<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 18 May 2026 06:15:21 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly-archives-25MAY/feeds.xml" rel="self" type="application/rss+xml"/>
<pubDate>Mon, 18 May 2026 06:15:21 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[കൃത്രിമപ്പെണ്ണും ഡാഫോഡിൽസും]]></title>
<content:encoded><![CDATA[<p>ഹൃദയമൊപ്പുവെയ്ക്കാത്ത ചിരിവാങ്ങി
</p><p>ചവറ്റുകുട്ടയിലെറിയുന്ന പതിവ് സായാഹ്നം. 
</p><p>മിണ്ടിപ്പറയാൻ ആരുമില്ലാത്തവന്റെ മുറിവിൽ
</p><p>ഒച്ചയില്ലാതെ കരയുന്ന ചോരപ്രവാഹം.
</p><p>അപരമിഴിയിൽ ഒരിറ്റ് കണ്ണീര്
</p><p>കൊളുത്തിവെക്കാതെ ചത്തുതീരുമ്പോൾ
</p><p>മരണം എത്ര അപമാനകരം.
</p><p>മാനഹാനി ഭയന്ന് അയാൾ
</p><p>മരണത്തിൽനിന്ന് തിരിഞ്ഞു നടന്നു.
</p><p>ഒടുവിൽ അയാൾ കണ്ടെത്തി,
</p><p>ഉണങ്ങാത്ത വ്രണത്തിൽ
</p><p>മെഴുകുരുകിവീഴുമ്പോലെ പിടച്ചുപോകുന്ന
</p><p>ഏകാന്തവേദനയിൽ പുരട്ടാനൊരു
</p><p>പ്രണയലേപനം.
</p><p>കൂടെയുണ്ടെന്നു പറയാൻ,
</p><p>എല്ലാം ശരിയാകുമെന്നു പറയാൻ,
</p><p>കഴിച്ചോന്ന് ചോദിക്കാൻ,
</p><p>എവിടെയെന്നന്വേഷിക്കാൻ,
</p><p>പെരുവിരലിൽ നിദ്ര കിടന്നു പുളയുമ്പോഴും
</p><p>സല്ലപിക്കാൻ,
</p><p>സുഷുപ്തിയിലേക്ക് സ്വപ്നങ്ങളെ
</p><p>പെറ്റിടാൻ...
</p><p>ഒരൊറ്റ മനുഷ്യനെകൊണ്ട് ജീവിതം
</p><p>പൂരിപ്പിച്ചെടുക്കുകയായിരുന്നു,
</p><p>ഒരു ജനസഞ്ചയത്തിന്റെ ശൂന്യത
</p><p>നികത്തുകയായിരുന്നു.
</p><p>പൊടുന്നനെ അയാൾ നാർസിസാകുന്നു,
</p><p>പ്രതിബിംബംപോലെ
</p><p>ലാപ്ടോപ്പിലെ കൃത്രിമ സുന്ദരി.
</p><p>ശ്വാസം തൊടുന്ന ദൂരത്തുണ്ടായിട്ടും
</p><p>തൊടാൻ കഴിയാത്ത പ്രണയം
</p><p>അയാളെ കഴുത്ത് ഞെരിച്ചു കൊന്നു.
</p><p>വോൾ പേപ്പറിൽ ഒരു ഡാഫോഡിൽസ് സെറ്റ് ചെയ്ത്
</p><p>കാലത്തിന്റെ തനിയാവർത്തനം...
</p><p>==========================</p><p><font color="#ff0000">(തന്റെ പ്രതിബിംബത്തിനോട് അഗാധമായ പ്രണയം തോന്നുകയും ഒടുവിൽ മരിച്ച് ഡാഫോഡിൽസായി പുനർജനിക്കുകയും ചെയ്ത യവനകഥ ഈ കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്.)</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1520585</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1520585</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[നിഖിലേഷ് നടുവണ്ണൂർ]]></dc:creator>
<pubDate>Mon, 18 May 2026 05:15:20 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/05/17/2849673-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[നിഴൽരൂപങ്ങളുടെ 
ലളിതഗണിതം]]></title>
<content:encoded><![CDATA[<p>സമയം പുലർച്ചെ 3:15.
</p><p>വടക്കോട്ട് പോയ തീവണ്ടിയിൽനിന്ന്
</p><p>ഇറങ്ങിപ്പോകുന്ന ഒരു പെൺകുട്ടി.
</p><p>ബഹുഭാഷകൾ സ്വാംശീകരിക്കുന്നതിൽ
</p><p>നിർമിതബുദ്ധിയെ കവച്ചുവെക്കുന്ന നഗരത്തിൽനിന്ന്
</p><p>അധികദൂരം അല്ലാതെ,
</p><p>പകൽപോലും ആളൊഴിഞ്ഞ
</p><p>നാലും കൂടിയ ഒരു തെരുവ്-
</p><p>ഇപ്പോൾ ഇരുട്ടിന്റെ
</p><p>ചായക്കൂട്ടുകൾ ആസ്വദിക്കുന്നു.
</p><p>മണിക്കൂറുകൾക്കു ശേഷം
</p><p>വെയിൽ അവളെ ഉമ്മവെക്കും.
</p><p>ഇന്ന് രാത്രിയിൽ
</p><p>അവൾ നിലാവിന്റെ വിസർജ്യം
</p><p>മടിയില്ലാതെ ഏറ്റുവാങ്ങും.
</p><p>പെൺകുട്ടിയുടെ പിന്നിൽ-
</p><p>കറുത്ത പാന്റും ഷർട്ടും ധരിച്ച്
</p><p>ചാരനിറത്തിലുള്ള മഫ്ലർ കഴുത്തിൽ ചുറ്റി,
</p><p>അതേ നിറത്തിലുള്ള മങ്കിക്യാപ് ധരിച്ച
</p><p>ഒരു ചെറുപ്പക്കാരൻ.
</p><p>അയാളുടെ ഹൃദയം ശക്തമായി മിടിക്കുന്നു, 
</p><p>അതിന്റെ ഇരട്ടി ശക്തിയിൽ അവളുടെയും.
</p><p>അവളുടെ മനസ്സിൽ അയാളെക്കുറിച്ചുള്ള
</p><p>ചിത്രങ്ങൾ എന്തൊക്കെയായിരിക്കും?
</p><p>അതേ തെരുവിൽ പകലായിരുന്നെങ്കിൽ
</p><p>അയാളെക്കുറിച്ച് ചിന്തിക്കേണ്ടതില്ല.
</p><p>പകലിൽ അയാൾ ഒരു സാധാരണക്കാരൻ മാത്രം.
</p><p>ഇപ്പോൾ അയാളും അവളും.
</p><p>അവർ ചിന്തിക്കുന്നത്
</p><p>രണ്ടുപേരെക്കുറിച്ചു മാത്രം
</p><p>യാതൊരു പരിചയവുമില്ലാത്ത ഒരാളെക്കുറിച്ച്.
