<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 17 Aug 2026 03:15:32 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/24AUG/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 17 Aug 2026 03:15:32 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ഠും -35]]></title>
<description/>
<enclosure length="155363" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/16/2899432-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/16/2899432-untitled-1.gif'/><figcaption></figcaption></figure><div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899435-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020pBNkOM7bx1FeQlwtNQBHeRWDpuHEEy0g2635233" data-watermark="false" style="width: 100%;" info-selector="#info_item_1786862637755">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786862637755"></div>
</div>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899436-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240204Oaly28EPR11cHmeF6WOqO1gX82vC2ZJ2730020" data-watermark="false" style="width: 100%;" info-selector="#info_item_1786862732785">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786862732785"></div>
</div>
<p> </p>
<p> </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1546304</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1546304</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,24 AUG 2026]]></category>
<dc:creator><![CDATA[രവി]]></dc:creator>
<pubDate>Mon, 17 Aug 2026 03:15:29 GMT</pubDate>
</item>
<item>
<title><![CDATA[അൽഗോരിതങ്ങളുടെ തടവറയിലെ 
ജനാധിപത്യം]]></title>
<description/>
<enclosure length="273421" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/16/2899412-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/16/2899412-untitled-1.gif'/><figcaption></figcaption></figure><blockquote>
 ഡിജിറ്റൽ ലെവിയാഥൻ ജനാധിപത്യത്തെ കൂടുതൽ ജനകീയമാക്കുന്നു എന്ന് തോന്നിപ്പിക്കുമെങ്കിലും, വാസ്തവത്തിൽ അത് വോട്ടർമാരെയും നേതാക്കന്മാരെയും ഒരുപോലെ അൽഗോരിതങ്ങളുടെ തടവുകാരാക്കുകയാണ് ചെയ്യുന്നത് എന്ന് വാദിക്കുകയാണ് ലേഖകൻ. സമകാലിക കേരള രാഷ്ട്രീയത്തെ ‘ഡിജിറ്റൽ ലെവിയാഥന്റെ’ പശ്ചാത്തലത്തിൽ പരിശോധിക്കുന്നു. 
</blockquote>
<p>പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് തത്ത്വചിന്തകനായ തോമസ് ഹോബ്‌സ് തന്റെ പ്രശസ്തമായ ‘​​െലവിയാഥൻ’ എന്ന ഗ്രന്ഥത്തിൽ മനുഷ്യന്റെ ആഭ്യന്തര കലഹങ്ങളെയും അരാജകത്വത്തെയും നിയന്ത്രിക്കാൻ പരമാധികാരമുള്ള, ഭീമാകാരനായ ഒരു ഭരണാധികാരി വേണമെന്ന് വാദിക്കുകയുണ്ടായി. എന്നാൽ, 21ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ, പ്രത്യേകിച്ച് 2024-2026 കാലഘട്ടത്തിൽ, ആ പരമാധികാരം ജനാധിപത്യ സർക്കാറുകളിൽനിന്നോ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ അപ്രത്യക്ഷമായിരിക്കുന്നു. പകരം, സ്മാർട്ഫോൺ സ്ക്രീനുകൾക്ക് പിന്നിലെ കോഡിങ്ങുകളിലും അൽഗോരിതങ്ങളിലും അധിഷ്ഠിതമായ ഒരു ‘ഡിജിറ്റൽ ലെവിയാഥൻ’ ഉയർന്നുവന്നിരിക്കുന്നു. </p>
<p>എഡ്വേർഡ് സ്നോഡൻ, ഷൊസ്ഹാന സുബോഫ് തുടങ്ങിയവർ ഈ ആശയം ചർച്ച ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സവിശേഷസാഹചര്യത്തിൽ ഇത്തരം ഡിജിറ്റൽ ആധിപത്യം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്. കേരളം പോലെ ഉയർന്ന സാക്ഷരതയും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള ഒരു സമൂഹത്തിൽ ഇന്ന് അധികാരം നിർണയിക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിലൂടെയോ പ്രത്യയശാസ്ത്ര സംവാദങ്ങളിലൂടെയോ മാത്രം അല്ല. </p>
<p>പകരം, മെറ്റാ (Meta), എക്സ് (X), ഗൂഗിൾ തുടങ്ങിയ ആഗോള കോർപറേറ്റുകളുടെ താൽപര്യങ്ങൾക്കനുസരിച്ച് രൂപകൽപന ചെയ്ത അൽഗോരിതങ്ങളാണ് മലയാളിയുടെ രാഷ്ട്രീയബോധത്തെ പാകപ്പെടുത്തുന്നത്. വി.ഡി. സതീശന്റെ സൈബർ പ്രതിച്ഛായയും, കെ. മുരളീധരന്റെ പൊതിച്ചോറ് നിലപാട് മാറ്റങ്ങളും, പി.വി. അൻവറിന്റെ ഫേസ്ബുക്ക് വിപ്ലവങ്ങളും ടി.ജി. മോഹൻദാസിന്റെ പ്രകോപന പ്രസ്താവനയും എല്ലാം ഈ ഡിജിറ്റൽ ലെവിയാഥന്റെ നിയന്ത്രണത്തിലാണ് നിർമിക്കപ്പെടുന്നത്. </p>
<h3>ഹൈപ്പർ റിയാലിറ്റിയും വി.ഡി. സതീശന്റെ സെലിബ്രിറ്റി നേതൃത്വവും</h3>
<p>തമിഴ്നാട്ടിൽ വിജയ് വെള്ളിത്തിരയിൽനിന്ന് അധികാരക്കസേരയിലേക്ക് എത്തുമ്പോൾ അവിടെ മുമ്പുണ്ടായിരുന്ന താരപദവിക്ക് ഔദ്യോഗിക പരിവേഷം ലഭിച്ച പ്രതീതിയാണ് ഉണ്ടാകുന്നത്. എന്നാൽ, ചലച്ചിത്രതാരമല്ലായിരുന്നെങ്കിലും വി.ഡി. സതീശന്റെ ചലിക്കുന്ന ഫ്രെയിമുകൾ ജനമനസ്സുകളിൽ പതിയുന്ന തരത്തിലുള്ള സ്വാധീനമാണ് നവമാധ്യമങ്ങളിൽനിന്നുണ്ടായത്. </p>
<p>ഫ്രഞ്ച് ചിന്തകനായ ജീൻ ബോദ്രിലാർദ് (Jean Baudrillard) മുന്നോട്ടുവെച്ച ‘ഹൈപ്പർ റിയാലിറ്റിയും’ ‘സിമുലേഷൻ’ സിദ്ധാന്തവും വ്യക്തമാക്കുന്നത് ആധുനിക സമൂഹത്തിൽ യഥാർഥ വസ്തുതകളെക്കാൾ മാധ്യമങ്ങൾ കൃത്രിമമായി നിർമിച്ചെടുക്കുന്ന ദൃശ്യങ്ങൾക്കാണ് ജനങ്ങൾ പ്രാധാന്യം നൽകുന്നത് എന്നാണ്. യഥാർഥ വ്യക്തിയല്ല, മറിച്ച് ആ വ്യക്തിയെക്കുറിച്ച് വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ഡിജിറ്റൽ ഇമേജ് ആണ് താരമായി മാറുന്നത് എന്നതാണ് ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം. എന്നാൽ ഇത് ഇരുതലമൂർച്ചയുള്ള വാളിനു സമമാണ്; കുപ്രസിദ്ധിയുമുണ്ടാകാം. </p>
<p>2024 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്റെ രാഷ്ട്രീയ ഗ്രാഫ് പരിശോധിച്ചാൽ ഈ ഹൈപ്പർ റിയാലിറ്റിയുടെ സ്വാധീനം വ്യക്തമാകും. സഭക്കകത്തെ സതീശന്റെ മൂർച്ചയുള്ള വാക്കുകളും പ്രത്യാക്രമണങ്ങളും വെറും വാർത്തകളായല്ല ജനങ്ങളിലേക്ക് എത്തിയത്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പി.ആർ ഏജൻസികൾ അവയെ കൃത്യമായ പശ്ചാത്തല സംഗീതവും സ്ലോമോഷൻ ഇഫക്ടുകളും ചേർത്ത് ‘റീലുകൾ’ ആയും ‘ഷോട്സ്’ ആയും ഇൻസ്റ്റഗ്രാമിൽ നിറച്ചു. </p>
<p>ഗ്രൗണ്ട് ലെവലിലെ രാഷ്ട്രീയ പ്രവർത്തനത്തേക്കാൾ വേഗത്തിൽ ഈ വെർച്വൽ ദൃശ്യങ്ങൾ സതീശനെ ഒരു ‘മാസ് ലീഡർ’ പദവിയിലേക്ക് ഉയർത്തി. യഥാർഥത്തിലുള്ള രാഷ്ട്രീയ ചർച്ചകളേക്കാൾ ജനങ്ങൾ സ്വീകരിച്ചത് സ്ക്രീനിൽ നിർമിക്കപ്പെട്ട ഈ ‘ഹൈപ്പർ റിയൽ’ സതീശനെയാണ്. ഈ ഡിജിറ്റൽ ഇമേജാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പദവിയിലേക്ക് വരെ ഉയർത്താൻ തക്കവിധം ശക്തമായ ഒരു പൊതുബോധം നിർമിച്ചെടുത്തത്. </p>
<p>ജനങ്ങൾ വോട്ട് ചെയ്യുന്നത് നേതാവിനല്ല, മറിച്ച് സ്ക്രീനിൽ കാണുന്ന ആ നേതാവിന്റെ ഡിജിറ്റൽ രൂപത്തിനാണ്. വി.ഡി. സതീശന്റെ കാര്യത്തിൽ വോട്ടെടുപ്പോടെ അവസാനിക്കുന്ന ഒന്നായിരുന്നില്ല സമൂഹമാധ്യമത്തിന്റെ ഇടപെടൽ. മുഖ്യമന്ത്രി കസേരയിൽ അവരോധിക്കപ്പെടുന്നതുവരെയുള്ള വിശ്രമരഹിത സൈബർ പോരാട്ടമാണ് അദ്ദേഹത്തിനുവേണ്ടി ഉണ്ടായത്. കേരളത്തിലെ രാഷ്ട്രീയചരിത്രത്തിൽ സമാനതകളില്ലാത്ത ജനകീയ ഇടപെടലാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ വെളിച്ചപ്പെട്ടത്. </p>
<p>ഡിജിറ്റൽ കാലം പിറക്കുന്നതിനു മുമ്പ് ജനങ്ങളുടെ മനോഭാവം വെളിച്ചപ്പെടാനുള്ള അവസരങ്ങൾ തീരെ പരിമിതമായിരുന്നു എന്നതും ഓർക്കാവുന്നതാണ്. പത്രാധിപർക്കുള്ള കത്തുകൾപോലും വെളിച്ചത്തുവരുന്നത് അരിച്ചെടുക്കലിനു ശേഷമായിരിക്കും. എന്നാൽ ഇന്ന് സംവാദക്ഷമതയുള്ള ഇടമായി സമൂഹമാധ്യമങ്ങൾ മാറിയിരിക്കുന്നതിനാൽ തീരുമാനങ്ങൾ എടുക്കുന്ന സമിതികളിൽ അവയുടെ പ്രതിഫലനമുണ്ടാകുമെന്നതിൽ സംശയമില്ല. രാഹുൽ ഗാന്ധിയുടെ എഫ്.ബി പോസ്റ്റിനു താഴെ വന്ന വി.ഡി.എസ് അനുകൂല കമന്റുകൾ നിർണയാതീതമായിരുന്നു. </p>
<p>കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ ഓരോരുത്തരും സ്വയം ഉണ്ടാക്കിയ പോസ്റ്ററുകളും കമന്റുകളും എല്ലാം ചേർന്നുണ്ടാക്കിയ തരംഗത്തെ പ്രതിരോധിക്കാൻ ഹൈക്കമാൻഡിനായില്ല എന്നതും സമൂഹമാധ്യമങ്ങളിൽനിന്നുതന്നെ ഉരുത്തിരിയുന്ന സാമാന്യ അറിവാണ്. വഴിനീളെ കൂറ്റൻ ഫ്ലക്സുകളും കട്ടൗട്ടുകളും വെക്കുന്നതിലും ഹൈപ്പ് കിട്ടുന്നത് അവയുടെ നിരാകരണം മാത്രമല്ല, ആ വിവരം സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുന്നതാണെന്നും ഉള്ള തിരിച്ചറിവിന്റെ നിദർശനംകൂടിയാണ് പുതുപ്പള്ളി നിയമസഭാമണ്ഡലം. ‘മറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ’ എന്ന കുറിവാക്യം ഇത്തവണ വേണ്ട ഫലം കാണാതെ പോയത് ആ വിവരം ജനങ്ങളിലെത്തിക്കാൻ ശ്രമിച്ച മാർഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതുമാവാം. </p>
<p>ഇപ്പോഴത്തെ മുഖ്യമന്ത്രി പൂക്കീ ആവുന്നതും തൂഫാൻ ആഭ്യന്തരമന്ത്രിയുടെ ഇമേജ് ക്രിയേഷന്റെ ഭാഗമാകുന്നതും സമൂഹമാധ്യമങ്ങളുടെ പരിധിയില്ലാത്ത പ്രസാധന സാധ്യതയാലുമാണ്. സമരവഴികളിലൂടെയോ ഊരിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെയോ നടന്നല്ല പുസ്തകവായനയിലൂടെ നേതാവായ ആളാണ് വി.ഡി.എസ് എന്ന സമൂഹമാധ്യമ വിലയിരുത്തൽ പ്രചരിക്കപ്പെട്ടത് ഡൽഹിയിലെ സി.ജെ.പി പ്രക്ഷോഭത്തിന്റെ ഭാഗമായാണ്. </p>
<p>തനിക്കു ചുറ്റുമുള്ള എല്ലാ നേതാക്കളും ‘‘താനാഹാഷി നഹി ചലേഗി’’ എന്ന് കൈകളുയർത്തി മുദ്രാവാക്യം വിളിക്കുമ്പോൾ നിഷ്ക്രിയ സാന്നിധ്യമായി അവർക്കിടയിൽ ‘പെട്ടുപോയ’ അദ്ദേഹത്തിന്റെ ദൃശ്യം ട്രോളർമാർക്ക് ചാകരയായി. എന്നാൽ അതൊരു ബലഹീനതയായി വ്യാഖ്യാനിക്കപ്പെടാത്തത് അദ്ദേഹത്തിന്റെ നിയമസഭാപ്രസംഗങ്ങളിലെ പ്രതിരോധരീതിയിലുള്ള ശരീരഭാഷ സമരശൈലിക്ക് ഇണങ്ങുന്നതായിരുന്നു എന്നതു മാത്രമല്ല അവയുടെ ക്ലിപ്പിങ്ങുകൾ ഇലക്ഷൻ കാലത്ത് ഏറെ പ്രചരിച്ചിരുന്നു എന്നതുമാണ്. ഏതായാലും പോരാട്ടത്തിനിടയിലെ ‘പൂക്കീ സാന്നിധ്യം’ ട്രോളുകളുടെ പെരുമഴയുണ്ടാക്കി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899421-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020rwWJ5v8W8EDx2R5iaZ0d7NcJVXLvQb311264218" data-watermark="false" style="width: 100%;" info-selector="#info_item_1786861266627">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786861266627"></div>
</div>
<h3>അൽഗോരിതമിക് ഡിറ്റർമിനിസവും കെ. മുരളീധരന്റെ ‘പൊതിച്ചോറ് രാഷ്ട്രീയ’ പരാമർശവും</h3>
<p>സാങ്കേതികവിദ്യയാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തെയും ചിന്തകളെയും നിർണയിക്കുന്നത് എന്നതാണ് ‘ടെക്നോളജിക്കൽ ഡിറ്റർമിനിസം’. ആ പഴയ സങ്കൽപത്തിന്റെ പുതിയ വകഭേദമാണ് ‘അൽഗോരിതമിക് ഡിറ്റർമിനിസം’. ഇവിടെ സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ ആളുകളുടെ വികാരങ്ങളെ നിയന്ത്രിക്കുകയും ആ വികാരങ്ങളുടെ സമ്മർദത്താൽ രാഷ്ട്രീയക്കാർ തങ്ങളുടെ നിലപാടുകൾ മാറ്റാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. പഴയ വിഡിയോ ആരെങ്കിലും കുത്തിപ്പൊക്കിയാലും ‘‘ഇതു പഴയതല്ലേ?” എന്ന കമന്റോടെ എല്ലാം മറക്കാനും പൊറുക്കാനും തയാറാണ് ഇന്നത്തെ സൈബർ പൗരഗണം. </p>
<p>ഇപ്പോൾ കെ. മുരളീധരൻ നേരിട്ട ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്ന് ‘പൊതിച്ചോറ്’ വിവാദവുമായി ബന്ധപ്പെട്ടതായിരുന്നു. മാധ്യമങ്ങൾക്കു മുന്നിൽ അദ്ദേഹം ലൈവായി വെളിപ്പെടുത്തിയ പ്രതികരണങ്ങൾ പോസ്റ്ററുകളായും ട്രോളുകളായും മാറുന്നത് അണുസ്ഫോടനത്തെ അനുസ്മരിപ്പിക്കുന്ന രീതിയാലാണ്. കുമ്മനടി, കാരണഭൂതൻ, നുണേശൻ തുടങ്ങിയ പദാവലികളുടെ ഇടയിലേക്ക് ഇപ്പോൾ അന്നംമുടക്കിയും ചേർക്കപ്പെട്ടിരിക്കുന്നു. ഫലത്തിൽ ഡി.വൈ.എഫ്. ഐയുടെ സേവനങ്ങൾ കൂടുതൽ മിഴിവോടെ പൊതുമണ്ഡലത്തിൽ ചർച്ചചെയ്യപ്പെടാനാണ് ഇത് വഴിയൊരുക്കിയത്. </p>
<p>‘‘ഇടംകൈ കൊടുക്കുന്നത് വലംകൈ അറിയരുത്’’ എന്ന ബൈബിൾ പ്രബോധനം അദ്ദേഹം ഉദ്ധരിക്കുന്നുണ്ടെങ്കിലും കാമറപ്പടയെ കൂടെനിർത്തിയുള്ള ചാരിറ്റിയാണ് നവമാധ്യമ കാലത്ത് സജീവമായിട്ടുള്ളത്. നേതൃത്വത്തിൽ ക്രൈസ്തവ ആത്മീയത നല്ലകാര്യമാണെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ ചാണക്യതന്ത്രങ്ങളാണ് ഏറെ പരിഗണിക്കപ്പെടുന്നത്. </p>
<p>മെഡിക്കൽ കോളജിലെ രോഗികൾക്കും ബൈസ്റ്റാൻഡർമാർക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയെ ജീവകാരുണ്യമാതൃകയായി ഒരുവശത്ത് അവതരിപ്പിക്കുമ്പോൾ അതേ പ്രക്രിയയെത്തന്നെ മറ്റൊരു വശത്ത് രാഷ്ട്രീയ പി.ആർ ആയുധമായി വിമർശിക്കുന്നു. മുമ്പു പറഞ്ഞ സുവിശേഷ ആശയം ആധാരമാക്കിയാണ് മുരളീധരൻ കൊടിയും ബാനറും ​െവച്ച സേവനത്തെ തള്ളിക്കളയുന്നത്. എന്നാൽ, സൈബറിടം അതേ നാണയത്തിൽത്തന്നെ അതിനെ പ്രതിരോധിക്കാനായി കരുണാകരന്റെ പേരും ചിത്രവും ചേർന്ന ചാരിറ്റിപ്രവർത്തനദൃശ്യങ്ങൾ ഉപയോഗിക്കുകയുണ്ടായി. </p>
<p>സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ എപ്പോഴും കൂടുതൽ ‘Outrage’ (രോഷം) ഉണ്ടാക്കുന്ന പോസ്റ്റുകളെയാണ് പ്രമോട്ട് ചെയ്യുന്നത്. തനിക്കെതിരെ രൂപപ്പെട്ട ഈ അൽഗോരിതമിക് രോഷ കൊടുങ്കാറ്റിന് മുന്നിൽ മുരളീധരൻ എന്ന മുതിർന്ന നേതാവിന് തന്റെ മുൻ നിലപാടുകളിൽ മാറ്റംവരുത്തേണ്ടി വന്നു. തന്റെ പരമ്പരാഗത വോട്ടർമാർ സൈബർ ലോകത്തെ ഈ നരേറ്റിവിന് ഇരയാകുമോ എന്ന ഭയമായിരിക്കാം അദ്ദേഹത്തെ നിലപാട് മൃദുവാക്കാൻ പ്രേരിപ്പിച്ചത്. നേതാക്കൾ സ്വന്തം പാർട്ടി വേദികളേക്കാൾ ഭയപ്പെടുന്നത് അൽഗോരിതങ്ങളുടെ ഈ ഡിറ്റർമിനിസത്തെയാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899422-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020bbugyK54CoH1qCSfQCaeuGA5JSIzg3hs1312530" data-watermark="false" style="width: 100%;" info-selector="#info_item_1786861314664">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786861314664"></div>
</div>
<h3>ഡിജിറ്റൽ പാനോപ്റ്റിക്കണും പി.പി. ദിവ്യ-നവീൻ ബാബു ദുരന്തവും</h3>
<p>മിഷേൽ ഫൂക്കോ വിഭാവനം ചെയ്ത ‘പാനോപ്റ്റിക്കൺ’ എന്നത് കേന്ദ്രത്തിലിരിക്കുന്ന ഒരൊറ്റ നിരീക്ഷകന് തടവറയിലെ മുഴുവൻ തടവുകാരെയും അവർ പോലുമറിയാതെ നിരീക്ഷിക്കാൻ കഴിയുന്ന ഒരു ജയിൽ സംവിധാനമാണ്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഓരോ പൗരന്റെയും കൈയിലുള്ള സ്മാർട്ഫോൺ കാമറകൾ ഈ പാനോപ്റ്റിക്കണിലെ നിരീക്ഷണക്കണ്ണുകളായി മാറിയിരിക്കുന്നു. രാഷ്ട്രീയക്കാർ ഈ ‘ഡിജിറ്റൽ പാനോപ്റ്റിക്കണി’ന്റെ നിരന്തര നിരീക്ഷണത്തിലാണ്. </p>
<p>സമീപകാല കേരളത്തെ ഏറ്റവും കൂടുതൽ ഉലച്ച കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ‘ആത്മഹത്യ’യും (ഉറപ്പില്ല) അതുമായി ബന്ധപ്പെട്ട പി.പി. ദിവ്യയുടെ വിവാദവും ഇതിന് കൃത്യമായ ഉദാഹരണമാണ്. ഇപ്പോൾ ആ സംഭവം വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. യാത്രയയപ്പ് ചടങ്ങിലേക്ക് പി.പി. ദിവ്യ കടന്നുവരുന്നതും ആരോപണം ഉന്നയിക്കുന്നതുമായ ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ വഴി ഫേസ്ബുക്കിലും വാട്സ്ആപ്പിലും തത്സമയം പ്രചരിച്ചു. നവീൻ ബാബുവിന്റെ മരണവാർത്ത പുറത്തുവന്നതോടെ ഈ ഡിജിറ്റൽ ദൃശ്യങ്ങൾ ഒരു ‘ഡിജിറ്റൽ കോടതിമുറി’യായി മാറി. ഇത് പൊതുസമൂഹം വിചാരണക്കെടുത്തു. </p>
<p>പി.പി. ദിവ്യക്ക് അനുകൂലമായ ഏതാനും പോസ്റ്റുകൾ വന്നെങ്കിലും അവയുടെ കമന്റുകളിൽ മുമ്പു സൂചിപ്പിച്ച ജനരോഷത്തിന്റെ പ്രതിഫലനം ശക്തമായിരുന്നു. പാർട്ടിക്കുള്ളിൽ എത്ര വലിയ സ്വാധീനമുള്ള നേതാവായിരുന്നിട്ടും പി.പി. ദിവ്യയെ സംരക്ഷിക്കാൻ നേതൃത്വം ശ്രമിച്ചില്ല. കാരണം, ഡിജിറ്റൽ പാനോപ്റ്റിക്കൺ സൃഷ്ടിച്ച ജനരോഷം അത്രമേൽ ശക്തമായിരുന്നു. ഒടുവിൽ പദവികൾ രാജിവെക്കാനും നിയമത്തിന് മുന്നിൽ കീഴടങ്ങാനും അവർ നിർബന്ധിതയായി. പരമ്പരാഗത രാഷ്ട്രീയ സ്വാധീനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന ഡിജിറ്റൽ നിരീക്ഷണത്തിന്റെ ശക്തിയാണിത്. കേസിന്റെ സാധ്യതകൾ ഇവിടെ ചർച്ചാവിഷയമല്ല (ഇത് കുറ്റാന്വേഷണ ലേഖനമല്ല). സമൂഹമാധ്യമത്തിന്റെ ഇടപെടൽശേഷിയാണ് പരിഗണിച്ചിരിക്കുന്നത്. </p>
<h3>അൽഗോരിതമിക് പോപുലിസം: പി.വി. അൻവർ എന്ന ‘ലൈവ് സ്ട്രീം’ വിപ്ലവകാരി</h3>
<p>അൽഗോരിതമിക് പോപുലിസം എന്നത് വലിയൊരു പാർട്ടി സംവിധാനത്തിന്റെയോ മാധ്യമ പിന്തുണയുടെയോ സഹായമില്ലാതെ, സോഷ്യൽ മീഡിയയിലൂടെ മാത്രം ജനകീയ വികാരം ഉണർത്തിവിട്ട് രാഷ്ട്രീയ അജണ്ടകൾ നിശ്ചയിക്കുന്ന രീതിയാണ്. 2024-2025 കാലഘട്ടത്തിൽ കേരളം കണ്ട ഏറ്റവും വലിയ അൽഗോരിതമിക് പോപുലിസ്റ്റ് പി.വി. അൻവർ ആയിരുന്നു. എടുത്തുപറയേണ്ട ഒന്നാണ് ലൈവ് സ്ട്രീമിങ്ങിലൂടെയുള്ള രാഷ്ട്രീയ വിചാരണ: ഭരണപക്ഷത്തെ എം.എൽ.എ ആയിരുന്നിട്ടും പൊലീസിലെ ഉന്നതർക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും അൻവർ വാർത്താസമ്മേളനങ്ങൾ നടത്തിയത് തന്റെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ലൈവ് ആയിട്ടായിരുന്നു. </p>
