<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 20 Apr 2026 05:15:33 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/27APR/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 20 Apr 2026 05:15:33 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[രാഷ്‌ട്രീയഭാഗ്യം പിഴച്ച 
എം.ജി.ആർ ഫാൻബോയ്]]></title>
<description/>
<enclosure length="219511" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833671-untitled-2.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833671-untitled-2.gif'/><figcaption></figcaption></figure><blockquote>
 നർമബോധംകൊണ്ടും നിർബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയിൽ തിളങ്ങിയ താരമാണ് കെ. ഭാഗ്യരാജ്. പിന്നീട് എം.ജി.ആറിന്റെ അനുഗ്രഹവും താരപരിവേഷവും ഉപയോഗപ്പെടുത്തി അദ്ദേഹം തമിഴ് രാഷ്ട്രീയത്തിലും ഭാഗ്യപരീക്ഷണം നടത്തി. എന്നാൽ, സിനിമയിൽനിന്ന് ലഭിച്ച വലിയ തിളക്കം അദ്ദേഹത്തിന് രാഷ്ട്രീയത്തിൽനിന്ന് ലഭിച്ചില്ലെന്ന് പറയാം. ഭാഗ്യരാജിന്റെ സിനിമ-രാഷ്ട്രീയ ജീവിതത്തിലൂടെയാണ് ഇത്തവണ സഞ്ചരിക്കുന്നത്. 
</blockquote>
<p>1980കളിൽ, തൊട്ടുമുമ്പുള്ള ദശകങ്ങളിലെ മെലോഡ്രമാറ്റിക് ജീവിതാവിഷ്കാരത്തെ പുറന്തള്ളി തമിഴ് സിനിമ പ്രമേയ സ്വീകരണത്തിലും ദൃശ്യപരിചരണത്തിലും ആഖ്യാന ശൈലിയിലും വലിയ കുതിച്ചുചാട്ടം നടത്തിയപ്പോൾ അതിനു നേതൃനിരയിൽ നിന്നവരാണ് ഭാരതിരാജ, ബാലുമഹേന്ദ്ര, മണിരത്നം എന്നീ ചലച്ചിത്രകാരന്മാർ. ഇവരുടെ സമകാലികനായി നിന്നുകൊണ്ട് സാധാരണ മനുഷ്യരുടെ ജീവിത സങ്കീർണതകൾ നർമസന്ദർഭങ്ങളുടെ മേമ്പൊടിയോടെ തമിഴ് വാണിജ്യ സിനിമകൾക്ക് അനുരൂപമാക്കി അവതരിപ്പിക്കുന്നതിലായിരുന്നു കെ. ഭാഗ്യരാജ് എന്ന സംവിധായകന്റെ ശ്രദ്ധ. രചനയിലും അഭിനയത്തിലും സംഗീത സംവിധാനത്തിലും അടക്കം സിനിമയുടെ സമഗ്രമേഖലയിലുമുള്ള വല്ലഭത്വം ഭാഗ്യരാജിനെ തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനും സംവിധായകനുമായി മാറ്റി. </p>
<p>പരമ്പരാഗത സിനിമയിലെ പൗരുഷ സങ്കൽപങ്ങളോട് ഇടഞ്ഞ്, കായബലത്തിലുപരി നർമബോധംകൊണ്ടും നിർബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്ന നായകനായാണ് തമിഴ് സിനിമയിൽ ഭാഗ്യരാജ് ഇടം ഉറപ്പിക്കുന്നത്. ദുർബലരായ, അബദ്ധങ്ങളിൽ ചെന്നുവീഴുന്ന നായക കഥാപാത്രങ്ങളെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. പാകമെന്നു തോന്നാത്ത കണ്ണടയും കള്ളലക്ഷണവുമുള്ള (തിരുട്ടുമുഴി എന്ന് തമിഴ്), വ്യവസ്ഥാപിത നായകസൗന്ദര്യ സങ്കൽപങ്ങൾക്ക് കടകവിരുദ്ധമായ രൂപഭാവങ്ങൾകൊണ്ട് അന്നുവരെയുള്ള തമിഴ്സിനിമയുടെ വ്യാകരണങ്ങളെ ഭാഗ്യരാജ് വിജയകരമായി അതിലംഘിച്ചു. എന്നാൽ, എം.ജി.ആറിന്റെ കലാരംഗത്തെ പിന്തുടർച്ചാവകാശി എന്ന പ്രതിച്ഛായയോടെ രാഷ്‌ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിച്ച ഭാഗ്യരാജിനു പക്ഷേ, തമിഴ്‍നാടിന്റെ രാഷ്ട്രീയ വ്യാകരണത്തെ ഉല്ലംഘിക്കാനുള്ള കെൽപ് പ്രകടിപ്പിക്കാനായില്ല. </p>
<h3>സിനിമയിലേക്ക് </h3>
<p>കൊങ്ങുനാട്ടിലെ (പടിഞ്ഞാറൻ തമിഴ്നാട്), ഈറോഡിൽ വെള്ളൻകോവിലിലെ വെള്ളാളർ കൗണ്ടർ വിഭാഗത്തിൽപെട്ട കർഷക കുടുംബത്തിൽ ജനിച്ച ഭാഗ്യരാജിന്റെ സിനിമകൾ പലതും സമാനമായ ഗ്രാമീണ പശ്ചാത്തലത്തിലുള്ളവയാണ്. കോയമ്പത്തൂർ സിദ്ധപുത്തൂരിലുള്ള മണി ഹൈസ്കൂളിലെ ഇംഗ്ലീഷ് ടീച്ചർ ഷണ്മുഖ മണി മാസ്റ്ററായിരുന്നു കലാരംഗത്തേക്കുള്ള പ്രചോദനം. അതിന്റെ നന്ദിസൂചകമായെന്നോണം ഭാഗ്യരാജിന്റെ ഏതാനും ചിത്രങ്ങളിൽ അദ്ദേഹം കഥാപാത്രമായി കടന്നു വരുന്നുണ്ട്. കോളജ് വിദ്യാഭ്യാസകാലത്ത് പിതാവ് മരണമടഞ്ഞതോടെ ഉപജീവനാർഥം ഭാഗ്യരാജ് ചെന്നൈയിലേക്ക് പുറപ്പെട്ടു. </p>
<p>എം.ജി.ആറിന്റെയും രാജേഷ് ഖന്നയുടെയും ആരാധകനായിരുന്ന ഭാഗ്യരാജ് സിനിമയിലേക്കുള്ള വാതിലുകളിൽ മുട്ടാനുള്ള ശ്രമത്തിലായി, പിന്നെ. സിനിമയിലേക്കുള്ള ഭാഗ്യാന്വേഷണങ്ങളെല്ലാം തുടർച്ചയായി പരാജയപ്പെട്ടപ്പോൾ ഒരുഘട്ടത്തിൽ ദൈനംദിന ചെലവുകൾക്കായി റിക്ഷവലിക്കൽപോലുള്ള ജോലികളിൽ ഏർപ്പെട്ടു. എങ്കിലും സിനിമാവസരങ്ങൾക്കായുള്ള ശ്രമങ്ങൾ തുടർന്നുപോന്നു. നല്ല വായനക്കാരനായിരുന്ന ഭാഗ്യരാജ് ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുത്തിലും പരീക്ഷണങ്ങൾ തുടർന്നു. അക്കാദമിക പരിചയത്തിന്റെ അഭാവത്തിലും മികച്ച തിരക്കഥാകൃത്തായി മാറാൻ അദ്ദേഹത്തെ സഹായിച്ചത് ഈ പശ്ചാത്തലമാണ്. </p>
<p>സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്‍റ് ആയാണ് ഭാഗ്യരാജ് സിനിമയിലെത്തുന്നത്. ഇക്കാലത്ത് കോവൈ രാജ എന്ന പേരിലാണ് ഭാഗ്യരാജ് പരിചയക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 1977ൽ ‘പതിനാറുവയതിനിലെ’ എന്ന ചിത്രത്തിൽ മുഖം കാണിക്കാനും അവസരം ലഭിച്ചു. 1979ൽ ബി.വി. ബാലഗുരു സംവിധാനം ചെയ്ത ‘കന്നി പരുവത്തിൽ’ ആണ് ഭാഗ്യരാജിന്റെ ചലച്ചിത്രം രൂപം പ്രാപിച്ച ആദ്യ തിരക്കഥ. ഭാഗ്യരാജിന്റെ കഴിവുകളിൽ മതിപ്പുതോന്നിയ സംവിധായകർ ജി. രാമകൃഷ്ണനും അദ്ദേഹത്തിന് സംഭാഷണങ്ങൾ എഴുതാൻ അവസരങ്ങൾ നൽകി. ഭാരതിരാജ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ‘സിഗപ്പു റോജാക്കളു’ടെ സംഭാഷണം തയാറാക്കിയത് സഹസംവിധായകനായിരുന്ന ഭാഗ്യരാജായിരുന്നു.</p>
<p> ‘കിഴക്കേ പോകും റയിൽ’, ‘ടിക് ടിക് ടിക്’, ‘ഒരു കൈതിയിൻ ഡയറി’പോലുള്ള ചിത്രങ്ങളുടെ രചനകളിൽ ഏറിയും കുറഞ്ഞും പങ്കാളിയായി. 1979ൽ ഭാരതിരാജയുടെ ‘പുതിയ വാർപ്പുക’ളിൽ തിരക്കഥയും സംഭാഷണവും നിർവഹിച്ചതോടൊപ്പം ആദ്യമായി നായകവേഷമിടുകയും ചെയ്തു. ‘സുവരില്ലാത്ത ചിത്രങ്കളി’ലൂടെ ആദ്യമായി സംവിധായക കുപ്പായവുമണിഞ്ഞു. തുടർന്ന് ‘മുന്താണൈമുടിച്ച്’, ‘അന്ത 7 നാട്കൾ’, ‘എങ്ക ചിന്ന റോസാ’, ‘മൗനഗീതങ്കൾ’, ‘സുന്ദരകാണ്ഡം’, ‘ചിന്നവീട്’ തുടങ്ങി 25ലധികം പ്രേക്ഷകപ്രീതിയാർജിച്ച സിനിമകളാണ് കാമറക്ക് മുന്നിലും പിന്നിലുംനിന്ന് ഭാഗ്യരാജ് എന്ന സംവിധായക പ്രതിഭ സൃഷ്ടിച്ചെടുത്തത്. സ്വയം സംവിധാനം ചെയ്തവയും ഭാരതിരാജ, എസ്.പി. മുത്തുരാമൻ തുടങ്ങിയ സംവിധായകരുടേതുമടക്കം 75ഓളം ചിത്രങ്ങളിൽ നായകവേഷമണിഞ്ഞു. ‘ഞങ്ങളിലൊരുവൻ’ എന്ന ഇമേജോടെ ഭാഗ്യരാജിന് പ്രേക്ഷകരുടെ ഇഷ്ടതാരമാവാനും സാധിച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/19/2833681-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020xrFLmHJHLFgCGi1ChVIdyGfbxEXfvsN13444774" data-watermark="false" style="width: 100%;" info-selector="#info_item_1776573446357" title="ഭാര്യ പൂർണിമ, മകൾ ശരണ്യ, മകൻ ശന്തനു എന്നിവർക്കൊപ്പം ഭാഗ്യരാജ്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1776573446357">
  <p>ഭാര്യ പൂർണിമ, മകൾ ശരണ്യ, മകൻ ശന്തനു എന്നിവർക്കൊപ്പം ഭാഗ്യരാജ്</p>
 </div>
</div>
<h3>ജീവിതത്തിന്റെ സിനിമാറ്റിക് മുഹൂർത്തങ്ങൾ </h3>
<p>മേദസ്സില്ലാത്ത ആഖ്യാനത്തിലൂടെ സങ്കീർണമായ വൈകാരിക പ്രമേയങ്ങളെ പോലും അനായാസമായി അവതരിപ്പിക്കാനുള്ള ഭാഗ്യരാജിന്റെ കഴിവ് പലരാലും പ്രശംസിക്കപ്പെട്ടതാണ്. പ്രാദേശിക തനിമ നിലനിർത്തുന്നവയാണെങ്കിലും മിക്ക ചിത്രങ്ങൾക്കും സാർവലൗകികത നിലനിർത്താനായി. ‘മൗനഗീതങ്കളും’ ‘അന്ത ഏഴ് നാട്കളും’ ഹിന്ദി, തെലുഗു, കന്നട ഭാഷകളിൽ റീമേക് ചെയ്യപ്പെട്ടത് ഇതിനുദാഹരണമാണ്. ഹിന്ദിയിലേക്ക് മാത്രം പത്തോളം സിനിമകൾ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത മൂല്യങ്ങളോട് മുഖം തിരിക്കാനാവാതെയും എന്നാൽ, പുരോഗമന ആശയങ്ങളോട് ആഭിമുഖ്യവുമുള്ള ഒരു സംക്രമണകാല സമൂഹത്തെയാണ് നർമത്തിൽ ചാലിച്ച് ഭാഗ്യരാജ് ചിത്രീകരിച്ചത്. </p>
<p>ആഖ്യാനങ്ങൾ മിക്കവയും സ്ത്രീകഥാപാത്രങ്ങളെ (തായ്കുലം) കേന്ദ്രീകരിച്ചു, വിവാഹ ജീവിതത്തിലെ സംഘർഷങ്ങൾ, അനുരഞ്ജനങ്ങൾ, ഗാർഹിക അസ്വാരസ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ അഭിസംബോധന ചെയ്തു, ഇത് സ്ത്രീ പ്രേക്ഷകരെ വൻതോതിൽ ആകർഷിച്ചു. ഉഭയാർഥ പ്രയോഗങ്ങൾകൊണ്ട് സഭ്യതയുടെ വരമ്പ് ലംഘിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുന്ന മുഹൂർത്തങ്ങൾ സൃഷ്ടിക്കുകയും എന്നാൽ, അത് സ്വാഭാവികതയോടെ പ്രേക്ഷകസമൂഹം സ്വീകരിക്കുന്ന രീതിയിൽ പരിചരിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങൾ (‘മുന്താണൈമുടിച്ച്’ എന്ന സിനിമയിൽ ‘മുരിങ്ങക്കായ’യെ ആൺ ലൈംഗികതയുമായി ബന്ധപ്പെടുത്തുന്ന സീൻ ഉദാഹരണം) ഭാഗ്യരാജ് ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്. ജീവിതത്തിന്റെ സിനിമാറ്റിക് മുഹൂർത്തങ്ങൾ ചോർന്നുപോകാതെ ചലച്ചിത്ര സന്ദർഭങ്ങൾ ഒരുക്കുന്നതിൽ ഭാഗ്യരാജ് നിർബന്ധബുദ്ധി കാണിച്ചു. മണിരത്നത്തിന്റെ പ്രശസ്തമായ ‘ദളപതി’ സിനിമയുടെ ക്ലൈമാക്സുമായി ബന്ധപ്പെട്ടു നടത്തിയ വിവാദപരാമർശം ഒരുപക്ഷേ, ഇതിനു തെളിവായി പറയാം. </p>
<p>ആ ചിത്രത്തിൽ കലക്ടർ കഥാപാത്രം തന്റെ സഹോദരനാണെന്ന് തിരിച്ചറിയുന്ന നായകൻ, വികാര വിക്ഷോഭത്തോടെ പ്രതികരിക്കുന്നതിനു പകരം സ്വന്തം ജീവനേക്കാളും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഉറ്റതോഴനുവേണ്ടി എല്ലാം മനസ്സിലടക്കി, അയാളെ വധിക്കാൻ പുറപ്പെട്ടിരുന്നെങ്കിൽ മികച്ച സിനിമാറ്റിക് സന്ദർഭം ഉണ്ടാകുമായിരുന്നു എന്നായിരുന്നു ഭാഗ്യരാജിന്റെ നിരീക്ഷണം മണിരത്നത്തിന്റെ റിയലിസ്റ്റിക് രീതി ആ സിനിമയെ ദുർബലപ്പെടുത്തിയെന്നായിരുന്നു ഇതിന്റെ കാതൽ. </p>
<p>താരപ്രതിച്ഛായക്കും യഥാർഥ ചിത്രീകരണത്തിനും ഊന്നൽ നൽകുമ്പോൾ സിനിമാഖ്യാനത്തിന്റെ ട്വിസ്റ്റിനു അവ പരിക്കേൽപിക്കരുത് എന്ന നിലപാട് മുമ്പും ഭാഗ്യരാജ് സ്വീകരിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനും കമൽഹാസനും ഒന്നിച്ചഭിനയിച്ച ‘ഖബർദാർ’ എന്ന ഹിന്ദി ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ചുള്ള പരാമർശം അതിലൊന്നാണ്. സാധാരണക്കാരന്റെ ജീവിതസമരങ്ങൾ, ധാർമിക പ്രതിസന്ധികൾ എന്നിവയെ അടയാളപ്പെടുത്തുന്ന ഭാഗ്യരാജിന്റെ സിനിമകൾ, അതിന്റെ വിനോദമൂല്യത്തെ മിക്കപ്പോഴും മറികടന്നു, 1980കളിലും 1990കളുടെ തുടക്കത്തിലും തമിഴ്‌നാടിന്റെ വികസിത സാമൂഹിക-സാംസ്കാരിക മുഖത്തെ ആഴത്തിലും എന്നാൽ സങ്കീർണതകളില്ലാതെയും കാണാവുന്ന കണ്ണാടിയാണ് ഭാഗ്യരാജ് ചിത്രങ്ങൾ.</p>
<p>വിശ്വാസവഞ്ചന, ദ്വിഭാര്യത്വം, ജാതീയത തുടങ്ങിയ സങ്കീർണ സാമൂഹിക വിഷയങ്ങൾ ആപേക്ഷിക സാഹചര്യങ്ങളിലൂടെയും സവിശേഷമായ ഇന്ത്യൻ അവസ്ഥയിലൂടെയും വിശകലനം ചെയ്യാനുള്ള മിടുക്കിലാണ് ഭാഗ്യരാജിന്റെ പ്രതിഭയുടെ മിന്നലാട്ടം പ്രകടമാവുക. അത്തരം വൈകാരികാവസ്ഥകളെ വിശാലമായ കുടുംബ പ്രേക്ഷകർക്ക് സ്വീകാര്യവും ജനപ്രിയവുമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. കുടുംബ പ്രേക്ഷകരുടെ ‘ഈവനിങ് ഷോ രാജ’ ആയി ഭാഗ്യരാജ് പ്രശംസിക്കപ്പെട്ടു. സ്വന്തം അഭിലാഷങ്ങളും പോരാട്ടങ്ങളും സ്‌ക്രീനിൽ പ്രതിഫലിക്കുന്നത് കാണുന്ന സാധാരണ പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കാൻ അദ്ദേഹത്തിനായി. പരമ്പരാഗത ധീരോദാത്ത നായക മൂല്യത്തെ നിരാകരിച്ചുകൊണ്ടാണ് ഭാഗ്യരാജ് ഇത് സാധിച്ചെടുത്തത്. അതിനായി അദ്ദേഹം നായക സങ്കൽപത്തെ ജനാധിപത്യവത്കരിക്കുകയും ദൈനംദിന മനുഷ്യനെ ഒരു പ്രായോഗിക നായകനാക്കുകയും ചെയ്തു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/19/2833677-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020CmGnbimZ9M6Tz077ocxfidq3v6PIVcSk3377888" data-watermark="false" style="width: 100%;" info-selector="#info_item_1776573379443" title="വിവാഹസമയത്ത് എം.ജി.ആറിനൊപ്പം " alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1776573379443">
  <p>വിവാഹസമയത്ത് എം.ജി.ആറിനൊപ്പം </p>
 </div>
</div>
<h3>എം.ജി.ആറിന്റെ പിന്തുടർച്ചക്കാരൻ</h3>
<p>സിനിമയിൽ ലഭിച്ച വ്യാപകമായ അംഗീകാരം എം.ജി.ആറിനെപ്പോലെ തനിക്കും മുതലീടാകുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യരാജ് രാഷ്ട്രീയ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. ഭാഗ്യരാജിന്റെ സിനിമകളുടെ രചനയിലും ആവിഷ്കാരത്തിലും അത്യന്തം ആകൃഷ്ടനായ എം.ജി.ആർ അദ്ദേഹവുമായി സവിശേഷമായ സൗഹാർദം പുലർത്തിവന്നിരുന്നു. ആദ്യകാല ഭാഗ്യരാജ് സിനിമകളിൽ മിക്കവാറും എല്ലാറ്റിലും എം.ജി.ആറിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന പോസ്റ്ററുകളോ ഫോട്ടോയോ ഉൾപ്പെടുന്ന ദൃശ്യങ്ങൾ കാണാം. ഇത് എം.ജി.ആറിനു ഭാഗ്യരാജിനോടുള്ള വാത്സല്യാതിരേകങ്ങൾക്ക് പ്രധാന കാരണമായിരുന്നു. ‘അവസര പൊലീസ് 100’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കുകയും ചെയ്തു. ഒരവസരത്തിൽ, മൺട്ര മുരശ് എന്ന പ്രസിദ്ധീകരണത്തിന്റെ വാർഷികാഘോഷവേളയിൽ തന്റെ പിൻഗാമിയായി ഭാഗ്യരാജിനെ പ്രഖ്യാപിക്കാൻപോലും എം.ജി.ആർ മുതിർന്നു. </p>
<p>എം.ജി.ആറിന്റെ പിൻതുടർച്ചാവകാശം സംബന്ധിച്ച് എ.ഐ.എ.ഡി.എം.കെയിൽ ഉൾപ്പാർട്ടി പോരാട്ടം ശക്തമാവുന്ന ഘട്ടം കൂടിയായിരുന്നു അത്. ആർ.എം. വീരപ്പന്റെ പിന്തുണയോടെ എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനും അന്ന് എം.പി ആയിരുന്ന ജയലളിതയും പാർട്ടിയിലെ രണ്ടാമനായ വി.ആർ. നെടുംചെഴിയനുമൊക്കെ ഈ മത്സരത്തിൽ സജീവമായിരുന്നു. അതിനാൽതന്നെ എം.ജി.ആറിന്റെ ഈ പ്രഖ്യാപനം പാർട്ടിക്കകത്തും പുറത്തും അമ്പരപ്പ് സൃഷ്ടിച്ചു. കലാപ്രവർത്തനങ്ങളുടെ പിൻഗാമിയായാണ് ഭാഗ്യരാജിനെ താൻ പ്രഖ്യാപിച്ചത് എന്ന് തൊട്ടടുത്ത ദിവസം എം.ജി.ആർ വിശദീകരിച്ചതോടെയാണ് കോളിളക്കം ശമിച്ചത്. </p>
<p>മധ്യവർത്തി ജീവിതസന്ദർഭങ്ങൾ പ്രതിഫലിപ്പിക്കുന്നതിലും സാധാരണക്കാരായ നായകരെ സൃഷ്ടിക്കുന്നതിലുമുള്ള സാമർഥ്യം തന്റെ പിൻഗാമിയാകാനുള്ള ഭാഗ്യരാജിന്റെ യോഗ്യതയായി എം.ജി.ആർ കരുതി. 1987ൽ എം.ജി.ആറിന്റെ മരണശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശി ആര് എന്നചോദ്യം വീണ്ടും ഉയർന്നു. ഭാര്യ ജാനകിയും ജയലളിതയും കളത്തിലിറങ്ങി. ആ പോരാട്ടത്തിന്റെ ഭാഗമായി നടന്ന രാഷ്ട്രീയ കരുനീക്കങ്ങളാണ് പിൽക്കാലത്ത് തമിഴ്‌നാട് അടക്കിഭരിച്ച ജയലളിത എന്ന നേതാവിനെ രൂപപ്പെടുത്തിയത്. ക്രമേണ എം.ജി.ആറിനെ ചാരിനിൽക്കാതെ തന്നെ തമിഴ് ജനതയുടെ മാതൃബിംബമായി പരിണമിക്കാൻ അവർക്കു സാധിച്ചു.</p>
<h3>എ.ഐ.എ.ഡി.എം.കെയുടെ താരപ്രചാരകൻ</h3>
<p>ഒരു രാഷ്ട്രീയകക്ഷിയിലും അംഗത്വമില്ലാത്ത ഭാഗ്യരാജിനു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ താര പ്രചാരകനാകാൻ അവസരമൊരുങ്ങുന്നത്, അസുഖ ബാധിതനായി എം.ജി.ആർ അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന കാലത്താണ്. മുൻകാലങ്ങളിൽ എം.ജി.ആറിനുവേണ്ടി പ്രചാരണത്തിനിറങ്ങാൻ പലകോണുകളിൽനിന്നും സമ്മർദമുണ്ടായപ്പോൾ ഭാഗ്യരാജിനെ അതിൽനിന്ന് തടഞ്ഞത് സാക്ഷാൽ എം.ജി.ആർതന്നെ ആയിരുന്നു. എം.ജി.ആർ ആരാധകനായ സംവിധായകൻ എന്നനിലയിൽ ലഭിക്കുന്ന അംഗീകാരവും പൊതുസമ്മതി യും എ.ഐ.എ.ഡി.എം.കെ പ്രചാരകനായാൽ കിട്ടില്ലെന്നും ഡി.എം. കെ ഉൾപ്പെടെയുള്ള ഇതര കക്ഷികളിലെ ആരാധക പിന്തുണ കുറയുമെന്നതിനാൽ രാഷ്ട്രീയത്തിൽനിന്ന് അകലം പാലിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഭാഗ്യരാജിനെ ഉപദേശിച്ചു. എം.ജി.ആർ അസുഖം മൂർച്ഛിച്ച് അമേരിക്കയിലെ ബ്രോക്ലിൻ ആശുപത്രിയിലായിരുന്ന കാലത്താണ് 1984ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. എം.ജി.ആറില്ലാതെ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത് സങ്കൽപിക്കാൻ പോലും സാധിക്കാതിരുന്ന പാർട്ടി നേതൃത്വം അദ്ദേഹത്തെ ആണ്ടിപ്പട്ടി മണ്ഡലത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു. </p>
<p>എ.ഐ.എ.ഡി.എം.കെയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ എം.ജി.ആറിനുവേണ്ടി പ്രചാരണത്തിനിറങ്ങാതിരിക്കാൻ ഭാഗ്യരാജിന് കഴിയുമായിരുന്നില്ല. എം.ജി.ആറിനെ അമേരിക്കയിൽ പോയി നേരിട്ട് സന്ദർശിച്ച് അനുമതി വാങ്ങിയാണ് ഭാഗ്യരാജ് തിരിച്ചെത്തിയത്. ഭാര്യ ജാനകിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് പ്രചാരണത്തിനിറങ്ങാൻ എം.ജി.ആർ അനുവാദം തന്നതെന്ന് ഒരു അഭിമുഖത്തിൽ ഭാഗ്യരാജ് വെളിപ്പെടുത്തുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിൽ 70 ശതമാനത്തിലേറെ വോട്ടു ലഭിച്ചാണ് എം.ജി.ആർ വിജയിക്കുന്നതും വീണ്ടും മുഖ്യമന്ത്രിയാവുന്നതും. അധികം താമസിയാതെ 1987 ഡിസംബർ 24ന് എം.ജി.ആർ മരണത്തിനു കീഴടങ്ങി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833674-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020aTEsHrFk49ueNdb0Jg3vVDicS1SmjWx23113769" data-watermark="false" style="width: 100%;" info-selector="#info_item_1776573114993">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776573114993"></div>
</div>
<h3>ഗ്രൂപ് തർക്കങ്ങൾക്കിടയിൽ പുതിയ കക്ഷി പിറക്കുന്നു </h3>
<p>എം.ജി.ആറിന്റെ കാലവിയോഗം സൃഷ്ടിച്ച കരിഷ്മാറ്റിക് നേതൃശൂന്യതയിലേക്ക് കടന്നുവരാൻ ഭാഗ്യരാജിനു പ്രചോദനമായത് കുടുംബ പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തിന് ലഭിച്ച പ്രഭാവമായിരുന്നുവെന്ന് പറഞ്ഞല്ലോ. മധ്യവർഗജീവിതത്തിന്റെ പ്രതിബിംബം എന്നനിലയിൽ താൻ സൃഷ്ടിച്ച കഥാപാത്രങ്ങളോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യം രാഷ്ട്രീയ പിന്തുണയായി വികസിക്കുമെന്നു ഭാഗ്യരാജ് കരുതി. കലാ പാരമ്പര്യത്തിന്റെ പിൻഗാമിയായി എം.ജി.ആർ അവരോധിച്ചതു തന്നെയാണ് എന്ന് പൊതുവേദികളിൽ ആവർത്തിച്ചുകൊണ്ടാണ് രാഷ്ട്രീയ പ്രവേശനത്തിന് അദ്ദേഹം കളമൊരുക്കുന്നത്. ‘ജെ’, ‘ജാ’ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങളും അതേ തുടർന്ന് ദുർബലമായ എ.ഐ.എ.ഡി.എം.കെയുടെ സംഘടന സംവിധാനവും എം.ജി.ആറിന്റെ പേരിൽ പുതിയൊരു രാഷ്ട്രീയ കക്ഷി രൂപവത്കരിക്കാൻ ഭാഗ്യരാജിന് പ്രേരണയായി.</p>
<p>1989 ഫെബ്രുവരിയിലാണ് എം.ജി.ആർ മക്കൾ മുന്നേറ്റ കഴകം എന്ന പാർട്ടി ഉദയം കൊള്ളുന്നത്. ഗ്രൂപ് പോരിന്റെ ഭാഗമായുള്ള അനിശ്ചിതത്വം നിലനിന്നതിനാൽ എം.ജി.ആർ മന്ത്രിസഭയിലെ പ്രമുഖരായിരുന്ന കെ. രാജ മുഹമ്മദ്, വൈ.എസ്.എം. യൂസഫ് എന്നിവർ ഭാഗ്യരാജിനൊപ്പം ചേർന്നു. എം.എൽ.എമാരായിരുന്ന കാഞ്ചി ബാലാജി, ഇ.വി. വേലു (ഇന്നത്തെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി), കെ.പി. രാമലിംഗം (നിലവിലെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്) തുടങ്ങിയവരൊക്കെ അന്ന് ഭാഗ്യരാജിന്റെ നേതൃത്വത്തിന് കീഴിൽ അണിനിരന്നവരാണ്. പാർട്ടി രൂപവത്കരിച്ച് രണ്ടുമാസത്തിനുള്ളിൽ നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ മുന്നൊരുക്കത്തിനുള്ള സമയം ലഭിക്കാത്തതു കാരണം ഇതര കക്ഷി സ്ഥാനാർഥികളെ യോഗ്യത നോക്കി പിന്താങ്ങാനായിരുന്നു തീരുമാനം.</p>
<p>രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഒരു മുന്നണിയോട് ചേർന്ന് നിൽക്കുന്നതിനു പകരം ഡി.എം.കെ നേതൃത്വത്തിലുള്ള ദേശീയ മുന്നണിക്കു മധുര (കിഴക്ക്‌) സീറ്റിലും എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് മരുങ്കാപുരി നിയോജകമണ്ഡലത്തിലും പിന്തുണ പ്രഖ്യാപിച്ചു. ഈ ഇരട്ട നിലപാട് തുടക്കത്തിലേ പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസ്യതക്കു മങ്ങലേൽപിച്ചു എന്നുപറയാം. കൃത്യമായ ദിശയിലുള്ള നേതൃഗുണമോ ആഴത്തിലുള്ള നിലപാടുകളോ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന ഇച്ഛാശക്തിയോ പ്രകടിപ്പിക്കാൻ സിനിമയിലെ സമഗ്രരംഗത്തും പ്രതിഭാശാലിത്വം തെളിയിച്ച ഭാഗ്യരാജിന് സാധിച്ചില്ല. </p>
<p>ഫലം, ഒരു തെരഞ്ഞെടുപ്പിൽപോലും മത്സരിക്കാനാവാതെ തന്നെ പാർട്ടി ഇല്ലാതായി. 1991ൽ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്തിൽ പാർട്ടി പ്രതിനിധി മത്സരിച്ചതായും വെറും 87 വോട്ടു മാത്രം ലഭിച്ചതായും പറയപ്പെടുന്നുണ്ടെങ്കിലും വിശദാംശങ്ങൾ ലഭ്യമല്ല. പാർട്ടി രൂപവത്കരിച്ച് ഏതാണ്ട് ഒരു വർഷത്തിനുള്ളിൽതന്നെ ‘‘രാഷ്ട്രീയത്തിൽ ഞാൻ അൺ ഫിറ്റാണെന്നും എന്നെ വെച്ച് പലർ (മുതിർന്ന നേതാക്കൾ) രാഷ്ട്രീയം കളിക്കുന്നതാണ് കാണുന്നതെ’’ന്നും തുറന്നടിച്ചുകൊണ്ട് എം.ജി.ആർ മക്കൾ മുന്നേറ്റ കഴകം പിരിച്ചുവിടാൻ ഭാഗ്യരാജ് തീരുമാനിക്കുന്നതോടെ തമിഴ് രാഷ്ട്രീയത്തിൽ ഒരു അടയാളംപോലും ബാക്കിവെക്കാതെ ആ കക്ഷി നാമാവശേഷമായി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833673-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240206DdtlugxbAeP4BWtYCuvyWAHJV7Kx7Mu3035305" data-watermark="false" style="width: 100%;" info-selector="#info_item_1776573036561">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776573036561"></div>
</div>
<h3>രാഷ്ട്രീയ ഇടവേളകൾ </h3>
<p>പാർട്ടി പിരിച്ചുവിട്ട ശേഷം നിലവിലുള്ള രാഷ്ട്രീയ കക്ഷികളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നിലപാടാണ് ഭാഗ്യരാജ് സ്വീകരിച്ചത്. ഇതിനകം എ.ഐ.എ.ഡി.എം.കെയുടെ പരമോന്നത നേതാവായി മാറിയ ജയലളിതക്കൊപ്പം ചേർന്ന് 2000ൽ രാഷ്ട്രീയ പ്രവർത്തനം പുനരാരംഭിച്ച ഭാഗ്യരാജിന് അവിടെയും അധികകാലം നിലയുറപ്പിക്കാനായില്ല. അഭിപ്രായ ഭിന്നതയുടെ പേരിൽ കുറച്ചുകാലത്തെ നിശ്ശബ്ദത. 2006 ഏപ്രിലിൽ എം. കരുണാനിധിയുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ ജയലളിതയെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ഡി.എം.കെയുടെ ഭാഗമായി. രാഷ്ട്രീയ പ്രചാരണവേദികളിൽ പാർട്ടിയുടെ താരമുഖമായി മാറിയ, സജീവമായ ഹ്രസ്വകാലത്തിനുശേഷം ഡി.എം.കെയുമായുള്ള ബന്ധത്തിലും വിള്ളൽവീണു. പിന്നീട് നീണ്ടകാലത്തേക്ക് രാഷ്ട്രീയ നിരീക്ഷകൻ എന്നനിലയിൽ ഭാഗ്യരാജ് ഒതുങ്ങിനിന്നു.</p>
<p>2022 ഏപ്രിലിൽ, നരേന്ദ്ര മോദിക്ക് അനുകൂലമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഭാഗ്യരാജ് ബി.ജെ.പിയിൽ ചേരാൻ സാധ്യതയുണ്ടെന്ന വാർത്ത പരന്നു. എന്നാൽ, തന്റെ അടിസ്ഥാനപരമായ ആഭിമുഖ്യം ദ്രാവിഡ പ്രത്യയശാസ്ത്രത്തോടാണെന്ന് ആവർത്തിച്ചുകൊണ്ട് അദ്ദേഹം വ്യക്തത വരുത്തി. 2022 ആഗസ്റ്റിൽ ഒ.പി.എസ്-ഇ.പി.എസ് ഗ്രൂപ്പുകളായി എ.ഐ.എ. ഡി.എം.കെ പിളർന്ന ഘട്ടത്തിലാണ് ഭാഗ്യരാജ് വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഒ. പന്നീർസെൽവം വിഭാഗത്തോടായിരുന്നു ഭാഗ്യരാജിന് അനുഭാവം. ഐ.ഐ.എ.ഡി.എം.കെയിലെ തർക്കങ്ങൾ പരിഹരിച്ച് എം.ജി.ആറിന്റെ പൈതൃകം സംരക്ഷിക്കാൻ പാർട്ടി പുനരൈക്യപ്പെടണമെന്ന ആവശ്യമുയർത്തി മധ്യസ്ഥശ്രമങ്ങൾക്ക് മുതിർന്നെങ്കിലും അതൊക്കെ പരാജയപ്പെട്ടു. ഇതിനിടെ ഭിന്നശേഷിക്കാരെയും സ്ത്രീകളെയും അവഹേളിച്ചുകൊണ്ടുള്ള പരാമർശങ്ങളുടെയും നിരവധി വിവാദങ്ങളുടെയും പേരിലും ഭാഗ്യരാജ് വാർത്തകളിൽ ഇടം നേടി. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും രാഷ്‌ട്രീയ പ്രസ്താവനകളും പ്രസംഗങ്ങളും സമൂഹമാധ്യമങ്ങളുടെ ഇഷ്ട വിഭവങ്ങളാണ്.</p>
<p>എം.ജി.ആറിന്റെ അനുഗ്രഹവും താരപരിവേഷവും മാത്രം മുതൽമുടക്കിയായിരുന്നു ഭാഗ്യരാജിന്റെ ഭാഗ്യാന്വേഷണം. എന്നാൽ, തമിഴരുടെ രാഷ്ട്രീയബോധ്യങ്ങൾക്ക് അതുമാത്രം മതിയാകുമായിരുന്നില്ല. മാത്രവുമല്ല, എം.ജി.ആറിന്റേതുപോലുള്ള ഒരു മാസ് ഹീറോ പരിവേഷത്തിന്റെയും ജനകീയ പ്രതിച്ഛായയുടെയും മറ്റും അഭാവവും ഭാഗ്യരാജിന് പ്രതികൂല ഘടകങ്ങളായിരുന്നു. </p>
<h3>(തുടരും)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/k-bhagyaraj-is-a-star-who-has-shone-in-tamil-cinema-1512549</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/k-bhagyaraj-is-a-star-who-has-shone-in-tamil-cinema-1512549</guid>
<category><![CDATA[Weekly,Culture,Film and Theatre,Web Exclusive,Archives,Premium,27 APR 2026]]></category>
<dc:creator><![CDATA[ടി. അനീഷ്]]></dc:creator>
<pubDate>Mon, 20 Apr 2026 05:15:31 GMT</pubDate>
</item>
<item>
<title><![CDATA[‘മാമ്പഴം’ കവിതയിലെ 
അമ്മയും കുഞ്ഞും 
എം.എൻ. വിജയ​നും]]></title>
<description/>
<enclosure length="286177" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833651-untitled-2.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833651-untitled-2.gif'/><figcaption><p>വൈലോപ്പിള്ളി ശ്രീധരമേനോൻ</p><span class='copyright'></span></figcaption></figure><blockquote>
 വൈലോപ്പിള്ളിയുടെ, ‘മാമ്പഴം’ കവിതയിലെ അമ്മയെയും കുഞ്ഞിനെയും എം.എന്‍. വിജയന്‍ വധിച്ചതെന്തുകൊണ്ട് എന്ന ചോദ്യമുന്നയിക്കുകയാണ് ലേഖകൻ. ‘മാമ്പഴം’ കവിതയെ പുനർവായനക്ക് വിധേയമാക്കുന്നതിനൊപ്പം എം.എൻ. വിജയന്റെ നിരൂപണത്തെയും നിരൂപണം ചെയ്യുന്നു.
