<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 06 Jul 2026 04:15:27 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/13JUL/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 06 Jul 2026 04:15:27 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[റേ​ഡി​യോ നാ​ട​കം 
ഇ​വി​ടെ പൂ​ർ​ണ​മാ​കു​ന്നു]]></title>
<description/>
<enclosure length="271407" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/05/2877136-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/05/2877136-untitled-1.gif'/><figcaption><p>കെ.​വി. ശ​ര​ത് ച​ന്ദ്ര​ൻ</p><span class='copyright'></span></figcaption></figure><blockquote>
 ആ​കാ​ശ​വാ​ണി​യി​ലൂ​ടെ പ്ര​ക്ഷേ​പ​ണ നാ​ട​ക​ത്തി​ന്റെ ത​ല​ക്കു​റി​ത​ന്നെ മാ​റ്റി​യെ​ഴു​തി​യ കെ.​വി. ശ​ര​ത് ച​ന്ദ്ര​ൻ 34 വ​ർ​ഷം നീ​ണ്ട സ​ർ​ഗാ​ത്മ​ക​ജീ​വി​ത​ത്തി​നു​ശേ​ഷം വി​ര​മി​ച്ചി​രി​ക്കു​ന്നു. അ​ദ്ദേ​ഹം റേ​ഡി​യോ​യെ​ക്കു​റി​ച്ച്, നാ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ച്, ത​ന്റെ സ​ർ​വി​സ് ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​മെല്ലാം തുറന്നു സം​സാ​രി​ക്കു​ന്നു. 
</blockquote>
<p>‘‘കാ​ണു​ക ക​ട​ലി​നെ ക​ൺ​ചി​മ്മാ​തെ’’ എ​ന്നാ​ണ് ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ അ​വ​രു​ടെ സി​നി​മ​ക​ളി​ലൂ​ടെ പ​റ​യു​ക... എ​ന്നാ​ൽ ‘‘കാ​ൺ​ക ക​ട​ലി​നെ ക​ൺ​തു​റ​ക്കാ​തെ’’ എ​ന്നാ​ണ് യ​ഥാ​ർ​ഥ റേ​ഡി​യോ നാ​ട​ക​കാ​ര​ൻ അ​വ​രു​ടെ നാ​ട​ക​ങ്ങ​ളി​ലൂ​ടെ പ​റ​യാ​തെ പ​റ​യു​ന്ന​ത്. സി​നി​മ​യി​ൽ ന​മു​ക്ക് ക​ട​ലി​നെ കാ​ണാം എ​ന്നേ​യു​ള്ളൂ... റേ​ഡി​യോ നാ​ട​ക​ത്തി​ൽ ക​ട​ലി​നെ ക​ൺ​തു​റ​ക്കാ​തെ ന​മു​ക്ക് കാ​ണാം. അ​നു​ഭ​വി​ക്കാം. ഇ​വി​ടെ ഉ​പ്പു​ര​സം ചു​ണ്ടി​ൽ പ​ക​ർ​ന്നു ക​ട​ൽ​ക്കാ​റ്റു​ക​ൾ ചീ​റി ക​ട​ന്നു​പോ​യെ​ന്ന് വ​രാം... ഇ​വി​ടെ ക​ട​ൽ കാ​ക്ക​ക​ൾ നി​ങ്ങ​ളു​ടെ അ​ട​ഞ്ഞ ക​ണ്ണു​ക​ൾ​ക്ക് തൊ​ട്ടു​മു​ന്നി​ലൂ​ടെ ചി​റ​കു​ര​സ്സി, പ​റ​ന്നു ക​ട​ന്നു​പോ​യെ​ന്നും വ​രാം.’’ </p>
<p>ഇ​ങ്ങ​നെ 2013ൽ ​റേ​ഡി​യോ നാ​ട​ക​ത്തെ​ക്കു​റി​ച്ച് ഒ​രു ആ​നു​കാ​ലി​ക​ത്തി​ൽ ലേ​ഖ​ന​മെ​ഴു​തി​യ ഒ​രാ​ൾ 2026ൽ ‘​കാ​ൺ​ക ക​ട​ലി​നെ ക​ൺ​തു​റ​ക്കാ​തെ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ​ത്ത​ന്നെ ഒ​രു റേ​ഡി​യോ നാ​ട​ക​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു... അ​ത് ക​ലാ​പ​ര​മാ​യി മി​ക​വു​റ്റ നാ​ട​ക​മാ​വു​ന്നു... ജ​ന​ങ്ങ​ളേ​റ്റെ​ടു​ക്കു​ന്നു... പ്ര​ക്ഷേ​പ​ണ നാ​ട​ക​ത്തി​ന്റെ ത​ല​ക്കു​റി ത​ന്നെ മാ​റ്റി​യെ​ഴു​തി​യ ആ ​പ്ര​തി​ഭാ​ധ​ന​ൻ ഇ​ക്ക​ഴി​ഞ്ഞ മാ​സം ആ​കാ​ശ​വാ​ണി​യി​ലെ ഉ​ന്ന​ത പ​ദ​വി​യി​ൽ​നി​ന്ന് വി​ര​മി​ച്ചു. 34 വ​ർ​ഷം നീ​ണ്ട​സ​ർ​ഗാ​ത്മ​ക​വും ജ​ന​കീ​യ​വു​മാ​യ ആ ​പ്ര​ക്ഷേ​പ​ണ ജീ​വി​ത​ത്തി​ന് പേ​ര് കെ.​വി. ശ​ര​ത് ച​ന്ദ്ര​ൻ. </p>
<p>ഭ​ര​ണ​കൂ​ട മാ​ധ്യ​മ​ങ്ങ​ളി​ലെ ക​ലാ​കാ​ര​ൻ​മാ​ർ, മാ​നു​ഷി​ക​ത​യി​ലൂ​ന്നി​യു​ള്ള ഭ​ര​ണ​കൂ​ട​വി​രു​ദ്ധ സൃ​ഷ്ടി​ക​ൾ ച​ട്ട​വി​രു​ദ്ധ​മാ​യി ഒ​ളി​ച്ചു​ക​ട​ത്തു​ന്ന​ത്, ച​രി​ത്ര​ത്തി​ൽ പ​ല​യി​ട​ത്തും ദൃ​ശ്യ​മാ​യ സ​ർ​ഗാ​ത്മ​ക പ്ര​ക്രി​യ​യാ​ണ്... ഭ​ര​ണ​കൂ​ടം എ​ത്ര ജാ​ഗ്ര​ത്താ​യാ​ലും ഈ ​ഒ​ളി​ച്ചു​ക​ട​ത്ത​ൽ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​നാ​ക​ണ​മെ​ന്നി​ല്ല. </p>
<p>പൗ​രാ​വ​കാ​ശ​ങ്ങ​ളും ആ​വി​ഷ്‍കാ​ര സ്വാ​ത​ന്ത്ര്യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ക്ക് ആ​സൂ​ത്രി​ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന ഇ​ക്കാ​ല​ത്ത് സ​ർ​ക്കാ​റി​ന്റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രു​ക​ലാ​കാ​ര​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ഏ​റെ പ​രി​മി​തി​ക​ളു​ണ്ട്. അ​ങ്ങ​നെ​യു​ള്ള കാ​ല​ത്ത് ആ​കാ​ശ​വാ​ണി​യു​ടെ അ​കം, നാ​ട​ക​മ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് പു​തു​ക്കി​പ്പ​ണി​ത ക​ലാ​കാ​ര​നാ​ണ് കെ.​വി. ശ​ര​ത് ച​ന്ദ്ര​ൻ. </p>
<p>ഒ​രു​പ​ക്ഷേ, ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ എ​ന്ന ഈ ​പ്ര​ക്ഷേ​പ​ണ സം​വി​ധാ​ന​ത്തി​ൽ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ളെ ഒ​ളി​ച്ചു​ക​ട​ത്തി ആ​കാ​ശ​വാ​ണി​യെ ജീ​വ​സ്സു​റ്റ​താ​ക്കി​യ പ്ര​ക്ഷേ​പ​ക​രു​ടെ കേ​ര​ള മാ​തൃ​ക​യാ​ണ് ശ​ര​ത് ച​ന്ദ്ര​ന്റെ മൂ​ന്നു​പ​തി​റ്റാ​ണ്ട് നീ​ണ്ട റേ​ഡി​യോ നാ​ട​ക ജീ​വി​തം. നി​ര​ന്ത​ര​വും നി​സ​ർ​ഗ​സു​ന്ദ​ര​വു​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ക്ഷ​യോ​ന്മു​ഖ​മാ​യ റേ​ഡി​യോ ശ്ര​വ​ണ​വ്യ​വ​സ്ഥ​യു​ടെ അ​തി​ജീ​വ​ന​ത്തി​നു വേ​ണ്ടി മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ടു​നി​ന്ന ത​ന്റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. റേ​ഡി​യോ​യു​ടെ​യും റേ​ഡി​യോ നാ​ട​ക​ത്തി​ന്റെ​യും, ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും, മാ​ധ്യ​മ​മെ​ന്ന നി​ല​യി​ൽ അ​ത് നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും, അ​ത് മ​റി​ക​ട​ക്കാ​നു​ള്ള അ​തി​ജീ​വ​ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും, റേ​ഡി​യോ​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച നി​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​ങ്ങ​നെ... </p>
<h3>ശ​ബ്ദം ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ മാ​ധ്യ​മം</h3>
<p>ക​നേ​ഡി​യ​ൻ മാ​ധ്യ​മ ചി​ന്ത​ക​നാ​യ മാ​ർ​ഷ​ൽ മ​ക് ലൂ​ഹ​ന്റെ മാ​ധ്യ​മ​ചി​ന്ത​ക​ൾ, ശ​ബ്ദം വ​ഴി​യു​ള്ള വി​നി​മ​യ​ത്തെ, അ​തി​ന്റെ സ​വി​ശേ​ഷ പ്രാ​ധാ​ന്യ​ത്തെ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ആ​ദി​മ​മ​നു​ഷ്യ​ന്റെ ആ​ദ്യ മാ​ധ്യ​മം​ത​ന്നെ ശ​ബ്ദ​മാ​ണ്. പ​ര​സ്പ​രം ക​മ്യൂ​ണി​ക്കേ​റ്റ് ചെ​യ്ത​ത് ശ​ബ്ദ​വൈ​വി​ധ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ്, മ​നു​ഷ്യ​ഗോ​ത്ര​ങ്ങ​ളി​ൽ വി​നി​മ​യം സാ​ധ്യ​മാ​യി​രു​ന്ന​ത്. ഈ ​വി​നി​മ​യ​രീ​തി​ക്ക് വി​വേ​ച​ന​ങ്ങ​ളും അ​തി​ർ​വ​ര​മ്പു​ക​ളു​മി​ല്ലാ​യി​രു​ന്നു. അ​തേ​സ​മ​യം ഏ​റ്റ​വും സു​താ​ര്യ​വു​മാ​യി​രു​ന്നു. അ​ച്ച​ടി​യും അ​ക്ഷ​ര​വി​ദ്യ​യും പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ​യാ​ണ് ഈ ​വി​നി​മ​യ വ്യ​വ​സ്ഥ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​ത്. ഭാ​ഷ​ണ​ത്തി​ലും ശ്ര​വ​ണ​ത്തി​ലും ഊ​ന്നി​യി​രു​ന്ന വി​നി​മ​യം പ​തി​യെ ദൃ​ശ്യാ​ത്മ​ക​മാ​യി. അ​ച്ച​ടി വ​ന്ന​തോ​ടെ ആ​ശ​യ കൈ​മാ​റ്റ​ത്തി​ന്റെ വി​സ്തൃ​തി കു​റ​യു​ക​യാ​യി​രു​ന്നു. </p>
<p>പ​രി​മി​തി​ക​ൾ ഏ​റി. അ​ക്ഷ​ര​വി​ദ്യ സ്വാ​യ​ത്ത​മാ​ക്കി​യ​വ​രും അ​ല്ലാ​ത്ത​വ​രും എ​ന്നു​ള്ള ര​ണ്ട് ത​ട്ടു​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ട്ടു. അ​ത് സാ​മൂ​ഹി​ക വി​വേ​ച​ന​ങ്ങ​ളെ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കി. അ​ക്ഷ​രം തൊ​ട്ടു​കൂ​ടാ​ത്ത​വ​നെ​യും കൂ​ടാ​വു​ന്ന​വ​നെ​യും സൃ​ഷ്ടി​ച്ചു. കാ​ലാ​ന്ത​ര​ത്തി​ൽ പ​ത്രം, ടെ​ലി​വി​ഷ​ൻ എ​ന്നി​വ ജ​നാ​ധി​പ​ത്യ​ത്തി​ന് വി​ത്തി​ട്ടു എ​ന്നു​തോ​ന്നാ​മെ​ങ്കി​ലും അ​ടി​സ്ഥാ​ന​ത​ല​ത്തി​ൽ കു​റെ ദോ​ഷ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്. ശ​ബ്ദ​ത്തി​ന്റെ വി​ശാ​ല​മാ​യ പ്ര​യോ​ഗ​ത​ല​ങ്ങ​ൾ അ​റി​യു​ന്ന ആ​ൾ​ക്കു​മാ​ത്ര​മേ അ​തി​ന്റെ ആ​ഴം മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യൂ. </p>
<p>മാ​ർ​ഷ​ൽ മ​ക്‍ലൂ​ഹ​ൻ ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ൾ​ക്ക​ക​ത്തെ പൊ​തു ആ​ശ​യ​വി​നി​മ​യ​വ്യ​വ​സ്ഥ​യെ കു​റി​ച്ച് പ​ഠി​ച്ചി​രു​ന്നു. അ​ക്ഷ​ര സം​സ്ക‌ാ​രം ഉ​രു​ത്തി​രി​ഞ്ഞു​വ​രു​ന്ന​തോ​ടെ പൊ​തു വി​നി​മ​യ വ്യ​വ​സ്ഥ കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത് എ​ന്ന് അ​ദ്ദേ​ഹം ദ​ർ​ശി​ക്കു​ന്നു​ണ്ട്. അ​ക്ഷ​ര​വി​ദ്യ​യു​ടെ സാ​ങ്കേ​തി​ക വി​സ്ഫോ​ട​ന​മാ​യ അ​ച്ച​ടി​യ​ന്ത്രം പ​തി​ന​ഞ്ചാം​നൂ​റ്റാ​ണ്ടി​ന്റെ ര​ണ്ടാം പാ​തി​യി​ലാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. അ​തോ​ടെ ശ​ബ്ദം എ​ന്ന മാ​ധ്യ​മ​ത്തേ​ക്കാ​ൾ സ്വീ​കാ​ര്യ​ത കാ​ഴ്ച എ​ന്ന ഇ​ന്ദ്രി​യാ​നു​ഭ​വ​ത്തി​ന് കൈ​വ​ന്നു എ​ന്നാ​ണ് മ​ക്‌​ലൂ​ഹ​ൻ 1962ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘The Gutenberg Galaxy’ എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ നി​രീ​ക്ഷി​ക്കു​ന്ന​ത്. അ​നി​വാ​ര്യ​മാ​യ സാ​ങ്കേ​തി​ക വി​പ്ല​വ​ത്തി​ൽ സ്വാ​ഭാ​വി​ക​മാ​യ പ​രി​ണാ​മ​മെ​ന്ന് പ​റ​യാ​മെ​ങ്കി​ലും റേ​ഡി​യോ​യു​ടെ തി​രി​ച്ചു​വ​ര​വ്, ആ ​കാ​ല​ത്തെ തി​രി​ച്ചു​പി​ടി​ക്കു​ക​കൂ​ടി​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന് കാ​ണാ​നാ​കും. </p>
<h3>ശ​ബ്ദ​നാ​ട​ക​ത്തി​ന് തി​ര​ശ്ശീ​ല ഉ​യ​രു​ന്നു</h3>
<p>ശ​ബ്ദ​നാ​ട​ക​ങ്ങ​ൾ​ക്ക്, സു​ദീ​ർ​ഘ​മാ​യ ച​രി​ത്ര​മു​ണ്ട്. നീ​റോ ച​ക്ര​വ​ർ​ത്തി​യു​ടെ സ​ദ​സ്സു​ക​ളി​ൽ നാ​ട​കം വാ​യി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. നീ​റോ ച​ക്ര​വ​ർ​ത്തി​യു​ടെ ഉ​പ​ദേ​ഷ്ടാ​വു​കൂ​ടി​യാ​യി​രു​ന്ന സെ​ന​ക്ക രാ​ജ​സ​ദ​സ്സി​ൽ വാ​യി​ച്ചു കേ​ൾ​പ്പി​ച്ച നാ​ട​ക​ങ്ങ​ളി​ൽ റേ​ഡി​യോ നാ​ട​ക ച​രി​ത്രം തു​ട​ങ്ങു​ന്നു എ​ന്ന് ക​രു​തു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ, അ​തി​നു​മ​പ്പു​റ​ത്തു​ള്ള മ​നു​ഷ്യ​ന്റെ ഗോ​ത്ര​ജീ​വി​ത സം​സ്കാ​ര​ത്തി​ലേ​ക്ക് അ​തി​ന്റെ അ​ട​രു​ക​ളു​ണ്ടെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന പ​ഠ​ന​ങ്ങ​ളു​മു​ണ്ട്. പ്രാ​ക്ത​ന ഗോ​ത്ര​ങ്ങ​ളി​ലെ ക​ഥ പ​റ​ച്ചി​ലി​ലും പാ​ട്ടി​ലും നൃ​ത്ത​ത്തി​ലും ശ്ര​വ്യ​നാ​ട​ക​ത്തി​ന്റെ​യും അ​ടി​സ്ഥാ​നം കി​ട​പ്പു​ണ്ട്. </p>
<p>ഭാ​ഷ​ണ​വും ശ്ര​വ​ണ​വു​മാ​യി​രു​ന്നു ഗോ​ത്ര​ജീ​വി​ത​ത്തി​ലെ മു​ഖ്യ​വി​നി​മ​യോ​പാ​ധി. സം​സാ​രി​ച്ചും കേ​ട്ടും തി​രി​ച്ചു സം​സാ​രി​ച്ചും സം​വ​ദി​ച്ചി​രു​ന്ന ഗോ​ത്ര​കേ​ന്ദ്രീ​കൃ​ത​വും ശ്ര​വ​ണ പ്ര​ധാ​ന​വു​മാ​യ വി​നി​മ​യ​വ്യ​വ​സ്ഥ അ​ക്ഷ​ര​വി​ദ്യ​യും അ​ച്ച​ടി​സാ​ങ്കേ​തി​ക​ത​യും പ്രാ​പ്യ​മാ​യ​വ​ർ​ക്കു​മാ​ത്രം വി​നി​മ​യം സാ​ധ്യ​മാ​കു​ന്ന, ദൃ​ശ്യ​പ്ര​ധാ​ന​മാ​യ ഒ​ന്നാ​യി​മാ​റു​ന്നു. ഈ ​മാ​റ്റ​ത്തെ മ​ക്‍ലൂ​ഹ​ൻ കാ​ണു​ന്ന​ത് Detribalise ചെ​യ്യ​പ്പെ​ട്ട വ്യ​വ​സ്ഥ​യാ​യാ​ണ്. മ​നു​ഷ്യ​രാ​ശി​യെ അ​തി​ന്റെ ഗോ​ത്ര​സ​മൂ​ഹ​ത്തി​ൽ​നി​ന്ന് ചി​ത​റി​ച്ചു​ക​ള​ഞ്ഞ് വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത​മാ​ക്കു​ക​യാ​ണ് അ​ക്ഷ​ര​വി​ദ്യ​യും, അ​ച്ച​ടി​വി​ദ്യ​യും ചെ​യ്‌​ത​തെ​ന്ന് മ​ക്‌​ലൂ​ഹ​ൻ ക​രു​തു​ന്നു. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ ആ​ദ്യം ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​വി​ർ​ഭാ​വ​മു​ണ്ടാ​കു​ന്ന​തു​വ​രെ ക​ണ്ണു​ക​ളെ​യും കാ​ഴ്‌​ച​യെ​യും അ​വ​ലം​ബി​ച്ചു​നി​ൽ​കു​ന്ന ഈ ​വി​നി​മ​യ​വ്യ​വ​സ്ഥ​ക്കാ​യി​രു​ന്നു ആ​ധി​പ​ത്യം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877142-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020tm1grkAe0DigoKqWgha4ThfLxYpITxLe2883401" data-watermark="false" style="width: 100%;" info-selector="#info_item_1783232886087">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783232886087"></div>
</div>
<h3>റേ​ഡി​യോ​യു​ടെ വ​ര​വ് </h3>
<p>റേ​ഡി​യോ​യു​ടെ വ​ര​വോ​ടെ അ​ക്ഷ​ര​വി​ദ്യ​യെ​ന്ന നി​ഗൂ​ഢ ജ്ഞാ​ന​പ​ദ്ധ​തി​യി​ൽ​നി​ന്ന് പൊ​തു​സ​മൂ​ഹ​ത്തി​ന്റെ വി​നി​മ​യ​വ്യ​വ​സ്ഥ സ്വ​ത​ന്ത്ര​മാ​ക്ക​പ്പെ​ടു​ക​യും ഭാ​ഷ​ണ​ത്തി​ന്റെ​യും ശ്ര​വ​ണ​ത്തി​ന്റെ​യും ആ​ദി​മ​സ്രോ​ത​സ്സു​ക​ളി​ലേ​ക്ക് മ​നു​ഷ്യ​വി​നി​മ​യം മ​ട​ങ്ങി​യെ​ത്തു​ക​യു​മാ​ണ്. ഈ ​സം​ക്ര​മ​ണ​കാ​ല​ത്തെ Retribalise ചെ​യ്‌​ത വി​നി​മ​യ​കാ​ല​മാ​യാ​ണ് മ​ക്‌​ലൂ​ഹ​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​വി​ടെ വി​നി​മ​യം ശ്ര​വ​ണ-​ഭാ​ഷ​ണ കേ​ന്ദ്രീ​കൃ​ത​വും, സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തും ആ​യി​ത്തീ​രു​ന്നു. മ​നു​ഷ്യ​രാ​ശി​യെ ഗോ​ത്ര​സ​മൂ​ഹ​ഘ​ട​ന​യി​ലേ​ക്ക് പു​ന​രാ​ന​യി​ക്കു​ന്ന വി​നി​മ​യ​വ്യ​വ​സ്ഥ, ആ​ധു​നി​ക ഇ​ല​ക്ട്രോ​ണി​ക് വി​പ്ല​വ​ത്തി​ന്റെ പ​രി​ണ​ത​ഫ​ല​മാ​ണെ​ന്ന കൗ​തു​ക​ക​ര​മാ​യ സം​ഗ​തി​കൂ​ടി​യു​ണ്ട്. പ​റ​യാ​നും കേ​ൾ​ക്കാ​നു​മു​ള്ള മ​നു​ഷ്യ​ന്റെ സ്വാ​ഭാ​വി​ക പ്രേ​ര​ണ ഇ​ല​ക്ട്രോ​ണി​ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​കാ​സ​ഘ​ട്ട​ത്തി​ൽ, റേ​ഡി​യോ​യി​ലൂ​ടെ പ​ല​മ​ട്ടി​ൽ ആ​വി​ഷ്കൃ​ത​മാ​വു​ക​യാ​യി​രു​ന്നു. </p>
<p>1920 മു​ത​ൽ 1940 വ​രെ 20 വ​ർ​ഷ​ക്കാ​ലം ഇം​ഗ്ല​ണ്ടി​ലും അ​മേ​രി​ക്ക​യി​ലും റേ​ഡി​യോ​യു​ടെ പ്ര​ചാ​രം കൂ​ടി​ക്കൂ​ടി​വ​ന്നു. ലോ​ക​വ്യാ​പ​ക​മാ​യി റേ​ഡി​യോ സ​മ​ഗ്രാ​ധി​പ​ത്യം നേ​ടു​ന്ന​ത് 1930-1960 കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. 1950ൽ ​ടെ​ലി​വി​ഷ​ൻ പ്ര​ചാ​ര​പ്പെ​ട്ടു​തു​ട​ങ്ങു​ന്നു. 1960 മു​ത​ൽ അ​മേ​രി​ക്ക​യി​ൽ റേ​ഡി​യോ​യു​ടെ പ്ര​ചാ​രം കു​ത്ത​നെ കു​റ​ഞ്ഞു​വ​ന്ന​പ്പോ​ഴും ബി.​ബി.​സി​യു​ടെ വി​വി​ധ ചാ​ന​ലു​ക​ളി​ലൂ​ടെ ഇം​ഗ്ല​ണ്ടി​ൽ റേ​ഡി​യോ, സ​ജീ​വ​ത നി​ല​നി​ർ​ത്തി. ഇ​ന്ത്യ​യെ​പ്പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ റേ​ഡി​യോ സാ​ർ​വ​ത്രി​ക​മാ​കാ​ൻ കു​റെ​ക്കൂ​ടി വൈ​കി. ശ​ബ്ദ​ത്തി​ന്റെ വി​നി​മ​യ​ക്ഷ​മ​ത​യും സം​വേ​ദ​ന സാ​ധ്യ​ത​യും അ​ടി​സ്ഥാ​ന​മാ​ക്കി റേ​ഡി​യോ പ​രി​പാ​ടി​ക​ളി​ൽ വൈ​വി​ധ്യ​മു​ണ്ടാ​യി. </p>
<h3>റേ​ഡി​യോ നാ​ട​കം </h3>
<p>വാ​ർ​ത്ത​ക​ൾ​പോ​ലു​ള്ള വ​സ്‌​തു​സ്ഥി​തി​ക​ഥ​ന​ങ്ങ​ളൊ​ഴി​ച്ച് പ്ര​ക്ഷേ​പ​ണ​പ്ര​ക്രി​യ​യു​ടെ ര​ണ്ട് അ​റ്റ​ങ്ങ​ളി​ലും ഭാ​വ​ന​യു​ടെ പ്ര​യോ​ഗം അ​നു​പേ​ക്ഷ്യ​മാ​ണെ​ന്നു​വ​ന്നു. ഭാ​വ​നാ​ത്മ​ക​ത; പ്ര​ക്ഷേ​പ​ക​നി​ൽ​നി​ന്നും ശ്രോ​താ​വി​ൽ​നി​ന്നും ഒ​രു​പോ​ലെ ആ​വ​ശ്യ​പ്പെ​ടു​ന്ന ക​ലാ​മാ​ധ്യ​മ രൂ​പ​മാ​യി റേ​ഡി​യോ​നാ​ട​കം ആ​വി​ർ​ഭ​വി​ക്കു​ക​യും പ്ര​ചാ​ര​പ്പെ​ടു​ക​യും ചെ​യ്തു‌. ഭാ​വ​നാ​സ​ങ്ക​ൽ​പ​ങ്ങ​ളു​ടെ ഒ​രു ലോ​കം ശ്രോ​താ​വി​നു മു​ന്നി​ൽ റേ​ഡി​യോ നാ​ട​ക​കാ​ര​ൻ വി​രി​ച്ചി​ടു​മ്പോ​ൾ, ആ ​അ​നു​ഭ​വ​ലോ​കം തീ​വ്ര​മാ​യി പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന സം​വേ​ദ​ന​ക്ഷ​മ​ത ശ്രോ​താ​വി​നും വേ​ണ​മെ​ന്ന​ർ​ഥം. </p>
<p>റേ​ഡി​യോ​യു​ടെ ആ​വി​ർ​ഭാ​വ​ത്തി​നു മു​മ്പ് വി​ക​സി​ച്ച ടെ​ലിഫോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ നേ​രി​ട്ട് രം​ഗ​നാ​ട​ക​ങ്ങ​ളു​ടെ ശ​ബ്ദ​പ​ഥം ത​ൽ​സ​മ​യം ആ​സ്വാ​ദ​ക​രി​ലെ​ത്തി​ക്കു​ന്ന ഒ​രു സം​വി​ധാ​നം ഇം​ഗ്ല​ണ്ടി​ലും അ​മേ​രി​ക്ക​യി​ലും ജ​ന​പ്രീ​തി​യാ​ർ​ജി​ച്ചി​രു​ന്നു. ഇ​ട​ക്കാ​ല​ത്ത്. തീ​യ​റ്റ​റോ​ഫോ​ൺ (Theatreo Phone, Electrophone) എ​ന്ന് അ​റി​യ​പ്പെ​ട്ട ഈ ​സം​വി​ധാ​നം ടെ​ലി​ഫോ​ൺ ക​മ്പ​നി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ടെ​ലി​ഫോ​ൺ ഉ​പ​ഭോ​ഗം താ​ര​ത​മ്യേ​ന കു​റ​ഞ്ഞ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ സ​ർ​വി​സ് ലാ​ഭ​ക​ര​മാ​ക്കാ​ൻ ടെ​ലി​ഫോ​ൺ ക​മ്പ​നി​ക​ൾ ക​ണ്ടു​പി​ടി​ച്ച ഒ​രു വി​പ​ണ​ന​ത​ന്ത്ര​മാ​യി​രു​ന്നു ഇ​ത്. </p>
<p> 1881ൽ ​ക്ലെ​മ​ന്റ് അ​ഡ്ർ ക​ണ്ടു​പി​ടി​ച്ച ഈ ​സം​വി​ധാ​നം സ്റ്റീ​രി​യോ ശ​ബ്ദ​സം​വി​ധാ​ന​ത്തി​ൽ നാ​ട​ക​ങ്ങ​ളു​ടെ​യും ഓ​പ​റ​ക​ളു​ടെ​യും എ​ന്തി​ന് ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ലെ പ്രാ​ർ​ഥ​ന​ക​ളു​ടെ​യും പോ​ലും ശ​ബ്ദ​പ​ഥ​ങ്ങ​ൾ വ​രി​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കി​യി​രു​ന്നു. 1895 മു​ത​ൽ ഇം​ഗ്ല​ണ്ടി​ൽ ധ​നാ​ഢ്യ​ർ​ക്കി​ട​യി​ൽ പ്ര​ചാ​രം നേ​ടി​യ ഈ ​സം​വി​ധാ​നം, റേ​ഡി​യോ പ്ര​ചാ​രം നേ​ടി​ക്ക​ഴി​ഞ്ഞി​ട്ടും 1932 വ​രെ നി​ല​നി​ന്നു​പോ​ന്നു. ഇ​ന്ന് നാം ​മൊ​ബൈ​ൽ​ഫോ​ണു​ക​ളി​ൽ​നി​ന്ന് ഹെ​ഡ്‌​ഫോ​ണു​പ​യോ​ഗി​ച്ച് പാ​ട്ടു​ക​ൾ കേ​ൾ​ക്കു​ന്ന​ത് പോ​ലെ വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത​മാ​യ ഒ​രു ആ​സ്വാ​ദ​ന​മാ​ണ് ഇ​തി​ലൂ​ടെ സാ​ധ്യ​മാ​യി​രു​ന്ന​ത്. പൊ​തു​ജ​ന​മാ​ധ്യ​മം (Mass media) എ​ന്ന​നി​ല​യി​ൽ റേ​ഡി​യോ വ്യാ​പ​ക​മാ​യ​പ്പോ​ൾ തീ​യ​റ്റ​റോ​ഫോ​ൺ എ​ന്ന താ​ര​ത​മ്യേ​ന ചെ​ല​വു​കൂ​ടി​യ ഈ ​വി​നി​മ​യോ​പാ​ധി തി​രോ​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.</p>
<p>പ​രി​മി​ത​മാ​യ ഇ​രി​പ്പി​ട സൗ​ക​ര്യ​മു​ള്ള നാ​ട​ക​ശാ​ല​ക​ളി​ൽ ക​യ​റി​പ്പ​റ്റാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ആ ​നാ​ട​ക​ത്തി​ന്റെ ശ​ബ്ദ​മെ​ങ്കി​ലും ല​ഭ്യ​മാ​ക്കു​ക എ​ന്ന ധ​ർ​മ​മാ​ണ് തീ​യ​റ്റ​റോ​ഫോ​ൺ സം​വി​ധാ​നം പ്രാ​ഥ​മി​ക​മാ​യി നി​ർ​വ​ഹി​ച്ച​ത്. ച​ല​ച്ചി​ത്ര ശ​ബ്ദ​രേ​ഖ​ക​ൾ കേ​ൾ​ക്കാ​ൻ ശ്രോ​താ​ക്ക​ൾ യ​ഥേ​ഷ്ടം ഉ​ണ്ടാ​യി​രു​ന്ന കാ​ര്യം ഓ​ർ​ക്കു​ക. നാ​ട​ക​ങ്ങ​ൾ കേ​ട്ടു​കൊ​ണ്ടി​രു​ന്ന​വ​ർ ഭാ​വ​ന​യി​ലൂ​ടെ ആ ​നാ​ട​ക​ങ്ങ​ൾ കാ​ണു​ക​യാ​യി​രു​ന്നു. ഭാ​വ​ന​യു​ടെ അ​തി​രു​ക​ൾ​ക്ക് ആ ​നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട രം​ഗ​വേ​ദി​യു​ടെ അ​ത്ര വി​സ്‌​തീ​ർ​ണ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ​ക്ക് അ​തി​ന്റെ മാ​ധ്യ​മ​പ​ര​മാ​യ സ​വി​ശേ​ഷ​ത​കൊ​ണ്ടും, ഭാ​വ​നാ​ത്മ​ക​ത​കൊ​ണ്ടും ആ​സ്വാ​ദ​ന​ത്തി​ൽ സ്ഥ​ല​കാ​ല​ങ്ങ​ളു​ടെ പ​രി​മി​തി അ​തി​ലം​ഘി​ക്കാ​നാ​യി. പ്ര​ക്ഷേ​പ​ണ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ രം​ഗ​നാ​ട​ക​ങ്ങ​ളു​ടെ സൗ​ണ്ട് ട്രാ​ക് സം​സ്കാ​രം പി​ൻ​പ​റ്റി​യെ​ങ്കി​ലും പി​ന്നീ​ട് മാ​ധ്യ​മ​സ്വ​ത്വം തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടു​ള്ള ര​ച​ന​ക​ളു​ടെ​യും അ​വ​ത​ര​ണ​ങ്ങ​ളു​ടെ​യും തു​ട​ർ​ച്ച​കൊ​ണ്ട് റേ​ഡി​യോ നാ​ട​കം അ​തി​ന്റെ സ്വ​ത​ന്ത്ര​വ്യ​ക്തി​ത്വം സ്ഥാ​പി​ച്ചെ​ടു​ത്തു. </p>
<h3>ആ​ദ്യ റേ​ഡി​യോ നാ​ട​കം </h3>
<p>1922ൽ ​ബി.​ബി.​സി​യി​ൽ ആ​ദ്യ റേ​ഡി​യോ നാ​ട​ക​മാ​യി പ്ര​ക്ഷേ​പ​ണം ചെ​യ്‌​ത​ത് CYRANO എ​ന്ന ഓ​പ​റ​യി​ലെ ബാ​ൽ​ക്ക​ണി രം​ഗ​മാ​യി​രു​ന്നു. 1924ൽ ​റേ​ഡി​യോ പ്ര​ക്ഷേ​പ​ണ​ത്തി​നു​വേ​ണ്ടി ത​യാ​റാ​ക്കി സ്വ​ത​ന്ത്ര​മാ​യ ഒ​രു നാ​ട​കം ബി.​ബി.​സി​യി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ചു. റി​ച്ചാ​ർ​ഡ് ഹ്യൂ​സ് (Richard Huges) എ​ഴു​തി​യ ‘കോ​മ​ഡി ഓ​ഫ് ഡെ​യ്ഞ്ച​ർ’ (Comedy of Danger) എ​ന്ന നാ​ട​ക​മാ​യി​രു​ന്നു അ​ത്. മാ​ധ്യ​മ സ്വ​രൂ​പം തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട്, റേ​ഡി​യോ പ്ര​ക്ഷേ​പ​ണം ഉ​ദ്ദേ​ശി​ച്ചു​കൊ​ണ്ടു​മാ​ത്രം ര​ച​ന​ക​ളു​ണ്ടാ​യ ഇ​ക്കാ​ല​ത്താ​ണ് യ​ഥാ​ർ​ഥ റേ​ഡി​യോ നാ​ട​ക പ്ര​സ്ഥാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന ശി​ലാ​സ്ഥാ​പ​നം ന​ട​ക്കു​ന്ന​ത് എ​ന്നു​പ​റ​യാം. റേ​ഡി​യോ നാ​ട​കം എ​ന്ന് വ്യാ​പ​ക​മാ​യി വി​ളി​ക്ക​പ്പെ​ട്ട ശ്ര​വ്യ​നാ​ട​ക​രൂ​പം അ​തി​ന്റെ സ്വ​ത്വ​നി​ർ​ണ​യ​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന​ത് സ്വ​ത​ന്ത്ര​മാ​യ റേ​ഡി​യോ നാ​ട​ക ര​ച​ന​ക​ളും അ​വ​യു​ടെ അ​വ​ത​ര​ണ​ങ്ങ​ളും തു​ട​രെ ഉ​ണ്ടാ​യ​പ്പോ​ഴാ​ണ്. </p>
<p>1925 മു​ത​ലി​ങ്ങോ​ട്ട് 1950 വ​രെ, അ​മേ​രി​ക്ക​യി​ലും ഇം​ഗ്ല​ണ്ടി​ലും റേ​ഡി​യോ നാ​ട​ക ത​രം​ഗ​ങ്ങ​ളാ​ഞ്ഞു​വീ​ശി. വി​ശ്വ സാ​ഹി​ത്യ​കൃ​തി​ക​ളെ​ത്ര​യോ റേ​ഡി​യോ​യി​ൽ നാ​ട​ക​രൂ​പാ​ന്ത​ര​ങ്ങ​ളാ​യി പു​ന​രാ​വി​ഷ്ക​രി​ക്ക​പ്പെ​ട്ടു. അ​ത​ല്ലാ​തെ​ത്ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന വി​ശ്വ​സാ​ഹി​ത്യ​കാ​ര​ൻ​മാ​ര​ട​ക്കം ഒ​ട്ടേ​റെ പ്ര​തി​ഭാ​ശാ​ലി​ക​ൾ ഈ ​ക​ലാ​മാ​ധ്യ​മ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യ ര​ച​ന​ക​ളി​ലൂ​ടെ ഈ ​പ്ര​സ്ഥാ​ന​ത്തെ സ​മ്പു​ഷ്‌​ട​മാ​ക്കി​തീ​ർ​ത്തു. </p>
<p>ഐ​റി​ഷ് നാ​ട​ക​കൃ​ത്താ​യ സാ​മു​വ​ൽ ബ​ക്ക​റ്റ്, ബ്രി​ട്ടീ​ഷ് നാ​ട​ക​വേ​ദി​യി​ലെ ബ​ർ​ണാ​ഡ് ഷാ, ​ഹാ​രോ​ൾ​ഡ് പി​ന്റ​ർ, ആം​ഗ​ലേ​യ ക​വി ഡി​ല​ൻ തോ​മ​സ്, ജ​ർ​മ​ൻ ക​വി ബെ​ർ​തോ​ൾ​ഡ് ബ്രെ​ഹ്‌​ത് തു​ട​ങ്ങി​യ എ​ത്ര​യോ പ്ര​തി​ഭാ​ശാ​ലി​ക​ൾ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ റേ​ഡി​യോ നാ​ട​കം എ​ന്ന ക​ലാ​മാ​ധ്യ​മ​ത്തി​ലൂ​ടെ ആ​വി​ഷ്കാ​രം തേ​ടി​യി​ട്ടു​ണ്ട്. സ്വീ​ഡി​ഷ് സം​വി​ധാ​യ​ക പ്ര​തി​ഭ ഇ​ങ്മ​ർ ബ​ർ​ഗ്‌​മാ​ൻ (Ingmar Bergman) റേ​ഡി​യോ നാ​ട​ക സ്ക്രി​പ്റ്റു​ക​ൾ എ​ഴു​തു​ന്ന​തി​ൽ താ​ൽ​പ​ര്യ​മെ​ടു​ത്തി​ട്ടു​ണ്ട്. ഇ​രു​പ​ത്ത​ഞ്ചോ​ളം റേ​ഡി​യോ നാ​ട​ക​ങ്ങ​ളു​ടെ ര​ച​ന​യി​ലും, അ​വ​ത​ര​ണ​ത്തി​ലും അ​ദ്ദേ​ഹം ഭാ​ഗ​ഭാ​ക്കാ​യി​ട്ടു​ണ്ട്. 1945ൽ ​എ​ഴു​തി​യ ‘Rabies’ എ​ന്ന നാ​ട​കം മു​ത​ൽ 2004ലെ ‘Rosmersholm’ ​എ​ന്ന നാ​ട​കം വ​രെ, ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877148-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Cfa5jxT0lyIHsyn6JB2dwD0ChmddxBbU3095575" data-watermark="false" style="width: 100%;" info-selector="#info_item_1783233098263">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783233098263"></div>
</div>
<h3>ആ​വി​ഷ്‍കാ​രം റേ​ഡി​യോ​ക​ളി​ൽ</h3>
<p>ച​ല​ച്ചി​ത്ര​കാ​ര​ൻ​മാ​രെ​യും എ​ഴു​ത്തു​കാ​രെ​യും ആ​ക​ർ​ഷി​ക്കാ​ൻ പോ​ന്ന മാ​ധ്യ​മ​പ​ര​മാ​യ എ​ന്ത് സ​വി​ശേ​ഷ​ത​യാ​ണ് റേ​ഡി​യോ​നാ​ട​ക​ങ്ങ​ൾ​ക്കു​ള്ള​ത് എ​ന്ന ഒ​ര​ന്വേ​ഷ​ണം, പ​ല​പ്പോ​ഴും ഈ ​ക​ലാ​രൂ​പ​ത്തി​ന്റെ ഇ​ന്ദ്രി​യ​സം​വേ​ദ​ന​പ​ര​ത​യി​ലാ​ണ് അ​ല​ഞ്ഞു​തി​രി​യാ​റു​ള്ള​ത്. റേ​ഡി​യോ എ​ന്ന​ത് ശ്ര​വ്യ​മാ​ധ്യ​മ​മാ​യി​രി​ക്കെ, നാ​ട​കം പ്ര​ദാ​നം ചെ​യ്യേ​ണ്ട ദൃ​ശ്യാ​നു​ഭ​വം എ​ങ്ങ​നെ സാ​ധ്യ​മാ​കും എ​ന്ന ല​ളി​ത​മാ​യ സ​ന്ദേ​ഹ​ത്തി​ൽ​നി​ന്നാ​ണ് ഈ ​അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കേ​ണ്ടി വ​രു​ക. റേ​ഡി​യോ നാ​ട​ക​ത്തി​ന് മ​ന​സ്സി​ന്റെ രം​ഗ​വേ​ദി എ​ന്നൊ​രു പേ​ര് ന​ൽ​കി ഈ ​സ​ങ്കീ​ർ​ണ പ്ര​ശ്ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ ല​ണ്ട​നി​ലെ മാ​ധ്യ​മ സൈ​ദ്ധാ​ന്തി​ക​നും ല​ണ്ട​ൻ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ ഗോ​ൾ​ഡ് സ്മി​ത്ത് കോ​ള​ജ് റേ​ഡി​യോ വ​കു​പ്പ് അ​ധ്യ​ക്ഷ​നു​മാ​യ ടിം ​ക്രൂ​ക് (Timkrook) ഊ​ന്നി​പ്പ​റ​യു​ന്ന​ത് റേ​ഡി​യോ നാ​ട​ക​ത്തി​ലെ ദൃ​ശ്യാ​ത്മ​ക​ത​യെ​ക്കു​റി​ച്ചാ​ണ്. </p>
<p>ഭൗ​തി​ക​മാ​യി ശ്ര​വ്യ​മാ​ത്ര​മെ​ന്ന് തോ​ന്നു​മെ​ങ്കി​ലും മാ​ന​സി​ക​ത​ല​ത്തി​ൽ അ​ത് ഉ​ള​വാ​ക്കു​ന്ന സം​വേ​ദ​ന​ങ്ങ​ൾ ദൃ​ശ്യ​പ്ര​ധാ​ന​മാ​ണെ​ന്നാ​ണ് ടീം ​ക്രൂ​ക് വാ​ദി​ക്കു​ന്ന​ത്). സാ​ങ്കേ​തി​ക​മാ​യി ശ്ര​വ്യ​മാ​ധ്യ​മ​മാ​ണ് റേ​ഡി​യോ. വി​നി​മ​യ​ത്തി​നു​ള്ള ഉ​പാ​ധി​യും ശ്ര​വ്യ​മാ​ത്ര​മാ​ണ്. ശ​ബ്ദ​ലേ​ഖ​ന​ത്തി​നും ശ​ബ്ദ​സ​ന്നി​വേ​ശ​ത്തി​നും സാ​ങ്കേ​തി​ക​ത​യെ അ​വ​ലം​ബി​ക്കേ​ണ്ട​തു​ണ്ട്. നാ​ട​കം കേ​ൾ​ക്കു​ന്ന​തി​ന് റേ​ഡി​യോ​പോ​ലു​ള്ള പ്ര​ക്ഷേ​പ​ണ​യ​ന്ത്ര സം​വി​ധാ​ന​വും വേ​ണം. ഇ​ങ്ങ​നെ​യു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​നം ശ്ര​വ്യ​മാ​ത്ര സം​വി​ധാ​ന​മെ​ന്നു​ള്ള​തു​കൊ​ണ്ടു​മാ​ത്രം ഭാ​വ​ന​യി​ൽ ദൃ​ശ്യ​ങ്ങ​ളു​ൽ​പാ​ദി​പ്പി​ക്കു​ന്ന ശ്ര​വ്യ​നാ​ട​ക​ത്തെ ഓ​ഡി​യോ മീ​ഡി​യ​മാ​യി കാ​ണ​രു​ത് എ​ന്നാ​ണ് ഈ ​വാ​ദ​ത്തി​ന്റെ പൊ​രു​ൾ. </p>
<p>കാ​ഴ്ച​യു​ള്ള ഒ​രാ​ൾ ഭാ​വ​ന​ലോ​ക​ത്തു​നി​ന്ന് സ്വ​രു​ക്കൂ​ട്ടി​യെ​ടു​ക്കു​ന്ന, ക​ണ്ണി​നെ​യും കാ​ഴ്‌​ച​യെ​യും ആ​ധാ​ര​മാ​ക്കി​യു​ള്ള ദൃ​ശ്യാ​നു​ഭ​വം​പോ​ലെ​ത്ത​ന്നെ ഭാ​വ​നാ​ത്മ​ക ദൃ​ശ്യാ​നു​ഭ​വം എ​ന്നൊ​രു അ​നു​ഭ​വ​ത​ലം​കൂ​ടി​യു​ണ്ട്. ഈ ​ഭാ​വ​നാ​ത്മ​ക​ദൃ​ശ്യാ​നു​ഭ​വ​ത്തെ​യാ​ണ് സാ​ഹി​ത്യ​വും റേ​ഡി​യോ നാ​ട​ക​ങ്ങ​ളും ഉ​ദ്ദീ​പി​പ്പി​ക്കു​ന്ന​ത്. വാ​യ​ന​യും ശ്ര​വ​ണ​വും ഈ ​അ​നു​ഭ​വ​ത​ല​ത്തി​ലൂ​ടെ​യാ​ണ്. ആ​സ്വാ​ദ​ന​ക്ഷ​മ​മാ​കു​ന്ന​ത്. ഈ ​അ​നു​ഭ​വ​ത​ല​ത്തെ ഉ​ണ​ർ​ത്തി സ​ജീ​വ​മാ​ക്കു​ന്ന ദൃ​ശ്യ​ബിം​ബ​ങ്ങ​ൾ ഉ​ള്ള​ട​ങ്ങി​യ​താ​വ​ണം ഒ​രു മി​ക​ച്ച റേ​ഡി​യോ നാ​ട​ക​ത്തി​ന്റെ ര​ച​ന. ഇ​തേ മ​ട്ടി​ൽ ദൃ​ശ്യ​വ​ത്ക​ര​ണ​ത്തി​നു​ത​കു​ന്ന മ​ട്ടി​ൽ അ​നു​യോ​ജ്യ​മാം​വി​ധം പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മൊ​രു​ക്കാ​നും സം​ഗീ​തേ​ത​ര പ​ശ്ചാ​ത്ത​ല​ശ​ബ്ദ​ങ്ങ​ളൊ​രു​ക്കാ​നും ത്രാ​ണി​യു​ള്ള​വ​നാ​യി​രി​ക്ക​ണം അ​തി​ന്റെ സം​വി​ധാ​യ​ക​ൻ. മി​ക​ച്ച ഒ​രു സാ​ഹി​ത്യ​കൃ​തി മ​നു​ഷ്യ​ഭാ​വ​ന​യി​ൽ ശ​ക്ത​വും തീ​വ്ര​വു​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തു​പോ​ലെ ന​ല്ല റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ ഭാ​വ​ന​ക്ക് ദൃ​ശ്യ​പ​ര​ത​യേ​ക​ണം. റേ​ഡി​യോ പ​രി​പാ​ടി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഭാ​വ​നാ​ത്മ​ക​ത ഏ​റെ​യു​ള്ള റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​തും ഈ ​ദൗ​ത്യ​മാ​ണ്. </p>
<h3>എ​ഴു​ത്തി​ന്റെ തു​ട​ക്കം </h3>
<p>ക​ഥ​ക​ളി​ലാ​ണ് എ​ന്റെ എ​ഴു​ത്തി​ന്റെ തു​ട​ക്കം. സ്കൂ​ൾ, കോ​ള​ജ് കാ​ല​ത്തു​ത​ന്നെ ക​ഥ​ക​ൾ എ​ഴു​തി തു​ട​ങ്ങി​യി​രു​ന്നു. കോ​ള​ജ് ജീ​വി​തം ക​ഴി​ഞ്ഞ് ബാ​ങ്ക് ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു. പ​ഞ്ചാ​ബ് ആ​ൻ​ഡ് സി​ന്ധ് ബാ​ങ്കി​ൽ മൂ​ന്നു​വ​ർ​ഷം ജോ​ലി​ചെ​യ്താ​ണ് 1992ൽ ​ആ​കാ​ശ​വാ​ണി​യി​ലേ​ക്ക് വ​രു​ന്ന​ത്. കൊ​ച്ചി നി​ല​യ​ത്തി​ലാ​ണ് തു​ട​ക്കം. </p>
<p>അ​തി​നു​മു​മ്പെ ത​ന്നെ എ​ൻ.​വി. കൃ​ഷ്ണ​വാ​ര്യ​ർ മാ​തൃ​ഭൂ​മി പ​ത്രാ​ധി​പ​രാ​യി​രി​ക്കെ ‘മാ​തൃ​ഭൂ​മി’​യി​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ, ആ​ഭേ​രി എ​ന്നീ ക​ഥ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ഴി​വു​ദി​ന ചി​ന്ത​ക​ൾ എ​ന്ന മ​റ്റൊ​രു ക​ഥ ‘ക​ഥാ​മാ​സി​ക’​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ‘ഭാ​ഷാ​പോ​ഷി​ണി’​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ മീ​ഡി​യ​വ​ൺ എ​ഡി​റ്റ​റും ക​ഥാ​കൃ​ത്തു​മാ​യ പ്ര​മോ​ദ് രാ​മ​ൻ ഉ​ത്ത​രാ​ധു​നി​ക​ത​യു​ടെ തു​ട​ക്കം ഈ ​ക​ഥ​യി​ൽ​നി​ന്നാ​ണെ​ന്നു നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​ത്തി​നോ​ടും നി​സ്സം​ഗ​ത പു​ല​ർ​ത്തു​ന്ന മ​നു​ഷ്യാ​വ​സ്ഥ​യാ​ണ് ഈ ​ക​ഥ​യി​ൽ പ്ര​തി​പാ​ദി​ക്ക​പ്പെ​ടു​ന്ന​ത്. </p>
<p>ഫ്ലാ​റ്റി​ലെ അ​യ​ൽ​ക്കാ​രി യു​വ​തി നോ​ക്കാ​ൻ ഏ​ൽ​പി​ച്ച കു​ട്ടി​യെ നി​ർ​മ​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന ക​ഥാ​നാ​യ​ക​ൻ. നോ​ക്കു​ക എ​ന്ന യാ​ന്ത്രി​ക​ത മാ​ത്ര​മാ​ണ് അ​യാ​ളി​ലു​ള്ള​ത്. കു​ട്ടി​യു​ടെ എ​ല്ലാ ച​ല​ന​ങ്ങ​ളും അ​യാ​ൾ നോ​ക്കി​ക്കാ​ണു​ന്നു. കു​ട്ടി ഫ്ലാ​റ്റി​ന്റെ എ​ട്ടാം നി​ല​യി​ൽ​നി​ന്ന് താ​ഴെ വീ​ണ് മ​രി​ക്കു​ന്നു. അ​തും നി​സ്സം​ഗ​മാ​യി നോ​ക്കി​ക്ക​ണ്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് അ​യാ​ൾ. ക​ഥ​യി​ൽ സ​ജീ​വ​മാ​യി​രി​ക്കെ​യാ​ണ് മൂ​ന്ന​ര വ​ർ​ഷം നീ​ണ്ടു​നി​ന്ന ബാ​ങ്ക് ജോ​ലി​യു​പേ​ക്ഷി​ച്ച് ആ​കാ​ശ​വാ​ണി​യി​ലേ​ക്കും റേ​ഡി​യോ നാ​ട​ക​ത്തി​ലേ​ക്കും വ​രു​ന്ന​ത്. ജോ​ലി​യു​ടെ ഭാ​ഗ​മാ​യ റേ​ഡി​യോ നാ​ട​ക നി​ർ​വ​ഹ​ണ​ത്തി​ൽ എ​ങ്ങ​നെ സ​ർ​ഗാ​ത്മ​ക​ത​യും സൗ​ന്ദ​ര്യാ​ത്മ​ക​ത​യും നി​റ​ക്കാ​മെ​ന്ന​തി​ലാ​യി പി​ന്നി​ടു​ള്ള ശ്ര​മ​ങ്ങ​ൾ.</p>
<h3>ഗ്ലോ​ബ​ലൈ​സേ​ഷ​ൻ കാ​ലം </h3>
<p>’90ക​ൾ എ​ന്നു​പ​റ​യു​ന്ന​ത് രാ​ഷ്ട്രീ​യ​മേ​ഖ​ല​ക​ളി​ൽ വ​ലി​യ വി​ഭ​ജ​നം ന​ട​ന്ന കാ​ല​മാ​ണ്. സാം​സ്കാ​രി​ക​ത​ല​ങ്ങ​ളി​ലും ഈ ​മാ​റ്റം പ്ര​ക​ട​മാ​യി. ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്റെ കാ​ല​ഘ​ട്ട​ത്തി​ൽ സാം​സ്കാ​രി​ക രം​ഗ​ത്തെ കു​റി​ച്ച് ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്ന സ​മ​യം​കൂ​ടി​യാ​ണ്. പൊ​തു​മേ​ഖ​ല​ക​ളി​ൽ സ്വ​കാ​ര്യ നി​ക്ഷേ​പം പ്രേ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മ​യം. ആ​കാ​ശ​വാ​ണി​പോ​ലു​ള്ള വ​ലി​യ സം​വി​ധാ​ന​ത്തെ നി​ല​നി​ർ​ത്തു​ക​യെ​ന്ന​ത് ലാ​ഭ​ക​ര​മ​ല്ല എ​ന്ന് അ​ധി​കൃ​ത​ർ ചി​ന്തി​ക്കു​ന്ന സ​മ​യം. disinvestment സ​ർ​ക്കാ​ർ ന​യ​മാ​യി മാ​റു​ന്നു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ എ​ഫ്.​എം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ കാ​ലം​കൂ​ടി​യാ​യി​രു​ന്നു. ഏ​താ​യാ​ലും ആ​കാ​ശ​വാ​ണി പ​ഴ​യ രീ​തി​യി​ൽ തു​ട​രാ​ൻ സാ​ധ്യ​ത​യി​ല്ല എ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പി​ച്ച സ​മ​യ​മാ​ണ് ’90ക​ൾ. </p>
<p>പ​തി​വ് വാ​ർ​ത്ത​ക​ൾ, വ​യ​ലും വീ​ടും, ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ, സി​നി​മ ശ​ബ്ദ​രേ​ഖ, സാ​ധാ​ര​ണ നാ​ട​ക​ങ്ങ​ൾ പി​ന്നെ നി​ല​യ​വി​ദ്വാ​ന്മാ​രു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ട് നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​തു​വ​രെ ആ​കാ​ശ​വാ​ണി. ഈ ​മാ​ധ്യ​മ​ത്തി​ൽ ക്രി​യേ​റ്റി​വ് പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ന്നും ആ​രും ത​യാ​റാ​യി​രു​ന്നി​ല്ല. ഭ​ര​ണ​കൂ​ട മാ​ധ്യ​മ​മാ​യ​തു​കൊ​ണ്ടു​ള്ള അ​നു​സ​ര​ണ​യും ഭീ​തി​യും നി​റ​ഞ്ഞു​നി​ന്ന കാ​ല​മാ​ണ്. രാ​ജാ​വി​നേ​ക്കാ​ൾ രാ​ജ​ഭ​ക്തി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദം എ​ല്ലാം നി​രീ​ക്ഷി​ച്ച് നി​യ​ന്ത്രി​ക്കു​ന്നു... മാ​ധ്യ​മ​ത്തി​ന് സ​ർ​ഗാ​ത്മ​ക​ത ന​ഷ്ട​മാ​യ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യി ജ​ന​കീ​യ​ത​യും കൈ​മോ​ശം വ​ന്നു. </p>
<p>ഭ​ര​ണ​കൂ​ട മാ​ധ്യ​മ​മാ​യ​തു​കൊ​ണ്ടു​ത​ന്നെ അ​ധി​കൃ​ത​ർ, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​ത​ന്ത്ര​ബു​ദ്ധി​യെ​യും അ​നു​സ​ര​ണ​യി​ല്ലാ​യ്മ​യെ​യും ഭ​യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന കാ​ല​മാ​ണ്. ഭ​ര​ണ​കൂ​ട വി​മ​ർ​ശ​നം തീ​ർ​ത്തും അ​സാ​ധ്യ​മാ​യി​രു​ന്ന കാ​ല​മാ​ണ്... സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി​ക​ളി​ലെ ഭ​ര​ണ​കൂ​ട വി​മ​ർ​ശ​നം, അ​ചി​ന്ത്യ​മാ​യ ഒ​ന്നാ​യി​രു​ന്നു. രാ​ജാ​വി​നേ​ക്കാ​ൾ രാ​ജ​ഭ​ക്തി പ്ര​ക​ടി​പ്പി​ക്കു​ന്ന ഇ​ട​നി​ല​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ കു​ഴ​പ്പ​ക്കാ​ർ. ക്രി​യേ​റ്റി​വി​റ്റി എ​ന്തെ​ന്ന​റി​യാ​ത്ത ഇ​വ​ർ ച​ട്ടം കാ​ണി​ച്ച് ആ​വി​ഷ്കാ​ര​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കും. എ​ന്റെ 34 വ​ർ​ഷ​ത്തെ ആ​കാ​ശ​വാ​ണി ജീ​വി​ത​ത്തി​ൽ, ഭ​ര​ണ​കൂ​ട വി​മ​ർ​ശ സ്വ​ഭാ​വ​മു​ള്ള ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ൾ, പ്ര​ക്ഷേ​പ​ണം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും, അ​ത് പ​രോ​ക്ഷ​വും പ്ര​ച്ഛ​ന്ന​വു​മാ​യ​തു​കൊ​ണ്ടാ​വാം എ​നി​ക്കെ​തി​രെ ഭ​ര​ണ​കൂ​ട​ത്തി​ന്റെ വാ​ൾ ഉ​യ​ർ​ന്നു​താ​ണി​ട്ടി​ല്ല. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ൾ​ത​ന്നെ​യാ​ണ് വി​മ​ർ​ശ​ന​ബു​ദ്ധ്യാ കൈ​കാ​ര്യം ചെ​യ്ത​തെ​ങ്കി​ലും കേ​വ​ല​മു​ദ്രാ​വാ​ക്യ​ങ്ങ​ള​ല്ലാ​ത്ത​തി​നാ​ൽ, പ്ര​കോ​പ​ന​പ​ര​മാ​യി​ക്കാ​ണി​ല്ല. </p>
<p>ആ​കാ​ശ​വാ​ണി​യി​ൽ ആ​രും അ​തി​രു​ക​വി​ഞ്ഞ് ആ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല. നി​ങ്ങ​ളു​ടെ ഇ​ടം അ​വി​ടെ നി​ങ്ങ​ൾ​ത​ന്നെ ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. അ​തി​നു​ള്ള ടൂ​ളാ​ണ് ക്രി​യേ​റ്റി​വി​റ്റി. ക്രി​യേ​റ്റി​വ് ആ​യ പ​ല​രും, അ​ത് ആ​കാ​ശ​വാ​ണി​ക്ക​ക​ത്ത് പ്ര​യോ​ഗി​ച്ച് കാ​ണാ​റി​ല്ല... പ​രോ​ക്ഷ​ങ്ങ​ളാ​യ ഭ​ര​ണ​കൂ​ട വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് എ​ന്റെ നാ​ട​ക​ങ്ങ​ളേ​റെ​യും... സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് മി​ക്ക​തി​ന്റെ​യും പ്ര​മേ​യം. ആ​ശ​യ​ങ്ങ​ളു​ടെ ഒ​ളി​ച്ചു​ക​ട​ത്ത​ലു​ക​ൾ സ​ർ​ഗാ​ത്മ​ക​മാ​യി വേ​ണം ന​ട​ത്താ​ൻ എ​ന്ന​താ​ണ്, ഞാ​ൻ പ​രീ​ക്ഷി​ച്ച​റി​ഞ്ഞ ഒ​രു കാ​ര്യം. </p>
<p>അ​തേ കാ​ല​ത്ത് പി​ന്നീ​ട് ഉ​ണ്ടാ​കു​ന്ന​ത് സ്വ​കാ​ര്യ​വ​ത്ക​ര​ണ​മാ​ണ്. പ്ര​ക്ഷേ​പ​ണ രം​ഗ​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​ക്ക് മേ​ൽ​ക്കൈ വ​ന്നു. അ​വ​ർ അ​തു​വ​രെ നി​ല​നി​ന്നി​രു​ന്ന മാ​ന​ക​ഭാ​ഷാ​ശൈ​ലി​യെ​യും ഭാ​ഷ​ണ​ശൈ​ലി​യെ​യും അ​ട്ടി​മ​റി​ച്ചാ​ണ്, പു​തു​മ തേ​ടി​യ​ത്: സ്വ​കാ​ര്യ റേ​ഡി​യോ​യു​ടെ ടാ​ർ​ജ​റ്റ് ഗ്രൂ​പ്പ് യു​വാ​ക്ക​ളാ​യി​രു​ന്നു . ഈ ​ടാ​ർ​ജ​റ്റ് ഗ്രൂ​പ്പി​ന് ഇ​ഷ്ട​മാ​കു​ന്ന ഈ ​ശൈ​ലി പ​ക്ഷേ സാ​മാ​ന്യ​ജ​നം, സ്വീ​ക​രി​ച്ചി​ല്ല. അ​വ​ർ തി​രി​ച്ച് ആ​കാ​ശ​വാ​ണി​യി​ലേ​ക്കു ത​ന്നെ വ​ന്നു... ചി​ല ഘ​ട്ട​ങ്ങ​ളി​ൽ ആ​കാ​ശ​വാ​ണി സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ അ​വ​ത​ര​ണ​ശൈ​ലി​യെ പി​ൻ​പ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ദ്യം ശ്രോ​താ​ക്ക​ളും പി​ന്നീ​ട് ആ​കാ​ശ​വാ​ണി​ത​ന്നെ​യും അ​തി​നെ നി​രാ​ക​രി​ച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877152-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020Nz5axgMTIIUAtbB9w6igZSmki44LkZSO3202095" data-watermark="false" style="width: 100%;" info-selector="#info_item_1783233204934">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783233204934"></div>
</div>
<h3>നാ​ട​ക​ങ്ങ​ൾ, അ​നു​ഭ​വ​ങ്ങ​ൾ </h3>
<p>കൊ​ച്ചി എ​ഫ്.​എ​മ്മി​ലാ​യി​രു​ന്നു ആ​ദ്യ​നി​യ​മ​നം. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഡ്യൂ​ട്ടി ഓ​ഫി​സ​റു​ടെ ഔ​ദ്യോ​ഗി​ക ചു​മ​ത​ല​മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് സ​മ​കാ​ലി​കം, ചി​ത്ര​ത​രം​ഗം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്... റേ​ഡി​യോ നാ​ട​ക​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ.​കെ. സെ​ബാ​സ്റ്റ്യ​ന്റെ സ​ഹാ​യി ആ​യി​ട്ടാ​ണ് ആ ​ആ​ദ്യം നാ​ട​ക​രം​ഗ​ത്തു വ​രു​ന്ന​ത്. സെ​ബാ​സ്റ്റ്യ​ൻ സ​ർ വി​ര​മി​ക്കു​ന്ന വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് സം​വി​ധാ​നം​ചെ​യ്യാ​ൻ ഗു​രു​ദ​ക്ഷി​ണ എ​ന്ന​നി​ല​യി​ൽ എ​ഴു​തി​യ ശാ​ന്ത​സ​മു​ദ്രം എ​ന്ന നാ​ട​ക​ത്തി​ലാ​ണ് നാ​ട​ക ര​ച​ന​യു​ടെ തു​ട​ക്കം. </p>
<p>2001ലാ​ണ് അ​ഖി​ല കേ​ര​ള റേ​ഡി​യോ നാ​ട​കോ​ത്സ​വ​ത്തി​ൽ,കൊ​ച്ചി​നി​ല​യ​ത്തി​ന്റെ എ​ൻ​ട്രി​യാ​യി ‘ശാ​ന്ത​സ​മു​ദ്രം’ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​യ്ഡ്സ് എ​ന്ന മ​ഹാ​മാ​രി ഭ​യാ​ശ​ങ്ക​ക​ൾ വി​ത​ക്കു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്... എ​യ്ഡ്സ് ബാ​ധി​ത​നാ​യ ഒ​രു ധ​നാ​ഢ്യ​നെ​ക്കു​റി​ച്ചു​ള്ള നാ​ട​കം എ​ന്ന​തി​ലു​പ​രി ആ​സ​ന്ന മ​ര​ണ​ത്തി​നു മു​ന്നി​ൽ നി​ൽ​ക്കു​ന്ന മ​നു​ഷ്യ​ന്റെ ആ​ത്മ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ആ​വി​ഷ്കാ​ര​മാ​യി​രു​ന്നു ശാ​ന്ത​സ​മു​ദ്രം. അ​നി​ത​ര സാ​ധാ​ര​ണ​മാ​യ ശ​ബ്ദ​സൗ​ന്ദ​ര്യം​കൊ​ണ്ട് അ​നു​ഗൃ​ഹീ​ത​നാ​യ ച​ല​ച്ചി​ത്ര ന​ട​ൻ എ​ൻ.​എ​ഫ്. വ​ർ​ഗീ​സാ​യി​രു​ന്നു മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തി​ന് ഭാ​വം​പ​ക​ർ​ന്ന​ത്. ആ ​വ​ർ​ഷ​ത്തെ അ​ഖി​ല കേ​ര​ള റേ​ഡി​യോ നാ​ട​കോ​ത്സ​വ​ത്തി​ൽ മി​ക്ക പു​ര​സ്കാ​ര​ങ്ങ​ളും ശാ​ന്ത​സ​മു​ദ്ര​ത്തി​ന് ല​ഭി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ലും ഈ ​നാ​ട​കം പു​ര​സ്കൃ​ത​മാ​യി.</p>
<p>പി​ന്നീ​ടാ​ണ് റേ​ഡി​യോ നാ​ട​ക​മെ​ന്ന​ത് സാ​ധ്യ​ത​ക​ളു​ടെ, ഒ​ര​ക്ഷ​യ ഖ​നി​യാ​യി, ഞാ​ൻ സ്വ​യം തി​രി​ച്ച​റി​യു​ന്ന​ത്. സ്വ​ന്തം ര​ച​ന​ക​ൾ​ക്ക് പു​റ​മെ പി.​എ​ഫ്. മാ​ത്യൂ​സ്, ഷി​ബു ച​ക്ര​വ​ർ​ത്തി, ഡോ. ​സി.​ജെ. ജോ​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ ര​ച​ന​ക​ൾ ഞാ​ൻ സം​വി​ധാ​നം ചെ​യ്തു. റേ​ഡി​യോ നാ​ട​ക​ത്തി​ൽ അ​ന്ന് നി​ല​നി​ന്നി​രു​ന്ന​ത് ച​ല​നാ​ത്മ​ക​ത​യി​ല്ലാ​ത്ത ഒ​രു​ത​രം സെ​ൻ​സി​ബി​ലി​റ്റി​യാ​യി​രു​ന്നു. പ്ര​മേ​യ സ്വീ​ക​ര​ണ​ത്തി​ലും പ്ര​മേ​യ പ​രി​ച​ര​ണ​ത്തി​ലും ന​വീ​ന മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച് ആ ​സെ​ൻ​സി​ബി​ലി​റ്റി​യെ പൊ​ളി​ച്ചെ​ഴു​തു​ക​യാ​യി​രു​ന്നു ആ​ദ്യം ചെ​യ്ത​ത്. ഉ​ദ്യോ​ഗ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​നു​ഷ്ഠാ​ന​പൂ​ർ​വം ഒ​രു​ക്കു​ന്ന നാ​ട​ക​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു മാ​റ്റം ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​ത് ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു പി​ന്നീ​ട് ഞാ​ൻ ന​ട​ത്തി​യ​ത്. ക​ലാ​പ​ര​മാ​യ മി​ക​വോ ജ​ന​കീ​യ​ത​യോ ഇ​ല്ലാ​ത്ത നാ​ട​ക​ങ്ങ​ൾ​നി​ന്ന് മോ​ച​നം വേ​ണം എ​ന്ന നി​ർ​ബ​ന്ധ​ബു​ദ്ധി​യി​ൽ​നി​ന്നാ​ണ് എ​ന്റെ പി​ൽ​ക്കാ​ല നാ​ട​ക​ങ്ങ​ൾ പി​റ​ന്ന​ത്. </p>
<p>‘ശാ​ന്ത​സ​മു​ദ്ര’​ത്തി​നു​ശേ​ഷം പ്ര​ശ​സ്ത മ​നഃ​ശാ​സ് ത്ര ​വി​ദ​ഗ്ധ​ൻ ഡോ. ​സി.​ജെ. ജോ​ൺ ര​ചി​ച്ച ‘അ​ട​യാ​ള​ങ്ങ​ൾ’ ചെ​യ്തു. എ​ൻ.​എ​ഫ്. വ​ർ​ഗീ​സ് ത​ന്നെ​യാ​യി​രു​ന്നു ആ ​നാ​ട​ക​ത്തി​ലെ​യും മു​ഖ്യ ന​ട​ൻ. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​മ്പൂ​രി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​തി​യ ആ ​നാ​ട​കം അ​നി​യ​ന്ത്രി​ത​മാ​യ പ്ര​കൃ​തി​ചൂ​ഷ​ണ​ത്തി​ന്റെ ഭ​വി​ഷ്യ​ത്തു​ക​ളെ തു​റ​ന്നു കാ​ട്ടി. അ​ട​യാ​ള​ങ്ങ​ൾ ഉ​ള​വാ​ക്കി​യ വ​ൻ പ്ര​തി​ക​ര​ണം, ഇ​ത്ത​രം സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ൾ നാ​ട​ക​പ്ര​മേ​യ​ങ്ങ​ളാ​യി സ്വീ​ക​രി​ക്കാ​ൻ പ​ല​രെ​യും പ്രേ​രി​പ്പി​ച്ചു. ‘അ​ട​യാ​ള​ങ്ങ​ൾ’ പ്ര​ക്ഷേ​പ​ണം​ചെ​യ്ത് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ എ​ൻ.​എ​ഫ്. വ​ർ​ഗീ​സ് ഹൃ​ദ​യാ​ഘാ​തം​മൂ​ലം അ​ന്ത​രി​ച്ച​ത് വ​ലി​യ ആ​ഘാ​ത​മാ​യി. </p>
<p>മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച നാ​ട​ക​മാ​യി​രു​ന്നു ‘അ​ട​യാ​ള​ങ്ങ​ൾ’. നി​ല​യ​ത്തി​ൽ നാ​ട​ക​ത്തെ​ക്കു​റി​ച്ചും, എ​ൻ.​എ​ഫ്. വ​ർ​ഗീ​സി​ന്റെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ചും ഒ​ട്ടേ​റെ അ​ഭി​ന​ന്ദ​ന ക​ത്തു​ക​ൾ ഒ​ഴു​കി​യെ​ത്തി. ഈ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ഒ​രു പ്ര​ത്യേ​ക പ​രി​പാ​ടി ഒ​രു​ക്കാ​ൻ നി​യു​ക്ത​നാ​യ എ​നി​ക്ക്, അ​തി​ന് പ​ക​രം എ​ൻ.​എ​ഫ്. വ​ർ​ഗീ​സി​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഫീ​ച്ച​ർ​ചെ​യ്യേ​ണ്ട അ​വ​സ്ഥ വ​ന്നു. എ​ന്റെ പ്ര​ക്ഷേ​പ​ണ ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും ഉ​ള്ളു​ല​ച്ച സം​ഭ​വം വേ​റൊ​ന്നി​ല്ല. എ​ൻ.​എ​ഫ്. വ​ർ​ഗീ​സി​ന്റെ അ​കാ​ല വി​യോ​ഗം ആ​കാ​ശ​വാ​ണി നാ​ട​ക​ങ്ങ​ളി​ൽ ഒ​രു​ത​രം ശൂ​ന്യ​ത നി​റ​ച്ചു. മി​ക​ച്ച ഒ​രു ശ​ബ്ദ​ത്തെ തേ​ടി​യു​ള്ള എ​ന്റെ അ​ല​ച്ചി​ൽ അ​വ​സാ​നി​ച്ച​ത് ച​ല​ച്ചി​ത്ര​ന​ട​ൻ സി​ദ്ദീ​ഖി​ലാ​യി​രു​ന്നു. അ​ന്ന് സി​ദ്ദീ​ഖ് ഏ​റെ തി​ര​ക്കു​ള്ള ന​ട​നാ​യി​രു​ന്നു. </p>
<p>2003ൽ ​സി​ദ്ദീ​ഖ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ ആ​വി​ഷ്ക​രി​ച്ച ‘ശ​ത്രു’ പ്ര​ക്ഷേ​പ​ണം ചെ​യ്തു. തീ​വ്ര​വാ​ദ​വും യു​ദ്ധ​വും പ്ര​മേ​യ​മാ​ക്കി​യ ‘ശ​ത്രു’​വി​ൽ സി​ദ്ദീ​ഖാ​യി​രു​ന്നു മു​ഖ്യ​ശ​ബ്ദം. ആ ​വ​ർ​ഷം മി​ക​ച്ച റേ​ഡി​യോ നാ​ട​ക​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ ശ​ത്രു​വി​ന് ല​ഭി​ച്ചു. </p>