<p>സാധാരണയായി ഒരു രാഷ്ട്രീയ പാർട്ടിയിൽ ആഭ്യന്തര ചർച്ചകളിലൂടെ പരിഹരിക്കേണ്ട വിഷയങ്ങൾ അൻവർ ഡിജിറ്റൽ പൊതുചത്വരത്തിലേക്ക് വലിച്ചെറിഞ്ഞു. ഫേസ്ബുക്ക് അൽഗോരിതങ്ങൾ ഈ വിപ്ലവാത്മക പോസ്റ്റുകൾക്ക് വൻ റീച്ച് നൽകിയതോടെ, പാർട്ടിയുടെ ഔദ്യോഗിക വിലക്കുകളെ മറികടന്ന് ധാരാളം അണികൾ അൻവറിന് പിന്നിൽ അണിനിരന്നു. ഡിജിറ്റൽ മാധ്യമങ്ങൾക്ക് ഒരു വ്യക്തിയെ എത്ര പെട്ടെന്നാണ് പാർട്ടികളേക്കാൾ വലിയ പോപുലിസ്റ്റ് നേതാവാക്കി മാറ്റാൻ കഴിയുന്നത് എന്നതിന്റെ തെളിവായിരുന്നു ഇത്. എന്നാൽ, അതേ സോഷ്യൽ മീഡിയതന്നെ അദ്ദേഹത്തിന്റെ വൈരുധ്യങ്ങളെ കോർത്തിണക്കി ട്രോളുകളാക്കി വിനോദമൂല്യമുള്ള ‘കോമഡിതാര’മാക്കി മാറ്റുകയും ചെയ്തു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899427-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020kdSvyHmcj7Snw6nvO2qKGtgVv5NPRHsb1663513" data-watermark="false" style="width: 100%;" info-selector="#info_item_1786861665589">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786861665589"></div>
</div>
<h3>കൺഫർമേഷൻ ബയാസും ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് വിവാദവും</h3>
<p>മനുഷ്യർ തങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് അനുകൂലമായ വിവരങ്ങൾ മാത്രം സ്വീകരിക്കുകയും മറ്റുള്ളവയെ തള്ളിക്കളയുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് ‘കൺഫർമേഷൻ ബയാസ്’. സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ ആളുകൾക്ക് അവർക്കിഷ്ടമുള്ള ഉള്ളടക്കങ്ങൾ മാത്രം കാണിച്ചുകൊണ്ട് ഈ കൺഫർമേഷൻ ബയാസിനെ പരമാവധി ചൂഷണം ചെയ്യുന്നു. ഇതിന്റെ ഏറ്റവും അപകടകരമായ മുഖമാണ് 2024ലെ വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ കണ്ടത്. തെരഞ്ഞെടുപ്പിനു തൊട്ട് മുമ്പ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട ആ വ്യാജ സ്ക്രീൻഷോട്ട്, വടകരയിലെ വോട്ടർമാർക്കിടയിൽ കൃത്യമായ രാഷ്ട്രീയ-വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.</p>
<p> അത് വ്യാജമാണെന്ന് സൈബർ ക്രൈം പൊലീസ് കണ്ടെത്തുന്നതിന് മുമ്പുതന്നെ, അണികളുടെ കൺഫർമേഷൻ ബയാസ് കാരണം അത് ഏറെ പ്രചരിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ അണികളെ അന്ധമായ വിദ്വേഷത്തിലേക്ക് നയിക്കാൻ സമൂഹമാധ്യമങ്ങൾ എങ്ങനെയാണ് തുരങ്കം വെക്കുന്നത് എന്ന് വടകര തെളിയിച്ചു. നിർമിതബുദ്ധിയുടെ ഭാഗമായ ആവിഷ്കാരങ്ങൾ വിവേചിച്ചറിയുന്ന ഡിജിറ്റൽ സാക്ഷരത നമ്മുടെ സമൂഹത്തിന് ഇപ്പോഴും പൂർണമായി കൈവന്നിട്ടില്ല എന്നാണ് എ.ഐ വിഡിയോകൾക്കു താഴെ വരുന്ന ചില നിഷ്കളങ്ക കമന്റുകൾ സൂചിപ്പിക്കുന്നത്.</p>
<p> ഏതെങ്കിലുമൊരു ബജറ്റിനുശേഷമാണ് കൺഫർമേഷൻ ബയാസ് നമ്മുടെ രാഷ്ട്രീയത്തിൽ പൊടുന്നനെ വെളിപ്പെടുന്നത്. കേന്ദ്ര ബജറ്റിനുശേഷം കേരളത്തിലെ ഡിജിറ്റൽ ഇടങ്ങൾ വ്യക്തമായ രണ്ട് ഇക്കോ ചേംബറുകളായി തിരിഞ്ഞ് ഏറ്റുമുട്ടിയത് ഉദാഹരണമാണ്. കേന്ദ്ര അവഗണന ഒരു വശത്ത് പർവതീകരിക്കപ്പെടുമ്പോൾ മറുവശത്ത് അനുവദിച്ച തുകകളുടെ കണക്കുകൾ മാത്രം പെരുപ്പിച്ച് കാണിക്കും. </p>
<p>ഇവി​െടയും അൽഗോരിതം നിർണായകമാകുന്നു. ഫേസ്ബുക്കിലെയും ഇൻസ്റ്റയിലെയും അൽഗോരിതങ്ങൾ ഒരു തവണയെങ്കിലും ലൈക്ക് ചെയ്ത രാഷ്ട്രീയ അനുകൂല പോസ്റ്റുകൾ മാത്രം ആ വ്യക്തിയുടെ ഫീഡിലേക്ക് എത്തിച്ച് ഹൃദയസംവാദം നടത്തിക്കൊണ്ടിരിക്കും. ഇത് മനുഷ്യരിലെ കൺഫർമേഷൻ ബയാസിനെ അന്ധമായ രാഷ്ട്രീയ ആരാധനയോ അല്ലെങ്കിൽ രാഷ്ട്രീയ വിദ്വേഷമോ ആക്കി മാറ്റാൻ ഡിജിറ്റൽ ലെവിയാഥനെ കൂടുതൽ സഹായിക്കുന്നു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899425-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020dDlA8stsokV4ERqCQyYpOeL9pEwdwzTm1460548" data-watermark="false" style="width: 100%;" info-selector="#info_item_1786861462995">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786861462995"></div>
</div>
<p> </p>
<p> </p>
<h3>സിമുലാക്രം സിദ്ധാന്തവും തൃശൂരിലെ ബി.ജെ.പിയുടെ ഡിജിറ്റൽ ലബോറട്ടറിയും </h3>
<p>ജീൻ ബോദ്രിലാർദിന്റെ സിമുലാക്രം സിദ്ധാന്തം പറയുന്നത് യഥാർഥത്തിൽ ഇല്ലാത്ത ഒരു വസ്തുവിന്റെ പകർപ്പ് മാധ്യമങ്ങളിലൂടെ നിർമിക്കപ്പെടുകയും കാലക്രമേണ ആ പകർപ്പ് യഥാർഥവസ്തുവിനേക്കാൾ ആധികാരികമായി മാറുകയും ചെയ്യും എന്നാണ്. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങൾ ഇന്ന് കേവലമായ പരമ്പരാഗത പ്രചാരണങ്ങൾക്കപ്പുറം, അൽഗോരിതങ്ങളും ഡിജിറ്റൽ ബിംബങ്ങളും നിർമിച്ചെടുക്കുന്ന ഒരുതരം ‘തീവ്ര-ഹൈപ്പർ റിയാലിറ്റി’യിലാണ് നിലകൊള്ളുന്നത്. </p>
<p>ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയവും അതിന് പിന്നിൽ പ്രവർത്തിച്ച ഡിജിറ്റൽ ഇമേജ് മേക്കിങ് തന്ത്രങ്ങളും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വരുകയും അദ്ദേഹത്തിന്റെ യഥാർഥ വ്യക്തിത്വംപോലും വേണ്ട വിധത്തിൽ വെളിപ്പെടാതിരിക്കുകയും ചെയ്തു. എന്നാൽ, 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ താമര വിരിയിച്ച രണ്ടാമൂഴത്തിനു പിന്നിൽ പ്രവർത്തിച്ചത് ബി.ജെ.പിയുടെ കൃത്യമായ ഡിജിറ്റൽ ലബോറട്ടറി തന്ത്രങ്ങളും സോഷ്യൽ മീഡിയ നിർമിതിയുമായിരുന്നു. </p>
<p>മുമ്പ് എതിരാളികൾ പരിഹാസത്തോടെ പ്രചരിപ്പിച്ച ‘‘ഈ തൃശൂർ എനിക്ക് വേണം, തൃശൂർ ഞാൻ എടുക്കുവാ’’ എന്ന പ്രയോഗത്തിന്റെ നിരന്തരമായ ട്രോളുകളെയും വിഡിയോകളെയും പോലും, അൽഗോരിതങ്ങളുടെയും മൈക്രോ-ടാർഗെറ്റിങ്ങിന്റെയും സഹായത്തോടെ സോഷ്യൽ മീഡിയ സംഘങ്ങൾ തങ്ങൾക്ക് അനുകൂലമായ ഒരു ‘ബ്രാൻഡ് ബിംബമാക്കി’ (Simulacrum) പുനർനിർമിച്ചെടുത്തു. പരിഹാസങ്ങളെ ജനപ്രിയ ചിഹ്നങ്ങളാക്കി മാറ്റിയ ഈ ഇമേജ് ക്രിയേഷനിലൂടെ, വോട്ടർമാരുടെ മനസ്സിൽ സുരേഷ് ഗോപിയെന്ന വ്യക്തിയുടെ പ്രതിച്ഛായ ശക്തമായി പ്രതിഷ്ഠിക്കാൻ സോഷ്യൽ മീഡിയക്ക് സാധിച്ചു. </p>
<p>മുൻകാല പരാജയങ്ങൾക്കും ഭൗതികമായ രാഷ്ട്രീയ വസ്തുതകൾക്കും മേലെ, അൽഗോരിതങ്ങൾ വഴി നിർമിച്ചെടുത്ത ഇത്തരം ‘ഡിജിറ്റൽ മായക്കാഴ്ചകളും’ നരേറ്റിവുകളും എങ്ങനെയാണ് ഒരു ജനതയുടെ രാഷ്ട്രീയബോധത്തെയും വോട്ടിങ് രീതികളെയും മാറ്റിമറിക്കുന്നത് എന്നതിന്റെ തെളിവായി തൃശൂരിലെ ഈ വിജയം മാറുന്നു. മുഖ്യധാരാ മാധ്യമങ്ങൾ വികസനത്തെക്കുറിച്ചും രാഷ്ട്രീയ നയങ്ങളെക്കുറിച്ചും ചർച്ചചെയ്തപ്പോൾ, ഇൻസ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും ആയിരക്കണക്കിനു റീലുകൾ സുരേഷ് ഗോപിയെ ഒരു ജനനായകൻ എന്ന ‘സിമുലാക്രം’ ആയി മാറ്റിക്കഴിഞ്ഞിരുന്നു. വടക്കേ ഇന്ത്യയിൽ പള്ളി കത്തിക്കുന്ന വർഗീയ രാഷ്ട്രീയത്തിനു മുന്നിൽ മൗനവ്രതം പാലിക്കുന്ന പാർട്ടിയുടെ വക്താവാണെങ്കിലും കേരളത്തിലെ ക്രിസ്ത്യൻ പള്ളികളിൽ തൊഴുതു നിൽക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യഖണ്ഡങ്ങൾ അവിരാമമായി പ്രചരിച്ചുകൊണ്ടിരുന്നത് വെറുതെയായില്ല. </p>
<h3>മെമെറ്റിക് വാർഫെയർ: ട്രോൾ പേജുകൾ പാർട്ടികളുടെ നയരൂപവത്കരണം നടത്തുമ്പോൾ</h3>
<p>ആധുനിക മാധ്യമ വിശകലനത്തിൽ ‘മെമെറ്റിക് വാർഫെയർ’ (Memetic Warfare) എന്നാൽ ട്രോളുകളും മീമുകളും (Memes) ഉപയോഗിച്ച് എതിരാളികളുടെ രാഷ്ട്രീയ ആധികാരികത തകർക്കുന്ന യുദ്ധമുറയാണ്. 2024-2026 കാലഘട്ടത്തിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക വക്താക്കളേക്കാൾ സ്വാധീനം ചെലുത്തുന്നത് സ്വതന്ത്ര ട്രോൾ പേജുകളാണ്. പരിഹാസങ്ങൾ ഹിംസാത്മകമാകുന്നില്ല എന്നതാണ് ട്രോളുകളുടെ പ്രത്യേകത. </p>
<p>സംഘി, കൊങ്ങി, കമ്മി തുടങ്ങിയ സംബോധനകൾപോലും ഒരു പരിധിവരെ ഹാസ്യാത്മക പ്രതികരണമേ ഉണ്ടാക്കാറുള്ളൂ. എന്നാൽ, ട്രോളുകൾ പ്രത്യക്ഷായുധങ്ങൾ പോലെ നാശമുണ്ടാക്കുന്നില്ലെങ്കിലും അതൊരു നിശ്ശബ്ദ കൊലയാളിയുടെ ദൗത്യവും നിർവഹിക്കും. നമ്മുടെ പല നേതാക്കന്മാർക്കും എതിരെയുണ്ടായ നിരന്തരമായ ട്രോളുകൾ അവരുടെ രാഷ്ട്രീയ പ്രസ്താവനകളുടെ ഗൗരവത്തെ ഇല്ലാതാക്കാൻ സൈബർ ഇടങ്ങൾ ഉപയോഗിച്ച ആയുധമായിരുന്നു.</p>
<p> ഒരു നേതാവിനെ ജനങ്ങൾക്കിടയിൽ നിരന്തരം പരിഹാസ്യനാക്കുന്നതിലൂടെ അവരുടെ രാഷ്ട്രീയ നിലനിൽപ് തന്നെ അപകടത്തിലാക്കാൻ ട്രോളുകൾക്ക് കഴിയും. ഇന്ന് പല രാഷ്ട്രീയ നേതാക്കളും തങ്ങളുടെ പ്രസ്താവനകൾ ഇറക്കുന്നത് പാർട്ടിയുടെ പ്രത്യയശാസ്ത്രം നോക്കിയല്ല, മറിച്ച് ‘ട്രോളന്മാർക്ക് കൊത്താൻ കൊടുക്കരുത്’ എന്ന ജാഗ്രതയോടെയാണ്. ചെറിയൊരു വാക്പിഴപോലും ലക്ഷക്കണക്കിന് കമന്റുകൾ ഉണ്ടാക്കുന്ന ട്രോളാക്കി മാറ്റാം. ഇതൊരു വിനോദോപാധികൂടിയാണ് എന്നതാണ് മറ്റൊരു വശം. സിനിമയിൽ അഭിനയിക്കാതെതന്നെ കോമഡിതാരങ്ങളാകാൻ നേതാക്കൾക്കു കഴിയുന്നു എന്നതാണ് അതിന്റെ പ്രത്യേകത. </p>
<h3>ടി.ജി. മോഹൻദാസിന്റെ പ്രകോപന പ്രസ്താവനയും സൈബർ ഇടവും</h3>
<p>ജന്തർമന്തറിലെ വിദ്യാർഥിപ്രക്ഷോഭത്തെപ്പറ്റി ടി.ജി. മോഹൻദാസിന്റെ പ്രതികരണം അച്ചടിമാധ്യമ കാലത്തായിരുന്നുവെങ്കിൽ വായനക്കാരന്റെ കത്തിലോ മറ്റോ ഒതുങ്ങുമായിരുന്നു. എന്നാൽ, ഇന്ന് സൈബറിടത്തിൽ അത് നിമിഷനേരംകൊണ്ട് വൻ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായം പ്രസ്തുതസംഭവത്തോടുള്ള കേരളീയപ്രതികരണത്തിന്റെ വേറിട്ടൊരു ദിശയാണ് സൂചിപ്പിക്കുന്നത്. കേരളസമൂഹം ​െവച്ചുപുലർത്തുന്ന പൊതുനിലപാടിൽനിന്ന് അത് വ്യത്യസ്തമാകുന്നു എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതും സോഷ്യൽ മീഡിയ തന്നെയാണ്. </p>
<p>ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സമരത്തെക്കുറിച്ച് ‘‘നാലു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിച്ച് വെടിവെക്കണമായിരുന്നു. ആളുകൾ ചിതറിയോടും, കുറെപ്പേർ മരിക്കും, ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’’ എന്ന് അദ്ദേഹം നടത്തിയ പരാമർശം ശ്രദ്ധിക്കുക. സംവാദക്ഷമതയുള്ള മാധ്യമ പ്ലാറ്റ്ഫോമുകൾ ധാരാളമുള്ള ഇക്കാലത്ത് ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന അൽഗോരിതങ്ങൾ ഏറ്റെടുക്കുകയും പുതിയചർച്ചാവിഷയങ്ങൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. </p>
<p>മുഖ്യധാര നിഷേധിക്കുന്ന ഇത്തരം തീവ്ര ആഖ്യാനങ്ങൾക്ക് പൊതുമണ്ഡലത്തിൽ ശ്രദ്ധ ലഭിക്കാനും അതിലൂടെ സമകാലിക കേരള രാഷ്ട്രീയത്തിൽ പുതിയ സംഘർഷ നിർമിതിയും ധ്രുവീകരണവും രൂപപ്പെടാനും ഇത് ഇടയാക്കുന്നു. ജന്തർമന്തറിലെ സമരത്തിൽനിന്നു ‘രാജ്യസ്നേഹം’ ഉൽപാദിപ്പിക്കാൻ ശ്രമിച്ചവരുണ്ടെന്നും അവർ ആരെന്നും സമൂഹമാധ്യമങ്ങൾ വെളിപ്പെടുത്തിക്കഴിഞ്ഞു. സമരം ലക്ഷ്യം കണ്ടതോടെ അവർ ഇപ്പോൾ അതിർത്തിയിൽ ഒരു യുദ്ധം ആഗ്രഹിക്കുന്നുണ്ടാവണം. നഷ്ടപ്പെട്ട ഇമേജ് ‘രാജ്യസ്നേഹ’ പ്രകടനത്തിലൂടെ വീണ്ടെടുക്കാനും സൈബറിടംതന്നെ ശരണം! </p>
<p>കഴിഞ്ഞ രണ്ടു വർഷത്തെ കേരള രാഷ്ട്രീയത്തിന്റെ നേർച്ചിത്രങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ഒരു യാഥാർഥ്യമുണ്ട്: നമ്മൾ ജീവിക്കുന്നത് രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ നയിക്കുന്ന ഒരു ലോകത്തല്ല, മറിച്ച് അദൃശ്യമായ അൽഗോരിതങ്ങൾ നേതാക്കളെയും ജനങ്ങളെയും ഒരുപോലെ നയിക്കുന്ന ഒരു ‘ഡിജിറ്റൽ ലെവിയാഥന്റെ’ ഭരണത്തിൻ കീഴിലാണ്. ഹോബ്സ് വിഭാവന ചെയ്ത ലെവിയാഥൻ സെക്ര​േട്ടറിയറ്റിലോ നിയമസഭയിലോ അല്ല ഇക്കാലത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. സ്മാർട്ഫോൺ സ്ക്രീനിലെ അൽഗോരിതങ്ങളിൽ കുടികൊള്ളുന്ന സാങ്കേതിക ശക്തിയിലാണ്. എന്ത് കഴിക്കണം, എന്ത് ഉടുക്കണം, എങ്ങനെയുള്ള നിലപാട് സ്വീകരിക്കണം എന്നൊക്കെ മാർഗനിർദേശം കൊടുക്കുന്ന അദൃശ്യ അധികാരകേന്ദ്രംപോലെ നെറ്റ്‍വർക്ക് സാങ്കേതികത മാറിക്കഴിഞ്ഞിരിക്കുന്നു. </p>
<p>ഡിജിറ്റൽ ലെവിയാഥൻ ജനാധിപത്യത്തെ കൂടുതൽ ജനകീയമാക്കുന്നു എന്ന് തോന്നിപ്പിക്കുമെങ്കിലും വാസ്തവത്തിൽ അത് വോട്ടർമാരെയും നേതാക്കന്മാരെയും ഒരുപോലെ അൽഗോരിതങ്ങളുടെ തടവുകാരാക്കുകയാണ് ചെയ്യുന്നത്. വി.ഡി. സതീശന്റെ പൂക്കീ പ്രതിച്ഛായയും മുരളീധരന്റെ സൈബർ സമ്മർദഫലമായ മലക്കംമറിച്ചിലും എല്ലാം നവമാധ്യമശീലങ്ങളുടെ സൃഷ്ടികൂടിയാണ്. ഈ നേതാക്കളൊക്കെത്തന്നെ വ്യതിരിക്തമായ സവിശേഷതകളുള്ളവരാണ്. അതിന്റെ വിലയിരുത്തലല്ല ഇവിടെ പരാമർശിക്കുന്നത്. അൽഗോരിതങ്ങൾ രൂപപ്പെടുത്തുന്ന സവിശേഷമാധ്യമസംസ്കാരത്തിന്റെ പ്രതിഫലനങ്ങളെക്കുറിച്ചാണ് ചർച്ചചെയ്തത്. </p>
<h3>കേരളീയ പൊതുമണ്ഡലത്തിലെ ‘നിർമിത സത്യങ്ങൾ’</h3>
<p>കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങൾ ഇന്ന് കേവലമായ വ്യാജവാർത്തകൾക്കപ്പുറം, ഡീപ്‌ഫെയ്ക്കുകളും എ.ഐ വോയ്സ് ക്ലോണിങ്ങ​ും നിർമിച്ചെടുക്കുന്ന ഒരുതരം ‘തീവ്ര-ഹൈപ്പർ റിയാലിറ്റി’യിലാണ് നിലകൊള്ളുന്നത്. അടുത്തിടെ തെരഞ്ഞെടുപ്പ് ഗോദകളിലും രാഷ്ട്രീയ വിവാദങ്ങളിലും നാം കണ്ട പ്രമുഖ നേതാക്കളുടെ വ്യാജ ശബ്ദരേഖകളും അവർ പറയാത്ത കാര്യങ്ങൾ പറയുന്നതായി ചിത്രീകരിച്ച എ.ഐ വിഡിയോകളും ഇതിന്റെ പ്രത്യക്ഷ തെളിവുകളാണ്. </p>
<p>ഒരു ഓഡിയോയോ വിഡിയോയോ പുറത്തുവരുമ്പോൾ, അത് യഥാർഥമാണോ അതോ എ.ഐ നിർമിതമാണോ എന്ന് തെളിയിക്കപ്പെടും മുമ്പേ തന്നെ ജനങ്ങൾക്കിടയിൽ അത് രാഷ്ട്രീയമായ ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞിരിക്കും. ഇതിലും അപകടകരമായ മറ്റൊരു വശം, ഒരു നേതാവ് യഥാർഥത്തിൽ നടത്തുന്ന വിവാദ പ്രസ്താവനകൾപോലും ‘‘അത് എ.ഐ നിർമിത ഡീപ്‌ഫെയ്ക് ആണ്’’ എന്നുപറഞ്ഞ് വളരെ എളുപ്പത്തിൽ നിഷേധിക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് വഴിതുറന്നു കിട്ടുന്നു എന്നതാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899418-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240203upKrzBN1tjxr39fzm41ZR5ZTNaoU5mA0896513" data-watermark="false" style="width: 100%;" info-selector="#info_item_1786860899175">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786860899175"></div>
</div>
<p>ചുരുക്കത്തിൽ, ഡിജിറ്റൽ അറകളിൽ കഴിയുന്ന മലയാളിക്ക്, താൻ കാണുന്ന കട്ടിങ് പോസ്റ്ററുകളും റീലുകളും തന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന് അനുസരിച്ച് അൽഗോരിതങ്ങൾ വഴി തയാർചെയ്തെടുത്ത ‘നിർമിത സത്യങ്ങൾ’ മാത്രമാണെന്ന തിരിച്ചറിവ് നഷ്ടപ്പെടുകയും ഭൗതികമായ വസ്തുതകളേക്കാൾ ഈ ‘ഡിജിറ്റൽ മായക്കാഴ്ചകൾ’ കേരളീയന്റെ രാഷ്ട്രീയബോധത്തെയും വോട്ടിങ് രീതികളെയും തീരുമാനിക്കുന്ന തലത്തിലേക്ക് സമകാലിക കേരള രാഷ്ട്രീയം പരിണമിക്കുകയും ചെയ്യുന്നു. </p>
<p>സത്യാനന്തര കാലമാണല്ലോ ഇത്. ഡിജിറ്റൽ ഇടങ്ങളെ അവഗണിച്ചുകൊണ്ട് ആർക്കും മുന്നോട്ടു പോകാനാവില്ല. ഭാവിയിൽ ഫാഷിസ്റ്റ് ഭരണകൂടങ്ങൾ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയന്ന് നെറ്റ് വർക്ക് സംവിധാനങ്ങളെ മരവിപ്പിച്ചെന്നും വരാം. എങ്കിലും നമ്മുടേതുപോലുള്ള ഒരു സാക്ഷരസമൂഹത്തിൽ അത് അത്ര എളുപ്പമല്ല. ഇനിയും തെരഞ്ഞെടുപ്പുകൾ വരും അവിടെയൊക്കെ വോട്ട് രേഖപ്പെടുത്തുന്നത് നമ്മൾ മലയാളികൾതന്നെയാവും. എന്നാൽ, നമ്മുടെ വിരലുകളെ ചലിപ്പിക്കുന്നത് ആഗോള കോർപറേറ്റുകളുടെ അദൃശ്യ കോഡിങ്ങുകൾ ആയിരിക്കും. എങ്കിലും അവയെ പ്രതിരോധിക്കാനും കഴിയും. </p>
<p>പ്രത്യയശാസ്ത്രപരമായ സംവാദങ്ങൾ അതിനുള്ള ഒരു വഴിയാണ്. നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതോടൊപ്പംതന്നെ നിയന്ത്രണകേന്ദ്രമായി വർത്തിക്കേണ്ടത് സ്വന്തം തലച്ചോറായിരിക്കണം എന്ന ബോധ്യം ഡിജിറ്റൽ സാക്ഷരതയുടെ പ്രഥമ പാഠമായിരിക്കണം. അത്തരം ബോധ്യത്തോടെ ഈ ഡിജിറ്റൽ ലെവിയാഥന്റെ ചങ്ങലകളെ ഭേദിച്ചില്ലെങ്കിൽ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായ കേരളത്തിലെ പ്രബുദ്ധ രാഷ്ട്രീയം കേവലം സ്ക്രീനിലെ ലൈക്കുകളിലും ഷെയറുകളിലും അവസാനിക്കുന്ന വെർച്വൽ നാടകമായി മാറും.</p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/democracy-feels-free-but-algorithms-hold-chains-1546300</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/democracy-feels-free-but-algorithms-hold-chains-1546300</guid>
<category><![CDATA[Weekly,Archives,Articles,Premium,24 AUG 2026]]></category>
<dc:creator><![CDATA[ഡോ. ​സി​ബു മോ​ട​യി​ൽ]]></dc:creator>
<pubDate>Mon, 17 Aug 2026 03:00:56 GMT</pubDate>
</item>
<item>
<title><![CDATA[സർഗാത്മകത ഒഴുകിവരുമ്പോൾ മറ്റൊന്നിനെക്കുറിച്ച് 
ചിന്തിക്കാൻ കഴിയില്ല]]></title>
<description/>
<enclosure length="271296" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/16/2899382-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/16/2899382-untitled-1.gif'/><figcaption><p>ഫോട്ടോ: പി.ബി. ബിജു</p><span class='copyright'></span></figcaption></figure><blockquote>
 മലയാള സാഹിത്യത്തിൽ എന്നും ചന്ദ്രമതിക്ക് സ്വന്തമായൊരു ഇരിപ്പിടമുണ്ട്. വേറിട്ട കഥകളും കഥപറച്ചിലുമായി ഭാവുകത്വത്തെ അവർ പലരീതിയിൽ പുതുക്കിയിട്ടുണ്ട്. കഥകളെക്കുറിച്ചും കഥക്ക് പുറത്തെ ജീവിതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ച​ന്ദ്രമതി നിരൂപകകൂടിയായ ലേഖികയോട് സംസാരിക്കുന്നു. 
