<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 13 Apr 2026 04:15:25 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/20APR/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 13 Apr 2026 04:15:25 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ഠും -21]]></title>
<description/>
<enclosure length="131557" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/12/2829988-untitled-3.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/12/2829988-untitled-3.gif'/><figcaption></figcaption></figure><div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829989-untitled-3.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020KdXHspuiDxYGTFeBbcIgqJfcuPF13r6W9444166" data-watermark="false" style="width: 100%;" info-selector="#info_item_1775989446517">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775989446517"></div>
</div>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829990-untitled-3.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240206Sfs3DiebvHYq9b6ki6t9Rgb7Cqi5VRN9472070" data-watermark="false" style="width: 100%;" info-selector="#info_item_1775989474325">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775989474325"></div>
</div>
<p> </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1510780</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1510780</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,20 APR 2026]]></category>
<dc:creator><![CDATA[രവി]]></dc:creator>
<pubDate>Mon, 13 Apr 2026 04:15:22 GMT</pubDate>
</item>
<item>
<title><![CDATA[മറ്റൊരു രാജ്യത്തെ 
പ്രണയമൊരു സൈലന്റ് പോയിസൺ]]></title>
<description/>
<enclosure length="108876" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/12/2829980-untitled-3.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/12/2829980-untitled-3.gif'/><figcaption></figcaption></figure><p>പണ്ടൊരിക്കൽ, </p>
<p>പണ്ടൊരിക്കലെന്നു </p>
<p>പറഞ്ഞാൽ </p>
<p>ബാപ്പുജിയെ </p>
<p>ഹിന്ദുത്വ </p>
<p>കൊലയാളി ഗോദ്സെ </p>
<p>വെടിവച്ചുകൊന്ന </p>
<p>വർഷത്തിനോട് </p>
<p>അമ്പതാണ്ട് കൂട്ടിയാൽ </p>
<p>കിട്ടുന്നവർഷം. </p>
<p>ഞാനെന്റെ കാമുകിയായ </p>
<p>സുഹറയെ സ്വപ്നം </p>
<p>കണ്ടുറങ്ങുന്ന </p>
<p>പാതിരാത്രികളിലെ </p>
<p>കുളിർക്കാറ്റുകളെ </p>
<p>പ്രേമലേഖനത്തിലൊളിപ്പിച്ചു </p>
<p>നേരംപുലർത്തുമ്പോൾ </p>
<p>എന്നുമവൾ </p>
<p>വന്നെന്നോട് പറയും, </p>
<p>ഒരു മോതിരം, ഒരു ഡസൺ കരിവള, </p>
<p>മൂക്കുത്തി പിന്നിക്കുത്തി </p>
<p>അവളെന്റെ മുതുകിൽ കുത്തി </p>
<p>അവൾടുമ്മേടെ നായർക്ക. </p>
<p>ഞാൻ ചോദിച്ചു </p>
<p>‘‘അല്ലയൊ സുഹറാ </p>
<p>എന്നെ ഇഷ്ടമാണൊ?’’ </p>
<p> What is the definition of will? </p>
<p>‘‘ഒരു ഹൃദയത്തിൽനിന്നും അതിന്റെ സന്തോഷമായ പോസിറ്റീവ് പ്രവർത്തനത്താൽ </p>
<p>നേർരേഖയിൽനിന്നും മറ്റൊരു ബിന്ദുവിലേക്കുള്ള </p>
<p>സ്വയമാനന്ദമാകുന്ന </p>
<p>രശ്മികളുടെ സഞ്ചാര </p>
<p>പ്രവാഹങ്ങളുടെ </p>
<p>കാൽപനികവും അല്ലാത്തതുമായ </p>
<p>വികാരസുഖമേർപ്പാടാണ് ഇഷ്ടം’’ </p>
<p>എന്നെ ഇഷ്ടമാണെന്ന് </p>
<p>തുറന്നുപറയാത്ത </p>
<p>സുഹറ അവളുടെ </p>
<p>വലതുകൈപിടിച്ചു </p>
<p>എന്നോട് നടക്കുവാൻ </p>
<p>പറയുമ്പോൾ </p>
<p>ഞാനൊരു കള്ളക്കാമുകന്റെ </p>
<p>നോട്ടം കട്ടെടുത്ത് </p>
<p>വലത് കണ്ണിലൊളിപ്പിച്ചു, </p>
<p>എന്റെ പ്രേമലേഖനങ്ങൾ </p>
<p>കൊണ്ടുണ്ടാക്കിയ </p>
<p>വർണപ്പട്ടങ്ങളിൽ </p>
<p>ആകാശത്തേക്കുള്ള </p>
<p>അഭയാർഥികളായ </p>
<p>സങ്കടങ്ങളുടെ ഒരു കൂട്ടം കറുത്ത കാക്കകൾ </p>
<p>കർക്കിടക മാസത്തെ </p>
<p>കൊത്തിവലിക്കുന്ന </p>
<p>കാഴ്ചകൾ. </p>
<p>കറുത്തവാവുകൾ </p>
<p>ഒരു കരഞ്ഞരാജ്യത്തെ </p>
<p>ജാതിപ്പോരിൽ കൊല്ലപ്പെട്ട </p>
<p>ആത്മകഥകൾ. </p>
<p>സുഹറക്കെന്നെ ഇഷ്ടമാണ് ഉപ്പയെപ്പോലെ. </p>
<p>എന്റെ പേര് രാവണൻ, </p>
<p>രാവണന്റെ തലകളുടെ </p>
<p>എണ്ണത്തോട് ഏപ്രിൽ മാസത്തിലെ ആകെ ദിവസങ്ങൾ </p>
<p>കൂട്ടിയാൽ കിട്ടുന്ന </p>
<p>സംഖ്യയുടെ സമമാണെന്റെ വയസ്സ്. </p>
<p>എന്റെ പ്രണയം എനിക്കിപ്പോൾ </p>
<p>ഏപ്രിൽ ഫൂൾ. </p>
<p>ഉപ്പയാണ് പോലും. </p>
<p>എന്റെ സ്നേഹം ഉപ്പയാണ് പോലും, </p>
<p>ഞാൻ പറഞ്ഞല്ലൊ </p>
<p>‘‘എന്റെ പേര് രാവണൻ’’ </p>
<p>ഞാൻ വളയും </p>
<p>മാലയും അവളുടെ </p>
<p>ഉമ്മേടെ സകലതും വാങ്ങിയ പാറുക്കുട്ടി </p>
<p>ഫാൻസിയുടെ ഉടമയിപ്പോൾ </p>
<p>മാരുതിക്കാറിന്റെ ഓണർ. </p>
<p>രണ്ടുനിലവീട്, </p>
<p>പാറുക്കുട്ടിയെയും </p>
<p>എനിക്കിപ്പോൾ ഇഷ്ടമാണ്, </p>
<p>അവളുടെ അമ്മ നിർമല ടീച്ചർ </p>
<p>എന്റെ കണക്ക് ടീച്ചർ, </p>
<p>എന്റെ ഇഷ്ടം പാറുക്കുട്ടിയോട് പറഞ്ഞപ്പോൾ </p>
<p>30cm സ്കെയിൽ </p>
<p>കൊണ്ട് എന്റെ ചന്തിയിൽ </p>
<p>നാലുവരക്കോപ്പി </p>
<p>വരച്ചവർ, </p>
<p>ടീച്ചറെയും എനിക്കിഷ്ടമാണ്, </p>
<p>എന്റെ പേര് കോഴിരാവണൻ’’ </p>
<p> Route just change </p>
<p>മതച്ചൊറിച്ചിലുകളിൽ </p>
<p>കൂവുന്ന കോഴികളുടെ </p>
<p>രാജ്യത്തെ </p>
<p>കോഴിരാജാവ് </p>
<p>പൂർണനഗ്നൻ. </p>
<p>മറ്റൊരു രാജ്യത്തെ പ്രണയങ്ങളിപ്പോൾ </p>
<p>നിശ്ശബ്ദ കൊലയാളി, </p>
<p>ആസിഡായുധം, </p>
<p>കൊല കൊല കൊല. </p>
<p>വ്യക്തി </p>
<p>സ്നേഹമൊരു </p>
<p>വധശ്രമസമവാക്യം, </p>
<p>രാജ്യസ്നേഹമൊരു </p>
<p>സ്വാതന്ത്ര്യസമവാക്യം. </p>
<p>വാക്യം വാക്യം </p>
<p>ചില വാക്യങ്ങളൊരുപാട് </p>
<p>സ്നേഹത്തിന്റെ </p>
<p>ഏറ്റവും കടുപ്പമേറിയ </p>
<p>സൂത്രവാക്യങ്ങൾ. </p>
<p>==========================</p>
<p><font color="#ff0000">(എഴുത്തിൽ </font></p>
<p><font color="#ff0000">1948+50=1998 </font></p>
<p><font color="#ff0000">10+30=40 </font></p>
<p><font color="#ff0000">1998+40=2038 </font></p>
<p><font color="#ff0000">2038-30 cm=2008 </font></p>
<p><font color="#ff0000">(എഴുത്തിൽ ഉപയോഗിച്ച കണക്കുകൾ കൂട്ടിയാൽ കിട്ടുന്ന സംഖ്യ 2008ലെ മുംബൈ ഭീകരാക്രമണത്തെ ഓർമിപ്പിക്കുന്നു) </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1510773</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1510773</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,20 APR 2026]]></category>
<dc:creator><![CDATA[സജീദ് ആയങ്കി]]></dc:creator>
<pubDate>Mon, 13 Apr 2026 04:00:18 GMT</pubDate>
</item>
<item>
<title><![CDATA[അസ്റ്റാപോവൊയിലെ 
ചിരപരിചിതരായ രണ്ടപരിചിതർ]]></title>
<description/>
<enclosure length="238942" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/12/2829967-untitled-3.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/12/2829967-untitled-3.gif'/><figcaption><p>ടോൾസ്റ്റോയി ഭാര്യ സോഫിയയോടൊപ്പം</p><span class='copyright'></span></figcaption></figure><blockquote>
 മഹാനായ റഷ്യൻ സാഹിത്യകാരൻ ടോൾസ്റ്റോയിയുടെ അന്ത്യനിമിഷങ്ങളിലെ അനുഭവം എഴുതുകയാണ് ലേഖകൻ. ടോൾസ്റ്റോയിയെ കാണാൻ ​ഭാര്യ സോഫിയ എത്തുന്നു. സങ്കീർണവും കുഴഞ്ഞുമറിഞ്ഞതുമായ ദാമ്പത്യമായിരുന്നു അവരുടേത്. 
</blockquote>
<p>റഷ്യക്ക് രണ്ട് സാർ ചക്രവർത്തിമാരുണ്ടെന്നാണ് പറയപ്പെട്ടിരുന്നത്. പ്രത്യേകിച്ച് 1910 കാലയളവിൽ. നിക്കോളാസ് രണ്ടാമനും ലെവ് നികോളെവിച്ച് ടോൾസ്റ്റോയിയും. പക്ഷേ, നവംബർ മാസത്തിന്റെ തുടക്കത്തിൽ ഒരാൾ മാത്രമേ ചക്രവർത്തിയായി ഉണ്ടാവുകയുള്ളൂ എന്ന് കരുതപ്പെട്ടു. കാരണം, 82കാരനായ ടോൾസ്റ്റോയി റഷ്യയിലെ അസ്റ്റാപോവൊ എന്ന കുഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിൽ ഗുരുതരമായ രോഗം ബാധിച്ച് മരണാസന്നനായി കിടക്കുകയായിരുന്നു. യഥാർഥത്തിൽ സാർ ചക്രവർത്തി സ്ഥാനം അലങ്കരിച്ചിരുന്നത് നിക്കോളാസ് രണ്ടാമനായിരുന്നെങ്കിലും എഴുത്തുകാരനും ചിന്തകനും അതിനുമപ്പുറം സാമൂഹിക പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന ‘കൗണ്ടു’മായിരുന്ന ടോൾസ്റ്റോയിക്ക് റഷ്യൻ ജനതയിൽ വമ്പിച്ച സ്വാധീനമാണുണ്ടായിരുന്നത്. അദ്ദേഹം മറ്റൊരു ചക്രവർത്തിയായി കരുതപ്പെട്ടു. ഒരുപക്ഷേ റഷ്യൻ ജനതയുടെ മാത്രം സവിശേഷതയായി ഇതിനെ കരുതാം. അവരുടെ സാംസ്കാരിക-സാഹിത്യാഭ്യുന്നതി നൂറ്റാണ്ടുകൾക്കു മുമ്പേ, രജതരേഖയായി തിളങ്ങിനിന്നിരുന്നു എന്നത് ഒരേസമയം വിസ്മയവും അവിശ്വസനീയവുമാണ്. </p>
<p> വല്ലപ്പോഴും മാത്രം ഉപയോഗിച്ചിരുന്നതും ഗ്രാമപാതക്കരികിലുള്ളതുമായ ആ റെയിൽവേ പ്ലാറ്റ്ഫോമിൽ ടോൾസ്റ്റോയിയുടെ ആരോഗ്യനിലയെ കുറിച്ചറിയാനുള്ള ഉത്കണ്ഠാകുലമായ പിരിമുറുക്കത്തോടെ ആളുകൾ തിങ്ങിനിറഞ്ഞു നിന്നു. ഒരുപക്ഷേ, അങ്ങനെ പ്രാചീനമായൊരു റെയിൽവേ സ്റ്റേഷനും ഒട്ടും പുരോഗമിക്കാത്ത ഒരിടവും പിൽക്കാലത്ത് ടോൾസ്റ്റോയിയിലൂടെയാണ് പുറംലോകം അറിയുന്നത്. സമൂഹത്തിന്റെ നാനാമേഖലകളിലുമുൾപ്പെട്ടവരുടെ ഒരു കൂട്ടം അതിനുമുമ്പുണ്ടാകാത്തവിധം അവിടെ കൂടിയതിന്റെ യഥാർഥ കാരണം തിരിച്ചറിയണമെങ്കിൽ റഷ്യൻ ജനതയുടെ മുമ്പ് പറഞ്ഞ സവിശേഷമായ ആന്തരികലോകത്തെ കുറിച്ചുകൂടി അറിയേണ്ടിയിരിക്കുന്നു. </p>
<p>എന്നാൽ, അവിടെ എത്തപ്പെട്ട വിശ്വസാഹിത്യകാരന്റെ പങ്കാളി സോഫിയ ടോൾസ്റ്റോയിക്ക് തന്റെ പ്രിയപ്പെട്ട ഭർത്താവ് മരണമുഖത്ത് അർധബോധാവസ്ഥയിൽ കിടക്കുന്ന മഞ്ഞും തണുപ്പും മൂടിയ ആ കുടിൽ വ്യക്തമായി കാണാൻപോലും കഴിഞ്ഞില്ല. തീർത്തും അപരിചിതമായൊരു സന്ദർഭവും സ്ഥലവും സാഹചര്യവും ആൾക്കൂട്ടവുമെല്ലാം സോഫിയയെ ആന്തരികവ്യഥയുടെ ഇരുട്ടിലാഴ്ത്തി. സോഫിയ ശ്വാസംമുട്ടി പിടഞ്ഞു. </p>
<p>താൻ വന്ന ട്രെയിനിൽനിന്ന് സോഫിയ ടോൾസ്റ്റോയി പുറത്തിറങ്ങി. തണുത്ത കാറ്റ് ചൂളംകുത്തുക മാത്രമല്ല അസ്ഥിയിലേക്കാഴ്ന്നിറങ്ങുകയാണ്. അവിടെ ആയിരങ്ങൾ പ്രത്യേകിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച കർഷകർ തങ്ങൾക്കെത്രയോ പ്രിയപ്പെട്ട ഒരാളുടെ അന്ത്യനിമിഷങ്ങളിലെന്നപോലെ കരഞ്ഞും പ്രാർഥനകളുരുവിട്ടും നിൽക്കുന്ന കാഴ്ച സോഫിയയിൽ പ്രത്യേകിച്ച് ഒരു ചലനവും സൃഷ്ടിച്ചില്ല. അവർ തന്റേതായ യാഥാർഥ്യങ്ങളുടെ വേനലിൽ അശരണയായി നഗ്നപാദയായി നീങ്ങുകയാണ്. </p>
<p>സംഘമായി സഞ്ചരിക്കുന്ന ജിപ്സികൾ തണുപ്പകറ്റാനായി തീകൂട്ടി കായുന്നതും സോഫിയയുടെ കാഴ്ചയെ അമ്പരപ്പിച്ചുകൊണ്ടു കയറിവന്നു. തനിക്ക് പരിചയമുള്ളവരായിരുന്നു അക്കൂട്ടത്തിലധികം പേരും. തുല നഗരത്തിലെ മജിസ്ട്രേറ്റ്, ടോൾസ്റ്റോയിയുടെ പഴയകാല വിദ്യാർഥികൾ, ഭൂവുടമകൾ തുടങ്ങിയവർ ചേർന്ന് അത് വലിയൊരു കുടുംബംപോലെ തോന്നിച്ചു. മനുഷ്യരെല്ലാം പരസ്പരസ്നേഹത്താൽ ഒരു കുടുംബംപോലെയാണെന്ന ടോൾസ്റ്റോയി വചനംപോലെ, ആ വലിയ കുടുംബം അതിന്റെ നാഥന്റെ വിടവാങ്ങൽ വേളയിൽ ഒന്നിച്ചു കൂടിയതുപോലെയായിരുന്നു. </p>
<p>ടോൾസ്റ്റോയി അസുഖബാധിതനായത് തന്റെ യാത്രക്കിടയിലാണ്. ഒട്ടുംതന്നെ സൗകര്യങ്ങളില്ലാത്ത അസ്റ്റാപോവൊ എന്ന കുഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിൽ താൽക്കാലികമായി സെറ്റ്ചെയ്ത ആശുപത്രിയിൽ അദ്ദേഹം കിടപ്പിലാണെന്നറിഞ്ഞതോടെ സാർചക്രവർത്തിയും കുടുംബവും ജർമൻ സന്ദർശനം പാതിവഴിയിൽ മുടക്കി വിന്റർപാലസിലേക്കു മടങ്ങി. റഷ്യയിൽ മാത്രമല്ല, വിദേശത്തും ഏതാണ്ട് ലോകത്തെല്ലായിടത്തും ആദരിക്കപ്പെടുന്ന മഹനീയവ്യക്തിയെന്ന നിലയിൽ മാത്രമല്ല, ആളുകൾ പ്രവാചകനെപ്പോലെ സ്നേഹബഹുമാനങ്ങളോടെ കരുതുകയും ചെയ്തിരുന്ന ആ മനുഷ്യനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ധാരാളം പത്രപ്രവർത്തകരും എത്തിയിരുന്നു. അക്ഷരാർഥത്തിൽ അസ്റ്റാപോവൊ വീർപ്പുമുട്ടി. </p>
<p>ജനങ്ങൾ മാത്രമല്ല ഔദ്യോഗിക സംവിധാനങ്ങളും വിദേശപത്രക്കാരും വ്യക്തികളും ഇതിലുൾപ്പെടും ടോൾസ്റ്റോയി ഒഴികെ ലോകത്ത് മറ്റേതെങ്കിലും സാഹിത്യകാരനോ ചിന്തകനോ ഇത്രയേറെ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാനാവില്ല. അതിനുകാരണം സാധാരണഗതിയിൽ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റാത്ത അദ്ദേഹത്തിന്റെ എഴുത്തിലെ അപൂർവവും അസാധാരണവുമായ പ്രവർത്തനക്ഷമതയാണ്. അതിന്റെ ഊർജപ്രവാഹമാണ്. അതുതന്നെയായിരിക്കാം 82 വയസ്സായ രോഗിയായ ആ വൃദ്ധൻ പാതിരാത്രി കഴിഞ്ഞ് തണുപ്പിനെ വെല്ലുവിളിച്ച് ഇത്തരം ഒരു യാത്രക്ക് തുനിഞ്ഞതിനുകാരണവും. </p>
<p>സാമാന്യമായ യുക്തികൊണ്ട് വിശകലനംചെയ്യാൻ പറ്റാത്തവിധം അസാധാരണമായിരുന്നു എല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള ടോൾസ്റ്റോയിയുടെ ഈ യാത്ര. ടോൾസ്റ്റോയിയുടെ വ്യക്തിത്വം സങ്കീർണവും ചഞ്ചലവും വൈകാരികതകൾ നിറഞ്ഞാടുന്നതും, ഒട്ടനവധി ടോൾസ്റ്റോയിമാർ കുടിപ്പാർക്കുന്ന ഗുഹകൾ നിറഞ്ഞതുമാണ്. ഇങ്ങനെ പലതലങ്ങളുള്ള വ്യക്തിത്വ വിശേഷങ്ങൾക്കൊപ്പം അദ്ദേഹത്തിൽ അയുക്തികവും അസംബന്ധവും അസാധാരണവുമായ മരണഭയവും ഉൾച്ചേർന്നിട്ടുണ്ട്. </p>
<p>എന്നാൽ, ടോൾസ്റ്റോയിയുടെ ഭാര്യയായ സോഫിയ, സാർ ചക്രവർത്തി മുതൽ പദവികൊണ്ട് തങ്ങളിൽനിന്ന് ഏറ്റവും താഴ്ന്നതായി കരുതപ്പെട്ടിരുന്ന കർഷകർവരെയുള്ളവരായ എല്ലാവരോടും ഒരേ മനോഭാവമാണ് വെച്ചുപുലർത്തിയിരുന്നത്. ഒരുതരം വിരോധഭാവം. അവർ ഭർത്താവിൽനിന്ന് അകന്നുപോകാനുള്ള കാരണങ്ങളിലൊന്ന് ടോൾസ്റ്റോയിയുടെ അനന്യമായ കാർഷികപ്രണയമായിരുന്നുവല്ലോ. എന്നാൽ, ഇവിടെ സോഫിയയുടെ ചിന്ത പ്രവർത്തിച്ചത് മറ്റൊരു വിധമായിരുന്നു. ടോൾസ്റ്റോയി തന്റെ ഭർത്താവാണ്, തന്റെമാത്രം ഭർത്താവ്. സോഫിയയുടെ ജീവിതത്തിന്റെ അകവും പുറവും ടോൾസ്റ്റോയി ആയിരുന്നു. പതിനെട്ടാം വയസ്സിൽ വിവാഹിതയായി അന്നേദിവസംതന്നെ വരന്റെ വീട്ടിലേക്ക് യാത്രതിരിച്ചതാണ്. അതിൽ പിന്നീട് സോഫിയ ജീവിച്ചത് ടോൾസ്റ്റോയിക്കും കുട്ടികൾക്കും വേണ്ടിമാത്രമായിരുന്നു. അവരുടെ പ്രണയം മറ്റെന്തിനേക്കാളും ശക്തവും. </p>
<p>പതിമൂന്നു മക്കളാണ് ആ ബന്ധത്തിൽ പിറന്നത്. അതിൽ ആറു പേർ ബാല്യം പിന്നിടുന്നതിനുമുമ്പേ മരണമടഞ്ഞു. സോഫിയയുടെ പ്രധാനപ്പെട്ടതും സോഫിയ സ്വയം വിലമതിച്ചിരുന്നതും ടോൾസ്റ്റോയിക്കു തന്നെ ഏറെ പ്രിയപ്പെട്ടതുമായിരുന്ന ഗുണം ആ പ്രതിഭയെ സെൻസ്ചെയ്യാനുള്ള അസാമാന്യമായ ഗ്രഹണശേഷിയായിരുന്നു. വായിച്ചെടുക്കാൻ ഏറെ പ്രയാസകരമായ ടോൾസ്റ്റോയിയുടെ കൈയക്ഷരം വായിച്ചെടുക്കാനും അത്‌ മനസ്സിലാക്കി മനോഹരമായി കോപ്പിയെടുക്കാനും സോഫിയക്ക് കഴിഞ്ഞിരുന്നു. </p>
<p>ഏതു തിരക്കുകൾക്കിടയിലും ഏറ്റവും സമർപ്പിതമനസ്സോടെയുള്ള സമീപനം തീർച്ചയായും സോഫിയയെ ആ പ്രതിഭയുടെ നിഴൽവെട്ടമാക്കിമാറ്റി. സോഫിയ ടോൾസ്റ്റോയിയും ഒരെഴുത്തുകാരിയായിരുന്നു. അവരുടെ രചനകൾ ഇപ്പോഴും ലഭ്യമാണുതാനും. ഈ കാര്യങ്ങളൊന്നും അസ്റ്റാപോവൊയിൽ തടിച്ചുകൂടിയിരുന്ന ആളുകൾക്കൊന്നും മനസ്സിലാകാത്ത യാഥാർഥ്യങ്ങളായിരുന്നു. ഒരുപക്ഷേ, അവരൊരിക്കൽപോലും മനസ്സിലാക്കാത്ത എത്രയോ ഗൗരവമേറിയ കാര്യങ്ങൾ തനിക്കും ഭർത്താവിനുമിടയിലുണ്ടായിരുന്നതായി സോഫിയ ചിന്തിച്ചിരിക്കാം.</p>
<p>എന്നാൽ, അവരെ സംബന്ധിച്ച് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനെ, സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരെപ്പോലും സാഹോദര്യത്തിലും കരുണയിലും ചേർത്തുപിടിക്കണമെന്നു പറഞ്ഞ അവധൂതനെ, ജീവിതത്തിന്റെ അവസാനനിമിഷങ്ങളിൽപ്പോലും വിഷദംശനത്തിന് ഇരയാക്കിയ ക്രൂരയായ ഒരുവൾ എന്നനിലയിലും അദ്ദേഹത്തിന് കാവൽ നിന്ന ഭ്രാന്തിയായ സ്ത്രീ എന്നനിലയിലും ആയിരിക്കും ഒരുപക്ഷേ കരുതിയിരിക്കുക. അത്തരം കുറ്റപ്പെടുത്തലുകളാൽ ലോകവസാനം വരേക്കും ടോൾസ്റ്റോയിയുടെ ദുഷ്ടയായ ഭാര്യ എന്ന മൂടുപടത്തിൽനിന്നും സോഫിയക്ക് മോചനം ലഭിച്ചേക്കില്ല. മഹാനായ എഴുത്തുകാരനെ കുറിച്ച് അദ്ദേഹമെഴുതിയ പുസ്തകങ്ങളിലൂടെയും മറ്റുള്ളവർ പറഞ്ഞുകേട്ടതുമല്ലാതെ മറ്റൊന്നും ഈ ജനങ്ങൾ അറിഞ്ഞിട്ടുണ്ടാവില്ല. </p>
<p> അതോടൊപ്പം താൻ ടോൾസ്റ്റോയിയുടെ പേരിനുമേൽ കളങ്കം ചാർത്തിയവളായതുകൊണ്ടാണ് അദ്ദേഹം തന്നെ ഉപേക്ഷിച്ച് ശാന്തമായ മരണത്തിന് കൊതിച്ച് ഇവിടെവരെ എത്തിച്ചേർന്നതെന്ന് അവരെല്ലാം വിശ്വസിക്കുന്നുണ്ടാകും എന്ന ചിന്തയും സോഫിയയെ മഥിക്കുന്നുണ്ടാകാം. അവർ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മഹാനായ മനുഷ്യൻ, സ്വജീവിതത്തിൽ ഭാര്യ എന്ന നിലയിൽതന്നെ പരസ്യമായി അംഗീകരിക്കുകയോ പൊതുജനമധ്യേ അതേറ്റുപറയുകയോ ചെയ്തിട്ടില്ലെന്നിരിക്കെ, അന്യരായ ഇവർ എന്തറിയാനാണ്?</p>
<p>അതുമാത്രമല്ല സ്വൈരമില്ലാത്തൊരു ജീവിതത്തിൽനിന്ന് സ്വയമിറങ്ങിപ്പോന്നയാളുടെ സ്വകാര്യസ്വത്തും സുഖങ്ങളും മാത്രം മോഹിക്കുന്ന നിലതെറ്റിയ ഭാര്യയെന്ന നായകകഥാപാത്രത്തിന്റെ സാഹസികതയിൽ നിറം പകർന്ന എഴുത്തുകാരൻ. അയാൾ വെറുമൊരു സ്ത്രീയായ തന്നെക്കുറിച്ച് ജനതക്ക് കൈമാറിയ അറിവിന്റെ കയ്പിൽ സോഫിയ നീറിക്കൊണ്ടിരുന്നു. മൂത്തമകൾ ടാന്യയുടെയും ഇളയമക്കളായ മിഷയുടെയും ആൻഡ്രേയുഷയുടെയും സഹായത്തോടെ സോഫിയ ടോൾസ്റ്റോയി കിടക്കുന്ന ചെറിയ കുടിലിനെ സമീപിക്കാനൊരുങ്ങുകയായിരുന്നു. </p>
<p>പക്ഷേ, സോഫിയയെ തിരിച്ചറിഞ്ഞ പത്രപ്രവർത്തകരിൽ ചിലർ സോഫിയയെ ചുറ്റിപ്പറ്റിനിന്നു. രാഷ്ട്രാന്തരീയമായൊരു സംഭവം റിപ്പോർട്ടുചെയ്യാനായി ന്യൂസ് കാമറകൾ അടുത്തു പ്രവർത്തിച്ചുകൊണ്ടിരുന്നു. തീർത്തും അശ്രദ്ധമായി വസ്ത്രംധരിച്ചിരുന്ന അവളുടെ ആഴത്തിൽ കുഴിഞ്ഞ വലിയ കണ്ണുകളിൽ വേദന നിറഞ്ഞു. സ്നിഗ്ധമായ ത്വക്കുള്ള അവളുടെ കുലീനമായ മുഖം വികൃതവും ക്ഷീണിതവുമായിരുന്നു. എങ്കിലും വലിയൊരു ഇരയെ ലഭിച്ച ഉന്മാദത്തിൽ പത്രക്കാർ പരമ്പരാഗതമായ അതേ ആചാരത്തോടെ </p>
<p> ‘‘നിങ്ങൾ എന്തിനാണ് സ്വയം മുങ്ങിച്ചാകാൻ ശ്രമിച്ചത്, കൗണ്ടസ്?’’ </p>
<p> ‘‘അദ്ദേഹം നിങ്ങളെയും വീടും വിട്ടിറങ്ങിപ്പോയത് എന്തുകൊണ്ടാണ്?’’</p>
<p><br></p>
<p> </p>
<p><br></p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/12/2829970-untitled-3.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240204xZnGqrtyhuUcpMBP3TDvkSGehKH8bso8008711" data-watermark="false" style="width: 100%;" info-selector="#info_item_1775988010846" title="നിക്കോളാസ് രണ്ടാമൻ,ടോൾസ്റ്റോയിയുടെ മരണാനന്തര ചടങ്ങിൽനിന്ന്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775988010846">
  <p>നിക്കോളാസ് രണ്ടാമൻ,ടോൾസ്റ്റോയിയുടെ മരണാനന്തര ചടങ്ങിൽനിന്ന്</p>
 </div>
</div>
<p> </p>
<p> എന്നിങ്ങനെ മുള്ളും മുനയും നീളുന്ന ചോദ്യങ്ങളെറിഞ്ഞു. അവർക്ക് മുന്നിൽ സോഫിയ അനിയന്ത്രിതയായി. ചുറ്റും കൂടിയിട്ടുള്ള ജനക്കൂട്ടത്തിന്റെ ആരവം പതിയെ കലഹസ്വഭാവത്തിലേക്ക് മാറുന്നതു കണ്ട് സോഫിയ ആശയക്കുഴപ്പത്തിലായി. ഭയത്തിന്റെ പാരുഷ്യങ്ങളിൽ അവളുലഞ്ഞുപോയി. സോഫിയപോലുമറിയാതെ ആത്മാവിന്റെ ആഴങ്ങളെ വന്യമായി കീറിക്കൊണ്ട് ഒരു നിലവിളി ഉറവ പൊട്ടിച്ചീറിത്തെറിച്ചതിന് ആകാശം സാക്ഷിയായി. </p>
<p> മുറുമുറുക്കുന്ന ജനങ്ങളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടായിരുന്നു. സോഫിയക്കൊപ്പം യാസ്നായപോള്യാനയിൽ നിന്നുവന്ന ഡോക്ടറും നഴ്സും തിക്കിത്തിരക്കി സോഫിയക്കരികിലെത്തി. സോഫിയയെ ട്രെയിനിലേക്ക് മടങ്ങാൻ നിർബന്ധിച്ചു. </p>
<p>സോഫിയ പക്ഷേ, അവരുടെ പിടിയിൽനിന്നു കുതറി കുടിലിന്റെ ദിശയിലേക്ക് നടന്നു. മരണാസന്നനായ പ്രിയതമനെ ഒരുനോക്കുകാണാൻ, താൻ ചെയ്തുവെന്നു കരുതപ്പെടുന്ന തെറ്റുകളെല്ലാം ഏറ്റുപറഞ്ഞ് യാസ്നായാപോള്യാനയിലേക്ക് അദ്ദേഹത്തോടൊപ്പം മടങ്ങാൻ വെമ്പി. സോഫിയ കുടിലിന്റെ മരപ്പടികൾക്കരികിലെത്തി. അപ്പോൾ ഒരു നഴ്സും സ്റ്റേഷൻ മാസ്റ്ററും ചെറിയ വരാന്തയിലേക്ക് വന്നു, അവളെ തടയാൻ. അതേവരെ സോഫിയ പ്രകടിപ്പിച്ചിരുന്ന ഊർജം പൊടുന്നനെ കെട്ടുപോയതുപോലെ, താൻ 66 വയസ്സു പിന്നിട്ട വൃദ്ധയാണെന്ന് വേദനിച്ചു. ക്ഷീണിച്ചും വിറച്ചും തകർന്നുമിരിക്കുന്ന ഒരു രൂപത്തിലേക്ക് സ്വയം ഫ്രെയിം ചെയ്യപ്പെട്ട് സോഫിയ നിരാലംബയായി.</p>
<p>ഭർത്താവ് പരസ്യമായും പരോക്ഷമായും തള്ളിപ്പറഞ്ഞിട്ടും മക്കളെല്ലാം നിരുത്സാഹപ്പെടുത്തിയിട്ടും പലരും വഞ്ചിച്ചിട്ടും ലോകം മുഴുവൻ അവഹേളിച്ചിട്ടും തളരാതെ, സോഫിയ ഇപ്പോൾ സർവരാലും ഉപേക്ഷിക്കപ്പെട്ടവളായി തീരെ ചെറിയ ആ കുടിലിനുമുന്നിൽ ആൾക്കൂട്ട ബഹളങ്ങൾക്ക് മധ്യേ ഒരു കറുത്തപൊട്ടുപോലെ നിന്നു. സോഫിയയെ തന്റെ രോഗശയ്യയിൽ നിന്നും അവിടെ എത്തിച്ചത് ഭർത്താവിലേക്ക് തന്റെ ലോകവും ജീവിതവും ചുരുക്കിയെടുത്ത അതിശക്തമായ സ്നേഹവും ദൃഢബോധ്യവുമായിരുന്നു. അവസാന നിമിഷങ്ങളിലേക്കാണ്ടുപോകുന്ന അബോധത്തിന്റെ സഞ്ചാരപഥത്തിൽ ഭർത്താവിനരികെ അദ്ദേഹത്തെ ശുശ്രൂശിക്കാൻ മോഹിച്ചാണ് ആ കുടിലിന്റെ ചവിട്ടുപടിവരെ സോഫിയയെത്തിയത്. </p>
<p> പക്ഷേ, ദൂരവും സമയവും വിധിയും ഒത്തുചേർന്നു കളിയാടിയ ചതുരംഗത്തിൽ സോഫിയ തിരികെ അയക്കപ്പെട്ടു. സോഫിയക്ക് ഭർത്താവിനടുത്തേക്ക് പ്രവേശനം വിലക്കപ്പെട്ടിരുന്നു. അതിന്റെ പൊരുൾ സോഫിയക്കറിയാമായിരുന്നു എങ്കിലും സോഫിയ നൊമ്പരത്തീയായി. മടങ്ങുമ്പോൾ ഒട്ടനേകം വിചാരവികാരങ്ങളുടെ ശക്തിയേറിയ പാച്ചിലിൽ അവളുടെ ഉടൽ തരംഗം പൂണ്ടു വേച്ചപ്പോൾ ടാന്യ സോഫിയയെ അരയിൽ ചേർത്തുപിടിച്ചു. ഡോക്ടർ സോഫിയയെ സഹാനുഭൂതിയോടെ കൈപിടിച്ചു സഹായിച്ചു. </p>