<p>സി​ദ്ദീ​ഖി​ന്റെ ആ​ദ്യ റേ​ഡി​യോ നാ​ട​ക​മാ​യി​രു​ന്നു ‘ശ​ത്രു’. സി​നി​മ​ക​ളി​ലെ ഡ​യ​ലോ​ഗ് പ്ര​സ​ന്റേ​ഷ​നി​ൽ റേ​ഡി​യോ നാ​ട​ക പ​രി​ച​യം തു​ണ​യാ​കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ സി​ദ്ദീ​ഖ് ലേ​ണി​ങ് പ്രോ​സ​സ് എ​ന്ന​നി​ല​യി​ൽ, റേ​ഡി​യോ നാ​ട​ക​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു: ‘ശ​ത്രു’​വി​നു​ശേ​ഷം എ​ന്റെ നാ​ലു റേ​ഡി​യോ നാ​ട​ക​ങ്ങ​ളി​ൽ സി​ദ്ദീ​ഖ് മു​ഖ്യ ശ​ബ്ദ​സാ​ന്നി​ധ്യ​മാ​യി. 2011 ൽ ​പ്ര​ക്ഷേ​പ​ണം ചെ​യ്ത ‘ഹ​ത്യ’ എ​ന്ന നാ​ട​കം കാ​സ​ർ​കോ​ട്ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​ര​ന്ത​ബാ​ധി​ത​ർ, ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ഇ​ര​ക​ളാ​ണെ​ന്ന് പ​രോ​ക്ഷ​മാ​യി ധ്വ​നി​പ്പി​ച്ച ഒ​ന്നാ​യി​രു​ന്നു. ഭൂ​മി​യി​ലേ​ക്ക് പു​തു​താ​യെ​ത്തു​ന്ന കു​ഞ്ഞു​മ​ക്ക​ൾ ഹ​ത​ഭാ​ഗ്യ​രാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന ദ​മ്പ​തി​മാ​രു​ടെ ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ൾ പ​ക​ർ​ത്തി​യ ഈ ​ര​ച​ന സ്ത്രീ ​കേ​ന്ദ്രീ​കൃ​ത നാ​ട​ക​മാ​യി​രു​ന്നി​ട്ടും സി​ദ്ദീ​ഖ് ത​ന്റെ അ​പാ​ര​മാ​യ ശ​ബ്ദ നി​യ​ന്ത്ര​ണ പാ​ട​വ​ത്തി​ലൂ​ടെ ഹ​ത്യ​യെ ത​ന്റെ മാ​ത്രം നാ​ട​ക​മാ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ഡോ. ​സി.​ജെ. ജോ​ണു​മാ​യി ചേ​ർ​ന്ന് ‘എ​ന്റെ വീ​ട് 2500 സ്ക്വ​യ​ർ ഫീ​റ്റ്’ എ​ന്ന നാ​ട​കം എ​ഴു​തി. ഈ ​നാ​ട​ക​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തും സി​ദ്ദീ​ഖ് ത​ന്നെ​യാ​യി​രു​ന്നു. </p>
<p>2013ൽ ​ഞാ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘വി​ത​ക്കു​ന്ന​വ​ന്റെ ഉ​പ​മ’ എ​ന്ന ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ നാ​ട​ക​വും സി​ദ്ദീ​ഖി​ന്റെ മാ​ത്രം ശ​ബ്ദ​സാ​ന്നി​ധ്യം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഈ ​നാ​ട​ക​ത്തി​ലെ ആ​റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും പ​ര​സ്പ​രം സാ​ദൃ​ശ്യ​മി​ല്ലാ​ത്ത ശ​ബ്ദം പ​ക​ർ​ന്ന​ത് സി​ദ്ദീ​ഖ് ത​ന്നെ​യാ​യി​രു​ന്നു. ‘ഒ​റ്റ’ എ​ന്ന ഒ​രു മ​ണി​ക്കൂ​ർ നാ​ട​ക​ത്തി​ൽ തി​ല​ക​ൻ എ​ന്ന ന​ട​ൻ ഒ​രൊ​റ്റ ക​ഥാ​പാ​ത്ര​മാ​യി നി​റ​ഞ്ഞാ​ടി​യ​തു​പോ​ലെ ‘വി​ത​യ്ക്കു​ന്ന ഉ​പ​മ’​യി​ൽ ആ​റ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി, ത​ന്റെ വാ​ചി​കാ​ഭി​ന​യ സി​ദ്ധി​കൊ​ണ്ട് സി​ദ്ദീ​ഖ് ആ​സ്വാ​ദ​ക​രെ അ​തി​ശ​യി​പ്പി​ച്ചു. ഒ​രു പ​ക്ഷേ റേ​ഡി​യോ നാ​ട​ക ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കും ഇ​ങ്ങ​നെ​യൊ​രു പ​രീ​ക്ഷ​ണം ന​ട​ന്നി​ട്ടു​ണ്ടാ​വു​ക.</p>
<p>ഈ ​നാ​ട​കം കേ​ൾ​ക്കാ​നി​ട​യാ​യ മ​മ്മൂ​ട്ടി, ക​ലാ​മൂ​ല്യ​വും സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​മു​ള്ള ഇ​ത്ത​രം നാ​ട​ക​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള താ​ൽ​പ​ര്യം, സി​ദ്ദീ​ഖി​നോ​ട് പ​ങ്കു​വെ​ക്കു​ക​യു​ണ്ടാ​യ​ത്രെ... മ​ഹാ​പ്ര​തി​ഭ​ക​ളാ​യ അ​ഭി​നേ​താ​ക്ക​ൾ അ​വ​രി​ലെ അ​ട​ങ്ങാ​ത്ത അ​ഭി​ന​യ​ദാ​ഹം ആ​വി​ഷ്ക​രി​ക്കാ​ൻ, റേ​ഡി​യോ നാ​ട​ക​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ ആ​രാ​യു​ന്നു എ​ന്ന​താ​ണ് വ​സ്തു​ത. തി​ല​ക​ൻ എ​ന്ന പ്ര​ഗ​ല്ഭ ന​ട​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​ന്റെ റോ​ളി​ൽ ​െവ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ‘പി​യാ​നോ’ എ​ന്ന നാ​ട​ക​മെ​ഴു​തി​യ​തും സം​വി​ധാ​നം ചെ​യ്ത​തും. മൊ​ൺ​ടീ​റോ ആ​നി​ബാ​ൾ മൊ​ഷാ​ദു എ​ഴു​തി​യ ബ്ര​സീ​ലി​യ​ൻ ക​ഥ​യു​ടെ സ്വ​ത​ന്ത്ര നാ​ട​കാ​വി​ഷ്കാ​ര​മാ​യി​രു​ന്നു പി​യാ​നോ.</p>
<p> ‘പി​യാ​നോ’​യു​ടെ ശ​ബ്ദ​ലേ​ഖ​ന വേ​ള​യി​ൽ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​വ​രു​ടെ പ്ര​ക​ട​ന​ത്തി​ൽ, അ​സ​ഹി​ഷ്ണു​ത പ്ര​ക​ടി​പ്പി​ച്ച തി​ല​ക​ൻ ചേ​ട്ട​നോ​ട്, ക​ളി​യാ​യി പ​റ​ഞ്ഞ കാ​ര്യ​മാ​ണ് പി​ന്നീ​ട് ‘ഒ​റ്റ’ എ​ന്ന നാ​ട​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്... ഇ​ങ്ങ​നെ അ​സ​ഹി​ഷ്ണു​ത പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ തി​ല​ക​ൻ ചേ​ട്ട​നെ ഒ​റ്റ​ക്കു​വെ​ച്ച് ഒ​രു നാ​ട​കം ചെ​യ്യേ​ണ്ടി​വ​രു​മ​ല്ലോ എ​ന്ന് ത​മാ​ശ​ക്ക് പ​റ​ഞ്ഞ​താ​ണ് ഞാ​ൻ... ആ ​നാ​ട​ക​ത്തി​ൽ ഞാ​നെ​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കേ​ണ്ടി​വ​രും എ​ന്നാ​രാ​ഞ്ഞു അ​ദ്ദേ​ഹം. അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും, വെ​ച്ച് പ്ര​തി​ഫ​ലം ത​രേ​ണ്ടി​വ​രും എ​ന്ന് ക​ളി​യാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ കാ​ശ് ത​രാ​ൻ ഞാ​നു​ദ്ദേ​ശി​ക്കു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞ ഞാ​ൻ അ​മി​താ​വേ​ശ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. </p>
<p>‘‘ഒ​രു ക​ഥാ​പാ​ത്രം... ഒ​രൊ​റ്റ ന​ട​ൻ... ഒ​രു മ​ണി​ക്കൂ​ർ...’’</p>
<p>അ​ഭി​ന​യ​ക​ല​യു​ടെ ആ ​ആ​ചാ​ര്യ​നെ എ​ന്റെ പ്ര​ഖ്യാ​പ​നം ആ​വേ​ശ​ഭ​രി​ത​നാ​ക്കി.. ‘‘സ്ക്രി​പ്റ്റ് കാ​ണ​ട്ടെ... എ​ന്നി​ട്ട് പ​റ​യാം.’’ </p>
<p>അ​ങ്ങ​നെ, അ​ടു​ത്ത കൊ​ല്ലം, അ​ഖി​ല കേ​ര​ള നാ​ട​കോ​ത്സ​വ കാ​ല​ത്ത് ‘ഒ​റ്റ’ സം​ഭ​വി​ച്ചു. </p>
<p>റേ​ഡി​യോ നാ​ട​ക രം​ഗ​ത്തെ എ​ക്കാ​ല​ത്തെ​യും വ​ലി​യ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു ‘ഒ​റ്റ’. മ​ഹാ​നാ​യ ഒ​രു ന​ട​ന്റെ അ​ഭി​ന​യ​ദാ​ഹ​ത്തി​ന്റെ ആ​വി​ഷ്കാ​ര​മാ​യി മാ​റി​യ ആ ​പ​രീ​ക്ഷ​ണ​ത്തോ​ടൊ​പ്പം ശ്രോ​താ​ക്ക​ൾ കൂ​ടെ നി​ന്നു എ​ന്ന​താ​ണ് അ​തി​ശ​യ​ക​ര​മാ​യ​ത്. യൂ ​ട്യൂ​ബി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ ആ ​നാ​ട​ക​ങ്ങ​ൾ കേ​ട്ടു. ‘ഒ​റ്റ’ എ​ന്ന നാ​ട​കം പു​സ്ത​ക​മാ​ക്കി​യ​പ്പോ​ൾ അ​വ​താ​രി​ക എ​ഴു​തി​യ​ത് തി​ല​ക​ൻ ചേ​ട്ട​നാ​യി​രു​ന്നു. അ​തി​ൽ അ​ദ്ദേ​ഹം ഇ​ങ്ങ​നെ എ​ഴു​തി. ‘‘ഒ​രൊ​റ്റ ക​ഥാ​പാ​ത്ര​ത്തെ വ​ച്ച് ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള സാ​മൂ​ഹി​ക പ്ര​സ​ക്ത​മാ​യ ഒ​രു ക​ഥ​പ​റ​യാ​ൻ കാ​ണി​ച്ച ച​ങ്കൂ​റ്റ​ത്തി​ന്റെ കൂ​ടെ നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ത​നി​ക്ക് അ​ള​വ​റ്റ സ​ന്തോ​ഷ​മു​ണ്ട്.’’ തി​ല​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ ഈ ​ച​ങ്കൂ​റ്റ​മാ​യി​രി​ക്കാം ഒ​രു പ​ക്ഷേ ആ​കാ​ശ​വാ​ണി​യി​ലെ പ​തി​വ് ശീ​ല​ങ്ങ​ളെ പൊ​ളി​ച്ചെ​ഴു​താ​നും ഭാ​വു​ക​ത്വം പു​തു​ക്കി​പ്പ​ണി​യാ​നും പ്രേ​ര​ക​മാ​യ​ത്... </p>
<p>‘പി​യാ​നോ’ എ​ന്ന നാ​ട​ക​ത്തി​നും ‘ഒ​റ്റ’ എ​ന്ന ഒ​റ്റ​യാ​ൾ നാ​ട​ക​ത്തി​നും ല​ഭി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​യി​രു​ന്നു എ​ന്ന് പു​സ്ത​ക​ത്തി​ന്റെ ആ​മു​ഖ​ത്തി​ൽ തി​ല​ക​ൻ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. സി​നി​മ​യി​ൽ അ​ദ്ദേ​ഹം ഭാ​വം​പ​ക​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​പ്പോ​ലെ പി​യാ​നോ​യി​ലെ കാ​ർ​ലോ​സി​നെ​യും ഒ​റ്റ​യി​ലെ ഗോ​വി​ന്ദ​ൻ​കു​ട്ടി​യെ​യും ആ​ളു​ക​ൾ സ്വീ​ക​രി​ച്ച​താ​യും ആ ​അ​വ​താ​രി​ക​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. ‘അ​മ്മ’​യി​ലെ സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം സി​നി​മ​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ തി​ല​ക​ൻ റേ​ഡി​യോ​യി​ലൂ​ടെ ത​ന്റെ ഒ​റ്റ​യാ​ൾ വീ​ര്യം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ബോ​ധ്യ​പ്പെ​ടു​ത്തി.</p>
<p> ഇ​തോ​ടെ, ആ​കാ​ശ​വാ​ണി​യി​ലെ ടോ​പ്ഗ്രേ​ഡ് ആ​ർ​ട്ടി​സ്റ്റാ​യി അ​ദ്ദേ​ഹം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്നും റേ​ഡി​യോ നാ​ട​ക​ങ്ങ​ളി​ൽ, അ​ഭി​ന​യി​ക്കാ​ൻ അ​ദ്ദേ​ഹം അ​ത്യ​ധി​കം താ​ൽ​പ​ര്യം കാ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​നാ​രോ​ഗ്യ​വും ആ​യു​സ്സും അ​ത് സാ​ക്ഷാ​ത്ക​രി​ച്ചി​ല്ല. ഒ​രു അ​ഭി​മു​ഖ​ത്തി​ന് ക​ണ്ണൂ​ർ നി​ല​യ​ത്തി​ൽ വ​ന്ന​താ​യി​രു​ന്നു പി​ന്ന​ണി​ഗാ​യി​ക സ​യ​നോ​ര ഫി​ലി​പ്പ്. സ്റ്റു​ഡി​യോ​ക്ക് പു​റ​ത്ത് അ​നൗ​പ​ചാ​രി​ക​മാ​യി സം​സാ​രി​ക്കു​മ്പോ​ൾ അ​വ​രു​ടെ സം​ഭാ​ഷ​ണ ശൈ​ലി​യി​ൽ നി​ഴ​ലി​ച്ച ധീ​ര​വും സ്വ​ത​ന്ത്ര​വു​മാ​യ ആ​ധു​നി​ക സ്ത്രീ​യു​ടെ ശ​ബ്ദ​മാ​ണ് 2018ൽ ​പ്ര​ക്ഷേ​പ​ണം ചെ​യ്ത എ​ന്റെ ‘ര​ക്തം സാ​ക്ഷി’ എ​ന്ന നാ​ട​ക​ത്തി​ൽ അ​വ​രെ കാ​സ്റ്റ് ചെ​യ്യാ​ൻ പ്രേ​ര​ക​മാ​യ​ത്. </p>
<p>ഏ​റ്റ​വും ആ​ധു​നി​ക​മാ​യി ചി​ന്തി​ക്കു​ന്ന..., ധ​ന​ശേ​ഷി​യു​ള്ള സ്ത്രീ​ക്കു​പോ​ലും ആ​ൺ​കോ​യ്മ​യെ ത​ക​ർ​ക്കാ​ൻ പ​രി​മി​തി​ക​ളു​ണ്ട് എ​ന്ന ഫെ​മി​നി​സ്റ്റ് ബോ​ധ്യം പ​ങ്കു​വെ​ച്ച നാ​ട​ക​മാ​യി​രു​ന്നു ‘ര​ക്തം സാ​ക്ഷി’. ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ ഗാ​യി​ക എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല, മി​ക​ച്ച ശ​ബ്ദ ക​ലാ​കാ​രി എ​ന്ന നി​ല​യി​ൽ​കൂ​ടി പേ​രെ​ടു​ക്കാ​ൻ പി​ന്നീ​ട് സ​യ​നോ​ര​ക്കാ​യി. </p>
<h3>ഗാ​ന​ലോ​ക വീ​ഥി​ക​ളി​ലൂ​ടെ, ഒ​രു ദീ​ർ​ഘ​യാ​ത്ര</h3>
<p>റേ​ഡി​യോ നാ​ട​ക​ങ്ങ​ളു​ടെ രൂ​പ​ഭാ​വ​ങ്ങ​ൾ മാ​റ്റി എ​ന്ന​ത​ല്ല ച​ല​ച്ചി​ത്ര സം​ഗീ​ത​സം​ബ​ന്ധി​യാ​യ ര​ണ്ട് സു​ദീ​ർ​ഘ പ​ര​മ്പ​ര​ക​ൾ ചെ​യ്യാ​നാ​യി എ​ന്ന​താ​ണ് ഞാ​ൻ എ​ന്റെ പ്ര​ക്ഷേ​പ​ണ ജീ​വി​ത​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ധ​ന്യ​ത​യാ​യി വി​ല​യി​രു​ത്തു​ന്ന​ത്. അ​തി​ലൊ​ന്ന് 150ഓ​ളം ഗാ​ന​ശി​ൽ​പി​ക​ളു​ടെ സം​ഗീ​ത​ജീ​വി​തം രേ​ഖ​പ്പെ​ടു​ത്തി​യ ഓ​ർ​മ​ക​ളു​ടെ സം​ഗീ​തം എ​ന്ന പ​ര​മ്പ​ര​യാ​ണ്. മ​റ്റൊ​ന്ന് 1938 മു​ത​ൽ 1962 വ​രെ​യു​ള്ള മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ച​രി​ത്രം സ​മ​ഗ്ര​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ, ‘ഗാ​ന​ലോ​ക വീ​ഥി​ക​ളി​ൽ’ എ​ന്ന ചി​ത്രീ​ക​ര​ണ പ​ര​മ്പ​ര​യാ​ണ്.</p>
<p>കേ​വ​ലം മ​ല​യാ​ള സി​നി​മാ​ഗാ​ന​ങ്ങ​ളു​ടെ ക്ര​മാ​നു​ഗ​ത ച​രി​ത്ര​മാ​യി​രു​ന്നി​ല്ല, അ​ത്... ഇ​ന്ത്യ​ൻ ഭാ​ഷാ സി​നി​മ​ക​ളു​ടെ സം​ഗീ​ത ച​രി​ത്ര​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, മ​ല​യാ​ള ഗാ​ന​ച​രി​ത്രം സ​മ​ഗ്ര​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്ന പ​ര​മ്പ​ര​യാ​യി​രു​ന്നു അ​ത്. 275 എ​പ്പി​സോ​ഡു​ക​ൾ നീ​ണ്ടു​നി​ന്ന ആ ​പ​ര​മ്പ​ര, യേ​ശു​ദാ​സി​ന്റെ ആ​ദ്യ ചി​ത്ര​മാ​യ 1961ലെ ‘​കാ​ൽ​പ്പാ​ടു​ക​ൾ’ എ​ന്ന ചി​ത്ര​ത്തി​ൽ അ​പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു പ​ക്ഷേ ആ​കാ​ശ​വാ​ണി​യെ​പ്പോ​ലു​ള്ള, ദീ​ർ​ഘ​കാ​ല പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വു​മു​ള്ള സാം​സ്കാ​രി​ക സ്ഥാ​പ​ന​ത്തി​നു​മാ​ത്രം സാ​ധി​ക്കു​ന്ന, ശ്ര​മ​ക​ര​മാ​യ ദു​ഷ്ക​ര​ദൗ​ത്യ​മാ​യി​രു​ന്നു അ​ത്. അ​തി​നാ​യി വി​പു​ല​മാ​യ യാ​ത്ര​ക​ൾ ന​ട​ത്തു​ക​യും നൂ​റു ക​ണ​ക്കി​ന് പി​ന്ന​ണി​ഗാ​ന പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട് അ​ഭി​മു​ഖം ന​ട​ത്തു​ക​യു​മു​ണ്ടാ​യി. </p>
<p>അ​ന്ത​രി​ച്ച സം​ഗീ​ത ഗ​വേ​ഷ​ക​ൻ ബി. ​വി​ജ​യ​കു​മാ​ർ ആ​യി​രു​ന്നു ഗ​വേ​ഷ​ണ വി​ഭാ​ഗം ത​ല​വ​ൻ. ദ​ക്ഷി​ണാ​മൂ​ർ​ത്തി, ചി​ദം​ബ​ര​നാ​ഥ്, കെ ​രാ​ഘ​വ​ൻ, ജി. ​ദേ​വ​രാ​ജ​ൻ, എം.​കെ. അ​ർ​ജു​ന​ൻ, പു​ക​ഴേ​ന്തി, ശ്യാം, ​കെ.​ജെ. ജോ​യ്, എ.​ടി. ഉ​മ്മ​ർ തു​ട​ങ്ങി​യ സം​ഗീ​ത സം​വി​ധാ​യ​ക​രെ​യും പി. ​ലീ​ല, പി. ​സു​ശീ​ല, എ​സ്. ജാ​ന​കി, യേ​ശു​ദാ​സ്, ബ്ര​ഹ്മാ​ന​ന്ദ​ൻ, ജ​യ​ച​ന്ദ്ര​ൻ എ​ൽ.​ആ​ർ. ഈ​ശ്വ​രി, ബി. ​വ​സ​ന്ത, മാ​ധു​രി, വാ​ണി​ജ​യ​റാം തു​ട​ങ്ങി​യ ഗാ​യ​ക​രെ​യും പി. ​ഭാ​സ്ക​ര​ൻ, അ​ഭ​യ​ദേ​വ്, ഒ.​എ​ൻ.​വി, യൂ​സ​ഫ​ലി, ശ്രീ​കു​മാ​ര​ൻ ത​മ്പി, ബി​ച്ചു തി​രു​മ​ല, പൂ​വ​ച്ച​ൽ ഖാ​ദ​ർ തു​ട​ങ്ങി​യ ഗാ​ന​ര​ച​യി​താ​ക്ക​ളെ​യും ക​ണ്ട് മ​ണി​ക്കൂ​റു​ക​ളോ​ളം സം​സാ​രി​ച്ച​തി​ന്റെ ശ​ബ്ദ​ലേ​ഖ​ന​ങ്ങ​ൾ ഈ ​പ​ര​മ്പ​ര​യെ സ​മ്പ​ന്ന​വും ഹൃ​ദ്യ​വു​മാ​ക്കി തീ​ർ​ത്തു. ആ​കാ​ശ​വാ​ണി​യു​ടെ പ്ര​ക്ഷേ​പ​ണ ച​രി​ത്ര​ത്തി​ലെ മി​ക​ച്ച ഈ​ടു​വെ​പ്പാ​യി ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​വ​രു​ണ്ട്. കേ​ര​ള​ത്തി​ലെ ആ​കാ​ശ​വാ​ണി നി​ല​യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് ഈ ​പ​ര​മ്പ​ര പ്ര​ക്ഷേ​പ​ണം ചെ​യ്തു. ച​ല​ച്ചി​ത്ര സം​ഗീ​ത​ത്തി​ന്റെ ആ​ധി​കാ​രി​ക​മാ​യ ശ​ബ്ദ മാ​ധ്യ​മ ച​രി​ത്ര​മാ​യി, ഗാ​ന​ലോ​ക വീ​ഥി​ക​ൾ ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877137-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020bfQI3NN9fR5rgDdz2cnyK7QkeAYR3jFO2581880" data-watermark="false" style="width: 100%;" info-selector="#info_item_1783232584698">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783232584698"></div>
</div>
<h3>നി​ർ​മി​ത​ബു​ദ്ധി ആ​കാ​ശ​വാ​ണി​യി​ൽ</h3>
<p>1992ൽ, ​ആ​കാ​ശ​വാ​ണി​യി​ൽ ചേ​രു​മ്പോ​ൾ അ​ന​ലോ​ഗ് സ്വ​ഭാ​വ​മു​ള്ള സ്പൂ​ൾ ടേ​പ്പു​ക​ളി​ലാ​യി​രു​ന്നു, ശ​ബ്ദ​ലേ​ഖ​ന​വും, ശ​ബ്ദ​മി​ശ്ര​ണ​വും ഒ​ക്കെ ന​ട​ന്നി​രു​ന്ന​ത്. 1990ക​ളു​ടെ അ​ന്ത്യ​പാ​ദ​മാ​വു​മ്പോ​ഴേ​ക്കും അ​ത് ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് വ​ഴി​മാ​റി. വി​ര​മി​ക്കു​ന്ന കാ​ല​മാ​വു​മ്പോ​ഴേ​ക്കും നി​ർ​മി​ത​ബു​ദ്ധി (എ.​ഐ)​യി​ലൂ​ന്നി​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ആ​കാ​ശ​വാ​ണി​ക്ക് പു​റ​ത്ത് പ്ര​ചാ​ര​മാ​ർ​ജി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി ആ ​സാ​ങ്കേ​തി​ക സം​വി​ധാ​ന​ത്തി​ന്റെ സാ​ധ്യ​ത സ​ർ​ഗാ​ത്മ​ക​മാ​യി ഒ​രു​പ​ക്ഷേ, ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഞാ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് 2026ൽ ​കേ​ര​ള നി​ല​യ​ങ്ങ​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്ത ‘കാ​ൺ​ക ക​ട​ലി​നെ ക​ൺ​തു​റ​ക്കാ​തെ’ എ​ന്ന റേ​ഡി​യോ നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ്. </p>
<p> നാ​ട​ക​കാ​ര​നും പ്ര​ക്ഷേ​പ​ക​നു​മാ​യ തി​ക്കോ​ടി​യ​ന്റെ ജീ​വ​ച​രി​ത്ര​ത്തെ ആ​ധാ​ര​മാ​ക്കി, എ​ഴു​തി​യ ഈ ​നാ​ട​ക​ത്തി​ൽ തി​ക്കോ​ടി​യ​ന് പു​റ​മെ, ഉ​റൂ​ബ്, കെ. ​രാ​ഘ​വ​ൻ എ​ന്നീ കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി നി​ല​യ​ത്തി​ലു​ണ്ടാ​യ പ്ര​ക്ഷേ​പ​ക​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യു​ണ്ടാ​യി​രു​ന്നു. മ​ൺ​മ​റ​ഞ്ഞ ഈ ​പ്ര​തി​ഭാ​ധ​ന​രു​ടെ ശ​ബ്ദം ​എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് അ​തേ​പ​ടി പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞു. നി​ർ​മി​ത ബു​ദ്ധി​യെ യാ​ന്ത്രി​ക​മാ​യി, ഏ​തെ​ങ്കി​ലും ഒ​രു കൗ​തു​ക​ത്തി​ന്റെ പു​റ​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നി​ല്ല ഇ​വി​ടെ. </p>
<p>മ​റി​ച്ച് ഒ​രു ആ​ശ​യ​ത്തെ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ എ.​ഐ​യു​ടെ സാ​ധ്യ​ത​ക​ൾ സൗ​ന്ദ​ര്യാ​ത്മ​ക​മാ​യി ആ​വി​ഷ്ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി കോ​ഴി​ക്കോ​ട് നി​ല​യ​ത്തി​ന്റെ 75ാം വാ​ർ​ഷി​ക​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ങ്ങ​നെ ഒ​രാ​ശ​യ​ത്തി​ന്റെ ബീ​ജാ​വാ​പം. ഒ​ന്ന​ര വ​ർ​ഷം കോ​ഴി​ക്കോ​ട് നി​ല​യ​ത്തി​ന്റെ പ്രോ​ഗ്രാം മേ​ധാ​വി​യാ​യി​രി​ക്കെ​യാ​ണ് ഈ ​നാ​ട​കം സം​ഭ​വി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ല​യ​ത്തി​ലെ ബോ​ബി സി. ​മാ​ത്യു​വാ​യി​രു​ന്നു മ​ൺ​മ​റ​ഞ്ഞ ഈ ​പ്ര​തി​ഭ​ക​ൾ​ക്ക് നാ​ട​ക​ത്തി​ൽ ശ​ബ്ദം പ​ക​ർ​ന്ന​ത്. തി​ക്കോ​ടി​യ​ന്റെ മ​ക​ൾ പു​ഷ്പ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി, പു​ഷ്‌​പ ത​ന്നെ ശ​ബ്ദ ഭാ​വ​ങ്ങ​ൾ പ​ക​ർ​ന്ന​തും നാ​ട​ക​ത്തി​ന് പു​തു​മ​യേ​കി. </p>
<p>തി​ക​ഞ്ഞ ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണോ ആ​കാ​ശ​വാ​ണി ജീ​വി​ത​ത്തി​ന്റെ പ​ടി​യി​റ​ങ്ങു​ന്ന​ത് എ​ന്ന് ചോ​ദി​ച്ചാ​ൽ എ​നി​ക്ക് സം​തൃ​പ്തി​യേ​ക്കാ​ളും ഒ​രു​ത​ര​ത്തി​ലു​ള്ള ഇ​ച്ഛാ​ഭം​ഗ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് എ​ന്നു​പ​റ​യാം... ചെ​യ്ത കാ​ര്യ​ങ്ങ​ളേ​ക്കാ​ൾ, ചെ​യ്യാ​ൻ പ​റ്റാ​തെ പോ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​താ​ണ് ആ ​നി​രാ​ശ. വി​വി​ധ മേ​ഖ​ല​ക​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ആ​കാ​ശ​വാ​ണി​യെ​പ്പോ​ലു​ള്ള മ​ഹ​ത്താ​യ പൈ​തൃ​ക​മു​ള്ള ഒ​രു സാം​സ്കാ​രി​ക സ്ഥാ​പ​ന​ത്തി​ൽ, ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​തി​നേ​ക്ക​ൾ കൂ​ടു​ത​ൽ ഒ​രു​പ​ക്ഷേ ചെ​യ്യാ​ൻ ക​ഴി​യും. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ; അ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ദാ​സീ​ന സ​മീ​പ​നം​മൂ​ല​മാ​കാം... ഔ​ദ്യോ​ഗി​ക​മാ​യ അ​മി​ത ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ടെ പേ​രി​ലാ​യി​രി​ക്കാം... ചെ​യ്ത കാ​ര്യ​ങ്ങ​ളെ​ക്കാ​ൾ ചെ​യ്യാ​ൻ പ​റ്റാ​ത്ത കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് എ​ന്റെ ഖേ​ദം. പ​ക്ഷേ, തി​േ​ക്കാ​ടി​യ​നെ പോ​ലു​ള്ള ഒ​രു ച​രി​ത്ര പു​രു​ഷ​നെ, എ​ഴു​ത്തു​കാ​ര​നെ, പ്ര​ക്ഷേ​പ​ക​നെ ആ​കാ​ശ​വാ​ണി​യു​ടെ പ്ര​ക്ഷേ​പ​ണ ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി പ​ടി​യി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ ചാ​രി​താ​ർ​ഥ്യം ഞാ​ൻ ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. </p>
<p>തി​ക്കോ​ടി​യ​ന് മാ​ത്ര​മു​ള്ള ഒ​രു ആ​ദ​ര​മ​ല്ല ആ​ത്, മ​റി​ച്ച് ആ​കാ​ശ​വാ​ണി എ​ന്ന മ​ഹ​ത്താ​യ ഒ​രു പ്ര​ക്ഷേ​പ​ണ ശൃം​ഖ​ല​ക്കു​ള്ള, ആ​കാ​ശ​വാ​ണി​ക്കാ​യി ആ​ത്മ സ​മ​ർ​പ്പ​ണം ചെ​യ്ത പ്ര​ക്ഷേ​പ​ക​ർ​ക്കു​ള്ള ആ​ദ​രം​കൂ​ടി​യാ​യി മാ​റു​ന്നു. ആ​കാ​ശ​വാ​ണി​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ച്, അ​ധി​കൃ​ത​ർ​ക്കൊ​ഴി​കെ എ​ല്ലാ​വ​ർ​ക്കും ക​ന​ത്ത ആ​ശ​ങ്ക​യു​ണ്ട്. മ​റ്റ് പ​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും​പോ​ലെ നി​ല​വി​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ന്റെ നി​ഴ​ലി​ലാ​ണ്... ഇ​നി റേ​ഡി​യോ നാ​ട​ക​ത്തി​ന്റെ ഭാ​വി എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ അ​തി​ന്റെ ഭാ​സു​ര​മാ​യ ഭാ​വി ഒ​രു പ​ക്ഷേ ആ​കാ​ശ​വാ​ണി​ക്ക് പു​റ​ത്ത് യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​പോ​ലു​ള്ള സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​ണെ​ന്ന് നി​ശ്ച​യ​മാ​യും പ​റ​യാം.</p>]]></content:encoded>
<link>https://www.madhyamam.com/weekly/interview/reshaping-radio-drama-under-government-guard-1534566</link>
<guid isPermaLink="true">https://www.madhyamam.com/weekly/interview/reshaping-radio-drama-under-government-guard-1534566</guid>
<category><![CDATA[Weekly,Interview,Archives,Premium,13 JUL 2026]]></category>
<dc:creator><![CDATA[ര​വീ​ന്ദ്ര​ൻ രാ​വ​ണേ​ശ്വ​രം]]></dc:creator>
<pubDate>Mon, 06 Jul 2026 04:15:25 GMT</pubDate>
</item>
<item>
<title><![CDATA[ആ​ത്മ​ക​ഥ​യി​ലെ
ഒ​ന്നാ​മ​ധ്യാ​യം]]></title>
<description/>
<enclosure length="228107" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/05/2877118-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/05/2877118-untitled-1.gif'/><figcaption></figcaption></figure><p>നാ​ല് ബാ​റ്റ​റി​യി​ടു​ന്ന </p>
<p>ഒ​രു നീ​ള​ൻ ടോ​ർ​ച്ചു​ണ്ടാ​യി​രു​ന്നു ഉ​പ്പാ​ക്ക്. </p>
<p>അ​ക്കാ​ല​ത്തെ​യെ​ന്നെ പോ​ലെ </p>
<p>ത​ല ത​ടി​ച്ചും </p>
<p>ഉ​ട​ൽ മെ​ലി​ഞ്ഞ​തു​മാ​യ ഒ​ന്ന്. </p>
<p>ഇ​രു​ട്ടി​നെ വെ​ട്ടി പി​ള​ർ​ക്കാ​നും </p>
<p>കു​ന്നി​ലേ​ക്കു ന​ട​ക്കാ​നും </p>
<p>അ​നാ​ദി​ക്ക​ട​യി​ലേ​ക്ക് </p>
<p>അ​ന്തി​ക്ക് ചെ​ല്ലാ​നും </p>
<p>അ​തെ​നി​ക്കെ​ന്നും ഒ​പ്പം വ​ന്നു. </p>
<p>രാ​ത്രി​യു​ടെ ഒ​റ്റ​ക്ക​ണ്ണു പോ​ലെ </p>
<p>നെ​ഞ്ച് വി​രി​ച്ച് ക​ത്തു​ന്നു​ണ്ട​ത് </p>
<p>ഓ​ർ​മ​ക​ളു​ടെ ഇ​ട​നാ​ഴി​ക​ളി​ൽ... </p>
<p>രാ​ത്രി​യി​ലൊ​റ്റ​യ്ക്ക് </p>
<p>ഉ​പ്പ വ​രു​ന്ന​തി​ന്റെ ആ ​വെ​ളി​ച്ചം </p>
<p>ഇ​ന്നും മി​ന്നി​ത്തെ​ളി​യാ​റു​ണ്ട് </p>
<p>ഏ​കാ​ന്ത​ത​യു​ടെ ഉ​പ്പു​പാ​റ​ക​ളി​ൽ. </p>
<p>മ​ണ്ണെ​ണ്ണ വി​ള​ക്ക് </p>
<p>ഇ​മ​ക​ൾ ചി​മ്മു​ന്ന രാ​ത്രി​ക​ളി​ൽ </p>
<p>ടോ​ർ​ച്ചു വെ​ളി​ച്ച​ത്തി​ൽ </p>
<p>ക​ഞ്ഞി തി​ള​പ്പി​ച്ചു ഉ​മ്മ. </p>
<p>എ​രി​വു​ള്ള വ​റ്റ​ൽമു​ള​ക് ച​മ്മ​ന്തി </p>
<p>നാ​വി​ൽ ആ​സി​ഡാ​യി പൊ​ള്ളി. </p>
<p>മ​ഴ​പ്പാ​റ്റ​ക​ളു​ടെ നൃ​ത്ത​ത്തെ </p>
<p>കൈ ​മു​ദ്ര​ക​ളാ​ൽ തോ​ൽ​പി​ച്ച് </p>
<p>മ​റ്റൊ​രു നൃ​ത്ത​ക്കാ​രി​യാ​യി ഉ​മ്മ. </p>
<p>വെ​ളി​ക്കി​രി​ക്കാ​ൻ പോ​കു​മ്പോ​ൾ </p>
<p>എ​ന്റെ പേ​ടി​യു​ടെ ആ​കാ​ശ​ത്തി​ന് </p>
<p>ആ ​ടോ​ർ​ച്ച് വെ​ളി​ച്ചം </p>
<p>ആ​ശ്വാ​സ​ത്തി​ന്റെ മേ​ൽ​ക്കൂ​ര പ​ണി​തു. </p>
<p>ന​ല്ല മ​ഴ​യും </p>
<p>കാ​റ്റും ഉ​ള്ള ഒ​രു​ രാ​ത്രി​യി​ൽ </p>
<p>അ​നാ​ദി ക​ട​യി​ലേ​ക്ക് പോ​കും വ​ഴി </p>
<p>വി​ശ​ന്നു വി​ശ​ന്നു ച​ത്തു​പോ​യ </p>
<p>ആ ​ടോ​ർ​ച്ചി​നെ​യോ​ർ​ത്ത് </p>
<p>ക​ര​ഞ്ഞ​തി​ന്നു​മോ​ർ​ക്കു​ന്നു. </p>
<p>അ​ന്നു മു​ഴു​വ​ൻ </p>
<p>മ​രി​ച്ച വീ​ടു പോ​ലെ </p>
<p>നി​ശ്ശബ്ദ​രാ​യി ഞ​ങ്ങ​ൾ. </p>
<p>വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം </p>
<p>ഒ​രു പ​ക​ലു​റ​ക്ക​ത്തി​ൽ </p>
<p>പ​ല കു​റി ആ ​ടോ​ർ​ച്ച് മി​ന്നി​ത്തെ​ളി​ഞ്ഞു. </p>
<p>മ​ര​ക്കോ​വ​ണി ക​യ​റി </p>
<p>ഉ​പ്പാ​ന്റെ പ​ഴ​യ ത​ക​ര​പ്പെ​ട്ടി </p>
<p>പൊ​ടിത​ട്ടി​യെ​ടു​ത്ത​പ്പോ​ൾ </p>
<p>ചി​റ​ക​ടി​ച്ചു പ​റ​ന്ന </p>
<p>പാ​റ്റ​ക​ൾ​ക്കൊ​പ്പം </p>
<p>ഒ​രു​വെ​ളി​ച്ചം മി​ന്നി​ത്തെ​ളി​ഞ്ഞു. </p>
<p>ആ ​പ​ഴ​യ ടോ​ർ​ച്ച് </p>
<p>എ​ന്നെ തി​രി​ച്ച​റി​ഞ്ഞ് </p>
<p>ഒ​ന്നു ചി​രി​ച്ചത​ാവ​ണം, തീ​ർ​ച്ച. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1534553</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1534553</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 JUL 2026]]></category>
<dc:creator><![CDATA[അബ്ദുള്ള പേരാമ്പ്ര]]></dc:creator>
<pubDate>Mon, 06 Jul 2026 04:00:52 GMT</pubDate>
</item>
<item>
<title><![CDATA[തി​രു​ത്തി​ന്റെ
‘സ്വ​ർ​ഗാ​രോ​ഹ​ണം’]]></title>
<description/>
<enclosure length="225888" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/05/2877114-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/05/2877114-untitled-1.gif'/><figcaption></figcaption></figure><blockquote>
 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ങ്ങ​ളി​ൽ​നി​ന്ന് സി.​പി.​എം എ​ന്തെ​ങ്കി​ലും പ​ഠി​ക്കു​മോ? തി​രു​ത്തു​മോ? സി.​പി.​എം അ​ട​ക്ക​മു​ള്ള ഇ​ട​തു പാ​ർ​ട്ടി​ക​ൾ എ​ത്തി​പ്പെ​ട്ട പ്ര​തി​സ​ന്ധി എ​ങ്ങ​നെ​യു​ള്ള​താ​ണ്? –വി​ശ​ക​ല​നം. 
</blockquote>
<p>തോ​ൽ​വി അ​വ​സാ​ന​മ​ല്ല, പ​ക്ഷേ അ​ത് അ​വ​സാ​ന​ത്തി​ലേ​ക്കു​ള്ള ആ​ദ്യ വാ​ക്കാ​ണ്. 2009ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ബം​ഗാ​ളി​ൽ 16 സീ​റ്റി​ൽ ഒ​തു​ങ്ങി. തൃ​ണ​മൂ​ൽ 18. ക​ഴി​ഞ്ഞ പ​ത്തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​യി സി.​പി.​എം തോ​റ്റി​ട്ടി​ല്ലാ​ത്ത 9 സീ​റ്റു​ക​ൾ അ​ന്ന് തൃ​ണ​മൂ​ൽ നേ​ടി, അ​ത് അ​വ​സാ​ന​വാ​ക്കാ​യി​രു​ന്നി​ല്ല. തു​ട​ക്ക​മാ​യി​രു​ന്നു. 2011ൽ ​സി.​പി.​എ​മ്മി​ന് ബം​ഗാ​ളി​ൽ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടു, മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷം. 294 അം​ഗ സ​ഭ​യി​ൽ 40 സീ​റ്റ് മാ​ത്രം. അ​തും അ​വ​സാ​ന​മാ​യി​രു​ന്നി​ല്ല. 2016ൽ 26 ​സീ​റ്റ്. 2021ൽ ​പൂ​ജ്യം. അ​പ്പോ​ൾ തോ​ൽ​വി അ​വ​സാ​ന​വാ​ക്കാ​യി. 2026ൽ ​ഒ​രു സീ​റ്റ്. 4.45 ശ​ത​മാ​നം വോ​ട്ടും. ഇ​ട​ത് മു​ന്ന​ണി​ക്ക് 50 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടു​ണ്ടാ​യ​തി​ൽ​നി​ന്നാ​ണ് ഈ ​പ​ത​നം. പ​ത​ന​ത്തി​ന്റെ ഓ​രോ ഘ​ട്ട​ത്തി​ലും തി​രു​ത്ത​ൽ ഉ​ണ്ടാ​യി​രു​ന്നു. </p>
<p>സി.​പി.​എം പൂ​ജ്യ​ത്തി​ലേ​ക്ക് സ​ഞ്ച​രി​ച്ചെ​ങ്കി​ലും ബം​ഗാ​ളി​ന്റെ ച​രി​ത്ര​ത്തി​ൽ പാ​ർ​ട്ടി​ക്ക് ഇ​ട​മു​ണ്ട്. ബം​ഗാ​ളി​ലെ കാ​ർ​ഷി​ക​രം​ഗം സ​മ​ഗ്ര​മാ​യി പ​രി​ഷ്ക​രി​ച്ച ‘ഓ​പ​റേ​ഷ​ൻ ബ​ർ​ഗ’ എ​ന്ന ഭൂ​നി​യ​മം കൊ​ണ്ടു​വ​ന്ന​ത് സി.​പി.​എ​മ്മാ​ണ്. 1978ൽ ​ന​ട​പ്പാ​ക്കി​യ ഈ ​പ​രി​ഷ്കാ​രം പാ​ട്ട​കൃ​ഷി​ക്കാ​ര​ൻ നേ​രി​ട്ട കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഭീ​ഷ​ണി അ​വ​സാ​നി​പ്പി​ച്ചു. അ​ർ​ഹ​മാ​യ വി​ഹി​തം കൃ​ഷി​ക്കാ​ര​ന് ല​ഭി​ച്ചു. പ​ക്ഷേ, ഒ​രു പ​രി​ഷ്കാ​ര​വും ആ​ജീ​വ​നാ​ന്ത കാ​ല​ത്തേ​ക്കു​ള്ള ‘ഫി​ക്സ​ഡ് ഡ​​പ്പോ​സി​റ്റ്’ അ​ല്ല. അ​തി​ന്റെ പ​ലി​ശ​കൊ​ണ്ട് പി​ന്നീ​ട് വ​രു​ന്ന​വ​ർ​ക്കെ​ല്ലാം മ​ദി​ച്ചു​ന​ട​ക്കാ​മെ​ന്ന് ക​രു​ത​രു​ത്. ‘ഓ​പ​റേ​ഷ​ൻ ബ​ർ​ഗ’​കൊ​ണ്ട് സി.​പി.​എം ര​ക്ഷി​ച്ച അ​തേ ക​ർ​ഷ​ക​ന്റെ നെ​ഞ്ചി​ലേ​ക്കാ​ണ് 29 വ​ർ​ഷ​ത്തി​നു​ശേ​ഷം ന​ന്ദി​ഗ്രാ​മി​ൽ വെ​ടി​യു​തി​ർ​ത്ത​ത്. ന​മ്മ​ൾ കൊ​യ്യും വ​യ​ലെ​ല്ലാം ന​മ്മു​ടെ ജ​ഡ​മാ​യ് പൈ​ങ്കി​ളി​യേ... </p>
<p>ഇ​ന്ത്യ​യി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​ത​ന​ത്തി​ന്റെ ഗ്രാ​ഫ് ഇ​ങ്ങ​നെ​ത​ന്നെ. 1952ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് 16 സീ​റ്റ്. അ​ന്ന് മു​ഖ്യ​പ്ര​തി​പ​ക്ഷം. 1952ൽ ​ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം നെ​ഹ്റു​വി​നാ​യി​രു​ന്നി​ല്ല. ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യ ര​വി നാ​രാ​യ​ൺ റെ​ഡ്ഡി​ക്കാ​യി​രു​ന്നു. ന​ൽ​ഗോ​ണ്ട​യി​ൽ റെ​ഡ്ഡി​ക്ക് ഭൂ​രി​പ​ക്ഷം 2,22,280. യു.​പി​യി​ലെ ഫു​ൽ​പു​രി​ൽ നെ​ഹ്റു​വി​നു 1,73,929. ഇ​ന്റ​ർ​മീ​ഡി​യ​റ്റ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​തെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ പോ​രാ​ളി​യാ​ണ് റെ​ഡ്ഡി. ഉ​പ്പു സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു. </p>
<p>വാ​ർ​ധ ആ​ശ്ര​മ​ത്തി​ൽ ചെ​ന്ന് ഗാ​ന്ധി​ജി​യു​ടെ ഹ​രി​ജ​ൻ ന​വോ​ത്ഥാ​ന ഫ​ണ്ടി​ലേ​ക്ക് ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ൽ​കി. ക​മ്യൂ​ണി​സ്റ്റാ​യ​പ്പോ​ൾ പാ​ർ​ട്ടി നി​ർ​ദേ​ശി​ച്ച 20 ഏ​ക്ക​ർ ക​ഴി​ച്ച് ബാ​ക്കി​യു​ള്ള കൃ​ഷി​ഭൂ​മി കൃ​ഷി​ക്കാ​ർ​ക്ക് ന​ൽ​കി, 500 ഏ​ക്ക​റാ​യി​രു​ന്നു അ​ത്. മ​രി​ക്കു​മ്പോ​ൾ ചി​താ​ഭ​സ്മം വ​യ​ലി​ൽ വി​ത​റ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. ഒ​രു പൂ​ർ​വ​കാ​ല ക​മ്യൂ​ണി​സ്റ്റി​ന്റെ ജീ​വി​തം പ​റ​ഞ്ഞു​വെ​ന്ന് മാ​ത്രം. പി.​ആ​ർ വ​ർ​ക്കി​ലൂ​ടെ വ്യാ​ജ​മു​ഖം നി​ർ​മി​ച്ച് സ്വ​യം പ്ര​ദ​ർ​ശ​ന​വ​സ്തു​വാ​യി മാ​റു​ന്ന സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ ജീ​വി​ത​ങ്ങ​ൾ​ക്കി​ട​യി​ൽ വം​ശ​നാ​ശം സം​ഭ​വി​ക്കു​ന്ന ഒ​രു പ​ഴ​യ​കാ​ല പ​ച്ച ജീ​വി​തം. </p>
<p>1990നും 2004​നും ഇ​ട​യി​ൽ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടാ​യി. 1996ൽ ​ജ്യോ​തി​ബ​സു​വി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്നു. പാ​ർ​ട്ടി ത​ള്ളി. ആ ​നി​ർ​ദേ​ശം പാ​ർ​ട്ടി സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 50ാം പി​റ​ന്നാ​ളി​ൽ ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​മാ​യി​രു​ന്നു. ലോ​ക​ത്ത് ക​മ്യൂ​ണി​സം ത​ക​ർ​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ൽ ഒ​രു ക​മ്യൂ​ണി​സ്റ്റ് പ്ര​ധാ​ന​മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കു​മാ​യി​രു​ന്നു. പാ​ർ​ട്ടി തീ​രു​മാ​ന​ത്തെ ച​രി​ത്ര​പ​ര​മാ​യ വി​ഡ്ഡി​ത്ത​മെ​ന്ന് ബ​സു വി​ശേ​ഷി​പ്പി​ച്ചു. ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ലെ ഒ​രു വ​ലി​യ സാ​ധ്യ​ത അ​വി​ടെ വെ​ച്ച് അ​ട​ഞ്ഞു​പോ​യി. 2004ൽ ​ഇ​ട​തു പാ​ർ​ട്ടി​ക​ൾ​ക്ക് 59 സീ​റ്റ്. ഇ​പ്പോ​ൾ സി.​പി.​എം-4, സി.​പി.​ഐ -2. തെ​റ്റും തി​രു​ത്തും ഗൗ​ര​വ​ത്തി​ൽ പ​റ​യു​ന്ന ഫ​ലി​തം മാ​ത്ര​മാ​യി. </p>
<p>പാ​ർ​ല​മെ​ന്റ​റി സ​മ്പ്ര​ദാ​യം മാ​ർ​ഗം മാ​ത്ര​മാ​ണെ​ന്നും ല​ക്ഷ്യ​മ​ല്ലെ​ന്നും സൈ​ദ്ധാ​ന്തി​ക​മാ​യി വ്യാ​ഖ്യാ​നി​ക്കാം. അ​ത് തോ​ൽ​ക്കു​മ്പോ​ൾ ക​ണ്ടെ​ത്തു​ന്ന ആ​ശ്വാ​സ​വ​ച​നം മാ​ത്ര​മാ​ണ്. പാ​ർ​ല​മെ​ന്റ​റി മാ​ർ​ഗ​മ​ല്ലാ​തെ മ​റ്റെ​ന്ത് ബ​ദ​ലാ​ണ് മു​ന്നി​ൽ? 2008ൽ ​സി.​ഐ.​എ പ​ര​സ്യ​മാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ഇ​ന്ത്യ​യി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളെ കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ് -‘‘വ​ർ​ഗ​സ​മ​ര സി​ദ്ധാ​ന്തം പാ​ർ​ല​മെ​ന്റ​റി മാ​ർ​ഗ​ത്തി​ന് കൈ​മാ​റി. പാ​ർ​ല​മെ​ന്റ​റി സ​മ്പ്ര​ദാ​യ​ത്തി​ൽ അ​വ​ർ ഇ​ഴു​കി​ച്ചേ​ർ​ന്നു.’’ </p>
<p>ജ​നാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ന് കീ​ഴ്പ്പെ​ട്ടെ​ങ്കി​ലും ജ​നാ​ധി​പ​ത്യ രീ​തി​ക​ളോ​ട് ഇ​ണ​ങ്ങാ​ൻ സി.​പി.​എ​മ്മി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ബൂ​ർ​ഷ്വാ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ പോ​രാ​യ്മ​ക​ളെ കു​റി​ച്ച് വി​വ​രി​ക്കു​മ്പോ​ൾ ത​ന്നെ ബ​ദ​ൽ ജ​നാ​ധി​പ​ത്യം ഒ​രു ക​മ്യൂ​ണി​സ്റ്റ് രാ​ജ്യ​വും ന​ട​പ്പി​ലാ​ക്കി​യി​ല്ല. ‘ഭ​ര​ണ​കൂ​ട​വും വി​പ്ല​വ​വും’ എ​ന്ന പു​സ്ത​ക​ത്തി​ൽ ലെ​നി​ൻ അ​ദ്ദേ​ഹ​ത്തി​ന്റെ സ​ങ്ക​ൽ​പ​ത്തി​ലെ സ​മൂ​ഹ​ത്തെ കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. അ​ത് ഇ​ങ്ങ​നെ​യാ​ണ്: ‘സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യ​ത്ത് വ്യ​ക്തി​ജീ​വി​ത​വും രാ​ഷ്ട്രീ​യ ജീ​വി​ത​വും പ​ര​സ്പ​ര​പൂ​ര​ക​മാ​ണ്. അ​വി​ടെ ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സോ ബ്യൂ​റോ​ക്ര​സി​യോ വേ​ണ്ട. അ​വി​ടെ ജ​ന​ങ്ങ​ൾ സ്വ​യം ഭ​രി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യും.’ ബോ​ൾ​ഷെ​വി​ക് വി​പ്ല​വ​ത്തി​ന് മു​മ്പാ​ണ് ലെ​നി​ൻ ഇ​ത് എ​ഴു​തി​യ​ത്. അ​ധി​കാ​രം കി​ട്ടി​യ​പ്പോ​ൾ സോ​വി​യ​റ്റ് യൂ​നി​യ​ൻ മു​ത​ൽ ക്യൂ​ബ​യി​ൽ വ​രെ ഇ​ത് ക​ണ്ടി​ല്ല. ജ​നാ​ധി​പ​ത്യം വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ൽ ഊ​ന്നു​മ്പോ​ൾ പാ​ർ​ട്ടി കേ​ന്ദ്രീ​ക​ര​ണ​ത്തി​ൽ നി​ല​യു​റ​പ്പി​ക്കു​ന്നു. </p>
<p>വി​ചി​ത്ര​മാ​യ ഒ​രു വാ​ക്ക് ത​ന്നെ​യു​ണ്ട് അ​തി​ന് -‘ജ​നാ​ധി​പ​ത്യ കേ​ന്ദ്രീ​ക​ര​ണം’. മ​ർ​ദ​ന സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ർ​ട്ടി ഏ​ക​ക​ക്ഷി ഭ​ര​ണം ന​ട​പ്പാ​ക്കു​മ്പോ​ൾ ജ​നാ​ധി​പ​ത്യം ബ​ഹു​ക​ക്ഷി സ​മ്പ്ര​ദാ​യ​ത്തി​ലും വൈ​വി​ധ്യ​ങ്ങ​ളി​ലും വി​ശ്വ​സി​ക്കു​ന്നു. എ​പ്പോ​ഴും ജ​യി​ക്കു​ന്ന​വ​രു​ടെ​യ​ല്ല ജ​നാ​ധി​പ​ത്യം, തോ​ൽ​ക്കു​ന്ന​വ​രു​ടേ​തു​കൂ​ടി​യാ​ണ്. തോ​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള ഭാ​വി​കൂ​ടി​യാ​ണ് അ​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന്റെ വി​ധി ആ​ദ​ര​വോ​ടെ സ്വീ​ക​രി​ക്കു​ക എ​ന്നു​ള്ള​താ​ണ് അ​തി​ന്റെ കാ​ത​ൽ. ജ​നാ​ധി​പ​ത്യ​ത്തി​ലെ തോ​ൽ​വി അം​ഗീ​ക​രി​ക്കാ​ൻ സി.​പി.​എ​മ്മി​ന് ക​ഴി​യാ​റി​ല്ല. അ​തി​നു​ള്ള മ​നോ​ഘ​ട​ന അ​തി​ന്റെ ഡി.​എ​ൻ.​എ​യി​ലി​ല്ല. കാ​ര​ണം, അ​ത് തോ​ൽ​ക്കാ​നു​ള്ള പ്ര​ത്യ​യ​ശാ​സ്ത്ര​മ​ല്ല, അ​ത് ക​ൽ​പാ​ന്ത​കാ​ല​ത്തോ​ള​മു​ള്ള ശ​രി​യാ​ണ്. </p>
<p>മ​നു​ഷ്യ​രെ സൈ​ബീ​രി​യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്തി​യും ടി​യാ​ന​ൻ​മെ​ൻ സ്ക്വ​യ​റി​ൽ വെ​ടി​വെ​ച്ച് വീ​ഴ്ത്തി​യും പ്ര​ത്യ​യ​ശാ​സ്ത്രം അ​തി​ന്റെ കു​ള​മ്പ​ടി ശ​ബ്ദം മു​ഴ​ക്കി​യ​ത് ച​രി​ത്രം കേ​ട്ടു. വി​ശ്വോ​ത്ത​ര ശാ​സ്ത്ര​ജ്ഞ​നാ​യ സ​ഖ​റോ​വി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യും പി​ന്നെ ആ​ശു​പ​ത്രി​യി​ൽ ഏ​കാ​ന്ത ത​ട​വി​ലാ​ക്കി​യും പ്ര​ത്യ​യ​ശാ​സ്ത്രം അ​തി​ന്റെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തും ക​ണ്ടു. അ​തു​കൊ​ണ്ട് പ്ര​ത്യ​യ​ശാ​സ്ത്രം ഒ​രി​ക്ക​ലും തോ​ൽ​ക്ക​രു​ത്. ചി​ല​ർ​ക്ക് അ​ത് പ്ര​ത്യ​യ​ശാ​സ്ത്ര​മ​ല്ല, ശാ​സ്ത്രം​ത​ന്നെ​യാ​ണ്. ശാ​സ്ത്രം തോ​റ്റി​ട്ടി​ല്ല, തോ​ൽ​ക്കു​ക​യു​മി​ല്ല. </p>
<p>കാ​ലം എ​ത്ര ക​ഴി​ഞ്ഞാ​ലും എ​ല്ലാ വ​സ്തു​ക്ക​ളെ​യും ഭൂ​മി അ​തി​ന്റെ കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കും. മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​യാ​ലും ഇ​ലോ​ൺ മ​സ്ക് ചൊ​വ്വ​യി​ൽ പോ​യി താ​മ​സി​ച്ചാ​ലും സൗ​ര​യൂ​ഥ​ത്തി​ന്റെ കേ​ന്ദ്രം സൂ​ര്യ​നാ​യി​രി​ക്കും. അ​പ്പോ​ൾ തോ​റ്റെ​ങ്കി​ൽ ശാ​സ്ത്ര​മാ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്റെ കു​ഴ​പ്പ​മ​ല്ല, തോ​ൽ​പി​ച്ച​വ​രു​ടെ ത​ക​രാ​റു​ക​ളാ​ണ്. ലെ​നി​ൻ ഭ​രി​ച്ച നാ​ട്ടി​ൽ പു​ടി​ൻ ഭ​രി​ക്കു​മ്പോ​ഴും കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​പ്പോ​ഴും ഇ​ത് ത​ന്നെ​യാ​യി​രു​ന്നു ന്യാ​യം. ‘എ​ന്റെ ദൈ​വം തോ​റ്റെ​ന്ന്’ സ​മ്മ​തി​ക്കാ​ൻ ഒ​രു ഭ​ക്ത​മ​ന​സ്സി​നും ക​ഴി​യി​ല്ല. മ​തം മാ​ത്ര​മ​ല്ല എ​ല്ലാ വി​ശ്വാ​സ​വും മ​നു​ഷ്യ​നെ മ​യ​ക്കു​ന്ന ക​റു​പ്പാ​ണ്. </p>
<p>പ​ണ്ട് ഗ​യ​യി​ൽ ഇ‍ൗ​ശ്വ​ര​വി​ശ്വാ​സി​യാ​യ വ്യാ​പാ​രി​ക്ക് ഒ​രു സം​ശ​യം. യ​ഥാ​ർ​ഥ​ത്തി​ൽ ദൈ​വ​മു​ണ്ടോ, ഇ​ല്ല​യോ? ദൈ​വ​മി​ല്ലെ​ങ്കി​ൽ ത​ന്റെ ഇ​നി​യു​ള്ള ജീ​വി​തം എ​ന്തി​ന് പാ​ഴാ​ക്ക​ണം? ഇ​താ​ണ് വ്യാ​പാ​രി​യെ അ​ല​ട്ടി​യ​ത്. അ​യാ​ൾ ഉ​ത്ത​രം തേ​ടി അ​ല​ഞ്ഞു. ആ​രി​ൽ​നി​ന്നും അ​യാ​ൾ​ക്ക് ഉ​ത്ത​രം കി​ട്ടി​യി​ല്ല. ബോ​ധി​വൃ​ക്ഷ​ത്തി​ന്റെ ചു​വ​ട്ടി​ൽ ഒ​രു സ​ന്യാ​സി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം എ​ല്ലാ​ത്തി​നും ഉ​ത്ത​രം ത​രു​മെ​ന്നും വ്യാ​പാ​രി അ​റി​ഞ്ഞു. വ്യാ​പാ​രി ബു​ദ്ധ​നെ ക​ണ്ടു, ത​ന്റെ സം​ശ​യം ചോ​ദി​ച്ചു. ബു​ദ്ധ​ൻ ഉ​ട​ൻ ഉ​ത്ത​രം പ​റ​ഞ്ഞു, ‘‘ദൈ​വ​മി​ല്ല.’’ നി​രീ​ശ്വ​ര​വാ​ദി​യാ​യ മ​റ്റൊ​രു വ്യാ​പാ​രി​ക്കും അ​തേ സം​ശ​യം. അ​യാ​ളും അ​സ്വ​സ്ഥ​നാ​യി. ഒ​ടു​വി​ൽ ബു​ദ്ധ​ന്റെ അ​ടു​ത്തെ​ത്തി. </p>
<p>ചോ​ദ്യം ഉ​ന്ന​യി​ച്ചു. അ​പ്പോ​ഴും മ​റു​പ​ടി പ​റ​യാ​ൻ ബു​ദ്ധ​ൻ വൈ​കി​യി​ല്ല, ‘‘ദൈ​വ​മു​ണ്ട്.’’ ര​ണ്ട് ഉ​ത്ത​ര​വും കേ​ട്ട ശി​ഷ്യ​ൻ ബു​ദ്ധ​നോ​ട് ചോ​ദി​ച്ചു, ‘‘എ​ന്താ ഗു​രോ ഒ​രേ ചോ​ദ്യ​ത്തി​ന് ര​ണ്ടു​ത്ത​ര​ങ്ങ​ൾ?’’ ബു​ദ്ധ​ന്റെ മ​റു​പ​ടി ഇ​താ​യി​രു​ന്നു, ‘‘ആ​രും സ്വ​ന്തം വി​ശ്വാ​സ​ത്തി​ൽ ഉ​റ​ച്ചു​പോ​ക​രു​ത്. അ​ന്വേ​ഷി​ക്കു​ക.’’ ജെ​യിം​സ് മി​ല്ലി​ന്റെ ഒ​രു വാ​ച​കം​കൂ​ടി ഇ​തി​നൊ​പ്പം ചേ​ർ​ക്കാം. ‘സം​തൃ​പ്ത​നാ​യ ഒ​രു പ​ന്നി​യാ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് അ​സം​തൃ​പ്ത​നാ​യ ഒ​രു മ​ന​ഷ്യ​നാ​കു​ന്ന​താ​ണ്.......​സം​തൃ​പ്ത​നാ​യ ഒ​രു വി​ഡ്ഡി​യേ​ക്കാ​ൾ ന​ല്ല​ത് അ​സം​തൃ​പ്ത​നാ​യ സോ​ക്ര​ട്ടീ​സ് ആ​കു​ന്ന​താ​ണ്.’ </p>
<p>1957ൽ ​പ​ന​മ്പി​ള്ളി ഗോ​വി​ന്ദ മേ​നോ​ൻ ചാ​ല​ക്കു​ടി​യി​ൽ തോ​റ്റു. അ​ക്കാ​ല​ത്ത് അ​ത് ഒ​രു അ​ട്ടി​മ​റി​യാ​യി​രു​ന്നു, തി​രു-​കൊ​ച്ചി​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തോ​ൽ​വി​യെ​ക്കു​റി​ച്ചു​ള്ള പ​ന​മ്പി​ള്ളി​യു​ടെ പ്ര​തി​ക​ര​ണം ല​ളി​ത​മാ​യി​രു​ന്നു -‘‘എ​ന്നേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് എ​ന്റെ എ​തി​രാ​ളി​ക്ക് കി​ട്ടി.’’ ഇ​തി​ൽ പാ​ണ്ഡി​ത്യ പ്ര​ക​ട​ന​മി​ല്ല, നാ​ട്യ​മി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് തെ​റ്റു​പ​റ്റി എ​ന്ന പ​ഴി​ചാ​ര​ലി​ല്ല. </p>
<p>അ​തി​ലും 12 വ​ർ​ഷം മു​മ്പ് ലോ​ക​ത്തെ ത​ന്നെ അ​മ്പ​ര​പ്പി​ച്ച ഒ​രു അ​ട്ടി​മ​റി ഉ​ണ്ടാ​യി. ബ്രി​ട്ട​നി​ലാ​ണ്. ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ന്റെ പ​കി​ട്ടി​ൽ വി​ജ​യം ഉ​റ​പ്പി​ച്ചാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യാ​യ വി​ൻ​സ്റ്റ​ൺ ച​ർ​ച്ചി​ൽ 1945ൽ ​മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​ത്. ദ​യ​നീ​യ​മാ​യി തോ​റ്റു. ച​ർ​ച്ചി​ലി​നോ​ട് ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ചോ​ദി​ച്ചു: ‘‘ഒ​രു ലോ​ക​യു​ദ്ധം​ത​ന്നെ ജ​യി​ച്ചി​ട്ടും ജ​ന​ങ്ങ​ൾ കാ​ണി​ച്ച​ത് ന​ന്ദി​കേ​ട​ല്ലേ?’’ ച​ർ​ച്ചി​ൽ എം.​എം. മ​ണി അ​ല്ലാ​ത്ത​തി​നാ​ൽ മ​റു​പ​ടി മ​റ്റൊ​രു രീ​തി​യി​ലാ​യി​രു​ന്നു. ‘‘ജ​ന​ങ്ങ​ളു​ടെ ന​ന്ദി എ​ന്ന​ത് ന​മു​ക്ക് കൂ​ടു​ത​ൽ ആ​ഗ്ര​ഹി​ക്കാ​നു​ള്ള അ​വ​സ​ര​മ​ല്ല.’’ </p>
<p>1945ൽ​നി​ന്നും 2016ലേ​ക്ക് വ​രാം. അ​ന്ന് അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. ബ​റാ​ക് ഒ​ബാ​മ​യു​ടെ എ​ട്ടു വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​ബാ​മ​യു​ടെ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ഹി​ല​രി ക്ലി​ന്റ​ൻ തോ​റ്റു. റി​പ്പ​ബ്ലി​ക്ക​നാ​യ ഡോ​ണ​ൾ​ഡ് ജോ​ൺ ട്രം​പി​ന്റെ രം​ഗ​പ്ര​വേ​ശം. ഒ​ബാ​മ​യു​ടെ അ​നു​യാ​യി​ക​ളും ജീ​വ​ന​ക്കാ​രും ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലും സ​ങ്ക​ട​ത്തി​ലു​മാ​യി. ഒ​ബാ​മ​യു​ടെ ര​ണ്ട് ടേം ​ഭ​ര​ണം ഗം​ഭീ​ര​മാ​യി​രു​ന്നു എ​ന്നാ​ണ് അ​വ​രു​ടെ പ​ക്ഷം. ട്രം​പി​ന്റെ വി​ജ​യം തി​രി​മ​റി​യാ​ണെ​ന്ന് അ​വ​ർ ക​രു​തി. ജ​ന​കീ​യ വോ​ട്ടി​ൽ ഹി​ല​രി​യാ​യി​രു​ന്നു മു​ന്നി​ൽ. ഇ​ല​ക്ട​റ​ൽ കോ​ള​ജി​ലാ​ണ് ട്രം​പി​ന്റെ നേ​ട്ടം. ഇ​വി​ടെ അ​ട്ടി​മ​റി ന​ട​ന്നു എ​ന്ന​വ​ർ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റാ​കാ​നു​ള്ള ഒ​രു യോ​ഗ്യ​ത​യും ട്രം​പി​നി​ല്ല. വൈ​റ്റ് ഹൗ​സി​ൽ വി​ട​വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ൾ ഒ​ബാ​മ അ​വ​രോ​ട് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ: ‘‘ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തേ ന​മു​ക്ക് മു​ന്നോ​ട്ടു​പോ​കാ​നാ​കൂ. ജ​നാ​ധി​പ​ത്യം കാ​ര്യ​ക്ഷ​മ​മാ​ക​ണ​മെ​ങ്കി​ൽ, ഊ​ർ​ജ​സ്വ​ല​മാ​ക​ണ​മെ​ങ്കി​ൽ അ​തു വേ​ണം. നാം ​ന​മ്മു​ടെ പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തു​ക, ന​മ്മു​ടെ പ്ര​വൃ​ത്തി​ക​ളെ പു​നഃ​പ​രി​ശോ​ധി​ക്കു​ക.’’ </p>
<p>ജ​ന​ങ്ങ​ൾ​ക്ക് തെ​റ്റി എ​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഇ​ണ​ങ്ങു​ന്ന വാ​ച​ക​മ​ല്ല. അ​ത് ഏ​കാ​ധി​പ​ത്യ​ത്തി​നു​ള്ള സ്വാ​ഗ​ത പ്ര​സം​ഗ​മാ​ണ്. ‘ഞാ​ൻ’ എ​ന്ന ‘മ​ഹ​ത്താ​യ ശ​രി’​യു​ടെ ഗ​ർ​ജ​നം. കൊ​ടി പി​ടി​ച്ച​പ്പോ​ൾ കു​ടി​യാ​നെ നോ​ക്കി ജ​ന്മി വി​ളി​ച്ച​തും അ​തു​ത​ന്നെ​യാ​ണ് –‘ന​ന്ദി​കെ​ട്ട​വ​ൻ’. അ​ന്ന് കു​ടി​യാ​ന്റെ തോ​ള​ത്തി​രു​ന്ന കൊ​ടി​യു​ടെ നി​റം ചു​വ​പ്പാ​യി​രു​ന്നു. ജ​ന്മി​ത്തം അ​വ​സാ​നി​ച്ചെ​ങ്കി​ലും ജ​ന്മി​മ​ന​സ്സ് ന​ശി​ച്ചി​ല്ല. അ​ത് പ​ക​ർ​ന്നാ​ടു​ന്നു. ഇ​പ്പോ​ൾ ചെ​ങ്കൊ​ടി​യും പി​ടി​ക്കു​ന്നു. തി​ന്ന ചോ​റി​നു ന​ന്ദി കാ​ണി​ക്കാ​ൻ ത​ന്നെ ആ​വ​ശ്യ​പ്പെ​ടു​ന്നു. </p>
