<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 15 Jun 2026 04:30:11 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/22JUN/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 15 Jun 2026 04:30:11 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ഠും - 27]]></title>
<description/>
<enclosure length="146956" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/14/2864945-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/14/2864945-untitled-1.gif'/><figcaption></figcaption></figure><div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864949-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020UgY7RpzTPfCHg4CfoLMiZd3x5Xa24MGF0785816" data-watermark="false" style="width: 100%;" info-selector="#info_item_1781420787783">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781420787783"></div>
</div>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864951-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020yNqy1tIPqCdJWoYBdnoZdLtfXQyvIFBK0818607" data-watermark="false" style="width: 100%;" info-selector="#info_item_1781420820276">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781420820276"></div>
</div>
<p> </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1528506</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1528506</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,22 JUN 2026]]></category>
<dc:creator><![CDATA[രവി]]></dc:creator>
<pubDate>Mon, 15 Jun 2026 04:30:08 GMT</pubDate>
</item>
<item>
<title><![CDATA[ഹലീമാ ബീവിയെന്ന 
നവോത്ഥാന വനിത]]></title>
<description/>
<enclosure length="373236" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/14/2864929-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/14/2864929-untitled-1.gif'/><figcaption></figcaption></figure><blockquote>
 പത്രാധിപ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും സ്ത്രീകളുടെ പുരോഗമനത്തിനും വേണ്ടി പ്രവർത്തിച്ച ഹലീമാ ബീവിയുടെ ചെറുപ്പകാലവും വിവാഹജീവിതവും പറയുകയാണ് ഇത്തവണ. വിദ്യാഭ്യാസം നേടാനായി സമൂഹത്തിൽനിന്ന് നേരിടേണ്ടി വന്ന തിക്താനുഭവങ്ങളും ‘മുസ്​ലിം വനിത’യുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പങ്കുവെക്കുന്നു. 
</blockquote>
<h3>അധ്യായം -മൂന്ന് </h3>
<p>തമിഴ്നാട്ടിൽനിന്ന് വന്ന് കേരളത്തിൽ തങ്ങളുടെ ജീവിതമാർഗം കണ്ടെത്തിയ മുസ്​ലിം സമുദായമായിരുന്നു റാവുത്തർ സമൂഹം. അവിഭക്ത തിരുവിതാംകൂറിലെ കൊല്ലം, കോട്ടയം ഡിവിഷനിൽ ഉൾപ്പെട്ട കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, ഈരാറ്റുപേട്ട, പന്തളം, പത്തനംതിട്ട, പുനലൂർ, കൊട്ടാരക്കര, പത്തനാപുരം, ആദിക്കാട്ടുകുളങ്ങര, അടൂർ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ഇവരുടെ ശക്തികേന്ദ്രങ്ങൾ. തിരുവിതാംകൂറിന്റെ പ്രധാനപ്പെട്ട ഒരു പാതയായി മാറിയ പുനലൂർ-കായംകുളം റോഡിെന്റ വശങ്ങളെല്ലാംതന്നെ റാവുത്തർ വിഭാഗങ്ങൾക്ക് ആധിപത്യമുള്ള പ്രദേശങ്ങളായി മാറി. റാവുത്തർ വിഭാഗങ്ങൾക്കൊപ്പംതന്നെ പ്രബലമായ നായർ-ക്രിസ്ത്യൻ വിഭാഗങ്ങളും ഇവിടെ പ്രാമാണിത്വം നേടിയിരുന്നു. </p>
<p>ആധുനിക കേരളത്തിൽ തലയെടുപ്പുള്ള പല മഹാന്മാർക്കും ജന്മംനൽകിയ ഒരു ഭൂമിയായിരുന്നു അടൂർ. ആ സ്ഥലനാമംതന്നെ പേരിനുകൂടെ ചേർത്ത പലരും നമുക്ക് ഇടയിലുണ്ട്. ഹാസസാഹിത്യത്തിന് മലയാളത്തിൽ പേരുണ്ടാക്കി നൽകിയ ഇ.വി. കൃഷ്ണപിള്ളയുടെ മകൻ സിനിമാരംഗത്തെ തിളങ്ങുന്ന താരമായിരുന്ന അടൂർ ഭാസി, നാടക സിനിമാരംഗത്ത് തിളങ്ങിനിന്ന സഹോദരിമാരായ അടൂർ ഭവാനി-അടൂർ പങ്കജം, സിനിമ സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ സാധിക്കും. </p>
<p>മാനവ സാഹോദര്യത്തിന്റെ വിളനിലമായി മാറിയ ഇത്തരം പ്രദേശങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടേതായ സാംസ്കാരിക വളർച്ചക്ക് പരസ്പരം കൈകോർത്ത് നിലനിന്നു. പ്രദേശത്തെ റാവുത്തർ മുസ്​ലിം സമുദായത്തിന് വിദ്യാഭ്യാസ-സൈനിക-പൊതു ഉദ്യോഗ മണ്ഡലങ്ങളിലും അതോടൊപ്പം വ്യാപാര-വാണിജ്യ മണ്ഡലങ്ങളിലും ഉയർന്ന സ്ഥാനങ്ങളിലേക്ക് എത്താൻ സാധിച്ചതിന്റെ മഹിത പാരമ്പര്യമാണുള്ളത്. അത്തരത്തിൽ ഒരു പാരമ്പര്യത്തിന്റെ വക്താവുകൂടിയായിരുന്നു ഹലീമാ ബീവി.</p>
<p> 1918ൽ അവിഭക്ത തിരുവിതാംകൂറിലെ കൊല്ലം ഡിവിഷനിലുൾപ്പെട്ട അടൂരിലെ (ഇന്നത്തെ പത്തനംതിട്ട ജില്ല) കണ്ണങ്കോട് എന്ന പ്രദേശത്ത് ‘ചതുരവിളയിൽ’ എന്ന വീട്ടിലാണ് ഹലീമയുടെ ജനനം. മൈതീൻ ബീവി-പീർ മുഹമ്മദ് എന്നിവരായിരുന്നു മാതാപിതാക്കൾ. ഏഴു മക്കളായിരുന്നു ആ ദമ്പതികൾക്ക് ഉണ്ടായിരുന്നതെങ്കിലും അതിൽ രണ്ടുപേർ ചെറുപ്പത്തിലെ മരണപ്പെട്ടു. ശേഷിച്ച അഞ്ചു പേരിൽ മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഉൾപ്പെട്ടിരുന്നു. അതിൽ ഇളയ കുട്ടിയായിരുന്നു ഹലീമ. </p>
<p>കേരളത്തിൽ പരുവപ്പെട്ടു വന്ന നവോത്ഥാന പരിസരത്തിലാണ് അവർ തന്റെ വിദ്യാഭ്യാസമാരംഭിക്കുന്നത്. വിദ്യാഭ്യാസ കാര്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകിവന്നിരുന്ന ജനത പാർത്തിരുന്ന പ്രദേശമെന്ന നിലയിൽ വിദ്യാലയങ്ങൾക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. പെൺകുട്ടികളെ സ്കൂളിലേക്ക് പഠനത്തിന് അയക്കുന്ന കാര്യത്തിൽ മറ്റു സമുദായങ്ങൾക്ക് തടസ്സമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മുസ്​ലിംകളിലെ ഒരു വിഭാഗം അതിനൊരു അപ്രഖ്യാപിത വിലക്ക് കൽപിച്ചിരുന്നു. </p>
<p>അക്ഷരവൈരികളായ ചില യാഥാസ്ഥിതികരും പിന്തിരിപ്പന്മാരും എന്തുകൊണ്ടോ ഭൗതികവിദ്യാഭ്യാസത്തിന്റെ ആവശ്യകതയിൽനിന്നും സമുദായംഗങ്ങളെ അകറ്റിവന്നിരുന്നു. അവരിൽ പലരും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല. വീടകങ്ങളിൽ അടുപ്പൂതികളായും പേറ്റുയന്ത്രങ്ങളായും ഒതുങ്ങിക്കഴിയേണ്ടുന്നവരാണ് സ്ത്രീകളെന്ന ചിന്താഗതിയാണ് അവരെ നയിച്ചിരുന്നതെന്ന് ഹലീമാ ബീവി എഴുതിയിട്ടുണ്ട്.</p>
<p>ഭർത്താവ് മരണപ്പെട്ടുവെങ്കിലും തന്റെ മക്കളിലൂടെ ഭൗതികമായ നേട്ടം ആഗ്രഹിച്ചിരുന്ന മൈതീൻ ബീവി തന്റെ എല്ലാ മക്കൾക്കും ആൺ-പെൺ വ്യത്യാസമില്ലാതെ, വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹക്കാരിയായിരുന്നു. ഹലീമയുടെ മൂത്ത സഹോദരിയെ സ്കൂളിൽ അയക്കാൻ തുടങ്ങിയ കാലത്ത് തന്നെ വിവിധ കോണുകളിൽനിന്ന് എതിർപ്പുകൾ നേരിട്ടു. എന്നാൽ, ആ മാതാവിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എതിർപ്പുകൾക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. “ഹലീമാ ബീവിയുടെ ജീവിതം സുസൂക്ഷ്മം വിലയിരുത്തിയാൽ അതിന്റെ പടവുകളിൽ ഉടനീളം ദൃശ്യവും അദൃശ്യവുമായ കരുത്തായി ഉമ്മ മൈതീൻ ബീവിയെ കാണാം. ഇച്ഛാശക്തിയും ധൈര്യവും ചിന്താശേഷിയും ഒത്തിണങ്ങിയ അസാധാരണ പ്രതിഭയായിരുന്നു അവർ. അക്കാലത്തെ സാധാരണ മുസ്​ലിം സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ തിളങ്ങുന്ന താരം തന്നെയായിരുന്നു... ഹലീമാ ബീവിയെന്ന മഹാവൃക്ഷം വളർന്നത് മൈതീൻ ബീവി എന്ന വളക്കൂറുള്ള മണ്ണിൽ വേരുകളാഴ്ത്തിയായിരുന്നു.”9 </p>
<p>അടൂരിൽ സ്ഥാപിതമായ നായർ സർവിസ് സൊസൈറ്റിയുടെ വക സ്കൂളിലായിരുന്നു ഹലീമ തന്റെ വിദ്യാഭ്യാസം നിർവഹിക്കുന്നത്. അക്കാലത്ത് സർക്കാർ ഉത്തരവ് പ്രകാരം പെൺകുട്ടികൾക്ക് പകുതി ഫീസ് മാത്രം നൽകിയാൽ മതിയായിരുന്നു. തന്റെ തൊട്ടു മുകളിലുള്ള സഹോദരി ഹുസൈൻ ബീവിയും (മരണം CE.1973) ഒന്നിച്ചായിരുന്നു ഹലീമ പള്ളിക്കൂടത്തിൽ പോയിരുന്നത്. അഞ്ചുപേരിൽ ഏറ്റവും മൂത്ത സഹോദരി സ്കൂൾ വിദ്യാഭ്യാസം ചെയ്ത ശേഷം ഉമ്മക്ക് സഹായിയായി പിന്നീട് പഠനം ഉപേക്ഷിച്ച് ഗൃഹപ്രവൃത്തി സ്വീകരിച്ചു. </p>
<p>എം.എം. സാഹിബെന്നു സ്നേഹപൂർവം വിളിച്ചിരുന്ന മൂത്ത സഹോദരൻ മുഹമ്മദ് മൈതീൻ (മരണം CE. 1975) ഹലീമാ ബീവിക്ക് എന്നും ഒരു പിന്തുണയായി നിലനിന്നിരുന്നു. മറ്റൊരു സഹോദരൻ നാടുവിട്ട് പോയി പുറംവാസിയായി താമസം നടത്തിവന്ന കാര്യം ‘ചന്ദ്രിക’ക്ക് നൽകിയ അഭിമുഖത്തിൽ ഹലീമാ ബീവി പറയുന്നുണ്ട്. മുസ്തഫ (മരണം CE.1981) എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. മദ്രാസിലും ബർമയിലും കഴിഞ്ഞുവന്ന അദ്ദേഹം പുറംനാട്ടുകാരിയായി വനിതയെ വിവാഹം കഴിച്ചു. ഇടക്കിടെ ബന്ധുക്കളെ സന്ദർശിച്ചുവന്നിരുന്ന അദ്ദേഹം അവസാനകാലം മദ്രാസിലാണ് ചെലവഴിച്ചത്. </p>
<p>സ്കൂളിൽ പഠിക്കുന്ന കാലം (1925 -1931) മുതൽ തന്നെ മുസ്​ലിം സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രയത്നിക്കണമെന്ന അദമ്യമായ ആഗ്രഹം ഹലീമയിൽ നാമ്പെടുത്തിരുന്നു. അതിനവർക്ക് പ്രചോദനമായത് ആ കാലഘട്ടത്തിൽ തന്റെ സ്കൂളിൽ പ്രവർത്തിച്ചുവന്നിരുന്ന നായർ സർവിസ് സൊസൈറ്റിയുടെ വനിതാ വിഭാഗമായിരുന്നു എന്നവർ പറയുന്നുണ്ട്: ‘‘...മുസ്​ലിം സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ മോഹമുണ്ടായിരുന്നു. അന്ന് സ്കൂളിൽ എൻ.എസ്.എസിന്റെ വനിത വിഭാഗം വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. അതിൽ പ്രവർത്തിച്ചിരുന്ന പലരും എന്റെ കൂട്ടുകാരികളായിരുന്നു. മുസ്​ലിം പെൺകുട്ടിയായിരുന്നതിനാൽ യോഗത്തിനൊന്നും എന്നെ കൂട്ടിയില്ല... പക്ഷേ, എന്നെ വിളിച്ചില്ലെങ്കിലും ഞാൻ പോകും, യോഗം നടക്കുന്ന മുറിക്ക് പുറത്തിരുന്ന് ശ്രദ്ധാപൂർവം കേൾക്കും. സത്യത്തിൽ നമ്മുടെ സ്ത്രീകൾക്കിടയിലും ഇത്തരം പ്രവർത്തനങ്ങൾ ഒക്കെ നടത്തണമെന്ന് തോന്നിത്തുടങ്ങിയത് അക്കാലത്താണ്.”10 </p>
<p>ഏഴാം ക്ലാസുവരെ മാത്രമേ ഹലീമക്ക് പഠിക്കാൻ സാധിച്ചുള്ളൂ. എന്നാൽ, വായനയിലൂടെയും തുടരന്വേഷണങ്ങളിലൂടെയും മത- സാമൂഹിക വിഷയങ്ങളിൽ കൂടുതൽ ആഴത്തിലുള്ള അറിവും കൃത്യമായ ഉൾക്കാഴ്ചയും അവർ നേടി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864933-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020cIZ7KrYhQ6z78NwhCxOe8fbTNyYrmr0S9901449" data-watermark="false" style="width: 100%;" info-selector="#info_item_1781419903945">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781419903945"></div>
</div>
<p>‘‘ഇസ്​ലാമിന്റെ കൽപനകളെ ബഹുമാനിക്കാതെ കാഫിരിച്ചികളെ പോലെ പള്ളിക്കൂടത്തിൽ പഠിക്കാൻ പോകുന്ന പഹച്ചികളെല്ലാം നരകത്തിലാണ്. അവർക്ക് ഫാത്തിമ ബീവിയുടെ ശഫാഅത്ത് കിട്ടുകയോ അവർ സുബർക്കത്തിൽ കടക്കുകയോ ഇല്ല.’’ കുട്ടിയായിരുന്ന ഹലീമയെ ഇരുത്തി ചിന്തിപ്പിച്ച വാക്കുകളാണിവ. പരമ്പരാഗത മതപണ്ഡിതന്മാരുടെ രാപ്രസംഗങ്ങളിൽനിന്നും അവർ ശ്രവിച്ച ഇത്തരം വാക്കുകൾ അവരുടെ മനസ്സിൽ കൊണ്ടുവന്ന ചിന്തകളാണ് സ്ത്രീ വിദ്യാഭ്യാസ-അവകാശ സംരക്ഷണകാര്യങ്ങളിലും മറ്റും കൂടുതൽ ഇടപെടാൻ അവരെ പ്രേരിപ്പിച്ചത്. </p>
<p>വിദ്യാഭ്യാസം ചെയ്യുന്ന മുസ്​ലിം സ്ത്രീകൾ തെറ്റുകാരാണെന്നും അവരുടെ പ്രവൃത്തികൾ ദൈവകോപത്തിനിടയാക്കുമെന്നുമുള്ള പഴഞ്ചൻ ചിന്തകൾ നിരവധി സ്ത്രീകളെ പിടികൂടിയിരുന്നു. അത്തരം ചിന്തകളെ മാറ്റിയെടുക്കുന്നതിന് നിരന്തരമായ വായനയും ലോകപരിചയവും ആവശ്യമാണെന്ന ബോധം സ്ത്രീകളിൽ വളർത്തിയെടുക്കണമെന്ന കാഴ്ചപ്പാട് അവരിൽ വളർന്നുവന്നു. അതിന് അവരെ പ്രാപ്തമാക്കുന്നതിന് അക്കാലത്തെ സാമൂഹിക മതപരിഷ്കർത്താക്കളുടെ പങ്ക് വളരെ വലുതായിരുന്നു. </p>
<p>വക്കം മൗലവി ഉൾപ്പെടെയുള്ള പരിഷ്കൃതാശയക്കാരായ പണ്ഡിതന്മാർ അവരിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. വക്കത്തുനിന്നും ഉറവകൊണ്ട പ്രതിപാരമ്പര്യവാദത്തിൽ ഊന്നിയ സമുദായ ശുദ്ധീകരണത്തിന്റെ വക്താക്കളുടെ വാക്കുകൾക്ക് അവർ വലിയ വില കൽപിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ അറബ്-ഇസ്​ലാമിക ലോകത്ത് നടന്നുവന്ന പരിഷ്കരണ (ഇസ്​ലാഹി) പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സയ്യിദ് ജലാലുദ്ദീൻ അഫ്ഗാനി, സയ്യിദ് ഹാലിം പാഷ, ഇബ്നു തമിയ്യ, മുഹമ്മദ് അബ്ദ, സർ സയ്യിദ് അഹ്മദ് ഖാൻ തുടങ്ങിയവരുടെ ആശയങ്ങൾ അവർക്ക് കൂടുതൽ മനസ്സിലാക്കാൻ തുടങ്ങിയതും അവരിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. സ്ത്രീ വിദ്യാഭ്യാസകാര്യങ്ങളിൽ സമുദായം വെച്ചുപുലർത്തിയിരുന്ന പല കാര്യങ്ങളും പൊള്ളയായതും കാലത്തിന് അതിജീവിക്കാൻ കഴിയുന്നതുമാണെന്നബോധം അവർക്ക് കൈവന്നു. മാമൂൽ പ്രിയരായ പണ്ഡിതന്മാർ പറഞ്ഞുവരുന്ന പല കാര്യങ്ങളെയും സമുദായ ശുദ്ധീകരണവാദികൾ തള്ളിക്കളയുന്നുണ്ടെന്ന ചിന്ത ഹലീമയിൽ മാറ്റങ്ങൾ കൊണ്ടുവന്നു. </p>
<p> തന്റെ യൗവനകാലത്ത് തന്നെ ഇസ്​ലാമിന്‍റെ ശരിയായ ആശയങ്ങൾ പ്രത്യേകിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസം, അവകാശങ്ങൾ, പൊതുവിടങ്ങളിലെ സ്ത്രീകളുടെ ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ എങ്ങനെയൊക്കെയായിരിക്കണം എന്നന്വേഷിച്ചറിയാൻ തുടങ്ങിയിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നും പ്രസിദ്ധീകരിച്ചുവന്നിരുന്ന മാസികകളും ഗ്രന്ഥങ്ങളും ഇത്തരം കാര്യങ്ങളിൽ അവർക്കൊരു ആശ്രയമായി മാറി. സ്ത്രീ വിദ്യാഭ്യാസ കാര്യങ്ങളിൽ പൗരോഹിത്യം പിന്തുടർന്നിരുന്ന പിന്തിരിപ്പൻ നയങ്ങൾ ത്യജിക്കപ്പെടേണ്ടതാണെന്ന തോന്നൽ അവരിൽ നാമ്പെടുത്തിരുന്നു. പരിഷ്കൃതാശയങ്ങൾ വെച്ചുപുലർത്തി വന്നിരുന്ന ഇടവയിലെ ‘ബറക്കാത്തുൽ മുസ്​ലിമീൻ’ എന്ന സംഘടന പുറത്തിറക്കിയ ‘സ്നേഹോപഹാരം’ എന്ന ഗ്രന്ഥത്തിൽ മുസ്​ലിം സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് വന്ന ലേഖനം വായിച്ചപ്പോൾ അത്തരം കാര്യങ്ങളിൽ തനിക്ക് കുറച്ചൊക്കെ വ്യക്തത വന്നുവെന്ന് ഹലീമാ ബീവി പറയുന്നുണ്ട്.</p>
<p> തിരുവിതാംകൂറിൽ മാത്രമല്ല, കൊച്ചിയിലും മലബാറിലും സമുദായശുദ്ധീകരണ ആഹ്വാനങ്ങൾ നടക്കുന്നത് അവർ ശ്രദ്ധിക്കുകയുണ്ടായി; സ്ത്രീവിദ്യാഭ്യാസ കാര്യങ്ങളിൽ പ്രത്യേകിച്ചും. ഹലീമയുടെ ചിന്തയെയും പ്രവർത്തനങ്ങളെയും സ്വാധീനിച്ച പ്രധാന മാസികകളിലൊന്നാണ് തിരൂരങ്ങാടിയിൽനിന്നും കെ.എം. മൗലവിയുടെ പത്രാധിപത്യത്തിൽ, 1935 മുതൽ 1939 വരെ, പുറത്തുവന്നിരുന്ന ‘അൽ മുർഷിദ്’ എന്ന അറബി-മലയാള മാസിക: “കേവലം ഒരു വിദ്യാർഥിനിയായിരുന്ന കാലത്ത് അറബി-മലയാളം ശരിക്കും വായിക്കാൻ പരിചയമില്ലാത്ത അന്ന്, ‘അൽ മുർഷിദ്’ വായിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. </p>
<p>അറബി-മലയാള ലിപികൾ വായിക്കാൻ ഉണ്ടായിരുന്ന വിഷമത്തേക്കാൾ പതിന്മടങ്ങ് വിഷമമായിരുന്നു ആദ്യകാലങ്ങളിൽ അതിലെ പ്രതിപാദ്യവിഷയങ്ങൾ ഗ്രഹിക്കാൻ. കാരണം ഇസ്​ലാമിക വിഷയങ്ങളിലുള്ള പരിജ്ഞാനക്കുറവ് തന്നെ. ഈ പരമാർഥം എന്നെമാത്രം ബാധിക്കുന്ന ഒന്നായിരുന്നില്ല. എന്റെ ചുറ്റുപാടുമുള്ള എല്ലാ മുസ്​ലിം സഹോദരികളും എന്നെപ്പോലെ തന്നെ ഇസ്​ലാമിക വിജ്ഞാനവുമായി ഒരു ബന്ധവുമില്ലാതെ ഇസ്‍ലാമിന്റെ പേരിൽ കുറെ പുരാണങ്ങൾ മാത്രം പഠിച്ചുകഴിഞ്ഞ് കൂടുന്നവരായിരുന്നു. ആ നിലക്ക് ഒരു മാറ്റം ഞങ്ങളിൽ പലർക്കും സംജാതമാകുന്നതിന് ‘അൽ മുർഷിദ്’ സഹായകമായി തീർന്നു.”11 </p>
<p>പുരോഗമനാശയങ്ങൾ പറയുന്ന നിരവധി പംക്തികൾ ഇതിൽ കൊണ്ടുവന്നിരുന്നു. അതിന്റെ ലിപി അറബി-മലയാളമാക്കിയതിനെ കുറിച്ച് പ്രസാധകർ പറയുന്നത്: “കേരള മുസ്​ലിംകളിൽ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവരെ അപേക്ഷിച്ച് അറബി-മലയാളം അറിയുന്നവരുടെ എണ്ണം വളരെയധികമാണ്. വിശേഷിച്ചും പുരുഷന്മാരെപോലെ തന്നെ മുസ്​ലിം സ്ത്രീകൾക്കും അറബി-മലയാളം വായിക്കാൻ സാധിക്കും.” </p>
<p>തുടർച്ചയായി ഇത്തരം പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്ന മാസികകൾ വായിക്കുക വഴി തങ്ങളുടെ ഇടയിൽ മതാചാരമായി കണക്കാക്കി വന്നിരുന്ന പല ആചാരങ്ങളും വിശ്വാസങ്ങളും നിരർഥകമാണെന്ന തിരിച്ചറിവ് ഹലീമാ ബീവിയിൽ ഉണ്ടായി. മാത്രമല്ല, മുസ്​ലിം സ്ത്രീവിദ്യാഭ്യാസത്തെ മുന്നോട്ടുനയിക്കുന്ന പരമപ്രധാനമായ പല ആശയങ്ങളും ലഭ്യമാക്കുന്നതിന് ഇത്തരം മാസികകളുടെ വായന അവരെ പ്രാപ്തയാക്കി. പിൽക്കാലത്ത് ഹലീമയുടെ ഭർത്താവായി മാറിയ കെ.എം. മുഹമ്മദ് പിള്ളയും (മുഹമ്മദ് മൗലവി) അത്തരത്തിലൊരു പാരമ്പര്യത്തിന്റെ വക്താവായിരുന്നതും അവരെ കൂടുതൽ ഉണർവിലേക്ക് നയിക്കുന്നതിന് ഇടനൽകി. </p>
<h3>വിവാഹം </h3>
<p>കോതമംഗലത്തിനടുത്ത് പല്ലാരിമംഗലക്കാരനായ കെ.എം. മുഹമ്മദ് പിള്ള (CE.1908-1992)യിൽ ഹലീമാ ബീവി തന്റെ ജീവിത പുരോഗതി കണ്ടെത്തി, പങ്കാളിയായി. പുരോഗമന ചിന്താഗതിക്കാരനും വക്കം മൗലവിയുടെ പരിഷ്കൃതാശയങ്ങളിൽ ഉൾപ്പെടെ താൽപര്യക്കാരനും അടൂർ ഡിപ്പാർട്മെന്‍റൽ പ്രൈമറി സ്കൂളിലെ അറബി അധ്യാപകനുമായിരുന്ന (മുൻഷി) മുഹമ്മദ് മൗലവിയെ തന്‍റെ സഹോദരിക്കുവേണ്ടി കണ്ടെത്തിയത് മുഹമ്മദ് മൈതീൻ സാഹിബായിരുന്നു. </p>
<p>1935ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം അടൂരിൽ താമസമാക്കിയ വേളയിൽ മുഹമ്മദ് മൗലവിക്ക് തിരുവല്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. തുടർന്ന്, ഹലീമാ ബീവി ഭർത്താവിന്റെ ജോലിസ്ഥലമായ തിരുവല്ലയിലേക്ക് പറിച്ചുനടപ്പെട്ടു. 1937-1949 വരെയുള്ള 12 വർഷക്കാലം പൊതുസേവനവും പത്രപ്രവർത്തനവുമായി അവർ തിരുവല്ലയിലാണ് ചെലവഴിച്ചത്. ഇടക്ക് കുറച്ചുനാൾ മുസ്​ലിം വനിതാ പ്രസിന്റെ പ്രവർത്തനങ്ങൾക്കായി അടൂരിലും താമസിച്ചിരുന്നു. </p>
<p>മുസ്​ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണരംഗങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന മുഹമ്മദ് മൗലവിയുമായുള്ള വിവാഹത്തോടെ സമുദായശുദ്ധീകരണ പരിശ്രമങ്ങളിൽ അവർ കൂടുതൽ ശ്രദ്ധാലുവായി തുടങ്ങി. 1992ൽ വാർധക്യസഹജമായ അസുഖങ്ങൾമൂലം കെ.എം. മുഹമ്മദ് പിള്ള മരണമടയുന്നതുവരെ ഹലീമാ ബീവി എന്ന ‘നവോത്ഥാന വനിത’യുടെ പ്രേരകശക്തിയായി അദ്ദേഹം വർത്തിച്ചു. ‘മുസ്​ലിം വനിത’ മാസിക ആരംഭിക്കാനുള്ള പ്രേരണ നൽകിയത് സ്വഭർത്താവായിരുന്നുവെന്ന് അവർ രേഖപ്പെടുത്തിയിട്ടുണ്ട്: “മുസ്​ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചും അവക്കുള്ള പരിഹാരമാർഗങ്ങളെ കുറിച്ചും മുസ്​ലിം സ്ത്രീകളെ ബോധവതികളാക്കാൻ ഒരു പ്രസിദ്ധീകരണം ആവശ്യമാണെന്ന് പറഞ്ഞ് എന്നിൽ താൽപര്യം ഉണർത്തിയത് ഭർത്താവായിരുന്നു.12</p>
<h3>അധ്യായം -4 </h3>
<p>രണ്ടാം ഘട്ടം </p>
<h3>- ‘മുസ്​ലിം വനിത’ അച്ചുകൂടത്തിൽനിന്നും</h3>
<p>സമുദായാംഗങ്ങളിൽ പൊതുവെയും മുസ്​ലിം സ്ത്രീകളുടെ ഇടയിൽ വലിയ ഓളമുണ്ടാക്കാൻ ‘മുസ്​ലിം വനിത’ക്ക് സാധിച്ചു. മലയാള പ്രസിദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളുടെയും ഉപദേശങ്ങളും അഭിപ്രായങ്ങളും, ഒപ്പംതന്നെ സമുദായ പരിഷ്കർത്താക്കളുടെ നിർദേശങ്ങളും സ്വീകരിച്ചുകൊണ്ട് തന്റെ പത്രികയെ ഹലീമാ ബീവി മുന്നോട്ട് കൊണ്ടുപോയി. അങ്ങനെ ‘മുസ്​ലിം വനിത’ മാസിക 12 ലക്കങ്ങൾ പിന്നിട്ടശേഷം രണ്ടു മാസത്തെ ഇടവേള എടുത്തിട്ടാണ് ‘മുസ്​ലിം വനിത’യുടെ രണ്ടാംഘട്ടം അടൂരിൽനിന്നാരംഭിക്കുന്നത്. കൊ.വ. 1114 ഇടവ(1939 CE)ത്തിലാണ് രണ്ടാം പുസ്തകത്തിന്റെ ഒന്നാം ലക്കം പുറത്തുവന്നത്. ജന്മനാട് കേന്ദ്രമാക്കിക്കൊണ്ട് സ്വന്തമായി ഒരു അച്ചുകൂടവും ഓഫിസും എന്ന ലക്ഷ്യത്തിലേക്ക് ഹലീമാ ബീവി ക്രമേണ നടന്നെത്തി. </p>
<p>അതിലേക്കായി സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർഥനകളും പരസ്യങ്ങളും തന്റെ മാസികയുടെ പുറങ്ങളിൽ നിരന്തരം നൽകിവന്നിരുന്നു. എന്നാൽ, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മുസ്​ലിംകൾ അതിനെ വലിയ രീതിയിൽ പിന്തുണച്ചില്ല. തുടർന്ന്, അതിനായുള്ള അഭ്യർഥന കടൽ കടന്നു. അക്കാലത്ത് ജോലിസംബന്ധമായി സിംഗപ്പൂരിലായിരുന്ന തന്റെ സഹോദരൻ മുഹമ്മദ് മൈതീന്റെ താൽപര്യപ്രകാരം, പുറംവാസജീവിതം നയിക്കുന്ന സിംഗപ്പൂരിലെ മലയാളികളുടെ മുന്നിലേക്ക് ഹലീമാ ബീവി സഹായഹസ്തവും നീട്ടിയെത്തി; ആ പ്രതീക്ഷക്കൊത്ത് സിംഗപ്പൂർ മലയാളികൾ ഉയർന്നു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864937-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ssod2PXnCdHzpPJkB9hC04zbajp7tr3Y0034503" data-watermark="false" style="width: 100%;" info-selector="#info_item_1781420036838">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781420036838"></div>
</div>
<p> </p>
<p> അവരിൽനിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ചുകൊണ്ടാണ് അടൂർ കേന്ദ്രമാക്കി മുസ്​ലിം വനിതാ പ്രസിന്റെ ആരംഭം. പുതിയ അച്ചുകൂടത്തിൽനിന്നും ആദ്യലക്കം പുറത്തുവന്നപ്പോൾതന്നെ അതിനുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ‘വനിതഭാഷണം’ എന്ന പംക്തിയിൽ പത്രാധിപർ ഹലീമാ ബീവി എഴുതി: “...ഒമ്പതുലക്ഷം മുസ്​ലിം സ്ത്രീകളുടെ ഏകജിഹ്വയായ വനിതയുടെ നേർക്ക് ആ വന്ദ്യ സഹോദരങ്ങൾ പ്രദർശിപ്പിച്ച ഔദാര്യവും കരുണയും സമുദായത്തിനുള്ള ഒരു നിസ്തുല സേവനമാണ്.”13 </p>
<p>തുടർന്നുള്ള ലക്കങ്ങളിൽ സിംഗപ്പൂരിൽനിന്നും ടി.എം. മുഹമ്മദ് അബ്ദുൽ ഖാദർ മുഖാന്തരം സ്വീകരിച്ച സംഭാവനയുടെ നീണ്ട ലിസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു പൊതുകാര്യനന്മ ലക്ഷ്യമാക്കി നാനാ ജാതിമതസ്ഥർ അതിൽ പങ്കുകൊണ്ടതായും ആ പട്ടികയിൽനിന്നും മനസ്സിലാക്കാവുന്നതാണ്. അടൂർ കേന്ദ്രമാക്കി പുതിയതായി ആരംഭിച്ച പ്രസിൽ ഉപകരണങ്ങളും മറ്റും സജ്ജീകരിക്കുന്നതിൽ വന്ന കാലതാമസംകൊണ്ട് രണ്ടുമാസക്കാലം മാസിക മുടങ്ങുകയുണ്ടായിയെന്ന് സൂചിപ്പിച്ചുവല്ലോ? </p>
<p>അതിനുള്ള ക്ഷമാപണത്തോടൊപ്പം വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ മാസികയെ കുറച്ചുകൂടി വലുപ്പത്തിലും മനോഹരവുമാക്കി മാറ്റുന്നതിനും ഒപ്പം ആഴ്ചതോറും പുറത്തിറങ്ങുന്ന തരത്തിൽ പരുവപ്പെടുത്താനുമുള്ള താൽപര്യം ഒരു കുറിപ്പിലൂടെ പത്രാധിപ മുന്നോട്ട് വെക്കുന്നുണ്ട്. കൂടാതെ, മുസ്​ലിം സ്ത്രീകൾക്കായി ഇത്തരത്തിൽ ഒരു മാസികയാരംഭിച്ചപ്പോൾ ആരുംതന്നെ വരിസംഖ്യയൊടുക്കാൻ താൽപര്യം കാണിക്കാതെ നിന്നതിനെക്കുറിക്കുന്ന പരിഭവം അവർ പ്രകടിപ്പിക്കുന്നുണ്ട്: “ആരംഭത്തിൽ ആറ് ലക്കങ്ങളെങ്കിലും ഇറങ്ങുമെന്ന് വിശ്വസിച്ചുള്ളവർ വിരളമാണ്. മാസികയുടെ അകാല മരണത്തെ ഭയന്ന് വരിസംഖ്യ തരാൻ വൈമനസ്യം കാണിച്ചുകൊണ്ടിരുന്നവരും കുറവല്ല.”14 </p>
<p> അങ്ങനെ ആദ്യഘട്ട അച്ചടി നടത്തി വന്നിരുന്ന തിരുവല്ലയിലെ എൻ.എസ്.എസ് അച്ചുകൂടത്തോടുള്ള ബന്ധം അവസാനിപ്പിച്ച് അടൂരിൽനിന്നും ‘മുസ്​ലിം വനിത’യുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഈ കാലയളവിൽ ‘മുസ്​ലിം വനിത’ക്ക് ലഭിച്ച മഹത്തരമായ ഒരു സാമ്പത്തിക സംഭാവനയെന്ന നിലയിൽ പത്രാധിപ എടുത്തുകാണിക്കുന്നത്, തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റീജന്റ് റാണി സേതുലക്ഷ്മി ബായി നൽകിയതാണ്. മുസ്​ലിം വനിതകളുടെ ക്ഷേമത്തിനായി ഇടപെട്ടു വന്നിരുന്ന മാസികക്ക് പത്ത് രൂപയാണ് അവർ സംഭാവനയായി എത്തിച്ചുകൊടുത്തത്. അക്കാലത്തെ പത്തുരൂപയുടെ മൂല്യം ഇന്ന് പറഞ്ഞറിയിക്കാൻ തന്നെ പ്രയാസമാണ്. ആ മഹത്തായ ഇടപെടലിനെ പ്രത്യേകം രേഖപ്പെടുത്താനായി ഒരു കോളം വാർത്തയായി ‘മുസ്​ലിം വനിത’യിൽ അച്ചടിച്ചു വന്നു. </p>
<p>അത് ഇങ്ങനെ വായിക്കാം: “വഞ്ചിരാജ്യവസുന്ധരയെ അനന്യസാധാരണമായ ധിഷണാസാമർഥ്യത്തോടെ ഭരിച്ച് അനശ്വരയശസ്വനിയായി പരിലസിക്കുന്ന സീനിയർ മഹാറാണി തിരുമനസ്സുകൊണ്ട് മുസ്‌ലിം വനിതയ്ക്ക് സംഭാവനയായി കൽപിച്ച് അനുവദിച്ചു തന്ന 10 രൂപയും സന്തോഷ സമേതം കൈപ്പറ്റി നന്ദിപറയുകയും, അവിടത്തെ പാവന ജീവിതാരാമം സൗഭാഗ്യത്തിന്റെ സുപ്രഭാത സുസ്മേരമാകുന്ന പൊന്നൊളിക്കതിർ വീശി സർവസൗഭാഗ്യ സംപൂർണയായി ചിരകാലം ജീവിച്ചിരിക്കുന്നതിന് സർവശക്തനായ അല്ലാഹുവിനോടു ഞങ്ങൾ പ്രാർഥിക്കുകയും ചെയ്തുകൊള്ളുന്നു.” </p>
<h3>‘മുസ്​ലിം വനിത’യും മതവിദ്യാഭ്യാസവും</h3>
<p>‘മുസ്​ലിം വനിത’യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായി കണക്കാക്കി വന്നിരുന്നത് സാമൂഹിക മുന്നേറ്റത്തിൽ പ്രത്യേകിച്ചും സ്ത്രീയവസ്ഥ മെച്ചപ്പെടുത്താൻ തങ്ങളാൽ കഴിയുന്നവ ചെയ്യണമെന്നതായിരുന്നു. അതിനാൽ, ആദ്യ ലക്കം മുതൽതന്നെ സമുദായശുദ്ധീകരണം, അന്ധവിശ്വാസ നിർമാർജനം, സ്ത്രീജന വിദ്യാഭ്യാസം എന്നിവ ലക്ഷ്യംവെച്ചുകൊണ്ടുള്ള പംക്തികൾ അവർ ആരംഭിച്ചിരുന്നു. അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ കരങ്ങളെ തന്നെ ഭരമേൽപിക്കുകയും ചെയ്തിരുന്നു. സ്ത്രീകളെ പ്രത്യേകിച്ചും മുസ്​ലിം സ്ത്രീകളെ സാമൂഹികമായി പരിവർത്തനപ്പെടുത്തുകയെന്നത് ആ കാലഘട്ടത്തിൽ വളരെ ശ്രമകരമായ ഒരു ദൗത്യമായിരുന്നു. </p>
<p>വളരെ പരിതാപകരമായ അവസ്ഥയിലായിരുന്ന മുസ്​ലിം സ്ത്രീകളെ ഉദ്ധരിക്കുന്നതിന് മതവിജ്ഞാനവും ഭൗതികവിജ്ഞാനവും സംയോജിപ്പിച്ചുകൊണ്ടുള്ള ശ്രമമാണ് മാസിക നടത്തിയത്. മതവിജ്ഞാനത്തിലൂടെ ഭൗതികവിദ്യാഭ്യാസത്തിലേക്ക് സ്ത്രീകളെ നയിക്കുക എന്ന രീതിയായിരുന്നു അവർ കൈക്കൊണ്ടത്. 1959 സെപ്റ്റംബർ അഞ്ചിൽ പുറത്തുവന്ന ‘അൽമനാർ’ എന്ന മലയാളം മാസികയിൽ ഇത് സംബന്ധമായി ഹലീമാ ബീവി എഴുതി:</p>
<p> “തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസനില സാമാന്യം തൃപ്തികരമായിരുന്നു. എന്നാൽ, മതവിജ്ഞാനത്തിലും ഇസ്​ലാമിക ആചാരമര്യാദകളിലും മലബാറിനെ അപേക്ഷിച്ച് തിരുവിതാംകൂറിലെ സ്ത്രീകൾ പിന്നണിയിലായിരുന്നു. അതുകൊണ്ടാണ് സാമൂഹികപരിഷ്കരണങ്ങളുടെ കൂട്ടത്തിൽ മതവിജ്ഞാനത്തിന് ‘മുസ്​ലിം വനിത’യിൽ ഒരു പംക്തി ആരംഭിച്ചത്. ‘മുസ്​ലിം വനിത’യുടെ പുറപ്പാട് തന്നെ മതവിരുദ്ധമായി മുദ്രയടിച്ച യാഥാസ്ഥിതികർ മതകാര്യംകൂടി കൈകാര്യം ചെയ്യുന്നുവെന്നറിഞ്ഞപ്പോൾ അമർഷംകൊണ്ട് വിമർശനത്തിനും അധിക്ഷേപത്തിനും മുന്നോട്ടുവന്നു.”15</p>