</p><p>ഒരിക്കലും പരിചയപ്പെടാൻ
</p><p>ആഗ്രഹിക്കാത്ത ഒരാളെക്കുറിച്ച്
</p><p>എന്തിനാണ് അവർ
</p><p>പരസ്പരം ചിന്തിക്കുന്നത്?
</p><p>എപ്പോഴും പൊട്ടിത്തെറിച്ചേക്കാവുന്ന 
</p><p>ഒരു സ്ഫോടകവസ്തുവായി
</p><p>അവളുടെ ഉള്ളിൽ അയാൾ നിറയുന്നു.
</p><p>സംശയങ്ങളുടെ ചിലന്തിവല
</p><p>അവരെ രണ്ടുപേരെയും പൊതിയുന്നു.
</p><p>ഒരു കണ്ണി അയാൾ പൊട്ടിക്കുമ്പോൾ
</p><p>മറ്റേ കണ്ണി അവൾ വിളക്കി ചേർക്കുന്നു.
</p><p>ഒറ്റക്ക് രാത്രിയിൽ ഇരിക്കുന്ന
</p><p>പരസ്പരം പരിചയമില്ലാത്ത
</p><p>പുരുഷനും സ്ത്രീയും.
</p><p>ഫോൺ ഞെക്കി
</p><p>അവൾ അധികം പരിചയമില്ലാത്തവരെ വിളിക്കുന്നു.
</p><p>മൊബൈലിലൂടെ വന്ന അശരീരി
</p><p>അവൾക്ക് ശരീരമുള്ള കരുത്താവുന്നു.
</p><p>അതാ-
</p><p>തെരുവിന്റെ മൂലയിൽനിന്ന്
</p><p>ഒരു കൂട്ടം ആളുകൾ
</p><p>അവർക്കുനേരെ പാഞ്ഞടുക്കുന്നു.
</p><p>അവൾ ഓടി അയാളുടെ കൈ പിടിച്ച്
</p><p>അവരിൽനിന്ന് ഓടിമറയുന്നു.
</p><p>കാണാമറയത്ത് എത്തിയപ്പോൾ
</p><p>അവൾ അയാളെ നോക്കി ചിരിക്കുന്നു.
</p><p>അയാൾ ഞെട്ടലോടെ അവളെ നോക്കുന്നു.
</p><p>സംശയങ്ങളുടെ കൂട്ടിൽ എല്ലാവരും
</p><p>സുരക്ഷിതരാവുന്നു.
</p><p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1520579</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1520579</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[ര​ൺ​ജി​ത് ന​ട​വ​യ​ൽ]]></dc:creator>
<pubDate>Mon, 18 May 2026 05:00:50 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/05/17/2849663-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[ചിത്രകാരി]]></title>
<content:encoded><![CDATA[<p>അവൾ വരയ്ക്കുന്ന
</p><p>ചിത്രങ്ങളെല്ലാം
</p><p>അപൂർണങ്ങളായിരുന്നു.
</p><p>അതിനാൽ,
</p><p>അയാളവളെ 
</p><p>ഒരു ചിത്രകാരിയായി
</p><p>അംഗീകരിച്ചിരുന്നില്ല.
</p><p>ആദ്യമായി 
</p><p>അവൾ വരച്ച ചിത്രം
</p><p>മഴവിൽ നിറത്തിലെ
</p><p>ചിറകുകളുള്ള ഒരു 
</p><p>പൂച്ചയുടേത് ആയിരുന്നു.
</p><p>ചിത്രം ഒട്ടും
</p><p>റിയലിസ്റ്റിക് അല്ലെന്ന് 
</p><p>പറഞ്ഞു കളിയാക്കിയ 
</p><p>അയാൾക്കവൾ,
</p><p>വെടിക്കെട്ടിൽ 
</p><p>തള്ളവിരൽ 
</p><p>മുറിഞ്ഞുപോയ
</p><p>ശ്രീധരൻ ചേട്ടൻ
</p><p>നടുവിരൽ കൊണ്ട്
</p><p>ഒരു  
</p><p>‘കറുത്ത ശംഖുപുഷ്പം’
</p><p>ഇറുക്കി നുള്ളുന്ന 
</p><p>പടം വരച്ചുനൽകി.
</p><p>കറുത്ത പൂവ് 
</p><p>ലോകത്തില്ലെന്ന് 
</p><p>അയാൾ ദേഷ്യപ്പെട്ടപ്പോൾ,
</p><p>വെളുവെളുത്ത 
</p><p>വെള്ളേപ്പം
</p><p>ചുടുന്ന ദാസേട്ടൻ എട്ടുവയസ്സുകാരി 
</p><p>കുഞ്ഞമ്മുവിന്റെ മാറിലെ 
</p><p>മുല്ല മാല 
</p><p>ഞരടുന്ന ചിത്രം 
</p><p>അവൾ വരച്ചു.
</p><p>അതു കണ്ട് 
</p><p>ഒറ്റ ചിത്രമായി 
</p><p>ഒരു ജീവിതം 
</p><p>വരയ്ക്കാൻ അയാൾ വെല്ലുവിളിച്ചു.
</p><p>കുലുങ്ങി ചിരിച്ചുകൊണ്ട് അന്നേരമവൾ 
</p><p>നാട്ടിലെ ഷീലാമ്മയുടെ 
</p><p>വക്ക് കീറി 
</p><p>നൂല് തൊങ്ങലാടിയ പാവാട 
</p><p>ലാൻഡ്സ്കേപ്പിൽ വരച്ചു.
</p><p>പാവാടയ്ക്കൊക്കെ 
</p><p>എന്ത് കഥയെന്നവൻ
</p><p>ചിരിച്ചുകൊണ്ട് 
</p><p>പടി കടന്നുപോയി.
</p><p>അവൾ 
</p><p>പക്ഷേ,
</p><p>വര നിർത്തിയില്ല...
</p><p>പടിഞ്ഞാറ് വീട്ടിലെ 
</p><p>തമ്പി ചേട്ടന്റെ 
</p><p>നീളമുള്ള 
</p><p>കാൽവിരലുകൾ ഉമ്മറത്തിണ്ണയിൽ 
</p><p>ചിത്രഗീതം 
</p><p>കാണാനിരുന്ന 
</p><p>പൂമ്പാറ്റയെ കാൽവിരലുകൊണ്ട് 
</p><p>ഇറുക്കി കൊന്നതും 
</p><p>മനക്കലെ വീട്ടിൽ 
</p><p>എന്നും പോയി 
</p><p>ഞൊണ്ടി കളിക്കുന്ന മഞ്ഞപ്പാവാടക്കാരിയുടെ ചുവന്ന റിബൺ,
</p><p>തമ്പ്രാൻ കുഞ്ഞ് 
</p><p>കുളിമുറി വരെ 
</p><p>വലിച്ചുകൊണ്ടു പോയി 
</p><p>നനച്ച് പുറന്തള്ളിയതും...