<p>ഒ​റ്റ വ്യ​ത്യാ​സം, ജ​ന്മി അ​ങ്ങ​നെ ആ​ജ്ഞാ​പി​ക്കു​ന്ന​തി​നു​മു​മ്പ് ര​ക്ത​സാ​ക്ഷി പ്ര​മേ​യം വാ​യി​ക്കാ​റി​ല്ല. തെ​റ്റ് തി​രു​ത്ത​ൽ പ്ര​ക്രി​യ​യു​ടെ തു​ട​ക്ക​മാ​യി ‘അ​ഭി​പ്രാ​യം തു​റ​ന്ന് പ​റ​യാ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു’ എ​ന്ന പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​രു ജ​ന്മി​മ​ന​സ്സി​ന്റെ അ​നു​ര​ണ​ന​ങ്ങ​ളു​ണ്ട്. ‘ചാ​ത്താ... ഇ​ന്ന് സ​ന്തോ​ഷി​ച്ചോ​ള്ളാ’ എ​ന്ന് ജ​ന്മി ന​ൽ​കു​ന്ന അ​നു​മ​തി പ​ത്രം. കേ​ന്ദ്രീ​കൃ​ത ജ​നാ​ധി​പ​ത്യം ത​ട​വു​കാ​ർ​ക്ക് അ​നു​വ​ദി​ക്കു​ന്ന പ​രോ​ൾ. പാ​ർ​ട്ടി കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് സ​ന്ദ​ർ​ഭ​ത്തി​ന​നു​സ​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന സ​മ്മാ​ന​പ്പൊ​തി​യാ​ണ​ല്ലോ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം! അം​ഗ​ങ്ങ​ൾ അ​ത​ത് ഘ​ട​ക​ങ്ങ​ളി​ൽ ചെ​ന്ന് അ​ച്ച​ട​ക്ക​ത്തോ​ടെ വാ​ങ്ങ​ണം. തോ​ൽ​ക്കാ​ൻ മ​റ്റ് കാ​ര​ണ​ങ്ങ​ൾ വ​ല്ല​തും ഇ​നി അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടോ? മാ​ന​വി​ക​ത സ്വ​പ്നം കാ​ണു​ന്ന ഒ​രു പ്ര​ത്യ​യ​ശാ​സ്ത്രം സം​ഘ​ട​ന​യാ​കു​മ്പോ​ൾ അ​തി​ന​ക​ത്തു​നി​ന്ന് എ​ങ്ങ​നെ​യാ​ണ് ജ​ന്മി​മ​ന​സ്സു​ക​ൾ രൂ​പം​കൊ​ള്ളു​ന്ന​ത്? </p>
<p>കേ​ര​ള​ത്തി​ലെ സി.​പി.​എ​മ്മി​ന്റെ സെ​ക്ര​ട്ട​റി ത​ൽ​ക്കാ​ല​ത്തേ​ക്ക് ‘ഗ്ലാ​സ് നോ​സ്റ്റ്’ പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ട്ടി തു​റ​ന്നു​പ​റ​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ​മാ​ത്രം തു​റ​ന്നു​പ​റ​യു​ക, അ​നു​സ​രി​ക്കാ​ൻ ആ​ജ്ഞാ​പി​ക്കു​മ്പോ​ൾ അ​നു​സ​രി​ക്കു​ക. അ​താ​ണ് അ​ച്ച​ട​ക്കം. അ​ച്ച​ട​ക്ക​മു​ള്ള ഒ​രു സം​ഘ​ട​ന​യെ​കൊ​ണ്ടേ വി​പ്ല​വം ന​ട​ത്താ​നാ​വൂ. വ്യ​ക്തി പാ​ർ​ട്ടി​ക്ക് കീ​ഴ​ട​ങ്ങു​ക. പാ​ർ​ട്ടി​യാ​ക​ട്ടെ ഒ​രു വ്യ​ക്തി​ക്കും കീ​ഴ​ട​ങ്ങു​ക. ആ ​വ്യ​ക്തി ആ​രാ​ണെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്കും. ലോ​ക​ത്ത് എ​മ്പാ​ടും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളു​ടെ ശൈ​ലി ഇ​താ​യി​രു​ന്നു. വ്യ​ക്തി പൂ​ജ​ക്ക് പാ​ർ​ട്ടി എ​തി​രാ​ണ്, എ​ന്നാ​ൽ പാ​ർ​ട്ടി ലൈ​നി​ൽ പൂ​ജ​യാ​കാം... പൂ​ജി​ക്കാ​നു​ള്ള വ്യ​ക്തി​യെ പാ​ർ​ട്ടി ത​രും. ‘ഞാ​ന​ല്ലാ​തെ മ​റ്റൊ​രു ദൈ​വം നി​ന​ക്ക് വേ​ണ്ട’ എ​ന്ന് വി​ഗ്ര​ഹം വി​ശ്വാ​സി​ക​ളോ​ട് ക​ൽ​പി​ക്കും. അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി​യി​ൽ ‘ബ​ഹു​ദൈ​വ​വി​ശ്വാ​സം’ നി​ഷി​ധ​മാ​ണ്. ദേ​വ​പ്രീ​തി​ക്ക് വേ​ണ്ടി പാ​ർ​ട്ടി​യി​ൽ എ​ന്തു​മാ​കാം, ബ​ലി മു​ത​ൽ തി​രു​വാ​തി​ര​ക്ക​ളി വ​രെ. </p>
<p>ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ മ​നു​ഷ്യ​ന്റെ സാ​മാ​ന്യ​ബോ​ധ​ത്തെ അ​വ​ഹേ​ളി​ച്ച​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ​നി​ന്നും ഒ​ര​പ​ശ​ബ്ദം​പോ​ലും ഉ​ണ്ടാ​യി​ല്ല. ഒ​ന്നും മ​ന​സ്സി​ലാ​കാ​തി​രു​ന്നി​ട്ട​ല്ല. മ​ന​സ്സി​ലാ​യെ​ന്ന് മ​ന​സ്സി​ലാ​യാ​ൽ ഉ​ണ്ടാ​കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ ഭ​യ​ന്നി​ട്ടാ​ണ്. ‘വി​ശേ​ഷ​ണ​ങ്ങ​ൾ​ക്ക​ക​ത്ത് രാ​ജാ​വേ നി​ങ്ങ​ൾ ന​ഗ്ന​നാ​ണെ​ന്ന്’ പ​റ​യാ​ൻ ജീ​വ​നി​ൽ കൊ​തി​യു​ള്ള ഒ​രു പ്ര​ജ​ക്ക് ക​ഴി​യി​ല്ല. എ​വി​ടെ​യാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്? സോ​വി​യ​റ്റ് യൂ​നി​യ​നി​ൽ, യൂ​ഗോ​സ്ലാ​വി​യ​യി​ൽ, കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ൽ, ഹം​ഗ​റി​യി​ൽ, ബ​ൾ​ഗേ​റി​യ​യി​ൽ, റു​മേ​നി​യ​യി​ൽ, അ​ൽ​ബേ​നി​യ​യി​ൽ, പോ​ള​ണ്ടി​ൽ, കം​ </p>
<p>േ​ബാ​ഡി​യ​യി​ൽ, ചൈ​ന​യി​ൽ, ഉ​ത്ത​ര കൊ​റി​യ​യി​ൽ? സ്വാ​ത​ന്ത്ര്യ​ബോ​ധ​വും ആ​ത്മാ​ഭി​മാ​ന​വും ബൂ​ർ​ഷ്വാ ദു​ർ​മേ​ദ​സ്സു​ക​ളാ​ണെ​ന്ന് ക​രു​തി, അ​ച്ച​ട​ക്ക​ത്തി​ന്റെ ക​ഠി​ന​വ്യാ​യാ​മ​ത്തി​ലൂ​ടെ അ​ത് ഉ​രു​ക്കി​ക്ക​ള​ഞ്ഞ്, ക​റ​തീ​ർ​ന്ന വി​പ്ല​വ​കാ​രി​ക​ളാ​യി കു​നി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് മ​നു​ഷ്യ​രാ​ശി​യു​ടെ ന​ല്ല ഭാ​വി​ക്ക് വേ​ണ്ടി​യാ​ണെ​ന്ന് സ്വ​യം ക​രു​തി​യ​വ​രു​ടെ ഭ്രാ​ന്ത​ൻ സ്വ​പ്ന​ങ്ങ​ളി​ല​ല്ലാ​തെ എ​വി​ടെ​യാ​ണ് വ​സ​ന്ത​ത്തി​ന്റെ കു​യി​ൽ​ക്കി​ളി​ക​ൾ തു​യി​ലു​ണ​ർ​ത്തി​യ​ത്? വ​ട​ക്ക​ൻ കൊ​റി​യ​യി​ൽ ഇ​പ്പോ​ൾ പൂ​ക്കു​ന്ന പൂ​ക്ക​ളു​ടെ ഗ​ന്ധ​മെ​ന്താ​ണ്? കാ​റ്റും വെ​ളി​ച്ച​വും ക​ട​ക്കാ​ത്തി​ട​ത്ത് എ​ങ്ങ​നെ പൂ​ക്ക​ൾ വി​ട​രും? അ​തു​കൊ​ണ്ടാ​ണ് കാ​റ്റും വെ​ളി​ച്ച​വു​മു​ള്ളി​ട​ത്ത് അ​മ്പ​ലം പ​ണി​യാ​ൻ ഗു​രു​സ്വാ​മി​ക​ൾ പ​റ​ഞ്ഞ​ത്. സ്വ​ച്ഛ​ന്ദ​മാ​യ വാ​യു​വി​നൊ​പ്പം ചി​ന്ത​ക​ളും ആ​ലോ​ച​ന​ക​ളും സ​ഞ്ച​രി​ക്ക​ട്ടെ എ​ന്ന് സ്വാ​മി​ക​ൾ ആ​ഗ്ര​ഹി​ച്ചു.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877116-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020wVnpPpUWpMYd8ajAuHrfQg9xBugLrRJH9805498" data-watermark="false" style="width: 100%;" info-selector="#info_item_1783229808160">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783229808160"></div>
</div>
<p> </p>
<p>ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്‌ തോ​ൽ​ക്കു​മെ​ന്ന്‌ അ​റി​യാ​ത്ത​വ​ർ എ​ത്ര​പേ​രു​ണ്ടാ​കും? വോ​ട്ടു​ചെ​യ്യാ​ൻ കേ​ര​ളീ​യ​ർ ഇ​തു​പോ​ലെ കാ​ത്തി​രു​ന്ന ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത്‌ ഒ​രു നി​മി​ഷം​കൊ​ണ്ട്‌ എ​ടു​ത്ത തീ​രു​മാ​ന​വു​മ​ല്ല. കി​ട്ടി​യ ഓ​രോ സ​ന്ദ​ർ​ഭ​ത്തി​ലും നാ​ട്ടു​കാ​ർ ഭ​ര​ണ​ത്തി​നെ​തി​രെ വി​ധി​യെ​ഴു​തി. ആ​ദ്യം 2022 മേ​യി​ലാ​യി​രു​ന്നു, തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്‌. 99 സീ​റ്റ്‌ നൂ​റാ​ക്കാ​ൻ എ​ൽ.​ഡി.​എ​ഫ്‌ ആ​ഗ്ര​ഹി​ച്ചു. അ​ത്‌ തു​റ​ന്നു​പ​റ​യു​ക മാ​ത്ര​മ​ല്ല, എ​ൽ.​ഡി.​എ​ഫി​ന്റെ സ്ഥാ​നാ​ർ​ഥി​യെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ മു​റി​യി​ൽ വെ​ച്ച്‌ പ്ര​ഖ്യാ​പി​ച്ച സ​വി​ശേ​ഷ​ത​യും ഉ​ണ്ടാ​യി. 14,329 വോ​ട്ടി​ന്‌ ജ​യി​ച്ച യു.​ഡി.​എ​ഫ്‌ ഭൂ​രി​പ​ക്ഷം 25,016 ആ​ക്കി. ഒ​രു വ​ർ​ഷം​കൂ​ടി ക​ഴി​ഞ്ഞ​പ്പോ​ൾ പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്‌. 9044 വോ​ട്ടി​ന്‌ ജ​യി​ച്ച പു​തു​പ്പ​ള്ളി​യി​ൽ യു.​ഡി.​എ​ഫ് ഭൂ​രി​പ​ക്ഷം 37,719 ആ​യി. </p>
<p>യു.​ഡി.​എ​ഫി​ന്റെ വോ​ട്ടി​ൽ 16,772 കൂ​ടി​യ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​ൽ 11,903 വോ​ട്ടി​ന്റെ കു​റ​വ്‌. ഈ ​ര​ണ്ട്‌ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​രി​ച്ച​വ​രോ​ടു​ള്ള ആ​ദ​ര​വ്‌ ഉ​ണ്ടാ​യി​രു​ന്നി​രി​ക്കാം എ​ന്നാ​ലും ഭ​ര​ണ​ത്തോ​ടു​ള്ള സ്നേ​ഹം ഒ​ട്ടും ക​ണ്ടി​ല്ല. പി​ന്നാ​ലെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പെ​ത്തി. എ​ൽ.​ഡി.​എ​ഫ്‌ ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ​പ്പോ​ലെ ഒ​രു സീ​റ്റി​ൽ ഒ​തു​ങ്ങി എ​ന്ന​തി​നേ​ക്കാ​ൾ യു.​ഡി.​എ​ഫ്‌ പ​ത്ത്‌ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ച​ത്‌ ഒ​രു ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടി​നാ​ണ്‌. തെ​റ്റി​യ​ത് എ​വി​ടെ എ​ന്ന​റി​യാ​ൻ പാ​ർ​ട്ടി ആ​ഘോ​ഷ​മാ​യി ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി. വീ​ണ്ടും മൂ​ന്ന്‌ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​കൂ​ടി ന​ട​ന്നു. പാ​ല​ക്കാ​ടും ചേ​ല​ക്ക​ര​യി​ലും നി​ല​മ്പൂ​രും. പാ​ല​ക്കാ​ട്‌ യു.​ഡി.​എ​ഫി​ന്റെ ഭൂ​രി​പ​ക്ഷം 3859ൽ​നി​ന്ന്‌ 18,840 ആ​യി. എ​ൽ.​ഡി.​എ​ഫ്‌ മൂ​ന്നാം സ്ഥാ​ന​ത്ത്ു​ത​ന്നെ. ചേ​ല​ക്ക​ര എ​ൽ.​ഡി.​എ​ഫ്‌ നി​ല​നി​ർ​ത്തി. </p>
<p>പ​ക്ഷെ 39,400ന്റെ ​ഭൂ​രി​പ​ക്ഷം 12,201 ആ​യി. വോ​ട്ടി​ൽ 18,588ന്റെ ​കു​റ​വും വ​ന്നു. യു.​ഡി.​എ​ഫ്‌ വോ​ട്ട്‌ വ​ർ​ധി​ച്ചു. പി​ന്നെ ഏ​റ്റു​മു​ട്ട​ൽ നി​ല​മ്പൂ​രാ​യി​രു​ന്നു. 2700 വോ​ട്ടി​ന്‌ എ​ൽ.​ഡി.​എ​ഫ്‌ ജ​യി​ച്ച മ​ണ്ഡ​ലം 11,077 വോ​ട്ടി​ന്‌ യു.​ഡി.​എ​ഫ്‌ നേ​ടി. എ​ൽ.​ഡി.​എ​ഫി​ൽ 14,567 വോ​ട്ട്‌ കു​റ​ഞ്ഞു. പി.​വി. അ​ൻ​വ​ർ നേ​ടി​യ 19,760 വോ​ട്ടും എ​ൽ.​ഡി.​എ​ഫി​നെ​തി​രെ വീ​ണ​താ​യി ക​ണ​ക്കാ​ക്കാം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്‌ 675 സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണ​ത്തി​ലെ​ത്തി. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​ഴി​യു​മ്പോ​ഴും ഫ​ലം വി​ല​യി​രു​ത്തി ഒ​രേ വാ​ച​കം ആ​വ​ർ​ത്തി​ച്ചു -‘ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്ത​ല്ല.’ ഭ​ര​ണ​ത്തി​നെ​തി​രെ​യ​ല്ല കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രെ​യു​ള്ള വോ​ട്ടാ​യാ​ലും അ​വ​ർ അ​ത്‌ ഭ​ര​ണ​ക​ക്ഷി​ക്കെ​തി​രെ ത​ന്നെ ചെ​യ്‌​തു​കൊ​ണ്ടി​രു​ന്നു. 2021ൽ 99 ​സീ​റ്റ് ത​ന്ന അ​തേ മ​നു​ഷ്യ​ർ ത​ന്നെ​യാ​ണ് 2026ൽ 35​ലൊ​തു​ക്കി​യ​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​നു​മു​മ്പ് അ​വ​ർ​ക്ക് മ​ത​വും ജാ​തി​യും വ​ർ​ഗീ​യ​ത​യും ഒ​ന്നു​മു​ണ്ടാ​യി​ല്ല. </p>
<p>അ​പ്പോ​ൾ അ​വ​ർ മ​ത​നി​ര​പേ​ക്ഷ​ത​യി​ൽ അ​ടി​യു​റ​ച്ച് നി​ൽ​ക്കു​ന്ന പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ർ​മാ​ർ. അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ വോ​ട്ട​ർ​മാ​ർ​ക്കെ​ല്ലാം വ​ർ​ഗീ​യ​ത​യു​ടെ മു​ഞ്ഞ​രോ​ഗം ബാ​ധി​ച്ചു. വോ​ട്ടു​ചെ​യ്ത​വ​രെ സ​ർ​വ​ജ്ഞ​പു​ച്ഛ​ത്തി​ന്റെ പ​ര​കോ​ടി​യി​ൽ​നി​ന്ന് പ​ഴി​ക്കു​ന്ന മ​ഹാ​ജ്ഞാ​നി​ക​ളും ഇ​വി​ട​ത്തെ അ​നേ​ക​ല​ക്ഷം വോ​ട്ട​ർ​മാ​രി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ്. നി​ങ്ങ​ൾ ഇ​വി​ട​ത്തെ പു​തി​യ വ​രേ​ണ്യ​വ​ർ​ഗ​മ​ല്ല. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ന​വോ​ത്ഥാ​ന നാ​യ​ക​നാ​ക്കി​യ​തി​ന്റെ പാ​പം ഇ​നി എ​ത്ര മ​തേ​ത​ര സെ​മി​നാ​റു​ക​ൾ ന​ട​ത്തി​യാ​ലാ​ണ്‌ നീ​ങ്ങി​ക്കി​ട്ടു​ക! 1957 മു​ത​ൽ 2026 വ​രെ 17 തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ കേ​ര​ള​ത്തി​ൽ ന​ട​ന്നു. ആ​ർ​ക്കും ഭൂ​രി​പ​ക്ഷം കി​ട്ടാ​ത്ത 1965ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കി​യാ​ൽ എ​ട്ടു ത​വ​ണ വീ​തം ഇ​രു​മു​ന്ന​ണി​ക​ളും ജ​യി​ച്ചു. എ​ട്ടു ത​വ​ണ പ്ര​ബു​ദ്ധ​രാ​യി, എ​ട്ടു​ത​വ​ണ പി​ന്തി​രി​പ്പ​ന്മാ​രാ​യി. എ​ട്ടു ത​വ​ണ ന​ന്ദി​യു​ള്ള​വ​രാ​യി, എ​ട്ടു ത​വ​ണ ന​ന്ദി​കെ​ട്ട​വ​രാ​യി. കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ എ​ത്ര ആ​ട്ടും തു​പ്പും സ​ഹി​ക്കേ​ണ്ടി​വ​രു​ന്നു! </p>
<p>ജാ​തി​യും മ​ത​വും അ​തി​ശ​ക്ത​മാ​യി ഇ​ട​പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് 1960ലാ​ണ്. വി​മോ​ച​ന സ​മ​ര​ത്തി​നു​ശേ​ഷം കു​ഞ്ഞാ​ടു​ക​ളെ പൗ​രോ​ഹി​ത്യം പ​ര​സ്യ​മാ​യി തെ​ളി​ച്ച കാ​ലം. മ​ന്ന​ത്തു പ​ത്മ​നാ​ഭ​ൻ ന​യി​ച്ച വി​മോ​ച​ന​ര​ഥ​ത്തി​ന്റെ ച​ക്രം അ​പ്പോ​ഴും ഊ​രി​മാ​റ്റി​യി​രു​ന്നി​ല്ല. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി തോ​റ്റു. കോ​ൺ​ഗ്ര​സി​ന്റെ അ​ഖി​ലേ​ന്ത്യ നേ​താ​വ് നീ​ലം സ​ഞ്ജീ​വ റെ​ഡ്ഢി തു​ള്ളി​ച്ചാ​ടി. ‘കേ​ര​ള​ത്തി​ൽ ചു​വ​പ്പി​ന്റെ കാ​ലം ക​ഴി​ഞ്ഞു’ എ​ന്ന് റെ​ഡ്ഡി ആ​ഹ്ലാ​ദി​ച്ചു. പ​ക്ഷേ, കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ർ. ശ​ങ്ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി -‘അ​തി​രു​വി​ട​ണ്ട’. കാ​ര​ണം, അ​പ്പോ​ഴും കേ​ര​ള​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് 42 ശ​ത​മാ​നം വോ​ട്ടു​ണ്ട്. 1957നേ​ക്കാ​ൾ കൂ​ടു​ത​ൽ. ഇ​പ്പോ​ൾ സ്ഥി​തി ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. അ​ന്ന് തോ​ൽ​വി​യെ നേ​രി​ടാ​ൻ ആ​രോ​ഗ്യ​മു​ള്ള സം​ഘ​ട​നാ​ശ​രീ​ര​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് രോ​ഗ​ബാ​ധി​ത​മാ​ണ് സം​ഘ​ട​ന. വി​ഭാ​ഗീ​യ പോ​രി​ന്റെ കാ​ല​ത്ത് പാ​ർ​ട്ടി പി​ടി​ച്ചെ​ടു​ക്കാ​ൻ പ്ര​വേ​ശ​നം കി​ട്ടി​യ ക​രി​യ​റി​സ്റ്റു​ക​ളും സാ​മൂ​ഹി​ക വി​രു​ദ്ധ​രും വി​ള​കൊ​യ്യു​ക​യാ​ണ്. പൊ​ണ്ണ​ത്ത​ടി മാ​ത്ര​മാ​യി പാ​ർ​ട്ടി മാ​റു​ന്നു.</p>
<p>തെ​റ്റ് ചെ​യ്താ​ൽ തി​രു​ത്തു​മെ​ന്ന പ്ര​ക​മ്പ​നം​കൊ​ള്ളി​ക്കു​ന്ന പ്ര​ഖ്യാ​പ​നം ആ​രെ ആ​വേ​ശം കൊ​ള്ളി​ക്കാ​നാ​ണ്? ക​ട​ൽ ക​ട​ഞ്ഞും മ​ല​യ​രി​ച്ചും ക​ണ്ടെ​ത്തേ​ണ്ട ആ​യാ​സ​ക​ര​മാ​യ പ​ണി​യാ​ണോ ഇ​ത്? ഇ​തു​ത​ന്നെ ഒ​രു ക​ബ​ളി​പ്പി​ക്ക​ല​ല്ലേ? ഇ​രു​ട്ടു​മു​റി​യി​ൽ ഇ​ല്ലാ​ത്ത പൂ​ച്ച​യെ തെ​ര​യു​ന്ന അ​ന്ധ​ന്റെ വി​ശ്ര​മ​ര​ഹി​ത​മാ​യ അ​ധ്വാ​ന​മാ​ണ് ഈ ​തെ​റ്റു​തി​രു​ത്ത​ൽ. തെ​റ്റ് ചെ​യ്തി​ട്ട​ല്ല തി​രു​ത്തേ​ണ്ട​ത് തെ​റ്റ് ചെ​യ്യു​മ്പോ​ഴാ​ണ്. </p>
<p>അ​ല്ലെ​ങ്കി​ൽ ച​രി​ത്ര​ത്തി​ൽ​ത​ന്നെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി സ്വ​യം ക​ണ്ടെ​ത്തി​യ തെ​റ്റും തി​രു​ത്ത​ലും എ​ന്താ​ണ്? 73 വ​ർ​ഷം ഭ​രി​ച്ച് ഈ ​ലോ​ക​ത്തു​നി​ന്ന് എ​ന്ന​ന്നേ​ക്കു​മാ​യി യാ​ത്ര പ​റ​ഞ്ഞ സോ​വി​യ​റ്റ് യൂ​നി​യ​നി​ൽ എ​ന്ത് സ്വ​യം വി​മ​ർ​ശ​ന​വും തി​രു​ത്ത​ലു​മാ​ണ് ന​ട​ന്ന​ത്? ഭൃ​ത്യ​ന്മാ​ർ ഒ​രി​ക്ക​ലും യ​ജ​മാ​ന​നെ തി​രു​ത്താ​റി​ല്ല. അ​ധി​കാ​രം എ​ന്നും യ​ജ​മാ​ന​നാ​ണ്. അ​ക​ത്തു​നി​ന്നാ​യാ​ലും, പു​റ​ത്തു​നി​ന്നാ​യാ​ലും ലോ​ക​ത്ത് ഇ​ന്നോ​ളം ഒ​രു ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലും തി​രു​ത്ത് സം​ഭ​വി​ച്ചി​ട്ടി​ല്ല. പു​റ​ത്തു​നി​ന്ന് വി​മ​ർ​ശി​ക്കാ​ൻ ഏ​ത് ക​മ്യൂ​ണി​സ്റ്റ് രാ​ജ്യ​ത്താ​ണ് സ്വാ​ത​ന്ത്ര്യ​മു​ള്ള​ത്? വ​ട​ക്ക​ൻ കൊ​റി​യ​യി​ൽ കിം ​ജോ​ങ് ഉ​ന്നി​നെ വി​മ​ർ​ശി​ച്ചാ​ൽ ആ ​ശ​രീ​രം ക​ടു​വ​ക്കാ​ണോ സിം​ഹ​ത്തി​നാ​ണോ അ​ത്താ​ഴ​മാ​വു​ക? ചൈ​ന​യി​ലോ? സോ​വി​യ​റ്റ് യൂ​നി​യ​നി​ലും കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ലും വി​മ​ർ​ശി​ച്ച​വ​രു​ടെ മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​രാ​വ​സ്തു വ​കു​പ്പി​ൽ കി​ട​പ്പു​ണ്ട്. ഇ​നി അ​ക​ത്തു​നി​ന്ന് വി​മ​ർ​ശി​ച്ചാ​ലോ? അ​പ്പോ​ഴും മ​ര​ണം ഉ​റ​പ്പ്. </p>
<p>അ​തി​ന് പാ​ർ​ട്ടി ത​യാ​റാ​ക്കു​ന്ന കു​റ്റ​പ​ത്ര​മു​ണ്ട്. അ​തി​ൽ പാ​ർ​ട്ടി​ക്ക​ക​ത്ത് മാ​ത്രം വി​നി​മ​യം ചെ​യ്യ​പ്പെ​ടു​ന്ന കു​റെ വാ​ക്കു​ക​ളു​മു​ണ്ട്. റി​വി​ഷ​നി​സം, ലെ​ഫ്റ്റ് ഡീ​വി​യേ​ഷ​ൻ, റൈ​റ്റ് ഡീ​വി​യേ​ഷ​ൻ, ഡോ​ഗ്മാ​റ്റി​സം, സെ​ക്ടേ​റി​യ​നി​സം ഇ​ങ്ങ​നെ വ്യ​തി​ച​ല​ന​ങ്ങ​ളു​ടെ ഒ​രു ശ​ബ്ദ​താ​രാ​വ​ലി ത​ന്നെ​യു​ണ്ട്. ഇ​ത് വ​ധ​ശി​ക്ഷ വ​രെ കി​ട്ടാ​വു​ന്ന മ​ഹാ​പാ​ത​ക​ങ്ങ​ളാ​ണ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത് ‘പാ​ർ​ട്ടി വി​രു​ദ്ധ മ​നോ​ഭാ​വ’​ത്തി​ന്റെ പേ​രി​ലാ​ണ്. അ​തി​ന് ‘ക്യാ​പി​റ്റ​ൽ പ​ണി​ഷ് മെ​ന്റ്’ വ​രെ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. </p>
<p>ഒ​രു തെ​റ്റ് തി​രു​ത്ത​ൽ! ഇ​തൊ​ന്നും പാ​ർ​ട്ടി​യി​ൽ ശി​ക്ഷ​യ​ല്ല, ‘ക​റ​ക്ട്’ ചെ​യ്യ​ലാ​ണ്. നി​ര​ർ​ഥ​ക വാ​ക്കു​ക​ൾ​കൊ​ണ്ട്‌ പൊ​ങ്ങ​ച്ചം കാ​ണി​ക്ക​ൽ. ഇ​തോ​ടെ, ഒ​രു ദാ​ർ​ശ​നി​ക പ​രി​വേ​ഷം കി​ട്ടി എ​ന്ന സു​ഖ​ത്തി​ൽ മ​യ​ങ്ങി​പ്പോ​കു​ന്നു. രാ​ഷ്ട്രീ​യം എ​ന്നാ​ൽ മ​നു​ഷ്യ​രും അ​വ​രു​ടെ ജീ​വി​ത​വും എ​ന്ന​നി​ല​യി​ൽ​നി​ന്ന് മാ​റി എ​ന്തൊ​ക്കെ​യോ നി​ഗൂ​ഢാ​ർ​ഥ​ങ്ങ​ളു​ള്ള ക​ടു​പ്പ​പ്പെ​ട്ട വാ​ക്കു​ക​ളു​ടെ സൈ​ദ്ധാ​ന്തി​ക വ്യാ​യാ​മ​മാ​ക്കി മാ​റ്റു​ന്നു. ശാ​സ്ത്ര​നാ​മ​ങ്ങ​ൾ​കൊ​ണ്ടു​മാ​ത്രം അ​വ​ർ സം​സാ​രി​ക്കു​ന്നു. പ​ട്ടി​യെ പ​ട്ടി എ​ന്ന്‌ വി​ളി​ക്കു​ന്ന​തി​ന് പ​ക​രം കാ​നി​സ്‌ ലൂ​പ​സ്‌ ഫ​മി​ലി​യാ​റി​സ്‌ എ​ന്ന്‌ പ​റ​യും. അ​തോ​ടെ സ്വ​യം ശാ​സ്ത്ര​ജ്ഞ​നാ​വു​ക​യും ചെ​യ്യും. ബു​ദ്ധി​ജീ​വി​ക​ളേ, പ​ഠ​ന​മു​റി​യു​ടെ ജ​ന​ലെ​ങ്കി​ലും തു​റ​ന്നി​ടൂ, പു​റ​ത്തെ സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ കി​ത​പ്പി​ന്റെ ശ​ബ്ദ​മെ​ങ്കി​ലും അ​ക​ത്തു​ക​യ​റ​ട്ടെ. </p>
<p>ഇ​ത്ത​രം ഒ​രു​പാ​ട് വാ​ക്കു​ക​ൾ സം​ഭാ​വ​ന​ചെ​യ്ത സോ​വി​യ​റ്റ് യൂ​നി​യ​ൻ ഭൂ​പ​ട​ത്തി​ൽ ഇ​ല്ല. സോ​വി​യ​റ്റ്‌ യൂ​നി​യ​ൻ വെ​റു​മൊ​രു രാ​ജ്യ​മാ​യി​രു​ന്നി​ല്ല. സ​മ​ത്വ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ​ക്ക്‌ അ​ത് പ്ര​തീ​ക്ഷ​ക​ളു​ടെ സാ​ർ​ഥ​ക​മാ​യ പ്ര​തീ​ക​മാ​യി​രു​ന്നു. സ്വ​ർ​ഗ​ത്തി​ലേ​ക്കു​ള്ള ഏ​ക​വ​ഴി. ക​ട​ലി​ലെ കൂ​റ്റ​ൻ തി​ര​ക​ളോ​ടും ചു​ഴി​ക​ളോ​ടും പൊ​രു​തി​യ​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത് ക​ര​യി​ലെ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ ത​ല​യു​യ​ർ​ത്തി നി​ന്ന​ത് ഈ ​ദീ​പ​സ്‌​തം​ഭ​മാ​ണ്. അ​ത് ദീ​പ​സ്തം​ഭ​മാ​യി​രു​ന്നി​െ​ല്ല​ന്നും കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച മ​ക​ര​ജ്യോ​തി​യാ​യി​രു​ന്നെ​ന്നും തെ​ളി​ഞ്ഞ​തോ​ടെ നെ​ഞ്ച്‌ ത​ക​ർ​ന്നു​പോ​യ ഒ​രു​പാ​ട്‌ മ​നു​ഷ്യ​രു​ണ്ടാ​യി​രു​ന്നു, ലോ​ക​മെ​മ്പാ​ടും. അ​തു​ണ്ടാ​ക്കി​യ തു​ട​ർ ച​ല​നം വ​മ്പി​ച്ച​താ​യി​രു​ന്നു. 1989ൽ ​ലോ​ക​ത്തെ 95 ക​മ്യൂ​ണി​സ്‌​റ്റ്‌ പാ​ർ​ട്ടി​ക​ളി​ലാ​യി എ​ട്ട​ര കോ​ടി അം​ഗ​ങ്ങ​ളാ​ണ്‌ ഉ​ണ്ടാ​യി​രു​ന്ന​ത്‌. വേ​ൾ​ഡ്‌ മാ​ർ​ക്‌​സി​സ്‌​റ്റ്‌ റി​വ്യൂ സ്‌​പോ​ൺ​സ​ർ ചെ​യ്യു​ന്ന പ്രാ​ഗി​ലെ ഒ​രു പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ്‌ ഈ ​ക​ണ​ക്ക്‌ പ​റ​ഞ്ഞ​ത്‌. 1990ൽ ​മാ​ത്രം ഇ​തി​ൽ 60 ല​ക്ഷം കു​റ​ഞ്ഞു. കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ലും ചെ​ക്കോ​സ്‍ലാ​വാ​ക്യ​യി​ലും മാ​ത്രം 10 ല​ക്ഷം വീ​തം അം​ഗ​ങ്ങ​ൾ കു​റ​ഞ്ഞു. പോ​ളി​ഷ്‌ പാ​ർ​ട്ടി​യി​ൽ​നി​ന്ന്‌ ഒ​ന്നേ​കാ​ൽ കോ​ടി​യോ​ളം അം​ഗ​ങ്ങ​ൾ പി​രി​ഞ്ഞു​പോ​യി. </p>
<p>1991ൽ ​ക​മ്യൂ​ണി​സ്‌​റ്റ്‌ പാ​ർ​ട്ടി ഓ​ഫ്‌ ഗ്രേ​റ്റ്‌ ബ്രി​ട്ട​ൻ പി​രി​ച്ചു​വി​ട്ടു. നേ​ര​ത്തേ ത​ന്നെ ആ​ശ​യ​പ​ര​മാ​യ ത​ർ​ക്ക​ത്തി​ൽ ഒ​രു വി​ഭാ​ഗം ക​മ്യൂ​ണി​സ്‌​റ്റ്‌ പാ​ർ​ട്ടി ഓ​ഫ്‌ ബ്രി​ട്ട​ൻ രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. മ​ലേ​ഷ്യ​യി​ലെ ക​മ്യൂ​ണി​സ്‌​റ്റ്‌ പാ​ർ​ട്ടി ഇ​ല്ലാ​താ​യി. അ​ന്ന​ത്തെ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ലേ​ഷ്യ​ൻ പീ​പ്ൾ​സ്‌ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ചു. ആ​സ്‌​ട്രേ​ലി​യ​ൻ ക​മ്യൂ​ണി​സ്‌​റ്റ്‌ പാ​ർ​ട്ടി മ​റ്റു ഇ​ട​തു പാ​ർ​ട്ടി​ക​ളു​മാ​യി ചേ​ർ​ന്ന്‌ ന്യൂ ​ലെ​ഫ്‌​റ്റ്‌ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ചു. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും പ​ഴ​യ പേ​ര് സ്വീ​ക​രി​ച്ചു. മെ​ക്‌​സി​ക്ക​ൻ ക​മ്യൂ​ണി​സ്‌​റ്റ്‌ പാ​ർ​ട്ടി ക​മ്യൂ​ണി​സ്‌​റ്റു​ക​ൾ അ​ല്ലാ​ത്ത​വ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ ​െറ​വ​ലൂ​ഷ​ൻ പാ​ർ​ട്ടി​യി​ൽ ല​യി​ച്ചു. ആ​ഫ്രി​ക്ക​യി​ലെ ബെ​നി​ൻ എ​ന്ന രാ​ജ്യ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലി​രു​ന്ന ക​മ്യൂ​ണി​സ്‌​റ്റ്‌ പാ​ർ​ട്ടി അ​തി​ന്റെ ല​ക്ഷ്യ​ത്തി​ൽ​നി​ന്ന്‌ മാ​ർ​ക്സി​സം-​ലെ​നി​നി​സം എ​ടു​ത്തു​മാ​റ്റി. അം​ഗോ​ള, മൊ​സാം​ബീ​ക്‌, കോം​ഗോ, ഇ​ത്യോ​പ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ക​മ്യൂ​ണി​സ്‌​റ്റ്‌ ഭ​ര​ണം മ​റ്റു​ള്ള​വ​ർ​ക്ക്‌ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ച്ചു. </p>
<p>വ​ലി​യ മാ​റ്റം സം​ഭ​വി​ച്ച​ത്‌ ഇ​റ്റ​ലി​യി​ലാ​ണ്‌. ഇ​റ്റാ​ലി​യ​ൻ ക​മ്യൂ​ണി​സ്‌​റ്റ്‌ പാ​ർ​ട്ടി പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ർ​ന്നു. ക​മ്യൂ​ണി​സ്‌​റ്റ്‌ മേ​ൽ​വി​ലാ​സം ഉ​പേ​ക്ഷി​ച്ചു. ഇ​റ്റാ​ലി​യ​ൻ സ​മൂ​ഹം വ​ല്ലാ​തെ മാ​റി എ​ന്ന്‌ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച്‌ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചി​ല്ലെ ഒ​ച്ചെ​റ്റൊ പ​റ​ഞ്ഞു: “പ​ര​മ്പ​രാ​ഗ​ത​മാ​യ വ​ർ​ഗ​സ​മ​ര സി​ദ്ധാ​ന്ത​ത്തി​ന്‌ ഇ​നി നി​ല​നി​ൽ​പി​ല്ല. സാ​മ്പ​ത്തി​ക​വും ശാ​സ്‌​ത്ര-​സ​ങ്കേ​തി​ക​വു​മാ​യ അ​മ്പ​ര​പ്പി​ക്കു​ന്ന മാ​റ്റം വ​ർ​ഗ​സ​മ​ര സി​ദ്ധാ​ന്ത​ത്തെ അ​പ്ര​സ​ക്ത​മാ​ക്കി. </p>
<p>ക​മ്യൂ​ണി​സ്‌​റ്റു​കാ​ർ ഇ​നി ആ​ഗോ​ള​മാ​യി രൂ​പ​പ്പെ​ടു​ന്ന വൈ​രു​ധ്യ​ങ്ങ​ളെ​യാ​ണ്‌ ശ്ര​ദ്ധി​ക്കേ​ണ്ട​ത്‌. സ​മ്പ​ന്ന-​ദ​രി​ദ്ര വ്യ​ത്യാ​സ​മി​ല്ലാ​തെ രാ​ജ്യ​ങ്ങ​ൾ പ​ര​സ്‌​പ​രം ബ​ന്ധ​പ്പെ​ടു​ന്നു. വ​ട​ക്കും തെ​ക്കും രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക അ​ന്ത​രം മൂ​ർ​ച്ഛി​ക്കു​ന്നു. യു.​എ​സ്‌.​എ, കാ​ന​ഡ, യൂ​റോ​പ്, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ആ​സ്‌​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​മ്പോ​ൾ ആ​ഫ്രി​ക്ക​ൻ, ലാ​റ്റി​ന​മേ​രി​ക്ക​ൻ, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ പി​ന്നി​ലേ​ക്ക്‌ പോ​കു​ന്നു. വ​ട​ക്ക​ൻ രാ​ജ്യ​ങ്ങ​ളും തെ​ക്ക​ൻ രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​ക​സ​ന​ത്തി​ൽ വ​ൻ അ​ന്ത​ര​മു​ണ്ട്‌. പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്നു. സ​മൂ​ഹ​ത്തി​ൽ സ്‌​ത്രീ​യു​ടെ പി​ന്നാ​ക്കാ​വ​സ്ഥ​യും ചെ​റു​പ്പ​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളും രൂ​ക്ഷ​മാ​ണ്‌. </p>
<p>ഇ​തൊ​ന്നും കാ​ണാ​തെ ഇ​പ്പോ​ഴും പ​ര​മ്പ​രാ​ഗ​ത​മാ​യി തൊ​ഴി​ലാ​ളി​യും ക​ർ​ഷ​ക​നും ഒ​രു​വ​ശ​ത്തെ​ന്നും മു​ത​ലാ​ളി​യും ഭൂ​പ്ര​ഭു​വും മ​റു​വ​ശ​ത്തെ​ന്നും കാ​ണു​ന്ന​ത്‌ കാ​ലോ​ചി​ത​മ​ല്ല. സ​മ്പൂ​ർ​ണ വ്യ​വ​സാ​യ​വ​ത്ക​ര​ണം ന​ട​ന്ന മ​ധ്യ​വ​ർ​ഗ സ​മൂ​ഹ​ത്തി​ൽ ഇ​ത്‌ അ​പ്ര​സ​ക്ത​വു​മാ​ണ്‌. തൊ​ഴി​ലാ​ളി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​ത്‌ സ്‌​ത്രീ​ക​ളും ചെ​റു​പ്പ​ക്കാ​രും കു​ട്ടി​ക​ളു​മാ​ണ്‌. കൊ​ടും ചൂ​ഷ​ണം പ​രി​സ്ഥി​തി​ക്ക്‌ നേ​രെ​യാ​ണ്‌. മു​ത​ലാ​ളി​യും തൊ​ഴി​ലാ​ളി​യും ജ​ന്മി​യും കൃ​ഷി​ക്കാ​ര​നും എ​ല്ലാം ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്‌. </p>
<p>പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‌ സാ​ർ​വ​ത്രി​ക​മാ​യ ഒ​രു നി​യ​മ​മി​ല്ല.’’ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ പ്ര​മേ​യം 70 ശ​ത​മാ​നം അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ അം​ഗീ​ക​രി​ച്ചു. ഇ​റ്റാ​ലി​യ​ൻ ക​മ്യൂ​ണി​സ്‌​റ്റ്‌ പാ​ർ​ട്ടി പി​രി​യു​ക​യും അ​ത്‌ യൂ​റോ​പ്പി​ലെ മു​ഖ്യ​ധാ​രാ ഇ​ട​തു​പ​ക്ഷ​ത്തി​ൽ ല​യി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. സോ​വി​യ​റ്റ് സം​ഭ​വ​വി​കാ​സം സി.​പി.​എ​മ്മും ച​ർ​ച്ച ചെ​യ്തു. നാ​ല് ദി​വ​സ​മാ​യി ചേ​ർ​ന്ന കേ​ന്ദ്ര​ക​മ്മി​റ്റി​യി​ലാ​യി​രു​ന്നു വി​ശ​ദ​മാ​യ ച​ർ​ച്ച. ക​ണ്ടെ​ത്തി​യ​താ​ക​ട്ടെ മാ​ർ​ക്സി​സം-​ലെ​നി​നി​സ​ത്തി​ൽ​നി​ന്ന് ഈ ​പ​രി​ഷ്കാ​ര​ങ്ങ​ൾ എ​ങ്ങ​നെ അ​ക​ന്നു എ​ന്ന​താ​ണ്. അ​വി​ടെ ജീ​വി​ച്ച മ​നു​ഷ്യ​രെ കു​റി​ച്ച​ല്ല, പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ലെ വ​രി​ക​ളി​ലാ​ണ് പാ​ർ​ട്ടി ഊ​ന്നി​യ​ത്. </p>
<p>മു​ൻ യൂ​ഗോ​സ്‍ലാ​വ്യ​യി​ലാ​ണ് എ​ഴു​ത്തു​കാ​രി​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​യ സ്ലാ​വെ​ങ്ക ഡ്രാ​ക്കു​ലി​ക്കി​ന്റെ ജ​ന​നം. സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യ​ത്തെ ജീ​വി​താ​നു​ഭ​വം ഡ്രാ​ക്കു​ലി​ക്കി​നു​ണ്ട്. സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യ​ങ്ങ​ളു​ടെ പ​ത​ന​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക​യി​ൽ ഒ​രു സെ​മി​നാ​റി​ൽ അ​വ​ർ പ​ങ്കെ​ടു​ത്തു. വി​ഷ​യം സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യ​ങ്ങ​ളു​ടെ ത​ക​ർ​ച്ച. പ​ണ്ഡി​ത​ന്മാ​രു​ടെ സ​ദ​സ്സാ​ണ്. ഡ്രാ​ക്കു​ലി​ക് പ്ര​സം​ഗി​ക്കാ​ൻ ക​യ​റി. അ​വ​ർ ഒ​രു സാ​നി​റ്റ​റി നാ​പ്കി​ൻ കൈ​യി​ലെ​ടു​ത്ത് വീ​ശി. “സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​ക്ക് കാ​ര​ണം ഇ​താ​ണ്.” എ​ന്നി​ട്ട് അ​വ​ർ വി​ശ​ദീ​ക​രി​ച്ചു: ‘‘ഞ​ങ്ങ​ളു​ടെ സോ​ഷ്യ​ലി​സ്റ്റ് നാ​ടു​ക​ളി​ൽ ഇ​ത് ഇ​ല്ല. അ​വി​ടെ സ്ത്രീ​ക​ൾ ആ​ർ​ത്ത​വ സ​മ​യ​ത്ത് ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​രു​പ​ക്ഷേ നി​ങ്ങ​ളു​ടെ അ​മ്മ​മാ​രോ അ​മ്മൂ​മ്മ​മാ​രോ ഉ​പ​യോ​ഗി​ച്ച തു​ണി ത​ന്നെ​യാ​ണ്.’’ സ​ദ​സ്സ് നി​ശ്ശ​ബ്ദ​മാ​യി. ആ ​സ​ദ​സ്സി​നി​ണ​ങ്ങി​യ പ്ര​യോ​ഗ​മാ​യി​രു​ന്നി​ല്ല അ​ത്. ക​ന​പ്പെ​ട്ട സി​ദ്ധാ​ന്ത​ങ്ങ​ൾ​കൊ​ണ്ടും ക​ടി​ച്ചാ​ൽ പൊ​ട്ടാ​ത്ത വാ​ക്കു​ക​ൾ​കൊ​ണ്ടും പ്ര​ജ്ഞ​യി​ൽ ശീ​ർ​ഷാ​സ​നം ന​ട​ത്തേ​ണ്ട വേ​ദി​യി​ൽ ഒ​രു സാ​നി​റ്റ​റി നാ​പ്കി​ൻ കൊ​ടി​പോ​ലെ വീ​ശു​ന്നു. ഡ്രാ​ക്കു​ലി​ക് തു​ട​ർ​ന്നു: ‘‘ഞ​ങ്ങ​ളു​ടെ ജീ​വി​തം ഞ​ങ്ങ​ൾ പ​റ​യു​മ്പോ​ൾ നി​ങ്ങ​ൾ​ക്ക് അ​തി​ന് ഒ​റ്റ വാ​ക്കി​ലാ​ണ് മ​റു​പ​ടി. സി.​ഐ.​എ ഏ​ജ​ന്റ്. ഞ​ങ്ങ​ളു​ടെ രാ​ജ്യം ഒ​രി​ക്ക​ൽ​പോ​ലും കാ​ണാ​ത്ത, അ​വി​ട​ത്തെ ജീ​വി​തം എ​ന്തെ​ന്ന​റി​യാ​ത്ത നി​ങ്ങ​ൾ പ​റ​യു​ന്ന​താ​ണോ ശ​രി?’’ </p>
<p>ഗോ​ർ​ബ​ച്ചേ​വി​ന്റെ കാ​ല​ത്ത് പ്ര​ച​രി​ച്ച ര​സ​ക​ര​മാ​യ ഒ​രു കാ​ര്യ​മു​ണ്ട്. മോ​സ്കോ​വി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് പ​രി​ഷ്ക​രി​ക്കാ​ൻ ഗോ​ർ​ബ​ച്ചേ​വ് തീ​രു​മാ​നി​ച്ചു. അ​തി​ന് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ മൂ​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളെ സ​മീ​പി​ച്ചു. വി​ഷ​യം പ​ഠി​ച്ച് അ​മേ​രി​ക്ക സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ജീ​വ​ന​ക്കാ​രാ​യി 75 പേ​ർ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ജ​ർ​മ​നി ആ​വ​ശ്യ​പ്പെ​ട്ട​ത് 80 പേ​രെ​യാ​ണ്. എ​ന്നാ​ൽ, ജ​പ്പാ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ര​ണ്ടു പേ​രെ മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത്ര കു​റ​ഞ്ഞ ജീ​വ​ന​ക്കാ​ർ മ​തി​യോ എ​ന്ന് ഗോ​ർ​ബ​ച്ചേ​വ് അ​വ​രോ​ട് ചോ​ദി​ച്ചു. ‘മ​തി’. ഒ​രാ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ നി​ൽ​ക്കും. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രു​ന്ന​വ​രോ​ട് ഇ​വി​ടെ ഒ​ന്നു​മി​ല്ല എ​ന്ന് പ​റ​യും. </p>
<p>ഒ​രാ​ൾ പു​റ​ത്തേ​ക്കു​ള്ള വാ​തി​ലി​ൽ നി​ൽ​ക്കും. പു​റ​ത്ത് വ​രു​ന്ന​വ​രോ​ട് പ​റ​യും ‘‘ക​യ​റി​യ​പ്പോ​ൾ പ​റ​ഞ്ഞ​ത​ല്ലെ ഒ​ന്നു​മി​ല്ലെ​ന്ന്.’’ വ​സ്തു​ത​ക​ൾ​ക്ക് മീ​തെ വി​ശ്വാ​സ​ത്തി​ന്റെ നീ​രാ​ളി​പ്പി​ടി​ത്തം ഇ​തി​നെ ഒ​രു ക​റു​ത്ത ഫ​ലി​ത​മാ​ക്കു​ന്നു. അ​നു​ഭ​വി​ച്ച​വ​ർ ജീ​വി​തം പ​റ​യു​ന്നു, അ​നു​ഭ​വി​ക്കാ​ത്ത​വ​ർ സി​ദ്ധാ​ന്തം പ​റ​യു​ന്നു. സി​ദ്ധാ​ന്തം​കൊ​ണ്ട് ബു​ദ്ധി​ജീ​വി​ക​ൾ ജീ​വി​തം വെ​ട്ടി​വീ​ഴ്ത്തു​ന്നു. അ​വ​ർ ഭൂ​മി​യെ വ​ലം​വെ​ക്കാ​തെ സ​ങ്ക​ൽ​പ​ലോ​ക​ത്തി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്നു. അ​വ​ർ​ക്ക് സ​ഞ്ച​രി​ക്കാം. അ​വ​ർ ഒ​രു ബൂ​ർ​ഷ്വാ​വ്യ​വ​സ്ഥി​തി​യു​ടെ പ​രി​ര​ക്ഷ​യി​ലും സ്വാ​ത​ന്ത്ര്യ​ത്തി​ലും സു​ഖ​ത്തി​ലും ജീ​വി​ക്കു​ന്ന​വ​രാ​ണ്. മാ​ർ​ക്സ് ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ എ​ഴു​തി നാ​ല് പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ൾ ഹെ​ർ​ബ​ർ​ട്ട് സ്പെ​ൻ​സ​ർ പ​റ​ഞ്ഞു, ഏ​കാ​ധി​പ​ത്യ​ത്തി​നേ സോ​ഷ്യ​ലി​സം സ്ഥാ​പി​ക്കാ​നാ​വൂ എ​ന്ന്. സ്പെ​ൻ​സ​ർ യാ​ഥാ​സ്ഥി​തി​ക​നാ​ണ്. പ​ക്ഷേ, സ്പെ​ൻ​സ​റി​ന്റെ പ്ര​വ​ച​നം തെ​റ്റാ​ണെ​ന്ന് ഒ​രു സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യ​വും പി​ന്നീ​ട് തെ​ളി​യി​ച്ചി​ല്ല, ചൈ​ന​യും ഉ​ത്ത​ര കൊ​റി​യ​യും ക്യൂ​ബ​യും തെ​ളി​യി​ക്കു​ന്നു​മി​ല്ല. അ​ധി​കാ​ര​ത്തി​ന് പു​റ​ത്തെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും ര​ണ്ടാ​ണ്, ലോ​ക​ത്തെ​വി​ടെ​യും. </p>
<p>വി​ക​സ​ന​ത്തി​ന് വോ​ട്ടു ചെ​യ്യാ​നാ​ണ് എ​ൽ.​ഡി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ക​സ​ന​ത്തി​ന് രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് പ​ഠി​പ്പി​ച്ച​വ​ർ ത​ന്നെ രാ​ഷ്ട്രീ​യം വി​ദ​ഗ്ദ്ധ​മാ​യി പി​ൻ​വ​ലി​ച്ചു. ഇ​ന്ത്യ​യി​ലാ​കെ വ​ള​രു​ന്ന വ​ർ​ഗീ​യ​ശ​ക്തി​ക​ൾ​ക്കെ​തി​രെ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ പ്ര​തീ​ക്ഷ​യാ​യ ഏ​ക ഇ​ട​തു​പ​ക്ഷ ബ​ദ​ൽ എ​ന്ന അ​വ​കാ​ശ​വാ​ദം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ർ​ണ​മാ​യും മ​ര​വി​പ്പി​ച്ചു. പ​ക​രം വി​ക​സ​ന​ത്തി​ന്റെ മാ​ന്ത്രി​ക​ദ​ണ്ഡ് വീ​ശി. മ​റ്റെ​ന്തു​വേ​ണം വി​ക​സ​ന​മ​ല്ലാ​തെ എ​ന്നാ​യി വ​ർ​ഗ​രാ​ഷ്ട്രീ​യ​ത്തി​ന്റെ പാ​ർ​ല​മെ​ന്റ​റി പ്ര​വ​ർ​ത്ത​നം. ഏ​റ്റ​വും കൂ​ടു​ത​ൽ ത​ണ​ൽ​മ​രം ന​ടു​ക​യും കി​ണ​ർ കു​ഴി​ക്കു​ക​യും ചെ​യ്ത രാ​ജാ​വാ​ണ് ഏ​റ്റ​വും ന​ല്ല രാ​ജാ​വെ​ന്ന് ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​വും സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. ഇ​തു​ത​ന്നെ​യാ​ണ് ന​രേ​ന്ദ്ര മോ​ദി 2014ൽ ​ചെ​യ്ത​ത്. ‘ഗു​ജ​റാ​ത്ത് മോ​ഡ​ൽ’ ഇ​ന്ത്യ​യി​ലാ​കെ വ്യാ​പി​പ്പി​ക്ക​ണം. വി​ക​സി​ത് ഭാ​ര​ത്. മോ​ദി​യു​ടെ പ​ള്ളി​ക്കൂ​ട​ത്തി​ലെ സി​ല​ബ​സ് ഇ​ട​തു​പ​ക്ഷ​വും പ​ക​ർ​ത്തി​പ്പ​ഠി​ച്ചു. ഇ​ന്ത്യ​യു​ടെ വി​ക​സ​ന​യ​ജ്ഞ​ങ്ങ​ൾ​ക്ക് ഒ​രു ബ്രാ​ൻ​ഡ് ഉ​ണ്ടാ​യ​തു​പോ​ലെ കേ​ര​ള​ത്തി​ന്റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും ഒ​രു ബ്രാ​ൻ​ഡു​ണ്ടാ​യി. മ​റ്റാ​രു​ണ്ട്? എ​ന്ന കൂ​റ്റ​ൻ ബോ​ർ​ഡി​ലൂ​ടെ കേ​ര​ള​ത്തി​ൽ ഇ​തി​ന്റെ മാ​ർ​ക്ക​റ്റി​ങ് ത​കൃ​തി​യാ​യി. </p>
<p>ച​രി​ത്ര​ത്തി​ൽ ഏ​കാ​ധി​പ​ത്യം എ​ന്നും ഈ ​ചോ​ദ്യം ചോ​ദി​ച്ചി​ട്ടു​ണ്ട്, മ​റ്റാ​രു​ണ്ട്? ഇ​തു​ത​ന്നെ​യാ​ണ് ‘ഇ​ന്ദി​ര​യാ​ണ് ഇ​ന്ത്യ, ഇ​ന്ത്യ​യാ​ണ് ഇ​ന്ദി​ര’ -(അ​ടി​യ​ന്ത​രാ​വ​സ്ഥ); ഇ​തു ത​ന്നെ​യാ​ണ് ‘ഞാ​നാ​ണ് രാ​ഷ്ട്രം’ (ലൂ​യി പ​തി​നാ​ലാ​മ​ൻ); ഇ​തു​ത​ന്നെ​യാ​ണ് ‘ഭ​ര​ണാ​ധി​കാ​രി എ​ന്നും ശ​രി​യാ​ണ്’ (മു​സ്സോ​ളി​നി); ഇ​തു​ത​ന്നെ​യാ​ണ് ‘ഒ​രു ജ​ന​ത, ഒ​രു രാ​ഷ്ട്രം, ഒ​രു നേ​താ​വ്’ (ഹി​റ്റ്ല​ർ). </p>
<p>വി​ക​സ​ന​മാ​ണ് ഏ​ക മാ​ന​ദ​ണ്ഡ​മെ​ങ്കി​ൽ കേ​ര​ളം സൃ​ഷ്ടി​ച്ച​ത് ഐ​തി​ഹ്യ​ത്തി​ലെ പ​ര​ശു​രാ​മ​ന​ല്ല, യാ​ഥാ​ർ​ഥ്യ​ത്തി​ലെ സി.​പി. രാ​മ​സ്വാ​മി അ​യ്യ​രാ​ണ്. തി​രു​വി​താം​കൂ​റി​ലെ സ​മ​സ്ത മേ​ഖ​ല​യി​ലും സി.​പി​യു​ടെ മു​ദ്ര​യു​ണ്ട്. അ​വ​ർ​ണ​ർ​ക്ക് ക്ഷേ​ത്രം തു​റ​ന്നു​കൊ​ടു​ത്ത ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം, ശൈ​ശ​വ വി​വാ​ഹ​ത്തി​ന്റെ കെ​ടു​തി കു​റ​ക്കാ​ൻ വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്ത​ൽ എ​ന്നി​വ സാ​മൂ​ഹി​ക​രം​ഗ​ത്ത് സി.​പി​യു​ടെ നേ​ട്ട​ങ്ങ​ളാ​ണ്. വ​ധ​ശി​ക്ഷ നി​ർ​ത്ത​ലാ​ക്കി​യ​തും റേ​ഷ​ൻ സ​മ്പ്ര​ദാ​യം തു​ട​ങ്ങി​യ​തും ഈ ​ദി​വാ​ൻ​ത​ന്നെ. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​ൻ മാ​റ്റ​ങ്ങ​ളാ​ണ് കൊ​ണ്ടു​വ​ന്ന​ത്. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം സൗ​ജ​ന്യ​വും നി​ർ​ബ​ന്ധ​വു​മാ​ക്കി​യ​ത് വ​ൻ വി​പ്ല​വ​മാ​യി. </p>
<p>സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ന​ൽ​കി. ആ​ദ്യ​മാ​യി സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ച്ചു. തി​രു​വി​താം​കൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​ധ്യാ​പ​ക​നാ​യി ആ​ൽ​ബ​ർ​ട്ട് ഐ​ൻ​ൈ​സ്റ്റ​നെ ക്ഷ​ണി​ച്ചു. പ്ര​തി​മാ​സം 6000 രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​ട്ടും ഐ​ൻ​ൈ​സ്റ്റ​ൻ വ​ന്നി​ല്ല. യൂ​നി​വേ​ഴ്സി​റ്റി മാ​ത്ര​മ​ല്ല, യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​നും സ്ഥാ​പി​ച്ച​ത് സി.​പി​യാ​ണ്. ആ​ദ്യ​ത്തെ യൂ​നി​യ​ൻ പ്ര​സി​ഡ​ന്റ് പി​ന്നീ​ട് ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​ണ​റും മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന പി.​സി. അ​ല​ക്സാ​ണ്ട​റാ​ണ്. നി​ര​വ​ധി സ്വ​കാ​ര്യ കോ​ള​ജു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി. എ​സ്.​ഡി കോ​ള​ജ് ആ​ല​പ്പു​ഴ, എ​ൻ.​എ​സ്.​എ​സ് കോ​ള​ജ് ച​ങ്ങ​നാ​ശ്ശേ​രി, എ​സ്.​എ​ൻ കോ​ള​ജ് കൊ​ല്ലം, എം.​ജി കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം, മാ​ർ ഇ​വാ​നി​യോ​സ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ സി.​പി ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ങ്കേ​തി​ക രം​ഗ​ത്ത് കു​തി​പ്പേ​കി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് സ്ഥാ​പി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ​രം​ഗ​ത്ത് ഇ​ത് മാ​ത്ര​മാ​യി​രു​ന്നി​ല്ല. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും മാ​ത്ര​മു​ള്ള അ​വി​ട്ടം തി​രു​നാ​ൾ ആ​ശു​പ​ത്രി തു​ട​ങ്ങി. പ​ബ്ലി​ക് ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റി ആ​രം​ഭി​ച്ചു. </p>
<p>ആ​രോ​ഗ്യ​ത്തി​ൽ മാ​ത്ര​മ​ല്ല, സം​ഗീ​ത​ത്തി​ലു​മു​ണ്ടാ​യി​രു​ന്നു സി.​പി. സ്വാ​തി തി​രു​നാ​ൾ മ്യൂ​സി​ക് അ​ക്കാ​ദ​മി സ്ഥാ​പി​ച്ച​ത് സി.​പി​യാ​ണ്. ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത​രാ​യ സം​ഗീ​ത​ജ്ഞ​രെ അ​വി​ടെ അ​ധ്യാ​പ​ക​രാ​യി കൊ​ണ്ടു​വ​ന്നു. ഫ​യ​ൽ ര​ണ്ടു മാ​സ​ത്തി​ലേ​റെ താ​മ​സി​പ്പി​ച്ചാ​ൽ വ​കു​പ്പു മേ​ധാ​വി ഓ​രോ ദി​വ​സ​ത്തി​നും ഓ​രോ രൂ​പ പി​ഴ​യ​ട​ക്ക​ണ​മെ​ന്ന നി​യ​മം കൊ​ണ്ടു​വ​ന്ന ഇ​ന്ത്യ​യി​ലെ ഏ​ക ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു സി.​പി. തീ​ർ​ന്നി​ല്ല, സി.​പി​യു​ടെ വി​ക​സ​നം. വെ​ളി​ച്ച വി​പ്ല​വ​ത്തി​ലേ​ക്ക് ഒ​രു ചു​വ​ടു​വെ​ച്ച പ​ള്ളി​വാ​സ​ൽ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി സി.​പി​യു​ടേ​താ​ണ്. കു​ണ്ട​റ​യി​ൽ ക​ളി​മ​ൺ ഫാ​ക്ട​റി, തി​രു​വ​ന​ന്ത​പു​ര​ത്ത് റ​ബ​ർ ഫാ​ക്ട​റി, പു​ന​ലൂ​രി​ൽ പ്ലൈ​വു​ഡ് ഇ​ൻ​ഡ​സ്ട്രി. പെ​രു​മ്പാ​വൂ​രി​ൽ റ​യോ​ൺ​സ്, പ​മ്പ​യു​ടെ തീ​ര​ത്ത് ഷു​ഗേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് എ​ന്നി​വ​യി​ൽ ഒ​തു​ങ്ങി​യി​ല്ല സി.​പി. എ​ഫ്.​എ.​സി.​ടി, ടി.​സി.​സി, ടൈ​റ്റാ​നി​യം എ​ന്നി​വ​യും സി.​പി​യു​ടെ സം​ഭാ​വ​ന​യാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പ്രാ​ഥ​മി​ക രൂ​പ​വും സി.​പി ത​ന്നെ കൊ​ണ്ടു​വ​ന്നു, വ്യോ​മ​ഗ​താ​ഗ​ത​വും.</p>
<p>വെ​റു​തെ ഒ​ന്ന് സ​ങ്ക​ൽ​പി​ക്കാം. 1957ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ‘മ​റ്റാ​രു​ണ്ട്, സി.​പി​യ​ല്ലാ​തെ’ എ​ന്ന് കേ​ര​ളം മു​ഴു​വ​ൻ ബോ​ർ​ഡ് വെ​ച്ച് മ​ത്സ​രി​ക്കു​ന്നു. സി.​പി​യു​ടെ പാ​ർ​ട്ടി തോ​ൽ​ക്കു​ന്നു. ‘അ​ന​ർ​ഹ​മാ​യ തോ​ൽ​വി’ എ​ന്ന് സി.​പി​യു​ടെ ഒ​രു വ​ക്താ​വ് പ​റ​യു​ന്നു. ‘ന​ന്ദി​കെ​ട്ട ജ​ന​ങ്ങ​ൾ’ എ​ന്ന് സി.​പി​യു​ടെ മ​റ്റൊ​രു അ​നു​യാ​യി പ​റ​യു​ന്നു. മ​തം​കൊ​ണ്ടാ​ണ് തോ​റ്റ​തെ​ന്ന് ആ​രാ​ധ​ക​വൃ​ന്ദം നെ​ടു​വീ​ർ​പ്പി​ടു​ന്നു. 2026ൽ ​ഇ​തൊ​ക്കെ ഇ​ണ​ങ്ങു​മെ​ങ്കി​ൽ 1957ലും ​ഇ​ണ​ങ്ങും. പ​ക്ഷേ വി​ക​സ​ന​ത്തി​ന്റെ പേ​രി​ൽ കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി സി.​പി​ക്ക് സി​ന്ദാ​ബാ​ദ് വി​ളി​ച്ചി​ല്ല, പ​ക​രം പ​ട്ടാ​ള​ത്തി​ന്റെ നേ​രെ ന​ട​ന്ന​ടു​ത്തു. വ​ഴി​ക്ക് വീ​തി​കൂ​ട്ടു​ന്ന​തി​നേ​ക്കാ​ൾ വ​ലു​താ​ണ് വ​ഴി ന​ട​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന് വേ​ണ്ടി​യു​ള്ള സ​മ​രം.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877115-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020R2dTEBwzpRQYk0Vk9EenObhZ8jcWHXhV9722074" data-watermark="false" style="width: 100%;" info-selector="#info_item_1783229724705">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783229724705"></div>
</div>
<p>ഓ​ർ​മ​ക​ൾ ഇ​ല്ലാ​താ​വു​മ്പോ​ൾ ഭാ​വി​ക്ക് ഒ​രു ഭൂ​ത​കാ​ല​മി​ല്ലാ​താ​കും. മ​നു​ഷ്യ​ർ വ​ർ​ത്ത​മാ​ന കാ​ല​ത്തെ ച​ര​ക്കു​തീ​വ​ണ്ടി മാ​ത്ര​മാ​കും. ഉ​ന്ന​ത​മാ​യ ല​ക്ഷ്യ​വും ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​ത​വും മു​ഖ​മു​ദ്ര​യാ​ക്കി​യ ഒ​രു സം​ഘ​ട​നാ​രൂ​പം എ​ങ്ങ​നെ ഒ​രു ഭ​ക്തി​പ്ര​സ്ഥാ​ന​മാ​യി മാ​റി? അ​ധി​കാ​ര​വും പ​ണ​വും കേ​ന്ദ്രീ​ക​രി​ച്ച​പ്പോ​ൾ ലോ​ക​ത്തി​ലെ എ​ല്ലാ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളും കെ​ട്ടു​പോ​യി. മാ​ന​വി​ക​ത, മ​നു​ഷ്യ​സ്നേ​ഹം, ന​ന്മ, നി​സ്വാ​ർ​ഥ​ത എ​ന്നീ വാ​ക്കു​ക​ളെ​ല്ലാം ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ച്ച ഒ​രു പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നാ​ണ് അ​ധി​കാ​രം നു​ണ​ഞ്ഞ​പ്പോ​ൾ അ​സ​ഹി​ഷ്ണു​ത​യു​ടെ വ​ര​ട്ടു​ചൊ​റി ബാ​ധി​ച്ച​ത്, എ​വി​ടെ​യും. സോ​വി​യ​റ്റ് യൂ​നി​യ​നി​ൽ അ​ത് സൈ​ബീ​രി​യ​യി​ലെ ത​ട​വു​മു​റി​ക​ളാ​യി, ചൈ​ന​യി​ൽ അ​ത് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​മാ​ണ്, കേ​ര​ള​ത്തി​ൽ അ​ത് ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’​മാ​യി. എ​വി​ടെ​യാ​ണ് പി​ഴ​ച്ച​ത്? സി​ദ്ധാ​ന്ത​ത്തി​ലോ പ്ര​യോ​ഗ​ത്തി​ലോ? സോ​വി​യ​റ്റ് യൂ​നി​യ​നി​ൽ അ​തി​ക​ഠി​ന​മാ​യ ഏ​കാ​ധി​പ​ത്യ ഭ​ര​ണം സ്റ്റാ​ലി​ൻ ന​ട​പ്പാ​ക്കി​യ​ത് ത​നി​ച്ച​ല്ല, ഓ​രോ മേ​ഖ​ല​യി​ലും കൊ​ച്ചു​കൊ​ച്ചു സ്റ്റാ​ലി​ൻ​മാ​രെ സൃ​ഷ്ടി​ച്ചു​കൊ​ണ്ടാ​ണ്. </p>
<p>1976ൽ ​പോ​ള​ണ്ടി​ൽ വ​ർ​ക്കേ​ഴ്സ് ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ ഉ​ണ്ടാ​ക്കി. വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ അ​വ​ർ സ​മ​രം ചെ​യ്തു. അ​തി​ശ​ക്ത​മാ​യി സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്തി. തൊ​ഴി​ലാ​ളി വ​ർ​ഗ ഗ​വ​ൺമെന്റു​ണ്ടാ​യാ​ൽ പി​ന്നെ തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ചെ​യ്യാ​ൻ പാ​ടി​ല്ല. അ​തി​ന്റെ കാ​ര്യ​മി​ല്ല. എ​ല്ലാം ന​ട​പ്പാ​ക്കു​ന്ന ഗ​വ​ൺമെന്‍റാണ് ഭ​രി​ക്കു​ന്ന​ത്. ആ ​ബോ​ധ​മി​ല്ലാ​തെ സ​മ​രം ചെ​യ്യു​ന്ന​വ​ർ വ​ർ​ഗ​വ​ഞ്ച​ക​രോ അ​ഞ്ചാം​പ​ത്തി​ക​ളോ സാ​മ്രാ​ജ്യ​ത്വ ഏ​ജ​ന്റു​ക​ളോ ആ​യി​രി​ക്കും. വ​ർ​ഗ​ബോ​ധ​ത്തി​ന്റെ ഉ​ഗ്ര​പ്ര​തീ​ക​ങ്ങ​ളാ​യ ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​ക്ക​ൾ കേ​ര​ള​ത്തി​ലെ ആ​ശാ സ​മ​ര​ത്തെ വി​ശേ​ഷി​പ്പി​ച്ച പ​ദാ​വ​ലി​ക​ൾ സാ​ർ​വ​ദേ​ശീ​യ തൊ​ഴി​ലാ​ളി ഐ​ക്യ​ത്തി​ന്റെ മ​ഹ​നീ​യ മാ​തൃ​ക​യാ​യി​രു​ന്ന​​ല്ലോ. </p>
<p>ജ​ന​ങ്ങ​ളു​ടെ കൈ​യി​ൽ​നി​ന്ന് ക​ന​ത്ത പ്ര​ഹ​ര​മേ​റ്റ​പ്പോ​ൾ തെ​റ്റ​ന്വേ​ഷി​ച്ചി​റ​ങ്ങു​ന്നു, ജീ​വി​ത​ത്തി​ന്റെ യാ​ഥാ​ർ​ഥ്യം അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ സി​ദ്ധാ​ർ​ഥ രാ​ജ​കു​മാ​ര​നെ​പ്പോ​ലെ. റി​പ് വാ​ൻ വി​ങ്കി​ൾ ഉ​റ​ക്ക​മു​ണ​ർ​ന്ന​പ്പോ​ഴേ​ക്കും കാ​റ്റ്സ്കി​ൽ താ​ഴ്വ​ര ഒ​രു​പാ​ട് മാ​റി​പ്പോ​യി. 20 വ​ർ​ഷ​ത്തെ ഉ​റ​ക്കം ക​ഴി​ഞ്ഞ​പ്പോ​ൾ റി​പ് വാ​ൻ വി​ങ്കി​ളി​ന് ആ​രെ​യും മ​ന​സ്സി​ലാ​യി​ല്ല, ആ​ർ​ക്കും റി​പ് വാ​ൻ വി​ങ്കി​ളി​നെ​യും. സു​ഖ​നി​ദ്ര​യു​ടെ ആ​ല​സ്യം വി​ട്ടു​മാ​റി​യ​പ്പോ​ൾ ഒ​ന്നും തി​രി​ച്ച​റി​യാ​തെ പോ​യി. ചെ​യ്തു​കൂ​ട്ടി​യ തെ​റ്റെ​ന്താ​ണെ​ന്ന​റി​യാ​ത്ത ആ ​നി​ഷ്ക​ള​ങ്ക​ത​ക്കാ​ക​ട്ടെ ഒ​രു ലാ​ൽ സ​ലാം. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/electoral-defeats-and-the-structural-crisis-of-the-indian-left-1534552</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/electoral-defeats-and-the-structural-crisis-of-the-indian-left-1534552</guid>
<category><![CDATA[Weekly,Archives,Articles,Premium,13 JUL 2026]]></category>
<dc:creator><![CDATA[എം.എം. പൗലോസ്]]></dc:creator>
<pubDate>Mon, 06 Jul 2026 03:45:18 GMT</pubDate>
</item>
<item>
<title><![CDATA[ന്യൂ ​പ്രി​ന്റിങ് ഹൗ​സ്: 
‘ഭാ​ര​ത​ച​ന്ദ്രി​ക’​ക്ക് 
സ്വ​ന്ത​മാ​യൊ​രു പ്ര​സ്]]></title>
<description/>