<p>എന്നാൽ, തന്റെ ഉദ്യമത്തിന് ഉറച്ച പിന്തുണ നൽകിക്കൊണ്ട് പ്രഗല്ഭരായ ചിലർ മുന്നോട്ടുവന്നു. കെ.എം. മൗലവി, ഇ.കെ. മൗലവി തുടങ്ങിയ പ്രതിപാരമ്പര്യവാദികളായിരുന്നു അവരിൽ പ്രമുഖർ. സ്വഭർത്താവിന്റെ പൂർണ പിന്തുണയും അതിനോടൊപ്പം ചേർത്ത് പറയേണ്ടതുണ്ട്. ‘മുസ്​ലിം വനിത’യുടെ ആറു ലക്കങ്ങൾ പുറത്തുവന്നു കഴിഞ്ഞപ്പോഴേക്കും യാഥാസ്ഥിതിക ലോകത്തിന്റെ ഭർത്സനം ഉച്ചകോടിയിലേക്കെത്തി. മതസംബന്ധമായ ചില തർക്ക വിഷയങ്ങളും മറ്റും മാസികയിൽ അച്ചടിച്ച് വന്നതും അതിനുമേൽ പൊതുവായ ചർച്ചകൾ നടക്കുന്നതുമെല്ലാം അതിന് ഹേതുവായി മാറി. ഒരു സ്ത്രീയാണ് മാസികയുടെ പിന്നിലുള്ളതെന്നതും അവരെ പ്രകോപിപ്പിച്ചു. </p>
<p>അക്കാലത്ത് മാസികയുടെ ആശ്രയമായി മാറിയത് പരിഷ്കരണവാദിയായ കെ.എം. മൗലവിയുടെ പിന്തുണയാണെന്ന് ഹലീമാ ബീവി ഓർക്കുന്നു. അദ്ദേഹം നേരിട്ട് തങ്ങളുടെ പത്രമോഫിസിൽ വരുകയും രണ്ടുദിവസം അവിടെ താമസിച്ച് മാസികയുടെ മുന്നോട്ടുള്ള യാത്രയിൽ പാലിക്കേണ്ട നയപരമായ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. എടുത്തുചാടി കൂടുതൽ കുഴപ്പങ്ങളിലേക്ക് പോകാതെ സംയമനത്തോടുകൂടി ഇടപെടണമെന്നും തർക്കവിഷയങ്ങൾ ഒഴിവാക്കിക്കൊണ്ട് രമ്യമായി മുന്നോട്ടു പോയാൽ കാലക്രമേണ ഗുണമായി ഭവിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തുടർന്ന് മതപരമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ തർക്കവിഷയങ്ങൾ കഴിവതും ഒഴിവാക്കുന്നതിന് പത്രാധിപ തയാറായി. എന്നിരുന്നാലും സമുദായശുദ്ധീകരണ, സ്ത്രീമുന്നേറ്റ ദൗത്യങ്ങളിൽനിന്നും അവർ ഒട്ടുംതന്നെ പിന്നാക്കം പോയതുമില്ല. </p>
<p>സമകാലിക മാസികകളിൽ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവക്ക് പുറമേ, മതകാര്യ ബോധനങ്ങൾ, ശിശു പരിപാലനം, ഭാര്യ-ഭർതൃ ബന്ധം, നീതിബോധനം, അടുക്കള കുറിപ്പുകൾ, നർമ പംക്തികൾ തുടങ്ങിയ നിരവധി വിഭവങ്ങൾ അതിൽ പ്രത്യക്ഷപ്പെട്ടു. മിക്കപ്പോഴും മുസ്​ലിം സമുദായശുദ്ധീകരണത്തിൽ ഊന്നിനിന്നുള്ള -അന്ധവിശ്വാസ, അനാചാരങ്ങൾ ഒഴിവാക്കൽ, സ്ത്രീ-പുരുഷ ബന്ധത്തിന്റെ ഇഴയടുപ്പം വർധിപ്പിക്കൽ, കുടുംബങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ- നിരവധി പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന വേദിയായി മാസിക മാറി. എന്നാൽ, തന്റെ ഭർത്താവിന് ജോലിസംബന്ധമായി വന്നുചേർന്ന സ്ഥാനചലനം കുടുംബജീവിതത്തെ ബാധിക്കുന്നുവെന്ന് അവർ തിരിച്ചറിഞ്ഞ അവരെ അടൂരിൽനിന്ന് തന്റെ പത്രികയുടെ പ്രവർത്തനം തിരുവല്ലയിലേക്ക് മാറ്റുന്നതിന് പ്രേരിപ്പിച്ചു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864930-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020tTtPja9yebAPa6IXajmyrly4aG7PHsBp9838886" data-watermark="false" style="width: 100%;" info-selector="#info_item_1781419841150">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781419841150"></div>
</div>
<p> </p>
<p> തുടർന്ന് അടൂരിൽ നടത്തിവന്നിരുന്ന ‘മുസ്​ലിം വനിത’ പ്രസിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും മാസികയുടെ ഓഫിസും അച്ചടിയും തിരുവല്ലയിലേക്ക് മാറ്റുകയും ചെയ്തു. തിരുവല്ല സെന്‍റ് ജോസഫ് അച്ചുകൂടത്തിലായിരുന്നു പിന്നീടുള്ള കുറേ മാസങ്ങളിൽ ‘മുസ്​ലിം വനിത’ മാസിക അച്ചടിച്ചത്. മുടക്കമില്ലാതെ തന്റെ മാസിക പുറത്തിറങ്ങുന്നതിൽ ഹലീമാ ബീവി താൽപര്യം കാണിച്ചു. എന്നിരുന്നാലും കൃത്യമായി വരിസംഖ്യ പിരിഞ്ഞുകിട്ടാതെ വരുമ്പോഴും താൻ ആശ്രയിക്കുന്ന അച്ചുകൂടത്തിൽ തിരക്ക് വർധിക്കുമ്പോഴും മാസിക ഇടക്ക് മുടങ്ങാറുണ്ടെങ്കിലും രണ്ട് ലക്കങ്ങൾ ഒരുമിച്ച് ചേർത്തെങ്കിലും കൃത്യമായി പുറത്തിറക്കുന്നതിൽ അവർ താൽപര്യം കാണിച്ചു. വാർത്താവിനിമയ സംവിധാനങ്ങൾ കുറവായിരുന്ന അക്കാലത്ത് തിരു-കൊച്ചി പ്രദേശങ്ങളിൽ മാത്രമല്ല, മലബാർ, മദ്രാസ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളിലെ മലയാളികളുടെ ഇടയിലും പ്രത്യേക ശ്രദ്ധനേടുന്ന തരത്തിലേക്ക് മുസ്​ലിം വനിതയുടെ പ്രചാരം വർധിച്ചു. </p>
<p> ‘മുസ്​ലിം വനിത’ മാസികയുടെ കീഴിൽ മാസംതോറും വനിതാ സമ്മേളനം നടത്തിയിരുന്നു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ അതിൽ ചർച്ച ചെയ്തിരുന്നു. അന്ന് സ്ത്രീകൾ പുറത്തിറങ്ങാനോ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ട് അഭിപ്രായം പറയുന്നതിനോ തയാറാകുന്ന കാലഘട്ടമായിരുന്നില്ല. ആദ്യമൊക്കെ സ്ത്രീകൾക്ക് ഇത്തരം പ്രഭാഷണങ്ങളിലും ബോധവത്കരണങ്ങളിലും ഒന്നും താൽപര്യമില്ലായിരുന്നുവെന്നും ഹലീമാ ബീവി സൂചിപ്പിക്കുന്നുണ്ട്. അവർ മനസ്സിലാക്കി വെച്ചിരുന്ന, അല്ലെങ്കിൽ അവരെ പഠിപ്പിച്ചുവന്നിരുന്ന കാര്യങ്ങൾക്ക് വിരുദ്ധമായിരുന്നു ഇവിടങ്ങളിൽ ചർച്ചചെയ്തിരുന്നത്. </p>
<p>ക്രമേണ അവരിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. ‘മുസ്​ലിം വനിത’ മാസികയുടെ ഓഫിസിൽ വെച്ച് പരിപാടികൾ ആസൂത്രണംചെയ്ത് അറിയിക്കുമ്പോൾ പല സ്ത്രീകളും സൗകര്യപൂർവം പങ്കെടുക്കാൻ താൽപര്യം കാണിച്ചിരുന്നത് അവർ ഓർക്കുന്നുണ്ട്. മുസ്​ലിം സ്ത്രീകളെ സംബന്ധിച്ച് ഒരു പുതിയ തുടക്കമായി അതിനെ ഹലീമാ ബീവി കാണുകയുണ്ടായി. തന്റെ ചിന്തകൾ പ്രവൃത്തിപഥത്തിലേക്ക് വന്നുതുടങ്ങിയതിൽ അവർ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. അത്തരം മുന്നേറ്റത്തെ കുറിച്ച് ഹലീമാ ബീവി പറയുന്നത് എടുത്തുപറയേണ്ടതാണ്: “... ‘മുസ്​ലിം വനിത’ മുഖേന തിരുവിതാംകൂർ മുസ്​ലിം സ്ത്രീകളുടെ ഇടയിൽ വിപ്ലവകരമായ ചിന്താസരണി രൂപംകൊണ്ടുവന്നുവെന്ന് അനന്തരസംഭവങ്ങൾ മുഖേന എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.” </p>
<h3>(തുടരും) </h3>
<p><font color="#ff0000">കുറിപ്പ് </font></p>
<p><font color="#ff0000"> 9. നൂറ & നൂർജഹാൻ, എം. ഹലീമാ ബീവിയുടെ ജീവിതം - പത്രാധിപ, ബുക്കഫെ, കോട്ടക്കൽ, 2020, പു. 24 </font></p>
<p><font color="#ff0000"> 10. ബഷീർ രണ്ടത്താണി, ‘ഒരു പത്രാധിപയുടെ ഓർമകൾ’, അഭിമുഖം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1995 ജൂലൈ 8, അബ്ദുറഹ്മാൻ മങ്ങാട് (എ.ഡി.), ഹലീമാ ബീവി -തെരഞ്ഞെടുത്ത രചനകൾ, യുവത ബുക്ക് ഹൗസ്, കോഴിക്കോട്, 2023, പു. 89 </font></p>
<p><font color="#ff0000">11 എം. ഹലീമ ബീവി, ‘അനുഭവങ്ങളിലേക്ക് ഒരെത്തിനോട്ടം’, അൽ മനാർ മാസിക, പുസ്തകം: 9, ലക്കം: 5, 1959 സെപ്റ്റംബർ 5, അബ്ദുറഹ്മാൻ മങ്ങാട് (എ.ഡി.), ഹലീമാ ബീവി -തെരഞ്ഞെടുത്ത രചനകൾ, പു. 44-45 </font></p>
<p><font color="#ff0000">12 ബഷീർ രണ്ടത്താണി, ‘ഒരു പത്രാധിപയുടെ ഓർമകൾ’, അഭിമുഖം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1995 ജൂലൈ 8, അബ്ദുറഹ്മാൻ മങ്ങാട് (എ.ഡി.), ഹലീമാ ബീവി -തെരഞ്ഞെടുത്ത രചനകൾ, പു. 90 </font></p>
<p><font color="#ff0000">13. മുസ്​ലിം വനിത, പുസ്തകം - 2 ലക്കം- 1, അടൂർ, ഇടവം 1114, പു. 25). </font></p>
<p><font color="#ff0000">14 മുസ്​ലിം വനിത, 1114 ഇടവം, പു. 26 </font></p>
<p><font color="#ff0000">15 എം. ഹലീമാ ബീവി, അനുഭവങ്ങളിലേക്ക് ഒരെത്തിനോട്ടം, അൽ മനാർ മാസിക, 1959 സെപ്റ്റംബർ 5, അബ്ദുറഹ്മാൻ മങ്ങാട് (എ.ഡി.), ഹലീമാ ബീവി - തെരഞ്ഞെടുത്ത രചനകൾ, പു. 47-48. </font></p>
<p><font color="#ff0000"></font></p>
<p> </p>
<p><font color="#ff0000"></font></p>]]></content:encoded>
<link>https://www.madhyamam.com/weekly/history/haleema-beevis-early-struggles-and-the-vision-of-muslim-vanitha-1528500</link>
<guid isPermaLink="true">https://www.madhyamam.com/weekly/history/haleema-beevis-early-struggles-and-the-vision-of-muslim-vanitha-1528500</guid>
<category><![CDATA[Weekly,Archives,History,Premium,22 JUN 2026]]></category>
<dc:creator><![CDATA[ഡോ. സഖരിയ തങ്ങൾ]]></dc:creator>
<pubDate>Mon, 15 Jun 2026 04:16:05 GMT</pubDate>
</item>
<item>
<title><![CDATA[മൂന്ന് ജീവിത കവിതകൾ]]></title>
<description/>
<enclosure length="243899" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/14/2864923-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/14/2864923-untitled-1.gif'/><figcaption></figcaption></figure><h3>1. </h3>
<p>വീണ്ടും ഇകിഗായി </p>
<p>കളഞ്ഞുപോയ വാക്കുകൾ. </p>
<p>ഉള്ളിലെ മൗനത്തിന്റെ ലിപിയിൽ </p>
<p>വിഷാദപൂർവം ഉറങ്ങും നേരം </p>
<p>പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം </p>
<p>പിന്നെയും മുന്നിൽ തെളിഞ്ഞു. </p>
<p>ഓർമിക്കുകയെന്നാൽ </p>
<p>മരിക്കുകയാണെന്ന് അറിഞ്ഞു </p>
<p>നഷ്ടങ്ങളെ </p>
<p>മറവിയുടെ ചവറ്റുകൊട്ടയിൽ കളഞ്ഞപ്പോൾ. </p>
<p>ഉള്ളിലെ ജീവിതസൂര്യൻ വീണ്ടും </p>
<p>സ്നേഹപൂർവം പുഞ്ചിരിച്ചു. </p>
<h3>2</h3>
<p>ഫെങ് ഷുയി </p>
<p>ചിതറിയ നേരങ്ങളെ വാരിപ്പുതച്ചു </p>
<p>അലങ്കോലമായ സ്വപ്‌നങ്ങളെ. </p>
<p>ജീവിത ചതുരംഗപ്പലകയിൽ വീണ്ടും. </p>
<p>മെല്ലെ വരയ്ക്കാൻ നോക്കെ </p>
<p>മോഹങ്ങളുടെ നീണ്ടനിര </p>
<p>ഒരു പുത്തൻ ചിത്രമായി മാറി. </p>
<h3>3.</h3>
<p>കിയോമേരു </p>
<p>വൃത്തിയാക്കൽ ഒരു കലയാകുമ്പോൾ </p>
<p>കടന്നുപോയ ചില കാലങ്ങളെ. </p>
<p>മാത്രം കളയുക ദുഷ്കരമാണ്. </p>
<p>കളഞ്ഞുപോയ മനുഷ്യരിലൊക്കെയും </p>
<p>ഓരോ വീടുണ്ടായിരുന്നെങ്കിലുമൊടുവിൽ </p>
<p>സ്വന്തം വീട്ടിലേക്കുള്ള യാത്രയിലത്രേ </p>
<p>പഴയ വഴികൾ വെട്ടിത്തെളിച്ച് </p>
<p>പുതിയ ഇടങ്ങൾ തീർത്തത്. </p>
<p>=====================</p>
<p><font color="#ff0000">ഇകിഗായി: ജാപ്പനീസ് ജീവിത ചിന്താഗതി. </font></p>
<p><font color="#ff0000">ഫെങ് ഷുയി: ചൈനീസ് രീതിയിലുള്ള വസ്തുക്കളുടെയും വീടിന്റെയും ക്രമീകരണം. </font></p>
<p><font color="#ff0000">കിയോമേരു: ശുദ്ധീകരണം എന്നർഥം വരുന്ന ജാപ്പനീസ് പദം. </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1528491</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1528491</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,22 JUN 2026]]></category>
<dc:creator><![CDATA[ദിവ്യ. എൻ]]></dc:creator>
<pubDate>Mon, 15 Jun 2026 04:01:01 GMT</pubDate>
</item>
<item>
<title><![CDATA[പട്ടികവിഭാഗങ്ങളുടെ 
സാമ്പത്തിക ആരോഗ്യം]]></title>
<description/>
<enclosure length="207642" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/14/2864902-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/14/2864902-untitled-1.gif'/><figcaption><p>മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത്‍ വെക്കുന്നു</p><span class='copyright'></span></figcaption></figure><blockquote>
 കേരള മുഖ്യമന്ത്രി നിയമസഭയിൽ ​െവച്ച ധവളപത്രം ഗൗരവമായ ചർച്ച അർഹിക്കുന്നുണ്ട്. അതിൽ പട്ടികജാതി വിഭാഗങ്ങൾക്ക് ചെലവഴിച്ച തുകയും നീക്കിെവച്ച തുകയും വ്യക്തമാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ദുർബലവിഭാഗങ്ങളെ എല്ലാ മേഖലയിലും സർക്കാർ അവഗണിക്കുന്നതെന്ന ചോദ്യത്തിന് ധവളപത്രം ഉത്തരം നൽകുന്നുണ്ടോ? 
</blockquote>
<p>കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ (fiscal health) സംബന്ധിച്ച്‌ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രം ഞെട്ടലോടെയാണ് കേരളം സ്വീകരിച്ചത്. കേരളത്തിന്റെ ഇപ്പോഴത്തെ പൊതുകടം 5.07 ലക്ഷം കോടി രൂപ എന്നാണ് ധവളപത്രത്തിലെ വെളിപ്പെടുത്തൽ. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മാത്രമല്ല വ്യക്തമാക്കുന്നത്, നാളിതുവരെ നമ്മുടെ ഭരണാധികാരികൾ സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തങ്ങളുടെ ധൂർത്തും ആഡംബരവും സ്വജനപക്ഷപാതവും കൊണ്ട് എങ്ങനെ തകർത്തു തരിപ്പണമാക്കി എന്നതിന്റെ കൂടി നേർചിത്രമാണ് വരച്ചുകാട്ടിയത്. അനിയന്ത്രിതമായ വിലക്കയറ്റം സാധാരണക്കാർക്കുമേൽ ഒരു ഇടിത്തീയായി വന്നു പതിച്ചിരിക്കുന്നു എന്നതാണ് ഈ ധൂർത്തിന്റെയും ആഡംബരത്തിന്റെയും ഖജനാവ് കൊള്ളയുടെയും അനന്തരഫലം. </p>
<p>ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള രേഖകളെ സംബന്ധിച്ചോ അതിലെ കണക്കുകളെ സംബന്ധിച്ചോ അത് തയാറാക്കിയ വിദഗ്ധരുടെ മികവിനെ സംബന്ധിച്ചോ പ്രതിപക്ഷത്തിന് തർക്കമില്ല. എന്നാൽ, ഇപ്പോഴത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സംസ്ഥാനത്തിന് 6 ലക്ഷം കോടി രൂപയുടെ കടമുണ്ട് എന്നാണ് പറഞ്ഞിരുന്നത്, എന്നാൽ ധവളപത്രത്തിന്റെ കണക്കുകൾ പ്രകാരം അത് കേവലം 5. 07 ലക്ഷം കോടി രൂപ മാത്രമാണെന്നും, അതിനാൽ മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞത് കളവാണെന്ന് തെളിഞ്ഞിരിക്കുന്നു എന്ന വിമർശനമാണ് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഉന്നയിച്ചത്. </p>
<p>എത്രയോ നാണംകെട്ട ഒരു വിമർശനമാണ് മുൻ ധനകാര്യ മന്ത്രിയുടേതെന്ന് വ്യക്തം. ചട്ടങ്ങൾ പാലിക്കാതെയാണ് ധവളപത്രം തയാറാക്കിയതെന്ന ആക്ഷേപമാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനുള്ളത്. എന്നാൽ, ഏതു നിയമമാണ്, ഏത് ചട്ടമാണ് ലംഘിച്ചതെന്ന് പറയാൻ ഈ നിമിഷം വരെ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ധവളപത്രം തയാറാക്കാൻ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചു എന്ന ആക്ഷേപമാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസകിനുള്ളത്. പരിഹാസ്യമായ ഇത്തരം വിമർശനങ്ങൾക്കപ്പുറം വസ്തുനിഷ്ഠമായ ഒരു വിമർശനവും ധവളപത്രത്തെ സംബന്ധിച്ച് പ്രതിപക്ഷംപോലും ഉന്നയിച്ചുകണ്ടില്ല. </p>
<p>സംസ്ഥാനത്തിന്റെ പൊതു ധനവിനിയോഗം (public finance) രണ്ടുനിലക്കാണ് നിർവഹിക്കപ്പെടുന്നത്. 1. പദ്ധതി ചെലവുകൾ (plan expenditure), 2. പദ്ധതിയിതര ചെലവുകൾ (non-plan expenditure). ഇതിൽ പദ്ധതി ചെലവുകളാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക സേവന മേഖലകളിലും ചെലവഴിക്കുക. പദ്ധതിയിതര ചെലവുകൾ ശമ്പളം, പെൻഷൻ, സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ പലിശ എന്നിവക്കായാണ് വിനിയോഗിക്കുന്നത്. പദ്ധതിയിതര ചെലവുകൾക്കായി സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ചെലവഴിക്കപ്പെടുന്നു എന്ന ധവളപത്രത്തിന്റെ വെളിപ്പെടുത്തൽ ഓരോ മലയാളിയും ഗൗരവപൂർവം വിലയിരുത്തേണ്ടതാണ്. പൗരന്റെ നികുതിപ്പണം അക്ഷരാർഥത്തിൽ വിഴുങ്ങുന്ന ഉദ്യോഗസ്ഥ മേഖലയുടെ (government servants) സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കാൻ ജനങ്ങൾതന്നെ മുൻകൈയെടുത്തേ മതിയാവൂ. തങ്ങൾ സർക്കാർ ജീവനക്കാരല്ല ജനങ്ങളുടെ നികുതിപ്പണം പറ്റുന്ന ജനസേവകരാണ് എന്ന് ഈ കൂട്ടരെ ജനം ബോധ്യപ്പെടുത്തേണ്ടതുണ്ട്. </p>
<p>പദ്ധതിയിതര ചെലവുകൾക്കായി ഇത്രയധികം തുക ചെലവഴിക്കുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. മറ്റു സംസ്ഥാനങ്ങളിലെല്ലാം പദ്ധതിയിതര ചെലവുകൾ റവന്യൂ വരുമാനത്തിന്റെ 50 ശതമാനത്തിനും താഴെയാണ്. റവന്യൂ വരുമാനത്തിന്റെ കേവലം 23 ശതമാനം മാത്രമാണ് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക സേവന മേഖലകളിലും ചെലവഴിക്കുന്നത്. ഇത് ഒട്ടും അശ്വാസകരമല്ല. ജനങ്ങൾ അവരുടെ നികുതിപ്പണം സർക്കാറിനെ ഏൽപിക്കുന്നത് സമൂഹത്തിന്റെ പൊതുനന്മയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന വികസന പ്രവർത്തനങ്ങൾക്കും വേണ്ടിയാണ്. </p>
<p>അല്ലാതെ, ചില വെള്ളാനകളെ തീറ്റിപ്പോറ്റാൻ വേണ്ടിയല്ല. ഈ വെള്ളാനകളെ സംബന്ധിച്ച് ധവളപത്രം പറയുന്നത്, these beneficiaries are organised and politically visible എന്നാണ്. അതായത്, അസംഘടിതരും രാഷ്ട്രീയമായി അദൃശ്യരുമായ ജനങ്ങൾ അപ്രസക്തമാക്കപ്പെടുന്ന വികസന മാതൃകയാണ് കേരളത്തിൽ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന കേരള മോഡൽ വികസനം എന്നതാണ് ധവളപത്രത്തിന്റെ കണ്ടെത്തൽ. </p>
<p>റവന്യൂ വരുമാനത്തിന്റെ കേവലം 23 ശതമാനം ചെലവഴിക്കപ്പെടുന്ന പദ്ധതി ചെലവുകളിൽ (plan expenditure) രണ്ട് മേഖലകളിൽ മാത്രമാണ് വർധനയെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. 1. പൊതുസേവനങ്ങൾ. 2. സാമ്പത്തിക സേവനങ്ങൾ. പൊതുസേവനങ്ങളിൽ പൊതുഭരണം, ക്രമസമാധാനം, സുരക്ഷ എന്നിവ ഉൾപ്പെടുന്നു. 2017-18 കാലയളവിൽ പദ്ധതി ചെലവുകളില്‍ 2.53 ശതമാനം മാത്രമായിരുന്നു പൊതുസേവന മേഖലയിൽ ചെലവഴിച്ചതെങ്കിൽ ഇന്നത് 16.13 ശതമാനമായി വർധിച്ചിരിക്കുന്നു. </p>
<p>വിവിധ മേഖലകളിലെ സാമ്പത്തിക പുരോഗതി ലക്ഷ്യംവെക്കുന്ന സാമ്പത്തിക സേവന മേഖലക്കായി 2017-18 കാലയളവിൽ പദ്ധതി ചെലവുകളില്‍നിന്നും 38.29 ശതമാനമാണ് ചെലവഴിച്ചതെങ്കിൽ ഇന്നത് 47.52 ശതമാനമായി വർധിച്ചിരിക്കുന്നു. എന്നാൽ, സാമൂഹിക സേവന മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം, ജലവിതരണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾ എന്നിവയിൽ 2017-18 കാലയളവിൽ 53.78 ശതമാനമാണ് ചെലവഴിച്ചതെങ്കിൽ ഇന്നത് 30.6 8 ശതമാനമായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കൊട്ടിഗ്ഘോഷിച്ച കേരള വികസന മാതൃകയുടെ നേർചിത്രമാണ് ധവളപത്രം അനാവരണം ചെയ്യുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/14/2864906-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402076bBqasJnwyEcxwaUdnwFpaO2aZtc8xg8374919" data-watermark="false" style="width: 100%;" info-selector="#info_item_1781418376730" title="പട്ടികജാതിക്ഷേമ മന്ത്രി കെ.എ. തുളസി മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1781418376730">
  <p>പട്ടികജാതിക്ഷേമ മന്ത്രി കെ.എ. തുളസി മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം</p>
 </div>
</div>
<p>രാജ്യത്തെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച വ്യക്തമായ വികസന നയം കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. പഞ്ചവത്സര പദ്ധതികൾക്ക് കീഴിൽ വേറിട്ടതും, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ നേരിട്ട് ലക്ഷ്യംവെക്കുന്നതുമായ ഉപപദ്ധതികളാണ് (sub plan) സർക്കാർ ഇതിനായി ആവിഷ്കരിച്ചിട്ടുള്ളത്. 1974ൽ തുടക്കം കുറിച്ച പട്ടികവർഗ ഉപപദ്ധതി (TSP), 1979ൽ തുടക്കം കുറിച്ച പട്ടികജാതി ഉപപദ്ധതി (SCP. ഇന്നത് SCSP) ഈ വിഭാഗം ജനങ്ങളുടെ വികസനത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതികളാണ്. </p>
<p>SCSP/TSPയിൽ ഈ വിഭാഗം ജനങ്ങളുടെ ജനസംഖ്യക്കാനുപാതികമായി തുക വകയിരുത്തണം എന്നാണ് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളത്. ആ നിലയിൽ പരിശോധിക്കുമ്പോൾ പട്ടികജാതി വിഭാഗങ്ങൾക്കായി പദ്ധതി ചെലവിനത്തിൽനിന്നും 9.81 ശതമാനവും പട്ടികവർഗ വിഭാഗങ്ങൾക്കായി 2.83 ശതമാനവും വകയിരുത്തേണ്ടതാണെന്ന് ധവളപത്രം വ്യക്തമാക്കുന്നു. എന്നാൽ, സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് കഴിഞ്ഞ സർക്കാർ ഈ വിഭാഗങ്ങളെ പൂർണമായും അവഗണിച്ചു എന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്. ഈ ഉപപദ്ധതികളിൽ ഈ വിഭാഗം ജനങ്ങളുടെ ജനസംഖ്യക്കാനുപാതികമായ തുക വകയിരുത്തപ്പെടുന്നില്ല എന്ന് മാത്രമല്ല, വകയിരുത്തുന്ന തുകയുടെ പകുതിപോലും ചെലവഴിക്കുന്നില്ല എന്ന ഞെട്ടിക്കുന്ന വിവരമാണ് ധവളപത്രം പങ്കുവെക്കുന്നത്. </p>
<p>പട്ടികജാതി ഉപപദ്ധതിയിൽ 2017-18 കാലയളവിലാണ് പട്ടികജാതി വികസന വകുപ്പ് വഴി നടന്നിട്ടുള്ള ഏറ്റവും ഉയർന്ന ചെലവഴിക്കൽ 89.3 ശതമാനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും കുറഞ്ഞ ചെലവഴിക്കൽ 2019-20 കാലഘട്ടത്തിലായിരുന്നു (45.72 ശതമാനം). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയായി 2020-21 കാലഘട്ടത്തിൽ 90.05 ശതമാനത്തിന്റെ ഉയർന്ന ചെലവഴിക്കലും, 2019-20 കാലഘട്ടത്തിലെ 49.60 ശതമാനത്തിന്റെ കുറഞ്ഞ ചെലവഴിക്കലുമാണ് നടന്നിട്ടുള്ളതെന്ന് ധവളപത്രം വ്യക്തമാക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/06/14/2864904-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020DKblbqObGrD7v9UQ6lb09CfIjruqBBvP8289259" data-watermark="false" style="width: 100%;" info-selector="#info_item_1781418291085" title="കഴിഞ്ഞ സർക്കാറിലെ പട്ടികജാതിക്ഷേമ മന്ത്രി ഒ.ആർ. കേളു" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1781418291085">
  <p>കഴിഞ്ഞ സർക്കാറിലെ പട്ടികജാതിക്ഷേമ മന്ത്രി ഒ.ആർ. കേളു</p>
 </div>
</div>
<p>പട്ടികവിഭാഗ വിദ്യാർഥികളുടെ സ്കോളർഷിപ്പിനത്തിൽ 377 കോടി രൂപ കുടിശ്ശികയുണ്ട് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. SC/ST/OBC/Minorities എന്നിവർക്കായുള്ള സാമൂഹിക സുരക്ഷാപദ്ധതികൾക്കായി പദ്ധതി ചെലവിന്റെ കേവലം 03.85 ശതമാനം മാത്രമാണ് ചെലവഴിച്ചതെന്ന ധവളപത്രത്തിലെ കണ്ടെത്തൽ ഇടതുപക്ഷത്തിന്റെ വികസന വായ്ത്താരിയുടെ സവർണപക്ഷപാതിത്വം വ്യക്തമാക്കുന്നു. </p>
<p>ഇതിനേക്കാൾ ഒക്കെ വിചിത്രമായി തോന്നിയത് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ഇടത് സർക്കാർ ആരംഭിച്ച കിഫ്‌ബി എന്ന ‘സാമ്രാജ്യത്തിന്റെ’ പ്രവർത്തനങ്ങളെ സംബന്ധിച്ച ധവളപത്രത്തിലെ കണ്ടെത്തലുകളാണ്. കിഫ്‌ബി വഴിയായി നടത്തിയ വികസന പ്രവർത്തനങ്ങളിൽ പട്ടികജാതി വിഭാഗങ്ങൾക്കായി ചെലവഴിച്ചത് കേവലം 0.07 ശതമാനം മാത്രമാണ്. പട്ടികവർഗ വിഭാഗങ്ങൾക്ക് ആകട്ടെ അത് 0.04 ശതമാനവും 0.02 ശതമാനവും മാത്രമാണ്. ബജറ്റിതര കടമെടുപ്പിന്റെയും ചെലവഴിക്കലിന്റെയും ഇരകൾ സംസ്ഥാനത്തെ പട്ടികവിഭാഗങ്ങളാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. </p>
<p>എന്തുകൊണ്ടാണ് ദുർബല വിഭാഗങ്ങളെ എല്ലാ മേഖലയിലും സർക്കാർ അവഗണിക്കുന്നതെന്ന ചോദ്യത്തിന് ധവളപത്രം ഒരുത്തരം നൽകുന്നുണ്ട്. ധവളപത്രം പറയുന്നു, periods of fiscal crisis compel governments to curtail expenditures that are relatively flexible and attract less political resistance. അതായത് വളയുന്ന നട്ടെല്ലുള്ള ജനവിഭാഗങ്ങളുടെയും ദുർബലമായ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ കഴിയുന്ന സാമൂഹിക വിഭാഗങ്ങളെയുമാണ് സർക്കാർ എല്ലാ നിലയിലും അവഗണിക്കുന്നതെന്നാണ് ധവളപത്രത്തിന്റെ വിലയിരുത്തൽ. കേരളത്തിലെ മുഴുവൻ പട്ടികവിഭാഗ സംഘടനകളും നേതാക്കളും ജനങ്ങളും ഈ വാക്കുകളെ സ്വയംവിമർശനപരമായി പരിശോധിക്കേണ്ടതാണ്. </p>
<p>ധവളപത്രത്തിലെ ഈ വാക്കുകളെയോർത്ത് ഒരോ പട്ടികവിഭാഗക്കാരനും ലജ്ജതോന്നേണ്ടതാണ് (അങ്ങനെ ഒന്നുണ്ടെങ്കിൽ). ഈ വിഭാഗങ്ങൾ പുലർത്തുന്ന അന്ധമായ രാഷ്ട്രീയ വിധേയത്വവും നേതാക്കളുടെ വ്യക്തിപരമായ സ്വാർഥ താൽപര്യങ്ങളും ചിലരുടെ സാമ്പത്തിക താൽപര്യങ്ങളും കാരണം സമുദായ താൽപര്യം പൂർണമായും അവഗണിക്കപ്പെടുന്നു. റബർപോലെ വളയുന്ന നട്ടെല്ലുള്ള ഓരോ പട്ടികവിഭാഗക്കാരനും ധവളപത്രത്തിലെ ഈ വിലയിരുത്തലിനു ഉത്തരവാദികളാണ്. </p>
<p>സവർണരെ കുറ്റപ്പെടുത്തി കാലം കഴിക്കാതെ വെല്ലുവിളികളെ നേരിടാൻ സ്വയം സജ്ജരാകുന്ന, സ്വയം മാറ്റത്തിന് വിധേയരാവുന്ന ഒരു പുത്തൻ സമീപനം ഈ വിഭാഗം ജനങ്ങളിൽനിന്നും ഉയർന്നുവരേണ്ടതുണ്ട്. ആനുകൂല്യങ്ങൾക്ക് വേണ്ടിയല്ല, ഭരണഘടനാപരവും നിയമപരവുമായ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി, ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ കഴിയുന്ന, വികസന പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്ന ഒരു പുതുസമീപനം ഈ വിഭാഗം ജനങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ധവളപത്രം വിരൽചൂണ്ടുന്നത്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/budgetary-deception-and-scst-marginalization-in-kerala-1528483</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/budgetary-deception-and-scst-marginalization-in-kerala-1528483</guid>
<category><![CDATA[Weekly,Archives,Articles,Premium,22 JUN 2026]]></category>
<dc:creator><![CDATA[അഡ്വ. സജി കെ. ചേരമൻ]]></dc:creator>
<pubDate>Mon, 15 Jun 2026 03:45:58 GMT</pubDate>
</item>
<item>
<title><![CDATA[ആദ്യം സംസാരിക്കുന്നയാൾ പട്ടി ചിലേടത്ത് കുരങ്ങ്]]></title>
<description/>
<enclosure length="165887" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/14/2864898-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/14/2864898-untitled-1.gif'/><figcaption></figcaption></figure><p>കുട്ടിക്കാലത്തെ കളിയായിരുന്നു. </p>
<p>എല്ലാവരും മിണ്ടാതിരിക്കും </p>
<p>ആകാംക്ഷയുടെ ചിരി പരക്കും </p>
<p>എല്ലാവരും മാന്യരാകും. </p>
<p>വലുതായപ്പോഴും അതേ. </p>
<p>ഉടുപ്പ് ചുളുങ്ങാതെ </p>
<p>ഉള്ളലട്ടാതെ </p>
<p>വെളുപ്പിട്ടും </p>
<p>ചിരിവെളുപ്പിരട്ടിച്ചും </p>
<p>നമ്മൾ മിണ്ടാതേയിരിപ്പ്. </p>
<p>ആരോ മിണ്ടിയല്ലോ </p>
<p>ഹൃദ്യമുച്ചത്തിൽ </p>
<p>അവകാശപ്പൊരുളായി </p>
<p>പ്രതിരോധക്കൊടുങ്കാറ്റ്. </p>
<p>മിണ്ടിയേ പറ്റൂ </p>
<p>മിണ്ടാടുമിനിയും </p>
<p>പട്ടിയാവട്ടെ </p>
<p>വാനരമാവട്ടെ. </p>
<p>ആരാണവൾ? </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1528480</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1528480</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,22 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 15 Jun 2026 03:30:54 GMT</pubDate>
</item>
<item>
<title><![CDATA[ഇടനാഴിയോ, 
സ്വകാര്യവത്കരണത്തിന്റെ 
രാജപാതയോ]]></title>
<description/>
<enclosure length="225567" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/14/2864891-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/14/2864891-untitled-1.gif'/><figcaption></figcaption></figure><blockquote>
 കടൽത്തീരവും തീരക്കടലും കൈയടക്കുന്ന പുതിയ ഡെഡിക്കേറ്റഡ് റെയർ എർത്ത് കോറിഡോർകൂടി വരുന്നതോടെ തീരത്തെ തൊഴിലാളികളും സംസ്ഥാനവും ഇരുട്ടിലാവുമോ? എന്താണ് പദ്ധതിയുടെ പ്രശ്നങ്ങൾ? 
