<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 27 Apr 2026 06:16:05 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly-archives-4MAY/feeds.xml" rel="self" type="application/rss+xml"/>
<pubDate>Mon, 27 Apr 2026 06:16:05 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[സാ​യാ​ഹ്ന​ത്തി​ലെ നി​റ​ങ്ങ​ള്‍]]></title>
<content:encoded><![CDATA[<p>അ​ങ്ങ​നെ അ​ത് ക​ഴി​ഞ്ഞെ​ടാ! അ​ങ്ങേ​ര് പോ​യി. 
</p><p>രാ​ത്രി പ​ന്ത്ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് പ്ര​സീ​ത​യു​ടെ വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം വ​ന്ന​ത്. ഈ ​നേ​ര​ത്ത് തി​രി​കെ വി​ളി​ക്ക​ണോ -ഒ​ന്നും സം​ശ​യി​ച്ചു പ​രു​ങ്ങി. ഷാ​ജു​വി​നെ വി​ളി​ച്ചു​നോ​ക്കാം. ഒ​റ്റ​ത്ത​വ​ണ അ​വി​ടെ റി​ങ് ചെ​യ്ത​തും ഞാ​ന്‍ ഫോ​ണ്‍ ക​ട്ട്ചെ​യ്ത് ജാ​ഗ്ര​ത​പ്പെ​ട്ടു നി​ന്നു. ഭാ​ഗ്യം! ഷാ​ജു തി​രി​ച്ചു​വി​ളി​ക്കു​ന്നു​ണ്ട്. ആ​ദ്യ റി​ങ്ങി​ല്‍ത​ന്നെ ഫോ​ണെ​ടു​ത്തു. 
</p><p>എ​ടാ പ്ര​സീ​ദ​യു​ടെ... ഞാ​ന്‍ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി​യ​തേ ഉ​ള്ളൂ. 
</p><p>ആ! ​നീ അ​റി​ഞ്ഞാ​യി​രു​ന്നോ. വൈ​കു​ന്നേ​രം മ​രി​ച്ച​താ​ണ്. രാ​വി​ലെ ന​മ്മു​ടെ ഫ്ര​ൻ​ഡ്സ് ഗ്രൂ​പ്പി​ല്‍ ഇ​ട്ടാ​ല്‍ മ​തി, ഇ​ന്ന് ഇ​നി ആ​രെ​യും അ​റി​യി​ക്ക​ണ്ടാ എ​ന്ന് അ​വ​ള്‍ പ​റ​ഞ്ഞി​രു​ന്നു. അ​താ ഞാ​ന്‍ അ​റി​യി​ക്കാ​തി​രു​ന്ന​ത്. 
</p><p>ഭ​ര്‍ത്താ​വ് മ​രി​ച്ച വി​വ​ര​മാ​ണ് പ്ര​സീ​ദ എ​ന്നെ അ​റി​യി​ച്ച​ത്. തി​രി​കെ വി​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി​ത്ത​ന്നെ​യാ​വും പാ​തി​രാ​ത്രി​യാ​കാ​ന്‍ കാ​ത്തി​രു​ന്ന് മെ​സേ​ജ് ചെ​യ്ത​ത്. ഉ​ച്ച​ക്കു​മു​മ്പേ ആ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​താ​ണ്. ഇ​ത്ത​വ​ണ സം​ഭ​വം സീ​രി​യ​സാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ അ​വ​ള്‍ സ​ഹാ​യ​ത്തി​ന് വി​ളി​ച്ച​താ​ണ് ഷാ​ജു​വി​നെ. അ​വ​ന്‍ കോ​ട്ട​യ​ത്തു​ത​ന്നെ ഉ​ള്ള​തു​കൊ​ണ്ട് ഒ​രു​വി​ധം കാ​ര്യ​ങ്ങ​ള്‍ക്കൊ​ക്കെ അ​വ​നാ​ണ് പ്ര​സീ​ദ​യു​ടെ ആ​ശ്ര​യം.
</p><p>ഭാ​ര​ത് ഹോ​സ്പി​റ്റ​ലി​ല്‍ വെ​ച്ചേ​ക്കു​വാ​ടാ ബോ​ഡി. അ​ങ്ങേ​രു​ടെ ഒ​രു പെ​ങ്ങ​ള് ഓ​സ്ട്രേ​ലി​യേ​ന്ന് വ​രാ​നൊ​ണ്ട്. അ​തു ക​ഴി​ഞ്ഞേ അ​ട​ക്കു​വൊ​ള്ള്. വെ​ള്ളി​യാ​ഴ്ച​യാ​വും. അ​തി​നെ​ടേ​ല് നീ ​സൗ​ക​ര്യം​പോ​ലെ ഒ​ന്ന് വാ. ​ന​മു​ക്ക് അ​വ​ളെ​യൊ​ന്ന് പോ​യി കാ​ണാം. 
</p><p>ഷാ​ജു പ​രി​പാ​ടി​യു​ടെ ഡീ​റ്റെ​യി​ല്‍ഡ് പ്രോ​ജ​ക്ട് റി​പ്പോ​ര്‍ട്ട് പ​റ​ഞ്ഞു. 
</p><p>ഷാ​ജു​വും ഞാ​നും വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ അ​വ​ളു​ടെ അ​പ്പാ വീ​ല്‍ചെ​യ​റി​ല്‍ വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്നു. പ്ര​സീ​ദ​യു​ടെ ര​ണ്ടു പെ​ണ്‍മ​ക്ക​ളും സെ​റ്റി​യി​ല്‍ ചാ​ഞ്ഞു​കി​ട​ന്ന് മൊ​ബൈ​ല്‍ഫോ​ണ്‍ നോ​ക്കു​ന്നു. ബു​ദ്ധി​യു​റ​യ്ക്കാ​ത്ത അ​വ​ളു​ടെ അ​നി​യ​ന്‍ ഉ​ണ്ണി​ക്കു​ഞ്ഞ് ഒ​രു പ്ലേ​റ്റി​ല്‍ ബ്രെ​ഡും പ​ഴ​വും ഓം​ലെ​റ്റും എ​ല്ലാം വെ​ച്ച് ര​സി​ച്ചു ക​ഴി​ക്കു​ക​യാ​ണ്. അ​വ​ള്‍ ക​ണ്ണു​കൊ​ണ്ട് ഞ​ങ്ങ​ളെ വ​ര​വേ​റ്റു. എ​നി​ക്ക് അ​വ​ളു​ടെ കൈ​ക​ളി​ല്‍ ഒ​ന്നു തൊ​ട​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​ള്‍ പ​ക്ഷേ, കൈ ​നീ​ട്ടി​ത്ത​ന്നി​ല്ല. 
</p><p>അ​പ്പേ, ഇ​ത് ഷാ​ജു, പോ​ലീ​സി​ലെ... 
</p><p>ആ! ​അ​പ്പാ വീ​ല്‍ച്ചെ​യ​റി​ലി​രു​ന്നും ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു. 
</p><p>ഇ​ത് ടോം. 
</p><p>​അ​ത്ര​മാ​ത്ര​മേ അ​വ​ള്‍ എ​ന്നെ അ​പ്പാ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യു​ള്ളൂ. മു​പ്പ​താ​ണ്ടു​ക​ള്‍ക്കു​മു​മ്പ് അ​പ്പാ​ക്ക് എ​ന്നെ അ​റി​യാ​മാ​യി​രു​ന്നു. ന​ന്നാ​യി​ത്ത​ന്നെ. യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പി.​ജി ലാ​ബി​ല്‍നി​ന്ന് വൈ​കി​യി​റ​ങ്ങു​ന്ന പ​ല ദി​വ​സ​ങ്ങ​ളി​ലും താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ ബ​സി​റ​ങ്ങി പു​ഴ​യി​റ​മ്പി​ലൂ​ടെ അ​വ​ളു​ടെ വീ​ട്ടി​ലേ​ക്ക് ഞാ​ന്‍ ഒ​പ്പം പോ​യി​ട്ടു​ണ്ട്. വൈ​കി​യെ​ത്തു​ന്ന മ​ക​ളെ കാ​ത്ത് അ​മ്മ​യു​ടെ ആ​ധി​യോ​ടെ അ​പ്പാ ഗേ​റ്റി​ല്‍ പി​ടി​ച്ചു​നി​ൽ​പു​ണ്ടാ​വും. 
</p><p>ആ​ധി​പി​ടി​ക്കാ​ന്‍ അ​വ​ള്‍ക്ക് അ​മ്മ​യി​ല്ല​ല്ലോ, അ​തു​കൊ​ണ്ട് അ​തു​കൂ​ടി ഞാ​നി​ങ്ങ് ഏ​റ്റെ​ടു​ത്തു. ചി​രി​ച്ചു​കൊ​ണ്ട് അ​പ്പാ ഏ​താ​ണ്ടെ​ല്ലാ ദി​വ​സ​വും അ​തു പ​റ​യു​മാ​യി​രു​ന്നു. 
</p><p>കോ​ട്ട​യ​ത്തു​നി​ന്ന് അ​ഞ്ച​ര​ക്കു മു​മ്പ് വീ​ട്ടി​ല്‍ ഓ​ടി​യെ​ത്തും അ​പ്പാ. പി​ന്നെ പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ്. വാ​ഴ​ക്കാ​യ​യാ​ണ് ഞ​ങ്ങ​ളു​ടെ ദേ​ശീ​യ ഭ​ക്ഷ​ണം എ​ന്ന് പ്ര​സി പ​റ​യു​മാ​യി​രു​ന്നു. കു​ല​പ​ര​മ്പ​ര​യാ​യി തു​ട​രു​ന്ന വാ​ഴ​ക്കൂ​ട്ട​ങ്ങ​ളു​ണ്ട് പു​ഴ​യോ​ര​ത്തെ അ​വ​രു​ടെ വി​ശാ​ല​മാ​യ പ​റ​മ്പി​ല്‍. വാ​ഴ​ക്കാ​യ, വാ​ഴ​ക്കൂ​മ്പ്, വാ​ഴ​പ്പി​ണ്ടി ഒ​ന്നൊ​ന്നാ​യി വാ​ഴ​വി​ഭ​വ​ങ്ങ​ള്‍. പോ​രാ​ഞ്ഞി​ട്ട് എ​ന്നും ചെ​റു​പ​ഴ​ങ്ങ​ളും. 
</p><p>പാ​ച​കം ഇ​ഷ്ട​മാ​ണെ​ന്ന് അ​പ്പാ പ​റ​യു​മാ​യി​രു​ന്നു. അ​ത് ആ​ന്‍റി​ഫി​ലോ​സ​ഫി​ക് ആ​ണെ​ന്ന് വി​ശ​ദീ​ക​ര​ണ​വും. ക​ര്‍മ​ത്തി​നു മാ​ത്ര​മ​ല്ല ഫ​ല​ത്തി​നും ന​മു​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ആ​ന്‍റി​ഫി​ലോ​സ​ഫി​യാ​ണ് പാ​ച​കം. അ​താ​ണ് അ​പ്പാ​യു​ടെ ഫി​ലോ​സ​ഫി​ക്കാ​യ പാ​ച​ക വാ​ച​കം. 
</p><p>ഞ​ങ്ങ​ള്‍ വൈ​കി​യെ​ത്തു​ന്ന ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ പ​തി​വ് ​ക്വോ​ട്ട ആ​യ ര​ണ്ടു റം ​അ​പ്പാ അ​ക​ത്താ​ക്കി​യി​ട്ടു​ണ്ടാ​വും. അ​ങ്ങ​നെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ആ​ള്‍ ആ​കെ ര​സി​ക​നാ​ണ്. പാ​ട്ടു​ക​ള്‍ അ​ല​റി​പ്പാ​ടും. തോ​ര്‍ത്ത് ത​ല​യി​ല്‍ ചു​റ്റി​ക്കെ​ട്ടി പാ​ച​ക​പ്പാ​ത്ര​ങ്ങ​ള്‍ മൂ​ടോ​ടെ പൊ​ക്കി​യെ​ടു​ത്ത് മേ​ശ​പ്പു​റ​ത്തെ​ത്തി​ച്ച് ഞ​ങ്ങ​ള്‍ മൂ​ന്നു​പേ​ര്‍ക്കും വി​ള​മ്പും. ഞാ​ന്‍ അ​വി​ട​ന്ന് മൂ​ക്കു​മു​ട്ടെ ശാ​പ്പാ​ട​ടി​ച്ച് രാ​ത്രി​ബ​സ് പി​ടി​ക്കാ​ന്‍ വേ​ഗം തി​രി​ക്കും. 