<enclosure length="220865" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/05/2877109-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/05/2877109-untitled-1.gif'/><figcaption><p>ഹ​ലീ​മാ ബീ​വി​</p><span class='copyright'></span></figcaption></figure><h3>അ​ധ്യാ​യം -8 </h3>
<p>ഹ​ലീ​മാ ബീ​വി​യു​ടെ ചി​ല​കാ​ല സ്വ​പ്ന​മാ​യി​രു​ന്നു ‘ഭാ​ര​ത​ച​ന്ദ്രി​ക’ക്ക് സ്വ​ന്തമാ​യൊ​രു പ്ര​സ് വേ​ണ​മെ​ന്ന​ത്. വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു അ​തി​നു​വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ളൊ​ക്കെ​യും. സാ​മ്പത്തി​ക സ​ഹാ​യ​ത്തി​നു വേ​ണ്ടി പ​ല​യാ​ളു​ക​ളോ​ട് അ​പേ​ക്ഷി​ച്ചു. ഒടുവിൽ ദീ​ർ​ഘ​നാ​ള​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ആ ​സ്വ​പ്നം പൂ​വ​ണി​യി​ക്കാ​ൻ ഹ​ലീ​മാ ബീ​വി​ക്ക് സാ​ധി​ച്ചു. </p>
<p>അ​ടൂ​ർ കേ​ന്ദ്ര​മാ​ക്കി​ക്കൊ​ണ്ട് ‘മു​സ്​​ലിം വ​നി​താ പ്ര​സ്’ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും അ​ധി​ക​കാ​ലം ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ല. ഭ​ർ​ത്താ​വി​ന് ജോ​ലി​സം​ബ​ന്ധ​മാ​യി തി​രു​വ​ല്ല​യി​ൽ താ​മ​സി​ക്കേ​ണ്ടി​വ​ന്ന​തി​നാ​ൽ അ​ടൂ​രി​ലെ പ്ര​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും താ​മ​സം തി​രു​വ​ല്ല​യി​ൽ സ്ഥി​ര​മാ​ക്കു​ക​യും ചെ​യ്ത​കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു​വ​ല്ലോ? ‘ഭാ​ര​ത​ച​ന്ദ്രി​ക’ ആ​രം​ഭി​ച്ച വേ​ള​യി​ൽ അ​ച്ച​ടി​യും മ​റ്റു​കാ​ര്യ​ങ്ങ​ളും പു​റ​ത്താ​ണ് ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും സ്വ​ന്ത​മാ​യൊ​രു അ​ച്ചു​കൂ​ട​മെ​ന്ന ആ​ഗ്ര​ഹം അ​വ​ർ വെ​ച്ചു​പു​ല​ർ​ത്തി​യി​രു​ന്നു. </p>
<p>അ​തി​ലേ​ക്കാ​യി സ​മു​ദാ​യ​സ്നേ​ഹി​ക​ളു​ടെ​യും പ​ത്ര​ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു​ള്ള കു​റി​പ്പു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ‘ഭാ​ര​ത​ച​ന്ദ്രി​ക’ ര​ണ്ടാം വാ​ല്യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന വേ​ള​യി​ൽ (1944 ഡി​സം​ബ​ർ 25) സ്വ​ന്ത​മാ​യൊ​രു പ്ര​സ് എ​ന്ന ആ​ഗ്ര​ഹം ഹ​ലീ​മാ ബീ​വി പ​ങ്കു​വെ​ക്കു​ന്നു​ണ്ട്: “ര​ണ്ടാം വാ​ല്യം ആ​രം​ഭി​ക്കു​മ്പോ​ൾ ‘ഭാ​ര​ത​ച​ന്ദ്രി​ക’ ഒ​രു ദി​ന​പ​ത്ര​മാ​ക്ക​ണ​മെ​ന്നു​ള്ള ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം സ്വ​ന്തം പ്ര​സി​ന്‍റെ അ​ഭാ​വ​ത്താ​ൽ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ര​ണ്ടാം വ​യ​സ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​മു​മ്പ് സ്വ​ന്തം പ്ര​സി​ൽ​നി​ന്നും മു​ദ്ര​ണം സാ​ധി​ക്കു​ന്ന​തി​നും ദി​ന​പ​ത്ര​മാ​ക്കു​ന്ന​തി​നും ക​ഴി​യു​മെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ വി​ശ്വാ​സം.” </p>
<p>സാ​മ്പ​ത്തി​ക പ്ര​യാ​സ​ത്താ​ൽ ത​ട്ടി​ത്ത​ട​ഞ്ഞു​നീ​ങ്ങു​മ്പോ​ഴും ത​ന്റെ പ​ത്രി​ക അ​ച്ച​ടി​ക്കാ​നാ​യി അ​പ്പോ​ഴും അ​വ​ർ സ്വ​ന്തം പ്ര​സു​ണ്ടാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം നി​ല​നി​ർ​ത്തി. ഇ​ക്കാ​ല​ത്ത് ആ​ല​പ്പു​ഴ​യി​ൽ​നി​ന്നും എ. ​അ​ലി ബാ​വ എ​ന്ന വ്യ​ക്തി ‘ഭാ​ര​ത​ച​ന്ദ്രി​ക​യു​ടെ അ​ഭ്യ​ർ​ഥ​ന മു​സ്​​ലിം സ​മു​ദാ​യം ശ്ര​മി​ക്ക​ട്ടെ’ എ​ന്ന ത​ല​ക്കെ​ട്ടോ​ടു കൂ​ടി​യ ഒ​രു കു​റി​പ്പ് പ​ത്രാ​ധി​പ​ർ​ക്ക് അ​യ​ച്ചു. ആ ​കു​റി​പ്പ് ‘ഭാ​ര​ത​ച​ന്ദ്രി​ക’​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു വ​ന്നു: ‘‘പ​റ​യ​ത്ത​ക്ക യാ​തൊ​രു മൂ​ല​ധ​ന​വും കൂ​ടാ​തെ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ക്കാ​ല​മാ​യി സു​തു​ത്യ​ർ​ഹ​മാ​യും നി​സ്വാ​ർ​ഥ​മാ​യും പ​ത്ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി പ്ര​ശം​സാ​ർ​ഹ​മാ​യ ഒ​രു സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന പ​ത്രാ​ധി​പ​യെ കു​റി​ച്ചും അ​വ​രു​ടെ സ്ഥൈ​ര്യ​ചി​ത്ത​ത്തെ പ​റ്റി​യും തോ​ന്നി​യു​ള്ള ഉ​ത്ത​മ​വി​ശ്വാ​സ​ത്തെ സ​മാ​ദ​രി​ച്ചാ​ണ് ഈ​യൊ​ര​ഭ്യ​ർ​ഥ​ന പു​റ​പ്പെ​ടു​വി​ക്കാ​ൻ സ്വ​യം നി​ർ​ബ​ന്ധി​ത​നാ​യ​ത്. </p>
<p>ആ​ദ​ർ​ശ​പ​ര​മാ​യും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടു​കൂ​ടി​യും രാ​ജ്യ​ത്തെ​യും സ​മു​ദാ​യ​ത്തെ​യും ഒ​ന്നു​പോ​ലെ സേ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ‘ഭാ​ര​ത​ച​ന്ദ്രി​ക’​യും ‘മി​ത്ര’​വും ന​മ്മു​ടെ സ​മു​ദാ​യ മ​ധ്യ​ത്തി​ൽ വ​ലി​ഞ്ഞി​ഴ​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന് സ​ല​ജ്ജം തു​റ​ന്നു​പ​റ​ഞ്ഞു​കൊ​ള്ളു​ന്നു. ‘ഭാ​ര​ത​ച​ന്ദ്രി​ക’ ഇ​പ്പോ​ൾ 12 മാ​സ​ക്കാ​ല​മാ​യി​ട്ട് ഒ​രു ല​ക്കം​പോ​ലും മു​ട​ങ്ങാ​തെ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പു​റ​പ്പെ​ടു​വി​ക്കാ​നി​ട​യാ​ക്കി​യ​ത് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രു​ടെ സാ​മ​ർ​ഥ്യം ഒ​ന്നു​മാ​ത്ര​മാ​ണെ​ന്നും, ശ​രി​യാ​യ ഒ​രു സാ​മ്പ​ത്തി​ക സ്ഥി​തി​യ​ല്ലെ​ന്നും ഏ​വ​ർ​ക്കും അ​റി​യാ​വു​ന്ന പ​ര​മ​ർ​ഥ​മാ​ണ്. ഒ​രു പ്ര​സി​ന്‍റെ അ​ഭാ​വം​മൂ​ലം അ​തി​ലു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വൈ​ഷ​മ്യ​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ചും ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടും എ​ട്ടാം ല​ക്കം പ​ത്ര​ത്തി​ൽ ചെ​യ്തി​രു​ന്ന അ​ഭ്യ​ർ​ഥ​ന​യെ ദ​യാ​നി​ധി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ​ക്ക് ഞാ​ൻ ഒ​ന്നു​കൂ​ടി വി​ഷ​യീ​ഭ​വി​ച്ചു​കൊ​ള്ളു​ന്നു... സ​മു​ദാ​യ​ത്തി​ന്റെ ഉ​ൽ​ക്ക​ർ​ഷ​ത്തി​നു വേ​ണ്ടി ശ്ര​മി​ക്കു​വാ​ൻ അ​തി​നെ ആ​ത്മാ​ർ​ഥ​മാ​യി സ​ഹാ​യി​ച്ച് സ്വ​ന്ത​മാ​യി ഒ​രു പ്ര​സും ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ണ്ടാ​ക്കി അ​തി​വി​ദൂ​ര​ഭാ​വി​യി​ൽ ഭാ​ര​ത​ച​ന്ദ്രി​ക​യെ ഒ​രു ദി​ന​പ​ത്ര​മാ​യി പ്ര​തീ​ക്ഷി​ക്കാം.” 27 </p>
<p>ര​ണ്ടാം ലോ​ക​യു​ദ്ധ​വും തു​ട​ർ​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും തീ​ർ​ത്ത ആ ​കെ​ട്ട​കാ​ല​ത്ത് പി​ന്നെ​യും നീ​ണ്ട​നാ​ൾ കാ​ത്തി​രു​ന്നു സ്വ​ന്തം പ്ര​സി​നാ​യി. 1945 ഏ​പ്രി​ൽ 30ന് ​പു​റ​ത്തു​വ​ന്ന ആ​ഴ്ച​പ്പ​തി​പ്പി​ൽ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഹ​ലീ​മാ ബീ​വി എ​ഴു​തി: “മ​ല​യാ​ള​ക്ക​ര​യി​ലെ മു​സ്​​ലിം​ക​ൾ​ക്ക് മു​സ്​​ലിം ലോ​ക​വു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ന്ന​തി​ന് ക​ഴി​വ​ത് പ്ര​യ​ത്നി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷേ ‘ഭാ​ര​ത​ച​ന്ദ്രി​ക’ പ​രി​മി​ത​മാ​യ പ​ത്ര​സ്ഥ​ല​ത്തോ​ടു കൂ​ടി​യ ഒ​രു ആ​ഴ്ച​പ്പ​തി​പ്പാ​ണെ​ന്നും ഇ​ന്നും മ​റ്റു പ്ര​സി​ലെ സൗ​ക​ര്യം കാ​ത്തു പ്ര​സി​ദ്ധ​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്നു​ള്ള ന​ഗ്ന​മാ​യ പ​ര​മാ​ർ​ഥം ഞ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും പ്ര​തീ​ക്ഷ​ക​ളെ​യും ദു​ർ​ഘ​ട​പൂ​ർ​ണ​മാ​ക്കു​ന്നു. ഇ​വി​ടെ​യ്ക്കും മു​സ്​​ലിം ലോ​ക​ത്തെ സം​ബ​ന്ധി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​വ​യു​ടെ ത​നി​രൂ​പ​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​നും പ്ര​യാ​സ​മാ​ണ്. അ​നു​മോ​ദ​ന​ങ്ങ​ൾ ഞ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​നു​മോ​ദ​ന​മ​ല്ല -മാ​ധു​ര്യ​മേ​റി​യ പ​ദ​ങ്ങ​ള​ല്ല ഒ​രു പ​ത്ര​ത്തി​ന്റെ പു​രോ​ഗ​തി​ക്ക് ആ​വ​ശ്യം.’’ 28</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877108-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020uwndOMjLWfEN92Qk1tIN7rs8qU2bVB9W8458110" data-watermark="false" style="width: 100%;" info-selector="#info_item_1783228460663">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783228460663"></div>
</div>
<p>1945 മേ​യ് 22ന് ‘​ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ എ​ഡി​റ്റോ​റി​യ​ൽ പേ​ജി​ൽ വ​ന്ന ‘സ്വ​ന്തം കാ​ര്യം’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള കു​റി​പ്പി​ൽ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ൾ വി​വ​രി​ക്കു​ന്നു​ണ്ട്: ‘‘ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ‘ഭാ​ര​ത‌​ച​ന്ദ്രി​ക’​ക്ക് ഞ​ങ്ങ​ൾ വി​ചാ​രി​ക്കാ​ത്ത വി​ധ​ത്തി​ൽ വാ​യ​ന​ക്കാ​രും പ്ര​ശം​സ​ക​രും വ​ർ​ധി​ച്ചു​വ​രി​ക​യും അ​ച്ച​ടി​സം​ബ​ന്ധ​മാ​യ ചി​ല കു​ഴ​പ്പ​ങ്ങ​ൾ​മൂ​ലം ഏ​ജ​ന്‍റ​ൻ​മാ​രു​ടെ​യും വ​രി​ക്കാ​രു​ടെ​യും ആ​വ​ശ്യാ​നു​സ​ര​ണം പേ​പ്പ​ർ കൊ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രിക​യും ചെ​യ്തി​ട്ടു​ണ്ട്... പ്ര​സി​ലെ സൗ​ക​ര്യ​ക്കു​റ​വു നി​മി​ത്തം ഈ ​ല​ക്കം മു​ത​ൽ പ​ത്ര​ത്തി​ന്‍റെ പേ​ജ് അ​ൽ​പം​കു​റ​ക്കാ​ൻ ഞ​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രി​ക്ക​യാ​ണ്. </p>
<p>പ​ര​സ്യ​ങ്ങ​ൾ, ചെ​റു​ക​ഥ​ക​ൾ മു​ത​ലാ​യ​വ കു​റ​വു​ചെ​യ്തും, ഡെ​ക്കാ​ൻ ടൈം​സ്, ഡോ​ൺ മു​ത​ലാ​യ ഇം​ഗ്ലീ​ഷ് പ​ത്ര​ങ്ങ​ളു​ടെ പ​രി​ഭാ​ഷ​യും മ​റ്റു​ള്ള ലേ​ഖ​ന​ങ്ങ​ളും വ​ർ​ധി​പ്പി​ച്ചും വാ​യ​ന​ക്കാ​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​താ​ണ്. സ​ർ​വ​ശ​ക്ത​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ ര​ണ്ടു​മൂ​ന്നു മാ​സ​ത്തി​ന​കം സ്വ​ന്തം പ്ര​സി​ൽ​നി​ന്നും ‘ഭാ​ര​ത​ച​ന്ദ്രി​ക’ ഇ​റ​ക്കു​ന്ന​തി​നു​വേ​ണ്ടി പു​തി​യ അ​ക്ഷ​ര​ങ്ങ​ൾ മു​ത​ലാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ച്ചു​വ​രു​ന്നു​ണ്ട്. ത​ത്സ​മ​യം പ​ത്ര​ത്തി​ന്‍റെ സൈ​സ് വ​ലു​താ​ക്കു​ക, പേ​ജ് വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി സ​ക​ല പ​രി​ഷ്‌​കാ​ര​ങ്ങ​ളും വ​രു​ത്താ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന വി​വ​രം മാ​ന്യ​വാ​യ​ന​ക്കാ​രെ അ​റി​യി​ക്ക​യും ത​ൽ​ക്കാ​ല​മു​ള്ള കു​റ​വു ക്ഷ​മി​ച്ചും, വേ​ണ്ട പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ന​ൽ​കി​യും സ​ഹാ​യി​ക്ക​ണ​മെ​ന്ന​ഭ്യ​ർ​ഥി​ക്ക​യും ചെ​യ്തു​കൊ​ള്ളു​ന്നു.’’ </p>
<p>തു​ട​ർ​ന്ന്, പ​ത്ര​ബ​ന്ധു​ക്ക​ളു​ടെ​യും ര​ക്ഷാ​ധി​കാ​രി​ക​ളു​ടെ​യും സ​ഹാ​യ​വും സ്വ​ന്തം അ​ധ്വാ​ന​വും​കൊ​ണ്ട് തി​രു​വ​ല്ല​യി​ൽ തു​ക​ല​ശ്ശേ​രി എ​ന്ന സ്ഥ​ല​ത്ത് ച​ന്ദ്ര​വി​രു​ത്തി പീ​ടി​ക കെ​ട്ടി​ട​ത്തി​ൽ കെ.​വി. മ​ത്താ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ‘ന്യൂ ​പ്രി​ന്റി​ങ് ഹൗ​സ്’ സ്വ​ന്ത​മാ​ക്കു​ക​യും അ​ച്ചു​കൂ​ട അ​നു​ബ​ന്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​ൽ ന​ട​ത്തി​വ​രി​ക​യും ചെ​യ്തു. തി​രു​വ​ല്ല കു​രി​ശു ക​വ​ല​യി​ൽ പോ​സ്റ്റ് ഓ​ഫി​സി​നും ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സി​നും എ​തി​ർ​വ​ശ​ത്താ​യി​ട്ടാ​യി​രു​ന്നു ച​ന്ദ്ര​വി​രു​ത്തി​യി​ൽ കു​ടും​ബ​ത്തി​ന്‍റെ കെ​ട്ടി​ട​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​ത്. </p>
<p>പു​തി​യ പ്ര​സ് തു​ട​ങ്ങി​യ​ത് ഏ​ത് വ​ർ​ഷ​ത്തി​ലാ​ണ് എ​ന്ന​ത് നി​ശ്ച​യ​മി​ല്ല; 1945 അ​വ​സാ​ന​മോ, 1946 ആ​ദ്യ​മോ ആ​കാം. എ​ന്നി​രു​ന്നാ​ലും, 1946-47 ലെ ​തി​രു​വി​താം​കൂ​ർ സ്ഥി​തി​വി​വ​ര ക​ണ​ക്കി​ൽ തി​രു​വ​ല്ല​യി​ൽ​നി​ന്നും എം. ​ഹ​ലീ​മാ ബീ​വി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ‘ന്യൂ ​പ്രി​ന്‍റി​ങ് ഹൗ​സ്’ എ​ന്ന പേ​രി​ൽ ഒ​രു അ​ച്ചു​കൂ​ട​വും അ​തി​ൽ മൂ​ന്ന് മ​ല​യാ​ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​താ​യും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. 29 </p>
<p>മാ​ത്ര​മ​ല്ല, ‘ഭാ​ര​ത​ച​ന്ദ്രി​ക’ ഒ​രു ദി​ന​പ​ത്രം എ​ന്ന നി​ല​ക്ക് 3000 കോ​പ്പി​ക​ളും ‘ഭാ​ര​ത​ച​ന്ദ്രി​ക’ ആ​ഴ്ച​പ്പ​തി​പ്പ് 2000 കോ​പ്പി​ക​ളും ‘വ​നി​ത’ മാ​സി​ക 500 കോ​പ്പി​ക​ളും ഇ​തേ പ്ര​സി​ൽ​നി​ന്നാ​യി​രു​ന്നു അ​ച്ച​ടി​ച്ച​ത് എ​ന്നും പ​രാ​മ​ർ​ശ​മു​ണ്ട്. ഇ​തേ നി​ല​യാ​ണ് സ്ഥി​തി​വി​വ​ര ക​ണ​ക്കി​ൽ പ​റ​യു​ന്ന​ത്. </p>
<h3>‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ വ​ക അ​നു​മോ​ദ​ന​ങ്ങ​ൾ</h3>
<p>വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ക​യും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്തി​രു​ന്ന വ്യ​ക്തി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ആ​ശി​ർ​വ​ദി​ക്കു​ക​യും ചെ​യ്യു​ക പ​ത്രാ​ധി​പ​യു​ടെ​യും പ​ത്ര​ത്തി​ന്റെ​യും ധ​ർ​മ​മാ​യി അ​വ​ർ ക​രു​തി​യി​രു​ന്നു. ‘മു​സ്​​ലിം വ​നി​ത’ ആ​രം​ഭി​ച്ച കാ​ലം മു​ത​ൽ ത​ന്നെ അ​തി​ൽ വി​വി​ധ​ത​ര​ത്തി​ലു​ള്ള അ​നു​മോ​ദ​ന​ക്കു​റി​പ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ചി​ല​ത് എ​ഡി​റ്റോ​റി​യ​ലാ​യും മ​റ്റു ചി​ല​ത് പ്ര​ത്യേ​കം കു​റി​പ്പു​ക​ളാ​യും ന​ൽ​കാ​ൻ പ​ത്രാ​ധി​പ ശ്ര​മി​ച്ചി​രു​ന്നു. അ​വ​യി​ൽ ചി​ല ച​രി​ത്ര​സ​ന്ധി​ക​ൾ​കൂ​ടി ഉ​ൾ​ച്ചേ​ർ​ന്നി​രു​ന്നു. </p>
<p>1120 കും​ഭം എ​ട്ടി​ന് പു​റ​ത്തു​വ​ന്ന ഏ​ഴാം ല​ക്ക​ത്തി​ൽ തി​രു​വി​താം​കൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​റ​ബി ചെ​യ​റി​ൽ ഒ​രു റീ​ഡ​റെ നി​യ​മി​ച്ച​തി​ൽ സ​ർ​ക്കാ​റി​ന് അ​നു​മോ​ദ​നം അ​റി​യി​ക്കു​ന്ന ഒ​രു കു​റി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു: “തി​രു​വി​താം​കൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ അ​റ​ബി​ക് ചെ​യ​റി​ൽ ഒ​രു അ​റ​ബി​ക് റീ​ഡ​ർ എ​ന്ന ന​വീ​ന ഉ​ദ്യോ​ഗ​സ്ഥ​നെ സൃ​ഷ്ടി​ക്കു​ന്ന​തോ​ടു​കൂ​ടി അ​തി​ന്റെ പ​രി​പൂ​ർ​ണ​മാ​യ ഫ​ല​പ്രാ​പ്തി​ക്കു​ള്ള സ​ന്ദ​ർ​ഭം ക​ര​ഗ​ത​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​നി​യെ​ങ്കി​ലും മു​സ്​​ലിം സ​മു​ദാ​യം അ​തി​ന്‍റെ മൗ​നം സു​ശ​ക്തി കൈ​വെ​ടി​ഞ്ഞ് പ്ര​സ്തു​ത സ്ഥാ​പ​നം​മൂ​ലം ഉ​ണ്ടാ​കേ​ണ്ട യ​ഥാ​ർ​ഥ അ​നു​ഭ​വ​ത്തി​ന് ഉ​പ​യു​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ യ​ഥാ​വ​സ​രം ന​ൽ​കി​യും ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചും പ്ര​യോ​ജ​ന​ക​ര​മാ​യി തീ​ർ​ക്ക​ണ​മെ​ന്നും ബോ​ധി​പ്പി​ക്കു​ന്നു.” </p>
<p>തി​രു​വി​താം​കൂ​ർ പോ​സ്റ്റ​ൽ (അ​ഞ്ച​ൽ) ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ അ​ധി​പ​നാ​യി ഭ​രി​ച്ചു​കൊ​ണ്ടി​രു​ന്ന പി.​എ. കാ​സി​മി​നെ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യും ശ്രീ​മാ​ൻ പ​ര​മു​വി​നെ പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ കാ​സി​മി​ന് പ​ക​ര​മാ​യും നി​യ​മി​ച്ച വേ​ള​യി​ൽ അ​വ​രെ അ​നു​മോ​ദി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു പ്ര​സ്താ​വ​ന ‘ഭാ​ര​ത​ച​ന്ദ്രി​ക’ ന​ൽ​കി: “ന്യാ​യ​ത്തി​ന്റെ പി​ടി​യി​ൽ​നി​ന്നും അ​ണു​വോ​ള​വും ച​ലി​ക്കാ​ത്ത ഒ​രു ധീ​ര​നാ​ണ് മി​സ്റ്റ​ർ കാ​സിം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​ഞ്ച​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ക​ഴി​യു​ന്ന​ത്ര പു​രോ​ഗ​മി​ച്ചി​ട്ടു​ണ്ട്. </p>
<p>അ​ഞ്ച​ൽ ശി​പാ​യി​മാ​ർ എ​ഴു​ത്തു​ക​ൾ വ​ലി​ച്ചു​കീ​റി ക​ള​യു​ന്ന മോ​ശം​രീ​തി​ക​ളും മ​റ്റും ഇ​പ്പോ​ൾ ഇ​ല്ലെ​ന്ന് പ​റ​യാം. മി​സ്റ്റ​ർ കാ​സി​മി​ന്റെ ഒ​ഴി​വി​ൽ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മി​സ്റ്റ​ർ പ​ര​മു​വി​നെ അ​ഞ്ച​ൽ സൂ​പ്ര​ണ്ടാ​യി നി​യ​മി​ച്ചി​രി​ക്കു​ന്നു. തി​രു​വി​താം​കൂ​ർ ഡി​പ്പാ​ർ​ട്മെ​ന്‍റ് മേ​ധാ​വി​ക​ളാ​യി ഈ​ഴ​വ​ർ​ക്കി​ട​യി​ൽ​നി​ന്നു​ള്ള​വ​ർ ഇ​ല്ലെ​ന്ന എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​ന്റെ നി​വേ​ദ​നം ഗ​വ​ൺ​മെ​ന്‍റ് കൈ​ക്കൊ​ണ്ട​തി​നെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് മി​സ്റ്റ​ർ പ​ര​മു​വി​ന്റെ നി​യ​മ​നം. മു​ൻ​ഗാ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ക്കു​വാ​നു​ള്ള കാ​ര്യ​ക്ഷ​മ​ത പ​ര​മു​വി​നു​ണ്ട്. പൊ​തു​ജ​ന ക്ഷേ​മ ത​ൽ​പ​ര​രാ​യ ഈ ​ര​ണ്ടു മാ​ന്യ​ന്മാ​രെ​യും പു​തി​യ ഉ​ദ്യോ​ഗ​ല​ബ്ധി​യി​ൽ ഹാ​ർ​ദ​വ​മാ​യി അ​നു​മോ​ദി​ച്ചു​കൊ​ള്ളു​ന്നു.”31 </p>
<p>ശേ​ഷം കാ​സി​മി​നെ കൊ​ല്ലം ഡി​വി​ഷ​ൻ പേ​ഷ്കാ​ർ പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​പ്പോ​ൾ ‘ഭാ​ര​ത​ച​ന്ദ്രി​ക’ അ​ദ്ദേ​ഹ​ത്തെ അ​നു​മോ​ദി​ച്ചു​കൊ​ണ്ട് ഒ​രു കോ​ളം വാ​ർ​ത്ത ന​ൽ​കി. 1945 ജൂ​ലൈ ര​ണ്ടി​ന് പു​റ​ത്തി​റ​ങ്ങി​യ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യി​ൽ വ​ന്ന കു​റി​പ്പ്: “വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റും ടെ​ക്സ്റ്റൈ​ൽ ക​മീ​ഷ​ണ​റു​മാ​യി​രു​ന്ന ശ്രീ​മാ​ൻ പി.​എ. കാ​സിം സാ​ഹി​ബ് അ​വ​ർ​ക​ളെ അ​ടു​ത്ത ചി​ങ്ങം മു​ത​ൽ കൊ​ല്ലം ഡി​വി​ഷ​ൻ പേ​ഷ്കാ​രാ​യി നി​യ​മി​ച്ച​തി​ൽ ഗ​വ​ൺ​മെ​ന്റി​നെ ഞ​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ക​യും ശ്രീ​മാ​ൻ കാ​സി​മി​നെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്യു​ന്നു.” ഒ​രു ഡി​വി​ഷ​ൻ പേ​ഷ്കാ​രെ​ന്ന​ത് ബ്രി​ട്ടീ​ഷി​ന്ത്യ​യി​ൽ ക​ല​ക്ട​ർ​ക്ക് തു​ല്യ​മാ​യ പ​ദ​വി​യാ​ണ്. </p>
<p>തി​രു​വി​താം​കൂ​റി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ത്ത​ര​ത്തി​ൽ മു​സ്​​ലിം സ​മു​ദാ​യ​ത്തി​ൽ​നി​ന്നൊ​രു വ്യ​ക്തി ഡി​വി​ഷ​ൻ പേ​ഷ്കാ​ർ അ​ഥ​വാ ക​ല​ക്ട​ർ പ​ദ​വി​യി​ലേ​ക്ക് വ​ന്ന​ത്. 1944 സെ​പ്റ്റം​ബ​ർ 11ന് ​പു​റ​ത്തു​വ​ന്ന ല​ക്ക​ത്തി​ൽ ഇ.​കെ. മൗ​ല​വി​യെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ അ​റ​ബി ലെ​ക്ച​റ​റാ​യി പ്ര​മോ​ട്ട് ചെ​യ്ത​തി​ൽ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ വ​ക പ്ര​ത്യേ​ക അ​നു​മോ​ദ​നം അ​റി​യി​ക്കു​ന്നു​മു​ണ്ട്. സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​നം ആ​ഗ്ര​ഹി​ച്ചി​രു​ന്ന ഹ​ലീ​മാ ബീ​വി, അ​ക്കാ​ല​ത്ത് മ​ദ്രാ​സി​ൽ പോ​യി മെ​ഡി​സി​ൻ പ​ഠി​ച്ച് അ​വി​ടെ​ത്ത​ന്നെ​യു​ള്ള സ്റ്റാ​ൻ​ലി മെ​ഡി​ക്ക​ൽ ഹോ​സ്പി​റ്റ​ലി​ൽ വെ​നേ​റി​യ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ൽ അ​സി​സ്റ്റ​ന്റ് സ​ർ​ജ​നാ​യി സേ​വ​നം ആ​രം​ഭി​ക്കു​ന്ന ​ഡോ. ല​ക്ഷ്മി വേ​ലാ​യു​ധ​ൻ എ​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യു​ടെ നി​യ​മ​ന നേ​ട്ടം വാ​ർ​ത്ത​യാ​യി ന​ൽ​കി. </p>
<p>പൊ​തു​വി​ട​ങ്ങ​ളി​ലും മ​നു​ഷ്യ​വ്യ​വ​ഹാ​ര​ങ്ങ​ളി​ലും വ​ന്നു​ചേ​രു​ന്ന കു​ഴ​പ്പ​ങ്ങ​ളെ സെ​ൻ​സേ​ഷ​ന​ലാ​യി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. 1945 മേ​യ് 15ന് ​തി​രു​വി​താം​കൂ​റി​ലെ പ്ര​മു​ഖ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ കാ​യം​കു​ള​ത്തെ പ്ര​ശ്ന​ങ്ങ​ളെ കാ​ണി​ച്ചു​കൊ​ണ്ട് ആ​വ​ലാ​തി​യാ​യി വ​ന്ന കു​റി​പ്പ്: “ഇ​വി​ടെ ഹോ​ട്ട​ലു​ക​ളി​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ഊ​ണി​ന് ആ​റ​ണ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും പ​ര​സ്യ​മാ​യി എ​ട്ട​ണ​യാ​ക്കി​യി​രി​ക്കു​ന്നു. ഈ ​വ​ർ​ധ​ന​വ് അ​ധി​കൃ​ത അ​നു​മ​തി​യോ​ടു​കൂ​ടി അ​ല്ലെ​ന്ന് അ​റി​യു​ന്നു. </p>
<p>ബ്ലാ​ക്ക് മാ​ർ​ക്ക​റ്റി​ൽ ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മൂ​ലം സാ​ധു​ക്ക​ൾ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ നി​ർ​വാ​ഹ​വു​മി​ല്ല. പോ​ക്ക​റ്റ​ടി​യും കൂ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ 100 രൂ​പ​യോ​ടു​കൂ​ടി​യ ഒ​രു പേ​ഴ്സ് കാ​ണാ​തെ പോ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു.” നാ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ എ​ന്ന​നി​ല​യി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന കു​റി​പ്പു​ക​ളും മ​ര​ണ​വാ​ർ​ത്ത​ക​ളും മ​റ്റും കൊ​ടു​ക്കു​ന്ന​തി​ലും അ​വ​ർ പി​ന്നാ​ക്കം പോ​യി​ല്ല. തി​രു​വി​താം​കൂ​റി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും തി​രു​വി​താം​കൂ​റി​ലെ വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ​ക്ക​മ്മി​റ്റി (1932)യു​ടെ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന സ​ർ മെ​വ​റ​ൽ സ്റ്റ​താം സാ​യി​പ്പ് 1944 ഡി​സം​ബ​ർ 27ന് ​മ​ദ്രാ​സി​ലെ സ്പെ​ൻ​സ​ർ ഹോ​ട്ട​ലി​ൽ ത​ന്റെ മു​റി​യി​ൽ വെ​ച്ച് മ​ര​ണ​പ്പെ​ട്ട വി​വ​രം ‘ഭാ​ര​ത​ച​ന്ദ്രി​ക’ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. </p>
<p>അ​തോ​ടൊ​പ്പം ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്: “...മ​ദ്രാ​സി​ലെ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ന്ന വേ​ള​യി​ൽ 54ാമ​ത്തെ വ​യ​സ്സി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം. മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യി​ലെ വി​ദ്യാ​ഭ്യാ​സ വി​ഷ​യ​ക​മാ​യി അ​ദ്ദേ​ഹം വ​രു​ത്തി​യി​ട്ടു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ൾ സ്മ​ര​ണീ​യ​മാ​ണ്. മ​ല​ബാ​ർ മു​സ്​​ലിം വി​ദ്യാ​ഭ്യാ​സ​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മു​സ്​​ലിം ബാ​ല​ക​ന്മാ​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​കം സ്കൂ​ളു​ക​ൾ സ്ഥാ​പി​ച്ച് അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ണ്ട്. സ്വ​ന്തം വ​രു​മാ​നം ത​ന്നെ അ​ദ്ദേ​ഹം വി​ദ്യാ​ഭ്യാ​സ​ത്തി​ന് വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.”32 </p>
<h3>‘ഭാ​ര​ത​ച​ന്ദ്രി​ക’​ക്ക് വി​ദേ​ശ​ങ്ങ​ളി​ലും വാ​യ​ന​ക്കാ​ർ</h3>
<p>‘മു​സ്​​ലിം വ​നി​ത’​യും ‘വ​നി​ത’​യും പോ​ലെ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ വാ​യ​ന​ക്കാ​ർ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ഉ​ൾ​ക്കൊ​ണ്ടി​രു​ന്നു. അ​ക്കാ​ല​ത്ത് ‘സ്ട്രൈ​റ്റ് സെ​റ്റി​ൽ​മെ​ന്‍റ്’ എ​ന്ന വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ൾ അ​ച്ചു​കൂ​ട നി​ർ​മാ​ണ​ത്തി​നാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ സ​ന്ദ​ർ​ഭം മു​മ്പ് വി​വ​രി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പു​റം​വാ​സ ജോ​ലി​ക​ൾ​ക്കാ​യി ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന നി​ര​വ​ധി പേ​ർ തു​ട​ർ​ന്നും വാ​ർ​ഷി​ക വ​രി​സം​ഖ്യ​യ​ട​ച്ചും നേ​രി​ട്ടു​വ​രു​ത്തി​യും മ​റ്റും വാ​യ​ന​ക്കാ​രാ​യി നി​ല​നി​ന്നു. ‘ഭാ​ര​ത​ച​ന്ദ്രി​ക’​ക്ക് കൊ​ളം​ബോ (ശ്രീ​ല​ങ്ക)​യി​ലും വാ​യ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് സം​ബ​ന്ധ​മാ​യ വി​വ​രം പ​ത്രി​ക​യി​ൽ നി​ന്നു​ത​ന്നെ ല​ഭി​ക്കു​ന്നു​ണ്ട്. 1945 ഏ​പ്രി​ൽ 15ന് ​വ​ന്ന കു​റി​പ്പി​ൽ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ​യും ‘വ​നി​ത’​യു​ടെ​യും കൊ​ളം​ബോ​യി​ലെ ഏ​ജ​ന്റാ​യി പി.​വി. മാ​ധ​വ​നെ നി​യ​മി​ച്ചി​രി​ക്കു​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്. അ​തി​നാ​യി കെ.​ഇ.​ഡ​ബ്ല്യൂ റോ​ഡ്, സ്ലേ​വ് ഐ​ല​ൻ​ഡ്, കൊ​ളം​ബോ എ​ന്ന വി​ലാ​സ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877110-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240204s7hP4QFPLIN7jVALnqATX5AmfjmtsLB8724968" data-watermark="false" style="width: 100%;" info-selector="#info_item_1783228727799">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783228727799"></div>
</div>
<h3>‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ എ​ഡി​റ്റോ​റി​യ​ൽ</h3>
<p>സ​മ​കാ​ലി​ക​മാ​യി ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന പ​ല വി​ഷ​യ​ങ്ങ​ളും പ​ല​പ്പോ​ഴും ത​ങ്ങ​ളു​ടെ മു​ഖ​പ്ര​സം​ഗ​ങ്ങ​ൾ ആ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ‘ഭാ​ര​ത​ച​ന്ദ്രി​ക’ പ​രി​ശ്ര​മി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ ന​യം എ​ന്തെ​ന്ന് തെ​ളി​മ​യോ​ടെ മ​ന​സ്സി​ലാ​ക്കാ​വു​ന്ന ത​ര​ത്തി​ൽ പ​ത്രാ​ധി​പ ആ ​കൃ​ത്യം നി​ർ​വ​ഹി​ച്ചു. അ​തി​ൽ സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ​വും ലോ​ക​ക്ര​മ​വും മാ​ത്ര​മ​ല്ല, അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും അ​വ​ർ​ക്കാ​യി അ​ധി​കാ​രി​ക​ൾ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ഇ​ട​പെ​ടേ​ണ്ട വി​ഷ​യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യും ത​ത്ത്വാ​ധി​ഷ്ഠി​ത​മാ​യും മ​റ്റും കാ​ര്യ​മാ​ത്ര​പ്ര​സ​ക്ത​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന​തി​നും ‘ഭാ​ര​ത​ച​ന്ദ്രി​ക’​യി​ലെ മു​ഖ​പ്ര​സം​ഗ​ങ്ങ​ൾ ശ്ര​മി​ച്ചി​ട്ടു​ണ്ട്. പൊ​തു​മ​ണ്ഡ​ല​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ ല​ക്ക​ങ്ങ​ളി​ൽ വ​ന്നി​ട്ടു​ള്ള മു​ഖ​പ്ര​സം​ഗ​ങ്ങ​ളി​ൽ ചി​ല​തി​നെ എ​ടു​ത്ത​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് അ​ക്കാ​ല​ത്തെ ച​രി​ത്ര, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ​ബ​ന്ധ​ങ്ങ​ളി​ൽ ‘ഭാ​ര​ത​ച​ന്ദ്രി​ക’ എ​ങ്ങ​നെ ഇ​ട​പെ​ട്ടു​വെ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് ഒ​രു ശ്ര​മം ന​ട​ത്തു​ക​യാ​ണി​വി​ടെ. </p>
<p>ഒ​രു​പ​ക്ഷേ ഹ​ലീ​മാ ബീ​വി എ​ന്ന പ​ത്രാ​ധി​പ​യു​ടെ മി​ക​വാ​യി ഇ​വ​യെ ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യു​ക​യി​ല്ല; എ​ന്തെ​ന്നാ​ൽ സ​മ​കാ​ലി​ക സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളെ വി​ല​യി​രു​ത്താ​നു​ള്ള അ​വ​സ​രം പ്ര​ദാ​നം ചെ​യ്യു​ക​യെ​ന്ന ദൗ​ത്യം ഏ​റ്റെ​ടു​ത്ത് പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ൾ ചേ​ർ​ന്നു​വ​രു​ന്ന കു​റി​പ്പു​ക​ളാ​യാ​ണ് അ​വ ന​മ്മു​ടെ മു​ന്നി​ലേ​ക്ക് എ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​യൊ​ന്നും​ത​ന്നെ ഹ​ലീ​മാ ബീ​വി പേ​ര് വെ​ച്ച് എ​ഴു​തി​യ​ത​ല്ല. അ​വ ത​യാ​റാ​ക്കു​ന്ന​തി​ൽ പ​ത്രാ​ധി​പ​ക്ക് മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​വും ല​ഭി​ച്ചി​രി​ക്കാ​മെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്. </p>
<p>അ​വ​യി​ൽ ചി​ല​തി​നെ കാ​ലാ​നു​ക്ര​മ​മാ​യി പ​രി​ച​യ​പ്പെ​ടാം: 1944 ആ​ഗ​സ്റ്റ് 28ന് ‘​ഭാ​ര​ത​ച​ന്ദ്രി​ക’ പ്ര​സി​ദ്ധീ​ക​രി​ച്ച ദി​വാ​ൻ സി.​പി. രാ​മ​സ്വാ​മി അ​യ്യ​രു​ടെ ‘വ​ഞ്ചി പു​വ​ർ ഫ​ണ്ട്’ എ​ന്തു​കൊ​ണ്ടും പാ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഉ​പ​കാ​ര​പ്പെ​ടും എ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ന്ന എ​ഡി​റ്റോ​റി​യ​ൽ: “ഏ​തു നാ​ടി​ന്റെ​യും പു​രോ​ഗ​തി എ​ന്ന​ത് ആ ​നാ​ട്ടി​ലെ പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ത​ന്നെ​യാ​ണ്. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ക എ​ന്ന​താ​ണ് രാ​ജ്യ​സ്നേ​ഹി​ക​ളു​ടെ പ്ര​ഥ​മ​വും പ്ര​ധാ​ന​വു​മാ​യ ദൗ​ത്യം. പാ​വ​ങ്ങ​ളു​ടെ പ​ട്ടി​ണി​യും പ​രി​വ​ട്ട​വും പാ​ടെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​നാ​യി​ട്ട് മാ​ത്ര​മാ​ണ് വ​ഞ്ചി പു​വ​ർ ഫ​ണ്ട് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.”33 </p>
<p>1944 സെ​പ്റ്റം​ബ​ർ 11ന് ‘​ഭാ​ര​ത​ച​ന്ദ്രി​ക’​യി​ൽ വ​ന്ന എ​ഡി​റ്റോ​റി​യ​ൽ വി​ഷ​യം ‘കൊ​ച്ചി മു​സ്​​ലിം​ക​ളും ഗ​വ​ൺ​മെ​ന്‍റ് ഉ​ദ്യോ​ഗ​വും’ എ​ന്ന​താ​യി​രു​ന്നു. അ​തി​ൽ കൊ​ച്ചി​യി​ലെ സ​ർ​ക്കാ​ർ ​മു​സ്​​ലിം സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്ക് പൊ​തു സ​ർ​വി​സി​ൽ അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​കു​ന്നി​ല്ലാ​യെ​ന്ന് കാ​ര്യ​കാ​ര​ണ സ​ഹി​തം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു: “കൊ​ച്ചി​യി​ലെ ഗ​വ​ൺ​മെ​ന്‍റ് ഉ​ദ്യോ​ഗ​ങ്ങ​ൾ മു​സ്​​ലിം​ക​ൾ​ക്ക് അ​വ​ർ അ​ർ​ഹി​ക്കു​ന്ന പ​ങ്ക് ന​ൽ​കു​ന്നി​ല്ലെ​ന്ന് കൊ​ച്ചി മു​സ്​​ലിം​ക​ളു​ടെ ഇ​ട​യി​ൽ പ​ര​ക്കെ വി​ശ്വാ​സ​മു​ണ്ട്. ആ ​വി​ശ്വാ​സം അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മ​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന മു​സ്​​ലിം​ക​ളു​ടെ എ​ണ്ണം തു​ലോം പ​രി​മി​ത​മാ​ണ്. </p>
<p>പു​തി​യ നി​യ​മ​ന​ങ്ങ​ളി​ൽ മു​സ്​​ലിം​ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കി കാ​ണു​ന്നി​ല്ല... ഈ​യി​ടെ ഗ​വ​ൺ​മെ​ന്‍റ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള ഒ​രു ന​യം മാ​ത്ര​മാ​ണ് മു​സ്​​ലിം​ക​ളു​ടെ പ്രാ​തി​നി​ധ്യ​ക്കു​റ​വി​ന് കാ​ര​ണം. ഒ​രു ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ധി​കാ​രം മു​ഴു​വ​ൻ ഏ​ക​ദേ​ശം ഡി​പ്പാ​ർ​ട്മെ​ന്‍റ് മേ​ല​ധ്യ​ക്ഷ​ന് ത​ന്നെ ന​ൽ​കി​യി​രി​ക്കു​ന്നു. മേ​ല​ധ്യ​ക്ഷ​ന്മാ​രാ​ക​ട്ടെ ത​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം അ​ടു​പ്പ​മു​ള്ള ചി​ല വ്യ​ക്തി​ക​ൾ​ക്കും സ​മു​ദാ​യ​ങ്ങ​ൾ​ക്കും മാ​ത്ര​മേ ഉ​ദ്യോ​ഗ​ങ്ങ​ൾ കൊ​ടു​ക്കു​ന്നു​ള്ളൂ. ഇ​ത്ത​ര​ത്തി​ൽ ഗ​വ​ൺ​മെ​ന്റി​നെ​യും മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​ൻ നി​വൃ​ത്തി​യി​ല്ല. മു​സ്​​ലിം​ക​ളു​ടെ ഒ​രു അ​നൈ​ക്യ​മ​ത്യ​വും അ​സം​ഘ​ടി​താ​വ​സ്ഥ​യും മാ​ത്ര​മാ​ണ് അ​തി​നു കാ​ര​ണം. മു​സ്​​ലിം​ക​ളു​ടെ നി​സ്സ​ഹാ​യാ​വ​സ്ഥ കൊ​ച്ചി ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ദൃ​ഷ്ടി​യി​ൽ കൊ​ണ്ടു​വ​രി​ക​യും സം​ഘ​ടി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ കൊ​ച്ചി മു​സ്​​ലിം​ക​ളു​ടെ ഉ​ദ്​േ​ബാ​ധി​പ്പി​ക്കു​ക​യും ചെ​യ്തു​കൊ​ള്ളു​ന്നു.” </p>
<p>1944 സെ​പ്റ്റം​ബ​ർ 18ന് ‘​ഭാ​ര​ത​ച​ന്ദ്രി​ക’​യി​ൽ വ​ന്ന എ​ഡി​റ്റോ​റി​യ​ൽ ‘ഈ​ദ് മു​ബാ​റ​ക്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പെ​രു​ന്നാ​ളു​ക​ൾ​ക്ക് ഐ​ക്യ​രൂ​പ​മി​ല്ല എ​ന്ന വി​മ​ർ​ശ​ന​വു​മാ​യി​രു​ന്നു: “കേ​ര​ള​ത്തി​ൽ മു​സ്​​ലിം പെ​രു​ന്നാ​ളു​ക​ൾ കൊ​ണ്ടാ​ടു​ന്ന​തി​ന് പ്രാ​യേ​ണ ഐ​ക്യ​രൂ​പ​മി​ല്ലാ​തെ​യാ​ണി​രി​ക്കു​ന്ന​ത്. റ​മ​ദാ​ൻ മാ​സം ക​ഴി​ഞ്ഞ് ആ​ദ്യ​മാ​യി ച​ന്ദ്ര​നെ കാ​ണു​ന്ന​തി​ന്റെ പി​റ്റേ​ദി​വ​സം ആ​ണ​ല്ലോ ഈ​ദു​ൽ​ഫി​ത്ർ. ഗ​വ​ൺ​മെ​ന്റി​ൽ​നി​ന്ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ബ്ലി​ക് അ​വ​ധി​യും പെ​രു​ന്നാ​ളും ത​മ്മി​ൽ ഒ​രു ദി​വ​സ​ത്തെ വ്യ​ത്യാ​സം അ​ടു​ത്ത​കാ​ല​ത്ത് സാ​ധാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്നു.</p>
<p> മ​നു​ഷ്യ​ന്റെ ഭാ​വി​യെ​പോ​ലും അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന​വ​രെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ട്ട് പോ​രു​ന്ന ജ്യോ​തി​ശാ​സ്ത്ര പ​ടു​ക​ൾ​ക്ക് ഈ ​ദി​വ​സം ശ​രി​ക്ക​റി​യാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്തു​കൊ​ണ്ടാ​ണോ ആ​വോ? ഏ​താ​യാ​ലും ഗ​വ​ൺ​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്കും മ​റ്റും ഈ ​അ​വ​ധി​ക​ൾ പ്ര​യോ​ജ​കീ​ഭ​വി​ക്കു​ന്ന​താ​യി കാ​ണു​ന്നി​ല്ല. പ​ഞ്ചാം​ഗം നി​ർ​മി​ക്കു​ന്ന ജ്യോ​തി​ശാ​സ്ത്ര വി​ശാ​ര​ദ​ന്മാ​ർ ഇ​നി​യെ​ങ്കി​ലും ഈ ​കാ​ര്യ​ത്തി​ൽ ശ്ര​ദ്ധി​ച്ചാ​ൽ കൊ​ള്ളാം...” അ​തോ​ടൊ​പ്പം ത​ന്നെ ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത് വ​രു​ന്ന പെ​രു​ന്നാ​ളാ​യ​തി​നാ​ൽ യു​ദ്ധം മു​ഴു​വ​ൻ അ​വ​സാ​നി​ക്കു​മെ​ന്ന സൂ​ച​ന​യും ന​ൽ​കു​ന്നു​ണ്ട്: “...യു​ദ്ധ പ​രി​തഃ​സ്ഥി​തി​യി​ൽ അ​വ​സാ​ന​മാ​യി കൊ​ണ്ടാ​ടു​ന്ന​താ​യി​രി​ക്കു​മി​ത് എ​ന്നാ​ണ​ല്ലോ സൂ​ക്ഷ്മ​ദൃ​ക്കു​ക​ളു​ടെ അ​ഭി​പ്രാ​യം.”34 ‘ഐ​ക്യ​ഭാ​ര​തം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ 1944 ഒ​ക്ടോ​ബ​ർ 23ന് ​വ​ന്ന എ​ഡി​റ്റോ​റി​യ​ൽ അ​ക്കാ​ല​ത്തെ ഇ​ന്ത്യ​ൻ അ​വ​സ്ഥ​യെ വ​ല്ലാ​ണ്ട് കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഒ​ന്നാ​യി​രു​ന്നു.</p>
<p>ഭാ​ര​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ഹി​ന്ദു​ക്ക​ളും മു​സ്​​ലിം​ക​ളും ഒ​രു​പോ​ലെ പോ​രാ​ടു​ന്ന​തി​ന്റെ ആ​വ​ശ്യ​ക​ത അ​വ​രി​തി​ൽ പ​ങ്കു​വെ​ക്കു​ന്നു: “...ഹി​ന്ദു​ക്ക​ളെ ആ​ദ​രി​ച്ചു, പ​ര​സ്പ​രം വാ​ളെ​ടു​ക്കാ​ന​ല്ലാ അ​ക്ബ​ർ പ​ഠി​പ്പി​ച്ച​ത്; ജ​ഹാം​ഗീ​ർ അ​മ​ര​സിം​ഗ​നെ ഒ​രു പ​രാ​ജി​ത​നാ​യ പ്ര​തി​യോ​ഗി​യാ​യ​ല്ല, മാ​ന്യ​നാ​യ രാ​ജാ​വി​നെ​പോ​ലെ​യാ​ണ് മാ​നി​ച്ച​ത്... ഇ​ന്ന​ത്തെ സാ​ഹി​ത്യ​ത്തി​ൽ അ​തി​നു വി​രു​ദ്ധ​മാ​യി ഐ​ക്യ​ത്തെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വ്യ​ക്ത​മാ​യ പ​രി​ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ തു​ട​ർ​ന്നാ​ൽ ഭാ​വി​യി​ൽ ര​ഞ്ജി​പ്പ​ല്ല, ഭി​ന്നി​പ്പാ​ണ് ന​ട​ക്കു​ക.” പ​ത്രാ​ധി​പ​ർ പ​റ​യു​ന്ന​ത്: “...ആ​ദ​ർ​ശ​ങ്ങ​ൾ വി​ഭി​ന്ന​ങ്ങ​ളാ​യേ​ക്കാം. ഒ​രു അ​മ്മ​യു​ടെ മ​ക്ക​ൾ അ​തി​നു പ​ര​സ്പ​രം പി​ണ​ങ്ങി പി​രി​യു​ക​യ​ല്ല വേ​ണ്ട​ത്. </p>
<p>അ​നു​ജ​ന്റെ അ​ഭി​മാ​നം നു​റു​ങ്ങു​ന്ന​ത് ക​ണ്ടു പൊ​ട്ടി​ച്ചി​രി​ക്കു​ന്ന ജ്യേ​ഷ്ഠ​ന് എ​ങ്ങ​നെ അ​നു​ജ​ന്റെ ആ​ദ​ര​വ് സ​മ്പാ​ദി​ക്കാ​ൻ ക​ഴി​യും.” ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​ത്ത് തി​രു​വി​താം​കൂ​റി​ൽ ക്ഷാ​മ​വും ദാ​രി​ദ്ര്യ​വും ക​ട​ന്നു​ക​യ​റാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും നി​ര​വ​ധി പ​രി​ഷ്ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള​വ ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു ക​ച്ച​വ​ട​ക്കാ​ർ​ക്കു ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഒ​രു ഇ​ട​പെ​ട​ലാ​യി​രു​ന്നു ‘പു​തി​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ’ എ​ന്ന പേ​രി​ൽ വ​ന്ന എ​ഡി​റ്റോ​റി​യ​ൽ: “യു​ദ്ധ​കാ​ല പ​രി​തഃ​സ്ഥി​തി​യി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും നി​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളി​ൽ​പെ​ട്ട മ​റ്റു സാ​ധ​ന​ങ്ങ​ളും തി​രു​വി​താം​കൂ​റി​ൽ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ മൂ​ല​മാ​ണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877107-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240201PcyB3qSBUYw7OHOAJcSC69XEOE3MxXr8372599" data-watermark="false" style="width: 100%;" info-selector="#info_item_1783228375626">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783228375626"></div>
</div>
<p>അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ അ​ക്ര​മ​ത്തി​ൽ​നി​ന്നും ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​ന് ഗ​വ​ൺ​മെ​ന്റ് കൈ​ക്കൊ​ണ്ടി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ പ​ല​രു​ടെ​യും അ​ഭി​ന​ന്ദ​ന​ത്തി​ന് മാ​തൃ​ഭാ​വി​ച്ചി​ട്ടു​ള്ള​താ​ണ്. അ​മി​ത ആ​ദാ​യ​വും അ​മി​ത​സം​വ​ര​ണ​വും നി​യ​ന്ത്രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക നോ​ട്ടി​ഫി​ക്കേ​ഷ​ൻ വ​ന്നി​ട്ടു​ണ്ട്. അ​തി​നെ തു​ട​ർ​ന്ന് ചി​ല ക​ച്ച​വ​ട​ക്കാ​ർ ന​ട​ത്തി​യി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ന​ട​പ​ടി​ക​ൾ ആ​ശ്വാ​സ​ക​ര​മാ​യി​ട്ടു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. എ​ന്നാ​ൽ, ക​ച്ച​വ​ട​ക്കാ​രി​ൽ പ​ല​രും ക​ച്ച​വ​ട​ത്തെ മ​ലി​ന​പ്പെ​ടു​ത്തി കീ​ശ​വീ​ർ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ൽ വ്യ​വ​സ്ഥ​ക​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പു​തി​യ ഉ​ത്ത​ര​വ് പ്ര​തീ​ക്ഷി​ക്കാം.” ഇ​ത്ത​ര​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ ക​ച്ച​വ​ട​ക്കാ​ർ അ​മി​ത​വി​ല​ക്ക് വ്യാ​പാ​രം ന​ട​ത്താ​തി​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ടും ധ​ർ​മ​പ​രി​പാ​ല​ന​ത്തി​ൽ ക​ച്ച​വ​ട​ക്കാ​ർ ശ്ര​ദ്ധ​പ​തി​പ്പി​ക്കു​ന്ന​തി​ന് ക​ച്ച​വ​ട​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ത​ന്റെ എ​ഡി​റ്റോ​റി​യ​ൽ പ​ത്രാ​ധി​പ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. </p>
<p>സ​ർ സി.​പി. രാ​മ​സ്വാ​മി അ​യ്യ​ർ തി​രു​വി​താം​കൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ ഒ​രു പ്ര​സം​ഗം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന എ​ഡി​റ്റോ​റി​യ​ൽ, 1944 ന​വം​ബ​ർ 15ന് ‘​ഭാ​ര​ത​ച​ന്ദ്രി​ക’ പ്ര​സി​ദ്ധീ​ക​രി​ച്ചു: “ഇ​ന്ന​ത്തെ പ​രീ​ക്ഷ​ക​ൾ പാ​സാ​കാ​ൻ അ​ധ്യാ​പ​ക​ന്മാ​രു​ടെ നോ​ട്ടു​ക​ൾ കാ​ണാ​തെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും നോ​ട്ടു​ക​ൾ മാ​ത്രം പ​റ​ഞ്ഞു​കൊ​ടു​ത്ത് തൃ​പ്തി​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​രെ​യും ദി​വാ​ൻ അ​പ​ല​പി​ക്കു​ക​യു​ണ്ടാ​യി” എ​ന്ന വാ​ച​ക​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ ശാ​സ്ത്ര​വി​ജ്ഞാ​ന​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലും തി​രു​വി​താം​കൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഒ​രു ഉ​ത്ത​മ മാ​തൃ​ക​യാ​യി ഉ​യ​ർ​ന്നു​വ​ര​ട്ടെ​യെ​ന്നും മു​ഖ​പ്ര​സം​ഗം ആ​ശം​സി​ക്കു​ന്നു​ണ്ട്. </p>
<h3>(തു​ട​രും) </h3>
<p><font color="#ff0000">കു​റി​പ്പ് </font></p>
<p><font color="#ff0000">27. ഭാ​ര​ത​ച​ന്ദ്രി​ക, വാ​ല്യം: 2, ല​ക്കം: 10, 1945 </font></p>
<p><font color="#ff0000">മാ​ർ​ച്ച് 19 </font></p>
<p><font color="#ff0000">28. ഭാ​ര​ത​ച​ന്ദ്രി​ക, വാ​ല്യം: 2, ല​ക്കം: 15, തി​രു​വ​ല്ല, 1945 ഏ​പ്രി​ൽ 30 </font></p>
<p><font color="#ff0000">29. The Statistics of Travancore, 28th Edition, Trivandrum, 1946-47, p. 470 </font></p>
<p><font color="#ff0000">30. മു​ൻ സൂ​ച​ന, പു. 482] 1947-48 (1123 ME </font></p>
<p><font color="#ff0000">31. ​ഭാ​ര​ത​ച​ന്ദ്രി​ക, വാ​ല്യം: 2, ല​ക്കം 3, 1120 </font></p>
<p><font color="#ff0000">മ​ക​രം 9/ 1945 ജ​നു​വ​രി 22 </font></p>
<p><font color="#ff0000">32. ഭാ​ര​ത​ച​ന്ദ്രി​ക, വാ​ല്യം: 2, ല​ക്കം: 1, 1120 </font></p>
<p><font color="#ff0000">ധ​നു 25 </font></p>
<p><font color="#ff0000">33. ഭാ​ര​ത​ച​ന്ദ്രി​ക, വാ​ല്യം: 1, ല​ക്കം- 33, 1120 </font></p>
<p><font color="#ff0000">ചി​ങ്ങം 13 </font></p>
<p><font color="#ff0000">34. ഭാ​ര​ത​ച​ന്ദ്രി​ക, വാ​ല്യം: 1, ല​ക്കം 35, 1120 </font></p>
<p><font color="#ff0000">ക​ന്നി 2/ 1944 സെ​പ്റ്റം​ബ​ർ 18</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/history/haleema-beevis-long-struggle-and-final-success-1534548</link>
<guid isPermaLink="true">https://www.madhyamam.com/weekly/history/haleema-beevis-long-struggle-and-final-success-1534548</guid>
<category><![CDATA[Weekly,Archives,History,Premium,13 JUL 2026]]></category>
<dc:creator><![CDATA[ഡോ. സഖരിയ തങ്ങൾ]]></dc:creator>
<pubDate>Mon, 06 Jul 2026 03:30:45 GMT</pubDate>
</item>
<item>
<title><![CDATA[ആ​ന​ന്ദ മ​റ​യു​ന്നു]]></title>
<description/>
<enclosure length="240367" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/05/2877235-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/05/2877235-untitled-1.gif'/><figcaption><p>ചി​​ത്രീ​​ക​​ര​​ണം: തോ​​ലി​​ൽ സു​​രേ​​ഷ്​</p><span class='copyright'></span></figcaption></figure><blockquote>
 ജീ​വി​തത്തി​ൽ ത​ന്റെ താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന പ്രി​യസ​ഖിയു​ടെ രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ചും വി​ട​വാ​ങ്ങ​ലി​നെ​ക്കു​റി​ച്ചും​ എ​ഴുതു​ന്നു.