<p>എന്നാൽ, സോഫിയ അവരിൽ നിന്നെല്ലാം തെന്നിമാറി പൂർവനിശ്ചിതങ്ങളുടെ കാൽക്കീഴിലെ മണ്ണിൽ കൊച്ചു കൊച്ചു പ്രകമ്പനങ്ങളായി. അപരിചിതമായൊരു ഭാരത്താലും ഭാവത്താലും സോഫിയ പൊട്ടിത്തെറിക്കുമെന്നതുപോലെ തോന്നി. അവിടെനിന്നു പോകാൻ സോഫിയ വിസമ്മതിച്ചു. അറിയാതെ അവളിൽനിന്ന് ഉരുവംകൊണ്ട കലഹശബ്ദങ്ങൾ അകത്ത് കേൾക്കുമോ എന്ന ഭയത്താൽ ജനലിലൂടെ നോക്കാൻ അനുവാദം ലഭിച്ചു. പക്ഷേ, അഞ്ചടിയിൽ അൽപം മാത്രം ഉയരക്കൂടുതലുള്ള സോഫിയക്ക് കാൽവിരലുകളുടെ അറ്റം ഭൂമിയിലൂന്നി ഏന്തിവലിഞ്ഞുനിന്ന് ആധിയോടെ അകത്തേക്ക് നോക്കേണ്ടിവന്നു. </p>
<p>പിന്നെ ഏറെ നൊമ്പരത്തോടെ നിരാശയും സങ്കടവും ഉള്ളിലൊതുക്കി തിരിഞ്ഞുനിന്നു. മനസ്സും ശരീരവും നടുങ്ങിവിറക്കുന്നതുപോലെ. അവളുടെ ഡോക്ടറും നഴ്സും വീഴാതിരിക്കാനായി സോഫിയയെ താങ്ങിനിർത്തി. കൂടെയുണ്ടായിരുന്ന മക്കൾ സുരക്ഷിതമായൊരു വലയം സൃഷ്ടിച്ച് അവളോട് ചേർന്ന് കരുതലോടെ നിന്നു. അവിടെ അവർക്കുവേണ്ടി കാത്തുനിൽക്കുന്ന, അവർ അവിടേക്കെത്തിയ, അതേ ട്രെയിനിലേക്കുതന്നെ സോഫിയയെ തിരിച്ചുകൊണ്ടുപോവുകയായിരുന്നു അവരുടെ ലക്ഷ്യം. </p>
<p>ഒരുപക്ഷേ, ടോൾസ്റ്റോയിക്കുവേണ്ടി, ജീവനോടെയായാലും മരിച്ച അവസ്ഥയിലായാലും അദ്ദേഹം അസ്റ്റോപോവൊയിൽനിന്ന് യാത്രതിരിക്കുംവരെ അവിടെ തുടരുന്ന ട്രെയിനിലെ കോച്ചിലായിരിക്കും സോഫിയ ഇനി വിശ്രമിക്കുക. അതാണ് അവളുടെ വീടും തടവും! </p>
<p>നിർത്തിയിട്ടിരുന്ന കോച്ചിന്റെ തിരശ്ശീലകൾ പിന്നിൽ വീണുകഴിഞ്ഞതോടെ സോഫിയ ആൾക്കൂട്ടത്തിൽനിന്നെന്നപോലെ ടോൾസ്റ്റോയിയിൽനിന്നും പൂർണമായും അകറ്റപ്പെട്ടു. അവളും ഭർത്താവും ഇത്രമേൽ ദുഃഖഭരിതവും വിഭിന്നവുമായ പരിതോവസ്ഥയിൽ ഈ കുഗ്രാമത്തിലെങ്ങനെ വന്നുപെട്ടു? തന്റെ ജീവിതാവസാനവേളയിൽ അവളുടെ സാമീപ്യത്തിൽനിന്നും അദ്ദേഹത്തെ തടഞ്ഞതെന്തായിരിക്കാം? </p>
<p> അതിനൊന്നുമുള്ള ഉത്തരമറിയാതെ കോച്ചിന്റെ പുറത്ത് ടോൾസ്റ്റോയിക്കുവേണ്ടിയുള്ള ആരാധകരുടെയും ജനങ്ങളുടെയും പ്രാർഥനകളും മന്ത്രണങ്ങളും ഉയരുന്നതിനിടയിൽ അവളുടെ ഉള്ളം ഉരുകുകയായിരുന്നു. അവളോടുള്ള ഈർഷ്യയിലും ദേഷ്യത്തിലും നാനാദേശങ്ങളിൽനിന്നുവന്ന തീരെ അപരിചിതരായവർ കോച്ചിനോട് ചേർന്നുനിൽക്കുന്ന ആ നിമിഷങ്ങളിൽ അദ്ദേഹവുമായുള്ള അവളുടെ നാൽപത്തിയെട്ടുകൊല്ലത്തെ ഭാര്യാപദവി അടഞ്ഞ കംപാർട്മെന്റിനകത്ത് സ്വാസ്ഥ്യംകെട്ട് അനാഥമായി നിലവിളിച്ചുകൊണ്ടേയിരുന്നു. </p>
<p>എന്നാൽ, ആ കണ്ണീരിന്റെ അർഥം തിരയുന്നവർ സ്വാഭാവികമായും അസ്റ്റോപോവോയിലേക്കുള്ള അദ്ദേഹത്തിന്റെ അവസാന യാത്രയിലേക്ക് എത്തേണ്ടതുണ്ട്. അത് 1910 ഒക്ടോബർ ഒടുവിലത്തെ ദിനങ്ങളിലൊന്നിലായിരുന്നു. പാതിരാത്രി പിന്നിട്ടവേളയിലാണ് ലിയോ ടോൾസ്റ്റോയി തന്റെ ഫിസിഷ്യൻ ദുഷാൻ മകോവിറ്റ്സ്കിയോടൊത്ത് ചീറിയടിക്കുന്ന തണുപ്പിലൂടെ, ഇളയമകൾ സാഷയുടെ ഒത്താശയോടെ ജനിച്ചുവളർന്ന വീടുവിട്ട്, ഭാര്യയെ ഉപേക്ഷിച്ച്, യാത്രതിരിച്ചത്. 82 വയസ്സുള്ള, പലവിധ രോഗങ്ങളാൽ പീഡിതനായ ആ വിശ്വവിസ്മയ പ്രതിഭ വീടുവിട്ടുപോകും മുമ്പ് ഒരു വിടവാങ്ങൽ കുറിപ്പ് ഭാര്യക്കായി എഴുതി മകൾ സാഷയുടെ കൈവശമേൽപിച്ചിരുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/04/12/2829968-untitled-3.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020JOCc99xHXUVHmZZsjsgwEonEhhdfOAZJ7908577" data-watermark="false" style="width: 100%;" info-selector="#info_item_1775987911157" title="ടോൾസ്റ്റോയി തന്‍റെ കുടുംബത്തോടൊപ്പം" alt="">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1775987911157">
  <p>ടോൾസ്റ്റോയി തന്‍റെ കുടുംബത്തോടൊപ്പം</p>
 </div>
</div>
<p>ഇത്രയേറെ കാലം പ്രണയിച്ചും കലഹിച്ചും കഴിഞ്ഞുപോന്നിരുന്നവരിൽ ഒരാൾ, വെറുമൊരു പങ്കാളി മാത്രമല്ലായിരുന്ന സോഫിയയെ ഇത്ര ക്രൂരമാംവിധം തിരസ്കരിച്ച് ഇറങ്ങിപ്പോന്നു എന്നതിന് കൃത്യമായൊരുത്തരം ഇതുവരെ ലഭിച്ചിട്ടില്ല, എഴുതപ്പെട്ടതിലേറെയും നിഗമനങ്ങളും ഊഹങ്ങളും കടങ്കഥകളുമാണ്. </p>
<p>ടോൾസ്റ്റോയി ചെയ്തത് അങ്ങേയറ്റം നിന്ദ്യവും അപഹേളനപരവും സോഫിയയെ കുറ്റവാളിയായി അവരോധിക്കപ്പെടുന്ന വിധം സങ്കീർണവുമാണെന്ന് പുറത്തുനിന്ന് നോക്കുന്നവർക്ക് തോന്നാം. എന്നാൽ, അദ്ദേഹത്തി​ന്റെ മനസ്സ് അവ്യാഖ്യേയവും സ്വയം പിടികിട്ടാത്തതുമായ പോരാട്ടങ്ങളുടെ തീവ്രമായ രോഗാവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു എന്നതാണ് സത്യം. ടോൾസ്റ്റോയി വിവാഹിതനായതിനുശേഷം ഏതാണ്ട് പത്ത് വർഷംപോലും പിന്നിടും മുമ്പ് കുടുംബമെന്ന വ്യവസ്ഥയിൽനിന്ന് പുറത്തുപോയിരുന്നു; അതായത് പതിയെ പതിയെ ഒരുതരം ക്ഷീണം അദ്ദേഹത്തെ പിടികൂടി. പിന്നീടത് സ്പിരിച്വൽ ക്രൈസിസ് എന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും ‘യുദ്ധവും സമാധാനവും’ എന്ന നോവൽ പൂർത്തിയാക്കും മുമ്പേ ടോൾസ്റ്റോയി അസ്വസ്ഥനായിരുന്നു, അകാരണമായി എന്ന് മറ്റുള്ളവർക്ക് തോന്നുന്ന വിധം അദ്ദേഹം ദേഷ്യപ്പെടുകയും ചിലപ്പോഴൊക്കെ അനിയന്ത്രിതമാംവണ്ണം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. അതിന്റെ പാരമ്യതയിലൂടെ യാത്രയുടെ അവസാനത്തെ മുഹൂർത്തമായിരുന്നു, ഈ യാത്ര. ഇനി തിരിച്ച് വീട്ടിലേക്കില്ലെന്ന തീരുമാനത്തിലുറച്ചുള്ള പോക്കായിരുന്നു അത്. </p>
<p>അദ്ദേഹം കരുതിയിരുന്നത് ഭാര്യയും മക്കളും സാമ്പത്തികമായി ധൂർത്തജീവിതം നയിക്കുകയാണെന്നായിരുന്നു. അവരുടെ ജീവിതരീതികളും പെരുമാറ്റങ്ങളുമൊന്നും അദ്ദേഹത്തിന് പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല. ഭാര്യയുടെ ‘സാമ്പത്തികമായ ധൂർത്തും സ്വകാര്യ സ്വത്തിനോടുള്ള’ ആർത്തിയും തന്റേതായ കാഴ്ചപ്പാടിൽ മഹാപാപമാണെന്ന് അദ്ദേഹം തീർപ്പുകൽപിച്ചു കഴിഞ്ഞിരുന്നു. അത്തരം കാര്യങ്ങളോട് ഇനിയും വിട്ടുവീഴ്ച അസാധ്യമാണെന്നും ഇനി ഒറ്റക്ക് തന്റെ ആദർശങ്ങളുമായ് ജീവിക്കാനുമായിരുന്നു അദ്ദേഹത്തിന് താൽപര്യം. </p>
<p> അതിനിടയിൽ അനുദിനം മോശമാവുകയും നാടകീയമായ പ്രശ്നപരമ്പരകൾമൂലം നാശോന്മുഖമാവുകയും ചെയ്യുന്ന ദാമ്പത്യത്തിന്റെ അന്ത്യം കുറിക്കേണ്ട സമയം പലകാരണങ്ങൾകൊണ്ട് അദ്ദേഹം നീട്ടി​െവക്കുകയായിരുന്നു. എത്രയോ കാലമായി തങ്ങൾ കലഹിക്കുകയും വാക്കുകൾകൊണ്ട് പരസ്പരം തകർക്കാവുന്ന വിധം പോരടിക്കുകയും ചെയ്യുന്നു. ഇപ്പോൾ അസ്റ്റോപോവൊയിലേക്കുള്ള ഈ യാത്രയോടെ വീട്ടിലും നാട്ടിലും തന്റെ സുഹൃത്തുക്കൾക്കിടയിലും റഷ്യയിലും മാത്രമല്ല, വിശ്വം മുഴുവനും പ്രശസ്തമായ ആ ദാമ്പത്യത്തിന്റെ മാരക ശക്തിയെ കുറിച്ചറിഞ്ഞു എന്നുമാത്രം. </p>
<p>ടോൾസ്റ്റോയിയുടെ കാഴ്ചയിലും അദ്ദേഹത്തിന്റെ ആഖ്യാനത്തിലും മാത്രമായിരുന്നു ദാമ്പത്യമൊരു നരകമായി മാറിയത്. അതിന് വീട്ടിലുള്ളവർ മാത്രമല്ല ടോൾസ്റ്റോയൻസ് എന്ന അനുയായികളും അതേപോലെതന്നെ ടോൾസ്റ്റോയിയും ഭാര്യയും തങ്ങളുടേതായരീതിയിൽ ശത്രുക്കളെപ്പോലെ എണ്ണപകർന്നു. അവിശ്വസനീയമാം വിധം കഥകളേക്കാൾ ദുരൂഹവും, ഭീകര രൂപികളായ ‘ഈഗോ’യുമായിരുന്നു ആ ദാമ്പത്യത്തിലെ യഥാർഥ വില്ലൻ. അതിൽ ഒരാൾമാത്രം കുറ്റക്കാരനല്ല, അഥവാ എല്ലാവരും കുറ്റവാളികളാണ്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/tolstoys-experience-in-his-final-moments-1510770</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/tolstoys-experience-in-his-final-moments-1510770</guid>
<category><![CDATA[Weekly,Web Exclusive,Archives,Articles,Premium,20 APR 2026]]></category>
<dc:creator><![CDATA[പി.എം. ഷുക്കൂർ]]></dc:creator>
<pubDate>Mon, 13 Apr 2026 03:46:14 GMT</pubDate>
</item>
<item>
<title><![CDATA[പിഞ്ഞിപ്പോയ അക്കപ്പേറുകൾ]]></title>
<description/>
<enclosure length="225897" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/12/2829947-untitled-3.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/12/2829947-untitled-3.gif'/><figcaption></figcaption></figure><p>ഇതാണ് ഞങ്ങളുടെ കുടുംബഫോട്ടോ. </p>
<p>അപ്പനുമമ്മയും </p>
<p>മാടനും മറുതയും മല​ദൈവങ്ങളും നിറഞ്ഞ്, </p>
<p>ഏറെ പഴകിപ്പോയത്. </p>
<p>ഉയരെനിന്ന് നോക്കുമ്പോൾ </p>
<p>കാടുകൊണ്ട് കൂടുകെട്ടുംപോലെ, </p>
<p>വീട് </p>
<p>കാറ്റത്തുലയുന്നത് കാണാം. </p>
<p>തേനോ, കിളിയോ </p>
<p>നോക്കി പോണവർ </p>
<p>ഉയരങ്ങളിലേക്ക് </p>
<p>വലിഞ്ഞുകേറി, </p>
<p>അടക്കോ, കിളിക്കൂക്കിനോ </p>
<p>കുതിക്കുമ്പോൾ </p>
<p>ഞങ്ങൾ </p>
<p>കുരിപ്പകൾ </p>
<p>വേരുകളിൽ നോക്കി </p>
<p>മണ്ണിന്റെയനക്കം ശ്രദ്ധിക്കും. </p>
<p>അമ്മേടെ വീർത്തവയറിൽ ചെവിചേർത്ത് </p>
<p>അപ്പൻ ചിരിക്കുംപോലെ, </p>
<p>ഞങ്ങൾ കളി തുടരുകയാവും. </p>
<p>പട്ടിഞ്ചയോ, </p>
<p>കാട്ടുതാളിയോ ഒടിച്ച് </p>
<p>കുളിച്ചീറൻ വരും ചേച്ചിമാർക്കൊപ്പം </p>
<p>നനഞ്ഞൊട്ടി </p>
<p>മെല്ലെ </p>
<p>നടക്കുമ്പോൾ </p>
<p>മുളങ്കാടുകളിൽ മറഞ്ഞിരിക്കും കാറ്റ് </p>
<p>അവരെ നോക്കി ചൂളംകുത്തുന്നത് കേൾക്കാം. </p>
<p>മാനം നോക്കി, </p>
<p>മലഞ്ചൂര് നോക്കി </p>
<p>മഞ്ഞുതൂർന്ന </p>
<p>കാട്ടുതാരയും പോക്കി </p>
<p>കാർന്നോമ്മാര് കയറിപ്പോയ </p>
<p>വടക്കൻ മല. </p>
<p>തുണവെച്ച് </p>
<p>തറവെച്ച് </p>
<p>പെരുങ്കാടുവാഴും </p>
<p>പതിക്കും, പാട്ടാലക്കും </p>
<p>പതിനാറ് പാപ്പൻമാർക്കും </p>
<p>തിരിനീട്ടി </p>
<p>തുടി കൂട്ടി </p>
<p>തെറിപ്പിച്ച ചോര, </p>
<p>ചുടലക്കു പാറ്റി </p>
<p>മരിച്ചവന്നേ ചാവേറ്റുപാടി </p>
<p>കടത്തിവിട്ടെ നരകക്കടമ്പ. </p>
<p>പനിച്ചും പടച്ചും തടുത്തും തെറിച്ചേ </p>
<p>പശിക്കുന്ന കാലം തുറുക്കിട്ടു ഞങ്ങൾ. </p>
<p>എത്ര പെട്ടെന്നാണ് കാര്യങ്ങൾ ലളിതമായത്..? </p>
<p>വലിയ പഠിത്തമുള്ളവർ </p>
<p>കാട്ടുചുരങ്ങൾ </p>
<p>കയറിവന്ന് </p>
<p>ഞങ്ങളെ സ്നേഹിച്ചതും, </p>
<p>ഉമ്മറത്തു ചാരി​െവച്ച അവരുടെ തോക്കുകൾ </p>
<p>വെളിച്ചം നിറച്ച ഹൃദയംപോലെ, </p>
<p>ഇടയ്ക്കൊക്കെ ഒളികണ്ണിട്ടു </p>
<p>നോക്കിക്കൊണ്ടേയിരുന്നതും </p>
<p>ഇന്നലെക്കണ്ടോരിടിപ്പടം പോലെ. </p>
<p>കാടുകൾ മതം മാറുന്നതും </p>
<p>കുന്നുകൾ യാത്രപോകുന്നതും, </p>
<p>അരുവികൾ ഒഴുക്കു മറന്ന് </p>
<p>മലർന്നു കിടന്നതും </p>
<p>പുതുമയുള്ള കളികളായി. </p>
<p>അകലെയുള്ള പട്ടണങ്ങളിൽ പഠിച്ചും </p>
<p>കാറോടിച്ചും വിമാനം പറത്തിയും </p>
<p>യുദ്ധങ്ങൾ നയിച്ചും കവിതയെഴുതിയും </p>
<p>കമ്പ്യൂട്ടറിൽ ലോകം നിയന്ത്രിച്ചും </p>
<p>കാമിച്ചും ഭോഗിച്ചും ഞങ്ങൾ വമ്പുകാട്ടി. </p>
<p>ജീവിതത്തേക്കാള്‍ </p>
<p>വലിയ ചരിത്രംകൊണ്ട് </p>
<p>ഞങ്ങൾ ഞങ്ങളെത്തന്നെ പൊതിഞ്ഞു. </p>
<p>മടുത്തപ്പോൾ ഉരിഞ്ഞെറിഞ്ഞു. </p>
<p>പുതിയ പാഠങ്ങൾ വരുന്നൂ, പോകുന്നു. </p>
<p>നന്ദിയുള്ളവരാകയാൽ വിവരമുള്ളവരോട് </p>
<p>കൂറുള്ളവരാകണമെന്ന പാഠം എവിടെയും </p>
<p>എഴുതിവെച്ചിട്ടില്ലെങ്കിലും. </p>
<p>പറഞ്ഞുവന്നത്, </p>
<p>ആ കുടുംബഫോട്ടോയെ കുറിച്ചാണ്. </p>
<p>അത് ഓർമകളുടെ ചാറ്റ് ജിപിറ്റികളിൽ </p>
<p>നിന്നും </p>
<p>എന്നേ മാഞ്ഞുപോയിരിക്കുന്നു. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1510763</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1510763</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,20 APR 2026]]></category>
<dc:creator><![CDATA[സന്തോഷ്‌ കോടനാട്]]></dc:creator>
<pubDate>Mon, 13 Apr 2026 03:30:41 GMT</pubDate>
</item>
<item>
<title><![CDATA[മാറ്റിയെഴുതേണ്ടി വരാത്ത 
നേരുള്ള വരികൾ]]></title>
<description/>
<enclosure length="165842" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/12/2829929-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/12/2829929-untitled-1.gif'/><figcaption><p>പൂവച്ചൽ ഖാദർ</p><span class='copyright'></span></figcaption></figure><blockquote>
 എൺപതുകളിലും തൊണ്ണൂറുകളിലും പൂവച്ചൽ ഖാദറിന്റെ തൂലികയിൽനിന്ന് ഉതിർന്നുവന്നത് ഹിറ്റുകളുടെ പെരുമഴയായിരുന്നു. കഥാസന്ദർഭത്തിനനുസരിച്ച് വരികളെഴുതാൻ കഴിവുള്ള ഗാനരചയിതാവായി പൂവച്ചൽ മാറിയിരുന്നു. പൂവച്ചലിന്റെ പാട്ടുകളെയും എഴുത്ത് ജീവിതത്തെയും വേറിട്ടരീതിയിൽ വായിക്കുകയാണ് ലേഖകൻ -കഴിഞ്ഞ ലക്കം തുടർച്ച 
</blockquote>
<p>‘ഉത്സവം’ എന്ന ചിത്രത്തിനുവേണ്ടി പൂവച്ചൽ ഖാദർ എഴുതിയ ഒരു വാക്കുപോലും മാറ്റാൻ അതിന്‍റെ സംഗീതം നിർവഹിച്ച എ.ടി. ഉമ്മറിന് തോന്നിയില്ല. അഥവാ, മാറ്റേണ്ടിവന്നില്ല എന്നതായിരുന്നു സത്യം. </p>
<p>പിന്നെ, ‘ഇതാ ഒരു ധിക്കാരി’യിലെ ‘‘എന്‍റെ ജന്മം നീയെടുത്തൂ നിന്‍റെ ജന്മം ഞാനെടുത്തൂ’’ എന്ന 1981 ചിത്രത്തിലൂടെ പൂവച്ചൽ-എ.ടി. ഉമ്മർ എന്ന ഈ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചു. </p>
<p>‘‘സ്വയംവരത്തിനു പന്തലൊരുക്കി’’, ‘‘എന്‍റെ ജന്മം നീയെടുത്തു’’, ‘‘മേഘങ്ങൾ താഴും കൂടാരമൊന്നിൽ’’, ‘‘അറിയാതെയറിയാതെയനുരാഗവീണയിൽ’’, ‘‘ഏകാന്തതയുടെ കടവിൽ’’, ‘‘ആഗ്രഹം ഒരേ ഒരാഗ്രഹം’’, ‘‘ഭൂപാളം പാടാത്ത ഗായകൻ ഞാൻ’’, ‘‘ഹൃദയ ശാരികേ ഉണരുക നീ’’, ‘‘ഓണത്തുമ്പിക്കൊരൂഞ്ഞാല്’’, ‘‘ഒന്നാനാം കുന്നിറങ്ങി വാ’’, ‘‘ഏകാന്തതയുടെ യാമങ്ങൾ’’, ‘‘ആയിരം പൂ വിടർന്നൂ’’, ‘‘എന്‍റെ മോഹവാടികയിൽ’’, ‘‘മൈലാഞ്ചിയണിയുന്ന മദനപ്പൂവേ’’, ‘‘മൂടൽമഞ്ഞിൻ ചാരുതയിൽ’’, ‘‘മോഹംപോലെ മേഘം മേഘം പോലെ ഓളം’’ തുടങ്ങി പൂവച്ചൽ ഖാദർ എഴുതി എ.ടി. ഉമ്മർ ഈണമിട്ട പാട്ടുകളെല്ലാം മനോഹരമായി മാറി. </p>
<p>ആദ്യം വരികളെഴുതി പിന്നെ ഈണമിടുന്ന രീതി മാറി, പതിയെപ്പതിയെ മലയാള സിനിമയും ഈണമിട്ടശേഷം വരികൾ എഴുതിപ്പിക്കുന്ന വഴിയിലേക്ക് പ്രവേശിക്കുന്ന കാലമായിരുന്നു. </p>
<p>തിരക്കുകൂടിയ സിനിമാലോകത്ത്, ഇത് കൃത്യമായും ഭംഗിയായും ചെയ്യുന്ന രണ്ട് കലാകാരൻമാരായിരുന്നു അന്നുണ്ടായിരുന്നത്. ഒന്ന് ബിച്ചു തിരുമലയും മറ്റൊന്ന് പൂവച്ചൽ ഖാദറും. ഈണത്തിനനുസരിച്ച് നിമിഷനേരത്തിൽ പാട്ടെഴുതുന്ന പൂവച്ചലിനോട്, ‘കവിതയോ പാട്ടോ പ്രിയമേറെ?’ എന്ന് ചോദിച്ചാൽ പറയും: ‘‘രണ്ടും ഇഷ്ടം. കൂടുതൽ സ്വാതന്ത്ര്യവും സ്വന്തം ഇഷ്ടവും പ്രയോഗിക്കാൻ കഴിയുന്നത് എന്നനിലക്ക്, മാനസിക സംതൃപ്തി കൂടുതൽ കവിതയെഴുത്തിലാണ്.’’ </p>
<p>ഇതിനുമപ്പുറം, കവിതയെപ്പറ്റി കവിതപോലെ പൂവച്ചൽ പറയുന്നൊരു കാര്യമുണ്ട്. ‘‘ആദ്യ പ്രണയിനിയെ ഓർക്കുന്നപോലെയാണ് കവിത. കവിത എപ്പോഴും കൂടെയുണ്ട്. എത്ര ശ്രമിച്ചാലും അത് ഇല്ലാതാവില്ല.’’ </p>
<p>ഓരോ വ്യക്തിക്കും അവരുടെ സ്കൂളിന്‍റെ സ്വഭാവംകൂടി കാണുമല്ലോ. ശ്യാം എന്ന സംഗീതസംവിധായകൻ സലിൽ ചൗധരിയുടെ അസോസിയറ്റ് ആയിരുന്നു. സലിൽ ചൗധരിയെപ്പോലെത്തന്നെ, ഈണമിട്ടശേഷം ഈണത്തിനനുസരിച്ച് പാട്ടെഴുതിപ്പിക്കുന്ന രീതിയായിരുന്നു ശ്യാമിനും. പൂവച്ചൽ ഖാദർ ഏറ്റവും അധികം പാട്ടുകൾ എഴുതിയത് ശ്യാമിന്‍റെയും എ.ടി. ഉമ്മറിന്‍റെയും ഈണങ്ങൾക്കായിരുന്നു. </p>
<p>‘‘ഒരു ചിരി കാണാൻ കൊതിയായി’’, ‘‘ഇതിലേ ഏകനായ്’’, ‘‘പോം പോം ഈ ജീപ്പിന്നു മദമിളകി’’, ‘‘പുന്നാരപ്പൂമണിമാരൻ അരികിലു വന്നപ്പൊ’’, ‘‘മാറത്തു മറുകുള്ള മന്ദാരപ്പൂവിന്‍റെ’’, ‘‘നാലു കാശും കൈയിൽ വെച്ച്’’, ‘‘വാസരം തുടങ്ങീ ഒരു ജീവിതം തുടങ്ങീ’’, ‘‘മാറിക്കോ മാറിക്കോ മാറിക്കോ ദൂരെ’’, ‘‘കാലങ്ങൾ മാറുന്നു’’, ‘‘എന്‍റെ വിണ്ണിൽ വിടരും നിലാവേ’’, ‘‘പൂമാനമേ ഒരു രാഗമേഘം താ...’’ തുടങ്ങീ ശ്വാമിന്‍റെ ഈണവും പൂവച്ചൽ ഖാദറിന്‍റെ വരികളും ചേർന്ന് എൺപതുകളിൽ ഹിറ്റുകളുടെ പെരുമഴയൊഴുകി. </p>
<p>വരാൻ പോകുന്ന കൂട്ടുകെട്ടുകളെ, കാലം നേരത്തേ പൂവച്ചൽ ഖാദറിന് പരിചയപ്പെടുത്താൻ കണ്ടെത്തിവെച്ച വഴികൾ നോക്കുന്നത് കൗതുകം നിറഞ്ഞതാണ്. </p>
<p>ജോലി കിട്ടി കോഴിക്കോടെത്തുന്നു. ആകാശവാണിയും ചന്ദ്രിക ആഴ്ചപ്പതിപ്പുമായി വളരെ അടുത്തബന്ധം. ആകാശവാണിയിൽ ലളിതഗാനങ്ങൾ ചെയ്ത് രാഘവൻ മാഷുമായി അടുപ്പം. ചന്ദ്രികയിൽ കവിതയെഴുതി കാനേഷ് പുനൂരുമായി അടുപ്പം. കാനേഷ് വഴി ഐ.വി. ശശിയുമായി സൗഹൃദം. കോഴിക്കോട്ടെ സായാഹ്നങ്ങളിൽ ഒത്തുകൂടുന്നവർ ‘അശ്വതി’ എന്ന പേരിൽ സിനിമാനിരൂപണമെഴുതുന്ന പത്മനാഭൻ, സലാം കാരശ്ശേരി, കാനേഷ് പുനൂർ, യു.കെ. കുമാരൻ, പുനൂർ, കെ. കരുണാകരൻ, എം.എൻ. കാരശ്ശേരി, അബ്ദുള്ള നന്മണ്ട... </p>
<p>ഇവരെല്ലാം ഖാദറിന് കലാജീവിതത്തിൽ താങ്ങും തണലുമായി. ഈ സംഘത്തിലെ സലാം കാരശ്ശേരി നവധാരാ പ്രൊഡക്ഷനിൽ ചെയ്യാൻവെച്ച സിനിമയിൽ പാട്ടെഴുതാൻ ഖാദറിനെ ഏൽപിക്കുന്നു. നവധാരയുമായുള്ള ഈ അടുപ്പത്തിൽ, അവരുടെ, ‘ചുഴി’ എന്ന അടുത്ത ചിത്രത്തിൽ ഖാദർ പാട്ടെഴുതുന്നു. 1973 ലായിരുന്നു ചുഴിയിലെ ഗാനങ്ങൾ പിറന്നത്. ഇതിലെ, ‘‘അക്കൽദാമയിൽ പാപം പേറിയ ചോരത്തുള്ളികൾ വീണു’’ എന്ന ഗാനം ഏറെ ചർച്ചചെയ്യപ്പെട്ടു. ‘‘ഒരു ചില്ലിക്കാശുമെനിക്കു വേണ്ടിയതില്ലല്ലോ’’ എന്ന ഗാനവും മലയാളികൾ പാടിനടന്നു. ചുഴിയിൽ സംഗീതസംവിധായകൻ എം.എസ്. ബാബുരാജ് ആയിരുന്നു. തുടർന്ന്, സലാം കാരശ്ശേരിയുടെ എല്ലാ ചിത്രത്തിലും പൂവച്ചൽ ഖാദറാണ് പാട്ടെഴുതിയത്. പൂവച്ചൽ ഖാദർ അറിയപ്പെട്ട് തുടങ്ങിയ കാലത്ത് രവീന്ദ്രൻ എന്ന കുളത്തൂപ്പുഴ രവി മദ്രാസിൽ ഡബിങ് ആർട്ടിസ്റ്റായും കോറസ് പാടിയും നടക്കുകയാണ്. സംഗീതസംവിധായകൻ ആയിട്ടില്ല എന്നുമാത്രമല്ല; ആവാനുള്ള സാധ്യതപോലും തെളിഞ്ഞിട്ടില്ല.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829940-untitled-3.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020o7NzwsoUkRJBlBR6mamKZiMb1qEyjABi5595003" data-watermark="false" style="width: 100%;" info-selector="#info_item_1775985597044">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775985597044"></div>
</div>
<p> </p>
<p> </p>
<p>ഒരു ദിവസം പൂവച്ചൽ ഖാദറിനോട് കുളത്തൂപ്പുഴ രവി പറഞ്ഞു; ‘‘ഞാൻ ഒന്ന് വീട്ടിലേക്ക് വരാം. എന്‍റെ കയ്യിൽ കുറേ ട്യൂണുകളുണ്ട്. അതിനൊന്ന് വരികളെഴുതിത്തരണം.’’ </p>
<p>അങ്ങനെ, കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രൻ പൂവച്ചലിന്‍റെ വീട്ടിലെത്തുന്നു. ഇരുവരും ചേർന്ന്, രസകരമായതും ഗംഭീരമായതുമായ പാട്ടുകൾ സൃഷ്ടിക്കുന്നു. രവീന്ദ്രൻ തന്‍റെ ആദ്യ സംഗീത സംവിധാനമായ ‘ചൂള’ എന്ന ചിത്രംചെയ്യുന്നതിനും മുമ്പുതന്നെ, പൂവച്ചൽ ഖാദറുമായി ചേർന്ന് മുപ്പതോളം ഗാനങ്ങൾ ചെയ്തിട്ടുണ്ട്. ‘ചൂള’ എന്ന സിനിമ സ്വതന്ത്ര സംഗീതസംവിധാനത്തിന് ലഭിച്ചപ്പോൾ, രവീന്ദ്രൻ പൂവച്ചലിനെത്തന്നെ പാട്ടെഴുതാൻ വിളിച്ചു. തൊട്ടുവെച്ച സൗഹൃദങ്ങളെല്ലാം പൂവച്ചൽ ഖാദർ നിലനിർത്തിക്കൊണ്ടുപോയി എന്നതിന്‍റെ അടുത്ത തെളിവായി മാറുകയാണ് ഈ പൂവച്ചൽ-രവീന്ദ്രൻ കൂട്ടുകെട്ട്. ‘‘കിരാത ദാഹം ഒരു കിളിയുടെ ശവദാഹം’’ എന്ന തനിക്കേറെ ഇഷ്ടമുള്ള പാട്ട് അങ്ങനെ ‘ചൂള’ക്കായി പിറന്നു. </p>
<p>ഹിറ്റ് സംവിധായകൻ ശശികുമാറിനൊപ്പമുള്ള ഖാദറിന്‍റെ ആദ്യ പടമായിരുന്നു ചൂള. കഥാസന്ദർഭം ശശികുമാർ പാട്ടെഴുതാനായി പൂവച്ചലിന് പറഞ്ഞുകൊടുത്തു. സിറ്റ്വേഷൻ നിറയെ വേദനയാണ്. സിറ്റ്വേഷൻ പറഞ്ഞുകഴിഞ്ഞ് ശശികുമാർ പൂവച്ചലിനോട് ചോദിച്ചു. </p>
<p>‘‘കിട്ടിയില്ലേ?’’ </p>
<p>‘‘ഉവ്വ്.’’ </p>
<p>‘‘അപ്പൊ ശരി. ഇനി ഞാൻ ഈ പാട്ട് ഷൂട്ടിങ് സമയത്തേ കേൾക്കൂ.’’ ഖാദർ പാട്ടെഴുതി. </p>
<p>ഷൂട്ടിങ് സമയം വരെ ഈ പാട്ടുകേൾക്കാതിരുന്ന ശശികുമാറിന്, കേട്ടപ്പോൾ പാട്ടേറെ ഇഷ്ടമായി. ഈ പാട്ടുസീൻ ഷൂട്ടും കഴിഞ്ഞു. ഡയറക്ടർ ശശികുമാർ, ഇതിന്‍റെ ഗാനചിത്രീകരണം കഴിഞ്ഞ്, രവീന്ദ്രനോട് പറഞ്ഞു. ‘‘പൂവച്ചലിനെ കൂട്ടിവരൂ.’’ </p>
<p>അവിടെവെച്ച് ശശികുമാർ, പൂവച്ചൽ ഖാദറിനോട് മനസ്സുതുറന്നു. ‘‘ആദ്യമായാണ് ഞാൻ ഷൂട്ടിനുമുമ്പ് പാട്ട് കേൾക്കാതെ പാട്ടുസീനിന്‍റെ ഷൂട്ടിങ് തീരുമാനിക്കുന്നത്. അന്ന് സിറ്റ്വേഷൻ പറഞ്ഞപ്പോൾ നിങ്ങടെ മുഖത്തു കണ്ട ഭാവമായിരുന്നു എന്‍റെ ഈ ധൈര്യത്തിന് അടിസ്ഥാനം. ഫോണിലൂടെയെങ്കിലും ഒരുവട്ടം കേട്ടിട്ടേ ഇതുവരെയും ഞാൻ പാട്ട് ഉറപ്പിച്ചിട്ടുള്ളൂ.’’ </p>
<p>തുടർന്നു പറഞ്ഞ, അടുത്ത ഗാനരംഗത്തിനുവേണ്ടി എഴുതിയ പാട്ടാണ് ‘‘സിന്ധൂരസന്ധ്യക്ക് മൗനം’’ എന്ന ഗാനം. ഇളയരാജ രവീന്ദ്രനെ വിളിച്ചഭിനന്ദിച്ച, ‘‘താരകേ മിഴിയിതളിൽ കണ്ണീരുമായി’’ എന്ന ഗാനവും ‘ചൂള’ എന്ന ഈ ചിത്രത്തിലേതാണ്. </p>
<p>തുടർന്ന്, ശശികുമാറിന്‍റെ മിക്ക ചിത്രങ്ങളിലും പൂവച്ചൽ ഖാദർതന്നെ പാട്ടെഴുതി. </p>
<p>പൂവച്ചൽ ഖാദർ-രവീന്ദ്രൻ എന്ന ആ കൂട്ടുകെട്ടിന്‍റെ മധുരപ്രവാഹത്തിൽ ഉരുവാർന്ന ഹിറ്റ് ഗാനങ്ങൾക്ക് ഒരു കണക്കുമില്ല. </p>
<p>‘‘ഇനിയെന്‍റെ ഓമലിനായൊരു ഗീതം’’, ‘‘ഇടവാക്കായലിൽ കളിത്തോഴീ’’, ‘‘മലരും കിളിയും ഒരു കുടുംബം’’, ‘‘നാണമാകുന്നൂ മേനി നോവുന്നൂ’’, ‘‘തേങ്ങും ഹൃദയം നോവും ഇരുളിൽ’’, ‘‘രാജീവം വിടരും നിൻ മിഴികൾ’’, ‘‘ഋതുമതിയായ് തെളിമാനം’’, ‘‘രാവിൽ രാഗനിലാവിൽ’’, ‘‘മാനം പൊൻമാനം കതിർ ചൂടുന്നൂ’’, ‘‘കായലോളങ്ങൾ ചുംബിക്കും’’, ‘‘ചിരിയിൽ ഞാൻ കേട്ടു ഗീതം സംഗീതം’’, ‘‘ഒരു സ്വപ്നഹംസം തൂവൽ നീട്ടും’’, ‘‘കാറ്റോടും കന്നിപ്പാടം...’’ </p>
<p>അങ്ങനെ, പറഞ്ഞാലും കേട്ടാലും കൊതിതീരാത്ത ഗാനങ്ങൾ! </p>
