<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 18 May 2026 06:15:21 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/25MAY/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 18 May 2026 06:15:21 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ചാനൽ 4ന് അവാർഡ്;
ബി.ബി.സിക്ക് നാണക്കേട്]]></title>
<description/>
<enclosure length="248460" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849713-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849713-untitled-1.gif'/><figcaption><p>അലി അസ്സമൂദി</p><span class='copyright'></span></figcaption></figure><p>സ്വന്തമായി കിട്ടിയ അവാർഡിനെക്കാൾ എതിർചാനലിന് കിട്ടിയ അവാർഡിന്റെ പേരിൽ ഒരു സ്ഥാപനം വാർത്തയാകുന്നത് കേട്ടിട്ടുണ്ടോ? </p>
<p>ബി.ബി.സിയാണ് അങ്ങ​നെ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. </p>
<p>‘ബാഫ്ത’ (BAFTA –British Academy of Film and Television Arts) ഇക്കൊല്ലത്തെ അവാർഡ് ജേതാക്കളെ ആദരിച്ചത് മേയ് 10ന്. 27ഓളം ഇനങ്ങളിൽ (കറന്റ് അഫയേഴ്സടക്കം) 24ലും ബി.ബി.സിയുടെ ഏതെങ്കിലും ചാനലുകൾ (ഒന്നോ അതിലധികമോ വീതം) ഫൈനലിലെത്തി; 12 ഇനങ്ങളിൽ ജേതാക്കൾതന്നെ ആയി. </p>
<p>പക്ഷേ ബി.ബി.സിക്ക് ഈ പ്രശസ്തിക്കെല്ലാമപ്പുറം പേരുദോഷമുണ്ടാക്കി, എതിർ ചാനലായ ചാനൽ 4ന് നൽകിയ ഒരു ഒന്നാം സമ്മാനം. ‘കറന്റ് അഫയേഴ്സ്’ ഇനത്തിലാണ് ചാനൽ 4 ജേതാവായത്. </p>
<p>അവർക്ക് സ്ഥാനം നേടിക്കൊടുത്ത പരിപാടി ഒരു വാർത്താ ഡോക്യുമെന്ററിയാണ്. പേര്: ‘ഗസ്സ: ആക്രമിക്കപ്പെടുന്ന ഡോക്ടർമാർ’ (Gaza: Doctors Under Attack). </p>
<p>ആ ഡോക്യുമെന്ററിക്ക് കിട്ടിയ പുരസ്കാരം ചാനൽ 4ന് വൻ നേട്ടമായെങ്കിൽ, ബി.ബി.സിക്കത് വല്ലാത്ത ദുഷ്‍കീർത്തിയായി. </p>
<p>‘ബാഫ്ത’യിലെ ഈ അനുഭവം തന്നെ നാലുനാൾ മുമ്പ് ആംനസ്റ്റി ഇന്റർനാഷനൽ-യു.കെ നൽകിയ മാധ്യമ പുരസ്കാരങ്ങളിലും ഉണ്ടായതാണ്. മേയ് 6ന് നൽകിയ 34 ാം ആംനസ്റ്റി വാർഷിക മീഡിയ അവാർഡുകളിൽ ആദ്യ ഇനമായ ‘ബ്രോഡ്കാസ്റ്റ് ഫീച്ചറി’ൽ, ബശ്ശാറുൽ അസദിന്റെ കാലത്ത് സിറിയൻ തടവറകളിൽ നടന്ന കൊടുംപീഡനങ്ങളെപ്പറ്റിയുള്ള ‘Surviving Syrian Prisons’ എന്ന ഡോക്യുമെന്ററി പുരസ്കാരം നേടി. </p>
<p>അടുത്ത ഇനമായ ‘ബ്രോഡ്കാസ്റ്റ് ഇൻവെസ്റ്റിഗേഷനി’ൽ ചാനൽ 4ന്റെ ‘Gaza: Doctors Under Attack’ ജേതാവായി. </p>
<p>ആദ്യ ഇനത്തിലെ വിജയം നൽകിയ ഖ്യാതി​യെക്കാൾ ബി.ബി.സിയെ നാണംകെടുത്തി അടുത്ത ഇനത്തിൽ അവർക്കുണ്ടായ പേരുദോഷം. ചാനൽ 4 ആ ഡോക്യുമെന്ററിക്ക് പുരസ്കാരങ്ങൾ നേടിയത് ബി.ബി.സിയുടെ കരണത്തേറ്റ അടിയാണ്. </p>
<h3>എന്തുകൊണ്ട്? </h3>
<p>ചാനൽ 4ന് രണ്ടിടത്തും (അല്ല, മൂന്നിടത്ത് –കഴിഞ്ഞവർഷത്തെ ‘‘റോറി പെക്ക്’’ അവാർഡും അതിന് കിട്ടിയിരുന്നു) അവാർഡ് നേടിക്കൊടുത്ത ആ ഡോക്യുമെന്ററി ആദ്യം ബി.ബി.സിയുടേതായിരുന്നു –അവരത് കൈയൊഴിയുന്നതുവരെ. </p>
<p>ഗസ്സയുടെ ആരോഗ്യമേഖലയിൽ ഇസ്രായേൽ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ നിസ്സാരമല്ല. ആശുപത്രികൾ ബോംബിട്ട് തകർക്കുന്നു; ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ തട്ടിക്കൊണ്ടുപോയി തടവിലിട്ട് പീഡിപ്പിക്കുന്നു; ബോംബിട്ടും മർദിച്ചുമൊക്കെ കൊല്ലുന്നു. 1700 ​ലേറെ പേരെ അങ്ങനെ കൊന്നു; 400ലധികം പേരെ തടവിലിട്ടു. ലോകമറിയേണ്ടതാണീ ക്രൂരതകളെന്ന് ബി.ബി.സി അധികൃതർക്ക് ന്യായമായും തോന്നി. </p>
<p>ഈ വിഷയത്തിൽ വസ്തുനിഷ്ഠമായ ഒരു ഡോക്യുമെന്ററി തയാറാക്കാൻ അവർ ‘ബേസ്മെന്റ് ഫിലിംസ്’ എന്ന നിർമാതാക്കളുമായി കരാറിലെത്തി. പണം കൈമാറി. </p>
<p>‘ബേസ്മെന്റ് ഫിലിംസി​​’ന്റെ ബെൻ ഡിപെയർ ആ ജോലി സമർപ്പണബുദ്ധിയോടെ ഏറ്റെടുത്തു. ജേണലിസ്റ്റും അവതാരകയുമായ റമിത നവായിയെ ചുമതലയേൽപ്പിച്ചു. പക്ഷേ, വസ്തുനിഷ്ഠവും ആധികാരികവുമായ വിവരങ്ങൾക്കും അനുഭവകഥകൾക്കും ഗസ്സക്കാരെത്തന്നെ കിട്ടണം. ഏതു നിമിഷവും മിസൈലിനും തോക്കിനും ഇരയാകാവുന്ന ഗസ്സയിലെ ജേണലിസ്റ്റുകളെ. </p>
<p>ജാബിർ ബദ്‍വാനും ഉസന അൽ അശിയും അതിന് തയാറായി മുന്നോട്ടുവന്നു. ഗസ്സൻ ജേണലിസ്റ്റുകൾ. അവർ ഹൃദയം തകർക്കുന്ന വാർത്തകളും ദൃശ്യങ്ങളും നൽകിക്കൊണ്ടിരുന്നു. ഗസ്സക്ക് പുറത്താകട്ടെ, ഡോക്യുമെന്ററി നിർമാണസംഘം ‘‘ഓരോ പ്രഭാതത്തിലും ഉണർന്നെണീക്കുക ഈ രണ്ടു പേരും ജീവിച്ചിരിപ്പുണ്ടാകുമോ എന്ന് ചിന്തിച്ചുകൊണ്ടാണ്.’’ </p>
<p>അങ്ങേയറ്റത്തെ സമർപ്പണത്തോടെ അവരെല്ലാവരും ആ ഡോക്യുമെന്ററി പൂർത്തിയാക്കി ബി.ബി.സിക്ക് സമർപ്പിച്ചു. ബി.ബി.സി അത് ഉടനെ സംപ്രേഷണം ചെയ്യുമെന്ന് അവർ പ്രതീക്ഷിച്ചിരിക്കണം. പക്ഷേ, അതുണ്ടായില്ല. ഇസ്രായേലിനെ ഏറെ മോശമായി കാണിക്കുന്ന ഒരു ഡോക്യുമെന്ററിയാണതെന്ന് ബി.ബി.സി അധികൃതർക്ക് അപ്പോഴാണല്ലോ മനസ്സിലായത്.</p>
<p>2025 ഫെബ്രുവരിയിൽ സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. ബി.ബി.സി അധികൃതർ അത് നീട്ടിക്കൊണ്ടുപോയി. അതിന് ഒരു കാരണം കണ്ടെത്തുകയും ചെയ്തു. </p>
<p>മറ്റൊരു ഗസ്സ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് സയണിസ്റ്റ് പക്ഷക്കാരുടെ വിമർശനം ബി.ബി.സി ഏറ്റുവാങ്ങിയ സമയമായിരുന്നു. ‘Gaza: How to Survive a Warzone’ എന്ന ഫിലിം കാണിച്ചപ്പോഴേക്കും സയണിസ്റ്റുകൾ ചാടിയിറങ്ങി. കാണിച്ചതെല്ലാം നേരാണെങ്കിലും അതിൽ ചിലേടത്ത് അവതാരകനായി ഗസ്സക്കാരനായ ഒരു ബാലനെ കാണിച്ചിരുന്നു. അവൻ ഒരു ഗസ്സ മന്ത്രിയുടെ മകനാണ്, അക്കാര്യം മറച്ചുവെച്ചു, എന്നെല്ലാമായി വിമർശനം. വൻ സമ്മർദത്തിൽ, ബി.ബി.സി ആ ഫിലിം പിൻവലിച്ചു. അതിന്റെ പേരുപറഞ്ഞ്, കാണിക്കുന്നതെല്ലാം കണിശമായി പരിശോധിക്കേണ്ടതുണ്ട് എന്ന ന്യായമുന്നയിച്ച്, ‘ഗസ്സ ഡോക്ടർ’ ഡോക്യുമെന്ററിയും മാറ്റിവെച്ചു. </p>
<p>അതോടെ, പൊതുസമൂഹം പ്രതിഷേധവുമായി വന്നു. തങ്ങൾ കമിഷൻ ചെയ്ത ചിത്രത്തെ കൊല്ലുകവഴി ബി.ബി.സി ഇസ്രായേലിന് ദാസ്യവേല ചെയ്യുകയാണെന്ന് അവർ രോഷംകൊണ്ടു. മാധ്യമലോകവും ഇളകി. സെറ്റേയോ, ചാനൽ 4 തുടങ്ങിയ മാധ്യമങ്ങൾ ആ ഡോക്യുമെന്ററി തങ്ങൾ പ്രദർശിപ്പിക്കാമെന്ന് അറിയിച്ചു. </p>
<p>ഒടുവിൽ ബി.ബി.സി ആ ഡോക്യുമെന്ററി അവർക്ക് കൈമാറി. അത് സംപ്രേഷണം ചെയ്ത് ചാനൽ 4 മൂന്ന് ഉഗ്രൻ പുരസ്കാരങ്ങൾ സ്വന്തമാക്കി. </p>
<p>‘ബാഫ്ത’ പുരസ്കാര സമർപ്പണത്തിന്റെ വാർത്തയും ബി.ബി.സി രണ്ടു മണിക്കൂർ വൈകിപ്പിച്ചാണ് സം​പ്രേഷണം ചെയ്തത്. ആ ചടങ്ങിൽ പ്രസംഗിച്ചവർ ബി.ബി.സിയുടെ ഭീരുത്വത്തെ വിമർശിച്ചിരുന്നു. </p>
<p>അങ്ങനെയാണ് ചാനൽ 4 നേടിയ പുരസ്കാരം ബി.ബി.സിക്ക് നാണക്കേടായത്. </p>
<h3>മാധ്യമപ്രവർത്തകർ നരകിക്കുന്നു; മാധ്യമങ്ങൾക്ക് മൗനം</h3>
<p>അലി അസ്സമൂദി എന്ന പേര് എത്രപേർ കേട്ടുകാണും? ഏതോ വാർത്തയുടെ മൂലയിൽ അതൊരു പരാമർശമായി വന്നോ എന്നറിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ കാര്യത്തിൽ മാധ്യമങ്ങൾ പുലർത്തുന്ന മൗനം സ്വന്തം വർഗത്തോട് ചെയ്യുന്ന പാതകംകൂടിയാണ്. </p>
<p>അലി സി.എൻ.എൻ റിപ്പോർട്ടറാണ്. ഫലസ്തീനിൽനിന്നുള്ള വാർത്തകൾ അയച്ചുകൊണ്ടിരിക്കെ കഴിഞ്ഞവർഷം ഇസ്രായേൽ സൈന്യം പിടിച്ചുകൊണ്ടുപോയി തടവിലാക്കി. അവിടെ മർദിച്ചു; വളരെക്കുറച്ച് ഭക്ഷണം മാത്രം നൽകി. ഭീകരപ്രവർത്തനം ആരോപിച്ചാണ് തടങ്കലെങ്കിലും ഒരു കുറ്റപത്രം പോലും സമർപ്പിച്ചില്ല. ചോദ്യംചെയ്തതും ഭീകരവൃത്തിയെപ്പറ്റിയല്ല, മാധ്യമവൃത്തിയെപ്പറ്റിയായിരുന്നു. മേയ് ആദ്യവാരം അദ്ദേഹത്തെ ഇസ്രായേൽ മോചിപ്പിച്ചു. സഹപ്രവർത്തകർക്ക് തിരിച്ചറിയാൻ പ്രയാസമായിരുന്നു –അത്രയേറെ മെലിഞ്ഞ്, പരിക്ഷീണനാണദ്ദേഹം. 60 കിലോ തൂക്കം കുറഞ്ഞിട്ടുണ്ട്. </p>
<p> 2023 ഒക്ടോബർ 7നുശേഷം ഇസ്രായേൽ 262 ഫലസ്തീ​ൻ ജേണലിസ്റ്റുകളെ വധിച്ചിട്ടുണ്ട്. 105 മാധ്യമപ്രവർത്തകരെ കുറ്റപത്രമോ വിചാരണയോ ഇല്ലാതെ തടവിലിട്ടിട്ടുണ്ട് –അലി അടക്കം. ഫലസ്തീനികൾ ഇസ്രായേലി തടങ്കലിൽ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി ധാരാളം റിപ്പോർട്ടുകൾ അദ്ദേഹം സി.എൻ.എന്നിനുവേണ്ടി ചെയ്തിട്ടുണ്ട്. ഒടുവിൽ അദ്ദേഹം അത് നേരിട്ടനുഭവിക്കുകയും ചെയ്തു.</p>
<p>പക്ഷേ, ഫലസ്തീൻകാരുടെ യാതനകൾ ലോക മാധ്യമങ്ങളിൽ ശരിയായ അളവിലോ തീവ്രതയിലോ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. അതേപോലെ, ഫലസ്തീൻ ജേണലിസ്റ്റുകളോട് ഇസ്രായേൽ ചെയ്യുന്ന പാതകങ്ങളും തമസ്കരിക്കപ്പെടുന്നു. അതിന് ഒരു ഉദാഹരണം കൂടിയാണ് അലി അസ്സമൂദി. </p>
<p>2018ൽ വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ ഖഷോഗ്ജി ഇസ്തംബൂളിൽവെച്ച് ക്രൂരമായി വധിക്കപ്പെട്ടു. പാശ്ചാത്യ മാധ്യമങ്ങൾ ന്യായമായും അതിനെതിരെ രോഷംകൊണ്ടു; വർഷങ്ങളോളം അത് വാർത്തകളിൽ സജീവമാക്കി നിർത്തി. അതിനുമുമ്പ്, 2006ൽ, റഷ്യൻ മാധ്യമപ്രവർത്തക അന്ന പോളിറ്റ്കോവ്സ്കായ മോസ്കോയിൽ വെച്ച് കൊല്ലപ്പെട്ട സംഭവത്തെ ലോകമാധ്യമങ്ങൾ വലിയ വാർത്തയാക്കി. ശിറീൻ അബൂ ആഖിലയോ മറ്റേതെങ്കിലും ഫലസ്തീൻ ജേണലിസ്റ്റോ കൊല്ലപ്പെടുമ്പോൾ അത്തരം ബഹളമൊന്നും അവയിൽ കാണാറില്ല. </p>
<p>സി.പി.ജെ, ആർ.എസ്.എഫ്, യുനെസ്കോ തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും നിരന്തരം പുറത്തുവിടുന്ന കണക്കുകൾ വാർത്തയിലെത്താറില്ല. </p>
<p>വാർത്താ കവറേജിൽ മാത്രമല്ല, ആഖ്യാനത്തിലും തലക്കെട്ടുകളിലും അവതരണത്തി​ലുമെല്ലാം ഈ ഇരട്ടത്താപ്പ് പ്രകടമാണ്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജേണലിസ്റ്റുകൾ കൊല്ലപ്പെട്ട വർഷമാണ് കഴിഞ്ഞുപോയത്. അവർ ഏറെയും ഫലസ്തീൻകാരായിരുന്നു. സ്ഥിതിവിവരക്കണക്കിനപ്പുറം, ശിറീനെപ്പോലെ കൊല്ലപ്പെട്ട നൂറുകണക്കിനാളുകളോ അലി അസ്സമൂദിയെപ്പോലെ മർദിക്കപ്പെട്ട​വരോ മാധ്യമപ്രവർത്തകരുടെ വർഗബോധത്തെപ്പോലും ഉത്തേജിപ്പിച്ചു കാണുന്നില്ല. </p>]]></content:encoded>
<link>https://www.madhyamam.com/weekly/column/media-scan/award-for-channel-4shame-on-bbc-1520610</link>
<guid isPermaLink="true">https://www.madhyamam.com/weekly/column/media-scan/award-for-channel-4shame-on-bbc-1520610</guid>
<category><![CDATA[Weekly,Column,Media Scan,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[യാസീൻ അശ്​റഫ്]]></dc:creator>
<pubDate>Mon, 18 May 2026 06:15:18 GMT</pubDate>
</item>
<item>
<title><![CDATA[വെ​യി​ലേ​റ്റു​റ​ങ്ങു​ന്ന പെ​ൺ​കു​ട്ടി]]></title>
<description/>
<enclosure length="383542" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849720-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849720-untitled-1.gif'/><figcaption><p>ചി​ത്രീ​ക​ര​ണം: ഷാ​ഫി സ്ട്രോ​ക്സ്</p><span class='copyright'></span></figcaption></figure><p>ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ ആ​ശു​പ​ത്രി ബെ​ഡി​ൽ ദേ​ഹ​മാ​സ​ക​ലം പ​രി​ക്കു​ക​ളോ​ടെ മ​യ​ങ്ങു​ക​യാ​യി​രു​ന്ന സി​ദ്ധാ​ർ​ഥ് കൂ​ട്ട​നി​ല​വി​ളി കേ​ട്ടാ​ണ് ഉ​ണ​ർ​ന്ന​ത്. മെ​യി​ൽ വാ​ർ​ഡി​ലെ ടി.​വി സ്ക്രീ​നി​ൽ ഹി​ന്ദി വാ​ർ​ത്താ ചാ​ന​ലി​ൽ ട്രെ​യി​നു​ക​ൾ ക​ത്തു​ന്ന​തി​ന്‍റെ​യും യാ​ത്ര​ക്കാ​ർ നി​ല​വി​ളി​യോ​ടെ ഓ​ടി​മ​റ​യു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ. യു​വാ​ക്ക​ളാ​ണ് അ​ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്. അ​വ​ർ സം​ഘ​ടി​ച്ച് പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ത​ള്ളി​മ​റി​ച്ചി​ടു​ക​യും അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്യു​ന്നു. ജോ​ലി​ക്കോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കോ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കോ മ​റ്റോ ട്രെ​യി​നി​ൽ ക​യ​റി യാ​ത്ര​ചെ​യ്ത​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ​വ. </p>
<p>സി​ദ്ധാ​ർ​ഥ് ടി.​വി​യി​ൽ​നി​ന്ന് മു​ഖം തി​രി​ച്ചു. ആ​ക്രോ​ശ​ങ്ങ​ളും രോ​ദ​ന​ങ്ങ​ളും ചെ​വി​യി​ൽ ആ​ർ​ത്ത​ല​ക്കു​ന്നു. സൈ​നി​ക നി​യ​മ​ന പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രാ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ​ങ്ങും. </p>
<p>ഫ്ലാ​സ്കി​ൽ ചാ​യ​യും ചാ​ന​ലു​ക​ൾ​ക്കൊ​ന്നും കി​ട്ടാ​ത്ത ബ്രേ​ക്കി​ങ് ന്യൂ​സ് അ​ച്ച​ടി​ച്ച ഇ​വ​നി​ങ് ഡെ​യ് ലി​യു​ടെ കോ​പ്പി​യു​മാ​യാ​ണ് സു​ഹൃ​ത്ത് സു​ശാ​ന്ത് ശ​ർ​മ കാ​ന്‍റീ​നി​ൽ​നി​ന്നെ​ത്തി​യ​ത്. അ​വ​ന്‍റെ മു​ഖം വ​ല്ലാ​തെ ചു​വ​ന്നി​രു​ന്നു. ആ​രോ​ടോ ക​ല​ഹി​ച്ചി​ട്ടു​ള്ള വ​ര​വാ​ണെ​ന്ന് വ്യ​ക്തം. </p>
<p>‘‘പ​തി​വു തി​ര​ക്ക​ഥ​യു​മാ​യി അ​വ​ന്മാ​രി​റ​ങ്ങി​യി​ട്ടു​ണ്ട്...’’ </p>
<p>‘‘ആ​രി​റ​ങ്ങി?’’ </p>
<p>ജി​ജ്ഞാ​സ​യോ​ടെ​യു​ള്ള എ​ന്‍റെ ചോ​ദ്യം സു​ശാ​ന്തി​നെ കൂ​ടു​ത​ൽ പ്ര​കോ​പി​ത​നാ​ക്കി. </p>
<p>‘‘പൊ​ലീ​സ്. അ​ല്ലാ​താ​ര്! രാ​ജ്യ​ത്തെ​വി​ടെ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​യാ​ലും അ​തി​നു പി​ന്നി​ൽ കേ​ന്ദ്ര ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളെ​ന്ന് അ​വ​ർ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കും. എ​ന്നി​ട്ടേ​തെ​ങ്കി​ലും അ​ന്തി​പ്പ​ത്ര​ക്കാ​ര​നെ വി​ളി​ച്ച് പ​ട​വും വാ​ർ​ത്ത​യും കൊ​ടു​ത്ത് കൂ​ലി​ക്ക് എ​ഴു​തി​ക്കും. മ​ത്സ​രി​ച്ച് മു​ന്നേ​റു​ന്ന മാ​മാ മാ​ധ്യ​മ​ങ്ങ​ൾ അ​തേ​റ്റു പി​ടി​ക്കും. അ​തോ​ടെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ട​ത്ത് കാ​ര്യ​ങ്ങ​ളെ​ത്തും.’’ </p>
<p>‘‘എ​ല്ലാ​യ്പോ​ഴും അ​ങ്ങ​നെ​യാ​ക​ണ​മെ​ന്നി​ല്ല സു​ശാ​ന്തേ.’’ </p>
<p>‘‘ആ​ശു​പ​ത്രി​ക്കി​ട​ക്കേ​ല് എ​ത്തും മു​മ്പും നി​ന​ക്കീ രാ​ജ്യ​ത്തു ന​ട​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന​റി​യി​ല്ല​ല്ലോ. ഇ​പ്പോ​ഴ​ത്തെ ഈ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കെ​ല്ലാം നേ​തൃ​ത്വം കൊ​ടു​ക്കു​ന്നെ​ന്ന് ലോ​ക്ക​ൽ പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ ഇ​താ​ണ​ത്രേ... എ​ത്ര റ​ബി​ഷ് ക​ണ്ടെ​ത്ത​ലാ​ണി​ത്.’’ സു​ശാ​ന്ത് സാ​യാ​ഹ്ന​പ​ത്രം സി​ദ്ധാ​ർ​ഥി​ന്‍റെ നേ​ർ​ക്കു ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് രോ​ഷം​കൊ​ണ്ടു. </p>
<p>അ​തി​ലേ​ക്കു നോ​ക്കി​യ സി​ദ്ധാ​ർ​ഥ് ഞെ​ട്ടി. അ​വ​ൾ! </p>
<p>പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ മാ​സ്റ്റ​ർ ബ്രെ​യി​നെ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന കേ​ന്ദ്ര യൂ​നി​വേ​ഴ്സി​റ്റി​യി​ലെ സ്റ്റു​ഡ​ന്‍റ്സ് യൂ​നി​യ​ൻ നേ​താ​വാ​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി, നി​ള. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫോ​ട്ടോ​യാ​ണ​ത്. </p>
<p>പൊ​ലീ​സി​ന്‍റെ ദു​ഷ്ട​ലാ​ക്കി​നെ​ക്കു​റി​ച്ച് സു​ശാ​ന്തി​ന്‍റെ അ​മ​ർ​ഷം തു​ട​ർ​ന്നു: ‘‘രാ​ജ്യ​ത്ത് ഏ​തു പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ചാ​ലും അ​തി​നു​ത്ത​ര​വാ​ദി​ക​ളാ​യി ചി​ല​രെ ക​ണ്ടെ​ത്താ​ൻ ലോ​ക്ക​ൽ പൊ​ലീ​സി​നി​പ്പൊ ന​ല്ല മി​ടു​ക്കാ​ണ്! അ​ടു​ത്ത ത​ല​മു​റ​യെ ന​യി​ക്കേ​ണ്ട വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളെ ക​ലാ​പ​കാ​രി​ക​ളാ​ക്കി മു​ദ്ര​വെ​ച്ചാ​ൽ പി​ന്നെ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ണ​ല്ലോ.’’ </p>
<p>സു​ശാ​ന്തി​നോ​ട് ഒ​രു ത​ർ​ക്ക​ത്തി​നും മു​തി​രാ​തെ സി​ദ്ധാ​ർ​ഥ് ടി.​വി​യി​ലേ​ക്ക് നോ​ക്കി​ക്കി​ട​ന്നു. നി​ള​യെ​ക്കു​റി​ച്ചു​ള്ള ബ്രേ​ക്കി​ങ് ന്യൂ​സു​ക​ൾ ചാ​ന​ലു​ക​ളി​ലും ടെ​ലി​കാ​സ്റ്റ് ചെ​യ്തു​തു​ട​ങ്ങി. സു​ശാ​ന്തി​ന്‍റെ അ​ഭി​പ്രാ​യം​ത​ന്നെ​യാ​ണ് വാ​ർ​ത്ത അ​വ​താ​ര​ക​നു​മു​ള്ള​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849725-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402035uLDhqHcz01lUUZPKEaUr107doG1eCj5869699" data-watermark="false" style="width: 100%;" info-selector="#info_item_1778995870913">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778995870913"></div>
</div>
<p>ടി.​വി​യി​ൽ, നി​ള​യെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് അ​ള​ന്നു​കു​റി​ച്ച മ​റു​പ​ടി​മാ​ത്രം പ​റ​ഞ്ഞൊ​ഴി​യു​ന്ന മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. അ​ദ്ദേ​ഹ​ത്തെ വി​കൃ​ത​ഭാ​വ​ത്തി​ൽ അ​നു​ക​രി​ക്കു​ന്ന സു​ശാ​ന്തി​നെ ക​ണ്ട് സി​ദ്ധാ​ർ​ഥ് ക​ണ്ണു​ക​ള​ട​ച്ചു. അ​വ​ന്‍റെ ക​ലി​യ​ട​ങ്ങാ​ൻ ഉ​റ​ക്കം ന​ടി​ച്ചു കി​ട​ക്കു​ക​യേ ത​ൽ​ക്കാ​ലം ഒ​രു പോം​വ​ഴി ഉ​ള്ളൂ. </p>
<p>മ​ഥു​ര​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര​യി​ലാ​ണ് സി​ദ്ധാ​ർ​ഥ് അ​വ​ളെ കാ​ണു​ന്ന​ത്. അ​ൺ റി​സ​ർ​വ്ഡ് ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഒ​ഴി​ഞ്ഞു​കി​ട​ന്ന വി​ൻ​ഡോ സീ​റ്റു​ത​പ്പി​യാ​ണ് അ​വ​ൾ​ക്ക​രി​കി​ലെ​ത്തി​യ​ത്. അ​വ​ള​പ്പോ​ൾ സ്മാ​ർ​ട്ട് ഫോ​ണി​ൽ ഒ​രു ഹി​ന്ദി വാ​ർ​ത്താ ചാ​ന​ൽ ഹെ​ഡ്സെ​റ്റ് വെ​ച്ച് കാ​ണു​ക​യാ​യി​രു​ന്നു. </p>
<p>‘‘എ​ക്സ്ക്യൂ​സ് മീ...’’ ​ഒ​ഴി​ഞ്ഞു​കി​ട​ന്ന വി​ൻ​ഡോ സീ​റ്റി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടി സി​ദ്ധാ​ർ​ഥ് പ​റ​ഞ്ഞു. </p>
<p>വി​ൻ​ഡോ സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന വി​സ്മ​യ​ഭം​ഗി നി​റ​ഞ്ഞ ബാ​ഗെ​ടു​ത്ത് മ​ടി​യി​ൽ വെ​ച്ച് സി​ദ്ധാ​ർ​ഥി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ ത​കി​ടം മ​റി​ച്ചു​കൊ​ണ്ട് അ​വ​ൾ ജാ​ല​ക​ത്തി​ന​രി​കി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നു. </p>
<p>ഒ​ഴി​ഞ്ഞ സീ​റ്റി​ലേ​ക്ക് നി​രാ​ശ​യോ​ടെ ഇ​രി​ക്കാ​ൻ തു​ട​ങ്ങു​മ്പോ​ൾ, അ​വ​ളു​ടെ ഫോ​ണി​ൽ ഏ​തോ ഒ​രു ക​ലാ​പ​ത്തി​ന്‍റെ ലൈ​വ് വി​ഷ്വ​ൽ​സാ​ണെ​ന്ന് സി​ദ്ധാ​ർ​ഥ് ന​ടു​ക്ക​ത്തോ​ടെ തി​രി​ച്ച​റി​ഞ്ഞു. </p>
<p>ദൈ​വ​മേ... ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ തു​ട​ങ്ങി​യ സം​ഘ​ർ​ഷം വ​ലി​യ ക​ലാ​പ​മാ​യി മാ​റി​ക്കാ​ണു​മോ! </p>
<p>അ​വി​ടെ ചെ​ന്നി​റ​ങ്ങു​മ്പോ​ൾ ക​ർ​ഫ്യൂ എ​ങ്ങാ​നും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടാ​ൽ അ​വ​സാ​ന പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​കും. </p>
<p>മാ​സ​ങ്ങ​ളാ​യു​ള്ള കൃ​ത്യ​നി​ഷ്ഠ​യി​ല്ലാ​ത്ത ശ​മ്പ​ള​ല​ഭ്യ​ത​യെ​ത്തു​ട​ർ​ന്നാ​ണ് മാ​നേ​ജ​റോ​ട് വ​ഴ​ക്ക​ടി​ച്ച് ഝാ​ൻ​സി​യി​ലെ ലോ​ജി​സ്റ്റി​ക് ഓ​ഫി​സ് അ​ക്കൗ​ണ്ട​ന്‍റ് ജോ​ലി വി​ട്ട​ത്. ഹ്ര​സ്വ​മാ​യ ക​രി​യ​റി​ലെ എ​ട്ടാ​മ​ത്തെ ജോ​ലി​യു​പേ​ക്ഷി​ക്ക​ലാ​യി​രു​ന്നു അ​ത്. നാ​വി​ലെ ഗു​ളി​ക​നെ ഒ​ഴി​വാ​ക്കി​വേ​ണം ആ ​ജോ​ലി​ക്കെ​ങ്കി​ലും പ്ര​വേ​ശി​ക്കാ​നെ​ന്ന് ആ​റു​മാ​സം മു​മ്പേ സു​ശാ​ന്ത് ശ​ർ​മ ഉ​പ​ദേ​ശി​ച്ചി​രു​ന്ന​താ​ണ്. ആ​രോ​ർ​ക്കാ​ൻ... സ​ഹി​കെ​ട്ടാ​ൽ പി​ന്നെ സ്വ​ന്തം അ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​യൊ​ന്നു​മി​ല്ല. വാ​ദം ജ​യി​ക്ക​ണം. അ​തി​ന് വാ​യി​ൽ തോ​ന്നി​യ​തൊ​ക്കെ വി​ളി​ച്ചു​കൂ​വും. ന്യാ​യം ത​ന്‍റെ പ​ക്ഷ​ത്താ​കു​മ്പോ​ൾ ആ​രാ​ണ് മു​ന്നി​ലെ​ന്ന ചി​ന്ത പോ​ലു​മു​ണ്ടാ​കി​ല്ല. </p>
<p>വി​ൻ​ഡോ സീ​റ്റി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്ന പെ​ൺ​കു​ട്ടി സി​ദ്ധാ​ർ​ഥ് ശ്ര​ദ്ധി​ക്കു​ന്ന​ത് മ​ന​സ്സി​ലാ​ക്കി വാ​ർ​ത്താ ചാ​ന​ൽ പോ​സ് ചെ​യ്ത് നെ​റ്റ് ഓ​ഫാ​ക്കി ഫോ​ണെ​ടു​ത്ത് ചെ​റി​യ ഹാ​ൻ​ഡ് ബാ​ഗി​ൽ വെ​ച്ചു. മ​നോ​ഹ​ര​മാ​യ ബാ​ഗാ​ണ​ത്. നി​റ​യെ ക​ര​കൗ​ശ​ല​പ്പ​ണി​ക​ളു​ള്ള ഒ​ന്ന്. </p>
<p>അ​വ​ൾ വി​ൻ​ഡോ​യി​ലേ​ക്ക് ചാ​രി ക​ണ്ണു​ക​ള​ട​ച്ച് ഇ​രി​ക്കു​ക​യാ​ണ്. ജീ​ൻ​സും ഹാ​ൻ​ഡ് ലൂം ​ടോ​പ്പു​മാ​ണ് അ​വ​ളു​ടെ വേ​ഷം. ഉ​റ​ക്ക​ത്തി​ലേ​ക്ക് വേ​ഗം ക​ട​ക്കു​ന്ന പ്ര​കൃ​ത​മാ​ണെ​ന്നു തോ​ന്നു​ന്നു. വൈ​ശാ​ഖ മാ​സ സൂ​ര്യ​ൻ കി​ര​ണ​ങ്ങ​ളാ​ൽ അ​വ​ളെ പ്ര​ശോ​ഭി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​വ​ളു​ടെ കൈ​ത്ത​ണ്ട​യി​ലെ ചെ​മ്പ​ൻ​രോ​മ​ങ്ങ​ൾ വെ​യി​ലേ​റ്റ് സു​വ​ർ​ണ നാ​രു​ക​ളാ​യി രൂ​പം പ്രാ​പി​ച്ചു. ക​റു​ത്ത് ക​രു​വാ​ളി​ച്ച ത​ന്‍റെ കൈ​ത്ത​ണ്ട​ക​ളി​ലേ​ക്ക് നോ​ക്കി സി​ദ്ധാ​ർ​ഥ് ദീ​ർ​ഘ​നി​ശ്വാ​സ​മു​തി​ർ​ത്തു. </p>
<p>ബ​ല്ല​ഭ്ഗ​ദ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ട്രാ​ക്കി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ ട്രെ​യി​ൻ ശ​രി​ക്കു​മൊ​ന്ന് ഉ​ല​ഞ്ഞു. അ​വ​ൾ ഉ​ണ​ർ​ന്നോ​യെ​ന്ന് പാ​ളി​നോ​ക്കി. ഇ​ല്ല... ഗാ​ഢ​നി​ദ്ര​യി​ലാ​ണ്. റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ​നി​ന്നു​യ​രു​ന്ന ബ​ഹ​ള​ങ്ങ​ൾ കേ​ട്ടെ​ങ്കി​ലും അ​വ​ളു​ണ​ർ​ന്നാ​ൽ ഒ​ന്ന് പ​രി​ച​യ​പ്പെ​ടാ​മാ​യി​രു​ന്നു. അ​സൂ​യ തോ​ന്നി​പ്പി​ക്കു​ന്ന​വ​രെ പ​രി​ച​യ​പ്പെ​ടു​ക​യെ​ന്ന​ത് ഇ​പ്പോ​ഴൊ​രു (ദു)​ശീ​ല​മാ​യി മാ​റി​യി​രി​ക്കു​ന്നു. ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കി​ട​യി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രെ ഒ​ത്തി​രി ക​ണ്ടി​രി​ക്കു​ന്നു. പ​ക്ഷേ, ഇ​താ​ദ്യ​മാ​ണ്... ഇ​ങ്ങ​നെ ഒ​രാ​ൾ... വെ​യി​ലേ​റ്റു​റ​ങ്ങാ​ൻ ക​ഴി​യു​ക എ​ന്ന​ത് എ​ന്തൊ​രു ഭാ​ഗ്യ​മാ​ണ്! </p>
<p>ത​ന്റെ ദൗ​ർ​ഭാ​ഗ്യ​ങ്ങ​ളു​ടെ​യും അ​പ​ക​ർ​ഷ​ത​ക​ളു​ടെ​യും അ​നു​സ്യൂ​ത പ്ര​വാ​ഹ​ങ്ങ​ളി​ലേ​ക്ക് മു​ങ്ങാം​കു​ഴി​യി​ട്ടു​കൊ​ണ്ട് സി​ദ്ധാ​ർ​ഥ് ക​ണ്ണു​ക​ളി​റു​കെ പൂ​ട്ടി സീ​റ്റി​ലേ​ക്ക് ത​ല​ചാ​യ്ച്ച് അ​മ​ർ​ന്നി​രു​ന്നു. </p>
<p>ശ​ബ്ദാ​യ​മാ​ന​മാ​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഏ​തോ പൗ​രാ​ണി​ക കാ​ല​ത്തേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ആ ​സ്റ്റേ​ഷ​ൻ മു​മ്പൊ​ന്നും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടേ​യി​ല്ല. പ്ര​ധാ​ന ക​വാ​ട​ത്തി​നോ​ട് ചേ​ർ​ന്ന ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലാ​കാം ട്രെ​യി​നി​പ്പോ​ൾ. എ​ന്തൊ​രു ജ​ന​സ​ഞ്ച​യ​മാ​ണി​വി​ടെ! ത​ല​സ്ഥാ​ന​ത്തെ സ്റ്റേ​ഷ​നി​ൽ​പോ​ലും ഒ​രു​പ​ക്ഷേ ഈ ​തി​ര​ക്ക് കാ​ണി​ല്ല. വി​ൻ​ഡോ​യി​ലൂ​ടെ പു​റം​കാ​ഴ്ച​ക​ൾ നി​രീ​ക്ഷി​ച്ചു തു​ട​ങ്ങി​യ സി​ദ്ധാ​ർ​ഥ് അ​മ്പ​ര​ന്നു... ആ ​ജ​ന​സ​ഞ്ച​യ​ത്തി​ന്‍റെ വ​സ്ത്ര​ധാ​ര​ണം നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പു​ള്ള അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ളു​ടേ​തി​ന് സ​മാ​ന​മാ​ണെ​ന്ന് സി​ദ്ധാ​ർ​ഥ് ഓ​ർ​ത്തു. </p>
<p>റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ന്‍റെ പൗ​രാ​ണി​ക​ത​യെ കൊ​ഞ്ഞ​നം കു​ത്തും​പോ​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് അ​രി​കി​ലാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ബു​ക്ക്സ്റ്റാ​ളി​നെ ല​ക്ഷ്യം​വെ​ച്ചാ​ണ് അ​വ​ൾ ന​ട​ക്കു​ന്ന​ത്. ങേ... ​വെ​യി​ലേ​റ്റു​റ​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​ളെ​പ്പോ​ഴാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്! വാ​സ്ത​വ​ത്തി​ൽ അ​വ​ളാ​ണോ താ​നാ​ണോ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന​ത്, അ​ല്ലെ​ങ്കി​ൽ ഉ​റ​ക്കം ന​ടി​ച്ചി​രു​ന്ന​ത്? ക​ര​കൗ​ശ​ല​പ്പ​ണി​ക​ളോ​ടു​കൂ​ടി​യു​ള്ള അ​വ​ളു​ടെ ബാ​ഗ് വി​ൻ​ഡോ സീ​റ്റി​ലു​ണ്ട്. അ​വ​ൾ ന​ല്ലൊ​രു പു​സ്ത​ക​പ്രേ​മി​യാ​യി​രി​ക്കാം. ബു​ക്ക്സ്റ്റാ​ളി​നു നേ​ർ​ക്ക് ധൃ​തി​യി​ൽ ന​ട​ക്കു​ന്ന അ​വ​ളു​ടെ പ​രി​ചി​ത​രാ​ണ് പ്ലാ​റ്റ്ഫോ​മി​ലെ ജ​ന​സ​ഞ്ച​യ​ത്തി​ൽ ഏ​റെ​പ്പേ​രും! അ​വ​ളു​ടെ നേ​ർ​ക്ക് ബ​ഹു​മാ​നം നി​റ​ഞ്ഞ അ​ഭി​വാ​ദ്യ​മാ​ണ് അ​വ​ർ അ​ർ​പ്പി​ക്കു​ന്ന​ത്. അ​വ​ളു​ടെ പ്ര​ത്യ​ഭി​വാ​ദ​നം കാ​ണാ​ൻ​ത​ന്നെ ന​ല്ല ശേ​ലു​ണ്ട്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849722-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240208UueIBQ48GCHDaQKLbDXTFMYpvN9UNYi5716767" data-watermark="false" style="width: 100%;" info-selector="#info_item_1778995717994">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778995717994"></div>
</div>
<p>ഇ​ത്ര​യും പ​രി​ഷ്കൃ​ത​യാ​യ ഈ ​പെ​ൺ​കു​ട്ടി ഇ​തൊ​ക്കെ എ​വി​ടെ​നി​ന്ന് പ​ഠി​ച്ച​താ​ണാ​വോ. ആ ​പ്ലാ​റ്റ്ഫോ​മി​ൽ ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​ക മ​നു​ഷ്യ​ജീ​വി​യാ​യി അ​വ​ൾ മാ​ത്ര​മേ​യു​ള്ളൂ. ആ​ധു​നി​ക പ​കി​ട്ടി​ലു​ള്ള ബു​ക്ക്സ്റ്റാ​ളി​ലെ ജീ​വ​ന​ക്കാ​ര​ൻ​പോ​ലും ഏ​തോ പ്രാ​ചീ​ന​കാ​ല​ത്തി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ്. അ​യാ​ൾ ഒ​രു സ്മാ​ർ​ട് ഫോ​ൺ വ​ലു​പ്പ​ത്തി​ലു​ള്ള പു​സ്ത​ക​മെ​ടു​ത്ത് ന​ട​ന്ന​ടു​ക്കു​ന്ന അ​വ​ൾ​ക്കു​നേ​രെ നീ​ട്ടി. അ​വ​ൾ ജീ​ൻ​സി​ന്‍റെ പോ​ക്ക​റ്റി​ൽ​നി​ന്നെ​ടു​ത്തു ന​ൽ​കി​യ അ​ഞ്ഞൂ​റി​ന്‍റെ നോ​ട്ട് വാ​ങ്ങി ബു​ക്ക്സ്റ്റാ​ളി​ലെ ജീ​വ​ന​ക്കാ​ര​ൻ ക​ൺ​പോ​ള​ക​ളി​ൽ മു​ട്ടി​ച്ച് പ്രാ​ർ​ഥി​ച്ചി​ട്ട് വേ​ഗം പു​റ​ത്തു​ക​ട​ന്ന് ബു​ക്ക്സ്റ്റാ​ൾ അ​ട​ക്കു​വാ​ൻ തു​ട​ങ്ങി.</p>
<p>അ​വ​ൾ​ക്കു വേ​ണ്ട​ത് ആ ​പു​സ്ത​ക​മാ​യി​രു​ന്നെ​ന്ന് പ്രാ​ചീ​ന​നാ​യ മ​നു​ഷ്യ​ൻ എ​ങ്ങ​നെ മ​ന​സ്സി​ലാ​ക്കി? ബെ​സ്റ്റ് സെ​ല്ല​റു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ അ​ടു​ക്കി വെ​ച്ചി​ട്ടി​ല്ലാ​യി​രു​ന്ന ആ ​ബു​ക്ക് അ​വി​ടെ​യു​ണ്ടെ​ന്ന് അ​വ​ൾ​ക്കെ​ങ്ങ​നെ അ​റി​യാം? അ​വ​ർ പ​രി​ചി​ത​രാ​യി​രി​ക്കാം. അ​വ​ൾ ഈ ​സ്റ്റേ​ഷ​നി​ലെ നി​ത്യ​യാ​ത്ര​ക്കാ​രി​യു​മാ​യി​രി​ക്കാം. </p>
<p>തീ​ർ​ത്തും അ​പ്ര​സ​ക്ത​മാ​യ കാ​ര്യ​ങ്ങ​ളി​ലൂ​ടെ മ​ന​സ്സ് സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ, പ്ലാ​റ്റ്ഫോ​മി​ലെ സ​സ്യേ​ത​ര ഭോ​ജ​ന​ശാ​ല​യു​ടെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ നേ​ർ​ത്ത വി​ട​വി​ലൂ​ടെ ബു​ക്ക്സ്റ്റാ​ൾ ജീ​വ​ന​ക്കാ​ര​ൻ മു​ട​ന്ത് ബാ​ധി​ച്ച ഇ​ട​തു​കാ​ൽ ഏ​ങ്ങി​വ​ലി​ച്ചു​കൊ​ണ്ട് തി​ടു​ക്ക​ത്തി​ൽ ന​ട​ന്നു മ​റ​യു​ക​യാ​യി​രു​ന്നു. </p>
<p>ട്രെ​യി​ൻ സ്റ്റേ​ഷ​ൻ വി​ടു​ന്ന​തി​നു വേ​ണ്ടി​യു​ള്ള മ​ണി​മു​ഴ​ക്കം കേ​ട്ടു. അ​വ​ള​പ്പോ​ൾ ധൃ​തി​യി​ൽ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു നേ​ർ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​വ​ൾ ഇ​വി​ടെ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചോ! അ​വ​ളു​ടെ ക​ര​കൗ​ശ​ല​പ്പ​ണി​ക​ളു​ള്ള ബാ​ഗ് എ​ടു​ക്കാ​ൻ മ​റ​ന്നു​വ​ല്ലോ... എ​ത്ര ഉ​ച്ച​ത്തി​ൽ വി​ളി​ച്ചു​കൂ​വി​യാ​ലും കേ​ൾ​ക്കാ​വു​ന്ന അ​ക​ല​ത്തി​ല​ല്ലാ ഞ​ങ്ങ​ൾ ത​മ്മി​ൽ... അ​വ​ൾ തി​രി​ഞ്ഞു​നോ​ക്കു​ക​യാ​ണെ​ങ്കി​ൽ വി​ൻ​ഡോ​യി​ലൂ​ടെ കൈ​ക​ൾ വെ​ളി​യി​ലേ​ക്കി​ട്ട് വി​ളി​ക്കാ​മാ​യി​രു​ന്നു. അ​വ​ളെ​ക്കു​റി​ച്ചു​ള്ള എ​ന്തെ​ങ്കി​ലും സൂ​ച​ന​ക​ൾ ബാ​ഗി​ൽ ഉ​ണ്ടാ​യി​രി​ക്കും. സി​ദ്ധാ​ർ​ഥ് ആ ​ബാ​ഗെ​ടു​ത്ത് തി​രി​ച്ചു​നോ​ക്കി വി​ൻ​ഡോ സീ​റ്റി​ൽ​ത​ന്നെ വെ​ച്ചു... ചു​വ​പ്പു​നൂ​ലി​ൽ ‘നി​ള’ എ​ന്ന് എം​ബ്രോ​യ്ഡ​റി ചെ​യ്തി​രി​ക്കു​ന്നു. നി​ള. ഭാ​ര​ത​പ്പു​ഴ​യു​ടെ പ​ര്യാ​യം. അ​വ​ള​പ്പോ​ൾ മ​ല​യാ​ളി​യാ​ണ്! അ​വ​ളൊ​ന്ന് തി​രി​ഞ്ഞു നോ​ക്കി​യി​രു​ന്നെ​ങ്കി​ലെ​ന്ന് സി​ദ്ധാ​ർ​ഥ് ആ​ഗ്ര​ഹി​ച്ചു. </p>
<p>റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം ക​ട​ന്ന അ​വ​ൾ ന​ട​പ്പു നി​ർ​ത്തി ജീ​ൻ​സി​ന്‍റെ പോ​ക്ക​റ്റി​ൽ​നി​ന്ന് സ്മാ​ർ​ട് ഫോ​ൺ വ​ലു​പ്പ​ത്തി​ലെ ബു​ക്കെ​ടു​ത്ത് പി​ന്തി​രി​ഞ്ഞു നി​ന്നു. ട്രെ​യി​നി​നു നേ​ർ​ക്കു ചൂ​ണ്ടി​പ്പി​ടി​ച്ചു​കൊ​ണ്ട് ആ ​ബു​ക്കി​ന്‍റെ ക​വ​ർ അ​വ​ൾ തു​റ​ന്നു. അ​ക്ഷ​ര​ങ്ങ​ൾ​ക്കു​പ​ക​രം ആ​ദ്യ പേ​ജു നി​റ​യെ പ്ര​സ് ബ​ട്ട​ണു​ക​ൾ. അ​വ​ൾ അ​തി​ൽ വി​ര​ല​മ​ർ​ത്തി. </p>
<p>സീ​റ്റി​ൽ മ​റ​ന്നു​വെ​ച്ച ക​ര​കൗ​ശ​ല ഭം​ഗി​യാ​ർ​ന്ന നി​ള​യു​ടെ ബാ​ഗ് തീ​ജ്വാ​ല​യാ​യി പ​രി​ണ​മി​ക്കു​ന്ന​തു ക​ണ്ട് സി​ദ്ധാ​ർ​ഥ് ഉ​റ​ക്കെ നി​ല​വി​ളി​ച്ചു. ഒ​രു ഗു​ഡ്സ് ട്രെ​യി​ൻ ഉ​ച്ച​ത്തി​ൽ ഹോ​ൺ മു​ഴ​ക്കി എ​തി​ർ ട്രാ​ക്കി​ലൂ​ടെ ക​ട​ന്നു​പോ​യ​തു​കൊ​ണ്ട് സി​ദ്ധാ​ർ​ഥി​ന്‍റെ നി​ല​വി​ളി ആ​രും കേ​ട്ടി​ല്ല. </p>
<p>ഉ​ച്ച​സ്വ​പ്ന​ത്തി​ൽ​നി​ന്ന് ഞെ​ട്ടി​യു​ണ​ർ​ന്ന സി​ദ്ധാ​ർ​ഥ് വി​ൻ​ഡോ സീ​റ്റി​ൽ അ​വ​ളു​ടെ ബാ​ഗ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു​ക​ണ്ട് ന​ടു​ങ്ങി. അ​വ​ൾ സ​മ​ർ​ഥ​മാ​യി ക​ട​ന്നു​ക​ള​ഞ്ഞി​രി​ക്കു​ന്നു. ഉ​ള്ളാ​ന്ത​ലോ​ടെ എ​ഴു​ന്നേ​റ്റ സി​ദ്ധാ​ർ​ഥ് അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ചു​കൊ​ണ്ട് വെ​ളി​യി​ലേ​ക്ക് ചാ​ടി. ട്രെ​യി​ൻ അ​പ്പോ​ൾ ജ​ന​ത്തി​ര​ക്കേ​റി​യ സ്റ്റേ​ഷ​ന്‍റെ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് എ​ത്തി​യി​രു​ന്നു​ന്നി​ല്ല. പെ​ട്ടെ​ന്ന് എ​ല്ലാ ജാ​ല​ക​ങ്ങ​ളി​ൽ​നി​ന്നും തീ​നാ​മ്പു​ക​ൾ സി​ദ്ധാ​ർ​ഥി​നെ പു​ൽ​കാ​നാ​യി പാ​ഞ്ഞു വ​ന്നു. </p>
<p>ഓ​ർ​മ തെ​ളി​ഞ്ഞ​പ്പോ​ൾ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ സ​മീ​പം സു​ശാ​ന്ത് ശ​ർ​മ​യു​മു​ണ്ടാ​യി​രു​ന്നു. ആ ​ട്രെ​യി​നി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര​യാ​ക്കി​യ​ത് അ​വ​നാ​യി​രു​ന്ന​ല്ലോ. എ​ന്നി​ട്ടും അ​വ​നോ​ടൊ​ന്നും വെ​ളി​പ്പെ​ടു​ത്താ​ൻ തോ​ന്നി​യി​ല്ല. ടി.​വി ചാ​ന​ലി​ൽ നി​ള​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ്രേ​ക്കി​ങ് ന്യൂ​സ് സ്ക്രോ​ളി​ങ്ങു​ണ്ട്. അ​ത് അ​വ​ൾ​ത​ന്നെ. വെ​യി​ലേ​റ്റു​റ​ങ്ങി​യ പെ​ൺ​കു​ട്ടി! </p>
<p>നി​ള... വേ​ന​ലി​ൽ വെ​യി​ലേ​റ്റ് മെ​ലി​ഞ്ഞൊ​ഴു​കു​ന്ന​വ​ൾ. കാ​ർ​മേ​ഘ​ങ്ങ​ൾ വ​ർ​ഷി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ സം​ഹാ​ര​രൂ​പി​ണി​യാ​കു​ന്ന​വ​ൾ. അ​വ​ളു​ടെ പ്ര​വാ​ഹ​ത്തി​ൽ സൂ​ക്ഷ്മ​വും സ്ഥൂ​ല​വു​മാ​യ എ​ത്ര​യോ ജീ​വ​നു​ക​ളാ​ണ് മ​ണ്ണ​റ്റ്, നി​ല​തെ​റ്റി ഒ​ഴു​കു​ന്ന​ത്. സ​ർ​വ​വും സം​ഹ​രി​ച്ചു​കൊ​ണ്ട് ല​വ​ണ സാ​ഗ​ര ജ​ല​ത്തി​ൽ മു​ഴു​വ​ൻ സ്വ​ത്വ​ങ്ങ​ളും കൈ​മോ​ശം വ​ന്ന് അ​ലി​ഞ്ഞു​ചേ​രു​ന്ന​വ​ളാ​ണ് നി​ള. </p>
<p>ട്രെ​യി​ൻ സ്ഫോ​ട​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​തി​ന് നി​ള​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യ വാ​ർ​ത്ത​ക​ൾ വ​ന്നു​തു​ട​ങ്ങി. വെ​യി​ലേ​റ്റു​റ​ങ്ങു​ന്ന നി​ള​യും വെ​യി​ലേ​റ്റ് ഒ​ഴു​കു​ന്ന നി​ള​യും വാ​സ്ത​വ​ത്തി​ൽ ഒ​ന്നു​ത​ന്നെ. കാ​ർ​മേ​ഘ​ങ്ങ​ൾ പെ​യ്തു​വീ​ണു നി​റ​ഞ്ഞാ​ൽ പി​ന്നെ ഇ​രു​വ​ർ​ക്കും ഒ​രേ പ്ര​കൃ​ത​മ​ല്ലാ​താ​കാ​ൻ എ​ങ്ങ​നെ സാ​ധി​ക്കും? സ്ഫോ​ട​ന​ങ്ങ​ളു​ടെ ദൃ​ക്സാ​ക്ഷി​മൊ​ഴി തേ​ടി പൊ​ലീ​സ് വ​രു​ന്ന​തി​നു​വേ​ണ്ടി സി​ദ്ധാ​ർ​ഥ് കാ​ത്തു​കി​ട​ന്നു.</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1520613</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1520613</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,25 MAY 2026]]></category>
<dc:creator><![CDATA[വി​നോ​ദ് പു​ളി​യാ​ന]]></dc:creator>
<pubDate>Mon, 18 May 2026 06:00:43 GMT</pubDate>
</item>
<item>
<title><![CDATA[അഹിംസയെന്ന വിപ്ലവം, 
ഗാന്ധിയെന്ന വിപ്ലവകാരി]]></title>
<description/>
<enclosure length="321382" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849746-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849746-untitled-1.gif'/><figcaption><p>ലണ്ടനിലെ പാർലമെന്റ് സ്ക്വയറിന് സമീപത്തെ ഗാന്ധി പ്രതിമ,ലണ്ടൻ പാർലമെന്റ് സ്ക്വയറിന് സമീപത്തെ മണ്ടേലയുടെ പ്രതിമക്കു സമീപം ലേഖിക,ലണ്ടനിലെ ‘ബിഗ്ബെൻ’ ടവറിനു സമീപം ലേഖിക</p><span class='copyright'></span></figcaption></figure><blockquote>
 ലണ്ടൻ നഗരത്തിലേക്ക് എഴുത്തുകാരി നടത്തിയ യാത്രയുടെ അനുഭവം വിവരിക്കുന്നു. പാർലമെന്റ് സ്ക്വയറിന് സമീപത്തെ പ്രതിമകളെ കുറിച്ചും വ്യക്തമാക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. 
