<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 07 Sep 2026 02:46:03 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/14SEP/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 07 Sep 2026 02:46:03 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ഇസ്​ലാമിക സ്ത്രീവാദത്തിന്റെ
ആദ്യകാല വക്താവ്]]></title>
<description/>
<enclosure length="133983" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/06/2910009-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/06/2910009-untitled-1.gif'/><figcaption><p>ഹലീമാ ബീവി</p><span class='copyright'></span></figcaption></figure><h3> അധ്യായം -19 </h3>
<p>മുസ്​ലിം സ്ത്രീകൾക്ക് ഉന്നതി വേണമെന്ന് ആഗ്രഹിച്ച ഹലീമാ ബീവി കിട്ടിയ വേദികളിലെല്ലാം അതിനായി വാദിച്ചു. ആധുനിക മുസ്​ലിം സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും മറ്റും അവർ സജീവമായി ഇടപെടുകയും ചെയ്തു. പുരോഗമനാശയക്കാരായ സംഘടനകൾ നൽകിയ പിന്തുണ അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താവുകയും ചെയ്തു. </p>
<p>കേരളത്തിൽ ഇസ്​ലാമിക സ്ത്രീവാദത്തിന്‍റെ വക്താക്കളിൽ പ്രാതഃസ്മരണീയയായി കണക്കാക്കാൻ കഴിയുന്ന ഒരു വ്യക്തിത്വമാണ് ഹലീമാ ബീവി. ഇസ്‌ലാമിക തത്ത്വങ്ങളെ അടിസ്ഥാനമാക്കി സ്ത്രീകളുടെ അവകാശങ്ങൾ, ലിംഗസമത്വം, സാമൂഹികനീതി എന്നിവക്കുവേണ്ടി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീപക്ഷ ചിന്താധാരയും പ്രവർത്തനവുമായിട്ടാണ് ‘ഇസ്​ലാമിക സ്ത്രീവാദ’ത്തെ കണക്കാക്കുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ഖുർആനെയും ഹദീസുകളെയും (പ്രവാചകചര്യകളെ രേഖപ്പെടുത്തി വന്നിരുന്ന സാഹിത്യം) പുനർവായിച്ചുകൊണ്ട്, പുരുഷാധിപത്യപരമായ വ്യാഖ്യാനങ്ങളെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ഇടപെടൽ അത്തരക്കാരുടെ ഭാഗത്തുനിന്നുമുണ്ടായി. പൊതു-സ്വകാര്യ ജീവിതത്തിൽ ലിംഗഭേദമില്ലാതെ എല്ലാവർക്കും പൂർണമായ തുല്യത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ അത്തരക്കാർ നടത്തിവന്നു. </p>
<p>1980കളുടെ അവസാനങ്ങളിലാണ് ഇത്തരം ചിന്തകൾ ഇന്ത്യയിൽ സജീവമാകുന്നത്. ആധുനിക മുസ്​ലിം സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും മറ്റും ഇടപെട്ടുകൊണ്ടും പുരോഗമനാശയക്കാരായ സംഘടനകൾ നൽകിയ പിന്തുണയോടുകൂടിയും ഹലീമാ ബീവി നടത്തിയ നവോത്ഥാന പരിശ്രമങ്ങൾ കേരളത്തിലെ ഇസ്​ലാമിക സ്ത്രീവാദത്തിന്‍റെ ആദ്യകാല പരിശ്രമങ്ങളായി വിലയിരുത്താവുന്നതാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/06/2910013-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020KBRADdfp8H6GvBYIQEaFTCZvTeKLmmSf5481495" data-watermark="false" style="width: 100%;" info-selector="#info_item_1788675483668">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788675483668"></div>
</div>
<h3>മുസ്​ലിം വനിതാ സമ്മേളനം (1938)</h3>
<p>തുടക്കകാലം മുതൽ ‘മുസ്​ലിം വനിത’ മാസികയുടെ സ്ഥാപനത്തിൽമാത്രം ഒതുങ്ങുന്നതായിരിക്കില്ല തന്‍റെ സമുദായ ശുദ്ധീകരണപ്രവർത്തനമെന്നവർ തിരിച്ചറിഞ്ഞു. തിരുവിതാംകൂറിലെ മുസ്​ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി ആ മേഖലകളിൽ ഹലീമാ ബീവി ഇടപെട്ടു. തന്‍റെ മാസികയിലൂടെ അവർ നടത്തിവന്നിരുന്ന ശുദ്ധീകരണ പ്രവർത്തനങ്ങൾ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ വിലയിരുത്തുകയും വിശാല കാഴ്ചപ്പാടോടെ അവ ഉൾക്കൊള്ളുകയും ചെയ്തുവന്നു. അക്കാലത്ത് ഹലീമാ ബീവിയുടെ പ്രവർത്തനങ്ങൾ വളരെ അടുത്തുനിന്ന് വിലയിരുത്തിയ വ്യക്തിത്വമായിരുന്നു മലബാറിലെ ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങൾ. </p>
<p>ആലുവയിൽ കൂടിയ ഒരു സമ്മേളനത്തിൽ സംബന്ധിച്ചുകൊണ്ട് അക്കാലത്ത് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ, തിരുവിതാംകൂറിലെ മുസ്​ലിം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി ഹലീമാ ബീവി ആരംഭിച്ച ‘മുസ്​ലിം വനിത’ മാസികയെക്കുറിച്ച് പരാമർശിക്കുകയും ആശീർവദിക്കുകയും ചെയ്തിരുന്നു. തുടർന്ന് തന്‍റെ പ്രസംഗത്തിൽ തിരുവിതാംകൂർ പ്രദേശത്തെ മുസ്​ലിം വനിതകളെ സംഘടിപ്പിക്കുന്നതിനും അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനും ഹലീമാ ബീവിയുടെ സജീവമായ ഇടപെടൽ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. അതിന്‍റെ പ്രാരംഭ പ്രവർത്തനം എന്നനിലയിൽ അക്കാലത്ത് വിവിധ സമുദായങ്ങളുടെ ഇടയിൽ ഉടലെടുത്ത തരത്തിൽ ഒരു വനിതാ സംഘടന മുസ്​ലിം സ്ത്രീകൾക്കായി ആരംഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ആഗ്രഹം അറിയിച്ചു. </p>
<p>അതിന് നേതൃത്വപരമായ പങ്ക് ഹലീമാ ബീവിയിൽനിന്നുണ്ടായാൽ നന്നെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിന്‍റെ ഈ പ്രസംഗം ചില പത്രങ്ങൾ റിപ്പോർട്ടും ചെയ്തു. തുടർന്ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഒരു കത്ത് ഹലീമാ ബീവിക്ക് അയച്ചു. പൊതുപ്രവർത്തന രംഗത്തേക്കുള്ള ആ മഹതിയുടെ കടന്നുവരവിന് ഇടയാക്കിയ വഴിത്തിരിവായി കത്ത് മാറുകയുണ്ടായി. </p>
<p>തുടർന്ന് ഒരു വനിതാ സംഘടനയുടെ രൂപവത്കരണത്തെക്കുറിച്ച് അവർ ചിന്തിക്കുകയും വിവിധ കോണുകളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിക്കുകയും ചെയ്തു. ഒരു മാസത്തിനകം ഒരു വനിത സമ്മേളനത്തിന്റെ സംഘാടനത്തിലേക്ക് അവരെത്തി. തിരുവിതാംകൂറിൽ ഇദംപ്രഥമമായി ഒരു മുസ്​ലിം വനിത സമ്മേളനം തിരുവല്ലയിൽവെച്ച് ഹലീമാ ബീവിയുടെ താൽപര്യത്തിൽ നടന്നതങ്ങനെയാണ്. അതിൽ പങ്കെടുത്ത വിദ്യാസമ്പന്നരായ മുസ്​ലിം സ്ത്രീകൾ നടത്തിയ വിജ്ഞേയമായ പ്രസംഗങ്ങളും അഭിപ്രായപ്രകടനങ്ങളും തിരുവല്ലയിലെ ഇതരസമുദായക്കാരായ സ്ത്രീകളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നുവെന്ന് ഹലീമാ ബീവി രേഖപ്പെടുത്തിയിട്ടുണ്ട്.68 </p>
<p>1938 മേയ് 29ാം തീയതി ഞായറാഴ്ച ദിവസം (1113 ഇടവം 15) തിരുവല്ലയിൽ കൂടിയ മുസ്​ലിം വനിത കോൺഫറൻസിൽ നാടിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും ഇരുനൂറിൽപരം വനിതകൾ പങ്കെടുത്തു. അവിടെ കൂടിയ സ്ത്രീജനങ്ങളെ സ്വാഗതംചെയ്തുകൊണ്ട് ഹലീമാ ബീവി നടത്തിയ പ്രസംഗത്തിൽ അവർ സൂചിപ്പിച്ചത്: “നമ്മുടെ സമുദായത്തിലെ സ്ത്രീകൾക്കുള്ളതുപോലെ അടിമത്തം മറ്റൊരു സമുദായത്തിലും ഇല്ലെന്നുള്ളത് പരമാർഥമായിരിക്കുമ്പോൾ മുസ്‌ലിംകളുടെ നാഗരികത്വത്തെക്കുറിച്ചോർത്ത് നമുക്ക് ലജ്ജ തോന്നിപ്പോകുന്നു. പരാന്നം ഭുജിച്ച് സ്ത്രീത്വം നശിപ്പിച്ച് അവശതകളനുഭവിച്ച് നമുക്ക് ഇനിയും അടിമത്തം കൈക്കൊണ്ട് സ്വസമുദായത്തെയും സഹോദരന്മാരെയും അധഃപതിപ്പിക്കാൻ പാടില്ല. </p>
<p>ഒരു സമുദായത്തിന്റെ അഭിവൃദ്ധിക്ക് ഒരു പുരുഷനേക്കാൾ ശക്തിമത്തായി ഒരു സ്ത്രീക്ക് പ്രവർത്തിക്കാൻ കഴിയുമെന്നുള്ളത് സത്യമാണ്. ഈ വാസ്തവം ഗ്രഹിക്കാൻ നമ്മുടെ സഹോദരങ്ങൾക്ക് വളരെനാൾ വേണ്ടിവന്നേക്കാം. ആദർശശുദ്ധിയും പ്രവർത്തനചാതുരിയുംകൊണ്ട് നമ്മൾ മുന്നോട്ടുവരുമ്പോൾ അവരെല്ലാം നമ്മുടെ പന്ഥാവിൽ പൂവിരിച്ചാചരിക്കും. അക്ഷരാഭ്യാസം നിഷിദ്ധമായും അപരാധമായും കരുതിയിരുന്ന നമ്മളിൽ പലരും ഇന്ന് അഭ്യസ്തവിദ്യകളായിത്തീർന്നിരിക്കുന്നതുകൊണ്ടുതന്നെയാണ് ഈദൃശ ചിന്തകൾ നമ്മിൽ ഉദയം ചെയ്യാനിടയായിട്ടുള്ളത്. </p>
<p>സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കുന്നുവെങ്കിൽ അവർ വഴിപിഴക്കുമെന്നുള്ള തെറ്റിദ്ധാരണ ഇന്ന് ഭൂരിഭാഗവും നശിച്ചിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. അവരവരുടെ ആശയങ്ങൾ വിപുലീകരിക്കാനും വിശദീകരിക്കാനും സ്വാഭിപ്രായം രേഖപ്പെടുത്തുവാനും പ്രഖ്യാപനം ചെയ്യുവാനും വിദ്യാഭ്യാസമാണ് നമുക്ക് സഹായമായിത്തീർന്നിട്ടുള്ളത്. അതിന്‍റെ മഹാശക്തിയിൽ അന്തർലീനമായ വിശാലഹൃദയത്വം തന്നെയാണ് പുറത്തിറങ്ങാതിരുന്ന നമ്മൾ എല്ലാവരെയും ഭീതിയും ലജ്ജയും വിട്ട് ഇന്നിവിടെ ഈ യോഗത്തിൽ സന്നിഹിതരാകുന്നതിന് ഇടയാക്കിത്തീർത്തിട്ടുള്ളതെന്ന് ഞാൻ വിസ്മരിക്കുന്നില്ല.” ഹലീമാ ബീവി നടത്തിയ സ്വാഗതപ്രസംഗം അതേ വർഷം പുറത്തുവന്ന ‘മുസ്​ലിം വനിത’യുടെ നാലാം ലക്കത്തിൽ പ്രത്യക്ഷപ്പെട്ടു. </p>
<p>ഈ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് തിരുവിതാംകൂർ മുസ്​ലിംകളിൽനിന്ന് ഇദംപ്രഥമമായി രാഷ്ട്രഭാഷ വിശാരത്തിൽ ബിരുദം നേടിയ, ഹലീമാ ബീവിയുടെ ഉമ്മയുടെ സഹോദരപുത്രി കൂടിയായ മൈതീൻ ബീവിയായിരുന്നു. (അക്കാലത്ത് ഈ പ്രദേശങ്ങളിലെ മുസ്​ലിം സ്ത്രീകൾക്ക് പുരുഷന്മാരുടെ പേരുകൾ ഉപയോഗിച്ചിരുന്നതായി കാണാം. മൈതീൻ ബീവി എന്ന പേര് പോലെ ഹലിമാ ബീവിയുടെ സഹോദരിക്ക് ഹുസൈൻ ബീവിയെന്നും മകൾക്ക് അൻസർ ബീഗമെന്നും പേരുകൾ നൽകിയിരുന്നതും ശ്രദ്ധേയമാണ്). </p>
<p>‘മുസ്​ലിം സ്ത്രീകളും ആധുനികജീവിതവും’ എന്ന വിഷയത്തിൽ സ്ത്രീകളുടെ വിദ്യാഭ്യാസ ഉദ്യോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയിലൂന്നി അവർ പ്രസംഗിക്കുകയുണ്ടായി. അതോടൊപ്പം തന്നെ, പർദ സമ്പ്രദായം അനിസ്‍ലാമികമാണെന്നും സ്ത്രീകളെ അന്തഃപുരങ്ങളിൽ അടച്ചിടുന്നതിന് പുരോഹിത വർഗങ്ങൾ കണ്ടെത്തിയ മാർഗമാണിതെന്നും അവർ സമർഥിക്കുകയുണ്ടായി.69 </p>
<p>മുസ്​ലിം വനിതകൾക്ക് സർക്കാർ ജോലിയിൽ അവസരങ്ങളും പെൺകുട്ടികൾക്ക് വിദ്യാഭ്യാസാനുകൂല്യങ്ങളും അനുവദിക്കുന്നതിന് പ്രമേയങ്ങൾ പാസാക്കാനും ഈ സമ്മേളനത്തിൽ തീരുമാനിച്ചു. തിരുവിതാംകൂറിലെ ഉദ്യോഗ മേഖലയിലേക്ക് തിരുവിതാംകൂർപ്രദേശത്ത് ആദ്യമായി മദ്രാസ് മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. ഹബ്സാ ബീവി മരിക്കാറിനെയും മൈതീൻ ബീബിയെയും ഉൾക്കൊള്ളിക്കണമെന്ന നിലയിലൊരു പ്രമേയവും അവർ പാസാക്കി. </p>
<h3>അഖില തിരുവിതാംകൂർ മുസ്​ലിം വനിത സംഘം </h3>
<p>ഹലീമാ ബീവിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വനിതസമ്മേളനത്തെ തുടർന്നാണ്, ‘അഖില തിരുവിതാംകൂർ മുസ്​ലിം വനിതാസംഘം’ എന്ന സംഘടന രൂപംകൊണ്ടത്. തിരുവല്ലയായിരുന്നു ആസ്ഥാനം. തങ്ങളുടെ സമാജത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടായിരുന്നു. വിദ്യാഭ്യാസ പുരോഗതി നേടിയെടുക്കുകയെന്നത് മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. അതിനെക്കുറിച്ച് ഹലീമാ ബിവി രേഖപ്പെടുത്തുന്നുണ്ട്: “ഈ സമാജം വിദ്യാഭ്യാസത്തിനുവേണ്ടി മാത്രമുള്ളതല്ല. ശുചിത്വം, ശിശുസംരക്ഷണം, ഗൃഹഭരണം, ആത്മീയാനന്ദത്തിനും പരിഷ്കരണത്തിനും വേണ്ടിയുള്ള സാഹിത്യം എന്നതെല്ലാം നമ്മുടെ പെൺകുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക, വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും നമുക്കുള്ള അവശതകളെ അറിയിച്ച് ബഹുമാനപ്പെട്ട ഗവൺമെന്‍റിൽനിന്നും വേണ്ട സഹായങ്ങൾ ചോദിച്ചുവാങ്ങുക മുതലായവയാകുന്നു.’’ </p>
<p>ആധുനികരീതിയിലുള്ള വിദ്യാഭ്യാസരാഹിത്യത്തിൽനിന്നും ഉരുവംകൊണ്ട അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഏറെയും സമുദായത്തിലെ സ്ത്രീകളെ ബാധിച്ചിരുന്നു. ആയതിനാൽ അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും സ്ത്രീ സമൂഹത്തെ രക്ഷിക്കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക തുടങ്ങിയവയായിരുന്നു സംഘടനയുടെ മറ്റു ലക്ഷ്യങ്ങൾ. മാത്രമല്ല, ഈ സംഘത്തിന്‍റെ നേതൃത്വത്തിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകൾ സ്ഥാപിക്കാനും തലശ്ശേരി കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മുസ്​ലിം വനിത സമാജത്തിന്റെ പ്രവർത്തകരുമായി ചേർന്ന് അഖില കേരള അടിസ്ഥാനത്തിൽ സംഘടനയെ വളർത്താനും തീരുമാനങ്ങൾ വന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/06/2910010-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020yM6sV05OY0Pv7F54Ts7OEvz5tLPHS6vn5316890" data-watermark="false" style="width: 100%;" info-selector="#info_item_1788675318645">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788675318645"></div>
</div>
<h3>മുസ്​ലിം വനിത സംഘത്തിന്റെ ഇടപെടലുകൾ</h3>
<p>മുസ്​ലിം വനിത സമാജത്തിന്‍റെ വളർച്ചക്ക് അടിത്തറയിടുന്ന ഇടപെടലുകൾ തുടർന്ന് അവരുടെ ഭാഗത്തുനിന്നുണ്ടായി. വനിത സമ്മേളനത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പിൽ വരുത്താനും സംഘടനയുടെ മുന്നോട്ടുള്ള പുരോഗതിക്ക് ആവശ്യമായ സർക്കാർ ഇടപെടലിനുമായി അവർ ഇറങ്ങിത്തിരിച്ചു. നിരവധി നിവേദനങ്ങൾ സംഘടനയുടേതായി തിരുവിതാംകൂർ ദിവാനും ചീഫ് സെക്രട്ടറിക്കും നൽകുകയുണ്ടായി. അവയിൽ ചിലത് ഫലപ്രാപ്തിയിലേക്ക് എത്തുകയും ചെയ്തു. തിരുവല്ല മുസ്​ലിം വനിത സംഘടനയുടെ നിരന്തര അഭ്യർഥനയെ തുടർന്ന് വിദ്യാഭ്യാസകാര്യങ്ങളിൽ തിരുവിതാംകൂറിലെ മുസ്​ലിം പെൺകുട്ടികൾക്ക് ചില ആനുകൂല്യങ്ങൾകൂടി അനുവദിക്കുന്നതിന് ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ഇടപെടൽ ഉണ്ടായി. </p>
<p>സംഘടനയുടെ മറ്റൊരു പ്രധാനപ്പെട്ട ആവശ്യമായി ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയ സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ നൽകുകയെന്ന കാര്യത്തിലും അധികാരികൾ ഗുണപരമായ തീരുമാനങ്ങൾ കൈക്കൊണ്ടു. അതിന്റെ അടിസ്ഥാനത്തിൽ ബിരുദധാരിയായ ഒരു മുസ്​ലിം വനിതക്ക് പ്രമോഷൻ നൽകുന്ന കാര്യത്തിലും തീരുമാനമായി. പൊതുരംഗത്ത് സജീവമായി ഇടപെടാനുള്ള പരിശ്രമങ്ങളാണ് തുടർന്ന് ഹലീമാബീവിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇക്കാലത്താണ് മുമ്പ് പരാമർശിച്ച തിരുവല്ല മുനിസിപ്പൽ കൗൺസിലിൽ ഒഴിവ് വന്ന സീറ്റിലേക്ക് അവർ അപേക്ഷിക്കുന്നതും അതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും (1940-45). </p>
<p> അഖിലകേരള അടിസ്ഥാനത്തിൽ തങ്ങളുടെ സംഘടനയെ വളർത്താനുള്ള പരിശ്രമങ്ങളും തുടർന്ന് അവരുടെ ഭാഗത്തുനിന്നും ഉണ്ടായി. അതിനായി തലശ്ശേരിയിൽ ടി.സി. കുഞ്ഞാച്ചുമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മുസ്​ലിം മഹിള സമാജത്തിന്‍റെ പ്രവർത്തകരുമായി ആശയവിനിമയം നടത്തുകയും, സഹകരണം തേടുകയും ചെയ്തു. 1933ൽ തലശ്ശേരി കേന്ദ്രമാക്കി ആരംഭിച്ച തലശ്ശേരി മുസ്​ലിം മഹിളാസമാജത്തിന് യാഥാസ്ഥിതിക പുരുഷമേധാവിത്വത്തിൽനിന്ന് ശക്തമായ എതിർപ്പുകളെ നേരിടേണ്ടിവന്ന ചരിത്രമാണുള്ളത്.</p>
<p> മുസ്​ലിം സ്ത്രീകളുടെ സാമൂഹിക പരിഷ്കരണം ലക്ഷ്യം​െവച്ചാരംഭിച്ച സമാജത്തിന്‍റെ ആരംഭഘട്ടത്തിൽതന്നെ ആശയപ്രചാരണം ഒരു ലക്ഷ്യമായി കണ്ടു. പ്രത്യേകിച്ചും സമുദായത്തിൽ നടമാടിയിരുന്ന അനാചാരങ്ങൾ, ആഡംബരപ്രിയം, പൊങ്ങച്ചം, വിദ്യാഭ്യാസ രാഹിത്യം എന്നിത്യാദി കാര്യങ്ങൾക്കും അതോടൊപ്പം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കല്യാണാഘോഷങ്ങൾ, കാതുകുത്ത് കല്യാണം, പ്രസവാനന്തരമുള്ള നാൽപത് കുളിയടിയന്തരം, നാത്തൂൻസദ്യ എന്നിങ്ങനെ നട്ടാചാരങ്ങൾക്കും മാമൂലുകൾക്കും എതിരെ അവർ നടത്തിയ ആശയപ്രചാരണം ചെറുതെങ്കിലും സമുദായത്തിൽ ചലനങ്ങൾ സൃഷ്ടിച്ചു. മുസ്​ലിം ബാലികമാരുടെ വിദ്യാഭ്യാസത്തിനായി അവർ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് ‘അൽ അമീൻ’ പത്രത്തിന്‍റെയും അതിന്‍റെ സ്ഥാപകനായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും; അതുപോലെ സാമുദായിക പരിഷ്കർത്താക്കളായ കെ.എം. സീതി സാഹിബ്, എം.കെ. കുഞ്ഞിമോയിൻ ഹാജി തുടങ്ങിയവരുടെയും പിന്തുണയും അവർക്ക് ലഭിച്ചു.70 </p>
<p>തലശ്ശേരിയിലെ മുസ്​ലിം മഹിള സമാജത്തിന്‍റെ പ്രവർത്തകരെ നേരിട്ടു കാണാനും ആശയസംവേദനത്തിനുമായി ആയിടക്ക് ഹലീമാ ബീവി അവിടം സന്ദർശിച്ചു. മഹിള സമാജത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന കുഞ്ഞാച്ചുമ്മയുമായി സംഘടനാ മുൻനിർത്തി ചർച്ചകളും നടത്തി. എന്നാൽ, അവരുമായി ചേർന്ന് സംഘടന വിപുലപ്പെടുത്തുന്നതിന് അക്കാലത്തെ ചില സാഹചര്യങ്ങൾമൂലം സാധിക്കാതെ പോവുകയുണ്ടായി. </p>
<p>തുടർന്ന് തിരുവിതാംകൂർ കേന്ദ്രമാക്കി തന്റെ സംഘടനയെ ശക്തിപ്പെടുത്താനും അംഗബലം വർധിപ്പിക്കാനുമുള്ള പരിശ്രമങ്ങൾ അവർ നടത്തിവന്നു. അതിനായി തിരുവനന്തപുരം സദനത്തിൽ അന്തേവാസികളായി നിന്ന് പഠനം നടത്തിവന്നിരുന്ന കുറച്ച് വിദ്യാർഥിനികളുടെ സേവനം തേടുകയുണ്ടായി. അതോടൊപ്പം തന്നെ തിരുവിതാംകൂറിലെ മുസ്​ലിം സ്ത്രീകളുടെ ഇടയിൽനിന്ന് ഇദംപ്രഥമമായി ബിരുദവിജയം നേടിയശേഷം തിരുവനന്തപുരം ബോയ്സ് സ്കൂളിലെ അധ്യാപികയായി പ്രവർത്തിച്ചുവന്നിരുന്ന എൻ. ഹവ്വാ ബീവിയുടെ സേവനങ്ങളും ഇതോടൊപ്പം ലഭിച്ചതായി ഹലീമാ ബീവി സൂചിപ്പിക്കുന്നുണ്ട്. </p>
<p>അതുപോലെ, തിരുവിതാംകൂറിന്റെ വിവിധഭാഗങ്ങളിൽനിന്ന് നിരവധി സ്ത്രീകൾ ഈ സംഘടനയിൽ അംഗമായി ചേരുകയുണ്ടായി. തുടർന്നും തിരുവല്ലയിലെ ‘മുസ്​ലിം വനിത’യുടെ ആസ്ഥാനത്ത് നിരവധി പൊതുസമ്മേളനങ്ങൾ വിളിച്ചുചേർത്തിരുന്നു. മുൻകൂട്ടി അറിയിക്കുക വഴി തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി മഹിളകൾ ഈ സമ്മേളനത്തിൽ സംബന്ധിച്ചു വന്നു. ഇത്തരം ചർച്ചകളിൽ ഉയർന്നുവരുന്ന ആശയങ്ങളെ മുൻനിർത്തി സർക്കാറിലേക്ക് നിരവധിയായ നിവേദനങ്ങൾ നൽകുകയും വാർത്താക്കുറിപ്പുകളും ലേഖനങ്ങളും എഴുതിക്കൊണ്ട് തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് സംഘടന ശ്രമിച്ചുവരുകയും ചെയ്തു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/06/2910011-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020a8y1Ac87v1urfu2Bt4UQXvZjrT0Csu4I5379950" data-watermark="false" style="width: 100%;" info-selector="#info_item_1788675382040">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788675382040"></div>
</div>
<p>സംഘത്തിന്‍റെ നിരന്തരമായ ഇടപെടലിലൂടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഫീസ് ആനുകൂല്യം, സ്കോളർഷിപ് എന്നിവ നേടിയെടുക്കാനും തൊഴിൽ പരിശീലനത്തിനും ബോധവത്കരണത്തിനുമുള്ള ശ്രമങ്ങളും നടന്നു. താഴ്ന്ന ക്ലാസുകളിൽ പഠിക്കുന്ന സാധുക്കളായ വിദ്യാർഥികൾക്ക്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക് ചെറിയൊരു ധനസഹായവും ഉയർന്ന ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് സമ്പന്നരായ കുടുംബങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പഠന ചെലവു കണ്ടെത്തിനൽകാനുള്ള ശ്രമങ്ങളും അവർ നടത്തി. സർക്കാറിന്‍റെ ഭാഗത്തുനിന്ന് സ്കോളർഷിപ്പുകൾ വൈകുകയാണെങ്കിൽ അതിൽ ഇടപെടാനും അവർ പരിശ്രമിച്ചു. മാതാപിതാക്കളുടെ അറിവില്ലായ്മകൊണ്ട് വിദ്യാർഥികളുടെ പഠനം നിലച്ചു പോവുകയാണെങ്കിൽ അവരെ ബോധവത്കരണത്തിലൂടെ സ്കൂളുകളിൽ മടക്കിയെത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും സംഘടനയുടെ ഭാഗത്തുനിന്നും നടന്നുവന്നു. മാത്രമല്ല, വിവിധ പ്രദേശങ്ങളിൽനിന്ന് സംഘടനയുടെ പ്രവർത്തകരായി എത്തിച്ചേർന്നിരുന്ന വനിതകൾ വഴി പൊതുജനാഭിപ്രായ രൂപവത്കരണവും ഐക്യവും വളർത്തിയെടുക്കാനും സാധിച്ചു. </p>
<p> എന്നിരുന്നാലും ഈ സംഘടനയുടെ പ്രവർത്തനം മൂന്നു വർഷക്കാലയളവിൽ (1938-41) നടത്തിക്കൊണ്ടുപോകുന്നതിന് മാത്രമേ ഹലീമാ ബീവിക്ക് സാധിച്ചുള്ളൂ. സംഘടനയിൽ സജീവമായി പ്രവർത്തിച്ചുവന്നിരുന്ന ചില വനിതകളുടെ സ്വാഭാവികമായ വിട്ടുപോകൽ നിമിത്തമാണ് ‘മുസ്​ലിം വനിതാസംഘ’ത്തിന്‍റെ പ്രവർത്തനം നിലച്ചുപോയതെന്നാണ് ഹലീമാ ബീവിയുടെ പക്ഷം. </p>
<p><font color="#0000ff">(തുടരും) </font></p>
<p><font color="#ff0000">കുറിപ്പ് </font></p>
<p><font color="#ff0000">68 അൽ മനാർ മാസിക, പുസ്തകം: 9, ലക്കം: 6, 1959 ഒക്ടോബർ 5, കാണുക, </font></p>
<p><font color="#ff0000">69 മുസ്​ലിം വനിത പുസ്തകം 1, ലക്കം 4, 1113 മിഥുനം, പു. 107-11, See., J. Devika, Her-self: Early Writings of Malayali Women on Gender, 1898-1938, Stree, Kolkata, 2005. </font></p>
<p><font color="#ff0000">70 1968 ജൂൺ മാസത്തിൽ മാത്രമാണ് തലശ്ശേരി മഹിളാസമാജം രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങിയത്. തുടർന്ന്, അനാഥ-അഗതികളുടെ സംരക്ഷണം തൊഴിൽ പരിശീലനം, സൗജന്യ മെഡിക്കൽ ക്യാമ്പ്, രോഗീപരിചരണം തുടങ്ങിയവ നടത്തിവന്നു. തലശ്ശേരിയിൽ സ്വന്തമായി കുറച്ച് ഭൂമി വാങ്ങി കെട്ടിടം നിർമിച്ചുവന്നതിനപ്പുറത്തേക്ക് എടുത്തുപറയത്തക്ക സ്ഥാവരജംഗമവസ്തുക്കൾ ഒന്നും നേടിയെടുക്കാൻ അവർക്ക് സാധിച്ചില്ല. കാണുക, എറണാകുളം ജില്ല മുസ്​ലിം വിമൻസ് അസോസിയേഷൻ സുവനീർ, 1972, പു. 154-55. </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/history/haleema-beevi-and-the-first-muslim-womens-conference-of-1938-1552025</link>
<guid isPermaLink="true">https://www.madhyamam.com/weekly/history/haleema-beevi-and-the-first-muslim-womens-conference-of-1938-1552025</guid>
<category><![CDATA[Weekly,Archives,History,Premium,14 SEP 2026]]></category>
<dc:creator><![CDATA[ഡോ. സഖരിയ തങ്ങൾ]]></dc:creator>
<pubDate>Mon, 07 Sep 2026 02:45:59 GMT</pubDate>
</item>
<item>
<title><![CDATA[രോഗദിനങ്ങൾ]]></title>
<description/>
<enclosure length="217222" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/06/2909995-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/06/2909995-untitled-1.gif'/><figcaption><p>ചി​​ത്രീ​​ക​​ര​​ണം: തോ​​ലി​​ൽ സു​​രേ​​ഷ്​</p><span class='copyright'></span></figcaption></figure><blockquote>
 ഡോക്ടർ പറഞ്ഞു, സർജറി നടത്താം. ഒരു കണ്ണ് നഷ്​ടപ്പെടും. അപ്പോഴും ഞാൻ സാരമില്ലെന്ന് പ്രതികരിച്ചു. വായനയും എഴുത്തും എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് കൂട്ടിച്ചേർത്തു. അതേക്കുറിച്ചൊന്നും അദ്ദേഹം ചോദിച്ചില്ല. പറഞ്ഞുമില്ല. അത് അദ്ദേഹത്തിന്റെ വിഷയമല്ലല്ലോ! –രോഗദിനങ്ങളെക്കുറിച്ച് എഴുതുന്നു. 