</blockquote>
<p>മൂ​ല​മ​റ്റം സ്വ​ദേ​ശി​യാ​യൊ​രു യു​വ​തി​യെ തേ​ടി മ​ര​ണ​മെ​ത്തി​യ​ത് ശാ​സ്​​ത്ര​ബോ​ധ​വും വി​ശ്വാ​സ​വും ത​മ്മി​ലു​ള്ള വി​ട​വു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ്. ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യി​രു​ന്ന ആ ​യു​വ​തി​ക്ക് ഗ​ർ​ഭാ​ശ​യ കാ​ൻ​സ​റാ​യി​രു​ന്നു. പ്ര​തീ​ക്ഷ​ക്കു വ​ക ന​ൽ​കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽത​ന്നെ രോ​ഗം തി​രി​ച്ച​റി​യു​ക​യും ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​താ​ണ്. ഗ​ർ​ഭാ​ശ​യം എ​ടു​ത്തു​ക​ള​ഞ്ഞ് സ​മ​യ​ബ​ന്ധി​ത​മാ​യി രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​ള്ള ശ്ര​മം തീ​വ്ര​മാ​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, രോ​ഗ​ശ​മ​നം ക​ണ്ടുതു​ട​ങ്ങി​യ​പ്പോ​ൾ അ​ത് പ്രാ​ർ​ഥന​യു​ടെ ഫ​ല​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ആ ​വ​ഴി​യെ മു​ന്നോ​ട്ടു​പോ​യി. അ​ത് മ​ര​ണ​ത്തി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണെ​ന്ന് അ​വ​ർ അ​റി​ഞ്ഞ​ത് രോ​ഗം മൂ​ർ​ച്ഛി​ച്ച​പ്പോ​ഴാ​ണ്. </p>
<p>വീ​ണ്ടും കാ​ൻ​സ​ർ​രോ​ഗ വി​ദ​ഗ്ധ​ന്റെ അ​ടു​ത്തെ​ത്തു​മ്പോ​ൾ പ​ഴു​തു​ക​ള​ട​ച്ച് രോ​ഗം അ​വ​രു​ടെ ശ​രീ​രം കീ​ഴ​ട​ക്കി​യി​രു​ന്നു. ഒ​റ്റ​പ്പെ​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നി​ല്ല ഇ​ത്. ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​വ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും മെ​ഡി​ക്ക​ൽ ശാ​സ്​​ത്ര​ത്തെ​ക്കാ​ൾ വി​ശ്വാ​സ​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​വ​രാ​യി​രു​ന്നു. ശാ​സ്​​ത്ര​ത്തോ​ടു​ള്ള അ​ക​ൽ​ച്ച​യും വി​ശ്വാ​സ​ത്തോ​ടു​ള്ള അ​തി​രു​ക​വി​ഞ്ഞ അ​ടു​പ്പ​വും ഇ​ത്ത​ര​ക്കാ​ർ​ക്ക് വി​ന​യാ​യി തോ​ന്നും. </p>
<p>കാ​ൻ​സ​ർ രോ​ഗി​ക​ളെ തേ​ടി പ്രാ​ർ​ഥ​നാ​സം​ഘ​ങ്ങ​ൾ സ്​​ത്രീ​ക​ളു​ടെ വാ​ർ​ഡി​ലെ​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. വി​ള​ഞ്ഞു​കി​ട​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന പ​റ​വ​ക്കൂ​ട്ട​ങ്ങ​ൾ പോ​ലെ സ​ന്ദ​ർ​ശ​ന​സ​മ​യ​മാ​ണ​വ​ർ അ​തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ദൈ​വ​വേ​ല​ക്കാ​രാ​യി അ​വ​ർ സ്വ​യം വി​ശേ​ഷി​പ്പി​ച്ചു. പൊ​ന്ത​ക്കോ​സ്​​തു വി​ശ്വാ​സി​ക​ളാ​യി​രു​ന്ന അ​വ​രി​ലേ​റെ​യും രോ​ഗി​ക​ളെ അ​വ​ർ പാ​പി​ക​ളാ​യി ക​ണ്ടു. പാ​പ​മു​ക്തി​യും നി​ത്യ​ജീ​വി​ത​വും വാ​ഗ്ദാ​നം ചെ​യ്തു. ത​ങ്ങ​ളി​ലേ​ക്ക് ക​ണ്ണ​യ​ക്കുന്ന​വ​രെ നോ​ട്ട​മി​ട്ടു. അ​വ​രി​ൽ ഇ​ര​ക​ളെ ക​ണ്ടെ​ത്തി. ഇ​ര​യു​ടെ ചു​റ്റും വ​ട്ടം​കൂ​ടി പ്രാ​ർ​ഥനാ​ശു​ശ്രൂ​ഷ​യി​ലും എ​ണീ​റ്റി​രു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ട്ട പെ​രു​വ​ക്കാ​രി​യാ​യൊ​രു ദ​ലി​ത് സ്​​ത്രീ ര​ണ്ടാം നാ​ൾ വി​ട​വാ​ങ്ങു​ന്ന​ത് ക​ണ്ടു. എ​ല്ലാം ക​ണ്ടും സ​ഹി​ച്ചു​മി​രു​ന്ന ആ​ന​ന്ദ മൃ​ത്യു​വി​ന്റെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്കി​ട​യി​ലും ത​ന്നി​ലേ​ക്കെ​ത്തു​ന്ന ദൈ​വ​വേ​ല​ക്കാ​രെ പു​ഞ്ചി​രി​യോ​ടെ ചോ​ദ്യംചെ​യ്തു. ത​ന്നെ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കുമാ​ത്രം ശു​ശ്രൂ​ഷ ന​ൽ​കി. </p>
<p>അ​ല്ലാ​ത്ത​വ​രോ​ട് വി​ശേ​ഷ​ങ്ങ​ൾ തി​ര​ക്കി മ​ട​ങ്ങി​പ്പോ​കു​ന്ന ഒ​രു ക​ത്തോ​ലി​ക്ക പു​രോ​ഹി​ത​നോ​ടു​മാ​ത്രം വ്യ​ത്യ​സ്​​ത​മാ​യൊ​രു സ​മീ​പ​നം പു​ല​ർ​ത്തി. പ്രാ​ർ​ഥ​നാ​സം​ഘ​ത്തി​ൽ​പെ​ട്ട സം​സാ​രപ്രി​യ​യാ​യൊ​രു മു​തി​ർ​ന്ന ദ​ലി​ത് സ്​​ത്രീ​യോ​ട് ഒ​രി​ക്ക​ൽ ഞാ​ൻ പ​റ​ഞ്ഞു. ‘ഭൂ​മി​യും മ​റ്റ് വി​ഭ​വ​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യ​വ​ർ ന​മ്മു​ടെ ര​ക്ഷ​ക്കാ​യി ബൈ​ബി​ൾ ന​ൽ​കി. ന​മ്മ​ൾ കോ​ള​നി​ക​ളി​ലു​മാ​യി!’ ര​സ​ക​ര​മാ​യൊ​രു പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു അ​വ​രു​ടേ​ത്. ‘ഇ​വി​ടെ എ​ന്തി​നാ​ണ് ഭൂ​മി, അ​വി​ടെ എ​ല്ലാ​മു​ണ്ട്.’ ‘എ​ത്ര ഏ​ക്ക​ർ’ എ​ന്ന ക​ളി​വാ​ക്കി​നെ അ​വ​ർ നേ​രി​ട്ട​ത് ‘അ​ള​വി​ല്ലാ​തെ’ എ​ന്ന മ​റു​വാ​ക്കി​ലൂ​ടെ​യാ​യി​രു​ന്നു. ദൈ​വ​വേ​ല​ക്കാ​രു​ടെ പൊ​തു​ശ​ല്യം അ​ധി​ക​കാ​ലം നി​ല​നി​ന്നി​ല്ല. പ​രാ​തി​ക​ൾ ഉ​ണ്ടാ​യി. ആ​ശു​​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് അ​ത് വി​ല​ക്കേ​ണ്ടി​വ​ന്നു. </p>
<p>ര​ക്ത​ബ​ന്ധ​ങ്ങ​ൾ വേ​ർ​പെ​ട്ടു​പോ​യ​പ്പോ​ൾ വ​ള​ർ​ത്തി​യെ​ടു​ത്ത സ​ാഹോ​ദ​ര്യ​ബ​ന്ധ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യു​ടെ ഘ​ട്ട​ത്തി​ൽ ആ​ന​ന്ദ​ക്കേ​റെ തു​ണ​യാ​യി. താ​ടി​യെ​യും കു​ട്ട​പ്പ​നെ​യുംപോ​ലെ ചി​ല​ർ തു​ട​ക്കം മു​ത​ൽ അ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മാ​ളു​വി​നെ​യും അ​ജി​യെ​യും പോ​ലെ ചി​ല​ർ ആ​ശു​​പ​ത്രി കി​ട​ക്ക​യി​ൽ കൂ​ട്ടു​നി​ന്നു. ജെ​സി​യും കു​ഞ്ഞു​മോ​നും അ​യാ​ൾ​ക്കി​ഷ്​​ട​മു​ള്ള ഭ​ക്ഷ​ണ​മു​ണ്ടാ​ക്കി ആ​ശു​​പ​ത്രി​യി​ലും ധ​ന്വ​ന്ത​രി​യി​ലു​മെ​ത്തി​ച്ചു. ത​ല​യോ​ല​പ്പ​റ​മ്പി​ൽ​​െവ​ച്ച് യാ​ദൃ​ച്ഛിക​മാ​യി ക​ണ്ടു​മു​ട്ടി​യ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ രാ​മു​ചേ​ട്ട​ൻ ഭ​ക്ഷ​ണം വാ​ങ്ങി​ത്ത​ന്ന​തി​നു​ശേ​ഷം കൈ​യി​ലു​ണ്ടാ​യി​രു​ന്ന അ​ന്ന​ത്തെ പ​ണി​ക്കൂ​ലി എ​ന്നെ​യേ​ൽ​പി​ച്ചു. </p>
<p>മാ​ന​സി​കാ​സ്വ​സ്​​ഥ​ത നേ​രി​ട്ട മ​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ണി​ച്ച​ശേ​ഷം ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യ ടാ​പ്പിങ് തൊ​ഴി​ലാ​ളി​യാ​യ എ​ട​യ്ക്കാ​ട്ടു​വ​യ​ൽ​ക്കാ​ര​ൻ കെ.കെ. കു​ഞ്ഞ​പ്പ​ൻ ക​രു​തിവ​ന്ന​തു​പോ​ലെ വേ​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടും 500 രൂ​പ ഏ​ൽ​പി​ച്ചി​ട്ടു​പോ​യി. ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​യ അ​ര​യ​ൻ​കാ​വു​കാ​ര​ൻ ക​രു​ണാ​ക​ര​ൻ ത​ന്റെ വ​രു​മാ​ന​ത്തി​ലെ ഒ​രു വി​ഹി​തം പ​ല​പ്പോ​ഴും ന​ൽ​കി. ചോ​ദി​ക്കാ​തെത​ന്നെ സ​ഹാ​യി​ക​ളാ​യി​ത്തീ​ർ​ന്ന ആ​ത്മബ​ന്ധ​ങ്ങ​ൾ ഒ​റ്റ​ക്ക​ല്ലെ​ന്ന തോ​ന്ന​ൽ നി​ര​ന്ത​രം സൃ​ഷ്​​ടി​ച്ചു​കൊ​ണ്ടി​രു​ന്നു.</p>
<p>എ​ന്നി​രി​ക്ക​ിലും കാ​ൻ​സ​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ക്കി. കൃ​ഷി​യി​ൽനി​ന്നു​ള്ള വ​രു​മാ​നം കു​റ​ഞ്ഞു. ക​രു​തി​​െവ​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തു​ട​ക്ക​ത്തി​ൽത​ന്നെ പ​ണ​യ​ത്തി​ലാ​യി. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സാ​വ​ശ്യ​ങ്ങ​ൾ​പോ​ലും നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി. നി​ശ്ചി​ത തു​ക ആ​വ​ശ്യ​പ്പെ​ട്ട സ്​​കൂ​ൾ ഓ​ഫ് ലീ​ഗ​ൽ തോ​ട്ട് അ​ധി​കാ​രി​ക​ളോ​ട് നി​ർ​വാ​ഹ​മി​ല്ലെ​ന്ന് നേ​രി​ൽ ക​ണ്ട് പ​റ​യേ​ണ്ടി​വ​ന്നു. കോ​ളജി​ന​ടു​ത്തൊ​രു വീ​ട്ടി​ൽനി​ന്ന് പേ​യിങ് ഗ​സ്റ്റാ​യി​ട്ട് ബു​ദ്ധ ക്ലാ​സി​ൽ പോ​കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ഈ ​സ്​​ഥി​തി തു​ട​രാ​നാ​യി​ല്ല. ഹോ​സ്റ്റ​ൽ സൗ​ക​ര്യ​മു​ള്ള​തിനാൽ ഭ​ഗ​ത്തി​ന് ഇ​ത്ത​ര​മൊ​രവ​സ്​​ഥ നേ​രി​ടേ​ണ്ടിവ​ന്നി​ല്ല. കു​റ​വി​ല​ങ്ങാ​ട്ടു​കാ​രി​യാ​യ കൂ​ട്ടി​കാ​രി അ​നു ശാ​ന്ത​ൻ ബു​ദ്ധ​ക്കുകൂ​ടി​യു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി​ട്ടാ​ണ് ക്ലാ​സി​ലെ​ത്തി​യ​ത്. അ​നു​വി​ന്റെ അ​മ്മ അ​തി​നൊ​രി​ക്ക​ലും ഭം​ഗംവ​രു​ത്തി​യി​ല്ല. വു​ഡ്​​ലാ​ൻ​ഡ് ഹോ​ട്ട​ലി​ൽനി​ന്ന് ഉ​ച്ച​ക്ക് 22 രൂ​പ​ക്ക് കി​ട്ടു​ന്ന ഒ​രു​ പൊ​തി ചോ​റ് ഞ​ങ്ങ​ൾ പ​ങ്കി​ട്ടു. ആ​ശു​​പ​ത്രി പ​രി​സ​ര​ത്തു​നി​ന്ന് ര​ണ്ടു​രൂ​പ​ക്ക് ആ​ന​ന്ദ​ക്കു വാ​ങ്ങു​ന്ന പൊ​ടി​യ​രി​ക്ക​ഞ്ഞി​യി​ൽ ഞാ​നും പ​ങ്കു​ചേ​ർ​ന്നു. </p>
<p>മെ​ഡി​ക്ക​ൽ കോ​ളജി​ൽ അ​ഡ്മി​റ്റാ​യ​തു മു​ത​ൽ ധ​ന്വ​ന്ത​രി​യി​ലാ​യി താ​മ​സം. ഒ​രു മു​റി​യി​ൽ മൂ​ന്നു കി​ട​ക്ക​ക​ളു​ള്ള ഒ​രു ഡോ​ർ​മറ്റ​റി​യാ​യി​രു​ന്നു ധ​ന്വ​ന്ത​രി. ഓ​രോ ദി​വ​സ​വും ര​ണ്ടു കി​ട​ക്ക​യു​ടെ പ​ണ​മ​ട​ച്ചാ​ണ് അ​വി​ടെ താ​മ​സം തു​ട​ർ​ന്ന​ത്. മൂ​ന്നാ​മ​ത്തെ കി​ട​ക്ക​യി​ലേ​ക്ക് എ​പ്പോ​ൾ വേണ​മെ​ങ്കി​ലും ഒ​രാ​ൾ എ​ത്താ​വു​ന്ന​താ​യി​രു​ന്നു​വെ​ങ്കി​ലും ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. കൂ​ട്ടി​ന് ആ​രു​മി​ല്ലാ​തി​രു​ന്ന ഒ​രു സ്​​ത്രീ​യു​ടെ കാ​ര്യ​ത്തി​ൽ. ദ​ലി​ത​രു​ടെ അ​ഭ്യു​ന്ന​തി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്​​ഥാ​പ​ന​മാ​യി​രു​ന്നു ധ​ന്വ​ന്ത​രി. ദ​ലി​ത​രാ​യി​രു​ന്നു അ​വി​ടത്തെ ജീ​വ​ന​ക്കാ​ർ. അ​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു സ്​​ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. </p>
<p>മു​റി തി​ര​ക്കി​യെ​ത്തു​മ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​ല്ല​പ്പ​ള്ളി​ക്കാ​ര​ൻ ബാ​സു​രേ​ന്ദ്ര​നാ​ണ് ധ​ന്വ​ന്തി​രി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. സാ​മൂ​ഹിക-​രാ​ഷ്ട്രീ​യ ജീ​വി​ത​ത്തോ​ടു​ള്ള ആ​ദ​ര​വ് അ​വ​രി​ൽ ക​ണ്ടു. ധ​ന്വ​ന്ത​രി വീ​ടു​പോ​ലെ​യാ​യി. ര​വീ​ന്ദ്ര​നും വി​ജ​യ​നും രാ​ധ​യും രാ​ജു​വു​മെ​ല്ലാം രോ​ഗ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. ചി​ല​ർ ഭാ​ര്യ​യും മ​ക്ക​ളു​മാ​യി രോ​ഗി​യെ കാ​ണാ​ൻ മു​റി​യി​ലെ​ത്തി. ആ​ശുപ​ത്രി ജീ​വി​തം മ​ന​സ്സി​നെ മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​നെ​യും ദു​ർ​ബ​ല​മാ​ക്കി. തു​ട​ക്ക​ത്തി​ൽ ചി​ല പ​തി​വ് കൃ​ഷി​ക​ൾ ചെ​യ്യാ​ൻ നോ​ക്കി​യെ​ങ്കി​ലും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. കാ​ർ​ഷി​ക ജീ​വി​ത​ത്തി​ന്റെ വ​ഴി​യ​ട​ഞ്ഞു തു​ട​ങ്ങി. അ​തി​ലേ​ക്കൊ​രു മ​ട​ക്ക​യാ​ത്ര എ​ളു​പ്പ​മ​ല്ലാ​താ​യി. </p>
<p>വീ​ട്ടി​ൽ​നി​ന്ന് ആശുപത്രി കി​ട​ക്ക​യി​ലേ​ക്കും ധ​ന്വ​ന്തരി​യി​ലേ​ക്കു​മു​ള്ള മാ​റ്റം ഒ​ര​വ​സ്​​ഥാ​ന്ത​ര​മാ​യി​രു​ന്നു. പ​ണി​യാ​യു​ധ​ങ്ങ​ളി​ലെ മാ​റ്റ​മാ​യി​രു​ന്നു. ശ​രീ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന വ്യ​ക്തി​യും തൂ​മ്പ​യു​മെ​ല്ലാം താ​ങ്ങാ​നാ​വാ​ത്ത​താ​യി. പു​സ്​​ത​ക​ങ്ങ​ളും പേ​ന​യും പ​ണി​യാ​യു​ധ​ങ്ങ​ളാ​യി. കാ​ർ​ഷി​ക ജീ​വി​തം സൃ​ഷ്​​ടി​ച്ച ബൗ​ദ്ധി​ക മ​റ​വി​ന്റെ മ​ഞ്ഞു​രു​കി തു​ട​ങ്ങി. ദ​ലി​ത് ആ​ശ​യ നി​ർ​മി​തി​ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി തേ​ടി. പ​ഠ​ന​ത്തി​ൽ മ​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ നി​യ​മ​പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ച്ചു. ഈ ​സ​മ​യ​ത്ത് ദ​ലി​ത് ഐ​ക്യ​സ​മി​തി​യു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം തീ​രു​മാ​നി​ക്ക​പ്പെ​ട്ട​ത് ധ​ന്വ​ന്ത​രി​യി​ൽ ​െവ​ച്ചാ​യി​രു​ന്നു. </p>
<p>പ്രാ​ർ​ഥി​ക്കാ​നാ​യി മോ​സ്​​ക്കു​ക​ൾ തി​ര​ക്കി ന​ട​ക്കു​ന്ന മ​നു​ഷ്യ​രെ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഒ​രു ഡോ​ർ​മറ്ററി​യി​ലെ​ത്തി പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വഹ​ണ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി, ആ​ദ്യം ക​ണ്ട വാ​തി​ലി​ൽ മു​ട്ടി ത​നി​ക്ക് പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന ഒ​രു യു​വാ​വി​നെ ക​ണ്ട​ത് ധ​ന്വ​ന്തി​രി​യി​ൽ​െവ​ച്ചാ​ണ്. രോ​ഗി​യാ​യ ഏ​തോ ഉ​റ്റ​ബ​ന്ധു​വി​നോ​ടൊ​പ്പം മെ​ഡി​ക്ക​ൽ കോ​ളജി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​യാ​ൾ. ത​ന്റെ മ​ന​സ്സിൽ പ്രാ​ർ​ഥ​ന​ക്കാ​യി കു​റി​ച്ച സ​മ​യം തെ​റ്റാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രി​ക്കാം ആ ​സാ​യാഹ്ന​ത്തി​ൽ അ​യാ​ൾ ന​ട​ത്തി​യ​ത്. ആ​രു​ടെ വാ​തി​ലി​ൽ മു​ട്ടി​യും പ്രാ​ർ​ഥി​ക്കാ​ൻ ഇ​ടംതേ​ടാ​മെ​ന്ന ബോ​ധ്യ​ത്തി​ന് ഭം​ഗംവ​രാ​തി​രി​ക്ക​ത്ത​ക്ക​വ​ണ്ണം ഞ​ങ്ങ​ൾ ആ​യാ​ളെ മു​റി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. പ്രാ​ർ​ഥി​ക്കാ​നാ​ണ് അ​മ്പ​ല​ങ്ങ​ളും പ​ള്ളി​ക​ളും. എ​വി​ടെ വേ​ണ​മെ​ങ്കി​ലും പ്രാ​ർ​ഥിക്കാ​മ​ല്ലോ! </p>
<p>അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ബു​ദ്ധ​യു​മു​ണ്ടാ​യി​രു​ന്നു അ​ന്ന്. പേ​രും വീ​ടും മാ​ത്രം തി​ര​ക്കി. വീ​ട് ത​ല​യോ​ല​പ്പ​റ​മ്പി​ലാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഏ​റെ അ​ക​ലെ​യ​ല്ലാ​ത്തൊ​രു ബ​ന്ധം തോ​ന്നി. ക​ൺ​മു​ന്നി​ലാ​ണെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്​ സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ത്തും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഒ​ച്ച​പ്പാ​ടു​ക​ളി​ൽ മ​ന​സ്സുട​ക്കാ​തെ മു​റി​യു​ടെ ഒ​രു മൂ​ല​യി​ൽ അ​യാ​ൾ ത​ന്റെ ദൈ​വ​ത്തോ​ട് സം​വ​ദി​ച്ചു. ഞ​ങ്ങ​ൾ നി​ശ്ശബ്ദ​രാ​യി ഇ​രു​ന്നു. മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോ​ൾ ഞാ​ൻ യു​വാ​വി​നോ​ടു പ​റ​ഞ്ഞു, ‘ഞ​ങ്ങ​ൾ ദൈ​വ​വി​ശ്വാ​സി​ക​ള​ല്ല’ വി​ശ്വാ​സി​യാ​യ നി​ങ്ങ​ളോ​ട് ഞ​ങ്ങ​ൾ കാ​ണി​ച്ച മ​നോ​ഭാ​വം അ​വി​ശ്വാ​സി​ക​ളാ​യ മ​നു​ഷ്യ​രോ​ട് നി​ങ്ങ​ളും കാ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​തി​ന​ർ​ഥം. പി​ന്നീ​ട് ഞ​ങ്ങ​ൾ മ​ത​ങ്ങ​ൾ​ക്കി​ട​യി​ൽനി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന മൗ​ലി​ക​വാ​ദ ചി​ന്ത​ക​ളെ​ക്കു​റി​ച്ചും, ഭീ​ക​ര​വാ​ദ​ത്തെ​ക്കു​റി​ച്ചും ച​ർ​ച്ച​ചെ​യ്തു. </p>
<p>ധ​ന്വ​ന്തരി​യി​ലെ ജീ​വി​ത​കാ​ല​ത്ത് ന​വാ​സാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും അ​ടു​ത്ത​ ബ​ന്ധം. ഞ​ങ്ങ​ൾ​ക്കു​മു​മ്പേ ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യ ഒ​രാ​ൾ. തൃ​ശൂ​രി​ലെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽനി​ന്ന് പു​റ​ത്തി​റ​ങ്ങി​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ ഒ​രു മൂ​വാ​റ്റു​പു​ഴ​ക്കാ​ര​നാ​യി​രു​ന്നു ന​വാ​സ്. ത​ന്റെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​തും താ​ൻ ൈഡ്ര​വ​റാ​യി​രു​ന്ന​തു​മാ​യ ബ​സ്​ നേ​ര്യ​മം​ഗ​ല​ത്തു​​െവ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റുപേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദാ​രു​ണ സം​ഭ​വ​മാ​ണ് ത​ന്നെ ഈ ​അ​വ​സ്​​ഥ​യി​ലെ​ത്തി​ച്ച​ത് എ​ന്നാ​ണ് ന​വാ​സ്​ പ​റ​ഞ്ഞ​ത്. കൂ​ടു​ത​ലൊ​ന്നും അ​ന്വേ​ഷി​ച്ചി​ല്ല. വീ​ട്ടു​കാ​രു​മാ​യി അ​ത്ര ന​ല്ല ബ​ന്ധ​ത്തി​ല​ല്ല ന​വാ​സ്​ എ​ന്നു തോ​ന്നി. </p>
<p>മെ​ഡി​ക്ക​ൽ ​െക്ല​യി​മി​ന്റെ ബ​ല​ത്തി​ലാ​ണ് അ​യാ​ൾ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ​ത്. ഒ​രു പ​ത്ര​മെ​ങ്കി​ലും ദി​വ​സേ​ന വാ​യി​ക്കു​ന്ന ന​വാ​സ്​ സാ​മൂ​ഹിക-രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു മു​റി​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. അ​ക​ലെനി​ന്ന് സം​സാ​രി​ച്ചു തു​ട​ങ്ങി​യ ന​വാ​സ്​ കു​ടും​ബാം​ഗ​ത്തെ​പോ​ലെ​യാ​യി. സാ​ഹോ​ദ​ര്യ​വും ഭ​ക്ഷ​ണ​വും പ​ങ്കി​ട്ടു. ആ​ന​ന്ദ ന​വാ​സി​ന് ചേ​ച്ചി​യാ​യി, മ​ക്ക​ൾ​ക്ക് ന​വാ​സ്​ ഇ​ക്ക​യും. ജീ​വി​ത​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മ​ല്ല, മ​ര​ണ​ത്തെ​ക്കു​റി​ച്ചും ആ​ന​ന്ദ​യും ന​വാ​സും സം​സാ​രി​ച്ചു കേ​ട്ടു. ആ​ത്മഹ​ത്യ​യെ ര​ണ്ടു​ പേ​രും എ​തി​ർ​ത്തു. ‘സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ടെ കാ​ല​ത്ത് ചോ​ദി​ക്കാ​ൻ മ​ടി​ക്ക​രു​ത് സാ​റെ’ എ​ന്ന് ആ​വ​ർ​ത്തി​ച്ചു​ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന ഒ​രു മ​നു​ഷ്യ​ൻ. ഒ​രി​ക്ക​ൽമാ​ത്രം അ​ൽപം പ​ണം ക​ടം​വാ​ങ്ങി. തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു. ആ​ന​ന്ദ​ക്ക് രോ​ഗം മൂ​ർ​ച്ഛി​ച്ചു​കൊ​ണ്ടി​രു​ന്ന​ത് ന​വാ​സി​നെ അ​സ്വ​സ്​​ഥ​നാ​ക്കി. ഒ​രി​ക്ക​ൽ ന​വാ​സ്​ പ​റ​ഞ്ഞു, ‘സാ​റെ ചേ​ച്ചി​യു​ടെ മ​ര​ണ​സ​മ​യ​ത്ത് ഞാ​ൻ കാ​ണി​ല്ല എ​നി​ക്ക​ത് കാ​ണാ​നു​ള്ള ശേ​ഷി​യി​ല്ല.’ </p>
<p>ആ​ന​ന്ദ​യു​ടെ രോ​ഗ​വി​വ​രം തി​ര​ക്കി പ​തി​വാ​യെ​ത്തി​യ ഒ​രു കോ​ട്ട​യം​കാ​ര​നാ​യി​രു​ന്ന മ​ണി​പ്പു​ഴ ദാ​സ്. ഐ.​ഡി.​എ​ഫ് നേ​താ​വാ​യ പാ​ക്കി​ൽ സ്വ​ദേ​ശി പൊ​ന്ന​പ്പ​നു​മൊ​ത്താ​ണ് ദാ​സ്​ ആ​ദ്യം ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യ​ത്. അം​ബേ​ദ്ക​റു​ടെ ഫോ​ട്ടോ​​െവ​ച്ച് അ​ല​ങ്ക​രി​ച്ചൊ​രു വെ​ള്ള​ക്കാ​റി​ൽ ഒ​രി​ക്ക​ൽ അ​വ​രോ​ടൊ​പ്പം ജോ​ൺ​സ​ൺ നെ​ല്ലി​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. മു​ട്ടോ​ളം നീ​ണ്ടുകി​ട​ക്കു​ന്ന ദാ​സി​ന്റെ തി​ള​ങ്ങു​ന്ന ചു​വ​പ്പ​ൻ കു​പ്പാ​യ​വും ബു​ൾ​ഗാ​ൻ താ​ടി​യും ക​റു​ത്ത കൂ​ളിങ് ഗ്ലാ​സും ചെ​ഗു​വേ​ര തൊ​പ്പി​യും സി​നി​മാ ക​മ്പ​വു​മെ​ല്ലാം മോ​നും മോ​ൾ​ക്കു​മെ​ല്ലാം ഇ​ഷ്​​ട​മാ​യി. </p>
<p>മ​ന​സ്സി​ൽ വി​രി​യു​ന്ന തി​ര​ക്ക​ഥ​ക​ളു​മാ​യി​ട്ടാ​ണ് ദാ​സ്​ പ​ല​പ്പോ​ഴും എ​ത്തി​യ​ത്. സാ​മൂ​ഹികകാ​ര്യ​ങ്ങ​ളും കു​ടും​ബ​കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞ് ആ​ന​ന്ദ​യു​മാ​യി വ​ലി​യ സൗ​ഹാ​ർ​ദത്തി​ലാ​യി. ഒ​രി​ക്ക​ൽ ഭാ​ര്യ​യോ​ട് ക​ല​ഹി​ച്ച് വീ​ടു​വി​ട്ടി​റ​ങ്ങി​യ ദാ​സ്​ എ​ത്തി​ച്ചേ​ർ​ന്ന​ത് ആ​ന​ന്ദ​യു​ടെ ആശുപത്രി​ കി​ട​ക്ക​ക്കരി​കിലാ​ണ്. രോ​ഗം മൂ​ർ​ച്ഛി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കോ​ട്ട​യം എം.​എ​ൽ.​എ വാ​സ​വ​നെ​യും കൂ​ട്ടി ദാ​സും പൊ​ന്ന​പ്പ​നും ആ​ന​ന്ദ​യു​ടെ അ​ടു​ത്തെ​ത്തി. ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്​​ഥ​മൂ​ല​മു​ണ്ടാ​യ ഒ​രു മ​ര​ണ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി ക​വാ​ട​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ർ അ​ക​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​ല്ല. ഇ​തൊ​രു ദു​സൂച​ന​യാ​യി ക​ണ്ട ദാ​സ്​ ആ​കെ അ​സ്വ​സ്​​ഥ​നാ​യി. വാ​ഹ​ന​ത്തി​ൽനി​ന്നി​റ​ങ്ങി ആ​ന​ന്ദ​യു​ടെ അ​ടു​ത്തേ​ക്കു​ പാ​ഞ്ഞു. ആ​ന​ന്ദ​യെ ജീ​വ​നോ​ടെ ക​ണ്ട ദാ​സ്​ വ​ന്ന വേ​ഗ​ത്തി​ൽ​ത​ന്നെ തി​രി​കെ​ പോ​യി എം.​എ​ൽ.​എയോ​ടും പൊ​ന്ന​പ്പ​നോ​ടും ഒ​പ്പം മ​ട​ങ്ങി​വ​ന്നു. വാ​ഹ​ന ത​ട​സ്സ​മു​ണ്ടാ​യ​പ്പോ​ൾ ചേ​ച്ചി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചുകാ​ണു​മെ​ന്ന് ക​രു​തി​യ​താ​യി പി​ന്നീ​ട് ദാ​സ്​ പ​റ​ഞ്ഞു. </p>
<p>രോ​ഗ​ഗ്ര​സ്​​തയാ​യ മ​ക​ളെ കാ​ണാ​നു​ള്ള അ​ച്ഛ​ന്റെ ആ​ഗ്ര​ഹ​മ​റി​യി​ച്ചു​കൊ​ണ്ട് ഒ​രി​ക്ക​ൽ അ​ന​ന്ത​ര​വ​നാ​യ സ​ഹ​ദേ​വ​ൻ മ​റ​വ​ന്തു​രു​ത്തി​ലു​ള്ള കു​ടും​ബ​വീ​ടാ​യ കാ​യി​ക്കേ​രി​യി​ൽനി​ന്ന് എ​ന്നെ വി​ളി​ച്ചു. അ​യാ​ളോ​ട് ചോ​ദി​ച്ചി​ട്ട് തി​രി​കെ വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു. ഇ​ഷ്​​ട​പ്പെ​ട്ട വി​വാ​ഹ​ത്തി​ന്റെ പേ​രി​ൽ മ​ക​ളെ ബ​ഹി​ഷ്ക​രി​ച്ച​ത്, ദു​ര​ഭി​മാ​ന​ത്താ​ൽ നാ​ടു​വി​ട്ട​ത്, അ​ന്വേ​ഷി​ച്ചെ​ത്തി​യ മ​ക​ളെ​യും വ​ല്യ​മ്മ​യെ​യും ആ​ട്ടി​പ്പാ​യി​ച്ച​തെ​ല്ലാം മ​റ​ന്നാ​യി​രു​ന്നു ആ ​വി​ളി. </p>
<p>മ​ക​ൾ​ക്ക് കാ​ൻ​സ​ർ ആ​ണെ​ന്ന് സ​ഹ​ദേ​വ​ൻ പ​റ​ഞ്ഞ നാ​ൾ മു​ത​ൽ അ​വ​ളെ ഒ​രു​നോ​ക്കു കാ​ണാ​നും തൊ​ട്ടു​ത​ലോ​ടാ​നു​മു​ള്ള അ​ച്ഛ​ന്റെ അ​ന്ത​ർ​ദാ​ഹ​മാ​യി​രു​ന്നു ആ ​വി​ളി. മ​ക​ളെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​രു​ടെ കൂ​ട്ട​ത്തി​ൽ സ​ഹ​ദേ​വ​നു​ണ്ടാ​യി​ല്ല. ഗൃ​ഹാ​തു​ര​ത്വം നി​റ​ഞ്ഞ ഒ​രു ബാ​ല്യ​കാ​ല ഓ​ർ​മയാ​യി​രു​ന്നു ആ​ന​ന്ദ​ക്ക് സ​ഹ​ദേ​വ​ൻ. വൈ​ക്ക​ത്ത​ഷ്​​ട​മി​ക്ക് യാ​ദൃ​ച്ഛിക​മാ​യി ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ സ​ഹ​ദേ​വ​ൻ ആ​ന​ന്ദ​യെ കാ​യി​ക്കേ​രി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊണ്ടു​ പോ​യി. അ​ന്ന് ഭ​ഗ​ത്തി​ന് നാ​ല് വ​യ​സ്സാ​യി​രു​ന്നു. ഭ​ഗ​ത്തി​നെ തോ​ളി​ലേ​റ്റി സ​ഹ​ദേ​വ​ന്റെ അ​നി​യ​ൻ ക​ന​ക​ൻ ആ​ന​ന്ദ​യു​ടെ വ​ര​വ് നാ​ട്ടി​ല​റി​യി​ച്ചു. മ​ക​ന്റെ മു​ഖ​ത്തെ പ്ര​സ​രി​പ്പി​ലൂ​ടെ ആ​ന​ന്ദ ത​ന്റെ ജീ​വി​തം കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യാ​ഖ്യാ​നി​ച്ചു. കു​ട്ടി​ക്കാ​ല​ത്തെ ഓ​ർ​മക​ൾ പു​തു​ക്കി ഞാ​റ്റു​വേ​ല​ക്ക് എ​ത്ത​ണ​മെ​ന്ന് സ​ഹ​ദേ​വ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​യാ​ൾ സ​മ്മ​തം മൂ​ളി. </p>
<p>ത​റ​വാ​ട്ടി​ൽ ന​ട​ക്കു​ന്ന തു​ള്ള​ലി​ന് ക​രി​പ്പല​ങ്ങാ​ട്ടെ​ത്തി വി​ളി​ച്ച സ​ഹ​ദേ​വ​ന്റെ ക്ഷ​ണം താ​ൽപ​ര്യ​മി​ല്ലെ​ങ്കി​ലും നി​ര​സി​ച്ചി​ല്ല. എ​ല്ലാ​മ​റി​ഞ്ഞി​ട്ടും അ​ച്ഛ​ൻ സ​ഹ​ദേ​വ​നെ ത​ള്ളി​പ്പ​റ​ഞ്ഞി​ല്ല. ആ​ന​ന്ദ​യെ ക്ഷ​ണി​ച്ചെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഭാ​ര്യ​യും മ​ക്ക​ളും ബ​ഹി​ഷ്ക​രി​ച്ച ഇ​ട​വ​ട്ടം നി​ക​ത്തി​ത്ത​റ ര​ഘു​വി​ന്റെ വി​വാ​ഹ​ത്തി​ൽ അ​ച്ഛ​ൻ പ​ങ്കെ​ടു​ത്തു. ക​ണ്ണെ​ടു​ക്കാ​തെ ത​ന്നെ​യും മ​ക​ളെ​യും നോ​ക്കിനി​ൽ​ക്കു​ന്ന അ​ച്ഛ​നെ​ക്കു​റി​ച്ച് അ​ന്ന് അ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു. മ​റ​വ​ന്തു​രു​ത്തി​ൽ അ​ച്ഛ​ന്റെ അ​മ്മാ​വ​ന്റെ വീ​ട്ടി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ​ത്തി​ലും ആ​ന​ന്ദ​യെ ക്ഷ​ണി​ച്ച​തി​ന്റെ പേ​രി​ൽ വീ​ട്ടു​കാ​ർ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​പ്പോ​ൾ അ​ച്ഛ​ൻ പ​ങ്കെ​ടു​ത്തു. അ​ന്ന് മ​ക​ളെ അ​ടു​ത്തു കാ​ണാ​നും മ​ന​സ്സു തു​റ​ക്കാ​നും മ​ധ്യ​സ്​​ഥ​നാ​യി അ​ച്ഛ​ൻ പ​റ​ഞ്ഞ​യ​ച്ച സ​ഹ​ദേ​വ​ന് വെ​റും ​ൈകയോ​ടെ മ​ട​ങ്ങേ​ണ്ടിവ​ന്നു. എ​ന്റെ ഇ​ട​പെ​ട​ലും ഫ​ലം ക​ണ്ടി​ല്ല. </p>
<p>സ​ഹ​ദേ​വ​ൻ വി​ളി​ച്ച കാ​ര്യം അ​റി​യി​ച്ച​പ്പോ​ൾ എ​ന്തി​നെ​ന്ന മ​റു​ചോ​ദ്യ​ത്തോ​ടൊ​പ്പംത​ന്നെ ആ​രും കാ​ണേ​ണ്ടെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി അ​യാ​ൾ മു​ഖംതി​രി​ച്ചു. എ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹം ത​ള്ളി​ക്ക​ള​ഞ്ഞി​ല്ല. പി​ടി​വാ​ശി​യു​ടെ മ​ഞ്ഞു​തൂ​കി. അ​വ​ർ വ​ര​ട്ടെ​യെ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ നി​ശ്ശബ്ദ​ത​യി​ലൂ​ടെ അ​തി​ന് അ​നു​മ​തി ന​ൽ​കി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് നേ​രെ മൂ​ത്ത സ​ഹോ​ദ​ര​ന്റെ മൂ​ത്ത​മ​ക​ൻ നെ​ൽ​സ​ൺ ഒ​രു കൂ​ട്ടു​കാ​ര​നു​മൊ​ത്ത് ആ​ന​ന്ദ​യെ കാ​ണാ​ൻ ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ എ​ല്ലാ വി​ല​ക്കു​ക​ളും ലം​ഘി​ച്ചു​കൊ​ണ്ട് ത​ന്റെ പി​തൃ​സ​ഹോ​ദ​രി​യെ ആ​ദ്യ​മാ​യും അ​വ​സാ​ന​മാ​യും നേ​രി​ൽ കാ​ണാ​ൻ. </p>
<p>ര​ണ്ടു​ പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​ടും​ബ​ത്തി​ൽ ത​നി​ക്കെ​തി​രെ ജ്വ​ലി​ച്ചു​നി​ന്ന വെ​റു​പ്പും വി​ദ്വേ​ഷ​വും ചോ​ദ്യംചെ​യ്യാ​ൻ. അ​തി​നു​ള്ളി​ൽനി​ന്നു​ത​ന്നെ ഉ​യ​ർ​ന്നു​വ​ന്ന പി​ൻ​ത​ല​മു​റ​ക്കാ​ര​നെ അ​യാ​ൾ ഹൃ​ദ​യ​ത്തോ​ടു​ ചേ​ർ​ത്തു, വി​ളി​ച്ച​രു​കി​ലി​രു​ത്തി. ചോ​ദി​ക്കാ​തെ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ ത​നി​ക്ക് കു​ടും​ബ​ത്തി​ൽ ന​ട​ത്തേ​ണ്ടി വ​ന്ന ക​ല​ഹ​ങ്ങ​ളെ​ക്കു​റി​ച്ച് നെ​ൽ​സ​ൺ വി​ശ​ദീ​ക​രി​ച്ചു. ഇ​ത്ത​രം സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യും പു​ന​ർ​വി​ചാ​ര​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് മാ​താ​പി​താ​ക്ക​ളും മ​ക​ളെ കാ​ണാ​നെ​ത്തി​യ​ത്. നെ​ൽ​സ​ന്റെ അ​മ്മ​യും അ​ന്ത​രി​ച്ച മൂ​ത്ത​മ​ക​ന്റെ ഭാ​ര്യ​യും അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. </p>
<p>അ​പ്പോ​ഴും ഭൂ​ത​കാ​ല​ത്തി​ന്റെ ഭാ​ണ്ഡ​വും പേ​റി പു​ന​ർ​വി​ചാ​ര​മി​ല്ലാ​തെ ര​ണ്ടു​പേ​ർ ആ ​കു​ടും​ബ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആ​ന​ന്ദ​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഹോ​മി​യോ ഡോ​ക്ട​ർ പു​ഷ്പ​വ​ല്ലി​യും പൊ​ലീ​സ്​ ഓ​ഫിസ​ർ പ്ര​സാ​ദും. ദു​ര​ഭി​മാ​ന​ത്തി​ന്റെ ആ​ൾ​രൂ​പ​ങ്ങ​ൾ. മ​ക​ളു​ടെ അ​ടു​ത്തെ​ത്തി​യ അ​ച്ഛ​ൻ വി​തു​മ്പു​ന്ന ഹൃ​ദ​യ​വു​മാ​യി അ​യാ​ളു​ടെ തോ​ളി​ൽ കൈയിട്ട് അ​രി​കി​ലി​രു​ന്നു. ധ​ന്വ​ന്ത​ര​ിയി​ൽ കാ​ത്തു​നി​ന്ന് ത​ങ്ങ​ളെ സ്വീ​ക​രി​ച്ച് അ​മ്മ​യു​ടെ കി​ട​ക്ക​ക്ക​രി​കിലെ​ത്തി​ച്ച പേ​ര​ക്കു​ട്ടി​യെ, ബു​ദ്ധ​യെ പി​ടി​ച്ചു​മ​ടി​യി​ലി​രു​ത്തി. കാ​ള​ക​ളും പോ​ത്തു​ക​ളും പാ​ട​ശേ​ഖ​ര​ങ്ങ​ളു​മെ​ല്ലാ​മാ​യി നി​റ​ഞ്ഞു​നി​ന്ന ഒ​ര​ു ഉഴ​വുകാ​ര​ന്റെ ജീ​വി​ത​ക​ഥ പ​റ​ഞ്ഞു. അ​മ്മ ആ​ത്മ​വേ​ദ​ന​യോ​ടെ അ​തെ​ല്ലാം നോ​ക്കി​യി​രു​ന്നു. മ​ക​ളു​ടെ ക​ട്ടി​ലി​ന​രി​കി​ലെ സ്റ്റൂ​ളി​ൽ നി​ല​ക്കാ​ത്ത ക​ണ്ണീ​രു​മാ​യി. ക​ര​യ​രു​തെ​ന്ന് പ​റ​ഞ്ഞ് ഞാ​ൻ അ​മ്മ​യു​ടെ ശി​ര​സ്സി​ൽ ത​ട​വി. മ​ക​ളു​ടെ അ​രി​കി​ലേ​ക്ക് മൃ​ത്യു പ​തു​ക്കെ പ​തു​ക്കെ ക​ട​ന്നു​വ​രു​ന്ന​ത് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​യി​രു​ന്നു അ​വ​രു​ടെ മ​ട​ക്ക​യാ​ത്ര. </p>
<p>ഒ​രു വേ​ന​ൽ​ക്കാ​ലംകൂ​ടി ക​ട​ന്നു​പോ​യി. അ​തി​ന്റെ വേ​വ​ലാ​തി​യി​ലാ​യി​രു​ന്നു ധ​ന്വ​ന്ത​രി​യി​ലെ ഓ​രോ ദി​വ​സ​വും. കാ​ല​വ​ർ​ഷം ക​ലി​തു​ള്ളി​യെ​ത്തി. ആശുപത്രി​യി​ൽനി​ന്ന് ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ഒ​രു ദി​വ​സം അ​യാ​ൾ വീ​ട്ടി​ൽ പോ​കാ​നൊ​രു​ങ്ങി. ക​രി​പ്പ​ല​ങ്ങാ​ടുനി​ന്ന് പ​തി​വാ​യി യാ​ത്രചെ​യ്യു​ന്ന ഷാ​ജി​യു​ടെ വ​ണ്ടി വി​ളി​ക്കാ​ൻ മ​ക​ളോ​ട് പ​റ​ഞ്ഞു. കാ​ൻ​സ​ർ ത​ന്റെ അ​വ​സാ​ന ജീ​വ​കോ​ശ​ത്തെ​യും കീ​ഴ​ട​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തു​പോ​ലെ ത​ന്നെ ഹൃ​ദ​യ​ത്തോ​ടെ ചേ​ർ​ത്ത​വ​രെ ഒ​രി​ക്ക​ൽകൂ​ടി നേ​രി​ൽ കാ​ണാ​ൻ. ത​നി​ക്ക് ജീ​വി​ത​മൊ​രു​ക്കി​യ എ​ല്ലാ​റ്റി​നോ​ടും വി​ട​പ​റ​യാ​ൻ. അ​ച്ഛ​നു​മ​മ്മ​യു​മെ​ല്ലാം എ​ല്ലാ​ക്കാ​ല​വും ജീ​വി​ച്ചി​രി​ക്കു​മോ എ​ന്ന് ഒ​രി​ക്ക​ൽ അ​യാ​ൾ മ​ക​ളോ​ട് ചോ​ദി​ച്ചു. താ​ൻ ജീ​വി​ച്ച മ​ണ്ണി​നെ​ കു​റി​ച്ച് ഒ​രി​ക്ക​ൽ അ​യാ​ൾ മ​ക​ളോ​ട് പ​റ​ഞ്ഞ​ത് ഇ​തെ​ല്ലാം അ​ച്ഛന്റേ​താ​ണെ​ന്നാ​ണ്. ഞാ​ൻ മ​ന​സ്സാ ന​ൽ​കി​യ​തെ​ല്ലാം വാ​ക്കാ​ൽ തി​രി​കെ ന​ൽ​കി അ​യാ​ൾ അ​ന്ത്യ​യാ​ത്ര​ക്കുള്ള ഒ​രു​ക്ക​ത്തി​ലാ​യി. </p>
<p>ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ അ​യാ​ൾ​ക്ക് വീ​ട്ടി​ൽ ത​ങ്ങാ​നാ​കി​ല്ല. ശ​രീ​രം മ​ന​സ്സിന്റെ നി​യ​ന്ത്ര​ണ​ത്തി​ൽനി​ന്നും തെ​ന്നി​മാ​റി. മ​ഴ​ക്കും മ​ഞ്ഞി​നും ത​ണു​പ്പി​നും കു​ളി​ർ​കാ​റ്റി​നു​മെ​ല്ലാം മ​ര​ണ​ത്തി​ന്റെ ഗ​ന്ധ​മാ​യി. എ​ന്നി​ട്ടും ആശു​​പ​ത്രി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ച മൂ​ന്നാം ​നാ​ൾ അ​യാ​ൾ നി​ല​പാ​ട് മാ​റ്റി. എ​ല്ലാം സ​ഹി​ച്ച് ഒ​രു ദി​വ​സംകൂ​ടി വീ​ട്ടി​ൽ ത​ങ്ങാ​ൻ. സ്​​പ​ർ​ശംപോ​ലും താ​ങ്ങാ​ൻ ശേ​ഷി​യി​ല്ലാ​ത്ത അ​യാ​ൾ അ​സാ​ധ്യ​മാ​യ ഒ​റ്റ​ക്ക് മാ​റി​ക്കി​ട​ന്നു. നൊ​മ്പ​ര​ങ്ങ​ൾ​ക്ക് കാ​തോ​ർ​ത്ത് അ​യാ​ളു​ടെ കാ​ൽ​ക്ക​ൽ ഞാ​ൻ ചു​രു​ണ്ടു​കൂ​ടി. വീ​ട്ടു​വി​ട്ടി​റ​ങ്ങാ​ൻ അ​യാ​ൾ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ല്ലാം മാ​റി​മ​റി​ഞ്ഞി​ട്ടും മ​റ്റു​ള്ള​വ​ർ​ക്കു മു​ന്നി​ൽ പു​ഞ്ചി​രി​ക്കാ​ൻ നോ​ക്കി. ഒ​രു മു​ഖം മാ​ത്ര​മാ​ണ് അ​യാ​ൾ​ക്ക് താ​ങ്ങാ​ൻ ക​ഴി​യാ​തെ പോ​യ​ത്. ത​ന്നെ കൈ​പി​ടി​ച്ച് സ്വീ​ക​രി​ച്ച് കു​ടും​ബ​ത്തി​ൽ ഒ​രം​ഗ​മാ​ക്കി​യ അ​മ്മ​യു​ടെ മു​ന്നി​ൽ. അ​മ്മ​യു​ടെ മു​ന്നി​ൽ അ​യാ​ൾ വി​ങ്ങി​പ്പൊ​ട്ടി. അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ര​ഞ്ഞു​ക​ണ്ടി​ട്ടു​ള്ള അ​മ്മ​യു​ടെ ക​ണ്ണു​ക​ളും നി​റ​ഞ്ഞു. മ​ട​ങ്ങി​വ​രു​മെ​ന്ന് പ​റ​യാ​തെ അ​യാ​ൾ അ​മ്മ​യോ​ട് യാ​ത്ര​പ​റ​ഞ്ഞു, നാ​ടി​നോ​ടും. </p>
<p>മ​ര​ണ​ത്തി​ന്റെ ആ​ശ്ലേ​ഷ​ത്തി​ലാ​യ​പ്പോ​ൾ എ​ന്നി​ൽനി​ന്നും അ​യാ​ൾ അ​ക​ന്നു​പോ​കു​ന്ന​തു​പോ​ലെ തോ​ന്നി. എ​ന്നി​ൽനി​ന്ന് മാ​ത്ര​മ​ല്ല, എ​ല്ലാ​റ്റി​ൽ നി​ന്നും അ​യാ​ൾ അ​ക​ന്നു​പോ​യി. ആ​ഗ്ര​ഹ​ങ്ങ​ളി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ചു. എ​ന്റെ ഉ​ത്ക​ണ്ഠ​ക​ളി​ലും വേ​വ​ലാ​തി​ക​ളി​ലും രൂ​പ​ത്തി​ലും വേ​ഷ​ത്തി​ലു​മെ​ല്ലാം ഭ്രാ​ന്തി​ന്റെ നി​ഴ​ൽ ക​ണ്ടു. വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന ത​ന്റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​വാ​നു​ള്ള ശ്ര​മ​ത്തെ വെ​റു​ത്തു. അ​വ​സാ​ന​മാ​യി ഡോ​ക്ട​ർ​ കു​റി​ച്ച ടാ​ബ്​​ല​റ്റി​ൽ ഡോ​ക്ട​റും ഞാ​നും ത​മ്മി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന ക​ണ്ടെ​ത്തി. ര​ണ്ടാ​മ​ത്തെ ത​വ​ണ ആ ​ടാ​ബ്​​ല​റ്റ് ക​ഴി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​തി​ന്റെ ആ​ഘാ​ത​ത്തി​ൽ എ​ന്റെ ഹൃ​ദ​യം വി​റ​ച്ചു. </p>
<p>അ​യാ​ളാ​ണ് ശ​രി​യെ​ന്ന് മ​ന​സ്സ്​ മ​ന്ത്രി​ച്ചു. ഇ​നി എ​ന്തി​നാ​ണ് ചി​കി​ത്സ എ​ന്ന ചോ​ദ്യം എ​ന്നി​ലു​യ​ർ​ന്നു. അ​യാ​ളു​ടെ വേ​ദ​ന​ക​ളു​ടെ ശ​മ​നം മ​ര​ണ​മാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് ഞാ​നു​മെ​ത്തി. എ​ല്ലാ​റ്റി​നും വേ​ഗ​ത​കൂ​ടി. ജീ​വ​ന്റെ നി​ല​നി​ൽ​പ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ലാ​യി. മ​ര​ണ​മെ​ത്തി എ​ന്ന് അ​റി​ഞ്ഞ​തു​പോ​ലെ ഭ​ഗ​ത്തി​നെ​യും താ​ടി​യെ​യും കു​ട്ട​പ്പ​നെ​യും വി​ളി​ച്ചു​വ​രു​ത്താ​ൻ 2007 ജൂ​ലൈ 27ന് ​രാ​വി​ലെ അ​യാ​ൾ ബു​ദ്ധ​യോ​ട് പ​റ​ഞ്ഞു. വേ​ഗ​ത്തി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ കാ​ണാ​നാ​വി​ല്ലെ​ന്ന് താ​ടി​യെ അ​റി​യി​ക്കാ​ൻ വീ​ണ്ടും പ​റ​ഞ്ഞു. ഒ​ന്ന​ര​ മ​ണി​യാ​യി. അ​ന്ത്യ​ശ്വാ​സ​ത്തി​നാ​യി ഇ​ടം​വ​ലം തി​രി​ഞ്ഞ് പി​ടി​യു​ന്ന നേ​രം അ​യാ​ളു​ടെ നെ​റ്റി​യി​ൽ ചും​ബി​ച്ച് ക​വി​ളു​ക​ളി​ൽ ത​ട​വി. സ​ന്തോ​ഷ​ത്തോ​ടെ മ​രി​ക്കാ​ൻ പ​റ​ഞ്ഞു. മ​ക്ക​ളു​ടെ നേ​രെ​തി​രി​ഞ്ഞ​യാ​ൾ നി​ശ്ച​ല​യാ​യി. എ​ന്റെ പ്ര​ണ​യ​സൂ​ര്യ​ൻ അ​സ്​​ത​മി​ച്ചു. ഇ​ത്ര​പെ​ട്ടെ​ന്ന് അ​മ്മ വേ​ർ​പി​രി​യു​മെ​ന്ന് അ​റി​യാ​തെ സ്​​തം​ഭി​ച്ചു​നി​ന്ന മ​ക​നോ​ട് പ​റ​ഞ്ഞു, ഒ​രു യാ​ഥാ​ർ​ഥ്യം സ്​​തം​ഭി​ച്ചി​രി​ക്കു​ന്നു. </p>
<p>യു​ദ്ധം ക​ഴി​ഞ്ഞു. ഇ​നി മ​ട​ക്ക​മാ​ണ്. മ​ല​മു​ക​ളി​ലേ​ക്ക്. ത​ന്നെ സ്വീ​ക​രി​ച്ച് ആ​ദ​രി​ച്ച ഗോ​ത്ര​സ​മൂ​ഹ​ത്തി​ലേ​ക്ക്. ത​ന്റെ സ്വ​പ​്ന​ങ്ങ​ൾ ഉ​റ​ങ്ങു​ന്ന മ​ണ്ണി​ലേ​ക്ക്. ദു​ര​ന്ത​കാ​ല​ത്ത് അ​യാ​ളോ​ടൊ​പ്പം സ​ഞ്ച​രി​ച്ച​വ​രെ, സം​വ​ര​ണ​ക​വ​ച​മൊ​രു​ക്കി​യ​വ​രെ, അ​യാ​ളെ സ്​​നേ​ഹി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്ത​വ​രെ എ​ല്ലാ​വ​രെ​യും വി​വ​ര​മ​റി​യി​ച്ചു. ധ​ന്വ​ന്ത​രി​യി​ലെ ജീ​വ​ന​ക്കാ​ർ അ​ന്ത്യ​യാ​ത്ര​ക്കുള്ള വാ​ഹ​ന​മൊ​രു​ക്കി. ത​ന്നി​ഷ്​​ട​ത്തോ​ടെ ജീ​വി​ച്ച ഒ​രാ​ളു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് വാ​ഹ​ന​ത്തി​ലി​രു​ന്ന് ആ​ലോ​ചി​ച്ചു. </p>
<p>ഏ​തെ​ങ്കി​ലും ആ​ചാ​ര​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങു​ന്ന​താ​യി​രു​ന്നി​ല്ല ആ ​ജീ​വി​തം. നി​ല​വി​ള​ക്ക് ക​ത്തി​ക്കാ​നൊ​രു​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ളെ ഞാ​ൻ വി​ല​ക്കി. ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ വേ​ണ്ടെ​ന്നു​​െവ​ച്ച കാ​ര്യ​ങ്ങ​ൾ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങി​നും വേ​ണ്ടെ​ന്നുവെക്കാ​മെ​ന്ന് പ​റ​ഞ്ഞു. മ​ര​ണ​മ​റി​യി​ച്ചു​പോ​കു​മ്പോ​ൾ മ​ദ്യ​പി​ച്ചാ​രും വ​ര​രു​തെ​ന്ന് പ്ര​ത്യേ​കം പ​റ​യാ​ൻ പ​റ​ഞ്ഞു. മ​ദ്യം വി​ല​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു അ​യാ​ൾ​ക്ക് വീ​ട്. ക​ണ്ണീ​രും തേ​ങ്ങ​ലു​ക​ളും നി​റ​ഞ്ഞ ഒ​രു സ​ന്ധ്യ​യാ​യി​രു​ന്നു അ​ന്ന​ത്തേ​ത്. ക​ര​ഞ്ഞാ​ൽ മ​രി​ച്ച​വ​ർ തി​രി​ച്ചു​വ​രു​മോ എ​ന്ന അ​ച്ഛ​ന്റെ വാ​ക്കു​ക​ൾ ഇ​ട​ക്കിട​ക്ക് മ​ന​സ്സി​ലേ​ക്ക് ക​ട​ന്നു​വ​ന്നു. നി​ശ്ച​ല​മാ​യ മു​ഖ​ത്തേ​ക്കു നോ​ക്കി ആ ​രാ​ത്രി ഞാ​ൻ അ​യാ​ളു​ടെ കാ​ൽ​ക്ക​ൽ ഇ​രു​ന്നു. ത​ല​ക്ക​ൽ അ​മ്മ​യു​മു​ണ്ടാ​യി​രു​ന്നു. മ​ര​ണ​ത്തി​നു​കൊ​ണ്ടു​പോ​കാ​ൻ താ​നു​ണ്ടാ​യി​രു​ന്ന​ല്ലോ എ​ന്ന ധ​ർ​മ​സ​ങ്ക​ട​വു​മാ​യി. </p>
<p>ക​ർ​ക്ക​ട​മാ​സ​ത്തി​ലെ പെ​രു​മ​ഴ അ​തി​ന്റെ തി​മി​ർ​പ്പി​ൽനി​ന്ന് വി​ട്ടു​നി​ന്നു. അ​യാ​ളെ കു​ളി​പ്പി​ച്ച് പു​തു​വ​സ്​​ത്ര​ങ്ങ​ൾ അ​ണി​യി​ച്ച് അ​ന്ത്യ​യാ​ത്ര​ക്ക് ഒ​രു​ക്ക​ണം. ഞാ​ൻത​ന്നെ​യാ​ണ് അ​ത് ചെ​യ്യേ​ണ്ട​ത് എ​ന്ന് ക​രു​തി. മ​ക​ളെ​യും കൂ​ട്ടി. ബ​ന്ധു​മി​ത്രാ​ദി​ക​ളി​ൽ ചി​ല​ർ അ​തി​ന് ത​യാ​റാ​യെ​ങ്കി​ലും ത​ട​സ്സം പ​റ​ഞ്ഞു. ഇ​ട​ക്കെ​ത്തി​യ ജെ​സി​യെ മാ​ത്രം ഒ​ഴി​വാ​ക്കി​യി​ല്ല. മു​റ്റ​ത്തൊ​രു​ക്കി​യ പ​ന്ത​ലി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ ക്ലി​ന്റനെ​ന്ന വ​ള​ർ​ത്തു​നാ​യ അ​യാ​ൾ​ക്കു ചു​റ്റും ക​ര​ഞ്ഞു​കൊ​ണ്ട് ന​ട​ക്കു​ന്ന​ത് ക​ണ്ടു. നി​ശ്ശബ്ദ​രാ​യ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽനി​ന്ന് നാ​ലു​വ​യ​സ്സു​കാ​രി​യാ​യ അ​നി​യ​ന്റെ മ​ക​ൾ അ​ഖി​ല പ​റ​യു​ന്ന​ത് കേ​ട്ടു, ‘‘ന​ല്ല അ​മ്മ​യാ​യി​രു​ന്നു, ചാ​ക​ണ്ടാ​യി​രു​ന്നു. ച​ത്തു​പോ​യി​ല്ലേ.’’ മു​തി​ർ​ന്ന സാ​മൂ​ഹികപ്ര​വ​ർ​ത്ത​ക​നും സം​ഘ​ട​നാ​നേ​താ​വുമായ കു​ഞ്ഞു​ പ​ഴ​ന്താ​റ്റി​ൽ ആ​ന​ന്ദ​യു​ടെ അ​കാ​ല​നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ധ​ന്യ​മാ​യ ആ ​ജീ​വി​ത​ത്തെ ഓ​ർ​മി​ച്ചു. </p>
<p>തെ​ക്കേ​പ​റ​മ്പി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന മു​ത്ത​ശ്ശി​പ്ലാ​വു​ക​ൾ​ക്കി​ട​യി​ലെ ചാ​വ​ർ​കോ​ലി​ൽ മു​ൻ​ത​ല​മു​റ​ക​ളു​ടെ ശ​വ​മാ​ട​ങ്ങ​ൾ​ക്ക​രി​കെ അ​യാ​ൾ​ക്ക് അ​ന്ത്യ​വി​ശ്ര​മ​മൊ​രു​ക്കി. കാ​ട്ടു​ത​ടി​ക​ൾ​കൊ​ണ്ട് ത​ന്റെ മൃ​ത​ദേ​ഹ​ത്തി​ൽ മ​ണ്ണു​വെ​ട്ടി​യി​ട​രു​തെ​ന്ന് ക​ളി​യാ​യി​ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഓ​ർ​ത്ത്, പെ​ട്ടി​യി​ലാ​ക്കി​യ മൃ​ത​ദേ​ഹം മ​റ്റൊ​രു​പെ​ട്ടി​പോ​ലെ കു​ഴി​ക്കു​ള്ളി​ൽ മു​ത്ത​ശ്ശി​പ്ലാ​വു​ക​ളു​ടെ ത​ണ​ലി​ൽ നി​ർ​മി​ച്ച ഒ​ര​റക്കുള്ളി​ൽ സം​സ്​​ക​രി​ച്ചു. മ​ര​ണാ​ന​ന്ത​ര​ജീ​വി​ത​ത്തി​ന്റെ ഗോ​ത്ര​വ്യാ​ഖ്യാ​നം തി​രു​ത്തി. മ​ന്ത്ര​വാ​ദി​യും മ​ന്ത്ര​ങ്ങ​ളു​മി​ല്ലാ​ത്ത ശ​വ​സം​സ്​​കാ​രം. പ​ര​മ്പ​രാ​ഗ​ത വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും കീ​ഴ്വ​ഴ​ക്ക​ങ്ങ​ളു​മെ​ല്ലാം തെ​റ്റി​ച്ച് മ​റ്റൊ​രു മാ​തൃ​ക​യാ​യി. ക​രി​പ്പ​ല​ങ്ങാ​ട് സി​റ്റി​യി​ൽ ദ​ലി​ത് ഐ​ക്യ​സ​മി​തി അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. മു​മ്പൊ​രി​ക്ക​ലും ഇ​വി​ടെ ഇ​ത്ത​ര​മൊ​രു​ യോ​ഗം ന​ട​ന്നി​ട്ടി​ല്ല. ത​ന്റെ ഇ​ഷ്​​ട​ത്തി​ന​നു​സ​രി​ച്ച് ജീ​വി​ച്ച ഒ​രാ​ൾ​ക്ക് ഇ​ണ​ങ്ങു​ന്ന ശ​വ​സം​സ്​​കാ​രം. അ​താ​യി​രു​ന്നു അ​യാ​ളു​ടെ സ​ന്തോ​ഷം. </p>
<p>കെ. ​വേ​ണു​വും ഡോ. ​രാ​ജ​ൻ ബാ​ബു​വും അ​ഡ്വ. അ​നി​ല ജോ​ർ​ജും വി.ടി. രാ​ജ​പ്പ​നും അ​ഡ്വ. ടി.​ഡി. എ​ൽ​ദോ​യും പ്ര​സം​ഗി​ച്ചു. പ്ര​സം​ഗി​ച്ച​വ​രെ​ല്ലാം അ​യാ​ളു​ടെ ജീ​വി​ത​രീ​തി​യെ പ്ര​ശം​സി​ച്ചു​വെ​ന്നാ​ണ് അ​റി​ഞ്ഞ​ത്. എ​ല്ലാ​ ത​ര​ത്തി​ലു​ള്ള മേ​ൽ​ക്കോ​യ്മ​ക​ളെ​യും അ​യാ​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. സ്വാ​ത​ന്ത്ര്യ​വും നീ​തി​യും തു​ല്യ​മാ​യി പ​ങ്കി​ടു​ന്ന​തി​നു​വേ​ണ്ടി നി​ല​കൊ​ണ്ടു. ത​ന്റെ വീ​ക്ഷ​ണ​ത്തി​ലു​ള്ള ഒ​രു കു​ടും​ബ​നി​ർ​മി​തി​ക്കാ​യി ക്ഷ​ണി​ച്ചു. അ​യാ​ളു​ടെ വ്യ​ക്തി​ത്വ​ത്തി​നും ആ​ത്മാ​ഭി​മാ​ന​ബോ​ധ​ത്തി​നു​മു​ള്ള അം​ഗീ​ക​ാര​മാ​യി​രു​ന്നു ഈ ​യോ​ഗം. അ​യാ​ൾ സ്​​നേ​ഹി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്ത​വ​ർ​ക്ക് തി​രി​കെ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ഒ​രു​പ​ഹാ​രം.</p>
<p>അ​നി​വാ​ര്യ​മാ​യ​താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന​റി​യാ​മാ​യി​രു​ന്നി​ട്ടും അ​തി​നോ​ട് പൊ​രു​ത്ത​പ്പെ​ടാ​നാ​യി​ല്ല. എ​ന്തൊ​രാ​ത്മ​വേ​ദ​ന​യാ​യി​രു​ന്നു. ഇ​രു​ൾ​പ​ട​രു​ന്ന​തു​പോ​ലെ അ​യാ​ളെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ള​ല്ലാ​തെ മ​ന​സ്സി​ൽ മ​റ്റൊ​ന്നു​മി​ല്ലാ​താ​യി. ചി​ല​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു. എ​ല്ലാ​വ​രും മ​ട​ങ്ങി​യി​ട്ടും മ​ട​ങ്ങാ​ത്ത​വ​ർ​ക്കി​ട​യി​ൽ അ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ വി​ജ​യ​നു​മു​ണ്ടാ​യി​രു​ന്നു. ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി. അ​ന്ന് ഞ​ങ്ങ​ളൊ​ന്നി​ച്ചാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ന്ന​ത്. സം​സാ​ര​മെ​ല്ലാം അ​യാ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു. അ​ന്ത്യ​നി​ദ്ര​കൊ​ള്ളു​ന്ന സ്​​ഥ​ലം വ്യ​ത്യ​സ്​​ത​മാ​ക്ക​ണ​മെ​ന്ന് തോ​ന്നി. വെ​ളു​പ്പി​ന് ഉ​റ​ക്ക​മു​ണ​ർ​ന്നു​കി​ട​ന്ന മ​ക്ക​ളെ നെ​ഞ്ചോ​ടു​ചേ​ർ​ത്ത് ഇ​ക്കാ​ര്യ​മ​റി​യി​ച്ചു. </p>
<p>ഒ​രു​മി​ച്ചു​കു​രു​ത്തൊ​രു ജീ​വി​ത​ത്തി​ൽ ഒ​റ്റ​ക്കാ​യി. അ​യാ​ളു​ടെ വ​സ്​​ത്ര​ങ്ങ​ളെ​ല്ലാം അ​ല​ക്കി​മ​ട​ക്കി അ​ല​മാ​ര​യി​ൽ ​െവ​ച്ചു. എ​ന്തി​നെ​ന്ന് ചോ​ദി​ച്ചി​ല്ല. മ​ക്ക​ൾ​ക്ക് കൂ​ട്ടാ​യി അ​ച്ഛ​നാ​യും അ​മ്മ​യാ​യും അ​വ​രോ​ടൊ​പ്പം ന​ട​ക്ക​ണം. അ​മ്മ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന തോ​ന്ന​ലി​ലേ​ക്ക് അ​വ​ർ വ​ഴു​തി​പ്പോ​കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത കാ​ട്ട​ണം. അ​മ്മ വേ​ർ​പെ​ട്ട ആ​ഘാ​തം വി​ട്ടു​മാ​റു​ന്ന​തി​നു​മു​മ്പ് ഭ​ഗ​ത്ത് ചോ​ദി​ച്ചു; ന​മു​ക്ക് പോ​ക​ണ്ടേ? അ​വ​ർ​ക്ക് മ​ട​ങ്ങാ​ൻ സ​മ​യ​മാ​യി. വീ​ട് അ​ന്യ​മാ​കു​ക​യാ​ണ്. വ​രി​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന ഇ​ട​മാ​യി മാ​റു​ന്നു. മ​നു​ഷ്യ​സ്​​പ​ർ​ശ​മാ​യി​രു​ന്നു അ​തി​ന്റെ നി​ല​നി​ൽ​പ്. മു​ൻ​ത​ല​മു​റ​യു​ടെ ഉ​ണ​ർ​വിന്റെ അ​ട​യാ​ള​മാ​യി​രു​ന്നു അ​ത്. അ​യാ​ളു​ടെ കൈ​യൊ​പ്പു​കൂ​ടി​യു​ള്ള ആ ​വീ​ടി​നോ​ട് എ​ത്ര​മാ​ത്രം നീ​തി​പു​ല​ർ​ത്താ​നാ​വു​മെ​ന്ന് അ​റി​യി​ല്ല. മ​ക്ക​ളോ​ടൊ​പ്പം ഞാ​നും ഇ​റ​ങ്ങി. </p>