</p><p>രാ​ത്രി​യി​ലും പു​ഴ​യോ​ര​വ​ഴി​യി​ല്‍ വെ​ളി​ച്ച​ത്തി​ന്‍റെ ഒ​രൊ​ഴു​ക്കു​ണ്ടാ​വും. രാ​പ്പ​ക​ലു​ക​ളി​ല്‍ ഒ​രു ഭേ​ദ​വു​മി​ല്ലാ​തെ ഒ​രേ മ​ട്ടി​ല്‍ ഒ​ഴു​കു​ന്ന​പു​ഴ. പ​ക​ലൊ​ഴു​ക്കി​നി​ടെ പു​ഴ​യി​ല്‍ ഊ​റി​യ​ടി​യു​ന്ന പ്ര​കാ​ശ​ത്തി​ന്‍റെ നേ​ര്‍ത്ത കി​ര​ണ​ങ്ങ​ള്‍ സാ​യാ​ഹ്ന​ങ്ങ​ളെ പ്ര​ഭാ​മോ​ഹ​ന​മാ​ക്കു​ന്നു. ഇ​രു​ളാ​ണ്ട നി​ശ്ശ​ബ്ദ​ത​യി​ല്‍ പു​ഴ​യാ​കെ ക​റു​ത്തി​രു​ണ്ടു പ​തു​ങ്ങി കി​ട​ക്കു​മ്പോ​ളും അ​രി​കി​ലൂ​ടെ ഒ​ഴു​കു​ന്ന വ​ഴി​യി​ലേ​ക്ക് അ​ത് വെ​ളി​ച്ച​ത്തി​ന്‍റെ ഒ​രു കി​നാ​വ് തു​റ​ന്നു​വെ​ക്കു​ന്നു. എ​വി​ടെ നി​ന്നൊ​ക്കെ​യോ നൂ​ണ്ടു​നൂ​ണ്ടെ​ത്തു​ന്ന നേ​ര്‍ത്ത പ്ര​കാ​ശ​ത്ത​രി​ക​ള്‍ ഏ​തി​രു​ളി​ലും പൊ​ന്തി​പ്പ​റ​ന്നു​വ​രും. പു​ഴ കൃ​ത്യ​മാ​യ ഒ​രു ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ങ്ങ​നെ നീ​ങ്ങു​ന്ന​തു​കൊ​ണ്ടാ​ണ് അ​തി​നി​ങ്ങ​നെ 
</p><p>അ​ല​സ​ശാ​ന്ത​മാ​യി ഒ​ഴു​കാ​ന്‍ ക​ഴി​യു​ന്ന​ത്. വ​ഴി​ക​ള്‍ അ​ങ്ങ​നെ​യ​ല്ല. വ​ഴി​ക​ള്‍ക്ക് ല​ക്ഷ്യ​മേ​തു​മി​ല്ല​ല്ലോ. അ​വ ന​മ്മെ എ​ങ്ങോ​ട്ടാ​ണെ​ത്തി​ക്കു​ക എ​ന്ന് പ​റ​യാ​നേ ക​ഴി​യി​ല്ല! അ​തു​കൊ​ണ്ടാ​ണ് അ​തി​ങ്ങ​നെ വെ​ന്തു​മ​ല​ര്‍ന്ന് ക​ന​പ്പെ​ട്ട് സ്ത​ബ്ധ​മാ​യി കി​ട​ക്കു​ന്ന​ത്. 
</p><p>അ​വ​ള്‍ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് അ​ക​മ്പ​ടി പോ​യി വെ​ളി​ച്ചം വ​റ്റും​മു​മ്പേ അ​വി​ടെ​യെ​ത്താ​റു​ള്ള ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​സി പു​ഴ​യോ​ര​ത്ത് ബ​സ് സ്റ്റോ​പ്പ് വ​രെ തി​രി​കെ എ​നി​ക്കൊ​പ്പം വ​രു​മാ​യി​രു​ന്നു. അ​പ്പോ​ളൊ​ക്കെ ഒ​രു പു​ഴ എ​ന്നി​ലൂ​ടെ ക​യ​റി​യൊ​ഴു​കും. ഒ​രു ക​ള​ക​ളം. നി​താ​ന്ത​മാ​യ ഒ​രു ശാ​ന്ത​ത. ജ​ല​ഭ​രി​ത​മാ​യൊ​രു ശീ​തം. ഇ​ട​മു​റി​യാ​ത്ത ഒ​രൊ​ഴു​ക്ക് എ​ന്നി​ല്‍ നി​റ​യും. അ​വ​ളാ​ക​ട്ടെ, ആ ​പു​ഴ​യെ തൊ​ടാ​തെ ഓ​ര​ത്തോ​ടു​ചേ​ര്‍ന്ന് സു​ര​ക്ഷി​ത​മാ​യൊ​ര​ക​ല​ത്തി​ല്‍ വെ​ളി​ച്ച​ത്തി​ന്‍റെ ഒ​രു കി​നാ​വ് തു​റ​ന്നു​വെ​ച്ച് നി​ര്‍മ​മ സ​മാ​ന്ത​ര​മാ​യി അ​ങ്ങ​നെ സ്ത​ബ്ധ​മാ​യി​ട്ടാ​വും അ​മ്മ​യി​ല്ലാ​ത്ത കു​ട്ടി​യു​ടെ നി​താ​ന്ത വേ​ദ​ന​ക​ളി​ലേ​ക്ക്, ബു​ദ്ധി​യു​റ​യ്ക്കാ​ത്ത ഉ​ണ്ണി​ക്കു​ഞ്ഞി​ന്‍റെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ലേ​ക്ക്, ഒ​രി​ക്ക​ലും ജീ​വി​താ​ന​ന്ദ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​ന്‍ ക​ഴി​യാ​തെ ഉ​ഴ​ലു​ന്ന അ​പ്പാ​യു​ടെ ആ​ഴ​ങ്ങ​ളി​ലെ വ​ലി​യ ഘ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ക്കെ വ്യ​സ​ന​പ്പെ​ടു​ക​മാ​ത്രം ചെ​യ്തു അ​വ​ള്‍. 
</p><p>യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ എം.​എ​സ് സി ​ര​ണ്ടാം വ​ര്‍ഷം പ​ഠി​ക്കു​മ്പോ​ളാ​യി​രു​ന്നു. കൊ​ല്ലം 33 ക​ഴി​ഞ്ഞി​രി​ക്കു​ന്നു. നി​ത്യേ​ന​യു​ള്ള ലാ​ബ് സെ​ഷ​നു​ക​ളി​ലെ ചെ​ടി​പ്പി​ക്കു​ന്ന ആ​സി​ഡ് മ​ണ​ങ്ങ​ളി​ല്‍ നി​ന്നി​റ​ങ്ങി ഷാ​ജു​വും പ്ര​സി​യും ഞാ​നും തോ​മ​സു ചേ​ട്ട​ന്‍റെ പീ​ടി​ക​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത് ചാ​യ കു​ടി​ച്ചാ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ല്‍ ഏ​തോ യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പ​ഠി​പ്പി​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യ ഒ​രു മ​ല​യാ​ളി​യു​ടെ ഒ​രു ബ​ജ​റ്റ് പ്ര​സം​ഗ​മാ​ണ് അ​ന്ന് ഇ​ക്ക​ണോ​മി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ല്‍. കോ​മേ​ഴ്സു​കാ​രും സ്റ്റാ​റ്റി​സ്റ്റി​ക്സു​കാ​രും ബി​സി​ന​സ് സ്റ്റ​ഡീ​സു​കാ​രു​മൊ​ക്കെ തി​ങ്ങി​ക്കൂ​ടി​യ ഹാ​ള്‍. 
</p><p>ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ഒ​രു സ​ര്‍ക്കാ​ര്‍ ഒ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍വേ​ണ്ടി ആ​ദ്യം മു​ട​ക്കു​ന്ന മു​ത​ലി​നെ ജ​ന​ത​യു​ടെ ആ​സ്തി​യാ​യി ക​ണ​ക്കാ​ക്കു​ക​യാ​ണ് വേ​ണ്ട​ത് എ​ന്നോ മ​റ്റോ ഉ​ള്ള ഒ​രാ​ശ​യ​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ആ​സ്തി​യു​ണ്ടാ​ക്കാ​നു​ള്ള ചെ​ല​വ് ക​ണ​ക്കാ​ക്കാ​തെ അ​തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ലാ​ഭം മാ​ത്രം നോ​ക്കി​യാ​ണ് അ​ത് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കേ​ണ്ട​ത് എ​ന്നോ മ​റ്റോ. ഉ​ദാ​ഹ​ര​ണ​ത്തി​ന് സ്റ്റേ​റ്റ് ട്രാ​ന്‍സ്പോ​ര്‍ട്ട് കോ​ർ​പ​റേ​ഷ​ന്‍ ഡി​പ്പോ​ക​ളു​ണ്ടാ​ക്കാ​നും ബ​സു വാ​ങ്ങാ​നും ഒ​ക്കെ ചെ​ല​വാ​ക്കു​ന്ന പ​ണം സ്റ്റേ​റ്റി​ന്‍റെ ആ​സ്തി​യാ​യി ക​ണ​ക്കാ​ക്ക​ണം. ബ​സ് ഓ​ടി​ക്കാ​ന്‍ വേ​ണ്ട ചെ​ല​വ് ടി​ക്ക​റ്റ് ചാ​ര്‍ജി​ലൂ​ടെ​യും മ​റ്റും കി​ട്ടു​മെ​ങ്കി​ല്‍ ബ​സി​നെ ലാ​ഭ​ക​ര​മാ​യി ക​ണ​ക്കാ​ക്ക​ണം -അ​ങ്ങ​നെ​യെ​ന്തോ 
</p><p>ഉ​ള്ള ഒ​രാ​ശ​യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. 
</p><p>അ​മ്പ​ര​പ്പി​ക്കു​ന്ന ചി​ല ചോ​ദ്യ​ങ്ങ​ള്‍കൊ​ണ്ട് ധ​ന​ശാ​സ്ത്ര​ജ്ഞ​നോ​ട് ഏ​റ്റു​മു​ട്ടി​ക്ക​ള​ഞ്ഞു പ്ര​സീ​ദ. ജ​ന്മം​കൊ​ണ്ട് ന​മു​ക്കു കി​ട്ടു​ന്ന ആ​സ്തി​ബാ​ധ്യ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ക്കാ​തെ അ​ന്ന​ന്ന​ത്തെ ജീ​വി​തം​കൊ​ണ്ട് 
</p><p>എ​ങ്ങ​നെ​യാ​ണ് ജീ​വി​ത​വി​ജ​യം സാ​ധി​ക്കു​ന്ന​ത് എ​ന്നൊ​ക്കെ​യാ​ണ് പ്ര​സി അ​ദ്ദേ​ഹ​ത്തോ​ട് ഊ​റ്റ​ത്തോ​ടെ ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. 
</p><p>ധ​ന​ശാ​സ്ത്ര വി​ദ​ഗ്ധ​ന്‍ ശാ​ന്ത​മാ​യി ചി​രി​ച്ചു​കൊ​ണ്ടാ​ണ് അ​വ​ള്‍ക്കു മ​റു​പ​ടി കൊ​ടു​ത്ത​ത്. ഓ​രോ മ​നു​ഷ്യ​നും ഒ​റ്റ​യാ​ണെ​ന്നും ബു​ദ്ധ​ന്‍ പ​റ​ഞ്ഞ​തു​പോ​ലെ ഓ​രോ നി​മി​ഷ​ത്തി​ലും അ​ത​തു നി​മി​ഷ​ത്തി​ലെ ജീ​വി​തം ജീ​വി​ക്കു​മ്പോ​ള്‍ ആ​ന​ന്ദം മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ എ​ന്നും ഒ​ക്കെ. അ​പ്പോ​ള്‍ സ​ദ​സ്സി​ല്‍ ​െമെ​ക്കും പി​ടി​ച്ചു​കൊ​ണ്ടു നി​ന്ന് പ്ര​സി​യും ചി​രി​ച്ചു. 
</p><p>സാ​റ് ഇ​ക്ക​ണോ​മി​ക്സ് അ​ല്ല​ല്ലോ ഫി​ലോ​സ​ഫി അ​ല്ലേ പ​റ​യു​ന്ന​ത്. ഫി​ലോ​സ​ഫി​കൊ​ണ്ട് വ​യ​റു​നി​റ​യി​ല്ല​ല്ലോ സാ​റേ എ​ന്ന്. 
</p><p>പ്ര​സീ​ദ കെ​മി​സ്ട്രി ലാ​ബ് ക​ട്ട്ചെ​യ്ത് ഇ​ക്ക​ണോ​മി​ക്സ് കേ​ള്‍ക്കാ​ന്‍ വ​ന്ന​താ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ ആ ​പ്ര​ഫ​സ​ര്‍ വ​ലി​യ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ല്‍, അ​വ​ള്‍ ദേ​ഷ്യ​പ്പെ​ട്ടും സ​ങ്ക​ട​പ്പെ​ട്ടു​മാ​ണ് അ​ന്ന് യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍നി​ന്ന് ഇ​റ​ങ്ങി​യ​ത്. 
</p><p>പ്ര​സീ​ദ​ക്കൊ​പ്പം അ​ന്നും ഞാ​ന്‍ വീ​ട്ടി​ലേ​ക്കു കൂ​ട്ടു​പോ​യി. അ​ന്നു ഞ​ങ്ങ​ള്‍ അ​യ്മ​ന​ത്ത് ചെ​ന്നാ​ണ് ബ​സി​റ​ങ്ങി​യ​ത്. പി​ന്നെ പു​ഴ​യോ​ര​ത്തു​കൂ​ടി തി​രി​കെ അ​വ​ളു​ടെ വീ​ട്ടി​ലേ​ക്കു ന​ട​ന്നു. 
</p><p>ചി​ല പ്രോ​ജ​ക്ടു​ക​ള്‍ക്കു​മാ​ത്രം ഒ​രി​ക്ക​ലും തീ​ര്‍ക്കാ​നാ​വാ​ത്ത ബാ​ധ്യ​ത​ക​ള്‍ വ​ന്നു​കൂ​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​യാ​ളോ​ട് ചോ​ദി​ക്കാ​മാ​യി​രു​ന്നു അ​ല്ലേ​ടാ? എ​ന്‍റെ ജീ​വി​തം​പോ​ലെ, തീ​ര്‍ക്കാ​നാ​വാ​ത്ത ബാ​ധ്യ​ത​ക​ള്‍ ആ​സ്തി​ക​ളാ​യി കൂ​ടു​ന്ന പ്രോ​ജ​ക്ടു​ക​ള്‍! 
</p><p>ഇ​വ​ളി​പ്പോ​ള്‍ ക​ര​യു​മോ -എ​നി​ക്കു പേ​ടി തോ​ന്നി. 
</p><p>പ​ക്ഷേ, പ്ര​സീ​ദ ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​നി​ക്കാ​ണെ​ങ്കി​ല്‍ എ​ന്‍റെ ഉ​ള്ളാ​ഴ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​സ​ന​ത്തി​ന്‍റെ ഒ​രു പു​ക​മ​ഞ്ഞ് പ​ര​ന്നു​നി​റ​യു​ക​യാ​യി​രു​ന്നു. 
</p><p>പ​തി​വി​ല്ലാ​തെ ഞ​ങ്ങ​ള്‍ നേ​ര​ത്തേ എ​ത്തി​യ​തു​കൊ​ണ്ട് അ​ന്ന് അ​പ്പാ ഒ​ന്നു​മു​ണ്ടാ​ക്കി​യി​രു​ന്നി​ല്ല. 