</blockquote>
<p>ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽതന്നെ നിൽക്കുമ്പോൾ ഞാൻ ആദ്യമായി കണ്ട ഗാന്ധിപ്രതിമ ഏതാണെന്ന് വെറുതെയൊന്ന് ഓർത്തു നോക്കി. അതൊരു പഴയ പഞ്ചായത്ത് കിണറിന് അരികിലായിരുന്നു. സ്കൂളിലേക്കുള്ള യാത്രക്കിടയിൽ അലസമായി കണ്ണിലുടക്കുന്ന, പഞ്ചായത്ത് കിണറിന് സമീപത്തുള്ള സിമന്റിലോ മറ്റോ തീർത്ത, വെള്ള പെയിന്റടിച്ച ഗാന്ധിപ്രതിമ. </p>
<p>ബ്രിട്ടീഷുകാർ ഗാന്ധിയെ ഏറ്റവുമധികം എതിർത്തവരാണ്. അദ്ദേഹത്തെ തുറുങ്കിലടച്ചവരാണ്. എന്നാൽ, ഇന്ന് അതേ ലണ്ടൻ നഗരം തങ്ങളുടെ ഭരണസിരാകേന്ദ്രത്തിന്റെ ഹൃദയഭാഗത്ത് ഗാന്ധിയെ നെഞ്ചേറ്റുന്നു. എതിർത്തവർ പോലും ആ ആശയത്തിന് മുന്നിൽ തലകുനിക്കുന്നു. പലപ്പോഴും ഗാന്ധി പ്രതിമകൾ അനാദരിക്കപ്പെടുന്ന വാർത്തകൾ കേൾക്കാറുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെയോ അന്ധമായ വിദ്വേഷത്തിന്റെയോ പേരിൽ ഗാന്ധി പ്രതിമകളെ തകർക്കാനും അപമാനിക്കാനും ശ്രമിക്കുന്നവർ അറിയുന്നില്ല, അവർ തകർക്കാൻ ശ്രമിക്കുന്നത് ഒരു ശിലയെയല്ല, മറിച്ച് ഈ ലോകം മുഴുവൻ മാതൃകയാക്കുന്ന ഒരു വലിയ മൂല്യത്തെയാണെന്ന്. ലോകം സത്യത്തെയും അഹിംസയെയും തിരിച്ചറിഞ്ഞ ദീർഘമായൊരു യാത്രയുടെ അടയാളമെന്നോണം പാർലമെന്‍റ് സ്ക്വയറിൽ നിൽക്കുന്ന ഗാന്ധിയെ കണ്ടപ്പോൾ കണ്ണു നനഞ്ഞു. </p>
<p>ദക്ഷിണാഫ്രിക്കയിൽ വെച്ച്, 1893ലെ ഒരു ട്രെയിൻയാത്രക്കിടെ ഒരു വെള്ളക്കാരൻ, ഫസ്റ്റ് ക്ലാസ് കമ്പാർട്മെന്റിൽനിന്ന് ഗാന്ധിയെ പുറത്താക്കിയ അതേ സ്ഥലത്ത് കൃത്യം 100 വർഷത്തിനിപ്പുറം ചരിത്രത്തിന്‍റെ പ്രായശ്ചിത്തമെന്നോണം ഗാന്ധിപ്രതിമ സ്ഥാപിച്ചിട്ടുള്ളത് വായിച്ചറിയാം. ലോകത്തിന്‍റെ പലയിടങ്ങളിലായി 70 ലധികം ഗാന്ധിപ്രതിമകൾ അങ്ങനെ സ്ഥാപിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്. അതിലൊന്നാണ് ലണ്ടനിലെ പാർലമെന്‍റ് സ്ക്വയറിലെ ഗാന്ധിപ്രതിമ. </p>
<p>ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സിരാകേന്ദ്രത്തിൽ, ലളിതമായ വസ്ത്രധാരണത്തോടെ സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകമായി നിൽക്കുന്ന ഗാന്ധിപ്രതിമയുടെ ശിൽപി ഫിലിപ് ജാക്സണാണ്. അവിടെ ഗാന്ധിയെ നോക്കി നിൽക്കവേ തൊട്ടപ്പുറത്തൊരു മനുഷ്യൻ തന്നോടൊപ്പം വന്ന വിനോദസഞ്ചാരികളുടെ മുന്നിൽ ശാന്തനായിനിന്ന് ഗാന്ധിയെ വർണിക്കുന്നു. അത്ഭുതാദരത്തോടെ കുറേ മനുഷ്യർ അതുകേട്ട് ഗാന്ധിക്കു മുന്നിൽ നിൽക്കുന്നു. ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളെക്കുറിച്ച് അയാൾ കൂടെയുള്ളവർക്ക് വിശദീകരിച്ചു കൊടുക്കുന്നത് കാണുമ്പോൾ നമുക്ക് ബോധ്യപ്പെടും -കരുത്ത് എന്നത് തോക്കിലല്ല, മറിച്ച് സത്യത്തിലും അഹിംസയിലുമാണെന്ന്.</p>
<p>​ഗാന്ധിയോടൊപ്പമൊരു ചിത്രത്തിനായി പലരും തിരക്കു കൂട്ടുമ്പോൾ തെല്ലകലെ, പാർലമെന്‍റ് സ്ക്വയറിൽ സ്ഥാപിച്ച പ്രതിമകളിൽ വെച്ച് ഏറ്റവും ഭീമാകാരനായ വിൻസ്റ്റൻ ചർച്ചിൽ, ലോകം കഠിനസമരങ്ങളാൽ ചിതയിലേക്ക് വലിച്ചെറിഞ്ഞ സാമ്രാജ്യത്വത്തിന്‍റെ ദുഷിച്ച അവശേഷിപ്പെന്നോണം മുഖം ചുളിച്ചുനിൽക്കുന്നു. ഗാന്ധിസത്തിന്റെ എല്ലാ കാര്യങ്ങളെയും അടിച്ചമർത്തണമെന്ന് പ്രഖ്യാപിക്കുകയും ഗാന്ധിയെ കൈയും കാലും കൂട്ടിക്കെട്ടി വൈസ്രോയ് കയറിയ ആനയെക്കൊണ്ട് ചവിട്ടിക്കൂട്ടണമെന്നും പുലമ്പിയ അതേ ചർച്ചിലിനെ നോക്കിക്കൊണ്ട് ഗാന്ധി അക്ഷോഭ്യനായി ഇപ്പുറം നിൽക്കുന്നു. ലോകം കീഴടക്കിയ പോരാളികളുടെയും ചക്രവർത്തിമാരുടെയും പ്രതിമകൾക്കിടയിൽ ‘അർധനഗ്നനായ ഫക്കീർ’ തലയുയർത്തി നിൽക്കുന്നു. </p>
<h3>കാലത്തിന്റെ മധുരപ്രതികാരം!</h3>
<p>​ഈ 12 പ്രതിമകൾക്ക് മുന്നിലൂടെ നടക്കുമ്പോൾ ഓരോ കാലഘട്ടവും നമുക്ക് മുന്നിൽ തെളിയും. സാമ്രാജ്യത്വത്തിന്റെ പ്രതാപകാലത്ത് തുടങ്ങിയ ഈ പ്രതിമാ നിര, ഇന്ന് ഗാന്ധിജിയെയും മണ്ടേലയെയും പോലെ സാമ്രാജ്യത്വത്തിന് എതിരെ പോരാടിയവരെക്കൂടി ഉൾക്കൊള്ളുന്നു എന്നത് ചരിത്രത്തിന്റെ വലിയൊരു മാറ്റത്തെത്തന്നെയാണ് കാണിക്കുന്നത്. </p>
<p>​പല ദേശങ്ങളിൽനിന്നും പല കാലങ്ങളിൽനിന്നും വന്ന ഈ നേതാക്കൾ ഇപ്പോൾ പാർലമെന്റ് സ്ക്വയറിൽ സമാധാനത്തോടെ ഒരുമിച്ചുനിൽക്കുന്നു. രാഷ്ട്രീയത്തിന് അപ്പുറം, മനുഷ്യന്റെ ഇച്ഛാശക്തിയുടെയും നീതിക്കായുള്ള പോരാട്ടത്തിന്റെയും വെങ്കലരൂപങ്ങളാണ് ഈ പ്രതിമകൾ. </p>
<p>ഗാന്ധിജി എന്ന ലോക നേതാവിനെ രൂപപ്പെടുത്തിയ പണിശാലയായിരുന്നു ലണ്ടൻ നഗരം. 1888ൽ ഒരു 18 വയസ്സുകാരനായി ലണ്ടനിലെത്തിയ മോഹൻദാസ് കരംചന്ദ് ഗാന്ധിയിൽനിന്നും 1931ൽ വട്ടമേശ സമ്മേളനത്തിന് എത്തിയ മഹാത്മാഗാന്ധിയിലേക്കുള്ള മാറ്റം ലണ്ടന്റെ ചരിത്രത്തിലെ തന്നെ കൗതുകകരമായ അധ്യായമാണ്. </p>
<p>ഗാന്ധിജിയുടെ ലണ്ടൻ ജീവിതത്തിലെ ​ഒന്നാം ഘട്ടം ഒരു ‘ഇംഗ്ലീഷ് ജെന്റിൽമാൻ’ ആകാനുള്ള ശ്രമമായിരുന്നു. 1888 മുതൽ 1891 വരെയുള്ള ആ കാലഘട്ടത്തിൽ ലണ്ടൻ ജീവിതരീതികളിൽ ആകൃഷ്ടനായിരുന്ന ഗാന്ധിയെ കാണാം. ഇന്നത്തെ ഗാന്ധിയെ ഓർക്കുമ്പോൾ നമുക്ക് ചിന്തിക്കാൻപോലും കഴിയാത്ത രീതിയിൽ, ബോണ്ട് സ്ട്രീറ്റിലെ വിലകൂടിയ കടകളിൽനിന്ന് തുന്നിച്ച വസ്ത്രങ്ങളും സിൽക്ക് തൊപ്പിയും ധരിച്ചാണ് അദ്ദേഹം അന്ന് നടന്നിരുന്നത്. </p>
<p>ഇംഗ്ലീഷ് സംസ്കാരത്തിന്റെ ഭാഗമാകാൻ അദ്ദേഹം നൃത്തം പഠിക്കാൻ ശ്രമിച്ചു. എന്നാൽ, താളം പിഴച്ചപ്പോൾ അത് നിർത്തി. വയലിൻ പഠിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പാതിവഴിയിൽ ഉപേക്ഷിച്ചു. വാക്ചാതുര്യം വളർത്താൻ പ്രസംഗ പരിശീലന ക്ലാസുകളിലും അദ്ദേഹം ചേർന്നു. 18ാം വയസ്സിൽ നിയമപഠനത്തിനായി ലണ്ടനിലെത്തിയ മോഹൻദാസ് കരംചന്ദ് ഗാന്ധി, തുടക്കത്തിൽ ഒരു പക്കാ ഇംഗ്ലീഷ് പരിഷ്കാരിയാകാൻ ശ്രമിച്ചിരുന്നതായി വായിച്ചിട്ടുണ്ട്. എന്നാൽ, കുറച്ചുകാലത്തിനു ശേഷം, താൻ ചെയ്യുന്നത് അർഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞ ഗാന്ധി ആഡംബരങ്ങൾ ഉപേക്ഷിക്കുകയും ലളിതജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു. </p>
<p>ഗാന്ധിയുടെ ആത്മീയാന്വേഷണങ്ങളുടെ തുടക്കവും ലണ്ടനിലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ലണ്ടനിൽവെച്ചാണ് ഗാന്ധിജി ആദ്യമായി ഭഗവദ്ഗീത വായിക്കുന്നത്. എഡ്വിന്‍ ആര്‍നോള്‍ഡ് തയാറാക്കിയ ഗീതയുടെ ഇംഗ്ലീഷ് വിവര്‍ത്തനം വായിക്കുന്നതിനുമുമ്പേ അദ്ദേഹം ബൈബിള്‍ വായിച്ചിരുന്നു. അതിന്‍റെ കൂടി വെളിച്ചത്തിലാണ് ഗാന്ധി ഗീതയെ മനസ്സിലാക്കിയത്. ഗീതാവായന ഗാന്ധിയുടെ ചിന്താഗതിയിൽ വലിയ മാറ്റമുണ്ടാക്കി. ലണ്ടൻ നഗരം ഗാന്ധിജിക്ക് നിയമവിദ്യ മാത്രമല്ല നൽകിയത്, മറിച്ച് ലോകത്തെ മാറ്റിമറിക്കാൻ ആവശ്യമായ സത്യഗ്രഹം, അഹിംസ എന്നീ തത്ത്വങ്ങളിലേക്കുള്ള ആത്മീയമായ വഴിത്തിരിവുകൂടിയായിരുന്നു. </p>
<p>സസ്യാഹാരിയായി തുടരുമെന്ന് അമ്മക്ക് നൽകിയ വാക്കുപാലിക്കാൻ ഗാന്ധി ലണ്ടനിൽ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് അക്കാലത്തെ ഗാന്ധിസ്മരണകളിൽ കാണാം. അന്ന് ലണ്ടനിൽ നല്ല സസ്യാഹാരശാലകൾ കുറവായിരുന്നുവത്രേ. ഒടുവിൽ ഫാറിങ്ഡൺ സ്ട്രീറ്റിലെ ഒരു വെജിറ്റേറിയൻ ഹോട്ടൽ കണ്ടെത്തിയതും അവിടെനിന്ന് കിട്ടിയ ‘A Plea for Vegetarianism’ എന്ന പുസ്തകം വായിച്ചതുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഭക്ഷണകാര്യത്തിൽ വലിയ സ്വാധീനം ചെലുത്തിയത്. അവിടെനിന്നാണ് ഗാന്ധി ലണ്ടൻ വെജിറ്റേറിയൻ സൊസൈറ്റിയിൽ അംഗമാകുന്നത്. </p>
<p>അവരുടെ മാസികയിലാണ് ഗാന്ധി ആദ്യമായി ലേഖനം എഴുതിയതും. പില്‍ക്കാലത്ത് നൂറു വാല്യങ്ങളായി സമാഹരിക്കപ്പെട്ട രചനകളുടെ, ഒരുപക്ഷേ ഇന്ത്യയിലെ എക്കാലത്തെയും വലിയ രചനാജീവിതത്തിന്‍റെ, പ്രാരംഭസ്ഥാനം അതായിരുന്നു. </p>
<p>ഇന്ത്യക്കുപുറത്ത് എവിടെയെങ്കിലും താമസിക്കാന്‍ താന്‍ തീരുമാനിച്ചാല്‍ അത് ലണ്ടനിലായിരിക്കുമെന്ന് ഗാന്ധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അവിടെവെച്ചാണ് ഗാന്ധി പടിഞ്ഞാറന്‍ നാഗരികതയെ മുഖാമുഖം കണ്ടത്. അതിനെതിരെ പൊരുതാനുള്ള ആയുധങ്ങള്‍ ശേഖരിച്ചതും! </p>
<p>78 വര്‍ഷം നീണ്ട ജീവിതത്തിനിടയില്‍ ഗാന്ധി അഞ്ചുതവണയാണ് ലണ്ടനിലെത്തിയത്. 20 വയസ്സ് തികയാന്‍ ഒരുമാസത്തില്‍ താഴെ മാത്രമുള്ളപ്പോഴായിരുന്നു ഗാന്ധിയുടെ ആദ്യ ലണ്ടന്‍ യാത്ര. 1888 സെപ്റ്റംബര്‍ നാലിന് അദ്ദേഹം ബോംബെയില്‍നിന്ന് ലണ്ടനിലേക്ക് കപ്പല്‍ കയറി. ലണ്ടനിലെ പ്രശസ്തമായ നിയമപഠന കേന്ദ്രത്തില്‍ ഗാന്ധി ചേര്‍ന്നു. 1888 ഒക്ടോബര്‍ മുതല്‍ 1891 വരെ അദ്ദേഹം ലണ്ടനില്‍ ഉണ്ടായിരുന്നു. </p>
<p>ഒരർഥത്തില്‍ ഗാന്ധിയുടെ പില്‍ക്കാല ജീവിതത്തിന്‍റെ ഗതിനിര്‍ണയിച്ചത് ഈ ലണ്ടന്‍ ജീവിതമാണ്. കടല്‍കടന്ന് യാത്രചെയ്തതിന് അദ്ദേഹത്തിന് സമുദായം ഭ്രഷ്ട് കൽപിച്ചിരുന്നു. ഗാന്ധിയുടെ ജീവിതത്തില്‍ അതിന് വലിയ സ്വാധീനമുണ്ട്. പിന്നീട് ആചാരങ്ങളെ അദ്ദേഹം ഒരിക്കലും മാനിച്ചില്ല. ഇവിടെവെച്ച് അദ്ദേഹം എഴുത്തുകാരനായി, പ്രഭാഷകനായി, പ്രചാരകനായി, ബാരിസ്റ്ററായി. പില്‍ക്കാലത്തെ പൊതുജീവിതത്തിലേക്കുള്ള ഗാന്ധിയുടെ പരിശീലനക്കളരിയായിരുന്നു അത്. </p>
<p>​വർഷങ്ങൾക്കുശേഷം 1931ൽ വട്ടമേശ സമ്മേളനത്തിനായി ലണ്ടനിലെത്തിയ ഗാന്ധിജി പഴയ ലണ്ടൻ മോഹിയായ യുവാവായിരുന്നില്ല. വലിയ ഹോട്ടലുകൾ ഉപേക്ഷിച്ച് ഈസ്റ്റ് ലണ്ടനിലെ ദരിദ്രരായ തൊഴിലാളികൾ താമസിക്കുന്ന കിങ്‌സ്‌ലി ഹാൾ അദ്ദേഹം തിരഞ്ഞെടുത്തു. അവിടെയുള്ള പാവപ്പെട്ടവർക്കൊപ്പം താമസിച്ച് അവരുടെ പ്രശ്നങ്ങൾ അദ്ദേഹം മനസ്സിലാക്കി. ബ്രിട്ടീഷ് മാധ്യമങ്ങ ളും ഭരണാധികാരികളും അദ്ദേഹത്തെ പരിഹസിച്ചപ്പോഴും ലണ്ടനിലെ സാധാരണ ജനങ്ങൾ ഗാന്ധിയെ സ്നേഹിച്ചു. അതിരാവിലെ ലണ്ടനിലെ ചേരിപ്രദേശങ്ങളിലൂടെ ഗാന്ധി നടക്കാനിറങ്ങുമായിരുന്നുവത്രേ. അവിടത്തെ കുട്ടികൾ ഗാന്ധിജിയെ സ്നേഹത്തോടെ ‘അങ്കിൾ ഗാന്ധി’ എന്ന് വിളിച്ചുവെന്നും ചരിത്രസ്മരണകളിൽ കാണാം. </p>
<p>മില്ലുകളിൽ ജോലിചെയ്തിരുന്ന തൊഴിലാളികൾക്കിടയിൽ ഗാന്ധി വലിയ സ്വീകാര്യത നേടി. ​​ഗാന്ധിജി ലണ്ടനിൽ വന്നപ്പോൾ അദ്ദേഹത്തിന്‍റെ ലളിതമായ വസ്ത്രം വലിയ ചർച്ചയായി. വിൻസ്റ്റൺ ചർച്ചിലിന് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഗാന്ധിജിയെ ‘അർധനഗ്നനായ ഫക്കീർ’ (Half-naked Fakir) എന്ന് പരിഹസിച്ചു. ജോർജ് അഞ്ചാമൻ രാജാവിനെ കാണാൻ ബക്കിങ് ഹാം കൊട്ടാരത്തിൽ പോയപ്പോൾ ഗാന്ധിജി തന്റെ പതിവ് ലളിതവസ്ത്രമാണ് ധരിച്ചിരുന്നത്.</p>
<p> ‘‘രാജാവിനെ കാണാൻ പോകുമ്പോൾ കുറച്ചുകൂടി വസ്ത്രം ധരിക്കാമായിരുന്നില്ലേ?’’ എന്ന് ഒരാൾ ചോദിച്ചപ്പോൾ ഗാന്ധിജി ചിരിച്ചുകൊണ്ട് മറുപടി നൽകിയത് ‘‘അതിനെന്താ, ഞങ്ങൾക്ക് രണ്ടു പേർക്കും കൂടിയുള്ള വസ്ത്രം രാജാവ് ഒറ്റക്ക് ധരിച്ചിട്ടുണ്ടായിരുന്നല്ലോ!’’ എന്നായിരുന്നുവത്രേ. </p>
<p>​സാധാരണയായി പാർലമെന്റ് സ്ക്വയറിലെ പ്രതിമകൾ വളരെ ഉയർന്ന പീഠങ്ങളിലാണ് (Plinth) സ്ഥാപിക്കാറുള്ളത്. എന്നാൽ, ഗാന്ധിജിയുടെ പ്രതിമ താഴ്ന്ന പീഠത്തിലാണ്. സന്ദർശകർക്ക് അദ്ദേഹത്തിന്റെ അരികിൽ നിൽക്കുന്നതായി അനുഭവപ്പെടണം എന്ന ശിൽപിയുടെ താൽപര്യപ്രകാരമാണിത്. ഈ പ്രതിമയുടെ നിർമാണവേളയിൽ ശിൽപി ഫിലിപ് ജാക്സൺ പറഞ്ഞത്, ‘‘ഗാന്ധിജി തന്റെ ആത്മീയമായ കരുത്തുകൊണ്ട് ലോകത്തെ മാറ്റിമറിച്ച ആളാണ്, ആ കരുത്ത് അദ്ദേഹത്തിന്റെ വെങ്കലരൂപത്തിലും പ്രതിഫലിക്കണം’’ എന്നാണ്. തന്റെ ലളിതമായ വസ്ത്രത്തിലും ആഴത്തിലുള്ള നോട്ടത്തിലും ആ ശാന്തതയും ദൃഢനിശ്ചയവും കൊണ്ടുവരാൻ ശിൽപിക്ക് സാധിച്ചു. </p>
<p>​പാർലമെന്റ് സ്ക്വയറിലെ ഗാന്ധി പ്രതിമയുടെ നിർമാണവും അതിന്റെ സ്ഥാപനവും ഒട്ടേറെ പ്രത്യേകതകളുള്ള ഒന്നാണ്. ബ്രിട്ടീഷ് ഭരണസിരാകേന്ദ്രത്തിന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ പ്രതിമ ഉയരുന്നത് ചരിത്രപരമായ ഒരു വലിയ മാറ്റത്തിന്റെ അടയാളമായിരുന്നു. ഈ പ്രതിമ നിർമിക്കാനുള്ള പണം പൂർണമായും പൊതുജനങ്ങളിൽനിന്നാണ് കണ്ടെത്തിയത്. ‘ഗാന്ധി സ്റ്റാച്യൂ മെമ്മോറിയൽ ട്രസ്റ്റ്’ രൂപവത്കരിച്ച് വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും സംഭാവനകൾ സ്വീകരിച്ചു. ലണ്ടനിലെ സാധാരണക്കാർ മുതൽ വലിയ വ്യവസായികൾ വരെ ഇതിൽ പങ്കാളികളായി. 2015 മാർച്ച് 14നാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. അന്നത്തെ ഇന്ത്യൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ഗാന്ധിജിയുടെ ചെറുമകൻ ഗോപാലകൃഷ്ണ ഗാന്ധി, ബോളിവുഡ് താരം അമിതാഭ് ബച്ചൻ എന്നിവർ ആ ചടങ്ങിൽ സന്നിഹിതരായിരുന്നു. </p>
<p>​പ്രതിമക്ക് മുന്നിൽ നിൽക്കുമ്പോൾ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള സഞ്ചാരികൾ അദ്ദേഹത്തെ നോക്കി ബഹുമാനത്തോടെ സംസാരിക്കുന്നത് കേൾക്കാം. ‘‘അഹിംസയിലൂടെ ഒരു സാമ്രാജ്യത്തെ വിറപ്പിച്ച മനുഷ്യൻ’’ എന്ന് വിദേശികൾ പരസ്പരം പറയുന്നത് കേട്ടപ്പോൾ അഭിമാനംകൊണ്ട് കണ്ണുകൾ പിന്നെയും പിന്നെയും നിറഞ്ഞു. തോക്കുകളും വാളുകളുമല്ല, മറിച്ച് ആത്മബലമാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് ആ പ്രതിമ നിശ്ശബ്ദമായി ലോകത്തോട് വിളിച്ചുപറയുന്നതുപോലെ തോന്നി. </p>
<p>​ഗാന്ധിജിയുടെ ആശയങ്ങൾ ഏതെങ്കിലും ഒരു രാജ്യത്തിന്റേതല്ല, മറിച്ച് ലോകത്തിന്റേതുകൂടിയാണെന്ന അംഗീകാരംകൂടിയാണ് പാർലമെന്‍റ് സ്ക്വയറിലെ ഗാന്ധിപ്രതിമ. ആ ചതുരത്തിൽ ലണ്ടനിലെ മഴയിലും തണുപ്പിലും മങ്ങാതെ നിൽക്കുന്ന ആ പ്രതിമ, നമ്മോട് ഓർമിപ്പിക്കുന്നത് ഒന്നുമാത്രം: സത്യവും സ്നേഹവും എന്നും അന്തിമവിജയം നേടുകതന്നെ ചെയ്യും. </p>
<p>​‘‘The man who led a revolution without bullets!’’ </p>
<p>ഗൈഡ് കൂടെയുള്ളവർക്ക് വിശദീകരിച്ചു കൊടുക്കുന്നു. ലോകത്തെ വിറപ്പിച്ച സാമ്രാജ്യത്വശക്തികൾക്കു മുന്നിൽ തോക്കില്ലാതെ പോരാടിയ ഒരു മനുഷ്യനോടുള്ള ബഹുമാനം ആ വാക്കുകൾ കേട്ടുനിൽക്കുന്ന ഓരോ വിദേശിയുടെയും മുഖത്ത് കാണാമായിരുന്നു. </p>
<p>വെടിയുണ്ടകളില്ലാതെ വിപ്ലവം നയിച്ച മനുഷ്യൻ..! </p>
<p>പ്രതിഷേധങ്ങളുടെ വേദികൂടിയാണ് പാർലമെന്‍റ് സ്ക്വയർ. ചരിത്രപ്രസിദ്ധമായ പ്രതിമകൾക്ക് നടുവിൽ പലപ്പോഴും ആളുകൾ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്നത് കാണാം. അധികാരികളുടെ മൂക്കിന് താഴെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള ഈ സ്വാതന്ത്ര്യം പാർലമെന്റ് സ്ക്വയറിനെ ജീവസ്സുറ്റതാക്കുന്നു. </p>
<p>​അൽപനേരം പാർലമെന്റ് സ്ക്വയറിലെ ആ പുൽത്തകിടിയിൽ ഇരുന്നു. മഴയേറ്റ് നനഞ്ഞ പുല്ലിൽ, മനസ്സിൽ വിവിധ വികാരങ്ങൾ അലയടിച്ചു. ഒരു വശത്ത് സ്വേച്ഛാധിപത്യംകൊണ്ട് ലോകത്തെ അടക്കിഭരിച്ച കുറേ മനുഷ്യർ, മറുവശത്ത് അവരെ സമാധാനംകൊണ്ടും ധീരതകൊണ്ടും നേരിട്ട ഗാന്ധിജിയും മണ്ടേലയും എബ്രഹാം ലിങ്കണും. അധികാരം, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയുടെ ഒരു വലിയ സംഗമഭൂമിയിലാണ് ഞാനിരിക്കുന്നത്! </p>
<p>അധികാരത്തിന്റെ ദംഷ്ട്രകൾകൊണ്ട് ഭൂപടങ്ങളെ കീറിമുറിച്ചവരും, സ്നേഹത്തിന്റെ ലളിതയുക്തികൊണ്ട് ലോകത്തെ അതിശയിപ്പിച്ചവരും ഇവിടെ തോളോടുതോൾ ചേർന്നുനിൽക്കുന്നു. </p>
<p>ഒരു വിദേശി അഞ്ചോ ആറോ വയസ്സുള്ള തന്റെ മകന് ഗാന്ധിയെ പരിചയപ്പെടുത്തിക്കൊടുക്കുന്നത് ശ്രദ്ധിച്ചു: </p>
<p> ‘‘He is the man who taught the world that peace is more powerful than any empire.’’ </p>
<p> ലോകത്തിലെ ഏതൊരു സാമ്രാജ്യത്തേക്കാളും ശക്തി സമാധാനത്തിനാണെന്ന് പഠിപ്പിച്ച മനുഷ്യനാണീ നിൽക്കുന്നതെന്ന വാക്കുകൾ കേട്ടപ്പോൾ ഉറക്കെ വിളിച്ചുപറയാൻ തോന്നി... </p>
<p>‘‘നോക്കൂ... ആ മനുഷ്യന്‍റെ നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്...’’ </p>
<p>എഴുന്നേറ്റ് വീണ്ടും ഗാന്ധിക്കടുത്തേക്ക് ചെന്നു. ഗാന്ധിയെ പതിയെ ഞാനൊന്നു തൊട്ടു. ആ പ്രതിമയിൽ എന്റെ വിരലുകൾ അമർന്നപ്പോൾ, കാലം ഒരു നിമിഷം നിശ്ചലമായതുപോലെ തോന്നി. കല്ലിലല്ല, മറിച്ച് ഒരു യുഗത്തിന്റെ ചൈതന്യത്തിലാണ് ഞാൻ സ്പർശിച്ചതെന്ന് ഉള്ളം മന്ത്രിച്ചു. പണ്ട് ബഷീർ ഗാന്ധിയെ നേരിട്ട് തൊട്ടപ്പോൾ അനുഭവിച്ചിരിക്കാവുന്ന വിദ്യുത് തരംഗങ്ങൾ എന്തായിരിക്കുമെന്ന ചിന്ത ഉള്ളിൽ നിറഞ്ഞപ്പോൾ ഹൃദയമിടിപ്പിന്റെ താളമെന്നോണം അൻവർ അലിയുടെ ‘ഗാന്ധിത്തൊടൽമാല’യിലെ വരികൾ ഉള്ളിൽ ഇരമ്പിക്കയറി... </p>
<p>‘‘തൊട്ടു ഞാനുമ്മാ! ഗാന്ധിയെ </p>
<p>തൊട്ടു ഞാനുമ്മാ! </p>
<p>പട്ടുപോലെ നനുത്ത തോളിൽ </p>
<p>തൊട്ടു ഞാനുമ്മാ!’’ </p>
<p>‘ബിഗ് ബെന്നി’ലെ മണിമുഴക്കങ്ങളേക്കാളും ഉച്ചത്തിൽ പാർലമെന്റ് സ്ക്വയറിലെ ആ ഗാന്ധിപ്രതിമ നിശ്ശബ്ദമായ ഒരു സന്ദേശം ഏതൊരു കോലാഹലത്തേക്കാളും ഉച്ചത്തിൽ ലോകത്തോട് വിളിച്ചുപറയുന്നതുപോലെ. </p>
<p> ‘‘അഹിംസയാണ് ലോകത്തിലെ ഏറ്റവും വലിയ വിപ്ലവം!’’ </p>
<h3>(അവസാനിച്ചു)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/travel/london-travalogue-1520629</link>
<guid isPermaLink="true">https://www.madhyamam.com/weekly/travel/london-travalogue-1520629</guid>
<category><![CDATA[Weekly,Archives,യാത്ര,Premium,25 MAY 2026]]></category>
<dc:creator><![CDATA[ടി.എസ്. ദീപ]]></dc:creator>
<pubDate>Mon, 18 May 2026 05:45:33 GMT</pubDate>
</item>
<item>
<title><![CDATA[ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ]]></title>
<description/>
<enclosure length="119336" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849779-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849779-untitled-1.gif'/><figcaption><p>ചിത്രീകരണം: ചിത്ര എലിസബത്ത്</p><span class='copyright'></span></figcaption></figure><h3>വിശകലനം </h3>
<p>കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍നിന്ന് രാവിലെത്തന്നെ മടങ്ങിവന്നപ്പോള്‍ വേശുവമ്മ എന്തെങ്കിലും ചോദിക്കുമെന്നാണ് കരുതിയത്. സാധാരണയായി ഞാന്‍ മടങ്ങിയെത്തുമ്പോള്‍ ഇരുട്ടാറുണ്ടല്ലോ. പക്ഷേ, ഞാന്‍ നേരത്തേ മടങ്ങിവന്നത് അവര്‍ ഒട്ടും കാര്യമായി എടുത്തില്ല. അഥവാ അങ്ങനെ നടിച്ചു എന്നു പറയുകയാവും ശരി. </p>
<p>അല്ലെങ്കില്‍ വേശുവമ്മക്ക് ചോദിക്കാന്‍ ഒരുപാടുണ്ടായിരുന്നു. ഇന്നെന്താ ജോലിയില്ലേ? മുടക്കമാണെന്നറിഞ്ഞിരുന്നില്ലേ? അതോ ഇനിയും കുറച്ചുകഴിഞ്ഞാല്‍ വീണ്ടും പോകണോ? </p>
<p>ചോദിക്കാത്ത ചോദ്യങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കനം തൂങ്ങി. </p>
<p>‘‘ഞാനിതു വരെ വേശ്വമ്മയുടെ അത്താഴം മാത്രമല്ലേ കഴിച്ചിട്ടുള്ളൂ,’’ അന്തരീക്ഷം ലഘൂകരിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു. ‘‘വേശ്വമ്മേ, എന്‍റെ ഉച്ചയൂണ് ഇന്ന് വേശ്വമ്മയുടെ കൂടെയാണ് കേട്ടോ.’’ </p>
<p>അത് വേശുവമ്മയെ സന്തോഷിപ്പിച്ച് എന്നു തോന്നി. അവര്‍ മനസ്സു തുറന്ന് ചിരിച്ചു. </p>
<p>‘‘കാര്യമായ വിഭവങ്ങളൊന്നും ഉണ്ടാവില്ല കേട്ടോ,’’ വേശുവമ്മ പറഞ്ഞു. ‘‘എന്നാലും കഞ്ഞിയാവില്ല എന്നുറപ്പിച്ചോളൂ. അതിനുമുമ്പ് മോന് ഒരു കാപ്പി തരട്ടെ?’’ </p>
<p>കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടിലേക്കുള്ള പോക്കും വരവും കാരണം എന്തെങ്കിലും കുടിക്കണമെന്ന് എനിക്കും തോന്നിയിരുന്നു. കാപ്പി വേണമെന്നു ഞാന്‍ തലയാട്ടി. </p>
<p>കാപ്പി മാത്രമല്ല; കടിക്കാന്‍ ഒരു ചെറുകിണ്ണത്തില്‍ രണ്ടു ചുറ്റ് മുറുക്കുമുണ്ടായിരുന്നു. </p>
<p>‘‘വേശ്വമ്മ ഉണ്ടാക്കിയതാണോ?’’ ഞാന്‍ ചോദിച്ചു. </p>
<p>അവര്‍ അതെ എന്നു തലയാട്ടി. </p>
<p>‘‘ഒരുകാലത്ത് ഉണ്ടാക്കാത്ത പലഹാരങ്ങളൊന്നുമുണ്ടായിരുന്നില്ല,’’ വേശുവമ്മ പറഞ്ഞു. ‘‘അമ്മ എല്ലാം പഠിപ്പിച്ചുതന്നിരുന്നു. അതു കൊണ്ടുനടന്ന് വില്‍ക്കുന്ന പണിയും എന്‍റെയായിരുന്നു. അങ്ങനെയാണ് വീട്ടിലെ ചെലവുകള്‍ നടത്തിപ്പോന്നിരുന്നത്.’’ </p>
<p>മുറുക്കിന് പേരു പോലെത്തന്നെ നല്ല മുറുക്കവുമുണ്ടായിരുന്നു. കാപ്പിയും ഒന്നാന്തരം. </p>
<p>‘‘ഇത്ര നന്നായി പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ വേശ്വമ്മയ്ക്ക് ഹോട്ടല്‍ നടത്തിക്കൂടെ?’’ </p>
<p>ചോദിക്കാന്‍ ഉദ്ദേശിച്ചതായിരുന്നില്ല. ചിന്ത അറിയാതെ വാക്കുകളായി പുറത്തുവന്നതാണ്. </p>
<p>‘‘ചായക്കട നടത്തിയതുകൊണ്ടൊന്നും ഒരു മെച്ചവുമില്ല മോനേ,’’ വേശുവമ്മ പറഞ്ഞു. ‘‘വലിയച്ഛന്‍ അമ്മക്ക് ശമ്പളമായി ഒന്നും കൊടുത്തിരുന്നില്ലെന്നു പറഞ്ഞില്ലേ ഞാന്‍? അതിന് ഒരു കാരണവുമുണ്ടായിരുന്നു എന്ന് എനിക്കു പിന്നീടാണ് മനസ്സിലായത്. കടയില്‍ അധികവും പറ്റുകാരായിരുന്നു. വലിയച്ഛന്‍ വലിയ കടത്തിലാണ് മരിച്ചത്. പിന്നെ അതു വീട്ടിയത് വലിയമ്മയും അമ്മയും കൂടിയാണ്. രണ്ടു പേരും കുറെക്കൂടി കര്‍ശനമായി കാര്യങ്ങള്‍ നോക്കി. അതുകൊണ്ട് വലിയമ്മക്ക് കടത്തില്‍ കിടന്ന് മരിക്കേണ്ടിവന്നില്ല. എന്നാലും വലിയമ്മ മരിച്ചതോടെ അമ്മ ഹോട്ടല്‍ മുഴുവനായി അടച്ചു.’’ </p>
<p>പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കാര്‍ത്തികേയന്‍ സാറിനെ കാണാത്തതുകൊണ്ട് നോവലിന്‍റെ പണി ഒന്നുമില്ല. ഉച്ചയൂണുവരെ എങ്ങനെയെങ്കിലും കഴിച്ചുകൂട്ടണമല്ലോ. ഏതെങ്കിലും പുസ്തകം കൈയിലെടുക്കാതിരുന്നത് ബുദ്ധിമോശമായിപ്പോയി. </p>
<p>പിന്നെ തോന്നി. ഫേസ്ബുക്ക് ഉണ്ടല്ലോ. ഇപ്പോള്‍ അധികം പേരും വായിക്കുന്ന പുസ്തകം അതാണല്ലോ! ഒരുമാസം മുമ്പ് അതു തുറന്ന് ‘‘റിസീവര്‍ എന്നാല്‍ മുകളില്‍നിന്നുള്ള എല്ലാ ആജ്ഞകളും മുന്‍പിന്‍ നോക്കാതെ അനുസരിക്കേണ്ട ആളാണ്. അക്ഷരാർഥത്തില്‍ എല്ലാം സ്വീകരിക്കുന്ന ആള്‍. പഞ്ചേന്ദ്രിയങ്ങളില്‍ അയാള്‍ക്ക് കാതുകള്‍ മാത്രമേ ആവശ്യമുള്ളൂ’’ എന്ന പോസ്റ്റിട്ടതിനുശേഷം ആ വഴിക്കു പോയിട്ടില്ല. </p>
<p>ആ പോസ്റ്റിനുള്ള പ്രതികരണങ്ങളൊക്കെ നിലച്ചുപോയിരുന്നു. എന്നാലും അടച്ചില്ല. താഴെത്താഴെയായി നിരവധി പോസ്റ്റുകള്‍ കിടപ്പുണ്ട്. കുറച്ചുനേരം അതിലൂടെ കണ്ണോടിച്ചു. അവസാനത്തെ പുറം എന്ന ഒന്നില്ലാത്ത പുസ്തകമാണല്ലോ ഫേസ്ബുക്ക്. </p>
<p>ഫേസ്ബുക്കിന്‍റെ ആവശ്യമൊക്കെ ഇപ്പോഴാണ് മനസ്സിലാവുന്നത്. പ്രത്യേകിച്ച് ഒരു പണിയുമില്ലെങ്കില്‍ ഇത്രമാത്രം ഉപകാരമുള്ള ഒരു സോഷ്യല്‍ പ്ലാറ്റ്ഫോം വേറെയില്ല. തുറന്നുവെച്ചാല്‍ സമയമങ്ങനെ പൊയ്ക്കോളും. </p>
<p>ഒരു സമയത്ത് ഞാന്‍ ഇതിന്‍റെ മുന്നില്‍ കുറേ സമയം ചെലവഴിക്കാറുള്ളതാണ്. എന്നാല്‍, കുറച്ചുകാലമായി ഞാന്‍ ഫേസ്ബുക്കില്‍ തീരെ സജീവമല്ല. കൂട്ടുകാരൊക്കെ ഇപ്പോഴും കൃത്യമായി ഹാജരുണ്ട്. ഞാന്‍ മാത്രമാണ് വിട്ടുനില്‍ക്കുന്നത്. വെറുതെ ഒരു പോസ്റ്റ് കൂടിയിട്ട് സാന്നിധ്യം ഉറപ്പിച്ചുകളയാം. </p>
<p>‘‘ജീവിതത്തില്‍ സജീവമായി നില്‍ക്കുന്ന ഒരാള്‍ ഒരു ദിവസം പെട്ടെന്ന് ഒരു കാരണവുമില്ലാതെ അപ്രത്യക്ഷമായാല്‍ അയാളെ കണ്ടുപിടിക്കാന്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും?’’ </p>
<p>ആ പോസ്റ്റിട്ടപ്പോഴാണ് അതിന് അപ്പോള്‍വരെ തോന്നാത്ത ഒരു സാംഗത്യം എനിക്കു തോന്നിയത്. കാര്‍ത്തികേയന്‍ സാറിന്‍റെ തിരോധാനമായിരുന്നുവോ എന്‍റെ മനസ്സില്‍ അപ്പോള്‍ ഉണ്ടായിരുന്നത്? പ്രത്യേകിച്ച് ഒന്നും ആലോചിക്കാതെ എഴുതിപ്പോയ വാചകമായിരുന്നു അത്. </p>
<p>മറ്റുള്ളവരുടെ പോസ്റ്റുകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോള്‍ എന്‍റെ പോസ്റ്റിനുള്ള പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിരുന്നു. അധികമാളുകളും അത് ഫേസ്ബുക്കില്‍നിന്നുള്ള എന്‍റെ തിരോധാനമായിട്ടാണ് കണ്ടത്. </p>
<p>‘‘ഒന്നും ചെയ്തില്ലെങ്കിലും തരക്കേടൊന്നുമില്ല; ചിലര്‍ ഇങ്ങനെ അകാരണമായി പൊന്തിവരുകയും ചെയ്യുമല്ലോ.’’ </p>
<p>‘‘അധികം അന്വേഷിക്കേണ്ട കാര്യമൊന്നുമില്ല; ഫേസ്ബുക്കിനപ്പുറത്തും ലോകമുണ്ടല്ലോ.’’ </p>
<p>‘‘നല്ല കാര്യമാണ്. തിരോധാനത്തിനു ശേഷം ഇങ്ങനെ അപ്രതീക്ഷിതമായ തിരിച്ചുവരവ് കൂടുതല്‍ സന്തോഷമുണ്ടാക്കും.’’ </p>
<p>പ്രതികരണങ്ങള്‍ അങ്ങനെ വന്നുകൊണ്ടിരുന്നു. ലൈക്കും സൂപ്പര്‍ ലൈക്കും സ്മൈലിയുമൊക്കെയായി പുറമെയും. കുറച്ചുകാലം വിട്ടുനിന്നുവെങ്കിലും ആരും എന്നെ മറന്നിട്ടില്ല എന്നു മനസ്സിലായി. </p>
<p>ആദ്യത്തെ കുറച്ചു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ പതിവുപോലെ പ്രതികരണങ്ങളുടെ ഒഴുക്ക് മന്ദഗതിയിലായി. മറ്റുള്ളവരുടെ കുറേ പോസ്റ്റുകളിലൂടെ പിന്നെയും കടന്നുപോയി. തുടക്കത്തില്‍ ഒരു ഉന്മേഷമൊക്കെ തോന്നിയെങ്കിലും കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്കു മടുപ്പുവന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849789-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240202kQergUB2YNLMGWcdHc94Z8sgKjhIxAR1700544" data-watermark="false" style="width: 100%;" info-selector="#info_item_1779001701705">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1779001701705"></div>
</div>
<p>ഈയിടെയായി ഫേസ്ബുക്കില്‍ അധികവും പുതിയ പുസ്തകങ്ങളുടെ അറിയിപ്പുകളാണ്. ഇറങ്ങാന്‍ പോവുന്ന പുസ്തകത്തിന്‍റെ പുറംചട്ടയുടെ പ്രകാശനം, പുസ്തകമിറങ്ങുമ്പോള്‍ നടക്കുന്ന പ്രകാശനത്തിന്‍റെ അറിയിപ്പുകള്‍, റിപ്പോര്‍ട്ടുകള്‍, പുസ്തകമിറങ്ങിയാല്‍ അതിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കൂട്ടുകാരുടെ പോസ്റ്റുകള്‍... ഫേസ്ബുക്ക് മറ്റെന്തിനേക്കാളും വലിയൊരു പുസ്തകച്ചന്തയാണ് എന്നുപറയണം. പുസ്തകങ്ങളെപ്പറ്റി ഒരു മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള റീലുകള്‍ ഇടുന്നതാണത്രേ ഏറ്റവും പുതിയ ട്രെന്‍റ്. അതുവഴി ഒന്നോ രണ്ടോ പുസ്തകങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചതുകൊണ്ടാണ് എല്ലാവരും ഭാഗ്യം പരീക്ഷിക്കാനിറങ്ങിയിട്ടുള്ളത്. </p>
<p>ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇന്ന് വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാരാണ്. അത്രയേറെ പുസ്തകങ്ങളാണ് ഇന്ന് ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ശ്രദ്ധ കിട്ടണമെങ്കില്‍ ഉറക്കെ കൂവിയേ തീരൂ. ഏറ്റവും ഉച്ചത്തില്‍ കൂവുന്നവരെയേ കേള്‍ക്കൂ. അതുകൊണ്ട് ഈ ആര്‍പ്പുവിളികള്‍ പലപ്പോഴും ആര്‍ത്തനാദങ്ങള്‍ പോലെയായിത്തീരുന്നുമുണ്ട്. </p>
<p>ഒരു കൗതുകം തോന്നി. ഈ കൂട്ടനിലവിളിയില്‍ ജനപ്രിയ സാഹിത്യകാരന്മാരുണ്ടോ? അവരുടെ പുസ്തകങ്ങളുണ്ടോ? </p>
<p>ഒന്നു പരതിനോക്കിയെങ്കിലും അങ്ങനെ ഒരു പോസ്റ്റും കണ്ടെത്തിയില്ല. അപ്പോഴാണ് മറ്റൊരു കൗതുകം തോന്നിയത്: കലയൂര്‍ കാര്‍ത്തികേയന്‍ ഫേസ്ബുക്കില്‍ ഉണ്ടാവുമോ? ഒട്ടും സാധ്യതയില്ലാത്തതാണ് എന്ന് ഉറപ്പുണ്ടായിട്ടും ഞാന്‍ ഒരു തമാശക്കുവേണ്ടി ആ പേര് തിരച്ചിലിനിട്ടു. </p>
<p>കുറേ കാര്‍ത്തികേയന്മാരെ നിർദേശിച്ചുകൊണ്ട് ഫലങ്ങള്‍ വന്നു. ഏതായാലും അതില്‍ കലയൂര്‍ കാര്‍ത്തികേയന്‍ ഇല്ല. കാര്‍ത്തികേയന്‍ സാറിന് ഇത്തരം നൂതനസങ്കേതങ്ങളെപ്പറ്റിയൊന്നും ധാരണയുണ്ടാവാന്‍ ഒരു വഴിയുമില്ല. </p>
<p>സാറിന്‍റെ കൂട്ടുകാരനായ കോതച്ചിറ കുമാരനെയും കാണാനില്ല. </p>
<p>അപ്പോള്‍ മറ്റൊരു പേര് തിരഞ്ഞു: ‘കയ്പമംഗലം കരുണാകരന്‍.’ </p>
<p>ഒട്ടും താമസമുണ്ടായില്ല. മറ്റു കുറേ കരുണാകരന്മാരോടൊപ്പം കയ്പമംഗലം കരുണാകരനും സ്ക്രീനില്‍ തെളിഞ്ഞു. </p>
<p>അദ്ദേഹത്തിന്‍റെ DP പക്ഷേ വളരെ ചെറുപ്പത്തിലെയാണ്. ഈയിടെ ‘ശാരിക’യില്‍ കണ്ട ഫോട്ടോയുമായി അതിന് ഒരു താരതമ്യവും ഉണ്ടായിരുന്നില്ല. </p>
<p>കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ പുസ്തകങ്ങളുടെ വിവരവും കൂട്ടുകാരുടെ പ്രൊഫൈലുകളും കണ്ടെത്തി. </p>
<p>അത് മറ്റൊരു ഗ്രൂപ്പിലേക്കുള്ള പ്രവേശനം കൂടിയായത് യാദൃച്ഛികമായാണ്. ‘ജനപ്രിയസാഹിത്യം’ എന്ന ഒരു ഗ്രൂപ്പിലേക്ക് അത് എന്നെ നയിച്ചു. </p>
<p>ഒറ്റനോട്ടത്തില്‍ കുറെയേറെ പോസ്റ്റുകള്‍ കണ്ടു. ഒപ്പം കുറേ എഴുത്തുകാരുടെയും അവരുടെ രചനകളുടെയുമൊക്കെ വിവരങ്ങളും. നിരവധി പുസ്തകങ്ങളുടെ പുറംചട്ടകളും അവ പ്രസിദ്ധീകരിക്കുമ്പോള്‍ വാരികകളില്‍ വന്നിരുന്ന പേജുകളുടെ സ്ക്രീന്‍ ഷോട്ടുകളും. </p>
<p>അതിലുമധികം രസം തോന്നിയത് വാരികകളുടെ പുറംചട്ടകള്‍ കണ്ടപ്പോഴാണ്. പലപ്പോഴായി ഇറങ്ങുകയും പൂട്ടിപ്പോവുകയും ബാക്കിയാവുകയും ചെയ്ത വാരികകള്‍. ഒരറിവിനുവേണ്ടി അവയുടെ പേരുകള്‍ എക്സലില്‍ രേഖപ്പെടുത്തി നോക്കി: 44 എണ്ണം! </p>
<p>ഈ ശ്രേണിയില്‍ ഇത്രയധികം വാരികകള്‍ ഉണ്ടായിട്ടുണ്ട് എന്നത് തികച്ചും പുതിയ അറിവായിരുന്നു. അവയില്‍ ഇപ്പോള്‍ ബാക്കിനില്‍ക്കുന്നതോ വെറും രണ്ടേ രണ്ടെണ്ണം: ‘ശാരിക’യും ‘മനോമയ’വും. </p>
<p>കൂടുതല്‍ പോസ്റ്റുകളിലൂടെ കടന്നുപോയപ്പോള്‍ വീണ്ടും അത്ഭുതപ്പെട്ടുപോയി: ഞാന്‍ പേരുപോലും കേള്‍ക്കാത്ത എത്രയെത്ര എഴുത്തുകാര്‍! അവരെഴുതിയ എത്രയെത്ര നോവലുകള്‍! ഒരു കാലത്ത് ധാരാളം വായിക്കപ്പെട്ട സാഹിത്യം! </p>
<p>മലയാള സാഹിത്യഭൂപടത്തില്‍ ഇവ ഏതുനിലയിലാവും വിലയിരുത്തപ്പെടുക? ഈ എഴുത്തുകാര്‍ ഏതു കളങ്ങളിലാണ് പ്രതിഷ്ഠിക്കപ്പെടുക? ഈ വാരികകളുടെ ശേഖരം സൂക്ഷിക്കാന്‍ എത്ര വലിയ അലമാരകള്‍ പണിയേണ്ടിവരും? </p>
<p>കൂട്ടത്തില്‍ അന്വേഷണങ്ങളുമുണ്ട്. വായിച്ചുമറന്ന നോവലിലെ ഏതെങ്കിലും ഒരു കഥാപാത്രത്തിന്‍റെ പേരുപറഞ്ഞ് നോവലിന്‍റെ പേര് അന്വേഷിക്കുന്നത്, പുസ്തകത്തിന്‍റെ പേരുപറഞ്ഞ് നോവലിസ്റ്റ് ആരാണെന്നു ചോദിക്കുന്നത്, ഏതെങ്കിലും പുസ്തകം ഇപ്പോള്‍ കിട്ടാനുണ്ടോ എന്ന് ആരായുന്നത്... അങ്ങനെ പലതും. ചില നോവലുകളിലൂടെ കടന്നുപോയ കാലത്തെ മധുരമായി ഓര്‍ത്തെടുക്കുന്ന ധാരാളം പോസ്റ്റുകളും പ്രതികരണങ്ങളുമുണ്ട്. </p>
<p>ജനപ്രിയ സാഹിത്യം എന്ന ജനുസ്സിൽപെട്ട വാരികകളുടെയും അവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട എണ്ണമറ്റ നോവലുകളുടെയും അവയുടെ രചയിതാക്കളുടെയും വലിയ ഒരു ഡാറ്റാബേസ് ആണ് ഈ ഗ്രൂപ്പ് എന്നു മനസ്സിലായി. </p>
<p>അതുതന്നെ ‘ജനപ്രിയ വായന’ എന്ന മറ്റൊരു ഗ്രൂപ്പിലേക്കും എന്നെഎത്തിച്ചു. പ്രതിപാദ്യത്തില്‍ ഏറക്കുറെ സമാനസ്വഭാവമുള്ളതാണ് ഈ ഗ്രൂപ്പ്. രണ്ടു ഗ്രൂപ്പുകളും ഇപ്പോള്‍ അത്രയൊന്നും സജീവമല്ല എന്നാണ് എനിക്കു തോന്നിയത്. ഒരു കാലത്ത് വളരെയേറെ പേര്‍ കയറിയിറങ്ങിയിരുന്ന ഇടമാണ് എന്നും പഴയ പോസ്റ്റുകളിലൂടെ കടന്നുപോയപ്പോള്‍ മനസ്സിലായി. </p>
<p>ജനപ്രിയ വായന ഇപ്പോള്‍ അത്ര ജനപ്രിയമല്ല എന്നാണോ ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്? എങ്കില്‍ അതിന്‍റെ കാര്യകാരണങ്ങള്‍കൂടി ഇതിലൂടെ അറിയാനാവും എന്നു പ്രതീക്ഷിച്ചത് വെറുതെയായി. കാര്യമായ ഒരു ചിന്തയും അന്വേഷണവുമൊന്നും ആരും ഇതുവരെ നടത്തിക്കാണുന്നില്ല. </p>
<p>ഫേസ്ബുക്കും ലാപ്ടോപ്പും അടച്ചുവെച്ച് കുറച്ചുനേരം വെറുതെയിരുന്നു. കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍ സജീവമായി ഇരിക്കേണ്ട സമയമാണ് ഇത്. ആരും താമസമില്ലാത്ത വീട്ടിലായിരുന്നെങ്കില്‍ ഇറയത്തുചെന്ന് പുറത്തേക്കുനോക്കി വെറുതെയിരിക്കാമായിരുന്നു. ഇവിടെ വേശുവമ്മയുടെ നിരീക്ഷണത്തിലാണല്ലോ ഞാന്‍. ഒന്നും ചെയ്യാതെ ഇരിക്കുന്നത് വേശുവമ്മയില്‍ സംശയങ്ങളുണ്ടാക്കും. </p>
<p>കാര്യമായി ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞെങ്കിലും വേശുവമ്മ ഒരുക്കിയ ഉച്ചയൂണ് വിഭവസമൃദ്ധമായിരുന്നു. കാളനും സാമ്പാറും പയറു തോരനും ഉള്ളിത്തീയലും. കടുമാങ്ങയും കാച്ചിയ പപ്പടവും. ഇതെല്ലാം എത്ര പെട്ടെന്നാണ് വേശുവമ്മ ഒരുക്കിയത്! എനിക്ക് അത്ഭുതം തോന്നി. </p>
<p>‘‘ഞാന്‍ ഇവിടെ സ്ഥിരതാമസമാക്കിയാലോ വേശ്വമ്മേ?’’ ഞാന്‍ ചോദിച്ചു. </p>
<p>‘‘എന്നാലും ഉച്ചയൂണു കഴിക്കാന്‍ മോനുണ്ടാവില്ലല്ലോ,’’ വേശുവമ്മ ചിരിച്ചു. ‘‘പ്രാതലു കഴിഞ്ഞാല്‍ വാലിനു തീ പിടിച്ചപോലെ ഓടിപ്പോവണ്ടേ ജോലിക്ക്?’’ </p>
<p>ജോലി എന്ന വാക്ക് അവര്‍ ഉച്ചരിച്ചത് ഒരു പ്രത്യേക ഈണത്തിലാണ് എന്ന് എനിക്കുതോന്നി. ഞാന്‍ ചെയ്യുന്നത് സാധാരണ മട്ടിലുള്ള ജോലിയല്ല എന്ന് സൂചിപ്പിക്കുന്നതാണോ? കേട്ടെഴുതാനാണ് ഞാന്‍ പോവുന്നതെന്ന് മനസ്സിലായിട്ടുണ്ട് എന്നാണോ? </p>
<p>അതോ ഇതെല്ലാം എനിക്കു വെറുതെ തോന്നുന്നതാണോ? </p>
<p>‘‘ഏതായാലും നാളെ ഇങ്ങനെ ഓടിപ്പോകണ്ട,’’ അവര്‍ തുടര്‍ന്നു. ‘‘മുടക്കമില്ല എന്ന് ഉറപ്പുവരുത്തിയിട്ടുമതി ഓട്ടം.’’ </p>
<p>ഉച്ചക്ക് കിടന്ന് ഉറങ്ങിയിട്ടും വൈകുന്നേരം വെറുതെ പുറത്ത് നടന്നുവന്നിട്ടും സമയം ബാക്കി. നടന്നുവന്നത് കാര്‍ത്തികേയന്‍ സാര്‍ തിരിച്ചുവന്നിട്ടുണ്ടാവുമോ എന്നു നോക്കാന്‍ വേണ്ടിക്കൂടിയായിരുന്നു. വീട് അടഞ്ഞുതന്നെ കിടക്കുകയാണ്. വല്ലാത്ത നിരാശ തോന്നി. </p>
<p>ഒരു വേള ഇങ്ങനെയൊരു ദൗത്യം എന്നെ ഏൽപിച്ച എഡിറ്ററോട് എനിക്ക് അരിശവും തോന്നി. </p>
<p>പിറ്റേന്ന് രാവിലെ കുറച്ചു നേരത്തേ ഇറങ്ങി. ഇന്നത്തെ നടത്തം കുറച്ചുകൂടി നീട്ടി കാര്‍ത്തികേയന്‍ സാറിന്‍റെ വീടുവരെയാക്കാം എന്നു തീരുമാനിച്ചു. രാത്രിയെങ്ങാന്‍ വൈകി വീട്ടില്‍ എത്തിയിട്ടുണ്ടെങ്കിലോ? </p>
<p>നടത്തം മാത്രമായി ഫലം. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. </p>
<p>എന്‍റെ സമയം പിഴച്ചതു കാരണം ദാമുവേട്ടനെ കണ്ടുമുട്ടിയത് അദ്ദേഹം ചന്ദ്രേട്ടന്‍റെ ചായക്കടയിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ്. എന്നെ കണ്ടിട്ടുണ്ടാവില്ല എന്നുകരുതി കടന്നുപോവാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍നിന്ന് വിളി വന്നു. </p>
<p>‘‘ഇന്നും തിരക്കാണോ? ഇന്നലെയും തിരക്കിട്ട് ഓടിപ്പോയല്ലോ!’’ </p>
<p>നില്‍ക്കുകയല്ലാതെ എനിക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. </p>
<p>‘‘ആരെയോ തിരഞ്ഞ് ഓടുന്നതുപോലെയുണ്ടല്ലോ,’’ ദാമുവേട്ടന്‍ ചിരിച്ചു. ‘‘ആരെയെങ്കിലും കാണാതായിട്ടുണ്ടോ?’’ </p>
<p>ദാമുവേട്ടന്‍ എന്തുദ്ദേശിച്ചിട്ടാണ് അതു പറഞ്ഞതെന്ന് എനിക്കു മനസ്സിലായില്ല. കാര്‍ത്തികേയന്‍ സാര്‍ അപ്രത്യക്ഷമായത് അദ്ദേഹം അറിഞ്ഞിട്ടുണ്ടോ? ഇതിനു മുമ്പ് ഞാന്‍ കേട്ടെഴുത്തുകാരനാണ് എന്നു മനസ്സിലാക്കിയതും എങ്ങനെയാണ്? കാര്‍ത്തികേയന്‍ സാറും ദാമുവേട്ടനും തമ്മില്‍ നിരന്തരസമ്പര്‍ക്കമുണ്ടെന്നാണോ? ഞാന്‍ അല്‍പം അമ്പരപ്പോടെ ദാമുവേട്ടനെ നോക്കി. </p>
<p>‘‘ഹേയ്, അങ്ങനെയൊന്നുമില്ല.’’ ഞാന്‍ വെറുതെ ഒന്നു ചിരിച്ചുകാണിച്ചു. </p>
<p>‘‘അല്ല, അങ്ങനെ വല്ലതുമുണ്ടെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം,’’ ദാമുവേട്ടന്‍ പറഞ്ഞു. ‘‘എല്ലാത്തിനും ഒരു മറുമരുന്നുണ്ടല്ലോ. ചന്ദ്രേട്ടന്‍റെ ചായ!’’ </p>
<p>‘‘എനിക്കു ചായ വേണ്ട.’’ </p>
<p>‘‘ഒരു നിർബന്ധവുമില്ല. എന്നാലും എന്‍റെ കൂടെ ചന്ദ്രേട്ടന്‍റെ കടയിലേയ്ക്ക് ഒന്നു വന്നുകൂടെ? നമുക്ക് എന്തെങ്കിലുമൊക്കെ മിണ്ടാമല്ലോ.’’ </p>
<p>ചന്ദ്രേട്ടന്‍റെ കടയില്‍ കയറില്ല എന്ന എന്‍റെ മുന്‍തീരുമാനത്തിന് എതിരായി ഞാന്‍ ദാമുവേട്ടന്‍റെ ഒപ്പം ചെന്നു. ഞാന്‍ ദാമുവേട്ടന്‍റെ ഒപ്പം ചായ കുടിക്കാനെത്തിയത് ചന്ദ്രേട്ടന് കൗതുകമുളവാക്കിയിട്ടുണ്ടാവണം. </p>
<p>‘‘സാറ് പതിവില്ലാതെ!’’ ഞങ്ങളുടെ നേരെ വന്ന് അയാള്‍ പറഞ്ഞു. </p>
<p>ചായക്കടയില്‍ രാവിലത്തെ തിരക്കുണ്ട്. എല്ലാവരും എന്നെത്തന്നെയാണ് ശ്രദ്ധിക്കുന്നതെന്ന് എനിക്കു തോന്നി. ചന്ദ്രേട്ടന്‍റെ മുന്നില്‍ വെച്ച് ദാമുവേട്ടന്‍ കാര്‍ത്തികേയന്‍ സാറിനെപ്പറ്റിയൊക്കെ ചോദിക്കുകയോ പറയുകയോ ചെയ്താല്‍ ഇതുവരെ ഞാന്‍ കാത്തുസൂക്ഷിച്ച രഹസ്യങ്ങളൊക്കെ പുറത്താവും. ഞാന്‍ ചന്ദ്രേട്ടന്‍റെ മുഖത്തു നോക്കിയില്ല. മാത്രമല്ല, ചായക്കടയിലിരിക്കുന്ന ആരുടെയും മുഖത്ത് കണ്ണു ചെല്ലാതിരിക്കാന്‍ ശ്രദ്ധിച്ച് നിലത്തു കണ്ണുനട്ട് മുഖം കുനിച്ചിരുന്നു. എന്നിട്ടും എല്ലാവരുടെയും കണ്ണുകള്‍ എന്‍റെ മേല്‍ വന്നു പതിക്കുന്നതായി എനിക്കനുഭവപ്പെട്ടു. </p>
<p>‘‘കടുപ്പം കൂടിയ രണ്ടു ചായ. ഒന്നില്‍ മധുരം വേണ്ട.’’ </p>
<p>വേണ്ടെന്നു പറഞ്ഞിട്ടും ദാമുവേട്ടന്‍ എനിക്കുവേണ്ടി ചായ പറഞ്ഞത് എനിക്ക് ഇഷ്ടമായില്ലെങ്കിലും ഞാന്‍ ഒന്നും മിണ്ടിയില്ല. </p>
<p>മിണ്ടാനാണ് കൂട്ടിക്കൊണ്ടുപോവുന്നത് എന്നു പറഞ്ഞുവെങ്കിലും ചായ വരുന്നതുവരെയും ചായ കുടിക്കുമ്പോഴും ദാമുവേട്ടന്‍ ഒരക്ഷരം ഉച്ചരിച്ചില്ല. അതെനിക്ക് അല്‍പം ആശ്വാസമുണ്ടാക്കി. കാര്‍ത്തികേയന്‍ സാറിന്‍റെ തിരോധാനം ചായക്കടയില്‍ ഒരു സംസാര വിഷയമായില്ലല്ലോ. </p>
<p>ഞാന്‍ പണം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ദാമുവേട്ടന്‍ തടഞ്ഞു. </p>
<p>‘‘നോ നോ! ഇന്ന് എഴുത്തുകാരന്‍ എന്‍റെ അതിഥിയാണ്.’’ </p>
<p>പണം കൊടുത്ത് ഞങ്ങള്‍ ചായക്കടയില്‍നിന്നിറങ്ങി. ദാമുവേട്ടന്‍ എന്‍റെ ചുമലില്‍ കൈവെച്ചു. </p>
<p>‘‘എഴുത്തുകാരനെ എന്തൊക്കെയോ അലട്ടുന്നുണ്ട് എന്നു മനസ്സിലായി. ചായ കുടിച്ചതുകൊണ്ട് അതു തീരുമെന്നു വെച്ചിട്ടല്ല. എന്നാലും തന്‍റെ കൂടെ കുറച്ചുനേരം ഇരിക്കണമെന്നു തോന്നി. അതാണ് ഞാന്‍ വിളിച്ചത്. പക്ഷേ അവിടെ വെച്ച് ഒന്നും സംസാരിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ അപ്പോള്‍ ആലോചിച്ചില്ല. നമുക്ക് വേറെ എവിടെയെങ്കിലും പോയി കുറച്ചുനേരം ഇരിക്കാം.’’ </p>
<p>ദാമുവേട്ടന്‍ നടത്തം തുടങ്ങി. എനിക്ക് ഒപ്പം നടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. </p>
<p>നടത്തം കലയൂര്‍പ്പുഴയുടെ തീരത്തെത്തും വരെ ദാമുവേട്ടന്‍ ഒന്നും സംസാരിച്ചില്ല. എനിക്കാണെങ്കില്‍ അദ്ദേഹത്തിന്‍റെ ഒപ്പമുള്ള നടത്തം ഇന്ന് തീര്‍ത്തും അസുഖകരമായിത്തോന്നി. കൂട്ടത്തില്‍ ഈ മൗനവും എന്നെ വീര്‍പ്പുമുട്ടിച്ചു. </p>
<p>പുഴക്കരയിലെ കാഞ്ഞിരത്തിന്‍റെ ചുവട്ടിലെത്തിയപ്പോള്‍ ദാമുവേട്ടന്‍ നടത്തം നിര്‍ത്തി. കാഞ്ഞിരത്തിന്‍റെ ചുവട്ടില്‍ ഒരിടം കണ്ടെത്തി ഞങ്ങളിരുന്നു. </p>
<p>ഇപ്പോള്‍ അതു ചോദിക്കാമെന്നു തന്നെ എനിക്കു തോന്നി. ഇനി ഒരവസരം കിട്ടിയില്ലെങ്കിലോ? </p>
<p>‘‘ദാമുവേട്ടാ, കാര്‍ത്തികേയന്‍ സാര്‍ നാടുവിട്ടുപോയതിന് പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ?’’ </p>
<p>‘‘അതിന് അവന്‍ ഇപ്പോള്‍ ഇവിടെയില്ലേ?’’ </p>
<p>അത് എന്നെ കളിയാക്കാന്‍ വേണ്ടിയാണെന്ന് ഊഹിച്ചുവെങ്കിലും പെട്ടെന്ന് തിരോഭവിച്ച കാര്‍ത്തികേയന്‍ സാറിനെ ഓര്‍ത്താണ് എന്‍റെ ബേജാറ് എന്ന് ദാമുവേട്ടന്‍ ധരിച്ചിട്ടുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. </p>
<p>‘‘ഞാന്‍ പഴയ കഥയാണ് പറയുന്നത്. ബോംബേയ്ക്കു പോയ കാര്യം.’’</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849781-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020P5btTI5tBtT39oyY961JrLfaKKp1Moia1162143" data-watermark="false" style="width: 100%;" info-selector="#info_item_1779001163424">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1779001163424"></div>
</div>
<p>ദാമുവേട്ടന്‍ എന്‍റെ മുഖത്തു നോക്കി ചിരിച്ചു. എല്ലാം എനിക്കറിയാം എന്ന് പറയുന്ന ചിരിയായിരുന്നു അത്. </p>
<p>അപ്പോള്‍ ഞാന്‍ കാര്‍ത്തികേയന്‍ സാറിന്‍റെ നോവല്‍ കേട്ടെഴുതാന്‍ വന്നതാണ് എന്ന് ദാമുവേട്ടന്‍ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്നല്ലേ? മറ്റു പലരില്‍നിന്നും എനിക്ക് എന്‍റെ ദൗത്യം രഹസ്യമായി സൂക്ഷിക്കാന്‍ കഴിഞ്ഞുവെങ്കിലും ദാമുവേട്ടനില്‍നിന്ന് അതു മറച്ചുവെക്കാന്‍ കഴിഞ്ഞില്ല എന്നല്ലേ? </p>
<p>എന്നാലും പൂർണമായി പിടികൊടുക്കേണ്ട സമയമായിട്ടില്ല. </p>
<p>അതേസമയം, ഈ അവസരം ‘ജമന്തിപ്പൂക്കളി’ലെ വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കാന്‍ ദാമുവേട്ടനെ ഉപയോഗിച്ചെങ്കിലോ എന്ന ഒരു തോന്നലുമുണ്ടായി. </p>
<p>ജമന്തിയുടെ വീട്ടില്‍ ദാമുവേട്ടന്‍ ഉണ്ടായിരുന്നു എന്നത് കാര്‍ത്തികേയന്‍ സാറിന്‍റെ വെറും സംശയം മാത്രമായിരുന്നുവോ? അതോ ദാമുവേട്ടന്‍ തന്നെയായിരുന്നുവോ അപ്പോള്‍ അകത്ത് ഉണ്ടായിരുന്നത്? ആ കൈയെഴുത്തു മാസിക അവസാനിപ്പിച്ചതിന്‍റെ പിന്നില്‍ എന്തായിരുന്നു യാഥാർഥ്യം? എല്ലാം ചോദിക്കണമെന്നുണ്ട്. </p>
<p>അതേസമയം, ദാമുവേട്ടന്‍ സത്യം പറയുമോ എന്ന കാര്യത്തില്‍ എനിക്കു സംശയവുമുണ്ടായിരുന്നു. </p>
<p>‘‘ദാമുവേട്ടന്‍ എന്‍റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല,’’ ഞാന്‍ ഓർമിപ്പിച്ചു. </p>
<p>ദാമുവേട്ടന്‍ എന്‍റെ മുഖത്തേക്ക് കുറച്ചുനേരം തറപ്പിച്ചുനോക്കി. </p>
<p>‘‘നാടുവിട്ടു പോവുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം!’’ </p>
<p>അത് ഒരൊഴിഞ്ഞുമാറലാണ്. അങ്ങനെ വിട്ടുകൊടുക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. </p>
<p>‘‘എന്നാല്‍, ഒരുകാര്യംകൂടി ചോദിച്ചോട്ടെ? ആ നോവലിന് എന്തുസംഭവിച്ചു? ദാമുവേട്ടന്‍ എന്തുകൊണ്ടാണ് അതു തിരിച്ചുകൊടുക്കാതിരുന്നത്?’’ </p>
<p>ദാമുവേട്ടന്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല. </p>
<p>‘‘കഥയാണ് കവിതയാണ് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറരുത് ദാമുവേട്ടാ. ആ കയ്യെഴുത്തു മാസികക്ക് എന്തു സംഭവിച്ചുവെന്നും എനിക്കറിയണമെന്നുണ്ട്. പറഞ്ഞു തരാമോ?’’ </p>
<p>‘‘കഴിഞ്ഞോ? അതോ ഇനിയും ചോദ്യങ്ങള്‍ ബാക്കിയുണ്ടോ?’’ ദാമുവേട്ടന്‍ ചിരിച്ചു. </p>
<p>‘‘ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടട്ടെ ആദ്യം,’’ ഞാനും ചിരിച്ചു. </p>
<p>‘‘ഉത്തരങ്ങള്‍ എല്ലാം കൂടിക്കുഴഞ്ഞുകിടക്കുകയാണ്,’’ ദാമുവേട്ടന്‍ പറഞ്ഞു. ‘‘ഞാന്‍ പറയുന്നതൊന്നും ആരും വിശ്വസിച്ചുവെന്നു വരില്ല. കാര്‍ത്തികേയനും വിശ്വസിച്ചില്ലല്ലോ. പിന്നെ ഞാനെന്തിനു പറയണം?’’ </p>
<p>‘‘എന്നാലും പറയണം. കഥയില്‍ ജമന്തി കാര്‍ത്തികേയനെ തിരസ്കരിച്ചുവെന്നു പറയുന്നുണ്ട്. അതിന് ദാമുവേട്ടനായിരുന്നുവോ കാരണം? ജമന്തിയെ കൂട്ടിക്കൊണ്ടുപോവാന്‍ കാര്‍ത്തികേയന്‍ അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ ദാമുവേട്ടന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നുവോ? അതോ അതെല്ലാം കാര്‍ത്തികേയന്‍റെ വെറും തോന്നലായിരുന്നുവോ?’’ </p>
<p>‘‘പലതും അവന്‍റെ വെറും തോന്നലായിരുന്നു എഴുത്തുകാരാ,’’ കുറച്ചു നേരത്തെ മൗനത്തിനുശേഷം ദാമുവേട്ടന്‍ പറഞ്ഞു. ‘‘ജമന്തി അവനെ പ്രേമിച്ചിരുന്നു എന്നതുപോലും. അവന് ഭാവന കുറേ കൂടുതലായിരുന്നു. അതിന്‍റെ പ്രശ്നമാണ്.’’ </p>
<p>‘‘അപ്പോള്‍ കാര്‍ത്തികേയന്‍ ജമന്തിയുടെ വീട്ടില്‍ ചെന്നതും അവളുടെ വീട്ടില്‍നിന്ന് ദാമുവിന്‍റെ ശബ്ദം കേട്ടതും... എല്ലാം?’’ </p>
<p>‘‘എന്തൊക്കെയാണ് അവന്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ലല്ലോ. ഏതായാലും അതു മുഴുവനും അവന്‍റെ ഭാവനയായിരുന്നുവെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ജമന്തിക്ക് ഇഷ്ടം അവനോടു മാത്രമായിരുന്നു എന്ന് അവന്‍ ധരിച്ചതു തെറ്റായിരുന്നു. അവള്‍ക്ക് പലരെയും ഇഷ്ടമായിരുന്നു; എന്നെയും ഇഷ്ടമായിരുന്നു. എന്നു മാത്രമല്ല എന്നോടായിരുന്നു ഇഷ്ടം. കാര്‍ത്തികേയന്‍റെ വീട്ടില്‍ അവള്‍ ചെന്നിട്ടുണ്ടെന്നു തോന്നുന്നില്ല. പക്ഷേ പലവട്ടം എന്‍റെ വീട്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ അവളുടെ വീട്ടിലും പോയിട്ടുണ്ട്.’’ </p>
<p>‘‘എന്നിട്ട്? ജമന്തി ആരെയാണ് വിവാഹം കഴിച്ചത്?’’ </p>
<p>‘‘എന്താ ചോദിച്ചത്?’’ </p>
<p>ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു. </p>
<p>‘‘കാര്‍ത്തികേയന്‍ ജമന്തിയെ പ്രേമിച്ചു; ജമന്തി ദാമുവിനെ പ്രേമിച്ചു; പക്ഷേ അവള്‍ മറ്റൊരാളെ വിവാഹം കഴിച്ചു! എന്തു വിചിത്രമാണല്ലേ ലോകം!’’ </p>
<p>ദാമുവേട്ടന്‍ ആവശ്യത്തിലധികം ഉച്ചത്തില്‍ ചിരിച്ചു. </p>
<p>ഇനിയും പൂരിപ്പിക്കാനുണ്ടല്ലോ ദാമുവേട്ടാ. കാര്‍ത്തികേയന്‍ സാര്‍ ലീലാവതിയെ വിവാഹം കഴിച്ചു; ദാമുവേട്ടന്‍ ആരെ വിവാഹം കഴിച്ചു?’’ </p>
<p>‘‘അതെല്ലാം വളരെ പഴയ കഥകളാണ്. ഞാന്‍തന്നെ വീണ്ടും ഓർമിക്കാന്‍ ഇഷ്ടപ്പെടാത്ത കഥകള്‍. നമുക്ക് വേറെ വല്ലതും സംസാരിക്കാം. അല്ലെങ്കിലും വിവാഹങ്ങള്‍ മാത്രമല്ലല്ലോ ജീവിതം!’’ </p>
<p>‘‘അതു തെറ്റ്. ജനപ്രിയ വാരികകളില്‍ വിവാഹമാണ് ഏറ്റവും പ്രധാനം. അതില്ലാതെ നമുക്ക് നോവല്‍ അവസാനിപ്പിക്കാനാവില്ല ദാമുവേട്ടാ.’’ </p>
<p>‘‘ചിലത് എഴുത്തുകാര്‍ക്കു തന്നെ പൂരിപ്പിക്കേണ്ടിവരും. അതിനല്ലേ ഭാവനാശാലികളായ നിങ്ങളുടെ കയ്യില്‍ ദൈവം പേന നല്‍കിയിരിക്കുന്നത്!’’ </p>
<p>ദാമുവേട്ടന്‍ എഴുന്നേറ്റു. </p>
<p>‘‘എനിക്കിത്രയൊക്കെയേ പറയാനുള്ളൂ,’’ ഒപ്പം എഴുന്നേറ്റ എന്‍റെ തോളില്‍ തട്ടി ദാമുവേട്ടന്‍ തുടര്‍ന്നു. ‘‘നമ്മളിനി നേരില്‍ കണ്ടില്ലെങ്കിലും ഞാന്‍ തന്‍റെ കൂടെയുണ്ടെന്ന് ഉറപ്പിച്ചോളൂ. തനിക്കു നല്ലതു വരട്ടെ.’’ </p>
<p>അത് ഒരു യാത്ര പറച്ചിലാണെന്നു മനസ്സിലാക്കാന്‍ വിഷമമൊന്നുമുണ്ടായിരുന്നില്ല. ദാമുവേട്ടന്‍റെ പക്കല്‍നിന്ന് ഇനി ഒന്നും ചോര്‍ന്നുകിട്ടില്ല എന്ന് എനിക്കുറപ്പായി. </p>
<p>ദാമുവേട്ടന്‍ തിരിഞ്ഞു നോക്കാതെ നടന്നു. കാലുകള്‍ അകത്തിയുള്ള നടപ്പ്. </p>
