<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 14 Sep 2026 04:00:27 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/21SEP/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 14 Sep 2026 04:00:27 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[വിഷാദ ലേഖനങ്ങൾ]]></title>
<description/>
<enclosure length="134447" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/13/2914127-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/13/2914127-untitled-1.gif'/><figcaption><p>ചിത്രീകരണം: സജീവ് കീഴരിയൂർ</p><span class='copyright'></span></figcaption></figure><h3>കിങ്സ് ഇന്‍ </h3>
<p>തൃപ്പത്തനാപുരം ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഒരു മോട്ടലുണ്ട്. ശരിക്കു പറഞ്ഞാല്‍ ഒരു പുരാതന സത്രം. അടുത്തകാലം വരെ രാജാവിന്‍റെ സത്രം എന്നാണറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ആ പേര് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി മുന്നില്‍തന്നെ പതിച്ചു വെച്ചിട്ടുണ്ട് -King’s Inn. കരിങ്കല്ലിലും മുന്തിയ മരത്തിലുമൊക്കെ പണിതീര്‍ത്ത കവിതയാണ് കിങ്സ് ഇന്‍.</p>
<p>റോഡരികില്‍ വിശാലമായ പറമ്പില്‍ കുറേ മരങ്ങള്‍ക്കും ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടത്തിനും നടുവില്‍ കാലങ്ങളായി ആ കെട്ടിടം അങ്ങനെ നില്‍ക്കുന്നു. ഏകദേശം ഇരുനൂറ് കൊല്ലത്തെ പഴക്കമുണ്ട് സത്രത്തിന്. ഇരുനൂറ് കൊല്ലമായി ആ സത്രം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു! തൃപ്പത്തനാപുരം ഹൈവേയുടെ ഇരുവശത്തുമുള്ള കോണ്‍ക്രീറ്റ് കാഴ്ചകള്‍ക്കിടയില്‍ ഈ പുരാതന കെട്ടിടവും ചുറ്റുമുള്ള മരങ്ങളും നമ്മളെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് തള്ളിയിടും. </p>
<p>ഇരുനൂറ് കൊല്ലം മുമ്പ്, ഇപ്പോള്‍ സത്രം നില്‍ക്കുന്ന ഭൂമിയും ചുറ്റുപാടുമൊക്കെ വിജനസ്ഥലമായിരുന്നു. ഇന്നത്തെ ഹൈവേ, വല്ലപ്പോഴും മാത്രം ആളുകള്‍ നടന്നുപോയിരുന്ന ഒരു മണ്‍പാതയും. ഉണിച്ചോയിക്കുട്ടി എന്നൊരാള്‍ ആ പാതയോരത്ത് ഭാര്യയും മക്കളുമായി പാര്‍ത്തുപോന്നിരുന്നു. അപൂർവമായി അതുവഴി വന്നിരുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനായി ഉണിച്ചോയിക്കുട്ടി തന്‍റെ ഓലപ്പുരയുടെ ഒരു ഭാഗം ഒഴിച്ചിട്ടു. രാജാവിന്‍റെ സത്രത്തിന്‍റെ പ്രാചീനരൂപമായിരുന്നു ഓലപ്പുര. സഞ്ചാരികള്‍ കൊടുക്കുന്ന ചില്ലറകളും പുഴയിലെ മീനും പറമ്പിലെ ചേനയും ചേമ്പുമൊക്കെയായി ഉണിച്ചോയിക്കുട്ടിയുടെ കുടുംബം അരിഷ്ടിച്ചു കഴിഞ്ഞു. </p>
<p>അക്കാലത്ത് ഉപജാപങ്ങള്‍ കാരണം തൃപ്പത്തനാപുരത്തിന്‍റെ കിരീടാവകാശിയായ ഉദയരാമഭദ്രന് കൊട്ടാരത്തിന് പുറത്തുപോവേണ്ടി വന്നു. ഉയിരും അധികാരവും നഷ്ടമായേക്കാവുന്ന അവസ്ഥ മറികടക്കാന്‍ ഉദയരാമഭദ്രന്‍ ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞു. അജ്ഞാതവാസവും വനവാസവുമൊക്കെയായി ആ കഷ്ടകാലം ഒത്തിരി നീണ്ടു. ഗതികെട്ട അക്കാലത്തിലൊരു പങ്ക് ഉണിച്ചോയിക്കുട്ടിയുടെ ഓലപ്പുരയിലായിരുന്നു ഉദയരാമഭദ്രന്‍ കഴിച്ചുകൂട്ടിയത്. ചുട്ട ചേമ്പും മീനും കൂട്ടി ദിവസങ്ങളോളം അവിടെ കഴിഞ്ഞു. സഞ്ചാരി അടുത്ത കിരീടാവകാശിയാണെന്നറിയാതെ ഉണിച്ചോയിക്കുട്ടി ആ മനുഷ്യനെ ഊട്ടി. </p>
<p>അത്രനാളും ഊട്ടിയ ഉണിച്ചോയിക്കുട്ടിക്ക് ഒന്നും കൊടുക്കാനില്ലാത്ത ഖേദത്തോടെ ഒരു രാത്രി ഉദയന്‍ അപ്രത്യക്ഷനായി. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഉപജാപകരെ മുഴുവന്‍ കൊന്നുതള്ളി രാജ്യം തന്‍റേതാക്കിമാറ്റിയതിനു ശേഷം ഉദയരാമഭദ്രത്തമ്പുരാന്‍ സർവവിധ സന്നാഹങ്ങളുമായി ആ മണ്‍പാതയിലേക്കിറങ്ങി. പാതയോരത്തെ ഓലപ്പുരയുടെ മുന്നില്‍ ആ യാത്ര കടിഞ്ഞാണിട്ടു. </p>
<p>രാജാവിനെയും പരിവാരങ്ങളെയും കണ്ട് ഉണിച്ചോയിക്കുട്ടി ഭയന്നുവിറച്ചു. </p>
<p>കുതിരപ്പുറത്തുനിന്നിറങ്ങിയ രാജാവ് നേരെ കുടിലിലേക്കു കയറി കൈതോലപ്പായയില്‍ ചമ്രംപടിഞ്ഞിരുന്നു. </p>
<p>‘‘വിശക്കുന്നു. ചേമ്പും ചുട്ട മീനും ഉണ്ടാവുമോ?’’ </p>
<p>അധികാരവും ഒപ്പം ഭവ്യതയും കൂടിക്കലര്‍ന്ന ആ ചോദ്യത്തിനു മുന്നില്‍ ഉണിച്ചോയിക്കുട്ടി എന്തു പറയണമെന്നറിയാതെ നിന്നു. </p>
<p>‘‘തമ്പുരാനേ, അതൊക്കെ ഞങ്ങളെപ്പോലുള്ള പഷ്ണിക്കാര് തിന്നണതാ. തമ്പുരാന്‍...’’ </p>
<p>രാജാവ് ചിരിച്ചു. </p>
<p>‘‘കുറേ ദിവസങ്ങള്‍ ഞാനിവിടുന്ന് അത് തന്നെയല്ലേ കഴിച്ചിരുന്നത്.’’ </p>
<p>ഉണിച്ചോയിക്കുട്ടിക്ക് ഒന്നും മനസ്സിലായില്ല. </p>
<p>രാജാവ് അലങ്കാരങ്ങള്‍ അഴിച്ചുവെച്ചു. കിരീടവും ആഭരണങ്ങളും മാറിയപ്പോള്‍, ഒരു രാത്രി ഒന്നും പറയാതെ അപ്രത്യക്ഷനായ സഞ്ചാരിയുടെ മുഖം തെളിഞ്ഞുവന്നു. </p>
<p>‘‘തമ്പുരാനേ...’’ -ഉണിച്ചോയിക്കുട്ടി നിലവിളിച്ചുപോയി. </p>
<p>‘‘അമ്മാ, വിശക്കുന്നു.’’ </p>
<p>രാജാവ് അകത്തേക്കു വിളിച്ചുപറഞ്ഞു. </p>
<p>ഉണിച്ചോയിക്കുട്ടിയുടെ ഭാര്യ ചുട്ട ചേമ്പും മീനും വാഴയിലയിലാക്കി രാജാവിനു മുന്നില്‍ വെച്ചു. </p>
<p>കണ്ണീരു കലര്‍ത്തി രാജാവ് അതു മുഴുവന്‍ കഴിച്ചുതീര്‍ത്തു. </p>
<p>കൈ കഴുകി മുഖം തുടക്കുമ്പോള്‍ രാജാവ് പറഞ്ഞു: </p>
<p>‘‘അന്നെന്‍റെ നെലമൈ അങ്ങനെയായിരുന്നു. അതാണ് ഒന്നും പറയാതെ, ഒന്നും തരാതെ പൊയ്ക്കളഞ്ഞത്.’’ </p>
<p>എന്തെങ്കിലും പറയാനുള്ള നിലമയായിരുന്നില്ല ഉണിച്ചോയിക്കുട്ടിയും. അയാളപ്പോഴും പരിഭ്രമത്തില്‍നിന്ന് പുറത്തു കടന്നിരുന്നില്ല. </p>
<p>രാജാവ് ഒരു പത്രം ഉണിച്ചോയിക്കുട്ടിയുടെ കൈയില്‍ വെച്ചുകൊടുത്തു. </p>
<p>‘‘ഇക്കാണുന്ന ഭൂമി മുഴുവന്‍ ഞാന്‍ കരമൊഴിവാക്കി നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. നാളെ മുതല്‍ ഇവിടെ ഒരു സത്രത്തിന്‍റെ പണി ആരംഭിക്കുകയാണ്. ഇനി ഇതുവഴി ധാരാളം ആളുകള്‍ കടന്നുവരും. അവരെ ഊട്ടുക, ഉറക്കുക.’’ </p>
<p>അത്രമാത്രം പറഞ്ഞ് രാജാവ് കുതിരപ്പുറത്തേറി. </p>
<p>പിറ്റേദിവസം സത്രത്തിന്‍റെയും തൃപ്പത്താനാപുരം ക്ഷേത്രത്തിന്റെയും പണി ആരംഭിച്ചു. രാജാവ് പറഞ്ഞപോലെ അതുവഴി ധാരാളം ആളുകള്‍ കടന്നുവന്നു. അവരെയെല്ലാം ഉണിച്ചോയിക്കുട്ടി ഊട്ടി. ഉറക്കി. </p>
<p>കാലം കടന്നുപോയി. രാജാവ് നാടുനീങ്ങി. ഉണിച്ചോയിക്കുട്ടി കൂടുപറ്റി. പക്ഷേ, തെല്ലിടപോലും ഉറങ്ങാതെ, സഞ്ചാരികളെ ഊട്ടിയുറക്കി സത്രം ചരിത്രത്തിന്‍റെ സാക്ഷിയായി. </p>
<p>രാജാക്കന്മാരുടെ കാലം കഴിഞ്ഞു. കോളനിഭരണം വന്നു. കോളനിഭരണം അവസാനിച്ചു. ജനാധിപത്യം വന്നു. </p>
<p>സത്രം ഇപ്പോഴും നിലനില്‍ക്കുന്നു. </p>
<p>ഇരുനൂറ് കൊല്ലം മുമ്പ് ഉദയരാമഭദ്രത്തമ്പുരാന്‍ കരമൊഴിവായി പതിച്ചുകൊടുത്ത ഭൂമിയുടെ ഭൂരിഭാഗവും സത്രത്തിന് നഷ്ടപ്പെട്ടു. എങ്കിലും ചുറ്റുമുള്ള ഇത്തിരി ഭൂമിയുടെ നടുക്ക് പഴമയുടെ ഗാംഭീര്യവുമായി അതിപ്പോഴും തലയെടുപ്പോടെ നില്‍ക്കുന്നു. തൃപ്പത്തനാപുരം ക്ഷേത്രത്തിലേക്കു വരുന്ന തീർഥാടകരാണ് സത്രം കൂടുതലായി ഉപയോഗിച്ചിരുന്നത്. ആളുകള്‍ അതിനെ ധർമശാലയെന്നു വിളിച്ചു. രേഖകളില്‍ രാജസത്രമായി. പുതിയ കാലത്ത് കുറേ ഹൊറര്‍ സിനിമയുടെ ഭാഗമായതു കാരണം ‘കിങ്സ് ഇന്‍’ എന്ന ആംഗലേയനാമത്തിലാണ് സത്രം പ്രശസ്തമായത്. </p>
<p>കിങ്സ് ഇന്നില്‍ വെച്ച് ചിത്രീകരിച്ചതില്‍ Weeping Shadows എന്ന ഹോളിവുഡ് സിനിമയാണ് ഏറെ പ്രശസ്തം. നിര്‍ഭയരായി സഞ്ചാരികള്‍ ഉറങ്ങിയിരുന്ന സത്രത്തിലെ മുറികള്‍ സിനിമയില്‍ നിഗൂഢത നിറഞ്ഞ നിഴലും വെളിച്ചവുംകൊണ്ട് കെട്ടിമറിഞ്ഞു. ശാപഗ്രസ്തമായ വീട്ടില്‍നിന്ന് നിഴലുകള്‍ നീണ്ടുവന്നു. നിഴലിന്‍റെ തലയറ്റത്തുനിന്ന് ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ ഉയര്‍ന്നുകേട്ടു. ലോ ആംഗിള്‍ ഷോട്ടുകളില്‍ തെളിഞ്ഞുവന്ന പ്രേതഭവനത്തിന്‍റെ കാഴ്ച പ്രേക്ഷകനെ വല്ലാതെ ഭയപ്പെടുത്തി. </p>
<p>അങ്ങനെ ഇരട്ടവേഷത്തില്‍ വിലസുന്ന കിങ്സ് ഇന്‍ എന്ന പുരാതന സത്രത്തിലേക്ക് ഒരു വൈകുന്നേരമാണ് ഞാന്‍ എത്തിപ്പെട്ടത്. അപ്പോള്‍ അവിടെ എന്നെക്കൂടാതെ മൂന്നു യാത്രികര്‍ കൂടിയുണ്ടായിരുന്നു. </p>
<p>കിങ്സ് ഇന്‍ ദിനസരിക്കുറിപ്പുകള്‍ </p>
<p>- 5 ഒക്ടോബര്‍ 2020 </p>
<p>(രേഖപ്പെടുത്തുന്നത്, ചന്ദ്രദാസന്‍ -കെയര്‍ടേക്കര്‍) </p>
<p>ഇന്നലെ വന്ന മൂന്നുപേരും അതിരാവിലെതന്നെ പോയി. സത്രത്തില്‍ ഞാനും ആല്‍ഫ്രഡും മാത്രമായി. ദിവസങ്ങള്‍ വിരസമായി നീങ്ങുന്നതില്‍ ആല്‍ഫ്രഡിന് മടുപ്പുണ്ട്. ലണ്ടനിലേക്ക് മടങ്ങുന്ന കാര്യം അയാള്‍ ഇന്നലെയും പറഞ്ഞു. തൃപ്പത്തനാപുരം ക്ഷേത്രത്തിലെ തീർഥാടനം കഴിഞ്ഞശേഷം സത്രത്തില്‍ പൊതുവേ ആളു കുറവാണ്. അടുക്കളയിലെ കാര്യങ്ങള്‍ എനിക്കുതന്നെ ചെയ്യാവുന്നതേയുള്ളൂ. കഴിഞ്ഞ തീർഥാടനകാലത്തിനിടക്ക് ഇന്നാട്ടിലെ പാചകരീതികളൊക്കെ ആല്‍ഫ്രഡ് പഠിച്ചുകഴിഞ്ഞു. ഇനി നാട്ടില്‍ പോയിട്ട് അയാള്‍ക്കതവിടെ അവതരിപ്പിക്കണം. കിങ്സ് ഇന്നിന്‍റെ ചരിത്രം കേട്ടതു മുതല്‍ ചുട്ട ചേമ്പിലും മീനിലും അയാള്‍ ചില പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. </p>
<p>നെറ്റ്ഫ്ലിക്സില്‍ ഇന്ന് റിലീസ് ചെയ്ത ഹോളിവുഡ് സിനിമയില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍ ആല്‍ഫ്രഡ്. Rosmary’s Satardays എന്ന ആ സിനിമയിലെ പല സീനുകളും അയാളിപ്പോള്‍ വീണ്ടും വീണ്ടും കാണുകയാവും. സിനിമയിലെ നായിക റോസ് മേരിയുടെ വീടായി ചിത്രീകരിച്ചിരിക്കുന്നത് കിങ്സ് ഇന്‍ ആണെന്നതു മാത്രമല്ല അതിനു കാരണം. സിനിമയില്‍ ചെറിയൊരു വേഷത്തില്‍ അയാള്‍ അഭിനയിക്കുകകൂടി ചെയ്തിട്ടുണ്ട്. റോസ് മേരിയുടെ സൈക്യാട്രിസ്റ്റ് ആയിട്ട്. കോളിങ് ബെല്ലില്‍ വിരലമര്‍ത്തി ഏറെനേരം കാത്തുനിന്ന് സംശയത്തോടെ തിരിഞ്ഞുനടക്കുന്ന സീന്‍ ഷൂട്ട് ചെയ്യുന്നത് ഞാന്‍ കുറച്ചുനേരം കൗതുകത്തോടെ നോക്കിനിന്നിരുന്നു. അതുപോലെ രണ്ടോ മൂന്നോ സീനുകള്‍ അയാള്‍ക്കാ സിനിമയിലുണ്ട്. അഭിനയിച്ചതെല്ലാം അവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകുമോ എന്നയാള്‍ക്ക് ആശങ്കയുണ്ടായിരുന്നു. </p>
<p>പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാന്‍ ഗ്രന്ഥപ്പുരയിലേക്ക് കയറി. കഴിഞ്ഞ കുറേ പകലുകള്‍ ഞാന്‍ ചെലവഴിച്ചത് ഗ്രന്ഥപ്പുരയില്‍തന്നെയായിരുന്നു. നാളിതുവരെ കിങ്സ് ഇന്നില്‍ രേഖപ്പെടുത്തിവെച്ചതെല്ലാം ഡിജിറ്റലൈസ് ചെയ്യേണ്ടതുണ്ട്. ഞാനും ആല്‍ഫ്രഡും ഏറക്കുറെ അത് ചെയ്തുവെച്ചിട്ടുണ്ട്. ആല്‍ഫ്രഡിന്‍റെ ആശയമായിരുന്നു ഡിജിറ്റലൈസേഷന്‍. ചെയ്തുവെച്ചതിന്‍റെ ബാക്കി തുടങ്ങാനിരിക്കേ കോളിങ്​െബല്‍ ശബ്ദിച്ചു. ഞാന്‍ സി.സി ടി.വി സ്ക്രീനിലേക്ക് നോക്കി. വാതില്‍ തുറക്കുന്നതും കാത്ത് ഒരു മനുഷ്യന്‍ ക്ഷമയോടെ സത്രത്തിന്‍റെ ഉമ്മറത്തുനില്‍ക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914129-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020i7wPk4NXPpd1JWVK4qP7G31otVOnXFBQ3290581" data-watermark="false" style="width: 100%;" info-selector="#info_item_1789283292593">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789283292593"></div>
</div>
<p>ഞാന്‍ പുറത്തേക്കിറങ്ങിച്ചെന്ന് അയാളെ സ്വീകരിച്ചു. ഉദ്ദേശം നാൽപതു വയസ്സ് തോന്നിക്കുന്ന മനുഷ്യന്‍. മുഖത്തെ ഭാവങ്ങള്‍ വിഷാദത്തിന്‍റെയാണോ നിസ്സംഗതയുടേതാണോ എന്ന് വേര്‍തിരിച്ചറിയാന്‍ വിഷമം. അയാളുടെ പേര് ദിവാകരന്‍ എന്നാണെന്ന് ആധാര്‍ കാര്‍ഡ് പറഞ്ഞു. വയസ്സ് ഞാന്‍ കണക്കുകൂട്ടിയതിനേക്കാള്‍ അഞ്ചു വര്‍ഷം കൂടുതല്‍. ജീവിതത്തില്‍ യാതൊരു നന്മയും അനുഗ്രഹിച്ചിട്ടില്ലാത്ത തരം വിരക്തി അയാളിലുള്ളതായി എനിക്കു തോന്നി. രജിസ്റ്ററില്‍ പേര് ചേര്‍ത്ത് ഞാനയാള്‍ക്ക് മുറി കാട്ടിക്കൊടുത്തു. കൂടുതല്‍ എന്തെങ്കിലും വേണോ എന്നു ചോദിച്ചപ്പോള്‍, വേണ്ട ഒന്നുറങ്ങണം എന്ന് മറുപടി പറഞ്ഞു. അയാള്‍ക്കൊരുറക്കം അത്യാവശ്യമാണെന്ന് എനിക്കും തോന്നി. </p>
<p>ഞാന്‍ വീണ്ടും ഗ്രന്ഥപ്പുരയിലേക്ക് കയറി. ഒരു മണിക്കൂറിനകം രണ്ടാമത്തെ അതിഥിയും വന്നെത്തി. ഒരു വൃദ്ധന്‍. തലയില്‍ വെള്ളത്തൊപ്പി (പൊടികൊണ്ടും കാലംകൊണ്ടുമാകണം അത് മഞ്ഞച്ചിരുന്നു), കൈയില്‍ തസ്ബീഹ് മാല. നിശ്ശബ്ദമായി ഉരുക്കഴിക്കുന്ന ദൈവവചനങ്ങള്‍ക്കിടയിലൂടെ ആ മനുഷ്യന്‍ ചോദിച്ചു: </p>
<p>‘‘കുറഞ്ഞ പൈസക്ക് താമസോം ഭക്ഷണോം...’’ </p>
<p>ഞാന്‍ ചിരിച്ചു. </p>
<p>‘‘വരൂ.’’ </p>
<p>കാലടികള്‍ അളന്നുവെക്കും പോലെ അയാള്‍ ബദ്ധപ്പെട്ട് നടന്നു. </p>
<p>അയാളുടെ പേര് മൊല്ലാ മൊയ്തീന്‍. സ്വദേശം സദ്ദാം ബീച്ച്. </p>
<p>ആദ്യത്തെ മുറി തന്നെ ഞാന്‍ മൊല്ലക്ക് കൊടുത്തു. ആ മനുഷ്യന് എപ്പോഴും സഹായമാവശ്യമുണ്ടാകുമെന്ന് എനിക്കു തോന്നി. അദ്ദേഹത്തിന്‍റെ മുഖത്ത് ക്ഷീണം ധാരാളമായുണ്ടായിരുന്നു. ഒരു ഗ്ലാസ് സംഭാരം ഒരുപക്ഷേ, വലിയ ആശ്വാസമായിരിക്കും. ആല്‍ഫ്രഡ്രിനെ ശല്യപ്പെടുത്താന്‍ എനിക്ക് തോന്നിയില്ല. അയാളിപ്പോള്‍ സ്വന്തം സീനുകള്‍ ആവര്‍ത്തിച്ചു കാണുകയായിരിക്കും. </p>
<p>ഫ്രിഡ്ജ് തുറന്ന് തണുത്ത സംഭാരമെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് ഞാന്‍ മൊല്ലക്ക് കൊടുത്തു. പതിയെ പതിയെ കുടിച്ചുതീര്‍ന്നപ്പോഴേക്കും ഒരിത്തിരി പ്രസരിപ്പും നന്ദിസൂചകമായ പുഞ്ചിരിയും അദ്ദേഹത്തിന്‍റെ മുഖത്ത് തെളിഞ്ഞു. </p>
<p>‘‘ഇത്തിരി വിശ്രമിച്ചോളൂ. എന്താവശ്യമുണ്ടെങ്കിലും ബെല്ലടിച്ചാല്‍ മതി.’’ </p>
<p>ഞാന്‍ വീണ്ടും ഗ്രന്ഥപ്പുരയിലേക്ക് കയറി. </p>
<p>മൂന്നാമത്തെയാള്‍ ബഹളങ്ങളോടെയാണ് വന്നു കയറിയത്. </p>
<p>ട്രൈപ്പോഡില്‍ ഘടിപ്പിച്ച മൊബൈല്‍ കാമറയില്‍ അയാള്‍ കിങ്സ് ഇന്നിനെ മൊത്തത്തില്‍ ഉഴിഞ്ഞെടുക്കുന്നത് ഞാന്‍ സ്ക്രീനിലൂടെ കണ്ടു. </p>
<p>‘‘ഹായ് ഗൈസ് ഞാനിപ്പോള്‍ നില്‍ക്കുന്ന സ്ഥലമറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. സോറി ഈ സ്ഥലത്തിന്‍റെ ചരിത്രമറിഞ്ഞാല്‍ ഞെട്ടും. ഇതാണ് കിങ്സ് ഇന്‍. ഇരുനൂറ് വര്‍ഷം പഴക്കമുള്ള സത്രം. അന്നത്തെ ഏതോ രാജാവ് നിർമിച്ചു കൊടുത്തതാണത്രേ. ഈ കെട്ടിടത്തെ അത്ര പഴഞ്ചനാക്കി തള്ളിക്കളയേണ്ട കേട്ടോ. കുറച്ച് മാസങ്ങള്‍ക്കുമുമ്പ് നമ്മളെയൊക്കെ പേടിപ്പിച്ച് മൂത്രമൊഴിപ്പിച്ച ഒരു ഭീകരന്‍കൂടിയാണ് ഈ ഏന്‍ഷ്യന്‍റ് ബില്‍ഡിങ്. മനസ്സിലായില്ലേ, The Cornerഎന്ന സിനിമയിലെ പ്രസിദ്ധമായ ഹോണ്ടഡ് ഹൗസ്. സംശയിക്കേണ്ട, അതീ അമ്മാവന്‍തന്നെയാണ്. ഇന്നത്തെ രാത്രി ഞാന്‍ സ്റ്റേ ചെയ്യുന്നത്, ദാ ഇങ്ങേരുടെ വയറ്റിലാണ്. നാളെ ജീവനോടെയുണ്ടെങ്കില്‍ ബാക്കി കഥകളും ചരിത്രങ്ങളും പറയാം. ബൈ.’’ </p>
<p>മരണമാസ് ലൂമിയര്‍ എന്നയാള്‍ സ്വയം പരിചയപ്പെടുത്തി. വ്ലോഗറാണത്രേ. ഞാന്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു. </p>
<p>വിനീഷ് KP എന്ന് ഞാന്‍ അയാളെ രജിസ്റ്ററില്‍ അടയാളപ്പെടുത്തി. </p>
<p>‘‘ഭയങ്കര ലോണ്‍ലിനെസ് ഫീല്‍ ചെയ്യുന്ന റൂം വേണം.’’ </p>
<p>അവന്‍ ആവശ്യപ്പെട്ടതനുസരിച്ച് അത്തരത്തിലൊരു മുറി തന്നെ ഞാന്‍ ശരിയാക്കി കൊടുത്തു. </p>
<p>എനിക്കു പിന്നെ ഗ്രന്ഥപ്പുരയിലേക്ക് കയറാന്‍ കഴിഞ്ഞില്ല. വ്ലോഗറുടെ അനൗദ്യോഗിക ഇന്‍റര്‍വ്യൂവിന് മറുപടി കൊടുക്കലായിരുന്നു പിന്നത്തെ എന്‍റെ പ്രധാന ജോലി. സിനിമയുടെ ക്ഷീണം തീര്‍ത്ത് ആല്‍ഫ്രഡ് ഇറങ്ങിവരും വരെ കിങ്സ് ഇന്നിന്‍റെ ചരിത്രം ഞാനവനെ പറഞ്ഞു കേള്‍പ്പിച്ചു. ആല്‍ഫ്രഡിനെ കണ്ടപ്പോള്‍ അവന്‍റെ കൗതുകം അങ്ങോട്ടു തിരിഞ്ഞു. </p>
<p>ആല്‍ഫ്രഡിന്‍റെ മുഖത്തുള്ള സന്തോഷം സിനിമയില്‍ സീനുകളൊന്നും ഒഴിവാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തി. അതുകേട്ടപ്പോള്‍ വ്ലോഗറുടെ അമ്പരപ്പ് നിര്‍ത്താതെയുള്ള ചോദ്യങ്ങളായി ആല്‍ഫ്രഡിനെ പൊതിഞ്ഞു. ഒരു പുഞ്ചിരിയോടെ രംഗത്തുനിന്ന് മാറാന്‍ തുടങ്ങുമ്പോഴാണ് അടുത്ത അതിഥിയുടെ വരവറിയിച്ചുകൊണ്ട് മണി മുഴങ്ങിയത്. കൗതുകകരമായ കാര്യം, മുഴങ്ങിയത് കോളിങ്​െബല്‍ ആയിരുന്നില്ല എന്നതാണ്. സത്രത്തിന്‍റെതന്നെ പ്രായമുള്ള ഓട്ടുമണിയാണ് ശബ്ദിച്ചത്. കോളിങ്​െബല്ലിന്‍റെ വരവോടെ മാറാല പിടിച്ച് നിശ്ശബ്ദമായ പുരാതന മണി കാലങ്ങള്‍ക്കുശേഷം എന്‍റെ തലക്കും മീതേ മുഴങ്ങി. അതിതീവ്രമായ വിഷാദശബ്ദങ്ങളായി അത് സത്രം മുഴുവന്‍ മാറ്റൊലി കൊണ്ടു. </p>
<p>വാതില്‍ തുറന്നപ്പോള്‍ വീപ്പിങ് ഷാഡോസിലെ നായികയെപ്പോലെ ഒരു പെണ്‍കുട്ടി എനിക്കു പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു. ആ സിനിമയിലേതുപോലെ നിശ്ശബ്ദമായി അവള്‍ അകത്തേക്കു കയറി. </p>
<p>പക്ഷേ, ആദ്യം കണ്ടപ്പോഴുള്ള നിശ്ശബ്ദതയൊന്നുമായിരുന്നില്ല അവള്‍. കളിപ്പിക്കുന്ന നിഗൂഢത. അങ്ങനെ പറയുന്നതാവും ശരി. </p>
<p>മുറി ആവശ്യമെങ്കില്‍ ആധാര്‍ കാര്‍ഡ് വേണമെന്നു പറഞ്ഞപ്പോള്‍ ഉറക്കം വരുമ്പോള്‍ ആലോചിക്കാം എന്ന് അവള്‍ അലസമായി മറുപടി പറഞ്ഞു. അവളുടെ കൈയില്‍ ബാഗോ മറ്റോ ഉണ്ടായിരുന്നില്ല. നടക്കാനിറങ്ങിയപ്പോള്‍ ചുമ്മാ ഒന്നു കേറിയതുപോലെ ഒരു ഭാവം. </p>
<p>കുട്ടിത്തം നിറഞ്ഞ ആ മുഖം കണ്ടപ്പോള്‍ മറുത്തൊന്നും പറയാനും തോന്നിയില്ല. ഇത്തിരിനേരം ഇവിടിരുന്നോട്ടെ എന്നവള്‍ ചോദിച്ചു. </p>
<p>ഞാന്‍ സമ്മതിച്ചു. അവള്‍ നേരെ സോഫയില്‍ പോയിരുന്ന് അലസതയോടെ സത്രത്തിന്‍റെ ചുമരിലും മച്ചിലും കണ്ണോടിച്ചു. അവളുടെ കണ്ണുകള്‍ ഓട്ടുമണിയില്‍ ഇത്തിരിനേരം തങ്ങിനിന്നു. അനാവശ്യ ചോദ്യങ്ങള്‍കൊണ്ടു ബുദ്ധിമുട്ടിക്കാതെ ഞാനവളെ പാട്ടിനു വിട്ടു. </p>
<p>വൈകുന്നേരം ആല്‍ഫ്രഡിന്‍റെ തേയില സല്‍ക്കാരത്തിനുള്ള ക്ഷണം വരും വരെ അവളാ സോഫയില്‍തന്നെയായിരുന്നു. </p>
<p>മൊല്ലയാണ് ആദ്യം മുറിയില്‍നിന്നു പുറത്തുവന്നത്. അദ്ദേഹത്തിന്‍റെ മുഖത്തെ ക്ഷീണം പാടേ വറ്റിപ്പോയിരുന്നു. പകരം വാർധക്യത്തിന്‍റെ അസ്വസ്ഥതകളും പരാധീനതകളും മാത്രം കണ്ടു. ഉറക്കത്തിന് മായ്ച്ചുകളയാനാവാത്ത നിരാശയോടെയും നിസ്സംഗതയോടെയും ദിവാകരന്‍, ആല്‍ഫ്രഡ് സ്പെഷല്‍ ടീ ഊതിയൂതി കുടിച്ചു. വ്ലോഗറുടെ നാവ് ഏറക്കുറെ അടങ്ങിയിട്ടുണ്ട്. കിങ്സ് ഇന്നിന്‍റെ നിശ്ശബ്ദതയുമായി അവന്‍ ഏറക്കുറെ പൊരുത്തപ്പെട്ടപോലെ തോന്നി. </p>
<p> പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഗ്രന്ഥപ്പുരയുടെ വാതിലിനു നേര്‍ക്കു നീളുന്നതു കണ്ടപ്പോള്‍ ന്യായമായ ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചു. അവള്‍ എന്‍റെ നേരെ തിരിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: </p>
<p>‘‘അത് നിങ്ങള്‍ ഉദ്ദേശിക്കുന്ന തരം ലൈബ്രറിയല്ല.’’ </p>
<p>‘‘പിന്നെ?’’ </p>
<p>‘‘ഇവിടത്തെ ഗ്രന്ഥാലയത്തില്‍ പുസ്തകങ്ങളൊന്നുമില്ല. അതിനുള്ളില്‍ ഇവിടത്തെ രജിസ്റ്ററുകളും അതതു കാലത്തെ കെയര്‍ടേക്കര്‍മാര്‍ എഴുതിയ ഡയറിക്കുറിപ്പുകളും മാത്രമാണുള്ളത്.’’ </p>
<p>എന്‍റെ മറുപടി നാലു പേരെയും അത്ഭുതപ്പെടുത്തിയെന്നു തോന്നി. കാരണം, അതുവരെ ചായയില്‍ മാത്രം ശ്രദ്ധിച്ച അവരുടെ കണ്ണുകള്‍ എന്നില്‍ മാത്രമായി തറഞ്ഞുനിന്നു. </p>
<p>‘‘അതതു കാലത്തെ എന്നു പറഞ്ഞാല്‍?’’ </p>
<p>‘‘ഈ സത്രം തുടങ്ങിയ കാലം മുതല്‍.’’ </p>
<p>അതവരെ ശരിക്കും അത്ഭുതപ്പെടുത്തിയിരിക്കണം. രണ്ടുനൂറ്റാണ്ടുകളായി ഡയറിക്കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുന്ന സത്രവും ഗ്രന്ഥപ്പുരയും പുറത്തുള്ളവര്‍ക്ക് വിചിത്രമായി തോന്നിയേക്കാം. പക്ഷേ, ഞങ്ങള്‍ക്കത് പതിവു വ്യായാമമുറകള്‍പോലെയാണ്. </p>
<p>‘‘രാജാവ് പതിച്ചുകൊടുത്ത രേഖയില്‍ തുടങ്ങുന്നതാണ് കിങ്സ് ഇന്നിന്‍റെ അക്ഷരങ്ങളുമായുള്ള ബന്ധം. അത് നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷവും കടന്നുപോകും.’’ </p>
<p>‘‘ഇങ്ങനെ കുറിപ്പുകള്‍ എഴുതിവെക്കുന്നതിലും അത് കാലങ്ങളായി കാത്തുവെക്കുന്നതിലും പ്രത്യേക കാരണം വല്ലതുമുണ്ടോ? അതായത് ആചാരവുമായി ബന്ധപ്പെട്ട...’’ </p>
<p>വ്ലോഗറുടെ ചോദ്യത്തിന് ഒരു ക്ലാസിക് ഭാവം വന്നതു കണ്ട് ഞാന്‍ അറിയാതെ പുഞ്ചിരിച്ചു. </p>
<p>‘‘ആ കുറിപ്പുകള്‍, വായിക്കുന്ന ഓരോരുത്തര്‍ക്കും ഓരോന്നാണ്. കഥകള്‍, ഐതിഹ്യം, ചരിത്രം അങ്ങനെ പലതുമുണ്ട് അതില്‍. മറ്റെവിടെയും രേഖപ്പെടുത്താത്ത പലതും ഇവിടത്തെ രേഖകളിലുണ്ട്. ഉദാഹരണത്തിന് കർദിനാള്‍ ബാബ മരിച്ചത് ഇവിടെ വെച്ചാണ്; ഈ സത്രത്തില്‍. 1910 ജനുവരി ഏഴിന് രാത്രി പത്തുമണിക്ക്.’’ </p>
<p>അതവര്‍ക്കു വിശ്വാസമായില്ല. കാരണം അവര്‍ വായിച്ച ചരിത്രത്തില്‍ ആ മരണം നടന്നത് ഒരേറ്റുമുട്ടലിലാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914130-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020wFvkrSzaF2IYn13o9iz4ADmse5zYFG9M3330129" data-watermark="false" style="width: 100%;" info-selector="#info_item_1789283331902">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789283331902"></div>
</div>
<p>‘‘അതിനെന്ത് ആധികാരികതയാണുള്ളത്?’’ </p>
<p>‘‘സുഹൃത്തേ, ഇവിടത്തെ രേഖകള്‍ തെളിവുസഹിതം ആരെയും ബോധിപ്പിക്കാനുള്ളതല്ല. ഇവിടെ സത്യം മാത്രമേയുള്ളൂ. തെളിവില്ലാത്തതുകൊണ്ട് സത്യം നുണയാവില്ല. അങ്ങനെ നടിക്കാനേ പറ്റൂ. പല ചരിത്രവിദ്യാർഥികളും എഴുത്തുകാരും ഇവിടെ വന്ന് രേഖകള്‍ പരിശോധിക്കാറുണ്ട്. ഈയടുത്ത് പുറത്തിറങ്ങിയ ‘സരമയുടെ ജീവചരിത്രം’ എന്ന പുസ്തകത്തിലെ പ്രധാനപ്പെട്ട പല സംഗതികളും ഇവിടത്തെ രേഖകളെ അടിസ്ഥാനമാക്കി എഴുതിയതാണ്. എന്തിന്, സരമയുടെ യഥാർഥ ഫോട്ടോ പോലും കിങ്സ് ഇന്‍ സൂക്ഷിച്ചുവെച്ചതാണ്.’’ </p>
<p>അവര്‍ക്കതു വിശ്വാസമായില്ലെന്നു തോന്നി. തെളിയിക്കേണ്ട ബാധ്യത എനിക്കുമില്ലായിരുന്നു. </p>
<p>‘‘ഒരു തവണ ഈ സത്രത്തിലേക്ക് കടന്നുവന്നവരും ഇതുവഴി കടന്നുപോയവരും അവര്‍ പോലുമറിയാതെ ചരിത്രത്തിന്‍റെ ഭാഗമാകും. അതാണ് ഈ സത്രത്തിന്‍റെ കര്‍ത്തവ്യം എന്നാണ് ഞാന്‍ കരുതുന്നത്. ചരിത്രത്തിന്‍റെ സാക്ഷിയാണ് കിങ്സ് ഇന്‍. അല്ലെങ്കില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താത്തവരുടെ നാവ്.’’ </p>
<p>ചരിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ താല്‍ക്കാലികമായി അവസാനിച്ചു. വ്ലോഗറുടെ കൗതുകം കഥകളിലേക്കും ഐതിഹ്യങ്ങളിലേക്കും തിരിഞ്ഞു. </p>
<p>‘‘എന്തൊക്കെ കഥകളാണ് ഇവിടെ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്?’’ അവന്‍ ചോദിച്ചു. </p>
<p>‘‘സത്രത്തിലെത്തുന്ന യാത്രികര്‍ ഉറങ്ങുന്നതിന് മുമ്പൊരു കഥ പറയണം എന്നൊരു കീഴ്വഴക്കം പണ്ടുണ്ടായിരുന്നു. അങ്ങനെ ഇവിടെ അന്തിയുറങ്ങിപ്പോയ മനുഷ്യര്‍ പറഞ്ഞ ധാരാളം കഥകളുടെ സമാഹാരം തന്നെ ഇവിടെയുണ്ട്.’’ </p>
<p>‘‘ആ കീഴ്വഴക്കം ഇപ്പോഴുമുണ്ടോ?’’ വ്ലോഗര്‍ ചോദിച്ചു. </p>
<p>‘‘ഇല്ല. അതൊക്കെ എത്രയോ മുമ്പാ. എന്‍റെ അറിവില്‍ 1915 മെയ് 5നാണ് അന്തേവാസികള്‍ കഥകള്‍ പറഞ്ഞ് ഉറങ്ങാന്‍ പോയത്.’’ </p>
<p>‘‘ആ പരിപാടി നിന്നുപോയതിന് എന്തെങ്കിലും കാരണങ്ങളുണ്ടോ?’’ </p>
<p>‘‘ആളുകള്‍ക്ക് കഥ പറയാനും കേള്‍ക്കാനും താൽപര്യമില്ലാതായി. ഓരോരുത്തരും സ്വന്തം മുറികള്‍ അകത്തു നിന്നടച്ചുപൂട്ടി.’’ </p>
<p>‘‘എങ്കില്‍ നമുക്കത് ഇന്നൊന്ന് പരീക്ഷിച്ചാലോ. എല്ലാരും ഉറങ്ങുന്നതിന് മുമ്പ് ഓരോ കഥ പറയുന്നു. അത് ഗംഭീരമാവും.’’ -വ്ലോഗര്‍ ആവേശഭരിതനായി. </p>
<p>അത് രസമുള്ള സംഗതിയായി എനിക്കു തോന്നി. വിരസതക്കിടയിലെ കൗതുകം. പിന്നെ ഗൂഢമായ ഒരാനന്ദവും. ഒത്തിരി കാലങ്ങള്‍ക്കുശേഷം സത്രത്തിലൊന്നിച്ചവര്‍ കഥ പറയുക. ഞാനതു പകര്‍ത്തുക. </p>
<p>പെണ്‍കുട്ടിക്കും അതേ അഭിപ്രായമായിരുന്നു. മൊല്ല പക്ഷേ, ഇത്തിരി സംശയിച്ചു. </p>
<p>‘‘ഞാന്‍ കേട്ടിരിക്കാം മക്കളേ. എനിക്ക് കഥ പറയാനൊന്നുമറിയില്ല.’’ </p>
<p>അദ്ദേഹം ഒഴിഞ്ഞുമാറാന്‍ നോക്കി. </p>
<p>‘‘ഇല്ലാക്കഥ പറയണമെന്നില്ല. സ്വന്തം കഥ പറഞ്ഞാലും മതി. അത് പറയാനറിയാത്തവര്‍ ആരാ ഉള്ളത്.’’ </p>
<p>പെണ്‍കുട്ടി പ്രോത്സാഹിപ്പിച്ചു. </p>
<p>മൊല്ല സമ്മതിച്ചു. </p>
<p>ദിവാകരന്‍ പക്ഷേ, താൽപര്യമുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. </p>
<p>അങ്ങനെ ആല്‍ഫ്രഡ് ഒരുക്കിയ അത്താഴം കഴിച്ച് ഞങ്ങള്‍ വീണ്ടും ഹാളില്‍ ഒരുമിച്ചുകൂടി. ഞാനാദ്യം വൈദ്യുതി വിളക്കുകളെല്ലാം അണച്ചു. ഗ്രന്ഥപ്പുരയില്‍ സൂക്ഷിച്ചുവെച്ചിരുന്ന വലിയ നിലവിളക്കെടുത്ത് ആളെണ്ണം തിരിയിട്ട് കത്തിച്ചു. </p>
<p>‘‘തുടക്കം നിങ്ങളില്‍നിന്നു തന്നെയാവട്ടെ.’’ -പെണ്‍കുട്ടി എന്നോടു പറഞ്ഞു. </p>
<p>‘‘എന്‍റെ കര്‍ത്തവ്യം കഥകള്‍ രേഖപ്പെടുത്തലാണ്. കഥ കേള്‍ക്കാന്‍ മാത്രമേ എനിക്കു കഴിയൂ.’’ </p>
<p>ഞാന്‍ മൊല്ലയെപ്പോലെ ഒഴിയാന്‍ നോക്കി. അവള്‍ വിട്ടില്ല. ഞാന്‍ പറഞ്ഞില്ലേ, കളിപ്പിക്കുന്ന ഒരു നിഗൂഢത അവളിലുണ്ടെന്ന്. ആ സമയം വരെ അവള്‍ അന്നവിടെ തങ്ങുമെന്നോ അതോ പോകുമെന്നോ ഉള്ള ഒരു സൂചനയും തന്നില്ല. </p>
<p>‘‘എങ്കില്‍ രേഖപ്പെടുത്തിയ ഒരു കഥ ഞങ്ങളെ വായിച്ചു കേള്‍പ്പിക്കൂ. പിന്നാലെ വരുന്നവര്‍ക്ക് അത് ചിലപ്പോള്‍ ഗുണമാകും.’’ </p>
<p>അത് നല്ല ആശയമായി എനിക്കു തോന്നി. </p>
<p>ഗ്രന്ഥപ്പുരയിലെ രണ്ടുനൂറ്റാണ്ടുകള്‍ നീണ്ട ദിനസരിക്കുറിപ്പുകളില്‍നിന്ന് ഏതെടുക്കണം എന്ന ഒരാശയക്കുഴപ്പം അപ്പോഴും അവസാനിപ്പിച്ചു. </p>
<p>അതിനും പെണ്‍കുട്ടി പരിഹാരം കണ്ടു. </p>
<p>‘‘ഞാനൊരു ഡേറ്റ് പറയാം.’’</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914128-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240201InIs89Sci6tNil771oBaTE9WUtybsjw3253172" data-watermark="false" style="width: 100%;" info-selector="#info_item_1789283255092">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789283255092"></div>
</div>
<p>‘‘ഒത്തിരി പ്രാചീനമാകാതിരുന്നാല്‍ നന്ന്. ഈ അടുത്ത കാലത്തേതാണെങ്കില്‍ എളുപ്പമുണ്ട്. ഞങ്ങള്‍ കുറേയൊക്കെ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.’’ </p>
<p>‘‘പ്രാചീനമൊന്നുമല്ല. 23-7-2001. എന്‍റെ ബര്‍ത്ത്ഡേയാണ്. ഞാന്‍ ജനിച്ച ദിവസം കിങ്സ് ഇന്നില്‍ എന്തൊക്കെയാണ് നടന്നതെന്നറിയാനൊരു കൗതുകം.’’ </p>
<p>ഞാന്‍ മൊബൈലെടുത്തു. . Kings inn എന്ന പ്രൈവറ്റ് ആപ് തുറന്നു. പെണ്‍കുട്ടി പറഞ്ഞ തീയതി എന്‍റര്‍ ചെയ്തു. </p>
<p>‘‘ഇത് എന്‍റെ സഹോദരന്‍ സുദേവന്‍ രേഖപ്പെടുത്തിയ കുറിപ്പാണ്. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അവന്‍ ഒരാക്സിഡണ്ടില്‍ കൊല്ലപ്പെട്ടു.’’ </p>
<p>ഞാന്‍ കുറിപ്പ് വായിക്കാന്‍ തുടങ്ങി. ടൈം ട്രാവല്‍ സിനിമകളിലെന്നപോലെ കിങ്സ് ഇന്‍ ഞങ്ങളെയുമെടുത്ത് 2001 ജൂലൈ ഇരുപത്തിമൂന്ന് രാത്രിയിലേക്കൊരു ചാട്ടം ചാടി. </p>
<p>കിങ്സ് ഇന്‍ ദിനസരിക്കുറിപ്പുകള്‍, 23-7-2001 </p>
<p>രേഖപ്പെടുത്തുന്നത് -സുദേവന്‍ </p>
<p>(കെയര്‍ടേക്കര്‍) </p>
<p>ഇന്ന് രണ്ടു പേര്‍ മാത്രമേ താമസക്കാരായുള്ളൂ. ഒരാള്‍ ഒരു സ്വാമിയാര്‍. ഊരുതെണ്ടി ജീവിതം കഴിച്ചുകൂട്ടുന്ന പരിത്യാഗി. മറ്റേയാള്‍ ആരാണെന്ന് ഒരു സൂചനയുമില്ല. എന്തോ ഒരു പരവേശം വന്നപ്പോള്‍ മുതലേ അയാളുടെ പെരുമാറ്റത്തിലുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഞാന്‍ പലവട്ടം ചോദിച്ചെങ്കിലും ചിരിച്ചുകൊണ്ട് ഇല്ല എന്നയാള്‍ മറുപടി പറഞ്ഞു. </p>
<p>ഭക്ഷണം കഴിഞ്ഞ് കിടക്കുന്നതിനുമുമ്പ് അയാള്‍ എന്‍റെ അടുത്തേക്ക് വന്നു. </p>
<p>വീട്ടിലേക്കൊന്ന് ഫോണ്‍ചെയ്യണം എന്നുപറഞ്ഞു. </p>
<p>ഞാന്‍ സമ്മതിച്ചു. </p>
<p>അയാള്‍ ഫോണിലൂടെ അധികമൊന്നും സംസാരിച്ചില്ല. രാധികക്കും കുഞ്ഞിനും എങ്ങനെയുണ്ട് എന്നും എനിക്ക് കുഴപ്പമൊന്നുമില്ല, പേടിക്കാനൊന്നുമില്ലെന്നും ഇപ്പോള്‍ കിങ്സ് ഇന്‍ എന്ന മോട്ടലിലാണ് എന്നുമൊക്കെ പറഞ്ഞ് സംസാരം അവസാനിപ്പിച്ചു. പിന്നെ നേരെ മുറിയില്‍ പോയി വാതിലടച്ചു. </p>
<p>രാത്രി രണ്ടുമണി കഴിഞ്ഞപ്പോള്‍ ഒരു വാഹനം പുറത്തു വന്നുനിന്നു. അതില്‍നിന്ന് നാലഞ്ചാളുകള്‍ പുറത്തിറങ്ങി. യൂനിഫോമിലല്ലെങ്കിലും അവര്‍ പോലീസുകാരാണെന്ന് എനിക്ക് മനസ്സിലായി. </p>
<p>‘‘ഇവിടെ എത്രപേര്‍ താമസമുണ്ട്?’’ -അവര്‍ ചോദിച്ചു. </p>
<p>‘‘രണ്ടു പേര്‍.’’ </p>
<p>‘‘വിദ്യാധരന്‍ എന്ന ആള്‍ ഏതു മുറിയിലാണ്?’’ </p>
<p>ഞാന്‍ റൂം നമ്പര്‍ 10 ചൂണ്ടിക്കാട്ടി. </p>
<p>‘‘മറ്റേ മുറി പുറത്തുനിന്ന് പൂട്ട്.’’ </p>
<p>അവര്‍ സ്വാമിയാരുടെ മുറി ചൂണ്ടിക്കാട്ടി ആജ്ഞാപിച്ചു. ഞാന്‍ അനുസരിച്ചു. </p>
<p>‘‘ഇവിടെ തന്നെക്കൂടാതെ വേറെ ആരെങ്കിലുമുണ്ടോ?’’ </p>
<p>‘‘ഇല്ല.’’ </p>
<p>‘‘എങ്കില്‍ താന്‍ കുറച്ചുനേരം കണ്ണടച്ച് അവിടിരുന്നോ.’’ </p>
<p>അത്രയും പറഞ്ഞ് അവര്‍ ആ മനുഷ്യന്‍റെ മുറിയുടെ വാതിലില്‍ മുട്ടി. മുറി തുറന്നതും അവര്‍ അകത്തേക്ക് തള്ളിക്കയറി. വാതിലടഞ്ഞു. ആ മനുഷ്യന്‍റെ നിലവിളിയും മല്‍പ്പിടിത്തത്തിന്‍റെ ശബ്ദങ്ങളും പുറത്തേക്ക് ഊര്‍ന്നുവന്നു. എനിക്കൊന്നും മനസ്സിലായില്ല. അയാള്‍ ആരാണ്? കള്ളനോ കൊലപാതകിയോ? പക്ഷേ, ആ നിലവിളി ഒരോ തവണയും അതുയര്‍ന്നു കേട്ടപ്പോള്‍ എന്‍റെ ചോര മരവിച്ചു. ഏകദേശം അര മണിക്കൂര്‍ നീണ്ടു ആ പീഡനപർവം. നിലവിളി വെറും ഞരക്കങ്ങളായി. വാതില്‍ തുറന്നു. വിയര്‍ത്തൊലിച്ചുകൊണ്ട് പോലീസുകാര്‍ പുറത്തേക്കിറങ്ങി. അവരുടെ ചുമലില്‍ ആ മനുഷ്യന്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അയാള്‍ മരിച്ചെന്ന് ഞാനുറപ്പിച്ചു. ഒരു പോലീസുകാരന്‍ എന്‍റെ അടുത്തേക്ക് വന്നു. </p>
<p>‘‘സ്വാമിയാരുടെ മുറി തുറന്നേക്ക്. പക്ഷേ, തന്‍റെ വാ ഇനിമേല്‍ തുറക്കരുത്. ആര്‍ക്കു മുന്നിലും.’’ </p>
<p>അത് വ്യക്തമായ ഭീഷണിയാണെന്ന് എനിക്ക് മനസ്സിലായി. </p>
<p>ഇപ്പോള്‍ ഇതിവിടെ രേഖപ്പെടുത്തിവെക്കുമ്പോളും ആ ഭീഷണി എനിക്കുമേല്‍ തൂങ്ങിക്കിടക്കുന്നുണ്ട്. പക്ഷേ, രാജസത്രം എപ്പോഴും സത്യം രേഖപ്പെടുത്തണം. ഞാനായിട്ട് അതില്‍ മാറ്റം വരുത്തുന്നില്ല. </p>
<h3>(തുടരും) </h3>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1554118</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1554118</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,21 SEP 2026]]></category>
<dc:creator><![CDATA[സുഭാഷ് ഒട്ടുംപുറം]]></dc:creator>
<pubDate>Mon, 14 Sep 2026 04:00:22 GMT</pubDate>
</item>
<item>
<title><![CDATA[ചരിത്രത്തിന്റെ സാക്ഷിയായി മാറിയ ധീര പത്രശബ്ദം]]></title>
<description/>
<enclosure length="304833" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/13/2914106-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/13/2914106-untitled-1.gif'/><figcaption></figcaption></figure><blockquote>
 മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പത്രാധിപത്യത്തിൻ കീഴിൽ കോഴിക്കോടുനിന്ന് പുറത്തിറങ്ങിയ ‘അൽ അമീൻ’ പത്രത്തിന്റെ പ്രതികൾ കണ്ടെടുത്ത ചരിത്രാന്വേഷകനായ ലേഖകൻ അതെപ്പറ്റിയും ‘അൽ അമീനെ’പ്പറ്റിയും എഴുതുന്നു. 