</p><p>അ​പ്പേ, ഇ​വ​ന് ത​ട്ടു​ക​ടേ​ന്ന് വ​ല്ലോം ക​ഴി​ക്കാ​നൊ​ള്ള പൈ​സ കൊ​ടു​ക്ക​ണം കേ​ട്ടോ. പാ​വം ശാ​പ്പാ​ട​ടി​ക്കാ​ന്നോ​ര്‍ത്ത് വ​ന്ന​താ. അ​വ​ള്‍ ചി​രി​ച്ചു. അ​ന്ന് അ​വ​ള്‍ എ​നി​ക്കൊ​പ്പം ബ​സ് സ്റ്റോ​പ്പി​ലേ​ക്കു വ​ന്നി​ല്ല. 
</p><p>ഠ​ഠ​ഠ
</p><p>പ്ര​സീ​ദ​യു​ടെ പു​തി​യ വീ​ട്ടി​ല്‍ ഒ​രു മ​ര​ണ​വീ​ടി​ന്‍റെ ഉ​ള്‍ക്ക​നം പി​ടി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്നു വെ​ക്കു​മ്പോ​ളേ വീ​ട് മ​ര​ണ​വീ​ടാ​യി മാ​റു​ക​യു​ള്ളൂ. മൃ​ത​ദേ​ഹം ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​മോ​ര്‍ച്ച​റി​യി​ല്‍ കൊ​ണ്ടു​വെ​ച്ചി​രി​ക്കു​ന്ന മ​ര​ണ​വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​ര്‍ കു​ഴ​ങ്ങി​പ്പോ​കും. അ​ത്ത​രം വീ​ടു​ക​ള്‍ ച​ര​മോ​പ​ചാ​ര​ത്തി​ന്‍റെ നേ​ര്‍ത്ത വി​ഷാ​ദം മാ​ത്ര​മേ അ​ന്ത​രീ​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​വു​ക​യു​ള്ളൂ. സ​ന്ദ​ര്‍ശ​ക​രാ​ക​ട്ടെ മ​ര​ണ​വീ​ടി​ന്‍റെ ക​നം ന​ടി​ച്ചാ​വും എ​ത്തു​ക. വി​ഷാ​ദ​നാ​ട്യം വേ​ഗം വെ​ളി​പ്പെ​ട്ട് അ​വ​ര്‍ ഒ​രു​ത​രം നാ​ണം​കെ​ട്ട നി​ല​യി​ലാ​യി​പ്പോ​കും. 
</p><p>മ​ര​ണം ക​ന​ത്ത നി​ശ്ശ​ബ്ദ​ത​യാ​ണ്. നി​ശ്ശ​ബ്ദ​ത​യു​ടെ ഇ​രു​ള്‍ഗു​ഹ! ത​മോ​ഗ​ര്‍ത്തം! ആ ​മ​ര​വി​പ്പി​നെ മ​റി​ക​ട​ക്കാ​നു​ള്ള വ്യാ​മോ​ഹം​കൊ​ണ്ടാ​ണ് മ​ര​ണ​ത്തി​ല്‍ ആ​ളു​ക​ള്‍ അ​ല​റി​ക്ക​ര​യു​ന്ന​ത്. അ​തി​നൊ​പ്പ​മാ​യി​പ്പോ​കു​ന്ന​വ​രാ​ണ് ക​ന​ത്ത നി​ശ്ശ​ബ്ദ​ത​യി​ല്‍ വി​ങ്ങി​നി​റ​യു​ന്ന​ത്. ഷാ​ജു​വും ഞാ​നും നി​ശ്ശ​ബ്ദ​ത അ​ഭി​ന​യി​ക്കാ​ന്‍ ജാ​ഗ്ര​ത​പ്പെ​ട്ടു. പ്ര​സീ​ദ ഒ​തു​ക്കി​പ്പി​ടി​ച്ച വ​ര്‍ത്ത​മാ​ന​ങ്ങ​ള്‍കൊ​ണ്ടും ച​ല​ന​ങ്ങ​ള്‍കൊ​ണ്ടും നി​ശ്ശ​ബ്ദ​ത​യെ മ​റി​ക​ട​ക്കാ​നാ​ണ് വ്യ​ഗ്ര​ത​പ്പെ​ട്ട​ത്. 
</p><p>അ​വ​ളു​ടെ മ​ക്ക​ളെ​ക്കു​റി​ച്ച്, ഭ​ര്‍ത്താ​വി​ന്‍റെ വീ​ട്ടു​കാ​രെ​ക്കു​റി​ച്ച് ഒ​ക്കെ ചോ​ദി​ക്കാ​ന്‍ ഞാ​ന്‍ വെ​മ്പി. എ​ന്നാ​ല്‍, മൗ​ന​ത്തി​ന്‍റെ ഇ​രു​ള്‍ഗു​ഹ എ​ന്‍റെ​യാ ചോ​ദ്യ​ങ്ങ​ളെ വി​ഴു​ങ്ങി​ക്ക​ള​ഞ്ഞു. ഉ​ള്ളി​ല്‍ എ​ത്ര​ത​ന്നെ ശ​ക്തി​യോ​ടെ നു​ര​ഞ്ഞു​വ​ന്നാ​ലും അ​തി​നെ പ്ര​കാ​ശി​പ്പി​ക്കാ​ന്‍ എ​നി​ക്കു പ​ല​പ്പോ​ളും ക​ഴി​യാ​റി​ല്ല. പു​റ​ത്തേ​ക്കു വ​രാ​നു​ള്ള വെ​മ്പ​ല്‍ എ​ത്ര തീ​വ്ര​മാ​യാ​ലും അ​തി​നെ​യൊ​ക്കെ അ​ട​ക്കി​നി​ര്‍ത്താ​ന്‍ എ​നി​ക്ക് ക​ഴി​യും. സാ​ന്ദ്ര​മാ​യൊ​രു പു​ക​മ​ഞ്ഞു​പോ​ലെ നെ​ഞ്ചി​ന​ടി​യി​ലെ ഏ​തോ നി​ഗൂ​ഢ​മാ​യ ഉ​ള്ള​വ​യ​വ​ത്തി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന ഭ​യ​സ​ങ്കോ​ച​ങ്ങ​ള്‍ എ​ല്ലാ വെ​മ്പ​ലു​ക​ളെ​യും അ​നാ​യാ​സം അ​ട​ക്കി​ക്ക​ള​യും. 
</p><p>ഈ ​വ​രു​ന്ന മാ​ര്‍ച്ചി​ല്‍ വ​യ​സ്സ് 55 പി​ന്നി​ടും എ​നി​ക്ക്. ഷാ​ജു​വും പ്ര​സീ​ദ​യും ഞാ​നു​മൊ​ക്കെ ഇ​ക്കൊ​ല്ലം 55 താ​ണ്ടും. എ​നി​ക്ക് അ​ക​ത്തെ ഒ​രു​മാ​തി​രി അ​വ​യ​വ​ങ്ങ​ളൊ​ക്കെ ച​ളു​ങ്ങി​യ മ​ട്ടാ​ണ്. പ​ക്ഷേ, ഭ​യ​സ​ങ്കോ​ച​ങ്ങ​ളു​ടെ പു​ക​മ​ഞ്ഞ് പ​ര​ത്തു​ന്ന ആ ​ഉ​ള്ള​വ​യ​വ​ത്തി​ന് കേ​ടു​പാ​ടൊ​ന്നു​മി​ല്ല. പ​ഴ​യ​തു​പോ​ലെ ഇ​പ്പോ​ളും ഉ​ള്ളി​ലു​യ​രു​ന്നു​ണ്ട് ആ ​പു​ക​മ​ഞ്ഞ്. ഒ​രു കു​റ​വു​മി​ല്ലാ​തെ! 
</p><p>പ്ര​സീ​ദ​യു​ടെ വീ​ടി​നു​മേ​ല്‍ പ​ട​രാ​ന്‍ റെ​ഡി​യാ​യി കാ​ത്തു​നി​ല്‍ക്കു​ന്ന, മ​ര​ണ​ത്തി​ന്‍റെ ആ ​വി​ഷാ​ദ​മൗ​ന​ത്തെ നേ​ര്‍ത്ത ച​ല​ന​ങ്ങ​ള്‍കൊ​ണ്ടു മു​റി​ച്ച് ഷാ​ജു​വും ഞാ​നും അ​പ്പാ​ക്കു ചാ​രെ സെ​റ്റി​യി​ല്‍ ഇ​രു​ന്നു. പ്ര​സീ​ദ കു​റ​ച്ചു​നേ​രം അ​പ്പാ​യു​ടെ വീ​ല്‍ചെ​യ​റി​ല്‍ പി​ടി​ച്ചു​നി​ന്നു. 
</p><p>ഉ​ണ്ണി​ക്കു​ഞ്ഞേ, അ​ക​ത്തു​പോ​യി​രു​ന്ന് ക​ഴി​ച്ചേ... 
</p><p>അ​വ​ള്‍ ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള അ​നി​യ​നെ ശാ​സി​ച്ചു. 
</p><p>പി​ന്നെ അ​ക​ത്തേ​ക്കു പോ​യി ഞ​ങ്ങ​ള്‍ക്ക് അ​വ​ള്‍ ക​ട്ട​ന്‍കാ​പ്പി കൊ​ണ്ടു​വ​ന്നു. യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് അ​വ​ള്‍ക്കൊ​പ്പം വ​രു​മ്പോ​ള്‍ വ​ല്യ​മ്മ​ച്ചി ത​ന്നി​രു​ന്ന അ​തേ ക​ട്ട​ന്‍കാ​പ്പി. പ​റ​മ്പി​ലു​ണ്ടാ​കു​ന്ന കാ​പ്പി​ക്കു​രു പെ​റു​ക്കി ഉ​ണ​ക്കി ജീ​ര​ക​വും ഏ​ല​ക്കാ​യും ചു​ക്കും പേ​ര​യി​ല​യും ചേ​ര്‍ത്ത് വ​റു​ത്തു​പൊ​ടി​ച്ചു വെ​ക്കു​ന്ന കാ​പ്പി​പ്പൊ​ടി​യാ​ണ്. വെ​ള്ളം വെ​ട്ടി​ത്തി​ള​ച്ചു നി​ല്‍ക്കു​മ്പോ​ള്‍ പൊ​ടി ചേ​ര്‍ത്ത് തീ ​കെ​ടു​ത്തി മൂ​ടി​വെ​ക്ക​ണം. ര​ണ്ടു മി​നി​റ്റ് അ​ങ്ങ​നെ മൂ​ടി​വെ​ച്ചി​ട്ട് അ​രി​ച്ചെ​ടു​ത്ത് ചൂ​ട് ഒ​ന്നു കു​റ​യാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ കു​ടി​ക്ക​ണം. ക​രു​പ്പെ​ട്ടി ച​ക്ക​ര​യോ പ​നം​ക​ല്‍ക്ക​ണ്ട​മോ ചേ​ര്‍ക്കാം. നേ​രി​യൊ​രു മ​ധു​ര​ത്തി​ന്‍റെ ലാ​ഞ്ഛ​ന​യേ പാ​ടു​ള്ളൂ. വ​ല്യ​മ്മ​ച്ചി​യു​ടെ ട്രേ​ഡ്മാ​ര്‍ക്ക് ആ​യി​രു​ന്നു ആ ​കാ​പ്പി. അ​തി​നെ ലാ​ബി​ലേ​ക്ക് എ​ടു​ത്ത് കെ​മി​ക്ക​ല്‍ അ​നാ​ലി​സി​സ് ന​ട​ത്ത​ണം എ​ന്ന് പ​റ​യാ​റു​ണ്ടാ​യി​രു​ന്നു ഞ​ങ്ങ​ള്‍. 
</p><p>എ​ന്‍റെ മ​ക്ക​ളേ, ഈ ​രു​ചി​യൊ​ക്കെ മ​ന​സ്സീ​ന്ന് വ​രു​ന്ന​താ. മ​ന​സ്സീ​ന്നു വ​രു​ന്ന​തൊ​ന്നും ടെ​സ്റ്റ് ചെ​യ്ത് ക​ണ്ടു​പി​ടി​ക്കാ​ന്‍ പ​റ്റ​ത്തി​ല്ല. അ​ത് അ​റി​യ​ണ്ട​വ​ര്‍ക്ക് അ​റി​യാ​ന്‍ പ​റ്റും. അ​തി​ന് ചോ​ദ്യോം പ​റ​ച്ചി​ലും ഒ​ന്നും വേ​ണ്ടാ- വ​ല്യ​മ്മ​ച്ചി​യു​ടെ സ്ഥി​രം വി​ശ​ദീ​ക​ര​ണ​മാ​യി​രു​ന്നു. 
</p><p>അ​പ്പ കാ​പ്പി​ക്കു കൈ ​നീ​ട്ടി​യ​പ്പോ​ള്‍ പ്ര​സി ചി​രി​ച്ചു. ശ​വ​ശ​രീ​രം അ​വി​ടെ​യി​ല്ലെ​ങ്കി​ലും ഭ​ര്‍ത്താ​വ് മ​രി​ച്ച് കാ​ത്തു​കി​ട​ക്കു​ന്ന ആ ​വി​ലാ​പ​നേ​ര​ങ്ങ​ളി​ല്‍ അ​വ​ള്‍ ചി​രി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ള്‍ ഭ​യ​സ​ങ്കോ​ച​ങ്ങ​ളു​ടെ 
</p><p>ആ ​മ​ഞ്ഞു​പു​ക എ​ന്‍റെ ഉ​ള്ളി​ല്‍ ഉ​ല​ഞ്ഞ് ആ​ളി. അ​വ​ള്‍ മോ​ളെ വി​ളി​ച്ച് അ​പ്പ​ക്ക് ചൂ​ട് ആ​റ്റി കാ​പ്പി കൊ​ണ്ടു​വ​ന്നു കൊ​ടു​ക്കാ​ന്‍ പ​റ​ഞ്ഞു. 
</p><p>കാ​പ്പി കു​ടി​ച്ച് ആ​സ്വ​ദി​ച്ചു​കൊ​ണ്ട് അ​പ്പ ഷാ​ജു​വി​നു നേ​രേ കൈ​നീ​ട്ടി. അ​തു ക​ണ്ട് ഞാ​ന്‍ ഒ​ന്നു പ​രു​ങ്ങി തെ​ല്ല് പി​ന്നോ​ട്ട് വ​ലി​ഞ്ഞു. ഷാ​ജു ആ ​കൈ​ക​ളി​ല്‍ പി​ടി​ച്ചു. 