<p>ഇനി എന്താണ് ഞാന്‍ ചെയ്യേണ്ടത്? തിരിച്ച് താമസസ്ഥലത്തെത്തിയിട്ട് ഒരു പകല്‍കൂടി ഇങ്ങനെ കഴിച്ചുകൂട്ടുകയോ? ഇന്നലത്തെ ദിവസം തന്നെ വളരെ ബുദ്ധിമുട്ടിയാണ് തീര്‍ത്തത്. കാര്‍ത്തികേയൻ സാര്‍ തിരിച്ചുവന്നിട്ടില്ലെന്നു പറയാന്‍ ഇന്നലെ എഡിറ്ററെ വിളിച്ചുവെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല. എന്‍റെ വിളി കണ്ടിട്ടും തിരിച്ചുവിളിച്ചതുമില്ല. ഇത് ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. അല്ലെങ്കില്‍ ദിവസത്തില്‍ ആറോ ഏഴോ വട്ടം വിളിക്കാറുള്ള ആളാണ്. </p>
<p>വേശുവമ്മയുടെ വീട്ടിലെത്തുന്നതിനു മുമ്പുതന്നെ ഞാന്‍ എഡിറ്ററെ വിളിച്ചു. </p>
<p>‘‘എന്താണിത്ര നേരത്തെ?’’ എഡിറ്റര്‍ ഫോണെടുത്തു. സാധാരണയായി ഞാന്‍ അങ്ങോട്ടു ചോദിക്കണമെന്നു വിചാരിക്കാറുള്ള ചോദ്യമാണ്. </p>
<p>കാര്‍ത്തികേയന്‍ സാര്‍ രണ്ടു ദിവസമായിട്ടും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന കാര്യം അല്‍പം വിശദമായിത്തന്നെ ഞാന്‍ അറിയിച്ചു. എഡിറ്റര്‍ എല്ലാം ശാന്തമായി കേട്ടു. </p>
<p>‘‘ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്?’’ ഞാന്‍ ചോദിച്ചു. ‘‘മാവേലിക്കരയില്‍ പോയി അന്വേഷിക്കണോ?’’ </p>
<p>‘‘താന്‍ ഒരു കരയിലും പോകണ്ട,’’ എഡിറ്ററുടെ സ്വരം വളരെ ശാന്തമായിരുന്നു. ‘‘സമാധാനമായിരിക്കെടോ. രണ്ടു ദിവസംകൂടി കാക്കാം നമുക്ക്. അതുവരെ താന്‍ അവിടെത്തന്നെ നിന്നാല്‍ മതി. എന്താണ് വേണ്ടതെന്ന് ഞാന്‍ പറയാം.’’ </p>
<p>എഡിറ്റര്‍ ഫോണ്‍ വെച്ചു. </p>
<p>സമാധാനമായിരിക്കാനാണ് എഡിറ്റര്‍ പറഞ്ഞതെങ്കിലും എനിക്ക് ഒരു സമാധാനവും തോന്നിയില്ല. കലയൂരില്‍ തങ്ങിയിട്ട് ഞാനെന്തെടുക്കാനാണ്? വീട്ടിലിരിക്കാനും പുറത്തിറങ്ങാനും പറ്റാത്ത നിസ്സഹായാവസ്ഥയിലാണ് ഞാനെന്ന് എഡിറ്റര്‍ക്കറിയില്ലല്ലോ. </p>
<p>വേശുവമ്മ മുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. തുളസിക്കും മന്ദാരത്തിനും നനക്കുകയാണ്. ഇതെന്താ പതിവില്ലാതെ? </p>
<p>അപ്പോഴാണ് ഞാന്‍ അതു ശ്രദ്ധിച്ചത്: കാടു പിടിച്ചുകിടന്നിരുന്ന മുറ്റം മുഴുവനും ചെത്തി വെടുപ്പാക്കിയിരിക്കുന്നു. </p>
<p>‘‘ഇതെന്താ വേശ്വമ്മേ?’’ ഞാന്‍ ചോദിച്ചു. </p>
<p>‘‘മുറ്റം ഇങ്ങനെ അശ്രീകരമായി കിടക്കണ്ട എന്നു വെച്ചു,’’ വേശുവമ്മ പറഞ്ഞു. ‘‘ഇനിയും ആളുകള്‍ വന്നാലോ? അവര്‍ക്ക് ഇതൊന്നും ഇഷ്ടമായെന്നു വരില്ല. മോനെപ്പോലെയാവണമെന്നില്ലല്ലോ എല്ലാവരും.’’ </p>
<p>വേശുവമ്മ എന്താണ് ഉദ്ദേശിക്കുന്നത്? ഞാന്‍ വൈകാതെ ഇവിടെനിന്നു പോവുമെന്നോ? വേറെ ആളുകള്‍ വരുമെന്നോ? </p>
<p>ആരാണ് ഇനിയും വരാനിരിക്കുന്ന താമസക്കാര്‍? </p>
<p>ഞാന്‍ വേശുവമ്മയുടെ മുഖത്തു നോക്കി. അവരുടെ മുഖത്ത് അപ്പോള്‍ ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു. </p>
<h3>(തുടരും) </h3>]]></content:encoded>
<link>https://www.madhyamam.com/weekly/novel/malayalam-novel-1520651</link>
<guid isPermaLink="true">https://www.madhyamam.com/weekly/novel/malayalam-novel-1520651</guid>
<category><![CDATA[Weekly,Archives,Novel,Premium,25 MAY 2026]]></category>
<dc:creator><![CDATA[അഷ്ടമൂർത്തി]]></dc:creator>
<pubDate>Mon, 18 May 2026 05:30:29 GMT</pubDate>
</item>
<item>
<title><![CDATA[കൃത്രിമപ്പെണ്ണും ഡാഫോഡിൽസും]]></title>
<description/>
<enclosure length="214118" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849673-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849673-untitled-1.gif'/><figcaption></figcaption></figure><p>ഹൃദയമൊപ്പുവെയ്ക്കാത്ത ചിരിവാങ്ങി </p>
<p>ചവറ്റുകുട്ടയിലെറിയുന്ന പതിവ് സായാഹ്നം. </p>
<p>മിണ്ടിപ്പറയാൻ ആരുമില്ലാത്തവന്റെ മുറിവിൽ </p>
<p>ഒച്ചയില്ലാതെ കരയുന്ന ചോരപ്രവാഹം. </p>
<p>അപരമിഴിയിൽ ഒരിറ്റ് കണ്ണീര് </p>
<p>കൊളുത്തിവെക്കാതെ ചത്തുതീരുമ്പോൾ </p>
<p>മരണം എത്ര അപമാനകരം. </p>
<p>മാനഹാനി ഭയന്ന് അയാൾ </p>
<p>മരണത്തിൽനിന്ന് തിരിഞ്ഞു നടന്നു. </p>
<p>ഒടുവിൽ അയാൾ കണ്ടെത്തി, </p>
<p>ഉണങ്ങാത്ത വ്രണത്തിൽ </p>
<p>മെഴുകുരുകിവീഴുമ്പോലെ പിടച്ചുപോകുന്ന </p>
<p>ഏകാന്തവേദനയിൽ പുരട്ടാനൊരു </p>
<p>പ്രണയലേപനം. </p>
<p>കൂടെയുണ്ടെന്നു പറയാൻ, </p>
<p>എല്ലാം ശരിയാകുമെന്നു പറയാൻ, </p>
<p>കഴിച്ചോന്ന് ചോദിക്കാൻ, </p>
<p>എവിടെയെന്നന്വേഷിക്കാൻ, </p>
<p>പെരുവിരലിൽ നിദ്ര കിടന്നു പുളയുമ്പോഴും </p>
<p>സല്ലപിക്കാൻ, </p>
<p>സുഷുപ്തിയിലേക്ക് സ്വപ്നങ്ങളെ </p>
<p>പെറ്റിടാൻ... </p>
<p>ഒരൊറ്റ മനുഷ്യനെകൊണ്ട് ജീവിതം </p>
<p>പൂരിപ്പിച്ചെടുക്കുകയായിരുന്നു, </p>
<p>ഒരു ജനസഞ്ചയത്തിന്റെ ശൂന്യത </p>
<p>നികത്തുകയായിരുന്നു. </p>
<p>പൊടുന്നനെ അയാൾ നാർസിസാകുന്നു, </p>
<p>പ്രതിബിംബംപോലെ </p>
<p>ലാപ്ടോപ്പിലെ കൃത്രിമ സുന്ദരി. </p>
<p>ശ്വാസം തൊടുന്ന ദൂരത്തുണ്ടായിട്ടും </p>
<p>തൊടാൻ കഴിയാത്ത പ്രണയം </p>
<p>അയാളെ കഴുത്ത് ഞെരിച്ചു കൊന്നു. </p>
<p>വോൾ പേപ്പറിൽ ഒരു ഡാഫോഡിൽസ് സെറ്റ് ചെയ്ത് </p>
<p>കാലത്തിന്റെ തനിയാവർത്തനം... </p>
<p>==========================</p>
<p><font color="#ff0000">(തന്റെ പ്രതിബിംബത്തിനോട് അഗാധമായ പ്രണയം തോന്നുകയും ഒടുവിൽ മരിച്ച് ഡാഫോഡിൽസായി പുനർജനിക്കുകയും ചെയ്ത യവനകഥ ഈ കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്.)</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1520585</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1520585</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[നിഖിലേഷ് നടുവണ്ണൂർ]]></dc:creator>
<pubDate>Mon, 18 May 2026 05:15:23 GMT</pubDate>
</item>
<item>
<title><![CDATA[നിഴൽരൂപങ്ങളുടെ 
ലളിതഗണിതം]]></title>
<description/>
<enclosure length="196587" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849663-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849663-untitled-1.gif'/><figcaption></figcaption></figure><p>സമയം പുലർച്ചെ 3:15. </p>
<p>വടക്കോട്ട് പോയ തീവണ്ടിയിൽനിന്ന് </p>
<p>ഇറങ്ങിപ്പോകുന്ന ഒരു പെൺകുട്ടി. </p>
<p>ബഹുഭാഷകൾ സ്വാംശീകരിക്കുന്നതിൽ </p>
<p>നിർമിതബുദ്ധിയെ കവച്ചുവെക്കുന്ന നഗരത്തിൽനിന്ന് </p>
<p>അധികദൂരം അല്ലാതെ, </p>
<p>പകൽപോലും ആളൊഴിഞ്ഞ </p>
<p>നാലും കൂടിയ ഒരു തെരുവ്- </p>
<p>ഇപ്പോൾ ഇരുട്ടിന്റെ </p>
<p>ചായക്കൂട്ടുകൾ ആസ്വദിക്കുന്നു. </p>
<p>മണിക്കൂറുകൾക്കു ശേഷം </p>
<p>വെയിൽ അവളെ ഉമ്മവെക്കും. </p>
<p>ഇന്ന് രാത്രിയിൽ </p>
<p>അവൾ നിലാവിന്റെ വിസർജ്യം </p>
<p>മടിയില്ലാതെ ഏറ്റുവാങ്ങും. </p>
<p>പെൺകുട്ടിയുടെ പിന്നിൽ- </p>
<p>കറുത്ത പാന്റും ഷർട്ടും ധരിച്ച് </p>
<p>ചാരനിറത്തിലുള്ള മഫ്ലർ കഴുത്തിൽ ചുറ്റി, </p>
<p>അതേ നിറത്തിലുള്ള മങ്കിക്യാപ് ധരിച്ച </p>
<p>ഒരു ചെറുപ്പക്കാരൻ. </p>
<p>അയാളുടെ ഹൃദയം ശക്തമായി മിടിക്കുന്നു, </p>
<p>അതിന്റെ ഇരട്ടി ശക്തിയിൽ അവളുടെയും. </p>
<p>അവളുടെ മനസ്സിൽ അയാളെക്കുറിച്ചുള്ള </p>
<p>ചിത്രങ്ങൾ എന്തൊക്കെയായിരിക്കും? </p>
<p>അതേ തെരുവിൽ പകലായിരുന്നെങ്കിൽ </p>
<p>അയാളെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. </p>
<p>പകലിൽ അയാൾ ഒരു സാധാരണക്കാരൻ മാത്രം. </p>
<p>ഇപ്പോൾ അയാളും അവളും. </p>
<p>അവർ ചിന്തിക്കുന്നത് </p>
<p>രണ്ടുപേരെക്കുറിച്ചു മാത്രം </p>
<p>യാതൊരു പരിചയവുമില്ലാത്ത ഒരാളെക്കുറിച്ച്. </p>
<p>ഒരിക്കലും പരിചയപ്പെടാൻ </p>
<p>ആഗ്രഹിക്കാത്ത ഒരാളെക്കുറിച്ച് </p>
<p>എന്തിനാണ് അവർ </p>
<p>പരസ്പരം ചിന്തിക്കുന്നത്? </p>
<p>എപ്പോഴും പൊട്ടിത്തെറിച്ചേക്കാവുന്ന </p>
<p>ഒരു സ്ഫോടകവസ്തുവായി </p>
<p>അവളുടെ ഉള്ളിൽ അയാൾ നിറയുന്നു. </p>
<p>സംശയങ്ങളുടെ ചിലന്തിവല </p>
<p>അവരെ രണ്ടുപേരെയും പൊതിയുന്നു. </p>
<p>ഒരു കണ്ണി അയാൾ പൊട്ടിക്കുമ്പോൾ </p>
<p>മറ്റേ കണ്ണി അവൾ വിളക്കി ചേർക്കുന്നു. </p>
<p>ഒറ്റക്ക് രാത്രിയിൽ ഇരിക്കുന്ന </p>
<p>പരസ്പരം പരിചയമില്ലാത്ത </p>
<p>പുരുഷനും സ്ത്രീയും. </p>
<p>ഫോൺ ഞെക്കി </p>
<p>അവൾ അധികം പരിചയമില്ലാത്തവരെ വിളിക്കുന്നു. </p>
<p>മൊബൈലിലൂടെ വന്ന അശരീരി </p>
<p>അവൾക്ക് ശരീരമുള്ള കരുത്താവുന്നു. </p>
<p>അതാ- </p>
<p>തെരുവിന്റെ മൂലയിൽനിന്ന് </p>
<p>ഒരു കൂട്ടം ആളുകൾ </p>
<p>അവർക്കുനേരെ പാഞ്ഞടുക്കുന്നു. </p>
<p>അവൾ ഓടി അയാളുടെ കൈ പിടിച്ച് </p>
<p>അവരിൽനിന്ന് ഓടിമറയുന്നു. </p>
<p>കാണാമറയത്ത് എത്തിയപ്പോൾ </p>
<p>അവൾ അയാളെ നോക്കി ചിരിക്കുന്നു. </p>
<p>അയാൾ ഞെട്ടലോടെ അവളെ നോക്കുന്നു. </p>
<p>സംശയങ്ങളുടെ കൂട്ടിൽ എല്ലാവരും </p>
<p>സുരക്ഷിതരാവുന്നു. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1520579</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1520579</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[ര​ൺ​ജി​ത് ന​ട​വ​യ​ൽ]]></dc:creator>
<pubDate>Mon, 18 May 2026 05:01:19 GMT</pubDate>
</item>
<item>
<title><![CDATA[ഇത്തി]]></title>
<description/>
<enclosure length="258553" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849623-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849623-untitled-1.gif'/><figcaption><p>ചിത്രങ്ങൾ:  വി.സി. ബാലകൃഷ്ണൻ</p><span class='copyright'></span></figcaption></figure><p>ആയുർവേദത്തിലെ പ്രധാനപ്പെട്ട ഔഷധഗണങ്ങളിൽ ഒന്നായ നാൽപാമരത്തിലെ (നാല് പാൽമരങ്ങൾ) ഒരു ഇടത്തരം വൃക്ഷമാണ് ഇത്തി. നാൽപാമരത്തിലെ മറ്റ് വൃക്ഷങ്ങളായ അത്തി, അരയാൽ, പേരാൽ എന്നിവ പോലെ കേരളീയർക്ക് അത്ര സുപരിചിതമായ വൃക്ഷമല്ല ഇത്. ഇന്തോ-മലേഷ്യ മുതൽ പസഫിക് ദ്വീപുകൾവരെയുള്ള മേഖലകളിലും ദക്ഷിണ ചൈനയിലും കാണപ്പെടുന്നു. പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിലും അർധനിത്യഹരിതവനങ്ങളിലും സമതലങ്ങളിലും വളരുന്നു.</p>
<p>പലപ്പോഴും മറ്റു മരങ്ങളിൽ പറ്റിപ്പിടിച്ചു വളരാൻ തുടങ്ങുന്ന ഈ മരം പിന്നീട് സ്വതന്ത്രവൃക്ഷമായി വളരുന്നു. പതിനെട്ടു മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. തടിക്ക് ചാരനിറമോ, ചാരനിറം കലർന്ന തവിട്ടു നിറമോ ആണ്. തടിയിൽനിന്നും ധാരാളം വായവവേരുകൾ (aerial roots)തൂങ്ങിനിൽക്കുന്നുണ്ടാകും. തിളക്കമുള്ള, തടിച്ച ഇലകൾക്ക് 4-12 സെ.മീറ്റർ നീളവും 2-5 സെ. മീറ്റർ വീതിയും കാണും. ഇലകളുടെ അഗ്രഭാഗം കൂർത്തതാണ്. ഏകാന്തരക്രമത്തിലാണ് ഇലകളുടെ വിന്യാസം. ഇലകൾ തണ്ടിനോട് ചേരുന്നിടത്ത് 10-15 മി. മീറ്റർ വലുപ്പമുള്ള അനുപർണങ്ങൾ (stipules) ഉണ്ട്. </p>
<p>പൂങ്കുല ഒരു ചെറിയ കുടത്തിന്റെ ആകൃതിയുള്ള ഹൈപ്പാന്തോഡിയം (Hypanthodium) ആണ്. ഇതിനകത്താണ് പൂക്കളുള്ളത്. ആൺ പൂക്കൾക്ക് ഒരു കേസരം മാത്രമേ ഉള്ളൂ. പെൺപൂക്കൾക്ക് മൂന്നു വിദളങ്ങൾ ഉണ്ട്. ഇവക്കു പുറമെ ഗാൾ പൂക്കളും ഉണ്ടാകും. ഇവയിൽ പരാഗണം നടത്തുന്നത് പ്രത്യേക ഇനം ആൽക്കടന്നലുകൾ (Fig wasps) ആണ്. വിളഞ്ഞ കായ്കൾക്ക് (Syconium) മഞ്ഞനിറമാണ്. </p>
<p>ഇത്തിയാൽ, ചിറ്റരയാൽ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Ficus microcarpa എന്നാണ്. ആൽ വർഗ സസ്യങ്ങൾക്കുള്ള പൊതുവായ പേരാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. വളരെ ചെറിയ ഫലമുള്ളത് എന്നാണ് സ്പീഷീസ് നാമത്തിനർഥം. Moraceae എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷിൽ Chinese Banyan, Indian Laurel എന്നീ പേരുകളുണ്ട്. അശ്വഥഭേദം; ഉദുംബരം; ഗജപാദപഃ; ക്ഷീരതരു, നന്ദീവൃക്ഷം; സഥാലീവൃക്ഷം എന്നിവയാണ് സംസ്കൃതനാമങ്ങൾ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849624-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020vpCZ0FkyMq7AUccVdDgonY4Vul8qreoq6704297" data-watermark="false" style="width: 100%;" info-selector="#info_item_1778986717570">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778986717570"></div>
</div>
<p>തൊലി, വേര്, പൂമൊട്ട്, കായ എന്നിവ ഔഷധയോഗ്യങ്ങളാണ്. അതി പുരാതനകാലം മുതൽക്കുതന്നെ ഇത്തിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. 1678ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥത്തിന്റെ ഒന്നാം ​വോള്യത്തിലും 1682 ൽ പുറത്തുവന്ന മൂന്നാം വോള്യത്തിലും ഈ സസ്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. “മരത്തൊലി ഇടിച്ചുപിഴിഞ്ഞ് ശീലയിൽ അരിച്ചെടുത്ത് നൽകിയാൽ ഉന്മാദം മാറിക്കിട്ടും. ഇലയുടെ കഷായം എണ്ണയിൽ ചേർത്ത് പുരട്ടിയാൽ വ്രണങ്ങൾ മാറും... തൊലിയും വേരും ഇലയും എണ്ണ കാച്ചി മുറിവിനു മരുന്നുണ്ടാക്കാം. തൊലി മോരിൽ അരച്ച് കുടിച്ചാൽ മോണവീക്കം മാറും. പല്ല് ഉറപ്പിക്കും” എന്നാണ് ഇത്തിയുടെ ഉപയോഗത്തെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പറയുന്നത്.</p>
<p>പ്രസവശുശ്രൂഷയിൽ സ്ത്രീകളെ കുളിപ്പിക്കുന്നതിനു നാൽപാമരം വേത്(തൊലിയിട്ട് ചൂടാക്കിയ വെള്ളം) ഉപയോഗിച്ചുവരുന്നു. നാൽപാമരാദി തൈലം, ഗന്ധതൈലം, മഹാചന്ദനാദിതൈലം, ആരഗ്വധാരിഷ്ടം എന്നിവയിൽ ഇത്തിയുടെ തൊലി ചേർക്കുന്നു. ചില പ്രദേശങ്ങളിൽ കല്ലിത്തിയും (Ficus tinctoria) ഇത്തിയായി ഉപയോഗിച്ചുവരുന്നുണ്ട്.</p>
<p>അരളിശലഭം, പാൽവള്ളി ശലഭം, ആൽശലഭം എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യമാണ്. കൂടാതെ, വിചിത്രപതംഗം (Ocinara albicollis) എന്ന നിശാശലഭത്തിന്റെയും ലാർവാഭക്ഷണ സസ്യമാണിത്. അത്തിമരംപോലെ അത്ര സാധാരണമല്ലാത്ത ഒരു വൃക്ഷമാണിത്. കാസർകോട് ജില്ലയിൽ ചിലയിടങ്ങളിൽ വളരുന്നുണ്ട്. സൈലന്റ് വാലിയിലെ സൈരന്ധ്രിയിലും ഇത് കാണപ്പെടുന്നുണ്ട്.</p>
<p>ഇത്തിയോട് സാദൃശ്യമുള്ള മറ്റൊരു മരത്തിന്റെ തൈകളാണ് നഴ്സറികളിൽ പലപ്പോഴും ഇത്തിയെന്ന പേരിൽ വിറ്റു വരുന്നത്. കൊല്ലം ജില്ലയിലെ ഇത്തിക്കര, പാലക്കാട് അകത്തേത്തറയിലെ ഇത്തിങ്ങാപ്പറമ്പ് ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിത്താനം എന്നിവ ഇത്തിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/social/environment/flora-of-kerala-1520558</link>
<guid isPermaLink="true">https://www.madhyamam.com/weekly/social/environment/flora-of-kerala-1520558</guid>
<category><![CDATA[Weekly,Social,Environment,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[വി.​സി. ബാ​ല​കൃ​ഷ്ണ​ൻ]]></dc:creator>
<pubDate>Mon, 18 May 2026 04:45:16 GMT</pubDate>
</item>
<item>
<title><![CDATA[ഠും - 25]]></title>
<description/>
<enclosure length="129386" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849609-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849609-untitled-1.gif'/><figcaption></figcaption></figure><div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849612-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020HxDsfwZmiRuLyi4I3rA7255V3motNJDn5809011" data-watermark="false" style="width: 100%;" info-selector="#info_item_1778985822534">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778985822534"></div>
</div>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849617-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020DZ0cjMTS4GyhTKY4kvKAI8uawcxQGLxG6102147" data-watermark="false" style="width: 100%;" info-selector="#info_item_1778986116187">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778986116187"></div>
</div>
<p> </p>
<p> </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1520553</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1520553</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,25 MAY 2026]]></category>
<dc:creator><![CDATA[രവി]]></dc:creator>
<pubDate>Mon, 18 May 2026 04:30:13 GMT</pubDate>
</item>
<item>
<title><![CDATA[കുമാരകോടി]]></title>
<description/>
<enclosure length="73943" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849699-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849699-untitled-1.gif'/><figcaption><p>ചിത്രീകരണം: സതീഷ് ചളിപ്പാടം</p><span class='copyright'></span></figcaption></figure><p>പക്കി ശിവൻ അടിച്ചിറക്കിയ ക്ലാവർ ഗുലാന്റെ നെഞ്ചത്ത് തുറുപ്പുചീട്ട് ഇസ്പേഡ് ആറാംകൂലികൊണ്ട് ആൽബി സംഹാരതാണ്ഡവമാടിയ സമയത്താണ് മാർത്തയുടെ വിളിയെത്തുന്നത്. </p>
<p>‘‘എടാ ആൽബിയെ...നിന്റപ്പൻ ലാസറിനെ കാണാനില്ലെടാ. കുതിരക്ക് കച്ചി മേടിക്കാനെന്നും പറഞ്ഞ് ഒരുപോക്ക് പോയതാ. നേരമിത്രേം ഇരുട്ടുമുറ്റി. നീ വെക്കം ഇങ്ങോട്ടേക്കെത്ത്.’’ മാർത്തയുടെ പരിഭ്രമം കലർന്ന ഒച്ചയും തൊണ്ടപൊട്ടലും ആൽബിയുടെ ഉള്ളിൽ ആധിയുടെ തീക്കനൽ കോരിയിട്ടെങ്കിലും പുറമേയ്ക്ക് അതൊന്നും ഭാവിക്കാതെ അവൻ കാര്യങ്ങളെ നിസ്സാരവത്കരിച്ചു: </p>
<p>‘‘അപ്പൻ എവിടെ പോകാനാ തള്ളേ, മൂക്കറ്റം കള്ളും കുടിച്ചിട്ട് അവിടെ എവിടെങ്കിലും ചുരുണ്ടുകെടന്ന് ഒറങ്ങുന്നുണ്ടാകും. ഒന്നൂടെ നോക്ക്.’’ </p>
<p>കാൾ കട്ടാക്കിയ ശേഷം മൊബൈൽ ഫോണിന്റെ പ്രകാശം പരത്തുന്ന ഗ്ലാസ് ചുവരിൽ സമയം നോക്കിയതും അവൻ ഞെട്ടിപ്പോയി. </p>
<p>രാത്രി പന്ത്രണ്ട് പത്ത്! </p>
<p>ചീട്ടുകളിക്ക് അത്തരമൊരു ആഗോള പ്രശ്നമുണ്ട്, മുഴുകിയിരുന്നാൽ സ്ഥലകാല ബോധം കോഞ്ഞാട്ടയാകും. </p>
<p>തൊപ്പിയും കുണുക്കും ഊരിക്കളഞ്ഞ് ക്ലബിൽനിന്നിറങ്ങിയ ആൽബി ബൈക്ക് സ്റ്റാർട്ടാക്കി തൊണ്ണൂറിൽ കത്തിച്ചുവിട്ടു. </p>
<p>മകരമഞ്ഞിന്റെ മരം കോച്ചുന്ന തണുപ്പിലും ശീതക്കാറ്റിലും ശരീരം കിടുകിടാ വിറയ്ക്കുകയും പല്ലുകൾ തമ്മിൽ കൂട്ടിമുട്ടുകയും </p>
<p>ചെയ്യുന്നുണ്ട്. </p>
<p>വീടിന്റെ പുറംവേലി കടന്നെത്തിയ അവനെ സ്വാഗതം ചെയ്തത്, മങ്ങിയവെട്ടത്തിൽ തലക്ക് കൈയും കൊടുത്ത് തിണ്ണയിൽ കുന്തിച്ചിരിക്കുന്ന മാർത്തയുടെ അടക്കിപ്പിടിച്ച തേങ്ങലുകളാണ്. </p>
<p>മുമ്പും രാത്രിനേരത്ത് യാതൊരു മുന്നറിയിപ്പും തരാതെ അപ്പൻ മുങ്ങിയിട്ടൊണ്ട്. എന്നാൽ, അന്നൊന്നും പത്ത് പത്തരക്കപ്പുറം പോയിട്ടില്ല. നേരമിപ്പോൾ കുന്നൻ പാതിരയോടടുത്തു. </p>
<p>ഈ അപ്പനിത് എവിടെ പോയ് പണ്ടാരമടങ്ങി? ഇനിയെങ്ങാനം ആ സുധാമണിയുടെ ആങ്ങള വീമ്പിളക്കിയപോലെ തീർത്തു കാണുമോ? </p>
<p>പലവിധ ചോദ്യങ്ങളുടെ കത്രികപ്പൂട്ടിൽ ആൽബി ഞെളുപിരി കൊണ്ടു. ഒരു സംശയനിവാരണത്തിന് തൊഴുത്തിൽ പോയി മൊബൈൽ ടോർച്ചടിച്ച് എമ്പാടും നോക്കി. അവിടെ അപ്പനില്ല, അപ്പന്റെ കുതിരയുമില്ല. ലാസറിന്റെ സ്ഥിരം താവളങ്ങളായ പല്ലന കുമാരകോടി, ഫിഷിങ് ഹാർബർ, ഐസ് ഫാക്ടറി പരിസരങ്ങൾ തിരയാനായി ആൽബി ബീച്ച് റോഡിലേക്കിറങ്ങി.</p>
<p>പൊട്ടിപ്പൊളിഞ്ഞ തീരദേശ റോഡും ചുറ്റുവട്ടത്തെ സൂനാമി വീടുകളും ശാന്തത പുതച്ചുറങ്ങുന്ന സമയമാണ്. മീൻമണമുള്ള മുടുക്കുകളിൽനിന്ന് തെരുവുപട്ടികൾ കുരച്ചു ചാടിയെങ്കിലും രാത്രിഞ്ചരന്റെ തരിമ്പും കൂസലില്ലായ്മ കണ്ട് പിന്മടങ്ങി. </p>
<p>യുവാവായിരുന്ന കാലത്ത് കരുത്തനും ധീരനും സാഹസികനുമായ ഒരു മുക്കുവനായിരുന്നു ലാസർ. പഞ്ചായത്ത് കൊടുത്ത കുഞ്ഞൻ നീട്ടുവള്ളത്തിൽ ആഴക്കടലോളം തുഴകുത്തി മീൻകോരി തോട്ടപ്പള്ളി ഹാർബറിൽ തിരിച്ചെത്തുന്ന അവന്റെ നെഞ്ചൊറപ്പിന് ഒക്കച്ചങ്ങാതി സുഗുണനും കൂട്ടുപോയി. </p>
<p>ഒരു കർക്കട കൊടുങ്കാറ്റിലെ തിരക്കോളിൽപെട്ട് വള്ളം തകർന്നപ്പോൾ ഇരുവരും നടുക്കടലിൽനിന്ന് കര ലക്ഷ്യമാക്കി നീന്തി. പിറ്റേന്ന് ഉച്ചനേരത്ത് അന്ധകാരനഴിയുടെ തീരത്തേക്ക് ലാസർ മാത്രം ഒറ്റയ്ക്ക് നീന്തിക്കേറി. </p>
<p>സുഗുണനാകട്ടെ, മൂന്നാംപക്കം മീൻ കൊത്തിപ്പറിച്ച കണ്ണുകളുമായ്, അഴുകിപ്പെരുത്ത് തുമ്പോളിയിലെ കടപ്പുറത്തടിഞ്ഞു. </p>
<p>കഴുത്തിൽ കിടന്ന ഒരു പവന്റെ കയറുപിരിക്ക് കൂട്ടുകാരൻ ചതിച്ചതാണെന്ന് സുഗുണന്റെ അനിയൻ സുധാകരൻ പറഞ്ഞു പരത്തി. ആത്മസുഹൃത്തിന്റെ മരണത്തിൽ തരിപ്പണമായ ലാസറിന്റെ മുറിവിൽ ഉപ്പ് പുരട്ടിക്കൊണ്ട് ആ കരക്കമ്പി തുറയിൽനിന്ന് തുറയിലേക്ക് അതിവേഗം കത്തിപ്പടർന്നു. സുധാമണിയും ലാസറുമായുള്ള പ്രേമത്തിന്റെ കാര്യംപറഞ്ഞ് ചേട്ടനും അനിയനും തമ്മിൽ നിരന്തരം വഴക്കിടുമായിരുന്നു. സ്വജാതിയിൽപെട്ട ഒരാള് വേണമെന്നായിരുന്നു സുധാകരന്റെ ആഗ്രഹം. </p>
<p>സുഗുണനെ എടുത്ത കടലിനെ ലാസർ വെറുത്തു. പിന്നീടൊരിക്കലും മീൻപിടിക്കാൻ പോയിട്ടില്ല. കരപ്പണി ചെയ്ത് ജീവിച്ചു. ശവത്തിൽനിന്ന് മാല മോഷ്ടിച്ച കള്ളനെ പൊലീസ് പിടികൂടിയപ്പോഴേക്കും കാര്യങ്ങൾ വൈകിപ്പോയിരുന്നു. ലാസർ പുന്നപ്രക്കാരി മാർത്തയെ കെട്ടി ആൽബിയുടെ അപ്പനായി. </p>
<p>സുധാമണിയുടെ പുരക്ക് മുന്നിലൂടെ പോകുമ്പോൾ ആൽബി സംശയം തീർക്കാനായി വെറുതെ ഒന്ന് കേറി. </p>
<p>അസമയത്ത് വാതിൽ തുറക്കാൻ വിളിച്ചുകൂവിയ ചെക്കനെ കണ്ടതും വീട്ടുകാരത്തിക്ക് സര്‍വാംഗം ചൊറിഞ്ഞുവന്നു. അവൾ മാറും തെള്ളിപ്പിടിച്ച് രണ്ടു ചൊവട് മുന്നിലേക്ക് കേറിനിന്നു. </p>
<p>‘‘മൊട്ടേന്ന് വിരിഞ്ഞില്ല, അപ്പോഴേക്കും അവന്റെയൊരു പൂതി!’’ </p>
<p>‘‘തള്ളേ, നിങ്ങളുദ്ദേശിക്കുന്ന കാര്യത്തിനല്ല. അപ്പനെ തെരക്കിയെറങ്ങീതാ. കുറെ നേരമായ് നടക്കുന്നു. ഇവിടെയെങ്ങാനം ഉണ്ടെങ്കിൽ വേഗം എറക്കിവിട്.’’ </p>
<p>അവൻ പറഞ്ഞ് അവസാനിപ്പിച്ചില്ല, അതിനും മുമ്പേ സുധാമണി ചന്ദ്രഹാസമിളക്കി: </p>
<p>‘‘എടാ ചെറുക്കാ, നിന്റമ്മ പാടി നടക്കുന്നുണ്ടല്ലോ, നിന്റപ്പനെ ഞാനെന്റെ പാവാടച്ചരടേൽ കെട്ടിയിട്ടേക്കുകയാണെന്ന്! ഭർത്താവ് പിണങ്ങിപ്പോയി എന്നുകരുതി ഈ സുധാമണി ഇന്നേ നാഴികവരെ മാനം വിറ്റിട്ടില്ല.’’ </p>
<p>തൊണ്ടേടെ പ്രഹരശേഷിയിൽ ആൽബി ഒന്നടങ്ങിയെന്ന് തോന്നിയപ്പോൾ അവൾ ടോൺ മാറ്റിപ്പിടിച്ചു: </p>
<p>‘‘ബീച്ച് മുങ്ങിപ്പോയേൽ പിന്നെ അങ്ങേര്‍ക്ക് വെളിവ് കെട്ടു. ഒന്നുകിൽ കുമാരകോടിയിൽ കാണും, അല്ലെങ്കിൽ തോട്ടപ്പള്ളി കടപ്പുറത്ത്. എന്നോട് മൂപ്പിക്കുന്ന നേരംകൊണ്ട് അവിടെച്ചെന്ന് ആ പാവത്തിന് വല്ലോം പറ്റിയോന്ന് നോക്ക്.’’ </p>
<p>പറയാനുള്ളത് പറഞ്ഞുകഴിഞ്ഞതും മുഖത്തടിച്ചപോലെ സുധാമണി കതക് വലിച്ചടച്ചു. </p>
<p>ആറേഴു വർഷം മുൻപ് തൃക്കുന്നപ്പുഴയിൽ പുലിമുട്ട് വന്നതോടെ തോട്ടപ്പള്ളി സ്പിൽവേക്ക് തെക്കു പടിഞ്ഞാറ് കടലിളക്കത്തിൽ കരിമണ്ണ് അടിച്ചുകേറി ഒരു പുതിയ ബീച്ച് രൂപം കൊള്ളുന്നു. വിനോദസഞ്ചാരികൾ വരവറിയിച്ചതോടെ ബീച്ച് സജീവമായി. പട്ടം വിൽപന മുതല്‍ പാനിപ്പൂരി വരെ പലര്‍ക്കും പല മാതിരി ഉപജീവന മാർഗങ്ങൾ തുറന്നുകിട്ടി. </p>
<p>കറവപ്പശുക്കളെ കൊടുത്ത കാശുമായി രാജസ്ഥാനിലേക്ക് തീവണ്ടി കയറിയ ലാസര്‍ ഒരു മാര്‍വാരി ആൺ കുതിരക്കൊപ്പം തോട്ടപ്പള്ളി പൊഴിമുഖത്ത് പൊങ്ങുകയായിരുന്നു. വെഞ്ചാമരംപോലെ ഇടതൂർന്ന് വാൽമുടിയും തിളങ്ങുന്ന കുഞ്ചിരോമങ്ങളും ഉള്ള വെളുമ്പന്‍ സുന്ദരനെ തേജസ്സെന്ന് പേരുചൊല്ലി വിളിച്ചു. തേജസ്സിനെ തൊട്ടു തലോടാനും സെൽഫിയെടുക്കാനും പുറത്തുകയറാനും ബീച്ചിലെത്തിയവർ പരസ്പരം മത്സരിച്ചു. </p>
<p>ചായക്കടയിലും ബാർബർ ഷോപ്പിലും റേഷൻകടയിലും മുട്ടോളം ഇറക്കമുള്ള വള്ളി നിക്കറുമിട്ട് കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ലാസർ ആളുകളിൽ കൗതുകം മാത്രമല്ല, ഒട്ടൊക്കെ പരിഹാസവും ജനിപ്പിച്ചു. അതേ ബീച്ചിൽ തോടുകപ്പലണ്ടി വിൽക്കാൻ ലാസറിന്റെ പഴേ കാമുകി സുധാമണി എത്തുന്നതോടെ വഴിത്തിരിവുകൾ വരികയായി. </p>
<p>ഒരിക്കല്‍കൂടി പ്രണയത്തിന്റെ മുന്തിരിവള്ളികൾ തളിർക്കുകയും മാതളനാരകം പൂവിടുകയും ചെയ്തു. </p>
<p>ഒരു മഴപ്പെയ്ത്തിൽ ബീച്ച് കാലിയായ നേരത്ത് സുധാമണിയെ മടിയിലിരുത്തി കാറ്റുവായ്ക്ക് എതിരെ നനഞ്ഞ കടമണ്ണിലൂടെ ലാസർ കുതിരയെ പറത്തി. ശരവണ ഭവനിൽ കൊണ്ടുപോയി പൊറോട്ടയും പെപ്പർ ചിക്കനും വാങ്ങിക്കൊടുത്തു. ആലപ്പുഴ സീതാസിന്റെ ബാൽക്കണിയിലിരുത്തി ബാഹുബലി സിനിമ കാണിച്ചു. </p>
<p>വിവരമറിഞ്ഞ സുധാകരൻ, ലാസറിനേം അയാളുടെ കിഴട്ടു കുതിരയേം ബീച്ചിലിട്ട് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതും പള്ളിമുക്കിലെ മുത്തിന്റെ ചായക്കടയിൽ വെച്ച് ഇരുവരും കൊമ്പുകോർത്തതും ഓര്‍ത്തുകൊണ്ടാണ് ആൽബി കുമാരകോടി പാലത്തിന്റെ ഇറക്കം ഇറങ്ങിയത്. </p>
<p>രായ്ക്ക് രാമാനം തോട്ടപ്പള്ളിയിലെ ബീച്ച് കലിപ്പ് കേറിയ കടൽത്തിരകൾ വിഴുങ്ങിയതോടെ ലാസറിനും തേജസ്സിനും ഉത്സാഹം കെട്ടു. ബീച്ചിന് പുനർജനി കിട്ടുമെന്നും അതോടെ, തന്റെ കഷ്ടപ്പാടുകൾക്കെല്ലാം അറുതിയുണ്ടാകുമെന്നും പ്രതീക്ഷിച്ച് നരച്ചുപോയ പകലുകൾ ഒന്നൊന്നായി അയാൾ എണ്ണിനീക്കുന്നു. </p>
<p>ഉച്ചതിരിഞ്ഞ് കുതിരയെ പല്ലന ആറിന്റെ തീരത്തെ പുൽത്തകിടിയിൽ മേയാൻവിട്ടിട്ട് സമീപത്തെ ബോട്ട് ജെട്ടിയിലോ കുമാരനാശാന്റെ കല്ലറക്ക് ചുറ്റുമുള്ള പുഷ്പവാടിയിലോ ആശാൻ പ്രതിമക്ക് ചുവട്ടിലോ ലാസർ സന്ദർശകരെ കാത്തിരിക്കും. </p>
<p>സ്‌കൂളും ഗുരുമന്ദിരവും ആശാൻ സ്മാരകവും ഒരേ കോമ്പൗണ്ടിൽ, മതിൽക്കെട്ടിന്റെ വേർതിരിവുകൾ ഏതുമില്ലാതെ പരസ്പരം സ്നേഹിച്ചും തൊട്ടും തലോടിയുമാണ് നിലകൊള്ളുന്നത്. </p>
<p>കെട്ടിയോന്റെ ചില നേരത്തെ പോക്കുവരവുകൾ കുമാരകോടി യു.പി.എസിലെ അരിവെപ്പുകാരി സുധാമണിയെ കാണാനാണെന്ന് മാർത്ത ലാത്തിവീശുമ്പോഴൊക്കെ, അല്ലെടി മൂതേവി അത് കുമാരനാശാനോടുള്ള ഇഷ്ടംകൊണ്ടാണെന്ന് ലാസർ തിരുത്തും. </p>
<p>അതിന് ഉപോദ്‌ബലകമായി ഒരു സംഭവകഥകൂടി ആശാന്റെ സ്മൃതികുടീരം സന്ദർശിക്കുന്നവരോട് അയാൾക്ക് പറയാനുണ്ട്. കഥ കേൾക്കുന്നവരെ ഡിസ്കൗണ്ട് നിരക്കിൽ കുതിരപ്പുറത്ത് കയറ്റുകയും സെൽഫി എടുക്കാൻ അനുവദിക്കുകയും ചെയ്യും.</p>
<p>ലാസർ പലകുറി ആവർത്തിച്ചിട്ടുള്ള കഥ പല്ലനയാറ്റിലെ ഓളങ്ങൾക്കുപോലും കാണാപാഠമാണ്. ഓരോ തവണയും അയാളതിലെ ഭാഷാപ്രയോഗങ്ങൾ തേച്ചുമിനുക്കി കൂടുതൽ സ്വാഭാവികമാക്കി. </p>
<p>(കുമാരകോടി യു.പി.എസിലെ ഹെഡ്മിസ്‌ട്രസും കവിയുമായ രാധാമണിക്കുഞ്ഞമ്മ ഇക്കാര്യത്തിൽ ലാസറെ സഹായിച്ചിരുന്നു.‌‌)</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849703-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020C3DndMnS6LbihebRHxnKntcjMiVIpssr4376621" data-watermark="false" style="width: 100%;" info-selector="#info_item_1778994378169">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778994378169"></div>
</div>
<p>‘‘അന്ന്, തൊള്ളായിരത്തി ഇരുപത്തിനാല് ജനുവരി മാസം, ഒരു കൊച്ചുവെളുപ്പാൻ കാലത്ത്...’’ </p>
<p>ലാസർ കഥ പറഞ്ഞു തുടങ്ങുകയായി. </p>
<p>‘‘ഞങ്ങളുടെ വല്യപ്പച്ചൻ, അതായത് എന്റെ അമ്മച്ചി ലീല ഡാനിയേലിന്റെ അപ്പനായ കൊച്ചൗസേപ്പ്, ചെറ്റപ്പുരയുടെ വാതില്‍ക്കല്‍ ആരോ ശക്തമായി തട്ടുന്നതു കേട്ടുകൊണ്ടാണ് ഉണർന്നെണീറ്റത്. </p>
<p>കരിപ്പട്ടിക്കയറുകൊണ്ട് കെട്ടിവെച്ച വാതിലഴിച്ച് നോക്കുമ്പോൾ ചൂട്ടുകറ്റയും വീശി തോട്ടപ്പള്ളി ചീപ്പിന്റെ സൂപ്രണ്ട് നിക്കുന്നു. പറഞ്ഞുനിൽക്കാന്‍ സമയമില്ല, വേഗം വള്ളമിറക്ക് കൊച്ചൗസേപ്പേ... അടിയന്തരമായി ഒരു വഴിവരെ പോകാനൊണ്ട്.” കോശിസാറ് ധൃതികൂട്ടി. </p>
<p>കേട്ടപാടെ വല്യപ്പച്ചൻ വള്ളമിറക്കി, അതും എന്തിനാണെന്ന് ഒരുവാക്കുപോലും മറുത്ത് ചോദിക്കാതെ.... </p>
<p>ഹിൽട്ടൺ സായിപ്പിന്റെ ബംഗ്ലാവിൽ താമസിക്കുന്ന കോശി സൂപ്രണ്ടും വല്യപ്പച്ചനും ചോദ്യങ്ങളോ ഉത്തരങ്ങളോ ആവശ്യമില്ലാത്ത തരത്തിൽ നല്ല സമരിയക്കാരാകുന്നു. ഒരേ പള്ളിക്കാരായ ഇരുവരും കുർബാന കൈക്കൊള്ളുന്നത് വട്ടയാൽ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഗബ്രിയേൽ അച്ചനിൽനിന്ന്. </p>
<p>കൊടും തണുപ്പിൽ സൂപ്രണ്ട് പറഞ്ഞവഴിയേ സർവശക്തിയുമെടുത്ത് വല്യപ്പച്ചൻ തുഴഞ്ഞു. </p>
<p>തോട്ടപ്പള്ളി ചീപ്പിന്റെ അധികാരി മാറുമറച്ച് കടും ചുവപ്പ് നിറത്തിലെ ഒരു കാശ്മീരിക്കമ്പിളി പുതച്ചിരുന്നു. </p>
<p>വല്യപ്പച്ചനാകട്ടെ തോർത്തുമുണ്ടുകൊണ്ട് തലയിൽ ഒരു വട്ടക്കെട്ട് കെട്ടിയിരുന്നു. </p>
<p>കുറ്റാക്കൂറ്റിരുട്ട്, വെള്ളത്തിന് മുകളിലെ കാഴ്ച മറച്ചുകൊണ്ട് നിന്ന പുകമഞ്ഞിനെ കീറിമുറിച്ച് ഓടിവള്ളത്തിന്റെ കുതിപ്പ്. </p>
<p>കോശിസൂപ്രണ്ടിന്റെ ഭാരിച്ച വർത്തമാനത്തിൽനിന്ന് അടുത്തെവിടെയോ ബോട്ട് മുങ്ങി അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായി. മുന്നിലെ വള്ളപ്പടിയിൽ ഇരിക്കുന്ന സൂപ്രണ്ട് കാഴ്ച വ്യക്തമാവാത്ത ഇടങ്ങളിൽ പച്ചോലച്ചുറ്റ് പിന്നിലേക്കാക്കി ചൂട്ടുകറ്റ വീശിയാളിക്കും. പേടിച്ചരണ്ട ഇരുട്ട് പിന്നിലേക്ക് വകഞ്ഞു മാറി മുന്നിലെ ജലപാത തെളിയും. </p>
<p>കിഴക്ക് വെള്ളകീറിയതും പാടെ അവരാ ദുരന്തഭൂമിയിൽ എത്തിച്ചേർന്നു. </p>
<p>ആളുകൾ കൂടിനിൽക്കുന്ന പല്ലനയാറ്റിന്റെ പടിഞ്ഞാറെ കരയിൽ, ആറ്റിലേക്ക് ചാഞ്ഞുനിൽക്കുന്ന പൂവരശിന്റെ ചുവട്ടിൽ, വല്യപ്പച്ചൻ വള്ളമടുപ്പിച്ച് ചരടു കെട്ടി. </p>
<p>ആറ് ഒടിയുന്ന ഭാഗത്ത്, കീഴ്മേൽ മറിഞ്ഞ് ഒരു ഭീമാകാരൻ ജലജീവിയെന്നപോലെ ട്രാവൻകൂർ കൊച്ചിൻ മോട്ടോർ സർവീസ് വക റെഡിമർ ബോട്ട്. </p>
<p>വിവരമറിഞ്ഞ് വള്ളങ്ങളിൽ തുഴഞ്ഞെത്തിയ സമീപവാസികള്‍ പലരെയും രക്ഷപ്പെടുത്തിയിരുന്നു. </p>
<p>കരക്കെത്തിയവർ ജലയാനത്തിനുള്ളിൽ ആണ്ടുപോയ പ്രിയപ്പെട്ടവരെ ഓർത്ത് അലമുറയിടുന്ന കാഴ്ച അത്യന്തം ഹൃദയഭേദകമായിരുന്നു. </p>
<p>കോശി സൂപ്രണ്ട് ഒരു പോക്കറ്റ് ഡയറിയെടുത്ത് രക്ഷപ്പെട്ടവരുടെ പേരും മേൽവിലാസവും കുറിക്കാൻ തുടങ്ങിയപ്പോൾ നാഗർകോവിലിൽനിന്നുള്ള കുമാരവേലുപ്പണിക്കരും അയ്യാവുപ്പണിക്കരും തിക്കിത്തിരക്കി മുന്നോട്ടുവന്നു. </p>
<p>ഇരുവരും ആലുവാ ചെങ്ങമനാട്ടെ യൂനിയൻ ടൈൽ വർക്ക് കമ്പനിയുടെ പാർട്ണര്‍മാരാണ്. </p>
<p>യാത്രയിൽ അവർക്കൊപ്പം കമ്പനിയുടെ മറ്റൊരു പാർട്ണർകൂടിയുണ്ടായിരുന്നു. അദ്ദേഹം അറിയപ്പെടുന്ന കവിയും സമുദായ നേതാവുമാണ്, നാമധേയം കുമാരനാശാനെന്ന്. ആളെ കാണുന്നില്ല. </p>
<p>ഔസേപ്പും പുഴയിൽ മീൻപിടിച്ചുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളികളും ചേർന്ന് അഞ്ചാറു പേരുടെ ശവം കരക്കടുപ്പിച്ചു. </p>
<p>കൊടൈക്കനാൽ ഇംഗ്ലീഷ് ക്ലബ് മാനേജർ സ്വാമിനാഥ അയ്യരുടെ കൈക്കുഞ്ഞിന്റെ ചേതനയറ്റ ശരീരം വല്യപ്പച്ചനാണ് ബോട്ടിന്റെ ലോവർ ഡക്കിലുള്ള ക്യാബിനിൽനിന്ന് ഉയർത്തിക്കൊണ്ടുവന്നത്. ദുഃഖം സഹിക്കാൻ കഴിയാതെ, തകർന്നുപോയ സ്വാമിനാഥ അയ്യരെ കോശിസൂപ്രണ്ടും കാർത്തികപ്പള്ളി തഹസിൽദാര്‍ കുമാരപിള്ളയും ചേർന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. </p>
<p>കലവറ വീട്ടിലെ കേശവപിള്ളയും പല്ലന പോറ്റിമാരും ദുരന്തവാർത്ത അറിഞ്ഞ് അവിടേക്ക് ഓടിയെത്തി. ഇനിയെന്തെന്നറിയാതെ വിറങ്ങലിച്ചുനിന്നവർക്ക് നേരെ ആ ജന്മിമാർ സഹായഹസ്തം നീട്ടി. </p>
<p>രക്ഷപ്പെട്ടവരിൽ കുറച്ചു പേരെ കേശവപിള്ള സ്വന്തം തറവാട്ടിലേക്ക് കൊണ്ടുപോയി. ഭക്ഷണം വിളമ്പി. മാറ്റിയുടുക്കാൻ വസ്ത്രങ്ങൾ നൽകി. മുറജപം കഴിഞ്ഞ് വരികയായിരുന്ന ബ്രാഹ്മണർക്ക് പല്ലന പോറ്റിമാരും തങ്ങളുടെ ഇല്ലത്തിൽ അഭയം കൊടുത്തു. </p>
<p>ഇനി ബോട്ട് ഉയർത്തിയാലേ ശേഷിക്കുന്നവരെ പുറത്തെടുക്കാൻ കഴിയൂ. </p>
<p>ബോട്ട് മാസ്റ്റർ ആറുമുഖൻ പിള്ളയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. നൂറിൽതാഴെ യാത്രക്കാരെ മാത്രം കയറ്റാൻ അനുമതിയുള്ള ബോട്ടിൽ അത്രയധികം യാത്രക്കാരെ കുത്തിനിറച്ചതിന്റെ ഉത്തരവാദി അയാൾ മാത്രമാണ്. കൂടാതെ, ഭാരിച്ച അളവിൽ ലഗേജ്‌ കയറ്റാനും അനുവദിച്ചിരുന്നു. രക്ഷപ്പെട്ടവർ മനസ്സുനൊന്ത് അറുമുഖൻ പിള്ളയെ ശപിച്ചു. ബോട്ടുയർത്താൻ ശേഷിയുള്ള കപ്പിയും വടവും കിട്ടാതെ വന്നതോടെ രക്ഷാപ്രവർത്തനം വളരെ നേരത്തേ അവസാനിപ്പിക്കേണ്ടിവന്നു. </p>
<p>ഒരു പകൽ എരിഞ്ഞടങ്ങിയില്ല, പല്ലനയാറിന്റെ ഇരുകരകളും ശ്മശാന ഭൂമിയായി. പലപല നാടുകളിൽനിന്ന് വന്നവർ, വെവ്വേറെ ജാതിയിൽപെട്ടവർ, അപ്പുറത്തും ഇപ്പുറത്തും ഒക്കെയായി വെറും ആറടി മണ്ണിൽ സമാധാനത്തോടെ ഉറങ്ങാൻ കിടന്നു. </p>
<p>പിറ്റേന്ന് രാവിലെതന്നെ ബോട്ടപകടം അറിഞ്ഞെത്തിയ വൻ ജനാവലി ആറിന്റെ ഇരുകരകളിലും നിലയുറപ്പിച്ചിരുന്നു. </p>
<p>പാതി ഉയർത്തിയ ബോട്ടിലെ അപ്പർ ഡക്കിൽ കുടുങ്ങിക്കിടന്ന രണ്ട് മൃതശരീരംകൂടി വല്യപ്പച്ചൻ പുറത്തേക്കെടുത്തു. </p>
<p>അതിലൊന്ന്... </p>
<p>അതാരുടേത് എന്നറിയാൻ കേൾവിക്കാരിൽ ആകാംക്ഷ തെഴുക്കുമ്പോൾ ലാസർ തെല്ലിട നിശ്ശബ്ദനാകും. പൊടിഡപ്പിയിൽനിന്ന് ഒരു നുള്ളെടുത്ത് മൂർധാവിലക്ക് വലിച്ചു കേറ്റും. അപ്പോൾ അയാളുടെ കൈത്തണ്ടയിലെ രോമകൂപങ്ങളും തളർന്ന ഞരമ്പുകളും വിജൃംഭിച്ചുനിൽക്കും. സന്ദർഭത്തിന് അനുയോജ്യമായ വിധത്തിൽ ആശാന്റെ രണ്ടുവരി കവിത ഈണത്തിൽ ചൊല്ലും:</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849702-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020zkiozowL23aqaY8GQJLXzZtAYNDy7ORD4332262" data-watermark="false" style="width: 100%;" info-selector="#info_item_1778994333717">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778994333717"></div>
</div>
<p>1‘‘അന്തമില്ലാത്തൊരാഴത്തിലേക്കിതാ </p>
<p>ഹന്ത താഴുന്നു, താഴുന്നു കഷ്ടം!’’ </p>
<p>കുമാരനാശാനെ മുങ്ങിയെടുത്തത് സ്വന്തം വല്യപ്പച്ചൻ ആണെന്ന ലാസറിന്റെ അവകാശവാദത്തെ രേഖപ്പെടുത്താത്ത ചരിത്രം എന്നനിലയിൽ ആരും മുഖവിലക്കെടുത്തിട്ടില്ല. എന്തിന് മാർത്തപോലും അയാളെ അവിശ്വസിച്ചു. </p>
<p>പാലത്തിന്റെ ഇടതുവശം ചേർന്ന് ആൽബി താഴേക്കിറങ്ങി, ഇടറോഡിലൂടെ മുന്നോട്ടു നടന്നു. അവിടെ ഗുരുമന്ദിരത്തിന്റെ മണ്ഡപത്തില്‍ ധ്യാനനിരതനായ നിലയിൽ ഒരാളിരുപ്പുണ്ട്, പൂജാരിയാവണം. </p>
<p>ആൽബി അദ്ദേഹത്തോട് അപ്പനെക്കുറിച്ച് അന്വേഷിച്ചു. </p>
<p>പരമ കാരുണികൻ 2ചിന്നസ്വാമിയുടെ കല്ലറയിലേക്ക് വിരൽചൂണ്ടി ഇപ്രകാരം മൊഴിഞ്ഞു: </p>
<p>‘‘അവിടെ ഒരാൾ താങ്കളെ കാത്തിരിക്കുന്നു. നമ്മുടെ ശിഷ്യനാണ്... അങ്ങോട്ട് ചെന്നാലും.... എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമാകും.’’ </p>
<p>ആൽബി ഗുരുമന്ദിരവും സ്‌കൂൾ മുറ്റവും കടന്ന് ആശാന്റ കല്ലറക്ക് സമീപത്തേക്ക് ചെന്നു. </p>
<p>ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശത്തിൽ സ്മൃതികുടീരവും പരിസരവും പകൽവെളിച്ചത്തിലെന്നപോലെ പ്രകാശിച്ചിരുന്നു. </p>
<p>അവിടെ, ആറ്റിലേക്കിറങ്ങുന്ന ആദ്യ പടവുകളിലൊന്നിൽ, ഒഴുക്ക് നിലച്ച വെള്ളത്തെ നോക്കിയിരിക്കുന്ന ആളിന്റെ തലവട്ടം കണ്ടതും ആൽബി ഓടിയടുത്തു. </p>
<p>അപ്പനെ പ്രതീക്ഷിച്ചിടത്ത് കറുത്ത കോട്ടും മഞ്ഞഷാളും ധരിച്ച മറ്റൊരാൾ! </p>
<p>എവിടയോ കണ്ടുമറന്ന മുഖം. </p>
<p>എത്ര ആലോചിച്ചിട്ടും എവിടെയാ​െണന്ന് ഓർമ വന്നില്ല. </p>
<p>ആൽബിയുടെ ശബ്ദം ആ രാത്രിയുടെ നിശ്ശബ്ദതയെ ഭംഗപ്പെടുത്തി: </p>
<p>‘‘നിങ്ങളാരാണ്? ഇവിടെയെന്തെടുക്കുന്നു?’’ </p>
<p>‘‘ഞാൻ കുമാരു, ഇപ്പോൾ ഈ സ്മൃതികുടീരത്തിന്റെ കാവൽക്കാരൻ.’’ </p>
<p>ആൽബി താനീ അസമയത്ത് കുമാരകോടിയിൽ എത്തിച്ചേരാന്‍ ഇടയായതിന്റെ കാരണം വ്യക്തമാക്കി. </p>
<p>‘‘വിഷമിക്കണ്ട. ലാസർ അല്‍പം മുമ്പുവരെ ഇവിടെ ഉണ്ടായിരുന്നു. കുതിരയുമായ് തോട്ടപ്പള്ളി ബീച്ചിലേക്ക് പോയി.” </p>
<p>“അവിടെ ബീച്ച് ഒന്നുമില്ല. എല്ലാം അപ്പന്റെ ഓരോതരം ഭ്രാന്തുകളാണ്.’’ </p>
<p>കടലെടുത്ത ബീച്ച് തിരികെവരുമെന്ന് വിശ്വസിക്കുന്ന ലാസർ പല രാത്രികളിലും അവിടെ പോയിനിൽക്കാറുണ്ട്. ഒടുവിൽ നിരാശനായി മടങ്ങും. </p>
<p>കാവൽക്കാരന്റെ മടിത്തട്ടില്‍ വിശ്രമിക്കുന്ന, സുന്ദരിയായ യുവതിയുടെ പുറംചട്ടയുള്ള ഗ്രന്ഥത്തിലേക്ക് ഉറ്റുനോക്കി ആൽബി ചോദിച്ചു. </p>
<p>‘‘കവിതയാണോ?’’ </p>
<p>‘‘അതെ, കരുണ എന്നാണ് പേരിട്ടിരിക്കുന്നത്. വേണമെങ്കിൽ ഇന്നത്തെ മനുഷ്യർക്ക് നഷ്ടമായിപ്പോയ കാരുണ്യത്തിന്റെ മറ്റൊരു മുഖമെന്നും പറയാം.’’ </p>
<p>ഭൂതകാലത്തിന്റെ പുഴയിലേക്ക് ആണ്ടിറങ്ങിയ കാവൽക്കാരന്റെ കണ്ണുകൾ പൊടുന്നനെ ആർദ്രമായി. നാലുഭാഗത്തുനിന്നും കാറ്റ് ശക്തമായി വീശിയടിച്ചു. ഇലഞ്ഞിമരത്തിന്റെ ചില്ലകൾ ഉലഞ്ഞ് ഇലകളും മഞ്ഞനിറത്തിലെ കുഞ്ഞുപൂക്കളും അവരുടെ മേൽ പാറിവീണു. </p>
<p>പെട്ടെന്ന് മഴ ചാഞ്ഞുപെയ്യാൻ തുടങ്ങി. </p>
<p>നനയാതിരിക്കാൻ അവർ കല്ലറയെ മൂടിനിൽക്കുന്ന സ്മൃതി കുടീരത്തിന് അകത്തുകയറിയിരുന്നു. </p>
<p>നെറ്റിയിൽനിന്നും കണ്ണുകളിലേക്ക് ഒലിച്ചിറങ്ങിയ മഴവെള്ളത്തെ വിരൽ വൈപ്പർകൊണ്ട് വടിച്ചുമാറ്റുന്നതിനിടയിൽ ആൽബി പറഞ്ഞു. </p>
<p>‘‘ഇവിടെ വരുന്നവരോട് കള്ളക്കഥകൾ പറഞ്ഞ് ചില്ലറ ഒപ്പിക്കുന്നതാണ് അപ്പന്റെ ഇപ്പൊഴത്തെ ഹോബി.’’ </p>
<p>‘‘കള്ളക്കഥകളോ, ഒരുപാട് അസത്യങ്ങൾ പ്രചരിപ്പിക്കുന്നവരുണ്ട്. അവർക്കിടയിൽ ലാസറാണ് സത്യം.’’ </p>
<p>ആൽബി ഒന്ന് ഞെളിഞ്ഞിരുന്നു. അപ്പോൾ അപ്പൻ പറഞ്ഞുനടക്കുന്നതൊക്കെ ശരിയാ​െണന്ന് അംഗീകരിക്കാൻ ആളുണ്ടായിരിക്കുന്നു! </p>
<p>കാവൽക്കാരൻ അടുത്തുള്ള റാക്കിൽ അടുക്കിവെച്ചിരിക്കുന്ന പത്രക്കെട്ടിൽനിന്ന് ഒരെണ്ണം വലിച്ചെടുത്തു. എന്നിട്ട് ആൽബിയുടെ നേർക്ക് വിടർത്തിപ്പിടിച്ചു. </p>
<p>‘കുമാരനാശാനെ വര്‍ഗീയവാദികള്‍ അപായപ്പെടുത്തിയത്’ -ആരുടെയോ വിഷം വമിക്കുന്ന പ്രസംഗം വലിയ തലക്കെട്ടോടെ അതിൽ അച്ചടിച്ചിരുന്നു. </p>
<p>‘‘കണ്ടില്ലേ, സ്നേഹത്തെ അഖിലസാരമൂഴിയിലെഴുതിയ കവിയെയും അവർ വെറുതെവിടുന്നില്ല. ഇല്ലാക്കഥകള്‍ പറഞ്ഞ് സോദരത്വേന വാഴേണ്ടുന്ന ഇടം മലീമസമാക്കുന്നു.’’ </p>
<p>ആല്‍ബിയോട് അതുപറയുമ്പോള്‍ കുമാരുവിന്റെ മുഖം മ്ലാനമായിരുന്നു. </p>
<p>അപ്പോൾ ഒരു യാത്രാബോട്ട് ഉച്ചത്തിൽ ശബ്ദിച്ചുകൊണ്ട് പല്ലനയാറിന്റെ കൊടുംവളവ് തിരിഞ്ഞു. കല്ലറയുടെ ചില്ല്‌ മൂടിയിൽ ജനനവും മരണവും തീയതി കുറിച്ച അക്കങ്ങളിൽ ഒരുമാത്ര അവന്റെ കണ്ണുകൾ ഉടക്കിനിന്നു. </p>
<p>കാവൽക്കാരൻ എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ യന്ത്രത്തിന്റെ കട കട ശബ്ദത്തിൽ മുങ്ങിപ്പോയി. </p>
<p>ബോട്ടിന്റെ മുന്നിലെ ഹെഡ് ലൈറ്റിന്റെ പ്രകാശം കൊള്ളിമീൻപോലെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നതും നോക്കിനിന്ന ആൽബി മഴ തോർന്നത് അറിഞ്ഞില്ല. </p>
<p>കുമാരു എന്ന കാവൽക്കാരനോട് യാത്രപറഞ്ഞ് അവൻ തിരികെ നടന്നു. </p>
<p>അപ്പോള്‍ ഗുരുമന്ദിരത്തിന് മുന്നിൽ ആരും ഉണ്ടായിരുന്നില്ല. </p>
<p>വീണ്ടും പ്രധാന റോഡിലെത്തി, നേരെ പടിഞ്ഞാറോട്ട് നടന്നു. </p>
<p>സമയം മൂന്നുമണി കഴിഞ്ഞിരുന്നു. </p>
<p>വിചിത്രമായ ഒരു രാത്രിയാണ് കണ്‍മുന്നിലൂടെ പടംപൊഴിച്ച് പോകുന്നതെന്ന് ആൽബിക്ക് തോന്നി. </p>
<p>തോട്ടപ്പള്ളി കടപ്പുറത്തേക്കെത്താൻ ഹാർബറിലൂടെ എളുപ്പവഴിയുണ്ട്, എന്നാൽ, ഹാർബർ കടന്ന് പൊഴിമുഖം വഴി പോകണമെന്നു മാത്രം. </p>
<p>അൽപം മുൻപ് പെയ്തൊഴിഞ്ഞ മഴ തണുപ്പിന്റെ കാഠിന്യം ചോർത്തിക്കളഞ്ഞിരുന്നു. </p>
<p>ആൽബി നടന്നും ഓടിയും ഐസ് ഫാക്ടറിയുടെ മുന്നിലെത്തി.അവിടെനിന്നും ഇടതുഭാഗത്തേക്ക് തിരിയുന്ന കടപ്പുറം റോഡിലൂടെ വെച്ചുപിടിച്ചു. അടഞ്ഞുകിടന്ന ഹാർബറിന്റെ ഗേറ്റ് തള്ളിത്തുറന്ന് ഉള്ളിൽ കയറി. ബോട്ടുകളും വള്ളങ്ങളും മീൻപിടിക്കാൻ പോകാനുള്ള തയാറെടുപ്പിലാണ്. ഹാർബറിന്റെ പ്ലാറ്റ്ഫോമിലൂടെ നടന്ന് കൽക്കെട്ടിൽ കയറി തീരത്തിറങ്ങി.പൊഴിമുഖത്തെ മൺകൂനയിൽ കയറിനിന്ന് പരിസരമെല്ലാം വീക്ഷിച്ചു. കൺമുന്നിലെ അത്ഭുതത്തെ വിശ്വസിക്കാനും അവിശ്വസിക്കാനും കഴിയാത്ത അവസ്ഥയിൽ ആൽബി കുഴങ്ങി. </p>
<p>അതാ, ഒരിക്കൽ വിഴുങ്ങിയ മണപ്പുറത്തെ കടൽ തിരികെ കക്കിവെച്ചിരിക്കുന്നു! ബീച്ചിന്റെ ഒത്തനടുക്ക് വിജിഗീഷുവായ ഒരു യോദ്ധാവിനെപ്പോലെ കുതിരപ്പുറത്ത് പടിഞ്ഞാറൻ ചക്രവാളം നോക്കിനിൽക്കുന്ന അപ്പൻ! ആ കാഴ്ച കണ്ട് ആനന്ദിക്കുന്ന മകര ചന്ദ്രനും നക്ഷത്രങ്ങളും. </p>
<p>ആൽബി പൊതമണ്ണിലൂടെ നിർത്താതെ ഓടി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849701-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ipZeWeuARh6Z1fYjcPvfk4FiXOuuLUZH4294140" data-watermark="false" style="width: 100%;" info-selector="#info_item_1778994295361">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778994295361"></div>
</div>
<p>ബീച്ചിൽ അടിച്ചുകയറിയ ചെളിയിൽ കാലുകൾ പലകുറി പൂണ്ടുപോയി. ഒരുവേള അവൻ മുഖമടിച്ച് വീണു. അവിടെനിന്നും പിടഞ്ഞെണീറ്റു. കുതിച്ചും കിതച്ചും എങ്ങനെയൊക്കെയോ അപ്പന് സമീപമെത്തി. ലാസറിന്റെ കണ്ണുകളിൽ ഒരിക്കൽ കെട്ടുപോയ പ്രകാശത്തിളക്കം വീണ്ടും ഒളിമിന്നുന്നത് അവൻ കണ്ടറിഞ്ഞു. </p>
<p>നിരാശയാൽ തളർന്നുപോയ ഒരുവന്റെ ശരീരഭാഷ അടപടലെ മാറിപ്പോയിരിക്കുന്നു! ആൽബി അപ്പന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് മടിയിലേക്ക് തലചായ്ച്ച് കിതപ്പാറ്റി. </p>
<p>‘‘എടാ അപ്പാ, ഞാൻ എവിടെയെല്ലാം അന്വേഷിച്ചു. ഈ രാത്രീന്ന് പറേന്നത് മനുഷ്യേന്മാർക്ക് ഒറങ്ങാനുള്ളതാണ്. മറ്റുള്ളവരെ തീ തീറ്റിക്കാനുള്ളതല്ല.’’ </p>
<p>അപ്പൻ നിലാവ് നാണിക്കുംവിധം വെളുക്കെ ചിരിച്ചു. എന്നിട്ട് അവന്റെ ചുരുളൻമുടിയിഴയിൽ വിരലോടിച്ചുംകൊണ്ട് ഏറ്റം നിഷ്കളങ്കമായ് ചോദിച്ചു. </p>
<p>‘‘ഞാനിവിടെയുണ്ടെന്ന് നിനക്ക് എങ്ങനെ മനസ്സിലായി?’’ </p>
<p>‘‘കുമാരകോടിയിലെ വാച്ചർ പറഞ്ഞു.’’ </p>
<p>‘‘വാച്ചറോ? ഏത് വാച്ചർ, അവിടെ അങ്ങനെ ഒരാളില്ല.” </p>
<p>അപ്പന്റെ തീര്‍പ്പില്‍ ആല്‍ബി കുഴങ്ങി. ജലസമാധിയടഞ്ഞ നിരവധി ബോട്ട് യാത്രക്കാരെ മണ്ണിൽ അടക്കം ചെയ്ത ഇടമാണ്. </p>
<p>ഓര്‍ക്കുന്തോറും വല്ലാത്തൊരു ഭയപ്പാടിന്റെ ചുറ്റിപ്പിടുത്തത്തില്‍ അവന്റെ ശരീരംവിറകൊണ്ടു. കുമാരകോടിയിൽ നടന്നതെല്ലാം വള്ളിപുള്ളി വിടാതെ അപ്പനെ പറഞ്ഞു കേൾപ്പിച്ചു. ലാസർ ഒരു നിമിഷം ആകാശത്തേക്ക് നോക്കി. നക്ഷത്രങ്ങളിൽ ഏറ്റം പ്രകാശിക്കുന്ന ഒരെണ്ണം പരിചിതഭാവത്തില്‍ ഇമ ചിമ്മി. </p>
<p>“നീ കേറ്, എനിക്കെല്ലാം മനസ്സിലായി.” </p>
<p>ലാസർ കുതിരയുടെ കടിഞ്ഞാൺ മുറുക്കി. ആൽബി ഒരു കുതിപ്പിൽ തേജസ്സിന്റെ പുറത്തേക്ക് ചാടിയമർന്നു. യജമാനന്റെ ഇംഗിതം മനസ്സിലാക്കിയ കുതിര, അതിന്റെ യൗവനകാലം പിന്നിട്ടെങ്കിലും സര്‍വശക്തിയും കാലുകളിൽ ആവാഹിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. </p>
<p>ആ രാത്രി വേഗം പുലരരുതെന്ന് അപ്പനും മകനും ഒരുപോലെ ആഗ്രഹിച്ചു. </p>
<p>“ദാ, അവിടെയാണ് അയാള്‍ ഇരുന്നത്.” </p>
<p>ആൽബി പടവുകളിലേക്ക് വിരൽ ചൂണ്ടിയ ഇടം പക്ഷേ ശൂന്യമായിരുന്നു. അവർ പരിസരമെല്ലാം തിരഞ്ഞ്‌ നിരാശരായി ആദ്യം നിന്ന ഭാഗത്തേക്ക് തന്നെ മടങ്ങിയെത്തി.അപ്പോഴേക്കും കോഴി മൂന്ന് വട്ടം കൂവിയിരുന്നു. കാവൽക്കാരൻ ഇരുന്ന കൽപടവിൽ ആരോ ബോധപൂർവം മറന്നുവെച്ച ഉപഹാരംപോലെ കരുണയുടെ ഒരു കോപ്പി. </p>
<p>തീർഥജലം കണക്കെ ലാസറത് കൈക്കുമ്പിളിൽ കോരിയെടുത്തു. </p>
<p>അപ്പോൾ പല്ലനയാറിന്റെ അതേ വളവിൽ, അടിത്തട്ടിൽനിന്ന് ജീവന്റെ നിശ്വാസം ഉദകപ്പോളകൾപോലെ ഉയിർത്തുവന്നു. ഇള കാറ്റിൽ പവിഴമല്ലിയുടെ വീണ പൂവുകൾ ജലോപരിതലത്തിൽ പുഷ്പചക്രമൊരുക്കി. തേന്മാവിന്റെ കൊമ്പിലിരുന്ന് ഗ്രാമവൃക്ഷത്തിലെ കുയില്‍ ഇങ്ങനെ പാടാൻ തുടങ്ങി: </p>
<p>3 ‘‘ഉത്പന്നമായതു നശിക്കു, മണുക്കൾ നിൽക്കും </p>
<p>ഉത്പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും </p>
<p>ഉത്പത്തി കർമ്മഗതിപോലെ വരും ജഗത്തിൽ </p>
<p>കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ.’’ </p>
<p>==========================</p>
<p><font color="#ff0000">1. ‘ദുരവസ്ഥ’യിലെ വരികൾ </font></p>
<p><font color="#ff0000">2. കുമാരനാശാൻ </font></p>
<p><font color="#ff0000">3. ‘വീണപൂവി’ലെ വരികൾ </font></p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1520602</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1520602</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,25 MAY 2026]]></category>
<dc:creator><![CDATA[മ​ധു തൃ​പ്പെ​രു​ന്തു​റ]]></dc:creator>
<pubDate>Mon, 18 May 2026 04:16:09 GMT</pubDate>
</item>
<item>
<title><![CDATA[ദ​ലി​ത് വോ​ട്ടു​ക​ൾ 
ദ​ലി​ത് ഐ​ക്യ​ത്തി​ന്]]></title>
<description/>
<enclosure length="106567" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849682-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849682-untitled-1.gif'/><figcaption><p>ചി​​ത്രീ​​ക​​ര​​ണം: തോ​​ലി​​ൽ സു​​രേ​​ഷ്​</p><span class='copyright'></span></figcaption></figure><blockquote>
 2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ദലിത് രാഷ്ട്രീയ മുന്നണി തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ദലിത് സമൂഹത്തിൽ ഉയർന്ന വിവിധതരം ചർച്ചകളെ കുറിച്ചും എഴുതുന്നു. 