</blockquote>
<p>മലയാള പത്രപ്രവർത്തന ചരിത്രത്തിൽ നിലപാടുകളുടെ ആഴംകൊണ്ട് സ്വയം ചരിത്രത്തിന്റെ സാക്ഷിയായി മാറിയ പത്രമാണ് ‘അൽ അമീൻ’. ‘വിശ്വസ്തൻ’ എന്നർഥം വരുന്ന ആ പേര് അർഥവത്താക്കുന്ന നിലപാടുകളായിരുന്നു ‘അൽ അമീൻ’ എന്നും സ്വീകരിച്ചിരുന്നത്. സ്വാതന്ത്ര്യസമര സേനാനിയും ദേശീയ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘അൽ അമീൻ’, മലബാറിലെ യുവജനങ്ങൾക്കിടയിൽ ദേശീയബോധവും സ്വാതന്ത്ര്യാഭിലാഷവും വളർത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. </p>
<p>1924 ഒക്ടോബർ 12നാണ് ‘അൽ അമീൻ’ പത്രത്തിന്റെ പ്രഥമ ലക്കം പുറത്തിറങ്ങിയത്. ബ്രിട്ടീഷ് ഭരണത്തിനെതിരായ ശക്തമായ നിലപാടുകളും ദേശീയ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയും അതിന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ ‘അൽ അമീൻ’ ഒരു പത്രം മാത്രമായിരുന്നില്ല; ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിന് സാക്ഷ്യംവഹിച്ച ധീരമായ മാധ്യമശബ്ദംകൂടിയായിരുന്നു. </p>
<p>അജ്ഞതയിലും ദാരിദ്ര്യത്തിലും പിന്നാക്കാവസ്ഥയിലും കഴിഞ്ഞിരുന്ന മാപ്പിള സമൂഹത്തെ ഉയർത്തിക്കൊണ്ടുവരുക, ദേശീയാടിസ്ഥാനത്തിൽ അവരെ സംഘടിപ്പിക്കുക, സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിലേക്ക് അണിനിരത്തുക എന്നിവയായിരുന്നു അൽ അമീന്റെ പ്രധാനലക്ഷ്യങ്ങളിൽ ചിലത്. വിദ്യാഭ്യാസത്തിലൂടെയും രാഷ്ട്രീയബോധത്തിലൂടെയും സാമൂഹിക ഉണർവിലൂടെയും മാപ്പിള സമൂഹത്തെ പുതിയൊരു ദിശയിലേക്ക് നയിക്കണമെന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ദർശനത്തിന്റെ ശക്തമായ മാധ്യമാവിഷ്കാരമായിരുന്നു ‘അൽ അമീൻ’. </p>
<h3>പ്രതിസന്ധികൾ അതിജീവിച്ച പത്രം</h3>
<p>ആഴ്ചയിൽ മൂന്ന് പ്രാവശ്യം പ്രസിദ്ധീകരിച്ചിരുന്ന ‘അൽ അമീൻ’ 1930 ജൂൺ 25 മുതൽ ദിനപത്രമായി. എന്നാൽ, അധികം വൈകാതെ, 1930 ആഗസ്റ്റ് 4ന് പത്ര ഓർഡിനൻസിന്റെ ഭാഗമായി ഗവൺമെന്റിന്റെ നടപടിക്ക് വിധേയമായി. 2000 രൂപ ജാമ്യം ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രസിദ്ധീകരണം താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. </p>
<p>തുടർന്ന് 1930 നവംബർ 20ന് ‘അൽ അമീൻ’ വീണ്ടും ദിനപത്രമായി പുറത്തിറങ്ങി. എന്നാൽ, സാമ്പത്തിക പ്രതിസന്ധികൾ കാരണം അധികകാലം ദിനപത്രമായി തുടരാൻ കഴിഞ്ഞില്ല. പഴയതുപോലെ ആഴ്ചയിൽ മൂന്ന് പ്രാവശ്യം പ്രസിദ്ധീകരിക്കുന്ന രീതിയിലേക്ക് വീണ്ടും മടങ്ങേണ്ടിവന്നു. 1939 മാർച്ച് 15ന് ‘അൽ അമീൻ’ വീണ്ടും ദിനപത്രമായി പ്രസിദ്ധീകരണമാരംഭിച്ചു. എന്നാൽ, അതേ വർഷം സെപ്റ്റംബർ 29ന് ഗവൺമെന്റിന്റെ ഉത്തരവിനെ തുടർന്ന് പ്രസിദ്ധീകരണം പൂർണമായി നിർത്തിവെക്കേണ്ടിവന്നു.(1)</p>
<p>രണ്ടാം ലോകയുദ്ധത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ യുദ്ധ ശ്രമങ്ങളോട് നിസ്സഹകരിക്കാനും നിയമലംഘന പ്രസ്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിനും ആക്കം കൂട്ടാനും വിദേശഭരണത്തെ ചെറുത്തുതോൽപിക്കാനും നാട്ടുകാരെ ആഹ്വാനംചെയ്തുകൊണ്ടുള്ള ഉജ്ജ്വലമായ മുഖപ്രസംഗമായിരുന്നു ബ്രിട്ടീഷ് ഗവൺമെന്റിന്റെ നടപടിക്ക് കാരണമായത്.(2) </p>
<p>ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിരന്തരമായ മർദനങ്ങൾക്കും നിയന്ത്രണങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും വിധേയമായിട്ടും ദേശീയതയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും ശബ്ദമായി നിലകൊണ്ട അൽ അമീന്റെ ചരിത്രം മലയാള പത്രപ്രവർത്തനത്തിലെ ധീരമായ ഒരു അധ്യായമാണ്. </p>
<h3>എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും കളരി</h3>
<p>കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തെക്കൻ കേരളത്തിലെ മുസ്‍ലിം എഴുത്തുകാരിൽനിന്ന് നിരവധി മലയാള പത്ര-പ്രസിദ്ധീകരണങ്ങൾ പുറത്തുവന്നിരുന്നു. ഖിലാഫത്ത് പത്രിക, മലബാർ ഇസ്‍ലാം, മുസ്‍ലിം, ദീപിക, മുസ്‍ലിം മിത്രം, ഐക്യം, സാരസൻ, മുസ്‍ലിം മഹിള തുടങ്ങിയവ അവയിൽ ചിലതാണ്. </p>
<p>എന്നാൽ, അതേ കാലഘട്ടത്തിൽ മലബാറിലെ മുസ്‍ലിം സമൂഹത്തിനിടയിൽനിന്ന് മലയാളഭാഷയിലുള്ള പത്ര-മാസികകൾ താരതമ്യേന ദുർലഭമായിരുന്നു. തെക്കൻ കേരളത്തെ അപേക്ഷിച്ച് മലബാറിലെ മുസ്‍ലിം സമൂഹത്തിൽനിന്ന് എഴുത്തുകാരും സാഹിത്യകാരന്മാരും കാര്യമായി ഉയർന്നുവരാത്ത കാലവുമായിരുന്നു അത്. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങൾ നേരിട്ടുകൊണ്ടിരുന്ന മലബാറിലെ സമൂഹത്തിന് സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ വളരാനുള്ള അവസരങ്ങളും പരിമിതമായിരുന്നു. </p>
<p>അത്തരമൊരു സാമൂഹിക അന്തരീക്ഷത്തിലാണ് 1924ൽ ‘അൽ അമീൻ’ പിറവിയെടുക്കുന്നത്. അതിന്റെ ആവിർഭാവത്തോടെ മലബാറിലെ മുസ്‍ലിം സമൂഹത്തിൽനിന്നുള്ള എഴുത്തുകാർക്കും സാഹിത്യപ്രവർത്തകർക്കും പത്രപ്രവർത്തനരംഗത്തേക്ക് കടന്നുവരാനുള്ള പുതിയൊരു വാതിൽ തുറക്കപ്പെട്ടു. 1934ൽ തലശ്ശേരിയിൽനിന്ന് പുറത്തിറങ്ങിയ ‘ചന്ദ്രിക’ ദിനപത്രത്തിന്റെ പ്രഥമ പത്രാധിപരായിരുന്ന പെരിന്തൽമണ്ണ സ്വദേശിയായ കെ.കെ. മുഹമ്മദ് ഷാഫി ‘അൽ അമീൻ’ പത്രത്തിൽ ജോലിചെയ്തിരുന്ന വ്യക്തിയായിരുന്നു.</p>
<p>പിൽക്കാലത്ത് പത്രപ്രവർത്തനരംഗത്തും സാഹിത്യരംഗത്തും ശോഭിച്ച പി.എ. മുഹമ്മദ് കോയ, കെ.എ. കൊടുങ്ങല്ലൂർ, എസ്.കെ. പൊറ്റെക്കാട്ട്, ഇ. മൊയ്തു മൗലവി, എ. മുഹമ്മദ് കണ്ണ്, വക്കം അബ്ദുൽ ഖാദർ, എം. റഷീദ്, വളപട്ടണം പി. മുഹമ്മദ് സാലിഹ്, പി.എസ്. ഗോപാലപിള്ള, വിദ്വാൻ എം. കോരു പണിക്കർ തുടങ്ങിയ പ്രമുഖ എഴുത്തുകാർക്കും സാഹിത്യപ്രവർത്തകർക്കും പത്രപ്രവർത്തന രംഗത്തേക്കുള്ള പ്രവേശനത്തിനും വളർച്ചക്കും ‘അൽ അമീൻ’ ഒരു കളരിയായിരുന്നു. മലബാറിലെ മുസ്‍ലിം സമൂഹത്തിൽനിന്ന് എഴുത്തുകാരെയും പത്രപ്രവർത്തകരെയും സാഹിത്യകാരന്മാരെയും വളർത്തിയെടുക്കുന്നതിൽ ‘അൽ അമീൻ’ വഹിച്ച പങ്ക് അതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.</p>
<h3>ചരിത്രമായി മാറേണ്ടിയിരുന്ന ‘അൽ അമീൻ’ കോപ്പികൾ</h3>
<p>ഇടവേളകളോടെയും തുടർച്ചയായും ഒന്നര ദശാബ്ദക്കാലത്തോളം പത്രപ്രവർത്തനം നടത്തിയ അൽ അമീൻ അക്കാലത്ത് മലബാറിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലും പ്രമാണിമാരുടെ വസതികളിലും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നിട്ടും ചരിത്രപ്രാധാന്യമുള്ള ഈ പത്രത്തിന്റെ കോപ്പികൾ ഇന്ന് നമുക്ക് വേണ്ടത്ര ലഭ്യമല്ല എന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. </p>
<p>നിരന്തരമായ അന്വേഷണങ്ങൾക്കും തിരച്ചിലുകൾക്കും ഒടുവിൽ ലഭ്യമായത് വിരലിലെണ്ണാവുന്ന ഏതാനും പതിപ്പുകൾ മാത്രം. അവയിൽതന്നെ പലതും അപൂർണമാണ്. എട്ട് പേജുകളുണ്ടായിരുന്ന അൽ അമീന്റെ മുഴുവൻ പേജുകളോടു കൂടിയ പതിപ്പുകൾ ലഭിച്ചത് വെറും രണ്ടെണ്ണം മാത്രമാണ്. ബാക്കിയുള്ളവയിൽ നാലോ അതിൽ കുറവോ പേജുകളാണ് അവശേഷിക്കുന്നത്. </p>
<p>നിരന്തരമായ അന്വേഷണ ശ്രമങ്ങളുടെ ഫലമായി അടുത്തിടെ ലഭിച്ച 1926 മാർച്ച് 2ലെ ‘അൽ അമീൻ’ പത്രത്തിന്റെ കോപ്പി ഇക്കാര്യത്തിൽ ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. കാരണം, ‘അൽ അമീൻ’ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഓഹരി ഉടമകളുടെ പേരുകൾ പത്രത്തിന്റെ ഒന്നാം പേജിൽതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. </p>
<p>ഹാജി കെ. സീതി മുഹമ്മദ് (കെ.എം. സീതി സാഹിബിന്റെ പിതാവ്), പി. കുഞ്ഞിപ്പോക്കർകുട്ടി, മണപ്പാട് പി. കൊച്ചുമൊയ്തീൻ, എ.കെ. കുഞ്ഞിമായിൻ ഹാജി, പി.സി ആലുപിക്കേയി, ടി. ഹസൻകോയ മൊല്ല, മുഹമ്മദ് അബ്ദുറഹ്മാൻ തുടങ്ങിയവരുടെ പേരുകളാണ് പ്രധാന ഓഹരി ഉടമകളായി അവിടെ നൽകിയിരിക്കുന്നത്. അതിനുതാഴെ ‘അൽ അമീൻ’ കമ്പനിയിൽ ഓഹരികൾ നൽകി സഹായിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള പത്രമാനേജ്മെന്റിന്റെ ഒരു കുറിപ്പും നൽകിയിട്ടുണ്ട്. അത് ഇങ്ങനെ:</p>
<p>“കേരള മുസ്​ലിം സമൂഹത്തിന്റെ അഭിമാന ലക്ഷ്യമായ അൽ അമീൻ കമ്പനിയേയും പത്രത്തേയും ഹൃദയപൂർവ്വം സഹായിപ്പാനും, നിങ്ങളുടെ ഇസ്ലാമികാഭിമാനത്തെ സംരക്ഷിപ്പാനും ഉദ്യമിച്ചു, ഇതിനെ ഒരു കേരളൈകമഹാപ്രസ്ഥാനമാക്കി പരിപോഷിപ്പിക്കുവാൻ അത്യുത്സാഹം ചെയ്യുവിൻ. </p>
<p>ഈ ജനുവരി അവസാനിക്കുന്നതിനു മുമ്പ് അയ്യഞ്ചു ഓഹരി വീതം വാങ്ങി ഞങ്ങളെ സഹായിക്കുവാൻ വേണ്ടി സമൂഹസ്നേഹത്തോടുകൂടിയ ആയിരം മുസ്ലിമീങ്ങൾ കേരളത്തിൽ ഇല്ലെന്നു വരുമോ? ഉണ്ടെങ്കിൽ കാണട്ടെ. സമുദായസ്നേഹികൾ ധാരാളം, ആയിരത്തിലും പതിനായിരത്തിലും അധികമുണ്ടാകും. എന്നാൽ കീശ തൊടുമ്പോൾ അവരുടെ സമുദായസ്നേഹം നിൽക്കുമോ? എന്നിപ്പഴാണ് കാണേണ്ടത്.</p>
<p>പത്രബന്ധുക്കളും, ഞങ്ങളുടെ അഭ്യുദയകാംക്ഷികളും ഉണരേണ്ട സമയമാണിത്. ഞങ്ങളെ സഹായിക്കുവാൻ വിചാരിക്കുന്നവരുണ്ടെങ്കിൽ, അവർ ഇപ്പോൾ ചെയ്യുന്ന സഹായം അഭിനന്ദനാർഹവും, ശോഭനമായ ഒരു ഭാവിയെ പ്രത്യക്ഷീഭവിപ്പിക്കുന്നതും ആയിരിക്കുന്നതാണ്. ഈ സമയം പാഴാക്കി കളയരുതെ!! ഞങ്ങളുടെ വരിക്കാരുടെ സംഖ്യ ഇരട്ടിക്കട്ടെ. ഇത് നിങ്ങൾക്ക് നിഷ്പ്രയാസം സാധിക്കും. ഉത്സാഹിച്ചാൽ മതി.”(3)</p>
<p>ഈ പതിപ്പിന്റെ ചരിത്രപ്രാധാന്യം വർധിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം അതിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനങ്ങളാണ്. അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് പത്രത്തിന്റെ മുഖപ്രസംഗമായി പ്രസിദ്ധീകരിച്ച ‘അന്തമാന്റെ ഭാവി’ എന്ന ലേഖനം. ‘അൽഅമീൻ’ പത്രത്തിന്റെ രാഷ്ട്രീയ നിലപാടുകളെയും അക്കാലത്തെ മലബാർ മുസ്‍ലിംകളുടെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെയും മനസ്സിലാക്കാൻ സഹായിക്കുന്ന വിലപ്പെട്ട ചരിത്രരേഖയാണിത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914114-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020kHYLg5kMgAe4uMHtnS4qW5cA4AibcOcw2628995" data-watermark="false" style="width: 100%;" info-selector="#info_item_1789282630756">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789282630756"></div>
</div>
<h3>ലേഖനത്തിൽനിന്നുള്ള പ്രസക്തമായ ഭാഗം: </h3>
<p>“ആന്തമാൻ ദ്വീപുകളുടെ ഭാവി ഭരണനയത്തെ സംബന്ധിച്ച് ഗവൺമെന്റ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പറഞ്ഞ പ്രകാരം ഒരു നിർമ്മാണം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഇത് മുഴുവനും വായിച്ചുനോക്കിയാൽ മാപ്പിളമാരെ ആ ദ്വീപിലേക്ക് കൊണ്ടുപോകാൻ ഗവൺമെന്റ് ചില ദുഷ്പ്രേരണകൾ ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുള്ളതായി കാണാം. വ്യംഗ്യമായുള്ള ഗവൺമെന്റിന്റെ ഈ കുറ്റസമ്മതത്തെപ്പറ്റി ആലോചിക്കുന്നതിന് മുമ്പായി ഈ റെസല്യൂഷനിൽ ഗവൺമെന്റ് തീരെ വിസ്മരിച്ചുകളഞ്ഞിരിക്കുന്ന ഒരു സംഗതി ചൂണ്ടിക്കാണിക്കേണ്ടതായിട്ടുണ്ട്. ആന്തമാനിലെ സ്ഥിതിഗതികളെപ്പറ്റി അന്വേഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് അയച്ച മലബാർ പ്രതിനിധികളുടെ റിപ്പോർട്ടിനെപ്പറ്റിയോ അങ്ങനെ ഒരു കമ്മിറ്റിയെ അയക്കുകയുണ്ടായി എന്നുള്ള വസ്തുതതന്നെയോ ഈ റെസല്യൂഷനിൽ പ്രസ്താവിച്ചിട്ടില്ല.”(4) </p>
<h3>അന്തമാൻ സ്കീമിനെതിരായ അൽ അമീന്റെ നിലപാട് </h3>
<p>അന്തമാനിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ടറിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി അന്നത്തെ മദ്രാസ് ഗവൺമെന്റ് 1924-26 കാലയളവിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഡോക്ടർ മൂഗാ സേട്ട് (കോഴിക്കോട്), മുഹമ്മദ് ഷംനാട് (എം.എൽ.എ), സയ്യിദ് മുർതസാ സാഹിബ്, മീർ അബ്ബാസ് അലിഖാൻ (മദ്രാസ്, എം.എൽ.സി) എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങൾ. </p>
<p>പ്രതിനിധി സംഘം അന്തമാനിലെ മാപ്പിള വില്ലേജുകൾ സന്ദർശിച്ച് അവിടത്തെ യാഥാർഥ്യങ്ങൾ നേരിട്ട് കണ്ടും ജനങ്ങളോട് സംസാരിച്ചും മനസ്സിലാക്കി. അവർ സമർപ്പിച്ച റിപ്പോർട്ടുകൾ ‘അൽ അമീൻ’ 1926 നവംബർ 30ന് പ്രസിദ്ധീകരിച്ചു. ഒരു പത്രാധിപരെന്ന നിലയിൽ അബ്ദുറഹ്മാൻ സാഹിബ് നിവേദകസംഘത്തെ നേരിട്ട് സന്ദർശിച്ചാണ് റിപ്പോർട്ട് കൈപ്പറ്റിയത്. ആദ്യം അദ്ദേഹത്തിന്റെ ആവശ്യം അറിഞ്ഞപ്പോൾ അവർ വാതിലടച്ച് ഒളിച്ചിരിക്കുകയാണ് ചെയ്തത്.(5) എന്നാൽ മനുഷ്യസ്‌നേഹിയായ അബ്ദുറഹ്മാന്റെ നിരന്തര ശ്രമഫലമായി റിപ്പോർട്ട് നൽകാൻ അവസാനം അവർ തയാറായി. </p>
<p>ജനങ്ങളെ ബോധവാന്മാരാക്കാൻ അൽ അമീനിലൂടെ പുറത്തുവിട്ട ആ റിപ്പോർട്ടിലെ അവസ്ഥകൾ എത്രമാത്രം ദയനീയമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചില ഭാഗങ്ങൾ: </p>
<p>“ഈ വില്ലേജുകളുടെ സ്ഥലമോ പരിസരങ്ങളോ ഞങ്ങൾക്ക് ബോധിച്ചതേയില്ല. അങ്ങും ഇങ്ങുമായി ആശുപത്രികളിൽനിന്ന് വളരെ അകന്നാണ് വില്ലേജുകൾ സ്ഥാപിച്ചിരിക്കുന്നത്. ജനങ്ങൾക്ക് താമസിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള ചെറിയ വീടുകൾ ശോച്യങ്ങളായ ചെറ്റച്ചാളകളാണ്. ചാളകളുടെ തറ ഈറനായി എപ്പോഴും നനഞ്ഞാണിരിക്കുന്നത്. ഭാഗ്യംകെട്ട സ്ത്രീകളും കുട്ടികളും കിടക്കുന്നത് ഈ തറകളിലാണ്. എല്ലാവർക്കും ഇടതടവില്ലാതെ പനി പിടിക്കുന്നു എന്ന് സ്ത്രീകളും പുരുഷന്മാരും ഞങ്ങളോട് പറഞ്ഞു.”(6) </p>
<p>തുടർന്ന് റിപ്പോർട്ടിൽ അവിടത്തെ ജനങ്ങളുടെ ദാരുണമായ ജീവിതാവസ്ഥയെ കൂടുതൽ വിശദീകരിക്കുന്നു: </p>
<p>“ഉണ്ണാനും ഉടുക്കാനും ബുദ്ധിമുട്ടി, പാർക്കാൻ നല്ല വീടില്ലാതെ കഷ്ടപ്പെട്ട്, ലക്ഷോപ ലക്ഷം കൊതുകുകളുടെ ആക്രമണം സഹിച്ച്, തങ്ങളുടെ യാതനകൾ പറയാൻ ഈ നിർഭാഗ്യവാന്മാർ ജീവിച്ചിരിക്കുന്നുവല്ലോ എന്ന് തന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തി.”(7) </p>
<p>ഹേർബർട്ടാബാദ് വില്ലേജിൽ പനി ബാധിച്ച് അവശരായി കിടന്നിരുന്ന നിരവധി മനുഷ്യരെ ഡോ. മൂഗാസേട്ട് നേരിട്ട് കണ്ടതായും റിപ്പോർട്ടിൽ പറയുന്നു. അവർക്ക് യാതൊരു മരുന്നും ലഭിച്ചിരുന്നില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനസൗകര്യം പോലും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് രേഖപ്പെടുത്തുന്നു.(8)</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914109-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402098L0voTuKBLrDydgSJ2Yj4EqLEo8WkHs2415213" data-watermark="false" style="width: 100%;" info-selector="#info_item_1789282417262">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789282417262"></div>
</div>
<h3>മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും അന്തമാൻ സ്കീമിനെതിരായ പോരാട്ടവും</h3>
<p>അന്തമാൻ സ്കീമിനെതിരെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും ‘അൽ അമീൻ’ പത്രവും നടത്തിയ ഇടപെടലുകളുടെ പ്രാധാന്യം അദ്ദേഹത്തിന്റെ ആദ്യകാല ജീവചരിത്രകാരനായ ടി. മുഹമ്മദ് യൂസുഫ് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. </p>
<p>അദ്ദേഹം എഴുതുന്നു: </p>
<p>“ഈ ശപിക്കപ്പെട്ട സ്കീം വഴി മാപ്പിളമാർക്ക് ഗവൺമെന്റ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന വമ്പിച്ച ഔദാര്യങ്ങളെ വർണിച്ചുകൊണ്ട് അന്നത്തെ മലയാം കലക്ടർ മിസ്റ്റർ തോറൻ സായിപ്പ് 1924 സെപ്റ്റംബർ 6ാം തീയതി പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയെ അൽ അമീന്റെ ഒന്നാം ലക്കംതന്നെ കർശനമായി വിമർശിച്ചിരുന്നു.”(9) </p>
<p>അന്തമാൻ സ്കീമിനെതിരായ അൽ അമീന്റെ നിലപാട് ഇതോടെ അവസാനിച്ചില്ല. 1925 സെപ്റ്റംബറിൽ അമൃത് സറിൽ ചേർന്ന സർവകക്ഷി സമ്മേളനത്തിൽ ഈ പദ്ധതി റദ്ദാക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കുന്നതിനും അത് സമ്മേളനത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനുമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് നടത്തിയ ശ്രമങ്ങളെയും ടി. മുഹമ്മദ് യൂസുഫ് പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. </p>
<p>അദ്ദേഹത്തിന്റെ വാക്കുകളിൽ: </p>
<p>“മാപ്പിള സമുദായത്തിന്റെ നിഷ് കപടതയുടെ ശക്തികൊണ്ട് മിസ്റ്റർ അബ്ദുറഹ്മാന്റെ ഉദ്യമം ഒടുവിൽ വിജയിച്ചു. പ്രമേയം പാസായി.”(10) </p>
<p>അന്തമാൻ സ്കീം നടപ്പിലായിരുന്നെങ്കിൽ മലബാറിലെ മാപ്പിള സമൂഹത്തിന്, പ്രത്യേകിച്ച് തെക്കൻ മലബാറിലെ മാപ്പിളമാർക്ക്, അതുണ്ടാക്കുമായിരുന്ന ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളിലേക്കും ടി. മുഹമ്മദ് യൂസുഫ് വിരൽചൂണ്ടുന്നു. അന്തമാനിലെ പ്രതികൂലമായ കാലാവസ്ഥയും ആരോഗ്യപരമായ ദുരിതങ്ങളും ചൂണ്ടിക്കാട്ടി, ഈ പദ്ധതി മാപ്പിള സമൂഹത്തിന്റെ നിലനിൽപിനുതന്നെ ഭീഷണിയായിരുന്നുവെന്ന ശക്തമായ വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. </p>
<p>അന്നത്തെ ഭരണകൂടം അന്തമാനെ ആകർഷകമായ ഒരു സ്ഥലമായി അവതരിപ്പിച്ച് മാപ്പിളമാരെ അവിടേക്ക് ആകർഷിക്കാൻ നടത്തിയ പ്രചാരണങ്ങളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. അന്തമാൻ തടവുകാരെ അലങ്കരിച്ച വസ്ത്രങ്ങളണിയിച്ച് മലബാറിലെ വിവിധ പ്രദേശങ്ങളിൽ പ്രദർശിപ്പിച്ചുകൊണ്ട് അവിടത്തെ ജീവിതം സ്വർഗതുല്യമാണെന്ന പ്രതീതി സൃഷ്ടിക്കാൻ നടത്തിയ ശ്രമങ്ങളെയും ടി. മുഹമ്മദ് യൂസുഫ് തന്റെ കൃതിയിൽ വിശദമായി പരാമർശിക്കുന്നു.(11) </p>
<h3>ജനപക്ഷ നിലപാടുകളുടെ പത്രം </h3>
<p>അന്തമാൻ സ്കീമിനെതിരായ ഈ നിലപാടുകൾ പരിശോധിക്കുമ്പോൾ ‘അൽഅമീൻ’ ഒരു വാർത്താമാധ്യമം എന്ന പരിധി മറികടന്ന് പ്രവർത്തിച്ചിരുന്നുവെന്ന് വ്യക്തമാണ്. മർദിതരുടെയും പീഡിതരുടെയും കൂടെ നിൽക്കുകയും അവരുടെ അവകാശ സംരക്ഷണത്തിനായി ധീരമായ നിലപാടുകൾ സ്വീകരിക്കുകയും ഗവൺമെന്റിന്റെ മർദക ഭരണനയങ്ങളെ ചോദ്യംചെയ്യാൻ ആർജവം കാണിക്കുകയും ചെയ്തതാണ് ‘അൽ അമീൻ’ ചരിത്രത്തിൽ നിർവഹിച്ച മഹത്തായ സേവനം.</p>
<p>ഉപ്പു സത്യഗ്രഹത്തെ അനുകൂലിച്ചും വടക്കേ മലബാറിലെ മരുമക്കത്തായ സമ്പ്രദായത്തെ വിമർശിച്ചും അന്തമാൻ പദ്ധതിക്കെതിരെ ശക്തമായി പ്രതികരിച്ചും മമ്പുറം സയ്യിദ് അലവി തങ്ങളുടെ കുടുംബത്തെ അന്യായമായി നാടുകടത്തിയതിനെതിരെ പ്രതിഷേധിച്ചും മാപ്പിള ഔട്രേജസ് ആക്ട് പിൻവലിക്കുന്നതിനായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് നടത്തിയ ഇടപെടലുകൾക്ക് പിന്തുണ നൽകിയും ‘അൽ അമീൻ’ അതിന്റെ ജനപക്ഷ നിലപാട് തെളിയിച്ചു. </p>
<p>1921ലെ മലബാർ സമരത്തിന്റെ ദുരനുഭവങ്ങൾ ഏറ്റുവാങ്ങിയ ഒരു സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനായി ‘അൽ അമീൻ’ നിർഭയമായി ശബ്ദമുയർത്തി. അധികാരത്തിന്റെ മുന്നിൽ മൗനംപാലിക്കാതെ, അനീതിക്കെതിരെ നിലകൊള്ളുകയും സമൂഹത്തിന്റെ അവകാശങ്ങൾക്കും അഭിമാനത്തിനും വേണ്ടി വാദിക്കുകയും ചെയ്ത അതിന്റെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും മലയാള പത്രപ്രവർത്തന ചരിത്രത്തിലെ വിലമതിക്കാനാവാത്ത രേഖകളാണ്. </p>
<p>കാലം ഏറെ പിന്നിട്ടിട്ടും ‘അൽ അമീൻ’ ഉയർത്തിപ്പിടിച്ച ഈ ജനപക്ഷ ശബ്ദവും സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയും ചരിത്രത്തിൽ ഇന്നും സ്മരിക്കപ്പെടുന്നു. </p>
<h3>രജതരേഖകളായി അവശേഷിക്കുന്ന പഴയ പത്രത്താളുകൾ</h3>
<p>അതുകൊണ്ടുതന്നെ അൽ അമീന്റെ പഴയ കോപ്പികൾ ഇന്ന് വെറും പഴയ പത്രത്താളുകളല്ല. ഒരു സമൂഹത്തിന്റെ രാഷ്ട്രീയ ഉണർവിന്റെയും ദേശീയബോധത്തിന്റെയും സാമൂഹിക പരിവർത്തനത്തിന്റെയും രജതരേഖകളാണ്. ഓരോ കോപ്പിയും നഷ്ടപ്പെടുമ്പോൾ ചരിത്രത്തിന്റെ ഒരു ചെറിയ അധ്യായം കൂടിയാണ് നഷ്ടപ്പെടുന്നത്. ലഭ്യമായ അപൂർവ പതിപ്പുകളെ കണ്ടെത്തുകയും സംരക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടത് അതുകൊണ്ടുതന്നെ നമ്മുടെ ചരിത്രബോധത്തോടുള്ള ഒരു ഉത്തരവാദിത്തമാണ്.</p>
<p>അൽ അമീന്റെ ഓരോ പഴയ താളും ഒരു കാലഘട്ടത്തിന്റെ ശബ്ദമാണ് -അധികാരത്തോട് ചോദ്യം ചോദിച്ച ശബ്ദം, അനീതിക്കെതിരെ നിലകൊണ്ട ശബ്ദം, സ്വാതന്ത്ര്യത്തെ സ്വപ്നം കണ്ട ഒരു സമൂഹത്തിന്റെ ശബ്ദം. ആ ശബ്ദത്തെ സംരക്ഷിക്കുക എന്നത് ഒരു പഴയ പത്രത്തെ സംരക്ഷിക്കുക മാത്രമല്ല; നമ്മുടെ സാമൂഹികവും രാഷ്ട്രീയവുമായ ഭൂതകാലത്തിന്റെ ജീവനുള്ള രേഖകളെ സംരക്ഷിക്കുകകൂടിയാണ്. </p>
<p>-------------------------</p>
<p><font color="#ff0000">റഫറൻസുകൾ </font></p>
<p><font color="#ff0000">1. വി.എസ്. കേരളീയൻ, കേരളത്തിന്റെ വീരപുത്രൻ, കെ.ആർ. ബ്രദേഴ്സ്, കോഴിക്കോട്, 1959, പേജ് 115. </font></p>
<p><font color="#ff0000">2. എസ്.കെ. പൊറ്റക്കാട്, പി.പി. ഉമ്മർകോയ, എൻ.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂർ, മുഹമ്മദ് അബ്ദുറഹ്മാൻ: രാഷ്ട്രീയ ജീവചരിത്രം, ഒന്നാം പതിപ്പ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ കമ്മിറ്റി, കോഴിക്കോട്, 1978, പേജ് 162. </font></p>
<p><font color="#ff0000">3. അൽഅമീൻ, 1926 മാർച്ച് 2, ഒന്നാം പേജ്. </font></p>
<p><font color="#ff0000">4. അൽഅമീൻ, 1926 മാർച്ച് 2. </font></p>
<p><font color="#ff0000">5. ഇ. മൊയ്തു മൗലവി, എന്റെ കൂട്ടുകാരൻ മുഹമ്മദ് അബ്ദുറഹ്മാൻ, കറന്റ് ബുക്സ്, തൃശ്ശൂർ, 1964, പേജ് 196. </font></p>
<p><font color="#ff0000">6. അൽഅമീൻ, 1926 നവംബർ 30; ഉദ്ധരിച്ചത്: മുഹമ്മദ് അബ്ദുറഹ്മാൻ: രാഷ്ട്രീയ ജീവചരിത്രം, പേജ് 173. </font></p>
<p><font color="#ff0000">7. അതേ പുസ്തകം, പേജ് 173. </font></p>
<p><font color="#ff0000">8. അൽ അമൻ, 1926 നവംബർ 30. </font></p>
<p><font color="#ff0000">9. ടി. മുഹമ്മദ് യൂസുഫ്, ശ്രീജിത്ത് മുഹമ്മദ് അബ്ദുറഹ്മാൻ, നോർമൻ പ്രിന്റിങ് ബ്യൂറോ, കോഴിക്കോട്, 1938, പേജ് 39. </font></p>
<p><font color="#ff0000">10. അതേ പുസ്തകം, പേജ് 39. </font></p>
<p><font color="#ff0000">11. ടി. മുഹമ്മദ് യൂസുഫ്, മുഹമ്മദ് അബ്ദുറഹ്മാൻ, നോർമൻ പ്രിന്റിങ് ബ്യൂറോ, കോഴിക്കോട്, 1938, പേജ് 39-40.</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/history/books-on-muhammed-abdurahman-1554107</link>
<guid isPermaLink="true">https://www.madhyamam.com/weekly/history/books-on-muhammed-abdurahman-1554107</guid>
<category><![CDATA[Weekly,Archives,History,Premium,21 SEP 2026]]></category>
<dc:creator><![CDATA[ശമീർ കരിപ്പൂർ]]></dc:creator>
<pubDate>Mon, 14 Sep 2026 03:45:48 GMT</pubDate>
</item>
<item>
<title><![CDATA[സിനിമയിൽനിന്ന് 
സംവിധായകർ
പുറത്താക്കപ്പെടുമോ?]]></title>
<description/>
<enclosure length="211102" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/13/2914061-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/13/2914061-untitled-1.gif'/><figcaption></figcaption></figure><blockquote>
 സിനിമയിലും ദൃശ്യചിത്രീകരണങ്ങളിലും എ.ഐ ഉപയോഗം കൂടിവരികയാണ്. ‘എ.ഐയും സിനിമയും’ എന്ന വിഷയത്തെ മുൻനിർത്തി ഒരു സംവാദമാണിത്. ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ പി.കെ. സുരേന്ദ്രൻ, റാസി മുഹമ്മദ്, കൃഷാന്ത്, ഹാഷിർ ചില്ലിടത്ത് എന്നിവരാണ് സംവാദത്തിൽ പ​െങ്കടുക്കുന്നത്.