</p><p>മോ​നേ, എ​ന്‍റെ കൊ​ച്ചി​ന് 55 വ​യ​സ്സാ​യി. 30 കൊ​ല്ല​മാ​യി​ട്ടൊ​ള്ള അ​വ​ളു​ടെ​യൊ​രു പെ​ടാ​പ്പാ​ടാ ഇ​പ്പം തീ​ര്‍ന്നു​കി​ട്ടി​യ​ത്. 53 കൊ​ല്ല​മാ​യി അ​വ​ള്‍ടെ അ​മ്മ പോ​യി​ട്ട്. ഉ​ണ്ണി​ക്കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​തോ​ടെ അ​വ​ള് 
</p><p>പോ​യ​താ. മൂ​ന്നാ​മ​ത്തെ വ​യ​സ്സി​ല് എ​ന്‍റെ കൊ​ച്ച് ഉ​ണ്ണി​ക്കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യി മാ​റി​യാ​ര്‍ന്ന്. അ​വ​ള്‍ടെ വെ​ല്യ​മ്മ​ച്ചി -എ​ന്‍റെ അ​മ്മ, സ്ട്രോ​ക്ക് വ​ന്ന് നാ​ലു​കൊ​ല്ലം കെ​ട​ന്ന കെ​ട​പ്പ് കെ​ട​ന്ന്. ക​ല്യാ​ണം ക​ഴി​ഞ്ഞ് മൂ​ന്നാ​മ​ത്തെ കൊ​ല്ലം മൊ​ത​ല് എ​ന്‍റെ കൊ​ച്ചി​നെ ഉ​പ​ദ്ര​വി​ക്കു​വാ​രു​ന്ന് അ​വ​ന്‍. പ​ത്തു കൊ​ല്ല​ത്തി​ല​ധി​ക​വാ​യി, കു​ടി​ച്ചു കു​ടി​ച്ച് ക​ര​ള് ഇ​ല്ലാ​ണ്ടാ​യി​ട്ട്. അ​വ​ന്‍ പോ​യ​ത് അ​വ​ള്‍ക്കൊ​രാ​ശ്വാ​സ​വാ. 
</p><p>പ്ര​സി അ​പ്പ​യെ വി​ല​ക്കു​ന്ന​തു കാ​ത്താ​ണ് ഞാ​നി​രു​ന്ന​ത്. എ​ന്നാ​ല്‍, അ​വ​ള്‍ മൗ​നം​കൊ​ണ്ട് അ​പ്പ​യെ അം​ഗീ​ക​രി​ച്ചു. പ​ല​പ്പോ​ളും മൗ​നം ശ​ക്ത​മാ​യ ഒ​രു പ്ര​ഖ്യാ​പ​ന​മാ​ണ​ല്ലോ! 
</p><p>53കാ​ര​നാ​യ അ​വ​ളു​ടെ അ​നി​യ​ന്‍ ഒ​രു കൊ​ച്ചു കു​ട്ടി​യെ​പ്പോ​ലെ പി​ന്നെ​യും പു​റ​ത്തേ​ക്കു വ​ന്ന​പ്പോ​ള്‍ പ്ര​സീ​ദ അ​വ​നെ മ​റ്റൊ​രി​ട​ത്തേ​ക്ക് സ്നേ​ഹ​ശാ​സ​ന​യോ​ടെ വ​ഴി​തി​രി​ച്ചു​വി​ട്ടു. 
</p><p>ഷാ​ജു അ​വ​ളോ​ട് ഓ​ഫീ​സ് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി. ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി ഓ​രോ പ​ദ്ധ​തി​ക​ള്‍ക്കും ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള പ്രോ​ജ​ക്ടു​ക​ളി​ല്‍ ഇ​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തി​നാ​ല്‍ താ​നി​പ്പോ​ള്‍ ഒ​രു ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ വി​ദ​ഗ്ധ​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​വ​ള്‍ ത​മാ​ശ പ​റ​ഞ്ഞു. 
</p><p>സാ​യാ​ഹ്നം നേ​ര്‍ത്ത ചാ​യം​കൊ​ണ്ട് അ​ല​ങ്ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ പു​റ​ത്തു നി​ന്ന് ഒ​രി​ളം കാ​റ്റ് പാ​റി​വ​ന്നു. ക​ഴി​ഞ്ഞ 33 കൊ​ല്ല​ങ്ങ​ളു​ടെ വി​ട​വ് അ​തി​ല്‍ പാ​റി​യ​ക​ന്നു. ഒ​ന്നു വി​ശാ​ല​മാ​യി​രു​ന്ന് പ്ര​സീ​ദ ഷാ​ജു​വി​ന്‍റെ കൈ​യി​ല്‍ തൊ​ട്ടു​കൊ​ണ്ടു പ​റ​ഞ്ഞു - 
</p><p>അ​തെ​ങ്ങ​നെ​യാ​ടാ... ഈ ​പൊ​ട്ട​ന്‍ എ​ന്നെ​ങ്കി​ലും എ​ന്നോ​ടു പ്രേ​മം പ​റ​യു​വാ​രി​ക്കൂ​ന്നോ​ര്‍ത്ത​ല്ലേ ഞാ​നി​രു​ന്ന​ത്. എ​നി​ക്കീ പ്രാ​ര​ബ്ധം ഒ​ക്കെ​യൊ​ള്ള കാ​ര​ണം അ​ങ്ങ​നെ​യൊ​ക്കെ ചോ​ദി​ക്കാ​ന്‍ പ​റ്റു​വോ! ഇ​തെ​ല്ലാം ചൊ​മ​ക്കാ​ന്‍ നീ​യും കൂ​ടു​വോ​ന്ന് ചോ​ദി​ക്ക​ണ​ത് മ​ര്യാ​ദ​കേ​ട​ല്ലേ! ഏ​താ​യാ​ലും അ​തു​കാ​ര​ണം ഇ​വ​ന്‍ ര​ക്ഷ​പെ​ട്ട്. അ​ല്ലെ​ങ്കി​പ്പി​ന്നെ എ​ന്‍റെ​യീ ചൊ​മ​ടി​ന്‍റെ​യൊ​ക്കെ പൊ​റ​മേ എ​ന്നേം കൂ​ടി ചൊ​മ​ക്ക​ണ്ടി വ​ന്നേ​നേ ഇ​വ​ന്! അ​വ​ള്‍ ഒ​രു പ​രു​ങ്ങ​ലു​മി​ല്ലാ​തെ ചി​രി​ച്ചു. 
</p><p>ഞാ​ന്‍ പ​റ​ഞ്ഞ​ട്ടി​ല്ലേ! എ​നി​ക്ക് പേ​ടി​യാ​രു​ന്നെ​ടീ നി​ന്നെ! വാ​രി​യെ​ല്ല് ര​ണ്ടെ​ണ്ണം കൂ​ടു​ത​ലൊ​ള്ള നി​ന്നോ​ട് പ്രേ​മം പ​റ​യാ​ന്‍ പോ​യി​ട്ട് മ​ര്യാ​ദ​യി​ല്ലാ​ണ്ടൊ​രു ത​മാ​ശ പ​റ​യാ​നും​കൂ​ടി പേ​ടി​യാ എ​നി​ക്ക്. അ​ന്നാ​യാ​ലും ഇ​ന്നാ​യാ​ലും. ഒ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ ഞാ​ന്‍ പ​റ​ഞ്ഞു. 
</p><p>അ​തും പോ​രാ​ഞ്ഞി​ട്ട് എ​നി​ക്ക് വീ​ട്ടി​ല് പ​ട്ടി​ണി. ഇ​വ​ക്ക് ഇ​വി​ടെ ഏ​ക്ക​റു​ക​ണ​ക്കി​ന് പ​റ​മ്പും കൂ​റ്റ​ന്‍ കാ​ശും. അ​ത് അ​ടി​ച്ചു​മാ​റ്റാ​നാ എ​ന്‍റെ പ്ലാ​നെ​ന്ന് എ​ല്ലാ​വ​രും പ​റ​യും. 
</p><p>ഓ! ​ഈ പൊ​ട്ട​ന്‍ ഇ​പ്പ​ളും നാ​ട്ടു​കാ​ര് പ​റ​യ​ണ​തും ഓ​ര്‍ത്തോ​ണ്ട് ന​ട​ക്കു​വാ​ണ​ല്ലോ ദൈ​വ​മേ! 
</p><p>അ​വ​ള്‍ ഷാ​ജു​വി​നു നേ​രേ ചി​രി​ച്ചു​കൊ​ണ്ട് എ​ന്‍റെ കൈ​ത്ത​ണ്ട​യി​ല്‍ പി​ടി​ച്ചു. 
</p><p>അ​മ്പ​ര​പ്പാ​ര്‍ന്നൊ​രു വി​റ​യ​ലോ​ടെ ഞാ​ന്‍ അ​വ​ളു​ടെ കൈ​ത്ത​ണ്ട​യി​ലും തൊ​ട്ടു. 
</p><p>എ​ടാ നീ ​പ​ണ്ടൊ​രി​ക്ക​ല്‍ പ​റ​ഞ്ഞി​ല്ലാ​രു​ന്നോ ഒ​രു സൈ​ക്കോ​ള​ജി​സ്റ്റി​ന്‍റെ കാ​ര്യം. നി​ങ്ങ​ള്‍ടെ സ്കൂ​ളി​ല്‍ ക്ലാ​സെ​ടു​ക്കാ​ന്‍ വ​ന്ന ഒ​രാ​ള്. ഇം​ഗ്ല​ണ്ടി​ലെ​ങ്ങാ​ണ്ട് ജോ​ലി​ചെ​യ്യ​ണ നി​ങ്ങ​ടെ​യൊ​രു നാ​ട്ടു​കാ​ര​ന്‍! ര​ണ്ടു 
</p><p>മ​ക്ക​ളി​ല്‍ ഒ​രാ​ള് ഓ​ട്ടി​സ്റ്റി​ക് ആ​ണെ​ന്ന​റി​ഞ്ഞ​പ്പം അ​ങ്ങേ​ര്ടെ സ്വ​ത്ത് ര​ണ്ടാ​ക്കി​യി​ട്ട് അ​തി​ല്‍ ആ ​ഓ​ട്ടി​സ്റ്റി​ക്കാ​യ കൊ​ച്ചി​ന്‍റെ വീ​തം സ്വ​ത്ത് എ​ടു​ത്ത് ഓ​ട്ടി​സം ഒ​ള്ള പി​ള്ളേ​ര്‍ക്ക് വേ​ണ്ടീ​ട്ട് ഒ​രു കെ​യ​ര്‍ഹോ​മും അ​വ​ര​ടെ കാ​ര്‍ന്നോ​മ്മാ​ര്‍ക്കാ​യ​ട്ട് ട്രെ​യി​നി​ങ് സെ​ന്‍റ​റും ഒ​ക്കെ തൊ​ട​ങ്ങി​യ ഒ​രാ​ള്. ഇ​വി​ടെ ഉ​ണ്ണി​ക്കു​ഞ്ഞി​ന് കി​ട്ടാ​നൊ​ള്ള വീ​തം എ​ടു​ത്തേ​ച്ച് അ​ങ്ങ​നെ​യൊ​ര് സെ​ന്‍റ​റ് തൊ​ട​ങ്ങി​യാ കൊ​ള്ളാ​ന്ന് അ​ന്നേ എ​നി​ക്കൊ​രാ​ഗ്ര​ഹം ഒ​ണ്ടാ​രു​ന്ന്. അ​ങ്ങേ​ര് പോ​യ​തോ​ടെ ഇ​നി അ​തൊ​ക്കെ​യൊ​ന്ന് ആ​ലോ​ചി​ക്കാ​വ​ല്ലോ! 
</p><p>ന​മ്മ​ളെ മ​ന​സ്സി​ലാ​ക്ക​ണ ആ​ളു​ക​ളൊ​ണ്ടെ​ങ്കി​ല​ല്ലേ​ടാ ന​മ്മ​ക്ക് മ​ന​സ്സി​ലൊ​ള്ള​തൊ​ക്കെ ഒ​ന്ന് പ​റ​യാ​നെ​ങ്കി​ലും പ​റ്റു​വൊ​ള്ള്. 
</p><p>അ​ത്... പ്ര​സീ ന​മ്മ​ള് ആ​ഗ്ര​ഹി​ക്ക​ണ​ത് പോ​ലെ​യൊ​ന്നും ആ​വി​ല്ല​ല്ലോ ഓ​രോ കാ​ര്യ​ങ്ങ​ള്!</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2026/04/26/2838061-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020U8cSlAiaLRTMjrfFhSRIMdsM3nuWA4sQ2842430" data-watermark="false" style="width: 100%;" info-selector="#info_item_1777192843826"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1777192843826"></div></div><p>ഓ! ​ആ​ഗ്ര​ഹി​ക്ക​ണ​തും ന​ട​ക്ക​ണ​തും! 
</p><p>എ​ടാ പൊ​ട്ടാ! ന​മ്മ​ക്കൊ​ന്ന് ആ​ഗ്ര​ഹി​ക്കാ​നെ​ങ്കി​ലും പ​റ്റ​ണ്ടേ! അ​തു ക​ഴി​ഞ്ഞ​ട്ട​ല്ലേ ന​ട​ക്ക​ണ​തും ഓ​ട​ണ​തു​വൊ​ക്കെ! 
