ​ൻ യൂ​നിവേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​റു​മാ​യ ഡോ. ​ഇ​ർ​ഫാ​ൻ അ​ഹ​്മ​ദ് ‘ഭീകരവാദ’ത്തെക്കുറിച്ച് സംസാരിക്കുന്നു. 
</blockquote>
<p>ഭീ​ക​ര​വാ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള പൊ​തു​വ്യ​വ​ഹാ​ര​ങ്ങ​ളും അ​ക്കാ​ദ​മി​ക പ​ഠ​ന​ങ്ങ​ളും സാ​ധാ​ര​ണ​യാ​യി അ​ഭി​മു​ഖീ​ക​രി​ക്കാ​റു​ള്ള ചോ​ദ്യം ‘‘ആ​രാ​ണ് ഭീ​ക​ര​വാ​ദി?’’ എ​ന്ന​താ​ണ്. എ​ന്നാ​ൽ, ആ ​ചോ​ദ്യ​ത്തി​ന്റെ രാ​ഷ്ട്രീ​യ​ത്തെ​യാ​ണ് പ്ര​ഫ. ഇ​ർ​ഫാ​ൻ അ​ഹ​്മദ് ത​ന്റെ ഏ​റ്റ​വും പു​തി​യ ഗ്ര​ന്ഥ​മാ​യ ‘Terrorism in Question: Decolonizing Anthropology and the Study of Islam’ൽ ​അ​ടി​സ്ഥാ​ന​പ​ര​മാ​യി ചോ​ദ്യംചെ​യ്യു​ന്ന​ത്. ‘‘ഭീ​ക​ര​വാ​ദം എ​ന്ന സം​വ​ർ​ഗ​ത്തെ ത​ന്നെ ആ​ർ​ക്കാ​ണ് വേ​ണ്ട​ത് എ​ന്ന മ​റു​ചോ​ദ്യ​മാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ടുവെ​ക്കു​ന്ന​ത്. ഈ ​ചോ​ദ്യ​ത്തി​ലൂ​ടെ ഭീ​ക​ര​വാ​ദ​ത്തെ ഒ​രു ഹിം​സ എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​ക്ര​മ​ത്തെ​യും അ​ധി​കാ​ര​ബ​ന്ധ​ങ്ങ​ളെ​യും സാ​മൂ​ഹി​ക ഒ​ഴി​വാ​ക്ക​ലി​നെ​യും നി​ർ​മിക്കു​ന്ന ഒ​രു രാ​ഷ്ട്രീ​യ-​ജ്ഞാ​ന പ​ദ്ധ​തി​യാ​യി അ​ദ്ദേ​ഹം വി​ശ​ക​ല​നം ചെ​യ്യു​ന്നു. </p>
<p>2001 സെ​പ്റ്റം​ബ​ർ 11ന് ​ശേ​ഷം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ‘ഭീ​ക​ര​താ​വി​രു​ദ്ധ യു​ദ്ധം’ ഇ​ന്ന് സു​ര​ക്ഷാ​ന​യ​ങ്ങ​ളു​ടെ പ​രി​ധി വി​ട്ട് ആ​ഗോ​ള രാ​ഷ്ട്രീ​യ​ത്തി​ന്റെ ത​ന്നെ വ്യാ​ക​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ദേ​ശീ​യ സു​ര​ക്ഷ, പൗ​ര​ത്വം, അ​തി​ർ​ത്തി​ക​ൾ, മ​തം-​സ​മു​ദാ​യം, മാ​ധ്യ​മ​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, നി​യ​മ​വ്യ​വ​സ്ഥ, ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ​യെ മ​ന​സ്സി​ലാ​ക്കു​ന്ന രീ​തി​യെത​ന്നെ അ​ത് ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ച്ചു. ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ, ഈ ​വ്യ​വ​ഹാ​രം ഭീ​ക​ര​വി​രു​ദ്ധ നി​യ​മ​ങ്ങ​ളി​ൽമാ​ത്രം ഒ​തു​ങ്ങാ​തെ, മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന്റെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ ജീ​വി​ത​ത്തെ​യും പൗ​ര​ത്വ​ത്തെ​യും സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ വി​യോ​ജി​പ്പു​ക​ളെ​യും സു​ര​ക്ഷാ​വ​ത്ക​രി​ക്കു​ന്ന ഒ​രു ഭ​ര​ണ​രീ​തി​യാ​യി വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. </p>
<p>ഡോ. ​ഇ​ർ​ഫാ​ൻ അ​ഹ​്മ​ദി​ന്റെ പ​ഠ​ന​ങ്ങ​ൾ ദേ​ശീ​യ​ത, മ​തേ​ത​ര​ത്വം, ഇ​സ്‌​ലാം, മു​സ്‌​ലിം രാ​ഷ്ട്രീ​യം, ഭീ​ക​ര​താ വ്യ​വ​ഹാ​രം എ​ന്നി​വ​യെ അ​പ​കോ​ള​നീ​ക​ര​ണ (decolonial) കാ​ഴ്ച​പ്പാ​ടി​ൽ പു​ന​ർ​വി​ചി​ന്ത​നം ചെ​യ്യു​ന്ന​താ​ണ്. ഭീ​ക​ര​വാ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ബ​ല​മാ​യ അ​റി​വും ഭാ​ഷ​യും നി​ഷ്പ​ക്ഷ​മ​ല്ലെ​ന്നും, അ​വ അ​ധി​കാ​ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാ​ന വാ​ദം. അ​തു​കൊ​ണ്ടു​ത​ന്നെ ഭീ​ക​ര​വാ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള സം​വാ​ദം നി​ർ​വ​ച​ന​ങ്ങ​ളു​ടെ ത​ല​ത്തി​ൽനി​ന്നു മാ​റി, അ​തി​നെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തെ​യും ജ്ഞാ​ന​ക്ര​മ​ത്തെ​യും വി​മ​ർ​ശ​നാ​ത്മ​ക​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെക്കുന്നു. </p>
<p>ഭീ​ക​ര​ത വി​രു​ദ്ധ യു​ദ്ധ​ത്തി​ന് 25 വ​ർ​ഷ​ങ്ങ​ളാകുന്നതോടനുബ​ന്ധി​ച്ച് സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്റ് സം​ഘ​ടി​പ്പി​ച്ച ജ​സ്റ്റി​സ് ആ​ൻ​ഡ് സോ​ളി​ഡാ​രി​റ്റി കോ​ൺ​ഫ​റ​ൻ​സി​ന്റെ ഭാ​ഗ​മാ​യി പ്ര​ഫ ഇ​ർ​ഫാ​ൻ അ​ഹ്‌​മ​ദിനോട് നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ. </p>
<h3>ആ​രാ​ണൊ​രു ഭീ​ക​ര​വാ​ദി? എ​ന്ന പ​തി​വ് ചോ​ദ്യ​ത്തെ​ക്കാ​ൾ ആ​ർ​ക്കാ​ണ് ഭീ​ക​ര​വാ​ദി എ​ന്ന സം​വ​ർ​ഗം ആ​വ​ശ്യം? എ​ന്ന ചോ​ദ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് താ​ങ്ക​ളു​ടെ പു​സ്ത​കം ആ​രം​ഭി​ക്കു​ന്ന​ത്. നി​ഷ്പ​ക്ഷ​മാ​യൊ​രു വി​വ​ര​ണ​മെ​ന്ന​തി​ലു​പ​രി ആ​ഗോ​ള​ത​ല​ത്തി​ൽ ‘ന​മ്മ​ൾ’ എ​ന്നൊ​രു കൂ​ട്ട​രെ ‘അ​വ​ർ’ എ​ന്ന മ​റ്റൊ​രു കൂ​ട്ട​രി​ൽനി​ന്ന് വേ​ർ​തി​രി​ക്കു​ന്ന ഒ​രു രാ​ഷ്ട്രീ​യ സം​വ​ർ​ഗ​മാ​ണ് ‘ഭീ​ക​ര​വാ​ദം’ എ​ന്നും താ​ങ്ക​ൾ തു​ട​ർ​ന്ന് വാ​ദി​ക്കു​ന്നു. ഭീ​ക​ര​വാ​ദം എ​ന്ന​തി​ന്റെ നി​ർ​വ​ച​ന​ത്തെ​ക്കു​റി​ച്ചു​ള്ള സം​വാ​ദ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തി​ന് പ​ക​രം ആ ​സം​വ​ർ​ഗത്തെത​ന്നെ ചോ​ദ്യംചെ​യ്യു​ക താ​ങ്ക​ളെ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മാ​കു​ന്ന​തെ​ന്തു​കൊ​ണ്ടാ​ണ്? </h3>
<p>പു​സ്ത​കം മു​ന്നോ​ട്ടു​വെ​ക്കു​ക​യും ഉ​ത്ത​രം പ​റ​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ആ​രാ​ണ് ഭീ​ക​ര​വാ​ദി? എ​ന്ന​ല്ല, ആ​ർ​ക്കാ​ണ് ഭീ​ക​ര​വാ​ദി എ​ന്ന സം​വ​ർ​ഗം ആ​വ​ശ്യം? എ​ന്ന ചോ​ദ്യ​മാ​ണെ​ന്ന​ത് ശ​രി​യാ​ണ്. ആ ​സം​വ​ർ​ഗ​ത്തി​ന്റെ നി​ർ​വച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളി​ൽ കെ​ട്ടി​പ്പി​ണ​ഞ്ഞു പോ​കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. ഒ​ന്നാ​മ​താ​യി, രാ​ഷ്ട്രീ​യ മാ​ധ്യ​മ വ്യ​വ​ഹാ​ര​ങ്ങ​ളി​ലും, സാ​മൂ​ഹി​കശാ​സ്ത്ര​ങ്ങ​ളി​ലും എ​ല്ലാ​വ​രും ഒ​രുപോ​ലെ അം​ഗീ​ക​രി​ക്കു​ന്ന, സാ​ർ​വ​ത്രി​ക​മാ​യ നി​ർ​വച​ന​മു​ള്ള പ​ദ​ങ്ങ​ൾ തു​ലോം തു​ച്ഛ​മാ​ണ്. 1984ൽത​ന്നെ ഭീ​ക​ര​വാ​ദ​ത്തി​ന്റെ നൂ​റു​ക​ണ​ക്കി​ന് നി​ർ​വച​ന​ങ്ങ​ൾ ച​ർ​ച്ചചെ​യ്തു​ക​ഴി​ഞ്ഞ​തി​നുശേ​ഷ​വും 2005ൽ ​ഭീ​ക​ര​വാ​ദ വി​ദ​ഗ്ധ​നാ​യ അ​ല​ക്സ് ഷ്മിദ് ഭീ​ക​ര​വാ​ദം എ​ന്ന പ​ദ​ത്തി​ന്റെ ഉ​ചി​ത​മാ​യൊ​രു നി​ർ​വ​ച​ന​ത്തി​നുവേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം അ​തി​നുശേ​ഷ​വും തു​ട​ർ​ന്നു​വെ​ന്ന് എ​ഴു​തു​ന്നു​ണ്ട്. </p>
<p>ആ​ഗോ​ള ഭീ​ക​ര​വി​രു​ദ്ധ യു​ദ്ധ​ത്തി​ന്റെ നേ​തൃ​ത്വ​പ​ദ​വി​യി​ലി​രി​ക്കു​ന്ന അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ വ്യ​ത്യ​സ്തശാ​ഖ​ക​ൾ ഭീ​ക​ര​വാ​ദ​ത്തെ വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണ് നി​ർ​വചി​ക്കു​ന്ന​ത്. യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാർ​ട്മെ​ന്റും ഡി​ഫ​ൻ​സ് ഡി​പ്പാർ​ട്മെ​​ന്റും സി.​ഐ.​എ​യും മു​ന്നോ​ട്ടു​വെ​ക്കു​ന്ന വി​ഭി​ന്ന​ങ്ങ​ളാ​യ നി​ർ​വ​ച​ന​ങ്ങ​ളി​ൽ അ​ത​ത് ഏ​ജ​ൻ​സി​ക​ളു​ടെ സ​വി​ശേ​ഷ​മാ​യ താ​ൽ​പ​ര്യ​ങ്ങ​ളും ആ ​സ്ഥാ​പ​ന​ത്തി​ന്റെ സ​വി​ശേ​ഷ​മാ​യ ച​രി​ത്ര​വും ഉ​ള്ള​ട​ങ്ങി​യി​ട്ടു​ണ്ട് എ​ന്ന​താ​ണ് സ​ത്യം. Plan of Action to Prevent Violent Extremism എ​ന്ന 2015ലെ ​ഒ​രു യു.​എ​ൻ രേ​ഖ വി​ചി​ത്ര​മാം വി​ധം തീ​വ്ര​വാ​ദ​മെ​ന്നാ​ൽ ‘വ്യ​ക്ത​മാ​യൊ​രു നി​ർ​വ​ച​നം ഇ​ല്ലാ​ത്ത​ത്’ ആ​ണ് എ​ന്നെ​ഴു​തി വെ​ക്കു​ന്നു​ണ്ട്. നി​ങ്ങ​ൾ ഏ​തൊ​രു സം​ഗ​തി​ക്കെ​തി​രെ​യാ​ണോ പ്ര​വ​ർ​ത്തി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് അ​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ നി​ങ്ങ​ൾ​ക്കി​ല്ലെ​ങ്കി​ൽ എ​ങ്ങ​നെ​യാ​ണ് അ​തി​നുവേ​ണ്ടി​യൊ​രു പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​ക? </p>
<p> അ​തി​നാ​ൽ ര​ണ്ടാ​മ​താ​യി, ത​ത്ത്വശാ​സ്ത്ര​പ​ര​മാ​യി നോ​ക്കു​മ്പോ​ൾ ഇ​നി​പ​റ​യു​ന്ന ചോ​ദ്യ​ങ്ങ​ൾ പ്ര​ധാ​ന​മാ​ണെ​ന്ന് വ​രു​ന്നു; ഒ​രു സ്ഥാ​പ​ന​മോ വ്യ​വ​ഹാ​ര​മോ ഒ​രു പ്ര​ത്യേ​ക നി​ർ​വ​ച​നം രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​ത് എ​ന്തി​നാ​ണ്, എ​ങ്ങ​നെ​യാ​ണ്? ആ ​നി​ർ​വച​ന​ത്തെ വീ​ണ്ടും വീ​ണ്ടും എ​ടു​ത്തു​പ​റ​ഞ്ഞ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത് എ​പ്പോ​ഴാ​ണ്, എ​ങ്ങ​നെ​യാ​ണ്? നി​ർ​വ​ച​ന​പ​ര​മാ​യ അ​ത്ത​രം ദൗ​ത്യ​ങ്ങ​ളി​ൽ അ​ധി​കാ​രം എ​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്? എ​ന്തു​ദ്ദേ​ശ്യമാ​ണ് ഈ ​നി​ർ​വ​ച​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്? ഒ​രു സം​ഗ​തി​യെ നി​ർ​വ​ചി​ക്കു​ക​യെ​ന്നാ​ൽ അ​തി​നെ മ​റ്റു​ള്ള​വ​യി​ൽനി​ന്ന് വേ​ർ​തി​രി​ക്കു​ക​യെ​ന്നാ​ണ​ർ​ഥം, അ​തി​ന്റെ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ക എ​ന്നാ​ണ​ർ​ഥം. ആ ​അ​തി​ർ​ത്തി​യാ​വ​ട്ടെ നി​ർ​വച​ന​ത്തി​നുമു​മ്പ് അ​വി​ടെ ഉ​ണ്ടാ​യി​ക്കൊ​ള്ള​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല.</p>