</blockquote>
<p>അയഥാർഥവും കാലഹരണപ്പെട്ടതുമായ മനഃശാസ്ത്ര ആശയങ്ങളുടെ ഇരുണ്ടവൃത്തങ്ങളില്‍ കുടുങ്ങിയ അനേകം പേരില്‍ ഒരാളായിരുന്നു പ്രശസ്ത സാഹിത്യനിരൂപകനായ എം.എന്‍. വിജയന്‍. മലയാള സാഹിത്യത്തില്‍ മനഃശാസ്ത്രനിരൂപകനായിട്ടാണ് വിശേഷിച്ചും അദ്ദേഹം അറിയപ്പെടുന്നത്. പക്ഷേ, സിഗ്മണ്ട് ഫ്രോയ്ഡിന്‍റെ മനഃശാസ്ത്രസിദ്ധാന്തങ്ങളുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് അദ്ദേഹത്തിന് സഞ്ചരിക്കാന്‍ കഴിയാത്തതുകൊണ്ട്, ഫ്രോയ്ഡിന്‍റെ പരിമിതികള്‍ തിരിച്ചറിയാനായില്ല. ഫ്രോയ്ഡ് അനന്തര മനഃശാസ്ത്രദാര്‍ശനിക വികാസത്തിന്‍റെ വെളിച്ചമേല്‍ക്കാതെ, ഫ്രോയ്ഡിനെയും മാര്‍ക്സിസത്തെയും കൂട്ടിയിണക്കാനുള്ള വിഫലശ്രമവും നടത്തി. ‘ആധുനിക മനഃശാസ്ത്രത്തിന്‍റെ സ്ഥാപകന്‍’ എന്ന നിലയില്‍ തന്‍റെ വിഖ്യാതമായ മനഃശാസ്ത്ര ആശയങ്ങളാല്‍ ഫ്രോയ്ഡ് മനഃശാസ്ത്രരംഗത്ത് വിപ്ലവംതന്നെ സൃഷ്ടിച്ചുവെന്നത് അനിഷേധ്യമായ യാഥാർഥ്യമാണ്. മനുഷ്യമനസ്സിന്‍റെ അബോധതലങ്ങള്‍ക്ക് ബോധമനസ്സിനെ നിയന്ത്രിക്കുന്നതില്‍ നിർണായക പ്രാധാന്യമുണ്ടെന്ന് സ്ഥാപിച്ചതാണ് ഫ്രോയ്ഡിന്‍റെ മഹത്വം. </p>
<p>അതുവഴി ലൈംഗികത (sexuality) രഹസ്യമാക്കിവെക്കേണ്ട വിഷയമല്ലെന്നും ധൈഷണിക മേഖലയില്‍ സംവദിക്കപ്പെടേണ്ട ഒരു സാമൂഹിക പ്രശ്നമാണെന്നും തെളിയിക്കാന്‍ ഫ്രോയ്ഡിന് കഴിഞ്ഞു. പക്ഷേ, അതോടൊപ്പം തന്നെ അയഥാർഥമായ ഒട്ടേറെ നിഗമനങ്ങളാല്‍ വായനക്കാര്‍ക്കൊപ്പം ഫ്രോയ്ഡും വഞ്ചിക്കപ്പെടുകയായിരുന്നു. അതിലേറ്റവും പ്രധാനമാണ് ‘ഈഡിപ്പസ് തിയറി’. വിശ്വവിഖ്യാത ഫ്രഞ്ച് ദാര്‍ശനികരും മനഃശാസ്ത്രജ്ഞരുമായ ഷീല്‍ ഡല്യൂസ്, ഫിലിക്സ് ഗട്ടാരിയും ചേര്‍ന്ന് രചിച്ച ‘ആന്‍റി ഈഡിപ്പസ്: കാപിറ്റലിസം ആൻഡ് സ്കിസോഫ്രീനിയ (Gilles Deleuze, Felix Guattari) എന്ന ഗ്രന്ഥം 1972ല്‍ പ്രസിദ്ധീകരിച്ചതോടെ ലോകം ഫ്രോയ്ഡിയന്‍ ആശയങ്ങളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി. മേല്‍പറഞ്ഞ ഗ്രന്ഥത്തിന്‍റെ രണ്ടാം ഭാഗമാണ് (A Thousand Plateaus -1982). ഈ രണ്ടു കൃതികള്‍ ഫ്രോയ്ഡിന്‍റെ മനഃശാസ്ത്രസിദ്ധാന്തങ്ങളെ തകര്‍ത്തെറിയുക മാത്രമല്ല, തികച്ചും നവീനവും മാനവരാശി ഇതുവരെ ചിന്തിച്ചിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ ആശയങ്ങളിലേക്കും യാഥാർഥ്യങ്ങളിലേക്കും പ്രയാണം നടത്തി. ഇതിന്‍റെ പശ്ചാത്തലത്തില്‍ വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ കവിതയെ മാത്രമല്ല, പൊതുവില്‍ കലയെയും സാഹിത്യത്തെയും സര്‍ഗാത്മകമായി വീണ്ടെടുക്കാനുള്ള ശ്രമമാണ് ഈ ലേഖനം. </p>
<p>വൈലോപ്പിള്ളി ശ്രീധര മേനോന്‍ 1936ല്‍ എഴുതിയ ‘മാമ്പഴം’ ആദ്യം പ്രസിദ്ധീകരിച്ചത് ‘മാതൃഭൂമി’ ഓണപ്പതിപ്പിലാണ്. അമ്മയും മകനും തമ്മിലുള്ള അഗാധമായ സ്നേഹത്തിന്‍റെ ആര്‍ദ്രത തേങ്ങുന്ന ഹൃദയഹാരിയായ നിരവധി സാഹിത്യകൃതികള്‍ മലയാളത്തിലുണ്ട്. ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’ എന്ന കവിതയും ഒ.വി. വിജയന്‍റെ ‘ഖസാക്കിന്‍റെ ഇതിഹാസം’ എന്ന നോവലിലെ വിസ്മയാവഹമായ മാതൃ-പുത്ര ബന്ധ വർണനയും അവിസ്മരണീയമാണ്. ഇവക്കൊപ്പം ഉയര്‍ന്നുനില്‍ക്കുന്ന കവിതയാണ് ‘മാമ്പഴം’. </p>
<p>വീട്ടുമുറ്റത്തെ തൈമാവില്‍നിന്ന് ആദ്യം മാമ്പഴം വീണപ്പോള്‍ ഒരമ്മ, തന്‍റെ മരിച്ചുപോയ മകനെ വേദനയോടെ സ്മരിക്കുന്നതും വിലപിക്കുന്നതുമാണ് കവിതയുടെ ഉള്ളടക്കം. ആ തൈമാവില്‍നിന്ന് പൂങ്കുല പൊട്ടിച്ചെടുത്തപ്പോള്‍ അവനെ ശാസിച്ചതോര്‍ത്ത് അമ്മ പശ്ചാത്തപിക്കുന്നു. ഒരമ്മയുടെയും മകന്‍റെയും പരസ്പരസ്നേഹം എന്നതിലുപരി മനുഷ്യസ്നേഹത്തിന്‍റെയും ജീവസ്നേഹത്തിന്‍റെയും പുത്രനോടുള്ള സ്നേഹത്തിലുപരി ജീവിതസ്നേഹത്തിന്‍റെ തന്നെ സാന്ദ്രതയും വ്യാപനശേഷിയും സ്നേഹം, സ്നേഹത്തില്‍തന്നെ ലയിക്കുന്നതിന്‍റെ നിര്‍വൃതിയും നിറവാര്‍ന്ന് ആവിഷ്‍കരിക്കുന്ന കവിതയാണ് ‘മാമ്പഴം’. </p>
<p>എം.എന്‍. വിജയന്‍ തന്‍റെ ലേഖനം തുടങ്ങുന്നത് ‘മാമ്പഴം’ കവിതയുടെ ജനകീയ പ്രശസ്തിയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ്. ‘‘കേരളക്കരയെമ്പാടും ഇടറിയ തൊണ്ടയോടെ അമ്മമാര്‍ ഈ പാട്ടുപാടി...’’ എന്ന അതിശയോക്തിയില്‍തന്നെ, കവിതയെ ‘പാട്ട്’ എന്ന് മാറ്റിയെഴുതി ന്യൂനോക്തി കലർത്തുകവഴി ‘മാമ്പഴം’ കവിതയെ അതിന്‍റെ സര്‍ഗാത്മകതയുടെ നെഞ്ചില്‍ കൈവെക്കാനുള്ള എം.എന്‍. വിജയന്‍റെ ബോധപൂർവമായ ശ്രമം പ്രകടമാണ്. എന്നാല്‍, ‘മാമ്പഴം’ കവിതയുടെ സര്‍ഗാത്മകതയെ മുറിവേൽപിക്കാന്‍ തന്‍റെ വിമര്‍ശനത്തിന്‍റെ മൂര്‍ച്ച മതിയാവില്ല എന്നു മനസ്സിലാക്കിയ ലേഖകന്‍ ‘മാമ്പഴം’ എന്ന കവിതയോളം ഹൃദയാവർജകമായി മറ്റൊന്ന് മലയാളത്തില്‍ എഴുതപ്പെട്ടിട്ടില്ല എന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് കവിതയെ ശസ്ത്രക്രിയ ചെയ്യുന്നത്. അനാവശ്യവും അപ്രസക്തവുമായ താരതമ്യപഠനം, വിരുദ്ധപക്ഷങ്ങളെ സാഹിത്യത്തിലേക്ക് വലിച്ചിഴക്കല്‍, സാഹിത്യപ്രസ്ഥാനങ്ങളുടെ കൂടാരങ്ങളിലേക്ക് കവിതയെയും കലയെയും വലിച്ചിഴക്കല്‍ തുടങ്ങി കാലഹരണപ്പെട്ട വിമര്‍ശന രീതിശാസ്ത്രത്തിന്‍റെ ഇരുണ്ടലോകത്തെ താനറിയാതെതന്നെ വെളിപ്പെടുത്തുന്നുണ്ട് അദ്ദേഹം. </p>
<p>‘‘മാമ്പഴം ഒരു അനുരാഗീതയല്ല: അതില്‍ സാമൂഹ്യമായ സജീവപ്രശ്നങ്ങളില്ല: ഗംഭീരമെന്നു വിശേഷിപ്പിക്കാവുന്ന വിഷയമോ അനുപമമെന്നു വിളിക്കാവുന്ന ആവിഷ്കരണ രീതിയോ ഇല്ല’’ എന്നു തുടങ്ങി മാമ്പഴത്തിലെ ‘ഇല്ലായ്മ’കളുടെ ഒരു പട്ടികനിരത്തിയിട്ടും അത് ഏറ്റവും ഹൃദയാവർജകമാണെന്ന് നിരീക്ഷിക്കുന്ന എം.എന്‍. വിജയന്‍ അതിനു കാരണം കണ്ടെത്താതെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. ഇവിടെ കവിതയുടെ സർഗാത്മക പ്രവാഹത്തിന്‍റെ പ്രഹരശേഷിയെക്കുറിച്ചുള്ള യാന്ത്രികഭൗതിവാദത്തിന്‍റെ ശുഷ്കിച്ച ധാരണകളുടെ ശേഷിപ്പുകള്‍ വ്യക്തമാണ്. പ്രണയഗീതമായിരിക്കണം, സാമൂഹികമായ വിഷയങ്ങള്‍ ഉണ്ടായിരിക്കണം, ഗംഭീരമെന്ന് പറയാവുന്ന സജീവപ്രശ്നങ്ങള്‍ ആയിരിക്കണം എന്നെല്ലാമുള്ള വഷളന്‍ യഥാതഥവാദത്തിന്‍റെ (Vulgal Realism) ഭാണ്ഡമിറക്കിവെക്കുകയാണ് ലേഖകന്‍. </p>
<p> കവിതയെ പല വിഷയങ്ങളും ആവിഷ്കരിക്കാനുള്ള കേവല മാധ്യമമായി വെട്ടിച്ചുരുക്കുന്ന റിയലിസത്തിന്‍റെ സങ്കുചിതലോകത്തുനിന്നും വിശ്വസാഹിത്യം വളര്‍ന്നതുകാണാത്ത ദാര്‍ശനികമായ അന്ധതയാണ് ഇവിടെ പ്രകടമാകുന്നത്. അല്ലായിരുന്നെങ്കില്‍ ‘‘അനുപമമെന്നു വിളിക്കാവുന്ന ആവിഷ്കരണ രീതിയോ ഇല്ല’’ ‘മാമ്പഴം’ കവിതയില്‍ എന്നുപറഞ്ഞ എം.എന്‍. വിജയന്‍, ആ കവിതക്കുശേഷം മറ്റൊരു നാൽപത്തിയെട്ടുവരി കവിത ഇത്ര ഹൃദയാവര്‍ജകമായി മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നു പറയില്ലായിരുന്നു. അനുപമമെന്നു വിളിക്കാവുന്ന ആവിഷ്കാരരീതി അതിനില്ലെങ്കില്‍ ആ കവിതയെങ്ങനെ ഹൃദയാവര്‍ജകമാകും? നൂറ്റാണ്ടുകളുടെ പഴക്കമുള്ള അസഹിഷ്ണുതയുടെയും പുരുഷാധിപത്യത്തിന്‍റെയും വിരലടയാളങ്ങള്‍ അറിയാതെ തന്‍റെ ലേഖനത്തിന്‍റെ തുറസ്സുകളില്‍ പതിഞ്ഞുപോവുന്നതിനു പരമ്പരാഗത സാഹിത്യനിരൂപകരുടെ പരിമിതിയല്ല കാരണം അവര്‍ പിന്തുടരുന്ന ആശയസംഹിതകളുടെ ദാര്‍ശനിക ദാരിദ്ര്യമാണ്. </p>
<p>‘മാമ്പഴം’ കവിതയുടെ ജനസമ്മതിക്കുള്ള കാരണം ലേഖകന്‍ പറയുന്നു: ‘‘ ‘മാമ്പഴം’ ഒരമ്മയേയും ഉണ്ണിയേയും വിഷയമാക്കി കവി എഴുതുന്ന വാക്യങ്ങളല്ല, അമ്മയെക്കുറിച്ചുള്ള ഉണ്ണിയുടെ ചിന്തകളാണ്.’’ അനന്തരം ലേഖനത്തില്‍ അവതരിപ്പിക്കുന്നതെല്ലാം, സിഗ്മണ്ട് ഫ്രോയ്ഡിന്‍റെ, ‘ഈഡിപ്പസ് സിദ്ധാന്ത’(Oedipus theory) മസ്തകമായ ‘ഈഡിപ്പസ് കോപ്ലക്സി’ന്‍റെ പാഠബന്ധിതമായ വിവര്‍ത്തനമാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833639-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020yc4jrmUyB57hGiaAXUsPfA60nLn7qNWH0930703" data-watermark="false" style="width: 100%;" info-selector="#info_item_1776570931898">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776570931898"></div>
</div>
<h3>സിഗ്മണ്ട് ഫ്രോയ്ഡിന്റെ സിദ്ധാന്തത്തിന്റെ പതനം</h3>
<p>1899ലാണ് ഫ്രോയ്ഡിന്‍റെ ബൃഹത്ഗ്രന്ഥമായ ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’(Interpretation of Dreams) പ്രസിദ്ധീകരിക്കപ്പെടുന്നത്. മനുഷ്യമനസ്സിന്‍റെ അബോധതലങ്ങളുടെ സങ്കീര്‍ത്തന പ്രവര്‍ത്തനങ്ങളെ അനാവൃതമാക്കുകയും അതിന്‍റെ നിയാമകശക്തി വെളിപ്പെടുത്തുകയും വ്യക്തികളുടെ ലൈംഗിക അഭിലാഷങ്ങള്‍ അമര്‍ത്തപ്പെടുന്നതിനെയും (repression) സംബന്ധിച്ച ഫ്രോയ്ഡിന്‍റെ പ്രസ്തുത കൃതിയിലെ നിരീക്ഷണങ്ങള്‍ പ്രാധാന്യമുള്ളതായിരുന്നു. എന്നാല്‍, സ്വപ്നങ്ങളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ന് പ്രസക്തിയില്ല. 1905ല്‍ പ്രസിദ്ധീകരിച്ച ‘Three Essays on the Theory of Sexuality’ എന്ന ഗ്രന്ഥത്തിലാണ് ഈഡിപ്പസ് കോപ്ലക്സ് തിയറി വിശദീകരിക്കപ്പെടുന്നത്.</p>
<p> ആണ്‍കുട്ടികള്‍ക്ക് അമ്മയോട് തോന്നുന്ന അഗമ്യഗമന വാസനയും അച്ഛനോടു തോന്നുന്ന ശത്രുതാബോധത്തെയും സംബന്ധിച്ച ഫ്രോയ്ഡിയന്‍ ആശയങ്ങള്‍ ഇന്ന് അയഥാർഥമാണെന്നു തെളിയിക്കപ്പെട്ടിരിക്കുകയാണ്. യവനപുരാവൃത്ത (Greek Mythology) കഥകളിലെ ഈഡിപ്പസ് രാജാവിന്‍റെ പേരുമായി ബന്ധിപ്പിച്ച ഈ സിദ്ധാന്തത്തിന് അത്ഭുതാവഹമായ പ്രസിദ്ധി ലഭിച്ചു. എന്നാല്‍, മകന് അമ്മയോട് തോന്നുന്ന തൃഷ്ണ ഫ്രോയ്ഡിന്‍റെ ഒരു സാങ്കൽപിക സൃഷ്ടിമാത്രമാണ്. കാരണം, ഇത് വ്യക്തിനിഷ്ഠമാണ്. ലൈംഗികവികാരം അഥവാ ലൈംഗികാഭിനിവേശം (Sexual or Libidinal Drive) അടിസ്ഥാനപരമായി മനുഷ്യന്‍റെ സൃഷ്ടിപരമായ ഊർജമാണെന്നു പറയുന്ന ഫ്രോയ്ഡ്, മനുഷ്യന്‍റെ അടിസ്ഥാനപരമായ, അഭിലാഷത്തിന്‍റെ (Desire) ഒരുഭാഗം മാത്രമാണ് ലൈംഗികാഭിലാഷം എന്നു തിരിച്ചറിയുന്നില്ല. </p>
<p>ഫ്രോയ്ഡിന്‍റെ ലൈംഗിക മനഃശാസ്ത്രത്തിന്‍റെ അടിസ്ഥാനപരമായ ദൗര്‍ബല്യം, അത് ലൈംഗികതൃഷ്ണയെ ജന്മസിദ്ധവികാരമായി കാണുന്നു എന്നുള്ളതാണ്. ജന്മസിദ്ധമായ ഈ വികാരം അമര്‍ത്തപ്പെടുന്നതുകൊണ്ട് ഉദ്ദീപിപ്പിക്കപ്പെടുന്നതാണ് ഈ തൃഷ്ണയെന്നാണ് ഫ്രോയ്ഡിയന്‍ സിദ്ധാന്തം. എന്നാല്‍, അടിച്ചമര്‍ത്തപ്പെടുന്നതുകൊണ്ട് രൂപംകൊള്ളുന്ന അജൈവികമായ ആസക്തിയാണ് മാനുഷിക ലൈംഗികത. ഇത് ഇതരജീവികളില്‍ ദൃശ്യമല്ല. കുട്ടികളില്‍ ജന്മസിദ്ധമായി നിലകൊള്ളുന്ന വികാരത്തെ ദമനം ചെയ്യുമ്പോള്‍ രൂപം കൊള്ളുന്നതാണ് ലൈംഗികാഭിനിവേശം എന്ന ഫ്രോയ്ഡിയന്‍ നിഗമനം വസ്തുനിഷ്ഠമല്ല. കാരണം, ജീവികളിലെ ലൈംഗിക ചോദന പ്രത്യുൽപാദനവുമായി ബന്ധപ്പെട്ടതാകയാല്‍ അത്, പ്രായപൂര്‍ത്തിയാവാത്ത ജൈവശരീരത്തില്‍ തീവ്രചോദനയായി രൂപപ്പെടുകയില്ല. മറിച്ച്, സമൂഹം, കുടുംബം, സദാചാരങ്ങള്‍, മതങ്ങള്‍, വിദ്യാഭ്യാസരീതികള്‍, ക്ലാസ്മുറികള്‍, സാമൂഹികബന്ധങ്ങള്‍, ഭൗതിക ഉൽപാദനരീതികള്‍ എന്നിവയാല്‍ മനുഷ്യരുടെ വികാരങ്ങള്‍ അമര്‍ത്തപ്പെടുകയും അവ വക്രീകരിക്കപ്പെടുകയും ചെയ്യുന്നതാണ്. ലൈംഗികാഭിലാഷങ്ങളുടെ അടിസ്ഥാനം എന്ന് ഡല്യൂസ്, ഗട്ടാരി എന്നീ എഴുത്തുകാര്‍ വിശദമാക്കുന്നു. </p>
<p>ഒരു അയഥാർഥ സിദ്ധാന്തത്തെ മറ്റൊരു ‘യഥാർഥ’ സിദ്ധാന്തംകൊണ്ട് അപ്രസക്തമാക്കുകയല്ല, ഡല്യൂസും ഗട്ടാരിയും തങ്ങളുടെ ഗ്രന്ഥങ്ങളിലൂടെ ചെയ്യുന്നത്. അതില്‍നിന്നും വ്യത്യസ്തമായി, ഒരുവിധ സിദ്ധാന്തങ്ങളും രൂപപ്പെടുത്താതെ പ്രകൃതിയെയും, ജീവല്‍പ്രപഞ്ചത്തിലെയും മനുഷ്യജീവിതത്തിലെയും വസ്തുക്കളെയും മൂര്‍ത്തവും അപ്രസക്തമെന്നു മുദ്രകുത്തി ‘സംസ്കാരം’ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച അമൂര്‍ത്ത യാഥാർഥ്യങ്ങളെയും ലോകത്തിനു മുമ്പാകെ ഉയര്‍ത്തിക്കാണിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതിലേറ്റവും ലളിതമായ ഉദാഹരണമാണ്, ‘മേല്‍ത്തട്ട്/കീഴ്ത്തട്ട്’ എന്ന ലംബമാന (vertical) സങ്കൽപനത്തെ അധികാര സൂചനാമാതൃകയില്‍നിന്നും പുറന്തള്ളി മണ്ണിൽ വേരുകള്‍ പടരുന്ന ഘടനയെ (Rhizome) യഥാർഥജീവിത ഘടനയായി വീണ്ടെടുക്കുന്നത്. ഡല്യൂസ്, ഫ്രോയ്ഡിന്‍റെ ഈഡിപ്പല്‍ ത്രിമാനത്തെ തള്ളിക്കളയുകയല്ല, മറിച്ച് അത് ലൈംഗികചോദനയുടെ കുടുംബബന്ധിതമായ അച്ചുതണ്ടില്‍ കുരുക്കി, ലൈംഗികതയെ വൃക്തിനിഷ്ഠവും സ്വകാര്യവുമാക്കുന്നതും സ്രോതസ്സാക്കി മാറ്റുന്നതുമായ ഫ്രോയ്ഡിന്‍റെ സിദ്ധാന്തത്തെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. </p>
<p>ഡല്യൂസിന്‍റെ അഭിപ്രായത്തില്‍ ലൈംഗികതയുടെ ദമനമെന്നത് ആശയശാസ്ത്രപരവും (ideological) സാമൂഹികവുമായ ഒരു പ്രക്രിയയാണ്. മുതലാളിത്ത സമൂഹത്തില്‍ അണുകുടുംബഘടന ലൈംഗിക ചോദനയെ അമര്‍ത്തി ഒതുക്കുന്നതിലൂടെ (repression) സൃഷ്ടിക്കപ്പെടുന്നതാണ്. അത് യഥാർഥത്തില്‍ മനുഷ്യന്‍റെ നിലനിൽപിന്‍റെയും അതിജീവനത്തിന്‍റെയും അടിസ്ഥാനമായ അഭിലാഷത്തിന്‍റെ അറ്റമില്ലാത്ത വിസ്തൃതിയില്‍ ഒന്നുമാത്രമാണ്. എന്നാല്‍, സര്‍ഗാത്മവും പ്രാപഞ്ചിക ഊർജത്തിന്‍റെയും (Cosmic energy) സംഘാത്മക അബോധമനസ്സിന്‍റെയും (Collective unconscious) ഈ അഭിലാഷത്തിന്‍റെയും ഒഴുക്കിനെ ദിശമാറ്റിയും വക്രീകരിച്ചും കുടുംബഘടനയിലെ വ്യക്തിസ്വത്വതലത്തിലെ സ്വകാര്യവിഷയമാക്കി മാറ്റുന്നത് ഒരു സാമൂഹിക പ്രക്രിയയാണ്. മതങ്ങള്‍, ആചാരങ്ങള്‍, സദാചാരസങ്കൽപങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവയിലൂടെ സമൂഹത്തിന്‍റെ വിഭിന്നതലങ്ങളിലെ അധികാരബന്ധങ്ങളുടെ സമഗ്രമായ പ്രക്രിയയിലൂടെയാണ് ഈ അമര്‍ത്തല്‍ സംഭവിക്കുന്നത്. </p>
<p> മുതലാളിത്ത പൂര്‍വകാലഘട്ടങ്ങളിലും ലൈംഗികമായ നിയന്ത്രണങ്ങളും നിരോധനങ്ങളും സദാചാരാനുശീലനങ്ങളും നിയമസംഹിതകളും വിഭിന്ന സമൂഹങ്ങളില്‍ വിഭിന്നരീതികളിലൂടെ ലോകത്താകെ നിലനിന്നിരുന്നു. പക്ഷേ, അതെല്ലാം ആധുനിക കാലഘട്ടങ്ങളിലേതില്‍നിന്നും വിഭിന്നമായിരുന്നു. മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ ക്രൈസ്തവസദാചാരം ആ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യൻ വര്‍ണജാതിവ്യവസ്ഥയില്‍ പുരുഷാധിപത്യം ശക്തമായ നിയന്ത്രണങ്ങള്‍ നടത്തി. എന്നാല്‍, പ്രാചീനസമൂഹങ്ങളില്‍ സംഘാത്മക അഭിലാഷങ്ങളുടെ ബഹിര്‍സ്ഫുരണമെന്നനിലയില്‍ അയവേറിയ ലൈംഗികജീവിതമാണ് നിലനിന്നിരുന്നത് എന്ന് നരവംശശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833649-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020fky97Q7Amsa1FDmrGVMDYPBnXj5i0p1y1442125" data-watermark="false" style="width: 100%;" info-selector="#info_item_1776571443530">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776571443530"></div>
</div>
<h3>സ്വത്വ സങ്കൽപനങ്ങളുടെ തമോഗര്‍ത്തങ്ങള്‍ </h3>
<p>സ്വത്വരാഷ്ട്രീയം (Identity politics) 1970കളിലാണ് രൂപംകൊണ്ടതെങ്കിലും അതിനും എത്രയോ ദശകങ്ങള്‍ക്കു മുമ്പുതന്നെ ഫ്രോയ്ഡിയ ലൈംഗിക വിജ്ഞാനീയം (Sexology) സ്വത്വസങ്കൽപനങ്ങള്‍ രൂപപ്പെടുത്തി. അങ്ങനെ വ്യക്തി എന്നത്, പൊതുമാനവ സമൂഹത്തില്‍നിന്നും പ്രപഞ്ചചലന വികാസങ്ങളില്‍നിന്നും സംഘഅബോധത്തില്‍നിന്നും വേറിട്ട ഒരു ഉന്നത അഹംബോധ (Super ego) മായിമാറി. അച്ഛന്‍/അമ്മ, മകന്‍/മകള്‍, പുരുഷന്‍/സ്ത്രീ എന്നീ കൃത്രിമസ്വത്വങ്ങള്‍ മനുഷ്യരുടെമേല്‍ മാത്രം രൂഢമൂലമായി. മനുഷ്യന്‍ അവയവങ്ങളുടെ ഭാരവും മുദ്രയും ഉപഭോക്താവും ഉല്‍പാദകനുമായി മാറി. മനുഷ്യന്‍ എന്നത് മിത്തും സ്വത്വങ്ങള്‍ ‘യാഥാർഥ്യ’വുമായി പരിണമിച്ചു.</p>
<p> അങ്ങനെയാണ് എം.എന്‍. വിജയന്‍, സ്നേഹത്തെ ലൈംഗികതൃഷ്ണയായി വക്രീകരിച്ചതും ‘മാമ്പഴ’ത്തെ അമ്മയുടെ മുലകളുടെ ബിംബമായി അവതരിപ്പിച്ചതും. ഇങ്ങനെയാണെങ്കില്‍, ഒരു മനഃശാസ്ത്രവിദ്യാർഥിക്ക് ചങ്ങമ്പുഴയുടെ, ‘വാഴക്കുല’യെ മലയപ്പുലയന്‍റെ ലിംഗവുമായി ഏതെങ്കിലും സ്ത്രീ സങ്കൽപിക്കുന്നതായും ‘‘ഈ ഞാലിപ്പൂവന്‍റെ പഴമെത്രസാദോള്ളേതായിരിക്കും’’ എന്ന ‘വാഴക്കുല’യിലെ വരിയെടുത്ത്, അത് വദനസുരതാസക്തിയുടെ പ്രതീകമായും എം.എന്‍. വിജയനെപ്പോലെ എഴുതാവുന്നതേയുള്ളൂ. കുമാരനാശാന്‍, ചങ്ങമ്പുഴ, ഇടശ്ശേരി, കടമ്മനിട്ട തുടങ്ങി മലയാള കവികളുടെ കവിതകളിലെല്ലാം ലൈംഗികബിംബങ്ങള്‍ തിരഞ്ഞെടുത്ത് എഴുതാന്‍ പ്രയാസമില്ല. </p>
<p>ഇവിടെ ഫ്രോയ്ഡിന്‍റെ മനഃശാസ്ത്രസിദ്ധാന്തത്തിലെ ഈഡിപ്പസ് കോപ്ലക്സ് കാലഹരണപ്പെട്ടതുമാത്രമല്ല പ്രശ്നം. സാഹിത്യത്തെ (Procrustes) പ്രൊക്രുറ്റസിന്‍റെ /കട്ടിലില്‍ മയക്കിക്കിടത്തി, ആ കട്ടിലില്‍കൊള്ളാത്തതാണ് ഉടലെങ്കില്‍ അയാളുടെ കാലുകള്‍ അരിയുകയും ഉടല്‍ ചെറുതാണെങ്കില്‍ ഉടലിനെ അടിച്ചുപരത്തി വലുതാക്കുകയും ചെയ്യുന്ന പ്രാചീന യവനപുരാവൃത്തത്തിലെ കിരാതനെയാണ് എം.എൻ. വിജയന്‍ പ്രതിനിധാനം ചെയ്യുന്നത്. കാട്ടിലൂടെ നടന്നുപോകുന്നവരുടെ ധനം കവരുകമാത്രമല്ല അവരുടെ ഉടലുകളെ തന്‍റെ കട്ടിലിന്‍റെ വലുപ്പമനുസരിച്ച് മുറിച്ചുമാറ്റുകയോ അടിച്ചുവലുതാക്കുകയോ ചെയ്യുന്ന കൊല്ലപ്പണി അറിയുന്ന ആ കിരാതനെക്കുറിച്ച് വയലാര്‍ ‘പ്രൊക്രുറ്റസ്’ എന്ന ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്. </p>
<p> വൈലോപ്പിള്ളി കവിതയില്‍ മാത്രമല്ല ആശാന്‍ കവിതകളിലും ‘മലദ്വാരലൈംഗികാസ്വാദനഘട്ടം’ (Anal erotism) തുടങ്ങിയ മനഃശാസ്ത്രവിജ്ഞാനീയം ചവറ്റുകൊട്ടയിലെറിഞ്ഞ ഫ്രോയ്ഡിയന്‍ സംജ്ഞകള്‍ ഉപയോഗിച്ച് വസ്തു, ഗന്ധ ബിംബങ്ങള്‍ കവിതകളില്‍ അടിച്ചുകയറ്റിയ കവിപീഡാരതിക്രീഢകളാണ് എം.എന്‍. വിജയനെ പ്രശസ്തനാക്കിയത്. കവിതയെ ജീവിതസ്നേഹത്തിന്‍റെ നഗ്നപ്രവാഹമായി കാണാന്‍ വിസമ്മതിക്കുന്ന അധികാര ഉന്മത്തതയുടെ ഉത്സവങ്ങളാണ് നമ്മുടെ പ്രശസ്ത സാഹിത്യനിരൂപണങ്ങളെല്ലാം. അവിടെ മനുഷ്യര്‍ക്കു പകരം സ്വത്വങ്ങള്‍ മാത്രമേയുള്ളൂ. ശരീരങ്ങളില്ല. ശരീരങ്ങളുടെ, കൃത്യമായി പറഞ്ഞാല്‍ ചിന്തിക്കുകയും സ്നേഹം ത്രസിക്കുകയും ചെയ്യുന്ന ഉടലുകളില്ല. അവയവങ്ങളും അവയെ പ്രതിനിധാനം ചെയ്യുന്ന ബിംബങ്ങളും മാത്രമേ ഉള്ളൂ. </p>
<p>ഫ്രോയ്ഡിന്‍റെ ഈഡിപ്പല്‍ ത്രിമാനത്തില്‍ പെണ്ണിനു കര്‍തൃപരമായി ഒരു സ്ഥാനവുമില്ലെന്നും അവള്‍ അതില്‍ ലിംഗമില്ലായ്മയുടെ (Absence of penis) ഇരയാണെന്നും അതുകൊണ്ടുതന്നെ ആണ്‍ കോയ്മയുടെ സിദ്ധാന്തമാണെന്നും മനസ്സിലാക്കാനുള്ള സാമാന്യബോധംപോലും എം.എന്‍. വിജയനുണ്ടായില്ല. ലോകത്ത് സ്ത്രീ വിമോചനപ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുന്നതിനുമുമ്പ് അക്കാദമിക് തലങ്ങളില്‍ വിമര്‍ശനരഹിതമായി സ്വീകരിക്കപ്പെട്ട ഫ്രോയ്ഡിയന്‍ പുരുഷാധിപത്യ ലൈംഗിക സിദ്ധാന്തമനുസരിച്ച് അബോധ മനസ്സിന് മനുഷ്യന്‍റെ അഭിലാഷങ്ങളെ സഫലമാക്കുന്നതില്‍ നിര്‍ണായകപ്രാധാന്യമുണ്ട്. എന്നുവെച്ചാല്‍ അബോധമനസ്സും വെള്ളംകയറാത്ത അറകളാണെന്നല്ല. ഒരു തരത്തിലും സാമ്യമില്ലാത്ത മാമ്പഴത്തെ സ്ത്രീയുടെ മുലയുമായി ബന്ധിപ്പിക്കുന്ന എം.എന്‍. വിജയന്‍റെ വികലഭാവന വൈലോപ്പിള്ളിയുടെ അബോധമനസ്സിലെ ഭാവനാബിംബമായി അടിച്ചേൽപിക്കപ്പെടുകയാണ്. </p>
<p>‘‘വീണതന്‍ കുടം പോലാനിതംബം </p>
<p>വീണുരുമ്മുന്ന വേണീ കദംബം </p>
<p>കോരി ഞാനെന്‍റെ മാറിലാ ലജ്ജാകോര- </p>
<p>കങ്ങളെ സ്പന്ദിതമാക്കി.’’</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/19/2833657-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020HPy2bG2ejoLl61jESvBwTmDxZNnwgCyF1815888" data-watermark="false" style="width: 100%;" info-selector="#info_item_1776571817218" title="എം.എൻ. വിജയൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1776571817218">
  <p>എം.എൻ. വിജയൻ</p>
 </div>
</div>
<p>എന്നു തുടങ്ങി മോഹനവും മുഗ്ദവുമായ ശിൽപചാരുത കവിതയില്‍ സൃഷ്ടിച്ച വൈലോപ്പിള്ളിയുടെ അബോധമനസ്സില്‍ ഈഡിപ്പല്‍ രതിതൃഷ്ണ തീവ്രമായിരുന്നെങ്കില്‍ അതാവിഷ്കരിക്കുന്ന കവിതകള്‍ ഒട്ടേറെ ജനിക്കുമായിരുന്നു. പക്ഷേ, വൈലോപ്പിള്ളി വിശ്വമാനവികതയുടെയും ആഴമാര്‍ന്ന ശാസ്ത്രബോധത്തിന്‍റെയും കവിയായിരുന്നു. കാവ്യപ്രതിഭയുടെ നിറവാര്‍ന്ന അന്തര്‍മിഴികള്‍ വെട്ടിവെട്ടി തിളങ്ങുമ്പോള്‍ തങ്ങളുടെ ജൈവശരീരത്തിനപ്പുറത്തെ അനന്തമായ പ്രപഞ്ചത്തെ അത് ദര്‍ശിക്കുകയും അവിടേക്ക് പ്രയാണം നടത്തുകയും ചെയ്യുന്നു. അവിടെ തങ്ങളുടെ വ്യക്തിനിഷ്ഠമായ അനുഭവങ്ങളുടെ സ്വത്വതലങ്ങള്‍ക്കുമപ്പുറത്തുള്ള അറ്റമില്ലാത്ത അപരശരീരങ്ങളുമായി സാർഥകമായി സമന്വയിക്കുന്നു. സര്‍ഗാത്മക സൃഷ്ടിക്കു മുമ്പുള്ള ഭാവതീവ്രമായ ഭാവനയുടെ അനിര്‍വചനീയമായ ഏകാന്തതയുടെ വിഷാദഭരിതമായ ആനന്ദമെന്നോ ഹര്‍ഷസുരഭിലമായ വിഷാദമെന്നോ പറയാനാവാത്ത കവികളുടെ മാനസികപരിണാമത്തെ മനസ്സിലാക്കാന്‍ പരമ്പരാഗത ബുദ്ധിജീവികളുടെ സൈദ്ധാന്തിക അന്വേഷണങ്ങള്‍ക്കാവില്ല.</p>
<p> വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കല്‍’ എന്ന കവിതയിലെ അവസാനഭാഗത്ത് ഒരു ബൃഹത്തായ പുരുഷാരത്തെ കാണാം. അതൊരു പാര്‍ട്ടിയുടെ ജാഥയല്ല. മനുഷ്യരെല്ലാവരും അഹംബോധ സങ്കൽപ ങ്ങളുടെയും സ്വത്വസങ്കൽപനങ്ങളുടെയും/മതിലുകള്‍ ഭേദിച്ച് ഒരു പ്രവാഹിനിയായി മാറുന്ന യാഥാർഥ്യമാണത്. ഭാഷയുടെ തേജസ്സാര്‍ന്ന പ്രാണന്‍റെ മിഴികള്‍കൊണ്ട് പ്രപഞ്ചത്തിന്‍റെ മായികശരീരത്തെ നിറമാല ചാര്‍ത്തുകയും പരിരംഭണം ചെയ്യുകയുമാണ് ഉദാത്തമായ കവിതകള്‍. എന്നോ ഒന്നിച്ചുചേരേണ്ട രണ്ടു ജീവശരീരങ്ങള്‍, മനനംചെയ്യുന്ന ഉടലുകള്‍ (Thinking bodies) ഒന്നാവുന്നതുപോലെ വാക്കുകള്‍ വാക്കുകളുമായി ലയിക്കുന്നു. ബിംബങ്ങള്‍, ഉപമകള്‍, ഉപമാനങ്ങള്‍ തുടങ്ങിയവയെല്ലാം കവിതക്കു പുറത്തു സഞ്ചരിക്കുന്ന പാണ്ഡിത്യത്തിന്‍റെ തീര്‍പ്പുകളും അനുമാനങ്ങളും മാത്രമാണ്.</p>
<p> കവിതയില്‍ വാക്കുകളുടെ നിലയ്ക്കാത്ത പ്രവാഹമാണുള്ളത്. വാക്കുകള്‍ അർഥങ്ങള്‍ ശേഖരിച്ചുവെക്കുന്ന പാത്രങ്ങളല്ല. അർഥവും ഭാവനയും ശബ്ദവും ദൃശ്യവും സമ്മോഹനമായി നര്‍ത്തനമാടുന്ന അപൂര്‍വരംഗവേദിയുടെ അചുംബിതസൗന്ദര്യമാണത്. ‘‘കണ്ണേമടങ്ങുക... അവനി വാഴ്വു കിനാവുകഷ്ടം’’ എന്ന് ‘വീണപൂവി’ല്‍ ആശാന്‍ പാടുമ്പോഴും ‘‘പുഞ്ചിരി ഹാ! കുലീനമാം കഷ്ടം നെഞ്ചുകീറി ഞാന്‍ നേരിനെ കാട്ടാം’’ എന്നു വൈലോപ്പിള്ളി ‘കുടിയൊഴിക്കലി’ല്‍ വിലപിക്കുമ്പോഴും മനുഷ്യന്‍റെ വേദന, മാനുഷിക സ്വത്വത്തെ ആത്മഹനനം ചെയ്ത് അതിന്‍റെ ചാരത്തില്‍നിന്ന് ആനന്ദത്തിന്‍റെ വിഹായസ്സിലേക്ക് ഫിനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയരുന്ന കാഴ്ച കാണാം. </p>
<p>‘മാമ്പഴ’ത്തിലെ അകാലത്തില്‍ മരിച്ചുപോയ മകനോടുള്ള ഇളനീര്‍പോലുള്ള ശുദ്ധമായ അമ്മയുടെ സ്നേഹം വിതുമ്പുന്നു. ജന്മജൈവശരീരം (Gender) എന്നത് അവയവനിർണീതമല്ല. അത് അവയവരഹിതമായ ശരീരമാണ് (Body Without Organ –Deleuze Guattari). അത്തരമൊരു ജൈവാവസ്ഥ എന്നുവെച്ചാല്‍ സ്ത്രീ/പുരുഷന്‍ എന്ന നിർണിത സ്വത്വം നമ്മുടെ ഭാഷാവ്യവഹാരത്തിൽ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ആണ്, പെണ്ണ് എന്നത് അതിന്‍റെ ചലന-പ്രയോഗ അവസ്ഥയില്‍ ‘ആയിത്തീരല്‍’ (Becoming)എന്ന പ്രക്രിയയാണ്. ആണ് തന്നെ പെണ്ണും പെണ്ണുതന്നെ ആണും ആയിക്കൊണ്ടിരിക്കുന്ന പ്രക്രിയ നമ്മുടെ വ്യവസ്ഥാപിത ലൈംഗികസങ്കൽപങ്ങള്‍ക്കു വഴങ്ങുന്നില്ല. അവര്‍, ‘ആണും പെണ്ണുമല്ലാത്ത’ എന്ന പ്രതിലോമ ആശയം വെച്ചുപുലര്‍ത്തുകയും ഭിന്നലൈംഗികതയെ നിരാകരിക്കുകയും ചെയ്യുന്നു. എന്നാല്‍, പെണ്ണ് എന്നത് മനുഷ്യന്‍റെ സ്നേഹ, കാരുണ്യ, മനോഭാവത്തിന്‍റെയും, ആണ് എന്നത് സുരക്ഷിതത്ത്വത്തിനുവേണ്ടിയുള്ള ശക്തിപ്രയോഗത്തിന്‍റെയും രണ്ട് ഭാവങ്ങള്‍ മാത്രമാണ് എന്ന യാഥാർഥ്യം ആധുനികാനന്തര മനഃശാസ്ത്രം കണ്ടെത്തി. </p>
<p>ഇത് ഒരു കണ്ടുപിടിത്തമല്ല, യാഥാസ്ഥിതിക സമൂഹം അബോധപൂര്‍വമായി മറച്ചുവെച്ചത് കണ്ടെത്തലാണ്. അമ്മയുടെ അഭാവത്തില്‍ അച്ഛന്‍ കുട്ടികള്‍ക്ക് അമ്മയാവുന്നതും അച്ഛന്‍റെ അഭാവത്തില്‍ അമ്മ കുട്ടികള്‍ക്ക് അച്ഛനാവുന്നതും നമ്മുടെ ജീവിക്കുന്ന ഉദാഹരണമാണ്. ‘അർധനാരീശ്വര സങ്കൽപ’ത്തില്‍ അന്തര്‍ലീനമായ ഈ രഹസ്യം എം.എന്‍. വിജയന്‍ മാത്രമല്ല നമ്മുടെ പുരുഷാധിപത്യ സമൂഹവും തിരിച്ചറിയുന്നില്ല. സ്ത്രീവാദികള്‍ക്കും മനസ്സിലാവുന്നില്ല. അവര്‍ സ്ത്രീ സ്വത്വത്തെ സ്ഥായിയായതും നിര്‍ണിതവും പരിണാമരഹിതവുമായ സ്വത്വമായി കാണുന്നു. </p>
<p>‘മാമ്പഴ’ത്തിലെ അമ്മയും അവയവരഹിതമായ മനുഷ്യസ്നേഹത്തിന്‍റെ നിറകുടമാണ്. മാമ്പഴത്തിലെ കുട്ടിയും അവയവരഹിതമായ അഥവാ ‘ഈഡിപ്പൽ പൂര്‍വഘട്ട’ത്തിലെ കുഞ്ഞാണ്. ഈ ഘട്ടത്തില്‍ പെണ്‍കുട്ടി ആണ്‍കുട്ടിയായി അഭിനയിക്കുകയും ആണ്‍കുട്ടി പെണ്‍കുട്ടിയുടെ വസ്ത്രം ധരിച്ച് ലജ്ജയും ആഹ്ലാദവും കലര്‍ന്ന് അമ്മയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കുമാരനാശാന്‍റെ, ‘സിംഹപ്രസവം’, കടമ്മനിട്ടയുടെ ‘കോഴി’ എന്നീ കവിതകളും ‘മാമ്പഴം’പോലെയുള്ള കവിതകളാണ്. </p>
<p> ‘‘പിണങ്ങിപ്പോയീടിലും </p>
<p>പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ </p>
<p>കുണുങ്ങി കുണുങ്ങി നീ- </p>
<p>യുണ്ണുവാന്‍ വരാറില്ലേ’’ </p>
<p>ഹാ... ഹാ...ആ ദൃശ്യം... ആ രംഗം... ആ അനിര്‍വചനീയാനുഭവം അമ്മയിലും അച്ഛനിലും കുഞ്ഞിലും ആണിലും പെണ്ണിലും ഒതുങ്ങിനില്‍ക്കാതെ സ്നേഹം വിജൃംഭിതമാവുകയാണ്. സ്നേഹത്തെ കേവല ശരീരകാമനയുടെ പ്രതിബിംബമായി കാണുന്ന എം.എന്‍. വിജയന്‍റെ കാവ്യാനിര്‍ധാരണ ബുദ്ധി രോഗഗ്രസ്തമാണെന്നേ പറയാനുള്ളൂ. </p>
<p>മുറ്റത്തെ തൈമാവിലെ പൂങ്കുല കണ്ടപ്പോള്‍ കുഞ്ഞുമനസ്സ് അതിനെ പൂത്തിരിയായിട്ടാണ് കാണുന്നത്. പൂത്തിരി കത്തിച്ച ഉല്ലാസത്തിമിര്‍പ്പിന്‍റെ മുഗ്ധസ്മരണയില്‍ കുഞ്ഞ് ആ പൂങ്കുല പൊട്ടിക്കുന്നതിന്‍റെ ഹര്‍ഷാതിരേകം തിരിച്ചറിയാനാവാത്ത എം.എന്‍. വിജയന്‍ കുട്ടികള്‍ അങ്ങനെ ചെയ്യാറില്ലെന്ന പരിഹാസ്യവും ബാലിശവുമായ (Childish not chidlike)വാദഗതി ഉയര്‍ത്തുന്നു. തന്‍റെ തുരുമ്പിച്ച താര്‍ക്കികബുദ്ധിയുടെ കഠാര ഉപയോഗിച്ച് കാവ്യഭാവനയുടെ കൃഷ്ണമണികള്‍ ചൂഴ്ന്നെടുക്കാന്‍ ശ്രമിക്കുന്നു എം.എന്‍. വിജയന്‍ </p>
<p>പക്ഷേ, ആ കൃഷ്ണമണികള്‍ വഴങ്ങില്ല. അത് തെന്നിമാറുകയാണ്. കുഞ്ഞുങ്ങളുടെ ഭാവനയിലാണ് സര്‍ഗാത്മതകയുടെ ആനന്ദമൂര്‍ച്ഛ തിരതല്ലിത്തിമിര്‍ക്കുന്നതെന്ന് കുമാരനാശാന്‍ പറയുന്നത് നോക്കുക. </p>
<p>‘‘ഈ വല്ലിയില്‍നിന്നും ചെമ്മേ -പൂക്കള്‍ </p>
<p>പോവുന്നിതാ പറന്നമ്മേ! </p>
<p>തെറ്റീ! നിനക്കുണ്ണിചൊല്ലാം -നല്‍പ്പൂ- </p>
<p> മ്പാറ്റകളല്ലേയിതെല്ലാം.’’ (കുമാരനാശാന്‍ -കുട്ടിയും തള്ളയും) </p>
<p>ഇവിടെ അമ്മ മകനെ തിരുത്തുന്നത് കേവലയുക്തി ഉപയോഗിച്ചാണ്. യഥാർഥത്തില്‍ മകന്‍റെ കാവ്യഭാവന കേവലയുക്തിക്കു മേലേ പറക്കുന്ന പക്ഷിയാണെന്ന് വെളിപ്പെടുത്തുന്ന കവിതയാണിത്. ശരീരമെന്ന കൂടുവിട്ട് കൂടുമാറുന്ന മനുഷ്യ അഭിലാഷത്തിന്‍റെയും ഉന്മാദലീനമായ സ്നേഹത്തിന്‍റെയും അനശ്വര സൃഷ്ടിയായ കവിതകള്‍, മൃതമായ വിമര്‍ശനപാഠങ്ങളുടെ ശ്മശാനങ്ങള്‍ക്കുമേല്‍ പീലിവിടര്‍ത്തിയാടുന്നതും ചിറകടിച്ചുയരുന്നതും അകക്കണ്ണുകള്‍ ഉള്ളവര്‍ക്കു കാണാം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/19/2833634-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020RdOqJ7APjbCRO9Ejz6mBw29fMiRv5kh10761724" data-watermark="false" style="width: 100%;" info-selector="#info_item_1776570763113" title="വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കവിതക്ക്  എം.എൻ. വിജയൻ എഴുതിയ നിരൂപണത്തിലെ ഒരുഭാഗം,വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കവിതയിലെ വരികൾ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1776570763113">
  <p>വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കവിതക്ക് എം.എൻ. വിജയൻ എഴുതിയ നിരൂപണത്തിലെ ഒരുഭാഗം,വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കവിതയിലെ വരികൾ</p>
 </div>
</div>
<h3>ജൈവ ഇച്ഛാശക്തിയും കാമനയും </h3>
<p>(Will and Desire) </p>
<p>എം.എന്‍ വിജയനെന്നല്ല വ്യവസ്ഥാപിത നിരൂപകര്‍ക്കൊന്നും പിടികിട്ടാത്ത സര്‍ഗാത്മകചിന്തയുടെ സംവാദം, ‘മാമ്പഴ’ത്തില്‍ അന്തര്‍ലീനമാണ്. വ്യവസ്ഥാപിത നിരൂപണം ഒരു കവിതയെ നിരൂപണം ചെയ്യാന്‍ കവിതക്കു പുറത്തുള്ള സിദ്ധാന്തങ്ങളെയും ആശയങ്ങളെയും കവിതയിലേക്ക് സന്നിവേശിപ്പിക്കുക വഴി കവിതയുടെ സ്വതസിദ്ധമായ ശക്തിയെ നിരാകരിക്കുന്നു. കേവല ഭൗതിക കാമനകളെ മറികടക്കാനും നവജീവിതസൃഷ്ടിക്കായി കുതിക്കാനുമുള്ള ഇച്ഛാശക്തിയുടെ പ്രകാശനമാണ് ‘മാമ്പഴ’ത്തെ രമണീയമാക്കുന്നത്. അതുകൊണ്ടാണ് പൂങ്കുലയുടെ സൗന്ദര്യവും അതിന്‍റെ സംഘചേതനയുടെ ഉത്സവാത്മകവീര്യവും ഉള്‍ക്കൊള്ളാനാവാതെ പൂങ്കുല മാങ്ങയുടെ അസംസ്കൃത വസ്തുവായി മാറുന്ന കേവലബോധത്തെ കുട്ടി അതിജീവിക്കുന്നത്. കുട്ടിക്ക് ഒരു വസ്തുവിനോടും ഈ കവിതയില്‍ കാമന അഥവാ മോഹം ഇല്ല. </p>
<p> കുട്ടി പൂങ്കുലയെ ചേതോഹര വസ്തുവായി ഒടിച്ചെടുക്കുന്നത്, അതിനോടുള്ള കാമനകൊണ്ടല്ല, മറിച്ച് പൂങ്കുല സംഘാത്മ ജീവഇച്ഛയുടെയും ഉത്സവാത്മ കതയുടെയും പ്രചോദകസ്രോതസ്സായതുകൊണ്ടാണ്. ‘‘പൂത്തിരികത്തിച്ചപോല്‍ ...’’ എന്നാണ് ഈ കാവ്യഭാഗം ആവിഷ്കരിക്കപ്പെടുന്നത്. മാത്രമല്ല അയല്‍പക്കത്തുനിന്ന് കുട്ടികള്‍ കളിക്കുന്നതിന്‍റെ ഉത്സവലഹരി കവിതയില്‍ നിറയുന്നുണ്ടുതാനും. കുട്ടിയുടെ വീട്ടിലാവട്ടെ അമ്മയല്ലാതെ മറ്റാരുമില്ല. ഒരു മാമ്പഴത്തിന്‍റെ സ്വാദിനേക്കാള്‍ വലുതാണ് സൃഷ്ട്യുന്മഖമായ സംഘജീവിതം. </p>
<p>പക്ഷേ, അത് വ്യക്തിഗത ആഭിമുഖ്യങ്ങളെയും സ്വച്ഛന്ദതയെയും ജീവശക്തിയെയും (Life force or will to power) ആള്‍ക്കൂട്ടത്തില്‍ ലയിപ്പിക്കുന്ന ലിബറല്‍ ജനാധിപത്യത്തിന്‍റെയോ ഭരണകൂട കേന്ദ്രീകൃതമായ പൗരസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്‍റെയോ ഉപരിവിപ്ലവമായ സാമൂഹികവിക്ഷണമല്ല. സംഘമായി നില്‍ക്കുമ്പോള്‍ തന്നെ വ്യക്തിഗതജീവ ശക്തിപ്രകാശിപ്പിക്കുന്ന അനര്‍ഘമായ പ്രക്രിയയാണത്. ഒരു ആഘോഷവേളയില്‍ സംഘഗാനം പാടിയതിനു പിറ്റേന്ന്, ‘‘തന്‍റെ ശബ്ദം വേറിട്ടു കേട്ടുവോ’’ എന്ന് ഒരു പെണ്ണ് പറയുന്നതിനെക്കുറിച്ച് ഒരു കവിതയില്‍ കവി സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ഈ വിധത്തില്‍ അമ്മയില്‍നിന്നും മകനിലേക്കും മകനില്‍നിന്നും അയല്‍പക്കങ്ങളിലേക്കും സംഘാത്മകതയിലേക്കും അവയവരഹിതമായി പ്രയാണം നടത്തുന്ന ജീവിതാധികാരത്തിന്‍റെ വിദ്യുത്പ്രവാഹിനിയാണ്, ‘മാമ്പഴം’ എന്ന കവിത. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/vyloppilli-sreedhara-menon-book-reading-1512536</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/vyloppilli-sreedhara-menon-book-reading-1512536</guid>
<category><![CDATA[Weekly,Literature,Web Exclusive,Archives,Premium,27 APR 2026]]></category>
<dc:creator><![CDATA[പി.പി. സത്യൻ]]></dc:creator>
<pubDate>Mon, 20 Apr 2026 05:00:57 GMT</pubDate>
</item>
<item>
<title><![CDATA[മീങ്കൊത്തിപ്പൊന്മാന്റെ കണ്ണ്]]></title>
<description/>
<enclosure length="223765" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833612-untitled-2.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833612-untitled-2.gif'/><figcaption></figcaption></figure><p>തോട് മുറിച്ചുകടക്കുമ്പോൾ </p>
<p>നെടുമീനുറകളിൽ ഇരകോർത്ത് </p>
<p>കാവലിരിപ്പേ </p>
<p>ഓന്റപ്പൻ. </p>
<p>കുത്ത്റാത്തീബിന്റെ ചോരപ്പാടുകൾ </p>
<p>നീര് മുക്കി, പാട്ട് ചുറ്റി </p>
<p>തോട്ടുവെള്ളത്തിൻ ചേറിളക്കുമ്പോൾ </p>
<p>മുത്തുമ്മമാരുടെ </p>
<p>പൊക്കിളിൽ മുട്ടുന്നു </p>
<p>തോട്ടുപൊന്തയിലെ ഒളിക്കണ്ണുകൾ. </p>
<p>പിന്നാലെ </p>
<p>കാക്കത്തോടിന്റെ അല്ലികൾ നീന്തി, </p>
<p>‘ചെറുമാ’ന്നൊരു പന്നച്ചൂളം </p>
<p>പൊന്ത തേടി, </p>
<p>ഓന്റപ്പന്റപ്പന്റപ്പനെ </p>
<p>ഇരകോർത്ത നെടുമീനുറയിൽനിന്ന് </p>
<p>ഒറ്റവലി. </p>
<p>വെറ്റിലത്തുപ്പുകളാൽ </p>
<p>മാർക്കിസ്റ്റ് കൊടിപിടിച്ച പുല്ലാനിപ്പൊന്തയിൽ </p>
<p>പെടപെടാന്ന് പെടച്ച്, </p>
<p>ഉയിരിന്റെ ഉളുമ്പ് പാറ്റണ് </p>
<p>ഒരു കറുത്ത കോളനിമത്സ്യം, </p>
<p>ഓന്റപ്പൻ. </p>
<p>ഞാനല്ലെന്ന് </p>
<p>കൊണ്ട് കൊണ്ട്, </p>
<p>നീറിനീറി നീലിച്ച കരിങ്കണ്ണിൽ </p>
<p>ആൾക്കൂട്ടത്തിന്റെ നിഴൽ പുണ്ണ്. </p>
<p>വിശന്ന ചൂണ്ടയുടെ </p>
<p>ഒഴിഞ്ഞ കൊളുത്തിൽ </p>
<p>ആയിരം മീൻവാലുള്ള സ്വപ്നം പെടഞ്ഞമരുന്നു. </p>
<p>നീർക്കാക്കകൾ </p>
<p>മാപ്പിളപ്പാട്ട് പാടി മുങ്ങിക്കുളിച്ച </p>
<p>വെള്ളക്കെട്ടിന്റെ ഗർഭത്തിൽ </p>
<p>അന്നുമിന്നും </p>
<p>‘തളർബിരുത്തങ്ങൾ’... </p>
<p>പൊന്തയിൽ </p>
<p>കറ്റാർവാഴകൊണ്ട് പീലി കോതി </p>
<p>ഒറ്റുനോക്കുന്ന </p>
<p>പോക്കുവെയിലിന്റെ കണ്ണുകൾ. </p>
<p>ചെറുമനെ ചുട്ടുതിന്ന ചുഴിപ്പ്. </p>
<p>ജലോപരിതലത്തിൽ </p>
<p>കറുത്ത ‘എഴുത്തച്ഛന്മാർ’ </p>
<p>എത്ര എഴുതിയാലും മാഞ്ഞുപോണ ഒരുപാട്ട് മൂളി </p>
<p>ഓന്റപ്പനങ്ങനെ നടന്നു. </p>
<p>നീര് ചീർത്ത് നീലിച്ച </p>
<p>മീങ്കൊത്തിപ്പൊന്മാന്റെ കണ്ണ് അപ്പന്റെ കൈപിടിച്ചു. </p>
<p>തോടുമുറിച്ചു കടക്കുമ്പോൾ </p>
<p>ആസ്പിറ്റോസിന് താഴെ </p>
<p>ചോറ്റുപിഞ്ഞാണം വിരിച്ച് </p>
<p>കാത്തിരിപ്പേ </p>
<p>ഓനുവോന്റമ്മേം. </p>
<p>നെടുമീനുളുമ്പ് പൂശി </p>
<p>മിറ്റത്ത് </p>
<p>പെടപെടാന്ന് പെടക്കുന്നു </p>
<p>ഒരു കറുത്ത കോളനി മത്സ്യം. </p>
<p>അതിന്റെ കണ്ണിൽ </p>
<p>ഒരായിരം മീങ്കൊത്തിപ്പൊന്മാന്റെ നീല. </p>
<p>====================</p>
<p><font color="#ff0000">* കുത്ത് റാത്തീബ്: ശരീരം മുറിപ്പെടുത്തിയുള്ള ആത്മീയ ആചാരം</font></p>
<p><font color="#ff0000">* നെടുമീനുറ: മനഞ്ഞിൽ മത്സ്യത്തിന്റെ പൊത്ത് </font></p>
<p><font color="#ff0000">* തളർബിരുത്തം: മാപ്പിളപ്പാട്ടിലെ ഒരു ഇശൽ </font></p>
<p><font color="#ff0000">* എഴുത്തച്ഛൻ: തോട്ടിലും പുഴയിലും വെള്ളത്തിനു മീതെ സഞ്ചരിക്കുന്ന കറുത്ത ജീവി</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1512513</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1512513</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,27 APR 2026]]></category>
<dc:creator><![CDATA[കെ.ടി. അനസ് മൊയ്തീൻ]]></dc:creator>
<pubDate>Mon, 20 Apr 2026 04:45:53 GMT</pubDate>
</item>
<item>
<title><![CDATA[നിഴൽ]]></title>
<description/>
<enclosure length="154276" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833609-untitled-2.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833609-untitled-2.gif'/><figcaption></figcaption></figure><p>നേർമയുള്ള ഒരു നിഴല്‍ </p>
<p>പിന്നിലേക്കെറിഞ്ഞുകൊണ്ടാണ് </p>
<p>അയാള്‍ നടക്കുക </p>
<p>വീഴുന്ന പ്രതലത്തിനൊത്ത് </p>
<p>സ്വയംരൂപാന്തരപ്പെടുത്തിക്കൊണ്ട് </p>
<p>പിന്നാലെ നടക്കുന്ന തന്‍റെ നിഴലിനെ </p>
<p>പറിച്ചെറിയുവാന്‍ ആഗ്രഹിക്കായ്കയാലല്ല, </p>
<p>വെളിച്ചം അതനുവദിക്കുകയില്ല </p>
<p>അത് നിഴലിനെ തന്‍റെ കാലടികളില്‍ </p>
<p>തുന്നിച്ചേര്‍ത്തിരിക്കുന്നു. </p>
<p>അളവുകള്‍വെച്ചു കണക്കാക്കിയാല്‍ </p>
<p>പ്രായത്തെ പകിടകണക്കെറിഞ്ഞ് </p>
<p>നേരത്തിനൊത്ത് വലുപ്പത്തില്‍ തുടങ്ങി </p>
<p>സമയംപോകവേ ചുരുങ്ങിയൊതുങ്ങി </p>
<p>വീണ്ടും നീളം വീണ്ടെടുത്ത് </p>
<p>അതു ഭിത്തികളില്‍ പിടിച്ചുകയറുന്നു </p>
<p>കുഴികളിലേക്കു വീണുപോകുന്നു </p>
<p>മടങ്ങുകയോ നിവരുകയോ ചെയ്യുന്നു. </p>
<p>യൗവനത്തിലോ മധ്യവയസ്സിലോ ആണ് </p>
<p>അതിന്‍റെ ശൈശവം </p>
<p>എന്നുതോന്നും. </p>
<p>ഇരുളുമ്പോള്‍ ഇതള്‍വിരിഞ്ഞ് </p>
<p>അതു വളര്‍ന്ന് </p>
<p>അയാളുള്‍പ്പെടെ ലോകത്തെയാകെ മൂടുന്നു </p>
<p>സൃഷ്ടിക്കുമുമ്പും ആഴങ്ങള്‍ക്കുമീതെ </p>
<p>താനുണ്ടായിരുന്നുവല്ലോ </p>
<p>എന്ന യുക്തിയിലുറച്ച് ഭദ്രമായി! </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1512511</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1512511</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,27 APR 2026]]></category>
<dc:creator><![CDATA[ബിനോയ്​ പി.ജെ]]></dc:creator>
<pubDate>Mon, 20 Apr 2026 04:30:50 GMT</pubDate>
</item>
<item>
<title><![CDATA[എം.ബി. ശ്രീനിവാസനും പാമരനാം 
ഒരാസ്വാദകനും]]></title>
<description/>
<enclosure length="271652" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833601-untitled-2.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833601-untitled-2.gif'/><figcaption><p>എം.ബി. ശ്രീനിവാസൻ</p><span class='copyright'></span></figcaption></figure><blockquote>
 മലയാള ചലച്ചിത്ര സംഗീതരംഗത്ത് സാമൂഹിക-രാഷ്ട്രീയ വിപ്ലവം തീർത്ത അത്യപൂർവ വ്യക്തിത്വമായ സംഗീതജ്ഞൻ എം.ബി. ശ്രീനിവാസന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ സംഗീതത്തെ മനസ്സിൽകൊണ്ടുനടന്ന് സ്നേഹിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഒരാസ്വാദകൻ തന്റെ അനുഭവങ്ങൾ/ഓർമകൾ പങ്കുവെക്കുകയാണിവിടെ. മൗലികതയുള്ള മഹാനായ സംഗീതജ്ഞനായിട്ടും എം.ബി.എസിനെ മനഃപൂർവം തമസ്കരിച്ചോ എന്നും അന്വേഷിക്കുന്നു. 