</blockquote>
<p>ദ​ലി​ത് രാ​ഷ്ട്രീ​യ ​മു​ന്ന​ണി 2000 ഒ​ക്ടോ​ബ​ർ-ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് തെര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം, ക​ടു​ത്തു​രു​ത്തി, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം; ഇ​ടു​ക്കി ജി​ല്ല​യി​ലെ ഇ​ടു​ക്കി, തൊ​ടു​പു​ഴ; എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പി​റ​വം, കോ​ത​മം​ഗ​ലം, ഞാ​റ​ക്ക​ൽ, വ​ട​ക്കേ​ക്ക​ര, തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ടു​ങ്ങ​ല്ലൂ​ർ, നാ​ട്ടി​ക എ​ന്നീ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ 30ലേ​റെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്​​ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ക​യും ചി​ല​യി​ട​ങ്ങ​ളി​ൽ സ്വ​ത​ന്ത്ര​ സ്​​ഥാ​നാ​ർഥി​ക​ളെ പി​ന്തു​ണ​ക്കുക​യും ചെ​യ്തു. </p>
<p>‘ദ​ലി​ത് വോ​ട്ടു​ക​ൾ ദ​ലി​ത് ഐ​ക്യ​ത്തി​ന്’ എ​ന്ന​താ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഷ്ട്രീ​യ മു​ന്ന​ണി​യു​ടെ പ്ര​ഖ്യാ​പി​ത സ​മീ​പ​നം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​ക എ​ന്ന​തി​ന​ർ​ഥം രാ​ഷ്ട്രീ​യാ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും ദ​ലി​ത് രാ​ഷ്ട്രീ​യ മു​ന്ന​ണി​യു​ടെ ഉ​ദ്ദേ​ശ്യം വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ച്ച് ദ​ലി​ത് ഐ​ക്യം നി​ല​നി​ർ​ത്തു​കയാ​ണെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ദ​ലി​ത് രാ​ഷ്ട്രീ​യ​ത്തി​ന്റെ പ്ര​ചാ​ര​ണ​ത്തി​നാ​യി​രു​ന്നു ഊ​ന്ന​ൽ. ഇ​ത​ര ദ​ലി​ത് സം​ഘ​ട​ന​ക​ളും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ സം​ഘ​ട​ന​ക​ളും സം​യു​ക്ത സ​മി​തി​ക​ളും ദ​ലി​ത് ൈക്ര​സ്​​ത​വ സം​ഘ​ട​ന​ക​ളു​മെ​ല്ലാം വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും മു​ന്ന​ണി​ക​ളു​ടെ​യും ഭാ​ഗ​മാ​യി മാ​റു​ന്ന പ​തി​വ് സ​മ്പ്ര​ദാ​യ​ത്തി​ന് പ​ക​ര​മാ​യി​ട്ടാ​ണ് ദ​ലി​ത​ർ​ക്കി​ട​യി​ൽ സ​വി​ശേ​ഷ​മാ​യൊ​രു രാ​ഷ്ട്രീ​യ​മു​ഖം തു​റ​ക്കാ​ൻ ഡി.​എ.​എ​സ് ശ്ര​മി​ച്ച​ത്. മു​ന്ന​ണി സ്​​ഥാ​നാ​ർ​ഥി​ക​ൾ മത്സരി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം ദ​ലി​ത് രാ​ഷ്ട്രീ​യം സ​ജീ​വ ച​ർ​ച്ച​യാ​യി. കോ​ൺ​ഗ്ര​സ്​ രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും ക​മ്യൂ​ണി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തി​ന്റെ​യു​മെ​ല്ലാം പൊ​തു​മ​ണ്ഡ​ല​ത്തി​ലാ​ണ് ദ​ലി​ത് രാ​ഷ്ട്രീ​യം ഉ​ന്ന​യി​ക്ക​പ്പെ​ട്ട​ത്. </p>
<p>ഒ​രു മ​തേ​ത​രം ജ​നാ​ധി​പ​ത്യ ​സ​മൂ​ഹ​ത്തി​ൽ ദ​ലി​ത് രാ​ഷ്ട്രീ​യം ജാ​തീ​യ​വും വി​ഭാ​ഗീ​യ​വു​മാ​വി​ല്ലേ എ​ന്ന ആ​ശ​ങ്ക തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ​പോ​ലും മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ മാ​ത്ര​മാ​യി ശക്ത​മാ​യി നി​ല​നി​ന്നി​രു​ന്നു. ദ​ലി​ത് രാ​ഷ്ട്രീ​യ പ​റ​യു​ന്ന​ത് മ​റ്റു​ള്ള​വ​രു​ടെ വോ​ട്ടു​ക​ൾ നേ​ടു​ന്ന​തി​ന് ത​ട​സ്സ​മാ​കു​മെ​ന്നാ​ണ് ഇ​ത്ത​ര​ക്കാ​ർ ക​രു​തി​യി​രു​ന്ന​ത്. ഈ ​സ​മീ​പ​ന​മു​ണ്ടാ​യി​രു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ദ​ലി​ത് രാ​ഷ്ട്രീ​യം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ ത​ട​സ്സ​മു​ണ്ടാ​യി. സാ​മ്പ​ത്തി​ക വൈ​ഷ​മ്യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണക്കു​റ​വും പൊ​തു​പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ങ്ങ​ളും ഭീ​ഷ​ണി​ക​ളും എ​ല്ലാം വി​ജ​യ​ക​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ത​ട​സ്സ​മാ​യി​രു​ന്നുവെ​ങ്കി​ലും മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും മു​ന്ന​ണി​ക​ൾ​ക്കും തു​ട​ക്ക​ത്തി​ൽത​ന്നെ ദ​ലി​ത് രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലി​ന് ഗൗ​ര​വ​പൂ​ർവം നോ​ക്കി​ക്കാ​ണേ​ണ്ടി വ​ന്നു. </p>
<p>ദ​ലി​ത് രാ​ഷ്ട്രീ​യ​ത്തി​ന് സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളും ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ ദ​ലി​ത് സ്​​ഥാ​നാ​ർഥി​ക​ളെ നി​ർ​ത്തി മത്സരി​ക്കാ​ൻ ത​യാ​റാ​യ​ത് അ​തു​കൊ​ണ്ടാ​ണ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​രി​ൽനി​ന്ന് ഭി​ന്ന​മാ​യി രാ​ഷ്ട്രീ​യ സം​വ​ര​ണ​മി​ല്ലാ​ത്ത ദ​ലി​ത് ൈക്ര​സ്​​ത​വ​രെ ഐ​ക്യ​കേ​ര​ളം അ​ധി​കാ​ര മ​ണ്ഡ​ല​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​നു​ഭ​വം ന​ന്നേ വി​ര​ള​മാ​യി​രു​ന്നു. എ​ന്നാ​ൽ, പൊ​തുമ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടി സ്​​ഥാ​നാ​ർഥി​ക​ളെ നി​ർ​ത്തി മത്സരി​പ്പി​ക്കാൻ രാ​ഷ്ട്രീ​യ മു​ന്ന​ണി ത​യാ​റാ​യ​തോ​ടെ മു​ഖ്യ​ധാ​ര പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളും പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ദ​ലി​ത് ൈക്ര​സ്​​ത​വ സ്​​ഥാ​നാ​ർഥി​ക​ൾ ഉ​ൾ​പ്പെ​ടെ ദ​ലി​ത​രെ ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ നി​ർ​ത്തി മത്സരി​പ്പി​ക്കാ​ൻ ത​യാ​റാ​യി. </p>
<p>ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ദ​ലി​ത് രാ​ഷ്ട്രീ​യ മു​ന്ന​ണി സ്​​ഥാ​നാ​ർ​ഥിക​ളെ നേ​രി​ട​ാ​ൻ ദ​ലി​ത് സ്​​ഥാ​നാ​ർഥി​ക​ളെ ത​ന്നെ​യാ​ണ് ഇ​രു ​മു​ന്ന​ണി​ക​ളും ക​ണ്ടെ​ത്തി​യ​ത്. ദ​ലി​ത് രാ​ഷ്ട്രീ​യ​ത്തെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഇ​ത് വ്യക്ത​മാ​ക്കി​യ​ത്. ദ​ലി​ത​ർ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ​ല സം​ഘ​ട​ന​ക​ളി​ലെ​യും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ രാ​ഷ്ട്രീ​യ മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ക്കു​ക​യും തെര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ ഇ​ട​പെ​ടു​ക​യും ചെ​യ്തു. കെ.​പി.​എം.​എ​സ്​ പോ​ലു​ള്ള ജാ​തി സം​ഘ​ട​ന​ക​ളി​ൽപെ​ട്ട​വ​ർ​പോ​ലും അ​തി​ന് ത​യാ​റാ​യി. ജാ​തി/​ഉ​പ​ജാ​തി ചി​ന്ത​ക​ളെ​യും വി​ല​ക്കു​ക​ളെ​യും മ​ത​ഭി​ന്ന​ത​ക​ളെ​യു​മെ​ല്ലാം മ​റി​ക​ട​ന്നാ​ണ് പ​ല​രും ഈ ​പ്ര​ക്രി​യ​യി​ൽ സ​ഹ​ക​രി​ച്ച്. </p>
<p>തെര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഐ​ക്യ​സ​മി​തി ത​ന്നെ കാ​ണു​ക​യി​ല്ലെ​ന്ന് ദ​ലി​ത് സം​ഘ​ട​ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ചി​ല​ർ വി​ല​യി​രു​ത്തു​ക​യു​ണ്ടാ​യെ​ങ്കി​ലും തെര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സ​ഹ​ക​രി​ച്ച പ​ല​രും പി​ന്നീ​ട് ഐ​ക്യ​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യി മാ​റു​ന്ന​താ​ണ് ക​ണ്ട​ത്. സ്​​ഥാ​നാ​ർഥി​ക​ൾ ഉ​ൾ​പ്പെ​ടെ. സ്വാ​ശ്രി​ത​മാ​യൊ​രു നീ​ക്ക​മാ​യി​രു​ന്നു ഇ​ത്. ആ​രു​മാ​യും ധാ​ര​ണ​ക​ളോ കൂ​ട്ടു​കെ​ട്ടു​ക​ളോ ഇ​ല്ല. സ്​​ഥാ​നാ​ർ​ഥി​ക​ൾ ആ​വു​ക​യും ന​ക്കാ​പ്പി​ച്ച​ക്കാ​യി പി​ന്മാ​റു​ക​യും ചെ​യ്യു​ന്ന അ​ട​ക്കം തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വമ​തി​പ്പു​ക​ൾ​ക്ക് അ​റു​തിവ​രു​ത്താ​നാ​യി. മ​ദ്യ​വും പ​ണ​വും ഒ​ഴു​ക്കി ദ​ലി​ത് വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കു​ന്ന പ​തി​വ് നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്താ​നാ​യി. ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ​തും ല​ളി​ത​വു​മാ​യ പ്ര​ച​ാര​ണരീ​തി​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ട് രാ​ഷ്ട്രീ​യ മു​ന്ന​ണി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ഴി​മ​തിമുക്ത​മാ​യി​രു​ന്നു എ​ന്ന​ത് മ​റ്റൊ​രു കാ​ര്യം. </p>
<p>പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന​റി​യാ​വു​ന്ന ഒ​രു രാ​ഷ്ട്രീ​യ മത്സര​ത്തി​നാ​ണ് രാ​ഷ്ട്രീ​യ മ​ണ്ണി​ൽ തയാ​റാ​യ​ത്. ദ​ലി​ത് വോ​ട്ടു​ക​ൾ​കൊ​ണ്ട് മാ​ത്രം വി​ജ​യി​ക്കാ​വു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ പ​രി​മി​ത​മാ​യി​രി​ക്കും. ദ​ലി​ത​രു​ടെ അം​ഗ​ബ​ല​ത്തെ സാ​മു​ദാ​യി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും സ​മാ​ഹ​രി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ഏ​ത് പ​ഞ്ചാ​യ​ത്തി​ലും ദ​ലി​ത​ർ​ക്ക് ആ​യി​ര​മോ അ​തി​ൽ അ​ധി​ക​മോ വോ​ട്ടു​ക​ൾ ഉ​ണ്ടെ​ന്ന​ത് വ​സ്​​തു​ത​യാ​ണ്. ദ​ലി​ത് വോ​ട്ടു​ക​ളു​ടെ പ​കു​തി സ​മാ​ഹ​രി​ച്ചാ​ൽപോ​ലും ആ​കെ പോ​ൾചെ​യ്യു​ന്ന വോ​ട്ടി​ന്റെ 10 ശതമാനം നേ​ടാ​ൻ ക​ഴി​യും. വോ​ട്ടു​ക​ളു​ടെ നാ​ലി​ലൊ​ന്ന് സ​മാ​ഹ​രി​ച്ചാ​ൽപോ​ലും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യും. </p>
<p>ഒ​രു പ​ഞ്ചാ​യ​ത്തി​ൽനി​ന്ന് 500-600 വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ച്ചാ​ൽ ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ത്തു​മ്പോ​ൾ അ​യ്യാ​യി​ര​മോ ആ​റാ​യി​ര​മോ വോ​ട്ടു​ക​ൾ ആ​യി അ​ത് മാ​റും. കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടും മൂ​ന്നും ആ​യി​രം വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സംപോ​ലും പൊ​തു​വേ വി​ധിനി​ർ​ണാ​യ​ക​മാ​യി​രി​ക്കെ, പ​ഞ്ചാ​യ​ത്തി​ലെ​ന്ന​വ​ണ്ണം നി​യ​മ​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ലും ദ​ലി​ത് വോ​ട്ടു​ക​ൾ അ​വ​ഗ​ണി​ക്കാ​നാ​വാ​ത്തൊ​രു ഘ​ട​ക​മാ​യി മാ​റും. പാ​ർ​ലമെന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നും ഇ​ത് ബാ​ധ​ക​മാ​ണ്. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ പൊ​തു മ​ണ്ഡ​ല​ത്തി​ലേക്കുള്ള ദ​ലി​ത് പ്ര​വേ​ശ​ന​ത്തെ ഞ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണ് ത​ന​താ​യി വി​ഭാ​വ​നം ചെ​യ്ത​ത്. </p>
<p>തു​ട​ർ​ന്ന് ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി 2001 ന് ​വി​വി​ധ ദ​ലി​ത് സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ യോ​ഗം എ​റ​ണാ​കു​ള​ത്ത് വി​ളി​ച്ചുചേ​ർ​ത്തു. വി.​ഐ. ബോ​സ്​ (അം​ബേ​ദ്ക​ർ സ്റ്റ​ഡി സെന്റ​ർ), പ​നം​കു​ട്ടി പാ​പ്പ​ച്ച​ൻ (സെ​ക്കു​ല​ർ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട്), ആ​റ്റി​പ്ര സു​കു​മാ​ര​ൻ (ഓ​ൾ ഇ​ന്ത്യ ഡെ​വ​ല​പ്മെന്റ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ), സ​ലിം തു​രു​ത്തി​ല (കേ​ര​ള ഉ​ള്ളാ​ട മ​ഹാ​സ​ഭ), കെ. ​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, ടി.കെ. ശി​വാ​ന​ന്ദ​ൻ, കെ. ​ഒ. മാ​സ്റ്റ​ർ എ​ന്നീ സം​ഘ​ട​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഐ​ക്യ​സ​മി​തി​യെ പോ​ലെ​ത​ന്നെ വി.​ഐ. ബോ​സും പ​നം​കു​ട്ടി പാ​പ്പ​ച്ച​നും നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സെ​ക്കു​ല​ർ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ടും ചി​ല സ്​​ഥ​ല​ങ്ങ​ളി​ൽ സ്​​ഥാ​നാ​ർഥി​ക​ളെ നി​ർ​ത്ത​ാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഐ​ക്യ​സ​മി​തി സ്​​ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്ത​ാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ഒ​ന്നും എ​സ്.​ഡി.​എ​ഫ് സ്​​ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്നി​ല്ല എ​ന്ന​തുകൊ​ണ്ടും നേ​രെ മ​റി​ച്ചും ഈ ​കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക​മാ​യ ആ​ലോ​ച​ന​ക​ളൊ​ന്നും ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ആ​റു ​പേ​രു​ള്ള ഒ​രു സ്റ്റി​യ​റി​ങ് ക​മ്മി​റ്റി രൂ​പവത്​ക​രി​ച്ചു. </p>
<p>മേയ് 10ന് ​ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ​ലി​ത് ഐ​ക്യ​സ​മി​തി നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്​​ഥാ​നാ​ർഥി​ക​ളെ നി​ർ​ത്തി. ഇ​ടു​ക്കി ജി​ല്ല​യി​ലെ തൊ​ടു​പു​ഴ​യി​ൽ അ​ഡ്വ. ടി.​ഡി. എ​ൽ​ദോ​യും കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്ക​ത്ത് സി.​ബി. ര​മ​ണ​നും ഏ​റ്റു​മാ​നൂ​രി​ൽ വി.​ഡി. ജോ​സും തൃ​ശൂ​ർ ജി​ല്ല​യി​ലെ നാ​ട്ടി​ക​യി​ൽ ശൈ​ല​ജ സു​കു​മാ​ര​നും സ്​​ഥാ​നാ​ർഥിയാ​യി​രു​ന്നു. ദ​ലി​ത​രു​ടെ ഭൂ​മി ല​ഭി​ക്ക​ത്ത​ക്ക​വ​ണ്ണം സ​മ്പൂ​ർണ ഭൂ​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക, ആ​ദി​വാ​സി​ക​ളു​ടെ അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി തി​രി​ച്ചുന​ൽ​കു​ക, ദ​ലി​ത് ൈക്ര​സ്​​ത​വ​ർ​ക്ക് ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി പ്ര​ത്യേ​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക, സം​വ​ര​ണം സ്വ​കാ​ര്യമേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ സാ​മൂ​ഹിക സാ​മ്പ​ത്തി​ക രാ​ഷ്ട്രീ​യാ​വ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് ദ​ലി​ത് രാ​ഷ്ട്രീ​യ ​മു​ന്ന​ണി സ്​​ഥാ​നാ​ർഥി​ക​ൾ മത്സരി​ച്ച​ത്. രാ​ഷ്ട്രീ​യാ​ധി​കാ​ര​ത്തി​ലു​ള്ള തു​ല്യ​വും സ്വ​ത​ന്ത്ര​വു​മാ​യ പ​ങ്കാ​ളി​ത്തം ല​ക്ഷ്യ​മാ​യി​രി​ക്കു​മ്പോ​ൾത​ന്നെ 20 വ​രു​ന്ന ദ​ലി​ത​രു​ടെ ഐ​ക്യ​വും ഏ​കീ​ക​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ട​പെ​ട​ലി​ന്റെ അ​ടി​യ​ന്ത​ര ല​ക്ഷ്യ​മെ​ന്ന് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. ‘ദ​ലി​ത് വോ​ട്ടു​ക​ൾ ദ​ലി​ത് ഐ​ക്യ​ത്തി​ന്’ എ​ന്ന​താ​യി​രു​ന്നു സ​ന്ദേ​ശം. </p>
<h3>ആ​ശ​യ ​സം​ഘ​ർ​ഷ​ങ്ങ​ൾ ദ​ലി​ത് ബൗ​ദ്ധി​ക​ത</h3>
<p>എ​ഴു​ത്ത് ഒ​രു പു​തി​യ കാ​ര്യ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലെ ദ​ലി​ത​ർ​ക്കി​ട​യി​ൽ എ​ഴു​ത്തു​കാ​രു​ടെ​യും ചി​ന്ത​ക​രു​ടെ​യും ഒ​രു സാ​മൂ​ഹിക ​ഗ​ണം സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന​ത് പു​തി​യൊ​രു കാ​ര്യ​മാ​യി​രു​ന്നു. ദ​ലി​ത് ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യൊ​രു സം​ഭ​വ​മാ​യി​രു​ന്നു ഇ​ത്. കാ​ര​ണം, ലി​ഖി​ത​വ്യ​വ​ഹാ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന​തി​ലൂ​ടെ മാ​ത്ര​മാ​ണ് ഒ​രു സ​മൂ​ഹം ച​രി​ത്ര​ത്തി​ൽ ഇ​ടം തേ​ടു​ന്ന​ത്. അ​ക്ഷ​ര​ത്തി​ന്റെ അ​ധീ​ശ​ലോ​കം ത​ർ​ക്ക​പ്പെ​ട്ടെ​ങ്കി​ലും എ​ഴു​ത്തി​ന്റെ അ​ധീ​ശ​ലോ​കം ത​ക​ർ​ക്കാൻ ദ​ലി​ത​ർ​ക്ക് ഒ​രു നൂ​റ്റാ​ണ്ട് വേ​ണ്ടി​വ​ന്നു. ജാ​തി​വ്യ​വ​സ്​​ഥ​ക്കു​ള്ളി​ലെ അ​പ്ര​ഖ്യാ​പി​ത​മാ​യൊ​രു നി​രോ​ധ​ന​ത്തി​ന്റെ ലം​ഘ​ന​മാ​യി​രു​ന്നു ഇ​ത്. നൂ​റ്റാ​ണ്ടി​ന്റെ അ​വ​സാ​ന​ദ​ശ​ക​ങ്ങ​ളി​ലെ ദ​ലി​ത് ഉ​ദ്ബു​ദ്ധ​തയാ​ണ് അ​തി​ലേ​ക്ക് ന​യി​ച്ച​ത്. സ​ങ്കീ​ർ​ണ​വും സം​ഘ​ർ​ഷാത്മ​ക​വു​മാ​യൊ​രു ഭൂ​മി​ക​യാ​യി​രു​ന്നു ഇ​ത്. </p>
<p>വ​ർ​ത്ത​മാ​നം മാ​ത്ര​മ​ല്ല, ച​രി​ത്ര​വും സം​സ്​​കാ​ര​വും ഉ​യ​ർ​ത്തു​ന്ന എ​ണ്ണ​മ​റ്റ ചോ​ദ്യ​ങ്ങ​ളു​മാ​യി​ട്ടാ​ണ് തൊ​ണ്ണൂ​റു​ക​ൾ ക​ട​ന്നു​വ​ന്ന​ത്. ഇ​വി​ടെ​യാ​ണ് ദ​ലി​ത് ബൗ​ദ്ധി​ക​ത​യു​ടെ​യും ലി​ഖി​ത വ്യാ​വ​ഹാ​ര​ത്തി​ന്റെ​യും ഉ​ദ​യം. ഇ​ത് ദ​ലി​ത് പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ബൗ​ദ്ധി​ക പ്ര​വ​ർ​ത്ത​ക​രെ​യും സൃ​ഷ്​​ടി​ച്ചു. ച​രി​ത്ര​ത്തി​ലു​ട​നീ​ളം ബൗ​ദ്ധി​കജീ​വി​തം എ​വി​ടെ​യാ​ണോ കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ആ ​കേ​ന്ദ്രീ​ക​ര​ണ​ത്തെ, ബ്രാ​ഹ്മണി​സ​ത്തെ, അ​തി​ന്റെ സാ​മൂഹികാ​ടി​ത്ത​റ​യെ, സ്വാ​ധീ​ന​ങ്ങ​ളെ ഇ​ദം​പ്ര​ഥ​മമാ​യി ദ​ലി​ത​ർ ക​ട​ന്നാ​ക്ര​മി​ച്ചു. ദ​ലി​ത് സ​മൂ​ഹ​ത്തി​ന്റെ ച​ല​നാത്മ​ക​ത​യു​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ​യും ക​ർ​ത്തൃ​ത്വ​ബോ​ധ​ത്തി​ന്റെ​യും പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു ഇ​ത്. ഇ​ത് സ്വാ​ഭാ​വി​ക​മാ​യും ബാ​ഹ്യ​വും ആ​ന്ത​രി​ക​വു​മാ​യ ആ​ശ​യ​സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചു. </p>
<p>ദ​ലി​ത് ഐ​ക്യ​സ​മി​തി ന​യ​പ്ര​ഖ്യാ​പ​ന​രേ​ഖ ‘സ​മീ​ക്ഷ’​യി​ൽ ച​ർ​ച്ചക്കാ​യി അ​വ​ത​രി​പ്പി​ച്ചു. ദ​ലി​ത് ആ​ശ​യ​ങ്ങ​ൾ പൊ​തു​മ​ണ്ഡ​ല​ത്തി​ൽ ച​ർ​ച്ചചെ​യ്യു​ന്ന​തി​ന് ല​ഭി​ച്ച ആ​ദ്യ​ത്തെ അ​വ​സ​ര​മാ​യി​രു​ന്നു അ​ത്. മാധ്യ​മം ദി​ന​പ​ത്ര​ത്തി​ലെ എ​ഡി​റ്റോ​റി​യ​ൽ പേ​ജി​ൽ ആ​ദി​വാ​സി ഭൂ​പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ലേ​ഖ​ന​ങ്ങ​ൾ എ​ഴു​താ​ൻ അ​വ​സ​രം ല​ഭി​ച്ച​തൊ​ഴി​ച്ചാ​ൽ ‘സ​മീ​ക്ഷ’​യി​ലാ​യി​രു​ന്നു ഞാ​നും എ​ഴു​തി തു​ട​ങ്ങി​യ​ത്. ന​യ​പ്ര​ഖ്യാ​പ​ന​രേ​ഖ​യെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ആ​രും മു​ന്നോ​ട്ടു​വ​ന്നി​ല്ലെ​ങ്കി​ലും പ്രഫ. രാ​ജു തോ​മ​സ്, രേ​ഖ രാ​ജ്, രേ​ണു​കു​മാ​ർ എ​ന്നി​ങ്ങ​നെ ചി​ല​ർ വി​യോ​ജി​പ്പു​ക​ളു​മാ​യി മു​ന്നോ​ട്ടു ​വ​ന്നു. ദ​ലി​ത് സ​മു​ദാ​യ​വ​ത്ക​ര​ണ​ത്തി​ന്റെ ബാ​ധ്യ​ത​ക​ളി​ലാ​യി​രു​ന്നു അ​വ​ർ​ക്ക് ആ​ശ​ങ്ക. ദ​ലി​ത് ഐ​ക്യ​ച​ർ​ച്ച​യു​ടെ നി​ശ്ചി​ത സ​ന്ദ​ർ​ഭ​ത്തി​ൽ അ​തി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന കെ.കെ. കൊ​ച്ച് ഐ​ക്യ​ത്തെ​ കു​റി​ച്ചും സ​മു​ദാ​യ​വ​ത്ക​ര​ണ​ത്തെ കു​റി​ച്ചും വ്യ​ത്യ​സ്​​ത​മാ​യൊ​രു സ​മീ​പ​നം മു​ന്നോ​ട്ടു​വെ​ച്ച​ത് പെ​ട്ടെ​ന്നാ​യി​രു​ന്നു.</p>
<p> ‘സ​മീ​ക്ഷ’ 1999 ജൂ​ൺ 1-15, ജൂ​ലൈ 1-15 ല​ക്ക​ങ്ങ​ളി​ലാ​യി ‘ദ​ലി​ത് ഐ​ക്യം: പ്ര​ശ്ന​ങ്ങ​ളും​ സ​മീ​പ​ന​വും’ എ​ന്ന രേ​ഖ കൊ​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചു. 2000 ജ​നു​വ​രി 16-31ലെ ‘​സ​മീ​ക്ഷ’​യി​ൽ ‘ദ​ലി​ത് ന​വോ​ത്ഥാ​ന​വും ജ്ഞാന​സി​ദ്ധാ​ന്ത​വും’ എ​ന്ന ലേ​ഖ​ന​ത്തി​ൽ സൈ​ദ്ധാ​ന്തി​ക​മാ​യ മ​റ്റു​ചി​ല നി​രീ​ക്ഷ​ണ​ങ്ങ​ളും സ​മീ​പ​ന​ങ്ങ​ളും മു​ന്നോ​ട്ടുവെ​ച്ചു. ലി​ഖി​ത വ്യ​വ​ഹാ​ര​ത്തി​ൽ കൊ​ച്ചും ഞാ​നും ത​മ്മി​ൽ ന​ട​ന്ന ആ​ശ​യ​ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യി​രു​ന്നു ഇ​ത്. ദ​ലി​ത് പ്ര​വ​ർ​ത്ത​ന​ മ​ണ്ഡ​ല​ത്തി​ൽ വ്യ​ക്തി​ക​ൾ​ക്കി​ട​യി​ലും സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലും അ​ലി​ഖി​ത​മാ​യി തു​ട​ർ​ന്നു​പോ​ന്നൊ​രു പ്ര​ക്രി​യ​യു​ടെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ഇ​ത്. അ​വി​ടെ ത​ളം​കെ​ട്ടി നി​ന്ന പ​ര​ദൂ​ഷ​ണ​ത്തി​ന്റെ​യും പൊ​ങ്ങ​ച്ച​ത്തി​ന്റെ​യും ആ​ത്മ​ാരാ​ധ​ന​യു​ടെ​യു​മെ​ല്ലാം അ​ഴു​ക്കു​ചാ​ലു​ക​ൾ വെ​ടി​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​ത് അ​പ്പോ​ഴാ​ണ്. സം​വാ​ദാത്മ​ക​മാ​യൊ​രു മ​ണ്ഡ​ല​ത്തി​ലേ​ക്ക് ദ​ലി​ത​ർ പ്ര​വേ​ശി​ച്ചു​വെ​ന്ന​താ​യി​രു​ന്നു അ​തി​ന്റെ പ്ര​ത്യേ​ക​ത. </p>
<p>ദ​ലി​ത് ഐ​ക്യ​സ​മി​തി ന​യ​പ്ര​ഖ്യാ​പ​ന രേ​ഖ​ക്ക് പ​ക​ര​മെ​ന്നോ​ണം അ​വ​ത​രി​പ്പി​ച്ച രേ​ഖ​യി​ൽ ദ​ലി​ത് ഐ​ക്യ​ത്തെ​ക്കു​റി​ച്ചും സ​മു​ദാ​യ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ത​ന്റെ സ​ങ്കൽപ​ത്തോ​ടൊ​പ്പം ദ​ലി​ത് ഐ​ക്യ​ത്തി​നാ​യി ഒ​രു പൊ​തു​വേ​ദി അ​ടി​യ​ന്ത​ര​മാ​യി രൂ​പവത്​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കൊ​ച്ച് ചൂ​ണ്ടി​ക്കാട്ടി. ഏ​താ​നും മാ​സം മു​മ്പ് ന​ട​ന്ന ദ​ലി​ത് ഐ​ക്യ​ച​ർ​ച്ച​യി​ലേ​ക്കു​ള്ള ക്ഷ​ണം എ​ന്തു​കൊ​ണ്ട് കൊ​ച്ച് നി​ഷേ​ധി​ച്ചെ​ന്ന​തി​ന്റെ മ​ന​സ്സു​ തു​റ​ന്ന ഉ​ത്ത​ര​മാ​യി​രു​ന്നു ഇ​ത്. മ​നു​സ്​​മൃ​തി ക​ത്തി​ക്കാ​ൻ അ​ധഃ​സ്​​ഥി​ത ന​വോ​ത്ഥാ​ന മു​ന്ന​ണി തീ​രു​മാ​നി​ച്ച​തി​ന് സ​മാ​ന്ത​ര​മാ​യി ആ​ദി​ശ​ങ്ക​ര​നെ ക​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച സീ​ഡി​യ​ൻ പ്ര​വ​ർ​ത്ത​ന ശൈ​ലി​യു​ടെ തു​ട​ർ​ച്ച. </p>
<p>എ​ന്നാ​ൽ, ദ​ലി​ത് (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ) ഏ​കോ​പ​ന​ സ​മി​തി​യു​ടെ പേ​രി​ൽ 1994ൽ ​സ​മു​ദാ​യ രൂ​പവത്​ക​ര​ണ​ത്തെ​ക്കു​റി​ച്ച് കൊ​ച്ച് പ്ര​സി​ദ്ധീക​രി​ച്ച ഒ​രു രേ​ഖ​യു​ടെ വി​ശ​ദീ​ക​ര​ണ​മാ​യി​രു​ന്നു ദ​ലി​ത് ഐ​ക്യ​പ്ര​ശ്ന​ങ്ങ​ളു​ടെ സ​മീ​പ​നം. ദ​ലി​ത​ർ, ദ​ലി​ത് ൈക്ര​സ്​​ത​വ​ർ, ആ​ദി​വാ​സി​ക​ൾ എ​ന്നി​ങ്ങ​നെ വ്യ​വ​ച്ഛേ​ദി​ക്ക​പ്പെ​ട്ട സാ​മൂ​ഹികവി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തെ​പ്പ​റ്റി​യാ​ണ് അ​ന്ന് കൊ​ച്ച് പ​റ​ഞ്ഞി​രു​ന്ന​ത്: ഈ ​സ​ങ്കൽപ​ത്തെ അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലേ​ക്കും തി​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​മെ​ല്ലാം സ​ന്നി​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ, അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളൊ​ന്നും പ​രി​ശോ​ധി​ക്കു​ക​യോ വി​ല​യി​രു​ത്തുക​യോ ചെ​യ്യാ​തെ​യാ​ണ് നാ​ല​ഞ്ചു ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പ​ഴ​യ​കാ​ര്യ​ങ്ങ​ൾ മ​റ്റൊ​രുരീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്ക​ാ​ൻ ശ്ര​മി​ച്ച​ത്. </p>
<p>ത​ന്റെ മ​ന​സ്സും ശ​രീ​ര​വും ബോധ്യ​വും ആത്മാ​ർ​ഥ​മാ​യി സ​മ​ർ​പ്പി​ക്കേ​ണ്ടൊ​രു ദൗ​ത്യ​ത്തെ വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യാ​യി​രു​ന്നു കൊ​ച്ച് നോ​ക്കി​ക്ക​ണ്ട​ത്. ത​ന്മൂ​ലം വ്യ​ക്ത​ത​യും ദൃ​ഢ​ത​യു​മു​ള്ളൊ​രു സ​മീ​പ​നം മു​ന്നോ​ട്ടു​വെക്കാ​ൻ കൊ​ച്ചി​നാ​യി​ല്ല. ദ​ലി​ത് ബൗ​ദ്ധി​ക​ത​യുടെ പ​രി​മി​തി​യാ​യി ഇ​ത് മ​ന​സ്സി​ലാ​ക്ക​പ്പെ​ടു​മെ​ങ്കി​ലും ഐ​ക്യ​സ​മി​തി മു​ന്നോ​ട്ടു​വെ​ച്ച ദ​ലി​ത് നി​ർവ​ച​ന​ത്തെ​യും സ​മു​ദാ​യ സ​ങ്കൽപ​ത്തെ​യും കാ​ണാ​തി​രി​ക്കാ​നു​ള്ള കൊ​ച്ചി​ന്റെ ശ്ര​മം വി​ചി​ത്ര​മാ​യി​രു​ന്നു. ഫ​ല​മോ പ​ര​സ്​​പ​ര​വി​രു​ദ്ധ​വും ആ​ശ​യ​ക്കു​ഴ​പ്പം നി​റ​ഞ്ഞ​തു​മാ​യൊ​രു സ​മീ​പ​ന​മാ​യി​രു​ന്നു പ​ല​കാ​ര്യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്. ഈ ​വ​സ്​​തു​ത തു​റ​ന്നു​കാ​ണി​ച്ചു​കൊ​ണ്ട് ‘ദ​ലി​ത് ഐ​ക്യ​വും കെ.കെ. കൊ​ച്ചി​ന്റെ അ​മൂ​ർ​ത്ത ചി​ന്ത​ക​ളു’​മെ​ന്ന കു​റി​പ്പ് ഞാ​നെ​ഴു​തി. </p>
<p>ദ​ലി​ത് പ്ര​യോ​ഗ​ത്തി​ലൂ​ടെ ആ​രെ​യാ​ണ് സം​ബോ​ധ​ന ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്നും എ​ന്താ​ണ് അ​ർഥ​മാ​ക്ക​ാ​ൻ പോ​കു​ന്ന​തെ​ന്നു​മു​ള്ള പ്ര​ശ്നം ’90ക​ളു​ടെ ആ​ദ്യ​ പ​കു​തി​യി​ൽത​ന്നെ കേ​ര​ള​ത്തി​ലെ ദ​ലി​ത് ബൗ​ദ്ധി​ക​രം​ഗം നേ​രി​ട്ട സു​പ്ര​ധാ​ന​മാ​യൊ​രു പ്ര​ത്യ​യ​ശാ​സ്​​ത്ര പ്ര​ശ്ന​മാ​യി​രു​ന്നു. ‘ദ​ലി​ത്’ ആ​ണോ ‘ദ​ളി​ത്’ ആ​ണോ ശ​രി​യെ​ന്ന​തു​പോ​ലെ പ​ദാ​വ​ലി​യി​ലെ സൂ​ക്ഷ്മത​ല​ങ്ങ​ൾ വ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് വി​ധേ​യ​മാ​യി. ദ​ലി​ത് സംജ്ഞ​ മാ​ത്ര​മ​ല്ല, വം​ശ​വും വ​ർ​ണ​വും ജാ​തി​യും മ​ത​വും വ​ർ​ഗ​വും ഭാ​ഷ​യു​മെ​ല്ലാ​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഈ ​സ​മ​യ​ത്ത് ച​ർ​ച്ചാ വി​ഷ​യ​മാ​യി​ട്ടു​ണ്ട്; ഒ​പ്പം ദ​ലി​ത് ദേ​ശീ​യ​ത, ദ​ലി​ത് പ്ര​ത്യ​യ​ശാ​സ്​​ത്രം തു​ട​ങ്ങി​യ വ​ള​രെ മൗ​ലി​ക​മാ​യ പ്ര​ശ്ന​ങ്ങ​ളും. </p>
<p>ഇ​ത്ത​രം ച​ർ​ച്ച​ക​ളു​ടെ തു​ട​ർ​ച്ച​യി​ലാ​ണ് ദ​ലി​ത് ഐ​ക്യ​സ​മി​തി ഗോ​ത്ര/​ജാ​തി/​മ​ത പ​രി​ഗ​ണ​ന​ക​ൾ​ക്ക​തീ​ത​മാ​യി അ​ധഃ​സ്​​ഥി​ത/​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ ഒ​രു സ​മൂ​ഹ​മാ​യി ക​ണ്ടു​കൊ​ണ്ട് ദ​ലി​ത് എ​ന്ന പ​രി​കൽപ​ന നി​ർ​വ​ഹി​ച്ച​ത്. ച​രി​ത്ര​ത്തി​ന്റെ​യും സം​സ്​​കാ​ര​ത്തി​ന്റെ​യും ബ​ലി​ഷ്ഠ​മാ​യൊ​ര​ടി​ത്ത​റ​യി​ലാ​യി​രു​ന്നു ഈ ​നി​ർ​വ​ച​ന​മെ​ന്ന​ത് അ​തി​നെ വ​സ്​​തു​നി​ഷ്ഠ​മാ​ക്കി. എ​ന്നാ​ൽ, കൊ​ച്ചി​ന് ഇ​പ്പോ​ഴും ഈ ​നി​ർ​വ​ച​നം സ്വീ​കാ​ര്യ​മാ​യി​ല്ല. ദ​ലി​ത് ഐ​ക്യ​വും സ​മു​ദാ​യ രൂ​പവത്​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്റെ രേ​ഖ​യി​ൽ കൊ​ച്ച് മു​ന്നോ​ട്ടുവെക്കു​ന്ന സ​മീ​പ​ന​ങ്ങ​ൾ നോ​ക്കൂ: ‘ജാ​തീ​യ​വും ഗോ​ത്ര​പ​ര​വു​മാ​യ ഭി​ന്ന​ത​ക​ൾക്ക​തീ​ത​മാ​യി ഒ​രു ദ​ലി​ത് സ​മു​ദാ​യ​മാ​യി മാ​റു​മ്പോ​ഴാ​ണ് ദ​ലി​ത് ഐ​ക്യം സാ​ധ്യ​മാ​കു​ന്ന​ത്.’ ‘സ​മാ​ന ധ​ർമ​മു​ള്ള ജാ​തി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ സ​മു​ദാ​യ​മാ​യി മാ​റി ഒ​രൊ​റ്റ സം​ഘ​ട​ന കെ​ട്ടി​പ്പ​ടു​ക്കു​ക.</p>
<p>’ ജാ​തി-ഗോ​ത്ര​ ഭി​ന്ന​ത​ക​ൾ മ​റി​ക​ട​ന്ന് ഒ​രു സ​മു​ദാ​യ​മാ​യി മാ​റു​ക​യെ​ന്ന​തും സ​മാ​ന ധ​ർമ​മു​ള്ള ജാ​തി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ സ​മു​ദാ​യ​മാ​യി മാ​റു​ക​യെ​ന്ന​തും വ്യ​ത്യ​സ്​​ത​മാ​യ ര​ണ്ട് കാ​ര്യ​ങ്ങ​ളാ​ണ്. ഗോ​ത്ര​ങ്ങ​ൾ​ക്കും ജാ​തി​ക​ൾ​ക്കു​മി​ട​യി​ലെ അ​സാ​മാ​ന്യ​മാ​യ വി​കാ​സം സ​മാ​ന ജാ​തി​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടൊ​പ്പം അ​സ​മാ​ന​മാ​യ ജാ​തി​ക​ളെ പു​റ​ന്ത​ള്ളു​ന്നു​ണ്ട്. ജാ​തി/​ഗോ​ത്ര ഭി​ന്ന​ത​ക​ൾമാ​ത്രം പ​രി​ഗ​ണി​ക്കു​മ്പോ​ൾ മ​ത​പ​ര​മാ​യി ഭി​ന്നി​പ്പി​ക്ക​പ്പെ​ട്ട സാ​മൂഹികാ​വ​സ്​​ഥ കാ​ണാ​തെ പോ​കു​ക​യും ദ​ലി​ത് ൈക്ര​സ്​​ത​വ​രെ ഇ​ത്ത​ര​മൊ​രു പ്ര​ക്രി​യ​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ന്നു. സാ​ധു​ജ​ന പ​രി​പാ​ല​ന സം​ഘം ദ​ലി​ത​രെ ഐ​ക്യ​പ്പെ​ടു​ത്തി​യ​ത് മ​ത​വി​രു​ദ്ധ​മാ​യൊ​രു സ​മീ​പ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. മ​ത​മേ​താ​യാ​ലും സാ​മൂ​ഹികാവ​ശ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളെ ഒ​ന്നി​ച്ചുചേ​ർ​ത്ത് മു​ന്നോ​ട്ടു​പോ​കാ​നു​ള്ള അ​യ്യൻകാ​ളി​യു​ടെ ശ്ര​മ​ത്തി​ന് കൊ​ച്ച് തെ​റ്റാ​യൊ​രു മാ​നം ന​ൽ​കി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849683-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Nx5doKiWChDbueNdK85yINLMoGlUnThB3320122" data-watermark="false" style="width: 100%;" info-selector="#info_item_1778993321351">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778993321351"></div>
</div>
<p>അ​യ്യൻകാളി പ്ര​സ്​​ഥാ​ന​ത്തി​ന്റെ അ​രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചോ പൊ​യ്ക​യി​ൽ അ​പ്പ​ച്ച​ന്റെ​യും പാ​മ്പാ​ടി ജോ​ൺ ജോ​സ​ഫി​ന്റെ​യും മ​താ​ത്മ​ക​മാ​യ, ദ​ലി​ത് ഐ​ക്യശ്ര​മ​ങ്ങ​ളു​ടെ​യും പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ചും വി​ല​യി​രു​ത്തു​ന്ന കൊ​ച്ച് എ​ത്തി​ച്ചേ​രു​ന്ന നി​ഗ​മ​നം മ​ത​വി​രു​ദ്ധ​മാ​യൊ​രു രാ​ഷ്ട്രീ​യ​ധാ​രക്കു മാ​ത്ര​മേ ദ​ലി​ത് ഐ​ക്യം സൃ​ഷ്​​ടി​ക്കാനാ​വൂ എ​ന്നാ​യി​രു​ന്നു. ഐ.​ഡി.​പി​യി​ലൂ​ടെ​യും എ​ഫ്.​ഡി.​പി​യി​ലൂ​ടെ​യും പൊ​ലി​ഞ്ഞു​പോ​യ ത​ന്റെ രാ​ഷ്ട്രീ​യസ്വ​പ്ന​ങ്ങ​ളി​ൽനി​ന്ന് കൊ​ച്ച് ഒ​ന്നും പ​ഠി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു ഇ​തി​ന​ർ​ഥം. ‘ന​വോ​ത്ഥാ​ന ഘ​ട്ട​ത്തി​ലെ സ​മു​ദാ​യ പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും സം​വ​ര​ണ​ത്തി​ലൂ​ടെ​യും ദ​ലി​തു​ക​ൾ ഇ​ന്ന് ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന്റെ ഭാ​ഗ​മാ​യി​രി​ക്കു​ക​യാ​ണ്’ എ​ന്ന​താ​യി​രു​ന്നു അ​തി​നു​ള്ള കൊ​ച്ചി​ന്റെ ന്യാ​യീ​ക​ര​ണം. </p>
<p>ഈ ​സ​മ​യ​ത്ത് കൊ​ച്ച് ‘രാ​ഷ്ട്രീ​യ ​സം​ഗ​മം’ എ​ന്ന ഒ​രു ജ​നാ​ധി​പ​ത്യ കൂ​ട്ടാ​യ്മ​യു​ടെ മു​ൻ​നി​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ന​വോ​ത്ഥാ​നാ​ന​ന്ത​ര​കാ​ലം രൂ​പംന​ൽ​കി​യ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലേ​ക്ക് ദ​ലി​ത​ർ പ്ര​വേ​ശി​ച്ചു​വെ​ന്ന​ത് മൗ​ലി​ക​മാ​യ ഒ​രു വ​സ്​​തു​ത​യാ​യി​രി​ക്കു​മ്പോ​ൾത​ന്നെ ന​വോ​ത്ഥാ​നാന​ന്ത​ര കേ​ര​ള​ത്തി​ൽ ക​രു​ത്താ​ർജി​ച്ച സാ​മു​ദാ​യി​ക രാ​ഷ്ട്രീ​യ ബ​ല​ത​ന്ത്ര​ത്തി​ൽ എ​ങ്ങ​നെ മു​ന്നേ​റാ​നാ​കു​മെ​ന്ന മൗ​ലി​ക പ്ര​ശ്നം ദ​ലി​ത​ർ നേ​രി​ട്ടി​രു​ന്നു. ദ​ലി​ത് അ​ന്വേ​ഷ​ണ​ത്തി​ന്റെ എ​ന്ന​തു​പോ​ലെ പ്ര​യോ​ഗ​ത്തി​ന്റെ​യും ഭൂ​മി​ക ഇ​താ​യി​രു​ന്നു. ത​ന്മൂ​ലം ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​ണ് എ​ന്ന​തു​കൊ​ണ്ട് നി​ശ്ശബ്ദ​രാ​യി​രിക്കാ​ൻ ദ​ലി​ത​ർ​ക്ക് ആ​വി​ല്ലാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ​ സം​വി​ധാ​ന​വും ദ​ലി​താ​നു​ഭ​വ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ന്ത​രം ജ​നാ​ധി​പ​ത്യ ​സം​വി​ധാ​ന​ത്തി​ന്റെത​ന്നെ ന്യൂ​ന​ത​യാ​ണ്. </p>
<p>സ​മ്പു​ഷ്​​ട​മാ​യൊ​രു ദ​ലി​ത് ജീ​വി​ത​ത്തി​ന് ഈ ​അ​ന്ത​രം പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നു​വേ​ണ്ടി​യു​ള്ള ദ​ലി​ത​രു​ടെ ശ്ര​മ​ങ്ങ​ൾ വി​ഭാ​ഗീ​യ​മെ​ന്ന് വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​നി​ട​യു ണ്ടെ​ങ്കി​ലും ജ​നാ​ധി​പ​ത്യ വ്യ​വ​സ്​​ഥ​യെ ശക്തി​പ്പെ​ടു​ത്തു​ന്ന​താ​ണ്. ജാ​തി​യു​ടെ ആ​ന്ത​രി​ക​വ​ത്ക​ര​ണംപോ​ലു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ളെ ദ​ലി​ത​ർ​ക്ക് മാ​ത്ര​മേ ചോ​ദ്യംചെ​യ്യാ​നാ​വൂ. അ​തി​ന​ർഥം ജ​നാ​ധി​പ​ത്യ​ത്തി​ന്റെ പേ​രി​ൽ ദ​ലി​ത​ർ​ക്ക് മ​റ്റൊ​രു പ്ര​സ്​​ഥാ​നം അ​ന്വേ​ഷി​ച്ച് ന​ട​ക്കേ​ണ്ട​തി​ല്ല എ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം ഒ​രു സ​മീ​പ​നം സ്വീ​ക​രി​ക്കാ​ൻ കൊ​ച്ചി​നാ​യി​ല്ല. ദ​ലി​താ​വ​സ്​​ഥ​യെ​ക്കു​റി​ച്ചു​ള്ള സൂ​ക്ഷ്മ​മാ​യ വി​ശ​ക​ല​നം അ​തി​നാ​വ​ശ്യ​മാ​യി​രു​ന്നു. ഈ ​കാ​ര്യ​ത്തി​ൽ ഐ​ക്യ​സ​മി​തി സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ എ​തി​ർ​ത്താ​ണ് കൊ​ച്ച് ‘ദ​ലി​ത് ജ്ഞാന​സി​ദ്ധാ​ന്ത​വും പ്ര​യോ​ഗ​വും’ എ​ന്ന ലേ​ഖ​നം എ​ഴു​തി​യ​ത്. </p>
<h3>(തുടരും)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/culture/biography/km-salim-kumar-biography-1520591</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/biography/km-salim-kumar-biography-1520591</guid>
<category><![CDATA[Weekly,Culture,Biography,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[കെ.എം. സലിംകുമാർ]]></dc:creator>
<pubDate>Mon, 18 May 2026 04:01:04 GMT</pubDate>
</item>
<item>
<title><![CDATA[ചിത്രകാരി]]></title>
<description/>
<enclosure length="241103" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849653-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849653-untitled-1.gif'/><figcaption></figcaption></figure><p>അവൾ വരയ്ക്കുന്ന </p>
<p>ചിത്രങ്ങളെല്ലാം </p>
<p>അപൂർണങ്ങളായിരുന്നു. </p>
<p>അതിനാൽ, </p>
<p>അയാളവളെ </p>
<p>ഒരു ചിത്രകാരിയായി </p>
<p>അംഗീകരിച്ചിരുന്നില്ല. </p>
<p>ആദ്യമായി </p>
<p>അവൾ വരച്ച ചിത്രം </p>
<p>മഴവിൽ നിറത്തിലെ </p>
<p>ചിറകുകളുള്ള ഒരു </p>
<p>പൂച്ചയുടേത് ആയിരുന്നു. </p>
<p>ചിത്രം ഒട്ടും </p>
<p>റിയലിസ്റ്റിക് അല്ലെന്ന് </p>
<p>പറഞ്ഞു കളിയാക്കിയ </p>
<p>അയാൾക്കവൾ, </p>
<p>വെടിക്കെട്ടിൽ </p>
<p>തള്ളവിരൽ </p>
<p>മുറിഞ്ഞുപോയ </p>
<p>ശ്രീധരൻ ചേട്ടൻ </p>
<p>നടുവിരൽ കൊണ്ട് </p>
<p>ഒരു </p>
<p>‘കറുത്ത ശംഖുപുഷ്പം’ </p>
<p>ഇറുക്കി നുള്ളുന്ന </p>
<p>പടം വരച്ചുനൽകി. </p>
<p>കറുത്ത പൂവ് </p>
<p>ലോകത്തില്ലെന്ന് </p>
<p>അയാൾ ദേഷ്യപ്പെട്ടപ്പോൾ, </p>
<p>വെളുവെളുത്ത </p>
<p>വെള്ളേപ്പം </p>
<p>ചുടുന്ന ദാസേട്ടൻ എട്ടുവയസ്സുകാരി </p>
<p>കുഞ്ഞമ്മുവിന്റെ മാറിലെ </p>
<p>മുല്ല മാല </p>
<p>ഞരടുന്ന ചിത്രം </p>
<p>അവൾ വരച്ചു. </p>
<p>അതു കണ്ട് </p>
<p>ഒറ്റ ചിത്രമായി </p>
<p>ഒരു ജീവിതം </p>
<p>വരയ്ക്കാൻ അയാൾ വെല്ലുവിളിച്ചു. </p>
<p>കുലുങ്ങി ചിരിച്ചുകൊണ്ട് അന്നേരമവൾ </p>
<p>നാട്ടിലെ ഷീലാമ്മയുടെ </p>
<p>വക്ക് കീറി </p>
<p>നൂല് തൊങ്ങലാടിയ പാവാട </p>
<p>ലാൻഡ്സ്കേപ്പിൽ വരച്ചു. </p>
<p>പാവാടയ്ക്കൊക്കെ </p>
<p>എന്ത് കഥയെന്നവൻ </p>
<p>ചിരിച്ചുകൊണ്ട് </p>
<p>പടി കടന്നുപോയി. </p>
<p>അവൾ </p>
<p>പക്ഷേ, </p>
<p>വര നിർത്തിയില്ല... </p>
<p>പടിഞ്ഞാറ് വീട്ടിലെ </p>
<p>തമ്പി ചേട്ടന്റെ </p>
<p>നീളമുള്ള </p>
<p>കാൽവിരലുകൾ ഉമ്മറത്തിണ്ണയിൽ </p>
<p>ചിത്രഗീതം </p>
<p>കാണാനിരുന്ന </p>
<p>പൂമ്പാറ്റയെ കാൽവിരലുകൊണ്ട് </p>
<p>ഇറുക്കി കൊന്നതും </p>
<p>മനക്കലെ വീട്ടിൽ </p>
<p>എന്നും പോയി </p>
<p>ഞൊണ്ടി കളിക്കുന്ന മഞ്ഞപ്പാവാടക്കാരിയുടെ ചുവന്ന റിബൺ, </p>
<p>തമ്പ്രാൻ കുഞ്ഞ് </p>
<p>കുളിമുറി വരെ </p>
<p>വലിച്ചുകൊണ്ടു പോയി </p>
<p>നനച്ച് പുറന്തള്ളിയതും... </p>
<p>അമ്മയ്ക്ക് </p>
<p>ദീനമായതിനാൽ, ഓട്ടമത്സരത്തിൽ </p>
<p>സമ്മാനം വാങ്ങാൻ </p>
<p>തനിച്ച് ​േപായ </p>
<p>കുഞ്ഞു മുയൽ കുട്ടിയ്ക്കു പ്രിയപ്പെട്ട </p>
<p>അധ്യാപകൻ നൽകിയ </p>
<p>പൊൻതൂവലും... </p>
<p>ഇടതടവില്ലാതെ </p>
<p>അവൾ വരച്ചുകൊണ്ടേയിരുന്നു... </p>
<p>അപൂർണമായ... </p>
<p>മറ്റാർക്കും തിരിയാത്ത </p>
<p>ഒരു ഭൂഖണ്ഡത്തെ വരയ്ക്കുന്നവളെന്നു </p>
<p>അവൻ </p>
<p>വീണ്ടും അവളെ </p>
<p>തുടയിൽ നുള്ളി വേദനിപ്പിച്ചു... </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1520574</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1520574</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[റാബിയ ബീവി ഒ.ആര്‍]]></dc:creator>
<pubDate>Mon, 18 May 2026 03:46:30 GMT</pubDate>
</item>
<item>
<title><![CDATA[വേർപിരിയലുകളുടെ 
സന്ദർഭ സന്ദേഹങ്ങൾ]]></title>
<description/>
<enclosure length="236505" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849634-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849634-untitled-1.gif'/><figcaption><p>ഇസബെൽ അല്ലെൻഡെ</p><span class='copyright'></span></figcaption></figure><blockquote>
 വിഖ്യാത സ്പാനിഷ് നോവലിസ്റ്റ് ഇസബെൽ അല്ലെൻഡെയുടെ നോവലായ ‘The Wind Knows My Name’ ആണ് തന്റെ പംക്തിയിൽ ലേഖകൻ വായിക്കുന്നത്. കാൽപനിക താളുകളിൽനിന്ന് പ്രായോഗിക പരിസരങ്ങളിലേക്ക് ഫിക്ഷൻ സഞ്ചരിക്കുന്നതിന്റെ ദൃഷ്ടാന്തംകൂടിയാണ് ഈ നോവൽ എന്നും എഴുതുന്നു. 
