<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 06 Jul 2026 06:00:51 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly-archives-13JUL/feeds.xml" rel="self" type="application/rss+xml"/>
<pubDate>Mon, 06 Jul 2026 06:00:51 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[കടവ്]]></title>
<content:encoded><![CDATA[<p>പു​ഴ എ​ന്ന വാ​ക്ക് 
</p><p>മു​ന്നി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്നു.
</p><p>ഞാ​ന​പ്പോ​ൾ 
</p><p>എ​ന്റെ രാ​ജ്യ​ത്തി​ന്റെ ച​രി​ത്രം 
</p><p>ആ​ലോ​ചി​ച്ചു​കൊ​ണ്ടി​രു​ന്ന നേ​ര​മാ​യി​രു​ന്നു.
</p><p>ഒ​രു നാ​ടി​ന്റെ കാ​ല​വ്യാ​ക​ര​ണ​ങ്ങ​ളെ 
</p><p>ഒ​ഴു​കു​ന്ന ഭാ​ഷ​യി​ൽ പ​രാ​വ​ർ​ത്ത​നം ചെ​യ്യു​വാ​ൻ 
</p><p>വേ​റൊ​രു രൂ​പ​കം പി​ന്നെ വേ​ണ്ടി​വ​ന്നി​ല്ല.
</p><p>അ​ങ്ങ​നെ​യാ​ണ്,
</p><p>എ​ന്റെ നി​ഗ​മ​ന​ങ്ങ​ളു​ടെ മേ​ശ​പ്പു​റ​ത്തു 
</p><p>ചി​ല പ​ദ​ങ്ങ​ൾ വ​ന്നു​ചേ​രു​ന്ന​ത്.
</p><p>ഉ​റ​വ
</p><p>പ്ര​വാ​ഹം 
</p><p>വ​ര​ൾ​ച്ച 
</p><p>സ​മു​ദ്രം
</p><p>ന​ദി​ക​ളു​ടെ സ​ഞ്ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് 
</p><p>ക​ര​യി​ൽ​നി​ന്നു​ള്ള 
</p><p>റൂ​ട്ട് മാ​പ്പു​ക​ളി​ൽ തെ​ളി​യു​ന്ന ക്ര​മ​വി​ധാ​ന​മാ​ണ​ത്. 
</p><p>ത​നി​പ്പ​ക​ർ​പ്പു​ക​ള​ല്ലെ​ങ്കി​ലും, ഇ​തേ ഘ​ട​ന​യി​ലാ​ണ്.
</p><p>പു​രാ​ണ​ങ്ങ​ളി​ൽ തു​ട​ങ്ങി 
</p><p>ഐ​തി​ഹ്യ​ങ്ങ​ളി​ലൂ​ടെ, 
</p><p>ഇ​തി​ഹാ​സ​ങ്ങ​ൾ വ​ഴി, അ​ധി​കാ​ര​ങ്ങ​ളെ കു​റി​ച്ച് 
</p><p>ഇ​തു​വ​രെ എ​ഴു​ത​പ്പെ​ട്ട 
</p><p>ഇ​ന്ത്യ എ​ന്ന 
</p><p>രാ​ഷ്ട്ര​നോ​വ​ലി​ന്റെ അ​ധ്യാ​യ​ങ്ങ​ൾ ര​ചി​ക്ക​പ്പെ​ടു​ന്ന​തും.
</p><p>നാ​ട്ടു​വം​ശ​ങ്ങ​ൾ 
</p><p>അ​തി​ഥി​ദേ​വോ​ഭ​വ:
</p><p>സ​ത്യ​മെ​ന്ന ദൈ​വം 
</p><p>ജ​നാ​ധി​പ​ത്യ​മെ​ന്ന അ​ർ​ധ​ന​ഗ്ന​ത 
</p><p>ഞാ​ൻ, 
</p><p>വ​ഴി​യെ​ഴു​തി പു​ന​ർ​വാ​യ​ന​യി​ലെ​ത്തു​ന്നു.
