<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 11 May 2026 06:07:42 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/18MAY/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 11 May 2026 06:07:42 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[തമിഴകത്തിന് 
പുതിയ ജനനായകൻ]]></title>
<description/>
<enclosure length="151449" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/11/2846267-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/11/2846267-untitled-1.webp'/><figcaption><p>വിജയ്</p><span class='copyright'></span></figcaption></figure><blockquote>
 തമിഴ്നാട്ടിൽ എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം അപ്രധാനമാക്കി നടൻ വിജയിയുടെ ടി.വി.കെ വലിയ വിജയം നേടി അധികാരത്തിൽ എത്തിയിരിക്കുകയാണ്. സ്റ്റാലിൻ വിജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ എല്ലാം വിലയിരുത്തിയത്. എന്തുകൊണ്ട് ഇങ്ങനെയൊരു ഫലം? 
</blockquote>
<p>കഴിഞ്ഞ 50 വർഷമായി ദ്രാവിഡ കക്ഷികൾ രാഷ്ട്രീയം പയറ്റുന്ന തമിഴ്നാട്ടിൽ അതിനെയൊക്കെ തകർക്കുന്ന മട്ടിൽ കയറിവന്ന നടൻ വിജയിയുടെ ടി.വി.കെ (തമിഴക വെട്രി കഴകം) അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് കയറിവന്ന വിജയ് സി. ജോസഫ് ദ്രാവിഡത്തനിമയുടെ ശക്തമായ അടിത്തറ തകർത്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മുത്തുവേൽ കരുണാനിധി സ്റ്റാലിനെപ്പോലും പരാജയപ്പെടുത്താൻ പോരുന്ന തരത്തിലുള്ള തന്ത്രങ്ങളാണ് വിജയ് പരീക്ഷിച്ചിരിക്കുന്നത്. 34.90 ശതമാനം വോട്ടുകൾ നേടി ദ്രാവിഡ കക്ഷികളെ നിലംപരിശാക്കുമ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ഡി.എം.കെക്ക് 31.39 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. </p>
<p>234 സീറ്റുകളിൽ ഏതാണ്ട് 107 സീറ്റുകൾ കരസ്ഥമാക്കിക്കൊണ്ട് ടി.വി.കെ തേരോട്ടം നടത്തിയപ്പോൾ വാസ്തവത്തിൽ ഞെട്ടിപ്പോയത് പാരമ്പര്യത്തിന്റെ പട്ടു കുപ്പായവുമണിഞ്ഞ് രാഷ്ട്രീയം കൈയാളിയിരുന്ന വേതാളങ്ങളെ ആയിരുന്നു. ഡി.എം.കെയുടെ ഉരുക്കുകോട്ടകളെപ്പോലും വിറപ്പിക്കുന്ന തരത്തിലാണ് വിജയ് മുന്നേറിയത്.പത്തോളം എക്സിറ്റ് പോളുകളിൽ എട്ട് എണ്ണത്തിലും ഡി.എം.കെ വിജയിക്കും എന്നാണ് പ്രവചിച്ചിരുന്നത്. </p>
<p>ആക്സിസ് മൈ ഇന്ത്യ മാത്രമാണ് വിജയിയുടെ ടി.വി.കെക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്ന് പ്രവചിച്ചത്. 98 മുതൽ 120 വരെ സീറ്റുകൾ കിട്ടുമെന്നാണ് എക്സിറ്റ് പോളുകൾ കണ്ടത്. 10 എക്സിറ്റ് പോളുകളിൽ നാലോളം സംഘങ്ങൾ വിജയിക്ക് 10 സീറ്റുപോലും ലഭിക്കില്ല എന്നാണ് പ്രവചിച്ചത്. ജെ.വി.സി (3-7), മാട്രിസ് (10-12), പീപ്ൾസ് പൾസ് (0-3) പി മാർക്ക് (1-4), കാമാക്യ അനലറ്റിക്സ് (0), പീപ്ൾസ് ഇൻസൈറ്റ് (10-14), പ്രജാ പോൾ (0), സി.എൻ.എൻ ന്യൂസ് 18 (4), പോൾ ഓഫ് പോൾസ് (4), എൻ.ഡി.ടി.വി (4) എന്നിവരായിരുന്നു പ്രവചനം നടത്തിയ മറ്റ് എക്സിറ്റ് പോൾ ഏജന്റുമാർ. അവരെ കണക്കുകൂട്ടലുകൾ മാത്രമല്ല, മറ്റ് മാധ്യമങ്ങളുടെയും റിപ്പോർട്ടുകളെ അട്ടിമറിച്ചുകൊണ്ടാണ് വിജയ് തന്റെ നില ഉറപ്പിച്ചിരിക്കുന്നത്. </p>
<p>നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സഖ്യകക്ഷികൾ മത്സരിച്ചപ്പോൾ ടി.വി.കെ ഒറ്റക്കാണ് മത്സരത്തിനിറങ്ങിയത്. 234 സീറ്റുകളിൽ മന്ത്രിസഭ രൂപവത്കരിക്കാൻ 118 സീറ്റുകളാണ് വേണ്ടത്. കുറച്ചു സീറ്റുകൾകൂടി ഉണ്ടായാൽ വിജയിക്ക് മന്ത്രിസഭ രൂപവത്കരിക്കാൻ കഴിയും. എന്തായാലും ഡി.എം.കെ മുന്നണിയിലെ കോൺഗ്രസ് ഉൾ​െപ്പടെയുള്ള അസംതൃപ്തരായ ഘടകകക്ഷികളിൽ പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഫലപ്രഖ്യാപനം നടക്കുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിയുമായി സംസാരിക്കുകയും പാർട്ടിയുടെ വമ്പിച്ച വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതിനുശേഷം രാഹുൽ ‘എക്സി’ൽ എഴുതി: “ഞാൻ വിജയിയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ അസാധാരണമായ വിജയത്തിന് അഭിനന്ദനങ്ങൾ നേരുകയും ചെയ്തു. ഉയർന്നുവരുന്ന യുവത്വത്തിന്റെ ശബ്ദം അവഗണിക്കാൻ ആർക്കുമാകില്ലെന്നാണ് ഈ വിജയം വ്യക്തമാക്കുന്നത്.”  </p>
<p>ടി.വി.കെ നേടിയ അസാധാരണമായ വിജയത്തിന്റെ രഹസ്യം അന്വേഷിക്കുകയാണ് തമിഴകത്തെ രാഷ്ട്രീയ ചാണക്യന്മാർ. ദ്രാവിഡ പാർട്ടികളുടെ കോട്ടയിൽ വിജയിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന ചിന്താഗതി ​െവച്ചുപുലർത്തിയിരുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യഥാർഥത്തിൽ ഭരണവിരുദ്ധ വികാരമല്ല വിജയ് അനുകൂല തരംഗമാണ് തമിഴകത്ത് പ്രകടമായത്. വിജയിയുടെ പേര് പോലും പറയാതെയായിരുന്നു സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. അസ്ഥാനത്തായ ആത്മവിശ്വാസം സ്വന്തം പതനത്തിന് എത്രമാത്രം തിരികൊളുത്തുമെന്നതിന് ഉദാഹരണമാണ് സ്റ്റാലിന്റെ പരാജയം. </p>
<p>സ്റ്റാലിനെ കുളത്തൂരിൽ പരാജയപ്പെടുത്തിയ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനാണ് വി.എസ്. ബാബു. ഡി.എം.കെ സ്ഥാനാർഥിയായി 2006 മണ്ഡലത്തിൽനിന്ന് മത്സരിച്ചു വിജയിച്ച ബാബു 2026 ഫെബ്രുവരിയിലാണ് വിജയിയുടെ ടി.വി.കെയിൽ ചേരുന്നത്. 2011 മുതൽ മൂന്നുതവണ കുളത്തൂർ മണ്ഡലത്തിൽ നിന്നാണ് സ്റ്റാലിൻ വിജയിച്ചുവന്നിട്ടുള്ളത്. അതിനാൽ, ഇത്തവണ ജയിക്കുമെന്ന ആത്മവിശ്വാസം വേണ്ടത്ര ഉണ്ടായിരുന്നു.  ഡി.എം.കെ കോട്ടകളായ നഗരത്തിലെ 16 മണ്ഡലങ്ങളിൽ പതിനാലിലും തോറ്റു എന്നതാണ് സ്റ്റാലിന്റെ ദുര്യോഗം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/11/2846269-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020wpVbihP9Le2tUBMG5fCc4RtNt8BjqgOj9522488" data-watermark="false" style="width: 100%;" info-selector="#info_item_1778479524441" title="തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ടി.വി.കെ പ്രവർത്തക,വി.എസ്. ബാബു" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1778479524441">
  <p>തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ടി.വി.കെ പ്രവർത്തക,വി.എസ്. ബാബു</p>
 </div>
</div>
<p>വിജയിയുടെ 94 പേജുള്ള പ്രകടനപത്രികയിൽ നിരവധി വാഗ്ദാനങ്ങളാണ് എഴുതിപ്പിടിപ്പിച്ചിരുന്നത്. സ്ത്രീകൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ, യുവാക്കളുടെ തൊഴിൽ വികസനം, പൊലീസ് പരിഷ്കരണം, സാമ്പത്തിക മുന്നേറ്റം തുടങ്ങിയ നിരവധി ഘടകങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. ഭരണത്തിൽ എത്തിയാൽ അതൊക്കെ നിറവേറ്റാൻ കഴിയുമോ എന്നാണ് ജനം ചോദിക്കുന്നത്. </p>
<p>സ്ത്രീകളെയാണ് വിജയ് ഉന്നംവെച്ചത്. 60 വയസ്സിന് താഴെയുള്ള കുടുംബിനികൾക്ക് പ്രതിമാസം 2000 രൂപ നൽകും. അവർക്ക് ബസുകളിൽ സൗജന്യയാത്ര. സ്ത്രീകൾ വിവാഹിതരാകുമ്പോൾ ഒരു പവൻ സ്വർണവും പട്ടുസാരിയും സൗജന്യമായി നൽകും. ഗർഭിണികൾക്ക് 25,000 രൂപ സഹായധനം. നവജാതശിശുക്കൾക്ക് സ്വർണമോതിരം. വനിതകളുടെ സംരക്ഷണത്തിനു അഞ്ഞൂറ് പൊലീസ് സേന. സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാൻ രക്ഷാകർത്താക്കൾക്ക് 1500 രൂപ സഹായധനം. ഒരു കുടുംബത്തിന് ആറ് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും. പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം കൊടുക്കാൻ റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കും. </p>
<p>20 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഇല്ലാതെ ലോൺ കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കും. ബിരുദധാരികളായവർക്ക് പ്രതിമാസം 4000 രൂപ സാമ്പത്തിക സഹായം നൽകും. മദ്യവും മയക്കുമരുന്നും നിയന്ത്രിക്കാനുള്ള പദ്ധതികൾ തയാറാക്കും. 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അഞ്ച് ഏക്കറിൽ താഴെയുള്ള കർഷകർക്ക് ഏക്കറിന് 4500 രൂപ കാർഷിക ലോൺ കൊടുക്കും. തൊഴിൽ ഇല്ലാത്ത ഡിപ്ലോമ ഹോൾഡേഴ്സിന് പ്രതിമാസം 2000 രൂപ കൊടുക്കും. 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, വൈദ്യുതിക്കുള്ള നികുതി ഒഴിവാക്കും. തുടങ്ങിയ നിരവധി വിഷയങ്ങളാണ് മാനിഫെസ്റ്റോയിൽ വിജയ് ഉയർത്തിക്കാണിക്കുന്നത്. </p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/11/2846272-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020dR8EoUBlufEAjDXUNuU9MAwB4hap6uBp9600665" data-watermark="false" style="width: 100%;" info-selector="#info_item_1778479602879" title="ടി.വി.കെ നേതാവും നടനുമായ വിജയ് തുറന്ന വാഹനത്തിൽ ജനങ്ങൾക്കിടയിൽ " alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1778479602879">
  <p>ടി.വി.കെ നേതാവും നടനുമായ വിജയ് തുറന്ന വാഹനത്തിൽ ജനങ്ങൾക്കിടയിൽ </p>
 </div>
</div>
<p>വിജയിയുടെ മനസ്സു കണ്ടെത്താൻ ദ്രാവിഡസഖ്യങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. യുവാക്കളെയാണ് വിജയ് ലക്ഷ്യമിട്ടത്. പാട്ടും നൃത്തവുമൊക്കെയായി തെരഞ്ഞെടുപ്പ് യോഗങ്ങൾ സമ്പന്നമാക്കി. സ്ത്രീകളും കുട്ടികളും സ്വന്തം താരത്തെ ഗ്രാമങ്ങളിൽ പോലും എതിരേറ്റു. എതിർ കക്ഷികൾ നൽകിയ പാരിതോഷികങ്ങൾ സ്വീകരിച്ചുകൊണ്ടുതന്നെ അവർ വിജയിക്ക് വോട്ടുചെയ്തു. ന്യൂജനറേഷൻ വോട്ടും പുതിയ സമ്മതിദായകരുടെ പിൻബലവുമാണ് വിജയിയെ തുണച്ചത്. തുടക്കത്തിൽ കണ്ട ആവേശമൊന്നും വിജയിയുടെ പാർട്ടിയിൽ കണ്ടിരുന്നില്ലെങ്കിലും തുടർന്നുള്ള നീക്കങ്ങൾ ചടുലമായിരുന്നു. കരൂർ ദുരന്തത്തിൽ 41 സാധാരണക്കാർ ജനത്തിരക്കിൽപ്പെട്ട് കൊല്ലപ്പെട്ടതിന് കാരണമായ സംഭവം വിജയിയെ വിട്ടുമാറാതെ വേട്ടയാടിയിരുന്നു. മരിച്ചവർക്ക് സഹായധനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് മുന്നേറിയത്. </p>
<p>അപകടത്തിൽ ഡി.എം.കെ സർക്കാർ കാണിച്ച അനാസ്ഥയും വിജയ് എടുത്തുകാട്ടിയിരുന്നു. ബി.ജെ.പിയുടെ തലത്തൊട്ടപ്പന്മാർ സി.ബി.ഐ ഉൾപ്പെടെയുള്ള അന്വേഷണ സംഘങ്ങളെ വിട്ടു വേട്ടയാടാൻ ശ്രമിച്ചിട്ടും, വിജയ് തന്റെ നിലപാടുകൾ മാറ്റാൻ തയാറായിരുന്നില്ല. വിജയ് തന്റെ രാഷ്ട്രീയപ്രവേശനത്തിന് ഉതകുമെന്നു വിശ്വസിച്ചു പൂർത്തിയാക്കിയ, ‘ജനനായകൻ’ എന്ന ചിത്രം സെൻസർ പ്രശ്നത്തിന്റെ പേരിൽ പെട്ടിയിൽ കിടക്കുകയാണ്. </p>