<p>കോഴിക്കോട്ടെ ജോലിക്കിടയിൽ വല്ലപ്പോഴും നാലോ അഞ്ചോ ദിവസത്തെ ലീവിന് തിരുവനന്തപുരത്തെത്തുന്ന പൂവച്ചൽ ഖാദർ ഒരിക്കൽ തിരുവനന്തപുരം ആകാശവാണിയിൽ എത്തുന്നു. 1973ലാണ്. ‘യുവസാഹിതി’യിൽ കവിത വായിക്കാനായിട്ടാണ് ആകാശവാണിയിൽ ചെന്നത്. പ്രോഗ്രാം എക്സിക്യൂട്ടിവ് അബ്ദുൽ അസീസ് പൂവച്ചലിന്‍റെ സുഹൃത്താണ്. അബ്ദുൽ അസീസ് അന്നുതന്നെ എം.ജി. രാധാകൃഷ്ണനെ ഖാദറിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു. </p>
<p>‘‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു’’ എന്ന പാട്ടും ‘‘നീയെന്‍റെ പ്രാർഥന കേട്ടു’’ എന്ന ഗാനവുമെല്ലാം ആകാശവാണിയിൽ സ്ഥിരമായി കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുന്ന സമയമായതുകൊണ്ട്, എം.ജി. രാധാകൃഷ്ണനും ഈ പരിചയപ്പെടൽ വളരെ ഹൃദ്യമായി. എം.ജി. രാധാകൃഷ്ണൻ ഖാദറിനോട് പരിചയപ്പെട്ടതും പറഞ്ഞു; ‘‘ഓണത്തിന്, ‘ക്ഷണിക്കപ്പെട്ട സദസ്സ്’ എന്ന പ്രോഗ്രാം വരുന്നുണ്ട്. ഒരു പാട്ടെഴുതിത്തന്നാൽ നമ്മൾക്ക് ആ പാട്ട് അവിടെ അവതരിപ്പിക്കാം.’’ </p>
<p>രണ്ടു ദിവസം കഴിഞ്ഞ് പൂവച്ചൽ വീണ്ടും ആകാശവാണിയിൽ ചെന്നു. കൈയിൽ ഒരു പാട്ടുമുണ്ട്. ‘ക്ഷണിക്കപ്പെട്ട സദസ്സി’ൽ ആ പാട്ട്, തൃപ്പൂണിത്തുറ ഗിരിജാവർമ പാടി അവതരിപ്പിച്ചു. പിന്നീട് ഈ പാട്ടുതന്നെ സംഗീതപാഠത്തിൽ എം.ജി. രാധാകൃഷ്ണൻ പഠിപ്പിച്ചുകൊണ്ടും ജനങ്ങൾക്കായി ഒഴുകിവന്നു. </p>
<p>‘‘അന്നത്തെ കാലത്ത്, പത്ത് സിനിമയിൽ പാട്ടെഴുതിയാൽ കിട്ടുന്നതിലും പ്രശസ്തി കിട്ടുമായിരുന്നു ആകാശവാണിയിലെ ഈ സംഗീതപാഠത്തിൽ പാട്ട് വന്നാൽ’’ എന്ന് പൂവച്ചൽ ഖാദർതന്നെ പറഞ്ഞിട്ടുണ്ട്. ഈ പാട്ടാണ് ആ വർഷത്തെ യുവജനോത്സവവേദികളിൽ ഏറ്റവും കൂടുതൽ പേർ പാടിയ പാട്ടായ ‘‘രാമായണക്കിളി ശാരികപ്പൈങ്കിളി രാജീവനേത്രനെക്കണ്ടോ?’’ എന്ന ഗാനം. </p>
<p>അടുത്ത വർഷം ജയചന്ദ്രന്‍റെ ശബ്ദത്തിലായിരുന്നു പൂവച്ചലിന്റെ മറ്റൊരു ആകാശവാണിഗാനം വന്നത്. എം.ജി. രാധാകൃഷ്ണൻ ഈണമിട്ട ഈ ഗാനവും സംഗീതപാഠത്തിൽ പഠിപ്പിക്കപ്പെട്ടു. </p>
<p>കലാലയവേദികളെ കീഴടക്കിയ ഗാനമായ ‘‘ജയദേവ കവിയുടെ ഗീതികൾ കേട്ടെന്‍റെ രാധേ ഉറക്കമായോ’’ എന്ന ആ ഗാനവും ഓർക്കുന്നവർ ഇന്നുമേറെ. ആകാശവാണിയിലൂടെ ഗാനാസ്വാദകരെ തേടിയെത്തിയ ‘‘അനുരാഗലേഖനം മനതാരിലെഴുതിയ പ്രിയതമനെവിടേ തോഴീ?’’ എന്ന ഗാനവും ഏറെ പ്രസിദ്ധമായി. ഇതും എം.ജി. രാധാകൃഷ്ണന്‍റെ ഈണമായിരുന്നു. ‘‘ഓരോ കിനാവിന്‍റെ ചന്ദനക്കാവിലും ഓടിവരും മണിമാരൻ’’ എന്ന ഹിറ്റ് ഗാനവും ഇവരുടെ ലയത്തിൽ ജനങ്ങൾ കേട്ടാസ്വദിച്ചു. ‘‘രാധേ നിന്നെയുണർത്തുവാൻ ഞാനെൻ വേണുവിനോടും പറഞ്ഞല്ലോ’’, ‘‘പ്രിയമുള്ളവളേ’’, ‘‘മഴവില്ലിൻ മക്കൾക്ക് മണിമാല കോർക്കുന്ന മഴമുകിൽത്തേരുകൾ വന്നൂ’’ തുടങ്ങിയ പാട്ടുകളും കേരളം മുഴുവൻ ഏറ്റുപാടി. </p>
<p>‘‘രാമായണക്കിളി’’യും ‘‘ജയദേവകവി’’യും കേട്ട ഭരതൻ, ഇതേ കൂട്ടുകെട്ടിൽ തന്‍റെ ഒരു സിനിമയിൽ പാട്ടുകൾ പിറക്കണം എന്ന ആഗ്രഹം എം.ജി. രാധാകൃഷ്ണനോട് പറയുന്നു. അധികം താമസിയാതെ ഭരതന്‍റെ ഫോൺവിളി പൂവച്ചലിന് വരുന്നു. ഭരതൻ കേൾവിക്കാരനും പൂവച്ചൽ എഴുത്തുകാരനും എം.ജി. രാധാകൃഷ്ണൻ കമ്പോസറും നെടുമുടി വേണു തബലിസ്റ്റുമായി അങ്ങനെ പുതിയൊരു ഗാനം പിറവിയെടുക്കുകയായി. ഇങ്ങനെയാണ് ‘തകര’യിലെ പാട്ടുകൾ ഉണ്ടാകുന്നത്. തൊട്ടടുത്ത വർഷംതന്നെ ‘ചാമര’ത്തിന്‍റെ പാട്ടുകൾക്കായി ഇതേ ടീം വീണ്ടും ഒരുമിക്കുന്നു. </p>
<p>ഭരതൻ പറഞ്ഞ സിറ്റ്വേഷൻ ഇങ്ങനെയാണ്: </p>
<p>‘‘പ്രണയിനി തന്‍റെ മുറച്ചെറുക്കനെ കാത്തിരിക്കുകയാണ്. ഇവൾ കോളജ് ലക്ചറർ ആണ്. കൃഷിയുമൊക്കെയായി ഇരിക്കുന്ന മുറച്ചെറുക്കനെ ഓർത്ത് മുറപ്പെണ്ണ് പാടുന്ന പാട്ടാണ്. ഇവർക്കിടയിലെ അനുരാഗത്തിന്‍റെ ഒരംശം. ഷൂട്ടിങ് തൃപ്പൂണിത്തുറ ഭാഗങ്ങളിലായിരിക്കും. അപ്പൊ, പാടവും വെള്ളവുമൊക്കെ ഒന്ന് മനസ്സിൽ കണ്ടോളൂ.’’ </p>
<p>ഇത്രയേ ഭരതൻ പറഞ്ഞുള്ളൂ. യഥാർഥ കലാകാരന് എല്ലാ സ്വാതന്ത്ര്യവും കൊടുക്കണം എന്നും; അപ്പോൾമാത്രമാണ് അസ്സൽ കല പിറവിയെടുക്കുക എന്നും ഭരതനറിയാം. നായികക്കുവേണ്ടി പാടേണ്ടത് എസ്. ജാനകിയാണ്. </p>
<p>ജാനകിക്ക് ഏറെ തിരക്കുള്ള സമയം. ഓടിനടന്ന്, ഇരുപത് മണിക്കൂറോളം പാട്ടുകൾ പാടുന്ന കാലം. രാത്രി ഒമ്പത് മണിക്ക് സ്റ്റുഡിയോയിൽ എത്താം എന്നാണ് ജാനകി അറിയിച്ചിരിക്കുന്നത്. </p>
<p>ഓടി വന്ന്, പെട്ടെന്ന് പാടി, ഓടിപ്പോകാം എന്നായിരുന്ന ജാനകിയുടെ മനസ്സിൽ. എന്നാൽ, വരിയും ഈണവും സിറ്റ്വേഷനും ഭാവവും എല്ലാം തിരിച്ചറിഞ്ഞതും ജാനകി ധർമസങ്കടത്തിലായി. ഇതങ്ങനെ വെറുതെ പാടിപ്പോകേണ്ടതായ പാട്ടല്ല എന്ന് ആ കലാകാരിക്കും തീരുമാനമായി. ജാനകി തിരക്കെല്ലാം മറന്ന്, പാട്ടിൽ മുഴുകി. എത്ര പാടിയിട്ടും മതിയാകാത്തപോലെ. വീണ്ടും വീണ്ടും പാടി. എം.ജി. രാധാകൃഷ്ണൻ ‘ഓക്കേ’ എന്ന് പറഞ്ഞിട്ടുപോലും; ഒന്നുകൂടി പാടാമെന്ന് പറഞ്ഞ് പാടി, ആ പാട്ടിനെ മനോഹരമായൊരു ചിത്രമാക്കി ജാനകി മാറ്റി. മികച്ച ഗായികക്കുള്ള ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ച, ‘‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നൂ’’ എന്ന ഗാനമായിരുന്നു അത്. </p>
<p>പൂവച്ചൽ ഖാദർതന്നെ പറയുന്നു: </p>
<p>‘‘ഒരേ സിറ്റ്വേഷൻ ഭരതനും ശശികുമാറും പറഞ്ഞാൽ, പുറത്തുവരുന്നത് രണ്ട് പാട്ടായിരിക്കും. ചിലർ സിറ്റ്വേഷൻ പറയും ചിലർ സ്ക്രിപ്റ്റ് വായിച്ചുകേൾപ്പിക്കും. ചിലർ ലൊക്കേഷനേക്കുറിച്ച് പറയും. ഏതാണോ മനസ്സ് എടുക്കുന്നത് അതിൽനിന്നും തുടങ്ങും എഴുത്ത്. സിനിമയിലെ ഇൻട്രൊഡക്ഷൻ സീൻ പോലെത്തന്നെ ഗംഭീരമാവണം പല്ലവി. എന്നാലേ പാട്ട് ശ്രദ്ധിക്കപ്പെടൂ. പലപ്പോഴും മൂന്നോ നാലോ പാട്ടെഴുതി, അതിൽ പൂർണ തൃപ്തി വന്നതേ സംഗീതസംവിധായകന് കൊടുക്കാറുള്ളൂ.’’ </p>
<p>ലൊക്കേഷനെപ്പറ്റി സംവിധായകർ സൂചിപ്പിച്ചപ്പോൾ എഴുതിയ ചില പാട്ടുകളാണ് ‘‘ചിത്തിരത്തോണിയിൽ അക്കരെ പോകാൻ’’ എന്ന പാട്ട്. കാരണം, ഷൂട്ട് ചിറയിൻകീഴിൽ ആയിരുന്നു. വയനാട്ടിലെ തിരുനെല്ലിയിലെ ലൊക്കേഷൻ പറഞ്ഞപ്പോൾ എഴുതിയതാണ്, ‘‘തിരുനെല്ലിക്കാട് ഒരു കന്നിപ്പെണ്ണ്/ വയനാടൻ കുന്നിലെ പെണ്ണ്’’ എന്ന ഗാനം. </p>
<p>‘കാറ്റു വിതച്ചവൻ’ എന്ന സിനിമയിലെ കഥാരംഗം പറഞ്ഞതിപ്രകാരമായിരുന്നു. ‘‘വിവാഹം കഴിഞ്ഞ്, മധുവിധുവും കഴിഞ്ഞ്, മടങ്ങിപ്പോകുന്ന വധൂവരൻമാരെ യാത്രയാക്കാൻ ബന്ധുക്കൾ വന്നിരിക്കുന്നു.’’ </p>
<p>അങ്ങനെ എഴുതിയതാണ്, </p>
<p>‘‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞൂ/ മണിമുകിൽ തേരിലിറങ്ങീ’’ എന്ന പാട്ട്. </p>
<p>‘‘ഇതെഴുതുമ്പോൾ മനസ്സിലെ ദൃശ്യം എന്നത്, കുട്ടിക്കാലത്ത് വീട്ടിൽനിന്നും നോക്കിയാൽ കാണുന്ന, അഗസ്ത്യാർകൂട മലയിൽ മഴക്കാലത്ത് അപൂർവമായി പ്രത്യക്ഷപ്പെടുന്ന മഴവില്ലായിരുന്നു. വേർഡ്സ് വർത്ത് മഴവില്ലിനെക്കുറിച്ച് എഴുതിയതും ഓർമയിലുണ്ടായിരുന്നു.’’ </p>
<p>ഗംഗൈ അമരന്‍റെ സംഗീതത്തിൽ പാട്ടെഴുതാൻ ഇരിക്കുകയാണ്. ആദ്യവരിയിങ്ങ് വരുന്നില്ല. ആശംസാഗാനമാണ് വേണ്ടത്. പെട്ടെന്നാണ്, ഒരാഴ്ചകഴിഞ്ഞ് നടക്കാൻ പോകുന്ന, കൃഷ്ണൻനായർ എന്ന സുഹൃത്തിന്‍റെ വിവാഹം ഓർമവന്നത്. </p>
<p>കല്യാണത്തിന് പോകേണ്ടതാണ്. </p>
<p>ആശംസ അറിയിക്കേണ്ടതാണ്. </p>
<p>ഇത്രയും ഓർത്തതും വരികൾ ഒഴുകിയെത്തി. </p>
<p>‘‘ആശംസകൾ നൂറുനൂറാശംസകൾ...’’ </p>
<p>ഏതെല്ലാം ഭാവങ്ങൾക്ക് പാട്ടെഴുതിയാലും എഴുതാൻ ഏറ്റവും ഇഷ്ടമുള്ള ഭാവം ഏതെന്ന് ചോദിച്ചാൽ പൂവച്ചലിന് സംശയമേതുമില്ല. ‘അത് വിരഹംതന്നെ.’’ വെറുതെയാണോ ‘‘നാഥാ നീ വരും കാലൊച്ച കേൾക്കുവാനും’’ ‘‘മൗനമേ നിറയും മൗനമേ’’യും ഒക്കെ ഇത്രയേറെ മനോഹരമായത്! </p>
<p>കാലം പൂവച്ചൽ ഖാദറിനായി ഒരുക്കിയ രംഗങ്ങൾ മുഴുവനാക്കിയില്ല. പൂവച്ചൽ ഖാദറിന്‍റെ സുഹൃത്തും പത്രപ്രവർത്തകനുമായ രഘുനാഥ് നെട്ടൂർ, രഘുവിന്‍റെ സുഹൃത്തായ എൻ.വി. ഹരിദാസിനെ പൂവച്ചലിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു. </p>
<p>ഹരിദാസ് ഗായകനാണ്. എൻ.വി. ഹരിദാസിന്‍റെ ബന്ധുവാണ്, ‘കായലും കയറും’ എന്ന സിനിമയുടെ നിർമാതാവായ എം.എസ്. ശിവസ്വാമി. ശിവസ്വാമി, തമിഴിൽ കുറച്ച് സിനിമകൾ ചെയ്തിട്ടുള്ള ആളാണ്. അങ്ങനെയാണ് കെ.വി. മഹാദേവൻ ഈ പ്രോജക്ടിൽ എത്തുന്നത്. ഹരിദാസ് ഈ സിനിമയുടെ സംവിധായകനായ കെ.എസ്. ഗോപാലകൃഷ്ണനെ പൂവച്ചലിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു. തുടർന്ന്, ‘കായലും കയറും’ എന്ന ചിത്രത്തിൽ പാട്ടെഴുതാൻ പൂവച്ചലിനെ തിരഞ്ഞെടുക്കുന്നു. ലൊക്കേഷൻ, പൂവച്ചലിന്‍റെ ഭാര്യ ആമിനയുടെ നാടായ ചിറയിൻകീഴ്. </p>
<p>സംഗീത സംവിധായകൻ തെന്നിന്ത്യയിലെ സംഗീതസാമ്രാജ്യത്തിലെ മുടിചൂടാമന്നനായ കെ.വി. മഹാദേവൻ! 1979ൽ ഇറങ്ങിയ ഈ സിനിമയിലെ അഞ്ച് പാട്ടുകൾ പൂവച്ചലിന്‍റെ രചനാലോകത്തിലെ വഴിഞ്ഞിരിവായി മാറി. ‘‘ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ’’, ‘‘ചിത്തിരത്തോണിയിലക്കരെപ്പോകാൻ’’ തുടങ്ങിയ പാട്ടുകൾ എക്കാലത്തെയും സൂപ്പർ ഹിറ്റ് പാട്ടുകളായി. ‘‘ശരറാന്തൽ തിരിതാണു’’ എന്ന പാട്ട് രാത്രിയും ‘‘ചിത്തിരത്തോണിയിൽ’’ എന്ന പാട്ട് പകലുമാണ് റെക്കോഡ് ചെയ്തത്. അഞ്ച് ദിവസമാണ് കെ.വി. മഹാദേവൻ റെക്കോഡിങ്ങിന് നൽകിയിരിക്കുന്ന ഡേറ്റ്. സംവിധായകൻ പറഞ്ഞ സിറ്റ്വേഷന് പറ്റിയ വരികൾ പൂവച്ചൽ എഴുതി. ‘‘രാവിൻ കൺമഷി വീണു കലങ്ങിയ’’ എന്നു തുടങ്ങുന്ന ഗാനം. </p>
<p>കെ.വി. മഹാദേവൻ ഈണവുമിട്ടു. എന്നാൽ, സംവിധായകൻ പറഞ്ഞു; ‘‘പാട്ട് നന്നായിട്ടുണ്ട്, എന്നാൽ, കുറച്ചുകൂടി ലളിതമായാൽ നന്ന് വരിയും ഈണവും.’’ കെ.വി. മഹാദേവൻ ഉടൻ അടുത്ത ഈണമിട്ടു. പൂവച്ചലിനും ഹരമായി. ഉടൻ വന്നു അടുത്ത വരികൾ! അതാണ്, ‘‘ശരറാന്തൽ തിരി താണു’’ എന്ന ഗാനം. പറയുംമുമ്പേ വരികൾ മാറ്റാനുള്ള ഈ അസാധ്യ കഴിവുകാരണം എൺപതുകളിലെ പ്രിയ ഗാനരചയിതാവായി പൂവച്ചൽ മാറി. അങ്ങനെ, നൽകിയ അഞ്ചിനു പകരം, വെറും മൂന്നു ദിവസംകൊണ്ട് ‘കായലും കയറും’ എന്ന ചിത്രത്തിലെ പാട്ടുകൾ റെക്കോഡ് ചെയ്തുകഴിഞ്ഞു. പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻനായർ ഒരിക്കൽ പറഞ്ഞത്രേ, പലതരം പെണ്ണുങ്ങളുടെ ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്, വരച്ചിട്ടുമുണ്ട്. എന്നാൽ, ‘‘ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണ്... അത് ഒരസാധ്യ ചിത്രമായിപ്പോയി!’’ എന്ന്. </p>
<p>‘‘രാമായണത്തിലെ ദുഃഖം’’, ‘‘കടക്കണ്ണിലൊരു കടൽകണ്ടൂ’’, ‘‘ഒരുകുടം കുളിരും ഒരുകുടം തേനും’’, ‘‘മുന്നാഴിമുത്തുമായ് മണ്ണിൽ വരുന്നൂ മുത്തേ നിന്നുടെ ജന്മദിനം’’, ‘‘കസ്തൂരിമാനിന്‍റെ തോഴി കനകക്കിനാവിന്‍റെ റാണി’’ തുടങ്ങി കെ.വി. മഹാദേവൻ-പൂവച്ചൽ സഖ്യത്തിൽ പിറന്ന പാട്ടുകളും ഏറെ ഹൃദ്യം. കെ.വി. മഹാദേവന്‍റെ കീബോർഡ് പ്ലയറായിരുന്ന കെ.ജെ. ജോയിയെ ഇവിടെവെച്ചാണ് ഖാദർ പരിചയപ്പെടുന്നത്. ഈ പരിചയപ്പെടലും പിന്നീടുവന്ന നല്ല പാട്ടുകൾക്ക്, കാലം തീർത്ത തിരക്കഥയായിരുന്നു. </p>
<p>‘‘താളങ്ങളിൽ നീ’’, ‘‘ലാവണ്യ ദേവതയല്ലേ നീയെന്‍റെ പൗർണമിയല്ലേ’’, ‘‘നീയെൻ ജീവനിൽ ഒരു രോമാഞ്ചമായ്’’, ‘‘അമൃതസരസ്സിലേ അരയന്നമേ’’, ‘‘നിയമങ്ങൾ ഒരുഭാഗം ബന്ധങ്ങൾ ഒരു ഭാഗം’’, ‘‘ഒരു ദിവ്യസംഗമം’’, ‘‘രാജപുഷ്‌പമേ ഋതുരാജപുഷ്പമേ’’, ‘‘പ്രേമവതി നിൻ വഴിയിൽ’’, ‘‘ഭൂമിയിൽ പൂമഴയായ്’’, ‘‘അനുരാഗ കലികേ വിടരൂ’’ തുടങ്ങി ഖാദറിന്‍റെ വരികൾക്ക് കെ.ജെ. ജോയ് ഈണമിട്ട പാട്ടുകളെല്ലാം ഹിറ്റുകളായി മാറി. </p>
<p>മലയാളത്തിലും തമിഴിലും ഇറങ്ങിയ ‘ലോറി’ എന്ന ഭരതൻ ചിത്രത്തിൽ, നടുക്ക് എം.എസ്. വിശ്വനാഥൻ ഇരിക്കുന്നു. വലതുവശത്ത് ഗാനരചയിതാവ് വാലി ഇരുന്ന് തമിഴിലും ഇടതുഭാഗത്ത് പൂവച്ചൽ ഖാദർ ഇരുന്ന് മലയാളത്തിലും പാട്ടുകൾ എഴുതുന്നു. എം.എസ്. വിശ്വനാഥൻ എന്ന അത്ഭുതപ്രതിഭയുടെ കൂടെയുള്ള യാത്ര പിന്നീട്, ‘മിനിമോൾ വത്തിക്കാനി’ലും ‘അറിയാത്ത ബന്ധങ്ങളും’, ‘പ്രിയംവദയ്ക്കൊരു പ്രണയഗീത’വും കടന്ന്, ‘അയ്യർ ദ ഗ്രേറ്റ്’ എന്ന ഭദ്രൻചിത്രം വരെ എത്തി. </p>
<p>ദൂരദർശനുവേണ്ടിയും എം.എസ്. വിശ്വനാഥനുമായി ചേർന്ന് പൂവച്ചൽ അഞ്ച് പാട്ടുകളൊരുക്കി. </p>
<p>ഇതിൽ മൂന്നെണ്ണം എം.എസ്.വി തന്നെ പാടുകയും ചെയ്തു. ‘‘നാഗസ്വരമേളംകൊണ്ട് കല്യാണം ഇത് നാണംകൊട്ടോർ നടത്തുന്ന കച്ചവടം’’ എന്ന ഗാനം അർഥംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. </p>
<p>‘‘നിൻമിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചു’’, ‘‘ആയിരം ജന്മങ്ങൾ വേണമീ ഭൂമിതൻ സൗന്ദര്യം നുകരുവാൻ’’, ‘‘അറിഞ്ഞു നാം തമ്മിൽത്തമ്മിൽ’’, ‘‘ചലനം ചലനം ജ്വലനം’’ തുടങ്ങി എം. എസ്.വിയുടെ പൂവച്ചൽ ഖാദർ വരികളും മലയാളികൾക്കെന്നുമേറെ പ്രിയങ്കരം. </p>
<p>1978ൽ, കെ.ജി. ജോർജിന്‍റെ ‘ഇനി അവൾ ഉറങ്ങട്ടെ’ എന്ന ചിത്രത്തിൽ എം.കെ. അർജുനനുമായി ചേർന്നു. തൊട്ടടുത്ത വർഷംതന്നെ ഈ കൂട്ടുകെട്ടിൽനിന്നും ഹിറ്റ് ഗാനം പിറന്നു. </p>
<p>‘തുറമുഖം’ എന്ന ചിത്രത്തിലെ, ‘‘രാവിനിന്നൊരു പെണ്ണിന്‍റെ നാണം’’ എന്ന ഗാനം ഈ കൂട്ടുകെട്ടിന്‍റെ വരവറിയിച്ചു. ‘‘ഒരു പ്രേമലേഖനം എഴുതി മായ്ക്കും’’, ‘‘കായൽക്കരയിൽ തനിച്ചുവന്നതു കാണാൻ’’, ‘‘കളഹംസമില്ലാ കലമാനില്ലാ’’, ‘‘അമൃതകലയായ് നീ വിടരുന്നെൻ നഭസ്സിൽ’’ തുടങ്ങീ എം.കെ. അർജുനനും പൂവച്ചലിന്‍റെ വരികളെടുത്ത്, ഘനഗംഭീരമായ പാട്ടുകൾ തീർത്തു. </p>
<p>എല്ലാ പാട്ടുകളും ഹിറ്റായ ‘പ്രേമാഭിഷേക’ത്തിൽ ഗംഗൈ അമരനൊപ്പമാണ് പാട്ടുകളൊരുക്കിയത്. ‘‘നീലവാനച്ചോലയിൽ’’, ‘‘വാഴ്‌വേമായം’’, ‘‘ദേവീ നിൻ ചിരിയിൽ’’, ‘‘മഴക്കാല മേഘം ഒന്ന്’’, ‘‘ആശംസകൾ നൂറുനൂറാശംസകൾ’’, ‘‘എൻ മാനസം എന്നും നിന്‍റെ ആലയം’’ എന്നിങ്ങനെ, ഗംഗൈ അമരനും ഹിറ്റുകളുടെ വസന്തം തീർത്തു. </p>
<p>’81ൽ സ്വതന്ത്രസംഗീത സംവിധായകനായ ജോൺസന്‍റെ കൂടെ ’82ൽതന്നെ, ‘തുറന്ന ജയിൽ’ എന്ന ചിത്രത്തിൽ ഒരുമിച്ചു. തുടർന്ന്, ‘പാളങ്ങൾ’ എന്ന സിനിമ. ഒടുവിൽ, അന്നുമിന്നും ആസ്വാദകർ പാടിനിർത്താത്ത; ‘ദശരഥ’ത്തിലെ, ‘മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ’’ എന്ന പാട്ടുവരെ എത്രയെത്ര ഗാനങ്ങൾ! </p>
<p>‘‘ഏതോ ജന്മകൽപനയിൽ’’, ‘‘അരിമുല്ലക്കും ചിരിവന്നു’’, ‘‘സിന്ദൂരപ്പൂവിനു നാണം’’, ‘‘അനുരാഗിണീ ഇതാ എൻ’’, ‘‘രാഗിണീ രാഗരൂപിണീ...’’ എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനമാല ജോൺസനൊപ്പവും. </p>
<p>രഘുകുമാറിനും രാജാമണിക്കുമൊപ്പം ‘താളവട്ടം’ എന്ന ചിത്രത്തിനായി വാക്കെടുത്തൊരുക്കി. </p>
<p>രഘുകുമാറിന്‍റെ കൂടെ, ‘‘നിന്നെയെൻ സ്വന്തമാക്കും ഞാൻ, പിന്നെയീ നാണം മാറ്റും ഞാൻ’’, ‘‘മെല്ലെ നീ മെല്ലേ വരൂ’’, ‘‘മൃദുലേ ഇതാ ഒരു ഭാവഗീതമിതാ’’, ‘‘കണ്ണാ ഗുരുവായൂരപ്പാ എന്നേ നീയറിഞ്ഞൂ’’, ‘‘മാരിവില്ലിൻ ചിറകോടെ ഏകാകിയായ്’’, ‘‘സ്വരങ്ങളിൽ സഖീ’’ തുടങ്ങിയ ഗാനങ്ങൾ. </p>
<p>രാജാമണിക്കൊപ്പം, ‘‘ഈറൻ മേഘങ്ങൾ മാനം മൂടുന്നു’’, ‘‘താളങ്ങൾ മാറുന്നു ജീവനിൽ അറിയാതെ’’ തുടങ്ങിയ വ്യത്യസ്തവും വേഗമേറിയതുമായ പാട്ടുകൾ. </p>
<p>എത്ര തിരക്കിലിരുന്നും പൂവച്ചൽ പാട്ടെഴുതും. സിറ്റ്വേഷൻ മനസ്സിൽ കയറിയാൽ പിന്നെ മറ്റൊന്നും പ്രശ്നമല്ല. </p>
<p>എന്ത് ബഹളമുണ്ടായാലും മനസ്സ് ഏതു കയത്തിൽനിന്നും ശ്രദ്ധയോടെ വാക്കുകൾ പെറുക്കിയെടുത്തുവരും എന്നതാണ് പൂവച്ചലിനെ നേരിട്ടറിയുന്നവർ പറയുന്നത്. ‘‘പൂമാനമേ’’ എന്ന പാട്ട് തീവണ്ടിയിൽ ഇരുന്ന് പത്തു മിനിറ്റിൽ എഴുതിയതാണെന്നും കേട്ടിട്ടുണ്ട്. </p>
<p>കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി, ഭരതൻ, പത്മരാജൻ തുടങ്ങിയ അതുല്യപ്രതിഭകൾക്കൊപ്പമെല്ലാം പൂവച്ചലിന് പ്രവർത്തിക്കാനായി എന്നത് ഭാഗ്യമോ ദൈവാനുഗ്രഹമോ ആയി കാണാം. ‘‘ഇങ്ങനെയൊക്കെ വേണം’’ എന്ന കാലത്തിന്‍റെ തീരുമാനങ്ങൾ! ‘മാനവധർമ​ം’ എന്ന ചിത്രത്തിൽ ദേവരാജൻ മാസ്റ്റർക്കൊപ്പം പാട്ട് ചെയ്തു. ഈ ചിത്രത്തിലെ, ‘‘കല്യാണനാളിലെ സമ്മാനം എന്‍റെ കൺമണി നൽകിയ സൗഭാഗ്യം’’ എന്ന പാട്ടുകൂടാതെ, ‘‘പടച്ചോന്‍റെ സൃഷ്ടിയിൽ എല്ലാമൊന്നേ’’, ‘‘പൊന്നും കാടിന് കന്നിപ്പരുവം’’, ‘‘അരിമുല്ലപ്പൂവിൻ ചിരിയുള്ള പെണ്ണേ’’ തുടങ്ങീ ദേവരാജൻ മാഷും ഖാദറിനായി ഗാനശിൽപങ്ങൾ തീർത്തു. </p>
<p>രാഘവൻ മാഷുടെ, ‘‘അഹദോന്‍റെ തിരുനാമ’’വും ഇളയരാജയുടെ, ‘‘ഈ നീലിമതൻ ചാരുതയിൽ’’, ‘‘കിളിയേ കിളിയേ’’ എന്നീ പാട്ടുകളും എഴുതിയത് പൂവച്ചൽ ഖാദർ. </p>
<p>എം.ജി. രാധാകൃഷ്ണനും രാഘവൻ മാഷും ദേവരാജൻ മാഷുമൊക്കെ സാഹിത്യം നല്ലപോലെ ശ്രദ്ധിക്കുന്നവരാണ്. അവർക്കായി എഴുതുമ്പോൾ അത് വല്ലാത്തൊരു സുഖവുമാണ് എന്ന് പൂവച്ചൽ ഖാദർ ഓർക്കുന്നു. </p>
<p>പൂവച്ചൽ ഖാദർ എഴുതി, എം.ബി. ശ്രീനിവാസൻ ഒരുക്കിയ ഗംഭീര ഗാനങ്ങളാണ്, </p>
<p>‘‘താഴികക്കുടവുമായ് തിരകളിൽ മുങ്ങും’’, ‘‘നിത്യനായ മനുഷ്യനു വേണ്ടി വീഥിയൊരുക്കുക നാം’’, ‘‘പിറന്നാളില്ലാത്ത മാലാഖമാരേ’’ എന്നിവ. </p>
<p>‘NH 47’ എന്ന ചിത്രത്തിൽ, യേശുദാസ് പാടുന്ന; ‘‘അള്ളാ ജീവിതം അരുളുന്നൂ’’ എന്ന പാട്ടിൽ, സി.എ. അബൂബക്കറിനൊപ്പം പൂവച്ചൽ ഏതാനും വരികൾ പാടുകയും ചെയ്തിട്ടുണ്ട്. </p>
<p>ജീവിതത്തിൽ ഇദ്ദേഹം എത്ര നല്ല മനുഷ്യനായിരുന്നു എന്നറിയാൻ ഒരൊറ്റ കാര്യം മതി. തന്നെ താനാക്കിയ കോഴിക്കോട് വന്നാൽ; അത് ഒറ്റക്കായാലും സകുടുംബമായിട്ടായാലും ശരി; ഒരിക്കലും ഹോട്ടലിൽ താമസിച്ചിട്ടില്ല. താമസിക്കുകയുമില്ല. സുഹൃത്തുക്കളുടെ വീട്ടിലേ ഇദ്ദേഹം താമസിക്കാറുള്ളൂ. അതായത്, കണ്ടതും മിണ്ടിയതും കേട്ടതുമായ മനുഷ്യരെയെല്ലാം സുഹൃത്താക്കി മാറ്റിയ ഒരു കലാകാരൻ! </p>
<p>1970ന്‍റെ രണ്ടാം പകുതിയിൽ തുടങ്ങിയ പൂവച്ചൽ ഖാദറിന്‍റെ കലായാത്ര, 1980ന്‍റെ തുടക്കത്തിൽ ജൈത്രയാത്രയായി മാറുകയായിരുന്നു. തൊട്ടതെല്ലാം ഹിറ്റ് എന്ന മട്ടിൽ പാട്ടെഴുത്തിന്‍റെ ഉത്സവകാലം. </p>
<p>ഗാനരചനക്ക് ഫിലിം ക്രിട്ടിക്സ് അവാർഡും കേരള സംഗീതനാടക അക്കാദമി അവാർഡും പൂവച്ചലിന് ലഭിച്ചിട്ടുണ്ട്. മുന്നൂറ്റി അമ്പതിലധികം സിനിമകൾക്കുള്ള ഗാനങ്ങളും ഏറെ ലളിതഗാനങ്ങളും കുറേ നാടകഗാനങ്ങളും എഴുതി. കെ.വി. അബൂട്ടി എന്ന സംഗീത സംവിധായകനുവേണ്ടി മാപ്പിളപ്പാട്ടുകൾ എഴുതി. വി.എം. കുട്ടി മാഷ് നടത്തുന്ന ഗാനമേളാ ട്രൂപ്പിനുവേണ്ടിയും മാപ്പിളപ്പാട്ടുകൾ എഴുതി. എല്ലാമടക്കം ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ! </p>
<p>ഔദ്യോഗിക ജീവിതം ഇറിഗേഷൻ ഡിപ്പാർട്മെന്‍റിൽ നിന്നാണ് വിരമിച്ചത്. </p>
<p>‘‘ചിത്തിരത്തോണിയിൽ’’ എന്ന ഗാനസമാഹാരവും ‘കളിവീണ’ എന്ന കവിതാസമാഹാരവും ‘‘പാടുവാൻ പഠിക്കുവാൻ’’ എന്ന കുട്ടികളുടെ കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. </p>
<p>അവസാനമായി സിനിമക്ക് പാട്ട് എഴുതിയത്, എം.ജി. രാധാകൃഷ്ണൻ സംഗീതമേകിയ, ‘ജഗപൊക’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു. </p>
<p>‘എവിടെനിന്നാണ് പാട്ടും പാട്ടിനുള്ള വാക്കുകളും വരുന്നത്?’ എന്ന ചോദ്യത്തിന്, പൂവച്ചൽ ഖാദർ മറുപടി നൽകിയത് ഇങ്ങനെയായിരുന്നു. </p>
<p>‘‘പലപ്പോഴും ഒരു ഈണം കേട്ടാൽ എനിക്ക് തോന്നാറുണ്ട് ഇതൊക്കെ എന്നെക്കൊണ്ട് എഴുതാൻ പറ്റുമോ എന്ന്. പിന്നെപ്പിന്നെ നമ്മൾ അതുതന്നെ ആലോചിച്ചിരിക്കുമ്പോൾ, എവിടെനിന്നോ വാക്കുകൾ ഒഴുകിയെത്തും. ആരോ സ​ൈ​പ്ല ചെയ്യുന്നതാണത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മളുടെ ആർജിത സംസ്കാരവും നിരീക്ഷണങ്ങളും; പിന്നെ, നമ്മൾ നിൽക്കുന്ന സന്ദർഭവും പാട്ട് ആവശ്യപ്പെടുന്ന സാഹചര്യവും ആ മുഹൂർത്തം നമ്മൾക്ക് വിശദമാക്കിത്തന്ന വ്യക്തിയുടെ ചില വിശേഷങ്ങളും എല്ലാം കൂടിച്ചേർന്നാണ് ഓരോ പാട്ടും സംഭവിക്കാറ് എന്ന് എനിക്ക് തോന്നുന്നു.’’ </p>
<p>‘‘പലരും കരുതുന്നപോലെ സിനിമ ഒരു മോശം ഫീൽഡാണ് എന്ന തോന്നൽ സ്വന്തം കുടുംബത്തിൽ ഉണ്ടായിരുന്നോ?’’ </p>
<p>‘‘സിനിമയിൽ ചെന്നാൽ ജീവിതം നാശമാകും, ഇത് അത്ര നല്ല സ്ഥലമല്ല എന്നുതന്നെയാണ് എന്‍റെ വീട്ടുകാരും വിശ്വസിച്ചിരുന്നത്. എന്നാൽ, എന്നെ അതിലേറെ വിശ്വാസമുള്ളതുകൊണ്ടാകാം പാട്ടെഴുതുന്നതിൽനിന്ന് ഒരിക്കൽപ്പോലും ആരും എന്നെ നിരുത്സാഹപ്പെടുത്തിയിട്ടില്ല.’’ </p>
<p>‘‘എൻജിനീയറിങ്ങും പാട്ടും തമ്മിലെന്തു ബന്ധം?’’ എന്ന് ചോദിച്ചാൽ പൂവച്ചൽ ഖാദർ ഇളംചിരിയോടെ പറയും. </p>
<p>‘‘രണ്ടും കലയാണ്. പല്ലവി, അനുപല്ലവി, ചരണം. ഇതുതന്നെയാണ് ഫൗണ്ടേഷൻ, ബേസ് മെന്‍റ്, സൂപ്പർ സ്ട്രെക്ചർ എന്നത്. </p>
<p>ആ ഒരു സ്ട്രെക്ചറിങ് മനസ്സിലുള്ളപ്പോൾ, എൻജിനീയർക്ക് പാട്ടുപണി എളുപ്പമാണ്. ട്യൂണിനനുസരിച്ച് പാട്ടെഴുതുമ്പോൾ നല്ല ക്ഷമ വേണം. ഈ ക്ഷമ, എൻജിനീയറിങ് പഠനകാലത്ത് പ്രോബ്ലംസ് സോൾവ് ചെയ്ത് സോൾവ് ചെയ്ത് മുന്നോട്ടുപോകുമ്പോൾ തനിയേ ഉണ്ടാകും. അവസാനം റിസൽട്ട് കിട്ടിയാൽ പൂർണ തൃപ്തിയും വരും; പാട്ടിലുമതെ.’’ </p>
<p>‘‘സിനിമ എന്നത് ആഹ്ലാദമാണോ?’’ എന്ന് ചോദിച്ചാൽ ഇദ്ദേഹം ചിരി മാറ്റി, ശാന്തനായി പറയും. ‘‘അക്കാലത്ത് കോടമ്പാക്കം എന്നതാണ് സിനിമ. എല്ലാ പൂജക്കും എല്ലാവരും വരും. എല്ലാ പ്രിവ്യൂ ഷോക്കും എല്ലാവരുമെത്തും. ഗെറ്റ് ടുഗദർ ആണത്. വീടിന്‍റെ പാലുകാച്ചലും വെഞ്ചെരിക്കലും ഗണപതിഹോമവും പോലെ, ഏവരും ഭക്തിയോടെയും സ്നേഹത്തോടെയും ഒത്തുകൂടുന്ന സന്ദർഭങ്ങളായിരുന്നു അവ. സ്നേഹിക്കുന്നവരുടെ ഒത്തുചേരൽ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829935-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020JBozWf4636EaT6gHN7RnKeZGgCaXkCjN5445529" data-watermark="false" style="width: 100%;" info-selector="#info_item_1775985447605">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775985447605"></div>
</div>