</blockquote>
<p>1987ലെ ഒരു മലയാള സിനിമ ആരംഭിക്കുന്നു, ടൈറ്റിലുകൾക്കുശേഷം തിയറ്ററിനകത്ത് വൈകിയെത്തി ഇരിപ്പുറപ്പിച്ച കാണികളെ സ്ക്രീനിൽ സ്വാഗതം ചെയ്യുന്നു, അകമേ പിടച്ചിലുളവാക്കും വിധം കരയുന്ന ഒരു കുഞ്ഞിന്റെ ക്ലോസ്അപ്, ആ സിനിമയുടെ ഉൾക്കാമ്പുമായി ഇഴചേർന്ന്, അതേ ശ്രുതിയിൽ കരുണാർദ്രമായ ഒരു തംബുരുനാദം കേൾക്കുന്നു! ഇങ്ങനെയൊരു മാന്ത്രികത ഒരു സിനിമയുടെ പശ്ചാത്തലത്തിൽ കേൾക്കണമെങ്കിൽ അതിലെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് എം.ബി.എസ് എന്ന് ചുരുക്കി വിളിക്കുന്ന എം.ബി. ശ്രീനിവാസൻ അല്ലാതെ മാറ്റാരുമാവാൻ ഒരു സാധ്യതയുമില്ല. </p>
<p>കലകളിൽ വെച്ചേറ്റവും ഗൗരവതരമായ കലയാണ് സംഗീതം. പ്രശസ്തനായ ഒരു ഗായകനോ സംഗീതജ്ഞനോ ചലച്ചിത്രകാരനോ അല്ലാത്ത ഒരാൾ സംഗീതത്തെക്കുറിച്ച് എഴുതുന്നു എന്നു കേട്ടാൽ ചിലർ നെറ്റിചുളിച്ചേക്കാം. എന്നിരുന്നാലും പാമരനായ ഒരു സംഗീതാസ്വാദകൻ ഇവിടെ അങ്ങനെയൊരു സാഹസത്തിനു മുതിരുകയാണ്. എഴുതുന്നത് മലയാള ചലച്ചിത്ര സംഗീതത്തിൽ ഒപ്പം നിർത്താൻ ഒരാൾപോലുമില്ലാത്ത എം.ബി.എസിനെക്കുറിച്ചാവുമ്പോൾ അത് അതിസാഹസികമായ ഒരുദ്യമമായി മാറുന്നു. ഇതിൽ സംഗീതത്തിന്റെ ശാസ്ത്രീയ വശങ്ങളോ സങ്കേതങ്ങളോ വിവരിക്കുന്നില്ല. ആകെയുള്ളത് ഇതെഴുതുന്നയാൾക്ക് എം.ബി.എസ് സംഗീതത്തോടുള്ള ആത്മബന്ധവും ആ സംഗീതത്തോളംതന്നെ ആർദ്രമായ അദ്ദേഹത്തിന്റെ രാഷ്ട്രീയവും മാത്രമാണ്.</p>
<p>ഈ ലേഖനം ഇത്രയേറെ വ്യക്തിപരവും വികാരനിർഭരവും ആകുന്നതെന്തുകൊണ്ടെന്ന്, ഒരു ചലച്ചിത്ര സംഗീത സംവിധായകനായി മാത്രം എം.ബി.എസിനെ അറിയുന്നവർ ഒരുപക്ഷേ ചോദിച്ചേക്കാം. അതിനുള്ള ഉത്തരം ഇതാണ്: ഒരു സംഗീതജ്ഞൻ മാത്രമായിരുന്നില്ല എം.ബി.എസ്. അദ്ദേഹത്തിന്റെ സമകാലികരിൽ ഒരാൾക്കുപോലും സങ്കൽപിക്കാനാവാത്ത ഒരു സുന്ദരമോഹന ലോകം സ്വപ്നംകണ്ട് അതിനുവേണ്ടി സത്യസന്ധമായി പ്രവർത്തിച്ച ഒന്നായിരുന്നു ആ ജീവിതം. ആ സംഗീതവും ആ രാഷ്ട്രീയവും ഇതെഴുതുന്നയാളെ അത്രമേൽ സ്വാധീനിക്കുകയും ആനന്ദിപ്പിക്കുകയും ഉന്മാദിയാക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് അതിനുപിന്നിലെ രഹസ്യം. </p>
<p>കൂടാതെ, അനുപമമായ ആ സംഗീതസപര്യക്കിടയിലും തന്റെ മേഖലയിൽ കടുത്ത ചൂഷണത്തിനിരയായിരുന്ന കലാകാരന്മാരും തെരുവിൽ അലയുന്ന കുട്ടികളും എം.ബി.എസിന്റെ ഹൃദയത്തെ അസ്വസ്ഥമാക്കിയിരുന്നു. തന്റെ സഹപ്രവർത്തകരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും അവ നേടിയെടുക്കുന്നതുവരെ വിശ്രമമില്ലാതെ പോരാടുകയും ചെയ്ത എം.ബി.എസിനെക്കാൾ അറിയപ്പെടുന്നവരും ആഘോഷിക്കപ്പെടുന്നവരുമായ അനേകം പേരുണ്ട്. എന്നാൽ, 1970കളിലെ നക്ഷത്രത്തിളക്കമാർന്ന ആ പാത പിന്തുടർന്ന മറ്റൊരു സംഗീതജ്ഞനെ പിന്നീട് നമ്മൾ കാണുന്നത്, കർണാടക സംഗീതജ്ഞനും വായ്പാട്ടുകാരനുമായ ടിം.എം. കൃഷ്ണയിൽ മാത്രമാണ്. എം.ബി.എസ് സംഗീതമാകട്ടെ, അനുകരണങ്ങൾക്കു പിടിനൽകാതെ ഇന്നും അവശേഷിക്കുന്നു. </p>
<h3>എം.ബി.എസ് സംഗീതലോകത്തേക്കുള്ള അന്വേഷണങ്ങൾ</h3>
<p>എം.ബി.എസ് സംഗീതലോകത്തേക്ക് കടന്ന ആദ്യ വാതിൽ, അദ്ദേഹത്തിന്റെ മുഴുവൻ പാട്ടുകളും ശേഖരിച്ചു സ്വന്തമായി സൂക്ഷിക്കാൻ ആഴ്ചകളും മാസങ്ങളും നടത്തിയ അന്വേഷണങ്ങൾ, നടന്നുതീർത്ത വഴികൾ, ആ മഹദ്സംഗീതം സമ്മാനിച്ച സൂക്ഷ്മാനുഭൂതികൾ, ആനന്ദനിർവൃതികൾ, എം.ബി.എസ് ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്റെ ക്വയറിലെ ഒരു അംഗമാവാൻ ഭാഗ്യം സിദ്ധിച്ച ഒരു സുഹൃത്തിൽനിന്നു കേട്ട അമൂല്യമായ സംഗീതാനുഭവങ്ങൾ എന്നിവ മാത്രമാണ് ഈ ലേഖനത്തിലെ വിഷയങ്ങൾ. </p>
<p>അദ്ദേഹത്തിന്റെ ജീവചരിത്രവും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച കവികളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും ഗായകരുടെയും ഓർമകളും അനുഭവങ്ങളും കുറിച്ചുവെക്കാനുള്ള ഒരു ശ്രമം ബോധപൂർവം ഒഴിവാക്കുകയാണിവിടെ, കാരണം, ഇന്ന് ഇന്‍റർനെറ്റിലും അച്ചടി മാധ്യമങ്ങളിലും അവ നിർലോഭം ലഭ്യമാണ്. </p>
<h3>ഹൃദയത്തിൽ പതിഞ്ഞ താളം </h3>
<p>ഏലൂർ വ്യവസായ മേഖലയിൽ ഭൂമിക്ക് മുകളിലായിത്തന്നെ ‘പാതാളം’ എന്ന പേരിൽ ഒരു സ്ഥലമുണ്ട്. അവിടത്തെ ഗീത തിയറ്ററിൽ ഒറ്റക്ക് മാറ്റിനി സിനിമ കാണാനെത്തിയ കൗമാരക്കാരൻ അതുവരെ കേട്ടിട്ടുള്ളതിൽ വെച്ചേറ്റവും വ്യത്യസ്തവും ലളിതവും ഹൃദ്യവുമായ ഒരു അന്തരാളം (interlude) കേൾക്കുന്നു; അത് ഒരിക്കലും മറക്കാനാവാത്തവിധം ഹൃദയത്തിൽ പതിയുന്നു. ആദ്യം സിത്താറിന്റെ നിരുപമനാദം, തൊട്ടുപിന്നാലെ പുല്ലാങ്കുഴൽ, പുല്ലാങ്കുഴലിനെ അനുഗമിച്ചുകൊണ്ട് വയലിൻ! എന്തൊരു അത്ഭുതമായിരുന്നു ആ നിമിഷങ്ങളിൽ! </p>
<p>കെ.ജി. ജോർജ് സംവിധാനം ചെയ്ത ‘ഉൾക്കടൽ’ നഗരങ്ങളിലെ എ ക്ലാസ് തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത കാലമായിരുന്നു അന്ന്. ഒരു സി ക്ലാസ് തിയറ്ററിൽ അന്ന് കാണാൻ പോയ സിനിമ ഏതെന്ന കാര്യം ഓർമയിൽ തങ്ങിയില്ല, ഒന്നോ രണ്ടോ പാട്ടുകൾക്കൊപ്പം ചെറിയ സ്ലൈഡുകൾ വെച്ചുള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന ഇടവേളയിൽ കേട്ട ‘‘നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ’’ എന്നു തുടങ്ങുന്ന ഗാനം മാത്രം ഗ്രാമഫോൺ റെക്കോഡിന്റെ ചാലുകളിൽ രേഖപ്പെടുത്തിയതുപോലെ ആത്മാവിന്റെ ആഴങ്ങളിൽ സ്ഥാനം പിടിക്കുന്നു. അന്നാണ് ആദ്യമായി എം.ബി.എസ് സംഗീതത്തിന്റെ മാന്ത്രികത ഈയുള്ളവൻ തൊട്ടറിയുന്നത്. </p>
<p>തുടർന്നുള്ള വർഷങ്ങളിൽ റേഡിയോ, വല്ലപ്പോഴും മാത്രം അവസരം ഒത്തുവരുന്ന സിനിമകൾ എന്നിവയിലൂടെ മാത്രമായിരുന്നു പാട്ട് കേൾക്കാനുള്ള അവസരങ്ങൾ. പിന്നീട് ‘ഉൾക്കടൽ’ കൂടാതെ ‘ചില്ല്’, ‘വേനൽ’, ‘യവനിക’, ‘ഇളക്കങ്ങൾ’, ‘മീനമാസത്തിലെ സൂര്യൻ’, ‘വളർത്തുമൃഗങ്ങൾ’ എന്നിങ്ങനെ ആ സംഗീത വിസ്മയങ്ങളുമായി നിരവധി സിനിമകൾ തിയറ്ററിലും ടി.വിയിലുമായി കാണുമ്പോഴെല്ലാം എം.ബി.എസ് പാട്ടുകളുടെ സമ്പൂർണശേഖരം സ്വന്തമായി വേണമെന്ന മോഹം മനസ്സിൽ മാത്രമായി ഒതുങ്ങി. </p>
<p>എറണാകുളം നഗരത്തിലേക്ക് തനിച്ച് യാത്രചെയ്യാൻ അനുവാദം ലഭിക്കുമ്പോഴേക്കും പുതിയ ഗ്രാമഫോൺ റെക്കോഡുകൾ ഏറക്കുറെ ഇല്ലാതാവുകയും അവയിലെ പാട്ടുകൾ കാസറ്റുകളിലേക്ക് പകർത്തുന്ന ചെറുകിട പ്രസ്ഥാനങ്ങൾ വ്യാപകമാവുകയും ചെയ്തിരുന്നു. അതോടെ, വർഷങ്ങളായി അടക്കി​െവച്ച മോഹം വീണ്ടും ഉണർന്നു. നഗരത്തിന്റെ ഏതെല്ലാം തെരുവുകളിൽ അലഞ്ഞുവെന്നറിയില്ല, എത്ര കാസറ്റ് കടകൾ കയറിയിറങ്ങിയെന്നറിയില്ല, ഒടുവിൽ കലൂർ ദേശാഭിമാനി ഓഫിസിനരികിലൂടെ നടന്ന് ആ സ്ഥലത്തെത്തി. അന്ന് കൈയിലെത്തിയ പാട്ടുകളിൽ ‘പാതൈ തെരിയുതു പാർ’ എന്ന തമിഴ് ചിത്രത്തിലെ ചില പാട്ടുകളും ഉണ്ടായിരുന്നു! അങ്ങനെ തേടിനടന്ന നിധി സ്വന്തമായി. ‘MBS- In Perfect Harmony With My Soul’ എന്ന് പേരിട്ട ആ ഗാനസമാഹാരങ്ങളുടെ അഞ്ച് കാസറ്റുകൾ, അവയെ ഡിജിറ്റൽ യുഗം ഇരുളിൽ മറയ്ക്കുന്നതുവരെ വീട്ടിൽ സൂക്ഷിച്ചിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/19/2833605-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020mxjqtSfF5aIXXu3GNxkRbtumBiOEkCs38637240" data-watermark="false" style="width: 100%;" info-selector="#info_item_1776568645647" title="എം.ബി. ശ്രീനിവാസൻ അനുസ്മരണ വേളയിൽ അടൂർ ഗോപാലകൃഷ്ണൻ, ശർമാജി, എം. ജയചന്ദ്രൻ, പി. ഭാസ്കരൻ മാസ്റ്റർ, നളിനി നെറ്റോ, ജോൺ മത്തായി എന്നിവർ " alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1776568645647">
  <p>എം.ബി. ശ്രീനിവാസൻ അനുസ്മരണ വേളയിൽ അടൂർ ഗോപാലകൃഷ്ണൻ, ശർമാജി, എം. ജയചന്ദ്രൻ, പി. ഭാസ്കരൻ മാസ്റ്റർ, നളിനി നെറ്റോ, ജോൺ മത്തായി എന്നിവർ </p>
 </div>
</div>
<h3>സാമൂഹികശ്രദ്ധ നൽകുന്ന ആശയങ്ങളിലെ സജീവ സാന്നിധ്യം</h3>
<p>1987ൽ മഹാരാജാസിൽ ബിരുദപഠനത്തിനു ചേർന്നപ്പോൾ എം.ബി.എസ് സംഗീതവുമായുള്ള അടുപ്പം ചലച്ചിത്രസംഗീതത്തിനും അപ്പുറത്തേക്ക് വളർന്ന് അതിന്റെ രാഷ്ട്രീയതലങ്ങൾ അറിയാനുള്ള അവസരം കൂടിയൊരുങ്ങി. കുട്ടികളും അടിസ്ഥാനവർഗ തൊഴിലാളികളും ഉൾപ്പെടെ എല്ലാത്തരം മനുഷ്യരിലും സംഗീതം അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് എം.ബി.എസ് അടിയുറച്ചു വിശ്വസിച്ചിരുന്നു. ഇതിനുള്ള ഏറ്റവും നല്ല തെളിവാണ് മദ്രാസിലെ തെരുവുകുട്ടികളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് 1970ൽ സ്ഥാപിച്ച്, 1973ൽ രജിസ്റ്റർ ചെയ്ത മദ്രാസ് യൂത്ത് ക്വയർ. </p>
<p>ദേശസ്നേഹം, ദേശീയോദ്ഗ്രഥനം, സാമൂഹികസമത്വം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നിയ ആശയങ്ങൾ സംഗീതത്തിലൂടെ പ്രചരിപ്പിക്കുകയും അവയെ ഭാഷയുടെയും മതത്തിന്റെയും ഇടുങ്ങിയ പ്രാദേശികതാ വാദത്തിന്റെയും അതിരുകൾ ഭേദിക്കാനുള്ള ഒരു മാധ്യമമായി മദ്രാസ് യൂത്ത് ക്വയർ വിനിയോഗിക്കുകയും ചെയ്തു. സംഗീതമെന്നത് മാനവ സമത്വത്തിലേക്കുള്ള ഉണർത്തുപാട്ടായി കരുതിയ എം.ബി.എസ് തന്റെ സംഘഗാന പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയ ആയുധമായി ആഘോഷിച്ചു. ഇതിനായി അദ്ദേഹം ടഗോറിന്റെയും ഇഖ്ബാലിന്റെയും സുബ്രമണ്യഭാരതിയുടെയും വള്ളത്തോളിന്റെയും കുമാരനാശാന്റെയും അടക്കം നിരവധി കൃതികൾക്ക് ഈണം നൽകി. </p>
<p>1987ൽ ഗാന്ധി സർവകലാശാലയിലും യൂത്ത് ക്വയർ ആരംഭിച്ചു. മഹാരാജാസിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനിൽകുമാർ (ടി.വി സീരിയൽ നടൻ അനിൽ മോഹൻ), എം.ബി.എസ് തന്നെ പരിശീലനം നൽകിയ സംഘത്തിൽ ഒരംഗമായിരുന്നു. ഞങ്ങൾ ഒരുമിച്ചിരിക്കുന്ന ഒഴിവുസമയങ്ങളിൽ ക്വയറിന്റെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ അനിൽകുമാർ വലിയ ആവേശത്തിലായിരുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലെയും പ്രമുഖ കവികളുടെ ദേശീയോദ്ഗ്രഥന വരികൾക്ക് എം.ബി.എസ് നൽകിയ സംഗീതം അനിൽകുമാർ പാടിക്കേൾപ്പിച്ചിരുന്നു. </p>
<p>മുമ്പ് ഒരിക്കലും കേട്ടിട്ടില്ലാത്ത ഭാഷകൾ, അർഥമറിയാത്ത വാക്കുകൾ! എന്നാൽ, ഓരോ ഭാഷയുടെ വരികളിലും ഇഴപിരിക്കാൻ കഴിയാത്ത വിധം അലിഞ്ഞുചേർന്നിരിക്കുന്ന എം.ബി.എസ് സംഗീതം വിസ്മയിപ്പിച്ചുകളഞ്ഞു. അവയിലെ സ്വരങ്ങൾകൊണ്ട് ഓരോ ഭൂപ്രദേശത്തെയും മലകളും പുഴകളും അവിടത്തെ മനുഷ്യരെയും വരച്ച് മുന്നിൽ നിരത്തി നിർത്തുകയാണ്, പലവിധ വർണങ്ങളിൽ വരച്ചുവെക്കുകയാണ് ആ സ്വരങ്ങൾ! മുന്നിലിരുന്നു പാടുന്നത് സ്നേഹിതൻ അനിൽകുമാർ അല്ല, ഇന്ത്യയിലെ ഓരോ വ്യത്യസ്ത ഭൂപ്രദേശത്തെയും തനതായ സ്വര താളഭാവലയങ്ങളിൽ ഹൃദയം തുറക്കുന്നത്, അവിടങ്ങളിലെ സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളികളാണ് -അവരുടെ ശബ്ദങ്ങളാണ് ഹൃദയം പിടിച്ചെടുക്കുന്നത്. </p>
<p>എം.ബി.എസ് എന്ന പച്ചയായ മനുഷ്യൻ സഹജീവികളോട് ഇടപെടുമ്പോഴുള്ള മഹത്വം, തന്റെ അരങ്ങേറ്റ സമയത്തെ അനുഭവം ഓർത്തുകൊണ്ട് യേശുദാസ് പറയുന്നത് ഇങ്ങനെയാണ്: “എന്റെ പ്രിയപ്പെട്ട രണ്ട് ഗുരുക്കന്മാരാണ് എം.ബി.എസും ചെമ്പൈ വൈദ്യനാഥ ഭാഗവതരും. ആദ്യ ഗുരുവായ എം.ബി.എസ് ഒരു സംഗീത സംവിധായകൻ മാത്രമല്ല, ഗായകരിൽനിന്ന് എങ്ങനെയാണ് ഏറ്റവും മികച്ചത് പുറത്തെടുക്കേണ്ടത് എന്നറിയുന്ന ഒരു മനഃശാസ്ത്രജ്ഞൻകൂടിയാണ്. എന്റെ ആദ്യ ഗാനമായ ‘ജാതിഭേദം മതദ്വേഷം’ റെക്കോഡ് ചെയ്യുന്ന സമയത്ത് അതൊരു Take ആണെന്ന കാര്യം മറച്ചുവെക്കുകയും നമുക്കൊരു Rehearsal ചെയ്തു നോക്കാം എന്നുപറഞ്ഞ് സമാശ്വസിപ്പിക്കുന്ന വിധം അങ്ങേയറ്റം കരുതലോടെയായിരുന്നു ആ വരികൾ പാടിച്ചത്.” </p>
<p>അദ്ദേഹത്തിന്റെ ശാസനയിൽപ്പോലും പിതൃതുല്യമായ സ്നേഹമുണ്ടായിരുന്നുവെന്ന് യേശുദാസിന്റെതന്നെ മറ്റൊരനുഭവം സുഹൃത്തായ അനിൽകുമാർ പറഞ്ഞു കേട്ടിട്ടുണ്ട്. അതിങ്ങനെയാണ്: മറ്റു പല സംഗീതസംവിധായകരുടെയും പാട്ടുകളിൽ ചെയ്യുന്നതുപോലെ ‘മിഴികളിൽ നിറകതിരായി’ എന്ന ഗാനം പാടുമ്പോൾ യേശുദാസ് ചിലയിടത്തെല്ലാം സ്വന്തമായി മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചു. “യേശു ഉന്നൈ നാൻ സുട്ടിടുവേൻ” എന്ന് തമാശരൂപത്തിൽ ശാസിച്ചുകൊണ്ടായിരുന്നു എം.ബി.എസ് യേശുദാസിനെ തിരുത്തിയത്. </p>
<h3>വൈകാരികതയിലേക്ക് നയിക്കുന്ന തീവ്രസംഗീതം</h3>
<p>സപ്തസ്വര വിന്യാസങ്ങളിലൂടെ വർണചിത്രങ്ങൾ വരക്കാനും പലപ്പോഴും സിനിമയിലെ രംഗങ്ങളുടെ സഹായമില്ലാതെ തന്നെ ആ വൈകാരിക സന്ദർഭത്തിലേക്ക് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകാനും അതിന്റെ എല്ലാ തീവ്രതകളും പകർന്നുതരാനും എം.ബി.എസ് സംഗീതത്തിനു കഴിയും. പാശ്ചാത്യ ക്ലാസിക്കൽ സംഗീതമാതൃകയിൽ രചിച്ച, ‘വളർത്തുമൃഗങ്ങൾ’ എന്ന സിനിമയിലെ ‘‘കർമത്തിൻ പാതകൾ വീഥികൾ’’, ‘വിടപറയും മുമ്പേ’യിൽ എം.ബി.എസും യേശുദാസും ചേർന്നു പാടിയ ‘‘അനന്തസ്നേഹത്തിൻ ആശ്വാസം പകരും’’, ‘വിദ്യാർഥികളേ ഇതിലേ ഇതിലേ’യിലെ ‘‘വെളിച്ചമേ നയിച്ചാലും’’ എന്നീ ഗാനങ്ങൾ ഇതിന് ഏറ്റവും ശക്തമായ തെളിവുകളാണ്. ‘‘വെളിച്ചമേ നയിച്ചാലും’’ എന്ന ഗാനം ധ്യാനാത്മകമായി കേൾക്കുകയാണെങ്കിൽ നിങ്ങൾക്ക് ജ്യോതിർഗോളങ്ങൾക്കിടയിലൂടെ ഒരു സഞ്ചാരം വാഗ്ദാനം ചെയ്യുന്നുണ്ട് അതിന്റെ സംഗീതം. </p>
<p>കവിതകൾക്ക് ഈണം നൽകുമ്പോൾ സംഗീതത്തിൽ ആദ്യമായി മിനിമലിസം പരീക്ഷിച്ച് വരികളുടെ അർഥവ്യാപ്തി വർധിപ്പിച്ചതും എം.ബി.എസ് തന്നെ (ഉദാ. ‘‘നടന്നും നടന്നേറെ തളർന്നും’’ -മൗനത്തിന്റെ തീർഥയാത്ര, ‘‘പുഴയിൽ മുങ്ങിത്താഴും സന്ധ്യ’’ -ഉൾക്കടൽ). ചിലപ്പോഴെല്ലാം തന്റെ സംഗീത മാന്ത്രികവിദ്യകൊണ്ട് സിനിമയുടെ സംവിധായകനെപ്പോലും അമ്പരപ്പിച്ചുകളഞ്ഞിട്ടുണ്ട് എം.ബി.എസ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ആരതി’ എന്ന സിനിമയിൽ ‘‘കൗമാരസ്വപ്നങ്ങൾ’’ എന്ന ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘Multitrack Overdubbing’ എന്ന സ്റ്റുഡിയോ സാങ്കേതികത അതിനുമുമ്പോ അതിനുശേഷമോ മറ്റാരെങ്കിലും ഇത്ര മനോഹരമാം വിധം ഉപയോഗപ്പെടുത്തിയതായി അറിവില്ല.</p>
<p>എന്തുകൊണ്ടാണ് എം.ബി.എസ് സംഗീതത്തിൽനിന്നുമാത്രം ഈയൊരു അനുഭൂതി അനുഭവവേദ്യമാവുന്നത്? കവി ഒ.എൻ.വി കുറുപ്പ് പറയുന്നത് പ്രകാരം അദ്ദേഹം ഒരിക്കൽപ്പോലും മുൻകൂർ ചിട്ടപ്പെട്ടുത്തിയ സംഗീതത്തിനനുസരിച്ച് വരികൾ എഴുതാൻ ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് പ്രധാന കാരണം. </p>
<p>കവിതയുടെ ആത്മാവിനെ ജ്വലിപ്പിക്കുന്നതാണ് എം.ബി.എസ് സംഗീതം; കവികളോടൊപ്പം പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹംതന്നെ പലവട്ടം സഹപ്രവർത്തകരോട് പറഞ്ഞിട്ടുള്ളതായി ചില അഭിമുഖങ്ങളിൽനിന്ന് നമുക്ക് മനസ്സിലാക്കാം. വരികളോ സന്ദർഭമോ അർഥമോ അറിയാതെ തന്നെ റെഡിമെയ്ഡ് സംഗീതവുമായി വന്ന് ആ ഈണത്തിനൊപ്പിച്ച് പാട്ടെഴുതിക്കുന്ന രീതി അദ്ദേഹത്തിനില്ലായിരുന്നു. അത്തരം സംഗീത സംവിധാനങ്ങളിൽ, ഏറ്റവും മികച്ച സംഗീതജ്ഞർപോലും വരികളും വികാരങ്ങളും മോരും മുതിരയും പോലെ വേറിട്ടുകിടക്കുന്ന പാട്ടുകൾ പടച്ചുവിട്ടത് നാം കേട്ടിട്ടുണ്ട്. ചില പാട്ടുകളിൽ ഗാനരചയിതാക്കളുടെ പ്രതിഭ ഒന്നുകൊണ്ടുമാത്രം വികാരസമന്വയം സാധ്യമായിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. </p>
<p>എം.ബി.എസിന്റെ ഈണങ്ങൾ സാധാരണ സംഗീത സംവിധായകരുടെ ഗാനങ്ങൾ പഠിക്കുന്നത്ര എളുപ്പമല്ലെന്ന് യേശുദാസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവിടെയാണ് എം.ബി.എസിന്റെ ഈണങ്ങൾ പരമ്പരാഗത ചലച്ചിത്രഗാനങ്ങളുടെ നിയമങ്ങൾക്കും വ്യാകരണത്തിനും അതീതമാണെന്ന് നാം തിരിച്ചറിയുന്നത്. തികച്ചും ഇടത്തരം നിലവാരത്തിൽ ഒതുങ്ങുന്ന പാട്ടുകളുടെ വ്യാജമഹത്വവത്കരണ ആഘോഷങ്ങൾക്കിടയിൽ എം.ബി.എസ് ഗാനങ്ങൾ ഇല്ലാതെ പോകുന്നതിന്റെ കാരണവും ഇതുതന്നെയാകാം. </p>
<p>സംഗീതോപകരണങ്ങളുടെ കാര്യത്തിലും പുത്തൻ പരീക്ഷണങ്ങളിലും കൗതുകം സൂക്ഷിച്ചിരുന്ന സംഗീതജ്ഞനായിരുന്നു എം.ബി.എസ്. ‘ആരതി’ എന്ന സിനിമയിലെ മേൽ സൂചിപ്പിച്ച ഗാനത്തിൽ ഉപയോഗിച്ച ‘Multitrack Overdubbing’ തന്നെ കെൻ ടൗൺസെൻഡ് എന്ന സൗണ്ട് എൻജിനീയർ ആബീ റോഡ് സ്റ്റുഡിയോസിൽവെച്ച് ബീറ്റിൽസിനു വേണ്ടി 1966ൽ നടത്തിയ കണ്ടുപിടിത്തമായിരുന്നു.</p>
<h3>സംഗീതത്തിന് വിലയിടാത്ത വിദഗ്ധൻ </h3>
<p>എം.ബി.എസിനെ അതുല്യനാക്കുന്ന മറ്റൊരു സവിശേഷത അദ്ദേഹം ഒരു ‘സംഗീതവ്യാപാരി’ ആയിരുന്നില്ല എന്നതാണ്. ചലച്ചിത്രഗാന സംഗീതം, ആ വ്യവസായംപോലെ തന്നെ, ഒരു കമോഡിറ്റിയായി പരിഗണിച്ചിരുന്ന മാതൃക പിന്തുടർന്ന കാലത്താണ് അദ്ദേഹത്തിന് അനിവാര്യമല്ലാത്ത ഈ വ്യത്യസ്തത പാലിക്കാൻ കഴിഞ്ഞതെന്ന കാര്യം ശ്ര​േദ്ധയമാണ്. ലളിതസംഗീതത്തിലെ അലിഖിത നിയമമായ പല്ലവിയും പിന്നാലെ ഒരേ ചിട്ടയിലെഴുതിയ അനുപല്ലവിയും ചരണവും എല്ലാ എം.ബി.എസ് ഗാനങ്ങളിലും നിങ്ങൾക്കു കാണാൻ കഴിയില്ല. </p>
<p>അദ്ദേഹത്തിന്‍റെ ആത്മാവിലെ സ്വരവൈവിധ്യങ്ങളും സംഗീതസമൃദ്ധിയും നമ്മൾ ആരാധിക്കുന്ന പലരിലും ഇല്ലയെന്നതാണ് വാസ്തവം. ‘ബന്ധനം’ എന്ന ചിത്രത്തിലെ ‘‘രാഗം ശ്രീരാഗം’’, ‘വിടപറയും മുമ്പേ’ യിലെ ‘‘ഉല്ലലച്ചില്ലല തെന്നലിൽ’’, ‘മീനമാസത്തിലെ സൂര്യനി’ലെ ‘‘മാരിക്കാർ മേയുന്ന മൗനാംബരത്തിന്റെ’’, ‘ഓപ്പോളി’ലെ‘‘പൊട്ടിക്കാൻ ചെന്നപ്പോൾ പൂമ്പൊടി ചോദിച്ചു’’, ‘യവനിക’യിലെ ‘‘ഭരതമുനിയൊരു കളംവരച്ചു’’ എന്നിങ്ങനെ അദ്ദേഹത്തിന്റെ നിരവധി പാട്ടുകളിൽ ഈ വൈവിധ്യം കാണാനാകും. </p>
<p>‘ചില്ലി’ലെ ഏറ്റവും പ്രശസ്തമായ ‘‘ഒരുവട്ടം കൂടിയെൻ’’, ‘‘രാഗം ശ്രീരാഗം’’ എന്നീ ഗാനങ്ങളുടെ Male-Female പതിപ്പുകൾ നമ്മൾ സാധാരണ കേൾക്കുന്നതുപോലെ ഒന്നുതന്നെയല്ല -എം.ബി.എസിന്റെ പക്കലുള്ള സംഗീതത്തിന് പരിധികളില്ല എന്നതാണ് സത്യം. സമാനമായി, അനേകം ഗാനങ്ങളിൽ interludes പോലും വ്യത്യസ്തമാണെന്നതും അധികം ചർച്ച ചെയ്യപ്പെടാതെപോയ ഒരു സവിശേഷതയാണ്. </p>
<p>എഴുത്തച്ഛന്റെ ആധ്യാത്മ രാമായണത്തിനു ലഭിച്ചിട്ടുള്ളതിനെക്കാൾ പതിന്മടങ്ങ് ആരാധകർ രാമാനന്ദ് സാഗറിന്റെ ടി.വി സീരിയലായ വികലരാമായണത്തിനുണ്ടായതും കാളിദാസ ശാകുന്തളത്തെക്കാൾ സ്വീകാര്യത വി. ശാന്താറാമിന്റെ ശാകുന്തളം സിനിമക്ക് ലഭിച്ചതും നമ്മൾ കണ്ടിട്ടുണ്ട്. കാമ്പും കഴമ്പുമുള്ള കലക്ക് ആഴം കുറഞ്ഞ മനസ്സുകളിൽ ഇടംകിട്ടുക പ്രയാസമാണ്. </p>
<p>ചലച്ചിത്ര നിർമാതാവായിരുന്ന നജീബുമായി പെട്ടെന്ന് സൗഹൃദത്തിലെത്താൻ കാരണം ഇരുവരും എം.ബി.എസ് ഉന്മാദികളാണ് എന്നതാണ്. ദുബൈയിലെ കടുത്ത വേനലിൽ ഒരുദിവസം പണിതീരാത്ത കോൺക്രീറ്റ് കെട്ടിടത്തിന്റെ ചുമരുകളില്ലാത്ത മേൽക്കൂരക്ക് കീഴിൽ എം.ബി.എസ് Intoxicated ആയ രണ്ടുപേർ, ‘‘ചിരിക്കുമ്പോൾ കൂടെച്ചിരിക്കാൻ’’ മുതൽ ‘‘ചിപ്പിയുടഞ്ഞെന്റെ കൈക്കുമ്പിളിൽ വീണ മുത്തേ’’ എന്ന പാട്ടുവരെയുള്ള നിരവധിയായ ഗാനങ്ങൾ പാടി, സമയം മാത്രമല്ല, ആ കൊടുംചൂടുപോലും അറിയാതെപോയത് ഇന്നും അവിശ്വസനീയമാണ്. </p>
<p>‘അരയന്നങ്ങളുടെ വീട്’ എന്ന സിനിമയുടെ നിർമാതാവ്, തന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ എം.ബി.എസാണെന്ന് സംഗീത സംവിധായകനായ രവീന്ദ്രനോട് പറയുമ്പോൾ ഉയർന്ന സംവേദനക്ഷമത ആവശ്യമുള്ള സംഗീതമാണ് എം.ബി.എസിന്റേതെന്ന് രവീന്ദ്രൻ പറഞ്ഞതായി നജീബ് അഭിമാനത്തോടെ വെളിപ്പെടുത്തി. </p>
<p>സംഗീതത്തെ നമ്മിലേക്കെത്തിക്കുന്ന സാങ്കേതികത ഇന്ന് അനേകം ഘട്ടങ്ങൾ കടന്നിരിക്കുന്നു. റേഡിയോ, സ്പൂൾ, ഇന്നും അനുപമമായ ശബ്ദമേന്മ കാത്തുസൂക്ഷിക്കുന്ന വിനൈൽ അനലോഗ് റെക്കോഡുകൾ, ഇരുപതിലേറെ പാട്ടുകൾ ഒരു കൊച്ചുപോക്കറ്റിൽ ഒതുക്കിയ കാസറ്റ്, ഡിജിറ്റൽ യുഗത്തിലെ ആദ്യജാതനായ സീഡി എന്നിവ കടന്ന് ഒരു മഞ്ചാടിക്കുരു വലുപ്പത്തിൽ നൂറ്‌ ഗാനങ്ങൾ നിറച്ചുവെക്കാൻ കഴിയുന്ന എം.പി-3 ഫോർമാറ്റുകളിൽ എത്തിനിൽക്കുമ്പോഴും എം.ബി.എസ് സംഗീതം നൽകിയ ഗാനങ്ങൾ, HMV യോ സാങ്കേതിക ജ്ഞാനമുള്ള ഏതെങ്കിലുമൊരു സംഗീതപ്രേമിയോ REMASTER ചെയ്തായിരുന്നില്ല ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റിയത് -ഇത് തീർച്ചയായും നിരാശജനകമാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833603-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020t1PBePzUlv8Mw58LVKhO61l7OWIvVeBy8422460" data-watermark="false" style="width: 100%;" info-selector="#info_item_1776568430754">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776568430754"></div>
</div>
<h3> ‘ദ അൺസങ് ഹീറോ’ </h3>
<p>വളരെക്കുറച്ചു മനുഷ്യർ അവിടവിടെയായി എം.ബി.എസിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന സമയമാണിത്. ആ സംഗീതവും ആ ജീവിതമൂല്യങ്ങളും ഇടത്തരം സംഗീതജ്ഞരുടേതുപോലെ ഓർമിക്കപ്പെടേണ്ടതില്ലയെന്നാണ് നമ്മുടെ പൊതുസമൂഹവും മാധ്യമങ്ങളും കരുതുന്നത്. ഇതിൽ ഒരു പുതുമയില്ല, ചില ജനപ്രിയ സംഗീത സംവിധായകർക്കുവേണ്ടി വർഷത്തിൽ രണ്ട് ജന്മദിനങ്ങൾപോലും ആഘോഷിച്ചത് കാണാൻ കഴിഞ്ഞിട്ടുണ്ട്. </p>
<p>അതുകൊണ്ടായിരിക്കണം പ്രശസ്ത ചലച്ചിത്ര സംഗീത ലേഖകൻ രവി മേനോൻ എം.ബി.എസിനെക്കുറിച്ച് വളരെ വൈകിയെങ്കിലും, ആദ്യമായെഴുതിയ ലേഖനത്തിന്റെ പേര് ‘ദ അൺസങ് ഹീറോ’ എന്നായിരുന്നു. പിറന്നാളും ചരമദിനവുമില്ലാത്ത ഒരു യഥാർഥ മനുഷ്യൻ, മൗലികതയുള്ള മഹാനായ ഒരു സംഗീതജ്ഞൻ! സൃഷ്ടികൾ ആസ്വദിക്കപ്പെടുമ്പോഴും സ്രഷ്ടാവിനെ തമസ്കരിക്കുന്ന പതിവ് ചരിത്രത്തിൽ അത്യപൂർവമായി മാത്രമേ സംഭവിച്ചിട്ടുണ്ടാവൂ എന്നുതോന്നുന്നു, ഒരുപക്ഷേ അത് സംഭവിച്ചത് എം.ബി.എസിന്റെ കാര്യത്തിൽ മാത്രമായിരിക്കാനും സാധ്യതയുണ്ട്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/mb-srinivasans-birth-centenary-1512509</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/mb-srinivasans-birth-centenary-1512509</guid>
<category><![CDATA[Weekly,Culture,Film and Theatre,Archives,Premium,27 APR 2026]]></category>
<dc:creator><![CDATA[ഫ്രാൻസിസ് സി. എബ്രഹാം]]></dc:creator>
<pubDate>Mon, 20 Apr 2026 04:15:41 GMT</pubDate>
</item>
<item>
<title><![CDATA[പരകായം]]></title>
<description/>
<enclosure length="66003" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833586-untitled-2.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833586-untitled-2.gif'/><figcaption></figcaption></figure><p>പൊലിഞ്ഞുപോയ നക്ഷത്രത്തിന്റെ </p>
<p>ഇനിയുമവസാനിക്കാത്ത </p>
<p>പ്രകാശംപോലെ ഞാൻ വിളിച്ചു. </p>
<p>വിലാപത്തിനൊച്ചപോലെ </p>
<p>അവളത് കേട്ടു. </p>
<p>ഇലത്തുമ്പിൽ നിൽക്കുന്ന മഞ്ഞുതുള്ളിപോലെ </p>
<p>ആ വരവിന് മുമ്പേ വറ്റിപ്പോകുമോ </p>
<p>എന്ന ഭയം ഒരു മേഘം വന്ന് മറച്ചു. </p>
<p>രാവിൽ പറഞ്ഞ വാക്കുകളുടെ </p>
<p>തുടർച്ചപോലെ മിണ്ടിത്തുടങ്ങി </p>
<p>അവൾ കണ്ണടച്ച് ധ്യാനിക്കാൻ തുടങ്ങി. </p>
<p>കിളികൾ സന്ധ്യയെയുംകൊണ്ട് </p>
<p>ചേക്കേറാൻ വന്നു. </p>
<p>ഞങ്ങളെഴുന്നേറ്റ് നടന്നു </p>
<p>വിരലുകളല്ല ഹൃദയങ്ങളാണ് </p>
<p>പരസ്പരം തൊടുന്നത് </p>
<p>നോക്കുമ്പോൾ ഉടലുകളല്ല, </p>
<p>രണ്ട് ശലഭങ്ങൾ പാറുന്നു. </p>
<p>ചിരിക്കുമ്പോൾ ഒച്ചയല്ല </p>
<p>നിലാവിന്റെ ജലോത്സവം. </p>
<p>ഓരോ ഉദയത്തിലും ഭാഷ മാറുന്നു </p>
<p>ഓരോ അസ്തമയത്തിലും </p>
<p>ദേശങ്ങൾ മാറുന്നു. </p>
<p>അവൾ പക്ഷിയാവുമ്പോൾ </p>
<p>ഞാൻ ചിറകുകളാവുന്നു </p>
<p>അവൾ മരമാകുമ്പോൾ </p>
<p>ഞാൻ ഇലകളാകുന്നു </p>
<p>അവൾ നോവാകുമ്പോൾ </p>
<p>ഞാൻ കരച്ചിലാവുന്നു </p>
<p>അവൾ പ്രണയമാകുമ്പോൾ </p>
<p>ഞാൻ ഉടലാവുന്നു </p>
<p>അവൾ ആനന്ദമാകുമ്പോൾ </p>
<p>ഞാൻ നൃത്തമാകുന്നു </p>
<p>അവളുറങ്ങുമ്പോൾ </p>
<p>ഞാൻ കിനാവാകുന്നു. </p>
<p>കാലദേശങ്ങളുടെ അതിർത്തികൾ </p>
<p>കടന്ന് കടന്ന് അരൂപികളായി </p>
<p>ഞങ്ങൾ എത്ര നടന്നു. </p>
<p>നെടുമ്പാതയിലെ രണ്ടറ്റങ്ങളിലും </p>
<p>വെയിലിന്റെ ജലം തുടിച്ചിരുന്നു. </p>
<p>ലോകം ചുറ്റി </p>
<p>പുറപ്പെട്ട ദിക്കിലെത്തിയപ്പോൾ </p>
<p>നിറയെ പൂത്ത മരത്തിനു ചുവട്ടിൽ </p>
<p>പൂക്കളാൽ മൂടിയ രണ്ട് ധ്യാനശിൽപങ്ങൾ. </p>
<p>ഉറക്കത്തിൽനിന്നെണീറ്റപോലെ </p>
<p>പൂക്കൾ കുടഞ്ഞുകളഞ്ഞ് </p>
<p>രണ്ടുടലുകൾ ഞങ്ങളുടെ </p>
<p>ആത്മാക്കളിലേക്ക് കുടിയേറി </p>
<p>ഞങ്ങൾ ചിരിച്ചു </p>
<p>ജരാനരകൾ </p>
<p>കൊഴിഞ്ഞുവീണു. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1512504</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1512504</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,27 APR 2026]]></category>
<dc:creator><![CDATA[എൻ.ബി. സുരേഷ്]]></dc:creator>
<pubDate>Mon, 20 Apr 2026 04:00:38 GMT</pubDate>
</item>
<item>
<title><![CDATA[ഓർമകൾ തീർക്കുന്ന 
ഭൗതികഘടന]]></title>
<description/>
<enclosure length="205005" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833585-untitled-2.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833585-untitled-2.gif'/><figcaption><p>യേൽ വാൻ ഡെർ വുഡൻ</p><span class='copyright'></span></figcaption></figure><blockquote>
 ഡച്ച് എഴുത്താളായ യേൽ വാൻ ഡെർ വുഡന്റെ. 2025ലെ വിമൻസ് പുരസ്‌കാരം നേടിയ ‘ദ സേഫ്കീപ്’ (The Safekeep) വായിക്കുന്നു. വീടിനെ കേന്ദ്രസ്ഥാനത്ത് നിർത്തി, അതിലെ അന്തേവാസികളായ മനുഷ്യരുടെ സങ്കീർണമായ ബന്ധങ്ങളിലൂടെ ഒരു ചരിത്രത്തെ അനാവരണം ചെയ്യാൻ The Safekeep ശ്രമിക്കുന്നുവെന്ന് തന്റെ പംക്തിയിൽ ​നിരൂപകൻകൂടിയായ ലേഖകൻ എഴുതുന്നു. 