<p> പ​ക​രം, നി​ർ​വച​ന​മാ​ണ് അ​തി​ർ​ത്തി​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രി​ക​യും, അ​തി​നെ മാ​റ്റി​വ​ര​ക്കു​ക​യും അ​ല്ലെ​ങ്കി​ൽ അ​തി​നെ മാ​യ്ച്ചു​ക​ള​യു​ക​യും അ​തി​ന്റെ പ്രാ​ധാ​ന്യം ഇ​ല്ലാ​താക്കിക്ക​ള​യു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന​ത്. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​തി​ർ​ത്തി​ക​ൾ​ക്ക് പു​തി​യ അ​ർ​ഥത​ല​ങ്ങ​ൾ ക​ൽ​പി​ച്ചു​ന​ൽ​കു​ക​യാ​കാം. 9/11 അ​ന​ന്ത​ര വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ അ​തു​വ​രെ മു​മ്പ് ഉ​പ​ദേ​ശീ​യ​വാ​ദം, ഗോ​ത്രീ​യ​വാ​ദം, വം​ശീ​യ​വാ​ദം, വി​ഘ​ട​ന​വാ​ദം എ​ന്നൊ​ക്കെ വി​ളി​ച്ചി​രു​ന്ന സം​ഗ​തി​ക​ളെ, മ​ത​മൊ​രു പ്ര​ചോ​ദ​ന​ശ​ക്തി​യാ​യു​ള്ള ഭീ​ക​ര​വാ​ദം എ​ന്ന ഒ​റ്റ സം​വ​ർ​ഗ​ത്തി​ന് കീ​ഴി​ലേ​ക്ക് പു​ന​ർനി​ർവ​ചി​ക്കു​ക​യാ​യി​രു​ന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884591-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020cGzhSSTkjQImRIRa8bh7HO3ZUj4VZsRe6661585" data-watermark="false" style="width: 100%;" info-selector="#info_item_1784436663365">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784436663365"></div>
</div>
<p>മൂ​ന്നാ​മ​താ​യി, മ​ത​ത്തി​ന്റെ (ഇ​സ്‍ലാ​മി​ന്റെ എ​ന്ന് വാ​യി​ക്കു​ക) സാ​ന്നി​ധ്യ​ത്താ​ൽ ‘പു​തി​യ​ത​രം’ എ​ന്ന് നി​ർ​വ​ചി​ക്ക​പ്പെ​ട്ട 9/11 അ​ന​ന്ത​ര ഭീ​ക​ര​വാ​ദ​ത്തി​ൽ ശ്ര​ദ്ധ​യൂ​ന്നി​ക്കൊ​ണ്ട്, ഭീ​ക​ര​വാ​ദ വ്യ​വ​ഹാ​രം എ​ന്നാ​ൽ ‘അ​വ​ർ’ ‘ന​മ്മ​ൾ’ എ​ന്ന വേ​ർ​തി​രി​വു​ണ്ടാ​ക്ക​ലാ​ണ് അ​ല്ലെ​ങ്കി​ൽ കാ​ൾ ഷ്മിദ് മു​ന്നോ​ട്ടു​വെ​ച്ച​തുപോ​ലെ ശ​ത്രു, മി​ത്രം എ​ന്നീ വേ​ർ​തി​രി​വു​ണ്ടാ​ക്ക​ലാ​ണ് എ​ന്ന വാ​ദ​മാ​ണ് എ​ന്റെ പു​സ്ത​കം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ഈ ​വാ​ദം പ്ര​മു​ഖ സ​മ​കാ​ലി​ക ത​ത്ത്വചി​ന്ത​ക​നാ​യ ജോ​ർ​ജി​യോ അ​ഗ​മ്പ​നോ​ടു​ള്ളൊ​രു വി​മ​ർ​ശ​ന​വും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ‘മൗ​ലി​ക​മാ​യ സം​വ​ർ​ഗ ജോ​ഡി’ ന​ഗ്ന​ജീ​വി​തം x രാ​ഷ്ട്രീ​യ അ​സ്തി​ത്വം (zoÉ v/s bios) എ​ന്ന​താ​ണെ​ന്നും അ​ല്ലാ​തെ ശ​ത്രു എ​തി​ര് മി​ത്രം എ​ന്ന ജോ​ടിയ​ല്ലെ​ന്നും വാ​ദി​ക്കു​ന്ന അ​ഗ​മ്പ​നി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി, അ​വ ര​ണ്ടും പ​ര​സ്പ​രം രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​വ ത​മ്മി​ലു​ള്ള പ​രി​പൂ​ർ​ണ​മാ​യ വേ​ർ​തി​രി​വ് അ​പ​ക​ട​ക​ര​മാ​ണെ​ന്നു​മാ​ണ് ഞാ​ൻ വാ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. </p>
<p>ആ​രാ​ണൊ​രു ഭീ​ക​ര​വാ​ദി എ​ന്ന ചോ​ദ്യം മ​റ​ച്ചു​വെ​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ആ​ർ​ക്കാ​ണ് ഭീ​ക​ര​വാ​ദി​യെ​ന്ന സം​വ​ർ​ഗം ആ​വ​ശ്യം എ​ന്ന ചോ​ദ്യംചെ​യ്യു​ന്ന​ത്. അ​ധി​കാ​ര/​അ​റി​വ് കേ​ന്ദ്രം നി​ല​നി​ർ​ത്താ​നും അ​തി​ലൂ​ടെ നീ​തി​ക്കും അ​വ​കാ​ശ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള തേ​ട്ട​ങ്ങ​ളെ നി​ശ്ശബ്ദമാ​ക്കാ​നും ശ്ര​മി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​ചി​ത​മാ​യൊ​രു ച​ക്ര​വാ​ള​ത്തി​ന് അ​തു​രു​വം കൊ​ടു​ക്കു​ന്നു. ഭീ​ക​ര​വാ​ദവി​രു​ദ്ധ യു​ദ്ധ​ത്തി​ന്റെ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ അ​തി​ന്റെ പ്ര​വ​ർ​ത്ത​ന​ശൈ​ലി​ക​ളെ​യും, അ​തു​ണ്ടാ​ക്കി​യ ഫ​ല​ങ്ങ​ളെ​യും, അ​തി​ന്റെ യു​ക്തി​യെ​യും വി​ല​യി​രു​ത്താ​ൻ അ​ത് ന​മ്മെ പ്രാ​പ്ത​മാ​ക്കു​ന്നു. </p>
<p>ഭീ​ക​ര​വാ​ദ വി​രു​ദ്ധ യു​ദ്ധം ഉ​ന്നംവെ​ച്ച​വ​രു​ടെ​യും അ​തി​ന്റെ ഇ​ര​ക​ളാ​യ​വ​രു​ടെ​യും പ​രി​പ്രേ​ക്ഷ്യ​ത്തി​ൽനി​ന്നു​കൊ​ണ്ട് അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളെ​യും പീ​ഡ​ക​ളെ​യും കു​റി​ച്ച​റി​യാ​ൻ ന​മു​ക്ക് സാ​ധി​ക്കു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ൽ നി​രാ​ശ​യു​ടെ​യും പ്ര​തീ​ക്ഷ​യു​ടെ​യും രൂ​പ​മെ​ങ്ങ​നെ​യാ​ണെ​ന്ന് ന​മു​ക്ക് മ​ന​സ്സി​ലാ​കു​ന്നു. സ​ർ​വോ​പ​രി, നീ​തി​പൂ​ർ​ണ​വും സ​മ​ത്വ​പൂ​ർ​ണ​വു​മാ​യൊ​രു സ​മൂ​ഹ​ത്തി​ന്റെ രൂ​പവത്ക​ര​ണ​ത്തി​നാ​യി പീ​ഡാ​നു​ഭ​വ​ങ്ങ​ളെ​യും, നി​രാ​ശ​യെ​യും പ്ര​തീ​ക്ഷ​യെ​യും എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ന​മു​ക്ക​റി​യാ​ൻ സാ​ധി​ക്കു​ന്നു. </p>
<h3>മ​തേ​ത​ര ദേ​ശീ​യ​ത​യു​ടെ പ​രാ​ജ​യ​ത്തി​ന്റെ​യും ഹി​ന്ദു ഭൂ​രി​പ​ക്ഷാ​ധി​പ​ത്യവാ​ദ​ത്തി​ന്റെ ഉ​യ​ർ​ച്ച​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള മു​സ്‍ലിം രാ​ഷ്ട്രീ​യാ​ഭി​ലാ​ഷ​ങ്ങ​ളെ പ​രി​ശോ​ധി​ക്കു​ക​യാ​ണ് അ​ങ്ങ​യു​ടെ സി​മി​യെ​ക്കു​റി​ച്ചു​ള്ള മു​മ്പത്തെ എ​ത്ത​നോ​ഗ്ര​ഫി​ക് ര​ച​ന ചെ​യ്ത​ത്. പ​ക്ഷേ, ‘Terrorism in Question’ എ​ന്ന പു​തി​യ പു​സ്ത​ക​ത്തി​ലേ​ക്കെ​ത്തു​മ്പോ​ൾ ആ ​വി​ശ​ക​ല​ന​ത്തി​ന്റെ വ്യാ​പ്തി താ​ങ്ക​ൾ കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്നു. On an ‘awkward scale’ എ​ന്നാ​ണ് അ​ങ്ങ് ത​ന്നെ അ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ര​ണ്ടാം ലോ​കയു​ദ്ധാ​ന​ന്ത​ര അ​ന്താ​രാ​ഷ്ട്രീ​യ ലോ​കക്ര​മ​ത്തെ​യും ദൈ​നം​ദി​ന മു​സ്‌​ലിം ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ​യും താ​ങ്ക​ള​തി​ന്റെ ഭാ​ഗ​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. ഒ​റ്റ​തി​രി​ഞ്ഞു​ള്ള അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​മെ​ന്ന ഭീ​ക​ര​വാ​ദ​ത്തെ കു​റി​ച്ചു​ള്ള ന​മ്മു​ടെ ധാ​ര​ണ​യെ ആ​ധു​നി​ക രാ​ഷ്ട്രീ​യ ക്ര​മ​ത്തെ രൂ​പവത്ക​രി​ച്ചെ​ടു​ക്കു​ന്ന അ​തി​ന്റെത​ന്നെ ഒ​രു സ​വി​ശേ​ഷ​ത എ​ന്നാ​ക്കി പ​രി​വ​ർ​ത്തി​പ്പി​ക്കു​ന്ന​തെ​ങ്ങ​നെ​യാ​ണ്? </h3>
<p>ദേ​ശീ​യ​ത​യി​ൽനി​ന്നും അ​തി​ന്റെ വി​ജ്ഞാ​ന​ക്ര​മ​ത്തി​ൽനി​ന്നും സ്വ​ത​ന്ത്ര​മാ​വു​ക എ​ന്ന​താ​യി​രു​ന്നു ‘ഇ​സ്‍ലാ​മി​സം ആ​ൻ​ഡ് ഡെ​മോ​ക്ര​സി ഇ​ൻ ഇ​ന്ത്യ’ എ​ന്ന എ​ന്റെ ആ​ദ്യ ​ര​ച​ന​യു​ടെ ഉ​ദ്ദേ​ശ്യം. ഒ​രു പ്ര​ത്യേ​ക വി​ജ്ഞാ​ന രൂ​പവത്ക​ര​ണ​ത്തെ സം​ഘ​ടി​പ്പി​ക്കാ​നും വ​ർഗീ​ക​രി​ക്കാ​നും വി​ത​ര​ണംചെ​യ്യാ​നു​മു​ള്ള സ​ങ്ക​ൽപന​പ​ര​വും വി​ജ്ഞാ​ന​ശാ​സ്ത്ര​പ​ര​വു​മാ​യ ഒ​രു ച​ട്ട​ക്കൂ​ടാ​ണ് ആ​ത്യ​ന്തി​ക​മാ​യി ദേ​ശീ​യ​ത. </p>
<p>സ്വ​യം വി​ശു​ദ്ധ​വ​ത്കരി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ത് മ​റ്റ് ച​ട്ട​ക്കൂ​ടു​ക​ളെ പ​രി​ഹ​സി​ക്കു​ക​യും മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും അ​തൊ​രു കു​റ്റ​മാ​ണെ​ന്ന് വ​രു​ത്തി​ത്തീർ​ക്കു​ക​യും ചെ​യ്യു​ന്നു. സ്വ​യം അ​പ​ദേ​ശീ​യ​വ​ത്ക​രി​ക്കാ​ൻ ഞാ​ൻത​ന്നെ ഒ​രു​പാ​ട് സ​മ​യ​മെ​ടു​ത്തി​രു​ന്നു. ആ ​യാ​ത്ര അ​ങ്ങേ​യ​റ്റം വേ​ദ​നാ​ജ​ന​ക​വു​മാ​യി​രു​ന്നു. ആ ​ആ​ദ്യ​ പു​സ്ത​ക​ത്തി​ന്റെ പ​ണി​പ്പു​ര​യി​ലാ​യി​രു​ന്ന​പ്പോ​ൾ ദേ​ശീ​യ​ത​യു​ടെ പ​രി​മി​തി​ക​ളെ​ക്കു​റി​ച്ചും സ​ർ​വോ​പ​രി അ​തി​ന്റെ വീ​ർ​പ്പു​മു​ട്ടി​ക്കു​ന്ന വി​ര​സ​ത​യെ​ക്കു​റി​ച്ചും ഞാ​ൻ അ​റി​യാ​ൻ തു​ട​ങ്ങി​യി​രു​ന്നു. </p>
<p>ആ ​വീ​ർ​പ്പു​മു​ട്ട​ലി​ൽനി​ന്നു​ള്ള സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​ന​മാ​ണ് ഒ​ര​ർ​ഥത്തി​ൽ ‘Terrorism in Question’ എ​ന്ന പു​സ്ത​കം. ദേ​ശീ​യ​ത​യു​മാ​യി അ​ഭേ​ദ്യ​മായി ബന്ധപ്പെ​ട്ട്. കി​ട​ക്കു​ന്ന പ​ല വി​ജ്ഞാ​ന​ങ്ങ​ളി​ൽ (ഇ​ന്ത്യ അ​തി​ന്റെ ന​ല്ലൊ​രു​ദാ​ഹ​ര​ണ​മാ​ണ്) നി​ന്നും വ്യ​ത്യ​സ്ത​മാ​യി, ദേ​ശീ​യ​ത​യെ​യും അ​തി​ന്റെ ജ്ഞാ​നവ്യ​വ​സ്ഥി​തി​യെ​യും പ​രി​പാ​വ​ന​മാ​യി പ​രി​ഗ​ണി​ക്കാ​തെ, അ​വ​യെ​യൊ​ക്കെ​യും സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും, അ​തി​ലൂ​ടെ അ​തി​ന്റെ ഹിം​സ​യു​ടെ ശ​ക്തി​യെ​യും പ്ര​ഭ​വ​കേ​ന്ദ്ര​ത്തെ​യും തു​റ​ന്നു​കാ​ണി​ക്കാ​നു​മാ​ണ് ഈ ​പു​സ്ത​കം ശ്ര​മി​ക്കു​ന്ന​ത്. ദേ​ശീ​യ​ത സ്വ​യംത​ന്നെ ഒ​രു അ​ന്താ​രാ​ഷ്ട്രീ​യ, ആ​ഗോ​ള പ്ര​തി​ഭാ​സ​മാ​ണ്. </p>