</blockquote>
<p>‘‘കേട്ട ഗാനം മധുരം, കേൾക്കാനിരിക്കുന്നതോ മധുരതരം.’’ </p>
<p>ഭാവികേരളത്തിന്റെ ഒരു രൂപരേഖയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ എന്നനിലയിലും ഗവർണറുടെ നയപ്രഖ്യാപനം നടന്നിരിക്കുകയാണ്. ‘‘കേട്ട വാർത്തകൾ ഭീകരം, കേൾക്കാനിരിക്കുന്നത് ഭീകരതരം’’ എന്ന കെ.ജി. ശങ്കരപ്പിള്ളയുടെ പാരഡിയാണ് ഓർമവരുന്നത്. ചങ്ങാത്ത മുതലാളിത്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന അങ്ങേയറ്റം ജനവിരുദ്ധവും പാരിസ്ഥിതിക വിരുദ്ധവുമായ നയങ്ങളെ സംബന്ധിച്ച് ഒരു പരാമർശവും ഇതിലില്ല. തെരഞ്ഞെടുപ്പ് റിസൽട്ടിന്റെ പ്രഖ്യാപനത്തിനുമുമ്പ് നിയുക്ത മുഖ്യമന്ത്രിയും അദാനിയുടെ സി.ഇ.ഒയുമായി നടത്തിയ യാത്രയും ആശങ്കയുളവാക്കുന്നതാണ്. </p>
<p>ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. അത് ഇപ്പോഴും തുടരുകയാണ്. കടലാമപോലുള്ള നിസ്സാരമായ വിഷയങ്ങളിൽ ഊന്നുകയും സുപ്രധാനമായ വിഷയങ്ങളെ അവഗണിക്കുകയും ചെയ്തിരിക്കുകയാണ്. ആമക്ക് മുന്നേയുള്ള അവതാരമായ മത്സ്യത്തെ വൻകിട കുത്തക കമ്പനികൾക്ക് തീറെഴുതുന്ന വിപൽക്കരമായ സ്വകാര്യവത്കരണ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കടൽത്തീരവും തീരക്കടലും കൈയടക്കുന്ന പുതിയ ഡെഡിക്കേറ്റഡ് റെയർ എർത്ത് കോറിഡോറുകൂടി വരുന്നതോടെ തീരത്തെ തൊഴിലാളികളും സംസ്ഥാനവും ഇരുട്ടിലാവുകയാണ്. </p>
<p>കേരളം, തമിഴ്നാട്, ആന്ധ്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ കോറിഡോർ വരുന്നത്. കൊച്ചി-നീണ്ടകര-വിഴിഞ്ഞം ഇടനാഴിയെ സംബന്ധിച്ച കേരള സർക്കാർ മുന്നോട്ടു വെച്ച ഇടനാഴിക്കും കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, കേരളത്തിലെ നിർദേശം പൊതുമേഖല സ്ഥാപനത്തെ ശക്തിപ്പെടുത്തുക എന്നതാണ്. പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച ഉൽപാദനവും. സംഭരണവും വിപണനവും പൊതുമേഖലയിൽ ആയിരിക്കണമെന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ നിലപാടുകളാണ് ഇതിൽ പ്രതിഫലിച്ചിരിക്കുന്നത്. കേന്ദ്രമാകട്ടെ, സർവവ്യാപിയായ സ്വകാര്യവത്കരണ നടപടിയുടെ ഭാഗമായി ഇതിനെ മാറ്റിത്തീർത്തിരിക്കുകയാണ്. മേൽപ്പറഞ്ഞ തീരദേശ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് രൂപവത്കരിക്കുന്ന 1500 ടൺ ശേഷിയുള്ള അഞ്ച് സംസ്കരണശാലകളിൽ ഒന്ന് കേരളത്തിന് നൽകുമത്രേ! </p>
<p>കേരളത്തിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ വേർതിരിച്ച ഒന്നേകാൽ ലക്ഷം ടൺ മോണോ സൈറ്റുണ്ട്. ഇവയുടെ മൂല്യം 4000 കോടി രൂപയോളം വരും. ഇൽമനൈറ്റ്, റൂടൈൽ സിലിമനൈറ്റ്, സിർക്കോൺ തുടങ്ങിയവ വേർതിരിച്ച ശേഷം അവശേഷിച്ച ധാതുമണലിൽ 25 ശതമാനം മോണോസൈറ്റും 60 ശതമാനം അപൂർവ ധാതുക്കളുമാണ്. ഇവ വേർതിരിച്ചെടുക്കുന്ന ട്രാക്കിങ് പ്ലാന്റുമായി ബന്ധപ്പെട്ട കേരളം കെൽട്രോണും കെ.എം.എം.എല്ലും, കോൾ ഇന്ത്യ ലിമിറ്റഡും അടക്കം പങ്കാളിത്തമുള്ള മൂന്ന് പൊതുമേഖല സംയുക്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പദ്ധതിയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. കേന്ദ്രമാകട്ടെ തങ്ങളുടെ പൊതുവായ സ്വകാര്യവത്കരണ നടപടികളുടെ ഭാഗമായി ഈ പ്രവർത്തനങ്ങളെയും മാറ്റിത്തീർക്കുകയാണ്. ഈ മേഖലയിൽ 2040ഓടെ സ്വയംപര്യാപ്തത കൈവരിക്കുകയാണത്രേ കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം. </p>
<p>ഇലക്ട്രിക് വാഹനം, ക്ലീൻ എനർജി, ഇലക്ട്രോണിക്സ്, പ്രതിരോധം എന്നീ മേഖലകൾക്ക് ആവശ്യമായ അപൂർവ ലോകങ്ങൾക്ക് ലോകം ചൈനയെ ആശ്രയിക്കുന്ന ഒരു സാഹചര്യമാണിന്ന്. ഇത്തരം അപൂർവ ലോഹങ്ങളുടെ 60 ശതമാനം ഉൽപാദനവും 95 ശതമാനം സംസ്കരണവും നടക്കുന്നത് ഇപ്പോൾ ചൈനയിലാണ്. ലിഥിയം ചൈനയിലും തെക്കേ അമേരിക്കയിലും; കൊബാൾട്ട് കോംഗോയിലും ഫിലിപ്പീൻസിലും; നിക്കൽ ഇന്തോനേഷ്യയിലും നിന്നാണ് ഇപ്പോൾ ലഭ്യമാകുന്നത്. ജമ്മു-കശ്മീരിലെ റീസി ബ്ലോക്കിൽനിന്നും 5.9 ദശലക്ഷം ടൺ ലിഥിയം കണ്ടെത്തപ്പെട്ടിട്ടുണ്ട്. അമേരിക്കയുമായുള്ള ക്വാഡ്രിലാറ്ററൽ കരാർ പ്രകാരം ഇന്ത്യ വിവിധ രാജ്യങ്ങളിൽ സമീപ ദിവസങ്ങളിൽ നിക്ഷേപം നടത്തിയിട്ടുമുണ്ട്. </p>
<p>ഈ രംഗത്ത് സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുക എന്ന നിലയിൽ 2002ലെ നമ്മുടെ ഖനന നിയമം 2023ൽ ഭേദഗതി ചെയ്യുകയുണ്ടായി. 2025 ജനുവരിയിൽ ദേശീയ ക്രിട്ടിക്കൽ മിനറൽ മിഷൻ രേഖയും പുറത്തിറക്കുകയുണ്ടായി. നാലാൾ പോലും കൂടുന്നത് നിയമവിരുദ്ധവും അസാധ്യവുമായ കോവിഡ് കാലത്താണ് ഇന്ത്യ സർക്കാർ അതിന്റെ ബ്ലൂ ഇക്കോണമി രേഖകൾ പുറപ്പെടുവിച്ചത്. 607 പേജുകളുള്ള ഈ ഏഴ് പുസ്തകങ്ങളിൽ ആറാമത്തെ പുസ്തകത്തിലാണ് പുറംകടൽ ഖനനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 2018ൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചെയർമാൻ ഡോ. ശൈലേഷ് നായിക് അധ്യക്ഷനായ പത്തംഗ സമിതിയെ നിയോഗിക്കുകയുണ്ടായി.</p>
<p> ഇന്ത്യയുടെ കടലുകളെ അഞ്ചായി ഭാഗിച്ച് വിവിധ മേഖലകളിൽനിന്നും ലഭ്യമാകുന്ന ധാതുക്കളെ സംബന്ധിച്ച് ഈ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. കടൽത്തീരത്തുനിന്നും ആരംഭിച്ച് 100 മീറ്റർ ആഴം വരെയുള്ള പ്രദേശത്തുനിന്നും ലഭ്യമാകുന്ന കരിമണൽ-പ്ലേസർ മിനറൽസ്- ഇതിൽ ഒന്നാം ഭാഗത്ത് വരുന്നു. ആയിരം മീറ്റർ ആഴം വരെയുള്ള ഭാഗത്തുനിന്നും ലഭ്യമാകുന്ന ഫോസ്ഫോറൈറ്റ്സ്, കടലിനടിയിലെ അഫാനസി-നികിതിൻ പോലുള്ള പർവത ശിഖരങ്ങളുടെ മുകൾഭാഗത്തുനിന്നും ലഭ്യമാകുന്ന കൊബാൾട്ട് ക്രസ്റ്റ്, 4000 മീറ്റർ ആഴം വരെയുള്ള പ്രദേശത്തുനിന്നും ലഭിക്കുന്ന പോളി മെറ്റാലിക് സൾഫൈഡുകൾ 4000 മുതൽ 6000 മീറ്റർ വരെ താഴെ പരന്നുകിടക്കുന്ന ആഴക്കടലിൽനിന്നും ലഭ്യമാകുന്ന മാംഗനീസ് നൊഡ്യൂളുകൾ എന്നിവയാണിവ. ഇവയുടെ മൂല്യം 178 ബില്യൺ ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് സമൃദ്ധമായി കാണപ്പെടുന്ന കരിമണലിന് (പ്ലേസർ മിനറൽസ്) 120 ബില്യൺ ഡോളറാണ് മൂല്യം. </p>
<p>കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി ഡോക്യുമെന്റുകളുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ഡോ. സൈലേഷ് നായിക് കമ്മിറ്റിയാണ് ഈ കണക്കെടുപ്പുകൾ നടത്തിയിരിക്കുന്നത്. ഇവയുടെ ഖനനവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആയിരം മീറ്റർ ആഴം വരെ പ്രവർത്തിക്കുന്ന ഡ്രഡ്ജറുകളും റിമോട്ട് ഓപറേറ്റഡ് വെഹിക്കിളുകളും ഓട്ടോണമസ് അണ്ടർ വാട്ടർ വെഹിക്കിളുകളും സീബെഡ് ക്രോളേഴ്സും ഓട്ടോണമസ് സ്കോറേഴ്സും മാൻസ് സബ്മെഴ്സിബിൾ ഉപകരണങ്ങളും ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം വികസിപ്പിച്ച മത്സ്യ-6000 ഉപകരണങ്ങളും അടക്കം ആധുനികമായ യന്ത്രങ്ങൾ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. റെയർ എർത്തിൽ ചൈനക്കുള്ള ഏകപക്ഷീയമായ മേധാവിത്വം തകർക്കുക എന്ന സാമ്രാജ്യത്വ അജണ്ടകൂടി ഇതിന്റെ ഭാഗമായുണ്ട്. </p>
<p>കരിമണലിൽ മോണോസൈറ്റ്, ഇൽമനൈറ്റ്, സില്ലിമി നൈറ്റ്, സിർക്കോൺ, റൂടൈൽ, കിയാനെറ്റ് തുടങ്ങിയവ ഉൾപ്പെടും. നമ്മുടെ കെ.എം.എം.എല്ലിൽ വേർതിരിച്ച ഒന്നേകാൽ ലക്ഷം ടൺ മോണോസൈറ്റ് ഉണ്ട്. ഇൽമനൈറ്റ്, റൂടൈൽ സിലിമനൈറ്റ്, സിർക്കോൺ എന്നിവ വേർതിരിച്ച ശേഷമുള്ള മണലിൽ 25 ശതമാനം മോണോസൈറ്റും 60 ശതമാനം അപൂർവ ധാതുക്കളും ഉണ്ട്. ഇവയുടെ സംസ്കരണവും വിപുലീകരണവുമായി ബന്ധപ്പെട്ട് കേരളം കൊച്ചി-നീണ്ടകര-വിഴിഞ്ഞം ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. കെൽട്രോൺ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളാണ് ഈ ഇടനാഴിയുടെ ഭാഗമായി വരിക. കേന്ദ്രത്തിന്റെ ഇടനാഴിയിൽ സ്വകാര്യ സംരംഭങ്ങൾക്കാണ് മുൻഗണന. ഭരണഘടനയുടെ ആർട്ടിക്കിൾ 249 ലിസ്റ്റ് 21 ഷെഡ്യൂൾ 2 പ്രകാരം 12 നോട്ടിക്കൽ മൈൽ വരെ വരുന്ന കടലിലെ പരിപൂർണ സാമ്പത്തിക-പരിപാലന അവകാശം സംസ്ഥാനങ്ങൾക്കാണ് -ഈ അവകാശം എടുത്തുമാറ്റുകയും കേന്ദ്രം നേരിട്ട് കച്ചവടം നടത്തുകയും ചെയ്യുന്ന പരിപാടിയാണിത്. </p>
<p>2023ല്‍ അപൂർവ ധാതുക്കളുടെ ഉത്ഖനനവുമായി ബന്ധപ്പെട്ട രേഖ പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം ഇന്ത്യയുടെ വൻകിട കമ്പനികൾ ഈ മേഖലയിൽ നിക്ഷേപം ആരംഭിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 10 കമ്പനികൾ വിദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് 2000 ദശലക്ഷം ഡോളർ നിക്ഷേപിച്ചു. ടാറ്റ തമിഴ്നാട് സർക്കാറുമായി 1500 കോടി രൂപയുടെ ധാരണാപത്രവും ഒപ്പുവെച്ചു. 2004ലെ സൂനാമിക്കുശേഷം വൻതോതിൽ തമിഴ്നാട് ഭാഗത്ത് ഇൽമനൈറ്റ് അടിഞ്ഞതാണ് അവരുടെ താൽപര്യം. റഷ്യൻ കമ്പനിയുമായി ചേർന്ന് അവർ ഒഡിഷ സർക്കാറുമായും കരാർ ഒപ്പിട്ടിട്ടുണ്ട്. ബി.ജെ.പി സർക്കാറിന്റെ പ്രധാന പ്രതിപുരുഷനായ ഗൗതം അദാനി 2024ൽതന്നെ ആന്ധ്ര കേന്ദ്രീകരിച്ച് അലൂവിയൽ ഹെവി മിനറൽസ് ലിമിറ്റഡും ഒഡിഷ കേന്ദ്രീകരിച്ച് പുരി നാച്ചുറൽ റിസോഴ്സ് ലിമിറ്റഡും സ്ഥാപിച്ച് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. അമേരിക്ക നേതൃത്വം നൽകുന്ന ക്വാഡുമായി ബന്ധപ്പെട്ടുകൂടി ഈ വിഷയം നാം പരിഗണിക്കണം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864892-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020UeVej94CK5zJEWTx30F8hdCG1ip8aisE7182959" data-watermark="false" style="width: 100%;" info-selector="#info_item_1781417184514">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781417184514"></div>
</div>
<p>പ്രകൃതി വിഭവങ്ങളുടെ ദയാരഹിതമായ ചൂഷണം സ്വകാര്യസ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുന്നതിനെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയരുന്ന കാലമാണിത്. കേരളത്തിൽതന്നെ കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് കൊല്ലം അടക്കമുള്ള കടലിലെ മൂന്ന് ബ്ലോക്കുകൾ അടക്കം 13 ബ്ലോക്കുകൾ ലേലംചെയ്യാനുള്ള തീരുമാനം കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഒറ്റക്കെട്ടായ പ്രതിഷേധംമൂലം ഇനിയും നടപ്പായിട്ടില്ല. ഒമ്പതു തവണ ടെൻഡർ വിളിച്ചിട്ടും ടെൻഡർ എടുക്കാൻ ആരും വന്നിട്ടുമില്ല. കൊല്ലത്ത് 302 ദശലക്ഷം ടൺ ശുദ്ധമണലാണ്, 242 ചതുരശ്ര കിലോമീറ്ററിൽനിന്നും എടുക്കാൻ തീരുമാനിച്ചത്. എല്യൂട്രിയേഷൻ എന്ന പ്രക്രിയ വഴി ഇതിൽനിന്നും ധാതുമണലും ഊറ്റിയെടുക്കാനാവും. </p>
<p>ഇത് കേരളത്തിന്റെ അനുഭവപാഠമാണ്. തമിഴ്നാട്ടിലെ മധുര ജില്ലയിൽ നായ്ക്കർപട്ടി എന്ന സ്ഥലത്ത് 2500 ഹെക്ടർ പ്രദേശത്തുനിന്നും ടങ്സ്റ്റൺ ഖനനംചെയ്തെടുക്കാനുള്ള വേദാന്ത കമ്പനിയുടെ നീക്കത്തിനെതിരെ അവിടത്തെ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയതും പരിപാടിയെ ചെറുത്തു പരാജയപ്പെടുത്തിയതും നാം കാണണം. ആന്ധ്രയിലെ വിശാലമായ കൃഷ്ണ-ഗോദാവരി പ്രദേശത്ത് ഒ.എൻ.ജി.സി വികസിപ്പിച്ചെടുത്ത എണ്ണപ്പാടങ്ങൾ അംബാനിക്ക് കൈമാറിയതിനുശേഷം അവരുമായി നടക്കുന്ന വ്യവഹാരങ്ങളിൽനിന്നും ഇനിയും ഇന്ത്യ പാഠം പഠിച്ചിട്ടില്ല. സർവവ്യാപിയായ സ്വകാര്യവത്കരണത്തിനെതിരെയും പ്രകൃതിവിഭവങ്ങളുടെ പുതിയ രൂപത്തിലുള്ള കൊള്ളക്കെതിരെയും രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുകയാണ്. ഗ്രേറ്റ് നികോബാർ ദ്വീപിന്റെ വികസനം എന്നപേരിൽ നടപ്പാക്കുന്ന വൻകിട തുറമുഖ പദ്ധതിയാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. </p>
<p>കാലവർഷത്തിന്റെ മുന്നോടിയായി മഴ മേഘങ്ങൾ രൂപപ്പെടുന്ന ഈ പ്രദേശത്തുനിന്നും 10 ലക്ഷത്തോളം മരങ്ങൾ വെട്ടിവീഴ്ത്തുന്ന പദ്ധതിയാണിത്. ഛത്തിസ്ഗഢിലെ അരാന്ദാ-ഹാസ്ദേവ് നദികൾക്കിടയിലെ വിശാലമായ വനമേഖല, ഭരണഘടനയെ അടക്കം ഭേദഗതിചെയ്ത് കൽക്കരി ഖനനത്തിനായി അദാനിക്കു വിട്ടുകൊടുക്കുകയും ഓപറേഷൻ കഗാറിന്റെ പേരിൽ ആദിവാസികളെ അടക്കം നിർമൂലനം ചെയ്യുകയും ചെയ്യുന്ന ഇന്ത്യൻ പശ്ചാത്തലത്തിൽ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായി വിപുലമായ ബഹുജനപ്രസ്ഥാനം രൂപവത്കരിക്കേണ്ടതുണ്ട്, കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികളെയും സംസ്ഥാനങ്ങളെയും സംബന്ധിച്ചിടത്തോളം ഒരു ബ്ലാക്ക് ഇക്കോണമിയായി മാറിയിരിക്കുകയാണ് -പത്തുവർഷമായി പസഫിക് സമുദ്രത്തിലെ ക്ലാരിയർ ക്ലിപർട്ടൺ പ്രദേശത്തുനിന്നും മാംഗനീസ് നൊഡ്യൂൾസ് ഖനനം ചെയ്യാനുള്ള പ്രവർത്തനം നടത്തുന്ന നൗട്ടിലസ് മിനറൽസ് എന്ന സ്ഥാപനം പാപ്പരായതിൽനിന്നുപോലും സർക്കാർ ഒരു പാഠവും പഠിച്ചില്ലെന്നോ..? </p>
<p>============</p>
<p><font color="#ff0000">കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) യുടെ സംസ്ഥാന പ്രസിഡന്റ് ആണ് ലേഖകൻ </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/social/environment/corporate-exploitation-and-the-threat-to-coastal-livelihoods-1528474</link>
<guid isPermaLink="true">https://www.madhyamam.com/weekly/social/environment/corporate-exploitation-and-the-threat-to-coastal-livelihoods-1528474</guid>
<category><![CDATA[Weekly,Social,Environment,Archives,Premium,22 JUN 2026]]></category>
<dc:creator><![CDATA[ചാൾസ്​ ജോർജ്]]></dc:creator>
<pubDate>Mon, 15 Jun 2026 03:15:21 GMT</pubDate>
</item>
<item>
<title><![CDATA[തേക്കുതോട്]]></title>
<description/>
<enclosure length="324975" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/14/2864889-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/14/2864889-untitled-1.gif'/><figcaption></figcaption></figure><p>പുലിയിറങ്ങുന്ന ഗ്രാമത്തിലാറിൻ </p>
<p>കരയിലെ കൂട്ടുകാരന്റെ വീട്ടിൽ </p>
<p>ഇരവുതോറുമുറങ്ങാതെ കാടിൻ </p>
<p>മുരളലിൽ പേടിയോടിരിക്കുമ്പോൾ </p>
<p>ഇരുദിനങ്ങൾക്കിടയിൽ പുലർച്ചെ </p>
<p>മതിമറന്ന നിമിഷത്തിലെങ്ങോ </p>
<p>തെളിയുകയായ് പുലി തൊട്ടുമുന്നിൽ </p>
<p>ഒളിചിതറുമൊറ്റക്കണ്ണുകാട്ടിൽ </p>
<p>കരടിയോടുപോരാടിയോ മുള്ളിൻ </p>
<p>മുനതറഞ്ഞോ തുറക്കാത്ത കണ്ണിൻ </p>
<p>മറവിലാണീക്കടവെന്നോരൊറ്റ- </p>
<p>ക്കരുതലാണാകെയുള്ളോരാശ്വാസം </p>
<p>ഒഴുകിടുന്നു കാർമേഘങ്ങൾ, മെല്ലെ </p>
<p>തെളിയുകയാണു പുള്ളികളെല്ലാം </p>
<p>തഴുകിയെത്തി, തണുത്തകാറ്റല്ല </p>
<p>അരികിലേക്കടുക്കും ചുടുശ്വാസം </p>
<p>പുലിയിറങ്ങുന്ന ഗ്രാമമേ മൂക്കിൻ </p>
<p>മുകളിലാണെന്നറിഞ്ഞു, പതുക്കെ </p>
<p>തിരികെയെത്താനിറങ്ങി, നിലാവിൽ </p>
<p>നിഴലുകൾ വീണ വാൽ പാതയാക്കി. </p>
<p>=============</p>
<p><font color="#ff0000">*പത്തനംതിട്ടയിൽ വനമേഖലയോട് ചേർന്നുകിടക്കുന്ന ഗ്രാമം</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1528472</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1528472</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,22 JUN 2026]]></category>
<dc:creator><![CDATA[ദുർഗാ പ്രസാദ്​]]></dc:creator>
<pubDate>Mon, 15 Jun 2026 03:00:47 GMT</pubDate>
</item>
<item>
<title><![CDATA[ശൂരൻപോര്]]></title>
<description/>
<enclosure length="120612" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/14/2864853-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/14/2864853-untitled-1.gif'/><figcaption><p>ചിത്രീകരണം:  വിനീത് എസ്. പിള്ള</p><span class='copyright'></span></figcaption></figure><p>കൊടുംവേനലിൽ വിയർത്തും തപിച്ചും ചെമപ്പു കലർന്ന തവിട്ടുനിറത്തിൽ ആകാശത്തിനും ഭൂമിക്കും മധ്യേ അയൽവക്കത്തെ പറമ്പിലെ ഒരു പെരുത്ത ചക്കയിൽ കൊത്തപ്പെട്ട നിലയിൽ ആ ഇരുമ്പു തോട്ടിയുടെ ഒരു ഭാഗം തറഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു. </p>
<p>“കണ്ണിന്റെ മുന്നിൽ പാതി ഒടിഞ്ഞ് ദ്രവിച്ചുകിടക്കുന്നത് കാണുമ്പോ വല്ലാത്ത മനോവെഷമം. കൊല്ലന് മൂവായിരം രൂപാ എണ്ണിക്കൊടുത്ത് ഉണ്ടാക്കിച്ചതാ. പറഞ്ഞിട്ടെന്തു കാര്യം,” കിടക്കമുറിയുടെ ജനാലയിലൂടെ ആ തോട്ടിക്കാഴ്ച കാണുമ്പോഴെല്ലാം പ്രിയപ്പെട്ടവരാരോ മുന്നിൽ തൂങ്ങിയാടിനിൽക്കുന്നതായി തോട്ടിയുടെ ഉടമസ്ഥനായ വേലായുധൻ മാഷിന് തോന്നും. അന്നേരം കഠിനമായ മനോഭാരത്തോടെ നെഞ്ചിൽ കൈകൾ ചേർത്തുവെച്ച് അത്യുച്ചത്തിലാവുന്ന ശ്വാസോച്ഛ്വാസം ക്രമപ്പെടുത്താൻ ശ്രമിക്കും. ആ വലി ശബ്ദം കേൾക്കുമ്പോൾ ബീനാമ്മക്ക് ഭയമാകും. </p>
<p>“വിഷമിക്കല്ലേ മാഷേ, അതും കൊണ്ടോയി തിന്നട്ടെ കാലൻ,” എന്ന് ഭർത്താവിനെ സമാധാനിപ്പിക്കാൻ അവർ ശ്രമിക്കും. കുറച്ചുനാൾ മുമ്പുവരെ, </p>
<p>“നിങ്ങളെ കൊള്ളാഞ്ഞിട്ടല്ലേ? കർശനമായിട്ട് പറഞ്ഞിരുന്നെങ്കിൽ അന്നുതന്നെ അവൻ തന്നേനെ,” എന്നവർ പറഞ്ഞിരുന്നു. എന്നാലിപ്പോൾ, മാഷ് എന്തുപറഞ്ഞാലും മത്തായി അത് തരാൻ പോകുന്നില്ലെന്ന് അവർക്കറിയാം. </p>
<p>മനം നിറവില്ലാത്ത സമ്പന്നനാണ് മത്തായി. ആർത്തിയുടെ വൻകര. മറ്റുള്ളവരുടെ സൗഖ്യവും സന്തോഷവും തൊണ്ടമുള്ളു കണക്ക് അയാളെ കുത്തിനോവിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് നാട്ടിൽ ട്രംപൻ എന്നൊരു ഇരട്ടപ്പേരും ചാർത്തിക്കിട്ടിയിട്ടുണ്ട്. മത്തായീ വാഗ്ദാനത്തിൽപെട്ട് നാട്ടിലെ വലിയൊരു വിഭാഗം അയാളുടെ ചെരുപ്പുനക്കികളായി മാറിക്കഴിഞ്ഞിരിക്കുന്നു. വേലായുധൻ മാഷെപ്പോലെ കുറച്ചു പേരേ അങ്ങനെയല്ലാതുള്ളൂ. അവർക്കാണ് ഇതുപോലുള്ള പതിനെട്ടിന്റെ പണികളെല്ലാം കിട്ടിക്കൊണ്ടിരിക്കുന്നതും. </p>
<p> ട്രംപന്റെ ദൃഷ്ടി പെട്ടിടം മുടിയും എന്നൊരു ചൊല്ല് നാട്ടിലുണ്ട്. അതുകൊണ്ട് വസ്തുവകകളിൽ അയാളുടെ ദൃഷ്ടി പെടാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഒരു പ്രയോജനവും ഉണ്ടായില്ല. ചെറിയൊരുദാഹരണമാണ് ആ തോട്ടി. വറുതികൊണ്ട് നാടുണങ്ങിയപ്പോൾ പറമ്പിൽ നിൽക്കുന്ന പ്ലാവും മാവും തെങ്ങും മാത്രമായി മാഷിനും ഭാര്യയ്ക്കും ആശ്രയം. </p>
<p>“മരം കയറാൻ ആളെ കിട്ടാത്ത സ്ഥിതിയ്ക്ക് ഒരു നല്ല തോട്ടി വാങ്ങുകയേ പരിഹാരമുള്ളൂ,” മാഷ് തീർച്ചപ്പെടുത്തി. പണ്ടെല്ലാം പറമ്പിലെ വിളകൾക്ക് കരാറുകാർ വരുമായിരുന്നു. അവർ കൊണ്ടുപോയാലും മാഷിന്റെ ആവശ്യത്തിനുള്ള അടക്കയും ചക്കയും തേങ്ങയും മാങ്ങയുമെല്ലാം കിട്ടും. എന്നാലിപ്പോൾ മത്തായിയാണ് നാട്ടിലുള്ളവരുടെ അധ്വാനഫലത്തിന്റെ മുഴുവൻ ചുമതലയും കയ്യാളുന്നത്. ഒരുവിധമുള്ളതെല്ലാം അയാൾ ചുളുവിലയ്ക്ക് പെരുമ്പാമ്പ് കണക്ക് വരിഞ്ഞു മുറുക്കി അകത്താക്കിക്കഴിഞ്ഞു. മാഷ് മാത്രം പിടികൊടുത്തില്ല. ക്രമേണ മത്തായിയെ പേടിച്ച് കരാറുകാരാരും മാഷിനെ തേടി വരാതായി. ചക്കയും മാങ്ങയും പഴുത്തളിഞ്ഞു പോയിത്തുടങ്ങി. കാശിനും ഞെരുക്കം വന്നു. അപ്പോഴാണ് ഒരു ശിഷ്യൻ പുതിയ രീതിയിൽ തോട്ടി പണിയുന്ന കൊല്ലപ്പണിക്കാരനെക്കുറിച്ച് പറയുന്നത്. </p>
<p>“കാശിത്തിരി ആകും. എന്നാലും കുഴപ്പൂല്ല്യ മാഷേ നല്ല ഉറപ്പാ.” </p>
<p> മാഷിന്റെ മുഖം തെളിഞ്ഞു. </p>
<p>പിറ്റേന്നു തന്നെ മാഷ് തോട്ടി വാങ്ങാൻ പുറപ്പെട്ടു. </p>
<p>“എങ്ങോട്ടാ മാഷേ യാത്ര?”, വീട്ടിൽനിന്നിറങ്ങി രണ്ടടി വെച്ചപ്പോഴേക്കും മൊബൈലിലേക്ക് മത്തായിയുടെ വിളി വന്നു. പറയണോ, വേണ്ടയോ? എന്ന് മാഷ് ഒരു നിമിഷം ശങ്കിച്ചു. പറയാതിരുന്നാലും അയാളറിയും. </p>
<p>“ഒരു ഇരുമ്പു തോട്ടി വാങ്ങാനുള്ള ആലോചനയുണ്ട്.” </p>
<p>“എന്തിന്?” </p>
<p>“നല്ല മുളന്തോട്ടി കിട്ടാനില്ല. പഴയ തോട്ടി പോയതിൽപ്പിന്നെ ഒന്നു വാങ്ങിയെങ്കിലും ഒടിഞ്ഞുപോയി.” </p>
<p>“മാഷ് തോട്ടി വാങ്ങി കഷ്ടപ്പെടാതെ പറമ്പിലുള്ളത് മൊത്തം എനിക്ക് തന്നാൽപ്പോരേ?” </p>