</blockquote>
<p>മനുഷ്യരുടെ ആവാസയിടം അവരുടെ അസ്തിത്വവുമായി ഏറ്റവുമധികം ചേർന്ന് നിൽക്കുന്ന ഘടകമാണ്. ജീവശ്വാസംപോലെ പ്രധാനമാണ് വസിക്കുന്നയിടവും അവിടത്തെ അന്തരീക്ഷവും അവിടെയുള്ള മറ്റു വസ്തുക്കളും. വീടിനോടുള്ള ഗാഢബന്ധവും അതിന്റെ ഓരോ അണുവുമായുള്ള സമ്പർക്കവും ചില ആളുകളെ അങ്ങേയറ്റം സ്വാധീനിക്കുന്നുണ്ട്. ഗൃഹാതുരമായ ഓർമകളുടെ വലിയ ഒരു ശേഖരം വീടുമായി ചേർന്നു നിലനിൽക്കുന്നുവെന്നതും പ്രസക്തമാണ്. വിവിധ കാരണങ്ങളാൽ ഗൃഹനഷ്ടം സംഭവിച്ച മനുഷ്യരുടെ മാനസികാഘാതങ്ങൾ സർഗാത്മക സാഹിത്യത്തിന് താൽപര്യമുള്ള വിഷയമായി തീരുകയും ചെയ്തു. വീട് എന്നത് അഭയമേകുന്ന ഒരു കെട്ടിടമായി മാത്രം സ്ഥിതിചെയ്യുന്നില്ല. ഓരോരുത്തരുടെയും സ്വഭാവവും വ്യക്തിത്വവും രൂപപ്പെടുത്തുന്ന ഇടം കൂടിയായി അത് മാറുന്നു.</p>
<p> വീട് നഷ്ടപ്പെടുക എന്ന് പറയുന്നത് കേവലം സ്ഥാവര-ജംഗമവസ്തുക്കൾ സ്വന്തമല്ലാതാവുക എന്നുമാത്രമല്ല. മറിച്ച്, ബിംബങ്ങളും രൂപങ്ങളും ഗന്ധങ്ങളും സ്നേഹസ്പർശങ്ങളുംകൂടി നഷ്ടപ്പെട്ട് അവ ഓർമയുടെ പുസ്തകത്തിലെ അധ്യായങ്ങളായി തീരുകയാണ്. ഒരു ഭൗതികഘടനയായി മാത്രം വീടിനെ കാണാൻ സാധിക്കില്ലെന്ന ടോണി മോറിസന്റെ കാഴ്ചപ്പാട് പ്രസക്തമാണ്. മോറിസൺ സൂചിപ്പിക്കുന്നതുപോലെ സ്വന്തമെന്ന വികാരത്തെക്കാളുപരിയായി സാമൂഹികനിലയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആലോചനകൂടിയാണ് ‘വീടു’മായി ബന്ധപ്പെട്ട് സംജാതമാവുന്ന ചിന്ത. ‘വീട്’ സൃഷ്ടിക്കുന്ന തത്ത്വവിചാരങ്ങളുടെ അലകൾ പലതലങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്നുണ്ട്. വീട്, നാട്, പലായനം എന്നീ ഘടകങ്ങളിലൂടെ ചരിത്രസന്ധികളെ പുനഃസന്ദർശിക്കുന്ന നോവലാണ് ഡച്ച് എഴുത്താളായ യേൽ വാൻ ഡെർ വുഡന്റെ ‘ദ സേഫ്കീപ്’ (The Safekeep). 2025ലെ വിമൻസ് പുരസ്‌കാരം ഈ കൃതിക്കാണ് ലഭിച്ചത്. </p>
<p>വുഡൻ ഇസ്രായേലിലെ തെൽഅവിവി ലാണ് ജനിച്ചതെങ്കിലും നെതർലൻഡ്സിലായിരുന്നു വളർന്നത്. 2024ലെ ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ വുഡൻ എഴുതിയ ഈ ആദ്യ നോവലും ഉൾപ്പെട്ടിരുന്നു. ഡച്ച്-ജൂത സ്വത്വബോധം പുലർത്തുന്ന നോവലിസ്റ്റിന്റെ വൈയക്തിക രാഷ്ട്രീയനിലപാടുകൾ നോവലിൽ പരോക്ഷമായി കാണാം. വീട് എന്നതിനെ രാഷ്ട്രത്തെയും സ്വദേശത്തെയും സൂചിപ്പിക്കുന്ന രൂപകമായി അവതരിപ്പിച്ചുകൊണ്ടാണ് നോവലിന്റെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്. നെതർലൻഡ്‌സിലെ ഉൾനാടൻ പ്രദേശത്ത് 1961ൽ നടക്കുന്ന ആഖ്യാനമായി ആരംഭിക്കുന്ന ‘ദ സേഫ്കീപ്’ ഇസബെൽ, ഇവാ എന്നീ സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. </p>
<p>വീടിനെ കേന്ദ്രസ്ഥാനത്ത് നിർത്തി, അതിലെ അന്തേവാസികളായ മനുഷ്യരുടെ സങ്കീർണമായ ബന്ധങ്ങളിലൂടെ ഒരു ചരിത്രത്തെ അനാവരണം ചെയ്യാൻ ‘ദ സേഫ്കീപ്’ ശ്രമിക്കുന്നു. ചരിത്രസ്മാരകമായി നോവലിലെ വീട് നില നിൽക്കുകയാണെന്ന് ഉറപ്പിക്കാം. അധികാരവും അക്രമവും പലായനവും മറ്റും കടന്നുവരുന്നതോടെ ജീവിത പരിസരങ്ങൾക്ക് വ്യതിയാനം സംഭവിക്കുകയാണ്. ആവാസസ്ഥാനത്തിന്റെ ചുറ്റുപാടുകൾ മനുഷ്യരുടെ സാംസ്‌കാരിക സ്വത്വത്തെ മാറ്റിമറിക്കുന്ന കാഴ്ചകൾ ആഖ്യാനത്തിൽ കാണാം. രണ്ടാം ലോകയുദ്ധവും ഹിറ്റ്ലറുടെ ജൂതവേട്ടയും വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന ജൂതവർഗത്തിന്റെ സ്ഥിതിയും പരോക്ഷമായി നോവലിൽ സൂചിപ്പിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധ കാലത്ത് നാസി സൈന്യത്തിന്റെ കാർമികത്വത്തിൽ നെതർലൻഡ്സിൽ നടമാടിയ ഹോളോകോസ്റ്റിന്റെ പരിണിതഫലങ്ങളിലൊന്നായിരുന്നു ഈ പലായനം. പതിനേഴാം നൂറ്റാണ്ട് മുതൽ ജൂതരുടെ സാന്നിധ്യമുണ്ടായിരുന്ന നെതർലൻഡ്സിൽ 1940കളുടെ ആരംഭത്തോടെ നാസികളുടെ വലിയരീതിയിലുള്ള ആക്രമണത്തെ നേരിടേണ്ടി വന്നു. </p>
<p>ജർമനിയിൽനിന്നും ജർമനിക്ക് കീഴ്പെട്ടിരിക്കുന്ന ഇടങ്ങളിൽനിന്നും എത്തിച്ചേർന്ന ജൂതരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കണക്കുകൾ പ്രകാരം 1940നും 1945നും ഇടയിൽ ഡച്ച്-ജൂത ജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനം (ഏകദേശം ഒരു ലക്ഷത്തിനു മേൽ) മനുഷ്യരെ നാസിസൈന്യം പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തിരുന്നു. നെതർലൻഡ്‌സ് പിടിച്ചടക്കിയ നാസികൾ ജൂതർക്ക് കനത്ത ആഘാതമാണ് നൽകിയത്. ഭൂരിപക്ഷം ഡച്ച് ജൂതന്മാരെയും നാസികൾ കൊന്നൊടുക്കി. നെതർലൻഡ്സിൽ ശാന്തി നിറഞ്ഞ അന്തരീക്ഷത്തിൽ ജൂതരുടെ ഒരു കൂട്ടായ്മ വികസിപ്പിക്കാമെന്ന ആഗ്രഹത്തെയാണ് ഹിറ്റ്ലറുടെ സംഘം പരാജയപ്പെടുത്തിയത്. </p>
<p>ഡച്ച് സമൂഹവുമായി ചേർന്ന് ജീവിച്ച ജൂതർക്ക് സ്വത്തുവകകൾ ഉപേക്ഷിച്ച് പ്രാണരക്ഷാർഥം രാജ്യത്തുനിന്ന് മറ്റൊരു അഭയകേന്ദ്രം ലക്ഷ്യമാക്കി നീങ്ങാതെ നിവൃത്തിയില്ലെന്നായി. രാജ്യത്തിന്റെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട താക്കോൽസ്ഥാനങ്ങളിൽ നാസി അനുയായികൾ പിടിമുറുക്കുകയും ജൂതരുടെ പതനത്തിനു വഴിയൊരുക്കുകയും ചെയ്‌തു. കലുഷമായ സാഹചര്യങ്ങളിൽ, തീമഴ പെയ്യുന്ന തെരുവുകളിൽനിന്ന് ആശ്രയം അന്വേഷിച്ച് എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കേണ്ടിവന്ന മനുഷ്യരെ കുറിച്ചുള്ള ഓർമകളെ തിരികെ വിളിക്കാനും ആഖ്യാനത്തിന് സാധിക്കുന്നു. വീടുപേക്ഷിച്ചു പോയവരുടെ പേരുവിവരങ്ങൾപോലും അന്വേഷിക്കാതെ മറ്റുള്ളവർ വീടും സ്വത്തും കൈക്കലാക്കുന്ന പ്രവണത പതിവായ ഒരു കാലമായിരുന്നു അത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/19/2833580-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020qH8Cz68Bs7tvb0RMDiO2YIXlH9bjd2a96594323" data-watermark="false" style="width: 100%;" info-selector="#info_item_1776566602576" title="സൽമാൻ റുഷ്ദി" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1776566602576">
  <p>സൽമാൻ റുഷ്ദി</p>
 </div>
</div>
<p>മാതാപിതാക്കളെയും സഹോദരങ്ങളെയും ഉറ്റവരെയും വേർപിരിച്ചുകൊണ്ട് യുദ്ധവും വർഗീയതയും ആസുരനൃത്തം ചവിട്ടിയ നാളുകളിൽ മൂകസാക്ഷിയായി സ്ഥിതികൊണ്ട വീടിനെ ഇവാ തിരിച്ചു പിടിക്കുകയാണ്. ഓരോ വീടിനും ഒരു ചരിത്രമുണ്ട് എന്ന ഒരു കഥാപാത്രത്തിന്റെ പരാമർശം ശ്രദ്ധേയമാണ്. യുദ്ധവും പട്ടിണിയും പലായനവും വീടുകളെ ശൂന്യമാക്കുന്നു എന്നും അയാൾ കൂട്ടിച്ചേർക്കുന്നുണ്ട്. അമ്മയുടെ മരണശേഷം ഇസബെൽ മാത്രമാണ് കുടുംബവീട്ടിൽ ജീവിക്കുന്നത്. ജ്യേഷ്ഠനായ ലൂയിസുമായി അത്ര അടുപ്പം അവൾക്കില്ല. </p>
<p>ഹെൻറിക് എന്ന ഇളയ സഹോദരനാകട്ടെ സെബാസ്റ്റിയൻ എന്ന ആൺസുഹൃത്തിനൊപ്പം മറ്റൊരിടത്താണ് കഴിയുന്നത്. ക്ഷണിക്കപ്പെടാത്ത അതിഥിയായി വീട്ടിലേക്കു വരുന്ന ലൂയിസിന്റെ കാമുകിയായ ഇവാക്ക് ആ വീടിനോടുള്ള നിഗൂഢമായ ബന്ധം ചുരുളഴിയുന്നിടത്ത് ആഖ്യാനം ആകാംക്ഷജനകമാവുന്നുണ്ട്. അടിച്ചമർത്തപ്പെട്ട ചരിത്രങ്ങളുടെ എഴുതപ്പെടാത്ത രേഖയായി ഈ വീടിനെ കാണുന്നതിൽ തെറ്റില്ല. പ്രത്യക്ഷത്തിൽ പ്രകടമല്ലാത്ത, മാഞ്ഞുപോയി എന്ന് കരുതാവുന്ന ജൂതസാന്നിധ്യത്തിന്റെ അടയാളങ്ങളായി പ്രസ്തുത വീടിന്റെ അകത്തളങ്ങളെ വായിച്ചെടുക്കുകയും ചെയ്യാം. സ്വന്തം വീടിന്റെയും നാടിന്റെയും ഉള്ളകങ്ങളിൽനിന്ന് പുറത്തുപോകേണ്ടി വരുന്നവർക്ക് സംഭവിക്കുന്ന അപരഭാവത്തെ സംബന്ധിച്ച് പറയേണ്ടതില്ല. </p>
<p>വീടിന്റെ പരിപാലനത്തിനായി സ്വയം ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ഇസബെലിന്റേത് എന്നതിൽ സംശയമില്ല. കൃത്യമായ തീയതി അറിയില്ലെങ്കിലും രണ്ടാം ലോകയുദ്ധത്തിന്റെ സമയത്താണ് സഹോദരങ്ങൾ ഈ വീട്ടിലേക്ക് എത്തിച്ചേർന്നത്. അവിടത്തെ വിലയേറിയ വസ്തുക്കളുടെ ഒരു പട്ടിക അവൾ കൃത്യതയോടെ അടയാളപ്പെടുത്തിയിരുന്നു. പൂന്തോട്ടവും പൂക്കളും പുരാതനകാലം തൊട്ടേ ഉപയോഗിച്ച് പോന്നിരുന്ന പാത്രങ്ങൾ എന്നിവയൊക്കെ അവളുടെ അധികാരപരിധിയിലുള്ള വിഷയങ്ങളായി തീർന്നു. തന്റെ വീട്ടിലെ പാത്രങ്ങളും മറ്റും അമ്മ ഉപയോഗിച്ചിരുന്നതാണെന്ന ‘വിശ്വാസ’ത്തിൽ കൈകാര്യംചെയ്ത ഇസബെൽ പരിസരങ്ങളിൽ കുഴിച്ചിട്ട പാത്രങ്ങൾ കണ്ടെത്തുന്നുമുണ്ട്. ശ്രദ്ധാപൂർവം കാത്തുസൂക്ഷിച്ചുകൊണ്ട് വീടിന്റെ തന്റെ ശരീരത്തിന്റെതന്നെ ഭാഗമാക്കി മാറ്റുകയാണ് അവൾ. </p>
<p>അങ്ങേയറ്റം ശ്രദ്ധയോടെയും കരുതലോടെയും വീട് കാത്തുസൂക്ഷിച്ചുകൊണ്ടിരുന്ന ഇസബെലിന്റെ സമവാക്യങ്ങളെ തകർത്തുകൊണ്ട് ഇവാ അവിടെ ഹ്രസ്വകാലത്തേക്ക് താമസിക്കാൻ എത്തുന്നു. ഒരു ഘട്ടത്തിൽ ഇവായുമായി ആകർഷണം അനുഭവപ്പെടുന്ന ഇസബെലിന്റെ അതുവരെയുള്ള ജീവിതരീതി പൂർണമായും മാറുകയാണ്. അവർ ഇരുവരും മാത്രമായി ആ വീട്ടിൽ ജീവിക്കേണ്ടിവരുന്ന നാളുകളിൽ അവർക്കിടയിൽ ഒരു ബന്ധം രൂപപ്പെടുകയും അത് സംഘർഷത്തിന് വഴി മാറുകയോ ചെയ്യുന്നു. ശാരീരികമായ അടുപ്പം സൃഷ്ടിക്കുന്ന സമ്മർദങ്ങൾ താങ്ങാനാവാതെയാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നത് എന്ന് വ്യക്തമാണ്. അവർക്കിടയിലെ പിരിമുറുക്കം കടുത്തതാവുകയും ഇസബെൽ ഇവായെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നതോടെ ആഖ്യാനം ചടുലമാവുന്നുണ്ട്. ഇവാ മറന്നുവെച്ച ഡയറി വായിക്കാനിടയായ ഇസബെൽ ഇവായെ സംബന്ധിച്ച വലിയൊരു രഹസ്യം മനസ്സിലാക്കി. </p>
<p>ഓർമയെ സാഹിത്യാംശമാക്കി പരിണമിച്ചുകൊണ്ടുള്ള എഴുത്തിന്റെ സാധ്യത എക്കാലവും നിലനിൽക്കുമെന്നതിൽ തർക്കമില്ല. ഓർമയെന്ന രൂപകത്തിലൂടെ വ്യക്തിപരവും സാമൂഹികവുമായ ചിന്തകളുടെ വെളിപ്പെടുത്തലാണ് സാഹിത്യകൃതികൾ സാധ്യമാക്കുന്നത്. ഭാവനയുടെ വ്യവഹാരം ഓർമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ സാഹിത്യകൃതികളിൽ കാണാം. ‘The Site of the Memory’ എന്ന ലേഖനത്തിൽ മോറിസൺ ഇത് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. “വീടുകൾക്കും താമസയോഗ്യമായ സ്ഥലങ്ങൾക്കും ഇടം നൽകുന്നതിനായി അവർ മിസിസിപ്പി നദിയെ ചില സ്ഥലങ്ങളിൽ ‘നേരെ’യാക്കി എന്ന് അവർ സൂചിപ്പിക്കുന്നു. ഓർമകളെ ലളിതമായതരത്തിൽ ഋജുവായി അവതരിപ്പിക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്. ഇടക്കിടെ നദി ഈ സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുന്നു. ‘വെള്ളപ്പൊക്കം’ എന്ന വാക്കാണ് എഴുത്തുകാർ ഉപയോഗിക്കുന്നത്. പക്ഷേ, വാസ്തവത്തിൽ അത് വെള്ളപ്പൊക്കമല്ല; അത് ഓർമപ്പെടുത്തലാണ്. </p>
<p>സ്ഥലകാലങ്ങളെ അത് ഓർമയിലേക്ക് എത്തിക്കുന്നു. ഒഴുകുന്ന വെള്ളത്തിനും ഒരു തികഞ്ഞ ഓർമയുണ്ട്, അത് എപ്പോഴും ഉണ്ടായിരുന്നിടത്തേക്ക് മടങ്ങാൻ ശ്രമിക്കുന്നു. എഴുത്താളരും അങ്ങനെയാണ്: എവിടെയായിരുന്നുവെന്നും ഏത് താഴ്വരയിലൂടെയാണ് അവർ ഓടിയതെന്നും, തീരങ്ങൾ എങ്ങനെയായിരുന്നുവെന്നും അവിടെ ഉണ്ടായിരുന്ന വെളിച്ചത്തെക്കുറിച്ചും യഥാർഥ സ്ഥലത്തേക്കുള്ള തിരിച്ചുവരവിനെ പറ്റിയും അവർ ഓർമിക്കുന്നു.” ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രതിസന്ധികളെ കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് ഭാവനയുടെ ഒരു ‘വെള്ളപ്പൊക്ക’ത്തെയാണ് വുഡൻ ഈ നോവലിൽ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. </p>
<p>വീട് നഷ്ടപ്പെടുന്ന വേദനയിൽ, അത് എങ്ങനെ തിരികെ ലഭിക്കുമെന്ന ആലോചനയിൽ തളരുന്ന അമ്മയെ ഇവാ ഓർക്കുന്നു. യുദ്ധത്തിനുമുമ്പ്, പ്രിയപ്പെട്ടതെല്ലാം ഒരു പെട്ടിയിൽ ശേഖരിച്ചുവെക്കുന്ന ഒരു കുട്ടി അവൾക്ക് മുന്നിൽ ഇപ്പോഴുമുണ്ട്. നിറമുള്ള പെൻസിലുകളും നീണ്ട മുടിയുള്ള പാവയും സ്റ്റഫ്ചെയ്ത ഒരു ചെറിയ മുയലും അവൾ സൂക്ഷിച്ചുവെച്ചിരുന്നു. മുയലിനെ കുറിച്ച് പിന്നീടും പറയുന്ന ഇവാ മറക്കാനാവാത്ത ഒരു കാലത്തിന്റെ ചിഹ്നമായി അതിനെ സങ്കൽപിച്ചിരുന്നുവെന്നു വിചാരിക്കാം. പിന്നീടെപ്പോഴോ തന്റെ അമ്മയുടെ പ്രിയപ്പെട്ട ജീവി മുയലാണെന്നും വീട്ടിൽ മുയലിന്റെ ചിത്രം പതിച്ച പാത്രങ്ങളുണ്ടെന്നും ലൂയിസ് പറഞ്ഞത് കേട്ട്‌ അവൾ നടുങ്ങുന്നുമുണ്ട്. മറ്റാരെയും തൊടാൻ അനുവദിക്കാത്ത ‘മുയൽ’പാത്രം തങ്ങളുടേതായിരുന്നുവെന്ന സത്യം ഇവായുടെ സ്വാസ്ഥ്യം കെടുത്തി. </p>
<p>വ്യക്തിപരമായ ഓർമകളെ കൂട്ടായ ഓർമയിലേക്ക് (Collective Memory) പരിവർത്തനം ചെയ്യാനുള്ള ഉദ്യമമായി വുഡന്റെ രചനാരീതിയെ സമീപിക്കുന്നതിൽ തെറ്റില്ല. തന്റെ സ്വത്വബോധത്തെ ഗൂഢമായതലത്തിൽ മറച്ചുവെച്ചിരുന്ന ഇവാക്ക്, ഒരു സന്ദർഭത്തിൽ അവയെ അടക്കി വെക്കാനായില്ല. ലൂയിസ് അയാളുടെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയപ്പോൾ, അവളുടെ ഓർമകൾ പൊയ്‌പ്പോയ ഏതോ കാലത്തുനിന്ന് ആർത്തലച്ചു വരുകയായിരുന്നു. ഇവായുടെ പിന്നീടുള്ള മനോഭാവം സ്വതവും.ഓർമയും വ്യക്തതയുള്ള അനുപാതത്തിൽ ലയിച്ചുചേരുന്നതിന്റെ ദൃഷ്ടാന്തമായി നോവലിസ്റ്റ് അവതരിപ്പിക്കുകയാണ്. നിഴൽമൂടിയ ജീവിതാംശങ്ങൾക്ക് പതുക്കെ തെളിച്ചം വരുന്ന ദൃശ്യം കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നതായി അവൾക്ക് അനുഭവപ്പെട്ടു. ജൂതമുഖമുണ്ടായിരുന്നതുകൊണ്ട് സഹിക്കേണ്ടിവന്ന അപമാനങ്ങളും ഉപദ്രവങ്ങളും മറക്കാനാവാത്ത ഓർമയാണ്. എങ്കിലും അവയെ മറികടക്കാൻ ഇവാ ബോധപൂർവം ശ്രമിച്ചിരുന്നുവെന്നു നമുക്ക് വ്യക്തമാവുന്നുണ്ട്. </p>
<p>അതുപോലെ ദൃഷ്ടിഗോചരമായതും വാക്കാലുള്ളതുമായ ആശയവിനിമയത്തെ ഫലപ്രദമാക്കുന്ന ഉപാധിയായി ‘വീട്’ എന്ന ബിംബം പരിണമിക്കുന്നു. ലൂയിസിന്റെ കാമുകിയായി ഇപ്പോൾ അയാളുടേതായ വീട്ടിലേക്ക് എത്തിയ ഇവാ അമ്മയുടെ മുറിയും സാധനസാമഗ്രികളും തിരിച്ചറിഞ്ഞു. എന്നാൽ, അവ തന്റേതാണെന്ന വസ്തുത ആരെയും അറിയിക്കാൻ കഴിയാതെ അവൾ സമ്മർദത്തിലാവുകയും ചെയ്തു. ഒരു ദുർബല സാഹചര്യത്തിൽ ‘അമ്മ ഉപയോഗിച്ചിരുന്ന സ്പൂൺ മോഷ്ടിക്കുന്നതിലൂടെ അവളുടെ അടക്കാനാവാത്ത വിങ്ങൽ ബോധ്യപ്പെടുന്നു. ഇതിനിടെ ഇസബെലിന് ഇവായുമായി കാമാതുരമായ ബന്ധം ഉടലെടുക്കുകയും ആഖ്യാനം അവരുടെ ശാരീരികബന്ധത്തിനായി കൂടുതൽ പുറങ്ങൾ മാറ്റിവെക്കുകയും ചെയ്യുന്നുണ്ട്. </p>
<p>ഇവാ അനുഭവിക്കുന്ന വർത്തമാനകാലത്തിനെ ഭൂതകാലത്തിന്റെ തിക്തമായ ഓർമകളിലേക്ക് അടുക്കിവെക്കുന്ന തരത്തിലാണ് വുഡന്റെ എഴുത്ത്. ഭൂതകാലത്തെ മടക്കിക്കൊണ്ടുവരാനാകില്ലെങ്കിലും ഓർമകളെ സജീവമാക്കാൻ വീട്ടിലേക്കുള്ള മടക്കം ഉപകരിക്കുമെന്ന് കരുതുന്ന ഇവായുടെ ആസൂത്രിത നീക്കമാണ് ആഖ്യാനത്തിന്റെ കാതൽ. വ്യക്തിഗത അനുഭവത്തിലൂടെ കൂട്ടായ ചരിത്രത്തെക്കുറിച്ചുള്ള ധാരണ ബലപ്പെടുന്ന വിധമാണ് നോവൽ വിഭാവനം ചെയ്തിരിക്കുന്നത്. ഡയറിക്കുറിപ്പുകളിലെ രേഖപ്പെടുത്തലുകൾ ഓരോന്നും അത് ഉറപ്പുവരുത്തുന്നു. ഒരു കുടുംബത്തിലെ അംഗങ്ങൾ പലവഴിക്കും വിവിധ പുനരധിവാസ ക്യാമ്പുകളിലുമായിത്തീരുന്നതോടെ പരസ്പരബന്ധമുള്ള കണ്ണികൾ വേർപിരിയുകയാണ്. </p>
<p>യുദ്ധം കഴിഞ്ഞതോടെ, തങ്ങളുടെ പഴയ വീട് അന്വേഷിച്ചുപോയവർക്ക് പുതിയ ഉടമസ്ഥർ അവിടങ്ങളിൽ വസിക്കുന്നതായിരുന്നു കാണാൻ കഴിഞ്ഞത്. പോയകാലത്തിന്റെ അവശേഷിപ്പുകളായ അവരുടെ ഭക്ഷണപാത്രങ്ങളെപ്പോലും വീണ്ടെടുക്കാൻ അവർക്കായില്ല. ചുരുക്കം ചിലർ അവ മോഷ്ടിക്കാനും യത്നിച്ചിരുന്നു. വളരെ കുറച്ചു പേർക്ക് വീട് തിരികെ ലഭിച്ചെങ്കിലും അവർക്ക് കനത്ത നികുതി കൊടുക്കേണ്ടിവന്നു. ചുരുക്കത്തിൽ, കഷ്ടപ്പെട്ട് നേടിയ മുതലുകളെല്ലാം തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ നഷ്ടപ്പെടുന്ന സ്ഥിതിയാണ് പൊതുവെ സംജാതമായിരുന്നത്. ജനിച്ചുവളർന്ന വീട്ടിൽ താമസിക്കാനുള്ള ആഗ്രഹംമൂലം അവിടെ വീട്ടുജോലിക്കായി ചേരുന്ന പെൺകുട്ടികളെ കുറിച്ചും ഇവാ കേട്ടു. അമ്മയുടെ കൂടെ ഒരു വീട്ടിൽ പോയതിനെ പറ്റി ഇവാ ഡയറിയിൽ കുറിച്ചിട്ടുണ്ട്. തങ്ങളുടെ വീടായിരുന്നുവെന്നു പറഞ്ഞുകൊണ്ട് അമ്മ വാതിലുകൾ മുട്ടി. എന്നാൽ, വാതിൽ തുറന്നെത്തിയ സ്ത്രീ അവരെ ആട്ടിയോടിക്കുകയും പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/19/2833577-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020frbVa8YsdkpriIdMVZn178ceD2gdmhbt6500888" data-watermark="false" style="width: 100%;" info-selector="#info_item_1776566509403" title="യേൽ വാൻ ഡെർ വുഡൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1776566509403">
  <p>യേൽ വാൻ ഡെർ വുഡൻ</p>
 </div>
</div>
<p>ക്യാമ്പുകളിലെ ജീവിതം മാറാരോഗിയാക്കിയ അമ്മ ഒടുവിൽ ദുരിതപൂർണമായ അന്തരീക്ഷത്തിൽ മരണമടയുകയായിരുന്നു. ഗുരുത്വാകർഷണബലംപോലെ ജന്മസ്ഥലവും വീടുമായി അടുപ്പം പുലർത്തുന്ന അവസ്ഥയെ സംബന്ധിച്ച് സ്വദേശം ഉപേക്ഷിക്കേണ്ടി വന്ന സൽമാൻ റുഷ്ദി ‘Shame’ എന്ന നോവലിൽ വിവരിച്ചത് ഇവിടെയും പ്രസക്തമാണ്. ‘‘ഗുരുത്വാകർഷണബലത്തിന്റെ ഉത്ഭവം എങ്ങനെയെന്ന് നാം ആലോചിക്കുന്നില്ല. ജന്മദേശവുമായി നാം എന്തിനാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദീകരിക്കാൻ നമ്മൾ മരങ്ങളാണെന്ന് നടിക്കുകയും വേരുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു’’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആഴ്ന്നിറങ്ങിയ വേരുകളെ മുറിച്ചുമാറ്റാനോ കണ്ടില്ലെന്നു നടിക്കാനോ സാധിക്കില്ലെന്ന് റുഷ്ദി പറയാതെ പറയുന്നുണ്ട്. </p>
<p>അതുപോലെതന്നെയാണ് ഈ നോവലിൽ ഇവായുടെ മനോഭാവവും. സ്വന്തം വീട് തിരികെ ലഭിക്കാനായി ഇവാ നടത്തുന്ന ‘പോരാട്ട’ത്തിന്റെ കഥകൂടിയായി ‘The Safekeep’ മാറുന്നു. ഭാഗ്യവശാൽ റെഡ്ക്രോസ് സംഘടന വഴി സ്വിറ്റ്‌സർലൻഡിൽ എത്തിച്ചേർന്ന ഒരു ദന്തരോഗവിദഗ്ധനും മകളും പിന്നീട് നെതർലൻഡ്സിൽ മടങ്ങിയെത്തിയപ്പോഴേക്കും അവരെ അധിവസിപ്പിച്ചതിനുള്ള തുക സ്വിസ് ഭരണകൂടം ആവശ്യപ്പെട്ട സന്ദർഭം ഇവായുടെ ഡയറിക്കുറിപ്പിലുണ്ട്. അവശയും ആലംബഹീനയുമായി ക്യാമ്പിൽനിന്ന് പുറത്തുവന്ന അമ്മയുടെ അനുഭവം അവൾ ഓർക്കുന്നു. ചുരുക്കത്തിൽ മാനുഷികത എന്തെന്നും മനുഷ്യരെ ചേർത്തുപിടിക്കേണ്ട ആവശ്യകത എത്രമാത്രമാണെന്നും ഓർമകളെ ശരീരാവയവമെന്നപോലെ കൊണ്ടുനടക്കണമെന്നുമുള്ള ബോധ്യം സൃഷ്ടിക്കുന്ന നോവലാണിത്. </p>
<p>പശ്ചിമ-പൂർവ ജർമനികളുടെ ഏകീകരണത്തിനുശേഷം പ്രിയപ്പെട്ട വസ്തുക്കൾ കൈപ്പിടിയിൽനിന്നൂർന്നു പോയ സങ്കടത്തിൽ കഴിയുന്നവരെ കുറിച്ച് ജെന്നി ഏർപെൻബെക്ക് സൂചിപ്പിച്ചത് പ്രസക്തമാണ്. നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള വേദന, അത് തിരിച്ചുലഭിക്കുകയില്ല എന്ന് വരുമ്പോൾ അസഹ്യമാവുന്നു. ഓർമകളാൽ രൂപപ്പെടുന്ന വീടിന്റെ മാനസികഘടനയിൽമാത്രം അവർക്ക് ജീവിക്കാൻ കഴിയുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നുണ്ട്. യുദ്ധവും കലാപവും വിഷാദമേഖലയിലേക്ക് അകപ്പെടുത്തുന്ന മനുഷ്യരുടെ മനോഭാവം എങ്ങും ഒരുപോലെയാണ്. അതുപോലെ ഭൂതകാലം എന്നത് നാമെല്ലാവരും കുടിയേറിയ ഒരു രാജ്യമാണെന്നും, അതിന്റെ നഷ്ടം നമ്മുടെ പൊതു മനുഷ്യത്വത്തിന്റെ ഭാഗമാണെന്നുമുള്ള സൽമാൻ റുഷ്ദിയുടെ വാദം ഈ സാഹചര്യത്തിൽ എടുത്തുപറയണം. ജനിച്ചുവളർന്ന വീടിന്റെ നഷ്ടം കൂടുതൽ തീവ്രമായ രൂപത്തിൽ നമ്മെ ബാധിച്ചേക്കാം. അതിന്റെ വിവിധ ദൃഷ്ടാന്തങ്ങളാണ് ‘ദ സേഫ്കീപ്പി’ൽ അനുഭവപ്പെടുന്നത്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/books/reading-the-safekeep-1512503</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/books/reading-the-safekeep-1512503</guid>
<category><![CDATA[Weekly,Literature,Book,Archives,Premium,27 APR 2026]]></category>
<dc:creator><![CDATA[രാഹുൽ രാധാകൃഷ്ണൻ]]></dc:creator>
<pubDate>Mon, 20 Apr 2026 03:45:03 GMT</pubDate>
</item>
<item>
<title><![CDATA[പടർപ്പ്]]></title>
<description/>
<enclosure length="179684" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833562-untitled-2.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833562-untitled-2.gif'/><figcaption><p>ചിത്രീകരണം: മറിയം ജാസ്മിൻ</p><span class='copyright'></span></figcaption></figure><p>​പൊലീസുകാരൻ നായുടെ ബെൽറ്റിൽ കൈ കുരുക്കിയതോടെ അത് പെട്ടെന്നു നിന്നു. തന്റെ വൈദഗ്ധ്യത്തെ ചോദ്യംചെയ്തെന്നവണ്ണം അത് പൊലീസുകാരനെ ഒന്ന് നോക്കി. പിന്നീട് പുല്ലിലും മൺവഴിയിലുമായി മാറിമാറി മണംപിടിച്ചു. ബെൽറ്റൊന്ന് അയച്ചതും പൊലീസുകാരന്റെ കൈകളിൽനിന്നും കുതറി മുന്നിൽ കണ്ട വീട്ടുപടിക്കലേക്ക് കിതച്ചോടി. അകത്തേക്ക് നോക്കി ഉറക്കെ കുരച്ചു. പിന്നെ വീട് വലംവെച്ചു. കൂടിനിന്നവർ ഒരു നാടുവാഴിക്കെന്നപോലെ നായക്ക് വഴിയൊരുക്കി. </p>
<p>​അപ്പോൾ മാത്രമായി പുന്നെല്ലിൻ കാവിലേക്ക് വടക്കുനിന്നും മുതുമലയും കടന്ന് കാറ്റ് തെക്കോട്ട് പാഞ്ഞു. ആ പാച്ചിലിൽ തെങ്ങുകളും മരങ്ങളും വയലുകളിലെ നെൽക്കതിരുകളും തെക്കോട്ടാഞ്ഞു. കാവിലെ കുളത്തിലെ ഓളങ്ങളും കാറ്റിനൊപ്പം ചേർന്നു. എവിടെ നിന്നോ ഒരു കുരവ നാദം വിണ്ണിലേക്കുയർന്നു. ​ചാത്തന്റെ ഉള്ളിൽ പൂരം കൊടിയേറി... </p>
<p>​നായക്കൊപ്പം ഓടിയ ആളുകൾ കിണറ്റിൻകരക്ക് ചുറ്റിലും സ്ഥാനംപിടിച്ചു. നായുടെ ശൗര്യം കിണറ്റിൽനിന്നും പ്രകമ്പനമായി ആകാശത്തേക്കുയർന്നു. അത് ചാത്തന്റെ ഉള്ളിലെ കതീനക്ക് തിരികൊളുത്തി. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പാടവരമ്പിലൂടെ മണം പിടിച്ചുകൊണ്ട് ഒരു നാട് മുഴുവൻ നായക്കൊപ്പം കിതച്ചോടിക്കൊണ്ടിരുന്നു. ഒടുവിൽ പാടവരമ്പും കഴിഞ്ഞ് നായ ഇരുളിലേക്ക് ഓടിക്കയറി. കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരിടം. കരിയിലകൾക്കിടയിലൂടെ സാവധാനം അത് മണംപിടിച്ചു നടന്നു. മുന്നിൽ കണ്ട ഒരു കല്ലിൽ മൂക്കുതൊടീച്ച് എന്തോ പരതി. മെല്ലെ പിൻകാലിലിരുന്നുകൊണ്ട് പൊലീസുകാരനെ നോക്കി നാവ് പുറത്തേക്കിട്ട് കിതച്ചു. കിതപ്പോടെ പൊലീസുകാരൻ തന്റെ പിന്നിലുള്ളവരെ നോക്കി. അയാളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു. </p>
<p>​കാവിലെ ആൽത്തറയിൽ കിടന്ന് ചാത്തൻ മെല്ലെ ഓർമയുടെ മയക്കത്തിലേക്കാഴ്ന്നു. ഏകാന്തതയുടെ മൂന്നു ദിവസങ്ങൾ മറന്ന് ചാത്തൻ തന്റെ നിഴലിനെയൊന്നു തപ്പിനോക്കി. ഇടക്കാരോ വന്നു വിളിച്ചു. ചാത്തനപ്പോൾ അവറാനു പാതിയായി. പഷ്ണി കഥകളിൽ തുടങ്ങി ഇക്കാലമത്രയും ആടിയും പാടിയും പറഞ്ഞും നടന്നിരുന്നവർ. അവറാന്റെ ബൈത്തുകൾ ചാത്തന്റെ ഇടതുകാതിൽ വന്നു തറച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833571-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020IYQAe2aGkT7KN2Ea0ZS8O0TeUPvqeTaU5978445" data-watermark="false" style="width: 100%;" info-selector="#info_item_1776565986962">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776565986962"></div>
</div>
<p>​‘‘ആബ്രാന്റെ തൊടീന്ന് പൂളയും ചേമ്പും കട്ടതിന് ചാട്ടവാറുകൊണ്ട് ഏറ്റംപുറം പൊളിഞ്ഞത് മുഴുമൻ അവറാനാണ്. പള്ളക്ക് പൈച്ചിട്ടാ ന്ന് അലറിക്കരഞ്ഞാലും ഓല്ക്ക് അതൊരു ഹരാർന്നു... ആമ്പ്രാക്കളോടുള്ള ഓന്റെ പക മുതുകിലേറെ ഇരട്ടിയിൽ ഓന്റെ കൂരിൽ മൊഴച്ചു. ഓന് പൊള്ളുമ്പോ അതേന് അതിലേറെ നോവും. ഏന്റേം അവറാന്റേം ഒരേ ചോരയാണെന്ന് ആരൊക്കെയോ അടക്കം പറഞ്ഞു ഏൻ കേട്ടിട്ടുണ്ട്. ഏനും അവറാനും ഒരേ പകർപ്പാണ്.’’ </p>
<p>​അവറാന്റുമ്മ കഞ്ഞിപ്പാത്രത്തിലേക്ക് അവറാനോളം സ്നേഹം ഏനും പകർന്നു. ഏന്റമ്മ ചാകുമ്പോ ഏനു രണ്ടു ബയസ്സ്. അവറാന്റുമ്മടെ മൊലക്കല് ഏങ്ങള് രണ്ടാളും കടിച്ചു തൂങ്ങിയത് ഏനു ഇന്നലെ കഴിഞ്ഞ മാതിരി. ഈ പാട വരമ്പും പറമ്പും ചാത്തനും അവറാനും കണ്ണ് കജ്ജാണ്. </p>
<p>​“ചാത്താ... ഞമ്മക്ക് പോയാലോ” </p>
<p>​ഉറക്കത്തിൽനിന്നും ഉണർന്ന് വാതിൽ തുറന്നു ഉമ്മറത്തേക്ക് വരുമ്പോഴേക്കും അവൻ നടന്നു തുടങ്ങിയിട്ടുണ്ടാവും. അവറാന്റെ പിന്നിലുമായി രണ്ടടി അകലത്തിൽ ഒന്നും ഉരിയാടാതെ ചാത്തനും നടക്കും. പാടവരമ്പിൽനിന്നും കാട്ടുപാതയിലേക്ക് കയറും. </p>
<p>​‘‘ഒരു നാൾ നടയടച്ച അമ്പലത്തിൽ ആരുമറിയാതെ കയറിയതിന്, നെലവറേലെ ഇരുട്ടിലേക്ക് ഏങ്ങളെ തള്ളിയിട്ടു. എത്രനാൾ ഏനും അവറാനും ആടെ കെടന്നെന്ന് ഏനോർമയില്ല. അന്നവറാന്റുമ്മ ഏനേം അവറാനേം ചേർത്തു ഏങ്ങലടിച്ചു കരഞ്ഞു. പള്ള നെറയെ ചക്കരച്ചോറ് തന്നു. ഏനിന്നുവരെ അങ്ങനെ ഒരു രുസി അറിഞ്ഞിട്ടില്ല. പക്കെ ഏനൊന്നറിയാം ഏനും അവറാനും രണ്ടമ്മ പെറ്റോണ്ടാണ് അവറാൻ മാപ്പളയും ഏൻ ചെറുമനുമായത്. ഓൻ ബൈത്തു പാടി ഏൻ ഞാട്ടുപാട്ടും. അല്ല എങ്ങക്ക് രണ്ടാക്കും രണ്ടും ഒരുപോലാ... പൂരത്തിനും നീർച്ചക്കും ഏങ്ങൾ ഒന്നിച്ചുപോയി. അവറാനങ്ങനെ ഏറെ വർത്താനം പറയൂല. സദാ സമയം പുകവിട്ട് മിണ്ടാണ്ടിരിക്കും. ഓന്റെ ഉള്ളിലെ തിജ്ജ് ഓന്റ കണ്ണ് പറയും.’’ </p>
<p>​‘‘അന്തിക്കള്ള് മോന്തിക്കൊണ്ട് പാട്ടും പാടിക്കൊണ്ട്... പോയിവരാലോ... ചെങ്ങായി... ആമ്പ്രാന്റെ മുമ്പിച്ചെന്ന് നാലും കൂട്ടി മുറുക്കിത്തുപ്പണ കാലം വരുമെന്റെ ചെങ്ങായി...” </p>
<p>​ഓർമയുടെ കനലടുപ്പിൽ പലതും നീറ്റുന്നതിനിടയിൽ ചാത്തന്റെ തോറ്റം കാറ്റ് അലിയിച്ചുകളഞ്ഞു. കതീനക്കുറ്റികൾ ആകാശത്തേക്കുയർന്നു പൊട്ടുന്ന ശബ്ദംകേട്ട് ചാത്തൻ ഒരുനിമിഷം സ്തംഭിതനായി. അവന്റെ ഉള്ളിൽ പൂരത്തിന്റെ ആരവമുയർന്നു. കാറ്റിന്റെ താളത്തിൽ ചെണ്ടമേളത്തിന്റെ മുറുക്കം ഒഴുകി. ഒരു ചെറു ചിരിയോടെ ആൽത്തറയിൽ നിന്നും ചാത്തൻ താഴെയിറങ്ങി. </p>
<p>​കയ്യിലെടുത്ത ബീഡി കത്തിച്ചു തന്റെ ചുണ്ടുകൾക്കിടയിലേക്ക് വെച്ചു. അതിന്റെ ലഹരിയിൽ ഏറെനേരം അങ്ങനെതന്നെ നിന്ന് വീണ്ടും ആൽത്തറയിൽ കേറി ഇരുപ്പുറപ്പിച്ചു. മേളത്തിന്റെ മുറുക്കത്തിനൊപ്പം ചാത്തൻ തലകുലുക്കി. ഇടക്ക് കൈവിരലുകൾക്കൊണ്ട് തന്റെ കാൽത്തുടയിൽ താളംപിടിച്ചു... ആളുകളുടെ ആവേശവും ആഹ്ലാദവും മേളശബ്ദത്തേക്കാൾ ഉയരാൻ തുടങ്ങി. ചുണ്ടിൽ ചേർത്തുവെച്ച ബീഡി കത്തി വിരലിനോടടുക്കുമ്പോൾ ഒന്നമർത്തി പുകയെടുത്ത ചാത്തൻ ആ ബീഡിക്കുറ്റിയെ ആൽത്തറയിലെ കൽപ്പടവുകൾക്കുള്ളിലേക്കെറിഞ്ഞു. അതവിടെ അമർന്ന് അന്ത്യശ്വാസം വലിച്ചു. ഒരു ജന്മലക്ഷ്യം സഫലമാക്കി അതവിടെനിന്നും താഴെ മണ്ണിലേക്ക് പതിച്ചു. ചാത്തൻ പതിയെ മയക്കത്തിലേക്കും. മേളത്തിന്റെ മുറുക്കം മെല്ലെ മെല്ലെ ചീവീടുകളുടെ ശബ്ദത്തിലേക്ക് ലയിച്ചു. </p>
<p>​മണ്ണ് തരിക്കുന്ന ശബ്ദത്തിൽ ചാത്തന്റെ കാതിൽ കതീന പൊട്ടി. ആൽത്തറയിൽനിന്നും അവൻ ചാടി എണീറ്റു. ചുറ്റിലും നോക്കി. എന്നിട്ട് </p>
<p>‘‘അവറാ...’’ എന്നലറി. </p>
<p>അവന്റെ തല പെരുത്തു. കണ്ണ് മുറുകെ ചിമ്മിത്തുറന്നു. </p>
<p>​മുന്നിലിപ്പോൾ കരിയിലകളാലും പുല്ലുകളാലും മൂടിയ വിജനമായ ക്ഷേത്രമുറ്റം.. ആഘോഷങ്ങളോ ആൾത്തിരക്കോ അവിടെ ഇല്ല. ഇരുൾമൂടിയ നിശ്ശബ്ദമായ ഇടം. കരിയിലകളിലൂടെ ഇഴജന്തുക്കൾ നീങ്ങുന്ന നേരിയ ശബ്ദം കേൾക്കാം. ആൽത്തറയുടെ പടവുകളിൽനിന്നും ചാത്തൻ സാവധാനം ഇറങ്ങി. ചുറ്റിലും നോക്കി. വീണ്ടും ഒന്ന് പുകച്ചു, കാവിന് മുന്നിലെ കൽവിളക്കിനടുത്തേക്ക് നടന്നു. ഇരുൾമൂടിയ കാവിനു മുന്നിൽ ചാത്തനങ്ങനെ നിന്നു. </p>
<p> ​വലിയ ശബ്ദത്തിൽ എന്തോ വെള്ളത്തിൽ വീണു. നായ കാതുകൾ കൂർപ്പിച്ചുകൊണ്ട് ചുറ്റിലും ശ്രദ്ധിച്ചു. കൈകൾ മണ്ണിലുറപ്പിച്ച് മൂരിനിവർന്നുകൊണ്ട് എണീറ്റു. ഇരുളിന്റെ തേരാളികൾ മേഘങ്ങൾക്ക് മുകളിലൂടെ പാഞ്ഞുപോയി. പൊലീസുകാരൻ നായെ നോക്കി. നായ ശബ്ദം കേട്ടിടം നോക്കി കുരച്ചു. പിന്നെ പൊലീസുകാരനെ നോക്കി കുരച്ചു. വഴിതെളിയാതെ ഇരുട്ടുമൂടി കിടക്കുന്ന വനമധ്യത്തിൽ താനും നായും മാത്രമെന്ന സത്യം അയാളിലെ ഭയം ഇരട്ടിച്ചു. നായ നാലടി മുന്നോട്ടുവെച്ചു, പിന്നെ കിതപ്പോടെ വേഗത്തിൽ മുന്നോട്ടുപാഞ്ഞു. ഇരുളിൽ ഇരുണ്ടുകിടക്കുന്ന കൽപ്പടവുകളുള്ള കുളക്കരയിൽ നിന്നുകൊണ്ട് നായ ഉറക്കെ കുരച്ചുകൊണ്ടിരുന്നു. </p>
<p>​കയ്യിലുണ്ടായിരുന്ന വിസിൽ ഊതിക്കൊണ്ട് പൊലീസുകാരൻ ചുറ്റിലും നോക്കി. അകലെനിന്നും ഒരു തീപ്പന്തം വരുന്നതുകണ്ട് നായ ഉറക്കെ കുരച്ചു. ആ തീപ്പന്തം പിന്നെ വലിയ വെളിച്ചമായി. ആ വെളിച്ചം പിന്നെ ആളുകൾ കയ്യിലെന്തിയ പന്തവും ടോർച്ചുമായി പരിണമിച്ചു. രണ്ടു പൊലീസുകാർ ഓടിവന്ന് നായക്കരികിൽനിന്നു. </p>
<p>​“ഇനി എന്താ പ്ലാൻ? നേരം ഇത്രയായ സ്ഥിതിക്ക്...” ഒന്നാമൻ മറ്റു രണ്ടുപേരോടായി ചോദിച്ചു. </p>
<p>ആ സമയം പൊലീസ് നായ വെള്ളത്തിലേക്ക് നോക്കിക്കൊണ്ട് കുരച്ചു. ആൾക്കൂട്ടം വെളിച്ചമായി പൊലീസുകാർക്കരികിലായി നിലകൊണ്ടു. </p>
<p>“സാറേ ഇത് അമ്പലക്കുളമാണേ...” ആൾക്കൂട്ടത്തിൽനിന്നും ഒരാൾ വിളിച്ചുപറഞ്ഞു. </p>
<p>“ഇവിടെ ക്ഷേത്രമുണ്ടോ?” പൊലീസുകാരിലൊരാൾ ചോദിച്ചു. </p>
