<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 04 May 2026 04:45:40 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly/archives/11MAY/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Mon, 04 May 2026 04:45:40 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[രാ​ഷ്ട്രീ​യ 
അ​ഭ​യാ​ർ​ഥി​യാ​യി 
ഒ​ടു​ങ്ങു​ന്ന 
നാ​യ​ക​സ്വ​രൂ​പം]]></title>
<description/>
<enclosure length="149897" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841702-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841702-untitled-1.gif'/><figcaption></figcaption></figure><blockquote>
 വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്നാ​രം​ഭി​ച്ച് ആ​ക്ഷ​ൻ ഹീ​റോ​യി​ലൂ​ടെ വ​ള​ർ​ന്ന് കാ​ര​ക്ട​ർ റോ​ളു​ക​ളി​ലൂ​ടെ പ​രി​ണ​മി​ച്ച് ജ​ന​പ്രീ​തി​യാ​ർ​ജി​ച്ച ന​ട​നാ​ണ് ശ​ര​ത്കു​മാ​ർ. ‘കേ​ര​ള​വ​ർ​മ പ​ഴ​ശ്ശി​രാ​ജ’​യി​ലെ എ​ട​ച്ചേ​രി കു​ങ്ക​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​ദ്ദേ​ഹം സു​പ​രി​ചി​ത​നാ​യി. എ​ന്നാ​ൽ, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധ​ത്തി​ൽ സം​ഭ​വി​ച്ച വി​ള്ള​ലി​നെ തു​ട​ർ​ന്ന് ശ​ര​ത്കു​മാ​റി​ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന്, അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ൽ ന​ട​ന്ന​ത് സി​നി​മാക​ഥ​ക്ക് സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ്. ദൃ​ഢ നാ​യ​ക​ ശ​രീ​ര​ത്തി​ന് ഉ​ട​മ​യാ​യ ശ​ര​ത്കു​മാ​റി​ന്റെ സി​നി​മ, രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ഇ​ത്ത​വ​ണ സ​ഞ്ച​രി​ക്കു​ന്ന​ത്.
</blockquote>
<h3>ച​ല​ച്ചി​ത്ര​യാ​ത്ര </h3>
<p>ര​ജ​നി​കാ​ന്തി​ന്റെ ശൈ​ലീ​കൃ​ത മാ​ന​റി​സ​ത്തി​ൽ​നി​ന്നും ക​മ​ൽ​ഹാ​സ​ന്റെ മെ​ത്തേ​ഡ് അ​ഭി​ന​യ​രീ​തി​യി​ൽ​നി​ന്നും മാ​റി ഏ​താ​ണ്ട് വി​ജ​യ​കാ​ന്തി​ന്റേ​തി​ന് സ​മാ​ന​മാ​യ ‘മാ​സ് ഹീ​റോ​യി​സ’​ത്തി​ൽ വി​ജ​യം ക​ണ്ട നാ​യ​ക​താ​ര​മാ​ണ് ശ​ര​ത്കു​മാ​ർ. ബ​ലി​ഷ്ഠ പു​രു​ഷ ശ​രീ​ര​ത്തി​ന്റെ സ്‌​ക്രീ​ൻ സാ​ധ്യ​ത​ക​ൾ ശ​ര​ത്കു​മാ​റി​ന്റെ അ​ധി​ക ഗു​ണ​വു​മാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും അ​ഭി​ന​യ പ​ക​ർ​ച്ച​ക്ക് ത​മി​ഴ് ആ​ക്‌​ഷ​ൻ സി​നി​മ​ക​ളു​ടെ പ്ര​ത്യേ​ക സു​വ​ർ​ണ​കാ​ല​ത്തെ നി​ർ​ണ​യി​ക്കു​ന്ന ഒ​രേ​ത​രം ജ​നി​ത​ക ഗു​ണ​മാ​ണു​ള്ള​ത്. ദൃ​ഢ നാ​യ​ക​ശ​രീ​ര​ത്തി​ന്റെ സാ​ന്നി​ധ്യം, ധാ​ർ​മി​ക​ബോ​ധം എ​ന്നി​വ​യെ കു​റി​ച്ച് സ​മാ​ന​സ​ങ്ക​ൽ​പ​ങ്ങ​ൾ ഇ​വ​ർ പി​ൻ​പ​റ്റി. ധാ​ർ​മി​ക​ത​യും ര​ക്ഷാ​ക​ർ​ത്തൃ​ത്വ​വും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും നി​റ​ഞ്ഞ നാ​യ​ക​രൂ​പ​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും ഏ​റെ തി​ള​ങ്ങി​യ​ത്. </p>
<p>വി​ജ​യ​കാ​ന്തി​ന്റെ ‘ചി​ന്ന കൗ​ണ്ട’​റും ശ​ര​ത്കു​മാ​റി​ന്റെ ‘നാ​ട്ടാ​മൈ’​യും ഇ​തി​നു ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​യാ​വു​ന്ന​താ​ണ്. ജൈ​വി​ക​മാ​യ ഒ​രു ആ​ധി​കാ​രി​ക​ത അ​വ​രു​ടെ ശ​രീ​ര​ഭാ​ഷ​യി​ൽ ദൃ​ശ്യ​മാ​യി​രു​ന്നു. അ​ഭി​ന​യ​ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്താ​തെ​ത​ന്നെ ഇ​രു​വ​രും ഗ്രാ​മീ​ണ-​നാ​ഗ​രി​ക സ്വ​ത്വ​ങ്ങ​ളി​ൽ ഒ​രു​പോ​ലെ വേ​ഷ​പ്പ​ക​ർ​ച്ച ന​ട​ത്തി. മ​ധു​ര​യു​ടെ പ്രാ​ദേ​ശി​ക ത​മി​ഴ് ഭാ​ഷാ​ഭേ​ദ​മാ​ണ് വി​ജ​യ​കാ​ന്തി​നെ സ​ഹാ​യി​ച്ച​തെ​ങ്കി​ൽ ഔ​പ​ചാ​രി​ക ത​മി​ഴി​ന്റെ ഭാ​ഷാ​ഭേ​ദ​വും അ​തി​ന്റെ ഉ​ച്ചാ​ര​ണ​ത്തി​ന്റെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളോ​ടെ​യു​ള്ള വി​ന്യാ​സ​വു​മാ​ണ് ശ​ര​ത്കു​മാ​റി​ന്റെ സം​ഭാ​ഷ​ണ​ശൈ​ലി​യെ ആ​ക​ർ​ഷ​ക​മാ​ക്കി​യ​ത്. </p>
<h3>മാ​സ് ആ​ക്ഷ​ൻ ഹീ​റോ</h3>
<p>കു​ടും​ബ-​പി​തൃ അ​ധി​കാ​ര​ത്തി​ന്റെ​യോ നി​യ​മ​പാ​ല​ന​ത്തി​ന്റെ​യോ ആ​ജ്ഞാ​ശ​ക്തി​യു​ള്ള അ​ധി​കാ​ര ശ​രീ​രം എ​ന്ന​നി​ല​യി​ലാ​ണ് ശ​ര​ത്കു​മാ​റി​ന്റെ താ​ര​പ​ദ​വി രൂ​പ​പ്പെ​ടു​ന്ന​ത്. 1990ക​ളി​ലെ മ​സി​ൽ​മാ​ൻ ഇ​മേ​ജി​ൽ​നി​ന്ന് പി​ൽ​ക്കാ​ല​ത്ത് കാ​ര​ക്ട​ർ റോ​ളു​ക​ളി​ലേ​ക്ക് മാ​റു​ന്നു​ണ്ടെ​ങ്കി​ലും ശ​ര​ത്കു​മാ​ർ എ​ന്ന ന​ട​ൻ പ്രേ​ക്ഷ​ക മ​ന​സ്സി​ൽ അ​ട​യാ​ള​പ്പെ​ടു​ന്ന​ത് മാ​സ് ആ​ക്ഷ​ൻ ഹീ​റോ ആ​യാ​ണ്. വി​ല്ല​ൻ​വേ​ഷ​ങ്ങ​ളി​ൽ തു​ട​ക്കം കു​റി​ച്ച ആ​ദ്യ സി​നി​മ​ക​ൾ തൊ​ട്ട് സം​ഭാ​ഷ​ണ​ങ്ങ​ളെ​ക്കാ​ൾ ശ​രീ​ര​ഭാ​ഷ​യി​ലെ ദൃ​ഢ​ച​ല​ന​ങ്ങ​ൾ​ക്കാ​ണ് അ​ദ്ദേ​ഹം പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. ‘ക​ട്ട​ബൊ​മ്മ​ൻ’​പോ​ലു​ള്ള ആ​ദ്യ​കാ​ല സി​നി​മ​ക​ളി​ലി​ൽ ക​ല്ലി​നു കാ​റ്റു​പി​ടി​ച്ച​പോ​ലു​ള്ള ശ​രീ​ര​ച​ല​ന​ങ്ങ​ളും തു​റി​ച്ച നോ​ട്ട​ങ്ങ​ളും അ​ഭി​ന​യ​ക​ല​യി​ലെ ബാ​ലാ​രി​ഷ്ട​ത​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ, പി​ൽ​ക്കാ​ല ചി​ത്ര​ങ്ങ​ളി​ൽ ഇ​തി​നു മാ​റ്റം സം​ഭ​വി​ക്കു​ന്നു​ണ്ട്. 2000ലെ ‘​മാ​യി’ എ​ന്ന ചി​ത്ര​ത്തി​ലെ​ത്തു​മ്പോ​ൾ ഗ്രാ​മ​നാ​യ​ക​ന്റെ റോ​ളി​ൽ പ്ര​ക​ട​പ്പി​ക്കു​ന്ന മി​താ​ഭി​ന​യം ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​യാം. </p>
<p>‘ചെ​ന്നൈ​യി​ൽ ഒ​രു നാ​ൾ’, ‘പോ​ർ തൊ​ഴി​ൽ’​ പോ​ലു​ള്ള സി​നി​മ​ക​ളി​ൽ എ​ത്തു​മ്പോ​ൾ സൂ​ക്ഷ്മാ​ഭി​ന​യ​ത്തി​ൽ മി​ക​വു​കാ​ട്ടു​ന്ന അ​ഭി​നേ​താ​വി​നെ കാ​ണാം. ക​ത്തി​ക്ക​യ​റു​ന്ന നോ​ട്ട​വും താ​ടി​യെ​ല്ലു​ക​ളു​ടെ ക​ർ​ശ​ന ച​ല​ന​ങ്ങ​ളും​കൊ​ണ്ട് ക്ഷോ​ഭം പ്ര​ക​ടി​പ്പി​ക്കു​ന്ന രീ​തി​യും (ന​ട്പ്പു​ക്കാ​ക) ആ​ജ്ഞാ​ശ​ക്തി​യു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ത്ത​വും, പി​ടി​ച്ചു നി​ർ​ത്തി​യ​പോ​ലു​ള്ള തോ​ൾ​ച​ല​ന​ങ്ങ​ളും (പാ​റൈ, ജ​ഗ്ഗു​ഭാ​യി) ആ​ഴ​മു​ള്ള, കു​തി​ച്ചു​യ​രു​ന്ന ശ​ബ്‍ദ​വു​മൊ​ക്കെ ശ​ര​ത്കു​മാ​റി​നെ വ്യ​ത്യ​സ്‍ത​നാ​ക്കി. </p>
<p>പൊ​ലീ​സ് വേ​ഷ​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​ന്റെ ജ്യാ​മി​തീ​യ ഭാ​ഷ​യാ​ണ് ശ​ര​ത് കു​മാ​റി​ന് ഈ ​ഗാം​ഭീ​ര്യം ന​ൽ​കു​ന്ന​ത്. ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ലു​ള്ള അ​ധി​കാ​ര പ്ര​ക​ട​ന​ങ്ങ​ളേ​ക്കാ​ൾ, നോ​ട്ട​ത്തി​ലെ കൂ​ർ​മ​ത​കൊ​ണ്ടും ദൃ​ഢ​ശ​രീ​ര​നി​ല​കൊ​ണ്ടും സം​ഭാ​ഷ​ണ​ത്തി​ന്റെ മോ​ഡു​ലേ​ഷ​ൻ​കൊ​ണ്ടും പ്ര​തി​നാ​യ​ക​നെ അ​സ്ത​പ്ര​ജ്ഞ​നാ​ക്കു​ന്ന ത​രം സ്ക്രീ​ൻ സാ​ന്നി​ധ്യ​മാ​ണ് ശ​ര​ത്കു​മാ​റി​ന്റെ സ​വി​ശേ​ഷ​ത. </p>
<p>കു​റ​ഞ്ഞ ഫ്രീ​ക്വ​ൻ​സി​യി​ലും ആ​ജ്ഞാ​ശ​ക്തി നി​റ​ഞ്ഞ ശ​ബ്ദ​വി​ന്യാ​സം​കൊ​ണ്ട് അ​ദ്ദേ​ഹം ഫ്രെ​യിം നി​റ​യു​ന്നു. മാ​ന​സി​ക​വും ബൗ​ദ്ധി​ക​വു​മാ​യ ത​ള​ർ​ച്ച​യി​ലേ​ക്ക് പ്ര​തി​നാ​യ​ക​നെ ത​ള്ളി​വി​ടു​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു. സ​മ​കാ​ലി​ക​രാ​യ, സ​മാ​ന അ​ഭി​ന​യ​സ്വ​ഭാ​വം വെ​ച്ചു​പു​ല​ർ​ത്തി​യ വി​ജ​യ​കാ​ന്ത്, സ​ത്യ​രാ​ജ് തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്ന് അ​ദ്ദേ​ഹം വേ​റി​ടു​ന്ന​ത് സ്ഥാ​വ​ര​മാ​യ, താ​ര​ത​മ്യേ​ന ഉ​റ​ഞ്ഞ​തോ ഒ​ഴു​ക്കു​കു​റ​ഞ്ഞ​തോ ആ​യ ശ​രീ​ര​ഭാ​ഷ​യും താ​ഴ്ന്ന സ്ഥാ​യി​യി​ലു​ള്ള ശ​ബ്ദ​ഘ​ട​ന​യും​കൊ​ണ്ടാ​ണ്. ശ​രീ​ര​നി​ല​യി​ലും സം​ഭാ​ഷ​ണ​ത്തി​ലും സാ​ന്നി​ധ്യ​ത്തി​ലും ഒ​രു ക്ലാ​സി​സ്റ്റ് സ്വ​ഭാ​വ​മാ​ണ് ശ​ര​ത്കു​മാ​ർ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. </p>
<p>ക്ഷു​ഭി​ത യു​വാ​വ്, കു​ടും​ബ​ത്തി​ൽ ‘വ​ഴി​പി​ഴ​ച്ച’ ചെ​റു​പ്പ​ക്കാ​ര​ൻ, ഗ്രാ​മ മു​ഖ്യ​നാ​യ കു​ടും​ബ​നാ​ഥ​ൻ, അ​ഴി​മ​തി​ര​ഹി​ത​നാ​യ, നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നീ വേ​ഷ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന ഈ ​കാ​ർ​ക്ക​ശ്യം വ്യ​വ​സ്ഥാ​പി​ത പി​തൃ​അ​ധി​കാ​ര​ത്തി​ന്‍റേ​തു​ത​ന്നെ. ഹാ​സ്യ​രം​ഗ​ങ്ങ​ളി​ലാ​യാ​ലും സാ​ധാ​ര​ണ മ​നു​ഷ്യ​ന്റെ റോ​ളി​ലാ​യാ​ലും പു​രു​ഷാ​ധി​കാ​ര​ത്തി​ന്റെ മൃ​ദു​ഭാ​വ​ത്തെ​യാ​ണ് അ​ദ്ദേ​ഹം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841711-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020xzE7PKyTfOCR4qECeBvzFgTyKxO7MZQb7497086" data-watermark="false" style="width: 100%;" info-selector="#info_item_1777787498440" title="ഭാര്യ രാധികയോടൊപ്പം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777787498440">
  <p>ഭാര്യ രാധികയോടൊപ്പം</p>
 </div>
</div>
<h3>തു​ട​ക്കം വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ</h3>
<p>വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്നാ​രം​ഭി​ച്ച് ആ​ക്ഷ​ൻ ഹീ​റോ​യി​ലൂ​ടെ വ​ള​ർ​ന്നു കാ​ര​ക്ട​ർ റോ​ളു​ക​ളി​ലൂ​ടെ പ​രി​ണ​മി​ച്ചു​കൊ​ണ്ടാ​ണ്‌ ശ​ര​ത്കു​മാ​റി​ന്റെ ച​ല​ച്ചി​ത്ര യാ​ത്ര. നി​ർ​മാ​ണ​ത്തോ​ടൊ​പ്പം അ​പ്ര​ധാ​ന വേ​ഷ​വും നി​ർ​വ​ഹി​ച്ച ‘ക​ൺ സി​മി​ട്ടും നേ​രം’, സം​വി​ധാ​നം നി​ർ​വ​ഹി​ച്ച, അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ നൂ​റാ​മ​ത്തെ ചി​ത്രം ‘ത​ലൈ​മ​ക​ൻ’ (2006), ക​ഥ​യെ​ഴു​തി, ഇ​ര​ട്ട വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത ‘ച​ണ്ഡ​മാ​രു​തം’ (2015) തു​ട​ങ്ങി 150ല​ധി​കം സി​നി​മ​ക​ളാ​ണ് ആ ​പ​ട്ടി​ക​യി​ൽ. </p>
<p>ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ് നാ​ടാ​ർ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ശ​ര​ത്കു​മാ​ർ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലാ​ണ്. 1974ൽ ​ശ​രീ​ര​സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ ‘മി​സ്റ്റ​ർ മ​ദ്രാ​സ് യൂ​നി​വേ​ഴ്സി​റ്റി’​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബം​ഗ​ളൂ​രു​വി​ൽ ‘ദി​ന​ക​ര​ൻ’ ത​മി​ഴ് പ​ത്ര​ത്തി​ന്റെ വി​ത​ര​ണ​ക്കാ​ര​നാ​യും പി​ന്നീ​ട് റി​പ്പോ​ർ​ട്ട​റാ​യും ജോ​ലി​ചെ​യ്‌​തു. ചെ​ന്നൈ​യി​ൽ തി​രി​ച്ചെ​ത്തി ട്രാ​വ​ൽ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സി​നി​മാ​മോ​ഹം പി​ടി​കൂ​ടു​ന്ന​ത്. തെ​ലു​ഗു സി​നി​മ​യി​ലാ​ണ് തു​ട​ക്കം. സു​ഹൃ​ത്തു​കൂ​ടി​യാ​യ നി​ർ​മാ​താ​വി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം 1986ലെ ‘​സ​മാ​ജ​ലോ സ്ത്രീ’ ​എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ശ​ര​ത്കു​മാ​ർ ആ​ദ്യ​മാ​യി മു​ഖം കാ​ണി​ക്കു​ന്ന​ത്. </p>
<p>1988ൽ ‘​ക​ൺ​സി​മി​ട്ടും നേ​രം’ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​യി. കാ​ർ​ത്തി​ക് നാ​യ​ക​നാ​യ ഈ ​ചി​ത്ര​ത്തി​ൽ അ​പ്ര​ധാ​ന​മ​ല്ലാ​ത്ത വേ​ഷം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ശ​ര​ത്കു​മാ​റി​ന്റെ ത​മി​ഴി​ലെ എ​ൻ​ട്രി. ഇ​തി​നു ഒ​രു​വ​ർ​ഷം മു​മ്പ് ‘ചി​ന്ന​പ്പൂ​വെ മെ​ല്ലെ പേ​ശ്’ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക വേ​ഷ​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും പു​തു​മു​ഖ​ത്തെ വെ​ച്ച് പ​രീ​ക്ഷ​ണം വേ​ണ്ട എ​ന്ന നി​ർ​മാ​താ​വി​ന്റെ നി​ർ​ബ​ന്ധം വ​ഴി​മു​ട​ക്കി. പ്ര​ഭു​വി​നാ​ണ് പ​ക​രം ന​റു​ക്കു​വീ​ണ​ത്. വീ​ണ്ടും കാ​ർ​ത്തി​കി​നെ നാ​യ​ക​നാ​ക്കി ‘മി​സ്റ്റ​ർ കാ​ർ​ത്തി​ക്’ എ​ന്ന സി​നി​മ നി​ർ​മി​ക്കു​ക​യും അ​തി​ല​ഭി​ന​യി​ക്കു​ക​യും ചെ​യ്‌​തെ​ങ്കി​ലും ശ​ര​ത്കു​മാ​റി​ന്റെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ക​ട​ക​വി​രു​ദ്ധ​മാ​യി ആ ​ചി​ത്രം ബോ​ക്സോ​ഫി​സ് ദു​ര​ന്ത​മാ​യി അ​വ​സാ​നി​ച്ചു. </p>
<p>1990ൽ ​ആ​ർ.​കെ. സെ​ൽ​വ​മ​ണി സം​വി​ധാ​നം ചെ​യ്ത വി​ജ​യ​കാ​ന്ത് ചി​ത്രം ‘പു​ല​ൻ വി​സാ​ര​ണൈ’​യി​ൽ ഡി.​ആ​ർ. മ​ഹേ​ന്ദ്ര​ൻ ഖു​റാ​ന എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ ശ​ര​ത്കു​മാ​ർ മി​ക​വു​റ്റ​താ​ക്കി. 1991ൽ ​വി​ജ​യ​കാ​ന്ത് നാ​യ​ക​നാ​യ ‘ക്യാ​പ്റ്റ​ൻ പ്ര​ഭാ​ക​ര’​നി​ലും ന​ല്ലൊ​രു വേ​ഷം കി​ട്ടി. ത​ല​മു​ണ്ഡ​നം ചെ​യ്ത ഐ.​പി.​എ​സ് ഓ​ഫി​സ​റു​ടെ വേ​ഷ​ത്തി​ൽ, ച​ടു​ല​മാ​യ ആ​ക്ഷ​ൻ സീ​ക്വ​ൻ​സി​ലൂ​ടെ പ്രേ​ക്ഷ​ക​രെ കീ​ഴ​ട​ക്കി​യ ‘സൂ​ര്യ​ൻ’ പു​റ​ത്തു​വ​ന്ന​തോ​ടെ പു​തി​യൊ​രു താ​രോ​ദ​യ​ത്തി​നു നാ​ന്ദി​യാ​യി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/03/2841708-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020gae2xO5YuBlkbtCpqzHih21FJXxtzxWV7428822" data-watermark="false" style="width: 100%;" info-selector="#info_item_1777787430060">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777787430060"></div>
</div>
<h3>മ​ല​യാ​ള​ത്തി​ലെ എ​ട​ച്ചേ​രി കു​ങ്ക​ൻ</h3>
<p>1990ക​ളി​ൽ ത​മി​ഴ്, തെ​ലു​ഗു, മ​ല​യാ​ളം, ക​ന്ന​ട ഭാ​ഷ​ക​ളി​ൽ നാ​യ​ക​നാ​യും സ​ഹ​ന​ട​നാ​യും ഏ​റ​ക്കു​റെ സ​ജീ​വ​മാ​യി. ‘പു​തു​പാ​ട​ക​ൻ’, ‘വേ​ലൈ കി​ട​ച്ചാ​ച്ച്’, ‘രാ​ജാ കൈ​യ്യ വെ​ച്ചാ’, ‘എ​ങ്കി​ട്ട മോ​താ​തെ’, ‘ജ​ഗ​ത​ല പ്ര​താ​പ​ൻ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ വി​ല്ല​നാ​യി. ‘സേ​ലം വി​ഷ്‌​ണു’, ‘സി​റ​യി​ൽ സി​ല രാ​ഗ​ങ്ങ​ൾ’, ‘മൗ​നം സ​മ്മ​തം’, ‘പു​രി​യാ​ത്ത പു​തി​ർ’ എ​ന്നീ ത​മി​ഴ് സി​നി​മ​ക​ളി​ലും ‘വി​ഷ്ണു’, ‘മ​ഗാ​ഡു’ തു​ട​ങ്ങി​യ തെ​ലു​ഗു ചി​ത്ര​ങ്ങ​ളി​ലും കാ​ര​ക്ട​ർ റോ​ളു​ക​ൾ ചെ​യ്തു. </p>
<p>2009ൽ ‘​കേ​ര​ള​വ​ർ​മ പ​ഴ​ശ്ശി​രാ​ജ’​യി​ലൂ​ടെ’ എ​ട​ച്ചേ​രി കു​ങ്ക​ൻ എ​ന്ന വീ​ര​യോ​ദ്ധാ​വി​ന്റെ വേ​ഷ​ത്തി​ലാ​ണ് മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​തെ​ങ്കി​ലും ത​മി​ഴ് സി​നി​മ​ക​ളി​ലൂ​ടെ സു​പ​രി​ചി​ത​നാ​യി​രു​ന്നു മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് ശ​ര​ത്കു​മാ​ർ. ‘ഒ​രി​ട​ത്തൊ​രു പോ​സ്റ്റ്മാ​ൻ’, ‘ദി ​മെ​ട്രോ’, ‘ക്രി​സ്ത്യ​ൻ ബ്ര​ദേ​ഴ്‌​സ്’, ‘അ​ച്ഛ​ന്റെ ആ​ൺ​മ​ക്ക​ൾ’, ‘ബാ​ന്ദ്ര’ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും അ​ദ്ദേ​ഹം പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു. </p>
<p>1994ൽ ​കെ.​എ​സ്. ര​വി​കു​മാ​റി​ന്റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തു​വ​ന്ന ‘നാ​ട്ടാ​മൈ’ എ​ന്ന ബ്ലോ​ക്ക് ബ​സ്റ്റ​ർ ചി​ത്ര​ത്തോ​ടെ ശ​ര​ത്കു​മാ​ർ ‘സു​പ്രീം​സ്റ്റാ​ർ’ ആ​യി​മാ​റി. ഗ്രാ​മ​ത്ത​ല​വ​നാ​യ ഷ​ണ്മു​ഖ​മാ​യും പി​താ​വ് പ​ശു​പ​തി​യാ​യും ഇ​ര​ട്ട​വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ശ​ര​ത്കു​മാ​ർ സ​മ​ചി​ത്ത​ത, തീ​വ്ര ധാ​ർ​മി​ക​ത, സൂ​ക്ഷ്മ​മാ​യ വൈ​കാ​രി​ക ദു​ർ​ബ​ല​ത​യൊ​ക്കെ അ​സാ​മാ​ന്യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചു. ക​ർ​ശ​ന​മാ​യ ഗ്രാ​മ​ജീ​വി​ത​പ​രി​സ​ര​ത്തി​ൽ ജ​ന്മി​ത്വ-​കു​ടും​ബ പു​രു​ഷാ​ധി​കാ​രം കൈ​കാ​ര്യം ചെ​യ്യു​ന്ന ശ​ക്തി​വേ​ൽ ഗൗ​ണ്ട​ർ, അ​ദ്ദേ​ഹ​ത്തി​ന്റെ പാ​വ​ത്താ​നാ​യ മ​ക​ൻ ചി​ന്ന​ര​സു എ​ന്നീ ഇ​ര​ട്ട വേ​ഷ​ങ്ങ​ളെ വ്യ​ത്യ​സ്ത​മാ​യ ശ​രീ​ര​ഭാ​ഷ​ക​ളി​ലൂ​ടെ നി​ർ​വ​ഹി​ച്ച ‘സൂ​ര്യ​വം​ശ’​വും വ​ൻ ഹി​റ്റാ​യി. ഗ്രാ​മ​ത്ത​ല​വ​ന്റെ ക​രി​ഷ്മാ​റ്റി​ക് വേ​ഷ​ത്തി​ലു​ള്ള ഗാം​ഭീ​ര്യ​വും കു​തി​ച്ചു​യ​രു​ന്ന സം​ഭാ​ഷ​ണ ശൈ​ലി​യും നോ​ട്ട​വും ശാ​ന്ത​നാ​യ മ​ക​ന്റെ ഊ​ഷ്മ​ള​വും നി​ഷ്ക​ള​ങ്ക​വു​മാ​യ പെ​രു​മാ​റ്റ​വും സൗ​മ്യ​മാ​യ പ്ര​തി​കാ​ര​വും ഏ​തു പ്ര​തി​സ​ന്ധി​യി​ലും കൂ​ടെ​നി​ന്ന ജീ​വി​ത​പ​ങ്കാ​ളി​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ൽ നേ​ടി​യ ജീ​വി​ത​വി​ജ​യ​വു​മെ​ല്ലാം ഗ്രാ​മീ​ണ പ്രേ​ക്ഷ​ക​രു​ടെ ജീ​വി​താ​ഭി​ലാ​ഷ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​വ​യാ​യി. </p>
<p>2000ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘മാ​യി’​യി​ലേ​ക്കെ​ത്തു​മ്പോ​ൾ അ​ഭി​ന​യ​ശൈ​ലി കു​റെ​ക്കൂ​ടി പാ​ക​പ്പെ​ട്ടു. സ​ഹോ​ദ​ര​ന്മാ​രാ​യി ഇ​ര​ട്ട​റോ​ൾ കൈ​കാ​ര്യം ചെ​യ്ത ‘അ​യ്യാ’, വേ​ഷ​ത്തി​ന്റെ ഗ​രി​മ​കൊ​ണ്ട് പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. ഗ്രാ​മീ​ണ സൗ​ഹൃ​ദ​ത്തി​ന്റെ​യും വി​ശ്വ​സ്ത​ത​യു​ടെ​യും ക​ഥ പ​റ​ഞ്ഞ ‘ന​ട്പ്പു​ക്കാ​ക’ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ സൗ​ഹൃ​ദ​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള​താ​യി​രു​ന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841714-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402007fMclmHaxNA4BrfqGbNx80kSey0fzKb7587234" data-watermark="false" style="width: 100%;" info-selector="#info_item_1777787588518" title="ശരത്കുമാർ കുടുംബത്തോടൊപ്പം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777787588518">
  <p>ശരത്കുമാർ കുടുംബത്തോടൊപ്പം</p>
 </div>
</div>
<p>‘മു​നി 2: കാ​ഞ്ച​ന’ എ​ന്ന ചി​ത്ര​ത്തി​ൽ കാ​ർ​ത്തി​ക്/​കാ​ഞ്ച​ന എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വേ​ഷ​വും വേ​റി​ട്ട അ​നു​ഭ​വ​മാ​യി. നി​ർ​ഭ​യ​ത്വ​ത്തി​ന്റെ ഗാം​ഭീ​ര്യം നി​റ​ഞ്ഞ പ്ര​ക​ട​ന​വും വൈ​കാ​രി​ക ദൗ​ർ​ബ​ല്യ​ങ്ങ​ളി​ൽ​പോ​ലും അ​നു​ഷ്ഠി​ക്കു​ന്ന അ​ച​ഞ്ച​ല​മാ​യ ശ​രീ​ര​ഭാ​ഷ​യും, ഹാ​സ്യ​രം​ഗ​ങ്ങ​ളി​ൽ കാ​ട്ടു​ന്ന ടൈ​മി​ങ്ങും ഒ​ക്കെ വി​വി​ധ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ​ര​ത്കു​മാ​റി​ന്റെ അ​ഭി​ന​യ​ജീ​വി​ത​ത്തെ പൊ​ലി​പ്പി​ച്ചു. </p>
<p>മ​ണി​ര​ത്ന​ത്തി​ന്റെ ‘പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ’ ഒ​ന്നും ര​ണ്ടും (2022, 2023) ഭാ​ഗ​ങ്ങ​ളി​ൽ ഐ​ക്കോ​ണി​ക് ക​ഥാ​പാ​ത്ര​മാ​യ പെ​രി​യ പ​ഴു​വേ​ട്ട​ര​യ്യ​രെ, തു​ള​ച്ച് ക​യ​റു​ന്ന നോ​ട്ട​ങ്ങ​ളും സ്ഥി​ര​പ്ര​ജ്ഞ​ച​ല​ന​ങ്ങ​ളും സ​വി​ശേ​ഷ പ്ര​ധാ​ന​മാ​യ ന​ട​ത്ത​വും​കൊ​ണ്ട് അ​നു​പ​മ​മാ​ക്കി. ‘പോ​ർ തോ​ഴി​ൽ’ (2023) എ​ന്ന ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ അ​ച​ഞ്ച​ല​നാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ, ലോ​ക​നാ​ഥ​ൻ മി​നി​മ​ലി​സ്റ്റ് അ​ഭി​ന​യ​രീ​തി​യാ​യാ​ണ് അ​വ​ലം​ബി​ച്ച​ത്. </p>
<p>ഉ​രു​ക്കു നോ​ട്ട​ങ്ങ​ൾ​കൊ​ണ്ടും നി​യ​ന്ത്രി​ത വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ​കൊ​ണ്ടും അ​ശോ​ക് സെ​ൽ​വ​നൊ​പ്പം അ​ഭി​ന​യി​ച്ച ഈ ​ചി​ത്രം കാ​ര​ക്ട​ർ റോ​ളി​ലേ​ക്കു​ള്ള അ​സാ​ധാ​ര​ണ വ​ള​ർ​ച്ച​യാ​യി. ദി ‘​സ്മൈ​ൽ മാ​നി’​ലെ (2024) ചി​ദം​ബ​രം എ​ന്ന അ​ൽ​ഷൈ​മേ​ഴ്സ് ബാ​ധി​ത​നാ​യ ഒ​രു കു​റ്റാ​ന്വേ​ഷ​ക​ന്റെ റോ​ളി​ലെ സൂ​ക്ഷ്മാ​ഭി​ന​യം പ്ര​ശം​സി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ, സി​നി​മ​യി​ലെ നാ​യ​ക പ്ര​തി​ച്ഛാ​യ​യു​ടെ നി​ഴ​ലാ​യി മാ​റാ​നേ രാ​ഷ്ട്രീ​യ​ത്തി​ൽ ശ​ര​ത്കു​മാ​റി​നാ​യു​ള്ളൂ. നി​ല​വി​ലു​ള്ള മു​ന്ന​ണി സം​വി​ധാ​ന​ങ്ങ​ളെ മ​റി​ക​ട​ക്കും വി​ധം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഒ​രു ആ​രാ​ധ​ക​സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​ൻ ശ​ര​ത്കു​മാ​റി​ന് സാ​ധി​ച്ചി​ല്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841706-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ilc9LOOtX7aTiEEJPkwJUXWPGNXMoGLN7300744" data-watermark="false" style="width: 100%;" info-selector="#info_item_1777787301994" title="ജയലളിതക്കൊപ്പം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777787301994">
  <p>ജയലളിതക്കൊപ്പം</p>
 </div>
</div>
<h3>ജ​യ​ല​ളി​ത​യു​മാ​യി പി​ണ​ങ്ങി രാ​ഷ്ട്രീ​യ പ്ര​വേ​ശം</h3>
<p>ശ​ര​ത് കു​മാ​റി​ന്റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന് പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​യ​ത് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധ​ത്തി​ൽ സം​ഭ​വി​ച്ച വി​ള്ള​ലാ​ണ്. എ.​ഐ.​എ.​ഡി.​എം.​കെ​യി​ൽ അം​ഗ​മാ​കു​ക​യോ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​ന​മാ​നം വ​ഹി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല അ​ദ്ദേ​ഹം. ശ​ര​ത് കു​മാ​ർ നാ​യ​ക​നാ​യ ‘നാ​ട്ടാ​മൈ’ എ​ന്ന ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പ​ട്ട വി​വാ​ദ​മാ​ണ് ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ ഭി​ന്ന​ത സൃ​ഷ്ടി​ച്ച​ത്. തി​യ​റ്റ​റു​ക​ളി​ൽ ഹി​റ്റാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ, എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ ചാ​ന​ലാ​യ ജ​യ ടി.​വി​യി​ൽ ‘നാ​ട്ടാ​മൈ’ സം​പ്രേ​ഷ​ണം ചെ​യ്ത​ത് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചു. </p>
<p>ചി​ത്ര​ത്തി​ന്റെ യു ​മാ​റ്റി​ക് ടേ​പ് ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് ശ​ര​ത്കു​മാ​റി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചി​ത്ര​ത്തി​ന്റെ നി​ർ​മാ​താ​വ് ആ​ർ.​ബി. ചൗ​ധ​രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജ​യ​ല​ളി​ത​യോ​ടും ജ​യാ ടി.​വി​യോ​ടും ശ​ര​ത്കു​മാ​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​ല്ല. വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​ത്തി​ന്റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ വ​സ​തി​യി​ൽ വെ​ച്ച് ‘നാ​ട്ടാ​മൈ’​യു​ടെ യു ​മാ​റ്റി​ക് ടേ​പ് ശ​ര​ത്കു​മാ​ർ കൈ​മാ​റി​യ​താ​യും അ​ത് സം​പ്രേ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും അ​ക്കാ​ല​ത്ത് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ശ​ര​ത്കു​മാ​ർ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ത് ജ​യ​ല​ളി​ത​യു​ടെ നീ​ര​സ​ത്തി​നു കാ​ര​ണ​മാ​യി. ഇ​തോ​ടെ, ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൾ പൊ​തു​വേ​ദി​ക​ളി​ൽ ശ​ര​ത്കു​മാ​റി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ അ​ഴി​ച്ചു​വി​ടാ​ൻ ആ​രം​ഭി​ച്ചു. ഈ ​സം​ഭ​വ​മാ​ണ് ഡി.​എം.​കെ​യി​ലേ​ക്ക് രാ​ഷ്ട്രീ​യ അ​ഭ​യം തേ​ടാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​ത്. </p>
<p>വി​വി​ധ അ​ഴി​മ​തി​ക്കേ​സു​ക​ളും ജ​യ​ല​ളി​ത​യു​ടെ വ​ള​ർ​ത്തു​മ​ക​ൻ സു​ധാ​ക​ര​ന്റെ ആ​ഡം​ബ​ര വി​വാ​ഹം​പോ​ലു​ള്ള നി​ര​വ​ധി കാ​ര​ണ​ങ്ങ​ളും​കൊ​ണ്ട് എ.​ഐ.​എ.​ഡി.​എം.​കെ സ​ർ​ക്കാ​റി​നെ​തി​രെ പൊ​തു​വേ അ​മ​ർ​ഷം വ്യാ​പ​ക​മാ​യ കാ​ല​മാ​യി​രു​ന്നു അ​ത്. ‘ബാ​ഷാ’ സി​നി​മ​യു​ടെ നൂ​റാം ദി​നാ​ഘോ​ഷ​വേ​ള​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക​മാ​യ ബോം​ബ് സം​സ്കാ​ര​ത്തി​നും അ​തി​നു വ​ളം​വെ​ക്കു​ന്ന ജ​യ​ല​ളി​ത സ​ർ​ക്കാ​റി​നു​മെ​തി​രെ ര​ജ​നി​കാ​ന്തി​ന്റെ തു​റ​ന്ന വി​മ​ർ​ശ​നം ഇ​തി​ന്റെ ഒ​രു പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു. </p>
<p>ച​ല​ച്ചി​ത്ര രം​ഗ​ത്ത​ട​ക്കം സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം പി​ടി​മു​റു​ക്കി​യ ഈ ​കാ​ല​യ​ള​വി​ൽ സി​നി​മാ​താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ന​ടി​ക​ർ സം​ഘ​വും അ​തൃ​പ്തി​യി​ലാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പ​മാ​നി​ക്ക​പ്പെ​ട്ടു എ​ന്ന തോ​ന്ന​ലി​ൽ ജ​യ​ല​ളി​ത​യു​ടെ ധാ​ർ​ഷ്ട്യ മ​നോ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി 1996ൽ ​ശ​ര​ത് കു​മാ​ർ ഡി.​എം.​കെ​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നാ​രം​ഭി​ച്ചു. ആ ​വ​ർ​ഷം ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ര​ത്കു​മാ​ർ ഡി.​എം.​കെ​യു​ടെ താ​ര​പ്ര​ചാ​ര​ക​രി​ൽ പ്ര​ധാ​നി​യാ​യി. 234ൽ 221 ​സീ​റ്റു​ക​ളും നേ​ടി ഡി.​എം.​കെ മു​ന്ന​ണി വി​ജ​യം തൂ​ത്തു​വാ​രി. </p>
<p>പ്ര​ചാ​ര​ണ​രം​ഗ​ത്തെ ശ​ര​ത്കു​മാ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രി​ഗ​ണി​ച്ച് 1998ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​നെ​ൽ​വേ​ലി​യി​ൽ അ​ദ്ദേ​ഹ​ത്തെ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ച്ചു, 7000ഓ​ളം വോ​ട്ടി​ന് എ.​ഐ.​എ.​ഡി.​എം.​കെ​യി​ലെ എം.​ആ​ർ. ജ​നാ​ർ​ദ​ന​നോ​ട് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ട്ടു. 2012ൽ ​രാ​ജ്യ​സ​ഭ​യി​ലേ​ക്കു ഒ​ഴി​വു​വ​ന്ന​പ്പോ​ൾ ഡി.​എം.​കെ​യു​ടെ നോ​മി​നി​യാ​യി ശ​ര​ത്കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ന​ടി​ക​ർ സം​ഘം പ്ര​സി​ഡ​ന്റാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചു (2006-2015). </p>
<p>എ​ന്നാ​ൽ, ആ​ദ്യ​കാ​ല​ത്ത് പാ​ർ​ട്ടി​യി​ൽ​നി​ന്ന് ല​ഭി​ച്ച പ​രി​ഗ​ണ​ന​ക​ൾ പ​തു​ക്കെ ഇ​ല്ലാ​താ​കാ​ൻ തു​ട​ങ്ങി. നേ​തൃ​ത്വ​ത്തി​ലെ ത​ൽ​പ​ര​വി​ഭാ​ഗ​ത്തി​ന്റെ മാ​റ്റി​നി​ർ​ത്ത​ലു​ക​ളി​ൽ മ​ന​സ്സു​മ​ടു​ത്ത് 2006ഓ​ടെ അ​ദ്ദേ​ഹം ഡി.​എം.​കെ വി​ട്ടു. നേ​തൃ​ത്വ​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ലം​ഭാ​വം മു​ൻ​നി​ർ​ത്തി ഡി.​എം.​കെ വി​ട​ണ​മെ​ന്നു​ള്ള ആ​രാ​ധ​ക സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ്മ​ർ​ദ​വും ഈ ​നി​ല​പാ​ടി​ന് കാ​ര​ണ​മാ​യി. 2007 ആ​ഗ​സ്റ്റ് 31ന് ​പു​തി​യൊ​രു ക​ക്ഷി രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ലാ​ണ്‌ അ​ത് ന​യി​ച്ച​ത് -അ​ഖി​ലേ​ന്ത്യാ സ​മ​ത്വ​മ​ക്ക​ൾ ക​ക്ഷി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841704-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020trXMNP3UuMfzT9xOO6n6dXmsx8Q04eDH7212350" data-watermark="false" style="width: 100%;" info-selector="#info_item_1777787213574" title="കെ.വി. രവികുമാർ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777787213574">
  <p>കെ.വി. രവികുമാർ</p>
 </div>
</div>
<h3>സ​മു​ദാ​യ സ്നേ​ഹം ഉ​യ​ർ​ത്തി പ്ര​ചാ​ര​ണം</h3>
<p>പാ​ർ​ട്ടി​യു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ലും വ​ള​ർ​ച്ച​യി​ലും നാ​ടാ​ർ സ​മു​ദാ​യ​ത്തി​ന്റെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​നാ​യി​രു​ന്നു ശ​ര​ത് കു​മാ​ർ ആ​ദ്യം മു​ത​ൽ​ക്കേ ശ്ര​മി​ച്ച​ത്. സം​സ്ഥാ​ന ജ​ന​സം​ഖ്യ​യി​ൽ 12 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന നാ​ടാ​ർ സ​മൂ​ഹ​ത്തി​ൽ സ്വ​ത്വ​ബോ​ധ​വും ഗൃ​ഹാ​തു​ര​ത​യും ഉ​ണ​ർ​ത്തി ക​ക്ഷി​യു​ടെ ഭാ​ഗ​ഭാ​ക്കാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. നീ​ണ്ട​കാ​ലം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട സ​മു​ദാ​യ താ​ൽ​പ​ര്യ​സം​ര​ക്ഷ​ണ​വും നാ​ടാ​ർ സ​മു​ദാ​യാം​ഗ​മാ​യ മു​ൻ മു​ഖ്യ​മ​ന്ത്രി പ​രേ​ത​നാ​യ കാ​മ​രാ​ജി​ന്റെ ഭ​ര​ണ​കാ​ലം തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യു​മാ​ണ് പാ​ർ​ട്ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. നാ​ടാ​ർ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ ശ​ര​ത് കു​മാ​റി​ന് പി​ന്നി​ൽ അ​ണി​നി​ര​ന്ന​തോ​ടെ പാ​ർ​ട്ടി​ക്ക് തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഒ​രു വോ​ട്ട് ബാ​ങ്ക് സൃ​ഷ്ടി​ക്കാ​നാ​യി. പ്ര​ത്യേ​കി​ച്ച് തി​രു​നെ​ൽ​വേ​ലി, തെ​ങ്കാ​ശി, തൂ​ത്തു​ക്കു​ടി, വി​രു​തു​ന​ഗ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ. സം​സ്ഥാ​ന​ത്തു​ട​നീ​ളം കാ​മ​രാ​ജ് സ്മാ​ര​ക​ങ്ങ​ൾ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചു. </p>
<p>2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ​ടു​ത്ത​തോ​ടെ, നാ​ടാ​ർ സ​മു​ദാ​യ​ത്തി​നി​ട​യി​ൽ പാ​ർ​ട്ടി​ക്കു​ണ്ടാ​യ ഈ ​സ്വാ​ധീ​നം മ​ന​സ്സി​ലാ​ക്കി​യ ജ​യ​ല​ളി​ത ശ​ര​ത്കു​മാ​റി​നെ മു​ന്ന​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. ജ​യ​ല​ളി​ത​യോ​ട് അ​ടു​ക്കു​ന്ന ശ​ര​ത്കു​മാ​ർ എ.​ഐ.​എ.​ഡി.​എം.​കെ മു​ന്ന​ണി​യി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, സ്വ​ന്തം ചി​ഹ്ന​ത്തി​ന് പ​ക​രം എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ ‘ര​ണ്ടി​ല’​യി​ൽ മ​ത്സ​രി​ക്കേ​ണ്ടി​വ​ന്നു പാ​ർ​ട്ടി​ക്ക്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ട​ത്തും വി​ജ​യം നേ​ടാ​ൻ പാ​ർ​ട്ടി​ക്കാ​യി. ശ​ര​ത്കു​മാ​ർ തെ​ങ്കാ​ശി​യി​ലും എ​റ​ണാ​വൂ​ർ നാ​രാ​യ​ണ​ൻ നാ​ങ്കു​നേ​രി​യി​ലും വി​ജ​യി​ച്ചു. ഈ ​വി​ജ​യം പാ​ർ​ട്ടി​ക്ക് ന​വോ​ന്മേ​ഷം ന​ൽ​കി. </p>
<p>2016 ആ​കു​ന്ന​തോ​ടെ എ.​ഐ.​എ.​ഡി.​എം.​കെ​യു​മാ​യു​ള്ള ശ​ര​ത്കു​മാ​റി​ന്റെ ബ​ന്ധ​ത്തി​ൽ വീ​ണ്ടും ഇ​ട​ർ​ച്ച ഉ​ണ്ടാ​യി. ഇ​ത് പാ​ർ​ട്ടി​യി​ൽ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി. 2015ലെ ​ന​ടി​ക​ർ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ശ​ര​ത്കു​മാ​റി​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ധാ​ര​വി​ക്കു​മെ​തി​രെ ‘പാ​ണ്ഡ​വ​ർ അ​ണി’ എ​ന്ന പേ​രി​ൽ നാ​സ​ർ, വി​ശാ​ൽ, കാ​ർ​ത്തി​ക് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു പാ​ന​ൽ മ​ത്സ​ര​ത്തി​നെ​ത്തി. ‘പാ​ണ്ഡ​വ​ർ അ​ണി’​യു​ടെ വി​ജ​യ​ത്തി​നു എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ കൂ​ടി പ​രോ​ക്ഷ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. ഇ​ത് ശ​ര​ത്കു​മാ​റി​നെ പ്ര​കോ​പി​പ്പി​ക്കു​ക​യും മു​ന്ന​ണി വി​ട്ടു​പോ​കാ​ൻ പാ​ർ​ട്ടി​ക്കു​ള്ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യും ചെ​യ്തു. </p>
<p>എ​ന്നാ​ൽ, ജ​യ​ല​ളി​ത​യു​മാ​യു​ള്ള സ​ഖ്യം തു​ട​ർ​ന്നും നി​ല​നി​ർ​ത്ത​ണ​മെ​ന്ന പ​ക്ഷ​ക്കാ​രാ​യി​രു​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രു നാ​ഗ​രാ​ജ​നും എം.​എ​ൽ.​എ എ​റ​ണാ​വൂ​ർ നാ​രാ​യ​ണ​നും. ഒ​രു​ഘ​ട്ട​ത്തി​ൽ എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വെ​ക്കാ​ൻ ശ​ര​ത്കു​മാ​ർ നി​ർ​ബ​ന്ധി​ച്ച​താ​യി നാ​രാ​യ​ണ​ൻ വെ​ളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. വി​ഭാ​ഗീ​യ​ത മൂ​ത്ത​തോ​ടെ പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ഇ​രു​വ​രെ​യും ശ​ര​ത്കു​മാ​ർ പു​റ​ത്താ​ക്കി. 2015ൽ ​സ​ഖ്യ​ത്തി​ൽ​നി​ന്നു പു​റ​ത്തു​വ​രി​ക​യും ചെ​യ്തു. നാ​രാ​യ​ണ​ൻ ഇ​തേ വ​ർ​ഷം ‘സ​മ​ത്വ മ​ക്ക​ൾ ക​ഴ​കം’ എ​ന്ന പേ​രി​ൽ ഒ​രു പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ചു. </p>