</p><p>ഉ​ണ​ർ​ച്ച​യി​ൽ​നി​ന്നും
</p><p>ഉ​ൾ​ക്കൊ​ള്ള​ലു​ക​ളി​ലേ​ക്കു നി​റ​ഞ്ഞും മു​റി​ഞ്ഞും 
</p><p>ച​രി​ത്രം ഒ​ഴു​കു​മ്പോ​ൾ 
</p><p>മു​ന്നി​ൽ ജ​ല​രൂ​പ​ത്തി​ൽ ഇ​ള​കി​മ​റി​യു​ന്ന
</p><p>ഭൂ​പ​ട​ങ്ങ​ൾ.
</p><p>സ​മ​യ​ദൂ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി ക​ട​വു​ക​ൾ.
</p><p>അ​ടി​മ​ത്ത​ത്തി​ന്റെ മോ​ച​ന​ത്തി​നു 
</p><p>നി​റം നി​മി​ത്ത​മാ​യ,
</p><p>പാ​ര​ത​ന്ത്ര്യ​ത്തി​ന്റെ ലം​ഘ​ന​ത്തി​നു 
</p><p>ഉ​പ്പ് നി​വേ​ദി​ച്ച,
</p><p>പാ​തി​രാ​ത്രി​യി​ൽ വെ​ളി​ച്ചം സ്വ​ന്ത​മാ​ക്കി​യ 
</p><p>ഒ​രു ജ​ന​ത, 
</p><p>ക​യ​റി​യി​റ​ങ്ങി​യ പ​ട​വു​ക​ൾ.
</p><p>അ​തി​ലൊ​ന്നി​ൽ ര​ക്ത​സാ​ക്ഷി​യു​ടെ 
</p><p>മെ​ലി​ഞ്ഞ ഊ​ന്നു​വ​ടി തെ​റി​ച്ചു​വീ​ണി​ട്ടു​ണ്ട്.
</p><p>പി​ന്നീ​ട്,
</p><p>അ​ധി​കാ​ര​ത്തി​ന്റെ ക​ട​ത്തു​വ​ഞ്ചി​യു​ള്ള​വ​ർ 
</p><p>മ​നു​ഷ്യ​ക്ഷേ​ത്ര​ങ്ങ​ൾ പ​ണി​തു​യ​ർ​ത്തി.
</p><p>എ​ന്നാ​ൽ, ആ​ശ​ങ്ക​ക​ൾ 
</p><p>ന​മ്മ​ളി​ൽ ഇ​യ്യി​ടെ​യാ​യി ന​ന്നാ​യി കൂ​ടു​ന്നു. 
</p><p>നാ​വി​ൽ​മാ​ത്രം വി​യ​ർ​പ്പു​ള്ള​വ​ർ 
</p><p>ഇ​ന്ത്യ​യെ ത​ർ​ക്ക​മ​ന്ദി​ര​മാ​ക്കി പൊ​ളി​ക്കു​ന്നു 
</p><p>അ​രു​വി​ക​ള​റി​യാ​ത്ത​വ​ർ 
</p><p>ക​ട​ത്തു​തോ​ണി​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ൾ കീ​റു​ന്നു.
</p><p>സ​ത്യ​മെ​ന്ന മ​നു​ഷ്യ​നെ 
</p><p>കൊ​ന്ന​വ​ർ പു​ണ്യ​ജ​ന്മ​ങ്ങ​ളാ​യി മാ​റു​ന്നു.
</p><p>ഞ​ങ്ങ​ൾ നി​ർ​മി​ച്ച ക​ട​വി​ൽ​നി​ന്നാ​ണ് 
</p><p>രാ​ജ്യ​ത്തി​ന്റെ ച​രി​ത്രം യാ​ത്ര​തു​ട​ങ്ങി​യ​തെ​ന്ന 
</p><p>അ​ശ്ലീ​ലം പ​ര​ത്തു​ന്ന​വ​രോ​ട്,
</p><p>ഏ​താ​ണ് നി​ങ്ങ​ൾ നി​ർ​മി​ച്ച ക​ട​വെ​ന്നു പാ​വം 
</p><p>ഒ​രി​ന്ത്യ​ക്കാ​ര​ൻ ചോ​ദി​ക്കു​ന്നു. 