<p>“ഉവ്വ്” എന്നാരോ മറുപടി പറഞ്ഞു. </p>
<p>​ആൾക്കൂട്ടത്തിനിടയിലൂടെ ഏതാനും പൊലീസുകാർകൂടി വന്നു. </p>
<p>“ഇനിയിപ്പോ നാളെ നോക്കിയാൽ മതിയോ?” </p>
<p> എസ്.ഐ മറ്റു പൊലീസുകാരോടായി ചോദിച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833567-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020BDTpJeP0jguuvdOliJqLg36fcvPE2Vc35857037" data-watermark="false" style="width: 100%;" info-selector="#info_item_1776565865589">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776565865589"></div>
</div>
<p>ആ സമയം കുളത്തിൽനിന്നും ഒരു ശബ്ദം ഉയർന്നു. കുളത്തിലേക്ക് എല്ലാ ടോർച്ചുകളും ഒരുമിച്ച് തെളിഞ്ഞു. കറുത്ത വെള്ളത്തിൽ വെളിച്ചം തട്ടിയപ്പോൾ വെള്ളം തിളങ്ങി. പെട്ടെന്ന് ഒരാൾരൂപം വെള്ളത്തിൽനിന്നും മുകളിലേക്കുയർന്നു. ഇരുളിൽനിന്നും ഭീതിപടർത്തി ഉയർന്നുവന്ന ആ മനുഷ്യരൂപത്തിലേക്ക് എല്ലാ കണ്ണുകളും ഒരേസമയം വിടർന്നു. ആൾക്കൂട്ടത്തിൽനിന്നും ആരൊക്കെയോ ഒരേ സ്വരത്തിൽ പറഞ്ഞു, </p>
<p>“ചാത്തൻ”. </p>
<p>​ഉയർന്നുവന്ന രൂപം ആ ഇരുണ്ട വെള്ളത്തിലേക്ക് മുങ്ങി മറഞ്ഞു. കരയിൽ നിൽക്കുന്ന ആളുകൾ പരിഭ്രാന്തരായി. </p>
<p>“എടോ നീന്തുന്നവരോ മുങ്ങിത്തപ്പുന്നവരോ ഇക്കൂട്ടത്തിലുണ്ടോ?” എസ്.ഐ ആൾക്കൂട്ടത്തോടായി ചോദിച്ചു. </p>
<p>‘‘ഇതമ്പലക്കുളമാണ് സാറേ, കാലങ്ങളായിട്ട് ആരും ഈ കുളം ഉപയോഗിക്കാറില്ല.’’ </p>
<p>‘‘ഈ കുളത്തിൽ ഇറങ്ങി പരിചയമുള്ള ആരെങ്കിലും ണ്ടോ?” </p>
<p>​നാട്ടുകാരിൽ രണ്ടുപേർ മുന്നോട്ടുവന്നു. പൊലീസുകാരും നാട്ടുകാരിലെ രണ്ടുപേരും കുളത്തിൽ ഇറങ്ങി. എന്തോ കൈയിൽ തടഞ്ഞപ്പോൾ അവരുടെ മുഖത്തു ഭയവും അറപ്പും കൂടി വന്നു. പൊലീസുകാരൻ ആ ശരീരത്തെ വെള്ളത്തിലൂടെ കരയിലേക്ക് വലിച്ചു. ആകെ ദുർഗന്ധം വമിച്ചു. അഴുകിത്തുടങ്ങിയ ആ ശരീരം നോക്കി നായ നിർത്താതെ കുരച്ചു. ഒരു ടോർച്ചുകൊണ്ട് പൊലീസുകാരൻ ആ ശരീരത്തിന്റെ മുഖത്തേക്ക് വെളിച്ചമടിച്ചു. </p>
<p>​“ദേ നോക്ക് ഇത് മ്മളെ അവറാനല്ലേ?” ആൾക്കൂട്ടത്തിനിടയിൽ ഒരാൾ വിളിച്ചുപറഞ്ഞു. </p>
<p>‘‘ഏത്... കോയശ്ശേരി മനക്കലെ തമ്പുരാനെ കുത്തി കാട്ടിലൊളിച്ച രണ്ടു പേരിൽ ഒരാളോ?’’ എസ്.ഐ ചോദിച്ചു. </p>
<p>‘‘അതേ സാറേ, ഓന്റുമ്മാനെ പോരേലിട്ട് കത്തിച്ചേനാ...’’ പറഞ്ഞുതീരും മുമ്പ് എസ്.ഐ തടഞ്ഞു. ‘‘കാരണമൊന്നും ചോദിച്ചില്ല, എങ്ങനെ മനസ്സിലായി ഇത് അവറാനാണെന്ന്?” </p>
<p>“സാറേ അവറാന്റെ കഴുത്തിൽ ഈ ഏലസ്സ് എപ്പോഴും ഉണ്ടാവാറുണ്ട്.. കൈപ്പലേല് പണ്ട് വെട്ട് കിട്ടിയതിന്റെ പാട്ണ്ട്.” </p>
<p>​അവറാനും ചാത്തനും ഇവിടെവിടെയോ ഉണ്ടെന്ന ഇൻഫർമേഷന്റെ അടിസ്ഥാനത്തിൽ വന്നതായിരുന്നു പൊലീസ്. </p>
<p>“സാറമ്മാരേ... അപ്പോ, ചാത്തൻ?” </p>
<p>​ദേവതയുടെ കോവിലിൽ നിന്നും മണിമുഴക്കം കൂട്ടത്തോടെ ഉയരാൻ തുടങ്ങി. കടവാവലുകൾ ആൽമരത്തിൽ നിന്നും ചിറകടിച്ചു പറന്നുയർന്നു. ബീഡിയുടെ നേരിയ വെളിച്ചത്തിൽ ചാത്തന്റെ ചുവന്നു കലങ്ങിയ കണ്ണുകൾ തിളങ്ങി. ക്ഷേത്രമുറ്റത്തുനിന്നും കരിയിലകൾ പാറി. ചാത്തൻ ഇരുളിനെ വകഞ്ഞുമാറ്റി കരിയിലകളെ ചവിട്ടിമെതിച്ചുകൊണ്ട് നടന്നു. </p>
<p>​നൂറ്റാണ്ടുകളായി പിന്തുടർന്നുപോന്നിരുന്ന തൊട്ടുകൂടായ്മയെ മറന്ന് സോപാനത്തിനരികിലേക്കായി ചാത്തൻ നടന്നു. ആൽത്തറവരെ മാത്രം വന്നു തൊഴുതുപോയിരുന്ന പൂർവികരെ ഓർത്ത് ചാത്തൻ കോവിലിന്റെ കൽപ്പടവിൽ തൊട്ടു. ബീഡിപ്പുക ദീർഘശ്വാസമായി വലിച്ചു പുറത്തേക്ക് തള്ളി. സോപാനത്തിന്റെ വാതിൽ തള്ളിത്തുറക്കുമ്പോൾ അകത്തുനിന്നും നരിച്ചീറുകൾ ആർത്തിരമ്പലോടെ പുറത്തേക്ക് പ്രവഹിച്ചു. ചാത്തൻ ആ വാതിൽപ്പടിയിലിരുന്നു. </p>
<p>​വിസ്മയത്തോടെ ചാത്തൻ കണ്ണുകൾ തുറന്ന് ഉള്ളിലേക്കുനോക്കി. ദേവതയെ കാണാത്തവിധം വള്ളിപ്പടർപ്പുകൾ മൂടിയിരിക്കുന്നു. ശ്രീകോവിലിലേക്ക് കാലുവെക്കാൻ തുടങ്ങവേ; ക്ഷേത്രമണികൾ കൂട്ടമായി അടിച്ചു. </p>
<p>​“ചാത്താ...” </p>
<p>​അവറാൻ വിളിക്കുന്നു. ഒരു ദീർഘനിശ്വാസം വലിച്ചുകൊണ്ട് ചാത്തൻ തന്റെ ഇടതുകാൽ അകത്തളത്തിലേക്ക് വെച്ചു. കാലുകൊണ്ട് നിലംതൊടാൻ കഴിയാതെ ചാത്തൻ അന്താളിച്ചുനിന്നു. ചുറ്റും ഒരു നീലനിറം വന്നുമൂടി. തുടക്കവും ഒടുക്കവുമില്ലാത്ത അനന്തതയിലേക്ക് ചാത്തൻ ഊർന്നിറങ്ങി. </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1512497</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1512497</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,27 APR 2026]]></category>
<dc:creator><![CDATA[സമീഹ അമീറ]]></dc:creator>
<pubDate>Mon, 20 Apr 2026 03:31:00 GMT</pubDate>
</item>
<item>
<title><![CDATA[ആവാരംപൂ]]></title>
<description/>
<enclosure length="223738" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833760-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833760-untitled-1.gif'/><figcaption><p>ചിത്രങ്ങൾ:  വി.സി. ബാലകൃഷ്ണൻ</p><span class='copyright'></span></figcaption></figure><p>“ആവാരംപൂവ് ആറേഴ് നാളായി </p>
<p>നീ പോകും പാതയിൽ കാത്തിരിക്ക്...” </p>
<p>(1984ൽ ഇറങ്ങിയ ‘അച്ചമില്ലെയ് അച്ചമില്ലെയ്’ എന്ന തമിഴ് സിനിമയിൽ പി സുശീലയും എസ്.പി. ബാലസുബ്രഹ്മണ്യവും ചേർന്ന് പാടിയ ഗാനം) </p>
<p>“ആവാരംപൂവിന്മേൽ അമ്പു തൊടുക്കും മണിമാരാ </p>
<p>നെഞ്ചിലൊരുത്തി നിനക്കുണ്ടേ കണ്ടാലഴകുണ്ടേ...” </p>
<p>(ചിത്രം: സൂപ്പർമാൻ (1997) പാടിയവർ: ബിജു നാരായണൻ, സുജാത) </p>
<p>‘ആവാരംപൂ’ എന്നൊരു സിനിമ ഭരതൻ തമിഴിൽ സംവിധാനം ചെയ്തിട്ടുണ്ട് (1992). </p>
<p>മലയാളത്തിൽ അദ്ദേഹം ചെയ്ത ‘തകര’യുടെ (1979) റീമേക്ക് ആയിരുന്നു അത്. </p>
<p>‘തകര’യുടെയും ആവാരംപൂവിന്‍റെയും പൂക്കൾക്ക് മഞ്ഞനിറമാണ്. ഇലകൾക്കും സാമ്യമുണ്ട്. രണ്ടു ചെടികളും ഔഷധഗുണമുള്ളവയാണ്, ഭക്ഷ്യയോഗ്യവുമാണ്. </p>
<p>തമിഴ് നാട്ടിലെ കമ്പം-തേനി പ്രദേശങ്ങളിൽ യാത്രചെയ്തിട്ടുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കാവുന്ന ഒരു കുറ്റിച്ചെടിയാണ് ആവാരംപൂ. വരണ്ട ഇലപൊഴിയും കാടുകളും മുൾപ്പൊന്തകളും ഇടകലർന്നു നിൽക്കുന്ന പ്രദേശങ്ങളിലും ഇത് കാണപ്പെടുന്നു. തമിഴ്നാടിനു പുറമെ മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലും ഈ സസ്യം വളരുന്നുണ്ട്. കേരളത്തിൽ വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ വരണ്ട പ്രദേശങ്ങളിലും ഈ സസ്യം വളരുന്നുണ്ട്. ആവാരം എന്നത് തമിഴ്നാട്ടിൽ അറിയപ്പെടുന്ന ഒരു പേരാണ്. അതുകൊണ്ടായിരിക്കാം ‘തകര’ എന്ന സിനിമ തമിഴിൽ എടുത്തപ്പോൾ അതിന്റെ സംവിധായകനായ ഭരതൻ ‘ആവാരംപൂ’ എന്ന് പേരു കൊടുത്തിട്ടുണ്ടാവുക. തകരയും ആവാരം പൂവും ഒരേ സസ്യജനുസ്സിൽ ഉൾപ്പെടുന്നതുമാണ്. </p>
<p>ഒന്നരമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണിത്. 8-12 സഹപത്രങ്ങൾ (leaflets) ഉള്ള സംയുക്തപത്രങ്ങൾ(compound leaves) ഏകാന്തരക്രമത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. സഹപത്രങ്ങൾക്ക് 2 സെന്റിമീറ്റർ നീളവും ഒരു സെന്റിമീറ്റർ വീതിയും കാണും. ഇലഞെട്ടിനു 1-1.5 സെന്റിമീറ്റർ നീളമുണ്ടാകും. അനുപർണങ്ങളുണ്ട്. എല്ലാ കാലത്തും പൂക്കളുണ്ടാകും. സ്വർണമഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ചെറു കുലകളായി ഉണ്ടാകുന്നു. അഞ്ച് ദളങ്ങളുണ്ട്. നീണ്ടുപരന്ന കായ്കൾക്കുള്ളിൽ പത്തോ ഇരുപതോ വിത്തുകൾ കാണപ്പെടുന്നു. </p>
<p>ആവർത്തകി, ഊറത്തകര, പൊന്നാവീരം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Senna auriculata എന്നാണ്. ഒരിനം മുൾച്ചെടിക്ക് അറബിയിൽ പറയുന്ന പേരിന്റെ ലാറ്റിൻ രൂപമാണ് ജനുസ്സ് പേരായി നൽകിയിരിക്കുന്നത്. ചെവി പോലുള്ളത് എന്നാണ് സ്പീഷീസ് നാമത്തിനർഥം. പയറുവർഗ കുടുംബമായ Fabaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷിൽ Tanner’s Cassia എന്നറിയപ്പെടുന്നു. ആവർത്തകീ എന്നാണ് സംസ്കൃതനാമം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833761-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020m3Qex7Ko4AgdypP3GpZnVFjSJbcKAA630514490" data-watermark="false" style="width: 100%;" info-selector="#info_item_1776580515900">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776580515900"></div>
</div>
<p>ഇതിന്റെ പൂവും ഇലയും വേരും വേരിൻമേൽ തൊലിയും ഔഷധമായി ഉപയോഗിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന അലർജി, ചൊറിച്ചിൽ ഇതിനെല്ലാം ആവാരംപൂ ഇട്ടുതിളപ്പിച്ച വെള്ളത്തിൽ കുളിക്കാറുണ്ട്‌. ത്വക് രോഗങ്ങൾ, പ്രമേഹം എന്നിവക്കും പൂക്കൾ ഉപയോഗിക്കുന്നു. </p>
<p>ഉണങ്ങിയ ആവാരം പൂവും കരിപ്പെട്ടിയും കുരുമുളകും ചേർത്ത് തിളപ്പിച്ചെടുത്ത ആവാരം പൂവ് കാപ്പിയായി ഉപയോഗിക്കുന്നു. രക്തസമ്മർദം, പ്രമേഹം, എന്നിവ ഉള്ളവർക്ക് ഇത് നല്ലതാണെന്ന് കരുതപ്പെടുന്നു. ഭാരതത്തിലെ ഏറ്റവും പുരാതനമായ വൈദ്യശാഖയാ യ സിദ്ധവൈദ്യത്തിലും ഇത് ഔഷധമായി ഉപയോഗിക്കുന്നു. </p>
<p>ആവാരംപൂ ചേർത്തുണ്ടാക്കുന്ന സോപ്പ് ഇപ്പോൾ ഒന്നിനു 160 രൂപക്കാണ് വിൽക്കപ്പെടുന്നത്. ശരീരത്തിനു സ്വർണനിറം ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചാണ് ഇത്തരം കച്ചവടം നടക്കുന്നത്. </p>
<p>തുകൽ ഊറക്കിടുന്നതിന് ഇതിന്റെ തൊലി ഉപയോഗിക്കുന്നു. </p>
<p>കര്‍ണാടകയിൽ ദീപാവലിയുടെ മൂന്നാം ദിവസം അമ്പലങ്ങളിലെ പൂജക്കായി ഇതിന്റെ പൂക്കൾ എടുക്കാറുണ്ട്. അനുഷ്ഠാനങ്ങളിലും പൂജകളിലും ഈ പൂവ് ഉപയോഗിക്കുന്നുണ്ട്. അമ്മൻ കോവിലുകളിലും മുരുകൻ കോവിലുകളിലും ഇത് അർച്ചനാപുഷ്പമായി ഉപയോഗിച്ചുവരുന്നു. </p>
<p>പൂക്കൾ പരിപ്പ് ചേർത്ത് കറിവെച്ച് ഉപയോഗിക്കാറുണ്ട്. </p>
<p>തെലങ്കാനയുടെ സംസ്ഥാനപുഷ്പംകൂടിയാണ് ആവാരംപൂ. </p>
<p>തകരമുത്തി, മഞ്ഞത്തകരമുത്തി, മഞ്ഞപ്പാപ്പാത്തി എന്നീ ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം കൂടിയാണിത്. Tea Looper (Biston suppressaria) എന്ന നിശാശലഭവും ലാർവാഭക്ഷണ സസ്യമായി Biston suppressaria ആവാരംപൂവ് ഉപയോഗിക്കുന്നുണ്ട്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/social/environment/crop-circles-in-kerala-1512585</link>
<guid isPermaLink="true">https://www.madhyamam.com/weekly/social/environment/crop-circles-in-kerala-1512585</guid>
<category><![CDATA[Weekly,Social,Environment,Archives,Premium,27 APR 2026]]></category>
<dc:creator><![CDATA[വി.​സി. ബാ​ല​കൃ​ഷ്ണ​ൻ]]></dc:creator>
<pubDate>Mon, 20 Apr 2026 03:16:26 GMT</pubDate>
</item>
<item>
<title><![CDATA[പേറ്റ്നോവ്]]></title>
<description/>
<enclosure length="217698" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833748-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833748-untitled-1.gif'/><figcaption></figcaption></figure><p>നിറയേ നിലവിളികൾക്കു ശേഷം </p>
<p>നീറ്റലിൽ നിന്നുണ്ടാവുന്ന വാക്കുകളെ </p>
<p>ഉമ്മ വച്ചിട്ടുണ്ടോ നിങ്ങൾ? </p>
<p>തീരാറായ മഷിച്ചുണ്ടുകൾകൊണ്ടൊന്ന് </p>
<p>ശ്വാസമരികെ ചെന്നാൽ മതി. </p>
<p>യുദ്ധമുള്ള ലോകങ്ങളിൽനിന്ന് അവര് </p>
<p>നമ്മളെ ഒറ്റ വിരലിൽ കോരിയെടുക്കും. </p>
<p>അടിച്ചമർത്തുന്ന വാളുകൾക്ക് നേരെ, </p>
<p>ആകാശം അലറുവോളം ഒച്ചയിടാൻ ഒരു വരി, </p>
<p>ആദ്യം തരും. </p>
<p>ഇനി നടക്കാനൊരു പാതയേ ഇല്ലെന്ന് </p>
<p>തോന്നുന്നിടത്ത്, മുറിവുണക്കാനെന്നപോലെ, </p>
<p>വാക്കുകൾ നമുക്ക് </p>
<p>അനുരാഗത്തിന്റെ ഒരു പാലം </p>
<p>തന്നെ തരുമെന്ന് തോന്നും... </p>
<p>വിരലറ്റ് മരിച്ച കുഞ്ഞുങ്ങളെ ഓർത്ത്, </p>
<p>കണ്ണീരുസമരം ഇരുന്നാലും </p>
<p>കവിത വന്ന് കരുതലിന്റെ കലാപം നടത്തും! </p>
<p>വിവേചനങ്ങൾ ഒന്നുമേ ഇല്ലാത്തൊരു </p>
<p>ലോകത്തേക്ക് അനായാസം </p>
<p>വീട് മാറും നമ്മൾ. </p>
<p>പ്രിയപ്പെട്ടൊരാൾക്ക് </p>
<p>പേന വാങ്ങി കൊടുക്കുംപോലെ! </p>
<p>കടലിന്റെ തുപ്പലിൽ.., </p>
<p>ചോദ്യങ്ങളുടെ തിരമാലകളിൽ... </p>
<p>‘‘എഴുതി മാഞ്ഞതിന്റെ ചെകിള മണക്കും.’’ </p>
<p>ഒറ്റയ്ക്കിരുന്നു മോങ്ങിയ കാലങ്ങളെ നോക്കി, </p>
<p>നിങ്ങൾ നിർഭയം കടലാസെടുക്കും. </p>
<p>അവസാന വരി എത്തുമ്പോഴേക്കും, </p>
<p>കൊണ്ട കല്ലേറുകളെ നമ്മൾ നക്ഷത്രങ്ങളാക്കും. </p>
<p>സമാധാനത്തിന്റെ നിറം ചുവപ്പാണെന്ന് കരുതും. </p>
<p>എഴുതിയ വരിയെങ്ങാനും വായിച്ചുപോയാൽ, </p>
<p>പേറ്റുനോവ് എടുക്കും. </p>
<p>തള്ളക്ക് പിറന്നവരായി നമ്മൾ, </p>
<p>ഞെളിഞ്ഞുനിൽക്കും. </p>
<p>പരസ്പരം സ്നേഹമെന്നു മാത്രം സ്വകാര്യം പറയും! </p>
<p>ഓരോ വാക്കെഴുതി തീരുമ്പോഴും, </p>
<p>വാക്കത്തിയെടുത്ത് ആരെങ്കിലും </p>
<p>നമ്മളെ കാത്തിരിക്കും. </p>
<p>നോക്കൂ... </p>
<p>നിറയേ നിലവിളികൾക്കു ശേഷം </p>
<p>നീറ്റലിൽനിന്നുണ്ടാവുന്ന വാക്കുകളെ </p>
<p>ഉമ്മ വച്ചിട്ടുണ്ടോ നിങ്ങൾ? </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1512580</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1512580</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,27 APR 2026]]></category>
<dc:creator><![CDATA[അനശ്വര പി. പങ്കജ്‌]]></dc:creator>
<pubDate>Mon, 20 Apr 2026 03:00:22 GMT</pubDate>
</item>
<item>
<title><![CDATA[ചെക്കിങ് മഹാമഹവും 
വജാലെ അതിർത്തിയും]]></title>
<description/>
<enclosure length="220790" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833739-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833739-untitled-1.gif'/><figcaption><p>ജിഗ്ജിഗയിൽനിന്ന് വജാലെ ബോർഡറിലേക്ക് ലേഖികയും സംഘവും പുറപ്പെട്ട വാഹനം</p><span class='copyright'></span></figcaption></figure><h3>അധ്യായം -16 </h3>
<p>ഒമർ രാവിലെ ഓട്ടോയുമായി വന്ന് എന്നെ ബസ് സ്റ്റാൻഡിലാക്കി. ‘താമരാക്ഷൻ പിള്ള’ ബസിനോട് സദൃശമായ ഒന്നിലായിരുന്നു എന്റെ യാത്ര. ഇടക്ക് അത് കിതക്കുകയും നിൽക്കുകയും ചെയ്തു. ഇതിനിടയിൽ വണ്ടിയിലെ കിളിയും യാത്രക്കാരിയായ സ്ത്രീയും തമ്മിൽ പൊരിഞ്ഞ അടി. രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും പൈസ എറിഞ്ഞു കളിക്കുന്നു. കാര്യം അറിഞ്ഞുകൂടെങ്കിലും ഞാൻ സ്ത്രീപക്ഷത്തു നിലയുറപ്പിച്ചു. കൈയാങ്കളിയുടെ വക്കിൽ എത്തിയപ്പോൾ ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങിവന്ന് രണ്ടിനെയും വെളിയിലിറക്കി ഉച്ചത്തിൽ ദേഷ്യപ്പെട്ടു. അതോടെ, കാര്യങ്ങൾ തീരുമാനമായി. </p>
<p>രണ്ടാളും മുഖവും വീർപ്പിച്ചുകെട്ടി അകത്തേക്ക് വന്നു. ഡ്രൈവർ തിരിച്ചുകയറി വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കിയപ്പോൾ വണ്ടിക്ക് അനക്കമില്ല. തുടർന്ന് ഞങ്ങളെ എല്ലാവരെയും ഇറക്കി. അതോടെ ബാക്കി യാത്രക്കാർ കിളിയെയും സ്ത്രീയെയും ചീത്തവിളിച്ചു. അര മണിക്കൂർ എടുത്തു വണ്ടി അനങ്ങിക്കിട്ടാൻ. കുറച്ചു വണ്ടികൾ പാർക്ക് ചെയ്ത സ്ഥലത്തു ഞങ്ങളുടെ ബസും നിർത്തി. ജിഗ്ജിഗ എന്ന സ്ഥലത്തുനിന്നും വജാലെ ബോർഡറിലേക്ക് മറ്റൊരു വണ്ടിയിൽ വേണം പോകാൻ. ജിഗ്ജിഗയിലേക്കുള്ള വണ്ടി ഏതാണെന്നു ചോദിച്ചപ്പോൾ കിളി ദൂരെയുള്ള കെട്ടിടം കാണിച്ചു തന്നു. വണ്ടിയിലുള്ള എല്ലാവരും അങ്ങോട്ടേക്ക് പോകുന്നുണ്ട്. കെട്ടിടത്തിനടുത്തെത്തിയപ്പോഴാണ് കസ്റ്റംസ് ചെക്കിങ്ങാണെന്ന് മനസ്സിലായത്. </p>
<p>പർദയും ഹിജാബും ധരിച്ച രണ്ടു സ്ത്രീകളായിരുന്നു ചെക്കിങ് നടത്തിയത്. ഞാൻ മാത്രമേ ഒരു വിദേശിയുള്ളൂ. പോരെങ്കിൽ തട്ടം ഇട്ടിട്ടുമില്ല. അവർക്കെന്നെ അത്ര പിടിച്ചില്ല. എന്നെ മാറ്റിനിർത്തി. വലിയൊരു പാറക്കല്ല് അവിടെയുണ്ടായിരുന്നു. അതിന്റെ പുറത്ത് എന്റെ ബാഗ് വെക്കാൻ പറഞ്ഞു. ഒരു സ്ത്രീ വടിയുമായി എത്തി. എന്നോട് ബാഗ് തുറക്കാൻ പറഞ്ഞു. അവർ വടികൊണ്ട് തോണ്ടി എന്റെ ഓരോ വസ്ത്രവും പുറത്തേക്കിട്ടു. ബാഗിന്റെ ഏറ്റവും അടിയിൽ വെച്ചിരുന്ന അടിവസ്ത്രങ്ങളാണ് അവസാനം തോണ്ടിയിട്ടത്. അത്തപ്പൂക്കളംപോലെ എനിക്ക് ചുറ്റും വസ്ത്രങ്ങൾ നിരന്നു. അവർ എല്ലാം തിരിച്ചിട്ടുകൊള്ളാൻ ആംഗ്യം കാണിച്ച് സ്ഥലംവിട്ടു. എനിക്ക് സങ്കടവും ദേഷ്യവും വന്നു. ആളുകൾ എല്ലാവരും എന്നെയാണ് ശ്രദ്ധിക്കുന്നത്. </p>
<p>തുണി മടക്കിയടുക്കാൻ നിൽക്കാതെ എല്ലാം ബാഗിൽ കുത്തിനിറച്ചു വണ്ടിയിൽ പോയി ഇരുന്നു. ജിഗ്ജിഗയിലെ ബസ് സ്റ്റാൻഡിൽ ഒരുപാടു ബസുകളും വാനുകളും നിർത്തിയിരുന്നു. കിളി എനിക്ക് വജാലെയിലേക്ക് പോകുന്ന വാൻ കാണിച്ചുതന്നു. അവസാനത്തെ സീറ്റാണ് ലഭിച്ചത്. പുരുഷന്മാരുടെ തലയിൽ തൊപ്പിയും സ്ത്രീകളുടെ തലയിൽ ഹിജാബുമുണ്ട്. ഞാൻ ‘ഓഡ് മാൻ ഔട്ട്’ ആയതുകൊണ്ട് എല്ലാവരും എന്നെ ശ്രദ്ധിച്ചു. ഒരു പയ്യൻ കപ്പലണ്ടിയുമായി വന്നു. ഞാൻ അത് വാങ്ങി കൊറിക്കാൻ ആരംഭിച്ചു. തൊട്ടപ്പുറത്തിരുന്ന അപ്പാപ്പൻ കുറച്ചു തരുമോ എന്ന് ചോദിച്ചു. എന്റെ പൊതി നീട്ടി. അയാൾ അതിന്റെ മുക്കാലും അയാളുടെ ഉടുപ്പിൽ തട്ടിയിട്ടിട്ട് ബാക്കി തന്നു! </p>
<p>വീണ്ടും ചെക്കിങ്ങിനായി വണ്ടി നിർത്തി. ഇത്തവണ അവിടത്തെ സ്ത്രീക്ക് എന്റെ ദേഹമായിരുന്നു പരിശോധിക്കേണ്ടത്. എന്നെ മാറ്റി നിർത്തി ശരീരം മൊത്തം തടവിനോക്കി. ആദ്യമായിട്ടാണ് ഗുഹ്യഭാഗത്തൊക്കെ തടവി പരിശോധിക്കുന്നത്. എന്താണ് അവർ തപ്പി കണ്ടുപിടിക്കാൻ ശ്രമിക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ഷൂ അഴിപ്പിച്ചു, ഷാൾ പുറത്തെടുപ്പിച്ചു പരിശോധിച്ചു. ഒന്നും കിട്ടിയില്ലെന്ന് കണ്ട് നിരാശപ്പെട്ട് എനിക്ക് ഒരു തള്ളും വെച്ചുതന്നു. അടുത്തതായി ഒരു പുരുഷന്റെ അടുത്താണ് പരിശോധന. അയാൾ ഹാൻഡ്ബാഗിലെ സാധനങ്ങൾ വലിച്ചു പുറത്തിട്ടു. അതിൽ ഒരു പാക്കറ്റ് ബദാം ഉണ്ടായിരുന്നു. അയാൾക്ക് അതെന്താണെന്നു മനസ്സിലായില്ല. അത് എടുത്തു മണപ്പിച്ചു നോക്കി. കൈയിലുണ്ടായിരുന്ന തോക്കിന്റെ അറ്റം വെച്ച് ചതച്ചു നോക്കിയപ്പോഴാണ് സമാധാനമായത്. അവർ തപ്പിയത് ഡോളറാണെന്ന് തിരികെ വണ്ടിയിൽ കയറിയപ്പോൾ അടുത്തിരുന്ന പയ്യൻ പറഞ്ഞുതന്നു. നൂറു ഡോളറിൽ കൂടുതൽ കണ്ടെത്തിയാൽ അവർക്ക് അതെടുക്കാംപോലും. ഞാൻ പാന്റിന്റെ പോക്കറ്റിൽ തടവി നോക്കി. ആയിരം ഡോളർ സുരക്ഷിതമായി അവിടെ തന്നെയുണ്ട്. എന്റെ പോക്കറ്റ് പരിശോധിച്ചിരുന്നെങ്കിൽ അവർക്ക് ഡോളർ കിട്ടിയേനെ. അവർ ‘കടന്നുചിന്തിച്ചതു’കൊണ്ട് ഞാൻ രക്ഷപ്പെട്ടു. </p>
<p>വജാലെ ബോർഡറിന് കുറച്ച് ഇപ്പുറം മാറി വണ്ടി നിർത്തി. ഓട്ടോയിൽവേണം ബോർഡറിൽ എത്താൻ എന്ന് വായിച്ചിരുന്നു. ഞാനിറങ്ങി. കുറെ ഓട്ടോക്കാർ എന്നേ വന്നുപൊതിഞ്ഞു. അവർ തമ്മിൽ പിടിവലി ആരംഭിച്ചു. ആർക്കൊപ്പം പോകണം എന്നറിയാതെ ഞാൻ വിഷമിച്ചു. വാനിന്റെ കിളി രക്ഷക്കായി എത്തി. എന്നോട് തിരിച്ചു വാനിൽ കയറാൻ പറഞ്ഞു. അകത്തു രണ്ടു മൂന്നു സ്ത്രീകൾ ഇറങ്ങാതെ ഇരിപ്പുണ്ട്. ഞാൻ അവർക്കൊപ്പം ഇരുന്നു. ഓട്ടോക്കാരെല്ലാംകൂടി കിളിയുടെ നേരെ തിരിഞ്ഞു. അവനെ പിടിച്ചു ഉന്താനും തള്ളാനും തുടങ്ങി. പ്രശ്‌നം ഞാനാണെന്ന് എനിക്ക് മനസ്സിലായി. പുറത്തോട്ട് ഇറങ്ങാൻ നോക്കിയെങ്കിലും ഒപ്പമുള്ള സ്ത്രീകൾ എന്നെ സമ്മതിച്ചില്ല. ഇതിനിടയിൽ തോക്കും പിടിച്ച് പൊലീസുകാരൻ വന്നെത്തി. അയാൾ കിളിയെ പിടിച്ചുനിർത്തി. ഡ്രൈവറോട് വണ്ടി എടുത്തോളാൻ പറഞ്ഞു. ഡ്രൈവർ വണ്ടിയുമായി പാഞ്ഞു. കൊച്ചു വഴികളിൽകൂടി സഞ്ചരിച്ച് ചന്തപോലുള്ള സ്ഥലത്തെത്തിച്ചേർന്നു. പത്തു മിനിറ്റ് അവിടെ കാത്തിരുന്നു. എന്റെ ‘ഹീറോ’ കിളി എങ്ങനെയോ അവിടെ എത്തി. ശേഷം ഡ്രൈവറും കിളിയുംകൂടി എന്നെ ബോർഡർവരെ അനുഗമിച്ചു. പൈസ കൊടുക്കാൻ ശ്രമിച്ചെങ്കിലും അവർ നിരസിച്ചു. ഞാൻ കൈയിലുണ്ടായിരുന്ന ഈന്തപ്പഴത്തിന്റെ പാക്കറ്റ് അവർക്ക് കൊടുത്തു. </p>
<p>ഇത്യോപ്യയിൽനിന്ന് എക്‌സിറ്റ് സ്റ്റാമ്പ് അടിച്ച് സോമാലിലാൻഡിൽ പ്രവേശിച്ചു. അവിടത്തെ ഇമിഗ്രേഷൻ ഓഫിസിലേക്ക് കയറിച്ചെന്നു. ചെറിയൊരു മുറി. അകത്തു ചില്ലുകൂട്ടിനു പുറകിൽ രണ്ടാളുകൾ. പുറത്ത് തോക്കും പിടിച്ചു നിന്ന സെക്യൂരിറ്റി എന്റെ അടുത്തുവന്ന് കാര്യങ്ങൾ ചോദിച്ചു. എൻട്രി സ്റ്റാമ്പ് ചെയ്യണേൽ 5000 രൂപ ഉദ്യോഗസ്ഥന് കൊടുക്കണമെന്ന് പറഞ്ഞു. എംബസിയിൽ 10,000 കൊടുത്താണ് വിസ അടിച്ചുതന്നത്. എൻട്രിക്ക് എവിടെയും പൈസ കൊടുക്കേണ്ട കാര്യമില്ല. ഞാൻ നിരസിച്ചു. എങ്കിൽ എൻട്രി അടിച്ചുകിട്ടില്ല എന്നയാൾ തീർത്തുപറഞ്ഞു. എനിക്ക് യാത്രയിലുടനീളം ഉണ്ടായ ദുരനുഭവങ്ങൾ എല്ലാം കൂടി തികട്ടിവന്നു. ഞാൻ മുറിയുടെ ഒത്ത നടുക്ക് ബാഗ് ഇറക്കി വെച്ചു. എന്നിട്ട് വൃത്തിക്ക് ചമ്രം പടിഞ്ഞിരുന്നു. </p>
<p>എൻട്രി കിട്ടാതെ ഞാൻ അവിടന്ന് മാറില്ല എന്ന് സെക്യൂരിറ്റിയോട് വിളിച്ചുപറഞ്ഞു. ഏതോ വട്ടു കേസ് ആണെന്ന് അവർ തിരിച്ചറിഞ്ഞെന്നു തോന്നുന്നു. ചില്ലിന്റെ പിന്നിലിരുന്ന ഉദ്യോഗസ്ഥൻ എന്നോട് അകത്തോട്ട് ചെല്ലാൻ പറഞ്ഞു. കൂടുതലൊന്നും ചോദിക്കാതെ എൻട്രി അടിച്ചു തന്നു. ഞാൻ ഇറങ്ങാൻ നേരം സെക്യൂരിറ്റിയോട് പറഞ്ഞു -ചായ കുടിക്കാൻ വല്ല നൂറോ അഞ്ഞൂറോ ചോദിച്ചെങ്കിൽ ഞാൻ തരുമായിരുന്നല്ലോ. അയ്യായിരം ഇച്ചിരി കടന്നുപോയി. അയാളുടെ മറുപടി ഭീകരമായിരുന്നു, ‘‘ചായയും വേണ്ട കാപ്പിയും വേണ്ട നിങ്ങളൊന്നു പോയി തന്നാൽ മതി’’. വരാനിരിക്കുന്ന പൂരത്തിന്റെ തുടക്കമാണോ എന്ന് മനസ്സിൽ ഒരു തോന്നലുണ്ടായി. </p>
<p>നേരത്തേ നിലത്തിരിക്കുന്നതിനിടയിൽ തുണികീറുന്നപോലെ ഒരു ശബ്ദം കേട്ടിരുന്നു. എഴുന്നേറ്റു നോക്കുമ്പോൾ ജീൻസ് മനോഹരമായി കീറിയിരിക്കുന്നു. ആഫ്രിക്കയിലെ യാത്രക്ക് വളരെ പഴയ ജീൻസാണ് കൈയിലെടുത്തത്. ഇങ്ങനെയൊരു പണി കിട്ടുമെന്ന് കരുതിയില്ല. ഞാൻ ധരിച്ചിരുന്ന ജാക്കറ്റ് ഊരി അരയിൽ കെട്ടി. അടുത്തുതന്നെ ഹർഗീസക്ക് പോകാനുള്ള വാനുകൾ കിടന്നിരുന്നു. അതിലൊന്നിൽ കയറിപ്പറ്റി. തൊട്ടടുത്തിരുന്നത് പർദ ധരിച്ച ആസ്യ എന്ന പെൺകുട്ടിയായിരുന്നു. </p>
<p>വഴിയിൽ നാലുതവണ ചെക്കിങ്ങിനായി നിർത്തി. ആസ്യ ഉള്ളത് സഹായമായി. എനിക്കൊപ്പംനിന്ന് അവൾ സെക്യൂരിറ്റിക്കാരോട് സംസാരിക്കുകയും വലിയ പരിശോധനകൾ ഒന്നുമില്ലാതെ കടന്നുപോരുകയും ചെയ്തു. അവൾക്ക് 17 വയസ്സേയുള്ളൂ. എട്ടാം ക്ലാസിൽ പഠനം നിർത്തി. ഇപ്പോൾ ജോലി അന്വേഷിച്ചു ഹർഗീസക്ക് പോകുകയാണ്. അവിടെ ബന്ധുക്കളും സുഹൃത്തുക്കളും ആരുമില്ല. എവിടെ താമസിക്കുമെന്നും അവൾക്കറിയില്ല. ‘‘അല്ലാഹു എനിക്കെന്തെങ്കിലും വഴികാണിച്ചുതരും.’’ അവൾ പറഞ്ഞു. ഈ ചെറുപ്രായത്തിൽ തനിച്ചൊരു നഗരത്തിൽ അവൾ വല്ല ആപത്തിലും പെടുമോ എന്ന് ഞാൻ ഭയന്നു. രണ്ടുദിവസം വേണമെങ്കിൽ എനിക്കൊപ്പം ഹോട്ടൽമുറിയിൽ താമസിക്കാവുന്നതേയുള്ളൂ. പക്ഷേ, രാജ്യത്തെ നിയമങ്ങൾ അറിയില്ല. </p>
<p>മുസ്​ലിം നിയമങ്ങൾ കർശനമായി പിന്തുടരുന്ന രാജ്യമാണ്. കൈയിലുള്ള ഡോളറിൽനിന്ന് കുറച്ചെടുത്ത് അവൾക്ക് കൊടുത്തു. ഒരാഴ്ച അവളുടെ ഭക്ഷണത്തിനും താമസത്തിനും ആ പൈസ തികയും. അതിനുള്ളിൽ അവൾക്ക് എന്തെങ്കിലും ജോലി കിട്ടുമായിരിക്കുമെന്ന് ആശ്വസിക്കാൻ ശ്രമിച്ചു. വേറെ ഒന്നും എനിക്ക് ചെയ്യാൻ സാധിക്കില്ലല്ലോ. </p>
<p>മൂന്നു മണിക്കൂർ യാത്രചെയ്തു. നാലുമണി അടുപ്പിച്ചാണ് ഹർഗീസയിൽ എത്തിച്ചേർന്നത്. രാജ്യതലസ്ഥാനമാണെങ്കിലും ചെറിയൊരു പട്ടണമാണ് ഹർഗീസ. സോമാലിയയുടെ പടിഞ്ഞാറൻ ഭാഗമായിരുന്നു സോമാലിലാൻഡ്. 1991ൽ അവർ സ്വയം രാജ്യമായി പ്രഖ്യാപിച്ചു. സോമാലിയ ഇതുവരെ അത് അംഗീകരിച്ചിട്ടില്ല. ഇത്യോപ്യയും തായ് വാനും മാത്രമേ രാജ്യത്തിനെ അംഗീകരിച്ചിട്ടുള്ളൂ. സോമാലിയയെക്കാൾ സുരക്ഷിതമാണ് സോമാലിലാൻഡ് എന്നാണ് സഞ്ചാരികൾ പറയുന്നത്. ഒരു ഇന്നോവ കാറിലാണ് ഷാദിയ എന്നെ വിളിക്കാൻ വന്നത്. എന്നെപ്പോലെ വണ്ണമുള്ള പ്രകൃതം. പർദയും ഹിജാബും ധരിച്ചിട്ടുണ്ട്. തലയിൽ ഇടാനുള്ള തട്ടം അവൾ സമ്മാനിച്ചു. കൂടാതെ, നമ്മുടെ സ്വന്തം ഹൽവയും. കോഴിക്കോടൻ ഹൽവയുമായി നല്ല സാമ്യമുണ്ട്. ഞാൻ അവൾ തന്ന തട്ടമിട്ടു. ഞങ്ങൾ ഭക്ഷണം കഴിക്കാൻ നേരെ ഹോട്ടലിൽ പോയി. ഹർഗീസയിലുള്ള രണ്ടു ദിവസവും ഷാദിയ എന്നെ അവളുടെ കാറിൽ കറക്കാമെന്നേറ്റു. പകരം അവൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കണം. വണ്ടിയിൽ പെട്രോളും അടിക്കണം. എനിക്ക് പൂർണ സമ്മതമായിരുന്നു. </p>
<p>ഷാദിയക്ക് 25 വയസ്സാണ്. ഏഴു വയസ്സുകാരി മകളുണ്ട്. 17ാം വയസ്സിൽ 19കാരനെ കെട്ടി. കല്യാണം കഴിഞ്ഞു ആറുമാസം കഴിഞ്ഞ് ഭർത്താവ് തലാഖ് ചൊല്ലി. ഗർഭിണിയായിട്ടാണ് ഭർത്താവിന്റെ വീടുവിട്ടിറങ്ങിയത്. കുഞ്ഞിനെ കാണാൻ ഇതേവരെ ഭർത്താവ് വന്നിട്ടില്ല. അവളുടെ അച്ഛന് 14 കുട്ടികളുണ്ട്. അവളുടെ അമ്മയിൽ പത്തും മറ്റൊരു ഭാര്യയിൽ നാലും. അവൾക്ക് താഴെ രണ്ട് അനിയത്തിമാർ കൂടിയുണ്ട്. ദുബൈയിൽനിന്ന് ഉപയോഗിച്ച കാർ വാങ്ങി സോമാലിലാൻഡിൽ വിൽപന നടത്തുന്ന ബിസിനസാണ് അവളുടെ പിതാവിന്. സ്ത്രീകളെ ബിസിനസിൽനിന്ന് മാറ്റിനിർത്തുന്നതാണ് അവരുടെ സംസ്‌കാരം. കുട്ടികളെ നോക്കി വീട്ടിലിരിക്കണം. ഷാദിയക്ക് കുറെ സ്വപ്നങ്ങളുണ്ട്. </p>
<p>അവൾക്ക് ഒരുപാടു രാജ്യങ്ങൾ സന്ദർശിക്കണം. അതിനു വേണ്ടിയാണ് അവൾ യാത്രാഗ്രൂപ്പിന്റെ ഭാഗമായത്. അവളുടെ അച്ഛന് അതിനെപ്പറ്റി അറിയില്ല. പുതിയ കൂട്ടുകാരിയെ പരിചയപ്പെട്ട ആവേശത്തിൽ ജീൻസ് കീറിയതൊക്കെ മറന്നു ജാക്കറ്റ് ഊരി കൈയിൽ പിടിച്ചു. തിരിച്ച് കാറിലേക്ക് നടക്കുമ്പോൾ ജീൻസ് കീറിയെന്ന് ഷാദിയ ചൂണ്ടിക്കാട്ടി. ഞാൻ ചമ്മലോടെ ജാക്കറ്റ് വീണ്ടും അരയിൽ കെട്ടി. ഞങ്ങൾ നേരെ അവളുടെ വീട്ടിലേക്കാണ് പോയത്. ഷാദിയ എനിക്കൊരു സോമാലി വസ്ത്രം സമ്മാനിച്ചു. നൈറ്റിപോലെയുള്ള ഒന്ന്. ഞാൻ കുളിച്ച് ആ വസ്ത്രം ധരിച്ചു. തലയിൽ തട്ടവും പിടിപ്പിച്ചു. ഞങ്ങൾ അവളുടെ കൂട്ടുകാരി ഫിർദൗസിനെ വിളിച്ച് അൽപം അകലെയുള്ള ഒട്ടകഫാം കാണാനായി തിരിച്ചു. </p>
<p>വൈകീട്ട് ഫാമിൽ ഡാൻസും പാട്ടുമൊക്കെയുണ്ട്. പക്ഷേ, അന്ന് ഷാദിയയുടെ വാപ്പ ദുബൈയിൽനിന്ന് വരുന്ന ദിവസമായതുകൊണ്ട് അധികം വൈകി വീട്ടിലേക്ക് പോകാൻ സാധിക്കില്ല. പത്തിരുപതു ഒട്ടകങ്ങളും അഞ്ചു കുഞ്ഞുങ്ങളും അവിടെയുണ്ട്. ഒട്ടകത്തെ കറക്കുന്ന സമയത്താണ് ഞങ്ങൾ എത്തിയത്. ചൂടു പാല് ഒരു മൺ കൂജയിൽ ഞങ്ങൾക്ക് തന്നു. വയറു പ്രശ്നമായാലോ എന്ന് പേടിച്ചു ഞാൻ അൽപം മാത്രമാണ് നുണഞ്ഞത്. ഫിർദൗസ് ടിക് ടോക് പ്രേമിയായിരുന്നു. അവൾ ഒട്ടകത്തിനൊപ്പം പാട്ടുപാടി റീൽസ് പിടിച്ചു. അതിനുശേഷം മലമുകളിലുള്ള ഒരു കഫേയിൽ ഞങ്ങൾ പോയിരുന്നു. അവിടെ ഇരുന്നാൽ പട്ടണം മൊത്തം കാണാം. ഇരുട്ടിത്തുടങ്ങിയതോടെ എല്ലായിടത്തും വെളിച്ചം തെളിഞ്ഞു. രാഷ്ട്രീയത്തിലാണ് ഞങ്ങളുടെ ചർച്ച ആരംഭിച്ചത്. </p>
<p>‘‘നിങ്ങൾ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ട് 30 കൊല്ലമായല്ലോ. ഇതുവരെ രണ്ടു രാഷ്ട്രങ്ങൾ മാത്രമല്ലേ നിങ്ങളെ അംഗീകരിക്കുന്നുള്ളൂ. എത്രകാലം ഒറ്റക്ക് പിടിച്ചുനിൽക്കാൻ സാധിക്കും?’’ ഞാൻ ചോദിച്ചു. </p>
<p>‘‘മുപ്പതല്ല. മുപ്പത്തിനാലായി. ഇത്രയും നാൾ ഞങ്ങൾ ഒറ്റക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയില്ലേ. ഞങ്ങൾ ഇനിയും അത് തുടരും. ഇത്യോപ്യയും സൗദിയും ഞങ്ങളുടെ തുറമുഖം ഉപയോഗിക്കുന്നുണ്ട്. പതുക്കെ ഓരോ രാജ്യങ്ങൾ മുന്നോട്ടുവരും. എനിക്കിപ്പോഴും പിടികിട്ടാത്ത കാര്യമാണ് എന്തുകൊണ്ട് മറ്റുള്ളവർ ഞങ്ങളെ അംഗീകരിക്കുന്നില്ല എന്നത്. ഞങ്ങൾ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്തുന്നു, സ്വന്തമായി കറൻസിയും സുരക്ഷാ സേനയും ഉണ്ട്, സ്വന്തമായി പാസ്പോർട്ടുകൾ നൽകുന്നു. കൊളോണിയൽ കാലഘട്ടത്തിലെ അതിർത്തികൾ നിലനിർത്തണമെന്നാണ് ആഫ്രിക്കൻ യൂനിയൻ പറയുന്നത്. ഞങ്ങൾ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്നു. സോമാലിയ ഇറ്റാലിയൻ ഭരണത്തിന് കീഴിലും. ​സോമാലിയക്കാർ പ്രധാനമായും ഇസാഖ് വംശത്തിൽനിന്നുള്ളവരാണ്. അതിനാൽ, മറ്റ് സോമാലിയക്കാരിൽനിന്ന് വംശീയമായിപോലും ഞങ്ങൾ വ്യത്യസ്തരാണ്.’’ </p>
<p>‘‘നിങ്ങൾ എന്തിനാണ് വേർപിരിഞ്ഞത് ?’’ </p>