</blockquote>
<p>തിരക്കഥ മുതൽ വിഷ്വൽ ഇഫക്ടുകളടക്കം മുഴുവൻ സിനിമയും നിർമിക്കാൻ ഇന്ന് ജനറേറ്റിവ് എ.ഐക്ക് സാധിക്കും. എന്നാൽ, മികച്ച കലാസൃഷ്ടികൾ രൂപപ്പെടുത്തുന്ന ജീവിതാനുഭവങ്ങൾ, സർഗാത്മകമായ കാഴ്ചപ്പാടുകൾ, വർഷങ്ങളുടെ നൈപുണ്യം എന്നിവ പകർത്താൻ എ.ഐക്ക് കഴിയില്ലെന്നാണ് പ്രശസ്തരായ ചില ചലച്ചിത്ര പ്രവർത്തകർ വാദിക്കുന്നത്. </p>
<p> ഭാവി ചലച്ചിത്ര പ്രവർത്തകർ തങ്ങളുടെ കല സ്വായത്തമാക്കുന്നതിനെ എ.ഐ തടഞ്ഞേക്കാമെന്ന് മെക്സിക്കൻ സംവിധായകൻ ഗില്ലെർമോ ഡെൽ തോറോ (Guillermo del Toro) പറഞ്ഞു. അദ്ദേഹത്തിന്റെ ‘പാൻസ് ലാബരിന്ത്’ (Pan’s Labyrinth) എന്ന സിനിമയുടെ 3D പതിപ്പ് എ.ഐക്ക് പകരം സൂക്ഷ്മവും അതീവ ശ്രദ്ധ ആവശ്യമുള്ളതുമായ റോട്ടോസ്കോപ്പിങ് രീതി ഉപയോഗിച്ച് കലാകാരന്മാർ പൂർണമായും കൈകൊണ്ടാണ് സൃഷ്ടിച്ചത്. ഈ പരമ്പരാഗത രീതിക്ക് ഭാരിച്ച ചെലവ് വന്നുവെങ്കിലും താനത് കാര്യമാക്കിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘‘നാം സംരക്ഷിക്കുന്നത് കലയുടെ സൗന്ദര്യത്തെയും അതിന്റെ വീണ്ടെടുപ്പുമാണ്. കലയുടെ പാരമ്പര്യത്തെയാണ് നാം ഇവിടെ സംരക്ഷിക്കുന്നത്. ഒരു തലമുറയെ അവരുടെ കല പഠിക്കുന്നതിൽനിന്ന് നാം അകറ്റിനിർത്തിയാൽ, അതിലൂടെ ആ മാധ്യമത്തിന്റെ ശേഷിക്കുന്ന ചരിത്രംതന്നെയാണ് നാം മുറിച്ചുമാറ്റുന്നത്.’’ ഡെൽ തോറോ പറഞ്ഞു. </p>
<p> എ.ഐയെ സംശയത്തോടെ വീക്ഷിക്കണമെന്ന് ക്രിസ്റ്റഫർ നോളൻ (Christopher Nolan) പറയുന്നു. മനുഷ്യർക്ക് മാത്രം സൃഷ്ടിക്കാൻ കഴിയുന്നത് എന്താണ് എന്നത് പുനർവിചിന്തനം ചെയ്യാൻ എ.ഐ ആളുകളെ നിർബന്ധിതരാക്കുന്നുവെന്ന് ബോങ് ജൂൺ ഹോ (Bong Joon Ho) പറയുന്നു. ‘‘ഒരു സർഗാത്മകവ്യക്തിക്ക് പകരമായി എ.ഐ വരുന്നതിനോട് എനിക്ക് യോജിപ്പില്ല” എന്ന് സ്റ്റീവൻ സ്പീൽബർഗ് (Steven Spielberg) വ്യക്തമാക്കി. എന്നാൽ, താൻ ഈ സാങ്കേതികവിദ്യക്ക് പൂർണമായും എതിരല്ലെന്നും, മറ്റ് പല മേഖലകളിലും എ.ഐ ഉപയോഗിക്കുന്നതിനെ താൻ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. </p>
<p> ഇന്നത്തെ LLMകളും ന്യൂറൽ നെറ്റ്‌വർക്കുകളും ഡേറ്റ അധിഷ്ഠിത അനുമാനങ്ങളിൽ മാത്രം പ്രവർത്തിക്കുന്നതിനാൽ, അപ്രതീക്ഷിതവും വിപ്ലവാത്മകവുമായ കലാപരമായ ലംഘനങ്ങൾക്ക് അൽഗോരിതമിക് മൂലധനത്തിന്റെ ലോകത്ത് സാധ്യത കുറവാണെന്ന് അലക്സാണ്ടർ ഗാലോവേ (Alexander Galloway) ചൂണ്ടിക്കാണിക്കുന്നു. അതായത്, നിലവിലുള്ള വിവരങ്ങളെ പുനരുൽപാദിപ്പിക്കുക എന്നതിനപ്പുറം, അടിസ്ഥാനപരമായ പുതിയ മാറ്റങ്ങൾക്ക് വഴിതുറക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾക്ക് കഴിയില്ല. ഡിജിറ്റൽ ചിഹ്നങ്ങൾക്കോ കമ്പ്യൂട്ടേഷനൽ യുക്തിക്കോ പൂർണമായി പ്രവചിക്കാൻ കഴിയാത്ത മേഖലകളെയാണ് ‘Uncomputabl’ എന്നത് അടയാളപ്പെടുത്തുന്നത്. മനുഷ്യന്റെ സഹജമായ അവബോധം, ശാരീരികാനുഭവങ്ങൾ, വികാരങ്ങൾ, സ്നേഹം, വിയോഗം എന്നിവയെ 0,1 എന്നീ ബൈനറി കോഡുകളിലേക്ക് മാത്രം ചുരുക്കുക അസാധ്യമാണ്. </p>
<p> ഒരു അസ്സൽ കലാസൃഷ്ടിക്കുള്ള സവിശേഷമായ പരിവേഷം (Aura) യന്ത്രങ്ങൾ ഉപയോഗിച്ച് കലകൾ പുനർനിർമിക്കപ്പെടാൻ തുടങ്ങിയപ്പോൾ നഷ്ടപ്പെട്ടു എന്ന് വളരെക്കാലം മുമ്പ് വാൾട്ടർ ബെന്യാമിൻ എഴുതിയിട്ടുണ്ട്. ഇന്ന് എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന ചിത്രങ്ങൾക്കോ കവിതകൾക്കോ സിനിമകൾക്കോ ഒരു അസ്സൽ രൂപമില്ല. ഡിജിറ്റൽ ലോകത്ത് അതിന് പരിധിയില്ലാത്ത പകർപ്പുകൾ മാത്രമാണുള്ളത്. അതിനാൽ, എ.ഐ കലയുടെ ‘ഓറ’യെ പൂർണമായും ഇല്ലാതാക്കുന്നു. </p>
<p>ജനറേറ്റിവ് എ.ഐയെക്കുറിച്ചുള്ള സംവാദങ്ങൾ സിനിമാമേഖലയിൽ രൂക്ഷമായി തുടരുമ്പോഴും, പ്രമുഖരായ നിരവധി സംവിധായകരും സ്റ്റുഡിയോ എക്സിക്യൂട്ടിവുകളും സ്വതന്ത്ര ചലച്ചിത്രപ്രവർത്തകരും ഇതിന്റെ ഉപയോഗത്തെ പിന്തുണക്കുന്നുണ്ട്. കോൺസെപ്റ്റ് ആർട്ട്, പ്രീ-വിഷ്വലൈസേഷൻ, വി.എഫ്.എക്സ് (VFX) നിർമാണത്തിലെ ലാളിത്യം, കുറഞ്ഞ ബജറ്റിലുള്ള സിനിമാനിർമാണം എന്നിവക്ക് ഇതൊരു മികച്ച സഹായ ഉപകരണമായിട്ടാണ് ഇവർ കാണുന്നത്. </p>
<p> സ്റ്റീവൻ സോഡർബർഗ് (Steven Soderbergh) ജോൺ ലെനൻ, യോക്കോ ഒനോ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററി ​േപ്രാജക്ടിനായി ജനറേറ്റിവ് എ.ഐ ഉപയോഗിച്ച് സ്വപ്നസദൃശമായ ദൃശ്യങ്ങൾ നിർമിച്ചു. റോൺ ഹൊവാർഡ് (Ron Howard) വിയറ്റ്നാമിലെ യു.എസ് യുദ്ധത്തടവുകാർ വരച്ച ചിത്രങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന ‘ദി കോഡ്’ (The Code) എ.ഐ അസിസ്റ്റഡ് അനിമേറ്റഡ് സിനിമയാണ്. ‘ഒബ്സിഡിയൻ’ (Obsidian) എന്ന എ.ഐ സ്റ്റുഡിയോയുടെ പങ്കാളിത്തത്തോടെയാണ് സിനിമ നിർമിക്കുന്നത്. </p>
<p> ഡാരൻ അരോണോഫ്സ്കി (Darren Aronofsky) തന്റെ എ.ഐ അധിഷ്ഠിത പ്രൊഡക്ഷൻ കമ്പനിയായ പ്രൈമോർഡിയൽ സൂപ് (Primordial Soup) വഴി നിർമിച്ച ‘ഓൺ ദിസ് ഡേ... 1776’ (On This Day... 1776) എന്ന പരമ്പരയിൽ എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരീക്ഷിക്കുകയുണ്ടായി. പരമ്പരാഗത ഹോളിവുഡ് സംവിധായകർക്ക് പുറമെ, എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയൊരു കൂട്ടം സ്വതന്ത്ര സംവിധായകരും ഉയർന്നുവരുന്നുണ്ട്.</p>
<p> മുഴുസമയ ശസ്ത്രക്രിയാ വിദഗ്ധയായ സാമന്ത പിള്ള (Samantha Pilla) വിവിധ പുരസ്കാരങ്ങൾ നേടിയ ഒരു എ.ഐ ചലച്ചിത്രകാരിയായി മാറി. ചലച്ചിത്ര രംഗത്ത് മുൻപരിചയമോ കാമറയോ ആഫ്റ്റർ ഇഫക്ട്സ് ഉപയോഗിക്കാനുള്ള അറിവോ ഒന്നുംതന്നെ അവർക്കുണ്ടായിരുന്നില്ല. ‘ആൻ ഇൻകോണ്ടി​െനന്റ് ട്രൂത്ത്’ (An Incontinent Truth) ഈ വർഷം പാരിസിൽ നടന്ന എ.ഐ ഫിലിം അവാർഡ്സിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടി. എ.ഐ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച ആസ്ട്രേലിയയിലെ ആദ്യ വനിത എന്ന ബഹുമതിയും അവർക്കുണ്ട്. </p>
<p> എ.ഐ. മനുഷ്യനെ മാറ്റിസ്ഥാപിക്കുമോ എന്ന ചോദ്യത്തിന് മറുപടി എന്നോണം ഒരു സംഭവം പറയാം. ഷൂട്ടിങ് ലൊക്കേഷനിൽ ആവശ്യമായ ലെൻസ് ലഭ്യമല്ലാതിരുന്നപ്പോൾ തന്റെ കണ്ണട ഉപയോഗിച്ചാണ് ഋത്വിക് ഘട്ടക് ‘സുബർണരേഖ’യിലെ നീതയുടെ കണ്ണിന്റെ ഒരിക്കലും മറക്കാനാവാത്ത ക്ലോസപ് ഷോട്ട് എടുത്തത്. ഘട്ടക് മദ്യപിക്കുമായിരുന്നു, അൽപം ഭ്രാന്ത് ഉണ്ടായിരുന്നു, പിന്നെ ഒരു മൂന്നാം കണ്ണും. എന്നാല്‍, എ.ഐക്ക് ഇതൊന്നും ഇല്ലല്ലോ. </p>
<p> ഈ പശ്ചാത്തലത്തിൽ എ.ഐ സാങ്കേതികവിദ്യയുടെ വരവ് സിനിമാരംഗത്ത് സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചുമുള്ള ചർച്ചയാണിത്. സംവാദത്തിൽ എന്നോടൊപ്പം റാസി മുഹമ്മദ്, കൃഷാന്ത്, ഹാഷിർ ചില്ലിടത്ത് എന്നിവർ പങ്കെടുക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914073-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020NaO9fUjb5GOVEUdCILDANCWoktPNyWAu0205742" data-watermark="false" style="width: 100%;" info-selector="#info_item_1789280207615">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789280207615"></div>
</div>
<p>-----------------</p>
<p>ചലച്ചിത്ര സംവിധായകൻ (‘വെളുത്ത രാത്രികൾ’), ആർട്ടിസ്റ്റ്, വി.എഫ്.എക്സ് സൂപ്പർവൈസർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന റാസിയുടെ എ.ഐയുമായുള്ള ഇടപെടൽ, നിശ്ചല ദൃശ്യങ്ങളായാലും ചലിക്കുന്ന ദൃശ്യങ്ങളായാലും, അദ്ദേഹത്തിന്റെ കോമ്പോസിറ്റ് ഇമേജ് മേക്കിങ് പരീക്ഷണങ്ങളുടെ ബോധപൂർവമായ വിപുലീകരണമാണ്. എ.ഐ നൽകുന്ന ഔട്ട്പുട്ടുകളെ അന്തിമ സൃഷ്ടിയായല്ല, മറിച്ച് തന്റെ ദൃശ്യഘടനകളിലേക്ക് ലെയർചെയ്യാനുള്ള അസംസ്കൃത ഘടകങ്ങളായാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മനുഷ്യന്റെ അവബോധത്തെ മെഷീനിലേക്ക് നൽകി നിലവാരമുള്ള ദൃശ്യങ്ങൾ നിർമിക്കാൻ നിർബന്ധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. </p>
<p>‘I Think, Therefore I Am Confused’, ‘Cinema Alchemy’ എന്നീ എക്സിബിഷനുകൾ ഈ പുതിയ വർക്ക്ഫ്ലോയുടെ അടിസ്ഥാന പരീക്ഷണങ്ങളായിരുന്നു. സങ്കീർണമായ ദൃശ്യങ്ങൾ നിർമിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും എ.ഐയെ ഒരു സഹപ്രവർത്തകനാക്കി, അൽഗോരിതങ്ങൾ നൽകിയ സാധ്യതകളെ ഭൗതികമായും ഡിജിറ്റലായും സംയോജിപ്പിച്ചാണ് അദ്ദേഹം കാൻവാസ് ഒരുക്കിയത്. ഡിജിറ്റൽ ഇടത്തിൽനിന്ന് തനിമ ചോർന്നുപോകാതെ അതിനെ ഭൗതിക യാഥാർഥ്യത്തിലേക്ക് മാറ്റുക എന്നതായിരുന്നു ഇതിലെ പ്രധാന വെല്ലുവിളി. </p>
<p>------------------------</p>
<p> ‘ആവാസവ്യൂഹം’, ‘മസ്തിഷ്ക മരണം’ മുതലായ സിനിമകളുടെ സംവിധായകനായ കൃഷാന്ത് സിനിമയിൽ എ.ഐ സാങ്കേതികവിദ്യയെ ഏറ്റവും ഫലപ്രദമായി സംയോജിപ്പിക്കുന്നു. വിവിധ എ.ഐ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പ്രീ-വിഷ്വലൈസേഷനും അനിമാറ്റിക്‌സും തയാറാക്കിയാണ് അദ്ദേഹം സിനിമകളുടെ ആദ്യഘട്ട ആസൂത്രണം നിർവഹിക്കുന്നത്. ആർട്ട്, മേക്കപ്പ്, സ്റ്റോറിബോർഡിങ്, പ്രീ-വിസ് അസിസ്റ്റ് തുടങ്ങിയ പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങളെല്ലാം എ.ഐ വഴി ക്രമീകരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. സിനിമക്ക് അനുയോജ്യമായ ലുക്ക്, സൗണ്ട്-വിസ്, ഛായാഗ്രഹണ-വെളിച്ച വിന്യാസങ്ങളുടെ പ്രസന്റേഷൻ, കളർ ഗ്രേഡിങ് എന്നിവയിലെല്ലാം എ.ഐ നിർണായക പങ്കാണ് വഹിക്കുന്നത്. </p>
<p>-----------------------</p>
<p>ഹാഷിർ ചില്ലിടത്ത് -ഗ്രോ എ.ഐയുടെ സ്ഥാപകൻ, എ.ഐ കൺസൽട്ടന്റ്, എജുക്കേറ്റർ, സ്റ്റാർട്ടപ് മെന്റർ, സ്ട്രാറ്റജിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. </p>
<p>-------------------</p>
<p>പി.കെ. സുരേന്ദ്രൻ: നിശ്ശബ്ദ സിനിമയിൽനിന്ന് ശബ്ദത്തിലേക്കും കളറിലേക്കും പിന്നീട് ടി.വി, വി.സി.ആർ, ഡിജിറ്റൽ യുഗങ്ങളിലേക്കുമുള്ള മാറ്റങ്ങളെയെല്ലാം വലിയ ഭയത്തോടെയാണ് നാം നോക്കിക്കണ്ടത്. ഇന്ന് സിനിമ എ.ഐ യുഗത്തിൽ എത്തിനിൽക്കുമ്പോൾ, ഈ സാങ്കേതികവിദ്യയെ നാം മുമ്പത്തെപ്പോലെ ഭയപ്പെടേണ്ടതുണ്ടോ? എ.ഐ യുഗത്തിൽ സംവിധായകൻ/സംവിധായിക അല്ലെങ്കിൽ ‘ഓതർ’ (Auteur) എന്ന സങ്കൽപം അൽഗോരിതത്തിന്റെ സാധ്യതകളിൽനിന്ന് തിരഞ്ഞെടുപ്പുകൾ നടത്തുന്ന ‘ക്യൂറേറ്ററോ’ ‘പ്രോംപ്റ്റ് എഡിറ്ററോ’ ആയി ചുരുങ്ങുകയാണോ? </p>
<p>റാസി മുഹമ്മദ്: ഇത്തരത്തിലുള്ള ഓരോ മാറ്റവും സിനിമയുടെ ആവിഷ്കാര സാധ്യതകളെ വികസിപ്പിക്കുക മാത്രമാണ് ചെയ്തത്. എ.ഐ ഉയർത്തുന്ന ആശങ്കകളും ഇതിൽനിന്ന് വ്യത്യസ്തമല്ല. എ.ഐ സംവിധായകനെ ഇല്ലാതാക്കുകയോ സിനിമയെ നശിപ്പിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ഒരു സ്രഷ്ടാവിന്റെ കലാപരമായ അടിത്തറയും ദൃശ്യബോധവും എത്രത്തോളം ആഴമുള്ളതാണെന്ന് തുറന്നുകാട്ടുന്ന കണ്ണാടിയായി അത് മാറുന്നു. ക്രാഫ്റ്റിന്മേലുള്ള ആധിപത്യത്തിനും കൂട്ടായ പരിശ്രമങ്ങൾക്കും മാത്രമേ അൽഗോരിതങ്ങളെ മികച്ച കലാസൃഷ്ടികളാക്കാൻ കഴിയൂ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914077-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020gtcEE5njSJPodcmQfYrLnt9idWI6y0jm0396050" data-watermark="false" style="width: 100%;" info-selector="#info_item_1789280398217">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789280398217"></div>
</div>
<p>പരമ്പരാഗത സിനിമയിൽ വിദഗ്ധരായ കലാകാരന്മാരാണ് സംവിധായകന്റെ തിരഞ്ഞെടുപ്പുകളെ സമ്പന്നമാക്കുന്നത്. എന്നാൽ എ.ഐ ഉപയോഗിച്ച് ചെറിയ സിനിമകൾ ചെയ്യുമ്പോൾ, ഈ മേഖലകളിലെ തീരുമാനങ്ങളെല്ലാം ഒരാളിലേക്കു മാത്രമായി ചുരുങ്ങുന്നു. ഫ്രെയിമിങ്, കളർ തിയറി, നാടകീയമായ താളം, സംഗീതം തുടങ്ങിയവയിൽ വ്യക്തമായ കാഴ്ചപ്പാടും പഠനവുമില്ലെങ്കിൽ ആ സിനിമ ആത്മാവില്ലാത്തതായി മാറും. അതുകൊണ്ട് തന്നെ, ചെലവ് കുറക്കാൻ ഒരാൾ മാത്രം പ്രോംപ്റ്റ് ടൈപ് ചെയ്യുന്നതിലല്ല എ.ഐ സിനിമയുടെ യഥാർഥ സാധ്യത. മറിച്ച്, വിവിധ മേഖലകളിൽ സൈദ്ധാന്തിക അറിവും പ്രായോഗിക അനുഭവവുമുള്ള കലാകാരന്മാർ എ.ഐ ടൂളുകൾ കൂട്ടായി ഉപയോഗിക്കുമ്പോഴാണ് അത് മനുഷ്യഭാവനയെ പലമടങ്ങ് വിപുലീകരിക്കുന്ന മാധ്യമമാകുന്നത്. </p>
<p>കൃഷാന്ത്: ശരിയാണ്, പുതിയ സാങ്കേതികവിദ്യകളെ ആദ്യം നമ്മൾ ഒരു ഭീഷണിയായാണ് കണ്ടിട്ടുള്ളത്. പക്ഷേ സംഭവിച്ചത് അതിന്റെ വിപരീതമാണ്. ഓരോ സാങ്കേതികമാറ്റവും സിനിമക്ക് പുതിയ സാധ്യതകൾ തുറന്നു. എ.ഐയെയും അതേ രീതിയിലാണ് ഞാൻ കാണുന്നത്. ഒരു ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും ഡിസൈൻ പഠിപ്പിക്കുന്ന ആളെന്ന നിലയിലും, എ.ഐയെ ഒരു ക്രിയേറ്റിവ് ടൂൾ ആയാണ് ഞാൻ കാണുന്നത്. അതിന്റെ ഏറ്റവും വലിയ സാധ്യത കാര്യക്ഷമത അല്ല; സാധ്യത ആണ്. ഒരു പ്രധാന വസ്തുത നമ്മൾ മറക്കരുത്. എ.ഐ താൽക്കാലികമായി വന്നുപോകുന്ന ഒരു സാങ്കേതികവിദ്യയല്ല; ചലച്ചിത്രനിർമാണം ഉൾപ്പെടെയുള്ള സർഗാത്മക മേഖലകളുടെ അടിസ്ഥാന പ്രവർത്തനരീതികളെത്തന്നെ മാറ്റിയെഴുതാൻ പോകുന്ന ഒന്നാണ്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914074-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240201Ib2FYvPDqe871qfSlvAApots9LXm22H0248680" data-watermark="false" style="width: 100%;" info-selector="#info_item_1789280250998">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789280250998"></div>
</div>
<p>ഹാഷിർ ചില്ലിടത്ത്: ഏതൊരു പുതിയ സാങ്കേതികവിദ്യയുടെ ആഗമനവും സമൂഹത്തിൽ ഉത്കണ്ഠയും അനിശ്ചിതത്വവും സൃഷ്ടിക്കാറുണ്ട്. ഈ സാങ്കേതികവിദ്യാ ഭയം പ്രധാനമായും ഉടലെടുക്കുന്നത് അപരിചിതത്വത്തിൽനിന്നും അതിനെ വേഗത്തിൽ സ്വായത്തമാക്കാൻ കഴിയുമോ എന്ന ആശങ്കയിൽനിന്നുമാണ്. എന്നാൽ, സാങ്കേതികവിദ്യയുടെ പ്രവർത്തനരീതിയും ഉപയോഗക്ഷമതയും മനസ്സിലാക്കുന്നതിലൂടെ ഈ ഭയത്തെ മറികടക്കാൻ സാധിക്കും. വിഡിയോ എഡിറ്റ് ചെയ്യാനുള്ള ആയിരക്കണക്കിന് സോഫ്റ്റ്‌വെയറുകളിൽനിന്ന് അനുയോജ്യമായവ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതുപോലെയുള്ള ഒരു പ്രായോഗിക സമീപനം മാത്രമാണ് എ.ഐ. സാങ്കേതികവിദ്യയുടെ സ്വീകരണത്തിലും സംഭവിക്കുന്നത്.</p>
<p>യാന്ത്രികവും ആവർത്തന സ്വഭാവമുള്ളതുമായ തൊഴിലുകളിൽ എ.ഐ സർവവ്യാപിയാകുമ്പോൾ, മനുഷ്യൻ കേവലം പ്രോംപ്റ്റ് ചെയ്യുന്ന ആൾ മാത്രമായി ചുരുങ്ങപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ ചലച്ചിത്രംപോലുള്ള സൗന്ദര്യശാസ്ത്രപരമായ മാധ്യമങ്ങളിൽ ഈ സമവാക്യം തികച്ചും വ്യത്യസ്തമാണ്. ഒരു അൽഗോരിതത്തിന് നിർദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ ​േപ്രാസസ് ചെയ്യാൻ സാധിക്കുമെങ്കിലും, സിനിമയുടെ കാതൽ നിർണയിക്കുന്നത് അതിന്റെ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രപരവുമായ തിരഞ്ഞെടുപ്പുകളാണ്. ഒരു ദൃശ്യത്തിലൂടെ എന്ത് വൈകാരികാനുഭവമാണ് സൃഷ്ടിക്കേണ്ടതെന്നും, എന്തിനാണ് ഈ കഥ പറയുന്നതെന്നും, അത് പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിച്ചേരണമെന്നുമുള്ള കൃത്യമായ കാഴ്ചപ്പാടും ഭാവുകത്വവും ഒരു സംവിധായകന്റേത് മാത്രമാണ്. ചുരുക്കത്തിൽ, എ.ഐ എന്നത് ഒരു ​േപ്രാസസിങ് ഉപകരണം മാത്രമായി നിലനിൽക്കുമ്പോൾ, ചലച്ചിത്രത്തിന്റെ ആന്തരികമായ സൗന്ദര്യശാസ്ത്രത്തെയും കർതൃത്വത്തെയും (cinematic authorship) നയിക്കുന്നത് അതിനു പിന്നിലെ മാനുഷികമായ കാഴ്ചപ്പാടും സർഗാത്മകതയുമാണ്. </p>
<p>സുരേന്ദ്രൻ: ആഗോള കോർപറേറ്റുകൾ നിയന്ത്രിക്കുന്ന എ.ഐ ടൂളുകൾ പാശ്ചാത്യ-മുതലാളിത്ത കാഴ്ചപ്പാടുകളെ ഡിഫോൾട്ടായി ഉൽപാദിപ്പിക്കുകയും, പ്രവചനീയമായ ‘സുരക്ഷിത ഫോർമുലകൾ’ നിർമിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, അത് പ്രാദേശിക-തദ്ദേശീയ കാഴ്ചകളെ ഏകതാനമാക്കാനും പരീക്ഷണാത്മക/പ്രതിരോധ സിനിമകളുടെ സാധ്യതകളെ ഇല്ലാതാക്കാനും വഴിവെക്കുമോ? </p>
<p>റാസി: എ.ഐയെ കേവലമൊരു ഉപകരണമായി മാത്രം സമീപിച്ചാൽ അൽഗോരിതങ്ങൾ നിർമിക്കുന്ന ഏകതാനത സിനിമക്ക് ഭീഷണിയാകും. നിലവിലുള്ള എ.ഐ മോഡലുകൾ പ്രധാനമായും പാശ്ചാത്യ-കേന്ദ്രീകൃത ഡേറ്റയിലും കോർപറേറ്റ് സുരക്ഷാ മാനദണ്ഡങ്ങളിലുമാണ് പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്. ഡിഫോൾട്ട് രീതിയിൽ ഉപയോഗിക്കുമ്പോൾ, ഇത് അമിതമായി മിനുക്കിയെടുത്ത കൃത്രിമമായ ദൃശ്യഭാഷ ഉൽപാദിപ്പിക്കുകയും, പ്രാദേശിക ഭൂപ്രകൃതിയുടെ അസംസ്കൃത ഭാവങ്ങളെയും തനതായ ശരീരനിറങ്ങളെയും നാടൻതനിമകളെയും മായ്ച്ചുകളയുകയും ചെയ്യുന്നു. </p>
<p>കൂടുതൽ പ്രവചനീയവും സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സുരക്ഷിതവുമായ ഫലങ്ങൾക്ക് മുൻഗണന നൽകുന്ന അൽഗോരിതങ്ങൾ, പ്രാദേശിക സംസ്കാരങ്ങളുടെ രേഖീയമല്ലാത്ത ആഖ്യാനരീതികൾക്ക് പകരം പാശ്ചാത്യ ത്രീ-ആക്ട് ഘടനകളെയും സുരക്ഷിത കഥാപാത്ര മാതൃകകളെയുമാണ് (Archetypes) പ്രോത്സാഹിപ്പിക്കുന്നത്. പ്രബല വ്യവസായങ്ങളുടെ സാങ്കേതിക ഉപകരണങ്ങളെ മറ്റൊരുരീതിയിൽ ഉപയോഗിച്ചും അട്ടിമറിച്ചുമാണ് ചരിത്രത്തിലെ പരീക്ഷണ സിനിമകൾ ഉയർന്നുവന്നിട്ടുള്ളത്. </p>
<p>സാംസ്കാരികമായ ഉന്മൂലനത്തെ ചെറുക്കാൻ എ.ഐ മോഡലുകളെ പ്രാദേശിക ഓർമകളും സാഹിത്യവും നാടോടിക്കഥകളും സാമൂഹിക-രാഷ്ട്രീയ ചരിത്രങ്ങളും ഉപയോഗിച്ച് പരിപോഷിപ്പിക്കുകയാണ് വേണ്ടത്. യഥാർഥ ഭൗതിക ഘടകങ്ങളെയും പരുക്കൻ യാഥാർഥ്യങ്ങളെയും ഡിജിറ്റൽ സാധ്യതകളുമായി കൂട്ടിയോജിപ്പിക്കുന്നതിലൂടെ ബദൽ സിനിമകൾക്ക് നിലനിൽക്കാനാകും. </p>
<p>കൃഷാന്ത്: അതിനെക്കുറിച്ചുള്ള ഭയത്തേക്കാൾ അതിലെ വൈരുധ്യമാണ് എനിക്ക് കൗതുകകരം. മുതലാളിത്തം നിർമിച്ച ഉപകരണങ്ങളിലൂടെ മുതലാളിത്തത്തെ ചോദ്യംചെയ്യാനാകുമോ? സിനിമതന്നെ അതിന് നല്ല ഉദാഹരണമാണ്. കാമറയും എഡിറ്റിങ് ഉപകരണങ്ങളും വന്നത് ഒരു അധിനിവേശ വിരുദ്ധ പദ്ധതിയായിട്ടല്ല. എങ്കിലും അവ ഉപയോഗിച്ച് വിപ്ലവാത്മകമായ സിനിമകൾ ഉണ്ടായിട്ടുണ്ട്. കാമറക്ക് സ്വന്തമായി പ്രത്യയശാസ്ത്രമില്ല; അത് ഉപയോഗിക്കുന്നതിലാണ് കാര്യം. എന്നാൽ, എ.ഐയുടെ കാര്യം കൂടുതൽ സങ്കീർണമാണ്. കാരണം, ആ സാങ്കേതികവിദ്യ ചില മുൻവിധികളോടെയാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അതിനെ കൂടുതൽ വിമർശനാത്മകമായി വേണം സമീപിക്കാൻ. പ്രാദേശിക സിനിമയുടെ പ്രതിരോധം എ.ഐയെ ഒഴിവാക്കുന്നതിലല്ല; മറിച്ച്, അതിനോട് നമ്മുടെ പ്രാദേശിക ജീവിതാനുഭവങ്ങൾ സംസാരിപ്പിക്കുന്നതിലാണ്. നമ്മുടെ ഓർമയും നാട്ടുഭാഷയും തനത് വാസ്തുവിദ്യയും രാഷ്ട്രീയബോധവുമൊന്നും ഒരു പൊതുനിർദേശം (Generic prompt) കൊണ്ട് ഉണ്ടാകില്ല. അത് ചലച്ചിത്രകാരന്റെ ഉള്ളിൽനിന്നുതന്നെ വരേണ്ടതാണ്. </p>
<p>ഏറ്റവും വലിയ ഭയം കൃത്രിമബുദ്ധി എല്ലാവരെയും ഒരേപോലെയാക്കുമോ എന്നതല്ല; മറിച്ച്, നമ്മൾതന്നെ അതിനെ ഒരേ രീതിയിൽ ഉപയോഗിക്കുമോ എന്നതാണ്. നമുക്ക് ഒറ്റ ബട്ടൺ അമർത്തി ഹോളിവുഡിനെ അനുകരിക്കാം; അല്ലെങ്കിൽ അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് നമ്മുടെ സ്വന്തം സിനിമാഭാഷ കണ്ടെത്താൻ ശ്രമിക്കാം. </p>
<p>ഹാഷിർ: ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്ത് നമ്മൾ ഉപയോഗിക്കുന്ന ഓരോ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും മൊബൈൽ ആപ്പുകളും നമ്മളറിയാതെ നമ്മുടെ വിവരങ്ങളും പെരുമാറ്റരീതികളും ശേഖരിച്ച് വലിയൊരു ഡേറ്റ മോഷണംതന്നെയാണ് നടത്തുന്നത്. നേരിട്ട് നമ്മെ ആക്രമിക്കുന്നില്ലെന്ന് തോന്നാമെങ്കിലും, പരോക്ഷമായി നമ്മുടെ ചിന്തകളെയും മുൻഗണനകളെയും സ്വാധീനിക്കാൻ ഈ അൽഗോരിതങ്ങൾക്ക് സാധിക്കുന്നുണ്ട്. ഇതിനെ അതിജീവിക്കാൻ നാം ഏറേ വിവേകത്തോടെയും തന്ത്രപരമായും വേണം സാങ്കേതികവിദ്യയെ സമീപിക്കാൻ. </p>
<p>പ്രത്യേകിച്ച് എ.ഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ, നമ്മുടെ വ്യക്തിഗത താൽപര്യങ്ങളോ യഥാർഥ ലക്ഷ്യങ്ങളോ പൂർണമായി തുറന്നുനൽകാതെ, എന്നാൽ അവയുടെ പരമാവധി സാധ്യതകളെ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം. ഉദാഹരണത്തിന്, ഒരു സിനിമയുടെ സ്ക്രിപ്റ്റോ ആശയമോ രൂപപ്പെടുത്തുമ്പോൾ, നമ്മൾ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് നേരിട്ട് നൽകുന്നതിന് പകരം, ‘A’ എന്ന വിഷയം ‘B’ എന്നോ ‘C’ എന്നോ ഉള്ള കോണുകളിലൂടെ എങ്ങനെ അവതരിപ്പിക്കാം എന്ന രീതിയിൽ പരോക്ഷമായ ചോദ്യങ്ങളിലൂടെ വേണം എ.ഐയെ സമീപിക്കാൻ. നമ്മളെക്കുറിച്ച് എ.ഐ പഠിക്കുന്നത് തടയുകയും അതേസമയം അതിന്റെ സാങ്കേതിക മികവിനെ നമ്മുടെ ആവശ്യങ്ങൾക്കായി പൂർണമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം സ്മാർട്ടായ, ലോജിക്കലായ ഉപയോഗമാണ് ഡിജിറ്റൽ യുഗത്തിൽ നമ്മെ വിജയിപ്പിക്കുന്നത്. </p>
<p>സുരേന്ദ്രൻ: എ.ഐ നിർമിക്കുന്ന ദൃശ്യങ്ങൾ മിനുസമാർന്നതും പെർഫെക്ടുമാണ്. എന്നാൽ സിനിമയുടെ സൗന്ദര്യശാസ്ത്രം പലപ്പോഴും നിലനിൽക്കുന്നത് അതിന്റെ അപൂർണതകളിലും അപാകതകളിലും യാദൃച്ഛികതകളിലുമാണ്. യന്ത്രത്തിന്റെ ഈ അതിരറ്റ തികവിനെ സൗന്ദര്യശാസ്ത്രപരമായ തടസ്സമായി കാണുന്നുണ്ടോ? </p>
<p>റാസി: എ.ഐ ഡിഫോൾട്ടായി നിർമിക്കുന്ന ദൃശ്യങ്ങളുടെ യാന്ത്രികമായ പൂർണതയെ സിനിമാറ്റിക് സത്യമായി തെറ്റിദ്ധരിക്കുന്നത് സൗന്ദര്യശാസ്ത്രപരമായ തടസ്സമാണ്. സിനിമയുടെ നിലനിൽപ് കുറ്റമറ്റ ഗണിതശാസ്ത്ര കൃത്യതയിലല്ല; മറിച്ച് ഭൗതികമായ പ്രതിരോധങ്ങളിൽനിന്നും, മനുഷ്യന്റെ ദൗർബല്യങ്ങളിൽനിന്നും, അപ്രതീക്ഷിത മുഹൂർത്തങ്ങളിൽനിന്നുമാണ് രൂപപ്പെടുന്നത്. സെല്ലുലോയ്ഡ് ഗ്രെയിനുകൾ, ലെൻസുകളുടെ സ്വാഭാവിക അപാകതകൾ, നടന്റെ പതറിയ സൂക്ഷ്മഭാവങ്ങൾ എന്നിവ നൽകുന്ന വൈകാരിക ആഴവും യാഥാർഥ്യവും പ്രവചിക്കാൻ ഒരു അൽഗോരിതത്തിനും കഴിയില്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/13/2914075-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Pm8S9RTmlgrOSjz3j0mnKlbDJTnpok1y0295043" data-watermark="false" style="width: 100%;" info-selector="#info_item_1789280297365" title="കൃഷാന്തിന്‍റെ ‘മസ്തിഷ്ക മരണം’ എന്ന സിനിമയിലെ എ.ഐ ക്രിയേഷൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1789280297365">