</blockquote>
<p>ഒരാഴ്ചക്കിടയിൽ കൊഴിഞ്ഞുതീർന്ന ആനന്ദയുടെ മുടിയുടെ സ്​ഥാനത്ത് എന്റെ മുടികൊഴിഞ്ഞു തീരാൻ മടികാണിച്ചു. കാരണം തിരക്കിയില്ല. മരുന്നിന്റെ അളവിലോ പ്രവൃത്തിയിലോ ഉള്ള വ്യത്യാസത്തിന്റെ ഫലമാകാമെന്ന് സ്വയം കരുതി. ഭക്ഷണം സ്വീകരിക്കാൻ ശരീരം വിമുഖത കാട്ടിയപ്പോൾ കഴിക്കാവുന്ന ഭക്ഷണത്തെക്കുറിച്ച് മനസ്സ് തിരക്കി. എന്നിട്ടും പിടിച്ചുനിൽക്കാൻ പാടുപെട്ടു. ആദ്യത്തെ കുത്തിവെപ്പുകൾക്കുശേഷം വീട്ടിൽനിന്നുള്ള വരവ് ദുഷ്കരമായി. കടവന്ത്രയിലുള്ള വിനോദിന്റെയും കബനിയുടെയും വീട്ടിലായി താമസം. </p>
<p>വിനോദിന്റെ അമ്മ ഭക്ഷണം നൽകി. കടവന്ത്രയിലുണ്ടെന്നറിഞ്ഞപ്പോൾ മുൻകാല സഖാക്കളും കെ.ഡി.എം.എസ്​ പ്രവർത്തകരായ ചിലരും വീട്ടിൽ വന്നു. അവരിൽ ജോജോ എന്ന സമ്പന്നനായൊരു സുഹൃത്തിന്റെ നാക്കുപിഴയിൽ സഹായത്തിനായി ആരുടെയെങ്കിലും മുന്നിൽനിൽക്കുകയെന്നത് എന്റെ സ്വഭാവമല്ലെന്ന് പറയേണ്ടിവന്നു. തങ്ങളുടെ ആശ്രയത്താലാണ് ഞാൻ ജീവിച്ചിരിക്കുന്നതെന്ന് ആരെങ്കിലും അവകാശപ്പെടുന്നത് കേൾക്കുന്നതിനേക്കാൾ മരണമാണ് ഞാൻ ഇഷ്​ടപ്പെട്ടത്. ആർക്കും തീറെഴുതിക്കൊടുക്കാത്ത ജീവിതമായിരുന്നു എന്നും എന്റെ ഇഷ്​ടം. </p>
<p>ഒരിക്കൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നതിനിടയിൽ കിടക്കണമെന്ന് ശരീരം നിർബന്ധിച്ചിട്ടും കഴിയാതെ വന്നപ്പോൾ കസേരയിൽ നിവർന്നുകിടന്ന ഞാൻ ഒരു നിമിഷത്തേക്ക് ഓർമകളില്ലാത്ത ലോകത്തേക്ക് വഴുതിപ്പോയി. രോഗവും ചികിത്സയും തമ്മിലുള്ള സംഘർഷത്തിൽ ശരീരത്തിന്റെ അവസ്​ഥാന്തരമായിരുന്നു അത്. റൂമിൽ കൊണ്ടുവന്നു ട്രിപ്പിട്ടു. പിന്നീട് തോന്നി; മരണം ഒരുപക്ഷേ ഇങ്ങനെയായിരിക്കും കടന്നുവരികയെന്ന്. മരണത്തിലേക്ക് വഴുതിപ്പോകുന്ന കൂട്ടുകാരിയുടെ പിടയുന്ന ചിത്രം മനസ്സിലുണ്ടായിരുന്നു. </p>
<p>കീമോ തുടരുന്നതിനിടയിൽ വൈറ്റില ജങ്ഷനിൽ കൂത്താട്ടുകുളം സ്വദേശി റിട്ടയേർഡ് പി ആൻഡ് ടി ഉദ്യോഗസ്​ഥൻ എബ്രഹാമിന്റെ വാടകവീടിന്റെ സെക്കൻഡ് ഫ്ലോറിലായി താമസം. വിദ്യാഭ്യാസ കാലത്തെ ഓർമിപ്പിക്കുന്ന നഗരജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. രോഗഗ്രസ്​തമായൊരു കാലമാണ് ഒപ്പമുള്ളതെന്നു മാത്രം. വിടപറയാൻ തയാറെടുക്കുന്ന യൗവനവും. ആത്മബന്ധങ്ങൾക്ക് വന്നുപോകാൻ എളുപ്പമുള്ളൊരു സ്​ഥലം. ഹോസ്​പിറ്റലിലേക്ക് നടന്നുപോകാവുന്ന ദൂരം. അത്യാവശ്യം വന്നാൽ, ഡോക്ടറെ എളുപ്പം കാണാം. മറിച്ചായിരുന്നുവെങ്കിൽ ജന്മസ്​ഥലത്തെ ഏകാന്തത എന്നെ ഇരുട്ടിലാക്കുമായിരുന്നു. </p>
<p>സണ്ണി കാവിലാണ് വീടിന് അഡ്വാൻസ്​ നൽകിയത്. ആദ്യത്തെ ചില മാസങ്ങളുടെ വാടകയും നൽകി. 7500 രൂപ. ആനന്ദയുടെ സ്വർണാഭരണങ്ങൾ പണയം ​െവച്ചിരുന്നത് തിരികെയെടുക്കുന്നതിനായി കരുതി​െവച്ചിരുന്ന പണം അപ്പോഴേക്കും തീർന്നുതുടങ്ങിയിരുന്നു. സഹോദരൻ വിജയന്റെ ജാമ്യത്തിൽ ടെക്സ്റ്റൈൽ കച്ചവടത്തിനായി ആനന്ദ എടുത്ത ലോൺ കാൻസർ വരുന്നതിനുമുമ്പ് അടച്ചുതീർക്കാനായത് നേട്ടമായി. അല്ലെങ്കിൽ അത് അദ്ദേഹത്തിന്റെ പെൻഷനെ ബാധിക്കുമായിരുന്നു. ഭഗത്തിന്റെ സ്റ്റൈപൻഡിൽ ഒരു വിഹിതത്തിന്റെയും ബുദ്ധയും മാളുവും ആഴ്ചതോറും വീട്ടിലെത്തി ശേഖരിക്കുന്ന കൊക്കോയിൽനിന്ന് കിട്ടുന്ന ചെറിയ വരുമാനത്തിന്റെയും ഉറപ്പിലാണ് വൈറ്റിലയിലെ താമസം മുന്നോട്ടുപോയത്. കാൻസർ പിടിമുറുക്കിയ സീസണിൽ മുടങ്ങിയ റബർവെട്ട് പുനഃസ്​ഥാപിക്കാനായില്ല. തെങ്ങിൽനിന്നുള്ള ആദായവും നിലച്ചുതുടങ്ങി. സർജറിക്കായി കോട്ടയം കാരിത്താസ്​ ഹോസ്​പിറ്റലിലേക്ക് പോയത് വൈറ്റിലയിലെ വാടകവീട്ടിൽനിന്നായിരുന്നു. </p>
<p>ഡോ. ജോജോ വി. ജോസഫായിരുന്ന ഓങ്കോളജി സർജൻ. മെഡിക്കൽ റിപ്പോർട്ടുകളെല്ലാം നോക്കിയശേഷം അദ്ദേഹം ചോദിച്ചു. അസുഖമെന്താണെന്നറിയാമോ? ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു; കാൻസറാണെന്നാണ് പറയുന്നത്. എന്റെ അവസാനത്തെ ചിരികളിലൊന്നാണ് അതെന്ന് അപ്പോഴറിഞ്ഞില്ല. ഡോക്ടർ പറഞ്ഞു: സർജറി നടത്താം. ഒരു കണ്ണ് നഷ്​ടപ്പെടും! അപ്പോഴും ഞാൻ സാരമില്ലെന്ന് പ്രതികരിച്ചു. വായനയും എഴുത്തും എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് കൂട്ടിച്ചേർത്തു. അതേക്കുറിച്ചൊന്നും അദ്ദേഹം ചോദിച്ചില്ല. പറഞ്ഞുമില്ല. അത് അദ്ദേഹത്തിന്റെ വിഷയമല്ലല്ലോ! ചൈനീസ്​ വിപ്ലവത്തിന്റെ നേതാക്കളിൽ ഒരാളായിരുന്ന ജനറൽ ചൂട്ടെയായിരുന്നു അപ്പോൾ എന്റെ മനസ്സിൽ. അദ്ദേഹത്തിന് ഒറ്റ കണ്ണേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ ഡോക്ടർ പറഞ്ഞു: ‘‘ചികിത്സ ഒരു പ്രക്രിയയാണ്.’’ അതിന് തയാറെടുത്തുകൊള്ളുക എന്നർഥം. അവസാന നാളുകളിൽ സർജറി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോ. ജോജോ വിവരങ്ങൾ അറിയാൻ കാത്തുനിന്നവർക്കിടയിൽനിന്ന് മകളെ വിളിച്ച് ആദ്യം പറഞ്ഞത് ‘കണ്ണ് നഷ്​ടപ്പെട്ടിട്ടില്ലെ’ന്നായിരുന്നു. </p>
<p>കണ്ണിനെ താങ്ങിനിർത്തുന്ന എല്ലിനായിരുന്നു രോഗം എന്നതുകൊണ്ട് രോഗബാധിച്ച ഭാഗം നീക്കം ചെയ്യുമ്പോൾ കണ്ണ് നഷ്​ടപ്പെടാനിടയുണ്ടെന്നാണ് അദ്ദേഹം കരുതിയത്. അത് അദ്ദേഹം തുറന്നുപറയുകയായിരുന്നു. രോഗത്തിന്റെ ഉറവിടത്തോടൊപ്പം മൂക്കിന്റെ പകുതിയോടു ചേർന്ന കാൻസറായ ഇടതുമേൽത്താടി മുറിച്ചുമാറ്റി. അവിടെ തുടയിൽനിന്നെടുത്ത ശരീരഭാഗം തുന്നിച്ചേർത്തു. ഡോക്ടറോട് ആദരവും ബഹുമാനവും തോന്നി. എന്റെ ജീവൻ സംരക്ഷിക്കാൻ ശ്രമിച്ചതുപോലെ കണ്ണും സംരക്ഷിക്കാൻ ശ്രമിച്ചു. പിന്നീടദ്ദേഹം സർജറി വിജയമായിരുന്നുവെന്ന് പറഞ്ഞു. പല്ലുവെച്ചാൽ സംസാരിക്കാനാകുമെന്നും. വലിയ പ്രതീക്ഷയും. പൊട്ടിച്ചിരിച്ചും വാചാലമായി സംസാരിച്ചും പിന്നിട്ട ജീവിതത്തിന്റെ നഷ്​ടബോധവും. കണ്ണാടിയിൽ കണ്ട വികൃതരൂപം ഹൃദയത്തിന്റെ പിടച്ചിലായി മാറി. </p>
<p>കീമോതെറപ്പി നൽകിയ ക്ഷീണം കുറഞ്ഞു തുടങ്ങിയപ്പോഴായിരുന്നു സർജറിയെങ്കിലും രണ്ടും ചേർന്നപ്പോൾ ശരീരത്തിന് താങ്ങാൻ കഴിയാതെയായി. എന്നിരിക്കലും രോഗത്തിന്റെ വ്യാപനം കഴുത്തിൽ ദൃശ്യമാകുകയും ഇടത് ഭാഗത്തേക്ക് തലചായ്ക്കാനാവാതെ വരികയും ചെയ്തപ്പോൾ റേഡിയേഷൻ അടിയന്തരമായി. ഡോ. ജോജോ എഡിസനായിരുന്നു റേഡിയോളജിസ്റ്റ്. റേഡിയേഷനുവേണ്ടിവന്ന ഭാരിച്ച തുക നൽകിയത് സഖാവ് ചിത്തരഞ്ജനാണ്. റേഡിയേഷനുവേണ്ടിയുള്ള യാത്ര തുടങ്ങിയത് െട്രയിനിലായിരുന്നു. രണ്ടാഴ്ചക്കകം ഉമിനീരുകൊണ്ട് കഴിയാത്ത അവസ്​ഥയിലേക്ക് ശരീരം മാറി. ഖര രൂപത്തിൽ നിന്ന് ദ്രവരൂപത്തിലേക്ക്. 32 റേഡിയേഷനായിരുന്നു നിശ്ചയിച്ചിരുന്നത്.</p>
<p> പകുതി കഴിഞ്ഞപ്പോൾ താങ്ങാനാവാത്ത സ്​ഥിതിയായി. സർജറിക്കെത്തുമ്പോൾ കുഞ്ഞേട്ടനെയും കുഞ്ഞു​േമാനെയും. പോലുള്ള കോട്ടയത്തെ സഹപ്രവർത്തകരോടും ആത്മബന്ധങ്ങളോടുമൊപ്പം, ഫാ. സെബാസ്റ്റ്യൻ കിഴക്കേക്കൂറ്റിന്റെ മുതിർന്ന സഹപ്രവർത്തകരും കാരിത്താസ്​ ഹോസ്​പിറ്റലിലെ അന്തേവാസിയുമായിരുന്ന ജേക്കബ് അച്ചനും കാത്തുനിൽക്കുന്നുണ്ടായിരുന്നു. ശരീരം അത്രമാത്രം ദുർബലമായിക്കഴിഞ്ഞിരുന്നു. പരസഹായമില്ലാതെ ചലിക്കാനാവാത്ത സ്​ഥിതി. എന്നിട്ടും മനസ്സ് എന്തുകൊണ്ട് പതറിയില്ല എന്നത് ഒരു ചോദ്യചിഹ്നമായിരുന്നു. മറിച്ചായിരുന്നുവെങ്കിൽ വൈദ്യശാസ്​ത്രത്തിന്റെ വിജയസാധ്യതക്ക് മങ്ങലേൽക്കുമായിരുന്നു. </p>
<p>എല്ലാ ക്ലേശങ്ങളും നിലനിൽക്കെ തന്നെ റേഡിയേഷൻ പൂർത്തീകരിക്കാനായി. അപ്പോഴേക്കും വായിൽനിന്ന് കഴുത്തിലേക്ക് വ്യാപിച്ച് ആശങ്ക തോന്നിച്ച രോഗം പ്രതിരോധിക്കപ്പെട്ടിരുന്നു. കത്തിക്കരിഞ്ഞ മുഖവും കഴുത്തും കൊടും വേനലിൽ വിണ്ടുകീറിയ മണ്ണുപോലെ ഉമനീർ വറ്റിവരണ്ട വായും തൊണ്ടയും തൊണ്ടയിൽനിന്ന് അനർഗളമായി പുറത്തുപോകാൻ വെമ്പുന്ന കൊഴുത്ത് കട്ടപിടിച്ച ദ്രവവും വെള്ളം പൊടിക്കുന്ന കണ്ണുകളും ട്യൂബ് അനങ്ങിയാൽ ചോരയൊലിക്കുന്ന വയറും സർജറിയുടെ വിട്ടുമാറാത്ത മരവിപ്പും കൈകാലുകളുടെ തരിപ്പുമായി അസ്വസ്​ഥതകളുടെ മറ്റൊരു ലോകമായി ജീവിതം മാറി. </p>
<p>റേഡിയേഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ക്ഷയിച്ച ശരീരവുമായി കിടപ്പിലായി. കിടക്കാനുള്ളതല്ല പകൽകാലമെന്ന ജീവിതസങ്കൽപം ആദ്യമായി തകർന്നു. ഭക്ഷണം ട്യൂബിലൂടെയേ കഴിക്കാനാവൂ. കിടന്നുമാത്രം ഭക്ഷണം കഴിക്കുന്ന സ്​ഥിതി. പരസഹായമില്ലാതെ ജീവിക്കാനാവാത്ത ദിവസങ്ങൾ, മാസങ്ങൾ. മകളുടെ വിടുതലിനായി മനസ്സുകൊതിച്ചു. അസാധ്യമാണ്. രണ്ടു മാസത്തോളം ഒന്നിനും കഴിഞ്ഞില്ല. പിന്നെ സാവകാശം ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. എഴുന്നേറ്റിരിക്കാനും നടക്കാനുമുള്ള ശ്രമം. തിരക്കിയെത്തുന്നവരോട് സംസാരിച്ച് വായ വരുതിയിലാക്കാൻ നോക്കി. </p>
<p>കാൻസറിന്റെ ഹിംസാത്മകതയെക്കുറിച്ചും വാചാലനായി. തിരിയാത്ത വാക്കുകൾ ഉപേക്ഷിച്ചു. ഫിഫ്ത് എസ്റ്റേറ്റിന്റെ എറണാകുളത്ത് നടന്ന സമ്മേളനത്തിലേക്ക് കെ. വേണു വിളിച്ചപ്പോൾ ആശയത്തോട് യോജിപ്പ് തോന്നിയെങ്കിലും വൈഷമ്യം പ്രകടിപ്പിച്ചു. വീണ്ടും വിളിച്ചപ്പോൾ പോകാമെന്ന് കരുതി. മക്കളുടെ സമ്മതം നേടി. കോട്ടയത്തുനിന്ന് കുഞ്ഞുപഴന്താറ്റിലിനെ കൂട്ടിനായി വിളിച്ചുവരുത്തി. ട്യൂബ് ഘടിപ്പിച്ച വയറും ശരീരത്തിന്റെ ബലക്ഷയവും എപ്പോഴും തൊട്ടുനയ്ക്കേണ്ട വായയുമായി സദസ്സിന്റെ പിന്നിൽ ഇരിപ്പുറപ്പിക്കാൻ നോക്കി. അപ്പോഴേക്കും അധ്യക്ഷവേദിയിൽനിന്ന് ഇറങ്ങിവന്ന വേണു എന്നെയും അവിടേക്കു വിളിച്ചുകൊണ്ടുപോയപ്പോൾ മനസ്സ് ചിരിച്ചു. വായ തുറക്കാനാവാതെ സദസ്സിന് മുന്നിലെ ഒരു ദിവസം. </p>
<p>രോഗത്തെ പ്രതിരോധിക്കാനായി എന്ന് വിലയിരുത്തുമ്പോഴും രോഗവും ചികിത്സയും ജീവിതത്തെ സഹതാനുഭവമായി മാറ്റിയിരുന്നു. ഒന്നര വർഷത്തോളം വേണ്ടിവന്നു ട്യൂബ് എടുത്തുമാറ്റാൻ. ലളിതമായൊരു കാര്യമായിരുന്നിട്ടും ട്യൂബ് എടുത്തു മാറ്റുമ്പോഴുണ്ടായ വേദന സഹിക്കാനായില്ല. അമ്മബന്ധത്തെ ഓർമിപ്പിക്കുമാറ് മുറിച്ചുമാറ്റപ്പെട്ട പൊക്കിൾക്കൊടിയുടെ പാടുപോലെ ട്യൂബിട്ട പാട് ശരീരത്തിന്റെ ഭാഗമായി. നീണ്ടുനിൽക്കുന്ന കൊളുത്തിപ്പിടുത്തവും മരവിപ്പുമായി. വായിലൂടെ ഭക്ഷണം കഴിക്കുന്ന ജൈവാവസ്​ഥയിലെ ട്യൂബ് എടുത്തുമാറ്റാൻ കഴിയൂവെന്ന് ഡോക്ടർ പറഞ്ഞിരുന്നതാണ്. </p>
<p>ഒരു തുള്ളി വെള്ളമിറങ്ങുന്ന തൊണ്ടക്കായി കാത്തിരുന്നു. മുലപ്പാൽ തൊണ്ടയിലുടക്കി മരിക്കേണ്ടവരുന്ന ശൈശവാവസ്​ഥയെ ഓർത്തു. അര ഗ്ലാസ്​ വെള്ളം കുടിക്കാനായത് മഹാസംഭവംപോലെ മകളോട് വിളിച്ചുപറഞ്ഞു. മണിക്കൂറുകൾ എടുത്ത് അരവയർ നിറക്കാൻ നോക്കി. ജീവിക്കാനായി ഭക്ഷണം കഴിക്കുന്നതുപോലെ ഭക്ഷണം കഴിക്കാനായി ജീവിച്ചു. എരിവും പുളിയും മാത്രമല്ല, എന്റെ ജന്മഗൃഹം നൽകിയ ഞാൻ ഏറെ ഇഷ്​ടപ്പെട്ട കാട്ടുതേൻ പോലും ശരീരം വിലക്കി. എന്തു കഴിക്കുമെന്നതും എങ്ങനെ കഴിക്കാമെന്നതും പ്രതിസന്ധിയായിരുന്നു. കഴിച്ചു ശീലിച്ച ഭക്ഷണക്കൂട്ടുകളോടും രുചിഭേദങ്ങളോടും വിടപറഞ്ഞു. ഒറ്റത്തവണയായി ഏതെങ്കിലും വിഭവങ്ങൾ വയറുനിറച്ച് കഴിച്ചുശീലിച്ച കാലം തിരികെ വരില്ലെന്ന് ഉറപ്പായി. </p>
<p>ചോറും കറികളും ഋതുഭേദങ്ങൾക്കൊത്ത് മാറിമറിഞ്ഞെത്തുന്ന ചക്കയും കപ്പയും കാച്ചിലും ചേനയും ചേമ്പുമെല്ലാം എത്രപെട്ടെന്നാണ് എനിക്ക് വെറും കാഴ്ചവസ്​തുക്കളായി മാറിയത്. മറ്റാരും കഴിക്കാനിടയില്ലാത്ത ചില ചേരുവകളുടെ മിശ്രിതം ഞാൻ എനിക്കായി കണ്ടെത്തി. ഞാൻ തന്നെ പാകം ചെയ്തു. മത്സ്യവും മാംസവുമൊഴികെ മറ്റെന്തും അതിന്റെ ഭാഗമായി. നാലഞ്ചു സ്​പൂൺ ഗോതമ്പുപൊടിയും ഒരു കോഴിമുട്ടയും അൽപം തേങ്ങാപ്പൊടിയും ചേർത്തൊരു ദോശ. മേമ്പൊടിക്കായി ഏതെങ്കിലും പഴവർഗം, പ്രത്യേകിച്ചും ഒരേത്തപ്പഴം. രണ്ടുപിടിയരിയും ഒരുപിടി ചെറുപയറും കിട്ടുന്ന കിഴങ്ങുവർഗങ്ങളും പച്ചക്കറികളും ചേർന്നൊരു കഞ്ഞി. പാലിനോടൊപ്പം ശർക്കരയോ പഞ്ചസാരയോ ചേർത്തരച്ച് തൊണ്ടയിലുടക്കുന്ന ഒരു തരിപോലും അതിലില്ലെന്ന് ഉറപ്പുവരുത്തി. കാട്ടു തീ ഊതിപ്പിടിപ്പിച്ച ചുണ്ടുകൾ നിശ്ചലമായപ്പോൾ ഗ്യാസ്​ സിലിണ്ടറും കുക്കറും മിക്സിയും ജീവിതത്തിന്റെ ഭാഗമായി. </p>
<p>പ്രത്യാശ വർധിച്ചുവെങ്കിലും വേവലാതികളും ആശങ്കകളും വിട്ടുമാറിയില്ല. അനിശ്ചിതത്വമാണ്. രോഗത്തിന്റെ രണ്ടാം വരവുപോലുമുണ്ട്. മൂന്നുമാസത്തിലൊരിക്കൽ ചെക്കപ്പിനായി ഡോക്ടറെ കാണണം. കാൻസറല്ലാതെ മറ്റൊരു രോഗവും ശരീരത്തെ ബാധിച്ചിരുന്നില്ലെന്നത് നേട്ടമായി. കാൻസറിനെതിരായ പോരാട്ടത്തിന്റെ മുന്നിൽ പിന്മാറിയ ഹൈപ്രഷർ മാത്രമായിരുന്നു അപവാദം. വായന സാധ്യമായപ്പോൾ ഏറെ ആശ്വാസമായി. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന സാമൂഹിക-രാഷ്ട്രീയ ചലനങ്ങൾക്ക് പിന്നാലെ പോയി. പുതിയ അറിവുകൾ തേടി. പകൽ കിടപ്പ് അവസാനിച്ചു. എന്തു കഴിക്കുമെന്നതുപോലെ എന്തു ചെയ്യുമെന്നതും പ്രതിസന്ധിയായിരുന്നു. കാർഷിക ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്ക്, രാഷ്ട്രീയ-സംഘടനാ ജീവിതം, സാമൂഹിക ഇടപെടലുകൾ, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കോളം, പ്രസംഗവേദികൾ, സംവാദങ്ങൾ. ചാനൽ ചർച്ചകൾ –കാൻസർ അപഹരിച്ചതൊന്നും തിരികെ നേടാനാവില്ലായിരുന്നു. കാൻസറിന് അപഹരിക്കാൻ കഴിയാതെപോയ ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ആവേശം (excitement, enthusiasm). </p>
<p>ഈ ആവേശത്തെ ഉത്തേജിപ്പിക്കുന്നതായിരുന്നു 2011ൽ ദലിത് പരമ്പരയിൽ ഡി.സി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച എട്ടു കൃതികളിൽ എന്റെ ലേഖനങ്ങളുടെ സമാഹാരവും പരിഗണിക്കപ്പെട്ടുവെന്ന വിവരം. കെ.കെ. കൊച്ചാണ് ഈ വിവരം അറിയിച്ചത്. ‘നെഗ്രിറ്റ്യൂഡ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് ഒരാമുഖം എഴുതുവാൻ ആഗ്രഹിച്ചുവെങ്കിലും വിരലുകൾ വഴങ്ങിയില്ല. മനസ്സും ചഞ്ചലമായിരുന്നു. പാടില്ലാത്തൊരു കാര്യം ഈ കൃതിയിൽ ഉൾപ്പെടുത്തുന്നതിന് ഡി.സിക്ക് കൈമാറാനായി കൊച്ചിനെ എൽപിച്ച ലേഖനങ്ങളുടെ കൂട്ടത്തിൽനിന്ന് അദ്ദേഹത്തെ വിമർശിക്കുന്ന രണ്ടു ലേഖനങ്ങളിൽ ഒന്ന് നഷ്​ടമായി എന്നതാണ്. കൊച്ചിനോട് ഈ കാര്യം പറഞ്ഞുവെങ്കിലും അലസമായിട്ടായിരുന്നു മറുപടി. </p>
<p>ഈ ലേഖനം വായിച്ചിട്ടുള്ളവരിൽ ഒരാളായ സി.എസ്​. മുരളിയോട് മാത്രം കാര്യം പറഞ്ഞു. രോഗത്തിന്റെ തിരിച്ചുവരവിൽ മരണമെത്തിയാലോ എന്ന ഭീതിയിൽ കടന്നുപോന്ന വഴികളിലൂടെ ജീവിതത്തിലേക്കൊരു മടക്കയാത്ര ആലോചിച്ചു. ആത്മകഥ! കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതും പറഞ്ഞതും പ്രവർത്തിച്ചതുമായൊരു ലോകം മുന്നിലുണ്ട്. അവയിലെ ശരിതെറ്റുകൾ, സത്യാസത്യങ്ങൾ കണ്ടെത്തണം; വേർതിരിച്ചെടുക്കണം. കടന്നുവന്നതിനേക്കാൾ കഠിനമായിരുന്നു മടക്കയാത്ര. എല്ലാ വഴികളും അടഞ്ഞപ്പോൾ എഴുത്തിലേക്കൊരു ചുവടുമാറ്റം. രോഗഗ്രസ്​തമായ കാലത്തും ജീവിച്ചിരിക്കുകയായിരുന്നുവെന്നതിന്റെ സാക്ഷ്യപത്രം. അവിടെ അനിശ്ചിതത്വമില്ല, പൊരുതുന്ന ജീവിതമേയുള്ളൂ. </p>