<p>എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ​ടു​ത്ത​തോ​ടെ മു​ന്ന​ണി​യി​ൽ തി​രി​ച്ചെ​ത്താ​ൻ ജ​യ​ല​ളി​ത ശ​ര​ത്കു​മാ​റി​നെ ക്ഷ​ണി​ച്ചു, വീ​ണ്ടും മ​ഞ്ഞു​രു​കി. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1984 നു​ശേ​ഷം ആ​ദ്യ​മാ​യി എ.​ഐ.​എ.​ഡി.​എം.​കെ തു​ട​ർ​ഭ​ര​ണം സ്വ​ന്ത​മാ​ക്കി. ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ തി​രു​ചെ​ന്തൂ​രി​ൽ മ​ത്സ​രി​ച്ച ശ​ര​ത്കു​മാ​ർ ഇ​രു​പ​ത്തി​ആ​റായി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്ക് ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി അ​നി​ത രാ​ധാ​കൃ​ഷ്ണ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. പാ​ർ​ട്ടി​ക്കു ഒ​രു സീ​റ്റു മാ​ത്ര​മേ എ.​ഐ.​എ.​ഡി.​എം.​കെ ന​ൽ​കി​യി​രു​ന്നു​ള്ളൂ. ആ ​വ​ർ​ഷം ഡി​സം​ബ​ർ അ​ഞ്ചി​ന് ജ​യ​ല​ളി​ത അ​ന്ത​രി​ച്ചു. </p>
<p>എ.​ഐ.​എ.​ഡി.​എം.​കെ​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ഉ​ൾ​പാ​ർ​ട്ടി ക​ല​ഹ​ത്തി​ൽ ഒ. ​പ​ന്നീ​ർ സെ​ൽ​വ​ത്തോ​ടൊ​പ്പം നി​ൽ​ക്കാ​നാ​യി​രു​ന്നു ശ​ര​ത്കു​മാ​റി​ന്റെ തീ​രു​മാ​നം.2021ൽ ​ക​മ​ൽ​ഹാ​സ​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ക്കി ഏ​താ​നും ചെ​റു​ക​ക്ഷി​ക​ൾ മൂ​ന്നാം മു​ന്ന​ണി രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ ശ​ര​ത്കു​മാ​ർ മ​റു​ക​ണ്ടം ചാ​ടി. സ​ഖ്യ​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യെ​ങ്കി​ലും നേ​രി​ട്ട് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യി​ല്ല. 33 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച ക​ക്ഷി​ക്ക്‌ എ​ല്ലാ​യി​ട​ത്തും പ​രാ​ജ​യം രു​ചി​ക്കേ​ണ്ടി​വ​ന്നു. അ​നു​വ​ദി​ച്ച എ​ല്ലാ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​നാ​ളി​ല്ലാ​തെ ഏ​താ​നും സീ​റ്റു​ക​ൾ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കു തി​രി​ച്ചു ന​ൽ​കേ​ണ്ടി​യും വ​ന്നു. ക​മ​ൽ​ഹാ​സ​ന്റെ ‘മ​ക്ക​ൾ നീ​തി മ​യ്യ’​ത്തി​ന്റെ ചി​ഹ്ന​ത്തി​ലാ​ണ് എ​ല്ലാ​വ​രും മ​ത്സ​രി​ച്ച​ത്. ക​മ​ൽ ഹാ​സ​ന​ട​ക്കം മു​ന്ന​ണി​യി​ലെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും പ​രാ​ജ​യ​പ്പെ​ട്ടു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841699-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020wkHL0WbUrvuSnFf0rV3gJvTtfetzUt2I6995267" data-watermark="false" style="width: 100%;" info-selector="#info_item_1777786997238" title="ശരത്കുമാറും ഭാര്യ രാധികയും നരേന്ദ്ര മോദിക്കൊപ്പം" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777786997238">
  <p>ശരത്കുമാറും ഭാര്യ രാധികയും നരേന്ദ്ര മോദിക്കൊപ്പം</p>
 </div>
</div>
<h3>ഒ​ടു​വി​ൽ ബി.​ജെ.​പി​യി​ൽ ല​യ​നം</h3>
<p>പാ​ർ​ട്ടി ന​ട​ത്തി​കൊ​ണ്ടു​പോ​കാ​നു​ള്ള വ​മ്പി​ച്ച ചെ​ല​വും കു​റ​ഞ്ഞു​വ​രു​ന്ന മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും എ.​ഐ.​എ​സ്.​എം.​കെ യെ ​കൂ​ടു​ത​ൽ ശി​ഥി​ല​മാ​കു​ന്ന​തി​ലേ​ക്ക് ന​യി​ച്ചു. ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ​മൂ​ല​മു​ണ്ടാ​യ ശോ​ഷ​ണ​ത്തി​നു പു​റ​മെ, മ​റ്റു ചി​ല രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളും ഈ ​ശൈ​ഥി​ല്യ​ത്തി​ന് ഇ​ട​യാ​ക്കി. നാ​ടാ​ർ സ​മു​ദാ​യ​ത്തി​ന്റെ പാ​ര​മ്പ​ര്യ​വോ​ട്ട് എ.​ഐ. എ.​ഡി.​എം.​കെ​യി​ലേ​ക്കു തു​ട​ർ​ന്നും പ്ര​വ​ഹി​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്ക് ത​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഡി.​എം.​കെ​ക്കു കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന രാ​ഷ്ട്രീ​യ വോ​ട്ടു​ക​ളും പ്ര​സ്തു​ത മു​ന്ന​ണി​യി​ലേ​ക്കു​ത​ന്നെ വി​നി​യോ​ഗി​ക്ക​പ്പെ​ട്ടു. മാ​ത്ര​മ​ല്ല, തി​രു​നെ​ൽ​വേ​ലി​യി​ലും ക​ന്യാ​കു​മാ​രി​യി​ലും സ​മീ​പ​കാ​ല​ങ്ങ​ളി​ലാ​യി സ​മു​ദാ​യ​വോ​ട്ടു​ക​ൾ വ​ലി​യ​തോ​തി​ൽ ബി.​ജെ.​പി​യി​ലേ​ക്ക് ചോ​രു​ന്ന​തും മ​റ്റൊ​രു കാ​ര​ണ​മാ​യി. ഇ​ത്ത​ര​ത്തി​ൽ വി​ഭ​ജി​ക്ക​പ്പെ​ട്ടു​പോ​യ സ​മു​ദാ​യ വോ​ട്ടു​ക​ളെ ആ​ശ്ര​യി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ലെ​ന്ന ബോ​ധ്യം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ശ​ര​ത്കു​മാ​ർ പാ​ർ​ട്ടി​യെ ബി.​ജെ.​പി​യി​ൽ ല​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. </p>
<p>2024 മാ​ർ​ച്ച് 12ന് ​അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ശ​ര​ത്കു​മാ​ർ ഈ ​ല​യ​ന തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് നി​രു​പാ​ധി​ക പി​ന്തു​ണ ന​ൽ​കി പാ​ർ​ട്ടി​യെ ബി.​ജെ.​പി​യി​ൽ ല​യി​പ്പി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ അ​ണ്ണാ​മ​ലൈ​ക്ക് അ​തി​രാ​വി​ലെ 2.30ന് ​ഫോ​ൺ ചെ​യ്ത് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ണ്ണാ​മ​ലൈ​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ അ​ന്ന​ത്തെ ചൂ​ടേ​റി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ചെ​ന്നൈ​യി​ൽ ന​ട​ന്ന ഔ​പ​ചാ​രി​ക ച​ട​ങ്ങി​ൽ ശ​ര​ത്കു​മാ​ർ പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. 2024ൽ ​ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭാ​ര്യ രാ​ധി​ക ശ​ര​ത്കു​മാ​ർ വി​രു​തു​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച് 1,50,000ലേ​റെ വോ​ട്ടു​ക​ൾ നേ​ടി മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. </p>
<p>ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.​ഐ.​എ.​ഡി.​എം.​കെ ന​യി​ക്കു​ന്ന മു​ന്ന​ണി​യി​ൽ ബി.​ജെ.​പി​ക്കു​വ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ൻ ത​യാ​റാ​യെ​ങ്കി​ലും ത​നി​ക്കും അ​നു​യാ​യി​ക​ൾ​ക്കും കൃ​ത്യ​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം വീ​തി​ച്ചു ന​ൽ​കാ​ൻ നേ​തൃ​ത്വം ത​യാ​റാ​യി​ല്ല എ​ന്ന പ​രാ​തി ശ​ര​ത്കു​മാ​ർ തു​റ​ന്നു പ്ര​ക​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. പാ​ർ​ട്ടി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള അ​ണി​ക​ളു​ടെ ആ​വ​ശ്യ​ത്തോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കാ​നും അ​ദ്ദേ​ഹം ത​യാ​റാ​യി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ചി​ല്ല എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് ത​ൽ​ക്കാ​ലം ക​ട​ക്കാ​നി​ല്ലെ​ന്ന് ശ​ര​ത്കു​മാ​ർ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. </p>
<p>സ്വ​ന്തം താ​ര​പ്ര​തി​ച്ഛാ​യ​ക്കൊ​പ്പം സ​മു​ദാ​യ​വോ​ട്ടു​ക​ളി​ലും പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച ശ​ര​ത്കു​മാ​റി​ന് നി​ല​നി​ൽ​പി​നു​ള്ള രാ​ഷ്ട്രീ​യം പ​യ​റ്റേ​ണ്ടി​വ​രു​ന്ന​തി​ന്റെ ചി​ത്ര​മാ​ണ് നി​ല​വി​ൽ ദൃ​ശ്യ​മാ​കു​ന്ന​ത്. സ്വ​ന്തം പാ​ർ​ട്ടി​യു​ടെ രൂ​പ​വ​ത്ക​ര​ണ കാ​ല​ത്ത് വ​ലി​യ​തോ​തി​ൽ ല​ഭി​ച്ച ആ​രാ​ധ​ക​പി​ന്തു​ണ​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​നാ​കു​ന്ന നേ​താ​വാ​യി വ​ള​രാ​നോ നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കാ​നോ രാ​ഷ്ട്രീ​യ പ്ര​ത്യ​യ​ശാ​സ്​​ത്ര​ത്തി​ന്റെ പി​ൻ​ബ​ല​ത്തി​ൽ അ​ണി​ക​ളെ ഏ​കോ​പി​പ്പി​ക്കാ​നോ ശ​ര​ത്കു​മാ​റി​ന് സാ​ധി​ച്ചി​ല്ല. ത​ന്നി​ഷ്ട​ത്തി​ൽ ഊ​ന്നി​യ അ​ട​വു​ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് സ്വീ​കാ​ര്യ​വു​മാ​യി​ല്ല. </p>
<h3>(തു​ട​രും) </h3>]]></content:encoded>
<link>https://www.madhyamam.com/weekly/culture/film-and-theatre/the-lost-stars-of-tamil-politics-sarathkumar-1516527</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/film-and-theatre/the-lost-stars-of-tamil-politics-sarathkumar-1516527</guid>
<category><![CDATA[Weekly,Culture,Film and Theatre,Archives,Premium,11 MAY 2026]]></category>
<dc:creator><![CDATA[ടി. അനീഷ്]]></dc:creator>
<pubDate>Mon, 04 May 2026 04:45:37 GMT</pubDate>
</item>
<item>
<title><![CDATA[ഉ​ച്ഛ​ല ജ​ല​ധി ത​രം​ഗാ]]></title>
<description/>
<enclosure length="97281" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841721-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841721-untitled-1.gif'/><figcaption><p>ചി​ത്രീ​ക​ര​ണം: റി​ഞ്ജു വെ​ള്ളി​ല</p><span class='copyright'></span></figcaption></figure><p>ആ ​ദി​വ​സ​ങ്ങ​ളി​ൽ ജ​ല​ജ​നു​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ ത​രം​ഗി​ണി​ക്ക് വി​ശ്വ​സി​ക്കാ​നാ​യി​ല്ല. പ​തി​നേ​ഴു​കാ​ര​നാ​യി​രു​ന്ന മ​ക​ന്റെ മ​ര​ണ​ത്തോ​ടെ ജോ​ലി രാ​ജി​വെ​ച്ച്, വീ​ടി​നു​ള്ളി​ൽ ഒ​തു​ങ്ങി​യ ഭ​ർ​ത്താ​വാ​യ പൊ​ലീ​സു​കാ​ര​നെ, ‘സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​നം’ എ​ന്ന ഒ​റ്റ​ക്കോ​ളം വാ​ർ​ത്ത ഇ​ങ്ങ​നെ മാ​റ്റു​മോ? നീ​ന്ത​ൽ പ​ഠ​ന​ത്തി​ന് പോ​കാ​നൊ​രു​ങ്ങു​ന്ന നാ​ൽ​പ​ത്തി​യെ​ട്ടു​കാ​ര​നെ, ഉ​ച്ച​ഭ​ക്ഷ​ണം പൊ​തി​യു​ന്ന ത​രം​ഗി​ണി ഒ​ന്നു​കൂ​ടി നോ​ക്കി. പു​ത്ത​നു​ടു​പ്പും പു​ള്ളി​ക്കു​ട​യു​മാ​യി അ​വ​ധി​ക്കാ​ലം പൊ​ഴി​യാ​ൻ കാ​ത്തി​രു​ന്ന കു​ട്ടി​യു​ടെ ഉ​ത്സാ​ഹം അ​വ​ളെ ഭ​യ​പ്പെ​ടു​ത്തി. </p>
<p>ന​ര​യു​ള്ള നീ​ണ്ട താ​ടി​യാ​വേ​ശി​ച്ചി​രു​ന്ന ക​വി​ളി​ൽ പ​ച്ച ഞ​ര​മ്പു​ക​ൾ. മു​ഖ​ത്തു​ര​യു​ന്ന കു​റ്റി​രോ​മം​പോ​ലും നി​ർ​ത്തി​യി​ട്ടി​ല്ലാ​ത്ത ത​ന്റെ ആ ​പ​ഴ​യ പൊ​ലീ​സു​കാ​ര​ൻ പു​ന​ർ​ജ​നി​ച്ചി​രി​ക്കു​ന്നു. പൊ​ടി​പി​ടി​ച്ച ബു​ള്ള​റ്റ് ക​റു​ത്തു തി​ള​ങ്ങി അ​യാ​ളെ കാ​ത്തി​രി​ക്കു​ന്നു. നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന കു​ടി​വെ​ള്ള ഗ്ലാ​സും കു​ളി​വെ​ള്ള​ത്തി​ന്റെ ബ​ക്ക​റ്റും മു​ട്ട​ൻ തെ​റി​ക​ളോ​ടെ ച​രി​ച്ചു​ക​ള​യു​ന്ന ജ​ല​ജ​നെ​ങ്ങ​നെ നി​റ​ഞ്ഞ കു​ള​ത്തി​ലേ​ക്ക്? പാ​തി​യോ​ളം ജീ​ര​ക​വെ​ള്ള​മു​ള്ള കു​പ്പി​യി​ൽ ഈ ​സം​ശ​യ​ങ്ങ​ളൊ​ഴി​ച്ച് ത​രം​ഗി​ണി അ​ട​ച്ചു​വെ​ച്ചു. </p>
<p>പി​ന്നി​ലൂ​ടെ വ​ന്ന ജ​ല​ജ​ൻ കെ​ട്ടി​പ്പി​ടി​ച്ച്, ക​ഴു​ത്തി​ൽ ഉ​മ്മ വെ​ച്ച​താ​ണോ? ബു​ള്ള​റ്റി​ന്റെ പൊ​ട്ടി​ച്ചി​രി​ക​ൾ ഗേ​റ്റ് ക​ട​ന്നു​പോ​യി​ട്ടും ത​രം​ഗി​ണി​ക്ക​ത് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​ക​ന്റെ ശ​രീ​രം വെ​ള്ള​പു​ത​ച്ച് വ​ന്ന​നേ​രം, മു​റ്റ​ത്ത് കു​ഴ​ഞ്ഞു​വീ​ണു​പോ​യ അ​വ​ളെ കോ​രി​യെ​ടു​ത്ത് ക​ട്ടി​ലി​ൽ കി​ട​ത്തി​യ​താ​ണ് ഓ​ർ​മ​യി​ലു​ള്ള ഒ​ടു​വി​ല​ത്തെ സ്പ​ർ​ശ​നം. മി​ണ്ടാ​തെ, മു​ട്ടാ​തെ ഇ​ത്ര​കാ​ലം വീ​ടി​ന്റെ തു​റ​ന്നി​ട്ട സെ​ല്ലു​ക​ളി​ൽ ആ​ജീ​വ​നാ​ന്ത ത​ട​വി​ലെ പ്ര​തി​ക​ളാ​യി തു​ട​ർ​ന്ന​താ​ണ്. </p>
<p>ജ​ല​ജ​ൻ ക​ഴി​ച്ചി​ട്ട് ക​ഴു​കി ക​മ​ഴ്ത്തി​വെ​ച്ചി​രു​ന്ന പാ​ത്ര​ത്തി​ൽ ത​രം​ഗി​ണി ക​ഴി​ക്കാ​നെ​ടു​ത്തു. ഭ​ക്ഷ​ണ​ത്തി​ന് പ​തി​വി​ല്ലാ​തെ രു​ചി​യ​നു​ഭ​വ​പ്പെ​ട്ടു. പാ​ത്ര​വു​മാ​യി ഉ​മ്മ​റ​ത്തെ പ​ടി​ക്കെ​ട്ടി​ലി​രു​ന്നു. മു​റ്റ​ത്ത് വി​രി​ച്ച ടൈ​ലി​ന്റെ ഇ​ട​യി​ൽ​നി​ന്നും വ​ള​ർ​ന്നു​വ​ന്ന ഒ​രു തു​ള​സി​ച്ചെ​ടി, കാ​ടു​ക​യ​റി​യ അ​വ​ളു​ടെ പൂ​ന്തോ​ട്ട​ത്തെ ചൂ​ണ്ടി​ക്കാ​ണി​ച്ചു. മ​തി​ലി​ന് മു​ക​ളി​ൽ, ച​ത്ത എ​ന്തി​ന്റെ​യോ ശ​രീ​രം കൊ​ത്തു​ന്ന കാ​ക്ക ‘ഇ​തെ​ന്താ​ടീ പ​തി​വി​ല്ലാ​തെ’​യെ​ന്ന് ച​രി​ഞ്ഞു​നോ​ക്കി. </p>
<p>മ​ക​ന്റെ മ​ര​ണം പ​തി​നേ​ഴാം പി​റ​ന്നാ​ളി​ലാ​ണോ? പ​തി​നെ​ട്ടി​നാ​യി​രു​ന്നോ? അ​തൊ​രു ചൊ​വ്വ​യോ ബു​ധ​നോ..? ഓ​ർ​മി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ത​രം​ഗി​ണി​ക്ക് ദേ​ഷ്യം വ​ന്നു. ഇ​ഡ്ഡ​ലി​യു​ടെ പാ​തി മു​റി​ച്ച് അ​വ​ൾ കാ​ക്ക​യെ എ​റി​ഞ്ഞു. ‘നി​ന്റെ മോ​ൻ മു​ങ്ങി​ച്ച​ത്ത​തി​ന് ഞാ​നെ​ന്ത് പി​ഴ​ച്ചു. അ​ത് നി​ങ്ങ​ള് ത​ന്ത​യും ത​ള്ള​യും സൂ​ക്ഷി​ക്കേ​ണ്ട​താ​യി​രു​ന്നു.’ കാ ​വെ​ച്ചു​ള്ള നീ​ണ്ട ത​ർ​ക്കു​ത്ത​ര​ങ്ങ​ൾ. ഇ​ഡ്ഡ​ലി​ത്തു​ണ്ടി​ലേ​ക്ക് ച​രി​ഞ്ഞ ന​ട​പ്പ്. കൊ​ത്തി​വി​ഴു​ങ്ങ​ലു​ക​ൾ. </p>
<p>മു​റ്റ​ത്ത് വീ​ണു​പൊ​ട്ടി​യ മാ​ങ്ങ​യി​ലെ മ​ഞ്ഞ​ച്ചോ​ര​യി​ൽ വ​ട്ട​മി​ട്ടി​മി​രു​ന്ന ഈ​ച്ച​ക്കൂ​ട്ടം ആ ​വീ​ടി​ന്റെ ഭൂ​ത​കാ​ലം ച​ർ​ച്ച​ചെ​യ്തു. ‘പ​ള്ളി​ക്കൂ​ടം വി​ട്ടു​വ​രു​ന്ന മ​ക​നാ​യി പൂ​ളി​വെ​ച്ച മാ​ങ്ങ​യി​ലെ​ന്ന​ല്ല, വീ​ടി​ന്റെ ഏ​ഴ​യ​ല​ത്ത് ത​ങ്ങ​ളു​ടെ പൂ​ർ​വി​ക​രെ ഇ​വ​ൾ ക​യ​റ്റി​യി​രു​ന്നി​ല്ലെ’​ന്ന് നേ​താ​വാ​യ ഈ​ച്ച ര​ഹ​സ്യം പ​റ​ഞ്ഞു. ആ​ൾ​ക്കൂ​ട്ട​ത്തി​ന് ന​ടു​വി​ൽ, ക​ര​ച്ചി​ലി​ന്റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ൽ അ​തേ ചെ​റു​ക്ക​ന്റെ വി​ള​റി​വെ​ളു​ത്ത ചു​ണ്ടി​ൽ ചെ​ന്നി​രി​ക്കാ​ൻ പി​ന്നാ​ലെ വ​ന്ന​വ​ർ​ക്ക് അ​വ​സ​രം കി​ട്ടി​യ​ത് പ​റ​ഞ്ഞ് വി​പ്ല​വ​കാ​രി​യാ​യ ഒ​രു ഈ​ച്ച ചി​രി​ച്ചു. </p>
<p>പാ​തി​തു​റ​ന്ന ഗേ​റ്റി​ൽ ശു​ഷ്‌​കി​ച്ച മു​ല​ക​ളു​ള്ള ഒ​രു പ​ട്ടി​യു​ടെ ഒ​ളി​ച്ചു​നോ​ട്ടം. ത​രം​ഗി​ണി​യു​ടെ നി​സ്സം​ഗ​മാ​യ ഇ​രി​പ്പു​ക​ണ്ടി​ട്ട് അ​ത് മ​തി​ലി​ന്റെ അ​രി​കു​പ​റ്റി കി​ണ​റു​ള്ള ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു. മു​ല കാ​ത്തി​രു​ന്ന് മ​ടു​ത്ത കു​ട്ടി​ക​ളു​ടെ കൊ​ച്ചു കു​ര​ക​ളി​ൽ ക​ല​ർ​ന്ന ചി​രി​ക​ൾ. ഇ​തെ​ന്തി​നാ​ണ് ഇ​പ്പോ​ൾ ത​നി​ക്കൊ​രു ക​ര​ച്ചി​ലെ​ന്ന് ത​രം​ഗി​ണി ചു​ണ്ടി​ന് മു​ക​ളി​ലെ​ത്തി​യ ക​ണ്ണീ​രി​ന്റെ തു​ള്ളി​യെ തു​ട​ച്ചെ​ടു​ത്തു. പാ​ത്ര​ത്തി​ൽ ബാ​ക്കി​യു​ള്ള​ത് കാ​ടു​ക​യ​റി​യ ഭാ​ഗ​ത്തേ​ക്ക് ത​ട്ടി. ‘എ​ന്നാ​ൽ ഞാ​നി​ത് തി​ന്നോ​ട്ടാ​ടി നാ​ലെ​ണ്ണ​ത്തി​ന് പാ​ലു​കൊ​ടു​ക്ക​ണ’​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​ള്ള പ​ട്ടി​യു​ടെ ത​ല​നീ​ട്ട​ൽ. ക​ര​ച്ചി​ല​ട​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന ത​രം​ഗി​ണി​യെ വീ​ട് ഉ​ള്ളി​ലേ​ക്ക് വ​ലി​ച്ചെ​ടു​ത്തു. </p>
<p>നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് നോ​ക്കി​യ ജ​ല​ജ​ന് ശ്വാ​സം​മു​ട്ടി. വ​ന്ന​വ​ർ​ക്കും വെ​ള്ള​ത്തി​നും ഒ​രേ ഇ​ള​ക്കം. നി​ർ​ദേ​ശ​ങ്ങ​ൾ മൈ​ക്കി​ൽ വി​ളി​ച്ചു​പ​റ​യു​ന്നി​ട​ത്ത് നീ​ന്ത​ൽ​വേ​ഷം കെ​ട്ടി​യ കു​ട്ടി​ക​ൾ​ക്ക് വെ​ള്ള​ത്തി​ൽ ചാ​ടാ​നു​ള്ള കൊ​തി. ത​ന്റെ പ്രാ​യ​മു​ള്ള ഒ​രാ​ളും പ​ഠി​ക്കാ​ൻ വ​ന്നി​ട്ടി​ല്ല. നി​ർ​ദേ​ശം ന​ൽ​കു​ന്ന, നീ​ന്ത​ൽ വേ​ഷ​മി​ട്ട യു​വാ​വ് ത​ന്റെ മ​ക​ന്റെ കൂ​ട്ടു​കാ​ര​നാ​ണോ? ആ ​മൂ​ർ​ച്ച​യു​ള്ള നോ​ട്ടം മു​മ്പെ​വി​ടെ​യോ..? അ​ത് ആ ​യു​വാ​വ് ത​ന്നെ​യ​ല്ലേ? അ​യാ​ൾ ത​ന്നെ ക​ണ്ടോ? വേ​ഷം​മാ​റാ​നു​ള്ള ഇ​ടു​ങ്ങി​യ മു​റി​യി​ൽ ജ​ല​ജ​ൻ ഒ​ളി​ച്ചു. </p>
<p>യു​വാ​വ് നാ​ലു​പാ​ടും ജ​ല​ജ​നെ നോ​ക്കി. ജ​ല​ജ​ൻ വീ​ണ്ടും ഉ​ള്ളി​ലേ​ക്ക് വ​ലി​ഞ്ഞു. കൈ​യി​ലി​രു​ന്ന നീ​ന്ത​ൽ​വേ​ഷ​ങ്ങ​ളി​ലും വി​റ പ​ട​രു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്നേ​യു​ള്ള ഒ​രു വേ​ന​ല​വ​ധി​ക്കാ​ലം വ​ന്ന് മു​ന്നി​ൽ നി​ന്നു. ത​നി​ക്കും മ​ക​നും ഈ ​യു​വാ​വി​നും ആ ​ദി​വ​സം മ​റ​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. എ​ന്തൊ​രു ന​ശി​ച്ച ദി​വ​സ​മാ​യി​രു​ന്നു! ജ​ല​ജ​ന്റെ ഉ​ള്ള് പി​ട​ഞ്ഞു. </p>
<p>യൂ​നി​ഫോ​മി​ലെ ബെ​ൽ​റ്റ് അ​ല​ർ​ച്ച​യോ​ടെ അ​ഴി​ച്ചെ​ടു​ക്കു​ന്ന പൊ​ലീ​സി​നെ ക​ണ്ട, തോ​ട്ടി​ൽ നീ​ന്തി​മ​റി​യു​ന്ന എ​ട്ടാം​ത​ര​ത്തി​ലെ കു​ട്ടി​ക​ൾ നാ​ലു​പാ​ടും ഓ​ടി. ത​ള്ള ക​ള​ഞ്ഞി​ട്ടു​പോ​യ ഒ​രു ക​രി​മ​ൻ കു​ട്ടി ‘എ​ന്നെ​ത്ത​ല്ലി​യാ​ൽ നി​ന്റെ നെ​റ്റി ഞാ​ൻ എ​റി​ഞ്ഞു​പൊ​ട്ടി​ക്കു​മെ​ന്ന’ പാ​ക​ത്തി​ന് ഒ​രു ക​ല്ലു​മാ​യി നി​ന്നു. അ​വ​നെ ചീ​ത്ത വി​ളി​ച്ച ജ​ല​ജ​ന്റെ ബു​ള്ള​റ്റ് വീ​ട്ടി​ലേ​ക്ക് പാ​യു​ന്ന മ​ക​ന്റെ പി​ന്നാ​ലെ കു​തി​ക്കു​ന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/03/2841722-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020R996qb1DaJUmKCr9iBnNj5Q01jIs7xGK8509969" data-watermark="false" style="width: 100%;" info-selector="#info_item_1777788511241">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777788511241"></div>
</div>
<p>അ​യ​ൽ​ക്കാ​രെ​ല്ലാം പൊ​ലീ​സു​കാ​ര​ന്റെ അ​നു​സ​രി​പ്പി​ക്ക​ലി​നെ ആ​ഘോ​ഷി​ച്ചു. വീ​ട്ടി​ലെ​ത്തി​യ മ​ക്ക​ളു​ടെ ഈ​റ​ൻ ത​ല തു​ട​ച്ചു. ഒ​ച്ച​യി​ല​വ​രെ വ​ഴ​ക്കു പ​റ​ഞ്ഞു. ഉ​ച്ചി​യി​ൽ പൊ​ടി​തി​രു​മി. ബെ​ൽ​റ്റ് മു​തു​കി​ൽ പ​തി​ക്കാ​തെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ ആ​കാ​ശ​ത്തി​ലെ കു​ഞ്ഞു​ന​ക്ഷ​ത്ര​ങ്ങ​ള​ല്ലാ​തെ മ​റ്റാ​രും കേ​ട്ടി​ല്ല. ക​ല്ലു​ള്ള ക​രി​മ​ൻ കു​ട്ടി അ​വ​നു​വേ​ണ്ടി ക​ര​ഞ്ഞു. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ ഉ​ടു​പ്പും ചെ​രു​പ്പും ക​ര​യി​ൽ ക​ണ്ടെ​ടു​ത്ത് അ​വ​നും ബു​ള്ള​റ്റി​ന് പി​ന്നാ​ലെ പോ​യി. </p>
<p>അ​ടി​കൊ​ണ്ട് വി​റ​ച്ച് ത​ന്റെ നേ​ർ​ക്ക് ക​ര​യു​ന്ന മ​ക​നെ തൊ​ടാ​ൻ ത​രം​ഗി​ണി​ക്കും ഭ​യ​മാ​ണ്. നി​വ​ർ​ന്നു നോ​ക്കി​യാ​ൽ കു​ളി​ക്കാ​നെ​ടു​ത്തു​വെ​ച്ച ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച ഒ​മ്പ​തു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ ക​ണ​ക്കോ​ർ​മി​പ്പി​ച്ച് ജ​ല​ജ​ൻ അ​വ​ളു​ടെ വാ​യ​ട​പ്പി​ക്കും. </p>
<p>മ​ക​ന്റെ ചെ​രു​പ്പും ഉ​ടു​പ്പും ഗേ​റ്റി​ന​രി​കി​ൽ വെ​ച്ച ക​റു​ത്ത​കു​ട്ടി​യു​ടെ കൂ​ർ​ത്ത​നോ​ട്ടം യു​വാ​വി​ൽ ബാ​ക്കി​യു​ണ്ട്. മ​ക​ന്റെ ചി​ത ക​ത്തു​മ്പോ​ൾ മ​തി​ലി​ൽ ക​യ​റി​യി​രു​ന്ന് ബീ​ഡി വ​ലി​ച്ച് ‘നി​ന​ക്ക് തൃ​പ്തി​യാ​യോ​ടാ പൊ​ലീ​സേ’ എ​ന്നു ചു​മ​ച്ച കൂ​ട്ടു​കാ​ര​ന്റെ പ​ക​യു​ള്ള അ​തേ നോ​ട്ട​മാ​ണ് ത​ന്നെ തി​ര​യു​ന്ന​തെ​ന്ന് ജ​ല​ജ​ൻ ഭ​യ​ന്നു. </p>
<p>ട്യൂ​ബി​ത​ളു​ക​ളു​ള്ള കു​ട്ടി​ക​ൾ നീ​ന്ത​ൽ​ക്കു​ളം നി​റ​യെ വി​രി​ഞ്ഞു. കൈ​കാ​ലു​ക​ളു​ടെ ത​ല്ലേ​റ്റ് വെ​ള്ളം പൊ​ട്ടി​ത്തെ​റി​ക്കു​ന്നു. ക​ര​യി​ൽ ആ​രൊ​ക്കെ​യോ അ​വ​ർ​ക്കു​വേ​ണ്ടി കൈ​യ​ടി​ക്കു​ന്നു. ജ​ല​ജ​ൻ വ​സ്ത്ര​ങ്ങ​ൾ മാ​റ്റി. ക​ണ്ണു​ക​ൾ യു​വാ​വി​നെ പ​ര​തി. ഇ​ല്ല! അ​ത് വെ​റും തോ​ന്ന​ലാ​വും. കു​ള​ത്തി​ന്റെ ഒ​രു കോ​ണി​ൽ കാ​ലു​ക​ളി​റ​ക്കി കാ​ത്തി​രു​ന്നു. പ​രി​ശീ​ല​ക​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച വി​ധ​വ​യാ​യ ഒ​രു സ്ത്രീ ​കു​ട്ടി​യെ ജ​ല​ജ​ന്റെ നേ​ർ​ക്ക് നി​ർ​ത്തി. അ​യാ​ൾ​ക്കും ത​ന്നെ​പ്പോ​ലെ നീ​ന്ത​ല​റി​യി​ല്ലെ​ന്ന് മ​ന​സ്സി​ലാ​യ കു​ട്ടി​ക്ക് ചി​രി സ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ക്ഷേ, അ​യാ​ളു​ടെ പൂ​ക്ക​ളു​ള്ള നീ​ന്ത​ൽ നി​ക്ക​റി​ൽ കു​ട്ടി അ​സൂ​യ​പ്പെ​ട്ടു. </p>
<p>ജ​ല​ജ​ൻ കു​ള​ത്തി​ലി​റ​ങ്ങി നി​ന്നു. പ​ട​വി​ൽ പി​ടി​ച്ച് ക​ണ്ണു​ക​ള​ട​ച്ച് കാ​ലി​ട്ട​ടി​ക്കാ​ൻ തു​ട​ങ്ങി. ബ​ലൂ​ൺ ക​ണ​ക്കെ വെ​ള്ള​ത്തി​ന് മു​ക​ളി​ൽ വീ​ർ​ത്തു​നി​ൽ​ക്കു​ന്ന വ​ലി​യ പൂ​ക്ക​ളു​ള്ള നി​ക്ക​ർ. ക​ര​യി​ലും വെ​ള്ള​ത്തി​ലു​മു​ള്ള​വ​ർ​ക്ക് അ​തി​ൽ ചി​രി​പൊ​ട്ടു​ന്നു​ണ്ട്. മ​ന​സ്സ് അ​ൽ​പം പാ​ളി. പി​ടി​വി​ട്ട് മു​ങ്ങി​പ്പോ​യി. ഉ​ള്ളി​ലേ​ക്ക് ക​യ​റാ​ൻ വെ​ള്ള​ത്തി​ന്റെ ആ​ർ​ത്തി. ക​റു​ത്ത പ​രു​ക്ക​ൻ കൈ ​ജ​ല​ജ​നെ കോ​രി​യെ​ടു​ത്തു. അ​ര​യോ​ളം മാ​ത്ര​മേ വെ​ള്ള​മു​ള്ളൂ. ‘ഞാ​ൻ പ​ഠി​പ്പി​ക്കാ​മെ​ന്ന്’ കൈ ​നീ​ട്ടി വി​രി​ച്ചു​നി​ൽ​ക്കു​ന്ന യു​വാ​വ്. ക​ര​യി​ലേ​ക്കി​ഴ​ഞ്ഞു ക​യ​റി​യ അ​യാ​ൾ യു​വാ​വി​ന്റെ നോ​ട്ട​ത്തി​ൽ​നി​ന്ന് സ​ർ​ക്ക​സ് കൂ​ടാ​രം വി​ട്ട കോ​മാ​ളി ക​ണ​ക്കെ റോ​ഡി​ലേ​ക്കോ​ടി. </p>
<p>മു​റ്റ​ത്ത് നി​ലാ​വും ത​രം​ഗി​ണി കി​ട​ന്ന മു​റി​ക്കു​ള്ളി​ൽ ഇ​രു​ട്ടു​മാ​യി​രു​ന്നു. എ​ത്ര​നേ​രം ഉ​റ​ങ്ങി? എ​ന്തൊ​ക്കെ​യോ ഓ​ർ​ത്തു. ഏ​റെ​നേ​രം ക​ര​ഞ്ഞു. ജ​ല​ജ​ൻ ഇ​നി​യും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് വീ​ട് ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്. ചി​ന്തി​ച്ചു ക​ര​ഞ്ഞ​തെ​ല്ലാം ആ​വ​ർ​ത്തി​ച്ചു കാ​ണി​ക്കു​ന്ന സോ​പ്പി​ന്റെ പ​ര​സ്യം ക​ണ​ക്കെ അ​വ​ളു​ടെ ഉ​ള്ളി​ലേ​ക്ക് വീ​ണ്ടും വീ​ണ്ടും ക​യ​റി​ച്ചെ​ന്ന് ക​ണ്ണു​ക​ളെ നീ​റ്റി​ച്ചു. </p>
<p>ആ​ദ്യ​കു​ട്ടി ജ​നി​ച്ച​പ്പോ​ൾ കു​റ​ച്ചു​കാ​ലം അ​വ​ധി​യെ​ടു​ക്കാ​ൻ ജ​ല​ജ​ൻ പ​റ​ഞ്ഞ​താ​ണ്. സ​ഹാ​യ​ത്തി​ന് കി​ട്ടി​യ, ബ​ന്ധു​വാ​യ സ്ത്രീ​യെ വേ​ല​ക്കാ​രി​യാ​യി​ട്ട​ല്ല ക​ണ്ട​ത്. ത​ന്റെ മ​ക​ളാ​യി​ട്ടേ ത​രം​ഗി​ണി​യു​ടെ കു​ഞ്ഞി​നെ ആ ​സ്ത്രീ​യും ക​രു​തി​യു​ള്ളൂ. ര​ണ്ടാ​ളും ജോ​ലി​ക​ഴി​ഞ്ഞു വ​ന്നാ​ലും കു​ഞ്ഞി​ന് ആ ​സ്ത്രീ​യെ മ​തി​യെ​ന്നാ​യി. കു​ഞ്ഞി​ന് അ​വ​രു​ടെ മ​ണ​മാ​യി. </p>
<p>ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വി​ള​റി വെ​ളു​ത്ത് കി​ട​ക്കു​ന്ന കു​ഞ്ഞി​നെ ജ​ല​ജ​നെ​ത്തു​വോ​ളം ത​രം​ഗി​ണി തൊ​ട്ടി​ല്ല. മ​നോ​രോ​ഗ ആ​ശു​പ​ത്രി​യി​ൽ അ​വ​ൾ ഒ​ന്ന​ര​ക്കൊ​ല്ലം ക​ഴി​ഞ്ഞ​ത് ജ​ല​ജ​നെ നേ​രി​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ്. കു​ഞ്ഞി​ന് ക​ണ്ടു​വെ​ച്ച പേ​രു​ക​ളി​ൽ അ​വ​ർ ത​ർ​ക്കി​ച്ചു തീ​ർ​ന്നി​രു​ന്നി​ല്ല. വീ​ടി​നു​ള്ളി​ലെ​പ്പോ​ഴും ഒ​രു ക​ര​ച്ചി​ൽ കേ​ൾ​ക്കു​ന്ന​താ​യി ത​രം​ഗി​ണി ചെ​വി​പൊ​ത്തും. ജ​ല​ജ​ൻ അ​വ​ളെ അ​പ്പോ​ഴെ​ല്ലാം തെ​റി​ക​ൾ വി​ളി​ക്കും. </p>
<p>നി​രാ​ശ​യു​ടെ അ​യ​ക്ക​യ​റി​ൽ തൂ​ങ്ങി മ​രി​ച്ച ബ​ന്ധു​വാ​യ ആ ​സ്ത്രീ​യെ കാ​ണാ​ൻ ജ​ല​ജ​ൻ വാ​ശി​പോ​ലെ പോ​യി. ച​ട​ങ്ങു​ക​ൾ തീ​രു​വോ​ളം നി​ന്നു. അ​വ​രു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ജോ​ലി​യി​ൽ നി​ന്ന് സ്വ​യം പി​രി​ഞ്ഞ​പ്പോ​ൾ കി​ട്ടി​യ തു​ക​യി​ൽ ന​ല്ലൊ​രു പ​ങ്കും ത​രം​ഗി​ണി ചെ​ല​വ​ഴി​ച്ചു. ത​രം​ഗി​ണി​യും ആ ​പെ​ണ്ണും കൃ​ത്യം മൂ​ന്നാം വ​ർ​ഷം ഒ​രേ ഡോ​ക്ട​റു​ടെ മു​ന്നി​ൽ വ​യ​റ്റി​നു​ള്ളി​ലെ വെ​ള്ള​ത്തി​ൽ നീ​ന്തു​ന്ന കു​ഞ്ഞു​മീ​നി​നെ കാ​ണി​ക്കാ​ൻ ചെ​ന്നു. ജ​ല​ജ​നും ആ ​പെ​ണ്ണി​ന്റെ ഭ​ർ​ത്താ​വും കു​ട്ടി​ക​ൾ​ക്ക് ജാ​ഗ്ര​ത​യി​ല്ലാ​ത്ത പെ​ണ്ണു​ങ്ങ​ളി​ൽ​നി​ന്നും സു​ര​ക്ഷ​യൊ​രു​ക്കു​ന്ന വി​ധ​ങ്ങ​ളെ​പ്പ​റ്റി ര​ഹ​സ്യ​മാ​യി സം​സാ​രി​ച്ചു. </p>
<p>മ​ക​ൻ ജ​നി​ച്ച​തോ​ടെ ജ​ല​ജ​നാ​കെ മാ​റി. കു​ട്ടി​ക്ക് ചു​റ്റും സ​ദാ​നേ​ര​വും അ​യാ​ൾ വേ​ലി​ക​ൾ കെ​ട്ടി​വെ​ക്കും. സ്റ്റേ​ഷ​നി​ൽ​നി​ന്നും ബു​ള്ള​റ്റ് നി​ര​ന്ത​രം വീ​ട്ടി​ലേ​ക്കോ​ടും. ഭാ​ര്യ​ക്ക് ഭ്രാ​ന്ത​ണെ​ന്നും പ​ണ്ടൊ​ന്നി​നെ മു​ക്കി​ക്കൊ​ന്ന​താ​ണെ​ന്നും സ്റ്റേ​ഷ​നി​ൽ മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​ത്തി​ട്ടു​ണ്ട്. കു​ട്ടി​യെ തൊ​ട്ടും ത​ലോ​ടി​യും ന​ട​ക്കും. </p>
<p>മ​തി​ലി​ന​പ്പു​റം വീ​ണ പ​ന്ത് ഉ​പേ​ക്ഷി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. സ്‌​കൂ​ളി​ലും ട്യൂ​ഷ​ൻ സെ​ന്റ​റി​ലും കാ​ക്കി​യി​ൽ കാ​ത്തു​നി​ൽ​ക്കും. വീ​ടി​ന് ചു​റ്റും സൈ​ക്കി​ളോ​ടി​ക്കു​ന്ന മ​ക​നെ നോ​ക്കി അ​പ്പു​റ​ത്തെ കു​ട്ടി​ക​ൾ കൂ​കി​വി​ളി​ക്കും. അ​വ​രു​ടെ വീ​ട്ടു​കാ​രെ​യും ജ​ല​ജ​ൻ ചീ​ത്ത വി​ളി​ക്കും. മ​തി​ലി​ന്റെ ഉ​യ​രം കൂ​ട്ടും. ഗേ​റ്റി​ന്റെ ര​ണ്ട് താ​ക്കോ​ലു​ക​ളും ബു​ള്ള​റ്റി​ന്റെ താ​ക്കോ​ലി​നൊ​പ്പ​മാ​യി​രു​ന്നു. </p>
<p>വീ​ടി​ന് മു​ക​ളി​ൽ​നി​ന്ന് അ​പ്പു​റ​ത്തെ കു​ട്ടി​ക​ളോ​ട് മി​ണ്ടാ​ൻ കൊ​തി​ക്കു​ന്ന മ​ക​നു​വേ​ണ്ടി, ശ​ബ്ദ​മു​ണ്ടാ​ക്കി​യ ത​രം​ഗി​ണി​ക്ക് മ​റു​പ​ടി​യാ​യി നാ​ല​ഞ്ചു ബ​ക്ക​റ്റു​ക​ളി​ൽ വെ​ള്ളം കൊ​ണ്ടുെ​വ​ച്ചു. മ​ക​ന്, ത​രം​ഗി​ണി​യു​ടെ ക​ര​ച്ചി​ലി​ന്റെ കാ​ര​ണം എ​ത്ര ചി​ന്തി​ച്ചി​ട്ടും പി​ടി​കി​ട്ടി​യി​ല്ല. അ​വ​നും അ​മ്മ​യെ കെ​ട്ടി​പ്പി​ടി​ച്ചു ക​ര​ഞ്ഞു വ​ള​രാ​ൻ തു​ട​ങ്ങി. ക​ര​ഞ്ഞു ന​ന​ഞ്ഞ ചു​ണ്ടി​ൽ പൊ​ടി​മീ​ശ കി​ളി​ർ​ത്തു.</p>
<p>മ​ക​ന്റെ ഡി​സൈ​നും സ്കെ​ച്ചും അ​ന്നോ​ളം ജ​ല​ജ​നാ​യി​രു​ന്നു. കോ​ള​ജി​ൽ നി​ന്നു​ള്ള വി​നോ​ദ​യാ​ത്ര​ക്ക് ജ​ല​ജ​നെ സ​മ്മ​തി​പ്പി​ക്കാ​ൻ മ​ക​ൻ ത​രം​ഗ​ണി​യു​ടെ പി​ന്നാ​ലെ ന​ട​ന്നു. ത​ന്റെ ത​ല​യി​ണ​മ​ന്ത്ര​ത്തി​ൽ ജ​ല​ജ​നും വീ​ഴ​രു​താ​യി​രു​ന്നു. മ​ക​ന് വേ​ലി​കെ​ട്ടി​യ ജ​ല​ജ​നാ​യി​രു​ന്നോ ശ​രി! ത​രം​ഗി​ണി ത​നി​ക്കെ​തി​രെ ചോ​ദ്യ​ങ്ങ​ൾ നി​ർ​മി​ച്ചു. അ​വ​ൾ​ക്ക് വി​റ​ച്ചു. കാ​ടി​നു​ള്ളി​ലെ വെ​ള്ള​ച്ചാ​ട്ടം, അ​ര​യോ​ളം മാ​ത്രം ആ​ഴ​മു​ള്ള കു​ഴി. മ​ക​ന്റെ മ​ര​ണ​ത്തോ​ളം അ​വ​ൾ​ക്കും ശ്വാ​സം മു​ട്ടി.</p>
<p>ത​രം​ഗി​ണി മു​റ്റ​ത്തെ നി​ലാ​വി​ലേ​ക്ക് ഓ​ടി​യി​റ​ങ്ങി. അ​തു​ക​ണ്ട്, മു​ല​യി​ലെ കു​ഞ്ഞു​ങ്ങ​ളെ അ​ട​ർ​ത്തി​മാ​റ്റി​യ പ​ട്ടി ചാ​ടി​യെ​ഴു​ന്നേ​റ്റു. ഞ​ങ്ങ​ൾ​ക്ക് തി​ക​ഞ്ഞി​ല്ലെ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ൽ. ത​രം​ഗി​ണി വീ​ട്ടി​നു​ള്ളി​ലേ​ക്ക് ക​യ​റി ഭ​ക്ഷ​ണ​വു​മാ​യി വ​ന്നു. പ​ട്ടി വി​ന​യ​ത്തോ​ടെ വ​ള​ഞ്ഞ് അ​വ​ളു​ടെ കാ​ലി​ന​രി​കി​ൽ ചെ​ന്നു. കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ലു​ക​യ​റാ​ൻ മാ​ത്ര​മ​ല്ല, തീ​റ്റ​യു​ടെ ആ​ർ​ത്തി​യെ​ന്ന് ന​ന്ദി​യു​ള്ള പ​ട്ടി​നോ​ട്ടം. അ​വ​ള​തി​ന്റെ മെ​ലി​ഞ്ഞ വ​യ​റ്റി​ൽ ത​ലോ​ടി. </p>
<p>കാ​യ​ൽ​ക്ക​ര​യി​ലെ പാ​തി​മു​ങ്ങി​യ വ​ള്ള​ത്തി​ൽ ഒ​ളി​ച്ചി​രു​ന്ന ജ​ല​ജ​ന് ത​ണു​ത്തു. നീ​ന്ത​ൽ പ​രി​ശീ​ല​ന​ക്കു​ളം മു​ത​ൽ ഇ​വി​ടെ വ​രെ എ​ത്ര​ദൂ​രം ഓ​ടി​യി​ട്ടു​ണ്ടാ​കും? മ​ക​ന്റെ ച​ങ്ങാ​തി​യാ​യ യു​വാ​വ് പി​ന്നാ​ലെ എ​ത്ര​ദൂ​രം വ​ന്നി​ട്ടു​ണ്ടാ​കും? ബു​ള്ള​റ്റും വ​സ്ത്ര​ങ്ങ​ളും ആ​രെ​ങ്കി​ലും എ​ടു​ത്തു കൊ​ണ്ടു​പോ​കു​മോ? എ​ത്ര​നേ​ര​മാ​ണ് ബോ​ധ​മി​ല്ലാ​തെ ഉ​റ​ങ്ങി​പ്പോ​യ​ത്..? ജ​ല​ജ​ന് ത​ന്നോ​ടു​ത​ന്നെ ചോ​ദ്യ​ങ്ങ​ളി​റ​ങ്ങി. ശ​രീ​രം നു​റു​ങ്ങു​ന്ന വേ​ദ​ന. ‘ഉ​ച്ച​യോ​ടെ വ​ള്ള​ത്തി​ൽ ക​യ​റി ഒ​ളി​ച്ച​താ​ണെ​ന്നും വ​ഴി​നീ​ളെ വീ​ണ​താ​ണെ​ന്നും’ ആ​കാ​ശ​ത്ത് ഒ​റ്റ​ക്കു നി​ന്ന ഒ​രു കു​ഞ്ഞു​ന​ക്ഷ​ത്രം പ​റ​ഞ്ഞു. </p>
<p>മ​ര​ണം മ​ര​ണ​മെ​ന്ന് വി​ളി​ച്ചു​ക​ര​ഞ്ഞ്, പി​ന്നാ​ലെ​യു​ള്ള ആ​രെ​യോ ഭ​യ​ന്നോ​ടു​ന്ന കോ​മാ​ളി​വേ​ഷ​ക്കാ​ര​നോ​ടു​ള്ള ആ​ൾ​ക്കൂ​ട്ട കൂ​വ​ൽ​ത്തി​ര ജ​ല​ജ​ന്റെ ചെ​വി​യി​ൽ ബാ​ക്കി​യു​ണ്ട്. മ​രി​ച്ച​വ​ള്ള​ത്തി​നു​ള്ളി​ൽ അ​യാ​ൾ ആ​കാ​ശം ക​ണ്ടു കി​ട​ന്നു. ക​റു​പ്പ് വ​ലി​ച്ചു​കെ​ട്ടി​യ സ്‌​ക്രീ​നി​ൽ, പേ​ടി​ച്ചു​വി​റ​ച്ച് വീ​ട്ടി​ലേ​ക്കോ​ടു​ന്ന കു​ട്ടി​യും ബെ​ൽ​റ്റ് വീ​ശി അ​ല​ർ​ച്ച​യോ​ടെ ബു​ള്ള​റ്റി​ൽ വ​രു​ന്ന പൊ​ലീ​സു​കാ​ര​നും. ഈ ​രം​ഗ​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ടു​ക്കാ​ൻ കു​ഞ്ഞു​ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക് കു​സൃ​തി​യു​ണ്ടാ​യി. എ​ന്നി​ട്ടും അ​വ​ര​ത് ചെ​യ്തി​ല്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/03/2841723-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020HJp9v3ftHkkD2rYiTMG6zj6sIvefGuAH8566786" data-watermark="false" style="width: 100%;" info-selector="#info_item_1777788567993">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777788567993"></div>
</div>
<p>കാ​യ​ലി​ന്റെ തീ​ര​ത്ത് ബ​ഹ​ള​ങ്ങ​ളെ​ല്ലാ​മൊ​ഴി​ഞ്ഞു. മു​ട്ട​യി​ട്ട ശേ​ഷം വ​ള്ള​ത്തി​ന്റെ അ​രി​കു​പ​റ്റി വെ​ള്ള​ത്തി​ലേ​ക്കി​ഴ​യു​ന്ന ഒ​രു ആ​മ​യു​ടെ പി​ന്നാ​ലെ ജ​ല​ജ​ൻ ന​ട​ന്നു. പോ​ള​ക്കു​ള്ളി​ൽ ഊ​ളി​യി​ട്ട ആ​മ. ക​രി​മ​ണ​ലി​ൽ അ​തി​ന്റെ വ​ഴി ബാ​ക്കി​യാ​യി. ക​റു​ത്ത​വെ​ള്ളം. ച​ളി​യി​ൽ പു​ത​ഞ്ഞ കാ​ലി​ൽ ത​ണു​പ്പി​ന്റെ ഇ​ക്കി​ളി. ജ​ല​ജ​ന് ഇ​റ​ങ്ങി​യി​റ​ങ്ങി​പ്പോ​കാ​ൻ വ​ഴി​മാ​റു​ന്ന പോ​ള. പ​ച്ച​പ്പി​നു​ള്ളി​ൽ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന മ​നു​ഷ്യ​പ്പൂ​വ്. പോ​ള​ക​ൾ​ക്ക് മു​ക​ളി​ൽ ‘ഇ​തെ​ളു​പ്പ​മാ​ണെ​ന്ന്’ ത​ല​യു​യ​ർ​ത്തി നീ​ന്തി​ക്കാ​ണി​ക്കു​ന്ന നീ​ർ​ക്കോ​ലി. ജ​ല​ജ​ൻ അ​തി​നോ​ട് അ​ങ്ങ​നെ നീ​ന്താ​മെ​ന്ന് സ​മ്മ​തി​ച്ചു. </p>
<p>ത​രം​ഗി​ണി കി​ണ​റി​ന​രി​കി​ലേ​ക്ക് ന​ട​ന്നു. പ​ട്ടി​യും അ​വ​ളു​ടെ പി​ന്നാ​ലെ ചെ​ന്നു. കാ​ലി​ൽ ഇ​ക്കി​ളി​കൂ​ട്ടി​യ ഒ​രു കു​ഞ്ഞി​നെ അ​വ​ളെ​ടു​ത്ത് ഉ​മ്മ​വെ​ച്ചു. നെ​ഞ്ചി​ൽ ഒ​ര​ൽ​പ​നേ​രം ചേ​ർ​ത്തു​പി​ടി​ച്ചു. കു​ഞ്ഞി​ന്റെ ക​ര​ച്ചി​ൽ. ആ ​പ​ട്ടി അ​വ​ളോ​ട് മു​ര​ണ്ടു. മു​ര​ൾ​ച്ച പ​തി​യെ കു​ര​ക​ളാ​യി മാ​റു​ന്നു. ത​രം​ഗി​ണി കു​ഞ്ഞി​നെ താ​ഴെ വെ​ച്ചു. മ​ക്ക​ൾ വാ​ഴാ​ത്ത​വ​ളു​ടെ ക​ണ്ണേ​റ് നാ​വി​നാ​ൽ ഉ​ഴി​ഞ്ഞു​ക​ള​യു​ന്ന പ​ട്ടി​യോ​ട് ത​രം​ഗി​ണി അ​സൂ​യ​പ്പെ​ട്ടു. കി​ണ​റ്റി​നു​ള്ളി​ലെ ച​ന്ദ്രി​ക​യെ നോ​ക്കി. നി​ലാ​വ് അ​വ​ളെ ‘വ​രൂ’ എ​ന്ന് വി​ളി​ച്ചു. ചു​ണ്ടോ​ള​മെ​ത്തി​യ ക​ണ്ണീ​ര് കി​ണ​റ്റി​ലേ​ക്ക് വീ​ണു. </p>
<p>ജ​ല​ജ​ൻ മ​ട​ങ്ങി​വ​രി​ല്ലെ​ന്ന് ത​രം​ഗി​ണി ഉ​റ​പ്പി​ച്ചു. ത​രം​ഗി​ണി​യോ​ട് ത​നി​ക്കി​നി​യൊ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് ജ​ല​ജ​നും ചി​ന്തി​ച്ചു. അ​വ​ൻ നീ​ന്തി​പ്പോ​യ ഭാ​ഗ​ത്ത് വ​ള​രെ​വേ​ഗം പോ​ള​ക​ൾ വ​ന്നു മൂ​ടി. അ​വ​ളു​ണ്ടാ​ക്കി​യ ക​ല​ക്ക​ത്തി​ന് ശേ​ഷം കി​ണ​റും ത​ന്റെ ഉ​ള്ളി​ൽ ച​ന്ദ്രി​ക​യെ തെ​ളി​യി​ച്ചു. തി​ര​ക​ളെ​ല്ലാ​മൊ​തു​ക്കി​യ ആ ​കാ​യ​ലും കി​ണ​റും അ​ങ്ങ​നെ ര​ണ്ട് ജ​ല​ര​ഹ​സ്യ​ങ്ങ​ളാ​യി. </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1516536</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1516536</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,11 MAY 2026]]></category>
<dc:creator><![CDATA[കെ.എസ്​. രതീഷ്​]]></dc:creator>
<pubDate>Mon, 04 May 2026 04:31:03 GMT</pubDate>
</item>
<item>
<title><![CDATA[ശി​ശു​ബ​ലി​യി​ൽ
പ​ണി​തെ​ടു​ക്കു​ന്ന ഭൂ​മി
മാം​ഗ്ലി സോ​ധി​ക്ക്]]></title>
<description/>
<enclosure length="233991" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841770-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841770-untitled-1.gif'/><figcaption></figcaption></figure><p>കൊ​ല്ല​പ്പെ​ട്ട </p>
<p>കു​ട്ടി​ക​ളു​ടെ പേ​രു​ക​ൾ </p>
<p>ഒ​ന്നൊ​ന്നാ​യി </p>
<p>എ​ഴു​തി​ച്ചേ​ർ​ത്ത പ​ട്ടി​ക​ക​ൾ </p>
<p>അ​വ​ധി​ദി​വ​സ​ത്തെ </p>
<p>അ​ങ്ക​ണ​വാ​ടി പോ​ലെ </p>