</blockquote>
<p>മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി, അധ്യാപിക, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നിരൂപക, വിവർത്തക എന്നീ നിലകളിലൊക്കെ ഏറെ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് ചന്ദ്രമതി. കൂടാതെ ഈ വർഷത്തെ പത്മരാജൻ സാഹിത്യ-ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നോവലായി തിരഞ്ഞെടുത്തത്‌ ചന്ദ്രമതി ടീച്ചറിന്റെ ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവലാണ്. ഈ അവസരത്തിൽ നോവലിനെപ്പറ്റിയും അതെഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ചും മറ്റു എഴുത്തുകൾ, നിലപാടുകൾ എന്നിവയെ സംബന്ധിച്ചുമെല്ലാം ടീച്ചർ തുറന്ന് സംസാരിക്കുന്നു. </p>
<h3>ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബം എന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. അവൾ എഴുത്തുകാരികൂടിയാണെങ്കിൽ അതിന്റെ സങ്കീർണത അൽപം വർധിക്കും എന്നിരിക്കെ ഒരു എഴുത്തുകാരിയോട് കുടുംബവും സമൂഹവും നടത്തിവരുന്ന സമീപനങ്ങളെക്കുറിച്ച് പറയാമോ? </h3>
<p>ഇത് ആപേക്ഷികമായ ഒരു ചോദ്യമാണ്. എഴുത്തുകാരിയിൽനിന്ന് എഴുത്തുകാരിയിലേക്ക് ഈ ചോദ്യത്തിന്റെ ഉത്തരവും വ്യത്യസ്തമായിരിക്കും. കുടുംബവും സമൂഹവും യാഥാസ്ഥിതികരാകാം, ലിബറൽ ആയ സമീപനങ്ങൾ ഉള്ളവരാകാം. ഇത് മാത്രമല്ല, മതത്തോടും രാഷ്ട്രീയത്തോടുമുള്ള അവരുടെ നിലപാടുകൾ ഒക്കെ എഴുത്തുകാരിയുടെ മേൽ സ്വാധീനമായി വരാം, നിയന്ത്രണങ്ങൾ സൃഷ്ടിക്കാം. അർപ്പണബോധവും അതിജീവനശേഷിയും എഴുത്തുകാരിക്ക് സ്വയം പ്രതിരോധ മാർഗങ്ങളായി വളർത്തിയെടുക്കേണ്ടിവരും. എങ്കിലേ അവളുടെ വളർച്ച മുന്നോട്ടുപോകൂ. </p>
<h3>യഥാർഥ ജീവിതാനുഭവങ്ങൾ എത്രമാത്രം കഥകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്? </h3>
<p>ജീവിതാനുഭവങ്ങൾ കഥകളില്‍ ഉൾപ്പെടുത്താൻ മനഃപൂർവം ശ്രമിക്കാറില്ല. അവ കടന്നുകയറാറുണ്ട്. അപ്പോൾ അവിടെ അവ്യക്തത സൃഷ്ടിക്കാനും മറച്ചുവെക്കാനും രചനയിൽ ബോധപൂർവം ശ്രമിക്കാറുണ്ട്. </p>
<h3>സ്ത്രീസുരക്ഷ, സ്ത്രീ ഉന്നതി എന്നിവ ഉറപ്പുവരുത്തുകയും നിയമത്തിൽ കർശനമായി കൊണ്ടുവരുകയും ചെയ്യുന്ന ഈ കാലത്ത് ഒരു എഴുത്തുകാരിയുടെ ഉത്തരവാദിത്തമായി കരുതുന്നത് എന്തൊക്കെയാണ്? </h3>
<p>എഴുതാൻ ഇരിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ അനായാസം എഴുതുക എന്നല്ലാതെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തി എഴുതുക എന്നത് പ്രയോഗികമല്ല. എന്നെ സംബന്ധിച്ച് കഥ ഒഴുകിവരുകയാണ്. സർഗാത്മകത ഒഴുകിവരുമ്പോൾ മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. മനസ്സിലെ ചിന്തകൾ, കഥയുടെ പ്രമേയം, കഥാപാത്രം അത് സ്ത്രീ കേന്ദ്രീകൃതമോ പുരുഷ കേന്ദ്രീകൃതമോ ആവട്ടെ അതിന്റെ ഘടനക്ക് തടസ്സം വരുത്തുന്ന ഒന്നും ചിന്തിക്കാതെ എഴുതുക എന്ന് മാത്രമേ കരുതാറുള്ളൂ. </p>
<p>സാമൂഹിക സുരക്ഷാ വിഷയങ്ങൾ അറിയാതെ കഥയിൽ സംഭവിക്കുന്നുണ്ടെങ്കിൽ അത് നല്ല കാര്യം. പക്ഷേ, അവിടെ എഴുത്തുകാരിയുടെ ഉത്തരവാദിത്തത്തെ കുറിച്ച് ചിന്തിക്കാറില്ല. പെണ്ണെഴുത്ത് എന്ന ഡിവിഷൻ വന്നപ്പോഴും ഞാൻ അങ്ങനെയൊരു റാഡിക്കൽ ഫെമിനിസ്റ്റ് അല്ലെന്നും അത്തരം സോദ്ദേശ്യകഥകൾ എന്റെ ലക്ഷ്യമല്ലെന്നും പറഞ്ഞിട്ടുണ്ട്. </p>
<h3>അർബുദത്തെ അതിജീവിച്ചത് ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന പേരിലുള്ള ആത്മകഥാംശമുള്ള പുസ്തകത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. ആ അതിജീവനത്തിൽ നടത്തിയ വെല്ലുവിളികളെ കുറിച്ച് ഒന്നുപറയാമോ? </h3>
<p>മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു സമയമായിരുന്നു അത്. അന്നത്തെ കാലവും ഇന്നത്തെ കാലവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഇന്ന് ചികിത്സയൊക്കെ ആധുനികവത്കരിക്കപ്പെട്ടു. പുതിയ പരീക്ഷണങ്ങൾ നടത്തുകയും, സൈഡ് എഫക്ട് കുറവായ മരുന്നുകൾ വരുകയും ചെയ്തു. അന്ന് അങ്ങനെയൊന്നും അല്ലായിരുന്നു. ഇന്നും അർബുദത്തെ അതിജീവിച്ച ഒരുപാട് ആളുകളുണ്ട്. എനിക്ക് അർബുദം വന്ന സമയം അതിനെ അതിജീവിക്കുക എന്നത് വ്യക്തിപരമായി വലിയ വെല്ലുവിളിയായിരുന്നു. </p>
<p>കാരണം, അപക്വമായ കുടുംബം, പഠിക്കുന്ന കുട്ടികൾ, പ്രായമായ അച്ഛനും അമ്മയും, ഏക മകളായതുകൊണ്ടുതന്നെ അവരെ കുറിച്ചുള്ള ചിന്ത എന്നെയേറെ അലട്ടി. നമ്മൾ ജീവിച്ചുവരണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ നമ്മൾ ജീവിച്ചുവരും. ഞാൻ ജീവിച്ചുവരണം എന്ന് ആഗ്രഹിക്കുന്ന ഒരാളല്ല ഒരുപാടുപേർ എന്നോടൊപ്പം ഉണ്ടായിരുന്നു. അതിൽ ഏറ്റവും ശക്തമായി എന്നെ താങ്ങിപ്പിടിച്ചത് എന്റെ ഭർത്താവാണ്; ബാലേട്ടൻ. ഓരോ നിമിഷവും കൂടെനിൽക്കുകയും ഉറക്കമിളച്ച് ശുശ്രൂഷിക്കുകയും ചെയ്തത് അദ്ദേഹമാണ്. പിന്നെ ഡോക്ടർ ഗംഗാധരൻ.</p>
<p> അദ്ദേഹത്തിന്റെ പോസിറ്റിവിറ്റി, അദ്ദേഹത്തിന്റെ നിർബന്ധമാണ് അർബുദത്തെ കുറിച്ച് ഞാൻ എഴുതുക എന്നുള്ളത്. ഒരുപാട് രോഗികൾക്ക് പ്രചോദനമാകുമെന്ന ആ നിർദേശപ്രകാരമാണ് അതേ കുറിച്ച് എഴുതാൻ ഇടയായത്. മരുന്നിന്റെ പാർശ്വഫലം മറ്റൊരു വെല്ലുവിളിയായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഇനിയുള്ള ജീവിതമെങ്ങനെ ആയിത്തീരുമെന്നതായിരുന്നു വലിയ ആശങ്ക. പാർശ്വഫലങ്ങളെ കുറിച്ച് ഗൂഗിൾ ചെയ്യുമ്പോൾ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് കണ്ടെത്തുക. സൗന്ദര്യപ്രശ്നം, ആന്തരിക അവയവങ്ങൾക്കുണ്ടാകുന്ന പ്രശ്നം, മറ്റു അവയവങ്ങളിലേക്ക് ഉണ്ടാകുന്ന പടർച്ച, ശരീരം ദുർബലമാവുക എന്നിവയെയെല്ലാം ഞാൻ ഭയപ്പെട്ടിരുന്നു. </p>
<p>മനസ്സിന്റെ ശക്തികൊണ്ടാണ് അതിനെ നേരിട്ടത്. മനസ്സിനെ കരുത്താക്കി തീർക്കുക എന്നത് വലിയ വെല്ലുവിളിതന്നെയാണ്. ജോർജ് ഓണക്കൂർ സാർ കാണാൻ വന്നപ്പോൾ നല്ല ഭംഗിയുള്ള ഒരു ഡയറി സമ്മാനിച്ചു. എന്നിട്ട് അനുഭവങ്ങൾ ഇതിൽ എഴുതിവെക്കാൻ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഡയറി എഴുതിയതും പിന്നീട് അത് ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യായി വികസിപ്പിച്ചതും. പിന്നെ നല്ല സാഹിത്യ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ധാരാളം വായിക്കുന്ന അഷിതയെപ്പോലുള്ള ആത്മീയ സുഹൃത്തുക്കളുണ്ടായിരുന്നു. </p>
<p>അഷിതയും അർബുദത്തിന് കീഴടങ്ങിയ കുട്ടിയാണ്. ആ സമയത്ത് അവളുടെ കത്തുകൾ മുടങ്ങാതെ വരുമായിരുന്നു. അവളുടെ ഫോൺ കോളുകൾക്ക്, നല്ല ആത്മശക്തി പകർന്നുതരാൻ കഴിഞ്ഞു. കുടുംബത്തിന്റെ സപ്പോർട്ട്, ഡോക്ടറുടെ സപ്പോർട്ട്, ഭർത്താവ്, എന്റെ നല്ല സുഹൃത്തുക്കൾ അങ്ങനെ എന്റെ കൂടെ നിന്ന എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ അവരൊക്കെ കൂടെനിന്നു എന്നുള്ളതുകൊണ്ടാണ് ആ വെല്ലുവിളികളെയെല്ലാം ഞാൻ നേരിട്ടത്. </p>
<h3>പുതിയ കാലഘട്ടത്തിൽ സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയം ഫലപ്രദമാണ് എന്ന് തോന്നുന്നുണ്ടോ? അല്ലെങ്കിൽ കുടുംബവും സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ സ്ത്രീകൾക്ക് എത്രമാത്രം സാധ്യമാണ്? </h3>
<p>അത് വ്യക്തിഗതമായ ഒരു വിഷയമാണ്. ജനറലായി ഉത്തരം പറയാൻ കഴിയില്ല. ഓരോ സ്ത്രീയും ഓരോ പ്രശ്നങ്ങളെയാണ് നേരിടുന്നത്. നമുക്ക് കിട്ടുന്ന കുടുംബജീവിതം എങ്ങനെയായിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഉത്തരം. പരിപൂർണ സ്വാതന്ത്ര്യം എന്നാൽ സ്വാതന്ത്ര്യം ഇല്ലായ്മതന്നെയാണ്. കാരണം പരിപൂർണ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാൽ പിന്നെ നമുക്ക് ഒന്നും ചെയ്യാനില്ല. ഓരോരുത്തർക്കും അവരവരുടെ സ്പേസ് ഉണ്ടാവണം. ദാമ്പത്യജീവിതത്തിൽ ഭർത്താവിന് ഭർത്താവിന്റെ സ്പേസ്, ഭാര്യക്ക് ഭാര്യയുടെ സ്പേസ്, രണ്ടുപേർക്കും കൂടി ഒരു കോമൺ സ്പേസ്. കുഞ്ഞുണ്ണി മാഷ് പറഞ്ഞില്ലേ... </p>
<p>‘‘എനിക്കുണ്ടൊരു ലോകം </p>
<p>നിനക്കുണ്ടൊരു ലോകം </p>
<p>നമുക്കില്ലൊരു ലോകം.’’ </p>
<p>അതിന് നേരെ ഓപ്പോസിറ്റാണ്. </p>
<p>‘‘എനിക്കുണ്ടൊരു ലോകം </p>
<p>നിനക്കുണ്ടൊരു ലോകം </p>
<p>നമുക്കുണ്ടൊരു ലോകം.’’ </p>
<p>എന്റെ ജീവിതം അങ്ങനെയായിരുന്നു. ഓരോരുത്തർക്കും ഓരോ സ്പേസ് കിട്ടുകയാണെങ്കിൽ സ്വാതന്ത്ര്യത്തിന്റെ പ്രശ്നം വരികയില്ല. അതായത് സ്വാതന്ത്ര്യം എന്നത് വ്യക്തിഗതമാണ്. ഓരോരുത്തരെയും ആശ്രയിച്ചിരിക്കുന്നു. പ്രശ്നബാധിത കുടുംബത്തിൽ കഴിയുമ്പോഴാണ് വിവാഹമോചനത്തെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന ആശയം തന്നെ അങ്ങനെ വരുന്നതാണെന്ന് തോന്നുന്നു. പരിപൂർണസ്വാതന്ത്ര്യത്തിനല്ല മറിച്ച് വ്യക്തിത്വത്തെ ബഹുമാനിക്കുന്ന പങ്കാളി, മക്കൾ അങ്ങനെയുള്ള ഒരു കുടുംബമാണെങ്കിൽ മറ്റു പ്രശ്നങ്ങളൊന്നും കുടുംബത്തിനകത്തേക്ക് കടന്നുവരില്ല.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899387-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020y7RcRK8fF1QuX03i9JEK3Tdpx8Yo4pmR5987658" data-watermark="false" style="width: 100%;" info-selector="#info_item_1786855989672">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786855989672"></div>
</div>
<p> </p>
<h3>‘മാതൃഭൂമി’ ഓണപ്പതിപ്പിൽ ‘മലയാളത്തെ പുൽകിയ അമ്മമാർ’ എന്ന ഓണക്കുറിപ്പിൽ ടീച്ചറുടെ അമ്മയെക്കുറിച്ച് ഒരു ഓർമക്കുറിപ്പ് എഴുതുകയുണ്ടായല്ലോ. അമ്മയെ കുറിച്ചുള്ള വളരെ മനോഹരമായ ഓർമകളായിരുന്നു ആ ലേഖനത്തിൽ. തുടക്കത്തിൽ അമ്മയോട് കുറച്ച് എതിർപ്പ് പ്രകടിപ്പിക്കുകയും പിന്നീട് ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളും കഴിയുമ്പോൾ അമ്മയെ കൂടുതൽ മനസ്സിലാക്കുകയും ചെയ്യുന്ന ടീച്ചറെ ആ ലേഖനത്തിൽ കാണാം. ഈ ഒരു ഘട്ടത്തിൽ എത്തുമ്പോൾ അമ്മയെ എത്രമാത്രം മനസ്സിലാക്കുന്നു? </h3>
<p>ബാല്യകാലത്ത് എനിക്ക് അമ്മയോട് അത്ര അടുപ്പമൊന്നും ഇല്ലായിരുന്നു. അമ്മക്ക് ഇടക്കിടെ ഉണ്ടായിരുന്ന അസുഖം കാരണം എന്നെ അമ്മയിൽനിന്ന് അകറ്റിനിർത്തി. എന്റെ അമ്മായിയാണ് അന്ന് എന്നെ നോക്കിയത്. മറ്റു സഹോദരങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ അച്ഛനുമായിട്ടായിരുന്നു ഞാൻ അധികം കൂട്ടായത്. അമ്മ എപ്പോഴും മറ്റൊരു ലോകത്ത് വ്യാപരിക്കുകയും ചെയ്തു. അമ്മയിൽ നിന്നും മാറ്റിനിർത്തപ്പെട്ടതുകൊണ്ട് കുട്ടിക്കാലത്ത് അമ്മയുമായി ഉണ്ടാകേണ്ടിയിരുന്ന ഒരു ഗ്രൗണ്ട് റൂട്ട് ഇല്ലാതെപോയി. അച്ഛനും അമ്മയും ഒരുപാട് പ്രായവ്യത്യാസവും ഉണ്ടായിരുന്നു. അവർ തമ്മിലുള്ള ആശയവിനിമത്തിലെ വ്യത്യാസങ്ങളും ചെറിയ സ്വരചേർച്ച ഇല്ലായ്മക്ക് കാരണമായി. മാത്രമല്ല, അച്ഛന്റെ രീതികളൊന്നും ആയിരുന്നില്ല അമ്മക്ക്. </p>
<p>അമ്മ അച്ഛനേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് അമ്മയുടെ കുടുംബക്കാരെ ആയിരുന്നു. അമ്മയുടെ സഹോദരന്മാരോടായിരുന്നു അമ്മക്ക് ഏറ്റവും അടുപ്പമുള്ളത്. അച്ഛൻ ധാരാളം ക്ലാസിക് പുസ്തകങ്ങൾ വായിക്കുന്ന ഒരാളായിരുന്നു. എന്നാൽ, അമ്മ അന്നത്തെ പൈങ്കിളി വാരികളൊക്കെയായിരുന്നു വായിച്ചത്. അമ്മയുടെ ഇടുങ്ങിയ ലോകവീക്ഷണം കേൾക്കുമ്പോഴൊക്കെ ഞാൻ അതിനെ എതിർത്തു. വാദിച്ചു ജയിക്കാൻ ശ്രമിച്ചു അതെല്ലാം തർക്കുത്തരങ്ങളായി മാറുകയും അടി കിട്ടുകയും ചെയ്തു. അങ്ങനെയൊക്കെ എനിക്ക് അമ്മയോട് വെറുപ്പ് വന്നു. എന്റെ കല്യാണം കഴിഞ്ഞും അത് തുടർന്നു. </p>
<p>പക്ഷേ ഞാനൊരു അമ്മയായപ്പോഴാണ് എനിക്ക് മനസ്സിലായത് എല്ലാ അമ്മമാരും ഒരു അളവ് വരെ ഇങ്ങനെയാണെന്ന്. അവർക്ക് കുട്ടികളോടുള്ള വെറുപ്പ് കൊണ്ടല്ല മറിച്ച് കുട്ടികളെ നേർവഴിക്ക് നയിക്കാനുള്ള ഒരു ശ്രമമാണത്. എന്റെ മക്കളോട് അങ്ങനെ പെരുമാറേണ്ടി വന്നപ്പോഴാണ് എനിക്കത് മനസ്സിലായത്. ക്രമേണ ഞാൻ അമ്മയുമായി അടുക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ അടുത്തത് എന്റെ അസുഖകാലത്താണ്. കൂടെനിന്ന് ശുശ്രൂഷിച്ചത്, ഭക്ഷണം കഴിക്കാൻ സാധിക്കാത്ത സമയത്ത് കൊച്ചുകുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതുപോലെ പിറകെ വന്ന് ആഹാരം നൽകിയത് എല്ലാം അമ്മയാണ്. ആ ലേഖനത്തിൽ പറഞ്ഞതുപോലെ ഞങ്ങൾ ബന്ധിതരാണ്. </p>
<p>തോണി വരുന്നതും കാത്ത്, (മരണം വരുന്നതും) ഞങ്ങൾ ഇരിക്കുന്നു. തൊണ്ണൂറിന്റെ പടവുകൾ പിന്നിട്ട അമ്മയും എഴുപതിന്റെ പടവുകൾ പിന്നിട്ട ഞാനും വൃദ്ധസദനത്തിൽ എന്നോണം. ആരാദ്യം പോകും അറിയില്ലല്ലോ... ബന്ധം-ബന്ധനം എന്ന് പറയുന്നതുപോലെ പരസ്പരം കെട്ടിയിട്ടിരിക്കുന്ന ആ ചരട്, അത് ബന്ധം മാത്രമല്ല, ബന്ധനം കൂടിയാണ്. അതിൽനിന്ന് മോചിപ്പിക്കപ്പെടുമ്പോൾ നമ്മൾ നേരത്തേ പറഞ്ഞ സ്വാതന്ത്ര്യത്തിലേക്ക് എത്തുന്നു. അമ്മക്ക് വർധക്യത്തിന്റെ അവശതകൾ നന്നായിട്ടുണ്ട്. </p>
<p>പക്ഷേ, ഞാൻ ദൈവത്തോട് നന്ദിപറയുന്നു. എനിക്ക് അമ്മയുടെ കൂടെനിൽക്കാനും ശ്രുശൂഷിക്കാനും കഴിയുന്നുണ്ട്. അങ്ങനെയൊക്കെയുള്ള ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. ഞാൻ കഥകൾ എഴുതിത്തുടങ്ങിയപ്പോഴും ലേഖനത്തിനും പ്രസംഗത്തിലുമൊക്കെ സമ്മാനം കിട്ടുമ്പോഴും പത്രത്തിൽ പടവും വാർത്തയും വരുമ്പോഴും അഭിമാനത്തോടെ എല്ലാവരോടും പറഞ്ഞുനടക്കുന്ന അമ്മയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. ഗ്രാമത്തിലെ ഔപചാരിക വിദ്യാഭ്യാസവും ലോകപരിചയ കുറവും ഇടുങ്ങിയ വീക്ഷണവുംകൊണ്ടാവും കുറെ പ്രശ്നങ്ങൾ അന്നൊക്കെ ഉണ്ടായത്. </p>
<h3>സമകാലിക സാഹിത്യത്തിൽ സ്ത്രീകളുടെ പ്രതിനിധാനം ഒരു തൃപ്തികരമായ നിലയിലാണോ ഇപ്പോൾ നടക്കുന്നത്? </h3>
<p>നമ്മൾ എഴുതുന്നത് പ്രസിദ്ധീകരിക്കുന്നു. വായനക്കാർ വായിക്കുന്നു, അല്ലെങ്കിൽ തട്ടിക്കളയുന്നു. സോഷ്യൽ മീഡിയ വന്നതുകൊണ്ട് ആർക്കും എന്തും എഴുതാം. പ്രസിദ്ധീകരിക്കാം, ആളുകൾ ഉടനടി വായിക്കുന്നു, അതുകൊണ്ട് അവർ ശക്തരായി മുന്നോട്ടുവരുന്നു. അതുപോലെ പുരുഷ എഴുത്തുകാരും മുന്നോട്ടു വരുന്നുണ്ട്. സ്ത്രീക്ക് എഴുത്തിൽ പ്രാതിനിധ്യം വേണം, അല്ലെങ്കിൽ സംവരണം വേണമെന്ന അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല. എഴുതുക, എഴുത്തിന്റെ മെറിറ്റിൽ പിടിച്ചുനിൽക്കുക. അത്രയേയുള്ളൂ... പണ്ട് കെ. സരസ്വതി അമ്മ, കടത്തനാട്ട് മാധവി അമ്മ, ലളിതാംബിക അന്തർജനം, മാധവിക്കുട്ടി അങ്ങനെ ഐഡന്റിറ്റി കൈയിലുള്ള വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ... ഇപ്പോൾ അങ്ങനെയല്ല എത്രമാത്രം സ്ത്രീകൾ... അവർ എഴുതുന്നു. </p>
<p>അവാർഡ് വാങ്ങിക്കുന്നു. പ്രസ്താവനകൾ ഇറക്കുന്നു. ഒക്കെ നല്ലകാര്യം തന്നെ. പക്ഷേ, എത്രകണ്ട് നിലനിൽക്കും എന്നതാണ് കാര്യം. ഒരു സൈഡിൽകൂടി ഒഴുകിപ്പോകുന്നതു പോലെയാവാതെ കാലത്തിന്റെ ഒഴുക്കിൽ പിടിച്ചുനിൽക്കുന്ന രീതിയിലുള്ള എഴുത്താണ് വേണ്ടത്. സമകാലിക നോവലുകളും കഥകളുമൊക്കെ ഞാൻ വായിക്കാറുണ്ട്. പക്ഷേ, പല നോവലുകളും കഥകളുമൊക്കെ വായന മുഴുമിപ്പിക്കാതെ നമ്മളെ മടുപ്പിക്കും. പിന്നെ വായിക്കാൻ തോന്നില്ല. അതവരുടെ കുഴപ്പമാ​െണന്നല്ല. ക്വാണ്ടിറ്റിയിൽ പെരുകുന്നുണ്ട് പക്ഷേ ക്വാളിറ്റി കുറവാണ്. </p>