<p>മാഷിന്റെ നാവ് തരിച്ചു. പക്ഷേ സ്വൈരം കളയേണ്ടെന്നു കരുതി സംസാരമവസാനിപ്പിച്ച് നടന്നു. ആലയിലെത്തിയിട്ടും വിളി വന്നുകൊണ്ടിരുന്നു. മാഷ് ഫോൺ സ്വിച്ചോഫാക്കി. </p>
<p> ലക്ഷണമൊത്ത ഒരു തോട്ടിയാണ് കൊല്ലപ്പണിക്കാരൻ പണിതു നൽകിയത്. കത്തി പിടിപ്പിച്ച ഇരുമ്പുകുഴലിനെ നീളമുള്ള പി.വി.സി പൈപ്പുമായി ബന്ധിപ്പിച്ചാണ് നിർമിച്ചിരിക്കുന്നത്. നീളം കൂട്ടാനും കുറക്കാനും പറ്റുന്ന, മാങ്ങയും പേരക്കയും നിലത്തു വീഴാതെ പറിച്ചെടുക്കാവുന്ന, ഉണക്കക്കമ്പുകൾ മുറിച്ചെടുക്കാൻ കഴിയുന്ന, പല പ്രയോജനങ്ങളുള്ള ഒന്ന്. </p>
<p>“നിന്റെ അധ്വാനത്തിന് ഇതു മതിയാവില്ല എന്നറിയാം. കൂടുതൽ തരാൻ എന്റെ കയ്യിലില്ല. മഴ പെയ്തിട്ട് നാളെത്രയായി! ബെഞ്ചമിന്റെ കിണറ്റിൽനിന്ന് പൊന്നും വിലയ്ക്കാണ് വെള്ളം വാങ്ങുന്നത്. പറമ്പിലുള്ള വരുമാനമൊന്നും ഉതകുന്നുമില്ല.” </p>
<p>“സാരമില്ല മാഷേ. എന്റെ കാര്യവും അങ്ങനെയൊക്കെത്തന്നെ. എന്നാണ് ഈ നാട്ടിൽ മഴ പെയ്യുന്നത്?” </p>
<p>നാട്ടിൽ മഴ പെയ്തിട്ട് ഒരു വർഷത്തിൽ കൂടുതലായി. ജലക്ഷാമം രൂക്ഷമായപ്പോൾ ആളുകൾ ആടുമാടുകളെയെല്ലാം വിറ്റഴിച്ചു. തൊഴിലാളികളിലേറെയും മറ്റിടങ്ങളിലേക്ക് തൊഴിൽ തേടിപ്പോയി. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും ചിറകു കരിഞ്ഞവരെപ്പോലെ ഉണങ്ങിമൊരിഞ്ഞ ആ ഗ്രാമത്തിൽ വീർപ്പുമുട്ടി കഴിഞ്ഞു. അതിഥികളായി വന്ന് പെറ്റ് പെരുകിയ മയിലുകൾ മാത്രം പരാതിയില്ലാതെ പാറിപ്പറന്നു നടന്നു. നാട്ടിൽ വറ്റാത്ത കിണറുകൾ രണ്ടിടത്തു മാത്രമേയുള്ളൂ, ഒന്ന് ബെഞ്ചമിന്റെ. മറ്റൊന്ന് അയാളുടെ ശത്രുവും സഹോദരസ്ഥാനീയനുമായ ദാവൂദിന്റെ. അതിൽ ദാവൂദിന്റെ കിണറ്റിലേത് ചെറിയൊരു നീരുറവാണ്, അവരുടെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ. പൊതു ആശ്രയം ബെഞ്ചമിന്റെ കിണറാണ്. അതിന്റെ വിതരണം ഏറ്റെടുത്ത മത്തായി വലിയ തുക ഈടാക്കിയാണ് വെള്ളം കൊടുക്കുന്നത്. </p>
<p> “വെള്ളം നല്ലോണം തെളിയൂറ്റി എടുത്തോളൂ. വേനൽ നീണ്ടുപോയാൽ ബെഞ്ചമിന്റെ കിണറും വറ്റും,” കുടിവെള്ളത്തിലെ ഊറൽ കണ്ട് മാഷ് പറഞ്ഞു. </p>
<p>“ഇതും തീർന്നാൽ നമ്മളെന്തു ചെയ്യും മാഷേ?”, ബീനാമ്മയുടെ മുഖം വാടി. അക്കാര്യം മത്തായിയുടെ ശ്രദ്ധയിൽപ്പെടുത്താൻ മാഷ് ആവുന്നത് ശ്രമിച്ചു. എന്നാൽ അയാളത് കേട്ടതായിപ്പോലും ഭാവിച്ചില്ല. </p>
<p> മരുത്വാമല ചുമന്നു വരുന്ന ഹനുമാനെപ്പോലെ തോട്ടിയും ചുമന്നു വരുന്ന മാഷെ കണ്ട് ബീനാമ്മയുടെ മുഖത്ത് ഒരു കീറ് വെളിച്ചം വീണു. ഒരു പൈതലിനെയെന്നപോലെ അവർ തോട്ടിയെ തൊട്ടു തലോടി. </p>
<p>“ഇത് കിട്ടീന്ന് വെച്ചിട്ട് ആവേശം വേണ്ടാട്ടോ മാഷേ, കൊറേശ്ശേ കൊറേശ്ശേയായിട്ട് പറിച്ചാ മതി.” </p>
<p>“അത്രേള്ളൂ,” മാഷ് ഷർട്ടഴിച്ച് അഴയിൽ തൂക്കി തലയിൽ ഒരു തോർത്ത് വട്ടംചുറ്റി തോട്ടിയുമായി ഇറങ്ങി. തോട്ടിത്തുമ്പ് തെക്കേ പ്ലാവിലെ ഒരു ചക്കയിൽ തൊട്ടു തൊട്ടില്ല എന്നായപ്പോഴേക്കും മത്തായിയും സിൽബന്തികളും പടിപ്പുര തള്ളിത്തുറന്ന് ചട പടാ കയറി വന്നു. </p>
<p>“മാഷേ, തോട്ടി ഉഗ്രൻ! എനിക്കിതുകൊണ്ട് ഒരത്യാവശ്യമുണ്ട്. ഇപ്പോൾത്തന്നെ തന്നേക്കാം,” മത്തായി തോട്ടിയിൽ പിടുത്തമിട്ടു. മാഷിന് ഏറ്റവും നല്ല കർഷകനുള്ള പുരസ്‌കാരം കിട്ടിയപ്പോഴും ഇതുപോലെയായിരുന്നു. ഓടിവന്ന്, </p>
<p> “ഇത് എനിക്ക് കിട്ടേണ്ടതായിരുന്നു. ഇനി എന്റെ കയ്യിലിരിക്കട്ടെ” എന്നും പറഞ്ഞ് അതും കൊണ്ടുപോയി. </p>
<p>“അയ്യേ!” ബീനാമ്മയുടെ മുഖം ചുളിഞ്ഞു. മാഷ് അന്ന് നിശ്ശബ്ദം നിന്നതേയുള്ളൂ. പക്ഷേ, തോട്ടിക്കാര്യത്തിൽ മാഷ് ശബ്ദിച്ചു: </p>
<p>“ഇപ്പൊ കയ്യിൽ കിട്ടിയതേയുള്ളൂ. എന്റെ ആവശ്യം കഴിഞ്ഞ് തരാം.” </p>
<p> മാഷ് മത്തായിയുടെ കൈ തട്ടിമാറ്റി. </p>
<p>“തോട്ടിയും ആദായവും തന്നില്ലെങ്കിൽ വെള്ളം കുടി മുട്ടും മാഷേ.” </p>
<p>“ഭീഷണിയാണോ?” </p>
<p>“അതെ.” </p>
<p> നിവൃത്തിയില്ലാതെ മാഷ് തോട്ടി കൊടുത്തു. പടിഞ്ഞാറു ചുവക്കും വരെ മാഷിന്റെ പറമ്പിലെ ആദായങ്ങളുടെ ശിരച്ഛേദം ആ തോട്ടികൊണ്ട് മത്തായിയുടെ പണിക്കാർ നിർവഹിച്ചു. “ഇനി നമ്മളിതെല്ലാം പത്തിരട്ടി വിലയ്ക്ക് അവന്റെ കടയിൽ നിന്നും വാങ്ങണം.” വണ്ടിയിൽ മത്തായിയും കൂട്ടരും പോകുന്നത് നിസ്സഹായതയോടെ മാഷ് നോക്കിനിന്നു. അന്നു മുതൽ ആ തോട്ടി അയാളുടെ പ്ലാവിൽ വാസമാക്കി! </p>
<p>“ഇവന്റെ തന്തേം ഇങ്ങനെയായിരുന്നോ?” ബീനാമ്മ ചോദിച്ചു. </p>
<p>“അല്ല. ഇവന്റെ അപ്പനപ്പൂപ്പന്മാർക്ക്‌ മാടമ്പിത്തരമുണ്ടായിരുന്നെങ്കിലും ഇത്രയും ആർത്തിയുണ്ടായിരുന്നില്ല. തരിയ്ക്ക് മനഃസാക്ഷിയും മര്യാദയുമുണ്ടായിരുന്നു. നാട്ടുകൂട്ടത്തിന്റെ തീർപ്പും അനുസരിക്കുമായിരുന്നു,” മാഷ് ഒരു വിശറിയെടുത്ത് സ്വയം വീശിത്തണുപ്പിക്കാൻ ശ്രമിച്ചു. </p>
<p>“എന്തു പറയാനാ, കാലന് കൂട്ട് കരികാലൻ എന്നു പറയുമ്പോലെ ആ ബെഞ്ചമിനുമുണ്ടല്ലോ ഇവന് ഒത്താശ ചെയ്യാൻ. ദുഷ്ടന്മാർ പെരുകി നാട്ടിൽ മഴയില്ലാതായി,’’ ബീനാമ്മ നേര്യതിന്റെ തുമ്പുകൊണ്ട് വീശി നെഞ്ചിലെ ചൂടാറ്റി. </p>
<p>വേലായുധൻ മാഷിന്റെ അഭിപ്രായത്തിൽ മത്തായിയും ബെഞ്ചമിനും തമ്മിലുള്ള ബന്ധത്തെ ഒറ്റവാക്കിൽ ചങ്ങാത്തം, കൂട്ട് എന്നൊന്നും പറയാൻ പറ്റില്ല. മത്തായിക്ക് ആ നാട്ടിൽ ആരെയെങ്കിലും പേടിയുണ്ടെങ്കിൽ അത് ബെഞ്ചമിനെയാണ്. കാരണം ബെഞ്ചമിൻ ഒരു ചെറിയ മീനല്ല, തിമിംഗലവുമല്ല, പിശാചാണ്‌ -ഭീമൻ കടൽപ്പിശാച്! ചൊരുക്ക് തോന്നിയാൽ സകലതിനെയും ഒറ്റയടിക്ക് വിഴുങ്ങും. അത്തരമൊരു പിശാചിനോട് മല്ലിടാനുള്ള വകുപ്പൊന്നും തനിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് അനുനയിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നു എന്നുമാത്രം. </p>
<p> മത്തായിയെപ്പോലെ ആർത്തിക്കാരനല്ല ബെഞ്ചമിൻ. എന്നാൽ, പക അയാൾക്കൊരു ബലഹീനതയാണ്. കാലങ്ങളായി നെഞ്ചിൽ പകയും ഉപ്പിലിട്ടു നടക്കുന്ന അയാൾക്ക് ഭൂമിയിൽ ഒരേയൊരാളോട് മാത്രമേ അതുള്ളൂ, ദാവൂദിനോട്! ബാക്കിയുള്ളവരോടുള്ള പടപ്പുറപ്പാടിനെല്ലാം പുറകിൽ മത്തായിയാണ്. തനിക്ക് പ്രിയമില്ലാത്തവരെയെല്ലാം ബെഞ്ചമിനും പ്രിയമില്ലാത്തവരാക്കിത്തീർക്കാൻ മത്തായിക്ക് നല്ല കഴിവാണ്. അതുപോലെ ബെഞ്ചമിൻ ദാവൂദിനിട്ട് കൊട്ടുന്ന കൊട്ടിനെല്ലാം കുരവയിട്ട് പ്രോത്സാഹിപ്പിക്കാറുമുണ്ട്. വർഷങ്ങളായി, ഗ്രാമത്തിലെ പ്രധാന ഉത്സവമായ ശൂരൻപോരിന്റെയന്നാണ് ബെഞ്ചമിന്റെയും ദാവൂദിന്റെയും അനുയായികൾ തമ്മിലുള്ള പോര് മുറുകുന്നത്. എല്ലാ വർഷവും അന്നേദിവസം നാലഞ്ചു പേർക്കെങ്കിലും വെട്ടേൽക്കാറുണ്ട്, ചില വർഷങ്ങളിൽ കൊലയും നടന്നിട്ടുണ്ട്. കൗശലക്കാരനായ മുട്ടനാടിനെപ്പോലെ അത് മത്തായി ആസ്വദിക്കും. ഇരുവിഭാഗത്തിന്റെയും ശക്തി ക്ഷയിച്ചാൽ അവരെ ഒറ്റയടിക്ക് ഒതുക്കി ഒന്നാമനാകാൻ തക്കംപാർത്തിരിക്കുകയാണയാൾ. </p>
<p>“പണ്ടത്തെപോലെ കരിമ്പും പൊരിയും വാങ്ങിത്തിന്ന് ആ ഉത്സവത്തിരക്കിലൂടെ സന്തോഷത്തോടെ നടക്കാൻ കൊതിയാകുന്നു മാഷേ,” ബീനാമ്മ ഇടക്ക് പറയും. പക്ഷേ, ഇനിയൊരിക്കലും അങ്ങനെയൊരു കാലം ഉണ്ടാകില്ലെന്ന് അവർക്കുമറിയാം. </p>
<p> ബെഞ്ചമിനും ദാവൂദും തമ്മിൽ എന്താണ് പ്രശ്നമെന്ന് പുതുതലമുറയിൽ പലർക്കും അറിയില്ല. ചിലർ മാഷോട് ചോദിക്കാറുണ്ട്. മാഷതിന് തന്റെ കൈവശമുള്ള പത്തു മാർക്കിന്റെ മറുപടി വെട്ടിച്ചുരുക്കി രണ്ടു മാർക്കിൽ കവിയാതെയാക്കി കൊടുക്കും. </p>
<p> “ബെഞ്ചമിന്റേയും ദാവൂദിന്റേയും അപ്പന്മാരുടെ അപ്പന്മാർ ഒരപ്പന്റെ മക്കളായിരുന്നു. ആ അപ്പനായ അവറാൻ ഈ ദേശത്തെ ജന്മിയും! അങ്ങേർക്ക്‌ ഭാര്യയിലും വേലക്കാരിയിലുമായി ഓരോ പുത്രന്മാർ ജനിച്ചു. കുറച്ചുകാലം അവർ ഒന്നിച്ച് കഴിഞ്ഞു. പിന്നീടൊരു പ്രളയം വന്നു. അത് അവരുടെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം ജലസമാധിയാക്കി. പ്രളയം തീർന്ന് മണ്ണുണങ്ങിയില്ല, അതിനുമുമ്പേ അവശേഷിച്ചവർ അവകാശത്തർക്കവും കൊല്ലും കൊലയും തുടങ്ങി. അംഗബലം കൂട്ടാൻ ബെഞ്ചമിന്റെ കാർന്നോന്മാർ മറ്റു ദേശങ്ങളിൽനിന്നും ബന്ധുക്കളെ കൊണ്ടുവന്ന് ശക്തി കാട്ടി. അന്നത്തെ പ്രളയത്തിൽ ഒഴുകിവന്നവരാണ് ഞങ്ങളുടെ പൂർവികരടക്കമുള്ളവർ.” </p>
<p>“ഈ വഴക്ക് അവസാനിപ്പിക്കാൻ ആരും മുൻകയ്യെടുക്കാത്തത് എന്താണ് മാഷേ?” വിവാഹപ്പുതുക്കത്തിൽ ബീനാമ്മ ചോദിച്ചിട്ടുണ്ട്. മാഷതിന് മറുപടി പറഞ്ഞില്ല. പതിയെപ്പതിയെ, സാക്ഷാൽ ജഗന്നിയന്താവ് നേരിട്ടിറങ്ങിവന്നാലും അതു തീരില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു. കാർന്നോന്മാരെക്കാൾ വലിയ പോരുകോഴികളാണ് ദാവൂദും ബെഞ്ചമിനും.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864858-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020GiYklVjo60aUsvMm0gY5n34h4a76lZ4Q4067971" data-watermark="false" style="width: 100%;" info-selector="#info_item_1781414069793">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781414069793"></div>
</div>
<p> മത്തായിയുടെ ഇടപെടൽ വന്നതോടെയാണ് ബെഞ്ചമിൻ ഇത്രമേൽ അസഹിഷ്ണുവായത്. ഇപ്പോൾ ദാവൂദിനും അനുയായികൾക്കും തങ്ങളുടെ പറമ്പിൽ ഒരു കിണറു കുഴിച്ചൂടാ, വീട് വെച്ചൂടാ, പാറ പൊട്ടിച്ചൂടാ - അപ്പോഴത് ബെഞ്ചമിന്റെ ആളുകൾ അറിയും. എതിർക്കാൻ അവർ എന്തും ചെയ്യും. ദാവൂദിന്റെ മൂട്ടിൽ കൊണ്ടെന്ന വിധമാണ് തന്റെ പെട്രോൾ പമ്പ് അയാൾ പണിയിച്ചിരിക്കുന്നത്. അയാളുടെ പാറമടകളിൽനിന്നുള്ള പൊട്ടലിന്റെ തീവ്രതയിൽ വിണ്ടുകീറാത്ത ഒരു തറയും ആ നാട്ടിലില്ല. ദാവൂദും അത്ര മോശമൊന്നുമില്ല. ബെഞ്ചമിൻ കുറച്ചുദിവസം പ്രശ്നമൊന്നും ഉണ്ടാക്കാതിരുന്നാൽ പ്രകോപിപ്പിക്കാൻവേണ്ടി എന്തെങ്കിലുമൊരു വേല അയാളും ചെയ്യും. അവരുടെ പ്രവൃത്തികൾകൊണ്ട് കഷ്ടപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുഖങ്ങൾ കാണുമ്പോൾ ബീനാമ്മക്ക് കഷ്ടംതോന്നാറുണ്ട്. </p>
<p>വരൾച്ച ഭൂമിയുടെ അടിക്കോണിലെ നനവ് വരെ അതിവേഗം നക്കിത്തുടച്ചുകൊണ്ടിരുന്നു. കുടിവെള്ളത്തിന് ചളിമണം വന്നു തുടങ്ങിയപ്പോഴാണ് ബെഞ്ചമിന് സ്വയം ബോധ്യപ്പെട്ടത്. അയാളുടെ ഉറക്കം നഷ്ടമായിത്തുടങ്ങി. </p>
<p>“നാട്ടുകൂട്ടം വിളിക്കണം, പ്രതിവിധി തേടണം,” ബാധയിളകിയവനെപ്പോലെ, ബെഞ്ചമിൻ തന്റെ പ്രിയപ്പെട്ടവരെ വിളിച്ചുകൂട്ടി. </p>
<p> നാട്ടുകൂട്ടത്തിന്റെ തീരുമാനത്തിന് കാതോർത്ത് ഏറ്റവും മുന്നിൽ ബെഞ്ചമിനും ദാവൂദും ഇരുന്നു. പുറകിൽ മത്തായി. അയാൾക്ക്‌ പുറകെ മാഷും മറ്റുള്ളവരും. </p>
<p>“മുരുകശാപം. വരുന്ന ശൂരൻപോരിന് മുമ്പ് എല്ലാവരും തെറ്റുകുറ്റങ്ങൾ ഏറ്റുപറഞ്ഞ് ആറു ദിവസത്തെ നോമ്പു നോക്കണം. ഒരിറ്റ് രക്തം ചിന്തരുത്. ശൂരസംഹാരത്തിന് മുമ്പും പിമ്പും ‘കൊടുംപാപി’ കെട്ടിവലിക്കണം,” നാട്ടുകൂട്ടം അഭിപ്രായപ്പെട്ടു. </p>
<p>“കൊടുംപാപിയോ?” </p>
<p>“അതെ, നാട്ടിൽ അധർമം പെരുകുമ്പോഴാണ് പ്രകൃതിയിൽ മാറ്റങ്ങൾ കാണുന്നത്. ഒന്നുകിൽ അധർമകാരിയായ ആ കൊടുംപാപിയെ ഈ ഗ്രാമത്തിൽനിന്നും പുറത്താക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ വൈക്കോൽകൊണ്ട് ഒരു ആൾരൂപമുണ്ടാക്കി ചടങ്ങുകൾ ചെയ്ത് അതിനെ ദഹിപ്പിക്കണം. അതിന് ഗ്രാമാതിർത്തിയിൽനിന്ന് ഗൊബ്ബിയാളന്മാരെ വരുത്തണം,” നാട്ടുകൂട്ടം വിശദമാക്കി. </p>
<p>“ആൾരൂപം തീയിലിട്ടെരിച്ചാൽ കൊടുംപാപിയ്ക്ക് എന്തുപറ്റും?” ആൾക്കൂട്ടത്തിന്റെ നിശ്ശബ്ദതയിൽത്തട്ടി മത്തായിയുടെ ചോദ്യം ചിതറി. നാട്ടുകൂട്ടം അതിന് മറുപടി പറഞ്ഞില്ല. ആ മൗനം ത്രിശങ്കുവിലെ തോട്ടി കണക്കെ കൂടിയിരുന്നവരുടെ തലക്കു മുകളിൽ ആടിക്കളിച്ചു. </p>
<p> “ആരാണാ കൊടുംപാപി?” നാട്ടുകൂട്ടം പിരിഞ്ഞുപോകും വഴി നാട്ടുകാർ പരസ്പരം ചോദിച്ചു. പലർക്കും അത് പലരായിരുന്നു. </p>
<p>“ദാവൂദിനെ ചുട്ടെരിച്ചാൽ പെരുമഴ പെയ്യും,’’ ബെഞ്ചമിൻ അഭിപ്രായപ്പെട്ടു. </p>
<p>“കൊടുംപാപി നീ തന്നെ,” ദാവൂദും തിരിച്ചടിച്ചു. </p>
<p>“അവര് ചേട്ടനും അനിയനും തന്നെ കൊടുംപാപികൾ,” മത്തായി ശിങ്കിടികളോട് അടക്കം പറഞ്ഞു. </p>
<p>“ബെഞ്ചമിനെയും ദാവൂദിനെയും തെറ്റിച്ച് നാട്ടിൽ വിധവകളെയും അനാഥരെയും സൃഷ്ടിക്കുന്ന ട്രംപനാണ് കൊടുംപാപി,” ബീനാമ്മയും കൊടുംപാപിയെ കണ്ടെത്തി. എന്നാൽ, പൊതുവായി ഒരു കൊടുംപാപിയെ ആർക്കും കണ്ടെത്താൻ കഴിയാതിരുന്നതുകൊണ്ട് ഗൊബ്ബിയാളന്മാരെ വരുത്താമെന്ന് തീരുമാനമായി. </p>
<p>പിറ്റേന്ന് സന്ധ്യക്ക് കരിഞ്ഞ കാടുകളും വരണ്ട പുഴയും താണ്ടി കയ്യിൽ കുപ്പിവളകളും കണ്ണിൽ മഷിയും കാലിൽ ചിലമ്പുമണിഞ്ഞ് മുറുക്കിച്ചുവപ്പിച്ച് ചെമ്പട്ടു ചേലയുടുത്ത ഗൊബ്ബിയാളന്മാരെത്തി. അവർ ഓരോ വീട്ടിലും ചെന്ന് ശുഷ്കിച്ച വൈക്കോൽത്തുറുവിൽനിന്നും ഓരോ പിടി വൈക്കോൽ വീതമെടുത്ത് വലിയ മനുഷ്യരൂപമുണ്ടാക്കി. വ്രതം തുടങ്ങുന്നതിന്റെ തലേന്ന് പുലർച്ചെ ആ മനുഷ്യരൂപത്തെ പുതുവസ്ത്രങ്ങൾ ധരിപ്പിച്ച്, അലങ്കരിച്ച് മഞ്ചത്തിലിരുത്തി കെട്ടിവലിച്ച് ഓരോ വീടിനു മുന്നിലും കൊണ്ടുവെച്ചു. ശേഷം ആ വീട്ടുകാരുടെ മുന്നിൽ കൊടുംപാപിക്ക് ചുറ്റും വട്ടംകൂടിയിരുന്ന്, </p>
<p>“കൊടുംപാപി സാകലയേ, </p>
<p>കോട മഴ പെയ്യലയേ, </p>
<p>എങ്കേ പോയ്‌ മഴേ, </p>
<p>ഏലേ പോയ്‌ മഴേ...” എന്ന് ഉറക്കെ പാടി. പാട്ടിനൊപ്പം ഇരുകൈകളുംകൊണ്ട് താളത്തിൽ തലയിൽത്തല്ലി. ആ ഇരിപ്പിൽത്തന്നെ അവരുടെ മേലുടലുകൾ നൃത്തംവെച്ചു. വളകൾ പൊട്ടിച്ചിതറി. വീടുകളിൽനിന്നും വീടുകളിലേക്ക് പോകുന്തോറും പാട്ടിന്റെയും നൃത്തത്തിന്റെയും താളം മുറുകിക്കൊണ്ടിരുന്നു. ഓരോ വീട്ടുകാരും തുപ്പിയും തല്ലിയും ചവിട്ടിയും ചാട്ടകൊണ്ടടിച്ചും കൊടുംപാപിയോടുള്ള അതൃപ്തി തീർത്തു. അങ്ങനെ സർവ പീഡകളും ഏറ്റുവാങ്ങിക്കൊണ്ട് ബെഞ്ചമിന്റെ വീട്ടിൽ തുടങ്ങിയ ഗൊബ്ബിയാളം മത്തായിയുടെ വീട്ടിൽ അവസാനിക്കുമ്പോഴേക്കും വലിയൊരു ജനക്കൂട്ടം പുറകെ ഉണ്ടായിരുന്നു. </p>
<p>“ശൂരൻ പോര്ക്ക്‌ പിറക് ഇന്ത കൊടുംപാപിയെ ഇങ്കെ വെച്ചേ എരിപ്പേൻ. അതുവരെ നാങ്കൾ ഇങ്കെ നോമ്പിരുപ്പോം,” ഗൊബ്ബിയാളന്മാർ മത്തായിയുടെ പറമ്പിൽ ചാണകവറളികൾ കൂട്ടിയിട്ടതിനും മാഷിന്റെ തോട്ടി തൂങ്ങിയാടുന്ന വരിക്കപ്ലാവിനും നടുക്ക് കൊടുംപാപിയെ കിടത്തി അതിന് ചുറ്റും വ്രതമിരുന്നു. മത്തായി ഉത്സാഹത്തോടെ ഓടി നടന്നു. </p>
<p> “മാഷേ, ഇതു വല്ലതും നടക്കുമോ?” ഗൊബ്ബിയാളം കഴിഞ്ഞ് വീട്ടിലെത്തിയ ബീനാമ്മ ചോദിച്ചു. </p>
<p>“അറിയില്ല.” </p>
<p>“ട്രംപന്റെ മൊത്തത്തിലുള്ള പ്രകടനം കണ്ടിട്ട് ഇതൊക്കെ നാട്ടുകൂട്ടത്തെകൊണ്ട് അവൻ ചെയ്യിക്കുന്നതാണോ എന്നൊരു സംശയം,” ബീനാമ്മ ആശയക്കുഴപ്പത്തിലായി. ഒടുവിൽ ശാസ്ത്രാധ്യാപകനായ വേലായുധൻ മാഷെപ്പോലെ മത്തായിക്കും അതിലൊന്നും വിശ്വാസമുണ്ടാവില്ല എന്ന നിഗമനത്തിലെത്തി. </p>
<p> സ്കന്ദ ഷഷ്‌ഠി ദിവസമെത്തി. ഗ്രാമവാസികൾ വ്രതശുദ്ധിയോടെ ശൂരസംഹാരം കാണാൻ ക്ഷേത്രത്തിലേക്കൊഴുകി. </p>
<p>“നമുക്കും പോകണ്ടേ മാഷേ?” </p>
<p>“ഞാനില്ല.” </p>
<p>“എന്നാ ഞാനും പോണില്ല,” ബീനാമ്മ വരാന്തയിലിരുന്നുകൊണ്ട് ക്ഷേത്രത്തിൽനിന്നും ഉയരുന്ന വാദ്യമേളങ്ങൾക്ക് ചെവിയോർത്തു. അവർക്കുള്ളിലൂടെ വർണങ്ങളും അലങ്കാരങ്ങളും കരിമ്പും പൊരിയും അത്തിത്തടിയിൽ തീർത്ത അസുരരൂപങ്ങളുമായുള്ള പ്രദക്ഷിണവും രഥത്തിൽ എഴുന്നെള്ളുന്ന മുരുകഭഗവാനും കടന്നുപോയി. </p>
<p> ശൂരസംഹാരത്തിന്റെ അലർച്ചയും ഭക്തരുടെ ആവേശത്തിമർപ്പും കേട്ട് മാഷ് ഞെട്ടിയുണർന്നു. </p>
<p> “അങ്ങനെ ഇക്കൊല്ലത്തെ അസുരവധം ഒരു തുള്ളി ചോര പൊടിയാതെ കഴിഞ്ഞു. എന്നിട്ടും ഒരു ഇലയനക്കംപോലും ഇല്ലല്ലോ മാഷേ. ആകാശത്തീന്ന് തീയിറക്കി കൊല്ലാനായിരിക്കുമോ? മഴ പെയ്യുംന്ന് തോന്നുന്നില്ല,” ബീനാമ്മ നിരാശയോടെ മത്തായിയുടെ പറമ്പിൽ വ്രതമിരിക്കുന്ന ഗൊബ്ബിയാളന്മാരെ നോക്കി. മാഷിന്റെ ശ്രദ്ധയപ്പോൾ, വിണ്ടുകീറിയ പാടത്ത്, ഒരു മൂർഖൻ പാമ്പിന്റെ അസ്ഥികൂടത്തിനുവേണ്ടി കൊത്തുകൂടുന്ന മയിലുകളിലായിരുന്നു. അവയുടെ കരച്ചിൽ കാതുകളെ കീറി മുറിക്കുമ്പോലെ മാഷിനു തോന്നി, കണ്ണുകൾ നിരാശയോടെ തോട്ടിയിലേക്ക് നീണ്ടു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864856-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240207kIA4JlEVZc4lAFYgFzlMwfWWnNzLjGd4028624" data-watermark="false" style="width: 100%;" info-selector="#info_item_1781414031590">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781414031590"></div>
</div>
<p>ശൂരസംഹാരത്തിന്റെ പിറ്റേന്നും അതിന്റെ പിറ്റേന്നും മഴ പെയ്തില്ല. മൂന്നാം ദിവസം രാത്രി ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്ന മാഷ് മത്തായിയുടെ പറമ്പിൽ സംശയാസ്‌പദമായ ചിലത് കണ്ട് മതിലരികിലേക്ക് പതുങ്ങിച്ചെന്നു. ശിങ്കിടികളോടും വ്രതമിരിക്കുന്ന ഗൊബ്ബിയാളന്മാരോടും എന്തോ പറയുകയാണ് മത്തായി. മാഷ് ചെവിയോർത്തു. </p>
<p>“ഞാൻ പറഞ്ഞില്ലെ ഇതൊന്നുംകൊണ്ട് മഴ പെയ്യാൻ പോകുന്നില്ല. ബെഞ്ചമിനും ദാവൂദും ചാകണം. അതിന് എന്റെ ആളുകളെ നിങ്ങൾ സഹായിക്കണം. നേരം പുലരുമ്പോഴേക്കും അത്‌ നടന്നിരിക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ അന്ത്യം എന്റെ കൈകൊണ്ടായിരിക്കും.” </p>
<p> ഗൊബ്ബിയാളന്മാരെ ഭയം വട്ടമിട്ടു പറന്നു. നിലാവെട്ടത്തിൽ മത്തായിയുടെ രൂപം പർവതം കണക്കെ വളർന്ന് അതിൽ നിറയെ നീണ്ട രോമങ്ങൾ കിളിർക്കുന്നതായി മാഷിനു തോന്നി. രക്തദാഹംകൊണ്ട് തുടുത്ത കണ്ണുകൾ... നിസ്സഹായതയിൽനിന്നും ഒരു തേങ്ങലുണർന്നു. അടക്കിയിട്ടും അടങ്ങാതെ അത് മാഷിന്റെ നെഞ്ചിനും തൊണ്ടക്കുഴിക്കുമിടയിൽ വിങ്ങി. </p>
<p> വേലായുധൻ മാഷ് തിരിഞ്ഞുനടന്നു. നാലടി വെച്ചില്ല അതിനുമുമ്പേ ആകാശത്തിന്റെ തീക്കൂട് തകർത്ത് ഒരു വെളിച്ചം ഭൂമിയുടെ കണ്ണുകളിൽ തുളച്ചിറങ്ങി. പുറകെ വന്ന ഇടിയുടെ പ്രകമ്പനത്തിനൊപ്പം ഒരലർച്ച! മാഷ് ഞെട്ടിത്തിരിഞ്ഞു. മത്തായിയുടെ പറമ്പിൽ പകൽപോലെ വെളിച്ചം പൂത്തുനിന്നു. ചകിതരായ ഗൊബ്ബിയാളന്മാർക്കും ശിങ്കിടികൾക്കും മധ്യേ ചോരയിൽ കുളിച്ച് മത്തായി കിടന്നു. </p>
<p>വേർപെട്ട തലക്കും ഉടലിനും ഇടയിൽ ത്രിശങ്കുവിൽ തൂങ്ങിക്കിടന്ന തന്റെ തോട്ടിയുടെ കത്തി! രക്തം കണ്ട് മാഷിന് മേലു വിറച്ചു, തല കറങ്ങി. വീഴാതിരിക്കാൻ മതിലിൽ പിടിച്ചു. പൊടുന്നനെ തലക്കുമീതേ ഒരു കാറ്റ് കൂടഴിഞ്ഞുവന്നു. ഇടിയും കാറ്റും കനത്തു. മഴയുടെ പഴുത്ത തുള്ളികൾ മാഷിന്റെ പൊള്ളുന്ന ശിരസ്സിലൂടെ ഒഴുകിയിറങ്ങി. പെരുമഴയിൽ കുതിർന്ന് മാഷ് നിന്നു. മതിലിനപ്പുറത്തുനിന്നും മത്തായിയുടെ ജഡത്തിനു ചുറ്റുമിരുന്ന് ഇരുകൈകളുംകൊണ്ട് താളത്തിൽ തലയിൽത്തല്ലി, മേലുടലുകൾ നൃത്തം ചെയ്യിപ്പിച്ച് ഗൊബ്ബിയാളന്മാർ ഉറക്കെ പാടിത്തുടങ്ങി: </p>
<p> “കൊടും പാപി സത്താളേ, </p>
<p>കോട മഴ പെയ്താളേ... </p>
<p>ആടി വന്തോം മഴ, </p>
<p> പാടി വന്തോം മഴ...” </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1528450</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1528450</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,22 JUN 2026]]></category>
<dc:creator><![CDATA[മിനി പി.സി]]></dc:creator>
<pubDate>Mon, 15 Jun 2026 02:45:13 GMT</pubDate>
</item>
<item>
<title><![CDATA[പൂക്കി Gen Z കരങ്ങളാലേ...]]></title>
<description/>
<enclosure length="197640" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/14/2864838-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/14/2864838-untitled-1.gif'/><figcaption><p>വി.ഡി. സതീശന്റെ ചർച്ച ചെയ്യപ്പെട്ട മുഖഭാവം</p><span class='copyright'></span></figcaption></figure><blockquote>
 പൂക്കി എന്ന ജെൻ സി വാക്ക് ഇപ്പോൾ കേരള രാഷ്ട്രീയത്തിലും സജീവ ചർച്ചാവിഷയമാണ്. എന്താണ് പൂക്കി? മുഖ്യമന്ത്രി ‘പൂക്കി’ ആവുന്നതിലെ രാഷ്ട്രീയം എന്താണ്? 