  <p>കൃഷാന്തിന്‍റെ ‘മസ്തിഷ്ക മരണം’ എന്ന സിനിമയിലെ എ.ഐ ക്രിയേഷൻ</p>
 </div>
</div>
<p>സിനിമയിലെ പല ഐതിഹാസിക മുഹൂർത്തങ്ങളും മുൻകൂട്ടി പ്ലാൻചെയ്തവയല്ല, മറിച്ച് അവിചാരിതമായി വീഴുന്ന വെളിച്ചമോ കാലാവസ്ഥാ വ്യതിയാനമോ പോലുള്ള യാദൃച്ഛികതകളിൽനിന്ന് പിറവിയെടുക്കുന്നവയാണ്. എന്നാൽ, അനിശ്ചിതത്വങ്ങളെ ഇല്ലാതാക്കാനാണ് എ.ഐ രൂപകൽപന ചെയ്തിരിക്കുന്നത്. അൽഗോരിതങ്ങൾ സംഭവിക്കാൻ ഏറ്റവും സാധ്യതയുള്ളതിനെ തരുമ്പോൾ, കല നിലനിൽക്കുന്നത് സംഭവിക്കാൻ സാധ്യതയില്ലാത്തതിലാണ്. മെഷീനെ അതിന്റെ പരമാവധി പരിധിയിലേക്ക് തള്ളിവിട്ട്, കൃത്രിമ ഘടകങ്ങളെ പരുക്കൻ യാഥാർഥ്യവുമായി കൂട്ടിമുട്ടിക്കുന്നതിലൂടെ സോഫ്റ്റ്‌വെയറുകൾ മായ്ച്ചുകളയുന്ന പ്രതിരോധത്തെ വീണ്ടെടുക്കാൻ സാധിക്കും.</p>
<p>കൃഷാന്ത്: എ.ഐ നൽകുന്ന പൂർണത സൗന്ദര്യശാസ്ത്രപരമായ തടസ്സമായി മാറാം. എന്നാൽ, പ്രശ്നം ഈ പൂർണതയല്ല, മറിച്ച് അത് മാത്രമാണ് സിനിമയുടെ ശരിയായ രീതിയെന്ന് കരുതുന്നതാണ്. സിനിമയുടെ ചരിത്രം പരിശോധിച്ചാൽ, ഫിലിം ഗ്രെയിൻ, ലെൻസ് ഫ്ലെയർ, വെളിച്ചത്തിന്റെ കുറവുകൾ, അപാകതകളുള്ള അഭിനയം എന്നിവ പോലുള്ള പരിമിതികളിൽനിന്നാണ് സിനിമയുടെ സൗന്ദര്യം ഉണ്ടായത്. എങ്കിലും, ഒരു ചലച്ചിത്ര സംവിധായകന് ഈ പരിമിതികളോട് കാൽപനിക മമത ഉണ്ടാകണമെന്നില്ല; പുതിയ സാങ്കേതികവിദ്യ നൽകുന്ന മികച്ച ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റുമില്ല. പ്രശ്നം ആ പെർഫക്ട് ഇമേജ് തന്നെ സിനിമയുടെ ഭാഷയായി സ്വീകരിക്കുന്നതാണ്. </p>
<p>ഒരു ചലച്ചിത്ര പ്രവർത്തകന് പൂർണതപോലെ തന്നെ അപൂർണത എപ്പോൾ വേണമെന്ന് അറിയുന്നതും പ്രധാനമാണ്. ഡിസൈൻ എന്നത് കഴിവ് പ്രദർശിപ്പിക്കലല്ല, മറിച്ച് ആവശ്യമായ പരിമിതികൾ സ്വയം തിരഞ്ഞെടുക്കലാണ്. എ.ഐയുടെ കാര്യത്തിലും ഇത് പ്രസക്തമാണ്; അതിലെ മിനുസത്തെ ഭയക്കാതെ ഒരു പുതിയ മാധ്യമമായി ഇതിനെ കാണാം. </p>
<p>ഫോട്ടോഗ്രഫിയിൽ കൃത്രിമ വെളിച്ചം വന്നപ്പോഴും സ്വാഭാവിക വെളിച്ചം നിലനിന്നതുപോലെ, എ.ഐ പൂർണത തരുമ്പോഴും അപൂർണതക്ക് സ്ഥാനമുണ്ട്. സിനിമയിൽ അപൂർണത എന്നത് ഒരു യാദൃച്ഛികതയല്ലാതായി മാറി, ഭാവിയിൽ അത് ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പായി മാറും. ആ സാധ്യതയാണ് എന്നെ ആകർഷിക്കുന്നത്. </p>
<p>ഹാഷിർ: സിനിമയുടെ സൗന്ദര്യശാസ്ത്രം പലപ്പോഴും നിലനിൽക്കുന്നത് അതിന്റെ യാദൃച്ഛികതകളിലും അപൂർണതകളിലും അപാകതകളിലുമാണ് എന്നാണല്ലോ പറയുന്നത്. ഒരു സംവിധായകൻ തന്റെ സവിശേഷമായ കാഴ്ചപ്പാടും ചിന്തകളും പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് സിനിമയിലെ ഓരോ ഘടകങ്ങളെയും ഉപയോഗപ്പെടുത്തുന്നത്. പ്രേക്ഷകനെ ആ ഒഴുക്കിലേക്ക് കൂട്ടിക്കൊണ്ടുപോകാനും ചിന്തിപ്പിക്കാനും സംവിധായകന്റെ വ്യക്തിപരമായ ഈ സർഗാത്മകതക്ക് മാത്രമേ സാധിക്കൂ. </p>
<p>ഇവിടെ സാങ്കേതികവിദ്യയെയോ എ.ഐ ടൂളുകളെയോ നമ്മൾ കാണേണ്ടത് സംവിധായകന്റെ ആശയങ്ങളെ കൂടുതൽ വ്യക്തതയോടെ പ്രകടമാക്കാൻ സഹായിക്കുന്ന വെറുമൊരു ടൂൾ ആയി മാത്രമാണ്. ഇവയുടെ മികവ് സഹായ ഉപകരണമെന്ന നിലയിൽ അതിഗംഭീരമാണെങ്കിലും, അവക്ക് ഒരിക്കലും മനുഷ്യന്റെ സർഗാത്മകതയെയോ വൈകാരികതയെയോ മാറ്റിസ്ഥാപിക്കാൻ കഴിയില്ല. നമ്മളുടെ ആശയങ്ങളെയും കാഴ്ചപ്പാടുകളെയും കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ സാങ്കേതികവിദ്യയെ എങ്ങനെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്താം എന്ന് മനസ്സിലാക്കുന്നിടത്താണ് വിജയം. സാങ്കേതികവിദ്യ നമ്മളെ സഹായിക്കാനുള്ള ഒന്ന് മാത്രമാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് അതിനെ മാധ്യമമാക്കുക എന്നതാണ് പ്രധാനം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914072-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020bKreYY8P0Vl5JbNgEkuMAEVc8qWosNGm0165397" data-watermark="false" style="width: 100%;" info-selector="#info_item_1789280167932">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789280167932"></div>
</div>
<p>സുരേന്ദ്രൻ: ചലച്ചിത്ര പ്രവർത്തകരുടെ മുൻകാല അധ്വാനഫലങ്ങൾ (Datasets) അനുമതിയില്ലാതെ ഉപയോഗിച്ച് മോഡലുകളെ ട്രെയിൻ ചെയ്യുന്ന പ്രക്രിയയെ ഒരു ചരിത്രപരമായ ‘അധ്വാന ചൂഷണം’ ആയി കാണാമോ? നിലവിലുള്ള ഡേറ്റകളെ മാത്രം ആശ്രയിച്ചു പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യക്ക്, മുൻ മാതൃകകളെ തച്ചുടച്ചുകൊണ്ട് തികച്ചും സ്വതന്ത്രവും വിപ്ലവാത്മകവുമായ ചലച്ചിത്രഭാഷ സൃഷ്ടിക്കാൻ സാധിക്കുമോ? </p>
<p>റാസി: ഒരു ആർട്ട് ഡയറക്ടറോ കളറിസ്റ്റോ വർഷങ്ങൾ കൊണ്ട് വികസിപ്പിച്ചെടുക്കുന്ന ദൃശ്യബോധത്തെ സോഫ്റ്റ്‌വെയറുകൾ വിശകലനം ചെയ്ത് ഒരു ‘ഓട്ടോ-എൻഹാൻസ്’ ബട്ടണാക്കി മാറ്റുന്നു. അനുമതിയില്ലാതെ സർഗാത്മക അധ്വാനഫലങ്ങൾ (Datasets) ഉപയോഗിച്ച് ജനറേറ്റിവ് എ.ഐ മോഡലുകളെ പരിശീലിപ്പിക്കുന്നത് മുതലാളിത്ത ചരിത്രത്തിലെ മൂലധന ചൂഷണത്തിന്റെ നേരിട്ടുള്ള തുടർച്ചയാണ്, പൊതുസ്വത്തിനെ സ്വകാര്യ കുത്തകയാക്കി മാറ്റുന്ന ക്ലാസിക് മുതലാളിത്തരീതിയാണ് എന്ന് പറയാം. </p>
<p>കണക്കുകൾ പ്രകാരം ഏറ്റവും ‘കാര്യക്ഷമമായ’ പാതകളിലേക്ക് ക്രിയേറ്റർമാരെ തള്ളിവിടാനാണ് ഇന്ന് ടൂളുകൾ രൂപകൽപന ചെയ്യുന്നത്. ഓട്ടോ സീൻ ഡിറ്റക്ഷൻ, ഓട്ടോ കളർ മാച്ചിങ്, ജനറേറ്റിവ് ഫിൽ തുടങ്ങിയ ഫീച്ചറുകൾ സാധാരണരീതികളെ പ്രോത്സാഹിപ്പിക്കുകയും സാവധാനത്തിലുള്ളതും പരീക്ഷണാത്മകവുമായ വ്യത്യസ്ത വഴികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഒരു യന്ത്രത്തിന് രാഷ്ട്രീയബോധമോ മരണഭയമോ മാനസിക ആഘാതങ്ങളോ യഥാർഥ ജീവിതാനുഭവങ്ങളോ ഇല്ല. പഴയ രൂപങ്ങളെ തച്ചുടക്കാൻ ഒരു കലാകാരനെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളും ഇതുതന്നെയാണ്. </p>
<p>കൃഷാന്ത്: നവീകരണം എന്ന പേരിൽ സമ്മതത്തെയും സർഗാത്മക അധ്വാനത്തെയും അപ്രസക്തമാക്കാൻ പാടില്ല. കല എപ്പോഴാണ് പൂർണമായും മൗലികമായിട്ടുള്ളത്? കല ഒരിക്കലും ശൂന്യതയിൽനിന്നല്ല ഉണ്ടാകുന്നത്; നമ്മൾ കണ്ട സിനിമകൾ, വായിച്ച പുസ്തകങ്ങൾ, കേട്ട സംഗീതം, കണ്ട ചിത്രങ്ങൾ, ജീവിച്ച അനുഭവങ്ങൾ –എല്ലാം നമ്മുടെ ഉള്ളിൽ വിവരശേഖരങ്ങൾപോലെയാണ് പ്രവർത്തിക്കുന്നത്. </p>
<p>എന്നാൽ, മനുഷ്യന്റെ പഠനപ്രക്രിയയെ കൃത്രിമബുദ്ധിയുടെ പരിശീലനവുമായി തുല്യപ്പെടുത്താൻ കഴിയില്ല. ആരുടെ അനുമതിയോടെ പഠിക്കുന്നു, അതിൽനിന്ന് ആരാണ് ലാഭം കൊയ്യുന്നത് എന്നതാണ് പ്രധാനം. ഇവിടെ സമ്മതവും സുതാര്യതയും സ്രഷ്ടാക്കൾക്ക് അർഹമായ പ്രതിഫലവും ഉറപ്പാക്കേണ്ടതുണ്ട്. ഒരു ചലച്ചിത്രകാരന്റെ യഥാർഥ സ്വത്ത് വിവരശേഖരമല്ല, അയാളുടെ ലോകവീക്ഷണമാണ്. കൃത്രിമബുദ്ധിയും അത് കൈവരിക്കുമെന്ന് പ്രത്യാശിക്കാം. </p>
<p>ഹാഷിർ: അമേരിക്കയുടെ സ്വന്തം ഹോളിവുഡിൽപോലും എ.ഐ ഇമേജുകൾക്കും വിഡിയോകൾക്കും പകർപ്പവകാശം (Copyright) ലഭിക്കാത്തതിന്റെ പ്രധാന കാരണം, മറ്റ് മനുഷ്യരുടെ അറിവും സൃഷ്ടികളും പരിശീലനത്തിനായി ഉപയോഗിച്ച് നിർമിക്കുന്ന ഒന്നായതുകൊണ്ടാണ്. ഇത് അധ്വാനചൂഷണമാണോ അതോ മികവാണോ എന്നത് നിയമപരമായ ഘടനകൾ രൂപപ്പെടുന്നതുവരെ ചർച്ചാവിഷയമായി തുടരും. എങ്കിലും, ഒരു പരിധി വരെ ഇത് അധ്വാനചൂഷണംതന്നെയാണ്. കാരണം, മനുഷ്യൻ സ്വന്തം ഭാവനയിലൂടെയും ചിന്തകളിലൂടെയും നിർമിച്ചെടുക്കുന്ന കാര്യങ്ങൾതന്നെയാണ് എ.ഐയും ക്രോഡീകരിച്ച് തരുന്നത്. അതുകൊണ്ട് തന്നെ ഇതൊരു പരിമിതിയും അതേസമയം മികവുമാണ്. ഒരു കത്തി നല്ല കാര്യത്തിനും ചീത്ത കാര്യത്തിനും ഉപയോഗിക്കാവുന്നതുപോലെ, എ.ഐയെ നമ്മൾ ഏത് രീതിയിൽ പ്രയോജനപ്പെടുത്തുന്നു എന്നതിലാണ് കാര്യം. സാങ്കേതികവിദ്യയേക്കാൾ അതിനെ സമീപിക്കുന്ന മനുഷ്യന്റെ ചിന്താഗതിയിലാണ് മാറ്റംവരേണ്ടത്. </p>
<p>നിലവിലുള്ള എ.ഐ മോഡലുകൾ വെച്ച് സ്വതന്ത്രവും വിപ്ലവാത്മകവുമായ ചലച്ചിത്രഭാഷ സൃഷ്ടിക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. കാരണം, ഇതിനെ പരിശീലിപ്പിച്ചിരിക്കുന്ന കമ്പനികളുടെ താൽപര്യങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ട് മാത്രമേ അതിന് പ്രവർത്തിക്കാനാകൂ. അതിന് സ്വന്തമായി ‘വിപ്ലവം’ എന്താണെന്നോ ‘സ്വാതന്ത്ര്യം’ എന്താണെന്നോ അറിയില്ല. പുറംലോകത്തിന്റെ ഡേറ്റ ശേഖരണത്തിൽനിന്ന് പൂർണമായും സ്വതന്ത്രമായി, വ്യക്തികളുടെയോ ഒരു പ്രത്യേക ചലച്ചിത്രകാരന്റെയോ ചിന്തകളും രീതികളും ഓർമകളും മാത്രം ഉൾക്കൊള്ളിച്ച് നിർമിക്കുന്ന ഇത്തരം പ്രാദേശിക എ.ഐ മോഡലുകൾക്ക് വേണമെങ്കിൽ പക്ഷഭേദങ്ങളില്ലാത്ത, സ്വതന്ത്രവും വിപ്ലവാത്മകവുമായ ഒരു ചലച്ചിത്രഭാഷ രൂപപ്പെടുത്താൻ സാധിച്ചേക്കാം. ഇവയെ ‘സോവറിൻ എ.ഐ’ (Sovereign AI) എന്നുപറയുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914068-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020jj6guJPEgpZpxjBek08qSDZXb83ONfZS0070743" data-watermark="false" style="width: 100%;" info-selector="#info_item_1789280073108">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789280073108"></div>
</div>
<p>സുരേന്ദ്രൻ: വലിയ ബജറ്റുകളും വലിയ സ്റ്റുഡിയോകളുടെ പിന്തുണയും ഇല്ലാത്ത സ്വതന്ത്ര ചലച്ചിത്രകാരന്മാർക്ക് തങ്ങളുടെ സങ്കീർണമായ ഭാവനകൾ കുറഞ്ഞ ചെലവിൽ സാക്ഷാത്കരിക്കാൻ എ.ഐ വലിയ സാധ്യതയാണ് നൽകുന്നത്. ഡിജിറ്റലിന്റെ വരവോടെ ആർക്കും സിനിമ നിർമിക്കാം എന്ന അവസ്ഥ സംജാതമായി. മൂലധനത്തിന്റെ നിയന്ത്രണങ്ങൾ ഇല്ലാതാവുകയും സാങ്കേതികവിദ്യ ചുരുങ്ങിയ ചെലവിൽ ലഭ്യമാവുകയും ചെയ്താൽ, മറ്റു വാക്കുകളിൽ പറഞ്ഞാൽ, ടൂളുകൾ ലഭ്യമായതുകൊണ്ടുമാത്രം നല്ല സിനിമകൾ ഉണ്ടാവുമോ? </p>
<p>റാസി: സാങ്കേതികവിദ്യയുടെ ജനാധിപത്യവത്കരണം നിർമാണ പ്രക്രിയയെ മാത്രമാണ് ജനാധിപത്യവത്കരിക്കുന്നത്, അല്ലാതെ കലാപരമായ ദർശനത്തെയല്ല. പതിറ്റാണ്ടുകൾക്കു മുമ്പ് സംഭവിച്ച ഡിജിറ്റൽ വിപ്ലവംതന്നെ ഇതിന് ഉത്തരം നൽകിയതാണ്: കുറഞ്ഞ ചെലവിലുള്ള ഡിജിറ്റൽ കാമറകളും, എഡിറ്റിങ് സോഫ്റ്റ്‌വെയറുകളും വന്നതോടെ ആർക്കും സിനിമ ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും കഴിയുമെന്ന അവസ്ഥയുണ്ടായി; എന്നാൽ ലോകം പെട്ടെന്ന് മികച്ച സിനിമകൾകൊണ്ട് നിറയുകയൊന്നും ചെയ്തില്ല. </p>
<p>വലിയ സ്റ്റുഡിയോ ബജറ്റുകളുടെ ആധിപത്യത്തിൽനിന്ന് സ്വതന്ത്ര ചലച്ചിത്രകാരന്മാർക്ക് മോചനം നൽകുന്ന ഒരു വലിയ കാൻവാസാണ് എ.ഐ തുറന്നു നൽകുന്നത്. എന്നാൽ സിനിമയുടെ ആത്മാവ് ഒരിക്കലും സോഫ്റ്റ്‌വെയറുകളിലല്ല കുടികൊള്ളുന്നത്. തങ്ങളുടെ ക്രാഫ്റ്റിൽ പ്രാവീണ്യം നേടിയ, മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ മനസ്സിലാക്കുന്ന കലാകാരന്മാരുടെ കൈകളിൽ ഈ ഉപകരണങ്ങൾ എത്തുമ്പോൾ മാത്രമേ, സാങ്കേതികവിദ്യയുടെ കേവലശേഷിയെ കാവ്യാത്മകമായ നല്ല സിനിമകളാക്കി മാറ്റാൻ കഴിയൂ. </p>
<p>കൃഷാന്ത്: ഒരു എ.ഐ ടൂൾ എല്ലാവർക്കും ലഭ്യമാണെന്ന് കരുതുക. പക്ഷേ കൂടുതൽ ശേഷിയുള്ള മാതൃക ഉപയോഗിക്കാൻ വരിസംഖ്യ നൽകണം. കൂടുതൽ കമ്പ്യൂട്ടിങ് ശേഷി വേണം. കൂടുതൽ നിർമിതിക്കുള്ള ക്രെഡിറ്റുകൾ വേണം. വലിയ ദൃശ്യവ്യക്തത വേണമെങ്കിൽ കൂടുതൽ പണം വേണം. കൂടുതൽ ആവർത്തനങ്ങൾ നടത്താൻ കൂടുതൽ ക്രെഡിറ്റുകൾ വേണം. ഒടുവിൽ ഭാവനപോലും ഒരു പരിധി വരെ കമ്പ്യൂട്ടിങ് ശേഷിയുടെയും ക്രെഡിറ്റുകളുടെയും സമ്പദ്‌വ്യവസ്ഥയായി മാറുന്നു. അതുകൊണ്ട് ‘‘ഇനി എല്ലാവർക്കും ഒരേ ടൂൾ ലഭ്യമാണ്’’ എന്നതിന് ‘‘ഇനി എല്ലാവർക്കും ഒരേ അവസരമാണ്’’ എന്ന് അർഥമില്ല. മുമ്പ് പണം ഇല്ലാത്തതുകൊണ്ട് ഞാൻ ചിന്തിക്കാതിരുന്ന ഒരു സിനിമയെ, ഇനി എനിക്ക് കുറഞ്ഞത് ചിന്തിച്ചു നോക്കാനെങ്കിലും കഴിയും എന്നുമാത്രം. എന്നെ സംബന്ധിച്ച് അതാണ് കൃത്രിമബുദ്ധിയുടെ ഏറ്റവും വലിയ ജനാധിപത്യ സാധ്യത. </p>
<p>ഒരു നല്ല സിനിമ ഉണ്ടാകുന്നതിന് ടൂളുകളെക്കാൾ പ്രധാനപ്പെട്ടത് അഭിരുചി, നിരീക്ഷണം, രചന, ഘടന, പ്രകടനം, താളം, പശ്ചാത്തലം, ജീവിതാനുഭവം, പിന്നെ ഏറ്റവും പ്രധാനമായി, എന്താണ് പറയാനുള്ളത് എന്ന ബോധമാണ്. </p>
<p>ഹാഷിർ: കോവിഡ് കാലത്ത് രാജ്യം നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നായിരുന്നു ഡിജിറ്റൽ ഡിവൈഡ്. സ്മാർട്ട്ഫോണും ഇന്റർനെറ്റ് സൗകര്യവുമുള്ളവർ പഠനം തുടരുകയും, അതില്ലാത്ത സാധാരണക്കാരായ കുട്ടികൾ പുറന്തള്ളപ്പെടുകയും ചെയ്ത സാഹചര്യം നാം കണ്ടതാണ്. എന്നാൽ ഇന്ന് ഏവർക്കും പ്രാപ്യമായ രീതിയിൽ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന എ.ഐ ടൂളുകൾ ഈ അന്തരം കുറക്കാനുള്ള വലിയൊരു സാധ്യതയായി വേണം കരുതാൻ. സർഗാത്മകതയും കഴിവുമുള്ള ഒരു തുടക്കക്കാരന് വലിയ സാമ്പത്തിക നിക്ഷേപമോ വലിയൊരു സംഘത്തിന്റെ പിൻബലമോ ഇല്ലാതെതന്നെ തന്റെ ആശയങ്ങളെ അല്ലെങ്കിൽ ഒരു ചെറുസിനിമയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇന്ന് സാധിക്കും. സ്വന്തം താൽപര്യങ്ങളും കഴിവുകളും വികസിപ്പിച്ചെടുക്കാനും അത് തെളിയിക്കാനും ചരിത്രത്തിൽ ഇന്നുവരെ ലഭിച്ചിട്ടില്ലാത്തത്ര മികച്ചൊരു അവസരമാണ് ഈ കാലഘട്ടം നൽകുന്നത്. </p>
<p>നിലവിൽ സാങ്കേതികവിദ്യ അതിവേഗം വളരുമ്പോഴും ഡേറ്റ നിയമങ്ങളും മറ്റ് നിയന്ത്രണങ്ങളും പൂർണമായി രൂപപ്പെട്ടിട്ടില്ലാത്ത ഈ ഘട്ടത്തെ ഒരു അനുകൂല അവസരമായി കണ്ട് കലാകാരന്മാർ പരമാവധി പ്രയോജനപ്പെടുത്തണം. വരുംവർഷങ്ങളിൽ കർശനമായ നിയമങ്ങളും പരിധികളും വരുമ്പോൾ ഇത്തരം ഫീച്ചറുകൾ എല്ലാവർക്കും ഒരുപോലെ ലഭ്യമായെന്ന് വരില്ല. എനിക്ക് കഴിവുണ്ട് എന്ന് വെറുതെ പറയുന്നതിന് പകരം, ലഭ്യമായ എ.ഐ ടൂളുകൾ ഉപയോഗിച്ച് നിർമിച്ച സ്വന്തം സൃഷ്ടികൾ കാണിച്ച് കഴിവ് തെളിയിക്കാൻ ഇന്ന് ഏതൊരാൾക്കും കഴിയും. അതുകൊണ്ട് തന്നെ എ.ഐയെ ഭയക്കാതെ, അതിനെ ഫലപ്രദമായി കീഴ്പ്പെടുത്തി സ്വന്തം ആശയങ്ങൾക്കായി ഉപയോഗിക്കാനുള്ള ചിന്താഗതിയും മനോഭാവവുമാണ് പുതിയ കാലത്തെ കലാകാരന്മാർ വളർത്തിയെടുക്കേണ്ടത്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/samvadam/ai-and-cinema-tool-threat-or-co-creator-1554081</link>
<guid isPermaLink="true">https://www.madhyamam.com/weekly/samvadam/ai-and-cinema-tool-threat-or-co-creator-1554081</guid>
<category><![CDATA[Weekly,Web Exclusive,Archives,സംവാദം,Premium,21 SEP 2026]]></category>
<dc:creator><![CDATA[പി.കെ. സുരേന്ദ്രന്‍]]></dc:creator>
<pubDate>Mon, 14 Sep 2026 03:30:44 GMT</pubDate>
</item>
<item>
<title><![CDATA[നാം ഒരു ബോൺസായ് 
പൂത്തോട്ടം]]></title>
<description/>
<enclosure length="292210" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/13/2914052-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/13/2914052-untitled-1.gif'/><figcaption></figcaption></figure><p>നാം രണ്ടു മുറികൾ മാത്രമാവുന്നു, </p>
<p>അടുക്കളയും കിടപ്പ്മുറിയും പോലെ. </p>
<p>അതിനിടയിൽ എല്ലാ രുചികളെയും </p>
<p>എച്ചിലാക്കുന്ന ഒരു തീൻമേശ. </p>
<p>നമ്മുക്ക് മുകളിൽ കറങ്ങുന്നുണ്ട് </p>
<p>ഫാനെന്ന് നമ്മൾ ഓമനപ്പേരിൽ </p>
<p>വിളിക്കുന്ന ഒരു അലങ്കാര പങ്ക </p>
<p>ലക്ഷ്യമേതുമില്ലാതെ വെറുതെ </p>
<p>നമ്മുടെ ഉഷ്ണങ്ങൾ ഒക്കെയും </p>
<p>തണുപ്പിക്കാൻ ഒട്ടുമേ കഴിവില്ല. </p>
<p>അതിന്റെ കാറ്റെന്ന് നമ്മൾ </p>
<p>വിളിക്കുന്ന മുരൾച്ചക്ക് </p>
<p>അതിനൊക്കെ മുകളിൽ നാം </p>
<p>മേൽക്കൂര കെട്ടി മറയ്ക്കുന്നു </p>
<p>ചില്ലകൾ നീട്ടാതെ വളരാതെ </p>
<p>മുറ്റത്ത് വളർത്തുന്നു നാം </p>
<p>ഒരു ബോൺസായ് പൂത്തോട്ടം </p>
<p>പിന്നെ അന്യരെ പുറത്താക്കി </p>
<p>ഗേറ്റിന് വെളിയിൽ പൂട്ടിട്ട് </p>
<p>നമ്മൾ ഏകാന്തരാകുന്നു </p>
<p>പിന്നെ നമ്മളെ ഒറ്റയ്ക്ക് </p>
<p>ഉപേക്ഷിച്ച് പോയ ലോകത്തെ </p>
<p>പഴിച്ചും ശപിച്ചും പ്രാകിയും </p>
<p>നമ്മൾ വിശുദ്ധരായി ഭവിക്കുന്നു</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1554070</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1554070</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,21 SEP 2026]]></category>
<dc:creator><![CDATA[സാബ്ലു തോമസ്]]></dc:creator>
<pubDate>Mon, 14 Sep 2026 03:15:41 GMT</pubDate>
</item>
<item>
<title><![CDATA[പൂച്ച]]></title>
<description/>
<enclosure length="226108" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/13/2914048-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/13/2914048-untitled-1.gif'/><figcaption></figcaption></figure><p>ജനിച്ച ദിവസംതന്നെ </p>
<p>ഞങ്ങൾക്കത് തോന്നിയിരുന്നു. </p>
<p>പൂച്ചക്കുഞ്ഞുങ്ങളോട് സാമ്യമുള്ള മുഖം. </p>
<p>നനുത്ത ചുണ്ടിന്റെ ഇരുവശങ്ങളിലും </p>
<p>പൂച്ചമീശ വരച്ചുവെക്കുന്നത് </p>
<p>എന്റെ പ്രസവശേഷ വിഷാദങ്ങൾക്ക് </p>
<p>കനം കുറച്ചിരുന്നു. </p>
<p>കാർട്ടൂൺ കാഴ്ചകളിലേക്ക് </p>
<p>ആടുന്നൊരു കസേരയിൽ </p>
<p>അവളെ വരിഞ്ഞുകെട്ടി </p>
<p>ഉപേക്ഷിക്കുന്ന ജോലിക്കാലങ്ങളിൽ </p>
<p>മലയാളവും ആംഗലേയവും പറയുന്ന </p>
<p>പലജാതി പൂച്ചകളിലേക്ക് </p>
<p>ഞങ്ങളുടെ കുഞ്ഞ് ഭ്രമപ്പെടുകയായിരുന്നു. </p>
<p>കാത്തു... </p>
<p>ഫിഗാരോ... </p>
<p>യസ്മ... </p>
<p>എന്റെ ലോകത്തേക്ക് </p>
<p>ഇവയൊക്കെയും കൂടിയായിരുന്നു </p>
<p>ജനിച്ചുവീണത്. </p>
<p>“മമ്മീ മൈ കിറ്റി </p>
<p>ലെമ്മീ ബൈ കിറ്റി’’ </p>
<p>കുട്ടിക്കടകളിലെ </p>
<p>പൂച്ച ശേഖരങ്ങളിലേക്ക് </p>
<p>അവളുടെ ഓട്ടമുണ്ട്. </p>
<p>ചുമരിലും അലമാരയിലും </p>
<p>പുസ്തകത്തിലും വർത്തമാനത്തിലും </p>
<p>അവളുടെ സ്വപ്നത്തിലും </p>
<p>നിറയേ പൂച്ച. </p>
<p>അവന്റെ കണ്ടുപിടിത്തം ഇങ്ങനെയായിരുന്നു. </p>
<p>“കുട്ടികളെ നമുക്ക് </p>
<p>പൂച്ചകളെ സ്നേഹിക്കുന്നവരെന്നും </p>
<p>പട്ടികളെ പ്രേമിപ്പിക്കുന്നവരെന്നും </p>
<p>രണ്ടായി തിരിക്കാം. </p>
<p>“നിന്റെ കൊച്ച് </p>
<p>പൂച്ചകളെപോലെ </p>
<p>സ്നേഹിക്കുന്നവരുടെ നേർക്ക് </p>
<p>ഗർവ് കാണിക്കുകയും </p>
<p>ഞാൻ ഇങ്ങനെയൊക്കെയാണെന്ന് </p>
<p>ഉദാസീനത കൊണ്ടുരുമ്മുകയും </p>
<p>ചെയ്യുന്നു. </p>
<p>പട്ടികളോട് പ്രേമമുള്ള കുഞ്ഞുങ്ങൾ </p>
<p>മറ്റെല്ലാവരോടും </p>
<p>അതിയായ അനുതാപത്തോടെ </p>
<p>വാലാട്ടുന്നു.’’ </p>
<p>അവന്റെ കണ്ടുപിടിത്തമാണ്. </p>
<p>“നിനക്കും പൂച്ചയുടെ </p>
<p>ഛായ ഉണ്ടായിരുന്നിരിക്കണം.” </p>
<p>അവളുടെ കൈയിൽനിന്നും </p>
<p>അഞ്ചു വർഷക്കാലങ്ങളിൽ </p>
<p>ഊർന്നുപോയ </p>
<p>വലുതും ചെറുതുമായ </p>
<p>പൂച്ചപ്പാവകളുണ്ട്. </p>
<p>ടാക്സിയിൽ വെച്ച് അപ്രത്യക്ഷയായിപ്പോയ </p>
<p>വരയൻ പൂച്ച. </p>
<p>ഫ്ലാറ്റിന്റെ മുകൾനിലയിൽനിന്ന് </p>
<p>താഴേക്ക് വീണുപോയ റബർ പൂച്ച. </p>
<p>ഊട്ടിയിലെ തണുപ്പത്ത് </p>
<p>വിറങ്ങലിച്ചിരിപ്പുണ്ടാവും </p>
<p>മുറിവാലൻ പൂച്ച. </p>
<p>എന്റെ കണ്ടുപിടിത്തമാണ്. </p>
<p>ഞങ്ങളുടെ നഷ്ടങ്ങളെയാകെ </p>
<p>അവൾക്കുണ്ടായിരുന്ന പൂച്ച ബൊമ്മകളാൽ </p>
<p>കളംതിരിക്കാവുന്നതാണ്. </p>
<p>വാങ്ങിയ കടകളും നഗരങ്ങളും </p>
<p>അവയുടെ വിലക്കൂടുതലും കുറവും </p>
<p>ഏറ്റവും പ്രിയപ്പെട്ട പൂച്ചകൾ </p>
<p>ഇരുന്നയിടം ഇല്ലാതായ </p>
<p>ദുർവിധികളും. </p>
<p>എന്റെ കണ്ടുപിടിത്തമാണ്. </p>
<p>ഞങ്ങളുടെ കാൽച്ചുവട്ടിൽനിന്ന് </p>
<p>ഒലിച്ചുപോയ </p>
<p>മണ്ണടരുകൾ ഒക്കെയും </p>
<p>ഓരോരോ പൂച്ചക്കാലങ്ങളാണ്. </p>
<p>അവളുടെ രാത്രിയുറക്കങ്ങളിൽ </p>
<p>പഞ്ഞി പിന്നിയ പൂച്ചക്കൂട്ടുകളാണ്. </p>
<p>വാലാട്ടുവാൻ പട്ടികളില്ലാതിരുന്ന </p>
<p>ഭൂത വർത്തമാനങ്ങൾ മുഴുക്കെയും </p>
<p>പൂച്ച പ്രയാണങ്ങളാണ്. </p>
<p>വളരുന്തോറും വലുതായിക്കൊണ്ടിരിക്കുന്ന </p>
<p>അവളുടെ പൂച്ചപ്രേമം </p>
<p>അവന്റെ പഴയ കണ്ടുപിടുത്തത്തിനൊരു </p>
<p>മറുമൊഴി തയ്യാറാക്കുന്നുണ്ട്. </p>
<p>“നിങ്ങളുടെ കുട്ടി കട്ടെടുക്കപ്പെട്ട </p>
<p>ജീവിതത്തിന്റെ നേർക്ക് ഒരു </p>
<p>നായയെപോലെ മോങ്ങാതിരിക്കുകയും </p>
<p>മുറുക്കിപ്പിടിച്ച പഴയൊരു ഗർവിനെ </p>
<p>പൂച്ചയെന്ന് ലാളിക്കുകയും ചെയ്യുന്നു. </p>
<p>നിങ്ങളുടെ കുട്ടി </p>
<p>സ്നേഹിച്ചുവെന്ന് തോന്നിപ്പിക്കുക മാത്രം ചെയ്ത </p>
<p>മനുഷ്യരുടെ മുന്നിൽ </p>
<p>ശ്വാന ഭാവമില്ലാത്തൊരു </p>
<p>കാട്ടുപൂച്ചയായിതന്നെ തുടരുന്നു.’’</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1554066</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1554066</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,21 SEP 2026]]></category>
<dc:creator><![CDATA[അനീഷ പി]]></dc:creator>
<pubDate>Mon, 14 Sep 2026 03:00:37 GMT</pubDate>
</item>
<item>
<title><![CDATA[സെപ്റ്റംബർ 11 
സൗദി നോവലുകളിൽ]]></title>
<description/>
<enclosure length="237863" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/13/2914030-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/13/2914030-untitled-1.gif'/><figcaption></figcaption></figure><blockquote>
 സമകാലിക ചരി​ത്രത്തിൽ 25 വർഷം മുമ്പത്തെ സെപ്റ്റംബർ 11 നിർണായകമാണ്. ആ പശ്ചാത്തലത്തിൽ നിരവധി രചനകൾ ​പുറത്തുവന്നു. സൗദി നോവലുകളിലെ സെപ്റ്റംബർ 11 വിവരണം പരിശോധിക്കുകയാണ് ലേഖകൻ. 