<p>അ​താ​യ​ത്, ശ​ത്രു-​മി​ത്രം എ​ന്ന ദ്വ​ന്ദ്വ​രൂ​പവത്ക​ര​ണ​വും, ന​ഗ്ന​ജീ​വി​ത​ങ്ങ​ളും (bare lives) രൂ​പവത്ക​ര​ണ​വും ഏ​തെ​ങ്കി​ലും ഒ​രു ദേ​ശ​രാ​ഷ്ട്ര​ത്തി​ന്റെ മാ​ത്രം പ്ര​ശ്ന​മ​ല്ല. അ​തി​ന്റെ ആ​കാ​ര​വ​ടി​വു​ക​ൾ ഒ​രു​പ​ക്ഷേ പ്രാ​ദേ​ശി​ക​മാ​യി രൂ​പ​പ്പെ​ട്ട​താ​യി​രി​ക്കാ​മെ​ങ്കി​ലും, ആ​ത്യ​ന്തി​ക​മാ​യി അ​ത് പാ​ശ്ചാ​ത്യ​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ളൊ​രു ലോ​ക (അ)​ക്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ഇ​ന്ത്യ​യി​ലും ആസ്ട്രേ​ലി​യയി​ലു​മു​ള്ള ‘ഭീ​ക​ര​വാ​ദി​ക​ളു’​മാ​യു​ള്ള എ​ന്റെ ക​ണ്ടു​മു​ട്ട​ലു​ക​ളാ​ണ് ഈ ​പു​സ്ത​ക​ത്തി​ന്റെ ഒ​ര​ടി​സ്ഥാ​നം. ഗ്വണ്ടാ​നമോ ത​ട​വ​റ​യി​ൽനി​ന്ന് മോ​ചി​ത​നാ​യ ഈ​ജി​പ്ഷ്യ​നാ​യ ഒ​രു ആസ്ട്രേ​ലി​യ​ൻ പൗ​ര​നാ​ണ് ഞാ​ൻ ക​ണ്ടു​മു​ട്ടി​യ ആസ്ട്രേ​ലി​യ​ൻ ‘ഭീ​ക​ര​വാ​ദി’. ആ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ചി​ല ചോ​ദ്യ​ങ്ങ​ൾ ഞാ​ൻ സ്വ​യം ചോ​ദി​ച്ച​ത്:</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884592-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020qU8fyvFAOk6wRZGhoEDpPPIUJ72BeIC56710888" data-watermark="false" style="width: 100%;" info-selector="#info_item_1784436712725">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784436712725"></div>
</div>
<h3>തീ​ർ​ത്തും വി​ദൂ​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലും അ​തേ​സ​മ​യം ആ​ഗോ​ള​മാ​യൊ​രു ബ​ല​ത​ന്ത്ര​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യും ന​ട​ക്കു​ന്ന ഇ​ത്ത​രം ‘ഭീ​ക​ര​വാ​ദി​ക​ളു​ടെ’ രാ​ഷ്ട്രീ​യ​ത്തെ​യും അ​വ​രെ​ക്കു​റി​ച്ചു​ള്ള രാ​ഷ്ട്രീ​യ​ത്തെ​യും ദേ​ശീ​യ​താ സം​വ​ർ​ഗത്തെ മാ​ത്രം മു​ൻ​നി​ർ​ത്തി മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ങ്ങ​നെ? സ​മാ​ന​മാ​യി, അ​മേ​രി​ക്ക​യി​ലെ ‘ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ’ മൂ​വ്മെ​ന്റി​ന് എ​തി​രാ​യ അ​ടി​ച്ച​മ​ർ​ത്ത​ലും, ഇ​ന്ത്യ​യി​ലെ സി.​എ.​എ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ​ക്കെ​തി​രാ​യ അ​ടി​ച്ച​മ​ർ​ത്ത​ലും, 2020 ഡ​ൽ​ഹി​യി​ൽ ന​ട​ന്ന മു​സ്‌​ലിം വി​രു​ദ്ധ ക​ലാ​പ​വും, ശാഹീ​ൻ​ബാ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ അ​ന്യാ​യ​മാ​യ അ​റ​സ്റ്റും മ​ർ​ദന​ങ്ങ​ളും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലേ? ഉ​ണ്ടെ​ങ്കി​ൽ ആ ​ബ​ന്ധ​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ് മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്? </h3>
<p>അ​തി​നാ​ലാ​ണ് അ​ലോ​സ​ര​പ്പെ​ടു​ത്തും വി​ധം വ്യാ​പ്തി​യി​ലു​ള്ള (on an awkward scale) ആ​ലോ​ച​ന​യും വി​ശ​ക​ല​ന​വും നാം ​ന​ട​ത്ത​ണ​മെ​ന്ന് ഞാ​നാ​വ​ശ്യ​പ്പെ​ട്ട​ത്. എ​ത്ത​നോ​ഗ്രാ​ഫേ​ഴ്സ് എ​ന്ന നി​ല​ക്ക് പ്രാ​ദേ​ശി​ക​മാ​യ പ​ശ്ചാ​ത്ത​ല​ങ്ങ​ൾ ന​ര​വം​ശ​ശാ​സ്ത്ര​ജ്ഞ​ര​നു​ഭ​വി​ക്കു​ന്ന ഒ​രു​ത​രം സൗ​ക​ര്യ​മാ​ണ്. ചി​ല​ര​തി​നെ അ​തി​രു​ക​വി​ഞ്ഞാ​രാ​ധി​ക്കു​കപോ​ലും ചെ​യ്യാ​റു​ണ്ട്. അ​തി​നു​മ​പ്പു​റം പോ​കു​മ്പോ​ൾ വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന മ​ൾ​ട്ടി സൈ​റ്റ​ഡ് എ​ത്ത​നോ​​ഗ്ര​ഫി​യാ​യി അ​ത് മാ​റു​ന്നു. പ​ക്ഷേ, അ​തും പ​ര്യാ​പ്ത​മ​ല്ലെ​ന്ന​താ​ണ് എ​ന്റെ പ​ക്ഷം, കു​റ​ഞ്ഞ​ത് ഇ​നി​യ​ങ്ങോ​ട്ടെ​ങ്കി​ലും അ​ത് അ​പ​ര്യാ​പ്ത​മാ​ണ്. അ​തി​നാ​ൽ ഒ​രു ബ​ദ​ൽ​രീ​തി​ശാ​സ്ത്ര​ത്തെ മു​ന്നോ​ട്ടു​വെ​ക്കു​കകൂ​ടി​യാ​ണ് പു​സ്ത​കം ചെ​യ്യു​ന്ന​ത്. </p>
<p>ന​ല്ല മു​സ്‍ലിം അ​ല്ലെ​ങ്കി​ൽ മി​ത​വാ​ദി​യാ​യ മു​സ്‍ലിം, അ​തി​ന് വി​പ​രീ​ത​മാ​യി ചീ​ത്ത മു​സ്‍ലിം അ​ല്ലെ​ങ്കി​ൽ റാ​ഡി​ക്ക​ൽ മു​സ്‍ലിം, എ​ന്ന ദ്വ​ന്ദ്വം ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടു​കാ​ലംകൊ​ണ്ട് ന​മ്മു​ടെ പൊ​തു​വ്യ​വ​ഹാ​രം വ​ർ​ധിച്ചതോ​തി​ൽ നി​ർ​മിച്ചെ​ടു​ത്തി​ട്ടു​ണ്ട്. മു​സ്‍ലിം രാ​ഷ്ട്രീ​യ ക​ർ​തൃ​ത്വ​ത്തെ ഈ ​ദ്വ​ന്ദ്വം എ​ങ്ങ​നെ​യൊ​ക്കെ മാ​റ്റി​ത്തീ​ർ​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് താ​ങ്ക​ൾ​ക്ക് തോ​ന്നു​ന്ന​ത്? പൊ​തു​സ​മൂ​ഹ​ത്തി​ൽ ഇ​ട​പെ​ടു​ന്ന മു​സ്‌​ലിം രാ​ഷ്ട്രീ​യരൂ​പ​ങ്ങ​ളെ ആ​ന്ത​രി​ക​മാ​യി സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും രാ​ഷ്ട്രീ​യ​മാ​യി മൗ​ന​മ​വ​ലം​ബി​ക്കു​ന്ന ഇ​സ്‍ലാ​മി​ന്റെ രൂ​പ​ങ്ങ​ളെ പ്ര​ശം​സ​നീ​യ​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ ഭീ​ക​ര​വാ​ദ വി​രു​ദ്ധ യു​ദ്ധ വ്യ​വ​ഹാ​രം വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​രു​തു​ന്നു​ണ്ടോ? </p>
<p>‘ന​ല്ല മു​സ്‌​ലിം’ എ​തി​ര് ‘ചീ​ത്ത മു​സ്‌​ലിം’ എ​ന്ന പ്ര​യോ​ഗം ഉ​പ​യോ​ഗ​പ്ര​ദ​മാ​യി​രി​ക്കെ​ത്ത​ന്നെ കൂ​ടു​ത​ൽ കൃ​ത്യ​മാ​യ വി​വ​ര​ണം ‘മു​സ്‌​ലിം വി​രു​ദ്ധ​നാ​ണൊ​രു ന​ല്ല മു​സ്‌​ലിം’ എ​ന്ന​താ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ ത​ന്നെ​യു​ള്ള ത​സ്‍ലീ​മ ന​സ്റീൻ, താ​രി​ക് ഫ​താ​ഹ്, ജാ​വേ​ദ് അ​ഖ്ത​ർ, വ​സീം റി​സ് വി തു​ട​ങ്ങി​യ വ്യ​ക്തി​ത്വ​ങ്ങ​ളെ​യെ​ടു​ക്കു​ക. ത​സ്‍ലീ​മ ന​സ്റീൻ ബം​ഗ്ലാ​ദേ​ശി​ലും താ​രി​ക് ഫ​താ​ഹ് പാ​കി​സ്താ​നി​ലും ജ​നി​ച്ച​വ​രാ​ണെ​ങ്കി​ലും ‘അ​ഭി​പ്രാ​യ സ്വ​ാതന്ത്ര്യ​ത്തി​ന്റെ’ പേ​രി​ൽ അ​വ​രെ ര​ണ്ടു​പേ​രെ​യും ഇ​ന്ത്യ സ്വാ​ഗ​തം ചെ​യ്തു. ഇ​സ്‍ലാ​മി​നെ​യും മു​സ്‌​ലി​ംക​ളെ​യും അ​ധി​ക്ഷേ​പി​ക്കാ​നും ആ​ക്ര​മി​ക്കാ​നു​മു​ള്ള എ​ല്ലാ ‘സ്വാ​ത​ന്ത്ര്യ​വും’ അ​വ​ർ​ക്ക് ന​ൽ​കി. ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും വ്യ​ത്യ​സ്ത ശൈ​ലി​യി​ലും രൂ​പ​ത്തി​ലും അ​തി​നെ പ്ര​തി​നി​ധാനംചെയ്യുന്ന മ​റ്റു പ​ല​രു​മു​ണ്ട്. ഇ​ർ​ഷാ​ദ് മ​ൻ​ജി, അ​യാ​ൻ ഹി​ർ​സി അ​ലി (മു​മ്പ് നെ​ത​ർ​ല​ൻ​ഡ്സി​ലാ​യി​രു​ന്നു) എ​ന്നി​വ​ർ യു​.എ​സ്-​കാ​ന​ഡ​യി​ലെ ര​ണ്ടു​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. വ​സീം റി​സ്വി ഹി​ന്ദു​യി​സ​ത്തി​ലേ​ക്കും അ​ലി ക്രൈ​സ്ത​വ​ത​യി​ലേ​ക്കും മ​തം മാ​റി​യെ​ന്ന കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.</p>
<p>ഒ​രു​വ​ശ​ത്ത് ഇ​ത്ത​രം വ്യ​ക്തി​ത്വ​ങ്ങ​ളെ പ്ര​മോ​ട്ട് ചെ​യ്യാ​നും പൊ​തു​മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​ക്കി നി​ർ​ത്താ​നും പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​മ​ൻ അ​ധി​കാ​രഘ​ട​ന​യും മാ​ധ്യ​മശൃം​ഖ​ല​ക​ളും പ​ണ​വും കാ​ര​ണ​വും, മ​റു​വ​ശ​ത്ത് ഇ​സ്‍ലാ​മി​ക മൂ​ല്യ​ങ്ങ​ളെ പ്ര​തി​നി​ധാനം ചെയ്യുക​യും അ​തി​ന് ശ​ബ്ദം ന​ൽ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളു​ക​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും നി​ന്ദി​ക്കു​ക​യും അ​ടി​ച്ച​മ​ർ​ത്തു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും, ജ​യി​ലി​ല​ട​ക്കുകപോ​ലും ചെ​യ്യു​ന്ന​തി​നാ​ൽ മൗ​ന​ത്തി​ന്റെ​യും പ്ര​ശാ​ന്ത​ത​യു​ടെ​യും നി​ഷ്പ​ക്ഷ​ത​യു​ടെ​യും വി​ട്ടു​നി​ൽ​ക്ക​ലി​ന്റെ​യും മാ​ർ​ഗം ‘തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ്’ പ​ല​രും ചെ​യ്ത​ത്. പ​ക്ഷേ അ​ത്ത​രം പ​രീ​ക്ഷ​ണ​ത്തി​ന്റെ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​ണ് അ​ധി​കാ​ര​ത്തോ​ട് സ​ത്യം വി​ളി​ച്ചു​പ​റ​യു​ക​യെ​ന്ന​ത് (അ​ധി​കാ​ര​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​കൊ​ണ്ട്) അ​ങ്ങേ​യ​റ്റം നി​ർ​ണാ​യ​ക​മാ​യി​ത്തീ​രു​ന്ന​ത്. പൊ​തു​മ​ണ്ഡ​ല​ത്തി​ൽ സ്വ​യം അ​വ​ത​രി​പ്പി​ക്കാ​നും പു​തു​ക്കാ​നും വാ​ദി​ക്കാ​നു​മു​ള്ള ന​വ​മാ​ർ​ഗ​ങ്ങ​ൾ നൈ​തി​ക​രാ​ഷ്ട്രീ​യം ക​ണ്ടെ​ത്തു​കത​ന്നെ വേ​ണം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884593-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020GICZ3IRzg4nbOG5QDlG8VfTdQIfgcnzY6810291" data-watermark="false" style="width: 100%;" info-selector="#info_item_1784436812032">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784436812032"></div>
</div>
<h3>മി​ക്ക ഇ​ട​ത് പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ളും അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വ​ത്തെ​യും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തെ​യും ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ങ്കി​ലും, മു​സ്‍ലിം രാ​ഷ്ട്രീ​യ​വു​മാ​യി ഇ​ട​പെ​ടു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളെ​ത്തു​മ്പോ​ൾ അ​വ​രും ‘റാ​ഡി​ക്ക​ലൈ​സേ​ഷ​ൻ,’ ‘തീ​വ്ര​വാ​ദം,’ ‘പൊ​ളി​റ്റി​ക്ക​ൽ ഇ​സ്‍ലാം’ എ​ന്നു​തു​ട​ങ്ങി​യ ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് എ​ടു​ത്തു​പ​യോ​ഗി​ക്കാ​റു​ള്ള​ത്. ഈ ​വൈ​രു​ധ്യത്തെ താ​ങ്ക​ളെ​ങ്ങ​നെ​യാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്? സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ രാ​ഷ്ട്രീ​യ ഭാ​വ​ന​ക​ളെ​പ്പോ​ലും മാ​റ്റി​ത്തി​രു​ത്താ​ൻ ഭീ​ക​ര​വാ​ദ​വി​രു​ദ്ധ യു​ദ്ധ വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്ക് സാ​ധി​ച്ചു​വെ​ന്നാ​ണോ? </h3>