</blockquote>
<p>കേരളത്തിലെ സമൂഹമാധ്യമ സ്‌ക്രീനുകളിൽ ഇന്ന് ഏറെ പ്രചാരം സിദ്ധിച്ചിരിക്കുന്ന വാക്കാണ് ‘പൂക്കി’ (Pookie). Gen Zയുടെ വൈകാരികഭാഷയിൽ, ‘pookie’ എന്നത് കടുത്ത ആരാധനയുടെ, ലാളനയുടെ, അമിതമായ ദ്രവ്യഭാഷയാണ്. ‘My pookie’, ‘pookie era’, ‘pookie behavior’ -ഇതൊക്കെ ടിക്ടോക്കിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും ഒഴുകിനടക്കുന്ന പദാവലികളാണ്. ഇപ്പോൾ ആ വൈകാരിക സൂചകം കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഉയർന്ന കസേരയിൽ ചെന്നുനിൽക്കുന്നു: മുഖ്യമന്ത്രി വി.ഡി. സതീശൻ. </p>
<p>‘The Pookie CM’, ‘നമ്മുടെ pookie CM സൂപ്പർ അല്ലേ’, ‘Appo with Pookie CM’ എന്നിങ്ങനെ പോകുന്ന റീൽ സംസ്കാരം ഒരു വൈകാരിക നിക്ഷേപത്തെ സൂചിപ്പിക്കുന്നു. ഇതൊന്നും കേവലം ഒരു വിനോദോപാധിയല്ല. ഇതൊരു സാംസ്‌കാരിക ലക്ഷണമാണ്; പ്രത്യയശാസ്ത്രപരമായ അതിരാണ് എന്ന് കാണേണ്ടതുണ്ട്. ഇതിനുപിന്നിൽ ഒരു പ്രത്യേക മനഃശാസ്ത്ര-രാഷ്ട്രീയ ഘടന പ്രവർത്തിക്കുന്നു.</p>
<p> സാധാരണയായി കണ്ടിട്ടുള്ള പരമ്പരാഗത ഖദർധാരിയായ, രൂക്ഷഭാവമുള്ള ഒരു ഭരണാധികാരിക്കു പകരം, കേരളത്തിന്റെ ഭരണത്തലവനെ Gen Zയുടെ വൈകാരിക നിഘണ്ടുവിൽ ചാരുതയുള്ളവനും സുന്ദരനും ആരാധ്യനുമാക്കുന്ന ഈ സാംസ്‌കാരിക നീക്കത്തിൽ പല രാഷ്ട്രീയ അബോധങ്ങളും ഒളിഞ്ഞിരിപ്പു​െണ്ടന്ന് മനസ്സിലാക്കണം. വി.ഡി. സതീശൻ ബോധപൂർവം നിർമിച്ചെടുക്കുന്ന ‘വായനക്കാരനായ മുഖ്യമന്ത്രി’, ബൗദ്ധികമായ തികവുള്ള ഭരണാധികാരി എന്ന പ്രതിച്ഛായയും ഈ ‘പൂക്കി’ തരംഗവുമായി കൃത്യമായി പൊരുത്തപ്പെടുന്നു. ഈ ആരാധക കൂട്ടായ്മ (fandom) രാഷ്ട്രീയ-സാംസ്കാരിക വിനോദത്തിനപ്പുറം ഒരു രാഷ്ട്രീയ കർത്തൃത്വം നിർമിക്കുന്നുണ്ട്. </p>
<h3>പൂക്കിയുടെ പ്രത്യയശാസ്ത്ര പരിസരങ്ങൾ </h3>
<p>ആഗോളതലത്തിൽതന്നെ Gen Z രാഷ്ട്രീയ സംസ്കാരം ഒരു വലിയ വൈരുധ്യത്തിലാണ് ജീവിക്കുന്നത്. ഒരുവശത്ത്, ഈ തലമുറ രാഷ്ട്രീയമായി അങ്ങേയറ്റം ബോധമുള്ളവരാണ്. കാലാവസ്ഥാ വ്യതിയാനം, ജാതിപീഡനങ്ങൾ, ക്വിയർ അവകാശങ്ങൾ, മുതലാളിത്തത്തിന്റെ ഘടനാപരമായ പരാജയങ്ങൾ എന്നിവയൊക്കെ അവരുടെ ചർച്ചകളിൽ കേന്ദ്രസ്ഥാനത്തുണ്ട്. </p>
<p>മറുവശത്ത്, ഈ രാഷ്ട്രീയബോധം പ്രകടമാകുന്നത് ഒരു പ്രത്യേക സൗന്ദര്യാത്മക രീതിയിലാണ്: വിരോധാഭാസം, മീമുകൾ, അതിശയോക്തിപരമായ സ്നേഹപ്രകടനങ്ങൾ, ‘vibe check’ സംസ്കാരം എന്നിവയിലൂടെ. വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രിയുടെ ‘പൂക്കി’ മീമുകൾ ഉണ്ടാക്കുന്ന Gen Zയുടെ ഒരു വലിയ വിഭാഗം സർക്കാറിന്റെ നയങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നവരാണ്. പക്ഷേ, അവരുടെ ആ രാഷ്ട്രീയബോധം പ്രകടമാകുന്ന സൗന്ദര്യാത്മക ഭാഷ ‘പൂക്കി’യാണ്. ഇതൊരു രാഷ്ട്രീയഭാവനയുടെ പ്രതിസന്ധിയുടെ ലക്ഷണമാണ്. അവർക്ക് ഭരണകൂടത്തെ വിലയിരുത്താൻ താൽപര്യമുണ്ട്, പക്ഷേ അതിനെ പ്രകടിപ്പിക്കാൻ യോജിച്ച പരമ്പരാഗത ഭാഷയോ വ്യവസ്ഥാപിത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോ ഇല്ല. </p>
<p>ഒരു ജനക്കൂട്ടം ഒരുമിക്കുന്നത് കേവലം യുക്തിഭദ്രമായ ആശയങ്ങളിലൂടെയോ നയങ്ങളിലൂടെയോ അല്ല, മറിച്ച് തീവ്രമായ വൈകാരിക-ഊർജ ബന്ധങ്ങളിലൂടെയാണെന്ന് ഫ്രോയ്ഡ് നിരീക്ഷിക്കുന്നു (Group Psychology and the Analysis of the Ego). ഗ്രൂപ് അംഗങ്ങൾ തങ്ങളുടെ ആദർശപരമായ അഹംബോധത്തെ നേതാവിൽ നിക്ഷേപിക്കുന്നു. അങ്ങനെ നേതാവ് അവരുടെ സ്നേഹവസ്തുവായി മാറുന്നു (love object); ഈ ആദർശ നിക്ഷേപമാണ് ഗ്രൂപ് ഐക്യത്തിന്റെ യഥാർഥ അടിസ്ഥാനം. ‘പൂക്കി’ എന്ന വാക്കിന്റെ ഫ്രോയ്ഡിയൻ യുക്തി ഇതിലൂടെ വായിച്ചെടുക്കാം. ഫ്രോയ്ഡിന്റെ അഭിപ്രായത്തിൽ നാഗരികത എന്നതുതന്നെ അടിസ്ഥാനപരമായി ഒരു അടിച്ചമർത്തൽ ഘടനയാണ്; ഇവിടെ വ്യക്തികളുടെ ചോദനകളും ആഗ്രഹങ്ങളും ഉദാത്തീകരിക്കപ്പെടുന്നു; ആ ഉദാത്തീകരിക്കപ്പെട്ട ഊർജമാണ് പിന്നീട് സാംസ്‌കാരികവും രാഷ്ട്രീയവുമായ വിശ്വസ്തതയായി മാറുന്നത് (Civilization and Its Discontents). </p>
<p>സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ Gen Z ‘പൂക്കി’ എന്ന് അഭിസംബോധന ചെയ്യുമ്പോൾ, ആ വാത്സല്യം ഈ ഊർജഘടനയിൽനിന്നാണ് ഉണ്ടാകുന്നത്: വി.ഡി. സതീശൻ എന്ന, ഇംഗ്ലീഷും മലയാളവും നന്നായി സംസാരിക്കുന്ന, എപ്പോഴും പുസ്തകങ്ങളെക്കുറിച്ച് വാചാലനാകുന്ന ഒരു പക്വമതിയായ ഭരണാധികാരി Gen Zയുടെ അതിശയോക്തിപരമായ ഭാഷയിൽ ‘adorable’, ‘cute, ‘slay’ ആയിമാറുമ്പോൾ, അതൊരു അടിച്ചമർത്തപ്പെട്ടതിന്റെ തിരിച്ചുവരവാണ്. മുമ്പ് കണ്ടിട്ടുള്ള കഠിനമായ ഭരണാധികാര മാതൃകകൾ നൽകിയ ട്രോമയിൽനിന്ന് വ്യത്യസ്തമായി, അധികാരത്തിന്റെ ഈ പുതിയ രൂപത്തോട് Gen Z ഒരു ഉഭയഭാവന പുലർത്തുന്നു. ഒരുവിധത്തിലുള്ള താദാത്മ്യം പ്രാപിക്കൽ പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നത്. </p>
<p>ഫ്രഡറിക് ജെയിംസൺ അഭിപ്രായപ്പെടുന്നപോലുള്ള ഒരു വസ്തുതയുമാകാം ഇത്. ഏതൊരു സാംസ്‌കാരിക രൂപവും അല്ലെങ്കിൽ സാഹിത്യപാഠവും യഥാർഥത്തിൽ ചരിത്രപരമായ വൈരുധ്യങ്ങളെയും സാമൂഹിക സംഘർഷങ്ങളെയും അടക്കിനിർത്താനും പരിഹരിക്കാനുമുള്ള ഒരു പ്രതീകാത്മക പ്രവൃത്തിയാണ് എന്ന് ജെയിംസൺ കരുതുന്നു (The Political Unconscious). Gen Z നിർമിക്കുന്ന ഈ പൂക്കി സി.എം മീമുകൾ വെറും നിഷ്കളങ്കമായ ആസ്വാദനമല്ല, മറിച്ച് നമ്മുടെ സമകാലിക രാഷ്ട്രീയ ചരിത്രത്തിലെ വലിയൊരു വൈരുധ്യത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ അബോധത്തിന്റെ പ്രകടനമാണ് എന്ന് കരുതാം. കേരളീയ യുവത നേരിടുന്ന തൊഴിലില്ലായ്മ, സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ കടുത്ത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുവാനുള്ള അനുരഞ്ജനതന്ത്രം ആയിക്കൂടെന്നില്ല ഈ അബോധ നിർമിതി.</p>
<p> വ്യവസ്ഥിതിയുടെ ക്രൂരമായ യാഥാർഥ്യങ്ങൾ സ്വീകാര്യമല്ലാതാവുമ്പോൾ വ്യവസ്ഥാപിത അധികാര പ്രതിനിധിയെ ഒരു ‘ക്യൂട്ട് ഒബ്ജക്ട്’ ആക്കി മാറ്റി ഡിജിറ്റൽ സ്പേസിൽ പ്രതീക്ഷയുടെ ഒരു സാങ്കൽപിക പരിഹാരം നിർമിക്കുകയാണ് ഈ രാഷ്ട്രീയ അബോധം ചെയ്യുന്നത് പരിഹാരങ്ങൾ സാധ്യമല്ലാത്ത കാര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ഒരു രാഷ്ട്രീയ സേഫ്റ്റി വാൽവ്! ജീവിതം അങ്ങേയറ്റം അസ്ഥിരവും സുരക്ഷിതത്വമില്ലാത്തതുമായി മാറുമ്പോൾ, മനുഷ്യർ തങ്ങളുടെ ഉത്കണ്ഠകളെ മറികടക്കാൻ താൽക്കാലികവും വിരോധാഭാസപരവുമായ ആത്മബന്ധങ്ങൾ തേടുന്നു. </p>
<p>Gen Z ഭരണാധികാരിയുമായി സ്ഥാപിക്കുന്ന ഈ പൂക്കി ബന്ധം യഥാർഥത്തിൽ ഇത്തരമൊരു അസ്ഥിരമായ ആത്മബന്ധമാണെന്ന് വിചാരിക്കുന്നതിൽ തെറ്റില്ല. ഇത് യഥാർഥത്തിലുള്ള രാഷ്ട്രീയ പ്രതിബദ്ധതയോ പൗരബോധമോ ആവശ്യപ്പെടുന്നില്ല. വികസനമില്ലായ്മയും സിസ്റ്റത്തിന്റെ തകർച്ചയും തങ്ങൾക്ക് നൽകുന്ന ഭാവിയെക്കുറിച്ചുള്ള ഭീതിയെ മറികടക്കാൻ, ഡിജിറ്റൽ ലോകത്ത് മുഖ്യമന്ത്രിയെ തങ്ങളുടെ സ്വന്തം പൂക്കി ആയി സങ്കൽപിച്ച് അവർ ഒരു താൽക്കാലിക സുരക്ഷിതത്വം അനുഭവിക്കുന്നു. </p>
<p>ഒരുപക്ഷേ, ഇതുകൂടി ഇല്ലെങ്കിൽ രാഷ്ട്രീയത്തിലും സാമൂഹികതയിലും പൂർണമായി വിശ്വാസം നഷ്ടപ്പെട്ട് അരാജകവാഴ്ച ഉടലെടുക്കും എന്ന അവസ്ഥക്ക് Gen Z തീർക്കുന്ന ഒരു അബോധ രാഷ്ട്രീയ പ്രതിരോധത്തിന്റെ സാംസ്കാരിക രൂപവും പാഠവുമാണ് പൂക്കി സി.എം പ്രതിഭാസം. പ​േക്ഷ, പൊതുമണ്ഡലവും സ്വകാര്യ മണ്ഡലവും തമ്മിലുള്ള അതിരുകൾ ഭേദിക്കപ്പെടുന്ന അവസ്ഥ ഇവിടെ സൃഷ്ടിക്കപ്പെടുന്നു എന്നത് നാം കാണാതിരിക്കരുത്. വ്യക്തികൾ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഇടമാണ് പൊതുമണ്ഡലം. </p>
<p>അവിടെ മനുഷ്യർ പൗരന്മാരായി പ്രത്യക്ഷപ്പെടുന്നു, സംവാദം നടത്തുന്നു, വിമർശനങ്ങൾ നടത്തുന്നു, ഒരു പൊതുലോകം നിർമിക്കുന്നു. എന്നാൽ, സ്വകാര്യമണ്ഡലം വൈകാരികവും ഗാർഹികവും ആത്മനിഷ്ഠവുമായ ഇടമാണ്. ഈ വരമ്പുകൾ ഭേദിക്കപ്പെടുന്ന അബോധ പരിസരങ്ങളിൽ സ്വകാര്യമായ വികാരങ്ങളും താൽപര്യങ്ങളും പൊതുമണ്ഡലത്തിലേക്ക് അണപൊട്ടിയൊഴുകുകയും, വ്യവസ്ഥാപിത-നിയത-രാഷ്ട്രീയ വ്യവഹാരങ്ങൾ തീവ്ര വൈകാരികതയിൽ മുങ്ങിപ്പോവുകയും, വിമർശനാത്മക ചിന്തയുടെ പൊതുമണ്ഡലത്തെ വൈകാരികതയുടെ സ്വകാര്യ മണ്ഡലം കൈയേറുകയും ചെയ്യും. </p>
<p>പൂക്കി സി.എം പ്രതിഭാസത്തിൽ ഇതിന്റെ തീവ്രവത്കരണ സാധ്യത വ്യക്തമാണ്. മുഖ്യമന്ത്രി -ഒരു സംസ്ഥാനത്തിന്റെ പൊതുമണ്ഡലത്തിലെ ഏറ്റവും പ്രധാന കർതൃത്വം പെട്ടെന്ന് ആത്മനിഷ്ഠവും സ്വകാര്യവുമായ ഭാഷയുടെ ഇരയായി മാറുന്നു. ‘‘ഞങ്ങളുടെ പൂക്കി സി.എം’’ എന്ന ഉടമസ്ഥാവകാശമാണ് ഇവിടെ പ്രധാനം. ഒരു പൊതു ഭരണാധികാരിയായ മുഖ്യമന്ത്രി ഒരു വ്യക്തിഗത വൈകാരിക വസ്തുവായി മാറുന്നത് അപകടമാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ഭരണനിർവഹണത്തിന്റെയും ഇടം വൈകാരിക ഉപഭോഗത്തിന്റെ ഇടമായി മാറരുത്. അങ്ങനെ സംഭവിച്ചാൽ ഉത്തരവാദിത്തം (accountability), ആലോചനകൾ, വിമർശനം എന്നിവയൊക്കെ പ്രസക്തമല്ലാതായി മാറുന്നു. ഒരു ‘പൂക്കി’ ആരാധകൻ മുഖ്യമന്ത്രിയുടെ ബജറ്റ് നയങ്ങളെ വിമർശനാത്മകമായി വിലയിരുത്തില്ല; സതീശൻ സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളുടെ സാമൂഹിക ആഘാതം പരിശോധിക്കില്ല. ആ സൗന്ദര്യാത്മക അടുപ്പത്തിൽ രാഷ്ട്രീയമായ വിമർശനാത്മക ദൂരം അലിഞ്ഞുപോകുന്നു. </p>
<p>ഹന്നാ ആരെന്റ് നിരീക്ഷിക്കുന്നതുപോലെ രാഷ്ട്രീയം എന്നത് ഒരു വ്യക്തിഗത ബന്ധമല്ല; അതൊരു പൊതുവായ, വ്യക്തിരഹിതമായ ലോകത്തെ നിർമിക്കാനുള്ള കർമപദ്ധതിയാണ് (The Last Interview). ആ പൊതുലോകം ജനാധിപത്യപരമായ സംവാദങ്ങളും വിയോജിപ്പുകളും ഭരണാധികാരികളുടെ ഉത്തരവാദിത്തങ്ങളും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പൂക്കി സി.എം സംസ്കാരം ഇതിനെ മാറ്റിസ്ഥാപിക്കുകയും പകരം വൈകാരികമായ താദാത്മ്യം കൊണ്ടുവരുകയും ചെയ്യുകയാണോ എന്ന് നാം ചോദിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പെരുമാറ്റത്തിന്റെയും ഭരണകൂട വിലയിരുത്തലുകളുടെയും നിസ്സാരവത്കരണം ഇവിടെ സംഭവിക്കാൻ അനുവദിക്കാത്തവണ്ണം സമൂഹം ജാഗ്രതപാലിക്കണം. ഹന്നാ ആരെന്റ് ചിന്തയില്ലായ്മയെ തിന്മയായി കണക്കാക്കുന്നു. ആലോചിക്കാനുള്ള കഴിവിന്റെ അഭാവം തിന്മയെ നിസ്സാരവത്കരിക്കും (Eichmann in Jerusalem). പൂക്കി സി.എം സംസ്കാരത്തിലും സമാനമായ ഒരു ചിന്തയില്ലായ്മ പലപ്പോഴും ദൃശ്യമാണെന്നു കരുതേണ്ടതുണ്ട്. </p>
<p>ഭരണത്തെക്കുറിച്ച് രാഷ്ട്രീയമായി ചിന്തിക്കാനുള്ള ഒരു വിസമ്മതം ഇവിടെ കാണുന്നു (ഉദാ. കാർ മോഡിഫിക്കേഷൻ എന്ന സ്വകീയ താൽപര്യത്തിൽ അതിന്റെ സാമൂഹിക വിപത്തുകളെക്കുറിച്ചു ചിന്തിക്കാൻ മറന്നുപോകുന്നു പലരും). ഒരു റീൽ ഷെയർ ചെയ്യുന്നത് പലപ്പോഴും ചിന്തക്ക് പകരമാവുകയാണ്. ഇവിടെ അവരുടെ രാഷ്ട്രീയ കർതൃത്വം കാഴ്ചക്കാരുടെ നിഷ്ക്രിയത്വത്തിലേക്ക് ഉദാത്തീകരിക്കപ്പെടുന്നു. ഇതൊരു നവലിബറൽ സാംസ്‌കാരിക യുക്തിയുടെ ഭാഗമാണ്. നവലിബറൽ സംസ്കാരം പൗരന്മാരെ ഉപഭോക്താക്കളാക്കി മാറ്റുന്നു; ഭരണനിർവഹണത്തെ സൗന്ദര്യാത്മക ഉപഭോഗമാക്കി മാറ്റുന്നു. ഇത്തരം പകരംവെക്കലുകൾ വ്യവസ്ഥാപിതവും ആവർത്തിക്കപ്പെടുന്നതുമാകുമ്പോൾ, നമ്മുടെ പൗരബോധം യഥാർഥത്തിൽ തകരുകയാണ് ചെയ്യുന്നത്. </p>
<p>തീർച്ചയായും ഈ അഭിപ്രായങ്ങളിൽ ഒരു സൂക്ഷ്മത ആവശ്യമാണ്. വികാരങ്ങൾ ഭരണരംഗത്തോ പൊതുമണ്ഡലത്തിലോ പ്രസക്തമല്ല എന്ന് പറയുന്നത് പാർശ്വവത്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കും എന്ന വിമർശനം നിലനിൽക്കുമ്പോൾതന്നെ, ചില ആശങ്കകൾ നാം അംഗീകരിക്കേണ്ടതുമുണ്ട്: ഉത്തരവാദിത്തമില്ലാത്ത വൈകാരിക അടുപ്പം രാഷ്ട്രീയ സംസ്കാരത്തിന് അപകടകരമാണ്. ‘പൂക്കി’ എന്നത് ഒരു വികാരമാണ്; എന്നാൽ ജനാധിപത്യപരമായ ചോദ്യംചെയ്യൽ എന്നത് ഒരു പരിശീലനമാണ്. ഒരു മുഖ്യമന്ത്രിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ‘ക്യൂട്ട്‌നെസ്’ നോക്കിയല്ല, മറിച്ച് ഭരണപരമായ സുതാര്യത നോക്കിയാണ്. </p>
<p>അതിനു കുറെക്കൂടി സമയവും ആവശ്യമാണ്. എന്നാൽ, പൂക്കി സംസ്കാരത്തിൽ വികാരം പ്രവൃത്തിയെ പൂർണമായും ഇല്ലാതാക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പൂക്കി സി.എം ഫാൻഡം തീർച്ചയായും ഭരണകൂടത്തിന് ഒരു പുതിയ സൗന്ദര്യാത്മകതലം നൽകുന്നു. എന്നാൽ, ഏതൊരു ഭരണകൂടവും പലപ്പോഴും യുവതലമുറയെ തങ്ങളിലേക്ക് ചേർക്കുന്നത് സ്വേച്ഛാധിപത്യപരമായ വഴികളിലൂടെയല്ല, മറിച്ച് വൈകാരികമായ വഴികളിലൂടെയാണ് എന്ന് നാം ഓർക്കണം. പൂക്കി സി.എം എന്നത് അത്തരമൊരു വൈകാരിക കൂട്ടിച്ചേർക്കൽ സംവിധാനമായിത്തീരാൻ അനുവദിക്കാത്തവണ്ണം നാം ജാഗരൂകരായിരിക്കണം. </p>
<p>ഒരു രാഷ്ട്രീയ നേതാവ് ‘adorable’ ആകുന്ന ഓരോ സാംസ്‌കാരിക നിമിഷവും രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ നഷ്ടമായിത്തീരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ സാമൂഹികബാധ്യതയാണ്. ശക്തരായ ഭരണാധികാരികൾ തങ്ങളുടെ പ്രതിച്ഛായയിലൂടെ അധികാരം കേന്ദ്രീകരിച്ചപ്പോൾ, പൂക്കി സി.എം എന്നത് ഇതിന്റെയൊക്കെ വളരെ ശാന്തവും ക്രൂരതയില്ലാത്തതുമായ ഒരു പതിപ്പായിത്തീരരുത്. ഭരണപരമായ വീഴ്ചകൾക്ക് മുകളിൽ സൗന്ദര്യശാസ്ത്രത്തെ പ്രതിഷ്ഠിക്കാതിരിക്കാൻ യുവതലമുറ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സൗന്ദര്യാത്മക ആനന്ദത്തിൽ പ്രത്യയശാസ്ത്ര അപഹരണം (ideological hijack) സംഭവിക്കാനുള്ള സാധ്യത വലുതാണ്. </p>
<p>ഒരു മാറ്റത്തെക്കുറിച്ചുള്ള പ്രത്യാശ എന്ന് ഒരുപ​േക്ഷ വളരെ ശുഭാപ്‌തിവിശ്വാസത്തോടെ ഇതിനെ കാണുകയും ചെയ്യാം. പക്ഷേ, കേരള സംസ്ഥാന രൂപവത്കരണത്തിനുശേഷമുള്ള പല ഭരണകൂടങ്ങളെയും ഈ തലമുറക്ക്‌ പരിചയമില്ല എന്നതിനാൽ, പലവുരു ‘പുതിയ തുടക്കങ്ങൾ’ ഉണ്ടായിട്ടുള്ളതും പരാജയപ്പെടുന്നതും വീണ്ടും ‘പുതിയ തുടക്കങ്ങൾ’ ആവർത്തിക്കപ്പെടുന്നതും കണ്ടിട്ടുള്ള ഒരു മുതിർന്ന തലമുറ വളരെ സംശയത്തോടെ ഇപ്പോഴുള്ള തുടക്കങ്ങളെയും വീക്ഷിക്കുന്നതിൽ തെറ്റ് പറയാനാവില്ല. എന്നാൽ, നിരന്തരം ആവർത്തിക്കുന്ന ഈ ‘പുതു തുടക്കങ്ങളെ’ പരിചയമില്ലാത്ത ഒരു തലമുറ വളരെ വൈകാരികമായി കാണുന്നതിലും ആക്ഷേപം വേണ്ടതില്ല. പുതു തുടക്കങ്ങൾ നിത്യമായി തുടങ്ങിക്കൊണ്ടിരിക്കും എന്നുള്ള യാഥാർഥ്യ ബോധം കൈവിടരുത് എന്നു മാത്രം. </p>
<h3>മാറുന്ന പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങൾ </h3>
<p>തീർച്ചയായും പൂക്കി സി.എം എന്നത് ആഗോള പ്രതിഭാസത്തിന്റെ പ്രാദേശിക രൂപമാണ്. പലരാജ്യങ്ങളിലും ഭരണാധികാരികൾക്ക് വ്യത്യസ്തമായ പോപ്-കൾചർ ഇമേജുകളുണ്ട്; രാഷ്ട്രീയക്കാരുടെ ഈ വൈകാരിക വിഗ്രഹവത്കരണം ഒരു ആഗോള പ്രതിഭാസമാണ്. എന്നാൽ, കേരളത്തിൽ ഇതിനൊരു പ്രത്യേക രൂപമുണ്ട്. കേരളം ഉയർന്ന സാക്ഷരതയും രാഷ്ട്രീയബോധവുമുള്ള ഒരു സംസ്ഥാനമാണ്. ഇവിടെ രാഷ്ട്രീയ ചർച്ചകൾ ചായക്കടകളിൽ മുതൽ ഓട്ടോറിക്ഷകളിൽ വരെ നടക്കാറുണ്ട്. ഈ പശ്ചാത്തലത്തിൽ പൂക്കി സി.എം സംസ്കാരത്തിന്റെ കടന്നുവരവ് ഒരു പ്രത്യേക വിരോധാഭാസമാണ്. ഉയർന്ന രാഷ്ട്രീയ സാക്ഷരതയും വിരോധാഭാസപരമായ വൈകാരിക രാഷ്ട്രീയവും ഒരേസമയം നിലനിൽക്കുന്ന ഒരിടമായി ഇന്ന് കേരളം മാറിയിരിക്കുന്നു. ഇതൊരു തലമുറമാറ്റത്തിന്റെ ലക്ഷണംകൂടിയാണ്. </p>
<p>പഴയ തലമുറകൾ കേരളത്തിൽ രാഷ്ട്രീയ സ്വത്വങ്ങളെ വളരെ ഗൗരവത്തോടെയാണ് കൊണ്ടുനടന്നത്. ആ സ്വത്വങ്ങൾ ഒരു പ്രത്യേക രാഷ്ട്രീയ ആഖ്യാനത്തിൽ അധിഷ്ഠിതമായിരുന്നു. എന്നാൽ Gen Zയെ സംബന്ധിച്ച് ആ വിവരണങ്ങൾ തകർന്നിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഴിമതികളും പ്രത്യയശാസ്ത്ര തകർച്ചയും അവർ ഒരേസമയം കാണുന്നുണ്ട്. ആ തകർച്ചയിൽ, ഒരു കൃത്യമായ രാഷ്ട്രീയ സ്വത്വം രൂപവത്കരിക്കുക പ്രയാസമാണ്. പൂക്കി സി.എം എന്നത് ആ പ്രയാസത്തിൽനിന്നുള്ള ഒരു രക്ഷാകവാടമാണ്; സർക്കാറിനോട് വലിയ പ്രതിബദ്ധതകളില്ലാതെതന്നെ, എന്നാൽ, മുഖ്യമന്ത്രിയുടെ ‘വൈബിനോട്’ ചേർന്നുനിന്നുകൊണ്ട് വൈകാരികമായ ഒരു ഇടപെടൽ ഇതിലൂടെ സാധ്യമാകുന്നു. ഇവിടെ വികാരങ്ങൾ എന്നത് വ്യക്തികളുടെ ഉള്ളിൽ മാത്രം ജീവിക്കുന്ന ഒന്നല്ല, മറിച്ച് സാമൂഹിക ഇടങ്ങളിലൂടെ സഞ്ചരിക്കുകയും വ്യക്തികളെയും വസ്തുക്കളെയും തമ്മിൽ കൂട്ടിയിണക്കുകയും ചെയ്യുന്ന ഒന്നാണ്. </p>
<p>‘പൂക്കി’ എന്ന വികാരം ഇൻസ്റ്റഗ്രാം റീലുകളിലൂടെയും ഷെയറുകളിലൂടെയും ഒരു വൈകാരിക ആവാസവ്യവസ്ഥ രൂപവത്കരിക്കുന്നു. ഈ ആവാസവ്യവസ്ഥയിൽ മുഖ്യമന്ത്രി എന്ന പദവി അതിന്റെ ഭരണപരമായ അധികാരത്തിൽനിന്ന് അടർത്തിമാറ്റപ്പെടുകയും വികാരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു കറൻസിയായി മാറുകയും ചെയ്യുന്നു. ഇവിടെ ഭരണാധികാരിയോടുള്ള സ്നേഹവും ആരാധനയും ഉൽപാദിപ്പിക്കപ്പെടുന്നത് കേവലം നയങ്ങളുടെ പേരിലല്ല, മറിച്ച് സോഷ്യൽ മീഡിയ വഴി നിരന്തരം ചംക്രമണം ചെയ്യുന്ന ഈ വൈകാരിക മൂലധനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ വൈകാരിക ആവാസവ്യവസ്ഥ രാഷ്ട്രീയമായ വിയോജിപ്പുകളെയും ചോദ്യംചെയ്യലുകളെയും വളരെ എളുപ്പത്തിൽ റദ്ദ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നത് ഉത്കണ്ഠജനകമാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864841-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240203E5Dli09TEZVyUrYIinLJWkSC9gHkDzD3185730" data-watermark="false" style="width: 100%;" info-selector="#info_item_1781413187547">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781413187547"></div>
</div>
<h3>നിരന്തര ജാഗ്രത; നിരന്തര പ്രതിപക്ഷം </h3>
<p>ഇന്ന് നമ്മുടെ സമൂഹം ആവശ്യപ്പെടുന്നത് ഒരു ജനാധിപത്യ പൗരത്വത്തിനുള്ള വിദ്യാഭ്യാസമാണ്; ഭരണകൂടത്തെയും വ്യവസ്ഥിതിയെയും ഒരേസമയം ആഴത്തിൽ വിമർശിക്കാനും അതിനോട് സഹാനുഭൂതി പുലർത്താനും നമ്മുടെ യുവതലമുറക്ക് കെൽപ് നൽകുന്ന വിദ്യാഭ്യാസം. വൈകാരികതയിൽ ഊന്നിയ തരംഗങ്ങൾ സമൂഹത്തിന്റെ വിവേചനബുദ്ധിയെ വൈകാരികമായ ഒരു മരവിപ്പിലേക്ക് നയിക്കാൻ നാം അനുവദിക്കരുത്. സമൂഹം ചില അധികാരരൂപങ്ങളോട് അന്ധമായ ആരാധനയോ അല്ലെങ്കിൽ അപരരോട് അകാരണമായ അറപ്പോ പ്രകടിപ്പിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. എന്നാൽ, വികാരങ്ങൾക്ക് കൃത്യമായ രാഷ്ട്രീയബുദ്ധിശക്തിയുണ്ടെന്ന മാർത്ത നുസ്ബൗമിന്റെ നിരീക്ഷണവും ഈ ഘട്ടത്തിൽ കുറിക്കുന്നത് ഉചിതമായിരിക്കും (Upheavals of Thought). വികാരങ്ങൾ വെറും ശാരീരിക-മാനസിക പ്രതികരണങ്ങളല്ല, മറിച്ച് വൈജ്ഞാനിക വിധിന്യായങ്ങളാണ്. അവ ധാർമികതക്കും നീതിക്കും അത്യന്താപേക്ഷിതമാണ്. </p>
<p>യുക്തിക്ക് വികാരം ആവശ്യമാണ്. അനുകമ്പ, സഹാനുഭൂതി, അല്ലെങ്കിൽ രോഷം തുടങ്ങിയ വികാരങ്ങളില്ലാതെ, നമുക്ക് മനുഷ്യന്റെ കഷ്ടപ്പാടുകൾ പൂർണമായി മനസ്സിലാക്കാനോ നീതിപൂർവവും രാഷ്ട്രീയവുമായ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. വികാരങ്ങൾ ഒരുതരം ബുദ്ധിശക്തിയായി പ്രവർത്തിക്കുന്നു, കാരണം അവ നമ്മുടെ ആഴത്തിലുള്ള ആവശ്യങ്ങളെയും ദുർബലതകളെയും പിന്തുടരുന്നു. വികാരങ്ങൾ ഒരു ധാർമികസമൂഹത്തിന് ആവശ്യമായ വഴികാട്ടികളാണ് എന്നാണ് നുസ്ബൗമിന്റെ ചിന്ത. അതുകൊണ്ടു വികാരങ്ങളുടെ പൂർണമായ നിരാസമല്ല ഈ വിശകലനത്തിൽ ഉദ്ദേശിച്ചിരിക്കുന്നത്. അവയുടെ വിമർശനാത്മക പ്രയോഗമാണ് സാധ്യമാകേണ്ടത് എന്ന ആശയമാണ് പങ്കുവെക്കാൻ ശ്രമിക്കുന്നത്. ഒരു നിരന്തര പ്രതിപക്ഷത്തിന്റെ നിതാന്തജാഗ്രതയാണ് അത് സാധ്യമാക്കേണ്ടത്. </p>
<p>പൂക്കി സി.എം പ്രതിഭാസത്തിൽ ഒരു കളിയാട്ടമുണ്ട് (playfulness). Gen Zയുടെ ഈ വൈകാരിക രാഷ്ട്രീയ പ്രയോഗത്തിൽ ഒരു വൈബ് ഉ​െണ്ടന്നതിൽ തർക്കമില്ല. ഇൻസ്റ്റഗ്രാം റീലുകളിൽ സതീശന്റെ പുഞ്ചിരിയും പുസ്തകവായനയും ‘ക്യൂട്ട്’ ആയി മാറുന്നത് ഒരു പുതിയ ഡിജിറ്റൽ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ, ഈ ‘വൈബ് ചെക്കി’ന് അപ്പുറം, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ നയങ്ങളുടെയും ഭരണനിർവഹണത്തിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തേണ്ട പൗരൻ, വെറുമൊരു ‘ഫാൻ ബോയി’യായി ചുരുങ്ങരുത്. ജനാധിപത്യത്തിന്റെ ഗൗരവം നഷ്ടപ്പെടുത്താതിരിക്കാൻ നാം പ്രതിജ്ഞാബദ്ധരായിരിക്കണം. നമ്മുടെ പൂക്കി തൂക്കുമോ എന്നത് വരുംദിവസങ്ങളിലെ കേരളീയ പൊതുമണ്ഡലംതന്നെ തെളിയിക്കേണ്ടതുണ്ട്. </p>
<p>===============</p>
<p><font color="#ff0000">ആലുവ യൂനിയൻ ക്രിസ്ത്യൻ കോളജ് (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ​േലഖകൻ </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/gen-z-slang-and-the-emotionalization-of-kerala-politics-1528443</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/gen-z-slang-and-the-emotionalization-of-kerala-politics-1528443</guid>
<category><![CDATA[Weekly,Archives,Articles,Premium,22 JUN 2026]]></category>
<dc:creator><![CDATA[ആ​ൽ​വി​ൻ അ​ല​ക്സാ​ണ്ട​ർ]]></dc:creator>
<pubDate>Mon, 15 Jun 2026 02:30:09 GMT</pubDate>
</item>
<item>
<title><![CDATA[അറിയാൻ]]></title>
<description/>
<enclosure length="299814" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/14/2864830-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/14/2864830-untitled-1.gif'/><figcaption></figcaption></figure><p>ഉച്ചയൂണ് കഴിഞ്ഞ് </p>
<p>ചോറ്റുപാത്രം കഴുകി </p>
<p>എരിവുമാറ്റാൻ </p>
<p>ഞങ്ങള്‍ ഒമ്പതാം ക്ലാസുകാര്‍ </p>
<p>മുസിരിസിലെ </p>
<p>മതിലുകള്‍ ചാടുന്നു. </p>
<p>പച്ചരിച്ചാക്കുകള്‍ </p>
<p>മുതലാളിമാരുടെ </p>
<p>ഗോഡൗണുകളിലേക്ക് </p>
<p>കടത്തിവിടുന്നതിനിടയില്‍ </p>
<p>നിത്യാനന്ദന്റെ റേഷൻ പഞ്ചാരയുടെ </p>
<p>ചാക്കുകളില്‍ തുളവീഴ്ത്തുന്നു </p>
<p>പോടാ പിള്ളാരേ എന്ന് </p>
<p>ഉച്ചവെയില്‍ </p>
<p>പിന്നാമ്പുറത്ത് </p>
<p>നുള്ളിനോവിക്കുന്നു </p>
<p>ജനലരികിലെ ചാക്കില്‍നിന്ന് </p>
<p>പഞ്ചാരത്തരികള്‍ </p>
<p>അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ </p>
<p>ഞങ്ങടെ വായകളിലേക്ക് </p>
<p>ശ്ര്‍ര്‍ര്‍ന്ന് മധുരം പകരുന്നു </p>
<p>അബ്ദുക്കയുടെ കടയിലെ </p>
<p>അമ്മായി മിഠായിക്ക് </p>
<p>ചെലവാകുമായിരുന്ന </p>
<p>പത്തുപൈസ ലാഭിച്ച് </p>
<p>ഞങ്ങള്‍ </p>
<p>പഞ്ചാരനുണയലിന്റെ </p>
<p>വിപ്ലവപ്രവര്‍ത്തനം നടത്തുന്നു </p>
<p>മുതലാളിയുടെ </p>
<p>ലാഭക്കണക്കില്‍ </p>
<p>ഒരു മധുരച്ചാക്ക് </p>
<p>ശുദ്ധശൂന്യതയാകുന്നു </p>
<p>തിരിച്ച് മതില്‍ ചാടാനൊരുങ്ങേ </p>
<p>അബ്ദുക്കയുടെ മകന്‍ </p>
<p>നാസര്‍ പറയുന്നു, </p>
<p>അറിഞ്ഞാ </p>
<p>കോട്ടപ്പുറത്ത് </p>
<p>സിനിമാ ഷൂട്ടിങ് </p>
<p>തുരുമ്പൻ ത്രീസ്പീഡ് സൈക്കിളില്‍ </p>
<p>ഞങ്ങള്‍ മൂന്നുപേര്‍ </p>
<p>കോട്ടപ്പുറം ചന്തയില്‍… </p>
<p>താടിമുടികള്‍ നീട്ടിയ </p>
<p>ഒരു മുഷിയൻ യേശുവും </p>
<p>അതേ മട്ട് ശിഷ്യരും </p>
<p>കാമറയുമായി </p>
<p>റേഷൻകടകളിലെ </p>
<p>അനീതികളിലേക്ക് </p>
<p>ആര്‍ത്തുചെല്ലുന്നു </p>
<p>വാപൊളിച്ച് </p>
<p>നിശ്ശബ്ദരാവുന്നു </p>
<p>ഞങ്ങള്‍ കുട്ടികള്‍ </p>
<p>ബീഡിക്ക് തീ കൊളുത്തി </p>
<p>യേശു ഞങ്ങളോട് </p>
<p>പതുക്കെ പറയുന്നു: </p>
<p>അമ്മ അറിയാൻ. </p>
<p>ഞങ്ങളുടെ </p>
<p>തുറന്ന വായകളില്‍ </p>
<p>തെളിയുന്നുവോ </p>
<p>മുപ്പത്തിമുക്കോടി </p>
<p>അനീതികള്‍. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1528437</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1528437</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,22 JUN 2026]]></category>
<dc:creator><![CDATA[എം.എസ്. ബനേഷ്]]></dc:creator>
<pubDate>Mon, 15 Jun 2026 02:15:34 GMT</pubDate>
</item>
<item>
<title><![CDATA[‘ഇതൊക്കെ 
എന്ത്’]]></title>
<description/>
<enclosure length="180586" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/14/2864793-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/14/2864793-untitled-1.gif'/><figcaption></figcaption></figure><blockquote>
 ജൂൺ 6ന് വിടവാങ്ങിയ നടൻ സലിംകുമാറിനെയും അദ്ദേഹത്തിന്റെ അഭിനയജീവിതത്തെയും കുറിച്ച് എഴുതുന്നു. സലിംകുമാർ കടന്നുവന്ന കാലം, മിമിക്സ് പരേഡുകൾ, കോമഡികൾ എന്നിവ എന്തായിരുന്നു? എന്തൊക്കെയാണ് സലിംകുമാർ കാണികൾക്കായി നൽകിയത്? 