<p>‘‘കൊളോണിയൽ വ്യവസ്ഥ മാറിയപ്പോൾ ഞങ്ങളെ സോമാലിയയുമായി ലയിപ്പിച്ചു. സോമാലിയക്കാരുടെ ഭരണ രീതികളോടൊന്നും ഞങ്ങൾക്ക് യോജിക്കാനാകില്ല. അതുകൊണ്ട് ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. സോമാലിയയെ അപേക്ഷിച്ച് ജീവിതം ഇവിടെ എത്ര സമാധാനപരമാണ്. സോമാലിയയിൽ നിന്നനിൽപിൽ ബോംബ് പൊട്ടും. തീവ്രവാദികളുടെ അരാജകത്വമാണ് അവിടെ. ഞങ്ങൾക്ക് സോമാലിയയിൽ ലയിക്കണ്ട. ഇവിടെ ജനാധിപത്യപരമായാണ് കാര്യങ്ങൾ നടത്തുന്നത്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെപോലെ ഇലക്ഷൻ സമയത്ത് അടിയും ബഹളവുമൊന്നുമില്ല. 2024 നടന്ന ഇലക്ഷനിൽ പ്രതിപക്ഷപാർട്ടിയാണ് വിജയിച്ചത്.’’</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833742-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020RaiLlNRfghIQTxVgs63ZZCgc0GPDTnQY9277069" data-watermark="false" style="width: 100%;" info-selector="#info_item_1776579278347">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776579278347"></div>
</div>
<p>‘‘സാമ്പത്തികമായി ഒറ്റപ്പെട്ടു കിടക്കുന്ന നിങ്ങളുടെ വരുമാനം എവിടന്നാണ്?’’ </p>
<p>‘‘കാലിയെ കയറ്റിയയക്കുന്നതിൽ നിന്നാണ് പ്രധാന വരുമാനം. ആടുകളെയും ഒട്ടകത്തെയും ഞങ്ങൾ കയറ്റി അയക്കും. ചില വമ്പൻ പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ദുബൈയിലെ ഡി.പി വേൾഡുമായി ചേർന്ന് ബെർബെറ തുറമുഖം വികസിപ്പിക്കാനുള്ള പദ്ധതി നടന്നു വരുന്നു. സോമാലിലാൻഡിന് പ്രതിവർഷം ദശലക്ഷക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. 2024ൽ ഞങ്ങളുടെ 32 കിലോമീറ്റർ തീരദേശം 50 വർഷത്തേക്ക് ഇത്യോപ്യക്ക് പാട്ടത്തിനു നൽകി. പകരം അവർ ഞങ്ങളെ രാജ്യമായി അംഗീകരിക്കുകയും ഇത്യോപ്യ എയർലൈൻസിന്റെ ഭാഗിക ഉടമസ്ഥാവകാശം നൽകുകയും ചെയ്തു.’’ </p>
<p>‘‘നിന്റെ രാജ്യത്തിനെ മറ്റു രാജ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിനക്ക് വിസ എങ്ങനെ ലഭിക്കും?’’ </p>
<p>‘‘എനിക്ക് രണ്ടു പാസ്‌പോർട്ട് ഉണ്ട്. സോമാലിയയുടെ പാസ്‌പോർട്ട് ആണ് വിസ കിട്ടാനായി കൊടുക്കുക.’’ </p>
<p>ഞങ്ങളുടെ ചർച്ചയിൽ ഫിർദൗസ് പങ്കാളിയായിരുന്നില്ല. കുറച്ചു കഴിഞ്ഞു അവൾ ചിണുങ്ങാൻ തുടങ്ങി. </p>
<p>‘‘എന്നെ ബോറടിപ്പിക്കാനാണോ നിങ്ങൾക്കൊപ്പം കൂട്ടിയത്.’’ </p>
<p>‘‘രാഷ്ട്രീയം വിടുന്നു. നിന്റെ വിശേഷങ്ങൾ പറ... കേൾക്കട്ടെ. ഷാദിയയെ എങ്ങനെയാണ് പരിചയം?’’ </p>
<p>‘‘ഞങ്ങൾ ഒന്നിച്ചു പഠിച്ചതാണ്. ഇവൾ പക്ഷേ കല്യാണം കഴിഞ്ഞ് പഠിത്തം നിർത്തി. ഞാൻ തുടർന്നു. ഫാർമസി കോഴ്‌സ് ഡിഗ്രി പൂർത്തിയായി, ഫാർമസിസ്റ്റ് ആയി ജോലിചെയ്യുന്നു.’’ </p>
<p>‘‘മിടുക്കി. സ്വന്തം കാലിൽ നിൽക്കുന്നല്ലോ.’’ </p>
<p>‘‘ഏയ്... എനിക്ക് ജോലിക്ക് പോകാൻ താൽപര്യമില്ല. റമദാൻ മാസം കഴിഞ്ഞാൽ എന്റെ കല്യാണമാണ്.’’ </p>
<p>‘‘ജോലിക്കല്ലെങ്കിൽ നീ എന്തിനാണ് മെനക്കെട്ട് പഠിച്ചത്?’’ </p>
<p>‘‘കോൺവൊക്കേഷൻ ഗൗൺ ഇടണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അതിനുവേണ്ടി പഠിച്ചു. എന്റെ ഇക്കാക്ക് 15 കുട്ടികൾ വേണമെന്നാണ് ആഗ്രഹം. എന്റെ അടുത്തലക്ഷ്യം അതാണ്.’’ </p>
<p>‘‘15 കുട്ടികളെ പെറണമെന്നോ? നിനക്ക് അതിൽ എതിർപ്പില്ലേ?’’ </p>
<p>‘‘ഞാൻ സമ്മതിച്ചില്ലെങ്കിൽ ഇക്ക വേറെ കല്യാണം കഴിക്കും. ഇവിടെ പുരുഷന്മാർക്ക് നാലു ഭാര്യമാരെ വരെ വെക്കാം.’’ </p>
<p>ഞാൻ ഷാദിയയോട് അവളുടെ ഭാവി പരിപാടികൾ ചോദിച്ചു. ‘‘എനിക്ക് ഒരു പണക്കാരനെ കെട്ടണം. പത്തു കുട്ടികളാണ് എന്റെ ടാർഗറ്റ്.’’ </p>
<p>ഓരോ നാട്ടിലെയും പെൺകുട്ടികളുടെ സ്വപ്നങ്ങളെ അവരുടെ സമൂഹം എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്ന ആ രണ്ട് പെൺകുട്ടികൾ. അവരോട് തർക്കിച്ചിട്ടോ ഉപദേശിച്ചിട്ടോ കാര്യമില്ലെന്ന് എനിക്ക് തോന്നി. അവരുടെ ലോകം ആ അറിവുകളിൽ ഒതുങ്ങുന്നു. രാത്രിയിൽ എന്നെ ഹോട്ടലിലാക്കി അവർ മടങ്ങി. ഹർഗീസയിലെ ആ തണുത്ത രാത്രിയിൽ, പിറ്റേന്ന് മൊഗാദിശുവിലേക്ക് പോകേണ്ടതിനെക്കുറിച്ചുള്ള ആവലാതികളുമായി ഞാൻ കിടന്നു. </p>
<h3>(തുടരും)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/travel/vajale-border-travel-1512577</link>
<guid isPermaLink="true">https://www.madhyamam.com/weekly/travel/vajale-border-travel-1512577</guid>
<category><![CDATA[Weekly,Archives,യാത്ര,Premium,27 APR 2026]]></category>
<dc:creator><![CDATA[മിത്ര സതീഷ്]]></dc:creator>
<pubDate>Mon, 20 Apr 2026 02:45:19 GMT</pubDate>
</item>
<item>
<title><![CDATA[സ്റ്റാ​ലി​ൻ
എ​ന്ന ജാ​ല​വി​ദ്യ​ക്കാ​ര​ൻ]]></title>
<description/>
<enclosure length="226281" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833713-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833713-untitled-1.gif'/><figcaption><p>സ്റ്റാലിൻ</p><span class='copyright'></span></figcaption></figure><blockquote>
 തെര​ഞ്ഞെടുപ്പ് ചൂടിന്റെ നെറുകയിലാണ് തമിഴ്നാട്. സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ ഉടലെടുക്കുന്ന അവിടെ എന്താണ് ജയപരാജയ സാധ്യതകൾ? വിജയ് അടക്കമുള്ളവരു​െട രാഷ്ട്രീയസാധ്യത എന്താണ്? തമിഴ്നാട്ടിൽ മറിച്ചൊരു ജനവിധിയുണ്ടാകുമോ? –മുതിർന്ന മാധ്യമപ്രവർത്തകന്റെ നിരീക്ഷണവും വിശകലനവും 
</blockquote>
<p>ദ്രാ​വി​ഡ​ രാ​ഷ്ട്രീ​യ​ത്തിന്റെ ക​രു​ത്തും​ കാ​മ്പും തെ​ളി​യി​ക്കു​ന്ന ത​മി​ഴ​ക​ത്തിന്റെ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ലം സ​മീ​പി​ച്ച​തോ​ടെ സാ​ധാ​ര​ണ​ക്കാ​രന്റെ മ​ന​സ്സി​ൽ പ്ര​തീ​ക്ഷ​ക​ളും ആ​ശ​ങ്ക​ക​ളും വ​ർ​ധി​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ 23നു ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന 234 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​സാ​ധാ​ര​ണ​മാ​യ രാ​ഷ്ട്രീ​യ​​ച്ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ഞ്ചു മു​ന്ന​ണി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന വി​ധി എ​ന്താ​യി​രി​ക്കും എ​ന്ന​റി​യാ​മാ​യി​രു​ന്നി​ട്ടും ഗോ​ദ​യി​ൽ അ​ട​വു​ക​ൾ പ​യ​റ്റാ​ൻ എ​ല്ലാ മു​ന്ന​ണി​ക​ളും മു​ൻ​നി​ര​യി​ൽ​ത്ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ വി​രോ​ധാ​ഭാ​സം. </p>
<p>എ​തി​രാ​ളി​ക​ളെ ചെ​പ്പ​ടി​വി​ദ്യ​ക​ൾ കാ​ണി​ച്ച് നി​ലം​പ​രി​ശാ​ക്കു​ന്ന ഒ​രു ജാ​ല​വി​ദ്യ​ക്കാ​രന്റെ വീ​റോ​ടെ​യാ​ണ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി മു​ത്തു​വേ​ൽ ക​രു​ണാ​നി​ധി സ്റ്റാ​ലി​ൻ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഡി.എം.കെ​യു​ടെ (ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം) ചു​വ​ടു​വെപ്പുക​ൾ പ്ര​ബ​ല​രാ​യ എ​തി​ർ​ക​ക്ഷി​ക​ളെ​യും അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ഞ്ച് ക​ക്ഷി​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ്ര​ധാ​ന​മാ​യും ത്രി​കോ​ണ​മ​ത്സ​ര​മാ​ണ് ഇ​പ്പോ​ൾ ത​മി​ഴ​ക​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് വ്യ​ക്തം. ഏ​താ​ണ്ട് ചെ​റു​തും വ​ലു​തു​മാ​യ മു​പ്പ​തോ​ളം ക​ക്ഷി​ക​ളെ സ്വ​ന്തം കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടാ​ണ് സ്റ്റാ​ലിന്റെ സെ​ക്കുല​ർ പ്രോ​ഗ്ര​സി​വ് അ​ലയ​ൻ​സിന്റെ (എ​സ്.പി.എ) പ​ട​പ്പു​റ​പ്പാ​ട്. എ​ന്നാ​ൽ, 22 കക്ഷി​ക​ൾ​ക്ക് മാ​ത്ര​മേ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ള്ളൂ. 164 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഡി.എം.കെ ഉ​ദ​യ​സൂ​ര്യന്റെ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​മ്പോ​ൾ 11 മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ഖ്യ​ക​ക്ഷി​ക​ളി​ൽ ചി​ല​ർ അ​തേ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ 175 സീ​റ്റു​ക​ളി​ൽ ഡി.എം.കെ മ​ത്സ​രി​ക്കു​ന്നു. </p>
<p> ഡി.എം.കെ ക​ഴി​ഞ്ഞാ​ൽ മുന്നണിയിൽ പ്ര​ബ​ല​ശ​ക്തി​യാ​യ ഇ​ന്ത്യ​ൻ നാ​ഷ​നൽ കോ​ൺ​ഗ്ര​സ് ക​ടു​ത്ത സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കുശേ​ഷം 28 സീ​റ്റി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഡി.എം.ഡി.കെ (ദേ​ശീ​യ മു​ർ​പോ​ക് ദ്രാ​വി​ഡ​ ക​ഴ​കം) പ​ത്തു സീ​റ്റി​ലും വി​.സി.​കെ (വ​ടു​ത​ലൈ ചി​റു​തൈ​ഗ​ൾ ക​ക്ഷി) എ​ട്ടു സീ​റ്റി​ലും സി​.പി.​ഐ-സി.​പി.​എം അ​ഞ്ചു സീ​റ്റു​ക​ൾ വീ​ത​വും മു​സ്‍ലിം ലീ​ഗ് ര​ണ്ട് സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ക​മ​ൽഹാ​സന്റെ എം​.എ​ൻ.​എം (മ​ക്ക​ൾ​നീ​തി മ​ൺ​ട്രം) ഇ​ക്കു​റി മ​ത്സ​രി​ക്കേ​ണ്ട​തി​ല്ല എ​ന്ന് തീ​രു​മാ​നി​ക്കു​ക​യും സ​ഖ്യ​ത്തി​ന് ശ​ക്ത​മാ​യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യു​മാ​ണ്. </p>
<p>ര​ണ്ടാ​മ​ത്തെ വ​ലി​യ മുന്നണിയായ എൻ.ഡി.എ സ​ഖ്യ​ത്തി​ൽ, എ.ഐ.എ.ഡി.എം.കെ​യും (ഓ​ൾ ഇ​ന്ത്യാ അ​ണ്ണാ ദ്രാ​വി​ഡ മു​ന്നേ​റ്റ​ക​ഴ​കം) ബി.ജെ.പിയു​മാ​ണ് (ഭാ​ര​തീ​യ ജ​ന​താ​പാ​ർ​ട്ടി) പ്ര​ധാ​ന​മാ​യി​ട്ടു​ള്ള​ത്. ഡോ​. രാ​മ​ദാ​സിന്റെ മ​ക​ൻ അ​ൻ​പു​മ​ണി രാ​മ​ദാ​സ് ന​യി​ക്കു​ന്ന പി​.എം​.കെ ഒ​രു വി​ഭാ​ഗം (പ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി), ടി​.ടി.​വി ദി​ന​ക​രന്റെ എ​.എം.​എം.​കെ (അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം), ത​മി​ഴ് മാ​നി​ല കോ​ൺ​ഗ്ര​സ് (ടി​.എം.​സി) തു​ട​ങ്ങി​യ ക​ക്ഷി​ക​ളാ​ണ് ഈ ​സ​ഖ്യ​ത്തി​ലെ മ​റ്റു പ്ര​മു​ഖ​ർ. എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി ന​യി​ക്കു​ന്ന എ.ഐ.എ.ഡി.എം.കെ 169 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​മ്പോ​ൾ ബി​.ജെ​.പി 27 സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങു​ന്നു. അ​ൻ​പു​മ​ണി രാ​മ​ദാ​സിന്റെ പി​.എം.​കെ 18 സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഡോ​. രാ​മ​ദാ​സിന്റെ പി.​എം.​കെ അ​ച്ഛ​നും മ​ക​നും ത​മ്മി​ൽ തെ​റ്റി​പ്പി​രി​ഞ്ഞ​തിന്റെ പേ​രി​ൽ ര​ണ്ട് ക​ഷ​ണ​ങ്ങ​ളാ​യി മാ​റി​യി​രു​ന്നു. എ​ന്താ​യാ​ലും എ.ഐ.എ.ഡി.എം.കെ അ​ല്ലാ​തെ എ​ടു​ത്തു​പ​റ​യാ​വു​ന്ന മ​റ്റു ക​ക്ഷി​ക​ളൊ​ന്നും​ത​ന്നെ അ​വ​രു​ടെ ഭാ​ഗ​ധേ​യ​ങ്ങ​ൾ നി​ർ​ണ​യി​ക്കാ​ൻ എൻ.ഡി.എ​ക്ക് ഒ​പ്പ​മി​ല്ല. </p>
<p>മൂ​ന്നാ​മ​ത്തെ വ​ലി​യ​ക​ക്ഷി ന​ട​ൻ ദ​ള​പ​തി വി​ജ​യിയുടെ ടി​.വി.​കെ​യാ​ണ്. (ത​മി​ഴ​ക വെ​ട്രി ക​ഴ​കം). ആ​രു​മാ​യും സ​ഖ്യം​ചേ​രാ​തെ ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​ന്ന വി​ജ​യിക്ക് ന​ല്ലൊ​രു ശ​ത​മാ​നം വോ​ട്ടു​പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ഡി.എം.കെ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ന്ന​ണി​ക​ളെ വ്യാ​കു​ല​പ്പെ​ടു​ത്തു​ന്ന വ​സ്തു​ത. ന്യൂ​ജ​ന​റേ​ഷ​ൻ വോ​ട്ടും പു​തി​യ സ​മ്മ​തി​ദാ​യ​ക​രു​ടെ പി​ൻ​ബ​ല​വു​മാ​ണ് വി​ജ​യ് ല​ക്ഷ്യ​മി​ടു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ക​ണ്ട ആ​വേ​ശ​മൊ​ന്നും വി​ജ​യിയുടെ​ പാ​ർ​ട്ടി​യി​ൽ കാ​ണു​ന്നി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു കൗ​തു​കം. ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ 40ൽ ​അ​ധി​കം​ പേ​ർ ജ​ന​ത്തി​ര​ക്കി​ൽ കൊ​ല്ല​പ്പെ​ട്ട​തി​ന് കാ​ര​ണ​മാ​യ സം​ഭ​വം ഇ​ന്നും വി​ജ​യിയെ വി​ട്ടു​മാ​റാ​തെ വേ​ട്ട​യാ​ടു​ന്നു. കേ​ന്ദ്രം സി.ബി.ഐ ഉ​ൾ​പ്പെ​​െട​യു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ളെ വി​ട്ട് വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ച്ചി​ട്ടും വി​ജ​യ് തന്റെ നി​ല​പാ​ടു​ക​ൾ മാ​റ്റാ​ൻ ത​യാ​റാ​കു​ന്നി​ല്ല. </p>
<p>വി​ജ​യ് തന്റെ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​ന​ത്തി​നു ഉ​ത​കു​മെ​ന്ന് വി​ശ്വ​സി​ച്ചു പൂ​ർ​ത്തി​യാ​ക്കി​യ, ‘ജ​ന​നാ​യ​ക​ൻ’ എ​ന്ന ചി​ത്രം സെ​ൻ​സ​ർ പ്ര​ശ്ന​ത്തിന്റെ പേ​രി​ൽ പെ​ട്ടി​യി​ൽ കി​ട​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ സ​ഖ്യ​ത്തി​ൽ ചേ​രാ​നു​ള്ള ക്ഷ​ണം വി​ജ​യ് നി​ര​സി​ച്ചു എ​ന്ന​തിന്റെ പേ​രി​ൽ ബി.ജെ.പിയാ​ണ് ഇ​തിന്റെ പി​ന്നി​ൽ ക​ളി​ച്ച​തെ​ന്ന് വി​ജ​യ് ആ​രാ​ധ​ക​ർ വി​ശ്വ​സി​ക്കു​ന്നു. 500 കോ​ടി​യോ​ളം ചെ​ല​വി​ട്ട് നി​ർ​മി​ച്ച ഈ ​ചി​ത്രം വ്യാ​ജ​ന്മാ​ർ ചി​ല സൈ​റ്റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് നി​ർ​മാതാ​ക്ക​ളെ വെ​ട്ടി​ലാ​ക്കി​യെ​ന്നും വി​പ​ണി​യി​ൽ സം​സാ​ര​മു​ണ്ട്. എ​ന്തൊ​ക്കെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യ് മ​ത്സ​രി​ക്കു​ന്നു​ണ്ട്. ചെ​ന്നൈ​യി​ലെ പെ​ര​മ്പൂ​രും തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലും. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ ത​നി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന ചി​ന്ത ദ​ള​പ​തി വി​ജ​യ് ജോ​സ​ഫി​നു​ണ്ട്. യു​വാ​ക്ക​ളെ​യും പു​തി​യ വോ​ട്ട​ർമാ​രെ​യും സ്വാ​ധീ​നി​ക്കാ​ൻ ത​നി​ക്കാ​കു​മെ​ന്ന് വി​ജ​യ് ക​രു​തു​ന്നു. “സിം​ഗം സി​ഗി​ളാ​താ​ൻ വ​രും” (സിം​ഹം എ​പ്പോ​ഴും ഒ​റ്റ​ക്കാ​ണ് വ​രു​ന്ന​ത്) എ​ന്ന വി​ജ​യിയുടെ ഗീ​ർ​വാ​ണം ത​മി​ഴ്ജ​ന​ത ഏ​തു​ത​ര​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളു​മെ​ന്ന് ക​ണ്ട​റി​യ​ണം. </p>
<p>സി​നി​മാന​ട​ൻ സീ​മാന്റെ നാം ​ത​മി​ഴ​ർ ക​ക്ഷി​യും (എ​ൻ​.ടി.​കെ,) ജ​യ​ല​ളി​ത​യു​ടെ ഉ​റ്റ​തോ​ഴി​യാ​യി​രു​ന്ന ശ​ശി​ക​ല​യു​ടെ പു​തി​യ പാ​ർ​ട്ടി​യാ​യ ഓ​ൾ ഇ​ന്ത്യാ പു​ര​ട്ച്ചിത്ത​ലൈ​വി മ​ക്ക​ൾ മു​ന്നേ​ട്ര ക​ഴ​ക​വും (എ​.ഐ​.പി​.ടി.എം.​എം.​കെ) ഡോ​. രാ​മ​ദാ​സിന്റെ പി​.എം.​കെ​യു​ടെ ഒ​രു ക​ഷ​ണ​വും ചേ​ർ​ന്ന സ​ഖ്യ​വും തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തു​ണ്ട്. എ​ന്നാ​ൽ, അ​വ​ർ​ക്കൊ​ന്നും സ​മ്മ​തി​ദാ​യ​ക​ർ​ക്കി​ട​യി​ൽ ച​ല​നം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. അ​ധി​കാ​ര​മോ​ഹ​മാ​ണ് ശ​ശി​ക​ല​യെ പു​തി​യ പാ​ർ​ട്ടി​യു​ണ്ടാ​ക്കാ​ൻ പ്രേ​രി​പ്പി​ച്ച ഘ​ട​കം. അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ൽ അ​വ​ർ​ക്ക് മ​ത്സ​രി​ക്കാ​നും ക​ഴി​യി​ല്ല. </p>
<p>തു​ട​ക്ക​ത്തി​ൽ സീ​റ്റ് വി​ഭ​ജ​ന​ത്തെ​ക്കു​റി​ച്ച് ഡി.എം.കെ സ​ഖ്യ​ത്തി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ വേ​ഗം പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. വി​ജ​യകാ​ന്ത് സ്ഥാ​പി​ച്ച ഡി.എം.ഡി.കെ​യുമാ​യു​ള്ള സ​ഖ്യ​ത്തെ​ക്കു​റി​ച്ചും അ​വ​ർ​ക്ക് ന​ൽ​കി​യ സീ​റ്റു​ക​ളെ​ക്കു​റി​ച്ചും മ​റ്റ് ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു​ള്ളി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​യ​ർ​ന്നി​രു​ന്നു. വി​ജ​യകാ​ന്തിന്റെ മ​ര​ണ​ശേ​ഷം പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന ചു​മ​ത​ലക​ൾ വ​ഹി​ക്കു​ന്ന​ത് ഭാ​ര്യ പ്ര​മീ​ള​യും അ​വ​രു​ടെ സ​ഹോ​ദ​ര​ൻ എ​ൽ.കെ. സു​ധീ​ഷു​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​മോ​ഹ​വു​മാ​യി ന​ട​ന്ന വി​ജ​യ​കാ​ന്തി​നെ ജ​യ​ല​ളി​ത സ്വ​ന്തം സ​ഖ്യ​ത്തി​ലെ​ത്തി​ച്ച് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യി​രു​ന്നു. </p>
<p>(2011-2016) വി​ജ​യ​കാ​ന്തിന്റെ മ​ര​ണ​ശേ​ഷം മ​ഹ​ത്വ​മെ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞ ഒ​രു ക​ക്ഷി​ക്ക് എ​ന്തി​നാ​ണ് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കി​യ​തെ​ന്നാ​ണ് പാ​ർ​ട്ടി​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന ചോ​ദ്യം. മാ​ത്ര​മ​ല്ല, ഒ​രു രാ​ജ്യ​സ​ഭ സീ​റ്റും അ​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. 2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.ഐ.എ.ഡി.എം.കെ​യു​മാ​യി സ​ഖ്യം സ്ഥാ​പി​ച്ച ഡി.എം.ഡി.കെ​ക്ക് ല​ഭി​ച്ച​ത് 0.43 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മാ​യി​രു​ന്നു. 60 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച പാ​ർ​ട്ടി​ക്ക് ഒ​രു സീ​റ്റു​പോ​ലും നേ​ടാ​നു​മാ​യി​ല്ല. 2024ൽ ​ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി.എം.ഡി.കെ, എ.ഐ.എ.ഡി.എം.കെ​യു​മാ​യി ചേ​ർ​ന്ന് മ​ത്സ​രി​ച്ച അ​ഞ്ചു സീ​റ്റു​ക​ളി​ലും മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. വി​ജ​യകാ​ന്തിന്റെ മ​ക​ൻ വി​ജ​യ് പ്ര​ഭാ​ക​ർ വി​രു​ത​ുന​ഗ​റി​ൽ 4379 വോ​ട്ടി​ന് അ​ന്ന് പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. </p>
<p>ഡി.എം.ഡി.കെ​യെ സ്വ​ന്തം പാ​ള​യ​ത്തി​ൽ എ​ത്തി​ക്കാ​ൻ സ്റ്റാ​ലി​ൻ ചി​ന്തി​ച്ച​തിന്റെ പി​ന്നി​ൽ പ​ലകാ​ര​ണ​ങ്ങ​ളു​മു​ണ്ടാ​കാം. ഡി.എം.കെ​യോ​ടൊ​പ്പം വി​ശ്വ​സ്ത​നാ​യി നി​ന്ന തോ​ൾ തി​രു​മാ​വ​ള​വന്റെ വി​.സി​.കെ​ക്ക് എ​ട്ട് സീ​റ്റാ​ണ് ഇ​ക്കു​റി സ്റ്റാ​ലി​ൻ ന​ൽ​കി​യ​ത്. 25 സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് ഡി.എം.ഡി.കെ​ക്ക് 10 സീ​റ്റും ഒ​രു രാ​ജ്യ​സ​ഭ സീ​റ്റും ന​ൽ​കി സ്വ​ന്തം പാ​ള​യ​ത്തി​ൽ ചേ​ർ​ത്ത​പ്പോ​ൾ ഉ​ത്ത​രം മു​ട്ടി​നി​ന്ന​ത് മ​റ്റ് പ്ര​തി​പ​ക്ഷ സ​ഖ്യ​ക​ക്ഷി​ക​ൾ ആ​യി​രു​ന്നു. ഒ​രു​വി​ധം ആ​ൾ​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന പാ​ർ​ട്ടി​ക​ളെ ത​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ക്കു​ക എ​ന്ന​ത് സ്റ്റാ​ലിന്റെ യു​ദ്ധ​ത​ന്ത്ര​മാ​ണ്. തു​ട​ക്ക​ത്തി​ൽ കോ​ൺ​ഗ്ര​സ് ചി​ല അ​ട​വു​ക​ൾ പ്ര​യോ​ഗി​ച്ച് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ​ക്ക് വി​ല​പേ​ശി​യെ​ങ്കി​ലും സ്റ്റാ​ലി​ൻ വ​ഴ​ങ്ങി​യി​ല്ല. 35 സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ഡി.എം.കെ ത​യാ​റാ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു​മു​മ്പു കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ൾ ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​ഖ്യം വി​ട്ടു​പോ​യാ​ൽ കെ​ട്ടി​​െവ​ച്ച പ​ണം കി​ട്ടി​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണ് അ​വ​രെ അ​ല​ട്ടി​യി​രു​ന്ന​ത്. മാ​ത്ര​മ​ല്ല, കോ​ൺ​ഗ്ര​സി​ലെ ഉ​ന്ന​ത​ത​ലം ഇ​ട​പെ​ട്ട​തോ​ടെ ഭ​ര​ണ​പ​ങ്കാ​ളി​ത്തം എ​ന്ന കീ​റാ​മു​ട്ടി വേ​ണ്ടെ​ന്നുവെക്കുക​യും ചെ​യ്തു. </p>
<p>2021 മേ​യ് ഏ​ഴി​ന് 234ൽ 159 ​സീ​റ്റു​ക​ളും നേ​ടി ത​മി​ഴ​ക​ത്തിന്റെ മു​ത​ൽ അ​മൈ​ച്ച​റാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​മ്പോ​ൾ അ​ഴി​മ​തി​യു​ടെയും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും നീ​രാ​ളി​പ്പി​ടിത്ത​ത്തി​ൽ ത​ക​ർ​ന്നു​വീ​ണ സം​സ്ഥാ​ന​മാ​യി​രു​ന്നു എം.കെ. സ്റ്റാ​ലിന്റെ മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സ്വ​യം സ്വ​രൂ​പി​ച്ചെ​ടു​ത്ത നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​യി​രു​ന്നു തു​ട​ർ​ന്നു​വ​ന്ന 2024 ലെ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ക​ട​മാ​യ​ത്, ഡി.എം.കെ സ​ഖ്യം 39 സീ​റ്റു​ക​ളും ക​ര​സ്ഥ​മാ​ക്കി പ്ര​തി​പ​ക്ഷ​ത്തെ നി​ലം​പ​രി​ശാ​ക്കി​യ​തി​ന് പി​ന്നി​ൽ സ്റ്റാ​ലിന്റെ സം​ഘ​ട​നാ​ശേ​ഷി​യും ഭ​ര​ണ​നേ​ട്ട​വും ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് വി​മ​ർ​ശ​ക​ർ​പോ​ലും വി​ധി​യെ​ഴു​തി. 2026ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിന്റെ തോ​രൊ​ലി മു​ഴ​ങ്ങു​മ്പോ​ൾ ത​മി​ഴ​ക​രാ​ഷ്ട്രീ​യ​​ത്തിന്റെ ചു​റ്റു​വ​ട്ട​ങ്ങ​ളി​ൽ നി​ര​വ​ധി ദ്രാ​വി​ഡ​ക​ക്ഷി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ഭാ​ഗ​ധേ​യം പ​രീ​ക്ഷി​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ട​മ​യും ആ​ത്മാർഥ​ത​യും അ​ച്ച​ട​ക്ക​വു​മൊ​ക്കെ കാ​ല​ഹ​ര​ണ​പ്പെ​ട്ടെ​ന്നും കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള കോ​ല​മാ​ണ് ത​ങ്ങ​ൾ​ക്ക് അ​നി​വാ​ര്യ​മെ​ന്നും അ​വ​ർ തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. </p>
<p>ര​ണ്ട് സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ത​മി​ഴ​ക​ത്തിന്റെ മു​ന്നി​ൽ ന​മു​ക്കു കാ​ണാ​വു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​ വ​ർ​ഷ​ത്തെ സ്റ്റാ​ലിന്റെ ഭ​ര​ണം സൃ​ഷ്ടി​ച്ച നേ​ട്ട​ങ്ങ​ളാ​ണ് ഒ​ന്നാ​മ​ത്തേ​ത്. നി​ര​വ​ധി പാ​ക​പ്പി​ഴ​ക​ളും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യു​മൊ​ക്കെ പ്ര​ക​ട​മാ​ണെ​ങ്കി​ലും സ്റ്റാ​ലി​നെ മ​റി​ക​ട​ക്കാ​ൻ പോ​രു​ന്ന കോ​പ്പു​ക​ളൊ​ന്നും പ്ര​തി​പ​ക്ഷ​ത്തിന്റെ കൈ​വ​ശ​മി​ല്ല. ജ​യ​ല​ളി​ത​ക്കു​ശേ​ഷം ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ പ്ര​തി​പ​ക്ഷ​ത്തിന്റെ ദു​ര​വ​സ്ഥ​യാ​ണ് ര​ണ്ടാ​മ​ത്തെ കാ​ര്യം. തെ​ര​ഞ്ഞെ​ടു​പ്പിന്റെ ചൂ​ട് വ​ർ​ധിക്കും​തോ​റും പ്ര​തി​പ​ക്ഷം ഛിന്ന​ഭി​ന്ന​മാ​കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. അ​തിന്റെ​യൊ​ക്കെ അ​ടി​സ്ഥാ​നം അ​ധി​കാ​ര​ദു​ർ​മോ​ഹ​വും ജാ​തീ​യ​ത​യി​ൽ കു​രു​ങ്ങി​യ രാ​ഷ്ട്രീ​യ​സ​മ​വാ​ക്യ​ങ്ങ​ളു​മാ​ണ്. സ്റ്റാ​ലിന്റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ മ​ല​ർ​ത്തി​യ​ടി​ക്കാ​ൻ ഇ​തി​നൊ​ന്നി​നും ക​ഴി​യു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. </p>
<p>ബു​ദ്ധി​രാ​ക്ഷ​സ​നെ​ന്നും രാ​ഷ്ട്രീ​യ​ചാ​ണ​ക്യ​നെ​ന്നു​മൊ​ക്കെ​യു​ള്ള വി​ശേ​ഷ​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ള്ള സാ​ക്ഷാ​ല്‍ മു​ത്തു​വേ​ല്‍ ക​രു​ണാ​നി​ധി​യു​ടെ അ​ട​വു​ക​ള്‍ മ​ക​ൻ സ്റ്റാ​ലി​ന് അ​ത്ര​ത്തോ​ളം വ​ശ​മി​ല്ലെ​ങ്കി​ലും നി​ല​വി​ലു​ള്ള ശ​ത്രു​ക്ക​ളെ നി​ലം​പ​രി​ശാ​ക്കാ​നു​ള്ള മ​ന​ക്ക​രു​ത്ത് ഈ ​നേ​താ​വ് കൈ​വ​ശ​മാ​ക്കി​യ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ടി​യ അ​ട്ടി​മ​റി വി​ജ​യം. 234ല്‍ 45.2 ​ശ​ത​മാ​നം വോ​ട്ടു​നേ​ടി 159 സീ​റ്റും പി​ടി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് പ​തി​നൊ​ന്നോ​ളം വ​ന്‍കി​ട-ചെ​റു​കി​ട ക​ക്ഷി​ക​ളെ സ്റ്റാ​ലി​ൻ ത​ന്‍റെ കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു​വ​ന്ന​തി​നാ​ലാ​ണ്. ഡി.എം.കെ​ക്ക് മാ​ത്രം 133 സീ​റ്റു​ക​ളാ​ണ് കി​ട്ടി​യ​ത്. ഇ​ന്ത്യ​ൻ നാ​ഷ​നൽ കോ​ൺ​ഗ്സ് -18, വി​.സി.​കെ -4, സി​.പി​.ഐ-സി.​പി​.എം -ര​ണ്ടു വീ​തം. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ​ക​ക്ഷി​യാ​യ എ.ഐ.എ.ഡി.എം.കെ ന​യി​ച്ച സ​ഖ്യ​ത്തി​നു മൊ​ത്തം 75 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. എ.ഐ.എ.ഡി.എം.കെ 66, പി​.എം.​കെ 5, ബി.​ജെ.​പി -4. </p>
<p>2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഖ്യ​ക​ക്ഷി​ക​ളോ​ടൊ​പ്പം നി​ന്ന് 39 സീ​റ്റു​ക​ളി​ല്‍ മു​പ്പ​ത്തെ​ട്ടും പി​ടി​ച്ചെ​ടു​ക്കാ​ന്‍ സ്റ്റാ​ലിന്റെ ഡി.എം.കെ സ​ഖ്യ​ത്തി​നു ക​ഴി​ഞ്ഞ​ത് സം​ഘ​ട​നാശേ​ഷി​കൊ​ണ്ടു​മാ​ത്ര​മ​ല്ല വി​ട്ടു​വീ​ഴ്ച​ക​ള്‍ ചെ​യ്യാ​നു​ള്ള സ​ന്മ​ന​സ്സും ത്രാ​ണി​യും ഉ​ള്ള​തി​നാ​ലാ​യി​രു​ന്നു. അ​ന്ന് ല​ഭി​ച്ച സീ​റ്റു​ക​ൾ ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ഡി.എം.കെ -22, കോ​ൺ​ഗ്ര​സ് -9, വി​.സി.​കെ -2, സി​.പി​. ഐ - 2, സി​.പി.​എം -2, ഐ​.യു​.എം​.എ​ൽ - 1, എം​.ഡി.എം.കെ -1. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രി​ക്കും 2026ൽ ​ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ചി​ത​റി​പ്പോ​കു​ന്ന ക​ക്ഷി​ക​ളെ ത​ങ്ങ​ളു​ടെ സ​ഖ്യ​ത്തി​ൽ ചേ​ർ​ക്കു​ക​യും പ്ര​തി​പ​ക്ഷ​ത്തെ ഞെ​ട്ടി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന അ​ട​വു​ന​യ​മാ​ണ് സ്റ്റാ​ലി​ൻ ഇ​പ്പോ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833717-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240205L0CwzwHVxTQ7rghb2DEiTxcCymXxCzd7359287" data-watermark="false" style="width: 100%;" info-selector="#info_item_1776577360488">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776577360488"></div>
</div>
<p>ജ​യ​ല​ളി​ത മു​ഖ്യ​മ​ന്ത്രി​യാ​യി അ​വ​രോ​ധി​ക്കുക​യും മൂ​ന്നു ത​വ​ണ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കു​ക​യും ചെ​യ്ത ഒ. പ​ന്നീ​ർ​സെ​ൽ​വ​ത്തെ എ.ഐ.എ.ഡി.എം.കെ നേ​താ​വ് എ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി എ​ത്ര​മാ​ത്രം ദ്രോ​ഹി​ച്ചെ​ന്ന് ത​മി​ഴ​ക​ത്തെ ജ​ന​ങ്ങ​ൾ​ക്ക​റി​യാം. എ​ന്നാ​ൽ, രാ​ഷ്ട്രീ​യ​ഭാ​വി ന​ശി​ച്ചെ​ന്ന് എ.ഐ.എ.ഡി.എം.കെ വി​ധി​യെ​ഴു​തി​യ പ​ന്നീർസെ​ൽ​വ​ത്തെ സ​ഖ്യ​ത്തി​ൽ ചേ​ർ​ത്തു​കൊ​ണ്ടാ​ണ് സ്റ്റാ​ലി​ൻ പ​ക​രം​വീ​ട്ടി​യ​ത്. പ​ന്നീർസെ​​ൽ​വ​ത്തിന്റെ വി​ശ്വ​സ്ത​നായ, എം​.എ​ൽ.​എ സ്ഥാ​നം രാ​ജി​​െവ​ച്ചു​വ​ന്ന ആ​ർ. വൈ​ദ്യ​ലിം​ഗ​ത്തെ​യും പോ​ൾ മ​നോ​ജ് പാ​ണ്ഡ്യ​നെ​യും അ​ടു​ത്തി​ടെ​യാ​ണ് സ്റ്റാ​ലി​ൻ തന്റെ പാ​ർ​ട്ടി​യി​ലെ​ടു​ത്ത​ത്. ന​ട​ൻ ക​മ​ൽഹാ​സ​നും മു​സ്‍ലിം ലീ​ഗും സി.​പി.​ഐ​യും സി​.പി.​എ​മ്മും നേ​ര​ത്തേ​ത​ന്നെ ഡി.എം.കെ സ​ഖ്യ​ത്ത​ലാ​ണ്. </p>
<p>ജ​യ​ല​ളി​ത​ക്കുശേ​ഷം എ.ഐ.എ.ഡി.എം.കെ​യി​ല്‍ കാ​ര്യ​മാ​യ നേ​തൃ​ത്വ​നി​ര ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​രു​ടെ ഉ​റ്റ​തോ​ഴി​യാ​യ ശ​ശി​ക​ല​യു​ടെ ആ​ശീ​ര്‍വാ​ദ​ത്തോ​ടെ എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ല്‍ ഉ​പ​വി​ഷ്ട​നാ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ട​പ്പാ​ടി ഏ​റ്റ​വും അ​ധി​കം ഭ​യ​പ്പെ​ട്ടി​രു​ന്ന​ത് സ്റ്റാ​ലി​ന്‍ ന​യി​ക്കു​ന്ന ഡി.എം.കെ​യെ ആ​യി​രു​ന്നു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ല്‍ ബം​ഗ​ളൂരു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍നി​ന്ന് ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി വ​രു​ന്ന ശ​ശി​ക​ല ത​ന്ത്ര​ങ്ങ​ളും പി​ടി​വാ​ശി​യും പ്ര​യോ​ഗി​ച്ച് പാ​ര്‍ട്ടി കൈ​യ​ട​ക്കാ​ന്‍ വ​ന്നാ​ല്‍ കാ​ര്യ​ങ്ങ​ള്‍ ത​ല​കീ​ഴാ​യി മ​റി​യു​മെ​ന്നും ത​ങ്ങ​ളു​ടെ അ​ധി​കാ​ര​ക്കോ​ട്ട​ക​ള്‍ ത​ക​ര്‍ന്ന​ടി​യു​മെ​ന്നു​മു​ള്ള ഭ​യം അ​ന്ന​ത്തെ ദ്രാ​വി​ഡ​ നേ​താ​ക്ക​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്താ​യാ​ലും നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ എ.ഐ.എ.ഡി.എം.കെ നേ​താ​ക്ക​ൾ പ​ല​വ​ഴി​ക്കാ​യി. ജാ​തി​രാ​ഷ്ട്രീ​യ​മാ​ണ് എ.ഐ.എ.ഡി.എം.കെ​യെ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. തേ​വ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള ശ​ശി​ക​ല ജാ​തി​ക്ക​ളി ന​ട​ത്തി​യ​തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യം മാ​റി​മ​റി​ഞ്ഞ​ത്. </p>
<p>ഇ​ന്ന് എ.ഐ.എ.ഡി.എം.കെ ത​മി​ഴ​ക​ത്ത് ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ​ക​ക്ഷി​യ​ല്ല. എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​ടെ പ​ക്വ​ത​യി​ല്ല​ാത്ത രാ​ഷ്ട്രീ​യം ആ ​പാ​ർ​ട്ടി​യെ ന​ശി​പ്പി​ക്കു​ന്ന​തി​ൽ വ​ലി​യൊ​രു പ​ങ്കുവ​ഹി​ച്ചു. ഒ. ​പ​ന്നീർസെ​​ൽ​വ​ത്തെ ഒ​റ്റ​പ്പെ​ടു​ത്താ​ൻ എ​ട​പ്പാ​ടി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളൊ​ക്കെ തി​രി​ച്ച​ടി​യു​ടെ രൂ​പ​ത്തി​ൽ പാ​ർ​ട്ടി​യെ ബാ​ധി​ച്ചു. പാ​ർ​ട്ടി​യു​ടെ സ​ർ​വ​വും താ​നാ​ണെ​ന്ന് ചി​ന്തി​ക്കു​ന്ന ഇ​ദ്ദേ​ഹം അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ക​ച്ച​കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പ​തി​നാ​യി​രം രൂപ ഓ​രോ കു​ടും​ബ​ത്തി​നും കൊ​ടു​ക്കു​മെ​ന്നാ​ണ് എ​ട​പ്പാ​ടി പ്ര​ക​ട​നപ​ത്രി​ക​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​വ​തി​നെയും എ​തി​ർ​ക്കു​ക​യെ​ന്ന സി​ദ്ധാ​ന്ത​മാ​ണ് എ​ട​പ്പാ​ടി​യു​ടെ സ​ഖ്യ​ന​യം.</p>