<p>തങ്ങളുടെ സഖ്യത്തിൽ ചേരാനുള്ള ക്ഷണം വിജയ് നിരസിച്ചു എന്നതിന്റെ പേരിൽ ബി.ജെ.പിയാണ് ഇതിന്റെ പിന്നിൽ കളിച്ചതെന്ന് വിജയ് ആരാധകർ വിശ്വസിക്കുന്നു. അഞ്ഞൂറ് കോടിയോളം ചെലവിട്ട് നിർമിച്ച ഈ ചിത്രം വ്യാജന്മാർ ചില സൈറ്റുകളിൽ പ്രദർശിപ്പിച്ച് നിർമാതാക്കളെ വെട്ടിലാക്കി. എങ്കിലും ആരെയും കൂസാതെ വിജയ് മുന്നേറി. “സിങ്കം സിഗിളാതാൻ വരും” (സിംഹം എപ്പോഴും ഒറ്റക്കേ വരാറുള്ളൂ) എന്ന വിജയിയുടെ പ്രഖ്യാപനം തമിഴ് ജനതയെ കീഴ്പ്പെടുത്തിയിരിക്കുകയാണ്. മത്സരിച്ച രണ്ട് മണ്ഡലങ്ങളും വിജയ് വിജയിച്ചു. ചെന്നൈയിലെ പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റും. മന്ത്രിസഭ രൂപവത്കരിക്കാൻ ഡി.എം.കെ സഖ്യകക്ഷികളിൽ പലരും രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പിയും ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/11/2846268-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020CR1EnO4Hs1YG6IWJgulQzVWEO03Tvmnv9428171" data-watermark="false" style="width: 100%;" info-selector="#info_item_1778479430201">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778479430201"></div>
</div>
<p>തെരഞ്ഞെടുപ്പിന്റെ ചുറ്റുവട്ടങ്ങൾ ആരംഭിക്കുമ്പോൾ തന്നെ 20ഓളം സഖ്യകക്ഷികളെ സ്റ്റാലിൻ തന്റെ കുടക്കീഴിൽ നിർത്തിക്കൊണ്ടാണ് വിജയ് സാധ്യതക്ക് കളമൊരുക്കിയത്. എന്നാൽ, തുടക്കം മുതൽ ഭരണത്തിൽ തങ്ങൾക്കും പങ്കാളിത്തം വേണമെന്ന ആവശ്യവുമായി ചില കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. പക്ഷേ, അധികാരം പങ്കിടുന്ന പ്രശ്നമില്ലെന്ന പിടിവാശിയിൽ ആയിരുന്നു സ്റ്റാലിൻ. മാത്രമല്ല, 30 നിയമസഭ മണ്ഡലങ്ങൾ മത്സരിക്കാൻ തങ്ങൾക്ക് വേണമെന്ന് കോൺഗ്രസുകാർ ആവശ്യപ്പെട്ടെങ്കിലും 27 സീറ്റിൽ ഒതുക്കിയാണ് ആ പ്രശ്നം അവസാനിപ്പിച്ചത്. </p>
<p>എന്നാൽ, കോൺഗ്രസ് തന്നെയാണ് ഡി.എം.കെയുടെ പാലം വലിച്ച് പരാജയത്തിൽ എത്തിച്ചതെന്ന് രഹസ്യ സംസാരമുണ്ട്. തങ്ങളുടെ ശക്തികൊണ്ടാണ് ഡി.എം.കെ സഖ്യം വിജയിക്കുന്നതെന്നും ഹൈകമാൻഡ് ഇടപെട്ടതിനാലാണ് ഭരണപങ്കാളിത്തം എന്ന ആവശ്യത്തിൽനിന്ന് പിന്മാറിയതെന്നും കോൺഗ്രസ് നേതാക്കൾ പിന്നീട് പറഞ്ഞിരുന്നു. എന്തായാലും വർഷങ്ങളായി അടിമകളെപ്പോലെ ഒപ്പം നടന്നിരുന്ന തങ്ങൾക്ക് അധികാരത്തിന്റെ സുഖശീതളച്ഛായയിലേക്ക് സഞ്ചരിക്കാൻ വിജയ് സഹായിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഡി.എം.കെയുടെ വമ്പൻ പരാജയത്തോടെ തമിഴകത്ത് രാഷ്ട്രീയ ധ്രുവീകരണം നടക്കുമെന്ന് ഉറപ്പായിരിക്കുന്നു. </p>
<p>നടനും പ്രൊഡ്യൂസറും ആയിരുന്ന മകൻ ഉദയനിധിയെ ഉപ മുഖ്യമന്ത്രിയായി അവരോധിച്ച നടപടി പാർട്ടിയിലും അണികൾക്കിടയിലും മോശപ്പെട്ട പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. പാർട്ടിയിലെ മുതിർന്ന പല നേതാക്കളെയും വെട്ടിനിരത്തിയാണ് മകനെ മുൻപന്തിയിൽ എത്തിച്ചത്. ഇതും പാർട്ടിയിലെ സാധാരണക്കാരായ അംഗങ്ങളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അഴിമതിക്കാരായ മന്ത്രിമാരെയും പാർട്ടി നേതാക്കളെയും സംരക്ഷിക്കുന്നതിൽ മുന്നിലായിരുന്നു സ്റ്റാലിൻ. അഴിമതി കേസിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സെന്തിൽ ബാലാജിയെ ജാമ്യം കിട്ടിയപ്പോൾ വീണ്ടും മന്ത്രിയാക്കുകയും കോടതി ഇടപെട്ടതിന്റെ പേരിൽ ഒഴിവാക്കുകയും ചെയ്ത സംഭവം മോശം പ്രതികരണമാണ് സൃഷ്ടിച്ചത്.  </p>
<p>എന്തായാലും വിജയിയുടെ രംഗപ്രവേശം തമിഴകത്ത് പുതിയൊരു സമവാക്യം സൃഷ്ടിക്കുമെന്നുറപ്പാണ്. അധികാരത്തിന്റെ ശീതളച്ഛായകളിൽ വിരാചിച്ച ദ്രാവിഡ കക്ഷികളും തമിഴം ഏതുവിധേനയും പിടിച്ചെടുക്കാമെന്ന് വ്യാമോഹിക്കുന്ന ബി.ജെ.പിയും തന്ത്രങ്ങൾ മെനയുമെന്നതിൽ സംശയമില്ല. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/a-new-popular-leader-for-tamil-nadu-1518881</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/a-new-popular-leader-for-tamil-nadu-1518881</guid>
<category><![CDATA[Weekly,Archives,Articles,Premium,18 MAY 2026]]></category>
<dc:creator><![CDATA[പി.​കെ. ശ്രീ​നി​വാ​സ​ന്‍]]></dc:creator>
<pubDate>Mon, 11 May 2026 03:00:19 GMT</pubDate>
</item>
<item>
<title><![CDATA[മതനിരപേക്ഷതയിൽ വിള്ളൽ 
വീഴ്​ത്തിയവർ മറുപടി പറയ​ട്ടേ...]]></title>
<description/>
<enclosure length="352797" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/11/2846261-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/11/2846261-untitled-1.webp'/><figcaption></figcaption></figure><blockquote>
 കേരള നിയമസഭയിൽ ആദ്യമായി എൻ.ഡി.എക്ക് മൂന്നു സീറ്റുകൾ ലഭിച്ചിരിക്കുന്നു. എങ്ങനെയാണ് ഹിന്ദുത്വ കേരളത്തിൽ ശക്തിപ്പെടുന്നത്? ആരാണ് ഉത്തരവാദികൾ? –വിശകലനം 
</blockquote>
<p>കേരളത്തിൽ ബി.ജെ.പിക്ക്​ ഒരു സാധ്യത ഉണ്ടാക്കുന്നതിൽ സി.പി.എം നേതാക്കൾ നൽകിയ സംഭാവന ചെറുതല്ല. എസ്.എൻ.ഡി.പിയു​െട പിന്തുണയോടെ ബി.ഡി.ജെ.എസ്​ ഉണ്ടാക്കി ബി.ജെ.പിക്ക്​ താലത്തിൽ വെച്ചുനൽകിയ വെള്ളാപ്പള്ളി നടേശ​െന്റ കുറേ കാലമായുള്ള പ്രസ്​താവനകളും അവയെ ന്യായീകരിച്ചുള്ള സി.പി.എം നേതാക്കളുടെ ഇടപെടലുകളും നടേശ​െന ഒരു ഉപദേശകനെയെന്നപോലെ സഹചാരിയാക്കിയുള്ള മുഖ്യമന്ത്രിയുടെ ഇടപാടുകളും കേരളത്തിലെ മതനിരപേക്ഷതക്ക്​ ഒ​െട്ടാന്നുമല്ല, പരിക്കേൽപിച്ചത്​. മത സമൂഹങ്ങളെ ഭിന്നിപ്പിച്ച്​ നേട്ടമുണ്ടാക്കാമെന്നുള്ള സി.പി.എം നേതാക്കളുടെ ആ കണക്കുകൂട്ടലിൽനിന്ന്​ ഇടതുപക്ഷത്തിന്​ ഒരിക്കലും നേട്ടമു​ണ്ടാക്കാനായില്ല എന്നതാണ്​ വാസ്​തവം. </p>
<p>അതി​ന്റെ നേട്ടം കൊയ്യുന്നതത്രയും ബി.ജെ.പിയും എൻ.ഡി.എ മുന്നണിയുമായി​. ഇടതുപക്ഷത്ത്​ ശക്തമായി നിലയുറപ്പിച്ചിരുന്ന മതന്യൂനപക്ഷങ്ങൾ അവരുടെ സുരക്ഷിതത്വം തേടിയപ്പോൾ സി.പി.എമ്മിന്​ നഷ്ടമാകുന്നത്​ അടിത്തറകൂടിയാണെന്ന്​ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പും ഇൗ നിയമസഭ തെരഞ്ഞെടുപ്പും തെളിയിച്ചു. എന്നാലും സി.പി.എം അത്​ മനസ്സിലാക്കുന്നുണ്ടോ എന്ന്​ സംശയമാണ്​. കേരളത്തി​ന്റെ മതനിരപേക്ഷ ഫാബ്രിക്കിനെ വലിച്ചുകീറാൻ കഴിയുമെന്നായപ്പോൾ അതിനിടയിലൂടെ കടന്നുകയറാൻ ബി.ജെ.പിക്ക്​ കഴിയുന്നു എന്നത്​ ശ്രദ്ധിക്കേണ്ട കാര്യമാണ്​. മൂന്നു സീറ്റുകളിലെ വിജയവും മറ്റു പത്തോളം സീറ്റുകളിലെ അവരുടെ സ്വാധീനശക്തിയും വർധിച്ചത്​ ഇൗ പശ്ചാത്തലത്തിലാണെന്ന്​ കരുതാവുന്നതാണ്​. ഇവിടൊക്കെയും അടിപതറുന്നത്​ ഇടതുപക്ഷത്തിനാണെന്നതും കാണേണ്ടതാണ്​. </p>
<p>‘കോൺഗ്രസ്​ വിമുക്ത ഭാരതം’ കൊതിക്കുന്ന ബി.ജെ.പിയെ എതിരെ നിർത്തി കോൺഗ്രസ്​ വിരുദ്ധ കേരളമുണ്ടാക്കി, ഭരണത്തുടർച്ചയിലേക്കു പോകാമെന്ന സി.പി.എമ്മി​ന്റെ കണക്കുകൂട്ടലുകൾക്ക്​ കഴിഞ്ഞ ഒരു വ്യാഴവട്ടത്തി​ന്റെ ചരിത്രമേയുള്ളൂ. അതിനായി കൂട്ടുപിടിച്ചത്​ എസ്.എൻ.ഡി.പി, എൻ.എസ്.​എസ്​ എന്നീ സംഘടനകളുടെ ​േനതാക്കളെയാണ്​. കൃത്യമായ രാഷ്​ട്രീയമുണ്ടായിരുന്ന ഇൗ സാമുദായിക സംഘടനകളിൽനിന്ന്​ തീവ്രവലതുപക്ഷ വ്യതിയാനമാരംഭിച്ചത്​, ഇൗ പശ്ചാത്തലത്തിലാണ്​. ഇടതുപക്ഷ നേതാക്കൾക്ക്​ അറിയാൻ പാടില്ലാത്ത കാര്യമൊന്നുമല്ല, ഇതൊന്നും. പക്ഷേ, താൽക്കാലിക രാഷ്​ട്രീയ മോഹങ്ങളിൽപെട്ട്​ പലവിധ സ്വപ്​നങ്ങളും കണ്ടുനടന്ന അവർക്ക്​ യാഥാർഥ്യബോധം ഇനിയും ഉണ്ടായില്ല എന്നത്​, സംസ്ഥാനത്തി​ന്റെ ദു​േര്യാഗമാണ്​. </p>
<p>എല്ലാ മതവിഭാഗങ്ങളുടെയും സംഘടനാ നേതാക്കളെ കൈയിലെടുത്ത്​ നേട്ടംകൊയ്യുക എന്നതായിരുന്നു, ആദ്യഘട്ടത്തിൽ പിണറായി വിജയ​ന്റെ ശൈലി. കെ. കരുണാകരനിൽനിന്ന്​ കടമെടുത്തതാണത്​ എന്നു കരുതിയാൽ തെറ്റാകില്ല. പക്ഷേ, കരുണാകരൻ കുറെക്കൂടി കൗശലക്കാരനായിരുന്നതിനാൽ താൽക്കാലിക ലാഭത്തിനായി ഒരു വിഭാഗ​െത്തയും അധികം പ്രീണിപ്പിക്കുകയോ അകറ്റാൻ ശ്രമിക്കുകയോ ചെയ്​തില്ല. </p>
<p>ഇത്തരം അനുനയത്തി​ന്റെ കാര്യത്തിൽ പിണറായി വിജയൻ വളരെ പിന്നിലാണ്​. ​ൈമക്കിനോടുപോലും കലഹിക്കുന്ന മാനസിക നിലയിലേക്കെത്തിയ അദ്ദേഹത്തിന്​ ഇട​െക്കവിടെയോ വഴിപിഴച്ചു. മതന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച്​ ആക്ഷേപിക്കുന്ന രീതിയും അതിനു ശ്രമിക്കുന്ന ചില സാമുദായിക നേതാക്കളെ പ്രോത്സാഹിപ്പിക്കുന്ന രീതിയും അദ്ദേഹം കൈക്കൊണ്ടത്​ ആത്മഹത്യാപരമായി എന്നാണ്​ കാണേണ്ടത്​. ത​ന്റെ ചൊൽപ്പടിക്കു നിൽക്കുന്ന പാർട്ടി നേതൃത്വമാക​െട്ട, ഇത്തരം പ്രവൃത്തികളെ മാതൃകയാക്കി മാറ്റുകയും ചെയ്​തു. ഫലം, തീവ്ര വലതുപക്ഷ കക്ഷികൾക്ക്​ ഇടംകിട്ടുക എന്നതായി. </p>
<p>സംസ്ഥാന നിയമസഭയിലേക്ക്​ ഇടതുമുന്നണിയുമായി നേരിട്ട്​ മത്സരിച്ച മൂന്നു സീറ്റുകളിലാണ്​, എൻ.ഡി.എ കട​െന്നത്തിയത്. കഴക്കൂട്ടം, ചാത്തന്നൂർ, നേമം എന്നിവ. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാന​െത്തത്തിയ മണ്ഡലങ്ങളാണിവ. നേമത്ത്​ വിജയിച്ച രാജീവ്​ ചന്ദ്രശേഖറും കഴക്കൂട്ടത്ത്​ വിജയിച്ച വി. മുരളീധരനും മുൻ കേന്ദ്രമന്ത്രിമാരാണ്​. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യനെത​െന്നയാണ്​ മത്സരിപ്പിച്ചത്​. അവിടെ ക്രിസ്​ത്യൻ വോട്ടുകൾ ആകർഷിക്കാമെന്നതായിരുന്നു, കണക്കുകൂട്ടൽ. അത്​ പൊലിഞ്ഞു എന്നു മാത്രമല്ല, ഇടതു സ്ഥാനാർഥിയും സർക്കാർ ചീഫ്​ വിപ്പുമായ എൻ. ജയരാജൻ തോൽക്കുകയും കോൺഗ്രസി​ന്റെ വോണി കെ. ബേബി ജയിക്കുകയു​ം ചെയ്​തു. </p>
<p>ക്രിസ്​ത്യൻ വോട്ടുകൾക്കായി പൂഞ്ഞാറിൽ പി.സി. ജോർജിനെയും പാലായിൽ ഷോൺ ജോർജിനെയും മത്സരിപ്പിച്ചതും ഗുണംചെയ്​തില്ല. തിരുവല്ലയിൽ മത്സരിച്ച അനൂപ്​ ആന്റണി രണ്ടാം സ്ഥാനത്തെത്തി. കാട്ടാക്കട, തിരുവല്ല, പാല, പൂഞ്ഞാർ, തൃപ്പൂണിത്തുറ, തൃശൂർ, മലമ്പുഴ, പാലക്കാട്​, കോഴിക്കോട്​ സൗത്ത്​, ബേപ്പൂർ, മഞ്ചേശ്വരം കാസർകോട്​ എന്നീ മണ്ഡലങ്ങളിലും അവർ പ്രതീക്ഷ പുലർത്തിയിരുന്നു. പാലക്കാട്​ അവർക്ക്​ വലിയ വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. കാസർകോട്​, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ അവരുടെ പ്രതീക്ഷ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പ്രവാസി വോട്ടർമാർ ഇക്കുറി എത്തുകയില്ല എന്നതിലായിരുന്നു. വളരെ വലിയ എണ്ണം വരുന്ന ഇൗ പ്രവാസി വോട്ടർമാർ എൽ.ഡി.എഫിനോ യു.ഡി.എഫിനോ മാത്രം വോട്ടു ചെയ്യാറുള്ള വിഭാഗമാണ്​. അവരിൽ ഭൂരിഭാഗവും എത്താതിരുന്നിട്ടും ബി.ജെ.പിയുടെ സ്വപ്​നം അവിടെ പൂവണിഞ്ഞില്ല. വളരെ ആസൂത്രണത്തോടെയാണ്​ ഇൗ മണ്ഡലങ്ങളിൽ ബി.ജെ.പി പ്രവർത്തിച്ചത്​. തൃശൂരിൽ ബി.ജെ.പിയുടെ വലിയ പ്രതീക്ഷകളെ തകർത്തത്​, പത്മജ വേണുഗോപാലി​ന്റെ സ്ഥാനാർഥിത്വവും എം.പി എന്നനിലയിൽ സുരേഷ്​ ഗോപിയുടെ പോരായ്​മയുമാണെന്നാണ്​ അവരുടെ കണക്ക​ുകൂട്ടൽ​. </p>
<p>തിരുവനന്തപുര​െത്ത കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലും കൊല്ല​െത്ത ചാത്തന്നൂർ മണ്ഡലത്തിലും അവർ വിജയ പ്രതീക്ഷ പുലർത്തിയിരുന്നതുത​െന്നയാണ്​. വട്ടിയൂർക്കാവ്​ മണ്ഡലം അവർക്ക്​ ശക്തമായ വേരോട്ടമുള്ളതാണ്​. 2021ൽ അവർ വട്ടിയൂർക്കാവിലും കാട്ടാക്കടയിലും പാലക്കാടും രണ്ടാം സ്ഥാനത്തായിരുന്നു. വട്ടിയൂർക്കാവിൽ കേരളത്തിലെ അവരുടെ ഏറ്റവും വലിയ എതിരാളിയായ കെ. മുരളീധരനാണ്​ യു.ഡി.എഫ് സ്ഥാനാർഥി. ദോഷം പറയരുതല്ലോ, നാലാൾ കണ്ടാൽ ഒരു കുറ്റവും പറയാനാവാത്ത ഒരു സ്ഥാനാർഥിയെ ബി.ജെ.പി നിർത്തി എന്നത്​ ശരിയാണ്​. ആർ. ശ്രീേലഖ എന്ന മുൻ ഡിജിപിയായിരുന്നു, ആ സ്ഥാനാർഥി. തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിൽനിന്നുള്ള കൗൺസിലറാണ്​, ശ്രീലേഖ. ചുറുചുറുക്കോടെ മത്സരിക്കാൻ അവർക്ക്​ അറിയാമെന്നത്​, തദ്ദേശ തെര​െഞ്ഞടുപ്പിൽ തെളിയിച്ചതുമാണ്​. പക്ഷേ, അവിട​െത്ത ബി.ജെ.പി വോട്ടുകൾ മുഴുവൻ പെട്ടിയിലാക്കാൻ ബി.ജെ.പിക്ക്​ കഴിഞ്ഞുവോ? ഇല്ല. </p>