<p>‘പൂജയും സോങ് കമ്പോസിങ്ങും’ എന്നാണ് പറയാറ്. പൂജക്കുള്ള അത്രയും പവിത്രത പാട്ടിനും കൊടുത്തിരുന്നു പണ്ട് എന്നർഥം. പാട്ടുകൊണ്ട് മാത്രം പടത്തിന്‍റെ ഡിസ്ട്രിബ്യൂഷൻ നടക്കുമായിരുന്നു പണ്ട്. പിന്നെ, സുഖദുഃഖങ്ങൾ കലർന്നതാണ് സിനിമാജീവിതം. തിക്താനുഭവങ്ങൾകൂടി ചേർന്നതാണ് സിനിമ. അതിലെ ആഹ്ലാദവും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയാണ് ‘കോടമ്പാക്കം’ എന്നത്. അതിൽപെട്ട് എങ്ങുമെത്താതെ മണ്ണടിഞ്ഞ് പോയവരുമുണ്ട്. അപ്രതീക്ഷിതമായി ഉയർന്നുവന്നവരും ഉണ്ട്. ഈ രംഗത്ത് രക്ഷപ്പെടാൻ കഴിവും ഭാഗ്യവും ഒരുപോലെ വേണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.’’ </p>
<p>‘‘എന്തെങ്കിലും വിഷമങ്ങൾ ഗാനരംഗത്തെപ്പറ്റി?’’ </p>
<p>‘‘കവിതയുടെ അംശം കുറഞ്ഞ സംവിധായകർ വന്നു. മനസ്സിലെ ആർദ്രത കുറഞ്ഞു. സ്വാഭാവികമായും, പാട്ടുകൾ എഴുതാനും കേൾക്കാനും അത്ര സുഖമില്ലാത്ത ഒന്നായി മാറി.’’ </p>
<p>ഇത്രയും പാട്ടുകൾ എഴുതി, മലയാളിയെ രസിപ്പിച്ച ഇദ്ദേഹത്തോട്, </p>
<p>‘സിനിമയിൽ പാട്ട് ആവശ്യമാണോ?’ എന്ന് ചോദിച്ചാൽ ഇങ്ങനെയായിരിക്കും മറുപടി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829937-untitled-2.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020bNbsFMwVvgHF2sJ9OuaKq0LAQRDqf62n5504507" data-watermark="false" style="width: 100%;" info-selector="#info_item_1775985506452">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775985506452"></div>
</div>
<p>‘‘സിനിമ സ്വയം ഒരു കവിതയാണെങ്കിൽ; അതിൽ മറ്റൊരു ഗാനം ആവശ്യമില്ല. വിദേശ സിനിമകളൊക്കെ നോക്കൂ. അതിൽ നമ്മുടേതുപോലെ ഒരു പാട്ട് ഉണ്ടെങ്കിൽ, പ്രേക്ഷകർ പാട്ടിന്‍റെ സമയത്ത് ഇരിപ്പിടം വിട്ടിറങ്ങും എന്നുറപ്പാണ്. എന്നാൽ, ഇന്ത്യൻ സിനിമയുടെ സ്വഭാവം വേറെയാണ്. കമേഴ്സ്യൽ സിനിമക്ക് പാട്ടും ആക്ഷനും ഒക്കെ വേണം. മൊത്തത്തിലൊരു ഓളവും ഭംഗിയുമുണ്ടെങ്കിലേ കച്ചവടം നടക്കൂ.’’ </p>
<p>2021 ജൂൺ 22ന് കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽവെച്ച് 72ാം വയസ്സിൽ പൂവച്ചൽ ഖാദർ, എഴുത്ത് തൽക്കാലത്തേക്ക് അവസാനിപ്പിച്ച് യാത്രയായി. </p>
<p>പൂർണ ഔദ്യോഗിക ബഹുമതികളോടെ, കാട്ടാക്കട ജുമാമസ്ജിദിലെ ഖബർസ്ഥാനിൽ സംസ്കാരം നടന്നു. ഒരുകാലത്ത്, ചലച്ചിത്രത്തെ കണ്ണുനിറച്ചും കണ്ട പ്രേക്ഷകർ ആ സിനിമതന്നെ മറന്നാലും, പഴയൊരു തലമുറ സിനിമയിലെ ആ പ്രത്യേക സിറ്റ്വേഷൻ മറന്നാലും, പുതുതലമുറ, ഇതൊരു കൃത്യമായ ദൃശ്യത്തിനുവേണ്ടി എഴുതിയതാണെന്ന വാസ്തവമേ മറന്നാലും; ജീവിതത്തിലെ ഏതേത് സന്ദർഭത്തിനും പറ്റുന്ന അനേകം പാട്ടുകളിലൂടെ പൂവച്ചൽ ഖാദർ നിത്യം ഓർക്കപ്പെടുന്നവനായി മാറുകയാണ് മലയാളികൾക്ക്. ഇതുതന്നെയാണ് കലാകാരനായി ജനിച്ചവന്‍റെ പുണ്യം. </p>
<h3>(അവസാനിച്ചു)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/sangeethayathrakal/poovachal-khader-lyrics-and-music-1510758</link>
<guid isPermaLink="true">https://www.madhyamam.com/weekly/sangeethayathrakal/poovachal-khader-lyrics-and-music-1510758</guid>
<category><![CDATA[Weekly,Archives,സം​ഗീ​ത യാത്രകൾ,Premium,20 APR 2026]]></category>
<dc:creator><![CDATA[ജയരാജ് മിത്ര]]></dc:creator>
<pubDate>Mon, 13 Apr 2026 03:15:37 GMT</pubDate>
</item>
<item>
<title><![CDATA[ചെയ്ത്താൻ പാലം]]></title>
<description/>
<enclosure length="299963" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/12/2829882-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/12/2829882-untitled-1.gif'/><figcaption><p>ചിത്രീകരണം: വിനീത് എസ്. പിള്ള</p><span class='copyright'></span></figcaption></figure><p>കോടതിയിൽ അസാധാരണമായ, അതിവിചിത്രമായ, ഒരു കേസിന്‍റെ വിചാരണ നടക്കുകയാണ്. x എന്ന കഥാകാരിക്കെതിരെ ചെയ്ത്താന്‍ പാലം പഞ്ചായത്തിലെ പൗരപ്രമുഖൻ നൽകിയ കേസ്. പ്രസ്തുത കഥാകാരിയുടെ രചന ചെയ്ത്താന്‍പാലം പ്രദേശത്തെ അസംബന്ധജടിലമായി ചിത്രീകരിക്കുന്നു, അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു, പെൺകുട്ടികളുടെ കല്യാണം മുടക്കുന്നു എന്നൊക്കെയാണ് ആരോപണങ്ങള്‍. സോഫി എന്ന യുവതിയുടെ പിതാവ് സ്ഥലത്തെ പ്രധാന അബ്കാരിയാണ് മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുന്നത്. </p>
<p>വാരികയില്‍ അച്ചടിച്ചുവന്ന കഥ ആദ്യ ഹിയറങ്ങിൽത്തന്നെ ന്യായപീഠത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ടു. വിചാരണദിവസം പ്രതിക്കൂട്ടിൽ കയറിനിന്ന കഥാകാരി ഇളംവയലറ്റ് സാരിയിൽ മനോഹരിയായിരുന്നു. ആ കൊച്ചിന് ഇമ്മാതിരി പൊട്ടക്കഥയെഴുതാതെ വല്ല മോഡലിങ്ങിനും പോയിക്കൂടേയെന്ന് വട്ടക്കണ്ണാടി വച്ച വാദിഭാഗം വക്കീല്‍ മഞ്ഞച്ച ചിരിയോടെ വാത്സല്യപ്പെട്ടത് അവൾ കേൾക്കാൻ മാത്രം ഒച്ചയിലായിരുന്നു. പരാതിക്കാരന്‍ അന്നേരം രസംപിടിച്ച് കുടവയർ കുലുക്കി ചിരിക്കുന്നതും കണ്ടു. ഇതിനെല്ലാം സാക്ഷിയായി കോടതിമുറിയിൽ സന്നിഹിതനായിരുന്ന ഞാൻ കണ്ടതും കേട്ടതും ഇവിടെ രേഖപ്പെടുത്തുന്നുവെന്നുമാത്രം. നഗരത്തില്‍ X എന്ന കഥാകാരി പങ്കെടുക്കുന്ന പരിപാടികളില്‍ മുടങ്ങാതെ മുഖംകാണിക്കുന്ന ഞാൻ ഇവിടെയെത്തിയത് യാദൃച്ഛികമായാണ്. </p>
<p>ആരോപണങ്ങളെ ചെറുക്കാൻ മൂന്ന്‍ സാക്ഷികളെയാണ് കഥാകാരിയുടെ വക്കീൽ, ചാട്ടുളിക്കണ്ണും ഒരു കിലോമീറ്റർ നീളമുള്ള നാവുമുള്ള അഡ്വക്കേറ്റ് ജസീന്ത, അവതരിപ്പിച്ചത്. ഒന്നാം സാക്ഷി, പ്രസ്തുത കഥയിലെ നായിക ശോശന്ന. ഉയരമുള്ള ഇരുനിറക്കാരി. ആരെയും കൂസാത്ത ഭാവം. അതുതന്നെയാണ് അവരുടെ അഴകെന്നുപറയാം. രണ്ടാം സാക്ഷി സമൃദ്ധമായ കറുത്ത താടിയും വിടർന്ന കണ്ണുകളുമുള്ള y എന്ന മനുഷ്യൻ. അയാള്‍ വീല്‍ചെയറിലാണ്. മൂന്നാമതൊരാൾ കഥാമധ്യത്തിൽ, ക്ഷമിക്കണം, വിചാരണക്കിടയില്‍ കയറിവന്ന്‍ സംസാരിക്കേണ്ടതുണ്ട്. x എന്ന എഴുത്തുകാരിക്ക് ഈ കഥ പറഞ്ഞുകൊടുത്തത് താനാണെന്നും ചെയ്ത്താൻ പാലത്തിൽ കുറച്ചുപണ്ട് നടന്ന യഥാർഥ സംഭവങ്ങളാണ് കഥയിലുള്ളതെന്നും വാദിഭാഗം വക്കീലിന്‍റെ കുനുഷ്ടുചോദ്യങ്ങൾക്ക് മറുപടിയായി ഒന്നാം സാക്ഷി ശോശന്ന അറിയിച്ചു. കഥയിൽ കുറിച്ചതെല്ലാം രാത്രിപോലെ സത്യമാണെന്നും താനാരാണെന്ന്‍ ആവശ്യനേരത്ത് വെളിപ്പെടുത്താമെന്നും വീൽചെയറിലെ മനുഷ്യനും പറഞ്ഞു. </p>
<p>സത്യങ്ങൾ മാത്രമെഴുതിയാല്‍ എങ്ങനെ കഥ കഥയാകുമെന്ന് വാദിഭാഗം വക്കീൽ ഒബ്ജക്ഷനടിച്ചു. സത്യം പറയണോ കള്ളമെഴുതണോയെന്നത് എഴുത്താളിന്‍റെ സ്വാതന്ത്ര്യമാണ്. കഥയില്‍ അസത്യമെഴുതിയെന്നാരോപിക്കുന്ന മാനനഷ്ടക്കേസ് അതിനാൽത്തന്നെ റദ്ദാവുമെന്ന് ആര്‍ട്ടിക്കിള്‍ 19(1)(a), Freedom of Speech and Expression, ഉദ്ധരിച്ച് വക്കീൽ വാദിച്ചു. കഥയിലൂടെ ഒരിക്കൽക്കൂടി കണ്ണോടിച്ചുകൊണ്ട് ന്യായാധിപൻ വിധിപറയാനുള്ള ഒരുക്കത്തിലാണ്. അതിനിടയിൽ വായനക്കാർക്കുവേണ്ടി കഥയിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ പകർത്താം. </p>
<p>ശോശന്ന </p>
<p>മനുഷ്യാര്‍ത്തിയുടെ നിരർഥകത പേറുന്ന മരക്കുരിശുകൾക്കിടയിൽ ഏകയായി നില്‍ക്കെ അക്കരക്കുന്നിനെ തൊടുന്ന വെണ്‍മേഘപടലങ്ങള്‍ ശോശന്ന കണ്ടു. കോടമഞ്ഞില്‍ സെമിത്തേരിക്കുന്ന്‍ സ്വര്‍ഗത്തെ തൊട്ടുതൊട്ട് നില്‍ക്കുന്നു. മലമുകളിലെ ഏകാന്തത ഇഷ്ടമാണവള്‍ക്ക്. വിശിഷ്യ മരിച്ചവരുടെ പൂര്‍ത്തീകരിക്കാത്ത മോഹങ്ങള്‍ അടുക്കിവെച്ച കല്ലറകൾക്കുള്ളിൽ ആത്മാക്കൾ നിദ്രയിലേക്ക് വീഴുന്ന തണുത്ത വെളുപ്പാൻകാലത്ത്. ചെയ്ത്താന്‍ തോട് അവളുടെ ഓർമയില്‍ ഒഴുകിയെത്തി. ചെറുപ്പത്തില്‍ അതിലെ കരിമ്പാറക്കെട്ടില്‍ നനഞ്ഞുകിടന്ന് ആകാശം കണ്ടത് അവളോര്‍ത്തു. സോഫിയുടെയും ഡൊമിനിക്കിന്റെയും രഹസ്യസംഗമങ്ങള്‍ക്ക് കാവലിരുന്ന നേരത്താണ് മേഘങ്ങള്‍ക്ക് അനേകം രൂപങ്ങളുണ്ടെന്ന്‍ അവള്‍ ആദ്യമറിഞ്ഞത്. സ്നേഹം തൊടുമ്പോള്‍ മനുഷ്യര്‍ക്കും മോഹനഭാവങ്ങള്‍ കൈവരുമെന്നറിഞ്ഞതും. </p>
<p>ചെയ്ത്താന്‍ പാലം ഒരുപാടകലെയാണ്. </p>
<p>ആത്മാക്കളുടെ പുസ്തകത്തില്‍ അപ്പന്‍റെ പേര് ചേര്‍ക്കപ്പെട്ടത് മുപ്പതു വർഷം മുമ്പാണ്. അവള്‍ക്കന്നേരം എട്ടും പൊട്ടും തിരിയാത്ത പ്രായം. മൂടല്‍മഞ്ഞിലൂടെ ഇരമ്പിപ്പായുന്ന ആ ലോറി അവള്‍ക്കിപ്പോഴും കാണാം. പൊള്ളിപ്പനിക്കുന്ന അപ്പനെ മടിയിൽക്കിടത്തി ഒരു മെലിഞ്ഞ പെൺകുട്ടി. ഒപ്പം അപരിചിതനായ ലോറിക്കാരന്‍. കാലങ്ങളുടെ ക്ഷതമേറ്റ പൊട്ടിപ്പൊളിഞ്ഞ പാത. ഇരുണ്ട തേയിലക്കുന്നുകള്‍. കൊടുംവളവുകളില്‍ കെണിയൊരുക്കി മഞ്ഞ്. കരിക്കട്ടക്കറുപ്പുള്ള രാവ്. ഹെഡ്ലൈറ്റില്‍ ഒന്ന്‍ കേടായതിനാല്‍ ഒറ്റക്കണ്ണിന്‍റെ മങ്ങിയ വെട്ടത്തില്‍ മുന്നിലെ കുണ്ടും കുഴിയും അവ്യക്തമായി കാണാം. ഇടക്കിടെ മലഞ്ചോലയുടെ മുഴക്കം. ലോറിക്കാരന്‍റെ തവിട്ടുനിറമുള്ള റേഡിയോ പാടുന്നു. </p>
<p>‘‘കടലേ... നീലക്കടലേ... നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ...’’ </p>
<p>ഒരിക്കലും കടല്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടി ആന്തലോടെ ഇരുളിന്‍റെ കടലിലേക്കു നോക്കിയിരുന്നു. </p>
<p>ശോശന്ന ഒന്നുലഞ്ഞു, പത്തുമുപ്പത് വര്‍ഷം മുമ്പെന്നമാതിരി. ഈശോമറിയംയൌസേപ്പേ എത്രയോ വട്ടം അന്നവള്‍ ചൊല്ലിത്തീര്‍ത്തു! </p>
<p>വഴിയോരത്തെ പുല്ലുമേഞ്ഞ ചായക്കടയിലേക്ക് ഏന്തിനീങ്ങുന്ന അപ്പനെ അവള്‍ മറ്റൊരു ഫ്രെയിമില്‍ കണ്ടു. ശേഷം, ഇന്നു പോകാം നാളെപ്പോകാമെന്ന് കുമ്മായമടര്‍ന്ന ചുമരിലേക്ക് നോക്കി തണുത്ത ആശുപത്രിമുറിയില്‍ നാളുകളെണ്ണിക്കിടന്ന അപ്പനെയും. അപ്പന്‍ പറഞ്ഞ കഥകള്‍ അവള്‍ മറന്നിട്ടില്ല. കാലമിത്ര കഴിഞ്ഞിട്ടും... </p>
<p>നാല്‍പത്തിരണ്ടിലെ </p>
<p>ചായമക്കാനി </p>
<p>പേരിയ ചുരം കയറി മലമുകളിലെത്തിയാൽ നാൽപത്തിയൊന്നിനും നാൽപത്തിരണ്ടിനുമിടയിലാണ് ചെയ്ത്താന്‍ പാലം. സന്ദേഹം വേണ്ട, നാൽപത്തിയൊന്നും നാൽപത്തിരണ്ടും സ്ഥലനാമങ്ങളാണ്. തലശ്ശേരി ക്യാമ്പില്‍നിന്നുള്ള ദൂരത്തിന്‍റെ കണക്കില്‍ കരകള്‍ക്ക് ഇപ്രകാരം പേരുകള്‍ ചാര്‍ത്തിയത് വെള്ളക്കാരായിരിക്കണം. അതെന്തുമാകട്ടെ, ചെയ്ത്താന്‍ പാലം സ്റ്റോപ്പിന്‍റെ അടയാളം ഒരു കൂറ്റന്‍ വാകമരമാണ്‌. ഓർമകളിലും ആലോചനകളിലും മുങ്ങി കാലമേറെയായി അത് വഴിയരികില്‍ നിൽക്കുന്നു. വെള്ളക്കാര്‍ ചുരം കയറുംമുമ്പേ അതവിടെയുണ്ടായിരുന്നെന്നാണ് കേള്‍വി. അതിന്‍റെ അസംഖ്യം വേരുകളിൽ, ശാഖികളിൽ, നൂറ്റാണ്ടിന്‍റെ ഒച്ചകൾ കുടിയേറിയിരിക്കുന്നു. ആർത്തനാദങ്ങൾ. ആവലാതികൾ. പൊട്ടിച്ചിരികൾ. ഉന്മാദത്തിന്‍റെ ആർപ്പുകൾ. കുതിരക്കുളമ്പടി. വെടിയൊച്ചകള്‍... </p>
<p>മാനന്തവാടി-തലശ്ശേരി റൂട്ടിലോടുന്ന കാര്‍ത്തിക ബസിലാണ് അന്ന് മേലേവീട്ടില്‍ തിമോത്തി ചെയ്ത്താന്‍ പാലം സ്റ്റോപ്പില്‍ വന്നിറങ്ങിയത്. ശൈത്താൻ പാലം, ശൈത്താൻ പാലമെന്ന്‍ കണ്ടക്ടർ പയ്യന്‍ ഒച്ചയിട്ടപ്പോള്‍ മയക്കത്തില്‍നിന്നുണർന്ന്‍, കമ്പിയിൽ തൂങ്ങുന്ന മനുഷ്യരുടെ വേർപ്പുവാടയും ബീഡിമണവും ആവാഹിച്ച്, ചവിട്ടുപടിയിൽനിന്ന് താഴേക്ക് കാലെടുത്തുവച്ചതും അപ്പോള്‍ ചാറിത്തുടങ്ങിയ ഇരുട്ടില്‍ അയാളെ ഉപേക്ഷിച്ച് കാര്‍ത്തിക ഇരമ്പിനീങ്ങി. മുന്നിലേക്കും പിന്നിലേക്കും വളഞ്ഞുപോകുന്ന ടാര്‍റോഡിൽനിന്ന് പാലത്തിലേക്കുള്ള മൺവഴി തെന്നിക്കിടക്കുന്നത് തിമോത്തി കണ്ടു. വളവിനിപ്പുറം പെട്രോമാക്സ് വെട്ടം. ഭാഗ്യം, കണ്ണിവയൽ ജോസ് ചായമക്കാനി അടച്ചിട്ടില്ല. കാലൻകുട കുത്തി തിമോത്തി വേച്ചുനീങ്ങി. </p>
<p>ഒരു ഒറ്റക്കാക്ക പറന്നുവന്ന് വാകയുടെ ഇലച്ചാർത്തിൽ ചേക്കേറി. </p>
<p>‘മോത്തീ, എന്നാ പറഞ്ഞു ഡാക്കട്ടറ്?’ </p>
<p>ഇടറിവിറച്ചു കയറിവരുന്നയാളെ ജോസ് പിടിച്ചുകയറ്റി. </p>
<p>‘ഒരാഴ്ച മരുന്നു കുടിക്കാമ്പറഞ്ഞു.’ </p>
<p>മോത്തി മുളബെഞ്ചിലിരുന്നു. പകർച്ചപ്പനിയെങ്ങാനുമാണോയെന്ന ആധി മറച്ചുപിടിച്ച് ജോസ് സമാധാനിപ്പിച്ചു. </p>
<p>‘സോഫീം ചേട്ടനും പോയേന്‍റെ ദെണ്ണംകൊണ്ടാ ഇദൊക്കെ. കർത്താവ് തന്നു. കർത്താവെടുത്തു. വിട്ട്കൊടുക്ക് മോത്തീ. സോഫിക്കൊച്ചിന്‍റെ പാട്ട് കേക്കാന്‍ കൊണ്ടോയതാ തമ്പുരാനതിനെ.’ </p>
<p>സോഫിയുടെ പാട്ട് കേൾക്കാൻവേണ്ടി മാത്രം ഞായറാഴ്ചക്കുർബാന മൊടക്കാത്ത വാല്യക്കാര്‍ ആ മലമൂട്ടിലുണ്ടായിരുന്നുവെന്നത് സത്യം. നരച്ച ദാവണി ചുറ്റി അവള്‍ പള്ളിക്കുന്നിറങ്ങിവരുന്നതും നോക്കി ചെയ്ത്താൻ പാലത്തിനരികിൽ അവര്‍ കാത്തുനിൽക്കും. </p>
<p>മഴ ചന്നംപിന്നം ചാറാന്‍ തുടങ്ങി. കാടിറങ്ങി കാറ്റും തണുപ്പുമെത്തി. </p>
<p>മോത്തിയുടെയുള്ളില്‍ പണ്ടത്തെ രാത്രി കുത്തിയൊലിക്കുകയായി. ഒരു കരാളരാത്രി... അന്നും ഇതേമട്ടില്‍ മഴ ചാറിനിൽപ്പുണ്ടായിരുന്നു. നേരം മങ്ങിയ നേരത്താണ് സോഫിക്കൊച്ചിന് എടുത്തുകൊട്ടണപോലെ ഛർദില്‍ തൊടങ്ങിയത്. കഞ്ഞിക്കലത്തിന്‍റെ അടീലൊണ്ടായിരുന്ന വറ്റും വെള്ളവും കുടിപ്പിച്ചിട്ടും കൊച്ച് താളുപോലെ വാടി. കണ്ണിവയല്‍ ജോസ് കടയടച്ച് വരുന്ന നേരം. മേലേവീട്ടീന്ന് നെലോളി കേട്ട് ചൂട്ട് തെങ്ങിൻ ചോട്ടിലിട്ടേച്ച് പിടീന്ന് പടികയറി. ബഹളവും വിളിയും കേട്ട് ഡൊമിനിക്കും കയ്യാല ചാടിയെത്തി. മഴ കനത്തു. ഇരുട്ടും. </p>
<p>‘മോനേ, കൊച്ചിനെയെടുത്തോടാ. നാൽപത്തിരണ്ടീന്ന്‍ ബസ്സോ ജീപ്പോ കിട്ടും.’ </p>
<p>അപ്പന്‍ പറഞ്ഞതും മുന്നും പിന്നും നോക്കാതെ ഡൊമിനിക് സോഫിയെ വാരിയെടുത്തു. സെബസ്ത്യാനോസ് പുണ്യാളന് കഴുന്നും നേര്‍ന്ന് വല്ല വിധേനയും ചൂട്ട് കെടാതെ വീശി ജോസ് മുമ്പേ നടന്നു. കലങ്ങിക്കുത്തി മറിയുകയാണ് ചെയ്ത്താന്‍ തോട്. കല്ലും മണ്ണും കുത്തിയൊലിക്കുന്നു. അക്കരെനിന്ന്‍ ആര്‍പ്പുകള്‍. എന്‍റെ പൊന്നോ, ആ തടിപ്പാലം കാണാനില്ല! </p>
<p>‘ഉരുൾപൊട്ടീടാ...’ ജോസ് അലറിക്കരഞ്ഞു. </p>
<p>മലയിടിഞ്ഞു വരുന്നത് അതിലെയോ ഇതിലെയോയെന്ന്‍ നിശ്ചയമില്ലെങ്കിലും വളഞ്ഞും തിരിഞ്ഞും പാച്ചിലായിരുന്നു പിന്നെ. ആനപ്പാറ ചുറ്റി, മുളങ്കാട് കടന്ന്, വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴേക്കും ചൂട്ടും കെട്ടു. തളര്‍ന്നു കിതച്ച് ഡൊമിനിക് സോഫിക്കൊച്ചിനെ തിണ്ണയിലേക്ക് കെടത്തി. അസാധാരണമായ ഒരു മലങ്കാറ്റ് ആര്‍ത്തുവന്നു. പുല്‍പ്പുര ആടിയുലഞ്ഞു. ഡൊമിനിക്കിനെ ഉറ്റുനോക്കി സോഫി കണ്ണടച്ചു. ഇരുളിന്‍റെ ആഴത്തില്‍നിന്ന്‍ വന്ന ഒരു പുഞ്ചിരി അവളുടെ മുഖത്ത് തങ്ങിനിന്നു. </p>
<p>മേലേവീട്ടില്‍ പിന്നെ കണ്ണീര്‍ തോര്‍ന്നതേയില്ല. </p>
<p>ആ ദുരന്തത്തിനുശേഷം ചെയ്ത്താന്‍ തോട് കുറെക്കാലം പാലമില്ലാത്തോടായി. കുട്ടികള്‍ സ്കൂളിലേക്കും അമ്മമാര്‍ പള്ളിയിലേക്കും വയസ്സന്മാര്‍ അങ്ങാടിയിലേക്കും പോകാതായി. നനഞ്ഞ തിണ്ണകളില്‍ ഗ്രാമം കൂനിക്കൂടിയിരുന്നു. കുറേക്കഴിഞ്ഞ് എങ്ങാണ്ടുന്നോ കവുങ്ങിന്തടിയും തെങ്ങിന്തടിയും ഒപ്പിച്ചുകൊണ്ടുവന്ന് ചെറുക്കന്മാര്‍ പിന്നെയും പാലം പണിതു. ജീവിതം പഴയപോലായി. പക്ഷേ, ഡൊമിനിക്കുമാത്രം പഴയമട്ടായില്ല. മറ്റൊരു വിപത്ത് വഴിയേ വരുന്നുണ്ടെന്ന് അന്ന്‍ ആരുമറിഞ്ഞതുമില്ല. സോഫി പോയി അധികനാള്‍ കഴിഞ്ഞില്ല, ഒരു മൂവന്തി നേരത്താണ് മോത്തിയുടെ ചേട്ടൻ കുഞ്ഞാഗസ്തിയെ കാണാതായത്. കരിപ്പ് വീഴുമ്പോള്‍ പൊങ്ങുന്ന ഒരുകൂട്ടം വലിയ മീനുണ്ടായിരുന്നു ചെയ്ത്താന്‍ തോട്ടില്‍. മറ്റെങ്ങും കാണാത്ത ഒരു മുന്തിയ എനം. തോട്ടിങ്കരയിൽ അവറ്റകളെ പിടിക്കാന്‍ പോയതാവണം ചേട്ടന്‍. പിറ്റേന്ന് വെട്ടംവീഴും മുമ്പ് ചെയ്ത്താന്‍ പാലത്തിന്‍റെ ചോട്ടീന്നാ ആളെ കിട്ടുന്നത്. ഏതു പെരുവെള്ളത്തിലും ചെയ്ത്താന്‍ തോട് നീന്തിക്കടക്കുന്ന മനുഷ്യൻ. ഇക്കണ്ട കാടെല്ലാം വെട്ടിത്തെളിച്ച് കപ്പയിട്ടതും വാഴവെച്ചതുമെല്ലാം കുഞ്ഞാഗസ്തി. മറ്റെല്ലാവരും കൂടെനിന്നുകൊടുത്തതേയുള്ളൂ. </p>
<p>‘വെള്ളത്തീന്ന്‍ ചേട്ടനെ പൊക്കിക്കൊണ്ടോരുമ്പം കാട്ടുപന്നികള് മുക്രയിട്ടോടണത് ഓർമയുണ്ടോ ജോസേ? മുയലുകള് മഞ്ഞൾത്തടം ചാടുന്നു. അവറ്റയ്ക്കൊക്കെ ഒരു മൂന്നാംകണ്ണൊണ്ട്.’ </p>
<p>ഏതോ ഒച്ചക്ക് പിന്നാലെ തിമോത്തി ഇറങ്ങിനടന്നു. കടപൂട്ടി ജോസും ഒപ്പമിറങ്ങി. </p>
<p>‘നീ വരാൻ കാത്തിരുന്നതാ കടയടക്കാണ്ട്. ഈ മോന്തിക്ക് ചെയ്ത്താന്‍ പാലത്തില്‍ ആരുവരാനാ ചായക്ക്.’ </p>
<p>കുറുന്തോട്ടിയും കമ്യൂണിസ്റ്റ് പച്ചയും വകഞ്ഞ് അവർ മൺവഴിയിലേക്കിറങ്ങി. പാലത്തിൽ കാലെടുത്തുവെച്ചതും അതങ്ങ് മുഴങ്ങാന്തൊടങ്ങി. </p>
<p>‘തടി മാറ്റീട്ടും എന്നാ പിന്നേമീ മൊഴക്കം.’ മോത്തി വേവലാതിപ്പെട്ടു. </p>
<p>‘ഇതിലേ വന്ന ജാഥക്കാരൻ ചെക്കമ്പറഞ്ഞു അതെന്നാണ്ട് സയൻസാന്ന്. ചെകുത്താനും കൊടച്ചക്രോം ഒന്നുമല്ലാന്ന്. എന്നാ കുന്തമായാലും മനുഷ്യമ്മാര്‍ക്ക് കണ്ടുപിടിക്കാമ്പറ്റാത്ത ചെലതില്ലേ ഫൂമീല് മോത്തീ? പണ്ട് കോട്ടയത്ത്‌ന്ന്‍ കെട്ടും ബാണ്ടോമായി കരിവണ്ടികേറി മൂത്രം മണക്കണ നെലത്ത് തൊട്ടുതൊട്ട് കുത്തിയിരുന്ന പീക്കിരിപ്പയ്യമ്മാരറിഞ്ഞോ രണ്ടും കൂടെയിങ്ങനെ ഏതോ മലമൂട്ടില്‍ ഒട്ടിപ്പിടിച്ച് ജീവിക്കുംന്ന്.’ </p>
<p>മോത്തിയുടെ വലങ്കൈ മുറുകെപ്പിടിച്ച്‌ ജോസ് മറ്റൊരു കാലത്തെത്തി. പുറപ്പാടിന്‍റെ കാലത്തില്‍. </p>
<p>പാൽച്ചുരം കയറിവന്ന കാറ്റ് വന്‍മരങ്ങളെ കശക്കി. പാലം കുലുങ്ങിവിറച്ചു. ഇരുട്ട്. ഒഴുക്കിന്‍റെ അലര്‍ച്ച. ഇരുപതടി നീളമുള്ള മരപ്പാലത്തിനു മുകളിൽ ജോസ് കൂട്ടുകാരനെ ചേര്‍ത്തണച്ചുനിന്നു. ജീവനും മരണത്തിനുമിടയിൽ... അവന്‍റെ ഭാരം മുഴുവന്‍ തന്‍റെ തോളിലാണ്. കനം കൂടി വരുന്നു. പണ്ടുപണ്ട് കരിവണ്ടിയില്‍ ചേര്‍ന്നിരുന്ന കുട്ടികളായിരുന്നു അപ്പോളവര്‍. </p>
<p>സമനില വീണ്ടെടുത്ത് ജോസ് നീട്ടിവിളിച്ചു. കൂയ്... കാറ്റിന്‍റെ ഒച്ചയിൽ ആ വിളി മുങ്ങി. മണ്‍മറഞ്ഞുപോയോരുടെ ചെത്തങ്ങൾ കേള്‍ക്കുകയായി മോത്തി. </p>
<p>അപ്പാ... </p>
<p>ദൂരെ ഒരു പെണ്ണൊച്ച. ചൂട്ടുവെട്ടം കുന്നിറങ്ങി വരുന്നത് ജോസ് ആശ്വാസത്തോടെ കണ്ടു. </p>
<p>‘മക്കള് വരണണ്ട്. ഒന്ന്‍ പിടിച്ചു നിക്കെടാ.’ ജോസ് മന്ത്രിച്ചു. </p>
<p>ശോശന്നയാണ് മുന്നില്‍. പിന്നാലെ, അന്ന, ഡൊമിനിക്. </p>
<p>പാലത്തില്‍ ഓടിക്കയറിയ ശോശന്ന അപ്പനെ തൊട്ടു. </p>
<p>‘അപ്പനെ പൊള്ളണ കണ്ടില്ലേ.’ </p>
<p>പരിഭ്രാന്തിയോടെ നിലവിളിച്ച പതിനേഴുകാരി അപ്പനെ താങ്ങി പാലത്തിലൂടെ അക്കരക്ക് നടന്നു. </p>
<p>‘കൊച്ചേ നീയെങ്ങോട്ടാ?’ ജോസിനു സംഭ്രമമായി. </p>
<p>‘ആശൂത്രിക്ക്. അന്നേ, അമ്മച്ചി ഒറ്റയ്ക്കാ. തിരിച്ചു പോ.’ </p>
<p>അക്കരെയെത്തി ശോശന്ന വിളിച്ചുപറഞ്ഞു. ദൃഢമായിരുന്നു ആ വാക്കുകള്‍. </p>
<p>‘എന്നാ നോക്കിനിക്ക്വാ. ചെല്ലെടാ ആ കൊച്ചിന്‍റെ കൂടെ.’ </p>
<p>പാലത്തിൽ തറഞ്ഞുനിന്ന മകനോട് ജോസ് അലറി. അവരുടെ പോക്കുനോക്കി അയാള്‍ നിന്നു. കാലങ്ങളോളം ആ നിൽപ് നീളുമെന്ന് ജോസിനന്നേരം തോന്നി. </p>
<p>പാലത്തിനപ്പുറം കാട് കൊടുങ്കാറ്റിനെ ഗർഭം ധരിച്ചു. </p>
<p>ലോറിക്കാരന്‍ </p>
<p>ഏതോ വാഹനം വളവ് തിരിഞ്ഞുവരുന്ന വെട്ടം. ഡൊമിനിക് റോഡിലേക്ക് കയറിനിന്നു. ഒരു ഭീമന്‍ ലോറി ഞരക്കത്തോടെ മുന്നിൽവന്നു ബ്രേക്കിട്ടു. ഒരു ഒറ്റക്കണ്ണന്‍ എസ് ലോറി. </p>
<p>‘മക്കളേ ബസ്സില്ല. ചൊരമിടിഞ്ഞു നാലാം വളവിൽ.’ </p>
<p>ലോറിയിലെ ചുവന്ന തലേക്കെട്ടുകാരൻ തലനീട്ടി. </p>
<p>മലങ്കാറ്റ് പ്രാന്തെടുത്ത് വീശുന്നു. വണ്ടിക്കു മുകളിൽ ടാര്‍പായ ഇപ്പോള്‍ പറക്കുമെന്ന മട്ടില്‍ ഒച്ചവെച്ചു. </p>
<p>‘മാനന്തവാടിക്കാ. അപ്പന് വയ്യ.’ </p>
<p>ശോശന്ന ഉറക്കെപ്പറഞ്ഞു. ലോറിക്കാരൻ ഇരുവരേയും മാറിമാറി നോക്കി. </p>
<p>‘ഒരാള്‍ക്കിരിക്കാം. നിങ്ങളു കേറിക്കോ.’ കാർന്നോരെ താങ്ങിക്കയറ്റുന്ന ചെക്കനോട് ലോറിക്കാരൻ പറഞ്ഞു. </p>
<p>‘ശോശേ നീ വെക്കം വീട്ടിപ്പോ.’ ഡൊമിനിക് പറഞ്ഞു മുഴുവനാക്കും മുമ്പ് അവനെ തള്ളിമാറ്റി ശോശന്ന ലോറിപ്പടി കയറി. അവന്‍ നിസ്സഹായനായി മിഴിച്ചുനിന്നു. ലോറിക്കാരനും ഒട്ടിട സംശയിച്ചു. </p>
<p>‘ഡൊമിനിക്കേ, വീട്ടിലോട്ടൊരു നോട്ടം വേണം.’ </p>
<p>വണ്ടി നീങ്ങുമ്പോള്‍ അവള്‍ ഓർമിപ്പിച്ചു. </p>
<p>മഴയേല്‍ക്കാതെ കെട്ടി ഭദ്രമാക്കിയ ചരക്കുകള്‍ക്കൊപ്പം പനിച്ചുപൊള്ളുന്ന തിമോത്തിയെയും മകള്‍ ശോശന്നയെയും ചുമന്ന് ലോറി ഞരങ്ങിനീങ്ങി. ചായമക്കാനിയുടെ മേല്‍ക്കൂര കാറ്റില്‍ പറക്കുന്നത് ഡൊമിനിക് കണ്ടു. ഈ ഭയങ്കരരാവില്‍ അപരിചിതനായ ഏതോ മനുഷ്യനൊപ്പം പോയ പെണ്ണ് എങ്ങുചെന്നു പതിക്കുമെന്ന് അവന്‍ അധീരനായി. അതിലേറെ സംഭീതനായി. തിരികെ വീട്ടില്‍ച്ചെന്നാല്‍ അപ്പന്‍ ചീത്തപറഞ്ഞോടിക്കും. മാനന്തവാടിക്ക് ഇനിയൊരു വണ്ടി കിട്ടാനും വഴിയില്ല. ചുരമിടിഞ്ഞതാണ്. ഇനിയെന്തു ചെയ്യും! ആ ഭീകര രാത്രി പുലരുവോളം കടത്തിണ്ണയിലെ മുളബെഞ്ചില്‍ അവന്‍ തണുത്തുവിറച്ചു കിടന്നു. അക്കാര്യം ശോശന്ന ഒരുകാലത്തും അറിയുകയുമില്ല. </p>
<p>വിജനത. കറുത്തുകൊഴുത്ത ഇരുട്ട്. ലോറിക്കാരന്‍ ഒന്നും മിണ്ടുന്നില്ല. റേഡിയോ മാത്രം ഒച്ചവെക്കുന്നു. തലപ്പുഴയിൽ വച്ചാണ് ആദ്യമായി ഒരു വണ്ടി എതിരെ വന്നത്. ലോറിക്കാരൻ ഹോണടിച്ച് കൈകാട്ടിയിട്ടും അത് നിർത്താതെ പോയി. ജീപ്പില്‍ അലവലാതി സംഘം, കുടിച്ചു കൂത്താടിയാവണം, ഒച്ചയിടുന്നുണ്ടായിരുന്നു. ശോശന്ന ഇടയ്ക്കിടെ ദൃശ്യമാവുന്ന പുല്‍വീടുകളുടെ ഉമ്മറത്തെ ചിമ്മിനിവെട്ടത്തിലേക്കു നോക്കിയിരുന്നു. കാട്ടുവഴി ഒരിക്കലും അവസാനിക്കില്ലെന്ന് ശോശന്നക്ക് തോന്നി. </p>
<p>കാറ്റൊന്നടങ്ങി. ലോറിക്കാരന്‍ പാട്ടിനൊപ്പം മൂളി. </p>
<p>താര മനോഹര ലിപിയിൽ വാനം </p>
<p>പ്രേമ കവിതകൾ എഴുതുന്നു </p>
<p>ആരോമലാളെ... ആരോമലാളെ </p>
<p>അരികിലിരുന്നത്‌ പാടി തരുവാൻ </p>
<p>ആരോമലാളെ, നീ വരുമോ </p>
<p>അയാളുടെ നോട്ടം ശോശന്നയുടെ കണ്ണില്‍ക്കൊണ്ടു. </p>