<p>‘ഇ​ട​തു​പ​ക്ഷം’ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദാ​വ​ലി​ക​ളു​ടെ താ​ങ്ക​ൾ പ​റ​ഞ്ഞ ആ ​പ​ട്ടി​ക​യി​ൽ ‘മൗ​ലി​ക​വാ​ദം,’ ‘യാ​ഥാ​സ്ഥി​തിക​ത’ തു​ട​ങ്ങി​യ വാ​ക്കു​ക​ളും കൂ​ട്ടി​ച്ചേ​ർ​ക്കാ​മെ​ന്ന് തോ​ന്നു​ന്നു. ക്രി​സ്ത്യ​ൻ താ​ലി​ബാ​ൻ, ഹി​ന്ദു താ​ലി​ബാ​ൻ എ​ന്നു തു​ട​ങ്ങി​യ പ​ദ​ങ്ങ​ളും അ​ത്ത​രം ഇ​ട​തു​ബു​ദ്ധി​ജീ​വി​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. അ​വ​രു​ടെ മ​റു​പ​ക്ഷ​മാ​യ ലി​ബ​റ​ൽ ബു​ദ്ധി​ജീ​വി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ സ​മാ​ന​മാ​യി​ട്ട​ല്ലെ​ങ്കി​ലും ഒ​ട്ടും പി​ന്നി​ല​ല്ല. ഇ​ത​വ​രു​ടെ അ​ജ്ഞ​ത കാ​ര​ണ​മോ നി​ഷ്ക​ള​ങ്ക​ത കാ​ര​ണോ ആ​യാ​ലും, നി​ങ്ങ​ളും വെ​റു​പ്പി​ന്റെ വ്യാ​പാ​രി​ക​ളാ​യി​ത്തീ​രു​ക​യും ഇ​സ്‍ലാമോ​ഫോ​ബി​യ​യി​ൽ ഭാ​ഗ​മാ​വു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് അ​വ​രോ​ട് പ​റ​യേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. താ​ലി​ബാ​ൻ എ​ന്ന​തി​ന് മു​മ്പ് ക്രി​സ്ത്യ​ൻ, ഹി​ന്ദു തു​ട​ങ്ങി​യ ഉ​പ​സ​ർ​ഗങ്ങ​ളു​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ താ​ലി​ബാ​ൻ/​ഇ​സ്‍ലാം ആ​ണ് മൗ​ലി​ക​വാ​ദ​ത്തി​ന്റെ​യും ഭീ​ക​ര​വാ​ദ​ത്തി​ന്റെ​യും തീ​വ്ര​വാ​ദ​ത്തി​ന്റെ​യു​മൊ​ക്കെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്നാ​ണ് അ​തി​ലൂ​ടെ അ​ർ​ഥ​മാ​ക്കു​ന്ന​ത്. ക്രിസ്ത്യാ​നി​ക​ളും ഹി​ന്ദു​ക്ക​ളു​മൊ​ക്കെ അ​ത് ക​ടംകൊ​ള്ളു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും വ​രു​ന്നു. </p>
<p>ഫ്രാ​ൻ​സി​ലെ “ജീ​വി​ക്കു​ന്ന മ​ഹാ ത​ത്ത്വചി​ന്ത​ക​നും” “അ​ഭി​വ​ന്ദ്യ​നാ​യ മാ​വോ​യി​സ്റ്റും” ഒ​ക്കെ​യാ​യ അ​ല​ൻ ബാ​ദ്യൂ​വി​നെ​പ്പോ​ലു​ള്ള (Alain Badiou) റാ​ഡി​ക്ക​ൽ ബു​ദ്ധി​ജീ​വി​ക​ളു​ടെ ചി​ല എ​ഴു​ത്തു​ക​ൾ ഉ​ദാ​ഹ​ര​ണ​മാ​യി പു​സ്ത​കം ഉ​ദ്ധ​രി​ക്കു​ന്നു​ണ്ട്. ബാ​ദ്യൂ എ​ഴു​തു​ന്നു: “വി​മോ​ച​ന​ത്തി​ന്റെ യു​ക്തി​ഭ​ദ്ര രാ​ഷ്ട്രീ​യം ഉ​ള്ള​ട​ങ്ങി​യ വ​ർ​ത്ത​മാ​ന​കാ​ല​ത്തെ... ദു​ർ​ഗ്രാ​ഹ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് ഉ​പ​ജാ​പ ഇ​സ്‍ലാ​മി​ന്റെ ദൈ​വ​ത്തി​ന്റെ ഒ​രേ​യൊ​രു ധ​ർ​മം.” ഫ്രാ​ൻ​സി​ലെ നൈ​സി​ൽ ന​ട​ന്ന ഭ​യാ​ന​ക​മാ​യ ആ​ക്ര​മ​ങ്ങ​ളെ ആസ്ട്രേ​ലി​യ​യി​ലെ റാ​ഡി​ക്ക​ൽ ന​ര​വം​ശ​ശാ​സ്ത്ര​ജ്ഞ​നെ​ന്ന​റി​യ​പ്പെ​ടു​ന്ന ഗ​സ്സ​ൻ ഹെ​യ്ഷ് (Ghassan Hage) “ഇ​സ്‍ലാമോ-​ഫാ​ഷി​സ്റ്റ് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ” എ​ന്നാ​ണ് വി​ളി​ച്ച​ത്. ജോ​ർ​ജ് ബു​ഷ് ജ​ന​കീ​യ​മാ​ക്കി​യ ഇ​സ്‍ലാമോ-​ഫാ​ഷി​സം എ​ന്ന പ​ദ​ത്തെ അ​നു​സ​ര​ണ​യോ​ടെ ഉ​പ​യോ​ഗി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884588-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020F1KOTTvcuvSckNPAPYPytKwUee8H7Af66471741" data-watermark="false" style="width: 100%;" info-selector="#info_item_1784436473726">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784436473726"></div>
</div>
<p>ഒ​റി​ജി​ൻ​സ് ഓ​ഫ് ടോ​റ്റാ​ലി​റ്റേ​റി​യ​നി​സം എ​ന്ന പു​സ്ത​ക​ത്തി​ന്റെ ര​ണ്ടാം അ​ധ്യാ​യ​ത്തി​ൽ ഹ​ന്നാ ആ​ര​ൻ​ഡ് ‘ലെ​ഫ്റ്റി​സ്റ്റ് ആ​ന്റി​സെ​മി​റ്റി​സ’​ത്തെ കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. സ​മാ​ന​മാ​യി ഇ​ന്ത്യ​യി​ൽ വി​ഭ​ജ​ന​ത്തി​ന് മു​ന്നേ മു​ത​ലും ആ​ഗോ​ള​ത​ല​ത്തി​ലു​മു​ള്ള ലെ​ഫ്റ്റി​സ്റ്റ് ഇ​സ്‍ലാമോ​ഫോ​ബി​യ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ അ​രു​ന്ധ​തി റോ​യി​യെ പോ​ലു​ള്ള റാ​ഡി​ക്ക​ലു​ക​ളും സി.​പി.​എ​മ്മി​ന്റെ ഉ​ന്ന​ത നേ​താ​വാ​യ സീ​താ​റാം യെ​ച്ചൂ​രി​യെ​പ്പോ​ലു​ള്ള​വ​രും എ​ങ്ങ​നെ​യാ​ണ് വ്യ​ത്യ​സ്തരൂ​പ​ത്തി​ൽ ഈ ​ആ​ഗോ​ള വ്യ​വ​ഹാ​ര​വു​മാ​യി ക​ണ്ണി​ചേ​രു​ന്ന​തെ​ന്ന് എ​ന്റെ ‘The Algebra of Warfare-Welfare’ എ​ന്ന പു​സ്ത​ക​ത്തി​ൽ തെ​ളി​വു​ക​ൾ സ​ഹി​തം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ആ ​വ്യ​വ​ഹാ​ര​ത്തെ​യാ​ണ് അ​ത്ത​ര​ക്കാ​ർ ‘ദേ​ശ​ത്തെ’ പ്രീ​തി​പ്പെ​ടു​ത്താ​നാ​യി പ്രാ​ദേ​ശി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ന​ര​വ​ത​രി​പ്പി​ക്കു​ന്ന​ത്. നേ​ർവി​പ​രീ​ത​ദി​ശ​യി​ലു​ള്ള അ​തി​ന്റെ സ​ഞ്ചാ​ര​വും സ​ത്യ​മാ​ണ്. </p>
<p>9/11 ഇ​രു​പ​ത്ത​ഞ്ച് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ, ആ​ഗോ​ള രാ​ഷ്ട്രീ​യ​ഭൂ​മി​ക പ​ല മാ​റ്റ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​താ​യാ​ണ് മ​ന​സ്സി​ലാ​കു​ന്ന​ത്. ഒ​രു വ​ശ​ത്ത് ഗ​സ്സ​യി​ലെ വം​ശ​ഹ​ത്യ അ​ഭൂ​ത​പൂ​ർ​വമാ​യ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽത​ന്നെ തി​രി​കൊ​ളു​ത്തു​ന്നു, അ​ത് ഭീ​ക​ര​വാ​ദ​വി​രു​ദ്ധ ആ​ഖ്യാ​ന​ങ്ങ​ളെ പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു, അ​തേ​സ​മ​യം മ​റു​വ​ശ​ത്ത് മു​സ്‌​ലിം രാ​ഷ്ട്രീ​യ ക​ർ​തൃ​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ബ​ല ധാ​ര​ണ​ക​ളെ തി​രു​ത്തും വി​ധ​മു​ള്ള സൊ​ഹ്റാ​ൻ മം​ദാ​നി​യു​ടെ ഇ​ല​ക്ഷ​ൻ വി​ജ​യംപോ​ലു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും ലോ​ക​ത്ത് സം​ഭ​വി​ക്കു​ന്നു. </p>
<p>പ​ക്ഷേ, ഇ​ന്ത്യ​യി​ൽ പൗ​ര​ത്വ​വും, യു.​എ.​പി.​എ​യും, ഭ​ര​ണ​കൂ​ട നി​രീ​ക്ഷ​ണ​വും, ന​ശീ​ക​ര​ണ​ ന​ട​പ​ടി​ക​ളും, മു​സ്‌​ലിം രാ​ഷ്ട്രീ​യ പ​ങ്കാ​ളി​ത്ത​വു​മൊ​ക്കെ സം​ബ​ന്ധി​ച്ചു​ള്ള സം​വാ​ദ​ങ്ങ​ളെ ദേ​ശ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ഷത​ന്നെ​യാ​ണ് ഇ​പ്പോ​ഴും നി​ർ​ണ​യി​ക്കു​ന്ന​ത്. ഈ ​വ്യ​തി​യാ​ന​ത്തെ താ​ങ്ക​ളെ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​ത്? ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം രാ​ഷ്ട്രീ​യ​ത്തെ മ​ന​സ്സി​ലാ​ക്കാ​നു​ള്ള പ്ര​ബ​ല വീ​ക്ഷ​ണ​കോ​ണാ​യി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന​ത് ഭീ​ക​ര​വാ​ദ​വി​രു​ദ്ധ യു​ദ്ധ വ്യ​വ​ഹാ​ര​ങ്ങ​ൾത​ന്നെ​യാ​ണോ? അ​ത​ല്ല സു​ര​ക്ഷ, തീ​വ്ര​വാ​ദം, സം​ശ​യാ​സ്പ​ദം തു​ട​ങ്ങി​യ അ​തി​ന്റെ സം​വ​ർ​ഗ​ങ്ങ​ൾക്ക​പ്പു​റം അ​ത്ത​രം സം​വാ​ദ​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​നു​ള്ള സാ​ധ്യ​ത താ​ങ്ക​ൾ കാ​ണു​ന്നു​ണ്ടോ? </p>
<p> മി​ല്യ​ൺ ക​ണ​ക്കി​നാ​ളു​ക​ൾ ലൈ​വാ​യി ക​ണ്ട, പ്ര​ത്യേ​കി​ച്ച് യു​വ​ത​ല​മു​റ സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ക്ഷി​ച്ച, ഗ​സ്സ​ൻ വം​ശ​ഹ​ത്യ, വ​ള​ച്ചൊ​ടി​ച്ച ച​രി​ത്ര​ത്തി​ലൂ​ടെ​യും വ്യാ​ജ​പ്ര​മേ​യ​ങ്ങ​ളി​ലൂ​ടെ​യും കാ​ല​ങ്ങ​ൾകൊ​ണ്ട് നി​ർ​മിച്ചെ​ടു​ത്ത സ​യ​ണി​സ്റ്റ് ആ​ഖ്യാ​ന​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന​ത് ശ​രിത​ന്നെ. സൊ​ഹ്റാ​ൻ മം​ദാ​നി​യു​ടെ വി​ജ​യം ആ ​അ​ർ​ഥ​ത്തി​ൽ പ്ര​തീ​ക്ഷ​ക്ക് വ​ക​ന​ൽ​കു​ന്നൊ​രു ല​ക്ഷ​ണംത​ന്നെ​യാ​ണ്. പ​ക്ഷേ, താ​ഴേ​ക്കി​ട​യി​ലും ന്യൂ​യോ​ർ​ക്കി​ന് പു​റ​ത്തും ഈ ​വി​ജ​യം മൂ​ർ​ത്ത​മാ​യ മാ​റ്റ​ങ്ങ​ളാ​യി വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ടാ​ൻ പോ​കു​ന്ന​തെ​ങ്ങ​നെ​യാ​ണെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണ​ണം. </p>
<p>മം​ദാ​നി ഉ​മ​ർ ഖാ​ലി​ദി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച ഘ​ട്ട​ത്തി​ൽ മു​ഫ്തി ഖ​യ്യൂ​മി​നെ​യും ഷ​ർ​ജീ​ൽ ഇ​മാ​മി​നെ​യും ഒ​ന്ന് പ്ര​തിപാ​ദി​ക്കു​കപോ​ലും ചെ​യ്യാ​തി​രു​ന്ന​തെ​ന്തുകൊ​ണ്ടെ​ന്ന് (അ​വ​ർ​ക്ക് വേ​ണ്ടി അ​ഭ്യ​ർ​ഥിക്കു​ന്ന​തേ പോ​ട്ടെ) ഞാ​നാ​ശ്ച​ര്യ​പ്പെ​ട്ടി​രു​ന്നു. ഗു​ജ​റാ​ത്തി​ലു​ണ്ടാ​യ ഒ​രു ഭീ​ക​ര​വാ​ദ സ്ഫോ​ട​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന്റെ പേ​രി​ൽ പ​തി​നൊ​ന്ന് വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​ഞ്ഞ് വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് മു​ഫ്തി ഖ​യ്യൂം. സു​പ്രീംകോ​ട​തി പി​ന്നീ​ട​ദ്ദേ​ഹ​ത്തെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ​വി​ടു​ക​യാ​യി​രു​ന്നു. മു​സ്‌​ലി​ംകളെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തും ഇ​സ്‍ലാമോ​ഫോ​ബി​യ​യും അ​ങ്ങേ​യ​റ്റം സാ​ധാ​ര​ണ​വ​ത്ക​രി​ക്ക​പ്പെ​ട്ട അ​തേ ഗു​ജ​റാ​ത്താ​ണ് മം​ദാ​നി​യു​ടെ ത​റ​വാ​ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/19/2884585-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020G4MRnmVkKYffx2HCaTxWHF1z5SqZAmWM6327631" data-watermark="false" style="width: 100%;" info-selector="#info_item_1784436329644">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1784436329644"></div>