</p><p>അമ്മയ്ക്ക് 
</p><p>ദീനമായതിനാൽ, ഓട്ടമത്സരത്തിൽ 
</p><p>സമ്മാനം വാങ്ങാൻ 
</p><p>തനിച്ച് ​േപായ 
</p><p>കുഞ്ഞു മുയൽ കുട്ടിയ്ക്കു പ്രിയപ്പെട്ട 
</p><p>അധ്യാപകൻ  നൽകിയ 
</p><p>പൊൻതൂവലും...
</p><p>ഇടതടവില്ലാതെ 
</p><p>അവൾ വരച്ചുകൊണ്ടേയിരുന്നു... 
</p><p>അപൂർണമായ...
</p><p>മറ്റാർക്കും തിരിയാത്ത 
</p><p>ഒരു ഭൂഖണ്ഡത്തെ വരയ്ക്കുന്നവളെന്നു 
</p><p>അവൻ 
</p><p>വീണ്ടും അവളെ 
</p><p>തുടയിൽ നുള്ളി വേദനിപ്പിച്ചു...
</p><p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1520574</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1520574</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[റാബിയ ബീവി ഒ.ആര്‍]]></dc:creator>
<pubDate>Mon, 18 May 2026 03:45:59 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/05/17/2849653-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[അഴകിന്‍റെ സമവാക്യം]]></title>
<content:encoded><![CDATA[<h3>1
</h3><p>കറുപ്പെന്നല്ലയോ പേര്;
</p><p>അഴകെന്നു കളിപ്പേര്?
</p><p>കരപ്പന്‍കൊണ്ട് അടുത്താരും
</p><p>ഇരുത്തില്ലെന്നതു നേര്.
</p><p>കളിക്കൂട്ടു വിളിക്കില്ല
</p><p>കഴുത്തില്‍ കൈ ഞാത്തുകില്ല
</p><p>ഇലപ്പൊതി അഴിക്കുമ്പോള്‍
</p><p>കറിപ്പങ്ക് നീട്ടുകില്ല.
</p><p>ഒരേ ​െബഞ്ചിലിരുന്നല്ലേ
</p><p>വര രണ്ടും കവിഞ്ഞു നാം
</p><p>പല കൈയക്ഷരങ്ങളില്‍
</p><p>പകര്‍ത്തി പണ്ടൊരേ പാഠം
</p><p>നിങ്ങളുണ്ട് അവരുണ്ട്
</p><p>–നമ്മളില്ലാത്ത പുസ്തകം;
</p><p>മൂന്നിലൊന്നായ് സംഗ്രഹിച്ചാല്‍
</p><p>ശിഷ്ടമാകുന്നു ഞാനതില്‍
</p><p>ഗ്ലോബില്‍ എത്ര തിരഞ്ഞിട്ടും
</p><p>കാണുവാനില്ലാത്ത നാട്ടില്‍
</p><p>ലാബില്‍ അമ്ലക്കല വീണ
</p><p>മുഖമാണെന്‍റെ ലക്ഷണം
</p><p>വിരല്‍ പത്തും പാട്ടുപെട്ടി-
</p><p>ക്കട്ടകള്‍- ഞൊട്ട കേള്‍ക്കുവാന്‍
</p><p>അമര്‍ത്തുമ്പോള്‍ അപസ്വര-
</p><p>മെന്‍റെ താളക്കണക്കുകള്‍
</p><p>സാറിനും ഗൈഡിനും തിട്ടം
</p><p>തീരെയില്ല; മുതിരയും
</p><p>മോരുമെന്നപോലെ ചേരും-
</p><p>പടി ചേര്‍ക്കും പരീക്ഷയില്‍
</p><p>നൂറിൽ നൂറു നേടുവാന്‍ നീ
</p><p>ഓര്‍ത്തുവെച്ചു പകര്‍ത്തുമ്പോള്‍
</p><p>കോപ്പി പകര്‍ത്താന്‍ എനിക്കു-
</p><p>കാട്ടിത്തന്ന തെറ്റുകള്‍ 
</p><p>വീട്ടിലും ക്ലാസിലും പെട്ടി-
</p><p>പ്പാട്ടുപോലെ പരക്കുമ്പോള്‍
</p><p>‘തോൽപിച്ചു നിന്നെ’യെന്നാവാം
</p><p>അന്നു നിന്‍റെ ചിരിപ്പൊരുള്‍ 
</p><p>കുരുത്തക്കേടുകള്‍ കത്തി-
</p><p>ച്ചെറിഞ്ഞു ഞാന്‍ പുറത്തായി
</p><p>വടിയും ചോക്കുമായ് കുത്തി-
</p><p>ക്കെടുത്തി നീ അകത്തായി.
</p><h3>2
</h3><p>പത്തിലെ ഗ്രൂപ്പുഫോട്ടോയില്‍
</p><p>നിന്നെത്തൊട്ടൊന്നു നില്‍ക്കുവാന്‍
</p><p>പത്തണയ്ക്കു തികയാഞ്ഞ്
</p><p>പിത്തക്കേടു നടിച്ച ഞാന്‍
</p><p>കപ്പലണ്ടിപ്പാട്ട തുള്ളിച്ച്
</p><p>എല്ലുന്തും കൂലിസൈക്കിളില്‍
</p><p>കച്ചടച്ചാക്കുമായ് വന്നു
</p><p>മുട്ടുന്നു നിന്‍റെ വാതിലില്‍
</p><p>ഭിത്തിയില്‍ തൂങ്ങിയാടുന്നു-
</p><p>ണ്ടിപ്പോഴും പത്തിലെ പടം
</p><p>-ചില്ലുപായല്‍ മൂടും 
</p><p>അക്വേറിയംപോലെ ജീവിതം
</p><p>ചത്തപല്ലിക്കു ചുറ്റുന്ന
</p><p>കട്ടുറുമ്പായിരുന്ന ഞാന്‍
</p><p>പുറ്റില്‍നിന്ന് പുറത്തായ-
</p><p>തൊന്നോര്‍ത്താലെത്ര വിസ്മയം
</p><p>പത്രമു,ണ്ടാക്രിയുണ്ടെന്‍റെ 
</p><p>ചേളാവില്‍ കൊള്ളുകില്ലിനി
</p><p>എങ്കിലും നിന്നോടാകട്ടെ
</p><p>ഇന്നത്തെ തീരുവിൽപന.
</p><p>ഉത്തരക്കടലാസിന്‍റെ
</p><p>കെട്ടുകള്‍ തൂക്കിമാറ്റുമ്പോള്‍ 
</p><p>വരാനൊട്ടും ഇടയില്ല
</p><p>തങ്ങളില്‍ നഷ്ടവിൽപന
</p><p>നിനക്കു നുറ്റുക്കുനൂറു-
</p><p>മാര്‍ക്കുണങ്ങിയ പേപ്പറി-
</p><p>ലൊന്നെടുത്ത് കോളാമ്പിക്കു 
</p><p>കൂന്തകുത്തിയ കുമ്പിളില്‍
</p><p>അറിഞ്ഞുകൊണ്ടു നാലഞ്ചു
</p><p>കൂട്ടിയെണ്ണി പൊതിയുമ്പാള്‍
</p><p>എന്നെ തോൽപിച്ചുവെന്നല്ലേ
</p><p>നിന്‍ ചിരിക്കർഥമിപ്പോഴും?