<p>മുരളീധരനെ തോൽപിക്കുക എന്നതായിരുന്നു, അവരുടെ പ്രധാന ലക്ഷ്യം. ബി.ജെ.പിക്ക്​ ജയസാധ്യത ഉള്ളിടങ്ങളിലെല്ലാം കടന്നുചെന്നു മത്സരിക്കുക എന്ന മുരളീധര​ന്റെ നിലപാട്, ബി.ജെ.പിയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്​. ബി.ജെ.പിക്ക്​ പോകാൻ സാധ്യതയുള്ള വോട്ടുകളെ ആകർഷിക്കാൻ മുരളീധരന്​ പ്രത്യേക കഴിവുണ്ട്​ എന്നതാണ്​ കാരണം. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പി​ൽ സ്വന്തം സീറ്റായ വടകര ഉപേക്ഷിച്ച്​ മുരളി തൃശൂരിലേക്ക്​ വണ്ടികയറിയത്​, നിസ്സാരമായി ജയിക്കാമെന്നു മോഹിച്ചല്ല എന്ന്​ വ്യക്തമാണ്​. സുരേഷ്​ ഗോപിയെ അവിടെ തോൽപിക്കാനായി​െല്ലങ്കിലും വോട്ട് കുറക്കാനായി. ​ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുരളീധര​ൻ ചാവേറായതി​ന്റെ ഫലമായിരുന്നു, ശിവൻകുട്ടിയുടെ വിജയവും ബി.ജെ.പിയുടെ ശക്തനായ സ്ഥാനാർഥി കുമ്മനം രാജശേഖര​ന്റെ പരാജയവുമെന്നത്​ കേരളം കണ്ടറിഞ്ഞതാണ്. സംസ്ഥാനത്ത്​ ബി.ജെ.പിയെ വാക്കിലൂടെയും പ്രവൃത്തിയിലൂ​െടയും ഇത്ര​േയറെ കടന്നുകയറി ആക്രമിക്കുന്ന ഒരേയൊരു നേതാവ്​ മുരളീധരനാണ്​.</p>
<p> കരുണാകര​ന്റെ പാരമ്പര്യമുള്ള മുരളീധരൻ ഇൗ നിലപാട്​ എടുക്കുന്നതിനു പിന്നിൽ സ്വന്തം സഹോദരി ബി.ജെ.പിയിലേക്കു പോയതി​ന്റെ മനോവിഷമവും ഉണ്ടാകാം. എന്തുമാക​െട്ട, കേരളത്തി​െല ബി.ജെ.പിയുടെ ഏറ്റവും വലിയ ശത്രു ഇന്ന്​ മുരളീധരനാണ്​. ത​ന്റെ പഴയ മണ്ഡലമായ വട്ടിയൂർക്കാവിൽ നിസ്സാരമായി ജയിച്ചുകളയാമെന്നു കരുതിയാണ്​, മുരളി വന്നു നിന്നത്​. അവിട​െത്ത ഇടതു സ്ഥാനാർഥിയായ വി.കെ. പ്രശാന്ത്​ ജനസമ്മതനായ സിറ്റിങ്​ എം.എൽ.എയായിരുന്നു എന്നത്​ ശരിയാണ്​. കടുത്ത മത്സരത്തിൽ മുരളിക്ക്​ ഏറെ വിയർക്കേണ്ടിവന്നു. ബി.ജെ.പി വോട്ടുകളിൽ വലി​​െയാരു ഭാഗം ശ്രീലേഖയുടെ പെട്ടിയിൽ വീണില്ല.​ മുരളി കഷ്ടിച്ച്​ രക്ഷപ്പെടുകയായിരുന്നു. ​ബാക്കി ബി.ജെ.പി വോട്ടുകൾ എവിടെ പോയി? </p>
<p>ഭൂരിപക്ഷ വോട്ടുകൾക്കു വേണ്ടിയുള്ള നെ​േട്ടാട്ടത്തിലാകാം സി.പി.എം നേതാക്കൾ ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റിനിർത്താനും ഭൂരിപക്ഷ വിഭാഗത്തിൽപെട്ട സാമുദായിക നേതാക്കളെ പ്രീണിപ്പിച്ചു നിർത്താനും ശ്രമിച്ചത്​. എന്നാൽ, അതിൽ ഇടതുപക്ഷത്തി​ന്റെ കാലിടറി. കാലിനടിയിലെ മണ്ണ്​ വല്ലാതെ ഒലിച്ചുപോയി. ഭൂരിപക്ഷത്തിൽനിന്ന്​ ഇടിഞ്ഞുവീഴുമെന്നു കരുതിയതൊന്നും കിട്ടിയതുമില്ല. ഇടതിന്​ ജയപ്രതീക്ഷയുള്ള പല മണ്ഡലങ്ങളിലും ജാതിമത പരിഗണന കൂടാതെ ജനം പിണറായി വിരുദ്ധതക്ക്​ വോട്ടു ചെയ്​തുവെന്നാണ്​ കരുതേണ്ടത്​. എന്നാൽ, എൻ.ഡി.എ വിജയപ്രതീക്ഷ പുലർത്തിയ മണ്ഡലങ്ങളിൽ മാത്രം അവർക്ക്​ വോട്ടുവർധനയുണ്ടായി! ആറ്റിങ്ങൽ, കാസർകോട്​, മലമ്പുഴ, തിരുവല്ല, മഞ്ചേശ്വരം, പാലക്കാട്​ എന്നീ മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്താണ്​.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/11/2846263-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020dENn1wKh9X9yzZ4cBt10GGBbcd0cekzw8696855" data-watermark="false" style="width: 100%;" info-selector="#info_item_1778478698924">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778478698924"></div>
</div>
<p>എൻ.ഡി.എ കാര്യമായി മത്സരിച്ച മണ്ഡലങ്ങളിൽ പലതിലും വോട്ട്​​ കൂടിയിട്ടുണ്ടെങ്കിലും മൊത്തത്തിൽ അവരുടെ വോട്ട് ​ഷെയർ കുറയുകയാണുണ്ടായത്​. കഴിഞ്ഞ ലോക്​ സഭാ തെരഞ്ഞെടുപ്പിൽ 16.68 ശതമാനം വോട്ട് നേടിയ എൻ.ഡി.എക്ക്​ ട്വന്റി 20 എന്ന പുതിയൊരു ഘടകകക്ഷി കൂടിയുണ്ടായിട്ടും ഇക്കുറി ലഭിച്ചത്​, 14.20 ശതമാനം മാത്രമാണ്​. അതായത്​, വിജയപ്രതീക്ഷ പുലർത്താത്ത മണ്ഡലങ്ങളിൽ വോട്ട്​ മറിഞ്ഞിട്ടുണ്ടെന്നാണ്​ കരുതേണ്ടത്​. അങ്ങനെ മറിഞ്ഞ വോട്ടുകൾ ഗുണഭോക്താക്കൾക്ക്​ പ്രയോജനം ചെയ്തില്ല എന്നത്​ മറ്റൊരുകാര്യം. യു.ഡി.എഫിന്​ 46.55 ശതമാനവും എൽ.ഡി.എഫിന്​ 37.34 ശതമാനവും ലഭിച്ചു. ഭരണവിരുദ്ധ തരംഗം ഇക്കുറി വോട്ട്​ ശതമാനത്തിൽ യു.ഡി.എഫിന്​ 7.67 ശതമാനം വോട്ട് വർധനയാണ്​ സമ്മാനിച്ചത്​. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാൻ തീരുമാനിച്ചത്​ പാർട്ടിയുടെ വോട്ട്​ ഷെയ​ർ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ്​ ആദ്യം അവർ പറഞ്ഞിരുന്നത്​. ​മുപ്പത്തഞ്ചു സീറ്റുകൾ അവർ പ്രത്യേകമായി തെരഞ്ഞെടുത്തു. അതിൽ പതിനഞ്ചിൽ വിജയസാധ്യത കണ്ടു. അഞ്ചെണ്ണം ഉറപ്പായും വിജയിക്കുമെന്ന്​ കണക്കുകൂട്ടി. </p>
<p>അതിനായുള്ള അടവുനയവും ഉണ്ടാക്കി. കൂടുതലായി കിട്ടുന്ന ഒാരോന്നും പാർട്ടിക്കു കിട്ടുന്ന ബോണസായിരിക്കുമെന്നും കരുതി. ബി.ജെ.പിയുടെ ആസൂത്രണവും പദ്ധതിനിർവഹണവും അങ്ങനെയായിരുന്നു. ഫലം വന്നപ്പോൾ മൂന്നു വിജയം! പാർട്ടി​െയ സംബന്ധിച്ചിടത്തോളം ഒന്നുമില്ലായ്​മയിൽനിന്നുള്ള കിട്ടലാണിത്​. ഇൗ ആസൂത്രണത്തിലെ അപായസൂചനകളിൽ യു.ഡി.എഫ് വേണ്ടത്ര ജാഗ്രവത്തായിരുന്നി​െല്ലന്നാണ്​ മനസ്സിലാക്കേണ്ടത്​. കാരണം, ബി.ജെ.പി അക്കൗണ്ട്​ തുറക്കുന്നത്​, കോൺഗ്രസ്​ വിമുക്ത ഭാരതത്തിനുവേണ്ടിയാണല്ലോ. </p>
<p>കോൺഗ്രസ്​ വിമുക്ത കേരളത്തിനുവേണ്ടി നിലകൊള്ളുന്ന സി.പി.എം സംസ്ഥാനത്തുള്ളപ്പോൾ ദേശീയതലത്തിൽത​െന്ന ഉന്മൂലനം ചെയ്യാനുറച്ചുനിൽക്കുന്ന ബി.ജെ.പിയുടെ അരങ്ങേറ്റം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ അപകടകരമാണ്​ എന്നാണ്​ കണക്കാക്കുന്നതെങ്കിലും പ്രകടനം കാഴ്​ചവെച്ച മണ്ഡലങ്ങളിൽ ഇക്കുറി അവർ അടിച്ചുമാറ്റിയത്​ പിണറായി വിരുദ്ധവോട്ടുകൾതന്നെയാണ്​. ട്വന്റി 20ക്ക്​ പുതിയ സഖ്യം ഒരു ഗുണവും ചെയ്​തില്ല. ബി.ഡി.ജെ.എസിന്​ ​വോട്ട്​ കുറയുകയും ചെയ്​തു എന്നത്​ ശ്രദ്ധേയമാണ്​. ഇല്ലായ്മയിൽനിന്നും മതനിരപേക്ഷ കേരളത്തിലേക്കുള്ള മൂന്നു സീറ്റുകളോടെയുള്ള അരങ്ങേറ്റം, മറ്റ​ു രണ്ടു മുന്നണികളും യാഥാർഥ്യബോധത്തോ​െട പരിശോധിക്കുമോ എന്നതാണ്​ അറിയേണ്ടത്​. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/the-contribution-of-cpm-leaders-in-creating-a-possibility-for-the-bjp-in-kerala-is-not-small-1518877</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/the-contribution-of-cpm-leaders-in-creating-a-possibility-for-the-bjp-in-kerala-is-not-small-1518877</guid>
<category><![CDATA[Weekly,Archives,Articles,Premium,18 MAY 2026]]></category>
<dc:creator><![CDATA[വ​യ​ലാ​ർ ഗോ​പ​കു​മാ​ർ]]></dc:creator>
<pubDate>Mon, 11 May 2026 02:45:01 GMT</pubDate>
</item>
<item>
<title><![CDATA[ആ ആളെ നീ എന്തു ചെയ്തു?]]></title>
<description/>
<enclosure length="269632" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/11/2846258-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/11/2846258-untitled-1.webp'/><figcaption></figcaption></figure><p>‘‘എടീ, അവ്ടിരിക്ക്ണ ആളെ കണ്ടൊയ്യ്?’’ </p>
<p>‘‘ഏത്?’’ </p>
<p>‘‘മ്മളെ എടത്തെ ബാത്തായിട്ട് കണ്ടീലേ... </p>
<p>പിന്നേ...പെട്ടെന്നൊന്നും തിരിഞ്ഞോക്കല്ലട്ടോ.’’ </p>
<p>‘‘ഞാൻ നോക്കട്ട്... ഹാ... കണ്ടു... അയാള്?’’ </p>
<p>‘‘അയാൾടെ കാര്യാ മ്മളന്ന് പറഞ്ഞെ.’’ </p>
<p>‘‘എന്ന്?’’ </p>
<p>‘‘അന്ന് മാശ് ക്ലാസ്സ്ല് വെച്ച് ചെമ്പരത്തീന്റെ കാര്യം പറഞ്ഞപ്പോ </p>
<p>ഞാനന്നോട് പറഞ്ഞീലേ’’ </p>
<p>‘‘ഹാ... പക്ഷെ ഞാൻ കൃത്യമായിട്ട് ഓർക്കുന്നില്ല.’’ </p>
<p>‘‘അയാളൊരു ചൊവിട്ട്ല് ചെമ്പരത്തീം വെച്ചോണ്ടാണ് നടക്ക്ണ്.’’ </p>
<p>‘‘ആഹാ, </p>
<p>ആസ് യൂഷ്വൽ ലൈക്‌ ഓൾ അദർ പ്രാന്തന്മാർ.’’ </p>
<p>‘‘ചെലപ്പോ ഒരു കയ്യമ്മ വളടും, </p>
<p>ഒരു കൈമ വാച്ചും.’’ </p>
<p>‘‘എടീ, പക്ഷെ അയാളെ കണ്ടിട്ട് </p>
<p>അങ്ങനൊന്നും തോന്നുന്നില്ലല്ലോ!’’ </p>
<p>‘‘ഇയ്യ് സ്രദ്ദിച്ചോ, </p>
<p>മ്മള് അയാൾടട്ത്ത്ക്കൂടെ നടന്നോയപ്പോ </p>
<p>അയാൾടെ കയ്യന്ന് ഫോണടീക്ക് വിഗ്ഗ്ണത്?’’ </p>
<p>‘‘ഹാ... കണ്ടു.’’ </p>
<p>‘‘ഒന്ന് വെല്ലെ തിരിഞ്ഞോക്കിയോക്ക് അയാളത് ഇട്ത്ത്ക്ക്ണോന്ന്.’’ </p>
<p>‘‘ആടീ, എടുത്തിട്ടില്ല ഇതുവരെ.’’ </p>
<p>‘‘അയിമ്മത്തന്നെ നോക്കി ര്ക്ക്യല്ലേ?’’ </p>
<p>‘‘അതേ!’’ </p>
<p>‘‘ഉം. ചെലീസം ഒര് കാല് മ്മെ ചെര്പ്പാണെങ്കി </p>
<p>ഒരു കാല് മ്മെ ശൂസെയ്ക്കാരം.’’ </p>
<p>‘‘അയ്യോ, ആൾ കോമഡിയാണല്ലോ. </p>
<p>പക്ഷെ ആൾടെ നല്ല ഡ്രെസ്സിങ് ഒക്കെ ആണല്ലോ. </p>
<p>നല്ല ഒരു ടീഷർട്ടും ലുങ്കിയും അല്ലെ ഉടുത്തിരിക്കുന്നെ.’’ </p>
<p>‘‘അയാളെക്കൊണ്ടാര്ക്കും അങ്ങിനെ ശല്യോന്നൂല്ല. പ്രശ്നൊന്നുണ്ടാക്കൂല്ല.’’ </p>
<p>‘‘എന്നാലും ഇയാൾക്ക് എങ്ങനാ പ്രാന്തായേ?’’ </p>
<p>‘‘അതയാള് പൈനാറ് പൈനേയ് വയസ്സില് </p>
<p>രാത്രി നടന്നോയപ്പോ </p>
<p>പോത്ത് പെട്ടെന്ന് മുന്ന്ക്ക് ചാടീതാ... പൊന്തേന്ന്. </p>
<p>ഐനെ കണ്ട് പേടിച്ചതാത്രെ.’’ </p>
<p>‘‘ഹോസ്പിറ്റലൊന്നും കാണിച്ചിട്ടില്ലേ?’’ </p>
<p>‘‘അതറീല. അയാള്ങ്ങന നടക്കും.’’ </p>
<p>‘‘ഞാൻ അയാളെ ഒന്നൂടെ ഒന്ന് നോക്കട്ട്.’’ </p>
<p>‘‘എടീ, അവ്ടിരിക്ക്ണ ആളെ കണ്ടൊയ്യ്?’’ </p>
<p>‘‘ഏത്?’’ </p>
<p>‘‘മ്മളെ എടത്തെ ബാത്തായിട്ട് കണ്ടീലേ... </p>
<p>പിന്നേ...പെട്ടെന്നൊന്നും തിരിഞ്ഞോക്കല്ലട്ടോ.’’ </p>
<p>‘‘ങേ! ഇയാളെ അല്ലെ ഇപ്പോ നമ്മള് കണ്ടത്?! </p>
<p>ഇയാളെങ്ങനെ പിന്നേം ഇവിടെ വന്നു?!’’ </p>
<p>‘‘അയാൾടെ കാര്യാ മ്മളന്ന് പറഞ്ഞെ.’’ </p>
<p>‘‘എന്ന്? എപ്പോ? അതല്ലേ നമ്മള് ഇപ്പോ പറഞ്ഞെ?!’’ </p>
<p>‘‘അന്ന് മാശ് ക്ലാസ്സ്ല് വെച്ച് ചെമ്പരത്തീന്റെ കാര്യം...’’ </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1518875</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1518875</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,18 MAY 2026]]></category>
<dc:creator><![CDATA[മെൽവിയ]]></dc:creator>
<pubDate>Mon, 11 May 2026 02:30:55 GMT</pubDate>
</item>
<item>
<title><![CDATA[തകർച്ചയിൽനിന്ന്​ 
സി.പി.എം
 പഠിക്കുമോ?]]></title>
<description/>
<enclosure length="268667" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/11/2846237-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/11/2846237-untitled-1.webp'/><figcaption></figcaption></figure><blockquote>
 സി.പി.എമ്മിന് കനത്ത തോൽവി ജനം സമ്മാനിച്ചതിന് പല കാരണങ്ങളുണ്ട്. ധാർഷ്ട്യം, അഹങ്കാരം, ദുഷ് പെരുമാറ്റം, സ്വജനപക്ഷപാതം എന്നിങ്ങനെ ജനങ്ങളിൽനിന്ന് അകന്നത് എന്തുകൊണ്ടെന്ന് ആ പാർട്ടി ഇനി പരിശോധിക്കുമോ? പഠിക്കുമോ? 