</div>
<p>മം​ദാ​നി​യു​ടെ വി​ജ​യ​ത്തെ ചെ​റു​താ​ക്കി​ കാ​ണു​ക​യെ​ന്ന​ത​ല്ല എ​ന്റെ ഉ​ദ്ദേ​ശ്യം മ​റി​ച്ച്, തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ത്യ​യ​ശാ​സ്ത്ര നി​ല​പാ​ടി​നെ​യും അ​ധി​കാ​ര​ത്തെ​യും അ​ടി​വ​ര​യി​ട്ട് കാ​ണി​ക്കു​ക​യെ​ന്ന​ത് മാ​ത്ര​മാ​ണ്. മം​ദാ​നി​യെ​യും രാ​മ​ച​ന്ദ്ര​ഗു​ഹ​യെ​യും പോ​ലു​ള്ള ആ​ളു​ക​ൾ ഉ​മ​ർ​ഖാ​ലി​ദി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും അ​തേ​സ​മ​യം കാ​ലി​ക്ക​ട​ത്തി​ന്റെ​യും, ബീ​ഫ് ക​ഴി​ച്ച​തി​ന്റെ​യും പേ​രി​ൽ മു​സ്‍ലിംക​ളെ ആ​ൾ​ക്കൂ​ട്ടാ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്ന​തി​നെ കു​റി​ച്ചും, അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ വീ​ടും ക​ട​ക​ളും പ​ള്ളി​ക​ളും മ​റ്റ് പൈ​തൃ​ക സൗ​ധ​ങ്ങ​ളും ഇ​ടി​ച്ചുനി​ര​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും മൗ​ന​മ​വ​ലം​ബി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ബു​ൾ​ഡോ​സിങ്ങും ആ​ൾ​ക്കൂ​ട്ടാ​ക്ര​മ​ണ​വും ഹി​ജാ​ബി​നെ​തി​രെ​യു​ള്ള ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന​തു​പോ​ലു​ള്ള യു​ക്തി​ഹീ​ന​മാ​യ എ​തി​ർ​പ്പു​മൊ​ക്കെ ഊ​ന്നി​നി​ൽ​ക്കു​ന്ന അ​ധി​കാ​ര ക്ര​മീ​ക​ര​ണ​ങ്ങ​ളെ​യും വി​ജ്ഞാ​ന രൂ​പവത്ക​ര​ണ​ങ്ങ​ളെ​യു​മൊ​ക്കെ നേ​രി​ടു​ക​യും വി​മ​ർ​ശ​ന വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തേ തീ​രൂ.</p>
<p>ഇ​ന്ത്യ​യ​ിലു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഭീ​ക​ര​വാ​ദം-​സു​ര​ക്ഷാ​വ​ത്കര​ണം എ​ന്ന ച​ട്ട​ക്കൂ​ട് ഇ​നി​യും പ്ര​ബ​ല​മാ​യി തു​ട​രാ​ൻത​ന്നെ​യാ​ണ് സാ​ധ്യ​ത എ​ന്നാ​ണെ​നി​ക്ക് തോ​ന്നു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​യു​ന്തോ​റും അ​തി​നി​യും ഉ​ഗ്ര​രൂ​പം പ്രാ​പി​ക്കാ​നാ​ണ് സാ​ധ്യ​ത. സം​ഭ​വ​ങ്ങ​ളും സ്ഥ​ല​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും മാ​റി​ക്കൊ​ണ്ടി​രി​ക്കും. പ​ക്ഷേ, അ​തി​ന്റെ വ്യാ​ക​ര​ണ​വും അ​തി​ന് പി​ന്നി​ലെ തി​ര​ക്ക​ഥ​യു​മാ​യി​രി​ക്കും മാ​റാ​തെ തു​ട​രു​ക. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ലൗ ​ജി​ഹാ​ദ്, കൊ​റോ​ണ ജി​ഹാ​ദ്, ലാ​ൻ​ഡ് ജി​ഹാ​ദ്, മാ​ർ​ക്സ് ജി​ഹാ​ദ് തു​ട​ങ്ങി​യ വി​വാ​ദ​ങ്ങ​ൾത​ന്നെ​യെ​ടു​ക്കു​ക. ആ ​പ​ട്ടി​ക അ​തു​കൊ​ണ്ടൊ​ന്നും തീ​രി​ല്ല. രാ​ഷ്ട്രീ​യം, ബോ​ളി​വു​ഡ്, ജ​ന​പ്രി​യ സം​ഗീ​തം, ഭ​ക്ഷ​ണ സം​സ്കാ​രം, ദൈ​നം​ദി​ന ജീ​വി​തം എ​ന്നു​തു​ട​ങ്ങി​യ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും അ​ത്ത​രം ബോ​ധ​പൂ​ർ​വമു​ള്ള വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​മാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കും. </p>
<p>നി​ല​നി​ൽ​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തി​ലും അ​തി​ലും പ്ര​ധാ​ന​മാ​യി ആ ​രാ​ഷ്ട്രീ​യം ആ​ശ്ര​യി​ക്കു​ന്ന വി​ശാ​ല​മാ​യി വ്യ​വ​ഹാ​ര​ത്തി​ലും മാ​റ്റ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്ന​ല്ല. അ​തൊ​രു അ​നി​വാ​ര്യ​ത​യാ​ണ്. പ​ക്ഷേ, ആ ​മാ​റ്റം എ​ങ്ങ​നെ കൊ​ണ്ടു​വ​രാ​മെ​ന്ന​ത് ഉ​ത്ത​രം പ​റ​യാ​ൻ പ്ര​യാ​സ​ക​ര​മാ​യൊ​രു ചോ​ദ്യ​മാ​ണ്. മ​റ്റൊ​രു സം​ഭാ​ഷ​ണംത​ന്നെ അ​തി​നാ​യി ആ​വ​ശ്യ​മാ​യി വ​രും. പ​ക്ഷേ അ​ത്ത​ര​മൊ​രു മാ​റ്റ​ത്തി​നാ​യു​ള്ള തേ​ട്ട​വും പ്ര​തീ​ക്ഷ​യും, അ​ത് സാ​ധ്യ​മാ​ക്കാ​നു​ള്ള ക​ഠി​ന​ശ്ര​മ​ങ്ങ​ളു​മി​ല്ലാ​തെ ന​മ്മു​ടെ ജീ​വി​തം വെ​റും ന​ഗ്ന​ജീ​വി​ത​ങ്ങ​ളാ​യി ഒ​ടു​ങ്ങി​ത്തീ​രും. </p>]]></content:encoded>
<link>https://www.madhyamam.com/weekly/interview/interview-with-dr-irfan-ahmed-1538484</link>
<guid isPermaLink="true">https://www.madhyamam.com/weekly/interview/interview-with-dr-irfan-ahmed-1538484</guid>
<category><![CDATA[Weekly,Interview,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[അ​ൻ​വ​ർ സ​ലാ​ഹു​ദ്ദീ​ൻ]]></dc:creator>
<pubDate>Mon, 20 Jul 2026 03:00:20 GMT</pubDate>
</item>
<item>
<title><![CDATA[അനക്കം]]></title>
<description/>
<enclosure length="331272" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884565-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884565-untitled-1.gif'/><figcaption></figcaption></figure><p>കടന്നുപോയ കാറ്റിനെപ്പറ്റി </p>
<p>ഗഹനമായ മൗനത്താൽ </p>
<p>ആകാശം വിസ്തരിക്കുമ്പോൾ </p>
<p>കാലത്തിന്റെ പൂച്ചനടത്തം. </p>
<p>ഒരില </p>
<p>ഓർമയുടെ ഞെടുപ്പിൽനിന്നു </p>
<p>പിടിവിട്ടുമാറുകയാണ്. </p>
<p>നേരം പുലരുകയല്ല; </p>
<p>വിവശരും വിധവകളും </p>
<p>വേരുകളറ്റവരും </p>
<p>വേലികടത്തപ്പെട്ടവരും </p>
<p>വാരിപ്പുതച്ച കരിമ്പടം </p>
<p>അഴിഞ്ഞുവീഴുകയാണ്. </p>
<p>ഒരു പൂവ് വിരിയുന്നു; </p>
<p>അല്ലല്ല, വിരിയുകയല്ല </p>
<p>–കടഞ്ഞെടുത്ത സുഗന്ധം </p>
<p>കുമ്പിളിലാക്കി </p>
<p>ഒരു ചെടി നീട്ടുന്നതാണ്. </p>
<p>പുല്ലുകൾക്കിടയിൽ </p>
<p>വെയിൽ പരക്കുന്നതല്ല; </p>
<p>കടന്നുപോയവരുടെ </p>
<p>കാൽപ്പാടുകളിൽ </p>
<p>കാലം പാവുകാച്ചുന്നതാണ്. </p>
<p>വെളിച്ചം നടക്കുമ്പോൾ </p>
<p>ഭൂമി മറുവശത്തേക്കു </p>
<p>തിരിഞ്ഞു കിടക്കുന്നു. </p>
<p>മുഷ്‌ടി ചുരുട്ടിയ പിഞ്ചുകൈ; </p>
<p>വിപ്ലവവിജയമല്ല. </p>
<p>അകലം വെടിഞ്ഞ ഉടലുകളുടെ </p>
<p>ആഘോഷങ്ങൾക്കൊടുവിൽ </p>
<p>അമ്മച്ചോരയിലെ തിരമാലയായതിന്റെ </p>
<p>ആഹ്ലാദമുദ്രയാണ്. </p>
<p>ഉയരത്തിലെ കസേരയിൽനിന്ന് </p>
<p>ആളിറങ്ങുന്നു; </p>
<p>ആളൊഴിഞ്ഞാലും </p>
<p>അവിടിരിക്കുവോളം </p>
<p>അക്കസേര അധികാരമാവുന്നു. </p>
<p>എല്ലാ അനക്കങ്ങളും </p>
<p>ഒരേദിശയിലല്ല. </p>
<p>പുക മുകളിലേക്ക്. </p>
<p>മഴ താഴേക്ക്. </p>
<p>രക്തം ഹൃദയത്തിലൂടെ </p>
<p>മക്കളിലൂടെ </p>
<p>കൂടപ്പിറപ്പുകളിലൂടെ </p>
<p>പിച്ചാത്തിമുനകളിലൂടെ... </p>
<p>കാലം </p>
<p>എല്ലാത്തിനും മുകളിൽ </p>
<p>അനക്കമില്ലാതെ </p>
<p>തിരയടിക്കുന്ന മഹാപ്രവാഹം. </p>
<p>നമ്മുടെ ഓരോരോ ചലനങ്ങളും </p>
<p>ഈയൽച്ചിറകുകളായറ്റുവീഴുമ്പോൾ </p>
<p>ഒരു തണുത്ത ബിന്ദുവിൽ </p>
<p>നാമുറയുന്നു. </p>
<p>നമുക്കു ചുറ്റുമുള്ള ചലനങ്ങൾ </p>
<p>അതോടെ റദ്ദുചെയ്യപ്പെടുന്നു. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1538465</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1538465</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[സാലിറ്റ് തോമസ്]]></dc:creator>
<pubDate>Mon, 20 Jul 2026 02:45:17 GMT</pubDate>
</item>
<item>
<title><![CDATA[സമോവാർ]]></title>
<description/>
<enclosure length="199971" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884560-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884560-untitled-1.gif'/><figcaption></figcaption></figure><p>പണ്ട്... ഗ്രാമക്കാഴ്ചകളിലൊന്ന്. </p>
<p>സമോവറിൻ തിളയ്ക്കലിൽ </p>
<p>വരമ്പിടിഞ്ഞ ചുണ്ടുകൾ </p>
<p>കവിളാഴ്ന്ന കുഴിമുഖങ്ങൾ </p>
<p>ചരിത്രം പറഞ്ഞിരുന്ന രാപ്പകലുകൾ. </p>
<p>പുകയിരുൾ ചുമരുകളിൽ </p>
<p>ഗാന്ധിയും സുഭാഷ് ചന്ദ്രബോസും </p>
<p>കൃഷ്ണപിള്ളയും </p>
<p>വൈക്കം മൗലവിയും </p>
<p>അടുത്തടുത്ത ​െഫ്രയ്മുകളിൽ </p>
<p>പരസ്പരം നോക്കിയിരുന്ന കാലം. </p>
<p>പെട്രോമാക്സുകൾ </p>
<p>ചിണുങ്ങിപ്പിണങ്ങി തെളിഞ്ഞ </p>
<p>എത്രയെത്ര ചൂടോർമകൾ. </p>
<p>ഊതിക്കുടിച്ച ചായകൾ. </p>
<p>ഊറിച്ചിരിച്ച സായംസന്ധ്യകൾ. </p>
<p>ഉറക്കെയുറക്കേ ചുമച്ചു തുപ്പി </p>
<p>യകന്നുപോകും </p>
<p>ഇടവഴികൾ ഇടനാഴികൾ. </p>
<p>പിഞ്ഞാണിയിൽ വിളമ്പി </p>
<p>വെച്ചൊരു മുളകുവടകളും </p>
<p>സ്നേഹരാഷ്ട്രീയവും </p>
<p>മൂർച്ചയേറ്റിടും വാഗ്വാദങ്ങളും </p>
<p>ഇടനില പരിഹാരങ്ങളിൽ </p>
<p>അനുരഞ്ജനത്തിൻ </p>
<p>അമർത്തിമൂളലുകൾ </p>
<p>പൊട്ടിച്ചിരികൾ. </p>
<p>തിന്നുതീർത്ത ഞാലിപ്പഴങ്ങൾ. </p>
<p>നെയ്യപ്പങ്ങൾ, </p>
<p>പഴംപൊരികൾ. </p>
<p>പരിപ്പുവടകൾ </p>
<p>ഇടയിലേക്കൂഴ്ന്നിറങ്ങും, </p>
<p>കുത്തിത്തുളക്കും </p>
<p>മകരമഞ്ഞിൽ കോച്ചിപ്പിടിച്ച </p>
<p>കൈകൾ കൂട്ടിപ്പിടിച്ചും </p>
<p>മേശമേൽ താളംപിടിച്ചും </p>
<p>വിറച്ചു വിപ്ലവച്ചുവയൂറും </p>
<p>നെഞ്ചകങ്ങൾ ശ്വാസം തള്ളി </p>
<p>പാടിയ നാടകഗീതങ്ങൾ </p>
<p>തുപ്പിത്തെറിപ്പിച്ച മുറുക്കാൻ </p>
<p>ചോരയിൽ മങ്ങിപ്പടർന്ന </p>
<p>കൗമാരചിത്രങ്ങളിൽ </p>
<p>നോക്കിച്ചിരിപ്പതോർമകൾ </p>
<p>പിന്നെയും ചേക്കേറുന്നു </p>