</p><p>അറിയാതൊന്നു തൊട്ടപ്പോള്‍
</p><p>ആട്ടിപ്പായിച്ച സ്നേഹമേ,
</p><p>നടുക്കൊ,രസമചിഹ്നം
</p><p>നടുക്കുന്നല്ലോ നമ്മളെ.
</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1520712</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1520712</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,25 MAY 2026]]></category>
<dc:creator><![CDATA[കെ. രാജഗോപാല്‍]]></dc:creator>
<pubDate>Mon, 18 May 2026 03:00:19 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/05/17/2849896-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[ഇൻഡ്യ മുന്നണി നിലനിൽക്കണം]]></title>
<content:encoded><![CDATA[<p>പശ്ചിമ ബംഗാൾകൂടി കൈപ്പിടിയിലായതോടെ രാജ്യത്തിന്റെ തെക്കേ അറ്റത്തും അല്ലറ ചില്ലറ സ്ഥലങ്ങളിലുമൊഴികെ രാജ്യത്താകെ കാവി പടർന്നുകഴിഞ്ഞു. ഹിന്ദുത്വ മുന്നണികൾ തികഞ്ഞ അധികാര അഹന്തയോടെ രാജ്യത്തെ നിയമങ്ങൾ അടക്കം ഒന്നൊന്നായി മാറ്റി അവരുടെ സങ്കൽപ ദേശീയതയിലേക്കുള്ള പ്രയാണം വേഗ​േമറ്റിയിട്ടുണ്ട്. വരും ദിനങ്ങളിൽ അത് കൂടുതൽ കരുത്താർജിക്കുകയും എല്ലാ ബഹുസ്വരതകളെയും ഇല്ലാതാക്കി സമ്പൂർണ വിജയം നേടുകയും ചെയ്യും. 
</p><p>രാജ്യമാകെ ബി.ജെ.പിക്ക് ബദലായി ഒരു ശക്തി ഇന്ന് യഥാർഥത്തിൽ ഇല്ല. കോൺഗ്രസാണ് പ്രതിപക്ഷ​െത്ത ഏറ്റവും പ്രബലകക്ഷി. അവരുടെ ​േനതൃത്വത്തിൽ ഒരു ബദൽ മുന്നണിയാണ് ഏക പ്രതീക്ഷ. അതായിരുന്നു കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുവേളയിലെങ്കിലും ഇൻഡ്യ മുന്നണി. ആ മുന്നണിയുടെ ഐക്യത്തിലാണ് പാർലമെന്റിൽ പറയാനൊരു പ്രതിപക്ഷംപോലും സാധ്യമായത്. അടുത്തിടെ നടന്ന ബംഗാൾ, തമിഴ്നാട് തെ​രഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ മുന്നണിയും വലിയ പ്രതിസന്ധി നേരിടുകയാണ്.
</p><p>രാജ്യം ഫാഷിസത്തിലേക്ക് പോകുന്നുവെന്ന് തിരിച്ചറിഞ്ഞ്  2023 ജൂലൈ 23ന് ബംഗളൂരുവിൽ സമ്മേളിച്ച 28 പ്രതിപക്ഷ പാർട്ടികൾ ചേർന്നാണ് ഇൻഡ്യ മുന്നണി രൂപവത്കരിച്ചത്. തുടക്കം മുതലേ ദുർബലമായിരുന്നു മുന്നണി. മുന്നണി രൂപവത്കരിക്കാൻ  മുന്നിൽ നിന്ന് ബിഹാറിലെ ജെ.ഡി.യു നേതാവ് നിതീഷ്‍കുമാറിനെപ്പോലുള്ളവർ ബി.ജെ.പി​ക്കൊപ്പം അധികാരം പങ്കിട്ടു. ബിഹാറിലെ ആർ.ജെ.ഡിയും യു.പിയിലെ സമാജ്‍വാദി പാർട്ടിയും ബംഗാളിലെ തൃണമൂൽ കോൺഗ്രസും തമിഴ്നാട്ടിലെ ഡി.എം.കെയും ദേശീയ പാർട്ടികളായ എൻ.സി.പിയും ഇടതുപാർട്ടികളുമടക്കം കോൺഗ്രസിനോടൊപ്പം ഇൻഡ്യ മുന്നണിയിൽ ഉറച്ചുനിന്നു.
</p><p>ഇപ്പോൾ തമിഴ്നാട്ടിൽ ഡി.എം.കെയെ തറപറ്റിച്ച് ഭരണം പിടിച്ചുപറ്റിയ ടി.വി.കെയോടൊപ്പം ചേരാനാണ് ഡി.എം.കെ മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന്റെ തീരുമാനം. ഇങ്ങനെ സംഭവിച്ചാൽ തങ്ങൾ ഇൻഡ്യ മുന്നണി വിടുമെന്ന് ഡി.എം.കെ പ്രഖ്യാപിച്ചു. ഫലത്തിൽ ഇൻഡ്യ മുന്നണി ആടിയുലഞ്ഞ അവസ്ഥയിലാണ്. സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ചുരുക്കം പേർ മാത്രമേ ഇൻഡ്യയോട് ഉറച്ച പ്രതിബദ്ധത പ്രകടിപ്പിക്കുന്നുള്ളൂ. നേരത്തേ തന്നെ ഇൻഡ്യ മുന്നണിയോട് കൂറുകാട്ടാത്ത മമത ബാനർജി ഇപ്പോൾ ചിലപ്പോൾ മുന്നണിയിലേക്ക് കരുത്തോടെ വന്നേക്കുമെന്ന് കരുതുന്നു. ഇൻഡ്യ മുന്നണിയെ പുറത്തുനിന്ന് എങ്കിലും പിൻതാങ്ങിയ സി.പി.എം ഉൾ​െപ്പടെയുള്ള ഇടതുകക്ഷികൾക്ക് കേരളത്തിൽ അധികാരം നഷ്ടമായതോടെ ശബ്ദം ദുർബലമായിട്ടുണ്ട്. ആദ്യം മുതലേ കേരളത്തിന് പുറത്ത് ഐക്യം മതിയെന്നായിരുന്നു സി.പി.എം നിലപാട്. കെജ്രിവാളും അദ്ദേഹത്തിന്റെ പാർട്ടിയും വലിയ തിരിച്ചടി​ നേരിട്ടിട്ടുണ്ട്. അതായത്, ജനങ്ങൾക്ക് പ്രതീക്ഷ നൽകാൻ ഒരു മുന്നണിയില്ലാതായിരിക്കുന്നുവെന്ന് ചുരുക്കം. 