<h3> ‘ഒരുപിടി പെൺകുട്ടികൾ’ വിലക്കുകളിൽ എഴുത്തു നിർത്തി വീണ്ടും പുനർജനിച്ച് വിവാദങ്ങൾക്ക് പാത്രമായ ഒരു രചനയാണ്. എഴുത്തിന്റെ ഒരു നിറശോഭയിൽ നിൽക്കുമ്പോൾ ആ ഒരു കാലഘട്ടത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? സാഹിത്യ മോഷണം ഇന്നത്തെ കാലത്തും നടക്കുന്നു എന്ന് ടീച്ചർ കരുതുന്നുണ്ടോ? </h3>
<p>സാഹിത്യമോഷണം ഇന്നുമുണ്ട്. ഇത് എല്ലാ കാലത്തുമുണ്ട്. കാരണം ഒരുപാട് പേർ അത് തുറന്നുപറയുന്നുണ്ടല്ലോ... കൊട്ടിഗ്ഘോഷിക്കപ്പെട്ട പല നോവലുകൾക്കും സിനിമകൾക്കും എതിരെ കേസ് ഫയൽ ചെയ്യപ്പെടുന്നു. ‘ഒരുപിടി പെൺകുട്ടികൾ’ അന്നത്തെ കാമ്പസിന്റെ ഒരു ചിത്രീകരണംകൂടിയായിരുന്നു. ലഹരി കഥാപ്രമേയമാകുന്ന കുറെ കഥകളും നോവലുകളുമൊക്കെ മലയാള സാഹിത്യത്തിൽ അന്നുണ്ടായിരുന്നു. അതിനെ അനുകരിക്കുന്ന ഒരുപാട് കുട്ടികൾ കാമ്പസിലും ഉണ്ടായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന ആ ഒരു ലൈഫിനെ ചിത്രീകരിക്കാനാണ് ഞാൻ ശ്രമിച്ചത്. </p>
<p>പല സ്ഥലത്തുനിന്നും വിമർശനം വന്നപ്പോൾ പതിഞ്ഞിരുന്ന് എഴുതി ഒളിപ്പിച്ചുവെച്ച നോവലായിരുന്നു അത്. കല്യാണമൊക്കെ കഴിഞ്ഞതിനുശേഷം ആരും അറിയാതെ പ്രസിദ്ധീകരിക്കാനായി കലാകൗമുദിയിലേക്ക് അയച്ചുകൊടുത്തു. എങ്ങനെയാ​െണന്നറിയില്ല അതിനെക്കുറിച്ച് ചിന്തിക്കാനും എനിക്ക് താൽപര്യമില്ല... കലാകൗമുദിയുടെ തന്നെ ‘ട്രയൽ’ എന്ന പൾപ്പ് പബ്ലിക്കേഷനിലേക്ക് ഈ നോവൽ മാറ്റപ്പെട്ടു. എം.പി. നാരായണപിള്ള അത് പബ്ലിഷ് ചെയ്തു. അതിനെ സാഹിത്യ മോഷണം എന്ന് വിളിക്കാമോ എന്നെനിക്കറിയില്ല. അത് അച്ചടിച്ചു വന്നശേഷം ഞാൻ കണ്ടു... ‘ദുരന്തത്തിന്റെ ഗാഥ’ എന്ന് ഞാൻ പേരിട്ട നോവൽ ‘കിനാവുകളുടെ തീരത്ത്’ എന്ന പൈങ്കിളി പേരിൽ മാറ്റിയിരിക്കുന്നു. കുമാരി ചന്ദ്രിക എന്നാണ് എന്റെ പേര്. ബി ഇനിഷ്യലും. </p>
<p>അങ്ങനെ ബി.കെ. ചന്ദ്ര എന്നാണ് എഴുത്തുകാരിയുടെ പേരായി നോവലിൽ കൊടുത്തിരുന്നത്. അതുമാറ്റി ബി.കെ. സരോജിനി ദേവിയായി. സംഭവങ്ങൾ അന്വേഷിച്ചപ്പോൾ തെളിവ് ചോദിച്ചു. തെളിവില്ല... എം.പി. നാരായണപിള്ളയുടെ ഇടപെടലാണെന്ന് പിന്നീടറിഞ്ഞു. ജനപ്രിയമാക്കാൻ വേണ്ടി പല ഹോട്ട് പാരഗ്രാഫുകളും ചേർത്താണ് ‘കിനാവുകളുടെ തീരത്ത്’ എന്നാക്കി മാറ്റിയത്. വലിയ വിഷമം തോന്നി ആ സമയത്ത്. ആ നോവൽ വർഷങ്ങൾക്ക് ശേഷം ‘ഒരു പിടി പെൺകുട്ടികൾ’ എന്ന പേരിൽ പുനഃപ്രസിദ്ധീകരിക്കാൻ തയാറാവുകയായിരുന്നു. പുരുഷ മേധാവിത്വങ്ങൾ അന്നുമുണ്ട്. അന്നത് പറയുമ്പോൾ ആരും അംഗീകരിക്കാൻ തയാറായില്ല. ഇതിനെയൊക്കെ ഫൈറ്റ് ചെയ്ത് നിൽക്കുകയേ പറ്റൂ. </p>
<p>‘‘ഒരു കണ്ണു നീർത്തുള്ളി </p>
<p>നനവായിയുലയുന്നെ- </p>
<p>ന്നിമകളിലിന്നും ഞാൻ </p>
<p>നിന്നെയോർക്കെ...’’ </p>
<p>‘‘ഒരു കുടക്കീഴിൽ </p>
<p>നാം ഒന്നായി നടന്നതും </p>
<p>ശൂന്യമാം പാതയിൽ </p>
<p>പേമാരി പെയ്തതും </p>
<p>നിന്റെ കയ്യൊന്നിടം </p>
<p>തോളിൽ പതിഞ്ഞതും </p>
<p>ആ വിരൽത്തുമ്പിലെൻ </p>
<p>ദേഹമുണർന്നതും.’’</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899388-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020p43lP4C4q16Lrt2GFOi2JRzINrJfrudY6121329" data-watermark="false" style="width: 100%;" info-selector="#info_item_1786856123244">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786856123244"></div>
</div>
<h3>‘കവിതയുടെ കഥ’ എന്ന കഥയിലുള്ള വരികളാണിത്. ടീച്ചറുടെ കഥകളിലൊക്കെ തന്നെ കവിതയുടെ ഒരു അംശം കാണാനുണ്ട്. അങ്ങനെ നോക്കുമ്പോൾ കവിതയിൽനിന്ന് കഥയിലേക്കുള്ള ദൂരം എത്രയാണ്? </h3>
<p>ആദ്യം എഴുതിത്തുടങ്ങിയതൊക്കെ കവിതകളാണ്. കൊച്ചുകൊച്ചു കവിതകൾ ഡയറിയിൽ എന്റെ വേദനയും സങ്കടങ്ങളുമൊക്കെയായി എഴുതിയിടുമായിരുന്നു. കഥയൊക്കെ പിന്നെയാണ് വന്നത്. പിന്നെ നിരൂപണവും എഴുതി. പതിനെട്ടു വർഷത്തെ ഒരു വിടവ് എന്റെ സാഹിത്യജീവിതത്തിൽ സംഭവിച്ചല്ലോ. ആ സമയത്ത് ഡയറിയിൽ ഒരുപാട് നല്ല കവിതകൾ എഴുതിയിട്ടുണ്ട്. കൂടുതൽ വൈയക്തികമായ വ്യഥകളും പ്രശ്നങ്ങളും ആയിരുന്നു ആ കവിതയിലൊക്കെ. അതുകൊണ്ട് അതൊന്നും പ്രസിദ്ധീകരിച്ചില്ല. കവിതകളെനിക്ക് സ്വാഭാവികമായി വരുന്നതാണ്. ഒരു കഥ എഴുതാൻ ഇരിക്കുമ്പോൾ യോജിച്ച സന്ദർഭം നോക്കി പെ​െട്ടന്ന് നാലുവരി മനസ്സിലേക്ക് കടന്നു വരും. </p>
<p>‘‘ഗഗനചാരീ പറഞ്ഞതെന്തിനു </p>
<p>പറയരുതാത്ത കഥകൾ നീ...’’ </p>
<p>‘റെയിൻഡിയർ’ എന്ന കഥ തുടങ്ങുന്നത് അങ്ങനെയാണ്. </p>
<p>‘‘ഒരു കണ്ണുനീർത്തുള്ളി നനവായിയുലയുന്നെ- </p>
<p>ന്നിമകളിലിന്നും ഞാൻ നിന്നെയോർക്കേ...’’ </p>
<p>എന്ന വരികൾ ‘കവിതയുടെ കഥ’ എന്ന കഥയിലാണ്. സർഗാത്മകത ഒളിച്ചുവെക്കാൻ പറ്റില്ല. പല സ്ത്രീകൾക്കും അത് വിലക്കപ്പെടും. അതുകൊണ്ടാണ് പല സ്ത്രീകളും മരിക്കുമ്പോഴെല്ലാം അവരുടെ പുസ്തകത്തിനിടയിൽനിന്നോ തലയിണക്കടിയിൽനിന്നോ കഥയോ കവിതയോ കണ്ടുകിട്ടുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്റെ എഴുത്തുകളൊന്നും പുറത്ത് കാണിക്കാൻ ധൈര്യമില്ലാത്ത സ്ത്രീകളെ കുറിച്ച് ഒരുപാട് അറിയാം. എനിക്ക് അങ്ങനെയൊരു അനുഭവം ഇല്ല. പിന്നെ മഴ എന്റെ ദൗർബല്യമായിരുന്നു. ആദ്യ മഴയുടെ മണം എന്നിൽ സർഗാത്മകതയുടെ അനുരണങ്ങൾ വിടർത്തുമായിരുന്നു. അങ്ങനെയെല്ലാം ചേർന്നാണ് കവിതകൾ രൂപപ്പെടുന്നതും തുടർന്ന് കഥയാകുന്നതും. </p>
<h3>സമൂഹമാധ്യമങ്ങളുടെ കാലമാണല്ലോ, ഈ പുതിയ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ സ്ത്രീകളുടെ ഇടപെടലിനെ ശക്തമാക്കുകയാണോ? അതോ കൂടുതൽ സമ്മർദങ്ങൾ ചെലുത്തുകയാണോ? </h3>
<p>സോഷ്യൽ മീഡിയ എല്ലാവിധ ഇടപെടലുകൾക്കുമുള്ള ഒരു പ്ലാറ്റ്ഫോമാണ്. എല്ലാത്തിനും കേറി പ്രതികരിക്കണോ എന്നുള്ളത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അവിടെ ഒരേസമയം ആൾക്കാർ ശക്തരാവുകയും സമ്മർദങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. കാരണം അവർക്ക് സ്വന്തമായി ഇടപഴകാനുള്ള പ്ലാറ്റ്ഫോം. അതേസമയം, ബാഹ്യശക്തികളുടെ ഇടപെടൽമൂലം അവരെ കൂടുതൽ സമ്മർദത്തിലാക്കുകയും ചെയ്യുന്നു. പോസ്റ്റ് തിരുത്താനും പിൻവലിക്കാനുമൊക്കെ നിർബന്ധിതരാകുന്നു. അതുകൊണ്ട് രണ്ടു രീതിയും ഒരുപോലെതന്നെ നടക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. </p>
<h3>സ്ത്രീയുടെ പ്രശ്നങ്ങളെക്കുറിച്ചുമാത്രം ആവിഷ്കരിക്കാതെ സമൂഹം പൊതുവായി നേരിടുന്ന വിഷയങ്ങളെ ടീച്ചർ കഥക്ക് പ്രമേയമാക്കാറുണ്ട്. ഉദാഹരണം, സ്ത്രീധനംപോലുള്ള വിഷയങ്ങൾ (വധു, മംഗല്യഭാഗ്യം, സ്ത്രീ ഭാഗ്യം) ഇന്നത്തെ കാലത്തും സ്ത്രീധനം ചർച്ചാവിഷയമാവുകയും സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്താണ് ടീച്ചർക്ക് സമൂഹത്തോട് പറയാനുള്ളത്? </h3>
<p>ഇതൊക്കെ പറയാനേ പറ്റൂ... നിയമം എല്ലായിടത്തുമുണ്ട്. കേസ് വരും നടക്കും പിന്നെ അതങ്ങ് മറക്കും. ‘വധു’ എന്ന കഥയിൽ ആഭരണമണിഞ്ഞ് നടക്കാൻ വയ്യാത്ത വധുവിനെ സ്ട്രെച്ചറിൽ കൊണ്ടുവരുന്ന രംഗമുണ്ട്. അപ്പോൾ ഒരു ബന്ധു പറയുന്നു വധു നടക്കണം എന്ന് നിയമമൊന്നുമില്ലല്ലോ... അപ്പോൾ നിയമത്തെ നമ്മൾ അഡ്ജസ്റ്റ് ചെയ്യുകയാണ്. സമൂഹം നിയമങ്ങളെ ബഹുമാനിക്കാതെ ഒരുപാട് അധഃപതിച്ചുപോയിരിക്കുന്നു. ദുരഭിമാനംകൊണ്ട് പലതും നമ്മൾ ചെയ്യും. ആ സ്ത്രീധന തുകകൊണ്ട് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താൻ ആരും ശ്രമിക്കില്ല. സ്ത്രീധനം എന്ന ഒരു ആചാരം ഉള്ളതുകൊണ്ടാണ് പല പെൺകുട്ടികളും അടിച്ചമർത്തപ്പെടുകയും സഹിക്കുകയും ചെയ്യുന്നത്. ചിലർ കെട്ടിത്തൂങ്ങി ചാവുന്നത്. നിയമം കുറച്ചുകൂടി ശക്തിപ്പെടുത്താതെ ഇതൊന്നും നടക്കില്ല. എല്ലായിടത്തും ശക്തമായ ഓഡിറ്റിങ് നടന്നാൽ കുറച്ചൊക്കെ മാറ്റം വരും. എഴുത്തുകാർക്ക് എഴുതാനേ പറ്റൂ. മാറ്റങ്ങൾ വരുത്തേണ്ടത് ഭരണകൂടമാണ്. </p>
<h3>ടീച്ചറിന്റെ കാഴ്ചപ്പാടിൽ ഫെമിനിസം എന്നതുകൊണ്ട് അർഥമാക്കുന്നതെന്താണ്? </h3>
<p>സ്ത്രീ സ്വന്തം സ്പേസ് കണ്ടെത്തുന്നതാണ് ഫെമിനിസം. ഔദ്യോഗിക ജീവിതത്തിലായാലും വ്യക്തിജീവിതത്തിലായാലും അഭിപ്രായങ്ങൾ പറയാൻ പറ്റുന്ന, കാര്യങ്ങൾ നടപ്പാക്കാൻ പറ്റുന്ന സ്പേസ് കണ്ടെത്താൻ കഴിയണം. അങ്ങനെയാകുമ്പോഴേ സ്ത്രീ സ്വതന്ത്രയാകൂ... പക്ഷേ, ഫെമിനിസം എന്ന വാക്ക് വളരെ പ്രകടനപരമായി വന്നപ്പോൾ അതിനെ അതേപടി സ്വീകരിക്കാൻ ഒരു സംഘടനയിലെ സ്ത്രീ എഴുത്തുകാർ ശ്രമിച്ചു. </p>
<p>ഒരു വലിയ കുട ആ സംഘടനയിലെ സ്ത്രീ എഴുത്തുകാർക്ക് മേലെ ഉയരപ്പെട്ടു. അവിടേക്ക് സ്ത്രീകളെല്ലാം ഒഴിഞ്ഞപ്പോൾ അവർ ഒഴിഞ്ഞ മുഖ്യധാരയിലേക്ക് പുരുഷന്മാർ മാറി. ശരിക്കും പറഞ്ഞാൽ പെണ്ണെഴുത്ത് കൊണ്ടുള്ള പ്രചോദനം ഒരു പരിധിവരെ പുരുഷന്മാർക്കാണുണ്ടായത്. അവർക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുകയുണ്ടായി. സ്ത്രീയെഴുത്തുകാർ പെണ്ണെഴുത്തിന്റെ കുടക്കുള്ളിൽ പെട്ടു. എന്തെഴുതിയാലും സംരക്ഷണം കിട്ടുന്ന ഒരു അവസ്ഥവരെ അവിടെ വന്നു. അതിനെതിരായി ‘ഭാഷാപോഷിണി’ നടത്തിയ സംവാദത്തിൽ ഒരു ലേഖനം എഴുതിയിരുന്നു–‘സമരഭൂമി കടന്നുപോകാൻ അനുവദിക്കൂ’. ആദ്യം തൊട്ടേ ഞാൻ അതിന് എതിരാണ്. മെറിറ്റുള്ളവരും കക്ഷിരാഷ്ട്രീയ സപ്പോർട്ട് ഇല്ലാത്ത എഴുത്തുകാരും അന്ന് അവഗണിക്കപ്പെട്ടു.</p>
<p>ഫെമിനിസം എന്നത് പ്രകടനപരതയല്ല മറിച്ച് ആന്തരികമായ ശക്തി സ്ത്രീ തിരിച്ചറിയേണ്ട അവസ്ഥയാണ്. ഫെമിനിസം രണ്ടു തരത്തിലുണ്ട് മോഡറേറ്റ് ആൻഡ് റാഡിക്കൽ. വളരെ സോഫ്റ്റ് ആയിട്ട് കൈകാര്യം ചെയ്യുന്ന രീതിയാണ് മോഡറേറ്റ് ഫെമിനിസം. എന്തിലും കയറി എല്ലാത്തിലും ഇടപെട്ട് അഭിപ്രായങ്ങൾ പറയുന്നതാണ് റാഡിക്കൽ ഫെമിനിസം. ഞാനെപ്പോഴും ഒരു മോഡറേറ്റ് ഫെമിനിസ്റ്റാണ്. ആക്രമിക്കുന്ന സ്വഭാവം എനിക്കില്ല. പെണ്ണായി പോയതുകൊണ്ട് പെണ്ണിനെ കുറിച്ചേ എഴുതാവു എന്ന തോന്നലും എനിക്കില്ല. എന്റെ ‘ശൈശവം’ എന്ന കഥ പുരുഷന്റെ വീക്ഷണമാണ് എം. കൃഷ്ണൻ നായർ വരെ നല്ലത് പറഞ്ഞ ഒരു കഥയാണത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899395-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020kOmvEVSm85VW0uOmLwQmJbaMIm5mWNWj6416233" data-watermark="false" style="width: 100%;" info-selector="#info_item_1786856418603">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786856418603"></div>
</div>
<h3>പുരുഷലോകത്തിന്റെ സാന്നിധ്യം ശക്തമായിരിക്കെ ആഖ്യാനത്തിൽ ഹാസ്യത്തിന്റെ ഒരു കടന്നുവരവിനെ ആവോളം ഉൾപ്പെടുത്താൻ ശ്രമിച്ചതിന്റെ അടയാളം ടീച്ചറുടെ കഥകളിൽ കാണാം. ബോധപൂർവമായുള്ള ഒരു ശ്രമംതന്നെയാണോ അത്? സമകാല വിഷയങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വായനക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമമായി അതിനെ കാണാമോ? </h3>
<p>ചന്ദ്രമതി ആവുന്നതിനു മുമ്പ് കുമാരി ചന്ദ്രിക എന്ന പേരിലും ഞാൻ കഥകളെഴുതിയിരുന്നു. അപ്പോഴൊക്കെ നേർക്കുനേരെ നിന്ന് സമൂഹത്തിന്റെ പ്രശ്നങ്ങളോടും വ്യക്തിപരമായ പ്രശ്നങ്ങളോടും പറയാനുള്ളത് പറയുക എന്ന രീതിയായിരുന്നു എന്റേത്. അതുകൊണ്ടുതന്നെ കുറെ വിമർശനങ്ങളും വെല്ലുവിളികളും, സാഹിത്യത്തിൽനിന്നുതന്നെ ഏറെക്കാലം മാറിനിൽക്കേണ്ടതായും വന്നു. ‘രാമായണ’ത്തിലെ ബാലിക്ക് ഒരു വരം കിട്ടിയിട്ടുണ്ട്, നേർക്കുനേർ നിന്ന് പൊരുതുമ്പോൾ ശത്രുവിന്റെ പകുതി ബലം അയാൾക്ക് കിട്ടും അതുകൊണ്ടാണ് ശ്രീരാമൻ ഒളിഞ്ഞുനിന്ന് അമ്പെയ്തത്. നേർക്കുനേർനിന്നുള്ള പോര് നിർത്തി ഒളിഞ്ഞുനിന്നുകൊണ്ട് പൊരുതാം എന്ന് ഞാനും തീരുമാനിച്ചു. </p>
<p>അതിന് ഏറ്റവും ഉചിതമായ ആയുധമാണ് ഹാസ്യം. ഹാസ്യത്തിലൂടെ നമുക്ക് പറയാനുള്ളത് പറയാം. എന്നാൽ, അത് നേരിട്ടുള്ള ഒരു ആക്രമണമാവില്ല. കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്യും. കൊള്ളാൻ കുറച്ച് സമയം എടുക്കുമെങ്കിലും കൊണ്ടിരിക്കും. അതിനാണ് കൂടുതൽ എഫക്ട് എന്ന് ഞാൻ മനസ്സിലാക്കുകയും, എന്റെ കഥകളിൽ കൂടുതൽ പ്രയോഗിക്കുകയും ചെയ്തു. അത് പുരുഷാധിപത്യത്തിനെതിരായ ഒരു ആയുധമായിട്ടല്ല ഞാൻ പ്രയോഗിച്ചത്. ഒരുതരം വാക്കിന്റെ കളികളാണ്. ഒരു പുതിയ ആയുധം കിട്ടിയ സന്തോഷത്തോടെയാണ് ഞാൻ ഹാസ്യത്തിലേക്ക് തിരിഞ്ഞത്. </p>
<h3>‘അമലയുടെ മോചനം’ എന്ന കഥയിൽ വിവാഹമോചനത്തിന് തയാറായി നിൽക്കുന്ന അമലയെയും അവളെ അതിനെ എതിർക്കുന്ന ബന്ധുക്കളെയും കാണാം. കുടുംബജീവിതത്തിലെ സ്ത്രീ സങ്കൽപം ഇന്നും അതേപോലെ തുടരുകയാണോ? </h3>
<p>കാരണം വളരെ ശക്തമായ യഥാസ്ഥിതിക ചിന്താഗതിയുള്ള പുരുഷാധിപത്യ സമൂഹമാണ്. പണ്ടും പുരുഷനു തന്നെയാണ് സമൂഹത്തിൽ മേൽക്കോയ്മയുള്ളത്. ഒരുപാട് അരുതുകളിൽ കൂടിയാണ് പണ്ട് പെൺകുട്ടികളെ വളർത്തുന്നത്. അമലക്ക് വിവാഹമോചനത്തിന് അവളുടേതായ കാരണങ്ങളുണ്ട്. പക്ഷേ, യഥാസ്ഥിതികരായ അവളുടെ ബന്ധുക്കൾ സമ്മതിക്കുന്നില്ല. പക്ഷേ, ഇന്ന് മാറ്റമുണ്ട് അത് നമ്മൾ സമ്മതിച്ചേ പറ്റൂ. ഇന്ന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസമുണ്ട്, ജോലിയുണ്ട്, നിയമത്തിന്റെ പ്രൊട്ടക്ഷനുണ്ട് (പലരും ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിലും). എന്നാൽപോലും സ്വന്തം കാര്യം തീരുമാനിക്കാൻ ഒരു പരിധിവരെ ഇന്നത്തെ സ്ത്രീകൾ തയാറാകുന്നുണ്ട്. </p>
<p>പിന്നെയും അടിമയായിരിക്കുന്നു എന്ന് പറയുമ്പോൾ കുറച്ചൊക്കെ അവളുടെ ഭാഗത്തുള്ള വീഴ്ചതന്നെയാണെന്നേ പറയാൻ പറ്റൂ. വ്യക്തിപരമായി എന്റെ അഭിപ്രായത്തിൽ ഒട്ടും യോജിച്ചുപോകാനാവാത്ത ഒരു ബന്ധമാണെങ്കിൽ പിന്നെ അവിടെ തുടരാത്തതാണ് നല്ലത്. നിസ്സാരകാര്യങ്ങൾക്കുപോലും വിവാഹമോചനം വേണമെന്ന് പറയുന്നതിനോടും ഞാൻ യോജിക്കുന്നില്ല. അടിച്ചമർത്തി വെച്ചതിൽനിന്ന് സ്വാതന്ത്ര്യം കിട്ടുവാൻ സ്ത്രീ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അമല അങ്ങനെയൊരുവളാണ്. അതിനെയാണ് കുടുംബം എതിർത്തത്. ഗത്യന്തരമില്ലാതെ ‘‘ഞാൻ തോറ്റുപോകുന്നു’’ എന്ന് അമല പറയുന്നുണ്ട്. ഇന്ന് സഹിക്കുന്ന പെൺകുട്ടികളുമുണ്ട്, പൊരുതുന്ന പെൺകുട്ടികളുമുണ്ട് രണ്ടും നമ്മൾ കാണണം. </p>
<h3>‘കവിതയുടെ കഥയിൽ’ തന്റെ വിചാരങ്ങളെയെല്ലാം കടലാസിൽ പകർത്താൻ ശ്രമിക്കുന്ന സുഷമ വാക്കുകളും പ്രയത്നങ്ങളും അംഗീകാരവും പ്രതീക്ഷിക്കുന്നവളാണ്. അതുപോലെതന്നെ ‘ഒഴുകാതെ ഒരു പുഴ’യിലെ സോഫിയ പരിഗണകൾക്കായ് വെപ്രാളപ്പെടുന്നവൾ, സ്നേഹത്തിനു മുന്നിൽ അലിഞ്ഞില്ലാതാകുന്നവൾ... അങ്ങനെ നോക്കുമ്പോൾ സ്ത്രീകൾ സ്നേഹത്തിനും പരിഗണനക്കുമായി വെപ്രാളപ്പെടുന്നതായി കാണാം. അപ്പോൾ ഒരു സ്ത്രീയുടെ അസ്തിത്വം എന്നത് എന്തുമായാണ് ബന്ധപ്പെടേണ്ടത്? </h3>
<p>സോഫിയ ടോൾസ്റ്റോയിയുടെ കഥ നൂറു വർഷങ്ങൾക്കു മുമ്പുള്ള റഷ്യൻ സ്ത്രീയുടെ കഥയാണ്. ഒരു കണക്കിനു നോക്കിയാൽ അതേ അവസ്ഥയാണ് എല്ലാ സ്ത്രീകളുടെയും. സോഫിയയുടെ രചനകളൊന്നും ടോൾസ്റ്റോയി കാണുകയോ അറിയുകയോ ചെയ്തിട്ടില്ല. സുഷമയുടെ ജീവിതത്തിലും അങ്ങനെതന്നെ. ഒരുപാട് കഴിവുകളെ പുറത്തെടുക്കാൻ കഴിയാതെ വീർപ്പുമുട്ടി കഴിയുന്ന സ്ത്രീകളാണ് ഇരുവരും. സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നത് ഒരിക്കലും തെറ്റല്ല. നമ്മുടെ വിശ്രമസ്ഥാനം നമ്മൾതന്നെ കണ്ടെത്തണം. അതായത് നമുക്ക് സന്തോഷം കണ്ടെത്തുന്ന വഴികൾ നമ്മൾ കണ്ടെത്തണം. </p>