</blockquote>
<p>‘‘മന്ത്രിയായശേഷം മ​ത്സരിച്ചവരും പരാജയപ്പെട്ടിട്ടുണ്ടല്ലോ. മന്ത്രിമാർ തോൽക്കുന്നത്​ ഇതാദ്യമല്ലല്ലോ!’’ –തോൽവിയെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി എം.ബി. രാജേഷി​ന്റെ മറുപടി ഇങ്ങനെയായിരുന്നു. പരാജയം സ്വാഭാവികമാണെന്ന നിസ്സാരവത്​കരണത്തിൽനിന്ന് വ്യക്തമാകുന്നത്,​ സി.പി.എം ​േതാറ്റടിഞ്ഞിട്ടും ഇനിയും ഒന്നും പഠിക്കാൻ തയാറ​െല്ലന്ന ധാർഷ്ട്യത്തി​ന്റെ അവലക്ഷണമാണ്​. ഇതദ്ദേഹം കണ്ട​ുപഠിച്ചത്​ പത്തുവർഷം അദ്ദേഹത്തി​ന്റെ ക്യാപ്​റ്റനായിരുന്ന മുഖ്യമന്ത്രിയിൽനിന്നായിരുന്നു. ഇൗ ധാർഷ്ട്യവും അഹങ്കാരവും സമൂഹത്തോടുള്ള ദുഷ്​പെരുമാറ്റവും സമ്മാനിച്ച കനത്ത തോൽവി സ്വന്തം അണികളും പ്രവർത്തകരും സമ്മാനിച്ചതാണെന്ന ബോധം ഇനിയും ഉദിക്കാത്തതി​ന്റെ ലക്ഷണമാണ്​. പാർട്ടിയുടെ വിവിധ തട്ടിലുള്ള നേതാക്കളിൽ ഇൗ രോഗം കാര്യമായി ബാധിച്ചു എന്നതി​ന്റെ ലക്ഷണമാണ്​, രാ​േജഷിൽ കണ്ടത്. കനത്ത തോൽവിക്കു കാരണം ഭരണത്തോടുള്ള എതിർപ്പാണെന്ന്​ പൊതുവേ വിലയിരുത്തലുണ്ടെങ്കിലും അതിനുമപ്പുറം പാർട്ടിയെ ഗ്രസിച്ചത്​ ഒരു വ്യക്തിയി​േലക്കുള്ള അധികാര കേ​ന്ദ്രീകരണമായിരുന്നു. </p>
<p>സമഗ്രാധിപത്യ പ്രവണതയുടെ ഭീകരരൂപമായിരുന്നു. പിണറായിസം എന്നായിരുന്നു, ആ അവസ്ഥയുടെ ചെല്ലപ്പേര്​. പിണറായിസത്തിലേക്ക്​ പാർട്ടിയും സെക്രട്ടറിയും മറ്റു സംവിധാനങ്ങളും താദാത്മ്യം പ്രാപിക്കുകയായിരുന്നു. പഴയ സോവിയറ്റ്​ യൂനിയനിൽ ഇതിന്​ സ്​റ്റാലിനിസം എന്നാണ്​ പറഞ്ഞിരുന്നത്​. വളരെ പഴകിയതും ലോക കമ്യൂണിസ​െത്തയാകെ ഉലച്ചതുമായ ഇൗ പകർച്ചവ്യാധിയെയാണ്​ ഇക്കഴിഞ്ഞ ദശാബ്ദക്കാലം മുഴുവൻ പാർട്ടി കൊണ്ടുനടന്നത്​. അതിനെ തൂ​െത്തറിയാനുള്ള എളിയ ശ്രമമാണ്​, ഇൗ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരടങ്ങളുന്ന ജനസമൂഹം കാഴ്​ചവെച്ചതെങ്കിലും അതു മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നേതാക്കൾക്ക്​ ഉണ്ടാകുന്നി​െല്ലന്നതി​ന്റെ സൂചനയാണ്​, എം.ബി. രാജേഷിൽനിന്നും നമ്മൾ കേട്ടത്​. </p>
<p>പിണറായി ഭരണത്തി​ന്റെ ‘കടക്കു പുറത്ത്​’ എന്ന ആപ്തവാക്യം മുഖമുദ്രയായിരുന്ന ആദ്യ ടേമിനുശേഷം നടന്ന 2021ലെ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറാനായത്​ ത​ന്റെ സമീപനത്തോടുള്ള ജനങ്ങളുടെ അനുഭാവവും പ്രീതിയുമാണെന്ന്​ അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കണം. യഥാർഥത്തിൽ ​േകാവിഡ്​ എന്ന പകർച്ചവ്യാധി സമൂഹത്തിനു സമ്മാനിച്ച അരക്ഷിതബോധവും ബി.ജെ.പിയെന്ന വർഗീയതയെ തളക്കാൻ ഇടതുമുന്നണിക്കേ കഴിയൂ എന്ന കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്കുണ്ടായ തെറ്റിദ്ധാരണയുമായിരുന്നു എന്ന്​ വിലയിരുത്തുന്നതിൽ പാർട്ടിക്കു പറ്റിയ തെറ്റിൽനിന്നാണ്​ ഇൗ ‘ഇസം’ അതി​ന്റെ ഭീകരരൂപം കൈവരിച്ചത്​. രണ്ടാം ടേമിൽ തനിക്ക്​ കൈയിലൊതുങ്ങുന്നവരെ ഉൾപ്പെടുത്തിയുണ്ടാക്കിയ മന്ത്രിസഭയിൽ നേരിട്ടു ചോദ്യങ്ങളുയർത്താനാരുമുണ്ടായില്ല. പുറത്താരെങ്കിലും ചോദിച്ചാൽ ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന ധിക്കാരഭാവത്തിന്​ പിണിയാളുകൾ പിന്തുണ നൽകി. </p>
<p>സ്വാർഥതാൽപര്യങ്ങളും സ്ഥാപിത താൽപര്യങ്ങളും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇൗ കാലഘട്ടത്തിൽ സ്വന്തം കാര്യം നോക്കാൻ പാർട്ടി സെക്രട്ടറി അടക്കമുള്ളവർക്കും സ്വാതന്ത്ര്യം കിട്ടി. 2021ൽ തങ്ങളെ സഹായിച്ച ന്യൂനപക്ഷ​െത്ത മറന്നു. അവരുമായി അകലുകയും അവരെ അവഹേളിക്കുന്നത്​ മുഖമുദ്രയാക്കുകയും ചെയ്​തു. മുഖ്യമ​ന്ത്രിയെ ഇൗ മാനസികാവസ്ഥയിൽ എത്തിച്ചതിനു പിന്നിൽ ഇക്കുറി തവന്നൂരിൽ തോറ്റുപോയ മുൻമന്ത്രി കെ.ടി. ജലീൽ മുന്നിലുണ്ടായിരുന്നു എന്നാണ്​, ഉപശാലാ സംസാരം. അതെന്തുമാക​െട്ട, മലപ്പുറ​െത്തയും മതന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്ന ചില സാമുദായിക നേതാക്കളെ ​േതാളിലേറ്റി നടക്കാൻ സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ ഒരു മടിയുമുണ്ടായില്ല. ജമാഅ​െത്ത ഇസ്‍ലാമി​െയ അവഹേളിക്കുകയും പഴിചാരുകയും ചെയ്​തതിൽ തുടങ്ങി, ഒരു ന്യൂനപക്ഷ സമുദായ​െത്തയും ആ സമുദായം ഭൂരിപക്ഷമായ ജില്ലയെയും പഴിക്കുന്നതിൽ വരെ അതു ചെ​െന്നത്തി. അതിനിടയിൽ ക്രിസ്​തീയ സഭാനേതാക്കൾക്കും കിട്ടി, അതിലൊരു പങ്ക്​. നികൃഷ്ടജീവി’ പോലുള്ള പദാവലികൾ അതിനുള്ളതായി മാറി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/11/2846236-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020DV8CXz9jfUaS2eAb3aDH3Srp22Yywszf6707708" data-watermark="false" style="width: 100%;" info-selector="#info_item_1778476709357">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1778476709357"></div>
</div>
<p>പൗരസ്വാതന്ത്ര്യവും അവകാശങ്ങളും പാർട്ടി നിശ്ചയിക്കുന്നതു മാത്രമായി മാറിയത്​ വളരെ പെ​െട്ടന്നല്ല. പാർട്ടിയുടേതുമാത്രമായ നീതിന്യായ വ്യവസ്ഥയുണ്ടായി. പാർട്ടിക്കാരായ കുറ്റവാളികൾ സംരക്ഷിക്ക​െപ്പടുന്ന അവസ്ഥയുണ്ടായി. ടി.പി വധക്കേസ്​ ഉൾപ്പെടെയു​ള്ള, പാർട്ടിക്കാർ പ്രതികളായ കേസിൽ ഇഷ്ടംപോലെ പരോൾ. സർക്കാറിന്റെ പണം മുടക്കിയുള്ള കേസ്​ നടത്തിപ്പ്​. മറ്റുള്ളവർ കുറ്റവാളികൾ അല്ലെങ്കിൽപോലും പൊലീസിനെയും അണികളെയും ഉൾ​െപ്പടുത്തിയുള്ള ആക്രമണം. നവകേരളജാഥ പോലുള്ള പ്രഹസനത്തി​നു മുന്നിൽ പ്രതിഷേധവുമായെത്തിയ എതിർ പാർട്ടിക്കാർക്ക്​ പൊലീസി​ന്റെയും പാർട്ടി പ്രവർത്തകരുടെയും മാത്രമല്ല, സ്വന്തം ഗൺമാ​ന്റെവരെ ആക്രമണം. വലിയ ചെടിച്ചട്ടികൾ വരെയുള്ള മാരകവസ്തുക്കൾ ആയുധങ്ങളായി. അതിന്​ രക്ഷാപ്രവർത്തനം എന്നായി ഒാമനപ്പേര്. അതിൽ തലപൊട്ടിയ ചെറുപ്പക്കാരനാണ്​ ഇക്കുറി ആലപ്പുഴയിൽ ചിത്തരഞ്ജൻ എം.എൽ.എയെ തറപറ്റിച്ച എ ഡി തോമസ്​ എന്നത്,​ വി.ഡി. സതീശനും കെ.സി. വേണുഗോപാലും കൂടി തങ്ങളുടെ പ്രവർത്തകനു നൽകിയ കാവ്യനീതി. </p>
<p>ഭരണത്തിലുടനീളം ജനങ്ങ​െള പറഞ്ഞുപറ്റിക്കുന്ന സത്യസന്ധതയില്ലായ്​മ പ്രകടമായിരുന്നു. ബജറ്റുകളിൽ പ്രഖ്യാപിക്കുന്ന സാമൂഹിക ക്ഷേമ പരിപാടികൾ ഏട്ടിൽത​െന്ന അവശേഷിച്ചു. നടപ്പാക്കാത്തവ നിരവധിയായിരുന്നു. കിഫ്​ബി വഴിയുള്ള സമാന്തര ബജറ്റിനെ വികസനപ്രവർത്തനങ്ങൾക്കുപകരം സർക്കാറിന്റെ പരസ്യങ്ങൾക്കും മറ്റു താൽപര്യങ്ങൾക്കും വഴിമാറ്റി. സഹകരണ ബാങ്കുകളി​ൽ കൊള്ള നടത്തിയവർക്കും കൂട്ടാളികൾക്കും പാർട്ടിയുടെ സംരക്ഷണമായിരുന്നു. അവയുടെ ബാധ്യതകൾ സർക്കാർ ഖജനാവിൽനിന്നാണ്​ തീർത്തത്​. പി.എസ്​.സി റാങ്ക്​ ലിസ്​റ്റിൽ ടെസ്​റ്റ്​ എഴുതാത്തവർ പാർട്ടിയുടെ ഒത്താശയിൽ ​പൊലീസ്​പോലെ സുപ്രധാന വകുപ്പുകളിൽ പറ്റിക്കൂടിയത്​ പുതിയ ചരിത്രമായി. പിൻവാതിൽ നിയമനങ്ങൾ സ്വാഭാവികരീതിയായി. പാർട്ടി അനുഭാവികൾക്കും പിണിയാളുകൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം നിൽക്കുന്ന പ്രവർത്തകർക്കും പദവികളും യോഗ്യത നോക്കാതെ സ്ഥാനമാനങ്ങളും സാമ്പത്തിക നേട്ടങ്ങളും വാരിക്കോരി നൽകി.</p>
<p> പാർട്ടിയും ഭരണകൂടവും ഒരാളിൽ കേന്ദ്രീകരിക്ക​െപ്പട്ടാൽ ​ ഇതൊക്കെ ആരു ചോദിക്കാൻ? തൊഴിലാളികൾക്കും അധഃസ്ഥിതർക്കും ദരിദ്രവിഭാഗങ്ങൾക്കുമായിരുന്നില്ല, പിണിയാളുകൾക്കായിരുന്നു, മുൻഗണന. ഇടതുപക്ഷത്തിനെതിരെ​ ഒരിക്കലും കാണാൻ കഴിയാത്തവിധം അഴിമതി ആരോപണങ്ങൾ വ്യാപകമായി. സ്വർണക്കടത്ത്​, ശബരിമല സ്വർണ​െക്കാള്ള തുടങ്ങിയ കുറ്റകൃത്യങ്ങൾ വരെ ആരോപണ വിഷയങ്ങളായി. കേന്ദ്ര ഫാഷിസ്​റ്റ്​ ഭരണകൂട​െത്ത ചെറുക്കുമെന്നു കരുതിയവർ അവരുമായി സന്ധിചെയ്യുന്ന കാഴ്ചയാണ്​ പിന്നീട്​ കണ്ടത്​. സർക്കാർ പുതുതായി പരിചയിച്ചുവന്ന പുതുമുതലാളിത്ത ബോധത്തെ മാ​ർക്സിസം ലെനിനിസമെന്ന്​ അണികളെ തെറ്റിദ്ധരിപ്പിക്കുന്നിടത്തേക്ക്​ കാര്യങ്ങൾ ചെ​െന്നത്തി. കീഴാളവർഗ പ്രശ്​നങ്ങളിൽ പാർട്ടിയുടെ പിന്തുണ നൽകുന്നതിനു പകരം അടിച്ചമർത്തലി​േലക്കുള്ള നവമുതലാളിത്ത രീതികൾ കടന്നുവന്നത്​ ചോദിക്കാൻ നേതൃത്വമില്ലാതായി. പാർട്ടി അനുഭാവികളായിട്ടുപോലും ആന്തൂർ സാജൻ എന്ന ചെറുകിട വ്യവസായിക്കും നവീൻ ബാബു എന്ന ഡെപ്യൂട്ടി കലക്ടർക്കും ആത്മഹത്യചെയ്യേണ്ട അവസ്ഥയുണ്ടായി. </p>
<p>ആന്തൂരിൽ സാജനെ ലൈസൻസ് നൽകാതെ പീഡിപ്പിച്ച മുനിസിപ്പൽ ചെയർപേഴ്​സനായിരുന്ന പി.കെ. ശ്യാമള​െയ (സെക്രട്ടറി എം.വി. ഗോവിന്ദ​ന്റെ ഭാര്യ) ​ അർഹയായ സുകന്യയെപ്പോലുള്ളവരെ മാറ്റിനിർത്തി, സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ്​ ജില്ല സെക്ര​േട്ടറിയറ്റ്​ അംഗമായ ടി.​െക. ഗോവിന്ദൻ പാർട്ടി വിട്ടതും പാർട്ടി കോട്ടയായ തളിപ്പറമ്പിൽ ശ്യാമളക്കെതിരെ മത്സരിച്ച്​ വൻഭൂരിപക്ഷത്തിൽ ജയിച്ചതും. പാർട്ടിയുടെ രക്തസാക്ഷിയായ ധനരാജി​​ന്റെ കുടുംബത്തിനായി പിരിച്ച ഫണ്ട്​, ഏരിയ കമ്മിറ്റി ഒാഫിസുണ്ടാക്കാൻ സ്വരൂപിച്ച ഫണ്ട്​, തെരഞ്ഞെടുപ്പു ഫണ്ട്​ എന്നിവയിലെ വെട്ടിപ്പ്​ ഒാഡിറ്റിങ്ങിൽ കണ്ടെത്തിയതി​ന്റെ​ പ്രതികാരത്തിനിരയായതിനെ തുടർന്നാണ്​, വി. കുഞ്ഞികൃഷ്ണൻ മ​െറ്റാരു പാർട്ടി കോട്ടയായ പയ്യന്നൂരിൽ ആരോപണവിധേയനായ ടി​.െഎ. മധുസൂദനനെതിരെ മത്സരിച്ച്​ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചത്​. പാർട്ടിയുടെ നയവൈകല്യങ്ങൾ​െക്കതി​െര ശബ്ദമുയർത്തിക്കൊണ്ടാണ്​ പാർട്ടിയുടെ രക്തസാക്ഷികൾ ഉറങ്ങുന്ന പുന്നപ്ര ഉൾ​െപ്പട്ട അമ്പലപ്പുഴയിൽ ജി. സുധാകരൻ മത്സരിച്ച്​ എച്ച്​. സലാമിനെ തറപറ്റിച്ചത്​. ഇവരുടെയൊ​െക്ക ശബ്ദങ്ങളെ അവഗണിച്ചതി​ന്റെ കൂടിഫലമാണ്​ പാർട്ടി കഴിഞ്ഞ അമ്പതു വർഷത്തിനിടയിൽ നേരിട്ട ഏറ്റവും കനത്ത ഇൗ തോൽവി. </p>
<p>ചൂഷണത്തിനെതിരായ തൊഴിലാളി-കർഷക-ദലിത്​-സ്​ത്രീ -വിദ്യാർഥി-പിന്നാക്ക-ന്യൂനപക്ഷ പ്രശ്​നങ്ങളെ, ഫാഷിസ്​റ്റ്​^മുതലാളിത്ത^കോർപറേറ്റ്​ മൂലധന സന്ധിയിൽ അകപ്പെട്ട പാർട്ടി മറന്നേപോയി. അതേസമയം, ആവക പ്രശ്നങ്ങൾ വലതുപക്ഷ പാർട്ടിയായിരുന്ന കോൺഗ്രസ്​ ഏറ്റെടുക്കുകയും രാഹുൽഗാന്ധി വരെയുള്ള വലിയ നേതാക്കൾ ഇന്ത്യയിൽ അങ്ങേ​ാളമിങ്ങോളമുള്ള പ്രക്ഷോഭങ്ങൾക്ക്​ മുന്നിൽ നിൽക്കുകയും ചെയ്​തപ്പോൾ അവർക്ക്​ ഇടതുപക്ഷ ഛായ വന്നത്​ സ്വാഭാവികം. കമ്യൂണിസ്​റ്റു പാർട്ടികൾ ഉൾപ്പെടുന്ന ഇടതുപക്ഷ സർക്കാറാക​െട്ട അപ്പോൾ തീവ്ര വലതുപക്ഷവുമായുള്ള സന്ധിയിൽപെട്ട്​ പ്രശ്​നങ്ങൾ മറന്നുപോകുകയും പി.എം ശ്രീ ഉൾപ്പെടെയുള്ള പദ്ധതികൾക്ക്​ പാർട്ടി നേതൃത്വംപോലും അറിയാതെ കരാറുണ്ടാക്കുകയും മതന്യൂനപക്ഷ അധിക്ഷേപത്തിന്​ കുടപിടിക്കുകയുമായിരുന്നു. </p>
<p>കൂട്ടത്തിൽ അതിദരിദ്രരുണ്ടായിട്ടും അവർക്കായുള്ള കേന്ദ്രപദ്ധതി ആനുകൂല്യങ്ങൾപോലും കിട്ടാത്തവിധം അവർ കേരളത്തിൽ ഇ​െല്ലന്ന പ്രഖ്യാപനം നടത്തി കൈയടി വാങ്ങാനുള്ള ശ്രമവും ഉണ്ടാകാതിരുന്നില്ല. ഫാഷിസ്​റ്റ് ശക്തികളാക​െട്ട, ​േകാൺഗ്രസ്​ മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക്​ ഇടതുപക്ഷത്തെ ആയുധമാക്കിയപ്പോൾ അത്​ തെര​െഞ്ഞടുപ്പു താൽപര്യങ്ങൾക്കുള്ള കുറുക്കുവഴിയായി കാണാനാണ്​ പാർട്ടി നേതൃത്വം ശ്രമിച്ചത്​. ഇക്കാര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുപോലും സി.പി.എമ്മിനെ പാഠംപഠിപ്പിക്കാനായില്ല. വർഷങ്ങളായി കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്ന മതന്യൂനപക്ഷങ്ങൾ അങ്ങനെ മറുപക്ഷത്തേക്ക്​ പോയപ്പോൾ അത്​ ഭൂരിപക്ഷത്തെ ആകർഷിക്കാനുള്ള വഴിയായാണ്​ നേതൃത്വം കണ്ടത്​. എസ്​.എൻ.ഡി.പി, എൻ.എസ്​.എസ്​ എന്നിവയുടെ നേതൃത്വങ്ങളെ പ്രീണിപ്പിക്കാനും ന്യൂനപക്ഷാധിക്ഷേപങ്ങൾ നടത്തുന്നവരെ ന്യായീകരിക്കാനുമുള്ള ശ്രമമാണ്​ പിന്നീട്​ നടന്നത്​.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/11/2846230-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020kys6J9WU8tJyfUuQTo0JA6xzNPStcaGC6586948" data-watermark="false" style="width: 100%;" info-selector="#info_item_1778476589116" title="എം.വി. ഗോവിന്ദൻ,ടി.പി. ചന്ദ്രശേഖര​ൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1778476589116">
  <p>എം.വി. ഗോവിന്ദൻ,ടി.പി. ചന്ദ്രശേഖര​ൻ</p>