<p>കുടുകുടേ ചിരിച്ചാർക്കുന്നു. </p>
<p>വിറയും വർത്തമാനങ്ങളെ </p>
<p>കൂട്ടായ്മയോടെ കെട്ടിപ്പിടിച്ചും </p>
<p>വെട്ടുവഴി തോറും തെളിച്ചിടും </p>
<p>ചൂട്ടുമായിരുട്ടിനെയാട്ടി </p>
<p>വളഞ്ഞൂന്നിപ്പോയ കോലങ്ങൾ </p>
<p>മുറിയിലെ കനച്ചെണ്ണ -കഷായ </p>
<p>ഗന്ധങ്ങളിൽ വീർപ്പുമുട്ടുന്നു. </p>
<p>നിലാവൊഴുകും പെരുവഴി </p>
<p>കുന്നറ്റം നടന്നു മടങ്ങുവാൻ </p>
<p>പേരറിയാമരം തണൽ വിരിച്ച </p>
<p>പെരുച്ചാഴികൾ വലിച്ചിട്ട </p>
<p>മണ്ണിലൂന്നി ചരിഞ്ഞൊരു </p>
<p>ചായപ്പീടിക ​െബഞ്ചിലമർന്നിരുന്നു </p>
<p>സമോവറിൻ ചുടുചായയൊന്നു </p>
<p>പിന്നെയും ചുണ്ടോടൊട്ടി </p>
<p>കുടിക്കാൻ കൊതി വെമ്പുന്നു. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1538462</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1538462</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[അൻസാരി റഹുമത്തുള്ള]]></dc:creator>
<pubDate>Mon, 20 Jul 2026 02:30:44 GMT</pubDate>
</item>
<item>
<title><![CDATA[ഈ മഴയിൽ]]></title>
<description/>
<enclosure length="300707" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884552-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884552-untitled-1.gif'/><figcaption></figcaption></figure><p>ആരുടെ അടുത്തേക്കാണോ </p>
<p>എന്റെ നിലം പോയത് </p>
<p>അവരുടെ അടുത്തേക്ക് </p>
<p>എന്റെ മഴയും പോയി. </p>
<p>ഇപ്പോൾ ഉരുണ്ടുകൂടുന്ന </p>
<p>കാർമേഘങ്ങൾ അവർക്കുവേണ്ടി മാത്രം. </p>
<p>കുയിലുകൾ </p>
<p>കൂകുന്നത് </p>
<p>അവർക്കുവേണ്ടി. </p>
<p>അവർക്കായി ഭൂമിയുടെ നെഞ്ചിൽനിന്നും </p>
<p>നനവാർന്ന മണ്ണിന്റെ മണമുയരുന്നു. </p>
<p>ഇപ്പോളെനിക്ക് കലപ്പയില്ല </p>
<p>കാളയില്ല </p>
<p>വയൽവരമ്പുകളില്ല </p>
<p>പച്ചപ്പിന്റെ </p>
<p>ഒരു തുള്ളിപോലുമില്ല. </p>
<p>തത്തകളില്ല, തടാകമില്ല </p>
<p>പുഴയില്ല, </p>
<p>തിരുവാതിര നക്ഷത്രമില്ല </p>
<p>എനിക്കായി </p>
<p>മേഘ മൽഹാറുമില്ല </p>
<p>സ്വന്തമായി </p>
<p>മണ്ണില്ലാത്തവന് </p>
<p>സ്വന്തമായി ആകാശവുമില്ല </p>
<p>അടുത്ത കൊയ്ത്തു കഴിയുന്നേരം </p>
<p>എല്ലാം വീട്ടിത്തീർക്കാം </p>
<p>എന്ന എന്റെ വാഗ്ദാനവും </p>
<p>വൃഥാവിലായി. </p>
<p>അവരുടെ അടുത്തേക്ക് </p>
<p>എന്റെ നിലവും പോയി. </p>
<p>‘ആരുടെ അടുത്തേക്കാണോ </p>
<p>എന്റെ നിലം പോയത് </p>
<p>അവരുടെ അടുത്തേക്ക് </p>
<p>എന്റെ മഴയും പോയി.</p>
<p><i><font color="#ff0000">മൊഴിമാറ്റം: മിനി അനാമിക</font></i></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1538457</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1538457</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[നരേഷ് സക്സേന]]></dc:creator>
<pubDate>Mon, 20 Jul 2026 02:16:11 GMT</pubDate>
</item>
<item>
<title><![CDATA[ചോര മഴ പെയ്യുമ്പോൾ]]></title>
<description/>
<enclosure length="345534" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884548-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884548-untitled-1.gif'/><figcaption></figcaption></figure><p>നീ മഴയുടെ കീഴിൽ നടക്കുമ്പോൾ, </p>
<p>നിന്റെ ഷൂസഴിച്ചു </p>
<p>നഗ്നപാദങ്ങളാൽ നടക്കുക. </p>
<p>നിന്റെ പാദങ്ങൾ നിലത്തെ </p>
<p>വെള്ളത്തെ അനുഭവിക്കട്ടെ. </p>
<p>അവ അൽപം നനയട്ടെ. </p>
<p>നിന്റെ കാലുകൾ ചളിയിൽ മുങ്ങട്ടെ. </p>
<p>കാൽവിരലുകൾകൊണ്ട് </p>
<p>അതിന്റെ മൃദുലത അനുഭവിക്കട്ടെ. </p>
<p>എന്നാൽ നീയെന്ത്‌ ചെയ്താലും </p>
<p>മുകളിൽ ആകാശത്തേക്ക് നോക്കരുത്. </p>
<p>കറുത്ത നിറങ്ങളുള്ള, </p>
<p>ആ ചാരനിറത്തിലുള്ള </p>
<p>ആകാശത്തേക്ക് നോക്കരുത്. </p>
<p>മരണം നിന്റെ മുന്നിൽ തങ്ങിനിൽക്കുന്നത് നീ കാണും. </p>
<p>പുഞ്ചിരിക്കുന്ന ഭയാനകമായ ഒരു ചിരി. </p>
<p>നീ വായുവിൽ മാരകമായ പുക കാണും. </p>
<p>സഹതാപത്തോടെ നീ നോക്കിനിൽക്കുന്ന </p>
<p>കുട്ടികളുടെ ആത്മാക്കളെ നീ കാണും. </p>
<p>മഴ ചോര കലർന്ന് ചുവന്ന നിറമാകുന്നത് നീ കാണും. </p>
<p>ആകാശക്കാഴ്ച നീ ഇഷ്ടപ്പെടുകയില്ല, </p>
<p>അതുകൊണ്ട് അങ്ങോട്ട്‌ നോക്കരുത്. </p>
<p>നിലത്തേക്ക് നോക്കൂ വെള്ളക്കുഴിയിലേക്ക്, </p>
<p>നിന്റെ പ്രതിബിംബം അതിൽ കാണാം. </p>
<p>സൂക്ഷിച്ചുനോക്കൂ, നീയാരാണെന്ന് ഓർക്കൂ. </p>
<p>ഇത് നീയാണ്, </p>
<p>നീ വളർന്ന നാടാണ്. </p>
<p>ഏത് നിമിഷവും ഈ ചളിക്കുണ്ടിന്റെ അവശിഷ്ടങ്ങൾ അതിൽ വീഴും, അത്‌ നിന്നെ കൊല്ലും. </p>
<p>ഓടിപ്പോവുക, </p>
<p>മറ്റൊരു ചളിക്കുണ്ടിനരികെ നിൽക്കുക. </p>
<p>നിങ്ങളുടെ പ്രതിബിംബം വീണ്ടും കാണുക. </p>
<p>ഓർക്കുക നീയാരെന്ന്, </p>
<p>എന്നിട്ട് വീണ്ടുമോടുക. </p>
<p>മഴ നിൽക്കുകയും ചളി ഉണങ്ങുകയും ചെയ്യുമ്പോൾ </p>
<p>ആകാശത്തെ നോക്കുക. </p>
<p>നിനക്കെന്ത് സംഭവിച്ചെന്ന് നീ അറിയുന്നുണ്ടോ? </p>
<p>നിനക്ക് ചുറ്റും നടക്കുന്നതെന്തെന്ന് </p>
<p>നീ അറിയുന്നുണ്ടോ? </p>
<p>നിന്റെ ഐഡന്റിറ്റി ഇല്ലാതാക്കിയവരെ </p>
<p>നിന്റെ സുരക്ഷിതമായ അഭയം എടുത്ത് കളഞ്ഞവരെ </p>
<p>നീ മറന്നുപോയോ </p>
<p>അതോ നീ മരിച്ചുപോയോ? </p>
<p>നിന്റെ കുടുംബത്തെ കൊന്നവരെ, </p>
<p>നിന്റെ ആത്മാവിനെ തകർത്തവരെ </p>
<p>നീ മറന്നുപോയോ? </p>
<p>സമയം ആഗതമായിരിക്കുന്നു. </p>
<p>ആകാശം വീണ്ടും നീല നിറമാവാൻ, </p>
<p>മേഘങ്ങൾ വെള്ളനിറമാവാൻ, </p>
<p>മഴ തെളിഞ്ഞതായിരിക്കാൻ </p>
<p>നീ പോയി </p>
<p>പ്രതിരോധിക്കേണ്ടിയിരിക്കുന്നു. </p>
<p>നീ പ്രതിരോധിക്കൂ, </p>
<p>അപ്പോൾ സൂര്യനുദിക്കും </p>
<p>സസ്യങ്ങൾ വളരും </p>
<p>വെടിമരുന്നിന് പകരം </p>
<p>നീ ഓക്സിജൻ ശ്വസിക്കും. </p>
<p>ഒന്നുകിൽ നീ വിജയിയായി മടങ്ങും. </p>
<p>അല്ലെങ്കിൽ തിരിച്ചുവരില്ല.</p>
<p><i><font color="#0000ff">മൊഴിമാറ്റം: പി.കെ. പാറക്കടവ് </font></i></p>
<p>---------------</p>
<h3>റീം സലീം (Reem Sleem) </h3>
<p><font color="#ff0000">ഗസ്സയിൽനിന്നുള്ള പുതിയ തലമുറയിലെ എഴുത്തുകാരി. ഈജിപ്തിലെ അൽഅഹ്സർ യൂനിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിനി.</font><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1538454</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1538454</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,27 JUL 2026]]></category>
<dc:creator><![CDATA[റീം സലീം]]></dc:creator>
<pubDate>Mon, 20 Jul 2026 02:00:37 GMT</pubDate>
</item>
<item>
<title><![CDATA[ന​മ്മ​ൾ ഒ​ന്നും പ​ഠി​ക്കു​ന്നി​ല്ല]]></title>
<description/>
<enclosure length="288450" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/19/2884544-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/19/2884544-untitled-1.gif'/><figcaption></figcaption></figure><p>ഓ​രോ ദു​ര​ന്ത​വും അ​പ​ക​ട​വും പാ​ഠ​ങ്ങ​ളാ​വു​ക​യാ​ണ് ചെ​യ്യു​ക. ബു​ദ്ധി​യു​ള്ള, വി​വേ​ക​മു​ള്ള മ​നു​ഷ്യ​ർ അ​തി​ൽനി​ന്ന് പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളും. അ​താ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ മു​ൻക​രു​തൽ എ​ടു​ക്കും. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ, കേ​ര​ളം ഒ​ന്നും പ​ഠി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ഇ​നി​യും ദു​ര​ന്തം ആ​വ​ർ​ത്തി​ക്കാ​ൻ മാ​ത്ര​മാ​ണ് സാ​ധ്യ​ത. </p>
<p> പ​ശ്ചി​മ​ഘ​ട്ട​ത്തോ​ടു​ള്ള ന​മ്മു​ടെ സ​മീ​പ​ന​ത്തി​ലു​മു​ണ്ട് ഈ ​ആ​വ​ർ​ത്ത​നം. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ങ്ങ​ളോ​ടു​മു​ണ്ട് ഇ​തേ ഉ​ദാ​സീ​ന​ത. ജൂ​ലൈ 7ന് ​വ​യ​നാ​ട്ടി​ൽ വീ​ണ്ടും ദു​ര​ന്ത​മു​ണ്ടാ​യി. ഏ​ഴുപേ​ർ മ​രി​ച്ചു. 2018ലെ ​മ​ഹാ​പ്ര​ള​യ​ശേ​ഷം അ​ര ഡ​സ​നി​ലേ​റെ ത​വ​ണ​യാ​യി പ​ശ്ചി​​മ​ഘ​ട്ടം അ​തി​ന്റെ രൗ​​ദ്ര​ഭാ​വം പു​റ​ത്തെ​ടു​ത്തി​ട്ടു​ണ്ട്. </p>
<p> കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ-​മേ​പ്പാ​ടി ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യു​ടെ വ​യ​നാ​ട് ഭാ​ഗ​ത്തെ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് ഏ​ഴ് പേ​ർ മ​രി​ച്ച​ത്. 2024 ജൂ​​ലൈ 30ന് ​വ​യ​നാ​ട്ടി​ലെ ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് നാ​ട് പ​തി​യെ ക​ര​കയ​റി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഏ​താ​ണ്ട് അ​തേ പ്ര​ദേ​ശ​ത്തു​ത​ന്നെ വീ​ണ്ടു​മൊ​രു അ​പ​ക​ടം. 2024 ൽ ​വ​യ​നാ​ട​ൻ മ​ല​നി​ര​ക​ളി​ലെ ര​ണ്ട് ഗ്രാ​മ​ങ്ങ​ൾ സ​മ്പൂ​ർ​ണ​മാ​യി ചാ​ലി​യാ​റി​ൽ പ​തി​ച്ചു. </p>