<p>തെല്ലിട കഴിഞ്ഞതും ദൂരെ വീണ്ടും വെളിച്ചം കണ്ടു. ലോറിക്കാരന്‍ വണ്ടി നിര്‍ത്തി ചാടിയിറങ്ങി കൈനീട്ടി. എതിരേ വന്ന വാഹനം മുരണ്ടുനിന്നു. കമ്പിളിത്തൊപ്പി വെച്ച നീണ്ടമുഖമുള്ള ഒരു മനുഷ്യന്‍ സംശയിച്ചുനോക്കി. ചുവന്നുകലങ്ങിയ കണ്ണുകള്‍. ആ ചെങ്കണ്ണനൊപ്പം ഇയാള്‍ തന്നെ ഉപേക്ഷിച്ചുപോകുമോ! ശോശന്ന ഭയന്നു. ഒരു നാഴികനേരത്തെ കൂട്ടുയാത്രയില്‍ അയാള്‍ അവള്‍ക്ക് പ്രിയപ്പെട്ട ഒരാളായി മാറിക്കഴിഞ്ഞു. വണ്ടി ഓരത്ത് നിര്‍ത്തിയിട്ട് ലോറിക്കാരനും ജീപ്പില്‍ കയറിക്കൂടി. </p>
<p>‘ഇവിടെപ്പറ്റില്ല, കോഴിക്കോട്ടു പൊക്കോ...’ </p>
<p>ബോധംമറഞ്ഞ രോഗിയെ മാനന്തവാടി കുന്നിന്മുകളിലെ ആശുപത്രി കയ്യൊഴിഞ്ഞു. </p>
<p>‘അങ്ങനെ പറഞ്ഞാലോ... അത്രേം ദൂരം ഈ മനുഷ്യന്‍…’ ലോറിക്കാരന്‍ വെപ്രാളപ്പെട്ടത് ഡോക്ടര്‍ കേട്ടതായി നടിച്ചില്ല. </p>
<p>‘പനമരത്ത് ഒരു നല്ല ഡാക്കട്ടറണ്ട്. വാപ്പേനെ രക്ഷിച്ചത് ഓരാ. കുട്ടി ബേജാറാവണ്ട.’ അയാള്‍ സമാധാനിപ്പിച്ചു. </p>
<p>അതിനിടയില്‍ അയാള്‍ ജീപ്പ് പറഞ്ഞുവിട്ട് ആംബുലന്‍സ് ഏർപ്പാടാക്കി. പിന്നെയും ഏഴെട്ടു മൈല്‍ ഇരുട്ടിലൂടെ, അറിയാദേശത്തുകൂടെ. ഇടയ്ക്കൊരു കവലയില്‍ നിര്‍ത്തി അയാള്‍ പകര്‍ന്ന കടുംകാപ്പിയുടെ മണം അവള്‍ ഒരിക്കലും മറക്കില്ല. പനമരമെത്തി. ആശുപത്രിയിലെ സിമന്‍റ് ബെഞ്ചില്‍ ചാരിയിരുന്ന് അവൾ ഉറക്കംതൂങ്ങവേ അയാള്‍ ദയാലുവായി. </p>
<p>‘മോളുറങ്ങ്‌, ഞാനുണ്ടല്ലോ.’ </p>
<p>അയാളുണ്ടായിരുന്നു കൂടെ. പിറ്റേന്ന് തിളയ്ക്കുന്ന വെയിലില്‍ അറിഞ്ഞും കേട്ടും ഡൊമിനിക് വന്നെത്തുവോളം. </p>
<p>അങ്ങനെ നീളുകയാണ് കഥ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829883-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402069olBpdKAV105X7qnxOvthvB5doXTYId1822418" data-watermark="false" style="width: 100%;" info-selector="#info_item_1775981824562">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775981824562"></div>
</div>
<p>കഥയിലെ ചില ഖണ്ഡങ്ങള്‍ നായികയായ ഒന്നാം സാക്ഷി ശോശന്നതന്നെ കോടതിക്ക് മുമ്പില്‍ വിവരിച്ചു. </p>
<p>ശോശന്ന പറഞ്ഞത് </p>
<p>ഡോക്ടറെ കണ്ട് ഡൊമിനിക് ഇറങ്ങിവരുമ്പോഴേക്കും ലോറിക്കാരന്‍ അപ്രത്യക്ഷനായി. പിന്നെ ആ മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. പേര് പോലും ചോദിച്ചില്ല. അയാള്‍ ആശുപത്രിയിൽ കെട്ടിയ പണം തിരിച്ചു കൊടുക്കാന്‍ പറ്റിയുമില്ല. ഇപ്പഴും ചെല നേരത്ത്, കടലേ... നീലക്കടലേ... എന്നൊരു മൂളല്‍ എങ്ങുന്നോ കേള്‍ക്കും. </p>
<p>ഒരാഴ്ചയാണ് അപ്പന്‍ പനിച്ചുകെടന്നത്. ഇരുനൂറ്റി അമ്പത്തൊമ്പത് രൂപയുടെ ഒരു ഇഞ്ചക്ഷൻ ഡോക്ടര്‍ കുറിച്ചപ്പോള്‍ ഞാന്‍ പരുങ്ങി. അത്രയും പണം എങ്ങനെ… എത്ര ഇൻജക്ഷന്‍ വേണ്ടിവരുമെന്നറിയില്ല. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് ഡൊമിനിക് പോയി. അന്നത് വലിയ തുകയാണ്. ചായക്കടക്കാരന്‍ ജോസിന്‍റെ മകന്‍ അത് എങ്ങനെയൊപ്പിക്കാന്‍? </p>
<p>പണിപ്പെട്ട് ശബ്ദം പുറത്തെടുത്ത് അപ്പന്‍ പയ്യെ മിണ്ടാനും പറയാനും തൊടങ്ങി. മൂളിക്കേട്ട് ഞാന്‍ അരികത്തിരുന്നു. അപ്പനോട് ഞാനും ഒരു കഥ പറഞ്ഞു. ഒന്നും മിണ്ടാതെപോയ ലോറിക്കാരന്‍റെ കഥ. അയാളുടെ കടം വീട്ടണം; അപ്പന്‍റെ കണ്ണുനനഞ്ഞു. മൂന്നാലു ദിവസം കഴിഞ്ഞു ഡൊമിനിക് തിരികെയെത്താന്‍. രൂപ എവിടന്ന് കിട്ടിയെന്ന് എത്ര ചോദിച്ചിട്ടും അവന്‍ പറഞ്ഞില്ല. ഏതോ വിളികേട്ടെന്നവണ്ണം അന്ന് മറ്റൊരാളും പനമരത്തെത്തി. അപ്പന്‍റെ അകന്ന ബന്ധു ലൂയിസച്ചന്‍. അന്ന്‍ പണിമുടക്കായതിനാൽ ഒറ്റ വണ്ടിയില്ല. കാൽനടയായി ആറേഴു നാഴിക നടന്നാണ് അച്ചൻ വന്നത്. അദ്ദേഹമാണ് പറഞ്ഞത് ആ നശിച്ച ചെയ്ത്താന്‍ പാലത്തിന്‍റെ അടുത്തേക്ക് ഇനി തിരിച്ചുപോകണ്ടാന്ന്‍. പാവം പിടിച്ച മനുഷ്യരെയെല്ലാം പാലം വിഴുങ്ങുവാണെന്ന്. ഒടുവിലത്തെ .ഉപ്പ്രുശുമ സ്വീകരിച്ചതും എന്തോ പറയാനുള്ള മാതിരി അപ്പന്‍റെ ചുണ്ടുവിതുമ്പി. ചങ്കിടിപ്പിന്‍റെ താളം നേര്‍ത്തുവന്നു. അപ്പന്‍റെ കൈ ഞാൻ നെഞ്ചോട് ചേര്‍ത്തു. </p>
<p>‘അമ്മച്ചിയോട് പറയണം...’ </p>
<p>ശബ്ദം കേട്ടു. ഞാന്‍ കരഞ്ഞുവിളിച്ചില്ല. ഒച്ചവെച്ചില്ല. എന്ത് സംഭവിച്ചാലും ധൈര്യവതിയായിരിക്കാമെന്ന് അപ്പന് ഞാന്‍ വാക്കുകൊടുത്തതാണ്. എത്ര ഇടുങ്ങിയതാണ് ജീവന്‍ പോകുന്ന വഴിയെന്ന്‍ ഞാന്‍ അന്ധാളിച്ചു. അമ്മച്ചിയോട്‌ അപ്പന് എന്താണ് പറയാനുണ്ടായിരുന്നത്? കള്ളുകുടിച്ചുവന്ന് ഇടക്കൊക്കെ കോപിക്കും. ഇടക്ക് കരയിച്ചിട്ടുണ്ട്. അതിനൊക്കെ ക്ഷമചോദിക്കാന്‍ അപ്പന്‍ ആശിച്ചുകാണും. കഠിനതകള്‍ മനുഷ്യനെ പരുക്കനാക്കുമെന്ന് അന്നെനിക്ക് അറിയുമായിരുന്നില്ല. </p>
<p>അഞ്ചാറു മൈല്‍ അകലെയുള്ള ആ വെള്ളത്താടിക്കാരന്‍ വൈദികന്‍റെ എടവകയിലേക്കാണ് അപ്പനെ അടക്കാന്‍ കൊണ്ടുപോകേണ്ടത്. അന്നത്തെ പോക്ക് എങ്ങനെ മറക്കാന്‍! അന്ന് വണ്ടികളില്ല. ആശുപത്രീല്‍ ആംബുലന്‍സുമില്ല. നല്ലൊരു തോണിക്കാരനുണ്ട്. പനമരം പുഴേക്കൂടെ അപ്പനെ അയാള്‍ വള്ളത്തിൽ കൊണ്ടുവരുമെന്നും പറഞ്ഞ് ലൂയിസച്ചന്‍ നീട്ടിപ്പിടിച്ചങ്ങ് നടന്നുപോയി. എന്തുചെയ്യുമെന്നറിയാതെ ഞാനും ഡൊമിനിക്കും മുഖത്തോടുമുഖം നോക്കിയിരുന്നു. സത്യത്തില്‍, അപ്പന്‍ മരിച്ചെന്ന് എനിക്കപ്പോഴും വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല. </p>
<p>മൂന്നാം സാക്ഷി കഥയിലെ തോണിക്കാരന്‍ പറഞ്ഞത് </p>
<p>അപ്പനെ തോണിയിൽക്കെടത്തി മിഴുങ്ങസ്യയിരിക്കണ പെണ്‍കുട്ടിയെ കണ്ട് എനിക്ക് കരച്ചില്‍ വന്നു. അവള്‍ക്കൊപ്പം ആ പയ്യനും കേറി. തോണി നീങ്ങിത്തൊടങ്ങിയതും പനമരംപൊഴേടെ മട്ടങ്ങുമാറി. അത് ഒറക്കെ അലറാൻ തൊടങ്ങി. അടുത്ത കാലത്തൊന്നും കാണാത്ത കാറ്റും ഒഴുക്കും. തൊഴച്ചിലിന്‍റെ താളം തെറ്റി. ആ ലൂയിസച്ചന്‍ പറഞ്ഞോണ്ട് മാത്രം ഞാന്‍ എറക്കീതാ തോണി. പിടിച്ചിട്ട് കിട്ടണ്ടേ. ആ പയ്യന്‍ പന്തം കണ്ട പെരുച്ചാഴിയെക്കണക്ക് കുത്തിയിരിക്കണ്. വെള്ളവും വള്ളവും പേടിയാ അവന്. ഒറപ്പാ. ശകലം നീങ്ങീതും തോണീടെ അനക്കം അപ്പടി നെലച്ചു. അടിപ്പാറയിൽ തട്ടിയതാ. പെങ്കൊച്ച് അപ്പന്‍റെ മോത്തുതന്നെ നോക്കിയിരിപ്പാ </p>
<p>‘തണുത്തുവരുവാ അപ്പന്‍...’ </p>
<p>അത് എന്നെ നോക്കി. മോറ് വല്ലാതായി. </p>
<p>‘പാറമ്മേ കുടുങ്ങീല്ലോ മോളേ. ഒടുക്കത്തെ ഒഴുക്കും.’ </p>
<p>ഞാന്‍ എന്‍റെ വെഷമം പറഞ്ഞു. പയ്യനെ തറപ്പിച്ചുനോക്കി മുളങ്കോലു വലിച്ചെടുത്ത് അവള്‍ ആഞ്ഞുകുത്തി. തോണി പതുക്കനെയൊന്നിളകി. കൊച്ച് പിന്നേം മുളങ്കോൽ താഴ്ത്തി. കാറ്റിനൊത്ത് വഞ്ചി നീങ്ങിത്തൊടങ്ങി. ‘മിടുക്കത്തി...’ ഞാന്‍ പ്രശംസിച്ചത് അത് കേട്ടുകാണില്ല. ആഞ്ഞുതൊഴയെറിഞ്ഞ് ഒഴുക്കിനെതിരെ ഞങ്ങള് മെല്ലെ നീങ്ങി. </p>
<p>മാനം കറുത്തുകേറി വരുന്നു. </p>
<p>‘പേടിയ്ക്കണ്ട. മഴയ്ക്ക് മുന്നേ മ്മക്ക് കരപിടിക്കാം.’ </p>
<p>ഞാന്‍ പറഞ്ഞുതീര്‍ന്നില്ല ആകാശം ഇടിഞ്ഞുവീഴുംമട്ടൊരു പെയ്ത്ത്! </p>
<p>‘നീന്തലറിയ്യോ പിള്ളേരേ?’ ഞാന്‍ വേവലാതിപ്പെട്ടു. </p>
<p>അറിയുമെന്ന് തലയാട്ടി അവള്‍ പയ്യനെ നോക്കി. കാറ്റിന്‍റെ ഊക്കിൽ വഞ്ചിയൊന്നൊലഞ്ഞു. ദൈവേ... അത് തെറിച്ചു പൊഴേലേക്ക്. നൊടിയില്‍ തൊഴ പയ്യന് എറിഞ്ഞുകൊടുത്ത് ഞാനും ചാടി. അതിനെ വാരിയെടുത്ത് തോണിയിൽവെച്ചു. </p>
<p>‘പണ്ട് അപ്പനെന്നെ പരല്‍മീന്‍ വാരാന്‍ കൊണ്ടോയപ്പം ചെയ്ത്താന്‍ തോട്ടില്‍ വീണമാതിരി ഇതാ പിന്നേം ഞാന്‍ വീണപ്പാ.’ </p>
<p>നനഞ്ഞുകുതിര്‍ന്നിരിക്കുമ്പം അങ്ങനേതാണ്ട് അത് പറഞ്ഞു. മരിച്ചുകെടന്ന കാര്‍ന്നോര്‍ ഒന്ന്‍ ചിരിച്ച മാതിരി. </p>
<p>കലങ്ങിയ വെള്ളം തോണീലേക്ക് എരച്ചുകേറാന്‍ തൊടങ്ങിയപ്പം ഞാനൊന്നു പേടിച്ചു. അവളത് പാളകൊണ്ട് കോരിക്കളഞ്ഞോണ്ടിരുന്നു. ഏതായാലും തൊഴഞ്ഞുതൊഴഞ്ഞ് ഒടുവില്‍ വള്ളം കരതൊട്ടു. ശവവുമായി വള്ളം വരണകേട്ട് കടവില്‍ .ഇണ്ടക്കാട്ടനൊരാൾക്കൂട്ടം! എങ്ങനെ മറക്കാനാ ആ ദിവസം! ഇത്രേം നാള് കഴിഞ്ഞും എല്ലാം ഇന്നലത്തെമാതിരി... </p>
<p>തോണിക്കാരനും ശോശന്നയും പറഞ്ഞതൊക്കെ കഥയിലുണ്ടെന്ന്‍ കഥ വായിച്ച എനിക്കറിയാം. പത്തുമുപ്പതു കൊല്ലം മുമ്പ് ചെയ്ത്താന്‍ പാലത്തിലെ സോഫി, അതും ഒരു കഥയിലെ സോഫി, ഏതോ ഒരു ഡൊമിനിക്കിനെ പ്രേമിച്ചതുകൊണ്ട് പരാതിക്കാരന്‍ കാര്‍ന്നോരുടെ മോള്‍ സോഫിയുടെ കല്യാണം മുടങ്ങുവോ? എന്ത് മണ്ടത്തരം! അല്ലെങ്കിലും കഥയിലൊക്കെ ഇത്ര കാര്യമുണ്ടോ? ഇത് X എന്ന കഥാകാരിയോടുള്ള മറ്റെന്തോ കെറുവാണ്. ഒറപ്പ്. </p>
<p>ന്യായാധിപന്‍ കഥയുടെ അവസാന ഭാഗത്താണെന്ന് തോന്നുന്നു. </p>
<p>തെരുവാക്കുന്ന്‍ </p>
<p>ഒരു നൂറ്റാണ്ടിന്‍റെ പെരുമഴ കൊള്ളുകയായിരുന്നു അന്ന് ശോശന്ന. </p>
<p>ചെയ്ത്താന്‍ പാലത്തില്‍നിന്ന്‍ തെരുവാക്കുന്നിലേക്ക് യുഗങ്ങളുടെ അകലമുണ്ടെന്ന്‍ ശോശന്നക്ക് തോന്നും. പരിഷ്കരിച്ച സെമിത്തേരി അപ്പന്‍റെ കുഴിമാടത്തെ വിഴുങ്ങിയെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ അവളവിടെയെത്തും. പൂവെച്ച് പ്രാര്‍ഥിക്കും. അപ്പന്‍റെ മരണശേഷം ചെയ്ത്താന്‍ പാലത്തിലെ വസ്തു വിറ്റുപെറുക്കി അമ്മയും രണ്ടു പെണ്‍കുട്ടികളും ലൂയിസച്ചന്‍റെ ഇടവകയില്‍ താമസം തുടങ്ങി. അപ്പന്‍ ഉറങ്ങുന്ന നാട്ടില്‍ തെരുവാക്കുന്നില്‍ ഒരേക്കർ ഭൂമി വാങ്ങി. ഒരു കെട്ട് തെരുവാ വെട്ടിയാൽ അഞ്ചണ കിട്ടുന്ന കാലം. ആയിരം കെട്ടോളം ദിവസവും വെട്ടുന്ന മിടുക്കിയാ ശോശന്നയെന്ന് കരക്കാര്‍ അത്ഭുതം കൂറി. ക്രമേണ തെരുവാക്കുന്നില്‍ ശോശന്നയുടെ കപ്പക്കൂടങ്ങൾ പൊന്തി. കാപ്പിച്ചെടികൾ തലനീട്ടി. ഗ്രാമം അടിമുടി മാറി. ശോശന്നയും. ആദ്യമൊക്കെ ആലോചനകള്‍ കുറേ വന്നു. ശോശന്നക്ക് ആരോടും മമത തോന്നിയില്ല. അനിയത്തി അന്നയുടെ കെട്ടുകഴിഞ്ഞ് മക്കളുമായി. അമ്മ ഒരു പാതിരാത്രിയിലെ വലിവിൽ അപ്പന്‍റെ അരികിലേക്കു പറന്നുംപോയി. അപ്പോഴും ശോശന്നക്ക് ചെറുപ്പമായിരുന്നു. </p>
<p>പാവങ്ങളുടെ കൂരകള്‍ കാറ്റില്‍പ്പറത്തി തമ്പുരാന്‍ പിന്നെയും കുട്ടിയും കോലും കളിച്ചു. പാലത്തിന്‍റെ മരത്തടി പിന്നെയും പലവട്ടം ഒലിച്ചുപോയി. അനേകര്‍ അതിനരികില്‍ അപ്രത്യക്ഷരാവുകയും ചെയ്തു. </p>
<p> *** </p>
<p>സെമിത്തേരിയിൽ നിന്നിറങ്ങുന്നേരം പതിവില്ലാതെ ഒരു മധ്യവയസ്കൻ കാത്തുനിൽക്കുന്നു. അയാളെ കണ്ടതും അവളുടെ മനസ്സില്‍ കൊടുങ്കാറ്റു വീശി. </p>
<p>‘അമേരിക്കേലാ. ലീവിന് വന്നപ്പൊ ഒന്ന് കാണാൻ തോന്നി.’ </p>
<p>‘അപ്പനിപ്പൊ?’ അവള്‍ അന്വേഷിച്ചു. </p>
<p>‘തൊണ്ണൂറു വയസ്സായി. ചെയ്ത്താൻ പാലം വിട്ട് എങ്ങോട്ടുമില്ല. മോത്തി പാലത്തിന്‍റടുത്തുണ്ടത്രെ. വീടിരുന്നേടത്ത് ഇപ്പം ഓള്‍ഡ്‌ ഏജ് ഹോമാ. അപ്പനെപ്പോലെ എട്ടുപത്തു വയസ്സന്മാർ പത്രം വായിച്ചും സിനിമ കണ്ടും വര്‍ത്താനം പറഞ്ഞും സമയം കളയുന്നു. കൂടെ വരുന്നോ?’ </p>
<p>അവള്‍ പുഞ്ചിരിച്ചു. മുപ്പതു വര്‍ഷം മുമ്പത്തെ കുലീനമന്ദഹാസം… ആരോടും ചോദിക്കാനും പറയാനുമില്ല. ശോശന്ന പിന്നാലെ ചെന്നു. </p>
<p>കടലേ... നീലക്കടലേ… ഓര്‍ക്കാപ്പുറത്ത് കാര്‍ സ്റ്റീരിയോ പാടിയപ്പോള്‍ അവള്‍ പണ്ടത്തെ ലോറിക്കാരനെ ഓർത്തു. </p>
<p>‘ഞാനിതുവരെ കടല്‍ കണ്ടിട്ടില്ല.’ അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു. </p>
<p>‘അത്... എന്തേ പറഞ്ഞില്ല ഇത്ര കാലം?’ അയാള്‍ ചോദ്യഭാവത്തിൽ നോക്കി. </p>
<p>‘ആരോട് പറയാന്‍?’ അവൾ അവജ്ഞയോടെ ചിരിച്ചു. </p>
<p>ഡൊമിനിക്കിന്‍റെ മനസ്സ് നൊന്തു. അമേരിക്കക്കാരി നഴ്സിന്‍റെ ആലോചന വന്നപ്പോള്‍ അപ്പന്‍ എതിര്‍ത്തതും മോത്തിയുടെ മോളെ കെട്ടണം ഡൊമിനിക്കെന്ന്‍ വാശിപിടിച്ചതും തന്നെ ചെയ്ത്താന്‍ പാലത്തില്‍ തളച്ചിടാന്‍ കിട്ടില്ലെന്ന് അപ്പനോട് തട്ടിക്കയറിയതും അയാള്‍ ഓര്‍ത്തു. </p>
<p>വാകച്ചോട്ടിൽ കാര്‍ നിന്നു. അതാ ആ വൃദ്ധന്‍ ആരെയോ കാത്തിരിക്കുന്നു, ദൂരെ കണ്ണും നട്ട്! പണ്ടത്തെ ചായക്കടക്ക് വലിയ മാറ്റമൊന്നുമില്ല. ചെയ്ത്താന്‍ പാലം പരിഷ്കരിച്ച് ചെറിയ വണ്ടികള്‍ക്ക് കടക്കാൻ പാകത്തിനാക്കിയിട്ടുണ്ട്. ശോശന്ന ആ മനുഷ്യന്‍റെ കരം കവര്‍ന്നു. </p>
<p>കണ്ണിന്‍റെ കാഴ്ച മങ്ങിയെങ്കിലും വൃദ്ധന്‍ അവളെ തിരിച്ചറിഞ്ഞു. </p>
<p>‘എന്താ കൊച്ചേ നീയൊന്ന്‍ കാണാന്‍പോലും വന്നില്ല?’ </p>
<p>വൃദ്ധന്‍ പരിഭവിച്ചു. അവൾ ഒറ്റയാണെന്നറിഞ്ഞാറേ വാത്സല്യപ്പെട്ടു. </p>
<p>‘മോത്തി ഉണ്ടായിരുന്നേ നിന്നെയിങ്ങനെ വിടുവോ? എന്താ നീ കെട്ടാത്തെ?’ </p>
<p>‘പറ്റിയ ആരേം കണ്ടില്ലപ്പാ.’ അവള്‍ ഉറക്കെ ചിരിച്ചു. </p>
<p>‘ഒരാളെ ഇഷ്ടായി. ഒരു ദിവസം മാത്രം കണ്ട ആള്‍.’ </p>
<p>അവളുടെ കണ്ണുകളില്‍നിന്ന്‍ ചിരി തെറിച്ചു. </p>
<p>ഡൊമിനിക് ഒന്ന് പതറി. ആ പ്രായത്തിലും ശോശന്ന സുന്ദരിയാണെന്ന് അയാള്‍ കണ്ടു. </p>
<p>വൃദ്ധന്‍ എന്തോ ഓർമയിലാണ്ടു. മൂവരും പാലത്തിൽ കയറി. പണ്ടത്തെ കാഴ്ചകള്‍ വീണ്ടും കാണുകയായി ശോശന്ന. പാറപ്പുറത്ത് സല്ലപിക്കുന്ന ഡൊമിനിക്കും സോഫിയും. സോഫിയോളം ഭംഗിയില്ലാത്ത തന്നെ പ്രേമിക്കാന്‍ എന്നെങ്കിലും ഒരു ചെക്കന്‍ വരുമോയെന്ന് വ്യാകുലപ്പെടുന്ന പെൺകുട്ടി. തോട്ടിലേക്ക് ചാടുന്ന വികൃതികള്‍ക്കൊപ്പം അവള്‍ നീന്തുന്നു. കരിമ്പാറക്കെട്ടിലെ കൊറ്റികളെ, ഓളപ്പരപ്പില്‍ എത്തിനോക്കുന്ന വരാലുകളെ എണ്ണിയെണ്ണി... കാലം കടന്നപ്പോൾ തെരുവാക്കണക്കും കാപ്പിക്കണക്കും നെല്ലിന്‍റെ കണക്കും... മരിച്ചുചെന്നാല്‍ സന്തോഷത്തിന്‍റെ കണക്കുപുസ്തകത്തില്‍ എന്താവും ശോശേ നിനക്ക് ബാക്കിയുണ്ടാവുക! </p>
<p>‘കൊച്ചേ, അത്ര പ്രായമില്ലാത്ത ഒരാളൊണ്ട് സദനത്തില്. ലോറിയപകടത്തില് കാലുപോയതാ. അയാക്ക് നിന്നെയറിയാം. അയാളാ ഇവനെയങ്ങോട്ട്‌ പറഞ്ഞുവിട്ടത്.’ </p>
<p>വൃദ്ധന്‍ വിശേഷങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങുകയാണ്. </p>
<p>ഓര്‍ക്കാപ്പുറത്ത് ആകാശം ഇരുണ്ടു. പാലം ഉച്ചത്തില്‍ മുഴങ്ങാന്‍ തുടങ്ങി. പണ്ടുപണ്ടത്തെ അതേ മുഴക്കം... കാഴ്ച മറയുമ്പോൾ ആരോ താങ്ങുന്നത് അവളറിഞ്ഞു. </p>
<p>വിധി </p>
<p>2018ല്‍ ഒരു നോവലിനെതിരെ വന്ന കേസ് പരാമർശിച്ചുകൊണ്ടാണ് ന്യായാധിപന്‍ നിരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. അതിനേക്കാള്‍ ഭീമന്‍ അസംബന്ധമാണ് X എന്ന കഥാകാരിയുടെ കഥക്കെതിരെ ഇപ്പോള്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍. പരാതിക്കാരന്‍റെ പേര് തിമോത്തിയെന്നാണെന്നും അയാള്‍ക്ക് സോഫിയെന്ന മകളുണ്ടെന്നും അവര്‍ ചെയ്ത്താന്‍ പാലത്തിനരികിലാണ് താമസമെന്നതുകൊണ്ടും മാത്രം ദശകങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഒരു തിമോത്തിയും മകളും പ്രത്യക്ഷപ്പെട്ട കഥയുടെ പേരില്‍ മാനനഷ്ടമുണ്ടായെന്ന വാദം വിഡ്ഢിത്തവും ഭോഷത്തവുമാണെന്ന്‍ കോടതി കണ്ടെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ വന്ന ഇങ്ങനെയൊരു പരാതിയുടെ സാംഗത്യം ചോദ്യംചെയ്യപ്പെടേണ്ടതാണ്. </p>
<p>സീതയെന്നും ജാനകിയെന്നുമൊക്കെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോൾ എതിര്‍പ്പുകള്‍ ഉയരുന്ന നാട്ടില്‍ ഇതിലുമപ്പുറം കാണേണ്ടിവരും. അംഗീകാരം നേടുന്ന ഒരു സ്ത്രീയെ യുക്തിയുടെ അടിസ്ഥാനത്തില്‍ പരാജയപ്പെടുത്താന്‍ പറ്റാത്തപ്പോള്‍ അവരുടെ രൂപം, വസ്ത്രം, അവരെഴുതുന്ന കഥ, അവര്‍ അഭിനയിക്കുന്ന സിനിമ, എന്നിവയെല്ലാം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ചില കുത്സിതബുദ്ധികള്‍ ശ്രമിക്കുന്നതിന് ഉദാഹരണമാണ് ഈ പരാതി. ന്യായവും അടിയന്തരവുമായ നൂറുകണക്കിന് കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അൽപത്തരങ്ങള്‍ക്കും അന്തസ്സാരശൂന്യമായ കാര്യങ്ങള്‍ക്കുംവേണ്ടി സമയം മാറ്റിവെക്കാനില്ലെന്നും വാദി കുറ്റാരോപിതക്കും കോടതിക്കും സമയനഷ്ടത്തിനും ധനനഷ്ടത്തിനും പരിഹാരംചെയ്യണമെന്നും ന്യായാധിപന്‍ കൽപിച്ചതുകേട്ട് തിമോത്തിയുടെ മുഖം കോടി. </p>
<p>എന്നാല്‍, പതിവില്ലാതെ വിചിത്രമായ ചില കാര്യങ്ങള്‍ വിധിപ്രസ്താവത്തിനൊപ്പം ജഡ്ജി കൂട്ടിച്ചേര്‍ത്തു. </p>
<p>‘പ്രിയപ്പെട്ട കഥാകാരീ, കഥയില്‍ വന്ന ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടട്ടെ. സത്യത്തില്‍ ശോശന്നയെയും അപ്പനെയും ലോറിയില്‍ കയറ്റിവിട്ട രാത്രി ഡൊമിനിക് കടത്തിണ്ണയിൽ ഉറങ്ങിയിട്ടില്ല. അയാള്‍ മഴനനഞ്ഞ് ലോറി പോയ വഴിയേ നടന്നു, വെളുക്കുവോളം. അപരിചിതനായ ലോറിക്കാരന്‍റെ കൂടെ ശോശന്ന പോയത് അയാളെ വല്ലാതെ ഭയപ്പെടുത്തി. ആഞ്ഞുപിടിച്ചു നടക്കുമ്പോള്‍ എതിരേ വന്ന ഒരു ജീപ്പ് അയാളെ ഇടിക്കേണ്ടതായിരുന്നു. കുറേ അലവലാതികള്‍ അതില്‍ ബഹളംവെച്ചിരുന്നു. ഭാഗ്യത്തിന് ഡൊമിനിക് വഴിയരികിലെ തിണ്ടിലേക്ക് എടുത്തുചാടി. </p>
<p>പിന്നെ, ശോശന്ന ഇന്നോളം അറിയാതെപോയ ഒരു കാര്യമുണ്ട്. ചായക്കടയും അതിരുന്ന മണ്ണും വിറ്റാണ് ഡൊമിനിക്കിന്‍റെ അപ്പന്‍ ജോസ് കൂട്ടുകാരന്‍ മോത്തിയെ ചികിത്സിച്ചതെന്ന സത്യം. ആ വൃദ്ധനെ കാണാന്‍ ഒരിക്കല്‍പോലും ശോശന്ന ചെയ്ത്താന്‍ പാലത്തില്‍ പോയിട്ടില്ലെന്നത് അവിശ്വസനീയം. അത്രമേല്‍ കല്ലാകുമോ ഒരു പെണ്ണിന്‍റെ ഹൃദയം? കഥക്ക് പ്രഥമവും പ്രധാനവുമായി വേണ്ടത് വിശ്വസനീയതയാണ്. ഒരു തുള്ളി സത്യം പോലുമില്ലെങ്കിലും കഥ നൂറു ശതമാനം വിശ്വസനീയമായിരിക്കണം. അതാണ്‌ കഥയുടെ സൗന്ദര്യം. അതുകൊണ്ട് കഥാകാരി എഴുത്തിന്‍റെ രസതന്ത്രം ഇനിയും വശമാക്കേണ്ടതുണ്ട്. പിന്നെ പ്രധാനകാര്യം, താങ്കള്‍ എഴുതിയിരിക്കുന്നപോലെ ഡൊമിനിക് അമേരിക്കയില്‍ പോയിട്ടില്ല. അവന്‍ നിയമം പഠിച്ചു. വക്കീലായി. ജഡ്ജിയായി. ഒടുവില്‍ താന്‍ കഥാപാത്രമായി വരുന്ന കഥയിൽ വിധിപറയാന്‍ നിയുക്തനുമായി.’</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829884-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020acuRPuOHak04iSNNZdSofV3fFf7odTKp1899059" data-watermark="false" style="width: 100%;" info-selector="#info_item_1775981900997">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775981900997"></div>
</div>
<p> </p>
<p>ഇനിയും എന്തൊക്കെ കേള്‍ക്കേണ്ടിവരുമെന്ന ഞെട്ടലിലാണ് കഥാകാരിയും ശോശന്നയും. Justice Dominic Jose എന്ന നെയിം ബോര്‍ഡ് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. പരാതിക്കാരനാണോ ന്യായാധിപനാണോ ശരിക്കും വിഡ്ഢി എന്ന ചിന്തയിലായിരുന്നു അന്നേരം ഞാന്‍. ഒരു കഥയുടെ ക്ലൈമാക്സ് തിരുത്താന്‍ ഒരു പ്രധാനമന്ത്രിക്കും അവകാശമില്ല. ചരിത്രം തിരുത്തുന്നപോലെയല്ലല്ലോ ഒരാളുടെ ഭാവനയില്‍ കയറി തിരുത്തൽ വരുത്തുന്നത്. കഥ ‘മന്‍ കീ ബാത്’ ആണ്. എഴുത്താളുടെ മനസ്സിലെ സ്വകാര്യം. ഞാന്‍ ഇങ്ങനെയൊക്കെ ഗദ്ഗദപ്പെടുമ്പോള്‍ ജസ്റ്റിസ് ഡൊമിനിക് ജോസ് തുടര്‍ന്നു.</p>
<p>‘അന്ന്‍ വിറ്റുപോയ ചായക്കടയും അതിരുന്ന മണ്ണും അപ്പന്‍തന്നെ തിരികെ വാങ്ങി. ഒരു നല്ലകാലത്തെ ഓർമിക്കാന്‍ വലിയ പരിഷ്കരണമൊന്നും കൂടാതെ അത് ഇന്നും സൂക്ഷിക്കുന്നു. അപ്പന്‍ ഇപ്പോഴും കട തുറക്കാറുണ്ട്. പിന്നെ, സോഫി. അവള്‍ മരിച്ചിട്ടില്ല. അവളെന്‍റെ കൂടെയുണ്ട്‌. ചെറുപ്പംതൊട്ടേ ശോശന്നക്ക് അവളോട്‌ അസൂയയുണ്ടെന്നറിയാം. അവളെ കാണാന്‍ ഇനിയെങ്കിലും വീട്ടിലേക്ക് വരണം. എന്തായാലും സ്വന്തം അനുജത്തിയല്ലെ?’ </p>
<p>ഒന്നാം സാക്ഷി ശോശന്നയുടെ മുഖം വിവർണമായി. ഇതെന്തു കഥ, ഇതേത് സോഫിയെന്ന് പരാതിക്കാരന്‍ തിമോത്തി കണ്ണുമിഴിച്ചു ചുറ്റും നോക്കി. </p>
<p>വിധി വന്നു. </p>
<p>സമയനഷ്ടം ധനനഷ്ടം ഇത്യാദി വകയിൽ പരാതിക്കാരന്‍ കോടതിക്ക് നല്‍കേണ്ട തുക ഉടന്‍ അറിയിക്കുമെന്നും ഒന്നാം സാക്ഷി ശോശന്ന ചെയ്ത തെറ്റിനു പരിഹാരമായി പഴയ ആശുപത്രി ബിൽ അഞ്ച് ഗുണം ഇരുനൂറ്റി അമ്പത്തിയൊമ്പത് രൂപ എഴുത്തുകാരി കോടതിയില്‍ കെട്ടണമെന്നും വിധിച്ച് കോടതി പിരിഞ്ഞു. </p>
<p>അടിച്ചേൽപിക്കുന്ന കഥകളും പുസ്തകങ്ങളും ഇഷ്ടമാകാത്ത വായനക്കാർക്ക് എഴുത്തുകാർ നഷ്ടപരിഹാരം നൽകാൻ വിധിക്കുന്ന കാലം വന്നെങ്കിലെന്നാശിച്ചുകൊണ്ട് ഞാന്‍ കഥാകാരിക്കൊപ്പം സെല്‍ഫിയെടുക്കുമ്പോള്‍ ബാലിശവും അയുക്തികവുമായ ഒരു കേസിന്‍റെ വിചാരണ കഴിഞ്ഞ് ഇനി എങ്ങോട്ടുപോകണമെന്നറിയാതെ കഥാപാത്രങ്ങള്‍ കോടതിവരാന്തയില്‍ കുഴങ്ങിനിന്നു. ന്യായാധിപന്‍ പറഞ്ഞ ക്ലൈമാക്സിലേക്കോ കഥാകാരിയുടെ രചനയിലേക്കോ അതുമല്ലെങ്കില്‍ ജീവിതത്തിലേക്കോ...? ഒന്നാം സാക്ഷി ശോശന്നയുടെ ചുണ്ടില്‍ ഒരു ഗൂഢസ്മിതം തത്തിക്കളിക്കുന്നുണ്ട്. പെട്ടെന്നാണ് കോടതിമുറ്റത്തെ വാകച്ചോട്ടിലിരുന്ന് വീല്‍ചെയറിലെ മനുഷ്യന്‍ പാടാന്‍ തുടങ്ങിയത്. </p>
<p>ഒരു പെണ്മണിയുടെ ഓർമയിൽ മുഴുകി </p>
<p>ഉറങ്ങാത്ത രാവുകളുണ്ടൊ... </p>
<p>കടലേ... </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1510724</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1510724</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,20 APR 2026]]></category>
<dc:creator><![CDATA[ഷീല ടോമി]]></dc:creator>
<pubDate>Mon, 13 Apr 2026 03:01:04 GMT</pubDate>
</item>
<item>
<title><![CDATA[തന്നനം]]></title>
<description/>
<enclosure length="272907" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/12/2829840-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/12/2829840-untitled-1.gif'/><figcaption></figcaption></figure><blockquote>
 പിന്നണി പാട്ടുകൾ ഭാവഗീതങ്ങളാണ്, മനുഷ്യഭാവങ്ങൾക്ക് ജീവനും വ്യാഖ്യാനവും പകരുന്നവ. അതുകൊണ്ടുതന്നെ വരികൾക്ക് പ്രാധാന്യം വേണ്ടിവരുന്നു. അപ്പോൾ തോന്നാം പുതിയ പടങ്ങളിലെ ജിമിക്കിപ്പാട്ടുകളോ? അവിടെ വരികൾ അപ്രസക്തം, തള്ളിയാർക്കാനുള്ള താ​ളക്കൊഴുപ്പു മതി. 