</p><p>പു​തി​യ നി​റം കൊ​ടു​ത്ത പ​ഴ​യ ക​ട​വി​ന​രി​കി​ലെ 
</p><p>‘‘നി​ർ​മി​തി വ​ർ​ഷം 2014’’
</p><p>എ​ന്നെ​ഴു​തി​യ തു​ണി അ​വ​രെ ന​ഗ്ന​രാ​ക്കു​ന്നു.
</p><p>കാ​ല​ത്തി​നും ദൂ​ര​ത്തി​നും 
</p><p>ഒ​പ്പ​മു​ള്ള ച​രി​ത്ര​ങ്ങ​ളും കാ​ല​ടി​ക​ളു​മ​വ​ർ 
</p><p>ആ ​ഒ​റ്റനി​റ​മു​ള്ള ശീ​ല​കൊ​ണ്ടു മ​റ​ച്ചി​രി​ക്കു​ന്നു.
</p><p>പി​ന്നെ,
</p><p>ചോ​ദ്യ​ങ്ങ​ളു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ 
</p><p>വി​ലാ​സ​ത്തി​ൽ ദേ​ശ​ത്തി​ന്റെ പേ​ര് വെ​ട്ടി​മാ​റ്റു​ന്നു 
</p><p>ഒ​രു മ​ഴ വ​രാ​നു​ണ്ട് 
</p><p>മ​ല​മു​ക​ളി​ൽ​നി​ന്നും പേ​മാ​രി​യാ​യി. 
</p><p>അ​ന്ന് മ​റ​ശ്ശീ​ല, 
</p><p>കാ​റ്റും വെ​ള്ള​വും പി​ടി​ച്ചുകീ​റി​യൊ​ഴു​ക​ണം.
</p><p>പി​ന്നി​ലെ ഒ​ളി​പ്പി​ച്ച ക​ട​വു​ക​ൾ തെ​ളി​യ​ണം.
</p><p>ച​രി​ത്ര​ത്തി​ന്റെ വ്യ​വ​ഹാ​ര വാ​യ​ന തു​ട​ര​ണം.
</p><p>പാ​വ​മി​ന്ത്യ​ക്കാ​ര​ൻ, പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ൻ 
</p><p>ക​യ്യി​ൽ ഒ​രു പു​സ്ത​കം മാ​ത്രം 
</p><p>നെ​ഞ്ചോ​ടു ചേ​ർ​ത്ത് 
</p><p>പു​ഴ​യു​ടെ തീ​ര​ത്ത് ഇ​പ്പോ​ഴും നി​ൽ​ക്കു​ന്നു. 
</p><p>അ​തി​ലെ ആ​ദ്യ​വാ​ച​കം 
</p><p>കാ​ൽ​ക്കീ​ഴി​ലെ മ​ണ​ലി​ൽ അ​യാ​ൾ 
</p><p>എ​ഴു​തി​വെ​ച്ചി​രു​ന്നു.
</p><p>‘‘ന​മ്മ​ൾ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ 
</p><p>ഇ​ന്ത്യ​യെ, 
</p><p>ഒ​രു പ​ര​മാ​ധി​കാ​ര സ്ഥി​തിസ​മ​ത്വ
</p><p>മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്കാ​യി.’’
</p><p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1534535</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1534535</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 JUL 2026]]></category>
<dc:creator><![CDATA[ഗോ​പി​നാ​ഥ​ൻ കെ]]></dc:creator>
<pubDate>Mon, 06 Jul 2026 05:00:13 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/07/05/2877076-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[ആ​ത്മ​ക​ഥ​യി​ലെ
ഒ​ന്നാ​മ​ധ്യാ​യം]]></title>
<content:encoded><![CDATA[<p>നാ​ല് ബാ​റ്റ​റി​യി​ടു​ന്ന
</p><p>ഒ​രു നീ​ള​ൻ ടോ​ർ​ച്ചു​ണ്ടാ​യി​രു​ന്നു ഉ​പ്പാ​ക്ക്.
</p><p>അ​ക്കാ​ല​ത്തെ​യെ​ന്നെ പോ​ലെ
</p><p>ത​ല ത​ടി​ച്ചും
</p><p>ഉ​ട​ൽ മെ​ലി​ഞ്ഞ​തു​മാ​യ ഒ​ന്ന്.