<p>മി​ണ്ടാ​ട്ടം മ​റ​ന്ന് നി​ൽ​ക്കും. </p>
<p>ക​രി​ഞ്ഞു​മ​ലി​ഞ്ഞു​മാ​ശു, </p>
<p>മ​ണ്ണാ​കും മ​ല​ർ​മൊ​ട്ടു​ക​ളു​ടെ </p>
<p>ചു​ട​ല​ക്കാ​ട് പോ​ലെ </p>
<p>വാ​ടി​ക്കി​ട​ക്കു​ന്ന മ​ല​ർ​വാ​ടി </p>
<p>മി​ഠാ​യി​ക്കാ​യി വാ​ശി​യി​ല്ല </p>
<p>ഐ​സ്ക്രീ​മി​ന്റെ ചി​റ​കി​ലേ​റി </p>
<p>പ​നി കി​ട​ക്ക​യി​ലേ​ക്ക് നൂ​ണ്ട് </p>
<p>‘‘ചി​ത്താ​ന്തം” പി​ടി​ക്കി​ല്ല. </p>
<p>കെ​ട​ന്നു​മു​ള്ളി​യു​ടെ </p>
<p>കു​സൃ​തി​ച്ചി​രി​യി​ൽ കു​തി​രി​ല്ല </p>
<p>കാ​ർ​ട്ടൂ​ൺ ച​തു​ര​ത്തി​ലേ​ക്ക് </p>
<p>മു​ങ്ങാ​ങ്കു​ഴി​യി​ട്ട് </p>
<p>വി​സ്മ​യ​ത്തി​ലേ​ക്ക് </p>
<p>വി​ട​ർ​ന്നു പ​രി​ല​സി​ക്കി​ല്ല. </p>
<p>അ​വ​രു​ടെ ഭൂ​മി​യി​ൽ </p>
<p>അ​വ​രു​ടെ ക​ളി​ക്ക​ള​ത്തി​ൽ </p>
<p>അ​വ​രു​ടെ ചി​ത്ര​ക​ഥാ പു​സ്ത​ക​ത്തി​ൽ </p>
<p>ആ​രൊ​ക്കെ </p>
<p>ഭീ​ക​ര​രൂ​പി​ക​ളാ​യി </p>
<p>ക​ട​ന്നു ക​യ​റി​യാ​ലും </p>
<p>പ​രാ​തി​പ്പെ​ടി​ല്ല. </p>
<p>ഉ​മ്മ​യു​ടെ മ​ടി​ത്ത​ട്ടി​ൽ </p>
<p>മ​റ്റൊ​രി​ത്തി​രി​ക്കു​ഞ്ഞ​നി​രി​ക്കു​ന്ന​ത് ക​ണ്ടു </p>
<p>കു​ശു​മ്പ് കു​ത്തി​ല്ല; </p>
<p>പ​റ​ന്നു​വ​ന്ന ഒ​രു ബോം​ബ​ർ വി​മാ​നം </p>
<p>ഉ​മ്മ​ച്ചി​യെ കൊ​ത്തി പ​റ​ക്കു​ന്ന​ത് ക​ണ്ടു, </p>
<p>ഉ​മ്മ​ച്ചി ചു​ട്ട അ​പ്പം </p>
<p>മൊ​ത്തം ക​ഴി​ച്ച​തി​നു സ​മ്മാ​ന​മാ​യി </p>
<p>അ​മ്പി​ളി​മാ​മ​നെ കൊ​ണ്ടു​ത്ത​രാ​ൻ </p>
<p>ആ​കാ​ശ​ത്തോ​ളം പോ​യി​വ​രു​മെ​ന്ന് നി​ന​ച്ചി​രു​ന്ന​ല്ലോ കു​ട്ടി​ക​ള​വ​ർ… </p>
<p>മ​രി​ച്ച കു​ട്ടി​ക​ളെ </p>
<p>പി​ന്നീ​ട് അ​വ​രു​ടെ മ​രി​ച്ച ഉ​മ്മ​മാ​ർ </p>
<p>ഉ​മ്മ കൊ​ടു​ത്ത് ഉ​ണ​ർ​ത്തി​യി​ല്ല </p>
<p>പ​ല്ലു തേ​പ്പി​ച്ചി​ല്ല </p>
<p>“കാ​ക്കേ പൂ​ച്ചേ” ചി​റ്റം പ​റ​ഞ്ഞു </p>
<p>പാ​പ്പം കൊ​ടു​ത്തി​ല്ല, </p>
<p>പൊ​ട്ടി​ടു​വി​ച്ചി​ല്ല: </p>
<p>സ്ലേ​റ്റ് ത​പ്പി​യെ​ടു​ത്ത് കൊ​ടു​ത്തി​ല്ല… </p>
<p>ന​രി​യാ​യും പു​ലി​യാ​യും </p>
<p>സാ​മ്രാ​ജ്യ​ത്വ​മാ​യും </p>
<p>കോ​ർ​പ​റേ​റ്റ് വ​ണി​ക്കാ​യും വ​ന്ന ഭൂ​തം </p>
<p>അ​മ്പി​ളി​ക്ക​ല പോ​ൽ </p>
<p>വി​ള​ങ്ങു​മ​തി​ന്റെ ദം​ഷ്ട്ര​യി​ൽ </p>
<p>സ്വ​പ്നേ​ശ്വ​ര​പ്പെ​രു​മാ​ൾ1 വാ​ഴു​ന്ന മ​ല​മു​ടി​യെ കൊ​രു​ത്തെ​ടു​ക്കു​ന്നു. </p>
<p>ഇ​രു​മ്പ​യി​രി​ന്റെ ശോ​ണ​ന​ദി </p>
<p>ക​രോ​പ്പു​ഴ2 </p>
<p>സ​ന്താ​ൾ​ച്ചോ​ര​യി​ൽ </p>
<p>കൂ​ടു​ത​ൽ ചു​വ​ന്നു… </p>
<p>കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ചാ​യ​പ്പെ​ൻ​സി​ൽ​കൊ​ണ്ട് </p>
<p>ക​ടും ചു​വ​പ്പു​നി​റ​ത്തി​ൽ </p>
<p>ആ​രാ​ണ് </p>
<p>പു​തി​യ ഭൂ​പ​ടം വ​ര​യ്ക്കു​ന്ന​തെ​ന്ന് </p>
<p>അ​വ​ർ അ​റി​യു​ന്ന​തേ​യു​ണ്ടാ​വി​ല്ല, </p>
<p>നീ​ല​ച്ചാ​യം​കൊ​ണ്ടു </p>
<p>ശ​ത്രു​ക്ക​ളാ ഭൂ​പ​ട​ത്തി​ൽ </p>
<p>ന​ക്ഷ​ത്ര​ചി​ഹ്നം വ​ര​ച്ചു​ചേ​ർ​ക്കും. </p>
<p>അ​ധി​നി​വേ​ശ​ത്തി​ന്റെ, </p>
<p>വം​ശ​ഹ​ത്യ​യു​ടെ </p>
<p>നാ​ണം​കെ​ട്ട നീ​ല​ന​ക്ഷ​ത്രം </p>
<p>സ്വ​സ്തി​ക </p>
<p>പ്ര​ണ​വ​ചി​ഹ്നം </p>
<p>കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട </p>
<p>അ​മ്മാ​വ​നു </p>
<p>അ​വ​രെ പു​ണ​രാ​ൻ കൈ​ക​ളി​ല്ലെ​ന്ന് </p>
<p>അ​വ​ർ​ക്ക് കാ​ണാ​ൻ ക​ഴി​യി​ല്ല​ല്ലോ. </p>
<p>എ​ത്ര​മാ​ത്രം </p>
<p>ക​ന​പ്പെ​ട്ട​തും </p>
<p>ന​മ്മെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് </p>
<p>മ​രി​ച്ച കു​ട്ടി​ക​ളു​ടെ ക്ഷ​മാ​ശീ​ലം! </p>
<p>ഗ​സ്സ​യി​ൽ, </p>
<p>വെ​സ്റ്റ്ബാ​ങ്കി​ൽ, </p>
<p>മി​ത​വും മാ​ന്യ​വു​മാ​യ </p>
<p>മ​ര​ണം കാ​ത്ത് </p>
<p>അ​വ​രു​ടെ മു​ത്ത​ശ്ശി കി​ട​ന്ന ആ​ശു​പ​ത്രി​യി​ൽ, </p>
<p>അ​വ​രു​ടെ പ​ള്ളി​ക്കൂ​ട​ത്തി​നു​മേ​ൽ </p>
<p>അ​ങ്കി​ൾ​യാ​ങ്കി​യു​ടെ തോ​ക്കു​ക​ട​യി​ലെ </p>
<p>ക​ട​കാ​ലി​യാ​ക്ക​ൽ മേ​ള​യി​ലെ </p>
<p>തീ ​തു​പ്പു​ന്ന ക​ളി </p>
<p>വീ​ണ്ടും വീ​ണ്ടും ജ​യി​ക്കു​മ്പോ​ൾ </p>
<p>ഭൂ​മി​യു​ടെ സു​ര​ക്ഷ, </p>
<p>കു​ഞ്ഞു​ങ്ങ​ളു​ടെ ക​ളി​മ്പം, </p>
<p>മ​നു​ഷ്യ​ന്റെ രാ​ഷ്ട്രീ​യ സ്വാ​ത​ന്ത്ര്യം.., </p>
<p>ഭീ​ഷ​ണ​മാ​യ വി​ളു​മ്പി​ൽ നി​ൽ​ക്കു​മ്പോ​ൾ </p>
<p>മ​രി​ച്ച കു​ട്ടി​ക​ളു​ടെ ക്ഷ​മ </p>
<p>ഇ​ത്ര​ത്തോ​ളം കൃ​പ​യും </p>
<p>ഇ​ത്ര​ത്തോ​ളം കാ​രു​ണ്യ​വും </p>
<p>ചൊ​രി​യു​ക​യാ​ണ്, </p>
<p>ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വീ​ടു​ക​ളു​ടെ </p>
<p>ഗ​ഹ​ന​മാ​യ ശൂ​ന്യ​ത​പോ​ലെ… </p>
<p>കൃ​പ​യു​ടെ താ​ക്കോ​ൽ </p>
<p>അ​വ​ർ സൂ​ക്ഷി​ക്കു​ന്നു. </p>
<p>മ​രി​ച്ച കു​ട്ടി​ക​ളെ പ​റ്റി </p>
<p>ലോ​കം ക​ണ്ണീ​ർ വാ​ർ​ക്കു​മ്പോ​ൾ </p>
<p>അ​വ​രു​ടെ പേ​ര് ചൊ​ല്ലി </p>
<p>പ​തം​പ​റ​ഞ്ഞു ക​ണ്ണോ​ക്കു പാ​ടി </p>
<p>ഏ​ങ്ങി​ക്ക​ര​യു​മ്പോ​ൾ </p>
<p>അം​ഗ​വി​ഹീ​ന​രാ​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ </p>
<p>ചീ​വീ​ടു​ക​ളെ​പോ​ലെ </p>
<p>മി​സൈ​ലു​ക​ൾ പാ​യു​ന്ന ആ​കാ​ശ​ത്തേ​ക്ക് </p>
<p>വേ​ദ​ന​യു​ടെ പ​ട്ടം​പ​റ​ത്തു​ന്നു… </p>
<p>കാം​ഗ​ർ താ​ഴ്വ​ര​യി​ൽ3 </p>
<p>താ​ഴ്ന്നു​പ​റ​ക്കു​ന്ന </p>
<p>പൗ​ര​നെ​ക്കൊ​ല്ലി ഡ്രോ​ണു​ക​ൾ </p>
<p>ചി​ത്ര​പ​തം​ഗ​ങ്ങ​ളെ​ന്നേ തോ​ന്നൂ; </p>
<p>പ​ട്ടാ​ള​ത്തി​ന്റെ ആ​യു​ധ​പ്പെ​ട്ടി​യി​ൽ </p>
<p>ഒ​ഴി​വു​നേ​രം ചെ​ല​വ​ഴി​ക്കു​ന്ന </p>
<p>വെ​ടി​യു​ണ്ട​ക​ൾ </p>
<p>ത​മ്മി​ൽ പ​റ​ഞ്ഞു​റ​പ്പി​ച്ചു: </p>
<p>“അ​ക്ഷ​രം പ​ഠി​ക്കാ​ൻ പാ​ക​മാ​യ </p>
<p>ആ​ദി​വാ​സി​ക്കു​ട്ടി​പ്പു​ഴു​ക്ക​ളു​ടെ </p>
<p>ത​ല​ച്ചോ​റും ഹൃ​ദ​യ​വും </p>
<p>ന​മു​ക്ക് ചി​ത​റി​ക്ക​ണം… </p>
<p>അ​ക്ഷ​ര​ങ്ങ​ൾ കൂ​ട്ടി​വെ​ച്ച് </p>
<p>അ​വ​ർ ഭ​ര​ണ​ഘ​ട​ന​യി​ൽ​നി​ന്ന് </p>
<p>ചോ​ദ്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കും. </p>
<p>ഭാ​വി​യി​ലെ </p>
<p>ദേ​ശ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളെ </p>
<p>നാം ​ഒ​രു തി​ര​യു​തി​ർ​ത്ത് </p>
<p>മു​ൻ​കൂ​റാ​യി ത​ട​യു​ന്നു” </p>
<p>കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ </p>
<p>ത​ണ്ണി​മ​ത്ത​ൻ പാ​ട​ങ്ങ​ൾ </p>
<p>കു​ര​ലു​ക​രി​ഞ്ഞു, വ​ര​ണ്ടു. </p>
<p>മു​ള​യ​രി വി​ള​ഞ്ഞ് പാ​ക​മാ​കു​ന്ന ക​റു​ത്ത​വ​നം </p>
<p>ഖ​നി​ജ​ങ്ങ​ളൊ​ളി​പ്പി​ച്ച് </p>
<p>മൃ​ത്യു കാ​ത്തു​കി​ട​ന്നു </p>
<p>വി​ശ​ന്നു ദാ​ഹി​ച്ച് </p>
<p>അ​ല​റി​വി​ളി​ക്കു​ന്ന, </p>
<p>മു​റി​വു​ക​ളി​ൽ ത​ല​ചാ​യ്ച്ച് </p>
<p>ഇ​രു​ട്ടും മ​ണ്ണും പു​ര​ണ്ടു, </p>
<p>മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക് </p>
<p>സാ​വ​ധാ​നം ഇ​ഴ​യു​ന്നു അം​ഗ​വി​ഹീ​ന​രാ​ക്ക​പ്പെ​ട്ട </p>
<p>കു​ഞ്ഞു​ങ്ങ​ൾ… </p>
<p>ബ​സ്ത​റി​ന്റെ മ​ണ്ണി​ൽ </p>
<p>സ്വ​ന്തം പൗ​ര​ന്മാ​ർ​ക്കു​മേ​ൽ </p>
<p>വം​ശ​ഹ​ത്യ </p>
<p>ശു​ദ്ധി​യു​ടെ രാ​ഷ്ട്രീ​യ​മാ​ക്കി​യ </p>
<p>രാ​മ​ർ​ക്കൂ​ട്ട​ത്തി​ന്റെ </p>
<p>സൈ​നി​കാ​ധി​നി​വേ​ശ​വും </p>
<p>“ഗീ​താ”​പ്ര​യോ​ഗ​വും </p>
<p>ശി​ശു​ബ​ലി​യും: </p>
<p>പേ​രി​ല്ലാ​ത്ത ജ​ഡങ്ങ​ള്‍ </p>
<p>പാ​ട്ടൊ​ഴി​ഞ്ഞ നാ​വു​ക​ൾ </p>
<p>താ​ളം മ​റ​ന്ന തു​ടി​ക​ൾ: </p>
<p>തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​ന്നു, </p>
<p>രു​ചി​ക​ൾ മ​ണ​ങ്ങ​ൾ അ​റി​വു​ക​ൾ </p>
<p>പ​ദ​ങ്ങ​ൾ നൃ​ത്ത​ച്ചു​വ​ടു​ക​ൾ </p>
<p>കൊ​ല ചെ​യ്യ​പ്പെ​ടു​ന്ന വം​ശ​ങ്ങ​ൾ </p>
<p>അ​ട​ർ​ന്ന​വ​യെ​ല്ലാം സ്വ​രു​ക്കൂ​ട്ടി </p>
<p>സ്നേ​ഹം തി​ന്നു, </p>
<p>ക​ണ്ണീ​ർ കു​ടി​ച്ചു </p>
<p>വീ​ണ്ടും ത​ളി​ർ​ത്തുവ​രാ​ൻ. </p>
<p>വെ​ട്ടി​വീ​ഴ്ത്തി​യ മ​രം </p>
<p>താ​യ്ത്ത​ടി​യി​ൽ​നി​ന്നോ </p>
<p>ക​ട​യ്ക്ക​ൽനി​ന്നോ </p>
<p>മു​ള​ച്ചു​വ​ന്നേ​ക്കാം; </p>
<p>ഉ​ന്മൂ​ല​നം ചെ​യ്തൊ​രാ​ശ​യം </p>
<p>ഈ​രി​ല വി​ട​ർ​ത്തു​മ്പോ​ലെ… </p>
<p>ക​രു​ണ പാ​റ്റി​ക്കൊ​ഴി​ച്ച് </p>
<p>അ​വ​സാ​ന ഗോ​ത്ര ക​ണി​ക​യേ​യും </p>
<p>പു​റ​ന്ത​ള്ളി ശു​ദ്ധി​യാ​ക്ക​പ്പെ​ട്ട രാ​ഷ്ട്രം </p>
<p>ഉ​യി​ർ​ത്തു​വ​രാ​ത്ത​വ​രെ </p>
<p>ഭ​യ​പ്പെ​ടു​ന്നി​ല്ല, </p>
<p>കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക </p>
<p>അ​വ​ർ​ക്കാ​യി മി​ണ്ടു​ന്ന ച​രി​ത്രം </p>
<p>ഇ​നി ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യേ​യി​ല്ല </p>
<p>കൊ​ല്ല​പ്പെ​ട്ട​വ​ർ </p>
<p>ഗ​സ്സ​യി​ലെ ദ​ണ്ഡ​കാ​ര​ണ്യ​ത്തി​ലെ </p>
<p>മ​ണ്ണി​നെ പു​ണ​ർ​ന്നു കി​ട​ന്നു… </p>
<p>=================</p>
<h3>സൂ​ചി​ക </h3>
<p><font color="#0000ff">മാ​വോ​യി​സ്റ്റ് വേ​ട്ട എ​ന്ന പേ​രി​ൽ ബ​സ്ത​റി​ൽ ന​ട​ക്കു​ന്ന ഓ​പ​റേ​ഷ​ൻ ക​ഗാ​ർ ആ​ദി​വാ​സി വം​ശ​ഹ​ത്യ ഇ​ന്ത്യ​ൻ സൈ​ന്യം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് മാം​ഗ്ലി സോ​ധി എ​ന്ന ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ 2024 ജ​നു​വ​രി 1നു ​വെ​ടി​യു​ണ്ട​ക്ക് ഇ​ര​യാ​ക്കി​യാ​ണ്. </font></p>
<p><font color="#0000ff">1. ജ​തേ​ശ്വ​ർ, സ്വ​പ്നേ​ശ്വ​ര ക്ഷേ​ത്ര​ങ്ങ​ൾ –സാ​ര​ന്ദ​വ​ന​പ്ര​ദേ​ശ​ത്തി​ലെ, (ഝാ​ർ​ഖ​ണ്ഡി​ലെ വെ​സ്റ്റ് സിം​ഗ്ഭും ജി​ല്ല​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന സാ​ര​ന്ദ വ​നം ഇ​ന്ത്യ​യു​ടെ പ​ച്ച​പ്പു​ള്ള പ്ര​കൃ​തി​യു​ടെ അ​തു​ല്യ​മാ​യ മ​ഹ​ത്ത്വത്തി​ന് സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​താ​ണ്. ‘എ​ഴു​നൂ​റ് കു​ന്നു​ക​ളു​ടെ നാ​ട്’ എ​ന്ന​ർ​ഥ​മു​ള്ള പ്രാ​ദേ​ശി​ക​പ​ദ​ത്തി​ൽ​നി​ന്നാ​ണ് ഈ ​പേ​ര് കി​ട്ടി​യ​ത്.) ആ​ഴ​ത്തി​ലു​ള്ള ആ​ത്മീ​യ​വും ഗോ​ത്ര​പ​ര​വു​മാ​യ ബ​ന്ധ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന വ​ന​ങ്ങ​ളാ​ൽ ചു​റ്റ​പ്പെ​ട്ട കു​ന്നി​ൻമു​ക​ളി​ലു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ. </font></p>
<p><font color="#0000ff">2. ഝാ​ർ​ഖ​ണ്ഡി​ലെ സാ​ര​ന്ദവ​ന​ത്തി​ലെ ന​ദി. ഇ​രു​മ്പ​യി​രി​ന്റെ സ​മൃ​ദ്ധി​യു​ള്ള​തി​നാ​ൽ ചു​വ​ന്ന വെ​ള്ള​മാ​ണ് ന​ദി​ക്ക്. </font></p>
<p><font color="#0000ff">3. ഛത്തി​സ്ഗ​ഢി​ലെ ബ​സ്ത​ർ ജി​ല്ല​യി​ലെ ജ​ഗ്ദ​ൽ​പൂ​രി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കാം​ഗ​ർ താ​ഴ്വ​ര​യി​ൽ 141 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ണ്ട്. </font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1516566</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1516566</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,11 MAY 2026]]></category>
<dc:creator><![CDATA[അജിത് എം. പച്ചനാടൻ]]></dc:creator>
<pubDate>Mon, 04 May 2026 04:15:29 GMT</pubDate>
</item>
<item>
<title><![CDATA[ഠും - 23]]></title>
<description/>
<enclosure length="140880" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841752-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841752-untitled-1.gif'/><figcaption></figcaption></figure><div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/03/2841755-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020B1n8m27jQVn5LFzVIp9XsRqU8lGCL7Qh1900838" data-watermark="false" style="width: 100%;" info-selector="#info_item_1777791902536">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777791902536"></div>
</div>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/03/2841756-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020z3keqSYrHTsPiDS5Yb5r6d5jYrQ0k1gH1929481" data-watermark="false" style="width: 100%;" info-selector="#info_item_1777791930975">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777791930975"></div>
</div>
<p> </p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1516557</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1516557</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,11 MAY 2026]]></category>
<dc:creator><![CDATA[രവി]]></dc:creator>
<pubDate>Mon, 04 May 2026 04:00:18 GMT</pubDate>
</item>
<item>
<title><![CDATA[ആ​റ്റു​വ​ഞ്ചി]]></title>
<description/>
<enclosure length="135588" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841749-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841749-untitled-1.gif'/><figcaption><p>ചിത്രങ്ങൾ:  വി.സി. ബാലകൃഷ്ണൻ</p><span class='copyright'></span></figcaption></figure><p>‘‘ആ​റ്റു​വ​ഞ്ചി​ക്ക​ട​വി​ൽ വെ​ച്ച് അ​ന്നു നി​ന്നെ ഞാ​ൻ ക​ണ്ട​പ്പോ​ൾ </p>
<p>പാ​ട്ടു​വ​ന്ന​തു പ​വി​ഴ​ച്ചു​ണ്ടി​ൽ പാ​തി നി​ർ​ത്തി​യ​തെ​ന്താ​ണ് </p>
<p>പാ​തി നി​ർ​ത്തി​യ​തെ​ന്താ​ണ്?’’ </p>
<p>‘കാ​യം​കു​ളം കൊ​ച്ചു​ണ്ണി’ എ​ന്ന പ​ഴ​യ സി​നി​മ​യി​ൽ പി. ​ഭാ​സ്ക​ര​ൻ എ​ഴു​തി ചി​ദം​ബ​ര​നാ​ഥ് ചി​ട്ട​പ്പെ​ടു​ത്തി​യ ഈ ​ഗാ​നം പ​ഴ​യ​കാ​ല​ത്തെ ഒ​രു ഹി​റ്റ് ആ​യി​രു​ന്നു. </p>
<p>‘‘ആ​റ്റു​വ​ഞ്ചി പൂ​ക്ക​ളും കാ​റ്റി​ലാ​ടി ഉ​ല​ഞ്ഞു </p>
<p>ആ​ലി മാ​ലി മ​ണ​ൽ​ത്ത​ട്ടും </p>
<p>ആ​തി​ര​പ്പൂ​വ​ണി​ഞ്ഞു.’’ </p>
<p>എ​ന്ന് ഒ.​എ​ൻ.​വി​യും എ​ഴു​തു​ന്നു​ണ്ട് (ചി​ത്രം –ന​ഖ​ക്ഷ​ത​ങ്ങ​ൾ) </p>
<p>പ​ശ്ചി​മ​ഘ​ട്ട പ്ര​ദേ​ശ​ത്തെ ഇ​ട​നാ​ട്ടി​ലെ​യും മ​ല​നാ​ട്ടി​ലെ​യും പു​ഴ​യോ​ര​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഒ​രു ചെ​റു​വൃ​ക്ഷ​മാ​ണ് ആ​റ്റു​വ​ഞ്ചി. കേ​ര​ള​ത്തി​ൽ കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശ്ശൂ​ർ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം എ​ന്നീ ജി​ല്ല​ക​ളി​ൽ വ​ള​രു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഗോ​വ, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ഈ ​വൃ​ക്ഷം വ​ള​രു​ന്നു​ണ്ട്. </p>
<p>12 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ഈ ​മ​ര​ത്തി​ന്റെ തൊ​ലി​ക്ക് ചാ​ര​നി​റ​മാ​ർ​ന്ന ത​വി​ട്ടു​നി​റ​മാ​ണ്. തൊ​ലി​മി​നു​പ്പു​ള്ള​തു​മാ​ണ്. ത​ടി​ക്ക് ക​ടും മ​ഞ്ഞ​നി​റ​മാ​ണ്. ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള്ള​തും എ​ണ്ണ​മി​നു​പ്പു​ള്ള​തു​മാ​യ ഇ​ല​ക​ൾ സ​മ്മു​ഖ​മാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്നു. ഇ​ല​ക​ൾ​ക്ക് 10-12 സെ. ​മീ​റ്റ​ർ നീ​ള​വും 4-5 സെ. ​മീ​റ്റ​ർ വീ​തി​യു​മു​ണ്ടാ​കും. അ​നു​പ​ർ​ണ​ങ്ങ​ളു​ണ്ട്.</p>
<p>ജൂ​ൺ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് പൂ​ക്കു​ന്ന​ത്. പൂ​ങ്കു​ല മു​ണ്ഡ​മ​ഞ്ജ​രി​യാ​ണ്. സ​മ​മി​ത ദ്വി​ലിം​ഗ​പു​ഷ്പ​ങ്ങ​ൾ. ദ​ള​ങ്ങ​ൾ​ക്ക് വെ​ളു​പ്പു​നി​റ​മാ​ണ്. പൂ​ക്ക​ൾ​ക്ക് ക​ട​മ്പി​ൻ പൂ​ക്ക​ളോ​ട് ഏ​റെ രൂ​പ​സാ​ദൃ​ശ്യ​മു​ണ്ട്.</p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/03/2841750-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240202SkoyvRrINK51sQlk8nub1K11VQrfm2W1416875" data-watermark="false" style="width: 100%;" info-selector="#info_item_1777791418262">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777791418262"></div>
</div>
<p>കാ​യ്ക​ൾ​ക്ക് ഗോ​ളാ​കൃ​തി​യാ​ണ്. നീ​ർ​വ​ഞ്ചി, പു​ഴ​വീ​മ്പ്, ആ​റ്റു​വ​ഞ്ചി​മ​രം എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്ന ഈ ​വൃ​ക്ഷ​ത്തി​ന്റെ ശാ​സ്ത്രീ​യ​നാ​മം Ochreinauclea missionis എ​ന്നാ​ണ്. ഈ ​ജ​നു​സ്സി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു വൃ​ക്ഷം മാ​ത്ര​മേ ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലും കാ​ണ​പ്പെ​ടു​ന്നു​ള്ളൂ.</p>
<p>ക​ട​മ്പും ചെ​ത്തി​യും ഉ​ൾ​പ്പെ​ടു​ന്ന റൂ​ബി​യേ​സി​യെ (Rubiaceae) സ​സ്യ​കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സം​സ്കൃ​ത​ത്തി​ൽ അം​ബു​വേ​ത​സഃ അ​ഭ്ര​പു​ഷ്പം; പ​രി​വ്യാ​ധഃ, വേ​ത​സം എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്നു. തൊ​ലി ഔ​ഷ​ധ​യോ​ഗ്യ​മാ​ണ്. കു​ഷ്ഠ​രോ​ഗം, വ്ര​ണം, വാ​തം, ക്ഷ​യം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ട​നാ​ട്ടി​ലെ​യും മ​ല​നാ​ട്ടി​ലെ​യും പു​ഴ​യോ​ര​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക​മാ​യി വ​ള​രു​ന്ന ഇ​വ പു​ഴ​യോ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട്.</p>
<p>തെ​ക്ക​ൻ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ​മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഈ ​സ​സ്യം ചു​വ​ന്ന പ​ട്ടി​ക​യി​ലെ Vulnerable (സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ വം​ശ​നാ​ശം സം​ഭ​വി​ക്കാം) എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. പു​ഴ​യോ​രം ഇ​ടി​ഞ്ഞു​പോ​കാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു വെ​ച്ചു​പി​ടി​പ്പി​ക്കാ​ൻ പ​റ്റി​യ മ​ര​മാ​ണി​ത്. </p>
<p>വെ​ള്ളി​ല​ത്തോ​ഴി (Commander) എ​ന്ന ചി​ത്ര​ശ​ല​ഭ​ത്തി​ന്റെ ലാ​ർ​വാ ഭ​ക്ഷ​ണ​സ​സ്യ​മാ​ണ്. പു​ഴ​യോ​ര​ങ്ങ​ളി​ൽ വ​ള​രു​ന്ന Homonoia riparia എ​ന്ന കു​റ്റി​ച്ചെ​ടി​യും ആ​റ്റു​വ​ഞ്ചി എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.</p>]]></content:encoded>
<link>https://www.madhyamam.com/weekly/social/environment/flora-of-kerala-1516553</link>
<guid isPermaLink="true">https://www.madhyamam.com/weekly/social/environment/flora-of-kerala-1516553</guid>
<category><![CDATA[Weekly,Social,Environment,Archives,Premium,11 MAY 2026]]></category>
<dc:creator><![CDATA[വി.​സി. ബാ​ല​കൃ​ഷ്ണ​ൻ]]></dc:creator>
<pubDate>Mon, 04 May 2026 03:46:15 GMT</pubDate>
</item>
<item>
<title><![CDATA[ഉ​ത്സ​വം]]></title>
<description/>
<enclosure length="308684" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841695-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841695-untitled-1.gif'/><figcaption><p>എ.ഐ ചി​ത്രീ​ക​ര​ണം: കെ​ൻ​സ് ഹാ​രിസ്</p><span class='copyright'></span></figcaption></figure><p>കാ​റ്റ്. ഒ​രു ഉ​റു​മി​പോ​ലെ ചീ​റ്റി. ത​ണു​ത്ത ആ​കാ​ശം. നി​ലാ​വെ​ളി​ച്ചം പാ​റിവീ​ണ വ​യ​ല്‍ വ​ര​മ്പി​ലൂ​ടെ അ​യാ​ള്‍ ഓ​ടി. മു​ന്നി​ല്‍ അ​വ്യ​ക്ത​മാ​യ ഒ​രു ചാ​ട്ടു​ളി​പോ​ലെ അ​വ​ള്‍ ചീ​റി​പ്പാ​ഞ്ഞു. അ​യാ​ള്‍ കി​ത​പ്പാ​റ്റിക്കൊ​ണ്ട് അ​വ​ളെ വി​ളി​ച്ചു. </p>
<p>“മോ​ളെ കാ​ര്‍ത്തി​കേ നി​ല്‍ക്ക്, മോ​ളെ... ​കാ​ര്‍ത്തൂൂൂ...” </p>
<p>അ​യാ​ളു​ടെ വാ​ക്കു​ക​ള്‍ അ​ത്ര​മേ​ല്‍ സ്നേ​ഹാ​ര്‍ദ്ര​മാ​യി​രു​ന്നു. ഇ​തി​നു​മു​മ്പൊ​രി​ക്ക​ലും അ​യാ​ള്‍ അ​ങ്ങ​നെ വി​ളി​ച്ചി​രു​ന്നി​ല്ല; ആ​രെ​യും. ക​ര​ച്ചി​ലാ​ണോ അ​പേ​ക്ഷ​യാ​ണോ സ്നേ​ഹ​മാ​ണോ വാ​ക്കു​ക​ളി​ല്‍ നി​റ​ഞ്ഞി​രു​ന്ന​തെ​ന്ന് അ​യാ​ള്‍ക്കുപോ​ലും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പാ​തി​രാ​ത്രി ക​ഴി​ഞ്ഞി​രി​ക്ക​ണം. സ​മ​യംപോ​ലും നി​ശ്ച​യ​മി​ല്ല. അ​ല്ലെ​ങ്കി​ല്‍ത​ന്നെ ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രും സ​മ​യം നോ​ക്കാ​റി​ല്ല​ല്ലോ. </p>
<p>ഓ​ട്ട​ത്തി​ന്റെ ഒ​രി​ട​വേ​ള​യി​ല്‍ അ​യാ​ള്‍ ചു​റ്റും നോ​ക്കി. വ​യ​ല്‍ പി​ന്നി​ട്ട് ആ ​വ​ഴി കാ​ട്ടി​ലേ​ക്ക് ക​യ​റി​യി​രു​ന്നു. നി​ലാ​വി​ന്റെ കാ​ഴ്ച​ക​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു. ഇ​രു​ട്ടി​ലേ​ക്ക് വീ​ണു​പോ​കു​ന്ന നി​ശ്വാ​സം മാ​ത്രം. അ​യാ​ള്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി അ​ല​റിവി​ളി​ച്ചു: </p>
<p>“മോ​ളേ...” </p>
<p>ആ ​ശ​ബ്ദം അ​ക​ലെ കാ​ട്ടി​ല്‍ എ​വി​ടെ​യോ ത​ട്ടി പ്ര​തി​ധ്വ​നി​ച്ചു. ഒ​രി​ക്ക​ല്‍കൂ​ടി അ​ല​റിവി​ളി​ക്കാ​നൊ​രു​ങ്ങും മു​മ്പേ അ​യാ​ള്‍ മ​ര​ത്തി​ന്റെ വേ​രി​ല്‍ ത​ട്ടിവീ​ണു. ക​രി​യി​ല​ക​ളി‍ല്‍ വ​ഴു​തി അ​യാ​ള്‍ കി​ത​പ്പാ​റ്റി. ആ ​വീ​ഴ്ച​യി​ല്‍നി​ന്ന് അ​യാ​ള്‍ക്ക് പെ​ട്ടെ​ന്ന് എ​ഴു​ന്നേ​ല്‍ക്കാ​നാ​യി​ല്ല. വ​ള​രെ ശ്ര​മ​പ്പെ​ട്ട് എ​ഴു​ന്നേ​റ്റി​രു​ന്നു. എ​ന്നി​ട്ട് ചു​റ്റും നോ​ക്കി. തൊ​ട്ടു​മു​ന്നി​ലെ കാ​ഴ്ച​പോ​ലും അ​വ്യ​ക്ത​മാ​ക്കു​ന്ന ഇ​രു​ട്ട്. കൊ​ഴു​ത്ത ഇ​രു​ട്ടി​ന് ഒ​രു മ​ണ​വും പേ​ടി​പ്പെ​ടു​ത്തു​ന്ന ഒ​രു ശ​ബ്ദ​വും. ഏ​തൊ​ക്കെ​യോ ഇ​ല​ക​ളു​ടെ മ​ണം. നാ​ട്ടു​മാ​വി​ന്റെ മ​ണം. വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ല്‍നി​ന്ന് കു​ട്ടി​ക്കാ​ല​ത്തു ത​ന്നെ തേ​ടിവ​ന്ന അ​മ്മ മ​ണം. വി​ശ​ന്ന് ഒ​ലി​ച്ചുപോ​യ ബാ​ല്യ​ത്തി​ന്റെ മ​ണം. തെ​യ്യ​ത്തി​ന്റെ മ​ഞ്ഞ​ള്‍ക്കു​റി​യു​ടെ ഗ​ന്ധം. എ​ല്ലാ ​ഗ​ന്ധ​ങ്ങ​ളും ഒ​രു​മി​ച്ച് ത​ന്നി​ലേ​ക്ക് വ​ന്നുനി​റ​യു​ന്ന​താ​യി അ​യാ​ള്‍ക്കു​ തോ​ന്നി. ഏ​തൊ​ക്കെ​യോ ജീ​വി​ക​ളു​ടെ ശ​ബ്ദം. കു​ട്ടി​ക്കാ​ല​ത്ത് കേ​ട്ട ചീ​വി​ടു​ക​ളു​ടെ ശ​ബ്ദം മാ​ത്രം അ​യാ​ള്‍ക്കു തി​രി​ച്ച​റി​യാ​നാ​യി. മ​റ്റെ​ന്തൊ​ക്കെ​യോ ഒ​ച്ച​ക​ള്‍ അ​യാ​ളി​ലേ​ക്ക് ഭ​യ​ത്തി​ന്റെ വേ​രു​ക​ളാ​ഴ്ത്തി. എ​ഴു​ന്നേ​റ്റു നി​ല്‍ക്കാ​ന്‍ പേ​ടി​തോ​ന്നി. ത​ണു​പ്പ് പ​തി​യെ അ​യാ​ളു​ടെ ശ്വാ​സ​ത്തി​ലേ​ക്ക് ക​യ​റി. അ​പ്പോ​ള്‍ കാ​ട്ടി​ലെ ഒ​ട്ട​നേ​കം ശ​ബ്ദ​ങ്ങ​ളേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ ത​ന്റെ ശ​രീ​ര​ത്തി​ലൂ​ടെ ര​ക്തം ഓ​ടു​ന്ന​ത് അ​യാ​ള്‍ക്കു തി​രി​ച്ച​റി​യാ​നാ​വു​മാ​യി​രു​ന്നു. ഹൃ​ദ​യ​ത്തി​ന്റെ മി​ടി​പ്പ് വ​ലി​യൊ​രു പെ​രു​മ്പ​റ​പോ​ലെ അ​യാ​ളെ വ​ല​യം ചെ​യ്തു. പ​തി​യെ എ​ഴു​ന്നേ​റ്റ് തൊ​ട്ട​ടു​ത്ത മ​ര​ത്തി​ല്‍ പി​ടി​ച്ച് നി​വ​ര്‍ന്നി​രു​ന്നു. പി​ന്നെ ക​ണ്ണു​മി​ഴി​ച്ച് ഇ​രു​ട്ടി​ലേ​ക്കു​നോ​ക്കി. എ​ഴു​ന്നേ​റ്റു. </p>
<p>“മോ​ളെ...” </p>
<p>അ​യാ​ളു​ടെ ശ​ബ്ദം പു​റ​ത്തേ​ക്ക് വ​ന്നി​ല്ല. ഏ​റെനേ​രം അ​യാ​ളാ നി​ല്‍പു തു​ട​ര്‍ന്നു. എ​ഴു​ന്നേ​റ്റ് ഓ​ടു​മ്പോ​ള്‍, ഉ​ടു​മു​ണ്ട് മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഫോ​ണോ ഒ​രു ടോ​ര്‍ച്ചോ എ​ടു​ക്കാ​ന്‍ ക​ഴി‍ഞ്ഞി​ല്ല. </p>
<p>“ജ​യ​കൃ​ഷ്ണ​ന്‍ മാ​ഷേ, കാ​ര്‍ത്തി​ക ക്ലാ​സി​ല്‍നി​ന്ന് പു​റ​ത്തേ​ക്കു ചാ​ടി... അ​വ​ള​താ ഓ​ടു​ന്നു...” </p>
<p>കി​ത​ച്ചും ശ​ബ്ദ​മി​ട​റി​യും ജാ​ന​കി ടീ​ച്ച​ര്‍ പ​റ​ഞ്ഞ​പ്പോ ബെ​ഞ്ചി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന അ​യാ​ള്‍ ‍ഞെ​ട്ടി ഉ​ണ​ര്‍ന്നു. പി​ന്നെ എ​ഴു​ന്നേ​റ്റ് കാ​ര്‍ത്തി​ക ഓ​ടി​യ, സ്കൂ​ളി​നു മു​ന്നി​ലെ വ​യ​ലി​ലേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. ക​ണ്ണ​ങ്ങാ​ട്ടു​ ഭ​ഗ​വ​തി​യാ​യി​രു​ന്നു ജാ​ന​കി​ ടീ​ച്ച​ര്‍. പ​ഴ​ശ്ശി​ത​മ്പു​രാ​ന്റെ ക​ള​രി ഭ​ഗ​വ​തി. </p>
<p>“മാ​ഷേ നി​ങ്ങ​ള് പോ​ണ്ട. അ​വ​ള് നാ​ളെ വ​രും. അ​ല്ലെ​ങ്കി​ല്‍ മ​റ്റ​ന്നാ​ള്‍. ന​മ്മ​ള്‍ ആ​രോ​ടും പ​റ​യാ​ണ്ടി​രു​ന്നാ മ​തി. ഇ​ന്ന് അ​വി​ടെ കാ​ട്ടി​ലെ കാ​വി​ല് ഉ​ത്സ​വാ. അ​വ​ള് നാ​ഗ​മാ​യി ഇ​ഴ​യു​മെ​ന്നാ കൂട്ടു​കാ​ര് പ​റ​യ​ണേ. മാ​ഷേ നി​ങ്ങ​ള് പോ​ണ്ട മാ​ഷേ... പോ​ണ്ട.” </p>
<p>പാ​തി​രാ​ത്രി ക​ഴി​ഞ്ഞു കാ​ണ​ണം. </p>
<p>“മാ​ഷേ...” </p>
<p>ക​ര്‍ക്ക​ട​ത്തി​ല്‍ പ​ച്ച​വി​രി​ച്ച​ പാ​ടം. അ​ക​ലെ കാ​ട്. മ​ഴ പെ​യ്തു​തു​ട​ങ്ങി​യാ​ല്‍ പി​ന്നെ കാ​ടും പ​ച്ച​പ്പി​ല്‍ നി​റ​യും. മേ​ഘ​ങ്ങ​ളാ​കെ നി​റ​യു​ന്ന ആ​കാ​ശ​ത്തി​നു കീ​ഴെ പ​ച്ച​യി​ല്‍ കു​ളി​ച്ച് കാ​ടും പാ​ട​വും അ​യാ​ള​ത് നോ​ക്കി നി​ല്‍ക്കാ​റു​ണ്ടാ​യി​രു​ന്നു. </p>
<p>“ക​വി​ത എ​ഴു​താ​ന്‍ തോ​ന്ന​ണു​ണ്ടോ മാ​ഷേ...” </p>
<p>“ഏ​യ്...” </p>
<p>ഒ​രു​ മ​ണി​യാ​കാ​റാ​യ​പ്പോ​ഴാ​ണ് കി​ട​ന്ന​ത്. ഒ​ന്നു മ​യ​ങ്ങി​യ​പ്പോ​ഴാ​ണ് ടീ​ച്ച​ര്‍ ഓ​ടി​ക്കി​ത​ച്ചെ​ത്തിയത്. പ​ത്താം ക്ലാ​സി​ലെ കു​ട്ടി​ക​ള്‍ക്കാ​യി സ്കൂ​ളി​ല്‍ സ​ഹ​വാ​സ ക്യാ​മ്പ് തു​ട​ങ്ങി​യ​തി​ന്റെ ര​ണ്ടാം ദി​വ​സ​മാ​യി​രു​ന്നു അ​ത്.​ പ​തി​നാ​റ് പെ​ണ്‍ക്കു​ട്ടി​ക​ളും ഇ​രു​പ​ത് ആ​ണ്‍ക്കു​ട്ടി​ക​ളു​മാ​ണ് ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​ര്‍ഷ​വും വ​യ​നാ​ട്ടി​ലെ ഈ ​സ്കൂ​ളി​ല്‍ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷാ​കാ​ല​ത്ത് റെ​സി​ഡ​ന്‍ഷ്യ​ല്‍ ക്യാ​മ്പ് ന​ട​ത്തും. ഗോ​ത്ര​വ​ർഗ​ വി​ദ്യാ​ർഥി​ക​ള്‍ക്കു​ള്ള ക്യാ​മ്പി​ന്റെ ക​ണ്‍വീ​ന​റാ​യി​രു​ന്നു ജ​യ​കൃ​ഷ്ണ​ന്‍ മാ​ഷ്. ഏ​താ​നും വ​ര്‍ഷം മു​മ്പാ​ണ് കാ​സ​ർകോട് ഉ​പ്പ​ള​ക്കാ​ര​നാ​യ ജ​യ​കൃ​ഷ്ണ​ന്‍ പി.​എ​സ്.​സി റാ​ങ്ക് ലി​സ്റ്റി​ല്‍ ഇ​ടംപി​ടി​ച്ച് ജോ​ലി​ക്കെ​ത്തി​യ​ത്. </p>
<p>അ​മ്മ ജ​യ​കൃ​ഷ്ണ​നോ​ടു പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. </p>
<p>“എ​ന്തി​ന് നീ ​വ​യ​നാ​ട്ടി​ലേ​ക്ക് പോ​ന്നെ. മോ​നെ നി​ന്ക് ഈ​ടെ ഏ​ടെ​ങ്കു പോ​യെ​ങ്ക് പോ​രെ…. വ​യാ​നാ​ട് ചെ​ല്ല്യെ​ങ്ക് ഒ​രു കാ​ട്ടി​ന്റെ ഉ​ള്ള്…​ ഇ​പ്പി​ളും പോ​ല് ആ​ന​യും പു​ലി​യും എ​ല്ലോ എ​ർ​ങ്ങി​ന്നെ സ്ഥാ​ലോ അ​ത്.” </p>
<p>തെ​യ്യ​ങ്ങ​ളു​ടെ ത​മ്പു​രാ​ന്‍ ക​രി​വെ​ള്ളൂ​ര്‍ മ​ണ​ക്കാ​ട​ന്‍ ഗു​രു​ക്ക​ളെ ഓ​ര്‍ത്തു. കു​ടും​ബ​ത്തി​ലെ ഏ​തോ അ​പ്പൂ​പ്പ​ന്റെ ഗു​രു. പാ​ര​മ്പ​ര്യ​മാ​യി അ​ച്ഛ​നും അ​ങ്ങനെ​യാ​ണ് തെ​യ്യം പ​ഠി​ച്ച​ത്. ത​ന്റെ ഘ​ട്ട​മെ​ത്തി​യ​പ്പോ​ള്‍ പ​ഠി​ക്കാ​ന്‍ അ​മ്മ​യും അ​ച്ഛ​നും നി​ര്‍ബ​ന്ധി​ച്ചു. പേ​ടി​യാ​യി​രു​ന്നു. പി​ന്നെ പി​ന്നെ അ​ൽപം സ്നേ​ഹം തോ​ന്നി തു​ട​ങ്ങി​യെ​ങ്കി​ലും അ​ത് തൊ​ഴി​ലാ​യി സ്വീ​ക​രി​ക്കാ​ന്‍ മ​ന​സ്സു​ വ​ന്നി​ല്ല. എ​ന്നാ​ലും എ​ന്തൊ​ക്കെ​യോ പ​ഠി​ച്ചു. ഗു​രു​ക്ക​ളെപ്പോ​ലെ മാ​ന്ത്രി​ക​നാ​വാ​ന്‍ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. കോ​ല​ത്തി​രി രാ​ജാ​വി​ന്റെ ത​ന്ത്ര​ങ്ങ​ളി​ല്‍ പെ​ട്ട ഗു​രു​ക്ക​ള്‍ കു​ട​യി​ലേ​റി പു​ഴ​ക​ട​ന്ന​തും മു​റു​ക്കാ​ന്‍, ക​വു​ങ്ങു​വ​ള​ച്ചു അ​ട​ക്ക പ​റി​ച്ച​തു​മെ​ല്ലാം അ​ത്ഭു​ത​ത്തോ​ടെ അ​ച്ഛ​നി​ല്‍ നി​ന്നു കേ​ട്ടു നി​ന്നു. അ​ന്ന് അ​തൊ​ക്കെ പ​ഠി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഈ ​കൂ​രി​രുട്ടി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടാ​മെ​ന്ന് അ​യാ​ള്‍ ചി​ന്തി​ച്ചു. തു​ലാം പ​ത്തു​ മു​ത​ല്‍ ഇ​ട​വ​പ്പാ​തി വ​രെ ദൈ​വ​മാ​യി മാ​റി​യ ആ​ളാ​യി​രു​ന്നു താ​നെ​ന്ന് അ​യാ​ളോ​ര്‍ത്തു. ഒ​രി​ക്ക​ല്‍ മാ​ത്രം. പി​ന്നീ​ട് എ​ന്തൊ സാ​ധി​ച്ചി​ല്ല. അ​രി​ച്ചാ​ന്തും മ​ഞ്ഞ​ളും ക​രി​യും മു​ഖ​ത്തെ​ഴു​തി, ചു​വ​ന്ന ഉ​ട​യാ​ട ചു​റ്റി, മു​ടി​കെ​ട്ടി, കി​ലു​ങ്ങു​ന്ന പാ​ദ​ങ്ങ​ളു​മാ​യി കാ​വു​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന ദൈ​വം. ഉ​രി​യാ​ട്ടു​കേ​ള്‍പ്പി​ക്കു​മ്പോ​ള്‍ വി​ശ്വാ​സി​ക​ള്‍ അ​വ​രു​ടെ വേ​ദ​ന​ക​ളും വി​ഷ​മ​ങ്ങ​ളും പ​തി​യെ തെ​യ്യ​ത്തി​ന്റെ ചെ​വി​യി​ല്‍ സ്വ​കാ​ര്യം പ​റ​യും. </p>
<p>അ​മ്മ​യും വ​ന്നു പ​റ​ഞ്ഞു. </p>
<p>“അ​ന്റെ ജ​യ​കൃ​ഷ്‍ണ​ന് ന​ല്ലൊ​രു പ​ണി കി​ട്ട​ണേ, ഓ​ന് ന​ല്ലൊ​രു പെ​ണ്ണ് കി​ട്ട​ണേ.” </p>
<p>ഇ​താ​യി​രു​ന്നു അ​മ്മ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍. </p>
<p>“നി​ങ്ങ​ളെ മോ​ന്‍ ബെ​ല്ല്യ ആ​ളാ​വും” </p>
<p>എ​ന്നോ മ​റ്റോ തെ​യ്യം പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ, മ​ന​സ്സി​ല്‍ നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ന്‍കാ​വി​ലെ പ​ട​വീ​ര​ന്‍ കെ​ട്ടാ​നാ​യി​രു​ന്നു താ​ൽപ​ര്യം. മ​ര​ണ​ത്തി​നു​ശേ​ഷം ദൈ​വ​മാ​യി മാ​റി​യ തെ​യ്യ​മാ​ണ് പ​ട​വീ​ര​ന്‍ തെ​യ്യം. എ​ന്താ​ണ് ആ ​തെ​യ്യ​ത്തോ​ടു സ്നേ​ഹ​മെ​ന്ന​റി​യി​ല്ല. ഗു​രു​വി​നെ ആ​ക്ര​മി​ച്ച തെ​യ്യം. എ​ല്ലാ തെ​യ്യ​ങ്ങ​ളോ​ടും സ്നേ​ഹ​മാ​യി​രു​ന്നു​വെ​ങ്കി​ലും ഉ​ള്ളി​ലെ പേ​ടി ചി​ല​പ്പോ​ഴോ​ക്കെ മാ​റി ചി​ന്തി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു. അ​താ​ണ് അ​മ്മ​യു​ടെ ആ​ഗ്ര​ഹംപോ​ലെ ജോ​ലിനേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. അ​മ്മ​ക്ക് തെ​യ്യ​ങ്ങ​ളെ ഉ​പേ​ക്ഷി​ക്കു​ന്ന​തി​ല്‍ പേ​ടി​യു​ണ്ടാ​യി​രു​ന്നു. </p>
<p>“തെ​യ്യ​ങ്ങ​ളെ ചൊ​ട്പി​ച്ച​ർ​ന്റാ. ചൊ​ട്പ്പി​ച്ചെ​ങ്കി​ല്... എ​ട്ക്കെ​ങ്കി​ലു നീ ​തെ​യ്യം കെ​ട്ണൊ അ​വേ...” </p>
<p>വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​റ​ങ്ങി​യ​പ്പോ​ള്‍ അ​മ്മ ക​ണ്ണു​ തു​ട​ച്ചു. </p>
<p>“അ​ന്റെ തെ​യ്‍വ​ങ്ങ​ളെ... ​ങ് ങ്.” </p>
<p>​പ​ത്തു​ വ​ര്‍ഷം. എ​ല്ലാ വ​ര്‍ഷ​വും ക​ര്‍ക്ക​ട​ത്തി​ന് നാ​ട്ടി​ലെ​ത്തും. പെ​രു​മ​ഴ​ക്കാ​ല​ത്ത് തെ​യ്യം കെ​ട്ടാ​ന്‍.​ ച​മ​യ​ങ്ങ​ളി​ല്‍ മ​ഴ​ ചാ​റ​ല്‍ പ​തി​യു​മ്പോ​ള്‍ ഞ​ര​മ്പു​ക​ള്‍ വ​ലി​ഞ്ഞു​മു​റു​കും. </p>
<p>“അ​ട്ത്തെ ചി​ങ്ങ​ത്തി​ല് നി​ന്റെ മം​ഗ​ലൊ ന​ട്ത്ത​ണൊ...​ഉം” </p>
<p>അ​മ്മ ക​ണ്ണു തു​ട​ച്ചു. </p>
<p>ഓ​ർമ​ക​ളി​ലേ​ക്ക് ആ​ന​യു​ടെ ചി​ന്നംവി​ളി വീ​ണു. അ​യാ​ള്‍ ഞെ​ട്ടി.​ ഇ​രു​ട്ടി​ല്‍ മു​ന്നി​ലെ​വി​ടെ​യോ ആ​ന​യു​ടെ ചൂ​ര്. അ​യാ​ള്‍ ഇ​രു​ട്ടി​നെ കീ​റി​മു​റി​ച്ച് പ​ട​വീ​ര​ന്‍ തെ​യ്യ​മാ​യി. കാ​ട്ടി​ലൂ​ടെ പ​റ​ന്നു. ആ​വു​ന്ന​തും ശ​ക്തി​യി​ല്‍ ശ്വാ​സം വ​ലി​ച്ചു. പി​ന്നെ കു​തി​ച്ചു. ഗൂ​രു​കാ​ര​ണ​വ​ന്മാ​രെ ഓ​ര്‍ത്തു. അ​യാ​ള്‍ വി​ളി​ച്ചു. </p>
<p>“മോ​ളെ കാ​ര്‍ത്തി...” </p>
<p>അ​യാ​ള്‍ തെ​യ്യം കെ​ട്ടി​യാ​ടു​മ്പോ​ഴ​ത്തെപോ​ലെ ആ​വു​ന്ന​ത്ര ഉ​ച്ച​ത്തി​ല്‍ അ​ല​റി. ദൈ​വ​ങ്ങ​ളു​ടെ ശ​ബ്ദ​ത്തി​ല്‍...​ പ്ര​ഭാ​തം അ​ക​ലെ​യെ​വി​ടെ​യോ ആ​ണെ​ന്ന് അ​യാ​ള്‍ക്ക് തോ​ന്നി. വീ​ണ്ടും ഒ​രി​ക്ക​ല്‍ അ​യാ​ള്‍ വി​ളി​ച്ചു. ഇ​നി​യൊ​രി​ക്ക​ലും ത​നി​ക്കു വി​ളി​ക്കാ​നാ​വി​ല്ലെ​ന്ന തോ​ന്ന​ല്‍ അ​യാ​ളെ പൊ​തി​ഞ്ഞു. ശ​ബ്ദം അ​ത്ര​മേ​ല്‍ ത​ണു​ത്തു​പോ​യി​രു​ന്നു. തൊ​ണ്ട​ക്കു​ഴ​ലു​ക​ള്‍ വ​ല്ലാ​തെ പൊ​ട്ടിപ്പോ​യെ​ന്നുതോ​ന്നി. തെ​യ്യ​ത്തി​ന്റെ തൊ​ണ്ട​യി​ല്‍നി​ന്നും വ​രു​ന്ന ആ ​ഉ​റ​ച്ചശ​ബ്ദം ഒ​രു ഇ​ല​പോ​ലെ ഇ​രു​ട്ടി​ലേ​ക്കു പാ​റി​പ്പോ​യി. പ​ട​വീ​ര​നാ​കാ​ന്‍ ത​നി​ക്കു ക​ഴി​യു​ന്നി​ല്ല​ല്ലോ. ഗു​രു​വി​നെപ്പോ​ലെ അ​ത്ഭു​ത​ങ്ങ​ളൊ​ന്നും കാ​ണി​ക്കാ​നും ആ​വി​ല്ല. കു​ട്ടി​ക​ളു​ടെ മ​ന​സ്സി​ലാ​ണ് താ​ന്‍ അ​ത്ഭു​തം കാ​ണി​ച്ചി​രു​ന്ന​തെ​ന്ന് അ​യാ​ള്‍ ഓ​ര്‍ത്തു. വേ​വ​ലാ​തി​യു​ടെ ഒ​രു പാ​ഠ​പു​സ്ത​ക​മാ​യി​രു​ന്നു ജീ​വി​തം. തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ ചു​വ​പ്പ് പ​ട​ര്‍ന്ന മു​ഖം. </p>