</blockquote>
<p>സലിംകുമാറിന്റെ മരണശേഷം ഒരുപക്ഷേ വാട്സ്ആപ്പിൽ ഏറ്റവും കൂടുതൽ സ്റ്റാറ്റസായി പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിൽ ഒന്ന് ‘പുലിവാൽ കല്യാണം’ എന്ന സിനിമയിലെ മണവാളന്റെ ടാക്സി ദൂരേക്ക് മടങ്ങിപ്പോകുന്ന ആ ദൃശ്യമായിരുന്നു. മറ്റൊരു ലോകത്തിന്റെ മണവാളനായി സലിംകുമാർ തന്റെ ടാക്സിയിൽ കയറി യാത്രതിരിക്കുന്നതുപോലെ തോന്നിച്ച ആ ചിത്രം, അനേകം മലയാളികളുടെ വിടപറച്ചിലിന്റെ ദൃശ്യഭാഷയായി മാറി. സാഹിത്യപരമായ അനുസ്മരണങ്ങൾക്കും നീണ്ട ഓർമക്കുറിപ്പുകൾക്കും അപ്പുറം, ഒരു സമൂഹം ഒരു കലാകാരനെ ഒരു ഫോട്ടോയിലൂടെ ഇത്ര കൃത്യമായി ഓർത്തുവെച്ചത് അപൂർവമായ അനുഭവമാണ്. അത് ഒരു കഥാപാത്രത്തിന്റെ ചിത്രം മാത്രമായിരുന്നില്ല; മലയാളികളുടെ കൂട്ടായ സാംസ്കാരിക സ്മൃതിയിൽ പതിഞ്ഞിരുന്ന ഒരു മനുഷ്യന്റെ രൂപകമായിരുന്നു. </p>
<p>ആഗോളവത്കരണാനന്തര കേരളത്തിന്റെ പുതിയ സാമൂഹിക ചുവടുവെപ്പുകളെയും സാംസ്കാരിക പരിവർത്തനങ്ങളെയും തന്റെ ശരീരത്തിലും ഭാഷയിലും വഹിച്ച ഒരു സലിംകുമാറിന്റെ കഥാപാത്രങ്ങൾ വെറും കോമഡി നമ്പറുകളായിരുന്നില്ല. മാറിക്കൊണ്ടിരുന്ന കേരളത്തിന്റെ വർഗബന്ധങ്ങളെയും തൊഴിൽലോകങ്ങളെയും കുടിയേറ്റ സ്വപ്നങ്ങളെയും പുരുഷത്വ പ്രതിസന്ധികളെയും ജനകീയ സംസ്കാരത്തിന്റെ രൂപാന്തരങ്ങളെയും രേഖപ്പെടുത്തിയ ഒരു സാംസ്കാരിക ആർക്കൈവ് തന്നെയായിരുന്നു. </p>
<p>ഒരിക്കൽ മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി സലിംകുമാറിനെ അഭിമുഖം ചെയ്യാൻ ഈ ലേഖകന് അവസരം ലഭിച്ചിരുന്നു. ആ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞ ആശയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് മനുഷ്യരുടെ ജീനുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണമായിരുന്നു. ഓരോ തലമുറ മാറ്റത്തിലും മനുഷ്യരുടെ ജീനുകൾ മാറിക്കൊണ്ടിരിക്കുന്നുവെന്നും അതോടൊപ്പം അവരുടെ തമാശകളുടെ ജീനുകളും മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് ശാസ്ത്രീയമായ ഒരു പ്രസ്താവനയേക്കാൾ സാംസ്കാരിക പരിണാമത്തെക്കുറിച്ച രൂപകമായിരുന്നു. സമൂഹം മാറുമ്പോൾ മനുഷ്യർ ചിരിക്കുന്ന കാര്യങ്ങളും മാറുന്നു; ചിരിയുടെ ഭാഷയും രൂപവും രാഷ്ട്രീയവും മാറുന്നു എന്ന ആശയമാണ് അദ്ദേഹം അതിലൂടെ മുന്നോട്ടു​െവച്ചത്.</p>
<p> മലയാള സിനിമാ ചരിത്രം തന്നെ പരിശോധിച്ചാൽ ഈ നിരീക്ഷണത്തിന്റെ സാംസ്കാരിക പ്രസക്തി മനസ്സിലാകും. അടൂർ ഭാസി, ബഹാദൂർ എന്നിവരുടെ ഹാസ്യലോകത്തിന് ഒരു പ്രത്യേക സാമൂഹിക പശ്ചാത്തലവും അവതരണരീതിയും ഉണ്ടായിരുന്നു. അതേസമയം ജഗതി ശ്രീകുമാർ, മാള അരവിന്ദൻ, കുതിരവട്ടം പപ്പു എന്നിവരുടെ തലമുറ ഹാസ്യത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോയി. പിന്നീട് സലിംകുമാറും ഹരിശ്രീ അശോകനും അടക്കമുള്ള അഭിനേതാക്കൾ രംഗത്തെത്തുമ്പോൾ ആ മാറ്റം കൂടുതൽ പ്രകടമായി. ഓരോ തലമുറയും മുൻകാല ഹാസ്യരീതികളെ പൂർണമായി തള്ളിക്കളഞ്ഞില്ല; മറിച്ച് അവയെ പുനഃസംഘടിപ്പിക്കുകയും പുതിയ സാമൂഹിക യാഥാർഥ്യങ്ങളുമായി ചേർത്ത് പുനർനിർമിക്കുകയും ചെയ്തു. </p>
<p>ഹാസ്യം എന്നത് വെറും വ്യക്തിപരമായ കഴിവിന്റെ ഫലം മാത്രമല്ല; അത് ഒരു സമൂഹത്തിന്റെ സാംസ്കാരിക ഉൽപന്നവുമാണ്. ഓരോ കാലഘട്ടത്തിലെയും ചിന്താരീതികൾ, സാമൂഹിക ജീവിതം, മാധ്യമസാങ്കേതികവിദ്യകൾ, രാഷ്ട്രീയ വ്യതിയാനങ്ങൾ, നഗരവത്കരണം, കുടിയേറ്റാനുഭവങ്ങൾ, ശരീരഭാഷകൾ, ശബ്ദത്തിന്റെ മോഡുലേഷനുകൾ, ഭാഷയുടെ പ്രാദേശികവ്യതിയാനങ്ങൾ തുടങ്ങി അനേകം ഘടകങ്ങൾ ഹാസ്യത്തിന്റെ രൂപത്തെ സ്വാധീനിക്കുന്നു. സാംസ്കാരിക പഠനങ്ങളിൽ പറയുന്ന ‘‘structures of feeling’’ എന്ന ആശയംപോലെ, ഓരോ കാലത്തിനും അതിന്റേതായ വികാരഘടനകളും അനുഭൂതിസമുച്ചയങ്ങളും ഉണ്ടാകുന്നു;</p>
<p> ആ വികാരലോകത്തിന്റെ ഏറ്റവും ജനകീയമായ പ്രകടനങ്ങളിൽ ഒന്നാണ് ഹാസ്യം. അതുകൊണ്ടാണ് ഭാസിയുടെ കാലത്തെ ചിരി ജഗതിയുടെ കാലത്ത് അതേപടി പ്രവർത്തിക്കാത്തതും, ജഗതിയുടെ കാലത്തെ ചിരി സലിംകുമാറിന്റെ കാലത്ത് പുതിയ രൂപങ്ങൾ സ്വീകരിച്ചതും. സലിംകുമാറിനെ മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തെ ഒരു വ്യക്തിഗത പ്രതിഭയായി മാത്രം കാണുന്നത് പോരാ; കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും മാധ്യമപരവുമായ പരിവർത്തനങ്ങളുടെ ചരിത്രത്തിനുള്ളിൽ അദ്ദേഹത്തെ വായിക്കേണ്ടതുണ്ട്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864810-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020fuxJZMDdi75ZzcBoKXi9BTHLP0scYDwY1140837" data-watermark="false" style="width: 100%;" info-selector="#info_item_1781411142225">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781411142225"></div>
</div>
<p>ഹരിശ്രീ അശോകൻ, കലാഭവൻ മണി, സലിംകുമാർ തുടങ്ങിയ നടന്മാരുടെ ഉയർച്ചയെയും അവരുടെ ഹാസ്യഭാഷയുടെ രൂപവത്കരണത്തെയും മനസ്സിലാക്കണമെങ്കിൽ, കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സംഭവിച്ച കലാപരമായ പരിവർത്തനങ്ങളിലേക്കും ശ്രദ്ധ തിരിക്കേണ്ടതുണ്ട്. അവരുടെ പ്രതിഭയെ കേവലം വ്യക്തിപരമായ കഴിവുകളുടെ ഫലമായി മാത്രം വായിക്കാൻ കഴിയില്ല; മറിച്ച് ഒരു സമൂഹത്തിന്റെ കലാപാരമ്പര്യത്തിൽ സംഭവിച്ച മാറ്റങ്ങളുടെ സാംസ്കാരിക ഉൽപന്നങ്ങളായാണ് അവരെ കാണേണ്ടത്. </p>
<p>1990കളിലേക്ക് കടക്കുമ്പോഴേക്കും കേരളത്തിലെ പൊതു സാംസ്കാരിക ഇടങ്ങളിൽനിന്ന് പ്രഫഷനൽ നാടകങ്ങളും കഥാപ്രസംഗവും പോലുള്ള കലാരൂപങ്ങൾ പതുക്കെ പിൻവാങ്ങിത്തുടങ്ങിയിരുന്നു. ഒരുകാലത്ത് കേരളത്തിന്റെ പൊതുമണ്ഡലത്തെ രൂപപ്പെടുത്തിയിരുന്ന ഈ കലാരൂപങ്ങൾ സാമൂഹിക വിമർശനത്തിന്റെയും രാഷ്ട്രീയ സംവാദങ്ങളുടെയും പ്രധാന വേദികളായിരുന്നു. എന്നാൽ, ടെലിവിഷന്റെ വ്യാപനം, ഗൾഫ് കുടിയേറ്റം സൃഷ്ടിച്ച പുതിയ ഉപഭോക്തൃ സംസ്കാരം, വിനോദത്തിന്റെ പുതിയ രൂപങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആ കലാലോകം മാറിത്തുടങ്ങി. അതിന്റെ സ്ഥാനത്തേക്ക് 1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലും കലാഭവൻ, ഹരിശ്രീ തുടങ്ങിയ ട്രൂപ്പുകളിലൂടെ മിമിക്സ് പരേഡും ഗാനമേളകളും അതിവേഗം കടന്നുവന്നു. </p>
<p>ഈ സാംസ്കാരിക പശ്ചാത്തലത്തിലാണ് ഹരിശ്രീ അശോകനും കലാഭവൻ മണിയും സലിംകുമാറും പോലുള്ള കലാകാരന്മാർ രൂപംകൊള്ളുന്നത്. അവരുടെ അഭിനയത്തിൽ നാടകവേദിയുടെ സ്വാധീനത്തേക്കാൾ മിമിക്സ് പരേഡിന്റെ താളവും ഊർജവും കൂടെ കാണാം. ശരീരത്തെ ഒരു പ്രകടന ഉപകരണമാക്കി മാറ്റുന്ന രീതി, ശബ്ദത്തിന്റെ അതിവേഗ മോഡുലേഷനുകൾ, പ്രാദേശിക ഭാഷാഭേദങ്ങളുടെ ഉപയോഗം, ജനകീയ ജീവിതത്തിൽനിന്ന് നേരിട്ട് ശേഖരിച്ച കഥാപാത്രങ്ങൾ എന്നിവയെല്ലാം ആ പുതിയ കലാപരിസരത്തിന്റെ അടയാളങ്ങളാണ്. അതുകൊണ്ടുതന്നെ സലിംകുമാറിന്റെ ഹാസ്യം മനസ്സിലാക്കുന്നത് ഒരു നടന്റെ കരിയർ പഠിക്കുക മാത്രമല്ല; കേരളം നാടകവേദിയിൽനിന്ന് മിമിക്സ് പരേഡിലേക്കും, കഥാപ്രസംഗത്തിൽനിന്ന് പോപ്പുലർ പെർഫോമൻസിലേക്കും നടത്തിയ സാംസ്കാരിക സഞ്ചാരത്തിന്റെ ചരിത്രം വായിക്കുക കൂടിയാണ്. </p>
<p>നാടകത്തിന്റെ പ്രേക്ഷകൻ കഥയെയും കഥാപാത്രങ്ങളെയും പിന്തുടരുമ്പോൾ, മിമിക്സ് പരേഡിന്റെ പ്രേക്ഷകൻ നിമിഷനേരംകൊണ്ടുള്ള ചിരിയുടെ ആഘാതമാണ് അനുഭവിക്കുന്നത്. സാംസ്കാരിക പഠനങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, ഇത് ദീർഘമായ ആഖ്യാന സംസ്കാരത്തിൽനിന്നും വിഭജിക്കപ്പെട്ട പ്രകടന സംസ്കാരത്തിലേക്കുള്ള മാറ്റമായിരുന്നു. പിന്നീട് ടെലിവിഷൻ സ്കിറ്റുകളിലും കോമഡി ഷോകളിലും സോഷ്യൽ മീഡിയ റീലുകളിലും നമ്മൾ കാണുന്ന പ്രകടനരീതികളുടെ ആദ്യരൂപങ്ങൾ ഈ മിമിക്സ് പരേഡ് വേദികളിൽതന്നെ കണ്ടെത്താൻ കഴിയും. ഒരർഥത്തിൽ കേരളത്തിന്റെ ഡിജിറ്റൽ ഹാസ്യസംസ്കാരത്തിന്റെ പൂർവരൂപം മിമിക്സ് പരേഡ് ആയിരുന്നുവെന്നുപോലും പറയാം. </p>
<p>ഈ പുതിയ കലാലോകം കേരളത്തിലെ അനേകം സബാൾട്ടൻ യുവാക്കൾക്ക് സാംസ്കാരിക രംഗത്തേക്കുള്ള പ്രവേശന കവാടമായി മാറി... കൊച്ചിയിലെയും മധ്യകേരളത്തിലെയും മറ്റ് പ്രദേശങ്ങളിലെയും ദരിദ്ര കുടുംബങ്ങളിൽനിന്നുള്ള നിരവധി യുവാക്കൾ മിമിക്രിയിലൂടെയും ഗാനമേളകളിലൂടെയും കലാജീവിതത്തിലേക്ക് കടന്നുവന്നു. പിന്നീട് മലയാള സിനിമയുടെ മുഖം മാറ്റിയ പല കലാകാരന്മാരുടെയും സാമൂഹിക പശ്ചാത്തലം ഈ യാഥാർഥ്യത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അക്കാദമിക് ഭാഷയിൽ പറഞ്ഞാൽ, ഇത് സാംസ്കാരിക മൂലധനം കുറവായിരുന്ന വിഭാഗങ്ങൾക്ക് ലഭിച്ച ഒരു ബദൽ സാംസ്കാരിക മുന്നേറ്റപാത ആയിരുന്നു. സർവകലാശാലകളിലൂടെയോ നാടക അക്കാദമികളിലൂടെയോ അല്ല, മറിച്ച് ജനകീയ വേദികളിലൂടെയാണ് അവർ സാംസ്കാരിക രംഗത്ത് ദൃശ്യത നേടിയത്. </p>
<p>ഈ കാലഘട്ടത്തിൽ മിമിക്സ് പരേഡുകളെക്കുറിച്ച് ശക്തമായ വിമർശനങ്ങളും ഉയർന്നിരുന്നു. പ്രഫഷനൽ നാടകങ്ങളുടെ രാഷ്ട്രീയ മൂർച്ചയെ ദുർബലപ്പെടുത്താനുള്ള വിപണിശക്തികളുടെ സൃഷ്ടിയാണ് മിമിക്സ് പരേഡ് എന്ന് പല ബുദ്ധിജീവികളും വിലയിരുത്തി. ഗൗരവമായ സാമൂഹിക ചർച്ചകളെ മാറ്റിനിർത്തി ഉപഭോഗയോഗ്യമായ വിനോദം സൃഷ്ടിക്കുന്ന സംസ്കാര വ്യവസായത്തിന്റെ ഭാഗമായാണ് അവർ അതിനെ കണ്ടത്. പക്ഷേ, കൊച്ചിയിലെയും കേരളത്തിലെ മറ്റ് നഗരങ്ങളിലെയും നിരവധി ദലിത്, തൊഴിലാളി, താഴ്ന്ന വരുമാന കുടുംബങ്ങളിൽനിന്നുള്ള യുവാക്കൾക്ക് ഗാനമേളകളും മിമിക്സ് പരേഡുകളും വെറും വിനോദമേഖലകളായിരുന്നില്ല; അതിജീവനത്തിന്റെ മാർഗങ്ങളായിരുന്നു. ചില കുടുംബങ്ങളിൽ ഈ കലാരംഗങ്ങളിൽനിന്നുള്ള വരുമാനമാണ് വീടുകളെ മുന്നോട്ടുകൊണ്ടുപോയത്. പല കലാകാരന്മാരും കുടുംബത്തിന്റെ സാമ്പത്തികഭാരം ഏറ്റെടുത്തത് ഈ വേദികളിലൂടെയായിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864813-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020WpSy4wChxacnMpCyLIPZ3RhluZXyJa5F1212965" data-watermark="false" style="width: 100%;" info-selector="#info_item_1781411214397">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781411214397"></div>
</div>
<p>അതിനാൽ, മിമിക്സ് പരേഡുകളുടെ ചരിത്രം ഒരേസമയം രണ്ട് ചരിത്രങ്ങൾ പറയുന്നുണ്ട്. ഒരു വശത്ത് അത് കേരളത്തിന്റെ പൊതുമണ്ഡലത്തെ രാഷ്ട്രീയനാടകങ്ങളിൽനിന്ന് ജനകീയ വിനോദത്തിലേക്ക് തിരിച്ചുവിട്ട സാംസ്കാരിക പരിവർത്തനത്തിന്റെ കഥയാണ്. മറുവശത്ത്, മുമ്പ് സാംസ്കാരിക അധികാരകേന്ദ്രങ്ങൾക്ക് പുറത്തുനിന്നിരുന്ന സബാൾട്ടൻ വിഭാഗങ്ങൾക്ക് പുതിയ സാമൂഹിക സഞ്ചാരസാധ്യതകൾ തുറന്നുകൊടുത്ത ഒരു ജനകീയ കലാപ്രസ്ഥാനത്തിന്റെ കഥകൂടിയാണ്. സലിംകുമാർ, കലാഭവൻ മണി, ഹരിശ്രീ അശോകൻ തുടങ്ങിയവരുടെ ജീവിതങ്ങൾ ആ രണ്ട് ചരിത്രങ്ങളുടെയും ഇടയിലാണ് നിലകൊള്ളുന്നത്. അവരുടെ കലയെ മനസ്സിലാക്കാൻ ഈ സാംസ്കാരിക പശ്ചാത്തലം അനിവാര്യമാണ്. </p>
<p>1980കളിൽ കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം പതുക്കെ ഉയരുകയും ഉപഭോക്തൃ സംസ്കാരം വ്യാപിക്കുകയും ചെയ്തതോടെ, ടേപ് റെക്കോഡർപോലുള്ള സാങ്കേതിക ഉപകരണങ്ങൾ സാധാരണ വീടുകളുടെ ഭാഗമാകാൻ തുടങ്ങി. അതുവരെ റേഡിയോയും പൊതുവേദികളും കേന്ദ്രീകരിച്ചിരുന്ന ശ്രവണാനുഭവങ്ങൾ സ്വകാര്യ ഇടങ്ങളിലേക്ക് മാറി. സിനിമാഗാനങ്ങളുടെ കാസറ്റുകൾക്കൊപ്പം മിമിക്സ് പരേഡുകളുടെയും ഹാസ്യപരിപാടികളുടെയും കാസറ്റുകൾ വീടുകളിലും ചായക്കടകളിലും ബസുകളിലും വ്യാപകമായി കേൾക്കപ്പെട്ടു. കേരളത്തിന്റെ ജനകീയ സംസ്കാരത്തിൽ ചിരി ഒരു വേദിപ്രകടനത്തിൽനിന്ന് ഒരു ഓഡിയോ അനുഭവമായി മാറിയ കാലഘട്ടം കൂടിയായിരുന്നു അത്. </p>
<p>അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായിരുന്നു മാവേലി എന്ന പുരാണ-സാംസ്കാരിക ആർകിടൈപ്പിന്റെ പുനർനിർമാണം. കേരളീയ സാംസ്കാരിക സങ്കൽപങ്ങളിൽ മഹാബലി എന്നും ഗൗരവത്തിന്റെയും മഹത്വത്തിന്റെയും ഉദാരതയുടെയും പ്രതീകമായിരുന്നു. എന്നാൽ, ‘ദേ മാവേലി കൊമ്പത്ത്’ എന്ന കാസറ്റ് ആ ഇമേജിനെ കളിയുടെയും ആക്ഷേപഹാസ്യത്തിന്റെയും ലോകത്തേക്ക് വലിച്ചുകൊണ്ടുവന്നു. പ്രത്യേകിച്ച് മാവേലിയെ ഇന്നസെന്റിന്റെ ശബ്ദത്തിൽ അവതരിപ്പിച്ച നിമിഷം മുതൽ മഹാബലി എന്ന കഥാപാത്രം ജനകീയ ഭാവനയിൽ പുതിയൊരു രൂപം സ്വീകരിച്ചു. ഒരു പുരാണ രാജാവിനെ ജനകീയ ഹാസ്യത്തിന്റെ കഥാപാത്രമാക്കി മാറ്റിയ ഈ നീക്കം സാധാരണ അനുകരണമോ തമാശയോ മാത്രമായിരുന്നില്ല; അത് ഒരു സാംസ്കാരിക പുനർവായനയായിരുന്നു. മഹാബലി പിന്നീട് കഥാപുസ്തകങ്ങളിലോ ഓണാഘോഷ വേദികളിലോ മാത്രം ജീവിക്കുന്ന ഒരു രാജാവായിരുന്നില്ല; മലയാളിയുടെ ദൈനംദിന ഹാസ്യബോധത്തിന്റെ ഭാഗമായ ഒരു കഥാപാത്രമായി അദ്ദേഹം മാറി. </p>
<p>ഒരു തലമുറ മഹാബലിയെ പുരാണങ്ങളിലൂടെയല്ല, മറിച്ച് ഇന്നസെന്റിന്റെ ശബ്ദത്തിലൂടെയാണ് ഓർത്തു​െവച്ചത് എന്നത് ഈ സാംസ്കാരിക പരിവർത്തനത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഈ മാറ്റത്തെ കേവലം ഒരു കാസറ്റിന്റെ വിജയമായി മാത്രം കാണാൻ കഴിയില്ല. അത് കേരളത്തിലെ സാംസ്കാരിക അധികാരക്രമങ്ങളിൽ സംഭവിച്ച വലിയൊരു മാറ്റത്തിന്റെ ലക്ഷണമായിരുന്നു. മുമ്പ് നാടകം, കഥാപ്രസംഗം, സാഹിത്യപ്രഭാഷണങ്ങൾ തുടങ്ങിയ രൂപങ്ങളിലൂടെ നിർമിക്കപ്പെട്ടിരുന്ന പൊതുസാംസ്കാരിക ബോധം, മിമിക്രി, കാസറ്റ് സംസ്കാരം, ഗാനമേളകൾ തുടങ്ങിയ കൂടുതൽ ജനകീയവും വേഗമേറിയതുമായ രൂപങ്ങളിലേക്ക് മാറുകയായിരുന്നു. ഒരു അർഥത്തിൽ, ഇത് കേരളത്തിന്റെ സാംസ്കാരിക ജനാധിപത്യവത്കരണത്തിന്റെ ഭാഗമായിരുന്നു. പിന്നീട് സലിംകുമാർ, കലാഭവൻ മണി, ഹരിശ്രീ അശോകൻ തുടങ്ങിയ കലാകാരന്മാർ ഉയർന്നുവന്ന സാംസ്കാരിക ഭൂമികയും ഇതുതന്നെയായിരുന്നു. </p>
<p>അവർ കടന്നുവന്നത് നാടകവേദിയുടെ ലോകത്തുനിന്നല്ല; മറിച്ച് കാസറ്റ് സംസ്കാരവും മിമിക്രി വേദികളും സൃഷ്ടിച്ച പുതിയ ജനകീയ പൊതുമണ്ഡലത്തിൽനിന്നായിരുന്നു. മിമിക്രി, അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ മിമിക്സ് പരേഡ് സംസ്കാരത്തിന്റെ ആദ്യത്തെ വലിയ സിനിമാറ്റിക് സ്മാരകങ്ങളിൽ ഒന്നായാണ് 1989ൽ ‘റാംജി റാവു സ്പീക്കിങ്’ എന്ന സിനിമയെ കാണേണ്ടത്. ആദ്യദിവസങ്ങളിൽ വലിയ വിജയസൂചനകൾ ഒന്നും നൽകാതിരുന്ന ഈ സിനിമ പിന്നീട് കേരളത്തിന്റെ ജനപ്രിയ സംസ്കാര ചരിത്രത്തിൽ അപൂർവമായ ഒരു സാംസ്കാരിക അട്ടിമറി സൃഷ്ടിച്ചു. ഒരു അർഥത്തിൽ മലയാളത്തിലെ ഹാസ്യസിനിമകളുടെ ചരിത്രംതന്നെ ‘റാംജി റാവു സ്പീക്കിങ്ങി’ന് മുമ്പ് എന്നും ശേഷം എന്നും രണ്ടായി വിഭജിക്കാമെന്ന് പറയാം. </p>
<p>ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത, മിമിക്സ് പരേഡ് വേദികളിൽനിന്ന് വളർന്നുവന്ന സിദ്ദീഖ്-ലാൽ കൂട്ടുകെട്ട് മിമിക്രി സ്കിറ്റുകളുടെ അവതരണലോജിക്കിനെ സിനിമയുടെ കഥാഭാഷയിലേക്ക് വിവർത്തനം ചെയ്തു എന്നതാണ്. അതുവരെ മലയാള സിനിമയിലെ കോമഡി പ്രധാന കഥക്ക് ഇടയിൽ വരുന്ന ചെറിയ ഇടവേളകളോ ഉപകഥകളോ ആയിരുന്നു. എന്നാൽ ‘റാംജി റാവു സ്പീക്കിങ്’ കോമഡിയെതന്നെ കഥയുടെ കേന്ദ്ര ഘടനയാക്കി മാറ്റി. മിമിക്സ് പരേഡിലെ ചെറിയ സ്കിറ്റുകളുടെ വിപുലീകരിച്ച രൂപങ്ങൾപോലെ തോന്നുന്ന രംഗങ്ങൾ, അതിവേഗ സംഭാഷണങ്ങൾ, തെറ്റിദ്ധാരണകളിൽ അധിഷ്ഠിതമായ നർമം, തുടർച്ചയായി വികസിക്കുന്ന സിറ്റ്വേഷനുകൾ എന്നിവയിലൂടെ സിനിമ ഒരു പുതിയ പ്ലോട്ട് ലാംഗ്വേജ് സൃഷ്ടിച്ചു. പിന്നീട് മലയാള സിനിമയിൽ വ്യാപകമായ ‘സിറ്റ്വേഷനൽ കോമഡി’യുടെ ഏറ്റവും ശക്തമായ മാതൃകകളിലൊന്നായി അതുമാറി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864814-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020xeC4ZCrXSiDHF1zZHp472JsI7QXRG5T91273641" data-watermark="false" style="width: 100%;" info-selector="#info_item_1781411275430">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781411275430"></div>
</div>
<p>കാലക്രമേണ ‘റാംജി റാവു സ്പീക്കിങ്’ ഒരു കൾട്ട് പദവി നേടുകയും മിമിക്രി പശ്ചാത്തലത്തിൽനിന്നുള്ള സിനിമകളുടെ ഒരു വലിയ ഒഴുക്കിന് തുടക്കമിടുകയും ചെയ്തു. കുറഞ്ഞ ബജറ്റിൽ, താരനിബിഡതയില്ലാതെ, താരതമ്യേന കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ചിത്രീകരിക്കാൻ കഴിയുന്ന ഈ കോമഡി സിനിമകൾ മലയാള സിനിമയുടെ സാമ്പത്തിക ഘടനയിൽ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. നിർമാതാക്കൾക്ക് സുരക്ഷിതമായ നിക്ഷേപമേഖലയായും പ്രേക്ഷകർക്ക് തൽക്ഷണ വിനോദത്തിന്റെ ഉറവിടമായും അവ മാറി. സിനിമാ വ്യവസായത്തിന്റെ സാമ്പത്തിക ജനാധിപത്യവത്കരണത്തിൽപോലും ഈ സിനിമകൾക്ക് ഒരു പങ്കുണ്ടായിരുന്നു എന്ന് പറയാം. </p>
<p>എന്നാൽ, ഈ മാറ്റത്തെ എല്ലാവരും ഒരേരീതിയിൽ സ്വാഗതം ചെയ്തില്ല. ‘ഗൗരവ സിനിമ’യുടെ വക്താക്കളും പാരലൽ സിനിമാ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരുന്ന പലരും മിമിക്രി സിനിമകൾ മലയാള സിനിമയുടെ നിലവാരം തകർക്കുകയാണെന്ന് വിമർശിച്ചു. ജനകീയ വിനോദത്തിന്റെ ഉയർച്ചയെ കലാപരമായ അധഃപതനമായി വായിക്കുന്ന ഒരു സാംസ്കാരിക നിലപാടാണ് അതിന് പിന്നിലുണ്ടായിരുന്നത്. ഈ വിമർശനത്തെക്കുറിച്ച് സലിംകുമാറിനോട് ഒരിക്കൽ ചോദിച്ചപ്പോൾ, ഈ ലേഖകനോട് നടത്തിയ അഭിമുഖത്തിൽ അദ്ദേഹം നൽകിയ മറുപടി അദ്ദേഹത്തിന്റെ സ്വഭാവസവിശേഷമായ ഹാസ്യബുദ്ധിയുടെ തെളിവായിരുന്നു: ‘‘മറ്റു സിനിമകളൊക്കെ ഇവിടെ ഓസ്കർ കൊണ്ടുവരുകയാണല്ലോ?’’ ഒരു വാചകത്തിനുള്ളിൽതന്നെ സാംസ്കാരിക മേൽക്കോയ്മയുടെ അവകാശവാദങ്ങളെയും കലാപരമായ അഹങ്കാരങ്ങളെയും അദ്ദേഹം പൊളിച്ചെഴുതുകയായിരുന്നു. </p>
<p>യഥാർഥത്തിൽ ഈ മിമിക്രി സിനിമകൾ കേരളത്തിന്റെ മാറിക്കൊണ്ടിരുന്ന സാമൂഹിക ജീവിതത്തിന്റെ പ്രധാനപ്പെട്ട രേഖകളായിരുന്നു. 1990കളിൽ രൂപപ്പെട്ട പുതിയ മധ്യവർഗത്തിന്റെ സ്വപ്നങ്ങളും തൊഴിലില്ലായ്മയുടെ ഉത്കണ്ഠകളും നഗരങ്ങളിലേക്ക് ഒഴുകിയെത്തിയ യുവാക്കളുടെ ജീവിതവും സുഹൃദ്‌വലയങ്ങളെ കേന്ദ്രീകരിച്ച പുരുഷലോകവും ഗൾഫ് സ്വപ്നങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥയും ഈ സിനിമകളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടു. അവ വെറും തമാശ സിനിമകളായിരുന്നില്ല; ഉദാരവത്കരണത്തിന് മുമ്പും ശേഷവുമുള്ള കേരളത്തിന്റെ സാമൂഹിക മനഃശാസ്ത്രത്തെ രേഖപ്പെടുത്തിയ ജനകീയ സാമൂഹിക രേഖകൾകൂടിയായിരുന്നു. </p>
<p>അതുപോലെ തന്നെ, മിമിക്സ് പരേഡ് വേദികളിലെ പ്രകടനഭാഷയെയും ഈ സിനിമകൾ സിനിമാലോകത്തേക്ക് കൊണ്ടുവന്നു. ശരീരഭാഷയെ കേന്ദ്രീകരിച്ച അഭിനയരീതികൾ, പ്രാദേശിക ഭാഷാഭേദങ്ങളുടെ ആഘോഷം, ശബ്ദമാറ്റങ്ങൾ, അനുകരണങ്ങൾ, ജനകീയ ജീവിതത്തിൽനിന്ന് നേരിട്ട് എടുത്ത കഥാപാത്രങ്ങൾ എന്നിവ സിനിമയുടെ പ്രധാന സൗന്ദര്യശാസ്ത്ര ഘടകങ്ങളായി മാറി. </p>
<p>കേരളത്തിലെ യുവാക്കളുടെ ആഭ്യന്തര കുടിയേറ്റങ്ങൾ, വിഡിയോ ഷൂട്ടിങ് പോലുള്ള പുതിയ തൊഴിൽരൂപങ്ങൾ, കേബിൾ ടെലിവിഷന്റെ വരവ്, പുതിയ ഫാഷൻ സങ്കൽപങ്ങൾ, മാറിയ ജീവിതരീതികൾ എന്നിവയെല്ലാം ഈ സിനിമകൾ ദൃശ്യവത്കരിച്ചു. അതുകൊണ്ടുതന്നെ മിമിക്രി സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോൾ നാം സംസാരിക്കുന്നത് വെറും ഒരു സിനിമാ പ്രവണതയെക്കുറിച്ചല്ല; മറിച്ച് 1990കളിലെ കേരളത്തിന്റെ സാമൂഹിക ചരിത്രത്തെക്കുറിച്ചും സാംസ്കാരിക ആധുനികതയെക്കുറിച്ചും ജനകീയ സംസ്കാരത്തിന്റെ ഉയർച്ചയെക്കുറിച്ചുമാണ്. ഈ സാംസ്കാരിക ഭൂപ്രദേശത്താണ് പിന്നീട് സലിംകുമാർ എന്ന പ്രതിഭ തന്റെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്. </p>
<p>അതേസമയം, ഇന്ത്യയിലെ സാമ്പത്തിക ഉദാരവത്കരണത്തിനും ആഗോളവത്കരണത്തിനും ശേഷം മലയാള മാധ്യമലോകത്തും വലിയ മാറ്റങ്ങൾ സംഭവിച്ചു. സ്വകാര്യ ടെലിവിഷൻ ചാനലുകളുടെ വരവോടെ മലയാളത്തിൽ 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഒരു പുതിയ യുഗം ആരംഭിച്ചു. അതിനുമുമ്പ് ദൂരദർശന്റെ പരിമിതമായ സമയക്രമത്തിനുള്ളിൽ ഒതുങ്ങിയ പരിപാടികളായിരുന്നു പ്രേക്ഷകർക്ക് ലഭ്യമായിരുന്നത്. സാംസ്കാരിക അവതരണങ്ങളുടെ കാര്യത്തിലും ദൂരദർശൻ ഏറക്കുറെ ഒരു സ്ഥാപനവത്കരിക്കപ്പെട്ട സാംസ്കാരിക സൗന്ദര്യശാസ്ത്രത്തിനുള്ളിൽ പ്രവർത്തിക്കുകയായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, ശാസ്ത്രീയ സംഗീതം തുടങ്ങിയ കലാരൂപങ്ങൾക്ക് പ്രധാനമായ ഇടം നൽകിയിരുന്ന ആ മാധ്യമലോകം ജനകീയ പ്രകടനകലകളെ വലിയ തോതിൽ ഉൾക്കൊണ്ടിരുന്നില്ല. </p>
<p>എന്നാൽ, ഏഷ്യാനെറ്റ് പോലുള്ള സ്വകാര്യ ചാനലുകൾ രംഗപ്രവേശം ചെയ്തതോടെ സാഹചര്യം മാറി. 24 മണിക്കൂറും സംപ്രേഷണം നടത്തേണ്ട ഒരു മാധ്യമത്തിന് നിരന്തരമായി പുതിയ ഉള്ളടക്കങ്ങൾ ആവശ്യമായിരുന്നു. ആ ആവശ്യം നിറവേറ്റുന്നതിനായി സിനിമകളും സീരിയലുകളും മാത്രമല്ല, മിമിക്സ് പരേഡ്, സ്‌കിറ്റുകൾ, ഗാനമേളകൾ, കോമഡി ഷോകൾ തുടങ്ങിയ ജനകീയ കലാരൂപങ്ങളും ടെലിവിഷൻ സ്ക്രീനിലേക്ക് കൊണ്ടുവരപ്പെട്ടു. ഇതിലൂടെ കേരളത്തിന്റെ ജനപ്രിയ സംസ്കാരത്തിൽ മറ്റൊരു വലിയ പരിവർത്തനം സംഭവിച്ചു. </p>
<p>മുമ്പ് ഉത്സവപ്പറമ്പുകളിലും ഓഡിറ്റോറിയങ്ങളിലുമൊതുങ്ങിയിരുന്ന പ്രകടനങ്ങൾ ലക്ഷക്കണക്കിന് വീടുകളിലേക്ക് പ്രവേശിച്ചു. ഈ ഘട്ടത്തെ ഇത് ഒരു മീഡിയ മൈഗ്രേഷൻ ആയി വിശേഷിപ്പിക്കാം. വേദിയിലെ കലാകാരൻ ടെലിവിഷൻ വ്യക്തിത്വമായി മാറുന്ന പ്രക്രിയയായിരുന്നു അത്. വേദിയിൽ നൂറുകണക്കിന് ആളുകളെ ചിരിപ്പിച്ചിരുന്ന കലാകാരന്മാർ ഇപ്പോൾ കാമറക്കു മുന്നിൽ ലക്ഷക്കണക്കിന് പ്രേക്ഷകരെ അഭിസംബോധന ചെയ്യാൻ തുടങ്ങി. അതോടെ അവരുടെ പ്രകടനശൈലികളും മാറി. വേദിക്ക് അനുയോജ്യമായ അതിശയോക്തിപരമായ ശരീരഭാഷകൾ കാമറയുടെ ക്ലോസ്-അപ് ഭാഷക്ക് അനുസൃതമായി രൂപാന്തരപ്പെട്ടു. ഹാസ്യവും കൂടുതൽ ദൃശ്യകേന്ദ്രീകൃതവും മാധ്യമസൗഹൃദവുമായി മാറി. </p>