<p>അപ്പോൾ സ്ത്രീയുടെ അസ്തിത്വം എന്നുപറയുന്നത് സ്വന്തം സ്പേസ് കണ്ടെത്തുകയാണ്. അല്ലെങ്കിൽ നമ്മൾ തകർന്നുപോകും. കുടുംബത്തിന്റെ അകത്തുനിന്നുമാത്രം കിട്ടുന്നതല്ല സ്നേഹം. സോഫിയക്ക് മൂന്ന് സ്നേഹബന്ധങ്ങളുണ്ടായിരുന്നു. തീർത്തും ആത്മീയമായ സ്നേഹബന്ധങ്ങൾ. അവളുടെ സന്തോഷത്തിന്റെ സ്ഥലം കൂടിയായിരുന്നു അത്. ഭ്രാന്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചതും ആ ബന്ധങ്ങൾ തന്നെയാണ്. സ്നേഹം കുടുംബത്തിൽനിന്ന് മാത്രമല്ല, സൗഹൃദ കൂട്ടായ്മകളിലൂടെയും മറ്റും ബന്ധങ്ങൾ സ്ഥാപിച്ച് സ്നേഹം തിരിച്ചറിയാൻ കഴിയും. സ്നേഹത്തെ കുടുംബാധിഷ്ഠിതമാക്കുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നാണ് എന്റെ തോന്നൽ. </p>
<h3>Keep Tightly Closed in a Cool Dry Place, ഇങ്ങനെയാണ് ഇന്ത്യക്കാർ തങ്ങളുടെ സ്ത്രീകളെ സൂക്ഷിക്കുന്നത് (ജ്യോതി വിശ്വനാഥിന്റെ Postmodern എന്ന കഥയിലെ വരികളാണിത്). എന്താണ് അങ്ങനെയൊരു പ്രയോഗത്തിന്റെ കാരണം? </h3>
<p>മെഗൻ ടെറിയുടെ നാടകത്തിന്റെ പേരാണ് അത്. വളരെ ഐറണിക്കലായിട്ടാണ് ഞാൻ ആ വാചകം എടുത്തത് തന്നെ. Tightly closed ആയി ഇരിക്കുന്നവളാവരുത് ഒരു സ്ത്രീ. ഞാൻ അങ്ങനെ ആയിരുന്നില്ല. മറ്റൊരു സ്ത്രീയും അങ്ങനെ ആവരുതെന്നും എനിക്ക് ആഗ്രഹമുണ്ട്. നമുക്ക് നമ്മുടെ സ്വാതന്ത്ര്യം, സുഖം, സന്തോഷം ഒക്കെ ആവശ്യമാണ്. അത് നിഷേധിക്കാൻ ആർക്കും അവകാശമില്ല. അതുകൊണ്ടുകൂടിയാണ് വളരെ ആക്ഷേപഹാസ്യത്തോടെ ആ വാചകം ഉപയോഗിച്ചത്. </p>
<h3>വിശ്വവിഖ്യാത എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയിയുടെ ഭാര്യ സോഫിയയുടെ ജീവിതകഥയാണ് ‘ഒഴുകാതെ ഒരു പുഴ’. അവരെക്കുറിച്ച് അധികമാരും അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരികയും പല പകൽമാന്യന്മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴാനും ഇടയായ സാഹചര്യം അതുവഴി വരുകയും ചെയ്തു. ‘ഒഴുകാതെ ഒരു പുഴ’ എഴുതാൻ എടുത്ത സാഹചര്യവും അതിനുവേണ്ടി നടത്തിയ തയാറെടുപ്പുകളെയും കുറിച്ച് ഒന്നുപറയാമോ? </h3>
<p>മലയാളത്തിലെ സാഹിത്യ മോഷണങ്ങളെ കുറിച്ചുള്ള സംസാരങ്ങളും ചർച്ചകളും സജീവമായപ്പോഴാണ് ഞാൻ മറ്റു ഭാഷകളിലും ഇത്തരം സാഹിത്യ മോഷണങ്ങളുണ്ടോ എന്ന അന്വേഷണം നടത്തിയത്. വെറുതെ ഒരു ഉല്ലാസയാത്രപോലെ സാഹിത്യത്തിലേക്ക് പോയി. പക്ഷേ അവിടെ കണ്ടെത്തിയത് വളരെ ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. നമ്മൾ പ്രതീക്ഷിക്കാത്ത ആളുകളായിരുന്നു അവിടെ ചൂഷണം നടത്തിയത്. ടോൾസ്റ്റോയിയും അങ്ങനെ ചെയ്തിരുന്നു എന്ന് പിന്നീട് മനസ്സിലായി. സോഫിയയുടെ കഥകൾ, പ്രമേയങ്ങൾ, ഡയറികൾ എന്തിന് അവരുടെ വാചകങ്ങൾപോലും ഉൾപ്പെടുത്തി അദ്ദേഹം രചനകൾ നടത്തി.</p>
<p> എവിടെയും സോഫിയയെ ഒന്ന് പരാമർശിച്ചത് പോലുമില്ല. ‘War and Peace’ പോലുള്ള ബൃഹത്തായ നോവൽ നിരവധി തവണ പകർത്തിയെഴുതിയിട്ടും അദ്ദേഹം സോഫിയയെ അവഗണിക്കുകയാണ് ചെയ്തത്. ഇത് മനസ്സിലാക്കിയപ്പോൾ ‘സമകാലിക മലയാള’ത്തിൽ ഞാനൊരു ലേഖനം എഴുതിയിരുന്നു. അതിന്റെ തുടർച്ചയായി ടോൾസ്റ്റോയിയുടെ പരാമർശം വിശദീകരിക്കണം എന്നാവശ്യപ്പെട്ടു. അങ്ങനെ കൂടുതൽ അന്വേഷണങ്ങൾ നടത്തി. റഷ്യൻ ഭാഷയിലെ കൃതികൾ, വിവർത്തനങ്ങളെല്ലാം വായിച്ചു. എന്റെ ഭർത്താവ് ഐ.എസ്.ആർ.ഒ എൻജിനീയർ ആയിരുന്നു. അദ്ദേഹം ഒരു റഷ്യൻ യാത്രയുടെ തിരിച്ചുവരവിൽ നിരവധി മെറ്റീരിയലുകൾ കൊണ്ടുവന്നു. </p>
<p>നൂറുവർഷം മുമ്പേ ജീവിച്ച ഒരു സ്ത്രീയെ കുറിച്ച് എഴുതുമ്പോൾ അവർ ജീവിച്ച കാലഘട്ടവും പരിതഃസ്ഥിതിയും അറിയേണ്ടത് അനിവാര്യമാണ്. നിരവധി ആർട്ടിക്കിൾസും പുസ്തകങ്ങളും സുഹൃത്തുക്കളായ എഴുത്തുകാരി നിർമല, ജമീല പ്രകാശം, എന്റെ കൊച്ചുമകൾ ദ്യുതി ഗണേഷ് എന്നിവർ സമ്മാനിച്ചു. ഭർത്താവിന്റെ മരണത്തെ തുടർന്ന് ഞാൻ രണ്ടു വർഷത്തോളം എഴുത്ത് നിർത്തിവെച്ചിരുന്നു. പലരുടെയും നിർബന്ധപ്രകാരമാണ് വീണ്ടും എഴുതിത്തുടങ്ങിയത്. നിരവധി പഠനങ്ങൾക്കും വായനക്കും ശേഷമാണ് ‘ഒഴുകാതെ ഒരു പുഴ’ എഴുതിയത്. പൗലോ കൊയ്‌ലോയുടെ വാക്കുകൾ ഉണ്ടല്ലോ, ‘‘നമുക്കൊരു ആഗ്രഹമുണ്ടെങ്കിൽ ലോകം മുഴുവൻ നമ്മുടെ കൂടെനിൽക്കും.’’ അതുപോലെ ഒരുപാട് പേർ എന്റെ കൂടെ നിന്നു. പുസ്തകം നന്നായി വായിക്കപ്പെടുന്നതും അവാർഡുകൾ കിട്ടുന്നു എന്നതും സന്തോഷം. </p>
<h3>എഴുതാൻ ഉദ്ദേശിക്കുന്ന, അല്ലെങ്കിൽ എഴുതിത്തുടങ്ങിയ പുതിയ രചന? കൂടാതെ എഴുതാൻ ആഗ്രഹിക്കുന്ന പ്രമേയങ്ങൾ ഏതൊക്കെയാണ്? </h3>
<p>മുൻകൂട്ടി പ്രമേയം ഒന്നും വിചാരിച്ച് എഴുതാൻ പറ്റില്ല. ഞാൻ ഉൾപ്പെടെയുള്ള, ഞാൻ അറിയുന്ന കുറേ പേരുടെ ആത്മനൊമ്പരങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകം. ആരെയും പേരു വെളിപ്പെടുത്താതെ ആരും ആരെയും അറിയാതെ. അങ്ങനെയൊന്ന് എഴുതണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്റെ ലിമിറ്റേഷൻ ഞാൻ അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ വലിയ സ്വപ്നങ്ങളില്ല. വലിയ ആശയങ്ങളെ ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിക്കുന്നുമില്ല. അന്നന്ന് ജീവിച്ചുപോകുന്നു. </p>
<h3>എഴുത്തിൽ മൂന്ന് തലമുറയിൽപെട്ട ആളുകളുമായി ഇടപെട്ട ഒരാളെന്നനിലയിൽ പുതിയ തലമുറയിലൂടെ കടന്നുപോകുമ്പോൾ എന്താണ് ടീച്ചർക്ക് തോന്നുന്ന ഒരു വ്യത്യാസം? </h3>
<p>പഴയ തലമുറയിൽപെട്ട ആളുകൾ എഴുതിയിരുന്നത് ആ കാലഘട്ടത്തിന്റെ ആവശ്യങ്ങളായിരുന്നു. പുതിയ തലമുറയിൽപെട്ടവർ അവർ നിലനിൽക്കുന്ന കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് എഴുതുന്നു. തലമുറകളുടെ വ്യത്യാസം അവിടെയുണ്ട്. അവരുടെ ആറ്റിറ്റ്യൂഡും ഔട്ട് ലുക്കും എല്ലാം മാറുന്നു. വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ ‘വാസനാവികൃതി’ പോലെയല്ല പിന്നെ വരുന്ന ഓരോ തലമുറയിലെയും കഥകൾ. വളരെ വേഗത്തിലുള്ള മാറ്റം നടക്കുന്നുണ്ട്. ഒരുകാലത്ത് പ്രകടമായ രാഷ്ട്രീയം പല കഥകളിലും സ്പഷ്ടമായിരുന്നു. തകഴി, കേശവദേവ് തുടങ്ങിയവരുടെ കഥകളിൽ അത് കാണാം. </p>
<p>പിന്നീട് വൈദേശിക സ്വാധീനം കഥകളിൽ നിറയുന്നതായി വന്നു. യന്ത്രവത്കരണവും കഠിനമായ ഏകാന്തതയുമൊക്കെ അതിലുണ്ടായിരുന്നു. പിന്നീട് കഥക്ക് കുറെ വിഭാഗങ്ങൾ ഉണ്ടായി. ദലിതെഴുത്ത്, സ്ത്രീ എഴുത്ത് എന്നിങ്ങനെ വിഭാഗങ്ങളായി തിരിഞ്ഞു. ശേഷം പ്രാദേശികതയുടെ ലോകത്ത് ഒതുങ്ങുന്ന കഥകൾ വന്നു തുടങ്ങി. പഴയ കഥകളും പുതിയ കഥകളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഇന്നും ഒരുപാട് പേരുണ്ട് സ്വന്തം ഐഡന്റിറ്റി സൂക്ഷിക്കുന്നവർ. പുതിയ തലമുറയിലെ കുട്ടികൾക്ക് ഒരുപാട് അവസരങ്ങളുണ്ട്. ഞാൻ പതിനെട്ടു വർഷം മൗനത്തിൽ ഇരുന്നതുപോലുള്ള അവസ്ഥ അവർക്കില്ല. കാരണം അവർക്ക് അനുകൂലമായ നിരവധി ഘടകങ്ങൾ അവരുടെ ചുറ്റിലും തന്നെയുണ്ട്. </p>
<h3>സൈബർ ലോകം ഇത്രയും സജീവമല്ലാത്ത സമയത്താണ് ‘വെബ്സൈറ്റ്’ എന്ന കഥ എഴുതിയത്. ഇന്റർനെറ്റിലൂടെ രൂപപ്പെടുന്ന സൗഹൃദങ്ങൾ മിഥ്യയോ യാഥാർഥ്യമോ എന്ന് ഇന്നത്തെ കാലത്തും സംശയാസ്പദമായി നിലനിൽക്കെ ഒരു പ്രവചനാത്മക സ്വഭാവം ആ കഥയിൽ ഉൾകൊള്ളുന്നതായി കരുതാമോ? </h3>
<p>മനപ്പൂർവം എഴുതിയതൊന്നുമല്ല. ഒരുപാട് ഇന്റർനെറ്റ് ഉപയോഗിച്ചിരുന്ന ആളായിരുന്നു ഞാൻ. അപ്പോൾ അതൊക്കെ ചേർത്ത് വെച്ച് പഴയ രീതിയിൽ കത്തുകളിലൂടെ കഥ പറയുന്ന രീതി എടുത്തിട്ട് ചെയ്തതാണ്. ‘വെബ്സൈറ്റ്’ എന്ന പേരും യോജിച്ചു വന്നു. സൈബർ ലോകത്ത് കണ്ടുമുട്ടുന്ന രണ്ടു മനുഷ്യർ കത്തുകളിലൂടെ സംസാരിക്കുന്നു. സ്ത്രീ-പുരുഷ ബന്ധത്തിന്റെ ഉള്ളറകളിലേക്ക് പോകാനാണ് ഞാൻ ശ്രമിച്ചത്. </p>
<p>അതിനൊരു പ്രവചന സ്വഭാവം കടന്നുവരും എന്നൊന്നും ചിന്തിച്ചിട്ടില്ല. പിന്നീട് സംവിധായകൻ ലെനിൻ രാജേന്ദ്രൻ അതെടുത്തിട്ട് ‘രാത്രിമഴ’ എന്ന പേരിൽ സിനിമയാക്കി. അതിന്റെ ഫസ്റ്റ് പാർട്ട് മുഴുവൻ എന്റെ ഈ കഥയെ ആസ്പദമാക്കിയാണ്. സെക്കൻഡ് പാർട്ട് അദ്ദേഹത്തിന്റെ തന്നെ കഥയും. പക്ഷേ, അദ്ദേഹം എന്റെ പേര് തെറ്റിച്ചാണ് കൊടുത്തത്. വേറെ ഇനീഷ്യലൊക്കെ ചേർത്തുകൊടുത്തു. എനിക്ക് ഒരു അവകാശവാദവും ഉന്നയിക്കാൻ ആവാത്ത വിധം ചെയ്തു. സിനിമകളാക്കിയ രചനകൾ പറയുമ്പോൾ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ മാത്രം പറയുന്നത് അതുകൊണ്ടാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899396-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020dwzdEbSS7OGAnKK2Wt2VDWRD2peiEkOi6497870" data-watermark="false" style="width: 100%;" info-selector="#info_item_1786856499992">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786856499992"></div>
</div>
<h3>ടീച്ചറിന്റെ കാഴ്ചപ്പാടിൽ എന്താണ് ഒരു എഴുത്തുകാരിയുടെ രാഷ്ട്രീയം? സമൂഹത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റത്തിനും അല്ലെങ്കിൽ സംഭവങ്ങൾക്കും സ്വന്തം നിലപാട് പറയാൻ എഴുത്താളർ ബാധ്യസ്ഥരാണ് എന്ന് ടീച്ചർക്ക് തോന്നുന്നുണ്ടോ? </h3>
<p>അങ്ങനെയൊരു പ്രതികരണ തൊഴിലാളിയാവാൻ എനിക്ക് താൽപര്യമില്ല. തികച്ചും അരാഷ്ട്രീയ നിലപാടാണ് ഞാൻ അക്കാര്യത്തിൽ എടുത്തിട്ടുള്ളത്. പ്രതികരണം അറിയാനായി എന്നെ വിളിക്കുന്ന പത്രക്കാർക്കും അതറിയാം. എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും അവരവരുടേതായ ഗുണങ്ങളുമുണ്ട്, ദോഷങ്ങളുമുണ്ട്. എല്ലാവരും മനുഷ്യർതന്നെയാണ്. എഴുത്താളർ എന്തിലും കേറി പ്രതികരിക്കണം എന്നൊന്നും എനിക്ക് തോന്നുന്നില്ല. കേരളത്തിൽ ആരു ഭരിക്കണം എന്നതിനെക്കുറിച്ചോ, നഴ്സസ് സമരത്തെക്കുറിച്ചോ എഴുത്തുകാർ എല്ലാവരും പറയണമെന്ന് നിർബന്ധമില്ല. നമുക്ക് വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാവും. </p>
<p>അത് പൊതുവായി വിളിച്ചുപറയേണ്ട ആവശ്യമില്ല. അതുകൊണ്ട് ഒരു പ്രതികരണ തൊഴിലാളി ആവുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്റെ സുഹൃത്തുക്കൾ ഏത് രാഷ്ട്രീയ പാർട്ടിയിലാണെന്ന് ഞാൻ നോക്കാറില്ല. ഞങ്ങൾക്ക് സ്നേഹത്തിന്റെ വഴി മാത്രം. ആശമാരുടെ സമരത്തിലും ഇത്തരം ആരോപണങ്ങൾ വന്നിരുന്നു. എഴുത്താളർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാം. ഉദാഹരണത്തിന് തിരുവനന്തപുരത്തെ കുറച്ചുപേർ ചേർന്ന് നടത്തുന്ന ഒരു സംഘടന ആശമാരെ സഹായിക്കാനായി ഒരാൾ ഒരാൾക്ക് ചെറിയൊരു തുക വീതം മാസംതോറും നൽകാൻ തീരുമാനിച്ചു. ഡയറക്ടറായി ആ ആശക്ക് അയച്ചുകൊടുക്കുകയാണ്. ഞാനും അതിൽ പങ്കാളിയായി. ഇതൊക്കെ നമ്മളാൽ കഴിയുന്ന കാര്യമാണ്. അല്ലാതെ പത്രത്തിലൂടെയോ ടി.വിയിലൂടെയോ അഭിപ്രായങ്ങൾ വിളിച്ചുപറഞ്ഞിട്ട് പറഞ്ഞിട്ട് എന്താണ് കാര്യം? </p>
<h3>കടുത്ത വിമർശനങ്ങളെയെല്ലാം അതിജീവിച്ച് നിരവധി കഥകൾ, നോവലുകൾ, ലേഖനങ്ങൾ, പഠനങ്ങൾ വിവർത്തനങ്ങൾ കൂടാതെ എഴുത്തിൽ ഇപ്പോഴും സജീവമായി നിൽക്കുകയും ചെയ്യുന്നു. അപ്പോഴും സമൂഹത്തിൽ അർഹമായ അംഗീകാരം കിട്ടാതെ പോയി എന്ന് ടീച്ചർ കരുതുന്നുണ്ടോ? </h3>
<p>ചെറുകഥകൾക്ക് സാഹിത്യ അക്കാദമി പുരസ്കാരം, കഥാ- നാഷനൽ അംഗീകാരം തുടങ്ങിയ നിരവധി അവാർഡുകൾ കിട്ടിയിട്ടുണ്ട്. ഇപ്പൊ പുതിയ നോവലിനു പത്മരാജൻ സാഹിത്യ-ചലച്ചിത്ര പുരസ്‌കാരവും കിട്ടി. എപ്പോഴും ഞാനൊരു ഒറ്റപ്പെട്ട വ്യക്തിത്വമാണ്. സമൂഹത്തിൽ അംഗീകാരം കിട്ടുന്നില്ല എന്ന പരാതിയൊന്നും എനിക്കില്ല. ഒരു സപ്പോർട്ടുമില്ലാതെ ഇത്രയും കാലം പിടിച്ചുനിന്നില്ലേ... </p>
<h3>കഥയുടെ ലോകത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയിലെ എഴുത്തുകാരോട് എന്താണ് ടീച്ചർക്ക് പറയാനുള്ളത്? </h3>
<p>അവർക്ക് അവരുടേതായ രീതിയുണ്ട്. ആരുടെയും ഉപദേശം സ്വീകരിക്കേണ്ട കാര്യമില്ല. സ്വന്തം വഴി കണ്ടെത്തുക. ഇത്തവണ ‘മാതൃഭൂമി’യുടെ വിഷു പതിപ്പിൽ സമ്മാനം കിട്ടിയ ഒരു കഥയുണ്ട്. അദ്വൈത് എന്നാണ് തോന്നുന്നു ആ കുട്ടിയുടെ പേര്. നല്ല പ്രതിഭയുള്ള കുട്ടിയാണ്. വളരെ ശക്തമായ രചന. ഊന്നുവടികൾ ദൂരെ കളഞ്ഞ് നട്ടെല്ല് നിവർത്തിതന്നെ പുതുതലമുറ നിൽക്കണം അതാണ് അവർ ചെയ്യേണ്ടത്. </p>
<h3> സ്ത്രീയുടെ തുറന്നെഴുത്തിനെ വിമർശിക്കുന്നതോടൊപ്പം മറുവശത്ത് സ്ത്രീയുടെ എഴുത്തിനെ ആഘോഷിക്കുന്ന ഒരു സാഹചര്യംകൂടി നമ്മുടെ സാഹിത്യത്തിൽ ഉണ്ടായിരുന്നു. അതിന് ഭാഗമായിയെന്നോണം ചില വ്യക്തികൾ പേരു മാറ്റി എഴുതുകയും ചെയ്തു. അതായത് സ്ത്രീകൾക്ക് വളക്കൂറുള്ള മണ്ണായിരുന്നു കേരളത്തിലെ ’70കളിൽ എന്ന് ടീച്ചർ പറയുകയുണ്ടായി. സമകാലത്ത് അങ്ങനെയൊരു സാഹചര്യ നിലനിൽക്കുന്നു എന്ന് തോന്നുന്നുണ്ടോ? </h3>
<p>കേരളത്തിൽ എഴുപതുകളിൽ സാഹിത്യത്തിന് വളക്കൂറുള്ള മണ്ണാണ് എന്ന് പറഞ്ഞത് സാഹിത്യത്തിലെ സ്വാഭാവികമായ അന്തരീക്ഷത്തെയാണ്. ബാഹ്യമായ ഒരു പ്രേരണയുമില്ലാതെ പെൺകഥകളും എഴുത്തുകാരികളും ഉണ്ടായിരുന്നു. മാധവിക്കുട്ടിയൊക്കെ എഴുതി വരുന്ന സമയംതന്നെ മലയാള സാഹിത്യത്തിൽ സ്ത്രീസാന്നിധ്യം അടയാളപ്പെട്ട് കഴിഞ്ഞിരുന്നു. </p>
<p>സാറാ തോമസ്, ബി. സുനന്ദ, ലത, എൻ. ചന്ദ്രിക, എൻ. ഉഷ, എം. പി. പത്മജ, എം.പി. ഗിരിജ തുടങ്ങിയവർ. ഞങ്ങളൊക്കെ എഴുതി വന്നെങ്കിലും ഒരു സമയത്ത് നിശ്ശബ്ദരാക്കപ്പെട്ടു. അതിൽനിന്ന് ഞാനുൾപ്പെടെ പലരും പുറത്തുവന്നു. നിശ്ശബ്ദരാക്കപ്പെടുന്നതിന് പല കാരണങ്ങൾ ഉണ്ടായേക്കാം. അങ്ങനെയൊക്കെ വാടിയ പൂവാണ് ഞാൻ. ചന്ദ്രകല എസ്. കമ്മത്ത്, എം.ഡി. രത്നമ്മ തുടങ്ങി പലരും ഞങ്ങൾക്ക് മാർഗദീപംപോലെ മുന്നിൽ വന്നു. അതുപോലെ ലളിതാംബിക അന്തർജനം, കെ. സരസ്വതി അമ്മ തുടങ്ങിയവർ അവരുടെ സമൂഹത്തെ കുറിച്ചെഴുതി. ‘അന്തർ’ ജനങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അവരുടെ കൃതികളാൽ സാധിച്ചു. അതിൽ സരസ്വതിയമ്മ ഫെമിനിസത്തിന്റെ ഒരു റാഡിക്കൽ മുഖമായിരുന്നു. </p>
<p>പുരുഷന്മാർ ഇല്ലാത്ത ലോകത്തെക്കുറിച്ച് ലേഖനമെല്ലാം എഴുതിയിരുന്നു. അന്ന് ഫെമിനിസത്തിന്റെയും പെണ്ണെഴുത്തിന്റെയും സപ്പോർട്ട് ഇല്ലാതെ ധാരാളം സ്ത്രീകൾ സാഹിത്യത്തിൽ ഉണ്ടായിരുന്നു. ഒരുപാട് പക്ഷികൾ ഒരുമിച്ചു വാഴുന്ന പൂങ്കാവനംപോലെയായിരുന്നു എഴുപതുകളിലെ കഥാ സാഹിത്യരംഗം. പിന്നീട് പെണ്ണെഴുത്തു വന്നു. അതിനെ ഏറ്റെടുക്കാൻ കക്ഷി രാഷ്ട്രീയക്കാർ വന്നു. അങ്ങനെയൊക്കെ വന്നപ്പോൾ സാഹിത്യരംഗം ഒന്ന് ശുഷ്കിച്ചു. ശേഷം സോഷ്യൽ മീഡിയ വന്നതോടെ എഴുത്തുകാർ പുനരുദ്ധരിക്കപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ എഴുത്തുകാർ തങ്ങളുടെ വേദി കണ്ടെത്താൻ ശ്രമിക്കുന്നു. പക്ഷേ, എഴുപതുകളിലെ പോലെ അതൊരു സ്വാഭാവികമായ വളർച്ചയാണെന്ന് ഇവിടെ പറയാൻ പറ്റില്ല. </p>
<p> ‘കൊള്ള’ എന്ന കഥയിൽ അർധരാത്രി വീട്ടിലെത്തുന്ന കള്ളനോട് നായിക ചോദിക്കുന്നുണ്ട് ‘‘ഒപ്പം വരട്ടെ’’ എന്ന്. ഒരു കീറാകാശത്തെയും ചന്ദ്രനെയും സ്വാതന്ത്ര്യത്തെയും മറ്റെല്ലാ സുഖസൗകര്യങ്ങൾക്കും ഉപരിയായി അവൾ ആഗ്രഹിക്കുന്നു. ഒരു മുറിയും എഴുത്തുമേശയും സ്വന്തമായി കിട്ടണം എന്ന് ആഗ്രഹമുള്ളവളായിരുന്നു ‘അഞ്ചാമന്റെ വരവി’ലെ സാവിത്രി. വെർജിനിയ വൂൾഫിന്‍റെ ‘A Room of One's Own’ എന്ന സങ്കൽപത്തെ പല കഥകളിലേക്കും സന്നിവേശിപ്പിച്ചതായി കാണാം എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രമേയത്തിന്റെ സ്വാധീനം കൈക്കൊണ്ടത്? </p>