 </div>
</div>
<p>മറുവശത്ത്​ വി.ഡി. സതീശ​ന്റെ നേതൃത്വത്തിൽ ശക്തമായ മുന്നൊരുക്കങ്ങൾ നടക്കുകയായിരുന്നു. യു.ഡി.എഫ്​ എന്ന സംവിധാനത്തിനും സി.പി.എമ്മിലെ അതൃപ്​തർക്കും വലിയ ആത്മധൈര്യം പകരാനായത്​, സതീശ​ന്റെ തന്ത്രപരമായ കഴിവും ധൈര്യവുംകൊണ്ടാണ്​. ശരിക്കും ഒരു ഇരട്ടച്ചങ്കനെ കേരള ജനത കണ്ടത്​, പ്രചാരണരംഗത്തിറങ്ങിയ ആരെയും കൂസാത്ത സതീശനിലാണ്​. സതീശ​ന്റെ നേതൃപാടവവും കെ.സി. വേണുഗോപാലി​ന്റെ രാഷ്​ട്രീയതന്ത്രജ്ഞതയും ഇല്ലായിരു​െന്നങ്കിൽ ഘടകകക്ഷികൾക്ക്​ ഇത്ര ആത്മവിശ്വാസം ലഭിക്കുമായിരുന്നില്ല. സി.പി.എമ്മിലെ പ്രമുഖരായ അതൃപ്​തരെ (ജനപ്രീതിയില്ലാത്ത പി.കെ. ശശിയിൽമാത്രം അത്​ പിഴച്ചു) മുൻനിർത്തി നടത്തിയ യുദ്ധത്തിൽ നൂറുമേനി വിളയിക്കാൻ കോൺഗ്രസിനു കഴിഞ്ഞു. </p>
<p>ഇടതുപക്ഷത്തെ ചെറു പാർട്ടികളെല്ലാം നാമമാത്രമായി. ലോക്​സഭ തെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫിൽ ചേക്കേറാൻ മാണിഗ്രൂപ്പിനു ക്ഷണം കിട്ടിയതാണ്​. സി.പി.എം വിലക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം ജോസ്​ കെ. മാണി മുന്നണി മാറാൻ സന്നദ്ധനുമായിരുന്നു. എന്നാൽ, മന്ത്രി റോഷി അഗസ്​റ്റിൻ വഴി പിണറായി അതിനു തടയിട്ടു. ഫലം ആ പാർട്ടി മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും അടപടലേ തോറ്റുതുന്നംപാടി. രണ്ടില കരിയിലയായി മാറി. പാർട്ടിയുടെ അസ്തിത്വം വരെ അങ്ങനെ ചോദ്യചിഹ്നത്തിലായി. ചിന്ന പാർട്ടികളുടെ കാര്യം പറയുകയും വേണ്ട. സി.പി​.െഎ തൽക്കാലത്തേക്കു പിടിച്ചുനിൽക്കാനുള്ള നാമമാത്ര സീറ്റിൽ ഒതുങ്ങി. മാർക്​സിസ്​റ്റ് പാർട്ടി നേതൃത്വത്തി​ന്റെ തട്ടകവും ഉരുക്കുകോട്ടയുമെന്നറിയ​െപ്പട്ടിരുന്ന കണ്ണൂരിൽ അടപടലേ പാർട്ടി വീണു. മന്ത്രിമാരിൽ മിക്കവരും കടപുഴകി വീണു. ശക്തിദുർഗങ്ങൾ തകർന്നു. പിണറായി വിജയൻപോലും ആദ്യ റൗണ്ടുകളിൽ പരാജയഭീതിയിലായിരുന്നു. പിന്നീട്​ കഷ്ടിച്ച്​ കരകയറി. അങ്ങനെ ഇന്ത്യയിലെവിടെയും ഇടതുഭരണം ഇല്ലാതാക്കിയ ചരിത്രം ​ഉണ്ടാക്കാനുള്ള ദൗർഭാഗ്യം കേരളത്തിന്​ ഉണ്ടാക്കിക്കൊടുത്തു. </p>
<p>ഇപ്പുറത്ത്​ താക്കോൽ സ്ഥാനങ്ങൾ അന്വേഷിച്ചു നടന്ന സാമുദായിക നേതാക്കൾക്ക്​ പുല്ലുവിലയാണ്​, സതീശൻ കൊടുത്തത്​. ന്യൂനപക്ഷാധിക്ഷേപങ്ങൾക്ക്​ ചുട്ട മറുപടിയും നൽകി. (താക്കോൽ മോഹികളായ ചില കോൺഗ്രസ്​ നേതാക്കൾ ഇൗ നേതാക്കളെ കാണാൻ പോയി​െല്ലന്നല്ല). പാർട്ടിയിലും സാധാരണ ജനങ്ങളിലും വിശ്വാസമർപ്പിച്ചു മുന്നോട്ടുപോയ സതീശന്​, ഘടകകക്ഷികൾ​െക്കല്ലാം നല്ല ജയം നൽകാൻ കഴിഞ്ഞു. കോൺഗ്രസി​ന്റെ ചരിത്രത്തിൽതന്നെ എറ്റവും കൂടുതൽ ​േപരെ വിജയിപ്പിക്കാനായി. മുസ്‍ലിം ലീഗിന്​ ചരിത്രവിജയം ഉണ്ടായി. ജോസഫ്​ ഗ്രൂപ്പിൽ മത്സരിച്ച എട്ടിൽ ഏഴു പേരും ജയിച്ചു. ആർ.എസ്.​പിയിൽ അഞ്ചിൽ നാലു ജയം! ഒറ്റക്കക്ഷികളെയെല്ലാം ജയിപ്പിച്ച്​ നേതൃഗുണമെന്തെന്ന്​ സതീശൻ കാട്ടി​െക്കാടുത്തു. പുതുപ്പള്ളിയിൽ പണമിറക്കാതെ സൈക്കിളിൽ നടന്നു പ്രചാരണം നടത്തിയ ചാണ്ടി ഉമ്മൻ റെ​േക്കാഡ്​ ഭൂരിപക്ഷം നേടി മുന്നണികളെ ഞെട്ടിച്ചു. പ്രചാരണത്തിനുള്ള പണംകൊണ്ട്​, ഭവനരഹിതർക്ക്​ വീടുണ്ടാക്കി നൽകാനാണ്​ തീരുമാനം </p>
<p>ടി.പി. ചന്ദ്രശേഖര​ന്റെ 12ാം ഒാർമദിനമായ മേയ്​ നാലിനാണ്​ ഫലപ്രഖ്യാപനമുണ്ടായത്​. ‘പാർട്ടിയുടെ ദുഷ്​ചെയ്തികളെ ചോദ്യംചെയ്​ത ചന്ദ്രശേഖരനെ കുലംകുത്തിയെന്നാക്ഷേപിച്ച്​ കൊല്ലാൻ ആഹ്വാനംചെയ്​ത പിണറായി വിജയൻ പൊരിവെയിലിൽ നഗ്നനായി നിൽക്കുന്ന കാഴ്​ച കാണാൻ ചന്ദ്രശേഖരന്​ കഴിഞ്ഞു’ എന്നായിരുന്നു, ഫല​െത്തക്കുറിച്ചുള്ള കെ.കെ. രമയുടെ പ്രതികരണം. പൊതുവേ നോക്കിയാൽ യു.ഡി.എഫ്​, ഇടതുപക്ഷത്തേക്കാൾ ഇടത്തോട്ടു ചരിയുന്നു എന്ന തോന്നൽ ഉണ്ടാക്കാൻ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്​. എന്നാൽ, ആ സംവിധാനത്തി​ന്റെ ജനിതക സ്വഭാവമനുസരിച്ചുള്ള അഴിമതികളിലേക്കും തൊഴുത്തിൽകുത്തി​േലക്കും മറ്റ്​ അലവലാതിത്തരങ്ങളിലേക്കും കടക്കാതിരിക്കാൻ ശ്രദ്ധി​ക്കേണ്ടത്​ അതി​ന്റെ നേതൃത്വമാണ്​. അതിന്​ പ്രചാരണരംഗത്ത്​ ശോഭിച്ചതുപോലുള്ള നിലപാടുള്ള നേതൃത്വം ഉണ്ടാകണം. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/assembly-elections-and-the-cpm-1518855</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/assembly-elections-and-the-cpm-1518855</guid>
<category><![CDATA[Weekly,Archives,Articles,Premium,18 MAY 2026]]></category>
<dc:creator><![CDATA[വ​യ​ലാ​ർ ഗോ​പ​കു​മാ​ർ]]></dc:creator>
<pubDate>Mon, 11 May 2026 02:15:53 GMT</pubDate>
</item>
<item>
<title><![CDATA[കേരളം ജനാധിപത്യവാദികളുടെ മാതൃഭൂമി]]></title>
<description/>
<enclosure length="271496" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/11/2846212-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/11/2846212-untitled-1.webp'/><figcaption><p>നിയമസഭ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന യു.ഡി.എഫ് നേതാക്കളായ ശശി തരൂർ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ
</p><p>                        ചിത്രം: പി.ബി. ബിജു</p><span class='copyright'></span></figcaption></figure><blockquote>
 കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുകയും എൽ.ഡി.എഫ് വലിയ പതനം നേരിടുകയും ചെയ്തു. എന്തുകൊണ്ടാണ് ജനവിധി ഇങ്ങനെയായത്? ഇനിയെന്താണ് മുന്നണികളുടെ അവസ്ഥ? എൽ.ഡി.എഫിനും സി.പി.എമ്മിനും എന്തു പാഠങ്ങളാണ് പഠിക്കാനുള്ളത്? –വിശകലനം.
</blockquote>
<p>കേരളം പിന്നെയും അതിന്‍റെ ജനാധിപത്യസ്വഭാവം കാണിച്ചു. ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറിനെതിരെ വോട്ടുചെയ്ത് ഭരണത്തില്‍നിന്ന് മാറ്റുക എന്ന സ്വഭാവം. ഓരോ തെരഞ്ഞെടുപ്പിലും ഭരണകക്ഷിയെയും പ്രതിപക്ഷത്തെയും പരസ്പരം മാറ്റിക്കൊണ്ടിരിക്കുക എന്നതാണല്ലോ കേരളത്തിന്‍റെ അടിസ്ഥാന ജനാധിപത്യ ശൈലി. 1982 മുതല്‍ തുടര്‍ച്ചയായി അങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇതാണെങ്കില്‍ കേരളത്തില്‍ മാത്രമുള്ളതല്ല. ‘പെന്‍ഡുലം രീതി’ എന്ന് അറിയപ്പെടുന്ന ഈ ഊഴംമാറ്റല്‍ ലോകത്ത് പല പ്രദേശങ്ങളിലും കാണാവുന്നതാണ്. </p>
<p>ആ രീതി നിലവിലുണ്ടായിരുന്ന കാലത്തുതന്നെയാണ് കേരളം രാഷ്ട്രീയപ്രബുദ്ധമായ പ്രദേശം എന്ന ഖ്യാതി നേടിയതും. കേരളീയരുടെ ഈ രാഷ്ട്രീയസ്വഭാവത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുമുണ്ട്. ലോകപ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനായ റോബിന്‍ ജഫ്രി അങ്ങനെ പഠിച്ചവരില്‍പെടും. ‘‘കേരളത്തിലെ ജനങ്ങളുടെ ഉയര്‍ന്ന രാഷ്ട്രീയബോധവും ഭരണവിരുദ്ധവികാരവും എങ്ങനെയാണ് കൃത്യമായ ഇടവേളകളില്‍ ഭരണംമാറുന്നതിലേക്ക് എത്തുന്നത് എന്നാണ് ജഫ്രി നിരീക്ഷിച്ചിട്ടുള്ളത്. ഒാക്സ്ഫഡ് അക്കാദമിയുടെ പഠനം പറയുന്നത്, അസാധാരണമായ സാഹചര്യമില്ലെങ്കില്‍ ഗവണ്‍മെന്‍റിനെ മാറ്റുക എന്നത് കേരളത്തിലെ വോട്ടര്‍മാരുടെ സ്വഭാവമാണ് എന്നാണ്. </p>
<p>‘‘Kerala electoral pendulum swings back and forth’’ എന്നാണ് അക്കാദമി പറയുന്നത്. ഡല്‍ഹിയിലെ സി.എസ്.ഡി.എസ് പോലുള്ള ഏജന്‍സികളും ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുകയും അതി​െന്‍റയൊക്കെ നിഗമനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ‘കൂടുതല്‍ മെച്ചപ്പെട്ടത്’ ആഗ്രഹിക്കുന്ന, ഗുണപരമായി ചിന്തിക്കുന്ന, ഉയര്‍ന്ന ജനാധിപത്യബോധമുള്ള സമൂഹത്തിന്‍റെ ലക്ഷണമായാണ് ഈ ശൈലിയെ കാണുന്നത്. </p>
<p>2016 മുതല്‍ ഭരിച്ച പിണറായിവിജയന്‍ സര്‍ക്കാറിനെ മാറ്റാതെ 2021ല്‍ ഭരണത്തുടര്‍ച്ച നല്‍കി എന്നത് ആ പാരമ്പര്യത്തില്‍ നിന്നുണ്ടായ വ്യതിചലനമാണ്. പ്രളയം, കോവിഡ് തുടങ്ങിയ ചില അസാധാരണ സാഹചര്യങ്ങള്‍ അന്ന് ഉണ്ടായിരുന്നുവെന്നതും ശ്രദ്ധിക്കണം. ഏതായാലും 2021ല്‍ കേരളത്തിലെ വോട്ടര്‍മാര്‍ ശൈലി തെറ്റിച്ചു. ആ തെറ്റ് തിരുത്തുകയാണ് ഇപ്പോള്‍ ചെയ്തത്. ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറിനെ താഴെയിറക്കി. പത്തുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന മുന്നണിക്ക് അധികാരം ഏൽപിച്ചുകൊടുത്തു. ഇത്തരത്തില്‍ ഭരിക്കുന്നവരെ മാറ്റിക്കൊണ്ടിക്കുന്നതിലൂടെ ജനകീയമായും രാഷ്ട്രീയമായും ഒരുതരം തുറന്ന ഓഡിറ്റിങ് നടത്തുകയാണ് കേരളത്തിലെ ജനങ്ങള്‍ ചെയ്തുവരുന്നത്. ഭരിക്കുന്നവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അക്കൗണ്ടബിലിറ്റി ഉറപ്പുവരുത്തുന്നു, ജനങ്ങളോട് സമാധാനം പറയേണ്ടിവരുമെന്ന് അവരെ ഓര്‍മപ്പെടുത്തുന്നു...</p>
<p> ഇതൊക്കെയാണ് കൃത്യമായ ഇടവേളകളിലെ ഭരണമാറ്റത്തിന്‍റെ ഗുണങ്ങളായി എടുത്തുപറയുന്നത്. ഇങ്ങനെയൊക്കെയാ​െണങ്കിലും ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ അങ്ങനെയൊരു സാധ്യത ഭരിക്കുന്നവര്‍ കണക്കിലെടുത്തതേയില്ല. മൂന്നാംവട്ടവും ഭരണത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുക മാത്രമല്ല, അത് തങ്ങളുടെ അവകാശമാണ് എന്ന് വിശ്വസിച്ചിരുന്നതുപോലെയായിരുന്നു പ്രചാരണത്തിലുടനീളം അവരുടെ പെരുമാറ്റം. ‘മറ്റാരുണ്ട്?’ എന്ന മുദ്രാവാക്യംതന്നെ അതിന്‍റെ തെളിവാണ്. അതാകട്ടെ, തിരിച്ചടിക്കുകയും ചെയ്തു. മറ്റാരാണ് ഉള്ളതെന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുത്തു. അതാണിപ്പോള്‍ സംഭവിച്ചത്. ഒരു ജനാധിപത്യ സമൂഹം എന്ന നിലയില്‍ കേരളീയര്‍ക്കു മുന്നില്‍ മറ്റൊരു സാധ്യത തുറന്നുകിടപ്പുണ്ടായിരുന്നു. ഭരണത്തിലുള്ളവര്‍ അത് അവഗണിക്കാന്‍ നോക്കി. അതില്‍ പരാജയപ്പെട്ടു. </p>
<p>കേരളീയരുടെ രാഷ്ട്രീയബോധത്തെയും അതിനെ നിര്‍ണയിച്ച ചരിത്രപരവും ഭരണപരവുമായ അടിത്തറയെയും കൃത്യമായി വിലയിരുത്തിയാണ് പ്രതിപക്ഷം, പ്രത്യേകിച്ച് ആ പക്ഷത്തെ നയിച്ച നേതാവ് എന്നനിലയില്‍ വി.ഡി. സതീശന്‍ ചിലകാര്യങ്ങള്‍ പ്രവചിച്ചത്. നൂറിലധികം സീറ്റോടെ യു.ഡി.എഫ് അധികാരത്തില്‍ വരും എന്നതും എല്‍.ഡി.എഫിന്‍റെ പത്തിലധികം മന്ത്രിമാര്‍ തോല്‍ക്കുമെന്നതും പ്രതിപക്ഷനേതാവിന്‍റെ ആഗ്രഹപ്രകടനം മാത്രമായിരുന്നില്ല. ഒരു ഭരണമാറ്റം കുടിശ്ശികയുണ്ട് എന്നതില്‍നിന്നുണ്ടായ കണക്കാണ്. പത്തു വര്‍ഷത്തിലധികം ഒരു കക്ഷിയുടെ ഭരണം കേരളം സഹിക്കില്ല എന്ന അറിവില്‍നിന്നുള്ള നിഗമനം. സര്‍ക്കാറിനെ/രാഷ്ട്രീയക്കാരെ ഓഡിറ്റ് ചെയ്യാന്‍ കിട്ടുന്ന അവസരം കേരളീയര്‍ എങ്ങനെ ഉപയോഗപ്പെടുത്തും എന്ന് നിരീക്ഷിച്ചിട്ടുള്ള ആര്‍ക്കും മന്ത്രിമാരുടെ കൂട്ടത്തോല്‍വി മുന്‍കൂട്ടി കാണാമായിരുന്നു.</p>
<p> തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ജനങ്ങളുടെ ചായ്വും ചാഞ്ചാട്ടവും നോക്കി ഫലം പ്രവചിച്ച് പരിചയമുള്ളയാളാണ് വി.ഡി. സതീശന്‍. ഇതൊന്നും കണക്കിലെടുക്കാതെ, ‘നുണേശന്‍’ എന്നൊരു സൂത്രവാക്യം പ്രചരിപ്പിച്ച് പ്രതിപക്ഷത്തെ നാണംകെടുത്തി തോൽപിക്കാമെന്ന ലളിതബുദ്ധിയാണ് ഭരണപക്ഷത്തെ നയിച്ചത്. പ്രതിപക്ഷ നേതാവ് ഒരു വ്യക്തിയാണ്. എന്നാല്‍, പ്രതിപക്ഷം അങ്ങനെയല്ല. അതൊരു സംവിധാനമാണ്. അതൊരു കൂട്ടായ്മയാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.ഡി. സതീശന്‍ യു.ഡി.എഫ് ചെയര്‍മാനാണ്. ആ പക്ഷത്തെ നേതൃനിരയൊന്നു നോക്കൂ. കോണ്‍ഗ്രസില്‍ നിന്നുള്ള രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, കെ. സുധാകരന്‍, സണ്ണി ജോസഫ് തുടങ്ങിയവരെ മാറ്റിനിര്‍ത്തിയാലും പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, സി.പി. ജോണ്‍, ഷിബു ബേബിജോണ്‍ തുടങ്ങിയ പരിണതപ്രജ്ഞരായ നേതാക്കളുടെ നിരയുണ്ട്. </p>