</blockquote>
<p>മലയാളിക്കൊരു പാട്ടുണ്ടോ, തനതു സംഗീതം? </p>
<p>-ചോദ്യം പഴയത്, പഴകാത്തതും. </p>
<p>പതിവുത്തരം ഒന്നുണ്ട്: സോപാനം. അതും പഴയത്, പക്ഷേ, പതിരില്ലാതില്ല. പണ്ടേതന്നെ ഇന്ത്യൻ മണ്ണിലുള്ള മാർഗസംഗീതത്തിന്റെ തുടർച്ച മാത്രമല്ലേ അത്- നൂറ്റാണ്ടൊമ്പത് മുന്നം ജയദേവ കവിയുടെ അഷ്ടപദി വഴിക്ക് കേരളക്കരയിൽ കയറിപ്പറ്റിയത്? ഇന്നും ഇടയ്ക്ക മുട്ടി സോപാനം മൂളുന്നതിലെ സങ്കേതപ്പതിവിനുണ്ടോ അതിൽനിന്ന് മാറ്റം വല്ലതും കാര്യമായി? ഉടൻ വരും തടസ്സഹരജി: ‘മഞ്ജുതര’. ക്ഷമിക്കണം, ചികഞ്ഞുചെന്നാൽ അപ്പറഞ്ഞതും അഷ്ടപദിയുടെ ആമാടപ്പെട്ടിയിൽ നിന്നെടുത്തൊരു പാലയ്ക്കാമാല. </p>
<p>ഇപ്പറഞ്ഞ ‘ആഢ്യ’ സംഗീത പൈതൃകത്തിനും എത്രയോ മുമ്പേയുണ്ടിവിടെ ആട്ടവും പാട്ടും. സംഘകാലത്ത് ഐന്തിണകൾ പാൽക്കടലായിരുന്നില്ലേ, പാട്ടിന്റെ? ജീവിതം ഉൽസോലിയാക്കിയ തിണകളിൽ അതങ്ങനെ പൊലിച്ചപ്പോൾ പാട്ടുമൊഴിയത്രയും പഴന്തമിഴ്. തായ്മൊഴിക്ക് അവകാശം പറയാം ഏതു കുളന്തൈക്കും. തമിഴ്പെറ്റ മലയാളത്തിന് വിശേഷിച്ചും. എങ്കിലും... </p>
<p>സോപാനത്തിലേക്ക് തന്നെ ഒന്നൂടെ ചുഴിഞ്ഞുനോക്കൂ. അഷ്ടപദിക്കും തൂത്തുമായ്ക്കാനാവില്ലതിൽ ദ്രാവിഡ സംഗീതത്തിന്റെ തുടിയും തുടിപ്പും- ഇന്നിശ, പുറനീര, കാനക്കുറിഞ്ഞി... പ്രാചീന ദ്രാവിഡ രാഗങ്ങൾ മങ്ങിപ്പോയിട്ടില്ല ഇടയ്ക്കപ്പാട്ടിലും. </p>
<p>സാമഗീതത്തിന്റെ പാട്ടുപെട്ടിയുമായി കുതിരമേൽ മലയും പുഴയും താണ്ടി ആര്യർ ഇങ്ങെത്തും മുമ്പേയുണ്ടിവിടെ ദ്രാവിഡ സംഗീതം. സാക്ഷിപറയും ഹാരപ്പൻ സംസ്കൃതി. 20ാം നൂറ്റാണ്ടാദ്യം ഉദ്ഖനനം നടന്ന പ്രദേശത്തിന്റെ പേര് അവിടെ തെളിഞ്ഞുകിട്ടിയ പ്രാഗ്സംസ്കൃതിക്ക് മൊത്തത്തിലങ്ങ് പതിച്ചുപോയതാണ്. അല്ലാതെ ഹാരപ്പയെ ചുറ്റിപ്പറ്റി മാത്രമുണ്ടായിരുന്ന സംസ്കാരമൊന്നുമല്ലത്. ആര്യാധിനിവേശത്തിനും പണ്ടേക്കു പണ്ടേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വ്യാപിച്ചിരുന്ന ജനസഞ്ചയത്തെക്കുറിച്ച (ദ്രാവിഡം) അറിവാണ് ഹാരപ്പയും മോഹൻ ജൊദാരോയും പകർന്നത്. സത്യത്തിൽ, ഇന്ത്യനസ്തിവാരം ദ്രാവിഡമാണ്, ആർഷമല്ല. </p>
<p>ഇരുമ്പ് കണ്ടെത്തിയ ശേഷമാണ് നാടോടികളായ ആര്യർ സ്ഥിരവാസികളാവുന്നത്- നിബിഡവനമായിരുന്ന ഗംഗാതടങ്ങൾ വെട്ടിത്തെളിച്ച്. തദ്ദേശ ജനതകളെ കൊന്നും തുരത്തിയും അവർ ഇന്ത്യാദേശത്ത് ആദ്യത്തെ കോളനിവത്കരണം നടത്തിയപ്പോൾ പ്രാന്തവത്കരിക്കപ്പെട്ടവരാണ് ശാക്യരും ബ്രജരും ദസ്യുക്കളും മറ്റും. വടക്ക് സ്ഥിരവാസമുറപ്പിച്ച കോളനി പ്രഭുക്കൾ വിന്ധ്യന് തെക്കോട്ട് നീങ്ങിയില്ല. അതുകൊണ്ട് തെന്നിന്ത്യയിൽ ദ്രാവിഡ സമൂഹങ്ങൾതന്നെ തുടർന്നു. (തുറകളിൽ അഥവാ ജലാശയ മുഖങ്ങൾക്കു ചുറ്റിലായി വികസിച്ചവർ തുറവിടർ. തുറവിടത്തെ സംസ്കൃത ഭാഷയാണ് ‘ദ്രാവിഡ’മാക്കിയത്) നാടോടി സഹജമായി ആട്ടവും പാട്ടുമൊക്കെ ആര്യർ പുലർത്തിപ്പോന്നു. അവരുടെ സാമസംഗീതം ഇന്ത്യയിലും തഴച്ചു. എന്നാൽ, അതിനു മുമ്പുതന്നെ ദ്രാവിഡർക്കുണ്ടായിരുന്നു, അവരുടെ സംഗീതം. അതൊട്ടും ‘പ്രാകൃത’മായിരുന്നില്ല താനും. തെളിവുണ്ട്- </p>
<p>സപ്തസ്വരങ്ങൾ ആവിഷ്കരിക്കുംമുമ്പ് ആർഷർക്ക് (സാമസംഗീതത്തിൽ) സ്വരങ്ങൾ അഞ്ചേയുള്ളൂ. അതിനും മുമ്പേയുണ്ടിവിടെ സ്വരമേഴ്, ദ്രാവിഡത്തിൽ അവക്ക് വ്യതിരിക്തമായ വിളിപ്പേരും: കുറൾ (സ), തുത്തം (രി), കൈനി​െളെ (ഗ), ഉഴൈ (മ), ഇള്ളി (പ), വിളറി (ധ), താരം (നി). </p>
<p>ശ്രുതിക്ക് ഈ തദ്ദേശ പ്രാചീനർ ‘അലഹ്’ എന്നു ചൊല്ലി. രാഗരൂപങ്ങൾക്ക് ‘പൺ’ എന്നും. ഇന്നില്ലാത്ത തരം മറ്റൊരു കൂട്ടം രാഗരൂപങ്ങൾ കൂടിയുണ്ടായിരുന്നു അവർക്ക്- ‘തിറം’. രാഗനാമങ്ങൾ നോക്കിയാലോ? ഇന്നത്തെ ‘ഭൂപാള’ത്തിന്റെ ഛായയുള്ള ആദിദ്രാവിഡരാഗം (തെറ്റിദ്ധരിക്കേണ്ട, കർണാട്ടിക്കല്ല) പുറനീർമൈ. ശങ്കരാഭരണത്തിന്റെ ആദിമാതാവ് പഴംപഞ്ചുകം. ചെന്തുരുട്ടി എന്നു കേട്ടാൽ കർണാട്ടിക്കും ഹിന്ദുസ്താനിയും ഒരേപോലെ ചുളിക്കും, നെറ്റി. എന്നാൽ, ഇരുവർക്കും സ്വന്തമായ ‘മധ്യമാവതി’ക്ക് സംഗതി ചുളിയില്ല, അത്രക്കാണ് അതിന് ചെന്തുരുട്ടിയോടുള്ള കടപ്പാട്. യദുകുലകാംബോജി പാടുന്നോർക്ക് അറിയുമോ ശെവ്വഴി? ഒരുപക്ഷേ, സോപാനക്കാർ ചിലർക്കെങ്കിലുമറിയും, തങ്ങളുടെ എരിക്കിലക്കാമോദരിക്ക് യദുകുല കാബോജിയോടുള്ള സാമ്യം. അപ്പോഴും പറയാനിടയില്ല, ഇതിനൊക്കെ ‘ശെവ്വഴി’യോടുള്ള സാധർമ്യം. തനി ദ്രാവിഡ ഉറവകൾ തെളിയുന്ന ശേഷിപ്പുകൾ ഇനിയുമുണ്ട് സോപാനത്തിൽ-പുറമീര പോലെ, കാനക്കുറിഞ്ഞി പോലെ. എന്ത് ചെയ്യാം കഥകളിപ്പദങ്ങൾ കർണാടക സംഗീതത്തിന്റെ ഭക്തവത്സലരായി പാട്ടുസുഖം തേടിപ്പോയപ്പോൾ സോപാനവും തിരിഞ്ഞു അതേ സുഖവഴിക്ക്. </p>
<p>അപ്പോൾ സോപാനമാണോ നമ്മുടെ തനത് പാട്ട്? മറ്റൊരു പഴഞ്ചൊല്ല് കണക്കാണിത്; മലയാളിക്ക് തനതു നാടകമുണ്ടോ? അതിൻമേൽ പിടിച്ചുള്ള സാഹസം ഒരു പ്രസ്ഥാനം തന്നെയായിത്തീർന്നു ജി. ശങ്കരപ്പിള്ളയും ശ്രീകണ്ഠൻ നായരും വയലായും കാവാലവുമൊക്കെ സിര പുകച്ചു. എന്നിട്ടും തനത് നാടകം ഇന്നും മലയാളിയുടെ തിരുവരങ്ങത്തെ മരീചിക. തനത് സംഗീതത്തിന്റെ കഥയും തഥൈവ. നാടൻപാട്ടുണ്ട്, നാടക പ്പാട്ടുണ്ട്, സിനിമാപാട്ട് ഉണ്ട്, നാടോടിയും മാപ്പിളയും വടക്കനും തെക്കനും ഭരണിപ്പാട്ടും വരെയുണ്ട്. ഈ മാരിവില്ലിൽ എവിടെയാണ് മലയാണ്മ? </p>
<p>ആഘോഷങ്ങളുടെ അരങ്ങാണ് പാട്ടിനെ ആദ്യം ജനകീയമാക്കുന്നത്. വയൽപ്പാട്ടും കഥാകാലക്ഷേപം, കഥാപ്രസംഗം , വി​ല്ലടിച്ചാൻപാട്ട്, മാപ്പിളപ്പാട്ട്, നാടകം... ആൾക്കൂട്ട ജനപ്രീതിയുടെ നങ്കൂരം സിനിമ കവർന്നതോടെ പിന്നണിപ്പാട്ടായി ഒരുമാതിരിപ്പെട്ട മലയാളിയുടെ പാട്ട്. ആദ്യകാല ചലച്ചിത്രങ്ങൾ നിറയെ ഹിന്ദി, തമിഴ് പാട്ടുകളുടെ പകർപ്പായിരുന്നു. പിന്നെ സ്വന്തം ഇൗണത്തിൽ നടുവൊന്ന് നിവർത്തിയപ്പോഴും നട്ടെല്ല് ശാസ്ത്രീയ സംഗീതം വക. </p>
<p>അതത്ര ചെറിയ സംഗതിയല്ല, ശാസ്ത്രീയ രാഗങ്ങൾക്ക് ജനകീയ വശ്യതയേകിയ ഭഗരീഥയത്നം. ഉദാഹരണത്തിന് മുപ്പതിൽപരം പാട്ട് നെയ്തു ദേവരാജൻ ഒരൊറ്റ രാഗത്തിൽ- മോഹനം. മുപ്പതും മുപ്പതായി വേറിട്ട് നിൽക്കുന്ന സർഗചാതുരിയോടെ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829841-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020eE0kwzDDGSDVT9hRGaJdnyQTpRc9oGxN8093345" data-watermark="false" style="width: 100%;" info-selector="#info_item_1775978095414">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775978095414"></div>
</div>
<p>മലയാളി സ്വയമറിയാതെ കലാ സംഗീതത്തിന്റെ ലാളനയിൽ ലയിക്കുകയായിരുന്നു, ശാസ്ത്രീയ ശിക്ഷണമേതുമില്ലാതെ. ‘‘സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ...’’ നമ്മുടെ ഹൃദയമുരുക്കുന്നത് കാപി രാഗമാണോ? ‘‘ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ...’’ നമ്മെ തരളിത ഗാത്രരാക്കുന്നത് ദേശിരാഗമാണോ? അതൊന്നും ജനസാഗരത്തിന് അറിയില്ല അറിയേണ്ട കാര്യമില്ല. അടങ്കം അനുഭവിക്കാൻ അശിച്ചിടക്കും കഴിയുന്നിടത്താണ് പാട്ടി​ന്റെ മാന്ത്രികം. അരനൂറ്റാണ്ടോളം മലയാളി ആ വഴിയെ തഴച്ചു. അനന്തരം തഴമ്പുകൾ തച്ച് പ്രകടമായ വഴിമാറ്റം നടത്തിയ റഹ്മാനിൽപോലും അന്തർലീനമായത് മേപ്പടി ശാസ്ത്രീയതയുടെ തായ് വേര്- സിന്ത സൈസറിന്റെ ചെട്ടിമിടുക്കുകൊണ്ട് സഞ്ചാരീ വഴികൾക്ക് പ്രച്ഛന്നവേഷം ചാർത്തുമെങ്കിലും. സമ്പ്രദായങ്ങൾ ഊരിയെറിഞ്ഞ് നാദധ്വനിയിലും ഈണവിധാനത്തിലും കാതൽവ്യതിയാനം വരുത്തിയെങ്കിലും പോകപ്പോകെ സ്വയമനുകരിച്ചു റഹ്മാൻ ആ പുതുവഴി പിൻപറ്റിയോരും. വിപ്ലവ മേതിന്റെയും അനന്തര വിധി ഇതിനും- യാന്ത്രികത. </p>
<p>പിന്നണി പാട്ടുകൾ ഭാവഗീതങ്ങളാണ്, മനുഷ്യഭാവങ്ങൾക്ക് ജീവനും വ്യാഖ്യാനവും പകരുന്നവ. അതുകൊണ്ടുതന്നെ വരികൾക്ക് പ്രാധാന്യം വേണ്ടിവരുന്നു. അപ്പോൾ തോന്നാം പുതിയ പടങ്ങളിലെ ജിമിക്കിപ്പാട്ടുകളോ? അവിടെ വരികൾ അപ്രസക്തം, തള്ളിയാർക്കാനുള്ള താ​ളക്കൊഴുപ്പു മതി. ജലദോഷപ്പനിയുടെ നാദപശിമയിൽ റഹ്മാനീ മ​​ൂശയിലുള്ള കോടപ്പാട്ടുകളോ? അവിടെയും വരികൾ അപ്രസക്തം, ‘മൂഡി’ന്റെ അന്തരീക്ഷസൃഷ്ടി മതി. ഇതൊരുചോടുമാറ്റമാണ്, ഭാവഗാനങ്ങളിൽ നിന്നുള്ള പരിണാമം. </p>
<p>കലയേതിനും വേണം ഒരാന്തരിക ഭൂമിക, സംസ്കാരത്തിന്റെ. അതിലായിരിക്കെ, പഠിച്ചില്ലെങ്കിലും ഉള്ളിലുണ്ടാവും വ്യാകരണം, പാട്ടിന്റെ. മാതൃഭാഷയുടെ വ്യാകരണം നവശിശുവിൽ സഹജമായിരിക്കുമ്പോലെ. വ്യാകരണമല്ല പാട്ട് അതില്ലെങ്കിൽ പക്ഷേ ആസ്വാദനം നടക്കില്ല. നാടൻപാട്ടിനും പിന്നണിപ്പാട്ടിനുമെല്ലാമുണ്ടത്. ചിലതിൽ കലാസംഗീതത്തിന്റെ പ്രത്യയങ്ങളും ഉപസർഗങ്ങളും കൂടുതലുണ്ടാവും, ചിലതിൽ കുറഞ്ഞും. നാടൻപാട്ടിന് ശാസ്ത്രീയ സാങ്കേതങ്ങളില്ല. എന്നാൽ ‘ഉറവി’ലെ കുട്ടപ്പൻ മാഷോട് ചോദിച്ചുനോക്കൂ, ശാസ്ത്രീയ നിയമങ്ങളെ വഴിപോക്കരാക്കി പാട്ട് എങ്ങനെ നിറവോടെ പുലരുമെന്ന് പാടിക്കാട്ടിത്തരും. അവയിൽ നിഴലിടുക താളങ്ങളാണ്. പ്രകൃതിയിൽ പണിയെടുക്കുന്നോർ മനസ്സിന് അഴവ് കണ്ടെത്തിയ വഴിക്കാണ് അത് ഉറന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829842-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Y311MdRcMh1iTgZnja2ztfURU0nXQMNF8123925" data-watermark="false" style="width: 100%;" info-selector="#info_item_1775978125910">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775978125910"></div>
</div>
<p>ലാളിത്യം മുഖമുദ്ര (ലാളിത്യമില്ലെങ്കിൽ വാമൊഴി പകർച്ച പ്രയാസം) പദ്ധതി നേർമയുള്ളത്. സ്വരസ്ഥാനങ്ങൾ പരമിതം- രണ്ടു മുതൽ അഞ്ചുവരെ. പ്രതിമധ്യമം ഇല്ലേയില്ല. താളവട്ടം ഓർമിപ്പിക്കാൻ ചൊൽക്കെട്ടുണ്ട്. നാദമാകട്ടെ പേച്ചുമിനുക്കേതുമില്ലാതെ തനി ​ഗ്രാമ്യം. ലോകമെങ്ങുമുണ്ട് ഈ മട്ട്. താരാട്ട് തൊട്ട് ഒപ്പാരിവരെ വിശാലമാണ് അതിന്റെ മലയാളിപ്പതിപ്പും -അനുഷ്ഠാനപരമോ അല്ലാത്തതോ. ഏതിലും ആധാരം താളം. ഭഗോതിപ്പാട്ടിൽ താളപ്രസ്ഥാരംകൊണ്ടുള്ള വാഗ്വാദംപോലുമുണ്ട്, പാടർക്കിടയിൽ. ചുരുക്കമി​ത്രമാത്രം; സാമാന്യജനത്തിന് താളം വേണം, വാക്കും. ഒരു പരിധിയോളം അർഥവും. കലാസംഗീതം പക്ഷേ നാദോപാസനയാണ്, അതിൽ ഇപ്പറഞ്ഞതൊക്കെ ആത്യന്തികമായി അപ്രസക്തം അപ്പോഴും പഴയ ചോദ്യം മിച്ചം; നമുക്കുണ്ടോ തനത് പാട്ട്? </p>
<p>പറഞ്ഞുവന്നാൽ ഒരു പാട്ടും ആരുടേതുമല്ല എല്ലാവരുടേതുമാണ്. പ്രകൃതിയെ അനുകരിച്ച് പകർത്തിയെഴുത്തിന്റെ ഉടമസ്ഥത പ്രകൃതിക്കാണെന്ന് വേണമെങ്കിൽ പറഞ്ഞുവെക്കാം. പ്രകൃതിപെറ മനുഷ്യ​െന്റ ഉടമസ്ഥതയിൽ എന്നപോലെ. പകർത്തലിന്റെ വൈഭവം അവകാശപ്പെടാം, മനുഷ്യന്. പകർച്ചയുടെ തുടർച്ചമാത്രമാണ് പാട്ടിലെ വേഷപ്പകർച്ചകൾ. കിഴക്കനും പടിഞ്ഞാറനും; നാടനും ശാസ്ത്രീയവും, ഫ്യൂഷനും ഫിഷനുമൊക്കെ. അതുകൊണ്ട് മലയാളിക്ക് മാത്രമായൊരു പാട്ടില്ല മറ്റാർക്കും മാത്രമായി ഒന്നില്ലാത്തപോലെ. ഉള്ളതൊക്കെ നമ്മുടേതാണ്; മറ്റുള്ളോരുടേതുമാണ്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/the-art-of-background-music-1510703</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/the-art-of-background-music-1510703</guid>
<category><![CDATA[Weekly,Archives,Articles,Premium,20 APR 2026]]></category>
<dc:creator><![CDATA[വിജു വി നായർ]]></dc:creator>
<pubDate>Mon, 13 Apr 2026 02:46:25 GMT</pubDate>
</item>
<item>
<title><![CDATA[ബംഗാള്‍ 
ഇനിയെത്രനാള്‍?]]></title>
<description/>
<enclosure length="225936" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/12/2829820-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/12/2829820-untitled-1.gif'/><figcaption></figcaption></figure><blockquote>
 രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒന്ന് പശ്ചിമ ബംഗാളിലാണ്. അവിടെ എന്താണവസ്ഥ? തൃണമൂൽ തുടരുമോ? എന്താകും ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് സാധ്യതകൾ? ബംഗാളിൽ നീണ്ട നാളുകളായി കഴിയുന്ന കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ത്രോത്ത് നടത്തുന്ന നിരീക്ഷണവും വിശകലനവും. 
</blockquote>
<p>ഗംഗ-ഭാഗീരഥി നദീതട സംസ്കാരത്തിന്‍റെ ഭാഗമായി നൂറ്റാണ്ടുകള്‍ക്കുമുമ്പ് രൂപപ്പെട്ടുവന്നതാണ് ഇന്നത്തെ ബംഗാള്‍ പ്രദേശങ്ങള്‍. ബംഗാള്‍ നിയമസഭയില്‍ 294 സീറ്റുകളാണുള്ളത്. ഏപ്രില്‍ 23, 29 തീയതികളിലായി തെരഞ്ഞെടുപ്പും മേയ് 4ന് ഫലവും പുറത്തുവരും. ഭരണം ലഭിക്കാൻ ആവശ്യമുള്ളത് 148 സീറ്റുകളാണ്. മേയ് 7ന് പശ്ചിമ ബംഗാളില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അത് കഴിഞ്ഞ മൂന്നുതവണയായി ഭരിക്കുന്ന ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തുടര്‍ച്ചയാവുമോ? അമിത് ഷാ ആഗ്രഹിക്കുന്ന 170 സീറ്റ് പിടിക്കാനാവാതെ ബി.ജെ.പിക്ക് ഇക്കുറിയും പ്രതിപക്ഷകക്ഷിയായി നിയമസഭയിലിരിക്കേണ്ടിവരുമോ?</p>
<p> ഇടതുപക്ഷവുമായുള്ള കൂട്ടുസഖ്യം ഉപേക്ഷിച്ച് 294 സീറ്റിലും ഒറ്റക്കു മത്സരിക്കാന്‍ തീരുമാനിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് പത്ത് സീറ്റിലെങ്കിലും മികച്ച തിളക്കം കാഴ്ചവെക്കാന്‍ സാധിക്കുമോ –2011 മുതല്‍ തെരഞ്ഞെടുപ്പില്‍ പടിപടിയായി താഴേക്കു പതിച്ച ഇടതുമുന്നണിക്ക് കോണ്‍ഗ്രസുമായി സംഖ്യം ഉപേക്ഷിച്ചത് ഇക്കുറി തുണയാകുമോ? മേയ് നാലിന് പ്രധാനപ്പെട്ട ഈ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും. ഒരുകാര്യം ഇപ്പോഴേ വ്യക്തമാണ്. 2026ലെ ബംഗാള്‍ തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ നേര്‍ക്കുനേരെ പോരാടുന്നത് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയുമാണ്. ഭരണം പിടിക്കാനാവില്ലെങ്കിലും നൂറിനടുത്ത് സീറ്റുകള്‍ പിടിക്കാനെങ്കിലും ബി.ജെ.പിക്ക് സാധിച്ചാല്‍ ‘ബംഗാള്‍ ഇനിയെത്രനാള്‍’ എന്ന ചോദ്യത്തിനും ഉത്തരം കിട്ടും. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമായി കാണേണ്ടത് അതാണ്. </p>
<p>സംസ്ഥാനത്തെ മുഖ്യപാര്‍ട്ടിയും ഭരണകക്ഷിയുമായ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ഈ തെരഞ്ഞെടുപ്പിനുശേഷം ലക്ഷ്യം വെക്കുന്നത് കേന്ദ്രത്തിലെ മുഖ്യരാഷ്ട്രീയകക്ഷിയായി മാറുക എന്നതാണ്. പ്രായപരിധിയില്‍ തട്ടിനില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ഭാവി ഉള്‍പ്പെടെ പലതും തൃണമൂലിനും തനിക്കും വേണ്ടി മമത ബാനര്‍ജി ആഗ്രഹിക്കുന്നു. ഇൻഡ്യാ സഖ്യത്തോടൊപ്പം തട്ടിയും മുട്ടിയും ശണ്ഠകൂടിയും നില്‍ക്കുകയാണെങ്കിലും സഖ്യത്തിലെ പ്രധാനി മമത ബാനര്‍ജിയാണെന്നതും അവര്‍ക്കനുകൂലമാണ്. കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും മുഖ്യ എതിരാളികളായി കാണുന്ന പഴയ ശീലത്തെ വിട്ടുകളയാന്‍ മമത തയാറല്ലെങ്കിലും അവരേക്കാള്‍ ശക്തരായ എതിരാളിയായി ബി.ജെ.പിയെ അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, ആ സത്യത്തെ നേര്‍ത്ത മറക്കുള്ളില്‍ നിര്‍ത്തി തങ്ങളാണ് കരുത്തര്‍ എന്ന അവകാശവാദത്തോടെ ഗോദയിലിറങ്ങി പോരാടുകയാണ് മമത ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ആ വിജയത്തെ സംസ്ഥാനത്തിന്‍റെയും (സര്‍ക്കാറിന്‍റെയും) വിജയമാക്കിമാറ്റുകയും ചെയ്താല്‍ തന്‍റെ ഭാവിലക്ഷ്യത്തിന്‍റെ അടിത്തറ ഭദ്രമാകുമെന്ന് മമത കരുതുന്നു. </p>
<p>നാലാംവട്ടം അധികാരത്തിലെത്തുന്ന മുഖ്യമന്ത്രിയായി മാറുന്നതോടെ, സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ബിധാന്‍ ചന്ദ്ര റോയിയുടെ (1950 മുതല്‍ 1962 വരെ, പ്രീമിയറായി ഇരുന്ന മൂന്നുവര്‍ഷം ഒഴികെ.) റെക്കോഡ് സ്വന്തമാക്കുകയാണ് മമത ബാനര്‍ജി ചെയ്യുക. ഒരുവട്ടം കൂടി ജയിച്ച് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ ജ്യോതിബസുവിന്‍റെ അഞ്ച് ടേം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി എന്ന റെക്കോഡും മമതക്ക് സ്വന്തമാകും. അതിനുള്ള ആരോഗ്യവും പ്രായവും മമതക്കുണ്ട് എന്നത് എതിരാളികളുടെ ഉറക്കം കളയുന്നുമുണ്ട്. സംസ്ഥാനത്ത് ആധിപത്യമുറപ്പിച്ച് ദേശീയ പാര്‍ട്ടി എന്ന നിലയിലേക്ക് പാര്‍ട്ടിയെ വളര്‍ത്താനായാല്‍ അനുദിനം ദുര്‍ബലപ്പെടുന്ന കോണ്‍ഗ്രസിനെക്കാളും ഇന്ത്യയില്‍ വളരാമെന്ന കണക്കുകൂട്ടലും അതിനു പിന്നിലുണ്ട്. എന്നാല്‍, ബംഗാള്‍ വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക്, വിശേഷിച്ചും ദക്ഷിണേന്ത്യയിലേക്ക് എത്രകണ്ട് പാര്‍ട്ടിയെ വളര്‍ത്താനാവുമെന്ന സംശയത്തിന് കൃത്യമായ മറുപടി തൃണമൂലിനും നബംഗാളിലെ ബി.ജെ.പിയുടെ ഇപ്പോഴത്തെ അവസ്ഥ ഏതുനിമിഷവും ഭരണം കഷ്ടിച്ചു കിട്ടാമെന്നും കിട്ടില്ലെന്നും എന്നതാണ്. </p>
<p>അമിത് ഷാ ബംഗാള്‍ ഘടകത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഈ തെരഞ്ഞെടുപ്പില്‍ 170 സീറ്റിന്‍റെ വിജയമാണ്. അത് ചിരിച്ചുതള്ളാന്‍ കഴിയുന്ന സാഹചര്യമല്ല ബംഗാളിലുള്ളതെന്ന് മമതക്ക് നന്നായറിയാം. 170 സാധിച്ചില്ലെങ്കിലും 125 മുതല്‍ 136 വരെ നേടാനാവുമെന്ന് ബംഗാള്‍ ബി.ജെ.പി കരുതുന്നു. എന്നാല്‍ ഇത് സുഗമമല്ല. അതിനായി ബി.ജെ.പിയുടെ കൈയിലുള്ളത് പതിവു ആയുധങ്ങള്‍ മാത്രമാണ്. പരമാവധി വർഗീയത ഇളക്കിയും ഭരണകക്ഷിയുടെ ന്യൂനപക്ഷപ്രീണനത്തെ കുറ്റപ്പെടുത്തിയും ഹിന്ദുവോട്ടുകളെ കൈയിലാക്കാമെന്ന് അവര്‍ കരുതുന്നു. ഒപ്പം ഭയപ്പെടുത്തി ന്യൂനപക്ഷവോട്ടുകളെയും. അതിനായി ബംഗാളിന്‍റെ തനത് ജീവിതശീലങ്ങളെയും ആചാരങ്ങളെയും അൽപാൽപമായി ഉത്തരേന്ത്യന്‍ ജീവിതശൈലിയുമായി ചേര്‍ത്തുകെട്ടാനാണ് ബി.ജെ.പി കുറെക്കാലമായി ശ്രമിച്ചുവരുന്നത്. </p>
<p>മാര്‍ച്ച് 21ന് ടെന്നിസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബി.ജെ.പിയില്‍ ചേര്‍ന്നത് യുവാക്കള്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും ചെറുതല്ലാത്ത ഉേന്മഷം ഉണ്ടാക്കിയിട്ടുമുണ്ട്. സെലിബ്രിറ്റികളെ കളത്തിറക്കി വോട്ടുപിടിക്കുകയും പിന്നീടവരെ പാവകളാക്കി മാറ്റുകയും ചെയ്യുന്ന ബി.ജെ.പി തന്ത്രത്തില്‍ ലിയാന്‍ഡര്‍ പേസും വീണുപോയി എന്നതിനർഥം ഈ തെരഞ്ഞെടുപ്പ് വിജയം ടി.എം.സിക്കു ദുഷ്കരമാക്കുന്ന വിധത്തിലുള്ള മത്സരം സാധ്യമാക്കാന്‍ ബി.ജെ.പിക്ക് സാധിക്കും എന്നതാണ്. എങ്കിലും ഇക്കുറിയും ബംഗാളിന്‍റെ രാഷ്ട്രീയ പ്രതിപക്ഷമാകാനാണ് ബി.ജെ.പിക്കു യോഗമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. </p>
<p>ഇവിടെ ശ്രദ്ധേയമാകുന്ന ചില വസ്തുതകള്‍ കൂടിയുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം പടിഞ്ഞാറന്‍ ബംഗാളായി ഇന്ത്യന്‍ യൂനിയനില്‍ തുടരുന്ന സംസ്ഥാനത്തിന്‍റെ വിസ്തീര്‍ണം 623 കി.മീ നീളവും 320 കി.മീ വീതിയും ഉള്‍പ്പെടെ 88,752 ചതുരശ്ര കിലോ മീറ്ററാണ്. അഞ്ച് ഡിവിഷനുകളിലായി 23 ജില്ലകളും അഭയാർഥികളടക്കം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊല്‍ക്കത്ത നഗരം കൂടാതെ അക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുവരുന്ന അസന്‍സോളും കൃത്യമായ രൂപരേഖകളോടെ വികസിപ്പിച്ചെടുത്ത ഹല്‍ദിയ, കല്യാണി, ദുര്‍ഗാപൂര്‍, ബിധാനഗര്‍, ഖരക്പുര്‍, ന്യൂടൗണ്‍, സിലിഗുരി നഗരങ്ങളും ഹൗറ, ചന്ദന്‍നഗര്‍, ബർധമാന്‍, ബെര്‍ഹാംപൂര്‍, ജയ്പാല്‍ഗുരി, പുരൂലിയ തുടങ്ങിയ പരമ്പരാഗതനഗരങ്ങളും കൂടിച്ചേര്‍ന്നതാണ് സംസ്ഥാനം. ജനസംഖ്യാനുപാത പ്രകാരം വലുപ്പത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനംകൂടിയാണ് ബംഗാള്‍.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829822-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Nxecdd4ipW2VvAI99jxskjKE9TI3FpHf7256004" data-watermark="false" style="width: 100%;" info-selector="#info_item_1775977258068">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775977258068"></div>
</div>
<p>അതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ഒട്ടും അനായാസമല്ല. നാലും അഞ്ചും ഘട്ടങ്ങളിലായിട്ടാണ് സാധാരണ തെരഞ്ഞെടുപ്പുകള്‍ നടക്കാറുള്ളതും. 2023ല്‍ ബംഗാള്‍ ജനസംഖ്യ 103 മില്യണ്‍ എത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായോ കിഴക്കന്‍ സംസ്ഥാനങ്ങളുമായോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായോ മധ്യേന്ത്യന്‍ സംസ്ഥാനങ്ങളുമായോ കാര്യമായ ബന്ധമില്ലാത്തതും ഒട്ടേറെ തനത് പ്രത്യേകതകളും ചരിത്രവും ഉള്ളതുമായ സംസ്ഥാനമാണ് ബംഗാള്‍. ബംഗാളിയും അസമിയും ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ പന്ത്രണ്ടോളം ഭാഷകളുടെ സാന്നിധ്യം. വാണിജ്യസംബന്ധിയായി ഏറെ പ്രധാനപ്പെട്ട സിലിഗുരി കോറിഡോര്‍. ഒഡിഷ, ബിഹാര്‍, ഝാർഖണ്ഡ്, സിക്കിം, അസം എന്നീ സംസ്ഥാനങ്ങളുമായും ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ വിദേശ രാജ്യങ്ങളുമായും അതിര്‍ത്തി തുടങ്ങിയ സങ്കീര്‍ണസാഹചര്യങ്ങള്‍ പണ്ടുതൊട്ടേ സംസ്ഥാനത്തുണ്ട്. </p>
<p>ഇങ്ങനെ ഭൂമിശാസ്ത്രപരമായും സാമൂഹികമായും വൈവിധ്യം പുലര്‍ത്തുന്ന ബംഗാളിന്‍റെ ചരിത്രമാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പരന്നതും സങ്കീര്‍ണവുമാണ്. വംഗം (Vanga), ഗൗഡം (Gauda), പുണ്ഡ്രവർധന (Pundravardhana) എന്നീ പേരുകളുണ്ടായിരുന്ന പുരാതനകാലം, മൗര്യ, ഗുപ്ത സമ്രാജ്യങ്ങളുടെ ഭരണം, ബൗദ്ധരുടെ പാലവംശം, ഹിന്ദുക്കളുടെ സേനവംശം, സുല്‍ത്താനേറ്റ് ഭരണകാലം, മുഗള്‍ഭരണം, 1690 മുതല്‍ ജോബ് കര്‍ണോക്കിന്‍റെ നേതൃത്വത്തിലുണ്ടായ കൃഷി, വാണിജ്യ, വ്യാപാരനേട്ടങ്ങള്‍, 1757ലെ പ്ലാസി യുദ്ധത്തിനുശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ നേരിട്ടുള്ള ഭരണം, 1772 മുതല്‍ 1911 വരെയുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണസിരാകേന്ദ്രം, കഴ്സണ്‍ പ്രഭുവിന്‍റെ നേതൃത്വത്തില്‍ 1905ല്‍ നടത്താന്‍ നോക്കിയ ബംഗാള്‍ വിഭജനം, സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍, ബംഗാളില്‍നിന്നും ദേശീയതലത്തിലേക്കുയര്‍ന്ന നേതാക്കളുടെ പ്രാധാന്യം, 1946ലെ വർഗീയ ലഹളകള്‍, 1947ലെ യഥാർഥ വിഭജനം, ഇന്ത്യ-ചൈന യുദ്ധം, ബംഗ്ലാദേശ് യുദ്ധം, ബംഗ്ലാദേശ് രൂപവത്കരണം, കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍റെ അധികാരത്തിലേറല്‍, ലോക രാഷ്ട്രീയഭൂപടത്തില്‍ നിര്‍ണായകമായി മാറിയ തെരഞ്ഞെടുപ്പുകള്‍, ഏറെക്കാലം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയും കക്ഷിയും (സി.പി.എം) എന്ന ചരിത്രപരമായ വിശേഷണം, ഭൂപരിഷ്കരണ നിയമം ഉള്‍പ്പെടെയുള്ള സുപ്രധാനമായ നിയമനിർമാണങ്ങള്‍, ബ്രിട്ടീഷ് ഇന്ത്യന്‍ കാലം മുതലുള്ള ഹിന്ദു -മുസ്‍ലിം സമുദായഭിന്നിപ്പുകളുടെ മേല്‍ നേടിയ കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍റെ വിജയം, താരതമ്യേന സമാധാനത്തെയും വികസനത്തെയും സംസ്കാരത്തെയും നഷ്ടപ്പെടുത്താതെ പരിപാലിച്ച 34 വര്‍ഷത്തിനുശേഷമുള്ള ഇടതുമുന്നണിയുടെ ഭരണത്തകര്‍ച്ച... ഇങ്ങനെ വളരെ ചുരുക്കിപ്പറഞ്ഞ ചരിത്രഘട്ടങ്ങള്‍ക്കുശേഷമാണ് ഇന്നത്തെ തെരഞ്ഞെടുപ്പിനെ ബംഗാള്‍ നേരിടാന്‍ പോകുന്നത്. </p>
<p>മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ടുവെക്കാന്‍ സാധിക്കാത്തവിധം സമാനതകളില്ലാത്തതും പരന്നതും സങ്കീര്‍ണമായതുമെന്ന് വ്യക്തമാക്കിയ ഈ ചരിത്രസന്ധികളില്‍നിന്നും രൂപപ്പെടേണ്ടിയിരുന്ന ‘ബംഗാള്‍’ രൂപപ്പെടാതെ പോയതിനു പിന്നില്‍ ഇടതുപക്ഷത്തിന്‍റെ ജാഗ്രതക്കുറവും വീഴ്ചയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയും കാരണമായിട്ടുണ്ട്. കോണ്‍ഗ്രസിനെ നിർജീവമാക്കി സ്വതന്ത്ര ഇന്ത്യ ഏതുവിധമാണ് മതേതര ജനാധിപത്യ പുരോഗമന രാജ്യമായി മാറേണ്ടതെന്നത് സംസ്ഥാന രാഷ്ട്രീയമാറ്റത്തിലൂടെ ബംഗാളിലെ ഇടതുമുന്നണി 21-06-1977 മുതല്‍ വ്യക്തമായി കാണിച്ചുകൊടുത്തതാണെങ്കിലും ഇന്ത്യന്‍ ഇടതുപക്ഷത്തിന് അത് രാജ്യമാകെ ശക്തിപ്പെടുത്താനോ നിലനിര്‍ത്താനോ സാധിച്ചില്ല. അവിടെനിന്നും കൂടുതല്‍ മോശമായ ബംഗാളിനെ സൃഷ്ടിക്കാനാണ് ഇന്ന് ബി.ജെ.പി ശ്രമിക്കുന്നത്. </p>
<p>ഈ തെരഞ്ഞെടുപ്പില്‍ ടി.എം.സി ജയിച്ചാലും ബി.ജെ.പിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന മാരകമായ പ്രവണതകള്‍ക്ക് തടയിടാന്‍ മമതക്കാവുകയില്ല. എന്നുതന്നെയുമല്ല, അതേ വീഞ്ഞ് വേറെ കുപ്പിയിലാക്കുന്നതുപോലെ കുറച്ചെങ്കിലും ബി.ജെ.പിയുടെ നയങ്ങളെ പിന്‍പറ്റുകയുമാണ് ടി.എം.സി ചെയ്യുന്നത്. ഇനി ചെയ്യാന്‍ പോകുന്നതും അതായിരിക്കും. ഉദാഹരണത്തിന്, പുരി ജഗന്നാഥ ക്ഷേത്രത്തിന്‍റെ മാതൃകയില്‍ 25 ഏക്കറോളം സ്ഥലത്ത് ഇരുനൂറ്റിയമ്പതോളം കോടിരൂപ മുടക്കി നിർമിച്ച ഡിഗയിലെ ജഗന്നാഥ ക്ഷേത്രം. 2025 ഏപ്രിലില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ഈ ക്ഷേത്രം ബംഗാളിലെ ഹിന്ദുവോട്ടുകളെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണല്ലോ. കൂടാതെ, അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മാതൃകയില്‍ ബംഗാളിലെ രാമനെ പ്രതിഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്ന നാദിയ ജില്ലയിലെ ബംഗാളി രാം മന്ദിര്‍, ലോകത്തിലെ ഉയരം കൂടിയ മഹാകാളി പ്രതിമ, അന്തർദേശീയ കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുടങ്ങിയ വിശേഷണങ്ങളോടെ സിലിഗുരിയില്‍ വരാന്‍ പോകുന്ന മഹാകല്‍ മഹാതീർഥ ക്ഷേത്രം, ന്യൂടൗണില്‍ വരാന്‍ പോകുന്ന ദുര്‍ഗ അങ്കണ്‍ കോംപ്ലക്സ്, മായാപൂരില്‍ പണി നടക്കുന്ന വേദിക് പ്ലാന​േറ്ററിയം, ഹൂഗ്ലിയില്‍ ഉദ്ദേശിക്കുന്ന ബഹുക്ഷേത്ര സമുച്ചയമായ ലാഹിരി ബാബ ആശ്രമം...</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829824-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240207oVr7F1YXjf453bujoowhzW6oJkLYS0c7336917" data-watermark="false" style="width: 100%;" info-selector="#info_item_1775977338889">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775977338889"></div>