<p>എനിക്കുവേണ്ടി പ്രാർഥിക്കാമെന്നു പറഞ്ഞവരെ ചികിത്സിക്കുന്നുണ്ടല്ലോയെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തി. ആധുനികവൈദ്യശാസ്​ത്രത്തോടൊപ്പം രോഗമുക്തിക്കായി പ്രാർഥനയും നിലനിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ചികിത്സാലയവും പ്രാർഥനാലയവും ഒരേ നിർമിതിക്കുള്ളിൽ പ്രവർത്തിക്കുന്ന സമൂഹം. രോഗം ഭേദമായാൽ ദൈവശാസ്​ത്രത്തിന്റെ അക്കൗണ്ടിലും ഇല്ലെങ്കിൽ ആധുനിക വൈദ്യശാസ്​ത്രത്തിന്റെ അക്കൗണ്ടിലും രേഖപ്പെടുത്തുന്നു. ചികിത്സാരംഗത്തുനിന്ന് തുടച്ചുനീക്കപ്പെട്ടുവെന്ന് പറയാവുന്നത് മന്ത്രവാദം മാത്രമാണ്. </p>
<p>കാൻസർപോലൊരു മാരകരോഗത്തിന്റെ കാര്യത്തിൽപ്പോലും ആധുനിക ചികിത്സയോടൊപ്പം ആയുർവേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും ആദിവാസി വൈദ്യത്തിന്റെയും ഒറ്റമൂലിയുടെയുമെല്ലാം പുറകെ പോകുന്നവരാണ് സമൂഹത്തിലെ വലിയൊരു വിഭാഗം. ആധുനികവൈദ്യശാസ്​ത്രത്തിന്റെ സൈദ്ധാന്തികാടിത്തറയോടുള്ള വിയോജിപ്പാണ് പലരെയും ഇത്തരമൊരു നിലപാടിലെത്തിച്ചത്. ശാസ്​ത്രീയമായ തെളിവുകളല്ല, നിലനിൽക്കുന്ന ചില ധാരണകളെയും മുൻവിധികളെയും കേട്ടറിവുകളെയുമാണ് ഇവർ ആശ്രയിക്കുന്നത്. എന്റെ സൗഹൃദത്തിനുള്ളിലും ഇത്തരം ചിലരുണ്ടായിരുന്നു. </p>
<p>ആനന്ദയുടെ ചികിത്സാവേളയിൽ കേട്ടൊരു പേരായിരുന്നു ഒറ്റപ്പാലത്തുനിന്നുള്ള നിർമലാനന്ദ ഗിരിരാജ. ‘തന്റെ പിതാവിന്റെ ചികിത്സ ഇപ്പോൾ ഒറ്റപ്പാലത്താണെന്നും ചേച്ചിയെയും അവിടെ കൊണ്ടുപോകുന്നത് നല്ലതായിരിക്കുമെന്നും’ പറഞ്ഞത് മൂലമറ്റത്തെ പ്രമുഖ പലചരക്ക് വ്യാപാരിയായ സുലൈമാന്റെ മകനാണ്. ആനന്ദക്കുമുമ്പേ സുലൈമാൻ വേർപിരിയുന്നതാണ് കണ്ടത്. അലോപ്പതി ചികിത്സക്കെതിരായ തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന ചില രേഖകളുമായിട്ടാണ് കോഴിക്കോട് യൂനിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന ഡോ. ബാബുരാജ് വൈറ്റിലയിലെ വീട്ടിലെത്തിയത്. ഇതേ യൂനിവേഴ്സിറ്റിയിലെ കാൻസർ ബാധിതയായൊരു വിദ്യാർഥിനി ചികിത്സ കിട്ടാതെ മരിക്കാനിടയായ സാഹചര്യം ബാബുരാജുമായി ബന്ധപ്പെട്ട് ആനന്ദയുടെ ചികിത്സയുമായി മെഡിക്കൽ കോളജിൽ കഴിയുമ്പോൾ കേട്ടിരുന്നതാണ്. </p>
<p>നിലപാട് വ്യക്തമാക്കിയില്ല, ചർച്ചക്ക് തുനിഞ്ഞില്ല. പിറ്റേന്ന് രാവിലെ കൊച്ചിയിലെ പ്രമുഖ േട്രഡ് യൂനിയൻ നേതാക്കളിലൊരാളും കാൻസർ പേഷ്യന്റുമായ വി.ബി. ചെറിയാനെ കാണാൻ ബാബുരാജ് പോയി. ജീവിച്ചിരിക്കുന്നുവെന്ന യാഥാർഥ്യത്തോടൊപ്പം രോഗവും ചികിത്സയും ബാക്കിയാക്കി പോയ നിരവധി ബുദ്ധിമുട്ടുകൾക്കും രോഗത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ഉത്കണ്ഠക്കുമിടയിലും നേരിട്ടും അല്ലാതെയും ചികിത്സയിലെ ബദലിനെക്കുറിച്ചും പലരും സംസാരിച്ചിരുന്നുവെങ്കിലും അശാസ്​ത്രീയമായ ചികിത്സാരീതികളിലേക്ക് വ്യതിചലിക്കാതിരിക്കാനായതിൽ അഭിമാനം തോന്നി. </p>
<p>സംഭവ്യതക്കും അസംഭവ്യതക്കും ഇടയിലായിരുന്നു ഭാവി. എന്റെ മൗനം ആഗ്രഹിക്കുന്നവരുണ്ടാകാമെങ്കിലും അതിന് ചെവികൊടുത്തില്ല. നഷ്​ടമായതിൽ ചിലതെല്ലാം എന്നെ തേടിയെത്തുമെന്ന് കരുതി. സൗഹാർദമായി, മനസ്സിലാക്കലായി ബന്ധങ്ങളുടെ നാനാർഥങ്ങളായി. പാലായിൽനിന്ന് ഫാ. സെബാസ്റ്റ്യൻ കിഴക്കേകൂറ്റ് ഒരു ദിവസം വൈറ്റിലയിലെത്തിയത് രസകരമായ ഒരനുഭവുമായിട്ടാണ്. </p>
<p>ചികിത്സ കഴിഞ്ഞു ഏതാനും മാസങ്ങളെ ആയിരുന്നുള്ളൂ. ഇൻഫെക്ഷൻ സാധ്യതയോർത്താണ് നേരത്തേ വരാതിരുന്നതെന്നു പറഞ്ഞ അച്ചൻ സഹോദരങ്ങളിൽ ആരോ നൽകിയ 4000 രൂപയും സഹപ്രവർത്തകനായ പുരോഹിതർ നൽകിയ 1000 രൂപയും വെവ്വേറെ എന്നെ ഏൽപിച്ചശേഷം 2000 രൂപയുടെ കഥ പറഞ്ഞു. വാഗമൺ ചിത്രനികേതൻ ഹോസ്​പിറ്റലിൽനിന്ന് മടങ്ങാനായി ബസ്​ കാത്തുനിൽക്കുമ്പോൾ ഒരു കാർ വന്നു മുന്നിൽനിന്നു. പാലാവരെയുണ്ട്. കേറുന്നുണ്ടോയെന്ന് ചോദിച്ചു. രണ്ട് കന്യാസ്​ത്രീകളും ബസ്​ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തന്നോടൊപ്പം അവരും കാറിൽ കയറി. </p>
<p>അവർ ഈരാട്ടുപേട്ടയിൽ ഇറങ്ങി. ൈഡ്രവറുമായി പല കാര്യങ്ങളും സംസാരിക്കുന്നതിനിടയിൽ എന്നെക്കുറിച്ചും സംസാരിക്കാനിടയായി. പാലായിൽ എത്തി നന്ദി പറഞ്ഞ് പിരിയുമ്പോൾ ഒരജ്ഞാത സൗഹൃദത്തിന്റെ ഓർമ പുതുക്കൽപോലെ എനിക്ക് നൽകാനായി ൈഡ്രവർ 2000 രൂപ അച്ചനെ ഏൽപിച്ചു. അച്ചൻ പറഞ്ഞയാൾ യാഥാർഥ്യമാണോയെന്നും താൻ ഏൽപിക്കുന്ന പണം ഉദ്ദേശിക്കുന്നിടത്ത് എത്തിച്ചേരുമോ എന്നും അയാൾ സംശയിച്ചില്ല. എന്നെക്കുറിച്ചുള്ള അച്ചന്റെ വാക്കുകൾ അത്രമേൽ അയാളിൽ പതിഞ്ഞിരിക്കും. മനസ്സിനെ നൊമ്പരപ്പെടുത്തിയിരിക്കും. നന്മയുടെ വേരുകളെ പുൽകിയുണർത്തിയിരിക്കും. അതിരുകളില്ലാത്ത ഈ മനുഷ്യനന്മയെ ഞങ്ങൾ ആസ്വദിച്ചു. </p>
<p>തിരുവനന്തപുരത്തുനിന്ന് അശോക് കുമാർ വിളിച്ചത് യാദൃച്ഛികമായിട്ടാണ്. ‘നെഗ്രിറ്റ്യൂഡ്’ വായിക്കാറുണ്ടായിരുന്നുവെന്നും പറഞ്ഞാണ് വിളിച്ചത്. പാർട്ടി അനുഭാവി ആയിരുന്നുവെന്നും വെളിയിലാണ് ജോലിയെന്നും പറഞ്ഞു. വിശേഷങ്ങൾ കൈമാറിയ കൂട്ടത്തിൽ മകൻ പൂജപ്പുര ഗവ. ആയുർവേദ കോളജിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ ഫോൺ നമ്പർ വാങ്ങിയ അശോക് കുമാർ ഭഗത്തിനെ നേരിൽ കാണുകയും 10,000 രൂപ ഏൽപിക്കുകയും ചെയ്തു. ഓർമയിൽ ഉണ്ടായിരുന്ന ഒരു പേരല്ലായിരുന്നു അശോക് കുമാർ. നേരിൽ കാണാൻ കഴിയാതെപോയ സൗഹൃദത്തിലൊന്ന്.</p>
<p> ഉള്ളൂരിൽനിന്ന് വൈറ്റിലയിലെത്തിയ ജലാലുദ്ദീൻ, മനുസ്​മൃതി ജാഥ നടക്കുമ്പോൾ മാനന്തവാടിയിൽ ​െവച്ചാണ് എന്നെ ആദ്യമായി കണ്ടത്എ ന്ന് പറഞ്ഞു. ജലാലുദ്ദീൻ അവിടെ ഞാൻ നടത്തിയ പ്രസംഗത്തിലെ ആവേശകരമായി ഓർമകൾ പങ്കിട്ടു. തിരുവനന്തപുരത്ത് ജാഥ സമാപിക്കുമ്പോഴും താൻ ഉണ്ടായിരുന്നതായി പറഞ്ഞു. ഒന്നും പാഴായി പോയില്ലെന്നുതോന്നി. തിരുവനന്തപുരത്തെ പാർട്ടിപ്രവർത്തകരും അധഃസ്​ഥിത നവോത്ഥാന മുന്നണി പ്രവർത്തകരുമായി ജലാലുദ്ദീന് ബന്ധമുണ്ടായിരുന്നു. 8000 രൂപ ഏൽപിച്ചാണ് യാത്ര പറഞ്ഞത്. </p>
<p>രോഗബാധിതനായ ഞാൻ വൈറ്റിലയിൽ ഉണ്ടെന്നറിഞ്ഞപ്പോൾ പറവൂരിൽനിന്ന് എം.എസ്​. ജയകുമാർ കാണാൻ വന്നിരുന്നു. ചെക്കപ്പിനായി വെൽകെയറിലെത്തിയ മണിചേച്ചിയോടൊപ്പം വന്ന കെ. വേണുവും ഒരിക്കൽ കണ്ടിട്ടാണ് മടങ്ങിയത്. കീമോയെടുത്ത സമയത്ത് കണ്ണമ്പിള്ളി മുരളിയും കാണാനായി ഹോസ്​പിറ്റലിലെത്തിയിരുന്നു. പൊയ്പോയ രാഷ്ട്രീയ ഭൂതകാലത്തിന്റെ മടങ്ങിവരവ്. കോളജ് വിദ്യാർഥികളായിരിക്കെ ഒരേ സമയത്ത് നക്സലൈറ്റ് പ്രസ്​ഥാനവുമായി ബന്ധപ്പെട്ടവരായിരുന്നു എം.എസ്​. ജയകുമാറും ഞാനും. </p>
<p>സി.ആർ.സി.പി.ഐ പിളർന്നപ്പോൾ ഞങ്ങൾ രണ്ട് ഗ്രൂപ്പുകളിലായി. ഗ്രൂപ്പുകൾക്കപ്പുറം ബന്ധങ്ങൾ നിലനിൽക്കാൻ കഴിയുന്നവർ നക്സലൈറ്റ് പ്രസ്​ഥാനത്തിൽ കുറവായിരുന്നു. കാരണം ബന്ധങ്ങൾ നിശ്ചയിച്ചിരുന്നത് രാഷ്ട്രീയമാണ്. തങ്ങൾ മാത്രമാണ് ശരിയെന്ന് കരുതുന്നവരായിരുന്നു ഓരോ ഗ്രൂപ്പും. ഗ്രൂപ്പുകളായി മാറുന്നവർ പരസ്​പരം ഒറ്റുകാരും ചതിയന്മാരും വഞ്ചകരുമായി മുദ്രകുത്തി. ഈ ദൂഷിതവലയത്തിന് വെളിയിലേക്കൊരു വാതിൽ ഉണ്ടായിരുന്നതുകൊണ്ടാണ് ജയകുമാറിന് എന്നെ കാണാൻ വരാൻ കഴിയാത്തത്. പഴയകാല സൗഹൃദങ്ങളെ ഒരിക്കലും മറക്കാത്ത മനോഭാവം.</p>
<p> സൗഹൃദത്തിന്റെ മൂല്യം പലതും പറഞ്ഞ കൂട്ടത്തിൽ സവർണ ഫാഷിസത്തിനെതിരെ സി.ആർ.സി.സി.പി.ഐ. (എം.എൽ) തൃശൂരിൽ നടത്തിയ സമ്മേളനത്തെ എതിർത്തുകൊണ്ട് ‘അനന്ദൻ’ എന്ന പേരിൽ കോേമ്രഡിൽ വന്നൊരു ലേഖനത്തെ വിമർശിച്ചുകൊണ്ട് ‘വിഷ്ണുവിന് കുടപിടിക്കുന്ന അനന്തമാർ’ എന്ന പേരിൽ 1991ൽ അധഃസ്​ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിനിൽ ഞാനെഴുതിയ ലേഖനം പരാമർശവിഷയമായി. ജാതിപ്രശ്നത്തെ ഗൗരവമായി കാണാൻ വിസമ്മതിക്കുന്ന കമ്യൂണിസ്റ്റ് സമീപനത്തോടുള്ള ശക്തമായ വിയോജിപ്പായിരുന്നു ഈ ലേഖനം. തങ്ങൾക്കിടയിൽ ഈ ലേഖനം ചർച്ച ചെയ്യപ്പെട്ടുവെന്നും ക്രിയാത്മകമായിട്ടാണ് അതിനെ നോക്കിക്കണ്ടതെന്നും പറഞ്ഞ ജയകുമാർ ‘കോേമ്രഡ്’ ലേഖനത്തിന്റെ യഥാർഥ രചയിതാവ് എം.എം. സോമശേഖരനാണെന്ന എന്റെ ധാരണയെ പി.ജെ. ബേബിയായിരുന്നു എന്ന് തിരുത്തി. </p>
<p>സലിമിന് ചെറിയൊരു ധനസഹായം ചെയ്യാൻ കാൻസർ രോഗികളെ സപ്പോർട്ടുചെയ്യുന്ന ഒറ്റ കൂട്ടായ്മ ആഗ്രഹം പ്രകടിപ്പിച്ചതായി അറിയിച്ചുകൊണ്ട് പിന്നീടൊരിക്കൽ ജയകുമാർ വിളിച്ചു. കാൻസറിനെതിരെ പോരാട്ടത്തിൽ സർക്കാർ സംവിധാനങ്ങളോടൊപ്പം ഇത്തരം കൂട്ടായ്മകളും അനിവാര്യമാണെന്നാണ് ഞാൻ കരുതിയിരുന്നത്. രോഗിയെ നേരിൽ കണ്ട് വിവരങ്ങളറിയാൻ കൂട്ടായ്മയിൽനിന്ന് ഒരാളെത്തി. 5000 രൂപ നൽകാൻ തീരുമാനിച്ചതായും അത് കൈപ്പറ്റാൻ എറണാകുളം സൗത്തിലുള്ള ഓഫിസിലെത്താനും അറിയിപ്പുവന്നു. കൃഷ്ണകുമാർ എന്ന ആളാണ് കത്തയച്ചത്. ഈ പണം കൈപ്പറ്റാനെത്തിയ ബുദ്ധയുടെ പഠനകാര്യങ്ങൾ തിരക്കിയ കൃഷ്ണകുമാർ എൽ.എൽ.എമ്മിന് ചേരാനായി ഒരു വർഷത്തേക്ക് വേണ്ടിയിരുന്ന 7000 രൂപ കൂടി നൽകിയാണ് തിരിച്ചയച്ചത്. </p>
<p>ഇതിനിടയിൽ സൗഹൃദങ്ങൾക്കിടയിലെ ജീർണതയുടെ മുഖവും കാണാനായി. വൈറ്റിലയിലെ വാടകവീടിന്റെ പേരിൽ തോമസ്​ മാത്യുവിൽനിന്ന് സുരേഷ് ജോർജ് 2000 രൂപ മാസവാടക വാങ്ങുന്നുണ്ടെന്നറിഞ്ഞത് ഇക്കാര്യം അവർക്കിടയിൽ വാക്കേറ്റമായി മാറിയപ്പോഴാണ്. സുരേഷ് ജോർജിനെയും കൂട്ടിയാണ് ബുദ്ധ വൈറ്റിലയിൽ വാടകക്ക് വീട് കണ്ടെത്തിയത്. തോമസ്​ മാത്യു ഡൽഹിയിൽനിന്ന് വരുമ്പോൾ വൈറ്റിലയിൽ താമസിക്കുന്നതിന് വീട് എടുത്ത കാര്യം സുരേഷ് ജോർജ് പറഞ്ഞിരുന്നതാണ്. തോമസ്​ മാത്യു മാത്രമല്ല, സുഗതനും ഉഷയും ഡൽഹിയിൽനിന്ന് നാട്ടിൽ വരുമ്പോൾ വൈറ്റിലയിൽ വരുകയും താമസിക്കുകയും ചെയ്തിരുന്നു. </p>
<p>പിറവം സ്വദേശിയായ സുരേഷ് ജോർജുമായി ഒരു പതിറ്റാണ്ടിലേറെക്കാലത്തെ ബന്ധമുണ്ടായിരുന്നു. മക്കൾക്ക് സുരേഷ് ജോർജ് സുരേഷ് മാമ്മനായിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനുള്ള തയാറെടുപ്പിന്റെ സമയമാണ് ഭഗത്ത് എറണാകുളത്ത് താമസിച്ചിരുന്നത്. മുല്ലശ്ശേരി കനാൽ റോഡിന്റെ അരികിലുള്ള സുരേഷ് ജോർജിന്റെ വാടകവീട്ടിലായിരുന്നു. ജീവിതത്തിന്റെ നാനാർഥങ്ങൾ തേടി നഗരത്തിലെത്തിയ രണ്ടു യുവാക്കൾ, പിറവത്തുനിന്ന് അജയനും പുറപ്പുഴയിൽനിന്ന് ജോർജും സുരേഷിനോടൊപ്പമുണ്ടായിരുന്നു. അജയൻ പിന്നീട് നാടക-സിനിമാ പ്രവർത്തനങ്ങളിലും ജോർജ് അതിഥി തൊഴിലാളി പ്രവർത്തനങ്ങളിലും മുഴുകുന്നത് കണ്ടു. </p>
<p>തങ്ങളുടെ രാഷ്ട്രീയ ബൗദ്ധിക ജീവിതത്തിന്റെ ഭാഗമായി പ്രഫ. ഒ.കെ. യാദവിനെപ്പോലുള്ളവരുമായി ചേർന്ന് ഡൽഹി കേന്ദ്രമായി തോമസ്​ മാത്യുവും സുഗതനും നടത്തിയ ജനാധിപത്യ-രാഷ്ട്രീയ ഇടപെടലുകളിൽ കേരളത്തിൽ അവരോടൊപ്പം സുരേഷ് ജോർജുമുണ്ടായിരുന്നു. പി.യു.സി.എൽ, മേധാപട്കറുടെ എൽ.എ.പി.എം, പി.വി. രാജഗോപാലിന്റെ ഏകതാപരിഷത്ത് പോലുള്ള സിവിൽ സമൂഹപ്രസ്​ഥാനങ്ങളുടെ കേരളത്തിലെ മുഖ്യചുമതലകളിലും പ്ലാച്ചിമടപോലുള്ള സമരങ്ങളിലും സുരേഷ് ജോർജ് ഉണ്ടായിരുന്നു.</p>
<p> ഏകതാ പരിഷത്തിന്റെ നേതൃത്വത്തിൽ ഭൂരഹിതരായ ആദിവാസികളും ദലിതരും 2007 ൽ നടത്തിയ ഡൽഹി മാർച്ചിന്റെ പശ്ചാത്തലത്തിൽ, ദേശീയനയം ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ഭൂപ്രശ്നത്തെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരം നിർദേശിക്കുന്നതിനുമായി യു.പി.എ ഗവൺമെന്റ് കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ കീഴിൽ രൂപവത്കരിച്ച സമിതി മധുരയിൽ നടത്തിയ യോഗത്തിൽ പങ്കെടുത്തതും –സണ്ണി എം. കപിക്കാടും പങ്കെടുത്തിരുന്നു– മേധാപാട്കറും അരുണാ റോയിയും ഫാ. തോമസ്​ കോച്ചേരിയുമെല്ലാം പങ്കെടുത്ത ജനകീയപ്രസ്​ഥാനങ്ങളുടെ നേതൃത്വ സമ്മേളനത്തിൽ സംയുക്തയോഗത്തിൽ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തതുമെല്ലാം സുരേഷ് ജോർജ് വഴിയായിരുന്നു. ആശയങ്ങളുടെ കൈമാറ്റമെന്നതിനപ്പുറം രാഷ്ട്രീയമോ സംഘടനാപരമോ ആയ ബന്ധമുണ്ടായിരുന്നില്ല. ആത്മബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല. ചിലർ അങ്ങനെയാണ്. ബന്ധങ്ങൾക്ക് ക്ഷതമേൽപിച്ചുകൊണ്ട് മുന്നോട്ടുപോകാൻ നോക്കുന്നു. സ്വയം അന്യരായിത്തീരുകയാണെന്നു മാത്രം അറിയുന്നില്ല. </p>
<p><font color="#ff0000">(തുടരും) </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/biography/km-salim-kumar-biography-1552016</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/biography/km-salim-kumar-biography-1552016</guid>
<category><![CDATA[Weekly,Culture,Biography,Archives,Premium,14 SEP 2026]]></category>
<dc:creator><![CDATA[കെ.എം. സലിംകുമാർ]]></dc:creator>
<pubDate>Mon, 07 Sep 2026 02:30:25 GMT</pubDate>
</item>
<item>
<title><![CDATA[മില്ല്]]></title>
<description/>
<enclosure length="172027" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/06/2909991-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/06/2909991-untitled-1.gif'/><figcaption></figcaption></figure><p>മില്ലെന്തിനാണീർച്ച വാളിനാൽ </p>
<p>കൂറ്റൻ മരത്തിലാഞ്ഞു കൊത്തി- </p>
<p>ശ്ശബ്ദപ്പരിക്കേൽപിക്കുന്നത്. </p>
<p>എങ്ങും മുറിഞ്ഞിട്ടില്ലെങ്കിലും </p>
<p>തുള്ളികൾ കൂട്ടക്കരച്ചിലായ് </p>
<p>ചോട്ടിലേക്കാഞ്ഞു പൊഴിഞ്ഞത് </p>
<p>കണ്ടുല്ലസിച്ചട്ടഹസിച്ചത്. </p>
<p>തൂക്കണാംകിളി പോലുയരെ </p>
<p>ഓങ്ങലിൽ നിന്നൊഴിഞ്ഞുമാറി </p>
<p>കാ പടർത്തും തിരക്കിലേയ്ക്കി- </p>
<p>ക്കുലുക്കമാഞ്ഞെറിയുന്നത്. </p>
<p>സ്വവർഗശരീരപ്പകുപ്പി- </p>
<p>ന്നായൂർവൃത്തമെണ്ണിയെണ്ണി </p>
<p>വാൾകയറ്റിപ്പരിചയിക്കും </p>
<p>നിത്യഭീതി വിതച്ചിരിപ്പത്. </p>
<p>ഏതുനേരത്തുമൂറിയെത്തും </p>
<p>ആർത്തി നോട്ടവു മറക്കവാൾ- </p>
<p>പ്പോർവിളിത്താളവുമായി </p>
<p>ചുറ്റുവട്ടം നിറച്ചുനിൽപത്. </p>
<p>‘‘തടി’’ച്ചല്ലോയെന്നതിന്റെയീ </p>
<p>ആത്മഗതപ്പകർച്ചവ്യാധി </p>
<p>ഭയപ്പെടുത്തുന്നെന്നെയും, ഞാൻ </p>
<p>ജീവനിൽക്കൊതിപൂണ്ടിരുളുന്നു...</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1552014</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1552014</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,14 SEP 2026]]></category>
<dc:creator><![CDATA[ശ്രീകൃഷ്ണദാസ് മാത്തൂർ]]></dc:creator>
<pubDate>Mon, 07 Sep 2026 02:15:51 GMT</pubDate>
</item>
<item>
<title><![CDATA[‘ദലിത്, ആദിവാസി വിഭാഗങ്ങളെ ഒരു രാഷ്ട്രീയ മുന്നേറ്റമായി 
ഏകീകരിക്കണം’]]></title>
<description/>
<enclosure length="232336" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/06/2909981-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/06/2909981-untitled-1.gif'/><figcaption><p>സി.കെ. ജാനു</p><span class='copyright'></span></figcaption></figure><blockquote>
 മുത്തങ്ങ കേസിലുണ്ടായ കോടതിവിധിക്കെതിരെ പല കോണുകളിൽനിന്നും വിമർശനം ഉയർന്നു. ഈ പശ്ചാത്തലത്തിൽ മുത്തങ്ങ സമരത്തെയും വർത്തമാനകാല ദലിത്-ആദിവാസി യാഥാർഥ്യങ്ങളെയും പരിശോധിക്കുകയാണ് സമരനേതാവു കൂടിയായ സി.കെ. ജാനു. 