</p><p>അധികാരത്തോടുള്ള തികഞ്ഞ ആഗ്രഹം, മതനിരപേക്ഷതയോട് പ്രതിബദ്ധതയില്ലായ്മ, സ്വന്തം സംസ്ഥാനത്തിൽ തങ്ങൾ മാത്രം എന്ന ചിന്ത എന്നിങ്ങനെ പല ഘടകങ്ങളാണ് ഒരു ഐക്യമുന്നണിക്ക് തടസ്സമായി നിലനിൽക്കുന്നത്. ഫാഷിസ്റ്റ് ശക്തികളുടെ നീക്കങ്ങളെ മുൻകൂട്ടി അറിഞ്ഞ് തടയിടുന്നതിൽ മുന്നണിയെന്ന നിലയിലും കൂട്ടായ്മ പിന്നിലാണ്. ഹിന്ദുത്വരോട് പലതുകൊണ്ടും സന്ധിചെയ്യാനാണ് പല കക്ഷികൾക്കും താൽപര്യം.
</p><p>ഫെഡറലിസം അപകടം നേരിടുന്ന ഈ ഘട്ടത്തിൽ, ബഹുസ്വരതകൾ മുഴുവൻ ഇല്ലാതാക്കാൻ പോകുന്ന ഇൗ വേളയിൽ കൃത്യമായി അപകടം തിരിച്ചറിഞ്ഞ്, കപ്പൽ മുങ്ങിയാൽ എല്ലാവരും ഒരുമിച്ച് മുങ്ങിത്താഴുമെന്ന ബോധ്യത്തോടെ വീണ്ടും പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുകയാണ് വേണ്ടത്.  സ്വാർഥ ചിന്തകൾക്ക് പകരം വിശാലമായ ഐക്യവും രാഷ്ട്രീയബോധ്യവും വിവിധ പ്രതിപക്ഷ കക്ഷികളെ നയിക്കട്ടെ, അവർ ഒന്നിക്കട്ടെ. ഇൻഡ്യ മുന്നണി നിലനിന്നേ മതിയാകൂ. അല്ലെങ്കിൽ രാജ്യത്തിന്റെ ഭാവി ഇരുട്ടിൽതന്നെ തുടരും.
</p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/there-is-really-no-alternative-force-to-the-bjp-1520540</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/there-is-really-no-alternative-force-to-the-bjp-1520540</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,25 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 18 May 2026 01:45:41 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/05/17/2849603-untitled-1.gif]]></image>
<tags>Madhyamam weekly,BJP,Hindutva</tags>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<content:encoded><![CDATA[<h3>മുറതെറ്റാതെ വായിച്ച ‘ഒറ്റാലും തെറ്റാലിയും’
</h3><p>പത്രത്തോടൊപ്പം വർഷങ്ങളായി വരുത്തുന്ന ചില പ്രസിദ്ധീകരണങ്ങളുണ്ട്. മൂന്നെണ്ണം ആഴ്ചപ്പതിപ്പുകളാണ്. മാതൃഭൂമി, മാധ്യമം, ദേശാഭിമാനി. കമ്പോടുകമ്പ് വായിക്കാനൊന്നും നേരം കിട്ടാറില്ല. ചില പംക്തികൾ വായിക്കാതെ വിടാറുമില്ല. മുറതെറ്റാതെ അങ്ങനെ വായിക്കുന്ന ഒരു കോളമാണ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന ‘ഒറ്റാലും തെറ്റാലി’യും എന്ന പംക്തി.
</p><p>വിജു വി. നായരെ പണ്ടേ ശ്രദ്ധിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ. ആദ്യകാലത്തൊക്കെ എം.പി. നാരായണപിള്ളയുടെ ഒരു ബാധ എഴുത്തിൽ സ്പഷ്ടമായിരുന്നു. നാണപ്പനെക്കുറിച്ച് ഒരു ഗംഭീരൻ പുസ്‌തകവും കക്ഷി എഴുതിയിട്ടുണ്ട്: ‘ഉച്ചിയിൽ മറുകുള്ളവന്‍റെ ഉപനിഷത്’. നാണപ്പൻബാധ കുടഞ്ഞെറിഞ്ഞതോടെ സ്വന്തമായൊരു ഡിക്ഷൻ വിജു കൈവരിച്ചുവെന്നുപറയണം. 
</p><p>വിജു വി. നായരുടെ തനത് എഴുത്താട്ടത്തിന്‍റെ ഉത്തമ അരങ്ങായിരുന്നു ‘ഒറ്റാലും തെറ്റാലി’യും. നാണപ്പന്‍റെ തന്നെ പ്രയോഗം കടമെടുത്താൽ ഒരു മൂന്നാം കണ്ണിന്‍റെ കാഴ്ച.  ഈ ലക്കത്തോടെ ആമോദകരമായ വായനാനുഭവം പകർന്ന ഈ അസാധാരണ പംക്തി അവസാനിക്കുന്നു. ഇനിയും നിങ്ങളെ വായിക്കാൻ കാത്തിരിക്കുന്നു. നന്ദി വിജു വി. നായർ, നന്ദി മാധ്യമത്തിനും. 
</p><p><font color="#ff0000">വി.വി. ജോസ് കല്ലട
</font></p><h3>സസ്യജാലങ്ങളെ അടുത്തറിയാൻ ഉപകരിക്കുന്ന ‘ബോട്ടാണിക്ക’</h3><p>വി.സി. ബാലകൃഷ്ണൻ എഴുതുന്ന കേരളത്തിലെ  സസ്യജാലങ്ങളെക്കുറിച്ചുള്ള പംക്തി (ബോട്ടാണിക്ക)  മുടങ്ങാതെ വായിക്കാറുണ്ട്. കേരളത്തിലെ സമ്പന്നമായ സസ്യവൈവിധ്യത്തെക്കുറിച്ച് അടുത്തറിയാൻ ഈ ലേഖനങ്ങൾ ഉപകരിക്കുന്നു. വിജ്ഞാനകോശങ്ങളിലെ പതിവു സസ്യശാസ്ത്ര ലേഖനങ്ങളുടെ മട്ടും ഭാവവ​ുമുള്ളവയല്ല ഈ ലേഖനങ്ങൾ എന്നു എടുത്തുപറയേണ്ടതുണ്ട്.  കേരളത്തിലെ ഉത്സവങ്ങൾ, കലാരൂപങ്ങൾ, പാട്ടുകൾ, പഴഞ്ചൊല്ലുകൾ, സ്ഥലനാമങ്ങൾ തുടങ്ങി  പലവിചാരങ്ങളിലേക്ക്  ഈ ലേഖനങ്ങൾക്കു പടർച്ചയുണ്ട്. സസ്യജാലങ്ങളെക്കുറിച്ച് വെള്ളിവെളിച്ചം പകരുന്ന ഈ ലേഖനങ്ങൾ  തയാറാക്കുന്ന വി.സി. ബാലകൃഷ്ണനും ആഴ്ചപ്പതിപ്പിനും നന്ദി.