<p>സ്വന്തമായി ഒരു മുറി മാത്രമല്ല, വരുമാനവും കൂടി വേണം ഒരു സ്ത്രീക്ക്. എങ്കിലേ എഴുത്തിലേക്ക് പൂർണമായി തിരിയാനാവൂ എന്നതാണ് ‘A Room of One's Own’ എന്ന സങ്കൽപം. അത് അവരുടെ സങ്കൽപം. കുട്ടിയെ തൊട്ടിലിൽ കിടത്തി ഒരു കൈകൊണ്ട് തൊട്ടിലാട്ടി നല്ല കഥകൾ എഴുതിയ ലളിതാംബിക അന്തർജനത്തെ പോലുള്ള എഴുത്തുകാരികൾ നമ്മുടെ മുന്നിലുണ്ട്. അപ്പോൾ അതിൽനിന്നും മനസ്സിലാക്കുന്നത് സ്ത്രീയുടെ ആവശ്യങ്ങൾ അവരുടെ പ്രദേശത്തെയും സംസ്കാരത്തെയും ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നാണ്. </p>
<p>വെർജിനിയ വൂൾഫിന് ചെയ്യാൻ കഴിയുന്നതുപോലെ ലളിതാംബിക അന്തർജനത്തിന് കഴിഞ്ഞു എന്ന് വരില്ല. പക്ഷേ എല്ലാ സ്ത്രീകൾക്കും പൊതുവായി വേണ്ടത് ഞാൻ നേരത്തേ പറഞ്ഞതുപോലെ സ്പേസ് ആണ്. ‘കൊള്ള’യിലെ സ്ത്രീ അസംതൃപ്തയാണ്. കള്ളന് കഞ്ഞിവെച്ചവൾ എന്ന പേര് വരെ അവൾ കേട്ടു. ഒരു കള്ളനൊപ്പമുള്ള ജീവിതംപോലും റൊമാന്റിക് ആയിരിക്കും എന്ന് അവൾ കരുതുന്നുണ്ട്. ഒരുപാട് വിമർശനവും ശകാരവും ഏറ്റുവാങ്ങേണ്ടിവന്ന കഥയാണത്. അതുപോലെയല്ല ‘അഞ്ചാമന്റെ വരവി’ലെ സാവിത്രി. </p>
<p>ഒരുപാട് പ്രതീക്ഷയും സ്വപ്‌നങ്ങളുമായി വൈവാഹികജീവിതത്തിലേക്ക് കടന്നുവന്നവൾ. ദാമ്പത്യജീവിതത്തിലെ അസംതൃപ്തി സ്ത്രീകളെ മറ്റു മേഖലകളിലേക്ക് എത്തിക്കാം ഉദാഹരണത്തിന് ചിത്രകല, പാചകം, സാഹിത്യം, മറ്റൊരു പ്രണയം തുടങ്ങിയവ. ഇതിനൊന്നും പറ്റാതെയാണ് സാവിത്രി മരണം തിരഞ്ഞെടുക്കുന്നത്. സ്ത്രീയുടെ രണ്ടു മാനസികതലങ്ങളെയാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. ഒരാൾ മരണം തെരഞ്ഞെടുക്കുന്നു. മറ്റൊരാൾ കള്ളനോടൊപ്പമുള്ള ജീവിതം തെരഞ്ഞെടുക്കുന്നു. ഇതെല്ലാം അടങ്ങിയതാണ് സ്ത്രീ. ഇതേക്കുറിച്ചെല്ലാം ധാരാളം എഴുതപ്പെടുന്നുമുണ്ട്. </p>
<h3>വിശ്വാസവും അന്ധവിശ്വാസവും ഇഴകലർത്തി രചിച്ച കഥയാണ് ‘ദേവീഗ്രാമം’. നിരവധി അവാർഡുകൾ ലഭിച്ച കഥ കൂടിയാണത്. ഗൃഹാതുരതയുടെ പരിശുദ്ധിയിൽ ജീവിക്കുന്ന നായികയും അതിനെയെല്ലാം അന്ധവിശ്വാസമായി കണക്കാക്കുന്ന നായകനും. പൊതുവെ സ്ത്രീകളാണ് ഇത്തരം അന്ധവിശ്വാസങ്ങളുടെ പിടിയിൽ വീഴുന്നത്. ഈ കഥയെഴുതാൻ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാമായിരുന്നു? </h3>
<p>‘ഗ്രാമം’ ഞാൻ ജനിച്ചുവളർന്ന വെള്ളായണി എന്ന ഗ്രാമത്തിന്റെ ബാക് ഗ്രൗണ്ടിൽ രചിച്ച കഥകയാണ്. വെള്ളായണിയിലെ ഗ്രാമ ദേവതയാണ് ഭദ്രകാളി ദേവി. ഇവിടത്തെ ക്ഷേത്രം മുടിപ്പുരയാണ്. അതായത് ദേവിയുടെ സർപ്പ ജടയുള്ള മുടി മാത്രം പ്രതിഷ്ഠയായുള്ള ക്ഷേത്രം. ദാരിക വധം കഴിഞ്ഞ് വിശ്രമിക്കുന്ന അവസ്ഥ. അവിടെ ജനിച്ചുവളർന്ന ഞങ്ങൾക്ക് ദേവി അമ്മയും അമ്മൂമ്മയും ഒക്കെയായിരുന്നു. തിന്മയെ പൊരുതി തോൽപിച്ച സ്ത്രീശക്തി. ഞങ്ങൾക്ക് അന്ധവിശ്വാസമായിരുന്നില്ല, വിശ്വാസമായിരുന്നു. </p>
<p>ഓരോ മൂന്നുവർഷവും കൂടുമ്പോഴാണ് ഇവിടെ ഉത്സവം. അത് രണ്ട് മാസത്തിലേറെ നീണ്ടുനിൽക്കും. ദാരിക വധം പുനരാവിഷ്കരിക്കപ്പെടും. അത് വികാരങ്ങളുടെ വിമലീകരണമാണ് (catharsis). എന്റെ ‘ദേവിഗ്രാമ’ കഥകളിലെ പട്ടണവാസിയായ ഭർത്താവിന് ഇതൊക്കെ അന്ധവിശ്വാസങ്ങളാണ്. ദാമ്പത്യത്തിലെ സ്ത്രീ-പുരുഷ സംഘർഷം അവതരിപ്പിക്കാനാണ് ഞാൻ കഥകളിലൂടെ ശ്രമിച്ചത്. </p>
<h3>ടീച്ചർ എഴുതി തുടങ്ങിയ കാലത്തുനിന്ന് ഇപ്പോഴത്തെ കാലത്തെ എഴുത്തിലും വായനയിലും വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? രണ്ട് കാലങ്ങളെ പ്രതിനിധാനം ചെയ്ത എഴുത്തുകാരി എന്ന നിലയിൽ ഇന്നത്തെ കാലത്ത് എഴുതുമ്പോൾ ടീച്ചർക്ക് എന്തെങ്കിലും കരുതലുകൾ നടത്തേണ്ട ആവശ്യകത വന്നിട്ടുണ്ടോ? </h3>
<p>ഒരു മുൻകരുതലും എടുക്കാറില്ല. ഞാൻ വായിക്കാൻ എടുത്ത പുസ്തകങ്ങൾ അച്ഛന്റെ ശേഖരത്തിലെ ക്ലാസിക് നോവലുകളും കഥകളുമാണ്. വായനയിൽ ഒരു വിലക്കും അന്നില്ലായിരുന്നു. വായിച്ച ലോക സാഹിത്യകൃതികളിലെല്ലാം ഈ പറഞ്ഞ രാഷ്ട്രീയ കൃത്യതയും ജെൻഡർ അവബോധവുമെല്ലാം ഉണ്ടായിരുന്നു. എന്റെ വായനാ സംസ്കാരം രൂപപ്പെട്ടത് അങ്ങനെയാണ്. ആ വായനാ പാരമ്പര്യത്തിൽ അന്നും ഉണ്ടായിരുന്നു ജെൻഡർ അവബോധവും രാഷ്ട്രീയ കൃത്യതയുമൊക്കെ. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇന്ന് ബോധപൂർവം എഴുതുന്നു അത്രയേ ഉള്ളൂ വ്യത്യാസം. </p>
<h3>ജെൻസി കാലത്ത് വായനയുടെ ഗൗരവം കുറയുന്നതായി തോന്നുന്നുണ്ടോ? ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവൽ ചെറുപ്പക്കാരെ എങ്ങനെ സ്വാധീനിച്ചു എന്ന വിലയിരുത്തലുകൾ ടീച്ചർക്ക് ലഭിക്കുന്നുണ്ടോ? </h3>
<p>വായനയുടെ ഗൗരവം കുറയുന്നൊന്നുമില്ല. ഇന്ന് എത്രമാത്രം കൃതികളാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ടെക്നോളജിയുടെ വളർച്ച കാരണം പുതിയ കുട്ടികൾക്ക് പുസ്തകങ്ങൾ കിൻഡിലിൽ വായിക്കാം. യാത്ര ചെയ്യുമ്പോഴും മറ്റും ഓഡിയോ ബുക്സ് കേൾക്കാം. ജെൻസികളുടെ ജീവിതം ഞങ്ങളുടേതിൽനിന്നും ഒരുപാട് വ്യത്യാസമുണ്ട്. അവർക്ക് ഒരുപാട് അവസരങ്ങളുണ്ട്.</p>
<p> അഖിൽ പി. ധർമജന്റെ കൃതികൾ വായിച്ചാൽ അതറിയാം. ഒരു മുൻ അധ്യാപിക എന്ന നിലയിൽ വായന നിലനിൽക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ‘ഒഴുകാതെ ഒരു പുഴ’ വായിച്ച് കുറെ കോളജ് വിദ്യാർഥികൾ വിളിക്കുകയും അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്. പലർക്കും അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ചിലർ പുസ്തകം വാങ്ങാൻ നിവർത്തിയില്ല എന്നു പറഞ്ഞ് എഴുതി. അവർക്ക് ഞാൻ അയച്ചുകൊടുത്തു. പുതുതലമുറ നമ്മുടെ പുസ്തകം വായിക്കുന്നതല്ലേ അഭിമാനം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/08/16/2899386-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020FsnKVw2wssxWKUIw3ENfjmHMJIYLlS0E5683822" data-watermark="false" style="width: 100%;" info-selector="#info_item_1786855685954" title="ജോർജ് ഒാണക്കൂർ,സോഫിയ ടോൾസ്റ്റോയി" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1786855685954">
  <p>ജോർജ് ഒാണക്കൂർ,സോഫിയ ടോൾസ്റ്റോയി</p>
 </div>
</div>
<h3>എഴുത്തിൽ പൂർണ പിന്തുണ നൽകിയ ടീച്ചറിന്റെ പങ്കാളിയെക്കുറിച്ച്... ഒപ്പം കുടുംബത്തെക്കുറിച്ച് ? </h3>
<p>എന്റെ അച്ഛന്റെ പേര് ഭാസ്കരൻ നായർ. അദ്ദേഹം കേരള ഗവ. ഹയർ എജുക്കേഷനൽ വകുപ്പിൽ അഡീഷനൽ സെക്രട്ടറി ആയിരുന്നു. ഓഫിസ് ജോലിയുടെ ഭാഗമായി സാഹിത്യ അക്കാദമിയുടെ എക്സ് ഒഫീഷ്യോ സെക്രട്ടറിയും ആയിരുന്നു. അപ്പോഴൊക്കെ അദ്ദേഹത്തിന് സാഹിത്യകാരന്മാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു. തകഴി, കേശവദേവ്, ഉറൂബ്... അവരെയൊക്കെ പരിചയപ്പെടാൻ സാധിച്ചത് അച്ഛനോടൊപ്പമുള്ള യാത്രകളിൽതന്നെയായിരുന്നു. എന്നിൽ സാഹിത്യപശ്ചാത്തലം ഒരുക്കി തന്നതിന് അച്ഛനും അച്ഛന്റെ ലൈബ്രറിക്കും നല്ല പങ്കുണ്ട്. അമ്മ തങ്കം എന്ന ഭഗവതിയമ്മ. ഒരു സാധാരണ വീട്ടമ്മ. </p>
<p>അന്നത്തെ പ്രായോഗിക വിദ്യാഭ്യാസം മാത്രമുള്ള ഒരു സ്ത്രീയായിരുന്നു. വെള്ളായണിക്കാരിയാണ്. കാർഷികവൃത്തിയെ ജീവനായി കൊണ്ടുനടന്നവരാണ്. എന്റെ പങ്കാളി സി.ജി. ബാലൻ ഐ.എസ്.ആർ.ഒയിലെ എൻജിനീയറായിരുന്നു. L.P.S.C യുടെ അസോസിയറ്റ് ഡയറക്ടറായി വിരമിച്ചു. എന്റെ എഴുത്തിന്റെ മുഴുവൻ പ്രേരണയും അദ്ദേഹമായിരുന്നു. എല്ലാത്തിനും കൂടെത്തന്നെ നിന്നു. അസുഖം വന്നപ്പോഴും അങ്ങനെ തന്നെ. തീയും വെള്ളവും, ചളിയും ചവിട്ടി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. രണ്ടു മക്കൾ. മകൾ ദേവിപ്രിയ, അവൾ റോയൽ ബാങ്ക് ഓഫ് സ്കോട്‍ലൻഡിന്റെ ചെന്നൈ ശാഖയിലാണ്. മകൻ ഗണേഷ്. അവൻ V.S.S.Cയിൽ. </p>
<p>മകളുടെ ഭർത്താവ് പ്രശാന്ത് ബിസിനസ് ചെയ്യുന്നു. മകന്റെ ഭാര്യ രാധിക കരമന എൻ.എസ്.എസ് കോളജ് ലെക്ചററാണ്. ഒരു പേരക്കുട്ടിയുണ്ട് ദ്യുതി ഗണേഷ്. ഇപ്പോൾ എന്റെ ജീവിതത്തിന്റെ പ്രകാശമവളാണ്. ഇതൊക്കെയാണ് എന്റെ കുടുംബം. അതിൽ അച്ഛനും ഭർത്താവും എന്നെ വിട്ടുപോയി. </p>
<h3>ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരാളെന്ന നിലയിൽ പാശ്ചാത്യ കൃതികളുടെ സ്വാധീനം എത്രമാത്രം എഴുത്തിനെ സഹായിച്ചിട്ടുണ്ട്? </h3>
<p>ഇംഗ്ലീഷ് പഠിച്ചത് വളരെ നല്ലതായിരുന്നു എന്നെനിക്ക് തോന്നുന്നു. കാരണം മറ്റൊരുപാട് ഭാഷാ സാഹിത്യങ്ങളെ അറിയാൻ അവസരം കിട്ടി. നിരൂപണ സിദ്ധാന്തങ്ങൾ, പോസ്റ്റ് മോഡേൺ സിദ്ധാന്തം, ഡി-കൺസ്ട്രക്ഷൻ, മോഡേൺ തിയറികൾ എന്നിവയെല്ലാം പഠിക്കാനും എന്റെ കഥകളിൽ ഉൾപ്പെടുത്താനും കാരണമായത് ഇംഗ്ലീഷ് സാഹിത്യം പഠിച്ചതാണ്. അതൊന്നും ഇല്ലെങ്കിൽ എനിക്ക് ചന്ദ്രമതിയാവാനോ ടോൾസ്റ്റോയിയെ കുറിച്ച് എഴുതാനോ പറ്റില്ല. ഭാഷാ സാഹിത്യങ്ങളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ കുറെയൊക്കെ വായിക്കാൻ കഴിഞ്ഞു. ലണ്ടനിലെ കോമൺവെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസംഗിക്കാൻ സാധിച്ചു. അങ്ങനെ ഒരുപാട് കാര്യങ്ങൾ വ്യക്തിപരമായും സാഹിത്യപരമായും എനിക്ക് ഗുണങ്ങളായി ഉണ്ടായത് ഇംഗ്ലീഷ് സാഹിത്യം പഠിച്ചതും പഠിപ്പിച്ചതും കൊണ്ടാണ്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/interview/from-silence-to-strength-chandramathis-literary-journey-continues-1546284</link>
<guid isPermaLink="true">https://www.madhyamam.com/weekly/interview/from-silence-to-strength-chandramathis-literary-journey-continues-1546284</guid>
<category><![CDATA[Weekly,Interview,Archives,Premium,24 AUG 2026]]></category>
<dc:creator><![CDATA[രശ്മി പി]]></dc:creator>
<pubDate>Mon, 17 Aug 2026 02:45:52 GMT</pubDate>
</item>
<item>
<title><![CDATA[സീതായനം]]></title>
<description/>
<enclosure length="220993" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/16/2899372-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/16/2899372-untitled-1.gif'/><figcaption></figcaption></figure><p>നഗരാരണ്യകത്തിൽ </p>
<p>അകപ്പെട്ട സീത </p>
<p>സ്വയം വരിച്ചതാണെല്ലാം </p>
<p>ദശരഥപുത്രൻ </p>
<p>ദശാസന്ധികൾ. </p>
<p>രാജപാതക്കു മറുപുറം </p>
<p>ദുർഘട വിപിനപാതകൾ </p>
<p>മനംമയക്കും മാരീച വിപണി </p>
<p>സ്വപ്നമരീചിക </p>
<p>കാണാതെ ലക്ഷ്മണരേഖ </p>
<p>മറികടന്നകപ്പെട്ട വിപദ് സന്ധി </p>
<p>പ്രതിരോധമൊക്കെ </p>
<p>ചിറകറ്റ പക്ഷി </p>
<p>ഉടയാത്ത മൗനവല്മീകസമൂഹം </p>
<p>അവളിലേക്കല്ല </p>
<p>നീ ചിറകെട്ടിയെത്തിയതെല്ലാം </p>
<p>നിന്റെ കർമങ്ങൾ </p>
<p> നിയോഗങ്ങൾ </p>
<p>നിന്റെ സിംഹാസനം </p>
<p>നിന്റെ സൗഭാഗ്യങ്ങൾ </p>
<p>പിന്നെയുമെത്ര </p>
<p>അഗ്നിപരീക്ഷകൾ </p>
<p>മണ്ണിലേക്കന്തർധാനം </p>
<p>ചെയ്യുംവരേക്കും </p>
<p>എന്തെന്തപവാദങ്ങൾ </p>
<p>അപരാധിനി </p>
<p>അപഥചാരിണി... </p>
<p>ഒടുങ്ങാത്ത ആരണ്യകാണ്ഡത്തിലിപ്പൊഴും </p>
<p>തിരയുകയാണവൾ </p>
<p>ആശ്രമം </p>
<p>ആശ്രയം... </p>
<p>കണ്ണീരുതൂവാത്ത </p>
<p>കാഞ്ചനവിഗ്രഹം </p>
<p>അമ്മയെപ്പോലെ </p>
<p>സർവംസഹ!</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1546271</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1546271</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,24 AUG 2026]]></category>
<dc:creator><![CDATA[സതീശൻ മോറായി]]></dc:creator>
<pubDate>Mon, 17 Aug 2026 02:31:19 GMT</pubDate>
</item>
<item>
<title><![CDATA[ഏകാന്തതാ മഹൽ]]></title>
<description/>
<enclosure length="241025" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/16/2899366-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/16/2899366-untitled-1.gif'/><figcaption></figcaption></figure><p>എഴുപതുകളുടെ രാത്രിയിലേക്ക്, </p>
<p>തുറന്നുകിടന്ന ജനാലയിലൂടെ, </p>
<p>രണ്ട് വെള്ളത്തൂവാലകൾ പറന്നുയർന്നു. </p>
<p>അനുഭവങ്ങളുടെ ഭയം വന്നുനിറഞ്ഞ്, </p>
<p>വാതിൽ തുറക്കാനോ പുറത്തേക്കിറങ്ങാനോ </p>
<p>കഴിഞ്ഞില്ല. </p>
<p>യുദ്ധഭൂമിയിൽനിന്നും രക്ഷപ്പെട്ടു വന്നതുപോലെ, </p>
<p>കറുത്ത ചിറകുള്ളൊരു ചിത്രശലഭം </p>
<p>മുറിയാകെ ചുറ്റിപ്പറന്നു. </p>
<p>ഉറങ്ങിപ്പോയിരുന്നെങ്കിലും </p>
<p>അവിചാരിതമായി റിങ് ചെയ്ത </p>
<p>ഫോൺ ശബ്ദത്തിലേക്ക്, </p>
<p>ഉണർന്നുപോരുകയായിരുന്നു. </p>
<p>ബലിയറുക്കാൻ കെട്ടിയ മൃഗത്തെപ്പോലെ </p>
<p>ഒറ്റപ്പെട്ടൊരു വീട്. </p>
<p>വിളിച്ചുനോക്കാനുള്ള പേരുകളൊന്നും </p>
<p>അടുത്തൊന്നുമുണ്ടായിരുന്നില്ല. </p>
<p>എത്രദൂരം കടന്നുപോകാനാവും </p>
<p>ഒറ്റക്കൊരു ശബ്ദത്തിന്. </p>
<p>അഞ്ചുമണിക്ക്, </p>
<p>ആദ്യത്തെ ബസു കടന്നുപോകും, </p>
<p>ബസിനരികിലേക്ക് ഇരുപതു മിനിറ്റുകൾ. </p>
<p>മൂന്നു മണിക്കൂറുകൾക്കപ്പുറത്തേക്ക്, </p>
<p>രാത്രിയും ഭയവും വഹിച്ചുകൊണ്ട്, </p>
<p>പതിയെ നീങ്ങുന്നു; </p>
<p>ഇരുപതിനും ഇരുപത്തിരണ്ടിനുമിടയിൽ </p>
<p>രണ്ടുപേർ അകാലമരണം ബാധിച്ച വീട്. </p>
<p>വീട്, വാടകക്ക് നൽകുന്നയാൾ പറഞ്ഞു: </p>
<p>‘‘ഓർമകളെ ഭയമില്ലെങ്കിൽ തനിച്ചു കഴിയാം.’’ </p>
<p>പകൽ നേരങ്ങളിൽ, </p>
<p>ഒറ്റക്കു വന്നവിടെയിരിക്കുന്നതും </p>
<p>സായാഹ്നമാകുമ്പോഴേക്കും </p>
<p>തിരികെപ്പോകുന്നതുമാണയാളുടെ പതിവ്. </p>
<p>ആ വീട്, </p>
<p>സംരക്ഷിക്കുന്നതെന്തിനാണെന്നയാൾക്കുമറിയില്ല, </p>
<p>ഓർമകളല്ലാതെ മറ്റാരും അവിടേക്ക് വരാനുമില്ല. </p>
<p>ചുമരിലെ ഘടികാരം, </p>
<p>അരികും അകലവും നിർണയിക്കാനാവാതെ </p>
<p>നിശ്ചലമായിരുന്നു. </p>
<p>വീട്ടുപേരു മാഞ്ഞു തുടങ്ങിയിരുന്നെങ്കിലും, </p>
<p>മഹൽ എന്നെഴുതിയത് വായിക്കാമായിരുന്നു. </p>
<p>വരികൾക്കിടയിൽ ചുവന്ന അടയാളമിട്ട പുസ്തകങ്ങൾ, </p>
<p>മേശമേൽ പൊടിഞ്ഞു തുടങ്ങുന്നതു കണ്ടു. </p>
<p>ഘടികാരത്തിനു താഴെ, </p>
<p>മിടുപ്പുകൾ ചലിച്ചുകൊണ്ടിരുന്നു. </p>
<p>ജനലിലൂടെ പുറത്തേക്കിറങ്ങാമായിരുന്നിട്ടും  വാതിൽ തുറക്കാനുള്ള കാത്തിരിപ്പിലായിരുന്നു </p>
<p>ചിത്രശലഭവും.</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1546267</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1546267</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,24 AUG 2026]]></category>
<dc:creator><![CDATA[എം.പി. അനസ്]]></dc:creator>
<pubDate>Mon, 17 Aug 2026 02:16:16 GMT</pubDate>
</item>
<item>
<title><![CDATA[അനന്തരം അയാൾ 
നല്ല സിനിമയെക്കുറിച്ചെഴുതി...]]></title>
<description/>
<enclosure length="245223" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/16/2899357-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/16/2899357-untitled-1.gif'/><figcaption><p>എം.എഫ്. തോമസ്</p><span class='copyright'></span></figcaption></figure><blockquote>
 മലയാള ചലച്ചിത്ര നിരൂപണത്തിൽ നല്ല സിനിമയുടെ വക്താവായ എം.എഫ്. തോമസിന് 80 വയസ്സ്. അദ്ദേഹത്തിന്റെ ചലച്ചിത്രമെഴുത്ത് അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ലേഖകൻ. 