</blockquote>
<p>സെപ്റ്റംബർ 11 ആക്രമണത്തിന് 25ാം വാർഷികം പൂർത്തിയാകുന്ന വേളയാണിത്. 9/11ലെ ഭീകരാക്രമണം ആഗോള രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തുകയും, അറബികളുമായും മുസ്‌ലിംകളുമായും ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുന്ന പുസ്തകങ്ങളോട് വായനസമൂഹം വലിയ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്‌ലാം, യൂറോപ്, അമേരിക്ക, ഭീകരവാദം, ജനാധിപത്യം, പൗരസ്ത്യ-പാശ്ചാത്യ സമ്പർക്കം എന്നീ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന കൃതികൾ വിപണിയിൽ വർധിച്ചു. </p>
<p>മാർട്ടിൻ റാൻഡലിന്റെ ‘9/11 ഉം ഭീകരവാദ സാഹിത്യവും’ (9/11 and the Literature of Terror), റിച്ചാർഡ് ഗ്രേയുടെ ‘പതനത്തിന് ശേഷം’ (After the Fall: American Literature Since 9/11) എന്നീ കൃതികൾ ഇംഗ്ലീഷ് സാഹിത്യത്തിൽ 9/11 സംഭവമുണ്ടാക്കിയ സ്വാധീനത്തെ പഠനവിധേയമാക്കുന്നുണ്ട്. അറബ് സാഹിത്യത്തിലും സമാനമായ പ്രതിഫലനങ്ങൾ കാണാൻ സാധിക്കും. ഈജിപ്ഷ്യൻ നോവലിസ്റ്റ് അലാ അൽ അസ്വാനിയുടെ ‘ഷികാഗോ’, യാസ്മിന ഖദ്റയുടെ ‘കാബൂളിലെ മീവൽപക്ഷികൾ’ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. അഡോണിസ്, ഗസ്സാൻ മത്തർ, മഹ്മൂദ് ദർവീശ് തുടങ്ങിയ പ്രമുഖ അറബി കവികളും തങ്ങളുടെ രചനകളിലൂടെ ഈ സംഭവത്തോട് പ്രതികരിച്ചു. </p>
<p>സൗദി അറേബ്യൻ നോവലുകളുടെ ചരിത്രത്തിൽ സെപ്റ്റംബർ 11 ഒരു നിർണായക വഴിത്തിരിവായി മാറി. ഇതിന് മുമ്പ്, 1979ലെ മക്ക ഹറം പള്ളി ആക്രമണംപോലുള്ള ചരിത്രസംഭവങ്ങളെ തങ്ങളുടെ കൃതികളിലേക്ക് സന്നിവേശിപ്പിക്കാൻ സൗദി എഴുത്തുകാർ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിരുന്നു. ജുഹൈമാനും സംഘവും മക്കയിലെ ഹറം പള്ളി ആക്രമിച്ച സംഭവമാണ് പിന്നീട് വേൾഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിച്ചവരുടെ മനസ്സിൽ ഭീകരവാദത്തിന്റെ വിത്തുകൾ പാകാൻ കാരണമായതെന്ന് പല നോവലുകളും ആന്തരിക പാഠാന്തര ബന്ധങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. </p>
<p>കുടുംബത്തിൽനിന്നുള്ള അവഗണന, ദാരിദ്ര്യം, തൊഴിലില്ലായ്മ, യുവാക്കളുടെ മനസ്സിലേക്ക് തീവ്രവാദചിന്തകൾ കുത്തിവെക്കുന്ന പ്രവണതകൾ, പാശ്ചാത്യരുടെ രാഷ്ട്രീയ ഇടപെടലുകൾ എന്നിവയെല്ലാം യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് സൗദി നോവലുകൾ അടിവരയിടുന്നു. സൗദി നോവലുകളിലെ ഭീകരവാദികളായ കഥാപാത്രങ്ങൾ മിക്കപ്പോഴും ഇടത്തരം-ദരിദ്ര പശ്ചാത്തലത്തിൽനിന്നുള്ളവരും ശരാശരി വിദ്യാഭ്യാസം മാത്രം ലഭിച്ചവരുമാണെന്ന് ഡോ. അബ്ദുള്ള അൽ ഗാനിം നടത്തിയ പഠനം നിരീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തിൽ സൗദി നോവലുകൾ ഭീകരവാദത്തെയും അതിന്റെ ബൗദ്ധിക വ്യവഹാരങ്ങളെയും അപഗ്രഥിച്ച രീതികൾ വിലയിരുത്തേണ്ടത് അനിവാര്യമാണ്. </p>
<p>സെപ്റ്റംബർ 11ന്റെ സ്വാധീനത്താൽ രചിക്കപ്പെട്ട സൗദി നോവലുകൾ ഭീകരവാദത്തെയും അതിന്റെ വിനാശകരമായ പ്രവണതകളെയും എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്ന് പരിശോധിക്കുകയാണ് ഈ ഗവേഷണ പഠനത്തിന്റെ ലക്ഷ്യം. ഇതിനായി അബ്ദുല്ല അൽ മുഅല്ലിമിന്റെ ‘അയ്യുഹൽ അംരീക്കിയ്യൂൻ; ലസ്തു ഇർഹാബിയ്യൻ’ (ഓ അമേരിക്കക്കാരെ, ഞാൻ ഭീകരവാദിയല്ല), അബ്ദുല്ല സാബിത്തിന്റെ ‘അൽ ഇർഹാബി 20’ (ഇരുപതാമത്തെ ഭീകരവാദി), തുർക്കി അൽ ഹമദിയുടെ ‘രീഹുൽ ജന്ന’ (സ്വർഗത്തിലെ കാറ്റ്) എന്നീ നോവലുകളെയാണ് പ്രാഥമിക സ്രോതസ്സുകളായി അവലംബിച്ചിട്ടുള്ളത്. </p>
<h3>ഭീകരവാദവും സൗദി നോവലുകളും</h3>
<p>ഭീകരവാദത്തിന്റെ കാരണങ്ങൾ അന്വേഷിക്കുന്നതിൽ സൗദി എഴുത്തുകാർ വലിയ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സമകാലിക സുരക്ഷാ പ്രതിസന്ധികളെയും ഭീകരതയെയും ആവിഷ്കരിക്കുമ്പോൾ, മക്കയിലെ ഹറം പള്ളി ആക്രമണം വിവിധ കഥാപാത്രങ്ങളിലൂടെയും ആഖ്യാനങ്ങളിലൂടെയും സൗദി നോവലുകളിൽ ആവർത്തിച്ചുവരുന്നത് കാണാം. ഭീകരവാദത്തിന്റെ ചിത്രീകരണത്തിൽ സൗദി നോവലുകൾ വ്യത്യസ്തവും സങ്കീർണവുമായ പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ചില നോവലിസ്റ്റുകൾ മതപരമായ വീക്ഷണകോണിലൂടെ ഈ വിഷയത്തെ സമീപിച്ചപ്പോൾ, മറ്റു ചിലർ സാമൂഹികശാസ്ത്രപരമായ അപഗ്രഥനങ്ങളിലൂടെയാണ് തങ്ങളുടെ ഭാവനയെ വികസിപ്പിച്ചത്. </p>
<p>യുവാക്കൾ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്നതിന് സൗദി നോവലുകൾ കണ്ടെത്തുന്ന കാരണങ്ങൾ ഏറക്കുറെ സമാനമാണ്. മതഗ്രന്ഥങ്ങളെ സ്വാർഥ താൽപര്യങ്ങൾക്കനുസരിച്ച് വക്രീകരിച്ച് വ്യാഖ്യാനിക്കുക, തീവ്രചിന്തകളിലൂടെ കൗമാരക്കാരുടെ മനസ്സിൽ വിഷം കുത്തിവെക്കുക, പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളും നയങ്ങളും, കുടുംബത്തിൽനിന്നുള്ള കടുത്ത അവഗണന, മാതാപിതാക്കളുടെ മോശം പെരുമാറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയെല്ലാം യുവാക്കളിൽ തീവ്രവാദചിന്തകൾ വളർത്തുന്നതിലും അവരെ ഭീകരവാദപ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ഈ നോവലുകൾ വ്യക്തമാക്കുന്നു. </p>
<p>സൗദി നോവലുകളിലെ ഭീകരവാദ ചിത്രീകരണത്തെക്കുറിച്ച് അബ്ദുല്ല ബിൻ ഫഹദ് അൽ ഗാനിം നടത്തിയ ‘സൗദി നോവലുകളിലെ ഭീകരവാദം: ദർശനവും ഉപകരണവും’ എന്ന അക്കാദമിക പഠനം ഏറെ ശ്രദ്ധേയമാണ്. സെപ്റ്റംബർ 11നു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട 26 സൗദി നോവലുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനത്തിൽ മനോവിശ്ലേഷണരീതിയാണ് അവലംബിച്ചിരിക്കുന്നത്. ദുർബലമായ കുടുംബസാഹചര്യങ്ങളിൽനിന്ന് വഴിതെറ്റിപ്പോയ യുവാക്കളുടെ യഥാർഥ ജീവിതസാഹചര്യങ്ങളുമായി നോവലുകളിലെ ചിത്രീകരണങ്ങൾ പൊരുത്തപ്പെടുന്നതാണെന്ന് ഈ പഠനം സ്ഥിരീകരിക്കുന്നു. </p>
<p>അലാ അൽ ഹദ്‌ലൂലിന്റെ ‘അൽ ഇൻതിഹാർ അൽ മഅ്ജൂർ’ (വാടകക്കെടുത്ത ആത്മഹത്യ), മുഹമ്മദ് അൽ ഹുദൈഫിന്റെ ‘നുഖ്തത് തഫ്തീഷ്’ (ചെക്ക്‌പോയന്റ്), അമൽ അൽ ഫാറാന്റെ ‘കായിനാത് മിൻ ത്വറബ്’ (സംഗീതത്തിന്റെ സൃഷ്ടികൾ), അലി അൽ കുഹൈമിയുടെ ‘അൽ ദീജ’ തുടങ്ങിയ കൃതികൾ ഈ പഠനത്തിൽ പ്രധാന ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചരിത്രസംഭവങ്ങളുടെ തീവ്രത ലഘൂകരിക്കുമ്പോൾത്തന്നെ, അവ സൃഷ്ടിച്ച സാമൂഹികവും മാനസികവുമായ ദുരന്തങ്ങളെയും ഭീകരതയുടെ വിനാശകരമായ വശങ്ങളെയും ഈ കൃതികളിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. </p>
<p>സൗദി നോവലുകളിലെ ഭീകരവാദ ചിത്രീകരണത്തെ രാഷ്ട്രീയ നോവലുകളുടെ (Political Novels) ഗണത്തിൽപ്പെടുത്താമോ എന്ന വിഷയത്തിൽ സാഹിത്യനിരൂപകർക്കിടയിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ജമീൽ ഹംദാവിയുടെ അഭിപ്രായത്തിൽ; രാഷ്ട്രീയ ആശയങ്ങൾ, ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള സംഘർഷങ്ങൾ, തൊഴിലാളികളും ഉടമകളും തമ്മിലുള്ള പ്രശ്നങ്ങൾ, രാഷ്ട്രീയ പോരാട്ടങ്ങൾ, അറസ്റ്റുകൾ, ജയിൽവാസം എന്നിവ ചർച്ചചെയ്യുന്നവയാണ് രാഷ്ട്രീയ നോവലുകൾ. സൗദി അറേബ്യയിൽ യഥാർഥ അർഥത്തിലുള്ള ഒരു രാഷ്ട്രീയ നോവൽ നിലവിലില്ല എന്നാണ് സാഹിത്യനിരൂപകൻ മുഹമ്മദ് അൽ അബ്ബാസ് വാദിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്ത സൗദിയിലെ ഭൂരിഭാഗം രചനകളും ഒന്നുകിൽ എഴുത്തുകാരുടെ ആത്മകഥകളാണ്; അല്ലെങ്കിൽ 1979ലെ ഹറം പള്ളി ആക്രമണം, 2001നു ശേഷമുള്ള ഭീകരാക്രമണങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ചരിത്രാഖ്യാനങ്ങളോ സങ്കൽപസൃഷ്ടികളോ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. </p>
<p>9/11 സംഭവത്തിന്റെ പ്രതിഫലനങ്ങൾ ചിത്രീകരിക്കുന്ന നോവലുകൾ പ്രധാനമായും നായകന്റെ ആത്മകഥയും ജീവിതത്തോടും സമൂഹത്തോടുമുള്ള വികാരങ്ങളും കാഴ്ചപ്പാടുകളുമാണ് ചർച്ച ചെയ്യുന്നത്. ഇത്തരം ആത്മകഥാപരമായ വിവരണങ്ങളിലേക്കാണ് ഭീകരവാദസംഭവങ്ങളും പ്രതികരണങ്ങളും കടന്നുവരുന്നത്. അതുകൊണ്ടുതന്നെ, ഇവയെ ‘രാഷ്ട്രീയ നോവലുകൾ’ എന്ന് വിശേഷിപ്പിക്കുന്നതിനുപകരം ‘രാഷ്ട്രീയസംഭവങ്ങൾ പറയുന്ന നോവലുകൾ’ (Novels that narrate political events) എന്ന് വിളിക്കുന്നതാണ് കൂടുതൽ അനുയോജ്യം. </p>
<h3>സൗദി യുവത്വത്തിന്റെ സാംസ്കാരിക കൗമാരം</h3>
<p>സൗദി നോവലിസ്റ്റ് അബ്ദുല്ല അൽ മുഅല്ലിമിന്റെ ‘അയ്യുഹൽ അംരീക്കിയ്യൂൻ; ലസ്തു ഇർഹാബിയ്യൻ’ (ഓ അമേരിക്കക്കാരെ, ഞാൻ ഭീകരവാദിയല്ല) എന്ന നോവൽ സൗദി യുവത്വത്തിന്റെ സാംസ്കാരിക കൗമാരത്തെയും അതിന്റെ ആന്തരിക സംഘർഷങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുന്നു. നോവലിലെ കേന്ദ്രകഥാപാത്രമാണ് ഹമദ്. ലക്ഷ്യബോധമില്ലാതെയുള്ള അലഞ്ഞുതിരിയലും അവിവേകപൂർണമായ വാഹനമോടിക്കലും ഉൾക്കൊള്ളുന്ന ‘ഹജ്‌വല’ (Hajwalah) എന്ന വിനോദത്തോട് കടുത്ത ആസക്തി പുലർത്തുന്ന കൗമാരക്കാരനാണവൻ. ഈ പ്രവണത അവന് ‘ഹമദ് അൽഹജ്‌വല’ എന്ന പേര് നേടിക്കൊടുക്കുന്നതോടൊപ്പം മനസ്സിൽ അക്രമവാസനകൾ വളർത്താനും കാരണമാകുന്നു. </p>
<p>പഠനത്തിൽ അങ്ങേയറ്റം അലസനായിരുന്ന ഹമദിന് അമേരിക്കൻ ആക്ഷൻ സിനിമകൾ കാണുന്നതിലും ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിലും മാത്രമായിരുന്നു താൽപര്യം. ധനികനായ പിതാവിന്റെ തണലിൽ വളർന്നതിനാൽ അവന് ജോലി കണ്ടെത്താനുള്ള ഒരു സമ്മർദവുമുണ്ടായിരുന്നില്ല. ഒരിക്കൽ സുഹൃത്തായ സഅദുമൊത്ത് മണൽക്കുന്നുകൾക്കിടയിൽ നടത്തിയ കാറോട്ടമത്സരത്തിനിടെ വാഹനം നിയന്ത്രണംവിട്ട് ഇടിച്ച് സഅദ് ദാരുണമായി മരിക്കുന്നു. ഈ ദുരന്തം ഹമദിൽ വലിയ മാനസികാഘാതം സൃഷ്ടിക്കുന്നു. പിന്നീട് തന്റെ കമ്പനിയുടമക്ക് പെട്ടെന്ന് ഹൃദയാഘാതമുണ്ടായപ്പോൾ, അസാധാരണമായ ഡ്രൈവിങ് വൈദഗ്ധ്യം ഉപയോഗിച്ച് അദ്ദേഹത്തെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നതിലൂടെ ഹമദ് നായകപരിവേഷം നേടുന്നു. ഈ സാഹസിക രക്ഷാപ്രവർത്തനത്തെ തികച്ചും സിനിമാറ്റിക് ആഖ്യാനശൈലിയിലാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914036-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020do8jeCAJWa4btr2tenjznQawvQlsm2w27854410" data-watermark="false" style="width: 100%;" info-selector="#info_item_1789277856298">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789277856298"></div>
</div>
<h3>പ്രത്യയശാസ്ത്ര സംഘർഷങ്ങൾ</h3>
<p>ഈ നോവലിന്റെ പ്രമേയപരിസരം രൂപപ്പെടുന്നത് തികച്ചും വിചിത്രമായ വൈരുധ്യത്തിൽനിന്നാണ്. ഇസ്‌ലാമിക സാംസ്കാരിക പശ്ചാത്തലമുള്ള റിയാദിൽ വളർന്ന ഹമദ് അതിരുകളില്ലാത്ത സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന തികഞ്ഞ ഉദാരവാദിയാണ്. മറുഭാഗത്ത്, ഉദാരവാദത്തിന്റെ ഈറ്റില്ലമായ അമേരിക്കയിലെ ലോസ് ആഞ്ജലസിൽ ജീവിക്കുന്ന അവന്റെ പിതൃവ്യപുത്രൻ ഫൈസൽ തീവ്ര മതഭക്തനും യാഥാസ്ഥിതികനുമാണ്. ഈ വൈരുധ്യമാണ് നോവലിലെ സാംസ്കാരിക സംഘട്ടനങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്നത്. അമേരിക്കയിലെത്തുന്ന ഹമദ് അവിടെയുള്ള ‘അറബ് ലീഗ് കഫേ’ സന്ദർശിക്കുകയും അവിടത്തെ യുവാക്കൾക്കൊപ്പം ചുറ്റിക്കറങ്ങുകയും ചെയ്യുന്നു. </p>
<p>ഇതിനിടയിലാണ് ദുരൂഹസ്വഭാവമുള്ള ‘ജൂലിയോ’ എന്ന മെക്സിക്കൻ യുവാവിനെ അവൻ പരിചയപ്പെടുന്നത്. മയക്കുമരുന്ന് കടത്ത്, വ്യാജരേഖ ചമക്കൽ, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജൂലിയോ, ഹമദിനെ വലിയ തുകക്കുള്ള കാറോട്ടമത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. അമേരിക്കൻ റേസറായ ബില്ലി ജെൻസറുമായുള്ള ആദ്യമത്സരത്തിൽ, ഒരു ലൈംഗികത്തൊഴിലാളിയെ ഉപയോഗിച്ച് ബില്ലി ഹമദിന്റെ ശ്രദ്ധതിരിക്കുകയും വഞ്ചനയിലൂടെ വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. രണ്ടാമത്തെ മത്സരത്തിൽ ജൂലിയോ നൽകിയ ഇരുമ്പ് ബോഡിയുള്ള പഴയ കാറുമായി കുതിച്ച ഹമദ് വൻവിജയം നേടുന്നു; അമേരിക്കക്കാരനെ പരാജയപ്പെടുത്തിയ ഏക അറബി എന്ന ഖ്യാതിയും സ്വന്തമാക്കുന്നു. ഹമദിന്റെ ഈ ജീവിതരീതി ഫൈസലിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളുമായി കടുത്ത സംഘർഷത്തിന് വഴിവെക്കുന്നു. സെപ്റ്റംബർ 11നു ശേഷം, ജൂലിയോ യഥാർഥത്തിൽ എഫ്.ബി.ഐയുടെയും പൊലീസിന്റെയും രഹസ്യ വിവരദാതാവായിരുന്നുവെന്ന് വെളിപ്പെടുന്നു. </p>
<p>അമേരിക്കയിൽവച്ച് ശൈഖ് സ്വാലിഹ് എന്ന മതപ്രബോധകനെ ഹമദ് പരിചയപ്പെടുന്നു. ഫൈസലാണ് അവർക്കിടയിൽ ഇടനിലക്കാരനാകുന്നത്. നരകത്തിലെയും ഖബറിലെയും ശിക്ഷകളെക്കുറിച്ചും സ്ത്രീകളുടെ ഔറത്തിനെക്കുറിച്ചുമുള്ള (മറയ്ക്കേണ്ട ശരീരഭാഗങ്ങൾ) അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ യുവാക്കളുടെ മനസ്സിൽ കടുത്ത ഭയവും ആന്തരിക സംഘർഷങ്ങളും സൃഷ്ടിക്കുന്നു. സോവിയറ്റ് യൂനിയനെതിരെ അഫ്ഗാനിസ്താനിൽ പോരാടിയ പശ്ചാത്തലമുള്ള വ്യക്തിയാണ് ശൈഖ്. </p>
<p>ഭൗതികജീവിതത്തോടുള്ള യുവാക്കളുടെ ആസക്തികളെ ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ പ്രധാനമായും ശ്രമിച്ചത്. ശൈഖിന്റെ ഉപദേശങ്ങളെത്തുടർന്ന് ഹമദിന്റെ ബന്ധുക്കളായ സഊദും മൻസൂറും നിശാക്ലബുകളിലേക്കുള്ള യാത്രകൾ പൂർണമായും അവസാനിപ്പിച്ച് ഭക്തിയുടെ മാർഗത്തിലേക്ക് തിരിയുന്നു. ഹമദ് ശൈഖിന്റെ ആശയങ്ങളോട് നിരന്തരം സംവദിക്കുകയും, മതപാഠങ്ങളെ യുക്തിഭദ്രമായി സമീപിക്കണമെന്ന് വാദിക്കുകയും ചെയ്യുന്നു. അച്ചടക്കരാഹിത്യവും അരാജകത്വവും ഇഷ്ടപ്പെടുന്ന ഹമദ്, ബന്ധുക്കളിലുണ്ടായ ഈ മാറ്റം കാരണം കടുത്ത ഒറ്റപ്പെടലും മാനസിക സംഘർഷവും അനുഭവിക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914033-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020N2952plTcfIx0OEK5JLQpBUljpANnXlI7784010" data-watermark="false" style="width: 100%;" info-selector="#info_item_1789277785965">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789277785965"></div>
</div>
<h3>സെപ്റ്റംബർ 11ന്റെ ആഘാതം </h3>
<p>സെപ്റ്റംബർ 11ലെ ഭീകരാക്രമണ വാർത്ത ടെലിവിഷൻ സ്ക്രീനിൽ കാണുമ്പോൾ നോവലിലെ കഥാപാത്രങ്ങൾ പൂർണമായും സ്തംഭിച്ചുപോകുന്നു. ഈ സംഭവത്തിനുശേഷം അമേരിക്കയിൽ അറബികൾക്കും മുസ്‌ലിംകൾക്കുമെതിരെ ശക്തമായ സുരക്ഷാ പരിശോധനകളും വേട്ടയാടലും ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി, താടിയുള്ള ശൈഖ് സ്വാലിഹിനെയും ഫൈസലിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നു. ഈ സാഹചര്യത്തിൽ, സംശയത്തിന്റെ നിഴലിൽനിന്ന് ഒഴിവാകാനും അറസ്റ്റിൽനിന്ന് രക്ഷപ്പെടാനുമായി ഹമദും സഊദും മൻസൂറും ഒരു നിശാക്ലബിൽ അഭയംതേടുന്നു. </p>
<p>തങ്ങൾ ഭീകരവാദികളല്ലെന്ന് അമേരിക്കക്കാരെ ബോധ്യപ്പെടുത്താൻ ഹമദ് ബന്ധുക്കൾക്ക് നൽകുന്ന വിചിത്രമായ നിർദേശങ്ങൾ നോവലിലെ സുപ്രധാനമായൊരു വൈരുധ്യമാണ് തുറന്നുകാട്ടുന്നത്. ‘നിങ്ങൾ എന്നെപ്പോലെ നൃത്തം ചെയ്തില്ലെങ്കിൽ, വിസ്കി ഓർഡർ ചെയ്ത് കുടിച്ചില്ലെങ്കിൽ നമ്മൾ ഭീകരവാദികളാണെന്ന് അവർ മുദ്രകുത്തും’ എന്ന് ഹമദ് അവരെ ഓർമിപ്പിക്കുന്നു. </p>
<p>ഭീകരവാദികളായി മുദ്രകുത്തപ്പെടാതിരിക്കാൻ മദ്യപിക്കാനും യുവതികളോടൊപ്പം നൃത്തംചെയ്യാനും നിർബന്ധിതരാകുന്ന സൗദി യുവാക്കളുടെ ഈ ദുരവസ്ഥ സാംസ്കാരിക കൗമാരത്തിന്റെ വലിയൊരു വിരോധാഭാസമായി നോവൽ അവതരിപ്പിക്കുന്നു. ഇത്തരം പ്രഹസനങ്ങളൊന്നും അവരെ രക്ഷിക്കുന്നില്ല; നിശാക്ലബിൽവെച്ചുതന്നെ സുരക്ഷാസേന അവരെ പിടികൂടുന്നു. അറബികൾക്ക് നേരിടേണ്ടിവരുന്ന കടുത്ത വിവേചനങ്ങളെത്തുടർന്ന്, ‘ഞങ്ങൾ അറബികളല്ല, ഇന്ത്യക്കാരാണ്’ എന്ന ബാനറുകളുയർത്തി ഇന്ത്യക്കാരായ ഹിന്ദുക്കൾ തെരുവുകളിൽ പ്രകടനം നടത്തുന്നതും ഹമദ് വേദനയോടെ നോക്കിക്കാണുന്നു. തീവ്രവാദസംഘങ്ങൾ കൗമാരക്കാരെ ആകർഷിക്കാൻ പ്രയോഗിക്കുന്ന മനഃശാസ്ത്രപരമായ തന്ത്രങ്ങളെ അപഗ്രഥിക്കുന്നതിനൊപ്പം, സാംസ്കാരികമായി യുവാക്കൾ അനുഭവിക്കുന്ന അന്യവത്കരണത്തെയും അവരുടെ നിസ്സഹായതയെയും കൃത്യമായി അടയാളപ്പെടുത്താൻ നോവലിന് സാധിക്കുന്നു. </p>
<h3>ഇരുപതാമത്തെ ഭീകരവാദി </h3>
<p>സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ 19 ഭീകരവാദികൾ പങ്കെടുത്തുവെന്നാണ് ഔദ്യോഗിക കണക്ക്. ഈ കണക്കിനോടുള്ള രൂപാത്മകമായ പ്രതികരണമാണ് അബ്ദുല്ല സാബിത്തിന്റെ നോവൽ തലക്കെട്ട്. അദ്ദേഹത്തിന്റെ ‘അൽ ഇർഹാബി 20’ (ഇരുപതാമത്തെ ഭീകരവാദി) എന്ന നോവലിലെ പ്രധാന കഥാപാത്രമായ സാഹി അൽ ജബാലിയുടെ ജീവിതാനുഭവങ്ങളിലൂടെയാണ് തീവ്രവാദ ആശയങ്ങൾ യുവാക്കളുടെ മനസ്സിൽ സൃഷ്ടിക്കുന്ന ആന്തരിക സംഘർഷങ്ങളെ നോവലിസ്റ്റ് അപഗ്രഥിക്കുന്നത്. കലയും കാവ്യസംസ്കാരവും സംഗീതവും നിറഞ്ഞ അസീർ എന്ന സൗദി പ്രവിശ്യയിലെ പരമ്പരാഗത പശ്ചാത്തലത്തിലാണ് സാഹി ജനിച്ചുവളർന്നത്. </p>
<p>സ്വന്തം ഇഷ്ടപ്രകാരമല്ലാതെ, കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങി ഖുർആൻ പാഠശാലയിൽ പ്രവേശിക്കേണ്ടിവരുന്നത് അവനിൽ കടുത്ത അസംതൃപ്തി വളർത്തുന്നു. പിന്നീട് സർവകലാശാലാ പഠനകാലത്ത് കാമ്പസിലെ മത കൂട്ടായ്മകളിലേക്കും അവയുടെ ക്യാമ്പുകളിലേക്കും ആകർഷിക്കപ്പെടുന്നതോടെ അവൻ ശൈഖ് ഹുമൈദ്, യഹ്‌യ എന്നിവരുടെ സ്വാധീനവലയത്തിലാകുന്നു. സ്വാഭാവികമായ കൗമാരത്തിൽനിന്ന് തീവ്രവാദത്തിലേക്ക് സാഹി ക്രമാനുഗതമായി മാറ്റപ്പെടുന്നതിന്റെ ആഖ്യാനമാണ് നോവൽ നിർവഹിക്കുന്നത്. </p>
<p>തനിക്കും തന്റെ പുതിയ സുഹൃത്തുക്കൾക്കും യോജിക്കാവുന്ന, സവിശേഷമായ വിശ്വാസസംഹിതകളും ആചാരങ്ങളും പുലർത്തുന്നവരോട് മാത്രം കൂറും സ്നേഹവും കാണിക്കാൻ സാഹി പരിശീലിക്കപ്പെടുന്നു. അല്ലാത്തവരോട് മുഴുവൻ –അവർ സ്വന്തം മാതാപിതാക്കളോ കുടുംബക്കാരോ ഭരണകൂടമോ ആകട്ടെ– പൂർണമായ അകൽച്ചയും ശത്രുതയും പ്രഖ്യാപിക്കുക എന്നതാണ് ഈ പ്രത്യയശാസ്ത്രത്തിന്റെ കാതൽ. സമകാലിക തീവ്രവാദസംഘങ്ങൾ ദുർവ്യാഖ്യാനിക്കുന്നതുപോലെ, നോവലിലും ‘അൽ വലാഅ് വൽബറാഅ്’ (കൂറും അകൽച്ചയും) എന്ന ആശയത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. ലോകം മുഴുവൻ കാഫിറുകൾ (അവിശ്വാസികൾ) ആണെന്നും തങ്ങൾ മാത്രമാണ് യഥാർഥ ‘രക്ഷപ്പെട്ട വിഭാഗം’ (അൽ ഫിർഖ അൽ നാജിയ) എന്നുമുള്ള ആശയമാണ് ഈ ക്യാമ്പുകളിലൂടെ യുവാക്കൾക്ക് പകർന്നുനൽകിയത്. തങ്ങളോടുള്ള കൂറ് ഉറപ്പാക്കാൻ ഈ കൂട്ടായ്മകൾ ‘അകലം പാലിക്കൽ’ എന്ന മനഃശാസ്ത്ര തന്ത്രം ഉപയോഗിച്ച് യുവാക്കളെ അവരുടെ മുൻകാല സൗഹൃദങ്ങളിൽനിന്നും യഥാർഥ ലോകത്തുനിന്നും പൂർണമായി ഒറ്റപ്പെടുത്തുന്നു. </p>
<p>ഈ സിദ്ധാന്തം സാഹിയുടെ വ്യക്തിജീവിതത്തിലും കുടുംബത്തിലും കടുത്ത ആന്തരിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വഴിപിഴച്ചവരിൽനിന്നുള്ള പ്രലോഭനങ്ങളും ‘ഫിത്‌ന’യും (കുഴപ്പം) ഭയന്ന് വീടുവിട്ടിറങ്ങാൻ യഹ്‌യ അവനെ നിർബന്ധിക്കുന്നു. ഇതനുസരിച്ച് വീടുവിട്ടിറങ്ങുന്ന സാഹിയുടെ വസ്ത്രത്തുമ്പിൽ പിടിച്ച് മാതാവ് വിതുമ്പിക്കരയുമ്പോൾ, മാതൃത്വത്തിന്റെ കണ്ണുനീരിനേക്കാൾ പ്രാധാന്യം സംഘടനയുടെ ലക്ഷ്യങ്ങൾക്കാണെന്ന് കരുതത്തക്കവിധം ആ പ്രത്യയശാസ്ത്രം അവന്റെ ഹൃദയത്തെ മരവിപ്പിച്ചിരുന്നു. സ്വന്തം കുടുംബാംഗങ്ങളെ പിശാചിന്റെ കൂട്ടാളികളായി കാണുന്ന അവസ്ഥയിലേക്ക് അവൻ മാറുന്നു. </p>
<p>‘അൽ വലാഅ് വൽബറാഅ്’ സിദ്ധാന്തത്തിന്റെ സ്വാധീനത്താൽ കടുത്ത നിയമലംഘനങ്ങളെപ്പോലും പുണ്യകർമങ്ങളായി ചിത്രീകരിക്കാൻ നോവലിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് സാധിക്കുന്നു. അവിശ്വാസിയായ ഒരു ഭരണകൂടത്തിന്റെ പണം മോഷ്ടിക്കുന്നത് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കർമമാണെന്ന് വിചിത്രമായ ഫത്‌വകൾ അവർ യുവാക്കൾക്ക് നൽകുന്നു. കൂടാതെ, ശത്രുക്കളെ വഞ്ചിക്കുന്നതിനും തങ്ങളുടെ രഹസ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും വേണ്ടി കള്ളം പറയുന്നത് അനുവദനീയമാണെന്നും അവർ സിദ്ധാന്തിക്കുന്നു. ഈ ആപത്കരമായ ആശയങ്ങൾ സാഹിയുടെ ബൗദ്ധികവും ധാർമികവുമായ അധഃപതനത്തിന് ആക്കംകൂട്ടുന്നു. </p>
<p>സാഹിയുടെ ഈ അന്ധമായ പ്രത്യയശാസ്ത്ര ജീവിതം ഒടുവിൽ കടുത്ത നിരാശയിലാണ് അവസാനിക്കുന്നത്. സംഘടനക്കുള്ളിലെ കടുത്ത കാപട്യങ്ങളും ക്രൂരതകളും അവൻ നേരിട്ട് തിരിച്ചറിയുന്നു. കാറിൽ ഉച്ചത്തിൽ പാട്ടുവെച്ചു എന്ന കാരണത്താൽ ഒരു സാധാരണ യുവാവിനെ മതാചാര പൊലീസ് ക്രൂരമായി മർദിക്കുകയും ദുർഗന്ധം വമിക്കുന്ന ശുചിമുറിയിൽ പൂട്ടിയിട്ട് അപമാനിക്കുകയും ചെയ്യുന്നത് സാഹി നേരിൽ കാണുന്നു. ഈ സംഭവം അവന്റെ ചിന്തകളെ ഉണർത്തുകയും, മനുഷ്യരെ അപമാനിക്കാനും അവരുടെ വ്യക്തിത്വത്തെ തകർക്കാനുമുള്ള ഒന്നാണോ മതം എന്ന് സ്വയം ചോദിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. </p>
<p>ഈ ആത്മപരിശോധന അവനെ അന്ധമായ ആഭ്യന്തര ശത്രുതകളിൽനിന്നും പ്രത്യയശാസ്ത്രങ്ങളിൽനിന്നും പൂർണമായി മോചിപ്പിക്കുന്നു. ഒടുവിൽ, വിനാശകരമായ ഭീകരവാദ ചിന്തകൾ വെടിഞ്ഞു യഥാർഥ മതമൂല്യങ്ങളിലേക്ക് അവൻ മടങ്ങിയെത്തുന്നു. തനിക്ക് ഒരു സാധാരണ മനുഷ്യനാകാൻ മാത്രമാണ് ആഗ്രഹമെന്നും, മനുഷ്യർക്കുവേണ്ടി മാത്രം ജീവിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് സാഹി തന്റെ ആന്തരിക സംഘർഷങ്ങൾക്ക് വിരാമമിടുന്നത്. </p>
<p>‘അൽ ഇർഹാബി 20’ എന്ന നോവൽ കേവലം ഒരു കഥാഖ്യാനത്തിനപ്പുറം, യുവമനസ്സുകളിൽ തീവ്രവാദ ഗ്രൂപ്പുകൾ എങ്ങനെയാണ് ബൗദ്ധികാധിപത്യം സ്ഥാപിക്കുന്നതെന്ന് ആഴത്തിൽ അപഗ്രഥിക്കുന്ന ഒരു മനഃശാസ്ത്ര പഠനമായി വിലയിരുത്തപ്പെടുന്നു. സൗദി നിരൂപകനായ ഹാമിദ് അഖീൽ ഈ നോവലിനെ അടിസ്ഥാനമാക്കി, തീവ്രവാദ ഗ്രൂപ്പുകൾ യുവാക്കളുടെ ചിന്താശേഷി മരവിപ്പിക്കാനും അവരെ വിനാശകരമായ ലക്ഷ്യങ്ങളിലേക്ക് നയിക്കാനുമായി ഉപയോഗിക്കുന്ന എട്ട് പ്രധാന മനഃശാസ്ത്ര പ്രതിഭാസങ്ങളെ തരംതിരിച്ചു കാണിക്കുന്നുണ്ട്. കഥാനായകനായ സാഹി അൽ ജബാലിയുടെ ജീവിതത്തിലൂടെ തീവ്രവാദത്തിന്റെ കപട ബൗദ്ധിക വ്യവഹാരങ്ങൾ എങ്ങനെയാണ് യുവതലമുറയെ വഴിതെറ്റിക്കുന്നതെന്ന് അത് വ്യക്തമാക്കുന്നു. </p>
<p>ആവർത്തനം, പ്രലോഭനം, അപ്രതീക്ഷിതമായ ആഘാതം, ക്രമാനുഗതമായ മാറ്റം, സൈനിക അധികാര ഘടന, യഥാർഥ ലോകത്തുനിന്നുള്ള അകൽച്ച തുടങ്ങിയ തന്ത്രങ്ങളാണ് നോവലിൽ ഉപയോഗപ്പെടുത്തുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. നോവലിൽ തീവ്രവാദ സംഘങ്ങൾക്കിടയിൽ കനത്ത സുരക്ഷാ കാവലുകളും സൈനികമായ അധികാരഘടനകളും രൂപപ്പെടുത്തുന്നുണ്ട്. ലൗകിക ജീവിതത്തിൽ ഒന്നുമാകാത്ത യുവാക്കൾക്ക് ഇതിലൂടെ ഒരു സാങ്കൽപിക രാജ്യത്തിന്റെയോ വ്യവസ്ഥിതിയുടെയോ ഭാഗമാണ് തങ്ങളെന്ന വലിയൊരു വ്യാമോഹം ജനിപ്പിക്കുന്നു. </p>
<p>‘ഒരു രാജ്യം സ്ഥാപിക്കുന്നതിന് സമാനമായൊരു ലഹരിയിലായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്’ എന്ന സാഹിയുടെ ഓർമപ്പെടുത്തൽ ഇതിലേക്ക് വിരൽചൂണ്ടുന്നു. ഭീകരവാദ ഗ്രൂപ്പുകൾ മതവിശ്വാസങ്ങളെ കപടമായി ചിത്രീകരിച്ചുകൊണ്ട് എങ്ങനെയാണ് യുവാക്കളുടെ സാംസ്കാരിക ബോധങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതെന്നും ഒടുവിൽ അതിൽനിന്ന് മതത്തിന്റെ യഥാർഥ മൂല്യങ്ങളിലേക്ക് വ്യക്തികൾ എങ്ങനെയാണ് മടങ്ങിയെത്തുന്നതെന്നുമുള്ള ആഴത്തിലുള്ള ചിത്രീകരണമാണ് ‘അൽ ഇർഹാബി 20’ നൽകുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914024-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240208dXZNH9xjO1UGn8JJ4ehNfnl2F6j2AeV7352364" data-watermark="false" style="width: 100%;" info-selector="#info_item_1789277354428">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789277354428"></div>
</div>
<h3>തലക്കെട്ടിന്റെ പ്രസക്തി </h3>
<p>‘അൽ ഇർഹാബി 20’ എന്ന തലക്കെട്ടുതന്നെ രാഷ്ട്രീയമായും പ്രതീകാത്മകമായും വലിയ അർഥതലങ്ങൾ ഉൾക്കൊള്ളുന്നു. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക അമേരിക്കൻ അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, മുഹമ്മദ് മാനിഅ് അൽ ഖഹ്ത്താനി എന്ന സൗദി പൗരനെയാണ് അമേരിക്ക ‘ഇരുപതാമത്തെ ഭീകരവാദി’യായി കണക്കാക്കുന്നത്. 2001ലെ ആക്രമണങ്ങളിൽ പങ്കാളിയാകാൻ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച അൽ ഖഹ്ത്താനിയെ, കുടിയേറ്റനിയമങ്ങൾ ലംഘിച്ചുവെന്ന സംശയത്താൽ വിമാനത്താവളത്തിൽവെച്ച് തടയുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. </p>
<p>പിന്നീട് അഫ്ഗാനിസ്താനിൽനിന്ന് പിടിക്കപ്പെട്ട ഇയാളെ 2002 ജൂൺ മുതൽ ഗ്വണ്ടാനമോ തടവറയിലാണ് പാർപ്പിച്ചിരിക്കുന്നത്. സൗദി നോവലിസ്റ്റായ അബ്ദുല്ല സാബിത് ഈ യഥാർഥ സംഭവത്തെയും ‘ഇരുപതാമത്തെ ഭീകരവാദി’ എന്ന പ്രതീകത്തെയും നോവലിലുടനീളം പ്രധാന ആഖ്യാനതന്ത്രമായി ഉപയോഗിക്കുന്നു. വഴിതെറ്റിപ്പോകുന്ന ഒരു തീവ്രവാദിയുടെ ജീവിതം എങ്ങനെയുള്ളതാണെന്ന് തുറന്നുകാട്ടാനും ഭീകരവാദികൾ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനുമാണ് നോവലിസ്റ്റ് ഈ പ്രതീകത്തിലൂടെ ശ്രമിക്കുന്നത്. </p>