</p><p><font color="#ff0000">ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക്, തൃ​ശൂ​ർ
</font></p><h3>വൈലോപ്പിള്ളിയുടെ മാമ്പഴം: ഇത്ര കണ്ട് വാരിക്കോരി പറയാനെന്തിരിക്കുന്നു?</h3><p>ഏറെക്കാലത്തിനു ശേഷമാണ് വൈലോപ്പിള്ളിയുടെ ഒരു ‘മാമ്പഴ’ വായന തരപ്പെട്ടത്. അത് സാധ്യമായത് പി.പി. സത്യന്റെ ‘മാമ്പഴം കവിതയിലെ അമ്മയും കുഞ്ഞും എം.എൻ. വിജയനും’ (ലക്കം 1469) എന്ന ലേഖനത്തിലൂടെയാണ്. എന്നാൽ, വളരെ ഖേദത്തോടെ പറയട്ടെ, ഒറ്റവാക്കിൽ പറഞ്ഞാൽ കല്ലുകടിതന്നെയായി ആ സാഹിത്യ പഠനം. പ്രമുഖ നിരൂപകനും എഴുത്തുകാരനുമായിരുന്ന എം.എൻ. വിജയൻ മാമ്പഴത്തെക്കുറിച്ചു നടത്തിയ നിരൂപണമോ അവലോകനമോ അത് എന്തുതന്നെ ആയിരുന്നാലും അതാണ് ലേഖകന് പിടിക്കാതെ പോയത്. അതിന് അദ്ദേഹം സിഗ്മണ്ട് ഫ്രോയിഡിന്റെ മനഃശാസ്ത്ര വിശ്ലേഷണങ്ങളൊക്കെ എടുത്ത് അവതരിപ്പിക്കുന്നത് കണ്ടാൽ മറ്റേതോ മനഃശാസ്ത്രവിശാരദന് സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തങ്ങളെ അവലംബമാക്കി മറുപടി കൊടുക്കുകയാണെന്നു തോന്നും: അല്ലാതെ ‘മാമ്പഴ’മൊന്നും ഒരു വായനക്കാരിലുമുണ്ടാകുമെന്ന് തോന്നുന്നില്ല. </p><p>ചുരുക്കി പറഞ്ഞാൽ എം.എൻ. വിജയൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്, അതിന് ഇത്രമാത്രം വാരിക്കോരി പറയുന്നതിലെ ഔചിത്യം എന്ത്? ‘മാമ്പഴ’ത്തെ ഇത്രമാത്രം ഞെക്കിപ്പിഴിയേണ്ടതുണ്ടോ? മറ്റൊന്ന്, മലയാളത്തിന്റെ എഴുത്തമ്മയായ ഡോ. എം. ലീലാവതി ടീച്ചർ ഒരിക്കൽ പറയുകയുണ്ടായി, വൈലോപ്പിള്ളിയുടെ ‘മാമ്പഴ’വും റഫീഖ് അഹമ്മദിന്റെ ‘ഉമ്മു കുൽസു’വും താരതമ്യം ചെയ്താൽ  അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ തീവ്രത മാമ്പഴത്തേക്കാൾ ഒരു പടി മുകളിലാണ് ‘ഉമ്മുക്കുൽസു’വിലെന്ന്. ഇതൊന്നും ഈ ലേഖകന് അറിയില്ലെന്നുണ്ടോ?
</p><p><font color="#ff0000">ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
</font></p><h3>മിത്ര സതീഷിനൊപ്പമുള്ള യാത്രകൾ</h3><p>മിത്ര സതീഷിന്റെ യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ അൽജസീറയിലെ ഹാസിം ത്വാഹയുടെ ‘നുഖാത്വ് സാഖിൻ’ (ഹോട്ട്സ്പോട്സ്) ആണ് ഓർമ വരാറ്. ചെചെൻ, മിന്റനാവോ, തോറബോറ, സഹാറ തുടങ്ങി രാഷ്ട്രീയ ലാവകളും സായുധ സംഘട്ടനങ്ങളും തിളച്ചു മറിയുന്ന മേഖലകൾ തിരഞ്ഞു പിടിച്ചാണ് ഹാസിം ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാറുണ്ടായിരുന്നത്. </p><p>അത് കാണുമ്പോൾ പ്രേക്ഷകരും ആ ത്രില്ലിൽ അങ്ങനെ മതിമറന്നിരുന്നു പോകും. ഒരുപാട് പുതിയ വിവരങ്ങൾ കിട്ടുകയും ചെയ്യും. മിത്രയെ വായിക്കുമ്പോഴുമതെ. അപ്പോൾ നമ്മൾ സ്ഥലങ്ങൾ കാണുകയല്ല, ആളുകളെയും ജീവിതത്തെയും തൊട്ടനുഭവിക്കയാണ്. ലേഖിക തെരഞ്ഞെടുക്കുന്ന ഭൂപ്രദേശത്തിന്റെ പ്രത്യേകതകൊണ്ടും വിവരണത്തിന്റെ ചാരുതകൊണ്ടും അവ വേറിട്ടുനിൽക്കുന്നു. കാത്തിരുന്ന് വായിപ്പിക്കുന്ന യാത്രകൾ. പുതിയ യാത്രകൾക്ക് മംഗളം നേരുന്നു.
</p><p><font color="#ff0000">വി.എ. കബീർ, കോഴിക്കോട്
</font></p><h3>ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തങ്ങൾ</h3><p>‘അനുഭവങ്ങളിൽനിന്ന് ഒന്നും പഠിക്കാത്തവർ’ എന്ന ലേഖനം 
</p><p>(തുടക്കം: ലക്കം 1470) ശ്രദ്ധേയമായി. “കണ്ടാൽ മനസ്സിലായില്ലെങ്കിൽ കൊണ്ടാൽ മനസ്സിലാകും” –അനുഭവത്തിന്റെ കാഠിന്യത്തിലൂടെ ബോധോദയം സംഭവിക്കുമെന്ന് വിശ്വസിച്ച പഴമക്കാർ പറഞ്ഞ ഈ വാക്കുകൾ ഇന്നത്തെ സമൂഹത്തിൽ വിചിത്രമായ ഒരു വിരുദ്ധസത്യമായി മാറിയിരിക്കുന്നു. കണ്ടിട്ടും, കൊണ്ടിട്ടും നമ്മൾ പലപ്പോഴും ഒന്നും പഠിക്കാത്തവരായി തുടരുകയാണ്. തൃശൂരിൽ ഈയിടെ ഉണ്ടായ വെടിക്കെട്ട് അപകടം അതിന്റെ ഏറ്റവും വേദനജനകമായ  മറ്റൊരു  ഉദാഹരണം മാത്രം.