</blockquote>
<p>പലായനം സൃഷ്ടിക്കുന്ന മുറിവിന്റെ ആഘാതം എത്രമാത്രമാണെന്ന് പറയേണ്ട കാര്യമില്ല. ലോകമെമ്പാടുമുള്ള എഴുത്തുകളിൽ അത് ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുമുണ്ട്. മറക്കാൻ ആത്മാർഥമായി ശ്രമിച്ചിട്ടും സാധിക്കാത്ത ഓർമകളുടെ സഞ്ചയത്തെ പലതരത്തിൽ അവതരിപ്പിക്കുക എന്നതൊരു സാഹിത്യസങ്കേതമാണ്. ലബ്ധപ്രതിഷ്ഠ നേടിയ എഴുത്തുകാരുൾപ്പെടെയുള്ളവർ അത്തരമൊരു സാധ്യതയിൽ വിശ്വാസമർപ്പിക്കുന്നു. സമകാല സാഹിത്യത്തിന്റെ വിനിമയലോകം പരിശോധിച്ചാൽ, പലായനവും കുടിയേറ്റവും രേഖപ്പെടുത്താനുള്ള പ്രവണതകൾ കൃത്യമായും വ്യക്തമാവും. </p>
<p>വിഖ്യാത സ്പാനിഷ് നോവലിസ്റ്റ് ഇസബെൽ അല്ലെൻഡെയുടെ നോവലായ ‘ദ വിൻഡ് നോസ് മൈ നെയിം’ (The Wind knows My Name) പ്രതിപാദിക്കുന്നതും മറ്റൊന്നല്ല. പെറുവിലെ ലിമയിൽ ജനിച്ച ഇസബെൽ കുട്ടിക്കാലത്തുതന്നെ ചിലിയിൽ എത്തിച്ചേരുകയും പിന്നീട് നിരന്തരം പലായനങ്ങൾക്ക് വിധേയയാവുകയും ചെയ്യുകയായിരുന്നു. 1973ൽ ചിലിയിൽ നടന്ന സൈനിക അട്ടിമറിയെത്തുടർന്ന്, അവർക്ക് വെനിസ്വേലയിലേക്ക് മാ​േറണ്ടിവന്നു. പിന്നീട്, 1987ൽ അവർ അമേരിക്കയിൽ താമസം ആരംഭിച്ചു. </p>
<p>1982ൽ പുറത്തിറങ്ങിയ ‘The House of the Spirits’ എന്ന ആദ്യ നോവലിലൂടെതന്നെ ഒരു എഴുത്താൾ എന്നതരത്തിൽ ഇസബെൽ അല്ലെൻഡെ പ്രസിദ്ധിയാർജിച്ചു. ചുരുക്കത്തിൽ, യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രത്യാഘാതങ്ങൾ സഹിക്കേണ്ടിവരുന്ന ജനതയുടെ അനുഭവങ്ങളോട് ഇസബെലിന്റെ എഴുത്ത് താദാത്മ്യം പ്രാപിക്കുന്നുണ്ട്. നീറുന്ന രാഷ്ട്രീയ ചുറ്റുപാടിലും അസ്വസ്ഥജനകമായ മാനുഷികപരിസരങ്ങളിലാണ് നോവലിസ്റ്റിന്റെ ശ്രദ്ധ. രാഷ്ട്രീയ സ്വാർഥതയും നിക്ഷിപ്ത താൽപര്യങ്ങളും എങ്ങനെയാണ് കുഞ്ഞുങ്ങളടക്കമുള്ള സമൂഹത്തിനു പ്രതിലോമകരമാവുന്നത് എന്നതിന്റെ ചിത്രീകരണംകൂടിയായി മേൽപ്പറഞ്ഞ നോവൽ പരിണമിക്കുന്നു. </p>
<p>1938ൽ നാസി അധിനിവേശ വിയനയിൽനിന്ന് രക്ഷപ്പെട്ട ഒരു ആൺകുട്ടിയുടെയും 2019ൽ എൽസാൽവഡോറിലെ പട്ടാളനീക്കങ്ങളിൽനിന്ന് രക്ഷപ്പെട്ട ഒരു പെൺകുട്ടിയുടെയും കഥയായാണ് ‘The Wind Knows My Name’ പുരോഗമിക്കുന്നത്. നാസി അധിനിവേശവും അരാജകത്വവും കൊടുമ്പിരിക്കൊണ്ട 1930കളുടെ അവസാനം ഓസ്ട്രിയയിലെ ജൂതർക്കെതിരെ ഹിറ്റ്ലറുടെ പടപ്പുറപ്പാടിന് ലോകം സാക്ഷ്യംവഹിച്ചു. സാമുവൽ അഡ്‌ലർ എന്ന ജൂതകുട്ടിയെ വിയനയിൽനിന്ന് കിൻഡർട്രാൻസ്പോർട്ട് വഴി രക്ഷപ്പെടുത്തുന്ന രംഗത്തോടെയാണ് നോവൽ ചടുലമാവുന്നത്. </p>
<p>(1938 ഡിസംബറിനും 1939 സെപ്റ്റംബറിനും ഇടയിൽ നാസി അധിനിവേശ ജർമനി, ഓസ്ട്രിയ, ചെക്കോസ്ലോവാക്യ, പോളണ്ട് എന്നിവിടങ്ങളിൽനിന്ന് ഏകദേശം 10,000 ജൂതകുട്ടികളെ ഗ്രേറ്റ് ബ്രിട്ടനിലേക്ക് കൊണ്ടുവന്ന ഒരു രക്ഷാപ്രവർത്തനമായിരുന്നു കിൻഡർട്രാൻസ്പോർട്ട്.) പതിനേഴു വയസ്സിന് താഴെയുള്ള പതിനായിരം കുട്ടികളെ സ്വീകരിക്കാൻ ഗ്രേറ്റ് ബ്രിട്ടൻ വാഗ്ദാനം ചെയ്തത് പ്രകാരം സാമുവൽ അടക്കമുള്ള കുട്ടികൾ അങ്ങോട്ട് പോകാൻ തയാറായി. വിയനയിലെ സമൂഹത്തെ പൊതുവെയും ജൂതസമൂഹത്തെ പ്രത്യേകിച്ചും അടയാളപ്പെടുത്തിയ മതനിരപേക്ഷരും വിദ്യാസമ്പന്നരുമായ മധ്യവർഗത്തിൽ പെട്ടവരായിരുന്നു സാമുവലിന്റെ കുടുംബം. അവർ ഭൗതിക സമ്പത്തിനേക്കാൾ വിദ്യാഭ്യാസത്തെയാണ് വിലമതിച്ചത്. ചരിത്രത്തിലുടനീളം ആവർത്തിച്ച് സംഭവിച്ചതുപോലെ, അവരുടെ സ്ഥാവര-ജംഗമവസ്തുക്കൾ കൊള്ളയടിക്കപ്പെടാമായിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849637-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020mFcOc1dEU9D0hk0Ytb63eYcQ5ng0E07B8085287" data-watermark="false" style="width: 100%;" info-selector="#info_item_1778988098669">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778988098669"></div>
</div>
<p>പക്ഷേ, ആർക്കും അവരുടെ ബൗദ്ധികസ്വത്തുക്കൾ അപഹരിക്കാൻ കഴിഞ്ഞില്ല. ആര്യൻ വംശജരുടെ സ്വത്തുവകകൾ നശിപ്പിക്കുന്നത് ഒഴിവാക്കാൻ നിർദേശങ്ങൾ ഉണ്ടായിരുന്ന ജർമൻ സൈന്യം കൃത്യമായി തിരഞ്ഞുപിടിച്ച് ജൂതരെ ആക്രമിക്കുകയും ചെയ്തു. ഭയന്നതുപോലെ, സാമുവലിന്റെ അച്ഛനായ റുഡോൾഫ് അഡ്‌ലർ ഒരിക്കലും വീട്ടിലേക്ക് മടങ്ങിവന്നില്ല. ഇനി ഒരിക്കലും അയാൾ റേച്ചലിനെയോ സാമുവലിനെയോ കാണുകയുമില്ല. പുലരുവോളം ആകാശത്ത് തീജ്വാലകൾ ജ്വലിച്ച ഒരു രാത്രി അയാളെ നാസികൾ കൊലപ്പെടുത്തുകയായിരുന്നു. നാസി സൈന്യം ഉന്മൂലനംചെയ്ത അച്ഛന്റെ ഗതി ഉണ്ടാകാതിരിക്കാൻ, മകനെയെങ്കിലും സുരക്ഷിതനാക്കുക എന്ന അമ്മയുടെ തീരുമാനമാണ് സാമുവലിന്റെ പ്രയാണത്തിന് പിന്നിൽ പ്രവർത്തിച്ചത്. </p>
<p>സാമുവലിനെയും അമ്മയായ റേച്ചലിനെയും നാസികളിൽനിന്ന് ഒളിപ്പിച്ച അയൽവാസിയായിരുന്ന കേണൽ വോൾക്കർ അവന് ധൈര്യമേകാനായി ഒരു മെഡൽ ചാർത്തിക്കൊടുക്കുകയും ചെയ്തു. ജീവൻ രക്ഷപ്പെടുത്താനുള്ള ഉദ്യമത്തിൽ കുടുംബം പലവഴിക്കായി പിരിയേണ്ടിവരുന്നു എന്നത് സങ്കടകരമായ അവസ്ഥയാണ്. ഗത്യന്തരമില്ലാതെ അതിലൂടെ കടന്നുപോകുന്ന മനുഷ്യരെ നാം ഈ ആഖ്യാനത്തിൽ കാണുന്നു. വയലിൻ വായനയിൽ പ്രാഗല്ഭ്യം പ്രകടമാക്കിയ പ്രതിഭയായിരുന്നു കൊച്ചു സാമുവൽ. വയലിൻ കൂടെ കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന അധികൃതരുടെ ഉത്തരവിനെ പൊതുമധ്യത്തിൽ വയലിൻ അതിമനോഹരമായി വായിച്ചുകൊണ്ട് അവൻ മറികടന്നു. സാമുവലിന്റെ തുടർന്നുള്ള ജീവിതവും സംഘർഷങ്ങളും നോവലിലെ ഒരു ധാരയായി തീരുകയാണ്. </p>
<p> സാമുവലിന്റെ ബാല്യം പലായനത്തിന്റെയും അക്രമത്തിന്റെയും ലോകയുദ്ധത്തിന്റെയും അലയൊലികളാൽ മുഖരിതമായിരുന്നു. 1945ൽ രണ്ടാം ലോകയുദ്ധത്തിന് അവസാനം, കോൺസെൻട്രേഷൻ ക്യാമ്പുകളൊക്കെ ഉപേക്ഷിക്കേണ്ടിവന്ന കാലത്ത് അച്ഛനമ്മമാർ തന്നെ തേടിവരുമെന്ന് പ്രതീക്ഷ സാമുവൽ പുലർത്തി. എന്നാൽ, അതൊരിക്കലും നടക്കാതെ പോയി. ലക്ഷക്കണക്കിന് ജൂതരെ ഉന്മൂലനംചെയ്ത നാസികളുടെ ക്രൂരതയെ കുറിച്ച് സാമുവലിൽനിന്ന് അധിക കാലത്തേക്ക് മറച്ചുവെക്കാൻ സാധിച്ചില്ല. ന്യൂസ് റീലുകളായി പുറത്തുവന്ന ആ കാഴ്ചകൾ കാണാനിടയായ സാമുവലിനു പഴയജീവിതം തിരിച്ചുകിട്ടുമെന്ന സ്വപ്നം നഷ്ടമാവുകയായിരുന്നു. നഷ്ടങ്ങളുടെ ഭാണ്ഡവും പേറിക്കൊണ്ടുള്ള യാത്രയാണ് തുടർജീവിതമെന്ന ലളിതയുക്തി അയാളിൽ ഉറപ്പിക്കപ്പെടുകയും ചെയ്‌തു. </p>
<p>അനിത ഡയസ് എന്ന കാഴ്ചപരിമിതിയുള്ള പെൺകുട്ടി സമകാലത്തെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമാണ്. ജന്മനാ അന്ധയല്ലാതിരുന്ന അനിതക്ക് പിന്നീട് ഒരു അപകടത്തെ തുടർന്നാണ് കാഴ്ചക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. എൽസാൽവഡോറിൽനിന്നുള്ള അനിത അരാജകത്വം നിറഞ്ഞ സാഹചര്യത്തിൽനിന്ന് രക്ഷ നേടാനായി അമ്മയോടൊപ്പം പലായനം ചെയ്യാൻ നിർബന്ധിതയായതായിരുന്നു. രാഷ്ട്രീയ അസ്ഥിരതയുടെ ഇരയായ അവൾക്ക് അമ്മയെയും നഷ്ടപ്പെടുകയാണ്. </p>
<p>അനിത വളരെ പ്രത്യേകതയുള്ള ഒരു പെൺകുട്ടിയായിരുന്നു. മൂന്ന് വയസ്സുള്ളപ്പോൾ തന്നെ ഒരു മുതിർന്ന വ്യക്തിയെപ്പോലെ അവൾ സംസാരിച്ചുതുടങ്ങി. ഇളയ സഹോദരിയായ ക്ലോഡിയയെ വളരെ നന്നായി പരിപാലിച്ച അവൾ അനിയത്തിക്ക് സംഭവിച്ച അപകടത്തിനുശേഷം നിശ്ശബ്ദയായി. സ്വരാജ്യം ഉപേക്ഷിച്ചുകൊണ്ട് അഭയാർഥികളായി അതിർത്തികൾ താണ്ടിയ അമ്മയെയും മകളെയും യു.എസ് അധികൃതർ വേർപിരിക്കുകയായിരുന്നു. അമ്മയുമായി വേർപിരിഞ്ഞ അനിതയെ അധികൃതർ അരിസോണയിലെ നൊഗേൽസിലെ ഒരു അഭയകേന്ദ്രത്തിൽ ഒറ്റക്കാക്കി. അമ്മയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ അവൾ ഉറ്റവരുടെ ഓർമകളിൽ ഉഴറിക്കൊണ്ടിരുന്നു.</p>
<p>അത്യന്തം ദുരിതപൂർണമായ യാഥാർഥ്യങ്ങളെ നേരിടാൻ അവൾ മറ്റൊരു ലോകവും ഭാവനയിൽ സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ ഒരു സർറിയൽ ലോകംകൂടി ആഖ്യാനത്തിന്റെ ഭാഗമാവുകയാണ്. അവളുടെ അതിജീവനത്തിനായി യത്നിക്കുന്ന ചിലർകൂടി നോവലിൽ പ്രത്യക്ഷപ്പെടുന്നു. സാമുവൽ കുട്ടിക്കാലത്ത് അനുഭവിച്ച പ്രയാസങ്ങൾക്ക് സമാനമായുള്ള അധ്യായങ്ങളെയാണ് അനിതക്കും നേരിടേണ്ടിവന്നത്. ആദ്യം അവളുടെ അച്ഛൻ മരിച്ചു, പിന്നെ സഹോദരി, അവൾക്ക് കാഴ്ച നഷ്ടപ്പെട്ടു, അമ്മയെ പറ്റിയുള്ള വിവരം കൃത്യമായില്ല. അവരും കൊല്ലപ്പെട്ടിട്ടുണ്ടാവണം. ഇങ്ങനെയുള്ള സാഹചര്യത്തിൽ അനിതയെ സഹായിക്കാനായി സെലീനയും സാമുവലും ലെറ്റിഷ്യയും തീരുമാനിക്കുകയാണ്. </p>
<p>ആത്യന്തികമായി സാമുവൽ, അനിത എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് നോവലിന്റെ ഘടന രൂപപ്പെടുത്തിയതെങ്കിലും അവരുടെ ചുറ്റും നിന്നുകൊണ്ട് വിടവുകൾ കൂട്ടിയിണക്കാനായി ഏതാനും കഥാപാത്രങ്ങൾകൂടി ശക്തമായി നിലകൊള്ളുന്നുണ്ട്. അച്ഛന്റെ തോളിലേറി വടക്കേ അമേരിക്കയിലെ പ്രധാനപ്പെട്ട നദിയായ റിയോ ഗ്രാൻഡെ മുറിച്ചുകടന്ന് ലെറ്റിഷ്യയാണ് അവരിലൊരാൾ. 1982ലായിരുന്നു ലെറ്റിഷ്യയുടെ മേൽപ്പറഞ്ഞ പലായനം നടന്നത്. എൽസാൽവഡോറിലെ എൽ മൊസോട്ട് ഗ്രാമത്തിലും പരിസരത്തും 1981 ഡിസംബർ 11, 12 തീയതികളിൽ, ലാറ്റിനമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ക്രൂരതകളിൽ ഒന്നായിരുന്ന എൽ മൊസോട്ട് കൂട്ടക്കൊല സംഭവിച്ചതിനുശേഷം വൈകാതെയായിരുന്നു ഈ പലായനം. പ്രസ്തുത യാത്രയെ കുറിച്ചുള്ള നിറം മങ്ങിയ ഓർമ മാത്രമേ അവളിൽ ബാക്കിയായിരുന്നുള്ളൂ. </p>
<p>എങ്കിലും പഴയകാല ജീവിതത്തിന്റെ നീക്കിയിരുപ്പുകളായി വിറകടുപ്പുകൾ കത്തുമ്പോളുള്ള ഗന്ധവും തിങ്ങിനിറഞ്ഞ സസ്യജാലങ്ങളും പക്ഷികളുടെ ശബ്ദവും വിളഞ്ഞ ചോളത്തിന്റെ സ്വാദും അവൾക്ക് ഓർമയുണ്ട്. അതിലും പ്രധാനമായി അമ്മയുടെ അവശേഷിക്കുന്ന ഒരേ ഒരു ഫോട്ടോ അവൾ അമൂല്യനിധിയായി സൂക്ഷിക്കുന്നു. അതിജീവനത്തിനായി കടലും അതിരും ഭേദിച്ച് മറ്റ് രാജ്യങ്ങളിൽ എത്തുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എല്ലായിടത്തും ഏതാണ്ട് ഒരേപോലെയാണ്. ഭാഷയും രീതിയും മാറാം. എന്നാൽ, നേരിടേണ്ട സംഘർഷങ്ങളുടെ തോതിന് ഏറ്റക്കുറച്ചിലുണ്ടാവുന്നില്ല. </p>
<p>സഹാനുഭൂതിയും, നീതി-ന്യായ വ്യവസ്ഥിതിയും ആഖ്യാനത്തിൽ സജീവമായി കൊണ്ടുവരുന്ന പ്രധാനകഥാപാത്രമാണ് സെലീന ഡുറാൻ. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും കാർക്കശ്യങ്ങൾ അവരുടെ സംഭാഷണങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടുന്നു. അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും പ്രയാസങ്ങൾ ദൂരീകരിക്കാനായി യത്നിക്കുന്ന സെലീന അനിതയുടെ നിയമപ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഫ്രാങ്ക് എന്ന അഭിഭാഷകനുമായി അടുപ്പത്തിലാകുന്നത്‌.</p>
<p> മെക്സിക്കോയുമായുള്ള അമേരിക്കയുടെ അതിർത്തിയിൽ ഗുരുതരമായ ഒരു മാനുഷിക പ്രതിസന്ധി നിലനിൽക്കുന്ന കാര്യവും സെലീന ഉയർത്തിക്കാട്ടുന്നുണ്ട്. കുടിയേറ്റത്തോട് യു.എസ് ഗവൺമെന്റ് വിട്ടുവീഴ്ചയില്ലാത്ത ഒരു നയം നടപ്പാക്കുകയും അഭയം തേടി അവിടെ എത്തുന്ന എല്ലാ കുടുംബങ്ങളെയും വേർപെടുത്താൻ ഉത്തരവിടുകയും ചെയ്തതിനെ സെലീന അപലപിക്കുന്നു. ആയിരക്കണക്കിന് കുട്ടികളെ അവരുടെ മാതാപിതാക്കളിൽനിന്ന് പിടിച്ചുകൊണ്ടുപോയ അധികൃതരുടെ നടപടിക്കെതിരെ അവൾ പ്രതിഷേധിക്കുകയും ചെയ്‌തു. കുഞ്ഞുങ്ങളെ അമ്മയുടെ മാറിടങ്ങളിൽനിന്ന് വലിച്ചെടുത്ത് കൊണ്ടുപോകുന്ന സന്ദർഭങ്ങൾ വരെ ഉണ്ടായിരുന്നു. അങ്ങനെ ഈ നയത്തിനെതിരെ ദേശീയവും അന്തർദേശീയവുമായ ശക്തമായ പ്രതിഷേധം ഉയർന്നു വരുകയാണ്. </p>
<p>കുട്ടികളെ കൂടുകളിൽ കെട്ടിയിട്ടതും അവർ നിലത്ത് ചുരുണ്ടുകിടന്ന് കരയുന്നതുമായ ചിത്രങ്ങളോട് നിസ്സംഗത പുലർത്താൻ പ്രയാസമായി തുടങ്ങി. ഒടുവിൽ, പൊതുജന സമ്മർദത്തിന് വഴങ്ങി ഉത്തരവ് പിൻവലിക്കാൻ സർക്കാർവൃത്തങ്ങൾ നിർബന്ധിതരായി. പക്ഷേ, അപ്പോഴേക്കും ആയിരക്കണക്കിന് കുട്ടികൾ മാതാപിതാക്കളിൽനിന്ന് വെവ്വേറെയായി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849638-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020mlG5WrkmZV6HzUcEXo7NpJ7ZkfUGxL1L8130349" data-watermark="false" style="width: 100%;" info-selector="#info_item_1778988143779">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778988143779"></div>
</div>
<p>യഥാർഥത്തിൽ കുടുംബങ്ങൾ ഇപ്പോഴും വ്യത്യസ്ത കാരണങ്ങളാൽ വേർപിരിയുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൃത്യമായ രേഖകൾ സൂക്ഷിക്കാൻ മെനക്കെടാത്തതിനാലും ഇപ്പോൾ അവരുടെ മാതാപിതാക്കളെ കണ്ടെത്താനാകാത്തതിനാലും നൂറുകണക്കിന് കുട്ടികളെ തടങ്കൽകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും സെലീന അധികൃതരോട് വിശദീകരിക്കുന്ന രംഗം നോവലിലുണ്ട്. അവരെ ഉറ്റവരുടെ അടുത്ത് എത്തിക്കാനുള്ള ആവശ്യകത പരിഗണിക്കാൻമാത്രം ആർക്കും വേണ്ടത്ര ദീർഘവീക്ഷണം ഉണ്ടായിരുന്നില്ല. ചെറുപ്പക്കാർക്കായുള്ള ഒരു മന്ദിരത്തിൽ താമസിപ്പിച്ചിരിക്കുന്ന അനിതക്കുവേണ്ടിയായിരുന്നു സെലീനയുടെ പോരാട്ടം. </p>
<p>എൽസാൽവഡോറിൽനിന്ന് ഗ്വാട്ടമാലയിലേക്കും പിന്നീട് മെക്സിക്കോ വഴി യു.എസ് അതിർത്തിയിലേക്കുമുള്ള യാത്രയെക്കുറിച്ചും അനിത സെലീനയെ ധരിപ്പിച്ചിരുന്നു. അനിതയുടെ കാണാതായ അമ്മയെ തേടിയുള്ള അന്വേഷണവും സെലീനയും ഫ്രാങ്കും നടത്തുന്നുണ്ട്. അതിർത്തിയിൽ പലപ്പോഴും ഒറ്റക്ക് എത്തുന്ന മുതിർന്ന കുട്ടികൾക്കായുള്ള ചില സ്ഥാപനങ്ങൾ യഥാർഥ ജയിലുകളാണെന്ന് സെലീന ഫ്രാങ്കിനോട് പറഞ്ഞു. ഓരോ കുട്ടിയെയും പരിപാലിക്കുന്നതിന് അവർ സർക്കാറിൽനിന്ന് ഈടാക്കിയ പ്രതിഫലം വളരെ ഉയർന്നതായിരുന്നു. മനുഷ്യാവകാശ സംഘടനകളെയും മാധ്യമങ്ങളെയും പ്രവേശിക്കാൻ അനുവദിക്കാത്ത തരത്തിലായിരുന്നു ഈ സ്ഥലങ്ങളിലെ സാഹചര്യങ്ങൾ എന്നും സെലീന കൂട്ടിച്ചേർക്കുന്നുണ്ട്. </p>
<p>പ്രായപൂർത്തിയായിട്ടില്ലാത്തവരുടെ നിയമനടപടികൾ പരിഹാസ്യജനകമായിരുന്നുവെന്ന വിചാരവും സെലീന പങ്കുവെക്കുന്നു. നിയമത്തിന്റെ പരിമിതിയെ കുറിച്ച് വിശദീകരിക്കുന്നതിനിടയിൽ വിധികർത്താവ് കക്ഷിയെ നേരിട്ട് നോക്കി സ്വമേധയാ സ്വന്തം രാജ്യത്തേക്ക് നാടുകടത്താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ച രംഗം സെലീന ഓർത്തെടുക്കുന്നു. കക്ഷിക്ക് ഒരു വയസ്സായിരുന്നു പ്രായം! ഇത്തരത്തിലുള്ള അയുക്തികൾകൊണ്ട് നിറഞ്ഞ കോടതിനടപടികളെയാണ് അവൾ അപലപിച്ചത്. ഈ ഘട്ടത്തിൽ മെക്സിക്കൻ-അമേരിക്കൻ എഴുത്താളായ വലേറിയ ലൂയിസേലിയുടെ നിലപാടുകൾ എടുത്തുപറയുന്നത് പ്രസക്തമാണ്. മധ്യ അമേരിക്കയിൽനിന്ന് അതിജീവനത്തിനായി അതിരുകൾ കടക്കുന്ന കുട്ടികൾ യുദ്ധസാഹചര്യങ്ങളിൽനിന്ന് പലായനം ചെയ്യുന്നവരാണ്. </p>
<p>അതിനാൽ കുടിയേറ്റക്കാർക്കുള്ളത് മാത്രമല്ല, അഭയാർഥികൾക്കും നൽകുന്ന നിയമപരമായ സംരക്ഷണംകൂടി അവർക്ക് ആവശ്യമാണെന്നും ലൂയിസെല്ലി വാദിക്കുന്നതും ഈ ആഖ്യാനത്തിൽ ചുറ്റുപാടിൽ പ്രാധാന്യമർഹിക്കുന്നു. അതിനിടയിൽ സാമുവലിന്റെ ജീവിതം മറ്റൊരുദിശയിൽ സഞ്ചരിക്കുന്ന കാഴ്ചയും നോവലിൽ അവതരിപ്പിക്കുന്നുണ്ട്. നദീനുമായുള്ള അടുപ്പവും അകൽച്ചയും മകളായ കാമിലിന്റെ ജനനവും ഗ്വാട്ടമാലയിലേക്കുള്ള പറിച്ചുനടലും മറ്റും അങ്ങനെ സംഭവിക്കുന്നു. അവരുടെ മകളായ കാമിൽ വളർന്നപ്പോൾ പണത്തെയും സാമൂഹിക പദവിയെയും കുറിച്ച് മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ എന്ന പരാതി സാമുവലിനുണ്ട്. തന്റെയും നദീന്റെയും മകൾ എങ്ങനെ അങ്ങനെയായി എന്ന് അയാൾക്ക് മനസ്സിലായിരുന്നില്ല. </p>
<p> ഏക പേരക്കുട്ടിയോടും സാമുവലിന് വലിയ ബന്ധമുണ്ടായില്ല. എന്നിരുന്നാലും കുടിയേറ്റത്തെയും അതിന്റെ തിക്തതകളെയും പറ്റി വ്യക്തമായ ധാരണയുള്ള ആളായിരുന്നു സാമുവൽ. കുടിയേറ്റക്കാർ ഇടനിലക്കാർക്ക് പതിനായിരം ഡോളറോ ചിലപ്പോൾ അതിൽ കൂടുതലോ നൽകാറുണ്ട്. അവരെ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കൊണ്ടുപോകാൻ വേണ്ടിയാണിത്. ഇപ്പറഞ്ഞ ആളുകളിൽ ചിലർ വളരെ വിശ്വസ്തരാണ്. എന്നാൽ, മറ്റുചിലർ അവരെ പാതിവഴിയിൽ ഉപേക്ഷിക്കുകയോ കൂടുതൽ പണത്തിനായി അവരിൽനിന്ന് പണം ആവശ്യപ്പെടുകയോ ചെയ്യും. അവർക്കോ അവരുടെ കുടുംബങ്ങൾക്കോ പണം നൽകാൻ കഴിയാതെ വരുമ്പോൾ, അവരിൽ പലരും അപ്രത്യക്ഷരാകും. അങ്ങനെയാണോ അനിതയുടെ അമ്മയെയും കാണാതായത് എന്നും സെലീന ചിന്തിക്കുന്നുണ്ട്. </p>
<p>സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി, പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തശേഷം അവരുടെ മൃതദേഹങ്ങൾ ഉപേക്ഷിക്കുന്ന മനുഷ്യക്കടത്തുകാർ വളരെയധികമാണ്. അനിത ഇപ്പോഴും വളരെ ദുർബലയാണ്. അവൾക്ക് സംഭവിച്ച എല്ലാറ്റിന്റെയും ആഘാതത്തിൽനിന്ന് കരകയറാൻ അവൾക്ക് സമയം എടുക്കുമെന്നും സെലീന പറയുമ്പോൾ, ‘‘നിങ്ങൾ തെറ്റിദ്ധരിക്കുകയാണ്. ഇത്തരത്തിലുള്ള ആഘാതം ഒരിക്കലും നിങ്ങൾക്ക് മറികടക്കാൻ കഴിയില്ല. നിങ്ങൾ അതിനൊപ്പം ജീവിക്കാൻ പഠിക്കുക’’ എന്ന് അഭിപ്രായപ്പെടുന്ന സാമുവലിന്റെ വാക്കുകൾ ശ്രദ്ധിക്കണം. കാരണം, ആഘാതങ്ങളും ആഖ്യാനങ്ങളും ആവർത്തിക്കപ്പെടുന്ന സാഹചര്യമാണ് പലായനങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ, ആഘാതകരമായ സംഭവങ്ങൾക്കൊപ്പം ജീവിക്കുക എന്നത് ശീലമാക്കണം എന്ന വാദം പാലിക്കാൻ പ്രയാസമാണെന്നതിൽ തർക്കമില്ല. </p>
<p> അമേരിക്കയിലെ തദ്ദേശീയരുടെ കുട്ടികളെ സർക്കാർ നടത്തുന്ന ‘ഭയാനക’മായ അനാഥാലയങ്ങളിലേക്ക് ‘പരിഷ്കൃതരാക്കാൻ’ കൊണ്ടുപോയിരുന്നു. എന്നാൽ, അത്തരത്തിലുള്ള ആയിരക്കണക്കിന് കുട്ടികൾ പകർച്ചവ്യാധികളും പോഷകാഹാരക്കുറവുംമൂലം മരിക്കുകയാണ് ഉണ്ടായത്. ചരിത്രത്തിൽ അടയാളപ്പെടുത്താത്ത മരണങ്ങളായി അവ മാറി. പ്രസ്തുത മൃതദേഹങ്ങൾ ശവക്കുഴികളിൽ അടക്കം ചെയ്യപ്പെട്ടതും വിസ്‌മൃതിയുടെ പുറങ്ങളിൽ മാത്രമായി രേഖപ്പെടുത്തി. </p>
<p>പലായനവുമായി ബന്ധപ്പെട്ട പീഡനാഖ്യാനങ്ങൾ നിർഭാഗ്യവശാൽ തുടർന്നുകൊണ്ടിരിക്കുകയാണ്. മറ്റൊരു ജീവിതം സാധ്യമാക്കാനായി സാഹസപ്പെടുമ്പോൾ, നേരിടേണ്ടിവരുന്ന അക്രമങ്ങൾക്കും ആഘാതങ്ങൾക്കും ഒരേ ശബ്ദവിന്യാസമാണ്. സ്വരാജ്യം ഉപേക്ഷിക്കുമ്പോൾ ഉരുവംകൊള്ളുന്ന വേദന അസഹ്യമാണ്. അതിനോടൊപ്പം വിവിധ കോണുകളിൽനിന്നു ഉരുണ്ടുകൂടുന്ന പ്രതിസന്ധികളും ആഘാതങ്ങളും അഭയാർഥികളുടെ സമ്മർദം വർധിപ്പിക്കുകയും ചെയ്യും. പലായന വിവേചനം എന്ന സ്ഥിതി അഭയാർഥികളെ സങ്കീർണമായ അവസ്ഥകളിലേക്ക് കൊണ്ടെത്തിക്കുന്നു. അത് സ്ഥാപിക്കുന്ന മുഹൂർത്തങ്ങൾ ഈ നോവലിൽ കാണാം. ശരീരവും മനസ്സും പലായനത്തിന്റെ ഭാഗമായി മാറുന്നതോടെ വിവേചനത്തിന്റെ രാഷ്ട്രീയം നാനാതരം അടരുകളിൽ നിലകൊള്ളുന്നതായി അനുഭവപ്പെടുന്നു.</p>
<p> വേറൊരുരീതിയിൽ ആലോചിക്കുകയാണെങ്കിൽ അധികാരത്തിന്റെയും അനാഥത്വത്തിന്റെയും അധ്യായങ്ങൾ നിറഞ്ഞ പലായനപ്പുസ്തകത്തിന്റെ ഉള്ളടക്കം രാഷ്ട്ര-ഭാഷാ ഭേദമില്ലാതെ സമാനമാണ്. ‘ക്ഷീണവും പേടിസ്വപ്നങ്ങളും നിറഞ്ഞ നഗരത്തിലെ ഇരുണ്ട നീലരാത്രിയിലേക്ക് ഞാൻ കടന്നുവരുന്നു. എന്റെ ജീവിതം മൂർച്ചയുള്ള വഴിത്തിരിവുകളിലേക്ക് നീങ്ങിയിരിക്കുന്നു. ഈ സമയമാറ്റങ്ങൾക്കൊപ്പം എനിക്ക് ഇനി മുന്നോട്ടുപോകാൻ കഴിയില്ല, രാത്രിയുടെ തുടക്കത്തേക്കാൾ ആഴത്തിലേക്ക് പോകാൻ എനിക്ക് കഴിയില്ല.’ പ്രവാസത്തിന്റെ ഏകാന്ത നൊമ്പരങ്ങളെ പ്രതിരോധിക്കാനാവാതെ അലയുന്ന എല്ലാവർക്കും ദർവീശിന്റെ ഈ വരികൾ അർഥവത്തായി തോന്നും. അലച്ചിലുകൾക്കും അസ്വസ്ഥതകൾക്കും വിരാമമിട്ടുകൊണ്ട് പുതുവഴികൾ തെളിയിക്കാൻ വ്യഗ്രത പ്രകടമാക്കുന്ന ഒരുപറ്റം മനുഷ്യരെയാണ് നാം ഇവിടെ കണ്ടുമുട്ടുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849639-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020lyLJ548WIflEdG2fP3jcBmwyQ8UyKP3b8168320" data-watermark="false" style="width: 100%;" info-selector="#info_item_1778988181586">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778988181586"></div>
</div>
<p>പലായനം സംബന്ധിച്ച ഒരു ഫിക്ഷൻ എന്ന കേവലധാരണ വെച്ചുകൊണ്ട് മാത്രമാവരുത് ഈ നോവൽ വായിക്കേണ്ടത്. വീടും നാടുമായുള്ള വേരുകൾ അറുത്തുകൊണ്ട് അന്യരാജ്യങ്ങളിലേക്ക് യാത്രയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭിമുഖീകരിക്കേണ്ടിവരുന്ന മാനസികസമ്മർദത്തെ കുറിച്ചുള്ള പാഠപുസ്തകം കൂടിയായി ഇസബെൽ അല്ലെൻഡെയുടെ ആഖ്യാനം പരിണമിക്കുന്നു. പലായനം ചെയ്യുന്ന സ്ത്രീകൾ യാത്രാമധ്യേ ധാരാളം അപകടങ്ങൾ നേരിടുന്നു. പൗരത്വമോ സ്വത്വമുദ്രകളോ ഇല്ലാത്ത അവരെ ബലാത്സംഗം ചെയ്താലും ആളപായം വരുത്തിയാലും ആരും ചോദിക്കാനില്ല എന്നത് സങ്കടകരമാണ്. </p>
<p>മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ സ്ത്രീകൾ വെറും ഉപയോഗശൂന്യരാണെന്ന മട്ടിൽ ആരും കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നില്ല. യുദ്ധത്തിന്റെയും അരാജകത്വത്തിന്റെയും നാളുകളിൽ കുട്ടികളുടെ സുരക്ഷയെ പറ്റി ലോകരാഷ്ട്രങ്ങൾ സശ്രദ്ധമായ നയങ്ങൾ രൂപവത്കരിക്കാറുണ്ടോ എന്ന ചോദ്യമാണ് ഈ ആഖ്യാനത്തിൽ പരോക്ഷമായി ഉന്നയിക്കപ്പെടുന്നത്. കാൽപനികമായ താളുകളിൽനിന്നു പ്രായോഗികമായ പരിസരങ്ങളിലേക്ക് ഫിക്ഷൻ സഞ്ചരിക്കുന്നതിന്റെ ദൃഷ്ടാന്തംകൂടിയായിത്തീരുന്നു ഇസബെൽ അല്ലെൻഡെയുടെ ഈ നോവൽ. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/the-novel-the-wind-knows-my-name-by-isabel-allende-1520565</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/the-novel-the-wind-knows-my-name-by-isabel-allende-1520565</guid>
<category><![CDATA[Weekly,Literature,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[രാഹുൽ രാധാകൃഷ്ണൻ]]></dc:creator>
<pubDate>Mon, 18 May 2026 03:30:25 GMT</pubDate>
</item>
<item>
<title><![CDATA[ദുരന്തനായകൻ]]></title>
<description/>
<enclosure length="226448" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849909-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849909-untitled-1.gif'/><figcaption><p>തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിത</p><span class='copyright'></span></figcaption></figure><blockquote>
 പൗരുഷത്തിന്റെ പ്രകടനാത്മകതകൊണ്ട് സാമ്പ്രദായിക സൗന്ദര്യബോധത്തെ വിജയകരമായി മറികടന്ന നായക നടനാണ് വിജയകാന്ത്. എം.ജി.ആറിനുശേഷം സ്‌ക്രീൻ പരിവേഷം രാഷ്ട്രീയപിന്തുണയാക്കി പരിവർത്തിപ്പിക്കാൻ കഴിഞ്ഞ തമിഴ്‌നാട്ടിലെ ഏക താരവും അദ്ദേഹംതന്നെ. എന്നാൽ, പ്രായോഗിക രാഷ്ട്രീയത്തിലെ പിരിമുറുക്കങ്ങളും പാർട്ടിയിലെ ആഭ്യന്തര സംഘർഷങ്ങളും മുൻ പിൻ നോക്കാതെയുള്ള എടുത്തുചാട്ടങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചത് കടുത്ത തിരിച്ചടികളാണ്. വിജയകാന്തിന്റെ രാഷ്ട്രീയ-സിനിമ ജീവിതത്തെക്കുറിച്ച് സമഗ്രമായി പറയുകയാണ് ഇത്തവണ. 
</blockquote>
<p>തമിഴ് സിനിമക്ക് സൗന്ദര്യശാസ്ത്രപരമായ പരിണാമം സംഭവിക്കുന്ന ഒരു കാലഘട്ടത്തിന്റെ രണ്ടു നായകസ്വരൂപങ്ങളാണ് രജനികാന്തും വിജയകാന്തും. സ്റ്റൈലൈസ്ഡ് മാനറിസംകൊണ്ട് രജനിയും പൗരുഷത്തിന്റെ പ്രകടനാത്മകതകൊണ്ട് വിജയകാന്തും സാമ്പ്രദായിക സൗന്ദര്യബോധത്തെ വിജയകരമായി മറികടന്നു. മാസ് സ്‌ക്രീൻ സാന്നിധ്യവും, സംഘട്ടന രംഗങ്ങളിലെ ചടുലതയും മൂർച്ചയുമുള്ള സംഭാഷണശൈലിയും പരുക്കൻ ശരീരഭാഷയും വിജയകാന്തിനെ വേറിട്ട നായകനാക്കി. </p>
<p>എം.ജി.ആർ-ശിവാജി ദ്വന്ദ്വത്തിന്റെ തുടർച്ചയെന്നോണം തമിഴ് സിനിമയുടെ താരകേന്ദ്രങ്ങളായി രജനികാന്തും കമൽഹാസനും ഇരു ധ്രുവങ്ങളിലൂടെ സൂപ്പർതാരങ്ങളായി പരിണമിച്ചപ്പോൾ സമാന്തരമായി സഞ്ചരിച്ച് താരപദവി കൈവരിക്കാൻ വിജയകാന്തിനു സാധിച്ചു. എം.ജി. രാമചന്ദ്രനുശേഷം സ്‌ക്രീൻ പരിവേഷം രാഷ്ട്രീയപിന്തുണയാക്കി പരിവർത്തിപ്പിക്കാൻ കഴിഞ്ഞ തമിഴ്‌നാട്ടിലെ ഏകതാരം വിജയകാന്താണ്. എന്നാൽ, പ്രായോഗിക രാഷ്ട്രീയത്തിലെ പിരിമുറുക്കങ്ങളെയും പാർട്ടിയിലെ ആഭ്യന്തര സംഘർഷങ്ങളെയും മുൻപിൻ നോക്കാതെയുള്ള എടുത്തുചാട്ടങ്ങൾമൂലമുണ്ടായ പ്രത്യാഘാതങ്ങളെയും, എല്ലാറ്റിനുമുപരി സ്വന്തം ആരോഗ്യപ്രശ്നങ്ങളെയും അതിജീവിക്കാൻ അദ്ദേഹത്തിന് സാധിക്കാതെ പോയി. </p>
<p>ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ മുന്നണികൾക്ക് ബദൽ എന്ന അവകാശവാദവുമായി വിജയകാന്ത് രാഷ്ട്രീയത്തിൽ ഉദയംചെയ്തപ്പോൾ ഈ നീക്കത്തെ ആരും ആദ്യം അത്ര ഗൗരവത്തിലെടുത്തിരുന്നില്ല. രജനികാന്തിന്റെ പുറപ്പാടിൽ കുറഞ്ഞ ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. രാഷ്ട്രീയത്തിലിറങ്ങാനുള്ള രജനിയുടെ തീരുമാനത്തിൽ പലവട്ടം ചാഞ്ചാട്ടമുണ്ടായതോടെയാണ് വിജയകാന്ത് എന്ന താരോദയം തമിഴ്‌നാട് രാഷ്ട്രീയത്തെ ചടുലമാക്കുന്നത്. </p>
<p>മധുരയിലെ രാമാനുജപുരത്തിൽ തെലുഗു-നാടാർ സമുദായത്തിലാണ് വിജയകാന്തിന്റെ ജനനം. പതിനൊന്നാം ക്ലാസ് തോറ്റതോടെ പഠിപ്പ് നിർത്തി. പിതാവ് അഴഗർ സ്വാമിയുടെ ഉടമസ്ഥതയിലുള്ള അരി മിൽ നടത്തിപ്പ് ഏറ്റെടുത്തു. എം.ജി.ആറിന്റെ കടുത്ത ആരാധകനായിരുന്ന വിജയകാന്തിന് അദ്ദേഹത്തിന്റെ ഓരോ സിനിമയും സീനോട് സീൻ മനഃപാഠമായിരുന്നു. അരിമില്ലു നടത്തിപ്പിൽ വിജയമായിരുന്നെങ്കിലും സിനിമയായിരുന്നു വിജയകാന്തിന്റെ ലക്ഷ്യം. മധുരയിലെ രാസി സ്റ്റുഡിയോയിൽ ഷൂട്ട് നടത്തി വിവിധ സിനിമാ കമ്പനികൾക്കു ഫോട്ടോ അയച്ചുകൊടുക്കൽ പതിവായി. </p>
<h3>ഭാഗ്യാന്വേഷണങ്ങൾ </h3>
<p>തമിഴ് പ്രേക്ഷകരുടെ നായക സങ്കൽപങ്ങളെ തകിടം മറിച്ചാണ് 1975ൽ രജനികാന്തിന്റെ ആദ്യ സിനിമ ‘അപൂർവ രാഗങ്ങൾ’ റിലീസാകുന്നത്. വിജയകാന്തിനെപ്പോലെ സിനിമാമോഹം കൊണ്ടുനടന്ന അനേകായിരം യുവാക്കളുടെ പ്രതീക്ഷകൾക്ക് ഈ ചിത്രം ചിറകുകൾ നൽകി. രജനിയെ പോലെ ഇരുണ്ട നിറമുള്ളവർക്കും ചലച്ചിത്ര നടനാകാം എന്ന സാധ്യത, നേരത്തേതന്നെ സിനിമാമോഹം കൊണ്ടുനടന്നിരുന്ന വിജയകാന്തിനെയും പ്രചോദിപ്പിച്ചു. അവസരങ്ങൾ തേടി സിനിമാ കമ്പനികൾ തോറുമുള്ള വിജയകാന്തിന്റെ ഭാഗ്യാന്വേഷണങ്ങളെ പറ്റി കമൽ ഹാസൻ ഒരു സന്ദർഭത്തിൽ പറഞ്ഞത്, താനും രജനിയും പ്രൊഡക്ഷൻ കമ്പനികളിൽ ചെല്ലുമ്പോഴെല്ലാം, അവിടങ്ങളിൽ തങ്ങൾക്കു മുമ്പേ വന്നെത്താറുള്ള ഒരു ചെറുപ്പക്കാരന്റെ, കൈവിടപ്പെടാത്ത ശുഭാപ്തിവിശ്വാസത്തെ കുറിച്ചായിരുന്നു. </p>
<p>ഒടുവിൽ ആദ്യ അവസരം 1979ൽ വിജയകാന്തിനെ തേടിയെത്തി. നിർമാതാവുകൂടിയായ എം.എ കാജാ സംവിധാനം ചെയ്ത ‘ഇനിക്കും ഇളമൈ’ എന്ന സിനിമയിലൂടെയാണ് വിജയകാന്തിന്റെ രംഗപ്രവേശം. സുധാകറും രാധികയും നായികാനായകന്മാരായ ഈ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു വിജയകാന്തിന്. ചിത്രം ബോക്സ് ഓഫിസിൽ പരാജയപ്പെട്ടെങ്കിലും വിശാലമായ സൗഹൃദബന്ധങ്ങൾ ഉണ്ടായിരുന്ന പുതുമുഖ നടന് സുഹൃത്തുക്കൾ മുൻകൈയെടുത്ത് രസികർ മൺട്രം (ഫാൻസ്‌ അസോസിയേഷൻ) ഉണ്ടാക്കി. </p>
<p>തെലുഗു-നായിഡു സമുദായത്തിൽപെട്ട മധുരൈ, കോവിൽപട്ടി, ദിണ്ടിഗൽ പ്രദേശങ്ങളിലെ യുവാക്കൾ ആവേശപൂർവം ഇതേറ്റെടുത്തു. സിനിമാരംഗത്തെ വിജയകാന്തിന്റെ ഉയർച്ചക്കനുസരിച്ച് ആരാധക സംഘടന വിപുലീകരിക്കപ്പെട്ടു. എന്തിന്, രജനികാന്തിനും കമൽ ഹാസനും ആരാധക സംഘടനകൾ ഇല്ലാത്ത കുഗ്രാമങ്ങളിൽപോലും വിജയകാന്തിനു ‘രസികർ മൺട്ര’ങ്ങൾ ഉണ്ടായി. ആദ്യകാലത്ത് അഭിനയിച്ച നിരവധി ചിത്രങ്ങൾ പരാജയമേറ്റുവാങ്ങിയെങ്കിലും ഇബ്രാഹിം റാവുത്തറെ പോലുള്ള അടുത്ത സുഹൃത്തുക്കളുടെ പിൻബലത്തിലാണ് വിജയകാന്ത് പിടിച്ചുനിന്നത്. </p>
<p>1981ൽ നടൻ വിജയിയുടെ പിതാവ്, എസ്.എ. ചന്ദ്രശേഖറിന്റെ ‘സട്ടം ഒരു ഇരുട്ടറൈ’ എന്ന ചിത്രത്തിലാണ് ആദ്യമായി വിജയകാന്തിനു നായകവേഷം ലഭിക്കുന്നത്. ‘വൈദേഹി കാത്തിരുന്താൾ’, ‘അമ്മൻ കോയിൽ കിഴക്കാലേ’, ‘ഊമൈവിഴികൾ’, ‘പൂന്തോട്ട കാവൽക്കാരൻ’, മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ‘സെന്തൂര പൂവേ’ അടക്കമുള്ള 80കളിലെ ഹിറ്റ്‌ സിനിമകൾ വിജയകാന്തിന്റെ പ്രേക്ഷകപ്രീതി വർധിപ്പിച്ചു. </p>
<p>’90കളിലെ ‘ചിന്ന കൗണ്ടർ’, ‘ക്യാപ്റ്റൻ പ്രഭാകരൻ’, ‘മാനഗര കാവൽ’, ‘പുലൻ വിസാരണൈ’ എന്നീ ചിത്രങ്ങൾ വിജയകാന്തിനു താരപദവി നൽകി. 2000ങ്ങളുടെ ആദ്യ പകുതിയിൽ റിലീസ് ചെയ്ത ‘രമണ’യും ‘തെന്നവ’നും വിജയകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നൊരുക്കങ്ങളായിരുന്നു. </p>
<h3>അഭിനയ വ്യക്തിത്വം </h3>
<p>ആകാര സവിശേഷത കാരണം ചോക്ലറ്റ് ബോയ് മാതൃകകളിൽനിന്ന് മാറി, അസംസ്കൃത ശാരീരികതയെ ആഴത്തിൽ വെളിപ്പെടുത്താൻ കിട്ടിയ സന്ദർഭങ്ങൾ ഫലപ്രദമായി ഈ യുവനടൻ ഉപയോഗിച്ചു. ‘വൈദേഹി കാത്തിരുന്താ’ളിൽ സാമ്പ്രദായിക ഗ്രാമീണ ജീവിതാവസ്ഥയിൽ ഞെരിഞ്ഞമരുന്ന വ്യക്ത്യാഭിലാഷങ്ങളെ അലിവോടെ ചേർത്തുപിടിക്കുന്ന വിരഹിയായ ഏകാകിയുടെ വേഷം വിജയകാന്തിന്റെ കൈയിൽ ഭദ്രമായിരുന്നു. നൃത്തരംഗങ്ങളിൽ ക്ലാസിക്-സാങ്കേതിക തികവ് ഇല്ലെങ്കിലും ചടുലമായ ചലനങ്ങളും ചുവടുകളുംകൊണ്ട് ആ പരിമിതികളെ അതിജീവിക്കാൻ വിജയകാന്തിനു സാധിച്ചു. ഭാനുപ്രിയക്കൊപ്പം ‘ഭരതൻ’ എന്ന സിനിമയിൽ അദ്ദേഹം ചുവടുവെച്ച ‘പുന്നഗൈയിൽ മിൻസാരം’ പ്രേക്ഷക ശ്രദ്ധനേടിയ നൃത്തരംഗങ്ങളിൽ ഒന്നാണ്. സംഘട്ടനരംഗങ്ങളിൽ ഉയർന്നു ചാടി ചവിട്ടുന്ന, ഡ്യൂപ്പുകളെ ആശ്രയിക്കാത്ത വിജയകാന്ത് ആക്ഷൻ പ്രേമികളെയും കൈയിലെടുത്തു. </p>
<p>’90കളിലെ വിജയകാന്തിന്റെ പൊലീസ് വേഷങ്ങൾ ധാർമികതയുടെയും ആത്മസംയമനത്തിന്റെയും പ്രതിരൂപങ്ങളായിരുന്നു. ക്ഷുഭിത യൗവനത്തിന്റെ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട്, നിയന്ത്രിത തീവ്രതയോടെ, എന്നാൽ തുളച്ചുകയറുന്ന ഭാവങ്ങളിലൂടെ അഴിമതി സംവിധാനത്തിനെതിരെ പൊരുതുന്ന ‘സത്യ’യിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആക്ഷൻ സീക്വൻസുകൾ കൂടുതൽ താളാത്മകമായി തുടങ്ങുന്നത് ഇക്കാലത്താണ്. ‘പുലൻ വിസാരണൈ’, ‘മാനഗരകാവൽ’, ‘ക്യാപ്റ്റൻ പ്രഭാകര’നൊക്കെ ഈ ഘട്ടത്തിലെ വൻ ഹിറ്റുകളാണ്. </p>
<p>’90കളുടെ അവസാനത്തോടെ വിജയകാന്തിന്റെ സംഭാഷണരീതിയിൽ മാറ്റം വരുന്നുണ്ട്. ദേശസ്നേഹത്തിന്റെ പ്രമേയങ്ങൾക്ക് പ്രാധാന്യം നൽകിയ ഈ കാലത്ത് ദൈർഘ്യമേറിയതും ദ്രുതഗതിയിലുള്ളതുമായ സംഭാഷണങ്ങൾ അവതരിപ്പിക്കാൻ വ്യതിരിക്തവും പരുക്കനുമായ ഒരു മോഡുലേഷൻ സ്വീകരിച്ചുതുടങ്ങി. രണ്ടായിരത്തോടെ വിജയകാന്തിന്റെ അഭിനയശൈലി അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിലാഷങ്ങളോട് ചേർന്നുനിൽക്കുന്ന പ്രമേയങ്ങൾ സ്വീകരിച്ചുതുടങ്ങി. </p>
<p>ശാന്തമായ കൊടുങ്കാറ്റ് ശൈലിയിൽ രൂപപ്പെടുത്തിയ ‘രമണ’ ഈ ശ്രേണിയിൽ വൻ വിജയമായി. ‘വല്ലരസ്’, ‘സിമ്മാസനം’, ‘നരസിംഹ’ പോലുള്ള ചിത്രങ്ങൾ വിജയകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ഊർജിതപ്പെടുത്തുന്ന സീനുകൾകൊണ്ട് സമ്പന്നമായിരുന്നു. </p>
<p>’80കളിലെ സൂക്ഷ്മാഭിനയം ഇക്കാലത്ത് ഹൈപ്പർ-മസ്കുലിനിറ്റിയായി പരിണമിച്ചു. ‘ചിന്ന കൗണ്ടർ’പോലുള്ള സിനിമകളുടെ കാലം തൊട്ടേ ധാർമികതയുടെ ഒരു പാഠമായി പ്രമേയങ്ങളെ രൂപപ്പെടുത്തുന്നതിൽ വിജയകാന്ത് ശ്രദ്ധ ചെലുത്തിയിരുന്നു. പഞ്ച് ലൈനുകളിൽ ക്ലിപ് ചെയ്യാൻ പാകത്തിൽ രൂപകൽപന ചെയ്ത ഡയലോഗ് ഡെലിവറി കൂടുതൽ ആക്രമണാത്മകവും സമകാലിക രാഷ്ട്രീയ വിമർശനങ്ങളുമായി മാറുന്നത് 2000ങ്ങളോടെയാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849920-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020VHxkqw9msY5kg7Lq2xUaKK9M3TUczPyp0479163" data-watermark="false" style="width: 100%;" info-selector="#info_item_1779010480372">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1779010480372"></div>
</div>
<h3>കളമൊരുക്കൽ </h3>
<p>എന്നാൽ, ഇതിനെല്ലാം മുമ്പേതന്നെ വിജയകാന്തിന്റെ രാഷ്ട്രീയ ഇടപെടലുകൾ ആരംഭിക്കുന്നുണ്ട്. ശ്രീലങ്കയിൽ തമിഴ്‌വംശജർക്കെതിരെ നടന്ന വംശീയാക്രമണങ്ങളിൽ പ്രതിഷേധിച്ച് 1984ൽ ആരാധകരെ വിളിച്ചുകൂട്ടി വിജയകാന്ത് ചെ​ന്നൈയിൽ നടത്തിയ നിരാഹാര സമരമാണ് ഇവയിൽ പ്രധാനം. കമൽഹാസനും സമാനമായ സമരം സംഘടിപ്പിച്ചിരുന്നുവെങ്കിലും വിജയകാന്തിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനാണ് ജനശ്രദ്ധ ലഭിച്ചത്. ഈറോഡിൽ ഒരു സൗജന്യ പ്രാഥമിക ചികിത്സാ കേന്ദ്രം സ്ഥാപിച്ചതുപോലുള്ള കാരുണ്യ പ്രവർത്തനങ്ങൾ തമിഴ്‍നാട്ടിലെ വിവിധ ഇടങ്ങളിൽ വ്യാപിപ്പിച്ചതും സഹായം അഭ്യർഥിച്ചു വരുന്നവരോടുള്ള അനുഭാവ പൂർണമായ പെരുമാറ്റവുമെല്ലാം സാധാരണ ജനങ്ങളിൽ വിജയകാന്തിനോടുള്ള ആദരം വർധിപ്പിച്ചു. </p>
<p>1991-96 കാലഘട്ടത്തിലെ തമിഴ്‌നാട് രാഷ്ട്രീയം മുഖ്യമന്ത്രി ജയലളിതയുടെ അധികാര മുഷ്‌ക്കുകൊണ്ടു കലുഷിതമായിരുന്നു. ജയലളിതയും കരുണാനിധിയും തമ്മിലുള്ള വാക് പോർ വ്യക്തിപരമായ ശത്രുതയോളം വളർന്നു. കരുണാനിധിയുടെ, സിനിമാപ്രവേശനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുൻകൈയെടുക്കാൻ ചലച്ചിത്ര പ്രവർത്തകരാരും ധൈര്യപ്പെട്ടില്ല. എന്നാൽ, ഈ വെല്ലുവിളി വിജയകാന്ത് ഏറ്റെടുത്തു. കരുണാനിധിയെ സമുചിതമായി ആദരിക്കും വിധം വിജയകാന്ത് ഒരു സമ്മേളനം വിളിച്ചുകൂട്ടി. വിജയകാന്ത് സിനിമകളുടെ ടൈറ്റിൽ കാർഡുകളിലെ ‘പുരട്ചി കലൈജ്ഞർ’ എന്ന വിശേഷണം ‘കലൈജ്ഞർ’ കരുണാനിധിയോടുള്ള ആദരവിന്റെ സാക്ഷ്യപത്രമായിരുന്നു. എം.ജി.ആറിന്റെ തീവ്ര ആരാധകനായിരുന്ന വിജയകാന്ത് കരുണാനിധിക്കും സമാനമായ ബഹുമാനം നൽകി. </p>
<p>1996ലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ‘രസികർ മൺട്ര നിർവാഹികൾ’ വ്യക്തിപരമായി മത്സരിച്ച് വിജയിച്ചത് വിജയകാന്തിന്റെ രാഷ്ട്രീയ പ്രതീക്ഷകളെ ഉദ്ദീപിപ്പിച്ചു. 2001ൽ ജയലളിത അധികാരത്തിൽ എത്തിയ ശേഷമുള്ള പഞ്ചായത്ത്-മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിലും ‘രസികർ മൺട്രം’ നേതാക്കൾ മത്സരിച്ചു വിജയിക്കുകയുണ്ടായി. ഈ രണ്ടു കാലഘട്ടത്തിലും രജനികാന്ത് ഫാൻസ്‌ അസോസിയേഷൻ ഭാരവാഹികളും മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും അവർക്കാർക്കും വിജയം കണ്ടെത്താനായില്ല. മധുരയിൽ മാത്രം 18 വിജയകാന്ത് ആരാധകർ ജയിച്ചുകയറി. അവരെ ചെന്നൈയിലേക്ക് ക്ഷണിച്ചുവരുത്തി മാധ്യമശ്രദ്ധ ആകർഷിക്കാനും വിജയകാന്ത് മറന്നില്ല. </p>
<p>2000ൽ രസികർ മൺട്രത്തിന്‌ ഒരു പതാക രൂപകൽപന ചെയ്ത് വിജയകാന്ത് പുറത്തിറക്കി; കറുപ്പും ചുവപ്പും മഞ്ഞയും നിറത്തിൽ, മധ്യത്തിൽ ദീപശിഖയടങ്ങിയ പതാക! ‘രാജ്യം’ എന്ന ചിത്രത്തിലുടനീളം ഈ പതാക പ്രദർശിപ്പിച്ചുകൊണ്ട് വിജയകാന്ത് തന്റെ രാഷ്ട്രീയോദ്ദേശ്യം വ്യക്തമാക്കി. ഇക്കാലത്തുള്ള മിക്ക ചിത്രങ്ങളിലും ‘രസികർ മൺട്ര’ പതാക പ്രദർശിപ്പിക്കാനും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്താനും വിജയകാന്ത് ശ്രദ്ധപുലർത്തി. ഇതിനിടെ, സിനിമാതാരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ വൻ കടബാധ്യത തീർക്കാൻ അധ്യക്ഷൻ എന്ന നിലയിൽ കാണിച്ച നേതൃശേഷി വിജയകാന്തിന്റെ ഈ രംഗത്തും സമാദരണീയനാക്കി മാറ്റി. </p>
<h3>രാഷ്ട്രീയ ഇടപെടലുകൾ </h3>
<p>ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയെയും പ്രതിപക്ഷത്തെ ഡി.എം.കെയെയും അതിരൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള തുടർച്ചയായ പത്രപ്രസ്താവനകളായിരുന്നു വിജയകാന്തിന്റെ അടുത്ത നീക്കം. എ.ഐ.എ.ഡി.എം.കെയെയും ജയലളിതയെയും വിമർശിക്കുന്നതിലും വിജയകാന്ത് ഏറെ ശ്രദ്ധചെലുത്തിയത് ഡി.എം.കെക്കെതിരെയുള്ള ആരോപണങ്ങൾ കടുപ്പിക്കുന്നതിലായിരുന്നു. കുടുംബാധിപത്യവും ദ്രാവിഡ പ്രത്യയശാസ്ത്ര ചോർച്ചയും ഡി.എം.കെയെ ജീർണിപ്പിച്ചു എന്ന ആവർത്തിച്ചുള്ള വിമർശനം ഡി.എം.കെ പ്രവർത്തകർക്കും വിജയകാന്ത് ആരാധകർക്കും ഇടയിൽ സംഘർഷാവസ്ഥയുണ്ടാക്കി. പ്രതിപക്ഷത്തിരിക്കുന്ന ഡി.എം.കെക്കെതിരെ കാണിക്കുന്ന ഈ ആവേശം അധികാരത്തിലിരിക്കുന്ന ജയലളിതക്കു നേരെ പ്രകടിപ്പിക്കാൻ ധൈര്യമുണ്ടോ എന്ന് വിജയകാന്തിനെ അവർ വെല്ലുവിളിച്ചു. </p>
<p>ഡി.എം.കെയുമായുള്ള തുറന്ന പോര് തുടരുന്ന കാലത്താണ് 2004ലെ ലോക്സഭ തെരഞ്ഞെടുപ്പ്. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ ഡി.എം.കെ ഉൾപ്പെട്ട യു.പി.എ മുന്നണി സർക്കാർ രൂപവത്കരിക്കുന്നു. ഡി.എം.കെയിലെ ടി.ആർ. ബാലു കപ്പൽ-ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്തു. ദേശീയപാതകളുടെ വികസനത്തിന്റെ ഭാഗമായി മുൻ സർക്കാർ മുന്നോട്ടുവെച്ച നിരവധി പദ്ധതികൾ ഏറ്റെടുത്തു ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ ടി.ആർ. ബാലു നീക്കമാരംഭിച്ചു. </p>
<p>ചെന്നൈ കോയമ്പേട്ടിൽ ദേശീയപാതക്കുള്ള സ്ഥലമേറ്റെടുക്കലിൽ വിജയകാന്തിന്റെ ഉടമസ്ഥതയിലുള്ള ‘ആണ്ടാൾ അഴകർ’ കല്യാണ മണ്ഡപം സ്ഥിതിചെയ്യുന്ന ഭൂമിയും ഉൾപ്പെട്ടിരുന്നു. ഡി.എം.കെയുടെ പ്രതികാര നടപടിയുടെ ഭാഗമാണ് ഇതെന്ന് വിജയകാന്ത് വിശ്വസിച്ചു. വിദഗ്ധ എൻജിനീയർമാരുള്ള സംഘത്തോടൊപ്പം ബദൽ മാർഗം നിർദേശിച്ച്, ഉപരിതല ഗതാഗത വകുപ്പ് അധികൃതരെയും മന്ത്രി ബാലുവിനെയും ചെന്ന് കണ്ടിട്ടും നിരാശയായിരുന്നു ഫലം. കോടതി നടപടികളിലും പരാജയപ്പെട്ടു. 16ലധികം സെന്റ് സ്ഥലം വിജയകാന്തിനു വിട്ടുകൊടുക്കേണ്ടിവന്നു. കല്യാണ മണ്ഡപത്തിന്റെ ഒരു ഭാഗം ഇടിച്ച് മാറ്റപ്പെട്ടു. ഇതിൽ നിരാശനും ക്ഷുഭിതനുമായ വിജയകാന്ത് രാഷ്ട്രീയാധികാരം കൈയിലെടുക്കാതെ നിവൃത്തിയില്ല എന്ന തീരുമാനത്തിലെത്തി. പ്രസ്താവനയുദ്ധങ്ങൾക്ക് പകരം രാഷ്ട്രീയത്തിൽ നേരിട്ട് ഇറങ്ങാൻ ഈ സംഭവം വലിയൊരു പ്രേരണയായി. </p>
<p>ഇക്കാലത്ത് ഡോ. രാമദാസിന്റെ നേതൃത്വത്തിലുള്ള പാട്ടാളി മക്കൾ കക്ഷി പ്രവർത്തകരും വിജയകാന്തിന്റെ ആരാധകരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. 1998ലെ ‘മറുമലർച്ചി’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുക്കുന്നത്. മമ്മൂട്ടി നായകനായ ഈ സിനിമയിൽ ആദ്യം പരിഗണിച്ചിരുന്നത് വിജയകാന്തിനെയാണ്. അതിലെ നായകൻ രാസു പടയാട്ച്ചി വണ്ണിയർ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമാണ്. ജാതിപ്പേരുള്ള നായകവേഷത്തിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന വിജയകാന്തിന്റെ ശാഠ്യം പി.എം. കെ നേതൃത്വത്തെയും പ്രവർത്തകരെയും ചൊടിപ്പിച്ചു. ‘സക്കരൈ തേവൻ’, ‘ചിന്ന കൗണ്ടർ’ പോലുള്ള ജാതിപ്പേരുള്ള നായക കഥാപാത്രങ്ങളായി മുമ്പ് അഭിനയിച്ച വിജയകാന്തിന്റെ നിർബന്ധബുദ്ധി സമുദായത്തോടുള്ള അധിക്ഷേപമാണെന്നവർ ആരോപിച്ചു. വിജയകാന്തിനെ പരിഹസിച്ച് പി.എം.കെ പ്രവർത്തകർ മുന്നിട്ടിറങ്ങിയതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ ഏറ്റുമുട്ടി. </p>
<p>പലകോണുകളിൽനിന്ന് തന്നെ ഒതുക്കാനുള്ള നീക്കങ്ങൾക്കൊപ്പം ആരാധകരിൽനിന്നുള്ള സമ്മർദങ്ങളും കൂടി ഉണ്ടായതോടെ 2005ൽ പാർട്ടി രൂപവത്കരിക്കാൻ അന്തിമ തീരുമാനമായി. തിരുവണ്ണാമലൈയിൽ ആരാധകരുടെ യോഗത്തിൽ വിജയകാന്ത് ഇക്കാര്യം പ്രഖ്യാപിച്ചു. മധുരയിൽ കൂറ്റൻ ജനാവലിയെ മുൻനിർത്തി വിജയകാന്ത് പുതിയ രാഷ്ട്രീയകക്ഷിക്കു രൂപംനൽകി -‘ദേശീയ മുർപോക്ക് ദ്രാവിഡ കഴകം’ എന്ന ഡി.എം.ഡി.കെ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849917-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ejwTNR4pjlo2EoETz5B3k0esLuEMvLkm0427206" data-watermark="false" style="width: 100%;" info-selector="#info_item_1779010428442">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1779010428442"></div>
</div>
<h3>തെരഞ്ഞെടുപ്പിലേക്ക് </h3>
<p>ഡി.എം.ഡി.കെ രൂപവത്കരിക്കപ്പെട്ട ഒരു വർഷത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പ് വന്നു. ഇരു ദ്രാവിഡ കക്ഷികളോടും സഖ്യമില്ലെന്നും പാർട്ടി വ്യക്തമാക്കി. ‘ജനങ്ങളോടും ദൈവത്തോടുമാണ് സഖ്യം’ എന്ന വിജയകാന്തിന്റെ പ്രശസ്തമായ പഞ്ച് ഡയലോഗോടുകൂടി 234 നിയോജക മണ്ഡലങ്ങളിലും പാർട്ടി തനിച്ച് മത്സരിച്ചു. പി.എം.കെയുമായുള്ള ശത്രുത മനസ്സിൽ കണ്ടു, ആ പാർട്ടിയുടെ ശക്തിദുർഗമായ വിരുതാചലത്തിൽതന്നെ വിജയകാന്ത് നേരിട്ട് കളത്തിലിറങ്ങി. </p>
<p>ചെന്നൈയോ സ്വദേശമായ മധുരയോ പോലുള്ള സുരക്ഷിത മണ്ഡലത്തിൽ മത്സരിക്കാതെ പി.എം.കെയുടെ സ്വാധീന കേന്ദ്രത്തിൽ പോയി ഏറ്റുമുട്ടാനുള്ള വിജയകാന്തിന്റെ നീക്കത്തെ ആത്മഹത്യാപരമായാണ് രാഷ്ട്രീയ നിരീക്ഷകർ കണ്ടത്. എന്നാൽ, പി.എം.കെയുടെ വണ്ണിയ വോട്ടുബാങ്കിൽ വലിയ വിള്ളൽ വീഴ്ത്തി വിജയകാന്ത് 14,000ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഡി.എം.ഡി.കെയുടെ മറ്റെല്ലാം സ്ഥാനാർഥികളും പരാജയമടഞ്ഞെങ്കിലും എട്ട് ശതമാനത്തിലധികം വോട്ടുകൾ സമാഹരിക്കാൻ പാർട്ടിക്ക് സാധിച്ചു. ഡി.എം.ഡി.കെക്ക് ലഭിച്ച വോട്ടുകളായിരുന്നു 128 മണ്ഡലങ്ങളിലെ വിജയികളെ നിർണയിച്ചത് എന്നതും പ്രസക്തി വർധിപ്പിച്ചു. </p>
<p>ഈ വിജയത്തോടെ വണ്ണിയർ സമുദായത്തിനിടയിൽ പി.എം.കെക്കുണ്ടായിരുന്ന അപ്രമാദിത്വത്തിനാണ് വിജയകാന്ത് ആഘാതമേൽപിച്ചത്. ഒരുകാലത്ത് പിന്നാക്ക വിഭാഗങ്ങളുടെ വിശാല താൽപര്യങ്ങൾക്കായി പോരാടിയിരുന്ന പി.എം.കെ, സമുദായ സംഘടനയായി ചുരുങ്ങിപ്പോയതിന് പിന്നിൽ വിജയകാന്ത് നൽകിയ അപ്രതീക്ഷിത തിരിച്ചടി പ്രധാനകാരണമായി. സമുദായ താൽപര്യ സംരക്ഷണത്തിൽ ഊന്നിയില്ലെങ്കിൽ പാർട്ടിക്ക് നിലനിൽക്കാനാവില്ലെന്ന തിരിച്ചറിവിൽ കൂടുതൽ കടുത്ത വർഗീയ നിലപാടുകളിലേക്ക് ആ പാർട്ടി കൂപ്പുകുത്തി. </p>
<p>2009ലെ ലോക്സഭ തെരഞ്ഞെടുപ്പിലും തനിച്ചു മത്സരിക്കാനുള്ള തീരുമാനമെടുക്കുന്ന ഡി.എം.ഡി.കെക്ക് സീറ്റുകൾ ഒന്നും കിട്ടിയില്ലെങ്കിലും വോട്ടുവിഹിതം 11 ശതമാനത്തോളം ഉയർത്താനായി. ഇതോടെ, തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയ പരാജയങ്ങൾ ഇനി നിർണയിക്കുക ഡി.എം.ഡി.കെയാണെന്ന തിരിച്ചറിവ് ഇരുമുന്നണികൾക്കും ഉണ്ടായി. </p>