<p>സാഹി തന്റെ ഓഫിസിലിരുന്ന് ഗാസി അൽ ഖുസൈബിയുടെ ‘അൽ ഉസ്ഫൂരിയ്യ’ എന്ന നോവൽ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമേരിക്കയിലെ വിമാനറാഞ്ചൽ വാർത്ത ‘അൽജസീറ’ ചാനലിലൂടെ തത്സമയം കാണുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഉസാമ ബിൻ ലാദൻ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യപ്പെട്ടു. അക്രമികളായ 19 ഭീകരവാദികളുടെ കഠിനമായ പരിശീലന ദൃശ്യങ്ങളും അവരുടെ ആക്രോശങ്ങളും പ്രഭാഷണങ്ങളും ആ വിഡിയോയിലൂടെ സാഹി കാണുന്നുണ്ട്. </p>
<p>ആ നിമിഷം സാഹിയുടെ ഉള്ളിൽ വലിയൊരു മിന്നലാഘാതമുണ്ടാകുന്നു; വിഡിയോയിൽ കണ്ട അന്തരീക്ഷവും രീതികളും തന്റെ കൗമാരകാലത്ത് ജീവിച്ച രഹസ്യ തീവ്രവാദ ക്യാമ്പുകളുടേതിന് സമാനമാണെന്ന് അവൻ തിരിച്ചറിയുന്നു. ഒരുപക്ഷേ, അന്ന് ആ സംഘടനയിൽനിന്നും അവരുടെ പ്രവർത്തനങ്ങളിൽനിന്നും പിന്തിരിയാതെ അവരോടൊപ്പം തുടർന്നിരുന്നെങ്കിൽ, ആ വിഡിയോയിൽ പ്രഖ്യാപനങ്ങൾ നടത്തുന്ന ഭീകരർക്കൊപ്പം ഇരുപതാമനായി താനും ഉണ്ടാകുമായിരുന്നുവെന്ന് സാഹി ഓർക്കുന്നു. ഇതിലൂടെയാണ് അവൻതന്നെത്തന്നെ ‘ഇരുപതാമത്തെ ഭീകരവാദി’ എന്ന് വിശേഷിപ്പിക്കുന്നത്. </p>
<p>സാഹിയുടെ തീവ്രവാദത്തിലേക്കുള്ള പരിവർത്തനം സൗദി യുവാക്കൾ അനുഭവിക്കുന്ന സങ്കീർണമായ സ്വത്വപ്രതിസന്ധിയുടെ ഫലമായിരുന്നു. താൻ പങ്കെടുത്ത ക്യാമ്പുകളിലെ ബൗദ്ധികമായ അടിമത്തവും മനുഷ്യത്വരഹിതമായ നിലപാടുകളും നേരിട്ട് കാണുന്നതോടെയാണ് സാഹിയുടെ സ്വത്വപ്രതിസന്ധി പരിഹരിക്കപ്പെടുന്നത്. ചിന്തകളും തുറന്ന ചോദ്യങ്ങളും ഉയർത്താൻ തുടങ്ങിയതോടെ അവനിലെ വസ്തുനിഷ്ഠത ഉണരുകയായി. ‘ഒരു പ്രതിഭ ജീവിതത്തിൽ അനിവാര്യമായും ദുഃഖിതനായിരിക്കും; കാരണം വസ്തുനിഷ്ഠതക്കായി അവർ സ്വന്തം സന്തുഷ്ടി ബലികഴിക്കുന്നു’ എന്ന ഷോപ്പൻഹോവറിന്റെ (Schopenhauer) വാക്കുകളെയാണ് ഈ ഘട്ടം ഓർമിപ്പിക്കുന്നത്. ഒടുവിൽ, വിനാശകരമായ ആശയങ്ങളിൽനിന്നും അന്ധമായ ശത്രുതകളിൽനിന്നും സാഹി മോചനം നേടുന്നതിലൂടെ നോവൽ അവസാനിക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/13/2914022-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240204xEAA8w8cMxTcJ5DzXagt2EAK8nObt6W7135843" data-watermark="false" style="width: 100%;" info-selector="#info_item_1789277138647" title="1979ൽ നടന്ന മക്ക ഹറം പള്ളി ആക്രമണത്തിനിടെ പുക ഉയരുന്നു" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1789277138647">
  <p>1979ൽ നടന്ന മക്ക ഹറം പള്ളി ആക്രമണത്തിനിടെ പുക ഉയരുന്നു</p>
 </div>
</div>
<h3>സ്വർഗത്തിലെ കാറ്റ് </h3>
<p>മറ്റൊരു സൗദി നോവലിസ്റ്റായ തുർക്കി അൽഹമദിന്റെ ‘രീഹുൽ ജന്ന’ (സ്വർഗത്തിലെ കാറ്റ്) എന്ന നോവൽ സെപ്റ്റംബർ 11ലെ സംഭവവികാസങ്ങളെയും ഭീകരവാദികളുടെ മസ്തിഷ്കപ്രക്ഷാളനത്തെയും സൂക്ഷ്മമായി അപഗ്രഥിക്കുന്നു. ഒരുവിധ മുഖവുരയോ ആമുഖമോ കൂടാതെ, ഭീകരവാദികൾ തങ്ങളുടെ പദ്ധതികളിലേക്ക് കടക്കുന്നതുപോലെ നേരിട്ട് സംഭവത്തിന്റെ അകക്കാമ്പിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയാണ് നോവൽ ആരംഭിക്കുന്നത്. ‘സെപ്റ്റംബറിലെ ആ വെയിലുള്ള പ്രഭാതത്തിൽ, ബോസ്റ്റണിലെ ലോഗൻ വിമാനത്താവളത്തിൽനിന്ന് ലോസ് ആഞ്‍ജലസിലേക്ക് പുറപ്പെടുന്ന അമേരിക്കൻ എയർലൈൻസ് ബോയിങ് 767 ഫ്ലൈറ്റ് നമ്പർ 11ന്റെ ചക്രങ്ങൾ ഭൂമിയിൽനിന്ന് ഉയരാൻ തുടങ്ങി’ എന്ന വരികളോടെയാണ് തുടക്കം. </p>
<p>നോവലിന്റെ ആമുഖം ‘സ്വർഗരാജ്യത്തേക്കുള്ള യാത്രികർക്ക്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്. ‘അല്ലെങ്കിൽ, അവിടേക്കാണ് തങ്ങൾ യാത്രചെയ്യുന്നതെന്ന് അവർ വിശ്വസിക്കുന്നു; യഥാർഥത്തിൽ നിങ്ങൾ എവിടേക്കാണ് യാത്രചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ?’ എന്ന ചോദ്യത്തിലൂടെ തീവ്രവാദികളുടെ സ്വർഗസങ്കൽപങ്ങളിലെ മിഥ്യാധാരണകളെ എഴുത്തുകാരൻ കടുത്ത പരിഹാസത്തോടെ ചോദ്യംചെയ്യുന്നു. തങ്ങൾ ചെയ്യുന്നത് വലിയൊരു പുണ്യപ്രവൃത്തിയാണെന്ന് അന്ധമായി വിശ്വസിക്കുന്ന ഭീകരവാദികൾ ഒരിക്കലും തങ്ങളുടെ ക്രൂരതകളെക്കുറിച്ച് ആത്മപരിശോധന നടത്താൻ തയാറാകുന്നില്ല എന്ന കഠിനമായ യാഥാർഥ്യമാണ് നോവലിസ്റ്റ് ഇവിടെ തുറന്നുകാട്ടുന്നത്. </p>
<p>വിമാനറാഞ്ചലിന്റെ ആഖ്യാനം അങ്ങേയറ്റം ഉദ്വേഗജനകമായ സിനിമാറ്റിക് ശൈലിയിലാണ് നോവലിൽ അവതരിപ്പിക്കുന്നത്. വിമാനം റാഞ്ചാൻ നിയോഗിക്കപ്പെട്ട ഭീകരവാദികളായ വാഇൽ, വലീദ്, മുഹമ്മദ്, അബ്ദുൽ അസീസ്, സത്താം എന്നിവരുടെ സംഘം തങ്ങളുടെ സീറ്റ് ബെൽറ്റ് സിഗ്നൽ ഓഫാകുന്നതിന് മുമ്പുതന്നെ കോക്പിറ്റിലേക്ക് നീങ്ങുന്നു. ഫസ്റ്റ് ക്ലാസിലെ യാത്രക്കാരെ സേവിക്കാൻ നിന്ന രണ്ട് എയർഹോസ്റ്റസുമാർ അവരെ തടയാൻ ശ്രമിച്ചപ്പോൾ, ഭീകരവാദികൾ മൂർച്ചയുള്ള ആയുധങ്ങൾ പുറത്തെടുക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അതിലൊരു ഭീകരൻ ഒരു എയർഹോസ്റ്റസിന്റെ കഴുത്തറുത്തുകൊല്ലുകയും അവളുടെ വിരലിലുണ്ടായിരുന്ന സ്വർണമോതിരം ഊരിയെടുക്കുകയും ചെയ്യുന്നു. </p>
<p>രണ്ടാമത്തെ ഹോസ്റ്റസിന്റെ മുടിയിൽ പിടിച്ചുവലിച്ചു കഴുത്തിൽ ആയുധം വെച്ചുകൊണ്ട് അവർ കോക്പിറ്റിലേക്ക് അതിക്രമിച്ചുകയറുകയും പൈലറ്റുമാരോട് വിമാനത്തിന്റെ നിയന്ത്രണം വിട്ടൊഴിയാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ ഭീകരവാദികൾ ഫസ്റ്റ് ക്ലാസിലാണ് യാത്ര ചെയ്തിരുന്നതെന്നും ടൂറിസ്റ്റ് വിസയിലാണ് അമേരിക്കയിലെത്തിയതെന്നും നോവൽ വ്യക്തമാക്കുന്നുണ്ട്. തങ്ങൾക്ക് വിസ ലഭിച്ചതിലെ അപൂർണതകളും യു.എസ് സുരക്ഷാ ഏജൻസികളുടെ വീഴ്ചകളും യഥാർഥത്തിൽ തങ്ങളുടെ ലക്ഷ്യം എളുപ്പമാക്കാൻ ദൈവം നൽകിയ സഹായങ്ങളാണെന്ന വിചിത്രമായ മിഥ്യാധാരണയിലാണ് ഭീകരവാദികൾ ജീവിച്ചിരുന്നത്. </p>
<p>വിമാനത്തിനുള്ളിലെ സാധാരണക്കാരായ യാത്രക്കാരെ ഭൗതികലോകത്തിന്റെ അഴുക്കിലും ലൗകികസുഖങ്ങളിലും മുങ്ങിപ്പോയവരായും ലോകത്ത് കടന്നുവന്ന വിവിധ പ്രവാചകന്മാരെ ധിക്കരിച്ച ജനതയുടെ തുടർച്ചയായുമാണ് ഭീകരവാദികൾ വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ, നിരപരാധികളായ ഈ മനുഷ്യരെ കൊലപ്പെടുത്തുന്നത് തങ്ങളുടെ സ്വർഗപ്രവേശനത്തിന് അനിവാര്യമാണെന്ന് അവർ വിശ്വസിക്കുന്നു. ഈ ചോരപ്പുഴയിലൂടെ കടന്നുപോയാൽ വേഗം സ്വർഗത്തിലെത്താമെന്ന് അവർ വ്യാമോഹിക്കുന്നു. </p>
<p>വിമാനറാഞ്ചലിനിടയിൽ മനസ്സിൽ എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളോ മാനുഷികമായ സഹതാപമോ ഉണ്ടായാൽ, അതിനെ ‘പിശാചിന്റെ ദുർബോധനമായി’ തള്ളിക്കളയാനും ചിന്താശേഷിയെ പൂർണമായി മരവിപ്പിക്കാനും ദൈവത്തോട് പ്രാർഥിക്കുന്ന അവസ്ഥ തീവ്രവാദികളുടെ കടുത്ത മാനസികവൈകല്യത്തെ തുറന്നുകാട്ടുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ബലം നൽകാൻ, എല്ലാം ദൈവത്തിന്റെ ഇച്ഛയനുസരിച്ചാണ് സംഭവിക്കുന്നതെന്ന ഗസ്സാലിയുടെ ‘അൽ മുൻഖിദ് മിനദ്ദലാൽ’ (വഴികേടിൽ നിന്നുള്ള മോചനം) എന്ന ഗ്രന്ഥത്തിലെ സിദ്ധാന്തങ്ങളെ അവർ തങ്ങൾക്കനുകൂലമായി ദുർവ്യാഖ്യാനം ചെയ്യുന്നു. </p>
<p>വിമാനറാഞ്ചലിലൂടെയാണ് നോവൽ ആരംഭിക്കുന്നതെങ്കിലും, പിന്നീട് ഭീകരവാദികളുടെ മുൻകാല ജീവിതവും പരിശീലനങ്ങളും വ്യക്തമാക്കാൻ നോവലിസ്റ്റ് ഉപയോഗിക്കുന്നത് നജീബ് മഹ്ഫൂസിന്റെ ‘അൽ ലിസ്സു വൽ-കിലാബ്’ (കള്ളനും നായകളും) എന്ന വിഖ്യാതകൃതിക്ക് സമാനമായ സിനിമാറ്റിക് ഫ്ലാഷ്ബാക്ക് രീതിയാണ്. ലണ്ടനിലും സൂറിച്ചിലും താമസിച്ചിരുന്ന സമയത്ത് പൊലീസിന്റെയും സുരക്ഷാസേനകളുടെയും കണ്ണുവെട്ടിക്കാൻ ഈ ഭീകരവാദികൾ മദ്യശാലകൾ സന്ദർശിക്കുകയും പെൺകുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും തികച്ചും ഉദാരമായ ജീവിതരീതികൾ അഭിനയിക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് ശൈലിയിലുള്ള ഇത്തരം വേഷപ്പകർച്ചകളിലൂടെ തങ്ങൾ തികഞ്ഞ മാന്യന്മാരാണെന്ന് പ്രതിഫലിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഒരു ഭാഗത്ത് തങ്ങളുടെ തീവ്രവാദ നിലപാടുകളെ മുറുകെപ്പിടിക്കുമ്പോൾ, മറുവശത്ത് സുരക്ഷക്കായി തികഞ്ഞ പാശ്ചാത്യ അരാജകത്വജീവിതം നയിക്കുന്ന ഇവരുടെ ഇരട്ടത്താപ്പ് വലിയൊരു പ്രത്യയശാസ്ത്രപരമായ വിരോധാഭാസമാണ്. </p>
<p>നോവലിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യയശാസ്ത്ര സംഘർഷം ബോൺ സർവകലാശാലയിൽവെച്ച് മർവാനും കൂട്ടരും അൽ അസ്ഹർ സർവകലാശാലയുടെ വൈസ് ചാൻസലറുമായി നടത്തുന്ന സംവാദത്തിലാണ് പ്രകടമാകുന്നത്. ഇസ്രായേലുമായി സഖ്യത്തിൽ ഏർപ്പെടുന്നതും സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതും നിഷിധമാണെന്ന് വാദിച്ച അൽ അസ്ഹർ ശൈഖിനെ ‘ഭരണകൂടത്തിന്റെ ദാസൻ’ എന്ന് വിളിച്ചാണ് തീവ്രചിന്താഗതിക്കാരായ യുവാക്കൾ നേരിട്ടത്. ചാവേറാക്രമണങ്ങൾ യഥാർഥത്തിൽ ആത്മഹത്യയുടെ ഭാഗമാണെന്നും അത് രക്തസാക്ഷിത്വമല്ലെന്നും അൽ അസ്ഹർ ശൈഖ് അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. </p>
<p>ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, സെപ്റ്റംബർ 11ലെ ആക്രമണം നടക്കുമ്പോൾ അഫ്ഗാനിസ്താനിലിരുന്ന് ബി.ബി.സി ലണ്ടൻ റേഡിയോയിലൂടെ വാർത്തകൾക്കായി കാതോർക്കുന്ന ഉസാമ ബിൻ ലാദിൻ വാർത്ത കേട്ടയുടൻ തന്റെ ആയുധം വായുവിലുയർത്തി ‘അല്ലാഹു അക്ബർ’ എന്ന് അട്ടഹസിക്കുകയും, തങ്ങളുടെ അക്രമത്തെ ന്യായീകരിക്കാൻ ഖുർആൻ വചനങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. അമേരിക്കയുടെ തകർച്ചക്ക് ദൈവം അനുമതി നൽകിയിട്ടുണ്ടെന്ന വ്യാജ സ്വപ്നദർശനം അവൻ അനുയായികളുമായി നോവലിൽ പങ്കുവെക്കുന്നുണ്ട്. </p>
<p>നോവലിന്റെ അന്തിമഘട്ടം അത്യന്തം ഹൃദയസ്പർശിയായ ക്ലൈമാക്സിലാണ് അവസാനിക്കുന്നത്. ആസ്ട്രേലിയയിൽ ജനിച്ച് ഫിൻലൻഡിലേക്ക് കുടിയേറി ഇസ്‌ലാം മതം സ്വീകരിച്ച സുമയ്യ എന്ന പെൺകുട്ടി ഹെൽസിങ്കിയിലെ കഫേയിലിരുന്ന് കപുച്ചിനോ കുടിച്ച് പത്രത്താളുകൾ മറിക്കുകയായിരുന്നു. അപ്പോഴാണ് സെപ്റ്റംബർ 11ലെ ആക്രമണത്തിൽ പങ്കെടുത്ത 19 ഭീകരരുടെ പേരുകൾ അവൾ കാണുന്നത്. അതിലൊരു പേര് കണ്ട് സുമയ്യ നടുങ്ങിപ്പോകുന്നു; ഒരു വർഷം മുമ്പ് ഇന്റർനെറ്റ് ചാറ്റ്‌റൂമിലൂടെ അവൾ പരിചയപ്പെടുകയും അതിയായി പ്രണയിക്കുകയും ചെയ്ത ഈജിപ്ഷ്യൻ യുവാവായ മുഹമ്മദായിരുന്നു അത്. തീവ്രവാദ ഗ്രൂപ്പുകൾ ഇസ്‌ലാമിലെ രക്തസാക്ഷിത്വം (ശഹാദത്ത്) പോലുള്ള വിശുദ്ധ ആശയങ്ങളെയും, ദാറുൽ ഹർബ് (യുദ്ധഭൂമി), ദാറുൽ ഇസ്‌ലാം (സമാധാനഭൂമി) തുടങ്ങിയ മധ്യകാല കർമശാസ്ത്ര വിഭജനങ്ങളെയും തങ്ങളുടെ ക്രൂരതകൾക്കായി എങ്ങനെ വക്രീകരിച്ചുപയോഗിക്കുന്നുവെന്ന് നോവൽ വ്യക്തമായി തുറന്നുകാട്ടുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2914018-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020iQ2HolqjLnbpBgjqEzldJlXZiyIblirF7016887" data-watermark="false" style="width: 100%;" info-selector="#info_item_1789277019095">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789277019095"></div>
</div>
<h3>വാർ ഓൺ ടെറർ </h3>
<p>ഇസ്‌ലാമിനു മുമ്പുള്ള ജാഹിലിയ്യാ കാലത്തെ കാവ്യപ്രമേയങ്ങളെ അറബികളുടെ വൈകാരികതലങ്ങളുടെ അടിസ്ഥാനമായി കണക്കാക്കുകയാണെങ്കിൽ, സെപ്റ്റംബർ 11ലെ സംഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന സൗദി നോവലുകൾ പ്രണയം (ഗസൽ), ഗോത്രബോധം അഥവാ പക്ഷപാതിത്വം (അസ്വബിയ്യ), വീര്യം (ഹമാസ), ഉന്മാദം (ജുനൂൻ) തുടങ്ങിയ പ്രമേയങ്ങളുടെ ഗദ്യരൂപത്തിലുള്ള തുടർച്ചയാണെന്ന് കാണാം. പൗരസ്ത്യ സിദ്ധാന്തങ്ങളിലൂടെയാണ് ഈ നോവലുകൾ പാശ്ചാത്യലോകത്തെയും അതിലെ വിവിധ ശാഖകളെയും നിരീക്ഷിക്കുന്നത്. അമേരിക്കക്കാരെ ചിത്രീകരിക്കുന്നതിലും ഈ രീതി പ്രകടമാണ്. അമേരിക്കയെ ‘മാലാഖമാരുടെ നഗരം’ (സിറ്റി ഓഫ് എയ്ഞ്ചൽസ്) എന്നും, ന്യൂയോർക്കിനെ ‘ചെകുത്താൻ സാമ്രാജ്യത്തിന്റെ ഹൃദയം’ എന്നും വിശേഷിപ്പിക്കുന്നത് ഇതിനുദാഹരണങ്ങളാണ്. </p>
<p>അക്കാദമിക ഭാഷയിൽ ഈ സമീപനത്തെ ഓറിയന്റലിസത്തിന് (പൗരസ്ത്യവാദത്തിന്) ബദലായുള്ള ഓക്സിഡന്റലിസമായി (പാശ്ചാത്യവാദം) വിലയിരുത്താം. ഈ നോവലുകൾ ഓറിയന്റലിസത്തിന്റെ പ്രതിഫലനമായും ഓക്സിഡന്റലിസത്തിന്റെ ആഖ്യാനപരമായ അവലംബമായും കണക്കാക്കപ്പെടുന്നു. പൗരസ്ത്യർ പാശ്ചാത്യലോകത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് വിശകലനം ചെയ്യുന്ന ശാഖയാണ് ഓക്സിഡന്റലിസം. പാശ്ചാത്യർ നിർവചിക്കുന്നതുപോലെ അവരെ മനസ്സിലാക്കുന്നതിനുപകരം, പൗരസ്ത്യരുടെ സ്വന്തം വീക്ഷണകോണിലൂടെയും അനുഭവങ്ങളിലൂടെയും അവരെ പഠിക്കുക എന്നതാണ് ഇതിന്റെ രീതി. തങ്ങളെ അപരിഷ്‌കൃതരായി ചിത്രീകരിച്ച പാശ്ചാത്യർക്കുള്ള പൗരസ്ത്യലോകത്തിന്റെ മറുപടിയായാണ് സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഈ ആശയം വ്യാപകമായി ഉപയോഗിക്കുന്നത്. </p>
<p>സിദ്ധാന്തങ്ങൾ സ്വമേധയാ ഒരു പ്രവൃത്തിയിലേക്ക് നയിക്കുന്നില്ല എന്നാണ് സെപ്റ്റംബർ 11ന്റെ പശ്ചാത്തലത്തിലുള്ള നോവലാഖ്യാനങ്ങൾ വ്യക്തമാക്കുന്നത്. എല്ലാ തീവ്രവാദപ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജവും വീര്യവും ലഭിക്കുന്നത് സിദ്ധാന്തങ്ങളിൽനിന്നല്ല; മറിച്ച് മുൻകാല പ്രവൃത്തികളിൽനിന്നും വൈകാരികാനുഭവങ്ങളിൽനിന്നുമാണ്. ക്രിമിനൽ സ്വഭാവമില്ലാത്ത അക്രമങ്ങൾ ക്രമേണ ക്രിമിനൽ അക്രമങ്ങളിലേക്ക് നയിക്കുന്നുവെന്ന് ഈ നോവലുകൾ അടിവരയിടുന്നു. അതിനാൽ, 9/11നു മുമ്പ് നടന്ന ക്രിമിനൽ സ്വഭാവമില്ലാത്ത അക്രമങ്ങളെക്കുറിച്ച് മിക്ക നോവലുകളും ചർച്ചചെയ്യുന്നുണ്ട്. </p>
<p>പാശ്ചാത്യരും മുസ്‌ലിം ലോകവും തമ്മിലുള്ള ബന്ധങ്ങളുടെ പുതിയ അധ്യായത്തിന് ശീതയുദ്ധത്തോടെയാണ് തുടക്കമായത്. സോവിയറ്റ് യൂനിയന്റെ തകർച്ച മിഡിൽഈസ്റ്റിനോടുള്ള അമേരിക്കയുടെ നയം പുതിയ രൂപത്തിൽ ചിട്ടപ്പെടുത്താൻ കാരണമായി. സോവിയറ്റ് യൂനിയനെതിരായ മുസ്‌ലിം-ക്രൈസ്തവ ലോകങ്ങളുടെ ചരിത്രപരമായ സാഹോദര്യമായിരുന്നു ശീതയുദ്ധത്തിന്റെ പ്രധാന സവിശേഷത. അബ്ദുല്ല അൽമുഅല്ലിമിന്റെ നോവൽ ഈ പ്രതിഭാസത്തെ കൃത്യമായി ചിത്രീകരിക്കുന്നു. കമ്യൂണിസ്റ്റ്-നിരീശ്വരവാദ ആശയങ്ങൾ പിന്തുടരുന്ന സോവിയറ്റ് യൂനിയനെതിരെ പൊരുതാൻ അമേരിക്ക മുസ്‌ലിം രാജ്യങ്ങളെയും സായുധസംഘങ്ങളെയും സാമ്പത്തികമായും സൈനികമായും പിന്തുണച്ചിരുന്നു. </p>
<p>ലൗകികസുഖങ്ങളിൽനിന്നുള്ള അകൽച്ചയും മതപരമായ കാര്യങ്ങളിലെ കടുത്ത ഭക്തിയുമാണ് ഭീകരവാദത്തിന്റെ അടയാളമെന്ന് ചിത്രീകരിക്കാൻ ഈ നോവലുകൾ ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങളെയും നയരൂപവത്കരണ വിദഗ്ധരെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണിത്. മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, രാഷ്ട്രതന്ത്രം, നരവംശശാസ്ത്രം, യുദ്ധശാസ്ത്രം തുടങ്ങിയ മേഖലകളുടെ സംയോജിത പഠനത്തിലൂടെ തീവ്രവാദത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യുന്നതിനുപകരം, ഇത്തരം വാർപ്പുമാതൃകകളെ നോവലുകൾ കൂടുതൽ ബലപ്പെടുത്തുന്നു. </p>
<p>വിവിധ പഠനശാഖകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള വീക്ഷണകോണിലൂടെ നോക്കുമ്പോൾ, ഇത് ഈ നോവലുകളുടെ സുപ്രധാനമായ പോരായ്മയായി വിലയിരുത്താം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മുൻനിർത്തി അനാവശ്യഭീതി സൃഷ്ടിക്കുന്നതിൽ പാശ്ചാത്യമാതൃകയാണ് ഈ നോവലുകളും പിന്തുടരുന്നത്. സെപ്റ്റംബർ 11നുശേഷമുണ്ടായ ‘വാർ ഓൺ ടെറർ’ (ഭീകരതക്കെതിരായ യുദ്ധം) ഭീകരവാദത്തെ നേരിടുന്നതിനുള്ള ശാസ്ത്രീയമാതൃകയല്ല എന്ന് ഇന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ സന്ദർഭത്തിൽ, ഭീകരവാദവും തീവ്രവാദവും രൂപപ്പെടുന്ന സാഹചര്യത്തെക്കുറിച്ചുള്ള വാർപ്പുമാതൃകകളെ മനസ്സിലാക്കാനും ഭീകരവാദത്തിന്റെ വേരുകൾ, സാമൂഹിക സാഹചര്യങ്ങൾ, രാഷ്ട്രീയകാരണങ്ങൾ എന്നിവ പഠിക്കാനും വിമർശനാത്മക അപഗ്രഥനം അർഹിക്കുന്ന സാഹിത്യസ്രോതസ്സുകളാണ് ഈ നോവലുകൾ. </p>
<p>---------------------------</p>
<p><font color="#ff0000">റഫറൻസ് </font></p>
<p><font color="#ff0000">1. അൽ ഗാനിം, അബ്ദുല്ല ബിൻ ഫഹദ്. സൗദി നോവലുകളിലെ ഭീകരവാദം: ദർശനവും ഉപകരണവും (അൽ ഇർഹാബ് ഫിർരിവായ അസ്സഊദിയ്യ: അർറുഅ്‌യ വൽ അദാത്ത്), ബിരുദാനന്തര ബിരുദ പ്രബന്ധം, ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റി, റിയാദ്, 2012. </font></p>
<p><font color="#ff0000">2. അഖീൽ, ഹാമിദ് ബിൻ. ‘അൽഇർഹാബി 20’ലെ മാനസിക വ്യാഖ്യാന പഠനം (ഇലാഹു തദ്മീർ: ദിറാസ നഫ്സിയ്യ തഅ്‌വീലിയ്യ ലി ‘അൽഇർഹാബി 20’), റിയാദ്, 2009. </font></p>
<p><font color="#ff0000">3. അൽമുഅല്ലിം, അബ്ദുല്ല. ഓ അമേരിക്കക്കാരെ, ഞാൻ ഭീകരവാദിയല്ല (അയ്യുഹൽ അംരീക്കിയ്യൂൻ; ലസ്തു ഇർഹാബിയ്യൻ), റിയാദ്. </font></p>
<p><font color="#ff0000">4. അൽഹദ്‌ലൂൽ, അലാ. വാടകക്കെടുത്ത ആത്മഹത്യ (അൽ ഇൻതിഹാർ അൽമഅ്ജൂർ), റിയാദ്. </font></p>
<p><font color="#ff0000">5. അൽ ഹമദ്, തുർക്കി. സ്വർഗത്തിലെ കാറ്റ് (രീഹുൽ ജന്ന), ദാറുൽ സാഖി, ബൈറൂത്, 2005. </font></p>
<p><font color="#ff0000">6. അൽഹുദൈഫ്, മുഹമ്മദ്. ചെക്ക്പോയന്റ് (നുഖ്തത് തഫ്തീഷ്), റിയാദ്. </font></p>
<p><font color="#ff0000">7. സാബിത്, അബ്ദുല്ല. ഇരുപതാമത്തെ ഭീകരവാദി (അൽ ഇർഹാബി 20), ദാർ അൽ ഫാറാബി, ബൈറൂത്, 2006. </font></p>
<p><font color="#ff0000">8. ഹംദാവി, ജമീൽ. രാഷ്ട്രീയ നോവലും രാഷ്ട്രീയ ഭാവനയും (അർരിവായ അസ്സിയാസിയ്യ വത്തഖ്‌യീൽ അസ്സിയാസി), ദീവാൻ അൽ അറബ് വെബ്സൈറ്റ്, 2008. </font></p>
<p><font color="#ff0000">9. DeLillo, Don. Falling Man. New York: Scribner, 2007. </font></p>
<p><font color="#ff0000">10. Gray, Richard. After the Fall: American Literature Since 9/11. Wiley-Blackwell, 2011. </font></p>
<p><font color="#ff0000">11. Randall, Martin. 9/11 and the Literature of Terror. Edinburgh University Press, 2011. </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/saudi-novels-after-911-1554058</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/saudi-novels-after-911-1554058</guid>
<category><![CDATA[Weekly,Literature,Archives,Premium,21 SEP 2026]]></category>
<dc:creator><![CDATA[ഡോ. സുഫ്‌യാൻ അബ്ദുസ്സത്താർ]]></dc:creator>
<pubDate>Mon, 14 Sep 2026 02:46:03 GMT</pubDate>
</item>
<item>
<title><![CDATA[ഉതി]]></title>
<description/>
<enclosure length="255056" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/13/2914000-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/13/2914000-untitled-1.gif'/><figcaption><p>ചിത്രങ്ങൾ:  വി.സി. ബാലകൃഷ്ണൻ</p><span class='copyright'></span></figcaption></figure><p>പയ്യന്നൂരിനടുത്ത കണ്ടോത്ത് ഗ്രാമത്തിലെ കൂർമ്പ ഭഗവതിക്കാവിൽ ശിവന്റെ അവതാരമെന്ന നിലയിൽ ഒരു തെയ്യം കെട്ടിയാടപ്പെടുന്നുണ്ട്. പൊലത്തെയ്യം എന്നാണ് ഈ തെയ്യം അറിയപ്പെടുന്നത്. ഒരു ചെറിയ കിരീടവും ലളിതമായ ചമയങ്ങളും ഉടയാടകളുമാണ് ഇതിനുള്ളത്. കാർഷികവൃത്തിയുമായി ബന്ധമുള്ള പൊലത്തെയ്യത്തിന് നേർച്ച(കാണിക്ക)യായി സമർപ്പിക്കുന്നത് നെല്ലാണ്. പ്രാദേശികമായി ‘പൂല്’ എന്നറിയപ്പെടുന്ന മരത്തിന്റെ ചുവട്ടിൽ കെട്ടിയാടപ്പെടുന്നതിനാൽ ‘പൂലിന്റെ കീയിലെ തെയ്യം’ എന്നാണ് ഈ തെയ്യത്തെ പ്രദേശവാസികൾ വിളിക്കുന്നത്. ‘പൂല്’ എന്നാൽ ഉതി എന്ന വൃക്ഷമാണ്. </p>
<p>ഇന്തോ-മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണിത്. കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും നാട്ടിൻപുറങ്ങളിലും വളരുന്നു. 25 മീറ്റർ വരെ ഉയരത്തിൽ വളർന്നുകാണാറുള്ള ഇതിന് കട്ടിയുള്ള തൊലിയുണ്ട്. തൊലി ഛേദിച്ചാൽ ചുവപ്പുനിറത്തിലുള്ള കറ പുറത്തുവരും. തടിക്ക് ഇരുണ്ട തവിട്ടുനിറമോ ചാരനിറമോ ആണ്. അസമപിച്ഛാകാര സംയുക്തപത്രം (imparipinnate leaves) ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ഒരു ഇലയിൽ ആയതാകൃതിയുള്ള പത്രകങ്ങൾ ഏഴോ ഒമ്പതോ കാണും. അവക്ക് 5-12 സെന്റിമീറ്റർ നീളവും 3-8 സെന്റിമീറ്റർ വീതിയും ഉണ്ടാകും. അഗ്രഭാഗം കൂർത്തതാണ്. </p>
<p>ജനുവരി-ഏപ്രിൽ മാസങ്ങളിലാണ് പൂക്കുന്നത്. പൂക്കുന്നതിനു മുന്നോടിയായി ഇലകൾ പൊഴിക്കാറുണ്ട്. പൂവിന് പച്ച കലർന്ന മഞ്ഞനിറമാണ്. ആൺപൂക്കളും പെൺപൂക്കളും വെവ്വേറെ കുലകളിൽ കാണപ്പെടുന്നു. നാല് ദളങ്ങൾ. അസമമായ എട്ട്-പത്ത് കേസരങ്ങൾ ഉണ്ടാകും. 12 മില്ലിമീറ്റർ വ്യാസമുള്ള ദീർഘഗോളാകാരത്തിലുള്ള കായകൾക്ക് പച്ചനിറമാണ്. പഴുക്കുമ്പോൾ മഞ്ഞകലർന്ന പിങ്ക് നിറമായിത്തീരുന്നു. </p>
<p>ഉദി, ഒടിമരം, കരയം, കലയം, കലശം കരശ്, കാരിലവ്, ചെങ്കരയം, പുകില്, പൂല്, വടക്കൻ കരയം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Lannea coromandelica എന്നാണ്. ലാറ്റിൻ ഭാഷയിൽ കമ്പിളിരോമം എന്നർഥമുള്ള പദമാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. കോറമണ്ഡലിക്ക എന്ന സ്പീഷീസ് നാമത്തിനർഥം കോറമണ്ഡൽ തീരത്ത് നിന്നുള്ളത് എന്നാണ്. മാവും അമ്പഴവും ഉൾപ്പെടുന്ന അനാകാർഡിയേസിയേ (Anacardiaceae) കുടുംബത്തിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷിൽ Indian Ash Tree, Wodier എന്നീ പേരുകളുണ്ട്. ജിംഗിണീ, ത്ധിംഗിണീ, തപിംഗഡീ, പ്രമോദിനീ എന്നിവയാണ് സംസ്കൃതനാമങ്ങൾ.</p>
<p>1683ൽ പ്രസിദ്ധീകൃതമായ ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ കലശം എന്ന പേരിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഈ മരത്തിന്റെ ഔഷധഗുണത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: ‘മരപ്പട്ട ഇടിച്ചുപൊടിച്ച് വെണ്ണ ചേർത്ത് പുരട്ടുന്നത് മാരകമായ മുറിവുപറ്റുമ്പോൾ വരുന്ന ഞരമ്പുവലിച്ചിലും വിറയലും ഇല്ലാതാക്കുന്നു. അതേപോലെ സാരമായ മുറിവുകളും ഹൃദയത്തിന്റെ വേദനയും ഇല്ലാതാക്കുന്നു. മരപ്പട്ട ചതച്ച് നീരെടുത്ത് കഴിക്കുന്നത് ആസ്ത്മ മാറ്റുന്നു. </p>
<p>എല്ലുപൊട്ടലുമായി ബന്ധപ്പെട്ട ചികിത്സയിൽ ഉതി ഔഷധമായി ഉപയോഗിക്കാറുണ്ടെന്ന് കളരി ചികിത്സകനായ തൃശ്ശൂർ തളിക്കുളത്തെ ജഗദീശൻ ആശാൻ പറയുന്നു. മൂത്ത ഉതിമരത്തിന്റെ നീര് അകന്നുനിൽക്കുന്ന എല്ലുകളെ യോജിപ്പിക്കുവാൻ അത്യുത്തമമാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തൊലിയിൽനിന്നുള്ള കറ കാലിക്കോ അച്ചടിയിലും മിഠായി നിർമാണത്തിലും ഉപയോഗിച്ചിരുന്നു.</p>
<p>കേരളത്തിൽ കാണപ്പെടുന്ന മലേഷ്യൻ അമ്പിളിക്കണ്ണൻ (Malaysian Moon Moth) എന്ന മനോഹരമായ നിശാശലഭത്തിന്റെ ലാർവാഭക്ഷണസസ്യങ്ങളിൽ ഒന്നാണിത്. കൂടാതെ, Cinnamon Gliding Hawkmoth എന്ന നിശാശലഭത്തിന്റെ ലാർവകളും ഈ വൃക്ഷത്തിന്റെ ഇലകൾ ആഹരിച്ചു വളരുന്നുണ്ട്. ചതുർവരയൻ നീലി (Pale Four Line Blue) എന്ന ചിത്രശലഭത്തിന്റെ ലാർവകളും ഇതിൽ വളരുന്നുണ്ട്. കേരളത്തിലെമ്പാടും ഈ വൃക്ഷം വളരെ സാധാരണമായി വളർന്നുകാണുന്നുണ്ട്. ഇതിനു കാരണം ബുൾബുൾ, ചിന്നക്കുട്ടുറുവൻ തുടങ്ങിയ നാട്ടുപക്ഷികൾ വഴി ഇതിന്റെ വിത്തുകൾ വിതരണം ചെയ്യപ്പെടുന്നതാണ്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/social/environment/uthi-tree-and-the-ritual-of-polatheyam-1554041</link>
<guid isPermaLink="true">https://www.madhyamam.com/weekly/social/environment/uthi-tree-and-the-ritual-of-polatheyam-1554041</guid>
<category><![CDATA[Weekly,Social,Environment,Archives,Premium,21 SEP 2026]]></category>
<dc:creator><![CDATA[വി.​സി. ബാ​ല​കൃ​ഷ്ണ​ൻ]]></dc:creator>
<pubDate>Mon, 14 Sep 2026 02:30:59 GMT</pubDate>
</item>
<item>
<title><![CDATA[ചൈ​ന​യി​ൽ  സം​ഭ​വി​ക്കു​ന്ന​ത്‌]]></title>
<description/>
<enclosure length="261550" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/13/2913982-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/13/2913982-untitled-1.gif'/><figcaption></figcaption></figure><blockquote>
 മാവോ സേതുങ് വിടവാങ്ങിയിട്ട് സെപ്റ്റംബർ 9ന് 50 വർഷം. ചൈന കുറേ മാറി. വി​നോ​ദ​യാ​ത്ര​ക​ൾ​ക്ക്‌ സ​മാ​ന​മാ​യ രാ​ഷ്ട്രീ​യ​ സ​മ്മേ​ള​ന​ങ്ങ​ൾ ക​ഴി​ഞ്ഞ്‌ മ​ട​ങ്ങി​യെ​ത്തു​ന്ന ചി​ലർ അ​ല​സ​മാ​യി എ​ഴു​തി​വി​ടു​ന്ന​ത്ര ല​ളി​ത​മ​ല്ല ചൈ​നീ​സ്‌ സ​ങ്കീ​ർ​ണ​ത​ക​ൾ. പ്ര​തി​പ​ക്ഷ​മോ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​മോ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത അ​വി​ടെ ഇ​ന്ദ്ര​ജാ​ല​ങ്ങ​ൾ​ക്ക്‌ സാ​ക്ഷി​യാ​യെ​ന്ന മ​ട്ടി​ലാ​ണ്‌ പ​ല പി.ആ​ർ ലേ​ഖ​ന​ങ്ങ​ളും. ചൈ​നീ​സ്‌ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ​യും ജ​ന​ങ്ങ​ളു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ങ്ങ​ളു​ടെ​യും പു​തി​യ പ​ഠ​ന​ങ്ങ​ളു​ടെ​യും ഉ​ൾ​ബ​ല​ത്തി​ൽ ചി​ന്ത​ക​നും മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​നി​ൽ​കു​മാ​ർ എ.വി അ​പ​ഗ്ര​ഥി​ക്കു​ക​യാ​ണ്‌ നി​റം​മ​ങ്ങു​ന്ന ചു​വ​പ്പു​താ​ര​ക​ത്തി​ന്റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ. 