<p>“വ​യ​നാ​ട്ടി​ലെ കു​ട്ടി​ക​ള്‍ പാ​വ​ങ്ങ​ളാ​ണ് മാ​ഷേ.” </p>
<p>ജോ​യി​ന്‍ ചെ​യ്യാ​ന്‍ വ​ന്ന​പ്പോ​ള്‍ അ​ന്ന​ത്തെ എ​ച്ച്.​എം കാ​ര്‍ത്തി​കേ​യ​ന്‍ മാ​ഷ് പ​റ​ഞ്ഞു. മാ​ഷ് ക​ണ്ണൂ​രാ​ണ്. ന​ല്ല മ​നു​ഷ്യ​ന്‍. </p>
<p>“വ​യ​നാ​ട് നി​ങ്ങ​ള്‍ക്കൊ​രു പാ​ഠ​പു​സ്ത​കാ​യി​രി​ക്കും. പ​ഠി​ക്കാ​ന്‍ ഒ​രു​പാ​ടു​ണ്ട്. ” </p>
<p>കാ​ര്‍ത്തി​കേ​യ​ക​ന്‍ മാ​ഷ്‍ പി​ന്നീ​ട് എ​ന്തൊ​ക്കെ​യോ പ​റ​ഞ്ഞു. പ​ല​തും ഓ​ർമ​യി​ല്‍നി​ന്നും അ​ട​ര്‍ന്നു​പോ​യി. വീ​ണ്ടും ഇ​പ്പോ​ഴാ​ണ് അ​തൊ​ക്കെ ഓ​ര്‍മി​ക്കു​ന്ന​ത്. </p>
<p>ആ ​വ​ര്‍ഷ​ത്തെ റെസി​ഡ​ന്‍ഷ്യ​ല്‍ ക്യാ​മ്പ് ക​ഴി​ഞ്ഞാ​ല്‍ കാ​ര്‍ത്തി​കേ​യ​ന്‍ മാ​ഷ് വി​ര​മി​ക്കും. ക്യാ​മ്പി​ലേ​ക്ക് കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് മാ​ഷ് പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍ ന​മ്മ​ളെ ക​ണ്ടാ​ല്‍ ഓ​ടി​ കാ​ടു​ക​യ​റും. വ​ണ്ടി​യു​ടെ ഇ​ര​മ്പ​ല്‍, മു​ഷി​യാ​ത്ത വ​സ്ത്രം ധ​രി​ച്ച് ചി​രി​ക്കു​ന്ന മ​നു​ഷ്യ​ര്‍... ഒ​ക്കെ അ​വ​ര്‍ക്ക് പേ​ടി​യാ​ണ്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/03/2841696-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020lvJBRJB79fOU60tNJlETN1ztknBf82UP6169210" data-watermark="false" style="width: 100%;" info-selector="#info_item_1777786170680">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777786170680"></div>
</div>
<p>“സ്നേ​ഹി​ച്ചാ​ലും സ്നേ​ഹി​ച്ചാ​ലും നി​ങ്ങ​ക്ക് മ​തി​യാ​വൂ​ല മാ​ഷേ, സ്നേ​ഹം അ​ൽപം കു​റ​ഞ്ഞാ​ല്‍ കു​ട്ടി​ക​ള്‍ ക്യാ​മ്പി​ല്‍നി​ന്നും ഓ​ടി​പ്പോ​കും. പി​ന്നെ അ​വ​രെ കി​ട്ടാ​ന്‍ പാ​ടാ​ണ്. ക​ണ്ണി​ല്‍ എ​ണ്ണ ഒ​ഴി​ച്ചി​രി​ക്ക​ണം എ​ന്നൊ​ക്കെ പ​റ​യാ​റി​ല്ലേ. അ​ത് വേ​ണം. പ​ത്താം ക്ലാ​സാ​ണ്. കു​ട്ടി​ക​ള്‍ക്ക് ചി​ല​പ്പോ അ​തൊ​ന്നും ഒാ​ര്‍മ​യു​ണ്ടാ​വി​ല്ല. വ​ള്ളി​യൂ​ര്‍ക്കാ​വ് ഉ​ത്സ​വം വ​ര്വാ​ണ്. വ​ള്ളി​യൂ​ര്‍ക്കാ​വ് ഉ​ത്സ​വം​ന്ന് വ​ച്ചാ. അ​ങ്ങ​നെ​യാ. കൊ​ടി​യേ​റി​യാ പി​ന്നെ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ മ​ന​സ്സ് അ​വ​ടെ​യാ.​ ക​ബ​നി​യു​ടെ ക​യ​റ്റി​റ​ക്ക​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി​പോ​കു​ന്ന​ത​ല്ല അ​ത്. അ​തൊ​രു ശ്വാ​സ​മാ​ണ്. ര​ക്ത​ത്തി​ലാ​ണ് അ​ത് അ​ലി​ഞ്ഞു​ചേ​ര്‍ന്നി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ക്ക് ക്യാ​മ്പി​നെ​ക്കാ​ള്‍ വ​ലു​താ അ​ത്. ന​മ്മ​ള് ശ​രി​ക്കും ദ്രോ​ഹി​ക്ക​ല്ലേ മാ​ഷേ?” </p>
<p>കാ​ര്‍ത്തി​കേ​യ​ന്‍ മാ​ഷ്‍ പ​റ​ഞ്ഞു നി​ര്‍ത്തി. അ​ടു​ത്തേ​ക്ക് വ​ന്ന് ചെ​വി​യി​ല്‍ പ​റ​ഞ്ഞു. </p>
<p>‍“മാ​ഷേ നി​ങ്ങ​ള് നോ​ക്കി​ക്കോ ഈ ​വ​ര്‍ഷം ഞാ​നി​വ​രെ ഉ​ത്സ​വ​ത്തി​നു കൊ​ണ്ടു​പോ​കും. രാ​ത്രി ഇ​ബ്ട്ന്ന് പോ​കാം. നേ​രം പു​ല​രു​ന്ന​തി​നു മു​മ്പേ തി​രി​ച്ചുവ​രാം. ആ​രു​മ​റി​യാ​തെ. നി​ങ്ങ​ള് കൂ​ടെ നി​ക്കോ മാ​ഷേ.” </p>
<p>പ്രാ​യ​ത്തി​ന്റെ അ​വി​വേ​കം കൊ​ണ്ടോ എ​ന്തോ. ത​നി​ക്കാ ചോ​ദ്യ​ത്തി​ന്റെ പൊ​രു​ള്‍ മ​ന​സ്സി​ലാ​യി​രു​ന്നി​ല്ല. കൂ​ടെ നി​ക്കാം എ​ന്നാ​ണോ പ​റ​ഞ്ഞി​ട്ടു​ണ്ടാ​വു​ക. ഇ​പ്പോ​ഴും ഓ​ർമ​യി​ല്ല. പ​ക്ഷേ, കാ​ര്‍ത്തി​കേ​യ​ന്‍ മാ​ഷി​ന് കു​ട്ടി​ക​ളെ ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​പോ​കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​തി​നു മു​മ്പ് മാ​ഷ് പോ​യി. പേ​ര്യ ചു​രം വ​ഴി ആം​ബു​ല​ന്‍സ് ക​ര​ഞ്ഞുകൊ​ണ്ടു ഇ​റ​ങ്ങി​പ്പോകു​മ്പോ​ള്‍ ഞ​ങ്ങ​ളും മാ​ഷി​നെ അ​നു​ഗ​മി​ച്ചു. </p>
<p>ഏ​തു തെ​യ്യ​മാ​യി​രു​ന്നു കാ​ര്‍ത്തി​കേ​യ​ന്‍ മാ​ഷ്. ക​തി​വ​ന്നൂ​ര്‍ വീ​ര​ന്‍...​തോ​റ്റു​പോ​യ മ​നു​ഷ്യ​ന്റെ ക​ഥ. ക​തി​വ​ന്നൂ​ര്‍ വീ​ര​ന്‍ത​ന്നെ​യാ​യി​രു​ന്നു മാ​ഷ്. കു​ട്ടി​ക​ളെ ഉ​ത്സ​വം കാ​ണി​ക്കാ​ന്‍ ക​ഴി​യാ​തെ, തോ​റ്റു​പോ​യ തെ​യ്യം. പ​രി​ച​യ​പ്പെ​ടു​ന്ന​വ​രെ​യൊ​ക്കെ ഒാ​രോ തെ​യ്യ​ത്തി​ന്റെ രൂ​പ​ത്തി​ല്‍ കാ​ണു​ക ത​ന്റെ സ്വ​ഭാ​വ​മാ​ണെ​ന്ന് അ​യാ​ളോ​ര്‍ത്തു. മ​ട​യി​ൽ ചാ​മു​ണ്ഡി​യാ​യി സ​ബി​ത ടീ​ച്ച​ര്‍, കു​ട്ടി​ക​ളെ​യും സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ​യും നി​ഗ്ര​ഹി​ക്കു​ന്ന ചാ​മു​ണ്ഡ‍ി. അ​സു​ര​നി​ഗ്ര​ഹം ചെ​യ്ത കാ​ളി​യാ​ണ് മ​ട​യി​ൽ ചാ​മു​ണ്ഡി. എ​ന്തി​നും ഏ​തി​നും ആ​ര്‍ക്കും എ​പ്പോ​ഴും ഓ​ടി​യെ​ത്തു​ന്ന മു​ത്ത​പ്പ​ന്‍ തെ​യ്യ​മാ​യി അ​ര​വി​ന്ദ​ന്‍ മാ​ഷ്. ഉ​മ്മ​ച്ചി​ത്തെ​യ്യ​മാ​യി ന​ബീ​സ ടീ​ച്ച​ര്‍. ചു​റ്റി​ലു​ള്ള​വ​രൊ​ക്കെ ഓ​രോ തെ​യ്യ​ങ്ങ​ളാ​യി അ​യാ​ളോ​ടൊ​പ്പം ചേ​രു​ന്നു. ക്ലാ​സിലെ കു​ട്ടി​ക​ളെ പോ​ലും അ​യാ​ള്‍ അ​ങ്ങനെ ക​ണ്ടി​രു​ന്നു. </p>
<p>മു​ന്നിലി​രി​ക്കു​ന്ന കു​ട്ടി​ത്തെ​യ്യ​ങ്ങ​ള്‍. മു​ഖ​ത്തെ​ഴു​ത്തും മെ​യ്യെ​ഴു​ത്തു​മി​ല്ലാ​ത്ത തെ​യ്യ​ങ്ങ​ള്‍. തെ​യ്യ​ങ്ങ​ളി​ല്‍ ജീ​വി​ക്കു​ന്ന മാ​ഷ്. ക​ണ്ട​നാ​ര്‍ കേ​ള​ന്‍ എ​ന്നാ​ണ് കു​ട്ടി​ക​ളൊ​ക്കെ ത​ന്നെ വി​ളി​ച്ചി​രു​ന്ന​ത്. ഉ​ത്ത​ര​ കേ​ര​ള​വും വ​യ​നാ​ടും ത​മ്മി​ല്‍ ബ​ന്ധ​മു​ള്ള തെ​യ്യ​മാ​യി​രു​ന്നു ക​ണ്ട​നാ​ര്‍ കേ​ള​ന്‍. ഓ​രോ ഓ​ര്‍മ​ക​ളി​ലും തെ​യ്യ​ക്കോ​ല​ങ്ങ​ള്‍ നി​റ​ഞ്ഞു. അ​പ്പോ​ഴും ഇ​രു​ട്ടി​ന് ക​ട്ടി​കൂ​ടി വ​ന്നു. തെ​യ്യം കെ​ട്ടാ​റു​ള്ള പു​ല​ര്‍ക്കാ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് താ​നെ​ന്ന് അ​യാ​ള്‍ ക​ണ്ടു. ഓ​ര്‍മ​ക​ളു​ടെ പു​ത​പ്പു മാ​റ്റി. വേ​ഗ​ത്തി​ല്‍ ഈ ​കാ​ട്ടി​ലൂ​ടെ ഓ​ടാ​ന്‍ ആ​ഗ്ര​ഹി​ച്ചു​വെ​ങ്കി​ലും ഓ​ടി​യോ​ടി ത​ള​ര്‍ന്ന അ​യാ​ളു​ടെ കാ​ലു​ക​ള്‍ക്ക് ശേ​ഷി​യു​ണ്ടാ​യി​രു​ന്നി​ല്ല. തൊ​ണ്ട വ​ര​ണ്ടു​പോ​യി​രു​ന്നു. ക​ര്‍ക്ക​ട​പ്പെയ്ത്തു സ്വ​പ്ന​മാ​ക്കി​യ വേ​ന​ല്‍ക്കാ​ല​ത്തെ മ​ണ്ണു​പോ​ലെ. തൊ​ണ്ട​ക്കു​ഴി​ക​ളി​ല്‍ ചൂ​ടു നി​റ​ഞ്ഞു. ത​ന്റെ മു​ന്നിലൂ​ടെ, കാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ ഓ​ടി​പ്പോ​യ ആ ​പെ​ണ്‍കു​ട്ടി കാ​ട്ടു​മ​ട​ന്ത തെ​യ്യ​മാ​ണെ​ന്ന് അ​യാ​ള്‍ സ​ങ്ക​ൽപി​ച്ചു. വ​ന​ദേ​വ​ത... ഇ​നി​യും ഓ​ടേ​ണ്ടിവ​രു​മോ. ആ​ന​യു​ടെ ചൂ​ര് അ​യാ​ളി​ലേ​ക്കു​ള്ള ദൂ​രം അ​ള​ന്നുകൊ​ണ്ടി​രു​ന്നു. കാ​ട്ടു​ചി​ല്ല​ക​ള്‍ ‍ഞെ​രി​ഞ്ഞ​മ​രു​ന്ന​തി​ന്റെ ശ​ബ്ദം. </p>
<p>ഇ​ല​ക​ളി​ല്‍ കോ​ട പെ​യ്തി​റ​ങ്ങു​ന്നു. ആ​കാ​ശ​മ​ര​ങ്ങ​ളി​ല്‍ ഉ​റ​ക്കം തൂ​ങ്ങി​യ ഏ​തൊ​ക്കെ​യോ പ​ക്ഷി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ചി​റ​ക​ടി​ച്ച് ഇ​രു​ട്ടി​ലേ​ക്ക് പ​റ​ന്നു. അ​യാ​ളി​ല്‍നി​ന്ന് ആ​ദ്യ​മാ​യി ഭ​യ​ത്തി​ന്റെ ഒ​രു​പ​ക്ഷി ആ​കാ​ശ​ത്തി​ലേ​ക്കു പ​റ​ന്നു. വ​ഴി​കാ​ണാ​നാ​കാ​തെ അ​യാ​ള്‍ ഇ​രു​ട്ടി​ല്‍ ഒ​രു പാ​റ​പോ​ലെ നി​ശ്ച​ല​നാ​യി. </p>
<p>തി​രി​ച്ചു ന​ട​ക്കാ​ന്‍ ഇ​നി ഏ​റെ​യു​ണ്ടെ​ന്ന് അ​യാ​ളോ​ര്‍ത്തു. ഇ​നി അ​ഥ​വാ അ​വ​ള്‍ നാ​ളെ വ​ന്നി​ല്ലെ​ങ്കി​ല്‍, പ​രീ​ക്ഷ എ​ഴു​തി​യി​ല്ലെ​ങ്കി​ല്‍... അ​യാ​ളൊ​രു തെ​യ്യ​മാ​യി മാ​റിക്കൊണ്ടി​രു​ന്നു.​ ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി അ​ഭ​യം തേ​ടി​യെ​ത്തു​ന്ന​വ​ര്‍ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന തെ​യ്യം. ആ​ദ്യ​മാ​യി കാ​ടി​ന്റെ വ​ന്യ​ത​യി​ല്‍നി​ന്ന് ക​രു​ണ​യു​ടെ ഒ​രി​റ്റ് വെ​ളി​ച്ചം വ​ലി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. അ​ക​ലെ​യെ​വി​ടെ​യോ കാ​വി​ല്‍ അ​വ​ള്‍ നാ​ഗ​മാ​യി ഇ​ഴ​യു​ന്നു​ണ്ടാ​വ​ണം. മു​ടി​യ​ഴി​ച്ച്, ക​ണ്ണു​ക​ളി​ല്‍ രോ​ഷ​ത്തി​ന്റെ​യോ സ്നേ​ഹ​ത്തി​ന്റെ​യോ ചോ​ര​ക​ക്കി അ​വ​ള്‍. നേ​രി​ട്ടു ക​ണ്ടാ​ല്‍ കാ​ലി​ല്‍ വീ​ഴ​ണം. എ​ന്നി​ട്ട് ചോ​ദി​ക്ക​ണം. </p>
<p>“മോ​ളെ. എ​ന്തി​നാ നീ ​ഓ​ടി​യ​ത്.​ നി​ന​ക്ക് പ​രീ​ക്ഷ എ​ഴു​ത​ണ്ടേ, പ​ത്താം ക്ലാ​സ് ജ​യി​ച്ച് വ​ല്യ ആ​ളാ​വ​ണ്ടെ...” അ​ല്ലെ​ങ്കി​ല്‍ എ​ന്തു ചോ​ദി​ക്കാ​ന്‍. ഒ​ന്നും ചോ​ദി​ക്കി​ല്ല. വെ​റു​തെ ഒ​ന്നു ചി​രി​ക്കും. പി​ന്നെ ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​തു​പോ​ലെ... അ​ല്ലെ​ങ്കി​ല്‍ത​ന്നെ എ​ത്ര​മാ​ത്രം സം​യ​മ​നം പാ​ലി​ക്കേ​ണ്ടി​വ​രും. നി​ര്‍വി​കാ​ര​മാ​യി​രി​ക്കാ​ന്‍... </p>
<p>നാ​ളെ പു​ല​ര്‍ച്ചെ കാ​ടി​നു പു​റ​ത്ത് മ​നു​ഷ്യ​രു​ടെ ലോ​ക​ത്ത് പ​ര​ക്കു​ന്ന വാ​ര്‍ത്ത അ​യാ​ളോ​ര്‍ത്തു. </p>
<p>ഒ​രു പ​ക​ര്‍ച്ച വ്യാ​ധി​പോ​ലെ പ​ര​ക്കു​ന്ന വാ​ര്‍ത്ത​ക​ള്‍. </p>
<p>ഓ​ണ്‍ലൈ​ന്‍ ചാ​ന​ലി​ന്റെ വാ​ര്‍ത്ത തു​ട​ങ്ങു​ന്ന​ത് ഇ​പ്ര​കാ​ര​മാ​യി​രി​ക്ക​ണം. </p>
<p>ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ലെ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​ക്ക് തയാ​റെ​ടു​ക്കു​ന്ന ഗോ​ത്ര​വ​ർഗ വി​ദ്യാ​ർഥി​ക​ള്‍ക്കു​ള്ള ക്യാ​മ്പി​ല്‍നി​ന്ന് ഒ​രു പെ​ണ്‍കു​ട്ടി​യെ കാ​ണാ​താ​യി. കൂ​ടെ അ​ധ്യാ​പ​ക​നെ​യും... പി​ന്നെ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും. അ​യാ​ളോ​ര്‍ത്തു. മ​നു​ഷ്യ​ര​ല്ലെ. തെ​യ്യ​ങ്ങ​ള​ല്ല​ല്ലോ. മൃ​ഗ​ങ്ങ​ളു​മ​ല്ല​ല്ലോ. അ​പ്പോ​ള്‍ ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി വാ​ര്‍ത്ത വ​രാം. “മ​ക​ളെ മാ​പ്പ്...” </p>
<p>അ​യാ​ള്‍ ആ​രോ​ടെ​ന്നി​ല്ലാ​തെ ഉ​ച്ച​ത്തി​ല്‍ വി​ളി​ച്ചുകൊ​ണ്ടു മ​ണ്ണി​ലേ​ക്കുവീ​ണു. ക​രി​യി​ല​ക​ളി​ല്‍ അ​മ​ര്‍ന്നു. കാ​ടി​നു​മേ​ല്‍, മേ​ഘ​പാ​ളി​ക​ളി​ല്‍ മി​ന്ന​ല്‍ പാ​ഞ്ഞു. മ​ഴ. ഇ​രു​ട്ടി​ലേ​ക്കു പെ​യ്യു​ന്ന ക​റു​ത്ത മ​ഴ. </p>
<p>“ആ​ന​ക​ള്‍ മ​ഴ​പെ​യ്യു​മ്പോ​ള്‍ എ​ന്തുചെ​യ്യും...” </p>
<p>കു​ട്ടി​ക്കാ​ല​ത്ത് മ​ന​സ്സി​ല്‍ നി​റ​യു​ന്ന ചോ​ദ്യ​മാ​യി​രു​ന്നു അ​ത്. ഒ​രി​ക്ക​ലും ഉ​ത്ത​ര​മി​ല്ലാ​ത്ത​ത്. കാ​ടു ക​ട​ന്ന് കാ​വി​ലേ​ക്കു പോ​കാ​ന്‍ എ​ത്രദൂ​രം താ​ണ്ട​ണം. കാ​ടി​നു പു​റ​ത്തെ മ​നു​ഷ്യ​രെ ഓ​ര്‍ത്ത​പ്പോ​ള്‍ അ​യാ​ള്‍ക്ക് തി​രി​കെ പോ​കാ​ന്‍ തോ​ന്നി​യ​തേ​യി​ല്ല. തെ​യ്യാ​ട്ട​ങ്ങ​ളു​ടെ കാ​ലം എ​ത്ര ചെ​റു​താ​ണെ​ന്ന് അ​യാ​ളോ​ര്‍ത്തു. തെ​യ്യ​ത്തി​ന്റെ ആ​ട്ടം ക​ഴി​ഞ്ഞു. ഇ​നി ക​രി​യ​ടി​ക്ക​ലാ​ണ്. അ​വ​സാ​നം കാ​വി​ലെ സ്ഥാ​നി​ക​രെ വി​ളി​ച്ചു. പി​രി​യു​ക​യാ​ണ്. ക​രി​യ​ടി​ക്ക​ല്‍-​വി​കാ​ര​നി​ര്‍ഭ​ര​മാ​യ ആ ​ച​ട​ങ്ങ് എ​ന്തി​നാ​ണ് ഇ​പ്പോ​ൾ ഓ​ര്‍മി​ച്ച​ത്. അ​യാ​ള്‍ ഇ​രു​ട്ടി​ലേ​ക്ക് ഒ​ന്നു​കൂ​ടി ഒ​ട്ടിച്ചേ​ര്‍ന്നു. </p>
<p>ക​ര്‍മി​യോ​ടും കോ​മ​ര​ത്തോ​ടും ഭ​ക്ത​ജ​ന​ങ്ങ​ളോ​ടും ചോ​ദി​ച്ചു. </p>
<p>“ആ​ത്മം കൊ​ടു​ക്ക​ട്ടെ?” </p>
<p>മു​ടി​യെ​ടു​ക്ക​ല്‍*‍ ന​ട​ത്തി. </p>
<p>അ​മ്മ വ​യ​റ്റ​ത്ത് ഒ​ട്ടി​ക്കിട​ന്ന് ക​രി​മ്പ​ടം പു​ത​ക്കുന്ന കു​ട്ടി​യെപ്പോ​ലെ. അ​പ്പോ​ള്‍ ചി​ന്നംവി​ളി തൊ​ട്ട​ടു​ത്തുനി​ന്നും മു​ഴ​ങ്ങി. ഒ​ന്ന​ല്ല, കു​റെ ക​രി​വീ​ര​ന്മാ​ര്‍ ഇ​രു​ട്ടി​നൊ​പ്പം ചേ​ര്‍ന്ന് അ​യാ​ളി​ലേ​ക്ക് എ​ത്തി. അ​പ്പോ​ള്‍ കാ​ടി​നു​പു​റ​ത്ത് കാ​വി​ല്‍ ഒ​രു പെ​ണ്‍തെ​യ്യ​ത്തി​ന്റെ ചു​വ​ടു​ക​ള്‍ വി​രി​യു​മ്പോ​ള്‍, കാ​ടി​ന്റെ ഇ​രു​ട്ടി​ല്‍ ആ​ന​ച്ചൂ​രി​ല്‍ പ​ട​വീ​ട​ന്‍ തെ​യ്യം പി​ട​ഞ്ഞു.</p>
<p>================</p>
<p><font color="#0000ff">* തെ​യ്യം സ​മാ​പി​ക്കു​ന്ന ച​ട​ങ്ങി​ന് മു​ടി​യെ​ടു​ക്ക​ല്‍ എ​ന്നാ​ണ് പ​റ​യു​ക. അ​തി​നു​മു​മ്പ് ആ​ത്മം​കൊ​ടു​ക്കും.​ കോ​ല​ക്കാ​ര​നി​ലെ ദേ​വ​താ​ചൈ​ത​ന്യം ദേ​വ​താ​സ്ഥാ​ന​ത്തേ​ക്കു സ​മ​ര്‍പ്പി​ക്കു​ന്ന​താ​ണ് അ​ത്.</font></p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1516519</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1516519</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,11 MAY 2026]]></category>
<dc:creator><![CDATA[അ​നീ​ഷ് ജോ​സ​ഫ്]]></dc:creator>
<pubDate>Mon, 04 May 2026 03:30:40 GMT</pubDate>
</item>
<item>
<title><![CDATA[ചി​ല ദി​വ​സ​ങ്ങ​ളി​ങ്ങ​നെ​യാ​ണ്]]></title>
<description/>
<enclosure length="220862" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841674-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841674-untitled-1.gif'/><figcaption></figcaption></figure><p>പ​തി​വാ​യി വ​രാ​റു​ള്ള </p>
<p>പാ​വ​ക്കു​ട്ടി </p>
<p>ഇ​ന്നും വ​ന്നി​രു​ന്നു. </p>
<p>മാ​വി​ൻ​തോ​പ്പി​ലൂ​ടെ </p>
<p>ദൂ​രേ​ക്ക് നോ​ക്കി​യി​രു​ന്ന​പ്പോ​ൾ </p>
<p>കാ​റ്റി​ൻ സം​ഘ​ട​ന​ക​ൾ </p>
<p>നി​ര​നി​ര​യാ​യി </p>
<p>മ​ല​ക​യ​റു​ന്ന​ത് ക​ണ്ടു. </p>
<p>ഇ​പ്പോ​ൾ​ത​ന്നെ </p>
<p>ഇ​തേ​യി​രി​പ്പി​ന് </p>
<p>ക​നം​വെ​ച്ചി​ട്ടു​ണ്ട്. </p>
<p>പാ​വ​ക്കു​ട്ടി </p>
<p>വ​ന്ന് പോ​യ​താ​യി </p>
<p>ഈ​യി​രി​പ്പി​ൽ​ത​ന്നെ </p>
<p>അ​റി​ഞ്ഞി​രു​ന്നു. </p>
<p>ന​ന​ഞ്ഞ മ​ര​ച്ചി​ല്ല​ക​ൾ </p>
<p>വീ​ട്ടു​മു​റ്റ​ത്തേ​ക്ക് </p>
<p>എ​ന്തി​നി​ങ്ങ​നെ നോ​ക്കി​യി​രി​ക്കു​ന്നു? </p>
<p>ഒ​രു വ്യ​ക്ത​ത​യു​മു​ണ്ടാ​ക്കാ​തെ </p>
<p>ഒ​ന്നോ ര​ണ്ടോ മ​ഞ്ഞു​തു​ള്ളി​ക​ൾ </p>
<p>വീ​ഴു​ന്ന​തു കേ​ൾ​ക്കാം. </p>
<p>വ​ട്ടം​ചു​റ്റി​പ്പ​റ​ക്കു​ന്ന </p>
<p>സാ​ധാ​ര​ണ കാ​ണാ​റു​ള്ള </p>
<p>ഇ​ള​വെ​യി​ലു​ക​ൾ </p>
<p>വ​ല്ലാ​തെ സ​ങ്ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു. </p>
<p>നി​ശ്ച​ലം​ത​ന്നെ </p>
<p>ഇ​ന്ന്. </p>
<p>പാ​വ​ക്കു​ട്ടി എ​വി​ടെ​യെ​ങ്കി​ലും എ​ത്തി​ക്കാ​ണും. </p>
<p>ഒ​ഴു​ക്കി​ൽ </p>
<p>അ​ത് മ​ല​ർ​ന്നു​കി​ട​ന്നാ​ൽ </p>
<p>മ​തി​യാ​യി​രു​ന്നു. </p>
<p>അ​ല്ലെ​ങ്കി​ൽ </p>
<p>വി​ചാ​രി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തി​നെ​പ്പ​റ്റി </p>
<p>ചി​ന്തി​ച്ചു ചി​ന്തി​ച്ച് </p>
<p>കി​ട​പ്പാ​കും. </p>
<p>നെ​ടു​നീ​ള​ൻ കോ​ട്ടു​വാ </p>
<p>ഉ​ത്ത​രം​മു​ട്ടി​ക്കും. </p>
<p>വൈ​കു​ന്നേ​ര​മാ​കു​ന്നു​ണ്ട്! </p>
<p>മു​റ്റ​ത്തും ചു​റ്റു​ചെ​ടി​ക​ൾ​ക്കി​ട​യി​ലും </p>
<p>എ​ന്ന​പ്പോ​ലെ വ​ന്ന് </p>
<p>കു​ത്തി​യി​രു​ന്ന വെ​ളി​ച്ചം </p>
<p>മെ​ല്ലെ​മെ​ല്ലെ </p>
<p>എ​ങ്ങോ​ട്ടോ എ​ഴു​ന്നേ​റ്റ് പോ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. </p>
<p>കോ​ലാ​യ​വ​രെ </p>
<p>ക​യ​റി​വ​രു​ന്ന ത​ണു​പ്പി​ന് </p>
<p>പാ​വ​ക്കു​ട്ടി​യെ മു​ത്ത​മി​ട്ട് </p>
<p>കെ​ട്ടി​പ്പി​ടി​ക്ക​ണ​മാ​യി​രി​ക്കും. </p>
<p>കു​ളി​രേ </p>
<p>കു​ളി​രേ </p>
<p>പാ​വ​ക്കു​ട്ടി​യി​നി​യും വ​രും </p>
<p>കാ​ത്തു​നി​ൽ​ക്ക​ണ്ടാ... </p>
<p>പൊ​യ്ക്കാ​പൊ​യ്ക്കൊ </p>
<p>എ​ന്നു​ത​ന്നെ </p>
<p>എ​നി​ക്ക് പ​റ​യേ​ണ്ടി​വ​രും. </p>
<p>‘എ​ന്തി​രി​പ്പാ​യി​ത് മോ​നെ’ എ​ന്ന് </p>
<p>എ​വി​ടെ​യോ ഇ​രു​ന്ന് </p>
<p>അ​മ്മ എ​ന്നോ​ട് </p>
<p>പ​റ​യാ​ൻ കൊ​തി​ക്കു​ന്നു​ണ്ടാ​വും. </p>
<p>ഈ​യി​രി​പ്പി​ൽ </p>
<p>സ​മ​യം പ​ര​ക്കം​പാ​യു​ന്ന​ത് കാ​ണാ​ൻ </p>
<p>ന​ല്ല ര​സ​മു​ണ്ട്. </p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1516507</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1516507</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,11 MAY 2026]]></category>
<dc:creator><![CDATA[സ്വാ​മി​ദാ​സ്]]></dc:creator>
<pubDate>Mon, 04 May 2026 03:15:37 GMT</pubDate>
</item>
<item>
<title><![CDATA[ഒ.​വി. വി​ജ​യ​ൻ, ‘പാ​ർ​ട്ടി’, 
സാ​ഹി​ത്യ​ത്തി​ന്റെ ആ​വ​ശ്യ​വും]]></title>
<description/>
<enclosure length="213449" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841659-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841659-untitled-1.gif'/><figcaption><p>ഒ.​വി. വി​ജ​യ​ൻ</p><span class='copyright'></span></figcaption></figure><blockquote>
 കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് ഒ.​വി. വി​ജ​യ​നെ ത​ങ്ങ​ളു​ടെ സ്വ​ന്ത​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നാ​വു​മോ? അ​ത്ത​രം ശ്ര​മ​ങ്ങ​ളി​ലെ സാം​ഗ​ത്യം എ​ന്താ​ണ്? എ​ന്താ​യി​രു​ന്നു ഒ.​വി. വി​ജ​യ​ന്റെ ക​മ്യൂ​ണി​സ്റ്റ് വി​മ​ർ​ശ​നം? 
</blockquote>
<p>1963 മേ​യ് 27, 28 തീ​യ​തി​ക​ളി​ൽ ബൊ​ഹീ​മി​യ​യി​ലെ (Bohemia) Liblice Castleൽ ​അ​സാ​ധാ​ര​ണ​മാ​യ ഒ​രു സ​മ്മേ​ള​നം ന​ട​ന്ന​തി​നെ​പ്പ​റ്റി ഗു​ന്ത​ർ ഗ്രാ​സ് ത​ന്റെ ഒ​രു ലേ​ഖ​ന​ത്തി​ൽ ഓ​ർ​മി​ക്കു​ന്നു. ആ ​സ​മ്മേ​ള​ന​മാ​ക​ട്ടെ, അ​ന്നും പി​ന്നീ​ടും, അ​റി​യ​പ്പെ​ട്ട​ത് “Kafka Conference at Liblice Castle” എ​ന്നാ​ണ്. സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് അ​ക്കാ​ല​ത്തെ വി​ശ്രു​ത​രാ​യ മാ​ർ​ക്സി​സ്റ്റ് ചി​ന്ത​ക​രാ​യി​രു​ന്നു. അ​വ​രി​ല്‍ ഒ​രാ​ള്‍, കേ​ര​ള​ത്തി​ലെ​യും മാ​ര്‍ക്സി​സ്റ്റ് വൃ​ത്ത​ത്തി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഏ​ണ​സ്റ്റ് ഫി​ഷ​റാ​യി​രു​ന്നു. ഫി​ഷ​റി​ന്റെ ഒ​രു പ്ര​മു​ഖ പു​സ്ത​കം, ‘Necessity of Art’, ന​മ്മു​ടെ​യും ‘ഇ​ട​തു​പ​ക്ഷ ലാ​വ​ണ്യ​വി​ചാ​ര’​ത്തി​ന് ഒ​രു​കാ​ല​ത്ത് പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി​രു​ന്നു. അ​ന്ന് ന​ട​ന്ന ആ ​സ​മ്മേ​ള​ന​ത്തി​ന്റെ ആ​വ​ശ്യം കാ​ഫ്ക​യെ എ​ങ്ങ​നെ മാ​ർ​ക്സി​സ്റ്റ് ലാ​വ​ണ്യ​വാ​ദ​ത്തി​ന​ക​ത്തേ​ക്ക് ആ​വാ​ഹി​ക്കാം എ​ന്നാ​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 27 മാ​ർ​ക്സി​സ്റ്റ് പ്ര​സം​ഗ​ക​രും ഒ​രു​പോ​ലെ ക​ണ്ടെ​ത്തി​യ മ​രു​ന്ന്, ഗു​ന്ത​ർ ഗ്രാ​സി​ന്റെ വാ​ക്കു​ക​ളി​ല്‍, ഇ​ങ്ങ​നെ​യാ​ണ്: </p>
<p>ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള അ​ശു​ഭാ​പ്തി വീ​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്നി​ട്ടും, ഫ്രാ​ൻ​സ് കാ​ഫ്ക ഒ​രു ഹ്യൂ​മ​നി​സ്റ്റ് എ​ഴു​ത്തു​കാ​ര​നാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ക​മ്യൂ​ണി​സ്റ്റ്-​മാ​ന​വി​ക​ത​യു​ടെ, ആ ​പൈ​തൃ​ക​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്നും ഇ​വ​ര്‍ (മാ​ർ​ക്സി​സ്റ്റ് വി​ശ്വാ​സം അ​വ​കാ​ശ​പ്പെ​ടു​ന്ന എ​ല്ലാ​വ​രും) സാ​ക്ഷ്യ​പ്പെ​ടു​ത്തി. അ​യാ​ളെ (കാ​ഫ്ക​) ‘പു​രോ​ഗ​മ​ന​വാ​ദി’ (Progressive) എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ​ല​രും കാ​ഫ്ക, അ​യാ​ളു​ടെ ചെ​റു​പ്പ​കാ​ല​ത്ത്, അ​തി​ന്റെ ആ​ദ്യ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഒ​രു ‘സോ​ഷ്യ​ലി​സ്റ്റ്‌’ ആ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞു. മ​റ്റ് ആ​രെ​ക്കാ​ളും മു​ത​ലാ​ളി​ത്ത​ത്തി​ന്റെ കീ​ഴി​ലെ മ​നു​ഷ്യ​ന്‍റെ ‘അ​ന്യ​വ​ത്ക​ര​ണം’ (alienation) ത​ന്റെ ‘ക​ഥ’​യു​ടെ വി​ഷ​യ​മാ​ക്കി​യ​ത് കാ​ഫ്ക​യാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ മ​റ്റൊ​രു ക​ണ്ടെ​ത്ത​ല്‍. പാ​ശ്ചാ​ത്യ ബൂ​ര്‍ഷ്വാ​സീ വി​മ​ര്‍ശ​ക​രെ അ​വ​രാ​ക്ര​മി​ച്ച​ത്, കാ​ഫ്ക​ക്ക് ചു​റ്റും ഒ​രു ‘ര​ഹ​സ്യം’ പ​ണി​ഞ്ഞ​തി​നും ആ ​ക​ല​യി​ലെ സാ​മൂ​ഹി​ക വി​മ​ര്‍ശ​ന​ത്തെ അ​ടി​ച്ച​മ​ര്‍ത്തിവെ​ച്ച​തി​നു​മാ​യി​രു​ന്നു. </p>
<p>മേ​ൽ​പ്പ​റ​ഞ്ഞ സ​ന്ദ​ര്‍ഭം ഞാ​നി​പ്പോ​ള്‍ ഓ​ർ​ത്ത​ത് കേ​ര​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി ഈ​യി​ടെ​യാ​യി ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ഇ​ച്ഛ​ക്ക് അ​നു​സൃ​ത​മാ​യി എ​ഴു​ത്തു​കാ​ര​നും രാ​ഷ്ട്രീ​യ​ചി​ന്ത​ക​നും ഹാ​സ്യ​ചി​ത്ര​കാ​ര​നു​മാ​യി​രു​ന്ന ഒ.​വി. വി​ജ​യ​നെ മാ​ന​കീ​ക​രി​ക്കു​ന്ന​ത് (Standardize) ക​ണ്ട​തി​നാ​ലാ​ണ്. ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട സ​ങ്ക​ൽ​പ​ത്തി​ന്റെ കാ​വ​ലാ​ള​ന്മാ​രാ​യി ന​മ്മു​ടെ എ​ഴു​ത്തു​കാ​ർ കേ​ര​ള​ത്തി​ൽ മാ​റേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് ചി​ല എ​ഴു​ത്തു​കാ​ര്‍ത​ന്നെ പ​ങ്കു​വെ​ച്ച അ​റി​യി​പ്പി​ലൂ​ടെ​യാ​ണ് ഇ​തി​പ്പോ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ങ്കി​ലും ഇ​തി​ന് വ​ള​രെ പി​റ​കി​ലേ​ക്കും സ്വ​ന്തം യാ​ത്ര​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ ഒ​രു രീ​തി, ത​ങ്ങ​ളു​ടെ ‘പാ​ര്‍ട്ടി പ്ര​തി​ബ​ദ്ധ​ത’ വി​ജ​യ​ന്റെ സ​മ​ഗ്രാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ബൗ​ദ്ധി​ക​ജീ​വി​ത​ത്തി​ലേ​ക്ക് ല​യി​പ്പി​ക്കു​ക എ​ന്നാ​യി​രു​ന്നു. തീ​ർ​ച്ച​യാ​യും, ‘മ​രി​ച്ചു​പോ​യ ഒ.​വി. വി​ജ​യ​ന്‍’, അ​യാ​ളെ​യാ​യി​രു​ന്നു ഇ​വ​ര്‍ക്ക് കി​ട്ടി​യ​ത് എ​ന്ന് വേ​റെ​കാ​ര്യം. </p>
<p>ത​ന്റെ ജീ​വി​താ​ന്ത്യം വ​രെ​യും ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​ക്ര​മ​ത്തി​ന്റെ, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ അ​തി​ന്റെ ഏ​ക പാ​ർ​ട്ടി ഭ​ര​ണ​കൂ​ട സ​ങ്ക​ൽ​പ​ത്തി​ന്റെ വി​മ​ർ​ശ​ക​നാ​യി​രു​ന്നു വി​ജ​യ​ൻ. കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​ത്തി​ൽ, അ​ക്കാ​ല​ത്തെ സോ​വി​യ​റ്റ് നാ​ടി​ന്റെ​യും കി​ഴ​ക്ക​ൻ യൂ​േ​റാ​പ്പി​ന്റെ​യും സ്റ്റാ​ലി​നി​സ്റ്റ് ഭ​ര​ണ​കാ​ലം​കൂ​ടി ച​ർ​ച്ച​ചെ​യ്യു​ക എ​ന്ന രീ​തി​യാ​യി​രു​ന്നു, പൊ​തു​വി​ല്‍, വി​ജ​യ​ന്‍ സ്വീ​ക​രി​ച്ച രീ​തി. വി​ജ​യ​ന്റെ ഉ​ത്ക​ണ്ഠ, അ​ല്ലെ​ങ്കി​ല്‍ ത​ന്റെ ആ​ലോ​ച​ന​ക​ളു​ടെ ബാ​ധ്യ​സ്ഥ​ത, ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ​വും അ​തി​ന്റെ സാ​ധ്യ​ത​ക​ളു​മാ​യി​രു​ന്നു. </p>
<p>ഇ​തി​നു തെ​ളി​വാ​യി വി​ജ​യ​ന്റെ എ​ണ്ണ​മ​റ്റ ലേ​ഖ​ന​ങ്ങ​ളും അ​ഭി​മു​ഖ​ങ്ങ​ളും ഉ​ണ്ടു​താ​നും. എ​ന്നാ​ല്‍, ത​ന്റെ ക​മ്യൂ​ണി​സ്റ്റ് വി​മ​ര്‍ശ​ന​ത്തി​ന്റെ പേ​രി​ല്‍ ത​ന്റെ മ​ര​ണം​വ​രെ​യും വി​ജ​യ​ൻ കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളാ​ലും അ​വ​യു​ടെ കൂ​ടെ നി​ന്ന സാ​ഹി​ത്യ സ്ഥാ​പ​ന​ങ്ങ​ളാ​ലും വേ​ട്ട​യാ​ട​പ്പെ​ട്ടു. ഒ​രു​ഘ​ട്ട​ത്തി​ല്‍, വി​ജ​യ​ന്റെ ബൗ​ദ്ധി​ക നി​ല​പാ​ടു​ക​ളോ​ടും രാ​ഷ്ട്രീ​യ വി​ശ​ക​ല​ന​ങ്ങ​ളോ​ടും ത​ർ​ക്കി​ക്കാ​ൻ ദാ​ർ​ശ​നി​ക​മാ​യോ ബു​ദ്ധി​പ​ര​മാ​യോ പ്രാ​പ്തി​യി​ല്ലാ​ത്ത​തു​കൊ​ണ്ടോ എ​ന്തോ വി​ജ​യ​നെ സി.​ഐ.​എ ചാ​ര​നാ​ക്കി. സ്വാ​ഭാ​വി​ക​മാ​യും, ഇ​തും, ‘വി​ജ​യ​ന്‍ വി​മ​ര്‍ശ​ന’​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. </p>
<p>ആ​ശ​യ​സം​വാ​ദ​ങ്ങ​ളി​ല്‍ പു​ല​രേ​ണ്ടു​ന്ന സ്നേ​ഹം വി​ജ​യ​ൻ എ​പ്പോ​ഴും ശ്ര​ദ്ധി​ച്ചി​രു​ന്നു. വി​ജ​യ​ന്റെ വി​ഖ്യാ​ത​ങ്ങ​ളാ​യ ലേ​ഖ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ഭാ​വം​ത​ന്നെ അ​താ​യി​രു​ന്നു, ആ ​കാ​ഴ്ച കാ​ണാ​ന്‍ ഹാ​സ്യ​ത്തെ എ​പ്പോ​ഴും കൂ​ടെ കൂ​ട്ടു​മ്പോ​ഴും. അ​പ്പോ​ൾ​പ്പോ​ലും ത​ന്റെ കാ​ർ​ട്ടൂ​ണു​ക​ളി​ലൂ​ടെ​യും ലേ​ഖ​ന​ങ്ങ​ളി​ലൂ​ടെ​യും ചി​ല ര​സി​ക​ൻ ക​ഥ​ക​ളി​ലൂ​ടെ​യും വി​ജ​യ​ൻ ഇ​ന്ത്യ​യി​ലെ ‘ബ്രാ​ഹ്മ​ണി​ക് മാ​ർ​ക്സി​സ്റ്റു’​ക​ളെ വെ​റു​തെ വി​ട്ട​തേ​യി​ല്ല. (ത​ന്റെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ വി​ജ​യ​ന് ഏ​റെ പ്രി​യം നൈ​സാ​മ​ലി​യെ​യാ​യി​രു​ന്നു. നൈ​സാ​മ​ലി ‘ഏ​ത് ജാ​തി’ മ​നു​ഷ്യ​നാ​യി​രു​ന്നു​വെ​ന്ന് ‘ഖ​സാ​ക്കി​ന്റെ ഇ​തി​ഹാ​സം’ പ​റ​യു​ക​യും ചെ​യ്യും.) </p>
<p>വി​ജ​യ​ന്റെ ക​മ്യൂ​ണി​സ്റ്റ്‌ വി​മ​ര്‍ശ​ന​ത്തെ അ​ക്കാ​ല​ത്ത് നി​ശി​ത​മാ​യി നേ​രി​ട്ട ഒ​രാ​ള്‍, സാം​സ്കാ​രി​ക ചി​ന്ത​ക​നും യാ​ത്രാ എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ ര​വീ​ന്ദ്ര​നാ​ണ്. മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​ല്‍ ’80ക​ളു​ടെ ആ​ദ്യ​മാ​ക​ണം, വി​ജ​യ​നു​മാ​യു​ള്ള ര​വീ​ന്ദ്ര​ന്റെ അ​ഭി​മു​ഖം, അ​ന്നും ഇ​ന്നും, സാം​സ്കാ​രി​ക​മാ​യ ഒ​രു പ്ര​മാ​ണ​മാ​ണ്. കേ​ര​ള​ത്തി​ന്റെ ബൗ​ദ്ധി​ക​ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട് കേ​ന്ദ്രീ​യ വി​ഷ​യ​ങ്ങ​ള്‍, ക​മ്യൂ​ണി​സ​വും സാ​ഹി​ത്യ​വും, ഇ​തി​ല്‍ ‘ക​മ്യൂ​ണി​സ്റ്റ് പ​രി​ച​യ’​ത്തി​ന്റെ​ത​ന്നെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ജ​യ​ന്‍ സ്പ​ര്‍ശി​ക്കു​ന്നു​ണ്ട്. അ​തി​ലെ ഒ​രു സ​ന്ദ​ര്‍ഭ​ത്തെ​പ്പ​റ്റി, ക​മ്യൂ​ണി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തെ​പ്പ​റ്റി, ഇ​വി​ടെ എ​ടു​ത്തെ​ഴു​ത​ട്ടെ, ര​വീന്ദ്ര​ന്റെ ചോ​ദ്യ​വും വി​ജ​യ​ന്റെ ഉ​ത്ത​ര​വു​മാ​യി:</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841661-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020fZrKRtRBMZQRTj3vYVkpM4FY9d2CQ1rs2813517" data-watermark="false" style="width: 100%;" info-selector="#info_item_1777782814732" title="ഗു​ന്ത​ർ ഗ്രാ​സ്,ഫ്രാ​ൻ​സ് കാ​ഫ്ക" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777782814732">
  <p>ഗു​ന്ത​ർ ഗ്രാ​സ്,ഫ്രാ​ൻ​സ് കാ​ഫ്ക</p>
 </div>
</div>
<p>“(വി​ജ​യ​ന്റെ) ‘ധ​ർ​മ​പു​രാ​ണ’​ത്തി​ല്‍ പ്ര​ക​ട​മാ​യ സോ​വി​യ​റ്റ് വി​രോ​ധ​മു​ണ്ട്. അ​മേ​രി​ക്ക​ന്‍ സാ​മ്രാ​ജ്യ​ത്വ​ത്തെ പ​രാ​മ​ര്‍ശി​ക്കു​മ്പോ​ഴെ​ല്ലാം സ​ഹാ​നു​ഭൂ​തി​യോ​ളം എ​ത്തു​ന്ന ഒ​രു​ത​രം മൃ​ദു​ല​മ​നോ​ഭാ​വം കൈ​ക്കൊ​ള്ളു​ന്ന​താ​യും അ​നു​ഭ​വ​പ്പെ​ടു​ന്നു. സോ​വി​യ​റ്റ് സ​മ്പ്ര​ദാ​യം മാ​തൃ​കാ​പ​ര​മാ​ണെ​ന്നോ അ​തി​ന് സാ​മ്രാ​ജ്യ​ത്വ പ്ര​വ​ണ​ത​ക​ള്‍ ഇ​ല്ലെ​ന്നോ ഉ​ള്ള മു​ന്‍വി​ധി​യോ​ടെ​യ​ല്ല ചോ​ദി​ക്കു​ന്ന​ത്. ‘ധ​ർ​മ​പു​രാ​ണ’​ത്തി​ലെ സോ​വി​യ​റ്റ് വി​രോ​ധം രൂ​ക്ഷ​മാ​യ ക​മ്യൂ​ണി​സ്റ്റ് വി​രോ​ധ​മാ​യാ​ണ് ഫ​ല​ത്തി​ല്‍ മാ​റു​ന്ന​ത് എ​ന്ന​തു​കൊ​ണ്ടാ​ണ്.” </p>
<p>“സോ​വി​യ​റ്റ് വി​രോ​ധം ഒ​രു സ്നേ​ഹ​ത്തി​ന്റെ തി​രി​ച്ച​ടി​യാ​യാ​ണ് കാ​ണേ​ണ്ട​ത്. ധി​ക്ക​രി​ക്ക​പ്പെ​ട്ട സ്നേ​ഹ​ത്തി​ന്റെ തി​രി​ച്ച​ടി. അ​ടി​സ്ഥാ​ന​പ​ര​മാ​യി സോ​വി​യ​റ്റ് വ്യ​വ​സ്ഥ അ​മേ​രി​ക്ക​ന്‍ മു​ത​ലാ​ളി​ത്ത വ്യ​വ​സ്ഥ​യേ​ക്കാ​ള്‍ ഉ​ന്ന​ത​മാ​ണ്. ലോ​ക മു​ത​ലാ​ളി​ത്ത​ത്തി​ന് വി​മോ​ച​ക​ന്‍റെ വേ​ഷം അ​ണി​യു​വാ​നാ​വി​ല്ല. അ​ത് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. വ്യ​ത്യാ​സം, പ​ടി​ഞ്ഞാ​റ് മ​നു​ഷ്യ​ര്‍ കൂ​ടു​ത​ല്‍ സ്വാ​ത​ന്ത്ര്യ​പ്രേ​മി​യാ​ണെ​ന്ന​താ​ണ്. അ​ത​വ​ന് ഗോ​ത്ര​ബ​ദ്ധ​മാ​യ ഒ​രു ജൈ​വ​പ്ര​ചോ​ദ​ന​യാ​ണ്‌. വി​യ​റ്റ്നാ​മി​ലെ അ​തി​ക്ര​മ​ങ്ങ​ള്‍ അ​മേ​രി​ക്ക​ക്കാ​ര്‍ത​ന്നെ തു​റ​ന്നു കാ​ട്ടു​ക​യും എ​തി​ര്‍ക്കു​ക​യും ചെ​യ്തി​ല്ലേ. മ​റി​ച്ച്, സോ​വി​യ​റ്റ് ഗോ​ത്ര​സ്വ​ഭാ​വം ത​ന്നെ സ്വാ​ത​ന്ത്ര്യ​ത്തെ സ്നേ​ഹി​ക്കാ​ത്ത​താ​ണ്. സോ​ഷ്യ​ലി​സം കി​ട്ടി​യി​ട്ടും സ്വാ​ത​ന്ത്ര്യ​വു​മാ​യി അ​തി​നെ ഇ​ണ​ക്കി​നി​ര്‍ത്താ​ന്‍ അ​വ​ര്‍ക്ക് ക​ഴി​ഞ്ഞി​ല്ല. അ​വ​ര്‍ക്കൊ​രി​ക്ക​ലും സ്വാ​ത​ന്ത്ര്യം അ​നു​ഭ​വ​മാ​യി​രു​ന്നി​ല്ല.” </p>
<p>-ഈ ​ചോ​ദ്യ​ത്തി​ന്റെ​യും ഉ​ത്ത​ര​ത്തി​ന്റെ​യും സ​ന്ദ​ര്‍ഭം ജ​ർ​മ​നി, ‘സോ​വി​യ​റ്റ് നാ​ട്’, കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍, ഇ​വി​ട​ങ്ങ​ളി​ലെ സോ​വി​യ​റ്റ് ക​മ്യൂ​ണി​സ്റ്റ് സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ത​ക​രു​ന്ന​തി​നും മു​മ്പാ​യി​രു​ന്നു എ​ന്നോ​ര്‍ക്ക​ണം. എ​ന്നാ​ല്‍, ചോ​ദ്യ​ത്തി​ലും ഉ​ത്ത​ര​ത്തി​ലും പ്ര​ക​ട​മാ​യ ഒ​ന്ന്, ഇ​പ്പോ​ള്‍ പ്ര​വ​ച​ന​സ​മാ​ന​മെ​ന്നു​ത​ന്നെ പ​റ​യാ​വു​ന്ന ഒ​ന്ന്, ര​ണ്ടു പേ​രി​ലും കാ​ണു​ന്ന ‘സ​ന്ദേ​ഹം’ ത​ന്നെ​യാ​ണ്. ‘‘സോ​വി​യ​റ്റ് സ​മ്പ്ര​ദാ​യം മാ​തൃ​കാ​പ​ര​മാ​ണെ​ന്നോ അ​തി​ന് സാ​മ്രാ​ജ്യ​ത്വ പ്ര​വ​ണ​ത​ക​ള്‍ ഇ​ല്ലെ​ന്നോ ത​നി​ക്ക് അ​ഭി​പ്രാ​യ​മി​ല്ല’’ എ​ന്ന് ര​വീ​ന്ദ്ര​ന്‍ പ​റ​യു​മ്പോ​ള്‍, ‘‘സോ​വി​യ​റ്റ് ഗോ​ത്ര​സ്വ​ഭാ​വം​ത​ന്നെ സ്വാ​ത​ന്ത്ര്യ​ത്തെ സ്നേ​ഹി​ക്കാ​ത്ത​താ​ണ്, സോ​ഷ്യ​ലി​സം കി​ട്ടി​യി​ട്ടും സ്വാ​ത​ന്ത്ര്യ​വു​മാ​യി അ​തി​നെ ഇ​ണ​ക്കി​നി​ര്‍ത്താ​ന്‍ അ​വ​ര്‍ക്ക് ക​ഴി​ഞ്ഞി​ല്ല. അ​വ​ര്‍ക്കൊ​രി​ക്ക​ലും സ്വാ​ത​ന്ത്ര്യം അ​നു​ഭ​വ​മാ​യി​രു​ന്നി​ല്ല’’ എ​ന്ന് വി​ജ​യ​നും പ​റ​യു​ന്നു. </p>
<p>അ​ഥ​വാ, ന​മ്മു​ടെ കാ​ല​ത്തെ ര​ണ്ട് ഇ​ട​ത് സ​ഹ​യാ​ത്രി​ക​ര്‍, ’80ക​ളു​ടെ ആ​ദ്യം​ത​ന്നെ സ്വാ​ത​ന്ത്ര്യ​വു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു​പോ​കാ​നാ​കാ​ത്ത ഒ​രു വ്യ​വ​സ്ഥി​തി​യെ സൂ​ചി​പ്പി​ക്കു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് സോ​വി​യ​റ്റ് വ്യ​വ​സ്ഥി​തി​യു​ടെ​യും കി​ഴ​ക്ക​ന്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും പ​ത​ന​ത്തി​നു​ശേ​ഷ​വും ‘കു​ലു​ങ്ങാ​തെ നി​ന്ന’ കേ​ര​ള​ത്തി​ലെ (പ്ര​മു​ഖ) ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി ഇ​ങ്ങ​നെ​യാ​യി​രു​ന്ന ഒ.​വി. വി​ജ​യ​നെ ത​ങ്ങ​ള്‍ക്ക് ആ​ധി​പ​ത്യ​മു​ള്ള സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ളി​ലൂ​ടെ​യും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും എ​ഴു​ത്തു​കാ​രി​ലൂ​ടെ​യും ത​മ​സ്ക​രി​ക്കു​ന്നു. കാ​ഫ്ക​യെ ഒ​രി​ക്ക​ല്‍ യൂ​റോ​പ്യ​ന്‍ മാ​ര്‍ക്സി​സ്റ്റു​ക​ള്‍ ചെ​യ്ത​തു​പോ​ലെ വി​ജ​യ​നെ​യും മാ​ന​കീ​ക​രി​ക്കു​ന്നു. വി​ജ​യ​ന്റെ ‘മ​ര​ണ’​ത്തെ ത​ങ്ങ​ളു​ടെ ചി​ന്താ ഔ​ദാ​ര്യ​മാ​ക്കു​ന്നു. </p>
<p>‘‘സോ​വി​യ​റ്റ് യൂ​നി​യ​നെ മോ​ച​ക​നാ​യും സ​ഖാ​വാ​യും അ​തു​വ​രെ ക​ണ​ക്കാ​ക്കി​യ എ​ന്നി​ൽ ഈ ​രോ​ഷം രാ​ഷ്ട്രീ​യ വി​ശ​ക​ല​ന​ത്തി​ലു​പ​രി​യാ​യി വൈ​കാ​രി​ക തീ​വ്ര​ത​യു​ടെ രൂ​പം കൊ​ണ്ടു.’’ അ​തി​തീ​വ്ര​ത​യോ​ടെ ത​ന്റെ രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച നോ​വ​ൽ, ‘ധ​ർ​മ​പു​രാ​ണം’ ഒ.​വി. വി​ജ​യ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ഈ ​വ​രി​ക​ളി​ലൂ​ടെ​യാ​ണ്. ‘ക​മ്യൂ​ണി​സ്റ്റ് സ്വ​പ്ന​ത്ത​ക​ർ​ച്ച’ മാ​ത്ര​മാ​യി​രു​ന്നി​ല്ല വി​ജ​യ​ന്റെ സ്വേ​ച്ഛാ​ധി​പ​ത്യ വി​മ​ർ​ശ​ന​ത്തി​ന്റെ തു​ട​ക്ക​മെ​ങ്കി​ലും ഇ​വി​ടെ ഇ​ത് എ​ടു​ത്ത് എ​ഴു​താ​ൻ പ്ര​ത്യേ​ക കാ​ര​ണ​മു​ണ്ട്. അ​ത്, ‘ധ​ർ​മ​പു​രാ​ണ’​ത്തെ വി​ജ​യ​ന്റെ ‘അ​ടി​യ​ന്ത​രാ​വ​സ്ഥാ വി​മ​ർ​ശ​നം’ മാ​ത്ര​മാ​യി ചു​രു​ക്കി​യൊ​തു​ക്കാ​ൻ കേ​ര​ള​ത്തി​ലെ മാ​ർ​ക്സി​സ്റ്റ് വി​മ​ർ​ശ​ക​രും പി​റ​കെ നി​ന്ന ന​ല്ലൊ​രു​വി​ഭാ​ഗം എ​ഴു​ത്തു​കാ​രും അ​ന്നും ഇ​ന്നും കാ​ണി​ക്കു​ന്ന​തി​ലെ സാം​സ്കാ​രി​ക വ​ഞ്ച​ന സൂ​ചി​പ്പി​ക്കാ​നാ​ണ്. </p>