<p>ബി.ജെ.പിയി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചു മു​ന്നേ​റി​യ​താ​യി​രു​ന്നു എ​ട​പ്പാ​ടി​യു​ടെ ത​ക​ർ​ച്ച​ക്ക് മ​റ്റൊ​രു കാ​ര​ണം. ടി​.ടി.​വി ദി​ന​ക​ര​നെ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ത്തി​ട്ടും പ​ന്നീർസെ​​ൽ​വ​ത്തെ അ​ടു​പ്പി​ക്കി​ല്ല എ​ന്ന ദാ​ർ​ഷ്ട്യ​മാ​ണ് എ.ഐ.എ.ഡി.എം.കെ​യെ ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല​യി​ട​ത്തും കെ​ട്ടി​വെച്ച പ​ണം കി​ട്ടാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടും സ്റ്റാ​ലി​നെ​പ്പോ​ലെ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സ​മ​വാ​യം സൃ​ഷ്ടി​ക്കാ​നോ, സ്വ​ന്തം അ​ഹ​ന്ത അ​ൽ​പം​പോ​ലും ചോ​ർ​ത്തി​ക്ക​ള​യാ​നോ എ​ട​പ്പാ​ടി​ക്ക് ക​ഴി​ഞ്ഞി​ല്ല എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം. ഡി.എം.കെ​യെ ത​റ​പ​റ്റി​ക്കും എ​ന്ന ചി​ന്താ​ഗ​തി​യാ​ണ് എ​ട​പ്പാ​ടി ഇ​പ്പോ​ഴും വെച്ചു​പു​ല​ർ​ത്തു​ന്ന​ത്. “പൂ​ജ്യം സ്റ്റാ​ലി​ൻ കൂ​ട്ട​ണി​ക്ക്, രാ​ജ്യം (അ​ധി​കാ​രം) എ​ങ്ക​ളു​ക്ക്” എ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന എ​ട​പ്പാ​ടി​യു​ടെ പ്ര​സ്താ​വ​ന​യെ വ​ലി​യ ഫ​ലി​ത​മാ​യി മാ​ത്ര​മേ ജ​ന​ങ്ങ​ൾ കാ​ണു​ന്നു​ള്ളൂ. </p>
<p>എ.ഐ.എ.ഡി.എം.കെ സ​ഖ്യം വോ​ട്ട​ർ​മാ​ർ​ക്ക് വാ​രി​ക്കോ​രി​യാ​ണ് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഒ​രു കി​ലോ പ​രി​പ്പ്, ഒ​രു ലി​റ്റ​ർ പാ​ച​ക​ എ​ണ്ണ, ഇ​പ്പോ​ൾ കൊ​ടു​ക്കു​ന്ന 20 കി​ലോ അ​രി​യോ​ടൊ​പ്പം സൗ​ജ​ന്യ​മാ​യി ഫ്രി​ഡ്ജും ന​ൽ​കും. ഒ​രു കു​ടും​ബ​ത്തി​ന് മൂ​ന്ന് എ​ൽ​.പി.​ജി സി​ലി​ണ്ട​റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​യി​ൽ പ​റ​യു​ന്നു. വൈ​ദ്യു​തി​യു​ടെ ഇ​ന്ന​ത്തെ ചാ​ർ​ജ് പു​തു​ക്കും. ഏ​താ​ണ്ട് 297ൽ ​അ​ധി​കം തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ന​ട​പ്പാ​ക്കു​ക. </p>
<p>പ​ന്നീർസെ​​ൽ​വ​ത്തെ മാ​ത്ര​മ​ല്ല ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യും പാ​ർ​ട്ടി​യെ ഒ​ന്ന​ട​ങ്കം കൈ​യി​ലെടു​ത്തു വി​ഴു​ങ്ങാ​ൻ ശ്ര​മി​ച്ച ശ​ശി​ക​ല​യെ​പ്പോ​ലും പു​റ​ത്താ​ക്കി​യ നേ​താ​വാ​ണ് എ​ട​പ്പാ​ടി. അ​താ​ണ് പു​തി​യ പാ​ർ​ട്ടി​യു​ണ്ടാ​ക്കാ​ൻ ശ​ശി​ക​ല​യെ ക​ഴി​ഞ്ഞവാ​രം പ്രേ​രി​പ്പി​ച്ച​ത്. ജ​യ​ലളി​ത​യു​ടെ 78ാമ​ത്തെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ മ​ധു​ര​യി​ൽ​െവ​ച്ച് താ​ൻ പു​തി​യ പാ​ർ​ട്ടി ഉ​ണ്ടാ​ക്കു​മെ​ന്നും അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു ഭ​ര​ണ​ക്ക​സേ​ര കൈ​ക്ക​ലാ​ക്കു​മെ​ന്നും ശ​ശി​ക​ല പ്ര​സ്താ​വി​ച്ചി​രു​ന്നു. അ​താ​ക​ട്ടെ എ​ട​പ്പാ​ടി​ക്ക് ക​ന​ത്ത ഷോ​ക്കാ​ണ് ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്. “അ​യാ​ളു​ടെ പേ​രുപ​റ​യാ​ൻ​പോ​ലും എ​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ല,” എ​ന്നാ​ണ​വ​ർ മ​ധു​ര​യി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ശ​ശി​ക​ല​യു​ടെ ബ​ന്ധു​വും എ​.എം​.എം.​കെ നേ​താ​വു​മാ​യ ടി​.ടി.​വി. ദി​ന​ക​ര​ൻ അ​വ​രെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. ‘‘ഇ​ഡ്ഡ​ലി​യും സ​മ്പാ​റും ഉ​ണ്ടാ​ക്കു​ന്ന​തു​പോ​ലെ​യ​ല്ല പു​തി​യ പാ​ർ​ട്ടി​യു​ണ്ടാ​ക്കു​ന്ന​ത്” എ​ന്നാ​ണ് ദി​ന​ക​ര​ൻ അ​വ​രെ ക​ളി​യാ​ക്കി​യ​ത്. പു​തി​യ പാ​ർ​ട്ടി ഉ​ണ്ടാ​യാ​ൽ​ത്ത​ന്നെ ശ​ശി​ക​ല​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ല. അ​ഴി​മ​തി​ക്കേ​സി​ലെ വി​ധി​യ​താ​ണ്. തേ​വ​ർ, മു​ക്കു​ള​ത്തൂ​ർ, നാ​ടാ​ർ, ദ​ലി​ത് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ വോ​ട്ടു​ബാ​ങ്കാ​യി അ​റി​യ​പ്പെ​ടു​ന്ന കൊ​ങ്കു​നാ​ട് ജ​യ​ല​ളി​ത​യു​ടെ കാ​ല​ത്ത് എ.ഐ.എ.ഡി.എം.കെ ശ​ക്തി​കേ​ന്ദ്ര​മാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​ർ, ഈ​റോ​ഡ്, സേ​ലം, നാ​മ​ക്ക​ൽ, ക​രൂ​ർ, തി​രു​പ്പൂ​ർ ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കൊ​ങ്കു​നാ​ട്. എ​ന്നാ​ൽ, ഇ​തെ​ല്ലാം ഇ​ന്ന് ഡി.എം.കെ​യു​ടെ കൈ​പ്പി​ടി​യി​ലാ​ണ്. </p>
<p> ദേ​ശീ​യ​ക​ക്ഷി​യാ​യ ബി.ജെ.പിയു​ടെ ത​മി​ഴ്നാ​ട്ടി​ലെ തേ​രോ​ട്ടം തു​ട​ക്ക​ത്തി​ൽ എ.ഐ.എ.ഡി.എം.കെ​യെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രു​ന്നു. ഹി​ന്ദു​ത്വ​ത്തി​ന്‍റെ മു​ഖം​മൂ​ടി​യു​മ​ണി​ഞ്ഞ് ഇ​ന്ത്യ​യെ മൊ​ത്ത​ത്തി​ല്‍ സ്വ​ന്തം കാ​ല്‍ക്കീ​ഴി​ല്‍ ഒ​തു​ക്കു​വാ​നു​ള്ള ബി.ജെ.പിയു​ടെ കു​ടി​ല​ത​ന്ത്ര​ങ്ങ​ളെ അ​മ​ര്‍ച്ചചെ​യ്യേ​ണ്ട​ത് ഡി.എം.കെ സ​ഖ്യ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ ബി.ജെ.പിക്ക് കാ​ര്യ​മാ​യ നേ​ട്ട​മൊ​ന്നും സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മോ​ദി​ക്കും അ​മി​ത് ഷാ​ക്കും ന​ന്നാ​യ​റി​യാം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് സ​ഖ്യ​ക​ക്ഷി​ക​ളെ മു​ന്നി​ൽ​നി​ർ​ത്തി​യു​ള്ള കു​ടി​ല​ത​ന്ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും. </p>
<p>ഇ​പ്പോ​ൾ ഡി.എം.കെ​യു​ടെ മു​ന്നി​ലെ കീ​റാ​മു​ട്ടി ന​ട​ൻ വി​ജ​യിയുടെ ത​മി​ഴ​ക വെ​ട്രി​ക​ഴ​ക​മാ​ണ് (ടി​.വി.​കെ). വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ര്യ​മാ​യ നേ​ട്ട​മൊ​ന്നും സൃ​ഷ്ടി​ക്കാ​ൻ ടി​.വി.​കെ​ക്ക് ക​ഴി​യില്ലെ​ങ്കി​ലും മോ​ശ​മ​ല്ലാ​ത്ത വോ​ട്ടു​പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കാം. എം​.ജി​.ആ​റി​നെ​പ്പോ​ലെ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യാ​ടി​ത്ത​റ​യൊ​ന്നും വി​ജ​യിക്ക് ഇല്ലെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​രി​ൽ ഒ​രു വി​ഭാ​ഗ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞേ​ക്കും. ന​ട​ൻ സീ​മാന്റെ നാം ​ത​മി​ഴ​ർ ക​ക്ഷി (എ​ൻ​.ടി​.കെ) 234 മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ൽ 116 സ്ത്രീ​ക​ളും 117 പു​രു​ഷ​ന്മാ​രും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​മു​ണ്ടാ​കും.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833716-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020d2KSpplUW8PnaFA4fkgYgOoUe0CXGyi77291535" data-watermark="false" style="width: 100%;" info-selector="#info_item_1776577292751">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776577292751"></div>
</div>
<p>ദ്ര​വീ​ഡി​യ​ൻ ചി​ന്താ​ഗ​തി​യും ഹി​ന്ദു​ത്വ​ അ​ജ​ണ്ട​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ബി.ജെ.പിക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ത​ങ്ങ​ളെ നി​ലം​പ​രി​ശാ​ക്കാ​ൻ ഹി​ന്ദു​ത്വ​ അ​ജ​ണ്ടക​ൾ​ക്ക് ക​ഴി​യി​ല്ലെ​ന്ന് ഡി.എം.കെ​ക്ക് അ​റി​യാം. അ​തു​തന്നെ​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ തു​റു​പ്പു​ചീ​ട്ടും. ഡി.എം.കെ മ​ന്ത്രി​മാ​ർ​ക്കെ​തി​രെ​യു​ള്ള അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ പ​ര​മാ​വ​ധി മു​ത​ലെ​ടു​ക്കു​ക​യാ​ണ് ബി.ജെ.പിയു​ടെ ഉ​ന്നം. അ​തി​നാ​യി സി.ബി.ഐ, ഇ​.ഡി തു​ട​ങ്ങി​യ കേ​ന്ദ്ര​സ്ഥാ​പ​ന​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, ഇ​തൊ​ന്നും സ്റ്റാ​ലി​നെ ഒ​രു​ത​ര​ത്തി​ലും വ്യാ​കു​ല​പ്പെ​ടു​ത്തു​ന്നി​ല്ല. സാം​സ്കാ​രി​ക​ സ്വ​ത്വ​ത്തിന്റെ കാ​ര്യ​ത്തി​ൽ ത​മി​ഴ​കം മു​ന്നി​ലാ​ണ്. അ​തു​ത​ന്നെ​യാ​ണ് ഡി.എം.കെ​യു​ടെ വി​ജ​യ​സാ​ധ്യ​ത​യും. </p>
<p>എ​ന്താ​യാ​ലും ചി​ല സ​ർവേ ​ഫ​ല​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്. 234 സീ​റ്റു​ക​ളി​ൽ 40 ശ​ത​മാ​നം വോ​ട്ടു​നേ​ടി ഡി.എം.കെ​ സ​ഖ്യം മു​ന്നി​ലെ​ത്തു​മെ​ന്നാ​ണ് ലോ​ക്പോ​ൾ ന​ട​ത്തി​യ സ​ർ​വേ പ​റ​യു​ന്ന​ത്. 181 മു​ത​ൽ 189 സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന് അ​വ​ർ പ്ര​വ​ചി​ക്കു​ന്നു. എ.ഐ.എ.ഡി.എം.കെ സ​ഖ്യം 29 ശ​ത​മാ​നം വോ​ട്ട് നേ​ടി 38 മു​ത​ൽ 42 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ൽ, 23.9 ശ​ത​മാ​നം വോ​ട്ട് ഷെ​യ​റോ​ടെ വി​ജ​യ് എ​ട്ടു മു​ത​ൽ പ​ത്തു​ വ​രെ സീ​റ്റു നേ​ടാം. 4.9 ശ​ത​മാ​നം വോ​ട്ട് പ്ര​തീ​ക്ഷി​ക്കാ​വു​ന്ന സീ​മാന്റെ പാ​ർ​ട്ടി​ക്ക് ഒ​രു സീ​റ്റും കി​ട്ടി​ല്ല. </p>
<p>എ​ന്നാ​ൽ, ക​ഴി​ഞ്ഞ വാ​രം സ​ർ​വേ ന​ട​ത്തി​യ അ​ഗ്നി ന്യൂ​സ് സ​ർ​വി​സിന്റെ പ്ര​വ​ച​നം വ്യ​ത്യ​സ്ത​മാ​ണ്. 234 സീ​റ്റി​ൽ 41.9 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി 180 സീ​റ്റു​ക​ൾ ഡി.എം.കെ മു​ന്ന​ണി നേ​ടും എ​ന്നാ​ണ് അ​ഗ്നി ന്യൂ​സ് സ​ർ​വിസ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 38.5 ശ​ത​മാ​നം വോ​ട്ട് നേ​ടി 54 സീ​റ്റു​ക​ൾ എ.ഐ.എ.ഡി.എം.കെ സ​ഖ്യം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തും. വി​ജ​യിയുടെ ടി​.വി.കെ 9.7 ​ശ​ത​മാ​നം വോ​ട്ടും സീ​മാന്റെ നാം ​ത​മി​ഴ​ർ ക​ക്ഷി 4.8 ശ​ത​മാ​നം വോ​ട്ടു​ം ക​ര​സ്ഥ​മാ​ക്കു​മെ​ന്ന് സ​ർ​വേ പ​റ​യു​ന്നു. </p>
<p>എ​ങ്ങ​നെ​യൊ​ക്കെ ക​ണ​ക്കു​കൂ​ട്ടി​യാ​ലും വ​രാ​ൻപോ​കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​തി​പ​ക്ഷ​ത്തി​നു നി​ർ​ണാ​യ​ക​മാ​ണ്. കാ​ര്യ​മാ​യ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മൊ​ന്നും ത​മി​ഴ​ക​ത്ത് നി​ല​വി​ലി​ല്ല. ഭ​ര​ണ​മി​ക​വും സ​ഖ്യ​ക​ക്ഷി​ക​ളെ സ​മ​ചി​ത്ത​ത​യോ​ടെ ത​ന്നോ​ടൊ​പ്പം നി​ർ​ത്താ​നു​ള്ള ക​ഴി​വും സ്റ്റാ​ലി​ൻ ഇ​തി​ന​കം തെ​ളി​യി​ച്ചു​ ക​ഴി​ഞ്ഞു. അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളും ജ​ന​കീ​യാ​ടി​ത്ത​റ തി​രി​ച്ച​റി​യാ​നു​ള്ള ശേ​ഷി​യും ഇ​ല്ലാ​ത്ത എ.ഐ.എ.ഡി.എം.കെ സ​ഖ്യം ഇ​ന്ന് സ​ങ്കീ​ർ​ണ​മാ​യ വ​ഴി​ത്തി​രി​വി​ലാ​ണ്. ബി.ജെ.പിയു​ടെ സ​ഹ​ക​ര​ണം ഈ ​സ​ഖ്യ​ത്തെ ഒ​രു വി​ധ​ത്തി​ലും സ​ഹാ​യി​ക്കി​ല്ല എ​ന്ന് ഡി.എം.കെ സ​ഖ്യം തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. ഇ​തെ​ല്ലാം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി.എം.കെ സ​ഖ്യ​ത്തി​ന് കാ​ര്യ​മാ​യ മേ​ൽ​ക്കോ​യ്മ സൃ​ഷ്ടി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.</p>
<h3>ബ്രാ​ഹ്മ​ണന്റെ ഗ​തി​കേ​ട്</h3>
<p>പാ​മ്പി​നെ​യും ബ്രാ​ഹ്മ​ണ​നെ​യും ഒ​ന്നി​ച്ചുക​ണ്ടാ​ൽ ആ​ദ്യം ബ്രാ​ഹ്മ​ണ​നെ കൊ​ല്ലു​ക എ​ന്നു​പ​റ​ഞ്ഞ​ത് ദ്രാ​വി​ഡ​ക​ഴ​കം നേ​താ​വ് ഇ​.വി. രാ​മ​സ്വാ​മി​ നാ​യ്ക്ക​രാ​ണെ​ന്ന് ത​മി​ഴ​ക​ത്ത് ഒ​രു ചൊ​ല്ലു​ണ്ട്. ഇ​ത് ശ​രി​യാ​ണോ എ​ന്ന് നി​ശ്ച​യ​മി​ല്ല. ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​തി​നുമു​മ്പും ശേ​ഷ​വും താ​ഴ്ന്നജാ​തി​യി​ലു​ള്ള ത​മി​ഴ്ജ​ന​ത​യെ സ​ർ​ക്കാ​ർത​ല​ത്തി​ൽ ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്ന ബ്രാ​ഹ്മ​ണ​ർ ദ്രോ​ഹി​ച്ചി​രു​ന്നു എ​ന്ന​ത് ച​രി​ത്രം. തൊ​ണ്ണൂ​റു ശ​ത​മാ​നം ഔ​ദ്യോ​ഗി​ക​ പ​ദ​വി​ക​ളി​ലും അ​ന്ന് മൂ​ന്നു ശ​ത​മാ​നം വ​രു​ന്ന ബ്രാ​ഹ്മ​ണ​രാ​യി​രു​ന്നു. അ​ന്ന​ത്തെ ബ്രാ​ഹ്മ​ണ​വി​രു​ദ്ധ​ വി​കാ​ര​ത്തിന്റെ അ​ടി​ത്ത​ട്ടി​ൽനി​ന്നാ​ണ് ദ്രാ​വി​ഡ​ പ്ര​സ്ഥാ​നം ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​ന് ചു​ക്കാ​ൻപി​ടി​ച്ച​താ​ക​ട്ടെ ഇ​.വി​.ആ​റും. അ​ങ്ങ​നെ ബ്രാ​ഹ്മ​ണ​വി​രു​ദ്ധ നി​ല​പാ​ടും ഹി​ന്ദി​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​വും ദ്രാ​വി​ഡ​പ്ര​സ്ഥാ​ന​ങ്ങ​ളെ ത​മി​ഴ്നാ​ട്ടി​ൽ വ​ള​രാ​ൻ സ​ഹാ​യി​ച്ചു. </p>
<p>എ​ന്നാ​ൽ, ദ്രാ​വി​ഡ​ പാ​ർ​ട്ടി​ക​ളു​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ളി​ൽനി​ന്ന് ബ്രാ​ഹ്മ​ണ​സ​മു​ദാ​യ​ത്തെ മ​ന​ഃപൂർവം മാ​റ്റി​നി​ർ​ത്തു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു. വ​രു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും അ​ത് തെ​ളി​യി​ക്കു​ന്നു. ക​ഴി​ഞ്ഞ 35 വ​ർ​ഷ​ത്തെ ത​മി​ഴ്നാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ ഒ​രു ബ്രാ​ഹ്മ​ണ​ സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്കാ​ൻ പ്ര​ധാ​ന​പ്പെ​ട്ട ദ്രാ​വി​ഡ​ക​ക്ഷി​ക​ൾ താ​ൽ​പ​ര്യം കാ​ണി​ച്ചി​ട്ടി​ല്ല. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം ബ്രാ​ഹ്മ​ണ​നാ​യ ആ​ർ. ന​ട​രാ​ജ് എ​ന്ന റി​ട്ട​യേ​ർ​ഡ് ഡി​.ജി.​പി​​െയ മാ​ത്ര​മാ​ണ് മൈ​ലാ​പ്പൂരി​ൽ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​ര​ത്തി​ന് ഇ​റ​ക്കി​യ​ത്. ത​മി​ഴ്നാ​ട് ബ്രാ​ഹ്മി​ൺ അ​സോ​സി​യേ​ഷന്റെ പി​ന്തു​ണ ഉ​ണ്ടാ​യി​ട്ടും ഇ​ക്കു​റി ബി.ജെ.പിയു​ടെ 27 സീ​റ്റു​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും ഒ​രു ബ്രാ​ഹ്മ​ണ​ സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​യി​ല്ല. ഡി.എം.കെ​യും കോ​ൺ​ഗ്ര​സും ബ്രാ​ഹ്മ​ണ​സ​മു​ദാ​യ​ത്തി​ന് നേ​രെ ക​ണ്ണ​ട​ച്ചു. എ​ന്നാ​ൽ, വി​ജ​യിയുടെ ടി​.വി​.കെ ശ്രീ​രം​ഗം, മൈ​ലാ​പ്പൂ​ർ എ​ന്നീ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ബ്രാ​ഹ്മ​ണ​സ്ഥാ​നാ​ർ​ഥിക​ളെ ക​ണ്ടെ​ത്തി. സീ​മാന്റെ എ​ൻ​.ടി.​കെ ആ​ക​ട്ടെ ആ​റ് ബ്രാ​ഹ്മ​ണ​സ്ഥാ​നാ​ർ​ഥിക​ളെ മ​ത്സ​രി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നും പെ​രി​യാ​റിന്റെ നി​ല​പാ​ടു​ക​ളെ വി​മ​ർ​ശി​ക്കു​ക​യും എ​തി​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള സീ​മാ​ൻ പ​റ​യു​ന്നു –“ബ്രാ​ഹ്മി​ൺ​ ക​ട്ട​പ്പാ​ര​കൊ​ണ്ട് ദ്രാ​വി​ഡ ഭി​ത്തി​ക​ൾ ത​ക​ർ​ക്കും.” </p>
<p> ബ്രാ​ഹ്മ​ണ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട രാ​മ​നാ​ഥ​ൻ, ന​ട​രാ​ജ്, മൈ​ത്രേ​യ​ൻ എ​ന്നി​വ​രെ ജ​യ​ല​ളി​ത​യു​ടെ കാ​ല​ത്ത് ലോ​ക​്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ച്ചി​ട്ടു​ണ്ട്. എം.​ജി.​ആ​ർ തന്റെ മ​ന്ത്രി​സ​ഭ​യി​ൽ ബ്രാ​ഹ്മ​ണ​നാ​യ എ​ച്ച്.വി. ​ഹ​ൺ​ഡേ​യെ ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​ക്കി. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം ബ്രാ​ഹ്മ​ണ​സ​മു​ദാ​യ​ത്തി​ൽനി​ന്ന് വ​ലി​യൊ​രു വി​ഭാ​ഗം ബി.ജെ.പിയി​ലേ​ക്ക് മാ​റി എ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ന​ട​ൻ വി​ജ​യ് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന അ​ഞ്ച് വി​ഗ്ര​ഹ​ങ്ങ​ളി​ൽ (ഐ​ക്ക​ൺ) ഒ​ന്ന് പെ​രി​യാ​റാ​ണ്. പ​ക്ഷേ, ത​ങ്ങ​ൾ ബ്രാ​ഹ്മ​ണ​വി​രു​ദ്ധ​ര​ല്ല എ​ന്ന സ​ന്ദേ​ശ​മാ​ണ് വി​ജ​യ് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ന​ൽ​കു​ന്ന​ത്. നി​രീ​ശ്വ​ര​വാ​ദി​യാ​ണെ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ച്ച ബ്രാ​ഹ്മ​ണ​നാ​യ ന​ട​ൻ ക​മ​ൽഹാ​സ​നെ അ​ടു​ത്തി​ടെ രാ​ജ്യ​സ​ഭ അം​ഗ​മാ​ക്കി​യ​ത് ഡി.എം.കെ​യാ​ണ്. പ​ക്ഷേ, ത​ങ്ങ​ൾ​ക്ക് ബ്രാ​ഹ്മ​ണ​വി​രു​ദ്ധ നി​ല​പാ​ടാ​ണ് ഉ​ള്ള​തെ​ന്ന് തെ​ളി​യി​ക്കാ​ൻ ഡി.എം.കെ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833721-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020jmuOiKKBKEzLbKeoUFLFfFVsXJ56mZ3l7597014" data-watermark="false" style="width: 100%;" info-selector="#info_item_1776577598219">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776577598219"></div>
</div>
<p> </p>
<h3>ശി​ഥി​ല​മാ​കു​ന്ന രാ​ഷ്ട്രീ​യ​ സ​ദാ​ചാ​രം</h3>
<p>മ​ത്സ​രരം​ഗ​ത്തു​ള്ള അ​ഞ്ച് സ​ഖ്യ​ക​ക്ഷി​ക​ളി​ൽ വ​ള​രെ​യ​ധി​കം ബ​ല​ഹീ​ന​മെ​ന്ന് പ​റ​യാ​വു​ന്ന​ത് ശ​ശി​ക​ല​യു​ടെ എ​.ഐ.​പി​.ടി.​എം.​എം.​കെ​യും ഡോ. ​രാ​മ​ദാ​സിന്റെ ശേ​ഷി​ച്ച പി​.എം.​കെ​യും അ​ട​ങ്ങു​ന്ന സ​ഖ്യ​ക​ക്ഷി​യാ​ണ്. ജ​യ​ല​ളി​ത​ക്കു​ശേ​ഷം അ​ധി​കാ​ര​ത്തിന്റെ സു​ഖ​ശീ​ത​ള​ച്ഛാ​യ​ക​ളി​ൽ വി​രാ​ജി​ക്കാ​മെ​ന്ന് വ്യാ​മോ​ഹി​ച്ചി​രി​ക്കെ​യാ​ണ് അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്പാ​ദ​ന​ക്കേ​സി​ൽ 2017ൽ ​ശ​ശി​ക​ല​യെ കോ​ട​തി ശി​ക്ഷി​ക്കു​ന്ന​ത്. ബംഗളൂ​രു അ​ഗ്ര​ഹാ​രാ ജ​യി​ലി​ൽ നാ​ലു​വ​ർ​ഷം കി​ട​ക്കേ​ണ്ടി​യും വ​ന്നു. </p>
<p>അ​ഴി​മ​തി​യു​ടെ മൊ​ത്ത​ക്ക​ച്ച​വ​ടം ഏ​റ്റെ​ടു​ത്ത ശ​ശി​ക​ല ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ക​ടു​ത്ത നി​രാ​ശ​യി​ലാ​യി​രു​ന്നു. കാ​ര​ണം അ​ധി​കാ​ര​മി​ല്ലാ​ത്ത ജി​വി​തം സ്വ​പ്നം കാ​ണാ​ൻ​പോ​ലും ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ജ​യ​ല​ളി​ത​യു​ടെ വി​നാ​ശ​ത്തി​ന് കാ​ര​ണ​മാ​യ​തും ശ​ശി​ക​ല​യു​ടെ നെ​റി​കെ​ട്ട പ​ണ​മോ​ഹ​മാ​യി​രു​ന്നു. 1991 മു​ത​ല്‍ വാ​രി​ക്കൂ​ട്ടി​യ സ​മ്പ​ത്തെ​ല്ലാം അ​ന്യം​നി​ന്നു പോ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍ അ​ധി​കാ​ര​ത്തി​ന്‍റെ ത​ല​പ്പ​ത്തു​ത​ന്നെ എ​ത്ത​ണം. ആ​യി​ര​ക്ക​ണ​ക്കി​നു കോ​ടി​യു​ടെ ബി​നാ​മി സ്വ​ത്തു​ക്ക​ളാ​ണ് അ​വ​രെ വ്യാ​കു​ല​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​ബോ​ധ​മാ​ണ് ആ​രെ കൂ​ട്ടു​പി​ടി​ച്ചാ​ലും വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. </p>
<p>2021 ജ​നു​വ​രി​യി​ൽ ജ​യി​ലി​ൽനി​ന്ന് മോ​ചി​ത​യാ​യ അ​വ​രു​ടെ രാ​ഷ്ട്രീ​യ​മോ​ഹ​ങ്ങ​ളൊ​ക്കെ ത​കി​ടം​മ​റി​ഞ്ഞി​രു​ന്നു. അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് സ്വ​ത്തു​ക്ക​ളും മ​റ്റ് സ​ന്നാ​ഹ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​വ​ർ​ക്ക് രാ​ഷ്ട്രീ​യ​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധു​വാ​യ ദി​ന​ക​ര​ൻ, എ​ട​പ്പാ​ടി, പ​ന്നീർസെൽ​വം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല വ​മ്പ​ന്മാ​രും വ​ഴി​മാ​റി സ​ഞ്ച​രി​ച്ചു. അ​ങ്ങ​നെ​യാ​ണ് പു​തി​യ പാ​ർ​ട്ടി രൂ​പവത്ക​രി​ക്കാ​ൻ ചി​ന്ന​മ്മ​യെ ചി​ന്തി​പ്പി​ച്ച​ത്. ത​ന്നോ​ടൊ​പ്പം ചേ​രാ​ൻ കി​ട്ടി​യ​ത് പ​ട്ടാ​ളി​മ​ക്ക​ൾ​ ക​ക്ഷി സ്ഥാ​പ​ക​ൻ ഡോ​. രാ​മ​ദാ​സിന്റെ പാ​ർ​ട്ടി​യു​ടെ ഒ​രു ക​ഷ​ണം മാ​ത്ര​മാ​ണ്. സ്വ​ന്തം മ​ക​ൻ പി​.എം.​കെ​യു​ടെ പാ​ലം​ വ​ലി​ച്ച് താ​ഴെ​യി​ട്ട് വ​ലി​യൊ​രു ഭാ​ഗം അ​ട​ർ​ത്തി​യെ​ടു​ത്ത് എൻ.ഡി.എ സ​ഖ്യ​ത്തി​ലേ​ക്ക് പോ​യ​പ്പോ​ൾ വി​ഷ​ണ്ണ​നാ​യി നോ​ക്കി​നി​ന്ന രാ​മ​ദാ​സി​നെ മാ​ടി​വി​ളി​ച്ച​ത് ശ​ശി​ക​ല​യാ​യി​രു​ന്നു. </p>
<p>പാ​ർ​ട്ടി​യെ ഒ​രു വ​ട​വൃ​ക്ഷം​പോ​ലെ ന​ട്ടു​ന​ന​ച്ചു വ​ള​ർ​ത്തി​യ​ത് താ​നാ​യി​രു​ന്നു എ​ന്ന് ഡോ​. രാ​മ​ദാ​സ് വി​ല​പി​ക്കു​മ്പോ​ൾ സ​ഹാ​യ​ത്തി​ന് എ​ത്തി​യ​ത് ശ​ശി​ക​ല​യാ​യി​രു​ന്നു. തന്റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ മാ​മ്പ​ഴം മ​ര​വി​പ്പി​ക്കാ​ൻ കോ​ട​തി ക​ഴി​ഞ്ഞദി​വ​സം ഉ​ത്ത​ര​വി​ട്ട​തും ഡോ. അ​യ്യാ​ക്ക് തി​രി​ച്ച​ടി​യാ​യി. അ​ൻ​പു​മ​ണി രാ​മ​ദാ​സി​നെ പു​റ​ത്താ​ക്കി​ക്കൊ​ണ്ട് പാ​ർ​ട്ടി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും പൊ​ളി​ഞ്ഞു. സ​ഖ്യ​ത്തി​ൽ ചേ​ർ​ക്കാ​ൻ ഡി.എം.കെ​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വി​ടെ​യും ര​ക്ഷ​കി​ട്ടി​യി​ല്ല. അ​ഴി​മ​തി​ക്കും അ​മി​ത​ സാ​മ്പ​ത്തി​ക ശേ​ഖ​ര​ണ​ത്തി​നും ശി​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു സ്ത്രീ​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യം ഉ​ണ്ടാ​ക്കി​യ​തി​ൽ പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. </p>
<p>1983 ജൂ​ലൈ 16നാ​ണ് വ​ണ്ണി​യാ​ർ സ​മു​ദാ​യ​ത്തിന്റെ ഉ​ന്ന​മ​ന​ത്തി​നുവേ​ണ്ടി ഡോ​. രാ​മ​ദാ​സ് പി.​എം.​കെ സ്ഥാ​പി​ക്കു​ന്ന​ത്. വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ൽ വേ​രു​ക​​ളു​ള്ള സ​മു​ദാ​യ​മാ​യി​രു​ന്നു രാ​മ​ദാ​സിന്റെ ഉ​ന്നം. സ്വ​ന്തം കു​ടും​ബ​ത്തി​ൽനി​ന്ന് ആ​രെ​യും പാ​ർ​ട്ടി​യു​ടെ ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മി​ക്കി​ല്ല എ​ന്ന് തു​ട​ക്ക​ത്തി​ൽ വീ​മ്പ​ടി​ച്ച രാ​മ​ദാ​സ് പി​ന്നാ​ട് മ​ക​നെ​ത്ത​ന്നെ മു​ന്നി​ൽ നി​ർ​ത്തേ​ണ്ടി വ​രി​ക​യും കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന​ത്തു​വ​രെ എ​ത്തി​ക്കു​ക​യും ചെ​യ്തു. മ​ക​ൻ പി​ണ​ങ്ങി പോ​യ​പ്പോ​ൾ മൂ​ത്ത​മ​ക​ൾ ശ്രീ​കാ​ന്തി പ​ര​ശു​രാ​മ​നെ​യാ​ണ് പാ​ർ​ട്ടി​യു​ടെ മു​ൻ​നി​ര​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു പാ​ർ​ട്ടി​ക​ളും അ​ട​ങ്ങു​ന്ന സ​ഖ്യം എ​ല്ലാ സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ർ​ഥിക​ളെ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. വ​ള​രെ പ്ര​തീ​ക്ഷ​ക​ളൊ​ന്നും ഇ​വ​ർ​ക്കി​ല്ല. എ​ന്താ​യാ​ലും മു​ന്ന​ണി​യു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്തി​ലാ​ണെ​ന്ന് മാ​ത്രം ഇ​ര​വ​ർ​ക്കും അ​റി​യാം.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/19/2833722-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402005akCufHiUVqxF2t3CHcsk1c6Pe04Joz7711077" data-watermark="false" style="width: 100%;" info-selector="#info_item_1776577712364">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1776577712364"></div>
</div>
<p> </p>
<h3>അ​ഞ്ച് ത​ല​സ്ഥാ​ന​ങ്ങ​ളു​ടെ ശി​ൽ​പി </h3>
<p>അ​ഭി​ന​യ​ത്തി​ലും സം​വി​ധാ​ന​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട് രാ​ഷ്ട്രീ​യ​ത്തി​ൽ എ​ത്തി​യ സെ​ന്ത​മി​ഴ​ൻ സീ​മാ​ൻ 2010 മേ​യ് 10നാ​ണ് നാം ​ത​മി​ഴ​ർ ക​ക്ഷി (എ​ൻ​.ടി.​കെ) എ​ന്ന സ്വ​ന്തം പാ​ർ​ട്ടി രൂ​പവത്​ക​രി​ക്കു​ന്ന​ത്. 1958ല്‍ ​എ​സ്.പി. ആ​ദി​ത്യ​നാ​ർ നാം ​ത​മി​ഴ​ർ​ ക​ക്ഷി എ​ന്ന പേ​രി​ൽ രൂ​പവത്ക​രി​ച്ച പാ​ർ​ട്ടി​യെ ഏ​റ്റെ​ടു​ത്താ​ണ് സീ​മാ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. അ​ഞ്ചു ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും എ​ട്ടോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്ത സീ​മാ​ൻ ച​ല​ച്ചി​ത്ര​രം​ഗ​ത്ത് ഒ​രു പ​രാ​ജ​യ​മാ​യി​രു​ന്നു. </p>
<p>ശ്രീ​ല​ങ്ക​ൻ ത​മി​ഴ​രോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി​യി​രു​ന്ന സീ​മാ​ൻ അ​തു​വ​ഴി നി​ര​വ​ധി കേ​സു​ക​ളി​ലും പെ​ട്ടി​ട്ടു​ണ്ട്. ത​മി​ഴ് ദേ​ശീ​യ​ത​യാ​ണ് ഈ ​പാ​ർ​ട്ടി​യു​ടെ ല​ക്ഷ്യം. പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ത്സ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ ഏ​റെ വോ​ട്ടു​പി​ടി​ക്കാ​ൻ സീ​മാ​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. തെര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു ആ​ചാ​രം​പോ​ലെ ന​ട​ത്തു​ന്ന​തി​ൽ അ​തീ​വ ത​ൽ​പ​ര​നും. ഇ​ക്കു​റി​യും 234 മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൻ​.ടി.​കെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടു​ണ്ട്. അ​തി​ൽ പ​കു​തി സീ​റ്റും സ്ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റിനും സീ​റ്റ് കൊ​ടു​ത്തി​ട്ടു​ണ്ട്.</p>
<p>ലോ​ക​്സ​ഭ​യി​ലും നി​യ​മ​സ​ഭ​യി​ലും സ്ത്രീ​ക​ൾ​ക്ക് മ​ണ്ഡ​ല​ങ്ങ​ൾ സം​വ​ര​ണം​ ചെ​യ്യു​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തിന്റെ പ്ര​ക​ട​നപ​ത്രി​ക​യി​ൽ പ​റ​യു​ന്ന​ത്. ത​മി​ഴ​ക​ത്തിന്റെയും പാ​ർ​ട്ടി​യു​ടെ​യും ഭാ​വി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വ​ചി​ക്കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക. 400 പേ​ജ് വ​രു​ന്ന പ​ത്രി​ക​യി​ൽ അ​ത്ഭു​ത​ങ്ങ​ളു​ടെ കൂ​മ്പാ​രം കാ​ണാം. എ​ൻ​.ടി.​കെ വി​ജ​യി​ച്ചാ​ൽ ത​മി​ഴ്നാ​ട്ടി​ൽ അ​ഞ്ച് ത​ല​സ്ഥാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കും. ചെ​ന്നൈ, തൃ​ച്ചി, മ​ധു​രൈ, കോ​യ​മ്പ​ത്തൂ​ർ, ക​ന്യാ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും ത​ല​സ്ഥാ​ന​ങ്ങ​ൾ. അ​ഡ്മി​നി​സ്ട്രേ​റ്റിവ് ത​ല​സ്ഥാ​നം തൃ​ച്ചി​യി​ലാ​യി​രി​ക്കും. 60 വ​യ​സ്സ് ക​ഴി​ഞ്ഞ ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സ പെ​ൻ​ഷ​ൻ, മ​ദ്യ​പാ​നി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, 21 ല​ക്ഷം ഏ​ക്ക​ർ ഭൂ​മി കൃ​ഷി​ഭൂ​മി​യാ​ക്കും തു​ട​ങ്ങി​യ നൂ​റു​ക​ണ​ക്കി​ന് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. </p>
<p>മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മേ ചി​കി​ത്സി​ക്കാ​ൻ പാ​ടു​ള്ളൂ. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മേ പ​ഠി​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ പ്ര​സി​ഡന്റി​നെ നേ​രി​ട്ട് തി​ര​ഞ്ഞെ​ടു​ക്കാ​ൻ​വേ​ണ്ടി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തിചെ​യ്യും. സു​പ്രീം​കോ​ട​തി​യു​ടെ ബെ​ഞ്ച് ചെ​ന്നൈ​യി​ൽ സ്ഥാ​പി​ക്കും. എ​ല്ലാ​വ​ർ​ക്കും വോ​ട്ട് നി​ർ​ബ​ന്ധി​ത​മാ​ക്കും. ത​മി​ഴ്നാ​ടി​നെ പി​ടി​ച്ചു കു​ലു​ക്കി​യ കാ​ട്ടു​ക​ള്ള​ൻ വീ​ര​പ്പന്റെ മ​ക​ൾ വി​ദ്യാ​റാ​ണി മേ​ട്ടൂ​രി​ൽ എ​ൻ​.ടി​.കെ സ്ഥാ​നാ​ർ​ഥിയാ​ണ്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/tamil-nadus-election-season-1512567</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/tamil-nadus-election-season-1512567</guid>
<category><![CDATA[Weekly,Archives,Articles,Premium,27 APR 2026]]></category>
<dc:creator><![CDATA[പി.​കെ. ശ്രീ​നി​വാ​സ​ന്‍]]></dc:creator>
<pubDate>Mon, 20 Apr 2026 02:30:15 GMT</pubDate>
</item>
<item>
<title><![CDATA[ഒപ്പം]]></title>
<description/>
<enclosure length="299866" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833703-untitled-2.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833703-untitled-2.gif'/><figcaption></figcaption></figure><p>ദൈവം ദലിതര്‍ക്കും ആദിവാസികള്‍ക്കുമൊപ്പം </p>
<p>അവസാനത്തെ പാട്ട് പാടുന്നു </p>
<p>കൊല്ലപ്പെട്ട കുട്ടികള്‍ ചോര വീണ </p>
<p>മണ്ണ് ശിരസ്സിലേറ്റി ആ പാട്ടിന്റെ </p>
<p>താളത്തില്‍ നൃത്തംവെക്കുന്നു </p>
<p>ആ പാട്ടിന്റെ ഭാഷ എനിക്ക് മനസ്സിലായില്ല– </p>
<p>പല ഭാഷകള്‍ ചേര്‍ന്ന് മഴവില്ല് പോലെ </p>
<p>ചക്രവാളത്തില്‍നിന്ന് </p>
<p>ചക്രവാളത്തിലേക്ക് വളയുന്ന ഒന്ന്. </p>
<p>അതില്‍ ആദ്യത്തെ ഭാഷയുണ്ടായിരുന്നു, </p>
<p>അവസാനത്തെ ഭാഷയും. </p>
<p> ആ കുട്ടികളുടെ നൃത്തത്തില്‍ </p>
<p>ആദ്യത്തെ മനുഷ്യരുടെ നൃത്തമുണ്ടായിരുന്നു </p>
<p>മനുഷ്യര്‍ക്കും മുമ്പുള്ള </p>
<p>മണ്ണിന്റെയും ജലത്തിന്റെയും </p>
<p>വായുവിന്റെയും മേഘങ്ങളുടെയും നൃത്തവും </p>
<p>മനുഷ്യരെ അതിജീവിക്കാന്‍ പോകുന്ന </p>
<p>ആട്ടിന്‍കുട്ടികളുടെയും മീനുകളുടെയും </p>
<p>ശലഭങ്ങളുടെയും ഇലകളുടെയും നൃത്തം </p>
<p>ഇതാ ഞാനും ഇപ്പോള്‍ ആ പാട്ടു മൂളുകയാണ് </p>
<p>അതിന്റെ സുവർണദലങ്ങളാര്‍ന്ന പല്ലവി </p>
<p>തളിരുകള്‍പോലുള്ള അനുപല്ലവികള്‍ </p>
<p>അതിന്റെ സൗരയൂഥം കറങ്ങുന്ന താളം. </p>
<p>ഞാനും അതിനൊപ്പം ചുവടുവെക്കുകയാണ് </p>
<p>ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും പുല്ലിനും ഒപ്പം. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1512559</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1512559</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,27 APR 2026]]></category>
<dc:creator><![CDATA[സച്ചിദാനന്ദൻ]]></dc:creator>
<pubDate>Mon, 20 Apr 2026 02:15:42 GMT</pubDate>
</item>
<item>
<title><![CDATA[(അ)വിരാമം]]></title>
<description/>
<enclosure length="208090" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833699-untitled-2.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833699-untitled-2.gif'/><figcaption><p>കുഞ്ചൻ നമ്പ്യാർ</p><span class='copyright'></span></figcaption></figure><blockquote>
 ഇതല്ല മസ്തിഷ്കത്തിന്റെ കഥ. അങ്ങോട്ടുള്ള ചോരയോട്ടം നിലച്ചാൽ മസ്തിഷ്കം പിന്നെ പ്രവർത്തിക്കുക പരമാവധി അഞ്ചു മിനിറ്റ്. അന്നേരം തലയോടിനുള്ളിലെ രക്തമർദം ഹൃദയമുണ്ടാക്കുന്ന മർദത്തെ അധികരിക്കും. അപ്പോഴും ഹൃദയം മിടിക്കുന്നുണ്ടാവും, മസ്തിഷ്കം പക്ഷേ, മരിക്കുന്നു.