</blockquote>
<p>വി​മോ​ച​ന ദൈ​വ​ശാ​സ്‌​ത്ര​ത്തി​ന്റെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളി​ൽ ഏ​റെ ത​ല​യെ​ടു​പ്പു​ണ്ടാ​യി​രു​ന്ന പൗ​ലോ​സ്‌ മാ​ർ പൗ​ലോ​സ്‌ ആ​ഴ്‌​ച​ക​ൾ നീ​ണ്ട ചൈ​നീ​സ്‌ സ​ന്ദ​ർ​ശ​ന​ശേ​ഷം മ​ന​സ്സിനെ അ​ഗാ​ധ​മാ​യി ഉ​ല​ച്ച അ​വി​ടത്തെ ചി​ല പൊ​രു​ത്ത​ക്കേ​ടു​ക​ൾ സൗ​മ്യ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ച​തു​പോ​ലും കേ​ര​ള​ത്തി​ലെ ചു​രു​ക്കം ക​മ്യൂ​ണി​സ്‌​റ്റു​കാ​ർ​ക്ക്‌ രു​ചി​ച്ചി​രു​ന്നി​ല്ല. ആ ​ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​ൻ ക​ണ്ട​റി​ഞ്ഞ​തി​നെ​ക്കാ​ൾ സ​ത്യ​സ​ന്ധ​വും സു​താ​ര്യ​വു​മാ​ണ്‌ ത​ങ്ങ​ൾ കേ​ട്ട​റി​ഞ്ഞ​തും പാ​ർ​ട്ടി പ​ഠി​പ്പി​ച്ച​തെ​ന്നു​മു​ള്ള ദു​ർ​വാ​ശി​യാ​യി​രു​ന്നു അ​വ​ർ​ക്ക്‌. വ​സ്‌​തു​നി​ഷ്‌​ഠ​ത​യെ​ക്കാ​ൾ വൈ​കാ​രി​ക​ത​യാ​ണ്‌ അ​ന്തഃ​സാ​ര​ശൂ​ന്യ​ങ്ങ​ളാ​യ പ്ര​കീ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ പി​ന്നി​ൽ. ആ​യി​ര​ക്ക​ണ​ക്കി​ന്‌ ട​ൺ ക​ട​ലാ​സ്‌ പാ​ഴാ​ക്കി സോ​വി​യ​റ്റ്‌ യൂ​നി​യ​നും ചൈ​ന​യും അ​ച്ച​ടി​ച്ചു​വി​ട്ട പ്ര​ചാ​ര​ണ സാ​ഹി​ത്യം കൈ​യി​ലെ​ടു​ത്താ​ൽ​പോ​ലും ചൊ​റി​യും. </p>
<p>ര​ണ്ടാം ലോ​ക യു​ദ്ധാ​ന​ന്ത​രം യൂ​റോ​പ്പി​ന്റെ പു​ന​ർ​നി​ർ​മാ​ണ​ത്തെ സ​ഹാ​യി​ക്കാ​ൻ 1945 ന​വം​ബ​ർ 27ന്‌ സ്ഥാ​പി​ത​മാ​യ കോ​ഓ​പ​റേ​റ്റിവ് ഫോ​ർ അ​മേ​രി​ക്ക​ൻ റി​ലീ​ഫ് എ​വ​രി​വേർ (CARE) കേ​ര​ള​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ൽ വി​ത​ര​ണം​ചെ​യ്‌​ത ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നെ​ങ്കി​ലും ഉ​പ​കാ​ര​പ്പെ​ടു​ക​യു​ണ്ടാ​യ​ല്ലോ. എ​ന്നാ​ൽ, സോ​വി​യ​റ്റ്‌ യൂ​നി​യ​നും ചൈ​ന​യും ച​വ​റ്‌ പു​സ്‌​ത​ക​ങ്ങ​ൾ തീ​റ്റി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന്റെ ബാ​ക്കി​പ​ത്ര​മാ​ണ്‌​കേ​ര​ള​ത്തി​ലെ വ​ര​ണ്ട മാ​ർ​ക്‌​സി​സ്‌​റ്റ്‌ ഉ​ദ്‌​ബോ​ധ​ന​ങ്ങ​ൾ.</p>
<p> മോ​സ്‌​കോ​യി​ലും ബെയ്ജി​ങ്ങി​ലും മ​ഴ​പെ​യ്യു​മ്പോ​ൾ ഇ​വി​ടെ കു​ട​പി​ടി​ക്കു​ക മാ​ത്ര​മ​ല്ല, വാ​നം ഇ​രു​ളാ​ൻ തു​ട​ങ്ങു​മ്പോ​ഴേ കു​ട ഫാ​ക്ട​റി പ​ടു​ത്തു​യ​ർ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​ത​രരാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ കൂ​ടി​യാ​ലോ​ച​ന​യെ​ന്ന്‌ അ​ണി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ചൈ​നായാ​ത്ര​ക​ൾ വി​നോ​ദ സ​ഞ്ചാ​രം മാ​ത്ര​വും. പാ​ർ​ട്ടി​യി​ലെ​യും ഭ​ര​ണ​ത്തി​ലെ​യും പ്ര​ധാ​നി​ക​ളെ കാ​ണാ​ൻ​പോ​ലും അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​ർ ദ്വി​ഭാ​ഷി​ക​ളു​മാ​യി ആം​ഗ്യ​ത്തി​ൽ ഇ​ട​പെ​ട്ട്‌ സാ​യൂ​ജ്യ​മ​ട​യും. മ​ട​ങ്ങി​വ​ന്ന്‌ അ​വി​ടെ​നി​ന്ന്‌ എ​ല്ലാ​വ​ർ​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന ബ്രോ​ഷ​റു​ക​ൾ അ​വ​ലം​ബി​ച്ച്‌ അ​തി​രൂ​പ​കാ​ത്മ​ക ഉ​പ​ന്യാ​സ​ങ്ങ​ൾ കാ​ച്ചു​ന്ന​ത്‌ കൊ​ടി​യ അ​പ​രാ​ധ​മാ​ണ്‌. ടൂ​റി​സ്‌​റ്റ്‌ സൈ​റ്റു​ക​ൾ​ക്കാ​വും അ​തി​ൽ പ്രാ​മു​ഖ്യം. യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​ന​സ്സിലാ​ക്കാ​ൻ ഒ​രു​വ​ഴി​യും ആ ​രാ​ജ്യ​ങ്ങ​ളി​ൽ അ​നു​വ​ദ​നീ​യ​മ​ല്ല. </p>
<h3>യെ​ച്ചൂ​രി​യു​ടെ സ​ന്ദ​ർ​ശ​ന​വും ചൗ​ഷെ​സ്കു​വി​ന്റെ വ​ധ​വും </h3>
<p>1989 ന​വം​ബ​ർ 20 മു​ത​ൽ 24 വ​രെ ബു​ക്കാ​റ​സ്‌​റ്റി​ൽ ന​ട​ന്ന റുമേ​നി​യ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ 14ാമ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ കോ​ൺ​ഗ്ര​സി​ൽ സി.​പി.എ​മ്മി​നെ പ്ര​തി​നി​ധാനം ​ചെയ്ത സീ​താ​റാം യെ​ച്ചൂ​രി​ക്കുപോ​ലും അ​ടി​യൊ​ഴു​ക്കു​ക​ൾ ഗ്ര​ഹി​ക്കാ​നാ​യി​ല്ലെന്ന​ത്‌ പി​ന്നെ​ങ്ങ​നെ​യാ​ണ്‌ തി​രി​ച്ച​റി​യേ​ണ്ട​ത്‌. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും അ​വ​രോ​ധി​ക്ക​പ്പെ​ട്ടെ​ങ്കി​ലും നി​ക്കോ​ളാ​യ് ചൗ​ഷെ​സ്കു ഡി​സം​ബ​ർ 25ന്‌ ​അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യും വ​ധി​ക്ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. </p>
<p>ബു​ക്കാ​റ​സ്‌​റ്റി​ൽ​നി​ന്ന്‌ മ​ട​ങ്ങി 14ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്റെ ഉ​പ​ല​ബ്ധി​ക​ളി​ൽ പു​ള​കം​കൊ​ണ്ട്‌ യെ​ച്ചൂ​രി എ​ഴു​തി​യ വി​ശ​ക​ല​ന​ത്തി​ന്റെ മ​ഷി​യു​ണ​ങ്ങും മു​മ്പാ​യി​രു​ന്നു എ​ല്ലാം. രാ​ഷ്ട്രീ​യ അ​ടി​ച്ച​മ​ർ​ത്ത​ൽ, സാ​മ്പ​ത്തി​ക ദു​രു​പ​യോ​ഗം, കൊ​ടി​യ അ​ഴി​മ​തി എ​ന്നി​വ നി​റ​ഞ്ഞ ചൗ​ഷെ​സ്കു ഭ​ര​ണ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ർ ക​ഠി​ന​മാ​യ ക​ഷ്ട​പ്പാ​ടു​ക​ൾ അ​നു​ഭ​വി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​വും കു​ടും​ബ​വും പ​ഞ്ച​ന​ക്ഷ​ത്ര ജീ​വി​ത​ശൈ​ലി ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​ഘ​ട​നാ യോ​ഗ്യ​ത​ക​ളൊ​ന്നു​മി​ല്ലാ​തി​രു​ന്നി​ട്ടും ഭാ​ര്യ എ​ലീ​ന രാ​ജ്യ​ത്തെ ഏ​റ്റ​വും ശ​ക്ത​യാ​യ ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യാ​യി ഉ​യ​ർ​ന്നു​വ​ന്നു. </p>
<p> അ​വ​രു​ടെ ആ​ഡം​ബ​ര വ​സ്ത്ര​ധാ​ര​ണ​വും ആ​ഭ​ര​ണ​ഭ്ര​മ​വും വ്യാ​പ​ക വെ​റു​പ്പ് ക്ഷ​ണി​ച്ചു​വ​രു​ത്തി. ചൗ​ഷെ​സ്കു കു​ടും​ബം ബ​ന്ധു​ക്ക​ളെ ഉ​പ​യോ​ഗി​ച്ച് ഒ​ട്ടേ​റെ പ്ര​ധാ​ന സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യും അ​ഴി​മ​തി​യു​ടെ ശൃം​ഖ​ല തീ​ർ​ക്കു​ക​യും ചെ​യ്തു. റ​ുേ​മ​നി​യ​യി​ലെ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക​യ​റ്റു​മ​തി ചെ​യ്‌​ത​ത്‌ ക​ടു​ത്ത റേ​ഷ​നി​ങ്ങി​നും റൊ​ട്ടി, പാ​ൽ, മാം​സം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന വ​സ്തു​ക്ക​ളു​ടെ വി​ട്ടു​മാ​റാ​ത്ത ക്ഷാ​മ​ത്തി​നും കാ​ര​ണ​മാ​യി. രാ​ജ്യം പ​ട്ടി​ണി കി​ട​ക്കു​മ്പോ​ൾ പാ​ർ​ല​മെ​ന്റ് കൊ​ട്ടാ​ര നി​ർ​മാ​ണ​ത്തി​ന്‌ ശ​ത​കോ​ടി​ക​ൾ നീ​ക്കി​വെ​ച്ച​തും വി​മ​ർ​ശ​ന വി​ധേ​യ​മാ​യി. ക്രി​സ്മ​സ് ദി​ന​ത്തി​ലെ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട സൈ​നി​ക വി​ചാ​ര​ണ​ക്കു ശേ​ഷ​മാ​യി​രു​ന്നു ചൗ​ഷെ​സ്കു​വി​ന്റെ​യും ഭാ​ര്യ​യു​ടെ​യും വ​ധ​ശി​ക്ഷ. ടാ​ർ​ഗോ​വി​സ്റ്റെ​യി​ൽനി​ന്നു​ള്ള മി​ലി​ട്ട​റി യൂ​നി​റ്റി​ലെ ഫ​യ​റി​ങ്‌ സ്ക്വാ​ഡി​ലെ മൂ​ന്ന് സൈ​നി​ക​രാ​ണ്‌ അ​ത്‌ ന​ട​പ്പാ​ക്കി​യ​ത്‌.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2913989-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020vKlW1NnSk5vphVDeweyMd0IR2JBU3Kwm5102344" data-watermark="false" style="width: 100%;" info-selector="#info_item_1789275104385">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789275104385"></div>
</div>
<h3>കേ​ര​ള​ത്തി​ൽ​പോ​ലും അ​ച്ച​ട​ക്ക ന​ട​പ​ടി</h3>
<p>ജ​നാ​ധി​പ​ത്യാ​വ​കാ​ശം മു​ൻ​നി​ർ​ത്തി 1989 ഏ​പ്രി​ൽ 15ന്‌ ​ചൈ​ന​യി​ൽ ആ​രം​ഭി​ച്ച്‌ ജൂ​ൺ നാ​ലുവ​രെ നീ​ണ്ട യു​വ​ജ​ന പ്ര​ക്ഷോ​ഭ​ത്തി​നു​നേ​രെ ടാ​ങ്കു​ക​ൾ പാ​യി​ച്ച​ത്‌ സോ​ഷ്യ​ലി​സ്‌​റ്റ്‌ ച​രി​ത്ര​ത്തി​ലെ ക​റു​ത്ത ഏ​ടാ​ണ്‌. ആ ​പ്ര​തി​ഷേ​ധ​ങ്ങ​ളെ​കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ​ക്കും ഫോ​ട്ടോ​ക​ൾ​ക്കും അ​യ​വി​ല്ലാ​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 1989ലെ ​വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ൽ വെ​ടി​യേ​റ്റ ഒ​രാ​ളെ മുച്ച​ക്ര​വാ​ഹ​ന​ത്തി​ന്‌ പി​ന്നി​ലി​രു​ത്തി കൊ​ണ്ടു​പോ​കു​ന്ന ചി​ത്രം 2008 ജൂ​ലൈ 23ന് പ്ര​സി​ദ്ധീ​ക​രി​ച്ച ‘ബെയ്ജി​ങ്‌ ന്യൂ​സ്’ പ​ത്ര​ത്തി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ത്തു. ക​ലാ​പശ്ര​മ​ത്തി​ന്‌ പി​ന്നി​ലെ പാ​ശ്ചാ​ത്യപ്രേ​ര​ണ വ​സ്‌​തു​ത​യാ​ണെ​ങ്കി​ലും മൗ​ലി​കപ്ര​ശ്‌​ന​ങ്ങ​ൾ ശേ​ഷി​ക്കു​ന്ന​താ​യു​ള്ള തി​രി​ച്ച​റി​വി​നാ​ൽ ആ ​രാ​ജ്യ​ത്ത്‌ യാ​ത്ര​ചെ​യ്‌​ത ഒ​രാ​ളെ​ന്ന നി​ല​യി​ൽ ഞാ​നും ഖി​ന്ന​നാ​യി. </p>
<p>അ​ന്ന​ത്തെ ഔ​ദ്യോ​ഗി​ക പ്ര​സ്‌​താ​വ​ന​യെ​ക്കാ​ൾ കൂ​റു​ള്ള​താ​യി​രു​ന്നു പു​റ​ത്തു​ള്ള ചി​ല​രു​ടെ വ്യാ​ഖ്യാ​നം. കൂ​ട്ട​ക്കൊ​ല ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്ന്‌ സൂ​ചി​പ്പി​ച്ച​തി​നാ​ൽ കേ​ര​ള​ത്തി​ൽ പി. ​ഗോ​വി​ന്ദപി​ള്ള​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​യി. ടി​യാ​ന​ൻ​മെ​ൻ സ്ക്വ​യ​റി​ലെ ജ​നാ​ധി​പ​ത്യാ​നു​കൂ​ല പ്ര​തി​ഷേ​ധ​ക​ർ​ക്കെ​തി​രെ ബ​ല​പ്ര​യോ​ഗം ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​വു​ക​ൾ പീ​പ്ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ 38ാമ​ത് മേ​ജ​ർ ജ​ന​റ​ൽ ക​മാ​ൻ​ഡ​റാ​യ ഷു ​ക്വി​ൻ‌​സി​യാ​ൻ നി​ര​സി​ച്ചു. രേ​ഖാ​മൂ​ല​മു​ള്ള ഉ​ത്ത​ര​വു​ക​ളു​ടെ അ​ഭാ​വ​വും സി​വി​ലി​യ​ന്മാ​ർ​ക്കെ​തി​രെ സൈ​ന്യ​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ എ​തി​ർ​ത്തു​മാ​യി​രു​ന്നു അ​ത്.</p>
<p> 38ാം ആ​ർ​മി​യി​ലെ ഓ​ഫി​സ​ർ​മാ​രു​ടെ കൂ​ട്ടരാ​ജി​യെ​ക്കു​റി​ച്ചു​ള്ള കിം​വ​ദ​ന്തി​ക​ൾ പ​ര​ന്ന​തോ​ടെ നി​യ​ന്ത്ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ നേ​തൃ​ത്വം വേ​ഗ​ത്തി​ൽ നീ​ങ്ങി. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക്വി​ൻ‌​സി​യാ​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി ത​ട​വി​ലാ​ക്കി. പാ​ർ​ട്ടി​യി​ൽനി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ര​ഹ​സ്യവി​ചാ​ര​ണ​യു​ടെ ചോ​ർ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ എ​ല്ലാം വ്യ​ക്തം. ആ​യി​ര​ക്ക​ണ​ക്കി​ന് സൈ​നി​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള താ​ൻ രേ​ഖാ​മൂ​ല​മു​ള്ള ഉ​ത്ത​ര​വി​ല്ലാ​തെ സൈ​ന്യ​ത്തെ ബെയ്ജി​ങ്ങി​ലേ​ക്ക് മാ​റ്റി​ല്ലെ​ന്ന് പ്ര​സ്താ​വി​ച്ച​തി​നെ തു​ട​ർ​ന്ന്‌ അ​ദ്ദേ​ഹ​ത്തി​ന്‌ 1990 മാ​ർ​ച്ചി​ൽ കോ​ട​തി വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​ന്നു; തു​ട​ർ​ന്ന്‌ ജ​യി​ൽശി​ക്ഷ​യും നാ​ടു​ക​ട​ത്ത​ലും.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2913990-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ZXalGtWShi41CnB0RjZ1ICqrjkqef8yo5147216" data-watermark="false" style="width: 100%;" info-selector="#info_item_1789275149167">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789275149167"></div>
</div>
<h3>മാവോ സേതുങ്ങിന്റെ മു​ന്ന​റി​യി​പ്പ്‌</h3>
<p>‘ശ​രി​യാ​യ സി​ദ്ധാ​ന്ത​മു​ണ്ടെ​ന്ന്‌ വാ​ചാ​ല​മാ​വു​ക​യും അ​തി​നെ കു​ഴി​ച്ചി​ടു​ക​യും പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്താ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ എ​ത്ര ന​ല്ല​താ​ണെ​ങ്കി​ലും ഒ​രു പ്രാ​ധാ​ന്യ​വു​മി​ല്ല’ എ​ന്ന മാവോ ​സേതു​ങ്ങി​ന്റെ മു​ന്ന​റി​യി​പ്പാ​ണ്‌ മ​ന​സ്സി​ലെ​ത്തി​യ​ത്‌. പ​ടു​കൂ​റ്റ​ൻ അ​മേ​രി​ക്ക​ൻ ന​ഗ​ര​ങ്ങ​ളെ വെ​ല്ലു​ന്ന ഷെ​ൻ​ഷ​ൻ പോ​ലു​ള്ള ഇ​ട​ങ്ങ​ൾ എ​ന്നി​ൽ അ​ത്ഭു​തം മു​ള​പ്പി​ച്ചെ​ങ്കി​ലും ഗ്രാ​മ​ങ്ങ​ളി​ൽ ആ​നു​പാ​തി​ക വി​ക​സ​ന​മി​ല്ല. ജ​നാ​ധി​പ​ത്യ ശീ​ല​ങ്ങ​ൾ അ​ത്ര​യേ​റെ സ​ഫ​ല​മാ​യി​ട്ടി​ല്ലെ​ന്നും ബോ​ധ്യ​മാ​യി. സോ​വി​യ​റ്റ്‌ യൂ​നിയ​ൻ ശി​ഥി​ല​മാ​യ​ത്‌ ഭ​ക്ഷ​ണ ദൗ​ർ​ല​ഭ്യ​ത്താ​ല​ല്ല; അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ നി​ഷേ​ധ​ത്താ​ലാ​ണ്‌. ജ​ന​ങ്ങ​ളോ​ട് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത ഏ​ക​ക​ക്ഷി സം​വി​ധാ​ന​വും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ക​ടു​ത്ത അ​ഭാ​വ​വും, വി​യോ​ജി​പ്പി​നെ​യും ന​വീ​ക​ര​ണ​ത്തെ​യും ഞെ​രു​ക്കി. </p>
<p>റ​ഷ്യ​ൻ ആ​ധി​പ​ത്യം മ​റ്റ് റി​പ്പ​ബ്ലി​ക്കു​ക​ളു​ടെ താ​ൽ​പര്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ചു. അ​താ​വ​ട്ടെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള ആ​ഗ്ര​ഹ​ത്തി​ന് ആ​ക്കം​കൂ​ട്ടി. സോ​വി​യ​റ്റ് യൂ​നിയ​ന്റെ രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, വം​ശീ​യ വി​ഘ​ട​നം ശി​ഥി​ലീ​ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ചു. കേ​ന്ദ്ര സം​വി​ധാ​നം ദു​ർ​ബ​ല​മാ​യ​തോ​ടെ വം​ശീ​യ​വും ദേ​ശീ​യ​വു​മാ​യ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ള​ർ​ന്നു, അ​ത് നി​ര​വ​ധി റി​പ്പ​ബ്ലി​ക്കു​ക​ളു​ടെ വേ​ർ​പി​രി​യ​ലി​ലാ​ണ്‌ ക​ലാ​ശി​ച്ച​തും. ആ​ഫ്രി​ക്ക​ൻ-സോ​വി​യ​റ്റ് ച​രി​ത്രവി​ദ​ഗ്‌​ദ​ൻ റോ​ബ​ർ​ട്ട് ഡ​ബ്ല്യു സ്ട്രെ​യ​ർ എ​ഴു​തി 1998 ഏ​പ്രി​ലി​ൽ പു​റ​ത്തി​റ​ങ്ങി​യ ‘വൈ ​ഡി​ഡ്‌ ദി ​സോ​വി​യ​റ്റ്‌ യൂ​നിയ​ൻ കൊ​ളാ​പ്‌​സ്‌​ഡ്‌: അ​ണ്ട​ർ​സ്‌​റ്റാ​ൻ​ഡി​ങ്‌ ഹി​സ്‌​റ്റോ​റി​ക്ക​ൽ ചെ​യ്‌​ഞ്ച്‌’ (​സോ​വി​യ​റ്റ് യൂ​നിയ​ൻ ത​ക​ർ​ന്ന​ത് എ​ന്തു​കൊ​ണ്ട്: ച​രി​ത്ര​പ​ര​മാ​യ മാ​റ്റം മ​ന​സ്സി​ലാ​ക്ക​ൽ) വി​പ്ല​വം, അ​ധി​കാ​രം, വം​ശീ​യ സം​ഘ​ർ​ഷം, കൊ​ളോ​ണി​യ​ലി​സം, സാ​മ്പ​ത്തി​ക വി​ക​സ​നം, ഏ​കാ​ധി​പ​ത്യ പ്ര​ത്യ​യ​ശാ​സ്ത്രം, ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കു​ള്ള മാ​റ്റം തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ൾ ച​ട്ട​ക്കൂ​ടു​ക​ളാ​യി അ​വ​ത​രി​പ്പി​ച്ച​താ​ണ്‌. </p>
<h3>സോ​വി​യ​റ്റ് യൂ​നിയ​ൻ മു​ങ്ങി​ച്ച​ത്ത​ത് മ​റ്റാ​രു​ടെ​യും ര​ക്ത​ത്തി​ല​ല്ല</h3>
<p>സോ​വി​യ​റ്റ് യൂ​നി​യ​ൻ ത​ക​ർ​ക്ക​പ്പെ​ടു​ന്ന​ത് ഉ​ള്ളി​ൽ​നി​ന്നാ​ണ്‌, പു​റ​ത്തു​വെ​ച്ച​ല്ല അ​ത് നി​ർ​വ​ഹി​ച്ച​തും അ​തി​ന്‌ കൂ​ട്ടു​നി​ന്ന​തും വി​രു​ദ്ധ​ര​ല്ല, ക​മ്യൂ​ണി​സ്റ്റു​കാ​രാ​ണ്. തൊ​ഴി​ലാ​ളി​വ​ർ​ഗ ശ​ത്രു​ക്ക​ളാ​യി​രു​ന്നി​ല്ല, മി​ത്ര​ങ്ങ​ളാ​യി​രു​ന്നു. ക​മ്യൂ​ണി​സ്റ്റു​കാ​രാ​ൽ ഇ​ല്ലാ​താ​ക്ക​പ്പെ​ട്ട ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി​യും ലോ​ക​ത്തെ ആ​ദ്യ തൊ​ഴി​ലാ​ളി​വ​ർ​ഗ ഭ​ര​ണ​ സം​വി​ധാ​ന​വു​മാ​യി​രു​ന്നു സോ​വി​യ​റ്റ് പാർട്ടി​യും യൂ​നിയ​ൻ ഓ​ഫ് സോ​വി​യ​റ്റ് റി​പ്പ​ബ്ലി​ക്കും. പാർട്ടി​യു​ടെ​യും ഭ​ര​ണ​ത്തി​ന്റെ​യും നേ​താ​വാ​യി ഒ​രേസ​മ​യം ഒ​രാ​ൾ അ​വ​രോ​ധി​ക്ക​പ്പെ​ടു​ക​യും സൈ​ദ്ധാ​ന്തി​ക ആ​ധി​കാ​രി​ക​ത​യു​ടെ അ​വ​സാ​ന വാ​ക്ക് എ​ന്ന​തു​ൾ​പ്പെ​ടെ പാർട്ടി​യു​ടെ​യും സ്റ്റേ​റ്റി​ന്റെ​യും സ​ർ​വാ​ധി​കാ​ര​ങ്ങ​ളും ആ ​വ്യ​ക്തി​യി​ൽ കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്‌​ത​തി​ന്റെ അ​നി​വാ​ര്യ​മാ​യ ദു​ര​ന്തഫ​ലം. </p>
<p>നേ​താ​വ് ജീ​ർ​ണി​ക്കു​മ്പോ​ൾ വ്യ​വ​സ്ഥ അ​ഴു​കി​ത്തു​ട​ങ്ങും. പാർട്ടി​യും ഭ​ര​ണ​കൂ​ട​വും ത​മ്മി​ലെ ഐ​ക്യ​പ്പെ​ട​ലും ഉ​പ​ജാ​പ​ക സം​ഘ​ത്തി​ന്റെ അ​മി​താ​ധി​കാ​ര​മാ​യി രൂ​പ​പ്പെ​ട്ടു. പോ​ളി​റ്റ് ബ്യൂ​റോ​യും കേ​ന്ദ്ര​ക​മ്മ​ിറ്റി​യും കാ​ഴ്‌​ച​ക്കാ​ർ​മാ​ത്ര​മാ​യി. സോ​വി​യ​റ്റ് യൂനിയൻ മു​ങ്ങി​ച്ച​ത്ത​ത് മ​റ്റാ​രു​ടെ​യും ര​ക്ത​ത്തി​ല​ല്ല; സ്വ​ന്തം ചോ​ര​യി​ലാ​ണ്. </p>
<h3>മി​ലോ​വ​ൻ ജി​ലാ​സി​ന്റെ പു​ത്ത​ൻ വ​ർ​ഗസ​ങ്ക​ൽ​പം</h3>
<p>1957 ഒ​ക്ടോ​ബ​റി​ൽ ഇ​റ​ങ്ങി​യ ‘ദി ​ന്യൂ ക്ലാ​സ്:​ ആ​ൻ അ​നാ​ലി​സി​സ്‌ ഓ​ഫ്‌ ക​മ്യൂ​ണി​സ്‌​റ്റ്‌ സി​സ്​റ്റം’ എ​ന്ന കൃ​തി​യി​ൽ യൂഗോ​സ്‍ലാവി​യ​ൻ ക​മ്യൂ​ണി​സ്റ്റ് ഗ​വ​ൺ​മെ​ന്റി​ൽ പ്ര​ധാ​നി​യാ​യി​രു​ന്ന മി​ലോ​വ​ൻ ജി​ലാ​സ്‌ അ​ടി​വ​ര​യി​ട്ട പു​ത്ത​ൻവ​ർ​ഗം എ​ന്ന സ​ങ്ക​ൽ​പം പ്ര​തി​ലോ​മ​ക​ര​മാ​ണെ​ന്ന്‌ എ​ഴു​തി​ത്ത​ള്ളു​മ്പോ​ഴും അ​നു​ഭ​വം അ​ത്‌ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കു​ന്നി​ല്ല. സ്വ​ന്തം രാ​ജ്യ​ത്ത്‌ ആ ​പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നി​ല്ല, ബെ​ൽ​ഗ്രേ​ഡി​ൽനി​ന്നു​ള്ള ന​രോ​ദ്ന ക്നി​ഗ ഒ​ടു​വി​ൽ പു​റ​ത്തി​റ​ക്കി. സെ​ർ​ബി​യ​ൻ കൈ​യെ​ഴു​ത്തു​പ്ര​തി​യും ഇം​ഗ്ലീ​ഷ് പ​തി​പ്പും ര​ഹ​സ്യ​മാ​യാ​ണ്‌ ആ​ളു​ക​ളു​ടെ കൈ​ക​ളി​ലെ​ത്തി​യ​തും. </p>
<p>അ​റ​സ്റ്റി​ലാ​വു​ന്ന​തി​ന്‌ മു​മ്പാ​ണ് ജി​ലാ​സ് കൈ​യെ​ഴു​ത്തു​പ്ര​തി പൂ​ർ​ത്തി​യാ​യ​ത്‌. 22 മാ​സ​ത്തെ ഏ​കാ​ന്ത ത​ട​വ്‌ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് വ​ർ​ഷം കാ​രാ​ഗൃ​ഹ​ത്തി​ലാ​യി​രു​ന്നു. ‘ദി ​ന്യൂ ക്ലാ​സ്’ പ്ര​സി​ദ്ധീ​ക​രി​ച്ച​ശേ​ഷം വീ​ണ്ടും അ​റ​സ്റ്റി​ലാ​യ അ​ദ്ദേ​ഹം 1961ലാ​ണ്‌ മോ​ചി​ത​നാ​യ​ത്‌. അ​ടു​ത്ത വ​ർ​ഷം പ​ടി​ഞ്ഞാ​റ​ൻ യൂ​റോ​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് വീ​ണ്ടും ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ടു. ചെ ​ഗു​വേ​ര​യും മാവോ ​സേതു​ങ്ങും അ​ത് വാ​യി​ച്ചി​രു​ന്ന​ത്രെ. അ​ധി​കാ​രം കൈ​വ​ശം​വെ​ച്ച്‌ ദേ​ശ​സാ​ത്കൃ​ത സ്വ​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യും ആ​സ്വ​ദി​ക്കു​ക​യും വി​നി​യോ​ഗി​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന പു​തി​യ പാർട്ടി ഉ​ദ്യോ​ഗ​സ്ഥ വി​ഭാ​ഗ​ത്തെ മു​ന്നി​ൽ​ക​ണ്ട ജി​ലാ​സ്‌ വി​പ്ല​വ കാ​ല​ഘ​ട്ട​ത്തി​ന്‌ ജീ​വി​തം ഹോ​മി​ച്ച വീ​ര​നാ​യ​ക​രാ​യി അ​വ​ത​രി​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റു​കാ​ർ അ​ധി​കാ​രല​ബ്ധി​ക്കു​ശേ​ഷം ബോ​ധ​പൂ​ർ​വം നു​ണ​പ​റ​യു​ന്ന​വ​രും പാ​ദ​സേ​വ​ക​രും അ​പ​ഖ്യാ​തി പ​ട​ർ​ത്തു​ന്ന​വ​രും പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​വ​രും പു​ത്ത​ൻ വ​ർ​ഗ​ത്തി​ന്റെ അ​നി​വാ​ര്യ പ​രി​ചാ​ര​ക​രു​മാ​യി​ത്തീ​രു​മെ​ന്നും പ്ര​വാ​ച​ക തു​ല്യ​മാ​യി നി​രീ​ക്ഷി​ച്ചു. </p>
<p>ക​രി​യ​റി​സ്‌​റ്റ്‌ ഭ്ര​മം, അ​തി​രു​വി​ടു​ന്ന ആ​ർ​ഭാ​ടം, പ്ര​ത്യേ​ക രൂ​പ​ത്തി​ലു​ള്ള അ​ഴി​മ​തി, സാ​ധാ​ര​ണ പാർട്ടി​യം​ഗ​ങ്ങ​ളോ​ടു​ള്ള നി​സ്സാ​ര മ​നോ​ഭാ​വം എ​ന്നി​വ​യൊ​ക്കെ ആ ​വ​ർ​ഗ​ത്തി​ന്റെ ല​ക്ഷ​ണ​മാ​ണെ​ന്നും ഊ​ന്നി. അ​ത്‌ സ​മ​കാ​ലിക ചൈ​ന​യു​ടെ​യും ദു​ര​ന്ത​മാ​ണ്‌. ക​മ്യൂ​ണി​സ്റ്റ് കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ സോ​വി​യ​റ്റ് യൂനിയന്റെ ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യി മാ​റി​യ​ത് പ്ര​യോ​ജ​നം ല​ഭി​ച്ച​തു​കൊ​ണ്ട​ല്ല, മ​റി​ച്ച് അ​ത് ത​ട​യാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​തിനാ​ലാ​ണ്‌. കൂ​ടു​ത​ൽ ശ​ക്ത​രാ​കു​മ്പോ​ഴോ അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​മ്പോ​ഴോ സ്വാ​ത​ന്ത്ര്യ​ത്തി​നും സോ​വി​യ​റ്റ് മേ​ധാ​വി​ത്വ​ത്തി​ൽ​നി​ന്ന് സ്വ​ന്തം ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ആ​ഗ്ര​ഹം അ​വ​രി​ൽ ഉ​ട​ലെ​ടു​ക്കു​മെ​ന്ന നി​ഗ​മ​ന​വും പ്ര​സ​ക്തം. കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ൽ ഭ​ര​ണം ന​ട​ത്തി​യ ക​മ്യൂ​ണി​സ്റ്റു​കാ​ർ അ​വ​ർ മാ​റ്റി​സ്ഥാ​പി​ച്ച മു​ത​ലാ​ളി​മാ​രി​ൽ​നി​ന്നും ഭൂ​വു​ട​മ​ക​ളി​ൽ​നി​ന്നും വ​ള​രെ വ്യ​ത്യ​സ്ത​ര​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. </p>
<p>സോ​വി​യ​റ്റ്‌ സ​മ​ഗ്രാ​ധി​പ​ത്യ​ത്തി​ന്റെ കാ​ർ​ബ​ൺ പ​തി​പ്പു​ക​ളാ​യ​തി​നാ​ലാ​ണ്‌ അ​വ​യും ചീ​ട്ടു​കൊ​ട്ടാ​രം ക​ണ​ക്ക്‌ ശി​ഥി​ല​മാ​യ​തെ​ന്ന്‌ കാ​ലം തെ​ളി​യി​ച്ച​ല്ലോ. ചൈ​നീ​സ് പാർട്ടി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദ​ത്തി​ന്റെ​യും മു​ത​ലാ​ളി​ത്ത വ​ഴി​കാ​ട്ടി​ക​ളു​ടെ​യും ഉ​യ​ർ​ച്ച​യെ​ക്കു​റി​ച്ച് ആ​ശ​ങ്കാ​കു​ല​നാ​യി​രു​ന്ന മാവോ ​ആ ദു​ഷ്‌​പ്ര​വ​ണ​ത​ക​ൾ ചെ​റു​ക്കു​ന്ന​തി​ന്‌ 1960ക​ളു​ടെ തു​ട​ക്ക​ത്തി​ൽ സോ​ഷ്യ​ലി​സ്റ്റ് വി​ദ്യാ​ഭ്യാ​സ പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്ക​മി​ട്ടു. വ്യ​ത്യ​സ്ത പ്ര​ത്യ​യ​ശാ​സ്ത്ര നി​ല​പാ​ടു​ക​ളി​ൽ​നി​ന്ന് വ​ന്ന​താ​ണെ​ങ്കി​ലും സ​വി​ശേ​ഷാ​ധി​കാ​ര​മു​ള്ള പാർട്ടി​യി​ലെ വ​രേ​ണ്യ വ​ർ​ഗം സം​ബ​ന്ധി​ച്ച ജി​ലാ​സി​ന്റെ വി​മ​ർ​ശ​നം സ്വ​ന്തം രാ​ഷ്ട്രീ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കും സി​ദ്ധാ​ന്ത​ങ്ങ​ൾ​ക്കും പ്ര​സ​ക്ത​മാ​യി ക​രു​തി. </p>
<h3>ശ​ത​കോ​ടീ​ശ്വ​ര ബി​സി​ന​സു​കാ​ർ</h3>
<p>2025 ജൂ​ലൈ ഒ​ന്നി​ന്റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്‌ ചൈ​നീ​സ്‌ ക​മ്യൂ​ണി​സ്റ്റ് പാർട്ടി (സി​.സി​.പി) അം​ഗ​സം​ഖ്യ 10 കോ​ടി ക​വി​ഞ്ഞു. 1921ൽ ​സ്ഥാ​പി​ത​മാ​യ സി​.പി​.സി​യി​ൽ ഒ​ട്ടേ​റെ ശ​ത​കോ​ടീ​ശ്വ​ര ബി​സി​ന​സു​കാ​ർ അം​ഗ​ങ്ങ​ളാ​ണ്. സ്വാ​ധീ​ന​മു​റ​പ്പി​ക്ക​ൽ, സ്ഥി​ര​ത​നേ​ട​ൽ, അ​വ​സ​ര​ങ്ങ​ൾ വി​സ്‌​തൃ​ത​മാ​ക്ക​ൽ എ​ന്നി​വ​യി​ലേ​ക്കു​ള്ള മാ​ർ​ഗ​മാ​യാ​ണ്‌ അം​ഗ​ത്വ​ത്തെ അ​വ​ർ ദു​രു​പ​യോ​ഗി​ക്കു​ന്ന​ത്‌. സ്വ​കാ​ര്യ സം​രം​ഭ​ക​രെ പാർട്ടി​യി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി സ്വാ​ഗ​തം ചെ​യ്ത​തോ​ടെ​യാ​യി​രു​ന്നു ന​യം​മാ​റ്റം. 2002 ന​വം​ബ​ർ എ​ട്ടു മു​ത​ൽ 14 വ​രെ ബെയ്ജിങ്ങിൽ ന​ട​ന്ന 16ാം കോ​ൺ​ഗ്ര​സ്‌ സ്വ​കാ​ര്യ ബി​സി​ന​സ്‌ ഉ​ട​മ​ക​ളെ അം​ഗ​ങ്ങ​ളാ​ക്കു​ന്ന​തി​ന്‌ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തിചെ​യ്തു. </p>
<p>വി​ക​സ​ന​ത്തി​ൽ സ്വ​കാ​ര്യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ പ്രാ​ധാ​ന്യം ഔ​പ​ചാ​രി​ക​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​തി​ലൂ​ടെ. തു​ട​ർ​ന്ന്‌ നി​ർ​മാ​ണ വ്യ​വ​സാ​യി ലി​യാ​ങ് വെ​ൻ​ഗെ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​യി​ലേ​ക്ക്‌ ഉ​യ​ർ​ത്ത​പ്പെ​ട്ടു. ഹാ​ങ്‌​ചോ ആ​സ്ഥാ​ന​മാ​യ ഇ-കോ​മേ​ഴ്‌​സ്‌ ഭീ​മ​ൻ ആ​ലി​ബാ​ബ​യു​ടെ ജാ​ക്ക് മാ 2018ൽ സി.​സി.​പി​യി​ലെ​ത്തി. റി​യ​ൽ എ​സ്റ്റേ​റ്റ്, വി​നോ​ദ ക​മ്പ​നി​യാ​യ ഡാ​ലി​യ​ൻ വാ​ണ്ട ഗ്രൂ​പ് ത​ല​വ​ൻ വാ​ങ് ജി​യാ​ൻ​ലി​നും എ​വ​ർ​ഗ്രാ​ൻ​ഡെ ഗ്രൂ​പ് സ്ഥാ​പ​ക​നും പ്രോ​പ്പ​ർ​ട്ടി ഡെ​വ​ല​പ്പ​റു​മാ​യ സു ​ജി​യാ​യി​നും ദീ​ർ​ഘ​കാ​ല​മാ​യി പാർട്ടി​യി​ലു​ണ്ട്‌. സോ​വി​യ​റ്റ് നേ​താ​വ്‌ ആ​ൻ​ഡ്രി ഗ്രോ​മി​കോ​യു​ടെ ‘മെ​മ്വാ​സ്‌’ (Memoirs) ആ​ത്മ​ക​ഥ​യി​ൽ ഒ​രു സം​ഭ​വം വി​വ​രി​ച്ചി​ട്ടു​ണ്ട്‌. അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്ന ഹെ​ൻ​റി കി​സിഞ്ജ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ധ​ന​കാ​ര്യ വി​ദ​ഗ്ധൻ ബെ​ർ​ണാ​ഡ് എം. ​ബ​റൂ​ച്ചി​നെ ക​ണ്ടു​മു​ട്ടി​യ​തി​നെ​ക്കു​റി​ച്ചാ​ണ​ത്‌.</p>
<p> ‘ഞാ​ൻ എ​ങ്ങ​നെ കോ​ടീ​ശ്വ​ര​നാ​യി’ എ​ന്ന ത​ന്റെ കൃ​തി വാ​യി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​ദ്ദേ​ഹം ആ​രാ​ഞ്ഞ​ത്‌ ഓ​ർ​മി​പ്പി​ച്ചാ​ണ് പ്ര​തി​ക​ര​ണം. പു​സ്‌​ത​കം ഏ​റെ താ​ൽപ​ര്യ​ത്തോ​ടെ​യാ​ണ് വാ​യി​ച്ച​ത്, എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഉ​പ​ദേ​ശം പാ​ലി​ച്ചി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. കേ​ര​ള​ത്തി​ല​ട​ക്കം ധ​നാ​ഢ്യ​ർ പാർട്ടി​യു​ടെ ഭാ​ഗ​മാ​വു​ന്ന​തി​ൽ അ​പാ​ക​ത​യി​ല്ല. എ​ന്നാ​ൽ മൂ​ല​ധ​ന​ത്തി​ന്റെ പെ​രു​പ്പി​ക്ക​ൽ മാ​ത്രം ത​ല​യി​ലേ​റ്റി​യാ​ൽ കാ​ര്യ​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​വും. അ​തി​സ​മ്പ​ന്ന​നാ​യി​രി​ക്കു​ക​യും തൊ​ഴി​ലാ​ളി​വ​ർ​ഗ വീ​ക്ഷ​ണ​ങ്ങ​ൾ പു​ല​ർ​ത്തു​ക​യും ക​ഠി​ന​മാ​ണെ​ന്നാ​ണ്‌ ഫെ​ഡ​റി​ക്‌ എം​ഗ​ൽ​സ്‌ കാ​ൾ മാ​ർ​ക്‌​സി​ന്‌ എ​ഴു​തി​യ​ത്‌. സോ​വി​യ​റ്റ്‌-ചൈ​നീ​സ്‌ പാർട്ടി​ക​ൾ ത​മ്മി​ൽ ഉ​ട​ലെ​ടു​ത്ത അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക്‌ തൊ​ട്ടു​മു​മ്പ് ക്രൂ​ഷ്ചേ​വ്, ചൗ ​എ​ൻ​ലാ​യു​മാ​യി ഏ​റെ പി​രി​മു​റു​ക്ക​മു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി ക്രി​സ്റ്റ​ഫ​ർ ഹി​ച്ച​ൻ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്‌. </p>
<p>ഞാ​ൻ തൊ​ഴി​ലാ​ളി​വ​ർ​ഗ​ത്തി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന് താ​ങ്ക​ൾ സ​മ്മ​തി​ക്ക​ണം. പ​ക്ഷേ താ​ങ്ക​ളു​ടെ ജ​ന​നം ബൂ​ർ​ഷ്വാ കു​ടും​ബ​ത്തി​ലാ​ണ് എ​ന്നാ​യി​രു​ന്നു സോ​വി​യ​റ്റ്‌ നേ​താ​വി​ന്റെ അ​വ​കാ​ശ​വാ​ദം. അ​തോ​ടു​ള്ള ചൗ​വി​ന്റെ പ്ര​തി​ക​ര​ണം മൂ​ർ​ച്ച​യു​ള്ള​താ​യി. ഞാ​ൻ ക​ൽ​ക്ക​രി ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​നാ​ണ്, താ​ങ്ക​ൾ ഫ്യൂ​ഡ​ൽ മാ​ൻ​ഡാ​രി​ൻ​മാ​രു​ടെ പി​ൻ​ഗാ​മി​യും. തീ​ർ​ച്ച​യാ​യും ഞാ​ൻ പ്രി​വി​ലേ​ജ്ഡ് വ​ർ​ഗ​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു, താ​ങ്ക​ൾ താ​ഴ്ന്ന വി​ഭാ​ഗ​ത്തി​ൽനി​ന്നാ​ണ്‌. പൊ​തു​വാ​യു​ള്ള​ത് ര​ണ്ടു​പേ​രും സ്വ​ന്തം വ​ർ​ഗ​ങ്ങ​ളെ വ​ഞ്ചി​ച്ചു​വെ​ന്ന​താ​ണ്‌. </p>
<p>മ​റ്റൊ​രു വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ ക്രൂ​ഷ്ചേ​വ് ബൂ​ർ​ഷ്വാ​സി​ക്കു​വേ​ണ്ടി തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തെ ഒ​റ്റു​കൊ​ടു​ത്തു. തൊ​ഴി​ലാ​ളി​വ​ർ​ഗ​ത്തി​ന്റെ താ​ൽ​പര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ ന​യം രൂ​പവത്ക​രി​ച്ച്‌ ചൗ ​ബൂ​ർ​ഷ്വാ​സി​യെ വ​ഞ്ചി​ച്ചു. അ​വ​കാ​ശ​വാ​ദ​ങ്ങ​ള​ല്ല, മ​റി​ച്ച്‌ ദി​ശ​യാ​ണ്‌ ഏ​ത്‌ പ്ര​സ്ഥാ​ന​ത്തി​ന്റെ​യും സ്വ​ഭാ​വം നി​ർ​ണ​യി​ക്കു​ന്ന​ത്‌. ദ​രി​ദ്രകു​ടും​ബ പ​ശ്ചാ​ത്ത​ലം ചൂ​ണ്ടി വി​പ്ല​വ വ്യ​ക്തി​ത്വ​ത്തി​ന്റെ പ്ര​ഭാ​വ​ല​യം സ്വ​യം ച​മ​യ്‌​ക്കു​ന്ന​ത്‌ നി​ര​ർ​ഥ​ക​മാ​ണെ​ന്ന​ർ​ഥം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2913994-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020wvsIruDbILT00z3MKIswY7OBOBe4QYLa5271973" data-watermark="false" style="width: 100%;" info-selector="#info_item_1789275274422">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789275274422"></div>
</div>
<h3>കാ​ർ​ലോ​സ് ക്വി​ജാ​നോ​ക്ക് ചെഗു​വേ​ര ന​ൽ​കി​യ ക​ത്തി​ന്റെ രൂ​പ​ത്തി​ലു​ള്ള ലേ​ഖ​നം</h3>
<p>ഉ​റു​ഗ്വായ് യി​ലെ മോ​ണ്ട​വിഡി​യോ​യി​ൽനി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച ‘മാ​ർ​ച്ച’ വാ​രി​ക പ​ത്രാ​ധി​പ​ർ കാ​ർ​ലോ​സ് ക്വി​ജാ​നോ​ക്ക് 1965 മാ​ർ​ച്ചി​ൽ ചെ ​ഗു​വേ​ര ന​ൽ​കി​യ ക​ത്തി​ന്റെ രൂ​പ​ത്തി​ലു​ള്ള ലേ​ഖ​നം പ്ര​ശ​സ്‌​ത​മാ​ണ്‌. ന​മു​ക്ക് എ​ൽ​മ് മ​രം പി​യ​ർ കാ​യ്ക്കു​ന്ന ത​ര​ത്തി​ൽ ഒ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കാം, അ​തേ​സ​മ​യം പി​യ​ർ മ​ര​ങ്ങ​ൾ ന​ട​ണം. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ട്; പി​ടി​വാ​ശി മാ​ത്ര​മ​ല്ല വ​ലി​യ ദൗ​ത്യ​ത്തി​ന്റെ മ​ധ്യ​ത്തി​ൽ ബ​ഹു​ജ​ന ബ​ന്ധം മ​ര​വി​പ്പി​ക്കു​ന്ന​തി​ന്റേ​ത​ട​ക്കം. </p>
<p>വി​പ്ല​വ​ത്തി​ന്‌ ജീ​വി​തം മു​ഴു​വ​ൻ സ​മ​ർ​പ്പി​ക്കു​ന്ന​ത് അ​ർ​ഥ​മാ​ക്കു​ന്ന​ത്, ത​ന്റെ കു​ട്ടി​ക്ക് ചി​ല കാ​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്നോ, കു​ട്ടി​ക​ളു​ടെ ഷൂ​സ് തേ​ഞ്ഞു​പോ​യെ​ന്നോ, കു​ടും​ബ​ത്തി​ന് ചി​ല ആ​വ​ശ്യ​ക​ത​ക​ൾ ഇ​ല്ലെ​ന്നോപോ​ലു​ള്ള ആ​ശ​ങ്ക​ക​ളാ​ൽ ശ്ര​ദ്ധതി​രി​ക്ക​രു​തെ​ന്ന് ഒ​രാ​ൾ ക​രു​തു​ന്നെ​ങ്കി​ൽ ഭാ​വി​യി​ലെ അ​ഴി​മ​തി​യു​ടെ അ​ണു​ക്ക​ളാ​ൽ ബാ​ധി​ക്ക​പ്പെ​ടാ​നു​ള്ള വ​ഴി തു​റ​ന്നി​രി​ക്കു​മെ​ന്നാ​ണ്‌ അ​തി​ലെ ഒ​രു ഭാ​ഗം. ഒ​രാ​ൾ​ക്ക് എ​ത്ര പ്രാ​വ​ശ്യം ബീ​ച്ചി​ൽ പോ​കാ​ൻ ക​ഴി​യും. വേ​ത​നം ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ത്തുനി​ന്ന് മ​നോ​ഹ​ര​ങ്ങ​ളാ​യ എ​ത്ര വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ സാ​ധി​ക്കും തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച​ല്ല വി​പ്ല​വം എ​ന്നും ക​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. </p>
<p>‘ആ​രാ​ച്ചാ​രു​ടെ കു​രു​ക്ക്’ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള ചൈ​ന​യി​ലെ അ​ഴി​മ​തിവി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ സ​മീ​പ മാ​സ​ങ്ങ​ളി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​യി. 42. 10 കോ​ടി ഡോ​ള​റി​ന്റെ ത​ട്ടി​പ്പി​ൽ സി​.സി.​പി​യി​ലെ പ്ര​ധാ​നി​യാ​യി​രു​ന്ന ലി ​ജി​യാ​ൻ​പി​ങ്ങി​നെ തൂ​ക്കി​ലേ​റ്റി, 110 കോ​ടി യു​വാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ ഹു​വാ​റോ​ങ്‌ ഇ​ന്റ​ർ​നാ​ഷ​നൽ ഹോ​ൾ​ഡി​ങ്സ്‌ ജ​ന​റ​ൽ മാ​നേ​ജ​രാ​യി​രു​ന്ന ബാ​യ് ടി​യാ​ൻ​ഹു​യിക്കും അ​തേ വി​ധി. അ​ദ്ദേ​ഹ​ത്തി​ന്റെ എ​ല്ലാ സ്വ​ത്തു​ക്ക​ളും ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്‌​തു. </p>
<p>സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാ​ങ്ക് ഓ​ഫ് ചൈ​ന​യു​ടെ മു​ൻ ചെ​യ​ർ​മാ​ൻ ലി​യു ലി​യാ​ങ്കെ​യെ അ​ഴി​മ​തി​ക്കേ​സി​ൽ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ച് മാ​സ​ത്തി​നുശേ​ഷ​മാ​ണ് ഇ​രു സം​ഭ​വ​ങ്ങ​ളും. വ​ൻ കൈ​ക്കൂ​ലി പി​ടു​ങ്ങി​യ​തി​ന് മു​ൻ കൃ​ഷി-ഗ്രാ​മ​കാ​ര്യ മ​ന്ത്രി ടാ​ങ് റെ​ൻ​ജി​യാ​ന് ര​ണ്ട് വ​ർ​ഷ​ത്തെ സാ​വ​കാ​ശ​ത്തോ​ടെ വ​ധ​ശി​ക്ഷ വി​ധി​ച്ച​താ​യി ‘സി​ൻ​ഹു​വ’ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്‌​തു. 26. 80 കോ​ടി യു​വാ​നും 3. 75 കോ​ടി​യു​ടെ ആ​ഡം​ബ​ര സ​മ്മാ​ന​ങ്ങ​ളും സ്വീ​ക​രി​ച്ചു​വെ​ന്നാ​ണ്‌ കു​റ്റ​പ​ത്ര​ത്തി​ൽ. സി.​പി.​സി ഉ​ന്ന​ത ന​യ​രൂ​പവത്ക​ര​ണ സ​മി​തി​യം​ഗ​വും സെ​ൻ​ട്ര​ൽ മി​ലി​ട്ട​റി ക​മീ​ഷ​ന്റെ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ഹെ ​വീ​ഡോ​ങ്ങി​നെ പാർട്ടി​യി​ൽ​നി​ന്നും സൈ​ന്യ​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കു​ക​യു​മു​ണ്ടാ​യി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/13/2913983-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020i4BNptZtYmOQmw4FtVCuf1cQxjvHZbl04587474" data-watermark="false" style="width: 100%;" info-selector="#info_item_1789274589634">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1789274589634"></div>