<p>2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.ഡി.കെയെ കൂടെ ചേർക്കാനുള്ള ശ്രമം ഇരു മുന്നണികളും ആരംഭിച്ചു. പൊലീസ്-ഇന്റലിജൻസ് വിഭാഗം വിജയകാന്തിന്റെ സ്വാധീനത്തെക്കുറിച്ച് അനുകൂല റിപ്പോർട്ട് നൽകിയതോടെ സഖ്യ ചർച്ചകൾക്കായി ജയലളിത, ഉറ്റതോഴി ശശികലയെ രംഗത്തിറക്കി. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെ സ്വാധീനിച്ച്, ശശികല കാര്യങ്ങൾ അനുകൂലമാക്കി. നേരത്തേ രണ്ടു തെരഞ്ഞെടുപ്പിലും വോട്ടു വിഹിതം വർധിപ്പിക്കാനായെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല എന്ന വീണ്ടുവിചാരത്തോടെ എ.ഐ.എ.ഡി.എം.കെയുടെ സഖ്യകക്ഷിയാകാൻ വിജയകാന്ത് തീരുമാനിച്ചു. മാത്രമല്ല, ആകെയുള്ള 234 സീറ്റുകളിലും മത്സരിക്കുക എന്നത് വലിയൊരു സാമ്പത്തിക ബാധ്യതയാകുമെന്നും വിജയകാന്ത് മനസ്സിലാക്കിയിരുന്നു. </p>
<p>2007 മുതലേ വ്യക്തിപരമായി തർക്കങ്ങളുടെ പേരിൽ നിരവധി തവണ വിജയകാന്തുമായി ഉടക്കിയ, നടൻ വടിവേലു ഈ തെരഞ്ഞെടുപ്പു കാലത്ത് ഡി.എം.കെയുടെ പ്രധാന പ്രചാരകനായിരുന്നു. വിജയകാന്തിനെ പരിഹസിക്കാനും അധിക്ഷേപിക്കാനുമാണ് പ്രചാരണത്തിൽ വടിവേലു അധിക സമയവും ചെലവഴിച്ചത്. ജയലളിതക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനങ്ങൾ നടത്തി. </p>
<p>ഈ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണി അമ്പേ പരാജയപ്പെട്ടു. ജയലളിത മുഖ്യമന്ത്രിയായതോടെ വടിവേലുവിനെ സിനിമാലോകവും കൈവെടിഞ്ഞു. വർഷങ്ങളോളം ഒരു അവസരവും അദ്ദേഹത്തെ തേടിയെത്തിയില്ല. വൻ ജനപ്രീതിയുണ്ടായിരുന്ന ഹാസ്യതാരം ജനമനസ്സിൽനിന്ന് മായാൻ തുടങ്ങിയ കാലത്ത്, അദ്ദേഹം തമിഴ് സിനിമയുടെ അവിഭാജ്യഘടകമാണെന്നും ഇങ്ങനെ അകറ്റിനിർത്തരുതെന്നും വിജയകാന്ത് നിർമാതാക്കളോട് ആവശ്യപ്പെടുകയുണ്ടായി. വിജയകാന്തിന്റെ മനസ്സലിവുള്ള ഇത്തരം സവിശേഷ നിലപാടുകൾ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. </p>
<h3>പ്രതിപക്ഷ നേതൃസ്ഥാനം </h3>
<p>മത്സരിച്ച 41ൽ 29 സീറ്റുകളിൽ ഡി.എം.ഡി.കെക്ക് വിജയിക്കാനായി, ഋഷിവന്ദ്യത്തിൽനിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയകാന്തും സഭയിൽ എത്തി. സാമാജികരുടെ എണ്ണത്തിൽ ഡി.എം.കെ, ഡി.എം.ഡി.കെക്കു പിറകിൽ മൂന്നാം സ്ഥാനത്തായി. പ്രതിപക്ഷ നേതൃസ്ഥാനം വിജയകാന്തിനു ലഭിച്ചു. ഇക്കാലത്ത് ഭരണ നേതൃത്വത്തിനെതിരെ ക്രിയാത്മക പ്രതിപക്ഷമായി മാറാൻ ഡി.എം.ഡി.കെക്കു സാധിച്ചു. ഡി.എം.ഡി.കെ എം.എൽ.എമാരുടെ മികച്ച പ്രകടനം ജയലളിതയുടെ പോലും അഭിനന്ദനം പിടിച്ചുപറ്റി. പാർട്ടി അധ്യക്ഷൻ എം. കരുണാനിധി എം.എൽ.എ ആയിരുന്നുവെങ്കിലും നിയമസഭയിലെ തുച്ഛമായ പ്രാതിനിധ്യത്തെ തുടർന്ന് ഉത്തരവാദിത്തം മകൻ സ്റ്റാലിനെ ഏൽപിച്ച് മാറിനിന്നു. സഭയിലെ ഡി.എം.ഡി.കെയുടെ പ്രകടനത്തിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ അക്ഷരാർഥത്തിൽ നിഷ്പ്രഭമായി. എന്നാൽ, നാൾക്കുനാൾ ഡി.എം.ഡി.കെയുടെ വിമർശനങ്ങൾ കൂടുതൽ അക്രാമകമായതോടെ എ.ഐ.എ.ഡി എം.കെ-ഡി.എം.ഡി.കെ ബന്ധം വഷളായി തുടങ്ങി. </p>
<p>ഇക്കാലത്ത് ശങ്കരൻ കോവിലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുന്നണിബന്ധം മറന്ന് എ.ഐ.എ.ഡി.എം.കെക്കെതിരെ ഡി.എം.ഡി.കെ, സ്ഥാനാർഥിയെ മത്സരിപ്പിച്ചു. എന്നാൽ, ഈ നീക്കം ദയനീയ പരാജയമായി. നിയമസഭയിലും ഇത് ചർച്ചാവിഷയമായി. ഡിപോസിറ്റ് തുകപോലും നഷ്ടപ്പെട്ടവരാണ് നിങ്ങൾ എന്ന് ഡി.എം.ഡി.കെയെ ജയലളിത അധിക്ഷേപിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള വാഗ്വാദത്തിന് ഇടയാക്കി. എ.ഐ.എ.ഡി.എം.കെയുടെ മുൻകാല പരാജയങ്ങളുടെ പട്ടിക നിരത്താൻ ശ്രമിച്ച വിജയകാന്തിനെ മന്ത്രിമാർ തടസ്സപ്പെടുത്തി. </p>
<p>നാക്ക് കടിച്ചുപിടിച്ചുള്ള വിജയകാന്തിന്റെ രോഷപ്രകടനം അക്കാലത്തെ വലിയ വിവാദങ്ങളിലൊന്നായിരുന്നു. തുടർന്ന് ജയലളിതയും വിജയകാന്തും തമ്മിൽ നേരിട്ട് വാക്കേറ്റം ഉണ്ടായി. സ്പീക്കർ ഡി.എം.ഡി.കെ എം.എൽ.എമാരെ സഭയിൽനിന്ന് പുറത്താക്കി. ഡി.എം.ഡി.കെയുടെ നാളുകൾ എണ്ണപ്പെട്ടെന്നു ജയലളിത രൂക്ഷഭാഷയിൽ പ്രഖ്യാപിച്ചു. ജയ സഭക്ക് പുറത്തുപോയപ്പോൾ ഒ. പന്നീർസെൽവമടക്കമുള്ള മന്ത്രിമാരുടെ അടുക്കൽ ചെന്ന് ഡി.എം.കെയുടെ മുതിർന്ന എം.എൽ.എമാർ വിജയകാന്തിന്റെ അഹംഭാവത്തെ കുറിച്ച് ഏഷണി കൂട്ടുകയുമുണ്ടായി. </p>
<p>വിജയകാന്തിനോടുള്ള ഡി.എം.കെ നേതൃത്വത്തിന്റെ വിരോധം മറനീക്കി പുറത്തുവന്ന സന്ദർഭമായിരുന്നു അത്. ഇരു ഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളുടെ മൂർച്ചക്ക് ഇതോടെ മുന കൂർത്തു. ഒരു ഘട്ടത്തിൽ കരുണാനിധിയെ വിമർശിച്ചുകൊണ്ടുള്ള വിജയകാന്തിന്റെ പ്രസ്താവനക്ക് അദ്ദേഹത്തിന്റെ ബദ്ധശത്രുവായ ജയലളിത മറുപടി പറഞ്ഞതും രാഷ്ട്രീയകൗതുകങ്ങളിലൊന്നായി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/17/2849915-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240207lNsbY2I7HMOyVjq9n4ZyIWv7IjapGCZ0347304" data-watermark="false" style="width: 100%;" info-selector="#info_item_1779010348512" title="വിജയ്ക്കൊപ്പം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1779010348512">
  വിജയ്ക്കൊപ്പം
 </div>
</div>
<h3>ജയയുടെ പ്രതികാരം </h3>
<p>വിജയകാന്തിനെ ഒതുക്കാനുള്ള കൊണ്ടുപിടിച്ച നീക്കമാണ് ജയലളിതയുടെ ഭാഗത്തുനിന്ന് പിന്നീടുണ്ടാകുന്നത്. ഡി.എം.ഡി.കെയിലെ പ്രഗല്ഭരായ നേതാക്കളെ അടർത്തിമാറ്റുകയായിരുന്നു ആദ്യഘട്ടം. പാണ്ഡ്യരാജൻ, ചന്ദ്രകുമാർ, അരുൺ പാണ്ഡ്യൻ തുടങ്ങിയവർ ഉൾപ്പെടെ 10 എം.എൽ.എമാരെ ജയ, എ.ഡി.എം.കെ പാളയത്തിലെത്തിച്ചു. അംഗബലം കുറഞ്ഞതോടെ വിജയകാന്തിനു പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി. ജയലളിതയുടെ പ്രതികാര ദാഹം അടങ്ങിയില്ല. ജയലളിതയെയോ എ.ഐ.എ.ഡി.എം.കെയെയോ കുറിച്ച് വിജയകാന്ത് എവിടെ വിമർശനം ഉന്നയിച്ചാലും ആ പ്രദേശത്തിന്റെ പരിധിയിൽ കേസ് നൽകി, അതതിടത്തെ കോടതികളിൽ കയറിയിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി. തമിഴ്‌നാട്ടിലെ മിക്കവാറും ജില്ലകളിൽ അക്കാലത്ത് വിജയകാന്തിനെതിരെ അപകീർത്തികേസ് നിലവിലുണ്ടായിരുന്നു. </p>
<p>ഈ സാഹചര്യത്തിൽ 2014ൽ ബി.ജെ.പിയുമായി ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യം ചേർന്നെങ്കിലും സമ്പൂർണ പരാജയമായിരുന്നു ഫലം. 2016ലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ ഇരു മുന്നണികൾക്കും ബദലായി രൂപപ്പെട്ട ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി, ഇടതുപക്ഷത്തിന്റെയും വി.സി.കെ, എം.ഡി.എം.കെ എന്നീ പാർട്ടികളുടെയും പിന്തുണയോടെ മത്സരിച്ച് പരാജയപ്പെട്ടത് വിജയകാന്തിന്റെ രാഷ്ട്രീയ ഭാവിക്കുതന്നെ തിരിച്ചടിയായി. ഈ തെരഞ്ഞെടുപ്പിനു മുമ്പ് കരുണാനിധിയെ സന്ദർശിച്ച് ഡി.എം.കെ മുന്നണിയിൽ ചേരാൻ സമ്മതം മൂളിയശേഷമാണ് ജനപക്ഷ മുന്നണിയുടെ ‘മുഖ്യമന്ത്രി സ്ഥാനാർഥി’ പ്രലോഭനത്തിൽ വിജയകാന്ത് വീണതെന്നതും പ്രത്യേകം പറയേണ്ടതുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/17/2849912-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240204LuuKYHdgcFW29sjHyORn80NbtLe5Gaq0241061" data-watermark="false" style="width: 100%;" info-selector="#info_item_1779010242452" title="കരുണാനിധിക്കൊപ്പം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1779010242452">
  <p>കരുണാനിധിക്കൊപ്പം</p>
 </div>
</div>
<h3>ദുരന്തനായകത്വം </h3>
<p>2015ഓടെ തന്നെ വിജയകാന്തിന്റെ ആരോഗ്യനില വഷളായി തുടങ്ങി. പൊതുവേദികളിൽ നാക്കുപിഴവ് സംഭവിക്കുന്നതും സമനില തെറ്റിയപോലെ സംസാരിക്കുന്നതും പതിവായി. ഇതോടെ, നേതൃത്വം പൂർണമായും ഭാര്യ പ്രേമലതയുടെയും ഭാര്യാ സഹോദരൻ എൽ.കെ. സുധീഷിന്റെയും കൈയിലായി. ഡി.എം.ഡി.കെയുടെ രാഷ്ട്രീയ നിലപാടുകൾക്ക് രൂപംനൽകാനും അവയെ വിജയപ്രദമായി നടപ്പാക്കാനും അണിയറയിൽ സഹായിച്ചിരുന്ന പൺറുട്ടി രാമചന്ദ്രനെപ്പോലുള്ള തലമുതിർന്ന നേതാക്കൾ പാർട്ടിയിൽനിന്ന് ഇതിനിടെ പുറത്തുപോയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, നിസ്സാരകാര്യങ്ങൾക്കു സ്വന്തം സ്ഥാനാർഥികളോട് കയർത്തു സംസാരിക്കുന്നതും മർദിക്കുന്നതും മാധ്യമപ്രവർത്തകരോട് കലഹിക്കുന്നതും പോലുള്ള സ്വഭാവവിശേഷങ്ങൾ വിജയകാന്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുന്നതായി. </p>
<p>തുടർന്നുവന്ന തെരഞ്ഞെടുപ്പ് കാലങ്ങളിൽ പാർട്ടിയുടെ പ്രചാരണ യോഗങ്ങളിൽ നോക്കുകുത്തിയായി ഇരുത്തപ്പെട്ട വിജയകാന്തിന്റെ രൂപം എതിരാളികളിൽപോലും സഹതാപം ഉണർത്തും വിധമായിരുന്നു. 2023 ഡിസംബർ 28ന് 71ാം വയസ്സിൽ വിജയകാന്ത് മരണമടയുമ്പോൾ പഴയപ്രതാപത്തിന്റെ നിഴലിലായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി. </p>
<h3>(തുടരും)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/the-defeated-stars-of-tamil-politics-1520723</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/the-defeated-stars-of-tamil-politics-1520723</guid>
<category><![CDATA[Weekly,Culture,Film and Theatre,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[ടി. അനീഷ്]]></dc:creator>
<pubDate>Mon, 18 May 2026 03:15:22 GMT</pubDate>
</item>
<item>
<title><![CDATA[അഴകിന്‍റെ സമവാക്യം]]></title>
<description/>
<enclosure length="301186" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849896-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849896-untitled-1.gif'/><figcaption></figcaption></figure><h3>1 </h3>
<p>കറുപ്പെന്നല്ലയോ പേര്; </p>
<p>അഴകെന്നു കളിപ്പേര്? </p>
<p>കരപ്പന്‍കൊണ്ട് അടുത്താരും </p>
<p>ഇരുത്തില്ലെന്നതു നേര്. </p>
<p>കളിക്കൂട്ടു വിളിക്കില്ല </p>
<p>കഴുത്തില്‍ കൈ ഞാത്തുകില്ല </p>
<p>ഇലപ്പൊതി അഴിക്കുമ്പോള്‍ </p>
<p>കറിപ്പങ്ക് നീട്ടുകില്ല. </p>
<p>ഒരേ ​െബഞ്ചിലിരുന്നല്ലേ </p>
<p>വര രണ്ടും കവിഞ്ഞു നാം </p>
<p>പല കൈയക്ഷരങ്ങളില്‍ </p>
<p>പകര്‍ത്തി പണ്ടൊരേ പാഠം </p>
<p>നിങ്ങളുണ്ട് അവരുണ്ട് </p>
<p>–നമ്മളില്ലാത്ത പുസ്തകം; </p>
<p>മൂന്നിലൊന്നായ് സംഗ്രഹിച്ചാല്‍ </p>
<p>ശിഷ്ടമാകുന്നു ഞാനതില്‍ </p>
<p>ഗ്ലോബില്‍ എത്ര തിരഞ്ഞിട്ടും </p>
<p>കാണുവാനില്ലാത്ത നാട്ടില്‍ </p>
<p>ലാബില്‍ അമ്ലക്കല വീണ </p>
<p>മുഖമാണെന്‍റെ ലക്ഷണം </p>
<p>വിരല്‍ പത്തും പാട്ടുപെട്ടി- </p>
<p>ക്കട്ടകള്‍- ഞൊട്ട കേള്‍ക്കുവാന്‍ </p>
<p>അമര്‍ത്തുമ്പോള്‍ അപസ്വര- </p>
<p>മെന്‍റെ താളക്കണക്കുകള്‍ </p>
<p>സാറിനും ഗൈഡിനും തിട്ടം </p>
<p>തീരെയില്ല; മുതിരയും </p>
<p>മോരുമെന്നപോലെ ചേരും- </p>
<p>പടി ചേര്‍ക്കും പരീക്ഷയില്‍ </p>
<p>നൂറിൽ നൂറു നേടുവാന്‍ നീ </p>
<p>ഓര്‍ത്തുവെച്ചു പകര്‍ത്തുമ്പോള്‍ </p>
<p>കോപ്പി പകര്‍ത്താന്‍ എനിക്കു- </p>
<p>കാട്ടിത്തന്ന തെറ്റുകള്‍ </p>
<p>വീട്ടിലും ക്ലാസിലും പെട്ടി- </p>
<p>പ്പാട്ടുപോലെ പരക്കുമ്പോള്‍ </p>
<p>‘തോൽപിച്ചു നിന്നെ’യെന്നാവാം </p>
<p>അന്നു നിന്‍റെ ചിരിപ്പൊരുള്‍ </p>
<p>കുരുത്തക്കേടുകള്‍ കത്തി- </p>
<p>ച്ചെറിഞ്ഞു ഞാന്‍ പുറത്തായി </p>
<p>വടിയും ചോക്കുമായ് കുത്തി- </p>
<p>ക്കെടുത്തി നീ അകത്തായി. </p>
<h3>2 </h3>
<p>പത്തിലെ ഗ്രൂപ്പുഫോട്ടോയില്‍ </p>
<p>നിന്നെത്തൊട്ടൊന്നു നില്‍ക്കുവാന്‍ </p>
<p>പത്തണയ്ക്കു തികയാഞ്ഞ് </p>
<p>പിത്തക്കേടു നടിച്ച ഞാന്‍ </p>
<p>കപ്പലണ്ടിപ്പാട്ട തുള്ളിച്ച് </p>
<p>എല്ലുന്തും കൂലിസൈക്കിളില്‍ </p>
<p>കച്ചടച്ചാക്കുമായ് വന്നു </p>
<p>മുട്ടുന്നു നിന്‍റെ വാതിലില്‍ </p>
<p>ഭിത്തിയില്‍ തൂങ്ങിയാടുന്നു- </p>
<p>ണ്ടിപ്പോഴും പത്തിലെ പടം </p>
<p>-ചില്ലുപായല്‍ മൂടും </p>
<p>അക്വേറിയംപോലെ ജീവിതം </p>
<p>ചത്തപല്ലിക്കു ചുറ്റുന്ന </p>
<p>കട്ടുറുമ്പായിരുന്ന ഞാന്‍ </p>
<p>പുറ്റില്‍നിന്ന് പുറത്തായ- </p>
<p>തൊന്നോര്‍ത്താലെത്ര വിസ്മയം </p>
<p>പത്രമു,ണ്ടാക്രിയുണ്ടെന്‍റെ </p>
<p>ചേളാവില്‍ കൊള്ളുകില്ലിനി </p>
<p>എങ്കിലും നിന്നോടാകട്ടെ </p>
<p>ഇന്നത്തെ തീരുവിൽപന. </p>
<p>ഉത്തരക്കടലാസിന്‍റെ </p>
<p>കെട്ടുകള്‍ തൂക്കിമാറ്റുമ്പോള്‍ </p>
<p>വരാനൊട്ടും ഇടയില്ല </p>
<p>തങ്ങളില്‍ നഷ്ടവിൽപന </p>
<p>നിനക്കു നുറ്റുക്കുനൂറു- </p>
<p>മാര്‍ക്കുണങ്ങിയ പേപ്പറി- </p>
<p>ലൊന്നെടുത്ത് കോളാമ്പിക്കു </p>
<p>കൂന്തകുത്തിയ കുമ്പിളില്‍ </p>
<p>അറിഞ്ഞുകൊണ്ടു നാലഞ്ചു </p>
<p>കൂട്ടിയെണ്ണി പൊതിയുമ്പാള്‍ </p>
<p>എന്നെ തോൽപിച്ചുവെന്നല്ലേ </p>
<p>നിന്‍ ചിരിക്കർഥമിപ്പോഴും? </p>
<p>അറിയാതൊന്നു തൊട്ടപ്പോള്‍ </p>
<p>ആട്ടിപ്പായിച്ച സ്നേഹമേ, </p>
<p>നടുക്കൊ,രസമചിഹ്നം </p>
<p>നടുക്കുന്നല്ലോ നമ്മളെ. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1520712</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1520712</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[കെ. രാജഗോപാല്‍]]></dc:creator>
<pubDate>Mon, 18 May 2026 03:00:47 GMT</pubDate>
</item>
<item>
<title><![CDATA[‘ആനുഭവികലോകത്തിന്റെ 
പിൻബലത്താൽ ദലിതർക്കു മാത്രം 
കഴിയുന്ന ചില ഭാവനാരീതികളുണ്ട്’]]></title>
<description/>
<enclosure length="187504" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849883-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849883-untitled-1.gif'/><figcaption></figcaption></figure><blockquote>
 കലാധ്യാപകനും കലാനിരൂപകനും എഴുത്തുകാരനുമായ ഡോ. ഷാജു നെല്ലായിയും ചിത്രകാരനും എഴുത്തുകാരനുമായ തോലിൽ സുരേഷും കല, ജാതി, സമകാലിക അവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ കേ​ന്ദ്രീകരിച്ച് നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ 
</blockquote>
<p>ഭാഷയുടെ ആവിർഭാവം ഒരു സവിശേഷ പരിതോവസ്ഥയിൽ ആശയവിനിമയത്തിന്റെ സ്വാഭാവികമായൊരു പരിണാമപ്രക്രിയയാണ്. ഏതിടത്തെയും ഭാഷയും രൂപവും പ്രത്യേക സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിന്റെ സൃഷ്ടിയായിരിക്കും. ജനതയുടെ സ്വയം പ്രകടനാത്മകഭാവവും ആശയവും സഹജമായും ആ സാമൂഹിക-സാംസ്കാരിക സന്ദർഭത്തിന്റെ കണ്ടെത്തലായിരിക്കും. </p>
<p>സന്ദർഭം എന്നത് വെറുമൊരു പശ്ചാത്തലമല്ല; അത് ഭാഷയുടെ രൂപത്തെയും പ്രവർത്തനരീതിയെയും മറ്റും നിർണയിക്കുന്ന അതിശക്തമായൊരു ഉപാധിയാണ്. അതിന്റെ ആവശ്യകത എന്നതിൽ പ്രതിരോധപരമായൊരു ഘടകംകൂടിയുണ്ട് എന്ന തിരിച്ചറിവിലാണ് അപരവത്കരിക്കപ്പെട്ടവരുടെ ഊന്നൽ നിൽക്കുന്നത്. അധികാര-ആധിപത്യശക്തികളുടെ ഭാഷയിലാണ് അങ്ങനെയുള്ളവർ സ്വയം പ്രകടിപ്പിക്കാൻ തുനിയുന്നതെങ്കിൽ അതിലൊരു അപകടനിലയുണ്ട്. ആ പ്രകരണത്തിൽ പുതിയ പദാവലിയും രൂപങ്ങളും കണ്ടെത്തുക എന്നത് ദലിത് സ്വത്വാന്വേഷണത്തിൽ നിർണായകമാണ്. അത്തരമൊരു ആലോചനയിൽനിന്നാണ് ഈ സംഭാഷണം ആരംഭിക്കുന്നത്. </p>
<p>• ഷാജു നെല്ലായി: സുരേഷ്, നിധിൻ രാജിന്റെ മരണത്തിന്റെ സവിശേഷ പശ്ചാത്തലത്തിൽ മനസ്സിൽ എന്തൊക്കെയോ വീണ്ടും ഉയർന്നുവരുകയാണ്. ഒരു വശത്തുകൂടി ദലിതർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ കഠിനമായി പരിശ്രമിക്കുമ്പോൾ അതാ മറുവശത്ത് ജാതീയ ഉച്ചനീചത്വത്തിലൂടെയും പലവിധ അവഹേളനങ്ങളിലൂടെയും മറ്റും നമ്മുടെയൊക്കെ അഹംബോധത്തെയും ഇതിനകം ആർജിച്ചെടുത്ത അവബോധത്തെയും വെല്ലുവിളിക്കുകയാണ്. അങ്ങനെയാകുമ്പോൾ നമ്മുടെ പണികൾ പിന്നെയും ഇരട്ടിയാവുകയാണ്. സാംസ്കാരിക രംഗത്തും സാഹിത്യത്തിലും സിനിമയിലും നാടകത്തിലും കലയിലും മറ്റും പ്രതിരോധപരമായ അവതരണങ്ങളുടെ വലിയ കൊടുങ്കാറ്റുകൾ അഴിച്ചുവിട്ടേതീരൂ. അല്ലേ. </p>
<p>• തോലിൽ സുരേഷ്: ഷാജു പറഞ്ഞ ആശങ്കയും ആഹ്വാനവും നമ്മുടെ കാലഘട്ടത്തിന്റെ നാഡിയെ തൊടുന്നതാണ്. നിധിൻ രാജിന്റെ മരണം ഒരു വ്യക്തിയുടെ നഷ്ടം മാത്രമല്ല, സമൂഹത്തിന്റെ അടിത്തട്ടിൽ ഇന്നും നിലനിൽക്കുന്ന ജാതീയ ക്രൂരതയുടെ വെളിപ്പെടുത്തലാണ്. ദലിതർ വിദ്യാഭ്യാസത്തിലും തൊഴിൽരംഗത്തും സാംസ്കാരിക മേഖലകളിലും മുന്നേറാൻ ശ്രമിക്കുന്ന ഈ സമയത്ത്, അവരെ തിരികെ തള്ളാൻ ശ്രമിക്കുന്ന ശക്തികൾ കൂടുതൽ കൃത്യമായും കഠിനമായും പ്രവർത്തിക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. ഇതിന്റെ പശ്ചാത്തലത്തിൽ “നമ്മുടെ പണികൾ ഇരട്ടിയാകുന്നു” എന്നത് ഒരു ഉപമയല്ല, യാഥാർഥ്യമാണ്. ഒരുവശത്ത് സ്വയം ശക്തിപ്പെടലും സൃഷ്ടിപരമായ മുന്നേറ്റവും തുടരേണ്ടതുണ്ട്; മറുവശത്ത്, നിലനിൽക്കുന്ന വിവേചനങ്ങളെയും അവഹേളനങ്ങളെയും തുറന്നുകാട്ടി ചോദ്യം ചെയ്യേണ്ടതുമുണ്ട്. </p>
<p>സാംസ്കാരികരംഗം ഇവിടെ ഒരു നിർണായക ആയുധമാകുന്നു. സാഹിത്യം, സിനിമ, നാടകം, ദൃശ്യകല -ഇവയൊക്കെ വെറും അവതരണങ്ങൾ മാത്രമല്ല, പ്രതിരോധത്തിന്റെ ഭാഷകളാണ്. അനുഭവങ്ങൾ പറയപ്പെടുമ്പോൾ, മറച്ചുവെക്കപ്പെട്ട ചരിത്രങ്ങൾ വെളിച്ചത്ത് വരുമ്പോൾ, അധികാരഘടനകൾക്ക് അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ‘അവതരണ പ്രതിരോധം’ ഒരു അനിവാര്യ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തനമായി മാറുന്നു. പക്ഷേ, ഈ കൊടുങ്കാറ്റ് വെറും വികാരപ്രകടനമാകരുത്. </p>
<p>അത് വ്യക്തമായ രാഷ്ട്രീയബോധത്തോടും ചരിത്രബോധത്തോടും ചേർന്ന സൃഷ്ടിപരമായ ഇടപെടലുകളായിരിക്കണം. ദലിതരുടെ ശബ്ദം മറ്റൊരാൾ വിവർത്തനം ചെയ്യേണ്ട അവസ്ഥയിൽനിന്ന് മാറി, അവർതന്നെയാണ് അവരുടെ കഥകളുടെ സ്രഷ്ടാക്കളാകേണ്ടത്. അതിനാൽ, ഷാജു പറഞ്ഞതുപോലെ, കലാരംഗത്ത് ശക്തമായ ഇടപെടലുകൾ അനിവാര്യമാണ്. എന്നാൽ, അതിനൊപ്പം, ആ ഇടപെടലുകൾ ദീർഘകാല മാറ്റത്തിനായുള്ള ചിന്തയും ദിശയും ഉൾക്കൊള്ളുന്നതായിരിക്കണം. അപ്പോഴാണ് ഈ പ്രതിരോധം ഒരു താൽക്കാലിക പ്രതികരണമല്ലാതെ, സമൂഹത്തെ മാറ്റിമറിക്കുന്ന സൃഷ്ടിപരമായ ശക്തിയായി മാറുക. </p>
<p>• ഷാജു: ദലിതരുടെ ശബ്ദം മറ്റൊരാൾ വിവർത്തനം ചെയ്യുക, ഒരു മീഡിയേറ്ററിന്റെ സ്ഥാനം എന്നിവയെപ്പറ്റി​െയല്ലാമുള്ള സുരേഷിന്റെ ആശങ്ക അർഥവത്താണ്. ഒരു ജനതയുടെ ഓർമകളും അനുഭവവും അവർതന്നെ ആഖ്യാനംചെയ്യുമ്പോൾ ഉണ്ടാകുന്ന ആധികാരികത മറ്റെന്തിനുണ്ട്. പലപ്പോഴും, അവർക്കായി മറ്റു പലർ സംസാരിക്കുന്നതിന്റെ പോരായ്മകൾ ചരിത്രത്തിൽ വെളിപ്പെട്ടതാണ്. അവിടെയാണ് സ്വന്തം ശബ്ദത്തെപ്പറ്റിയൊക്കെ ചിന്തിക്കേണ്ടിവരുന്നത്. </p>
<p>ദലിത് കല എന്നു പറയുമ്പോൾ പൊതുവെ നമ്മൾ ചർച്ചചെയ്യുന്നത് അതിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഉള്ളടക്കത്തെക്കുറിച്ചായിരിക്കും. ദലിത്കലയുടെ സവിശേഷ ഭാഷയപ്പെറ്റി അങ്ങനെ ആരും കാര്യമായി സംസാരിക്കുന്നത് കണ്ടിട്ടില്ല. കേവലമായി കറുത്ത നിറമോ ദലിത് ആനുഭവികമൂല്യമുള്ള പാരമ്പര്യകലകളുടെ രൂപപരമോ വർണപരമോ ആയ പ്രതിനിധാനം എന്നതിനപ്പുറത്തേക്ക് അത് പോകാത്തപോലെ. അത്തരം പ്രയോഗങ്ങൾ തീർച്ചയായും തെറ്റായ വഴിതിരിക്കലായാണ് തോന്നിയിട്ടുള്ളത്. </p>
<p>• സുരേഷ്: എല്ലാ കലകളും ആത്മാവിഷ്കാരം പ്രകടിപ്പിക്കാനുള്ളതാ​െണങ്കിലും ദലിത്കലയെ സംബന്ധിച്ചിടത്തോളം ശബ്ദമറ്റവരുടെ ശബ്ദമായി മാറുന്നതാണ് അതിന്റെ രാഷ്ട്രീയം. അതായത്, ജാതിയുടെയും നിറത്തിന്റെയും പ്രതിരോധത്തിന്റെയുമൊക്കെ ആയുധമായി ദൃശ്യാവിഷ്കാരങ്ങളിലൂടെ വിമോചനത്തിന്റെ ഒരു നൈതികത മുന്നോട്ടുവെക്കുന്ന ഒരു പ്രത്യയശാസ്ത്രമായാണ് അതിന്റെ ഭാഷ രൂപപ്പെടുന്നത്. അതിലൂടെയാണ് ജാതിസ്വത്വത്തെ അടയാളപ്പെടുത്തുകയും അടിച്ചമർത്തലുകളെ ചോദ്യംചെയ്യുകയും പോരാട്ടത്തിന്റെ കഥകളിലൂടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ശക്തമായ ഒരു കല-സാഹിത്യ-സാംസ്കാരിക ഭാഷയുണ്ടാകുന്നത്. </p>
<p>ഈ മുന്നേറ്റമാണ് ദലിത്കല. അതായത്, വിവേചനത്തിന്റെ ജീവിതാനുഭവങ്ങളെ രാഷ്ട്രീയബോധ്യത്തോടെ കലയിൽ അവതരിപ്പിക്കുന്ന രീതി. സമകാലിക കലാചർച്ചകളിൽ ദലിത് സ്ത്രീകൾ നേരിടുന്ന സവിശേഷമായ വെല്ലുവിളികളെ ഈ ഭാഷയിൽ ഉയർത്തിക്കാട്ടുന്നുണ്ട്. ജാതീയമായ പുരുഷാധിപത്യത്തെയും സമൂഹത്തിനകത്തെ ലിംഗവിവേചനത്തെയും അത് ഒരേപോലെ ചോദ്യംചെയ്യുന്നു. ഓഷീൻ ശിവയെപ്പോലുള്ളവർ പാരമ്പര്യപ്രതീകങ്ങളെ സയൻസ് ഫിക്ഷനുമായി സമന്വയിപ്പിച്ച് ‘ദലിത് ഫ്യൂച്ചറിസം’ എന്ന ഏറ്റവും പുതുതായി രൂപംകൊണ്ട ഭാവനാത്മക പ്രതിരോധം പരീക്ഷിക്കുന്നത് സമകാലിക കലയിൽതന്നെ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതായി ഇന്ന് കാണാൻ കഴിയും. എന്നാൽ, കേരളത്തെ സംബന്ധിച്ച് മുഖത്ത് കറുപ്പ് ചായം തേച്ച് പ്രകടിപ്പിക്കുന്ന രീതിയിലാണ് ആ ഭാഷ രൂപപ്പെടുത്തിയിട്ടുള്ളത്. അത് തികച്ചും ദലിത്കലയോടുള്ള പ്രതിരോധമായിട്ടല്ല ഞാൻ കാണുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849875-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020cizIsgFfDigmgcLNNdQjaECLY0SU45vM8713579" data-watermark="false" style="width: 100%;" info-selector="#info_item_1779008714879">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1779008714879"></div>
</div>
<p>• ഷാജു: സത്യത്തിൽ, ഭാഷയുടെ പ്രാദേശിക തീവ്രവാദത്തിന്റെ ക്ലിപ്തസങ്കൽപത്തിലല്ല എന്റെ ഊന്നൽ. അതേസമയം, അതാർജിക്കേണ്ട പരിതോവസ്ഥയുടെ ഒരുതരം സ്വാഭാവികതയുണ്ടല്ലോ; വന്നുചേരേണ്ട ഒരു രാഷ്ട്രീയമാനംകൂടിയാണത്. എന്തായാലും, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഉറപ്പ് ദലിത്കലയും ഭാഷയും ഇതിനകം നേടിക്കഴിഞ്ഞ സ്ഥിതിക്ക് ഭാഷയിലും മറ്റും ചിലയിടത്ത് ഇപ്പോഴും തുടരുന്ന കോളനീയതയെയും സവർണതയെയും ജാഗ്രതയോടെ കാണേണ്ടതുണ്ടെന്നാണ് പറഞ്ഞുവരുന്നത്. അവക്കൊന്നും ആവശ്യപ്പെടുന്ന പ്രത്യേകയിടത്തെ സംസ്കാരത്തെയും പരിതോവസ്ഥയെയും ശരിയായി പ്രതിനിധാനംചെയ്യാനാവില്ലതന്നെ. ഏറ്റവും തീവ്രമായൊരു ഭാഷക്കായി ഇനിയും അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്. </p>
<p>• സുരേഷ്: തീർച്ചയായും. മലയാളം ദലിത് ഭാഷയെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം വളരെ പ്രസക്തമാണ്. പക്ഷേ, രാഷ്ട്രീയമായ വ്യക്തത കൈവരിക്കുമ്പോഴും, പ്രയോഗിക്കുന്ന ഭാഷ ഇപ്പോഴും നിലനിൽക്കുന്ന സാഹിത്യനിയമങ്ങൾക്കും (Literary canons) സവർണഭാഷാബോധത്തിനും കീഴ്പ്പെട്ടിരിക്കുന്നു എന്നത് ഗൗരവതരമായൊരു ചർച്ചാവിഷയമാണ്. താങ്കൾ സൂചിപ്പിച്ച നിലവിലുള്ള ഈ ‘തീവ്രമായ ഭാഷാന്വേഷണം’ ചില മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതിൽ ഒന്നാമത്, ഭാഷാപരമായ അപകോളനീകരണംതന്നെയാണ് (Decolonizing Language). നിലവിലുള്ള മാനക മലയാളം (Standard Malayalam) പലപ്പോഴും രൂപപ്പെട്ടത് വരേണ്യമായ സംസ്കാരത്തിൽനിന്നാണ്. അതിൽനിന്നും മാറി സ്വന്തം തനിമയുള്ള മൊഴിവഴക്കങ്ങളെ (Dialects) സാഹിത്യത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടത് ദലിത് ഇടങ്ങളിൽനിന്നാണ്, മറാത്തി ദലിത് സാഹിത്യത്തിലുള്ളതുപോലെ. </p>
<p>രണ്ടാമത്, ഭാഷയിലെ സൗന്ദര്യശാസ്ത്രപരമായ മാറ്റമാണ് (Shift in Aesthetics). മലയാള സാഹിത്യത്തിൽ സവർണബോധം നിർമിച്ചുവെച്ച ‘ശുദ്ധി’, ‘മിതത്വം’ തുടങ്ങിയ അളവുകോലുകളെ തകർത്ത്, പാർശ്വവത്കരിക്കപ്പെട്ട ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളെ അതേ തീവ്രതയോടെ ആവിഷ്കരിക്കണം. എന്നാൽ മാത്രമേ താങ്കൾ പറഞ്ഞ ഭാഷാന്വേഷണത്തിൽ എത്തൂ. </p>
<p>• ഷാജു: ഈ പ്രകരണത്തിൽ, സംസ്ഥാപനകല ഏറ്റവും ശക്തമായൊരു മാധ്യമമായി വികസിപ്പിക്കാമെന്ന് വിചാരിക്കുന്നു ഞാൻ. അതുപോലെത്തന്നെയാണ്, ഉപേക്ഷിക്കപ്പെട്ടതോ ജൈവികമായതോ പുനർനിർമിക്കാവുന്നതോ ആയ മാധ്യമങ്ങളുടെ വിനിയോഗം. തീവ്രമായൊരു രാഷ്ട്രീയതീരുമാനം കൂടിയാണ് അത്തരം തെരഞ്ഞെടുപ്പുകൾ. അതിനൊപ്പം, കലക്ടിവ് ആയ കലാ സംരംഭങ്ങൾകൂടി ദലിത്കലയാളരിലൂടെ സംഭവിക്കണം. കാരണം, ഒറ്റയൊറ്റ സംരംഭങ്ങൾ എന്നതിനേക്കാൾ ഇനിയുള്ള കാലത്ത് കലക്ടിവുകൾക്കാണ് പലതും ചെയ്യാനാവുക എന്ന് ചരിത്രം തെളിയിച്ചുകഴിഞ്ഞു; പുരോഗമനപരമായ ആശയങ്ങളുടെ കൊടുക്കൽ വാങ്ങൽ കൂടി അവിടെ നടക്കുമെങ്കിൽ മാത്രം. </p>
<p>• സുരേഷ്: ‘കറുത്ത സമുദ്രം’ എന്ന പേരിൽ എസ്. ജോസഫിന്റെ ഒരു കവിതയുണ്ട്. ദലിത്കലയിലും സാഹിത്യത്തിലും വളരെ ആഴമേറിയ അർഥമുള്ള പ്രയോഗമാണ് അതിനു പിന്നിലുള്ളത്. ഈ പ്രയോഗം സമുദ്രംപോലെ വിശാലവും ആഴമേറിയതുമാണ്. ദലിത്ജീവിതം എന്നാൽ, ചരിത്രരേഖകളിൽ പലപ്പോഴും ഇത് ‘കറുത്തത്’ അല്ലെങ്കിൽ ഇരുളടഞ്ഞത് എന്നനിലയിൽ അവഗണിക്കപ്പെട്ടതായാണ് നമുക്കൊക്കെ അനുഭവമുള്ളത്. ഈ മറച്ചുപിടിക്കപ്പെട്ട ചരിത്രത്തെയും സംസ്‌കാരത്തെയുമാണ് ‘കറുത്ത സമുദ്രം’ സൂചിപ്പിക്കുന്നത്. </p>
<p>ചുരുക്കത്തിൽ, മുഖ്യധാരാ സാഹിത്യം ആഘോഷിച്ച ‘വെളുത്ത’ പരിസരങ്ങളിൽനിന്നും മാറി, സ്വന്തം വേരുകളെയും കറുത്ത നിറത്തെയും രാഷ്ട്രീയമായും സാംസ്‌കാരികമായും അടയാളപ്പെടുത്തുന്ന ഒരു പദാവലിയാണിത്. കേരളത്തിലെ മുഖ്യധാരാ സാഹിത്യത്തിലും കലയിലും ഒരു പുതിയ സൗന്ദര്യശാസ്ത്രം (Dalit Aesthetics) രൂപപ്പെടുത്തുന്നതിൽ ഈ സങ്കൽപം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ദലിത്കലകൾ പൊതുയിടങ്ങളിൽ എത്തുമ്പോൾ അത് കേവലം ഒരു ‘‘കലാരൂപത്തിന്റെ മാറ്റം’’ അല്ല, മറിച്ച് സാംസ്കാരികമായ ഒരു ജനാധിപത്യവത്കരണമാണ് നടത്തിയിട്ടുള്ളത്. ഇത് പുതിയൊരു സംസ്‌കാരത്തിന് ജന്മം നൽകുന്ന കൊടുക്കൽ വാങ്ങലുകളിലേക്ക് എത്തിച്ചേര​ുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. </p>
<p>• ഷാജു: കേരളത്തിൽ ഇപ്പോഴും ശരിയായ രീതിയിലുള്ള, ദലിത്കലയുടെ ബിംബവത്കരണം നടന്നിട്ടില്ല എന്നുതന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്; അങ്ങിങ്ങ് പലതരം അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിൽകൂടി, പലപ്പോഴും പരമ്പരാഗതവും സാംസ്കാരികവുമായ സ്വന്തം ആനുഭവികലോകത്തെ ബിംബവത്കരിക്കുമ്പോൾ ദലിത്കലയാളർക്ക് എവിടെയോ തെറ്റുന്നപോലെ. അവർ നിലവിലുള്ള ഒരന്യഭാഷയെ കടമെടുക്കുകയോ പുനഃരാവിഷ്കരിക്കുകയോ ചെയ്യുകയാണ്. </p>
<p>അതിനൊരു വിധ്വംസകമൂല്യമോ പുതിയൊരു ദൃശ്യാത്മകതയോ ഒന്നുമില്ല. സ്ത്രീപക്ഷകല എപ്രകാരമാണ് സ്വന്തം ബിംബങ്ങളെയും ഭാഷയെയും കണ്ടെത്തുന്നതെന്ന് ശ്രദ്ധിച്ചാൽമാത്രം മതി. സ്വന്തം കർതൃത്വത്തെ എത്ര അർഥവത്തായും രാഷ്ട്രീയമായും അവർ അടയാളപ്പെടുത്തുന്നു. ആ നിലക്ക് അവർ ഒരുപാടു ദൂരം സഞ്ചരിച്ചുകഴിഞ്ഞു. അടിസ്ഥാനാശയമായി ദലിത് ജ്ഞാനവ്യവസ്ഥയും അംബേദ്കർചിന്തയും ബുദ്ധമതമോ മറ്റോ പോലുള്ള ആശയങ്ങളും ഉണ്ടായിരിക്കുമ്പോഴും ദലിത്കലയാളർ ഓരോരുത്തരും താന്താങ്ങളുടെ മുഖ്യ ഉപാധിയാക്കേണ്ടത് വൈവിധ്യപൂർണമായ സ്വന്തം സാംസ്കാരികാനുഭവ ലോകം തന്നെയായിരിക്കണം. പുതിയ മാധ്യമരൂപവും അങ്ങനെ തിരയണം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/17/2849877-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020s4DJKuhxSOd7hBG0i1QaAgmrniYz2GkI8767158" data-watermark="false" style="width: 100%;" info-selector="#info_item_1779008768376" title="നിധിൻ രാജിന് നീതി ആവശ്യപ്പെട്ട്  കേരളത്തിൽ നടന്ന പ്രതിഷേധം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1779008768376">
  <p>നിധിൻ രാജിന് നീതി ആവശ്യപ്പെട്ട് കേരളത്തിൽ നടന്ന പ്രതിഷേധം</p>
 </div>
</div>
<p>• സുരേഷ്: കേരളത്തിലെ ദലിത്കലയിൽ ബിംബവത്കരണം(Iconisation/Symbolic representation) നടന്നിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതും വളരെ സവിശേഷമായ രീതിയിൽത്തന്നെ. അത് പ​ക്ഷേ, കലയിൽ ഇന്ന് കാണുന്നപോലെ ആയിരുന്നില്ല. ബിംബവത്കരണം എന്നത് ഒരു സമൂഹത്തിന്റെ അനുഭവങ്ങൾ, ചരിത്രം, രാഷ്ട്രീയം ചിത്രങ്ങളായോ ചിഹ്നങ്ങളായോ ദൈവികരൂപങ്ങളായോ ഒക്കെ പ്രതിനിധാനം ചെയ്യുന്ന പ്രക്രിയയാണ്. എഴുതപ്പെടാത്ത ചരിത്രം പരിശോധിക്കുകയാ​െണങ്കിൽ കേരളത്തിലെ ദലിത്കലയിൽ സാമൂഹിക നവോത്ഥാന നായകരെ ദൈവികമോ വീരമോ ആയ രൂപങ്ങളിൽ ചിത്രീകരിക്കുന്ന പ്രവണത കാണാം. ഉദാഹരണമായി വില്ലുവണ്ടിയിൽ വരുന്ന അയ്യൻകാളിയുടെ ശിൽപം, പൊയ്കയിൽ അപ്പച്ചന്റെ ചിത്രത്തിന് ചുറ്റുമുള്ള ഓറ ഇവയെല്ലാം. </p>
<p>“നാം താഴ്ന്നവരല്ല” എന്ന രാഷ്ട്രീയ പ്രഖ്യാപനം സമൂഹത്തിന് ആത്മവിശ്വാസം നൽകുന്ന ദൃശ്യചിഹ്നരൂപങ്ങളാണ്. ഇത്തരം ചിത്രശിൽപങ്ങളിൽ പ്രതിരോധം, ആത്മാഭിമാനം, വിമോചനം തുടങ്ങിയ ആശയങ്ങൾ ശക്തമായി ബിംബവത്കരിക്കപ്പെടുന്നതായി നമുക്ക് കാണാൻ കഴിയും. എന്നാൽ, കലാനിരൂപകരെ സംബന്ധിച്ച് അയ്യൻകാളിയുടെ വില്ലുവണ്ടി ചിത്രത്തിൽ ജീവിതാനുഭവങ്ങളുടെ ചിഹ്നവത്കരണവും മണ്ണ്, കൃഷി, തൊഴിലുപകരണങ്ങൾ, ഗ്രാമീണപശ്ചാത്തലവുമൊക്കെ ഒരു കലാഭാഷയായി കാണാൻ കഴിയാതെ പോയതിൽ എഴുത്താളരുടെ ജാതി ഒരു പ്രധാന കാരണമായിട്ടാണ്. തോന്നിയിട്ടുള്ളത്. </p>
<p>• ഷാജു: സത്യത്തിൽ പൊതുഭാവനയിലുള്ള ഇത്തരം ബിംബങ്ങളെയല്ല ഞാനുദ്ദേശിച്ചത്. ബുദ്ധനെയും അംബേദ്കറെയും അയ്യൻകാളിയെയും പൊയ്കയിൽ അപ്പച്ചനെയും പോലുള്ള ബിംബങ്ങളെല്ലാം ആർക്കും എടുക്കാമല്ലോ. ഓരോ ദലിത്കലയാളരും സ്വന്തം വൈയക്തികാനുഭവത്തെ അതിനെല്ലാം അപ്പുറത്ത് ഉപാധിയാക്കുന്നത് സങ്കൽപിച്ചുനോക്കൂ. അതിന്റെ തനിമ, ഏകത്വം, അനന്യത എന്നിവയെയെല്ലാം അധികരിച്ചുണ്ടാകുന്ന ഒരുതരം ബിംബവത്കരണത്തെപ്പറ്റിയും. അത് കേവലമായ വൈകാരികതക്കപ്പുറം സാമൂഹികവ്യവസ്ഥാവത്കരണത്തിലൂടെ രാഷ്ട്രീയമാക്കണമെന്നേയുള്ളൂ. സാർവലൗകികമായ രൂപകൽപനാപ്രക്രിയക്കകത്ത് അതിന് സാംഗത്യവുമുണ്ടാകണം. ആ പ്രക്രിയാവബോധം നിരന്തരമായി നവീകരിക്കപ്പെടേണ്ടതുണ്ട്. അതിലെ മാധ്യമപരമായ പര്യവേക്ഷണം സൗന്ദര്യശാസ്ത്രപരമായ ബഹുലതയിലേക്ക് നയിക്കാതിരിക്കില്ല. ജനാധിപത്യത്തിന്റെ സാമൂഹികശാസ്ത്ര ഘടനക്കകത്ത് അതിനെ ശക്തിയുക്തം പ്രശ്നവത്കരിക്കാൻ കഴിയേണ്ടതുമുണ്ട്. </p>
<p>• സുരേഷ്: പൊതുവായി പ്രചാരത്തിലുള്ള പ്രതീകങ്ങളെ ആശ്രയിക്കുന്നതിനേക്കാൾ, ദലിത് കലാകാരന്റെ വ്യക്തിഗതാനുഭവങ്ങളിൽനിന്നുത്ഭവിക്കുന്ന ബിംബവത്കരണത്തിനാണ് കൂടുതൽ പ്രാധാന്യമെന്ന് ചൂണ്ടിക്കാട്ടുന്ന താങ്കളുടെ നിരീക്ഷണം വളരെ പ്രസക്തവും ശ്രദ്ധേയവുമാണ്. കാരണം, അതിലൂടെ ദലിത്കലയുടെ അന്തർഗതമായ വൈവിധ്യവും അനന്യതയും വ്യക്തമായി തെളിയും. എന്നാൽ, ഒരേസമയം, അംബേദ്കർ, അയ്യൻകാളി പോലുള്ള പൊതുപ്രതീകങ്ങൾ പൂർണമായും നിരാകരിക്കേണ്ടതുണ്ടോ എന്ന ചിന്തയാണ് എനിക്കുള്ളത്. ഇവ ദലിത് രാഷ്ട്രീയ-സാംസ്കാരികബോധത്തിന്റെ രൂപവത്കരണത്തിൽ വലിയ പങ്കുവഹിച്ചവയാണ്. ആയതിനാൽ, വ്യക്തിപരമായ അനുഭവങ്ങളും സാമൂഹികപരമായ സ്മൃതികളും തമ്മിൽ ഒരു സംഭാഷണം സൃഷ്ടിക്കുന്ന രീതിയിലാണോ ബിംബവത്കരണം വികസിക്കേണ്ടത് എന്നാരു ചോദ്യം എന്നിൽ ഉയർത്തുന്നുണ്ട്. </p>
<p>താങ്കൾ പറഞ്ഞതുപോലെ, ബിംബവത്കരണം കേവല വികാരപ്രകടനമല്ല, സാമൂഹികവ്യവസ്ഥയെ ചോദ്യംചെയ്യുന്ന രാഷ്ട്രീയപ്രവർത്തനമായി മാറേണ്ടതുണ്ടെന്നത് യാഥാർഥ്യമാണ്. അതിന് മാധ്യമപരമായ പരീക്ഷണങ്ങളും രൂപകൽപനാപരമായ നവീകരണവും നിർണായകവുമാണ്. അതോടൊപ്പം, ഈ പ്രക്രിയ സാധാരണ പ്രേക്ഷകനുമായി എങ്ങനെ ബന്ധപ്പെടും എന്നതും പരിഗണിക്കേണ്ട വിഷയമല്ലേ? വ്യക്തിഗതാനുഭവങ്ങളുടെ ആഴവും പൊതുസാമൂഹികപ്രതീകങ്ങളുടെ ശക്തിയും തമ്മിൽ ഒരു സൃഷ്ടിപരമായ സന്തുലനം കണ്ടെത്തുന്നതിലാണ് ദലിത്കലയുടെ ഭാവിസാധ്യതകൾ കൂടുതൽ സമൃദ്ധമാകുന്നതെന്നാണ് എനിക്ക് തോന്നുന്നത്. </p>
<p>• ഷാജു: മറ്റുള്ളവർ ഉപയോഗിക്കുന്നതിൽനിന്നും വ്യത്യസ്തമായ തലത്തിൽ പൊതുബിംബങ്ങളെ സ്ഥാനപ്പെടുത്താൻ ദലിത്കലയാളർക്ക് കഴിഞ്ഞെങ്കിലേ അതിന് പ്രസക്തിയുള്ളൂ. അതിന്റെ കൂടെ വൈയക്തികാനുഭവ ലോകം അർഥവത്തായി സമന്വയിപ്പിക്കണം. </p>
<p>എവിടെനിന്നുള്ളതിനെയും നമുക്കെടുക്കാം. പക്ഷേ, അത് നമ്മിലൂടെ എന്ത് പരിവർത്തനത്തിനു വിധേയമായി എന്നതാണ് മുഖ്യം. അതിനെയെല്ലാം ചരിത്രപരമായി കലാനിരൂപണത്തിലൂടെ സ്ഥാനപ്പെടുത്തുക എന്നതും പ്രധാനമാണ്. കലാതത്ത്വശാസ്ത്രവും സൗന്ദര്യശാസ്ത്രവും ദീക്ഷിക്കുമ്പോൾപോലും, അതിനെല്ലാം ഉപരിയായി സാമൂഹികമായ അവതരണ പദ്ധതികളിലൂടെ ബഹുജന സംവേദനം നടത്താൻ തക്കവിധം കലയെ പുരോഗമനാത്മകമാക്കാൻ ദലിത്കലയാളർക്ക് കഴിയുന്നതിലൂടെ പുതിയൊരു കലാചരിത്രംതന്നെ സൃഷ്ടിക്കപ്പെടാം. അതിന് കല അതേ സാമൂഹികാവസ്ഥയിൽനിന്നുതന്നെ രൂപപ്പെടണം എന്നുമാത്രം. </p>
<p>• സുരേഷ്: സാധാരണയായി നിലനിൽക്കുന്ന മുഖ്യധാരാ ലാവണ്യബോധത്തിൽനിന്ന് വ്യത്യസ്തമായി, പൊതുബിംബങ്ങളെ മറ്റൊരുതലത്തിൽ പ്രതിഷ്ഠിക്കണമെന്ന നിർദേശം സെമിയോട്ടിക്സ് (Semiotics) എന്ന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഒരു ബിംബത്തിന് സമൂഹം നൽകിയിട്ടുള്ള അർഥത്തെ മാറ്റിമറിച്ചുകൊണ്ട് (Subversion) ദലിത് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അതിന് പുതിയൊരർഥം നൽകുകയെന്ന താങ്കളുടെ നിരീക്ഷണത്തിനോട് വിയോജിപ്പുണ്ട്. കാരണം, ആത്മനിഷ്ഠമായ അനുഭവവും കലയും (Subjectivity and Art) വ്യക്തിപരമായ അനുഭവങ്ങളെ അർഥവത്തായി സമന്വയിപ്പിക്കണം എന്നുപറയുമ്പോൾ, അത് ഫിനോമിനോളജി (Phenomenology) എന്ന ചിന്താധാരയെ സ്പർശിക്കുന്നുണ്ട്. </p>
<p>കലാകാരൻ താൻ ജീവിക്കുന്ന ലോകത്തെ എങ്ങനെ അനുഭവിക്കുന്നുവോ, അത് കലയിൽ പ്രതിഫലിക്കണം. വെറും അനുകരണത്തിനു പകരം, സ്വന്തം അസ്തിത്വത്തിൽനിന്നുള്ള (Ontological) ഒരാവിഷ്കാരമാണ് ദലിത്കല ആവശ്യപ്പെടുന്നത്. അതായത്, സാമൂഹികമായ അവതരണ പദ്ധതി (Social Praxis). കല കേവലം സൗന്ദര്യശാസ്ത്രപരമായ ഒരു വസ്തുവല്ല, മറിച്ച് അതൊരു സാമൂഹിക പ്രവർത്തനമാണ് (Art as Social Practice). കലയിലൂടെ ബഹുജനങ്ങളിലേക്ക് എത്തണമെന്നും ചരിത്രപരമായ മാറ്റം സൃഷ്ടിക്കണമെന്നും പറയുന്നത് മാർക്സിസ്റ്റ് ലാവണ്യശാസ്ത്രത്തെയും (Marxist Aesthetics) വാൾട്ടർ ബെഞ്ചമിനെയും (Walter Benjamin) പോലുള്ള ചിന്തകരുടെ നിരീക്ഷണങ്ങളാണ്. അങ്ങനെയാകുമ്പോൾ മാത്രമാണ് ദലിത്കലക്ക് ഒരു രാഷ്ട്രീയലക്ഷ്യമുണ്ടെന്നും വിമോചനത്തിനുള്ള ഉപാധിയാണെന്നും ഉറപ്പാകുന്നത്. </p>
<p>ചരിത്രപരതയും കലാവിമർശനവും (Historiography and Art Criticism) ദലിത്കലയെ ചരിത്രപരമായി അടയാളപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്. ദലിത്കലകൾ പലപ്പോഴും ‘നാടൻകലകൾ’ എന്നോ ‘ഗോത്രകലകൾ’ എന്നോ വിളിക്കപ്പെട്ട് മുഖ്യധാരാചരിത്രത്തിൽനിന്ന് പുറന്തള്ളപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ, അതിനെ ശാസ്ത്രീയമായ കലാവിമർശനത്തിലൂടെയും ചരിത്രരചനയിലൂടെയും സ്ഥാപിച്ചെടുക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാൻ പറയുന്നത് ന്യൂ ഹിസ്റ്റോറിസിസം (New Historicism) എന്ന നിലപാടാണ്. അപ്പോഴേ ദലിത്കലയിൽ പുതിയൊരു ചരിത്രനിർമിതിയുണ്ടാകൂ. </p>
<p>‘‘കല അതേ സാമൂഹികാവസ്ഥയിൽനിന്നുതന്നെ രൂപപ്പെടണം’’ എന്ന വാചകം കൾചറൽ മെറ്റീരിയലിസത്തിന്റെ (Cultural Materialism) ഭാഗമാണ്. ഒരു ജനതയുടെ കല അവരുടെ ഭൗതികസാഹചര്യങ്ങളിൽനിന്നും അതിജീവന പോരാട്ടങ്ങളിൽനിന്നുമാണ് ഉണ്ടാകേണ്ടത്. അത് പുതിയൊരു ചരിത്രബോധം (Alternative History) നിർമിക്കാൻ സഹായിക്കുന്നു. ചുരുക്കത്തിൽ, ഷാജുവിന്റെ ഈ നിരീക്ഷണം, കലയെ കേവലം ‘ഭംഗി’ എന്നതിനപ്പുറം, അധികാരത്തോടുള്ള കലഹം (Resistance), സ്വത്വപ്രഖ്യാപനം (Assertion of Identity), സാമൂഹികമാറ്റം (Social Transformation) എന്നിവക്കുള്ള ആയുധമായാണ് ഞാൻ കാണുന്നത്. കലയും കലാലോകവും ജനാധിപത്യവത്കരിക്കപ്പെടണമെന്ന വിപ്ലവാത്മകമായ കാഴ്ചപ്പാടാണത്. അതാണ് വേണ്ടതും. </p>
<p>• ഷാജു: സമൂഹത്തിന്റെ പൊതുഭാവനയിലൂടെ സ്ഥാപനവത്കരിക്കപ്പെട്ട ഭാഷയും ചിഹ്നങ്ങളും ബിംബങ്ങളും ഒട്ടൊക്കെ അവിടത്തെ മധ്യ-സവർണ-അധികാരവർഗങ്ങളുമായി സൂക്ഷ്മബന്ധത്തിലാണ്. ആ നിലക്ക് അവർക്കുവേണ്ടിയാണവ അർഥോൽപാദനം നടത്തുന്നതും. അത് രാഷ്ട്രീയമായ ഉള്ളടക്കമാണ്. ആ പരിതോവസ്ഥയിലാണ് ദലിത് അനുഭവങ്ങളുടെ സവിശേഷ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ ഭാഷക്കും ചിഹ്നത്തിനും ബിംബത്തിനും പുതിയ അർഥാന്വേഷണങ്ങൾ നടത്തണമെന്ന് പറയേണ്ടിവരുന്നത്. എല്ലാ കാലത്തേക്കുമായി ഒരൊറ്റ അർഥവിവക്ഷമാത്രമല്ലല്ലോ ബിംബത്തിനുള്ളത്. </p>
<p>അതിനെ ക്ലിപ്തവും നിർദിഷ്ടവുമാക്കാൻ ആർക്ക് കഴിയും. കാലത്തിന്റെ സാന്ദർഭികതയിലൂടെയാവണം അനുഭവം ബിംബത്തെ പുനർനിർമിക്കേണ്ടത്. പ്രമേയം രൂപങ്ങളിലൂടെ കാലികവുമാകണം. അവബോധത്തിന്റെ നവീകരണംകൂടിയാണത്. ബിംബത്തിന്റെ രൂപാന്തരം രാഷ്ട്രീയബോധ്യത്താൽ ചരിത്രത്തിലൂടെ സംവാദപരവുമായിരിക്കണം. അക്കാദമികലോകം അതൊന്നും പെട്ടെന്ന് പ്രമോട്ട് ചെയ്യണമെന്നില്ല. കാരണം, അതിന്റെ അളവുകോൽ യൂറോ-മധ്യമ-സവർണകേന്ദ്രിതമാണ് പലപ്പോഴും.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849879-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020kgtcozq3nZMYFTLDcFwIjbjfESnAlJ5f8867293" data-watermark="false" style="width: 100%;" info-selector="#info_item_1779008868485">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1779008868485"></div>
</div>
<p>• സുരേഷ്: ‘‘സ്ഥാപനവത്കരിക്കപ്പെട്ട ഭാഷയും ചിഹ്നങ്ങളും ബിംബങ്ങളും അധികാരഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു എന്നത് കൾചറൽ സ്റ്റഡീസിലും സെമിയോട്ടിക്സിലും ഏറെ സ്ഥാപിതമായ ധാരണയാണ്. Michel Foucaultയുടെ അധികാരവും അറിവും (Power/Knowledge) എന്ന ആശയപ്രകാരം, അറിവും (Knowledge) അധികാരവും (Power) പരസ്പരം ഉൽപാദിപ്പിക്കുന്നവയാണ്; അതിനാൽ സമൂഹത്തിൽ പ്രചാരത്തിലുള്ള ചിഹ്നങ്ങളും ബിംബങ്ങളും സാധാരണയായി അധികാരവർഗത്തിന്റെ താൽപര്യങ്ങൾക്കും അതുപോലെ ലോകദർശനങ്ങൾക്കും അനുകൂലമായരീതിയിൽ അർഥങ്ങൾ നിർമിക്കുന്നു. </p>
<p>ഇതിന് സമാനമായാണ് Pierre Bourdieu “Symbolic Power” എന്ന ആശയം മുന്നോട്ടുവെക്കുന്നത്. അദ്ദേഹത്തിന്റെ നിലപാടിൽ, ഭാഷയും സാംസ്കാരിക ചിഹ്നങ്ങളും ഒരു “Symbolic Violence” നടത്തുന്നുണ്ട്. അതായത്, പ്രബലവർഗം ഉൽപാദിപ്പിക്കുന്ന അർഥങ്ങൾ സ്വാഭാവികവും സർവസാധാരണവുമായതെന്ന തോന്നൽ സൃഷ്ടിക്കുന്നു. നിങ്ങൾ പറഞ്ഞ “മധ്യമ-സവർണ-അധികാരവർഗവുമായിട്ടുള്ള സൂക്ഷ്മബന്ധം” എന്ന ആശയം ഇതുമായി പൊരുത്തപ്പെടുന്നതായാണ് എനിക്കു തോന്നുന്നത്. </p>
<p>ദലിത് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ “പുതിയ അർഥാന്വേഷണം” ആവശ്യമാണ് എന്ന വാദം Dalit Studiesലും Subaltern Studiesലും കേന്ദ്രപ്രശ്നമാണ്. ബി.ആർ. അംബേദ്കറിന്റെ ചിന്തയിൽ, സാമൂഹികനീതിക്കായി ഭാഷയും ചിഹ്നങ്ങളും പുനർവ്യാഖ്യാനം ചെയ്യേണ്ടതുണ്ട്; അതുവഴിയാണ് “Self-Representation” സാധ്യമാകുന്നത്. </p>
<p> അതുപോലെ Gayatri Chakravorty Spivak ‘Can the Subaltern Speak?’ എന്ന പ്രശസ്ത ലേഖനത്തിൽ അടിച്ചമർത്തപ്പെട്ടവർക്ക് സ്വന്തം ശബ്ദം സൃഷ്ടിക്കാൻ പുതിയ പ്രതിനിധാനരീതികൾ ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. “ബിംബങ്ങൾക്ക് സ്ഥിരമായ അർഥമില്ല” എന്ന നിങ്ങളുടെ വാദം പോസ്റ്റ്-സ്ട്രക്ചറലിസ്റ്റ് സമീപനവുമായി ബന്ധപ്പെടുന്നുണ്ട്. ജാക് ദെറിദയുടെ (Jacques Derrida) “Deconstruction” ആശയപ്രകാരം, അർഥം സ്ഥിരമല്ല; അത് നിരന്തരം മാറ്റംവരുത്തപ്പെടുന്ന ഒരു പ്രക്രിയയാണ്. അതിനാൽ ബിംബങ്ങൾക്ക് “ക്ലിപ്തവും നിർദിഷ്ടവുമായ അർഥം” നിശ്ചയിക്കാൻ ശ്രമിക്കുന്നത് സിദ്ധാന്തപരമായി പ്രശ്നകരമാണ് -ഇത് നിങ്ങൾ പറഞ്ഞ ജനാധിപത്യവിരുദ്ധതയുമായി അക്കാദമികമായി പൊരുത്തപ്പെടുന്നുണ്ട്. </p>
<p>• ഷാജു: എന്തായാലും, ഇതൊരു വലിയ ടാസ്കാണ് -ദലിത്കലയെന്നത്. സവിശേഷ ആനുഭവികലോകത്തിന്റെ പിൻബലത്താൽ ദലിതർക്കുമാത്രം സങ്കൽപിക്കാൻ പറ്റുന്ന ചില ഭാവനാരീതികളുണ്ട്, അതിനനുയോജ്യമായ മാധ്യമങ്ങളും രൂപസംവിധാനവുംകൂടി. അത് ഏതെങ്കിലും തരത്തിലുള്ളൊരു ന്യൂനീകരണമല്ല. അത്തരം പ്രത്യേക മണ്ഡലങ്ങളിലാണ് കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതെന്നാണ് വിചാരിക്കുന്നത്. ദലിതേതര കലയാളർക്ക് അത് സാധ്യമല്ലെന്ന നിഷേധാത്മമായ അഭിപ്രായവുമല്ല അത്. അധികാരം-ആധിപത്യം എന്നീ ശ്രേണീബന്ധത്തെ വിമർശനാത്മകമായി മനസ്സിലാക്കിയും വ്യവസ്ഥാപിത ഭാഷയിലെ അടിച്ചമർത്തലിനെതിരെ പാരമ്പര്യത്തിന്റെ വിമോചനാത്മക മൂല്യത്തെ കണ്ടെത്തിയും പൊരുതണം എന്നേ അർഥമാക്കുന്നുള്ളൂ. അപ്പോൾ, പുതിയൊരു സൃഷ്ട്യുന്മുഖ അവതരണ പദ്ധതി സംഭവിക്കാതിരിക്കില്ല. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/art-caste-and-contemporary-conditions-1520704</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/art-caste-and-contemporary-conditions-1520704</guid>
<category><![CDATA[Weekly,Archives,Articles,Premium,25 MAY 2026]]></category>
<dc:creator><![CDATA[ഡോ. ഷാജു നെല്ലായി]]></dc:creator>
<pubDate>Mon, 18 May 2026 02:46:14 GMT</pubDate>
</item>
<item>
<title><![CDATA[ആരായിരുന്നു 
കണ്ണഞ്ചിറ വെളത്തെടത്തെ 
ആ ഒരുത്തി?]]></title>
<description/>
<enclosure length="308792" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849862-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849862-untitled-1.gif'/><figcaption></figcaption></figure><blockquote>
 ശബരിമലയിലെ യുവതീ പ്രവേശന വാദം സജീവ ചർച്ചാവിഷയമാണ്. ഹിന്ദു സമുദായ പരിഷ്‌കരണ ശ്രമങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചവർ ജീവിച്ച കേരളക്കരയാണ് ക്ഷേത്രസംസ്‌കാരത്തിന്റെ പേരില്‍ സങ്കുചിതത്വത്തിന്റെയും മതവാദങ്ങളുടെയും വേദികയാകുന്നത്. കേരളത്തില്‍ നടാടെ നടന്ന സ്ത്രീവിലക്കും അത് എടുത്തുകളയാന്‍ പണ്ഡിതര്‍ പുറപ്പെടുവിച്ച ആചാര്യമതവും സമൂഹത്തിന്റെ ഉള്‍ക്കണ്ണ് തുറപ്പിക്കേണ്ടതാ​െണന്ന് ലേഖകൻ. 