</p><p>കേരളത്തിന്റെ ഉത്സവസംസ്കാരത്തിൽ വെടിക്കെട്ടിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രകാശവും ശബ്ദവും ചേർന്ന ആ ഭംഗി, ഉത്സവരാത്രികളെ മായികമാക്കുന്നു. എന്നാൽ, ആ മായികതയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകളെ നമ്മൾ പലപ്പോഴും കാര്യമായി എടുക്കാറില്ല. ഓരോ വർഷവും എവിടെയെങ്കിലും വെടിക്കെട്ട് അപകടങ്ങൾ ഉണ്ടാകാറുണ്ട്. വാർത്തകളിൽ അത് ഒരു ദിവസത്തെ തലക്കെട്ടായി മാത്രം നിലനിൽക്കും. കുറച്ച് ദിവസങ്ങൾക്കുശേഷം അത് മറവിയിൽ മറഞ്ഞുപോകും. പക്ഷേ, ആ അപകടത്തിൽ നഷ്ടപ്പെട്ടവരുടെ ജീവനും, അവരുടെ തകർന്ന കുടുംബങ്ങൾക്കും മാത്രം അത് ഒരിക്കലും മറക്കാനാവാത്ത ദുഃഖകഥയായി അവശേഷിക്കും.
</p><p>തൃശൂരിലെ ഈ ദുരന്തവും അതിൽനിന്ന് വ്യത്യസ്തമല്ല. മുമ്പ് നടന്ന ദുരന്തങ്ങളിൽനിന്ന് പാഠം പഠിക്കേണ്ടതായിരുന്ന നമ്മൾ, വീണ്ടും അതേ പിഴവുകൾ ആവർത്തിക്കുന്നു. നിയമങ്ങളും നിർദേശങ്ങളും ഉണ്ടെങ്കിലും, അവയുടെ കർശനമായ നടപ്പാക്കൽ പലപ്പോഴും കാണുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന വെടിക്കെട്ടുകൾ, ആഹ്ലാദത്തെ ദുഃഖത്തിലേക്ക് മാറ്റുന്നു.
</p><p>ഇവിടെ ഒരു വലിയ ചോദ്യമുണ്ട് –എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ അനാസ്ഥ കാണിക്കുന്നത്‍? ഒരുവശത്ത്, ‘ഒന്നും സംഭവിക്കില്ല’ എന്നൊരു തെറ്റായ ആത്മവിശ്വാസം; മറുവശത്ത്, ആചാരങ്ങളെയും ആഹ്ലാദങ്ങളെയും അതിരുവിട്ട് വിലമതിക്കുന്ന ഒരു സാമൂഹിക മനോഭാവം. ഈ രണ്ടും ചേർന്നാൽ, അപകടം സംഭവിക്കാൻ മറ്റൊന്നും വേണ്ട.
</p><p>ഇനി വേണ്ടത് ഒരു ആത്മപരിശോധനയാണ്. വെടിക്കെട്ട് എന്നത് ആഹ്ലാദത്തിന്റെ ഭാഗമായി തുടരണമെങ്കിൽ, അതിന് സുരക്ഷയുടെ കർശനമായ ചട്ടങ്ങൾ അനിവാര്യമാണ്. നിയമങ്ങൾ കടുപ്പിക്കേണ്ടതുണ്ട്; അതിനേക്കാൾ പ്രധാനമായി, അവ കൃത്യമായി നടപ്പാക്കണം. പൊതുജനങ്ങളും സംഘാടകരും ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കണം.
</p><p> “കണ്ടാലും കൊണ്ടാലും മനസ്സിലാകാത്തവരാണ് നമ്മൾ” എന്ന സ്വയംവിമർശനം യാഥാർഥ്യമാകാതിരിക്കാനായി, ഈ ദുരന്തം ഒരു വഴിത്തിരിവാകുമെന്ന് നമുക്ക് ആശിക്കാം. ഇനിയെങ്കിലും, കാണുന്നതിൽനിന്നും പഠിക്കുകയും, പഠിച്ചതിനെ ജീവിതത്തിൽ നടപ്പാക്കുകയും ചെയ്യുന്ന ഒരു സമൂഹമായി മാറാൻ നമുക്ക് സാധിക്കട്ടെ.
</p><p><font color="#ff0000">കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം</font></p><h3>ഉപരിതലത്തിൽ ലളിതവും ആഴത്തിൽ യുദ്ധപ്രതീതിയും ജനിപ്പിക്കുന്ന ‘ചെയ്ത്താൻ പാലം’</h3><p>രാജ്യം ഒരു വലിയ സാംസ്കാരിക-രാഷ്ട്രീയ ഗൂഢാലോചനയുടെ മുന്നിൽ നിൽക്കുകയാണ്. സ്ത്രീകളുടെ ശാക്തീകരണത്തിന്റെയും സമത്വത്തിന്റെയും മധുരമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി, ഇന്ത്യൻ ഭരണകൂടം മുന്നോട്ടുകൊണ്ടുവരുന്ന 33 ശതമാനം സ്ത്രീ സംവരണം, ഒറ്റനോട്ടത്തിൽ ഒരു പ്രഗല്ഭമായ നടപടിയായി തോന്നാമെങ്കിലും യഥാർഥത്തിൽ അത് വിഷലിപ്തമായ ഹിഡൻ അജണ്ടയുടെ ആദ്യപടി മാത്രമാണ്.
</p><p>സ്ത്രീ സംവരണത്തിന്റെ മറവിൽ, ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ഇളക്കിമാറ്റി, ഒരു പുതിയ സാമൂഹിക ക്രമം പരമ്പരാഗത മൂല്യങ്ങളില്ലാത്ത, വേരുകൾ അറ്റുപോയ ഒരു അന്ധസമൂഹം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ഒരു അപകടകരമായ സന്ദർഭത്തിലാണ് ഷീല ടോമിയുടെ ‘ചെയ്ത്താൻ പാലം’ (ലക്കം 1468) എന്ന കഥ നമ്മുടെ മുന്നിൽ വരുന്നത്. ഒരു ഗ്രാമത്തിലെ ഒരു പാലത്തിന്റെ പേരിലുള്ള ഈ കഥ, ഉപരിതലത്തിൽ ലളിതമായി തോന്നാമെങ്കിലും, ആഴത്തിൽ ഒരു പ്രതീകാത്മക യുദ്ധത്തിന്റെ കഥയാണ്. ‘ചെയ്ത്താൻ പാലം’ വെറും ഒരു നിർമിതി മാത്രമല്ല. അത് ഒരു സമൂഹത്തിന്റെ ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ജീവനുള്ള പ്രതീകമാണ്.</p><p>കഥയിൽ ആ പാലത്തിന് കീഴിലൂടെ ഒഴുകുന്ന നദിയും മുകളിലൂടെ നടക്കുന്ന ജനങ്ങളും അന്ധവിശ്വാസമെന്ന് മുദ്രകുത്തപ്പെടുന്ന പഴയ വിശ്വാസങ്ങളും... ഇവയെല്ലാം ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന സാംസ്കാരിക ആക്രമണത്തിന്റെ പ്രതിഫലനമാണ്. കഥ എന്താണ്? രാജ്യത്തിന്റെ കഥ എന്താണ്? എന്ന അടിസ്ഥാന ചോദ്യത്തെ തന്നെ ഈ കൃതി നമുക്കു മുന്നിൽ വെക്കുന്നു.</p><p>കോടതി വിചാരണ എന്ന ചട്ടക്കൂട് കഥക്കുള്ളിൽ വരുമ്പോൾ അത് വെറുമൊരു നിയമനാടകമായല്ല നിരൂപിക്കുന്നത്. കഥയെ കോടതി വിചാരണ ചെയ്യുന്നു എന്ന ആശയം, സാഹിത്യത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സാമൂഹിക-രാഷ്ട്രീയ ശക്തികളുടെ രൂപകമാണ് എന്നതാണ് ശ്രദ്ധേയമായത്. 