<p>ഒ​റ്റ​ക്ക് വീ​ട്ടി​ൽ താ​മ​സി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം ന​ഷ്​​ട​മാ​യി​രി​ക്കു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജോ​സും കു​ട്ടാ​യി സ​ഖാ​വും അ​ന്നാ​ണ് പി​രി​ഞ്ഞ​ത്. അ​തി​ര​മ്പു​ഴ​ക്കാ​ര​നാ​യ കു​ട്ടാ​യി സ​ഖാ​വ് ഏ​റ്റു​മാ​നൂ​ർ​ വ​രെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങ് ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോ​ൾ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​കൂ​റ്റ് പോ​ക്ക​റ്റി​ൽ ​െവ​ച്ചു​പോ​യ 3000 രൂ​പ​യു​മാ​യി​ട്ടാ​യി​രു​ന്നു യാ​ത്ര. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ​െവ​ച്ച് 1000 രൂ​പ ഭ​ഗ​ത്തി​നെ ഏ​ൽ​പി​ച്ചു. ബു​ദ്ധ​യോ​ടൊ​പ്പം കൈ​പ്പു​ഴ കു​ഞ്ഞു​മോ​ന്റെ​യും ജെസിയു​ടെ​യും വീ​ട്ടി​ലേ​ക്ക് ബ​സ്​ ക​യ​റി. ര​ണ്ട് പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ ആ​ത്മ​ബ​ന്ധ​മാ​യി​രു​ന്നു ഈ ​വീ​ട്. സ്​​നേ​ഹ​വും ആ​ദ​ര​വും ഇ​ഴു​കി​ച്ചേ​ർ​ന്ന രാ​ഷ്ട്രീ​യ കു​ടും​ബ​ ബ​ന്ധം. കു​ഞ്ഞു​മോ​നും ജെ​സി​ക്കും ഞാ​ൻ സ​ഖാ​വാ​യി​രു​ന്നു​വെ​ങ്കി​ൽ എ​ന്റെ മ​ക്ക​ളെപ്പോ​ലെ അ​വ​രു​ടെ മ​ക്ക​ൾ​ക്ക് ഞാ​ൻ അ​ച്ചാ​യി ആ​യി​രു​ന്നു. </p>
<p>അ​ധഃ​സ്​​ഥി​ത ന​വോ​ത്ഥാ​ന​ മു​ന്ന​ണി​യു​ടെ​യും ദ​ലി​ത് ഐ​ക്യ​സ​മ​ിതി​യു​ടെ​യും നി​ര​വ​ധി മീ​റ്റിങ്ങു​ക​ൾ ന​ട​ന്ന വീ​ട്. മ​നു​സ്​​മൃ​തി കേ​സി​ന്റെ വി​ചാ​ര​ണ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന​പ്പോ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് താ​മ​സ​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യ​ത് ഈ ​വീ​ട്ടി​ലാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ തീ​രാ​ദുഃ​ഖ​ത്തി​ന്റെ കാ​ല​ത്ത് ഈ ​വീ​ട് താ​ങ്ങാ​യി. ബു​ദ്ധ അ​വി​ടെനി​ന്ന് ക്ലാ​സി​ൽ പോ​കാ​ൻ തു​ട​ങ്ങി. ജെ​സി അ​മ്മ​യെ​പ്പോ​ലെ ബു​ദ്ധ​യോ​ട് പെ​രു​മാ​റി. മ​ന​സ്സിന്റെ സ്വാ​സ്​​ഥ്യ​ത്തി​നാ​യി വാ​യ​ന​യി​ൽ അ​ഭ​യംതേ​ടി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വീ​ട്ടി​ൽ​പോ​യി. മു​പ്പ​താം​നാ​ൾ വീ​ട്ടി​ൽ ന​ട​ന്ന അ​നു​സ്​​മ​ര​ണ​യോ​ഗ​ത്തി​നു​മു​മ്പ്, മു​മ്പേ ന​ട​ന്നു​പോ​യ​വ​രു​ടെ ഓ​ർ​മക​ളാ​യി ‘ചി​ത​റി​ക്കി​ട​ക്കു​ന്ന വൃ​ക്ഷ​ല​താ​ദി​ക​ളു​ടെ പൂ​ർ​വ​രൂ​പ​ങ്ങ​ളി​ൽ പൊ​തി​ഞ്ഞ’ ശി​ല​ക​ളോ​ടൊ​പ്പം അ​യാ​ളു​ടെ അ​ന്ത്യ​വി​ശ്ര​മ​സ്​​ഥ​ല​ത്ത് മാ​ർ​ബി​ൾ പ​തി​ച്ചൊ​രു കു​ടീ​രം നി​ർ​മി​ച്ചു. അ​തി​ൽ അ​യാ​ളു​ടെ പേ​രും ജ​ന​ന​വും മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. ഗോ​ത്ര​സ​ഞ്ചാ​ര​വീ​ഥി​യി​ൽ നി​ർ​ജീ​വ​മാ​യ ശി​ല​ക​ളാ​യി​ത്തീ​ർ​ന്ന പൂ​ർ​വി​ക​ർ​ക്ക​രി​കെ ഒ​രാ​ൾമാ​ത്രം സ്വ​യം സം​സാ​രി​ച്ചു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877238-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ji2rZo1tz3WZ1L1eVjQyclxTt0IUUQzB1494443" data-watermark="false" style="width: 100%;" info-selector="#info_item_1783241497406">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783241497406"></div>
</div>
<p>ജീ​വി​ത​സ​ഖി​യു​ടെ രോ​ഗ​ഗ്ര​സ്​​തമാ​യ ര​ണ്ടു​വ​ർ​ഷ​ക്കാ​ലം ഞ​ങ്ങ​ളെ സ​ർ​വാ​ത്മ​നാ സ​ഹാ​യി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്ത ആ​ത്മബ​ന്ധ​ങ്ങ​ൾ​ക്ക് ന​ന്ദിപ​റ​യാ​ൻ 2007 സെ​പ്റ്റം​ബ​ർ 2ന് ​വീ​ട്ടി​ൽ അ​നു​സ്​​മ​ര​ണ​യോ​ഗം ന​ട​ന്നു. കു​ഞ്ഞ് പ​ഴ​ന്താ​റ്റി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഈ ​യോ​ഗം ഉ​ദ്ഘാ​ട​നംചെ​യ്ത് കെ.കെ. കൊ​ച്ച് പ​റ​ഞ്ഞ​ത്, ‘സ​ലിം​കു​മാ​റി​ന്റെ നി​ഴ​ലാ​യി​രു​ന്നി​ല്ല ആ​ന​ന്ദ​വ​ല്ലി​യെ​ന്നും, സ്വ​ന്തം ക​ർ​തൃ​ത്വ​ത്തി​ൽ വി​ശ്വ​സി​ച്ച വ്യ​ക്തിത്വ​മാ​യി​രു​ന്നു’​വെ​ന്നു​മാ​ണ്. വ്യ​ത്യ​സ്​​ത​മാ​യ ആ ​ജീ​വി​ത​ത്തി​ന് അ​ർ​ഹ​മാ​യ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​യി​രു​ന്നു അ​ത്. കെ.എം. കു​ഞ്ഞു​മോ​ൻ, ജോ​സ്​ ഇ​ളം​ദേ​ശം, വി. ​ഡി. ജോ​സ്, സി.എ​സ്. ജോ​ർ​ജ്, വി. ​ഡി. രാ​ജ​പ്പ​ൻ, എ​ൻ.കെ. ​വി​ജ​യ​ൻ, സി.ബി. ര​മ​ണ​ൻ, ടി.​ഡി. എ​ൽ​ദോ, പി.ആ​ർ. സു​രേ​ഷ് കുമാ​ർ, പി.ഐ. അ​പ്പു, പി.വി. സ​ജീ​വ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. </p>
<p>അ​ടി​യ​ന്തരാ​വ​സ്​​ഥ​കാ​ല​ത്തെ ജ​യി​ൽവാ​സ​ത്തി​നു​ശേ​ഷം തി​രി​കെ​യെ​ത്തി വി​പ്ല​വ​സ്വ​പ്ന​ങ്ങ​ളു​മാ​യി ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ അ​ല​യു​ന്ന ഒ​രു ന​ക്സ​ലൈ​റ്റി​നോ​ടൊ​പ്പം ജീ​വി​ക്കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യും അ​തി​ന് ത​ട​സ്സംനി​ൽ​ക്കു​ന്ന കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ വേ​ണ്ടെ​ന്ന് വെക്കുക​യും ചെ​യ്യു​ന്ന സാ​ഹ​സി​ക​മാ​യൊ​രു ഭാ​വ​വു​മാ​യാണ് ആ​ന​ന്ദ​വ​ല്ലി എ​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. സ്​​നേ​ഹ​വും ആ​ദ​ര​വും വി​ശ്വാ​സ​വും ആ​ശ​യാ​ഭി​ലാ​ഷ​ങ്ങ​ളി​ലെ സാ​ത്മീ​ക​ര​വു​മ​ല്ലാ​തെ മ​റ്റൊ​ന്നും കൈ​മു​ത​ലാ​യി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ഷ്​​ട​പ്പാ​ടു​ക​ളി​ൽ ഒ​രു​മി​ച്ചാ​യി​രു​ന്നു. </p>
<p>കൃ​ഷി​യി​ട​ത്തി​ലും ഒ​രു​മി​ച്ചാ​യി​രു​ന്നു. മ​നു​സ്​​മൃ​തി ചു​ട്ടെ​രി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​ന്ന പൊ​ലീ​സ്​ ആ​ക്ര​മ​ണ​ത്തി​ൽ കൈ​ക്കുഞ്ഞു​മാ​യി സ​മ​ര​ഭൂ​മി​യി​ലും ഒ​രു​മി​ച്ചാ​യി​രു​ന്നു. ഒ​രു കേ​ന്ദ്ര​ത്തി​ന് പ​രി​ഗ​ണ​ന ന​ൽ​കു​മ്പോ​ൾ ത​ന്റെ ഇ​ഷ്​​ടാ​നി​ഷ്​​ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി അ​തി​നെ ച​ലി​പ്പി​ക്കു​ക​യും ഒ​പ്പം കൂ​ട്ടു​ക​യും ചെ​യ്യു​ന്ന യു​ക്തി കു​ടും​ബ​ബ​ന്ധ​ത്തി​ൽ, അ​യാ​ൾ വ​ള​ർ​ത്തി​യെ​ടു​ത്ത രീ​തി​യാ​യി​രു​ന്നു. അ​ത് എ​ന്നും ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന എ​ന്റെ ഓ​ർ​മ ഞാ​ൻ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​​െവ​ച്ചു. വ​റ്റാ​ത്ത മി​ഴി​നീ​രും വി​ങ്ങു​ന്ന ഹൃ​ദ​യവുമാ​യി ഞാ​ൻ ഏ​ക​നാ​യി. അ​പ്പോ​ഴും എ​ന്നി​ൽനി​ന്ന് അ​ക​ന്നു​പോ​യ പാ​തി​യു​ടെ വ്യ​ഥ പ്ര​ണ​യ​മാ​യി എ​ന്നോ​ടൊ​പ്പം സ​ഞ്ച​രി​ച്ചു. </p>
<h3>(തു​ട​രും)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/culture/biography/km-salim-kumar-biography-1534626</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/biography/km-salim-kumar-biography-1534626</guid>
<category><![CDATA[Weekly,Culture,Biography,Archives,Premium,13 JUL 2026]]></category>
<dc:creator><![CDATA[കെ.എം. സലിംകുമാർ]]></dc:creator>
<pubDate>Mon, 06 Jul 2026 03:16:11 GMT</pubDate>
</item>
<item>
<title><![CDATA[അച്ഛൻ കൊളോണിയലിസം]]></title>
<description/>
<enclosure length="222351" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/05/2877261-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/05/2877261-untitled-1.gif'/><figcaption></figcaption></figure><p>പ​ടി​ക​ൾ ഇ​റ​ങ്ങു​മ്പോ​ൾ </p>
<p>ഒ​ച്ച​യി​ല്ലാ​തെ </p>
<p>ഉ​മ്മ​​െവ​ക്കു​വാ​ൻ അ​റി​യു​മോ </p>
<p>എ​ന്ന​വ​ൻ ചോ​ദി​ച്ചു </p>
<p>ഞാ​ൻ ‘‘ഇ​ല്ല’’ </p>
<p>എ​ങ്കി​ൽ </p>
<p>അ​തെ​ങ്ങനെ​യെ​ന്നു ഞാ​ൻ </p>
<p>പ​ഠി​പ്പി​ച്ചു​ത​രാ​മെ​ന്ന​വ​ൻ </p>
<p>പി​ന്നീ​ട​വ​ൻ </p>
<p>പ​ടി​ക​ൾ ഇ​റ​ങ്ങു​മ്പോ​ഴും </p>
<p>ക​യ​റു​മ്പോ​ഴു​മെ​ല്ലാം </p>
<p>ഉ​മ്മ​ക​ൾകൊ​ണ്ടെ​ന്നെ പൊ​തി​ഞ്ഞു </p>
<p>ചി​ല​പ്പോ​ൾ വ​ലി​യ ഉ​ച്ച​ത്തി​ൽ </p>
<p>മ​റ്റു​ ചി​ല​പ്പോ​ൾ </p>
<p>ചെ​റി​യ ശ​ബ്ദ​ത്തി​ൽ </p>
<p>അ​വ​ൻ </p>
<p>ചും​ബ​ന​ങ്ങ​ൾ​ക്ക് മ​ധ്യേ </p>
<p>എ​നി​ക്ക​ന്യ​മാ​യ ശ​ബ്ദ​ത്തി​ൽ </p>
<p>എ​ന്റെ മു​ടി​ക​ൾ​ക്കി​ട​യി​ലൂ​ടെ </p>
<p>കൈ​ക​ൾ ഓ​ടി​ച്ചു </p>
<p>മു​ര​ണ്ടു​കൊ​ണ്ടി​രു​ന്നു </p>
<p>ഒ​രു​നാ​ൾ </p>
<p>പ​ടി​ക​ൾ ക​യ​റു​മ്പോ​ൾ </p>
<p>അ​വ​ൻ </p>
<p>ഇ​നി​യും ബാ​ക്കി​​െവ​ച്ച​തും </p>
<p>പ​കു​തി​വ​ഴി​യി​ൽ </p>
<p>ഉ​പേ​ക്ഷി​ച്ചു​പോ​യ​തു​മാ​യ </p>
<p>ശ​ബ്ദ​മി​ല്ലാ​ത്ത ഉ​മ്മ​ക​ളു​ടെ </p>
<p>പ​ടി​ക​ളി​ലൂ​ടെ </p>
<p>ഞാ​ൻ ത​നി​യെ </p>
<p>ക​യ​റി​പ്പോ​കും നി​മി​ഷ​ത്തി​ൽ </p>
<p>ട്രം​പ് </p>
<p>ക​രാ​റി​ൽ </p>
<p>വ​മ്പി​ച്ച ശ​ബ്ദ​ത്തോ​ടെ </p>
<p>ഒ​പ്പുൈവ​ച്ചു </p>
<p>ഇ​നി </p>
<p>ഇ​റാ​നു </p>
<p>യു​ദ്ധ​ക്കോ​പ്പു​ക​ൾ ത​രി​ല്ലെ​ന്നു​ പ​റ​ഞ്ഞ് </p>
<p>സ്ത്രീ​ക​ൾ </p>
<p>ഇ​റാ​ന്റെ തെ​രു​വു​ക​ളി​ലൂ​ടെ </p>
<p>സ്വ​ന്തം ഹി​ജാ​ബു​ക​ൾ ക​ത്തി​ച്ചു​ വ​ലി​ച്ചെ​റി​ഞ്ഞു കൊണ്ട് </p>
<p>വ​ലി​യ ശ​ബ്ദ​ത്തി​ൽ </p>
<p>നൃ​ത്തം​െവ​ച്ചു ചി​രി​ച്ചു​കൊ​ണ്ട് </p>
<p>മ​ലാ​ലയെ​പ്പോ​ലെ </p>
<p>മ​റു രാ​ജ്യ​ങ്ങ​ളു​ടെ– </p>
<p>മ​ല​ർ​ന്ന മാ​തൃ​ത്വ​ത്തി​ലേ​ക്കു </p>
<p>കു​ടി​യേ​റി </p>
<p>മ​റ്റൊ​രു​വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ </p>
<p>ഒ​രു​ത​രം </p>
<p>അ​ച്ഛ​ൻ കൊ​ളോ​ണി​യലിസ​ത്തി​ന്റെ </p>
<p>വൈ​ബ്രേ​ഷ​നി​ലേ​ക്ക് </p>
<p>മൈ​ക്കി​ലൂ​ടെ </p>
<p>ഐ​ശ്വ​ര്യ​യോ പ്രി​യ​ങ്ക​യോ മി​ഷേ​ലോ </p>
<p>അ​തോ </p>
<p>മാ​ർ​ക്സി​ന്റെ മ​ൺ​മ​റ​ഞ്ഞ കെ​ട്ട്യോ​ൾ </p>
<p>മി​സി​സ് മാ​ർ​ക്സോ </p>
<p>(അ​റി​യി​ല്ല) </p>
<p>ലി​പ്സ്റ്റി​ക്കി​ട്ട ചി​രി​യാ​ൽ </p>
<p>വി​ളി​ച്ചു​പ​റ​ഞ്ഞു </p>
<p>വാ​യു​വി​ൽ </p>
<p>ഒ​ച്ച​യു​ള്ള ഫ്ല​യി​ങ് കി​സുക​ൾ </p>
<p>തു​രു​തു​രെ പ​റ​ത്തി​ക്കൊ​ണ്ട് </p>
<p>THIS IS THE NEW ERA </p>
<p>DEARS WELCOME TO GLOBALISATION </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1534638</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1534638</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 JUL 2026]]></category>
<dc:creator><![CDATA[ഷിം​ന]]></dc:creator>
<pubDate>Mon, 06 Jul 2026 03:00:38 GMT</pubDate>
</item>
<item>
<title><![CDATA[ആ​ബ്ര ക​ടാ​ബ്ര]]></title>
<description/>
<enclosure length="158419" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/05/2877206-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/05/2877206-untitled-1.gif'/><figcaption><p>എ.​ഐ ചി​ത്രീ​ക​ര​ണം: കെ​ൻ​സ് ഹാ​രിസ്</p><span class='copyright'></span></figcaption></figure><p>ബൗ​ണ്ട​റി ലൈ​നി​ന​രി​കി​ല്‍നി​ന്നും റാ​വ​ല്‍പ്പി​ണ്ടി എ​ക്സ്പ്രസ് പു​റ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു​മു​ന്നേ, മൈ​താ​ന​മാ​കെ ഇ​ടം​ക​ണ്ണി​ട്ട് വീ​ക്ഷി​ച്ച് പി​ഴ​വൊ​ന്നും വ​രാ​നി​ല്ല എ​ന്നു​റ​പ്പു​വ​രു​ത്തു​ന്ന സ​ച്ചി​നെ മ​ന​സ്സി​ല്‍ ധ്യാ​നി​ച്ച്, ഒ​രാ​വ​ര്‍ത്തി​കൂ​ടി ഞാ​ന്‍ ചു​റ്റും നോ​ക്കി. വ​ലി​യ കു​ഴ​പ്പ​മി​ല്ല. വി​രു​ന്നു​കാ​രി കു​ളി​മു​റി​യി​ല്‍ ക​യ​റി​യ ഗ്യാ​പ്പി​ല്‍ കി​ട്ടി​യ സ്ട്രാ​റ്റ​ജി​ക് ടൈം ​ഔ​ട്ടി​നി​ടെ ഒ​രു​വി​ധം മു​റി വൃ​ത്തി​യാ​ക്കാ​നൊ​ത്തി​ട്ടു​ണ്ട്. </p>
<p>പൂ​പ്പ​ല്‍ മ​ണ​ക്കു​ന്ന ക്രി​ക്ക​റ്റ് കി​റ്റ് അ​പ്പാ​ടെ എ​ടു​ത്തു പു​റ​ത്തുെവ​ച്ചു. പ്ലാ​സ്റ്റി​ക് കു​പ്പി പാ​തി മു​റി​ച്ചു​ണ്ടാ​ക്കി​യ ആ​ഷ് ട്രേ​യും ത​ലേ​ന്ന് രാ​ത്രി ക​ട​ല​ക്ക​റി കൂ​ട്ടി​ക്കു​ഴ​ച്ച് ക​ഴി​ക്കാ​തെ ബാ​ക്കി​വെ​ച്ച ച​പ്പാ​ത്തി​യും വേ​സ്റ്റ് ബാ​സ്‌​ക​റ്റി​ന്റെ സു​ര​ക്ഷി​ത​ത്വ​ത്തി​ലേ​ക്ക് നീ​ങ്ങി​ക്ക​ഴി​ഞ്ഞു; മു​ഷി​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍ അ​ല​മാ​ര​യി​ലേ​ക്കും. കി​ട​ക്ക​യി​ല്‍ പു​തി​യ ബെ​ഡ് ഷീ​റ്റ് വി​രി​ച്ച ശേ​ഷം ഏ​താ​നും മെ​ഴു​കു​തി​രി​ക​ളും ഒ​രു ച​ന്ദ​ന​ത്തി​രി​യും കൂ​ടി ഞാ​ന്‍ ക​ത്തി​ച്ചു. പു​റ​ത്തു​പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​ക്കിട​യി​ലും ആ​ദ്യ​ പ​ന്തി​ന്റെ വ​ര​വ് പ്ര​തീ​ക്ഷി​ച്ച് എ​ന്റെ കൊ​ച്ചു വാം​ഖ​ഡെ ഒ​രു​ങ്ങി​നി​ന്നു. </p>
<p>“രൂ​പ​ക്കൂ​ട്ടി​ന​ക​ത്ത് ലോ​ക്കാ​യി​പ്പോ​യ പു​ണ്യാ​ള​ന്റെ ലു​ക്കു​ണ്ട് ഇ​പ്പോ ത​നി​ക്ക്...” </p>
<p>മെ​ഴു​കു​തി​രി​ക​ള്‍ക്ക് ന​ടു​വി​ലി​രു​ന്ന് താ​ടി​യു​ഴി​ഞ്ഞു​കൊ​ണ്ടി​രു​ന്ന എ​ന്നെ നോ​ക്കി വി​രു​ന്നു​കാ​രി പ​റ​ഞ്ഞു. കു​ളി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. എ​ന്റെ ലൂ​സ് ഫി​റ്റ് ഡെ​നിം ഷ​ര്‍ട്ടും ക​റു​ത്ത മു​ണ്ടും ആ​ള്‍ക്ക് ത​ര​ക്കേ​ടി​ല്ലാ​തെ ചേ​രു​ന്നു​ണ്ട്. ന​ന​ഞ്ഞു​കു​തി​ര്‍ന്ന ചു​രി​ദാ​ര്‍ ക​ഴു​കി​പ്പി​ഴി​ഞ്ഞ​ത് അ​വ​ള്‍ ക​സേ​ര​യി​ല്‍ നി​വ​ര്‍ത്തി​യി​ട്ടു. ഫാ​നി​ന്റെ ചു​വ​ട്ടി​ലി​ട്ടി​ട്ട് കാ​ര്യ​മി​ല്ല –ക​റ​ന്റി​ല്ല. </p>
<p>“ഈ ​കാ​റ്റി​ന്റേം മ​ഴേ​ടേം അ​യ്യ​പ്പ​നും കോ​ശി​യും ക​ളി അ​ട​ങ്ങു​ന്ന മ​ട്ടി​ല്ല​ല്ലോ മോ​നേ! ആ​രേ​ലും ഒ​രാ​ള് പ​ത്തി​മ​ട​ക്കി​യി​രു​ന്നേ​ല്‍ അ​റ്റ്ലീ​സ്റ്റ് ക​റ​ന്റെ​ങ്കി​ലും വ​ന്നേ​നെ...” –തൊ​ലി​പോ​യ കൈ​മു​ട്ടി​ലെ ചോ​ര​യൊ​പ്പി​ക്കൊ​ണ്ട് അ​വ​ൾ എ​നി​ക്ക​രി​കി​ല്‍ വ​ന്നി​രു​ന്നു. ആ ​വ​ല​തു​പു​രി​ക​ത്തി​ന് മു​ക​ളി​ല്‍ കു​ട്ടി​ക​ള്‍ വ​ര​ക്കുന്ന കു​ഞ്ഞി​പ്പു​ഴു​വി​ന്റെ ഷേ​പ്പി​ലു​ള്ള ഒ​രു മു​റി​പ്പാ​ടുകൂ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​ത്തി​രി ന​ന്നാ​യേ​നെ എ​ന്ന് എ​നി​ക്ക് തോ​ന്നി. </p>
<p>“അ​പ്പോ എ​ന്റെ ഈ ​പു​ണ്യാ​ള​ന്‍ ലു​ക്കി​ന്റെ ധൈ​ര്യ​ത്തി​ലാ​ണോ മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ചാ​ടി​ക്കേ​റി വ​ന്ന​ത്?” –ചെ​റു​താ​യൊ​ന്ന് മു​ന്നോ​ട്ടേ​ക്ക് നി​ര​ങ്ങി ഇ​ട​യി​ലു​ള്ള അ​ക​ലം കു​റ​ച്ചു​കൊ​ണ്ട് ഞാ​ന്‍ ചോ​ദി​ച്ചു. </p>
<p>“ഉ​ണ്ട! അ​മ്മാ​തി​രി മ​ഴ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട​യി​ൽ വീ​ണു നാ​റി നി​ക്കു​മ്പോ, കൈ​നീ​ട്ടി​യ​ത് ചെ​കു​ത്താ​നാ​ണേ​ലും ഞാ​ൻ ചാ​ടി​പി​ടി​ക്കും...” </p>
<p>അ​ൽപം താ​ഴ്ന്ന പ്ര​ദേ​ശ​ത്താ​ണ് ബ​സ് സ്റ്റാ​ൻ​ഡ്. മ​ഴ​യു​ടെ ത​ല ക​ണ്ടാ​ൽ മ​തി, ന​ഗ​ര​ത്തി​ലെ സ​ക​ല​മാ​ന അ​ഴു​ക്കു​ക​ളും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും. വ​ട​ക്കു​ഭാ​ഗ​ത്തു​കൂ​ടെ ഒ​രു പു​ഴ ഒ​ഴു​കു​ന്നു​ണ്ട്. പെ​ട്ടെ​ന്നാ​യി​രു​ന്നു വെ​ള്ളം​പൊ​ങ്ങി​യ​ത്. യു​വ​ൻ ശ​ങ്ക​ർരാ​ജ​യു​ടെ പാ​ട്ടും കേ​ട്ട് സി​ഗ​ര​റ്റും വ​ലി​ച്ചു​കൊ​ണ്ടു​നി​ന്ന ഞാ​ൻ കാ​ൽ​ച്ചു​വ​ട്ടി​ലെ ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് ആ​ദ്യ​മ​റി​ഞ്ഞി​രു​ന്നി​ല്ല. ത​ല​യി​ലെ പാ​ട്ടി​ന്റെ ത​രി​പ്പ് പേ​ടി​യു​ടെ പെ​രു​പ്പാ​ക്കി മാ​റ്റി​യ​ത് ‘ആ​ന്റി ഫ്ല​വ​ർ’ ആ​ണ്. റീ​ത്തും പൂ​മാ​ല​യും ബാ​ക്കി കു​ട​ച​ക്ര​വും വെ​ള്ളം ക​യ​റാ​ത്ത ഇ​ട​ത്ത് ഒ​തു​ക്കി വെക്കുകപോ​ലും ചെ​യ്യാ​തെയാണ് പൂ ​വി​ൽപന​ക്കാ​രി ആ​ന്റി മാ​വ തു​പ്പി ഇ​റ​ങ്ങി​യോ​ടി​യ​ത്. </p>
<p>ചി​ത​റി​യോ​ടു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തി​ലൊ​രു​വ​നാ​കു​ന്ന​തി​നു മു​ന്നേ ഒ​രു കൈ, ​ആ​ന്റി ഫ്ല​വ​റി​ന്റെ സ്ഥി​രം ഇ​രി​പ്പി​ട​ത്തി​ന​ടു​ത്തുനി​ന്നും അ​ൽപം മാ​റി​യു​ള്ള സ്ലാ​ബ് ത​ക​ർ​ന്ന ഓ​ട​യി​ൽനി​ന്ന്... തൊ​ട്ടു​പി​ന്നാ​ലെ ഒ​രു ലേ​ഡീ​സ് ബാ​ഗ്‌ ഓ​ട​യി​ൽനി​ന്ന് പു​റ​ത്തേ​ക്ക് പ​റ​ന്നു. പു​റ​ത്തേ​ക്ക് നീ​ണ്ട വെ​ളു​ത്ത ക​യ്യി​ലെ കു​പ്പി​വ​ള​ക​ളും വെ​ണ്ട​യ്ക്ക വി​ര​ലു​ക​ളും ക​ണ്ട​യു​ട​ൻ എ​നി​ക്കൊ​പ്പം ഓ​ടി​യെ​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ണ്ട​ക്ട​റും മി​ന്ന​ൽ വേ​ഗ​ത്തി​ൽ സ​ഹാ​യ​ഹ​സ്തം നീ​ട്ടി​യി​രു​ന്നു. </p>
<p>“ക​ണ്ണു​കൊ​ണ്ടു റേ​പ്പ് ചെ​യ്യു​ന്ന​തി​ൽ പ്രോ ​ആ​ണ് ആ ​ക​ണ്ട​ക്ട​റ്... ഡെ​യി​ലി വൈ​കു​ന്നേ​രം ആ ​നാ​റി​യു​ടെ ആ​ന​വ​ണ്ടി​യി​ലാ ഞാ​ൻ പോ​വാ​റ്... ഏ​താ​യാ​ലും ഡ്ര​സ് മാ​റ​ണം. അ​തി​ന് അ​ങ്ങേ​രു​ടെ ഹെ​ൽപ് എ​ടു​ത്താ ഡ്ര​സ് മാ​റ​ൽ പ​രി​പാ​ടി മാ​ത്രേ ന​ട​ക്കൂ, തി​രി​ച്ചി​ടാ​നു​ള്ള ഭാ​ഗ്യം ചി​ല​പ്പോ കി​ട്ടീ​ന്ന് വ​രി​ല്ല... അ​താ ത​ന്റെ കൈ ​പി​ടി​ച്ചേ...” </p>
<p>വെ​ന്റി​ലേ​റ്റ​റി​നു​ള്ളി​ലൂ​ടെ അ​ക​ത്തേ​ക്ക് തെ​റി​ച്ച മ​ഴ​വെ​ള്ളം ഒ​രു മെ​ഴു​കു​തി​രി കെ​ടു​ത്തി. തൊ​ട്ടു​പി​ന്നാ​ലെ സെ​ക്യൂ​രി​റ്റി​യു​ടെ കോ​ൾ –പാ​ർ​ക്കിങ് ഏ​രി​യ അ​പ്പാ​ടെ മു​ക്കി വെ​ള്ളം ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്, രാ​വി​ലെ വ​രേ​ക്കും മു​റിവി​ട്ടു പു​റ​ത്തി​റ​ങ്ങു​ന്ന കാ​ര്യം ചി​ന്തി​ക്കു​ക പോ​ലും വേ​ണ്ടെ​ന്ന്! പാ​തി​രാ​ത്രി പു​റ​ത്തി​റ​ങ്ങി​യി​ട്ട് എ​നി​ക്ക് പ്ര​ത്യേ​കി​ച്ച് കാ​ര്യ​മൊ​ന്നു​മി​ല്ല. ഒ​ഴി​ഞ്ഞ വ​യ​റോ​ടെ മ​ഴ​യു​ടെ ഇ​ര​മ്പ​ൽ കേ​ട്ട് കി​ട​ക്കു​ന്ന​ത് ഇ​ഷ്ട​മു​ള്ള കാ​ര്യ​വു​മാ​ണ്. പ​ക്ഷേ, ആ​തി​ഥേ​യ മ​ര്യാ​ദ. അ​ത് ഇ​വി​ടെ കാ​ണി​ച്ചേ പ​റ്റൂ. </p>
<p>“എ​ടോ, ചോ​റ് വ​ല്ലോം ഇ​രി​പ്പു​ണ്ടോ?” –ഔ​പ​ചാ​രി​ക​ത​യു​ടെ ഭാ​ര​മൊ​ന്നു​മി​ല്ലാ​ത്ത ചോ​ദ്യം. </p>
<p>“അ​രി​യു​ണ്ട്. കൂ​ട്ടാ​നാ​യി​ട്ട് നാ​ല് മു​ട്ട​യും ര​ണ്ടു സ​വാ​ള​യുംകൊ​ണ്ട് കാ​ണി​ക്കാ​ൻ പ​റ്റു​ന്ന എ​ന്ത് മാ​ജി​ക് വേ​ണേ​ലും കാ​ണി​ക്കാം...” </p>
<p>“എ​നി​ക്ക് ഉ​ച്ച​യ്ക്ക് ഉ​ണ്ടി​ല്ലേ​ലും രാ​ത്രി ചോ​റു​ണ്ണ​ണം. അ​ല്ലേ​ൽ ത​ല ക​റ​ങ്ങും...” </p>
<p>ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ളോ​ട് സ​മ​യം കി​ട്ടു​മ്പോ​ഴൊ​ക്കെ കാ​ർ​ബ്‌​സ് ക​ട്ട് ഡ​യ​റ്റി​നെ​ക്കു​റി​ച്ച് ഘോ​ര ഘോ​രം ഞാ​ൻ പ്ര​സം​ഗി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​ല​ധി​കം ചോ​റ് ആ​രേ​ലും ക​ഴി​ക്കു​ന്ന​ത് ക​ണ്ടാ​ൽ സ്വ​ന്തം അ​ടി​വ​യ​റ്റി​ൽ ഭാ​രം കൂ​ടും​പോ​ലെ തോ​ന്നാ​റു​ള്ള ഞാ​നാ​ണ്... പാ​തി​രാ​ത്രി. ക​ഴി​ക്കു​ന്ന​തെ​ല്ലാം കൊ​ഴു​പ്പാ​യി അ​ടി​യു​ന്ന നേ​രം. ഊ​ട്ടാ​തെ ര​ക്ഷ​യു​മി​ല്ല. ഒ​ന്ന് പൊ​ട്ടി​ച്ചിരി​ച്ചാ​ലോ എ​ന്ന് എ​നി​ക്ക് തോ​ന്നി. </p>
<p>“പ​റ​യു​ന്ന​തു​കൊ​ണ്ട് ഒ​ന്നും തോ​ന്ന​രു​ത്... സ്റ്റോ​ക്ക് ചെ​യ്യു​ന്ന​തി​ല്‍ ത​നി പാ​ല്‍ക്കു​പ്പി​യാ​ണ് താ​ന്‍...” –അ​വ​സാ​ന​ത്തെ ഉ​രു​ള​യ്ക്കൊ​പ്പം അ​ൽ​പ​നേ​രം നി​ല​നി​ന്ന നി​ശ്ശ​ബ്ദ​ത​യെ​യും അ​വ​ള്‍ ച​വ​ച്ചി​റ​ക്കി. പി​ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു! </p>
<p>“അ​റ്റ്‌​ലീ​സ്റ്റ് ഒ​രു​വ​ട്ട​മെ​ങ്കി​ലും പെ​ണ്ണി​ന് തോ​ന്ന​ണം... ഈ​യാ​ള് ക​ള​സ​ത്തി​ന്റെ പോ​ക്ക​റ്റി​ല് ക​യ്യി​ട്ട് സ്ലോ​മോ​ഷ​നി​ല് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ന​ട​ക്ക​ണ​ത് എ​ന്നെ​ക്കാ​ണാ​നാ​ണ​ല്ലോ​ന്ന്... ഇ​തൊ​രു​മാ​തി​രി ബ​ലി​ച്ചോ​റ് തി​ന്നാ​ന്‍ വ​രു​ന്ന കാ​ക്ക​ളെ​ക്കൂ​ട്ട്... അ​യ്യേ...” </p>
<p>പു​റ​ത്തു​നി​ന്നും ഏ​റു​കൊ​ണ്ട ഒ​രു പ​ട്ടി​യു​ടെ മോ​ങ്ങ​ല്‍. മ​ഴ​യു​ടെ ഇ​രു​മ്പ​ലു​ക​ള്‍ക്കി​ട​യി​ലും ആ ​ശ​ബ്ദം മു​റി​ക്കു​ള്ളി​ല്‍ മു​ഴ​ങ്ങി. സിം​ബോ​ളി​ക്. അ​വ​ള്‍ ചി​രി​ച്ചു. ചൂ​ണ്ട​ക്കൊ​ളു​ത്തി​ന​റ്റ​ത്തു ക​ടി​ച്ചു​തൂ​ങ്ങു​ന്ന​ത് മു​ത​ല​യാ​ണെ​ന്ന​റി​യാ​തെ, ആ​ഞ്ഞു വ​ലി​ച്ചു ഭി​ത്തി​യി​ൽ ക​യ​റി​യ കി​ഴ​വ​ന്റെ ക​ഥ പ​ണ്ട് ക​ഥാ​പു​സ്ത​ക​ത്തി​ൽ വാ​യി​ച്ച​ത് എ​നി​ക്കോ​ർ​മ വ​ന്നു. </p>
<p>“അ​പ്പൊ വ​ഴി​തെ​റ്റി വ​ന്ന​ത​ല്ല, വെ​ൽ പ്ലാ​ൻ​ഡ് ആ​ണ് മാ​ഡം...” </p>
<p>“ഏ​യ്... ഒ​രു ക്യൂ​രി​യോ​സി​റ്റി... ത​ന്റെ ഫ​സ്റ്റ് പ്രി​ഫ​റ​ൻ​സ് മ​റ്റേ​ത​ല്ലാ​ന്നു ഒ​രു ഉ​ൾ​വി​ളി...” </p>
<p>“അ​ത്ര ഉ​റ​പ്പാ​ണോ?”</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877209-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020aqBl0c2rpgM4Ywam0KSD64o3CZtOZtLD9432319" data-watermark="false" style="width: 100%;" info-selector="#info_item_1783239434939">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783239434939"></div>
</div>
<p>“ന​മ്മ​ടെ സ്റ്റാ​ൻഡി​ല് മു​ല്ല​പ്പൂ​വും ചൂ​ടി കൊ​റേ ചേ​ച്ചി​മാ​ര് നി​ക്കു​വ​ല്ലോ... സ്റ്റാ​ൻഡിലെ സ്ഥി​രം കു​റ്റി​ക​ളി​ൽ കൂ​ടി​യ ഇ​ന​ങ്ങ​ളൊ​ക്കെ ഒ​രു​ത​വ​ണ​യെ​ങ്കി​ലും ആ ​ഭാ​ഗ​ത്തു മ​ണ​പ്പി​ച്ചു​ന​ട​ക്കു​ന്ന​ത് ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. ആ ​സീ​നി​ൽ താ​നി​ല്ല... അ​പ്പൊ ത​ന്റെ ഏ​ർ​പ്പാ​ട് വേ​റെ​ന്തോ ആ​ണെ​ന്ന് തോ​ന്നി...” </p>
<p>“ആ ‘​വേ​റെ​ന്തോ’ അ​പ​ക​ട​മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ കാ​ര​ണം?” </p>
<p>“മോ​നേ... സ​ത്യം പ​റ... ഈ ​സി​നി​മ​യി​ലൊ​ക്കെ കാ​ണും​പോ​ലെ പെ​ണ്ണു​ങ്ങ​ളെ വെ​ട്ടി പീ​സാ​ക്കി ഫ്രി​ഡ്ജി​ൽ ക​യ​റ്റു​ന്ന ടൈ​പ് സൈ​ക്കോ ഒ​ന്നും അ​ല്ലാ​ലോ താ​ൻ?” –ത​മാ​ശ​യു​ടെ മ​ധു​രം പു​ര​ണ്ട സം​ശ​യം. മെ​ഴു​കു​തി​രി​ത്തീ​യി​ൽ ഒ​രു മ​ഴ​പ്പാ​റ്റ ക​ത്തി​യെ​രി​ഞ്ഞു. ഓ​ർ​മ​ക​ളു​ടെ ന​ന​ഞ്ഞ ചാ​ര​ത്തി​ൽനി​ന്നും പ​തി​യെ പു​ക ഉ​യ​ർ​ന്നു. കാ​ലി​ൽ ക​റു​ത്ത ച​ര​ടു​കെ​ട്ടി​യൊ​രു പാ​വാ​ട​ക്കാ​രി​യെ നെ​റ്റി​യി​ൽ മു​ഴ​യു​ള്ള മാ​ന്ത്രി​ക​ൻ ഇ​രു​മ്പു​പൂ​ട്ടി​ട്ട മ​ര​പ്പെ​ട്ടി​യി​ൽ അ​ട​യ്ക്കാ​നൊ​രു​ങ്ങു​ന്നു... </p>
<p>“ആ​ബ്ര ക​ടാ​ബ്ര..!” –മാ​ന്ത്രി​ക​വ​ടി വാ​യു​വി​ൽ വൃ​ത്തം വ​ര​ച്ചു. തീ​പ്പി​ടി​ച്ച പെ​ട്ടി​ക്ക് ചു​റ്റും ഉ​ന്തി​യ ക​ണ്ണു​ക​ളോ​ടെ അ​ല​റി​ക്ക​ര​ഞ്ഞോ​ടു​ന്ന മാ​ന്ത്രി​ക​ൻ... ക​റു​ത്ത ച​ര​ടു​കെ​ട്ടി​യ ഇ​ളം​കാ​ല് തീ​യി​ലു​രു​കു​ന്ന​ത് നി​ന​ച്ച്, കാ​ണി​ക്ക​ൾ​ക്കി​ട​യി​ൽ​ലി​രു​ന്ന് ക​ണ്ണു​ക​ൾ ഇ​റു​ക്കി​യ​ട​ക്കു​ന്ന ഒ​രു പ​ന്ത്ര​ണ്ടു വ​യ​സ്സുകാ​ര​ൻ... </p>
<p>‘ആ​ബ്ര ക​ടാ​ബ്ര...!’ - മാ​ന്ത്രി​ക വ​ടി വീ​ണ്ടും വൃ​ത്തം വ​ര​ച്ചു തീ​രും മു​ന്നേ ക​റു​ത്ത ച​ര​ടു​കാ​രി അ​താ, കാ​ണി​ക​ളു​ടെ ന​ടു​വേ​യു​ള്ള വി​ട​വി​ലൂ​ടെ ത​ല​താ​ഴ്ത്തി ന​ട​ന്നു​വ​രു​ന്നു! മാ​ന്ത്രി​ക​ന്റെ കൂ​ടാ​ര​ത്തി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന തെ​ങ്ങി​ന്റെ മ​ണ്ട​യി​ൽ ക​ള്ള് മോ​ന്താ​ൻ കേ​റി​യ മ​ര​പ്പ​ട്ടി, താ​ഴെ എ​രി​ഞ്ഞു​തീ​ർ​ന്ന് ബാ​ക്കി​യാ​യ ക​ന​ലി​ലേ​ക്ക് ക​ള്ളി​ൻ കു​ടം ത​ള്ളി​യി​ട്ടു. ത​ണു​ത്ത കാ​റ്റ്. ക​ണ്ണി​ൽ​ത്തെ​റി​ച്ച ചാ​രം തി​രു​മ്മി ത​ല ഉ​യ​ർ​ത്തി​യ​തും പെ​ട്രോ​മാ​ക്സ് വെ​ട്ട​ത്തി​ൽ തെ​ളി​ഞ്ഞു ക​ണ്ടു –നെ​റ്റി​യി​ൽ കു​ഞ്ഞി​പ്പു​ഴു​വി​ന്റെ ഷേ​പ്പി​ലു​ള്ള മു​റി​പ്പാ​ട്... </p>
<p>“എ​നി​ക്ക് കു​ഞ്ഞു​നാ​ളി​ല് ഒ​രു കൂ​ട്ടു​കാ​രി ഉ​ണ്ടാ​യി​രു​ന്നു... വ​ലു​പ്പം വെ​ച്ച അ​വ​ളു​ടെ മു​ഖം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് ഞാ​നി​ട​യ്ക്ക് മ​ന​സ്സി​ൽ വ​ര​ച്ചു​നോ​ക്കാ​റു​ണ്ട്. ആ ​മു​ഖ​ത്തി​ന് താ​നു​മാ​യി വ​ല്ലാ​ത്ത സി​മി​ലാ​രി​റ്റി... നെ​റ്റി​യി​ലെ ഒ​രു മു​റി​പ്പാ​ടി​ന്റെ വ്യ​ത്യാ​സം മാ​ത്രം...” </p>
<p>ആ​ദ്യ​മൊ​ന്നു തു​റി​ച്ചു​നോ​ക്കി​യെ​ങ്കി​ലും അ​ടു​ത്ത നി​മി​ഷ​ത്തി​ൽ ഒ​രു വ​ലി​യ ത​മാ​ശ കേ​ട്ട​മ​ട്ടി​ൽ അ​വ​ൾ പൊ​ട്ടി​ച്ചി​രി​ച്ചു. അ​ത്യാ​വ​ശ്യം ഉ​റ​ക്കെ​ത്ത​ന്നെ... </p>
<p>“ച​തി​ക്കാ​ത്ത ച​ന്തു​വി​ൽ സ​ലിം കു​മാ​റി​ന്റെ ഒ​രു ഡ​യ​ലോ​ഗ് ഇ​ല്ലെ​ടോ... അ​കാ​ല​ത്തി​ൽ അ​ന്ത​രി​ച്ചു പോ​യ എ​ന്റെ പ്രി​യ​പ്പെ​ട്ട മു​റ​പ്പെ​ണ്ണ് ചെ​മ്പ​ഴ​ന്തി​യു​ടെ ഛായ ​ആ​ണ് നി​ന​ക്കെ​ന്നോ മ​റ്റോ... ആ ​ലൈ​ൻ ആ​ണോ...” </p>
<p>മ​റു​പ​ടി പ​റ​യാ​ൻ തോ​ന്നി​യി​ല്ല. മെ​ഴു​കു​തി​രി​ത്തീ​യി​ലേ​ക്ക് മു​ഖം താ​ഴ്ത്തി ഞാ​നൊ​രു സി​ഗ​ര​റ്റ് ക​ത്തി​ച്ചു. അ​ബ​ദ്ധ​ത്തി​ൽ ക​ത്തി​പ്പോ​യ താ​ടി​രോ​മ​ങ്ങ​ളു​ടെ ക​രി​ഞ്ഞ മ​ണം മു​റി​യി​ൽ പ​ര​ന്നു. ജ​നാ​ല​ക്ക​രി​കി​ലേ​ക്ക് ഞാ​ൻ ന​ട​ന്നു. ഇ​ല​ക്ട്രി​ക് പോ​സ്റ്റി​നു കീ​ഴെ, സാ​രി മു​ട്ടോ​ളം മ​ട​ക്കി​കു​ത്തി മ​ഴ​യ​ത്ത് കു​ട​യും ചൂ​ടി നി​ന്നൊ​രു മു​ല്ല​പ്പൂ​ക്കാ​രി ചേ​ച്ചി​ക്ക് ഡ്യൂ​ക്കി​ൽ വ​ന്നൊ​രു ഫ്രീ​ക്ക​ൻ വി​ല​യി​ട്ടു​റ​പ്പി​ച്ചു. ആ​ന​പ്പു​റ​ത്തേ​റു​ന്ന പാ​പ്പാ​നെ പോ​ലെ, ഫ്രീ​ക്ക​നെ തെ​റി​വി​ളി​ച്ചു​കൊ​ണ്ട് മു​ല്ല​പ്പൂ​ക്കാ​രി ഡ്യൂ​ക്കി​ൽ ക​യ​റു​ന്ന​ത് നോ​ക്കി​നി​ൽ​ക്കു​ന്ന​തി​നി​ടെ അ​വ​ൾ എ​നി​ക്ക​രി​കി​ലേ​ക്ക് വ​ന്നു വി​ര​ലു​ക​ൾ നീ​ട്ടി. </p>
<p>“എ​ടോ... താ​ൻ ഈ ​ബാ​ല്യ​കാ​ല സ​ഖി കാ​ർ​ഡ് ഇ​റ​ക്കി ക​ഷ്ട​പ്പെ​ടു​വൊ​ന്നും വേ​ണ്ട... വേ​ണേ​ൽ എ​ന്നെ​യൊ​ന്നു കി​സ്സ് ചെ​യ്തോ... കി​സ്സ് മാ​ത്ര​മേ... ഒ​രു വ​ൺ നൈ​റ്റ് സ്റ്റാ​ൻ​ഡി​നു​ള്ള സ്റ്റാ​മി​ന ത​ൽക്കാ​ലം എ​ന്റെ ബോ​ഡി​യി​ൽ ഇ​ല്ല... നേ​ര​ത്തെ വീ​ണ വീ​ഴ്ച​യി​ൽ ന​ടുവെ​ട്ടി​യി​രി​ക്കു​വാ...” –സം​സാ​ര​ത്തി​ലു​ട​നീ​ളം ചു​മ. പു​ക വ​ലി​ക്കു​ന്ന​തി​ൽ ആ​ൾ​ക്ക് ന​ല്ല പ​രി​ച​യ​ക്കു​റ​വു​ണ്ട്. സി​ഗ​ര​റ്റ് ഞാ​ൻ തി​രി​കെ വാ​ങ്ങി. </p>
<p>“ഞാ​ന​വ​ളെ ഉ​മ്മ വ​ച്ചി​ട്ടു​ണ്ട്...” </p>
<p>“എ​ടാ കൊ​ച്ചു ഇ​മ്രാ​ൻ ഹാ​ഷ്മി! ചു​ണ്ടി​ലോ?” </p>
<p>“നെ​റ്റി​യി​ൽ... കു​ഞ്ഞി​പ്പു​ഴു ഷേ​പ്പി​ലു​ള്ള മു​റി​പ്പാ​ടി​ൽ...” </p>
<p>“എ​ന്നി​ട്ട്?” </p>
<p>പ​ഴ​കി​യൊ​രു ന​ട്ടു​ച്ച വെ​യി​ൽ മ​ന​സ്സിന​ക​ത്തു​ കി​ട​ന്നു തി​ള​ച്ചു. ഇ​രു​ളു​പ​ര​ക്കു​മ്പോ​ൾ കാ​ട്ടേ​ണ്ട മാ​ന്ത്രി​ക വി​ദ്യ​ക​ളും കാ​ണി​ക​ളു​ടെ ക​യ്യ​ടി​ക​ളും സ്വ​പ്നം ക​ണ്ടു​കൊ​ണ്ട് മാ​ന്ത്രി​ക​നു​റ​ങ്ങു​ന്ന നേ​രം, ക​റു​ത്ത ച​ര​ടു​കാ​രി​ക്കൊ​പ്പം ഞാ​ൻ പ​റ​ങ്കി​മാ​ങ്ങ​ക​ൾ പെ​റു​ക്കാ​നി​റ​ങ്ങി. പ​റ​ങ്കി​മാ​ങ്ങ​യി​ട്ടു വാ​റ്റി​യ വാ​റ്റാ​ണ​ത്രെ അ​വ​ളു​ടെ അ​പ്പ​ന്റെ അ​ത്ഭു​ത​സി​ദ്ധി​ക​ളു​ടെ ര​ഹ​സ്യം! കൂ​ർ​ത്ത മു​ള്ളി​നോ മു​ന​യു​ള്ള ക​ല്ലി​നോ കാ​ലി​നെ നോ​വി​ക്കാ​നാ​വി​ല്ല. അ​ത്ര​യ്ക്ക് ക​ട്ടി​യി​ൽ ഉ​ണ​ങ്ങി​യ ഇ​ല​ക​ൾ നി​ല​ത്തു മെ​ത്ത​യൊ​രു​ക്കി​യി​രി​ക്കു​ന്നു. പാ​തി മ​ട​ക്കി​യ പാ​വാ​ട​യി​ലേ​ക്ക് പ​ഴു​ത്ത പ​റ​ങ്കി​മാ​ങ്ങ​ക​ൾ പെ​റു​ക്കി​യി​ടു​ന്ന​തി​നി​ടെ കു​ഞ്ഞു ക​ഴു​ത്തി​ൽ ചോ​ര​യു​ടെ ചാ​ലു​ണ​ങ്ങി​യ നേ​ർ​ത്ത മൂ​ന്ന് വ​ര​ക​ൾ ഞാ​ൻ ക​ണ്ടു... </p>
<p>“ച​ത്തു​പോ​യ​വ​ർ ന​മ്മ​ളെ കാ​ണാ​ൻ വ​രു​മ്പോ​ൾ ദേ​ഹ​ത്ത് മാ​ന്തും... ഉ​റ​ക്ക​ത്തി​ലാ​വു​മ്പോ ന​മ്മ​ള​ത​റി​യി​ല്ല... വേ​ദ​നി​ക്കേം ഇ​ല്ല...” –ന​ന്നേ പ​ഴു​ത്തൊ​രു പ​റ​ങ്കി​മാ​ങ്ങ​യി​ൽ കി​ട​ന്നു പു​ള​ച്ച പു​ഴു​വി​നെ ഞെ​ക്കി പു​റ​ത്തി​ട്ടു​കൊ​ണ്ടു അ​വ​ൾ പ​റ​ഞ്ഞു. ആ ​പു​ഴു വ​ലു​പ്പം വെക്കുമ്പോ​ൾ അ​വ​ളു​ടെ നെ​റ്റി​യി​ലെ മു​റി​പ്പാ​ടി​ന്റെ ചേ​ലി​ലാ​വു​മെ​ന്ന് എ​നി​ക്ക് തോ​ന്നി. </p>
<p>“നി​ന്റെ ആ​രാ ച​ത്ത​ത്?” </p>
<p>“ന്റെ അ​മ്മ...” </p>
<p>പ​തി​യെ പു​റ​ത്തേ​ക്കൊ​ഴു​കി​യ പ​ളു​ങ്കു​മ​ണി​ക​ൾ ഉ​ണ​ങ്ങി​യ ചോ​ര​ച്ചാ​ലു​ക​ളി​ൽ ന​ന​വ് പ​ട​ർ​ത്തി. പു​ക​ഞ്ഞ ക​ഴു​ത്തു തി​രു​മ്മി​ക്കൊ​ണ്ട് അ​വ​ളെ​ന്നെ നോ​ക്കി. കൂ​ന​കൂ​ട്ടി ശേ​ഖ​രി​ച്ച പ​റ​ങ്കി​മാ​ങ്ങ​ക​ൾ പാ​വാ​ട​യി​ൽ നി​ന്നും ഊ​ർ​ന്നുവീ​ണു... ഞാ​ൻ ക​ര​യു​മ്പോ​ൾ അ​മ്മ​യെ​നി​ക്ക് ഉ​മ്മ​ത​രാ​റാ​ണ് പ​തി​വ്. ഒ​ന്നു ത​ല്ലി​യാ​ലും ഉ​റ​ങ്ങാ​ൻ നേ​രം അ​ച്ഛ​നും ഉ​മ്മ ത​രും. സ​ങ്ക​ട​പ്പെ​ടു​ന്ന​വ​രെ ചി​രി​പ്പി​ക്കാ​നു​ള്ള​താ​ണ് ഉ​മ്മ എ​ന്നാ അ​മ്മ പ​റ​യാ​റ്... കു​നി​ഞ്ഞുനി​ന്ന് അ​വ​ളു​ടെ മു​ഖം ഞാ​നു​യ​ർ​ത്തി. എ​ന്റെ ക​വി​ൾ മാ​ന്തി​പ്പൊ​ളി​ച്ചു​കൊ​ണ്ട് അ​വ​ൾ കി​ത​ച്ചു... </p>
<p>തി​രി​ച്ചുപോ​കാ​ൻ നേ​രം ഞ​ങ്ങ​ൾ പ​ര​സ്പ​രം ഒ​ന്നും മി​ണ്ടി​യി​ല്ല. ന​ട​ത്തത്തി​നി​ടെ പാ​മ്പ​നു​റു​മ്പു​ക​ൾ അ​വ​ളു​ടെ തി​ര​മാ​ല​ത്ത​ല​മു​ടി​യി​ൽ കു​രു​ങ്ങി​യ​തും ര​ണ്ട് ഇ​ര​ട്ട​വാ​ല​ൻ പ​ക്ഷി​ക​ൾ ക​ല​പി​ലകൂ​ടി മു​ന്നി​ൽ വീ​ണു​പി​ട​ഞ്ഞെ​ഴു​ന്നേ​റ്റ് പ​റ​ന്ന​തും അ​വ​ള​റി​ഞ്ഞി​ല്ല. </p>
<p>അ​ന്ന് രാ​ത്രി മാ​ന്ത്രി​ക​ന്റെ കൂ​ടാ​രം അ​ട​ഞ്ഞു​കി​ട​ന്നു. പ​റ​ങ്കി​മാ​ങ്ങ വാ​റ്റും മാ​ന്ത്രി​കവ​ടി​യും ക​യ്യി​ലേ​ന്തി എ​ന്നെ കു​ര​ങ്ങാ​നാ​ക്കി മാ​റ്റാ​ൻ വ​രു​ന്ന മാ​ന്ത്രി​ക​നെ സ്വ​പ്നംക​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ഞാ​ൻ കി​ട​ക്ക​പ്പാ​യ​യി​ൽ മൂ​ത്ര​മൊ​ഴി​ച്ചു... </p>
<p>സി​ഗ​ര​റ്റി​ന്റെ ബ​ഡ്സി​ലേ​ക്ക് തീ ​പ​ട​ർ​ന്നു ചു​ണ്ട് പൊ​ള്ളി. കു​റ്റി ഞാ​ൻ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. വി​രു​ന്നു​കാ​രി ആ​ലോ​ച​ന​യി​ലാ​ണ്. </p>
<p>“വേ​ണ്ട​ടോ... താ​ൻ കി​സ്സ് ചെ​യ്യേ​ണ്ട... ത​ന്റെ ഉ​മ്മ വേ... ​ഞാ​ൻ ഉ​ദ്ദേ​ശി​ച്ച ഉ​മ്മ റേ... ​മ​റ​ന്നു​ക​ള...” </p>
<p>“എ​ന്നാ​ലും എ​ങ്ങ​നെ ആ​യി​രി​ക്കും ആ ​മാ​ന്ത്രി​ക​ൻ ഒ​രേ സ​മ​യം അ​വ​ളെ ര​ണ്ടി​ട​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ത്തി​യ​ത്? കൂ​ടാ​രം പൊ​ളി​ച്ചു തി​രി​ച്ചുപോ​വാ​ൻ നേ​ര​ത്തും ഞാ​ന​ത് അ​വ​ളോ​ട് ചോ​ദി​ച്ചി​രു​ന്നു...” </p>
<p>എ​ന്റെ ചോ​ദ്യം കേ​ട്ട് തെ​ല്ലൊ​ന്ന് ആ​ലോ​ചി​ച്ച ശേ​ഷം ബാ​ഗ് തു​റ​ന്നു സ്പൈ​റ​ൽ ബൈ​ൻ​ഡ് ചെ​യ്ത ഏ​താ​നും ക​ട​ലാ​സു​കെ​ട്ടു​ക​ൾ വി​രു​ന്നു​കാ​രി എ​ന്റെ മു​ന്നി​ലേ​ക്കി​ട്ടു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877208-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020PhOzX6BuUn1i1tC863TyaBSktOF42U419343137" data-watermark="false" style="width: 100%;" info-selector="#info_item_1783239345488">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783239345488"></div>
</div>
<p>“ത​നി​ക്കെ​ന്റെ പ​ണി എ​ന്താ​ന്ന​റി​യോ? സൂ​ര്യ​ൻ ക​ട​ലീ താ​ഴു​ന്ന സെ​ക്ക​ൻഡ് തൊ​ട്ട് ടീ​വി​ടെ മു​ന്നി​ലി​രി​ക്കു​ന്ന സ​ക​ല​മാ​ന അ​മ്മ​ച്ചി​മാ​രേം ക​ണ്ണീ​ർ​ക്ക​ട​ലി​ൽ മു​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഈ ​വെ​ളു​ത്ത ക​ര​ങ്ങ​ളു​മു​ണ്ട്! പ​മ്പ​രംപോ​ലെ പ​ര​മ്പ​ര​ക​ള​ങ്ങു എ​ഴു​തി​ത്ത​ള്ളും! മു​ക്കാ​ലും ഗോ​സ്റ്റ് റൈ​റ്റി​ങ് പ​രി​പാ​ടി​യാ​ട്ടോ...” </p>
<p>നൊ​മ്പ​ര​ത്താ​മ​ര... മി​ഴി​തോ​രും നേ​രം... നോ​വ​റി​യാ​തെ... ഓ​ട​യി​ൽ വീ​ണു ന​ന​ഞ്ഞ ഓ​രോ ക​ട​ലാ​സു​കെ​ട്ടു​ക​ളു​ടെ​യും ത​ല​ക്കെ​ട്ടു​ക​ളി​ലൂ​ടെ ഞാ​ൻ ക​ണ്ണോ​ടി​ച്ചു. </p>
<p>“താ​നെ​ന്താ​യാ​ലും പ​ഴ​യ മാ​ജി​ക്കി​ന്റെ ര​ഹ​സ്യം തൊ​ണ്ടേ​ൽ കു​ടു​ങ്ങി ശ്വാ​സംമു​ട്ടി നി​ക്കു​വ​ല്ലേ... എ​ന്റെ പ്രൊ​ഫ​ഷ​ണ​ൽ ലൈ​നി​ലൊ​രു പ​രി​പാ​ടി പി​ടി​ച്ചു​നോ​ക്കാം... ഫ​ൺ ആ​യി​രി​ക്കും... നേ​രം പോ​വേം ചെ​യ്യും...” </p>
<p>മു​ത​ല​യെ വ​ലി​ച്ചു ക​ര​യ്‌​ക്കെ​ത്തി​ക്കാ​ൻ നോ​ക്കി​യ കി​ഴ​വ​ൻ പി​ന്നെ​യും തി​ക​ട്ടി​വ​ന്നു. അ​ൽ​പ​നേ​രം കി​ത​പ്പ​ക​റ്റി​യ മ​ഴ പി​ട​ഞ്ഞെ​ണീ​റ്റ് ആ​ഞ്ഞു പെ​യ്തു. ശ​ബ്ദം മു​റി​ഞ്ഞു​പോ​കാ​തി​രി​ക്കാ​നാ​യി എ​നി​ക്ക​രി​കി​ലേ​ക്ക് ചേ​ർ​ന്ന് നി​ന്ന് വി​ര​ലു​ക​ൾ കൊ​ണ്ട് അ​വ​ൾ ഫ്രെ​യിം വെ​ച്ചു. </p>
<p>“എ​പ്പി​സോ​ഡ് വ​ൺ മു​ത​ൽ തു​ട​ങ്ങി ബോ​റ​ടി​പ്പി​ക്കു​ന്നി​ല്ല... അ​തൊ​ക്കെ താ​ൻ ഓ​ൾ​റെ​ഡി വി​ള​മ്പി​ക്ക​ഴി​ഞ്ഞ​ല്ലോ... ന​മു​ക്ക് ആ​ദ്യം ട്വി​സ്റ്റി​ലേ​ക്ക് പോ​കാം... പി​ന്നെ ക്ലൈ​മാ​ക്സ്...” </p>
<p>“ശ​രി...” </p>
<p>ഒ​ന്ന് ക​ര​ഞ്ഞി​ട്ട് കു​റേ​യാ​യി. ര​ണ്ടു ഗ്ലാ​സു​ക​ളി​ലേ​ക്ക് വോ​ഡ്ക പ​ക​ർ​ന്നു​കൊ​ണ്ട് ഞാ​ൻ പു​ക​ഞ്ഞൊ​രു​ങ്ങി നി​ന്നു. പ​ഴു​ത്തി​രി​ക്കു​മ്പോ​ൾ ക​ര​ച്ചി​ലി​ന് ച​ന്തം കൂ​ടും. ആ​ദ്യ​ത്തെ പെ​ഗ് ഒ​റ്റ​വ​ലി​ക്ക് അ​ക​ത്താ​ക്കി​യ ശേ​ഷം ചി​റി തു​ട​ച്ചു ഒ​രു ഏ​മ്പ​ക്ക​വും വി​ട്ടു​കൊ​ണ്ട് അ​വ​ൾ ക​ഥ​യു​ടെ കൂ​ടു​തു​റ​ന്നു. </p>
<p>“കു​ട്ടി​ക്ക​ടു​വ​യു​ടെ ചി​ത്രം പ​തി​ച്ച ബ​നി​യ​നി​ട്ട പ​ന്ത്ര​ണ്ടു​കാ​ര​ൻ ഇ​രു​ന്ന​ത് മു​ൻ​നി​ര​യി​ൽ... അ​വ​ൻ കാ​ൺ​കെ മ​ര​പ്പെ​ട്ടി​ക്ക​ക​ത്തു ക​റു​ത്ത ച​ര​ടു​കാ​രി വെ​ന്തു​രു​കു​ന്നു... ആ​ബ്ര ക​ടാ​ബ്ര... വാ​യു​വി​ൽ വൃ​ത്തം വ​ര​ച്ചു​കൊ​ണ്ടു ത​ന്റെ മാ​ന്ത്രി​ക വ​ടി​യി​ലേ​ക്ക് മാ​ന്ത്രി​ക​ൻ കാ​ണി​ക​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്നു. അ​ല​റു​ന്നു... ഈ ​സ​മ​യം​കൊ​ണ്ട് കൂ​ടാ​ര​ത്തി​ലെ ഇ​രു​ട്ടി​ലേ​ക്ക് ര​ഹ​സ്യ തു​ര​ങ്ക​ത്തി​ലൂ​ടെ പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ടു​ന്നു... ആ​ബ്ര ക​ടാ​ബ്ര..! അ​താ കാ​ണി​ക​ളു​ടെ ന​ടു​വി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു, അ​വ​ളു​ടെ ഇ​ര​ട്ട സ​ഹോ​ദ​രി..! ട്വി​സ്റ്റ്! ഒ​രു കൊ​ടൂ​ര ട്വി​സ്റ്റ്! എ​പ്പ​ടി?” </p>
<p>മു​ഖ​ത്തേ​ക്ക് നാ​ട​കീ​യ​മാ​യി നീ​ണ്ട അ​വ​ളു​ടെ ചൂ​ണ്ടു​വി​ര​ൽ എ​ന്റെ മൂ​ക്കി​നെ തൊ​ട്ടു. കൂ​മ്പി​ത്തു​ട​ങ്ങി​യ ഞ​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ കൂ​ട്ടി​മു​ട്ടി. വ​ർ​ഷ​ങ്ങ​ളോ​ളം ത​ന്റെ ഇ​ര​ട്ട​ പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ ലോ​ക​ത്തി​നു മു​ന്നി​ൽനി​ന്നും മ​റ​ച്ചു​​െവ​ച്ച മാ​ന്ത്രി​ക​ൻ... മ​ര​പ്പെ​ട്ടി​യി​ൽ ക​യ​റു​ന്ന നേ​ര​ത്തുമാ​ത്രം മ​റ്റ് മ​നു​ഷ്യ​രെ കാ​ണാ​ൻ വി​ധി​ക​ൽപി​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി. അ​ട​ച്ചി​ട്ട കൂ​ടാ​ര​ത്തി​നു​ള്ളി​ൽ അ​ള​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക​ സം​ഘ​ർ​ഷ​ങ്ങ​ൾ... ഹോ..! </p>
<p>“​കി​ഡ്നി ട​ച്ചി​ങ് മോ​ളെ... കു​റ​ഞ്ഞ​ത് ഒ​രു ആ​യി​രം എ​പ്പി​സോ​ഡ് എ​ങ്കി​ലും ഇ​ത് വ​ച്ച് ത​നി​ക്ക് ഓ​ടി​ക്കാം...” –വാ​യി​ൽ വി​ര​ലി​ട്ടു വി​സി​ല​ടി​ക്കാ​ൻ ശ്ര​മി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും തോ​ള​ത്തു ത​ട്ടി അ​വ​ളെ ഞാ​ൻ അ​ഭി​ന​ന്ദി​ച്ചു. </p>
<p>“ആ​യി​ര​മോ..? അ​പ്പൊ ബാ​ക്കി​യോ? ഈ ​ഭാ​ഗ​ങ്ങ​ളൊ​ക്കെ ഒ​രു ത്രി​ല്ലെ​ർ ബാ​ക്ക്ഡ്രോ​പ്പി​ല​ങ്ങു സി​മ്പി​ളാ​യി പോ​കും... മ​ല​യാ​ള​ത്തി​ൽ ഒ​രു സോ​പ്പ് ഓ​പ്പ​റ ഓ​ട​ണ​മെ​ങ്കി​ൽ ക​ണ്ണീ​ർ​പ്പൂ​വി​ന്റെ ക​വി​ളി​ൽ ത​ലോ​ടി ചൊ​റി​യ​ണം മോ​നെ... നീ ​ഇ​തൂ​ടി പി​ടി... പ​റ​ങ്കി​മാ​ങ്ങ വാ​റ്റ് ത​ല​യ്ക്ക് പി​ടി​ക്കു​ന്ന നേ​രം ക്രൂ​ര​നാ​യ ആ ​മാ​ന്ത്രി​ക​ൻ ഇ​ര​ട്ട​ക​ളു​ടെ ഉ​ടു​പ്പി​നു​ള്ളി​ൽ പ​ര​തും! പു​ല്ല്, അ​യാ​ൾ​ക്കൊ​രു പേ​ര് വേ​ണ​മ​ല്ലോ..? ആ ​ചെ​റി​യാ​ച്ച​ൻ... ചെ​റി​യാ​ച്ച​ന്റെ ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ! ഇ​രി​ക്ക​ട്ടെ മ​ല​യാ​ള സീ​രി​യ​ൽ ശാ​ഖ വ​ക ജോ​ൺ എ​ബ്ര​ഹാം സാ​റി​നൊ​രു ട്രി​ബ്യൂ​ട്ട്...” </p>
<p>ഒ​ഴി​ഞ്ഞ ഗ്ലാ​സു​ക​ൾ പി​ന്നെ​യും നി​റ​ഞ്ഞു. അ​വ​ൾ ക​ഥ പ​റ​ഞ്ഞു. ഞാ​ൻ ക​ഥ കേ​ട്ടു. ഇ​രു​ന്നും നി​ന്നും, ത​ണു​പ്പ് കൂ​ടി​യ നേ​രം എ​നി​ക്ക​രി​കി​ൽ പു​ത​ച്ചു​കി​ട​ന്നും അ​വ​ൾ മാ​ന്ത്രി​ക​വി​ദ്യ​യു​ടെ പൊ​രു​ള​ഴി​ച്ചു. ക​ള്ളി പൊ​ളി​ഞ്ഞ്‌, കാ​ണി​ക​ളു​ടെ ന​ടു​വി​ൽ ഉ​ടു​മു​ണ്ട​ഴി​ഞ്ഞു ച​മ്മിനി​ൽ​ക്കു​ന്ന മാ​ന്ത്രി​ക​നെ ഓ​ർ​ത്തു ഞ​ങ്ങ​ൾ ഉ​റ​ക്കെ ഉ​റ​ക്കെ ചി​രി​ച്ചു... </p>
<p>ഒ​ടു​ക്കം, ഒ​ടു​വി​ല​ത്തെ സി​ഗ​ര​റ്റി​നെ​യും ചും​ബി​ച്ചു ജ​നാ​ല​ക്കരി​കി​ൽ പ​ര​സ്പ​രം മി​ണ്ടാ​തെ നി​ന്ന യു​ഗ​ങ്ങ​ളി​ലെ​പ്പോ​ഴോ ആ​കാ​ശ​ത്തു വെ​ള്ള കീ​റി. മ​ഴ തോ​ർ​ന്നു. ബ​സ് സ്റ്റാൻ​ഡി​നെ മു​ക്കി​യ മ​ഴ​വെ​ള്ള​മ​ത്ര​യും ഓ​ട​ക​ളി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യി. പു​ല​ർ​ച്ചെ​യോ​ടു​ന്ന ബ​സു​ക​ൾ ചളി​വെ​ള്ളം തെ​റി​പ്പി​ച്ചു​കൊ​ണ്ടു വ​ന്ന് യാ​ത്ര​ക്കാ​ർ​ക്കാ​യി വാ​തി​ൽ തു​റ​ക്കു​ന്ന​ത് ഞ​ങ്ങ​ൾ ക​ണ്ടു...</p>
<p>ഇ​ര​പി​ടി​യ​ൻ ചി​ല​ന്തി വ​രും മു​ന്നേ വ​ല ഭേ​ദി​ച്ചു വ​ഴി​പി​രി​ഞ്ഞോ​ടു​ന്ന ഉ​റു​മ്പു​ക​ളെപ്പോ​ലെ ഇ​ര​ട്ട​ക​ൾ പ​ര​സ്പ​രം പി​രി​യു​ന്നി​ട​ത്താ​ണ് ആ​യി​ര​ത്തി ഇ​രു​നൂറാ​മ​ത് എ​പ്പി​സോ​ഡ് അ​വ​ൾ നി​ർ​ത്തി​യ​ത്. യാ​ത്രപ​റ​യും നേ​രം അ​വ​ർ ത​മ്മി​ൽ വീ​ണ്ടും ക​ണ്ടു​വോ എ​ന്ന് ഞാ​ൻ ചോ​ദി​ച്ചി​ല്ല. അ​ടു​ത്ത ഭാ​ഗ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ​ല്ലോ സീ​രി​യ​ലി​ന്റെ ച​ന്തം. എ​ന്താ​യാ​ലും കു​ട്ടി​ക്ക​ടു​വ​യു​ടെ ചി​ത്രം പ​തി​ച്ച ബ​നി​യ​നി​ട്ട പ​ന്ത്ര​ണ്ടു​കാ​ര​ന് ഇ​പ്പോ​ൾ ഒ​രു കാ​ര്യ​മു​റ​പ്പാ​ണ്... കാ​ണി​ക​ളു​ടെ ന​ടു​വേ​യു​ള്ള വി​ട​വി​ലൂ​ടെ ത​ല താ​ഴ്ത്തി ന​ട​ന്നു​വ​ന്ന ക​റു​ത്ത ച​ര​ടു​കാ​രി​യു​ടെ നെ​റ്റി​യി​ൽ മാ​ത്ര​മാ​യി​രു​ന്നു കു​ഞ്ഞി​പ്പു​ഴു ഷേ​പ്പി​ലു​ള്ള മു​റി​പ്പാ​ടു​ണ്ടാ​യി​രു​ന്ന​ത്. </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1534607</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1534607</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,13 JUL 2026]]></category>
<dc:creator><![CDATA[സുനു എ.​വി]]></dc:creator>
<pubDate>Mon, 06 Jul 2026 02:46:04 GMT</pubDate>
</item>
<item>
<title><![CDATA[അ​​തി​​ജീ​​വ​​ന ലോ​​ക​​ത്തെ 
ഭീ​​തി​​നി​​റ​​ഞ്ഞ കാ​​ൽ​​വെ​​പ്പു​​ക​​ൾ]]></title>
<description/>
<enclosure length="298553" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/05/2877186-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/05/2877186-untitled-1.gif'/><figcaption><p>‘ബാലൻ ദ ബോയ്’ സിനിമയിൽനിന്നുള്ള രംഗം</p><span class='copyright'></span></figcaption></figure><blockquote>
 ജി​​ത്തു മാ​​ധ​​വ​​ന്റെ ര​​ച​​ന​​യി​​ൽ ചി​​ദം​​ബ​​രം സം​​വി​​ധാ​​നം ചെ​​യ്ത ‘ബാ​​ല​​ൻ ദ ​​ബോ​​യ്’ സി​​നി​​മ കാ​​ണു​​ന്നു. എ​​ന്താ​​ണ് ഈ ​​സി​​നി​​മ​​യു​​ടെ രാ​​ഷ്ട്രീ​​യം, സി​​നി​​മ ന​​ൽ​​കു​​ന്ന സ​​ന്ദേ​​ശ​​മെ​​ന്താ​​ണ്, അ​​മ്മ-​​മ​​ക​​ൻ ബ​​ന്ധ​​ത്തി​​ലെ ശ​​രി​​യു​​ടെ​​യും ശ​​രി​​കേ​​ടു​​ക​​ളു​​ടെ​​യും അ​​ർ​​ഥ​​ത​​ല​​ങ്ങ​​ളെ സി​​നി​​മ എ​​ങ്ങ​​നെ​​യാ​​ണ് കൈ​​കാ​​ര്യം ചെ​​യ്ത​​ത്... തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളും പ​​രി​​ശോ​​ധി​​ക്കു​​ന്നു.