</blockquote>
<p>ശരണാഗത സംഘങ്ങളായി വന്ന് ഭൂമി വെട്ടിപ്പിടിക്കുകയും അവയെ ദേവസ്വവും ബ്രഹ്മസ്വവുമാക്കി തരംതിരിക്കുകയും ജന്മിമാരെന്ന് സ്വയം അഭിധാനപ്പെടുകയും ചെയ്ത വിഭാഗമാണ് മലയാള ബ്രാഹ്മണര്‍. കേരളത്തിലേക്കുള്ള കുടിയേറ്റത്തിനുശേഷം (Brahmin settelment) ക്ഷേത്രകേന്ദ്രിതമായ ജീവിതം നയിച്ചിരുന്ന ബ്രാഹ്മണസംഘങ്ങള്‍ പ്രധാനമായും രണ്ടു മതക്കാരായിരുന്നു -ശൈവരും വൈഷ്ണവരും. ആരാധനയില്‍ മൂര്‍ത്തീഭേദമുണ്ടായിരുന്നെങ്കിലും അവര്‍ പൊതുവായി ബ്രാഹ്മണമതക്കാരെന്നാണ് അറിയപ്പെട്ടത്. സംഘടിതമായ ഈ ബ്രാഹ്മണമതമാണ് പില്‍ക്കാലത്ത് മലയാളക്കരയില്‍ ശങ്കരാചാര്യര്‍ രചിച്ചു എന്ന് വിശ്വസിച്ചിരുന്ന ‘ശാങ്കരസ്മൃതി’യെ ആധാരമാക്കി അയിത്തം നടപ്പാക്കിയത്. വിരാട് പുരുഷന്റെ മുഖത്തുനിന്നു ജനിച്ചതുകൊണ്ട് തങ്ങള്‍ ഉത്തമരെന്ന് വിശ്വസിച്ചവരായിരുന്നു ഈ ബ്രാഹ്മണസംഘങ്ങള്‍. </p>
<p>എങ്കില്‍പ്പോലും അവര്‍ക്കിടയിലും ജാതിഭേദവും ശ്രേണീകൃതമായ വലുപ്പച്ചെറുപ്പവുമുണ്ടായിരുന്നു. ബ്രാഹ്മണ കുടിയേറ്റത്തിനുശേഷം നടപ്പായ ക്ഷേത്രാരാധനയുടെ ആരംഭദശയില്‍ കേരളത്തില്‍ ശിവക്ഷേത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് തന്ത്രശാസ്ത്രപണ്ഡിതനായ കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാടിന്റെ അഭിപ്രായം. അതായത്, കേരളത്തിലേക്ക് കുടിയേറിയ ബ്രാഹ്മണരുടെ ആദ്യ സംഘം ശൈവ ബ്രാഹ്മണരായിരുന്നു എന്നര്‍ഥം. അവര്‍ പ്രതിഷ്ഠിച്ച ശിവക്ഷേത്രങ്ങളുടെ ഗര്‍ഭഗൃഹത്തിലാകട്ടെ, തങ്ങളുടെ കുടിയേറ്റത്തിനുമുമ്പ് കേരളത്തിലുണ്ടായിരുന്ന ശ്രമണമത പാരമ്പര്യത്തിന്റെയും ആരാധനയുടെയും ‘അഹൈന്ദവ’മായ തെളിവുകള്‍ അവശേഷിച്ചിരുന്നു എന്നതാണ് വസ്തുത. </p>
<h3>പാരമ്പര്യത്തിന്റെ വേരുകള്‍ </h3>
<p>ഐകകണ്‌ഠ്യേന പണ്ഡിതര്‍ സമ്മതിക്കുന്ന ഒരു കാര്യം, ജൈനരും ബൗദ്ധരും കേരളത്തിലെ വിദ്യാഭ്യാസത്തിനും വൈദ്യശാഖക്കും ആരാധനാപദ്ധതികള്‍ക്കും അനിഷേധ്യമായ സംഭാവനകള്‍ നല്‍കി എന്നതാണ്. വൈദ്യവൃത്തിയില്‍ കേരളത്തില്‍ ആദ്യകാലം മുതലേ സജീവമായിരുന്ന ഒരു ജാതിയാണ് പില്‍ക്കാലത്ത് ‘അവര്‍ണര്‍’ എന്ന് മുദ്രകുത്തപ്പെട്ട ഈഴവ സമുദായം. അവരാകട്ടെ ജൈന-ബൗദ്ധമതാനുയായികളുമായിരുന്നു എന്നാണ് നിഗമനം. വൈദ്യം, ജ്യോതിഷം, സംസ്‌കൃതം ഇവയില്‍ പാണ്ഡിത്യം നേടിയ നിരവധി ഈഴവ കുടുംബങ്ങളെ കേരളത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ, ഒരു തീണ്ടല്‍ ജാതിയായിരുന്നിട്ടും, കാണാമായിരുന്നെന്നത് ആശ്ചര്യമായിരിക്കുന്നു എന്നാണ് പി. ഭാസ്‌കരനുണ്ണിയുടെ അഭിപ്രായം. </p>
<p>നമ്പൂതിരിമാരുടെ പ്രഭാവകാലഘട്ടങ്ങള്‍ക്കുമുമ്പ് ഇവിടെ ജൈന-ബൗദ്ധ മതങ്ങള്‍ക്ക് പ്രചാരവും വിശ്വാസവും ആദരവും ലഭിച്ചിരുന്നുവെന്നുള്ളതിന് തെളിവുകളുണ്ട്. അവരുടെ ആരാധനാലയങ്ങളോ വിഹാരങ്ങളോ ഓരോ വിദ്യാപീഠങ്ങള്‍കൂടി ഉള്‍ക്കൊണ്ടവയായിരുന്നു. ബുദ്ധമതവും വൈദ്യശാസ്ത്രവും തമ്മിലുള്ള ബന്ധം പരക്കെ അറിവുള്ളതാണ്. ബ്രാഹ്മണപ്രഭാവവും മീമാംസാമതവും ഉച്ചനിലയെ പ്രാപിച്ചതോടെ, ജൈന-ബൗദ്ധ മതങ്ങള്‍ ക്ഷയിക്കുകയും അവരുടെ വിഹാരങ്ങളോടും ആദര്‍ശസംഹിതകളോടും കൂറുപുലര്‍ത്തിവന്ന സമുദായങ്ങളെ കിഴിഞ്ഞ ജാതിക്കാരായി ഗണിക്കുകയും ചെയ്തിരിക്കാം എന്നും ഭാസ്‌കരനുണ്ണി നിരീക്ഷിക്കുന്നു. </p>
<p>നമ്മുടെ ഭാഷാപിതാവ്(?) എഴുത്തച്ഛന്റെ പ്രഖ്യാത കൃതിയായി കരുതപ്പെടുന്ന ‘അധ്യാത്മരാമായണം’ വായിച്ച് മനസ്സിലാക്കാന്‍ ഒരു സംസ്‌കൃത നിഘണ്ടുവിന്റെ സഹായം കൂടിയേ കഴിയൂ. അതായത്, സംസ്‌കൃത ഭാഷയുടെ അതിപ്രസരമാണ് ആ ഗ്രന്ഥത്തിന്റെ ദുര്‍ഗ്രഹത. സംസ്‌കൃതജടിലമായ മലയാള ഭാഷയെക്കുറിച്ച് പറയുമ്പോള്‍, മറ്റൊരു ആലോചനക്കുകൂടി അത് വകനല്‍കുന്നുണ്ട്. ആളുകള്‍ പൊതുവെ ധരിച്ചിരിക്കുന്നത് കേരളത്തിലെ സംസ്‌കൃതഭാഷാ പാരമ്പര്യം ബ്രാഹ്മണരുടെ സംഭാവനയാണെന്നാണ്. ഈ സന്ദര്‍ഭത്തില്‍, ഇവിടെ കുടിയേറ്റക്കാരായി വന്ന ബ്രാഹ്മണരുടെ ഭാഷ എന്തായിരുന്നു എന്നൊരു ചോദ്യം ഉയരുന്നുണ്ട്. അമ്പരപ്പിക്കുന്നതും ദുരൂഹവുമായ വസ്തുത, ഇന്നേവരെ ഗവേഷകര്‍ക്കു മനസ്സിലാകാത്ത വസ്തുതയും ഇതുതന്നെയാണ്. </p>
<p>എന്തായിരുന്നു കുടിയേറിവന്ന ബ്രാഹ്മണരുടെ ഭാഷ എന്നത്. കേരളത്തില്‍ സംസ്‌കൃതപഠനം രൂപപ്പെട്ടുവന്നത് ബ്രാഹ്മണ നിരപേക്ഷമായ ഒരു പാരമ്പര്യത്തിലാണെന്ന് ഭാഷാപണ്ഡിതനും കവിയുമായ എന്‍.വി. കൃഷ്ണവാരിയര്‍ പറയുന്നു. അദ്ദേഹം അഭിപ്രായപ്പെട്ട ബ്രാഹ്മണനിരപേക്ഷമായ ജനത കേരളത്തിലെ ഈഴവരായിരുന്നു എന്ന് നാമറിയണം. എന്നുമാത്രമല്ല, സംസ്‌കൃതപഠനത്തിന്റെ പ്രഥമ പാഠപുസ്തകമായിരുന്ന ‘വലിയ സിദ്ധരൂപം’ ബൗദ്ധകൃതിയായ ‘രൂപാവതാരം’ എന്ന വ്യാകരണകൃതിയെ അവലംബിച്ചാണെന്നും സംസ്‌കൃതത്തിലെ മറ്റൊരു ഗ്രന്ഥമായ ‘അമരകോശം’ ഒരു ബൗദ്ധന്റെ കൃതിയായതുകൊണ്ട് കേരള ഹിന്ദുക്കള്‍ ഏകാദശി ദിവസം അതു പഠിക്കാറില്ലെന്നും കൃഷ്ണവാരിയര്‍ കൂട്ടിച്ചേര്‍ക്കുന്നു. </p>
<p>ജൈനരുടെ ഉപവാസവ്രതങ്ങള്‍ ഹിന്ദുമതത്തില്‍ കടന്നുകൂടിയതിന്റെ ഫലമായിട്ടാണ് ഏകാദശിവ്രതം കേരളത്തില്‍ പ്രചരിച്ചതെന്ന് ഡോ. കെ. സുഗതനും അഭിപ്രായപ്പെടുന്നു. കേരളത്തിലെ ആയുര്‍വേദ ചികിത്സയുടെ പ്രാമാണികഗ്രന്ഥമായ ‘അഷ്ടാംഗഹൃദയം’ രചിച്ചതും ബൗദ്ധപണ്ഡിതനായ വാഗ്ഭടനാണ്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ പാരമ്പര്യത്തിന്റെ നാരായവേരുകള്‍ ചെന്നെത്തുന്നത് തികച്ചും അഹൈന്ദവമായ അടിത്തറയിലാണെന്ന് നിസ്സംശയം പറയാം. </p>
<h3>ക്ഷേത്രവും മതപാരമ്പര്യവും </h3>
<p>‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്നതാണ് കേരളീയ ക്ഷേത്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ്. കേരളത്തിന്റെ ആരാധനാ പാരമ്പര്യത്തിന്റെ ചരിത്രം ചികഞ്ഞുനോക്കിയാല്‍ ആ ബോര്‍ഡിലെ വാക്കുകള്‍ നമ്മെ നോക്കി പരിഹസിക്കുന്നത് കാണാനാകും. മലയാളക്കരയിലെ ആരാധനാപാരമ്പര്യം നാമിന്ന് കാണുന്നപോലെ ഹൈന്ദവമായിരുന്നോ എന്ന് ചിന്തിച്ചാല്‍, അല്ല എന്നാണ് ഉത്തരം. തികച്ചും അഹൈന്ദവമായ ഒരു പദ്ധതിയില്‍നിന്നാണ് ഇന്നു കാണുന്ന ക്ഷേത്രസംസ്‌കാരം വികസിച്ചുവന്നത്. അതാകട്ടെ, ഈ നാട്ടിലുണ്ടായിരുന്നതും ‘ശ്രമണന്മാര്‍’ എന്നറിയപ്പെട്ട ജൈന-ബൗദ്ധ മതങ്ങളുടെ സ്വാധീനതയിലാണെന്നും കാണാം. </p>
<p>ശ്രമണമതം കേരളത്തില്‍നിന്ന് തിരോഭവിച്ചുവെങ്കിലും അതിന്റെ ശാശ്വതമുദ്രകള്‍ കേരളീയ സമൂഹത്തില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ശ്രീബുദ്ധനെ ഹിന്ദു അവതാരമാക്കി, ബുദ്ധമതത്തെ അതിന്റെ ദാര്‍ശനികമായ ഉത്സവങ്ങളോടും ആരാധനാക്രമങ്ങളോടുംകൂടി ഹിന്ദുമതം ഉള്‍ക്കൊള്ളുകയാണ് ചെയ്തതെന്ന് ഡോ. കെ. സുഗതന്‍ സമര്‍ഥിക്കുന്നു. വിഷ്ണുവും സുബ്രഹ്മണ്യനും ശാസ്താവുമെല്ലാം ഹൈന്ദവീകരിച്ച ബൗദ്ധവിഗ്രഹങ്ങളാണെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ടിട്ടുള്ള ദേവീ-ദേവ വിഗ്രഹങ്ങള്‍, ഉത്സവങ്ങള്‍, ആറാട്ടുകള്‍ എന്നിവയെല്ലാം ബുദ്ധമതത്തില്‍നിന്ന് സ്വീകരിച്ചവയാണ്. </p>
<p>ആനമേലെഴുന്നള്ളിപ്പ്, കെട്ടുകാഴ്ച, രഥോത്സവങ്ങള്‍ എന്നിവ ബുദ്ധമതക്കാര്‍ നടപ്പാക്കിയതാണ്. ചില ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന കുത്തിയോട്ടം, താലപ്പൊലി, അന്നംകെട്ട് എന്നിവയും പുണ്യദിനങ്ങളില്‍ സസ്യാഹാരം, മഞ്ഞമുണ്ടുടുക്കല്‍ മുതലായവയും ബൗദ്ധാചാരങ്ങളുടെ അവശിഷ്ടങ്ങളാണ്. ഹിന്ദുക്ഷേത്രങ്ങളുടെ മുന്നിലുള്ള അരയാല്‍ത്തറ ബുദ്ധമതത്തിന്റെ സ്മാരകമാണ്. ഇവയില്‍ ചിലതിന് ജൈനമതത്തിന്റെയും സ്വാധീനമുണ്ടെന്നാണ് ഡോ. സുഗതന്റെ വെളിപ്പെടുത്തല്‍. </p>
<p>ഓണവുമായി ബന്ധപ്പെട്ട കേരളത്തിലെ പ്രധാന വൈഷ്ണവ കേന്ദ്രമായ തൃക്കാക്കര ക്ഷേത്രം ഒരു കാലത്ത് ജൈനക്ഷേത്രമായിരുന്നു എന്ന തിരിച്ചറിവ് നമ്മുടെ നാടിന്റെ സംസ്‌കാരം ഏതുവിധം മാറിമറിഞ്ഞു എന്നതിനെ ഉദാഹരിക്കുന്നു. കഴകക്കാരന്‍ ഈഴവനായതിനാല്‍ തന്ത്രികുടുംബങ്ങള്‍ പ്രതിഷേധിക്കുന്ന, പൂജമുടക്കാന്‍ ശ്രമിക്കുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, ജൈനദേവാലയമായിരുന്നെന്ന് എത്രപേര്‍ക്കറിയാം? അവിടെ ആദ്യം ആരാധിച്ചിരുന്നത് ജൈനമുനിയായ ബാഹുബലിയുടെ സഹോദരന്‍ ഭരതേശ്വരനെയാ​െണന്ന് പി.ജി. രാജേന്ദ്രനും ജൈന ദിഗംബരനായ ഭരതേശ്വരനെയാണ് അവിടെ പ്രതിഷ്ഠിച്ചിരുന്നതെന്ന് എ. ശ്രീധര മേനോനും അഭിപ്രായപ്പെടുന്നു. കാലക്രമേണ, ജൈനദേവാലയം ശിവക്ഷേത്രമായി പരിവര്‍ത്തിക്കപ്പെട്ടു. </p>
<p>അതിനുശേഷം വന്ന വൈഷ്ണവ ബ്രാഹ്മണര്‍ ഇന്നു കാണുന്ന ഭരത (വിഷ്ണു) സങ്കൽപത്തിലേക്ക് മാറ്റുകയും ചെയ്തു. ശ്രീധര മേനോന്റെ അഭിപ്രായത്തില്‍, ഇന്ന് ഭഗവതിയെ പ്രതിഷ്ഠിച്ചിട്ടുള്ള പെരുമ്പാവൂരിലെ ‘കല്ലില്‍ക്ഷേത്രം’ ആദ്യകാലത്ത് ജൈന ദേവാലയവും തൃശൂരിലെ പ്രസിദ്ധമായ ‘വടക്കുന്നാഥക്ഷേത്രം’ ബുദ്ധവിഹാരവുമായിരുന്നു. ശാസ്താവ് അഥവാ അയ്യപ്പന്‍ ബുദ്ധന്റെ ഹൈന്ദവരൂപമാണെന്നുള്ള അഭിപ്രായത്തെ മിക്ക ചരിത്രകാരന്മാരും പിന്തുണക്കുന്നുണ്ട്. കേരളത്തില്‍ പരക്കെ പ്രചാരത്തിലുള്ള നാഗാരാധന, ഹിന്ദുക്ഷേത്രങ്ങളോട് ബന്ധപ്പെട്ട ഉത്സവങ്ങള്‍, എഴുന്നള്ളിപ്പുകള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയ പലതും ബുദ്ധമതത്തെ അനുകരിച്ച് രൂപപ്പെട്ടവയാണെന്നും ശ്രീധര മേനോന്‍ സ്ഥാപിക്കുന്നു. ചുരുക്കത്തില്‍, കേരളത്തില്‍ നാമിന്ന് കാണുന്ന ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആചാരപദ്ധതികളെല്ലാം അഹൈന്ദവവും ജൈന-ബൗദ്ധ മതാചാരങ്ങളുടെ സ്വാംശീകരണവുമാണെന്നു കാണാം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849863-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020NMa9gShduLiG0lCr0ilOuyIOm602xLue7820835" data-watermark="false" style="width: 100%;" info-selector="#info_item_1779007822027">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1779007822027"></div>
</div>
<p> </p>
<h3>കാൽപനികതയുടെ ഐതിഹ്യമാലകള്‍</h3>
<p>ഇത്രയും കാര്യങ്ങള്‍ മേൽ സൂചിപ്പിച്ചത്, കേരളത്തില്‍ അടുത്ത കാലത്തായി ഉയര്‍ന്നുവന്നിട്ടുള്ള ആക്രാമിക ഹിന്ദുത്വ അജണ്ടയുടെ ‘ഹൈന്ദവ മേല്‍വിലാസം’ എത്രമാത്രം അപഹാസ്യമാണെന്ന് ചൂണ്ടിക്കാണിക്കാനാണ്. ആചാരത്തിന്റെയും സംസ്‌കാരത്തിന്റെയും ‘അനാദികാല’ ഗീര്‍വാണങ്ങളും തറവാടിത്ത ഘോഷണവും മറ്റേതൊക്കെയോ അടിപ്പടവുകളിലാണ് വിശ്രമം കൊള്ളുന്നതെന്ന് സൂചിപ്പിക്കാന്‍ കൂടിയാണ്. കേരളത്തില്‍ കുടിയേറിയ ബ്രാഹ്മണ സംഘങ്ങള്‍ മുപ്പത്തിരണ്ട് ഗ്രാമങ്ങളിലായി തങ്ങളുടെ കൊടിക്കൂറ നാട്ടിയപ്പോള്‍, ഗ്രാമങ്ങള്‍ തമ്മിലും ശൈവ-വൈഷ്ണവ മതസ്പര്‍ധയുടെ പേരിലും കൂറുമത്സരങ്ങളുടലെടുത്തു. ഗ്രാമങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍, ശത്രു ഗ്രാമത്തിന്റെ പ്രധാനകേന്ദ്രമായ ഗ്രാമക്ഷേത്രം നശിപ്പിക്കുക എന്നതായിരുന്നു ആക്രമണതന്ത്രം. </p>
<p>ഇതിന്റെ വ്യക്തമായ തെളിവുകളായി, പ്രധാനപ്പെട്ട രണ്ട് ഗ്രാമങ്ങള്‍ -ശുകപുരവും പന്നിയൂരും -നമ്മുടെ മുന്നിലുണ്ട്. ശുകപുരം ശൈവബ്രാഹ്മണരുടെയും പന്നിയൂര് വൈഷ്ണവരുടെയും കേന്ദ്രമായിരുന്നു. ഈയടുത്ത കാലംവരെ പന്നിയൂരമ്പലപ്പറമ്പില്‍, തകര്‍ന്നുകിടക്കുന്ന നിരവധി ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നു. ബ്രാഹ്മണരുടെ കുടിപ്പകയുടെ ഭാഗമായി തകര്‍ക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങളായിരുന്നു അത്. പഴയകാല കുടിപ്പകയെയും വിധ്വംസനങ്ങളെയും മറച്ചുപിടിക്കാനെന്നോണം ഇക്കാലത്ത് പന്നിയൂരില്‍ സമർഥമായ ഒരു ഐതിഹ്യം കെട്ടിച്ചമച്ചിട്ടുണ്ട്. അതാകട്ടെ, മഹാശിൽപിയായ പെരുന്തച്ചനുമായി ബന്ധപ്പെട്ടതാണ്. പന്നിയൂരമ്പലം നിര്‍മിക്കാന്‍ നിയുക്തനായത് പെരുന്തച്ചനായിരുന്നെന്നാണ് കഥ. </p>
<p>ക്ഷേത്രം ഒരുഭാഗം പടുത്തുയര്‍ത്തി മറ്റേഭാഗം പണിയുമ്പോള്‍ ആദ്യം ഉയര്‍ത്തിയ ഭാഗം തകരും. അവിടെ ശരിയാക്കുമ്പോള്‍ അടുത്തഭാഗം തകരും. ഇപ്രകാരം കെട്ടുകയും തകരുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍, തച്ചനും മടുത്തു. അദ്ദേഹം തന്റെ മുഴക്കോലും ഉളിയും ശ്രീകോവിലിന്റെ ചുമരില്‍ കയറ്റിവെച്ച് ‘പന്നിയൂരമ്പലം പണിമുടിയില്ല’ എന്ന് ശപിച്ച് സ്ഥലംവിട്ടത്രെ. അക്രമത്തെയും തകര്‍ച്ചയെയും കാൽപനികവത്കരിച്ച ഐതിഹ്യമാലകളാണ് കേരളചരിത്രം എന്നപേരില്‍ കൊണ്ടാടപ്പെടുന്നത്. ബാക്കിയുള്ളതെല്ലാം ടിപ്പു സുല്‍ത്താന്റെ തലയിലും വെച്ചുകൊടുത്ത് തടിതപ്പി രക്ഷപ്പെടുകയും ചെയ്യും. </p>
<h3>ആരാധനയുടെ നൃശംസതകള്‍</h3>
<p>മഹാകവി വള്ളത്തോള്‍ ‘കൊച്ചുസീത’ എന്ന കാവ്യത്തില്‍ ഇപ്രകാരമെഴുതി: </p>
<p>‘‘ദേവാര്‍ച്ചനത്തിനായ് ലോകം സമര്‍പ്പിച്ച </p>
<p>പൂവുകളാകുന്ന തേവിടിസ്ത്രീകളെ </p>
<p>മൂര്‍ധ്‌നാ വഹിക്കുന്നു വൈദികന്‍ കൂടിയും </p>
<p>ക്ഷേത്രപ്രസാദത്തെയെന്നപോലാദരാല്‍’’ </p>
<p>ഒരുകാലത്ത് കേരളീയ ക്ഷേത്രങ്ങളില്‍ നിലനിന്ന ദേവദാസി സമ്പ്രദായത്തിന്റെ വാങ്മയചിത്രമാണ് വള്ളത്തോള്‍ വരച്ചുകാട്ടിയത്. ഈ കവിതയുടെ പിറവിക്ക് കാരണമായത് കുട്ടികൃഷ്ണമാരാരുമാണ്. 1931ലാണ് ദേവദാസി സമ്പ്രദായം വിളംബരംമൂലം മലയാളക്കരയില്‍ നിര്‍ത്തലാക്കിയത്. ഊരാണ്മക്കാരും കാരായ്മക്കാരും വിലസി നടന്നിരുന്ന ക്ഷേത്രങ്ങള്‍ വിവരണാതീതമായ നൃശംസതകളുടെ കേളീരംഗവുമായിരുന്നു എന്നോര്‍ക്കണം. ഇത്തരം സമൂഹവിരുദ്ധതക്ക് ചാര്‍ത്തിക്കൊടുത്ത ഒറ്റവാക്കായിരുന്നു ആചാരം എന്നത്. ആചാരത്തിന്റെ പേരുപറഞ്ഞ് വിമര്‍ശകരുടെ വായടപ്പിക്കുന്ന പഴയകാല സനാതന ഹിന്ദു പാരമ്പര്യം ഇന്നും ശങ്കാരഹിതമന്യേ ശുദ്ധിവാദികള്‍ എടുത്തുപയോഗിക്കുന്ന ആയുധമാണ്. ക്ഷേത്രസംസ്‌കാരത്തിന്റെ പ്രാരംഭം മുതല്‍, ഇത്തരം ആചാരങ്ങള്‍ക്ക് അടിസ്ഥാനമായി സങ്കൽപിച്ചുവന്നത് ശ്രുതികളെയും സ്മൃതികളെയും തന്ത്രാഗമങ്ങളെയുമാണ് എന്നതാണ് രസകരമായ വസ്തുത. </p>
<p>ശുദ്ധാശുദ്ധങ്ങളുടെ മുഴക്കോലുകളില്‍ അളന്നെടുത്തത്, സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിതമായിരുന്നു. എന്നാല്‍, തിരുവിതാംകൂറിലെ ഈഴവ പ്രമാണിയും അക്കാലത്തൊരു കാറിന്റെ ഉടമസ്ഥനുമായിരുന്ന ആലുംമൂട്ടില്‍ ചാന്നാര്‍ക്കും അയിത്തത്തെ അതിജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല. അയിത്തവും ക്ഷേത്രവിലക്കും ക്ഷേത്രവിരോധവും തീണ്ടല്‍പ്പലകകളുമായി എണ്ണിയാലൊടുങ്ങാത്ത ആചാരനിഷ്ഠുരതകളുടെ സനാതന ഫാക്ടറിയില്‍ ഉരുവംകൊണ്ട കേളികേട്ട കേരള സംസ്‌കാരം നടുങ്ങിപ്പോകുന്നത്, ‘ഞങ്ങള്‍ക്കും സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ ഒന്ന്’ എന്ന നാരായണഗുരു ശിഷ്യനായ സി.വി. കുഞ്ഞുരാമന്റെ പ്രഖ്യാപനത്തോടെയാണ്. </p>
<p>തിരുവിതാംകൂറിലെ ഈഴവരൊന്നടങ്കം ക്രിസ്തുമതം സ്വീകരിക്കുമെന്ന കുഞ്ഞുരാമന്റെ ഭീഷണിയെത്തുടര്‍ന്നാണ് ഹിന്ദുരാജ്യമായ തിരുവിതാംകൂറിന്റെ സചിവോത്തമനായ രാമസ്വാമി അയ്യരുടെ തലയില്‍ ഇടിമിന്നലേറ്റത്. പിന്നീട് നാം കാണുന്നത്, രാമസ്വാമി അയ്യര്‍ എഴുതി തയാറാക്കി, ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ തുല്യം ചാര്‍ത്തിയ ‘ക്ഷേത്രപ്രവേശന വിളംബര’മാണ്. 1936 നവംബര്‍ 12ാം തീയതി പുറത്തുവന്ന ക്ഷേത്രപ്രവേശന വിളംബരത്തോടെയാണ് അന്നുവരെ കേരളക്കരയില്‍ നടന്നുവന്നിരുന്ന സമുദായ-നവോത്ഥാന പരിശ്രമങ്ങളുടെ ഗളഛേദം നടന്നത്. പരിഷ്‌കരണവാദികള്‍ ഒരുവേള വഴിയറിയാതെ ദിശതെറ്റി പിരിഞ്ഞുപോയി. ക്ഷേത്രപ്രവേശന വിളംബരം ഒരർഥത്തില്‍, പരിഷ്‌കരണശ്രമങ്ങളുടെ വന്ധ്യംകരണമായിരുന്നു. അതുതന്നെയായിരുന്നു ആചന്ദ്രതാരം തിരുവിതാംകൂര്‍ ഭരിക്കാമെന്ന് ചിന്തിച്ച ബുദ്ധിരാക്ഷസനായ രാമസ്വാമി അയ്യരുടെ ലക്ഷ്യവും എന്നു കരുതേണ്ടിയിരിക്കുന്നു. </p>
<p>എങ്കിലും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ കാതലായ വശം നാം കാണാതെ പോകരുത്. ഏതൊക്കെ സങ്കുചിത താൽപര്യത്തിന്റെ പുറത്തായാലും ഈ വിളംബരം പുറപ്പെടുവിച്ചത് അന്നത്തെ ഭരണകൂടത്തിന്റെ ഉറച്ച തീരുമാനത്തിന്റെ പുറത്തായിരുന്നു. വൈക്കം ശിവക്ഷേത്രത്തിന്റെ ഉടമസ്ഥനായ ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പ്യാതിരിയുടെ സുഹൃത്തായിരുന്നെങ്കിലും, പൊതുവെ ഉൽപതിഷ്ണുവും ക്ഷേത്രപ്രവേശന അന്വേഷണ കമ്മറ്റി മെംബറുമായിരുന്ന പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മപോലും അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനം നല്‍കരുത് എന്ന അഭിപ്രായക്കാരനായിരുന്നു. ആചാര്യസമൂഹവും സനാതന പണ്ഡിത വിഭാഗവും ഒരുപോലെ എതിര്‍ത്തിട്ടും ഭരണകൂടം അതിനു വഴങ്ങാതെ ക്ഷേത്രപ്രവേശന ഉത്തരവ് പുറപ്പെടുവിച്ചു. ഹിന്ദു സമുദായത്തിലെ പരിഷ്‌കരണ ശ്രമങ്ങളുടെ നിയന്താതാക്കളായി തീരുമാനമെടുക്കാന്‍ ആചാര്യസമൂഹത്തിന്റെ സമ്മതം ആവശ്യമില്ലെന്ന ഒരു പുനര്‍വായനയും ഈ വിളംബരത്തിനു പിന്നിലുണ്ട്. </p>
<p>കേരളത്തിലെ ക്ഷേത്രസങ്കേതവുമായി ബന്ധപ്പെട്ട് ഒരു കാലത്തും വിവാദങ്ങളൊഴിഞ്ഞു നിന്നിട്ടില്ല. ഇന്നും അഭംഗുരം അത് തുടരുന്നു. സുപ്രീംകോടതിയില്‍നിന്നു വരുന്ന വാര്‍ത്തകളില്‍ നമുക്കത് വ്യക്തമാണ്. പ്രസിദ്ധവും പ്രമാദവുമായ വൈക്കം സത്യഗ്രഹമാണ് കേരളത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറ്റവും കാലം നീണ്ടുനിന്ന സമരപോരാട്ടം. വൈക്കം സത്യഗ്രഹത്തിന്റെ വിജയസാർഥകതയെ ചൊല്ലിയുള്ള സംശയം ഇന്നും നിലനില്‍ക്കുന്നുണ്ട്. സനാതന ഹിന്ദുക്കളുടെ പിടിവള്ളിയായ ‘ശാങ്കരസ്മൃതി’യുടെ പൊളിച്ചെഴുത്താണ് വൈക്കം സത്യഗ്രഹത്തിന്റെ സാർഥകതയെന്ന് ഈ ലേഖകന് അഭിപ്രായമുണ്ട്. </p>
<p>പിന്നീട് ആഗമാനന്ദസ്വാമി എന്നപേരില്‍ അറിയപ്പെട്ട അധ്യാപകനായ കൃഷ്ണന്‍ നമ്പ്യാതിരിയായിരുന്നു, ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം ‘ശാങ്കരസ്മൃതി’ പരിശോധിച്ച് അത് ശങ്കരാചാര്യരുടെ കൃതിയല്ല എന്ന് സമർഥിച്ചത്. അതോടെ, യഥാർഥത്തില്‍ അത്രയുംകാലം തങ്ങള്‍ അഭിമാനിച്ച് കൊണ്ടുനടന്ന സനാതന ഹിന്ദുവംശ മഹിമയുടെ മൂട്ടില്‍ തീകൊടുത്ത് ജാതിവെറിയെ കൃഷ്ണന്‍ നമ്പ്യാതിരി നശിപ്പിക്കുകയായിരുന്നു. അതിന്റെ ഒരു പ്രതിഫലനമായി വേണം ക്ഷേത്രപ്രവേശന വിളംബരത്തില്‍ സനാതനികള്‍ മൗനംപാലിച്ചതിനെ വിലയിരുത്താനും. </p>
<h3>തിരുവല്ല ശ്രീവല്ലഭ ക്ഷേത്രവും ആദ്യത്തെ സ്ത്രീവിലക്കും</h3>
<p>രാഷ്ട്രീയ താൽപര്യങ്ങളില്‍പെട്ട് ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പാളിച്ച വന്ന ഒരു ആശയമാണ് ശബരിമല യുവതീപ്രവേശന വിഷയം. വലതുപക്ഷത്തിന്റെയും തീവ്രവലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും ഗര്‍ഹണീയമായ രാഷ്ട്രീയ ഇടപെടലുകളില്‍ അതിന്റെ സത്തയും സാരാംശവും ചോദ്യംചെയ്യപ്പെട്ടു. എന്നാല്‍, ശബരിമല ജനസഹസ്രങ്ങളുടെ സന്നിധിയാകുന്നതിനും മുന്നേ, കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ സ്ത്രീ വിഭാഗത്തിനുതന്നെ വിലക്കുണ്ടായിരുന്നു. ഒരു പക്ഷേ, കേരളത്തിലാദ്യം സ്ത്രീവിലക്ക് ഏര്‍പ്പെടുത്തിയ ആ ക്ഷേത്രം തിരുവല്ല ശ്രീവല്ലഭക്ഷേത്രമായിരുന്നു. </p>
<p>നാം നേരത്തേ സൂചിപ്പിച്ച പ്രകാരം, നമ്പൂതിരിമാര്‍ കുടിയേറിപ്പാര്‍ത്ത 32 ഗ്രാമങ്ങളില്‍ പ്രധാനപ്പെട്ടൊരു ഗ്രാമമാണ് തിരുവല്ല. ഇവിടെനിന്നു കണ്ടുകിട്ടിയ ചെമ്പോലകള്‍ ചരിത്രത്തിലെ അമൂല്യനിധികളായി കണക്കാക്കുന്നു. തിരുവല്ല ചെപ്പേടുകള്‍ എന്നറിയപ്പെടുന്ന ഇവയെ ഇളംകുളം കുഞ്ഞന്‍പിള്ള വിശേഷിപ്പിച്ചത്, ‘ഭാഷയിലെ ആദ്യത്തെ ഗദ്യഗ്രന്ഥം’ എന്നാണ്. ചെപ്പേടുകളില്‍നിന്നും ലഭിച്ച വിവരമനുസരിച്ച് ഈ പ്രദേശവും പഴയ ജൈനകേന്ദ്രമായിരുന്നു എന്ന് ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ സന്ദേഹിക്കുന്നു. ഇവിടെയുണ്ടായിരുന്ന പ്രശസ്തമായ വിദ്യാശാലയും അയ്യപ്പന്‍കോവിലും വൈശ്യദേവവും മറ്റും പ്രതിഷ്ഠകളില്‍പെടുന്നതും ഈ വാദത്തെ സാധൂകരിക്കുന്നുണ്ട്. എന്നുമാത്രമല്ല, പ്രശസ്ത കവിയായ വിഷ്ണുനാരായണന്‍ നമ്പൂതിരി തിരുവല്ല ക്ഷേത്രത്തില്‍ രണ്ടു വര്‍ഷം പുറപ്പെടാ ശാന്തിയായി പൂജാകര്‍മം നിര്‍വഹിച്ചിരുന്നു. </p>
<p>അദ്ദേഹവുമായുള്ള സംഭാഷണത്തില്‍നിന്ന് മനസ്സിലാകുന്നത്, അനവധി ആരാധനാമൂര്‍ത്തികളെ പ്രതിഷ്ഠിച്ചിട്ടുള്ള ഈ മഹാവിഷ്ണുക്ഷേത്രം ആദ്യകാലത്ത് ജൈനസങ്കേതവും മഹാപാഠശാലയുമായിരുന്നു എന്നും ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ എഴുതുന്നു. എന്നാല്‍, ശ്രീവല്ലഭ മഹാക്ഷേത്ര ചരിത്രം എഴുതിയ പി. ഉണ്ണികൃഷ്ണൻ നായര്‍, മറ്റൊരു നിഗമനം മുന്നോട്ടുവെക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ചില ബുദ്ധവിഗ്രഹങ്ങളുടെ മുഖവുമായി ശ്രീവല്ലഭ ബിംബത്തിന് വളരെയേറെ സാദൃശ്യമുണ്ട് എന്നതാണത്. വിഗ്രഹത്തിന്റെ തോളോളമെത്തുന്ന നീണ്ട ചെവി ഇതിനു മതിയായ തെളിവാണെന്നും ഉണ്ണികൃഷ്ണൻ നായര്‍ അഭിപ്രായപ്പെടുന്നു. </p>
<p>ഈ ലേഖനത്തിന്റെ പ്രാരംഭത്തില്‍ സൂചിപ്പിച്ചപോലെ ഹിന്ദുക്ഷേത്രത്തിന്റെ അടിപ്പടവുകളില്‍ കാണുന്ന അഹൈന്ദവത ഇവിടെയും വെളിപ്പെടുന്നു എന്ന് സാരം. ജൈന സംസ്‌കാരത്തിന്റെ അസ്തമയത്തിനുശേഷം ഈ പ്രദേശം ശൈവബ്രാഹ്മണരുടെ അധിവാസകേന്ദ്രമായിരുന്നു എന്ന് ഇവിടെയുള്ള തുകലന്റെ ഐതിഹ്യം വെളിവാക്കുന്നു. ശൈവാരാധനക്കാരനായ തുകലനെ കൊന്നത് വൈഷ്ണവനായ ഒരു ബ്രഹ്മചാരിയാണെന്നും ഐതിഹ്യം പറയുന്നു. ഇവിടെ നാം മനസ്സിലാക്കേണ്ടത്, പിൽക്കാലത്ത് വൈഷ്ണവ കേന്ദ്രമായി മാറിയ തിരുവല്ലയില്‍ ശക്തമായ രീതിയില്‍ ശൈവ-വൈഷ്ണവ സംഘട്ടനം നടന്നിരുന്നു എന്ന വസ്തുതയാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849865-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240204IVyoJOTBaALyzHYC1UPe4cf9XDQ28te7898295" data-watermark="false" style="width: 100%;" info-selector="#info_item_1779007899438">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1779007899438"></div>
</div>
<h3>മോഹിതനായ ദേവനും അംഗഭംഗവും</h3>
<p>ലഭ്യമായ രേഖകള്‍ പ്രകാരം ശ്രീവല്ലഭ ക്ഷേത്രത്തിലായിരിക്കണം കേരളത്തില്‍ ആദ്യമായി സ്ത്രീവിലക്ക് നിലവിലുണ്ടായിരുന്നത്. ഇവിടെ നാലമ്പലത്തില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായി ഒരു ഐതിഹ്യകഥയും പ്രചാരത്തിലുണ്ടായിരുന്നു. ഒരിക്കല്‍ ഒരു സ്ത്രീ, സര്‍വാംഗവിഭൂഷിതനായ ശ്രീവല്ലഭനെ കണ്ട് മോഹിച്ചുപോയത്രെ. തുടര്‍ന്ന്, പ്രതിഷ്ഠക്ക് എന്തോ അംഗവൈകല്യം സംഭവിക്കുകയും, അന്നു മുതല്‍ക്ക് ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. അങ്ങനെയാണെങ്കില്‍പ്പോലും തിരുവാതിര, വിഷു ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നെന്ന് തിരുവല്ല ഗ്രന്ഥവരി ഉദ്ധരിച്ച് പി. ഉണ്ണികൃഷ്ണൻ നായര്‍ എഴുതുന്നു. ഈ ദിവസങ്ങളിലെ ദര്‍ശനത്തിനുശേഷം പുണ്യാഹം നടത്തിയതിനുശേഷമേ, മറ്റ് പൂജകളിലേക്ക് കടന്നിരുന്നുള്ളൂ എന്ന പ്രത്യേകതയുമുണ്ട്. </p>
<h3>സ്ത്രീവിലക്കിന്റെ ഇര </h3>
<p>തിരുവല്ല സ്ത്രീവിലക്കിന്റെ ഇരയായി ചരിത്രത്തില്‍ ഒരു സ്ത്രീയെയും നമുക്കു കാണാം. തിരുവല്ല ക്ഷേത്രത്തിനു സമീപത്തുള്ള ‘കണ്ണഞ്ചിറ വെളത്തെടത്തെ ഒരുത്തി’യാണത്. എന്തുകൊണ്ടോ, തിരുവല്ല ഗ്രന്ഥവരിയില്‍ ആ ഒരുത്തിയുടെ പേരു വെളിപ്പെടുത്തുന്നില്ല. 1841 നവംബര്‍ നാല് വ്യാഴാഴ്ചയാണ് വിലക്കറിയാതെ ‘ആ ഒരുത്തി’ നാലമ്പലത്തിനകത്ത് കയറി ശ്രീവല്ലഭനെ തൊഴുന്നത്. അക്ഷന്തവ്യമായ ഈ അപരാധം പിടിക്കപ്പെടുകയും ആ സ്ത്രീയില്‍നിന്ന് പിഴ ഈടാക്കാന്‍ ശിക്ഷവിധിക്കുകയും ചെയ്തു ക്ഷേത്രാധികാരികള്‍. ഈ സംഭവത്തെക്കുറിച്ച് തിരുവല്ല ഗ്രന്ഥവരിയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: </p>
<p>‘‘മതിലകത്തെ പുണ്ണിയാഹം. 1016-ാമാണ്ട് തുലാമാസം 22നു വ്യാഴാഴ്ചയും (1841 നവംബര്‍ നാല് വ്യാഴാഴ്ച) ദെശമിയും പൂരൂരുട്ടാതിയും കൂടിയ ദിവസം തിരുവല്ലാമതിലകത്തു ഉച്ചപ്പൂജ കഴിഞ്ഞ ശിവെലിക്കു മാതൃക്കല്ലുങ്കല്‍ തൂവിത്തുടങ്ങിയപ്പോള്‍ കണ്ണഞ്ചിറ വെളത്തെടത്തെ ഒരുത്തി മതിലകത്തു കെറിവന്ന നാലമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍ കൂടെ തൊഴുതുനിക്കുംമ്പോള്‍ ആളുകള്‍ കണ്ടുപിടിച്ചിറക്കി. കൊയിമ്മയിങ്കല്‍ ഏള്‍പ്പിച്ച പിന്നെത്തതില്‍ ഞങ്ങളുടെ ഇല്ലങ്ങളില്‍ ആളുവന്ന ബൊധിപ്പിച്ചാറെ ഞങ്ങള്‍ മതിലകത്തു ചെന്ന കുളിച്ച അകത്തുചെന്ന പതിനൊന്ന കലിയന്‍ മെടിച്ച ഒര പശുദ്ദാനവും ചൈയ്ത എഴരകലി മെടിച്ച പതിവുപ്രകാരം തിരുവല്ല വാഴപ്പന്ന പുണ്ണ്യാഹവും കഴിച്ച ശിവെലി മുതലായതും കഴികെണമെന്നും പറഞ്ഞ പൊരികയും ചൈയ്ത ശുഭം.’’ </p>
<p>ലിപിയില്‍ ചന്ദ്രക്കല (മീത്തല്‍) നടപ്പില്‍ വന്നിട്ടില്ലാത്ത ഒരു കാലത്തെക്കുറിക്കുന്നതാണ് മേല്‍ക്കൊടുത്ത ഗ്രന്ഥവരിയിലെ ഭാഷ. കൊല്ലവര്‍ഷം 1016ാമാണ്ട് (1841ല്‍), തുലാമാസം 22 വ്യാഴാഴ്ച (നവംബര്‍ 4 വ്യാഴം) ദശമിയും പൂരുരുട്ടാതിയും ചേര്‍ന്നുവന്ന ആ ദിനത്തില്‍ തിരുവല്ലാ ക്ഷേത്രമതിലകത്ത് ഉച്ച പൂജ കഴിഞ്ഞശേഷം മാതൃക്കല്ലില്‍ ശീവേലി തൂവിത്തുടങ്ങിയ സമയത്ത് കണ്ണഞ്ചിറ വെളത്തെടത്തെ ഒരുത്തി മതിലകത്തു കയറി നാലമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍നിന്ന് തൊഴുതു നിന്നു. ഇത് കണ്ട് ആളുകള്‍ അവളെ നാലമ്പലത്തില്‍നിന്നു പിടിച്ചിറക്കി അധികാരിയെ (കോയ്മ) ഏൽപിച്ചു. പിന്നീട് അവളില്‍നിന്ന് പതിനൊന്ന് കലിയന്‍ (പഴയ കലിപ്പണം. 4 കലിയന്‍ ഒരു പണം) വസൂലാക്കി ഒരു പശുദാനവും, എഴരകലി വസൂലാക്കി തിരുവല്ല വാഴപ്പന് (ശ്രീവല്ലഭനെ ആദ്യകാലത്ത് തിരുവല്ല വാഴപ്പന്‍ എന്നും വിളിച്ചിരുന്നു) പുണ്യാഹവും കഴിച്ചു. </p>
<h3>സ്ത്രീവിലക്കിന്റെ കാരണം </h3>
<p>ആചാരങ്ങള്‍ അലംഘനീയമാകുന്നത്, അത് അപൗരുഷേയമായ ഒരു കൃത്യനിര്‍വഹണത്തിനായി ചമക്കപ്പെട്ടതാണ് എന്ന വിശ്വാസം നിലനില്‍ക്കുമ്പോഴാണ്. ആചാരങ്ങള്‍ക്ക് ബലവും അസ്തിത്വവും നല്‍കുന്നത് ഐതിഹ്യങ്ങളുമാണ്. പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണ് കേരളം എന്നുതുടങ്ങുന്നു നമ്മുടെ ഐതിഹ്യലോകം. ഒരുകാലത്ത് ഐതിഹ്യമാണ് ചരിത്രമെന്നുവരെ ധരിച്ചവരുണ്ടായിരുന്നു. നിളാനദീതീരത്ത് കുംഭമേളയെന്ന പേരില്‍ ഒരു ഐതിഹ്യ ഗോഷ്ടി നടന്നപ്പോഴാണ് കേരളത്തില്‍ പരശുരാമന്റെ പിതൃത്വം വീണ്ടും വാഴ്ത്തിപ്പാടാന്‍ തുടങ്ങിയത്. ഒരുപരിധിവരെ, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യെന്ന മുത്തശ്ശിക്കഥാ സമാഹാരം മലയാളിയുടെ ചരിത്രബോധത്തെ മറച്ചുപിടിക്കുന്ന ഗ്രഹണമായിത്തീര്‍ന്നു എന്നതാണ് വിരോധാഭാസം. </p>
<p>തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ സ്ത്രീവിലക്കിന് കാരണമായി നേരത്തേ നാം കണ്ട ഐതിഹ്യം, ദേവന്റെ സഹജഭാവത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ഒരു ദൗര്‍ബല്യത്തെയാണ് ഉന്നംവെച്ചത്. ഒരു സ്ത്രീ ദേവനെ ആത്മാര്‍ഥമായി മോഹിച്ചാല്‍ പ്രതിഷ്ഠക്ക് മാറ്റംവരുമെന്ന തരത്തിലായിരുന്നു ആ ഐതിഹ്യപ്രചാരണം. എന്നാല്‍, യഥാര്‍ഥത്തില്‍ ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്ത്രീവിലക്കിനു കാരണമായിത്തീര്‍ന്ന വസ്തുതയെന്തായിരുന്നു? ഈ ചോദ്യത്തിന് പി. ഉണ്ണികൃഷ്ണന്‍ നായരുടെ ഗ്രന്ഥം സമാധാനം പറയുന്നു: </p>
<p>‘‘പ്രാചീനകാലത്ത് ഇവിടെ (തിരുവല്ലക്ഷേത്രം) ദിവസേന ഒരു നേരത്തെ പൂജ സ്വാമിയാരായിരുന്നു നടത്തിയിരുന്നത്. സ്വാമിയാരന്മാര്‍ പൂജ നടത്തുന്ന ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. ഇവിടെ ശാന്തിക്കാരും കടുത്ത ബ്രഹ്മചര്യനിഷ്ഠ പാലിക്കണമെന്ന് നിയമം ഉണ്ടായിരുന്നു. അവരും സ്ത്രീകളെ ദര്‍ശിച്ചുകൂടാ. ഒരു കാലത്ത് സോപാനത്തിങ്കലും മണ്ഡപങ്ങളിലുമെല്ലാം പരശ്ശതം ബ്രഹ്മചാരികളും ബ്രാഹ്മണരും പെരുമാറിയിരുന്നതിനാല്‍ അവിടെ സ്ത്രീകള്‍ ​ൈസ്വരവിഹാരം ചെയ്യുന്നത് വിഹിതമല്ലെന്ന് തോന്നിയിട്ടാവണം സ്ത്രീകള്‍ക്ക് ഈ വിലക്ക് കൽപിച്ചിരുന്നത്!’’ </p>
<p>ഒരുകാലത്ത് വൈഷ്ണവ ബ്രാഹ്മണരുടെ ഓത്തമ്പലമായിരുന്നു തിരുവല്ല ക്ഷേത്രം. അവിടെ വേദപാഠശാലയും വേദമോതലും പതിവായിരുന്നു. അത്തരം അമ്പലങ്ങളിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. അതിന്റെ കാരണം ലളിതമായി പറഞ്ഞാല്‍, മനുഷ്യന്റെ വാസനാവികൃതി തന്നെ. വൈരാഗിയായ ശിവന്റെ മനസ്സില്‍ പ്രണയത്തിന്റെ വിത്തുപാകാന്‍ കാമദേവന്റെ മലരമ്പിനു സാധിച്ചു എന്ന കാളിദാസ കാവ്യോക്തി ഉദാഹരണമായി നമുക്കു മുന്നിലുണ്ട്. കേരളത്തില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ പ്രതിധ്വനിച്ച പ്രയോഗമാണ് നൈഷ്ഠികബ്രഹ്മചാരി എന്നത്. യഥാര്‍ഥത്തില്‍ അതൊരു യോഗമാര്‍ഗപദ്ധതിയാണ്. അഷ്ടവിധമൈഥുനത്തെ ത്യജിക്കുക എന്നതാണത്. എന്നാല്‍, ത്യജിക്കേണ്ടതായ എട്ട് മാര്‍ഗങ്ങളിലൊന്ന് സ്ത്രീദര്‍ശനമാണെന്നും നാം തിരിച്ചറിയണം! ഇത്തരം മനുഷ്യനിര്‍മിത ഉപായങ്ങളെ നടപ്പാക്കാന്‍ പുരോഹിത സമൂഹം സമാധാനം കണ്ടെത്തിയത്, പ്രതിഷ്ഠയെ -ദേവനെ- ഈ വാദത്തിലേക്ക് വലിച്ചിഴച്ച് പങ്കാളിയാക്കുക എന്നതാണ്. അതാണ് തിരുവല്ലയിലും നാം കണ്ടത്. വര്‍ത്തമാനകാലത്ത് കണ്ടുകൊണ്ടിരിക്കുന്നതും.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/17/2849860-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020T0zUxn8srtyeIjgHhC23tjus0EZct21A7586278" data-watermark="false" style="width: 100%;" info-selector="#info_item_1779007587794" title="തീർത്ഥങ്കരൻ,മഹാവീരൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1779007587794">
  <p>തീർത്ഥങ്കരൻ,മഹാവീരൻ</p>
 </div>
</div>
<h3>സ്ത്രീവിലക്ക് എടുത്തുകളഞ്ഞ ആചാര്യമതം</h3>
<p>1936 നവംബര്‍ 12ന് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരം, അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം പാടില്ല എന്ന ആചാര്യമതത്തിന് വിരുദ്ധമായിരുന്നു. എന്നാല്‍, ക്ഷേത്രപ്രവേശന വിളംബരം നടന്ന് 24 വര്‍ഷത്തിനുശേഷം, 1960നു ശേഷം തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ സ്ത്രീവിലക്ക് എടുത്തുകളഞ്ഞുകൊണ്ട് ഒരു ആചാര്യമതം പുറപ്പെടുവിക്കുകയുണ്ടായി. </p>
<p>അതാകട്ടെ, ഏതെങ്കിലും പ്രക്ഷോഭത്തിന്റെയോ അധികാരി വര്‍ഗത്തിന്റെ ഇടപെടലുകൊണ്ടോ ആയിരുന്നില്ല. കേരളചരിത്രത്തില്‍ ഈ സംഭവം അധികമാരും അറിഞ്ഞിരുന്നോ എന്നും സംശയമാണ്. ആധുനിക കാലത്ത് ആചാരത്തിന്റെ പേരില്‍ തെരുവുയുദ്ധവും നാമജപവും നടത്തുന്ന യാഥാസ്ഥിതികരുടെ കണ്ണുതുറപ്പിക്കേണ്ട പ്രസ്താവനയാണ് തിരുവല്ല ക്ഷേത്രത്തിലെ ആചാര്യമതം. സ്ത്രീവിലക്ക് നടപ്പില്‍ വന്ന് നൂറ്റാണ്ടുകള്‍ക്കുശേഷം പുറത്തുവന്ന ആചാര്യാഭിപ്രായം, തറയില്‍ കുഴിക്കാട്ട് രേഖയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: </p>
<p>‘‘ഏതു കാലത്തും ക്ഷേത്രനിര്‍മാണത്തിന്റെയും ദേവാരാധനാക്രമങ്ങളുടെയും പ്രധാനമായ ഉദ്ദേശം കൂടുതല്‍ കൂടുതല്‍ ജനതയെ ആസ്തികത്വത്തിലേക്കും ഈശ്വരാരാധനയിലേക്കും ആകര്‍ഷിക്കുകയാണ്. ഏതു കാരണത്തിലായാലും ഒരു പ്രത്യേകവിഭാഗത്തില്‍പ്പെട്ടവരെ മാത്രം ഒഴിച്ചുനിര്‍ത്തുന്നതുകൊണ്ട് മേല്‍പ്പറഞ്ഞ പ്രയോജനങ്ങള്‍ ഉണ്ടാകുന്നുമില്ല. പ്രത്യേകിച്ചും അടിസ്ഥാനം ക്ഷേത്രസങ്കേതങ്ങള്‍ വേദാധ്യായനങ്ങളോ സന്ന്യാസിമാരുടെ വേദാന്തചിന്തകളോ മാത്രമായിട്ടല്ലാതെ ആര്‍ഭാടങ്ങളായ ആഘോഷങ്ങളും വികാരോത്തേജകങ്ങളായ വിവിധ വിഷയങ്ങളെയും അത്രത്തോളം പരിവര്‍ജിക്കുന്നുമില്ല. ആകയാല്‍ തല്‍ക്കാലം പ്രസക്തങ്ങളല്ലാത്തതും ഒഴിച്ചുകൂടാന്‍ വയ്യാത്തവയും ആയ ഭക്തജനങ്ങളായ സ്ത്രീജനങ്ങളുടെ നാലമ്പലത്തിനകത്തേക്കുള്ള പ്രവേശനത്തെ അനുവദിക്കുന്നതുകൊണ്ട് ശാസ്ത്രവിരോധത്തിനോ ദേവചൈതന്യഹാനിക്കോ ഇടവരുന്നതല്ല.’’ </p>
<p>1960ലുണ്ടായ ഈ ആചാര്യമതത്തിന്റെ അന്തസ്സത്തയെ ഇന്നത്തെ ആചാരധുരന്ധരന്മാരുടെ ചെയ്തികളുമായി തട്ടിച്ചുനോക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നാം. ഈ ആചാര്യമതത്തിനുശേഷം തിരുവല്ലയിലെ നാലമ്പലത്തിനകത്ത് സ്ത്രീകള്‍ യഥേഷ്ടം കയറിച്ചെല്ലുകയും ദര്‍ശനം നടത്തുകയും ചെയ്തു. അത് ഇന്നും തുടര്‍ന്നുവരുന്നു. ഈ ആചാര്യമതം പുറപ്പെടുവിച്ച കാലമായപ്പോഴേക്കും കണ്ണഞ്ചേരി വെളത്തെടത്തെ ആ ഒരുത്തി പണമടച്ച് പ്രായശ്ചിത്തം ചെയ്തിട്ട് 120 വര്‍ഷം കഴിഞ്ഞിരുന്നു. സ്ത്രീവിലക്ക് എടുത്തുകളഞ്ഞതിനുശേഷം പരശ്ശതം സ്ത്രീകള്‍ അഭിമാനപൂരിതരായി ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് ഭയലേശമന്യേ കയറിപ്പോകുമ്പോള്‍ പ്രായശ്ചിത്തം ചെയ്യേണ്ടിവന്ന ‘ആ ഒരുത്തി’യുടെ ആത്മാവ് ഉള്‍പ്പുളകംകൊണ്ടിരിക്കണം. </p>
<p>എങ്കിലും ഈ ലേഖനം മറ്റൊരു കാര്യം സൂചിപ്പിക്കാതെ അവസാനിപ്പിക്കാന്‍ പറ്റില്ല. സ്ത്രീവിലക്ക് എടുത്തുകളഞ്ഞ് 37 വര്‍ഷത്തിനുശേഷം തിരുവല്ല ക്ഷേത്രത്തിലെ പൂജാരിയായിരുന്ന കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ക്ഷേത്ര പുരോഹിതര്‍ വിലക്കേര്‍പ്പെടുത്തി. പൂജാരി കടല്‍ കടന്നുപോയി എന്നായിരുന്നു അദ്ദേഹത്തിനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. ലണ്ടനില്‍ നടന്ന ഒരു സെമിനാറില്‍ വേദങ്ങളെക്കുറിച്ച് പ്രബന്ധമവതരിപ്പിക്കാന്‍ പോയതായിരുന്നു കവി. അന്ന് 58 വയസ്സുണ്ടായിരുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരി താനൊരു കുറ്റവും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതിനാല്‍ പുരോഹിതരുടെ വിലക്ക് നടപ്പായില്ല. എങ്കിലും തന്ത്രിയുടെ ചില പുണ്യാഹപ്രവൃത്തികള്‍ക്ക് അദ്ദേഹത്തിന് വശംവദനാകേണ്ടി വന്നു. </p>
<p>കാലത്തിന്റെ പ്രയാണവേഗത്തില്‍ സങ്കുചിതത്വത്തിന്റെ രാജപാതകള്‍ നിര്‍മിക്കപ്പെടും എന്നതുതന്നെയാണ് പുതിയ കാലം നമ്മെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നത്. </p>
<p>==========================</p>
<p><font color="#ff0000">അവലംബം: </font></p>
<p><font color="#ff0000">പി. ഉണ്ണികൃഷ്ണന്‍ നായര്‍, ശ്രീവല്ലഭ മഹാക്ഷേത്ര ചരിത്രം </font></p>
<p><font color="#ff0000">ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, കേരളചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍ </font></p>
<p><font color="#ff0000">ഹാഷിം രാജന്‍, സി.വി. കുഞ്ഞുരാമന്‍ -ജീവിതം, കാലം, നവോത്ഥാനം </font></p>
<p><font color="#ff0000">ഡോ. വി. രാജീവ്, ആര്യാധിനിവേശവും നമ്പൂതിരി സംസ്‌കാരവും </font></p>
<p><font color="#ff0000">പി.ജി. രാജേന്ദ്രന്‍, ക്ഷേത്രവിജ്ഞാനകോശം </font></p>
<p><font color="#ff0000">കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാട്, ക്ഷേത്രാചാരങ്ങളും വ്രതാനുഷ്ഠാനങ്ങളും </font></p>
<p><font color="#ff0000">എ. ശ്രീധര മേനോന്‍, കേരളചരിത്രം </font></p>
<p><font color="#ff0000">ഡോ. കെ. സുഗതന്‍, ബുദ്ധനും നാണു ഗുരുവും </font></p>
<p><font color="#ff0000">പി. ഭാസ്‌കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/the-argument-for-womens-entry-into-sabarimala-is-a-topic-of-active-debate-1520696</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/the-argument-for-womens-entry-into-sabarimala-is-a-topic-of-active-debate-1520696</guid>
<category><![CDATA[Weekly,Culture,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[മനോജ് മനയിൽ]]></dc:creator>
<pubDate>Mon, 18 May 2026 02:30:09 GMT</pubDate>
</item>
<item>
<title><![CDATA[ഒറ്റക്കല്‍ മൂക്കുത്തി]]></title>
<description/>
<enclosure length="169014" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849847-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849847-untitled-1.gif'/><figcaption></figcaption></figure><p>ഒരിക്കല്‍ കൈനിറയെ </p>
<p>സമ്മാനങ്ങളുമായി, </p>
<p>ഭാര്യയെയും മക്കളെയും </p>
<p>നിന്നെയും കണ്ടു മടങ്ങാന്‍ </p>
<p>ഞാന്‍ നിന്റെ വീട്ടില്‍ വരും. </p>
<p>നിന്റെ ഭാര്യക്കിഷ്ടപ്പെട്ട </p>
<p>ഓറഞ്ച് നിറമുള്ള സാരി. </p>
<p>മകന്‍ കൊതിച്ച വിദേശനിർമിത വാച്ച്. </p>
<p>മകള്‍ക്ക് കെട്ടിപ്പിടിച്ചുറങ്ങാന്‍ </p>
<p>കൈകളില്‍ ഒതുങ്ങാത്തൊരു </p>
<p>ടെഡി ബിയര്‍, </p>
<p>നിനക്കായി ജിബ്രാന്റെ കവിതകള്‍... </p>
<p>നിന്റെ ഭാര്യക്ക് നീയെന്നെ </p>
<p>എങ്ങനെ വേണമെങ്കിലും </p>
<p>പരിചയപ്പെടുത്തിക്കോളൂ... </p>
<p>കൂട്ടുകാരിയെന്നോ </p>
<p>ദൂരത്തുള്ള ബന്ധുവെന്നോ </p>
<p>അയല്‍വാസിയെന്നോ </p>
<p>പരിചയമുള്ള മുഖമെന്നോ... </p>
<p>ഞാന്‍ ശാന്തമായി, </p>
<p>അതേയെന്ന് തലയാട്ടാം. </p>
<p>തീര്‍ച്ചയായും </p>
<p>പറഞ്ഞിട്ടുതന്നെയാവും ഞാന്‍ വരിക. </p>
<p>അതിനുമുമ്പ് </p>
<p>അവള്‍ക്ക് നോവാത്ത വിധം </p>
<p>ചില കള്ളങ്ങള്‍ നമുക്ക് </p>
<p>പാകത്തിന് തയാറാക്കി വെക്കണം. </p>
<p>പൊതുവായ കാര്യങ്ങള്‍ സംസാരിക്കാം, </p>
<p>കുഞ്ഞുങ്ങളുടെ പഠനത്തെ കുറിച്ചോ, </p>
<p>ജീവിത തിരക്കുകളെ കുറിച്ചോ </p>
<p>പക്ഷേ ഒരു കാര്യത്തെക്കുറിച്ചുമാത്രം </p>
<p>അറിയാതെപോലും നീ ചോദിക്കരുത്..! </p>
<p>നിനക്കിഷ്ടപ്പെടുമെന്ന് കരുതി </p>
<p>നോവ് സഹിച്ചു ഞാനണിഞ്ഞ, </p>
<p>ആ ഒറ്റക്കല്‍ മൂക്കുത്തിയെക്കുറിച്ചു മാത്രം..!</p>
<p><font color="#ff0000">മൊഴിമാറ്റം: ആബിദ്</font></p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1520686</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1520686</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[അല്ലി ഫാത്തിമ]]></dc:creator>
<pubDate>Mon, 18 May 2026 02:16:06 GMT</pubDate>
</item>
<item>
<title><![CDATA[അക്ഷരങ്ങളിലൂടെയുള്ള 
അതിജീവനയാത്ര]]></title>
<description/>
<enclosure length="240367" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849807-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849807-untitled-1.gif'/><figcaption><p>അല്ലി ഫാത്തിമ</p><span class='copyright'></span></figcaption></figure><blockquote>
 തമിഴിലെ ശ്രദ്ധേയ കവിയും നോവലിസ്റ്റും ഗാനരചയിതാവും ചലച്ചിത്ര പ്രവർത്തകയുമായ അല്ലി ഫാത്തിമ സംസാരിക്കുന്നു. കേരളത്തിൽ ജനിച്ച അവർ തന്റെ എഴുത്തുവഴികൾ, ചിന്തകൾ, നിലപാടുകൾ എന്നിവയും പങ്കുവെക്കുന്നു. 