</blockquote>
<p>‘‘എഴുതൂ, തോമസേ... എഴുതൂ, ഞങ്ങൾ കാത്തിരിക്കുന്നു...’’ </p>
<p> -അടൂർ ഗോപാലകൃഷ്ണൻ </p>
<p>തൃശൂരിലെ ചേലക്കോട്ടുകരയിലെ മരോട്ടിക്കൽ ഫ്രാൻസിസ്​ എന്ന കറകളഞ്ഞ കമ്യൂണിസ്റ്റിന്റെ നാലു മക്കളിൽ ഏറ്റവും ഇളയവനായി ജനിച്ച തോമസ്​, കാലാന്തരത്തിൽ എം.എഫ്. തോമസ്​ എന്ന പേരിൽ നല്ല സിനിമയുടെ കാവൽമാലാഖയായി പരിണമിച്ച ജീവിതകഥക്കുതന്നെ ഒരു ക്ലാസിക് സിനിമയുടെ ഛായയുണ്ട്. കേരള രാഷ്ട്രീയത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ താമസിച്ചിട്ടുള്ള, കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള വീട്ടിലെ ഇളയ സന്താനം പക്ഷേ, അന്നും ഇന്നും ഗാന്ധിജിയുടെ ആരാധകനായിരുന്നു. അനന്തരം ഉത്തമ സിനിമയുടെ പ്രവാചകനുമായി തീർന്നു. </p>
<p>വിപ്ലവകാരിയായ പിതാവ് കമ്യൂണിസ്റ്റ് പ്രസ്​ഥാനത്തിനായി ജീവിതം സമർപ്പിച്ചപ്പോൾ, തോമസും സ്വന്തം ജീവിതം മറ്റൊരു പ്രസ്​ഥാനത്തിനായി നിവേദിച്ചു; ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്. കേരളത്തിൽ ’60കളിലും ’70കളിലും ഉത്ഭവിച്ച് സാമ്പത്തിക പരിമിതികളിലും, സംശയത്തിന്റെ നിഴലിലും തഴച്ചുവളർന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പടനായകന്മാരിലൊരാളായിത്തീർന്നു. ആറു ദശാബ്ദങ്ങൾ കഴിഞ്ഞ്, പ്രായം എൺപതിനോടടുക്കുമ്പോൾ, ഇന്നും തോമസ്​ നല്ല സിനിമയുടെ ഭൂമിയിലെ ഉപ്പാകുന്നു. പുതിയ തലമുറക്ക് മാർഗദീപമായി, പ്രിയങ്കരനായ തോമസ്​ സാറായി... </p>
<p>മലയാളത്തിൽ നവസിനിമ ഉദിച്ചുയർന്ന ’70കളിലും ’80കളിലും സിനിമ എങ്ങനെ കാണണമെന്ന് േപ്രക്ഷകനെ ബോധവത്കരിച്ച നിരൂപകരിൽ തോമസ്​ പ്രധാനിയായിരുന്നു. ദശാബ്ദങ്ങൾ നീണ്ടുനിന്ന ജീവിതസപര്യയായിരുന്നു അത്. കാലം മാറി, സിനിമയും േപ്രക്ഷകനും മാറിയ ഇന്ന് അത്തരമൊരു ബോധവത്കരണത്തിന് സാംഗത്യമൊന്നുമില്ല. അതുകൊണ്ടുതന്നെ ഈയടുത്ത കാലത്ത് തന്നെ ആദരിക്കുന്ന ഒരു ചടങ്ങിൽ വെച്ച് തോമസ്​ സ്വയം വിശദീകരിച്ചു. ‘‘ഈ ജീവിതത്തിൽ ഞാൻ സംതൃപ്തനാണ്... എന്റെ നിയോഗം കഴിഞ്ഞിരിക്കുന്നു...’’ ഇതു പറയുമ്പോഴും മുണ്ടു മടക്കിക്കുത്തി, ഇളംതലമുറയുടെ പ്രിയങ്കരനായ ‘‘തോമസ്​ സാർ’’ പുതിയൊരു ചലച്ചിത്ര സൃഷ്​ടി കാണാനും േപ്രക്ഷകർക്ക് അതിന്റെ ലാവണ്യം പകർന്നുകൊടുക്കാനുമായി ചുറുചുറുക്കോടെ ഓടിനടക്കുന്നു. </p>
<p>വെള്ള ഷർട്ടും മുണ്ടും ധരിച്ച്, കട്ടിക്കണ്ണട ധരിച്ച് തോളിൽ ഒരു തുണിസഞ്ചിയുമായി ഒരു ദൗത്യവാഹകനെപ്പോലെ നടന്നുപോകുന്ന എം.എഫ്. തോമസ്​ തലസ്ഥാന നഗരിയിൽ ഒരു സ്​ഥിരം കാഴ്ചയായിരുന്നു. ഏകാന്തയാത്രയിൽ, പക്ഷേ, ഒരു സംഘം താടി വളർത്തിയ മെലിഞ്ഞ ചെറുപ്പക്കാർ കൂടെയുണ്ടാകും. എത്രയെത്ര അജ്ഞാതരായ ആരും ഓർക്കാത്ത, ചെറുപ്പക്കാരാണ് ഫിലിം സൊസൈറ്റി പ്രസ്​ഥാനത്തിനായി സ്വന്തം ജീവിതംപോലും പണയംവെച്ച്, നാടെങ്ങും ഫിലിം പെട്ടി ചുമന്നു നടക്കുകയും ചായക്കു പോലും കാശില്ലാതെ കഷ്​ടപ്പെടുകയും ചെയ്തിട്ടുള്ളത്. </p>
<p>അവരെ ഇന്ന് അറിയാവുന്ന ഓർക്കുന്ന ചുരുക്കം പേരിലൊരാൾ തോമസാണ്. അവരുടെയൊക്കെ കഠിനപ്രയത്നത്തിന്റെയും യാതനകളുടെയും പരിണത ഫലമാണ് ഇന്ന് ലോകമെങ്ങും പ്രശസ്​തമായ IFFK എന്ന പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയെന്ന് അദ്ദേഹം മാത്രം വികാരാധീനനായി ഓർക്കുന്നു. മലയാള സിനിമയുടെ കീർത്തി ലോകമെങ്ങും പരക്കുമ്പോൾ അജ്ഞാതരായ ആ യുവാക്കളുടെ ആത്മാർപ്പണ ബോധത്തോടെയുള്ള സേവനത്തെ നാം വിസ്​മരിക്കരുത്, തോമസ്​ പറയുന്നു. </p>
<p>തോമസിന്റെ അച്ഛൻ ഫ്രാൻസിസ്​, ഒരു പത്രാധിപരും വലിയൊരു വായനക്കാരനുമായിരുന്നു. വീട്ടിൽ നിറയെ പുസ്​തകങ്ങൾ ഉണ്ടായിരുന്നു. വിഖ്യാത ഗ്രന്ഥങ്ങൾ വായിച്ച് മകന് അതിലെ ചരിത്രവസ്​തുതകൾ പറഞ്ഞുകൊടുക്കുമായിരുന്നു. ‘No more Comrade’ എന്ന വിഖ്യാത പുസ്​തകം വായിച്ച് അച്ഛൻ വിവരിച്ചുതന്നത് ഇന്നും ഓർമയുണ്ടെന്ന് തോമസ്​ പറയുന്നു. ചെറുപ്പത്തിൽ കഥകളും കവിതകളും നോവലുകളും ധാരാളം വായിക്കുമായിരുന്നു. അന്നൊക്കെ സിനിമ കാണുന്നതും സാഹിത്യ വായനയുടെ കാഴ്ചപ്പാടിലാണ്. </p>
<p>ഇ.എം.എസിനെ പോലുള്ള ചരിത്രപുരുഷന്മാർ പഠിച്ച സെന്‍റ് തോമസ് കോളജിൽ പഠിക്കുമ്പോൾ ‘ചെമ്മീൻ’ കണ്ടിട്ട് അതേക്കുറിച്ച് നിരൂപണം എഴുതി ‘ടെലഗ്രാഫ്’ എന്ന സായാഹ്ന പത്രത്തിൽ പ്രസിദ്ധീകരിച്ചത് ഓർമയുണ്ട്. അന്ന് പ്രശസ്​തനിരൂപകരായ സിനിക്കും കോഴിക്കോടനും കത്തിനിൽക്കുന്ന കാലം. അവരുടെ അഭിപ്രായത്തോടൊപ്പം ‘ചെമ്മീൻ’ സിനിമയുടെ പരസ്യത്തിൽ എം.എഫ്. തോമസ്​ എന്നപേരിൽ തന്റെയും വാചകം പ്രസിദ്ധീകരിച്ചു കണ്ടപ്പോൾ അഭിമാനം തോന്നി. </p>
<p>പള്ളിയിലെ കുർബാനപോലും ഉപേക്ഷിച്ച് സിനിമകൾ കണ്ടു. കൂടുതലും ക്ലാസിക്കുകൾ. ‘ജോസ്​’, ‘മാതാ’ എന്നീ തിയറ്ററുകളിൽ പോയി ‘ഗുഡ് എർത്തും’ ദേശീയ പുരസ്​കാരം നേടിയ ‘ഭഗിനി നിവേദിത’യും ‘അപരാജിത’യുമൊക്കെ കണ്ടതോർക്കുന്നു. തൃശൂർ ‘മാതാ’ തിയറ്ററിനെ തോമസ്​ ഓർക്കുന്നത് ഫിലിം സൊസൈറ്റികളുടെ ‘മാതാവ്’ എന്നാണ്. അവിടെ ക്ലാസിക് സിനിമകൾ ആഴ്ചയിൽ ഒരിക്കൽ കാണാം. ബർഗ് മാനും ഫെല്ലിനിയും കുറസോവയും തർ​കോവ്സ്​കിയും കിസ്​ലോവസ്​കിയുമൊക്കെ അഗാധമാക്കിയ തോമസിന്റെ ചലച്ചിത്രാവബോധത്തെ മാത്രമല്ല, ജീവിതത്തെത്തന്നെ ചെറുപ്പത്തിൽ മാറ്റിമറിച്ച സിനിമ സത്യജിത് റായിയുടെ (സത്യജിത് റായ് എന്റെ ‘ദൈവം’ എന്ന് തോമസ്​ ഫിലിം മാഗസിനിൽ എഴുതി.) ‘അപരാജിതോ’ ആണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899362-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020DL8JiHZ8F2MyCbBIZ8v6KTOg2RyCddUA2544916" data-watermark="false" style="width: 100%;" info-selector="#info_item_1786852553295">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786852553295"></div>
</div>
<p>കൊൽക്കത്തയിൽ വിദ്യാഭ്യാസം കഴിഞ്ഞ് അമ്മയെക്കാണാൻ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അപുവിന് കാണാൻ കഴിഞ്ഞത് അമ്മയെ സംസ്​കരിച്ച സ്​ഥലം മാത്രമാണ്. അവൻ അവിടെയിരുന്നു പൊട്ടിക്കരയുന്നു. അപുവിനോടൊപ്പം, ഒന്നരവയസ്സിൽ നഷ്​ടപ്പെട്ട തന്റെ അമ്മയെ ഓർത്തു തിയറ്ററിലിരുന്ന് കൗമാരക്കാരനായ തോമസ്​ പൊട്ടിക്കരഞ്ഞു. മനുഷ്യമനസ്സിലെ സിനിമയുടെ സ്വാധീനത്തിന്റെ ശക്തിയും അഗാധതയും തോമസ്​ അറിഞ്ഞ നിമിഷമായിരുന്നു അത്. നല്ല സിനിമയുടെ ആത്മാവറിഞ്ഞ സത്യസന്ധനായ ഒരു നിരൂപകന്റെ ജനനമുഹൂർത്തമായിരുന്നു, ആ കാഴ്ചയും കരച്ചിലും. </p>
<p>കൊല്ലത്ത് ‘ജനയുഗം’ വാരികയിൽ ജോലിചെയ്യുമ്പോൾ, പ്രഗല്ഭനായ പത്രാധിപർ കാമ്പിശ്ശേരി കരുണാകരൻ, ‘ക്വയിലോൺ ഫിലിം സൊസൈറ്റി’യിൽ അംഗമായിരുന്നു. ‘ക്ലോസ്​ലി ഗാർഡഡ് െട്രയിൻസ്​’ (Closely Guarded Trains) പോലുള്ള വിഖ്യാത സിനിമകൾ കണ്ടതിനെപ്പറ്റി രസകരമായി വിവരിച്ചു തന്നത് തോമസ്​ ഇന്നും ഓർക്കുന്നു. 1969ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗം ലഭിച്ച് തിരുവനന്തപുരത്തെത്തിയ തൃശൂർക്കാരൻ നിഷ്കളങ്കനായ ചലച്ചിത്രസ്​നേഹിയിൽ സർഗാത്മകമായ മാറ്റങ്ങൾ വരുത്തിയത് രണ്ടു ഉന്നത സ്​ഥാപനങ്ങളാണ്. എൻ.വി. കൃഷ്ണവാര്യരെപ്പോലുള്ള സാഹിത്യ മഹാരഥന്മാർ നേതൃത്വം നൽകിയ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യയിലെതന്നെ ആദ്യത്തെ ഫിലിം സൊസൈറ്റികളിലൊന്നായ ‘ചിത്രലേഖ’ ഫിലിം സൊസൈറ്റിയും. </p>
<p>1965ൽ സ്​ഥാപിതമായ ‘ചിത്രലേഖ’യുടെ സാരഥിയായിരുന്ന അടൂർ ഗോപാലകൃഷ്ണനെ 1969ൽ പരിചയപ്പെട്ടു. ക്രമേണ തോമസ്​ ‘ചിത്രലേഖ’യുടെ സജീവ പ്രവർത്തകനും പിന്നീട് ജനറൽ സെക്രട്ടറിയുമായി. അക്കാലത്തു YMCA കെട്ടിടത്തിനു മുകളിൽ ഒരു തുണി കെട്ടിമറച്ച് 16 എം.എം േപ്രാജക്ടറിൽ ‘സെവൻത് സീൽ’ പോലുള്ള ക്ലാസിക്കുകൾ കാണിച്ച കാലം തോമസ്​ ഓർക്കുന്നു. പത്മരാജൻ, ഗോപി, കരമന ജനാർദനൻ നായർ തുടങ്ങിയ പ്രതിഭാശാലികൾ ‘ചിത്രലേഖ’യുടെ സ്​ഥിരം കാഴ്ചക്കാരായിരുന്നു. അഞ്ചോ പത്തോ പേർ മാത്രം ക്ലാസിക് സിനിമകൾ കാണാൻ വന്ന കാലം. ’70കളിൽ ഫിലിം സൊസൈറ്റി പ്രവർത്തകരെയും േപ്രക്ഷകരെയും സംശയത്തോടെ അധികാരികൾ നിരീക്ഷിച്ച കാലമുണ്ടായിരുന്നു. ഫിലിം സൊസൈറ്റി ആക്ടിവിറ്റീസിനെ തീവ്രവാദിയെപ്പോലെ അധികാര സമൂഹം വീക്ഷിച്ചിരുന്ന കറുത്തകാലം. </p>
<p>എം.എഫ്. തോമസിന്റെ സർഗാത്മക ജീവിതം മാറുന്ന ഇന്ത്യൻ സിനിമയുടെ ചരിത്രവീഥിയിലൂടെയാണ് സഞ്ചരിച്ചത്. അടൂരിന്റെ സിനിമകളെക്കുറിച്ചുള്ള ആദ്യത്തെ നിരൂപണം പലപ്പോഴും തോമസിന്‍റേതായിരുന്നു. അത് ചലച്ചിത്രഭാഷയുടെ പൊരുളറിഞ്ഞ മഹാപ്രതിഭയും അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച നിരൂപകനും തമ്മിലുള്ള ആത്മസംവാദത്തിന്റെ ആവിഷ്കാരങ്ങളായിരുന്നു. അസാധാരണ പ്രതിഭയായ അടൂരിന്റെ സൃഷ്​ടിയുടെ ആഴങ്ങൾ അറിയാൻ തോമസ്​ ശ്രമിക്കുകയായിരുന്നു. എതിർപ്പിന്റെയും, അവഗണനയുടെയും കാലത്തിന്റെ കനലുകളിലൂടെ അവർ ഒരുമിച്ചു സഞ്ചരിച്ചു. ഇന്നും പരസ്​പരം മനസ്സിലാക്കി ചലച്ചിത്രയാത്ര തുടരുന്നു. 80ാം വയസ്സോടടുക്കുമ്പോൾ തോമസിനെ ആദരിക്കുന്ന ഒരു ചടങ്ങിൽ വെച്ച് 86ാം വയസ്സിൽ താൻ പുതിയ സിനിമ ചെയ്യുമ്പോൾ തന്നേക്കാൾ ഇളയവനായ തോമസ്​ എഴുത്തു നിർത്തി നിഷ്ക്രിയനായിരിക്കുന്നതെന്തിനെന്ന് അടൂർ ചോദിക്കുന്നു. </p>
<p>ലോകം മുഴുവൻ അറിയപ്പെടുന്ന അടൂർ ഗോപാലകൃഷ്ണനെ ഇത്രത്തോളം അറിഞ്ഞ മറ്റൊരു നിരൂപകനില്ല. അടൂരിന് ദേശീയപുരസ്​കാരം കിട്ടിയ ‘സിനിമയുടെ ലോകം’ എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിനു പിന്നിൽ പ്രവർത്തിച്ചത് തോമസാണ്. അടൂരിന്റെ വിവിധ ലേഖനങ്ങൾ സമാഹരിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്​ഥനെന്ന നിലയിൽ ചലച്ചിത്രഗ്രന്ഥങ്ങൾ എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുന്നതിൽ തോമസ്​ വഹിച്ച പങ്ക് നിസ്​തുലമാണ്. </p>
<p>അത് മലയാള ചലച്ചിത്ര സാഹിത്യചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തേണ്ടതുണ്ട്. വിജയകൃഷ്ണന്റെ ‘ചലച്ചിത്രത്തിന്റെ പൊരുൾ’ തുടങ്ങി ഐ. ഷൺമുഖദാസ്, ഡോ. വി. രാജകൃഷ്ണൻ എന്നിവരുടെ പ്രധാനപ്പെട്ട ചലച്ചിത്ര പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചത് തോമസിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രകൃതത്തിന്റെയും കഠിന പ്രയത്നത്തിന്റെയും ഫലമാണ്. അർഹമായ ദേശീയ പുരസ്​കാരവും സംസ്​ഥാന പുരസ്​കാരവും അവർ നേടി. ‘അടൂരിന്റെ ചലച്ചിത്രയാത്രകൾ’ തോമസ്​ രചിച്ച ഉത്തമ ഗ്രന്ഥമാണ്. അടൂരിന്റെ സിനിമയെ സമഗ്രമായി പഠനവിധേയമാക്കുന്ന ഗ്രന്ഥമാണിത്. </p>
<p>ലോകത്തിന്റെ അജ്ഞാതമായ ഏതോ ഒരു കോണിൽ, ഏതോ രാജ്യത്തിൽ, ഏതോ ഭാഷയിൽ, അജ്ഞാതനായ ഒരു പുതിയ പ്രതിഭ പൊട്ടിവിടരുന്നുണ്ടെന്നും ഒരു പുതിയ ചലച്ചിത്ര ഭാവുകത്വം, ചലച്ചിത്രസങ്കൽപം അതിന്റെ പ്രകാശരേഖകൾ പരത്തുന്നുവെന്നും ആദ്യം അറിയുന്നവൻ, അതിനെ ലോകത്തോട് അറിയിക്കുന്നവനാണ് യഥാർഥ നിരൂപകൻ എന്ന് വിശ്വസിക്കുന്ന തോമസ്​, ദശാബ്ദങ്ങളായി ഈ കർമം കൃത്യമായി നിർവഹിക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/08/16/2899359-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020cUt6KkqBpbOj8In4ufevYV3Hfzq2j0cX2257665" data-watermark="false" style="width: 100%;" info-selector="#info_item_1786852266087">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1786852266087"></div>
</div>
<p>അജ്ഞാതരും അവഗണിക്കപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ പുതിയ ചലച്ചിത്ര പ്രതിഭകൾക്കും, ചലച്ചിത്ര പ്രവർത്തകർക്കും തോമസ്​ എന്നും ഒരു അഭയകേന്ദ്രമാണ്. അവരെ അദ്ദേഹം ഹൃദയത്തോടു ചേർക്കുന്നു. നവ ചലച്ചിത്രകാരന്മാരെക്കുറിച്ച് എഴുതുന്നു. വാഴ്ത്തി സംസാരിക്കുന്നു. ഇന്ന് ആധുനിക മലയാള സിനിമയിൽ ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്​ടിച്ച പ്രതിഭാശാലികളായ ഡോ. ബിജു. സനൽകുമാർ ശശിധരൻ, സജിൻ ബാബു, റഹ്മാൻ ബ്രദേഴ്സ്​, ബാബുസേനൻ ബ്രദേഴ്സ്,​ ജെറിൻ... ഇവരെയൊക്കെ താൻ തിരിച്ചറിഞ്ഞിരുന്നുവെന്ന് തോമസ്​ അഭിമാനത്തോടെ പറയുന്നു. </p>
<p>കേരളത്തിൽ ഏറ്റവുമധികം ക്ലാസിക് സിനിമകൾ കണ്ടിരിക്കുന്ന വ്യക്തി തോമസായിരിക്കുമെന്ന് അടൂർ ഗോപാലകൃഷ്ണൻ ഈയിടെ നിരീക്ഷിച്ചു. ചലച്ചിത്രമേളകളിൽ പുതിയൊരു പ്രതിഭയെ, പുതിയൊരു ചലച്ചിത്ര സൃഷ്​ടിയെ അന്വേഷിച്ച് തിയറ്ററുകളിൽനിന്നും തിയറ്ററുകളിലേക്ക് എം.എഫ്. തോമസ്​ ഈ ജീവിതഘട്ടത്തിലും ഓടിനടക്കുന്നു. തോമസ്​ ഒരു പുതിയ കണ്ടുപിടിത്തവുമായി ഓടിയെത്തുന്നു. ശിവരഞ്ജിനി എന്ന പുതിയ സംവിധായികയുടെ ‘വിക്ടോറിയ’ കണ്ടുവോ? അസ്സലായിരിക്കുന്നു. </p>
<p>കാണുന്ന സിനിമയെക്കുറിച്ച് കുറിപ്പുകൾ എഴുതുന്ന ശീലം പണ്ടേയുണ്ട്. അതുതന്നെ ഒരു ബൃഹദ് ശേഖരമാണ്. ഇന്ത്യയിൽ ആദ്യമായി ഒരു ചലച്ചിത്ര നിരൂപകനെ കുറിച്ച് ഒരു ഡോക്യുമെന്ററി സിനിമ നിർമിക്കപ്പെട്ടത് എം.എഫ്. തോമസിനെ കുറിച്ചാണ്. നല്ല സിനിമ കാണുകയും കൊണ്ടുനടന്നു വാഴ്ത്തുകയും ചെയ്യുന്ന തോമസിനെക്കുറിച്ചു ആർ. ബിജു സംവിധാനം ചെയ്ത ആ അപൂർവ ഡോക്യുമെന്ററിയുടെ ശീർഷകത്തിൽതന്നെ എം.എഫ്. തോമസ്​ എന്ന മനുഷ്യസ്​നേഹിയുടെ, കീഴടങ്ങാത്ത പോരാളിയുടെ ആത്മസത്തയുണ്ട് ‘നല്ല സിനിമയും ഒരു മനുഷ്യനും.’ </p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/mf-thomas-turns-80-guardian-of-good-cinema-1546264</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/mf-thomas-turns-80-guardian-of-good-cinema-1546264</guid>
<category><![CDATA[Weekly,Culture,Film and Theatre,Archives,Premium,24 AUG 2026]]></category>
<dc:creator><![CDATA[പി.എസ്​. പ്രദീപ്]]></dc:creator>
<pubDate>Mon, 17 Aug 2026 02:00:12 GMT</pubDate>
</item>
<item>
<title><![CDATA[മത്സ്യത്തൊഴിലാളികളുടെ 
മരണം]]></title>
<description/>
<enclosure length="202997" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/16/2899354-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/16/2899354-untitled-1.gif'/><figcaption></figcaption></figure><p>കേരളത്തിന്റെ തീരപ്രദേശം കാലങ്ങളായി അസന്തുഷ്ടിയിലും അസ്വസ്ഥതയിലുമാണ്. വിഴിഞ്ഞത്ത് അടക്കം നടത്തിയ അശാസ്ത്രീയ നിർമാണങ്ങൾ കടലിന്റെ സ്വഭാവത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇത് കടലിൽ പോകുന്നവർക്ക് അപായം തീർക്കുന്നതിന്റെ വാർത്തകൾ നിത്യേന എന്നവണ്ണം വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, മരണങ്ങൾ പെരുകുമ്പോഴും കാര്യമായ ഇടപെടൽ സർക്കാർ തലങ്ങളിൽനിന്ന് ഉണ്ടാകുന്നില്ലെന്നതാണ് ഖേദകരം. സർക്കാർ കടമ നഷ്ടപരിഹാരത്തുക നൽകുന്നതിൽ ഒതുങ്ങുന്നു എന്ന ആക്ഷേപം ശക്തമാണ്. </p>
<p>ആഗസ്റ്റ് 7ന് സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം പത്തു വർഷത്തിനിടെ മരിച്ചത് 469 മത്സ്യത്തൊഴിലാളികളാണ്. കടലിൽ കാണാതായത് 160 മത്സ്യത്തൊഴിലാളികളെയുമാണ്. കടലിൽനിന്ന് 47,773 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 2017-18 വർഷത്തിൽ മാത്രം 79 മരണം നടന്നു. 29 പേരെ കാണാതായി. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ 85 മത്സ്യത്തൊഴിലാളികളാണ് മുതലപ്പൊഴി എന്ന മരണപ്പൊഴിയിൽ മാത്രം അപകടത്തിൽ മരിച്ചത് എന്നും ഓർക്കണം. </p>
<p>10 വർഷത്തിനിടെ നടത്തിയത് 5072 കടൽ രക്ഷാപ്രവർത്തനങ്ങളും 23,000 പട്രോളിങ്ങുകളുമാണ് എന്ന് സർക്കാർ അവകാശപ്പെടുന്നു. സർക്കാർ കണക്കുപ്രകാരം ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ (6556 പേർ) രക്ഷപ്പെടുത്തിയത് 2025-26 വർഷത്തിലാണ്. 2020-21ലാണ് ഏറ്റവും കുറവ് –1998 പേർ. 2017-18 വർഷത്തിലാണ് ഏറ്റവും ഉയർന്ന മരണസംഖ്യ–79. വർഷത്തിൽ ശരാശരി 300 മുതൽ 600 വരെയുള്ള സീ റെസ്ക്യൂ ഓപറേഷനുകൾ നടക്കുന്നതായും ഫിഷറീസ് വകുപ്പ് അറിയിച്ചു. </p>
<p>തിരുവനന്തപുരത്തും കൊല്ലത്തും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ല എന്ന ആക്ഷേപം ഉയർന്നതിനിടെയാണ് സർക്കാർ കണക്കുകൾ നിരത്തിയുള്ള വിശദീകരണവുമായി എത്തിയത്. മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര മേഖലകളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി സംസ്ഥാന മത്സ്യവകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ല ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ തീവ്രമായ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ട് എന്ന് സർക്കാർ പറഞ്ഞു. തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ അടക്കം ഉപരോധിച്ചു. കുടുംബങ്ങളും പ്രതിപക്ഷവും വലിയരീതിയിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഫിഷറീസ് വകുപ്പ് വാർത്താക്കുറിപ്പ് ഇറക്കിയത്. </p>
<p>മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാവുന്നുവെന്നും അത് തുടർന്നുകൊണ്ടിരിക്കുന്ന ഒന്നാണെന്നും സർക്കാർ കണക്കുകൾതന്നെ വ്യക്തമാക്കുന്നു. ഇനി വേണ്ടത് അതിന് പ്രതിവിധിയാണ്. എന്താണ് കടലിൽ സംഭവിച്ചിട്ടുള്ളത്, എന്താണ് പതിവായുള്ള അപകടത്തിന് കാരണം എന്ന് അന്വേഷിക്കണം. എന്താണ് പരിഹാര മാർഗം എന്നത് ക​െണ്ടത്തണം, നടപ്പാക്കണം. </p>