</blockquote>
<p>മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനും സമരത്തിൽ പങ്കെടുത്ത മറ്റു നേതാക്കൾക്കും കോടതി തടവുശിക്ഷ വിധിച്ചിരുന്നു. പൊലീസ് ഓഫിസർ അബ്ദുൽ സലാമിനെയും ഫോറസ്റ്റ് ഓഫിസർ ശശിധരനെയും അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് ഗീതാനന്ദനും കൂട്ടർക്കും എതിരെ വിധിവന്നത്. പിന്നീട് അത് സ്റ്റേ ചെയ്യപ്പെട്ടു. അതേസമയം, 2003ലെ മുത്തങ്ങ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗി എന്ന ആദിവാസി യുവാവിന്റെ മരണത്തിനും ഇന്നും നീതി ലഭിച്ചിട്ടില്ല. മുത്തങ്ങ സമരത്തിന്റെ രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറവും ആദിവാസി സമൂഹം നീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം തുടരുന്ന സാഹചര്യത്തിലാണ് സമരനേതാവും ആദിവാസി ഗോത്രമഹാസഭ നേതാവുമായിരുന്ന, ഇപ്പോൾ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായ സി.കെ. ജാനുവുമായി സംസാരിക്കുന്നത്.</p>
<p>മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആദിവാസി സമരത്തിന്റെ പ്രസക്തിയെക്കുറിച്ചും മുത്തങ്ങ സമര ചരിത്രത്തെയും അതിന്റെ തുടർഫലങ്ങളെയും കുറിച്ചും ആദിവാസി സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സി.കെ. ജാനു സംസാരിക്കുന്നു. ആദിവാസികളുടെ അതിജീവനത്തിനായുള്ള പോരാട്ടം അവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെകൂടി സമരമാണെന്നും അവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നും ജാനു ഓർമിപ്പിക്കുന്നു. ആദിവാസികൾക്കൊപ്പം പൊതുസമൂഹവും നിൽക്കേണ്ടതിന്റെ ആവശ്യകതയും അവർ മുന്നോട്ടുവെക്കുന്നു. </p>
<h3>മുത്തങ്ങ സമരത്തിലേക്ക് എത്തിച്ചേരുന്നതിനു മുമ്പ് നടന്ന സമരങ്ങളുടെയും സർക്കാറുമായുണ്ടായ ധാരണകളുടെയും പശ്ചാത്തലം എന്തായിരുന്നു? </h3>
<p>മുത്തങ്ങ സമരം 2003ലാണ് ആരംഭിച്ചത്. സമരം ആരംഭിക്കുന്നതിന് ഒരുപാട് കാരണങ്ങളുമുണ്ട്. 2001ൽ സെക്രട്ടേറിയറ്റിന് മുന്നിൽ കുടിൽകെട്ടൽ സമരം നടത്തി. അതിലൂടെ കേരളത്തിലെ മുഴുവൻ ഭൂരഹിതരായ ആദിവാസികൾക്കും ഭൂമി –ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെ, ഭൂമിയുടെ ലഭ്യത അനുസരിച്ച്– കൊടുക്കുമെന്ന് ഗവൺമെന്റും ഗോത്രമഹാസഭയും തമ്മിൽ കരാർ ഉണ്ടാക്കി. ഈ കരാർ കൃത്യമായി രണ്ടുവർഷം നന്നായി നടപ്പിലാക്കി. ഭൂരഹിതരായ ആദിവാസികളെ കണ്ടെത്തുക, ഭൂമി കണ്ടെത്തുക, അത് വിതരണം ചെയ്യുക –ഇങ്ങനെയുള്ള പ്രക്രിയ രണ്ടു വർഷം വളരെ സജീവമായി നടന്നു. ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ ഒരു ട്രൈബൽ മിഷൻ രൂപവത്കരിച്ചിരുന്നു. </p>
<p>ഭൂരഹിതരായ ആദിവാസികളുടെ പ്രശ്നത്തിൽ മാത്രം ഇടപെടുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ട്രൈബൽ മിഷന് രൂപംനൽകിയത്. തുടർന്ന് ഭൂരഹിതരായ ആളുകളെയും ഭൂമിയും കണ്ടെത്താനും അത് വിതരണം ചെയ്യാനുമൊക്കെ ആ ട്രൈബൽ മിഷൻ വളരെ സജീവമായി ഇടപെട്ടിരുന്നു. കേരളത്തിൽ മുപ്പത്തയ്യായിരത്തോളം ആദിവാസി കുടുംബങ്ങൾക്ക് ഇതിനകം ഭൂമി കിട്ടിയിട്ടുമുണ്ട്. അങ്ങനെ രണ്ടു വർഷക്കാലം ഭൂമി വിതരണം സജീവമായി നടത്തി. ഭൂരഹിതരായ ആദിവാസികളെയും ഭൂമിയും കണ്ടെത്തി വിതരണംചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്തു. അങ്ങനെ ചെയ്യുമ്പോഴും കുറെ ഭൂമിയൊക്കെ താമസയോഗ്യമല്ലാത്തതായും വന്നു. അതൊക്കെ ആ സമയത്തുതന്നെ ഞങ്ങൾ ചൂണ്ടിക്കാണിച്ചു. അതിന് ബദൽ സംവിധാനം ചെയ്യാനുള്ള അപേക്ഷകളൊക്കെ അവർ വാങ്ങി. അങ്ങനെയുള്ള കാര്യങ്ങളൊക്കെ വളരെ സജീവമായി നടന്നിരുന്നു. </p>
<p>പക്ഷേ, 2003ലേക്ക് വരുമ്പോഴേക്കും ഈ ട്രൈബൽ മിഷൻ നിർജീവമായി. അതിനകത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വേറെ വേറെ വകുപ്പുകളിലേക്ക് മാറ്റി. ട്രൈബൽ മിഷൻ പ്രവർത്തിക്കാത്ത ഒരു സംവിധാനമായി മാറി. അതോടെ ഭൂമി വിതരണം എന്ന കാര്യത്തിൽനിന്ന് പൂർണമായും ഗവൺമെന്റ് പിന്മാറുന്ന ഒരു അവസ്ഥയിലേക്ക് വന്നു. </p>
<h3>അങ്ങനെയൊരു സാഹചര്യത്തിലാണോ മുത്തങ്ങയിൽ സമരം ആരംഭിക്കുന്നത്? </h3>
<p>അങ്ങനെ വന്നപ്പോഴാണ് ബാക്കിയുള്ള ഭൂരഹിതർക്കും കൂടി ഭൂമി കിട്ടണം എന്നുപറഞ്ഞ് പ്രതീകാത്മകമായി മുത്തങ്ങയിലെ സമരം ആരംഭിക്കുന്നത്. മുത്തങ്ങയിലെ ഈ സമരം ആരംഭിച്ചപ്പോൾ സാധാരണ എല്ലാവരും ചെയ്യുന്ന ഒരു ജനാധിപത്യ സമരരീതിതന്നെയാണ് ഞങ്ങൾ സ്വീകരിച്ചത്. അവിടെ ഞങ്ങൾ പോയിട്ട് മരം മുറിക്കുകയോ ആ പ്രകൃതി നശിപ്പിക്കുകയോ അത്തരം കാര്യങ്ങളൊന്നും ചെയ്തില്ല. ചെറിയ അടിക്കാടുകൾ വെട്ടി കൃഷിയിറക്കുക, ആദിവാസികൾ അവിടെ താമസിക്കുക, അതിൽ ഉണ്ടാകുന്ന വരുമാനങ്ങൾ എടുക്കുക –ഇങ്ങനെയുള്ള ഒരു സമരമായിരുന്നു ഞങ്ങൾ നടത്തിയത്. അവിടെ ഞങ്ങളുടെ ആളുകൾ കപ്പ, കാച്ചിൽ, വെജിറ്റബിൾ, പയർവർഗങ്ങൾ ഇതുപോലുള്ള ഭക്ഷ്യസാധനങ്ങളുടെ ഒരു കൃഷിയായിരുന്നു അതിനകത്ത് ചെയ്തത്. </p>
<h3>മുത്തങ്ങ സമരം അക്രമത്തിലേക്ക് പോകുന്ന ഒരു സമരമായിരുന്നില്ല എന്നാണ് നിങ്ങൾ പറയുന്നത്. സമരത്തിന്റെ സ്വഭാവം എങ്ങനെയായിരുന്നു? </h3>
<p>മുത്തങ്ങയിൽ ഒരു വയലൻസിലേക്ക് പോകേണ്ട ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. ആ ഭൂമിയിൽ സമരം ചെയ്ത്, ജനം കുടിൽകെട്ടൽ സമരം നടത്തി പിടിച്ച ഭൂമിയാണത്. അതിനുമുമ്പ് സമരംചെയ്ത സമാധാനപരമായ രീതിതന്നെയാണ് മുത്തങ്ങയിലും പിന്തുടർന്നത്. മുമ്പ് കുടിൽകെട്ടി സമരം ചെയ്യുമ്പോൾ പൊലീസുകാർ അറസ്റ്റ് ചെയ്ത് കൊണ്ടുപോകും. അതിനുശേഷം 14 ദിവസത്തെ റിമാൻഡ് കഴിയുമ്പോൾ ഞങ്ങൾ വീണ്ടും തിരിച്ചുവരും. സർക്കാറുമായി ചർച്ച നടക്കും. ഇങ്ങനെയായിരുന്നു അതിനുമുമ്പ് നടന്ന എല്ലാ സമരങ്ങളിലും നടന്നത്. മുത്തങ്ങ സമരത്തിൽ ഗവൺമെന്റിന്റെ ആളുകളോ ഏതെങ്കിലുമാളുകളോ ‘നിങ്ങളുടെ ആവശ്യം എന്താണ്?’ എന്ന രീതിയിൽ ഒരു ചർച്ചക്കും തയാറായി വന്നില്ല. മുത്തങ്ങയുടെ സമരരൂപം മാറുന്നത് അത്തരം ചർച്ചകളൊന്നുമില്ലാതെ ഭരണകൂടം ഞങ്ങളെ ആക്രമിച്ചതുകൊണ്ടാണ്. </p>
<h3>വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മുതലുള്ള അനുഭവങ്ങളിൽ, അവരുടെ അടിസ്ഥാന പ്രശ്നമായി നിങ്ങൾ തിരിച്ചറിഞ്ഞത് എന്താണ്? </h3>
<p>1987 മുതൽ വയനാട്ടിലെ ഏകദേശം എല്ലാ ആദിവാസി കോളനികളിലും ഞാൻ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തിരുനെല്ലി മുതൽ വൈത്തിരി, ലക്കിടി വരെയുള്ള കോളനികളിൽ പോവുകയും അവിടെ യോഗങ്ങൾ വിളിച്ച് ആളുകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഭൂമിയില്ലായ്മയാണ് അവർ അനുഭവിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് അന്ന് വ്യക്തമായി. പല കോളനികളിലും അടുത്തടുത്ത് നിരവധി വീടുകളുണ്ടാകും. എന്നാൽ, ആ വീടുകളിലുള്ളവർ അയൽവാസികളോട് പരസ്പരം സംസാരിക്കാറില്ല. എല്ലാവർക്കും സ്വസ്ഥമായി ജീവിക്കാനുള്ള സൗകര്യം ഈ വീടുകളിൽ ഇല്ലായിരുന്നു. തർക്കങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോൾ, അപ്പുറത്തെ വീട്ടുകാർ പാത്രം കഴുകിയ വെള്ളം ഇപ്പുറത്തെ വീട്ടിലെ തിണ്ണയിലേക്ക് ഒഴിച്ചതിനെച്ചൊല്ലിയുള്ള വഴക്കുകളാകും കാണാൻ സാധിക്കുക. മറ്റു ചിലപ്പോൾ അപ്പുറത്തെ വീട്ടിലെ വലിയമ്മ മുറുക്കിത്തുപ്പിയത് ഞങ്ങളുടെ ഇളന്തിണ്ണയിലേക്കാണ് തെറിച്ചതെന്ന് പറഞ്ഞ് ആൾക്കാർ തമ്മിൽ തർക്കത്തിലേർപ്പെടും. ഇത്തരം നിസ്സാര പ്രശ്നങ്ങൾ വലിയ വഴക്കുകളായി മാറാറുണ്ട്. </p>
<p>ഇതിന്റെയൊക്കെ അടിസ്ഥാന കാരണം നിന്നുതിരിയാൻ പോലും സ്ഥലമില്ലാത്തതാണ്. ഭൂമിയില്ലായ്മ തന്നെയാണ് ഊരുകളിലെ എല്ലാ പ്രശ്നങ്ങൾക്കും മൂലകാരണം. മനുഷ്യർക്ക് നടക്കാനും പെരുമാറാനും സ്വസ്ഥമായി ശ്വാസമെടുക്കാനും അവിടെ സ്ഥലമില്ല. ദമ്പതികൾ തമ്മിൽ പിണങ്ങി നിൽക്കുന്ന അവസ്ഥ പോലും ഉണ്ടാകാറുണ്ട്. അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഒരു കുടുംബമായി ജീവിക്കുന്നവർക്ക് സ്വകാര്യമായി ഒന്നിച്ചിരുന്ന് സംസാരിക്കാൻപോലും അവിടെ ഒരു ഇടമില്ല (space) എന്ന് മനസ്സിലാകും. ഭാര്യയും ഭർത്താവും കുറച്ചുസമയം മാറിനിന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ കാണൂ. എന്നാൽ, അതിനുള്ള സ്ഥലം ഇല്ലാത്തതുകൊണ്ട് മനസ്സിൽ ദേഷ്യം കെട്ടിക്കിടക്കുകയും, അത് വലിയ വഴക്കുകളിലേക്ക് നയിച്ച് ദാമ്പത്യബന്ധംപോലും തകരുകയും ചെയ്യുന്നു. </p>
<p>അതുകൊണ്ട് ആദിവാസികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെങ്കിൽ അവർക്ക് ഭൂമി നൽകിയേ തീരൂ. കുടിവെള്ളത്തിനായി കിണർ കുഴിക്കാൻപോലും സ്ഥലമില്ലാത്തതുകൊണ്ടാണ് അവർ കിലോമീറ്ററുകളോളം ദൂരെ നിന്ന് വെള്ളം ചുമന്നുകൊണ്ടുവരുന്നത്. തൊട്ടടുത്ത് ഒരു കിണർ കുഴിക്കണമെങ്കിൽപോലും ആദ്യം സ്ഥലം വേണ്ടേ? </p>
<h3>നിങ്ങൾ നടത്തിയ ആദ്യകാല ഭൂസമരങ്ങളെക്കുറിച്ച് പറയാമോ? ആദിവാസി ജനതയുടെ ഭൂമിക്കായുള്ള സമരത്തിന്റെ തുടക്കം എങ്ങനെയായിരുന്നു? </h3>
<p>1989ൽ വെള്ളമുണ്ട പഞ്ചായത്തിലെ കോളിക്കാംപാളിയിലാണ് ഞാൻ ആദ്യമായി ഒരു ഭൂസമരത്തിന് നേതൃത്വം നൽകുന്നത്. അന്ന് പാടത്തിന്റെ അതിരിൽ ഉണ്ടായിരുന്ന മൂന്ന് കുടിലുകളിലായി 26 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. കാൽനീട്ടി കിടക്കാൻപോലും ഇടമില്ലാതിരുന്ന ഈ ആദിവാസി കുടുംബങ്ങളുടെ ഭൂപ്രശ്നം പരിഹരിക്കാനാണ് ഞങ്ങൾ സമരം ആരംഭിച്ചത്. </p>
<p>ഇവരുടെയും വീടിന്റെ തൊട്ടുമുകളിലായി ഏകദേശം ഒരേക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. ആ ഭൂമിയെക്കുറിച്ച് വില്ലേജ് ഓഫിസറോട് അന്വേഷിച്ചപ്പോൾ അത് കേസിൽ കിടക്കുന്ന സ്ഥലമാണെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, താമസിക്കാൻ വേറെ ഇടമില്ലാതിരുന്നതിനാൽ ഞങ്ങൾ അത് കാര്യമാക്കിയില്ല. എവിടെയെങ്കിലും കയറി കുടിൽകെട്ടി സമരം ചെയ്യുകയല്ലാതെ മറ്റു മാർഗമൊന്നുമില്ലായിരുന്നു. ശരിക്കും അത് മിച്ചഭൂമിയായിരുന്നു. </p>
<p>അങ്ങനെ ആ ഒരേക്കർ ഭൂമിയിൽ പ്രവേശിച്ച് കാടുവെട്ടി ചെറിയ ഷെഡ് കെട്ടി ഞങ്ങൾ സമരം തുടങ്ങി. കനത്ത കാറ്റും മഴയുമുള്ള കർക്കടക മാസത്തിലെ കറുത്തവാവ് ദിവസങ്ങളിലായിരുന്നു അത്. വേറെ വഴിയില്ലാത്തതിനാൽ പ്രതികൂല കാലാവസ്ഥയിലും ആളുകൾ അവിടെത്തന്നെ ഉറച്ചുനിന്നു. തുടർന്ന് പൊലീസും വില്ലേജ് അധികാരികളും എത്തി തർക്കിച്ചെങ്കിലും, ‘‘ഞങ്ങൾക്ക് താമസിക്കാൻ വീടില്ല, കാൽനീട്ടി കിടക്കാൻ പോലും സൗകര്യമില്ല’’ എന്ന് ഞങ്ങൾ ഉറപ്പിച്ചു പറഞ്ഞു. ഒടുവിൽ, സമരത്തിന്റെ ഫലമായി മൂന്ന് മാസത്തിനകം അവിടെ കുടിൽകെട്ടിയ 10 കുടുംബങ്ങൾക്ക് 10 സെന്റ് വീതം ഭൂമി നൽകാൻ തീരുമാനമായി. </p>
<h3>ആദ്യത്തെ ഭൂസമരത്തിൽ ഭൂമി ലഭിച്ചതിനുശേഷം ഇത്തരം സമരങ്ങളുടെ തുടർച്ച എങ്ങനെയാണ് ഉണ്ടായത്? </h3>
<p>ഇത്തരം ഭൂസമരങ്ങൾക്ക് തുടർച്ചയുണ്ടാകുന്നത് സ്വാഭാവികമാണ്. കുടിൽകെട്ടൽ സമരം നടത്തുമ്പോൾ ഞങ്ങളാരും അക്രമസ്വഭാവത്തോടെയോ പ്രകോപനപരമായോ ഇടപെട്ടിരുന്നില്ല. ആദ്യ സമരത്തിലൂടെ ഭൂമി ലഭിച്ചതോടെ ആദിവാസികൾക്ക് വലിയ രീതിയിലുള്ള ആത്മവിശ്വാസമുണ്ടായി. ഒന്നിച്ച് സമരം ചെയ്താൽ മാത്രമേ ഭൂമി ലഭിക്കൂ എന്ന ചിന്ത ആദിവാസി സമൂഹത്തിനുള്ളിൽ ശക്തമായി. </p>
<p>തുടർന്ന് മാനന്തവാടി അമ്പുകുത്തിയിലാണ് ഞങ്ങൾ സമരം നടത്തിയത്. മുന്നൂറിലധികം കുടുംബങ്ങൾ പങ്കെടുത്ത ആ സമരത്തിൽ പക്ഷേ ഭൂമി ലഭിച്ചില്ല. കേസും മറ്റു നിയമനടപടികളും ഉണ്ടായിരുന്നെങ്കിലും പിന്നീട് അത്തരം കേസുകളെല്ലാം തള്ളിപ്പോയി. അതിനുശേഷം അമ്പലവയലിലെ ചിങ്ങേരിയിലുള്ള ആദിവാസി പ്രോജക്ട് ഭൂമിയിൽ കുടിൽകെട്ടി സമരം നടത്തി. അങ്ങനെ തുടർന്നിങ്ങോട്ട് ഭൂമിക്കായുള്ള വിവിധങ്ങളായ സമരങ്ങൾ ഞങ്ങൾ സംഘടിപ്പിച്ചു. </p>
<h3>മുത്തങ്ങയിലും നേരത്തേ നടത്തിയ ഭൂസമരങ്ങളുടെ അതേ രീതിയാണ് പിന്തുടർന്നതെന്ന് നിങ്ങൾ പറയുന്നുണ്ട്. അവിടെ സമരം എങ്ങനെയാണ് മുന്നോട്ടുപോയത്? </h3>
<p>മുത്തങ്ങയിലും ഞങ്ങൾ മുമ്പ് പിന്തുടർന്ന സമാധാനപരമായ അതേ സമരരീതിതന്നെയാണ് സ്വീകരിച്ചത്. അവിടെ ആളുകൾ പ്രവേശിച്ച് അടിക്കാടുകൾ വെട്ടിത്തെളിച്ച് കത്തിക്കുകയും കൃഷിയിറക്കുകയുമാണ് ചെയ്തത്. മരങ്ങൾ വെട്ടുകയോ മറ്റു നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. </p>
<p>ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ആരെങ്കിലും ചർച്ചക്ക് തയാറായിരുന്നെങ്കിൽ മുത്തങ്ങ സമരം ഇത്തരമൊരു ദുരന്തത്തിൽ കലാശിക്കില്ലായിരുന്നു. എന്നാൽ, സർക്കാറിന്റെ ഭാഗത്തുനിന്ന് ചർച്ചക്കുള്ള ഒരു ശ്രമവുമുണ്ടായില്ല. സമരത്തിൽ പങ്കെടുത്ത അറുനൂറോളം കുടുംബങ്ങൾ അവിടെ ചെറിയ കുടിലുകൾ കെട്ടി സ്ഥിരമായി താമസിക്കുകയാണുണ്ടായത്. അത്രയധികം കുടുംബങ്ങൾ ഉണ്ടായിരുന്നതിനാൽ കുട്ടികൾക്കായി സമരഭൂമിയിൽതന്നെ അംഗൻവാടി അടക്കമുള്ള സൗകര്യങ്ങൾ ഞങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. അങ്ങനെ 48 ദിവസത്തോളം ഞങ്ങൾ അവിടെ സമാധാനപരമായി താമസിച്ചു. 48ാം ദിവസത്തിന് ശേഷമാണ് മുത്തങ്ങയിൽ ആ ദാരുണമായ വെടിവെപ്പ് നടക്കുന്നത്. </p>
<h3>മുത്തങ്ങയിൽ വെടിവെപ്പിലേക്ക് നയിച്ച സംഭവങ്ങൾ എങ്ങനെയാണ് ഉണ്ടായത്? </h3>
<p>മുത്തങ്ങ സമരഭൂമിയിൽ ഫോറസ്റ്റുകാരും വാച്ചർമാരും തീയിടുന്നതോടുകൂടിയാണ് വെടിവെപ്പിലേക്ക് നയിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നത്. സമരഭൂമി കത്തുന്ന അവസ്ഥ ഉണ്ടായി. ഞങ്ങൾ ഒരു കാരണവശാലും തീയിട്ടിട്ടില്ല, തീയിടുകയുമില്ല. കാരണം ഞങ്ങളുടെ ആളുകൾ അവിടെയല്ലേ താമസിക്കുന്നത്. തീ പടർന്നാൽ ഞങ്ങളുടെ ആളുകളെത്തന്നെയാണ് ബാധിക്കുക. ആദിവാസികളെ അവിടെനിന്ന് തുരത്തുക എന്നതായിരുന്നു ഭരണകൂടത്തിന്റെ ഉദ്ദേശ്യം. തീയിട്ട് കുടിലുകളെല്ലാം കത്തിനശിക്കുമ്പോൾ പിന്നെ ആളുകൾ അവിടെ നിൽക്കില്ലല്ലോ. ഫോറസ്റ്റുകാർ തീയിട്ടുകഴിഞ്ഞ് ഞങ്ങൾ തീയിട്ടു എന്ന പ്രതീതി ഉണ്ടാക്കുക എന്നതായിരുന്നു അവരുടെ പ്ലാൻ. അപ്പോൾ ഞങ്ങൾക്കെതിരെയല്ലേ കേസ് വരിക. അത് മനസ്സിലാക്കി ഞങ്ങളല്ല തീയിട്ടത് എന്ന് തെളിയിക്കാൻ വേണ്ടി തീയിട്ട ആളുകളെ തടഞ്ഞുവെച്ച് കലക്ടറെ വിളിച്ച്, അവരെ കലക്ടർക്ക് വിട്ടുകൊടുക്കുകയാണ് ഞങ്ങൾ ചെയ്തത്. </p>
<p>2003 ഫെബ്രുവരി മാസത്തിൽ തീയിട്ടപ്പോൾ അടുത്തുപോലും നിൽക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് തീ കെടുത്താനും പറ്റിയില്ല. അപ്പോൾ ഞങ്ങളന്വേഷിച്ചത് ആരാണ് തീയിട്ടത്, എവിടെനിന്നാണ് തീ വരുന്നത് എന്നുള്ളതായിരുന്നു. തീ ഉയരുന്ന ഭാഗത്തേക്ക് ആളുകൾ പോയി നോക്കിയപ്പോഴാണ് വനപാലകരും വാച്ചർമാരും ഉണങ്ങിയ ആനപ്പിണ്ടം കത്തിച്ച് കാട്ടിലേക്ക് എറിയുന്നത് കണ്ടത്. അത് വീഴുന്നയിടങ്ങളിലെല്ലാം തീ ആളിക്കത്തുകയായിരുന്നു. അത് ഞങ്ങൾ തടഞ്ഞു. പിറ്റേദിവസം ഞങ്ങളെ അറസ്റ്റ് ചെയ്യാനായി പൊലീസ് മുത്തങ്ങ മുഴുവൻ വളഞ്ഞു. എന്നാൽ, ഞങ്ങൾ എതിർക്കാൻ നിന്നില്ല; സമാധാനപരമായി അറസ്റ്റ് വരിച്ച് ജയിലിലേക്ക് പോകാം എന്നായിരുന്നു തീരുമാനം. ഞങ്ങളുടെ സമരമുറകൾ എപ്പോഴും അങ്ങനെയായിരുന്നു.</p>
<p>ആളുകളെല്ലാം കൃഷിയിടത്തും അവരുടെ വീടിന്റെ പരിസരത്തുമൊക്കെ പണിയെടുത്തുകൊണ്ട് നിൽക്കുകയായിരുന്നു. അവിടെ ഞങ്ങൾക്ക് മൂന്നുനാല് അംഗൻവാടികളുണ്ടായിരുന്നു. കുട്ടികളെ പതിവായി അംഗൻവാടിയിലേക്ക് വിടുമായിരുന്നു. അംഗൻവാടി പരിസരത്ത് മുറിയുന്ന സൈസുള്ള ഒരുതരം കാട്ടുപുല്ലുണ്ട്. കുടിലുകൾ മേയാനുപയോഗിച്ചിരുന്ന പുല്ലായിരുന്നു അത്. അന്ന് അവിടെ ആ പുല്ല് ഉണക്കി, പിടികെട്ടി അട്ടിയിട്ട് വെച്ചിരുന്നു. ഫോറസ്റ്റുകാർ വന്ന് ആ ഉണക്കപ്പുല്ലിനാകെ തീയിട്ടു. പെട്ടെന്നുതന്നെ തീ ആളിക്കത്തി. അംഗൻവാടിയിലേക്ക് അതിന്‍റെ ചൂട് പടരുന്നുണ്ടായിരുന്നു. ചൂട് അസഹ്യമായപ്പോൾ കുട്ടികൾ അലറിക്കരയാൻ തുടങ്ങി.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/09/06/2909982-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020eWLNHPzIxDpX9b2BHCVSsETSqurrtBpf2975842" data-watermark="false" style="width: 100%;" info-selector="#info_item_1788672978029">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1788672978029"></div>
</div>
<p> </p>
<h3>ഇതുകണ്ട് കുട്ടികളുടെ രക്ഷിതാക്കൾ അവിടേക്ക് ഒാടിവന്നു. അവരെല്ലാവരും അവിടെയുള്ള വിവിധ ഇടങ്ങളിൽ ജോലികളിലായിരുന്നു. </h3>