</p><p>എ​ന്‍റെ ഷാ​ജൂ... ഞാ​നെ​ങ്ങാ​നും ഇ​വ​ള്‍ടെ​യ​ടു​ത്ത് പെ​ട്ടു​പോ​യാ​രു​ന്നെ​ങ്കി എ​ന്താ​യേ​നേ സ്ഥി​തീ​ന്ന് മ​ന​സ്സി​ലാ​യി​ല്ലേ! ഒ​റ്റ​ക്കൊ​ല്ലം​കൊ​ണ്ട് അ​ടി​ച്ച് പി​രി​ഞ്ഞേ​നേ! അ​ത​ല്ലെ​ങ്കി ഞാ​ന്‍ ഒ​ര് കാ​ട്ട​ടി​മ​യാ​യി​ട്ട് കു​നി​ഞ്ഞ് നെ​ര​ങ്ങ​ണ്ടി വ​ന്നേ​നേ! എ​നി​ക്ക​ങ്ങ​നെ ഒ​രാ​ളെ താ​ങ്ങാ​നൊ​ള്ള ശേ​ഷി​യൊ​ന്നും ഇ​ല്ലെ​ന്ന് ന​ന്നാ​യി​ട്ട് അ​റി​യാ​വു​ന്ന​കൊ​ണ്ട​ല്ലേ ഇ​പ്പ​ളും ഞാ​നി​ങ്ങ​നെ ഒ​റ്റ​ത്ത​ടി​യാ​യി​ട്ട് ക​ഴി​യ​ണ​ത്. 
</p><p>ആ​ദ്യ​മാ​യി​ട്ടാ​വും ഒ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ ഞാ​നി​ങ്ങ​നെ തു​റ​ന്നു സം​സാ​രി​ക്കു​ന്ന​ത്! 
</p><p>നീ ​ഒ​റ്റ​ത്ത​ടി​യാ​യി​ട്ട് ക​ഴി​ഞ്ഞ​ട്ട് എ​ന്നാ ഒ​രു ഗു​ണം. ഏ​തെ​ങ്കി​ലും ഒ​രു​ത്തീ​നെ കെ​ട്ടി​യാ​രു​ന്നെ​ങ്കി അ​വ​ക്കെ​ങ്കി​ലും സ​മാ​ധാ​ന​വാ​യി​ട്ട് ക​ഴി​യാ​ന്‍ പ​റ്റി​യേ​നേ. പൊ​ട്ട​ന്‍! പ്ര​സീ​ദ ഇ​ള​വി​ല്ലാ​തെ എ​ന്നെ ശ​കാ​രി​ച്ചു. 
</p><p>സാ​യാ​ഹ്നം അ​തി​ന്‍റെ അ​ല​ങ്കാ​ര​പ്പ​ണി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് ഇ​രു​ളി​ലേ​ക്ക് മ​യ​ങ്ങി​വീ​ഴാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ഞാ​ന്‍ ഷാ​ജു​വി​ന്‍റെ കൈ​യി​ല്‍ തൊ​ട്ടു. 
</p><p>ഞ​ങ്ങ​ള്‍ മെ​ല്ലെ എ​ഴു​ന്നേ​റ്റു. അ​പ്പാ വീ​ല്‍ചെ​യ​റി​ല്‍ പാ​തി​മ​യ​ക്ക​ത്തി​ലാ​യി​രു​ന്നു. 
</p><p>അ​പ്പാ, ഞ​ങ്ങ​ളി​റ​ങ്ങ​ട്ടെ. ക്രി​മേ​ഷ​ന് നേ​ര​ത്തേ എ​ത്താം. 
</p><p>ആ! ​അ​വ​ന്‍റെ ബോ​ഡി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കൊ​ണ്ടു​വ​രും. ഉ​ച്ച ക​ഴി​ഞ്ഞ് ക്രി​മേ​ഷ​ന്‍. അ​ന്ന് എ​ന്‍റെ കൊ​ച്ചി​ന്‍റെ ഉ​യി​ര്‍പ്പ് തി​രു​നാ​ളു​കൂ​ടി​യാ... അ​പ്പാ ഷാ​ജു​വി​ന്‍റെ കൈ​യി​ല്‍ പി​ടി​ച്ച് ക​ര​യാ​ന്‍ തു​ട​ങ്ങി. 
</p><p>പ്ര​സീ​ദ അ​പ്പ​യെ ചേ​ര്‍ത്തു​പി​ടി​ച്ചു​കൊ​ണ്ട് ചെ​റി​യൊ​രു ചി​രി​യോ​ടെ ഞ​ങ്ങ​ളോ​ട് ആ ​സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് പ​തു​ക്കെ പ​റ​ഞ്ഞു -തോ​മ​സു​കു​ട്ടീ വി​ട്ടോ​ടാ!
</p>]]></content:encoded>
<link>https://www.madhyamam.com/literature/story/malayalam-story-1514649</link>
<guid isPermaLink="true">https://www.madhyamam.com/literature/story/malayalam-story-1514649</guid>
<category><![CDATA[Weekly,Literature,Archives,കഥ,Premium,4 MAY 2026]]></category>
<dc:creator><![CDATA[ബിജു സി.പി]]></dc:creator>
<pubDate>Mon, 27 Apr 2026 03:00:36 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/04/26/2838054-untitled-1.gif]]></image>
<tags>Malayalam Story,Madhyamam weekly</tags>
</item>
<item>
<title><![CDATA[വാ​സ്ത​വം]]></title>
<content:encoded><![CDATA[<p>മു​റി​യു​ടെ മൂ​ല​യി​ൽ
</p><p>വ​സ്തു​ക്ക​ൾ നി​റ​ഞ്ഞ വ​ലി​യൊ​രു ചാ​ക്കു​കെ​ട്ടു​ണ്ട്
</p><p>അ​തി​ൽ​നി​ന്നാ​വ​ണം
</p><p>ഒ​ച്ച​ക​ൾ 
</p><p>വ​സ്തു​ക്ക​ളു​ടെ
</p><p>ക​ട​ന്നു​വ​രു​ന്ന​ത്
</p><p>ക​വി​ത​യി​ലേ​ക്ക്
</p><p>അ​തി​ന്റെ രീ​തി​ശാ​സ്ത്രം എ​നി​ക്ക​റി​യി​ല്ല
</p><p>ഞാ​ന​ങ്ങ​നെ വി​ചാ​രി​ക്കു​ന്നെ​ന്നു​മാ​ത്രം
</p><p>യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടേ​താ​യ ഈ ​ലോ​ക​മു​ണ്ടെ​ന്നും
</p><p>ഞാ​ൻ വി​ചാ​രി​ക്കു​ന്നു
</p><p>വ്യ​ഥ​ക​ളൊ​ന്നു​മി​ല്ല
</p><p>എ​നി​ക്ക്
</p><p>സ​ത്യ​ത്തെ​ക്കു​റി​ച്ച്
</p><p>സ​ത്യ​ത്തെ മ​റി​ക​ട​ന്നു​പോ​കു​ന്നൂ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ
</p><p>സ​ത്യം ത​റ​ഞ്ഞു​നി​ൽ​ക്കു​ന്നു
</p><p>യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്നു 
</p><p>ഒ​രാ​ളൊ​രു ഭൂ​ത​ക്ക​ണ്ണാ​ടി​യു​മാ​യി വ​രു​ന്നു 
</p><p>പ​രി​ശോ​ധ​ന
</p><p>മു​റി​യാ​കെ 
</p><p>നി​രോ​ധി​ക്കു​ന്നു
</p><p>അ​യാ​ൾ
</p><p>അ​സ്തി​ത്വം
</p><p>ചാ​ക്കു​കെ​ട്ടി​ന്റെ
</p><p>ത​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ​യാ​ൾ
</p><p>ഭൂ​ത​ക്ക​ണ്ണാ​ടി​യു​ടെ കാ​ഴ്ച​യി​ൽ
</p><p>എ​നി​ക്ക്
</p><p>ഉ​ത്ക​ണ്‌​ഠ​ക​ളൊ​ന്നു​മി​ല്ല
</p><p>അ​ർ​ഥ​ങ്ങ​ളെ​ക്കു​റി​ച്ച്
</p><p>അ​ർ​ഥ​ങ്ങ​ളെ ക​ട​ന്നു​പോ​കു​ന്നൂ വാ​ക്കു​ക​ൾ
</p><p>അ​യാ​ളെ​ന്നാ​ൽ കേ​ക്കു​ന്നു​ണ്ട്
</p><p>ഒ​ച്ച​ക​ൾ ഒ​ച്ച​ക​ൾ
</p><p>വ​സ്തു​ക്ക​ളു​ടെ
</p><p>ഞാ​ന​ങ്ങ​നെ വി​ചാ​രി​ക്കു​ന്നു
</p><p>ഒ​ച്ച​ക​ളു​ടെ ഒ​രു ലോ​ക​മു​ണ്ടെ​ന്നും
</p><p>ഞാ​ൻ വി​ചാ​രി​ക്കു​ന്നു
</p><p>ഒ​രു കൊ​ട്ട ഉ​ണ്ണി​യ​പ്പ​വു​മാ​യി
</p><p>മു​ത്ത​ശ്ശി മു​റ്റ​ത്തേ​ക്കു പോ​കു​ന്നു
</p><p>ഒ​രെ​ണ്ണ​വു​മാ​ർ​ക്കും തി​ന്നാ​ൻ കൊ​ടു​ക്കാ​തെ
</p><p>ഓ​രോ​ന്നാ​യ്
</p><p>ഉ​രു​ട്ടി​വി​ടു​ന്നു
</p><p>ച​ക്ര​വാ​ള​ത്തി​ലേ​ക്ക്
</p><p>ചൂ​വാ​ള​ത്തി​ലേ​ക്കു​ള്ള ഓ​ട്ട​മാ​ണ് ഞ​ങ്ങ​ളു​ടെ ജീ​വി​തം
</p><p>വ​രും
</p><p>അ​യാ​ൾ
</p><p>നാ​ളെ​യും
</p><p>ഭൂ​ത​ക്ക​ണ്ണാ​ടി​യു​മാ​യ് 
</p><p>മ​റ്റ​ന്നാ​ളും വ​രും
</p><p>ഈ ​മു​റി അ​യാ​ൾ കാ​ണി​ല്ല
</p><p>ചു​മ​രു​ക​ൾ കാ​ണും
</p><p>ഭൂ​ത​ക്ക​ണ്ണാ​ടി സ​ത്യ​ത്തി​ന്റെ ഉ​പ​ക​ര​ണ​മാ​ണ്
</p><p>സ​ത്യം ത​റ​ഞ്ഞു​നി​ൽ​ക്കു​ന്നു
</p><p>യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്നു
</p><p>നി​രാ​ക​രി​ക്കാ​നാ​വി​ല്ല
</p><p>ആ​ർ​ക്കും
</p><p>ഒ​ച്ച​ക​ളെ
</p><p>വ​സ്തു​ക്ക​ളു​ടെ
</p><p>വ​സ്തു​ക്ക​ൾ സ്ഥാ​വ​ര​ങ്ങ​ള​ല്ല 
</p><p>അ​വ ജീ​വി​ത​ത്തോ​ടൊ​പ്പം ച​ലി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു
</p><p>സ​ഞ്ച​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു
</p><p>അ​ർ​ഥം ത​റ​ഞ്ഞു​നി​ൽ​ക്കു​ന്നു
</p><p>വാ​ക്ക് സ​ഞ്ച​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു
</p><p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1514559</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1514559</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,4 MAY 2026]]></category>
<dc:creator><![CDATA[ബാബു സക്കറിയ]]></dc:creator>
<pubDate>Mon, 27 Apr 2026 02:15:18 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/04/26/2837917-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന്
ഒ​ന്നും പ​ഠി​ക്കാ​ത്ത​വ​ർ]]></title>
<content:encoded><![CDATA[<p>അ​നു​ഭ​വ​മാ​ണ് ഏ​റ്റ​വും വ​ലി​യ ഗു​രു​വെ​ന്ന​ത് ഒ​രു ആ​പ്തവാ​ച​കം മാ​ത്ര​മ​ല്ല, സ​ത്യ​പ്ര​സ്താ​വ​നകൂ​ടി​യാ​ണ്. വി​വേ​ക​മു​ള്ള​വ​ർ അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പ​ഠി​ക്കും, അ​ത​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ൾ ആ​സൂ​ത്ര​ണംചെ​യ്യും. എ​ന്നാ​ൽ, മ​ല​യാ​ളി ഇ​ക്കാ​ര്യ​ത്തി​ൽ പ​ല​പ്പോ​ഴും അ​പ​വാ​ദ​മാ​ണ്. അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പ​ഠി​ക്കി​ല്ല എ​ന്നുമാ​ത്ര​മ​ല്ല, ആ ​അ​നു​ഭ​വ​ങ്ങ​ളെ ഗൗ​നി​ക്ക​പോ​ലു​മി​ല്ല. എ​ന്നി​ട്ടോ? വീ​ണ്ടും വീ​ണ്ടും ന​ഷ്ട​വും നാ​ശ​വും വ​രു​ത്തി​വെക്കും. അ​ത്ത​ര​മൊ​രു ദു​ര​ന്ത​മാ​യ, തൃ​ശൂ​രി​ലെ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ‘തു​ട​ക്കം’ എ​ഴു​തു​മ്പോ​ഴും പൂ​ർ​ണ​മാ​യി വ്യ​ക്ത​മ​ല്ല.
</p><p>ഏ​പ്രി​ൽ 21ന് ​തൃ​ശൂ​ർപൂ​ര​ത്തി​ന് വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്ന അ​ഞ്ച് നി​ർ​മാ​ണ​പ്പു​ര​ക​ളി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ 13 പേ​രാ​ണ് മ​രി​ച്ച​ത്. തി​രു​വ​മ്പാ​ടി ദേ​വ​സ്വം ബോ​ർ​ഡി​നു​വേ​ണ്ടി വെ​ടി​​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്ന തൃ​​ശൂ​രി​ലെ മു​ണ്ട​ത്തി​ക്കോ​ടു​ള്ള പ​ട​ക്ക​പ്പു​ര​ക​ളി​ലാ​ണ് പൊ​ട്ടി​ത്തെ​റിയു​ണ്ടാ​യ​ത്. ഏ​പ്രി​ൽ 24ന് ​ന​ട​ക്കേ​ണ്ട തൃ​ശൂ​ർപൂ​ര​ത്തി​ന്റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​നു​വേ​ണ്ടി പ​ട​ക്ക​ക്കോ​പ്പു​ക​ൾ ഒ​രു​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം.​ ത​മി​ഴ്നാ​ട്ടി​ലെ വി​രു​തു​ന​ഗ​ർ ക​ട്ട​നാ​ർ​പ​ട്ടി​യി​ൽ 25 പേ​രു​ടെ ദാ​രു​ണ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​ക്കെ​ട്ട് ദു​ര​ന്തം ന​ട​ന്നി​ട്ട് അ​ധി​കം ദി​വ​സ​മാ​യി​ട്ടി​ല്ല എ​ന്ന​തും ഓ​ർ​ക്ക​ണം.​ ര​ണ്ടാ​ഴ്ച മു​മ്പേ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​ന്ദ​മം​ഗ​ല​ത്തി​ന​ടു​ത്ത കു​രി​ക്ക​ത്തൂ​രി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി ര​ണ്ടു​പേ​ർ മ​ര​ിച്ചി​രു​ന്നു. 