</div>
<p>ഇതെല്ലാം ബി.ജെ.പിയുടെ ദേശീയ നയങ്ങളും ടി.എം.സിയുടെ സംസ്ഥാന താല്‍പര്യങ്ങളും തമ്മില്‍ അകലമില്ലെന്ന് ഉറപ്പിക്കുന്നതാണ്. അതായത് ടി.എം.സിക്ക് പതനം സംഭവിച്ചാല്‍ അവരുടെ വഴികളെ അൽപം ഭേദഗതികളോടെ ബി.ജെ.പിക്ക് പിന്തുടര്‍ന്നാല്‍ മതിയാകുമെന്ന മട്ടിലാണ് നിലവിലുള്ള സംസ്ഥാനരാഷ്ട്രീയം മുന്നോട്ടുനീങ്ങുന്നത്. ഇതുണ്ടാക്കുന്ന രാഷ്ട്രീയ, സാമൂഹിക പ്രതിസന്ധി നിസ്സാരമല്ല. എന്നാല്‍, വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും കൂര്‍മബുദ്ധി (കുബുദ്ധിയും) കാണിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളില്‍ ഒരാളായ മമത ബാനര്‍ജി, ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് കണ്ണും പൂട്ടി പറയാനും സാധിക്കില്ല. ബി.ജെ.പി വന്നാല്‍ നിങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നതോ, നിങ്ങളാഗ്രഹിക്കുന്നതോ ആയതെന്തോ അതിപ്പോഴേ നല്‍കുന്നു എന്നതാണ് മമതയുടെ നിലവിലുള്ള നയം. അതിനാല്‍ ബി.ജെ.പിക്ക് ഇടം കൊടുക്കേണ്ടതില്ലെന്ന് ഭൂരിപക്ഷം ഹിന്ദുവോട്ടുകളെ ലക്ഷ്യമിട്ട് മമത പറയാതെ പറയുന്നു. </p>
<p>സ്വാതന്ത്ര്യപൂർവ ബംഗാളില്‍ കരുത്താർജിച്ചുനിന്നിരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ചരിത്രത്തില്‍നിന്നും മായാന്‍ തുടങ്ങിയത് സിദ്ധാർഥ ശങ്കര്‍ റേയുടെ കാലം മുതലാണ്. പിന്നീടങ്ങോട്ട് 34 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം തീരുന്നതുവരെ പ്രതിപക്ഷത്തിരിക്കാനല്ലാതെ സംസ്ഥാനഭരണം പിടിക്കുന്നതിനുള്ള ഏതെങ്കിലും ശ്രമങ്ങള്‍ നടത്താന്‍ ബംഗാള്‍ കോണ്‍ഗ്രസിനായിട്ടില്ല. </p>
<p>2011 നുശേഷം ബംഗാള്‍ ഇടതുമുന്നണിയെയും ബംഗാള്‍ കോണ്‍ഗ്രസിനെയും ബാധിച്ച അമ്പരപ്പുകളും ശൂന്യതയും മാറാന്‍ തന്നെ വര്‍ഷങ്ങളെടുത്തു. അതിനുശേഷം, അതുവരെ വർഗശത്രുക്കളും രാഷ്ട്രീയ എതിരാളികളുമായി പോരടിച്ചുപോന്ന ബംഗാള്‍ ഇടതുമുന്നണിയും ബംഗാള്‍ കോണ്‍ഗ്രസും തമ്മില്‍ സംയോജിച്ച് 2016ലെയും 2021 ലെയും നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് തീരുമാനിച്ചതും ഇരുകൂട്ടരെയും ബാധിച്ച ഈ അങ്കലാപ്പും അമ്പരപ്പും വീക്ഷണനഷ്ടവും കാരണമാണ്. രണ്ടു തെരഞ്ഞെടുപ്പുകളിലും ആ സഖ്യം ദയനീയമായ പ്രകടനം നടത്തി എന്നുമാത്രമല്ല, വോട്ടുശതമാനത്തില്‍ ഗണ്യമായ കുറവ് സമ്പാദിക്കുകയും ചെയ്തു. 2011ല്‍ 39 ശതമാനം വോട്ട് നേടിയ സി.പി.എമ്മിന് 2021ല്‍ അത് അഞ്ച് ശതമാനത്തിനു ചുവട്ടിലേക്ക് എത്തുന്നതു കാണേണ്ടിവന്നു. </p>
<p>സാധാരണക്കാരായ മനുഷ്യരുടെ വികാരം മനസ്സിലാക്കാതെ നടപ്പാക്കാനൊരുങ്ങിയ ഈ രാഷ്ട്രീയബാന്ധവം സമ്മാനിച്ച മുറിവുകളില്‍നിന്നും കരകയറാനാണ് ഇപ്പോഴത്തെ കോണ്‍ഗ്രസും ഇടതുമുന്നണിയും അതിലെ മുഖ്യകക്ഷിയായ സി.പി.എമ്മും ബംഗാളില്‍ കിണഞ്ഞുശ്രമിക്കുന്നത്. മമത ബാനര്‍ജിയുടെ ശക്തികേന്ദ്രമായ ഭവാനിപൂരില്‍ കോണ്‍ഗ്രസ് നിര്‍ത്തിയിട്ടുള്ളത് സൗത്ത് കൊല്‍ക്കത്ത ജില്ല അധ്യക്ഷന്‍ പ്രദീപ് പ്രസാദിനെയാണ്. ഇവിടെ ബി.ജെ.പിയുടെ സ്ഥാനാർഥി, 2021 ല്‍ നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ്. നിലവില്‍ ബംഗാളിലെ പ്രതിപക്ഷനേതാവും ബി.ജെ.പിയുടെ അനിഷേധ്യ നേതാവുമായ സുവേന്ദു അധികാരിയും മമത ബാനര്‍ജിയും നേരിട്ടുനടത്തുന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസിനും പ്രദീപ് പ്രസാദിനും എന്തുചെയ്യാനാവുമെന്ന് കൂടുതല്‍ തല പുകക്കേണ്ടതില്ല. മമതയുടെ ഉറച്ച സീറ്റായ ഭവാനിപൂര്‍ നിലനിര്‍ത്താന്‍ ടി.എം.സിക്ക് അത്രയധികം വിയര്‍പ്പൊഴുക്കേണ്ടി വരില്ല. </p>
<p>ഇത്തവണ കോണ്‍ഗ്രസിന്‍റെ അധീര്‍ രഞ്ജന്‍ ചൗധരിയും മത്സരരംഗത്തുണ്ട്. ബഹ്റാംപൂര്‍ സീറ്റില്‍നിന്നു മത്സരിക്കുന്ന മുതിര്‍ന്ന നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയുടെ സാന്നിധ്യം എന്നത് കോണ്‍ഗ്രസ് മത്സരരംഗത്തുണ്ട് എന്ന പ്രതീതിയുണ്ടാക്കാന്‍ സഹായകമായിട്ടുണ്ട് എന്നതിനപ്പുറം നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. മാല്‍തിപൂരില്‍ മുന്‍ എം.പി മൗസം നൂര്‍, അസന്‍സോള്‍ സൗത്തില്‍ സൗവിക് മുഖര്‍ജി, അസന്‍സോള്‍ നോര്‍ത്തില്‍ പ്രസേന്‍ജിത് പുയിതാണ്ടി, ഡാര്‍ജീലിങ്ങില്‍ മാധവറായ്, സുജാപൂരില്‍ അബ്ദുൽ ഹന്നാന്‍, ദം ദമ്മില്‍ സുസ്മിത ബിശ്വാസ്, ഡയമണ്ട് ഹാര്‍ബറില്‍ ഗൗതം ഭട്ടാചാര്യ എന്നിവര്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളായി ജനവിധി തേടുന്നുണ്ട്. 294 സീറ്റുകളിലും ഇത്തവണ ഒറ്റക്കു മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസിന് പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങളെ മാനിച്ചും മമത ബാനര്‍ജി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിട്ടും കുറച്ചു സീറ്റുകളെങ്കിലും പിടിക്കാനായാല്‍പ്പോലും അത് വിജയമാകും. എന്നാല്‍, ഈ മാർഗം അത്രയെളുപ്പമുള്ളതല്ലെന്ന് കോണ്‍ഗ്രസിനും അറിയാം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829826-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240200GLOiMP2MoZ6brM3pgClw1YIvPnckUxl7435303" data-watermark="false" style="width: 100%;" info-selector="#info_item_1775977437261">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775977437261"></div>
</div>
<p>തെരഞ്ഞെടുപ്പുരംഗത്തെ ഇത്തവണ തീക്ഷ്ണമാക്കുന്നത് ബംഗാളില്‍ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ നടക്കുന്ന പോരാട്ടംതന്നെയാണ്. സമ്പൂര്‍ണ സവര്‍ണ ഹിന്ദു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റണമെന്ന ലക്ഷ്യത്തോടെ നിയമനിർമാണവും നയങ്ങളും കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാറിനു മുന്നില്‍ തലവേദനയായി മാറുന്നതു പലപ്പോഴും ടി.എം.സിയും മമത ബാനര്‍ജിയുമാണ്. Special Intensive Revision (SIR) സംസ്ഥാനത്ത് നടപ്പാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി എടുത്ത നിലപാടുകളും എതിര്‍പ്പുകളും സംസ്ഥാനത്തൊട്ടാകെ ശ്രദ്ധനേടിയിട്ടുണ്ട്. ഇലക്ഷന്‍ കമീഷന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ കൈയിലെ പാവയാണെന്ന ടി.എം.സിയുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ അവരെ സഹായിക്കുമെന്നതില്‍ സംശയമില്ല. മാല്‍ഡയില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം, മുര്‍ഷിദാബാദിലെ ടി.എം.സി നേതാവ് രാജു മൊണ്ടാല്‍ അടക്കം അനവധി നേതാക്കന്മാര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതടക്കമുള്ള സംഭവങ്ങള്‍, നിര്‍ഭയവും സുരക്ഷിതവുമായ വോട്ടെടുപ്പ് എന്ന കാരണം ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമീഷന്‍ ഇടപെട്ട് നടപ്പാക്കിയ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുള്ളവയാണ്. </p>
<p>രാഷ്ട്രപതിഭരണം വന്നേക്കുമോ എന്ന ആശങ്കയാണ് ടി.എം.സിയും മമത ബാനര്‍ജിയും നേരിടുന്ന വര്‍ത്തമാനകാല വിപത്തുകളിലൊന്ന്. അതത്ര എളുപ്പമല്ലെങ്കിലും. ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്‍റെ അപ്രതീക്ഷിത രാജിയാണ് അതിന് വഴിവെച്ചിട്ടുള്ളത്. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള പശ്ചിമ ബംഗാളില്‍ നാലുവട്ടം രാഷ്ട്രപതിഭരണമുണ്ടായിട്ടുണ്ട്. സിദ്ധാർഥ ശങ്കര്‍ റേക്കുശേഷം ജ്യോതിബസു അധികാരത്തിലേറുന്നതുവരെയുള്ള ഇടക്കാലത്താണ് ഒടുവില്‍ രാഷ്ട്രപതി ഭരണം ബംഗാളിലുണ്ടായത്. ഈ കാലഘട്ടത്തിന്, അതായത് ജ്യോതിബസു മുതല്‍ ബുദ്ധദേബ് ഭട്ടാചാര്യ വരെയുള്ള കാലഘട്ടത്തിന് ബംഗാള്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നു എന്നതുമാത്രമല്ല പ്രത്യേകത, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബംഗാളിന് മേല്‍ക്കൈയും മേല്‍വിലാസവും സുസ്ഥിരതയും ഉണ്ടാക്കിക്കൊടുത്ത കാലഘട്ടംകൂടിയാണ് അത് എന്നതാണ്. പതിനേഴാം നൂറ്റാണ്ടു മുതല്‍ വിദേശാധിപത്യത്തിലേക്കും അതിന്‍റെ ഭാഗമായുള്ള അനവധി ചരിത്രമുഹൂര്‍ത്തങ്ങളിലേക്കും കടന്നുപോയ ബംഗാള്‍ 21ാം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുന്നത് അധഃപതനങ്ങളുടെയും അഴിമതി ഭരണത്തിന്‍റെയും അത്യന്തം മോശപ്പെട്ട സാഹചര്യങ്ങളിലാണ്. </p>
<p>വരള്‍ച്ച, വെള്ളപ്പൊക്കം, കൃഷിനാശം എന്നിവ നൂറ്റാണ്ടുകളായി ബംഗാള്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. മതിയായ ആഹാരം എന്നത് സ്വപ്നംപോലെ കാണുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഇന്നും ബംഗാളിലുണ്ടെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഏതുകാലത്തും ഭക്ഷണം രാഷ്ട്രീയവിഷയമായി ബംഗാളില്‍ ഉയരാറുണ്ട്. മാ, മാട്ടി, മാനുഷ് (Mother, Land, People) എന്ന വിഖ്യാതമായ മുദ്രാവാക്യത്തിലൂന്നിയാണ് മമത സംസ്ഥാനരാഷ്ട്രീയത്തിന്‍റെ അടിവേരിളക്കിയത്. ഇപ്പോഴും അതേ വൈകാരികതയോടെ മമത ‘മാ, മാട്ടി, മാനുഷ്’ മുദ്രാവാക്യമായി ഉയര്‍ത്തുന്നു. ഇക്കുറി ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ മുട്ടയും പാലും നിരോധിക്കുമെന്ന പ്രചാരണം അഴിച്ചുവിട്ട് ടി.എം.സിയും അതിനെ നിഷേധിച്ച് ബി.െജ.പിയും രംഗത്തിറങ്ങി. ബംഗാളില്‍ ബീഫ് പ്രധാനപ്പെട്ട ഭക്ഷണവസ്തുവല്ല പണ്ടുകാലം മുതലേ. അതിനാല്‍ ബീഫ് ഒരു വികാരമാക്കാന്‍ സാധിക്കുകയില്ല. ലക്ഷ്മിര്‍ ബന്ദര്‍പോലുള്ള സ്കീമുകളെയും ടി.എം.സി ജനസമക്ഷം വോട്ടിനായി വെക്കുന്നുണ്ട്. എന്നാല്‍, ലവ് ജിഹാദ്, ലാൻഡ് ജിഹാദ് പോലുള്ള വിഷയങ്ങളുമായി ബി.ജെ.പിയും ജനങ്ങള്‍ക്കുമുന്നില്‍ വോട്ടിനായി എത്തുന്നു. </p>
<p>ഇവിടെ സംഭവിക്കുന്ന രാഷ്ട്രീയവീഴ്ച എന്നത് ബംഗാള്‍ സംസ്ഥാനത്തിന്‍റെ സ്വത്വനഷ്ടമാണ്. എന്നാല്‍, അമ്മയും മണ്ണും മനുഷ്യരുമാണ് എന്‍റെ രാഷ്ട്രീയം എന്നു പറയുന്ന മമത ബാനര്‍ജിപോലും താന്‍ ശ്രദ്ധയൂന്നുന്നത് അതിന്‍റെ സ്വത്വ നിർമിതിയിലല്ല, രാഷ്ട്രീയനേട്ടങ്ങളിലാണെന്നത് മറച്ചുവെക്കുന്നു. ബംഗാളിന്‍റെ തനതായിരുന്ന മികച്ച വിദ്യാഭ്യാസം, ആരോഗ്യം, കല, സംസ്കാരം, സാഹിത്യം, മതാതീതമായ ആത്മീയത തുടങ്ങിയ അനേകം ഘടകങ്ങളുടെ രാഷ്ട്രീയവത്കരണമാണ് 2011നു ശേഷം ബംഗാള്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്. വലുപ്പത്തിലും ജനസംഖ്യയിലും ആദ്യത്തെ സ്ഥാനങ്ങളില്‍ വരുന്ന ബംഗാളിലെ ചെറുപ്പക്കാരെയും ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന കലാകാരന്മാരെയും പൊതുപ്രവര്‍ത്തകരെയും വിലക്കെടുക്കുകയാണ് അക്ഷരാർഥത്തില്‍ ടി.എം.സി ചെയ്തത്. ചെറുപ്പക്കാരുടെ കൂട്ടങ്ങളെ ‘ക്ലബുകള്‍’ എന്ന പേരിട്ടു വിളിക്കുകയും അവര്‍ക്ക് ഗ്രാന്‍റുകളും ഫണ്ടുകളും നല്‍കുകയും ചെയ്ത് ടി.എം.സിയുടെ അനൗദ്യോഗിക ഗുണ്ടാസംഘങ്ങളും പാര്‍ട്ടി ബ്രാഞ്ചുകളുമാക്കി മാറ്റി. </p>
<p>കഴിഞ്ഞ മൂന്നു ടേമുകളിലായി ടി.എം.സിക്ക് ഭരണം നേടിക്കൊടുത്തതിലും ഭരണം ഉറപ്പിച്ചുനിര്‍ത്തിയതിലും അഴിഞ്ഞാടാനും ഏത് ആക്രമം കാണിക്കാനും അനുവാദമുള്ള ഈ ഗുണ്ടാ ചെറുപ്പക്കാരുടെ പങ്ക് ചെറുതല്ല. നിരന്തരം സര്‍ക്കാര്‍ പരിപാടികളും പെന്‍ഷനും നല്‍കി കലാകാരന്മാരെ കൂടെ നിര്‍ത്തിയ ടി.എം.സി ആത്മാഭിമാനവും കഴിവുമുള്ള കലാകാരന്മാരെയും കലാപ്രവര്‍ത്തകരെയും അവഗണിക്കുകയും ക്രമേണ അവരുടെ നിലനിൽപ് പ്രതിസന്ധിയിലാക്കുകയും ചെയ്തു. നിലവില്‍ ബംഗാളിലെ ചലച്ചിത്രമേഖല അതിന്‍റെ പ്രൗഢി കൈവിട്ടുകഴിഞ്ഞു. കഴിവുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ മുംബൈയിലേക്ക് കളം മാറ്റി. സംസ്ഥാനത്ത് നില്‍ക്കുന്നവരാകട്ടെ കോർപറേറ്റുകളുടെയും ബിനാമികളുടെയും പണാധിപത്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകക്കുകയും ചെയ്യുന്നു. അത് മേല്‍ക്കൈയുണ്ടായിരുന്ന ഉപരിവർഗത്തിലെ ബുദ്ധിജീവികളില്‍ കാര്യമായ സ്വാധീനമായിട്ടുണ്ട്. എന്നാല്‍, മമതയും ടി.എം.സിയും കൈയൂക്കുകൊണ്ട് അതിനെയും അമര്‍ച്ചചെയ്യുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829827-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020WcFFXqAmPrWKkFBXQHZouhbfdLuF81fd7470798" data-watermark="false" style="width: 100%;" info-selector="#info_item_1775977472867">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775977472867"></div>
</div>
<p>കൊല്‍ക്കത്ത നഗരവാസികളുടെ വലിയ പ്രതിസന്ധി വര്‍ഷങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കും മുന്നേ വന്നുകയറി ബംഗാളികളായവരുടെ പില്‍ക്കാലതലമുറയുണ്ടാക്കുന്ന സ്വത്വനഷ്ടങ്ങളാണ്. ഒപ്പം തനിബംഗാളികളുടെ പിന്മുറക്കാരുടെ വിദേശ കുടിയേറ്റങ്ങളും. അഞ്ചോളം അയല്‍സംസ്ഥാനങ്ങളില്‍നിന്നു മാത്രമല്ല, പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളില്‍നിന്നും വ്യാപകമായ കുടിയേറ്റം ബംഗാളിലേക്കുണ്ടായിട്ടുണ്ട്. എന്നാലും എല്ലാവരെയും ഉള്‍ക്കൊള്ളാനും വലിയ ക്രമസമാധാന പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകാനും സമീപഭൂതകാലം വരെ ബംഗാളികള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ ചുവടുറപ്പിക്കല്‍, സംസ്ഥാന രാഷ്ട്രീയത്തിലെ ഇടതുരാഷ്ട്രീയ സംഘടനകളുടെ മുനയൊടിയല്‍, ടി.എം.സിയുടെ അധികാരരാഷ്ട്രീയ സ്വാധീനം തുടങ്ങിയ ഘടകങ്ങളാല്‍ സംജാതമായത് ഉത്തരേന്ത്യന്‍ ജീവിതമാതൃകയും രാഷ്ട്രീയമാതൃകയുമാണ്. അതാണ് ഇന്ന് ബംഗാളില്‍ നടപ്പാകുന്നത്. ഉദാഹരണത്തിന് ഹോളി, ഗണപതി പൂജ തുടങ്ങിയ ആഘോഷങ്ങളുടെ പ്രാധാന്യപ്പെടല്‍, പൊതുചടങ്ങുകളിലേക്ക് കൂടുതലായി കയറിവന്ന ഹിന്ദു ആചാരങ്ങളുടെ സാന്നിധ്യം തുടങ്ങിയവ. </p>
<p>ദേശീയപ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരങ്ങളിലും സംസ്ഥാനരാഷ്ട്രീയത്തിലും ശ്രദ്ധ പതിപ്പിച്ച മുന്‍കാല ബംഗാളി നേതാക്കളെല്ലാം വിദേശ വിദ്യാഭ്യാസ പരിചയമുള്ളവരും ഉന്നതനിലയില്‍ പഠനം പൂര്‍ത്തിയാക്കി ഏറ്റവും ഉയര്‍ന്ന പദവികളിലും ജോലികളിലും ഇരുന്ന് രാഷ്ട്ര സേവനവും സമുദായ സേവനവും നടത്തിയിട്ടുള്ളവരുമാണ്. രാജ്യം ശ്രദ്ധിച്ച യൂനിവേഴ്സിറ്റികള്‍, മെഡിക്കല്‍ കോളജുകള്‍, പൊലീസിന്‍റെ കുറ്റാന്വേഷണവൈദഗ്ധ്യം, രാഷ്ട്രീയം (ഭരണതന്ത്രജ്ഞരായ നേതാക്കള്‍) ആത്മീയത, സംഗീതം, സാഹിത്യം, സിനിമ. തുടങ്ങിയവയിലെല്ലാം അര്‍ബന്‍ പീപ്ള്‍ അഥവാ കൊല്‍ക്കത്താ നഗരവാസികള്‍ക്ക് ഇടവും പങ്കാളിത്തവുമുണ്ടായിരുന്നു. അല്ലെങ്കില്‍ കൊല്‍ക്കത്തയിലെ എലീറ്റ് പീപ്ള്‍ അഥവാ ഭദ്രലോക് അങ്ങനെയായിത്തീര്‍ന്നതിനു പിന്നില്‍ ഈ വലിയ നിര മഹദ് വ്യക്തികളുടെ സ്വാധീനമുണ്ടായിരുന്നു. </p>
<p>ഇടതു മുന്നണി അധികാരത്തിലിരുന്ന കാലം വരെ ബംഗാളില്‍ പടിപടിയായി വളര്‍ന്നതും നിലനിന്നതും പിന്നീട് അധോമുഖമായി മാറിയതുമായ സകലതും ഇന്നത്തെ നാഗരിക ബംഗാളിയെ നാണിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, അവരില്‍ ഭൂരിഭാഗത്തിനും വയസ്സായിരിക്കുന്നു. അവരുടെ അനന്തരതലമുറകള്‍ മനസ്സു മടുത്തും ഗതി നഷ്ടപ്പെട്ടും സംസ്ഥാനം ഉപേക്ഷിച്ചിരിക്കുന്നു. ഗ്രാമങ്ങളിലെയും അതിര്‍ത്തികളിലെയും അതിദരിദ്രരും ദരിദ്രരും ജോലിതേടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുമ്പോള്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ യൂറോപ്യന്‍ നഗരങ്ങളിലേക്കും ഡല്‍ഹിയും പുണെയുംപോലുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കും രക്ഷപ്പെടുന്നു. ഇങ്ങനെ രൂപപ്പെട്ട സാമൂഹികവും രാഷ്ട്രീയവുമായ അധഃപതനവും വളര്‍ച്ച നഷ്ടവും സംസ്ഥാനത്തെ അക്രമം, അച്ചടക്കമില്ലായ്മ എന്നിവ നിറഞ്ഞതും സ്വൈര ജനജീവിതം ഇല്ലാത്തതുമായി മാറ്റി. </p>
<p>അടിസ്ഥാനപരമായി ഇടത് മനസ്സുള്ള ജനതയാണ് ബംഗാളി. അതിനു കാരണമായി, അവരെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളായ സംഗീതം, തത്ത്വചിന്ത, ആത്മീയത, കല, സാഹിത്യം, ദേശീയനേതാക്കളുടെ സ്വാധീനം എന്നിവ പറയാന്‍ സാധിക്കും. രവീന്ദ്രനാഥ ടാഗോര്‍, കാസി നസ്റുൽ ഇസ്‍ലാം, ബങ്കിം ചന്ദ്ര ചതോപാധ്യായ, ശരത് ചന്ദ്ര ചതോപാധ്യായ, മൈക്കിള്‍ മധുസൂദന്‍ ദത്ത, നേതാജി സുഭാഷ് ചന്ദ്രബോസ്, രാജാറാം മോഹന്‍ റായ്, ഈശ്വരചന്ദ്ര വിദ്യാസാഗര്‍, അരബിന്ദോ ഘോഷ്, ശൈഖ് മുജീബുര്‍റഹ്മാന്‍, സ്വാമി വിവേകാന്ദന്‍, ആചാര്യ ജഗദീഷ് ചന്ദ്രബോസ്, ആചാര്യ പ്രഫുല്ല ചന്ദ്ര റേ, അമര്‍ത്യ സെന്‍, സത്യജിത് റായി, പണ്ഡിറ്റ് രവിശങ്കര്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, ശാരദാദേവി, മദര്‍ തെരേസ, ബീഗം റുഖിയ ഇങ്ങനെ അനവധി മഹാസാരഥികളുടെ കരുത്തില്‍ രൂപപ്പെട്ടുവന്ന മഹത്തായതും ബഹുശാഖികളുള്ളതും സഹിഷ്ണുതയുള്ളതുമായ സംസ്കാരമാണ് ബംഗാള്‍ സംസ്കാരം എന്നപേരില്‍ ഇന്ത്യയിലുടനീളം അറിയപ്പെട്ടിരുന്നത്. അതിനെ നിലനിര്‍ത്തുന്നതിലും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിലും ജാഗ്രത കാണിച്ചുപോന്നത് മുഖ്യമായും ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മറ്റ് മുന്നണി കക്ഷികളുമാണ്. അതിനാണ് ടി.എം.സി വിള്ളല്‍ വീഴ്ത്തിയതും അതിനെ ഏറ്റെടുത്ത് ബി.ജെ.പി വലിയ മുറിവുകളാക്കാന്‍ നോക്കുന്നതും. </p>
<p>ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രങ്ങള്‍ക്ക് എളുപ്പത്തില്‍ വിജയിക്കാന്‍ സാധ്യതയുള്ള ചരിത്രമാണ് ബംഗാളിനുള്ളത് എന്നതാണ് ഭയപ്പെടുത്തുന്ന വര്‍ത്തമാനകാല രാഷ്ട്രീയം. അതിന് സഹായകമാകുന്ന വിധത്തില്‍ ക്രമസമാധാനനിലയെയും ആഭ്യന്തര സുരക്ഷയെയും തകർക്കുന്ന ഭരണമാണ് ടി.എം.സി കാഴ്ച വെക്കുന്നതും. മുന്‍കാല തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും നാമനിർദേശപത്രിക സമര്‍പ്പിക്കാന്‍ എതിര്‍സ്ഥാനാർഥികള്‍ക്ക് അവസരം കൊടുക്കാതെ എതിരില്ലാതെ ജയിച്ചും എതിര്‍സ്ഥാനാർഥികളുണ്ടായിരുന്നിടത്ത് സര്‍ക്കാര്‍ സംവിധാനവും പാര്‍ട്ടി സംവിധാനവും ഗുണ്ടായിസവും ഉപയോഗിച്ചും ടി.എം.സി മൃഗീയഭൂരിപക്ഷം നേടുകയും ചെയ്തിട്ടാണ് ഭരണം നിലനിര്‍ത്തിയിട്ടുള്ളത്. ഈ സാഹചര്യം നേരിട്ടു മനസ്സിലാക്കുന്ന അവശേഷിക്കുന്ന ഭദ്രലോകും ബംഗാള്‍ ഗ്രാമവാസികളും ഇടതുമുന്നണി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ആ ആഗ്രഹം വെറും ആഗ്രഹം മാത്രമാണെന്ന് പാര്‍ട്ടിക്കും അണികള്‍ക്കും അറിയാം. കാരണം ഭയമാണ്. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ടി.എം.സി. അവരെ എതിരിടാന്‍ സാധിക്കുക ബി.ജെ.പിക്കുമാത്രമാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/04/12/2829828-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020gYh92a37SAq1CMQAfw2tyR50HhDQsorB7501874" data-watermark="false" style="width: 100%;" info-selector="#info_item_1775977503925">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1775977503925"></div>
</div>
<p>സമാധാനവും പഴയ ബംഗാള്‍ സംസ്കാരവും തിരികെ വരണമെന്നാഗ്രഹിക്കുന്ന, ബംഗാളിയെ ബംഗാളിയാക്കിയിരുന്ന മൂല്യങ്ങളെല്ലാം സംസ്ഥാനത്ത് നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന വോട്ടര്‍മാര്‍ ഇന്ന് നിശ്ശബ്ദരാണ്. അവര്‍ കണ്ണീരോടെ, ജീവനെ ഭയന്ന് ടി.എം.സിക്ക് വോട്ടുചെയ്യുന്നു. ദുർഗയുടെ പ്രതിരൂപമായി ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയം പയറ്റുന്ന മമത ബാനര്‍ജിയുടെ മയക്കുപൊടിയില്‍ വീണുകഴിഞ്ഞ ഒട്ടുമുക്കാലും സ്ത്രീകള്‍ രാഷ്ട്രീയമായിട്ടല്ല, വൈകാരികമായിട്ടാണ് ചിന്തിക്കുന്നതെന്ന കുഴപ്പവുമുണ്ട്. കിട്ടുന്ന സൗജന്യങ്ങളിലും നേട്ടങ്ങളിലും അവര്‍ ഒന്നടങ്കം മമതയുടെ ഒപ്പം നില്‍ക്കുന്നു. ഇതിനെ അടയാളപ്പെടുത്താനും തിരുത്താനും കഴിയുന്നത് ഇടതുപക്ഷത്തിനാണെങ്കിലും വാസ്തവത്തില്‍ ഈ തെരഞ്ഞെടുപ്പ് ബംഗാള്‍ ഇടതുമുന്നണിയുടെ കന്നിതെരഞ്ഞെടുപ്പാണെന്ന് സമ്മതിക്കേണ്ടിവരും. 2016 ഉം 2021 ഉം കോണ്‍ഗ്രസിനൊപ്പം മത്സരിച്ച് ജനങ്ങളോട് പരാജയപ്പെട്ട ഇടതുമുന്നണി, പ്രത്യേകിച്ചും സി.പി.എം, ബംഗാളില്‍ രണ്ടാംഘട്ട പാര്‍ട്ടി പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നത്.</p>
<p>2011ലെ തോല്‍വിയോടെ എന്തുചെയ്യണമെന്നറിയാതെ പ്രതിപക്ഷത്തേക്ക് ഒതുങ്ങിപ്പോകുകയും പ്രതിപക്ഷത്തിരുന്നും എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച് ദിശയില്ലാതെ നീങ്ങുകയും ഒടുവില്‍ കടുംപിടിത്തങ്ങളും ശീലങ്ങളും ഒഴിവാക്കിയും യാഥാർഥ്യങ്ങളോട് മനസ്സില്ലാമനസ്സോടെ പൊരുത്തപ്പെട്ടും പോരാട്ടത്തിനിറങ്ങുന്ന പാര്‍ട്ടിയായി ഇന്നത്തെ ബംഗാളിലെ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. യുവാക്കളെ സംഘടിപ്പിച്ചും യുവ നേതൃത്വത്തിലൂടെയും പ്രാഥമിക പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടി മുന്നേറാന്‍ ശ്രമിക്കുന്നതിന്‍റെ ഫലം ഈ തെരഞ്ഞെടുപ്പില്‍ അറിയാം. കഴിഞ്ഞ തവണത്തെ അഞ്ചുശതമാനം വോട്ടുനില ഉയര്‍ത്താന്‍ കഴിഞ്ഞാല്‍പ്പോലും ഏതാനും സീറ്റുകള്‍ പിടിച്ചാല്‍പ്പോലും അത് പാര്‍ട്ടിയുടെ തിരിച്ചുവരവിന്‍റെ സൂചനയായി കാണാനാവും. </p>
<p>​െപാളിറ്റ് ബ്യൂറോ മെംബറും സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലീം, മുതിര്‍ന്ന നേതാക്കളായ ബിമന്‍ ബസു, സൂര്‍ജ്യ കാന്ത മിശ്ര, രാം ചന്ദ്ര ഡോം, ശ്രീദീപ് ഭട്ടാചാര്യ എന്നിവരൊക്കെ ഉണ്ടെങ്കിലും ഇന്നാവശ്യം മമത ബാനര്‍ജിക്കും അവരുടെ പടക്കും എതിരെ നില്‍ക്കാന്‍ പോന്ന കരുത്തുറ്റ നേതൃത്വമാണ്. മീനാക്ഷി മുഖര്‍ജി, ഐഷി ഘോഷ്, ശ്രീജന്‍ ഭട്ടാചാര്യ, ദീപ്സിത ധര്‍, കലതന്‍ ദാസ് ഗുപ്ത ഉള്‍പ്പെടെയുള്ള യുവപോരാളികളെ മുന്‍നിര്‍ത്തി സി.പി.എം ബംഗാളില്‍ നടത്തുന്ന പോരാട്ടങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബംഗാളികള്‍ കൂടിവരുന്നു എന്നത് സത്യമാണെങ്കിലും അത് വോട്ടാകാന്‍ എത്ര കാലമെടുക്കും എന്നത് പ്രവചിക്കാന്‍ സാധിക്കുന്ന ഒന്നല്ല. </p>
<p>തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടക്കുമ്പോള്‍ അതെത്രത്തോളം സമാധാനപൂര്‍ണവും അച്ചടക്കം നിറഞ്ഞതുമായിരിക്കും എന്നതാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ആശങ്കയുണ്ടാക്കുന്നത്. എങ്ങനെയും അധികാരത്തുടര്‍ച്ച സാധ്യമാക്കി ദേശീയ പാര്‍ട്ടിയായി വളരാന്‍ ടി.എം.സിയും ഏതുവിധത്തിലും ഭരണം പിടിക്കാനും അല്ലെങ്കില്‍ 130 സീറ്റെങ്കിലും പിടിക്കാനും ബി.ജെ.പിയും നടത്തുന്ന ശ്രമങ്ങള്‍ ഏതറ്റം വരെയും പോകുമെന്നതില്‍ തര്‍ക്കമില്ല. ഇതിനിടയില്‍ അശാന്തമാകുന്നത് ജനജീവിതമാണ്. സാധാരണക്കാരായ മനുഷ്യര്‍ സമാധാനം മതി എന്ന മട്ടില്‍ ഒരിടത്തേക്കും പോകാനാവാതെ നിശ്ചലരാകുന്നു. </p>
<p>നിലവില്‍ ദരിദ്രർ കൂടുതല്‍ ദരിദ്രരാവുകയും പണവും അധികാരവുമുള്ളവര്‍ കൂടുതല്‍ അതുള്ളവരായി മാറുകയുമാണ് ചെയ്തിട്ടുള്ളത്. ഇതിനിടയില്‍ വോട്ടര്‍മാര്‍ക്ക് കിട്ടിയ സൗജന്യങ്ങളും വിഹിതമായും അവിഹിതമായും വിതരണം ചെയ്യപ്പെടുന്ന പണവും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന മത-ദൈവ വിശ്വാസങ്ങളും ഭിന്നിപ്പു രാഷ്ട്രീയവും വർഗീയ പ്രചാരണങ്ങളും മൊത്തത്തില്‍ അന്തരീക്ഷത്തില്‍ കനത്തുനില്‍ക്കുന്ന പലതരം നിശ്ശബ്ദമായ ഭീഷണികളും ബംഗാള്‍ രാഷ്ട്രീയത്തെ പ്രവചനാതീതമാക്കുന്നു. ബംഗാളില്‍ നീലയും വെള്ളയും പടരുമോ അതോ കാവി നിറം പുരളുമോ എന്ന് മേയ് നാലിന് അറിയാം. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം, ഇടതുപക്ഷം തിരിച്ചുവന്നില്ലെങ്കില്‍ ഈ ബംഗാള്‍ ഇനിയെത്രനാള്‍ എന്നതാണ്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/west-bengal-and-elections-1510696</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/west-bengal-and-elections-1510696</guid>
<category><![CDATA[Weekly,Web Exclusive,Archives,Articles,Premium,20 APR 2026]]></category>
<dc:creator><![CDATA[സുസ്മേഷ് ചന്ത്രോത്ത്]]></dc:creator>
<pubDate>Mon, 13 Apr 2026 02:30:50 GMT</pubDate>
</item>
<item>
<title><![CDATA[നളിനിയും ലീലയും]]></title>
<description/>
<enclosure length="216734" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/12/2829817-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/12/2829817-untitled-1.gif'/><figcaption></figcaption></figure><p>കു​മാ​ര​ന്റെ ഇ​ര​ട്ട​ക​ൾ​ക്ക് തു​ണ​യാ​യി </p>
<p>ന​ളി​നി​യും ലീ​ല​യു​മെ​ത്തി. </p>
<p>കു​മാ​ര​നാ​ശാ​ന്റെ നാ​യി​ക​മാ​ര​ല്ലോ​ന്ന്‌ </p>
<p>വാ​യ​ന​ശാ​ല പ​തം പ​റ​ഞ്ഞു. </p>
<p>പ​ള്ളി​ക്കൂ​ട​ത്തി​ൽ പോ​കു​മ്പോ​ഴും ക​ന്നു​ക​ളെ നോ​ക്കി ക​ണ്ണി​റു​ക്കു​ന്ന ഇ​ര​ട്ട​ക​ൾ​ക്കെ​ന്ത്‌ കു​മാ​ര​നാ​ശാ​നെ​ന്ന് വാ​യ​ന​ശാ​ല ചി​രി​ച്ചു. </p>
<p>ന​ളി​നി​യും ലീ​ല​യും ഇ​ര​ട്ട​ക​ളേ​ക്കാ​ൾ </p>
<p>ഇ​ര​ട്ട​ക​ളാ​യി ജീ​വി​ച്ചു. </p>
<p>ക​മ്പ​ള​നാ​ട്ടി​യും </p>
<p>ക​ള​പ​റി​യും </p>
<p>കൊ​യ്‌​ത്തും മെ​തി​യും </p>
<p>പ​തി​ര് പാ​റ്റ​ലും </p>
<p>നെ​ല്ല് പു​ഴു​ങ്ങ​ലും ഉ​ണ​ക്ക​ലും </p>