<p>കുട്ടികളെ രക്ഷിക്കാനായി വന്ന ആളുകളെ കണ്ടപ്പോൾ പൊലീസിനെ ആക്രമിക്കാൻ വരുന്നവരാണെന്ന് കരുതി പൊലീസ് അവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. അങ്ങനെയാണ് മുത്തങ്ങ സംഭവം വെടിവെപ്പിലേക്ക് നയിക്കുന്നത്. യൂനിഫോമിൽ അല്ലാതെ വന്ന ആളുകളും സ്ത്രീകളെയും പുരുഷൻമാരെയും അതിക്രമിച്ചിരുന്നു. മുത്തങ്ങ സംഭവത്തിന്റെ വിഡിയോ നോക്കിയാൽ ഇക്കാര്യം ബോധ്യപ്പെടും. എന്താണ് നടന്നതെന്ന കൃത്യമായ കാര്യം ആ വിഡിയോകളിലുണ്ട്. </p>
<p>കാണുന്നവരെയൊക്കെ പൊലീസ് അടിച്ചിടുകയായിരുന്നു. കണ്ണിൽ ചോരയില്ലാത്ത മർദനമുറകളാണ് പൊലീസ് അന്നവിടെ നടപ്പാക്കിയത്. ഇത്തരമൊരു രീതിയിലാണ് കാര്യങ്ങൾ വെടിവെപ്പിലേക്ക് നീങ്ങിയത്. പൊലീസുകാർ വന്ന് ആക്രമിക്കും എന്ന് ഞങ്ങളാരും അന്ന് വിചാരിച്ചിരുന്നില്ല. അവർ വരും, അറസ്റ്റ് ചെയ്യും, അപ്പോൾ എല്ലാവരും പൊലീസ് ജിപ്പിൽ കയറി​േപ്പാകും അങ്ങനെയൊരു തീരുമാനത്തിലാണ് ഞങ്ങൾ അന്ന് അവിടെ നിന്നിരുന്നത്.</p>
<h3>മുത്തങ്ങ സംഭവത്തിനിടെ പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ടതിനെക്കുറിച്ച് പലവിധ വിവാദങ്ങളുണ്ടായിട്ടുണ്ട്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്? </h3>
<p>വിനോദ് എന്ന പൊലീസുകാരൻ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ഞങ്ങൾക്കാർക്കും അറിയില്ല. ഞങ്ങളുടെ ഇടയിൽ ആദിവാസികളായിട്ടുള്ള ആളുകൾ ആരെങ്കിലും ആക്രമിക്കുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്താൽ, അവർ പിന്നീട് അത് തുറന്നുപറയും. ഞങ്ങളൊക്കെ ഇങ്ങനെ ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴെങ്കിലും ഇവർ ഈ കാര്യങ്ങൾ തുറന്നുപറയും. </p>
<p>പക്ഷേ, വിനോദ് എന്ന പൊലീസുകാരൻ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് ഒരാൾക്കും അറിയില്ല. ഞങ്ങൾ തന്നെ പലപ്രാവശ്യം യോഗം ചേർന്ന് ഇതിനകത്തുള്ള ആളുകളൊക്കെയായിട്ട് സംസാരിച്ചിട്ടുണ്ട്. ‘‘ഞങ്ങൾക്കും അറിയില്ല, ഞങ്ങൾക്കും അറിയില്ല, എങ്ങനെ സംഭവിച്ചു എന്നുള്ളത് അറിയില്ല’’ എന്നാണ് ഞങ്ങളുടെ ആളുകൾ പറഞ്ഞത്. </p>
<h3>മുത്തങ്ങ വെടിവെപ്പിൽ 25 പേർ കൊല്ലപ്പെട്ടുവെന്ന തരത്തിൽ നിങ്ങൾ പറഞ്ഞു എന്ന വാർത്തകളുണ്ട്. മുത്തങ്ങയിലെ മരണസംഖ്യയെക്കുറിച്ച് പറയാനുള്ളത് എന്താണ്? </h3>
<p>മുത്തങ്ങ വെടിവെപ്പിൽ 25 പേർ കൊല്ലപ്പെട്ടു എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ, സമരത്തിന് ശേഷം 25ഓളം പേർ മരണപ്പെട്ടിട്ടുണ്ട്. അതുപക്ഷേ, ഈ സ്പോട്ടിൽ അല്ല മരിച്ചത്. പൊലീസ് അതിക്രമവും മർദനവും ഏറ്റ ഒരുപാട് പേർ ആശുപത്രികളിലായിരുന്നു. അതിൽ ചിലരാണ് പിന്നീട് മരണപ്പെട്ടത്. മുത്തങ്ങ സംഭവസമയത്ത് ജോഗിയേട്ടൻ മാത്രമാണ് മരിച്ചത്. </p>
<h3>മുത്തങ്ങയിലെ പൊലീസ് അതിക്രമത്തെക്കുറിച്ച് പറയുമ്പോൾ, അന്നത്തെ പൊലീസ് നടപടിയെ നിങ്ങൾ എങ്ങനെയാണ് ഓർക്കുന്നത്? </h3>
<p>പൊലീസ് ശരിക്കും മനുഷ്യരായിരുന്നില്ല. എന്നാൽ മൃഗങ്ങളുടെ ഒപ്പം പോലും കൂട്ടാൻ പറ്റാത്ത ആളുകളായിരുന്നു. മൃഗങ്ങൾപോലും ഇങ്ങനെ ആക്രമിക്കില്ല. മൃഗങ്ങൾ, അവരെ ആക്രമിക്കാൻ ആരെങ്കിലും വരുന്നു എന്ന് തോന്നുന്ന ഒരാളെ മാത്രമേ ആക്രമിക്കൂ. അല്ലാത്ത ആരെയും മൃഗങ്ങൾ ആക്രമിക്കില്ല. ആ സമയത്ത് സത്യത്തിൽ ഈ കാക്കിയിട്ട പൊലീസുകാരുടെ ഇടയിൽ ഒരു മനുഷ്യനെ പോലും ഞാൻ കണ്ടില്ല. </p>
<h3>മുത്തങ്ങ സംഭവത്തിനുശേഷം നിങ്ങളെയും ഗീതാനന്ദനെയും അറസ്റ്റ് ചെയ്തിരുന്നല്ലോ. അന്ന് നേരിട്ട പൊലീസ് മർദനം എങ്ങനെയായിരുന്നു? </h3>
<p>മുത്തങ്ങ സംഭവത്തിനുശേഷം എന്നെയും ഗീതാനന്ദനെയും അറസ്റ്റ് ചെയ്തു. ഒരു പൊലീസ് വണ്ടിയിലേക്കാണ് ഞങ്ങളെ കയറ്റിയത്. നാലു മണിക്കൂർ നേരം അതിന്റെ ഷട്ടറൊക്കെ താഴ്ത്തിയിട്ടിട്ട് അതിന്റെ ഉള്ളിലിട്ടാണ് ഞങ്ങളെ ഏറ്റവും കൂടുതൽ മർദിച്ചത്. പിന്നെ ഫോറസ്റ്റിന്റെ ​െഗസ്റ്റ്ഹൗസിൽ, പൊലീസ് സ്റ്റേഷനിൽ വന്നിട്ടും അങ്ങനെ തുടർച്ചയായി മർദനം നടന്നു. പക്ഷേ ഏറ്റവും കൂടുതൽ മർദിച്ചത് വണ്ടിക്കകത്താണ്. നാലു മണിക്കൂർ നേരം അവരേതൊക്കെയോ കാട്ടുവഴിയിലൂടെ ഈ വണ്ടി നിർത്താതെ ഓടിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. </p>
<p>പിന്നീട് വൈകീട്ടാണ് സ്റ്റേഷനിൽ കൊണ്ടുവന്ന് ഹാജരാക്കിയത്. തേനീച്ചക്കൂട്ടിലേക്ക് കല്ലെറിയുമ്പോൾ ഈച്ചകൾ ഇളകുകയില്ലേ? അതുപോലെയായിരുന്നു. ആര് എവിടന്ന് ഏതുവിധത്തിൽ എങ്ങനെ തല്ലുന്നു എന്നൊന്നും ഞങ്ങൾക്ക് കാണാൻ പറ്റാത്ത ഒരവസ്ഥ. ‘ഇവരൊക്കെ വിഷമാണ്, ഇപ്പോഴേ തീർക്കണം’ എന്ന് പ്രതികാരബുദ്ധിയോടെ അവർ പറയുന്നുണ്ടായിരുന്നു. ‘ഇല്ലെങ്കിൽ നാടിന് ആപത്ത്’ എന്ന രീതിയിലൊക്കെയുള്ള വാക്കുകൾ പറഞ്ഞുകൊണ്ടുള്ള ആക്രമണമായിരുന്നു അവർ നടത്തിയത്. </p>
<h3>മുത്തങ്ങ സമരത്തിനുശേഷം ആദിവാസി സമൂഹത്തോടുള്ള പൊതുസമൂഹത്തിന്റെ സമീപനം എങ്ങനെ ആയിരുന്നു? </h3>
<p>കമ്യൂണിസ്റ്റുകാരും ബി.ജെ.പിക്കാരും കോൺഗ്രസുകാരും മൈസൂർ ഹൈവേ മൂന്ന​ു ദിവസം ഉപരോധിച്ചിട്ടുണ്ട്. ‘സമരക്കാരായ ആദിവാസികളെ ഇവിടന്ന് കുടിയിറക്കിയാലേ ഞങ്ങൾ ഈ റോഡിന്റെ ഗതാഗതം നടത്താൻ സമ്മതിക്കൂ’ എന്നു പറഞ്ഞാണ് അവർ ഉപരോധം നടത്തിയത്. അതിനകത്ത് ആദിവാസിയല്ലാത്ത മുഴുവൻ ആളുകളും ഉണ്ടായിരുന്നു. </p>
<p>പൊതുസമൂഹം അക്കാലത്ത് പൂർണമായും ആദിവാസികൾക്ക് എതിരായിരുന്നു. ടൗണുകളിലേക്ക് വരുന്ന ആദിവാസികളെ ‘‘ഇവരും മുത്തങ്ങ സമരത്തിന് പോയവരാണ്’’ എന്നാരോപിച്ച് ആക്രമിക്കുകയും പൊലീസിനെക്കൊണ്ട് പിടിപ്പിക്കുകയുമാണ് ആളുകൾ ചെയ്തത്. മുത്തങ്ങ സമരസ്ഥലത്ത് പോകാതിരുന്ന നിരപരാധികളായ ആദിവാസികൾപോലും കൊലപാതകക്കേസുകളിൽ പ്രതികളാക്കപ്പെട്ടു. </p>
<p>ജോഗിയേട്ടനെ പൊലീസ് വെടിവെച്ചു കൊന്നു എന്നറിഞ്ഞ് മുത്തങ്ങയിൽ താമസിച്ചിരുന്ന രഘു എന്ന വ്യക്തി മൃതദേഹം ഏറ്റുവാങ്ങാനായി പോയിരുന്നു. മൃതദേഹം സ്വീകരിച്ച് തിരികെ പോരുക എന്നതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. രഘുവും അദ്ദേഹത്തോടൊപ്പം പോയ ഏഴോളം പേരും പിന്നീട് കൊലപാതകക്കേസിൽ പ്രതികളാക്കപ്പെട്ടു; അവരാരും സമരത്തിൽ പങ്കെടുത്തവരായിരുന്നില്ല. കേസിൽ പ്രതികളായ അവർ പലരും പിന്നീട് മരണപ്പെടുകയും ചെയ്തു. </p>
<p>ആദിവാസികൾ ഇനി മേലിൽ ഇത്തരം ഭൂസമരങ്ങളുമായി മുന്നോട്ടുവരരുത് എന്ന കർശനമായ നിലപാടാണ് പൊതുസമൂഹം സ്വീകരിച്ചത്. പനമരത്തുകാരനായ ജവനൻ എന്നയാളുടെ അനുഭവവും ഇതിന് തെളിവാണ്. കർണാടകയിൽ ജോലി കഴിഞ്ഞ് സുൽത്താൻ ബത്തേരിയിൽ ബസിറങ്ങിയ അദ്ദേഹത്തെ, ആദിവാസിയാണെന്ന ഒറ്റക്കാരണത്താൽ മുത്തങ്ങ സമരത്തിൽ പങ്കെടുത്തു എന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും കേസിൽ പ്രതിയാക്കുകയും ചെയ്തു. ഇങ്ങനെ മുത്തങ്ങയിൽ പോവുകപോലും ചെയ്യാത്ത നിരപരാധികളായ ഒട്ടേറെ ആദിവാസികളാണ് കേസിൽ പ്രതികളായത്. </p>
<h3>മുത്തങ്ങയിൽ കൊല്ലപ്പെട്ട ജോഗിയുടെ മരണത്തെക്കുറിച്ച് ഒരു കേസ് പോലും ശരിയായ രീതിയിൽ അന്വേഷിക്കപ്പെട്ടില്ലെന്നാണ് പറയുന്നത്? </h3>
<p>മുത്തങ്ങ വെടിവെപ്പിൽ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ട വ്യക്തിയാണ് ജോഗിയേട്ടൻ. അതിനാൽ അദ്ദേഹത്തിന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടായിരുന്നു. അയാൾ സമരത്തിൽ പങ്കെടുത്ത ആളാണോ അല്ലയോ എന്നതിനപ്പുറം ഒരു മനുഷ്യനാണെന്ന പരിഗണനയെങ്കിലും ഭരണകൂടവും നിയമസംവിധാനവും നൽകണമായിരുന്നു. കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ, അതുണ്ടാകാതെ വലിയൊരു വിവേചനമാണ് നടന്നത്. എം. ഗീതാനന്ദൻ മാഷിനെയും കൂട്ടരെയും ശിക്ഷിക്കുകയും ജോഗിയേട്ടന്റെ കൊലപാതകം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്നത് വ്യക്തമായ നീതികേടാണ്. </p>
<p>ജോഗിയേട്ടന്റെ കേസുമായി ഞങ്ങൾ നിയമപരമായി ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ഹൈകോടതിയിൽ ഹരജി നൽകി. ആറു വർഷത്തോളം ഹൈകോടതിയിൽ ഇതിന്റെ വിചാരണ നടന്നു. എന്നാൽ, മനുഷ്യാവകാശ കമീഷൻപോലുള്ള ഏജൻസികളെ സമീപിക്കാനാണ് ഹൈകോടതി അവസാനം ഉത്തരവിട്ടത്. ഇത്തരം ഒരു വിധിയായിരുന്നില്ല അവിടെ ഉണ്ടാകേണ്ടിയിരുന്നത്. ഒരു സാധാരണ മനുഷ്യന്റെ ജീവന് നൽകേണ്ട പരിഗണന നൽകി കേസ് അന്വേഷിക്കാനും ഉത്തരവാദികളെ ശിക്ഷിക്കാനുമായിരുന്നു കോടതി തയാറാകേണ്ടിയിരുന്നത്. എത്ര വർഷങ്ങൾ കഴിഞ്ഞാലും ജോഗിയേട്ടന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തണം എന്നാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്. </p>
<h3>ആദിവാസികളുടെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളും കേരളത്തിലെ ഭൂപരിഷ്കരണവും നിങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്? നിലവിലുള്ള നിയമങ്ങൾ ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്? </h3>
<p>ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കണം എന്നാവശ്യപ്പെട്ട് 1975ൽ കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമമുണ്ട്. ആ നിയമത്തെപ്പോലും അട്ടിമറിക്കുന്നത് ഇടതുപക്ഷമാണ്. കൂടാതെ, 2006ൽ പ്രാബല്യത്തിൽ വന്ന വനാവകാശ നിയമത്തെയും അട്ടിമറിക്കുന്നത് ഇടതുപക്ഷം പോലെയുള്ള പ്രസ്ഥാനങ്ങളാണ്. ഇതേ ഇടതുപക്ഷം കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമങ്ങളിൽ ആദിവാസികളെയും ദലിതരെയും ശരിക്കും ഉൾപ്പെടുത്തിയിരുന്നേയില്ല; മറ്റു ജനവിഭാഗങ്ങളെ മാത്രമാണ് അതിൽ പരിഗണിച്ചത്. അതിലുപരി, വിസ്തൃതമായ തോട്ടം ഭൂമി ഈ ഭൂപരിഷ്കരണത്തിന്റെ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കുകയും ചെയ്തു. </p>
<p>ആദിവാസികൾക്കും ദലിതർക്കും അവകാശപ്പെട്ട ഭൂമി തോട്ടങ്ങളാക്കി മാറ്റി നൽകുന്ന പണിയാണ് ഇവർ ഭൂപരിഷ്കരണത്തിലൂടെ ചെയ്തത്. മറ്റു ജനവിഭാഗങ്ങൾക്ക് ഒരു കുടുംബത്തിന് 15 ഏക്കർ എന്ന പരിധി നിശ്ചയിച്ച് ഭൂമി നൽകിയപ്പോഴും തോട്ടം ഭൂമികളെ ഭൂപരിഷ്കരണ നിയമത്തിൽ ഉൾപ്പെടുത്തിയില്ല. കൂടാതെ ട്രസ്റ്റുകളുടെ ഭൂമി, പള്ളികളുടെയും അമ്പലങ്ങളുടെയും അധീനതയിലുള്ള ഭൂമി എന്നിവയെയും ഇതിൽനിന്ന് ഒഴിവാക്കി. ദലിതരെയും ആദിവാസികളെയും പുറന്തള്ളുകയും വലിയ ഭൂവുടമകളെ സംരക്ഷിക്കുകയും ചെയ്തതിനാൽ ആ ഭൂപരിഷ്കരണം അടിസ്ഥാനപരമായിത്തന്നെ ശരിയല്ല എന്നാണ് ഇതിന്റെ അർഥം. </p>
<h3>ബി.ജെ.പിയുമായുള്ള രാഷ്ട്രീയ ബന്ധത്തിലേക്ക് പോകാനുള്ള സാഹചര്യം എന്തായിരുന്നു? പിന്നീട് ആ ബന്ധം ഉപേക്ഷിക്കേണ്ടിവന്നത് എന്തുകൊണ്ടാണ്?</h3>
<p>കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇവിടത്തെ മറ്റെല്ലാ സമുദായങ്ങളും ഏതെങ്കിലും ഒരു മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കാണാം. അതുകൊണ്ടുതന്നെ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരവും ഉണ്ടാകുന്നുണ്ട്. എന്നാൽ, കേരളത്തിലെ പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങൾ ഇത്തരം മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമല്ല. അതിനാലാണ് നൂറ്റാണ്ടുകളായി അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നത്.</p>
<p> അതിനാൽ ഈ ജനവിഭാഗങ്ങൾ ഒരു മുന്നണി സഖ്യമായി രാഷ്ട്രീയത്തിൽ വളർന്നുവരേണ്ടത് അത്യാവശ്യമാണ്. യഥാർഥത്തിൽ കോൺഗ്രസും ഇടതുപക്ഷവുമാണ് ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടിയിരുന്നത്. എന്നാൽ അവർ അതിന് തയാറാകാത്തതുകൊണ്ടാണ് ബി.ജെ.പി നയിക്കുന്ന മുന്നണിയെ ഒരു രാഷ്ട്രീയ ബദലായി സ്വീകരിക്കാൻ ഞങ്ങൾ തയാറായത്. പക്ഷേ, ഏതൊരു മുന്നണിയിൽ ചേർന്നാലും ഒരു ഘടകകക്ഷിയെന്ന നിലയിലുള്ള അർഹമായ പരിഗണനയും അവകാശങ്ങളും പങ്കാളിത്തവും ലഭിക്കേണ്ടതുണ്ട്. ആ പരിഗണന ബി.ജെ.പി നൽകാതിരുന്നതുകൊണ്ടാണ് പിന്നീട് ഞങ്ങൾ ആ ബന്ധം ഉപേക്ഷിച്ചത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/06/2909983-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020i0U1cIRNGjhCCHQr3QA0vOKPlg6oGZlf3051577" data-watermark="false" style="width: 100%;" info-selector="#info_item_1788673053841" title="മുത്തങ്ങയിലെ ജോഗി സ്മാരക സ്തൂപം,ജോഗി" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788673053841">
  <p>മുത്തങ്ങയിലെ ജോഗി സ്മാരക സ്തൂപം,ജോഗി</p>
 </div>
</div>
<h3>പുതിയ കാലത്ത് ആദിവാസി സമൂഹം എങ്ങനെ പരിവർത്തനപ്പെടണം എന്നാണ് നിങ്ങൾ പറയുന്നത്? </h3>
<p>സാഹചര്യങ്ങൾക്കും കാലഘട്ടത്തിനും അനുസരിച്ച് മനുഷ്യരിൽ പരിവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ, ആ മാറ്റം സ്വന്തം സ്വത്വത്തെയും ഐഡന്റിറ്റിയെയും നശിപ്പിച്ചുകൊണ്ടാകരുത്. തങ്ങളുടെ സ്വത്വവും അസ്തിത്വവും തനിമയോടെ നിലനിർത്തിക്കൊണ്ടുള്ള മാറ്റങ്ങൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ; അല്ലാത്തപക്ഷം അത് ജനതയുടെ നിലനിൽപിന് തന്നെ അപകടകരമായി തീരും. അതുകൊണ്ട്, നിലവിലുള്ള സാമൂഹിക സംവിധാനങ്ങളെ ഉൾക്കൊള്ളുമ്പോൾതന്നെ ആദിവാസി സമൂഹത്തിന്റെ തനതായ സ്വത്വം, അസ്തിത്വം, ആചാരാനുഷ്ഠാനങ്ങൾ എന്നിവ ​െവച്ചുപുലർത്തിക്കൊണ്ടുള്ള ഒരു പരിവർത്തനത്തിന് നമ്മൾ വിധേയരാകേണ്ടതുണ്ട്.</p>
<h3>മുത്തങ്ങ സമരത്തിനു ശേഷമുള്ള നിൽപുസമരം ഒരു ആദിവാസി ഭൂസമരം എന്നതിനപ്പുറം, പൊതുസമൂഹത്തിന്റെകൂടി സമരമായി മാറിയിരുന്നു? </h3>
<p>ആദിവാസികൾ ഒറ്റക്കല്ല, പൊതുസമൂഹം ഒന്നടങ്കമാണ് ഇത്തരം പോരാട്ടങ്ങളിൽ പങ്കാളികളാകേണ്ടത്. അതിനായി എല്ലാവർക്കും ഇടപെടാൻ സാധിക്കുന്ന ഒരു പൊതു ഇടം (space) രൂപപ്പെടണം. ആദിവാസികൾ ഭൂമിക്കുവേണ്ടി സമരം നടത്തുമ്പോൾ, അത് കേവലം ആദിവാസികൾക്കുവേണ്ടി മാത്രമുള്ള പോരാട്ടമല്ല; മറിച്ച് ഈ ഭൂമിയിൽ ജനിച്ച മുഴുവൻ മനുഷ്യരുടെയും അവകാശ സംരക്ഷണത്തിനായുള്ള ഭൂസമരമാണ്. </p>
<p>എന്നാൽ, ആദിവാസികളാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നതുകൊണ്ട് മാത്രം ഇതിനെ ‘ആദിവാസി സമരം’ എന്ന് വിശേഷിപ്പിച്ച് ചുരുക്കാനും ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുമാണ് പൊതുസമൂഹം ശ്രമിക്കുന്നത്. ആദിവാസികൾ ഭൂമിയിൽ കൃഷിചെയ്ത് ഉൽപാദിപ്പിക്കുന്ന വരുമാനം അവർ തനിയെ അനുഭവിക്കുകയല്ല ചെയ്യുന്നത്. ആ ഉൽപന്നങ്ങൾ പ്രാദേശിക വിപണിയിലെത്തുമ്പോൾ അതിന്റെ സാമ്പത്തിക പ്രയോജനം സമൂഹത്തിലെ മറ്റു മനുഷ്യരിലേക്കും എത്തുന്നു. അതായത്, സമരം ചെയ്തു നേടിയ ഭൂമിയുടെ നേട്ടം നാടിനാകെ ലഭിക്കുകയാണ്. </p>
<p>അതുകൊണ്ട് പ്രകൃതിയെയും ലോകത്തിലെ എല്ലാ സംവിധാനങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ആദിവാസി സമരങ്ങൾ. ഇതിനെ കേവലമൊരു ആദിവാസി ഭൂസമരമായി ഒതുക്കുന്നത് ശരിയായ കാഴ്ചപ്പാടല്ല. ഈ ഒരു തിരിച്ചറിവിൽനിന്നാണ് ‘നിൽപുസമരം’ കേവലം ഒരു വിഭാഗത്തിന്റെ മാത്രം സമരമല്ലാതെ, കേരളത്തിന്റെ മൊത്തം ജനകീയ സമരമായി മാറ്റിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചത്. </p>
<h3>നിൽപുസമരത്തിൽ കേരളത്തിലെ പൊതുസമൂഹം കൂടെ നിന്ന അനുഭവം എങ്ങനെയായിരുന്നു? അത്തരമൊരു ജനകീയ പങ്കാളിത്തമാണ് ഇനിയുള്ള ആദിവാസി സമരങ്ങളുടെ രീതിയാകേണ്ടതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? </h3>
<p>നിൽപുസമരത്തിൽ കേരളത്തിലെ പൊതുസമൂഹം ഒപ്പം നിന്നത് വളരെ നല്ലൊരു അനുഭവമായിരുന്നു. ഇനിയുള്ള കാലത്തും അത്തരമൊരു ജനകീയ പങ്കാളിത്തമാണ് ഉണ്ടാകേണ്ടതെന്നാണ് എന്റെ അഭിപ്രായം. നമ്മൾ നടത്തുന്ന സമരങ്ങൾ നമുക്കുവേണ്ടി മാത്രം ചെയ്യുന്ന ഒന്നല്ലല്ലോ. സമരം ചെയ്ത് ഒരേക്കറോ അഞ്ചേക്കറോ ഭൂമി ലഭിച്ചാൽ, അതിൽ ഉൽപാദിപ്പിക്കുന്ന വിഭവങ്ങൾ നമ്മൾ ഒറ്റക്കല്ല ഉപയോഗിക്കുന്നത്. ആ വിഭവങ്ങൾ എത്രയോ മനുഷ്യരിലേക്ക് എത്തുന്നുണ്ടോ, അവർക്കെല്ലാം ഈ സമരത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. </p>
<p>ഇതിനൊരു വ്യക്തമായ ഉദാഹരണമാണ് കണ്ണൂരിലെ ആറളം ഫാം സമരം. ഞങ്ങൾ അവിടെ സമരം ചെയ്യാൻ ചെല്ലുമ്പോൾ നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂനിയനുകളും ഉൾപ്പെടെ എല്ലാവരും അതിനെ എതിർത്തിരുന്നു. അന്ന് ആരും അതിനുള്ളിൽ പ്രവേശിച്ചിരുന്നില്ല. മുമ്പ് അവിടെ സമീപത്തുള്ള കീഴ്പ്പള്ളി, കണിച്ചാർ തുടങ്ങിയ സ്ഥലങ്ങളിൽ ഒന്നോ രണ്ടോ കടകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് അവിടെ പോയി നോക്കിയാൽ മാനന്തവാടിയെപ്പോലെ വലിയ ടൗണുകളായി അവ മാറിയത് കാണാം. സമരം കാരണം ആ പ്രദേശത്താകെ വലിയ വികസനമാണുണ്ടായത്. </p>