</p><p>കഥക്കുള്ളിലെ കഥയായി വരുന്ന ശോശന്നയുടെ ജീവിതമാണ് ഈ രചനയുടെ ഹൃദയഭാഗം. ഇത് ഒരു രേഖാത്മക ജീവിതകഥയല്ല, മറിച്ച് ഓർമകളും അനുഭവങ്ങളും ദുരന്തങ്ങളും ചേർന്ന ഒരു വിച്ഛിന്ന പ്രവാഹമാണ്. ബാല്യത്തിൽ അപ്പനെ നഷ്ടപ്പെട്ട ശോശന്ന, ലോറിക്കാരൻ എന്ന അപരിചിതന്റെ സഹായത്താൽ അപ്പനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്ന രംഗം കഥയിലെ ഏറ്റവും ശക്തമായ ദൃശ്യങ്ങളിലൊന്നാണ്. ആ ലോറിക്കാരന്റെ റേഡിയോയിൽനിന്നും “കടലേ… നീലക്കടലേ…” എന്ന ഗാനം കേൾക്കുമ്പോൾ, ഒരിക്കലും കടൽ കണ്ടിട്ടില്ലാത്ത ആ പെൺകുട്ടിയുടെ അകക്കാഴ്ചകളിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്. 
</p><p>സാമൂഹികമായി നോക്കുമ്പോൾ, കഥ ഗ്രാമീണ മലയോര ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്നു. ചികിത്സാ സൗകര്യങ്ങളില്ലായ്മ, ഗതാഗതത്തിന്റെ അപര്യാപ്തത, ഉരുൾപൊട്ടലും മഴയും പോലുള്ള പ്രകൃതിദുരന്തങ്ങൾക്കു മുന്നിലെ മനുഷ്യന്റെ നിസ്സഹായത എന്നിവ ശോശന്നയുടെ അപ്പന്റെ മരണത്തിലൂടെ നമ്മെ ഞെട്ടിക്കുന്നു. ഇവിടെ ഒരു വ്യക്തിയുടെ ദുരന്തം മാത്രമല്ല, ഒരു സമൂഹത്തിന്റെ തന്നെ പരാജയമാണ് കാണുന്നത്. 
</p><p>കഥയുടെ ഏറ്റവും ശക്തമായ രാഷ്ട്രീയം അവസാനഭാഗത്താണ് പ്രത്യക്ഷപ്പെടുന്നത്. ജഡ്ജി ഡൊമിനിക് ജോസ് എന്ന കഥാപാത്രം തന്നെ കോടതിയിൽ ജഡ്ജിയായി വന്നിരിക്കുന്നു. അയാൾ കഥയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി, കഥയുടെ ക്ലൈമാക്സ് തന്നെ മാറ്റിയെഴുതുന്നു. ഇതിലൂടെ കഥ, യാഥാർഥ്യം, സൃഷ്ടി, വിധി എന്നിവ തമ്മിലുള്ള അതിർവരമ്പുകൾ പൂർണമായും ഇല്ലാതാകുന്നു. 
</p><p>ഒരു കഥാപാത്രത്തിന് തന്റെ കഥയുടെ അന്ത്യം തിരുത്താൻ അവകാശമുണ്ടോ? ഒരു ജഡ്ജിക്ക് തന്റെ വ്യക്തിപരമായ വികാരങ്ങളുടെ പേരിൽ സത്യത്തെപോലും മാറ്റിയെഴുതാമോ? “ചരിത്രം തിരുത്തുന്നപോലെയല്ലല്ലോ ഒരാളുടെ ഭാവനയിൽ കയറി തിരുത്തൽ വരുത്തുന്നത്” എന്ന കഥയിലെ വരി, സമകാലിക ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളുടെ ഒരു രൂപകമായി മാറുന്നു. ‘കഥ മൻ കി ബാത്’ ആണ്, അത് എഴുത്താളുടെ സ്വകാര്യമാണ്’ എന്ന നിരീക്ഷണം, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ശക്തമായ പ്രതിരോധമായി നിലകൊള്ളുന്നു.
</p><p><font color="#ff0000">താജ് മൻസൂർ (ഫേസ്ബുക്ക്)
</font></p><h3>ന്യാ​യാ​ധി​പ​ന്‍റെ റോ​ൾ വ​ഹി​ക്കു​ന്ന വാ​യ​ന​ക്കാ​ര​ൻ</h3><p>ഷീ​ല ടോ​മി എ​ഴു​തി​യ ‘ചെ​യ്ത്താ​ൻ പാ​ലം’ ക​ഥ (ല​ക്കം 1468) വാ​യി​ച്ചു. ഭാ​വ​നാ​ത്മ​ക​മാ​യ ജീ​വി​ത​മാ​യി ക​ഥ​ക​ൾ വ്യാ​ഖ്യാ​നം ചെ​യ്യ​പ്പെ​ടു​മ്പോ​ൾ സ​ത്യ​മേ​ത് യാ​ഥാ​ർ​ഥ്യ​മേ​ത് എ​ന്ന് വി​ധി പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കു​ന്ന ന്യാ​യാ​ധി​പ​ന്‍റെ റോ​ളാ​ണ് വാ​യ​ന​ക്കാ​ര​ന്‍റേ​ത് എ​ന്ന് ഈ ​ക​ഥ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു. പു​തി​യ ക​ഥപ​റ​ച്ചി​ൽ രീ​തി​ക്ക് ന​ല്ല ഒ​ഴു​ക്കു​ണ്ട്.
</p><p>ര​ച​ന​ക​ൾ ഭ​ര​ണ​കൂ​ട​ങ്ങ​ളെ അ​സ്വ​സ്ഥ​രാ​ക്കു​ക​യും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു പു​തി​യ വ്യ​ാഖ്യാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥി​ത​ സ്ഥാ​പ​ന​ങ്ങ​ൾ അ​തേ​തുവി​ധ​ത്തി​ൽ വി​ല​യി​രു​ത്തു​ന്നു എ​ന്നുകൂ​ടി ന​മ്മെ ഓ​ർ​മി​ക്കു​ന്ന​തുകൂ​ടി​യാ​യി ഈ ​ക​ഥ.
</p><p><font color="#ff0000">ഡോ. ​ടി.​പി. നാ​സ​ർ (ഫേ​സ്ബു​ക്ക്)</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1520535</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1520535</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,25 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 18 May 2026 01:30:52 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2025/06/15/2607039-untitled-1.webp]]></image>
<tags>letters,Madhyamam weekly</tags>
</item>
</channel>
</rss>