<p>അവര്‍ക്കൊക്കെയും ചെറുതും വലുതുമായ രാഷ്ട്രീയപാര്‍ട്ടികളുണ്ട്. അനൂപ് ജേക്കബ്, കെ.കെ. രമ, മാണി സി. കാപ്പന്‍ തുടങ്ങിയ മറ്റൊരു നിരയുമുണ്ട്. അവര്‍ക്ക് ജനങ്ങളുമായി ബന്ധമുണ്ട്. ഇതെല്ലാം കൂടിച്ചേര്‍ന്നാണ് പ്രതിപക്ഷം പദ്ധതിയും പരിപാടിയും പ്രകടനപത്രികയും ഉണ്ടാക്കുന്നത്. അക്കാര്യവും അതിന്‍റെ ആഘാതശേഷിയും കണക്കിലെടുക്കണമായിരുന്നു. അതിനുപകരം, ‘നുണേശന്‍’, ‘കനഗോലു സിദ്ധാന്തം’ തുടങ്ങിയ ഒന്നു രണ്ട് പരിഹാസവാക്യങ്ങള്‍ പടച്ചുണ്ടാക്കി അതുകൊണ്ട് പ്രതിപക്ഷത്തെ നേരിടാമെന്ന് കരുതിയത് ഒന്നുകില്‍ അജ്ഞതകൊണ്ടാണ്. അല്ലെങ്കില്‍ അഹങ്കാരംകൊണ്ടാണ്. രണ്ടായാലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റിയ ആയുധങ്ങളല്ല. അവ സ്വന്തം തോല്‍വി ഉറപ്പാക്കുന്ന ജുഗാഡ് മാത്രമാണ്. അവ വന്‍ യുദ്ധോപകരണങ്ങളാണെന്നു കരുതി കളിച്ചപ്പോഴാണ് സി.പി.എമ്മിന് ആസകലം പൊള്ളിയത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/11/2846218-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240208Xaot2SJAqj19irQzR127j0YhzsWTOTt5803313" data-watermark="false" style="width: 100%;" info-selector="#info_item_1778475805705" title="കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വിജയാഘോഷത്തിൽ പ്രസിഡന്‍റ് സണ്ണി ജോസഫ് വി.ഡി. സതീശന് കേക്ക് നൽകുന്നു. കെ.സി. വേണുഗോപാൽ, ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവർ സമീപം                                                " alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1778475805705">
  <p>കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വിജയാഘോഷത്തിൽ പ്രസിഡന്‍റ് സണ്ണി ജോസഫ് വി.ഡി. സതീശന് കേക്ക് നൽകുന്നു. കെ.സി. വേണുഗോപാൽ, ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവർ സമീപം                                                </p>
 </div>
</div>
<h3>എല്‍.ഡി.എഫ് ചെറുതായി </h3>
<p>എതിരാളികളെ വളരെ ചെറുതായി കണ്ടതുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നിയമസഭയിലെ സീറ്റുകള്‍ മാത്രമല്ല കുറഞ്ഞത്. ജനകീയപ്രസ്ഥാനം എന്ന നിലയിലുള്ള പ്രസക്തിയും ഇല്ലാതാവുകയാണ്. ജനാധിപത്യം, മുന്നണി എന്നീ വാക്കുകള്‍ അധികപ്പറ്റാണിപ്പോള്‍. രണ്ട് ചെറിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സഖ്യംമാത്രമാണത്. 27 എം.എല്‍.എമാരുള്ള സി.പി.എമ്മും എട്ട് സീറ്റുകളുള്ള സി.പി.ഐയും മാത്രം. ഒരോ സീറ്റുവീതമുള്ള ജോസ് കെ. മാണിയുടെ പാര്‍ട്ടിയുടെയും എം.വി. ​േശ്രയാംസ് കുമാറിന്‍റെ പാര്‍ട്ടിയുടെയും നിലപാട് ഇനി എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലല്ലോ. രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ കോണ്‍ഗ്രസുകളും കെ.ബി. ഗണേഷ് കുമാറിന്‍റെ കേരള കോണ്‍ഗ്രസും കോവൂര്‍ കുഞ്ഞുമോന്‍റെ ആര്‍.എസ്.പിയുമെല്ലാം അനിവാര്യമായ പതനത്തിലെത്തിയതില്‍ പരിതപിക്കാനില്ല. </p>
<p>പക്ഷേ, സി.പി.എമ്മിനും സി.പി.ഐക്കും ഇതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലെത്താമായിരുന്നു. സംഘടനാപരമായും രാഷ്ട്രീയമായും ശ്രമിക്കണമായിരുന്നു. അത് ചെയ്തില്ല. കുറുക്കുവഴികള്‍ മാത്രമാണ് നോക്കിയത്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം സ്ഥാനാർഥി നിര്‍ണയംതന്നെ. എം.എല്‍.എമാരുടെ ജനപ്രീതികൊണ്ട് ജയിച്ചുകയറാമെന്ന കണക്കുകൂട്ടലിലാണല്ലോ ടേം നിബന്ധനകള്‍ പോലുള്ള സംഘടനാപരമായ മാനദണ്ഡങ്ങള്‍പോലും മറികടന്ന് എല്ലാ സിറ്റിങ് എം.എല്‍.എമാരെയും മത്സരിപ്പിച്ചത്. എങ്ങ​നെയാണ് ഈ ജനപ്രീതി അളന്നെടുത്തത്? ആ അളവുകോല്‍ കൃത്യമായിരുന്നെങ്കില്‍ മന്ത്രിമാര്‍ കൂട്ടത്തോടെ തോല്‍ക്കുമായിരുന്നില്ലല്ലോ. തന്നെയുമല്ല, കൊല്ലം, ആലപ്പുഴ കണ്ണൂര്‍ ജില്ലകളില്‍നിന്ന് പ്രധാനപ്പെട്ട കേഡര്‍മാര്‍ മറുപക്ഷത്തേക്ക് മാറുന്നതും മത്സരിക്കുന്നതും തടയാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, അവരെ അപ്പോഴും അവഹേളിക്കുകയാണ് ചെയ്തത്. </p>
<p>ഒന്നോ രണ്ടോ ആളുകളല്ല, ഒരൊഴുക്കുപോലെ ആളുകള്‍ പാര്‍ട്ടിവിട്ട് മറുപക്ഷത്തേക്ക് പോകുമ്പോള്‍ അത് നല്‍കുന്ന രാഷ്ട്രീയ സന്ദേശം എന്താണെന്ന് മനസ്സിലാക്കാന്‍പോലും സി.പി.എമ്മിന് സാധിക്കാതായി എന്നു കരുതണോ? അതോ, എല്ലാവരേയും അവഗണിച്ചും അവഹേളിച്ചും ഒഴിവാക്കി സ്വന്തം കൊത്തളം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഏതോ ഗൂഢസംഘം ആ പാര്‍ട്ടിയിലുണ്ട് എന്ന് സംശയിക്കണോ? അതുണ്ട് എന്ന് പാര്‍ട്ടി അണികള്‍ കരുതുന്നുണ്ട്. പരാജയം വിലയിരുത്തിക്കൊണ്ട് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഫേസ്ബുക്കില്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന പോസ്റ്റ് ചെയ്തപ്പോള്‍ അതിന് അടിയില്‍ അണികള്‍ രേഖപ്പെടുത്തിയ അഭിപ്രായപ്രകടനം മാത്രം പരിശോധിച്ചാല്‍ മതി നേതൃത്വവും അണികളും തമ്മിലുള്ള അകലം മനസ്സിലാക്കാന്‍. </p>
<p>അനിവാര്യമായ പരാജയം ഏതായാലും ഏറ്റുവാങ്ങി. മറ്റുവഴിയൊന്നുമില്ല. ജനവിധി വന്നശേഷം സി.പി.എമ്മില്‍നിന്നുണ്ടായ വിലയിരുത്തലുകളെയാണ് ഇനി വിലയിരുത്തേണ്ടത്. എല്ലാ അർഥത്തിലും ഈ മാരക പരാജയത്തിന് ഉത്തരവാദിയായ പിണറായി വിജയന്‍ പ്രതികരണം മാറ്റിവെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ച പോളിറ്റ്ബ്യൂറോ അംഗം, പത്തു വര്‍ഷക്കാലം മന്ത്രിസഭയെ നയിച്ച മുഖ്യമന്ത്രി, സ്വന്തം തലമാത്രം സംസ്ഥാനം മുഴുവന്‍ പ്രദര്‍ശിപ്പിച്ച് ജനകീയനായി നടിച്ച നേതാവ് എന്ന നിലകളിലെല്ലാം പിണറായിയുടെ പ്രതികരണത്തിന് പ്രസക്തിയുണ്ട്.</p>
<p> എന്നാല്‍, പരാജയത്തിന്‍റെ ആദ്യദിനം ഇരുട്ടിവെളുക്കുന്നതുവരെ അദ്ദേഹം പ്രതികരിച്ചതായി കണ്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയും തോറ്റ ഒരു സ്ഥാനാർഥിയുടെ ഭര്‍ത്താവുമായ എം.വി. ഗോവിന്ദന്‍ മാസ്റ്ററും മുന്നണി കണ്‍വീനറും തോറ്റ ഒരു സ്ഥാനാർഥിയുമായ ടി.പി. രാമകൃഷ്ണനും ജനവിധി അംഗീകരിക്കുന്നതായി ആദ്യ പ്രതികരണം നടത്തി. പരാജയത്തെക്കുറിച്ചുള്ള മറ്റെല്ലാ ചോദ്യങ്ങളും അവര്‍ ‘‘പരിശോധിച്ചശേഷം പാര്‍ട്ടി പറയും’’ എന്ന പരിചകൊണ്ട് തടഞ്ഞു. അപ്പോള്‍ അതേ കഴിയുകയുള്ളൂ. വികാരപരമായ മറുപടികള്‍ മതിയാവില്ല. വിലയിരുത്തിയിട്ടേ പറയാനാകൂ. അതാണ് ശരി. </p>
<p>എന്നിട്ടും വിധിദിനം രാത്രിയോടെ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന വന്നു. അത് തുടങ്ങുന്നത് ‘‘നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണ്’’ എന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയംമാത്രം പ്രതീക്ഷിച്ച ഒരു പാര്‍ട്ടിയുടെ നിശ്വാസം. ആ പ്രസ്താവന വരുന്നതിന് നാലു മണിക്കൂര്‍ മുമ്പ് സംസ്ഥാന സമിതി അംഗമായ എം. സ്വരാജ് സ്വന്തം വിലയിരുത്തല്‍ പുറത്തുവിട്ടിരുന്നു. അതിന്‍റെ തലക്കെട്ടുതന്നെ ‘അനര്‍ഹമായ ഒരു പരാജയം’ എന്നാണ്. എന്നുവെച്ചാല്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി വിജയം മാത്രമേ അര്‍ഹിക്കുന്നുള്ളൂവെന്ന് സ്വരാജ് കരുതുന്നു. എന്നിട്ട് ആ സംസ്ഥാന സമിതിയംഗം ജനങ്ങളെ വിചാരണ ചെയ്യുകയാണ്. ‘‘നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളോ കേരളത്തിന്‍റെ ഭാവിയോ തെരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടര്‍മാര്‍ കണക്കിലെടുത്തിട്ടില്ലെന്നാണ് തോന്നുന്നത്. ‘രണ്ടു തവണ അവര്‍ ഭരിച്ചല്ലോ, ഇനി ഒരു തവണ ഇവര്‍ ഭരിക്കട്ടെ’ എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവാം’’ എന്നാണ് തുടര്‍ന്നുള്ള വരികള്‍. </p>
<p>എതിര്‍പക്ഷത്തുള്ള രാഷ്ട്രീയ മുന്നണിയെ ചെറുതാക്കിക്കണ്ടതുപോലെ ജനങ്ങളെയും കൊച്ചാക്കുന്ന നിലപാടാണിത്. ‘‘ഞങ്ങള്‍ ജയംമാത്രം അര്‍ഹിക്കുന്നവരും, ജനം അരാഷ്ട്രീയവാദികളും ഉദാസീനരും’’ എന്നാണ് അദ്ദേഹം കരുതുന്നത്. 12 മന്ത്രിമാര്‍ തോല്‍ക്കണമെങ്കില്‍, മുഖ്യമന്ത്രി സ്വന്തം കോട്ടയില്‍ വിയര്‍ക്കണമെങ്കില്‍ അവരുടെ പ്രകടനം മോശമായതും കാരണമാവണമല്ലോ. ജനം അരാഷ്ട്രീവാദികളും ഉദാസീനരും ആയതുകൊണ്ടാവില്ല അത്. ഉദാസീനരും അരാഷ്ട്രീയവാദികളും ആയിരുന്നെങ്കില്‍ ‘‘പത്തുകൊല്ലമായി ഇവര്‍ ഭരിക്കുന്നുണ്ടല്ലോ, അവരുതന്നെയങ്ങ് തുടര്‍ന്നോട്ടെ’’ എന്നാണ് കരുതുക. ഉദാസീനതയുടെ ലക്ഷണമാണ് സ്റ്റാറ്റസ്കോ. തല്‍സ്ഥിതി തുടരല്‍. നിലവിലുള്ള ഒരു സംവിധാനത്തെ മാറ്റി പകരം ഒന്നിനെ സ്ഥാപിക്കല്‍ അത്ര ഉദാസീനമായി നടക്കില്ല. </p>
<p>ചിന്തിച്ച് തീരുമാനിച്ചതാണ് ജനം നടപ്പാക്കിയത്. അത് മനസ്സിലാക്കാന്‍ സാധിക്കാതിരുന്ന പാര്‍ട്ടി നേതാക്കള്‍ക്കാണ് ഉദാസീനത ബാധിച്ചത്. ‘‘നിലവിലുള്ള എം.എല്‍.എമാരൊ​െക്കത്തന്നെയങ്ങ് മത്സരിച്ചോട്ടെ’’ എന്ന് തീരമാനിച്ചത് ഉദാസീനതയുടെ ഉദാഹരണമാണ്. ഈ സര്‍ക്കാര്‍ ഏറ്റവും മോശമായി കൈകാര്യം ചെയ്ത രണ്ട് വകുപ്പുകളായിരുന്നല്ലോ ആരോഗ്യവും ആഭ്യന്തരവും. ആരോഗ്യ വകുപ്പിന്‍റെ മന്ത്രി തോറ്റു. ആഭ്യന്തര വകുപ്പിന്‍റെ മന്ത്രി തോറ്റതു പോലെ ദയനീയമായി ജയിച്ചു. ഇതു രണ്ടും ജനങ്ങളുടെ രാഷ്ട്രീയബോധത്തിന്‍റെയും ജാഗ്രതയുടെയും തെളിവാണ്. മറിച്ചു മനസ്സിലാക്കുന്നതാണ് ഉദാസീനത.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/11/2846220-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ffKSOHw5DwtG1de1396PybG4q9XYGpmx5870216" data-watermark="false" style="width: 100%;" info-selector="#info_item_1778475872540" title="യു.ഡി.എഫിന്‍റെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ               ചിത്രം: ബിമൽ തമ്പി" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1778475872540">
  <p>യു.ഡി.എഫിന്‍റെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ ചിത്രം: ബിമൽ തമ്പി</p>
 </div>
</div>
<h3>ഇനിയെന്ത്? </h3>
<p>ഇത്രയും നാള്‍ സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് നേരംകളഞ്ഞു. കോണ്‍ഗ്രസിന് ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിക്കസേരയല്ല, ബെഞ്ച് വേണ്ടിവരും എന്നൊ​െക്കയായിരുന്നു അത്. എന്നാല്‍, ഇനി അത് മതിയാവില്ല. അതിനേക്കാളൊക്കെ വലിയ യാഥാർഥ്യത്തെയാണ് സി.പി.എം നേരിടാന്‍പോകുന്നത്. ഈ പരാജയവും അതിന്‍റെ കാരണങ്ങളും സി.പി.എം വിലയിരുത്താന്‍ ആരംഭിച്ചാല്‍ പിന്നാലെയുണ്ടാകുന്ന സംഭവപരമ്പര ചെറുതായിരിക്കില്ല. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഭരണത്തിന് നേതൃത്വം നല്‍കിയവരും പാര്‍ട്ടി സംഘടനയെ നയിച്ചവരും ഏറ്റെടുക്കുമോ? അതോ ഓരോ മണ്ഡലങ്ങളിലെയും പരാജയം പ്രത്യേകമെടുത്ത് പരിശോധിക്കുമോ? അങ്ങനെ വരുമ്പോള്‍ പരാജയത്തിന്‍റെ ഉത്തരവാദിത്തം കീഴ്ഘടകങ്ങളിലേക്ക് കൈമാറുമോ? അത് അവര്‍ നിശ്ശബ്ദം ഏറ്റുവാങ്ങുമോ? </p>
<p>അതോ വിലയിരുത്തല്‍ നേതൃത്വത്തെ ചോദ്യംചെയ്യലായി മാറുമോ? ഇങ്ങനെ ഒരുകൂട്ടം ചോദ്യങ്ങളുണ്ട്. സാധാരണഗതിയില്‍ തെരഞ്ഞെടുപ്പു പരാജയം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടനാപ്രതിസന്ധി ഉണ്ടാക്കാറില്ല. പക്ഷേ, ഇതൊരു അസാധാരണ സാഹചര്യമാണ്. 1952ലെ ആദ്യത്തെ തെരഞ്ഞെടുപ്പു മുതല്‍ പതിറ്റാണ്ടുകളോളം ലോക്സഭയില്‍ പ്രതിപക്ഷത്തെ നയിച്ച, പല സംസ്ഥാനങ്ങളും ഭരിച്ച, പലപ്പോഴും കേന്ദ്രഭരണം തീരുമാനിച്ചിട്ടുള്ള പാര്‍ട്ടിയുടെ അവസാനത്തെ കൊത്തളത്തിന്‍റെ അടിക്കല്ല് മാന്തിയെടുത്ത സാഹചര്യമാണ്. ഏത് സാഹചര്യത്തിലും ജയിക്കാവുന്ന 55 മണ്ഡലങ്ങള്‍ സ്വന്തമായി ഉണ്ട് എന്ന് മേനിനടിച്ചിരുന്ന പാര്‍ട്ടി 27 സീറ്റിലേക്കൊതുങ്ങിയത് ചെറിയ വീഴ്ചയല്ല. </p>
<p>അതിനെ ആ ഗൗരവത്തോടെ വിലയിരുത്തുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. തെറ്റുകള്‍ കണ്ടുപിടിക്കാതെയും തിരുത്താതെയും മുന്നോട്ടുപോകാനുമാവില്ല. ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. അഞ്ചാം വര്‍ഷം തെരഞ്ഞെടുപ്പുവരും. അന്ന് ഭരണമാറ്റത്തിനുവേണ്ടിയാണ് സി.പി.എമ്മിന് മത്സരിക്കാനുള്ളത്. മാറ്റിയെടുക്കാനുള്ള കെല്‍പ് ഉണ്ടായിരിക്കണം. ഇപ്പോള്‍ യു.ഡി.എഫ് കാണിച്ചതുപോലുള്ള കെല്‍പ്. അതുണ്ടാക്കാന്‍ ഇനി എന്താണ് വഴി എന്ന് സി.പി.എം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. സി.പി.ഐയെയും കേരള കോണ്‍ഗ്രസിനെയും ജനതാദള്‍ കഷണങ്ങളെയുമൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. അവരുടെയൊക്കെ കെൽപറ്റു കഴിഞ്ഞു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/11/2846215-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020l5AeIZ9QtxOB4aqTzBA8YDflO1FIaMHW5660254" data-watermark="false" style="width: 100%;" info-selector="#info_item_1778475662528" title="മലപ്പുറത്ത് യു.ഡി.എഫ് വിജയം ആഘോഷിക്കുന്ന പ്രവർത്തകർ ചിത്രം: മുസ്തഫ അബൂബക്കർ,റോബിന്‍ ജഫ്രി" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1778475662528">