<p>ഈ പുതിയ മാധ്യമപരിസരത്തിലാണ് ‘കോമിക്കോള’ പോലുള്ള പരിപാടികൾ ജനിക്കുന്നത്. കേരളത്തിലെ ടെലിവിഷൻ ഹാസ്യസംസ്കാരത്തിന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ഈ പരിപാടിയിലൂടെയാണ് സലിംകുമാർ വേദികളിൽനിന്ന് ദൃശ്യമാധ്യമരംഗത്തേക്ക് കൂടുതൽ ശക്തമായി കടന്നുവരുന്നത്. മിമിക്രി വേദികളിൽ അറിയപ്പെട്ടിരുന്ന ഒരു കലാകാരൻ, ടെലിവിഷൻ എന്ന പുതിയ പൊതുമണ്ഡലത്തിലൂടെ കേരളത്തിലെ വീടുകളിലെ സ്ഥിരസാന്നിധ്യമായി മാറി. സലിംകുമാർ എന്ന കലാകാരന്റെ സാമൂഹിക ദൃശ്യതയും ജനപ്രീതിയും വ്യാപിക്കുന്നതിൽ ‘കോമിക്കോള’ ഒരു നിർണായക വഴിത്തിരിവായിരുന്നു.</p>
<p> യഥാർഥത്തിൽ സലിംകുമാറിന്റെ ഇടപെടൽ ഒരു സിനിമാനടന്റെ ഇടപെടൽ മാത്രമായിരുന്നില്ല; കേരളത്തിലെ മാധ്യമപരിവർത്തനങ്ങളുടെ ചരിത്രവുമായി നേരിട്ട് ബന്ധപ്പെട്ട ഒരു സാംസ്കാരിക സംഭവമായിരുന്നു അത്. മിമിക്രിവേദികളും കാസറ്റ് സംസ്കാരവും സ്വകാര്യ ടെലിവിഷൻ ചാനലുകളും ചേർന്ന് സൃഷ്ടിച്ച പുതിയ ജനകീയ പൊതുമണ്ഡലത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉൽപന്നങ്ങളിലൊന്നായിരുന്നു സലിംകുമാർ. കേരളത്തിൽ വേദിയിൽനിന്ന് ടെലിവിഷനിലേക്കും ടെലിവിഷനിൽനിന്ന് സിനിമയിലേക്കും ജനകീയ സംസ്കാരം നടത്തിയ സഞ്ചാരത്തിന്റെ ചരിത്രത്തിനുള്ളിലാണ് അതിനെ വായിക്കേണ്ടത്.</p>
<p>അതിനു മുമ്പേതന്നെ കോളജ് കലോത്സവങ്ങളിലൂടെയും വിവിധ വേദികളിലൂടെയും മിമിക്രി എന്ന കലാരൂപത്തിൽ നിരന്തരം വിജയങ്ങൾ നേടിയ കലാകാരനായിരുന്നു സലിംകുമാർ. മിമിക്രിയുടെ സാംസ്കാരിക ഉയർച്ചയും സലിംകുമാറിന്റെ വ്യക്തിഗത വളർച്ചയും ഏതാണ്ട് സമാന്തരമായി നടന്ന പ്രക്രിയകളായിരുന്നു. അതുകൊണ്ടുതന്നെ സലിംകുമാറിന്റെ ജീവിതത്തെ ഒരു വ്യക്തിയുടെ വിജയകഥയായി മാത്രം വായിക്കാൻ കഴിയില്ല; കേരളത്തിലെ ജനകീയ പ്രകടനകലകളുടെ ഉയർച്ചയുടെയും സാമൂഹിക സഞ്ചാരത്തിന്റെയും ചരിത്രത്തിന്റെ ഭാഗമായാണ് അതിനെ കാണേണ്ടത്. </p>
<p>പ്രത്യേകിച്ച് കൊച്ചിയുടെയും മധ്യകേരളത്തിന്റെയും ബഹുജൻ ജീവിതലോകങ്ങളിൽനിന്നുള്ള യുവാക്കൾക്ക് കലാരംഗത്തേക്കുള്ള പ്രവേശനസാധ്യതകൾ ഒരുക്കിയ സ്ഥാപനങ്ങളിൽ ഒന്നായിരുന്നു കലാഭവൻ. കലാഭവൻപോലുള്ള ട്രൂപ്പുകൾ വെറും കലാപരിശീലന കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല; സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക പശ്ചാത്തലങ്ങളിൽനിന്നുള്ള യുവാക്കൾക്ക് സാംസ്കാരിക മൂലധനം സമ്പാദിക്കാനുള്ള ബദൽ ഇടങ്ങളായിരുന്നു. പ്രഫഷനൽ നാടകവേദികളിലേക്കോ സിനിമാലോകത്തിലേക്കോ നേരിട്ട് പ്രവേശിക്കാൻ കഴിയാതിരുന്ന അനേകം യുവാക്കൾക്ക് മിമിക്രിയും ഗാനമേളകളും സാമൂഹിക ദൃശ്യതയിലേക്കുള്ള ഒരു പാതയായി മാറി. </p>
<p>ആ സാംസ്കാരിക പ്രസ്ഥാനത്തിന്റെ ഭാഗമായാണ് സലിംകുമാറും വളർന്നുവന്നത്. അതുകൊണ്ടുതന്നെ സലിംകുമാറിന്റെ ഉയർച്ചയെ ഒരു നടന്റെ കരിയർഗ്രാഫായി മാത്രം കാണുന്നത് അപര്യാപ്തമാണ്. കേരളത്തിലെ ബഹുജൻ സാംസ്കാരിക ലോകങ്ങൾ, മിമിക്രി പ്രസ്ഥാനം, സ്വകാര്യ ടെലിവിഷൻ മാധ്യമങ്ങളുടെ വളർച്ച, ആഗോളവത്കരണാനന്തര സാംസ്കാരിക ജനാധിപത്യവത്കരണം എന്നിവയുടെ സംഗമസ്ഥാനത്താണ് അദ്ദേഹത്തിന്റെ കലാജീവിതം രൂപംകൊള്ളുന്നത്. ഒരു അർഥത്തിൽ, സലിംകുമാർ എന്ന കലാകാരൻ ഒരു വ്യക്തിയേക്കാൾ കൂടുതൽ ഒന്നാണ്; മാറിക്കൊണ്ടിരുന്ന കേരളത്തിന്റെ സാംസ്കാരിക ശരീരത്തിന്റെ തന്നെ ഒരു പ്രതിനിധിരൂപമാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864818-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020twIGDJm1ojjEBtE3MYt8ISXL4WRUIydV1542025" data-watermark="false" style="width: 100%;" info-selector="#info_item_1781411543898">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781411543898"></div>
</div>
<p>സലിംകുമാർ പുതിയ കാലത്തിന്റെ മിമിക്രി, മിമിക്സ് പരേഡ്, ടെലിവിഷൻ ഹാസ്യം തുടങ്ങിയ ഡീ-സ്ട്രക്ചറലൈസ് ചെയ്യപ്പെട്ട ജനകീയ കലാരൂപങ്ങളിലൂടെ തന്റെ സാംസ്കാരിക മുന്നേറ്റം നടത്തുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലത്തിലും സമാനമായ ഒരു നവോത്ഥാന പാരമ്പര്യം പ്രവർത്തിക്കുന്നുണ്ടായിരുന്നു. സലിംകുമാറിന്റെ പിതാവായ ഗംഗാധരൻ, സാമൂഹിക വിപ്ലവകാരിയായ സഹോദരൻ അയ്യപ്പന്റെ ആശയങ്ങളാൽ ശക്തമായി സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നു.</p>
<p> ‘‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’’ എന്ന് ശ്രീ നാരായണ ഗുരു പ്രഖ്യാപിച്ചപ്പോൾ, അതിനെ ‘‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’’ എന്ന് പ്രഖ്യാപിച്ച സഹോദരൻ അയ്യപ്പന്റെ സാമൂഹിക വിപ്ലവ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിച്ച തലമുറയുടെ ഭാഗമായിരുന്നു അദ്ദേഹം. ആ നവോത്ഥാന രാഷ്ട്രീയത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലും പ്രതിഫലിച്ചിരുന്നു. ജാതിയുടെയും മതത്തിന്റെയും അതിരുകൾ പൊളിച്ചെഴുതാൻ ശ്രമിച്ചിരുന്ന ഈഴവ സമുദായത്തിലെ പുരോഗമനവാദികളായ പലരും തങ്ങളുടെ മക്കൾക്ക് മുസ്‍ലിം പേരുകളും ക്രിസ്ത്യൻ പേരുകളും നൽകുന്ന ഒരു സാംസ്കാരിക രാഷ്ട്രീയമാണ് അന്ന് സ്വീകരിച്ചിരുന്നത്. </p>
<p>പേരിടൽപോലും ഒരു സാമൂഹിക പ്രസ്താവനയാക്കി മാറ്റിയ ആ നവോത്ഥാന പാരമ്പര്യത്തിന്റെ ഭാഗമായാണ് ഗംഗാധരൻ തന്റെ മകന് ‘സലിം’ എന്ന പേര് നൽകിയത്. പിന്നീട് സ്കൂളിൽ ചേർക്കാൻ പോയപ്പോൾ ഒരു അധ്യാപികയുടെ നിർബന്ധപ്രകാരമാണ് ‘കുമാർ’ എന്ന പ്രത്യയംകൂടി ചേർന്ന് ‘സലിംകുമാർ’ എന്ന പേര് രൂപപ്പെടുന്നത്. ഒരർഥത്തിൽ, തന്റെ കലാജീവിതം ആരംഭിക്കുന്നതിനുമുമ്പേതന്നെ തന്റെ പേരിലൂടെ ജാതിയുടെയും മതത്തിന്റെയും അതിരുകൾ ചോദ്യംചെയ്ത ഒരു സാംസ്കാരിക രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി സലിംകുമാർ മാറിയിരുന്നു. </p>
<p>പിന്നീട് സിനിമാനടനായി പ്രശസ്തിയുടെ ഉച്ചിയിലെത്തിയ ശേഷവും ഈ രാഷ്ട്രീയ ആർജവം അദ്ദേഹത്തെ വിട്ടുപോയില്ല. അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയമില്ലാതെ വിവിധ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ അദ്ദേഹം നിലപാടുകൾ സ്വീകരിച്ചു. അബ്ദുൽ നാസർ മഅ്ദനിയുടെ തടവിനെതിരെ അദ്ദേഹം പരസ്യമായി ശബ്ദമുയർത്തി. കേരളത്തിൽ തിരുവനന്തപുരത്തെ സി.എച്ച്‌. മുഹമ്മദ്‌ കോയ മെമ്മോറിയൽ കോളജിലെ വിദ്യാർഥികൾക്കെതിരെ സാംസ്കാരിക ആക്രമണങ്ങൾ ശക്തമായിരുന്ന ഒരു ഘട്ടത്തിൽ കറുത്ത തൊപ്പി ധരിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. </p>
<p>ദേശീയ പുരസ്കാരം നേടിയതിലേക്കാൾ സന്തോഷം തനിക്ക് ലഭിച്ചത് ഒരിക്കൽ അയ്യൻകാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞത് വെറും വികാരപ്രകടനമല്ലായിരുന്നു; അത് അദ്ദേഹത്തിന്റെ രാഷ്ട്രീയവും ചരിത്രബോധവും വെളിപ്പെടുത്തുന്ന പ്രസ്താവനയായിരുന്നു. ജനപ്രിയ സംസ്കാരത്തിലെ ഒരു ഹാസ്യതാരം എന്നതിലുപരി, സാമൂഹിക നീതിയെക്കുറിച്ച് വ്യക്തമായ നിലപാടുകൾ സ്വീകരിക്കാൻ തയാറായ ഒരു പൊതുബുദ്ധിജീവിയുടെ സ്വഭാവവും സലിംകുമാറിനുണ്ടായിരുന്നു. </p>
<p>ജഗതി ശ്രീകുമാർപോലുള്ള സലിംകുമാറിന് മുമ്പേ വളർന്നുവന്ന ഹാസ്യതാരങ്ങൾ ശരീരത്തെ കോമഡിയുടെ പ്രധാന ഉപകരണമായി അതിവിദഗ്ധമായി ഉപയോഗിച്ചിരുന്നവരായിരുന്നു. മുഖഭാവങ്ങൾ, ശരീരത്തിന്റെ ചലനങ്ങൾ, വീഴ്ചകൾ, ആംഗ്യങ്ങൾ, ശബ്ദവ്യതിയാനങ്ങൾ എന്നിവയിലൂടെ അവർ ഹാസ്യം സൃഷ്ടിച്ചു. എന്നാൽ, സലിംകുമാർ മലയാള സിനിമയിലെത്തുമ്പോൾ ശരീരത്തിനൊപ്പം ഭാഷയെയും സംഭാഷണങ്ങളെയും ഒരു പുതിയരീതിയിൽ ഹാസ്യനിർമാണത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തിന്റെ പല ഡയലോഗുകളും കഥാപാത്രങ്ങളെക്കാൾ വലിയ സാമൂഹിക ജീവിതം നേടിയെടുക്കുകയും കേരളത്തിന്റെ ജനകീയ നിർമിതിയുടെ ഭാഗമാവുകയും ചെയ്തു.</p>
<p> ‘‘അച്ഛനാണത്രെ അച്ഛൻ...’’, ‘‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ...’’, ‘‘എന്റെ ആറ്റുകാൽ ഭാസ്കരാ...’’, ‘‘നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന ഞാൻ ഇല്ലേ, അത് ഞാൻ അല്ല...’’, ‘‘ഹും... കൊച്ചിയെത്തി...’’, ‘‘കാണാൻ ഒരു ലുക്ക് ഇല്ലെന്നേ ഉള്ളൂ, ഭയങ്കരബുദ്ധിയാ...’’, ‘‘ചത്ത കിളിക്കെന്തിനാ കൂട്...’’, ‘‘ആശാൻ മുമ്പേ നടക്കും, ശിഷ്യൻ പിറകെ നടന്നാൽ മതി. മേലാൽ ഓവർടേക്ക് ചെയ്യരുത്...’’ എന്നിങ്ങനെ അദ്ദേഹത്തിന്റെ അനേകം വാചകങ്ങൾ സിനിമയുടെ അതിരുകൾ കടന്ന് മലയാളികളുടെ ദൈനംദിന ഭാഷയുടെ ഭാഗമായി മാറി. ഒരു ഘട്ടത്തിൽ രാഷ്ട്രീയ പ്രസംഗങ്ങളിലും ചായക്കട സംഭാഷണങ്ങളിലും കോളജ് കാമ്പസുകളിലും കുടുംബസംഭാഷണങ്ങളിലും വരെ ഈ വാചകങ്ങൾ സഞ്ചരിക്കാൻ തുടങ്ങി. അവ വെറും സിനിമാ ഡയലോഗുകൾ ആയിരുന്നില്ല; സാമൂഹിക ആശയവിനിമയത്തിന്റെ ഭാഗമായി മാറിയ സാംസ്കാരിക ചിഹ്നങ്ങളായിരുന്നു. </p>
<p>ഇവിടെ സന്ദർഭവശാൽ തിരക്കഥാകൃത്ത് എ.കെ. ലോഹിത ദാസിനെ ഓർക്കേണ്ടിവരും. ലോഹിതദാസിന്റെ തിരക്കഥകളുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് മലയാളിയുടെ അയൽപക്കങ്ങളിൽ നിന്നും കുടുംബജീവിതങ്ങളിൽനിന്നും ഗ്രാമവഴികളിൽനിന്നും നേരിട്ട് ശേഖരിച്ചുവെന്നു തോന്നിപ്പിക്കുന്ന സംഭാഷണങ്ങളായിരുന്നു. പ്രേക്ഷകർക്ക് പരിചിതമായ ഒരു സാമൂഹിക ലോകത്തെ ഭാഷയിലൂടെ അദ്ദേഹം സിനിമയിലേക്ക് കൊണ്ടുവന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പലപ്പോഴും കേരളത്തിന്റെ അയൽക്കാരെപ്പോലെ തോന്നിയത്. എന്നാൽ, സലിംകുമാറിന്റെ സംഭാഷണലോകം പലപ്പോഴും മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിച്ചത്. </p>
<p>കേരളത്തിൽ അധികമാരും കേട്ടിട്ടില്ലാത്ത, എന്നാൽ കേൾക്കുന്ന നിമിഷം മുതൽ മറക്കാൻ കഴിയാത്ത ഒരു ഭാഷ അദ്ദേഹം സൃഷ്ടിച്ചു. സാധാരണ യുക്തികൾക്കും ഭാഷാക്രമങ്ങൾക്കും പുറത്തുനിൽക്കുന്ന, ചിലപ്പോൾ അബ്സേഡിറ്റിയോട് ചേർന്നുനിൽക്കുന്ന, ചിലപ്പോൾ പൂർണമായും അസംബന്ധമായും തോന്നുന്ന വാചകങ്ങൾ അദ്ദേഹം കഥാപാത്രങ്ങളുടെ വായിലൂടെ സൃഷ്ടിച്ചു. എന്നിട്ടും ആ വാചകങ്ങൾ ജനകീയ സംസ്കാരത്തിൽ അതിവേഗം സ്വീകരിക്കപ്പെട്ടു. ഇത് ഒരു സാധാരണ ഹാസ്യവിജയമല്ലായിരുന്നു; ഭാഷയുടെ സാമൂഹിക ഉപയോഗങ്ങളെ പുനർനിർവചിക്കുന്ന ഒരു സാംസ്കാരിക ഇടപെടൽകൂടിയായിരുന്നു. സലിംകുമാർ പുതിയൊരു ‘comic vernacular’ ആണ് നിർമിച്ചത്. അഥവാ, മലയാളികൾ മുമ്പ് ഉപയോഗിച്ചിട്ടില്ലാത്ത ഒരു ഹാസ്യഭാഷയെ അദ്ദേഹം ജനകീയമാക്കി. അവ കേവലം സിനിമയിലെ വാചകങ്ങളായി നിലനിന്നില്ല; ഉദ്ധരിക്കപ്പെടുകയും ആവർത്തിക്കപ്പെടുകയും പുനരുപയോഗിക്കപ്പെടുകയും ചെയ്യുന്ന സാംസ്കാരിക മൂലധനങ്ങളായി മാറി. </p>
<p>ഒരു കലാകാരന്റെ ഏറ്റവും വലിയ വിജയം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ മാത്രം ജനപ്രിയമാകുന്നതിലല്ല; അദ്ദേഹം സൃഷ്ടിച്ച ഭാഷ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്നതിലാണ്. ആ അർഥത്തിൽ സലിംകുമാർ മലയാള സിനിമയിലെ ഒരു നടൻ മാത്രമല്ല, ഒരു ഭാഷാ നിർമാതാവ് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ചിരി സൃഷ്ടിച്ചപ്പോൾ, അദ്ദേഹത്തിന്റെ വാചകങ്ങൾ ഒരു തലമുറയുടെ സംസാര രീതിയെതന്നെ സ്വാധീനിച്ചു. മലയാളികളുടെ ജനകീയ സാംസ്കാരിക ഭാവനയിൽ പുതിയ പദപ്രയോഗങ്ങളും പുതിയ ഹാസ്യഘടനകളും പുതിയ ഭാഷാ താളങ്ങളും അദ്ദേഹം സ്ഥാപിച്ചു. </p>
<p>അതുകൊണ്ടുതന്നെ സലിംകുമാർ നടത്തിയ ഏറ്റവും വലിയ സാംസ്കാരിക അട്ടിമറികളിലൊന്ന് സിനിമയിലെ തമാശയെ പുതുക്കിപ്പണിതതല്ല; ഒരു തലമുറയുടെ ദൈനംദിന സാംസ്കാരിക ഭാഷയെതന്നെ പുനർനിർമിച്ചു എന്നതാണ്. ചിരി മാത്രമല്ല, ചിരിയെ പ്രകടിപ്പിക്കുന്ന ഭാഷയും അദ്ദേഹം മാറ്റി. ഒരു സമൂഹം ലോകത്തെ കാണുകയും പറയുകയും ഉദ്ധരിക്കുകയും ചെയ്യുന്ന രീതിയെ സ്വാധീനിക്കാൻ കഴിഞ്ഞ അപൂർവ കലാകാരന്മാരിൽ ഒരാളായിരുന്നു സലിംകുമാർ. അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നതിന്റെ കാരണം അതാണ്. അവ സിനിമയുടെ ഭാഗമല്ല; കേരളത്തിന്റെ സാംസ്കാരിക സ്മൃതിയുടെ ഭാഗമാണ്. </p>
<p>ഇവിടെയാണ് മലയാളിയുടെ ഡിജിറ്റൽ കാലഘട്ടത്തിലെ മറ്റൊരു തലമുറമാറ്റത്തിൽ സലിംകുമാർ ഒരു വലിയ ഐക്കണിക് ഫാക്ടറായി മാറുന്നത്. മിമിക്സ് പരേഡുകളുടെയും മിമിക്രിയുടെയും കാലഘട്ടത്തിനു ശേഷം യൂട്യൂബ്, സോഷ്യൽ മീഡിയ, ഡിജിറ്റൽ ദൃശ്യ മാധ്യമങ്ങൾ എന്നിവയുടെ വരവോടെ കലാരൂപങ്ങളിൽ വീണ്ടും വലിയ അട്ടിമറികൾ നടന്നു. ടിക്‌ടോക് വിഡിയോകൾ, ഇൻസ്റ്റഗ്രാം റീൽസ്, ഡബ്സ്മാഷ്, മീം ആർട്ട്, ട്രോൾ സംസ്കാരം, ജിഐഎഫ് ആർട്ട്, റിയാക്ഷൻ വിഡിയോകൾ, പോഡ്കാസ്റ്റുകൾ, വിഡിയോ എസേകൾ, ഫാൻ എഡിറ്റുകൾ, മാഷ്-അപ്പുകൾ, ലൈവ് സ്ട്രീമുകൾ, വെർച്വൽ ഐഡന്റിറ്റികൾ തുടങ്ങി പുതിയ അനേകം പ്രകടനരൂപങ്ങൾ രൂപപ്പെട്ടു. ഈ പുതിയ ഡിജിറ്റൽ ആർട്ട് ഫോമുകളിലെല്ലാം സലിംകുമാറിന്റെ ശരീരവും കഥാപാത്രങ്ങളും ഡയലോഗുകളും സജീവ സാന്നിധ്യമായി തുടരുന്നു എന്നതാണ് അദ്ദേഹം നടത്തിയ ഏറ്റവും വലിയ സാംസ്കാരിക മെറ്റാമോർഫസിസുകളിൽ ഒന്ന്. </p>
<p>‘മായാവി’യിലെ കണ്ണൻ സ്രാങ്കിന്റെ ‘‘ഇതൊക്കെ എന്ത്?’’ എന്ന എക്സ്പ്രഷനും സംഭാഷണവും റിയാക്ഷൻ സംസ്കാരത്തിന്റെ ഭാഗമായി മാറി. വാട്സ്ആപ് സന്ദേശങ്ങളിൽനിന്നും മീം പേജുകളിലേക്കും സോഷ്യൽ മീഡിയ ട്രോളുകളിലേക്കും അത് വ്യാപിച്ചു. കണ്ണൻ സ്രാങ്കിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് നൂറുകണക്കിന് മീമുകളും ഡിജിറ്റൽ പുനർനിർമാണങ്ങളും രൂപപ്പെട്ടു. അതായത്, മില്ലേനിയൽ, ജെൻ Z, ജെൻ ആൽഫ തലമുറകൾപോലും തങ്ങളുടേതായ പുതിയ ഡിജിറ്റൽ ഭാഷകളിലൂടെ സലിംകുമാറിനെ പുനർവായിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുകയായിരുന്നു. ഒരു സിനിമാ നടൻ ഡിജിറ്റൽ സംസ്കാരത്തിലെ ‘റിയാക്ഷൻ ടെംപ്ലേറ്റ്’ ആയി മാറുന്നത് അപൂർവമായ ഒരു സാംസ്കാരിക സംഭവമാണ്. </p>
<p> ഒരു കല്യാണവീടെന്ന സ്ലാപ്സ്റ്റിക് കോമഡിക്ക് അനുയോജ്യമായ ഇടത്തിലാണ് ‘കല്യാണ രാമനി’ലെ പ്യാരി പ്രവർത്തിക്കുന്നത്. ‘‘ഈ കലവറ നമുക്കൊരു മണിയറ ആക്കാം’’ പോലുള്ള ഡയലോഗുകൾ വെറും തമാശകളല്ല; എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമ നിർമിച്ച റൊമാന്റിക് നായകസങ്കൽപങ്ങളുടെ ഒരു മിമിക്രി രൂപം കൂടിയാണ്. ആ നായകഭാഷയെ അദ്ദേഹം മോക്ക് ചെയ്യുകയും അതേസമയം അതിനെ ജനകീയ ഹാസ്യത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. അതുപോലെ ‘പുലിവാൽ കല്യാണ’ത്തിലെ ‘‘ഹും... കൊച്ചിയെത്തി...’’ എന്ന ഒരൊറ്റ ഡയലോഗിലൂടെ മണവാളൻ എന്ന കഥാപാത്രം ഒരു നഗരത്തിനെ രേഖപ്പെടുത്തുന്നു. ‘‘ആസ് വെൽ ആസ് നോട്ട് ഒൺലി...’’ പോലുള്ള സംഭാഷണങ്ങളിലൂടെ കേരളത്തിലെ മധ്യവർഗ സാംസ്കാരികതയെയും പഴയ നാടക-സിനിമാ അഭിനയരീതികളെയും അദ്ദേഹം സൂക്ഷ്മമായി മിമിക് ചെയ്യുന്നു. </p>
<p>ചുരുട്ടും വേഷവിധാനവും സംസാരശൈലിയും എല്ലാം ഈ കഥാപാത്രങ്ങളിൽ സെമിയോട്ടിക് ചിഹ്നങ്ങളായി പ്രവർത്തിക്കുന്നു. ‘മായാവി’യിലെ കണ്ണൻ സ്രാങ്ക് അബദ്ധങ്ങളുടെയും മണ്ടത്തങ്ങളുടെയും പ്രതിനിധിയായി തോന്നുമെങ്കിലും, പോപ്പുലർ കൾചറിൽ പലപ്പോഴും സിനിമയിലെ നായകശരീരത്തെക്കാൾ വലിയ സാന്നിധ്യമാണ് ആ കഥാപാത്രം നേടിയെടുത്തത്. ‘ചതിക്കാത്ത ചന്തു’വിലെ ഡാൻസ് മാസ്റ്റർ വിക്രം എന്ന കഥാപാത്രവും പുതിയ കേരളത്തിലെ പെർഫോമേറ്റിവ് ശരീരങ്ങളെയും ചെയ്യുന്നു. അതിനാൽ, സലിംകുമാർ അവതരിപ്പിച്ച പ്രധാനപ്പെട്ട കഥാപാത്രങ്ങൾ പലതും വെറും ഹാസ്യകഥാപാത്രങ്ങളല്ല. അവ ഡീ-കൺസ്ട്രക്ട് ചെയ്യപ്പെട്ട സാംസ്കാരിക ചിഹ്നങ്ങളാണ്; അനേകം വായനകൾക്ക് സാധ്യത തുറന്നിടുന്ന സെമിയോട്ടിക് ഘടനകളാണ്. ഓരോ തലമുറയും അവയെ പുതുക്കിവായിക്കുകയും പുതിയ മാധ്യമങ്ങളിലൂടെ പുനർനിർമിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സലിംകുമാർ ഒരു നടൻ മാത്രമല്ല; വിവിധ കാലഘട്ടങ്ങളിലെ വിവിധ മാധ്യമങ്ങൾ നിരന്തരം പുനരുപയോഗിക്കുന്ന ഒരു സാംസ്കാരിക ആർക്കൈവ് കൂടിയാണ്. </p>
<p>സലിംകുമാറിന് ദേശീയ പുരസ്കാരം ലഭിക്കുന്നത് ‘ആദാമിന്റെ മകൻ അബൂ’ എന്ന സിനിമയിലൂടെയാണ്. എന്നാൽ, അവാർഡുകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും സലിംകുമാറിന് സ്വന്തമായ ചില നിരീക്ഷണങ്ങൾ ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞ ഒരുകാര്യമാണ് ഇവിടെ ഓർമവരുന്നത്. ജഗതി ശ്രീകുമാർ 1991ൽ ‘കിലുക്കം’ എന്ന സിനിമയിൽ അപൂർവമായ ഒരു പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, അന്നത്തെ അവാർഡ് പരിഗണനയിൽ ജഗതിയുടെ ഹാസ്യപ്രകടനത്തോടൊപ്പം ‘അപൂർവം ചിലർ’ എന്ന സിനിമയിലെ താരതമ്യേന ഗൗരവമുള്ള കഥാപാത്രത്തെകൂടി പരിഗണിച്ച് സലിംകുമാർ നിരീക്ഷിച്ചിരുന്നു. മലയാള സിനിമയിൽ ഏറെക്കാലം നിലനിന്നിരുന്ന ഒരു സാംസ്കാരിക മുൻവിധിയിലേക്കാണ് ഈ നിരീക്ഷണം വിരൽചൂണ്ടുന്നത്. ഹാസ്യം ഒരു ‘ഗൗരവ കല’ അല്ലെന്നും, കോമഡി പ്രകടനങ്ങൾ പലപ്പോഴും അഭിനയത്തിന്റെ ഉയർന്ന രൂപങ്ങളായി പരിഗണിക്കപ്പെടുന്നില്ലെന്നും ഉള്ള ഒരു കാഴ്ചപ്പാട്. </p>
<p>‘ആദാമിന്റെ മകൻ അബു’വിലെ അബുവും ‘അച്ഛനുറങ്ങാത്ത വീട്ടി’ലെ കഥാപാത്രവും സലിംകുമാറിന്റെ അഭിനയജീവിതത്തിലെ പ്രധാന നേട്ടങ്ങളാണ്. എന്നാൽ, അതുകൊണ്ട് അദ്ദേഹത്തിന്റെ ഹാസ്യകഥാപാത്രങ്ങളുടെ കലാമൂല്യം കുറയുന്നില്ല. മറിച്ച് വളരെ സൂക്ഷ്മമായി വായിച്ചാൽ, മലയാളത്തിന്റെ പോപ്പുലർ കൾചറിൽ അദ്ദേഹം സൃഷ്ടിച്ച പല കഥാപാത്രങ്ങൾക്കും അസാധാരണമായ സാംസ്കാരികവും സെമിയോട്ടിക്‌സുമായ പാളികൾ ഉണ്ടെന്ന് കാണാം. അവ വെറും ചിരി സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ മാത്രമല്ല; മാറിക്കൊണ്ടിരുന്ന കേരളത്തിന്റെ സാമൂഹിക ശരീരങ്ങളെയും ഭാഷകളെയും ആഗ്രഹങ്ങളെയും അനിശ്ചിതത്വങ്ങളെയും പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക രൂപകങ്ങളുമാണ്. സലിംകുമാറിന്റെ പോപ്പുലർ കഥാപാത്രങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ ഒരു സ്വഭാവം, അവ പലപ്പോഴും നായകശരീരങ്ങളുടെ നിഴലിൽ ഒതുങ്ങിപ്പോകുന്ന സഹായക കഥാപാത്രങ്ങളായിരുന്നില്ല എന്നതാണ്.</p>
<p> കഥയുടെ കേന്ദ്രത്തിൽ നായകൻ ഉണ്ടെങ്കിലും, പ്രേക്ഷകന്റെ സാംസ്കാരികസ്മൃതിയിൽ പലപ്പോഴും നിലനിന്നത് സലിംകുമാർ അവതരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു. പ്യാരിയും മണവാളനും കണ്ണൻ സ്രാങ്കും ഡാൻസ് മാസ്റ്റർ വിക്രമും അങ്ങനെ നിരവധി കഥാപാത്രങ്ങളും അതിന്റെ ഉദാഹരണങ്ങളാണ്. അവർ നായകന്റെ യാത്രയുടെ ഭാഗമായിരുന്നുവെങ്കിലും, അവർക്കെല്ലാം സ്വന്തമായ ഒരു സാംസ്കാരിക ജീവിതം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ കഥാപാത്രങ്ങൾ പോസ്റ്റ് മോഡേൺ കേരളത്തിന്റെ വിഘടിക്കപ്പെട്ട സ്വത്വങ്ങളെയും, പുതിയ മധ്യവർഗ സംസ്കാരങ്ങളെയും പ്രകടനാത്മകമായ പുരുഷത്വങ്ങളെയും, ഡിജിറ്റൽ കാലഘട്ടത്തിലേക്ക് കടക്കുന്ന ജനകീയ സംസ്കാരത്തിന്റെ പരിവർത്തനങ്ങളെയും അവ പ്രതിനിധാനംചെയ്യുന്നു. </p>
<p>കലാഭവൻ മണിയും ഹരിശ്രീ അശോകനും അടക്കമുള്ള കലാകാരന്മാർക്കൊപ്പം സലിംകുമാർ നിർമിച്ച ഈ കഥാപാത്രലോകം മലയാള സിനിമയിലെ ഒരു തലമുറമാറ്റത്തിന്റെ ഭാഗമായിരുന്നു. നായകനെ ചുറ്റിപ്പറ്റിയുള്ള ലോകം മാത്രമല്ല, നായകനെക്കാൾ ദീർഘായുസ്സുള്ള സാംസ്കാരിക ചിഹ്നങ്ങളും ഈ തലമുറ സൃഷ്ടിച്ചു. അതുകൊണ്ട് സലിംകുമാറിനെ ഒരു മികച്ച ഹാസ്യനടൻ എന്നതിലുപരി, കേരളത്തിന്റെ പോപ്പുലർ കൾചറിനെ പുതുക്കിപ്പണിത ഒരു പ്രധാന സാംസ്കാരിക ശക്തിയായാണ് വായിക്കേണ്ടത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/06/14/2864807-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240206UUUjohNq0ol32ib33pbngwuzooMnqjW1082338" data-watermark="false" style="width: 100%;" info-selector="#info_item_1781411084426">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781411084426"></div>
</div>
<p>ശ്രീനിവാസൻ എന്ന നടന്റെയും തിരക്കഥാകൃത്തിന്റെയും സറ്റയറിക്കൽ എഴുത്തുകൾ കേരളത്തിലെ പൊതുസമൂഹത്തെ പരിവർത്തനപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. സമൂഹത്തെ വിമർശിക്കുകയും, ‘‘അത് അല്ല, ഇങ്ങനെ ആണ്’’ എന്നരീതിയിൽ ബദൽ കാഴ്ചപ്പാടുകൾ മുന്നോട്ടുവെക്കുകയും ചെയ്ത സിനിമാറ്റിക് എഴുത്തുകളായിരുന്നു അദ്ദേഹത്തിന്റേത്. മലയാളിയുടെ സാമൂഹിക ജീവിതത്തെയും രാഷ്ട്രീയബോധത്തെയും തിരുത്താനും പുനർനിർവചിക്കാനുമുള്ള നിരവധി ശ്രമങ്ങൾ ശ്രീനിവാസന്റെ സിനിമകളിൽ കാണാം. പക്ഷേ, സലിംകുമാറിന്റെ കഥാപാത്രങ്ങൾ പൊതുവെ അത്തരം തിരുത്തൽ പദ്ധതികളുടെ ഭാഗമല്ല. മലയാളിയോട് ‘‘നിങ്ങൾ എന്തായാലും എങ്ങനെയായാലും അതിനെ തിരുത്തുക എന്നത് എന്റെ ജോലി അല്ല’’ എന്ന് പറയുന്നതുപോലെയാണ് പലപ്പോഴും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രവർത്തിക്കുന്നത്. </p>
<p>അവ സമൂഹത്തിന് ധാർമിക ഉപദേശങ്ങളോ രാഷ്ട്രീയ മാർഗനിർദേശങ്ങളോ നൽകാൻ ശ്രമിക്കുന്നില്ല. പകരം മനുഷ്യന്റെ വൈരുധ്യങ്ങളെയും അബദ്ധങ്ങളെയും നിസ്സഹായതകളെയും അതേപടി സ്വീകരിച്ചുകൊണ്ട് അതിൽനിന്ന് ഹാസ്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, സലിംകുമാറിന്റെ കഥാപാത്രങ്ങൾ പൊതുവെ അത്തരം തിരുത്തൽ പദ്ധതികളുടെ ഭാഗമല്ല. മലയാളിയോട് ‘‘നിങ്ങൾ എന്തായാലും എങ്ങനെയായാലും അതിനെ തിരുത്തുക എന്നത് എന്റെ ജോലി അല്ല’’ എന്ന് പറയുന്നതുപോലെയാണ് പലപ്പോഴും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രവർത്തിക്കുന്നത്. അവ സമൂഹത്തിന് ധാർമിക ഉപദേശങ്ങളോ രാഷ്ട്രീയ മാർഗനിർദേശങ്ങളോ നൽകാൻ ശ്രമിക്കുന്നില്ല. പകരം മനുഷ്യന്റെ വൈരുധ്യങ്ങളെയും അബദ്ധങ്ങളെയും നിസ്സഹായതകളെയും അതേപടി സ്വീകരിച്ചുകൊണ്ട് അതിൽനിന്ന് ഹാസ്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. </p>