</p><p>ഇ​രു​ട്ടി​നെ വെ​ട്ടി പി​ള​ർ​ക്കാ​നും
</p><p>കു​ന്നി​ലേ​ക്കു ന​ട​ക്കാ​നും
</p><p>അ​നാ​ദി​ക്ക​ട​യി​ലേ​ക്ക്
</p><p>അ​ന്തി​ക്ക് ചെ​ല്ലാ​നും
</p><p>അ​തെ​നി​ക്കെ​ന്നും ഒ​പ്പം വ​ന്നു.
</p><p>രാ​ത്രി​യു​ടെ ഒ​റ്റ​ക്ക​ണ്ണു പോ​ലെ
</p><p>നെ​ഞ്ച് വി​രി​ച്ച് ക​ത്തു​ന്നു​ണ്ട​ത്
</p><p>ഓ​ർ​മ​ക​ളു​ടെ ഇ​ട​നാ​ഴി​ക​ളി​ൽ...
</p><p>രാ​ത്രി​യി​ലൊ​റ്റ​യ്ക്ക്
</p><p>ഉ​പ്പ വ​രു​ന്ന​തി​ന്റെ ആ ​വെ​ളി​ച്ചം
</p><p>ഇ​ന്നും മി​ന്നി​ത്തെ​ളി​യാ​റു​ണ്ട്
</p><p>ഏ​കാ​ന്ത​ത​യു​ടെ ഉ​പ്പു​പാ​റ​ക​ളി​ൽ.
</p><p>മ​ണ്ണെ​ണ്ണ വി​ള​ക്ക്
</p><p>ഇ​മ​ക​ൾ ചി​മ്മു​ന്ന രാ​ത്രി​ക​ളി​ൽ
</p><p>ടോ​ർ​ച്ചു വെ​ളി​ച്ച​ത്തി​ൽ
</p><p>ക​ഞ്ഞി തി​ള​പ്പി​ച്ചു ഉ​മ്മ.
</p><p>എ​രി​വു​ള്ള വ​റ്റ​ൽമു​ള​ക് ച​മ്മ​ന്തി
</p><p>നാ​വി​ൽ ആ​സി​ഡാ​യി പൊ​ള്ളി.
</p><p>മ​ഴ​പ്പാ​റ്റ​ക​ളു​ടെ നൃ​ത്ത​ത്തെ
</p><p>കൈ ​മു​ദ്ര​ക​ളാ​ൽ തോ​ൽ​പി​ച്ച്
</p><p>മ​റ്റൊ​രു നൃ​ത്ത​ക്കാ​രി​യാ​യി ഉ​മ്മ.
</p><p>വെ​ളി​ക്കി​രി​ക്കാ​ൻ പോ​കു​മ്പോ​ൾ
</p><p>എ​ന്റെ പേ​ടി​യു​ടെ ആ​കാ​ശ​ത്തി​ന്
</p><p>ആ ​ടോ​ർ​ച്ച് വെ​ളി​ച്ചം
</p><p>ആ​ശ്വാ​സ​ത്തി​ന്റെ മേ​ൽ​ക്കൂ​ര പ​ണി​തു.
</p><p>ന​ല്ല മ​ഴ​യും
</p><p>കാ​റ്റും ഉ​ള്ള ഒ​രു​ രാ​ത്രി​യി​ൽ
</p><p>അ​നാ​ദി ക​ട​യി​ലേ​ക്ക് പോ​കും വ​ഴി 
</p><p>വി​ശ​ന്നു വി​ശ​ന്നു ച​ത്തു​പോ​യ
</p><p>ആ ​ടോ​ർ​ച്ചി​നെ​യോ​ർ​ത്ത്
</p><p>ക​ര​ഞ്ഞ​തി​ന്നു​മോ​ർ​ക്കു​ന്നു.
</p><p>അ​ന്നു മു​ഴു​വ​ൻ
</p><p>മ​രി​ച്ച വീ​ടു പോ​ലെ
</p><p>നി​ശ്ശബ്ദ​രാ​യി ഞ​ങ്ങ​ൾ.