</p><p>യ​ഥാ​ർ​ഥ​ത്തി​ൽ കേ​ര​ള​ത്തി​ൽ പ​ട​ക്ക​നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി നീ​ളു​ക​യാ​ണ്. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ടെ 800 വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​ത​ായാ​ണ് ക​ണ​ക്ക്. അ​തി​ൽ 400 പേ​ർക്ക് മ​രണം സംഭവിക്കുകയോ അം​ഗ​ഭം​ഗം വ​രുക​യോ ചെ​യ്തു. 2016 ഏ​പ്രി​ലി​ൽ കൊ​​ല്ലം പു​​റ്റി​​ങ്ങ​​ൽ വെ​​ടി​​ക്കെ​​ട്ട് ദു​​ര​​ന്ത​ത്തി​ൽ മ​രി​ച്ച​ത് 106 പേ​രാ​ണ്. 1952 ജ​​നു​​വ​​രി 14ന് ​​പ​​ക​​ല്‍ മൂ​​ന്നി​​ന് ശ​​ബ​​രി​​മ​​ല​​യി​​ല്‍ ഉ​​ണ്ടാ​​യ ക​​രി​​മ​​രു​​ന്ന് സ്‌​​ഫോ​​ട​​ന​ത്തി​ൽ 68 പേ​ർ​ മ​രി​ച്ചു. ചെ​​റി​​യ 54 അ​​പ​​ക​​ട​​ങ്ങ​​ളി​​ലാ​​യി 180ല​​ധി​​കം പേ​​ർ​​ക്കും ജീ​​വ​​ൻ ന​​ഷ്ട​​മാ​​യി​​ട്ടു​​ണ്ട്.
</p><p>തൃ​ശൂ​രി​ലും അ​പ​ക​ടം ആ​ദ്യ​ത്തേ​ത​ല്ല. 1978 തൃ​​ശൂ​​ര്‍പൂ​​ര​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കു​​ഴി​​യ​​മി​​ട്ട് ല​​ക്ഷ്യം തെ​​റ്റി ആ​​ള്‍ക്കൂ​​ട്ട​​ത്തി​​ല്‍ പ​​തി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​ത്തി​ൽ എ​ട്ടു​പേ​രാ​ണ് മ​രി​ച്ച​ത്. 2006 തൃ​​ശൂ​​ര്‍ പൂ​​ര​​ത്തി​​ന് ത​​യാ​​റാ​​ക്കി​​യ വെ​​ടി​​ക്കെ​​ട്ട് സാ​​മ​​ഗ്രി​​ക​​ള്‍ സൂ​​ക്ഷി​​ക്കു​​ന്നി​​ട​​ത്തു​​ണ്ടാ​​യ അ​​പ​​ക​​ട​ത്തി​ൽ ഏഴു​ പേ​രും മ​രി​ച്ചി​രു​ന്നു. 
</p><p>ഈ ​വെ​ടി​ക്കെ​ട്ട്/പ​ട​ക്ക നി​ർ​മാ​ണ അ​പ​ക​ട​ങ്ങ​ൾ​ക്കെ​ല്ലാം പൊ​തു​വാ​യ ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്. 1. മ​തി​യാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ത്ത​ത്. 2. നി​ർ​മാ​ണശാ​ല​ക​ളി​ൽ രാ​സ​വ​സ്തു​ക്ക​ളും മ​റ്റ് അ​സം​സ്കൃ​തവ​സ്തു​ക്ക​ളും സൂ​ക്ഷി​ക്കു​ന്ന​തി​ലും പ​ട​ക്ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ലു​മു​ള്ള ലാ​ഘ​വ​ത്വം 3. അ​​ശ്ര​ദ്ധ. 4. അ​ധി​കാ​രി​ക​ൾ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ൽ വ​രു​ത്തു​ന്ന വീ​ഴ്ച. 5. ചൂ​ടു​കാ​ല​ത്തെ അ​ന്ത​രീ​ക്ഷ പ്ര​ശ്നം. 6. വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ക്കു​റവ്. 7. ആ​ള്‍ക്കൂ​ട്ട​വും വെ​ടി​ക്കെ​ട്ട് പു​ര​യും ത​മ്മി​ലു​ള്ള അ​ക​ലം പാ​ലി​ക്കാ​ത്ത​ത്. 8. പ​ട​ക്ക നി​ർമാ​ണമു​റി​ക​ൾക്ക് ജോ​ലി​ക്കാ​രെ​യും സ്ഫോ​ട​നശേ​ഷി​യു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​ത്ര വി​സ്താ​ര​മി​ല്ലാ​ത്തത്. 9 പ്ര​വ​ർ​ത്ത​നപ​രി​ച​യ അ​ഭാ​വം. 10. നി​ശ്ചി​ത സ​മ​യം പാ​ലി​ക്കാ​ൻ​വേ​ണ്ടി​യു​ള്ള തി​ര​ക്കി​ട്ട പ്ര​വ​ർ​ത്ത​നം. 11 ര​ക്ഷാപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത.
</p><p>ഒ​ര​ു വ​ശ​ത്ത് ക​രി​മ​രു​ന്ന് പ്ര​യോ​ഗ​ങ്ങ​ൾ​ക്കും ആ​ന​ക​ളെ അ​ണി​നി​ര​ത്തു​ന്ന​തി​നു​മെ​തി​രെ പ​ല കോ​ണു​ക​ളി​ൽനി​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട് എ​ന്ന​തുകൂ​ടി ക​ണ​ക്കി​ലെ​ടു​ക്ക​ണം. പ​ക്ഷേ, ഇ​വി​ടെ ആ​ദ്യം വേ​ണ്ട​ത് ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ക എ​ന്ന​താ​ണ്. അ​തി​ന് അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പ​ഠി​ക്ക​ണം. വീ​ഴ്ച​ക​ൾ തി​രു​ത്ത​ണം. പ​ട​ക്ക​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള​താ​ണെ​ങ്കി​ൽ, അ​ത് തു​ട​ര​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ഇ​നി​യും പ​ട​ക്ക​ശാ​ല​ക​ളി​ലെ ദു​ര​ന്തം ഒ​ട്ട​ു​മേ ആ​വ​ർ​ത്തി​ക്കാ​ത്ത അ​വ​സ്ഥ സം​ജാ​ത​മാ​ക്ക​ണം. അ​തി​ൽ സു​പ്ര​ധാ​ന പ​ങ്ക് ഉ​ത്സ​വ​/​പൂ​ര പ്രേ​മി​ക​ൾ​ക്കാ​ണ്. ആ​ളു​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ച​വി​ട്ടി​നി​ന്ന് എ​ന്താ​ണ് ആ​ഘോ​ഷി​ക്കു​ക.
</p><p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/those-who-learn-nothing-from-experiences-1514539</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/those-who-learn-nothing-from-experiences-1514539</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,4 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 27 Apr 2026 01:45:17 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/04/26/2837880-untitled-1.gif]]></image>
<tags>Madhyamam weekly,Mundathikkode Fire Accident,-Thrissur puram</tags>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<content:encoded><![CDATA[<h3>മ​നു​ഷ്യ​രെ ഒ​ട്ടാ​കെ ബ​ന്ധി​പ്പി​ക്കു​ന്ന ‘ചെ​യ്ത്താ​ൻ​പാ​ലം’</h3><p>മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ പ​ല കൃ​തി​ക​ളി​ലും പാ​ലം പ്ര​മേ​യ​മാ​യി വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വ​യ​നാ​ട്ടി​ലെ ചെ​യ്ത്താ​ൻ പാ​ല​ത്തെ​ക്കു​റി​ച്ചൊ​രു ക​ഥ ആ​ദ്യ​മാ​യാ​ണ് വാ​യി​ക്കു​ന്ന​ത് (ല​ക്കം 1468). ചെ​യ്ത്താ​ൻ പാ​ലം എ​ന്ന യ​ഥാ​ർ​ഥ സ്ഥ​ല​ത്തെ പ്ര​മേ​യ​മാ​ക്കി എ​ഴു​തി​യ ക​ഥ​യാ​യ​തു​കൊ​ണ്ടുത​ന്നെ അ​തി​ന് പു​തു​മ ഏ​റെ​യാ​ണ്. 
</p><p>ചെ​യ്ത്താ​ൻപാ​ല​ത്തോ​ട് ചേ​ർ​ന്നു​ള്ള ജീ​വി​തം, സം​സ്കാ​രം എ​ന്നി​വ ക​ഥ​യി​ൽ തു​ടി​ച്ചുനി​ൽ​ക്കു​ന്നു. എ​ഴു​ത്ത് സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്ക​പ്പെ​ടു​മോ എ​ന്ന് ഭ​യ​പ്പെ​ടു​ന്ന കാ​ല​ത്താ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ച സ്വാ​ത​ന്ത്ര്യ​മാ​ണ് എ​ഴു​ത്ത് എ​ന്ന് ക​ഥ ഒ​രി​ക്ക​ൽകൂ​ടി ഉ​റ​പ്പി​ക്കു​ന്നു. വ​യ​നാ​ട്ടി​ലെ മ​നു​ഷ്യ​ർ സം​സാ​രി​ക്കു​ന്ന കൃ​ത്യ​മാ​യ ഭാ​ഷാ​ഭേ​ദ​ങ്ങ​ൾ ആ​ഖ്യാ​ന​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്നു. ഇ​ത് ക​ഥ​ക്ക് കൂ​ടു​ത​ൽ സ്വാ​ഭാ​വി​ക​ത ന​ൽ​കു​ന്നു. യ​ഥാ​ർ​ഥ ജീ​വി​തസം​ഭ​വ​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് നാ​ടോ​ടി​ക്ക​ഥ​ക​ളെ​യും മി​ത്തു​ക​ളെ​യും അ​തി​ഭൗ​തി​ക​മാ​യ കാ​ര്യ​ങ്ങ​ളെ​യും ഇ​ഴ​ചേ​ർ​ക്കു​ന്ന രീ​തി ക​ഥ​യി​ലു​ണ്ട്.
</p><p>സ്ഥ​ല​കാ​ല​ങ്ങ​ൾ ത​മ്മി​ലു​ള്ള ക​ഥ​യി​ൽ അ​തി​ർ​വ​ര​മ്പു​ക​ൾ മാ​ഞ്ഞു​പോ​കു​ന്നു. ആ​ത്മ​ക​ഥാ​പ​ര​മാ​യ ആ​ഖ്യാ​ന​മാ​ണ് (Auto-fiction) ‘ചെ​യ്ത്താ​ൻ പാ​ലം’. എ​ഴു​ത്തു​കാ​രി ത​ന്നെ ക​ഥ​യി​ലെ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്ന​തോ, സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ ക​ഥ​യു​മാ​യി നേ​ർ​രേ​ഖ​യി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തോ ആ​യ രീ​തി​യി​ലാ​ണ് ക​ഥ വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള​ത്.  ഇ​ത് ക​ഥ​യു​മാ​യി കൂ​ടു​ത​ൽ ആ​ത്മ​ബ​ന്ധം തോ​ന്നാ​ൻ കാ​ര​ണ​മാ​കു​ന്നു. ക​ഥ​ക്കു​ള്ളി​ൽ ക​ഥ എ​ന്ന രീ​തി​യി​ൽ നെ​യ്തെ​ടു​ത്ത ഇ​തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾത​ന്നെ പു​റ​ത്തി​റ​ങ്ങി എ​ഴു​ത്തു​കാ​രി​യെ വി​ചാ​ര​ണചെ​യ്യു​ന്ന​ത് ക​ഥ​യു​ടെ ആ​ഖ്യാ​ന​ഭം​ഗി​യാ​ണ്. ച​രി​ത്രം ഉ​റ​ങ്ങു​ന്ന ‘ചെ​യ്ത്താ​ൻ പാ​ലം’: മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ പാ​ലം എ​ന്ന​ത് കേ​വ​ലം ഒ​രു വ​ഴി മാ​ത്ര​മ​ല്ല; അ​ത് ഗ്രാ​മ​ങ്ങ​ളെ ത​മ്മി​ലും ഭൂ​ത​കാ​ല​ത്തെ​യും ഭാ​വി​കാ​ല​ത്തെ​യും ത​മ്മി​ലും അ​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളെ​ത്ത​ന്നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു പ്ര​തീ​ക​മാ​ണ്. 
</p><p>ര​ണ്ട് വ്യ​ക്തി​ക​ളെ​യോ കു​ടും​ബ​ങ്ങ​ളെ​യോ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​തീ​ക​മാ​യി പാ​ലം മാ​റു​ന്നു. ‘ചെ​യ്ത്താ​ൻ പാ​ലം’ (Devil's Bridge) എ​ന്ന പേ​ര് നി​ഗൂ​ഢ​ത​യും ഭ​യ​വും ക​ല​ർ​ന്ന ച​രി​ത്ര​മു​റ​ങ്ങു​ന്ന ഇ​ട​ങ്ങ​ളെ സൂ​ചി​പ്പി​ക്കാ​നാ​ണ് ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. പു​ഴ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രോ, അ​ല്ലെ​ങ്കി​ൽ നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ ദു​രൂ​ഹ​ത​ക​ൾ ന​ട​ന്ന​തോ ആ​യ പാ​ല​ങ്ങ​ളെ​യാ​ണ് ക​ഥ​ക​ളി​ൽ ഈ ​പേ​രി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.