<p>ആറളം സമരത്തെ അന്ന് അവരെല്ലാവരും എതിർത്തുവെങ്കിലും, അതിന്റെ ഏറ്റവും വലിയ നേട്ടമുണ്ടായത് എതിർത്ത ആളുകൾക്കാണ്. അന്ന് ഒന്നോ രണ്ടോ പലചരക്ക് കടകളും ഷീറ്റിട്ട ഒരു ചായക്കടയും മാത്രം ഉണ്ടായിരുന്ന ആ സ്ഥാനത്ത് ഇന്ന് എത്രയോ പുതിയ കെട്ടിടങ്ങളും വണ്ടികളുമാണ് വന്നിട്ടുള്ളത്! ആദ്യം ഞങ്ങൾ പോകുമ്പോൾ അവിടെ ഒരു ഓട്ടോറിക്ഷപോലും ഇല്ലായിരുന്നു. എന്നാൽ, ഇപ്പോൾ ആയിരക്കണക്കിന് ഓട്ടോറിക്ഷകളും ജീപ്പുകളും സർവിസ് നടത്തുന്നു; സ്വർണക്കടകൾ വരെ അവിടെ തുറന്നു പ്രവർത്തിക്കുന്നു. </p>
<p>ഫാം ആദിവാസികളുടെ കൈകളിൽ കിട്ടിയതോടുകൂടിയാണ് ആറളം എന്ന സമരഭൂമിയും അതിന്റെ പരിസരപ്രദേശങ്ങളും ഈ രീതിയിൽ വികസിച്ചത്. ആറളത്ത് ഭൂമി ലഭിച്ച ആദിവാസികളുടെ ജീവിതത്തിൽ അതിനനുസരിച്ചുള്ള വികസനം ഉണ്ടായിട്ടില്ലെങ്കിലും, പുറത്തുള്ള പൊതുസമൂഹത്തിനാണ് ഇതിന്റെ വലിയ പ്രയോജനം ലഭിച്ചത്. അതുകൊണ്ടുതന്നെ ഇതിനെ കേവലമൊരു ആദിവാസി സമരമായി കാണാൻ സാധിക്കില്ല. നാട്ടിലെ മുഴുവൻ മനുഷ്യരെയും സമ്പന്നരാക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സമരമാണ് യഥാർഥത്തിൽ നടക്കുന്നത്. അതിനാൽ അതേ കാഴ്ചപ്പാടോടെതന്നെ ഇതിനെ പൊതുസമൂഹം വിലയിരുത്തണം. </p>
<h3>കാലത്തിനനുസരിച്ച് സമരങ്ങളുടെ രൂപവും രീതിയും മാറേണ്ടതുണ്ടെന്ന് പറയുന്നു. ആദിവാസി സമരങ്ങളുടെ കാര്യത്തിൽ ഈ മാറ്റം എങ്ങനെയാണ് സംഭവിക്കേണ്ടത്? </h3>
<p>കാലത്തിനനുസരിച്ച് മനുഷ്യരും അവരുടെ ജീവിതസാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നുണ്ട്. പണ്ടത്തെപ്പോലെയുള്ള സമരങ്ങൾ അതേപടി ഇപ്പോഴും നടക്കണമെന്ന് വാശിപിടിച്ചാൽ അത് സാധ്യമല്ല. ഉദാഹരണത്തിന്, 1920കളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവത്കരണ കാലത്ത് നടന്ന സമരമുറകൾ ഇന്ന് നടക്കില്ല; അത് ആ കാലഘട്ടത്തിനുമാത്രം യോജിച്ചതായിരുന്നു. ഈ മാറ്റം ആദിവാസി സമൂഹത്തിന്റെ പോരാട്ടങ്ങളിലും സംഭവിക്കുന്നുണ്ട്. പണ്ടത്തെപ്പോലെയുള്ള പ്രക്ഷോഭങ്ങൾ ഇപ്പോൾ കാണുന്നില്ലെന്നും, അത്തരം സമരങ്ങൾ നടന്നാൽ മാത്രമേ അത് സമരമാകുകയുള്ളൂ എന്നും പുറത്തുള്ള പലരും പറയാറുണ്ട്. എന്നാൽ, ഇത് സമരങ്ങളുടെ മാറുന്ന സ്വഭാവത്തെ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ്. </p>
<p>ഓരോ കാലഘട്ടത്തിലും സാഹചര്യങ്ങൾക്കനുസരിച്ച് ആദിവാസികൾ സമരങ്ങളിൽ ശക്തമായി നിലയുറപ്പിക്കാറുണ്ട്. ദിവസേന കൂലിപ്പണി ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരാണ് ആദിവാസികളിലേറെയും. അവർക്ക് എപ്പോഴും കുടുംബവും കുട്ടികളെയും ഉപേക്ഷിച്ച് സമരരംഗത്ത് മാത്രം തുടരാൻ കഴിയില്ല. ഒരു ഘട്ടത്തിൽ സമരത്തിൽ സജീവമായി പങ്കെടുത്താലും, സ്വന്തം കുടുംബത്തിന്റെ നിലനിൽപ് ഉറപ്പാക്കാൻ അവർക്ക് ഇടക്ക് സമരരംഗത്തുനിന്ന് മാറി കൂലിപ്പണിക്ക് പോകേണ്ടിവരും. അല്ലാതെ വേറെ വരുമാനമാർഗങ്ങളൊന്നും അവർക്കില്ല. </p>
<p>കുടുംബത്തിന്റെ കാര്യം നോക്കാതെ എപ്പോഴും സമരത്തിൽ തന്നെ നിലയുറപ്പിക്കാം എന്ന് തീരുമാനിക്കാനുള്ള സാമ്പത്തിക ഭദ്രത അവർക്കില്ലാത്തതുകൊണ്ടാണ് മാറിമാറി വരുന്നത്. സ്വാതന്ത്ര്യസമര കാലത്തെ രീതികൾ ഇനി അതേപടി ആവർത്തിക്കാനാകാത്തതുപോലെ, മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സമരങ്ങളുടെ രൂപവും പ്ലാനിങ്ങും മാറ്റേണ്ടതുണ്ട്. മാറുന്ന ഓരോ സാഹചര്യത്തിനും അനുയോജ്യമായരീതിയിൽ സമരമുറകൾ രൂപപ്പെട്ടുവരുക തന്നെയാണ് വേണ്ടത്. </p>
<h3>ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയ അധികാരത്തിലേക്ക് വരേണ്ടതുണ്ടെന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ? </h3>
<p>കൃത്യമായ രാഷ്ട്രീയ അധികാരം നേടാതെ ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ സാധിക്കില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ ഞങ്ങൾ 162 ദിവസം നീണ്ടുനിന്ന ‘നിൽപുസമരം’ നടത്തുകയുണ്ടായി. ആ പൊതുസമരം പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ നടപ്പാതയിലാണ് നടന്നത് എന്നതുകൊണ്ടുതന്നെ ഭരണാധികാരികൾക്ക് അത് വലിയ പ്രശ്നമായി തോന്നിയില്ല. </p>
<p>എന്നാൽ, ഒരു മുന്നണിയുടെയും അല്ലെങ്കിൽ സി.പി.എമ്മിന്റെയോ കോൺഗ്രസിന്റെയോ ബി.ജെ.പിയുടെയോ ബിനാമിയല്ലാത്ത ഒരു ആദിവാസി പ്രതിനിധി നിയമസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ കാര്യങ്ങൾ മാറുമായിരുന്നു. സഭക്കകത്ത് ആ ജനപ്രതിനിധി ഒരു മണിക്കൂർ പ്രതിഷേധിച്ചു നിന്നാൽ മാത്രം മതിയായിരുന്നു; 162 ദിവസം തെരുവിൽ സമരം ചെയ്ത വിഷയത്തിന് ഒറ്റ ദിവസംകൊണ്ട് പരിഹാരമുണ്ടാകുമായിരുന്നു. ആ രീതിയിലുള്ള രാഷ്ട്രീയ പ്രാതിനിധ്യത്തിലേക്ക് ആദിവാസി സമൂഹം ഉയർന്നുവരുകതന്നെ വേണം. </p>
<p>ഇന്ന് കേരളത്തിൽ എസ്.എൻ.ഡി.പി, എൻ.എസ്.എസ്, ക്രൈസ്തവ സഭകൾ, മുസ്‌ലിം സംഘടനകൾ എന്നിവയെല്ലാം പ്രമുഖ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നാണ് തങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതും തങ്ങളുടെ സമുദായങ്ങളെ വളർത്തിയെടുക്കുന്നതും. എന്നാൽ, ഇത്തരം രാഷ്ട്രീയ മുന്നണികളുടെയും അധികാരത്തിന്റെയും ഭാഗമാകാൻ സാധിക്കാതെ പോയതുകൊണ്ട് മാത്രം വികസിക്കപ്പെടാതെയും അവഗണിക്കപ്പെട്ടും പോയത് ദലിത്-ആദിവാസി ജനവിഭാഗങ്ങൾ മാത്രമാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/06/2909985-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020iyf0Id0iStGyqL7DzHnbA2RIpKYjGkJo3116369" data-watermark="false" style="width: 100%;" info-selector="#info_item_1788673118366" title="മുത്തങ്ങയിൽ ആദിവാസികളെ നേരിടാൻ വന്ന പൊലീസ് " alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788673118366">
  <p>മുത്തങ്ങയിൽ ആദിവാസികളെ നേരിടാൻ വന്ന പൊലീസ് </p>
 </div>
</div>
<h3>യു.ഡി.എഫുമായുള്ള രാഷ്ട്രീയ സഖ്യത്തിലേക്ക് എത്തിയിട്ടും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് സീറ്റ് ലഭിച്ചില്ല. അതിന്റെ കാരണം എന്തായിരുന്നു? </h3>
<p>നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിഷേധിച്ചതിന് കൃത്യമായ കാരണമുണ്ട്. തെരഞ്ഞെടുപ്പിന് കേവലം മൂന്നുമാസം മുമ്പ് മാത്രമാണ് ഞങ്ങൾ അവരുമായി ഒരു രാഷ്ട്രീയ ധാരണയിലെത്തിയത്. അത്രയും കുറഞ്ഞ സമയംകൊണ്ട് സഖ്യമുണ്ടാക്കിയതിന്റെ പ്രായോഗിക പ്രശ്നം അന്നുണ്ടായിരുന്നു. യു.ഡി.എഫ് മുന്നണിയിൽ ഞങ്ങൾ ഞങ്ങളുടെ വ്യക്തമായ നിലപാട് അറിയിച്ചിരുന്നു. എന്നാൽ, ‘‘നിങ്ങൾ മുന്നണിയിലേക്ക് വന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ എന്നൊരു സാങ്കേതിക പ്രശ്നമുണ്ട്; അതുകൊണ്ട് അടുത്ത പ്രാവശ്യം തീർച്ചയായും നിങ്ങളെ അർഹമായ രീതിയിൽ പരിഗണിക്കും’’ എന്നായിരുന്നു അവർ ഞങ്ങൾക്ക് നൽകിയ ഉറപ്പ്.</p>
<h3>മുത്തങ്ങ കേസിൽ ഗീതാനന്ദന് ലഭിച്ച ശിക്ഷയെ നിങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്? ആ കേസിൽ ഇനി നിയമപരമായി എന്തെങ്കിലും നടപടികൾ നടക്കുന്നുണ്ടോ? </h3>
<p>ഗീതാനന്ദൻ മാഷിനെ തടവിന് ശിക്ഷിച്ച വിധി വിവേചനപരമാണ്. ഒരു ജനാധിപത്യവിധിയല്ല ശരിക്കും വന്നിരിക്കുന്നത്. അപ്പോൾ അതിന്റെ ബാക്കി കാര്യങ്ങളൊക്കെ ശരിക്കും കൃത്യമായിട്ട് നടക്കുന്നുണ്ട്. മേൽക്കോടതിയിൽ പോകുന്ന അത്തരം ശ്രമങ്ങൾ, അതൊക്കെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത് സി.ബി.ഐ കേസാണ്. ഇനിയിപ്പോൾ ഞങ്ങളുടെ കേസുണ്ട്. ആ കേസ് എഴുതിത്തള്ളുന്ന പോലെയുള്ള കാര്യങ്ങൾ ഗവൺമെന്റിന് ഇടപെടാം. അതിനുവേണ്ടിയും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. </p>
<h3>മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ‘നരിവേട്ട’ എന്ന സിനിമയെ നിങ്ങൾ എതിർത്തിരുന്നുവല്ലോ? </h3>
<p>ആ സിനിമ അത്തരത്തിൽ ചിത്രീകരിക്കാൻ പാടില്ലായിരുന്നു; അത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. ചരിത്രപരമായ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ശരിയായ രീതിയിൽ ദൃശ്യവത്കരിക്കാൻ സാധിച്ചില്ലെങ്കിൽ ആ സിനിമ ചെയ്യാതിരിക്കുകയായിരുന്നു വേണ്ടത്. ഒരു സിനിമ പ്രദർശിപ്പിക്കുന്നത് തടഞ്ഞുവെക്കാനുള്ള അവകാശമൊന്നും നമുക്കില്ല. എന്നാൽ, ഒരു ജനതയുടെ നിലനിൽപിനായി നടന്ന ചരിത്രപരമായ പ്രക്ഷോഭത്തെ ലഘൂകരിച്ചും വസ്തുതകളെ വളച്ചൊടിച്ചും പ്രചരിപ്പിച്ചത് വളരെ മോശമായിപ്പോയി. </p>
<p>ഈയിടെ ഒരു സ്കൂൾ പരിപാടിയിൽ പങ്കെടുത്തപ്പോൾ ഒരു ചെറിയ കുട്ടി എന്നോട് ചോദിച്ചു: ‘‘ചേച്ചീ, നിങ്ങളുടെ മുത്തങ്ങ സമരത്തിൽ പൊലീസുകാർ വലിയ സഹായമാണല്ലോ ചെയ്തത് അല്ലേ?’’ ഒരു ചെറിയ കുട്ടിയുടെ മനസ്സിൽപോലും ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുന്ന സിനിമകൾ ഉണ്ടാക്കുന്ന സ്വാധീനമാണ് ഇത് കാണിക്കുന്നത്. സമരത്തിന്റെ ദിശയും ചരിത്രസത്യങ്ങളും ഇത്തരത്തിൽ തിരിച്ചുവിടുന്നത് ഒട്ടും ശരിയായ പ്രവണതയല്ല. സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാൻ തന്റേടമില്ലെങ്കിൽ ഇത്തരം പ്രമേയങ്ങളിൽ സിനിമ ചെയ്യാതിരിക്കുക എന്നതാണ് ഒരു കലാകാരൻ കാണിക്കേണ്ട അടിസ്ഥാന ജനാധിപത്യ മര്യാദ. </p>
<h3>സി.കെ. ജാനുവിന്റെ വീടും സൗകര്യങ്ങളും പൊതുസമൂഹത്തിന് പ്രശ്നമാകുന്നുണ്ട്? </h3>
<p>ആദിവാസികൾ എന്തോ അകറ്റിനിർത്തപ്പെട്ട ആളുകളാണെന്നും ഇവർക്ക് ഇതൊന്നും ഉണ്ടാകാൻ പാടില്ല എന്ന മനോഭാവത്തിൽനിന്നാണ് ഇത്തരം അഭിപ്രായങ്ങൾ വരുന്നത്. ഇപ്പോഴും കേരളത്തിലുള്ള മറ്റ് സമുദായങ്ങളിലുള്ള ആളുകൾക്ക് മാനസിക പരിവർത്തനം ഉണ്ടായിട്ടില്ല. അവരുടെയൊക്കെ ഒരു മാടമ്പി മനോഭാവമുണ്ടല്ലോ, അത് ഇപ്പോഴും ഊട്ടിയുറപ്പിച്ച് അങ്ങനെയായി വെച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായിട്ട് എന്തെങ്കിലും ഒരു സംഭവം വന്നാൽ അതാണ് ഇവർ കൂട്ടത്തോടെ, ഇളകിയ തേനീച്ചക്കൂട് പോലെ, വന്ന് നമ്മളെയൊക്കെ ആക്രമിക്കുന്നത്. അതുമാത്രമല്ല, പിന്നെ ഇതിനെയൊക്കെ ആക്രമിച്ചാൽ ചോദിക്കാനും പറയാനും ആരുമില്ല, തിരിച്ച് ഒന്നും ചെയ്യാൻ പോകുന്നില്ല, നമുക്ക് വായിൽ തോന്നിയതൊക്കെ പറയാം എന്നുള്ള ആ ഒരു അഹങ്കാരവുമുണ്ടല്ലോ, അതൊന്നും ഇവർ മാറ്റിയിട്ടില്ല. അതിന്റെ ഭാഗമായിട്ട് വരുന്നതാണ് ഇത്തരം പ്രവണതകൾ. </p>
<h3>സംവരണത്തിലൂടെ മന്ത്രിമാരും എം.എൽ.എമാരും എം.പിമാരുമൊക്കെ രാഷ്ട്രീയ അധികാരത്തിലെത്തിയിട്ടും, പട്ടികജാതി-പട്ടികവർഗ സമൂഹങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് എന്തുകൊണ്ടാണ്? </h3>
<p>അവരൊക്കെ ശരിക്കും ഓരോ രാഷ്ട്രീയ പാർട്ടികളുടെ ബിനാമികളല്ലേ? അവർക്ക് ആ പാർട്ടി പറയുന്നതിനപ്പുറത്തേക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഇപ്പോൾ കേരളത്തിലുള്ള 16 എം.എൽ.എമാരിൽ രണ്ട് എസ്.ടി എം.എൽ.എമാരും 14 എസ്.സി എം.എൽ.എമാരുമുണ്ട്. അവർ വിചാരിച്ചിരുന്നെങ്കിൽ ഞങ്ങളൊന്നും സമരം ചെയ്യേണ്ട അവസ്ഥ വരില്ലായിരുന്നല്ലോ. പക്ഷേ, അവർ ഏത് രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ നിറത്തിലും കീഴിലുമാണോ പോകുന്നത്, അവർ അവിടെ ‘ഇരിക്ക്’ എന്ന് പറഞ്ഞാൽ ഇരിക്കും, ‘പൊയ്ക്കോ’ എന്ന് പറഞ്ഞാൽ പോകും. ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിലൂടെ ഈ ജനതയുടെ പ്രശ്നം പരിഹരിക്കില്ല എന്ന് നമ്മൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/06/2909987-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020uxXoTajtT4H7MRNZzQUSXty99IzKPjJ23272321" data-watermark="false" style="width: 100%;" info-selector="#info_item_1788673274633" title="2014 ജൂലൈ ഒമ്പതിന് സെക്രട്ടേറിയറ്റ് പടിക്കൽ ആദിവാസികളുടെ നേതൃത്വത്തിൽ നടത്തിയ നിൽപുസമരത്തിൽ സംസാരിക്കുന്ന സി.കെ. ജാനു" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788673274633">
  <p>2014 ജൂലൈ ഒമ്പതിന് സെക്രട്ടേറിയറ്റ് പടിക്കൽ ആദിവാസികളുടെ നേതൃത്വത്തിൽ നടത്തിയ നിൽപുസമരത്തിൽ സംസാരിക്കുന്ന സി.കെ. ജാനു</p>
 </div>
</div>
<h3>അടുത്തിടെ ആദിവാസി കോളനികളെ ‘ഉന്നതി’ എന്ന് പുനർനാമകരണം ചെയ്തിരുന്നല്ലോ. പിന്നീട് വീണ്ടും ‘ഊര്’ എന്ന പേരിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നു. ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഇത്തരം പേരുമാറ്റങ്ങൾ ആദിവാസി സമൂഹത്തിന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ? </h3>
<p>പേരുമാറ്റംകൊണ്ട് ആദിവാസികൾക്ക് ഒരു ഗുണവും ഉണ്ടാവില്ല. അത് ഒരു വിവരക്കേടാണെന്നാണ് ഞാൻ പറയുക. ഞാൻ നേരത്തേ പറഞ്ഞപോലെ, മുറുക്കി നീട്ടിത്തുപ്പാൻ ഇടമില്ലാത്തതിന്റെ പേര് ‘ഉന്നതി’ എന്ന് ആക്കിയതുകൊണ്ട് ആർക്ക് എന്ത് പ്രയോജനമാണ് ഉണ്ടാകുന്നത്?. പാരമ്പര്യമായി പണ്ടേ ‘ഊര്’ എന്ന പേരാണ് ഉണ്ടായിരുന്നത്. ഞാനൊന്നും ഇതുവരെ ഒരു സ്ഥലത്തും ‘ഉന്നതി’ എന്ന് പറഞ്ഞിട്ടേയില്ല. ‘ഉന്നതി’ എന്റെ മനസ്സിൽ ഉണ്ടായിട്ടേയില്ല. എവിടെ പോയാലും എന്റെ പനവല്ലി മിച്ചഭൂമി കോളനി എന്നാണ് ഞാൻ പറയാറുള്ളത്. </p>
<p>‘ഉന്നതി’ ആവണമെങ്കിൽ അവിടത്തെ ആളുകളുടെ ഗ്രാസ്‌റൂട്ട് ലെവലിൽ അതിന്റേതായ മാറ്റങ്ങൾ ഉണ്ടാവണം. എന്നിട്ട് അതിനെ ‘ഉന്നതി’ എന്ന് പറയുമ്പോൾ ആ വാക്കിന് ശരിയായ അർഥമുണ്ടാവും. ഇത് ചുമ്മാ നീട്ടിത്തുപ്പാൻ ഇടമില്ലാത്ത സ്ഥലത്തിനെ ‘ഉന്നതി’ എന്ന് പേരിട്ടിട്ട് വീണ്ടും ആളുകളെ കബളിപ്പിക്കുകയോ പറ്റിക്കുകയോ ചെയ്യുന്നതിന്റെ അപ്പുറത്തേക്ക് എന്താണ്?. പേരല്ല, ആദിവാസികൾക്ക് വേണ്ടത് പ്രായോഗിക പ്രവൃത്തിയാണ്. അത് കിട്ടിയാലേ പേരുകൾ മാറ്റിയിട്ട് കാര്യമുള്ളൂ. </p>
<h3>ആദിവാസി ഊരുകളിൽ നിലനിൽക്കുന്ന മദ്യപാനം, പോക്സോ കേസുകൾ ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ പലതരത്തിലുള്ള ചർച്ചകളുണ്ട്. ഈ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമായി നിങ്ങൾ എന്താണ് കാണുന്നത്? </h3>
<p>ഈ മദ്യം ആരാണ് വിൽക്കുന്നത്? ഏതെങ്കിലും ഒരു ആദിവാസിക്ക് ഒരു ലിക്കർ ഷോപ്പ് ഉണ്ടോ? ആദിവാസികൾക്ക് മദ്യം നൽകി അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നത് യഥാർഥത്തിൽ ഇവിടത്തെ ഭരണസംവിധാനംതന്നെയാണ്. അതുകൊണ്ട് മാറ്റം ഉണ്ടാകേണ്ടത് സർക്കാറിന്റെ ഈ നയങ്ങളിലാണ്; അല്ലാതെ ആദിവാസികൾ പോയി മദ്യപിക്കുന്നു എന്നുമാത്രം പറയുന്നതിൽ അർഥമില്ല. അവരുടെ വീടുകളുടെ അടുക്കളവശത്ത് വരെ മദ്യം എത്തിച്ചുകൊടുക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരത്തിലുള്ള നയപരമായ കാര്യങ്ങളിൽ അടിയന്തരമായി മാറ്റം വരുത്തേണ്ടതുണ്ട്. </p>
<p>അതിനാണ് ആദിവാസികൾക്ക് അർഹമായ ഭൂമി നൽകി അവരെ കൃത്യമായി പുനരധിവസിപ്പിക്കണം എന്ന് പറയുന്നത്. ഓരോ കുടുംബത്തിനും ചുരുങ്ങിയത് ഒരേക്കർ ഭൂമിയെങ്കിലും നൽകി പുനരധിവസിപ്പിച്ചാൽ, അവർ തങ്ങളുടെ ഭൂമിയിൽ കൃഷിപ്പണികളിലും മറ്റും വ്യാപൃതരാകും. നിലവിൽ ഊരുകളിലും കോളനികളിലും പരിമിതമായ സ്ഥലത്ത് കഴിയുന്നതുകൊണ്ട് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങൾ അതോടെ ഇല്ലാതാകും. ഭൂമി ലഭിച്ച് കൃഷിചെയ്യാൻ തുടങ്ങുന്നതോടെ പോക്സോ (POCSO) കേസുകൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും മറ്റു കുടുംബപ്രശ്നങ്ങളും വലിയ അളവിൽ കുറയും. </p>
<p>അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, വീട്, വഴി എന്നിവ ഉൾപ്പെടുന്ന പുനരധിവാസ പാക്കേജും നടപ്പാക്കണം. ആദ്യത്തെ രണ്ടോ മൂന്നോ വർഷത്തേക്ക് കൃഷി ചെയ്യാനാവശ്യമായ പിന്തുണ നൽകിയാൽ, പിന്നീട് അവർ സ്വന്തം നിലയിൽ മുന്നോട്ടു പൊയ്ക്കൊള്ളും; തുടർന്നങ്ങോട്ട് അവർക്ക് സാമ്പത്തിക സഹായത്തിന്റെ ആവശ്യമേ വരില്ല. അതിനുപകരം, ആദിവാസി ക്ഷേമത്തിനെന്ന പേരിൽ വർഷംതോറും കോടിക്കണക്കിന് രൂപയുടെ ഫണ്ട് പാസാക്കുകയും, അത് വകമാറ്റി ചെലവഴിക്കുകയോ ലാപ്സാക്കിക്കളയുകയോ ചെയ്യുന്ന രീതിയാണ് ഭരണകൂടം തുടരുന്നത്. ഈ തട്ടിപ്പ് സമീപനം അവസാനിപ്പിച്ച് ശാശ്വതമായ മാറ്റമാണ് ഉണ്ടാകേണ്ടത്. </p>
<h3>ആദിവാസികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അവർ ശരിയായ രീതിയിൽ ഉപയോഗിക്കുന്നില്ലെന്നും, അതുകൊണ്ടാണ് അവരുടെ ജീവിതത്തിൽ മാറ്റമുണ്ടാകാത്തതെന്നും പൊതുസമൂഹത്തിൽ ഒരു അഭിപ്രായമുണ്ട്. ഈ വിമർശനത്തെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്? </h3>
<p>ആനുകൂല്യങ്ങൾ ശരിയായ രീതിയിൽ കിട്ടിയാലല്ലേ ആദിവാസികൾക്ക് അത് പ്രയോജനപ്പെടുത്താൻ സാധിക്കൂ? ആദിവാസികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് ഭരണകൂടത്തിന് പേരെടുത്തു പറയാം; എന്നാൽ അതിന്റെയൊക്കെ പണം തട്ടിയെടുത്ത് കൊണ്ടുപോകുന്നത് ഇടനിലക്കാരാണ്. ഒടുവിൽ വികസിക്കുന്നത് ആ ആനുകൂല്യം തട്ടിയെടുക്കുന്ന ആളുകൾ മാത്രമാണ്. </p>