</blockquote>
<p>‘ഒ​​ര​​മ്മ​​യും മ​​ക​​നും’ എ​​ന്ന വാ​​ക്കു​​ക​​ളി​​ൽ നി​​ശ്ശ​​ബ്ദ​​മാ​​യി ഒ​​ളി​​ഞ്ഞു​​കി​​ട​​ക്കു​​ന്ന​​ത്, ഒ​​രു​​പ​​ക്ഷേ സം​​ര​​ക്ഷ​​ണ​​ത്തി​​ന്റെ​​യും സ്നേ​​ഹ​​ത്തി​​ന്റെ​​യും ആ​​ഴ​​മേ​​റി​​യ അ​​ർ​​ഥ​​ങ്ങ​​ളാ​​യി​​രി​​ക്കും (Perhaps the words ‘a mother and son’ quietly embody the profound meanings of protection and love). വ്യ​​ക്തി​​ക​​ൾ​​ക്ക​​നു​​സ​​രി​​ച്ച് അ​​ർ​​ഥ​​ങ്ങ​​ളി​​ൽ മാ​​റ്റ​​ങ്ങ​​ൾ സ്വാ​​ഭാ​​വി​​ക​​മെ​​ങ്കി​​ലും അ​​മ്മ​​യും മ​​ക​​നും ത​​മ്മി​​ലെ ബ​​ന്ധ​​ത്തി​​ന്‍റെ വ​​ലി​​യ ശ​​ക്തി ഒ​​രു​​പ​​ക്ഷേ സം​​ര​​ക്ഷ​​ക​​നും സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന​​വ​​നും ത​​ന്നെ​​യാ​​ണ്. ചി​​ദം​​ബ​​ര​​ത്തി​​ന്‍റെ ‘ബാ​​ല​​ൻ -ദ ​​ബോ​​യ്’ കാ​​ണു​​മ്പോ​​ഴും ഈ ​​സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ അ​​ർ​​ഥ​​ത​​ല​​ങ്ങ​​ൾ​​ത​​ന്നെ​​യാ​​ണ് പ്രേ​​ക്ഷ​​ക​​ ചി​​ന്ത​​യി​​ലേ​​ക്ക് തു​​റ​​ന്നി​​ടു​​ന്ന​​ത്. എ​​ന്നാ​​ൽ, സം​​ര​​ക്ഷ​​ണം എ​​ന്ന​​ത് ത​​ട​​വ​​റ​​യോ ഒ​​രു വ​​ല​​യ​​ത്തി​​ന​​ക​​ത്ത് മാ​​ത്രം ഒ​​തു​​ങ്ങു​​ന്ന​​തോ ആ​​കു​​മ്പോ​​ൾ അ​​വി​​ടെ സ്വാ​​ത​​ന്ത്ര്യ​​ത്തി​​നും പു​​തി​​യ കാ​​ഴ്ച​​ക​​ൾ​​ക്കു​​മു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ൾ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ക​​യ​​ല്ലേ എ​​ന്ന ചോ​​ദ്യം​​കൂ​​ടി ഉ​​യ​​രു​​ന്നു​​ണ്ട്. ഈ ​​സി​​നി​​മ ക​​ണ്ടി​​റ​​ങ്ങി​​യ​​പ്പോ​​ൾ മു​​ത​​ൽ തോ​​ന്നി​​യ​​തും അ​​ത്ത​​ര​​ത്തി​​ലു​​ള്ള ചി​​ല ചി​​ന്ത​​ക​​ളാ​​ണ്. </p>
<h3>വെ​​ല്ലു​​വി​​ളി​​ക​​ൾ നി​​റ​​ഞ്ഞ ജീ​​വി​​ത​​വ​​ഴി​​ക​​ൾ</h3>
<p>ജ​​യി​​ൽ ചു​​മ​​രി​​ൽ വ​​ര​​ച്ച ക്ര​​യോ​​ൺ ചി​​ത്ര​​ങ്ങ​​ളി​​ലൂ​​ടെ ത​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള ലോ​​കം കാ​​ണി​​ച്ച് സി​​നി​​മ തു​​ട​​ങ്ങു​​മ്പോ​​ൾ അ​​ത് വ​​ര​​ച്ച ബാ​​ല​​ന്‍റെ (ആ​​ദി​​ശേ​​ഷ​​ൻ കെ.​​ആ​​ർ) തൊ​​ട്ട​​ടു​​ത്താ​​യി അ​​വ​​ന്‍റെ അ​​മ്മ​​യു​​മു​​ണ്ട്. സ​​ന്തോ​​ഷ​​വും ഉ​​ള്ളി​​ൽ ത​​ങ്ങി​​നി​​ൽ​​ക്കു​​ന്ന ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു​​ള്ള ചെ​​റി​​യ (വ​​ലി​​യ) ഉ​​ത്ത​​ര​​വും ന​​ൽ​​കാ​​ൻ അ​​വ​​നു​​ള്ള​​ത് ആ ​​അ​​മ്മ മാ​​ത്ര​​മാ​​ണ്. മ​​നോ​​ഹ​​ര​​മാ​​യ പ്രാ​​രം​​ഭ​​രം​​ഗ​​വും പി​​ന്നി​​ട്ട് സി​​നി​​മ മു​​ന്നേ​​റ​​വെ ത​​ട​​വ​​റ​​യും ക​​ട​​ന്ന് പു​​തി​​യ പു​​തി​​യ മേ​​ച്ചി​​ൽ​​പ്പു​​റ​​ങ്ങ​​ളി​​ലൂ​​ടെ അ​​മ്മ​​ക്കൊ​​പ്പം കൈ​​പി​​ടി​​ച്ച് ആ ​​കൊ​​ച്ചു ബാ​​ല​​നും ന​​ട​​ന്നു തു​​ട​​ങ്ങു​​ന്നു. </p>
<p>ഓ​​രോ ഇ​​ട​​ങ്ങ​​ളി​​ലും അ​​വ​​ന് ഓ​​രോ പേ​​രും ജാ​​തി​​യു​​മാ​​ണ്. ഈ​​യൊ​​രു അ​​സ്ഥി​​ര​​ത അ​​വ​​നി​​ൽ സം​​ശ​​യ​​ങ്ങ​​ളു​​ടെ വ​​ലി​​യ മാ​​ന​​സി​​ക സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​ക്കു​​ന്നു​​ണ്ട്. പ്ര​​ത്യേ​​കി​​ച്ച് സ്കൂ​​ളി​​ൽ ചേ​​ർ​​ത്ത ദി​​വ​​സം അ​​വ​​നോ​​ട് അ​​ധ്യാ​​പി​​ക സ്വ​​യം പ​​രി​​ച​​യ​​പ്പെ​​ടു​​ത്താ​​നാ​​യി പ​​റ​​യു​​മ്പോ​​ൾ. കാ​​ര​​ണം, അ​​വ​​ന്‍റെ അ​​മ്മ അ​​വ​​നു ചാ​​ർ​​ത്തി കൊ​​ടു​​ത്ത പേ​​രും നാ​​ടും വീ​​ടും വീ​​ട്ടു​​ചു​​മ​​രി​​ന്‍റെ നി​​റ​​ങ്ങ​​ളു​​മെ​​ല്ലാം വി​​ഭി​​ന്ന​​ങ്ങ​​ളാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് ത​​ന്നെ ത​​ന്‍റെ കൂ​​ട്ടു​​കാ​​ർ​​ക്ക് മു​​ന്നി​​ൽ നി​​ൽ​​ക്കു​​മ്പോ​​ൾ അ​​വ​​നു പ​​റ​​യാ​​ൻ ശ​​രി​​യാ​​യ ഒ​​രു​​ത്ത​​ര​​മി​​ല്ലാ​​യി​​രു​​ന്നു. </p>
<p>ദു​​ർ​​ഘ​​ട​​വും മു​​ള്ളു​​ക​​ൾ നി​​റ​​ഞ്ഞ​​തു​​മാ​​യ വ​​ഴി​​യി​​ലൂ​​ടെ​​യാ​​ണ് താ​​ൻ മ​​ക​​നെ വ​​ള​​ർ​​ത്തു​​ന്ന​​തെ​​ന്ന് ആ ​​അ​​മ്മ​​ക്ക് ബോ​​ധ്യ​​മു​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ശ​​രി​​യേ​​ത് തെ​​റ്റേ​​ത് എ​​ന്ന് കാ​​ണി​​ച്ചു​​കൊ​​ടു​​ക്കാ​​ൻ അ​​വ​​ർ​​ക്ക് സാ​​ധി​​ക്കാ​​തെ പോ​​കു​​ന്നു. അ​​ത​​ല്ലെ​​ങ്കി​​ൽ അ​​വ​​രു​​ടെ ഗ​​തി​​കേ​​ടാ​​യോ അ​​തി​​നെ ന്യാ​​യീ​​ക​​രി​​ക്കാം. സ​​മൂ​​ഹ​​ത്തി​​ലെ കാ​​ഴ്ച​​ക​​ളി​​ൽ​​നി​​ന്ന് കു​​ട്ടി​​ക​​ൾ സ്വാം​​ശീ​​ക​​രി​​ക്കു​​ന്ന​​ത് കൂ​​ടു​​ത​​ലും ചോ​​ദ്യ​​ങ്ങ​​ളാ​​യി​​രി​​ക്കു​​മ​​ല്ലോ! അ​​തി​​ന് അ​​വ​​ർ​​ക്ക് മു​​ന്നി​​ലു​​ള്ള വ​​ലി​​യ ഉ​​ത്ത​​ര​​മോ അ​​വ​​രു​​ടെ ര​​ക്ഷി​​താ​​ക്ക​​ളും. എ​​ന്നാ​​ൽ, ഇ​​വി​​ടെ ആ ​​ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു​​ള്ള എ​​ല്ലാ ഉ​​ത്ത​​ര​​ങ്ങ​​ളും വ​​ലി​​യ ക​​ള്ള​​ങ്ങ​​ളാ​​യി​​രു​​ന്നു, അ​​ല്ലെ​​ങ്കി​​ൽ പു​​തി​​യൊ​​രു ഇ​​ട​​ത്തേ​​ക്കു​​ള്ള കു​​റു​​ക്കു​​വ​​ഴി​​ക​​ളും. നി​​ല​​നി​​ൽ​​പി​​നു​​ള്ള പോ​​രാ​​ട്ട​​മാ​​യാ​​ണ് അ​​മ്മ മ​​ക​​നെ​​ക്കൊ​​ണ്ട് ക​​ള്ള​​ങ്ങ​​ൾ പ​​റ​​യി​​ക്കു​​ന്ന​​തെ​​ന്ന് സ​​മ​​ർ​​ഥി​​ക്കാ​​മെ​​ങ്കി​​ലും അ​​തി​​ലെ വ​​ലി​​യ അ​​പ​​ക​​ടം അ​​മ്മ​​ക്ക് തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല എ​​ന്ന​​തും കാ​​ണേ​​ണ്ട​​തു​​ണ്ട്. സ്കൂ​​ളി​​ന് പു​​റ​​ത്ത് എ​​ത്തി​​പ്പെ​​ടു​​ന്ന വ​​ലി​​യ ലോ​​ക​​ത്ത് ത​​ന്നി​​ലേ​​ക്ക് വ​​രു​​ന്ന ചോ​​ദ്യ​​ങ്ങ​​ൾ​​ക്കെ​​ല്ലാം അ​​വ​​ൻ ന​​ൽ​​കി​​യ മ​​റു​​പ​​ടി മൗ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു. </p>
<h3>സ​​മ​​ർ​​ഥ​​മാ​​യ ഓ​​ടി​​യ​​ക​​ലു​​ക​​ൾ</h3>
<p>ഇ​​ന്ദു/​​മേ​​രി/​​ഷെ​​ർ​​ലി തു​​ട​​ങ്ങി​​യ വ്യ​​ത്യ​​സ്ത പേ​​രു​​ക​​ളി​​ലൂ​​ടെ ത​​ന്റെ ഭൂ​​ത​​കാ​​ല​​ത്തി​​ൽ​​നി​​ന്ന് ഓ​​ടു​​ന്ന ഒ​​രു സ്ത്രീ​​യാ​​ണ് സി​​നി​​മ​​യി​​ലെ നാ​​യി​​ക (ഫ​​ർ​​സാ​​ന പാ​​ല​​ത്തി​​ങ്ങ​​ൽ). അ​​ഭി​​ന​​യ​​മെ​​ടു​​ത്താ​​ൽ തു​​ട​​ക്ക​​ക്കാ​​രി എ​​ന്ന പ​​രി​​മി​​തി അ​​വ​​രു​​ടെ പ്ര​​ക​​ട​​ന​​ത്തി​​ൽ എ​​വി​​ടെ​​യും കാ​​ണു​​ന്നി​​ല്ല. ഭാ​​വ​​വ്യ​​ത്യാ​​സ​​ങ്ങ​​ളും ആ​​ശ്ച​​ര്യ​​ങ്ങ​​ളും ഭീ​​തി​​യോ​​ടെ​​യു​​ള്ള നീ​​ണ്ട കാ​​ൽ​​വെ​​പ്പു​​ക​​ളും അ​​വ​​രി​​ൽ ഭ​​ദ്ര​​മാ​​ണ്. ജ​​യി​​ലി​​ലെ വ​​ലി​​യ ഇ​​രു​​ട്ടി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി​​യ അ​​വ​​രു​​ടെ മു​​ന്നി​​ൽ ഇ​​നി​​യെ​​ന്ത്, എ​​ങ്ങോ​​ട്ട്... തു​​ട​​ങ്ങി​​യ ചോ​​ദ്യ​​ങ്ങ​​ളാ​​ണെ​​ങ്കി​​ലും ഭാ​​വി​​യെ കു​​റി​​ച്ച് അ​​വ​​ർ​​ക്ക് വ്യ​​ക്ത​​മാ​​യ ബോ​​ധ്യ​​മു​​ണ്ട്. മ​​ക​​നി​​ലൂ​​ടെ​​യാ​​ണ് അ​​വ​​ർ​​ക്ക​​ത് പൂ​​ർ​​ത്തി​​യാ​​ക്കേ​​ണ്ട​​ത്. </p>
<p>വ​​ന്ന വ​​ഴി​​ക​​ളി​​ലെ​​ല്ലാം ആ ​​ബാ​​ല​​ൻ ക​​ണ്ട​​തും കേ​​ട്ട​​തും ദു​​ർ​​ന​​ട​​പ്പു​​കാ​​രു​​ടെ ശീ​​ല​​ങ്ങ​​ളും വ​​ർ​​ത്ത​​മാ​​ന​​ങ്ങ​​ളു​​മാ​​യി​​രു​​ന്നു. വ​​ള​​ർ​​ന്നു​​വ​​രു​​ന്ന അ​​വ​​നി​​ൽ ദു​​ർ​​ന​​ട​​പ്പോ തി​​ന്മ​​യി​​ലേ​​ക്കു​​ള്ള ചാ​​ഞ്ച​​ല്യ​​മോ ഇ​​ല്ലാ​​തി​​രി​​ക്കാ​​ൻ അ​​വ​​ൾ ശ്ര​​ദ്ധി​​ക്കു​​ന്നു​​ണ്ട്/ ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​ണ്ട്. അ​​തു​​കൊ​​ണ്ടു​​കൂ​​ടി​​യാ​​ണ് വ്യാ​​ജ പേ​​രി​​ലും മേ​​ൽ​​വി​​ലാ​​സ​​ത്തി​​ലും അ​​വ​​ർ മ​​ക​​നെ സ്കൂ​​ളി​​ലേ​​ക്ക് അ​​യ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ത​​ന്റെ പ​​ഴ​​യ ജീ​​വി​​തം ത​​ന്നെ പി​​ടി​​കൂ​​ടു​​മെ​​ന്ന ഭ​​യം അ​​വ​​രു​​ടെ പി​​റ​​കെ ത​​ന്നെ​​യു​​ണ്ട്. </p>
<p>ത​​ന്റെ​​യും മ​​ക​​ന്റെ​​യും സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ക​​യാ​​ണ് ചെ​​ന്നെ​​ത്തു​​ന്ന ഇ​​ട​​ങ്ങ​​ളി​​ലെ​​ല്ലാം ആ​​ദ്യ​​മേ അ​​വ​​ർ ചെ​​യ്യു​​ന്ന​​ത്. പേ​​രു​​ക​​ളി​​ലെ വ്യ​​ത്യ​​സ്ത​​ത ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ​​നി​​ന്നെ​​ല്ലാം അ​​വ​​ർ സ​​മ​​ർ​​ഥ​​മാ​​യി ഓ​​ടി​​യ​​ക​​ലു​​ന്നു. തെ​​റ്റു​​ക​​ളി​​ലേ​​ക്ക് വ​​ഴി​​മാ​​റി പോ​​കാ​​തെ മ​​ക​​നെ കാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​നി​​വാ​​ര്യ​​മാ​​യ ചി​​ല നു​​ണ​​ക​​ൾ അ​​വ​​ർ ആ ​​കു​​ഞ്ഞു​​മ​​ന​​സ്സി​​ൽ അ​​ടി​​ച്ചേ​​ൽ​​പി​​ക്കു​​ന്നു. അ​​വ​​ളു​​ടെ ഭൂ​​ത​​കാ​​ലം ഓ​​ർ​​മ​​വ​​രു​​മോ?, അ​​തോ ത​​നി​​ക്കു​​നേ​​രെ വ​​രു​​ന്ന ചി​​ല തു​​റി​​ച്ചു​​നോ​​ട്ട​​ങ്ങ​​ൾ അ​​വ​​രു​​ടെ ജീ​​വി​​ത​​ത്തെ ന​​ശി​​പ്പി​​ക്കു​​മോ? തു​​ട​​ങ്ങി​​യ ചോ​​ദ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് തീ​​രു​​ന്ന ആ​​ദ്യ പ​​കു​​തി വ​​ള​​രെ ആ​​ക​​ർ​​ഷ​​ക​​മാ​​ണ്.</p>
<h3>ബ​​ല​​പ്പെ​​ടു​​ത്തു​​ന്ന തി​​ര​​ക്ക​​ഥ, എ​​ന്നാ​​ൽ...</h3>
<p>മി​​ക​​ച്ച തി​​ര​​ക്ക​​ഥ​​യു​​ണ്ട് എ​​ന്ന ബ​​ലം സി​​നി​​മ​​യെ കൂ​​ടു​​ത​​ൽ മി​​ക​​വു​​റ്റ​​താ​​ക്കു​​ന്നു. അ​​മ്മ​​യു​​ടെ​​യും മ​​ക​​ന്‍റെ​​യും വൈ​​കാ​​രി​​ക ബ​​ന്ധ​​ത്തെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന​​തോ​​ടൊ​​പ്പം കു​​ഞ്ഞു മ​​ന​​സ്സി​​നെ കൃ​​ത്യ​​മാ​​യി മ​​ന​​സ്സി​​ലാ​​ക്കി​​യു​​ള്ള എ​​ഴു​​ത്ത് സി​​നി​​മ​​ക്ക് ഗു​​ണ​​ക​​ര​​മാ​​യി​​ട്ടു​​ണ്ട്. തി​​ര​​ക്ക​​ഥാ​​കൃ​​ത്ത് ജി​​ത്തു മാ​​ധ​​വ​​ൻ അ​​തി​​ൽ അ​​ഭി​​ന​​ന്ദ​​ന​​മ​​ർ​​ഹി​​ക്കു​​ന്നു. ബാ​​ല​​ന്‍റെ വ​​സ്ത്ര​​ധാ​​ര​​ണ രീ​​തി, ശാ​​രീ​​രി​​ക ചേ​​ഷ്ട​​ക​​ൾ, ചോ​​ദ്യ​​ങ്ങ​​ളോ​​ടു​​ള്ള മൗ​​ന​​വും ക​​ണ്ണു​​കൂ​​ർ​​പ്പി​​ച്ചു​​ള്ള നോ​​ട്ട​​വും നി​​രീ​​ക്ഷ​​ണ​​ത്തി​​ലൂ​​ടെ അ​​വ​​ൻ ക​​ണ്ടെ​​ത്തു​​ന്ന യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളും എ​​ന്താ​​ണ് ഈ ​​സി​​നി​​മ പ​​റ​​യു​​ന്ന രാ​​ഷ്ട്രീ​​യ​​മെ​​ന്ന് കൃ​​ത്യ​​മാ​​യി ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്നു. എ​​ന്നാ​​ൽ, മൂ​​ർ​​ച്ച​​യു​​ള്ള ഒ​​രു​​പാ​​ട് നി​​മി​​ഷ​​ങ്ങ​​ൾ സി​​നി​​മ​​യി​​ലു​​ണ്ടെ​​ങ്കി​​ലും വി​​കാ​​ര​​ങ്ങ​​ൾ അ​​തി​​ശ​​യ​​ക​​ര​​മാം​​വി​​ധം നി​​ശ്ശ​​ബ്ദ​​മാ​​യി​​ത​​ന്നെ തു​​ട​​രു​​ന്നു. കൂ​​ടാ​​തെ, സെ​​ന്‍റി​​മെ​​ന്‍റ​​ൽ അ​​പ്രോ​​ച്ച് എ​​ന്ന വി​​ദ്യ​​യി​​ലൂ​​ടെ പ്രേ​​ക്ഷ​​ക​​നെ എ​​ളു​​പ്പ​​ത്തി​​ൽ കീ​​ഴ​​ട​​ക്കാം എ​​ന്ന ചി​​ന്ത സി​​നി​​മ​​യി​​ലു​​ട​​നീ​​ളം കാ​​ണാം. </p>
<p>ഒ​​രി​​ക്ക​​ൽ സ്കൂ​​ൾ വി​​ട്ട് പ​​തി​​വാ​​യി ബ​​സി​​റ​​ങ്ങു​​ന്ന വ​​ഴി​​യി​​ലേ​​ക്ക് അ​​മ്മ​​യെ​​ത്താ​​ൻ വൈ​​കു​​മ്പോ​​ൾ മ​​റ്റു കൂ​​ട്ടു​​കാ​​രു​​ടെ കൂ​​ടെ ക​​ളി​​ക്കാ​​ൻ പോ​​യ അ​​വ​​നെ വി​​ല​​ക്കി അ​​വ​​ന്‍റെ അ​​മ്മ പ​​റ​​യു​​ന്നു​​ണ്ട് ‘‘എ​​ത്ര വൈ​​കി​​യാ​​ലും അ​​മ്മ വ​​രും’’ എ​​ന്ന്. പു​​തി​​യ താ​​വ​​ള​​ങ്ങ​​ളി​​ലേ​​ക്ക് വ​​ഴി​​മാ​​റു​​ന്ന സ​​മ​​യ​​ങ്ങ​​ളി​​ലും അ​​വ​​ൻ ചോ​​ദി​​ക്കു​​ന്നു ‘‘എ​​ന്താ​​ണ​​മ്മേ ന​​മ്മു​​ടെ പു​​തി​​യ​​ക​​ഥ? എ​​ന്താ​​ണ​​മ്മേ എ​​ന്‍റെ പു​​തി​​യ പേ​​ര്‍?’’ ഈ ​​സം​​ഭാ​​ഷ​​ണ​​ങ്ങ​​ളി​​ൽ ഒ​​ളി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത് പ്ര​​തീ​​ക്ഷ​​യാ​​ണോ, സം​​ര​​ക്ഷ​​ണ​​മാ​​ണോ, അ​​മ്മ​​യി​​ലേ​​ക്ക​ു​​മാ​​ത്രം ചേ​​ര​​ണം എ​​ന്ന നി​​ർ​​ബ​​ന്ധ​​മോ എ​​ന്ന് സം​​ശ​​യി​​ക്ക​​പ്പെ​​ടു​​ന്ന​​താ​​ണ്. </p>
<p>ടോ​​ക്സി​​ക് പാ​​ര​​ന്‍റി​​ങ് എ​​ന്ന രീ​​തി​​യി​​ലേ​​ക്ക് ചി​​ല സ​​മ​​യ​​ങ്ങ​​ളി​​ലെ​​ല്ലാം ഇ​​തി​​ലെ അ​​മ്മ-​​മ​​ക​​ൻ റി​​ലേ​​ഷ​​ൻ വ​​ഴു​​തി​​പ്പോ​​കു​​ന്ന​​താ​​യി തോ​​ന്നി​​യി​​ട്ടു​​ണ്ട്. താ​​ൻ എ​​ത്ര ഓ​​ടി​​യാ​​ലും തി​​രി​​കെ അ​​മ്മ​​യി​​ലേ​​ക്കു​​ത​​ന്നെ വ​​ര​​ണ​​മെ​​ന്ന നി​​ർ​​ബ​​ന്ധം അ​​വ​​നി​​ൽ അ​​ടി​​ച്ചേ​​ൽ​​പി​​ച്ച​​തു​​പോ​​ലെ, അ​​തു​​കൊ​​ണ്ടു​​കൂ​​ടി​​യാ​​ണ് അ​​മ്മ പ​​റ​​യു​​ന്ന ക​​ള്ള​​ങ്ങ​​ൾ അ​​വ​​നു മു​​ന്നി​​ലെ ശ​​രി​​ക​​ളാ​​യി മാ​​റു​​ന്ന​​ത്. അ​​മ്മ​​യി​​ൽ​​നി​​ന്ന് വ​​ഴു​​തി​​വീ​​ണ് വേ​​റൊ​​രു ലോ​​ക​​ത്ത് എ​​ത്തു​​മ്പോ​​ൾ അ​​വി​​ടെ കാ​​ണു​​ന്ന കാ​​ഴ്ച​​ക​​ളി​​ലും കൂ​​ട്ടു​​കാ​​രി​​ൽ​​നി​​ന്നു​​മെ​​ല്ലാം അ​​വ​​ൻ തി​​ര​​യു​​ന്ന​​ത് ത​​ന്‍റെ അ​​മ്മ​​യെ മാ​​ത്ര​​മാ​​ണ്. സ്വാ​​ഭാ​​വി​​കം എ​​ന്ന് ഇ​​തി​​നെ ക​​ണ​​ക്കാ​​ക്കാം. എ​​ന്നാ​​ൽ, തി​​രി​​ച്ചു​​വ​​രു​​ന്ന അ​​വ​​ൻ (മു​​ഹ​​മ്മ​​ദ് സി​​നാ​​ൻ) മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത് പൊ​​ലീ​​സി​​ന്‍റെ ത​​ട​​വ​​റ​​യി​​ൽ കി​​ട​​ന്ന് ത​​ന്‍റെ അ​​മ്മ ക്രൂ​​ര​​ത അ​​നു​​ഭ​​വി​​ക്കു​​ക​​യാ​​ണെ​​ന്നാ​​ണ്. ഒ​​ടു​​വി​​ൽ സ​​ത്യം അ​​ത​​ല്ലെ​​ന്ന് ബോ​​ധ്യ​​പ്പെ​​ടു​​മ്പോ​​ൾ പ്രേ​​ക്ഷ​​ക​​ൻ ഒ​​രു​​പ​​ക്ഷേ ചി​​ന്തി​​ക്കാ​​നി​​ട​​യു​​ള്ള ഒ​​രു​​കാ​​ര്യം മ​​ക​​നെ ന​​ഷ്ട​​പ്പെ​​ട്ട​​തി​​ന് ശേ​​ഷം, സ്വ​​ത​​ന്ത്ര​​യാ​​യി​​രു​​ന്നി​​ട്ടും ആ ​​അ​​മ്മ അ​​വ​​നെ കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കാ​​തി​​രു​​ന്ന​​തി​​നെ കു​​റി​​ച്ചാ​​യി​​രി​​ക്കും. </p>
<p>അ​​പ്പോ​​ഴും അ​​വ​​ർ (അ​​മ്മ) പ​​റ​​യു​​ന്ന​​ത് ‘‘എ​​ത്ര വൈ​​കി​​യാ​​ലും അ​​മ്മ വ​​രും എ​​ന്ന് പ​​റ​​ഞ്ഞി​​രു​​ന്നി​​ല്ലേ’’ എ​​ന്നാ​​ണ്. ഇ​​വി​​ടെ അ​​മ്മ മ​​ക​​നി​​ലേ​​ക്ക​​ല്ല വ​​ന്നു​​ചേ​​ർ​​ന്ന​​ത്. മ​​ക​​ൻ വ​​ള​​ർ​​ന്നു വ​​ലു​​താ​​യ​​ശേ​​ഷം അ​​മ്മ​​യി​​ലേ​​ക്കാ​​ണ്. ഇ​​തി​​ലെ മ​​റ്റൊ​​രു ത​​ലം, ചെ​​റു​​പ്പ​​വും ആ​​രോ​​ഗ്യ​​വു​​മു​​ള്ള​​വ​​ളാ​​യി​​രു​​ന്നി​​ട്ടു​​കൂ​​ടി അ​​വ​​ർ​​ക്ക് എ​​ന്തു​​കൊ​​ണ്ട് ന​​ഷ്ട​​പ്പെ​​ട്ട മ​​ക​​ന്‍റ​​ടു​​ത്തേ​​ക്ക് എ​​ത്തി​​പ്പെ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല എ​​ന്ന വലിയ പോരായ്മയാണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/07/05/2877190-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020kAa6tIktLT3vR8dmTBYMcu2wD3QN67zj6738248" data-watermark="false" style="width: 100%;" info-selector="#info_item_1783236741055" title="ജിത്തു മാധവൻ, ചിദംബരം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1783236741055">
  <p>ജിത്തു മാധവൻ, ചിദംബരം</p>
 </div>
</div>
<h3>‘സൗ​​ന്ദ​​ര്യ’​​മു​​ള്ള സി​​നി​​മ </h3>
<p>അ​​ടു​​ത്തി​​ടെ മ​​ല​​യാ​​ള​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ ന​​ല്ല സി​​നി​​മ​​യാ​​യി​​ട്ടു​​ത​​ന്നെ ‘ബാ​​ല​​ൻ ദ ​​ബോ​​യി’​​യെ വി​​ശേ​​ഷി​​പ്പി​​ക്കാം. കാ​​സ്റ്റി​​ങ്, ക്വാ​​ളി​​റ്റി, ടെ​​ക്നി​​ക്ക​​ൽ ബ്രി​​ല്യ​​ൻ​​സ്, അ​​ഭി​​ന​​യം, ശ​​ബ്ദം, എ​​ഡി​​റ്റി​​ങ് തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ത​​ന്നെ മി​​ക​​ച്ച​​താ​​ണ്. മ​​ല​​യാ​​ള സി​​നി​​മാ​​ച​​രി​​ത്ര​​ത്തി​​ൽ വ​​ഴി​​ക്കെ​​വി​​ടെ വെ​​ച്ചോ ന​​ഷ്ട​​പ്പെ​​ട്ട ‘സൗ​​ന്ദ​​ര്യം’ ഈ ​​സി​​നി​​മ​​യി​​ൽ​​നി​​ന്ന് ക​​ണ്ടെ​​ത്താ​​നാ​​യി എ​​ന്ന് തു​​റ​​ന്നു​​പ​​റ​​യാം. അ​​ത് സം​​വി​​ധാ​​യ​​ക​​ന്‍റെ വ​​ലി​​യ ക​​ഴി​​വു​​ത​​ന്നെ. അ​​ദ്ദേ​​ഹം നേ​​ര​​ത്തെ ചെ​​യ്ത ‘ജാ​​ൻ എ ​​മ​​ൻ’, ‘മ​​ഞ്ഞു​​മ്മ​​ൽ ബോ​​യ്സ്’ എ​​ന്നി​​വ​​യെ​​ല്ലാം ത​​ന്നെ ഒ​​രു​​ത​​ര​​ത്തി​​ൽ ന​​ഷ്ട​​പ്പെ​​ട​​ലി​​ന്‍റെ ആ​​ഴ​​ങ്ങ​​ളോ, ഒ​​റ്റ​​പ്പെ​​ട​​ലി​​ന്‍റെ വേ​​ദ​​ന​​യോ, സ്നേ​​ഹം ന​​ഷ്ട​​പ്പെ​​ടു​​ന്ന അ​​വ​​സ്ഥ​​യോ​​ടു​​ള്ള പ​​രി​​ഭ​​വ​​മോ ഒ​​ക്കെ​​യാ​​ണ് പ്ര​​മേ​​യ​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. അ​​തേ​​ത​​ല​​ത്തി​​ൽ ത​​ന്നെ​​യാ​​ണ് ഈ ​​സി​​നി​​മ​​യു​​ടെ പാ​​റ്റേ​​ണും സം​​വി​​ധാ​​യ​​ക​​ൻ വി​​ക​​സി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്. </p>
<p>ക​​ണ്ണീ​​ർ വാ​​ർ​​ക്കു​​ന്ന പ​​ര​​മ്പ​​രാ​​ഗ​​ത സ്നേ​​ഹ​​പ്ര​​ക​​ട​​ന​​ങ്ങ​​ൾ കൊ​​ണ്ട​​ല്ല ഇ​​തി​​ലെ അ​​മ്മ-​​മ​​ക​​ൻ ബ​​ന്ധ​​ത്തെ കാ​​ണി​​ച്ച​​തെ​​ന്ന​​ത് എ​​ടു​​ത്തു​​പ​​റ​​യേ​​ണ്ട​​താ​​ണ്. ഒ​​രു കു​​ട്ടി​​യി​​ലൂ​​ടെ കാ​​ണു​​ന്ന കാ​​ഴ്ച​​ക​​ളി​​ലെ മാ​​ന​​സി​​ക പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ന​​മ്മെ ചി​​ന്തി​​പ്പി​​ക്കു​​ന്ന​​താ​​ണ്. ആ ​​കു​​ട്ടി​​യു​​ടെ തീ​​വ്ര​​വും ആ​​ഴ​​മേ​​റി​​യ​​തു​​മാ​​യ ക​​ണ്ണു​​ക​​ളി​​ലും പ്ര​​തി​​സ​​ന്ധി ഘ​​ട്ട​​ങ്ങ​​ളി​​ലെ അ​​വ​​ന്റെ ചെ​​റി​​യ (അ​​തി​​രു​​ക​​ട​​ന്ന) കു​​റ്റ​​കൃ​​ത്യ പ്ര​​വ​​ണ​​ത​​ക​​ളി​​ലും ന​​മു​​ക്ക​​ത് കാ​​ണാ​​ൻ ക​​ഴി​​യും. </p>
<p>ഇ​​തി​​ലെ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ലെ വി​​ധി​​ന്യാ​​യം പ​​റ​​യ​​ൽ പ്രാ​​യോ​​ഗി​​ക​​മ​​ല്ല. മ​​റി​​ച്ച് എ​​ങ്ങ​​നെ അ​​വ​​രെ മ​​ന​​സ്സി​​ലാ​​ക്കാം എ​​ന്നു​​ള്ള​​തി​​ലാ​​ണ് കാ​​ര്യം. ഇ​​വി​​ടെ നി​​യ​​മ​​ങ്ങ​​ളെ​​ല്ലാം അ​​വ​​രു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​നു​​വേ​​ണ്ടി അ​​വ​​രാ​​ൽ​​ത​​ന്നെ സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​ണ്. വേ​​ട്ട​​യാ​​ടാ​​ൻ പി​​ന്നാ​​ലെ​​യെ​​ത്തു​​ന്ന ക​​ഴു​​ക​​ൻ ക​​ണ്ണു​​ക​​ളി​​ൽ​​നി​​ന്ന് അ​​മ്മ​​ക്ക് സ്വ​​ന്ത​​മാ​​യും മ​​ക​​നെ​​യും ര​​ക്ഷ​​പ്പെ​​ടു​​ത്തേ​​ണ്ട​​തു​​ണ്ട്. അ​​തേ​​സ​​മ​​യം അ​​മ്മ​​ക്കു​​വേ​​ണ്ടി ത​​ന്‍റെ വി​​ശ്വ​​സ്ത​​നാ​​യ യ​​ജ​​മാ​​ന​​നെ (ടൊ​​വി​​നോ തോ​​മ​​സ്) പൊ​​ലീ​​സി​​ന് ഒ​​റ്റി​​ക്കൊ​​ടു​​ക്കു​​മ്പോ​​ൾ, ആ ​​പ്ര​​വൃ​​ത്തി​​യി​​ലെ ശ​​രി​​കേ​​ടു​​ക​​ളെ കു​​റി​​ച്ച് ചി​​ന്തി​​ച്ചു​​പോ​​കും. പൊ​​ലീ​​സ് പി​​ടി​​ച്ചു കൊ​​ണ്ടു​​പോ​​ക​​വെ യ​​ജ​​മാ​​ന​​ൻ പ​​റ​​യു​​ന്ന ‘‘സ്വ​​ന്തം അ​​മ്മ​​ക്കു​​വേ​​ണ്ടി​​യ​​ല്ലേ, സാ​​ര​​ല്ല’’ എ​​ന്ന ഡ​​യ​​ലോ​​ഗി​​ലൂ​​ടെ ഇ​​തി​​നെ സി​​നി​​മ സ​​മ​​ർ​​ഥ​​മാ​​യി സാ​​ധൂ​​ക​​രി​​ക്കു​​ന്നു. ഇ​​വി​​ടെ ശ​​രി​​യേ​​ത്, തെ​​റ്റേ​​ത് എ​​ന്ന തി​​രി​​ച്ച​​റി​​വു​​ക​​ൾ പ്രേ​​ക്ഷ​​ക​​നെ​​കൊ​​ണ്ട് ചി​​ന്തി​​പ്പി​​ച്ചെ​​ടു​​ക്കാ​​നാ​​ണ് സി​​നി​​മ പ​​റ​​യാ​​തെ പ​​റ​​യു​​ന്ന​​ത്. </p>
<h3>ബ്രി​​ല്യ​​ന്റ് കാ​​സ്റ്റി​​ങ് </h3>
<p>സി​​നി​​മ​​ക്കു​​വേ​​ണ്ട ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മു​​ള്ള ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ​​ത​​ന്നെ ക​​ണ്ടെ​​ത്തി എ​​ന്ന​​തി​​ന് കാ​​സ്റ്റി​​ങ് ഡ​​യ​​റ​​ക്ട​​ർ ഗ​​ണ​​പ​​തി​​ക്ക് കൈ​​യ​​ടി ന​​ൽ​​കാം. സി​​നി​​മ​​യി​​ൽ അ​​ഭി​​ന​​യി​​ക്കാ​​തെ മാ​​റി​​നി​​ന്ന് എ​​ക്സി​​ക്യൂ​​ട്ടി​​വ് പ്രൊ​​ഡ്യൂ​​സ​​റാ​​യും അ​​ദ്ദേ​​ഹം പ്ര​​വ​​ർ​​ത്തി​​ച്ച​​ത് ഉ​​ചി​​ത​​മാ​​യി. സി​​നി​​മ​​യു​​ടെ നി​​ർ​​മാ​​ണ​​ഘ​​ട്ട​​ത്തി​​ൽ പു​​തു​​മു​​ഖ​​താ​​ര​​ങ്ങ​​ളെ ക​​ണ്ടെ​​ത്തു​​ക​​യും ഓ​​ഡി​​ഷ​​നു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​തും അ​​ദ്ദേ​​ഹ​​ത്തി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു. ഒ​​ന്നി​​നൊ​​ന്ന് മി​​ക​​ച്ച അ​​ഭി​​ന​​യ പ്ര​​ക​​ട​​ന​​ങ്ങ​​ൾ​​കൊ​​ണ്ട് സ​​മ്പ​​ന്ന​​മാ​​ണ് ഈ ​​സി​​നി​​മ. നാ​​യി​​ക​​യും ബാ​​ല​​ന്‍റെ അ​​മ്മ​​യാ​​യും ഫ​​ർ​​സാ​​ന പാ​​ല​​ത്തി​​ങ്ങ​​ൽ നി​​റ​​ഞ്ഞാ​​ടി​​യ​​പ്പോ​​ൾ ആ​​ദി​​ശേ​​ഷ​​നും മു​​ഹ​​മ്മ​​ദ് സി​​നാ​​നും ബാ​​ല​​ൻ എ​​ന്ന ക​​ഥാ​​പാ​​ത്ര​​ത്തിന്‍റെ ജീ​​വി​​തം വെ​​ളു​​ത്ത ചു​​മ​​രി​​ൽ ക​​ള​​ർ പെ​​ൻ​​സി​​ൽ​​കൊ​​ണ്ട് വ​​ര​​ച്ചി​​ടു​​ക​​യാ​​യി​​രു​​ന്നു.</p>
<p>ഒ​​റ്റ​​പ്പെ​​ട്ട മ​​നോ​​വി​​ഷ​​മ​​ത്തി​​ലും ഉ​​ശി​​രു​​ള്ള മ​​ന​​സ്സു​​മാ​​യി ത​​നി​​ക്കു​​മേ​​ൽ വ​​രു​​ന്ന വെല്ലുവിളികളെ തോ​​ക്കി​​ൻ​​മു​​ന​​യി​​ലൂ​​ടെ നേരിടുന്ന മു​​ത്ത​​ശ്ശി ക​​ഥാ​​പാ​​ത്ര​​മാ​​യ ഡോ​​ളി ജൂ​​ൺ സി​​നി​​മ​​യു​​ടെ ന​​ട്ടെ​​ല്ലാ​​യി​​ത​​ന്നെ ഉ​​യ​​ർ​​ന്നു​​നി​​ന്നു. അ​​ബ്ബാ​​സ് എ​​ന്ന അ​​ബ്ബ​​യാ​​യി ടൊ​​വി​​നോ തോ​​മ​​സ് ഒ​​ര​​സാ​​ധാ​​ര​​ണ പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്തി​​ട്ടു​​ണ്ട്. എ​​ങ്കി​​ലും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ചി​​ല മാ​​ന​​റി​​സ​​ങ്ങ​​ളും ശ​​രീ​​ര​​ഘ​​ട​​ന​​യും അ​​രോ​​ച​​ക​​മാ​​യി തോ​​ന്നി. ആ​​വ​​ർ​​ത്തി​​ക്ക​​പ്പെ​​ടു​​ന്ന സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ​​കൊ​​ണ്ട് അ​​ദ്ദേ​​ഹം ക​​ഥാ​​പാ​​ത്ര​​ത്തെ മ​​റ​​ന്നു​​പോ​​യ​​താ​​യി പ്രേ​​ക്ഷ​​ക​​നു തോ​​ന്നി​​യെ​​ങ്കി​​ൽ അ​​തി​​ശ​​യ​​മി​​ല്ല. കൂ​​ടാ​​തെ ബീ​​ന ആ​​ന്റ​​ണി, ജീ​​ൻ പോ​​ൾ ലാ​​ൽ എ​​ന്നി​​വ​​ർ ത​​ങ്ങ​​ളു​​ടെ റോ​​ളു​​ക​​ൾ മി​​ക​​ച്ച​​താ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളി​​ൽ വി​​ജ​​യി​​ച്ചു. </p>
<p>പ​​തി​​ഞ്ഞ​​താ​​ള​​ത്തി​​ൽ മു​​ന്നേ​​റു​​ന്ന സി​​നി​​മ​​ക്ക് എ​​ന്തു​​കൊ​​ണ്ടും ചേ​​രു​​ന്ന​​താ​​യി​​രു​​ന്നു സു​​ശി​​ൻ ശ്യാ​​മി​​ന്‍റെ മൂ​​ഡി പ​​ശ്ചാ​​ത്ത​​ല സം​​ഗീ​​തം. ഓ​​രോ രം​​ഗ​​ത്തി​​നും വേ​​ണ്ട ഉ​​ചി​​ത​​മാ​​യ വി​​കാ​​ര​​പ്ര​​ക​​ട​​ന​​ങ്ങ​​ളെ പ്രേ​​ക്ഷ​​ക​​രു​​ടെ ഉ​​ള്ളി​​ലേ​​ക്ക് പ​​ട​​ർ​​ത്താ​​ൻ സു​​ശി​​ന്‍റെ സം​​ഗീ​​തം സ​​ഹാ​​യ​​ക​​മാ​​യി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ, കു​​ട്ടി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള സം​​ഗീ​​തം, അ​​ത് അ​​വ​​രി​​ൽ​​നി​​ന്ന് ത​​ന്നെ ക​​ണ്ടെ​​ത്തി അ​​വ​​ത​​രി​​പ്പി​​ച്ച​​തി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് വി​​ജ​​യി​​ക്കാ​​നാ​​യി. ക​​ഥ​​യു​​ടെ ഒ​​ഴു​​ക്കി​​നെ താ​​ളം​​കൊ​​ണ്ട് മു​​ന്നേ​​റു​​ന്ന സം​​ഗീ​​ത​​മു​​ള്ള​​ത് സി​​നി​​മ​​ക്ക് എ​​ന്നു​​മൊ​​രു അ​​നു​​ഗ്ര​​ഹ​​മാ​​ണ്. ഇ​​തി​​നെ​​ല്ലാം പു​​റ​​മെ സി​​നി​​മ​​ക്ക് കാ​​മ​​റ ച​​ലി​​പ്പി​​ച്ച ഷൈ​​ജു ഖാ​​ലി​​ദ് ചി​​ല മി​​ക​​ച്ച ഇ​​മേ​​ജ​​റി​​ക​​ൾ​​ത​​ന്നെ പ്രേ​​ക്ഷ​​ക​​ന് സ​​മ്മാ​​നി​​ച്ചി​​ട്ടു​​ണ്ട്. അ​​ധി​​ക​​മാ​​യ ക്ലോ​​സ്-​​അ​​പ് ഷോ​​ട്ടു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​തെ ചു​​റ്റു​​പാ​​ടു​​ക​​ളെ​​യും അ​​തി​​ലെ ച​​ല​​ന​​ങ്ങ​​ളെ​​യും സൂ​​ക്ഷ്മ​​മാ​​യി ഒ​​പ്പി​​യെ​​ടു​​ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കാ​​മ​​റ​​ക്ക് സാ​​ധി​​ച്ച​​താ​​യി കാ​​ണാം. </p>
<p>വി​​വി​​ധ കാ​​ല​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന സി​​നി​​മ​​യാ​​യി​​ട്ടും ഓ​​രോ കാ​​ല​​ങ്ങ​​ളി​​ലെ സൗ​​ന്ദ​​ര്യ​​വും മാ​​റ്റ​​ങ്ങ​​ളും കൃ​​ത്യ​​മാ​​യി​​ത​​ന്നെ ഇ​​തി​​ൽ കോ​​റി​​യി​​ട്ടി​​ട്ടു​​ണ്ട്. അ​​ജ​​യ​​ൻ ചാ​​ലി​​ശ്ശേ​​രി​​യു​​ടെ വി​​ട്ടു​​വീ​​ഴ്ച​​യി​​ല്ലാ​​ത്ത നി​​ർ​​മാ​​ണ രൂ​​പ​​ക​​ൽ​​പ​​ന​​യും ശ്രീ​​ക് വാ​​രി​​യ​​റു​​ടെ അ​​സാ​​ധാ​​ര​​ണ​​മാ​​യ ക​​ള​​റി​​ങ്ങും സി​​നി​​മ​​യു​​ടെ സ​​ത്ത​​യെ ഊ​​ന്നി​​പ്പ​​റ​​ഞ്ഞ​​തി​​ന് വ​​ള​​രെ​​യ​​ധി​​കം പ്ര​​ശം​​സ അ​​ർ​​ഹി​​ക്കു​​ന്നു. വി​​വേ​​ക് ​​ഹ​​ർ​​ഷ​​ന്റെ മാ​​സ്റ്റ​​ർ​​ഫു​​ൾ എ​​ഡി​​റ്റി​​ങ്ങും മി​​ക​​ച്ച​​താ​​ണ്. </p>
<h3>സാ​​ധ്യ​​ത​​ക​​ളെ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​തെ പോ​​യ ക്ലൈ​​മാ​​ക്സ്</h3>
<p>ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം പ​​തി​​ഞ്ഞു​​പോ​​യ സി​​നി​​മ​​യു​​ടെ താ​​ളം ക്ലൈ​​മാ​​ക്സി​​ലെ​​ത്തു​​മ്പോ​​ൾ തി​​രി​​കെ വ​​രു​​ന്ന​​താ​​യി തോ​​ന്നു​​മെ​​ങ്കി​​ലും അ​​തി​​ന്‍റെ പൂ​​ർ​​ണ​​ത​​യി​​ലേ​​ക്ക് വ​​രു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്നു. പ്ര​​മേ​​യം ര​​സ​​ക​​ര​​മാ​​ണെ​​ങ്കി​​ലും, ശ​​ക്ത​​മാ​​യ വൈ​​കാ​​രി​​ക ബി​​ൽ​​ഡ്-​​അ​​പ്പി​​ന്റെ അ​​ഭാ​​വം അ​​തി​​ന്റെ പൂ​​ർ​​ണ ശേ​​ഷി​​യി​​ലെ​​ത്തു​​ന്ന​​തി​​ൽ നി​​ന്ന് അ​​തി​​നെ ത​​ട​​യു​​ന്നു. ശ​​രി​​യാ​​യ വൈ​​കാ​​രി​​ക സ്പ​​ന്ദ​​ന​​ങ്ങ​​ൾ സി​​നി​​മ​​യെ മ​​റ്റൊ​​രു​​ത​​ല​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്താ​​മാ​​യി​​രു​​ന്നു, പ​​ക്ഷേ അ​​വ​​സാ​​നം അ​​ൽ​​പം നി​​രാ​​ശ​​ജ​​ന​​ക​​മാ​​യി തോ​​ന്നി. </p>
<p>‘ഗം​​ഭീ​​ര സി​​നി​​മ’ എ​​ന്ന പേ​​രു​​ണ്ടാ​​ക്കാ​​ൻ സാ​​ധി​​ക്കു​​മാ​​യി​​രു​​ന്ന സി​​നി​​മ​​യെ ‘ന​​ല്ല സി​​നി​​മ’ എ​​ന്ന ടാ​​ഗി​​ലേ​​ക്ക് മാ​​റ്റി​​പ്പോ​​യി എ​​ന്ന് അ​​വാ​​സ​​ന ഭാ​​ഗ​​ത്തെ ചി​​ല രം​​ഗ​​ങ്ങ​​ളി​​ലൂ​​ടെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്നു. കാ​​ര​​ണം സി​​നി​​മ​​യു​​ടെ ആ​​ദ്യ​​പ​​കു​​തി അ​​ത്ര​​മേ​​ൽ മ​​നോ​​ഹ​​ര​​മാ​​യി​​രു​​ന്നു. അ​​മ്മ-​​മ​​ക​​ൻ ബ​​ന്ധം എ​​ക്സ് പ്ലോ​​ർ ചെ​​യ്ത ആ​​ദ്യ​​പ​​കു​​തി​​യി​​ൽ നി​​ന്ന് പാ​​ടെ വി​​ഭി​​ന്ന​​മാ​​യി മ​​റ്റു പ​​ല ട്രാ​​ക്കു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് സി​​നി​​മ പോ​​വു​​ന്ന​​ത്. പൊ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​വും ഫ്ലാ​​ഷ് ബാ​​ക്കും അ​​ത്ര കാ​​ര്യ​​ക്ഷ​​മ​​മാ​​യി തോ​​ന്നി​​യി​​ല്ല. ആ​​ദ്യ പ​​കു​​തി​​യി​​ലെ കൈ​​യ​​ട​​ക്കം ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ ന​​ഷ്ട​​പ്പെ​​ടു​​ന്ന​​തു​​പോ​​ലെ​​യാ​​ണ് തോ​​ന്നി​​യ​​ത്. എ​​ങ്കി​​ലും സി​​നി​​മ പ​​റ​​യാ​​നു​​ദ്ദേ​​ശി​​ച്ച വി​​ഷ​​യ​​ത്തി​​ൽ​​നി​​ന്ന് ഒ​​രി​​ക്ക​​ൽ​​പോ​​ലും വ്യ​​തി​​ച​​ലി​​ക്കു​​ന്നി​​ല്ലെ​​ന്ന് എ​​ടു​​ത്തു​​പ​​റ​​യു​​ക​​ത​​ന്നെ വേ​​ണം.</p>
<h3>സ്നേ​​ഹ​​പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ലെ ടോ​​ക്സി​​സി​​റ്റി (Toxicity)</h3>
<p>മ​​ക്ക​​ൾ​​ക്കു​​വേ​​ണ്ടി ജീ​​വി​​ക്കു​​ന്നു, എ​​ന്ന് പൊ​​തു​​വെ പ​​റ​​യു​​ന്ന കാ​​ര്യ​​മാ​​ണെ​​ങ്കി​​ലും അ​​തി​​ലെ അ​​മി​​ത സ്നേ​​ഹം മ​​ക്ക​​ളെ വ​​ഴി​​തെ​​റ്റി​​ക്കാ​​നേ ഉ​​പ​​ക​​രി​​ക്കൂ എ​​ന്ന പൊ​​തു​​ത​​ത്ത്വം ഈ ​​സി​​നി​​മ​​ക്കു ബാ​​ധ​​ക​​മാ​​ണെ​​ന്ന് തോ​​ന്നു​​ന്നു. സ്നേ​​ഹം സാ​​ധാ​​ര​​ണ​​യാ​​യി ക​​രു​​ത​​ൽ, ബ​​ഹു​​മാ​​നം, വി​​ശ്വാ​​സം, പ​​ര​​സ്പ​​ര സ്വാ​​ത​​ന്ത്ര്യം എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ചി​​ല​​പ്പോ​​ൾ സ്നേ​​ഹ​​ത്തി​​ന്റെ പേ​​രി​​ൽ പ്ര​​ക​​ടി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ചി​​ല പെ​​രു​​മാ​​റ്റ​​ങ്ങ​​ൾ ബ​​ന്ധ​​ത്തെ ആ​​രോ​​ഗ്യ​​ക​​ര​​മാ​​ക്കു​​ന്ന​​തി​​ന് പ​​ക​​രം ദോ​​ഷ​​ക​​ര​​മാ​​ക്കു​​ക​​യും ചെ​​യ്യാം. ഇ​​ത്ത​​രം പ്ര​​വ​​ണ​​ത​​ക​​ൾ ബാ​​ല​​ന്‍റെ ജീ​​വി​​ത​​ത്തെ​​യും സ്വാ​​ധീ​​നി​​ച്ചി​​ട്ടു​​ണ്ട്. </p>
<p>ടോ​​ക്സി​​ക് സ്നേ​​ഹ​​പ്ര​​ക​​ട​​ന​​ങ്ങ​​ൾ പ​​ല​​രൂ​​പ​​ങ്ങ​​ളി​​ലാ​​യി​​രി​​ക്കും പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ക. അ​​മി​​ത​​ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശ​​ബോ​​ധം, പ​​ങ്കാ​​ളി​​യു​​ടെ സ്വ​​കാ​​ര്യ​​ത​​യി​​ൽ അ​​നാ​​വ​​ശ്യ ഇ​​ട​​പെ​​ട​​ൽ, നി​​ര​​ന്ത​​ര​​മാ​​യ സം​​ശ​​യം, മ​​റ്റേ​​യാ​​ളു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള ശ്ര​​മം, ‘‘നി​​ന്നെ സ്നേ​​ഹി​​ക്കു​​ന്ന​​തു​​കൊ​​ണ്ടാ​​ണ്’’ എ​​ന്ന പേ​​രി​​ൽ സ്വാ​​ത​​ന്ത്ര്യം നി​​ഷേ​​ധി​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ അ​​തി​​ന്റെ ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ളാ​​ണ്. ഇ​​ത്ത​​രം പെ​​രു​​മാ​​റ്റ​​ങ്ങ​​ൾ പ​​ല​​പ്പോ​​ഴും സ്നേ​​ഹ​​ത്തി​​ന്റെ അ​​ട​​യാ​​ള​​മാ​​യി തെ​​റ്റി​​ദ്ധ​​രി​​ക്ക​​പ്പെ​​ടാ​​റു​​ണ്ട്. </p>
<p>സ്നേ​​ഹ​​ പ്രകടനത്തി​​ലെ ടോ​​ക്സി​​സി​​റ്റി​​യു​​ടെ മ​​റ്റൊ​​രു രൂ​​പ​​മാ​​ണ് വൈ​​കാ​​രി​​ക നി​​യ​​ന്ത്ര​​ണം (emotional manipulation). കു​​റ്റ​​ബോ​​ധം സൃ​​ഷ്ടി​​ക്കു​​ക, സ്വ​​ന്തം ഇ​​ഷ്ട​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​പ്പി​​ക്കാ​​ൻ വി​​കാ​​ര​​ങ്ങ​​ളെ ആ​​യു​​ധ​​മാ​​ക്കു​​ക, അ​​ല്ലെ​​ങ്കി​​ൽ എ​​തി​​ർ​​പ്പ് പ്ര​​ക​​ടി​​പ്പി​​ക്കു​​മ്പോ​​ൾ അ​​വ​​ഗ​​ണി​​ക്കു​​ക​​യോ ശി​​ക്ഷി​​ക്കു​​ക​​യോ ചെ​​യ്യു​​ക തു​​ട​​ങ്ങി​​യ പ്ര​​വൃ​​ത്തി​​ക​​ൾ ബ​​ന്ധ​​ത്തി​​ന്റെ ആ​​രോ​​ഗ്യ​​ത്തെ ബാ​​ധി​​ക്കു​​ന്നു. ഇ​​വി​​ടെ അ​​മ്മ​​യു​​ടെ ചി​​ല നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ൽ ആ ​​ബാ​​ല​​നു ന​​ഷ്ട​​മാ​​യ​​ത് ക​​ല​​ർ​​പ്പി​​ല്ലാ​​ത്തൊ​​രു ബാ​​ല്യ​​വും ക​​ളി​​ചി​​രി​​ക​​ളു​​മാ​​ണ്. സ്നേ​​ഹ​​പ്ര​​ക​​ട​​ന​​ങ്ങ​​ൾ മ​​റ്റൊ​​രാ​​ളു​​ടെ വ​​ള​​ർ​​ച്ച​​ക്കും സ​​ന്തോ​​ഷ​​ത്തി​​നും സ​​ഹാ​​യ​​ക​​ര​​മാ​​കു​​മ്പോ​​ഴാ​​ണ് അ​​വ യ​​ഥാ​​ർ​​ഥ അ​​ർ​​ഥ​​ത്തി​​ൽ സ്നേ​​ഹ​​മാ​​യി മാ​​റു​​ന്ന​​ത്. </p>
<p>ബാ​​ല​​നെ അ​​മ്മ എ​​ങ്ങ​​നെ കൈ​​കാ​​ര്യം ചെ​​യ്യു​​ന്നു, അ​​വ​​നു സം​​ഭ​​വി​​ച്ച ബാ​​ല്യ​​കാ​​ല ആ​​ഘാ​​ത​​ങ്ങ​​ളെ കു​​റി​​ച്ചു​​ള്ള അ​​വ​​ബോ​​ധം, അ​​ടി​​സ്ഥാ​​ന​​മാ​​യി അ​​വ​​ന്‍റെ ന​​ല്ല വ​​ള​​ർ​​ച്ച​​ക്കു വേ​​ണ്ട കാ​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​ഖ്യാ​​ന​​ത്തി​​ലെ മ​​നഃ​​ശാ​​സ്ത്ര​​പ​​ര​​മാ​​യ ഘ​​ട​​ക​​ങ്ങ​​ൾ​​പോ​​ലും ഈ ​​സി​​നി​​മ ഗൗ​​ര​​വ​​മാ​​യി എ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്ന് പ​​റ​​യേ​​ണ്ടി​​വ​​രും. അ​​തി​​നാ​​ൽ, സ്നേ​​ഹ​​ത്തി​​ന്റെ തീ​​വ്ര​​ത​​യ​​ല്ല ഒ​​രു ബ​​ന്ധ​​ത്തി​​ന്റെ ഗു​​ണ​​നി​​ല​​വാ​​രം നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത്; മ​​റി​​ച്ച് അ​​തി​​ൽ എ​​ത്ര​​മാ​​ത്രം പ​​ര​​സ്പ​​ര ബ​​ഹു​​മാ​​ന​​വും വി​​ശ്വാ​​സ​​വും സ്വാ​​ത​​ന്ത്ര്യ​​വും നി​​ല​​നി​​ൽ​​ക്കു​​ന്നു എ​​ന്ന​​തി​​ൽ കൂ​​ടി​​യാ​​ണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877191-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ZLqtRpV47B2CEeywDPP1Aw2LDaYocipG6937803" data-watermark="false" style="width: 100%;" info-selector="#info_item_1783236940521">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783236940521"></div>
</div>
<h3>പ​​രി​​സ്ഥി​​തി സി​​നി​​മ </h3>
<p>ചാ​​ൾ​​സ് ഡാ​​ർ​​വി​​ന്‍റെ ‘സ​​ർ​​വൈ​​വ​​ൽ ഓ​​ഫ് ദി ​​ഫി​​റ്റ​​സ്റ്റ്’ എ​​ന്ന ആ​​ശ​​യ​​ത്തോ​​ട് ചേ​​രു​​ന്ന സ്വ​​ഭാ​​വ​​മു​​ള്ള സി​​നി​​മ​​യാ​​ണ് ‘ബാ​​ല​​ൻ ദ ​​ബോ​​യ്’. അ​​തോ​​ടൊ​​പ്പം ഇ​​തൊ​​രു പ​​രി​​സ്ഥി​​തി സി​​നി​​മ​​യാ​​ണെ​​ന്നും പ​​റ​​യാ​​വു​​ന്ന​​താ​​ണ്. പ​​രി​​സ്ഥി​​തി​​യോ​​ട് ഏ​​റ്റ​​വും ന​​ന്നാ​​യി പൊ​​രു​​ത്ത​​പ്പെ​​ടു​​ന്ന​​വ​​യും അ​​തി​​ജീ​​വ​​ന​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​വ​​യു​​മാ​​യ ജീ​​വി​​ക​​ൾ മാ​​ത്ര​​മേ ഭൂ​​മി​​യി​​ൽ നി​​ല​​നി​​ൽ​​ക്കൂ എ​​ന്ന ഡാ​​ർ​​വി​​ന്‍റെ ആ​​ശ​​യ​​ത്തി​​ലേ​​ക്ക് വ​​ന്നു​​ചേ​​രു​​ന്നു​​ണ്ട് സി​​നി​​മ​​യു​​ടെ ക​​ഥാ​​ബീ​​ജം. എ​​ന്നാ​​ല​​ത് അ​​ക്ര​​മാ​​സ​​ക്ത​​ത​​യി​​ലൂ​​ടെ​​യ​​ല്ല, പ​​ക​​രം ദൃ​​ഢ​​നി​​ശ്ച​​യ​​ത്തി​​ലൂ​​ടെ​​യും ബു​​ദ്ധി​​പ​​ര​​മാ​​യ നി​​രീ​​ക്ഷ​​ണ​​ത്തി​​ലൂ​​ടെ​​യു​​മാ​​ണെ​​ന്നു മാ​​ത്രം. </p>
<p>പ​​രി​​സ്ഥി​​തി-​​മ​​നു​​ഷ്യ​​ൻ-​​ആ​​വാ​​സം-​​നി​​ല​​നി​​ൽ​​പ് എ​​ന്നി​​വ​​യി​​ലൂ​​ടെ ഊ​​ന്നി​​കൊ​​ണ്ട് ചി​​ന്തി​​ക്കു​​മ്പോ​​ൾ കാ​​ടും വേ​​ട്ട​​ക്കി​​റ​​ങ്ങു​​ന്ന വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളും അ​​വ​​യി​​ൽ​​നി​​ന്ന് ര​​ക്ഷ​​തേ​​ടി കു​​ഞ്ഞു​​ങ്ങ​​ളെ​​യു​​മെ​​ടു​​ത്ത് മ​​റ്റൊ​​രി​​ട​​ത്തേ​​ക്ക് അ​​ഭ​​യം​​തേ​​ടു​​ന്ന കൊ​​ച്ചു മൃ​​ഗ​​ങ്ങ​​ളും​​പോ​​ലെ ഇ​​തി​​ലെ അ​​മ്മ​​യേ​​യും കു​​ഞ്ഞി​​നെ​​യും അ​​വ​​രു​​ടെ ആ​​വാ​​സ, അ​​തി​​ജീ​​വ​​ന സാ​​ഹ​​സ​​ങ്ങ​​ളെ​​യും ക​​ണ്ടെ​​ത്താ​​നാ​​വു​​ന്ന​​താ​​ണ്. പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളി​​ലൂ​​ടെ​​യും അ​​തി​​ശ​​യ പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്ന മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ മു​​ന്നോ​​ട്ടു​​ള്ള കു​​തി​​പ്പി​​ന് ‘ബാ​​ല​​ൻ ദ ​​ബോ​​യ്’ ഒ​​രു ദി​​ശ​​യാ​​യി തീ​​ര​​ട്ടെ.</p>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/toxic-love-and-survival-in-balan-the-boy-1534597</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/toxic-love-and-survival-in-balan-the-boy-1534597</guid>
<category><![CDATA[Weekly,Culture,Film and Theatre,Web Exclusive,Archives,Premium,13 JUL 2026]]></category>
<dc:creator><![CDATA[റ​ഷാ​ദ് കൂ​രാ​ട്]]></dc:creator>
<pubDate>Mon, 06 Jul 2026 02:30:30 GMT</pubDate>
</item>
<item>
<title><![CDATA[കുളി]]></title>
<description/>
<enclosure length="260379" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/05/2877180-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/05/2877180-untitled-1.gif'/><figcaption></figcaption></figure><p>രാ​വി​ലെ </p>
<p>കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​ണ് </p>
<p>ന​ല്ല ഒ​ഴു​ക്കു​ള്ള തോ​ട്ടി​ൽ. </p>
<p>തോ​ടി​ന്റെ ആ​രം​ഭം </p>
<p>എ​വി​ടെനി​ന്നെ​ന്ന​റി​യി​ല്ല </p>
<p>അ​വ​സാ​ന​വും. </p>
<p>ആ​ദ്യം ക​ണ്ട </p>
<p>കു​ളി​ക്ക​ട​വി​ൽ </p>
<p>കു​ളി​ക്കാ​നെ​ത്തു​മ്പോ​ൾ </p>
<p>അ​വി​ടെ </p>
<p>ഒ​രു വൃ​ദ്ധ​ൻ </p>
<p>ഒ​രു എ​രു​മ​യെ കു​ളി​പ്പി​ക്കു​ന്നു </p>
<p>അ​തി​ടു​ന്ന ചാ​ണ​ക​വുമെ​ടു​ത്ത് </p>
<p>തോ​ട് </p>
<p>ഭ​യ​ത്തോ​ടൊ​ഴു​കു​ന്നു. </p>
<p>അ​ടു​ത്ത </p>
<p>കു​ളി​ക്ക​ട​വി​ലേ​ക്ക് ന​ട​ന്ന​പ്പോ​ൾ </p>
<p>അ​വി​ടെ പെ​ണ്ണു​ങ്ങ​ൾ </p>
<p>കു​ഞ്ഞു​ങ്ങ​ൾ തൂ​റി​യ അ​ണ​ശീ​ല​യും </p>
<p>അ​ഴു​ക്കു പി​ടി​ച്ച തു​ണി​ക​ളും </p>
<p>അ​ടി​ച്ചെ​റ്റി ന​ന​യ്ക്കു​ന്നു </p>
<p>ഇ​തി​നി​ട​യി​ൽ </p>
<p>ചി​ല​ർ </p>
<p>വെ​ള്ള​ത്തി​ൽ താ​ണി​രു​ന്ന് </p>
<p>മൂ​ത്ര​മൊ​ഴി​ച്ച​തും വ​ലി​ച്ചെ​ടു​ത്ത് </p>
<p>തോ​ടൽപം </p>
<p>നാ​ണ​ത്തോ​ടൊ​ഴു​കു​ന്നു. </p>
<p>പി​ന്നെ </p>
<p>അ​ടു​ത്ത​ടു​ത്ത </p>
<p>ഓ​രോ ക​ട​വി​ലും ക​ണ്ടു </p>
<p>അ​തി​വേ​ഗ യാ​ത്ര​ക്കാ​ർ </p>
<p>പ​ല്ല് തേ​ച്ചും </p>
<p>ച​ന്തി ക​ഴു​കി​യും </p>
<p>നി​ർ​മ​ല​രാ​യി </p>
<p>അ​ടു​ത്ത ചാ​യ​ക്ക​ട​യി​ലേ​ക്ക് </p>
<p>തി​ര​ക്കി​ട്ടോ​ടു​മ്പോ​ൾ </p>
<p>ഒ​ഴു​ക്കി​നെ​തി​രെ </p>
<p>സൂ​ര്യ​ൻ </p>
<p>ക​മ​ന്ന​ടി​ച്ച് വീ​ണു. </p>
<p>ഉ​ള്ളി​ലെ </p>
<p>മാ​ലി​ന്യ​മൊ​ന്നും </p>
<p>ആ​രും ക​ണ്ടി​ല്ല​ല്ലൊ </p>
<p>എ​ന്നോ​ർ​ത്ത് </p>
<p>ചി​രി​ച്ച് പ​ത​ച്ച് </p>
<p>തോ​ട് </p>
<p>പ​ട​ർ​ന്നൊ​രു പാ​റ​യി​ലേ​ക്ക് വീ​ണ് </p>
<p>തു​ള്ളി​ച്ചാ​ടി. </p>
<p>അ​മ്പ​ല​ക്ക​ട​വി​ലൂ​ടെ </p>
<p>ഒ​ഴു​കു​മ്പോ​ൾ </p>
<p>അ​വി​ടൊ​രു ബോ​ർ​ഡ് ക​ണ്ടു </p>
<p>ഈ ​ക​ട​വി​ൽ കു​ളി​ച്ച് </p>
<p>വെ​ള്ളം </p>
<p>അ​ശു​ദ്ധ​മാ​ക്ക​രു​ത്. </p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1534591</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1534591</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 JUL 2026]]></category>
<dc:creator><![CDATA[ഒ​ഴു​കു​പാ​റ സ​ത്യ​ൻ]]></dc:creator>
<pubDate>Mon, 06 Jul 2026 02:15:26 GMT</pubDate>
</item>
<item>
<title><![CDATA[അ​ടു​ക്ക​ള​ക്ക​വി​ത​ക​ള്‍]]></title>
<description/>
<enclosure length="227065" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/05/2877172-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/05/2877172-untitled-1.gif'/><figcaption></figcaption></figure><blockquote>
 ന​ഷ്രാ ത​ന്‍വീ​ര്‍, നി​ത്യ മ​റി​യം ജോ​ണ്‍,  പു​ഷ്പാ​ഞ്ജ​ലി എ​ന്നീ മൂ​ന്നു ക​വി​ക​ളു​ടെ തീ​വ്ര​മാ​യ അ​ടു​ക്ക​ള /​ സ്ത്രീ അ​നു​ഭ​വ ക​വി​ത​ക​ൾ മൊ​ഴി​മാ​റ്റു​ക​യാ​ണ് ത​ന്റെ പ്ര​തി​മാ​സ പം​ക്തി​യി​ൽ ഇ​ത്ത​വ​ണ ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ.