<p>മാ​ത്ര​മ​ല്ല, വി​ജ​യ​ന്റെ മ​ര​ണാ​ന​ന്ത​രം, ‘പാ​ർ​ട്ടി’​ക്ക് ഒ​പ്പം നി​ന്ന് ‘മു​തി​ർ​ന്ന’ എ​ഴു​ത്തു​കാ​രും അ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളും വി​ജ​യ​ന്റെ ക​ല​യി​ൽ അ​ന്ത​ർ​ഹി​ത​മാ​യ അ​ധി​കാ​ര വി​മ​ർ​ശ​ന​ത്തെ ഉ​പ​രി​പ്ല​വ​മാ​യ ഫാ​ഷി​സ്റ്റ് വി​മ​ർ​ശ​ന​മാ​ക്കി -അ​താ​ക​ട്ടെ, ഒ​രി​ക്ക​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്ക് എ​തി​രെ​യും ഇ​പ്പോ​ൾ ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യും മാ​ത്ര​മെ​ന്ന് വാ​യി​ക്കാ​ൻ കാ​ണി​ക്കു​ന്ന കൊ​ടി​യ കൊ​തി​യു​മാ​ണ്. ഈ ​ബു​ദ്ധി​കൗ​ശ​ല​ത്തെ എ​ന്താ​യാ​ലും ‘ധ​ർ​മ​പു​രാ​ണം’ ഇ​ന്നും പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ട് എ​ന്ന​ത് മ​റ്റൊ​രു കാ​ര്യം. </p>
<p>മാ​ർ​ക്സി​സ്റ്റ്‌ പ്ര​യോ​ഗ​ത്തെ (Paraxis) ഒ​രു ത​ത്ത്വ​ചി​ന്ത​യാ​യി കാ​ണാ​ൻ വി​ജ​യ​ൻ വി​സ​മ്മ​തി​ക്കു​ന്നു. ച​രി​ത്ര​പ​ര​മാ​യി തി​രി​ച്ച​റി​യാ​വു​ന്ന ഒ​രു യാ​ഥാ​ർ​ഥ്യ​ത്തെ​യാ​ണ് മാ​ർ​ക്സ് ത​ന്റെ ദ​ർ​ശ​ന​ത്തി​ൽ ക്രോ​ഡീ​ക​രി​ച്ചി​ട്ടു​ള്ള​ത്, വി​ജ​യ​ൻ ഇ​തേ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, മാ​ർ​ക്സി​ന്റെ ദ​ർ​ശ​ന​ത്തി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​ത് മാ​ത്ര​മ​ല്ല യാ​ഥാ​ർ​ഥ്യം എ​ന്നും വി​ജ​യ​ൻ പ​റ​യു​ന്നു. മ​നു​ഷ്യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ഏ​ക​മാ​ന​മ​ല്ല എ​ന്നാ​ണ് അ​തി​ന് കാ​ര​ണം. മ​നു​ഷ്യ പ​ദാ​ർ​ഥ​ത്തി​ന്റെ (Human material) പോ​ഷ​ണ​ത്തി​ൽ​ക്കൂ​ടി മാ​ത്ര​മേ ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​ങ്ങ​ൾ കി​ട്ടു​ക​യു​ള്ളൂ എ​ന്നും വി​ജ​യ​ൻ പ​റ​യു​ന്നു. ‘‘ഈ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് അ​ധ്യാ​ത്മി​ക​ത ഒ​ഴി​വാ​ക്കാ​നാ​വാ​തെ വ​രു​ന്ന​ത്.’’ </p>
<p>വി​ജ​യ​ന്റെ ഈ ​പ്ര​തി​രോ​ധ​മാ​ണ് അ​യാ​ളെ ഹി​ന്ദു വ​ർ​ഗീ​യ​ത​യു​ടെ ചേ​രി​യി​ലേ​ക്ക് നി​ർ​ത്താ​ൻ ഇ​ട​ത് യാ​ത്രി​ക​രെ സ​ഹാ​യി​ച്ച​ത്. അ​ല്ലെ​ങ്കി​ൽ, ന​മ്മു​ടെ ബൗ​ദ്ധി​ക പാ​ര​മ്പ​ര്യ​ത്തി​ന്റെ​ത​ന്നെ ആ​ധു​നി​ക​ത​യെ, അ​തി​ന്റെ സ​ർ​ഗ​പ​ര​മാ​യ പ​രി​ണാ​മ​ത്തെ, യാ​ന്ത്രി​ക മാ​ർ​ക്സി​സ​ത്തി​ന്റെ രാ​ഷ്ട്രീ​യം റാ​ഞ്ചു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. വി​ജ​യ​നാ​ക​ട്ടെ ഇ​തി​നെ സൗ​മ്യ​മാ​യി​ത്ത​ന്നെ നേ​രി​ട്ടു. </p>
<p>സാ​ഹി​ത്യ​ത്തെ ജൈ​വ​പ​ര​മാ​യ സ​ന്ന​ദ്ധ​ത​യാ​യി​ക്കൂ​ടി കാ​ണാ​മെ​ങ്കി​ൽ അ​ത് അ​ധി​കാ​ര സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്ക്‌ സ​മാ​ന്ത​ര​മാ​യും അ​വ​യി​ൽ ഇ​ട​പെ​ട്ടും നീ​ങ്ങു​ന്ന ഒ​രു ‘സ്വ​ത​ന്ത്ര പ്ര​വൃ​ത്തി’​യാ​ണ്. ആ ​അ​ർ​ഥ​ത്തി​ല്‍, മ​നു​ഷ്യ​കു​ല​ത്തി​ന്റെ അ​ന്യൂ​ന​മാ​യൊ​രു ക​ണ്ടു​പി​ടി​ത്തം​കൂ​ടി​യാ​ണ് ക​ല​യും സാ​ഹി​ത്യ​വും. സ്പാ​നി​ഷ് എ​ഴു​ത്തു​കാ​ര​ന്‍ മ​രി​യോ വ​ർ​ഗാ​സ് യോ​സ ‘‘സി​വി​ൽ സ​മൂ​ഹ​ത്തി​ൽ എ​ഴു​ത്തു​കാ​ർ ഇ​ട​പെ​ട​ണം’’ എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഉ​ദ്ദേ​ശി​ച്ച​തും അ​ത്ത​ര​മൊ​രു സ​ന്ന​ദ്ധ​ത​യാ​യി​രു​ന്നു. ത​ത്ത്വ​ചി​ന്താ​പ​ര​വും രാ​ഷ്ട്രീ​യ​പ​ര​വു​മാ​യ ആ​ശ​യ​ശാ​സ്ത്ര​ങ്ങ​ൾ എ​ങ്ങ​നെ ത​ന്റെ സാ​ഹി​ത്യ​ത്തി​നു​വേ​ണ്ടി മാ​റി​മ​റി​ഞ്ഞു​വെ​ന്ന് പ​റ​യു​ന്ന ഒ​രു സ​ന്ദ​ർ​ഭം യോ​സ​യു​ടെ ‘The Fictions of Borges’ എ​ന്ന മ​നോ​ഹ​ര​മാ​യ പ്ര​ബ​ന്ധ​ത്തി​ലു​ണ്ട്. അ​തി​ലി​ങ്ങ​നെ ഒ​രു വ​രി കാ​ണാം: ‘‘അ​നാ​സ​ക്ത​വും ശു​ദ്ധ​വു​മാ​യ രീ​തി​യി​ൽ, സാ​ർ​ത്ര് എ​ന്നെ പ​ഠി​പ്പി​ച്ച വെ​റു​പ്പ് എ​ന്തി​നോ​ടൊ​ക്കെ​യാ​യി​രു​ന്നു​വോ അ​വ​ക്കൊ​ക്കെ വേ​ണ്ടി അ​ദ്ദേ​ഹം (ബോ​ർ​ഹ​സ്) നി​ല​കൊ​ണ്ടു.’’ ഇ​തി​നെ യോ​സ പി​ന്നീ​ട് വി​ശ​ദീ​ക​രി​ക്കു​ന്നു​മു​ണ്ട്. സാ​ഹി​ത്യ​ത്തെ സം​ബ​ന്ധി​ച്ച ഏ​തൊ​രു മാ​ർ​ക്സി​സ്റ്റ് പ്ര​യോ​ഗ​ത്തെ​യും അ​തി​ന്റെ ഉ​പ​ക​ര​ണ​വാ​ദ​പ​ര​മാ​യ നി​ല​പാ​ടു​ക​ളെ​യും അ​വി​ശ്വ​സി​ക്കു​ക, അ​താ​യി​രു​ന്നു അ​ല്ലെ​ങ്കി​ൽ ആ ​പാ​ഠം </p>
<p>. വി​ജ​യ​നെ​ക്കു​റി​ച്ച് ഓ​ര്‍ക്കു​മ്പോ​ള്‍ ഇ​തി​ന് മ​റ്റൊ​രു മാ​നം കി​ട്ടു​ന്നു. ബു​ദ്ധി​യു​ടെ​യും പാ​ണ്ഡി​ത്യ​ത്തി​ന്റെ​യും ഫാ​ന്റ​സി​യു​ടെ​യും ഒ​രു ലോ​ക​ത്ത് അ​ഭ​യം തേ​ടാ​ൻ ചു​റ്റു​മു​ള്ള ലോ​ക​ത്തി​ൽ​നി​ന്നും പി​ൻ​വാ​ങ്ങു​മ്പോ​ഴും രാ​ഷ്ട്രീ​യ​ത്തെ​യും ച​രി​ത്ര​ത്തെ​യും ദൈ​നം​ദി​ന യാ​ഥാ​ർ​ഥ്യ​ത്തെ​യും നി​ന്ദി​ക്കാ​തെ​ത​ന്നെ എ​ഴു​തു​ക -ഇ​താ​യി​രു​ന്നു വി​ജ​യ​ന്‍ സ്വീ​ക​രി​ച്ച രീ​തി. സാ​ര്‍ത്രി​ല്‍നി​ന്നും ബോ​ര്‍ഹ​സി​ല്‍നി​ന്നും വ്യ​ത്യ​സ്ത​മാ​യ ആ ​വ​ഴി, വാ​സ്ത​വ​ത്തി​ല്‍, മ​ല​യാ​ള​ത്തി​ന്റെ​ത​ന്നെ ഒ​രു സ​വി​ശേ​ഷ​ത​യു​മാ​യി​രു​ന്നു. ഒ​രേ​സ​മ​യം, പാ​ര്‍ല​മെ​ന്റ​റി ജ​നാ​ധി​പ​ത്യ​വും ക​മ്യൂ​ണി​സ്റ്റ് സ്വേ​ച്ഛാ​ധി​പ​ത്യ​വും ത​ന്റെ ആ​ലോ​ച​ന​ക​ളു​ടെ പ്ര​മേ​യ​ങ്ങ​ളും സാ​ഹി​ത്യ​ത്തി​ന്റെ ‘ഇ​ന്ധ​ന’​വും ആ​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ​ന്‍. തീ​ർ​ച്ച​യാ​യും ഇ​ത്, വി​ജ​യ​നി​ല്‍, എ​ന്തെ​ങ്കി​ലും വൈ​രു​ധ്യ​ത്തെ കൊ​ണ്ടു​വ​രു​ക​യ​ല്ല ചെ​യ്ത​ത്; മ​റി​ച്ച്, ആ ​സ​ർ​ഗാ​ത്മ​ക​ത​യു​ടെ ഭാ​വം​ത​ന്നെ​യാ​വു​ക​യാ​യി​രു​ന്നു. </p>
<p>ക​ല​യു​ടെ ‘സാ​മൂ​ഹി​കോ​പ​യോ​ഗം’ ഒ​രു ആ​ശ​യ​ശാ​സ്ത്ര​മാ​യി സ്വീ​ക​രി​ക്കു​ന്ന ആ​രും ത​ന്റെ ക​ല​ക്ക് അ​ക​ത്ത് അ​നു​ഭ​വി​ക്കു​ന്ന പ​രി​മി​തി​യെ മ​റ​ച്ചു​വെ​ക്കു​ന്ന​ത് അ​തേ ആ​ശ​യ​ശാ​സ്ത്ര​ത്തി​ന്റെ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​ശ്യ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ്. വി​ജ​യ​ന്‍ അ​ങ്ങ​നെ​യൊ​ന്നി​ന് നി​ന്നു​കൊ​ടു​ത്ത​തേ ഇ​ല്ല. രാ​ഷ്ട്രീ​യ​ത്തി​ൽ ‘ഇ​ട​ത്’ മ​റ്റൊ​രു ഫാ​ഷി​സ്റ്റ് രാ​ഷ്ട്രീ​യ​മാ​യി മാ​റു​ന്നു എ​ന്ന​തു​കൊ​ണ്ടു​മാ​ത്ര​മാ​വി​ല്ല, ആ ​ശ്ര​ദ്ധ. സാ​ഹി​ത്യ​ത്തി​ന്റെ ‘സ്വ​ത​ന്ത്ര​മാ​യ അ​സ്തി​ത്വം’, അ​തി​ന്റെ വൈ​യ​ക്തി​ക​മാ​യ ശേ​ഷി, മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് അ​പ​ര്യാ​പ്ത​മാ​യ ‘ഇ​ട​തി’​ന്‍റെ വി​ചാ​ര പ​രി​മി​തി​കൊ​ണ്ടു​കൂ​ടി​യാ​യി​രു​ന്നു. ‘ഇ​ട​ത്’ എ​ന്നാ​ൽ, സാ​ഹി​ത്യ​ത്തെ സം​ബ​ന്ധി​ച്ചും ഭ​ര​ണ​കൂ​ട സ​ങ്ക​ൽ​പ​ത്തി​ന്റെ യാ​ഥാ​സ്ഥി​തി​ക​മാ​യ ഒ​രു ശീ​ല​ത്തെ മ​ത​പ​ര​മാ​യ ചി​ട്ട​യോ​ടെ പി​ന്തു​ട​രു​ക എ​ന്നാ​ണ്. അ​ത് ‘സ്വ​ത​ന്ത്രം’ എ​ന്ന വാ​ക്കി​നെ​ത​ന്നെ ഭ​യ​പ്പെ​ടു​ന്നു. ക​ല​യി​ലെ സ്വാ​ത​ന്ത്ര്യ​ത്തെ അ​വി​ശ്വ​സി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. </p>
<p>എ​ന്നാ​ല്‍, വി​ജ​യ​ന്‍റെ തൊ​ട്ടു​പി​ന്നെ വ​ന്ന എ​ഴു​ത്തു​കാ​ര്‍ ഇ​ത്ത​രം മു​ഹൂ​ർ​ത്ത​ങ്ങ​െ​ള നേ​രി​ട്ട വി​ധം മ​റ്റൊ​രു​വി​ധ​ത്തി​ലാ​യി​രു​ന്നു. ‘ഇ​ട​ത് സ്വേ​ച്ഛാ​ധി​പ​ത്യ’​ങ്ങ​ളു​ടെ വി​മ​ര്‍ശ​ക​ര്‍ ആ​യി​രി​ക്കു​മ്പോ​ഴും ഇ​വ​ർ ത​ങ്ങ​ളു​ടെ ഭ​ര​ണ​കൂ​ട സ​ങ്ക​ൽ​പ​മാ​യി അ​തേ ആ​ശ​യ ശാ​സ്ത്ര​ത്തെ കൂ​ടെ​ക്കൂ​ട്ടി. ‘Government’ എ​ന്ന വാ​ക്കു​കൊ​ണ്ട് അ​തി​നെ പ​വി​ത്ര​വ​ത്ക​രി​ച്ചു. ച​ല​നാ​ത്മ​ക​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഒ​രു യൂ​ട്ടോ​പ്യ​ൻ സ്വാ​സ്ഥ്യം, ഒ​രു കെ​ട്ടി​ക്കി​ട​പ്പ്, ഇ​ന്നും അ​വ​ർ ക​മ്യൂ​ണി​സ​ത്തി​ൽ കാ​ണു​ന്നു, അ​തി​ന്റെ എ​ല്ലാ ച​രി​ത്ര സ​ന്ധി​ക​ളി​ലും മൂ​ക്കു​മു​ട്ടി​ക്കു​മ്പോ​ഴും. പ​ക്ഷേ, വി​ജ​യ​ന്‍, ത​ന്റെ മ​ര​ണാ​ന​ന്ത​ര​വും, അ​തി​ന് വി​സ​മ്മ​തി​ക്കു​ന്നു. ‘‘ഫാ​ഷി​സ​വും സ്റ്റാ​ലി​നി​സ​വും ഇ​തേ​പ്ര​കാ​രം ഒ​രു ര​ണ്ടാ​മൂ​ഴ​ത്തി​നാ​യി ന​മ്മു​ടെ മു​ന്നി​ൽ പു​ഞ്ചി​രി​ച്ചും ത​ല​കു​നി​ച്ചും പ്ര​ത്യ​ക്ഷ​പ്പെ​ട്ടെ​ന്നു​വ​രും -വീ​ണ്ടും അ​വ​താ​രം തേ​ടു​ന്ന ശു​ദ്ധ​രാ​ഷ്ട്രീ​യ​ത്തി​ന്റെ ഭീ​തി​ദ​മാ​യ ഹാ​സ്യാ​നു​ക​ര​ണ​മാ​യി. ഈ ​നാ​ശ​ത്തി​ന്റെ കു​റ്റം ആ​രു​ടെ​യെ​ങ്കി​ലും മേ​ൽ നാം ​ചു​മ​ത്തി​ക്കൂ​ടാ. അ​തി​ന്റെ അം​ശ​ങ്ങ​ൾ ന​മേ​വ​രു​ടെ​യും ജീ​നു​ക​ളി​ൽ ഉ​റ​ങ്ങി​ക്കി​ട​പ്പു​ണ്ട്. ഈ ​ഒ​രു സെ​നാ​റി​യോ എ​ങ്ങ​നെ​യി​രി​ക്കു​മെ​ന്ന് ഓ​ർ​ത്തു നോ​ക്കൂ’’ -വി​ജ​യ​ന്‍ എ​ഴു​തു​ന്നു. </p>
<p>‘മ​രി​ച്ച വി​ജ​യ​ന്‍റെ’ ഇ​തി​വൃ​ത്ത​ങ്ങ​ളി​ല്‍ വ​ർ​ഗീ​യ​ത, ദേ​ശീ​യ​ത, മ​തേ​ത​ര​ത്വം, ഹി​ന്ദു​ത്വ ഫാ​ഷി​സം, അ​ങ്ങ​നെ എ​ല്ലാ​മു​ണ്ട്. എ​ന്നാ​ൽ, ജീ​വി​ച്ചി​രു​ന്ന കാ​ല​ത്തെ ഒ.​വി. വി​ജ​യ​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വി​ഷ​യം, ‘ക​മ്യൂ​ണി​സ്റ്റ് വി​മ​ർ​ശ​നം’ സ​ന്ദ​ർ​ശി​ക്കാ​തി​രി​ക്കാ​ന്‍, ഇ​ന്ന്, ‘പാ​ര്‍ട്ടി’ ശ്ര​ദ്ധി​ക്കു​ന്നു. അ​ത് നി​ഷ്‌​ക​ള​ങ്ക​മ​ല്ല. നി​ങ്ങ​ൾ മ​റ്റൊ​രു സെ​നാ​റി​യോ ആ​ലോ​ചി​ച്ചു നോ​ക്കൂ: ന​മ്മു​ടെ സ​മീ​പ​കാ​ല ഓ​ർ​മ​യി​ലെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ മു​ത​ൽ, വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഇ​ടി​മു​റി​ക​ൾ മു​ത​ൽ, റോ​ഡു​ക​ളി​ലെ പാ​ർ​ട്ടി അ​ക്ര​മ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ക്കി​യ​തു മു​ത​ൽ, ‘ആ​ശാ വ​ർ​ക്ക​ർ’​മാ​രു​ടെ സ​മ​ര​ത്തോ​ടു​ള്ള പ​ര​സ്യ​മാ​യ എ​തി​ര്‍പ്പു​വ​രെ നീ​ളു​ന്ന, കേ​ര​ളീ​യ സ​മൂ​ഹ​ത്തെ ഹിം​സ​വ​ത്ക​രി​ച്ച സ​ന്ദ​ര്‍ഭ​ങ്ങ​ള്‍. ആ ​സ​ന്ദ​ർ​ഭ​ങ്ങ​ളോ​ട് ഒ.​വി. വി​ജ​യ​ൻ, ജീ​വി​ച്ചി​രു​ന്നു​വെ​ങ്കി​ൽ, എ​ങ്ങ​നെ​യാ​യി​രി​ക്കും ത​ന്റെ ബൗ​ദ്ധി​ക ജീ​വി​തം​കൊ​ണ്ട് നേ​രി​ട്ടി​രി​ക്കു​ക എ​ന്ന് ന​മു​ക്ക് ഊ​ഹി​ക്കാ​ൻ പ​റ്റും. വി​ജ​യ​ൻ ഇ​ല്ല​ല്ലോ എ​ന്ന് ആ​ശ്വ​സി​ക്കാ​നും പ​റ്റി​ല്ല.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841658-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020oYFPZdaanckopKCHOwagwqsW92UJUwMQ2712844" data-watermark="false" style="width: 100%;" info-selector="#info_item_1777782713950" title="ഒ.​വി. വി​ജ​യ​ൻ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777782713950">
  <p>ഒ.​വി. വി​ജ​യ​ൻ</p>
 </div>
</div>
<p>ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ങ്ങ​ളി​ൽ, എ​ഴു​ത്തു​കാ​ര​ട​ക്ക​മു​ള്ള ബു​ദ്ധി​ജീ​വി​ക​ൾ, അ​ധി​കാ​ര രാ​ഷ്ട്രീ​യ​ത്തി​ന്റെ ഇ​ട​പെ​ട​ലു​ക​ളെ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി സ​മീ​പി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ലെ​ത്ത​ന്നെ ഒ​രു പൊ​തു ഇ​ട​ത്തി​നു​വേ​ണ്ടി നി​ല​കൊ​ണ്ടാ​ണ്. ഈ ​പൊ​തു ഇ​ട​ത്തി​ലാ​ണ് സി​വി​ൽ, സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ൾ അ​വ​യു​ടെ ഊ​ർ​ജം സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ദീ​ർ​ഘ​കാ​ല​ത്തെ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട സ​ങ്ക​ൽ​പ​ത്തി​ന്റെ വി​ചാ​ര പാ​ര​മ്പ​ര്യ​മു​ള്ള മ​ല​യാ​ളി ബു​ദ്ധി​ജീ​വി​ത​ത്തി​ന് ഇ​ന്നും ഇ​ത് ഏ​റ​ക്കു​റെ അ​പ​രി​ചി​ത​മാ​ണ്. വി​ജ​യ​ന്‍, ത​ന്റെ ജീ​വി​ത​കാ​ല​ത്ത് അ​ഭി​മു​ഖീ​ക​രി​ച്ച​തും അ​താ​യി​രു​ന്നു. ഏ​റ​ക്കു​റെ ഒ​റ്റ​ക്ക്. </p>
<p>ഗ്രി​ഗ​ർ സാം​സ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ അ​സ്വ​സ്ഥ​മാ​യ സ്വ​പ്ന​ങ്ങ​ളി​ൽ​നി​ന്ന് ഉ​ണ​ർ​ന്ന​പ്പോ​ൾ അ​വ​ൻ ത​ന്റെ കി​ട​ക്ക​യി​ൽ ഒ​രു ഭീ​മാ​കാ​ര​മാ​യ പ്രാ​ണി​യാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ടു... അ​മ്പ​ര​പ്പി​ക്കു​ന്ന​തും വി​ചി​ത്ര​വും എ​ന്നാ​ൽ അ​തി​ശ​യ​ക​ര​മാം​വി​ധം ര​സ​ക​ര​വു​മാ​യ ഈ ​വ​രി​ക​ളി​ലൂ​ടെ​യാ​ണ് കാ​ഫ്ക ത​ന്റെ മാ​സ്റ്റ​ർ​പീ​സാ​യ ‘ദ ​മെ​റ്റ​മോ​ർ​ഫ​സി​സ്’ ആ​രം​ഭി​ക്കു​ന്ന​ത്. ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഭീ​മാ​കാ​ര​മാ​യ വ​ണ്ടു​ക​ളെ​പ്പോ​ലെ​യു​ള്ള പ്രാ​ണി​യാ​യി പ​രി​ണ​മി​ച്ച ഒ​രു യു​വാ​വി​ന്റെ ക​ഥ​യാ​ണ് അ​ത്. അ​പ​ര്യാ​പ്ത​ത, കു​റ്റ​ബോ​ധം, ഒ​റ്റ​പ്പെ​ട​ൽ തു​ട​ങ്ങി​യ മ​നു​ഷ്യ​വി​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വേ​ദ​നാ​ജ​ന​ക​മാ​യ, അ​സം​ബ​ന്ധ​മാ​യ, ഹാ​സ്യാ​ത്മ​ക​മാ​യ, ഒ​രു ധ്യാ​ന​മാ​യി​രു​ന്നു അ​തെ​ന്ന് എ​ത്ര​യോ പേ​ര്‍ പ​റ​ഞ്ഞി​രി​ക്കു​ന്നു. ഡ​ബ്ല്യൂ.​എ​ച്ച്. ഓ​ഡ​ൻ അ​തി​ങ്ങ​നെ എ​ഴു​തി, ‘‘കാ​ഫ്ക ന​മു​ക്ക് പ്ര​ധാ​ന​മാ​ണ്, കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​സ​ന്ധി ആ​ധു​നി​ക മ​നു​ഷ്യ​ന്റെ വി​ഷ​മാ​വ​സ്ഥ​യാ​ണ്.’’ </p>
<p>വി​ജ​യ​നെ ഓ​ര്‍ക്കു​മ്പോ​ഴും ഇ​ങ്ങ​നെ തോ​ന്നും. വി​ജ​യ​ൻ ത​ന്റെ ബൗ​ദ്ധി​ക​ജീ​വി​ത​ത്തി​ൽ ഉ​ട​നീ​ളം പു​ല​ർ​ത്തി​യ ക​മ്യൂ​ണി​സ്റ്റ് വി​മ​ർ​ശ​നം അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​ത്തി​ലേ​ക്ക് ഒ​രു പാ​ർ​ട്ടി​യെ ന​യി​ക്കു​ന്ന​തി​ലെ ആ​ശ​യ​ശാ​സ്ത്രം എ​ങ്ങ​നെ ഭീ​ക​ര​മാ​യ ഒ​രു മ​ർ​ദ​ന​യ​ന്ത്ര​മാ​കു​ന്നു​വെ​ന്ന് സ​ദാ​സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു. വി​ജ​യ​ന്റെ ത​ന്നെ ഭാ​ഷ​യി​ൽ സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന ‘സ​ർ​പ്പ​ച്ചു​രു​ളു​ക​ൾ’ ആ​യി​രു​ന്നു ആ ​മ​ർ​ദ​ന യ​ന്ത്ര​ത്തി​ന്റെ ഓ​രോ പ്ര​വേ​ശ​വും. സു​ര​ക്ഷി​ത​നെ​ന്ന് ഒ​രാ​ളെ നേ​രി​ട്ട് ധ​രി​പ്പി​ച്ച് പി​റ്റേ​ന്ന് അ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന സ്റ്റാ​ലി​നി​സ്റ്റ് രീ​തി​യെ വി​ജ​യ​ൻ സൂ​ചി​പ്പി​ച്ച​ത് ‘സ​ർ​പ്പ​ച്ചു​രു​ൾ’ എ​ന്ന ഈ ​സ​ങ്ക​ൽ​പ​ത്തി​ലൂ​ടെ​യാ​ണ്.</p>
<p>ഇ​നി കാ​ഫ്ക ത​ന്റെ ജീ​വി​ത​കാ​ല​ത്ത്, ഒ​രി​ക്ക​ൽ (1920) ക​ണ്ട ര​ണ്ട് ക​മ്യൂ​ണി​സ്റ്റ് പ്ര​വ​ർ​ത്ത​ക​രെ കു​റി​ച്ച് ത​ന്റെ സു​ഹൃ​ത്തി​നോ​ട്‌ പ​റ​ഞ്ഞ​തു​കൂ​ടി എ​ടു​ത്ത് എ​ഴു​ത​ട്ടെ. ഇ​തും ഗു​ന്ത​ര്‍ ഗ്രാ​സി​ന്റെ ലേ​ഖ​ന​ത്തി​ൽ ഉ​ള്ള​താ​ണ്: ‘‘ഈ ​ആ​ളു​ക​ൾ വ​ള​രെ ആ​ത്മാ​ഭി​മാ​ന​മു​ള്ള​വ​രും ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രും ന​ല്ല ന​ർ​മ​ബോ​ധ​മു​ള്ള​വ​രു​മാ​ണ്. അ​വ​ർ തെ​രു​വു​ക​ൾ ഭ​രി​ക്കു​ന്നു, അ​ത് അ​വ​രെ ത​ങ്ങ​ള്‍ ലോ​ക​ത്തെ​ത്ത​ന്നെ ഭ​രി​ക്കു​ന്നു എ​ന്ന് ചി​ന്തി​പ്പി​ക്കു​ന്നു. അ​വ​ർ​ക്ക് തെ​റ്റി. അ​വ​രു​ടെ പി​ന്നി​ൽ സെ​ക്ര​ട്ട​റി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ര​ഫ​ഷ​ന​ൽ രാ​ഷ്ട്രീ​യ​ക്കാ​ർ, അ​വ​ർ അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി ഒ​രു​ക്കു​ന്ന എ​ല്ലാ​ത​രം ആ​ധു​നി​ക സു​ൽ​ത്താ​ൻ​മാ​രും ഉ​ണ്ട്.’’ </p>
<p>=================</p>
<h3>സൂ​ച​ന​ക​ൾ </h3>
<p><font color="#0000ff">● ഗു​ന്ത​ർ ഗ്രാ​സ് - On Writings and Politics -1967-1983 </font></p>
<p><font color="#0000ff">● മ​രി​യോ വ​ർ​ഗാ​സ് യോ​സ​യു​ടെ ‘Wellsprings’ എ​ന്ന പു​സ്ത​കം </font></p>
<p><font color="#0000ff">● മ​തം, മാ​ർ​ക്സി​സം, വ്യാ​ജ​വി​പ്ല​വം -സം​ഭാ​ഷ​ണം, ഒ.​വി. വി​ജ​യ​ൻ-​ര​വീ​ന്ദ്ര​ൻ -മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പ്</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/can-the-communist-parties-in-kerala-elevate-ov-vijayan-as-their-own-1516500</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/can-the-communist-parties-in-kerala-elevate-ov-vijayan-as-their-own-1516500</guid>
<category><![CDATA[Weekly,Literature,Archives,Premium,11 MAY 2026]]></category>
<dc:creator><![CDATA[കരുണാകരൻ]]></dc:creator>
<pubDate>Mon, 04 May 2026 03:00:34 GMT</pubDate>
</item>
<item>
<title><![CDATA[സ​സ്‌​പെ​ൻ​സ് ത്രി​ല്ല​റി​ന്റെ 
ക്ലൈ​മാ​ക്‌​സ്]]></title>
<description/>
<enclosure length="256503" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841634-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841634-untitled-1.gif'/><figcaption><p>സോ​മാ​ലി​ലാ​ൻ​ഡ്</p><span class='copyright'></span></figcaption></figure><h3>അ​ധ്യാ​യം -18 </h3>
<p>‘‘നി​ങ്ങ​ൾ തി​രി​ച്ചു​പോ​ക​ണം,’’ അ​യാ​ൾ പ​റ​ഞ്ഞ​തു​കേ​ട്ട് ആ​ദ്യം ഞെ​ട്ടി​യെ​ങ്കി​ലും, അ​ന്ന് വേ​റെ ഫ്ലൈ​റ്റ് ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന സ​ത്യം എ​നി​ക്ക് ധൈ​ര്യം ന​ൽ​കി. ഞാ​ൻ പോ​യി​ല്ലെ​ങ്കി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ എ​നി​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ടി വ​രു​ന്ന​തു​കൊ​ണ്ട് അ​വ​ർ​ക്ക് ത​ന്നെ​യാ​ണ് ത​ല​വേ​ദ​ന. ഇ​തി​നി​ട​യി​ൽ റ​ഹ്മാ​ൻ വ​ന്നെ​ത്തി. എ​ങ്ങ​നെ അ​യാ​ൾ ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സി​നു​ള്ളി​ൽ എ​ത്തി​യെ​ന്ന് എ​നി​ക്ക് പി​ടി​കി​ട്ടി​യി​ല്ല. ഞാ​ൻ അ​യാ​ളോ​ട് പ്ര​ശ്‌​നം പ​റ​ഞ്ഞു. അ​യാ​ൾ അ​വി​ടെ​യു​ള്ള ഒ​ന്നു ര​ണ്ട് പേ​രോ​ട് സം​സാ​രി​ച്ചു. ആ​കെ ദേ​ഷ്യ​ത്തി​ൽ തി​രി​ച്ചു​വ​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞു, ‘‘ബ​ന്ധു​ക്ക​ളെ ഒ​റ്റ​യെ​ണ്ണ​ത്തി​നെ ന​മ്പാ​ൻ കൊ​ള്ളി​ല്ല. ഇ​മി​ഗ്രേ​ഷ​നി​ൽ എ​നി​ക്ക് ര​ണ്ടു ബ​ന്ധു​ക്ക​ളു​ണ്ട്. അ​വ​ർ വി​ചാ​രി​ച്ചാ​ൽ വി​സ കി​ട്ടും. പ​ക്ഷേ, അ​വ​ർ ത​രു​ന്നി​ല്ല.’’ </p>
<p>റ​ഹ്മാ​നെ​യും കൂ​ട്ടി ഞാ​ൻ വീ​ണ്ടും വി​സ ഓ​ഫി​സ​റു​ടെ അ​ടു​ത്തു പോ​യി. ‘‘ഇ​ദ്ദേ​ഹം ഇ​വി​ട​ത്തു​കാ​ര​നാ​ണ്. ആ ​കെ​യ​ർ ഓ​ഫി​ൽ എ​ന്നെ ഒ​ന്ന് പോ​കാ​ൻ അ​നു​വ​ദി​ക്കൂ,’’ എ​ന്ന് അ​പേ​ക്ഷി​ച്ചു. വി​സ ഓ​ഫി​സ​ർ റ​ഹ്മാ​നോ​ട് ഐ​ഡി പ്രൂ​ഫ് ചോ​ദി​ച്ചു. നോ​ക്കു​മ്പോ​ൾ അ​തി​ന്റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രി​ക്കു​ന്നു! ഓ​ഫി​സ​ർ വീ​ണ്ടും എ​ന്നോ​ട് ചൂ​ടാ​യി. കു​റേ ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​യാ​ൾ എ​ങ്ങ​നെ​യോ വി​സ ത​രാ​ൻ സ​മ്മ​തി​ച്ചു. </p>
<p>പ​ക്ഷേ, പാ​സ്‌​പോ​ർ​ട്ട് തു​റ​ന്ന​തും അ​തി​ൽ സോ​മാ​ലി​ലാ​ൻ​ഡി​ൽ പോ​യ​തി​ന്റെ രേ​ഖ​ക​ൾ അ​യാ​ൾ ക​ണ്ടു. അ​തോ​ടെ, അ​യാ​ളു​ടെ മ​ട്ടും ഭാ​വ​വും വീ​ണ്ടും മാ​റി. ‘‘നി​ങ്ങ​ളോ​ട് ആ​രാ​ണ് സോ​മാ​ലി​ലാ​ൻ​ഡ് എം​ബ​സി​യി​ൽ പോ​യി വി​സ വാ​ങ്ങാ​ൻ പ​റ​ഞ്ഞ​ത്? സോ​മാ​ലി​ലാ​ൻ​ഡി​നെ ആ​രും രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. നി​ങ്ങ​ൾ അ​വി​ടെ പോ​യ​തു​കൊ​ണ്ട് ഒ​രി​ക്ക​ലും ഇ​വി​ട​ന്ന് വി​സ അ​ടി​ച്ചു​ത​രി​ല്ല!’’ </p>
<p>ചി​ല അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്ന് ഊ​രി​പ്പോ​രാ​ൻ ഏ​റ്റ​വും ന​ല്ല​ത് ‘പൊ​ട്ട​ൻ ക​ളി​ക്കു​ന്ന​താ​ണ്’ എ​ന്ന് എ​നി​ക്ക് തോ​ന്നി. ‘‘ര​ണ്ടു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ്ര​ശ്‌​ന​മാ​ണോ? എ​നി​ക്ക​തി​നെ പ​റ്റി ഒ​ന്നും അ​റി​യി​ല്ല. ഞാ​ൻ വെ​റു​മൊ​രു ടൂ​റി​സ്റ്റ് അ​ല്ലേ. നി​ങ്ങ​ൾ എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. അ​ബ​ദ്ധം പ​റ്റി​യ​താ​ണ്,’’ ഞാ​ൻ താ​ണു​കേ​ണു പ​റ​ഞ്ഞു. അ​യാ​ൾ ഒ​രു​രീ​തി​യി​ലും അ​ടു​ക്കു​ന്നി​ല്ല. ഒ​ടു​വി​ൽ എ​ന്റെ കൈ​യി​ലു​ള്ള അ​വ​സാ​ന​ത്തെ തു​റു​പ്പു​ചീ​ട്ട് ഞാ​ൻ ഇ​റ​ക്കി; ഞാ​ൻ ഒ​രു ഡോ​ക്ട​ർ ആ​ണെ​ന്ന സ​ത്യം. അ​തി​ൽ അ​യാ​ൾ കൊ​ത്തി. </p>
<p>‘‘നി​ങ്ങ​ൾ ഡോ​ക്ട​ർ ആ​ണോ? ഞാ​ൻ അ​ടു​ത്ത​മാ​സം എ​ന്റെ അ​മ്മാ​വ​നെ​യും​കൊ​ണ്ട് ചി​കി​ത്സ​ക്കാ​യി മും​ബൈ​യി​ലേ​ക്ക് പോ​കു​ന്നു​ണ്ട്. എ​നി​ക്ക് എ​ന്തെ​ങ്കി​ലും ആ​വ​ശ്യം വ​ന്നാ​ൽ നി​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കാ​ൻ പ​റ്റു​മോ?’’ ഞാ​ൻ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. ഒ​ടു​വി​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം എ​ന്റെ പാ​സ്‌​പോ​ർ​ട്ടി​ൽ മൊ​ഗാ​ദി​ശു​വി​ന്റെ വി​സ പ​തി​ഞ്ഞു​കി​ട്ടി. </p>
<p>ബ​ന്ധു​വി​ന്റെ ഹോ​ട്ട​ലി​ൽ മു​റി പ​റ​ഞ്ഞു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന് റ​ഹ്മാ​ൻ പ​റ​ഞ്ഞു. ഞാ​ൻ അ​യാ​ൾ​ക്കൊ​പ്പം ടാ​ക്‌​സി​യി​ൽ ഹോ​ട്ട​ലി​ലേ​ക്ക് പോ​യി. എ​യ​ർ​പോ​ർ​ട്ട് ചു​റ്റു​മാ​യി ഒ​രു കോ​ട്ട​മ​തി​ൽ​പോ​ലെ​യാ​ണ് പ​ണി​തു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നു പു​റ​മേ മ​ണ​ൽ ചാ​ക്കു​ക​ൾ അ​ടു​ക്കി​വെ​ച്ചി​രി​ക്കു​ന്നു. എ​ങ്ങോ​ട്ട് നോ​ക്കി​യാ​ലും തോ​ക്കും പി​ടി​ച്ച് നി​ൽ​ക്കു​ന്ന സൈ​നി​ക​ർ! സോ​മാ​ലി​യ​ൻ ഫെ​ഡ​റ​ൽ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ൽ​ശ​ബാ​ബ് തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്നാ​ണ് ഈ ​സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ. 2012ൽ ​അ​ൽ​ഖാ​ഇ​ദ​യോ​ട് പ​ര​സ്യ​മാ​യി കൂ​റ് പ്ര​ഖ്യാ​പി​ച്ച സു​ന്നി ഇ​സ്​​ലാ​മി​ക ഭീ​ക​ര സം​ഘ​ട​ന​യാ​ണ് അ​ൽ​ശ​ബാ​ബ്. </p>
<p>ചാ​വേ​ർ ബോം​ബാ​ക്ര​മ​ണം, കാ​ർ ബോം​ബി​ങ്, ഗ്ര​നേ​ഡ് എ​റി​യ​ൽ തു​ട​ങ്ങി​യ​വ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​വി​ടെ ന​ട​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ മൊ​ഗാ​ദി​ശു​പോ​ലും സു​ര​ക്ഷി​ത​മാ​യി​രു​ന്നി​ല്ല. ആ ​അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്കാ​ണ് ഞാ​ൻ ടാ​ക്‌​സി​യി​ൽ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 70 കൊ​ല്ലം മു​മ്പ് ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ പു​രോ​ഗതി കൈവരിച്ച രാജ്യമായിരു​ന്നു സോ​മാ​ലി​യ. ‘സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് ഓ​ഫ് ആ​ഫ്രി​ക്ക’ എ​ന്നു​പോ​ലും അ​ക്കാ​ല​ത്ത് ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ അ​ഞ്ചു​ഭാ​ഗ​ങ്ങ​ളാ​യി​രു​ന്ന സോ​മാ​ലി​യ​യു​ടെ ച​രി​ത്രം സ​ങ്കീ​ർ​ണ​മാ​ണ്. ഫ്ര​ഞ്ച് സോ​മാ​ലി​ലാ​ൻ​ഡ് പി​ന്നീ​ട് ജി​ബൂ​തി എ​ന്ന രാ​ജ്യ​മാ​യി മാ​റി. ഇ​റ്റാ​ലി​യ​ൻ, ബ്രി​ട്ടീ​ഷ് ഭാ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് 1961ൽ ​ഇ​ന്ന​ത്തെ സോ​മാ​ലി​യ രൂ​പ​പ്പെ​ട്ടു.</p>
<p>1969-1991 വ​രെ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണാ​ധി​കാ​രി​യാ​യ മു​ഹ​മ​ദ് സി​യാ​ദ് ബാ​രെ​യാ​ണ് കാ​ര്യ​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. സി​യാ​ദ് ബാ​രെ​യു​ടെ സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര​യു​ദ്ധം ആ​രം​ഭി​ക്കു​ന്ന​ത്. വ​ര​ൾ​ച്ച​യും പ​ട്ടി​ണി​യും ക​ലാ​പ​ങ്ങ​ളും തു​ട​ർ​ക്ക​ഥ​ക​ളാ​യ​പ്പോ​ൾ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ രാ​ജ്യം വി​ട്ടു. പ​ല​പ്പോ​ഴും പ​ട്ടി​ണി​യു​ടെ പ​ര്യാ​യ​മാ​യി ന​മ്മു​ടെ നാ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദ​മാ​ണ​ല്ലോ ‘സോ​മാ​ലി​യ’. എ​ന്നാ​ൽ, ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി സ്ഥി​തി​ഗ​തി​ക​ൾ അ​ൽ​പം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ഴ്ച​യി​ൽ ര​ണ്ടും മൂ​ന്നും ത​വ​ണ അ​ര​ങ്ങേ​റി​യി​രു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ഇ​പ്പോ​ൾ വ​ർ​ഷ​ത്തി​ൽ മൂ​ന്നോ നാ​ലോ ത​വ​ണ എ​ന്ന തോ​തി​ലേ​ക്ക് ചു​രു​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് റ​ഹ്മാ​ൻ പ​റ​ഞ്ഞു​ത​ന്നു. </p>
<p>മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള ഹോ​ട്ട​ലി​ൽ എ​ത്താ​ൻ എ​നി​ക്ക് ഒ​രു മ​ണി​ക്കൂ​ർ എ​ടു​ത്തു! ട്രാ​ഫി​ക് ബ്ലോ​ക്ക് ആ​യി​രു​ന്നി​ല്ല വി​ല്ല​ൻ; 200 മീ​റ്റ​ർ കൂ​ടു​മ്പോ​ൾ നി​ർ​ബ​ന്ധി​ത സെ​ക്യൂ​രി​റ്റി ചെ​ക്കി​ങ്ങു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ദാ​രി​ദ്ര്യം പി​ടി​ച്ച ഒ​രു ന​ഗ​ര​മാ​യി​രു​ന്നു ഞാ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്, എ​ന്നാ​ൽ മൊ​ഗാ​ദി​ശു എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. കാ​റു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ വീ​തി​യു​ള്ള റോ​ഡു​ക​ൾ, ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ലി​യ ഷോ​റൂ​മു​ക​ളും മാ​ളു​ക​ളും. ഏ​തൊ​രു വ​ലി​യ ന​ഗ​ര​ത്തെ​യും​പോ​ലെ തോ​ന്നി​ച്ചെ​ങ്കി​ലും ഇ​ട​ക്കി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സൈ​നി​ക​വാ​ന​ങ്ങ​ൾ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. </p>
<p>ഹോ​ട്ട​ലി​നു മു​ന്നി​ൽ ടാ​ക്‌​സി നി​ർ​ത്തി. വ​ഴി​നീ​ളെ റ​ഹ്മാ​ൻ എ​നി​ക്കു​വേ​ണ്ടി ബു​ക്ക്ചെ​യ്ത ഹോ​ട്ട​ലി​നെ​പ്പ​റ്റി​യാ​ണ് സം​സാ​രി​ച്ച​ത്. അ​ലി പ​റ​ഞ്ഞേ​ൽ​പ്പി​ച്ച​തു​കൊ​ണ്ട് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​മാ​ണ് എ​നി​ക്കാ​യി ക​ണ്ടെ​ത്തി​യ​ത്. അ​വ​രു​ടെ ബ​ന്ധു​വാ​ണ് ഉ​ട​മ​സ്ഥ​ൻ. റി​സ​പ്ഷ​നി​ൽ പോ​യി പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ കൈ ​മ​ല​ർ​ത്തി. റൂം ​ഒ​ന്നും ഒ​ഴി​വി​ല്ല. അ​ലി​യെ​യും റ​ഹ്മാ​നെ​യും വി​ശ്വ​സി​ച്ചി​റ​ങ്ങി​യ ഞാ​ൻ മ​ണ്ടി​യാ​യി. റ​ഹ്മാ​ൻ അ​വി​ടെ​നി​ന്ന് അ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ​യും റി​സ​പ്ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​യും ഉ​ച്ച​ത്തി​ൽ ചീ​ത്ത പ​റ​ഞ്ഞു. ഞാ​ൻ അ​യാ​ളെ സ​മാ​ധാ​നി​പ്പി​ച്ചു. ന​ട​ന്ന​ത് ന​ട​ന്നു. അ​ടു​ത്ത ഹോ​ട്ട​ൽ നോ​ക്കാം. മൂ​ന്നാ​ല് ഹോ​ട്ട​ൽ ക​യ​റി​യി​റ​ങ്ങി​യാ​ണ് അ​വ​സാ​നം ഒ​രു ഹോ​ട്ട​ൽ ക​ണ്ടെ​ത്തി​യ​ത്. </p>
<p>ഹോ​ട്ട​ലി​നു മു​ന്നി​ലു​ള്ള ഇ​രു​മ്പു​ഗേ​റ്റി​ന് ഇ​രു​പ​ത്തി​യ​ഞ്ച​ടി​യോ​ളം പൊ​ക്ക​മു​ണ്ട്. അ​ക​ത്ത് ക​ട​ന്ന​പ്പോ​ൾ ക​ന​ത്ത പ​രി​ശോ​ധ​ന​ക​ളാ​യി​രു​ന്നു. ‘‘ചാ​വേ​ർ ബോം​ബ​ർ​മാ​രു​ടെ ഇ​ഷ്ട​പ്പെ​ട്ട ല​ക്ഷ്യ​മാ​ണ് ഹോ​ട്ട​ലു​ക​ൾ. അ​തു​കൊ​ണ്ട് എ​ല്ലാ ഹോ​ട്ട​ലി​ലും ക​ർ​ശ​ന​മാ​യ സെ​ക്യൂ​രി​റ്റി ചെ​ക്കു​ക​ൾ നി​ല​വി​ലു​ണ്ട്,’’ റ​ഹ്മാ​ൻ വി​ശ​ദീ​ക​രി​ച്ചു. </p>
<p>ഇ​തി​നോ​ട​കം റ​ഹ്മാ​നു​മാ​യു​ള്ള ‘വൈ​ബ്’ അ​ത്ര ശ​രി​യാ​കി​ല്ലെ​ന്ന് എ​നി​ക്ക് ബോ​ധ്യ​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. എ​ങ്കി​ലും ഈ ​നാ​ട്ടി​ൽ ഒ​റ്റ​ക്ക് ക​റ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ ഭേ​ദം അ​യാ​ളെ കൂ​ടെ​ക്കൂ​ട്ടു​ന്ന​താ​ണ​ല്ലോ എ​ന്ന് ഞാ​ൻ ക​രു​തി. എ​ന്നാ​ൽ, പി​റ്റേ​ന്ന​ത്തെ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ അ​യാ​ൾ വ​ലി​യ താ​ൽ​പ​ര്യം കാ​ണി​ച്ചി​ല്ല. മാ​ർ​ക്ക​റ്റ് കാ​ണാ​ൻ വ​രാ​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​വി​ടെ നാ​റ്റ​മാ​ണെ​ന്നും ബീ​ച്ചി​ൽ പോ​കാം എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​വി​ടെ തി​ര​ക്കാ​ണെ​ന്നും പ​റ​ഞ്ഞ് അ​യാ​ൾ ഒ​ഴി​ഞ്ഞു​മാ​റി. ചു​രു​ക്ക​ത്തി​ൽ, എ​ന്നെ സ​ഹാ​യി​ക്കാ​ൻ അ​യാ​ൾ​ക്ക് വ​ലി​യ മ​ന​സ്സി​ല്ല. അ​യാ​ളെ എ​ങ്ങ​നെ​യെ​ങ്കി​ലും പ​റ​ഞ്ഞു​വി​ട്ട് ഞാ​ൻ മു​റി​യി​ലേ​ക്ക് മ​ട​ങ്ങി. അ​പ​രി​ചി​ത​മാ​യ ഇ​ട​ങ്ങ​ളി​ൽ നാം ​ആ​രെ​യാ​ണ് വി​ശ്വ​സി​ക്കേ​ണ്ട​ത്? സ​ഹാ​യ​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ പൊ​ള്ള​ത്ത​രം തി​രി​ച്ച​റി​യു​മ്പോ​ൾ തോ​ന്നു​ന്ന ആ ​ഒ​റ്റ​പ്പെ​ട​ൽ വ​ലു​താ​ണ്. പ​ക്ഷേ, അ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളാ​ണ​ല്ലോ ഒ​രു സ​ഞ്ചാ​രി​യെ യ​ഥാ​ർ​ഥ​ത്തി​ൽ പ​രു​വ​പ്പെ​ടു​ത്തു​ന്ന​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841642-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020sVfRQyqvDxxYN9AEMMvh4IcR69FVOWEY1377176" data-watermark="false" style="width: 100%;" info-selector="#info_item_1777781378365" title="മൊ​ഗാ​ദി​ശു കടപ്പുറത്ത് മുക്കുവൻമാർക്ക് ചായയും പലഹാരങ്ങളും വിൽപന നടത്തുന്ന സ്ത്രീ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777781378365">
  <p>മൊ​ഗാ​ദി​ശു കടപ്പുറത്ത് മുക്കുവൻമാർക്ക് ചായയും പലഹാരങ്ങളും വിൽപന നടത്തുന്ന സ്ത്രീ</p>
 </div>
</div>
<p>കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ യൂ​നി​സെ​ഫി​ലെ അ​ബ്ദി എ​ന്നെ കാ​ണാ​ൻ ഹോ​ട്ട​ലി​ൽ വ​ന്നു. കു​ശ​ലാ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം ചോ​ദി​ച്ചു, ‘‘എ​ന്താ​ണ് ര​ണ്ടു​ദി​വ​സ​ത്തെ നി​ങ്ങ​ളു​ടെ പ​രി​പാ​ടി?’’ </p>
<p>‘‘ഒ​രു നി​ശ്ച​യ​വു​മി​ല്ല. ഒ​റ്റ​ക്ക് പു​റ​ത്തേ​ക്ക് പോ​കാ​ൻ ഭ​യം തോ​ന്നു​ന്നു,’’ എ​ന്ന് ഞാ​ൻ സ​ത്യ​സ​ന്ധ​മാ​യി മ​റു​പ​ടി ന​ൽ​കി. </p>
<p>‘‘മു​റി​യി​ലി​രി​ക്കാ​നാ​ണോ ഇ​ത്ര ക​ഷ്ട​പ്പെ​ട്ട് ഇ​വി​ടെ വ​രെ വ​ന്ന​ത്? വേ​ഗം റെ​ഡി​യാ​കൂ. ന​മു​ക്ക് ബീ​ച്ചി​ൽ ന​ട​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക്കു പോ​കാം,’’ അ​ബ്ദി നി​ർ​ബ​ന്ധി​ച്ചു. പൊ​തു​വെ യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ രാ​ത്രി ക​റ​ങ്ങാ​ൻ പോ​കാ​റി​ല്ലെ​ങ്കി​ലും സോ​മാ​ലി​യ​യി​ൽ എ​നി​ക്ക് ആ​കെ ര​ണ്ടു ദി​വ​സ​മാ​ണു​ള്ള​ത്. അ​ബ്ദി​ക്ക് പി​റ്റേ​ദി​വ​സം ജോ​ലി​യു​ള്ള​തു​കൊ​ണ്ട് പ​ക​ൽ എ​ന്റെ​യൊ​പ്പം വ​രാ​ൻ സാ​ധി​ക്കി​ല്ല. കി​ട്ടി​യ അ​വ​സ​രം ക​ള​യ​ണ്ട എ​ന്ന് ക​രു​തി ഞാ​ൻ ര​ണ്ടും ക​ൽ​പി​ച്ച് അ​ബ്ദി​ക്കൊ​പ്പം ഇ​റ​ങ്ങി. </p>
<p>അ​ദ്ദേ​ഹ​ത്തി​ന്റെ സു​ഹൃ​ത്ത് അ​ലി കാ​റു​മാ​യി എ​ത്തി. ആ​ദ്യം അ​വ​രു​ടെ ത​ന​തു ഭ​ക്ഷ​ണം കി​ട്ടു​ന്ന ഒ​രു ചെ​റി​യ ക​ട​യി​ലേ​ക്കാ​ണ് പോ​യ​ത്. അ​വി​ടെ ‘കം​ബൂ​ലോ’ രു​ചി​ച്ചു. ചോ​റും വ​ൻ​പ​യ​റും ഒ​ന്നി​ച്ചു വേ​വി​ച്ചു വ​റ്റി​ച്ചെ​ടു​ക്കു​ന്ന വി​ഭ​വ​മാ​ണി​ത്. അ​തി​ന്റെ പു​റ​ത്ത് ന​ല്ലെ​ണ്ണ ഒ​ഴി​ച്ചാ​ണ് വി​ള​മ്പി​യ​ത്. ക​ട്ട​ൻ​ചാ​യ​യും റോ​ബ​സ്റ്റ പ​ഴ​വും ഭ​ക്ഷ​ണ​ത്തി​നൊ​പ്പം ഫ്രീ​യാ​യി ല​ഭി​ക്കും. ബി​ൽ കൊ​ടു​ക്കാ​ൻ നേ​രം ഡോ​ള​റാ​ണ് ന​ൽ​കി​യ​ത്. തി​രി​കെ കി​ട്ടി​യ സോ​മാ​ലി​യ​ൻ ഷി​ല്ലി​ങ് നോ​ട്ടു​ക​ൾ ക​ണ്ട​പ്പോ​ൾ എ​നി​ക്ക് സ​ഹ​താ​പം തോ​ന്നി; അ​വ അ​ത്ര​ത്തോ​ളം ദ്ര​വി​ച്ചി​രു​ന്നു! </p>
<p>‘‘മു​പ്പ​തു​കൊ​ല്ലം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി നോ​ട്ട് അ​ടി​ച്ച​ത്. എ​വി​ടെ പോ​യാ​ലും ഇ​തേ കി​ട്ടു​ക​യു​ള്ളൂ. ഇ​വി​ടെ എ​ല്ലാ​വ​രും പേ​മെ​ന്റ് ഡി​ജി​റ്റ​ൽ ആ​യി​ട്ടാ​ണ് ചെ​യ്യു​ന്ന​ത്,’’ അ​ബ്ദി വി​ശ​ദീ​ക​രി​ച്ചു. </p>