</p><p>ഐ​തി​ഹ്യ​മാ​ല പോ​ലു​ള്ള​വ​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ചെ​കു​ത്താ​നോ യ​ക്ഷി​യോ കു​ടി​യി​രി​ക്കു​ന്ന പാ​ല​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കാ​റു​ണ്ട്. വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ പാ​ല​ങ്ങ​ൾ വ​ഴി പോ​കു​മ്പോ​ൾ ചെ​കു​ത്താ​ൻ വ​ഴി​തെ​റ്റി​ക്കു​ന്ന​താ​യും മ​റ്റും വി​വ​രി​ക്കു​ന്ന നാ​ടോ​ടി​ക്ക​ഥ​ക​ൾ ഷീ​ല ടോ​മി എ​ന്ന എ​ഴു​ത്തു​കാ​രി​യെ​യും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.
</p><p>ക​ഥാ​പ​രി​സ​രം: ഒ​രു ഗ്രാ​മ​ത്തി​ലെ പ​ഴ​യ​തും ജീ​ർ​ണി​ച്ച​തു​മാ​യ ഒ​രു പാ​ല​മാ​ണ് ഈ ​ക​ഥ​യി​ലെ കേ​ന്ദ്ര​ബി​ന്ദു. ആ ​നാ​ട്ടു​കാ​ർ അ​തി​നെ ‘ചെ​യ്ത്താ​ൻ പാ​ലം’ എ​ന്ന് വി​ളി​ക്കു​ന്നു. ഭ​യ​വും നി​ഗൂ​ഢ​ത​യും നി​റ​ഞ്ഞ ഒ​രു അ​ന്ത​രീ​ക്ഷ​മാ​ണ് എ​ഴു​ത്തു​കാ​രി ഇ​തി​ൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലം കേ​വ​ല​മൊ​രു നി​ർ​മി​തി​യ​ല്ല. മ​റി​ച്ച്, അ​ത് മ​നു​ഷ്യ​രു​ടെ​യു​ള്ളി​ലെ ഭ​യ​ത്തി​ന്റെ​യും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളു​ടെ​യും പ്ര​തീ​ക​മാ​ണ്. ആ ​പാ​ലം ക​ട​ന്നു​പോ​കാ​ൻ ആ​ളു​ക​ൾ ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, അ​ത് അ​വ​രു​ടെ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ക​ഥ​യി​ലെ കോ​ട​തി​മു​റി: മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ കോ​ട​തി​മു​റി എ​ന്ന​ത് കേ​വ​ലം നി​യ​മം ന​ട​പ്പാ​ക്കു​ന്ന ഒ​രി​ടം മാ​ത്ര​മ​ല്ല, മ​റി​ച്ച് മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ സം​ഘ​ർ​ഷ​ങ്ങ​ളും നീ​തി​യും അ​നീ​തി​യും ഇ​ട​യി​ലു​ള്ള പോ​രാ​ട്ട​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന തീ​ക്ഷ്ണ​മാ​യ ഒ​രു പ​ശ്ചാ​ത്ത​ല​മാ​ണ്. എ​ഴു​ത്തും അ​ധി​കാ​ര​വും: സ​ത്യ​വും അ​സ​ത്യ​വും ത​മ്മി​ലു​ള്ള വേ​ർ​തി​രി​വ് കോ​ട​തി​മു​റി​യി​ലെ വാ​ദ​ങ്ങ​ളി​ലൂ​ടെ ക​ഥാ​കൃ​ത്ത് നാ​ട​കീ​യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന സ്ത്രീ​യും അ​ധി​കാ​ര​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ക​ഥ​യി​ലു​ണ്ട്.</p><p>ഷീ​ല ടോ​മി​യു​ടെ എ​ഴു​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത പ്ര​കൃ​തി​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള അ​വി​ഭാ​ജ്യ​മാ​യ ബ​ന്ധ​മാ​ണ്. മ​നു​ഷ്യ​ർ മാ​ത്ര​മ​ല്ല, മ​ര​ങ്ങ​ളും പു​ഴ​ക​ളും കാ​റ്റും മൃ​ഗ​ങ്ങ​ളും അ​വ​രു​ടെ ക​ഥ​ക​ളി​ൽ സം​സാ​രി​ക്കു​ന്ന​വ​രും വി​കാ​ര​ങ്ങ​ളു​ള്ള​വ​രു​മാ​ണ്. പ്ര​കൃ​തി​യെ കേ​വ​ലം പ​ശ്ചാ​ത്ത​ല​മാ​യ​ല്ല, മ​റി​ച്ച് ക​ഥ​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന ഒ​രു ചാ​ല​ക​ശ​ക്തി​യാ​യി​ട്ടാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​യ​നാ​ടി​ന്റെ ച​രി​ത്ര​ത്തെ​യും അ​വി​ടത്തെ കു​ടി​യേ​റ്റ ജീ​വി​ത​ത്തെ​യും വി​വ​രി​ക്കു​മ്പോ​ൾ അ​വ​ർ മി​ത്തു​ക​ളെ​യും ഐ​തി​ഹ്യ​ങ്ങ​ളെ​യും വി​ദ​ഗ്ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. മി​ത്തും യാ​ഥാ​ർ​ഥ്യ​വും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പു​ക​ൾ മാ​ഞ്ഞു​പോ​കു​ന്ന ഈ ​ശൈ​ലി ക​ഥ​ക്ക് ഒ​രു നി​ഗൂ​ഢ സൗ​ന്ദ​ര്യം ന​ൽ​കു​ന്നു.
</p><p>ക​ഥ​യി​ലെ വി​വ​ര​ണ​ങ്ങ​ൾ വാ​യ​ന​ക്കാ​ര​ന്റെ ഇ​ന്ദ്രി​യ​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​ന്നു. വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ബിം​ബ​ങ്ങ​ൾ (Images) ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. വാ​യ​നവേ​ള​യി​ൽ ആ ​സ്ഥ​ല​ത്ത് നി​ൽ​ക്കു​ന്ന ഒ​രു അ​നു​ഭ​വം ഇ​ത് ന​ൽ​കു​ന്നു. ഒ​രു ക​ഥ പ​റ​യു​മ്പോ​ഴും അ​തി​നു പി​ന്നി​ലെ പ​രി​സ്ഥി​തി രാ​ഷ്ട്രീ​യ​വും (Eco-politics) കു​ടി​യേ​റ്റ​ത്തി​ന്റെ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. അ​ധി​കാ​രം പ്ര​കൃ​തി​ക്കും മ​നു​ഷ്യ​നും മേ​ൽ ന​ട​ത്തു​ന്ന ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ ആ​ഖ്യാ​ന​ത്തി​ൽ സ​ജീ​വ​മാ​യി ച​ർ​ച്ച​യാ​കു​ന്നു.
</p><p>വ​യ​നാ​ട​ൻ മ​ല​യോ​ര ജീ​വി​ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​സ്ഥി​തി​യെ​യും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളെ​യും നി​ഗൂ​ഢ​ത​ക​ളെ​യും എ​ങ്ങ​നെ എ​ഴു​ത്തു​കാ​രി ഇ​ഴ​ചേ​ർ​ക്കു​ന്നു എ​ന്ന​ത് ഈ ​ക​ഥ​യി​ൽ വ്യ​ക്ത​മാ​ണ്. ഈ ​ക​ഥ​യി​ലെ പാ​ലം പ​ഴ​യ കാ​ല​ത്തെ മ​നു​ഷ്യ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്റെ​യും വീ​ഴ്ച​ക​ളു​ടെ​യും സാ​ക്ഷി​യാ​ണ്. വ്യ​ക്തി​പ​ര​മാ​യ ഓ​ർ​മ​ക​ളും (Personal memory) സ​മൂ​ഹ​ത്തി​ന്റെ പൊ​തു​വാ​യ ച​രി​ത്ര​വും (Collective history) ഇ​വി​ടെ സ​മാ​ന്ത​ര​മാ​യി സ​ഞ്ച​രി​ക്കു​ന്നു. ഷീ​ല ടോ​മി​യു​ടെ ഭാ​ഷ ഈ ​ക​ഥ​യി​ൽ കൂ​ടു​ത​ൽ ദൃ​ശ്യാ​ത്മ​ക​മാ​ണ്.</p><p>പു​ഴ​യു​ടെ ഇ​ര​മ്പ​ലും കാ​റ്റും പാ​ല​ത്തി​ന്റെ ഇ​രു​ട്ടും വാ​യ​ന​ക്കാ​ര​ന് അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ​പ്ര​യോ​ഗ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ഥ​യി​ൽ സ്ത്രീ​പ​ക്ഷ കാ​ഴ്ച​പ്പാ​ടു​ക​ളും സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളും പാ​ലം എ​ന്ന ഭൗ​തി​ക സാ​ഹ​ച​ര്യ​വു​മാ​യി ആ​ഴ​ത്തി​ൽ ബ​ന്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​പാ​ലം വെ​റു​മൊ​രു വ​ഴി മാ​ത്ര​മ​ല്ല, അ​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്റെ അ​ട​യാ​ള​മാ​ണ്. പു​രു​ഷാ​ധി​പ​ത്യ​പ​ര​മാ​യ സാ​മൂ​ഹി​ക​ചു​റ്റു​പാ​ടി​ലോ അ​ല്ലെ​ങ്കി​ൽ കാ​ടി​ന്റെ വ​ന്യ​ത​യി​ലോ ഒ​റ്റ​പ്പെ​ട്ടു​പോ​കാ​തെ, ജീ​വി​ത​ത്തി​ന്റെ മ​റു​ക​ര തേ​ടി​യു​ള്ള അ​വ​രു​ടെ പ്ര​യാ​ണ​ത്തി​ന് ഈ ​പാ​ലം ഒ​രു പ്ര​ധാ​ന സാ​ക്ഷി​യാ​കു​ന്നു. കാ​ടി​നും നാ​ടി​നും ഇ​ട​യി​ലു​ള്ള ഒ​രു സു​ര​ക്ഷാ​ക​വ​ച​മാ​യി സ്ത്രീ​ക​ൾ ഈ ​പാ​ല​ത്തെ കാ​ണു​ന്നു.
</p><p>‘ചെ​യ്ത്താ​ൻ പാ​ലം’ എ​ന്ന പേ​രുത​ന്നെ ഒ​രു ത​രം അ​ജ്ഞാ​ത​മാ​യ ഭ​യ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ ജീ​വി​ത​ത്തി​ലെ അ​ര​ക്ഷി​താ​വ​സ്ഥ​യും (Insecurity) അ​വ​ർ നേ​രി​ടു​ന്ന സാ​മൂ​ഹി​ക​മാ​യ ഭ​യ​ങ്ങ​ളും ഈ ​പാ​ല​ത്തി​ന്റെ നി​ഗൂ​ഢ​ത​യു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു. പാ​ല​ത്തി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി പ​റ​യു​ന്ന ‘ചെ​കു​ത്താ​ൻ’ എ​ന്ന​ത് പ​ല​പ്പോ​ഴും സ്ത്രീ​ക​ൾ​ക്ക് നേ​രെ ഉ​യ​രു​ന്ന സാ​മൂ​ഹി​ക വി​പ​ത്തു​ക​ളു​ടെ​യോ അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യോ പ്ര​തീ​കാ​ത്മ​ക​മാ​യ രൂ​പ​മാ​യി വ്യാ​ഖ്യാ​നി​ക്കാം. 
</p><p>പ്ര​കൃ​തി​യും സ്ത്രീ​ത്വ​വും കൂ​ടി​ച്ചേ​രു​ന്ന ഇ​ക്കോ ഫെ​മി​നി​സ്റ്റ് ത​ല​ത്തി​ൽ നി​ന്നുകൂ​ടി ഈ ​ക​ഥ​യെ വാ​യി​ക്കാം. ഷീ​ല ടോ​മി​യു​ടെ പ്ര​കൃ​തി കേ​ന്ദ്രീ​കൃ​ത​മാ​യ കാ​ഴ്ച​പ്പാ​ടി​ൽ (Ecofeminist) സ്ത്രീ​യും പ്ര​കൃ​തി​യും ഒ​രേ​പോ​ലെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന​വ​രാ​ണ്. പു​ഴ​യെ​യും കാ​ടി​നെ​യും മു​റി​ച്ചുക​ട​ക്കു​ന്ന പാ​ലം എ​ങ്ങ​നെ പ്ര​കൃ​തി​ക്കുമേ​ൽ അ​ധി​കാ​രം സ്ഥാ​പി​ക്കു​ന്നു​വോ, അ​തു​പോ​ലെ ത​ന്നെ സ്ത്രീ ​ശ​രീ​ര​ത്തി​നും മ​ന​സ്സി​നും മേ​ൽ സ​മൂ​ഹം ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളെ ഈ ​പാ​ലം പ്ര​തി​നി​ധാനംചെയ്യു​ന്നു. പാ​ലം ക​ട​ക്കു​ക എ​ന്ന​ത് സ്ത്രീ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള ഒ​രു വെ​ല്ലു​വി​ളി​യാ​ണ്.  കൂ​ടാ​തെ, ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്താ​തെ പോ​യ സ്ത്രീ​ക​ളു​ടെ ക​ഥ​ക​ളും വേ​ദ​ന​ക​ളും ആ ​പാ​ല​ത്തി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു. ക​ഥ​യി​ലെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ പാ​ല​ത്തി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ, അ​ത് അ​വ​രു​ടെ സ്വ​കാ​ര്യ​മാ​യ വി​ചാ​ര​ങ്ങ​ളി​ലേ​ക്കും ഭൂ​ത​കാ​ല സ്മ​ര​ണ​ക​ളി​ലേ​ക്കു​മു​ള്ള ഒ​രു യാ​ത്ര​യാ​യി മാ​റു​ന്നു.
</p><p>കു​ടും​ബം, പ്ര​ണ​യം, മ​ക്ക​ൾ എ​ന്നി​വ​രെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​യും പാ​ലം വ​രു​ന്നു​ണ്ട്. പ​ല​പ്പോ​ഴും സ്ത്രീ​ക​ൾ കു​ടും​ബ​ത്തി​നു​വേ​ണ്ടി ചെ​യ്യു​ന്ന ത്യാ​ഗ​ങ്ങ​ൾ, ര​ണ്ട് ക​ര​ക​ളെ ബ​ന്ധി​പ്പി​ക്കാ​ൻ സ്വ​യം ഉ​രു​കി​ത്തീ​രു​ന്ന പാ​ല​ത്തി​ന് സ​മാ​ന​മാ​ണ്. പാ​ലം ത​ക​രു​മ്പോ​ൾ അ​ല്ലെ​ങ്കി​ൽ അ​ത് അ​പ​ക​ട​ത്തി​ലാ​കു​മ്പോ​ൾ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ബോ​ധംകൂ​ടി​യാ​ണ് ത​ക​രു​ന്ന​ത്. 