<p>ഉദാഹരണത്തിന്, ഒരു കോൺട്രാക്ടർ ആദിവാസി കോളനിയിലെ വീടുപണി ഏറ്റെടുത്താൽ, ആ വീടുകളുടെ നിർമാണം പൂർത്തിയാകുമ്പോഴേക്കും ആ കോൺട്രാക്ടർക്ക് ഒരേക്കർ സ്ഥലവും ഇരുനില വീടും ഉണ്ടായിട്ടുണ്ടാകും. മാത്രമല്ല, അയാൾ നിർമിച്ചു നൽകിയ വീട് ഒരു വർഷം തികയുന്നതിനു മുമ്പുതന്നെ ചോർന്നൊലിക്കാനും ഭിത്തികൾ ഇടിഞ്ഞുവീഴാനും തുടങ്ങും. ഇതാണോ യഥാർഥത്തിൽ വികസനം? ഇത്തരം വീടുകളിൽ ജീവിച്ചാണോ ആദിവാസികൾ അഭിവൃദ്ധിപ്പെടേണ്ടത്? </p>
<p>ഒരേസമയം നട്ട രണ്ടു ചെടികളിൽ ഒന്നിലേക്ക് മാത്രം ആവശ്യത്തിന് വളവും വെള്ളവും നൽകുകയും, മറ്റേ ചെടിയെ പൂർണമായി അവഗണിക്കുകയും ചെയ്താൽ അത് വളരാതെ മുരടിച്ചുതന്നെ നിൽക്കും. അതിനുശേഷം തഴച്ചുവളർന്ന ചെടിയെ നോക്കി പുകഴ്ത്തുകയും, പരിപാലനം ലഭിക്കാതെ മുരടിച്ച ചെടിയെ വളർന്നില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്യുന്നതുപോലെയുള്ള അനീതിയാണ് ഇവിടത്തെ ഭരണസംവിധാനങ്ങളും പൊതുസമൂഹവും ആദിവാസികളോട് ചെയ്യുന്നത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/09/06/2909986-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240208Ycxy2d3ZFlsRRy5tQgPDEatRTQm2bA43203355" data-watermark="false" style="width: 100%;" info-selector="#info_item_1788673205344" title="മുത്തങ്ങയിൽ പൊലീസ് നടത്തിയ നരനായാട്ടിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീകളും കുട്ടികളും" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1788673205344">
  <p>മുത്തങ്ങയിൽ പൊലീസ് നടത്തിയ നരനായാട്ടിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീകളും കുട്ടികളും</p>
 </div>
</div>
<h3>അവസാനമായി, ആദിവാസി സമൂഹങ്ങളുടെ ഒരു രാഷ്ട്രീയ, സാമൂഹിക രൂപവത്കരണങ്ങൾ എങ്ങനെ ആകണം? </h3>
<p>എന്റെ അഭിപ്രായത്തിൽ കേരളത്തിലെ പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങൾ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി (Political Movement) ഏകീകരിക്കപ്പെടേണ്ടതുണ്ട്. മൂവ്‌മെന്റ് എന്ന് പറയുമ്പോൾ കേവലം ഒരു സമുദായ സംഘടനയോ ഗ്രൂപ്പോ അല്ല ഉണ്ടാകേണ്ടത്. 1957 മുതൽ ഇവിടെ നിരവധി സമുദായ സംഘടനകളുണ്ട്; എന്നാൽ, അവയിലൂടെയൊന്നും ഈ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇത്തരം സംഘടനകൾക്ക് നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തിയില്ലെന്ന് തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞ്, പ്രശ്നപരിഹാരത്തിന് പ്രാപ്തമായ മാർഗത്തോടൊപ്പം നിൽക്കാൻ ജനങ്ങൾ തയാറാകണം. </p>
<p>ആദിവാസികൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കാത്തതുകൊണ്ടാണോ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത്? രാഷ്ട്രീയ പാർട്ടികളുടെ ജാഥകൾക്ക് നീളം കൂട്ടാനും വോട്ട് ചെയ്യാനും കൊടി പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും വേണ്ടി നൂറ്റാണ്ടുകളായി തങ്ങളുടെ ജീവിതം ഹോമിച്ചവരാണ് ഈ ജനവിഭാഗങ്ങൾ. ഇത്രയൊക്കെ ചെയ്തിട്ടും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ, നിലവിലെ രീതികളൊന്നും ഇതിന് പര്യാപ്തമല്ല എന്നതിന്റെ വ്യക്തമായ തെളിവ് അതിൽത്തന്നെയുണ്ട്. </p>
<p>അതുകൊണ്ട് കൃത്യമായ ഫലം നൽകുന്ന മാർഗങ്ങൾ നമ്മൾ സ്വീകരിക്കണം. ഇതൊരു ശക്തമായ പൊളിറ്റിക്കൽ മൂവ്‌മെന്റായി വളർന്ന്, നിയമസഭയിലും ഭരണസംവിധാനങ്ങൾക്കുള്ളിലും പദ്ധതികൾ പാസാക്കുന്ന തീരുമാനങ്ങളെടുക്കുന്ന ഇടങ്ങളിലും ഈ ജനതയുടെ സ്വന്തം പ്രതിനിധികൾ ഉണ്ടാകണം. ഓരോ കോളനിക്കും പ്രത്യേകമായി തുക പാസാക്കുകയും, അത് കൃത്യമായി അവിടേക്ക് മാത്രം വിനിയോഗിക്കുകയും ചെയ്യുന്ന രീതി വരണം. എങ്കിൽ മാത്രമേ അവിടെ യഥാർഥ വികസനം സാധ്യമാകൂ.</p>
<p>തെരുവിൽ സമരം ചെയ്യാനും മുദ്രാവാക്യം വിളിക്കാനും ആളുണ്ടാകും; ഭരണാധികാരികൾ സമരം തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്യും. എന്നാൽ അത് നടപ്പാക്കി ജനങ്ങളിലേക്ക് എത്തിക്കാൻ ഭരണസംവിധാനത്തിലുള്ളവർക്ക് താൽപര്യമില്ല. സ്വന്തം ജനതയിൽ നിന്നുള്ള പ്രതിനിധികൾ അധികാര സ്ഥാനങ്ങളിൽ എത്തി തുടർച്ചയായി ഇടപെട്ടാൽ മാത്രമേ പദ്ധതികൾ കൃത്യമായി നടപ്പിലാക്കപ്പെടൂ. ഇതിന് സമുദായ സംഘടനകൾക്ക് സാധിക്കില്ല; ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. </p>
<p>ഈ ഒരു നിഗമനത്തിലേക്കാണ് നമ്മളൊക്കെ ഒടുവിൽ എത്തിച്ചേർന്നത്. കഴിഞ്ഞ 40 വർഷമായി സമരരംഗത്തുള്ള ആളാണ് ഞാൻ. പതിനായിരക്കണക്കിന് ആളുകൾ അണിനിരന്ന വലിയ സമരങ്ങളാണ് ഞങ്ങൾ നയിച്ചത്. എന്നാൽ അത്തരം തെരുവ് സമരങ്ങൾ മാത്രം ഇതിനൊരു ശാശ്വത പരിഹാരമാകുന്നില്ല എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. അതിനാൽ ആദിവാസികളും ദലിതരും അധികാരത്തിൽ നേരിട്ട് പങ്കാളികളാകുന്ന ഒരു പൊളിറ്റിക്കൽ മൂവ്‌മെന്റായി മാറുകയാണ് ശാശ്വത പരിഹാരത്തിനുള്ള ഏകവഴി.</p>]]></content:encoded>
<link>https://www.madhyamam.com/weekly/interview/muthanga-was-peaceful-protest-not-violence-1552012</link>
<guid isPermaLink="true">https://www.madhyamam.com/weekly/interview/muthanga-was-peaceful-protest-not-violence-1552012</guid>
<category><![CDATA[Editors Choice,Gulf Home,Weekly,Top News,Interview,Web Exclusive,Archives,Premium,14 SEP 2026]]></category>
<dc:creator><![CDATA[രൂപേഷ്​ കുമാർ]]></dc:creator>
<pubDate>Mon, 07 Sep 2026 02:01:17 GMT</pubDate>
</item>
<item>
<title><![CDATA[ഹിമാലയൻ ദുരന്തം]]></title>
<description/>
<enclosure length="354266" type="image/jpeg" url="https://www.madhyamam.com/h-upload/2026/09/06/2909971-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/09/06/2909971-untitled-1.gif'/><figcaption></figcaption></figure><p>നേപ്പാളിലും തിബത്തിലും അടുത്തിടെയുണ്ടായ പ്രളയം അതിഭീകരമായിരുന്നു. നാശത്തിന്റെ കണക്കുകൾ ഇനിയും പൂർണമായി ലഭ്യമായിട്ടില്ല. മരണം 1100ലേറെ എന്നാണ് അനുമാനം. </p>
<p>ഹിമാലയൻ മലനിരകളിൽനിന്നുള്ള കൂറ്റൻ മഞ്ഞുപാളികൾ പൊട്ടിപ്പിളർന്നു പതിച്ചതി​ന്റെ ആഘാതത്തിലുണ്ടായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണ് നേപ്പാളിലും തിബത്തിലും വൻ നാശം വിതച്ചത്. നേപ്പാളിലെ മിന്നൽ പ്രളയത്തിൽനിന്ന് ഇതുവരെ 163 ഇന്ത്യക്കാരെയാണ് രക്ഷിച്ചത്. അതേസമയം, കാണാതായ മലയാളികളെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. മുപ്പതോളം രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലേറെ പേർ അപായത്തിൽപെട്ടു. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിനെയും തിബത്തിലെ ലാസയെയും ബന്ധിപ്പിക്കുന്ന ഭോട്ട്കോശി നദീ താഴ്വാരം മലവെള്ളപ്പാച്ചിൽ നക്കിത്തുടച്ചു. </p>
<p>കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഹിമാലയൻ മഞ്ഞുപാളികളുടെ കൂറ്റൻ പതനമാണ് വൻ വിപത്തിനിടയാക്കിയതെന്നാണ് ഏ​റക്കുറെ സ്ഥിരീകരിക്കപ്പെട്ട വിവരം. ഹിമാലയൻ മഞ്ഞുമലനിരകളിൽനിന്ന് മഞ്ഞും പാറയും ചളിമണ്ണും ചേർന്ന വൻ ഹിമപാളികൾ താഴോട്ടു പതിച്ചതിനെ തുടർന്നുണ്ടായ ഭൂകമ്പസമാനമായ സാഹചര്യം റസുവ, നുവാകോട്ട് ജില്ലകളെയൊന്നാകെ വിഴുങ്ങി. </p>
<p>പാറയും മണ്ണും, നൂറ്റാണ്ടുകളോളമുള്ള പ്രക്രിയയിൽ ഉറഞ്ഞുറച്ചുണ്ടായ കുത്തനെയുള്ള മലഞ്ചരിവുകളോടുകൂടിയ ഹിമാലയൻ മേഖല ദുരന്തസാധ്യത കൂടിയ ഭൂഭാഗമാണ്. അന്തരീക്ഷ ഊഷ്മാവ് വർധിക്കു​മ്പോൾ ഈ മലഞ്ചരിവുകൾ ഉരുകിയൊലിച്ച് അസ്ഥി​രപ്പെടും. ഒരു ഭൂകമ്പമോ ഭ്രംശങ്ങളോ വന്നുപെടുമ്പോൾ ഈ അവശിഷ്ടങ്ങളൊന്നായി താഴോട്ട് പൊട്ടിത്തകർന്നുവീഴും. ആർട്ടിക്, അന്റാർട്ടിക് മേഖലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മഞ്ഞുസംഭരണികൾ അടങ്ങുന്നതാണ് ഹിമാലയം. മഞ്ഞുപാളികൾ ഉരുകിയൊലിച്ചുണ്ടായ മഞ്ഞുതടാകങ്ങൾ കരകവിഞ്ഞു താഴോട്ടൊഴുകിയും ദുരന്തമുണ്ടാവാറുണ്ട്.കഴിഞ്ഞ വർഷം ​ഇത്തരമൊരു സംഭവത്തിൽ നേപ്പാളിൽ ഒമ്പതുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ ​ചമോലിയിലും ധരാലിയിലും സിക്കിമിലുമൊ​ക്കെ ഹിമാലയൻ ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടു. </p>
<p>ഭോട്ട്കോശി നദി തീർത്ത മലവെള്ള പ്രളയദുരന്തം സമീപകാലത്തെ ഏറ്റവും മാരകമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ഇനിയും ഇതിന്റെ ആവൃത്തി കൂടിവരാനാണ് സാധ്യതയെന്നും അതേക്കുറിച്ച് മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നുകൂടി വിദഗ്ധർ പറയുമ്പോൾ സ്ഥിതി കൂടുതൽ ആശങ്കജനകമാവുകയാണ്. ഇത്തരം ദുരന്തങ്ങൾ മുൻകൂട്ടിയറിയാനുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ ലഭ്യമല്ല. ആ​ഗോളതാപനത്തെ തുടർന്ന് ക്രമാതീതമായ മഞ്ഞുരുക്കം വ്യാപകമായിരി​ക്കെ മഞ്ഞുപാളി നിമിത്ത ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നു തന്നെയാണ് മുന്നറിയിപ്പ്.</p>
<p> ഹിമാലയൻ മഞ്ഞുമലകളുരുകിയൊലിച്ചെത്തുന്ന വെള്ളമാണ് നേപ്പാൾ, പാകിസ്താൻ, ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളിലെ നദികൾ നിറക്കുന്നത്. ശതകോടി ജനങ്ങളാണ് ഈ നദികളിലെ ജലത്തെ ആശ്രയിക്കുന്നത്. പ്രളയഭീഷണി പോലെതന്നെ മഞ്ഞുപാളികൾ നേർത്താൽ ജലദൗർലഭ്യമായിരിക്കും മറ്റൊരു കെടുതി. അതുകൊണ്ട് സുസ്ഥിരമായൊരു മാനേജ്മെന്റ് സംവിധാനത്തിന് ലോകരാഷ്ട്രങ്ങളുടെ മു​ൻകൈയിൽ ശ്രമമുണ്ടായേ തീരൂ. </p>
<p>നദീതീരങ്ങളിലെയും മലമടക്കുകളിലെയും നിർമാണ പ്രവൃത്തികൾ, നദി കൈയേറ്റങ്ങൾ, പരിസ്ഥിതി ലോല പ്രദേശങ്ങളിലെ അനധികൃത നിർമാണങ്ങൾ തുടങ്ങിയവയിൽ നിയന്ത്രണം വേണം. ആഗോളതാപനത്തിന് എതിരെ നിലവിലെ സംവിധാനങ്ങൾ പോരാ. ഹിമാലയത്തെയും കോടിക്കണക്കിന് ജനങ്ങളെയും സംരക്ഷിക്കാൻ കൂടുതൽ ശാസ്ത്രീയ നടപടി വേണം. മഞ്ഞുമലയുടെ അറ്റമല്ല, ആഴമാണ് തേടേണ്ടത്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/nepal-flood-wipes-out-bhotekoshi-valley-1552004</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/nepal-flood-wipes-out-bhotekoshi-valley-1552004</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,14 SEP 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 07 Sep 2026 01:45:13 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="27786" type="image/jpeg" url="https://www.madhyamam.com/h-upload/2025/05/31/2594141-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/05/31/2594141-untitled-1.webp'/><figcaption></figcaption></figure><h3>‘മാധ്യമം’തന്നെ ബഹുദൂരം മുന്നിൽ </h3>
<p>ഈ വർഷത്തെ മാധ്യമം വാർഷികപ്പതിപ്പും പതിവ് തെറ്റിച്ചില്ല. മലയാളത്തിലിറങ്ങിയ ഓണപ്പതിപ്പുകളിൽ ഗുണത്തിലും നിലവാരത്തിലും മറ്റു പ്രസിദ്ധീകരണങ്ങളെ ബഹുദൂരം പിന്നിലാക്കി തലയെടുപ്പോടെ മുന്നിൽ നിൽക്കുകയാണ് മാധ്യമം. പ്രമേയങ്ങൾ തെരഞ്ഞടുക്കുന്നതിലും കഥയിലും കവിതയിലും പുതുമുഖങ്ങളെ കൂടി അണിനിരത്തുന്നതിലും പതിവായി പുലത്തുന്ന നിഷ്‌കർഷ ഇത്തവണയും കണ്ടു. വായനക്കാരുടെ കേവല അഭിരുചികൾ തൃപ്‌തിപ്പെടുത്തുന്നതിലല്ല, വായനയെ ഉദാത്തവും ഉത്കൃഷ്‌ടവുമാക്കുന്നതിലാണ് വാർഷികപ്പതിപ്പ് പൊതുവെ ശ്രദ്ധിക്കാറുള്ളത്. അതിനുതകുന്ന വിഭവങ്ങൾ വിന്യസിക്കുന്നതിലാണ് എപ്പോഴും ശ്രദ്ധിച്ചു കണ്ടിട്ടുള്ളത്. ഇത്തവണയും അതാവർത്തിച്ചു. എന്നാൽ, പതിവായി ഉണ്ടാകാറുള്ള, ഗൗരവമാർന്ന വിഷയങ്ങളെ മുൻനിർത്തിയുള്ള ചർച്ച ഇത്തവണ കണ്ടില്ല. മാധ്യമം വാർഷികപ്പതിപ്പിന്റെ വായനക്കാർ ഇത്തരം പൊതുവിഷയങ്ങളിലുള്ള ചർച്ചകൂടി വായിക്കാൻ തൽപരരാണ് എന്ന കാര്യം പത്രാധിപ സമിതി എന്തുകൊണ്ടോ മറന്നു. അത് ശരിയായില്ല എന്ന് പറയാതെ വയ്യ. </p>
<p>കേരള രാഷ്ട്രീയത്തിൽ ഇരു ധ്രുവങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള രാഷ്ടീയ നേതാക്കളിൽ വിശേഷ വ്യക്തിത്വമുള്ളവരാണ് മുഖ്യമന്ത്രി വി.ഡി. സതീശനും സി.പി.എം നേതാവ് പി. ജയരാജനും. വി.എം. ഇബ്രാഹീമും ഫസീല മെഹറും ഇരുവരുമായി നടത്തിയ സംഭാഷണം ഈ വാർഷികപ്പതിപ്പിന്‍റെ മുഖവും മുഖവുരയുമായി. ഇവരും രാഷ്ട്രീയക്കാരിലെ മികച്ച വായനക്കാർ. നിലപാടുകളിലെ ദാർഢ്യവും വാക്കുകളിലെ മൂർച്ചയും ഇരുവരുടെയും വായനയുടെകൂടി ഫലമാണെന്നു കരുതാം. പലകാരണങ്ങളാൽ പൊതുസമൂഹത്തിന്റെ സജീവശ്രദ്ധയിൽ പെടാതെപോകുന്ന എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും ശ്രദ്ധയിൽകൊണ്ടുവരാറുള്ള മാധ്യമത്തിന്റെ ശ്രമം ഇത്തവണയും കണ്ടു. </p>
<p>പുഷ്പമ്മ എന്ന എഴുത്തുകാരി ഉദാഹരണം. പൊതുവെ അവർ സാഹിത്യകുതുകികൾക്ക് അത്ര പരിചിതയല്ല. അവരുടെ സാഹിത്യജീവിതത്തെ പരിചയപ്പെടുത്താനുള്ള ശ്രമം അഭിനന്ദനീയമാണ്. മലയാളത്തിലെ ലബ്ധപ്രതിഷ്‌ഠരായ എഴുത്തുകാർക്കൊപ്പം പുതുതലമുറയെയും പരിചയപ്പെടുത്തുവാനുള്ള ശ്രദ്ധയെയും അഭിനന്ദിക്കണം. സിനിമ, രാഷ്ട്രീയം, സാഹിത്യം, യാത്ര, ചരിത്രം, തുടങ്ങി ജീവിതത്തിലെ എല്ലാ മേഖലയെയും സ്പർശിച്ചു കടന്നുപോകുന്ന ഈ വാർഷികപ്പതിപ്പ് കേരളീയതയുടെ ഒരു പരിച്ഛേദംതന്നെ എന്നതിൽ സംശയമില്ല. </p>
<p>എടുത്തുപറയേണ്ട പ്രത്യേകതയാണ് ലേ ഔട്ടും നിറവിന്യാസവും. കുറച്ചുകാലമായി മാധ്യമം വാർഷികപ്പതിപ്പിന്‍റെ മുഖമുദ്രതന്നെ ഇതായിരിക്കുന്നു, മികച്ച ഉള്ളടക്കത്തോടൊപ്പം. പേജുകൾ മറിക്കുന്ന വായനക്കാരനെ അലസമായി മറിച്ചിടാനനുവദിക്കാതെ വായന തുടങ്ങാൻ പ്രേരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു ഇത്. ചിത്രലേഖകരുടെ തെരഞ്ഞെടുപ്പിലും മാധ്യമം പത്രാധിപ സമിതി കാണിക്കുന്ന ശ്രദ്ധ അതിപ്രധാനമാണ്. എനിക്കു തോന്നുന്നു, ഇലസ്ട്രേഷൻ ചെയ്യുന്നവരുടെ പേരും പടവും പ്രാധാന്യത്തോടെ വായനക്കാരന് മുന്നിൽ അവതരിപ്പിക്കുക എന്ന പതിവിന് തുടക്കമിട്ടത് മാധ്യമമാണ്. ഏതായാലും ഒരുകാര്യം സംശയലേശമന്യേ പറയാം: മാധ്യമം വാർഷികപ്പതിപ്പു തന്നെ ഓണക്കാല വായനയുടെ നിറവ്. </p>
<p><font color="#0000ff">എം.പി.കെ. അഹമ്മദ് കുട്ടി, പേരാമ്പ്ര കോഴിക്കോട്</font></p>
<h3>നീലമേഘങ്ങളിൽ ചുവപ്പ് പടരുമ്പോൾ</h3>
<p>രാഹുൽ രാധാകൃഷ്ണന്റെ ‘നിശ്ശബ്ദ താരാവലി’യുടെ 12ാം അധ്യായം ‘നീലമേഘങ്ങളിൽ ചുവപ്പു പടരുമ്പോൾ’ എന്നത് തലക്കെട്ടിന്റെ മനോഹാരിതകൊണ്ടുതന്നെ വായനക്കാരുടെ ശ്രദ്ധയെ ഹഠാദാകർഷിക്കുന്നതാണ്. മനുഷ്യചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ് കുടിയേറ്റം. മെച്ചപ്പെട്ട താമസ സൗകര്യങ്ങൾക്കും ഭക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ടി കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആഹാരം, വസ്ത്രം, പാർപ്പിടം എന്നീ പ്രാഥമിക ആവശ്യങ്ങളായിരുന്നു അന്നവരെ അതിന് പ്രേരിപ്പിച്ചത്. കാലം കടന്നുപോകവേ, രാഷ്ട്രീയവും വംശീയവും മതപരവുമായ കാരണങ്ങളാലും കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്. തൊഴിലില്ലായ്മയും ജനസംഖ്യാ വർധനയും രാഷ്ട്രീയ അടിച്ചമർത്തലുകളും വംശീയ വിവേചനങ്ങളുമൊക്കെ പലപ്പോഴായി കുടിയേറ്റത്തിന് കാരണമായിട്ടുണ്ട്. രാജ്യത്തിനകത്തായാലും രാജ്യാതിർത്തിക്ക് പുറത്തായാലും കുടിയേറ്റമെന്നത്, അതിന്റെ കാരണമെന്തായാലും മനുഷ്യരിൽ അന്യതാബോധം സൃഷ്ടിക്കുന്നു. </p>
<p>അസമിൽ ജീവിക്കേണ്ടി വന്ന ചൈനക്കാരുടെ സംഘർഷങ്ങളിലേക്ക് വിരൽചൂണ്ടുന്ന റീത്താ ചൗധരിയുടെ ‘Chinatown Days’ എന്ന നോവലിനെ വായിക്കുകയാണ് രാഹുൽ രാധാകൃഷ്ണൻ ഈ ലേഖനത്തിലൂടെ. ഇതൊരു ചരിത്ര നോവലാണിത്. ആദ്യം അസമീസ് ഭാഷയിൽ ‘മകം’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെടുകയും പിന്നീട് ‘Chinatown Days’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. ഇന്ത്യക്ക് ചൈനയുമായി നിലനിന്നിരുന്ന ബന്ധത്തിലുണ്ടായ വിള്ളലുകൾ യുദ്ധത്തിൽ കലാശിച്ചതിന്റെ സന്ദർഭമാണ് നോവലിന്റെ പശ്ചാത്തലം. 2018 ലാണ് നോവൽ പ്രസിദ്ധീകരിച്ചത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സ്വന്തം ജീവിതപരിസരങ്ങളിൽനിന്ന് തടവിലേക്കും പിന്നീട് മറ്റൊരു രാജ്യത്തിലേക്കും മാറിത്താമസിക്കേണ്ടി വന്ന ഹതഭാഗ്യരായ മനുഷ്യരുടെ കഥയാണ് ഇതിൽ പറയുന്നത്. 1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അസമിൽ ജീവിച്ചിരുന്ന ചൈനീസ് ജനവിഭാഗത്തിന്റെ ഹൃദയസ്പർശിയായ കഥ. </p>