<p>ശേ​ഷം സം​ഗീ​ത​പ​രി​പാ​ടി ന​ട​ക്കു​ന്ന എ​ലൈ​റ്റ് ഹോ​ട്ട​ലി​ലേ​ക്ക് പോ​യി. രാ​ത്രി​യി​ൽ റോ​ഡ് സൈ​ഡി​ൽ ക​സേ​ര​യി​ലി​രു​ന്ന് ബെ​ഞ്ചി​ൽ നി​ര​ത്തി​യ പാ​ൽ​ക്ക​വ​റു​ക​ൾ വി​ൽ​ക്കു​ന്ന സ്ത്രീ​ക​ളെ അ​വി​ടെ ക​ണ്ടു. വ​ഴി​നീ​ളെ ചെ​ക്കി​ങ് ഉ​ണ്ടാ​യി​രു​ന്നു. കാ​റി​ന്റെ ലൈ​റ്റ് ഓ​ൺ ചെ​യ്യു​ക, ഓ​ഫ് ചെ​യ്യു​ക, ഓ​രോ ഡോ​റും തു​റ​ന്ന​ട​ക്കു​ക തു​ട​ങ്ങി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ല്ലാ​യി​ട​ത്തും ചെ​യ്യി​പ്പി​ച്ചു. കാ​ർ ബോം​ബ് ആ​ണെ​ങ്കി​ൽ ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ പൊ​ട്ടി​ത്തെ​റി​ക്കു​മ​ത്രെ! ആ ​ചി​ന്ത ഉ​ള്ളി​ൽ ഒ​രു ഭ​യം നി​റ​ച്ചു. </p>
<p>ബീ​ച്ചി​നെ അ​ഭി​മു​ഖീ​ക​രി​ച്ചാ​ണ് ഹോ​ട്ട​ൽ. അ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ഹോ​ട്ട​ലി​ന്റെ അ​ഞ്ച് സെ​ക്യൂ​രി​റ്റി പോ​യ​ന്റു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​കേ​ണ്ടി വ​ന്നു. ലി​ഫ്റ്റി​ൽ ക​യ​റാ​ൻ നേ​ര​വും അ​വ​ർ ഞ​ങ്ങ​ളെ വി​ട്ടി​ല്ല. മൂ​ന്നാം നി​ല​യി​ലെ വ​ലി​യ തു​റ​സ്സാ​യ സ്ഥ​ല​ത്താ​യി​രു​ന്നു പ​രി​പാ​ടി. സ്ത്രീ​ക​ൾ ക​ല്ലു​ക​ൾ പി​ടി​പ്പി​ച്ച വി​ല​കൂ​ടി​യ പ​ർ​ദ​ക​ള​ണി​ഞ്ഞ് കാ​ണി​ക​ളാ​യി ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. </p>
<p>‘‘ക​ടു​ത്ത അ​ര​ക്ഷി​താ​വ​സ്ഥ​ക്കി​ട​യി​ലും ഞ​ങ്ങ​ൾ ജീ​വി​തം ആ​സ്വ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. മ​ര​ണ​ത്തെ ഭ​യ​ന്ന് വീ​ട്ടി​ലി​രി​ക്കാ​ൻ പ​റ്റി​ല്ല​ല്ലോ. ക​വി​ക​ളു​ടെ രാ​ഷ്ട്ര​മാ​യാ​ണ് സോ​മാ​ലി​യ അ​റി​യ​പ്പെ​ടു​ന്ന​ത്. സോ​മാ​ലി​യ​യു​ടെ സ​മ്പ​ന്ന​മാ​യ വാ​മൊ​ഴി സം​സ്‌​കാ​രം ക​വി​ത​യെ എ​ക്കാ​ല​വും പ​രി​പോ​ഷി​പ്പി​ച്ചു,’’ അ​ബ്ദി അ​ഭി​മാ​ന​ത്തോ​ടെ പ​റ​ഞ്ഞു. ആ​ണു​ങ്ങ​ൾ ഗാ​യ​ക​നൊ​പ്പം കൈ​ക​ളും ശ​രീ​ര​വും പ​തി​യെ ച​ലി​പ്പി​ച്ച് നൃ​ത്തം​ചെ​യ്യു​ന്ന​ത് കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു. </p>
<p>പ​രി​പാ​ടി​യു​ടെ ഇ​ട​ക്കു​വെ​ച്ച് സ്യൂ​ട്ട് അ​ണി​ഞ്ഞ ഒ​രാ​ൾ ക​ട​ന്നു​വ​ന്നു. അ​ദ്ദേ​ഹം സോ​മാ​ലി​യ​യി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ണെ​ന്നും അ​തി​നാ​ൽ പ​രി​പാ​ടി റെ​ക്കോ​ഡ് ചെ​യ്യ​രു​തെ​ന്നും അ​ബ്ദി എ​ന്റെ ചെ​വി​യി​ൽ ര​ഹ​സ്യ​മാ​യി പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ അ​ബ്ദി ഗാ​യ​ക​നോ​ട് ഞാ​ൻ ഇ​ന്ത്യ​യി​ൽ നി​ന്നാ​ണെ​ന്ന് സൂ​ചി​പ്പി​ച്ചു. അ​തോ​ടെ അ​ദ്ദേ​ഹം ഓ​ർ​മ​യി​ൽ​നി​ന്ന് പ​ഴ​യ ബോ​ളി​വു​ഡ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കാ​ൻ തു​ട​ങ്ങി. ‘‘മേ​രി സ​പ്നോം കി ​റാ​ണി...’’, ‘‘ദി​ൽ ചാ​ഹ്താ ഹേ​യ്...’’ തു​ട​ങ്ങി​യ പാ​ട്ടു​ക​ൾ സോ​മാ​ലി​യ​യു​ടെ മ​ണ്ണി​ൽ കേ​ട്ട​പ്പോ​ൾ ഞാ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി. ആ​ഫ്രി​ക്ക​ക്കാ​ർ ബോ​ളി​വു​ഡ് സി​നി​മ​ക​ളു​ടെ എ​ത്ര വ​ലി​യ ആ​രാ​ധ​ക​രാ​ണെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ൽ​കൂ​ടി തി​രി​ച്ച​റി​ഞ്ഞു. പ​ത്ത​ര​യോ​ടെ അ​ത്താ​ഴം ക​ഴി​ഞ്ഞ് ആ ​പാ​ട്ടു​ക​ളു​ടെ ഈ​ണം മ​ന​സ്സി​ലേ​റ്റി​ക്കൊ​ണ്ട് ഞ​ങ്ങ​ൾ പി​രി​ഞ്ഞു. </p>
<p>ഹോ​ട്ട​ലി​ൽ​നി​ന്ന് ചെ​റി​യൊ​രു ഇ​ട​നാ​ഴി​യി​ൽ​ക്കൂ​ടി ന​ട​ന്നു ഞ​ങ്ങ​ൾ ബീ​ച്ചി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ഇ​ട​നാ​ഴി​യു​ടെ അ​റ്റ​ത്ത് അ​ഞ്ചാ​റു സെ​ക്യൂ​രി​റ്റി​ക്കാ​ർ കാ​വ​ൽ നി​ൽ​പു​ണ്ടാ​യി​രു​ന്നു. ​ബീ​ച്ചി​ൽ​നി​ന്ന് ആ​ർ​ക്കും ഈ ​ക​വാ​ട​ത്തി​ലൂ​ടെ ഹോ​ട്ട​ലി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. സോ​മാ​ലി​യ​ക്ക് ഏ​ക​ദേ​ശം മൂ​വാ​യി​രം കി​ലോ​മീ​റ്റ​ർ ക​ട​ൽ​തീ​ര​മു​ണ്ട്. പ​ട്രോ​ളി​ങ് കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ പെ​രു​കു​ന്ന​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841638-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020TrumYqt3m49Qb6TtVEIefU5jHHNUpXMS1256141" data-watermark="false" style="width: 100%;" info-selector="#info_item_1777781257398" title="മൊ​ഗാ​ദി​ശു പട്ടണം,പഴയ പട്ടണത്തിലെ തെരുവിലൂടെ നടക്കുന്ന സ്ത്രീകൾ" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777781257398">
  <p>മൊ​ഗാ​ദി​ശു പട്ടണം,പഴയ പട്ടണത്തിലെ തെരുവിലൂടെ നടക്കുന്ന സ്ത്രീകൾ</p>
 </div>
</div>
<p>‘‘ഈ ​ബീ​ച്ച് ബോം​ബി​ങ്ങി​ന്റെ സ്ഥി​രം സ്ഥ​ല​മാ​ണ്.’’ അ​ബ്ദി​യു​ടെ വാ​ക്കു​ക​ൾ എ​ന്നി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തി. എ​ന്നാ​ൽ, ബീ​ച്ചി​ൽ ധാ​രാ​ളം സാ​ധാ​ര​ണ​ക്കാ​ർ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ചു നി​ൽ​ക്കു​ന്ന​ത് ക​ണ്ടു. പ​ർ​ദ​യ​ണി​ഞ്ഞ സ്ത്രീ​ക​ളും അ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ‘‘ഇ​വി​ടെ ബോം​ബി​ങ്ങും വെ​ടി​വെ​പ്പു​മൊ​ക്കെ സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചെ​ന്നി​രി​ക്ക​ട്ടെ, മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​വി​ടം വൃ​ത്തി​യാ​ക്കു​ക​യും ആ​ളു​ക​ൾ അ​വ​രു​ടെ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്യും. ബോം​ബും ഗ്ര​നേ​ഡും കാ​ണി​ച്ച് തീ​വ്ര​വാ​ദി​ക​ൾ​ക്ക് ഞ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ല. ഞ​ങ്ങ​ൾ രാ​ജ്യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടേ​യി​രി​ക്കും.’’ </p>
<p>ആ​ൾ​ക്കൂ​ട്ട​ത്തി​ൽ പ​ർ​ദ ധ​രി​ച്ച കൊ​ച്ചു പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. ‘‘നി​ങ്ങ​ൾ​ക്ക​റി​യു​മോ... ഇ​വി​ടെ ക​ല്യാ​ണ​ത്തി​ന് ഏ​റ്റ​വും കു​റ​ഞ്ഞ പ്രാ​യം എ​ന്നൊ​ന്നി​ല്ല. ശൈ​ശ​വ വി​വാ​ഹം സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. മി​ക്ക​വാ​റും ആ ​പെ​ൺ​കു​ട്ടി​ക​ൾ ആ ​നി​ൽ​ക്കു​ന്ന മ​നു​ഷ്യ​ന്റെ ഭാ​ര്യ​മാ​രാ​യി​രി​ക്കും. സ​ർ​ക്കാ​ർ സ്ഥി​ര​പ്പെ​ട്ടാ​ല​ല്ലേ നി​യ​മ നി​ർ​മാ​ണം സാ​ധ്യ​മാ​കൂ.’’ ബീ​ച്ചി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് ക​ട​ക്കാ​ൻ ഒ​രു ഗേ​റ്റ് മാ​ത്ര​മാ​ണു​ള്ള​ത്. ബാ​ക്കി ഭാ​ഗ​ങ്ങ​ൾ എ​ല്ലാം സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ അ​ട​ച്ചി​ട്ടി​രി​ക്ക​യാ​ണ്. സോ​മാ​ലി ക​ട​ൽ​വ​ഴി​യാ​ണ് തീ​വ്ര​വാ​ദി​ക​ൾ മൊ​ഗാ​ദി​ശു​വി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. രാ​ത്രി​യി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന​പ്പോ​ൾ ദൂ​രെ എ​വി​ടെ​യോ വെ​ടി​യു​തി​ർ​ക്കു​ന്ന ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കാ​മാ​യി​രു​ന്നു.</p>
<p>അ​ബ്ദി​ക്ക് ഒ​മ്പ​തു​മ​ണി​ക്ക് ജോ​ലി​ക്ക് പോ​ക​ണ​മെ​ന്ന​തി​നാ​ൽ രാ​വി​ലെ ആ​റ​ര​ക്ക് ‘ബ​ജാ​ജ’​യു​മാ​യി ഹോ​ട്ട​ലി​ൽ എ​ന്നെ കൂ​ട്ടാ​ൻ വ​ന്നു. ഓ​ട്ടോ​റി​ക്ഷ​യെ സോ​മാ​ലി​യ​ക്കാ​ർ വി​ളി​ക്കു​ന്ന​ത് ബ​ജാ​ജ എ​ന്നാ​ണ്. അ​തെ... ന​മ്മു​ടെ നാ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ബ​ജാ​ജ് ഓ​ട്ടോ​ക​ളാ​ണ് നി​ര​ത്തു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യി. </p>
<p>സോ​മാ​ലി​ലാ​ൻ​ഡി​ൽ​നി​ന്ന് പോ​രാ​ൻ​നേ​രം ഷാ​ദി​യ ത​ന്ന പ​ഴ​യ പ​ർ​ദ​യും ക​ണ്ണ് മ​റ​ക്കാ​നു​ള്ള നി​കാ​ബും ഞാ​ൻ അ​ണി​ഞ്ഞി​രു​ന്നു. വി​ദേ​ശി​ക​ളെ മോ​ച​ന​ദ്ര​വ്യ​ത്തി​നാ​യി തീ​വ്ര​വാ​ദി​ക​ൾ പി​ടി​ച്ചു​കൊ​ണ്ടു പോ​കാ​റു​ണ്ടെ​ന്ന​തി​നാ​ൽ പ​ർ​ദ എ​നി​ക്ക് ഒ​രു സു​ര​ക്ഷാ​ക​വ​ച​മാ​യി​രു​ന്നു. </p>
<p>പോ​കു​ന്ന​വ​ഴി​ക്ക് ബാ​രി​ക്കേ​ഡു​ക​ൾ മാ​റ്റാ​ൻ ഞ​ങ്ങ​ൾ​ക്ക് കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നു. രാ​ത്രി പ​ന്ത്ര​ണ്ടു മു​ത​ൽ രാ​വി​ലെ ഏ​ഴു മ​ണി​വ​രെ റോ​ഡു​ക​ൾ അ​ട​ച്ചി​ടും. ഓ​ട്ടോ ഡ്രൈ​വ​ർ അ​സ്വ​സ്ഥ​നാ​യി​രു​ന്നു. അ​യാ​ൾ സൈ​നി​ക​ർ കേ​ൾ​ക്കാ​തെ അ​വ​രെ ചീ​ത്ത വി​ളി​ച്ചു. സൈ​നി​ക​ർ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​ന്ന​തു​കൊ​ണ്ട് പൊ​തു​വെ എ​ല്ലാ​വ​ർ​ക്കും അ​വ​രോ​ടു ദേ​ഷ്യ​മാ​ണെ​ന്നു അ​ബ്ദി പ​റ​ഞ്ഞു. </p>
<p>ഞ​ങ്ങ​ൾ ആ​ദ്യം പോ​യ​ത് ലീ​ഡോ ബീ​ച്ചി​ലേ​ക്കാ​ണ്. ത​ലേ​ന്ന​ത്തേ​ക്കാ​ൾ തി​ര​ക്കാ​യി​രു​ന്നു ബീ​ച്ചി​ൽ. മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ർ പൂ​ർ​ണ​മാ​യും ആ​ധി​പ​ത്യം സ്ഥാ​പി​ച്ചി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും മു​ന്നി​ൽ നാ​ലോ അ​ഞ്ചോ വ​ലി​യ മീ​നു​ക​ൾ. അ​ത് വാ​ങ്ങാ​ൻ തി​ക്കും തി​ര​ക്കും കൂ​ട്ടു​ന്ന സാ​ധാ​ര​ണ​ക്കാ​ർ. വി​ൽ​ക്കാ​നി​രി​ക്കു​ന്ന​തും വാ​ങ്ങാ​ൻ വ​ന്നി​ട്ടു​ള്ള​തും പു​രു​ഷ​ന്മാ​ർ മാ​ത്രം. ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചാ​ൽ മീ​ൻ റോ​ഡി​ലേ​ക്ക് എ​ത്തി​ക്കാ​ൻ മ​റ്റൊ​രു കൂ​ട്ടം ആ​ളു​ക​ൾ ത​യാ​റാ​യി​രു​ന്നു. അ​തി​നി​ട​യി​ൽ​ക്കൂ​ടി ന​ട​ന്ന എ​ന്നെ എ​ല്ലാ​വ​രും രൂ​ക്ഷ​മാ​യി​ട്ടാ​യി​രു​ന്നു നോ​ക്കി​യ​ത്. </p>
<p>സ്ത്രീ​ക​ളാ​രും ക​ച്ച​വ​ട​സ്ഥ​ല​ത്തേ​ക്ക് പോ​കാ​റി​ല്ല. കു​റ​ച്ചു​മാ​റി ചാ​യ​യും ക​ടി​യും വി​ൽ​ക്കു​ന്ന ചെ​റി​യ ക​ട​ക​ൾ ക​ണ്ടു. അ​വി​ടെ മാ​ത്ര​മാ​യി​രു​ന്നു സ്ത്രീ​ക​ളെ ക​ണ്ട​ത്. ക​ടി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ന​മ്മു​ടെ സ​മോ​സ​യു​മു​ണ്ടാ​യി​രു​ന്നു. ഇ​റ​ങ്ങാ​ൻ​നേ​രം ബ​ജാ​ജ​യി​ൽ മീ​ൻ അ​ടു​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടു. അ​ടു​ത്തു​ള്ള പ​ഴ​യ മാ​ർ​ക്ക​റ്റി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ്. മ​ത്സ്യം മു​റി​ച്ചു​വി​ൽ​ക്കു​ന്ന​ത് ഈ ​മാ​ർ​ക്ക​റ്റി​ലാ​ണ്. </p>
<p>അ​വി​ട​ന്ന് നേ​രെ സോ​മാ​ലി​യ പോ​ർ​ട്ടി​ന്റെ അ​ടു​ത്തു​ള്ള പ​ഴ​യ ഹ​മ​ർ​വെ​യ്ൻ മീ​ൻ മാ​ർ​ക്ക​റ്റി​ൽ എ​ത്തി. ആ​യി​രം വ​ർ​ഷ​ങ്ങ​ളാ​യി മാ​ർ​ക്ക​റ്റ് നി​ല​നി​ൽ​ക്കു​ന്നു എ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ക​ട​ലി​നു സ​മാ​ന്ത​ര​മാ​യി പ​ണി​ത പ​ഴ​യ ഒ​റ്റ​നി​ല കെ​ട്ടി​ട​മാ​യി​രു​ന്നു മാ​ർ​ക്ക​റ്റ്. അ​ബ്ദി​യു​ടെ പ​രി​ച​യ​ക്കാ​ര​നാ​യ ഒ​മ​റി​നെ തേ​ടി​പ്പി​ടി​ച്ചു. ഒ​മ​ർ ഞ​ങ്ങ​ളെ മാ​ർ​ക്ക​റ്റ് മൊ​ത്തം ചു​റ്റി​ന​ട​ന്നു കാ​ണി​ച്ചു. ചൂ​ര​യും നെ​യ്മീ​നും തി​ര​ണ്ടി​യും സ്രാ​വു​മെ​ല്ലാം വി​ൽ​പ​ന​ക്കു വെ​ച്ചി​രു​ന്നു. അ​ദ്ദേ​ഹം കൂ​ടെ​യു​ള്ള​തു​കൊ​ണ്ട് ഫോ​ട്ടോ എ​ടു​ക്കാ​ൻ സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യി​രു​ന്നു. വ​ലി​യ ക​ട​ലാ​മ​ക​ളെ മു​റി​ച്ചു വെ​ച്ചി​രു​ന്ന​ത് കാ​ണി​ച്ചു. ചെ​റി​യ കു​പ്പി​ക​ളി​ൽ ഓ​റ​ഞ്ച് നി​റ​ത്തി​ലെ ദ്രാ​വ​കം വി​ൽ​പ​ന​ക്ക് വെ​ച്ചി​രു​ന്ന​ത് ആ​മ​യു​ടെ കൊ​ഴു​പ്പി​ൽ​നി​ന്നു​ള്ള എ​ണ്ണ​യാ​ണെ​ന്ന് ഒ​മ​ർ പ​റ​ഞ്ഞു. പു​രു​ഷ​ന്റെ ഉ​ത്തേ​ജ​ന​ത്തി​ന് ആ ​എ​ണ്ണ ന​ല്ല​താ​ണ​ത്രേ. </p>
<p>അ​വി​ട​ന്ന് വ​രു​ന്ന​വ​ഴി​ക്ക് ചെ​റി​യ ചി​ല സ്മാ​ര​ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാം​ത​ന്നെ അ​വി​ടെ ന​ട​ന്ന ബോം​ബി​ങ്ങി​ൽ പൊ​ലി​ഞ്ഞ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. മ​റ്റൊ​രു​കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത് ഭൂ​രി​ഭാ​ഗം കെ​ട്ടി​ട​ങ്ങ​ളും വ​ലി​യ പ​ഴ​ക്ക​മി​ല്ലാ​ത്ത​വ​യാ​യി​രു​ന്നു. ബോം​ബി​ങ്ങി​ൽ മി​ക്ക കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നു. അ​തി​നു ശേ​ഷം ഉ​ണ്ടാ​ക്കി​യ​താ​ണ് പു​തി​യ​വ. സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി പൊ​രു​തി മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള സ്മാ​ര​കം. അ​ബ്ദി എ​നി​ക്ക് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഒ​രു കെ​ട്ടി​ടം കാ​ണി​ച്ചു​ത​ന്നു. അ​താ​യി​രു​ന്നു അ​വ​രു​ടെ പ​ഴ​യ പാ​ർ​ല​മെ​ന്റ്. ബോം​ബി​ങ്ങി​ൽ പാ​ടെ ന​ശി​ച്ച കെ​ട്ടി​ടം ഒ​രു ഭൂ​ത​ത്താ​ൻ കോ​ട്ട​പോ​ലെ തോ​ന്നി​ച്ചു. </p>
<p>തി​രി​ച്ചു ഹോ​ട്ട​ലി​ലേ​ക്കു പോ​കാ​ൻ നേ​രം ക​ര​ള​ലി​യി​ക്കു​ന്ന ഒ​രു കാ​ഴ്ച ക​ണ്ടു. പാ​ന്റും ഷ​ർ​ട്ടു​മൊ​ക്കെ​യി​ട്ട ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ൻ റോ​ഡി​ൽ കി​ട​ന്നു​പി​ട​യു​ന്നു. ഞ​ങ്ങ​ളു​ടെ ഓ​ട്ടോ അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് അ​യാ​ളു​ടെ ത​ല​യി​ൽ വെ​ടി​യു​ണ്ട​യേ​റ്റ പാ​ട് ക​ണ്ട​ത്. അ​തി​ൽ​നി​ന്ന് ര​ക്തം ഒ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ര​ണ്ടു മൂ​ന്നു പ​ട്ടാ​ള​ക്കാ​ർ അ​ങ്ങോ​ട്ടേ​ക്ക് ഓ​ടി​വ​രു​ന്ന​ത് ക​ണ്ടു. ‘‘സൈ​നി​ക​ർ​ക്ക് സം​ശ​യം തോ​ന്നു​ന്ന ആ​രെ​യും വെ​ടി വെ​ക്കാം. വ​ല്ലാ​ത്ത ദു​രി​ത​മാ​ണ്’’ അ​ബ്ദി മു​റു​മു​റു​ത്തു. എ​ന്റെ ഹൃ​ദ​യം നു​റു​ങ്ങി. റോ​ഡി​ൽ​ക്കൂ​ടി ന​ട​ന്നു​പോ​കു​മ്പോ​ൾ വെ​ടി​യേ​റ്റ് മ​രി​ക്കാ​മെ​ന്ന സ്ഥി​തി ആ​ശ​ങ്ക​ജ​ന​കം​ത​ന്നെ.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841635-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020OQ3F5fYQUp8xunEyd0OnuagM2LiUQEwA1040659" data-watermark="false" style="width: 100%;" info-selector="#info_item_1777781041999" title="യാത്രക്കിടെ കണ്ടുമുട്ടിയ അബ്ദി, അലി തുടങ്ങിയവർക്കൊപ്പം ലേഖിക,മൊ​ഗാ​ദി​ശു മാർക്കറ്റിൽനിന്നുള്ള കാഴ്ച" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777781041999">
  <p>യാത്രക്കിടെ കണ്ടുമുട്ടിയ അബ്ദി, അലി തുടങ്ങിയവർക്കൊപ്പം ലേഖിക,മൊ​ഗാ​ദി​ശു മാർക്കറ്റിൽനിന്നുള്ള കാഴ്ച</p>
 </div>
</div>
<p>അ​ബ്ദി​ക്ക് ജോ​ലി​ക്കു പോ​കാ​ൻ സ​മ​യ​മാ​യ​തു​കൊ​ണ്ട് എ​ന്നെ തി​രി​കെ ഹോ​ട്ട​ലി​ൽ വി​ട്ടു. ഞാ​ൻ പ​ർ​ദ ധ​രി​ച്ചു പ​ക​ൽ മു​ഴു​വ​ൻ തെ​രു​വു​ക​ളി​ൽ​ക്കൂ​ടി ന​ട​ന്നു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ​തി​നാ​ലാ​ക​ണം ക​ടു​ത്ത ദാ​രി​ദ്ര്യം എ​വി​ടെ​യും ക​ണ്ടി​ല്ല. ക​രു​ണ​യി​ല്ലാ​ത്ത തീ​വ്ര​വാ​ദി​ക​ളും സൈ​നി​ക​രും ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളി​ൽ ത​ള​രാ​തെ ചെ​റു​തെ​ങ്കി​ലും സു​ന്ദ​ര​മാ​യ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ക​ഠി​ന​മാ​യി അ​ധ്വാ​നി​ക്കു​ന്ന ജ​ന​ങ്ങ​ളെ​യാ​യി​രു​ന്നു ആ ​തെ​രു​വു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ച്ച​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഹോ​ട്ട​ലി​ൽ ക​യ​റി. </p>
<p>സ്ത്രീ​ക​ൾ ആ​രു​മി​ല്ലാ​യി​രു​ന്നു. സ്ത്രീ​ക​ൾ ഹോ​ട്ട​ലി​ൽ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​റി​ല്ല. എ​ല്ലാ​വ​രും എ​ന്നെ തു​റി​ച്ചു​നോ​ക്കു​ന്ന​തു ക​ണ്ട്, ഉ​ട​മ എ​ന്നെ തൊ​ട്ട​ടു​ത്തു​ള്ള ചെ​റി​യ മു​റി​യി​ൽ പ്ര​ത്യേ​കം ഇ​രു​ത്തി. ഭ​ക്ഷ​ണം ക​ഴി​ഞ്ഞി​റ​ങ്ങി​യ​പ്പോ​ൾ റോ​ഡ് സൈ​ഡി​ൽ ‘ചാ​ത്’ വി​ൽ​ക്കു​ന്ന​ത് ക​ണ്ടു. സോ​മാ​ലി​യ​യി​ൽ മ​ദ്യ​ത്തി​നും പു​ക​വ​ലി​ക്കും നി​രോ​ധ​ന​മു​ണ്ട്. ആ​കെ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത് ചെ​റി​യ ഉ​ത്തേ​ജ​ക​സ്വ​ഭാ​വ​മു​ള്ള ചാ​ത് ഇ​ല​യാ​ണ്. ഉ​ച്ച​യൂ​ണ് ക​ഴി​ഞ്ഞാ​ൽ ആ​ളു​ക​ൾ ഇ​തും ച​വ​ച്ചി​രി​ക്കും. </p>
<p>ഠഠഠ </p>
<p>തി​രി​കെ ഹോ​ട്ട​ലി​ലേ​ക്ക് ന​ട​ക്കു​മ്പോ​ൾ വ​ലി​യ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ന്നും അ​ര​ങ്ങേ​റാ​ത്ത​തി​ൽ ഞാ​ൻ സ​മാ​ധാ​നി​ച്ചു. സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും വില ശരിക്കും മനസ്സിലായ നിമിഷങ്ങൾ! പിറ്റേന്ന് രാവിലെ അബ്ദി എന്നെ എയർപോർട്ടിൽ കൊണ്ടാക്കി. വിമാനം പറന്നുയർന്നപ്പോൾ വലിയ ആശ്വാസമാണ് അനുഭവപ്പെട്ടത്. ഇതുവരെ നടത്തിയതിൽവെച്ച് ഏറ്റവും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇത്യോപ്യയിലെയും സോമാലിയയിലെയും ഈ യാത്രകള്‍. </p>
<p>എന്തിനാണ് സുഖദമായ കാഴ്ചകള്‍വിട്ട് സഞ്ചാരത്തിന്റെ ഒടുവില്‍ ഈ അപായഭൂമികളിലൂടെ ഞാന്‍ ഏകയായി സഞ്ചരിച്ചത്? എനിക്കറിയില്ല. പക്ഷെ ഈ യാത്ര നല്‍കിയ ഭീതിദമായ ജീവിതസന്ദര്‍ഭങ്ങള്‍ എന്‍റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. മരണം ഏതു നിമിഷവും സംഭവിക്കാവുന്ന ജീവിതം സാധാരണത്തത്തോടെ അനുഭവിക്കുന്ന ഈ മനുഷ്യരെ ഞാന്‍ കാണാതിരുന്നെങ്കില്‍ അതായിരുന്നേനെ വലിയ നഷ്ടം എന്നെനിക്കു അപ്പോള്‍ തോന്നി. </p>
<p>മറിയ റില്‍ക്കെയുടെ (Maria Rilke) ‘Go to the Limits of Your Longing’ എന്നൊരു കവിതയുണ്ട്. അതിലെ വരികള്‍ ഞാന്‍ ഓര്‍ത്തു: ‘‘Let everything happen to you: beauty and terror. Just keep going. No feeling is final.’’ സത്യവും ശിവവും സുന്ദരവും ഭീകരവും ആയതെല്ലാം സംഭവിക്കട്ടെ. നാം പോയ്ക്കൊണ്ടേ ഇരിക്കുക. ഒരു വൈകാരിക മുഹൂര്‍ത്തവും അന്തിമമല്ല. ഒരു യാത്രയും പൂർണവുമല്ല. അപകടം പതിയിരിക്കുന്ന സാഹചര്യങ്ങള്‍ കടന്ന് സുരക്ഷിതമായി നാട്ടിലേക്ക് തിരിക്കാൻ പറ്റിയതിൽ ആശ്വസിച്ചുകൊണ്ട് ഞാൻ സീറ്റിൽ ചാരിയിരുന്ന് കണ്ണുകളടച്ചു.</p>
<h3>(അ​വ​സാ​നി​ച്ചു)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/travel/travel-journey-1516488</link>
<guid isPermaLink="true">https://www.madhyamam.com/weekly/travel/travel-journey-1516488</guid>
<category><![CDATA[Weekly,Archives,യാത്ര,Premium,11 MAY 2026]]></category>
<dc:creator><![CDATA[മിത്ര സതീഷ്]]></dc:creator>
<pubDate>Mon, 04 May 2026 02:45:30 GMT</pubDate>
</item>
<item>
<title><![CDATA[മു​നി​യു​ടെ പ്ര​സാ​ദം]]></title>
<description/>
<enclosure length="113367" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841606-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841606-untitled-1.gif'/><figcaption><p>മു​നി 
</p><p>നാ​രാ​യ​ണ പ്ര​സാ​ദ്</p><span class='copyright'></span></figcaption></figure><p>‘‘പ്ര​സാ​ദി​നെ നി​ത്യ​ന്റെ അ​ന​ന്ത​ര​ഗാ​മി​യാ​യി ഞാ​ൻ നാ​ളെ പ്ര​ഖ്യാ​പി​ക്കാ​ൻ പോ​കു​ന്നു.’’ ഒ​രു ദി​വ​സം തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ട​രാ​ജഗു​രു പ്ര​സാ​ദി​നെ വി​ളി​ച്ചി​ട്ട് പ​റ​ഞ്ഞ​താ​ണി​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നഗ​രൂ​രി​ൽ ജ​നി​ച്ച എം.​എ​ൻ. പ്ര​സാ​ദ്, ഇ​ന്ന​റി​യ​പ്പെ​ടു​ന്ന ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദ് ആ​യി മാ​റി​യ​തി​നു പി​ന്നി​ലു​ള്ള ഈ ​സം​ഭ​വം ന​ട​ക്കു​ന്ന​ത് 1971ലാ​ണ്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ ‘ആ​ത്മാ​യ​നം’ എ​ന്ന ആ​ത്മ​ക​ഥ​യി​ൽ മു​നി നാ​രാ​യ​ണ പ്ര​സാ​ദ് ത​ന്നെ എ​ഴു​തി​യ​താ​ണ് ഇ​ക്കാ​ര്യം. ‘നി​ത്യ​ൻ’ എ​ന്ന് ന​ട​രാ​ജ​ഗു​രു പ​റ​ഞ്ഞ​ത് നി​ത്യ ചൈ​ത​ന്യ യ​തി​യെ ഉ​ദ്ദേ​ശി​ച്ചാ​ണ്.</p>
<p>ഇ​ങ്ങ​നെ പ്ര​ഖ്യാ​പി​ക്കു​ക മാ​ത്ര​മ​ല്ല ന​ട​രാ​ജ ഗു​രു ചെ​യ്ത​ത്. അ​ടു​ത്ത​ദി​വ​സം ത​ന്നെ അ​ത് ന​ട​പ്പാ​ക്കി​ക്കൊ​ണ്ട് വി​ൽ​പ​ത്രം എ​ഴു​തി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. അ​തി​നു ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ പ്ര​സാ​ദ് ന​ട​രാ​ജ​ഗു​രു​വി​ൽ​നി​ന്ന് ബ്ര​ഹ്മ​ചാ​രി ദീ​ക്ഷ വാ​ങ്ങി നാ​രാ​യ​ണ ഗു​രു​കു​ല​ത്തി​ലെ അ​ന്തേ​വാ​സി​യാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. പൂ​ർ​വാ​ശ്ര​മ​ത്തി​ലെ, മാ​ധ​വ​ന്റെ മ​ക​ൻ എം.​എ​ൻ. പ്ര​സാ​ദി​നെ, ചു​രു​ക്കെ​ഴു​ത്തി​ൽ അ​തേ പേ​ര് നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് മു​നി നാ​രാ​യ​ണ പ്ര​സാ​ദ് എ​ന്ന സ​ന്യാ​സ നാ​മം ന​ട​രാ​ജ​ഗു​രു ന​ൽ​കി. മാ​ധ​വ​ന്റെ സ്ഥാ​ന​ത്തു ‘മു​നി’ വ​ന്നു; വീ​ട്ടു​പേ​ര് ‘നാ​രാ​യ​ണ’ ആ​യി. ഈ ​പേ​ര് ന​ൽ​കി​യ​ശേ​ഷം ന​ട​രാ​ജ​ഗു​രു അ​തൊ​ന്നു വി​ശ​ദീ​ക​രി​ച്ച കാ​ര്യം ഒ​രു സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞ​ത് ഓ​ർ​ക്കു​ന്നു: ‘പ്ര​സാ​ദ് മു​നി നാ​രാ​യ​ണ​ന​ല്ല, മു​നി നാ​രാ​യ​ണ​ന്റെ പ്ര​സാ​ദ​മാ​ണ്.’ </p>
<p>അ​ന​ന്ത​ര​ഗാ​മി​യാ​യി നി​ശ്ച​യി​ച്ച ര​ജി​സ്‌​ട്രേ​ഷ​ൻ ക​ഴി​ഞ്ഞ അ​ന്നു​ത​ന്നെ ഒ​രു ചോ​ദ്യം ഗു​രു ശി​ഷ്യ​നോ​ട് ചോ​ദി​ച്ചു: ‘‘സ​ന്യാ​സി​യു​ടെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്ത് എ​ന്താ​ണ്?’’ ‘‘ത്യാ​ഗം’’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന് അ​ടു​ത്ത ചോ​ദ്യ​വും വ​ന്നു: ‘‘ഒ​രു ത്യാ​ഗി​യാ​യി ഗു​രു​കു​ല​ത്തി​ൽ ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ എ​ന്തു​ചെ​യ്യും?’’ ഒ​രു സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​ലെ ജോ​ലി രാ​ജി​വെ​ച്ച് ഗു​രു​കു​ല അ​ന്തേ​വാ​സി​യാ​യി​ക്ക​ഴി​ഞ്ഞ പ്ര​സാ​ദി​ന് ത്യാ​ഗം വെ​റും സി​ദ്ധാ​ന്തം മാ​ത്ര​മാ​യി​രു​ന്നി​ല്ല. </p>
<p>അ​തു​കൊ​ണ്ട് ‘‘അ​ന്ന് ഗു​രു​കു​ലം വി​ടും’’ എ​ന്ന് പ​റ​യാ​ൻ തോ​ന്നി​യെ​ങ്കി​ലും ത​ന്നെ പ​ര​മ്പ​ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സ്ഥി​തി​ക്ക് ഉ​ത്ത​രം പ​റ​യാ​നാ​കാ​തെ ഇ​രു​ന്ന​പ്പോ​ൾ ഗു​രു ത​ന്നെ ഉ​ത്ത​രം ന​ൽ​കി ‘‘അ​ന്ന് ഗു​രു​കു​ലം വി​ട​ണം.’’ ഗു​രു​കു​ലം വി​ടാ​തെ, നി​ത്യ ചൈ​ത​ന്യ യ​തി 1999ൽ ​സ​മാ​ധി പ്രാ​പി​ച്ച​പ്പോ​ൾ പ​ര​മ്പ​ര​യി​ൽ​നി​ന്ന് ഗു​രു​കു​ലാ​ധ്യ​ക്ഷ​നും ഗു​രു​വു​മാ​യി മാ​റി​യ ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ മു​നി നാ​രാ​യ​ണ പ്ര​സാ​ദ് ഇ​ഹ​ലോ​ക​വാ​സം വെ​ടി​ഞ്ഞ​ത്. </p>
<p>ആ​ദ്യ​കാ​ല​ത്ത്, ബ്ര​ഹ്മ​ചാ​രി ആ​യി​രു​ന്നെ​ങ്കി​ൽ​ക്കൂ​ടി, ന​ട​രാ​ജ ഗു​രു പ്ര​സാ​ദി​ന് യ​ഥാ​ർ​ഥ​ത്തി​ലു​ള്ള ഒ​രു ‘ശി​ഷ്യ​ൻ’ എ​ന്ന​നി​ല​യി​ൽ ശി​ക്ഷ​ണം ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, പ​ര​മ്പ​ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ സ​മീ​പ​ന​ത്തി​ൽ മാ​റ്റം​വ​ന്നു. അ​ടു​ത്ത ദി​വ​സം​ത​ന്നെ ഭ​ഗ​വ​ദ്ഗീ​ത​യി​ലെ ര​ണ്ടാം അ​ധ്യാ​യം പ​തി​നാ​റാം ശ്ലോ​കം വാ​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നി​ട്ട്, അ​തി​ലെ അ​ന്ത​ർ ര​ഹ​സ്യം എ​ന്താ​ണെ​ന്ന് ചോ​ദി​ക്കു​ക​യും ചെ​യ്തു. </p>
<p>അ​പ്പോ​ൾ മാ​ത്ര​മ​ല്ല വ​ർ​ഷ​ങ്ങ​ളോ​ളം അ​തി​ന് ഉ​ത്ത​രം ല​ഭി​ച്ച​തു​മി​ല്ല. പി​ന്നീ​ട് എ​ന്തു​ണ്ടാ​യി? ‘‘അ​വ​സാ​നം അ​ത് തെ​ളി​ഞ്ഞു​കി​ട്ടി​യ​പ്പോ​ൾ ഗീ​ത​ക്കു​ള്ളി​ലേ​ക്കും നാ​രാ​യ​ണ ഗു​രു​വി​ന്റെ കൃ​തി​ക​ൾ​ക്കു​ള്ളി​ലേ​ക്കും ഉ​പ​നി​ഷ​ത്തു​ക​ളു​ടെ ഉ​ള്ളി​ലേ​ക്കും അ​നാ​യാ​സം ക​ട​ക്കാ​നു​ള്ള താ​ക്കോ​ൽ കൈ​വ​ശ​മാ​യ​തു​പോ​ലെ​യാ​യി. ഇ​വ​ക്കെ​ല്ലാം സ്വ​ന്ത​മാ​യ വ്യാ​ഖ്യാ​നം ഭാ​വി​യി​ൽ എ​ഴു​താ​ൻ ധൈ​ര്യം ഈ ​താ​ക്കോ​ൽ കൈ​വ​ശ​മു​ള്ള​താ​ണ്.’’ നിരവധി കൃ​തി​ക​ളു​ടെ ര​ച​യി​താ​വാ​യ മു​നി നാ​രാ​യ​ണ പ്ര​സാ​ദി​ന്റെ ജ​ന​ന​വും ഇ​വി​ടെ​യാ​ണ്. </p>
<p>ന​ട​രാ​ജ ഗു​രു​വി​നൊ​പ്പം നി​ത്യ ചൈ​ത​ന്യ യ​തി​യെ​യും മു​നി ത​ന്റെ ഗു​രു​വാ​യി ക​രു​തി​യി​രു​ന്നു. ‘‘വേ​ദാ​ന്ത​ത്തി​ന്റെ താ​ക്കോ​ൽ പ്ര​സാ​ദി​ന്റെ കൈ​യി​ലു​ണ്ട്’’ എ​ന്ന് ഒ​രി​ക്ക​ൽ യ​തി പ​റ​യു​ക​യും ചെ​യ്തു. യ​തി​യു​ടെ ‘ഭ​ഗ​വ​ദ്ഗീ​താ സ്വാ​ധ്യാ​യം’ എ​ന്ന ബൃ​ഹ​ത്താ​യ ഗീ​താ​വ്യാ​ഖ്യാ​നം ഒ​രു ജ്യേ​ഷ്ഠ​നും അ​നു​ജ​നും ത​മ്മി​ലു​ള്ള സം​വാ​ദ​രൂ​പ​ത്തി​ലാ​ണ്. അ​നു​ജ​ന്റെ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി എ​ന്ന​നി​ല​യി​ലാ​ണ് പു​സ്ത​ക​ത്തി​ലെ ചി​ന്ത വി​ക​സി​ക്കു​ന്ന​ത്. അ​തി​ലെ അ​നു​ജ​ൻ താ​നാ​ണെ​ന്ന്, പി​ന്നീ​ട് ഗു​രു​വാ​യി മാ​റി സ്വ​ന്ത​മാ​യി ഗീ​താ​വ്യാ​ഖ്യാ​നം ര​ചി​ച്ച മു​നി പ​റ​ഞ്ഞി​ട്ടു​ണ്ട്. </p>
<p>ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി വ​ള​രെ ആ​ഴ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഠ​ന​ങ്ങ​ൾ ഉ​ള്ള​പ്പോ​ഴും മു​നി നാ​രാ​യ​ണ പ്ര​സാ​ദി​ന്റെ ഏ​റ്റ​വും ‘ജ​ന​കീ​യം’ എ​ന്ന് പ​റ​യാ​വു​ന്ന കൃ​തി ‘അ​റി​വി​ന്റെ ആ​ദ്യപാ​ഠ​ങ്ങ​ൾ’ ആ​യി​രി​ക്ക​ണം. അ​തി​ലെ വി​ഷ​യം ആ​ഴ​മു​ള്ള​താ​ണെ​ങ്കി​ലും കു​ട്ടി​ക​ളെ മു​ന്നി​ൽ​ക്ക​ണ്ടു​കൊ​ണ്ട്, അ​തി​ന് യോ​ജി​ക്കു​ന്ന ശൈ​ലി​യി​ലാ​ണ് അ​തി​ന്റെ ര​ച​ന. പ​സ​ഫി​ക് ദ്വീ​പാ​യ ഫി​ജി​യി​ലെ ത​ന്റെ ‘ഏ​കാ​ന്ത​വാ​സ’ കാ​ല​ത്ത് ‘Basic Lessons on India's Wisdom’ എ​ന്ന പു​സ്ത​കം മ​ല​യാ​ള​ത്തി​ലാ​ക്കി​യ​താ​ണി​ത്. അ​സ​മീ​സ് ഉ​ൾ​പ്പെ​ടെ പ​ല ഭാ​ഷ​ക​ളി​ലേ​ക്കും ഈ ​പു​സ്ത​കം ത​ർ​ജ​മ ചെ​യ്യ​പ്പെ​ട്ടു. </p>
<p>‘വേ​ദാ​ന്ത​ത്തി​ന്റെ താ​ക്കോ​ൽ’ ഉ​പ​യോ​ഗി​ച്ച് ഭാ​ര​തീ​യ പ​ശ്ചാ​ത്ത​ല​മു​ള്ള കൃ​തി​ക​ൾ വ്യാ​ഖ്യാ​നി​ക്കു​ക മാ​ത്ര​മ​ല്ല മു​നി ചെ​യ്ത​ത്. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ, സെ​മി​റ്റി​ക് മ​ത​ങ്ങ​ളു​ടെ വി​ശു​ദ്ധ പു​സ്ത​ക​ങ്ങ​ളി​ലെ ‘ര​ഹ​സ്യ അ​റ​ക​ൾ’ ഈ ​താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ചു തു​റ​ന്ന​ത് മു​നി​യു​ടെ ത​ന​താ​യ സം​ഭാ​വ​നത​ന്നെയായി​രി​ക്ക​ണം. ‘സു​വി​ശേ​ഷ​ങ്ങ​ൾ വേ​ദാ​ന്ത ദൃ​ഷ്ടി​യി​ൽ’ എ​ന്ന പു​സ്ത​കം ‘Christ the Guru’ എ​ന്ന പേ​രി​ൽ ഇം​ഗ്ലീ​ഷി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചു. </p>
<p>മു​സ്ത​ഫ മൗ​ല​വി​യു​ടെ പ്രേ​ര​ണ​യി​ൽ ര​ചി​ച്ച ‘അ​ല്ലാ​ഹു​വി​ന്റെ നാ​മ​ത്തി​ൽ’, ‘100 പ്ര​വാ​ച​ക വ​ച​ന​ങ്ങ​ൾ’ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ച് ഇ​നി​യാ​രെ​ങ്കി​ലും എ​ഴു​തി​യാ​ലും അ​തി​നു വ​ഴി​തെ​ളി​ച്ച​ത് മു​നി​യ​ല്ലാ​തെ മ​റ്റാ​രു​മാ​യി​രി​ക്കി​ല്ല. 2024ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി മു​നി​യെ ആ​ദ​രി​ച്ച​പ്പോ​ൾ അ​തി​നു പി​ന്നി​ൽ ഈ ​ത​ന​താ​യ സം​ഭാ​വ​ന​ക​ൾ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​യി​രി​ക്ക​ണം. ത​ന്നെ​യ​ല്ല, നാ​രാ​യ​ണ ഗു​രു​വി​ന്റെ ‘‘ഒ​രു ജാ​തി ഒ​രു മ​തം ഒ​രു ദൈ​വം മ​നു​ഷ്യ​ന്’’ എ​ന്ന സൂ​ക്ത​ത്തി​ന്റെ അ​ഗാ​ധ​മാ​യ അ​ർ​ഥ​ത​ല​ങ്ങ​ളും ഈ ​വേ​ദാ​ന്ത വീ​ക്ഷ​ണ​ത്തി​ലൂ​ടെ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു. ഈ ​പു​സ്ത​ക​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്ന ജോ​ലി​യി​ലാ​യി​രു​ന്നു മു​നി അ​വ​സാ​ന കാ​ല​ത്ത്.</p>
<p>നാ​രാ​യ​ണ ഗു​രു​കു​ലം​പോ​ലു​ള്ള ഒ​രു ആ​ധ്യാ​ത്മി​ക പ്ര​സ്ഥാ​ന​ത്തി​ന്റെ ല​ക്ഷ്യ​മാ​യി മു​നി നാ​രാ​യ​ണ പ്ര​സാ​ദ് എ​ഴു​തി​യ​തും മു​നി​യെ മ​ന​സ്സി​ലാ​ക്കാ​നു​ള്ള ഒ​രു താ​ക്കോ​ലാ​ണ്: ‘‘ഭാ​ര​ത​ത്തി​ലെ​ന്ന​പോ​ലെ ലോ​ക​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ലാ​കാ​ല​ങ്ങ​ളി​ൽ ഉ​ദ​യം ചെ​യ്തി​ട്ടു​ള്ള ജ്ഞാ​ന​സൂ​ര്യ​ന്മാ​ർ ചൊ​രി​ഞ്ഞു​ത​ന്ന അ​റി​വി​ന്റെ മു​ത്തു​ക​ൾ ന​ഷ്ട​പ്പെ​ട്ടു​പോ​കാ​തെ​യും കാ​ലാ​നു​രൂ​പ​മാ​യ ത​ര​ത്തി​ൽ തേ​ച്ചുമി​നു​ക്കി​യും സം​ര​ക്ഷി​ച്ച് നി​ർ​ത്തു​ക’’ എ​ന്ന​താ​ണ് അ​തി​ലെ പ്ര​ധാ​ന ആ​ശ​യം. മു​നി ത​ന്റെ ജീ​വി​തം സ​മ​ർ​പ്പി​ച്ച​തും ഇ​തേ ല​ക്ഷ്യ​ത്തി​നു വേ​ണ്ടി​ത്ത​ന്നെ​യാ​യി​രു​ന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841608-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020CI5JrKiZdeksYfpcOHrP4sPZWRQ0EhWZ8459449" data-watermark="false" style="width: 100%;" info-selector="#info_item_1777778465989" title="നടരാജഗുരു,നിത്യചൈതന്യ യതി" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777778465989">
  <p>നടരാജഗുരു,നിത്യചൈതന്യ യതി</p>
 </div>
</div>
<p>ലോ​ക​ത്തി​ന്റെ കാ​ഴ്ച​പ്പാ​ടി​ൽ, 1938ൽ ​ഭൂ​ജാ​ത​നാ​യ മു​നി നാ​രാ​യ​ണ പ്ര​സാ​ദ് 2026 ഏ​പ്രി​ൽ 25ന് ​സ​മാ​ധി​യ​ട​ഞ്ഞു. എ​ന്നാ​ൽ, മു​നി സ്വ​യം ക​ണ്ട​ത് അ​ങ്ങ​നെ​യാ​ണോ? അ​ല്ല. ‘‘എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജീ​വി​തം ശ​വ​ക്കു​ഴി​യി​ൽ നി​ൽ​ക്കു​ന്നി​ല്ല. എ​ന്നി​ലെ ബാ​ഹ്യ​രൂ​പം മാ​ത്ര​മാ​ണ് അ​വി​ടെ അ​വ​സാ​നി​ക്കു​ന്ന​ത്. എ​ന്നി​ലെ സ​ത്യം അ​ന​ന്ത​മാ​യി തു​ട​രും; ഏ​ക​മാ​യ പ​ര​മസ​ത്യ​വു​മാ​യി അ​ലി​ഞ്ഞു​ചേ​ർ​ന്ന് അ​വി​രാ​മം തു​ട​രും. ഏ​തു രൂ​പ​ത്തി​ൽ? അ​ത​റി​യാ​തി​രി​ക്കു​ന്ന​ത​ല്ലേ ന​ല്ല​ത്? അ​തെ​വി​ടെ തു​ട​ങ്ങി​യെ​ന്ന​തും അ​ജ്ഞാ​ത​മാ​ണ്.’’ സ്വ​ജീ​വി​ത​ത്തെ​പ്പ​റ്റി ത​നി​ക്കു അ​വ​സാ​ന​മാ​യി പ​റ​യാ​നു​ള്ള​ത് ഒ​രു ക​വി​താ​ശ​ക​ല​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​മ്പാ​യി ആ​ത്മ​ക​ഥ​യി​ൽ മു​നി എ​ഴു​തി​യ​താ​ണി​ത് (2015ൽ ​ഡി.​സി ബു​ക്സ് ‘ആ​ത്മാ​യ​നം’ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ അ​ത് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്നോ​ടാ​യി​രു​ന്നു എ​ന്ന​ത് ഒ​ന്നോ​ർ​ത്തു​കൊ​ള്ള​ട്ടെ). </p>
<p>ഈ ​മ​നോ​ഭാ​വ​ത്തോ​ടെ, ശാ​ന്ത​മ​ന​സ്ക​നാ​യി​രു​ന്നു​കൊ​ണ്ട് അ​ജ്ഞേ​യ​മാ​യ അ​ന​ന്ത​വി​സ്തൃ​ത​മാ​യ ഭാ​വി​യെ​പ്പ​റ്റി മു​നി അ​ന്നെ​ഴു​തി: </p>
<p>നീ​ളു​ന്നൊ​രി​സ​ന്ധ്യാ​വേ​ള </p>
<p>രാ​വ​തി​ൽ ചേ​ർ​ന്ന​ലി​ഞ്ഞി​ടും </p>
<p>പു​ത്ത​ൻ പ​ക​ലു​ക​ൾ വീ​ണ്ടും </p>
<p>വ​ന്നു​ദി​ച്ചീ​ടു​മേ ദൃ​ഢം </p>
<p>അ​വ​ത​ൻ പു​ല​ർ​വെ​ട്ട​ത്തി​ൽ </p>
<p>പു​തു​പൂ​ക്ക​ൾ വി​ട​ർ​ന്നി​ടും </p>
<p>അ​പ്പൂ​നി​ര​യ്ക്കു​ള്ളി​ലാ​യ് ഞാ​ൻ </p>
<p>വാ​ണീ​ടു​മെ​ന്നു​മെ​ന്നു​മേ... </p>
<p>ത​ന്റെ പു​സ്ത​ക​പ്പൂ​നി​ര​ക്കു​ള്ളി​ലാ​യ് മു​നി നാ​രാ​യ​ണ പ്ര​സാ​ദ് എ​ന്നും വാ​ണീ​ടും. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/memorial-of-muni-narayana-prasad-1516463</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/memorial-of-muni-narayana-prasad-1516463</guid>
<category><![CDATA[Weekly,Archives,Articles,Premium,11 MAY 2026]]></category>
<dc:creator><![CDATA[പി.​കെ. സാ​ബു]]></dc:creator>
<pubDate>Mon, 04 May 2026 02:30:26 GMT</pubDate>
</item>
<item>
<title><![CDATA[തി​ര 
സാ​ഗ​ര​ത്തി​ൽ 
ല​യി​ച്ച​പ്പോ​ൾ]]></title>
<description/>
<enclosure length="305746" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841601-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841601-untitled-1.gif'/><figcaption><p>മു​നി നാ​രാ​യ​ണ പ്ര​സാ​ദ്</p><span class='copyright'></span></figcaption></figure><blockquote>
 മു​നി നാ​രാ​യ​ണ പ്ര​സാ​ദി​നെ ഓ​ർ​മി​ക്കു​ക​യാ​ണ് ശി​ഷ്യ​ൻ​കൂ​ടി​യാ​യ ലേ​ഖ​ക​ൻ. മു​നി​യു​ടെ ജീ​വി​തം സ​ന്യാ​സ​ത്തി​ന്റെ പൂ​ർ​ണ​ത​യാ​യി​രു​ന്നു എ​ന്ന് എ​ഴു​തു​ന്ന​തി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്റെ സ​വി​ശേ​ഷ​ത​ക​ളെ​യും നി​ല​പാ​ടു​ക​ളെ​യും കു​റി​ച്ചും വി​വ​രി​ക്കു​ന്നു.