</p><p>എ​ഴു​ത്തു​കാ​രി വ​യ​നാ​ട​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ത്രീ​ജീ​വി​ത​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ഈ ‘​ചെ​യ്ത്താ​ൻ പാ​ലം’ സ്ത്രീ​ക​ളു​ടെ മ​ന​സ്സി​ന്റെ ത​ന്നെ ഒ​രു ഭൂ​പ​ട​മാ​യി മാ​റു​ന്നു എ​ന്ന​താ​ണ് ഇ​തി​ന്റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. വ​യ​നാ​ട​ൻ ജീ​വി​ത​ത്തി​ന്റെ വേ​രു​ക​ൾ തേ​ടി യാ​ത്രചെ​യ്യു​ന്ന എ​ഴു​ത്തു​കാ​രി​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ.
</p><p><font color="#0000ff">ഡോ. ​അ​ഞ്ജ​ലി എ (ഫേസ്ബുക്ക്)
</font></p><h3>​ലി​യോ ടോ​ൾ​സ്റ്റോ​യി​യു​ടെ അ​ന്ത്യ​ഘ​ട്ട​ത്തി​ലെ സ്പ​ന്ദ​ന​ങ്ങ​ൾ</h3><p>പി.​എം. ഷു​ക്കൂ​ർ എ​ഴു​തി​യ, വി​ഖ്യാ​ത​നാ​യ ലി​യോ ടോ​ൾ​സ്റ്റോ​യി​യു​ടെ ‘അ​ന്ത്യ​ഘ​ട്ട​ത്തി​ലെ’ സ്പ​ന്ദ​ന​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ലേ​ഖ​നം ‘അ​സ്റ്റാ​പോവൊ​യി​ലെ ചി​ര​പ​രി​ചി​ത​രാ​യ ര​ണ്ട് അ​പ​രി​ചി​ത​ർ’ (ല​ക്കം 1468) ശ്ര​ദ്ധേ​യ​മാ​യി. 82കാ​ര​നാ​യ ടോ​ൾ​സ്റ്റോ​യ് ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​നാ​യി റ​ഷ്യ​യി​ലെ ഒ​രു കു​ഗ്രാ​മ​മാ​യ അ​സ്റ്റാ​പോവൊയി​ലെ റെ​യി​ൽ​വേ നി​ല​യ​ത്തി​ൽ ക​ഴി​യു​ന്നു. ഇ​ന്നും, ആ ​റെ​യി​ൽ നി​ല​യ​ത്തി​ലെ തി​ര​ക്കു​ക​ൾ തു​ട​രു​ന്ന​ത് ഏ​തോ വി​ദൂ​ര യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന യാ​ത്രി​ക​രു​ടെ താ​വ​ളം എ​ന്ന നി​ല​ക്ക​ല്ലെ​ന്നും, മ​ഹാ​പ്ര​തി​ഭ​യു​ടെ അ​ന്ത്യ​നി​ശ്വാ​സ​ങ്ങ​ൾ പ​തി​ഞ്ഞ ചു​വ​രു​ക​ളെ അ​റി​യു​ക എ​ന്ന​തി​നാ​യി അ​വി​ടെ​യെ​ത്തി​പ്പെ​ടു​ന്ന​വ​രു​ടെ ബാ​ഹു​ല്യംമൂ​ല​മാ​ണെ​ന്നും ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലൊ​ന്നി​ൽ അ​വി​ടം സ​ന്ദ​ർ​ശി​ച്ച ലേ​ഖ​ക​ൻ പ​റ​ഞ്ഞു​വെ​ക്കു​ന്നു.</p><p>അ​ത്ര​മേ​ൽ ലോ​ക​ത്തെ സ്വാ​ധീ​നി​ച്ച വ്യ​ക്തി​ത്വം! എ​ന്തി​നേ​റെ മ​ഹാ​ത്മാ​ഗാ​ന്ധി ത​ന്നെ ത​ന്റെ ആ​ത്മീ​യ ഗു​രു​വാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ​ല്ലോ ലി​യോ ടോ​ൾ​സ്റ്റോ​യ്. ടോ​ൾ​സ്റ്റോ​യി​യു​ടെ ‘ദി ​കിങ്ഡം ഓ​ഫ് ഗോ​ഡ് ഈ​സ് വി​ത്തി​ൻ യു’ (The Kingdom of God is Within You) ​എ​ന്ന പു​സ്ത​കം ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സാ സി​ദ്ധാ​ന്ത​ത്തി​ലും സ​ത്യ​ഗ്ര​ഹ​ത്തി​ലും വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ​താ​യി അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ശ​യ​പ​ര​മാ​യ ഈ ​ബ​ന്ധം 1909-10 കാ​ല​ഘ​ട്ട​ത്തി​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള ക​ത്തു​ക​ളി​ലൂ​ടെ തു​ട​ർ​ന്നി​രു​ന്നു. ജീ​വി​ത​മെ​ന്ന പ്ര​ഹേ​ളി​ക​ക്ക് അ​ർ​ഥം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണം ടോ​ൾ​സ്റ്റോ​യി​യു​ടെ ര​ച​ന​ക​ളി​ൽ പ്ര​ക​ട​മാ​ണ്.
</p><p>ലേ​ഖ​ന​ത്തി​ൽ എ​ഴു​ത്തു​കാ​ര​ൻ ടോ​ൾ​സ്റ്റോ​യി​യു​ടെ ഭാ​ര്യ സോ​ഫി​യ​യു​ടെ ആ​ത്മസം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​ത്ര​യും​നാ​ൾ പ്ര​ണ​യി​ച്ചും ക​ല​ഹി​ച്ചും ജീ​വി​ച്ച സോ​ഫി​യ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ളെ​ങ്കി​ലും ഭാ​ര്യ​യാ​യി​രു​ന്ന​ല്ലോ. ഭ​ർ​ത്താ​വി​ന്റെ പേ​രി​ൽ ലോ​കം മു​ഴു​വ​ൻ അ​വ​ഹേ​ളി​ച്ചി​ട്ടും തി​ക്കി​ത്തി​ര​ക്കി ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ അ​വ​ൾ അ​യാ​ളെ കാ​ണാ​നാ​ഗ്ര​ഹി​ച്ചു, അ​തി​നാ​യി ശ്ര​മി​ച്ചു. ആ​ൾ​ക്കൂ​ട്ട ബ​ഹ​ള​ങ്ങ​ൾ​ക്കു ന​ടു​വി​ൽ ഒ​രു ക​റു​ത്ത പൊ​ട്ടു​പോ​ലെ സോ​ഫി​യ നി​ന്നു. ഭ​ർ​ത്താ​വി​ലേ​ക്ക് ത​ന്റെ ലോ​ക​വും ജീ​വി​ത​വും ചു​രു​ക്കി​യെ​ടു​ത്ത സ്നേ​ഹ​ബ​ന്ധ​മാ​ണ് അ​വ​രെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ ഭ​ർ​ത്താ​വി​നെ ശു​ശ്രൂ​ഷി​ക്കാ​നാ​യി എ​ത്തി​ച്ച​ത്. 
</p><p>പ്ര​ശ​സ്ത​രാ​യ പ​ല​രു​ടെ​യും പോ​ലെ വി​ധി വേ​ർ​പെ​ടു​ത്തി​യ ഭാ​ര്യ​മാ​രു​ടെ ഇ​ത്ത​രം രം​ഗ​ങ്ങ​ൾ ലോ​ക​ത്തി​ന് പു​തു​ത​ല്ല. തീ​ർ​ത്തും അ​പ​രി​ചി​ത​വും ഭീ​തിദവു​മാ​യ ഒ​രി​ട​ത്ത് എ​ത്തി​പ്പെ​ട്ട​തു​പോ​ലെ സോ​ഫി​യ ശ്വാ​സ​മ​ട​ക്കി നി​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ പ്രാ​ർ​ഥ​നാ നി​ര​ത​രാ​യി ന​ന​വു​റ്റ ക​ണ്ണു​ക​ളോ​ടെ നി​ൽ​ക്കു​ന്ന കാ​ഴ്ച സോ​ഫി​യ​യി​ൽ പ്ര​ത്യേ​കി​ച്ചൊ​രു വി​കാ​ര​വും സൃ​ഷ്ടി​ച്ചി​ല്ല. ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​ച്ചാ​യി​രു​ന്നു അ​വ​ർ. ഭ​ർ​ത്താ​വാ​യ ടോ​ൾ​സ്റ്റോ​യിയി​ൽ​നി​ന്ന് അ​ക​ന്നു​പോ​കാ​ൻ ക​ാര​ണ​ങ്ങ​ൾ ഏ​റെ​യു​ണ്ടാ​യി​രു​ന്നു സോ​ഫി​യ​ക്ക്. അ​തി​ലൊ​ന്ന് ടോ​ൾ​സ്റ്റോ​യ് ത​ന്റെ ഭ​ർ​ത്താ​വാ​ണ്, ത​ന്റെമാ​ത്രം ഭ​ർ​ത്താ​വ് എ​ന്ന അ​ധീ​നബോ​ധം (possessiveness). ഒ​രു സാ​ഹി​ത്യ കാ​മി​നി എ​ന്ന നി​ല​യി​ൽ ടോ​ൾ​സ്റ്റോ​യി​യോ​ടൊ​ത്ത് ക​ഴി​ഞ്ഞി​ട്ടും അ​വ​ർ​ക്ക് ഒ​രു വെ​റും ഭാ​ര്യ എ​ന്ന പ​ദ​വി​ക്ക​പ്പു​റ​ത്തേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നി​ല്ലെ​ന്ന് നി​രീ​ക്ഷ​ക​ർ സ​മ്മ​തി​ക്കും.
</p><p>1910ലെ ​ഒ​രു ത​ണു​ത്തു വി​റ​ച്ച അ​ർ​ധ​രാ​ത്രി​യി​ൽ മ​ക​ൾ സാ​ഷ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ, ത​ന്റെ സ​ഹ​ചാ​രി​യെ​യും കൂ​ട്ടി മൈ​ലു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് തീ​വ​ണ്ടി ക​യ​റി​യ​തി​ന്റെ അ​വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ ഇ​ന്നും തേ​ടു​ന്ന അ​ന്വേ​ഷി​ക​ളു​ണ്ട്. ഒ​രു വ​ശ​ത്ത് ടോ​ൾ​സ്റ്റോ​യി​യു​ടെ ദു​ർ​ന​ട​പ്പ്, അ​തു​മ​ല്ലെ​ങ്കി​ൽ, സ​ർ​വ​തി​ന്റെ​യും പ​ങ്കു​പ​റ്റി പി​ന്നീ​ട് അ​ഹ​ന്തയുള്ള ഒ​രു ഭാ​ര്യ​യു​ടെ കു​റ്റ​മെ​ന്ന ഒ​രു ക്ലീ​ഷേ ചി​ന്ത ! എ​ന്തു​മാ​വാം.
</p><p>ഏ​താ​യാ​ലും ലേ​ഖ​ക​ൻ എ​ന്ന ടോ​ൾ​സ്റ്റോ​യ് ഗ​വേ​ഷ​ക​ൻ നി​ല​യു​റ​പ്പി​ക്കു​ന്ന​ത് ഇ​തി​നു ര​ണ്ടി​നു​മി​ട​യി​ലാ​ണ്. ഒ​ന്ന് അ​നി​ത​ര സാ​ധാ​ര​ണ​മാ​യ, വി​ജ്ഞാ​ന​ത്തി​ന്റെ സ​ർ​വ​മേ​ഖ​ല​ക​ളു​ടെ​യും ഉ​ള്ള​റി​ഞ്ഞ് പ്ര​ശ​സ്തി​യും പൊ​രു​ളു​മാ​ർ​ജി​ച്ച ഒ​രു ഇ​ന്റ​ലെ​ക്ടിന് ഇ​ങ്ങ​നെ​യേ പ​രി​ണ​മി​ക്കാ​നാ​കൂ എ​ന്ന​ത്! സോ​ഫി​യ എ​ന്ന ഭാ​ര്യ സ്നേ​ഹ​നി​ധി​യും പ്ര​ണ​യപ​ര​വ​ശയുമാ​യി​രി​ക്കു​മ്പോ​ഴും ഭ​ർ​ത്താ​വി​നോ​ളം പോ​ന്ന സ​ർ​ഗപ്ര​തി​ഭ​യു​മാ​യി​രു​ന്നു. ഇ​വ​ക്ക് ര​ണ്ടി​നു​മി​ട​യി​ലെ സ്വാ​ഭാ​വി​ക ഘ​ർ​ഷ​ണ വി​ഘ​ർ​ഷ​ണ​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി ഇ​ങ്ങ​നെ​യ​ല്ലെ​ങ്കി​ൽ പിന്നെ​യെ​ങ്ങ​നെ? ലേ​ഖ​ക​ൻ പി.​എം. ഷു​ക്കൂ​റി​ൽ​നി​ന്ന് വാ​യ​ന​ക്കാ​ർ​ക്ക് ടോ​ൾ​സ്റ്റോ​യി​യു​ടെ ജീ​വി​താ​ഴ​ങ്ങ​ളി​ൽ​നി​ന്ന് ഇനി​യു​മേ​റെ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നു​ത​ന്നെ ക​രു​തു​ന്നു.</p><p><font color="#0000ff">ന​സീ​ർ അ​ലി​യാ​ർ, മൂ​വാ​റ്റു​പു​ഴ
</font></p><p></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1514537</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1514537</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,4 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 27 Apr 2026 01:30:18 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2025/05/10/2575614-untitled-1.webp]]></image>
<tags>letters,Madhyamam weekly</tags>
</item>
</channel>
</rss>