  <p>മലപ്പുറത്ത് യു.ഡി.എഫ് വിജയം ആഘോഷിക്കുന്ന പ്രവർത്തകർ ചിത്രം: മുസ്തഫ അബൂബക്കർ,റോബിന്‍ ജഫ്രി</p>
 </div>
</div>
<h3>യു.ഡി.എഫ് ചുമക്കേണ്ടത് </h3>
<p>കേരളീയ സമൂഹത്തിന്‍റെ പരിച്ഛേദമാണിപ്പോള്‍ യു.ഡി.എഫ്. കേരളീയര്‍ക്ക് മുഴുവന്‍ പ്രാതിനിധ്യമുള്ള ജനകീയ പ്രസ്ഥാനം. കോണ്‍ഗ്രസെന്ന ജനകീയ പ്രസ്ഥാനവും മുസ്‍ലിം ലീഗ് എന്ന കെട്ടുറപ്പുള്ള രാഷ്ട്രീയ പാര്‍ട്ടിയും കേരള കോണ്‍ഗ്രസിന്‍റെയും ആര്‍.എസ്.പിയുടെയും അവകാശികളും ഐക്യജനാധിപത്യ മുന്നണിയുടെ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസും ലീഗും നല്ലൊരു യുവനിരയെ നിയമസഭയില്‍ എത്തിച്ചിട്ടുമുണ്ട്. ഇതിനെല്ലാം പുറമെ, സി.എം.പിയുടെ സി.പി. ജോണും ആര്‍.എം.പിയുടെ കെ.കെ. രമയും സി.പി.എം വിട്ട് ആ മുന്നണിയിലെത്തിയ ജി. സുധാകരന്‍, ഐഷാ പോറ്റി, ടി.കെ. ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരുമെല്ലാം ചേര്‍ന്ന് യു.ഡി.എഫിന് ഒരു ഇടതുപക്ഷമുഖം നല്‍കുന്നുമുണ്ട്. മന്ത്രിസഭയുണ്ടാക്കുന്നതോടെ ഉത്തരവാദിത്തം അവസാനിക്കുകയല്ല അതിന്‍റെ ഭാരം വർധിക്കുകയാണ് എന്ന യാഥാർഥ്യം യു.ഡി.എഫ് നേതാക്കള്‍ ഉള്‍ക്കൊള്ളണം. </p>
<p>പത്തു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കേരളത്തിന് സമ്മാനിച്ചത് പരിപൂര്‍ണമായ നിരുത്തരവാദിത്തമായിരുന്നു. ജനങ്ങളോടോ സംവിധാനത്തോടോ ഒരു ഉത്തരവാദിത്തവും ഇല്ലാത്തതുപോലെയാണ് ഭരണകക്ഷി പെരുമാറിയിരുന്നത്. പാകപ്പിഴകളും പോരായ്മകളും ചൂണ്ടിക്കാണിച്ചാല്‍ ‘‘നിങ്ങളുടെ കാലത്തും അങ്ങനെയായിരുന്നു’’ എന്നായിരുന്നു സര്‍ക്കാറിന്‍റെ ഉത്തരം. വിമര്‍ശനങ്ങളെ സൈബര്‍ കടന്നലുകളെക്കൊണ്ട് നേരിടുകയും ചെയ്തു. അത് യു.ഡി.എഫ് കീഴ് വഴക്കമായി എടുക്കരുത്. നിയമസഭ പ്രവര്‍ത്തനത്തിന്‍റെ അടക്കം ജനാധിപത്യപരമായ അന്തസ്സ് വീണ്ടെടുക്കുന്നതിനുള്ള ഉത്തരവാദിത്തംകൂടി പുതിയ ഭരണമുന്നണിക്കുണ്ട്. ഒന്നിന്റെയും തുടര്‍ച്ചക്കല്ല, എല്ലാം പൊളിച്ചെഴുതാനാണ് ജനങ്ങള്‍ ഭരണം മാറ്റിയത്. ആ മാറ്റം അനുഭവിക്കാനാകണം. ഒരു ജനാധിപത്യത്തില്‍ നിയമസഭയും മന്ത്രിസഭയും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ജനപ്രതിനിധികളും മന്ത്രിമാരും എങ്ങനെ പെരുമാറുന്നുവെന്നും കാണാന്‍ പുതിയ തലമുറക്ക് അവസരമുണ്ടാക്കണം. രാഷ്ട്രീയം ഒരു മോശം ഏര്‍പ്പാടാണ് എന്ന് കുട്ടികള്‍ക്ക് തോന്നുന്ന അവസ്ഥയുണ്ടാക്കരുത്. ആ ഉത്തരവാദിത്തം യു.ഡി.എഫ് ഏറ്റെടുക്കണം. </p>
<h3>ഇരുധ്രുവ രാഷ്ട്രീയം മാറുന്നില്ല</h3>
<p>മാറാത്തതെല്ലാം മാറും എന്നുപറഞ്ഞത് വെറുതെയാണ്. കേരളത്തിലെ ഇരുമുന്നണി രാഷ്ട്രീയം അടുത്തൊന്നും മാറാന്‍പോകുന്നില്ല. പത്തുവര്‍ഷം മുമ്പ് തിരുവനന്തപുരം ജില്ലയിലെ നേമത്ത് ഒരു സീറ്റു നേടി അക്കൗണ്ട് തുടങ്ങുകയും തൊട്ടടുത്ത തെരഞ്ഞടുപ്പില്‍ അത് നഷ്ടപ്പെടുത്തുകയും ചെയ്ത ബി.ജെ.പി ഇപ്പോഴും മൂന്നു സീറ്റില്‍ എത്തിയിട്ടേയുള്ളൂ. അതുതന്നെ പ്രചാരണ സമയത്ത് കിട്ടിയ അനുപാത രഹിതമായ മാധ്യമ പിന്തുണകൊണ്ട് ഉണ്ടായതാണ്. തിരുവനന്തപുരത്ത് രണ്ടും കൊല്ലത്ത് ഒന്നും മാത്രമാണ് ഇപ്പോഴും നേടാനായ സീറ്റ്. പുതിയ പാര്‍ട്ടികളുണ്ടാക്കിയും രാഷ്ട്രീയത്തില്‍ അലോസരമുണ്ടാക്കുന്ന ചില കുടുംബങ്ങളെ കൂടെനിര്‍ത്തിയും മൂന്നാം മുന്നണി ഉണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലിച്ചിട്ടില്ല. അനുപാതരഹിതവും അനാവശ്യവുമായ വലുപ്പം കൽപിക്കാതിരുന്നാല്‍ വളര്‍ച്ച തടയാവുന്നതേയുള്ളൂ. നിലവിലുള്ള രണ്ട് മുന്നണികളും സ്വന്തം രാഷ്ട്രീയദൗത്യം മറക്കാതിരുന്നാല്‍ മതി. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/kerala-is-the-homeland-of-democrats-1518847</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/kerala-is-the-homeland-of-democrats-1518847</guid>
<category><![CDATA[Weekly,Archives,Articles,Premium,18 MAY 2026]]></category>
<dc:creator><![CDATA[പി.ടി നാസർ]]></dc:creator>
<pubDate>Mon, 11 May 2026 02:00:17 GMT</pubDate>
</item>
<item>
<title><![CDATA[ജനങ്ങളുടെ വിധി, ശിക്ഷ]]></title>
<description/>
<enclosure length="485885" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/11/2846200-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/11/2846200-untitled-1.webp'/><figcaption></figcaption></figure><p>പയ്യന്നൂർ ഒരു ഇടതു​േകാട്ടയാണ്. ഇളക്കം തട്ടാതെ, തെരഞ്ഞെടുപ്പുകളിൽ സി.പി.എം കാത്തുപോന്ന ഒന്ന്. എ.വി. കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, എം.വി. രാഘവൻ, പിണറായി വിജയൻ, പി.കെ. ശ്രീമതി തുടങ്ങീ കരുത്തർ പുഷ്പംപോലെ ജയിച്ച മണ്ഡലം. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം തോറ്റു. പാർട്ടി വിട്ട ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ അവിടെനിന്നും നിയമസഭയിൽ എത്തി. എന്തു​കൊണ്ട്? </p>
<p>മറ്റൊരു ഇടതുകോട്ടയായിരുന്നു തളിപ്പറമ്പ്, മറ്റൊന്ന് അമ്പലപ്പുഴ. തളിപ്പറമ്പിൽ പാർട്ടി വിട്ട ടി.കെ. ഗോവിന്ദനും അമ്പലപ്പുഴയിൽ മുൻ സി.പി.എം നേതാവ് ജി. സുധാകരനും ജയിച്ചു. എന്തുകൊണ്ട്? ഈ ജയം സമ്മാനിച്ചതിൽ നല്ല പങ്ക് വഹിച്ചത് സി.പി.എമ്മിന്റെ അണികളും അനുഭാവികളുമാണ് എന്നതാണ് സത്യം. അവർ പാർട്ടി ​േനതൃത്വത്തെ വോട്ടെടുപ്പിലൂടെ ചോദ്യം ചെയ്തു. അല്ലെങ്കിൽ നിശ്ശബ്ദകലാപം നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായി അധികം വൈകാതെ ഏറ്റവും വലിയ പൊട്ടിത്തെറികൾ നേരിട്ടത് ഇടതു പാർട്ടികളാണ്. നാട്ടികയിൽ സി.പി​.ഐയുടെ സിറ്റിങ് എം.എൽ.എ ബി.ജെ.പി സ്ഥാനാർഥി വരെയായി.</p>
<p>പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് സി.പി.എം നേതാക്കൾ തട്ടിച്ചുവെന്നായിരുന്നു വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണം. അതിനോട് സി.പി.എം നേതാക്കൾ എന്ത് ധാർഷ്ട്യത്തോടെയാണ് പെരുമാറിയത് എന്ന് നോക്കൂ. തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യ സ്ഥാനാർഥിയാകുന്നതിനെതിരെയാണ്, അഥവാ സ്വജനപക്ഷപാതത്തിന് എതിരെയാണ് ടി.കെ. ഗോവിന്ദൻ കലാപക്കൊടി ഉയർത്തിയത്. അതിനെയും പുച്ഛിച്ചു തള്ളി, പാർട്ടി. </p>
<p>സി.പി.എമ്മും അതിന്റെ നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാറും പ്രവർത്തിച്ച രീതി ഗൗരവമായിതന്നെ ആ പാർട്ടിയും അതിന്റെ അണികളും പരിശോധനാവിഷയമാക്കണം. അടിസ്ഥാന സൗകര്യ വികസനത്തിലും വികസനത്തിലും മെച്ചപ്പെട്ട സർക്കാറായിരിക്കുമ്പോഴും അത് ജനങ്ങളിൽനിന്ന് അകന്നുപോയി. </p>
<p>പാർട്ടിയും സർക്കാറും ഒരു വ്യക്തിയിലേക്ക്, പിണറായിയി​ലേക്ക് കേന്ദ്രീകരിച്ചു. ഒരു തരത്തിൽ ഏകാധിപത്യം. എതിർശബ്ദങ്ങൾ ഒന്നുമുണ്ടായില്ല. എല്ലാം വാഴ്ത്തുപാട്ടുകൾ മാത്രം. ജനകീയരായ ​െക​.കെ. ശൈലജ, പി. ജയരാജൻ അടക്കമുള്ള പല നേതാക്കളും ഒതുക്കപ്പെട്ടു. പാർട്ടിക്ക് കൂട്ടായ നേതൃത്വം നഷ്ടമായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചലനശക്തി തന്നെ കൂട്ടായ നേതൃത്വമാണ്. അത് നഷ്ടപ്പെട്ടതോടെ പാർട്ടിയുടെ കരുത്ത് ചോർന്നു. പാർട്ടി നേതാക്കൾ അഹങ്കാരത്തിന്റെ ഭാഷയിൽ സംസാരിച്ചു. വിമർശനങ്ങളോട് ഒട്ടും സഹിഷ്ണുത കാട്ടിയില്ല. അക്കാര്യത്തിൽ പിണറായി തന്നെയായിരുന്നു നേതാവ്. </p>
<p>തൊഴിലാളി വർഗ മതേതര കാ​ഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതിന് പകരം സി.പി.എമ്മും സർക്കാറും മൃദുഹിന്ദുത്വം സ്വീകരിച്ചു. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ നിലപാടുകൾ മാറ്റി ഹിന്ദുത്വയെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. ഇത് ഫലത്തിൽ വളമൊരുക്കിയത് ഹിന്ദുത്വക്കാണ്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‍ലിംകളെ രാക്ഷസവത്കരിച്ചു. അവരെ പ്രതിസ്ഥാനത്ത് നിർത്തി ഹിന്ദുവോട്ടുകൾ നേടിയെടുക്കാനായിരുന്നു ശ്രമം. വർഗീയ വിദ്വേഷ വിഷം തുടർച്ചയായി ചീറ്റിയ വെള്ളാപ്പള്ളിയെ തള്ളിപ്പറയാ​െത കൂടെ കൊണ്ടുനടന്നു. അതും ബി.ജെ.പിക്കാണ് വളമായത്. വിതച്ചത് സി.പി.എമ്മാണെങ്കിലും കൊയ്തത് ബി.ജെ.പിയാണ്. </p>
<p>ഇനിയെങ്കിലും എന്തുകൊണ്ട് ജനവിധി തങ്ങൾക്ക് എതിരായി എന്ന് സി.പി.എം ഗൗരവപൂർവം പരിശോധിക്കണം. തെറ്റുകൾ തിരുത്തണം. ജനപക്ഷത്ത് നിൽക്കണം. അത് കാലം ആവശ്യപ്പെടുന്നുണ്ട്. തിരുത്തിയില്ലെങ്കിൽ ജനം ഇനിയും ശിക്ഷിക്കും. അത് ഏറ്റുവാങ്ങാൻ കെൽപുണ്ടാകുമോയെന്ന് മാത്രമേ അറിയേണ്ടതായുള്ളൂ. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/kerala-assembly-election-1518835</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/kerala-assembly-election-1518835</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,18 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 11 May 2026 01:45:50 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="34068" type="image/jpeg" url="https://www.madhyamam.com/h-upload/2025/06/21/2613256-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/06/21/2613256-untitled-1.webp'/><figcaption></figcaption></figure><h3>തമിഴകത്തെ വിജയം: വിശകലനവും യാഥാർഥ്യവും</h3>
<p>‘തമിഴകത്ത് സ്റ്റാലിൻ അല്ലാതെ ആര്’ എന്ന് ‘മാധ്യമം’ ആഴ്ചപ്പതിപ്പ് (ലക്കം 1469) ചോദ്യമുയർത്തിയതിന്റെ തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. സ്റ്റാലിൻ ആരുമല്ലാതെയായി! ‘‘സിങ്കം സിങ്കിളാതാൻ വരും’’ എന്ന വിജയിയുടെ പ്രഖ്യാപനത്തെ ലേഖകൻ അസംബന്ധമെന്ന് പരിഹസിച്ച് നാവടക്കും മുമ്പേ ടി.വി.കെ തമിഴകത്തെ ഏറ്റവും വലിയ ഒറ്റപ്പാർട്ടിയായി! അല്ലെങ്കിലും ഈ വിശകലനക്കാരൊന്നും മണ്ണിൽ കാലുകുത്തിയല്ല നിൽക്കുന്നത് എന്ന യാഥാർഥ്യം ഇനിയും തിരിച്ചറിയപ്പെട്ടിട്ടില്ല. പ്ലാനിങ് വിഭാഗത്തിന്റെ തലപ്പത്തിരുന്ന് ഒരു വിദ്വാൻ മുമ്പൊരു വിശകലനം നടത്തിയത് ഓർമ വരുന്നു. </p>
<p>ജനസംഖ്യ വർധിക്കുന്നത് നല്ലതാണ്. എന്തെന്നാൽ മാൻപവർ വർധിക്കും എന്നായിരുന്നു മാന്യദേഹത്തിന്റെ കണ്ടുപിടിത്തം! ഇന്ത്യയുടെ ഏറ്റവും വലിയ ശാപം ജനസംഖ്യാ വർധനയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരാൾ ഒരു വിഭാഗത്തിന്റെയും തലപ്പത്തിരിക്കാൻ യോഗ്യനല്ലതന്നെ! ജനസംഖ്യ വർധിക്കുമ്പോൾ ദാരിദ്ര്യമാണ് വർധിക്കുന്നത്. </p>
<p>ദരിദ്രർ വർധിക്കുന്തോറും തങ്ങളുടെ പ്രശ്നപരിഹാരത്തിന് അവർ ദൈവത്തിങ്കലേക്ക് കൂടുതൽ ചായും. ഈ ചാഞ്ഞ ജനതയെ മതത്തിന്റെ പേരിൽ ചൂഷണംചെയ്യാൻ എളുപ്പമാണ്. അധികാരം പിടിച്ചെടുക്കാനും നിലനിർത്താനും മതം ശക്തമായൊരു ഉപകരണമായിത്തീരുന്നത് അങ്ങനെയാണ്. വടക്കേ ഇന്ത്യയിൽ അതാണിപ്പോൾ സംഭവിക്കുന്നത്. </p>
<p><font color="#0000ff">ഗ്രേസി (എഴുത്തുകാരി) </font></p>
<h3>ആസ്വദിച്ചു വായിച്ച ‘മാമ്പഴം’ പുനർവായന</h3>
<p>‘മാമ്പഴം’ കവിതയിലെ അമ്മയും കുഞ്ഞും എം.എൻ. വിജയനും എന്ന പി.പി. സത്യന്‍റെ പഠനം (ലക്കം 1469) ആസ്വദിച്ച് വായിച്ചു. വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം’ കവിതക്ക് 100 വയസ്സ് തികയുവാൻ ഇനി 10 വർഷം മാത്രം അവശേഷിക്കുന്നു. ആ കവിതയെ മനഃശാസ്ത്രപരമായി അവലോകനം ചെയ്ത് എം.എൻ. വിജയൻ തയാറാക്കിയ പഠനത്തിന് കവിതയെക്കാൾ ഏകദേശം പത്തു വയസ്സിനിളപ്പം. </p>