</blockquote>
<p>തി​ര​യു​ടെ മ​ര​ണം അ​വ​സാ​ന​മ​ല്ല, നി​ത്യ​ത​യെ പു​ൽ​ക​ലാ​ണ്. എ​ന്താ​ണ് തി​ര? അ​ത് ജ​ലം ത​ന്നെ. ക​ട​ലും അ​തേ ജ​ല​ത്തി​ന്റെ വി​പു​ലീ​ക​ര​ണ​മാ​ണ്. തി​ര വേ​റി​ട്ട ഒ​ന്നാ​യി തോ​ന്നു​മ്പോ​ഴും, അ​തി​ന് ജ​ല​ത്തി​ൽ​നി​ന്നും സ്വ​ത​ന്ത്ര​മാ​യ ഒ​രു അ​സ്തി​ത്വ​മി​ല്ല. അ​ത് ഒ​രി​ക്ക​ലും ക​ട​ലി​ൽ​നി​ന്ന് വേ​ർ​പെ​ടു​ന്നി​ല്ല. ന​മ്മെ ഒ​രു തി​ര​യാ​യി ക​രു​തി​യാ​ൽ, കാ​റ്റി​ന്റെ സ്പ​ർ​ശ​ത്തി​ൽ ജ​ന​ന​മു​ണ്ടാ​കു​ന്നു, ച​ല​ന​ത്തി​ൽ ജീ​വി​ത​വും, ശാ​ന്ത​ത​യി​ൽ ല​യ​ന​വും. എ​ന്നാ​ൽ, ജ​ലം നി​ത്യ​മാ​ണ്. ഒ​രു തി​ര താ​ൻ ജ​ല​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​താ​ണ് അ​തി​ന്റെ മോ​ക്ഷം. ഇ​തേ സ​ത്യ​മാ​ണ് നാ​രാ​യ​ണ ഗു​രു “നാം ​ശ​രീ​ര​മ​ല്ല അ​റി​വാ​കു​ന്നു” എ​ന്ന വാ​ക്കു​ക​ളി​ലൂ​ടെ സൂ​ചി​പ്പി​ക്കു​ന്ന​തും. അ​തി​നെ അ​ത്യ​ന്തം ല​ളി​ത​മാ​യി ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദ് ജീ​വി​ത​മൊ​ട്ടാ​കെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. “ഒ​രു തി​ര ക​ട​ലാ​യി മാ​റു​ന്നു; രൂ​പം​മാ​ത്രം മാ​റു​ന്നു” എ​ന്ന് ഗു​രു മു​നി മ​ര​ണ​ത്തെ​പ്പ​റ്റി പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന് മ​ര​ണ​മി​ല്ല, രൂ​പം മാ​ത്രം മാ​റു​ന്നു. </p>
<p>മ​നു​ഷ്യ​ന്റെ സാ​ധാ​ര​ണ ബോ​ധ​ത്തി​ൽ മ​ര​ണം ഒ​രു അ​വ​സാ​ന​മാ​യി കാ​ണ​പ്പെ​ടു​ന്നു. ഒ​രു ജീ​വി​ത​ത്തി​ന്റെ തി​ര​ശ്ശീ​ല വീ​ഴു​ന്ന​തു​പോ​ലെ. എ​ന്നാ​ൽ, ദ​ർ​ശ​ന​ത്തി​ന്റെ കാ​ഴ്ച​പ്പാ​ടി​ൽ, മ​ര​ണം അ​വ​സാ​ന​മ​ല്ല; അ​ത് ഒ​രു മാ​റ്റ​ത്തി​ന്റെ സൂ​ച​ന​യാ​ണ്, രൂ​പ​പ​രി​ധി​ക​ൾ ക​ട​ന്നു​പോ​കു​ന്ന ഒ​രു സ്വാ​ഭാ​വി​ക പ്ര​ക്രി​യ മാ​ത്രം. ഒ​രു ഗു​രു​വി​ന്റെ മ​ര​ണം, അ​ദ്ദേ​ഹ​ത്തി​ന്റെ സാ​ന്നി​ധ്യ​ത്തി​ന്റെ അ​വ​സാ​ന​മ​ല്ല. മ​റി​ച്ച്, അ​ദ്ദേ​ഹ​ത്തി​ന്റെ ദ​ർ​ശ​നം കൂ​ടു​ത​ൽ വ്യാ​പി​ക്കു​ന്ന ഒ​രു ഘ​ട്ട​മാ​ണ്. ശ​രീ​രം ഇ​ല്ലാ​താ​കു​മ്പോ​ൾ, വാ​ക്കു​ക​ളും ചി​ന്ത​ക​ളും കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കാ​ൻ തു​ട​ങ്ങു​ന്നു. ഗു​രു മു​നി ത​ന്റെ ദേ​ഹ​പ​രി​ധി​ക​ൾ​ക്ക​പ്പു​റം ഒ​രു സാ​ന്നി​ധ്യ​മാ​യി തു​ട​രു​ന്നു; അ​ദ്ദേ​ഹം ഒ​രു സ​ന്യാ​സി​യെ​ന്ന​തി​ലു​പ​രി, ഒ​രു ചി​ന്താ​ധാ​ര​യു​ടെ, ദ​ർ​ശ​ന​ത്തി​ന്റെ, മ​ഹ​ത്താ​യ ഗു​രു പ​ര​മ്പ​ര​യു​ടെ തു​ട​ർ​ച്ച​യാ​ണ്. എ​ങ്കി​ലും, മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ വി​ഭ​ജ​ന​ത്തി​ന്റെ മ​തി​ലു​ക​ളു​യ​രു​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭാ​വം ഒ​രു ന​ഷ്ട​മെ​ന്ന​തി​ലു​പ​രി, അ​ദ്ദേ​ഹ​ത്തി​ന്റെ ദ​ർ​ശ​നം ന​മു​ക്കു​ത​ന്നെ ഏ​റ്റെ​ടു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​കൂ​ടി മാ​റി​ത്തീ​രു​ന്നു. </p>
<h3>ഗു​രു പ​ര​മ്പ​ര </h3>
<p>നാ​രാ​യ​ണ​ഗു​രു, ന​ട​രാ​ജ​ഗു​രു, ഗു​രു നി​ത്യ ചൈ​ത​ന്യ യ​തി, ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദ്... ഇ​ത് ഗു​രു​ക്ക​ന്മാ​രു​ടെ പ​ട്ടി​ക​യ​ല്ല; ഒ​രു ചി​ന്ത​യു​ടെ തു​ട​ർ​ച്ച​യാ​ണ്. ഒ​രു ദ​ർ​ശ​നം ഒ​രു വ്യ​ക്തി​യി​ൽ ആ​രം​ഭി​ച്ച് അ​വ​സാ​നി​ക്കു​ന്ന​ത​ല്ല; അ​ത് കാ​ല​ത്തി​നൊ​പ്പം വ്യ​ത്യ​സ്ത​രൂ​പ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​കു​ന്ന ഒ​രു തു​ട​ർ​ച്ച​യാ​ണ്. ഈ ​ഗു​രു പ​ര​മ്പ​ര അ​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. </p>
<p>നാ​രാ​യ​ണ ഗു​രു​വി​ൽ​നി​ന്നും ജ്ഞാ​ന​ത്തി​ന്റെ ഒ​രു പ​ര​മ്പ​ര തു​ട​ങ്ങു​ന്നു​ണ്ട്. അ​റി​വു​കൊ​ണ്ടും അ​നു​ക​മ്പ​കൊ​ണ്ടും നാ​രാ​യ​ണ ഗു​രു ഈ ​ചി​ന്ത​ക്ക് അ​ടി​സ്ഥാ​നം ന​ൽ​കി, അ​ദ്വൈ​ത​ത്തി​ന്റെ ആ​ത്മീ​യ ദ​ർ​ശ​ന​ത്തെ സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചു. മ​നു​ഷ്യ​ന്റെ ആ​ത്മ​സ​ത്യ​ത്തെ തി​രി​ച്ച​റി​യു​ന്ന​തും, അ​തോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ലെ അ​സ​മ​ത്വ​ങ്ങ​ളെ ചോ​ദ്യം​ചെ​യ്യു​ന്ന​തും ഗു​രു​വി​ന്റെ ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. അ​തി​ലൂ​ടെ, ആ​ത്മീ​യ​ത ഒ​രു സ്വ​കാ​ര്യാ​നു​ഭ​വ​മെ​ന്ന​തി​ലു​പ​രി, ഒ​രു സ​ർ​വ​മാ​ന​വ ദ​ർ​ശ​ന​മാ​യി വി​ക​സി​ച്ചു. സ​ക​ല ഭേ​ദ​ബു​ദ്ധി​ക​ൾ​ക്കും അ​തീ​ത​മാ​യി മ​നു​ഷ്യ​ർ ഏ​ക​ലോ​ക​മാ​യി ജീ​വി​ക്കു​ന്ന ഒ​രു കാ​ല​മാ​യി​രു​ന്നു നാ​രാ​യ​ണ​ഗു​രു സ്വ​പ്നം ക​ണ്ടി​രു​ന്ന​ത്. </p>
<p>നാ​രാ​യ​ണ​ഗു​രു​വി​ന്റെ ഏ​ക​ലോ​ക സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നും ഗു​രു​ദ​ർ​ശ​നം ഭേ​ദ​ബു​ദ്ധി​ക​ൾ​ക്ക് അ​തീ​ത​മാ​യി പ​ക​ർ​ന്നുന​ൽ​കാ​നും 1923ൽ ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടെ​ത​ന്നെ ന​ട​രാ​ജ​ഗു​രു സ്ഥാ​പി​ച്ച​താ​ണ് നാ​രാ​യ​ണ​ഗു​രു​കു​ലം. “ഗു​രു​വും ശി​ഷ്യ​ന്മാ​രും ഒ​രു കു​ടും​ബം​പോ​ലെ ക​ഴി​യ​ണം, ലോ​കം മു​ഴു​വ​ൻ ഗു​രു​കു​ല​മാ​ക​ണം.” ഇ​താ​യി​രു​ന്നു ഗു​രു​കു​ലം സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ ന​ട​രാ​ജ​ഗു​രു​വി​ന് നാ​രാ​യ​ണ​ഗു​രു ന​ൽ​കി​യ സ​ന്ദേ​ശം. </p>
<p>നാ​രാ​യ​ണ​ഗു​രു​വി​ന്റെ ചി​ന്ത​ക്ക് ന​ട​രാ​ജ​ഗു​രു വ​ഴി കൂ​ടു​ത​ൽ ദാ​ർ​ശ​നി​ക രൂ​പം കൈ​വ​ന്നു. ദ​ർ​ശ​ന​ത്തെ അ​ദ്ദേ​ഹം ശാ​സ്ത്രീ​യ​വും ത​ർ​ക്കാ​ത്മ​ക​വു​മാ​യ ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ച്ച്, അ​ത് ആ​ഗോ​ള ചി​ന്താ​പ​രി​സ​ര​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. അ​ങ്ങ​നെ, ഒ​രു പ്രാ​ദേ​ശി​ക ആ​ത്മീ​യ പാ​ര​മ്പ​ര്യം സാ​ർ​വ​ലൗ​കി​ക​മാ​യ ബൗ​ദ്ധി​ക സം​വാ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി തീ​ർ​ന്നു. നാ​രാ​യ​ണ​ഗു​രു​വി​ന്റെ ചി​ന്ത​യെ പാ​ശ്ചാ​ത്യ​ലോ​ക​ത്തി​ന് മ​ന​സ്സി​ലാ​കു​ന്ന ത​ര​ത്തി​ൽ പാ​ശ്ചാ​ത്യ ത​ത്ത്വ​ചി​ന്ത​യു​ടെ​യും ആ​ധു​നി​ക ശാ​സ്ത്ര​ത്തി​ന്റെ​യും ഭാ​ഷ​യി​ലാ​യി​രു​ന്നു ന​ട​രാ​ജ​ഗു​രു ആ​വി​ഷ്ക​രി​ച്ച​ത്. </p>
<p>തു​ട​ർ​ന്ന്, ഈ ​ചി​ന്ത ഗു​രു നി​ത്യ ചൈ​ത​ന്യ യ​തി​യി​ലൂ​ടെ കൂ​ടു​ത​ൽ ആ​ന്ത​രി​ക​വും അ​നു​ഭ​വ​പ​ര​വു​മാ​യ ആ​ഴം നേ​ടി. ദ​ർ​ശ​നം പു​സ്ത​ക​ങ്ങ​ളി​ലെ ആ​ശ​യ​മാ​യി മാ​ത്രം നി​ല​നി​ൽ​ക്കാ​തെ, മ​നു​ഷ്യ​ന്റെ മ​ന​സ്സി​ലും അ​നു​ഭ​വ​ങ്ങ​ളി​ലും തെ​ളി​യു​ന്ന ഒ​രു സ​ത്യ​മാ​യി അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. ഈ ​ഘ​ട്ട​ത്തി​ൽ, ചി​ന്ത കൂ​ടു​ത​ൽ വ്യ​ക്തി​പ​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് മാ​റു​ന്നു. സാ​ഹി​ത്യ​ത്തി​ന്റെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും മ​നഃ​ശാ​സ്ത്ര​ത്തി​ന്റെ​യും മ​റ്റും സ​ങ്കേ​ത​ങ്ങ​ളെ ദ​ർ​ശ​ന​ത്തോ​ടൊ​പ്പം ചേ​ർ​ത്തു​വെ​ച്ച് കാ​ണു​ക​യും വ്യ​ത്യ​സ്ത ചി​ന്താ​ധാ​ര​യി​ൽ വി​ചാ​രി​ച്ചി​രു​ന്ന മ​നു​ഷ്യ​രെ ഗു​രു​കു​ല​ത്തി​ലേ​ക്ക് ചേ​ർ​ത്തുനി​ർ​ത്തു​ക​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം ചെ​യ്ത​ത്. </p>
<p>ഈ ​സ​മ​ഗ്ര പാ​ര​മ്പ​ര്യം ദാ​ർ​ശ​നി​ക ആ​ഴം ന​ഷ്ട​പ്പെ​ടു​ത്താ​തെ, ല​ളി​ത​വും വ്യ​ക്ത​വു​മാ​യ ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും വി​ക​സി​പ്പി​ക്കു​ക​യു​മാ​ണ് ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദ് ചെ​യ്ത​ത്. ത​ന്റെ ര​ച​ന​ക​ളി​ലൂ​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും ഈ ​ദ​ർ​ശ​നം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന വ​ഴി​ക​ൾ അ​ദ്ദേ​ഹം തു​റ​ന്നു. അ​തി​നാ​ൽ, ഈ ​ഗു​രു പ​ര​മ്പ​ര ഒ​രു വ്യ​ക്തി​യി​ൽ​നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് കൈ​മാ​റ​പ്പെ​ട്ട ബ​ന്ധ​മ​ല്ല; അ​ത് ഒ​രു ചി​ന്ത​യു​ടെ തു​ട​ർ​ച്ച​യാ​ണ്, അ​ടി​സ്ഥാ​ന​ത്തി​ൽ​നി​ന്ന് വി​ക​സ​ന​ത്തി​ലേ​ക്കും, അ​വി​ടെ​നി​ന്ന് ആ​ന്ത​രി​ക അ​നു​ഭ​വ​ത്തി​ലേ​ക്കും പി​ന്നെ വീ​ണ്ടും ല​ളി​ത​മാ​യ പ്ര​ക​ട​ന​ത്തി​ലേ​ക്കും നീ​ങ്ങു​ന്ന ഒ​രു സ​ഞ്ചാ​രം. ഈ ​പാ​ര​മ്പ​ര്യം ഒ​രു വ്യ​ക്തി​യി​ൽ അ​വ​സാ​നി​ക്കു​ന്നി​ല്ല; അ​ത് ചി​ന്ത​യി​ലൂ​ടെ തു​ട​രു​ന്നു. </p>
<p>‘ഗു​രുസാ​ഗ​ര​ത്തി​ലെ ധീ​ര നാ​വി​ക​ൻ’ എ​ന്ന ലേ​ഖ​ന​ത്തി​ൽ സു​കു​മാ​ർ അ​ഴീ​ക്കോ​ട് ഇ​ങ്ങ​നെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്: </p>
<p>“ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​വും സു​ദീ​ർ​ഘ​വു​മാ​യ ഗു​രുശി​ഷ്യ​ബ​ന്ധ​ത്തി​ന്റെ അ​നു​സ്യൂ​ത​ത്ത്വ​ത്തി​ന് വി​ശ്വൈ​ക​ദൃ​ഷ്ടാ​ന്തം സോ​ക്ര​ട്ടീ​സ്-​പ്ലാ​റ്റോ-​അ​രി​സ്‌​റ്റോ​ട്ടി​ൽ ത്ര​യ​മാ​ണ​ല്ലോ. ഗു​രു​ദേ​വ​നും ന​ട​രാ​ജ​ഗു​രു​വും യ​തി​യും മു​നി​യും ചേ​ർ​ന്ന ഗു​രു ശി​ഷ്യ​പ​ര​മ്പ​ര​യു​ടെ അ​പൂ​ർ​വ​മാ​യ ച​തു​രം​ഗ സാ​ന്നി​ധ്യം വി​ജ്ഞാ​ന​ലോ​ക​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്നു. ഗു​രു​വി​നെ തു​ട​ർ​ന്ന് വ​ന്ന ഇ​ത​ര പ​ര​മ്പ​ര​ക​ളേ​ക്കാ​ൾ, ഗു​രു​മാ​ർ​ഗ​ത്തി​ൽ​നി​ന്ന് മാ​റു​ക​യോ തെ​റ്റു​ക​യോ ചെ​യ്യാ​ത്ത പാ​ര​മ്പ​ര്യ​ശു​ദ്ധി ഗു​രു​കു​ലം നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ‘അ​റി​വി​ൽ എ​ല്ലാം ഒ​ടു​ങ്ങു​ന്നു’ എ​ന്ന ഗീ​തോ​പ​ദേ​ശ​ത്തി​ൽ ജ്ഞാ​ന​മാ​ർ​ഗം ഒ​തു​ങ്ങു​ന്നു.” </p>
<h3>ജീ​വി​ത​രേ​ഖ </h3>
<p>1938ൽ ​ഇന്നത്തെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ന​ഗ​രൂ​രി​ൽ എം.​എ​ൻ. പ്ര​സാ​ദ് എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്നാ​ൽ, 1960ൽ ​വ​ർ​ക്ക​ല നാ​രാ​യ​ണ​ ഗു​രു​കു​ല​ത്തി​ൽ അ​ന്തേ​വാ​സി​യാ​യി ചേ​ർ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഔ​ദ്യോ​ഗി​ക ജീ​വി​തം ഉ​പേ​ക്ഷി​ച്ച് ആ​ത്മീ​യാ​ന്വേ​ഷ​ണ​ത്തി​നും പ​ഠ​ന​ത്തി​നു​മാ​യി ന​ട​രാ​ജ​ഗു​രു​വി​ന്റെ ശി​ഷ്യ​നാ​യി സ​മ​ർ​പ്പി​ത​നാ​യി. ന​ട​രാ​ജ​ഗു​രു​വി​ൽ​നി​ന്ന് ബ്ര​ഹ്മ​ച​ര്യ ദീ​ക്ഷ​യും നി​ത്യ ചൈ​ത​ന്യ യ​തി​യി​ൽ​നി​ന്ന് സ​ന്യാ​സ​ദീ​ക്ഷ​യും സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം, യ​തി​യു​ടെ കാ​ല​ശേ​ഷം നാ​രാ​യ​ണ​ഗു​രു​കു​ല​ത്തി​ന്റെ അ​ധ്യ​ക്ഷ​നാ​യി.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none">
 <img src="https://www.madhyamam.com/h-upload/2026/05/03/2841600-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020pXFuhI3b2u4fmVMqXbRPQ2Hksfge87Tb7825701" data-watermark="false" style="width: 100%;" info-selector="#info_item_1777777832010">
 <div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777777832010"></div>
</div>
<h3>നാ​രാ​യ​ണ​ ഗു​രു​കു​ല​വും മു​നി നാ​രാ​യ​ണ പ്ര​സാ​ദും</h3>
<p>ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദി​ന്റെ ച​രി​ത്രം എ​ന്നാ​ൽ അ​ത് ഗു​രു​കു​ല പ്ര​സ്ഥാ​ന​ത്തി​ന്റെ ച​രി​ത്രം എ​ന്നു കൂ​ടി​യാ​ണ്. പ​തി​നേ​ഴാം വ​യ​സ്സി​ൽ ഗു​രു​കു​ല​ത്തി​ൽ ചേ​ർ​ന്ന അ​ദ്ദേ​ഹം 88ാം വ​യ​സ്സി​ൽ സ​മാ​ധി​പ്രാ​പി​ക്കു​ന്ന​തുവ​രെ ജീ​വി​ച്ച​ത്, ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച​ത് നാ​രാ​യ​ണ​ ഗു​രു​കു​ല​ത്തി​നുവേ​ണ്ടി​യാ​ണ്. ഗു​രു​കു​ല​ത്തി​ൽ ചേ​ർ​ന്ന​ശേ​ഷം ഗു​രു​കു​ലം ബോ​ർ​ഡി​ങ്ങി​ന്റെ​യും ‘ഗു​രു​കു​ലം’ മാ​സി​ക​യു​ടെ​യും ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യും ജോ​ലി രാ​ജി​വെ​ക്കു​ക​യും ചെ​യ്യു​ന്നു. ക്ര​മേ​ണ വ​ർ​ക്ക​ല നാ​രാ​യ​ണ​ ഗു​രു​കു​ല​ത്തി​ന്റെ പൂ​ർ​ണ ചു​മ​ത​ല അ​ദ്ദേ​ഹ​ത്തി​ന്റെ ചു​മ​ലി​ലാ​യി. “പ്ര​സാ​ദ് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​നി​ക്ക് ലോ​കം മു​ഴു​വ​ൻ ചു​റ്റി​സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ച്ച​ത്” എ​ന്ന് ഗു​രു നി​ത്യ ചൈ​ത​ന്യ യ​തി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. യ​തി​യു​ടെ അ​ഭാ​വ​ത്തി​ൽ ഗു​രു​കു​ലം ന​ട​ത്തി​യി​രു​ന്ന​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു. </p>
<p>പാ​ശ്ചാ​ത്യ​വും പൗ​ര​സ്ത്യ​വു​മാ​യ ചി​ന്താ​ധാ​ര​ക​ളെ ചേ​ർ​ത്തു​വെ​ച്ച് പ​ഠി​പ്പി​ക്കു​ന്ന​രീ​തി​യാ​ണ് ഗു​രു​കു​ല​ത്തി​ന്റേ​ത്. കേ​വ​ല​മാ​യ ആ​ചാ​ര​ങ്ങ​ളേ​ക്കാ​ൾ ജ്ഞാ​ന​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തി​നാ​ൽ പ​ഠ​ന ക്ലാ​സു​ക​ളും സെ​മി​നാ​റു​ക​ളു​മാ​ണ് ഗു​രു​കു​ല​ത്തി​ലു​ള്ള​ത്. ഇ​ത്ത​രം ക്ലാ​സു​ക​ൾ എ​ടു​ത്തും സെ​മി​നാ​റി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു​മാ​ണ് ഗു​രു മു​നി ത​ന്റെ ജ്ഞാ​ന​യാ​ത്ര​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ക​ർ​ശ​ന​മാ​യ ചി​ട്ട​യോ​ടെ​യു​ള്ള വാ​യ​ന​യും പ​ഠ​ന​വും ഗു​രു​കു​ല​ത്തി​ൽ വ​ന്ന കാ​ലം മു​ത​ൽ അ​വ​സാ​ന കാ​ലം വ​രെ തു​ട​ർ​ന്നു​പോ​കു​ന്നു. ന​ട​രാ​ജ​ഗു​രു​വി​ന്റെ ശി​ക്ഷ​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം​ത​ന്നെ എ​പ്പോ​ഴും പ​റ​യു​ന്ന​താ​ണ്. ‘ഒ​രു ഗു​രുശി​ഷ്യ ബ​ന്ധം’ എ​ന്ന പു​സ്ത​കം വാ​യി​ച്ചാ​ൽ അ​ത് മ​ന​സ്സി​ലാ​കു​ന്ന​താ​ണ്. </p>
<p>നാ​രാ​യ​ണ​ഗു​രു​വി​ന്റെ സ​മ്പൂ​ർ​ണ കൃ​തി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും വ്യാ​ഖ്യാ​നം എ​ഴു​തു​ക എ​ന്ന ച​രി​ത്രദൗ​ത്യം നി​ർ​വ​ഹി​ച്ച സ​ന്യാ​സി അ​ദ്ദേ​ഹ​മാ​ണ്. ഇ​തി​നു പു​റ​മേ ഭ​ഗ​വ​ദ്ഗീ​ത, വേ​ദാ​ന്ത​സൂ​ത്രം, ഉ​പ​നി​ഷ​ത്തു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് വ്യാ​ഖ്യാ​ന​വും ബൈ​ബി​ൾ, ഖു​ർ​ആ​ൻ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്നും ല​ഭി​ക്കു​ക​യു​ണ്ടാ​യി. 150ലേ​റെ പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച അ​ദ്ദേ​ഹം ഗ്ര​ന്ഥ​ര​ച​ന​യെ പ​ഠ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ജീ​വി​താ​ന്ത്യം വ​രെ ക​രു​തി​പ്പോ​ന്നു. </p>
<p>ക​ഠി​ന​മാ​യ ഭാ​ഷ​യി​ൽമാ​ത്രം ത​ത്ത്വ​ചി​ന്ത സം​സാ​രി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ ക​ഠി​ന​മാ​യ ത​ത്ത്വ​ചി​ന്ത ല​ളി​ത​മാ​യി എ​ഴു​തി​യും പ​റ​ഞ്ഞു​മാ​ണ് ഗു​രു മു​നി വ്യ​ത്യ​സ്ത​നാ​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ നാ​രാ​യ​ണ ഗു​രു​വി​ന്റെ കൃ​തി​ക​ൾ​ക്ക് എ​ഴു​തി​യ വ്യാ​ഖ്യാ​ന​ത്തി​ന് അ​ദ്ദേ​ഹം കൊ​ടു​ത്ത പേ​ര് ‘ല​ളി​ത​വ്യാ​ഖ്യാ​നം’ എ​ന്നാ​ണ്. </p>
<p>ന​ട​രാ​ജ​ഗു​രു​വി​ന്റെ, ക​ഠി​ന​മാ​യ ഭാ​ഷ​യി​ൽ എ​ഴു​ത​പ്പെ​ട്ടി​ട്ടു​ള്ള ഗ്ര​ന്ഥ​ങ്ങ​ൾ മ​റ്റാ​ർ​ക്കും സാ​ധി​ക്കാ​ത്ത വി​ധം സ​ര​ള​മാ​യി മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ച​ത് കേ​വ​ലം ഭാ​ഷാ​ജ്ഞാ​നംകൊ​ണ്ട് മാ​ത്ര​മ​ല്ല, ന​ട​രാ​ജ​ഗു​രു​വി​ന്റെ ഹൃ​ദ​യ​മ​റി​യു​ന്ന ശി​ഷ്യ​നാ​യി​രു​ന്ന​തു​കൊ​ണ്ടു​മാ​ണ്. കു​ട്ടി​ക​ൾ​ക്ക് മ​ന​സ്സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ എ​ഴു​തി​യ ‘അ​റി​വി​ന്റെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ’, യു​വാ​ക്ക​ൾ​ക്കു​വേ​ണ്ടി എ​ഴു​തി​യ ‘യു​വ​ദ​ർ​ശ​നം’ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ൾ യു​വത​ല​മു​റ​ക്കി​ട​യി​ൽ പ്ര​ശ​സ്ത​മാ​ണ്.</p>
<p>2015ൽ ‘​ആ​ത്മാ​യ​നം’ എ​ന്ന ആ​ത്മ​ക​ഥ​യി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​ക​ഥ ന​മു​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം ചെ​യ്യാ​ൻ സാ​ധി​ച്ച​ത് ഗു​രു​ക്ക​ന്മാ​രു​ടെ അ​നു​ഗ്ര​ഹം ഒ​ന്നു​മാ​ത്രം​കൊ​ണ്ടാ​ണെ​ന്ന് ഓ​രോ പു​സ്ത​ക​ത്തി​ലും അ​ദ്ദേ​ഹം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടൊ​ക്കെ ആ​യി​രി​ക്കാം ന​ട​രാ​ജ​ഗു​രു എം.​എ​ൻ. പ്ര​സാ​ദ് എ​ന്ന പേ​രി​നു പ​ക​ര​മാ​യി മു​നി നാ​രാ​യ​ണ പ്ര​സാ​ദ് എ​ന്ന് പേ​ര് ന​ൽ​കു​ന്ന​തും. ത​നി​ക്ക് ല​ഭി​ച്ച സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര​വും പ​ത്മ​ശ്രീ​യും അ​ദ്ദേ​ഹ​ത്തി​ന് ഒ​രി​ക്ക​ലു​മൊ​രു ഭാ​ര​മാ​യി​ല്ല. പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് വി​നീ​ത​മാ​യി ജീ​വി​തം തു​ട​ർ​ന്നു​പോ​ന്നു.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841599-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020BeoiLRktgCUJpyb72Qs5KlOaWRON0iX37749202" data-watermark="false" style="width: 100%;" info-selector="#info_item_1777777755722" title="ശ്രീനാരായണഗുരു, സുകുമാർ അഴീക്കോട്" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777777755722">
  ശ്രീനാരായണഗുരു, 
  <span>സുകുമാർ അഴീക്കോട്</span>
 </div>
</div>
<h3>കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന ഗു​രു </h3>
<p>“പ​ല​മ​ത​സാ​ര​വും ഏ​കം” എ​ന്ന് ലോ​ക​ത്തെ പ​ഠി​പ്പി​ച്ച മ​ഹാ​ഗു​രു​വി​ന്റെ പേ​രി​ലു​ള്ള ഗു​രു​കു​ല​ത്തി​ൽ നി​ത്യ പ്രാ​ർ​ഥ​ന​യി​ൽ ബൈ​ബി​ളി​ലെ​യും ഖു​ർ​ആ​നി​ലെ​യും പ്രാ​ർ​ഥ​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ഇ​ട​ങ്ങ​ൾ ന​മു​ക്ക് ചു​റ്റും വി​ര​ള​മാ​ണ്. മ​നു​ഷ്യ​രെ ജാ​തി​യു​ടെ​യും മ​ത​ത്തി​ന്റെ​യും രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും മ​റ്റും പേ​രി​ൽ ചേ​രി തി​രി​ക്കു​ന്ന ഈ ​കാ​ല​ത്ത് ഭേ​ദ​ബു​ദ്ധി​ക​ൾ ഒ​ന്നു​മി​ല്ലാ​തെ സ​ക​ല​രെ​യും ഒ​ന്നാ​യി കാ​ണു​ന്ന ഗു​രു​ക്ക​ന്മാ​ർ അ​പൂ​ർ​വ​മാ​ണ്. അ​ങ്ങ​നെ മ​നു​ഷ്യ​രെ ഒ​ന്നാ​യി ക​ണ്ട് ചേ​ർ​ത്തു​നി​ർ​ത്തി “എ​ല്ലാ​വ​രും ആ​ത്മ​സ​ഹോ​ദ​ര​ർ” എ​ന്ന ഗു​രു​ദ​ർ​ശ​നം സ്വ​ജീ​വി​തം​കൊ​ണ്ട് ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്ത വെ​ളി​ച്ച​മാ​യി​രു​ന്നു ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദ്. </p>
<p>പ്ര​ക​ടി​ത ഭ​ക്തി​യെ​ക്കാ​ൾ സ​ത്യാ​ന്വേ​ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ശൈ​ലി. ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നും സ​ന്യാ​സി​യും എ​ല്ലാ​മാ​യി​രു​ന്നി​ട്ടും പാ​ണ്ഡി​ത്യ​ത്തി​ന്റെ ദ​ന്ത​ഗോ​പു​ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ഒ​രി​ക്ക​ലും വി​ഹ​രി​ച്ചി​ട്ടി​ല്ല. മ​ണ്ണി​ൽ ച​വി​ട്ടി ന​ട​ന്ന് ല​ളി​ത​ജീ​വി​ത​ത്തി​ന്റെ ഉ​ത്ത​മ മാ​തൃ​ക കാ​ണി​ച്ചു. എ​ന്ത് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​ലും അ​ത് സ​ത്യ​സ​ന്ധ​മാ​യും ആ​ത്മാ​ർ​ഥ​മാ​യും എ​ത്ര​യും വേ​ഗ​ത്തി​ലും ചെ​യ്തു​തീ​ർ​ക്കു​ക എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ന​ട​രാ​ജ​ഗു​രു അ​ദ്ദേ​ഹ​ത്തെ ‘ശീ​ക്ര​ക​ർ​ത്ത​വ്യ​ദൃ​ക്’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ക്കു​ക​ളി​ലോ എ​ഴു​ത്തു​ക​ളി​ലോ പ​ര​മ​ത വി​ദ്വേ​ഷ​ത്തി​ന്റെ ഒ​രു പ​ദാ​വ​ലി​യും ക​ട​ന്നുവ​ന്നി​ട്ടി​ല്ല. “പ​ല മ​ത​സാ​ര​വും ഏ​കം” എ​ന്ന ഗു​രു​വ​ച​ന​ത്തി​ന് ഒ​രു ജീ​വി​തം​കൊ​ണ്ട് ഭാ​ഷ്യം ച​മ​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം ചെ​യ്ത​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841598-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020x4T6WV75e5zx3xHLBWzWDcuNYAiN6ZPW7660926" data-watermark="false" style="width: 100%;" info-selector="#info_item_1777777667246" title="നാരായണ ഗുരുകുലം ശതാബ്ദി ആഘോഷത്തിൽ മുനി നാരായണ പ്രസാദ് സംസാരിക്കുന്നു" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777777667246">
  <p>നാരായണ ഗുരുകുലം ശതാബ്ദി ആഘോഷത്തിൽ മുനി നാരായണ പ്രസാദ് സംസാരിക്കുന്നു</p>
 </div>
</div>
<h3>ആ​ഴ​ങ്ങ​ളി​ൽ തെ​ളി​യു​ന്ന ക​ട​ൽ</h3>
<p>ഗു​രു മു​നി ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ ഗു​രു​വാ​യി​രു​ന്നി​ല്ല. അ​റി​വ് തേ​ടി​വ​രു​ന്ന ശ്ര​ദ്ധാ​ലു​ക്ക​ൾ​ക്ക് അ​ദ്ദേ​ഹം ഗു​രു​വാ​യി മാ​റി. ശ​ബ്ദ​ത്തി​ന്റെ ലോ​ക​ത്ത് നി​ശ്ശ​ബ്ദ​നാ​യി അ​ദ്ദേ​ഹം ത​ന്റെ ജ്ഞാ​ന ക​ർ​മ​മാ​ർ​ഗ​ങ്ങ​ളെ പി​ന്തു​ട​ർ​ന്നു പോ​കു​ന്നു. ഏ​കാ​ന്ത​ത​യെ അ​ദ്ദേ​ഹം സം​ഗീ​തംപോ​ലെ ആ​സ്വ​ദി​ച്ച് സ​ർ​ഗാ​ത്മ​ക​മാ​യി വി​നി​യോ​ഗി​ച്ചു. ത​ന്റെ ജീ​വി​ത ദ​ർ​ശ​ന​ത്തോ​ട് അ​ടി​യു​റ​ച്ച സ​ത്യ​സ​ന്ധ​ത​ പു​ല​ർ​ത്തു​ക​യും ധ​ർ​മ​ബോ​ധ​ത്തോ​ടെ ജീ​വി​ക്കു​ക​യും ചെ​യ്ത അ​ദ്ദേ​ഹം ത​ന്റെ ജീ​വി​ത​മൂ​ല്യ​ങ്ങ​ളി​ൽ ഒ​രി​ക്ക​ലും വെ​ള്ളംചേ​ർ​ത്തി​ല്ല. എ​ന്താ​ണോ എ​ഴു​തി​യ​ത്, എ​ന്താ​ണോ പ​റ​ഞ്ഞ​ത്, അ​താ​ണ് അ​ദ്ദേ​ഹം ജീ​വി​ച്ചുതീ​ർ​ത്ത​തും. </p>
<p>ക​ഠി​ന​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും ശി​ക്ഷ​ണ​ത്തി​ലൂ​ടെ​യും രൂ​പ​പ്പെ​ട്ട ഗു​രു മു​നി മ​റ്റു​ള്ള​വ​രി​ൽ​നി​ന്നും വ്യ​ത്യ​സ്ത​നാ​യി​രു​ന്നു. ഔ​പ​ചാ​രി​ക​ത​ക്കുവേ​ണ്ടി​യു​ള്ള അ​ഭി​ന​യ​ങ്ങ​ളി​ൽ​നി​ന്നും എ​ന്നും അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​നി​ന്നു. മു​ഖം​മൂ​ടി​ക​ൾ ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തി​ന് ചേ​രു​ന്ന​താ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​ൻ ത​ത്ത്വ​ചി​ന്ത​യി​ൽ​നി​ന്നും ല​ഭി​ച്ച ന്യാ​യ​ദ​ർ​ശ​ന​ത്തി​ന്റെ ത​ർ​ക്ക​രീ​തി അ​ദ്ദേ​ഹ​ത്തി​ന്റെ എ​ഴു​ത്തി​ലും പ്ര​സം​ഗ​ങ്ങ​ളി​ലും സം​ഭാ​ഷ​ണ​ങ്ങ​ളി​ലും പ്ര​ക​ട​മാ​യി​രു​ന്നു. ഇ​തു​കൊ​ണ്ടൊ​ക്കെ ത​ന്നെ പു​റ​ത്തു​നി​ന്ന് കാ​ണു​ന്ന പ​ല​ർ​ക്കും അ​ദ്ദേ​ഹം ഒ​രു ക​ർ​ക്ക​ശ​ക്കാ​ര​ൻ എ​ന്ന് തോ​ന്നാ​ൻ ഇ​ട​യാ​യി​ട്ടു​ണ്ട്. ഇ​തു​മൂ​ലം അ​ദ്ദേ​ഹം ഒ​രു​പാ​ട് തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ, അ​ടു​ത്ത​റി​യു​ന്ന​വ​ർ​ക്കാ​ണ് അ​ദ്ദേ​ഹം ആ​ഴ​ങ്ങ​ളി​ൽ തെ​ളി​യു​ന്ന ഒ​രു ക​ട​ലാ​ണെ​ന്ന് മ​ന​സ്സി​ലാ​വു​ന്ന​ത്. എ​ളു​പ്പ​ത്തി​ൽ മ​ന​സ്സി​ലാ​കാ​ത്ത ഗു​രു​ക്ക​ന്മാ​രാ​ണ് ആ​ഴ​ത്തി​ൽ മാ​റ്റം സൃ​ഷ്ടി​ക്കു​ന്ന​ത്.</p>
<p> </p>
<div contenteditable="false" data-width="100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true">
 <img src="https://www.madhyamam.com/h-upload/2026/05/03/2841597-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020frtpVfMiX0UbzLWG2wdM8uRIrA79kJjx7612039" data-watermark="false" style="width: 100%;" info-selector="#info_item_1777777618368" title="മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് മുനി നാരായണ പ്രസാദ് ഉപഹാരം സ്വീകരിക്കുന്നു. മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം (ഫോട്ടോ: ബി.പി ദീപു)" alt="" data-compression="false">
 <div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777777618368">
  <p>മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് മുനി നാരായണ പ്രസാദ് ഉപഹാരം സ്വീകരിക്കുന്നു. മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം (ഫോട്ടോ: ബി.പി ദീപു)</p>
 </div>
</div>
<h3>എ​ന്റെ പ്ര​കാ​ശ​ സൂ​ര്യ​ൻ </h3>
<p>സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ലേ അ​ദ്ദേ​ഹ​ത്തി​ന്റെ പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു തു​ട​ങ്ങി​യ​താ​ണെ​ങ്കി​ലും കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​സ്കൃ​ത വേ​ദാ​ന്ത ബി​രു​ദ പ​ഠ​ന​ത്തി​ന് ചേ​ർ​ന്ന വേ​ള​യി​ൽ, കാ​ല​ടി ശ്രീ​രാ​മ​കൃ​ഷ്ണ മ​ഠ​ത്തി​ലെ സ്വാ​മി ന​ന്ദാ​ത്മ​ജാ​ന​ന്ദ​യു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണ് സ്വാ​മി ത്യാ​ഗീ​ശ്വ​ര​നെ പ​രി​ച​യ​പ്പെ​ടാ​നും അ​ദ്ദേ​ഹ​ത്തി​ലൂ​ടെ ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദി​നെ പ​രി​ച​യ​പ്പെ​ടാ​നും കാ​ര​ണ​മാ​യ​ത്. ഗു​രു മു​നി​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത് ഒ​രു സ​ന്ധ്യാ​സ​മ​യം വ​ർ​ക്ക​ല നാ​രാ​യ​ണ​ഗു​രു​കു​ല​ത്തി​ലെ പ​ഠ​ന ക്ലാ​സി​ൽവെ​ച്ചാ​ണ്. ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ ഗു​രു എ​ന്നെ സ്വീ​ക​രി​ക്കു​ക​യും ആ ​ക്ലാ​സി​ൽ ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ആ ​ആ​ത്മ​ബ​ന്ധം വ​ർ​ധി​ച്ചു​വ​ന്നു. കാ​ണു​മ്പോ​ഴെ​ല്ലാം ശ​ര​മൂ​ർ​ച്ച​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​കൊ​ണ്ട് അ​ദ്ദേ​ഹം എ​ന്നെ വെ​ള്ളം കു​ടി​പ്പി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ബി​രു​ദ പ​ഠ​ന​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തെ ക​ണ്ടു ഗു​രു​കു​ല​ത്തി​ൽ ബ്ര​ഹ്മ​ചാ​രി​യാ​യി ചേ​രാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. അ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു: </p>
<p>“ത​ന്നെ ഞാ​ൻ ഒ​രു​പാ​ട് ത​വ​ണ ഓ​ടി​ച്ചുവി​ട്ട​ത​ല്ലേ, എ​ന്നി​ട്ട് എ​ന്താ​ണ് പോ​കാ​ത്ത​ത്.” </p>
<p>“അ​ത് ഗു​രു സ്നേ​ഹം​കൊ​ണ്ട് ചെ​യ്യു​ന്ന​താ​ണെ​ന്ന് എ​നി​ക്ക​റി​യാം” എ​ന്ന് ഞാ​നും മ​റു​പ​ടി ന​ൽ​കി. </p>
<p>ഇ​തു​കേ​ട്ട് അ​ദ്ദേ​ഹം ഒ​ന്ന് ചി​രി​ച്ചു. അ​തോ​ടെ, ഞാ​ൻ ഗു​രു​കു​ല​ത്തി​ൽ അ​ന്തേ​വാ​സി​യാ​യി ചേ​ർ​ന്നു. </p>
<p>പ​ര​സ്യ​മാ​യി ശാ​സി​ക്കു​ക​യും ര​ഹ​സ്യ​മാ​യി സ്നേ​ഹി​ക്കു​ക​യും വാ​ത്സ​ല്യം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ശൈ​ലി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റേ​ത്. </p>
<p>“പ​ഠി​പ്പി​ച്ച് പ​ഠി​ക്ക​ണം, ഒ​ന്നും അ​റി​യി​ല്ല എ​ന്ന് പ​റ​ഞ്ഞ് മാ​റി​നി​ൽ​ക്ക​രു​ത്, അ​റി​യാ​ത്ത വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ക്ക​ണം. പ​ഠി​ക്കേ​ണ്ട വ​ഴി ഞാ​ൻ പ​റ​ഞ്ഞു​ത​രാം. പ​ഠ​ന​കാ​ര്യ​ത്തി​ൽ ഒ​രി​ക്ക​ലും ഉ​ഴ​പ്പ് കാ​ണി​ക്ക​രു​ത്. എ​ന്തു പ്ര​വൃ​ത്തി ചെ​യ്യു​ന്ന​തും പ​ഠ​ന​ത്തി​ന്റെ ഭാ​ഗ​മാ​യിത​ന്നെ കാ​ണ​ണം. താ​ൻ ന​ന്നാ​യി സം​സാ​രി​ക്കു​ന്നു​ണ്ട്, എ​ഴു​തു​ന്നു​ണ്ട്. അ​തൊ​രി​ക്ക​ലും ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. പ്ര​യാ​സ​ങ്ങ​ൾ വ​രും പ​ക്ഷേ സ​ത്യ​ത്തി​ൽ എ​ന്നും ഉ​റ​ച്ചു​നി​ൽ​ക്ക​ണം. ജീ​വി​ത​ത്തോ​ട് എ​ന്നും സ​ത്യ​സ​ന്ധ​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണം.” </p>
<p>ഇ​താ​യി​രു​ന്നു ഗു​രു എ​നി​ക്ക് ത​ന്ന ഉ​പ​ദേ​ശം. ഇ​ന്നും എ​ന്നെ ന​യി​ക്കു​ന്ന​ത് ഗു​രു​വി​ന്റെ ഈ ​വാ​ക്കു​ക​ളാ​ണ്. പി​ന്നീ​ട് ഒ​രു ദി​വ​സം പ​ഠി​ക്കാ​നു​ള്ള മാ​ർ​ഗം ചോ​ദി​ച്ച എ​ന്നോ​ട് ആ​ദ്യം പ​റ​ഞ്ഞ​ത് പ​ശു​വി​നെ നോ​ക്കാ​നാ​ണ്. അ​ത് ഭം​ഗി​യാ​യി ചെ​യ്യു​ന്നു എ​ന്ന് ക​ണ്ട​തി​നു​ശേ​ഷം മാ​ത്ര​മാ​ണ് എ​നി​ക്ക് അ​ദ്ദേ​ഹം അ​റി​വ് പ​ക​ർ​ന്നു​ തു​ട​ങ്ങി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ശി​ക്ഷ​ണം കേ​വ​ലം വേ​ദാ​ന്ത​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങിനി​ൽ​ക്കു​ന്ന​ത​ല്ല. ഒ​രു ഉ​ദാ​ഹ​ര​ണം പ​റ​യാം: ഒ​രു രാ​ത്രി കി​ട​ക്കാ​ൻ നേ​രം ഒ​രു ആ​പ്പി​ൾ എ​ടു​ത്ത് ത​ന്നി​ട്ട് അ​തൊ​ന്നു തൊ​ലി ചെ​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി പാ​ത്ര​ത്തി​ലി​ട്ട് കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​ൻ അ​തു​പോ​ലെ ഗു​രു​വി​ന് കൊ​ടു​ത്തു. പ​ക്ഷേ, അ​ത് നോ​ക്കി​യി​ട്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു,</p>
<p>“ഇ​തി​ന്റെ ഉ​ള്ളി​ലെ കു​രു​ക്ക​ൾ ഉ​ള്ള ഭാ​ഗം ദ​ഹി​ക്കു​ന്ന​ത​ല്ല. ആ​പ്പി​ൾ മു​റി​ക്കു​മ്പോ​ൾ ആ ​ഭാ​ഗം നീ​ക്കം ചെ​യ്തുവേ​ണം എ​ല്ലാ​വ​ർ​ക്കും കൊ​ടു​ക്കാ​ൻ.” </p>
<p>ഇ​ത് പ​റ​യു​മ്പോ​ൾ മു​ഖ​ത്തെ പു​ഞ്ചി​രി​ക്കും യാ​തൊ​രു കു​റ​വു​മി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ ഗു​രു​വി​ന്റെ സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ ഒ​രു​പാ​ട് അ​നു​ഭ​വി​ക്കാ​ൻ ഭാ​ഗ്യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​പ്പം ഗു​രു​ശി​ഷ്യ പാ​ര​സ്പ​ര്യ​ത്തി​ന്റെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നുപോ​യി​ട്ടു​ണ്ട്. പ​ക്ഷേ, തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ അ​തെ​ല്ലാ​മാ​ണ് എ​ന്നെ ഞാ​ൻ ആ​ക്കി മാ​റ്റി​യ​ത് എ​ന്ന് കാ​ണാം. </p>
<p>ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും അ​ത് ച​ർ​ച്ച​ക​ളി​ലേ​ക്ക് ന​യി​ക്കു​ക​യും അ​ഭി​പ്രാ​യവ്യ​ത്യാ​സ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും എ​ന്നാ​ൽ, ഇ​വ​ക്കെ​ല്ലാം ശേ​ഷം ഒ​രു പു​ഞ്ചി​രി​യോ​ടു​കൂ​ടി ഇ​ത്ത​രം ച​ർ​ച്ച​ക​ൾ സ​മാ​പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു പ​ഠ​ന​ത്തി​ന്റെ പൊ​തു​വാ​യ രീ​തി. ആ​ശ​യ​പ​ര​മാ​യി വി​രു​ദ്ധ ധ്രു​വ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​വ​രോ​ടും ഊ​ഷ്മ​ള​മാ​യ വ്യ​ക്തി​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ഗു​രു​വാ​യി​രു​ന്നു എ​ങ്കി​ലും അ​വ​സാ​നം വ​രെ ഒ​രു വി​ദ്യാ​ർ​ഥികൂ​ടി​ആ​യി​രു​ന്നു. ഒ​രു ന​ല്ല വി​ദ്യാ​ർ​ഥി​ക്ക് മാ​ത്ര​മേ ഒ​രു ന​ല്ല ഗു​രു​വാ​കാ​ൻ ക​ഴി​യൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​യാ​തെ പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. </p>
<p>ഗു​രു​വി​ന്റെ എ​ല്ലാ പാ​ഠ​ങ്ങ​ളും സൗ​മ്യ​മാ​യി​രി​ക്കി​ല്ല, ചി​ല​പ്പോ​ൾ ക​ഠി​ന​മാ​യി​ത​ന്നെ പ​ല​തും പ​റ​ഞ്ഞു ക​ള​യും. പി​ന്നീ​ടാ​യി​രി​ക്കും അ​തി​ന്റെ അ​ർ​ഥം ന​മു​ക്ക് മ​ന​സ്സി​ലാ​വു​ക. ചി​ല​പ്പോ​ൾ ഗു​രു​വി​ൽ ഒ​രു സെ​ൻ ഗു​രു​വി​നെ ന​മു​ക്ക് കാ​ണാം. നാ​രാ​യ​ണ​ഗു​രു​വി​ന്റെ അ​നു​ക​മ്പ കാ​ണാം, ന​ട​രാ​ജ​ഗു​രു​വി​ന്റെ കാ​ർ​ക്ക​ശ്യ​വും, ഗു​രു നി​ത്യ ചൈ​ത​ന്യ യ​തി​യു​ടെ ലാ​ളി​ത്യ​വും കാ​ണാം. ഇ​വ​യു​ടെ​യെ​ല്ലാം ഒ​രു സം​ഗ​മ​സ്ഥാ​ന​മാ​യി​രു​ന്നു ഗു​രു നാ​രാ​യ​ണ പ്ര​സാ​ദ്. </p>