<p>മത്സ്യത്തൊഴിലാളികൾക്ക് അപകടത്തെപ്പറ്റി മുന്നറിയിപ്പ് നൽകുക, രക്ഷാപ്രവർത്തനത്തിന് കാര്യക്ഷമമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക, സാ​ങ്കേതികവിദ്യയെ എല്ലാതലങ്ങളിലും കൂട്ടിയോജിപ്പിക്കുക, കാര്യക്ഷമമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക എന്നിങ്ങനെ ശാസ്ത്രീയമായ ഇടപെടലാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. മത്സ്യത്തൊ ഴിലാളികളുടെ മരണവും കാണാതാകലും സാധാരണ സംഭവമായി ലഘൂകരിക്കരുത്. ഒരു മത്സ്യത്തൊഴിലാളിയുടെ ജീവൻ നഷ്ടമാവരുത് എന്ന ഉറച്ച ​തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/unscientific-construction-makes-kerala-coast-dangerous-for-fishermen-1546259</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/unscientific-construction-makes-kerala-coast-dangerous-for-fishermen-1546259</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,24 AUG 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 17 Aug 2026 01:46:09 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="22324" type="image/jpeg" url="https://www.madhyamam.com/h-upload/2025/08/09/2654606-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/08/09/2654606-untitled-1.webp'/><figcaption></figcaption></figure><h3>‘മീഡിയാസ്കാൻ’ പത്രധർമത്തിന്‍റെ കാവലാൾ </h3>
<p>യാസീൻ അശ്റഫ് എഴുതുന്ന ‘മീഡിയാസ്കാൻ’ പംക്തി, നിഷ്പക്ഷമായി വാർത്ത നൽകുന്നതിൽ ദേശീയ-അന്തർദേശീയ മീഡിയകളെ ബാധിച്ച ജീർണത എത്രമേൽ മാരകമെന്നത് തുറന്നുകാട്ടുന്നു. വാർത്താമാധ്യമങ്ങളുടെ വഴിവിട്ട പോക്കിനെ നീതിയുടെയും മാനവികതയുടെയും പക്ഷത്തുനിന്നുകൊണ്ട് കണിശമായി മൂല്യവിചാരണക്ക് വിധേയമാക്കി, മുടങ്ങാതെ തുടരുന്ന ഇതുപോലൊരു വാർത്താ നിരൂപണ പംക്തി സ്വതന്ത്ര മലയാള പത്രപ്രവർത്തന രംഗത്ത് ഇദംപ്രഥമമാണെന്നു പറയാം. </p>
<p>സാഹിത്യ നിരൂപണ രംഗത്ത് എം. കൃഷ്ണൻ നായർ തുടർന്ന ‘സാഹിത്യ വാരഫലം’ എഴുത്തുകാർക്കും സാഹിത്യ വിദ്യാർഥികൾക്കുമിടയിൽ ഏറെ ശ്രദ്ധ നേടിയതുപോലെ മീഡിയാസ്കാൻ പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. യുദ്ധക്കൊതിയരായ സാമ്രാജ്യത്വ വാമനർക്ക് വാഴ്ത്തുപാട്ടായും ഭരണകർത്താക്കൾക്കു മുന്നിൽ നട്ടെല്ലൊടിഞ്ഞ വഴങ്ങിത്തൊഴിലായും തൊഴിലിനെ പരുവപ്പെടുത്തിയ ജേണലിസ്റ്റ് ജീർണത പ്രിന്‍റ്-വിഷ്വൽ മീഡിയകളെ കൂലിയെഴുത്തിന്‍റെയും പെയ്ഡ് ന്യൂസിന്‍റെയും കുപ്പത്തൊട്ടിയാക്കുന്നത്, യാസീൻ അശ്റഫ് ഉദാഹരണ സഹിതം വിശദമാക്കുമ്പോൾ ‘The roaring lion at dawn’ എന്ന പഴയ വിശേഷണത്തിലേക്ക് ഹതാശമായൊന്ന് തിരിഞ്ഞുനോക്കിപ്പോയി. </p>
<p>‘വാക്കെനിക്കെല്ലാം ഒളിക്കും വിലം, നിനക്കങ്കം കുറിക്കും ഉടവാൾ’ എന്ന കവിതാ ശകലം അൻവർ അലിയുടേതായി ഓർമയിലുണ്ട്. വിലം എന്നാൽ ഗുഹ. </p>
<p>‘യുദ്ധം മറക്കുന്ന കളിയെഴുത്ത്’ എന്ന തലക്കെട്ടിൽ (ലക്കം 1483) വന്ന മീഡിയാസ്കാൻ വായിച്ചപ്പോഴാണ് മുമ്പെന്നോ മനസ്സിൽ പതിഞ്ഞ ഈ കവിതാശകലം ഓർത്തത്. ‘ആകാശവാണി വായിക്കാത്ത വാർത്തകൾ കേട്ടിരിക്കുമ്പോൾ’ എന്നൊരു കവിതയും പ്രസിദ്ധീകരിച്ചതോർക്കുന്നു. വാക്കുകളിലൂടെ ചില മാധ്യമ പ്രവർത്തകർ ചിലതൊക്കെ വെളിപ്പെടുത്താൻ ശ്രമിക്കുമ്പോൾ പല മാധ്യമ പ്രവർത്തകരും വാക്കുകളെ പലതും മറച്ചുവെക്കാനുള്ള ഗുഹയാക്കുന്നു. മറ്റു ചിലരാകട്ടെ, വാക്കുകളെ വേട്ടയാടാനുള്ള ഉടവാളുമാക്കുന്നു എന്ന നെഞ്ചുലയ്ക്കുന്ന നേര് ‘മീഡിയാസ്കാനി’ലൂടെ ആഴ്ചതോറും വിശദമാക്കിക്കൊണ്ടേയിരിക്കുന്നു. </p>
<p>ഈയിടെ അമേരിക്കയിലും അതിനുമുമ്പ് ഖത്തറിലും നടന്ന ലോക ഫുട്ബാളിന്‍റെ അരങ്ങിലും അണിയറയിലുമൊക്കെ മീഡിയകളുടെ ഇരട്ടത്താപ്പ് എങ്ങനെയൊക്കെയാണ് വസ്തുതകളെ വളച്ചൊടിച്ചതെന്നും സത്യത്തെ കുഴിച്ചുമൂടിയതെന്നും യുദ്ധവെറിപൂണ്ട ട്രംപിന്‍റെ ഡംഭിന് ഫിഫയടക്കം വഴങ്ങിയതെന്നും ‘യുദ്ധത്തെ മറക്കുന്ന കളിയെഴുത്ത്’ എന്ന ശീർഷകത്തിൽ യാസീൻ അശ്റഫ് തുറന്നുകാട്ടുന്നു. </p>
<p>അനീതിയും അന്ധമായ പക്ഷപാതിത്വങ്ങളും അസത്യങ്ങളും അർധസത്യങ്ങളും നെറികേടുകളും കൊടികുത്തിവാഴുന്ന സമകാലിക മീഡിയകളുടെ ചതിക്കുഴികൾ ചൂണ്ടിക്കാണിച്ച്, ആ ചതുപ്പുകളിൽ ആണ്ടുമുങ്ങിപ്പോകാതിരിക്കാൻ ഏകാഗ്ര ജാഗ്രമായ ധിഷണയുമായി ‘മീഡിയാസ്കാനി’ലൂടെ, പത്രധർമത്തിന്‍റെ അസ്തിവാരമായ മാനവികമൂല്യങ്ങൾക്ക് കാവലിരിക്കുന്നു യാസീൻ അശ്റഫ്. ആൾക്കൂട്ടത്തിൽ മനുഷ്യനെ തിരയുന്ന ഡയോജനീസിന്‍റെ വിളക്കുപോലെ, മൂല്യാധിഷ്ഠിത മാധ്യമലോകത്തേക്ക് വഴികാണിക്കുന്ന ‘മീഡിയാസ്കാൻ’ എന്ന വഴിവിളക്ക് അനവരതം പ്രകാശിക്കട്ടെ. </p>
<p><font color="#0000ff">മുഹമ്മദ്കുട്ടി എളമ്പിലാക്കോട് </font></p>
<h3>സമോവറിന്റെ മാഹാത്മ്യം</h3>
<p>അന്ന് വിദ്യാർഥികളായ ഞങ്ങൾക്ക് സമോവർ, പെട്രോമാക്സ്, ഗ്രാമഫോൺ, ഉച്ചഭാഷിണി, കൽക്കരി തിന്ന് കൂകിപ്പായുന്ന തീവണ്ടി എന്നിവയെല്ലാം കൗതുകം പകർന്നവയായിരുന്നു. വൈദ്യുതി, കമ്പ്യൂട്ടർ, എ.ഐ എന്നിവയുടെ വരവുമൂലം ഇത്തരം യന്ത്രങ്ങളും ഉപകരണങ്ങളും ഇന്നെവിടെയോ പോയ്മറഞ്ഞിരിക്കുന്നു. </p>
<p>അതുപോലെ ചായക്കടകൾ, ലൈബ്രറികൾ അമ്പലമുറ്റത്തെ ആലിൻചുവടുകൾ, ഇതെല്ലാം മനുഷ്യസങ്കേതങ്ങളായിരുന്നു. ഉത്സവങ്ങൾ, താലപ്പൊലികൾ, രാഷ്ട്രീയ യോഗങ്ങൾ ഓരോ പ്രദേശത്തുമുള്ള മൈതാനങ്ങൾ അവിടെ ഉണ്ടാകുന്ന കഥാപ്രസംഗങ്ങൾ, സൈക്കിൾ യജ്ഞം, രാഷ്ട്രീയപ്രസംഗങ്ങൾ, സിനിമകൾ, സർക്കസുകൾ ഇതെല്ലാം അന്നത്തെ ജനങ്ങളിൽ രാഷ്ട്രീയ ഉദ്ബുദ്ധതയും നവോത്ഥാന ചിന്തകളും വിനോദങ്ങളും കിളിർക്കാൻ സഹായകമായിരുന്നു. </p>
<p>ആഴ്ചപ്പതിപ്പിൽ (ലക്കം 1482) അൻസാർ റഹുമത്തുള്ള എഴുതിയ ‘സമോവർ’ എന്ന കവിത വായിച്ചപ്പോഴുണ്ടായ ചിന്തകളാണിത്. അയൽപക്ക ബന്ധങ്ങൾ, കാർഷിക കൂട്ടായ്മകൾ വിതക്കുന്നവന്റെയും കൊയ്യുന്നവന്റെയും അത് പരസ്പരം പങ്കുവെക്കുന്നവന്റെയും കൂടി കാലഘട്ടമായിരുന്നു അന്ന്. ജാതിയോ വർഗമോ ഉണ്ടായിരുന്നില്ല. മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.</p>
<p>നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. പുതുയുഗം പിറന്നു. നമ്മുടെ നാട്ടുകാർ, രാഷ്ട്രീയ പാർട്ടികൾ, സ്വാതന്ത്ര്യം നേടിത്തന്ന നേതാക്കൾ, അവരുടെ വീരഗാഥകൾ, നല്ല നാളേക്കുള്ള കാൽവെപ്പുകൾ, പുതിയ പദ്ധതികൾ, ക്ഷേമരാഷ്ട്രത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചുമുള്ള പ്രതീക്ഷകൾ... ഇതൊക്കെയായിരുന്നു അന്നത്തെ നമ്മുടെ ചിന്തകൾ. </p>
<p>ഇന്ന് കാലം മാറി കോലം മാറി. പക്ഷേ മനുഷ്യൻ മാത്രം മാറിയില്ല. അവൻ ചാണകയുഗത്തിലേക്ക് തിരിച്ചുപോകാനുള്ള തന്ത്രപ്പാടിലാണ്. എന്തോ കഥ, അന്നത്തെ മലനാടു മുതൽ എന്തെല്ലാം സമുദ്ധാരണ പ്രവർത്തനങ്ങൾ, നവോത്ഥാന ചിന്തകൾ, പരിഷ്കരണ പ്രവർത്തനങ്ങൾ, രാഷ്ട്രീയ മര്യാദകൾ, സാമുദായിക സൗഹാർദങ്ങൾ, ഓണം, പെരുന്നാൾ, ക്രിസ്മസ് ഇതൊക്കെ ഇന്ന് എവിടെ. ഇല്ലായ്മയും വല്ലായ്മയും ജനങ്ങളിൽനിന്ന് ഇതിലൂടെ പമ്പ കടന്നിരിക്കുന്നു. </p>
<p>അന്ന് വീടുകളിൽ പാൽച്ചായ ഉണ്ടാകാറില്ല. വിരുന്നുകാർ വരുമ്പോഴേ ഉണ്ടാകാറുള്ളൂ. നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിലും ഒരു ചൂടുചായ സിപ്പു ചെയ്യാൻ എല്ലാവരും ചായക്കടയിലേക്കാണ് പോകുക. അവിടെ സമോവറിനും ചായ ഒഴിക്കുന്നവനും പുട്ടും കടലയും ഉണ്ടാക്കുന്നവനും വളരെ പ്രാധാന്യമുണ്ട്. നാടൻ എരുമപ്പാലിൽ ഒരു ഗ്ലാസ് കൊഴുത്ത ചൂടുചായ കിട്ടിയാൽ ഏതു മകരക്കുളിരും പമ്പ കടക്കും. ഇനി ആ കാലം തിരിച്ചുവരില്ല. കവിതക്ക് അഭിനന്ദനങ്ങൾ. </p>
<p><font color="#0000ff">വി.എം. ഹംസ, മാരേക്കാട് </font></p>
<h3>‘മണിനാദം’, ‘രമണൻ’, ‘മാമ്പഴം’: എന്നും പ്രിയപ്പെട്ട കവിതകൾ</h3>
<p>‘മണിനാദം’, ‘രമണൻ’, ‘മാമ്പഴം’ എന്നീ കവിതകളുടെ 90ാം വാർഷികമാണിത്. ഈ കവിതകളെക്കുറിച്ച് കേസരി ബാലകൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, പ്രഫ. എം.എൻ. വിജയൻ എന്നിവർ നടത്തിയ പഠനങ്ങളെക്കുറിച്ച് എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് പ്രഫ. എം. തോമസ് മാത്യു എഴുതിയ അവതാരികയായ ‘കതിർമ’ (ലക്കം 1480) വായിച്ചു. </p>
<p>ഈ മൂന്ന് കവികളും ഒരേ നാട്ടുകാരും ഒരേ സാഹിത്യ ഗുരുവിന്‍റെ ഒരേ കാലത്തെ ശിഷ്യരുമാണ് എന്നുള്ളതാണ് ഇവർ തമ്മിലുള്ള ബാഹ്യമായ സാദൃശ്യമെന്നും, എന്നാൽ ഇതൊന്നും ഇങ്ങനെയൊരു സംപുടം ഒരുക്കുന്നതിനുള്ള സാധൂകരണമാകുന്നില്ല എന്നും മരണത്തെ പ്രമേയമാക്കുന്നു എന്നതാണ് ഈ മൂന്ന് കവിതകളും വായിക്കുമ്പോൾ നമ്മുടെ മനസ്സിലെത്തുന്ന വികാരമെന്നും തോമസ് മാത്യു സാർ എഴുതുന്നു. </p>
<p>‘മണിനാദം’ ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യ കുറിപ്പ് പോലത്തെ രചനയാണെന്നും ഇടപ്പള്ളിയുടെ ആത്മഹത്യ ചങ്ങമ്പുഴയിൽ സൃഷ്ടിച്ച വികാര വിസ്ഫോടനത്തിന്‍റെ പ്രതിഫലനമാണെന്നും വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ മറ്റൊരു മരണത്തെ പ്രമേയമാക്കുന്നുവെന്നും എന്നാൽ ഈ മരണങ്ങളുടെ സാദൃശ്യം കവിതയുടെ പരിഗണനയിൽ സാരമായ വിഷയമല്ലെന്നും തോമസ് മാത്യു എഴുതി. </p>
<p>മൂന്നു കവിതയുടെയും പ്രമേയം മരണമാണെന്നത് ശരിതന്നെ. പക്ഷേ, മൂന്നു മരണങ്ങളും മൂന്ന് സാഹചര്യങ്ങളിലാണ് നടക്കുന്നത്. ചങ്ങമ്പുഴ, ആസ്വാദക മനസ്സിൽ പ്രതിഷ്ഠ നേടിയ കൃതിയാണ് ‘രമണൻ’. എന്നാൽ, വൈലോപ്പിള്ളിയുടെ ‘സഹ്യന്‍റെ മകനോ’ ‘ഊഞ്ഞാലോ’ പോലെ കവനസത്തയെ വെളിപ്പെടുത്താൻ ‘മാമ്പഴ’ത്തിന് കഴിയുകയില്ല എന്നും അദ്ദേഹം പറയുന്നു. മൃത്യുബോധത്തിന്‍റെ നിലവിളി ഈ മൂന്ന് കവിതകളിലും ഉണ്ടുതാനും. കണ്ണീരുപ്പു പുരട്ടാത്ത ആസ്വാദനങ്ങളൊന്നും മനുഷ്യനിലില്ല എന്നതും യാഥാർഥ്യമാണ്. ഈ മൂന്നു കവിതകളും നമ്മെ മൃത്യുവിനു മുന്നിൽ നിർത്തി ജീവിതത്തെക്കുറിച്ച് ആലോചിക്കൂ എന്നാണ് ആവശ്യപ്പെടുന്നത്. </p>
<p>ഒ​തു​ക്കി​പ്പി​ടി​ച്ച വാ​ക്കു​ക​ളി​ല്‍ മ​നു​ഷ്യ​ജ​ന്മ​ത്തി​ന്റെ ദൈ​ന്യ​ത്തെ മു​ഴു​വ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച ക​വി​യാ​ണ് വൈലോപ്പിള്ളിയെന്നും ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​ത്ത ജീ​വി​ത​മാ​യി​രു​ന്നു രാ​ഘ​വ​ൻ പി​ള്ള​യു​ടേ​തെന്നും ച​ങ്ങ​മ്പു​ഴ വി​കാ​ര​ത്തി​ന്റെ നേ​ര്‍നാ​ദ​മാ​ണെന്നും ഈ ​കാ​വ്യാ​ദ​ര്‍ശ​ത്തി​ന്റെ സാ​ക്ഷാ​ത്കാ​ര​മാ​ണ് ച​ങ്ങ​മ്പു​ഴയുടെ കവിതയെന്നും അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ചു​ര​പ്ര​ചാ​രം നേ​ടി​യ ക​വി​ത​യാ​ണ് ‘ര​മ​ണ​ന്‍’ എന്ന കവിതക്ക് നിദാനമെന്നും അതുകൊണ്ട് ഈ മൂന്ന് കവിതകളും സമാന സവിശേഷതയുള്ളവയാണെന്ന് പറയുന്നത് അത്മഗതമാണെന്നും തോമസ് മാത്യു പറയുന്നത് ശരിതന്നെയാണ്. ‘രമണന്‍റെ’ പതിപ്പുകൾ ചൂടപ്പം പോലെ വിറ്റുപോയത് ഒരു അത്ഭുതമാണെന്നും അദ്ദേഹം പറയുന്നുണ്ട്. മുണ്ടശ്ശേരിയുടെ നിരൂപണത്തിലും ഇക്കാര്യം പറയുന്നുണ്ട്. </p>
<p>വൈ​ലോ​പ്പി​ള്ളി​യും ച​ങ്ങ​മ്പു​ഴ​യും സ്‌​നേ​ഹി​ത​രും ഒ​രേ ക​ള​രി​യി​ല്‍ അ​ഭ്യ​സി​ച്ചി​രു​ന്ന​വ​രുമായിരുന്നെങ്കിലും അ​വ​രു​ടെ ക​വി​ത​ക​ള്‍ ത​മ്മി​ല്‍ താ​ര​ത​മ്യ​മി​ല്ല. വാ​ക്കു​ക​ളെ​ക്കൊ​ണ്ട് മ​യൂ​ര​നൃ​ത്ത​മാ​ടി​ക്കുന്ന ചങ്ങമ്പുഴയുടെ രീതി വൈലോപ്പിളിക്ക് വശമില്ല, അത് അദ്ദേഹത്തിന്‍റെ ആദർശവുമല്ല. എല്ലാ കവികളും പ​നി​നീ​ര്‍പ്പൂ​വി​ന്റെ മാ​ദ​ക​സു​ഗ​ന്ധ​ത്തി​ല്‍ മ​യ​ങ്ങാ​ന്‍ ഇ​ഷ്ട​പ്പെ​ടുമ്പോൾ വൈ​ലോ​പ്പി​ള്ളി ക​യ്പ​വ​ല്ല​രി​യെ​ക്കു​റി​ച്ചാണ് എഴുതിയത്. ‘‘ഒറ്റ വെറ്റില നൂറുതേച്ചു നീ തന്നാലുമീ -ത്തിരുവാതിരരാവു താംബൂലപ്രിയയല്ലോ’’ എന്ന് എഴുതിയ വൈലോപ്പിള്ളി വാർധക്യത്തിലെത്തിയ ദമ്പതികളെ കുറിച്ചാണ് വിവരിക്കുന്നത്. ഇ​ട​പ്പ​ള്ളിയും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും എന്നും മലയാളത്തിലെ പ്രിയ കവികൾതന്നെയാണ്. അവരെന്നും തെളിച്ചമുള്ള അവരുടെ കവിതകളാൽ മായാതെ നിലനിൽക്കുകതന്നെ ചെയ്യും.</p>
<p><font color="#0000ff">സദാശിവൻ നായർ, എരമല്ലൂർ </font></p>
<h3>വായനക്കാർക്ക് നൽകുന്നത് അർഹമായ പരിഗണന</h3>
<p>ലക്കം 1483ൽ വായനക്കാർ എഴുതുന്ന ‘എഴുത്തുകുത്ത്’ പംക്തിക്കുവേണ്ടി ഏഴ് പേജുകൾ നീക്കിവെച്ചിരിക്കുന്നു. വളരെ നല്ല കാര്യം. മുൻകാലങ്ങളിൽ നമ്മുടെ ദിനപത്രങ്ങളിലും മറ്റും വായനക്കാരുടെ അടയാളവാക്യമായ കത്തുകൾ വളരെയേറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന പതിവുണ്ടായിരുന്നു. ഇന്നിപ്പോൾ പല പത്രങ്ങളിലും വായനക്കാരുടെ കത്തുകൾ പ്രസിദ്ധീകരിക്കാറില്ല. അപൂർവം ചില പത്രങ്ങൾ വായനക്കാരുടെ കത്തുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. വേണം വേണ്ട എന്ന മട്ടിൽ. </p>
<p>ആഴ്ചപ്പതിപ്പുകളാണ് വായനക്കാരുടെ കത്തുകൾ പ്രസിദ്ധീകരിക്കുന്നതിനു ഇപ്പോഴും സന്നദ്ധരാവുന്നത്. സത്യത്തിൽ വായനക്കാരാണ് പത്രമാധ്യമങ്ങളുടെ നിലനിൽപിന്റെ മുഖ്യ കാരണക്കാർ. അതിനാൽ വായനക്കാർക്ക് പരിഗണന കൊടുക്കേണ്ടത് അനിവാര്യമാണ്. പത്രധർമം വഴിതെറ്റുമ്പോൾ അത് തിരിച്ചുപിടിക്കാനും മാധ്യമങ്ങൾക്കു നടപ്പുകാലത്തെ യാഥാർഥ്യബോധത്തോടെ നേരിടാനും വായനക്കാരുടെ കത്തുകൾ പ്രാപ്തമാക്കിയേക്കാം. ആയതിനാൽ നാലാമത്തെ സ്തംഭത്തിൽ വായനക്കാരുടെ പ്രതികരണങ്ങൾക്കും എഴുത്തുകുത്തുകൾക്കും ഒരൽപം ഇടംകൊടുക്കാം.</p>
<p><font color="#0000ff">ടി.ഐ. ലാലു, പഴമുക്ക് തൃശൂർ </font></p>
<h3>രക്തത്തിൽ മുങ്ങിയ ബാല്യങ്ങൾ</h3>
<p>ജെംസർ എഴുതിയ കവിത ‘നോവ്’ (ലക്കം 1483) ഏറെ പ്രശംസയർഹിക്കുന്നു. യുദ്ധകലുഷിതമായ നവവേളകളിലെ നൊമ്പരങ്ങളും വൈകാരിക നിമിഷങ്ങളെയും കവി ഇതിൽ വെളിപ്പെടുത്തുന്നു. </p>
<p>ഇനിയൊരു ഋതു ഇതുപോലെ പിറക്കരുതേ... എന്നാശിച്ച് കഴിയുന്ന ജനത, ആത്മാവ് നഷ്ടപ്പെട്ട ഘടികാരസൂചികൾ പരസ്പരം കുത്തി നോവിക്കുന്നത് വകവെക്കാതെ ‘‘അക്ഷരം എഴുതേണ്ട കൈകൾ ചിതറിപ്പോയ കല്ലുകൾക്കിടയിൽ അമ്മയുടെ ശരീരം തിരയുന്ന’’ അവസ്ഥ, പുസ്തകം തുറക്കേണ്ട കൈകളും സ്കൂളിലേക്ക് നടക്കേണ്ട കാലുകളും ചെന്നെത്തുന്നത് അടച്ചുപൂട്ടിയ വാതിലുകളുടെ അഭയകേന്ദ്രത്തിലേക്കാണ്. </p>
<p>കാലം തീർത്ത മുറിവുകൾ ഓരോന്നായി തേട്ടിയെടുത്ത് വിതുമ്പുന്ന ബാല്യങ്ങളുടെ ശോച്യമായ രംഗങ്ങളും കവി അനുവാചകരിലേക്കെത്തിക്കുന്നു. ‘‘ഇനിയും എത്ര കുഞ്ഞുങ്ങളുടെ കരച്ചിൽ വേണം നിനക്കൊരു മനുഷ്യനാകാൻ..?’’ എന്ന വരികൾ ഏറെ വൈകാരികത ചെലുത്തുന്നു. </p>
<p><font color="#0000ff">റിസ്‌വാൻ മംഗലം ഡാം </font></p>
<h3>ആ​ശ്രി​ത​ത്വ​ത്തി​ൽ​നി​ന്ന് ആ​ത്മാ​ഭി​മാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്</h3>
<p>ആ​ശ്രി​ത​ത്വ​ത്തി​ൽ​നി​ന്ന് ആ​ത്മാ​ഭി​മാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് എന്ന ത​ല​ക്കെ​ട്ടി​ൽ അ​ഡ്വ. സ​ജി കെ. ​ചേ​ര​മ​ൻ എ​ഴു​തി​യ​ത് (ല​ക്കം 1466) ശ​രി​യാ​ണ്. ആ​ദി​വാ​സി നേ​താ​വ് സി.​കെ. ജാ​നു​വി​ന്റെ പാ​ർ​ട്ടി​യും സ​ണ്ണി എം. ​ക​പി​ക്കാ​ടി​ന്റെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും വാ​യി​ച്ചു. കേ​ര​ള​ത്തി​ൽ ഇ​ന്നു​വ​രെ ദ​ലി​ത​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ടി​ല്ല. ഒ​രേ​ക്ക​ർ വ​സ്തു​വെ​ങ്കി​ലും ഉ​ള്ള ദ​ലി​ത​ർ കേ​ര​ള​ത്തി​ൽ ഉ​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണ്. കേ​ര​ള​ത്തി​ലെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സെ​ൻ​സ​സ് കൊ​ടു​ത്തി​രു​ന്ന​ല്ലോ. ആ​റു ശ​ത​മാ​നം പ​ട്ടി​ക​ജാ​തി​ക്കാ​ർ ക്രൈ​സ്ത​വ​രാ​ണ്.</p>
<p> എ​ന്നാ​ൽ, സു​റി​യാ​നി ​ക്രി​സ്ത്യാ​നി​ക​ൾ ഈ ​ദ​ലി​ത് ക്രി​സ്ത്യാ​നി​യോ​ട് ഇ​ന്നും അ​വ​ഗ​ണ​ന കാ​ണി​ക്കു​ന്നു; സ​വ​ർ​ണ ഹി​ന്ദു​ക്ക​ൾ കാ​ണി​ക്കു​ന്ന​പോ​ലെ. യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്, എ​ൻ.​ഡി.​എ എ​ല്ലാം സ​വ​ർ​ണ​ത​ക്കാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. ഡോ. ​അം​ബേ​ദ്ക​ർ, അ​യ്യ​ൻ​കാ​ളി, പൊ​യ്ക​യി​ൽ അ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ ദ​ലി​ത് നേ​താ​ക്ക​ൾ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ പ​ട്ടി​ക​ജാ​തി, വ​ർ​ഗ​ക്കാ​ർ ത​ള്ളി​ക്ക​ള​യു​ന്നു. ദ​ലി​ത്, പി​ന്നാ​ക്ക, അ​വ​ശ​ജ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു​നി​ന്നാ​ൽ മാ​ത്ര​മേ സ​വ​ർ​ണ സ​ർ​ക്കാ​റി​ൽ​നി​ന്ന് അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നാ​കൂ.</p>
<p>പു​രോ​ഗ​മ​നം പ്ര​സം​ഗി​ക്കു​ന്ന​വ​ർ​പോ​ലും ത​ന്റെ മ​ക​ളെ പി​ന്നാ​ക്ക, ദ​ലി​ത​രെ​ക്കൊ​ണ്ട് കെ​ട്ടി​ക്കാ​ൻ ധൈ​ര്യം കാ​ണി​ക്കി​ല്ല. കേ​ര​ള​ത്തി​ലെ ഈ​ഴ​വ​രു​ടെ പാ​ർ​ട്ടി​ക​ളെ​ന്ന് പ​റ​യു​ന്ന എ​സ്.​ആ​ർ.​പിക്കോ ബി.​ഡി.​ജെ.​എ​സി​നോ ശ​ക്തി​പ്രാ​പി​ക്കാ​നാ​യി​ല്ല. ഇ​തി​ൽ​പ​റ​ഞ്ഞ​തു​പോ​ലെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷ​വും അ​ധി​കാ​രം ഇ​ല്ലാ​ത്ത​വ​ർ അ​വ​കാ​ശം ഇ​ല്ലാ​ത്ത​വ​രാ​യി​ത​ന്നെ തു​ട​രും. </p>
<p><font color="#0000ff">ആ​ർ. ദി​ലീ​പ്, ശ്രീ​വി​ഹാ​ർ,മു​തു​കു​ളം</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1546257</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1546257</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,24 AUG 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 17 Aug 2026 01:30:36 GMT</pubDate>
</item>
</channel>
</rss>