<p>വ​യ​നാ​ട്ടി​ലു​ണ്ടാ​യ ഇ​പ്പോ​ഴ​ത്തെ ദു​ര​ന്ത​വും മ​നു​ഷ്യനി​ർ​മി​ത​മാ​ണ്. നി​ർ​ദി​ഷ്ട ഇ​ര​ട്ട തു​ര​ങ്ക​പാ​ത വ​യ​നാ​ട്ടി​ൽ അ​വ​സാ​നി​ക്കു​ന്ന​ത് മേ​പ്പാ​ടി​ക്ക​ടു​ത്ത ക​ള്ളാ​ടി​യി​ലാ​ണ്. ഇ​വി​ടെ, തു​ര​ങ്ക​മു​ഖം​ വ​രെ​യു​ള്ള ‘ക​ട്ട് ആ​ൻ​ഡ് ക​വ​ർ’ പ്ര​വൃ​ത്തി​യാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പാ​റ തു​ര​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മ​ല​യി​ലെ മേ​ൽ​മ​ണ്ണ് മാ​റ്റ​ൽ. മാ​റ്റി​യ മ​ണ്ണ് അ​വി​ടെ​നി​ന്ന് നീ​ക്കംചെ​യ്യാ​തെ​ നി​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ദു​ര​ന്ത​ത്തി​ന് കാ​ര​ണം. ഇ​വ നീ​ക്കംചെ​യ്യാ​ൻ ആ​​ഴ്ച​ക​ൾ​ക്കു മു​മ്പേ നി​ർ​ദേ​ശി​ച്ചി​ട്ടും ക​രാ​ർ ക​മ്പ​നി അ​ത് പാ​ലി​ച്ചി​ല്ല. മ​ഴ ക​ന​ത്ത​തോ​ടെ, മ​ല​ക​ണ​ക്കെ കു​ന്നുകൂ​ട്ടി​യ മ​ണ്ണി​ടി​ഞ്ഞ് സ​മീ​പ​ത്തെ റോ​ഡി​ലേ​ക്കും പു​ഴ​യി​ലേ​ക്കും കു​ത്തി​യൊ​ലി​ച്ചു. ഇ​ത് മു​ഖ്യ​മാ​യും ക​രാ​ർ ക​മ്പ​നി​യു​ടെ അ​നാ​സ്ഥ​യാ​ണ്. </p>
<p>പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ഖ​ന​ന​വും നി​ർ​മാ​ണ​വും ന​ട​ത്തു​ന്ന​തി​നെ​തി​രെ ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​ണ്. എ​ന്നി​ട്ടും എ​തി​ർ​പ്പു​ക​ൾ​ ക​ണ​ക്കി​ലെ​ടു​ക്കാ​തെ ഇ​തേ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് തു​ര​ങ്ക​പാ​ത നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.​ വ​യ​നാ​ട്ടി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​ത്തി​ന് മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ കൂ​ടി​യേ തീ​രൂ എ​ന്നതിൽ ത​ർ​ക്ക​മി​ല്ല. പ​ക്ഷേ, അ​ത് എ​ത്ര​ത്തോ​ളം പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ശാ​സ്ത്രീ​യ​വു​മാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ചി​ന്ത​ക​ൾ ഉ​ണ്ടാ​യേ പ​റ്റൂ </p>
<p>ചോ​ദ്യ​ങ്ങ​ൾ പി​ന്നെ​യും ശേ​ഷി​ക്കു​ന്നു​ണ്ട്. എ​ന്തു​കൊ​ണ്ട് മ​ഴ​ക്കാല​ങ്ങ​ളി​ൽ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ ആ​വ​ർ​ത്തി​ച്ചു ദു​ര​ന്തം ഉ​ണ്ടാ​കു​ന്നു? വി​ക​സ​ന പ​ദ്ധ​തി​ക​ളും പ്ര​കൃ​തി​ക്കു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും അ​തി​ൽ എ​ന്തു പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്? മ​നു​ഷ്യനി​ർ​മി​ത​മല്ലേ ഈ ​ദു​ര​ന്ത​ങ്ങ​ൾ? </p>
<p>തു​ര​ങ്ക​പാ​ത​യി​ലു​ണ്ടാ​യ ദു​ര​ന്തം കേ​വ​ലം തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​​ങ്കേ​തി​ക​മാ​യ അ​പാ​ക​തയായി ചു​രു​ക്കാ​ൻ പാ​ടി​ല്ല. അ​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ൾ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​ദി​ഷ്ട തു​ര​ങ്ക​നി​ർ​മാ​ണ പ്ര​വൃ​ത്തി​യെ ​സ​മ​ഗ്ര​മാ​യി​ത്ത​ന്നെ പു​ന​ര​വ​ലോ​ക​ന​ത്തി​ന് വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട്. അ​തു​പോ​ലെ പ​ശ്ചി​മ​ഘ​ട്ട​ത്തെ​യും സ​വി​ശേ​ഷ​മാ​യി വ​യ​നാ​ടി​നോ​ടു​ള്ള സ​മീ​പ​ന​ത്തെ​യും. ന​മു​ക്ക് ന​ല്ല പാ​ത​ക​ൾ വേ​ണ​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പ​ക്ഷേ, ദു​ര​ന്തം ന​മു​ക്ക് വേ​ണ്ടേ വേ​ണ്ട. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/disaster-repeated-in-wayanad-1538452</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/disaster-repeated-in-wayanad-1538452</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,27 JUL 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 20 Jul 2026 01:46:04 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="23906" type="image/jpeg" url="https://www.madhyamam.com/h-upload/2025/08/16/2659771-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/08/16/2659771-untitled-1.webp'/><figcaption></figcaption></figure><h3>റേഡിയോ നാടകങ്ങളിലെ ‘ഒറ്റ’യാൻ</h3>
<p>എൺപതുകളുടെ അവസാനത്തിലോ തൊണ്ണൂറുകളുടെ തുടക്കത്തിലോ ആണ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പില്‍ ‘ഇരിപ്പിടങ്ങള്‍’, ‘ആഭേരി’ എന്ന രണ്ടു ചെറുകഥകൾ വന്നതായി കണ്ടത്. അവ വായിച്ചപ്പോള്‍ ആ പേര് മനസ്സില്‍ പതിഞ്ഞു: കെ.വി. ശരത്ചന്ദ്രന്‍. അപ്പോള്‍ അതാ വരുന്നു ‘മാതൃഭൂമി’ വാരാന്തപ്പതിപ്പില്‍ ഒരു കഥകൂടി: ‘എവിടെയോ’. അതോടെ, എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. വിലാസത്തിനു വേണ്ടി ‘മാതൃഭൂമി’ പത്രാധിപര്‍ക്കെഴുതി. കൊല്ലത്ത് പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിലെ ഉദ്യോഗസ്ഥന്‍റെ വിലാസം കിട്ടി. വൈകിയില്ല: കത്തെഴുതി. ഒട്ടും വൈകിയില്ല: മറുപടിയും കിട്ടി. താന്‍ ഒരെഴുത്തുകാരനാണ് എന്നു സമ്മതിക്കാന്‍പോലും മടിക്കുന്ന കത്ത്. </p>
<p>സൗഹൃദം കത്തുകള്‍ വഴി കുറച്ചുദൂരം പോയി. പിന്നെ അറിയുകയാണ്: കഥാകാരന്‍ ബാങ്ക് ഉപേക്ഷിച്ചിരിക്കുന്നു; ആകാശവാണിയില്‍ ചേര്‍ന്നിരിക്കുന്നു. അത് വെറുതെയുള്ള ഒരു ജോലിമാറ്റമായിരുന്നില്ല. എന്തൊക്കെയോ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുതന്നെയായിരുന്നു. ചെയ്യുകയും ചെയ്തു: ആകാശവാണി നാടകങ്ങളില്‍ സ്വന്തമായി ഒരു ഭൂമികയുണ്ടാക്കി. അതിന്‍റെ സാധ്യതകള്‍ ആവോളം ഉപയോഗിച്ച് മൈല്‍ക്കുറ്റികള്‍ നാട്ടി. ‘ഒറ്റ’ എന്ന ഒരൊറ്റ കഥാപാത്രനാടകത്തില്‍ തിലകനെക്കൊണ്ട് അഭിനയിപ്പിച്ച് ആ മൈല്‍ക്കുറ്റി നാട്ടിച്ചു. </p>
<p>ഒന്നും വെറുതെയായില്ല. വെറുതെയിരിക്കാനല്ലല്ലോ അയാള്‍ ജോലിമാറിയത്. റേഡിയോ നാടകം എന്ന മാധ്യമത്തെത്തന്നെ മാറ്റിമറിച്ചു. നിരവധി തവണ ദേശീയ പുരസ്കാരങ്ങള്‍ നേടി. ശരത്ചന്ദ്രന്‍ കഥാരംഗം വിട്ടപ്പോള്‍ എനിക്ക് അല്‍പം നിരാശ തോന്നിയിരുന്നു. ഭാഷയിലെ ഒരു മികച്ച കഥാകൃത്ത് വഴിമാറിപ്പോവുകയാണല്ലോ എന്ന് ദുഃഖിച്ചു. എഴുതിയ കഥകള്‍ വി.എം. ഗിരിജ സമാഹരിച്ചു. ഞാന്‍ അവതാരികയെഴുതി. ആ പുസ്തകം വന്നു: ‘എവിടെയോ’. </p>
<p>ശരത് ആകാശവാണിയില്‍നിന്ന് വിരമിച്ചിരിക്കുന്നു. റേഡിയോ നാടകങ്ങളില്‍നിന്നു വിരമിച്ചു എന്ന് അതിനർഥമില്ല. എന്നാലും ഞാന്‍ ആശിക്കുന്നു: കെ.വി. ശരത്ചന്ദ്രന്‍ ഇനി കഥകളുമെഴുതും. എവിടേക്കോ ഒരു വഴിയായല്ല; തികഞ്ഞ ലക്ഷ്യബോധത്തോടെത്തന്നെ. അയാള്‍ മലയാളകഥാരംഗത്തും മൈല്‍ക്കുറ്റികള്‍ നാട്ടും. മടിയനാണെന്നറിയാം. എന്നാലും ഞാൻ ശപിക്കുന്നു: മടിയാ നീ കഥ ചുമക്കൂ. ശരത്തുമായി രവീന്ദ്രന്‍ രാവണേശ്വരം നടത്തിയ കൂടിക്കാഴ്ച ‘മാധ്യമം’ ആഴ്ചപ്പതിപ്പിലുണ്ട് (ലക്കം 1480). വിലപ്പെട്ട പല വിവരങ്ങളും അനുഭവങ്ങളുംകൊണ്ട് സമ്പന്നമായ ഒരു വായന നിങ്ങളെ വിളിക്കുന്നുണ്ട്. </p>
<p><font color="#ff0000">അഷ്ടമൂർത്തി (എഴുത്തുകാരൻ -ഫേസ്ബുക്ക് കുറിപ്പ്) </font></p>
<h3>യേശു നജീബ്: ക്രൂശിക്കപ്പെടുന്ന മനുഷ്യത്വത്തിന്റെ രാഷ്ട്രീയഗീതം</h3>
<p>പി.എസ്. റഫീഖിന്റെ ‘യേശു നജീബ്’ എന്ന കഥ (ലക്കം 1478) മനുഷ്യത്വത്തെയും ഭരണകൂട പ്രത്യയശാസ്ത്രങ്ങളെയും മുൻനിർത്തി നടത്തുന്ന അതിതീക്ഷ്ണമായ ഒരു രാഷ്ട്രീയ-മാനുഷിക ഇടപെടലാണ്. കേവലമൊരു ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളിയുടെ കാണാതാകലിനെ മാത്രം കേന്ദ്രീകരിച്ചല്ല ഈ ആഖ്യാനം വികസിക്കുന്നത്. മനുഷ്യനെ കേന്ദ്രബിന്ദുവാക്കി നിർത്തി മതം, കല, രാഷ്ട്രീയം, വിപണി, അധികാരം, അപരത്വം, ഫാഷിസം എന്നിവയുടെ സങ്കീർണമായ ആന്തരിക ഘടനകളെ കഥാകൃത്ത് ഇവിടെ വിചാരണ ചെയ്യുന്നുണ്ട്. കേരളീയ മണ്ണിലെ ദേശാടന ജീവിതങ്ങളുടെ നിസ്സഹായതയെ ക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രവുമായി സമന്വയിപ്പിക്കുന്നതിലൂടെ, വർത്തമാന ഇന്ത്യൻ സാമൂഹികാവസ്ഥയിലെ ഭയത്തെയും അന്യവത്കരണത്തെയും അടയാളപ്പെടുത്തുന്ന വലിയൊരു സാംസ്കാരിക പ്രതിരോധമായി ഈ കഥ മാറുന്നു. </p>
<p>കഥയുടെ അടിത്തറയും ചരിത്രപരമായ പശ്ചാത്തലവും രൂപപ്പെടുന്നത് ആണ്ടി മാസ്റ്ററുടെ ‘പിക്കാസോ ആർട്സ്’ എന്ന ബോർഡെഴുത്ത് കടയിലൂടെയാണ്. ഗുഹാലിപികൾ മുതൽ ഡിജിറ്റൽ യുഗം വരെയുള്ള അക്ഷരങ്ങളുടെ ചരിത്രം ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ഈ ഇടം സാധാരണ പശ്ചാത്തലമല്ല, ഒരു ജനതയുടെ രാഷ്ട്രീയ പരിണാമത്തിന്റെ ആർക്കൈവാണ്. ചുവരുകളിലും ബാനറുകളിലും അരിവാൾ-ചുറ്റിക-നക്ഷത്രങ്ങൾ വരച്ച് രാഷ്ട്രീയ പ്രത്യാശകളുടെ ദൃശ്യസ്മൃതി നിർമിച്ച ആണ്ടി മാസ്റ്റർ കേരളീയ നവോത്ഥാനത്തിന്റെയും ഇടതുപക്ഷ മൂല്യങ്ങളുടെയും പ്രതീകമാണ്. </p>