</blockquote>
<p>സരളമാണ് ജീവ​ന്റെ ഭൗതികം-</p>
<p>പ്രാണവായു മൂക്കിലൂടെ ശ്വാസകോശത്തിലെത്തുന്നു. അവിടന്നത് ചോരയിൽ ചേരുന്നു. ചോരയതിനെ ശരീരകോശങ്ങൾക്ക് പകരുന്നു. അവിടെയത് വിഘടിക്കപ്പെടുന്നു, വയറ്റിൽനിന്നെടുത്ത ഗ്ലൂക്കോസും ചേർത്ത് ഊർജശകലങ്ങളായിക്കൊണ്ട് ദേഹയന്തിരം ചലിപ്പിക്കുന്നു. </p>
<p>സരളമാണ് മരണത്തിന്റെയും ഭൗതികം- </p>
<p>മേപ്പടിയേ ഊർജശകലമൊന്നും ചമയ്ക്കാതിരിക്കെ ദേഹയന്തിരത്തിന്റെ ഇന്ധനം കെടുന്നു, ചലനം നിലക്കുന്നു, ജീവനും. </p>
<p>ഉടലിൽ ജീവന്റെ പ്രത്യക്ഷം ചലനമാണ്. നേർവിപരീതമാണ് മരണപ്രത്യക്ഷം- നിശ്ചലത. ചെറിയോരെടങ്ങേറുണ്ടിവിടെ. രണ്ടുവിധത്തിലാണ് മനുഷ്യസമീപനം മരണപ്രത്യക്ഷത്തോട് -ഹൃദയ മരണം, മസ്തിഷ്കമരണം. </p>
<p>ഹൃദയമിടിപ്പ് നിലച്ചാൽ മരണമായെന്ന് പറയും. നിലച്ചത് പക്ഷേ, വീണ്ടും മിടിച്ചെന്നുവരാം. ഒന്നുകിൽ സ്വയമേവ- സ്വയം പുനരുജ്ജീവനം (ഓട്ടോ റിസസറ്റിറ്റേഷൻ). അല്ലെങ്കിൽ കൃത്രിമ വഴിക്ക്- ഡീഫൈബ്രിലേറ്റർ/സി.പി.ആർ. ഇതല്ല മസ്തിഷ്കത്തിന്റെ കഥ. അങ്ങോട്ടുള്ള ചോരയോട്ടം നിലച്ചാൽ മസ്തിഷ്കം പിന്നെ പ്രവർത്തിക്കുക പരമാവധി അഞ്ചു മിനിറ്റ്. അന്നേരം തലയോടിനുള്ളിലെ രക്തമർദം ഹൃദയമുണ്ടാക്കുന്ന മർദത്തെ അധികരിക്കും. അപ്പോഴും ഹൃദയം മിടിക്കുന്നുണ്ടാവും, മസ്തിഷ്കം പക്ഷേ, മരിക്കുന്നു.</p>
<p>വൈദ്യശാസ്ത്രത്തിന് ഇന്ന് പോംവഴികളുണ്ട്, ഏത് അവയവ സ്തംഭനത്തിനും. ഹൃദയത്തെ കൃത്രിമ പമ്പോ ഹൃദയ-ശ്വാസകോശ ബൈപാസ് സാമഗ്രിയോ വഴി പ്രവർത്തിപ്പിക്കാനാവും. ശ്വേത രക്താണുവിന് ഉടമയായ ഉടലിന് പുറത്തും പുലരാം; നൂറുകണക്കിന് വർഷങ്ങൾ. ഒരാളിന്റെ ഡി.എൻ.എ മറ്റൊരാളിന്റെ ജീവകോശത്തിൽ നിക്ഷേപിച്ചാൽ അത് മാംസ്യമുണ്ടാക്കും, പതിവുപോലെ. ജനിതകമാരുടെ, കോശമാരുടെ എന്നതൊന്നും പ്രശ്നമല്ല. ഒരാളുടെ കണ്ണോ കരളോ വൃക്കയോ ഹൃദയമോ മറ്റൊരാളിൽ പിടിപ്പിച്ചാലും ഇതുതാൻ ഗതി. എന്നുകരുതി, അവയവദാതാവ് വ്യക്തിപരമായി തുടർന്നും ജീവിക്കുന്നെന്നു വരുന്നില്ല. </p>
<p>ഇപ്പറഞ്ഞ രണ്ടുതരം മരിപ്പുകൾക്കിടെ നേർത്ത ഒരതിരാളിയുണ്ട്- ബോധം. ഹൃദയം ജീവത്തായി തുടർന്നാലും ബോധമരണം ഭവിച്ചാൽ ജീവന് പിന്നെ പ്രസക്തിയില്ല. അത് മിടിക്കുന്നതുകൊണ്ട് ബോധമുണരുന്നില്ല. കൂടിപ്പോയാൽ പറയാം, അനക്കമുള്ള ജഡമെന്ന്. ബോധംതന്നെ മർമം, യന്തിരമോ ഘടകകക്ഷികളോ അല്ല. </p>
<p>ബോധം, യന്തിരത്തിന് ഇല്ലാത്തൊരു ചോദ്യമുയർത്തും, അതിന്റെ ഉടമയോട്: എങ്ങനെ ജീവിക്കണം? ഉത്തരം തേടി ആജീവനാന്ത പരിശ്രമത്തിലാണ് മനുഷ്യബോധം. ആ തത്രത്തിൽ തന്തികൾ രണ്ടെണ്ണം പിന്നിപ്പിണയുന്നു. ഒന്ന്, സ്വന്തം നശ്വരത. രണ്ട്, അതേക്കുറിച്ച പേടി. അഞ്ഞൂറു കൊല്ലം മുമ്പ് ഈ കടങ്കഥയുടെ കടയ്ക്കൽ കത്തിവെച്ചതാണ് ഒരാൾ: ‘‘ഇന്നേക്ക് നൂറുകൊല്ലം കഴിഞ്ഞ് ജീവിക്കാനാവില്ലെന്ന ദുഃഖം, നൂറു കൊല്ലം മുമ്പ് ജീവിക്കാനാവാത്തതിന്റെ ദുഃഖം പോലെ മൗഢ്യം.’’ (മൊൻടെയ്ൻ). ഇന്നും മനുഷ്യൻ ചുമക്കയല്ലേ ഇതേ മൗഢ്യം?</p>
<p>നാളോരോന്നും നാമുണരുന്നത് തലേന്നാളിൽനിന്ന് തെല്ലെങ്കിലും മാറിക്കൊണ്ടാണ്. രാത്രി ഉറങ്ങാൻ കിടന്നയാൾ മരിച്ചു കഴിഞ്ഞു, കാലത്തെ ഉണർന്നെണീക്കുന്നത് മറ്റൊരാൾ. ഇന്നത്തെയാളാവില്ലിനി നാളെ. ഉടൽ മാറിക്കൊണ്ടേയിരിക്കുന്നു, ഉള്ളും. മരണത്തിന്റെ ലീനമായ പ്രത്യക്ഷങ്ങളാണതെന്ന നേര് നാമറിയുന്നില്ല. അറിയുന്നത് പേടിയാണുതാനും. അതേസമയം, ബുദ്ധി പറയും, അനിവാര്യമാണിതെന്ന്. ഒടുവാണ് മരണമെന്ന്, അത് ഒടുവിലേ വരൂന്ന്- മനസ്സിനെ ആശ്വസിപ്പിക്കുന്ന മയക്കുവെടി. </p>
<p>മരണം അന്ത്യവും അനിവാര്യവുമെങ്കിൽ സക്രിയമോ പ്രതിലോമകരമോ ആയ ഒരാദർശപദം കൂടിയാവുമത്. ഒന്നാമത്, മനുഷ്യൻ ആഗ്രഹിക്കുന്നതല്ല മരണം, എന്തു വില കൊടുത്തും ഒഴിവാക്കാൻ കൊതിക്കുന്നതാണ്. സ്വന്തം അസാന്നിധ്യം അയാളെ വേട്ടയാടുന്നു, ഉറ്റവരുടെയും ജീവിതം നഷ്ടാനുഭവങ്ങളിൽ മുങ്ങിയതാണ്, തർക്കമില്ല. അപ്പോൾ, ദുഃഖസാന്ദ്രമായൊരു പദ്ധതിയാണോ ജീവിതം? വിദ്യയും വിനോദവും കളിചിരികളും ശ്രമവിശ്രമങ്ങളുമെല്ലാം ഈ വിപുല ചിത്രത്തിലെ ഒളിചിന്നലുകൾ മാത്രമല്ലേ? അല്ലെങ്കിൽപ്പിന്നെന്തേ ആനന്ദാന്വേഷിയാകുന്നു മനുഷ്യൻ, ആനന്ദം ജീവസ്ഥായി അല്ലാത്തതുകൊണ്ടല്ലേ? ചികിത്സാമുറകളേതും വേദനസംഹാരിയുടെ സാധകരൂപം. മതമേതുമേകുന്നത് ജീവന്മുക്തിക്കുള്ള ഓത്തുപാഠം. പിന്നെന്തുകൊണ്ടിതെല്ലാം, അഴലല്ല കാതലെങ്കിൽ? </p>
<p>വിമോചനം മനസ്സിനെ അടിമപ്പെടുത്തുന്ന ആശയമാണ്- വിമുക്തി എന്തിൽനിന്നുള്ളതുമാട്ടെ. അതുകൊണ്ടുതന്നെ എപ്പഴുമുണ്ട് ആ ചോദ്യം, മനസ്സിൽ: നഷ്ടാനുഭവങ്ങളിൽനിന്ന് എന്തു നേടുന്നു നാം? വി​േരാധാഭാസകരമാണ് സ്വന്തം മരണംപോലും. കാരണം, ഒരേസമയം അത് നമ്മുടെ നഷ്ടവും നമ്മുടേതല്ലാത്ത (മറ്റുള്ളവരുടെ) നഷ്ടവുമാണ്. അപ്പോഴും, നഷ്ടം എന്ന പ്രഹേളിക നിലനിൽക്കുന്നു. അതറിയാൻ പ്രകൃതിപക്ഷത്തുനിന്ന് നോക്കണം, വ്യക്തിപക്ഷത്തുനിന്നല്ല. ജീവിതത്തെ നഷ്ടവും നോവും പിന്തുടരാത്തപക്ഷം അതുമൊരു സമസ്യയാവും. ജിനന്മാർ ക്ഷമിക്കണം, ആശാണ് ദുഃഖഹേതു എന്നു കൽപിച്ചൊഴിയുന്നതിൽ കഥയധികമില്ല. ആശയില്ലെങ്കിലുമുണ്ട് വേദന, ബുദ്ധന്റെ ‘അഷ്ടമാർഗ’വും അവിടെ മുട്ടുകുത്തും. </p>
<p>പ്രകൃതിയുടെ വിപുല പശ്ചാത്തലത്തിൽ, യാഥാർഥ്യവും മനുഷ്യനും തമ്മിലെ സംഘർഷത്തിൽ ആശനിരാശകൾ എത്രയോ പാഴ്. മനുഷ്യന്റെ ആധിവ്യഥകളും ബോധോദയങ്ങളുമൊന്നും പ്രകൃതിക്ക് തരിമ്പും ഗൗനമില്ല. ജീവപക്ഷമാണ് പ്രകൃതിയെന്ന വിചാരവും പൊയ്യ്. പക്ഷപാതമൊക്കെ മനുഷ്യനാണ്. പ്രപഞ്ചത്തിന്റെ നിരപേക്ഷതയെ നവീന ഭൗതികശാസ്ത്രം വെളിച്ചപ്പെടുത്തിയത് ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ്. അതിനും മുമ്പേയുണ്ടതിന്റെ സൂചന -തെയ്‍വിൽസിൽ, അരിസ്റ്റോട്ടിലിൽ, ഡേവിഡ് ഹ്യൂമിൽ, ഡാർവിനിൽ... മനുഷ്യന് അനുകൂലമോ പ്രതികൂലമോ അല്ലാത്ത പ്രകൃതിയിൽ ‘സഫല’ ജീവിതം പ്രതീക്ഷിക്കാനോ പ്രവചിക്കാനോ സാധ്യമല്ല. (അന്നേരമാണ് ഓരോരോ മരച്ചോട്ടിലും മലപ്പുറത്തുംനിന്നുള്ള ഉദ്ബോധനങ്ങൾ!) പ്രകൃതിക്കുള്ളത് നിയമങ്ങളാണ്, നിശ്ചയങ്ങളല്ല. ചുമതലയോ ബാധ്യതയോ അതിനില്ല. മനുഷ്യൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രകൃതി പ്രവർത്തിക്കുന്നു, അതിന്റെ നിയമങ്ങളാൽ. </p>
<p>ഇവിടെയാണ് പ്രകൃതിയെ അമ്മയും ദേവിയുമൊക്കെയായി കാണുന്നതിലെ അസംബന്ധം. മനുഷ്യസ്ത്രീകളെപ്പോലെ മക്കളോട് കരുതലും കരുണയുമുള്ള കക്ഷിയല്ല ഈ ‘അമ്മ.’ അങ്ങനെയുള്ള ആവാസപ്പുരയിൽ മനുഷ്യൻ സ്വയം കൽപിക്കുന്ന പ്രതിച്ഛായ സന്താനത്തിന്റേതെങ്കിൽ, പരമാവധി പറയാനാവുക നമ്മൾ പ്രകൃതിയുടെ ഒരണുകണം മാത്രമെന്നാവും. പ്രകൃതിയുടെ ഭാഗമായകൊണ്ട് മനുഷ്യനും അതിന്റെ പ്രവർത്തന നിയമങ്ങൾക്ക് വിധേയനാണ്. ആ നിയമാവലിയിൽ ഉൾപ്പെടുന്ന വകുപ്പാണ് നശ്വരത: തുടങ്ങിയതെന്തും ഒടുങ്ങും. നശ്വരത വാസ്തവത്തിൽ മനുഷ്യവിരുദ്ധമല്ല. ജീവിതത്തിൽ അർഥാന്വേഷണത്തിനുള്ള വ്യവസ്ഥതന്നെയാണത്. ഒന്നോർത്തുനോക്കൂ, ആയിരം കൊല്ലം ആയുസ്സുണ്ടെന്നറിഞ്ഞാൽ മനുഷ്യൻ എന്തെടുക്കും? </p>
<p>മിക്കവരും പിന്നെ എത്രയോ കൊല്ലം നിഷ്ക്രിയരായിരിക്കും-എല്ലാത്തിനും ഇഷ്ടംപോലെ നേരമുണ്ടല്ലോ, ഒക്കെ പിന്നെയാവട്ടേന്ന മട്ട്. അതോടെ പിന്നെ, അത്രയും കൊല്ലം ജീവിച്ചതെന്തിനെന്ന ചോദ്യത്തിന് ഉത്തരമുണ്ടാവില്ല. എലിയുടെയും വാവലിന്റെയും ദീർഘമായ ശിശിരനിദ്രക്കു പോലുമുണ്ട് വ്യക്തമായ അർഥം -പ്രതികൂല ഋതു മാറും വരേക്ക് ദേഹോർജം കാക്കുക. മരണത്തിന്റെ എതിർപദമാണ് അനശ്വരതയെങ്കിൽ അത് വൈരസ്യത്തിന്റെ കൊടുമുടിയിൽ കൊണ്ടെത്തിക്കയേയുള്ളൂ. കെടാജ്വാലയായി ആളെ വിഴുങ്ങും മുഷിപ്പ്, മുരടിപ്പ്. </p>
<p>ജീവിതം എന്നന്നേക്കുമാണെങ്കിൽ ജീവാപായ ഭീഷണിയില്ല. ജീവനിൽ പേടിയില്ല. സമയം വിനിയോഗിക്കേണ്ട അനിവാര്യതയില്ല. മുൻഗണനകൾ ആവശ്യമില്ല. അർഥത്തിന്റെ പ്രശ്നമേയില്ല. നേരംവെച്ച് നാമെ​െന്തടുക്കുന്നെന്നത് പ്രധാനമാവുക ആയുസ്സിന് പരിധിയുണ്ടെങ്കിലാണ്. അപരിമേയതയിൽ പ്രവൃത്തിയുടെ അടിയന്തരത്വമൊക്കെ അർഥരഹിതം, കലക്കത്തെ ആ പഴയ കാലഭാവനക്ക് ജീവൻവെയ്ക്കും: </p>
<p>ചത്തുകൊൾവതിനേതും കഴിവില്ലാ കാലനില്ലാ </p>
<p>മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു </p>
<p>മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീലാ. </p>
<p>അഞ്ഞൂറ് വയസ്സുള്ളോരപ്പപ്പൂന്മാരുമിപ്പോൾ </p>
<p>കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പൻ അവർക്കുണ്ട് </p>
<p>............................. </p>
<p>എന്തു പിന്നെ നിനയ്ക്കുന്നാ ഹുംകൃതിക്കാർക്കൊത്തവണ്ണം </p>
<p>ജന്തുധർമത്തിനും പിന്നെ വേസ്ഥയില്ലെന്നായി വന്നു. </p>
<p>(പഞ്ചേന്ദ്രോപാഖ്യാനം/ കുഞ്ചൻ നമ്പ്യാർ). </p>
<p>സംഗതമായൊരു സംശയത്തിന് പഴുതുണ്ടിവിടെ. നാലഞ്ച് വയസ്സുള്ള കുട്ടിക്ക് പരിധിയുള്ളതായി തോന്നില്ല, സ്വന്തം ജീവിതത്തിന്. ഒരു പ്രവൃത്തിക്കും അടിയന്തരത്വമില്ല, നേരം പോകുന്നതിൽ ബേജാറുമില്ല. ‘‘നേരമ്പോക്കി’’ലാണ് കുട്ടിക്ക് കമ്പം. നേരു​തന്നെ, കുട്ടിയായിരിക്കെ ആന്തരികമായി സ്വതന്ത്രനാണ് മനുഷ്യൻ. ജീവിതം എങ്ങനെ പുലർത്തണമെന്ന വൈചാരികതക്ക് തെല്ലും അടിമയല്ല, അതിപ്പോ, മൃഗങ്ങളും അങ്ങനെ തന്നെയല്ലേ? ഇരുകൂട്ടരെയും വെറുതെ വിടുക. </p>
<p>സമയപരിധിയെ ആശ്രയിച്ചാണ് അടിയന്തരത്വം -കളിയായാലും കാര്യമായാലും, ശ്രമമായാലും വിശ്രമമായാലും. ‘ഡെഡ്ലൈനി’ല്ലെങ്കിൽ, പണിയേതുമാവട്ടെ ഗതിയെന്തെന്നറിയാൻ ‘ജനായത്ത ഭരണം’ മാത്രമോർമിച്ചാൽ മതി- ഗജരാജ വിരാജിത മന്ദഗതി! ഇതുതന്നെ കഥ മനുഷ്യന്റെയും. മൃതിയില്ലാ, ജീവിതം മട്ടമില്ലാപ്പടം പോലെ നിരർഥകം, വില​കെട്ടത്. വെറുതെയല്ല റിൽക കുറിച്ചത്, ‘‘മരണം നമുക്ക് ചങ്ങാതിയാണ്. കാരണം, അത് കേവലത്വവും ഹൃദ്യതയുമുള്ള സാന്നിധ്യങ്ങൾ കൊണ്ടുത്തരുന്നു- പ്രകൃതി, സ്നേഹം, സർവവും. ഇവിടെ ഈ നിമിഷം, ജീവിക്കുന്നതിലൊരു തീവ്രതയുണ്ട്. കടന്നുപോകുന്ന നിമിഷമോരോന്നും നിത്യതയുടെ മിടിക്കുന്ന തന്മാത്രയാണ്. ജീവിതം ശാശ്വതമെങ്കിൽ ആ തുടിപ്പ് നിലച്ചുപോയനേ.’’ സാരമിത്രമാത്രം: ജീവിതമാണ് പ്രധാനം, ജീവിപ്പവരേക്കാൾ. </p>
<p>സമയം നിലച്ച ജീവിതമാണ് മരണം- അക്ഷരാർഥത്തിലും ആന്തരാർഥത്തിലും. ജീവിക്കുന്ന കാഴ്ചകന് തോന്നും, എല്ലാം നിലക്കുന്ന ചക്രവാള സീമയാണതെന്ന്. സത്യത്തിൽ നിലയ്ക്കുന്നുണ്ടോ വല്ലതും? കാഴ്ചകന്റെ കണ്ണിനാണ് എലുകയും എത്തലും. കാണി തിരഞ്ഞെടുക്കുന്നതാണ് കാഴ്ച. ആ വാവട്ടത്തിൽ ചുരുങ്ങുന്നതല്ല കണി. കാണായ്കകൊണ്ട് മറിച്ചു കരുതിപ്പോകയാണ് കാണീ. </p>
<p>ദിനോസറുകൾ ഭാവനചെയ്തു, ജീവിതം തീരുകയാണെന്ന്. പക്ഷേ, ചിറകു മുളച്ച് പറവകളാകയായിരുന്നു അവ. പരിണാമത്തിന്റെ കിനാക്കൾക്ക് കൂടൊരുക്കുക മാത്രമായിരുന്നു ആ വലിയ ഉടലുകൾ. പ്രിയപ്പെട്ട മകളുടെ മരണക്കിടക്കയിലിരുന്ന് ഡാർവിൻ മന്ത്രിച്ചതും മറ്റൊന്നല്ല: ‘‘ഈ ജീവിതക്കാഴ്ചക്ക് ഒരു മഹത്വമുണ്ട്.’’ കാരണം, ആ പിതാവറിഞ്ഞിരുന്നു മരണം ജീവന്റെ ചാലകയന്തിരമെന്ന്. പ്രകൃതിനിർധാരണത്തിൽ ചരിത്രത്തിലുടനീളം വ്യക്തിയുടെ അഴിച്ചിലാണ് വംശത്തിന്റെ പുലർച്ച ഉറപ്പിക്കുവതെന്ന്. വിയോഗം ഹൃദയഭേദകമെങ്കിലും ജീവിതത്തിനതൊരു പ്രഭാവലയമിടുന്നു, ജീവന്റെ അനുസ്യൂതികൊണ്ട്. ഒടുവെന്ന് പൂമ്പുഴു നിനക്കുന്നിടത്ത് തുടങ്ങുന്നു, പൂമ്പാറ്റ.</p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/if-the-heart-stops-beating-it-is-said-to-be-dead-1512558</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/if-the-heart-stops-beating-it-is-said-to-be-dead-1512558</guid>
<category><![CDATA[Weekly,Archives,Articles,Premium,27 APR 2026]]></category>
<dc:creator><![CDATA[വിജു വി നായർ]]></dc:creator>
<pubDate>Mon, 20 Apr 2026 02:00:08 GMT</pubDate>
</item>
<item>
<title><![CDATA[അഞ്ചരക്കണ്ടിയിലെ
കൊലപാതകം]]></title>
<description/>
<enclosure length="142875" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/19/2833697-untitled-2.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/19/2833697-untitled-2.gif'/><figcaption></figcaption></figure><p>ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റ​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി ആ​ർ.​എ​ൽ. നി​തി​ൻ രാ​ജി​ന്റെ അസ്വഭാവിക മരണം കേരളം ചർച്ചചെയ്യുകയാണിപ്പോൾ. തി​രു​വ​ന​ന്ത​പു​രം ചാ​ല​ക്കാ​ട് സ്വ​ദേ​ശിയായ നി​തി​ൻ രാ​ജ് നീ​റ്റ് പ​രീ​ക്ഷ​ക്കു​വേ​ണ്ടി ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തുകയായിരുന്നു. ക​രി​യ​റി​നെ​ക്കു​റി​ച്ച വ​ലി​യ പ്ര​തീ​ക്ഷ​ പു​ല​ർ​ത്തിയ നിതിനെ സ്വ​ന്തം കോ​ള​ജി​ൽ നി​ന്നു​മാ​റി മ​റ്റൊ​രു പ​രി​സ​ര​ത്ത് മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തിൽ ദുരൂഹതയുണ്ടെന്നാണ് അ​ച്ഛ​നും ബ​ന്ധു​ക്ക​ളും ആരോപിക്കുന്നത്. നി​തി​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യാ​നി​ട​യി​ല്ലെ​ന്നാണ് വാദം. </p>
<p>കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ​തു മു​ത​ൽ അ​ധ്യാ​പ​ക​രു​ടെ​യും സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വ​ർ​ണ, വം​ശ, ജാ​തി​വി​വേ​ച​ന​ത്തി​നും വി​ദ്വേ​ഷ​ത്തി​നും നി​തി​ൻ ഇ​ര​യായെന്ന് തെളിയുന്നു. ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന നി​തി​ന്റെ ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും സ​ഹ​പാ​ഠി​ക​ളു​ടെ വി​വ​ര​ണ​ങ്ങ​ളി​ൽനി​ന്നും അത് വ്യ​ക്ത​മാ​വു​ന്നുണ്ട്. കൂടാതെ, ലോൺ മാഫിയയെക്കുറിച്ചും ചില സംശയങ്ങൾ ഉയർന്നിട്ടുണ്ട്. നി​തി​നെ ജാ​തി അ​ധി​ക്ഷേ​പ​ത്തി​നും മാ​ന​സി​ക​പീ​ഡ​ന​ത്തി​നു​ം ഇ​ര​യാ​ക്കി​യി​രു​ന്ന അ​ധ്യാ​പ​ക​ൻ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. വ​കു​പ്പു​ ത​ല​വ​നും മ​റ്റ് അ​ധ്യാ​പ​ക​രും ജാ​തി, വ​ർ​ണ വൈ​ര​ത്തോ​ടെയാണ് ഇട​െപട്ടത്. ജാതി അധിക്ഷേപത്തിനു പുറമെ നിറത്തിന്റെ പേരിലും അപമാനിക്കപ്പെട്ടു. </p>
<p>നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​രാ​യ ഓ​റ​ൽ പാ​ത്തോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. റാം, ​ഡോ. സം​ഗീ​ത ന​മ്പ്യാ​ർ എ​ന്നി​വ​രു​ടെ പേ​രി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടുണ്ട്. പ​ട്ടി​ക​ജാ​തി-പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന​വ​കു​പ്പും ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​. എ.​സി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴം​ഗ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തെ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യും അ​ന്വേ​ഷ​ണ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. നി​തി​ൻ രാ​ജി​ന്റേ​ത് ആ​ത്മ​ഹ​ത്യ​യാ​ണോ കൊലപാതകമാണോ എന്നതല്ല വിഷയം. ജാതിവെറിയുടെ ഇരയാണ് നിതിൻ രാജ് എന്നതിൽ തർക്കമില്ല. മലയാളി സമൂഹത്തി​ന്റെ എല്ലാതലങ്ങളിലും ആധിപത്യമുള്ള ജാതീയ ഹിംസയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് നിതിൻ രാജ്. ജാതിയെയും ജാതിയ​തയെയും തകർത്തില്ലെങ്കിൽ നിതിൻ രാജുമാർ ആവർത്തിക്കപ്പെടും.</p>
<p>നിതിൻ രാജിന്റെ വിഷയം എന്നാൽ ജാതിയിൽ മാത്രം ഒതുക്കുന്നതിൽ കാര്യമില്ല. വിദ്യാഭ്യാസരംഗത്തിലെ പ്രശ്നങ്ങൾ, അധ്യാപനരീതികളിലെ കുഴപ്പങ്ങൾ, ഫീസ് ക്രമത്തിലെ പാളിച്ചകൾ, സ്ഥാപന നടത്തിപ്പിലെ ധാർഷ്ട്യങ്ങൾ, സമൂഹത്തിന്റെ മൂല്യച്യുതികൾ എന്നിങ്ങനെ വ്യത്യസ്തമായ ഘടകങ്ങൾകൂടി ഈ മരണത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. വി​ദ്യാ​ഭ്യാ​സ​ത്തെ സം​സ്കാ​ര​ത്തി​ന്റെ​യും പ്ര​ബു​ദ്ധ​ത​യു​ടെ​യും നി​ക്ഷേ​പ​മാ​യി ക​രു​തി​പ്പോ​രു​ന്ന സ​മൂ​ഹ​മ​ന​സ്സ് നമുക്ക് മുന്നേ നഷ്ടമായിട്ടുണ്ട്. കലാലയങ്ങളിൽ നിലനിൽക്കുന്ന ഭീകരമായ വിദ്യാർഥി വിരുദ്ധതകൂടി പരിശോധിക്കപ്പെടണം. മാനേജ്മെന്റിനും അധ്യാപകർക്കും അമിതാധികാരവും വിദ്യാർഥികളുടെ പഠനഭാവിയെപ്പോലും നിയന്ത്രിക്കാനും ഇല്ലാതാക്കാനും കഴിയുന്ന വ്യവസ്ഥകളും തീർച്ചയായും നിതിൻ രാജുമാരെ സൃഷ്ടിക്കാൻ പോന്നതാണ്. </p>
<p>പാഠ്യപദ്ധതികൾപോലും ഏകപക്ഷീയമാവുകയും വിദ്യാർഥി സമൂഹംതന്നെ തട്ടുകളായി സമ്പത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ തരം തിരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ അതിജീവനംപോലും ബുദ്ധിമുട്ടായി മാറുന്നുണ്ട്. സമ്പത്തല്ല വിദ്യാഭ്യാസം. അത് കച്ചവടം ചെയ്യപ്പെടേണ്ട ഒന്നുമല്ല. ആ ബോധ്യം പൊതുസമൂഹം ആർജിക്കേണ്ടതുണ്ട്. ഇങ്ങനെ സാമ്പത്തികമായും സാംസ്കാരികമായും മോശമായ അന്തരീക്ഷത്തിൻമേലാണ് ജാതി ഭീമാകാരമായ പ്രതിലോമശക്തിയായി പടർന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ നമ്മുടെ വിദ്യാർഥികളെ കൊലക്കും ആത്മഹത്യക്കും വിട്ടുകൊടുക്കാതിരിക്കാൻ പതിവ് ചപ്പടാച്ചികൾ പോരാ. കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ള ഇടപെടൽ എല്ലാ കോണിൽ നിന്നും ഉയർന്നേ തീരൂ. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/kannur-dental-college-student-death-1512557</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/kannur-dental-college-student-death-1512557</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,27 APR 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 20 Apr 2026 01:46:05 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="23906" type="image/jpeg" url="https://www.madhyamam.com/h-upload/2025/08/16/2659771-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/08/16/2659771-untitled-1.webp'/><figcaption></figcaption></figure><h3>‘മഹാമായ’: ഒരു മനഃശാസ്ത്ര കഥ </h3>
<p>മനുഷ്യമനസ്സിന്റെ സങ്കീർണമായ അടരുകളെ, പ്രത്യേകിച്ച് മാനസികാഘാതത്തിന് ഇരയായ ഒരു സ്ത്രീയുടെ ആന്തരികലോകത്തെ അതീവ ഗൗരവത്തോടെ സമീപിക്കുന്ന കഥയാണ് സലിൻ മാങ്കുഴിയുടെ ‘മഹാമായ’ (ലക്കം 1466). വെറുമൊരു ഗർഭകാല വിവരണത്തിനപ്പുറം, കുറ്റബോധവും (Guilt) നൈരാശ്യവും ഒരു വ്യക്തിയെ എങ്ങനെയെല്ലാം വിഭ്രാന്തിയിലാക്കുന്നു എന്ന് കഥാകൃത്ത് ഇതിൽ വരച്ചുകാട്ടുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറും (PTSD) വിഭ്രാന്തികളും സൈദ്ധാന്തികതയില്‍നിന്ന് കഥയിലേക്ക് വന്നുചേരുന്നത് കലാപരമായിതന്നെയാണ്.</p>
<p>കഥയിലെ നായികയായ മായ അനുഭവിക്കുന്നത് ഇത്തരത്തില്‍ ഗുരുതരമായ മാനസികാഘാതമാണ്. ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കുറ്റം അവളുടെ ഉപബോധമനസ്സിനെ നിരന്തരം വേട്ടയാടുന്നുണ്ട്. ജയിലിലെ ശിക്ഷാകാലത്തിന് ശേഷവും മാനസികമായി അവൾ ഇപ്പോഴും ആ ഇരുണ്ട ലോകത്താണ് കഴിയുന്നത്. ചുറ്റുമുള്ള ശബ്ദങ്ങൾ അസഹ്യമായി തോന്നുന്നതും, നിറങ്ങളെ വെറുക്കുന്നതും, താൻ ഇപ്പോഴും ഗർഭിണിയാണെന്ന് വിശ്വസിക്കുന്നതും (Pseudocyesis/Delusion) അവളുടെ മനസ്സ് നേരിടുന്ന ആഘാതത്തിന്റെ ലക്ഷണങ്ങളാണ്. മിഥ്യാബോധവും യാഥാർഥ്യത്തിൽനിന്നുള്ള പലായനവും കഥയുടെ മനഃശാസ്ത്രപരമായ പരിച്ഛേദങ്ങളായി മാറുന്നു. </p>
<p>മായ തന്റെ നഷ്ടപ്പെട്ട കുഞ്ഞിനെ വയറ്റിൽ ഇപ്പോഴും ജീവനോടെ കൊണ്ടുനടക്കുന്നു എന്ന് വിശ്വസിക്കുന്നു. ‘‘ഉള്ളിലെ തുടിപ്പിന് മൂന്നുമാസമായപ്പോഴേക്കും തീരെ ചെറിയ ശബ്ദങ്ങൾപോലും താങ്ങാനാവാത്തവിധം അവൾ ദുർബലയായി’’ എന്ന വിവരണം അവളുടെ മിഥ്യാബോധത്തെ (Delusion) സൂചിപ്പിക്കുന്നു. യാഥാർഥ്യത്തിലെ വേദനകളിൽനിന്ന് രക്ഷനേടാൻ അവളുടെ മനസ്സ് നിർമിച്ചെടുത്ത ഒരു സംരക്ഷണ കവചമാണ് ഈ ‘കൽപിത ഗർഭകാലം’. </p>
<p>താൻ ചെയ്ത പ്രവൃത്തിക്ക് പ്രായശ്ചിത്തമെന്നോണം അവൾ അനുഭവിക്കുന്ന ഏകാന്തതയെ ‘ഏകാന്തത പിടികൂടിയ ഭ്രാന്ത്’ എന്ന് വിശേഷിപ്പിക്കാം. ആശുപത്രിയിലെയും ജയിലിലെയും ഇടനാഴികളിലൂടെ വയർ താങ്ങിപ്പിടിച്ചു നടക്കുമ്പോൾ അവൾ തന്നിലേക്ക് തന്നെ ചുരുങ്ങുകയാണ്. ‘‘ഒറ്റപ്പെട്ടുപോയതുപോലെ അവളെ മനസ്സിലാക്കാത്തവരുടെ മുന്നിൽ നെഞ്ചെരിച്ചിലും ഛർദിയും കടന്നുപിടിച്ചു’’ എന്ന വരികൾ മാനസികമായ പിരിമുറുക്കം ശാരീരിക അസ്വസ്ഥതകളായി (Somatization) മാറുന്നതിനെ കാണിക്കുന്നു. </p>
<p>കഥയുടെ അവസാന ഭാഗം മായയുടെ മനസ്സിന്റെ ഒരു ശുദ്ധീകരണ പ്രക്രിയയാണ് (Catharsis). പഴയകാലത്തെ പ്രണയവും, അച്ഛന്റെയും അമ്മയുടെയും സ്നേഹവും ഓർത്തെടുക്കുന്നതിലൂടെ അവൾ നഷ്ടപ്പെട്ട സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നു. അച്ഛൻ പാടുന്ന പാട്ടിൽ ലയിച്ച് അവൾ ഉറക്കത്തിലേക്ക് ആഴുന്നത് മനസ്സിനേറ്റ മുറിവുകൾക്കുള്ള ഒരു ചികിത്സയായാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. മനഃശാസ്ത്രപരമായ കാഴ്ചപ്പാടിൽ ‘മഹാമായ’ ഒരു വ്യക്തിയുടെ പതനത്തെയും അതിജീവനത്തിനായുള്ള ഉപബോധമനസ്സിന്റെ പോരാട്ടത്തെയുമാണ് അടയാളപ്പെടുത്തുന്നത്. കുറ്റകൃത്യവും ശിക്ഷയും എന്നതിനേക്കാൾ, ഒരു സ്ത്രീയുടെ വൈകാരികമായ തകർച്ചയും അവൾ തേടുന്ന മാപ്പും പ്രത്യാശയുമാണ് ഈ കഥയെ ഹൃദയസ്പർശിയാക്കുന്നത്. വായനയില്‍നിന്ന് അനുക്രമമായ ആസ്വാദനത്തിലേക്ക് സലിന്‍ മാങ്കുഴി വായനക്കാരെ കൊണ്ടുപോകുന്നത് കൃത്യമായ ഒരു സൈക്കോളജിക്കല്‍ മൂവിലൂടെ ആണ് എന്നതാണ് ഈ കഥയുടെ വിജയവും. അതുകൊണ്ടുതന്നെ മഹാമായ എന്ന ശീര്‍ഷകം അത്യധികം ഉചിതവുമായിരിക്കുന്നു.</p>
<p><font color="#0000ff">എല്‍.ആര്‍. മധുജന്‍ (സൈക്കോളജിസ്റ്റ് കരുണാസായി) </font></p>
<h3>ചിന്തയുടെ പുതിയ ദിശകളിലേക്ക് നയിക്കുന്ന ലേഖനം</h3>
<p>യുഗൻ ഹാബർമാസ് എന്ന പ്രമുഖ ജർമൻ ചിന്തകന്റെ ധാർമികചിന്തകളെ ആഴത്തിൽ അവതരിപ്പിക്കുന്ന കെ. സെന്തിൽ കുമാറിന്റെ ‘ഹാബർമാസിന്റെ ധാർമികലോകം’ എന്ന ലേഖനം (ലക്കം 1467) വായനക്കാരെ ചിന്തയുടെ പുതിയ ദിശകളിലേക്ക് നയിക്കാൻ പര്യാപ്തമാണ്. </p>
<p>ആശയവിനിമയത്തെയും (communication) സംവാദാത്മകതയെയും (dialogue) അടിസ്ഥാനമാക്കിയുള്ള ഹാബർമാസിന്റെ ധാർമികത, ആധുനിക ലോകത്തിൽ മനുഷ്യബന്ധങ്ങളുടെ സുതാര്യതയും നീതിയും എങ്ങനെ ഉറപ്പാക്കാമെന്ന ചോദ്യത്തിന് ശക്തമായ മറുപടിയാണ് നൽകുന്നത്. ലേഖകൻ ഈ സങ്കീർണമായ തത്ത്വചിന്ത വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നതിലൂടെ സാധാരണ വായനക്കാരനെയും ഈ ലേഖനം ആകർഷിക്കുമെന്നതിൽ സംശയമില്ല. ഹാബർമാസിന്റെ ‘communicative action’ എന്ന ആശയം, സമൂഹത്തിലെ സത്യവും നീതിയും എങ്ങനെ സംവാദത്തിലൂടെ കണ്ടെത്താം എന്നതിനെക്കുറിച്ച് വ്യക്തമായ ദിശാബോധം നൽകുന്നു. ലേഖനത്തിൽ ഈ ആശയം വിശദീകരിക്കുന്ന രീതി വളരെ ശ്രദ്ധേയമാണ്. </p>
<p>വ്യക്തികളുടെ സ്വാതന്ത്ര്യവും സാമൂഹിക ഉത്തരവാദിത്തവും തമ്മിലുള്ള സമതുലനാവസ്ഥ എങ്ങനെ നിലനിർത്താം എന്ന ചർച്ചയും ലേഖനത്തിന് കൂടുതൽ ആഴം നൽകുന്നു. അതോടൊപ്പം, സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുമായി ഈ ചിന്തകളെ ബന്ധിപ്പിക്കുന്നതിലൂടെ ലേഖനം കൂടുതൽ പ്രസക്തമാകുന്നു. മൊത്തത്തിൽ, ഈ ലേഖനം ഒരു സാധാരണ നിരൂപണം മാത്രമല്ല; മറിച്ച് ഒരു ധാർമിക അന്വേഷണയാത്രകൂടിയാണ്. ഹാബർമാസിന്റെ ആശയങ്ങളെ മലയാള വായനക്കാർക്ക് അടുത്തറിയാൻ സഹായിക്കുന്നതോടൊപ്പം, നമ്മുടെ സ്വന്തം സാമൂഹികജീവിതത്തെ വിലയിരുത്താനും ഇത് പ്രചോദനം നൽകുന്നു. ചിന്തയും സംവാദവും മനുഷ്യജീവിതത്തിന്റെ കേന്ദ്രമാണെന്ന് ഓർമിപ്പിക്കുന്ന ഈ ലേഖനം, വായനാനുഭവത്തെ സമ്പന്നമാക്കുന്ന ഗൗരവമുള്ള ഒരു സാഹിത്യസൃഷ്ടിയാണെന്നതിൽ രണ്ടു പക്ഷമില്ല. </p>
<p><font color="#0000ff">കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം </font></p>
<h3>ചില അപ്രിയ സത്യങ്ങൾ </h3>
<p>ആഴ്ചപ്പതിപ്പിൽ എ.കെ. വാസു എഴുതിയ ‘കെ.കെ. കൊച്ച് തിരുത്തിയത് ആരെ?’ എന്ന ലേഖനം (ലക്കം 1464) സത്യത്തിലേക്ക് വിരൽചൂണ്ടുന്നു. അയ്യൻകാളിയെ അറിയില്ലെന്നു പറഞ്ഞ സാക്ഷാൽ ഇ.എം.എസിനെ പറ്റി നാം ചിന്തിച്ച് പൊട്ടിച്ചിരിക്കേണ്ടി വരും. ഇ.എം.എസ് മാത്രമല്ല, മറ്റു പല നേതാക്കന്മാരും ജാതിസംവരണത്തിന് എതിരെനിന്നവരായിരുന്നു. പ്രഫ. അംബേദ്കർ ബി.സി വിഭാഗത്തിന് ഭരണഘടനയിൽ സംവരണം ഉറപ്പുവരുത്തണമെന്ന് വാദിച്ച</p>
<p>പ്പോൾ സാക്ഷാൽ നെഹ്റു അന്ന് അതിനെ ശക്തമായി എതിർത്തു. പട്ടേലാണ് അംബേദ്കർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. അങ്ങനെ ബി.സി വിഭാഗത്തിന് നിയമപരിരക്ഷ ഭരണഘടനയിൽ ഉണ്ടാകുന്നു. 1990 ആഗസ്റ്റ് മാസത്തിൽ വി.പി. സിങ് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർത്തത് ആരൊക്കെയായിരുന്നു? വസന്ത് സാ​​േഠ (കോൺഗ്രസ്), എൽ.കെ. അദ്വാനി (ബി.ജെ.പി), സോമനാഥ് ചാറ്റർജി (സി.പി.എം), ഭോഗേന്ദ്ര ഝാ (സി.പി.ഐ), രാജീവ് ഗാന്ധി (കോൺഗ്രസ്) തുടങ്ങിയവർ അന്ന് പാർലമെന്‍റിൽ നടത്തിയ പ്രസംഗം കുപ്രസിദ്ധമായിരുന്നു. രാജീവ് ഗാന്ധി അന്ന് ബി.ജെ.പിയുടെ ഭാഷയിലാണ് സംസാരിച്ചത്. ജാതി സെൻസസിന് വേണ്ടി മുറവിളികൂട്ടുന്ന രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നാടകം നമ്മെ അമ്പരപ്പിക്കുന്നു. സംവരണത്തിനെതിരെ രഹസ്യമായി പിന്തുണ പ്രഖ്യാപിച്ച ഒട്ടേറെ നേതാക്കൾ നമ്മുടെ പാർലമെന്‍റിൽ ഉണ്ടായിരുന്നു. റാം മനോഹർ ലോഹ്യയാണ് സംവരണത്തിനുവേണ്ടി അംബേദ്കർക്കുശേഷം ഏറ്റവും കൂടുതൽ വാദിച്ചതെന്ന സത്യം നാം വിസ്മരിക്കുന്നു.</p>
<p><font color="#0000ff">സുഭാഷ് ചാർവാകൻ, കൂത്താട്ടുകുളം</font></p>
<h3>കെ. ജയകുമാറിന്‍റെ ഹൃദയസ്പർശിയായി കവിത</h3>
<p>കെ. ജയകുമാറിന്‍റെ ‘കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ’ (ലക്കം 1466) കവിത ഹൃദയസ്പർശിയായി. ചുണ്ടിലെ പുഞ്ചിരി മായാത്ത, നിരുപാധികം കൊല്ലപ്പെടുന്ന ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെ ജയകുമാറിന്‍റെ വരികൾക്കിടയിൽ വളരെ വ്യക്തമായി കാണാം. പരിഭവമോ പരാതികളോ ഇല്ലാത്ത കുരുന്നുകളുമായുള്ള കൂടിക്കാഴ്ചയെ വളരെ മനോഹരമായി അവതരിപ്പിക്കാനും, വായനക്കാരുടെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ അതിന്‍റെ അലയൊലികൾ സൃഷ്ടിക്കാനും കവിക്ക് സാധിച്ചിട്ടുണ്ട്. </p>
<p>വർഗീയതയുടെയും കലാപങ്ങളുടെയും വിഷം ചീറ്റുന്ന കരിനാഗങ്ങൾക്ക് ഭൂമിയിൽ മാത്രമേ നിലനിൽപുള്ളൂവെന്നും കവി ഉണർത്തുന്നു. പകയോ സങ്കടമോ ഇല്ലാത്ത കുരുന്നുകളുടെ നിറമുള്ള ഓർമകളും വർണാഭമായ ആഗ്രഹങ്ങളും ചിതലരിച്ചിട്ടുണ്ടാവും! യുദ്ധവെറിയന്മാർ ഭൂമിയെ ചുട്ടെരിക്കും മുമ്പേ അവർ യാത്രയായി. വെടിയൊച്ചകളില്ലാത്ത, അരികുവത്കരണമില്ലാത്ത നല്ലൊരു ഭൂമിയെ അവർ പണിയുന്നുണ്ടാവും.</p>
<p><font color="#0000ff">ആദിൽ പേരാമ്പ്ര </font></p>
<h3>നിഴൽക്കാഴ്ചകളിലെ നവോത്ഥാനം</h3>
<p>ഒരു സൈക്കോപാത്തിന്‍റെ സംഹാരതാണ്ഡവവും അയാളെ തളക്കാനുള്ള പൊലീസ് ഓഫിസറുടെ നിതാന്തജാഗ്രതക്കുമപ്പുറം ‘കളങ്കാവൽ’ എന്ന സിനിമ കാലാതീതമാവുന്നത് അതിന്റെ ഞെട്ടിക്കുന്ന കാസ്റ്റിങ് തന്നെയാണെന്ന് പറയാതെ വയ്യ. എത്രയൊക്കെ സാമൂഹിക നവോത്ഥാനം ഉദ്ഘോഷിച്ചാലും മലയാളി തങ്ങളുടെ മനസ്സിന്റെ ഉള്ളിൽ കൊണ്ടുനടക്കുന്ന കറുത്ത നിറത്തോടുള്ള, അല്ലെങ്കിൽ അടിസ്ഥാനവർഗത്തിൽപെട്ടവരോടുള്ള അസ്പൃശ്യതയോട് വാചാലമായൊരു കലഹംകൂടിയാണ് മമ്മൂട്ടി കമ്പനിയുടെ ഈ വെച്ചുമാറൽ എന്നുപറഞ്ഞാൽ അതിൽ അതിശയോക്തി തെല്ലുമില്ല. </p>
<p>ഒരുപക്ഷേ, സത്യനിലും നസീറിലും തുടങ്ങുന്ന കച്ചവട സിനിമയുടെ കാഴ്ചകളിൽ എവിടെയും ആഘോഷിക്കപ്പെടാത്ത ഒരു നടനെ നായകനാക്കി ഇൻഡസ്ട്രി ഭരിക്കുന്ന മഹാനടൻ കൊടുംവില്ലനാവുന്ന അനുഭവം നമ്മൾ കേട്ടിരിക്കാൻ ഇടയില്ല. ഭാവിയിലും വല്ലാതെയൊന്നും ആവർത്തിക്കപ്പെടാൻ ഇടയില്ലാത്ത നിഴൽക്കാഴ്ചകളിലെ നവോത്ഥാനംകൂടിയായി ഇതിനെ കാണാവുന്നതാണ്. കലാഭവൻ മണിയെപ്പോലൊരു നടനെ സവർണ കഥാപാത്രമായും ജഗന്നാഥ വർമയെ കീഴാള വേഷത്തിലും ഒരിക്കൽപോലും കാണാൻ കഴിയാത്ത തരത്തിൽ ജാതിബോധത്തിന് കാവൽനിൽക്കുന്ന ഒരു മേഖലയിൽ ഇങ്ങനെ ഒരു പരീക്ഷണം നടത്തി വിജയിപ്പിച്ച മമ്മൂട്ടി എന്ന മഹാനടൻ ഇക്കാര്യത്തിൽ വലിയ കൈയടിതന്നെ അർഹിക്കുന്നുണ്ട്.</p>
<p><font color="#0000ff">ഇസ്മായിൽ പതിയാരക്കര, ബഹ്‌റൈൻ </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1512555</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1512555</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,27 APR 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 20 Apr 2026 01:31:01 GMT</pubDate>
</item>
</channel>
</rss>