</div>
<h3>നാ​ല്‌ ദി​ശ​ക​ളി​ലു​ള്ള ചൈ​ന​യി​ലെ അ​ഴി​മ​തി</h3>
<p>ചൈ​ന​യി​ലെ അ​ഴി​മ​തി പ്ര​ധാ​ന​മാ​യും നാ​ല്‌ ദി​ശ​ക​ളി​ലു​ള്ള​താ​ണ്‌ –ചെ​റി​യ മോ​ഷ​ണം, കൂ​റ്റ​ൻ ക​വ​ർ​ച്ച, സ്പീ​ഡ് മ​ണി, ആ​ക്‌​സ​സ് മ​ണി എ​ന്നി​ങ്ങ​നെ. ചെ​റി​യ മോ​ഷ​ണം (ചെ​റി​യ സ​ർ​ക്കാ​ർ തു​ക​ക​ൾ മോ​ഷ്ടി​ക്ക​ലും തുച്ഛമാ​യ കൈ​ക്കൂ​ലി​യും), കൂ​റ്റ​ൻ ക​വ​ർ​ച്ച (പൊ​തു​ജ​ന​ങ്ങ​ളു​ടെ വ​ലി​യ തു​ക​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യോ പ​ണം ന​ൽ​കു​ന്ന​വ​രെ ഉ​ദ്യോ​ഗ​സ്ഥ പ്ര​ക്രി​യ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്ക​ലോ), സ്പീ​ഡ് മ​ണി (പ​ണം ന​ൽ​കു​ന്ന​വ​രെ വ​രി​ചാ​ടാ​ൻ അ​നു​വ​ദി​ക്ക​ൽ). സ​ർ​ക്കാ​ർ സം​രം​ഭ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കൊ​ടി​യ അ​ഴി​മ​തി​യാ​ണ് ആ​ക്‌​സ​സ് മ​ണി. റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​ക​ൾ​ക്ക് ഭൂ​മി​യും സ്വ​കാ​ര്യ സം​രം​ഭ​ക​ർ​ക്ക് ഖ​നി​ക​ളും അ​നു​വ​ദി​ക്കു​ന്ന​തി​ൽ അ​മ്പ​ര​പ്പി​ക്കു​ന്ന പ​ണ​ക്കൈ​മാ​റ്റ​ങ്ങ​ളാ​ണ്. ‘റെ​ഡ് സ്റ്റാ​ർ ഓ​വ​ർ ചൈ​ന’ എ​ന്ന എ​ഡ്‌​ഗാ​ർ സ്‌​നോ​യു​ടെ കൃ​തി മാവോ ​സേതു​ങ്ങു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ളാ​ൽ നി​ബി​ഡ​മാ​ണ്‌. ചു​വ​രു​ക​ൾ മൂ​ടി​യ ഭൂ​പ​ട​മു​ള്ള ഗു​ഹാ​വാ​സ സ്ഥ​ല​ത്താ​ണ്‌ അ​ദ്ദേ​ഹ​ത്തെ ആ​ദ്യം ക​ണ്ടു​മു​ട്ടി​യ​ത്‌. </p>
<p>അ​വി​ടത്തെ പ്ര​ധാ​ന ആ​ഡം​ബ​രം കൊ​തു​കുവ​ല​ മാ​ത്രം. ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ​യും പു​രാ​ത​ന ഗ്രീ​ക്കു​കാ​രെ​യും മാ​ത്ര​മ​ല്ല ബ​റൂ​ച് സ്പി​നോ​സ, ഇ​മ്മാ​നു​വേ​ൽ കാ​ന്റ്, ജൊ​ഹാ​ൻ വു​ൾ​ഫ്ഗാ​ങ് വോ​ൺ ഗോ​യ്‌​ഥെ, ജോ​ർ​ജ്‌ വി​ൽ​ഹെം ഫ്രീ​ഡ്രി​ക് ഹെ​ഗ​ൽ, ഴാങ്-ജാ​ക്വ​സ് റൂ​സ്സോ തു​ട​ങ്ങി​യ​വ​രെ​യും ലോ​ക സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ​യും അ​ദ്ദേ​ഹ​ത്തി​ന്റെ വാ​യ​ന സ്വാം​ശീ​ക​രി​ച്ച​താ​യും സ്നോ ​മ​ന​സ്സി​ലാ​ക്കി. ബാ​വോ​ണി​ന് സ​മീ​പം പ്ര​ചാ​ര​ണാ​ത്മ​ക നാ​ട​കാ​വ​ത​ര​ണ​ത്തി​ന്‌ സാ​ക്ഷി​യാ​യ​പ്പോ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്‌, ഇ​തി​ലും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഒ​ത്തു​ചേ​ര​ൽ സ​ങ്ക​ൽ​പിക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നാ​ണ്‌. ‘റെ​ഡ് സ്റ്റാ​ർ ഓ​വ​ർ ചൈ​ന’​യി​ൽ വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ച്ച് പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​ത് സി​.സി​.പി ജ​നാ​ധി​പ​ത്യം തേ​ടു​ന്നു എ​ന്ന​താ​യി​രു​ന്നു. ആ ​പ്ര​യാ​ണം ഇ​പ്പോ​ഴും അ​ർ​ഥ​വ​ത്താ​യി​ട്ടി​ല്ല. </p>
<p>2025ലെ ​ഇ​ന്റ​ർ​നാ​ഷ​നൽ പ്ര​സ് ഫ്രീ​ഡം അ​വാ​ർ​ഡ് മു​തി​ർ​ന്ന ചൈ​നീ​സ് പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ഡോ​ങ് യു​യു​വി​ന് സ​മ്മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന്‌ ക​മ്മി​റ്റി ടു ​പ്രൊ​ട്ട​ക്ട്‌ ജേ​ണ​ലി​സ്‌​റ്റ്‌​സ്‌ (സി.​പി​.ജെ) പ്ര​സ്‌​താ​വ​ന​യി​റ​ക്കി​യ​ത്‌ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്‌. 2022ൽ ​ജാ​പ്പ​നീ​സ് ന​യ​ത​ന്ത്ര​ജ്ഞ​നോ​ടൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്ക​വെ ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ​തി​നെ തു​ട​ർ​ന്ന്‌ അ​ദ്ദേ​ഹം ഏ​ഴ് വ​ർ​ഷ​ത്തെ ത​ട​വ് അ​നു​ഭ​വി​ക്കു​ക​യാ​ണ്. 2024 ന​വം​ബ​റി​ൽ ബെയ്ജിങ് കോ​ട​തി​യാ​ണ്‌ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്‌. അ​ടു​ത്തമാ​സം അ​പ്പീ​ൽ ന​ൽ​കി. അ​ത്‌ ഇ​പ്പോ​ഴും ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്‌; അ​സാ​ധാ​ര​ണ​മാം​വി​ധ​മു​ള്ള കാ​ല​വി​ളം​ബം. ചൈ​ന​യി​ലും പു​റ​ത്തും ഏ​റെ അ​റി​യ​പ്പെ​ടു​ന്ന ദീ​ർ​ഘ​കാ​ല എ​ഡി​റ്റ​റും പം​ക്തി​കാ​ര​നു​മാ​യ ഡോ​ങ് 1987ൽ ​സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ഗു​വാ​ങ്‌​മി​ങ്‌ ഡെ​യ്‌​ലി​’യി​ൽ കോ​ള​മി​സ്റ്റാ​യി ജോ​ലിചെ​യ്യാ​ൻ തു​ട​ങ്ങി. </p>
<p>നി​യ​മ​വാ​ഴ്ച​ക്കും ഭ​ര​ണ​ഘ​ട​നാ ജ​നാ​ധി​പ​ത്യ​ത്തി​നും പി​ന്തു​ണ ന​ൽ​കി​യ​തു​ൾ​പ്പെ​ടെ പു​രോ​ഗ​മ​ന പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി വാ​ദി​ച്ച​താ​ണ്‌ വി​ന​യാ​യ​ത്‌. ചൈ​ന​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ല​ക്ഷ്യം​​െവക്കാ​ൻ ചാ​ര​വൃ​ത്തി​യും ദേ​ശീ​യ സു​ര​ക്ഷാ കു​റ്റ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​വ​ണ​ത ഏ​റിവ​രു​ന്ന​താ​യി ഡോ​ങ്ങി​ന്റെ ത​ട​വ് അ​ടി​വ​ര​യി​ടു​ന്നു. വി​ദേ​ശ ന​യ​ത​ന്ത്ര​ജ്ഞ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ കു​റ്റ​പ​ത്രം മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ്‌. ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ന​യ​ത​ന്ത്രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ചൈ​ന​യു​ടെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. സി​.പി​.ജെ​യു​ടെ ഏ​റ്റ​വും പു​തി​യ ജ​യി​ൽ സെ​ൻ​സ​സി​ൽ 50 പേ​രെ​ങ്കി​ലും ജ​യി​ലി​ലു​ണ്ട്, </p>
<h3>(തുടരും) </h3>]]></content:encoded>
<link>https://www.madhyamam.com/weekly/travel/maos-legacy-china-contradictions-1554039</link>
<guid isPermaLink="true">https://www.madhyamam.com/weekly/travel/maos-legacy-china-contradictions-1554039</guid>
<category><![CDATA[Weekly,Archives,യാത്ര,Premium,21 SEP 2026]]></category>
<dc:creator><![CDATA[അനിൽകുമാർ എ.വി]]></dc:creator>
<pubDate>Mon, 14 Sep 2026 02:15:55 GMT</pubDate>
</item>
<item>
<title><![CDATA[വിരുന്ന്]]></title>
<description/>
<enclosure length="267438" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/13/2913976-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/13/2913976-untitled-1.gif'/><figcaption></figcaption></figure><p>പടിയിറങ്ങി, വെറുതെയൊന്ന് തിരിഞ്ഞുനോക്കി </p>
<p>ആരും ചോദിച്ചില്ല </p>
<p>ഞാൻ പറഞ്ഞുമില്ല. </p>
<p>കുറുക്കൻ മാവിന്റെ താഴ്ന്ന കൊമ്പിൽ </p>
<p>കാക്ക തന്റെ പേരുരുവിട്ടു മുദ്രാവാക്യം മുഴക്കി. </p>
<p>അവസാന ശ്വാസം രുചിച്ച ഒരില </p>
<p>തണ്ടടർന്ന് ഇണുങ്ങാർക്കുന്ന </p>
<p>മണ്ണിൽ വീണുകിടന്നു. </p>
<p>നരച്ചാകാശത്തിന് കീഴെ പഴം ചക്ക </p>
<p>വീണുപൊട്ടുന്ന വഴിയിലൂടെ നടക്കവേ, </p>
<p>ഞാൻ വെറുതെ ഓർത്തു </p>
<p>കോലായിൽ വന്നു ചിരിക്കുകയെങ്കിലും </p>
<p>ചെയ്യാമായിരുന്നു. </p>
<p>പാർക്കിലിരുന്നു സുഹൃത്തുമായി സൊറ പറഞ്ഞു. </p>
<p>അവന്റെ വലിയ പ്രശ്നം </p>
<p>എന്നും എവിടേക്കെന്ന ചോദ്യം. </p>
<p>ഒരു കാര്യത്തിനുതന്നെ രണ്ടുതരം വേവലാതി. </p>
<p>രാത്രി വൈകി വന്നു. </p>
<p>മേശപ്പുറത്ത് </p>
<p>ഭക്ഷണം മൂടി​െവച്ചിരിക്കുന്നു. </p>
<p>വാതിലുകൾ അടച്ച്, </p>
<p>വിളക്കണച്ച്, </p>
<p>എനിക്കായി കാത്തിരുന്ന </p>
<p>വീട് ഉറങ്ങിക്കിടന്നു. </p>
<p>പിറ്റേന്ന് വൈകി എണീറ്റു. </p>
<p>അന്നവും ഇന്നലെപോലെ മൂടി​െവച്ചിരുന്നു. </p>
<p>ബാഗുമെടുത്ത് മുറ്റത്തുനിന്നു ഞാൻ നോക്കി </p>
<p>വീട് മെലിഞ്ഞിരിക്കുന്നു. </p>
<p>ഇന്നലത്തെ കാക്ക തന്നെയോ എന്നറിയില്ല, </p>
<p>കുറുക്കൻ മാവിന്റെ ചില്ലയിലിരുന്ന് </p>
<p>ബാലൻസ് ചെയ്ത് വിരുന്നു കുറിച്ചു. </p>
<p>ആരെങ്കിലും വരുമായിരിക്കും മനസ്സും കുറിച്ചിട്ടു.</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1554027</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1554027</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,21 SEP 2026]]></category>
<dc:creator><![CDATA[സുമേഷ് കല്ലാച്ചി]]></dc:creator>
<pubDate>Mon, 14 Sep 2026 02:00:52 GMT</pubDate>
</item>
<item>
<title><![CDATA[റോഡിൽ പൊലിയുന്ന 
ജീവിതങ്ങൾ]]></title>
<description/>
<enclosure length="31332" type="image/jpeg" url="https://www.madhyamam.com/h-upload/2026/08/24/2903549-symbolic-image.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/08/24/2903549-symbolic-image.webp'/><figcaption><span class='copyright'></span></figcaption></figure><p>കേരളത്തിൽ വാഹനാപകടങ്ങളും ജീവൻ പൊലിയലുകളും വാർത്തയേ അല്ലാതായ മട്ടുണ്ട്. തുടർച്ചയായി ആവർത്തിക്കുന്ന എന്തും സാധാരണ കാര്യമായി മാറും. അതിനാലാവണം അത്. എന്നാൽ, മനുഷ്യസ്നേഹികളെ ഞെട്ടിക്കുന്ന വിധത്തിലാണ് കഴിഞ്ഞ കുറേ നാളുകളായി നടന്നുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ. </p>
<p>സെപ്റ്റംബർ നാലിന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കൈ​പ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്നി​നു​ സ​മീ​പം ദേ​ശീ​യ​പാ​ത 66​ൽ ഒ​രു കാ​ർ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ലി​ടി​ച്ച് ത​മി​ഴ്നാ​ട്ടു​കാ​രാ​യ എ​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചതാണ് ഒന്ന്. അടുത്തദിവസം ഇ​തേ സ​മ​യ​ത്തു​ത​ന്നെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ ബൈ​ക്കി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത് മാ​താ​പി​താ​ക്ക​ളും പു​ത്ര​നു​മ​ട​ക്കം മൂ​ന്നു​പേ​രെ​യാ​ണ്. ര​ണ്ടു സം​ഭ​വ​ത്തി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ളെ​ത്തും മു​മ്പേ എ​ല്ലാ​വ​രും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. 2026 ജൂലൈ 10ന് കണ്ണൂർ ഇരിട്ടിയിൽ കാർ വഴിയരികിലെ മരത്തിലിടിച്ച് 5 യുവ എൻജിനീയർമാർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതുകൊണ്ടുതന്നെ ഈ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. 2025ൽ ​അ​മ്പ​തി​നാ​യി​ര​ത്തോ​ളം വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ന്ന​ത്. മരിച്ചത് 3733 പേ​ർ –പ്ര​തി​ദി​നം ശ​രാ​ശ​രി പ​ത്തു​പേ​ർ എ​ന്ന നി​ര​ക്കി​ൽ. 56,922 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്നു. </p>
<p> തൃ​ശൂ​രി​ലടക്കം ദേ​ശീ​യ​പാ​ത 66ന്റെ ​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ം മ​തി​യാ​യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ ഒ​രു​ക്കാ​തെ​യാ​ണ് ന​ട​ന്നു​വ​രു​ന്ന​ത് എ​ന്ന ആ​ക്ഷേ​പം നേ​ര​ത്തേ ഉ​യ​ർ​ന്ന​താ​ണ്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന വി​വി​ധ ക​മ്പ​നി​ക​ൾ വ്യ​ത്യ​സ്ത​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​വ​രു​ന്ന​ത്. പ​ണി ന​ട​ക്കു​ന്നി​ട​ത്തും ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്നി​ട​ത്തു​മൊ​ന്നും ശ​രി​യാ​യ സൈ​ൻ​ബോ​ർ​ഡു​ക​ളോ വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ സൂ​ച​ക​ങ്ങ​ളോ സ്ഥാ​പി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വഗമാണ് കാണുന്നത്. </p>
<p>കേരളത്തിൽ ഇപ്പോൾ നടന്നുവരുന്ന അപകടങ്ങൾക്ക് എല്ലാം പലതരത്തിൽ സാമ്യമുണ്ട്: 1. അമിത വേഗത, 2. റോഡിന്റെ ഗതിവിഗതികൾ കൃത്യമായി മനസ്സിലാവാത്തത്, 3. എതിരെ വരുന്ന വണ്ടികൾ ഡിം ചെയ്യാത്തത്, 4. മതിയായ വിശ്രമമില്ലാതെ ദീർഘദൂരം വാഹനമോടിക്കുന്നത്, 5. മദ്യലഹരി, 6. അശ്രദ്ധ, 7. റോഡ് നിർമാണത്തിലെ അശാസ്ത്രീയത, 8. വാഹന പെരുപ്പം, 9. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തത്, 10. അപരനുവേണ്ടി വിട്ടുവീ​ഴ്ചയും സൗഹാർദവും കാണിക്കാത്ത ഡ്രൈവിങ്, 11. വാഹനത്തിന്റെ കുഴപ്പങ്ങൾ, കാലപ്പഴക്കം, 12. ഡ്രൈവറുടെ പരിചയക്കുറവ്, 13. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിലുള്ള അലസത. </p>
<p>കൈ​പ്പ​മം​ഗ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ സ്പീ​ഡ് ട്രാ​ക്കി​ൽ പാ​ർ​ക്കു​ചെ​യ്ത ലോ​റി​ക്കു പി​റ​കി​ലാ​ണ് കാ​റി​ടി​ച്ച​ത്. കു​ന്നം​കു​ളം അ​പ​ക​ട​ത്തി​ൽ ഫോ​ൺ​വി​ളി​ക്കാ​ൻ റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി​യി​ട്ട ബൈ​ക്കി​ൽ വ​ന്നി​ടി​ച്ച കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് മ​ദ്യ​പ​നാ​യി​രു​ന്നു. ഹൈ​വേ പ​ട്രോ​ളി​ങ്ങും നൈ​റ്റ് പ​ട്രോ​ളി​ങ്ങു​മൊ​ക്കെ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്നി​ല്ല. വാസ്തവത്തിൽ കേരളത്തിലെ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ട്. </p>
<p> അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുന്നതടക്കമുള്ള നടപടികളിൽ ഇപ്പോൾ വീഴ്ചവരുന്നുണ്ട്. മ​ദ്യ​വും ല​ഹ​രി​യും ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ നി​യ​മാ​നു​സൃ​തം പി​ടി​കൂ​ടി ക​ടു​ത്ത ശി​ക്ഷ ന​ൽ​ക​ണം. അതേസമയം ഒരു വാഹനസംസ്കാരത്തിലേക്ക് കേരളം മാറുകയും വേണം. യാ​ത്രാ​ക്ഷീ​ണ​വും ഉ​റ​ക്ക​വും മു​ത​ൽ അ​ല​സ​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം വ​രെ​യു​ള്ള അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന ശീ​ല​ങ്ങ​ൾ യാ​ത്ര​ക​ളി​ൽ ഒ​ഴി​വാ​ക്ക​ണം. ട്രാ​ഫി​ക് സാ​ക്ഷ​ര​ത വ്യാപകവും ആഴത്തിലും നടപ്പാക്കണം. റോഡുകളിൽ പുതിയ വാഹനസംസ്കാരം നടപ്പിലാവാ​തെ അപകടങ്ങൾ കുറക്കാനാവില്ല. അതിലാവണം ഭരണാധികാരികളും ഓരോ ഡ്രൈവറ​ും ഉൗന്നേണ്ടത്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/keralas-roads-turn-deadly-1554009</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/keralas-roads-turn-deadly-1554009</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,21 SEP 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 14 Sep 2026 01:45:48 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="26166" type="image/jpeg" url="https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp'/><figcaption></figcaption></figure><h3>വായിക്കുന്ന രാഷ്ട്രീയക്കാരനും വായിക്കാത്ത രാഷ്ട്രീയക്കാരനും</h3>
<p>ഈ വർഷമിറങ്ങിയ ഓണപ്പതിപ്പുകളുടെ ഒരു പ്രത്യേകത അവയിൽ മിക്കതും വി.ഡി. സതീശനെന്ന വായനക്കാരനായ മുഖ്യമന്ത്രിയെക്കൊണ്ട് പേജുകൾ നിറച്ചു എന്നതാണ്. മാധ്യമം വാർഷികപ്പതിപ്പിൽ വി.ഡി. സതീശനുമായും സി.പി.എമ്മിന്‍റെ മുതിർന്ന നേതാവ് പി. ജയരാജനുമായും നടത്തിയ അഭിമുഖം വായിച്ച് മനസ്സു നിറഞ്ഞു. വായിക്കാത്ത, വായനയോട് വിമ്മിട്ടം തോന്നുന്ന രാഷ്ട്രീയക്കാർ നിറഞ്ഞ കേരളത്തിൽനിന്ന് വായനയെ ഇഷ്ടപ്പെടുകയും പുസ്തകങ്ങളെയും എഴുത്തുകാരെയും സുഹൃത്തുക്കളാക്കുകയും ചെയ്യുന്ന കേരളത്തിലെ മുഖ്യമന്ത്രിയെ വായിക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. </p>
<p>വായനയും ചിന്തയും ഇന്ത്യൻ രാഷ്ട്രീയത്തിന് അന്യമായിരുന്നില്ല. പരന്ന വായനയുടെയും ആഴമേറിയ ചിന്തയുടെയും ഉൽപന്നമാണ് ഇന്ത്യൻ രാഷ്ട്രീയം. നമ്മുടെ ദേശീയ നേതാക്കളെല്ലാം വിശാലമായ വായനയും അഗാധചിന്തയുമുള്ള ലോകത്തിലെതന്നെ മുൻനിരയിൽ നിൽക്കുന്ന ബുദ്ധിമാൻമാരും ചിന്തകന്മാരുമായിരുന്നു. അതുകൊണ്ടാണ് അവർക്ക് ബ്രിട്ടനെ കീഴ്പ്പെടുത്താനും ലോകത്തിൽതന്നെ വ്യത്യസ്ത കാഴ്ചപ്പാടുള്ള ജനാധിപത്യ, മതേതര രാഷ്ട്രം കെട്ടിപ്പടുക്കാനുമായത്. </p>
<p>പുസ്തകങ്ങളെ ഗുരുവായി കണ്ട വ്യക്തിയായിരുന്നു മഹാത്മാഗാന്ധി. ഒരിക്കൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽനിന്നും ധർബനിലേക്കുള്ള ട്രെയിൻ യാത്രയിൽ ഒരു സുഹൃത്ത് നൽകിയ ജോൺ റസ്കിന്റെ ‘അൺ ടു ദ ലാസ്റ്റ്’ ഒരൊറ്റ രാത്രികൊണ്ടാണ് അദ്ദേഹം വായിച്ചുതീർത്തത്. ഈ പുസ്തകം തന്റെ ജീവിതംതന്നെ മാറ്റി മറിച്ചു, എന്ന് മഹാത്മാഗാന്ധി പിന്നീട് പറയുകയുണ്ടായി. </p>
<p>എല്ലാ ദിവസവും 14 മണിക്കൂർ വായനക്ക് വേണ്ടി വിനിയോഗിച്ചിരുന്ന വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്‌റു. ഒമ്പതുവർഷം ജയിലിൽ കിടന്ന നെഹ്‌റു ‘‘പുസ്തകങ്ങളില്ലായിരുന്നുവെങ്കിൽ താൻ ഭ്രാന്തനാകുമായിരുന്നു’’ എന്നാണ് പറഞ്ഞത്. നെഹ്‌റു ജയിലിൽവെച്ച് രചിച്ച ഗ്രന്ഥങ്ങൾ റഫറൻസില്ലാതെയായിരുന്നു എഴുതിയിരുന്നതെന്ന് ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ വായനയുടെയും ഓർമശക്തിയുടെയും പാണ്ഡിത്യത്തിന്റെയും മുന്നിൽ നാം നമിച്ചുപോകും.</p>
<p>അമേരിക്കയിലും ബ്രിട്ടനിലും പഠിക്കുന്ന കാലത്ത് പുസ്തകങ്ങൾ വാങ്ങാൻവേണ്ടി ഭക്ഷണംപോലും കഴിക്കാതെ പണം സ്വരൂപിക്കുമായിരുന്നു അംബേദ്കർ. രാവിലെ ആറു മുതൽ രാത്രി അടക്കുന്നതുവരെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിൽ അദ്ദേഹം ചെലവഴിക്കുമായിരുന്നു. പുസ്തകം വാങ്ങാൻ ഭാര്യയുടെ ആഭരണം വിറ്റ കഥയും അംബേദ്‌കറെ പറ്റിയുണ്ട്. അംബേദ്‌കറുടെ ലൈബ്രറിയിൽ 35,000 പുസ്തകങ്ങളുടെ വൻ ശേഖരംതന്നെ ഉണ്ടായിരുന്നു. </p>
<p>ചെറുപ്പത്തിൽതന്നെ വലിയ ലൈബ്രറിയുടെ ഉടമയും വലിയ പണ്ഡിതനുമായ ആളാണ് അബുൽ കാലം ആസാദ്‌. തന്റെ ജയിൽജീവിതത്തിൽ എഴുതിയതാണ് ‘തർജുമാനുൽ ഖുർആൻ’ എന്ന വിശിഷ്ട ഗ്രന്ഥം. കേരളത്തിൽ മുമ്പും വായനയും എഴുത്തും തപസ്യയാക്കിയ മുഖ്യമന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ടായിട്ടുണ്ട്. അവരിൽ പ്രധാനിയായിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാട്. അക്കാദമിക് വിദ്യാഭ്യാസം കൊണ്ടല്ല വായനകൊണ്ടും ചിന്തകൊണ്ടും നേടിയെടുത്തതായിരുന്നു ഇ.എം.എസിന്റെ ധിഷണയും ഭരണ നൈപുണ്യവും.</p>
<p>നൂറിൽപരം ഗ്രന്ഥങ്ങളുടെ രചയിതാവായ ഇ.എം.എസ് നിരന്തരമായി വായിക്കുമായിരുന്നു. 1940ൽ ജയിലിൽ കിടന്നപ്പോൾ മാർക്സിന്റെ ‘ദാസ് ക്യാപിറ്റൽ’ അരിച്ചുപൊറുക്കി വായിച്ച് നോട്ടെഴുതുന്ന ഇ.എം.എസിനോട് ‘‘ഇതെല്ലാം വായിച്ചിട്ടെന്താ കാര്യം’’ എന്നൊരാൾ ചോദിച്ചു. വായിക്കാതെ എഴുതിയാൽ ജനങ്ങളെ പറ്റിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഇ.എം.എസിന്റെ മറുപടി. തന്നെ രൂക്ഷമായി വിമർശിക്കുന്ന പുസ്തകങ്ങൾ വരെ സൂക്ഷ്മമായി വായിക്കുന്ന ഇ.എം.എസ് ‘‘എതിരാളിയെ വായിക്കാത്തവൻ അർധസത്യവാദിയാണെന്ന്’’ പറയുമായിരുന്നു. 1988ൽ മരിക്കുന്നതിന് തലേദിവസവും അദ്ദേഹം പുസ്തകം വായിച്ചിരുന്നു.</p>
<p>കേരളത്തിലെ കിടയറ്റ മുഖ്യമന്ത്രിയും വായനക്കാരനും ഗ്രന്ഥകാരനുമായിരുന്നു സി. അച്യുതമേനോൻ. ചെറുപ്പത്തിൽതന്നെ കലയും സാഹിത്യവും വായിച്ചിരുന്ന അദ്ദേഹം ഭരണത്തിലും അത് തുടർന്നു. തന്റെ മേശപ്പുറത്ത് എപ്പോഴും പുസ്തകമുണ്ടായിരിക്കും. ഫയൽ തീർക്കുന്നതിനിടയിൽ ഒഴിവു സമയമുണ്ടാകുമ്പോൾ ഒന്നോ രണ്ടോ പേജ് വായിക്കും. വീണ്ടും ഫയൽ നോക്കും. മന്ത്രിയായിരിക്കുമ്പോഴും എങ്ങനെ വായിക്കുന്നു എന്ന് ചോദിച്ച ഒരു ഗ്രന്ഥകാരനോട് ‘‘വായിക്കാത്ത മുഖ്യമന്ത്രിക്ക് ഭരിക്കാനവകാശമില്ല’’ എന്നായിരുന്നു അച്യുതമേനോന്റെ മറുപടി. </p>
<p>വായനയിൽനിന്ന് അനിർവചനീയമായ ആനന്ദ ലഹരി അനുഭവിച്ച വായനക്കാരനായിരുന്നു പി. ഗോവിന്ദപ്പിള്ള എന്ന പി.ജി. 50,000 പുസ്തകങ്ങൾകൊണ്ട് അദ്ദേഹത്തിന്റെ വീട് നിറഞ്ഞിരുന്നു. മകൻ രാധാകൃഷ്ണൻ എം.ജി എഴുതിയ ‘വായിച്ചുതീരാത്ത അച്ഛൻ’ എന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ വായന ലഹരിയുടെ ഏറ്റവും വലിയ തെളിവ്. </p>
<p>‘‘അച്ഛന്റെ ഈ കമ്പത്തെ വായനഭ്രാന്തെന്നോ വായനരതി (ബിബ്ലിയോഫീലിയ) എന്നോ ആകും വിളിക്കാൻ കൂടുതൽ ചേർന്ന പദം’’ എന്ന് രാധാകൃഷ്ണൻ എഴുതുന്നു. ‘വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം’ എന്ന ഒരൊറ്റ പുസ്തകം മതി പി. ഗോവിന്ദപ്പിള്ള എന്ന പണ്ഡിത മനീഷിയെ മനസ്സിലാക്കാൻ. </p>
<p>കിടയറ്റ പഠനഗ്രന്ഥങ്ങൾകൊണ്ടും യാത്രാവിവരണംകൊണ്ടും മലയാളത്തെ സമ്പന്നമാക്കിയ എം.പി. വീരേന്ദ്രകുമാർ രാഷ്ട്രീയക്കാരിൽ ധിഷണാശാലിയായിരുന്നു. ‘‘പുസ്തകം വാങ്ങൽ എനിക്ക് ഒരു ലഹരിയാണെങ്കിൽ പുസ്തകം വായിക്കൽ മറ്റൊരു ലഹരിയാണ്’’ എന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞു. ‘‘ഞാൻ ഭക്ഷണം കഴിക്കാതിരിക്കും പക്ഷേ പുസ്തകം വായിക്കാതിരിക്കില്ല’’ എന്നും അദ്ദേഹം തന്റെ വായനയെപ്പറ്റി പറഞ്ഞിട്ടുണ്ട്. </p>
<p>പത്രാധിപരും മന്ത്രിയുമായിരുന്ന സി.എച്ചും നല്ല വായനക്കാരനായിരുന്നു. ശശി തരൂരിനെപ്പോലെ എം.കെ. മുനീറിനെപ്പോലെ രാഷ്ട്രീയനേതൃത്വത്തിൽ നിന്നുകൊണ്ടുതന്നെ വായനയും എഴുത്തും മുന്നോട്ടുകൊണ്ടുപോകുന്ന ചിലർ ഇന്നുമുണ്ടെങ്കിലും വായന പൊതുരാഷ്ട്രീയത്തിൽനിന്നും ഏറെ അകന്നുപോയിട്ടുണ്ട്. </p>
<p>ലോക രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വായനയിൽനിന്നും അകന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ലോകത്തെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനെ മനസ്സിലാക്കാമെന്നതാണ് വായനകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. മനുഷ്യനെ മനസ്സിലാക്കാത്ത ഭരണാധികാരി അധികാരമോഹിയും ​​സ്വേച്ഛാധിപതിയുമായിരിക്കും. </p>
<p>വി.ഡി. സതീശന് വായനയിൽ ലഭിച്ച ജനാധിപത്യബോധവും മനുഷ്യത്വവും ഭരണരംഗത്ത് കേരളീയ ജനതക്ക് അനുഭവിക്കാനാവും എന്നാണ് പ്രതീക്ഷ. അതേസമയം, വായനയിൽനിന്നകലുന്ന ഒരു സാമൂഹിക ചുറ്റുപാട് സമൂഹത്തിൽ വളർന്നുവരുന്നുണ്ട്. മലയാളിയുടെ ദിനചര്യയായിരുന്ന പത്രവായനയിൽനിന്നുപോലും മലയാളി അകലുന്നു. പത്രവിതരണത്തിലൂടെ കൈമണി സമ്പാദിച്ചിരുന്ന വിദ്യാർഥികൾക്കുപോലും വലിയ പ്രതിസന്ധിയാണ് പത്രവായന സമൂഹത്തിൽ കുറഞ്ഞുപോകുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. രാസലഹരിക്ക് അടിമയാകുന്നതുപോലെ മൊബൈൽ ലഹരി കുട്ടികളെ വായനയിൽനിന്നും അകറ്റുന്നു. ഇതുമൂലം കുട്ടികളിലെ ആത്മഹത്യ വർധിച്ചിട്ടുണ്ട്. ഭരണാധികാരി എന്നനിലയിൽ വി.ഡി. സതീശന് വായനക്കാരും എഴുത്തുകാരും പത്ര-മാധ്യമ പ്രവർത്തകരും നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. </p>
<p><font color="#ff0000">കെ.എ. റഹീം കുളത്തൂർ </font></p>
<h3>എണ്ണേണ്ടത് ജനങ്ങളെയാണ്, വോട്ടർമാരെയല്ല</h3>
<p>‘തുടക്കം’ കോളത്തിൽ എഴുതിയ ‘വേണ്ടത് സമഗ്ര സെൻസസ്’ (ലക്കം 1488) എന്ന ലേഖനത്തിന് അനുബന്ധമായാണ് ഈ കുറിപ്പ്. ഇന്ത്യപോലൊരു മഹാരാജ്യത്തെ മനസ്സിലാക്കാൻ കൃത്യമായ ജനസംഖ്യ കണക്ക് മാത്രം മതിയാകില്ല; മനുഷ്യരുടെ ജീവിതത്തിന്റെ യഥാർഥ ചിത്രം വരച്ചുകാട്ടുന്ന ഒരു സമഗ്ര സെൻസസ് അനിവാര്യമാണ്. എത്രപേർ ജീവിക്കുന്നു എന്നതിനപ്പുറം അവർ എങ്ങനെ ജീവിക്കുന്നു, എവിടെയാണ് താമസിക്കുന്നത്, അവരുടെ തൊഴിൽ, വിദ്യാഭ്യാസം, വാസസ്ഥിതി, കുടിയേറ്റം, സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങളാണ് ഒരു ആധുനിക ക്ഷേമരാഷ്ട്രത്തിന്റെ ആസൂത്രണത്തിന് അടിത്തറയാകേണ്ടത്. </p>
<p>എന്നാൽ, സെൻസസ് പോലൊരു അടിസ്ഥാന ഭരണ പ്രക്രിയപോലും രാഷ്ട്രീയ താൽപര്യങ്ങളുടെയും തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളുടെയും നിഴലിൽപ്പെടുന്നത് ആശങ്കജനകമാണ്. ജനങ്ങളെ എണ്ണുന്നതിനു പകരം വോട്ടർമാരെ എണ്ണുന്ന മനോഭാവം വളർന്നാൽ സെൻസസിന്റെ വിശ്വാസ്യതക്കുതന്നെ മങ്ങലേൽക്കും.</p>
<p>പ്രത്യേകിച്ച് ജാതി, മതം, ഭാഷ, പ്രദേശം തുടങ്ങിയ സാമൂഹിക വിഭാഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുമ്പോൾ രാഷ്ട്രീയ ഇടപെടലിന്റെ സാധ്യത കൂടുതലാണ്. ഈ വിവരങ്ങൾ പിന്നാക്ക വിഭാഗങ്ങളുടെ യഥാർഥ അവസ്ഥ മനസ്സിലാക്കാനും സംവരണം, വിദ്യാഭ്യാസം, തൊഴിൽ, ക്ഷേമപദ്ധതികൾ തുടങ്ങിയവ കൂടുതൽ നീതിപൂർവം ആസൂത്രണം ചെയ്യാനും സഹായിക്കും. അതേസമയം, കണക്കുകൾ രാഷ്ട്രീയ ആയുധങ്ങളായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ സെൻസസ് ആരെയും അനുകൂലിക്കാനോ പ്രതികൂലിക്കാനോ വേണ്ടിയുള്ള ഉപകരണമല്ല, രാജ്യത്തിന്റെ സാമൂഹിക യാഥാർഥ്യം കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്ന രേഖയാണ് എന്ന ബോധം ഭരണകൂടത്തിനും രാഷ്ട്രീയകക്ഷികൾക്കും ഒരുപോലെ ഉണ്ടായിരിക്കണം. വിവരശേഖരണത്തിന്റെ രീതിയും ചോദ്യാവലിയും കണക്കുകളുടെ പരിശോധനയും പ്രസിദ്ധീകരണവും സുതാര്യവും സ്ഥാപനപരമായി സ്വതന്ത്രവുമായിരിക്കണം. </p>
<p>ഇന്ത്യക്ക് ഇന്ന് ആവശ്യമായത് രാഷ്ട്രീയത്തിന്റെ പുകമറയിൽനിന്ന് മോചിതമായ, ശാസ്ത്രീയവും സമഗ്രവും വിശ്വാസ്യതയുള്ളതുമായ ഒരു സെൻസസാണ്. രാജ്യത്തിന്റെ വികസനനയങ്ങൾ ഊഹങ്ങളുടെയും രാഷ്ട്രീയ അവകാശവാദങ്ങളുടെയും അടിസ്ഥാനത്തിലല്ല, യാഥാർഥ്യങ്ങളുടെ കണക്കുപുസ്തകത്തെ ആശ്രയിച്ചായിരിക്കണം രൂപപ്പെടുന്നത്. ഒരു രാജ്യത്തെ ജനങ്ങൾ വെറും വോട്ടുകളുടെ കൂട്ടമല്ല; അവകാശങ്ങളും ആവശ്യങ്ങളും സ്വപ്നങ്ങളും അസമത്വങ്ങളും പ്രതീക്ഷകളുമുള്ള മനുഷ്യരാണ്. ആ മനുഷ്യരുടെ യഥാർഥ ചിത്രം കണക്കുകളിൽ പതിയുമ്പോഴാണ് ജനാധിപത്യം കൂടുതൽ ഉത്തരവാദിത്തമുള്ളതാകുന്നത്. അതിനാൽ സെൻസസ് രാഷ്ട്രീയത്തിന് വേണ്ടിയല്ല, ജനങ്ങൾക്കുവേണ്ടിയാകണം; കണക്കുകൾ അധികാരത്തിന്റെ ഭാഷയല്ല, ഭരണത്തിന്റെ കണ്ണാടിയാകണം. </p>
<p><font color="#ff0000">കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം</font></p>
<h3>പാട്ടിന്‍റെ പാലാഴി നീന്തിക്കടന്ന എസ്. ജാനകി</h3>
<p>എസ്. ജാനകിയെ കുറിച്ച് സജി ശ്രീവത്സം എഴുതിയ ഓർമ (ലക്കം 1482) ശ്രദ്ധേയമായി. ഈണത്തിന്‍റെ ഓരോ വഴികളിലുമുണ്ട് ജാനകി എന്നദ്ദേഹം എഴുതുന്നു. വിശ്രമമില്ലാതെ ദശാബ്ദങ്ങൾ പാടിയശേഷം സ്വയം ഏകാന്തതയിലേക്കും വിശ്രമത്തിലേക്കും നിതാന്ത ഭക്തിയിലേക്കും ഒതുങ്ങുകയായിരുന്നു അവർ എന്നും ലേഖകൻ പറയുന്നു. </p>
<p>വൈവിധ്യമാർന്ന സിനിമാഗാനങ്ങൾ പാടാൻ മാത്രമായി സൃഷ്ടിക്കപ്പെട്ട ഗായികയാണ് എന്നു തോന്നുമായിരുന്നു. ‘‘വീണേ... വീണേ... വീണക്കുഞ്ഞേ...’’ എന്ന ജാനകിയുടെ ഗാനം കേൾക്കുമ്പോഴേ നമുക്കങ്ങനെ തോന്നും. വീണയും ഗായികയും ഒന്നായി തോന്നുന്ന അപൂർവ നിമിഷം. </p>
<p>കുട്ടിക്കാലത്ത് നാദസ്വര വിദ്വാന്‍റെയടുത്ത് സംഗീതം പഠിക്കാനായി പോയപ്പോൾ ലതാമങ്കേഷ്കറുടെ ഗാനമാണ് അവരെ പാടിക്കേൾപ്പിച്ചത്. ഇവളുടെ സിംഹാസനം സിനിമാഗാനത്തിലാണെന്ന് മനസ്സിലാക്കിയ ഗുരു ഇനിയൊന്നും പഠിക്കേണ്ടതില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു എന്നത് ചരിത്രം. കാലത്തിന്‍റെ നിയോഗവും ഇതുതന്നെയായിരുന്നു. ജാനകിയെ പാട്ടിന്‍റെ പട്ടമഹർഷിയാക്കിയത് ഇളയരാജയാണ്. അദ്ദേഹത്തിന്‍റെ ഈണങ്ങളിൽ നിതാന്ത സാന്നിധ്യമായിരുന്നു എസ്. ജാനകി. പാട്ടിനെ ഭാവാത്മകതയോടെ നിർമിച്ചെടുക്കാനുള്ള അനന്യമായ കഴിവാണ് ഈ ഗായികയെ വ്യത്യസ്തയാക്കിയത്. </p>
<p>ഏത് സംഗീത സംവിധായകന്‍റെയും മനസ്സ് കാണാനും അത് പകരംവെക്കാനില്ലാത്തരീതിയിൽ പ്രതിഫലിപ്പിക്കാനുമുള്ള കഴിവ് എസ്. ജാനകിയേക്കാൾ മറ്റാർക്കെങ്കിലും ഉണ്ടോ എന്ന് ഉറപ്പിച്ച് പറയാനുമാവില്ല. എത്രയെത്ര ഗാനങ്ങളാണ് ഇളയരാജക്കു വേണ്ടി അവർ പാടിയിട്ടുള്ളത്. മലയാളത്തിലാണെങ്കിൽ ‘‘തളിരിട്ട കിനാക്കൾ’’ മുതൽ അവർ സൃഷ്ടിച്ച ഗാനങ്ങളുടെ അലയൊലികൾ അടങ്ങിയിട്ടുമില്ല. അവർ മലയാളത്തിൽ പാടിയ സുന്ദരഗാനങ്ങൾ എക്കാലവും ഒാർമിക്കപ്പെടുകതന്നെ ചെയ്യും. </p>
<p> സംഗീത സംവിധായകരുടെ വൈവിധ്യമാർന്ന സംഗീതത്തെ അവരുടെ കാഴ്ചപ്പാടുകൾക്കപ്പുറത്തേക്ക് സാധ്യമാക്കിയെടുത്തതാണ് സംഗീതത്തിലെ എസ്. ജാനകിയുടെ ഉദാത്തമായ സംഭാവനകൾ! യേശുദാസുമായും എസ്.പി.ബിയുമായും ഇളയരാജക്കൊപ്പവും നൂറുകണക്കിന് ഗാനങ്ങൾ പാടാൻ അവസരം ലഭിച്ച അപൂർവ നേട്ടവും അവർക്കുതന്നെ. ഒരാൾക്കും എസ്. ജാനകിയുടെ ഭാവത്തിനോ ആർദ്രതക്കോ ഒപ്പം സഞ്ചരിക്കാൻ സാധിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. പാട്ടിന്‍റെ ഒരു ഇതിഹാസംതന്നെയായിരുന്നു അവർ. </p>
<p>‘‘ആ നിമിഷത്തിന്‍റെ നിർവൃതിയിൽ...’’, ‘‘ഒരുവട്ടം കൂടി...’’ തുടങ്ങിയ ഗാനങ്ങൾ എന്നും ഓർമിക്കുന്നതാണ്. ഡ്യുയറ്റ് പാടുന്ന ആദ്യകാലത്ത് തന്‍റെ പേര് ആദ്യം വെക്കണമെന്ന് അവർ നിർബന്ധം പിടിക്കുമായിരുന്നു. തന്‍റെ കഴിവിലുള്ള അപാരമായ ആത്മവിശ്വാസമാണ് ആ നിർബന്ധത്തിനു പിന്നിൽ. വൈകിവന്ന പത്മഭൂഷൺ നിരസിക്കാനുള്ള കാരണവും അതുതന്നെ. ഇത്ര വിനയാന്വിതയായ ഒരു ഗായികയെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് സമകാലിക സംഗീതലോകം ഒന്നടങ്കം പറഞ്ഞത്. </p>
<p><font color="#ff0000">സദാശിവൻ നായർ, എരമല്ലൂർ </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1554006</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1554006</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,21 SEP 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 14 Sep 2026 01:31:11 GMT</pubDate>
</item>
</channel>
</rss>