<p>ചുരുക്കിപ്പറഞ്ഞാൽ ‘മാമ്പഴം’ കവിതയും വിജയൻ മാഷിന്‍റെ പഠനവും മലയാള കാവ്യലോകത്തുദയം ചെയ്തിട്ട് ഇപ്പോൾ മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ എത്രയോ തലമുറകൾ ഈ വിഷയം ചർവിതചർവണം ചെയ്തിട്ടുള്ളതാണ്. എങ്കിലും ആസ്വാദക മനസ്സിൽ ആ കവിതയും വിജയൻ മാഷിന്‍റെ പഠനവും (ആ കവിതയുടെ ആസ്വാദനത്തിൽ ഏൽപിച്ച മുറിവും)ഇന്നും അങ്ങനെതന്നെ നിൽക്കുന്നുവെന്നുള്ളതിന് ഉദാഹരണമാണല്ലോ പി.പി. സത്യൻ തയാറാക്കിയ ഈ ലേഖനം. കവിതയുടെയും വിജയൻ മാഷിന്‍റെ പഠനത്തിന്‍റെയും പുനർവായനയാകാം ഇപ്പോൾ ലേഖകനെ ഇതിനു പ്രേരിപ്പിച്ചത്.</p>
<p>1936ൽ എഴുതപ്പെട്ട ‘മാമ്പഴം’ എന്ന ഈ 48 വരി കവിതയോളം ഹൃദയാവർജകമായി മറ്റൊരു 48 വരി കവിത പിൽക്കാലത്ത് മലയാളത്തിൽ എഴുതപ്പെട്ടിട്ടി​െല്ലന്നും, ഇത്രത്തോളംതന്നെ പ്രസിദ്ധമായ മറ്റൊരു കവിത ഉണ്ടായിട്ടുണ്ടെന്ന് പറയാവുന്നത് ചങ്ങമ്പുഴയുടെ ‘വാഴക്കുല’ മാത്രമാ​െണന്നുമാണ് വിജയൻ മാഷിന്‍റെ അഭിപ്രായം. ഇവിടെയാണ് പി.പി. സത്യൻ ‘മാമ്പഴം’ കവിതയിൽ നാർസിസവും ഇഡിപ്പസ് കോംപ്ലക്സും ആരോപിക്കുന്ന വിജയൻ മാഷ് ‘വാഴക്കുല’യിൽ ഓറൽ സെക്സ് അഫിനിറ്റി ആരോപിക്കാത്തതിന്‍റെ കാരണം ആരായുന്നത്.</p>
<p> ‘മാമ്പഴം’ കവിതക്ക് ഇത്രയധികം പ്രശസ്തി ഉണ്ടാകാനുള്ള കാരണം മാരാരുടെ വാക്കുകൾ ഉദ്ധരിച്ച് വിജയൻ മാഷ് പറയുന്നുണ്ട് ‘‘കവികൾ വാക്കുകൊണ്ടേൽപിക്കുന്ന അനുഭൂതിക്ക് ഒരിക്കലും മറക്കരുതാത്ത ദാർഢ്യം കിട്ടുന്നത് അവയുടെ കലാത്മകത കൊണ്ടാണ്... മറ്റൊന്നല്ല പ്രസ്തുത കൃതിയിലെ ഈ വരികൾക്കുള്ള മേന്മയും’’ ഇവിടെ കലാത്മകത എന്നത് ഉദാഹരണ സഹിതം മാരാർ പറയാത്തതുകൊണ്ട് വിജയൻ മാഷ് അതിനോട് യോജിക്കുന്നില്ല. </p>
<p>വിജയൻ മാഷിന്‍റെ അഭിപ്രായത്തിൽ ഈ കവിതയുടെ വിജയം കലാത്മകതയല്ല മറിച്ച് മനഃശാസ്ത്രപരതയാണ്. ഈ ആശയം ഭാഗികമായി ശരിയാ​െണന്നു പറയാം. എങ്ങനെയെന്നാൽ, അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹത്തിന്‍റെ കൊടുക്കൽ വാങ്ങൽ എന്ന യൂനിവേഴ്സൽ ട്രൂത്താണല്ലോ കവിതയിലെ ഇതിവൃത്തം. മഡോണ ആൻഡ് ചൈൽഡ് എന്ന തിയറി! ഇത് ഏതു കലാരൂപത്തിലും കാലദേശഭേദമന്യേ എന്നും ആസ്വാദകശ്രദ്ധ ആകർഷിക്കുന്ന ആശയമാണ്. തീർച്ചയായും ഈ ആശയംതന്നെയാണ് കവിതയുടേയും വിജയത്തിന്‍റെ പ്രധാന ഘടകം എന്നുപറയാതെ വയ്യ. </p>
<p>എന്നാൽ, വിജയൻ മാഷ് മനഃശാസ്ത്രപരം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഈ തത്ത്വമൊന്നുമല്ല. അതിങ്ങനെയാണ്, ‘മാമ്പഴം’ ഒരമ്മയെയും ഉണ്ണിയെയും വിഷയമാക്കി കവി എഴുതുന്ന വാക്യങ്ങളല്ല. അമ്മയെക്കുറിച്ചുള്ള ഉണ്ണിയുടെ ചിന്തയാണ്. അതൊരാദർശത്തിന്റെ വ്യാഖ്യാനമല്ല, അഭിലാഷത്തിന്റെ പൂരണമാകുന്നു. തന്റെ ആഗ്രഹത്തിനു വിപരീതമായി നിൽക്കുന്ന അമ്മ, തന്റെ മരണത്താൽ പശ്ചാത്താപതപ്തയായി മുന്നിൽ മുട്ടുകുത്തുന്നു എന്ന് അവൻ സങ്കൽപിക്കുന്നു. ഈ സങ്കൽപമാണ് അവന്‍റെ നിർവൃതി. ഈ സങ്കൽപമാണ് അവന്‍റെ വിജയവും. ഈ ബാലഭാവനയുടെ രൂപവത്കരണമായി ‘മാമ്പഴ’ത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു. ഇതാണ് വിജയൻ മാഷിന്‍റെ കണ്ടെത്തൽ. </p>
<p>തുടർന്ന് കുട്ടിയുടെ മരണം ആത്മഹത്യയാണെന്നും അത് അമ്മയെ ജയിക്കാൻവേണ്ടി ചെയ്തതാ​െണന്നും മാമ്പഴം അമ്മയുടെ മുലയാണെന്നും വിജയൻ മാഷ് സ്ഥാപിക്കുന്നു. ഈ ആശയം ആസ്വാദക ഉദരങ്ങളിൽ ഇരുമ്പുലക്കയായി കിടക്കുകയാണ്. ഏറെ ചുക്കുവെള്ളം കുടിച്ചിട്ടും ദഹിച്ചിട്ടില്ല. വിജയൻ മാഷിന്‍റെ നിലപാടുകളോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഒരു കൃതി പ്രസിദ്ധീകൃതമായിക്കഴിഞ്ഞാൽ ആസ്വാദകന് അത് ഏതു തലത്തിലും ആസ്വദിക്കാം. എന്നാൽ, വിജയൻ മാഷിന്‍റെ ഈ നിലപാടിനോട് ഹൃദയംകൊണ്ടു ചിന്തിക്കുന്ന മഹാഭൂരിപക്ഷവും വിയോജിക്കുകയാണ് ചെയ്തത്. ‘മാമ്പഴം’ കവിത വൈലോപ്പിള്ളി ശ്രീധരമേനോൻ സ്വന്തം അനുഭവത്തിൽനിന്നും എഴുതിയിട്ടുള്ളതാണെന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രകാരനായ രഘുനാഥൻ രേഖപ്പെടുത്തുന്നു. </p>
<p>വൈലോപ്പിള്ളിയുടെ ഏറ്റവും ഇളയ അനുജനായിരുന്ന കൃഷ്ണൻകുട്ടിയാണ് ഈ കവിതയിലെ ബാലൻ. എല്ലാവരുടെയും വാത്സല്യഭാജനമായിരുന്ന ഈ കുഞ്ഞ് അഞ്ചുവയസ്സുള്ളപ്പോൾ അപസ്മാരം ബാധിച്ച് മരിച്ചുപോയി. കവിയെ മാനസികമായി ഏറെ ഉലച്ച സംഭവമായിരുന്നു ഇത്. ഈ സംഭവമാണ് പിന്നീട് മാമ്പഴമായി അവതരിച്ചത്. ആസ്വാദകർ ഉടുപ്പിക്കുന്ന പൊന്നാടകളും പൂമാലകളും ഒക്കെയണിഞ്ഞ്, എല്ലാത്തിനും മൂകസാക്ഷിയായി ആ മാവ് ഇപ്പോഴും വൈലോപ്പിള്ളി തറവാട്ടിൽ നിൽക്കുന്നു. ഏറെ അകലെയല്ലാതെ അനുജന്‍റെ കുഴിമാടവും. </p>
<p>വൈലോപ്പിള്ളിയുടെ ഏറ്റവും അടുത്ത സഹകാരിയും കവിയുടെ കൃതികളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ളയാളുമാണ് വിജയൻ മാഷ്. വൈലോപ്പിള്ളിയുടെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയും വൈലോപ്പിള്ളി കവിതകളെക്കുറിച്ച് ഏറ്റവുമധികം പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള ആളുമാണ്. </p>
<p>പിന്നെ എന്തുകൊണ്ടാകാം അദ്ദേഹം ഇത്തരത്തിൽ ഒരു പഠനം അവതരിപ്പിച്ചത്. എന്റെ നിഗമനത്തിൽ, കൃതികളെ മനഃശാസ്ത്രപരമായി വിശകലനം ചെയ്യുന്ന ഒരു പുതിയ ചിന്താപദ്ധതി നടപ്പാക്കുകയായിരുന്നിരിക്കാം അദ്ദേഹത്തിന്‍റെ ലക്ഷ്യം. വിജയൻ മാഷിന്‍റെ ഈ വിശകലനം വന്നതിനുശേഷം കവിയുമായി മുഖാമുഖം കണ്ടിട്ടുള്ളപ്പോഴൊക്കെ തന്നെ ഈ വിശകലനത്തിൻമേൽ വൈലോപ്പിള്ളിക്കുണ്ടായിരുന്ന അതൃപ്തി വെളിവാക്കിയിട്ടുണ്ടെന്ന് വിജയൻ മാഷ് തന്നെ എഴുതിയിട്ടുണ്ട്. പി.പി. സത്യൻ, വിജയൻ മാഷിനെ ‘പ്രൊക്രുറ്റസി’നോട് ഉപമിച്ചത് ഏറെ ചിരിപ്പിച്ചു. ലേഖകന്‍റെ ധാർമികരോഷം മനസ്സിലാകും. എന്നിരുന്നാലും യഥാർഥത്തിൽ വിമർശകരും നിരൂപകരും പ്രൊക്രുറ്റസുമാരാണോ?</p>
<p>നമുക്ക് അവരുടെ നിലപാടുകളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, അവർ വിരൽചൂണ്ടുന്ന ദിശകളിൽ നമ്മൾ കണ്ണോടിക്കാതെ പോകാനാകുമോ? കാണാത്ത കാഴ്ചകൾ ചൂണ്ടിക്കാട്ടേണ്ടത് അവരുടെ കടമയല്ലേ? വിജയൻ മാഷും അതു തന്നെയല്ലേ ചെയ്തത്? എന്തുതന്നെയായാലും ‘മാമ്പഴ’വും അതിൻമേലുള്ള പഠനവും വീണ്ടും ചർച്ചാ വിഷയമാക്കിയതിന് പി.പി. സത്യന് അഭിനന്ദനങ്ങൾ. </p>
<p><font color="#0000ff">ബദറുദീൻ എം. കുന്നിക്കോട് </font></p>
<h3>ജനകീയനായ പൂവച്ചൽ ഖാദർ</h3>
<p>പാട്ടെഴുത്ത്, വ്യക്തി, ചലച്ചിത്രവിശേഷങ്ങളെല്ലാം പങ്കുവെച്ച് ജയരാജ് മിത്ര രണ്ട് ലക്കങ്ങളിലായി (1467, 1468) തയാറാക്കിയ എഴുത്ത് പാട്ടുപ്രേമികളായ ഞങ്ങൾക്കേറെ സന്തോഷം പകർന്നുതന്നു. പരിചയപ്പെടുന്നവരോടെല്ലാം സൗമ്യമായും എളിമയോടുകൂടിയും ഇടപെട്ടിരുന്ന പൂവച്ചലിന്റെ വിയോഗം അകാലത്തിലായിരുന്നു. 1980-85 കാലഘട്ടം ഇദ്ദേഹത്തിന്റെ ജനപ്രിയ ഗാനങ്ങളെക്കൊണ്ട് സമ്പന്നമായിരുന്നു മലയാളനാട്. അടിസ്ഥാനപരമായി കവിയായിരുന്നെങ്കിലും കടിച്ചാൽ പൊട്ടാത്ത വാക്കുകളൊന്നും ഒരിക്കലും ഖാദർ തന്റെ പാട്ടുകളിൽ ചേർത്തുവെച്ചില്ല. </p>
<p>അതുകൊണ്ടുകൂടിയാണ് ആകാശവാണിയുടെ പല നിലയങ്ങളിലും ഇന്നും ചലച്ചിത്രഗാന പ്രക്ഷേപണങ്ങളിൽ സാധാരണ ശ്രോതാക്കൾ പൂവച്ചൽ ഖാദർ രചിച്ച പാട്ടുകൾ പലപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോടൻ സൗഹൃദത്തിന്റെ ഓർമകളിലാണ് അദ്ദേഹം യേശുദാസ് പാടിയ ഒരു പാട്ട് ഇങ്ങനെ തുടങ്ങിയത് ‘‘കോഴിക്കോട്ടൊരു കോയ പണ്ടൊരു പെണ്ണ് കാണാൻ പോയി ഖത്തറിൽ നിന്നും കൊണ്ടുവന്നോരത്തറ് മെയ്യിൽ പൂശി...’’ (ചിത്രം: ഒരു തരം രണ്ടു തരം മൂന്നുതരം. സംഗീതം: എസ്.പി. വെങ്കിടേശ്)</p>
<p>മലയാള സിനിമയിൽ വന്ന മുസ്​ലിം ഭക്തിഗാനങ്ങളിൽ തലയെടുപ്പോടെ നിൽക്കുന്ന പാട്ടാണ് ശ്രീനി സംവിധാനം ചെയ്ത ‘പതിനാലാം രാവ്’ എന്ന സിനിമക്ക് വേണ്ടിയെഴുതിയ ‘‘അഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത്...’’ നിലമ്പൂർ ഷാജി എന്ന ഗായകന്റെ പുതിയ സ്വരവും കെ. രാഘവൻ മാഷിന്റെ ഈണവുംകൊണ്ട് പ്രിയപ്പെട്ടതാണ്. </p>
<p>കോഴിക്കോട് ആകാശവാണിയിലെ ജനകീയ അവതാരകനായിരുന്ന രാഘവൻ മാഷിന്റെ മകൻ കനകാംബരൻ സിനിമക്ക് വേണ്ടി പാടിയപ്പോഴും പൂവച്ചൽ ഖാദർ ആയിരുന്നു വരികളെഴുതിയത്. ‘തീരാത്തബന്ധങ്ങൾ’ എന്ന സിനിമയിലെ ‘‘എടി, എന്തെടി രാജമ്മേ.. ഞാൻ പറഞ്ഞതെന്തായീ’’ ഒരു തമാശ പാട്ടായിരുന്നു. എസ്. ജാനകിയായിരുന്നു കൂടെ പാടിയത്. </p>
<p> സംവിധായകൻ രാജസേനൻ സംഗീതം പകർന്ന് യേശുദാസ് ചിത്ര എന്നിവർ ചേർന്നു പാടിയ ‘‘പാടുമൊരു കിളിയായി മാനസം...’’ അതിമനോഹരമായ പാട്ടാണ് (ചിത്രം: ഒന്ന് രണ്ട് മൂന്ന് ) അങ്ങനെയങ്ങനെ ധാരാളം വൈവിധ്യമാർന്ന പാട്ടുകൾക്ക് തൂലിക ചലിപ്പിച്ച പൂവച്ചൽ ഖാദർ ഒരിക്കലും ഗാനാസ്വാദകരുടെ മനസ്സിൽനിന്ന് മായുന്നില്ല.</p>
<p><font color="#0000ff"> കെ.പി. മുഹമ്മദ്‌ ഷെരീഫ് കാപ്പ്, പെരിന്തൽമണ്ണ </font></p>
<h3>മരണം ഒരു ‘ഡെഡ്‌ലൈൻ’ അല്ല; ജീവിതം ഒരു നിരന്തര വിസ്മൃതിയാണ്</h3>
<p>വിജു വി. നായരുടെ ‘ഒറ്റാലും തെറ്റാലിയും’ പംക്തിയിലെ ‘(അ)വിരാമം’ എന്ന അധ്യായം മരണത്തിന്റെ ഭൗതികതയെയും ദാർശനികതയെയും പറ്റി ഗൗരവതരമായ ചില ചർച്ചകൾക്ക് വഴിതുറക്കുന്നുണ്ട്. എങ്കിലും, ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില നിഗമനങ്ങൾ പ്രായോഗികമായ മനുഷ്യാനുഭവങ്ങളുമായി ഒത്തുപോകുന്നില്ല എന്ന് പറയാതെ വയ്യ. </p>
<p>​മരണബോധമല്ല, ജീവനതൃഷ്ണയാണ് കാതൽ: മരണം എന്നൊരു ‘ഡെഡ്‌ലൈൻ’ ഉള്ളതുകൊണ്ടാണ് മനുഷ്യൻ ഓരോ നിമിഷവും തീവ്രതയോടെ ജീവിക്കുന്നത് എന്ന ലേഖകന്റെ വാദം കേൾക്കാൻ രസമുണ്ടെങ്കിലും വസ്തുതാപരമായി അതിൽ പാണ്ഡിത്യപരമായൊരു വിടവുണ്ട്. സാധാരണ മനുഷ്യൻ തന്റെ ദൈനംദിന ജീവിതത്തിൽ മരണത്തെ ഒരു പ്രേരണയായി ഒരിക്കലും കാണുന്നില്ല. നേരെമറിച്ച്, താൻ ഒരിക്കലും മരിക്കില്ല എന്ന അബോധപൂർവമായ വിശ്വാസത്തിലാണ് ഓരോ മനുഷ്യനും പ്രവർത്തിക്കുന്നത്. </p>
<p>ആയിരം കൊല്ലം ആയുസ്സുണ്ടെങ്കിൽ മനുഷ്യൻ നിഷ്ക്രിയനാകുമെന്ന ലേഖകന്റെ നിരീക്ഷണം ദുർബലമാണ്. മനുഷ്യന്റെ ജിജ്ഞാസയും സർഗാത്മകതയും മരണഭയത്തിൽനിന്ന് ഉണ്ടാകുന്നതല്ല. ആയിരം കൊല്ലം ജീവിക്കുന്ന ഒരാൾക്ക് ആയിരം തരം അനുഭവങ്ങൾ തേടാനുള്ള തൃഷ്ണയുണ്ടാകും. കാലമല്ല, താൽപര്യങ്ങളാണ് മനുഷ്യനെ കർമനിരതനാക്കുന്നത്. </p>
<p>ലേഖകൻ പറയുന്നതുപോലെ മരണത്തെ ഓർത്ത് ഓരോ നിമിഷവും വിലമതിച്ച് ജീവിക്കുന്നവർ വിരളമാണ്. യഥാർഥത്തിൽ, മരണത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനുള്ള കഴിവാണ് മനുഷ്യനെ സമാധാനത്തോടെ ജീവിക്കാൻ സഹായിക്കുന്നത്. മരണത്തെ നിരന്തരം ഓർത്തുകൊണ്ട് ഒരാൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധ്യമല്ല. </p>
<p>​ബോധത്തിന്റെ മരണം: മസ്തിഷ്ക മരണം സംഭവിച്ചാൽ ജീവിതം അവസാനിക്കുന്നു എന്ന് ലേഖകൻ ശാസ്ത്രീയമായി പറയുന്നുണ്ടെങ്കിലും, ഈ ‘ബോധം’ നിലനിൽക്കുന്ന കാലത്തോളം അത് മരണത്തെ ഒരു ശത്രുവായോ പരിധിയായോ കാണുന്നില്ല. മരണം തനിക്കു സംഭവിക്കില്ലെന്ന മട്ടിലുള്ള മനുഷ്യന്റെ ഈ ‘അഭിനയം’ തന്നെയാണ് ജീവിതത്തിന്റെ യഥാർഥ സൗന്ദര്യം. അത് തിരിച്ചറിയുന്നതിൽ ലേഖകൻ പരാജയപ്പെടുന്നു. </p>
<p>​മരണം ജീവിതത്തിന് അർഥം നൽകുന്നു എന്ന കുഞ്ചൻ നമ്പ്യാരുടെയും റിൽകെയുടെയും വരികൾ ഉദ്ധരിക്കുമ്പോഴും, സാധാരണ മനുഷ്യന്റെ ‘ജീവന സഹജാവബോധത്തെ’ വിസ്മരിക്കുന്നത് വലിയൊരു പാളിച്ചയാണ്. മരണം ജീവിതത്തിന് തീവ്രത നൽകുന്നു എന്നത് ഒരു കവി ആശയമോ ദാർശനിക വ്യായാമമോ മാത്രമാണ്. യഥാർഥത്തിൽ, മരണം എന്ന മഹാസത്യത്തെ ബോധപൂർവം വിസ്മരിച്ചുകൊണ്ട് ഓരോ നിമിഷവും ആഘോഷമാക്കുന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ വിജയം. ഈ പ്രായോഗിക സത്യത്തെ അഭിസംബോധന ചെയ്യാതെ പോയി എന്നതാണ് വിജു വി. നായരുടെ ഈ ലേഖനത്തിന്റെ പരിമിതി. </p>
<p><font color="#0000ff">ശിഖ മോഹൻദാസ് (എഴുത്തുകാരൻ)</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1518832</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1518832</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,18 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 11 May 2026 01:30:47 GMT</pubDate>
</item>
</channel>
</rss>