</blockquote>
<p>അ​ടു​ക്ക​ള​ക​ളെ​പ്പ​റ്റി​യു​ള്ള പൊ​തു​ധാ​ര​ണ അ​വ സ്നേ​ഹം, ശ്ര​ദ്ധ, പോ​ഷ​ണം ഇ​വ​യു​ടെ ഇ​ട​ങ്ങ​ളാ​ണെ​ന്നാ​ണ്‌. പാ​ച​കം മൃ​ദു​വാ​യ ഒ​രു അ​ധ്വാ​ന​മാ​ണെ​ന്ന ന​മ്മു​ടെ പൊ​തു​ധാ​ര​ണ​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് താ​ഴെ​യു​ള്ള മൂ​ന്നു ക​വി​ത​ക​ള്‍. അ​ധ്വാ​ന​ത്തി​ന്റെ ക്ഷീ​ണം, പ​തി​വാ​യി അ​ത് ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​രു​ടെ സ​ങ്ക​ടം ഇ​വ ഈ ​ര​ച​ന​ക​ളി​ല്‍ ക​ട​ന്നു​വ​രു​ന്നു. പാ​ച​കം ന​ട​ക്കു​ന്ന സ്ഥ​ലം വി​ര​സ​ത, സ​ഹ​നം, പു​രു​ഷാ​ധി​പ​ത്യ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ഇ​വ​യു​ടെ​കൂ​ടി അ​ര​ങ്ങാ​യിമാ​റു​ന്നു. നാം ​പ​തി​വാ​യി ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ന​ടി​യി​ല്‍ പു​ക​യു​ടെ​യും നീ​റ്റ​ലി​ന്റെ​യും ചു​ക​ന്ന ക​ണ്ണു​ക​ളു​ടെ​യും ദാ​രി​ദ്ര്യ​ത്തി​ന്റെ​യും മൂ​ക​മാ​യ ക​ഥ​ക​ളു​െ​ണ്ട​ന്ന് ഈ ​ര​ച​ന​ക​ള്‍ ഓ​ർ​മി​പ്പി​ക്കു​ന്നു. </p>
<h3>1 ന​ഷ്രാ ത​ന്‍വീ​ര്‍-അ​ത്താ​ഴം</h3>
<p>റൂ​മി ക​റ​ങ്ങി നൃ​ത്തം​ചെ​യ്ത​പ്പോ​ള്‍ </p>
<p>ആ​രാ​ണ് അ​ത്താ​ഴം ഉ​ണ്ടാ​ക്കി​യ​ത്? </p>
<p>ടാ​ഗോ​ര്‍ ശാ​ന്ത​നാ​യി ധ്യാ​ന​ത്തി​നി​രു​ന്ന​പ്പോ​ള്‍ </p>
<p>ആ​രാ​ണ് നി​ലം തു​ട​ച്ച​ത്? </p>
<p>മ​റ്റു​ള്ള പു​രു​ഷ​ന്മാ​ര്‍ക്ക് വാ​യി​ക്കാ​നു​ള്ള </p>
<p>ക​ഥ​ക​ള്‍ നെ​യ്തെ​ടു​ക്കാ​നു​ള്ള നൂ​ലു​ക​ളും പി​ടി​ച്ചു </p>
<p>മ​ഹാ​പ​ണ്ഡി​ത​ര്‍ അ​ജ്ഞേ​യ​ത​യു​ടെ ആ​ഴ​ത്തി​ലേ​ക്ക് </p>
<p>എ​ത്തി​നോ​ക്കി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍, </p>
<p>പ​തി​വാ​യി അ​വ​രു​ടെ കു​ട്ടി​ക​ളെ കു​ളി​പ്പി​ച്ച് </p>
<p>ആ​ഹാ​രം ന​ല്‍കി മു​ടി കോ​തി കീ​റി​യ </p>
<p>കു​പ്പാ​യ​ക്കൈ തു​ന്നി​യ </p>
<p>മു​ഖ​മി​ല്ലാ​ത്ത കൈ​ക​ള്‍ ക​ണ്ട​പ്പോ​ള്‍ </p>
<p>ക​ട​മ​കൊ​ണ്ടെ​ന്ന പോ​ലെ </p>
<p>അ​വ​ര്‍ നി​ല​ത്തു​നി​ന്ന് അ​ല്‍പം എ​ണീ​റ്റോ? </p>
<p>സ്ത്രീ ​എ​ക്സ്, അ​തെ, സ്ത്രീ ​എ​ക്സ്, </p>
<p>ഒ​രു സ്ത്രീ​യാ​വു​ക എ​ന്നാ​ല്‍ അ​വ​ളു​ടെ ക​ണ്ണി​ലൂ​ടെ </p>
<p>പു​തു​താ​യി​ക്ക​ണ്ട ലോ​ക​ത്തെ സ​ങ്ക​ൽ​പി​ക്കു​ക </p>
<p>എ​ന്നാ​ണ് അ​ർ​ഥം. </p>
<p>തീ ​ക​ത്തി​ക്കാ​നു​ള്ള തീ​ക്ക​ല്ലാ​കാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ല്‍ </p>
<p>എ​ന്നാ​ഗ്ര​ഹി​ക്കു​ക എ​ന്നാ​ണ് അ​ർ​ഥം. </p>
<p>മെ​ഡൂ​സ, സാ​ലെ​മി​ലെ ദു​ര്‍മ​ന്ത്ര​വാ​ദി​നി​ക​ള്‍, </p>
<p>ശൂ​ര്‍പ്പ​ണ​ഖ, ലി​ലി​ത്ത്, ദ്രൗ​പ​ദി, </p>
<p>മ​രി​ച്ച ഭ​ര്‍ത്താ​വി​ന്‍റെ ചി​ത​യി​ല്‍, </p>
<p>ത​ങ്ങ​ള്‍ ഇ​രി​ക്കാ​റു​ള്ള </p>
<p>വി​റ​കു​കൊ​ള്ളി​ക​ളെ​പ്പോ​ലെ ത​ന്നെ </p>
<p>ത​ള്ള​പ്പെ​ടു​ന്ന സ​തി​മാ​ര്‍. </p>
<p>യു​ദ്ധ​ത്തി​ന്റെ നേ​ട്ട​ങ്ങ​ളാ​യി </p>
<p>കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍ </p>
<p>വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ലെ​ന്ന​പോ​ലെ </p>
<p>വി​ത്തു​ക​ള്‍ പാ​കാ​നു​ള്ള​വ​ള്‍, </p>
<p>അ​ഥ​വാ, മാ​റി​ല്‍ ക​ര​യു​ന്ന ഒ​രു കു​ഞ്ഞു​മാ​യി </p>
<p>മ​റ്റു മൂ​ന്നു കു​ഞ്ഞു​ങ്ങ​ളെ​ക്കൂ​ടി </p>
<p>പോ​റ്റാ​നാ​യി ഉ​പേ​ക്ഷി​ക്കപ്പെടാനുള്ളവർ. </p>
<p>അ​വ​രു​ടെ ക​ഥ എ​ന്താ​വും, ന​മ്മു​ടെ ക​ഥ​യോ? </p>
<p>ന​മ്മ​ളും, പു​ക​നി​റ​ഞ്ഞ അ​ടു​ക്ക​ള​ക​ളി​ല്‍ </p>
<p>അ​ടി​മ​പ്പ​ണി​ചെ​യ്ത് ക​രി​പി​ടി​ച്ച ന​മ്മു​ടെ </p>
<p>ജീ​വി​ത​ങ്ങ​ള്‍ തു​ട​ച്ചു വൃ​ത്തി​യാ​ക്കി </p>
<p>ക്ഷേ​ത്ര​ങ്ങ​ളി​ലെ ക​ല്ലി​ല്‍ പ​ണി​ത </p>
<p>ദേ​വി​മാ​രു​ടെ മു​ന്നി​ല്‍ ത​ല​കു​നി​ക്കു​ന്നു, </p>
<p>ഒ​ടു​വി​ല്‍ തി​ള​ങ്ങു​ന്ന ത​ളി​ക​ക​ളി​ല്‍ </p>
<p>ആ​ദ്യം ക​ഴി​ക്കു​ന്ന ആ​ണു​ങ്ങ​ള്‍ക്ക്, </p>
<p>സ്ത്രീ​ക​ള്‍ എ​പ്പോ​ള്‍ ക​ഴി​ക്കും </p>
<p>എ​ന്നു​പോ​ലും അ​റി​യാ​ത്ത​വ​ര്‍ക്ക്, അ​ഥ​വാ </p>
<p>ഭ​ക്ഷ​ണം അ​വ​രു​ടെ വ​യ​റ്റി​ല്‍ പോ​കാ​ന്‍ </p>
<p>അ​വ​ര്‍ അ​നു​വ​ദി​ക്കു​മോ എ​ന്നു​പോ​ലും </p>
<p>അ​റി​യാ​ത്ത​വ​ര്‍ക്ക്. </p>
<p>ഊ​ണു വി​ള​മ്പും വ​രെ. </p>
<p>ദേ​വീ​നാ​മം ചൊ​ല്ലാ​നു​ള്ള ഒ​രു വാ​ഹ​നം മാ​ത്രം </p>
<p>പ​ണ്ട് അ​വ​ളി​ല്‍ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു </p>
<p>എ​ന്നാ​ല്‍, ഇ​ന്ന് പു​രു​ഷ​ന്മാ​ര്‍ക്ക് അ​വ​ളി​ല്‍ </p>
<p>വ​ലി​യ പ്ര​തീ​ക്ഷ​യി​ല്ല. </p>
<p>ദേ​വി അ​വ​ളു​ടെ കോ​പം ത​ട​യാ​വു​ന്ന </p>
<p>വാ​ക്കു​ക​ള്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു </p>
<p>പ​ക്ഷേ, ആ ​നി​ല​വി​ളി​ക​ള്‍ പ്രാ​ർ​ഥ​ന​ക​ള്‍ ആ​യി​ല്ല. </p>
<p>ഇ​ന്ന് ഒ​രാ​ള്‍ ദേ​വി​യു​ടെ കാ​ല്‍ക്ക​ല്‍ വീ​ണു </p>
<p>അ​വ​ള്‍ ചോ​ദി​ച്ചു: “നി​ന​ക്ക് എ​ന്താ​ണ് വേ​ണ്ട​ത്? </p>
<p>എ​ന്തു​വേ​ണം? അ​തെ, എ​പ്പോ​ഴും </p>
<p>നി​ന​ക്ക് വേ​ണ്ട​താ​ണ​ല്ലോ നീ ​ചോ​ദി​ക്കു​ന്ന​ത്, </p>
<p>നി​ന്റെ അ​വ​യ​വ​ത്തി​നു വേ​ണ്ട​ത്, </p>
<p>സ്ത്രീ​ക​ള്‍ക്ക് വേ​ണ്ട​തോ?” </p>
<p>എ​ന്നാ​ലും ഞ​ങ്ങ​ള്‍ മു​ട്ടു​കു​ത്തും, ഇ​ല്ലേ മ​റി​യം? </p>
<p>പി​ന്നെ ത​ല​കു​നി​ക്കും, </p>
<p>മു​സ്‍ലിം​ക​ളു​ടെ അ​മ്മ​മാ​രാ​യ ഖ​ദീ​ജ​യും ആ​യി​ഷ​യും </p>
<p>മു​ത​ല്‍ മ​റി​യം വ​രെ. </p>
<p>ഞ​ങ്ങ​ള്‍ ല​ക്ഷ്മി​ക്ക് സ്തോ​ത്ര​ങ്ങ​ള്‍ പാ​ടും, </p>
<p>പി​ന്നെ സ​ര​സ്വ​തി​ക്കും ദു​ർ​ഗ​ക്കും. </p>
<p>ഞ​ങ്ങ​ള്‍ അ​നു​ഗ്ര​ഹം ചോ​ദി​ക്കും, അ​പേ​ക്ഷി​ക്കും </p>
<p>അ​പ്പോ​ള്‍ ഹീ​ര​യും ആ​ര്‍ട്ടെ​മി​സും അ​ഥീ​ന​യും </p>
<p>മേ​ശ​പ്പു​റ​ത്ത് കാ​ല്‍ ക​യ​റ്റി​വെ​ച്ച് </p>
<p>ന​മ്മു​ടെ സം​തൃ​പ്തി ക​ണ്ട് അ​നു​ശോ​ചി​ക്കും, </p>
<p>ശ​ബ്ദ​ത്തി​ലും ശ​രീ​ര​ത്തി​ലും വി​ചാ​ര​ത്തി​ലും </p>
<p>അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​ലും വ​ലു​താ​കാ​ത്ത </p>
<p>സം​തൃ​പ്തി. പി​ന്നെ ഞ​ങ്ങ​ളു​ടെ </p>
<p>പാ​വ​ന​മാ​യ ഗ​ര്‍ഭ​പാ​ത്ര​ങ്ങ​ള്‍ </p>
<p>ആ​ണു​ങ്ങ​ള്‍ക്ക് ന​ല്‍കും, ഞ​ങ്ങ​ള്‍ക്കു വേ​ണ്ടി </p>
<p>അ​വ​യു​ടെ വി​ധി നി​ശ്ച​യി​ക്കു​വാ​ന്‍. </p>
<p>അ​പ്പോ​ള്‍ ഞ​ങ്ങ​ളോ, കൂ​ടു​ത​ല്‍ അ​ടി​യ​ന്ത​ര​മാ​യ </p>
<p>കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​ക്കും, </p>
<p>അ​ത്താ​ഴം പോ​ലു​ള്ള​വ. </p>
<p><font color="#ff0000">(ന​ഷ്രാ ത​ന്‍വീ​ര്‍ ഇ​ന്ത്യ​യി​ലും പു​റ​ത്തും ധാ​രാ​ളം പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ല്‍ ഫെ​മി​നി​സം, മാ​ന​സി​കാ​രോ​ഗ്യം, ഇ​സ്‍ലാം ഇ​വ​യെ​ക്കു​റി​ച്ചൊ​ക്കെ ക​വി​ത​ക​ള്‍ എ​ഴു​തു​ക​യും പ​ല​യി​ട​ത്തും ക​വി​ത വാ​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്)</font></p>
<p><font color="#ff0000"></font></p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877171-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020cZeZVm6J3249qqkitQTL9ZjU6Rj5dukG4902228" data-watermark="false" style="width: 100%;" info-selector="#info_item_1783234904807">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783234904807"></div>
</div>
<h3>2 നി​ത്യ മ​റി​യം ജോ​ണ്‍- ഭ​ക്ഷ​ണ​ക്ര​മം</h3>
<p>എ​ന്റെ അ​മ്മൂ​മ്മ​യ്ക്ക് </p>
<p>ഒ​രു സ്ത്രീ​യെ അ​റി​യാ​മാ​യി​രു​ന്നു, </p>
<p>അ​വ​രു​ടെ കാ​രു​ണ്യം </p>
<p>തി​ള​യ്ക്കു​ന്ന എ​ണ്ണ​യി​ലെ ക​ടു​കു​പോ​ലെ </p>
<p>പൊ​ട്ടി​ത്തെ​റി​ക്കു​മാ​യി​രു​ന്നു, അ​തി​നു </p>
<p>ക​രി​വേ​പ്പി​ല​യു​ടെ​യും </p>
<p>വ​റു​ത്ത ഉ​ള്ളി​യു​ടെ​യും സു​ഗ​ന്ധ​മാ​യി​രു​ന്നു, </p>
<p>ഗോ​ത​മ്പു പു​ട്ടി​ല്‍ വി​ത​റി​യ </p>
<p>ചി​ര​കി​യ നാ​ളി​കേ​രം​പോ​ലെ​യാ​യി​രു​ന്നു </p>
<p>അ​തി​ന്റെ രു​ചി. </p>
<p>ഞ​ങ്ങ​ള്‍ സ്നേ​ഹ​ത്തി​ന്റെ ഭാ​ഷ സം​സാ​രി​ച്ച​തേ​യി​ല്ല </p>
<p>പ​ക്ഷേ പ​തി​നാ​റു വ​ര്‍ഷം ഓ​വു​ചാ​ലി​ല്‍ ഇ​റ്റു​വീ​ണ </p>
<p>ഒ​രു പു​രു​ഷ​ന്റെ ശ​കാ​രം </p>
<p>സോ​പ്പു​വെ​ള്ള​ത്തി​ല്‍ ക​ഴു​കി​ക്ക​ള​യാ​ന്‍ മാ​ത്രം </p>
<p>ഞ​ങ്ങ​ള്‍ക്ക് ദ​യ​യു​ണ്ടാ​യി​രു​ന്നു </p>
<p>അ​യാ​ള്‍ക്ക്‌ എ​ന്നും അ​വ​രു​ടെ ക​രു​ണ​യ്ക്ക് </p>
<p>‘വേ​വ് അ​ധി​കം’ ആ​യി​രു​ന്നു, അ​തി​ന് ‘ഉ​പ്പി​ല്ലാ’​യി​രു​ന്നു </p>
<p>അ​ഥ​വാ ‘ഉ​പ്പ് അ​ധി​ക’​മാ​യി​രു​ന്നു, </p>
<p>അ​ല്ലെ​ങ്കി​ല്‍ ‘എ​രി​വു കൂ​ടി’​യി​രു​ന്നു </p>
<p>അ​തു​മ​ല്ലെ​ങ്കി​ല്‍ ‘ക​രി​ഞ്ഞി’​രു​ന്നു. </p>
<p>ഒ​രു രാ​ത്രി അ​വ​ര്‍ അ​യാ​ള്‍ക്ക്‌ ആ ​നാ​ട്ടി​ന്‍പു​റ​ത്തെ </p>
<p>ഏ​റ്റ​വും ന​ല്ല ബി​രി​യാ​ണി വി​ള​മ്പി </p>
<p>പ​തി​ന​ഞ്ചു ക​ഴി​ഞ്ഞ അ​വ​രു​ടെ മ​ക​ള്‍ </p>
<p>അ​പ്പ​ന്റെ ദ​യ​യി​ല്ലാ​ത്ത കൈ​ക​ള്‍ </p>
<p>തു​റി​ച്ചു​നോ​ക്കി​യി​രു​ന്നു, അ​വ​ളു​ടെ </p>
<p>മു​ല അ​മ​ര്‍ത്തു​ന്ന​തും പി​റ​കി​ല്‍ ത​പ്പു​ന്ന​തും, </p>
<p>അ​തും അ​വ​ളു​ടെ അ​മ്മ അ​ടു​ത്തു​ള്ള​പ്പോ​ള്‍. </p>
<p>പി​റ്റേ​ന്ന് അ​യാ​ള്‍ മ​രി​ച്ചു. </p>
<p>പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക​ണ്ടു, </p>
<p>അ​യാ​ള്‍ക്ക്‌ ആ​രോ വി​ഷം​കൊ​ടു​ത്തി​രു​ന്നു. </p>
<p>“അ​ത്ര ദ​യ​യു​ള്ള ഒ​രു സ്ത്രീ’’, </p>
<p>​എ​ന്റെ അ​മ്മൂ​മ്മ പ​റ​ഞ്ഞു, </p>
<p>ഗ്രൈ​ന്റ​ര്‍ ബ​ഹ​ളം​കൂ​ട്ടി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍. </p>
<p><font color="#ff0000">(നി​ത്യ മ​റി​യം ജോ​ണ്‍ അ​ധ്യാ​പി​ക​യും ക​വി​യും വി​വ​ര്‍ത്ത​ക​യു​മാ​ണ്. പ​ല ഇം​ഗ്ലീ​ഷ് ആ​നു​കാ​ലി​ക​ങ്ങ​ളി​ലും ക​വി​ത​ക​ള്‍ വ​ന്നി​ട്ടു​ണ്ട്. മൂ​ന്നു ക​വി​താ സ​മാ​ഹാ​ര​ങ്ങ​ള്‍)</font></p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877174-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020fpEGmSftbdhcTP9ht3RTEDc2zMXMWu7T5148115" data-watermark="false" style="width: 100%;" info-selector="#info_item_1783235150565">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783235150565"></div>
</div>
<h3>3 പു​ഷ്പാ​ഞ്ജ​ലി-എ​തി​ര്‍പ്പി​ന്റെ വ​റ്റു​ക​ള്‍</h3>
<p><font color="#0000ff">ഒന്ന് </font></p>
<p>ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ </p>
<p>ഞാ​ന്‍ എ​ന്നെ​ത്ത​ന്നെ കാ​ണു​ന്നു, </p>
<p>മു​ല തൂ​ങ്ങി​യ, പ​ല്ലി​ള​കി​യ, </p>
<p>കൂ​നു പി​ടി​ച്ച, വെ​ളു​ത്തു വി​ള​റി​യ, </p>
<p>എ​ല്ലാ​വ​രും ഒ​ഴി​വാ​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ഇ​ട​യി​ല്‍ </p>
<p>പ​ച്ച, നീ​ല, പ​രി​ണ​മി​ക്കു​ന്ന സ്ത്രീ​ക​ള്‍. </p>
<p>മ​നു​ഷ്യ​രു​ടെ ഛായ​യു​ള്ള കു​ഞ്ഞു​ങ്ങ​ള്‍, അ​തേ </p>
<p>വം​ശ​ത്തി​ല്‍ പെ​ട്ട​വ​ര്‍, ക​വി​ളൊ​ട്ടി​യ​വ​ര്‍, </p>
<p>വി​ശ​ക്കു​ന്ന​വ​ര്‍, അ​വ​രു​ടെ മു​ടി​യി​ല്‍നി​ന്നു </p>
<p>തൂ​ങ്ങി​ക്കി​ട​ക്കു​ന്നു; അ​വ​ര്‍ എ​ന്നെ​യും </p>
<p>ആ ​കൂ​ട്ട​ത്തി​ല്‍ ചേ​രാ​ന്‍ അ​നു​വ​ദി​ക്കു​ന്നു, </p>
<p>സ​ഹാ​യി​ക്കാ​ന്‍ ഒ​രാ​ള്‍കൂ​ടി​യു​ള്ള​തി​ല്‍ ആ​ഹ്ലാ​ദി​ച്ച്. </p>
<p>ഞ​ങ്ങ​ള്‍ ക​റി​ക്കൂ​ട്ട് ഒ​രു​ക്കു​ന്നു </p>
<p>പ​ച്ച​ക്ക​റി​ക​ള്‍ തോ​ല്‍ ക​ള​യു​ന്നു </p>
<p>ഞ​ങ്ങ​ള്‍ തീ​പ്പൂ​ട്ടി ക​റി ഇ​ള​ക്കു​ന്നു </p>
<p>ആ​രോ ഒ​രു പാ​ട്ടു തു​ട​ങ്ങു​ന്നു, </p>
<p>മ​ഴ​യെ സ്വാ​ഗ​തം​ചെ​യ്യാ​ന്‍ മ​യി​ലു​ക​ള്‍ </p>
<p>ഉ​ണ്ടാ​ക്കു​ന്ന ശ​ബ്ദം​പോ​ലെ. </p>
<p><font color="#0000ff">രണ്ട് </font></p>
<p>ആ​ഹാ​രം ക​ഴി​ക്കു​മ്പോ​ള്‍ പാ​റി​ന​ട​ക്കു​ന്ന </p>
<p>പ്രേ​ത​ങ്ങ​ളെ നാം ​ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു </p>
<p>അ​വ​രും സ്ത്രീ​ക​ളാ​ണ്, ന​മ്മു​ടെ </p>
<p>അ​മ്മൂ​മ്മ​മാ​രും അ​വ​രു​ടെ അ​മ്മ​മാ​രും. </p>
<p>പ്രേ​ത​ങ്ങ​ള്‍ ന​മ്മെ കു​റ​ച്ചു​കാ​ണു​ന്നു, </p>
<p>അ​വ​രു​ടെ ഭ​ര്‍ത്താ​ക്ക​ന്മാ​ര്‍ക്കും കു​ട്ടി​ക​ള്‍ക്കും </p>
<p>ഒ​രു ഭാ​ഗം സ​മ്പാ​ദ്യം ന​ല്‍കാ​തി​രു​ന്ന​തി​ന്. </p>
<p>നാം ​അ​വ​രെ ഓ​ർ​മി​പ്പി​ക്കു​ന്നു, ആ​ണു​ങ്ങ​ള്‍ </p>
<p>വ​ഴി​യി​ല്‍ പ​ച്ച​ക്കു​തി​ര​ക​ള്‍പോ​ലെ </p>
<p>ഒ​ളി​ച്ചി​രു​ന്ന് ഇ​ര​ക​ളാ​യ ന​മ്മു​ടെ മേ​ല്‍ </p>
<p>ചാ​ടി​വീ​ഴാ​ന്‍ കാ​ത്തി​രി​ക്ക​യാ​ണെ​ന്ന്. </p>
<p>ഞ​ങ്ങ​ള്‍ ഇ​ള​കി​യ പ​ല്ലു​ക​ള്‍കൊ​ണ്ട് </p>
<p>കോ​പം ക​ടി​ച്ചു​പൊ​ടി​ക്കു​ന്നു, </p>
<p>പി​ന്നെ അ​തു​കൊ​ണ്ട് മാ​വു​ണ്ടാ​ക്കു​ന്നു, </p>
<p>അ​തി​ല്‍നി​ന്ന് സ്ത്രീ​ക​ളെ രൂ​പ​പ്പെ​ടു​ത്തു​ന്നു </p>
<p>പി​ന്നെ അ​വ​രെ ആ ​പു​രു​ഷ​പ്രാ​ണി​ക​ള്‍ക്കു നേ​രെ </p>
<p>എ​റി​യു​ന്നു, അ​വ​ര്‍ ന​മ്മു​ടെ കോ​പം ആ​ഹാ​ര​മാ​ക്കു​ന്നു</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/07/05/2877177-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020wXD4E8siY53RICv7y9yXwic42nb9KV145303988" data-watermark="false" style="width: 100%;" info-selector="#info_item_1783235306485">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783235306485"></div>
</div>
<p><font color="#0000ff">മൂന്ന് </font></p>
<p>കാ​ര​ണ​വ​ന്മാ​രെ ഓ​ര്‍ക്കാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്‌ </p>
<p>പാ​പം ആ​യി​രി​ക്കു​ന്നി​ട​ത്ത് നാം ​അ​ട​ച്ച ഒ​രു വാ​ര്‍പ്പി​ല്‍ </p>
<p>ന​മ്മു​ടെ കു​ല​ദൈ​വ​ങ്ങ​ളെ അ​ട​ച്ചി​ടു​ന്നു, </p>
<p>അ​വി​ടെ അ​വ​ര്‍ ന​മ്മു​ടെ സാ​ധി​ക്കാ​ത്ത </p>
<p>ആ​ഗ്ര​ഹ​ങ്ങ​ളു​ടെ </p>
<p>ആ​വേ​ശം ബാ​ധി​ച്ച അ​ന്ത​ര്‍വാ​സി​ക​ളെ​പ്പോ​ലെ </p>
<p>മു​റു​മു​റു​ക്കു​ന്നു. </p>
<p>ഞ​ങ്ങ​ള്‍ ആ​രാ​ധി​ക്കു​ന്ന സ​മ്പ്ര​ദാ​യം </p>
<p>അ​ത്ര ന​ല്ല​തൊ​ന്നു​മ​ല്ല. </p>
<p>ഞ​ങ്ങ​ള്‍ പ്രാ​ർ​ഥ​ന​ക​ള്‍ മ​റ​ക്കു​ന്നു, </p>
<p>വി​ശ​പ്പ്‌ പെ​ട്ടെ​ന്നു​ത​ന്നെ തി​രി​ച്ചു​വ​ന്ന​തി​നു </p>
<p>മാ​പ്പ് ന​ല്‍കി ഞ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യ ആ​ണു​ങ്ങ​ളു​ടെ </p>
<p>പേ​രു​ക​ള്‍ ച​വ​ക്കു​ന്നു </p>
<p>നാ​ട് ഇ​ള​കാ​ന്‍ തു​ട​ങ്ങു​ന്നു. </p>
<p>ഞ​ങ്ങ​ള്‍ നി​ര​ന്നി​രി​ക്കു​ന്നു, </p>
<p>കൊ​യ്തെ​ടു​ത്ത മ​നു​ഷ്യ​രൂ​പി​ക​ളെ </p>
<p>കു​ത്തി​നി​റ​യ്ക്കാ​നു​ള്ള ചാ​ക്കു​ക​ള്‍ തു​ന്നു​ന്നു. </p>
<p>ഞ​ങ്ങ​ള്‍ അ​വ​രെ അ​ധ്വാ​നം​കൊ​ണ്ട് </p>
<p>ത​ക​ര്‍ന്ന ന​ട്ടെ​ല്ലു​ള്ള </p>
<p>അ​ടി​മ​ക​ളെ​പ്പോ​ലെ അ​വ​യി​ലാ​ക്കി കൊ​ണ്ടു​പോ​കും. </p>
<p><font color="#ff0000">(പു​ഷ്പാ​ഞ്ജ​ലി ഝാ​ര്‍ഖ​ണ്ഡി​ല്‍നി​ന്നാ​ണ്, ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ വി​ദ്യാ​ർ​ഥി​നി​യും ഗ​വേ​ഷ​ക​യും. ക​വി​ത​ക​ള്‍ പ​ല ആ​നു​കാ​ലി​ക​ങ്ങ​ളി​ലും വ​ന്നി​ട്ടു​ണ്ട്. ശ​രീ​രം, പ​രി​സ്ഥി​തി, ലിം​ഗം, സ്വ​ന്തം ഗ്രാ​മീ​ണ​ജീ​വി​തം -ഇ​തെ​ല്ലാ​മാ​ണ് പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ള്‍. ഫെ​മി​നി​സം ഉ​ള്‍പ്പെ​ടെ സാ​ഹി​ത്യ സി​ദ്ധാ​ന്ത​ങ്ങ​ളി​ല്‍ ഗ​വേ​ഷ​ണം)</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1534585</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1534585</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 JUL 2026]]></category>
<dc:creator><![CDATA[സച്ചിദാനന്ദൻ]]></dc:creator>
<pubDate>Mon, 06 Jul 2026 02:00:22 GMT</pubDate>
</item>
<item>
<title><![CDATA[പൗ​ര​ത്വ​ത്തെ​ക്കു​റി​ച്ച്
ത​ന്നെ]]></title>
<description/>
<enclosure length="190778" type="image/jpeg" url="https://www.madhyamam.com/h-upload/2026/07/05/2877163-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/07/05/2877163-untitled-1.gif'/><figcaption></figcaption></figure><p>മോ​ദി​യും ഹി​ന്ദു​ത്വ​യും ഭ​രി​ക്കു​ന്ന രാ​ജ്യ​ത്തി​ൽ പൗ​ര​ത്വംത​ന്നെ​യാ​കും ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം എ​ന്ന് വ​ള​രെ മു​ന്നേ സാ​മൂ​ഹിക-​രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ആ​രാ​ണ് ഈ ​രാ​ജ്യ​ത്തെ പൗ​ര​ർ എ​ന്ന് ഹി​ന്ദു​ത്വത​ന്നെ നി​ശ്ച​യി​ക്കു​ന്ന കാ​ല​മാ​ണ് വ​ന്നുകൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​വ​രെ എ​തി​ർ​ക്കു​ന്ന​വ​രെ​ല്ലാം രാ​ജ്യ​വി​രു​ദ്ധ​ർ, ‘വി​ദേ​ശ’​പൗ​ര​ർ. അ​വ​രീ രാ​ജ്യ​ത്ത് ജീ​വി​ക്കാ​ൻപോ​ലും അ​ർ​ഹ​ര​ല്ല​ത്രേ! അ​നു​ദി​നം അ​പാ​യ സൂ​ച​ന​ കൂ​ടു​ത​ൽ വെ​ളി​വാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. </p>
<p>‘ദ ​ടെ​ല​ിഗ്രാ​ഫ്’ മു​ൻ പ​ത്രാ​ധി​പ​ർ ആ​ർ. രാ​ജ​ഗോ​പാ​ൽ എ​ന്നും മോ​ദി​സം​ഘ​ത്തി​ന്റെ ശ​ത്രു​പ​ട്ടി​ക​യി​ലു​ള്ള​യാ​ളാ​ണ്. അ​തി​നാ​ൽത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്നു വെ​ട്ടി​യി​രി​ക്കു​ന്നു. പോ​രാ​ഞ്ഞി​ട്ട് കു​പ്ര​സി​ദ്ധ​മാ​യ പ്ര​ത്യേ​ക തീ​വ്ര​പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മു​ള്ള പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത കാ​ര​ണം പ​റ​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്റെ പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​നും അ​ധി​കൃ​ത​ർ ത​ട​സ്സ​വാ​ദ​മു​ന്ന​യി​ച്ചി​രി​ക്കു​ന്നു.കൊ​ൽ​ക്ക​ത്ത​യി​ലെ ബാ​ളി​ഗ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പ​തി​വാ​യി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തിവ​ന്ന​ വ്യ​ക്തി​യാ​ണ് മ​ല​യാ​ളികൂ​ടി​യാ​യ രാ​ജ​ഗോ​പാ​ൽ. </p>
<p>പാ​സ്പോ​ർ​ട്ട് പൗ​ര​ത്വ​ത്തി​നു​ള്ള രേ​ഖ​യ​ല്ല എ​ന്നു സു​പ്രീം​കോ​ട​തി​യി​ൽ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ​യാ​ണ് എ​സ്.​ഐ.​ആ​റി​ന്റെ മ​റ​വി​ൽ രാ​ജ​ഗോ​പാ​ലി​ന്റെ പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​തെ പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ത്. പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​ൻ എ​സ്.​ഐ.​ആ​റി​ൽ പേ​ര് വെ​ട്ടി​യ​തി​നാ​ൽ മെ​ട്രി​ക്കു​ലേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പി​താ​വി​ന്റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ ഗ്യാ​സ് ബി​ൽ തു​ട​ങ്ങി​യ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​ക്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ബ​യോ​മെ​ട്രി​ക്സു​മെ​ടു​ത്തു. എ​ല്ലാം ക​ഴി​ഞ്ഞ​പ്പോ​ൾ കൊ​ൽ​ക്ക​ത്ത പൊ​ലീ​സ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫി​സി​ലെ​ത്താ​നാ​യി നി​ർ​ദേ​ശം.​ അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ എ​സ്.​ഐ.​ആ​റി​ൽ പേ​രി​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് വ​ന്നാ​ല​ല്ലാ​തെ പാ​സ്പോ​ർ​ട്ട് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ലെ മ​ക്ക​ളെ കാ​ണാ​നു​ള്ള യാ​ത്രാ​രേ​ഖ ഒ​പ്പി​ക്കാ​ൻ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചെ​ല്ലു​ന്ന രാ​ജ​ഗോ​പാ​ലി​നെ സെ​ക്യൂ​രി​റ്റി ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നി​ലേ​ക്കു പ​റ​ഞ്ഞു​വി​ട്ടു. അ​വി​ടെ​നി​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫി​സി​ലേ​ക്ക്.​ സം​ഭ​വം രാ​ജ്യാ​ന്ത​രത​ല​ത്തി​ൽ വി​വാ​ദ​മാ​യ​തോ​ടെ, ആ​ർ. രാ​ജ​ഗോ​പാ​ലി​ന്‍റെ പാ​സ്പോ​ർ​ട്ട് പു​തു​ക്കി ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. കൊ​ൽ​ക്ക​ത്ത പൊ​ലീ​സ് ‘റീ ​വെ​രി​ഫി​ക്കേ​ഷ​ൻ’ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. </p>
<p>ഇ​ത് ല​ളി​ത​മാ​യ വി​ഷ​യ​മ​ല്ല, കേ​വ​ലം രാ​ജ​ഗോ​പാ​ലി​ന്റെ പ്ര​ശ്ന​വു​മ​ല്ല. രാ​ജ്യ​ത്തെ​മ്പാ​ടും നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രാ​യ രാ​ജ​ഗേ​ാപാ​ലൻ​മാ​ർ നേ​രി​ടാ​ൻ പോ​കു​ന്ന പ്ര​ശ്ന​ത്തി​ൽ ഒ​ന്നുമാ​ത്ര​മാ​ണി​ത്. രാ​ജ​ഗോ​പാ​ലി​ന് ന​ഷ്ട​മാ​യ​ത് മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ്. എ​ന്നാ​ൽ, എ​സ്.​ഐ.​ആ​റി​ൽ പേ​രി​ല്ലാ​ത്ത​തി​നാ​ൽ കു​ഞ്ഞി​ന്റെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​രു​ണ്ട്. റേ​ഷ​ൻ റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്ന ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​വ​രു​ണ്ട്, ത​ങ്ങ​ളെ ഏ​ത് സ​മ​യ​വും പൊ​ലീ​സ് പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​മെ​ന്ന ഭ​യ​ക്കു​ന്ന​വ​രു​ണ്ട്. ചി​ല​രാ​ക​ട്ടെ, അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ച് ട്രൈ​ബ്യൂ​ണ​ലി​ന്റെ ദ​യ​ക്കു കാ​ത്തി​രി​ക്കു​ന്നു​ണ്ട്. പ​ശ്ചി​മ​ ബം​ഗാ​ളി​ൽ 27 ല​ക്ഷം ആളുകളുടെ പേ​രാ​ണ് എ​സ്.​ഐ.​ആ​റി​ലൂ​ടെ വെ​ട്ടി​മാ​റ്റി​യ​ത്. </p>
<p>എ​സ്.​ഐ.​ആ​ർ വോ​ട്ട​ർ​പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ​ത്തി​നാ​ണെ​ന്നാ​ണ് യൂ​നി​യ​ൻ സ​ർ​ക്കാ​ർ വാ​ദി​ച്ച​ത്. സു​പ്രീം​കോ​ട​തി അ​ത് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​ത​ല്ല ല​ക്ഷ്യ​മെ​ന്ന് സു​വ്യ​ക്തം. എ​ന്താ​ണ് പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള ആ​ധി​കാ​രി​ക രേ​ഖ എ​ന്ന​തി​ൽപോ​ലും വ്യ​ക്ത​തയി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് രാ​ജ്യ​ത്ത്.​ ഫ​ല​ത്തി​ൽ പൗ​ര​ത്വം ത​ന്നെ പ്ര​ശ്ന​ഭ​രി​ത​മാ​യി​രി​ക്കു​ന്നു. ഇ​ത് കേ​വ​ലം ക്ലറി​ക്ക​ൽ പി​ഴ​യാ​യോ ചി​ല​രു​ടെ വീ​ഴ്ച​യാ​യോ അ​ല്ല കാ​ണേ​ണ്ട​ത്. രാ​ജ്യംത​ന്നെ പ്ര​ശ്ന​ത്തി​നു​ള്ളി​ലാ​ണ് എ​ന്ന​താ​ണ് സ​ത്യം. ഈ ​രാ​ജ്യ​ത്തെ പൗ​ര​ർ ഒ​ന്നി​ച്ച് പൗ​ര​ത്വ​വി​ഷ​യ​ത്തി​ൽ ശ​ബ്ദ​മു​യ​ർ​േ​ത്ത​ണ്ട സ​മ​യം എ​ന്നേ ക​ഴി​ഞ്ഞി​രി​ക്കു​ന്നു. </p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/the-weaponization-of-citizenship-in-modis-india-1534579</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/the-weaponization-of-citizenship-in-modis-india-1534579</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,13 JUL 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 06 Jul 2026 01:45:49 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="26166" type="image/jpeg" url="https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp'/><figcaption></figcaption></figure><h3>‘ഉ​യി​ര്’ കാണിക്കു​ന്ന രാ​ഷ്ട്രീ​യ ദാ​ർ​ശ​നി​ക​ത</h3>
<p>ടി.​കെ. സ​ന്തോ​ഷ് കു​മാ​ർ എ​ഴു​തി​യ ‘ഉ​യി​ര്’ ക​വി​ത (ല​ക്കം 1476) കാ​ല​ത്തി​ന്‍റെ പ്ര​വാ​ഹ​ത്തി​ലേ​ക്ക് വാ​യ​ന​ക്കാ​ര​നെ​ക്കൂ​ടി അ​വ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​ത​ന്നെ കൊ​ണ്ടു​ചെ​ന്നി​ടു​ന്ന അ​ഗാ​ധ​മാ​യൊ​രു കാ​വ്യ​സ​ര​സ്സാ​ണ്. ഈ ​ക​വി​ത കേ​വ​ലം ജീ​വ​വാ​യു​വി​ന്റെ ബ​ഹി​ർ​സ്ഫു​ര​ണ​മ​ല്ല, മ​റി​ച്ച് അ​സ്‌​തി​ത്വ​ത്തി​ന്‍റെ അ​ർ​ഥ​ത്തെ​ക്കു​റി​ച്ചു​ള്ള രാ​ഷ്ട്രീ​യ ദാ​ർ​ശ​നി​ക​ത​യു​ടെ അ​ന്വേ​ഷ​ണം​കൂ​ടി​യാ​ണ്.</p>
<p>‘‘പ​ണ്ടു ഞാ​ന​ടി​യു​റ​പ്പി​ച്ച മ​ൺ​പാ​ത​യു​രു​ൾ പൊ​ട്ട​ലി​ലൊ​ലി​ച്ചു​പോ​യെ​ങ്കി​ലും’’ എ​ന്ന് തു​ട​ങ്ങു​മ്പോ​ൾ​ത​ന്നെ, ക​ഴി​ഞ്ഞ കാ​ല​ത്തി​ന്റെ അ​ട​യാ​ള​ങ്ങ​ൾ മാ​ഞ്ഞു​പോ​യ​തി​നെ​ക്കു​റി​ച്ചു​ള്ള, അ​ഥ​വാ മാ​ഞ്ഞു​പോ​കു​മെ​ന്നു​ള്ള വേ​ദ​ന​യും എ​ന്നാ​ൽ, അ​വി​ടെ ശേ​ഷി​ക്കു​ന്ന ‘ജീ​വ​ശ്വാ​സ’​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വും ക​വി എ​ത്ര സ്വാ​ഭാ​വി​ക​ത​യോ​ടെ​യാ​ണ് പ​ങ്കു​വെ​ക്കു​ന്ന​ത്. (ക​വി​ത​യു​ടെ ആ​സ്വാ​ദ​ന​ത്തെ സു​ഗ​മ​മാ​ക്കു​ന്ന ചി​ത്രീ​ക​ര​ണം ഗം​ഭീ​രം-​പ്ര​കാ​ശ​വ​ല​യ​ത്തി​നു​ള്ളി​ൽ ഇ​രി​ക്കു​ന്ന മ​നു​ഷ്യ​രൂ​പം, അ​നി​ത്യ​ത​യി​ലും നി​ല​നി​ൽ​ക്കു​ന്ന ജീ​വ​ന്റെ തു​ട​ർ​ച്ച​യെ മ​നോ​ഹ​ര​മാ​യി വ​ര​ച്ചി​രി​ക്കു​ന്നു.) </p>
<p>‘ഉ​യി​ര്’ എ​ന്ന ഈ ​ക​വി​ത ല​ളി​ത​മാ​യ പ​ദ​ങ്ങ​ൾ​കൊ​ണ്ട് സ​ങ്കീ​ർ​ണ​മാ​യ ആ​ശ​യ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ക​യും ആ​കെ​യൊ​രു മി​ത​ത്വം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി കാ​ണാം. </p>
<p>ക​വി​ത​യി​ലെ ചി​ല വ​രി​ക​ൾ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ചും, അ​ത് അ​വ​സാ​ന​മ​ല്ലെ​ന്നും പു​തി​യ തു​ട​ക്ക​മാ​ണെ​ന്നും സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​നെ ഇ​ങ്ങ​നെ വാ​യി​ക്കാം –‘‘ജ​യി​ക്കാ​ന​ല്ല തോ​ൽ​വി, തോ​ൽ​ക്കാ​നു​മ​ല്ല തോ​ൽ​വി’’ എ​ന്ന വ​രി​ക​ൾ രാ​ഷ്ട്രീ​യ പ​രാ​ജ​യ​ത്തെ കേ​വ​ലം തോ​ൽ​വി​യാ​യി കാ​ണേ​ണ്ട​തി​ല്ല എ​ന്ന വ​ലി​യൊ​രു അ​ർ​ഥം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. കൂ​ടാ​തെ, അ​വ​സാ​നം ‘‘ശൂ​ന്യ​ത്തി​ൽ​നി​ന്നും ശൂ​ന്യം ശൂ​ന്യ​മാ​യു​യി​ർ​ക്കു​ന്നു...’’ ശൂ​ന്യ​ത​യെ ഭൗ​തി​ക​മാ​യ ഒ​രു ഇ​ല്ലാ​യ്മ​യാ​യ​ല്ല, മ​റി​ച്ച് സ​ർ​ഗാ​ത്മ​ക​ത​യു​ടെ മ​റ്റൊ​ര​വ​സ്ഥ​യാ​യി ക​വി എ​ഴു​തു​ന്നു. അ​താ​യ​ത്, പൂ​ജ്യ​ത്തി​ൽ​നി​ന്നും പൂ​ജ്യം പൂ​ജ്യ​മാ​യു​യി​ർ​ക്കു​ന്നു എ​ന്ന​തി​നെ ത​ന്‍റെ കാ​വ്യ​ക​ൽ​പ​നാ​ശേ​ഷി ഉ​പ​യോ​ഗി​ച്ച് എ​ത്ര മ​നോ​ഹ​ര​മാ​യി എ​ഴു​തി​െ​വ​ച്ചി​രി​ക്കു​ന്നു. </p>
<p>ഈ ​ക​വി​ത​യി​ലെ ആ​ശ​യ​ങ്ങ​ൾ പാ​ശ്ചാ​ത്യ സാ​ഹി​ത്യ​ത്തി​ലെ ചി​ല ദ​ർ​ശ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു എ​ന്ന​തും കൗ​തു​ക​മു​ണ​ർ​ത്തു​ന്നു. അ​സ്തി​ത്വ​വാ​ദി​യും ചി​ന്ത​ക​നു​മാ​യി ജീ​ൻ പോ​ൾ സാ​ർ​ത്രി​നെ​പ്പോ​ലു​ള്ള​വ​രു​ടെ ര​ച​ന​ക​ളി​ൽ കാ​ണു​ന്ന ‘അ​ർ​ഥ​മി​ല്ലാ​യ്മ​യി​ൽ അ​ർ​ഥം ക​ണ്ടെ​ത്തു​ക’ എ​ന്ന ചി​ന്ത, ‘‘വ​ര​യ്ക്കാ​നാ​വി​ല്ല​ല്ലോ വ​ര​യാ​ൽ മാ​ത്രം ചി​ത്രം’’ എ​ന്ന വ​രി​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. ടി.​എ​സ്. എ​ലി​യ​റ്റി​ന്റെ ‘ഫോ​ർ ക്വാ​ർ​ട്ടെ​റ്റ്സ്’ (Four Quartets) എ​ന്ന ക​വി​ത​യി​ൽ സ​മ​യ​ത്തെ​ക്കു​റി​ച്ചും അ​ന​ന്ത​ത​യെ​ക്കു​റി​ച്ചും പ​റ​യു​ന്ന ആ​ശ​യ​ങ്ങ​ളു​മാ​യി ഇ​ക്ക​വി​യു​ടെ ശൂ​ന്യ​ത​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ൾ​ക്ക് സാ​മ്യ​മു​ണ്ട്. എ​ലി​യ​റ്റി​ന്റെ ക​വി​ത​ക​ളി​ലെ വ​ർ​ത്ത​മാ​ന​കാ​ല പ്ര​സ​ക്തി, ഈ ​ക​വി​ത​യി​ലെ തോ​ൽ​വി​യും വി​ജ​യ​വും കൂ​ടി​ക്ക​ല​രു​ന്ന അ​വ​സ്ഥ​യു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​തു കാ​ണാ​ൻ പ്ര​യാ​സ​മി​ല്ല. സാ​മു​വ​ൽ ബെ​ക്ക​റ്റി​ന്റെ നാ​ട​ക​ങ്ങ​ളി​ലെ ശൂ​ന്യ​ത​യെ​ക്കു​റി​ച്ചു​ള്ള ഭ​യ​വും എ​ന്നാ​ൽ, അ​തി​ജീ​വി​ക്കാ​നു​ള്ള ശ്ര​മ​വും ഈ ​ക​വി​ത​യി​ലെ ‘ശ്വാ​സ’​ത്തി​ന്റെ തു​ട​ർ​ച്ച​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. </p>
<p>‘ഉ​യി​ര്’ കേ​വ​ലം ഒ​രു ക​വി​ത​യ​ല്ല, അ​തൊ​രു അ​നു​ഭ​വ​മാ​ണ്. ന​ഷ്ട​പ്പെ​ട്ട​തി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ഴും, നി​ല​നി​ൽ​ക്കു​ന്ന ശ്വാ​സ​ത്തി​ൽ ഊ​ന്നി പു​തി​യ​താ​യി മ​റ്റൊ​ന്നി​നെ നി​ർ​മി​ക്കാ​നു​ള്ള മ​നു​ഷ്യ​ന്റെ ആ​ത്മ​വീ​ര്യ​ത്തെ​ക്കൂ​ടി​യാ​ണ് ഇ​വി​ടെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. പ​രാ​ജ​യ​ത്തെ അ​ന്ത്യ​കൂ​ദാ​ശ​യാ​യി കാ​ണാ​തെ, ആ​ത്മ​പ​രി​ശോ​ധ​ന​ക്കു​ള്ള ദ​ത്ത​മാ​യി കാ​ണാ​നും പു​തി​യ തി​രു​ത്ത​ലി​നും മാ​റ്റ​ത്തി​നു​മു​ള്ള അ​വ​സ​ര​മാ​യി കാ​ണാ​നു​മാ​ണ് ക​വി ഇ​വി​ടെ ശ്ര​മി​ക്കു​ന്ന​ത്. പ​രാ​ജ​യം നി​ത്യ​മ​ല്ലെ​ന്നും, അ​തി​ൽ​നി​ന്ന് പു​തി​യൊ​രു ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ് സാ​ധ്യ​മാ​ണെ​ന്നും ക​വി​ത ഓ​ർ​മി​പ്പി​ക്കു​ന്നു. </p>
<p><font color="#ff0000">ബെ​ർ​ണാ​ഡ് മൊ​റൈ​സ്, തി​രു​വ​ന​ന്ത​പു​രം</font></p>
<h3>‘ഉ​യി​ര്’; അ​തി​ജീ​വ​ന​ത്തി​ന​് അപ്പു​റ​ത്തെ നി​ര​ന്ത​ര രൂ​പാ​ന്ത​രീ​ക​ര​ണം</h3>
<p>ഡോ. ​ടി.​കെ. സ​ന്തോ​ഷ് കു​മാ​റി​ന്റെ ‘ഉ​യി​ര്’ എ​ന്ന ക​വി​ത (ല​ക്കം 1476) പ്ര​കൃ​തി, മ​നു​ഷ്യ​ൻ, അ​സ്തി​ത്വം എ​ന്നി​വ​യു​ടെ പാ​ര​സ്പ​ര്യ​ത്തെ ദാ​ർ​ശ​നി​ക​മാ​യി അ​ന്വേ​ഷി​ക്കു​ന്ന മി​ക​ച്ചൊ​രു കാ​വ്യാ​നു​ഭ​വ​മാ​ണ്. “പ​ണ്ടു ഞാ​ന​ടി​യു​റ​പ്പി​ച്ച മ​ൺ​പാ​ത​യു​രു​ൾ​പൊ​ട്ട​ലി​ലൊ​ലി​ച്ചു​പോ​യെ​ങ്കി​ലും ശേ​ഷി​ക്കു​ന്നു മ​ണ്ണ​ട​രി​ലാ​യ് ശ്വാ​സം നി​ല​യ്ക്കാ​ത്ത​താം ജീ​വ​ത​ന്തു” എ​ന്നാ​രം​ഭി​ക്കു​ന്ന ക​വി​ത, ത​ക​ർ​ച്ച​ക​ളു​ടെ ന​ടു​വി​ലും ന​ഷ്ട​പ്പെ​ട്ടു​പോ​കാ​ത്ത നി​ല​നി​ൽ​പി​ന്റെ അ​ദൃ​ശ്യ​മാ​യ തു​ട​ർ​ച്ച​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. മ​നു​ഷ്യ​ന്റെ അ​തി​ജീ​വ​നം പ്ര​കൃ​തി​യു​ടെ പു​ന​ർ​ജ​ന​ന​വു​മാ​യി എ​ത്ര​മാ​ത്രം അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന പാ​രി​സ്ഥി​തി​ക​ദ​ർ​ശ​ന​വും ‘മ​ണ്ണ​ട​രി​ലെ ശേ​ഷി​ക്കു​ന്ന ആ ​ജീ​വ​ത​ന്തു’​വി​ൽ തെ​ളി​യു​ന്നു​ണ്ട്.</p>
<p>​കേ​വ​ല​മാ​യ അ​തി​ജീ​വ​ന​ത്തി​ന​പ്പു​റം നി​ര​ന്ത​ര​മു​ള്ള രൂ​പാ​ന്ത​രീ​ക​ര​ണ​മാ​ണ് ക​വി​ത​യു​ടെ കേ​ന്ദ്ര​പ്ര​മേ​യം. ജ​യം/​തോ​ൽ​വി, പൂ​ർ​ണം/​ശൂ​ന്യം, പു​തു​മ /പ​ഴ​മ എ​ന്നീ പ​ര​മ്പ​രാ​ഗ​ത ദ്വ​ന്ദ്വ​ങ്ങ​ൾ ക​വി​ത​യി​ൽ ത​ക​ർ​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​വ​യൊ​ന്നും ത​ന്നെ സ്ഥി​ര​മാ​യ സ​ത്ത​ക​ള​ല്ലെ​ന്നും, നി​ര​ന്ത​രം രൂ​പാ​ന്ത​ര​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​പ​ഞ്ച​സ​ത്യ​ങ്ങ​ളാ​ണെ​ന്നും ക​വി ഓ​ർ​മി​പ്പി​ക്കു​ന്നു. ​“ജ​യി​ക്കാ​ന​ല്ല തോ​ൽ​വി, തോ​ൽ​ക്കാ​നു​മ​ല്ല തോ​ൽ​വി...” എ​ന്ന വ​രി​ക​ളി​ലൂ​ടെ പ​രാ​ജ​യ​ത്തെ അ​ന്തി​മ​വി​ധി​യാ​യ​ല്ല, മ​നു​ഷ്യ​ന്റെ ആ​ത്മ​ബോ​ധ​ത്തി​നും വ​ള​ർ​ച്ച​ക്കും വ​ഴി​യൊ​രു​ക്കു​ന്ന സ​ജീ​വ​മാ​യ അ​നു​ഭ​വ​മാ​യി ക​വി​ത​യി​ൽ പു​ന​ർ​നി​ർ​വ​ചി​ക്കു​ക​യാ​ണ്. “വ​ര​ക​ൾ​ക്കു​ള്ളി​ൽ​നി​ന്നും നീ​ളു​ന്ന​വ​ര​യെ​ത്തും, വ​രി​ക​ൾ​ക്കു​ള്ളി​ൽ വേ​റെ വ​രി​ക​ളൊ​ളി​ഞ്ഞെ​ത്തും” എ​ന്ന​ത് ജീ​വി​ത​സാ​ധ്യ​ത​ക​ളു​ടെ അ​ന​ന്ത​ത​യെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​യാ​യി മാ​റു​ന്നു. </p>
<p>​ക​വി​ത​യി​ലെ ‘ശൂ​ന്യ​ത’​യെ​ക്കു​റി​ച്ചു​ള്ള നി​രീ​ക്ഷ​ണം, ബൗ​ദ്ധ​ദ​ർ​ശ​ന​ത്തി​ലെ ‘ശൂ​ന്യ​ത’​യെ വാ​യ​ന​ക്കാ​രി​ലേ​ക്ക് പ​ട​ർ​ത്തു​ന്നു​ണ്ട്. ഇ​വി​ടെ ശൂ​ന്യ​മെ​ന്ന​ത് ഒ​ന്നി​ന്റെ​യും ഇ​ല്ലാ​യ്മ​യ​ല്ല; അ​ത് പു​തി​യ രൂ​പ​പ്പെ​ട​ലു​ക​ൾ​ക്കി​ടം ന​ൽ​കു​ന്ന സൃ​ഷ്ടി​പ​ര​മാ​യ അ​വ​സ്ഥ​യാ​ണ്. ഒ​രു ചി​ത്ര​ത്തി​ന് വ​ര​ക​ളെ​ന്ന​പോ​ലെ ത​ന്നെ അ​നി​വാ​ര്യ​മാ​ണ് അ​തി​നു ചു​റ്റു​മു​ള്ള ശൂ​ന്യ​മാ​യ ഇ​ട​ങ്ങ​ൾ (Negative Space). അ​തു​പോ​ലെ, ക​വി​ത​യി​ലെ വാ​ക്കു​ക​ൾ​ക്കി​ട​യി​ലു​ള്ള നി​ശ്ശ​ബ്ദ​ത അ​തി​ന് അ​ർ​ഥം പ​ക​രു​ന്നു​ണ്ട്. “വ​ര​യാ​ൽ മാ​ത്രം ചി​ത്രം തി​ക​യ്ക്കാ​നാ​വി​ല്ല” എ​ന്ന് ഓ​ർ​മി​പ്പി​ക്കു​മ്പോ​ൾ, ക​ല​യി​ലും ജീ​വി​ത​ത്തി​ലും ആ ‘​ശൂ​ന്യ​ത’​കൂ​ടി വേ​ണ​മെ​ന്നാ​ണ് ക​വി സ​മ​ർ​ഥി​ക്കു​ന്ന​ത്. </p>
<p>ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു കാ​ര്യം, ക​വി​ത​യു​ടെ രൂ​പ​ഘ​ട​ന ത​ന്നെ​യും അ​തി​ന്റെ ദ​ർ​ശ​ന​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന​താ​ണ്. ഒ​രു വാ​ക്ക് മ​റ്റൊ​രു വാ​ക്കി​ലേ​ക്കും ഒ​രാ​ശ​യം മ​റ്റൊ​രാ​ശ​യ​ത്തി​ലേ​ക്കും പ​ട​ർ​ന്നു​പോ​കു​ന്ന ആ​ന്ത​രി​ക​താ​ള​മു​ള്ള കാ​വ്യ​ഘ​ട​ന, ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ക​വി​ത മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ര​ന്ത​ര​ച​ല​ന​ത്തി​ന്റെ ത​ത്ത്വ​ത്തെ രൂ​പ​പ​ര​മാ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. </p>
<p>യു​ദ്ധ​ങ്ങ​ളും കു​ടി​യേ​റ്റ​ങ്ങ​ളും പാ​രി​സ്ഥി​തി​ക​മാ​യ വെ​ല്ലു​വി​ളി​ക​ളും വ്യ​ക്തി​ജീ​വി​ത​ത്തി​ലെ നി​രാ​ശ​ക​ളു​മ​ട​ക്ക​മു​ള്ള സ​മ​കാ​ലി​ക പ്ര​തി​സ​ന്ധി​ക​ളി​ൽ ഉ​ഴ​ലു​ന്ന മ​നു​ഷ്യ​ന്, പു​തി​യൊ​രു​യി​ർ​പ്പ് സാ​ധ്യ​മാ​ണെ​ന്ന പ്ര​ത്യാ​ശ​യു​ടെ രാ​ഷ്ട്രീ​യ​മാ​ണ് ഈ ​ക​വി​ത പ​ങ്കു​വെ​ക്കു​ന്ന​ത്. ശൂ​ന്യ​ത​യി​ൽ​നി​ന്നു​പോ​ലും പു​തി​യൊ​രു ജീ​വ​നെ മു​ള​പ്പി​ച്ചെ​ടു​ക്കാ​ൻ കെ​ൽ​പു​ള്ള മ​നു​ഷ്യ​ന്റെ ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് എ​ല്ലാ​റ്റി​നു​മാ​ധാ​ര​മെ​ന്ന് ക​വി പ​റ​യു​ന്നു. “ശൂ​ന്യ​ത്തെ​യു​യി​ർ​പ്പി​ക്കു​മു​യി​രാ​ണ​ല്ലോ ശ്വാ​സം” എ​ന്ന അ​വ​സാ​ന വ​രി​ക​ൾ ഈ ​കാ​വ്യ​ദ​ർ​ശ​ന​ത്തി​ന്റെ സാ​രാം​ശ​മാ​യി മാ​റു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ, ഈ ​ക​വി​ത ഒ​രു വ്യ​ക്തി​യു​ടെ ആ​ത്മാ​നു​ഭ​വ​ത്തെ മ​റി​ക​ട​ന്ന് സ​മൂ​ഹ​ത്തി​ന്റെ കൂ​ട്ടാ​യ അ​തി​ജീ​വ​ന​സ്മ​ര​ണ​യാ​യി വ​ള​രു​ന്നു. </p>
<p><font color="#ff0000">സാ​ന്ദ്ര​ല​ക്ഷ്മി ആ​ർ. (ഗ​വേ​ഷ​ക, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, തി​രു​വ​ന​ന്ത​പു​രം)</font></p>
<h3>പ്ര​മേ​യം​കൊ​ണ്ട് വേ​റി​ട്ട ‘കാ​ല​മാ​പി​നി’</h3>
<p>മ​നോ​ജ് ഭാ​ര​തി എ​ഴു​തി​യ ക​ഥ ‘കാ​ല​മാ​പി​നി’​യു​ടെ (ല​ക്കം 1477) പ്ര​മേ​യം ഏ​റെ ഇ​ഷ്ട​മാ​യി. വ​ള​രെ വേ​ഗ​ത്തി​ൽ ഓ​ടു​ന്ന ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ, ഈ ​ക​ഥ​യി​ലെ സി​ദ്ധാ​ർ​ഥി​നെ പോ​ലെ ശാ​ന്ത​മാ​യി, സ്വ​ന്തം രീ​തി​യി​ൽ ജീ​വി​ക്കു​ക എ​ത്ര ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഇ​തി​ൽ വ​ള​രെ ന​ന്നാ​യി കാ​ണി​ച്ചു. </p>
<p>നാ​യി​ക നൈ​ല​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ചി​ന്തി​ക്കു​മ്പോ​ൾ ക​ഥ കൂ​ടു​ത​ൽ മ​ന​സ്സി​ൽ ത​ട്ടു​ന്നു. അ​വ​ൾ ആ​ദ്യം അ​യാ​ളി​ലെ ഏ​ത് പ്ര​ത്യേ​ക​ത ക​ണ്ടാ​ണോ ഇ​ഷ്ട​പ്പെ​ട്ട​ത്, അ​വ​സാ​നം അ​തേ പ്ര​ത്യേ​ക​തത​ന്നെ അ​യാ​ളി​ൽ​നി​ന്നും അ​വ​ളെ അ​ക​റ്റു​ന്നു. അ​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​ക​ളും ബ​ന്ധ​ത്തി​ന്റെ മാ​റ്റ​ങ്ങ​ളും വാ​യി​ക്കു​മ്പോ​ൾ ഒ​രു ന​ല്ല സി​നി​മ കാ​ണു​ന്ന അ​നു​ഭ​വം​പോ​ലെ​യാ​യി​രു​ന്നു. ശാ​സ്ത്രീ​യ ചി​ന്ത​ക​ളും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ വി​കാ​ര​ങ്ങ​ളും ചേ​ർ​ത്ത് എ​ഴു​തു​ന്ന ക​ഥ​ക​ൾ വാ​യി​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക ര​സ​മാ​ണ്. ന​ല്ലൊ​രു ക​ഥ ന​ൽ​കി​യ എ​ഴു​ത്തു​കാ​ര​നും അ​ത് തെ​ര​ഞ്ഞെ​ടു​ത്ത ആ​ഴ്ച​പ്പ​തി​പ്പി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.</p>
<p><font color="#ff0000">അ​ര​വി​ന്ദ് ജി. ​കോ​ത​മം​ഗ​ലം </font></p>
<h3>‘മാ​മ്പ​ഴം’ എ​ന്നും വൈ​ലോ​പ്പി​ള്ളി​യു​ടെ ഹൃ​ദ്യ​മാ​യ ക​വി​ത</h3>
<p>‘മാ​മ്പ​ഴം’ എ​ന്ന ക​വി​ത​യി​ൽ വി​ഷാ​ദ ഭാ​വം മു​റ്റി​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ക​വി​ത ഇ​ത്ര​യേ​റെ വി​കാ​ര​ഭ​രി​ത​വും ഹൃ​ദ​യാ​ക​ർ​ഷ​ക​വു​മാ​കു​ന്ന​ത്. വൈ​ലോ​പ്പി​ള്ളി​യു​ടെ ‘മാ​മ്പ​ഴം’ ക​വി​ത​യെ കു​റി​ച്ച് പി.​പി. സ​ത്യ​ൻ എ​ഴു​തി​യ പ​ഠ​നം (ല​ക്കം 1469) ആ​ലോ​ച​നാ​മൃ​ത​മാ​ണ്. ഒ​ര​മ്മ​യു​ടെ​യും കു​ഞ്ഞി​ന്റെ​യും വേ​ർ​പാ​ടി​ലു​ള്ള അ​മ്മ​യു​ടെ ഹൃ​ദ​യ​വി​കാ​ര​ങ്ങ​ളാ​ണ് ക​വി അ​തീ​വ ഹൃ​ദ്യ​മാ​യി ‘മാ​മ്പ​ഴ’​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ത്ര വ​ർ​ഷം ക​ഴി​ഞ്ഞാ​ലും ആ ​വി​കാ​ര​പ​ര​ത നി​ല​നി​ൽ​ക്കു​ക​ത​ന്നെ ചെ​യ്യും. ക​വി​ത​യി​ലെ മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ വ​ശ​വും ച​ർ​ച്ച ചെ​യ്യാ​വു​ന്ന​താ​ണ്. </p>
<p>മ​നഃ​ശാ​സ്ത്ര സ​മീ​പ​ന​ത്തേ​ക്കാ​ൾ അ​നു​ഭൂ​തി​പ​ര​മാ​യ ഹൃ​ദ്യ​ത​ത​ന്നെ​യാ​ണ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​കു​ന്ന​ത്. ക​വി​ത വാ​യ​ന​ക്കാ​രി​ൽ അ​നു​ഭൂ​തി ജ​നി​പ്പി​ക്കു​ന്ന​താ​ക​ണം എ​ന്ന നി​ഷ്ക​ർ​ഷ ഈ ​ക​വി​ത​യി​ൽ ക​വി​ക്ക് ഉ​ണ്ടു​താ​നും. ക​വി ബോ​ധ​പൂ​ർ​വം ആ​വി​ഷ്ക​രി​ക്കു​ന്ന​താ​ണ് ഈ ​വി​കാ​ര​പ​ര​ത. ചു​രു​ക്ക​ത്തി​ൽ ക​വി​യു​ടെ ബോ​ധ​പൂ​ർ​വ​മാ​യ വി​കാ​രാ​വി​ഷ്ക​ര​ണ​മാ​ണ് ക​വി​യെ ഇ​ത്ര​യും ഹൃ​ദ്യ​മാ​ക്കു​ന്ന​ത്. ക​വി എ​ഴു​തി​ക്ക​ഴി​യു​മ്പോ​ൾ​ത​ന്നെ ക​വി​ത വാ​യ​ന​ക്കാ​രു​ടേ​താ​യി മാ​റു​ക​യാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​വും അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. സ​ഹൃ​ദ​യ​രാ​യ വാ​യ​ന​ക്കാ​ർ​ക്ക് ക​വി​ത എ​ങ്ങ​നെ വേ​ണ​മെ​ങ്കി​ലും ആ​സ്വ​ദി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും പി​ന്നീ​ട് ല​ഭി​ക്കു​ന്നു. ആ​സ്വാ​ദ​ന​മാ​ണ് പ​ര​മ​പ്ര​ധാ​നം. അ​ല്ലാ​തെ ക​വി​ത​യെ കീ​റി​മു​റി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല.</p>
<p>അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ത്തി​ന്റെ ആ​ഴ​മാ​ണ് ‘മാ​മ്പ​ഴം’ എ​ന്ന ക​വി​ത​യു​ടെ ഇ​തി​വൃ​ത്തം. ഈ ​വി​ഷ​യം വി​കാ​ര​ജ​ന​ക​വും അ​നു​ഭൂ​തി​പ​ര​വു​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലാ​ണ് ക​വി​യു​ടെ വി​ജ​യം. ഈ ​ക​വി​ത​യി​ൽ അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള വി​കാ​ര​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കാ​ണ് പ​ര​മ​പ്രാ​ധാ​ന്യ​മു​ള്ള​ത്. കു​ഞ്ഞു​ങ്ങ​ളി​ലെ തെ​റ്റ് ക​ണ്ടെ​ത്തി അ​മ്മ ശാ​സി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. ആ ​ശാ​സ​ന കു​ഞ്ഞി​ൽ അ​ള​വ​റ്റ വി​ഷാ​ദ​ചി​ന്ത ഉ​ണ്ടാ​ക്കു​മെ​ന്ന് അ​മ്മ​ക്ക് പ്ര​തീ​ക്ഷ​യി​ല്ല താ​നും. കു​ഞ്ഞി​ന്‍റെ അ​കാ​ല വേ​ർ​പാ​ട് താ​ങ്ങാ​ൻ അ​മ്മ​ക്ക് സാ​ധി​ക്കാ​തെ വ​രു​ന്ന സ​ന്ദ​ർ​ഭ​മാ​ണ് ഈ ​ക​വി​ത​യി​ലെ വി​കാ​ര​പ​ര​മാ​യ സ​ന്ദ​ർ​ഭം. </p>
<p>യാ​ദൃ​ച്ഛി​ക​ത​ക​ളാ​ണ് പെ​ട്ടെ​ന്നു​ണ്ടാ​യ കു​ഞ്ഞി​ന്‍റെ വേ​ർ​പാ​ടി​നും അ​മ്മ​യു​ടെ തീ​വ്ര​ദുഃ​ഖ​ത്തി​നും കാ​ര​ണ​മാ​കു​ന്ന​ത്. അ​മ്മ​ക്ക് ആ​ദ്യ മാ​മ്പ​ഴം വീ​ണ​പ്പോ​ൾ ഹൃ​ദ​യ​മു​രു​കി ക​ര​യാ​തി​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ത് ഒ​ര​മ്മ​യു​ടെ മാ​ത്രം ദുഃ​ഖ​മാ​ണു​താ​നും. ഈ ​സ​ന്ദ​ർ​ഭ​ത്തെ​യാ​ണ് ക​വി ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​വി​ഭാ​വ​ന​യു​ടെ വി​ജ​യ​മാ​ണ് എ​ന്നു​മാ​ത്രം ധ​രി​ച്ചാ​ൽ മ​തി​യാ​കും. </p>
<p><font color="#ff0000">സ​ദാ​ശി​വ​ൻ നാ​യ​ർ, എ​ര​മ​ല്ലൂ​ർ </font></p>
<h3>പാ​റ്റ പെ​റ്റു​പെ​രു​ക​ട്ടെ</h3>
<p>‘തു​ട​ക്കം’ പം​ക്തി​യി​ൽ കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ശ​ര​വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യെ​ക്കു​റി​ച്ച് എ​ഴു​തി​യി​രി​ക്കു​ന്ന ഓ​രോ വാ​ക്കും അ​ർ​ഥ​വ​ത്താ​ണ് (ല​ക്കം 1475). ഇ​ന്ത്യ​യി​ലെ തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വ​തീ യു​വാ​ക്ക​ളെ ഇ​ത്തി​ക്ക​ണ്ണി​ക​ളോ​ടും പാ​റ്റ​യോ​ടും ആ​വ​ഹേ​ള​ന​പ​ര​മാ​യി ഉ​പ​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി​ക്ക് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ തെ​റ്റു​പ​റ്റി. ആ​ത്മാ​ഭി​മാ​ന​മു​ള്ള യു​വ​ലോ​കം ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് 22.4 മി​ല്യ​ൺ അ​നു​ഗാ​മി​ക​ളെ സൃ​ഷ്ടി​ച്ചു​വെ​ന്ന​ത് നി​ല​വി​ലു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​രെ ഒ​ന്ന​ട​ങ്കം ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ന​യ​രേ​ഖ​ക​ൾ പ​ര​മ്പ​രാ​ഗ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​തു​പോ​ലെ കേ​വ​ലം തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ള​ല്ല, മ​റി​ച്ച് ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ്.</p>
<p>വി​മ​ർ​ശ​ന​ങ്ങ​ളെ രാ​ജ്യ​ദ്രോ​ഹ​മാ​യി കാ​ണു​ന്ന ഫാ​ഷി​സ്റ്റ് ശൈ​ലി​ക്കെ​തി​രെ വി​യോ​ജി​ക്കാ​നും ചോ​ദ്യം​ചെ​യ്യാ​നു​മു​ള്ള പൗ​ര​ന്റെ അ​വ​കാ​ശ​ത്തെ ഏ​റ്റ​വും വ​ലി​യ ക​രു​ത്താ​യി സി.​ജെ.​പി പ്ര​ഖ്യാ​പി​ക്കു​ന്നു എ​ന്ന​ത് പു​തി​യ പാ​ർ​ട്ടി​യു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. വ​ഴി​മു​ട്ടു​ന്ന യു​വ​ത്വ​ത്തി​ന്റെ ഈ ​ഡി​ജി​റ്റ​ൽ മു​ന്നേ​റ്റം നാ​ള​ത്തെ ഭാ​ര​ത​ത്തി​ന്റെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ വീ​ണ്ടെ​ടു​പ്പി​ന് കാ​ര​ണ​മാ​യേ​ക്കാം. ഗാ​ന്ധി, നെ​ഹ്റു, അം​ബേ​ദ്ക​ർ എ​ന്നി​വ​രി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് പാ​റ്റ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ച​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ​യും കു​റ്റി​ച്ചൂ​ൽ ചി​ഹ്ന​മാ​ക്കി​യ പാ​ർ​ട്ടി​യു​ടെ​യും അ​ധോ​ഗ​തി വ​രാ​തി​രി​ക്ക​ട്ടെ!</p>
<p><font color="#ff0000">ഫാ. ​ഡാ​ർ​ലി എ​ട​പ്പാ​ക്കാ​ട്ടി​ൽ, മു​ള​ന്തു​രു​ത്തി</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1534574</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1534574</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,13 JUL 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 06 Jul 2026 01:31:16 GMT</pubDate>
</item>
</channel>
</rss>