</blockquote>
<p>ഇടുക്കി ജില്ലയിലെ ഏലപ്പാറ ചപ്പത്തില്‍ 1969 മേയ് 4നാണ് അല്ലി ഫാത്തിമ ജനിച്ചത്. തമിഴ്നാട് സ്വദേശികളായ കമാല്‍, സബുറാബീവി എന്നിവരാണ് മാതാപിതാക്കള്‍. ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ചശേഷം, മധുര അരസരടി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും 12ാം ക്ലാസ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുമളി ടീച്ചേഴ്സ് ട്രെയിനിങ് സ്‌കൂളില്‍നിന്നും പരിശീലനം നേടി. </p>
<p>1992ല്‍ കൊല്ലം സര്‍ക്കാര്‍ മിഡില്‍ സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച ഇവര്‍, മധുര കാമരാജ് സർവകലാശാലയില്‍നിന്ന് തമിഴില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട് കേരള സർവകലാശാലയില്‍നിന്ന് ബി.എഡും അണ്ണാമലൈ സർവകലാശാലയില്‍നിന്ന് എം.എഡും പൂര്‍ത്തിയാക്കി. 2014 മുതല്‍ കുമളി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തമിഴ് അധ്യാപികയായി സേവനമനുഷ്ഠിച്ച അല്ലി ഫാത്തിമ, 2024 മേയ് മാസത്തില്‍ ഔദ്യോഗികജീവിതത്തില്‍നിന്നും വിരമിച്ചു. </p>
<p>അധ്യാപനത്തോടൊപ്പം സാഹിത്യ-സിനിമ മേഖലകളിലും സജീവമാണ് അല്ലി ഫാത്തിമ. ‘പാണ്ടിച്ചി’ (2018), ‘ചെല്ലക്കറുപ്പി’ (2021) എന്നീ നോവലുകളും ‘വിടിയലുക്ക് നഗരും വിണ്‍മീന്‍കള്‍’ (2021), ‘ഇപ്പടിക്കി ഉനതു നാന്‍’ (2026) എന്നീ കവിതാസമാഹാരങ്ങളുമാണ് പ്രധാന കൃതികള്‍. തോട്ടം തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി എഴുതിയ ‘ചെല്ലക്കറുപ്പി’ എന്ന നോവലിന് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച എഴുത്തുകാരിക്കുള്ള പുരസ്‌കാരം, തിരുപ്പൂര്‍ സാഹിത്യ പുരസ്‌കാരം, തമിഴരസി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. കൂടാതെ, തഞ്ചാവൂര്‍ താഴ്‌വാരം സാഹിത്യ പുരസ്‌കാരവും നേടിയിട്ടുണ്ട്. ‘വലസൈ പറവകള്‍’ എന്ന മലയാള ചിത്രത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള ജെ.സി. ഡാനിയല്‍ ഫൗണ്ടേഷൻ പുരസ്‌കാരത്തിന് അര്‍ഹയായി. </p>
<p>മീര കതിരവന്‍ സംവിധാനം ചെയ്ത ‘ഹബീബി’ എന്ന ചിത്രത്തില്‍ അഭിനയിച്ച ഇവര്‍, റിലീസിനൊരുങ്ങുന്ന ‘ലാ 302’ എന്ന ചിത്രത്തിനുവേണ്ടി ഡി. ഇമ്മന്റെ സംഗീതത്തില്‍ ഗാനങ്ങള്‍ രചിക്കുകയും ചെയ്തു. നിലവില്‍ കേരള സർവകലാശാലയില്‍ പിഎച്ച്.ഡി ഗവേഷണം നടത്തിവരുന്ന ഇവര്‍ മലയാള കവിതകള്‍ തമിഴിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. </p>
<h3>എഴുത്തിന്റെ ലോകത്തേക്ക് താങ്കള്‍ കടന്നുവന്ന സാഹചര്യം എന്തായിരുന്നു? ആദ്യകാല അനുഭവങ്ങള്‍ എഴുത്തിനെ എങ്ങനെയാണ് സ്വാധീനിച്ചത്? </h3>
<p>പഠനകാലം മുതല്‍ക്കേ മനസ്സില്‍ കുടിയിരുന്ന കഥകളും കവിതകളുമാണ് എന്നെ എഴുത്തിന്റെ ലോകത്തേക്ക് നയിച്ചത്. തമിഴ് സാഹിത്യവുമായുള്ള ഗാഢമായ ബന്ധം സാഹിത്യത്തോടുള്ള എന്റെ താൽപര്യം വർധിപ്പിച്ചു. പിന്നീട് ഒരു അധ്യാപികയായതോടെ എന്റെ സർഗാത്മകത കൂടുതല്‍ പക്വത പ്രാപിക്കുകയും ആശയങ്ങളെ എങ്ങനെ ഫലപ്രദമായി ആവിഷ്‌കരിക്കാം എന്നതില്‍ എനിക്ക് വ്യക്തത ലഭിക്കുകയും ചെയ്തുവെന്ന് പറയാം. </p>
<p>ചെറുപ്പം മുതലേ പ്രകൃതിയോടും സാഹിത്യത്തോടും തോന്നിയ ഇഷ്ടമാണ് എന്റെ എഴുത്തിന്റെ അടിത്തറ. ഇടുക്കിയുടെ വശ്യമായ പ്രകൃതിഭംഗിയും തമിഴ് ഭാഷയോടുള്ള പ്രണയവും നിരവധി കവിതകളായി പുറത്തുവന്നു. അവ വിവിധ മാസികകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. കേരള സ്റ്റേറ്റ് സിലബസ് കമ്മിറ്റി അംഗമായതോടെ തമിഴ് ഭാഷാ വിദഗ്ധരുമായി ഇടപഴകാന്‍ സാധിച്ചത് വലിയൊരു വഴിത്തിരിവായി. ആ കാലയളവിലാണ് ഇടുക്കിയിലെയും തമിഴ്നാട് അതിര്‍ത്തിയിലെയും മലയോര ജനതയുടെ കഠിനമായ ജീവിതയാഥാർഥ്യങ്ങള്‍ ഞാന്‍ നേരിട്ടറിയുന്നത്. അവരുടെ അതിജീവനത്തിന്റെ കഥകള്‍ ലോകത്തോട് വിളിച്ചുപറയണമെന്ന ആഗ്രഹത്തില്‍നിന്നാണ് ‘പാണ്ടിച്ചി’ എന്ന നോവല്‍ പിറക്കുന്നത്. മൂന്നുവര്‍ഷം നീണ്ട ഫീല്‍ഡ് സർവേയും നിരന്തരമായ ഗവേഷണങ്ങളും മനുഷ്യാനുഭവങ്ങളും കോര്‍ത്തിണക്കിയാണ് ഈ കൃതി രൂപപ്പെടുത്തിയത്. വായനക്കാരെ രസിപ്പിക്കാനായി പ്രണയവും ഭാവനയും ഇതില്‍ മനോഹരമായി ചാലിച്ചിട്ടുണ്ടെന്നു മാത്രം. </p>
<h3> ‘അല്ലി ഫാത്തിമ’ എന്ന പേര് തമിഴ് സാഹിത്യലോകത്ത് ഇന്ന് സവിശേഷമായ ഒരിടം അടയാളപ്പെടുത്തുന്നു. താങ്കളുടെ സ്വത്വവും (Identity) എഴുത്തും തമ്മിലുള്ള ബന്ധത്തെ എങ്ങനെ കാണുന്നു? </h3>
<p>മുപ്പത് വര്‍ഷത്തോളം അധ്യാപന രംഗത്ത് സജീവമായിരുന്ന എനിക്ക്, എന്റെ പ്രാഥമികമായ അടയാളം അല്ലെങ്കില്‍ സ്വത്വം എന്നത് ‘അധ്യാപിക’ എന്നതായിരുന്നു. എന്നാല്‍, എഴുത്തിന്റെ ലോകത്ത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതോടെ ആ സ്വത്വത്തിന് വലിയൊരു മാറ്റം സംഭവിച്ചു. എന്റെ അധ്യാപന പരിചയം എഴുത്തിന് കരുത്ത് പകര്‍ന്നു എന്നതാണ് സത്യം. </p>
<p>ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും അറിയപ്പെടുന്ന എഴുത്തുകാരിയായി മാറാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഇപ്പോള്‍ വായനക്കാര്‍ എന്നെ കാണുന്നത് വെറുമൊരു അധ്യാപികയായല്ല, മറിച്ച് സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ സാഹിത്യത്തിലൂടെ അടയാളപ്പെടുത്തുന്ന ഒരു എഴുത്തുകാരിയായാണ്. എന്റെ അനുഭവങ്ങളും ഞാന്‍ കണ്ടുമുട്ടിയ മനുഷ്യരുംതന്നെയാണ് ഇന്ന് എന്റെ എഴുത്തിന്റെ വ്യക്തിത്വം നിശ്ചയിക്കുന്നത്. </p>
<h3>വായനക്കാരുടെ ഇടയില്‍ വലിയ ചര്‍ച്ചയായ താങ്കളുടെ കൃതികളുടെ പിന്നിലെ ഗവേഷണത്തെക്കുറിച്ചും തയാറെടുപ്പുകളെക്കുറിച്ചും പറയാമോ? </h3>
<p>എന്റെ രചനകള്‍ ഭാവനയില്‍നിന്ന് ഉദിച്ചവയല്ല; മറിച്ച് മനുഷ്യജീവിതങ്ങളിലേക്കുള്ള ആഴത്തിലുള്ള ഇറങ്ങിച്ചെല്ലലുകളുടെ ഫലമാണ്. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കുടിയേറി, ഇവിടെ ന്യൂനപക്ഷമായി പാര്‍ക്കുന്ന ചില ജനവിഭാഗങ്ങളുടെ അറിയപ്പെടാത്ത ജീവിതങ്ങളും അവരുടെ അതിജീവന പോരാട്ടങ്ങളുമാണ് എന്റെ രണ്ട് കൃതികളും പ്രമേയമാക്കിയത്. </p>
<p>ഇതിനായുള്ള ഗവേഷണം പ്രധാനമായും രണ്ട് തലങ്ങളിലായിരുന്നു. ഒന്ന്, ആ സമൂഹങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുക എന്നത്. അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുകയും അവരോട് സംസാരിക്കുകയും ചെയ്തതിലൂടെ ഔദ്യോഗിക രേഖകളില്‍ ഇല്ലാത്ത പല അനുഭവങ്ങളും എനിക്ക് ലഭിച്ചു. രണ്ടാമതായി, ഈ വിഷയങ്ങളില്‍ മുമ്പ് നടന്നിട്ടുള്ള പഠനങ്ങളെയും ഗവേഷണ പ്രബന്ധങ്ങളെയും ആഴത്തില്‍ വിശകലനം ചെയ്തു. ഈ ഫീല്‍ഡ് വര്‍ക്കും അക്കാദമിക് പഠനങ്ങളും ചേര്‍ത്തുവെച്ചാണ് ഓരോ കൃതിയുടെയും പശ്ചാത്തലം ഞാന്‍ ഒരുക്കിയത്. </p>
<h3>മുസ്‍ലിം സ്ത്രീകളുടെ ജീവിതം, അവരുടെ പോരാട്ടങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവ താങ്കളുടെ കൃതികളില്‍ പ്രധാന പ്രമേയങ്ങളാണല്ലോ. മുഖ്യധാരാ സാഹിത്യം പലപ്പോഴും വിട്ടുകളയുന്ന ഈ ജീവിതങ്ങളെ അടയാളപ്പെടുത്തുമ്പോള്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയാണ്? </h3>
<p>സ്ത്രീകള്‍ നേരിടുന്ന സ്വത്വപ്രതിസന്ധികളും അവരുടെ സ്വപ്നങ്ങളും ജാതി-മത വ്യവസ്ഥകള്‍ക്കുള്ളിലെ അവരുടെ സ്ഥാനവുമാണ് എന്റെ രചനകളുടെ കാതല്‍. മുഖ്യധാരാ സാഹിത്യം പലപ്പോഴും പുറമ്പോക്കിലേക്ക് മാറ്റിനിര്‍ത്തുന്ന ജീവിതങ്ങളെ അടയാളപ്പെടുത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. </p>
<p>ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അവിടത്തെ സാമൂഹിക-മത സാഹചര്യങ്ങളും സ്ത്രീകളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്താനാണ് ഞാന്‍ ശ്രമിച്ചത്. കേവലം ഉപരിപ്ലവമായ നിരീക്ഷണങ്ങള്‍ക്കപ്പുറം, മതപരമായ കെട്ടുപാടുകള്‍ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ അവര്‍ നടത്തുന്ന നിശ്ശബ്ദമായ പോരാട്ടങ്ങളെ സത്യസന്ധമായി ആവിഷ്‌കരിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പലപ്പോഴും ഇത്തരം ജീവിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ വരാറുള്ള മുന്‍വിധികള്‍ ഒഴിവാക്കി, യാഥാർഥ്യത്തോട് നീതിപുലര്‍ത്താന്‍ ഞാന്‍ ബോധപൂർവം പരിശ്രമിച്ചിട്ടുണ്ട്. </p>
<h3>സ്ത്രീപക്ഷ എഴുത്തുകാരി എന്ന് വിളിക്കുന്നതിനെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു? </h3>
<p>എന്റെ ആദ്യ രണ്ട് കൃതികളിലും കേന്ദ്രകഥാപാത്രങ്ങള്‍ സ്ത്രീകളായതുകൊണ്ട് സ്വാഭാവികമായും ഇത്തരം ഒരു വിശേഷണം ഉണ്ടായേക്കാം. എന്നാല്‍, സ്ത്രീകളെക്കുറിച്ചുമാത്രം എഴുതുന്ന ഒരാളായി എന്നെ പരിമിതപ്പെടുത്തേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. </p>
<p>സ്ത്രീപക്ഷത്തുനിന്ന് സംസാരിക്കുക എന്നതിനർഥം പുരുഷന്മാരെ മാറ്റിനിര്‍ത്തുക എന്നല്ല. എന്റെ കഥകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും, അതിലെ പുരുഷ കഥാപാത്രങ്ങളും അവരുടെ ജീവിത സാഹചര്യങ്ങളും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങളെ സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങളുടെ ഭാഗമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലിംഗസമത്വത്തിലൂന്നിയ ഒരു ലോകവീക്ഷണം എന്റെ എഴുത്തിനുണ്ട്, പക്ഷേ, അത് മനുഷ്യജീവിതത്തിന്റെ സങ്കീർണതകളെ മൊത്തമായി ഉള്‍ക്കൊള്ളുന്ന ഒന്നാണ്. </p>
<h3>സമകാലിക തമിഴ് സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി താങ്കള്‍ കണക്കാക്കുന്നത് എന്താണ്? </h3>
<p>മറ്റു പല സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസപരമായും തൊഴില്‍പരമായും മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിക്കുന്നുണ്ട് എന്നത് സന്തോഷകരമാണ്. എന്നാല്‍, ആഗോളതലത്തില്‍ സ്ത്രീകള്‍ നേരിടുന്ന അടിസ്ഥാനപരമായ ചില വെല്ലുവിളികള്‍ ഇവിടെയും ശക്തമായി നിലനില്‍ക്കുന്നു. </p>
<p>കുടുംബപരമായ ഉത്തരവാദിത്തങ്ങളുടെ ഇരട്ടിഭാരം ഇന്നും സ്ത്രീകളുടെ ചുമലിലാണ്. എത്ര വലിയ നേട്ടങ്ങള്‍ കൈവരിച്ചാലും പുരുഷന് ലഭിക്കുന്ന അത്രയും അംഗീകാരമോ അനുമോദനമോ പലപ്പോഴും സ്ത്രീകള്‍ക്ക് ലഭിക്കാറില്ല. ഒരു എഴുത്തുകാരി എന്നനിലയില്‍ എനിക്ക് നേരിട്ട് ബോധ്യമുള്ള മറ്റൊരു കാര്യം യാത്രകളിലെ പരിമിതികളാണ്. സർഗാത്മകമായ ആവശ്യങ്ങള്‍ക്കായി വീടുവിട്ട് മാറിനില്‍ക്കേണ്ടിവരുമ്പോഴും ദൂരദേശങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വരുമ്പോഴും ഒരു സ്ത്രീ നേരിടേണ്ടി വരുന്ന സാമൂഹികവും മാനസികവുമായ സമ്മർദങ്ങള്‍ വലുതാണ്. ഈ വിവേചനം ഇന്നും നമ്മുടെ സമൂഹത്തില്‍ മാറ്റമില്ലാതെ തുടരുന്നു എന്നത് ഒരു വലിയ വെല്ലുവിളിതന്നെയാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/17/2849799-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020AXwCjz9M3FZuTBYQUgrDnzeGEloiiFmy2477419" data-watermark="false" style="width: 100%;" info-selector="#info_item_1779002478663" title="സുനിൽ മാലൂർ സംവിധാനം ചെയ്ത ‘വ​ല​സൈ പ​റ​വ​ക​ള്‍’ എന്ന സിനിമയുടെ ചിത്രീകരണ  വേളയിൽ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1779002478663">
  <p>സുനിൽ മാലൂർ സംവിധാനം ചെയ്ത ‘വ​ല​സൈ പ​റ​വ​ക​ള്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ</p>
 </div>
</div>
<h3>ഭാഷ ഒരു ആയുധമാണെന്ന് വിശ്വസിക്കുന്നുണ്ടോ? താങ്കളുടെ രചനകളില്‍ ഉപയോഗിക്കുന്ന തനതായ തമിഴ് ശൈലിയെക്കുറിച്ച് (Dialect/Diction) വ്യക്തമാക്കാമോ? </h3>
<p>തീര്‍ച്ചയായും, ഭാഷ എന്നത് കേവലം ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല, അതൊരു മൂര്‍ച്ചയേറിയ ആയുധംകൂടിയാണ്. അറിഞ്ഞോ അറിയാതെയോ നാം ഓരോരുത്തരും നിത്യജീവിതത്തില്‍ ഭാഷയെ ഒരു ആയുധമായി ഉപയോഗിക്കുന്നുണ്ട്. ഒരു എഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം, സാമൂഹിക മാറ്റങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും സാംസ്‌കാരിക അടയാളപ്പെടുത്തലുകള്‍ക്കും വേണ്ടിയുള്ള ഏറ്റവും വലിയ കരുത്താണത്. </p>
<p>രചനകളില്‍ ഞാന്‍ ഉപയോഗിക്കുന്ന തമിഴ് ശൈലിയെക്കുറിച്ച് പറയുകയാണെങ്കില്‍: യാഥാർഥ്യബോധം (Authenticity) ഒരു പ്രത്യേക ജനവിഭാഗത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ കഥ എഴുതുമ്പോള്‍, അവരുടെ തനതായ സംസാരശൈലിയും ശബ്ദവും (Diction) ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ആ രചനക്ക് പൂർണത കൈവരൂ. വേരുകള്‍ തേടിയുള്ള യാത്ര: ഒരു ജനതയുടെ ഭാഷയുടെ ഉത്ഭവവും അവരുടെ ജീവിതരീതികളും ആഴത്തില്‍ മനസ്സിലാക്കാതെ അവര്‍ക്കായി എഴുതുന്നത് നീതികേടാണ്. മുകളില്‍നിന്നു നോക്കുന്ന ഒരു നിരീക്ഷകന്റെ മനോഭാവത്തോടെ (Superficial approach) ഭാഷ കൈകാര്യം ചെയ്താല്‍ അത് കൃത്രിമമായി തോന്നും. ഭാഷയിലെ പ്രാദേശിക ഭേദങ്ങള്‍ (Dialects) വെറും വാക്കുകളല്ല, അവ ആ മണ്ണിലെ മനുഷ്യരുടെ വികാരങ്ങളാണ്. ആ തനിമ ചോര്‍ന്നുപോകാതെ അവതരിപ്പിക്കുമ്പോഴാണ് വായനക്കാരന്‍ ആ ലോകത്തേക്ക് പൂർണമായും എത്തിച്ചേരുന്നത്. </p>
<h3>ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരെഴുത്തുകാരന്‍/എഴുത്തുകാരി പുലര്‍ത്തേണ്ട ജാഗ്രത എന്താണെന്നാണ് താങ്കള്‍ കരുതുന്നത്? </h3>
<p>സമകാലിക രാഷ്ട്രീയ സാഹചര്യം വളരെ സങ്കീർണമാണ്. എഴുത്തുകാരും അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. ഇത്തരം സാഹചര്യങ്ങളില്‍ ഒരു എഴുത്തുകാരി പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് എനിക്ക് വ്യക്തമായ നിലപാടുണ്ട്: </p>
<p>രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുമ്പോള്‍ എഴുത്തുകാര്‍ക്ക് പലവിധത്തിലുള്ള പ്രതിസന്ധികളോ സമ്മർദങ്ങളോ നേരിടേണ്ടിവന്നേക്കാം. എന്നാല്‍, ഒരു എഴുത്തുകാരന്‍/എഴുത്തുകാരി തന്റെ അടിസ്ഥാന ധർമത്തില്‍നിന്നും മൂല്യങ്ങളില്‍നിന്നും പിന്തിരിയുകയാണെങ്കില്‍, ആ എഴുത്തിന് സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ല. ഭയം എഴുത്തുകാരുടെ ചിന്തകളെ തളച്ചിടരുത്. സ്വന്തം നിലപാടുകളിലും ചിന്തകളിലും ഉറച്ചുനിന്നുകൊണ്ട്, സത്യസന്ധമായി സംവദിക്കാനുള്ള ആർജവം കാണിക്കണം. കലയും സാഹിത്യവും രാഷ്ട്രീയത്തിന് അതീതമല്ല. അധികാരത്തോടും അനീതിയോടും കലഹിക്കാനും സത്യം വിളിച്ചുപറയാനുമുള്ള ജാഗ്രതയാണ് ഇന്നത്തെ കാലത്ത് ഏറ്റവും ആവശ്യം. </p>
<h3>മലയാളം ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലെ വായനക്കാര്‍ താങ്കളുടെ കൃതികളെ ഏറ്റെടുക്കുന്നതിനെ എങ്ങനെ കാണുന്നു? </h3>
<p>എന്റെ കൃതികള്‍ തമിഴ്‌നാടിന്റെ അതിരുകള്‍ കടന്ന് മറ്റ് ഭാഷകളിലേക്ക് എത്തുന്നതിനെ വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്. എന്റെ നോവലുകള്‍ മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും തർജമ ചെയ്യുന്നതിനുള്ള ചര്‍ച്ചകളും പശ്ചാത്തല പ്രവര്‍ത്തനങ്ങളും നിലവില്‍ സജീവമായി നടക്കുന്നുണ്ട്. ഇത് ഏറെ ആവേശം നല്‍കുന്ന കാര്യമാണ്. സാഹിത്യത്തിന് പുറമെ സിനിമയിലേക്കും എന്റെ ഭാഷാശൈലി എത്തുന്നു എന്നത് സന്തോഷകരമാണ്. സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത ‘വലസൈ പറവകള്‍’ എന്ന മലയാള സിനിമയിലെ തമിഴ് സംഭാഷണങ്ങള്‍ എഴുതാന്‍ സാധിച്ചത് മികച്ചൊരു അനുഭവമായിരുന്നു. സിനിമ എന്ന വിപുലമായ മാധ്യമത്തിലൂടെ ഒരു പ്രത്യേക വിഭാഗത്തിന്റെ സംസാരരീതികള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയൊരു അവസരമാണ്. </p>
<p>ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അത് കേവലം വാക്കുകളുടെ മാറ്റമല്ല, മറിച്ച് ഒരു സംസ്‌കാരത്തിന്റെ കൈമാറ്റമാണ്. വ്യത്യസ്ത ജനവിഭാഗങ്ങളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചുമുള്ള അറിവ് ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിക്കാന്‍ ഇത്തരം വിവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. വായനക്കാര്‍ എന്റെ രചനകളെ സ്‌നേഹത്തോടെ സ്വീകരിക്കുന്നത് എന്നിലെ എഴുത്തുകാരിക്ക് വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. </p>
<h3>താങ്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച എഴുത്തുകാര്‍ ആരെല്ലാമാണ്? </h3>
<p>തമിഴ് സാഹിത്യത്തിന്റെ ആഴക്കടലിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചത് ഒട്ടനവധി മഹാരഥന്മാരുടെ രചനകളാണ്. ഓരോ വായനയും എന്നിലെ എഴുത്തുകാരിയെ പാകപ്പെടുത്തിയെടുത്തിട്ടുണ്ട്. തമിഴ് സാഹിത്യത്തിലെ അതികായനായ ജയകാന്തന്റെ രചനകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മനുഷ്യപക്ഷത്തുനിന്നുള്ള നിലപാടുകളും സാമൂഹിക ദര്‍ശനങ്ങളും വലിയ സ്വാധീനമാണ്. അതുപോലെ പ്രശസ്ത എഴുത്തുകാരനായ പ്രപഞ്ചന്റെ ചരിത്രപരമായ ഉള്‍ക്കാഴ്ചകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. </p>
<p> തമിഴ് ഭാഷയുടെ തനിമ നിലനില്‍ക്കുന്ന പഴയ സംഘസാഹിത്യ കൃതികള്‍ എനിക്ക് വലിയൊരു പാഠപുസ്തകമാണ്. അവയിലെ കാവ്യാത്മകതയും ജീവിതവീക്ഷണവും ഓരോ വായനയിലും പുതിയ അറിവുകള്‍ നല്‍കുന്നു. ശൈലീപരമായതലത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് ഖലീല്‍ ജിബ്രാന്റെ രചനകളാണ്. അദ്ദേഹത്തിന്റെ വരികളിലെ സൗന്ദര്യശാസ്ത്രവും (Aesthetics), ലളിതമെങ്കിലും അഗാധമായ ചിന്തകളും എഴുത്തുരീതിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. </p>
<h3>കടുത്ത നിഷ്കർഷതയുള്ള ചുറ്റുപാടുകളില്‍നിന്ന് എഴുതുമ്പോള്‍ നേരിടേണ്ടിവരുന്ന വിമര്‍ശനങ്ങളെയും വിലക്കുകളെയും എങ്ങനെയാണ് അതിജീവിക്കുന്നത്? </h3>
<p>നമ്മുടെ സമൂഹം പുരോഗമനപരമായ ചിന്തകളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും, മതചുറ്റുപാടുകളില്‍നിന്ന് മാറ്റത്തിന്റെ സ്വരം ഉയര്‍ത്തുമ്പോള്‍ സ്വാഭാവികമായും വെല്ലുവിളികളും എതിര്‍പ്പുകളും ഉണ്ടാകാറുണ്ട്. അത്തരം വിലക്കുകളെ ഭയന്ന് പിന്മാറാന്‍ എനിക്ക് സാധിക്കില്ല. സത്യസന്ധമായ മനഃസാക്ഷിയും കൃത്യമായ കര്‍ത്തവ്യബോധവുമാണ് എന്റെ കരുത്ത്. നാം ചെയ്യുന്ന കാര്യങ്ങളില്‍ വ്യക്തതയും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് കൊടുങ്കാറ്റിനെയും അതിജീവിക്കാന്‍ നമുക്ക് സാധിക്കും. വായനക്കാരുടെ പിന്തുണയും സാമൂഹിക മാറ്റത്തിനായുള്ള ആഗ്രഹവുമാണ് ഏതൊരു വെല്ലുവിളിയെയും ധീരമായി നേരിടാന്‍ എനിക്ക് പ്രേരണ നല്‍കുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849801-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020sesU1riR0vr4rD3E7uwOAM9dYBTPKxEH2542956" data-watermark="false" style="width: 100%;" info-selector="#info_item_1779002544025">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1779002544025"></div>
</div>
<h3>സമകാലിക തമിഴ് സിനിമകള്‍ ദലിത്-ന്യൂനപക്ഷ ജീവിതങ്ങളെ ഗൗരവമായി അടയാളപ്പെടുത്തുന്നുണ്ട്. താങ്കളുടെ കൃതികള്‍ ചലച്ചിത്രരൂപത്തിലേക്ക് മാറുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? </h3>
<p>സിനിമ എന്നത് വളരെ വിപുലമായ ഒരു മാധ്യമമാണ്. ഒരു പുസ്തകം വായിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഒരു ചലച്ചിത്രം സാധാരണക്കാരിലേക്ക് എത്തിച്ചേരുന്നു. എന്റെ കൃതികളില്‍ ഞാന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച സമൂഹത്തിന്റെ ജീവിതവും പോരാട്ടങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്താന്‍ സിനിമാവിഷ്‌കാരം സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു. നിലവില്‍ തമിഴ് സിനിമയില്‍ ദലിത്-ന്യൂനപക്ഷ ജീവിതങ്ങളെ വളരെ സത്യസന്ധമായി അടയാളപ്പെടുത്തുന്ന ഒരു തരംഗം നിലനില്‍ക്കുന്നുണ്ട്. എന്റെ കൃതികളെ ചലച്ചിത്രമാക്കുന്നതുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അനുയോജ്യമായ രീതിയില്‍, ശരിയായ സമയത്ത് അത് സംഭവിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. എന്റെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ ജീവന്‍വെക്കുന്നത് കാണാന്‍ ഞാനും ആഗ്രഹിക്കുന്നു. </p>
<h3>സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത ‘വലസൈ പറവകള്‍’ എന്ന സിനിമയുടെ ഭാഗമാകാന്‍ താങ്കള്‍ക്ക് സാധിച്ചല്ലോ. അതില്‍ ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. ആ സിനിമ അനുഭവത്തെ എങ്ങനെയൊക്കെയാണ് വിലയിരുത്തുന്നത്? </h3>
<p>അതൊരു വേറിട്ടതും ഏറെ പ്രിയപ്പെട്ടതുമായ അനുഭവമായിരുന്നു. തമിഴ് ജനതയുടെയും തോട്ടം തൊഴിലാളികളുടെയും കഠിനമായ ജീവിതം പ്രമേയമാക്കി ഞാന്‍ രചിച്ച ‘ചെല്ലക്കറുപ്പി’ എന്ന നോവലിന്റെ പ്ലോട്ടും അതിലെ പശ്ചാത്തലവുമാണ് സുനില്‍ മാലൂരിന്റെ ‘വലസൈ പറവകള്‍’ എന്ന ചിത്രത്തിലും ചര്‍ച്ചചെയ്യപ്പെടുന്നത്. തോട്ടം മേഖലയിലെ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് ആഴത്തില്‍ സംവദിക്കാനും ചിത്രത്തിന്റെ കഥാഗതിയില്‍ ആശയപരമായ മാറ്റങ്ങള്‍ വരുത്താനും എനിക്ക് അവസരം ലഭിച്ചു. ചിത്രത്തിനുവേണ്ടി രചിച്ച ഗാനത്തിന് സംസ്ഥാന ജെ.സി. ഡാനിയല്‍ പുരസ്‌കാരം ലഭിച്ചത് വലിയ അംഗീകാരമായി കരുതുന്നു. എന്റെ സർഗാത്മക ജീവിതത്തിലെയും കരിയറിലെയും ഏറെ മൂല്യമുള്ള ഏടുകളില്‍ ഒന്നായിട്ടാണ് ഞാന്‍ ഈ സിനിമ അനുഭവത്തെ കാണുന്നത്. </p>
<h3>കേരളത്തിലെ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ തേയിലത്തോട്ടം തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? തൊഴിലാളി സംഘടനകള്‍-രാഷ്ട്രീയ പാര്‍ട്ടികള്‍ പലപ്പോഴും ഇവരെ ചൂഷണം ചെയ്യുന്നതായി തോന്നാറില്ലേ? </h3>
<p>കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ ദശാബ്ദങ്ങളായി വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു എന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ ഒരു യാഥാർഥ്യമാണ്. എന്റെ ‘ചെല്ലക്കറുപ്പി’ എന്ന നോവലിന്റെ പശ്ചാത്തലമൊരുക്കാന്‍വേണ്ടി നടത്തിയ യാത്രകളില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ വിവരണാതീതമാണ്. പുറമേക്ക് മനോഹരമായ പച്ചപ്പണിഞ്ഞ തോട്ടങ്ങള്‍ കാണാമെങ്കിലും അതിനുള്ളിലെ ലയങ്ങളില്‍ കഴിയുന്നവരുടെ ജീവിതം ഇന്നും കടുത്ത ദാരിദ്ര്യത്തിലും അവഗണനയിലുമാണ്. </p>
<p>പല തോട്ടങ്ങളും അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ്. ആധുനിക കാലഘട്ടത്തിലും ശരിയായ വേതനമോ മാന്യമായ പാര്‍പ്പിട സൗകര്യമോ അവര്‍ക്ക് ലഭിക്കുന്നില്ല എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ട കാര്യമാണ്. അവരുടെ വിയര്‍പ്പിന് അര്‍ഹമായ വില ലഭിച്ചിരുന്നെങ്കില്‍ ആ മനുഷ്യര്‍ ഇന്നും ഇത്രയും ദയനീയമായ അവസ്ഥയില്‍ തുടരേണ്ടിവരുമായിരുന്നില്ല. തലമുറകളായി മണ്ണില്‍ പണിയെടുത്തിട്ടും സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത നിസ്സഹായാവസ്ഥയിലാണ് പലരും. </p>
<p>തൊഴിലാളി സംഘടനകളുടെ ഇടപെടലുകളെക്കുറിച്ച് ചോദിച്ചാല്‍, പലപ്പോഴും അവരും ഈ ചൂഷണത്തിന്റെ ഭാഗമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സംഘടനകള്‍ രാഷ്ട്രീയ ലാഭങ്ങള്‍ക്കും മാനേജ്മെന്റുകളുമായുള്ള ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങുമ്പോള്‍, സാധാരണക്കാരായ തൊഴിലാളികള്‍ വീണ്ടും വഞ്ചിക്കപ്പെടുകയാണ്. കൃത്യമായ തൊഴില്‍സുരക്ഷയോ ഭാവിയിലേക്കുള്ള ഉറപ്പോ ഇല്ലാത്തതിനാലാണ് പുതിയ തലമുറ ഈ മേഖലയില്‍നിന്ന് അകന്നുപോകുന്നത്. ഈയൊരു സാഹചര്യത്തിന് മാറ്റം വരാതെ തോട്ടം തൊഴിലാളികളുടെ ജീവിതം പച്ചപിടിക്കില്ല. </p>
<h3>സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ വായനയും സജീവമായ ഈ കാലത്ത്, ഒരു എഴുത്തുകാരി എന്നനിലയില്‍ ഇത്തരം ഡിജിറ്റല്‍ മാറ്റങ്ങള്‍ താങ്കളുടെ സർഗാത്മകതയെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? </h3>
<p>ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എഴുത്തുകാരെ സംബന്ധിച്ച് ഒരു വലിയ സാധ്യതതന്നെയാണ്. ഇന്ന് വായന ഡിജിറ്റലായതോടെ കൃതികള്‍ അതിവേഗത്തില്‍ വായനക്കാരിലേക്ക് എത്തുന്നു. ഓരോ രചനയെക്കുറിച്ചുമുള്ള ക്രിയാത്മകമായ വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും തത്സമയം അറിയാന്‍ സാധിക്കുന്നു എന്നത് എഴുത്തിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. എനിക്കറിയാത്ത ദിക്കുകളിലുള്ള വായനക്കാര്‍പോലും എന്നെ തേടിയെത്താനും എഴുത്തിനെക്കുറിച്ച് സംവദിക്കാനും ഈ മാധ്യമങ്ങള്‍ വഴിതുറക്കുന്നു. ഒരു എഴുത്തുകാരി എന്നനിലയിലുള്ള എന്റെ വ്യക്തിത്വം (Identity) കൂടുതല്‍ പേരിലേക്ക് അടയാളപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ വലിയ പങ്കാണ് വഹിക്കുന്നത്. ചുരുക്കത്തില്‍, എഴുത്തിന് അതിരുകളില്ലാത്ത ആകാശം നല്‍കാന്‍ ഡിജിറ്റല്‍ മീഡിയക്ക് കഴിഞ്ഞിട്ടുണ്ട്. </p>
<h3>എഴുത്തിന്റെ വഴിയില്‍ താങ്കള്‍ക്ക് കരുത്തുപകരുന്ന വ്യക്തിപരമായ സൗഹൃദങ്ങളെക്കുറിച്ചും സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളെക്കുറിച്ചും പങ്കുവെക്കാമോ? </h3>
<p>എഴുത്തിന്റെ ലോകത്ത് എനിക്ക് കരുത്തും വെളിച്ചവും നല്‍കുന്നത് എന്റെ പ്രിയപ്പെട്ടവരുടെ കൂട്ടായ്മയാണ്. എന്റെ കുടുംബം നല്‍കുന്ന പിന്തുണയാണ് എല്ലാത്തിനും അടിസ്ഥാനം. ഒപ്പം എന്റെ സഹപാഠികളും ആത്മമിത്രങ്ങളും നല്‍കുന്ന പ്രോത്സാഹനം എന്നെ നിരന്തരം മുന്നോട്ടുനയിക്കുന്നു. ഇന്ന് സാഹിത്യലോകത്തെ സഹപ്രവര്‍ത്തകരുമായും സമാനചിന്താഗതിക്കാരുമായും പുലര്‍ത്തുന്ന ഊഷ്മളമായ ബന്ധം പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കാറുണ്ട്. ഓരോ മനുഷ്യനും ഓരോ കഥയാണ്. ഇത്തരം സുഹൃദ്ബന്ധങ്ങള്‍ വഴി സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും, സാധാരണക്കാരായ മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍ അടുത്തറിയാനും എനിക്ക് സാധിക്കുന്നു. ആ അനുഭവങ്ങളാണ് പില്‍ക്കാലത്ത് എന്റെ രചനകളിലെ പ്രചോദനമായി മാറുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/17/2849802-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020A6PFG9xKag2a6qpiqply4UAfGMBnbS5C2587365" data-watermark="false" style="width: 100%;" info-selector="#info_item_1779002588464">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1779002588464"></div>
</div>
<h3>നിശ്ശബ്ദതയുടെ രാഷ്ട്രീയം: പലപ്പോഴും വാക്കുകളേക്കാള്‍ വലിയ അർഥങ്ങള്‍ നിശ്ശബ്ദതക്കുണ്ടല്ലോ. താങ്കളുടെ കൃതികളില്‍ കഥാപാത്രങ്ങളുടെ മൗനത്തെ എങ്ങനെയാണ് ഒരു വിനിമയ ഉപാധിയാക്കി മാറ്റുന്നത്? </h3>
<p>വാക്കുകള്‍കൊണ്ട് പറയാവുന്നതിലും എത്രയോ മടങ്ങ് തീവ്രമായി മൗനംകൊണ്ട് സംവദിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു കഥാസന്ദര്‍ഭത്തിന്റെ ഗൗരവവും കഥാപാത്രത്തിന്റെ മാനസികാവസ്ഥയും അനുസരിച്ചാണ് ആ മൗനത്തിന്റെ ആഴം നിർണയിക്കപ്പെടുന്നത്. എന്റെ രചനകളില്‍ പലപ്പോഴും ഭാഷയേക്കാള്‍ കൂടുതല്‍ അർഥങ്ങള്‍ സൃഷ്ടിക്കുന്നത് കഥാപാത്രങ്ങളുടെ നിശ്ശബ്ദതയാണ്. </p>
<p>ഉദാഹരണത്തിന്, ‘പാണ്ടിച്ചി’യിലെ മൂപ്പന്‍ എന്ന കഥാപാത്രത്തെ ശ്രദ്ധിച്ചാല്‍ അത് വ്യക്തമാകും. മൂപ്പന്‍ പല നിർണായക ഘട്ടങ്ങളിലും വാചാലനാകുന്നില്ല; പകരം, തന്റെ നിലപാടുകളും പ്രതിഷേധങ്ങളും വേദനകളുമെല്ലാം ആ മൗനത്തിലൂടെയാണ് വായനക്കാരിലേക്ക് എത്തിക്കുന്നത്. വാചകങ്ങള്‍ക്കിടയിലെ ഈ വിടവുകള്‍ (Subtext) വായനക്കാരെ ചിന്തിപ്പിക്കുകയും കഥാപാത്രവുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു. പറയാതെ പോകുന്ന കാര്യങ്ങള്‍ക്കും ഒരു രാഷ്ട്രീയമുണ്ടെന്നും അവ കൃത്യമായി വിനിമയം ചെയ്യപ്പെടണമെന്നുമാണ് ഒരെഴുത്തുകാരി എന്നനിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/17/2849798-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ZHtP6YVIp8L2Q2RA5kKl2MVne2yKHjr12383105" data-watermark="false" style="width: 100%;" info-selector="#info_item_1779002385099" title="മുൻ മന്ത്രി ടി.എൻ. ബാലഗോപാലിനൊപ്പം അല്ലി ഫാത്തിമ പുരസ്കാര നിമിഷത്തിൽ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1779002385099">
  <p>മുൻ മന്ത്രി ടി.എൻ. ബാലഗോപാലിനൊപ്പം അല്ലി ഫാത്തിമ പുരസ്കാര നിമിഷത്തിൽ</p>
 </div>
</div>
<h3>തമിഴ്-മലയാളം പശ്ചാത്തലത്തില്‍ ഇനിയും എഴുതപ്പെടാത്ത അല്ലെങ്കില്‍ പ്രതിപാദിക്കാത്ത ഏത് വിഷയത്തെക്കുറിച്ചാണ് താങ്കള്‍ക്ക് എഴുതാന്‍ ആഗ്രഹമുള്ളത്? </h3>
<p>ഉത്തരം: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തമിഴ് സാഹിത്യത്തില്‍ സ്പര്‍ശിക്കപ്പെടാത്ത വിഷയങ്ങള്‍ കുറവായിരിക്കാം. എങ്കിലും, കാലം മാറുന്നതിനനുസരിച്ച് പുതിയ സാമൂഹിക സാഹചര്യങ്ങളില്‍ രൂപപ്പെടുന്ന കഥകള്‍ക്ക് എപ്പോഴും പ്രസക്തിയുണ്ട്. കേരളത്തില്‍ ജനിച്ച് വളരുകയും തമിഴ് അധ്യാപിക എന്ന നിലയില്‍ തമിഴ് സമൂഹങ്ങളെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തുകയും ചെയ്ത ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ കേരളത്തിലെ തമിഴ് കുടിയേറ്റക്കാരുടെയും, ഇവിടെ തലമുറകളായി ജീവിക്കുന്ന വിവിധ തമിഴ് വിഭാഗങ്ങളുടെയും ജീവിതം വളരെ അടുത്തുനിന്ന് നിരീക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. </p>
<p>തമിഴ്‌നാട്ടില്‍നിന്ന് ഇങ്ങോട്ട് വന്നവര്‍ക്കും ഇവിടെ പാര്‍ശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷമായി കഴിയുന്നവര്‍ക്കും ഇടയില്‍ ഇനിയും പുറംലോകമറിയാത്ത ഒട്ടനവധി ജീവിതകഥകളുണ്ട്. മുഖ്യധാരയില്‍ വേണ്ടത്ര പരിഗണിക്കപ്പെടാത്ത അത്തരം മനുഷ്യരുടെ അതിജീവനവും അവര്‍ അനുഭവിക്കുന്ന സാംസ്‌കാരികമായ സംഘര്‍ഷങ്ങളും സത്യസന്ധമായി അടയാളപ്പെടുത്താനാണ് ഞാന്‍ ഇനിയുള്ള രചനകളിലൂടെ ലക്ഷ്യമിടുന്നത്. ഒറ്റപ്പെട്ടുപോകുന്ന ഓരോ ജീവിതത്തിന്റെയും കഥ ലോകത്തെ അറിയിക്കുക എന്നത് എന്റെ ഒരു വലിയ സ്വപ്നമാണ്. </p>
<h3>തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പുതിയ പാര്‍ട്ടി വലിയ ഭൂരിപക്ഷവും നേടി. ഈ അവസരത്തില്‍ സമകാലിക തമിഴ് രാഷ്ട്രീയത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? </h3>
<p>തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അധികാരമാറ്റം മാത്രമല്ല, മറിച്ച് ജനങ്ങളുടെ വലിയൊരു ആഗ്രഹത്തിന്റെ പ്രതിഫലനവുമാണ്. മുമ്പെന്നത്തേക്കാളും മികച്ചൊരു ഭരണവും ദീര്‍ഘവീക്ഷണമുള്ളൊരു നേതൃത്വവുമാണ് ജനങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഒരു ജനത തങ്ങളുടെ വോട്ടവകാശത്തിലൂടെ നല്‍കുന്ന ഈ വലിയ ഭൂരിപക്ഷം പുതിയ സര്‍ക്കാറിന് ലഭിക്കുന്ന വലിയൊരു അംഗീകാരവും അതോടൊപ്പംതന്നെ വലിയൊരു ഉത്തരവാദിത്തവുമാണ്. </p>
<p>ജനങ്ങളുടെ പ്രതീക്ഷകള്‍ വളരെ വലുതാണ്. സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണസംവിധാനം (Clean Governance) ലഭിക്കുമെന്ന അവരുടെ വിശ്വാസം തെറ്റിയാല്‍, നിസ്സംശയം പറയാം അടുത്ത വട്ടം അവര്‍ മാറ്റത്തിന് വോട്ട് ചെയ്യും. ജനാധിപത്യത്തിന്റെ യഥാർഥ സൗന്ദര്യവും കരുത്തും നിലകൊള്ളുന്നത് വോട്ടര്‍മാരുടെ ഈ തിരുത്തല്‍ ശക്തിയിലാണ്. ഭരണാധികാരികള്‍ ജനഹിതത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ വോട്ടവകാശത്തിലൂടെ അവരെ താഴെയിറക്കാന്‍ ജനങ്ങള്‍ തയാറാകുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാകുന്നത്. സമീപകാലത്തെ പല തെരഞ്ഞെടുപ്പ് ഫലങ്ങളും പരിശോധിച്ചാല്‍ വോട്ടര്‍മാര്‍ കൂടുതല്‍ ബോധവാന്മാരാണെന്ന് നമുക്ക് മനസ്സിലാക്കാം. അവര്‍ മാറ്റങ്ങളെ ഭയപ്പെടുന്നില്ല. പുതിയ സര്‍ക്കാര്‍ ഈ ജനവികാരം ഉള്‍ക്കൊണ്ട് എങ്ങനെ മുന്നോട്ടുപോകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. വലിയൊരു മാറ്റം പ്രതീക്ഷിക്കുന്ന ഏതൊരു സാധാരണക്കാരനെയുംപോലെ ഞാനും ആ കാത്തിരിപ്പിലാണ്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/interview/ally-fatima-interview-1520658</link>
<guid isPermaLink="true">https://www.madhyamam.com/weekly/interview/ally-fatima-interview-1520658</guid>
<category><![CDATA[Weekly,Interview,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[അക്ബർ]]></dc:creator>
<pubDate>Mon, 18 May 2026 02:01:01 GMT</pubDate>
</item>
<item>
<title><![CDATA[ഇൻഡ്യ മുന്നണി നിലനിൽക്കണം]]></title>
<description/>
<enclosure length="28636" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/17/2849603-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/17/2849603-untitled-1.gif'/><figcaption></figcaption></figure><p>പശ്ചിമ ബംഗാൾകൂടി കൈപ്പിടിയിലായതോടെ രാജ്യത്തിന്റെ തെക്കേ അറ്റത്തും അല്ലറ ചില്ലറ സ്ഥലങ്ങളിലുമൊഴികെ രാജ്യത്താകെ കാവി പടർന്നുകഴിഞ്ഞു. ഹിന്ദുത്വ മുന്നണികൾ തികഞ്ഞ അധികാര അഹന്തയോടെ രാജ്യത്തെ നിയമങ്ങൾ അടക്കം ഒന്നൊന്നായി മാറ്റി അവരുടെ സങ്കൽപ ദേശീയതയിലേക്കുള്ള പ്രയാണം വേഗ​േമറ്റിയിട്ടുണ്ട്. വരും ദിനങ്ങളിൽ അത് കൂടുതൽ കരുത്താർജിക്കുകയും എല്ലാ ബഹുസ്വരതകളെയും ഇല്ലാതാക്കി സമ്പൂർണ വിജയം നേടുകയും ചെയ്യും. </p>
<p>രാജ്യമാകെ ബി.ജെ.പിക്ക് ബദലായി ഒരു ശക്തി ഇന്ന് യഥാർഥത്തിൽ ഇല്ല. കോൺഗ്രസാണ് പ്രതിപക്ഷ​െത്ത ഏറ്റവും പ്രബലകക്ഷി. അവരുടെ ​േനതൃത്വത്തിൽ ഒരു ബദൽ മുന്നണിയാണ് ഏക പ്രതീക്ഷ. അതായിരുന്നു കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുവേളയിലെങ്കിലും ഇൻഡ്യ മുന്നണി. ആ മുന്നണിയുടെ ഐക്യത്തിലാണ് പാർലമെന്റിൽ പറയാനൊരു പ്രതിപക്ഷംപോലും സാധ്യമായത്. അടുത്തിടെ നടന്ന ബംഗാൾ, തമിഴ്നാട് തെ​രഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ മുന്നണിയും വലിയ പ്രതിസന്ധി നേരിടുകയാണ്. </p>
<p>രാജ്യം ഫാഷിസത്തിലേക്ക് പോകുന്നുവെന്ന് തിരിച്ചറിഞ്ഞ് 2023 ജൂലൈ 23ന് ബംഗളൂരുവിൽ സമ്മേളിച്ച 28 പ്രതിപക്ഷ പാർട്ടികൾ ചേർന്നാണ് ഇൻഡ്യ മുന്നണി രൂപവത്കരിച്ചത്. തുടക്കം മുതലേ ദുർബലമായിരുന്നു മുന്നണി. മുന്നണി രൂപവത്കരിക്കാൻ മുന്നിൽ നിന്ന് ബിഹാറിലെ ജെ.ഡി.യു നേതാവ് നിതീഷ്‍കുമാറിനെപ്പോലുള്ളവർ ബി.ജെ.പി​ക്കൊപ്പം അധികാരം പങ്കിട്ടു. ബിഹാറിലെ ആർ.ജെ.ഡിയും യു.പിയിലെ സമാജ്‍വാദി പാർട്ടിയും ബംഗാളിലെ തൃണമൂൽ കോൺഗ്രസും തമിഴ്നാട്ടിലെ ഡി.എം.കെയും ദേശീയ പാർട്ടികളായ എൻ.സി.പിയും ഇടതുപാർട്ടികളുമടക്കം കോൺഗ്രസിനോടൊപ്പം ഇൻഡ്യ മുന്നണിയിൽ ഉറച്ചുനിന്നു. </p>
<p>ഇപ്പോൾ തമിഴ്നാട്ടിൽ ഡി.എം.കെയെ തറപറ്റിച്ച് ഭരണം പിടിച്ചുപറ്റിയ ടി.വി.കെയോടൊപ്പം ചേരാനാണ് ഡി.എം.കെ മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന്റെ തീരുമാനം. ഇങ്ങനെ സംഭവിച്ചാൽ തങ്ങൾ ഇൻഡ്യ മുന്നണി വിടുമെന്ന് ഡി.എം.കെ പ്രഖ്യാപിച്ചു. ഫലത്തിൽ ഇൻഡ്യ മുന്നണി ആടിയുലഞ്ഞ അവസ്ഥയിലാണ്. സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ചുരുക്കം പേർ മാത്രമേ ഇൻഡ്യയോട് ഉറച്ച പ്രതിബദ്ധത പ്രകടിപ്പിക്കുന്നുള്ളൂ. നേരത്തേ തന്നെ ഇൻഡ്യ മുന്നണിയോട് കൂറുകാട്ടാത്ത മമത ബാനർജി ഇപ്പോൾ ചിലപ്പോൾ മുന്നണിയിലേക്ക് കരുത്തോടെ വന്നേക്കുമെന്ന് കരുതുന്നു. ഇൻഡ്യ മുന്നണിയെ പുറത്തുനിന്ന് എങ്കിലും പിൻതാങ്ങിയ സി.പി.എം ഉൾ​െപ്പടെയുള്ള ഇടതുകക്ഷികൾക്ക് കേരളത്തിൽ അധികാരം നഷ്ടമായതോടെ ശബ്ദം ദുർബലമായിട്ടുണ്ട്. ആദ്യം മുതലേ കേരളത്തിന് പുറത്ത് ഐക്യം മതിയെന്നായിരുന്നു സി.പി.എം നിലപാട്. കെജ്രിവാളും അദ്ദേഹത്തിന്റെ പാർട്ടിയും വലിയ തിരിച്ചടി​ നേരിട്ടിട്ടുണ്ട്. അതായത്, ജനങ്ങൾക്ക് പ്രതീക്ഷ നൽകാൻ ഒരു മുന്നണിയില്ലാതായിരിക്കുന്നുവെന്ന് ചുരുക്കം. </p>
<p>അധികാരത്തോടുള്ള തികഞ്ഞ ആഗ്രഹം, മതനിരപേക്ഷതയോട് പ്രതിബദ്ധതയില്ലായ്മ, സ്വന്തം സംസ്ഥാനത്തിൽ തങ്ങൾ മാത്രം എന്ന ചിന്ത എന്നിങ്ങനെ പല ഘടകങ്ങളാണ് ഒരു ഐക്യമുന്നണിക്ക് തടസ്സമായി നിലനിൽക്കുന്നത്. ഫാഷിസ്റ്റ് ശക്തികളുടെ നീക്കങ്ങളെ മുൻകൂട്ടി അറിഞ്ഞ് തടയിടുന്നതിൽ മുന്നണിയെന്ന നിലയിലും കൂട്ടായ്മ പിന്നിലാണ്. ഹിന്ദുത്വരോട് പലതുകൊണ്ടും സന്ധിചെയ്യാനാണ് പല കക്ഷികൾക്കും താൽപര്യം. </p>
<p>ഫെഡറലിസം അപകടം നേരിടുന്ന ഈ ഘട്ടത്തിൽ, ബഹുസ്വരതകൾ മുഴുവൻ ഇല്ലാതാക്കാൻ പോകുന്ന ഇൗ വേളയിൽ കൃത്യമായി അപകടം തിരിച്ചറിഞ്ഞ്, കപ്പൽ മുങ്ങിയാൽ എല്ലാവരും ഒരുമിച്ച് മുങ്ങിത്താഴുമെന്ന ബോധ്യത്തോടെ വീണ്ടും പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുകയാണ് വേണ്ടത്. സ്വാർഥ ചിന്തകൾക്ക് പകരം വിശാലമായ ഐക്യവും രാഷ്ട്രീയബോധ്യവും വിവിധ പ്രതിപക്ഷ കക്ഷികളെ നയിക്കട്ടെ, അവർ ഒന്നിക്കട്ടെ. ഇൻഡ്യ മുന്നണി നിലനിന്നേ മതിയാകൂ. അല്ലെങ്കിൽ രാജ്യത്തിന്റെ ഭാവി ഇരുട്ടിൽതന്നെ തുടരും. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/there-is-really-no-alternative-force-to-the-bjp-1520540</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/there-is-really-no-alternative-force-to-the-bjp-1520540</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,25 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 18 May 2026 01:45:57 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="55670" type="image/jpeg" url="https://www.madhyamam.com/h-upload/2025/06/15/2607039-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/06/15/2607039-untitled-1.webp'/><figcaption></figcaption></figure><h3>മുറതെറ്റാതെ വായിച്ച ‘ഒറ്റാലും തെറ്റാലിയും’ </h3>
<p>പത്രത്തോടൊപ്പം വർഷങ്ങളായി വരുത്തുന്ന ചില പ്രസിദ്ധീകരണങ്ങളുണ്ട്. മൂന്നെണ്ണം ആഴ്ചപ്പതിപ്പുകളാണ്. മാതൃഭൂമി, മാധ്യമം, ദേശാഭിമാനി. കമ്പോടുകമ്പ് വായിക്കാനൊന്നും നേരം കിട്ടാറില്ല. ചില പംക്തികൾ വായിക്കാതെ വിടാറുമില്ല. മുറതെറ്റാതെ അങ്ങനെ വായിക്കുന്ന ഒരു കോളമാണ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന ‘ഒറ്റാലും തെറ്റാലി’യും എന്ന പംക്തി. </p>
<p>വിജു വി. നായരെ പണ്ടേ ശ്രദ്ധിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ. ആദ്യകാലത്തൊക്കെ എം.പി. നാരായണപിള്ളയുടെ ഒരു ബാധ എഴുത്തിൽ സ്പഷ്ടമായിരുന്നു. നാണപ്പനെക്കുറിച്ച് ഒരു ഗംഭീരൻ പുസ്‌തകവും കക്ഷി എഴുതിയിട്ടുണ്ട്: ‘ഉച്ചിയിൽ മറുകുള്ളവന്‍റെ ഉപനിഷത്’. നാണപ്പൻബാധ കുടഞ്ഞെറിഞ്ഞതോടെ സ്വന്തമായൊരു ഡിക്ഷൻ വിജു കൈവരിച്ചുവെന്നുപറയണം. </p>
<p>വിജു വി. നായരുടെ തനത് എഴുത്താട്ടത്തിന്‍റെ ഉത്തമ അരങ്ങായിരുന്നു ‘ഒറ്റാലും തെറ്റാലി’യും. നാണപ്പന്‍റെ തന്നെ പ്രയോഗം കടമെടുത്താൽ ഒരു മൂന്നാം കണ്ണിന്‍റെ കാഴ്ച. ഈ ലക്കത്തോടെ ആമോദകരമായ വായനാനുഭവം പകർന്ന ഈ അസാധാരണ പംക്തി അവസാനിക്കുന്നു. ഇനിയും നിങ്ങളെ വായിക്കാൻ കാത്തിരിക്കുന്നു. നന്ദി വിജു വി. നായർ, നന്ദി മാധ്യമത്തിനും. </p>
<p><font color="#ff0000">വി.വി. ജോസ് കല്ലട </font></p>
<h3>സസ്യജാലങ്ങളെ അടുത്തറിയാൻ ഉപകരിക്കുന്ന ‘ബോട്ടാണിക്ക’</h3>
<p>വി.സി. ബാലകൃഷ്ണൻ എഴുതുന്ന കേരളത്തിലെ സസ്യജാലങ്ങളെക്കുറിച്ചുള്ള പംക്തി (ബോട്ടാണിക്ക) മുടങ്ങാതെ വായിക്കാറുണ്ട്. കേരളത്തിലെ സമ്പന്നമായ സസ്യവൈവിധ്യത്തെക്കുറിച്ച് അടുത്തറിയാൻ ഈ ലേഖനങ്ങൾ ഉപകരിക്കുന്നു. വിജ്ഞാനകോശങ്ങളിലെ പതിവു സസ്യശാസ്ത്ര ലേഖനങ്ങളുടെ മട്ടും ഭാവവ​ുമുള്ളവയല്ല ഈ ലേഖനങ്ങൾ എന്നു എടുത്തുപറയേണ്ടതുണ്ട്. കേരളത്തിലെ ഉത്സവങ്ങൾ, കലാരൂപങ്ങൾ, പാട്ടുകൾ, പഴഞ്ചൊല്ലുകൾ, സ്ഥലനാമങ്ങൾ തുടങ്ങി പലവിചാരങ്ങളിലേക്ക് ഈ ലേഖനങ്ങൾക്കു പടർച്ചയുണ്ട്. സസ്യജാലങ്ങളെക്കുറിച്ച് വെള്ളിവെളിച്ചം പകരുന്ന ഈ ലേഖനങ്ങൾ തയാറാക്കുന്ന വി.സി. ബാലകൃഷ്ണനും ആഴ്ചപ്പതിപ്പിനും നന്ദി. </p>
<p><font color="#ff0000">ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക്, തൃ​ശൂ​ർ </font></p>
<h3>വൈലോപ്പിള്ളിയുടെ മാമ്പഴം: ഇത്ര കണ്ട് വാരിക്കോരി പറയാനെന്തിരിക്കുന്നു?</h3>
<p>ഏറെക്കാലത്തിനു ശേഷമാണ് വൈലോപ്പിള്ളിയുടെ ഒരു ‘മാമ്പഴ’ വായന തരപ്പെട്ടത്. അത് സാധ്യമായത് പി.പി. സത്യന്റെ ‘മാമ്പഴം കവിതയിലെ അമ്മയും കുഞ്ഞും എം.എൻ. വിജയനും’ (ലക്കം 1469) എന്ന ലേഖനത്തിലൂടെയാണ്. എന്നാൽ, വളരെ ഖേദത്തോടെ പറയട്ടെ, ഒറ്റവാക്കിൽ പറഞ്ഞാൽ കല്ലുകടിതന്നെയായി ആ സാഹിത്യ പഠനം. പ്രമുഖ നിരൂപകനും എഴുത്തുകാരനുമായിരുന്ന എം.എൻ. വിജയൻ മാമ്പഴത്തെക്കുറിച്ചു നടത്തിയ നിരൂപണമോ അവലോകനമോ അത് എന്തുതന്നെ ആയിരുന്നാലും അതാണ് ലേഖകന് പിടിക്കാതെ പോയത്. അതിന് അദ്ദേഹം സിഗ്മണ്ട് ഫ്രോയിഡിന്റെ മനഃശാസ്ത്ര വിശ്ലേഷണങ്ങളൊക്കെ എടുത്ത് അവതരിപ്പിക്കുന്നത് കണ്ടാൽ മറ്റേതോ മനഃശാസ്ത്രവിശാരദന് സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തങ്ങളെ അവലംബമാക്കി മറുപടി കൊടുക്കുകയാണെന്നു തോന്നും: അല്ലാതെ ‘മാമ്പഴ’മൊന്നും ഒരു വായനക്കാരിലുമുണ്ടാകുമെന്ന് തോന്നുന്നില്ല. </p>
<p>ചുരുക്കി പറഞ്ഞാൽ എം.എൻ. വിജയൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്, അതിന് ഇത്രമാത്രം വാരിക്കോരി പറയുന്നതിലെ ഔചിത്യം എന്ത്? ‘മാമ്പഴ’ത്തെ ഇത്രമാത്രം ഞെക്കിപ്പിഴിയേണ്ടതുണ്ടോ? മറ്റൊന്ന്, മലയാളത്തിന്റെ എഴുത്തമ്മയായ ഡോ. എം. ലീലാവതി ടീച്ചർ ഒരിക്കൽ പറയുകയുണ്ടായി, വൈലോപ്പിള്ളിയുടെ ‘മാമ്പഴ’വും റഫീഖ് അഹമ്മദിന്റെ ‘ഉമ്മു കുൽസു’വും താരതമ്യം ചെയ്താൽ അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ തീവ്രത മാമ്പഴത്തേക്കാൾ ഒരു പടി മുകളിലാണ് ‘ഉമ്മുക്കുൽസു’വിലെന്ന്. ഇതൊന്നും ഈ ലേഖകന് അറിയില്ലെന്നുണ്ടോ? </p>
<p><font color="#ff0000">ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ </font></p>
<h3>മിത്ര സതീഷിനൊപ്പമുള്ള യാത്രകൾ</h3>
<p>മിത്ര സതീഷിന്റെ യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ അൽജസീറയിലെ ഹാസിം ത്വാഹയുടെ ‘നുഖാത്വ് സാഖിൻ’ (ഹോട്ട്സ്പോട്സ്) ആണ് ഓർമ വരാറ്. ചെചെൻ, മിന്റനാവോ, തോറബോറ, സഹാറ തുടങ്ങി രാഷ്ട്രീയ ലാവകളും സായുധ സംഘട്ടനങ്ങളും തിളച്ചു മറിയുന്ന മേഖലകൾ തിരഞ്ഞു പിടിച്ചാണ് ഹാസിം ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാറുണ്ടായിരുന്നത്. </p>
<p>അത് കാണുമ്പോൾ പ്രേക്ഷകരും ആ ത്രില്ലിൽ അങ്ങനെ മതിമറന്നിരുന്നു പോകും. ഒരുപാട് പുതിയ വിവരങ്ങൾ കിട്ടുകയും ചെയ്യും. മിത്രയെ വായിക്കുമ്പോഴുമതെ. അപ്പോൾ നമ്മൾ സ്ഥലങ്ങൾ കാണുകയല്ല, ആളുകളെയും ജീവിതത്തെയും തൊട്ടനുഭവിക്കയാണ്. ലേഖിക തെരഞ്ഞെടുക്കുന്ന ഭൂപ്രദേശത്തിന്റെ പ്രത്യേകതകൊണ്ടും വിവരണത്തിന്റെ ചാരുതകൊണ്ടും അവ വേറിട്ടുനിൽക്കുന്നു. കാത്തിരുന്ന് വായിപ്പിക്കുന്ന യാത്രകൾ. പുതിയ യാത്രകൾക്ക് മംഗളം നേരുന്നു. </p>
<p><font color="#ff0000">വി.എ. കബീർ, കോഴിക്കോട് </font></p>
<h3>ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തങ്ങൾ</h3>
<p>‘അനുഭവങ്ങളിൽനിന്ന് ഒന്നും പഠിക്കാത്തവർ’ എന്ന ലേഖനം </p>
<p>(തുടക്കം: ലക്കം 1470) ശ്രദ്ധേയമായി. “കണ്ടാൽ മനസ്സിലായില്ലെങ്കിൽ കൊണ്ടാൽ മനസ്സിലാകും” –അനുഭവത്തിന്റെ കാഠിന്യത്തിലൂടെ ബോധോദയം സംഭവിക്കുമെന്ന് വിശ്വസിച്ച പഴമക്കാർ പറഞ്ഞ ഈ വാക്കുകൾ ഇന്നത്തെ സമൂഹത്തിൽ വിചിത്രമായ ഒരു വിരുദ്ധസത്യമായി മാറിയിരിക്കുന്നു. കണ്ടിട്ടും, കൊണ്ടിട്ടും നമ്മൾ പലപ്പോഴും ഒന്നും പഠിക്കാത്തവരായി തുടരുകയാണ്. തൃശൂരിൽ ഈയിടെ ഉണ്ടായ വെടിക്കെട്ട് അപകടം അതിന്റെ ഏറ്റവും വേദനജനകമായ മറ്റൊരു ഉദാഹരണം മാത്രം. </p>
<p>കേരളത്തിന്റെ ഉത്സവസംസ്കാരത്തിൽ വെടിക്കെട്ടിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രകാശവും ശബ്ദവും ചേർന്ന ആ ഭംഗി, ഉത്സവരാത്രികളെ മായികമാക്കുന്നു. എന്നാൽ, ആ മായികതയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകളെ നമ്മൾ പലപ്പോഴും കാര്യമായി എടുക്കാറില്ല. ഓരോ വർഷവും എവിടെയെങ്കിലും വെടിക്കെട്ട് അപകടങ്ങൾ ഉണ്ടാകാറുണ്ട്. വാർത്തകളിൽ അത് ഒരു ദിവസത്തെ തലക്കെട്ടായി മാത്രം നിലനിൽക്കും. കുറച്ച് ദിവസങ്ങൾക്കുശേഷം അത് മറവിയിൽ മറഞ്ഞുപോകും. പക്ഷേ, ആ അപകടത്തിൽ നഷ്ടപ്പെട്ടവരുടെ ജീവനും, അവരുടെ തകർന്ന കുടുംബങ്ങൾക്കും മാത്രം അത് ഒരിക്കലും മറക്കാനാവാത്ത ദുഃഖകഥയായി അവശേഷിക്കും. </p>
<p>തൃശൂരിലെ ഈ ദുരന്തവും അതിൽനിന്ന് വ്യത്യസ്തമല്ല. മുമ്പ് നടന്ന ദുരന്തങ്ങളിൽനിന്ന് പാഠം പഠിക്കേണ്ടതായിരുന്ന നമ്മൾ, വീണ്ടും അതേ പിഴവുകൾ ആവർത്തിക്കുന്നു. നിയമങ്ങളും നിർദേശങ്ങളും ഉണ്ടെങ്കിലും, അവയുടെ കർശനമായ നടപ്പാക്കൽ പലപ്പോഴും കാണുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന വെടിക്കെട്ടുകൾ, ആഹ്ലാദത്തെ ദുഃഖത്തിലേക്ക് മാറ്റുന്നു. </p>
<p>ഇവിടെ ഒരു വലിയ ചോദ്യമുണ്ട് –എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ അനാസ്ഥ കാണിക്കുന്നത്‍? ഒരുവശത്ത്, ‘ഒന്നും സംഭവിക്കില്ല’ എന്നൊരു തെറ്റായ ആത്മവിശ്വാസം; മറുവശത്ത്, ആചാരങ്ങളെയും ആഹ്ലാദങ്ങളെയും അതിരുവിട്ട് വിലമതിക്കുന്ന ഒരു സാമൂഹിക മനോഭാവം. ഈ രണ്ടും ചേർന്നാൽ, അപകടം സംഭവിക്കാൻ മറ്റൊന്നും വേണ്ട. </p>
<p>ഇനി വേണ്ടത് ഒരു ആത്മപരിശോധനയാണ്. വെടിക്കെട്ട് എന്നത് ആഹ്ലാദത്തിന്റെ ഭാഗമായി തുടരണമെങ്കിൽ, അതിന് സുരക്ഷയുടെ കർശനമായ ചട്ടങ്ങൾ അനിവാര്യമാണ്. നിയമങ്ങൾ കടുപ്പിക്കേണ്ടതുണ്ട്; അതിനേക്കാൾ പ്രധാനമായി, അവ കൃത്യമായി നടപ്പാക്കണം. പൊതുജനങ്ങളും സംഘാടകരും ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കണം. </p>
<p> “കണ്ടാലും കൊണ്ടാലും മനസ്സിലാകാത്തവരാണ് നമ്മൾ” എന്ന സ്വയംവിമർശനം യാഥാർഥ്യമാകാതിരിക്കാനായി, ഈ ദുരന്തം ഒരു വഴിത്തിരിവാകുമെന്ന് നമുക്ക് ആശിക്കാം. ഇനിയെങ്കിലും, കാണുന്നതിൽനിന്നും പഠിക്കുകയും, പഠിച്ചതിനെ ജീവിതത്തിൽ നടപ്പാക്കുകയും ചെയ്യുന്ന ഒരു സമൂഹമായി മാറാൻ നമുക്ക് സാധിക്കട്ടെ. </p>
<p><font color="#ff0000">കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം</font></p>
<h3>ഉപരിതലത്തിൽ ലളിതവും ആഴത്തിൽ യുദ്ധപ്രതീതിയും ജനിപ്പിക്കുന്ന ‘ചെയ്ത്താൻ പാലം’</h3>
<p>രാജ്യം ഒരു വലിയ സാംസ്കാരിക-രാഷ്ട്രീയ ഗൂഢാലോചനയുടെ മുന്നിൽ നിൽക്കുകയാണ്. സ്ത്രീകളുടെ ശാക്തീകരണത്തിന്റെയും സമത്വത്തിന്റെയും മധുരമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി, ഇന്ത്യൻ ഭരണകൂടം മുന്നോട്ടുകൊണ്ടുവരുന്ന 33 ശതമാനം സ്ത്രീ സംവരണം, ഒറ്റനോട്ടത്തിൽ ഒരു പ്രഗല്ഭമായ നടപടിയായി തോന്നാമെങ്കിലും യഥാർഥത്തിൽ അത് വിഷലിപ്തമായ ഹിഡൻ അജണ്ടയുടെ ആദ്യപടി മാത്രമാണ്. </p>
<p>സ്ത്രീ സംവരണത്തിന്റെ മറവിൽ, ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ഇളക്കിമാറ്റി, ഒരു പുതിയ സാമൂഹിക ക്രമം പരമ്പരാഗത മൂല്യങ്ങളില്ലാത്ത, വേരുകൾ അറ്റുപോയ ഒരു അന്ധസമൂഹം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ഒരു അപകടകരമായ സന്ദർഭത്തിലാണ് ഷീല ടോമിയുടെ ‘ചെയ്ത്താൻ പാലം’ (ലക്കം 1468) എന്ന കഥ നമ്മുടെ മുന്നിൽ വരുന്നത്. ഒരു ഗ്രാമത്തിലെ ഒരു പാലത്തിന്റെ പേരിലുള്ള ഈ കഥ, ഉപരിതലത്തിൽ ലളിതമായി തോന്നാമെങ്കിലും, ആഴത്തിൽ ഒരു പ്രതീകാത്മക യുദ്ധത്തിന്റെ കഥയാണ്. ‘ചെയ്ത്താൻ പാലം’ വെറും ഒരു നിർമിതി മാത്രമല്ല. അത് ഒരു സമൂഹത്തിന്റെ ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ജീവനുള്ള പ്രതീകമാണ്.</p>
<p>കഥയിൽ ആ പാലത്തിന് കീഴിലൂടെ ഒഴുകുന്ന നദിയും മുകളിലൂടെ നടക്കുന്ന ജനങ്ങളും അന്ധവിശ്വാസമെന്ന് മുദ്രകുത്തപ്പെടുന്ന പഴയ വിശ്വാസങ്ങളും... ഇവയെല്ലാം ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന സാംസ്കാരിക ആക്രമണത്തിന്റെ പ്രതിഫലനമാണ്. കഥ എന്താണ്? രാജ്യത്തിന്റെ കഥ എന്താണ്? എന്ന അടിസ്ഥാന ചോദ്യത്തെ തന്നെ ഈ കൃതി നമുക്കു മുന്നിൽ വെക്കുന്നു.</p>
<p>കോടതി വിചാരണ എന്ന ചട്ടക്കൂട് കഥക്കുള്ളിൽ വരുമ്പോൾ അത് വെറുമൊരു നിയമനാടകമായല്ല നിരൂപിക്കുന്നത്. കഥയെ കോടതി വിചാരണ ചെയ്യുന്നു എന്ന ആശയം, സാഹിത്യത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സാമൂഹിക-രാഷ്ട്രീയ ശക്തികളുടെ രൂപകമാണ് എന്നതാണ് ശ്രദ്ധേയമായത്. </p>
<p>കഥക്കുള്ളിലെ കഥയായി വരുന്ന ശോശന്നയുടെ ജീവിതമാണ് ഈ രചനയുടെ ഹൃദയഭാഗം. ഇത് ഒരു രേഖാത്മക ജീവിതകഥയല്ല, മറിച്ച് ഓർമകളും അനുഭവങ്ങളും ദുരന്തങ്ങളും ചേർന്ന ഒരു വിച്ഛിന്ന പ്രവാഹമാണ്. ബാല്യത്തിൽ അപ്പനെ നഷ്ടപ്പെട്ട ശോശന്ന, ലോറിക്കാരൻ എന്ന അപരിചിതന്റെ സഹായത്താൽ അപ്പനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്ന രംഗം കഥയിലെ ഏറ്റവും ശക്തമായ ദൃശ്യങ്ങളിലൊന്നാണ്. ആ ലോറിക്കാരന്റെ റേഡിയോയിൽനിന്നും “കടലേ… നീലക്കടലേ…” എന്ന ഗാനം കേൾക്കുമ്പോൾ, ഒരിക്കലും കടൽ കണ്ടിട്ടില്ലാത്ത ആ പെൺകുട്ടിയുടെ അകക്കാഴ്ചകളിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്. </p>
<p>സാമൂഹികമായി നോക്കുമ്പോൾ, കഥ ഗ്രാമീണ മലയോര ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്നു. ചികിത്സാ സൗകര്യങ്ങളില്ലായ്മ, ഗതാഗതത്തിന്റെ അപര്യാപ്തത, ഉരുൾപൊട്ടലും മഴയും പോലുള്ള പ്രകൃതിദുരന്തങ്ങൾക്കു മുന്നിലെ മനുഷ്യന്റെ നിസ്സഹായത എന്നിവ ശോശന്നയുടെ അപ്പന്റെ മരണത്തിലൂടെ നമ്മെ ഞെട്ടിക്കുന്നു. ഇവിടെ ഒരു വ്യക്തിയുടെ ദുരന്തം മാത്രമല്ല, ഒരു സമൂഹത്തിന്റെ തന്നെ പരാജയമാണ് കാണുന്നത്. </p>
<p>കഥയുടെ ഏറ്റവും ശക്തമായ രാഷ്ട്രീയം അവസാനഭാഗത്താണ് പ്രത്യക്ഷപ്പെടുന്നത്. ജഡ്ജി ഡൊമിനിക് ജോസ് എന്ന കഥാപാത്രം തന്നെ കോടതിയിൽ ജഡ്ജിയായി വന്നിരിക്കുന്നു. അയാൾ കഥയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി, കഥയുടെ ക്ലൈമാക്സ് തന്നെ മാറ്റിയെഴുതുന്നു. ഇതിലൂടെ കഥ, യാഥാർഥ്യം, സൃഷ്ടി, വിധി എന്നിവ തമ്മിലുള്ള അതിർവരമ്പുകൾ പൂർണമായും ഇല്ലാതാകുന്നു. </p>
<p>ഒരു കഥാപാത്രത്തിന് തന്റെ കഥയുടെ അന്ത്യം തിരുത്താൻ അവകാശമുണ്ടോ? ഒരു ജഡ്ജിക്ക് തന്റെ വ്യക്തിപരമായ വികാരങ്ങളുടെ പേരിൽ സത്യത്തെപോലും മാറ്റിയെഴുതാമോ? “ചരിത്രം തിരുത്തുന്നപോലെയല്ലല്ലോ ഒരാളുടെ ഭാവനയിൽ കയറി തിരുത്തൽ വരുത്തുന്നത്” എന്ന കഥയിലെ വരി, സമകാലിക ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളുടെ ഒരു രൂപകമായി മാറുന്നു. ‘കഥ മൻ കി ബാത്’ ആണ്, അത് എഴുത്താളുടെ സ്വകാര്യമാണ്’ എന്ന നിരീക്ഷണം, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ശക്തമായ പ്രതിരോധമായി നിലകൊള്ളുന്നു. </p>
<p><font color="#ff0000">താജ് മൻസൂർ (ഫേസ്ബുക്ക്) </font></p>
<h3>ന്യാ​യാ​ധി​പ​ന്‍റെ റോ​ൾ വ​ഹി​ക്കു​ന്ന വാ​യ​ന​ക്കാ​ര​ൻ</h3>
<p>ഷീ​ല ടോ​മി എ​ഴു​തി​യ ‘ചെ​യ്ത്താ​ൻ പാ​ലം’ ക​ഥ (ല​ക്കം 1468) വാ​യി​ച്ചു. ഭാ​വ​നാ​ത്മ​ക​മാ​യ ജീ​വി​ത​മാ​യി ക​ഥ​ക​ൾ വ്യാ​ഖ്യാ​നം ചെ​യ്യ​പ്പെ​ടു​മ്പോ​ൾ സ​ത്യ​മേ​ത് യാ​ഥാ​ർ​ഥ്യ​മേ​ത് എ​ന്ന് വി​ധി പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കു​ന്ന ന്യാ​യാ​ധി​പ​ന്‍റെ റോ​ളാ​ണ് വാ​യ​ന​ക്കാ​ര​ന്‍റേ​ത് എ​ന്ന് ഈ ​ക​ഥ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു. പു​തി​യ ക​ഥപ​റ​ച്ചി​ൽ രീ​തി​ക്ക് ന​ല്ല ഒ​ഴു​ക്കു​ണ്ട്. </p>
<p>ര​ച​ന​ക​ൾ ഭ​ര​ണ​കൂ​ട​ങ്ങ​ളെ അ​സ്വ​സ്ഥ​രാ​ക്കു​ക​യും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു പു​തി​യ വ്യ​ാഖ്യാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥി​ത​ സ്ഥാ​പ​ന​ങ്ങ​ൾ അ​തേ​തുവി​ധ​ത്തി​ൽ വി​ല​യി​രു​ത്തു​ന്നു എ​ന്നുകൂ​ടി ന​മ്മെ ഓ​ർ​മി​ക്കു​ന്ന​തുകൂ​ടി​യാ​യി ഈ ​ക​ഥ. </p>
<p><font color="#ff0000">ഡോ. ​ടി.​പി. നാ​സ​ർ (ഫേ​സ്ബു​ക്ക്)</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1520535</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1520535</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,25 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 18 May 2026 01:30:53 GMT</pubDate>
</item>
</channel>
</rss>