<p>നോവലിന്റെ ആദ്യഭാഗം, തുടക്കകാലത്ത് അസമിനെയും റോബർട്ട് ബ്രൂസ് ചായ കണ്ടെത്തിയതിനേയും ബ്രിട്ടീഷുകാർ ചൈനയുടെ പ്രധാന ഭൂഖണ്ഡത്തിൽനിന്ന് കൊണ്ടുവന്ന ചൈനീസ് തൊഴിലാളികളുടെ സഹായത്തോടെ അപ്പർ അസമിൽ ചായത്തോട്ടങ്ങൾ സ്ഥാപിക്കാനായി സ്വീകരിച്ച നടപടികളെയും ചിത്രീകരിക്കുന്നു. അസമിലെ തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യാൻ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചൈനീസ് തൊഴിലാളിയായ ഹോ ഹാന്റെ കഷ്ടപ്പാടുകളിലൂടെയാണ് നോവൽ ആരംഭിക്കുന്നത്.</p>
<p>രണ്ടാം ഭാഗം സ്വാതന്ത്ര്യാനന്തര അസമിനെയും അവിടത്തെ വളർച്ച പ്രാപിച്ച ചായത്തോട്ടങ്ങളുടെയും മൂന്നോ നാലോ തലമുറകളായി അവിടെ താമസിച്ചിരുന്ന തൊഴിലാളികൾ അസമിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ ഭാഗമായിത്തീർന്നതിന്റെയും സംഭവഗതികൾ അവതരിപ്പിക്കുന്നു. അതോടൊപ്പം അസമിനു പുറമേ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് പശ്ചിമബംഗാളിൽ താമസിച്ചിരുന്ന ഇന്ത്യൻ ചൈനക്കാരെ മാവോയിസ്റ്റ് ചൈനയിലേക്ക് അറസ്റ്റ് ചെയ്തു നാടുകടത്തിയ സംഭവവും വിവരിക്കുന്നു. </p>
<p>മൂന്നാം ഭാഗം സ്വന്തം മാതൃരാജ്യം തന്നെ അവർക്ക് വിചിത്രമായ അന്യദേശമായി മാറിയ സാഹചര്യത്തിൽ അവർ അനുഭവിച്ച ദുരിതങ്ങളെ അവതരിപ്പിക്കുന്നു. ഈ നോവൽ വ്യക്തിത്വ പ്രതിസന്ധി നേരിടുന്ന ഒരു ജനവിഭാഗത്തിന്റെ പാർശ്വവത്കരണത്തെ ശക്തമായി ചിത്രീകരിക്കുന്നു. </p>
<p>പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപവത്കരിച്ചതിനുശേഷം വിദേശരാജ്യങ്ങളിൽ ജീവിച്ചിരുന്ന ചൈനക്കാരുടെ ഒരു കൂട്ടമടക്കയാത്ര ആരംഭിച്ചു. അവരുടെ ഉപജീവനത്തിനായി പ്രത്യേക കൃഷിഭൂമി സജ്ജമാക്കി. എങ്കിലും ചലനാത്മകമായ ജീവിതത്തിൽ എന്തോ അപൂർണത അവിടെ എത്തിച്ചേർന്നവരിൽ അനുഭവപ്പെട്ടു. മറ്റൊരു ജീവിതശൈലിയിലേക്ക് അവർ പിച്ചവെച്ചെങ്കിലും ഇന്ത്യ വിട്ടു ചൈനയിൽ വന്നത് അഭയാർഥികളായി ജീവിക്കാൻവേണ്ടിയായിരുന്നില്ല എന്ന ബോധ്യം അവരെ അലോസരപ്പെടുത്തി. </p>
<p>രണ്ടു രാജ്യങ്ങളുടെ ഭിന്നതകൾക്കിടയിൽപ്പെട്ട് ജീവിതം അർഥപൂർണമാകാതെ പോയ മനുഷ്യരുടെ ചരിത്രാഖ്യാനമാണ് ‘ചൈനാടൗൺ ഡേയ്സ്’. ലളിതമായ പ്രതിപാദന ശൈലിയിലൂടെ നോവലിന്റെ ഉള്ളടക്കം അർഹിക്കുന്ന ഗൗരവത്തോടെതന്നെ വായനക്കാരിലേക്ക് പകരാൻ രാഹുൽ രാധാകൃഷ്ണന്റെ എഴുത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം.</p>
<p><font color="#0000ff">മുരളീ മനോഹർ എം.എസ്,പൗഡിക്കോണം</font></p>
<h3>മഴക്കാല ദുരിതത്തെ എന്തുകൊണ്ട് ക്രിയാത്മകമായി നേരിടാനാവുന്നില്ല</h3>
<p>‘ദുരന്തകേരളം’ എന്ന ‘തുടക്കം’ (ലക്കം 1485) ഭരണാധികാരികളുടെ കണ്ണുതുറപ്പിച്ചെങ്കിലെന്ന് ആശിച്ചുപോവുകയാണ്. വര്‍ഷംതോറും ആവര്‍ത്തിക്കപ്പെടുന്ന ഈ വെള്ളപ്പൊക്ക പ്രതിഭാസത്തിന് ഒരു പരിധിവരെയെങ്കിലും തടയിടാന്‍ കഴിയാത്തത് നമ്മുടെ സംവിധാനത്തിന്‍റെ അപര്യാപ്തതയാണ്. ഒന്നു മനസ്സുവെച്ചാല്‍ ആഘാതത്തിന്‍റെ വ്യാപ്തി കുറക്കാനാകുമെങ്കിലും അതിനാരും മുതിരുന്നില്ല. മഴ ശക്തമാകുമ്പോള്‍ ജനപ്രതിനിധികള്‍ തദ്ദേശസ്വയംഭരണവുമായി സഹകരിച്ച് വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്ന സ്പോട്ടുകള്‍ സന്ദര്‍ശിച്ച്, അടുത്ത സീസണില്‍ അതെങ്ങനെ ഒഴിവാക്കാമെന്ന് കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനം നടത്തിയാല്‍ ഒരു പരിധിവരെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. ഓടകള്‍ അടഞ്ഞുകിടക്കുന്നതാണ്‌ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്‌. അതൊഴിവാക്കാന്‍ മഴക്കാലത്തിനു മുമ്പേ കാനകള്‍ വൃത്തിയാക്കിയാല്‍ മതിയല്ലോ? Prevention is better than cure എന്നാണല്ലാ. </p>
<p>ദേശീയപാതകള്‍ തകരുന്നത് പരിസ്ഥിതി പഠനം നടത്താതെ അല്ലെങ്കില്‍ പഠന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് കരാറുകാർക്ക് ലാഭമുണ്ടാക്കി കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശചെയ്യുന്നതുകൊണ്ടാണ്. അതായത്‌ കോണ്‍ട്രാക്ടർ-ഉദ്യോഗസ്ഥ അവിഹിത ബന്ധത്തിന്‍റെ പരിണതഫലം! വിയറ്റ്നാം യുദ്ധകാലത്തുണ്ടായിരുന്ന ‘ആം ചെയര്‍ ജേണലിസ്റ്റു’കളെപ്പോലെ (മുന്തിയ ഹോട്ടല്‍മുറികളിലെ ചാരുകസേരകളില്‍ ഇരുന്ന്‌ യുദ്ധമുഖ വാര്‍ത്തകള്‍ എഴുതിയിരുന്ന അമേരിക്കന്‍ പത്ര റിപ്പോർട്ടർമാർ) ദന്തഗോപുരങ്ങളില്‍ ഇരുന്നാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതെന്ന് തോന്നുന്നു.</p>
<p>‘തുടക്ക’ത്തിൽ എഴുതിയതുപോലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് ഒന്നു മുതല്‍ അതിവര്‍ഷം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അതിനെ നേരിടാൻ സംസ്ഥാനം മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കിയിരുന്നോ? സംസ്ഥാന സംവിധാനങ്ങൾ അമ്പേ പരാജയപ്പെട്ടതുകൊണ്ടാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമായതെന്ന് നിരീക്ഷിക്കപ്പെടുന്നു. അതുകൊണ്ടാണ് പല മഴക്കാല ദുരന്തങ്ങളും മനുഷ്യനിർമിതങ്ങളാണെന്ന് പറയുന്നത്. ‘സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട’ എന്ന് പറയുന്നതുപോലെ ഉദ്യോഗസ്ഥവൃന്ദം തങ്ങളുടെ കർത്തവ്യങ്ങളിൽ അൽപം ആത്മാര്‍ഥത കാണിച്ചാല്‍ മാത്രംമതി പല പ്രശ്നങ്ങളും ഒഴിവാകും. </p>
<p><font color="#0000ff">സണ്ണി ജോസഫ്‌, മാള </font></p>
<h3>നിലനിൽപു വേണം ആക്ഷേപഹാസ്യ ആക്ടിവിസത്തിന്</h3>
<p>മീഡിയസ്കാനിലെ (ലക്കം 1486) അധികാരം, ലാഫ്റ്റിവിസം, മാധ്യമങ്ങൾ എന്ന ലേഖനം വായിച്ചു. ഇന്ന് ജനാധിപത്യം പല രാജ്യങ്ങളിലും പേരിനു മാത്രമാണുള്ളത്. നാസി പാർട്ടി നേടിയ തെരഞ്ഞെടുപ്പു വിജയങ്ങളുടെ പിൻബലത്തിൽ ജർമനിയിൽ ചാൻസലറായ അഡോൾഫ് ഹിറ്റ് ലറാണല്ലോ ലോകംകണ്ട ഏറ്റവും ദുഷ്ടനായ ഏകാധിപതിയായി മാറിയത്. ഈ ചരിത്രം ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ജനാധിപത്യക്രമത്തിലൂടെ അധികാരത്തിൽ വരുന്നവർ ജനാധിപത്യത്തെ ഞെക്കിക്കൊല്ലാനും തൽസ്ഥാനത്ത് തങ്ങളുടെ ദുഷ്ടാധികാരം നടപ്പിലാക്കാനും ശ്രമിക്കുന്നു. </p>
<p>ഇത്തരം ദുരവസ്ഥകളിൽ ജനാധിപത്യത്തിന്‍റെ ചക്രവാളങ്ങൾ വികസ്വരമാക്കാൻ ആക്ഷേപഹാസ്യ ആക്ടിവിസം തീർച്ചയായും ഉപകാരപ്പെടുന്നതാണ്. പിന്നെ ‘ശങ്കർ, എന്നെ വെറുതെ വിടരുത്’ എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് അഭ്യർഥിച്ച ജവഹർ ലാൽ നെഹ്റുമാരുടെ വംശം ഇന്ന് കുറ്റിയറ്റുപോയിരിക്കുന്നു. ആയതിനാൽ ആക്ഷേപഹാസ്യ ആക്ടിവിസത്തിനു നടപ്പുകാലത്തു നല്ല ഭാവിയുണ്ടാകേണ്ടതുണ്ട്. </p>
<p><font color="#0000ff">ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക് തൃ​ശൂ​ർ </font></p>
<h3>ദുരന്തങ്ങളിൽനിന്ന് നാം ഇനിയുമെന്തേ പഠിക്കാത്തെ...</h3>
<p>ആഴ്ചപ്പതിപ്പിലെ ‘തുടക്കം’ പംക്തിയിൽ (ലക്കം 1482) ‘നമ്മൾ ഒന്നും പഠിക്കുന്നില്ല’ എന്ന എഴുത്ത് വായിച്ചു. ഈ പത്രാധിപക്കുറിപ്പ് കേരള സമൂഹത്തിന്റെ കൂട്ടായ ഓർമയെയും മറവിയെയും ഒരേസമയം ചോദ്യംചെയ്യുന്ന ശ്രദ്ധേയമായ സാമൂഹിക നിരീക്ഷണമാണ്. 2024ൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ സൃഷ്ടിച്ച നടുക്കം സമൂഹമനസ്സിൽനിന്ന് മാഞ്ഞുപോകും മുമ്പേ അതേ പ്രദേശത്ത് വീണ്ടും ദുരന്തഭീഷണികൾ ഉയരുന്ന പശ്ചാത്തലത്തിൽ, പ്രകൃതിദുരന്തങ്ങളിൽനിന്ന് നാം എത്ര വേഗത്തിലാണ് പാഠങ്ങൾ മറക്കുന്നതെന്നും പഴയ തെറ്റുകളിലേക്ക് വീണ്ടും തിരിച്ചുപോകുന്നതെന്നും ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. </p>
<p>ദുരന്തങ്ങൾ പ്രകൃതിയുടെ അനിവാര്യമായ പ്രതിഭാസങ്ങൾ മാത്രമല്ലെന്ന തിരിച്ചറിവും ഈ പത്രാധിപക്കുറിപ്പിന്റെ കേന്ദ്ര സന്ദേശമാണ്. അനിയന്ത്രിതമായ നിർമാണപ്രവർത്തനങ്ങൾ, പരിസ്ഥിതി നിയമങ്ങളോടുള്ള അവഗണന, ശാസ്ത്രീയ മുന്നറിയിപ്പുകളെ അവമതിക്കുന്ന സമീപനം, ഭരണകൂടങ്ങളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അലംഭാവം എന്നിവ പ്രകൃതിദുരന്തങ്ങളുടെ ആഘാതം പലമടങ്ങ് വർധിപ്പിക്കുന്ന ഘടകങ്ങളാണ്. </p>
<p>പ്രളയവും ഉരുൾപൊട്ടലും കടലാക്രമണവും കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധ പ്രത്യാഘാതങ്ങളും ആവർത്തിച്ച് അനുഭവിച്ചിട്ടും, ദുരന്തനിവാരണത്തെ ദീർഘകാല വികസനനയത്തിന്റെ അവിഭാജ്യഘടകമായി കാണാൻ കേരളത്തിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നത് ഒരു ദുഃഖസത്യം മാത്രം. ഓരോ ദുരന്തത്തിനുശേഷവും സഹായധനം, പുനരധിവാസ പദ്ധതികൾ, മാധ്യമചർച്ചകൾ എന്നിവ സജീവമാകുന്നുവെങ്കിലും ഏതാനും മാസങ്ങൾക്കകം അതേ വീഴ്ചകളും അതേ അശ്രദ്ധയും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഈ ചാക്രികാവസ്ഥതന്നെയാണ് ‘നമ്മൾ ഒന്നും പഠിക്കുന്നില്ല’ എന്ന തലക്കെട്ടിനെ കൂടുതൽ അർഥഗർഭമാക്കുന്നത്. </p>
<p>ഈ പത്രാധിപക്കുറിപ്പിന്റെ മറ്റൊരു പ്രത്യേകത, അത് കുറ്റപ്പെടുത്തലിനെ ഭരണകൂടത്തിലോ രാഷ്ട്രീയ നേതൃത്വത്തിലോ മാത്രം ഒതുക്കുന്നില്ല എന്നതാണ്. അപകടസാധ്യതയുള്ള മേഖലകളിൽ അനിയന്ത്രിതമായി പാർപ്പിടങ്ങൾ സ്ഥാപിക്കുന്നതും പ്രകൃതിവിഭവങ്ങളെ വിവേകരഹിതമായി ചൂഷണം ചെയ്യുന്നതും, വികസനമെന്ന പേരിൽ പരിസ്ഥിതി സന്തുലിതാവസ്ഥയെ അവഗണിക്കുന്നതും നമ്മുടെ കൂട്ടായ ജീവിതശൈലിയുടെ ഭാഗമായിത്തീർന്നിരിക്കുന്നുവെന്ന് അത് ഓർമിപ്പിക്കുന്നു. അതിനാൽ, ദുരന്തങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളേണ്ട ഉത്തരവാദിത്തം സർക്കാറുകൾക്കു മാത്രമല്ല, സമൂഹത്തിനാകെ പങ്കിട്ടിരിക്കുന്ന ഒന്നാണെന്ന സന്ദേശം ഈ കുറിപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ ഉൾക്കാഴ്ചകളിലൊന്നാണ്. </p>
<p>ഇന്നത്തെ കേരളത്തിന്റെ വികസനസങ്കൽപങ്ങളെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു ചിന്തോദ്ദീപക രചനകൂടിയാണ് ഈ പത്രാധിപക്കുറിപ്പ്. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന വികസനമാണോ നമുക്ക് അഭികാമ്യം, അതോ പ്രകൃതിയെ വെല്ലുവിളിക്കുന്ന വികസനമാണോ എന്ന അടിസ്ഥാന ചോദ്യമാണ് ഇത് ഉയർത്തുന്നത്. പ്രകൃതിദുരന്തങ്ങളെ പൂർണമായും ഒഴിവാക്കാനാവില്ലെങ്കിലും അവയുടെ തീവ്രതയും നാശനഷ്ടവും ഗണ്യമായി കുറക്കാൻ ശാസ്ത്രീയ ആസൂത്രണവും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തബോധവും ദീർഘവീക്ഷണമുള്ള വികസനനയവും മാത്രമാണ് മാർഗമെന്ന് ഈ പത്രാധിപക്കുറിപ്പ് ശക്തമായി ഓർമപ്പെടുത്തുന്നു. ദുരന്തങ്ങളുടെ ഓർമ വെറും അനുസ്മരണമാകാതെ നയപരമായ മാറ്റങ്ങൾക്കും സാമൂഹിക ജാഗ്രതക്കും വഴിയൊരുക്കുമ്പോഴാണ് ഒരു സമൂഹം യഥാർഥത്തിൽ പഠിച്ചുവെന്ന് പറയാനാകൂ എന്ന ഗൗരവമേറിയ സന്ദേശമാണ് ഈ ലഘുലേഖനം വായനക്കാരിലേക്ക് എത്തിക്കുന്നത്. </p>
<p><font color="#0000ff">കിഴുമുണ്ടയൂർ നാരായണൻ,പേരാമംഗലം</font></p>
<h3>മുനിയുടെ മതം വിശ്വസാഹോദര്യ ദർശനം</h3>
<p>ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്നെങ്കിലും പാണ്ഡിത്യഗർവ് ഒട്ടുമില്ലാത്ത സന്യാസിവര്യനായിരുന്നു മുനി നാരായണസ്വാമി. യഥാർഥ സന്യാസിയായിരുന്നുവെന്നും ബ്രഹ്മചാരി സൂര്യശങ്കർ എഴുതി (ലക്കം 1471). നാരായണ ഗുരുവിന്റെ കൃതികൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം എഴുതുക എന്ന ചരിത്രദൗത്യം നിർവഹിച്ച സന്യാസിയായിരുന്നു അദ്ദേഹം. ഇതിനു പുറമെ ഭഗവദ്ഗീത, വേദാന്തസൂത്രം, ഉപനിഷത്തുകൾ തുടങ്ങിയവക്ക് വ്യാഖ്യാനവും ബൈബിൾ, ഖുർആൻ എന്നീ ഗ്രന്ഥങ്ങൾക്ക് സ്വതന്ത്രമായ വ്യാഖ്യാനങ്ങളും പഠനങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. കഠിനമായ തത്ത്വചിന്ത, ലളിതമായി എഴുതിയും പറഞ്ഞുമാണ് ഗുരു മുനിപ്രസാദ് വ്യത്യസ്തനായത്. അതുകൊണ്ടുതന്നെ നാരായണ ഗുരുവിന്റെ കൃതികൾക്ക് അദ്ദേഹമെഴുതിയ വ്യാഖ്യാനത്തിന് അദ്ദേഹം കൊടുത്ത ​പേര് ലളിത വ്യാഖ്യാനം എന്നായത് അന്വർഥമാണ്. </p>
<p>88ാം വയസ്സിൽ സമാധിയാകുന്നതുവരെ അദ്ദേഹം ജീവിച്ചതും ജീവിതം ഉഴിഞ്ഞുവെച്ചതും നാരായണ ഗുരുകുലത്തിനു വേണ്ടിയാണ്. ഗുരു മുനിപ്രസാദിന്റെ ചരിത്രം എന്നാൽ, അത് ഗുരുകുല പ്രസ്ഥാനത്തിന്റെ ചരിത്രം എന്നുകൂടിയാണ് അർഥമെന്നും വർക്കല ഗുരുകുലത്തിന്റെ പൂർണ ചുമതല അദ്ദേഹത്തിനായിരുന്നുവെന്നും ലേഖകൻ. പ്രസാദ് ഉള്ളതുകൊണ്ടാണ് തനിക്ക് ലോകം മുഴുവൻ സഞ്ചരിക്കാൻ സാധിച്ചതെന്ന് ഗുരു നിത്യചൈതന്യയതി തന്നെ പറഞ്ഞിട്ടുമുണ്ട്. യതിയുടെ അഭാവത്തിൽ ഗുരുകുലം നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. നടരാജഗുരുവിന്റെ ശിക്ഷണമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹംതന്നെ എപ്പോഴും പറയുമായിരുന്നു. </p>
<p>നടരാജഗുരുവിൽനിന്ന് ബ്രഹ്മചര്യദീക്ഷയും നിത്യചൈതന്യയതിയിൽനിന്ന് സന്യാസദീക്ഷയും സ്വീകരിച്ച അദ്ദേഹം യതിയുടെ കാലശേഷം നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനായി. പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്താധാരകളെ ചേർത്തുവെച്ച് പഠിപ്പിക്കുന്ന രീതിയാണ് ഗുരുകുലത്തിന്റേത്. കേവലമായ ആചാരങ്ങളേക്കാൾ ജ്ഞാനത്തിന് പ്രാധാന്യംകൊടുക്കുന്ന പഠനക്ലാസുകളും സെമിനാറുകളുമാണ് ഗുരുകുലത്തിലുള്ളത്.</p>
<p>നടരാജ ഗുരുവിനോടൊപ്പം നിത്യചൈതന്യയതിയെയും മുനി തന്റെ ഗുരുവായി കരുതിയിരുന്നു. വേദാന്തത്തിന്റെ താക്കോൽ പ്രസാദിന്റെ കൈയിലാണ് എന്ന് ഒരിക്കൽ യതി പറയുകയും ചെയ്തു. യതിയുടെ ‘ഭഗവദ്ഗീതാസ്വാധ്യായം’ എന്ന ബൃഹത്തായ ഗീതാ വ്യാഖ്യാനം ഒരു ജ്യേഷ്ഠനും അനുജനും തമ്മിലുള്ള സംവാദരൂപത്തിലാണ്. അതിലെ അനുജൻ താനാണെന്ന് പിന്നീട് സ്വന്തമായി ഗീതാഖ്യാനം ചെയ്ത മുനി പറഞ്ഞിട്ടുമുണ്ട്. </p>
<p>വേദാന്തത്തിന്റെ താക്കോൽ ഉപയോഗിച്ച് കൃതികൾ വ്യാഖ്യാനിക്കുക മാത്രമല്ല ഗുരു ചെയ്തത്. തികച്ചും വ്യത്യസ്തമായ സെമിറ്റിക് മതങ്ങളുടെ വിശുദ്ധ പുസ്തകത്തിലെ രഹസ്യ അറകൾ തുറന്നതും മുനിയുടെ തനതായ സംഭാവനയാണെന്ന് പി.കെ. സാബുവും എഴുതുന്നു. </p>
<p><font color="#0000ff">സദാശിവൻ നായർ, എരമല്ലൂർ </font></p>
<h3>കൂറഭേദം</h3>
<p>കൂറപ്പാർട്ടി എന്ന പേരിനോട് തോന്നിയ ദഹനക്കേട്, കൂറകളേക്കാൾ പരിതാപകരമായ ഇന്ത്യൻ മനുഷ്യാവസ്ഥയെ ചിത്രീകരിച്ചുകൊണ്ട്, ഭേദമാക്കിയിരിക്കുകയാണ് ‘കൂറകളുടെ കിസ്സ’ എന്ന കവിതയിലൂടെ (ലക്കം 1488) വിമീഷ് മണിയൂർ. ഇന്ത്യക്കാരന്‍റെ ജീവിതം വിമർശനാത്മകമായി അവതരിപ്പിക്കുന്ന രാഷ്ട്രീയകവിതയിൽ വാക്കും ഭാഷയും ലളിതമായി, നർമഭാവേന, അതേസമയം ആഴത്തിൽ ചിന്തയെ തോണ്ടുന്നു. എല്ലാം വൈകിയെത്തുന്ന നാട്ടിൽ ഒഴിവുള്ള ഒരിടംതേടി വരിനിന്ന് തെറികേട്ട് ജീവിച്ചിരിക്കാനുള്ള സർവകാരണങ്ങളും മറന്ന് ആത്മാഹുതിപ്പറ്റങ്ങളാവുന്ന മനുഷ്യരിലേക്കാണ് കവിത തിരിച്ചറിവായി വികസിക്കുന്നത്. പ്രകൃതിദത്തമോ, മനുഷ്യനിർമിതമോ ആയ ദുരന്തങ്ങളിൽ മാത്രം ചരിത്രവും അസ്തിത്വവും പേറുന്നവർ വായനക്കാരിൽ ആളലായി അവശേഷിക്കും. </p>
<p><font color="#0000ff">സമീർ കാവാഡ്, അരീക്കോട്</font></p>
<h3>നൃത്തംപോലൊരു കഥ</h3>
<p>എട്ടു കഥകൾ അടങ്ങിയ കഥാപതിപ്പിൽ (ലക്കം 1487) ഏഴെണ്ണവും ദീർഘമേറിയത്. വായന ക്ലേശം. അതുകൊണ്ടുതന്നെ, മേഘ മൽഹാർ എഴുതിയ, വെറും മൂന്നുപേജിൽ ഒതുങ്ങിയ എട്ടാമത്തെ കഥയായ ‘അരിക്കാത്തി’ തന്നെ ആദ്യ വായനക്കെടുത്തു. അതിമനോഹരം. കവിതപോലെ ഒഴുകിനീങ്ങുന്ന ആഖ്യാനം. അരിക്കാത്തിയുടെ രൂപം, വസ്ത്രം, ശരീരം ഒക്കെയും എന്നോ കണ്ടുമറന്ന ഏതോ ഒരു സ്വപ്‌നത്തിന്റെ പുറംതോട് ഭേദിച്ചുകൊണ്ട്, ഓർമകളുടെ ബാക്കിപത്രമായി വായനയോടൊപ്പം മനസ്സിൽ കുടിയേറി. ഒരു നർത്തകികൂടിയായതുകൊണ്ടാവാം മേഘ മൽഹാറിന്റെ എഴുത്തിലും നൃത്തത്തിന്റെ ശ്വാസം വായനയിലുടനീളം നമ്മെ സ്‌പർശിച്ചു കടന്നു പോയത്. വേറിട്ട ചിന്തകൾ, അവതരണത്തിലെ പുതുമ, വാക്കുകളുടെ ലാളിത്യം. നൃത്തംപോലൊരു കഥ. കഥാകൃത്തിന് അഭിനന്ദനം. സിസ്റ്റർ സാന്ദ്ര സോണിയയുടെ വരകൾ കഥക്ക് മാറ്റുകൂട്ടുന്നു. </p>
<p><font color="#0000ff"> എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര     </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1552000</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1552000</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,14 SEP 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 07 Sep 2026 01:31:10 GMT</pubDate>
</item>
</channel>
</rss>