<p>അ​ദ്ദേ​ഹം യാ​ത്ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ച്ചി​രു​ന്ന​ത് തീ​വ​ണ്ടി​ക​ളാ​യി​രു​ന്നു. തീ​വ​ണ്ടി​ക​ളു​ടെ സ​മ​യം ഇ​തു​പോ​ലെ മ​ന​പ്പാ​ഠ​മാ​ക്കി​യ മ​റ്റാ​രെ​ങ്കി​ലു​മു​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണ്. ദി​വ​സ​ത്തി​ന്റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും അ​ദ്ദേ​ഹം ചെ​ല​വി​ട്ട​ത് വാ​യ​ന​ക്കും എ​ഴു​ത്തി​നും പ​ഠ​ന​ത്തി​നും മ​റ്റു​മാ​ണ്. ഇ​തി​നി​ട​യി​ൽ നി​ത്യേ​ന​യു​ള്ള ന​ട​ത്തം അ​ദ്ദേ​ഹം മു​ട​ക്കി​യി​ട്ടേ​യി​ല്ല. വാ​ർ​ധ​ക്യകാ​ല​ത്തു​പോ​ലും വ​സ്ത്ര​ങ്ങ​ൾ സ്വ​ന്ത​മാ​യി അ​ല​ക്കു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ശീ​ലം. അ​വ​സാ​നം വ​രെ അ​ദ്ദേ​ഹം ഒ​രു വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ അ​റി​വി​ന്റെ ര​ഹ​സ്യ​വും.</p>
<p>സ​ന്യാ​സ​ത്തി​ന് നാ​രാ​യ​ണ​ഗു​രു ന​ൽ​കു​ന്ന നി​ർ​വ​ച​നം “സ​ന്യാ​സി എ​ന്നാ​ൽ ത്യാ​ഗി, സ്വാ​ർ​ഥം വെ​ടി​ഞ്ഞ് മ​റ്റു​ള്ള​വ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ൻ” എ​ന്നാ​ണ്. അ​ങ്ങ​നെ നോ​ക്കി​യാ​ൽ ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദി​ന്റെ ജീ​വി​തം സ​ന്യാ​സ​ത്തി​ന്റെ പൂ​ർ​ണ​ത​യാ​യി​രു​ന്നു. </p>
<p>നാ​രാ​യ​ണ ഗു​രു​കു​ല പ്ര​സ്ഥാ​ന​ത്തി​ന്റെ​യും നാ​രാ​യ​ണ​ഗു​രു ദ​ർ​ശ​ന​ത്തി​ന്റെ​യും ച​രി​ത്ര​മെ​ഴു​തു​ന്ന ഏ​തൊ​രാ​ൾ​ക്കും ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദി​നെ വി​സ്മ​രി​ക്കു​ക അ​സാ​ധ്യ​മാ​ണ്. ഇ​നി​വ​രു​ന്ന ത​ല​മു​റ​ക്കാ​യി അ​ദ്ദേ​ഹം ചെ​യ്തു​വെ​ച്ച ക​രു​ത​ലു​ക​ൾ വി​ല​യി​രു​ത്തു​ന്ന കാ​ലം വ​രു​ന്ന​തേ​യു​ള്ളൂ. സ​ത്യാ​ന്വേ​ഷി​ക​ൾ​ക്ക് അ​ദ്ദേ​ഹം ഇ​രു​ളി​ൽ സ​ത്യ​ത്തി​ന്റെ പ്ര​കാ​ശ​ഗോ​പു​രം എ​ന്ന​പോ​ലെ വ​ഴി​കാ​ട്ടി​യാ​യി നി​ല​കൊ​ള്ളു​ന്നു. മ​ഹ​ത്താ​യ ആ ​ജീ​വി​ത​വും ദ​ർ​ശ​ന​വും ന​മു​ക്ക് വെ​ളി​ച്ച​മാ​ക​ട്ടെ. </p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/muni-narayana-prasads-memorial-1516460</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/muni-narayana-prasads-memorial-1516460</guid>
<category><![CDATA[Weekly,Archives,Articles,Premium,11 MAY 2026]]></category>
<dc:creator><![CDATA[ബ്ര​ഹ്മ​ചാ​രി സൂ​ര്യ​ശ​ങ്ക​ർ (ശിവഗിരി മഠം)]]></dc:creator>
<pubDate>Mon, 04 May 2026 02:15:53 GMT</pubDate>
</item>
<item>
<title><![CDATA[പെ​രും​പ്രാ​വ്]]></title>
<description/>
<enclosure length="234457" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841590-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841590-untitled-1.gif'/><figcaption></figcaption></figure><p>ഉ​ൾ​വ​ന​ങ്ങ​ളി​ലേ​ക്ക് </p>
<p>വി​ളി​ക്കു​ന്നോ വീ​ണ്ടും. </p>
<p>തോ​ക്കി​ന്റെ നി​ഴ​ലി​ലാ​ണോ </p>
<p>സ​ഞ്ചാ​രം. </p>
<p>ക​ല്ലു​വ​ഴി​ക​ളും </p>
<p>മു​ള്ളു​ക​ളും </p>
<p>കാ​ത​ട​പ്പി​ക്കു​ന്ന </p>
<p>ആ​റി​ന്റെ </p>
<p>അ​ല​ർ​ച്ച​യും </p>
<p>എ​ന്നെ </p>
<p>പി​ന്തി​രി​പ്പി​ക്കു​ന്ന​തെ​ന്തി​ന്... </p>
<p>ഓ! </p>
<p>​ഈ പൂ​വി​ന്റെ മ​ണം </p>
<p>വേ​ട്ട​യെ​ന്നു​ള്ള ചി​ന്ത​യെ </p>
<p>മാ​റ്റു​മെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. </p>
<p>നോ​ക്കി​നി​ന്നു പോ​കും </p>
<p>അ​ത് </p>
<p>വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന </p>
<p>പ​രി​സ​ര വെ​ളി​ച്ച​ത്തെ. </p>
<p>സ​ഹ​യാ​ത്ര​ക്കാ​രാ </p>
<p>അ​ല്ല </p>
<p>വേ​ട്ട​ക്കാ​രാ </p>
<p>ത​ട്ടി​വി​ളി​ച്ച​ത് ന​ല്ല​താ​യി. </p>
<p>അ​ല്ലെ​ങ്കി​ൽ </p>
<p>ഞാ​നീ </p>
<p>ഗ​ന്ധ​ത്തോ​ടൊ​പ്പം </p>
<p>മ​റ​ഞ്ഞു​പോ​യേ​നെ... </p>
<p>ഇ​രു​ട്ടി​ന്റെ </p>
<p>അ​ക​ത്തേ​ക്ക് </p>
<p>വ​ലി​ച്ച​ടു​പ്പി​ക്കു​ന്തോ​റും </p>
<p>കൂ​ടു​ത​ൽ </p>
<p>വ​ലി​ഞ്ഞു മു​റു​കു​ന്നു​ണ്ട​ല്ലോ. </p>
<p>ഇ​രു​ളു​മ്പോ​ൾ അ​റി​യാ​തെ </p>
<p>പു​റ​ത്തു​വ​രു​ന്ന </p>
<p>മൃ​ഗ​ചി​ന്ത​ക്ക് </p>
<p>ഉ​ട​ൽ വ​ര​ച്ച​താ​ണോ </p>
<p>നി​ന്റെ മു​ഖം. </p>
<p>പ​ണ്ടു​പ​റ​ഞ്ഞ </p>
<p>ക​ഥ​ക​ളി​ലെ </p>
<p>കാ​ട്ടാ​ള​നാ​യി തോ​ന്നു​ന്നു </p>
<p>നി​ന്നെ​യെ​നി​ക്ക്. </p>
<p>പേ​ടി​യാ​ക്ക​രു​തേ എ​ന്നെ... </p>
<p>നേ​ര​മെ​ത്ര​യാ​യെ​ന്ന് </p>
<p>ഊ​ഹം വ​ല്ല​തു​മു​ണ്ടോ. </p>
<p>കാ​ട് ക​റു​ക്കു​ന്നു </p>
<p>കാ​റ് ക​ന​ക്കു​ന്നു... </p>
<p>വ​ല്ലാ​ത്തൊ​രു </p>
<p>കാ​റ്റ് വ​രു​ന്നു. </p>
<p>അ​തി​ന്റെ മു​ഴ​ക്ക​ത്തി​ൽ </p>
<p>ഉ​ള്ളാ​കെ ക​റ​ങ്ങു​ന്നു​ണ്ട​ല്ലോ. </p>
<p>അ​താ </p>
<p>മേ​ഘ​ങ്ങ​ളോ​ടൊ​പ്പം </p>
<p>വ​രു​ന്നു </p>
<p>പെ​രും പ്രാ​വി​ൻ കൂ​ട്ടം. </p>
<p>അ​വ​രു​ടെ </p>
<p>ചി​റ​കി​ലാ​ണോ </p>
<p>ദൂ​ര​മ​ള​ക്കു​ന്ന </p>
<p>ക​ണ്ണി​ലാ​ണോ </p>
<p>തൂ​വ​ലൊ​ളി​പ്പി​ച്ച </p>
<p>മാം​സ​ത്തി​ലാ​ണോ </p>
<p>തോ​ക്കി​ന്റെ ക​ണ്ണ്... </p>
<p>നി​ന്റെ ഏ​കാ​ഗ്ര​ത </p>
<p>ക​ന​ക്കു​ന്തോ​റും </p>
<p>ഒ​ന്നും കാ​ണാ​തെ​യാ​കു​ന്നു. </p>
<p>വി​റ​യ്ക്കു​ന്നു ദേ​ഹം. </p>
<p>തോ​ക്കു​ള്ള നി​ന്റെ </p>
<p>ക​യ്യി​ൽ </p>
<p>പു​ളി​യ​നു​റു​മ്പി​ന്റെ കൂ​ട് </p>
<p>ഞെ​ട്ട​റ്റു വീ​ഴ്ന്നെ​ങ്കി​ൽ. </p>
<p>ഉ​ന്നം​പി​ഴ​ച്ചു: </p>
<p>പാ​വം പ​ക്ഷി​ക​ൾ </p>
<p>പ​ത​റി പ​റ​ന്നു​പോ​യി. </p>
<p>പ​ക​രം​വീ​ട്ട​ലി​ന് </p>
<p>എ​ന്റെ നേ​ർ​ക്ക് </p>
<p>ഇ​ര​ട്ട​ക്കു​ഴ​ൽ നീ​ട്ടു​ന്ന </p>
<p>നാ​യാ​ട്ടു​കാ​രാ, </p>
<p>തൊ​ട്ടു​പി​റ​കി​ൽ </p>
<p>വ​ഴി​തെ​റ്റാ​തെ </p>
<p>വ​ന്നു​നി​ൽ​പ്പു​ണ്ടൊ​രു </p>
<p>വ​ര​യ​ൻ​പു​ലി. </p>
<p>===============</p>
<p><font color="#9c00ff">പെ​രും​പ്രാ​വ്: അ​ഗ​സ്ത്യാ​ർ​കൂ​ട മ​ല​നി​ര​ക​ളി​ൽ വൃ​ശ്ചി​ക കാ​റ്റി​നോ​ടൊ​പ്പം വ​രു​ന്ന ദേ​ശാ​ട​ന പ​ക്ഷി.</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1516455</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1516455</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,11 MAY 2026]]></category>
<dc:creator><![CDATA[ബി.എസ് രാജീവ്]]></dc:creator>
<pubDate>Mon, 04 May 2026 02:01:19 GMT</pubDate>
</item>
<item>
<title><![CDATA[മു​നി​യു​ടെ മ​തം]]></title>
<description/>
<enclosure length="27470" type="image/jpeg" url="https://www.madhyamam.com/h-upload/2026/05/03/2841576-untitled-1.gif"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/05/03/2841576-untitled-1.gif'/><figcaption></figcaption></figure><p>നാ​രാ​യ​ണ ഗു​രു​കു​ല​ത്തി​ന്റെ അ​ധ്യ​ക്ഷ​നും ആ​ത്മീ​യ​ാചാ​ര്യ​നു​മാ​യ മു​നി നാ​രാ​യ​ണ പ്ര​സാ​ദി​ന്റെ ഭൗ​തി​കദേ​ഹം ഇ​നി ന​മു​ക്ക് ഒ​പ്പ​മി​ല്ല. ഏ​പ്രി​ൽ 25ന് ​അ​ദ്ദേ​ഹം വി​ട​വാ​ങ്ങി​യി​രി​ക്കു​ന്നു.​ എ​ന്നാ​ൽ, അ​ദ്ദേ​ഹം പ​ക​ർ​ന്നുന​ൽ​കി​യ ജ്ഞാ​ന​ത്തി​ന്റെ വി​ള​ക്കു​ക​ൾ കെ​ടാ​തെ, മ​ങ്ങാ​തെ അ​തി​ന്റെ ദൗ​ത്യം കൂ​ടു​ത​ൽ ന​ന്നാ​യി നി​ർ​വ​ഹി​ക്കു​ക ത​ന്നെചെ​യ്യും. മ​തേ​ത​ര കേ​ര​ള​ത്തി​ന്, വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന മ​ത​സൗ​ഹാ​ർ​ദ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ് മു​നി​യു​ടെ വി​യോ​ഗം. </p>
<p>നാ​രാ​യ​ണ ഗു​രു​വി​ന്റെ ചി​ന്താ​ധാ​ര​യു​ടെ ശ​രി​യാ​യ പൈ​തൃ​ക​ത്തി​നു​ട​മയാ​യി​രു​ന്നു മു​നി നാ​രാ​യ​ണ പ്ര​സാ​ദ്. ഗു​രു​വി​നെ​പ്പോ​ലെ മു​നി​യും സം​സാ​രി​ച്ച​ത് മൊ​ത്തം മ​നു​ഷ്യസ​മൂ​ഹ​ത്തോ​ടാ​ണ്. ലോ​ക സ​മാ​ധാ​ന​ത്തെ​യും മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ അ​ന​ന്ത​മാ​യ ന​ന്മ​യെ​യും അ​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​യും കു​റി​ച്ചാ​ണ് മു​നി​ എ​ന്നും സം​സാ​രി​ച്ച​ത്. മു​നി​യു​ടെ മ​തം വി​ശ്വ​സാ​ഹോ​ദ​ര്യ​മാ​യി​രു​ന്നു, കാ​രു​ണ്യ​മാ​യി​രു​ന്നു, നീ​തി​യാ​യി​രു​ന്നു, സ​ത്യ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ഗു​രു​വി​നെ​പ്പോ​ലെ വാ​ദി​ക്കാ​നോ ജ​യി​ക്കാ​നോ ഉ​ള്ള ബൗ​ദ്ധി​കവ്യാ​പാ​ര​ത്തി​ൽ ഏ​​ർ​പ്പെ​ട്ടി​ല്ല. പ​ക​രം, അ​റി​യാ​നും അ​റി​യി​ക്കാ​നും വേ​ണ്ടി​യു​ള്ള ജീ​വി​തസ​മ​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. </p>
<p>ന​ട​രാ​ജ​ഗു​രു​വി​ന്റെ​യും നി​ത്യ​ചൈ​ത​ന്യ​യ​തി​യു​ടെ​യും പി​ൻ​ഗാ​മി​യാ​യി ഗു​രു​കു​ല​ധ​ർ​മം സ്തുത്യ​ർ​ഹ​മായരീ​തി​യി​ൽ മു​നി നി​ർ​വ​ഹി​ച്ചു. 1999ൽ ​നി​ത്യ ചൈ​ത​ന്യ​ യ​തി​യു​ടെ മ​ര​ണ​ത്തോ​ടെ​യാ​ണ് ഗു​രു​കു​ല​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം മു​നി​യു​ടെ ചു​മ​ലി​ലാ​കു​ന്ന​ത്. ലാ​ളി​ത്യ​മാ​ർ​ന്ന ജീ​വി​തത്തി​​ലൂ​ടെ ജ്ഞാ​ന​ത്തി​ന്റെ പ്ര​ചാ​ര​ക​നാ​യി അ​ദ്ദേ​ഹം. ഗു​രു​കു​ല​ത്തി​െ​ന്റ പാ​ര​മ്പ​ര്യ​ത്തി​ൽനി​ന്നും രീ​തി​ക​ളി​ൽനി​ന്നും ഒ​ട്ടും മാ​റാ​തെ, നാ​രാ​യ​ണ ദ​ർ​ശ​ന​ത്തെ​യും ബ്ര​ഹ്മ​വി​ദ്യ​യെ​യും പ​ഠി​പ്പി​ച്ചുകൊ​ണ്ട് പ്ര​ച​രി​പ്പി​ച്ചു. </p>
<p>മു​നി​യു​ടെ വി​യോ​ഗം കാ​ലം അ​ദ്ദേ​ഹ​ത്തെ വ​ള​രെ​യ​ധി​കം ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ല​ത്താ​ണ് എ​ന്ന​താ​ണ് വാ​സ്ത​വം. ഗു​രു​വി​ൽനി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ പേ​രി​ലു​ള്ള പ്ര​സ്ഥാ​നം വ​ള​രെ​യ​ധി​കം അ​ക​ന്നു​പോ​യി​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. എ​സ്.​എ​ൻ.​ഡി.​പി​യു​ടെ നേ​തൃപ​ദ​വി​യി​ലി​രു​ന്ന് അ​ന്യ​മ​ത​വി​ദ്വേ​ഷ​വും അ​പ​ര​വി​രോ​ധ​വും തു​ട​ർ​ച്ച​യാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന നാ​ളു​ക​ളി​ലൂ​ടെ​യാ​ണ് കേ​ര​ളം ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​വി​ദ്വേ​ഷം ഹി​ന്ദു​ത്വ​ക്ക് വ​ള​വും വെ​ള്ള​വും ചൊ​രി​യു​ന്ന​ത് എ​ല്ലാ​വ​രും കാ​ണു​ക​യും അ​റി​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​വി​ടെ​യാ​ണ് മു​നി തീ​ർ​ത്തും വ്യ​ത്യ​സ്ത​നാ​യ​ത്. </p>
<p>ഗു​രു​വി​ന്റെ പാ​ത ഏ​തെ​ന്ന് മു​നി ഓ​രോ നി​മി​ഷ​വും ഓ​ർ​മി​പ്പി​ച്ചു. ബ്രാ​ഹ്മ​ണ്യ​ത്തി​ന്റെ ന​ട​പ്പു​രീ​തി​ക​ളെ​യും ചെ​യ്തി​ക​ളെ​യും ത​ന്റെ അ​നു​ശാ​സ​ന​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. ഗു​രു​വി​ന്റെ ചി​ന്ത​ക​ൾ പി​ന്തു​ട​രു​ന്ന​തി​ലൂ​ടെ ആ​ധു​നി​ക കാ​ല​ത്തും ഈ ​ക​ല​ുഷി​ത കാ​ല​ത്തും ന​മ്മ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​മു​ണ്ടെ​ന്ന് മു​നി പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. </p>
<p>എ​ഴു​ത്തി​ന്റെ​യും ബൗ​ദ്ധി​കചി​ന്ത​യു​ടെ​യും ലോ​ക​ത്ത് മു​നി അ​തു​ല്യ​നാ​യി​രു​ന്നു. നാ​രാ​യ​ണ ഗു​രു​വി​ന്റെ എ​ല്ലാ കൃ​തി​ക​ൾ​ക്കും ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മു​നി ഭാ​ഷ്യ​ങ്ങ​ൾ തീ​ർ​ത്തിരു​ന്നു.​ ‘അ​ല്ലാ​ഹു​വി​ന്റെ നാ​മ​ത്തി​ൽ’ തു​ട​ങ്ങി കൃ​തി​ക​ൾ വേ​റെ. വി​ന​യ​ത്തി​ന്റെ ഭാ​ഷ​യി​ൽ എ​ഴു​തി​യ ആ​ത്മ​ക​ഥ​യും വാ​യി​ക്ക​പ്പെ​ടേ​ണ്ട​തു​ത​ന്നെ. നി​ശ്ശബ്ദ​നാ​യി, ഏ​കാ​കി​യാ​യി, ജ്ഞാ​നവി​ദ്യാ​ർ​ഥി​യാ​യി മു​നി നാ​രാ​യ​ണ പ്ര​സാ​ദ് നി​ർ​വ​ഹി​ച്ച ദൗ​ത്യം, അ​ദ്ദേ​ഹ​ത്തി​ന്റെ ‘മ​തം’ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്ത​ട്ടെ; കൂ​ടു​ത​ൽ വി​ശാ​ല​മാ​യി പ​ട​ര​ട്ടെ.</p>
<p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/muni-narayana-prasad-is-no-longer-with-us-1516445</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/muni-narayana-prasad-is-no-longer-with-us-1516445</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,11 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 04 May 2026 01:45:45 GMT</pubDate>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<description/>
<enclosure length="23906" type="image/jpeg" url="https://www.madhyamam.com/h-upload/2025/08/16/2659771-untitled-1.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2025/08/16/2659771-untitled-1.webp'/><figcaption></figcaption></figure><h3>സ്നേ​ഹ​ത്തി​ന്‍റെ പ​ല മു​ഖ​ങ്ങ​ൾ കാണിച്ചുതരുന്ന പ്ര​ണ​യ​ക​ഥ​</h3>
<p>സ​ലി​ൻ മാ​ങ്കു​ഴി എ​ഴു​തി​യ ക​ഥ ‘മ​ഹാ​മാ​യ’ (ല​ക്കം 1466) വി​കാ​ര​നി​ർ​ഭ​ര​മാ​യി. സ്നേ​ഹ​ത്തി​ന്‍റെ പ​ല മു​ഖ​ങ്ങ​ളും ഈ ​ക​ഥ കാ​ണി​ച്ചു​ത​രു​ന്നു. ക​ഥ തു​ട​ങ്ങു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്: ‘‘പു​രു​ഷ സാ​മീ​പ്യ​ത്തെ​യും കൂ​ട്ടി​നെ​യും കു​റി​ച്ച് എ​ത്ര​യെ​ത്ര കു​റി​പ്പു​ക​ൾ ക​ണ്ട​താ​ണ്. ഒ​രു​പാ​ടൊ​രു​പാ​ട് പ​റ​യാ​നും കേ​ൾ​ക്കാ​നു​മു​ണ്ടാ​യി​രു​ന്നു. നെ​റ്റി​യി​ൽ ഒ​രു ചും​ബ​ന​ത്തി​ന​പ്പു​റം ആ​ദ്യ​രാ​ത്രി​യി​ൽ മ​റ്റൊ​ന്നും പ്ര​തീ​ക്ഷി​ച്ച​തു​മി​ല്ല. പ​ക്ഷേ, അ​ടു​ത്തു പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളെ​യേ വി​വാ​ഹം ചെ​യ്യു​ക​യു​ള്ളൂ എ​ന്ന അ​വ​ളു​ടെ ആ​ഗ്ര​ഹം​പോ​ലും ആ​രും ചെ​വി​ക്കൊ​ണ്ടി​ല്ല.’’</p>
<p>ഈ ​വാ​ച​ക​ങ്ങ​ളി​ൽ അ​വ​ളു​ടെ മ​ന​സ്സും ഇം​ഗി​ത​വു​മെ​ല്ലാം അ​ട​ങ്ങി​യി​ട്ടു​ണ്ട് താ​നും. പ​രി​ച​യ​മു​ണ്ടെ​ങ്കി​ലും ആ​ദ്യ​രാ​ത്രി മാ​ന​സി​ക​മാ​യ അ​ടു​പ്പ​ത്തി​നും നി​ർ​ത്താ​തെ​യു​ള്ള സ്നേ​ഹ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​ണ് വി​നി​യോ​ഗി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ആ​ദ്യ​രാ​ത്രി അ​വ​ളു​ടെ ശ​രീ​ര​വ​ടി​വി​നെ കു​റി​ച്ചാ​ണ് ഭ​ർ​ത്താ​വ് സം​സാ​രി​ച്ച​ത്. ഇ​തു കേ​ട്ട​പ്പോ​ഴേ മാ​യ പ​ക​ച്ചു​പോ​യി. ആ ​രാ​ത്രി​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ കൂ​ർ​ക്കം​വ​ലി​യാ​ണ് അ​വ​ളെ സ്വാ​ഗ​തം ചെ​യ്ത​ത്. അ​വ​ൾ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ക​ര​ഞ്ഞു. </p>
<p>വി​വാ​ഹി​ത​യാ​യി ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന സ്ത്രീ​യു​ടെ ആ​കു​ല​ത​ക​ളും സ്വ​പ്ന​സ​ഞ്ചാ​ര​ങ്ങ​ളും ക​ഥാ​കൃ​ത്ത് ഈ ​ക​ഥ​യി​ൽ വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്. അ​ന്നു​വ​രെ​യു​ള്ള ജീ​വി​ത​വും ലോ​ക​വു​മെ​ല്ലാം മാ​റി​മ​റി​യു​ക​യാ​ണ​പ്പോ​ൾ. അ​പ​രി​ചി​ത​മാ​യ വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ടു​ന്ന അ​വ​ൾ​ക്ക് ഭ​ർ​ത്താ​വ് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. വി​വാ​ഹി​ത​യാ​കു​ന്ന​തി​നു​മു​മ്പ് അ​വ​ൾ മ​റ്റൊ​രാ​ളെ സ്നേ​ഹി​ച്ചി​രു​ന്നു​വെ​ങ്കി​ൽ അ​വ​ളു​ടെ മാ​ന​സി​ക വ്യാ​പാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യാ​നു​മി​ല്ല. വി​വാ​ഹ​ത്തി​നു​മു​മ്പ് അ​വ​ളെ​ക്കു​റി​ച്ച് അ​യാ​ൾ ഒ​ന്നും ചോ​ദി​ച്ച​തു​മി​ല്ല. അ​യാ​ളു​ടെ സം​സാ​ര​ത്തി​ൽ ക​ഴി​ഞ്ഞ കാ​ല​വും ഭാ​വികാ​ര്യ​ങ്ങ​ളും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. വ​ർ​ത്ത​മാ​ന​കാ​ലം എ​ന്നൊ​ന്ന് ഇ​ല്ലാ​യി​രു​ന്നു. ഒ​രു ന​വ​വ​ധു​വി​ന് മാ​ന​സി​ക വി​ര​ക്തി​യു​ണ്ടാ​കാ​ൻ ഇ​തി​ല​ധി​കം എ​ന്തു​വേ​ണം. ഒ​രു അ​നാ​വ​ശ്യ തി​ടു​ക്കം അ​യാ​ൾ​ക്ക് എ​ന്തു​കാ​ര്യ​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നു. </p>
<p>ഉ​ള്ളി​ലെ തു​ടി​പ്പി​ന് മൂ​ന്നു​മാ​സം പ്രാ​യ​മാ​യ​പ്പോ​ൾ ത​ന്നെ അ​വ​ളു​ടെ വി​ര​സ​ത വ​ർ​ധി​ച്ചുവ​ന്നു. ഒ​ന്നി​നോ​ടും താ​ൽ​പ​ര്യ​മി​ല്ലാ​തെ​യാ​യി. ത​ന്‍റെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ മ​റ്റൊ​രാ​ളോ​ട് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് അ​വ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നു. ശാ​രീ​രി​ക ബ​ന്ധ​മെ​ന്ന​ത് മാ​ന​സി​ക ബ​ന്ധം കൂ​ടി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ഭ​ർ​ത്താ​വി​ന് ക​ഴി​ഞ്ഞ​തു​മി​ല്ല. അ​ധി​കം സം​സാ​രി​ക്കു​ന്ന​വ​ളാ​യി​രു​ന്നി​ല്ല അ​വ​ൾ. എ​ന്നാ​ൽ, സ്നേ​ഹ​മു​ള്ള​വ​രോ​ട് എ​ത്ര സം​സാ​രി​ച്ചാ​ലും അ​വ​ൾ​ക്ക് മ​തി വ​രി​ല്ലാ​യി​രു​ന്നു. ക​ഥ ഇ​ങ്ങ​നെ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ത​ന്നെ വാ​യ​ന​ക്കാ​ർ​ക്ക് അ​തി​ന്‍റെ പി​രി​മു​റു​ക്ക​വും അ​വോ​ളം അ​നു​ഭ​വി​ക്കാ​നാ​വു​ന്നു​ണ്ട്. </p>
<p>ഗ​ർ​ഭ​കാ​ല​ത്ത് അ​വ​ൾ​ക്ക് സ​ന്ദ​ർ​ശ​ക​രാ​യി അ​ച്ഛ​നും അ​മ്മ​യും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ല്ലാം സ്വ​പ്ന​മാ​ണോ? പ്ര​സ​വാ​ശു​പ​ത്രി​യുടെ നാ​ലാം നി​ല​യി​ൽ​നി​ന്ന് താ​ഴേ​ക്ക് ചാ​ടാ​ൻ ആ​ഗ്ര​ഹി​ച്ചുനി​ന്ന​തും ഒ​രു ദി​വ​സം രാ​ത്രി​വ​രെ നീ​ണ്ടു​നി​ന്ന പ്ര​സ​വ വേ​ദ​ന​യി​ൽ പു​ള​ഞ്ഞ​തും അ​വ​ളു​ടെ സ്വ​പ്ന​ത്തെ വി​ഷാ​ദ​ഭ​രി​ത​മാ​ക്കി. എ​ല്ലാ​വ​രും ഉ​റ​ങ്ങു​മ്പോ​ൾ അ​വ​ൾ മാ​ത്രം ശ​ബ്ദ​മി​ല്ലാ​തെ ക​ര​ഞ്ഞു. </p>
<p>ഒ​ടു​വി​ൽ ക​ഥ അ​വ​സാ​നി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്: സ​ങ്ക​ട​ങ്ങ​ളോ ഭ​യ​മോ ഇ​ല്ലാ​തെ, ഗ​ർ​ഭ​പാ​ത്ര​ത്തി​ലെ ആ​കാ​ശ​വും ഭൂ​മി​യും ജ​ല​വും ഊ​ഷ്മാ​വും ശ്വ​സി​ച്ച്, സം​ഗീ​ത​ത്തി​ന്റെ ചി​റ​കി​ലേ​റി ചു​രു​ണ്ടു​കി​ട​ന്ന മാ​യ നി​ദ്ര​യി​ലേ​ക്ക് ആ​ഴ്ന്നു. </p>
<p>ഒ​രു പെ​ണ്ണി​ന്‍റെ ആ​കു​ല ചി​ത്ത​ത്തി​ന്‍റെ ആ​ർ​ദ്ര​ത​യും ധ​ർ​മ​സ​ങ്ക​ട​വും നി​റ​ഞ്ഞ ഈ ​ക​ഥ ഒ​രു ശാ​ശ്വ​ത പ്ര​ണ​യ​ത്തി​ന്‍റെ നേ​ർ​ചി​ത്രം കൂ​ടി ന​ൽ​കു​ന്നു. സ്ത്രീ ​ജീ​വി​ത​ത്തി​ന്‍റെ ഒ​രു മ​ന​ഃശാ​സ്ത്രംകൂ​ടി ഈ ​ക​ഥ​യി​ലു​ണ്ട്. അ​ത് മ​റ്റാ​രേ​ക്കാ​ളും പെ​ട്ടെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ഒ​രു​പ​ക്ഷേ സാ​ധി​ക്കു​ക സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും. ക​ഥാ​കാ​ര​നും ആ​ഴ്ച​പ്പ​തി​പ്പി​നും ആ​ശം​സ​ക​ൾ. </p>
<p><font color="#0000ff">സ​ദാ​ശി​വ​ൻ നാ​യ​ർ, എ​ര​മ​ല്ലൂ​ർ </font></p>
<h3>കോ​ട​തി ക​യ​റു​ന്ന എ​ഴു​ത്തു​കാ​ർ </h3>
<p>‘‘ഒ​രു ക​ഥ​യു​ടെ ക്ലൈ​മാ​ക്സ് തി​രു​ത്താ​ൻ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​ക്കും അ​വ​കാ​ശ​മി​ല്ല. ച​രി​ത്രം തി​രു​ത്തു​ന്ന​ത് പോ​ലെ​യ​ല്ല​ല്ലോ ഒ​രാ​ളു​ടെ ഭാ​വ​ന​യി​ൽ ക​യ​റി തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​ത്. ക​ഥ മ​ൻ​കി ബാ​ത്ത് ആ​ണ്. എ​ഴു​ത്താ​ളു​ടെ മ​ന​സ്സി​ലെ സ്വ​കാ​ര്യം.’’ </p>
<p>ആ​ഴ്ച​പ്പ​തി​പ്പി​ൽ (ല​ക്കം 1468) ഷീ​ല ടോ​മി എ​ഴു​തി​യ ‘ചെ​യ്ത്താ​ൻ പാ​ലം’ എ​ന്ന ക​ഥ വാ​യി​ച്ചു. ശ​ക്ത​മാ​യ, ധൈ​ര്യ​മു​ള്ള പ്ര​ഖ്യാ​പ​ന​മാ​ണ് മു​ക​ളി​ലെ വ​രി​ക​ളി​ലൂ​ടെ എ​ഴു​ത്തു​കാ​രി ന​ട​ത്തു​ന്ന​ത്. അ​ധി​കാ​ര​ത്തി​ന്റെ പ​ര​മാ​വ​ധി രൂ​പ​മാ​യ രാ​ഷ്ട്രീ​യശ​ക്തി​യെപ്പോ​ലും ഇ​വി​ടെ ചോ​ദ്യംചെ​യ്യു​ന്നു. അ​തി​ലൂ​ടെ പ​റ​യു​ന്ന​ത്, ക​ഥ​യു​ടെ ലോ​കം ഭ​ര​ണ​കൂ​ട​ത്തി​ന്റെ നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ല എ​ന്ന​താ​ണ്. ച​രി​ത്രം തി​രു​ത്തു​ന്ന​ത് പ​ല​പ്പോ​ഴും അ​ധി​കാ​ര​ത്തി​ന്റെ​യും രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും ഭാ​ഗ​മാ​ണ്. </p>
<p>പ​ക്ഷേ ഭാ​വ​ന, അ​ത് തീ​ർ​ത്തും വ്യ​ക്തി​പ​ര​വും സ്വ​ത​ന്ത്ര​വു​മാ​ണ്. എ​ഴു​ത്തു​കാ​രു​ടെ ഉ​ള്ള​റ​യി​ലെ ഒ​രു തീ​രു​മാ​ന​മാ​ണ​ത്. അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ, വി​കാ​ര​ങ്ങ​ൾ, നൈ​തി​ക​ത, കാ​ഴ്ച​പ്പാ​ട് എ​ന്നി​വ​യു​ടെ സം​ഗ്ര​ഹം. അ​തി​നെ പു​റ​ത്തു​നി​ന്ന് തി​രു​ത്തു​ക എ​ന്ന​ത്, ഒ​രാ​ളു​ടെ മ​ന​സ്സി​ലേ​ക്ക് ക​ട​ന്ന് അ​തി​നെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു​പോ​ലെ​യാ​ണ്. എ​ന്നാ​ൽ, ഇ​തി​നെ വി​മ​ർ​ശ​ന​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ നോ​ക്കു​മ്പോ​ൾ സാ​ഹി​ത്യ​ത്തി​ൽ, ചി​ല​പ്പോ​ൾ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം, വാ​യ​ന​ക്കാ​രു​ടെ സ്വാ​ധീ​നം, പ്ര​സാ​ധ​ന-​സം​വി​ധാ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ തു​ട​ങ്ങി​യ​വ കാ​ര​ണം ‘തി​രു​ത്ത​ൽ’ സം​ഭ​വി​ക്കാ​റു​ണ്ട് എ​ന്നു​ള്ള​താ​ണ്. </p>
<p>ഈ ക​ഥ, സാ​ധാ​ര​ണ നാ​ര​റ്റിവാ​യിമാ​ത്രം വാ​യി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​ത് കൈ​വി​ട്ടു​പോ​കും. കാ​ര​ണം, ഇ​ത് ‘ക​ഥ​ക്കുള്ളി​ൽ ക​ഥ’ എ​ന്ന ഘ​ട​ന​യെ ആ​ശ്ര​യി​ച്ച് മു​ന്നേ​റു​ന്ന, വാ​യ​ന​ക്കാ​ര​നെ തു​ട​ർ​ച്ച​യാ​യി ആ​ന്ത​രി​ക ലോ​ക​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ഒ​രു നാ​രേ​റ്റിവ് ക​ളി​യാ​ണ്. </p>
<p>ക​ഥ തു​ട​ങ്ങു​ന്ന​ത് പു​റം​ക​ഥ​യി​ലൂ​ടെ​യാ​ണ്. ഒ​രു സം​ഭ​വ​മോ, ഒ​രു അ​ന്വേ​ഷ​ണാ​ത്മ​ക സാ​ഹ​ച​ര്യ​ത്തി​ലോ ആ​രം​ഭി​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ന്ന ഒ​രു പാ​ളി. എ​ന്നാ​ൽ ആ ​പാ​ളി ത​ന്നെ ക്ര​മേ​ണ മ​റ്റൊ​രു ക​ഥ​യു​ടെ വാ​തി​ൽ തു​റ​ക്കു​ന്നു. ആ​ന്ത​രി​ക ക​ഥ​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ, ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ന്നെ ക​ഥ പ​റ​യു​ന്ന​വ​രാ​യി മാ​റു​ന്നു. ഇ​തോ​ടെ, “ആ​രാ​ണ് യ​ഥാ​ർ​ഥ ന​ാരേ​റ്റി​വ്’’ എ​ന്ന ചോ​ദ്യ​വും “എ​ന്താ​ണ് യാ​ഥാ​ർ​ഥ്യം?” എ​ന്ന സം​ശ​യ​വും വാ​യ​ന​ക്കാ​ര​നെ പി​ന്തു​ട​രാ​ൻ തു​ട​ങ്ങു​ന്നു. </p>
<p>ഈ ​ഘ​ട​ന​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത, ഓ​രോ ക​ഥ​യും മ​റ്റൊ​ന്നി​നെ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം മ​റ​ച്ചു​വെ​ക്കു​ന്ന​തു​മാ​ണ്. ഒ​രു ക​ഥ​യി​ലെ സൂ​ച​ന​ക​ൾ മ​റ്റൊ​രു ക​ഥ​യി​ൽ അ​ർ​ഥം ക​ണ്ടെ​ത്തു​മ്പോ​ഴും, ആ ​അ​ർ​ഥം വീ​ണ്ടും പു​തി​യ സം​ശ​യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ഇ​തി​ലൂ​ടെ ക​ഥ പ​ല ലെ​യ​റു​ക​ളു​ള്ള അ​നു​ഭ​വ​മാ​യി മാ​റു​ന്നു. ക​ഥ വാ​യി​ച്ചു​തീ​രു​മ്പോ​ൾ മ​റ്റൊ​രു ക​ഥ​യു​ടെ പ്ര​തി​ധ്വ​നി മ​ന​സ്സി​ൽ തു​ട​രു​ന്നു. ഇതിലെ കഥാപാത്രങ്ങൾക്കും ഇതേ ഇരട്ടസ്വഭാവം കാണാം. അവർ കഥയിലെ ആളുകളായി മാത്രമല്ല, കഥ പറയുന്നവരായും നിലകൊള്ളുന്നു. ചിലപ്പോൾ അവർ സൃഷ്ടിച്ച കഥതന്നെയാണ് അവരെ നിയന്ത്രിക്കുന്നതെന്നുപോലെ തോന്നും. </p>
<p>ചു​രു​ക്ക​ത്തി​ൽ, ഈ ​ക​ഥ വാ​യി​ക്കു​ന്ന​ത് ഒ​രു സം​ഭ​വ​വി​വ​ര​ണം അ​റി​യു​ന്ന​ത​ല്ല –ഒ​രു ക​ഥ എ​ങ്ങ​നെ പി​റ​ക്കു​ന്നു, എ​ങ്ങ​നെ മാ​റു​ന്നു, എ​ങ്ങ​നെ ന​മ്മെത​ന്നെ ചോ​ദ്യംചെ​യ്യു​ന്നു എ​ന്ന പ്ര​ക്രി​യ അ​നു​ഭ​വി​ക്കു​ന്ന​താ​ണ്. മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത​ക​ളെ​യും സാ​മൂ​ഹി​ക​മാ​യ മാ​റ്റ​ങ്ങ​ളെ​യും സ​ന്തു​ലി​ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു മി​ക​ച്ച ര​ച​ന​യാ​ണി​ത്. നീ​തി​ക്കുവേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മോ അ​തോ ജീ​വി​ത​യാ​ത്ര​യി​ലെ അ​പ്ര​തീ​ക്ഷി​ത വ​ഴി​ത്തി​രി​വു​ക​ളോ ആ​ക​ട്ടെ, വാ​യ​ന​ക്കാ​രെ ചി​ന്തി​പ്പി​ക്കാ​ൻ ഈ ​ക​ഥ​ക്ക് സാ​ധി​ക്കു​ന്നു. ക​ഥ എ​ഴു​തു​ന്ന​വ​ർ​ക്ക് അ​ഭി​മാ​നം തോ​ന്നും ഈ ​ക​ഥ വാ​യി​ച്ചു തീ​രു​മ്പോ​ൾ. </p>
<p><font color="#0000ff">ര​മേ​ഷ് പെ​രു​മ്പി​ലാ​വ് (ഫേ​സ്ബു​ക്ക്)</font></p>
<h3>വി​​പ​​ണി​​വ​​ത്ക​​രി​​ക്കു​​ന്ന ജ​​നാ​​ധി​​പ​​ത്യം</h3>
<p>മീ​​ഡി​​യാ​​സ്കാ​​നിൽ യാ​​സീ​​ൻ അ​​ശ്‌​​റ​​ഫ് എ​​ഴു​​തി​​യ ‘ജ​​നാ​​ധി​​പ​​ത്യം എ​​ന്ന കോ​​ർ​​പ​​റേ​​റ്റ് ഉ​​ൽ​​പ​​ന്നം’ (ല​​ക്കം 1468) വാ​​യി​​ച്ചു. കേ​​ര​​ള നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ച​​ാര​​ണ​​ത്തി​​ൽ കോ​​ർ​​പ​​റേ​​റ്റ് മാ​​ർ​​ക്ക​​റ്റി​​ങ് രീ​​തി​​ക​​ളും സം​​വി​​ധാ​​ന​​ങ്ങ​​ളും നി​​ർ​​ണാ​​യ​​ക​​സ്ഥാ​​നം നേ​​ടി​​യ​​ത് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ആ​​ത്മാ​​വി​​നു നേ​​രെ​​യു​​ള്ള അ​​ത്യു​​ഗ്ര​​മാ​​യ ആ​​ക്ര​​മ​​ണ​​മാ​​യി തി​​രി​​ച്ച​​റി​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഇ​​ത്ത​​രം വി​​പ​​ണി​​വ​​ത്ക​​ര​​ണം ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ഒ​​ന്ന​​ല്ല. ക​​ന​​ത്ത പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളു​​ണ്ടാ​​ക്കാ​​ൻ പോ​​ന്ന​​തു​​ത​​ന്നെ​​യാ​​ണ്. ആ​​യ​​തി​​നാ​​ൽ ജ​​നാ​​ധി​​പ​​ത്യവി​​ശ്വാ​​സി​​ക​​ൾ ഇ​​ത്ത​​രം ദു​​ഷ്ട​​ത​​ക​​ൾ​​ക്കെ​​തി​​രെ ഒ​​ന്നി​​ച്ച​​ണി​​നിര​​ക്കേ​​ണ്ട​​തു​​ണ്ട്. എ​​ങ്കി​​ൽ മാ​​ത്ര​​മേ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഭാ​​വി​​യെ​​ക്കു​​റി​​ച്ച് എ​​ന്തെ​​ങ്കി​​ലും പ്ര​​തീ​​ക്ഷ വെ​​ച്ചു​​പു​​ല​​ർ​​ത്താ​​നാ​​വൂ. </p>
<p><font color="#0000ff">ടി.​​ഐ. ലാ​​ലു, പ​​ഴ​​മു​​ക്ക്, തൃ​​ശൂ​​ർ </font></p>
<h3>ഹി​ന്ദു​ത്വ​യെ തി​രു​ത്തി​യ ച​രി​ത്ര​കാ​ര​ൻ</h3>
<p>മു​ക​ൾ ത​ല​ക്കെ​ട്ടിൽ എഴുതിയ പംക്തി ‘തു​ട​ക്കം’ ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തി (ല​ക്കം 1464). ചരിത്രം ഇ​ന്ന് ഇ​ന്ത്യ​യി​ൽ അത്രമേൽ വെ​ല്ലു​വി​ളി നേ​രി​ട്ടുകൊണ്ടിരിക്കുകയാണ്. സ​വ​ർ​ണാ​ധി​പ​ത്യം ശ​ക്തി​പ്പെ​ട്ട് ഭ​ര​ണ​ഘ​ട​ന​യി​ലെ ഉ​യ​ർ​ന്ന ആ​ദ​ർ​ശ​ങ്ങ​ളും ജ​നാ​ധി​പ​ത്യവും മ​തേ​ത​ര​ത്വവും, ​ഭീ​ഷ​ണി നേ​രി​ടു​ന്ന സ​മ​യ​ത്ത് ഇ​തി​നെ​തി​രെ പോ​രാ​ടി​യ കെ.​എ​ൻ. പ​ണി​ക്ക​രു​ടെ വി​യോ​ഗം നാടിന് എന്തുകൊണ്ടും തീ​രാ​ന​ഷ്ട​മാ​ണ്. ഹി​ന്ദു​ത്വ​വാ​ദി​ക​ൾ ച​രി​ത്ര​ത്തെ മാറ്റിപണിയുമ്പോൾ അ​തി​നെ ശക്തമായി എ​തി​ർ​ത്ത് കെ.​എ​ൻ. പ​ണി​ക്ക​ർ മു​ൻ​പ​ന്തി​യി​ൽ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. </p>
<p>ഇ​ത് സ​വ​ർ​ണ വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി. പാ​ഠ​പു​സ്ത​ക​ത്തി​ലും മ​റ്റു രം​ഗ​ത്തും കാ​വി​വ​ത്ക​ര​ണം ന​ട​ത്താ​ൻ സ​വ​ർ​ണ ബി.​ജെ.​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു. അ​ങ്ങ​നെ തെ​റ്റാ​യ ച​രി​ത്രം പ​ഠി​ക്കാ​ൻ ന​മ്മു​ടെ മ​ക്ക​ൾ നി​ർ​ബ​ന്ധി​ത​രാ​വു​ന്നു. മ​ല​ബാ​ർ ക​ലാ​പം കാ​ർ​ഷി​ക ക​ലാ​പം ആ​യി​രു​ന്നു. മ​ല​ബാ​റി​ലെ ബ്രാ​ഹ്മ​ണ​രും നാ​യ​രും ആ​യ ഭൂ​ജ​ന്മി​മാ​ർ മു​സ്‍ലിം​ക​ളെ​യും ദ​ലി​ത​രെ​യുംകൊ​ണ്ട് ക്രൂ​ര​മാ​യി പ​ണി​യെ​ടു​പ്പി​ച്ചു, കൂ​ലി കൊ​ടു​ത്തി​ല്ല. ഇ​തി​നെ​തി​രെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ മു​സ്‍ലിം​ക​ൾ സ​വ​ർ​ണ​ർക്കെ​തി​രെ സ്വാ​ഭാ​വി​ക​മാ​യും തി​രി​ഞ്ഞു. ദ​ലി​ത​ർ പേ​ടി​ച്ച് മി​ണ്ടി​യി​ല്ല. അ​വി​ടെ മു​സ്‍ലിം​ക​ൾ കൂ​ടു​ത​ലും ദ​ലി​ത​ർ മ​തം​മാ​റി വ​ന്ന​വ​രാ​ണ്. </p>
<p> ഇ​ത് സ​വ​ർ​ണ​ക്ക് സ്വാ​ഭാ​വി​ക​മാ​യും ഇ​ഷ്ട​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ് അ​വ​ർ മു​സ്‍ലിം​ക​ൾ ഹി​ന്ദു​ക്ക​ളെ അ​ക്ര​മി​ച്ചു എ​ന്ന​രീ​തി​യി​ൽ തെ​റ്റാ​യ ച​രി​ത്രം എ​ഴു​തി​യ​ത്. ഈ​വ​ക സ​ത്യ​ങ്ങ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ൾ കെ.​എ​ൻ. പ​ണി​ക്ക​രു​ടെ മു​ന്നിൽ സ​വ​ർ​ണ​ർ മു​ട്ടു​മ​ട​ക്കി. ഇ​തു​പോ​ലെ​യു​ള്ള ച​രി​ത്ര​കാ​ര​ൻ​മാ​ർ (കെ.​എ​ൻ. പ​ണി​ക്ക​ർ, കെ.​കെ. കൊ​ച്ച്, ഡോ. ​എം.​എ​സ്. ജ​യ​പ്ര​കാ​ശ്) ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ സ​വ​ർ​ണ​രു​ടെ ക​പ​ട​മു​ഖ​വും പി​ന്നാ​ക്ക​ക്കാ​രോ​ടു​ള്ള സ​വ​ർ​ണ​രു​ടെ ക്രൂ​ര​ത​യും പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യൂ. </p>
<p><font color="#0000ff">ആ​ർ. ദി​ലീ​പ്, ശ്രീ​വി​ഹാ​ർ, മു​തു​കു​ളം</font></p>
<h3>ഒ​​രു നാ​​ടി​​ന്റെ ആ​​ത്മാ​​വ് തൊ​​ടു​​ന്ന ക​​ഥ</h3>
<p>ഷീ​​ല ടോ​​മി എ​​ഴു​​തി​​യ ക​​ഥ ‘ചെ​​യ്ത്താ​​ൻ പാ​​ലം’ (ല​​ക്കം 1468) വാ​​യി​​ച്ചു. ഒ​​രു നാ​​ടി​​ന്റെ ആ​​ത്മാ​​വ് തൊ​​ടു​​ന്ന ക​​ഥ​​യെ​​ഴു​​ത്തു​​കാ​​രി​​യാ​​യ സ്ത്രീ​​യു​​ടെ ക​​ഥ​​യും, ആ ​​ക​​ഥ​​യെത​​ന്നെ കോ​​ട​​തി​​യി​​ലെ​​ത്തി​​ക്കു​​ന്ന വി​​ചി​​ത്ര​​മാ​​യ ആ​​ഖ്യാ​​ന​​വു​​മാ​​ണ് ഇ​​ത്. കോ​​ട​​തി​​യി​​ൽ ന​​ട​​ക്കു​​ന്ന ചോ​​ദ്യംചെ​​യ്യ​​ലു​​ക​​ളി​​ലൂ​​ടെ, എ​​ഴു​​ത്തു​​കാ​​രി​​യും ജ​​ഡ്ജി​​യും വാ​​യ​​ന​​ക്കാ​​രും അ​​തി​​ലെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളും ഒ​​രു​​മി​​ച്ച് ഒ​​രു സ​​ങ്കീ​​ർ​​ണ​​മാ​​യ കാ​​ല​​ഘ​​ട്ട​​ത്തെ​​യും, ആ ​​കാ​​ല​​ത്തെ നാ​​ടി​​നെ​​യും, അ​​വി​​ടെ​​യു​​ള്ള മ​​നു​​ഷ്യ​​രു​​ടെ ജീ​​വി​​ത​​ങ്ങ​​ളെ​​യും ഓ​​ർ​​ത്തെ​​ടു​​ക്കു​​ന്നു. ക​​ഥ​​യു​​ടെ അ​​വ​​സാ​​ന​​ഭാ​​ഗം മാ​​റ്റു​​ക എ​​ന്ന​​ത് പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കുപോ​​ലും അ​​വ​​കാ​​ശ​​മി​​ല്ല എ​​ന്ന ദൃ​​ഢ​​മാ​​യ ദ​​ർ​​ശ​​ന​​മാ​​ണ് ഈ ​​ക​​ഥ പ​​റ​​യാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത്. </p>
<p>മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളി​​ൽ ജീ​​വി​​ക്കു​​ന്ന മ​​നു​​ഷ്യ​​രു​​ടെ ദ​​യ​​നീ​​യ​​മാ​​യ ജീ​​വി​​താ​​വ​​സ്ഥ​​ക​​ളെ ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രു​​ന്ന ഈ ​​ആ​​ഖ്യാ​​ന​​ത്തെ, നി​​യ​​മ​​വ്യ​​വ​​സ്ഥ​​യി​​ലൂ​​ടെ ഭ​​യ​​പ്പെ​​ടു​​ത്തി ഇ​​ല്ലാ​​താ​​ക്കാ​​ൻ ഭ​​ര​​ണ​​കൂ​​ടം ശ്ര​​മി​​ക്കു​​മ്പോ​​ൾ, സ​​മൂ​​ഹം അ​​തി​​നെ എ​​തി​​ർ​​ക്കു​​ന്ന​​ത് എ​​ങ്ങ​​നെ​​യെ​​ന്ന് ശ​​ക്ത​​മാ​​യി ഇ​​തി​​ൽ ചി​​ത്രീ​​ക​​രി​​ക്കു​​ന്നു. പു​​തി​​യ​​കാ​​ല​​ത്ത് ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു​​മേ​​ൽ ന​​ട​​ക്കു​​ന്ന ക​​ട​​ന്നു​​ക​​യ​​റ്റ​​ങ്ങ​​ളെ വ​​ള​​രെ സൂ​​ക്ഷ്മ​​മാ​​യും ധീ​​ര​​മാ​​യും പ്ര​​തി​​പാ​​ദി​​ക്കു​​ന്ന ഷീ​​ല ടോ​​മി​​യു​​ടെ ഈ ​​ക​​ഥ, മ​​ന​​സ്സി​​ൽ ത​​ങ്ങി​​നി​​ൽ​​ക്കു​​ന്ന ഒ​​ന്നാ​​യി മാ​​റും. ക​​ഥ​​ക്കു​​ള്ളി​​ൽ മ​​റ്റൊ​​രു ക​​ഥ​​യെ കോ​​ട​​തി​​യി​​ൽ ചോ​​ദ്യംചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത് സ​​മ​​കാ​​ല സാ​​ഹ​​ച​​ര്യ​​മാ​​ണ്. അ​​ത്ത​​ര​​മൊ​​രി​​ട​​ത്ത് ഈ ​​ക​​ഥ ഒ​​രു ധീ​​ര​​മാ​​യ ആ​​ഖ്യാ​​ന​​മാ​​യി മാ​​റു​​ന്നു. </p>
<p><font color="#0000ff">അ​​ബ്ദു​​ൽ വാ​​ഹി​​ദ്, ത​​വ​​ളേ​​ങ്ങ​​ൽ (ഫേ​​സ്ബു​​ക്ക്)</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1516440</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1516440</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,11 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 04 May 2026 01:30:39 GMT</pubDate>
</item>
</channel>
</rss>