<p>മരണം എന്നത് മനുഷ്യരെ ഒരു മനുഷ്യനിലേക്ക് ഇത്രയധികം അടുപ്പിക്കുന്നത് സലിംകുമാറിന്റെ കാര്യത്തിൽ ഒരു പുതിയ രീതിയിലാണ്. മനുഷ്യരുടെ വാട്‌സ്ആപ് സ്റ്റാറ്റസുകളിൽ മുഴുവൻ ഈ മനുഷ്യന്റെ മരണമായിരുന്നു. എന്തിനെയും തന്റേതായ രീതിയിൽ മറ്റൊരു യൂനിവേഴ്‌സിലെ തമാശകളാക്കി മാറ്റിയ സലിംകുമാറിന്റെ മണവാളൻ തിരിച്ചുപോകുന്ന ടാക്സിയെ വാട്‌സ്ആപ് സ്റ്റാറ്റസുകളിലൂടെ ഈ മഹാനായ നടന്റെ മരണത്തിന്റെ പ്രതീകമായി ചിത്രീകരിക്കുമ്പോൾ, മലയാളിയെ സലിംകുമാർ എന്ന നടൻ മരണത്തെപ്പോലും ഒരു കോമിക് സെൻസിലേക്ക് ഉയർത്തുകയാണ്. മറ്റൊരു ലോകത്ത് സലിംകുമാർ തന്റെ മണവാളനായി, ‘‘ഇതൊക്കെ എന്ത്?’’എന്ന് ജീവിതത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ പൊട്ടിച്ചിരിക്കുന്നുണ്ടാകും. </p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/remembering-malayalam-cinemas-ultimate-comic-genius-salim-kumar-1528433</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/remembering-malayalam-cinemas-ultimate-comic-genius-salim-kumar-1528433</guid>
<category><![CDATA[Weekly,Culture,Film and Theatre,Archives,Premium,22 JUN 2026]]></category>
<dc:creator><![CDATA[രൂപേഷ്​ കുമാർ]]></dc:creator>
<pubDate>Mon, 15 Jun 2026 02:00:30 GMT</pubDate>
</item>
<item>
<title><![CDATA[വയോജനം]]></title>
<description/>
<enclosure length="135041" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/14/2864783-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/14/2864783-untitled-1.gif'/><figcaption></figcaption></figure><p>വിദ്യാഭ്യാസം അടക്കം പല മേഖലയിലും കേരളം മുന്നിലായിരിക്കും. തർക്കമില്ല. എന്നാൽ, തീർത്തും പിന്നിൽ നിൽക്കുന്ന ചില മേഖലകളുണ്ട്. അതിലൊന്ന് വയോജന ക്ഷേമമാണ്. വെറുതെ ഒന്ന് ചിന്തിച്ചുനോക്കുക. വഴിയിൽ, ബസിൽ, ഓഫിസുകളിൽ, ആശുപത്രികളിൽ വയോജനങ്ങൾ എത്രമാത്രം സ്വീകാര്യമാണ്, അവർക്ക് പൊതുവിടങ്ങൾ പ്രാപ്യമാണോ? വേണ്ട, ഇങ്ങനെ ചോദിക്കൂ, അവർ വയസ്സുകാലത്ത് എങ്ങനെ ജീവിക്കുന്നു? രോഗാവസ്ഥയിൽ വലയുന്ന വയോജനങ്ങൾക്ക് ആരാണ് തുണ? ലളിതമല്ല കാര്യങ്ങൾ.എല്ലായിടത്തുനിന്നും പ്രായംചെന്നവർ പുറംതള്ളപ്പെട്ടുപോകുന്ന അവസ്ഥ ഭീകരമാണ്. </p>
<p>കേരളം വയോജന സൗഹൃദമാകണമെന്ന് വളരെ മുമ്പേ ബി.ആർ.പി. ഭാസ്കറിനെപ്പോലുള്ളവർ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ 18.7 ശതമാനത്തിലധികം വയോജനങ്ങളാണ്. ആരോഗ്യപരിപാലനത്തെ മികവുമൂലം ശരാശരി ആയുസ്സ് വർധിച്ചതും, ജനനനിരക്ക് കുറഞ്ഞതും, യുവജനങ്ങളുടെ വൻതോതിലുള്ള വിദേശ കുടിയേറ്റവും ഒക്കെ കേരളത്തെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ പ്രായമേറുന്ന സംസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്. പെൻഷൻ ലഭ്യമാകു​ന്നുവോ ഇല്ലയോ എന്നതല്ല വയോജന സൗഹൃദത്തിന്റെ ഉപാധിയും ലക്ഷണവും. വീട്ടകത്തും പൊതുവിടത്തും മാന്യവും അന്തസ്സോടെയുമുള്ള ജീവിതം, മെച്ചപ്പെട്ട ആരോഗ്യ പരിചരണം, വാർധക്യത്തിലെ സഹായം എന്നിങ്ങനെ പല ഘടകങ്ങൾകൂടി അതിൽ ചേരുന്നുണ്ട്. </p>
<p>വാർധക്യത്തെ ഒരു ബാധ്യതയായി കാണുന്ന പരമ്പരാഗത ചിന്താഗതി മാറേണ്ടതുണ്ട്. ആശുപത്രികളിലോ വൃദ്ധസദനങ്ങളിലോ വയോജനങ്ങളെ പ്രവേശിപ്പിക്കുന്നതിനേക്കാൾ അവർ ആഗ്രഹിക്കുക സ്വന്തം വീട്ടിലും പരിചിതമായ അന്തരീക്ഷത്തിലും ജീവിക്കാനാകും. അത് സാധ്യമാക്കണം. രണ്ട്, ആരുമില്ലാതെ വരുന്ന വയോജനങ്ങൾക്ക് കഴിയാൻ മെച്ചപ്പെട്ട സ്ഥാപനങ്ങളുണ്ടാകണം. അതു പഴയമട്ടിലുള്ള വൃദ്ധസദനങ്ങളാകരുത്. മാത്രമല്ല, സമൂഹത്തിന്റെ മൊത്തം മനഃസ്ഥിതി കൂടി ഇക്കാര്യത്തിൽ മാറേണ്ടതുണ്ട്. വൃദ്ധരെ സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന പൊതുബോധം വളരെ ചെറുപ്പത്തിലേ വളർത്തിയെടുക്കേണ്ടതുമുണ്ട്. </p>
<p>കേരള സർക്കാർ 2026 മേയ് 20ന് രൂപവത്കരിച്ച വയോജന ക്ഷേമ വകുപ്പ് നല്ല ചുവടാണ്. ഈ വകുപ്പ് രൂപവത്കരിക്കപ്പെടുന്നതിനുമുമ്പ് വയോജന ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാമൂഹികനീതി വകുപ്പാണ് കൈകാര്യം ചെയ്തത്. പക്ഷേ, ഇനിയും കുറേ മുന്നോട്ടുപോകാനുണ്ട്. ചുവടുകൾ കൃത്യവും ശാസ്ത്രീയവുമായിരിക്കണം. അല്ലെങ്കിൽ ഇത് ​ഒരു പെൻഷൻ-സഹായധന വിതരണ വകുപ്പായി ചുരുങ്ങും. അങ്ങനെയാവാതിരിക്കട്ടെ. </p>
<h3>ഐ. സമീൽ</h3>
<p>ഞങ്ങളുടെ സഹപ്രവർത്തകനായിരുന്ന, മാധ്യമപ്രവർത്തകനും ചരിത്രാന്വേഷകനുമായ ഐ. സമീൽ (സമീൽ ഇല്ലിക്കൽ) വിടവാങ്ങിയിരിക്കുന്നു. ജൂൺ 7ന് തായ്‍ലൻഡിൽ ഹൃദയസ്തംഭനംമൂലം മരിക്കുകയായിരുന്നു. ‘തുടക്കം’ എഴ​ുതു​മ്പോൾ മൃതദേഹം നാട്ടിലെത്തിച്ചിട്ടേയുള്ളൂ.</p>
<p>മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ചരിത്രം കാണാതെപോയ ഖബറുകൾ’ എന്ന എക്ലൂസിവ് സ്റ്റോറികൊണ്ടുമാത്രം ഐ. സമീലിനെ വായനക്കാർ ഓർമിക്കുമെന്നുറപ്പാണ്. മലപ്പുറത്തെ മേൽമുറിയിലും അധികാരത്തൊടിയിലുമുള്ള മലബാർ കാർഷിക കലാപവേളയിൽ കൊല്ലപ്പെട്ടവരുടെ ഖബറുകൾ കണ്ടെത്തി ചരിത്രത്തിന്റെ അറിയാത്ത ഏടുകൾ വീണ്ടെടുക്കുകയായിരുന്നു സമീൽ. 2021 ലെ വാർഷികപ്പതിപ്പിൽ പോത്തുവെട്ടിപ്പാറയുടെ അറിയാത്ത കഥയും സമീൽ എഴുതി. </p>
<p>സുഹൃത്തായും വിമർശകനായും സഹയാത്രികനായും എന്നും ആഴ്ചപ്പതിപ്പിനൊപ്പം സമീൽ ഉണ്ടായിരുന്നു. സമീൽ ഇനി ഇല്ലെന്ന ശൂന്യത തീർക്കുന്ന ദുഃഖത്തിന്റെ ആഴം വിവരിക്കാനാവുന്നില്ല. വിട, പ്രിയ സമീൽ. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/the-urgency-of-making-kerala-elderly-friendly-1528410</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/the-urgency-of-making-kerala-elderly-friendly-1528410</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,22 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 15 Jun 2026 01:45:57 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="34068" type="image/jpeg" url="https://www.madhyamam.com/h-upload/2025/06/21/2613256-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/06/21/2613256-untitled-1.webp'/><figcaption></figcaption></figure><h3>അനാഥരുടെ തൊഴുത്ത് </h3>
<p>അതിരുകളുടെ അദൃശ്യനായ ഒരു നിയന്താവിനെപ്പോലെ തന്റെ ഭാഷകൊണ്ട് കഥയുടെ തുറസ്സുകൾ ഇടക്കിടെ മനോഹരമായി വരുതിയിലാക്കി വെക്കുന്നുണ്ട് ആർ. സ്വാതി, ‘ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്’ (ലക്കം 1474) എന്ന കഥയിൽ. ഒന്നും അധികമോ കുറവോ അല്ലാതെ പുല്ലുമേയുന്ന പൈക്കിടാങ്ങളെ ഇടയന്റെ തെളിക്കലായി അതു മെരുക്കിനിർത്തുന്നു. സുരക്ഷയുടെ ഒരു മൂന്നാം കണ്ണ് തന്റെ അകത്തും പുറത്തും പക്വതയുടെ ഒരാവരണമായി പൂർണതയിലേക്ക് എത്തുന്നത് കാത്തിരിക്കയായിരുന്നു തറമ്മൽ തെരേസ എന്ന ത്രേസ്യ. പക്ഷേ, നിർഭാഗ്യവശാൽ അവർക്കതിനു കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവിതമായിരുന്നു. നക്ഷത്രവെളിച്ചത്തിലേക്കുള്ള ആ യാത്രയിൽ അവർ നേരിടുന്ന പ്രതിസന്ധികൾ അസാമാന്യ കൈയടക്കത്തോടെ കഥാകാരി വരച്ചിടുന്നു. </p>
<p>ത്രേസ്യ താമസിക്കുമ്പോൾ ആ വീടിന് ത്രേസ്യയുടെ ഛായയുള്ളതുപോലെ ശ്രീരാഗിനു തോന്നിയിരുന്നു. ഒരു നന്ദിയുമില്ലാത്ത വീട്. എത്ര പെട്ടെന്നാണ് മറ്റൊരാൾക്ക് വഴങ്ങിക്കൊടുക്കുന്നത്. അത്രമേൽ ഹ്രസ്വം, പ്രണയം, വിസ്മൃതിയെത്ര ദീർഘവും എന്ന നെരൂദാവചനം കഥയിൽനിന്ന് പുറത്തേക്ക് ഒരു നീലപ്പൊകയായി, പെർഫ്യൂമായി ഏതൊക്കെയോ കാലിത്തൊഴുത്തിലേക്ക് പടരുന്നുണ്ട്. </p>
<p>നിഗൂഢവും രഹസ്യാത്മകവുമായ ത്രേസ്യയുടെ ജീവിതം ഒടുക്കത്തിൽനിന്ന് തുടക്കത്തിലേക്ക് വളരുമ്പോൾ ചില മുഖകവചങ്ങൾകൂടി അനാവരണം ചെയ്യപ്പെടുന്നുണ്ട്. സൂക്ഷ്മതയുടെ നൂൽപാലത്തിലൂടെ വായനക്കാരനെ നിശ്ശബ്ദം നടത്തുമ്പോൾ ഒരു ഡാർക് ഹ്യൂമറിന്റെ സ്വരത്തിൽ പിന്നിൽനിന്ന് ആരോ പറയുന്നത് കേൾക്കാം. ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്. </p>
<p><font color="#ff0000"> സി. ഹനീഫ്, കൂത്തുപറമ്പ് </font></p>
<h3>മൂല്യച്യുതി ബാധിച്ച വിദ്യാഭ്യാസ രംഗം</h3>
<p>സ്കൂൾ വെറും പാഠശാല മാത്രമല്ല. അതൊരു സാമൂഹികഘടകമാണ്. ജനാധിപത്യമൂല്യങ്ങൾ, മതേതര കാഴ്ചപ്പാടുകൾ എല്ലാം കുട്ടി ക്ലാസ് റൂമിൽനിന്ന് പഠിക്കേണ്ടതുണ്ട്. അതിനിണങ്ങുന്ന സാമൂഹിക ചുറ്റുപാടാണ് ഒരു സ്കൂളിലുണ്ടാവുക. മത-ജാതി-ലിംഗ അസമത്വങ്ങളെ തകർക്കുന്ന കാഴ്ചപ്പാട് അവനിൽ രൂപംകൊള്ളും. അതുകൊണ്ടാണ് കോത്താരി കമീഷന്റെ തലവാചകത്തിൽ ‘ഇന്ത്യയുടെ ഭാവി ക്ലാസ് റൂമുകളിൽ രൂപംകൊള്ളുന്നു’ എന്നെഴുതിയത്. </p>
<p>കണ്ണൂർ ഡെന്റൽ കോളജിലെ നിധിൻ രാജിന്റെ ആത്മഹത്യയും ഇതിനോട് ചേർത്തുവായിക്കണം. കറുത്തവനും ദലിതനുമായതിന്റെ പേരിൽ ‘‘നീ ചെത്തലപ്പട്ടിയാണ്, നിന്നെ തോൽപിക്കും, കൈയും കാലും ഓടിക്കും’’ എന്ന് ആക്രോശിക്കുന്ന അധ്യാപകന്റെ ഹൃദയം എത്രമാത്രം കറുത്തതാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തികച്ചും സ്വാർഥമായപ്പോൾ ഭരണകൂടത്തിന്റെ ലക്ഷ്യവും തികച്ചും സ്വാർഥവും കുടിലവുമായി. മനുഷ്യസംസ്കാരം വീണ്ടെടുക്കലാണ് പ്രാഥമികമായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ജോലി പിന്നാലെ വരുന്നതാണ്. എന്നാൽ, ഇന്ന് വിദ്യാർഥികളും രക്ഷിതാക്കളും ഭരണകൂടവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി കണക്കാക്കുന്നത് ഉന്നത വിദ്യാഭ്യാസവും ഉന്നത ജോലിയുമാണ്. </p>
<p>ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനുള്ള നിഗൂഢനീക്കത്തിന്റെ ഭാഗമായി വേണം ഇത്തരം പ്രവൃത്തികളെ കാണാൻ. ആത്മഹത്യചെയ്യുമ്പോഴോ മറ്റു ഗുരുതര സംഭവങ്ങളുണ്ടാകുമ്പോഴോ മാത്രമാണ് പുറംലോകം ഇങ്ങനെയുള്ള സംഭവങ്ങൾ അറിയുന്നത്. വിവിധ കലാലയങ്ങളിൽ എത്രയോ കുട്ടികൾ നിന്ദ്യമായ അവഗണനകളും പീഡനങ്ങളും ഏറ്റുവാങ്ങി പഠനം തുടരുന്നുണ്ട് എന്നുവേണം കരുതാൻ. </p>
<p>രാജ്യത്തെ ജനാധിപത്യത്തെ നശിപ്പിച്ച് മതരാഷ്ട്രമാക്കാൻ, കുട്ടികൾ പഠിക്കേണ്ട കരിക്കുലംതന്നെ കേന്ദ്രസർക്കാർ മാറ്റിയിട്ടുണ്ട്. 1986ൽ രാജീവ്‌ ഗാന്ധിയുടെ കാലത്തുണ്ടാക്കിയ കോത്താരി കമീഷൻ ലിബറൽ സ്വഭാവത്തിലുള്ളതായിരുന്നു. ജനാധിപത്യം, മതേതരത്വം, ശാസ്ത്രീയ സമീപനം, സമത്വം, ദേശീയഐക്യം, സ്വാതന്ത്ര്യ സമരചരിത്രം, പൊതു പാരമ്പര്യം, ഭരണഘടന എല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. 2020ലെ പുതിയ വിദ്യാഭ്യാസ പദ്ധതിയിൽ മതേതരത്വം, ജനാധിപത്യം എന്ന വാക്കുപോലുമില്ല എന്നത് അതിന്റെ ഏറ്റവും വലിയ പോരായ്മയായും നിഗൂഢതന്ത്രമായും വിദഗ്ധർ കണക്കാക്കുന്നു. </p>
<p>മുഗൾ ചരിത്രംപോലുള്ള മുസ്​ലിം ഭരണകാലഘട്ടം സിലബസിൽനിന്ന് ഒഴിവാക്കി എന്നുമാത്രമല്ല അവരെ ഏറ്റവും വലിയ വർഗീയവാദികളായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. ദേശീയ നേതാക്കളിൽനിന്നും സ്വാതന്ത്ര്യസമര നായകരിൽ അബുൽ കലാം ആസാദ്‌, ജവഹർലാൽ നെഹ്‌റു, മറ്റു മുസ്​ലിം പേരുള്ള ദേശീയ നേതാക്കളെ ഒഴിവാക്കുകയും സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത ആർ.എസ്.എസ് നേതാക്കളെ തിരുകിക്കയറ്റുകയും ചെയ്തു. ഇതെല്ലാം പഠിച്ചിറങ്ങുന്ന ഒരുകുട്ടി രാജ്യത്തിന് ഒരിക്കലും അനുഗുണമാവില്ല, എന്നുമാത്രമല്ല ഇന്ന് നിലനിൽക്കുന്ന ഇന്ത്യൻ അഖണ്ഡതക്ക് ഭീഷണിയാവുകയും ചെയ്യും. </p>
<p>കാലങ്ങളോളം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കുട്ടികൾ ഹിന്ദുത്വവാദികൾ ആഗ്രഹിക്കുന്നതുപോലെ കൊടും വർഗീയവാദികളും ഏതുകാലത്തും ഹിന്ദുത്വയെ പിന്തുണക്കുന്നവരുമായി മാറിയിട്ടുണ്ടാവുമെന്ന് സ്വാഭാവികമായും നമുക്ക് അനുമാനിക്കാം. </p>
<p>കേരളത്തിലെ പുതിയ സർക്കാറിന്റെ മുന്നിൽ ആദ്യം വരുന്ന വെല്ലുവിളിയായിരിക്കും വിദ്യാഭ്യാസത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പി.എംശ്രീയുടെ പേരിൽ കഴിഞ്ഞ സർക്കാറിനെ രൂക്ഷമായി വിമർശിച്ച ഇപ്പോഴത്തെ സർക്കാർ വർഗീയ സംഘടനകളെ അകറ്റാൻ എത്രമാത്രം ത്യാഗത്തിന് തയാറാകുമെന്ന് കാണാം. കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ ഫണ്ട്‌ ഈ വിദ്യാഭ്യാസ പരിഷ്കാരവുമായി കൂട്ടിക്കെട്ടിയിരിക്കുകയാണ്. </p>
<p>മത വർഗീയവാദം എല്ലാവർക്കുമറിയുന്നതുപോലെ എതിർക്കപ്പെടേണ്ടതാണ്. അതുപോലെ വിമർശിക്കപ്പെടേണ്ടതും കരുതലോടെ മാറ്റിനിർത്തേണ്ടതുമാണ് രാഷ്ട്രീയ വർഗീയവാദം. രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ വർഗീയതയെക്കാൾ സംഭവിക്കാറുള്ളത്. എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് അക്രമത്തിന്റെ പാതവിട്ട് സൗഹർദത്തിന്റെ മാർഗം തെരഞ്ഞെടുത്തുകൂടാ. </p>
<p>അക്രമത്തിലൂടെ ചിലരെ വാർത്തെടുക്കാൻ പ്രത്യേക ശ്രദ്ധ കൊടുക്കുന്നതുപോലെയാണ് വിദ്യാർഥികളെ ക്രൂരമായ കൊലപാതകങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന നേതാക്കന്മാരിൽ നിന്നുണ്ടാവുന്നത്. വയനാട്ടിലെ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് കോളജിലെ സിദ്ധാർഥിനെ എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു കൊലപ്പെടുത്തി എന്ന കേസിനാസ്പദമായ സംഭവം നടന്നത് 2024ലാണ്. </p>
<p>പക്ഷേ, ഈ കൊലപാതകത്തിന് നേരെ കണ്ണടക്കാനും അതിന് മൗനാനുവാദം നൽകാനും സി.പി.എം തയാറായി എന്നത് ദൗർഭാഗ്യകരമാണ്. തങ്ങൾ മാത്രമേ ഇവിടെ പഠിക്കാവൂ തങ്ങൾ മാത്രമേ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വിജയിക്കാവൂ എന്ന തിട്ടൂരം സവർണർ മാത്രമേ പഠിക്കാവൂ എന്ന ഹിന്ദുത്വ വിചാരംപോലെ എതിർക്കപ്പെടേണ്ടതാണ്. </p>
<p>രാജ്യത്ത് സമഗ്രമായ പുരോഗതിയും വളർച്ചയുമാണ് വേണ്ടത്. അതിന് ചിലർ പഠിക്കുക ചിലർ പഠിക്കാതിരിക്കണമെന്ന നിഷേധാത്മക സമീപനം ശരിയല്ല. പഠിക്കാൻ ബുദ്ധിയും സാമർഥ്യവും താൽപര്യവുമുള്ള എല്ലാവരും പഠിക്കണം. </p>
<p><font color="#ff0000">കെ.എ. റഹീം കൊളത്തൂർ </font></p>
<h3>താഴോട്ടു പതിക്കുന്ന മാധ്യമ സ്വാതന്ത്ര്യം</h3>
<p>മീഡിയാസ്കാനിൽ (ലക്കം 1472) യാസീൻ അശ്റഫ് എഴുതിയ ‘മാധ്യമ സ്വാതന്ത്ര്യം പിന്നെയും താഴോട്ട്’ എന്ന കുറിപ്പ് വായിച്ചു. ഇന്ത്യയിലെ മാധ്യമങ്ങൾ സ്വതന്ത്രമാണെന്ന് മേനിപറയാറുണ്ട്. അതൊരു പച്ചനുണയാണെന്നു റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയുടെ പുതിയ ആഗോള മാധ്യമ സ്വാതന്ത്ര്യസൂചിക വെളിപ്പെടുത്തിയിരിക്കുന്നു. </p>
<p>ഇന്ത്യൻ ജനാധിപത്യത്തിന്‍റെ നാലാമത്തെ തൂണായ മാധ്യമങ്ങൾക്കു ദുഷ്ടാധികാര ശക്തികളുടെ നാനാതരത്തിലുള്ള ആക്രമണങ്ങളെയും സമ്മർദങ്ങളെയും നിയന്ത്രണങ്ങളെയും നേരിടേണ്ടിവരുന്നു എന്നതാണ് പരമസത്യം. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ഇന്നത്തെ ദുരവസ്ഥ അടിയന്തരാവസ്ഥയുടെ നീചനാളുകളെ ഓർമിപ്പിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ശോച്യമായ അവസ്ഥയിൽ കേവലം നിരാശപ്പെട്ടതുകൊണ്ടുമാത്രം ഒരു ഫലവുമില്ല. സ്ഥൈര്യശാലികളായ സ്വാതന്ത്ര്യദാഹികളുടെ ശക്തമായ പോരാട്ടംകൊണ്ടു മാത്രമേ മാധ്യമ സ്വാതന്ത്ര്യം വീണ്ടെടുക്കാൻ കഴിയൂ എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. ഓർക്കുക, മാധ്യമ സ്വാതന്ത്ര്യം നിലനിന്നാൽ മാത്രമേ ജനാധിപത്യവും നിലനിൽക്കുകയുള്ളൂ. </p>
<p><font color="#ff0000">ടി.ഐ. ലാലു, പഴമുക്ക്, തൃശൂർ</font></p>
<h3>ജാതിവിവേചനത്തിന്റെ മൂർത്തരൂപങ്ങൾ</h3>
<p>ഡോ. എം.കെ. വാസു എഴുതിയ ‘ഹർത്താലിന്റെ ജാതി’ എന്ന ലേഖനം (ലക്കം 1472) ജനാധിപത്യത്തിന്റെ അതിശക്തമായ ഉയിർത്തെഴുന്നേൽപിന്റെ നാൾവഴികളെയാണ് അടയാളപ്പെടുത്തുന്നത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിലെ വിദ്യാർഥികൾക്കിടയിലെ ആത്മഹത്യ നിരക്ക് മുൻവർഷങ്ങളെക്കാൾ 65 ശതമാനം വർധിച്ചതായി പറയുന്നു. 2013ൽ 8423 ആയിരുന്നെങ്കിൽ 2023 ആകുമ്പോഴേക്കും 13,892 വിദ്യാർഥികളാണ് മരിച്ചത്. ഇതിൽ ഭൂരിഭാഗവും പിന്നാക്ക, ന്യൂനപക്ഷ, ദലിത്, ആദിവാസി സമൂഹങ്ങളിൽ നിന്നുള്ളവരാണ്. </p>
<p>വ്യവസ്ഥാപിത സ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളെ ജാതി അധിക്ഷേപത്തിനും മാനസിക പീഡനങ്ങൾക്കും വിധേയരാകുന്നുണ്ട്. 2014 മുതൽ 2024 വരെയുള്ള 10 വർഷക്കാലയളവിൽ ഇന്ത്യയിൽ ജീവനൊടുക്കിയ ദലിത് വിദ്യാർഥികളുടെ എണ്ണം 115 ആണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ ആത്മഹത്യകളും കൊലപാതകങ്ങളും നിരന്തരം ആവർത്തിക്കുമ്പോൾ നിധിൻ രാജിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ജാതിശ്രേണി വ്യവസ്ഥയുടെ അഴുകിയ ശേഷിപ്പുകൾ പേറുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവിന്റെ അറവുശാലകളായി രൂപാന്തരം പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 55 ദലിത് സംഘടനകൾ ഒരുമിച്ച് ഏപ്രിൽ 28ന് നടത്തിയ ഹർത്താൽ വിജയിച്ചു​​വെന്നത്, സംഘടിച്ചാൽ ദലിതർക്കും ശക്തരാകാമെന്ന് തെളിയിച്ചിരിക്കുന്നു. </p>
<p><font color="#ff0000">ഫാ. ഡാർലി എടപ്പാങ്ങാട്ടിൽ, മുളന്തുരുത്തി </font></p>
<h3>‘ചെയ്ത്താൻ പാലം’: ഭാവനയുടെ പ്രതിരോധം</h3>
<p>ഷീല ടോമിയുടെ ‘ചെയ്ത്താൻ പാലം’ (ലക്കം 1468) എന്ന കഥ, ആവിഷ്കാരസ്വാതന്ത്ര്യത്തെയും ചരിത്രത്തിന്റെ രാഷ്ട്രീയവത്കരണത്തെയും കുറിച്ചുള്ള അതീവ ഗൗരവതരമായ ഒരു ചർച്ചയാണ്. കോടതി വിചാരണയുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ കഥ, സമകാലിക ഇന്ത്യ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളെ കൃത്യമായി വരച്ചുകാട്ടുന്നു. </p>
<p>ഒരു കഥാകാരിക്കെതിരെ കോടതിയിൽ നടക്കുന്ന മാനനഷ്ടക്കേസിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ വികസിക്കുന്നത്. കഥാകാരി എഴുതിയ കഥയിലെ സംഭവങ്ങൾ തങ്ങളുടെ ജീവിതത്തെ അപമാനിക്കുന്നതാണ് എന്നാരോപിച്ചാണ് നാട്ടിലെ പ്രമുഖനായ തിമോത്തി കേസ് നൽകുന്നത്. </p>
<p>ചരിത്രത്തെ തിരുത്തുന്ന രാഷ്ട്രീയം. ഇതിലെ ഏറ്റവും ശക്തമായ രാഷ്ട്രീയവശം ചരിത്രത്തെയും വസ്തുതകളെയും തങ്ങൾക്കനുസരിച്ച് മാറ്റിയെഴുതാനുള്ള അധികാരത്തിന്റെ ശ്രമമാണ്. </p>
<p>‘‘ചരിത്രം തിരുത്തുന്നപോലെയല്ലല്ലോ ഒരാളുടെ ഭാവനയിൽ കയറി തിരുത്തൽവരുത്തുന്നത്’’ എന്ന വരിയിലൂടെ, ഇന്ത്യയിൽ ഇന്ന് നടക്കുന്ന ചരിത്രത്തെ തിരുത്തിയെഴുതാനുള്ള (Historical Revisionism) ശ്രമങ്ങളെ കഥാകാരി നേരിട്ട് വെല്ലുവിളിക്കുന്നു. ഒരു കഥയുടെ ക്ലൈമാക്സ് തിരുത്താൻ അധികാരികൾക്ക് അവകാശമില്ലെന്ന് പറയുന്നതിലൂടെ, ഭരണകൂടം പൗരന്റെ ചിന്തക്കും ഭാവനക്കും മേൽ നടത്തുന്ന അധിനിവേശത്തെ അടിമുടി പരിഹസിക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള വിചാരണ</p>
<p>കഥാകാരിക്കെതിരെ നൽകിയ കേസ് വർത്തമാനകാലത്ത് എഴുത്തുകാർ നേരിടുന്ന വേട്ടയാടലുകളുടെ പ്രതിഫലനമാണ്. പരാതിക്കാരനായ തിമോത്തിയും മകളും കഥയിലുണ്ടെന്ന കാരണത്താൽ മാനനഷ്ടക്കേസ് നൽകുന്നത്, സ്വതന്ത്രചിന്തയെ നിയമംമൂലം അടിച്ചമർത്താൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് പ്രവണതയാണ്. </p>
<p>‘‘സീതയെന്നും ജാനകിയെന്നുമൊക്കെ കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ എതിർപ്പുകൾ ഉയരുന്ന നാട്ടിൽ ഇതിലുമപ്പുറം കാണേണ്ടിവരും’’ എന്ന കോടതിയുടെ നിരീക്ഷണം ഇന്ത്യയിലെ ഇന്നത്തെ സാംസ്കാരിക രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നു. </p>
<p>കാലത്തെ അതിജീവിച്ച ‘ചെയ്ത്താൻപാലം’: കഥയിലെ ശോശന്നയുടെ ഓർമകളിലും ജീവിതത്തിലും ‘ചെയ്ത്താൻപാലം’ ഒരു നിഴലായി കൂടെയുണ്ട്. ‘‘പാലത്തിന്റെ വേരുകളിൽ, ശാഖികളിൽ, നൂറ്റാണ്ടിന്റെ ഒച്ചകൾ കുടിയേറിയിരിക്കുന്നു. ആർത്തനാദങ്ങൾ, ആവലാതികൾ, പൊട്ടിച്ചിരികൾ.’’ ഇത് കേവലമൊരു പാലമല്ല, മറിച്ച് ആ നാടിന്റെ ആത്മാവ് തന്നെയാണെന്ന് വായനക്കാരന് തോന്നിപ്പോകും. </p>
<p>ശോശന്ന അഥവാ നിലപാടുകളുടെ കരുത്ത്: അധികാരത്തിനും ചരിത്രത്തെ മാറ്റാൻ ശ്രമിക്കുന്നവർക്കും മുന്നിൽ വിറക്കാതെ നിൽക്കുന്ന സത്യത്തിന്റെ സാക്ഷിയാണ് ശോശന്ന എന്ന കഥാപാത്രം. 18ാം വയസ്സിൽ അപ്പന്റെ ജീവൻ രക്ഷിക്കാൻ ഒറ്റക്കണ്ണൻ ലോറിയിൽ കയറിപ്പോയ അവളുടെ ധീരത, ഏതു പ്രതിസന്ധിയിലും തളരാത്ത സാധാരണ മനുഷ്യരുടെ രാഷ്ട്രീയ ബോധ്യമാണ്. </p>
<p>‘‘കഥയിൽ കുറിച്ചതെല്ലാം രാത്രിപോലെ സത്യമാണെന്നും താനാരാണെന്ന് ആവശ്യനേരത്ത് വെളിപ്പെടുത്താമെന്നും’’ പറയുന്ന വീൽചെയറിൽ ഇരിക്കുന്ന മനുഷ്യൻ, ഭരണകൂടം മായ്ക്കാൻ ശ്രമിക്കുന്ന യഥാർഥ ചരിത്രത്തിന്റെ അടയാളമാണ്. </p>
<p>കഥയും ‘മൻ ബാത്തും’: കഥാകാരിയുടെ ചിന്തകൾക്ക് നൽകുന്ന വിശേഷണം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ അർഥതലങ്ങളുള്ളതാണ്. ‘‘കഥ ‘മൻ ബാത്’ ആണ്. എഴുത്താളുടെ മനസ്സിലെ സ്വകാര്യം’’ എന്ന പ്രയോഗം, ഭരണാധികാരികളുടെ ഏകപക്ഷീയമായ പ്രഭാഷണങ്ങൾക്കെതിരെ (Mann Ki Baat) നടത്തുന്ന മൗനമായ എന്നാൽ ശക്തമായ പ്രതിരോധമാണ്. കഥയുടെ അവസാനം വളരെ വൈകാരികവും എന്നാൽ ദാർശനികവുമാണ്. കഥാപാത്രമായി തന്നെ മാറുന്ന ന്യായാധിപന്റെ ഇടപെടൽ കഥയുടെ ക്ലൈമാക്സിനെ മനോഹരമായി മാറ്റുന്നു.</p>
<p><font color="#ff0000">ഷമീർ ടി.കെ. ഹസ്സൻ </font></p>
<h3>വായനക്കാരനെ സഹയാത്രികനാക്കിയ കഥ</h3>
<p>വിനോദ് പുളിയാന എഴുതിയ ‘വെയിലേറ്റുറങ്ങുന്ന പെൺകുട്ടി’ (ലക്കം 1473) വായിച്ചു. കഥയുടെ പ്രമേയവും തലക്കെട്ടും സൂപ്പർ. വായനക്കാരനെ ഒരു സഹയാത്രികനാക്കാൻ കഥാകാരനു സാധിച്ചു എന്ന് നിസ്സംശയം പറയാം. കഥാപാത്രത്തിന്റെ പേര് തിരഞ്ഞെടുത്തതിൽ കാണിച്ച ധിഷണ വൈഭവം പ്രശംസനീയം. സൂക്ഷ്മഭാവങ്ങളെപ്പോലും ശ്രദ്ധിച്ച രചനാശൈലി. ഒരുപാട് ഇഷ്ടമായി. ഇനിയും തൂലിക ചലിപ്പിച്ച് ഉയരങ്ങളിലെത്താൻ എഴുത്തുകാരന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. </p>
<p><font color="#ff0000">രാജി മാടപ്പാട്ട് </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1528404</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1528404</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,22 JUN 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 15 Jun 2026 01:31:19 GMT</pubDate>
</item>
</channel>
</rss>