<p>ഒ​രു​മി​ച്ചാ​യി. </p>
<p>പ​ശു​വി​ന് പു​ല്ല​രി​യാ​ൻ പോ​കു​മ്പോ​ൾ </p>
<p>ത​ണ​ല​ത്തി​രു​ന്ന് </p>
<p>ഒ​രു​മി​ച്ച് മു​റു​ക്കി. </p>
<p>മു​റു​ക്കാ​ൻ പു​ല്ലി​ലേ​ക്ക് നീ​ട്ടി തു​പ്പി. </p>
<p>ചു​വ​ന്ന തു​പ്പ​ലു​ക​ളു​ടെ ച​ന്തം നോ​ക്കി </p>
<p>കു​ലു​ങ്ങി ചി​രി​ച്ചു. </p>
<p>സ​ന്ധ്യ​ക്ക്‌ ഒ​രാ​ൾ മൂ​ളു​ന്ന </p>
<p>ക​ഥ​കേ​ട്ട് മ​റ്റേ​യാ​ൾ ചി​ല​ച്ചു. </p>
<p>ന​ളി​നി പെ​റ്റ​പ്പോ​ൾ </p>
<p>ലീ​ല​ക്ക് പെ​റാ​തെ പേ​റ്റ് നോ​വു​ണ്ടാ​യി. </p>
<p>ന​ളി​നി പാ​ല് ചു​ര​ന്ന​പ്പോ​ൾ </p>
<p>ലീ​ല​യു​ടെ മു​ല​ക​ൾ വി​ങ്ങി. </p>
<p>പാ​ല് കു​ടി​ച്ചു മോ​നൊ​രു​ത്ത​ൻ വ​ള​ർ​ന്ന​പ്പോ​ഴേ​ക്കും </p>
<p>ന​ളി​നി ഉ​ണ​ങ്ങി​യു​ണ​ങ്ങി ഉ​ണ​ക്ക​ക്കൊ​ള്ളി​യാ​യി. </p>
<p>ലീ​ല​യു​ടെ മ​ന​സ്സ് നൊ​ന്തു. </p>
<p>നൊ​ന്തു നൊ​ന്തു ലീ​ല​യും പാ​ല് ചു​ര​ത്തി. </p>
<p>പെ​റാ​ത്ത അ​വ​ളു​ടെ മു​ല​ക​ൾ ചു​ര​ന്ന </p>
<p>പാ​ല് ന​ളി​നി വ​ലി​ച്ചു വ​ലി​ച്ചു കു​ടി​ച്ചു. </p>
<p>പെ​റാ​ത്ത ലീ​ല </p>
<p>പാ​ല് ചു​ര​ത്തു​ന്ന ക​ണ്ട കു​മാ​ര​നും </p>
<p>വാ​യ​ന​ശാ​ല​യും </p>
<p>ലീ​ല​യെ ‘‘ദേ​വ്യേ’’....ന്ന് ​നീ​ട്ടിവി​ളി​ച്ചു. </p>
<p>ന​ളി​നി ‘‘അ​മ്മേ’’ന്നും. </p>
<p>​അ​ത് കേ​ട്ട​തും ലീ​ല​യു​ടെ കാ​ൽ​ച്ചുവ​ട്ടി​ൽനി​ന്നൊ​രു ആ​കാ​ശ​മു​ല്ല മു​ള​ച്ചു. </p>
<p>ആ​കാ​ശ​മു​ല്ല ആ​കാ​ശം മു​ട്ടേ വ​ള​ർ​ന്നു. </p>
<p>ലീ​ല ആ​കാ​ശ​മു​ല്ല​യു​ടെ പൂ​വി​ൽ </p>
<p>ച​വി​ട്ടി മു​ക​ളി​ലേ​ക്ക് പോ​യി. </p>
<p>താ​ഴെ ‘‘ദേ​വ്യേ’’ എ​ന്ന വി​ളി​യും </p>
<p>‘‘അ​മ്മേ’’ എ​ന്ന വി​ളി​യും ബാ​ക്കി​യാ​യി. </p>
<p>=================</p>
<p><font color="#ff0000">ക​മ്പ​ള​നാ​ട്ടി = വ​യ​നാ​ട്ടി​ൽ ഞാ​റു ന​ടു​ന്ന ഉ​ത്സ​വം</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1510690</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1510690</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,20 APR 2026]]></category>
<dc:creator><![CDATA[ഐഷു ഹഷ്‌ന]]></dc:creator>
<pubDate>Mon, 13 Apr 2026 02:15:38 GMT</pubDate>
</item>
<item>
<title><![CDATA[പടുതി]]></title>
<description/>
<enclosure length="108207" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/12/2829813-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/12/2829813-untitled-1.gif'/><figcaption></figcaption></figure><p>ഇടത്തേച്ചെവിപ്പുറ </p>
<p>ത്തണഞ്ഞ മുറിബീഡി </p>
<p>അടുക്കിപ്പിടിച്ചൊരാ </p>
<p>വെളുത്തചാരം പോലെ </p>
<p>കാറ്റിന്റെ കുഞ്ഞാംവിരൽ </p>
<p>ഞാന്നുപോം സാൽമൺമേഘം </p>
<p>കണ്ടുഞാനിരിക്കുന്നു </p>
<p>ആകാശക്കടൽക്കരെ... </p>
<p>കാറ്റിന്റെ കുഞ്ഞാംവിരൽ </p>
<p>ഞാന്നുപോം സാൽമൺമേഘം </p>
<p>കണ്ടുകണ്ടിരിക്കുവാൻ </p>
<p>പിന്നിലേക്കുന്നീ കൈകൾ </p>
<p>കിതക്കുംവെയിൽ നക്കാ </p>
<p>തിരിക്കാൻ വിരലിരു </p>
<p>വശത്തേക്കോടീ ഞണ്ടായ് </p>
<p>മറഞ്ഞുമലർന്നു ഞാൻ </p>
<p>വിയർത്തെൻ മൂക്കിൻതുമ്പിൽ </p>
<p>പകലോൻ വളംകുത്തി </p>
<p>അടക്കാ ചൊരുക്കുന്ന </p>
<p>മുറുക്കാഞ്ചലം തുപ്പി </p>
<p>എരിക്കിൻ ചുവട്ടിപ്പൂണ്ടുറങ്ങീ </p>
<p>നക്ഷത്ര മീൻ </p>
<p>കരിക്കിൻ തൊണ്ണാനാമ </p>
<p>പതുങ്ങിക്കിടക്കുന്നു </p>
<p>കുരുവിക്കരിമ്പുകൾ </p>
<p>മടന്ത; മണത്തിട്ട </p>
<p>കടലിന്നടീലാകെ </p>
<p>കുളവാഴതൻ പച്ച </p>
<p>മരിച്ചു പച്ചീർക്കിലിൽ </p>
<p>ഒഴിച്ചചാവും കടൽ </p>
<p>കുതിരക്കുഞ്ഞായ് മുഖം </p>
<p>മുഖത്തിലുരസുന്നു </p>
<p>ഉപ്പിലിട്ടബോധത്തെ </p>
<p>തൊട്ടുനക്കുമ്പോൾ കണ്ണിൻ </p>
<p>മുറ്റത്തു ജല്ലിഫിഷിൻ </p>
<p>ഞെട്ടറ്റ സൂഫീനൃത്തം </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1510686</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1510686</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,20 APR 2026]]></category>
<dc:creator><![CDATA[രതീഷ്​ പാണ്ടനാട്​]]></dc:creator>
<pubDate>Mon, 13 Apr 2026 02:01:05 GMT</pubDate>
</item>
<item>
<title><![CDATA[എ​ഫ്.​സി.​ആ​ർ.​എ
അവസാനത്തേതല്ല !]]></title>
<description/>
<enclosure length="149626" type="image/jpeg" url="https://www.madhyamam.com/h-upload/2026/04/12/2829778-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/04/12/2829778-untitled-1.gif'/><figcaption></figcaption></figure><p>രാജ്യത്ത് ഒന്നിന് പുറകെ ഒന്നായി, തീർത്തും ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ ഹിന്ദുത്വവാദികൾ പാർലമെന്റിൽ ചുട്ടെടുക്കുന്നത് എന്തിന് എന്ന് ഇനിയും ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല. ഹിന്ദുത്വ അജണ്ട എന്ന ലക്ഷ്യവുമായി അവർ അതിവേഗം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. </p>
<p>ഇപ്പോൾ എ​ഫ്.​സി.​ആ​ർ.​എക്ക് ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തു​ന്ന ബി​ൽ പാ​ർ​ല​മെ​ന്റി​ൽ പാ​സാ​ക്കാ​നു​ള്ള നീ​ക്ക​ം വേഗത്തിലാണ്. വി​ദേ​ശ​സം​ഭാ​വ​ന​ക​ൾ​ക്ക് പ​ര​മാ​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണി​പ്പോ​ൾ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ൽ (എ​ഫ്.​സി.​ആ​ർ.​എ) ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തുന്നത്. ന്യൂ​ന​പ​ക്ഷ മ​ത-​വി​ദ്യാ​ഭ്യാ​സ-​സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റു ജീ​വ​കാ​രു​ണ്യ-​മ​നു​ഷ്യാ​വ​കാ​ശ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണ് ഇതിന്റെ മുഖ്യ അ​ജ​ണ്ട. </p>
<p>മാ​ർ​ച്ച് 25ന് ​ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും പിന്നീട്, ച​ർ​ച്ച​ക്കെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ കാ​ര​ണം മാ​റ്റി​വെ​ച്ചു. ഇ​ത് ചി​ല​പ്പോ​ൾ കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രൈ​സ്ത​വ​ വോ​ട്ടു​ക​ളി​ൽ ക​ണ്ണു​വെ​ച്ചാവാം എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ബി​ല്ലി​നെ​തി​രെ വി​വി​ധ ക്രൈ​സ്ത​വസ​ഭ​ക​ൾ ഉ​യ​ർ​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ചെ​വി​കൊ​ടു​ത്തുവെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള ഉ​ദ്യ​മമാവാം. ബി.​ജെ.​പി​യു​ടെ പ​തി​വു​പോ​ലെ ഈ ​വി​വാ​ദ​ബി​ല്ലും ച​ർ​ച്ച​ക്ക് മ​തി​യാ​യ സ​മ​യം അ​നു​വ​ദി​ക്കാ​തെ പാ​സാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി​യ​ത്. ബി​ല്ലി​ൽ ഉ​ട​നീ​ളം 2010ലെ ​വി​ദേ​ശ​നാ​ണയ നി​യ​ന്ത്ര​ണ ബി​ല്ലി​ലെ വ​കു​പ്പു​ക​ളി​ലേ​ക്ക് സൂ​ച​ന​ക​ളും അ​വ​യി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ളു​മാ​ണ്. ഇ​വ ര​ണ്ടും വാ​യി​ക്കാ​ൻ​ത​ന്നെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും. അ​താ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പേരിന് ചർച്ച നടത്തി പാ​സാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്രമിക്കുന്നത്. </p>
<p>ബി​ല്ലി​ലെ വ​കു​പ്പു​ക​ൾ ലം​ഘി​ക്കു​ക​യോ, ര​ജി​സ്‌​ട്രേ​ഷ​ൻ, പു​തു​ക്ക​ൽ, ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്ക​ൽ ഇ​വ​യി​ൽ താ​മ​സം​വ​രു​ക​യോ അ​വ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക്ക് സ്വീ​കാ​ര്യ​മാ​വാ​തി​രി​ക്കു​ക​യോ ചെ​യ്‌​താ​ൽ സ്ഥാ​പ​ന​ത്തി​ന്റെ/​സം​ഘ​ട​ന​യു​ടെ ആ​സ്തി​ക​ൾ സ​ർ​ക്കാ​റി​ലേ​ക്കോ, അ​ധി​കാ​രി തീ​രു​മാ​നി​ക്കു​ന്ന മ​റ്റു കേ​ന്ദ്ര​ങ്ങ​ൾ​ക്കോ കൈ​മാ​റും എ​ന്ന​താ​ണ് ബി​ല്ലി​ലെ ഗു​രു​ത​ര​മാ​യ ഒ​രു വ്യ​വ​സ്ഥ. ഏ​തു സം​ഘ​ട​ന​യു​ടെ​യും ​പ്രവർത്തനം ഇതോടെ അവതാളത്തിലാകും. </p>
<p>ഒ​രു സ്ഥാ​പ​ന​ത്തി​ന്റെ ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ൽ ത​ള്ളി​യാ​ൽ ഫ​ല​ത്തി​ൽ സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ക്കും. ആ​സ്തി​ക​ൾ ന​ഷ്ട​പ്പെ​ടും. എ​ന്തെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ന​ട​പ​ടി​യും അ​തേ​പോ​ലെ ഏ​ക​പ​ക്ഷീ​യ​മാ​യി​രി​ക്കും. എ​ക്സി​ക്യൂ​ട്ടി​വ് നി​യ​മി​ക്കു​ന്ന ഇ​ത്ത​രം അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഒ​രി​ക്ക​ലും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്റെ ഇം​ഗി​ത​മ​നു​സ​രി​ച്ച​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കി​ല്ല എന്ന കാര്യം ഉറപ്പാണ്. അപ്പോൾ ഏ​തു കു​റ്റാ​രോ​പ​ണ​വും സം​ഭാ​വ​ന സ്വീ​ക​ർ​ത്താ​വി​നു മേ​ൽ ആ​രോ​പി​ച്ചാ​ൽ അ​മി​താ​ധി​കാ​ര​പ്ര​യോ​ഗ​ത്തി​ലൂ​ടെ ശി​ക്ഷാ​ന​ട​പ​ടി​സ്വീ​ക​രി​ക്കാ​ം. </p>
<p>തങ്ങളു​െട ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ഏത് വളഞ്ഞ മാർഗവും നിയമനിർമാണത്തിന് ബി.ജെ.പി സ്വീകരിക്കുമെന്ന കാര്യം വ്യക്തമാണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വ്യ​ക്തി​നി​യ​മ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി അ​വ​രു​ടെ സ്വ​ത്വം നി​ല​നി​ർ​ത്തു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തി​ന് ഏ​കീ​കൃ​ത സി​വി​ൽ​കോ​ഡ് രാ​ജ്യ​മൊ​ട്ടാ​കെ ന​ട​പ്പാ​ക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ഇപ്പോൾ ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ഏ​ക സി​വി​ൽ​കോ​ഡ് പാ​സാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം ഇ​ച്ഛ​യ​നു​സ​രി​ച്ച് ഏ​തു മ​ത​വും അ​നു​ഷ്ഠി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച രാ​ജ്യ​ത്താ​ണ് ഈ ​വി​ചി​ത്ര വ്യ​വ​സ്ഥ​ക​ൾ ഒ​ന്നൊ​ന്നാ​യി ബി.​ജെ.​പി സം​സ്ഥാ​ന​ങ്ങ​ൾ പാ​സാ​ക്കു​ന്ന​ത് അതുപോലെ മ​ത പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന​നി​യ​മം ഇ​തി​ന​കം 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി പാസാക്കി. അതിനാൽ തന്നെ ഹിന്ദുത്വ അജണ്ടക്കെതിരെ അതീവ ജാഗ്രതയോടെയും പൗരബോധ​ത്തോടെയും ഓരോ പൗരരും ഇട​െപട്ടേ മതിയാകൂ. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/fcra-not-the-last-one-1510663</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/fcra-not-the-last-one-1510663</guid>
<category><![CDATA[Weekly,Archives,തുടക്കം,20 APR 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 13 Apr 2026 01:46:01 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="26166" type="image/jpeg" url="https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp'/><figcaption></figcaption></figure><h3>രാഷ്ട്രീയ നിഷ്പക്ഷത എന്ന അരാഷ്ട്രീയം</h3>
<p>ലോകം മുഴുവൻ യുദ്ധത്തിന്റെ ആശങ്കയിൽ നിൽക്കുമ്പോഴാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് യുദ്ധം പ്രഖ്യാപിക്കുന്നത്. യുദ്ധവാർത്തയും അതിന്റെ വിശകലനങ്ങളും മാധ്യമങ്ങളിൽ അതുകാരണം കുറഞ്ഞിട്ടുണ്ട്. യുദ്ധഗതി വളരെ വൈകി മാത്രമാണ് മലയാളി അറിയുന്നത്. തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്ത് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിലെ (ലക്കം 1466) എല്ലാ ലേഖനങ്ങളും വായിച്ചു. കക്ഷി ചേരാതെയുള്ള സ്വതന്ത്രമായ വിശകലനങ്ങളാണ് മനസ്സിരുത്തി വായിച്ചത്. ഇടതും വലതും തമ്മിൽ കേരളത്തിൽ പതിവായി നടക്കുന്ന മത്സരത്തിൽ ഫലം വരുമ്പോൾ മറ്റൊരു ശബ്ദം നാം കേൾക്കാറുണ്ട്, അല്ലെങ്കിൽ നമ്മെ കേൾപ്പിക്കാറുണ്ട്. എന്നും ഇടതും വലതും, എന്തുകൊണ്ട് ഒരു മൂന്നാം മുന്നണിക്ക് ഒരിക്കൽ ഭരിക്കാൻ അവസരം നൽകിക്കൂടാ? </p>
<p>അതായത് ഇപ്പോൾ കേന്ദ്രം ഭരിച്ചു മുടിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയെ ജയിപ്പിക്കണം എന്നതാണ് അതിന്റെ ധ്വനി. ഈ മൂന്നാം മുന്നണി കേരളത്തിൽ ഭരണത്തിൽ കയറിയാൽ എന്തുണ്ടാകും. ശാന്തിയിലും സമാധാനത്തിലും പോകുന്ന കേരളത്തിലെ സ്വസ്ഥ ജീവിതം തകരും. വർഗീയതയും കൊലപാതകങ്ങളും കേരളത്തിൽ നിത്യസംഭവങ്ങളാകും. ഇനി ഒരിക്കലും ഇടതും വലതും അധികാരത്തിൽ വരാതിരിക്കാൻ എല്ലാ ഔദ്യോഗിക രംഗത്തെ പഴുതുകളും അടക്കും. അങ്ങനെ ബി.ജെ.പി കാലാകാലം വാഴുന്ന വർഗീയ സംഘട്ടനങ്ങളും കൊലപാതകങ്ങളുംകൊണ്ട് സമാധാന ജീവിതം നഷ്ടപ്പെട്ട മറ്റൊരു സംസ്ഥാനം കൂടി പിറവികൊള്ളും. </p>
<p>രാഷ്ട്രീയ പാപ്പരത്തം ഏറ്റവും കൂടുതൽ വെളിവായ തെരഞ്ഞെടുപ്പ് ഘട്ടം കൂടിയാണിത്. നേതാക്കൾ തന്നെ മത്സരിക്കാനുള്ള അവസരം ലഭിക്കാത്തതിന്റെ പേരിൽ പാർട്ടിയിൽനിന്നും വിട്ടുപോകുന്നത് നാം കണ്ടു. ഗാന്ധിയന്മാർ ഇന്നില്ല എന്നത് ശരി. എങ്കിലും അധികാരത്തോടുള്ള അലച്ച എന്ന പാപ്പരത്തം കാണിക്കാൻ നേതാക്കന്മാർക്ക് ലജ്ജയില്ലാതായി എന്നത് കേരള രാഷ്ട്രീയത്തിന്റെ പതനമാണ് കാണിക്കുന്നത്. അധികാരത്തിന്റെ ചക്കരക്കുടത്തിൽ കൈയിട്ട് വാരി നക്കുക എന്ന് ഇതിനെയാണ് പറയുക. </p>
<p>എല്ലാ രാഷ്ട്രീയത്തിന്റെയും ആദർശ ശുദ്ധി കൈമോശം വന്നിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും അടിസ്ഥാന ലക്ഷ്യത്തിൽനിന്ന് പിന്മാറി മുഖ്യ ലക്ഷ്യം അധികാരം നേടൽ മാത്രമായി മാറിയിട്ടുണ്ട്. പാർട്ടി താൽപര്യങ്ങൾ ചിലരുടെ സ്വാർഥമോഹങ്ങൾക്കുവേണ്ടി ബലികൊടുക്കേണ്ട അധോഗതി രാഷ്ട്രീയ പാർട്ടികൾക്കുണ്ടായി. ഈ അധികാരമോഹം കേരളത്തെ എങ്ങോട്ട് എത്തിക്കും. അധികാര മോഹം മൂത്ത് അവസാനം ​േസ്വച്ഛാധിപത്യത്തിലേക്ക് നീങ്ങും. അല്ലെങ്കിൽ അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള മോഹം മൂത്ത് ഏത് വർഗീയ പാർട്ടിയെയും കൂട്ടുപിടിച്ച് അധികാരത്തിലെത്തുക എന്ന ദുർചിന്തയിലേക്ക് പോകും. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരമോഹത്തെ തന്ത്രപരമായി ചൂഷണംചെയ്താണ് ബി.ജെ.പി ഭരണത്തിൽ കയറിയത്. </p>
<p>ബി.ജെ.പിയെ താൽക്കാലിക നേട്ടത്തിനായി കൂട്ടുപിടിക്കുന്നവർ അവസാനം വിരൽ കടിക്കേണ്ടി വരും. ഒട്ടകത്തിന് അഭയം നൽകിയ അറബിയുടെ ഗതിയായിരിക്കും, അല്ലെങ്കിൽ അമേരിക്കക്ക് സൈനിക താവളം നൽകിയ (ഇനി അങ്ങനെയും ഒരു ഉദാഹരണം പറയാൻ പറ്റും) പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ഗതിയായിരിക്കും അവർക്ക്. </p>
<p>ആദർശബോധം നഷ്ടപ്പെട്ട ഇക്കാലത്ത് വോട്ടർ കടുത്ത മാനസിക പിടിമുറുക്കത്തിന് വിധേയനാകും. രാഷ്ട്രീയ നിഷ്പക്ഷത എന്ന അരാഷ്ട്രീയം അയാൾ തെരഞ്ഞെടുക്കേണ്ടിവരുന്നു. കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി ചിന്തിക്കാനും വോട്ടു ചെയ്യാനും അയാൾ നിർബന്ധിതനാകുന്നു. എന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന വോട്ടർമാരിലാണ് കേരളത്തിന്റെ പ്രതീക്ഷ. അവരാണ് കേരളം ആരാണ് ഭരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. അവർ സംഘടിതരല്ല. </p>
<p>എന്നാൽ, അവർ ഭരണത്തെയും രാഷ്ട്രീയ പാർട്ടികളെയും ശ്രദ്ധിക്കുന്നുണ്ട്. സ്ഥിരമായി ഒരു പാർട്ടിയെ ഭരിക്കാൻ അനുവദിക്കാതെ ഭരിക്കുന്ന പാർട്ടിയെ താഴെ ഇറക്കുന്നത് അവരാണ്. കക്ഷിരാഷ്‌ട്രീയക്കാരിലല്ല രാഷ്ട്രീയ നിഷ്പക്ഷത എന്ന അരാഷ്ട്രീയക്കാരിലാണ് കേരളത്തിന്റെ പ്രതീക്ഷ. </p>
<p><font color="#0000ff">കെ.എ. റഹീം കുളത്തൂർ </font></p>
<h3>ഉറക്കത്തിലേക്കും സ്വപ്നത്തിലേക്കും കൊണ്ടുപോകുന്ന കവിതാ സംഭവങ്ങൾ</h3>
<p>അത്ഭുതലോകത്ത് എത്തിയ ആലീസിന്, മൈക്രോപ്‌സിയ (Micropsia), മാക്രോപ്‌സിയ (Macropsia), മെറ്റമോർഫോപ്‌സിയ (Metamorphopsia), ടെലോപ്‌സിയ (Telopsia, വസ്തുക്കൾ യഥാർഥ ദൂരത്തേക്കാൾ വളരെ അകലെയാണെന്ന് തോന്നുന്ന അവസ്ഥ), പെലോപ്‌സിയ (Pelopsia, ദൂരെയുള്ള വസ്തുക്കൾ പോലും തൊട്ടടുത്ത് ഇരിക്കുന്നതുപോലെ തോന്നുന്നത്), സമയബോധാഭാവം (Distortion of Time, സമയം വളരെ പതുക്കെയോ അതിവേഗത്തിലോ നീങ്ങുന്നതായി അനുഭവപ്പെടുന്നത്) എന്നിങ്ങനെ ആറു രോഗങ്ങളുണ്ടായിരുന്നതായി കനേഡിയൻ ന്യൂറോളജിസ്റ്റായ ജോൺ റ്റോഡ്, 1952ൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ വിശദീകരിക്കുന്നു. </p>
<p>‘ആലീസിന്റെ അത്ഭുതരോഗം’ എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിൽ നാലെണ്ണത്തെപ്പറ്റി ഡോ. ഇഖ്ബാൽ വിശദീകരിച്ചിട്ടുണ്ട്. അമിതാകാരഭാവം, ഹ്രസ്വാകാരഭാവം, അപസാക്ഷാത്കാരം, അപവ്യക്തിവത്കരണം എന്നിങ്ങനെയാണ് അദ്ദേഹം നൽകുന്ന പരിഭാഷകൾ. ഇവയിൽ ആദ്യത്തെ രണ്ടെണ്ണത്തിന് ഹൈപ്പർ സ്കീമാറ്റിയ, ഹൈപ്പോകീമാറ്റിയ എന്നീ പേരുകളാണ് അദ്ദേഹം നൽകുന്നത്. ഇഖ്ബാലിന്റെ വിവരണങ്ങളിൽ അടുത്ത രണ്ടെണ്ണം ഡിറിയലൈസേഷനും ഡിപേഴ്സനലൈസേഷനുമാണ്. നമുക്ക് ചുറ്റുമുള്ള ലോകം യഥാർഥമല്ല എന്ന് തോന്നുന്ന അവസ്ഥയാണ് ഡിറിയലൈസേഷൻ. സ്വന്തം ശരീരത്തിൽനിന്നോ വ്യക്തിത്വത്തിൽനിന്നോ വേർപെട്ടു നിൽക്കുന്നതുപോലെയുള്ള അനുഭവമാണ് ഡിപേഴ്സനലൈസേഷൻ. ആദ്യത്തെ രണ്ടു പ്രശ്നങ്ങളുടെ ഭാഗമായാണ് ഡോ. കെ. രാജശേഖരൻ നായർ, ആലീസിന്റെ അത്ഭുതലോകത്തിലെ മതിലിനു മുകളിൽ ഇരിക്കുന്ന ചെഷയർ പൂച്ചയുടെ ചിരിയെ കാണുന്നത് (മഹാമതികളും മഹാവിഷ്ണുവും മഹാപഥങ്ങളും). കണ്മുന്നിൽ നിൽക്കുന്നവ വലുതും ചെറുതും ആകുന്നതോടൊപ്പം മങ്ങി മങ്ങി അവയുടെ ഏതെങ്കിലും ഒരുഭാഗം മാത്രമായി കാണുന്ന അവസ്ഥയുമുണ്ടാകും. </p>
<p>ലൂയിസ് കരോളിനു കൊടിഞ്ഞി (മൈഗ്രേൻ) ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഡയറിയിലുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ക്ലാസിക്കുകളിൽ വേറെയും ഉദാഹരണങ്ങളുണ്ട്. യാത്രക്കിടയിൽ ആളുകളെ വലുതായും (ബ്രോബ്ഡിങ്നാഗിയന്മാർ) ചെറുതായും (ലില്ലിപുട്ടുകൾ) കാണുന്ന ഇടങ്ങളിലെത്തുന്ന ഗള്ളിവർക്കു ജന്മം നൽകിയ ജോനാഥൻ സ്വിഫ്റ്റും ഇത്തരത്തിൽ കാഴ്ചവിശേഷം സ്വയം അനുഭവിച്ച ആളായിക്കണമല്ലോ. </p>
<p>ആലീസിന്റെ അത്ഭുതലോകത്തിൽ വേറെയും പ്രശ്നങ്ങളുണ്ട്. അതിൽ ആകർഷമായി തോന്നിയത്, ശരീരഭാഗങ്ങൾ ഓരോന്നായി മായ്ചുകളയാൻ പറ്റുന്ന ചെഷയർ പൂച്ചയും അന്തരീക്ഷത്തിൽ ദൃഷ്ടിഗോചരമായി തങ്ങിനിൽക്കുന്ന അതിന്റെ ചിരിയുമാണ്. കെ.പി. അപ്പൻ ഒരു അഭിമുഖത്തിൽ സുകുമാർ അഴീക്കോടിനെ വിമർശിച്ച് സംസാരിച്ചതാണ് ഓർമവരുന്നത്. ‘ഒരു നർത്തകനോട് അയാളുടെ നൃത്തത്തെ ഈ മേശപ്പുറത്തു​െവച്ചിട്ട് പോകൂ എന്നു പറയാൻ പറ്റില്ലല്ലോ’ എന്നാണ് അപ്പൻ പറഞ്ഞത്. (സുകുമാർ അഴീക്കോടിന്റെ മെലിഞ്ഞുണങ്ങിയ ശരീരത്തിൽനിന്ന് അതിനേക്കാൾ ദുർബലമായ ആശയങ്ങൾ എന്നോ മറ്റോ ആയിരുന്നു വിമർശനം) ചെഷയർ പൂച്ച മറയുകയും അതിന്റെ ചിരി അന്തരീക്ഷത്തിൽ മായാതെ നിൽക്കുന്നത് കാണാൻപറ്റുകയും ചെയ്യുന്ന അവസ്ഥയിൽ നർത്തകന് നൃത്തത്തെ മുന്നിൽവെച്ച് മറയാൻ പറ്റുമെന്നല്ലേ മനസ്സിലാക്കേണ്ടത്. ബുദ്ധിക്കൊരു വ്യായാമമാണ്. എങ്കിലും ആലോചിക്കാമല്ലോ.</p>
<p>ചെഷയർ പൂച്ചയുടെ ചിരിയെ ഓർക്കാൻ പ്രധാന കാരണം വേറെയാണ്. ആഴ്ചപ്പതിപ്പിൽ (ലക്കം 1466) കാർത്തികിന്റെ രണ്ടു കവിതകളുണ്ട്. ‘ജാവലിനും ചുളിവും’. കുറച്ചുനാളുകൾക്കുശേഷമാണ് കാർത്തികിന്റെ കവിതകൾ ഒരു ആനുകാലികത്തിൽ കാണുന്നത്. ‘ക്ലിങ്’ എന്ന സമാഹാരത്തിനുശേഷം അദ്ദേഹത്തിന്റെ കവിതകൾ അങ്ങനെ കണ്ണിൽപ്പെട്ടിട്ടില്ല. </p>
<p>കവിത വിശദീകരിക്കുന്നത് ശരിയല്ല. എങ്കിലും സൗകര്യത്തിനു വേണ്ടിയാണിത്. ജാവലിനിൽ രാവിലെ ഉറക്കമുണർന്ന് മൂരിനിവർന്ന ഒരാളിൽ തലേന്നത്തെ സ്വപ്നം അവശേഷിക്കുന്നു. ആരോ എറിഞ്ഞ ജാവലിൻ ഒരു കുട്ടിയിൽ തുളഞ്ഞുകയറിയതായിരുന്നു ചെറിയ സ്വപ്നം. തന്റെ കൈയിൽനിന്ന് ആ ജാവലിൻ പിടിവിട്ടുപോയതുപോലെ ഉണർവിൽ അയാൾക്കു തോന്നുന്നു. കുറ്റബോധം? അതുതന്നെ ആവണമെന്നില്ല. ആ കുട്ടി ഏതു കാര്യത്തിനായി പോകുന്നതിനിടയിലാവും ജാവലിൻ തറഞ്ഞ് മരിച്ചുപോയത് എന്ന ചിന്തയുമാകാം അയാളുടെ കൈകാലുകളെ വിറപ്പിച്ചതും തരിപ്പിച്ചതും. ഈ കാര്യം കൂടുതൽ വിശദീകരിക്കാവുന്നതാണ്. രണ്ടായാലും അവസ്ഥ അയാൾ ഉറക്കത്തിൽനിന്നുണർന്നിട്ടും സ്വപ്നത്തിൽനിന്നുണർന്നില്ലെന്നതാണ്. </p>
<p>‘ചുളിവ്’ എന്ന കവിതയിൽ ഒരാൾ എന്തു വരച്ചാലും വിരലായി തീരുന്നു. എന്തു മായ്ച്ചാലും മുഖമായി തീരുന്നു എന്ന അവസ്ഥയാണ്. എന്തിനെന്ന് പരസ്പരം അറിയാതെ സ്വപ്നങ്ങളിൽ ആ വിരലും മുഖവും അയാളെ തേടിവരുന്നു. എല്ലാത്തിൽനിന്നും അന്യനാക്കപ്പെട്ട അയാൾ കിടക്കയിൽ ചെന്നുവീഴുന്നതിന് കവിതയിൽ ഒരു സദൃശകൽപനയുണ്ട്. നിഴലിലേക്ക് ഒരാൾ രൂപം വന്നു വിലയിക്കുന്നു എന്ന്. നിഴലിന്റെ വിശേഷണമാണ് ചുളിവ്. സ്വന്തം ആകൃതിക്ക് ഇതുവരെ ചുളിവുനിവർത്താൻ കഴിയാത്തതാണത്രേ ആ നിഴൽ. </p>
<p>രണ്ടു കവിതയെയും പരസ്പരം ബന്ധപ്പെടുത്തുന്ന വസ്തുത, കിടപ്പാണ്. മറ്റൊന്നു വസ്തുവും ധർമങ്ങളും തമ്മിൽ ചിതറുന്ന അവസ്ഥയും. കിടപ്പ്, കവിതയിലെ സംഭവങ്ങളെ ഉറക്കത്തിലേക്കും സ്വപ്നത്തിലേക്കും കൊണ്ടുപോകാൻ കഴിയുന്ന ക്രിയാംശമാണല്ലോ. സ്വപ്നങ്ങൾ, ഭ്രാന്തിന്റെ കുഞ്ഞനിയന്മാരുമാണ്. (ചെഷയർ പൂച്ചയുടെ പ്രസിദ്ധമായ വരി ഓർമിക്കുക: “ഇവിടെ എല്ലാവർക്കും ഭ്രാന്താണ്. എനിക്ക് ഭ്രാന്താണ്. നിനക്കും ഭ്രാന്താണ്”) ​െവച്ചുമാറ്റങ്ങളാണ് അവയുടെ മുഖ്യസ്വഭാവം. അതുകൊണ്ട് സ്വപ്നത്തിലാണെങ്കിലും ജാവലിൻ എറിഞ്ഞതാര്, അതു കൊണ്ടതാർക്ക്, ക്രിയ നടന്നത് സ്വപ്നത്തിലോ പത്രവാർത്തയിലോ? അതിന്റെ ഫലം (വികാരം) ആരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്? ഏറുകൊണ്ടു മരിച്ച കുട്ടി എവിടെ പോകുകയായിരുന്നു എന്ന ആശങ്കയുടെ അർഥമെന്ത്? </p>
<p>ഇതൊക്കെ കവിത വളരെ ലളിതമായി സൃഷ്ടിക്കുന്ന, കുഴക്കുന്ന പ്രഹേളികകളാണ്. ഇതേ പ്രശ്നം ചുളിവിനുമുണ്ട്. നിഴലിലെ ചുളിവ് തന്റെ ആകാരത്തിനു നിവർത്താൻ കഴിഞ്ഞിട്ടില്ലെന്നു പറയുന്നതുപോലെ മുമ്പേ കിടന്ന നിഴലിലേക്കാണ് വ്യക്തിരൂപം വിലയിക്കുന്നത്. കിടക്കയിൽ വീഴുന്നതുവരെ പിരിഞ്ഞു നിന്ന കിടക്കയിലെ നിഴൽ, കിടക്കുന്നതോടെ നമ്മളിൽ വിലയിക്കുകയാണല്ലോ ചെയ്യുക. കവിതയിൽ ധർമം വ്യക്തിയിൽനിന്നു വേർപെടുന്നു. മാറിനിന്നു നോക്കിയിട്ട് അയാൾക്ക് അതിൽ വിലയിക്കാം എന്നൊരു അവസ്ഥയുണ്ടാവുന്നു. ‘അന്യനാക്കപ്പെട്ടവൻ’ എന്ന വിശേഷണം കവിതയിൽ ഡിപേഴ്സനലൈസേഷന്റെ (അപവ്യക്തിവത്കരണം) സൂചകമായി മാറുന്നു. </p>
<p> വലുതും ചെറുതുമാകുക എന്ന അവസ്ഥ ഇവിടെയില്ല. അതേസമയം, ആലീസിന്റെ കാര്യത്തിൽ കണ്ടതുപോലെ എന്നാൽ അതിൽനിന്നു വ്യത്യസ്തമായ അപസാക്ഷാത്കാരവും അപവ്യക്തിവത്കരണവും ഇതിൽ സംഭവിക്കുന്നില്ലേ? ‘ചുളിവി’ലെ വരക്കുമ്പോൾ തെളിയുന്ന വിരലിനെയും മായ്ക്കുമ്പോൾ തെളിയുന്ന മുഖത്തെയും (എങ്ങനെ വേണമെങ്കിലും ഈ വരി വായിക്കാം. മായ്ക്കുമ്പോൾ എല്ലാം ഒരു മുഖമായി മാഞ്ഞുപോകുന്നുവെന്നും എന്തു മായ്ച്ചാലും ഒരു മുഖം അവശേഷിക്കുന്നുവെന്നും) അടുത്തുവെച്ചു പരിശോധിച്ചാൽ ശാരീരികമായ ധർമം മായ്ക്കാനാവാത്തവിധം അവശേഷിക്കുന്നതായി തോന്നും. മുഖം കാഴ്ചക്കുള്ള ഉപാധിയും വിരൽ ഒരു ക്രിയോപാധിയുമാണ്. </p>
<p>രണ്ടും സ്വപ്നത്തിൽ തിരഞ്ഞുവരുകയെന്ന ധർമം ചെയ്യുന്നുമുണ്ട്. പൂച്ചയുടെ ബാക്കിയാവുന്ന ചിരിപോലെ, കുറച്ചുകൂടി മുന്നോട്ടുപോകുന്ന ഒരു കൃത്യമായാണ് ഇതനുഭവപ്പെടുന്നത്. കൂടുതൽ പ്രകാശമാനമായത് കൂടുതൽ സമയം ഓർമയിൽ തങ്ങിനിൽക്കുമെന്ന മനശ്ശാസ്ത്ര തത്ത്വം ചെഷയർ പൂച്ചയുടെ ചിരി ബാക്കിക്ക് പിന്നിലുള്ളതുപോലെ വിരലും മുഖവും ശരീരത്തിൽനിന്നു മുറിഞ്ഞു ബാക്കിനിൽക്കുന്ന അവസ്ഥയുണ്ട് ചുളിവിലും. കുറ്റബോധമോ അസ്വസ്ഥതയോ വേട്ടയാടുന്ന ഓർമയുടെ ആവിഷ്കാരമായും ഈ രണ്ടു കവിതകളും വായിക്കാം. </p>
<p>മഹാരാഷ്ട്രയിലെ ഗോരേക്കാവ് പുരാർ ഐ.എൻ.ടി ഇംഗ്ലീഷ് സ്കൂളിൽ ഉച്ചക്കുള്ള കായിക പരിശീലനത്തിനിടയിൽ സഹപാഠിയെറിഞ്ഞ ജാവലിൽ തലയിൽ തുളഞ്ഞുകയറി 15കാരൻ മരിച്ച ഒരു സംഭവമുണ്ട്. അതിനെ വ്യക്തിപരമായ ഓർമയിൽനിന്ന് സാമൂഹിക തലത്തിലേക്കുയർത്തി അലൻ കുർദി മുതൽ ഫലസ്തീനിൽ കൊല്ലപ്പെട്ട കുട്ടികളുടെ രൂപകമാക്കി മാറ്റി വായിക്കുകയും ചെയ്യാം. എങ്കിലും സാമൂഹിക ശാസ്ത്രത്തേക്കാൾ കവിതയിലെ ഭാവനക്ക് ആധുനികശാസ്ത്രത്തിലെ സങ്കൽപങ്ങളുമായി കൈകോർത്തുനിൽക്കാൻ പറ്റുന്നതെങ്ങനെ എന്ന് ആലോചിക്കുന്നതാണ് കൂടുതൽ കാലോചിതമെന്നു തോന്നുന്നു. </p>
<p><font color="#0000ff">ശിവകുമാർ ആർ.പി, തിരുവനന്തപുരം (ഫേസ് ബുക്ക്)</font></p>
<h3>കൃത്യതയാർന്ന അവകാശവാദമുന്നയിച്ച ലേഖനം</h3>
<p>ഉചിതമായ സമയത്തെ ചോദ്യശരങ്ങൾപോലെ കൃത്യതയാർന്ന അവകാശവാദമായിരുന്നു അംബിക എഴുതിയ ‘സ്ത്രീകളും ഇലക്ഷനും’ എന്ന ലേഖനം (ലക്കം 1466). സ്ത്രീ പ്രാതിനിധ്യം ഇക്കണ്ട കാലഘട്ടം പിന്നിട്ടിട്ടും എന്തുകൊണ്ട് കണ്ണടച്ച് കാണുന്നില്ലെന്ന കൺകെട്ട് കളികളാക്കി നമ്മുടെ നേതാക്കൾ മാറ്റിനിർത്തുന്നു, അറിഞ്ഞൊഴിവാക്കപ്പെടുന്ന സത്യമാണതെന്നു ഏവർക്കും സുവ്യക്തമാണ്. ലേഖനത്തിലെ ഓരോ കണക്കും ചോദ്യങ്ങളും ചോദിക്കപ്പെട്ടുകൊണ്ടേയിരിക്കട്ടെ ഇന്ന​െല്ലങ്കിൽ നാളെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകപ്പെടുകതന്നെ ചെയ്യും. എഴുത്തുകാരിക്ക് ആശംസകൾ.</p>
<p><font color="#0000ff">സുഭാഷ് പയ്യാവൂർ</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1510656</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1510656</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,20 APR 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 13 Apr 2026 01:30:26 GMT</pubDate>
</item>
</channel>
</rss>