<p>എന്നാൽ കാലക്രമേണ അദ്ദേഹത്തിന്റെ കൈകളിൽ വിറബാധ ഉണ്ടാകുന്നതും പിന്നീട് ‘പുഷ്പചിഹ്നം’ നാട്ടിൽ സജീവമാകുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം മരണപ്പെടുന്നതും പഴയകാല മതേതര ആദർശങ്ങളുടെ തകർച്ചയെയും പുതിയൊരു വലതുപക്ഷ രാഷ്ട്രീയത്തിന്റെ അധിനിവേശത്തെയും സൂചിപ്പിക്കുന്നു. ആണ്ടി മാസ്റ്റർ മരിക്കുന്നത് ഒരു ജനുവരി 30നാണ് എന്നത് യാദൃച്ഛികമല്ല; ഗാന്ധിജി വധിക്കപ്പെട്ട ആ കറുത്ത ദിനത്തെ ഓർമിപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ ആത്മാവായിരുന്ന ബഹുസ്വരതയുടെ മരണത്തെക്കൂടിയാണ് കഥ അവിടെ അടയാളപ്പെടുത്തുന്നത്.</p>
<p>ആണ്ടി മാസ്റ്ററുടെ മകൻ രഞ്ജിത്ത് ഡിജിറ്റൽ കാലത്തിന്റെ പ്രതിനിധിയാണ്. കല ഫോട്ടോഷോപ്പിലേക്കും കൃത്രിമബുദ്ധിയിലേക്കും മാറുമ്പോൾ അത്, സാങ്കേതിക പരിണാമമല്ല, യാഥാർഥ്യത്തെ നേരിട്ട് സ്പർശിച്ചിരുന്ന കലയിൽനിന്ന് വെറും പ്രതിച്ഛായകൾ നിർമിക്കുന്ന പുതിയ മാധ്യമസംസ്കാരത്തിലേക്കുള്ള മാറ്റമാണ്. രഞ്ജിത്തിന്റെ സൃഷ്ടിപരമായ പ്രതിസന്ധി ഈ ആധുനികതയുടെ ആന്തരിക ശൂന്യതയിൽനിന്നാണ് ഉണ്ടാകുന്നത്. മനുഷ്യരുടെ മുഖങ്ങളിലെല്ലാം കടുത്ത നിരാശയോ വെറുപ്പോ ഭയമോ ആണെന്ന് നിരീക്ഷിക്കുന്ന അവൻ അന്വേഷിക്കുന്നത് ഒരു മോഡലിനെയല്ല, മനുഷ്യരാശിക്ക് നഷ്ടപ്പെട്ട നന്മയുടെ പ്രകാശമാണ്. </p>
<p>ഒരു ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളിയായ നജീബലിയിലൂടെ അവൻ ആ പ്രത്യാശ കണ്ടെത്തുകയും അവന്റെ മുഖച്ഛായയിൽ പുതിയൊരു യേശുചിത്രം നിർമിക്കുകയും ചെയ്യുന്നു. ഇതോടെ കഥ ആർട് രൂപവത്കരണത്തിനപ്പുറം വിപണിയുടെയും മാധ്യമങ്ങളുടെയും വേട്ടയാടലിലേക്ക് വഴിമാറുന്നു. രഞ്ജിത്ത് വരച്ച ചിത്രം വൈറലാവുകയും റീലുകളിലൂടെയും പോസ്റ്ററുകളിലൂടെയും അവൻ ലോകത്തിന്റെ രക്ഷകനായി ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോൾ, സാങ്കേതികവിദ്യ മനുഷ്യന്റെ സ്വകാര്യതയെ എങ്ങനെയാണ് അസ്ഥിരപ്പെടുത്തുന്നത് എന്ന് വ്യക്തമാകുന്നു. നന്മ നിറഞ്ഞ ഒരു യഥാർഥ മനുഷ്യനെ വിപണിയുടെ അൽഗോരിതങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന മാധ്യമ വ്യഗ്രത ഇവിടെ കടുത്ത വിമർശനത്തിന് വിധേയമാകുന്നുണ്ട്. </p>
<p>കഥയുടെ രാഷ്ട്രീയ വായന ഏറ്റവും ശക്തമായി പ്രകടമാകുന്നത് നജീബലിയുടെ കഥാപാത്ര നിർമിതിയിലാണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ‘ബംഗ്ലാദേശി’ എന്ന വാക്കിന് പലപ്പോഴും മനുഷ്യൻ എന്ന അർഥത്തേക്കാൾ ശക്തമായ വംശീയവും രാഷ്ട്രീയവുമായ അപരവത്കരണത്തിന്റെ മാനങ്ങളാണുള്ളത്. പൗരത്വ ഭേദഗതി നിയമങ്ങളുടെയും ഭൂരിപക്ഷ ദേശീയതയുടെയും കാലത്ത് കുടിയേറ്റക്കാരൻ എപ്പോഴും സംശയാസ്പദനും അതിക്രമിച്ചു കയറിയവനുമായ ഒരു അപരൻമാത്രമാണ്. കഥാകൃത്തുപോലും ആദ്യമായി അവനെ കാണുമ്പോൾ ഇത്രയും ഓറയുള്ള ബംഗ്ലാദേശിയോ എന്ന് ചിന്തിക്കുന്നത് നമ്മുടെ അബോധമനസ്സിൽ വേരൂന്നിയ റേസിസ്റ്റ് പൊതുബോധത്തിന്റെ വെളിപ്പെടുത്തലാണ്. </p>
<p>എന്നാൽ കഥ ഈ രാഷ്ട്രീയ നിർമിതിയെ പൂർണമായി തലതിരിച്ചിടുന്നു. രോഗികളായ ഹസൻ ഭായിയെ ശുശ്രൂഷിക്കുന്ന, തെരുവ് പട്ടികൾക്കും യാചകർക്കും ഭക്ഷണം നൽകുന്ന നജീബലി കരുണയുടെ മൂർത്തരൂപമാണ്. അവന്റെ ഉള്ളിലെ ശാന്തതക്ക് പിന്നിൽ ജന്മനാട്ടിലെ വർഗീയ കലാപത്തിൽ ജ്യേഷ്ഠൻ കൊല്ലപ്പെട്ടതിന്റെ വലിയൊരു ആഘാതമുണ്ട്. എന്നിട്ടും അവൻ ലോകത്തോട് ചിരിക്കുന്നു. ഈ വായന ഫാ‍ഷിസ്റ്റ് പ്രത്യയശാസ്ത്ര വിമർശനത്തിലേക്കും സ്വാഭാവികമായി നീളുന്നുണ്ട്. കഥയിൽ ഫാഷിസം ഒരു പാർട്ടിയായോ ഭരണകൂടമായോ നേരിട്ട് വരുന്നില്ല, പകരം അതൊരു സാമൂഹിക മനോനിലയായി പൊതുബോധത്തിലേക്ക് അരിച്ചിറങ്ങുകയാണ് ചെയ്യുന്നത്.</p>
<p>നജീബലി എത്ര വലിയ നന്മ ചെയ്താലും ഫാഷിസ്റ്റ് ചിന്താഗതിയുള്ള സമൂഹം അവനെ അവന്റെ ലേബലുകളിലേക്ക് ചുരുക്കിക്കളയുന്നു. ജനക്കൂട്ടത്തിന്റെ കാമറക്കണ്ണുകളും പകയുള്ള നോട്ടങ്ങളും പിന്തുടരുമ്പോൾ അവൻ അനുഭവിക്കുന്ന ഭീതി, പീഡാനുഭവത്തിന് തൊട്ടുമുമ്പുള്ള ക്രിസ്തുവിന്റെ ആത്മസംഘർഷത്തിന് സമാനമാണ്. അവൻ അപ്രത്യക്ഷനാകുമ്പോൾ ഒരു ബംഗ്ലാദേശിയെ കാണാനില്ല എന്ന് പറഞ്ഞ് പൊലീസ് കാട്ടുന്ന നിസ്സംഗത, ഫാഷിസ്റ്റ് വ്യവസ്ഥയിൽ പാർശ്വവത്കരിക്കപ്പെട്ടവന്റെ ജീവന് എത്രത്തോളം വിലക്കുറവുണ്ടെന്ന് തെളിയിക്കുന്നു. </p>
<p>മതപരവും സാംസ്കാരികവുമായ തലങ്ങളിൽ ഈ കഥ അത്യന്തം സങ്കീർണമായ ഒരു സംവാദമാണ് മുന്നോട്ടുവെക്കുന്നത്. ഒരു മുസ്​ലിം യുവാവിന്റെ മുഖത്ത് യേശുവിന്റെ വിശുദ്ധി സന്നിവേശിപ്പിക്കുന്നത് സാംസ്കാരിക സമന്വയത്തിന്റെയും ബഹുസ്വരതയുടെയും വലിയൊരു സാധ്യതയാണ്. നസ്റത്തിലൂടെ ചായ ഗ്ലാസുകളിൽ സ്നേഹം നിറച്ച് യേശു നടക്കുകയാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ, റഫീഖിന്റെ കവിതാസാന്ദ്രമായ ഗദ്യത്തിലൂടെ കേരളത്തിന്റെ ക്രൈസ്തവ സ്മൃതിയും മുസ്​ലിം ജീവിതവും അലിഞ്ഞുചേരുന്നു. </p>
<p>യേശുവിന്റെ ചിത്രം സ്വീകരിക്കാൻ തയാറായ സമൂഹം യേശുവിന്റെ ജീവിതമൂല്യങ്ങളെ ഉൾക്കൊള്ളുന്നില്ല. നജീബിന്റെ ചിത്രം കലണ്ടറുകളിലും ബാനറുകളിലും പള്ളിപ്പെരുന്നാളുകളിലും ആരാധിക്കപ്പെടുമ്പോഴും, യഥാർഥ ക്രിസ്തുവായി ജീവിച്ച നജീബലി തെരുവിൽ പീഡിപ്പിക്കപ്പെടുകയും അപ്രത്യക്ഷനാകുകയും ചെയ്യുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യനെക്കാൾ മരവിച്ച പ്രതീകങ്ങളെ സ്നേഹിക്കുന്ന ആധുനികതയുടെ ക്രൂരതയാണിത്. അതേസമയം, കഥയിലെ സ്ത്രീകളുടെ നോട്ടവും ഇവിടെ സവിശേഷമായി വായിക്കേണ്ടതുണ്ട്. പരമ്പരാഗത പുരുഷാധിപത്യ നോട്ടങ്ങൾക്ക് വിപരീതമായി, സ്കൂൾ കുട്ടികളും ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികളും നജീബലിയുടെ സൗമ്യതയിലും കാരുണ്യത്തിലും ആകൃഷ്ടരാകുന്നുണ്ട്. ആക്രമണോത്സുകമായ പുരുഷത്വത്തിന് പകരം ദുർബലതയും കരുണയും നിറഞ്ഞ ഒരു ബദൽ പുരുഷത്വ മാതൃകയെയാണ് സ്ത്രീകളുടെ ഈ ആരാധനയിലൂടെ കഥാകൃത്ത് മുന്നോട്ടുവെക്കുന്നത്. എങ്കിലും സ്ത്രീകൾ പ്രധാനമായും നിരീക്ഷകരായി തുടരുന്നു എന്ന പരിമിതിയും ഇതിലുണ്ട്. </p>
<p>അവസാനം നജീബലി എവിടെയാണെന്ന് കഥ പറയുന്നില്ല. ആ അനിശ്ചിതത്വം തന്നെയാണ് കഥയുടെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവന. ടൗൺ പള്ളിയങ്കണത്തിലേക്ക് നൂറ്റാണ്ടുകൾക്കുമുമ്പ് പുറപ്പെട്ട ഒരു കാറ്റ് വന്നെത്തുന്ന അവസാന ദൃശ്യത്തോടെ കഥ പൂർത്തിയാകുമ്പോൾ, യേശുവും നജീബലിയും ഒടുവിൽ ഒരേ സ്മൃതിയായി, സ്പർശമായി വായനക്കാരനിൽ അവശേഷിക്കുന്നു. യേശു ഇവിടെ ആകാശത്തുള്ള ദൈവപുത്രനല്ല, ബംഗ്ലാദേശിൽനിന്ന് വന്ന ഒരു കുടിയേറ്റ തൊഴിലാളിയാണ്. അവൻ അത്ഭുതങ്ങൾ ചെയ്യുന്നില്ല, രോഗികളെ പരിചരിക്കുന്നു, എല്ലാവരോടും ചിരിക്കുന്നു. അതുകൊണ്ടുതന്നെ അവൻ യേശുവാകുന്നു, അവൻ ക്രൂശിക്കപ്പെടുന്നു.</p>
<p>പ്രത്യാശയെ സൃഷ്ടിച്ചശേഷം അതിനെ നിർദയം ക്രൂശിക്കുന്ന ആധുനിക സമൂഹത്തിന്റെ വഞ്ചനയുടെയും വെറുപ്പിന്റെയും കാലത്ത് മനുഷ്യത്വം നേരിടുന്ന വലിയ പീഡനങ്ങളെയും ഓർമിപ്പിക്കുന്ന കനത്തൊരു രാഷ്ട്രീയഗീതമായി ഈ സമഗ്രാഖ്യാനം നിലകൊള്ളുന്നു. കഥ അവസാനിക്കുമ്പോൾ നജീബലി എന്ന മനുഷ്യനെക്കുറിച്ചുള്ള ചിന്തയേക്കാൾ, വലിയൊരു ചോദ്യമാണ് വായനക്കാരന്റെ മുന്നിൽ അവശേഷിക്കുന്നത്; കരുണയുടെ മനുഷ്യർക്ക് ഇന്നത്തെ ലോകത്തിൽ എന്താണ് സംഭവിക്കുന്നത്? </p>
<p><font color="#ff0000">താജ്മൻസൂർ ടി. പിണങ്ങോട്</font></p>
<h3>‘യേശു നജീബ്’; പ്രതിഫലിക്കുന്ന ഇന്നെൻ ലോകം</h3>
<p>പി.എസ്. റഫീഖ് എഴുതിയ ‘യേശു നജീബ്’ എന്ന കഥ (ലക്കം 1478) വായിച്ചു. അതിൽ പറയുന്ന ബാർബർ ഷോപ്പിലെ കണ്ണാടിയിലെന്നപോലെ പുതിയകാലം പ്രതിഫലിച്ചു നിൽക്കുന്നു. സൂക്ഷ്മ രാഷ്ട്രീയം കഥയുടെ ചാരുതയായി മാറുന്നു. എഴുത്തുകാരൻ ആരുടെയെങ്കിലും പേരെടുത്തു പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. രാജ്യം എത്തിനിൽക്കുന്ന നിരാശഭരിതവും ഭീതിദവുമായ ജീവിതസാഹചര്യങ്ങളിലൊന്നിനെയാണ് കഥാകൃത്ത് വിദഗ്ധനായ ചിത്രകാരനെപോലെ കഥയിൽ ചാലിച്ചുചേർത്തിരിക്കുന്നത്. ബൈബിളിന്റെ കാരുണ്യം കഥയെ കനിവുറ്റ ശിൽപമാക്കി മാറ്റുന്നു. ഭംഗിയാർന്ന വർണചിത്രംപോലെ ഈ കഥ നിങ്ങളെ സന്തോഷിപ്പിക്കും. </p>
<p>സമൂഹത്തെ ഓർത്തുള്ള എഴുത്തുകാരന്റെ കരച്ചിലിനാണോ പുറത്ത് ആർത്തുപെയ്യുന്ന മഴക്കാണോ കൂടുതൽ വേദന എന്ന് തിരിച്ചറിയാനാകാതെ നിങ്ങളിലെ വായനക്കാരൻ ഒരു നിമിഷം പകച്ചുനിൽക്കുകയും ചെയ്യും. കഥാകാരനും ആഴ്ചപ്പതിപ്പിനും നന്ദി. </p>
<p><font color="#ff0000">മുഹമ്മദ്‌ അഷ്‌റഫ്‌ എം.പി, ചേമഞ്ചേരി</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1538450</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1538450</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,27 JUL 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 20 Jul 2026 01:30:59 GMT</pubDate>
</item>
</channel>
</rss>