</p><p>വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം
</p><p>ഒ​രു പ​ക​ലു​റ​ക്ക​ത്തി​ൽ
</p><p>പ​ല കു​റി ആ ​ടോ​ർ​ച്ച് മി​ന്നി​ത്തെ​ളി​ഞ്ഞു.
</p><p>മ​ര​ക്കോ​വ​ണി ക​യ​റി
</p><p>ഉ​പ്പാ​ന്റെ പ​ഴ​യ ത​ക​ര​പ്പെ​ട്ടി
</p><p>പൊ​ടിത​ട്ടി​യെ​ടു​ത്ത​പ്പോ​ൾ
</p><p>ചി​റ​ക​ടി​ച്ചു പ​റ​ന്ന
</p><p>പാ​റ്റ​ക​ൾ​ക്കൊ​പ്പം
</p><p>ഒ​രു​വെ​ളി​ച്ചം മി​ന്നി​ത്തെ​ളി​ഞ്ഞു.
</p><p>ആ ​പ​ഴ​യ ടോ​ർ​ച്ച്
</p><p>എ​ന്നെ തി​രി​ച്ച​റി​ഞ്ഞ്
</p><p>ഒ​ന്നു ചി​രി​ച്ചത​ാവ​ണം, തീ​ർ​ച്ച.
</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1534553</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1534553</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 JUL 2026]]></category>
<dc:creator><![CDATA[അബ്ദുള്ള പേരാമ്പ്ര]]></dc:creator>
<pubDate>Mon, 06 Jul 2026 04:00:28 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/07/05/2877118-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[ആ​ന​ന്ദ മ​റ​യു​ന്നു]]></title>
<content:encoded><![CDATA[<blockquote>ജീ​വി​തത്തി​ൽ ത​ന്റെ താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന പ്രി​യസ​ഖിയു​ടെ രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ചും വി​ട​വാ​ങ്ങ​ലി​നെ​ക്കു​റി​ച്ചും​ എ​ഴുതു​ന്നു.</blockquote><p>മൂ​ല​മ​റ്റം സ്വ​ദേ​ശി​യാ​യൊ​രു യു​വ​തി​യെ തേ​ടി മ​ര​ണ​മെ​ത്തി​യ​ത് ശാ​സ്​​ത്ര​ബോ​ധ​വും വി​ശ്വാ​സ​വും ത​മ്മി​ലു​ള്ള വി​ട​വു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ്. ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യി​രു​ന്ന ആ ​യു​വ​തി​ക്ക് ഗ​ർ​ഭാ​ശ​യ കാ​ൻ​സ​റാ​യി​രു​ന്നു. പ്ര​തീ​ക്ഷ​ക്കു വ​ക ന​ൽ​കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽത​ന്നെ രോ​ഗം തി​രി​ച്ച​റി​യു​ക​യും ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​താ​ണ്. ഗ​ർ​ഭാ​ശ​യം എ​ടു​ത്തു​ക​ള​ഞ്ഞ് സ​മ​യ​ബ​ന്ധി​ത​മാ​യി രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​ള്ള ശ്ര​മം തീ​വ്ര​മാ​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, രോ​ഗ​ശ​മ​നം ക​ണ്ടുതു​ട​ങ്ങി​യ​പ്പോ​ൾ അ​ത് പ്രാ​ർ​ഥന​യു​ടെ ഫ​ല​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ആ ​വ​ഴി​യെ മു​ന്നോ​ട്ടു​പോ​യി. അ​ത് മ​ര​ണ​ത്തി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണെ​ന്ന് അ​വ​ർ അ​റി​ഞ്ഞ​ത് രോ​ഗം മൂ​ർ​ച്ഛി​ച്ച​പ്പോ​ഴാ​ണ്. </p><p>വീ​ണ്ടും കാ​ൻ​സ​ർ​രോ​ഗ വി​ദ​ഗ്ധ​ന്റെ അ​ടു​ത്തെ​ത്തു​മ്പോ​ൾ പ​ഴു​തു​ക​ള​ട​ച്ച് രോ​ഗം അ​വ​രു​ടെ ശ​രീ​രം കീ​ഴ​ട​ക്കി​യി​രു​ന്നു. ഒ​റ്റ​പ്പെ​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നി​ല്ല ഇ​ത്. ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​വ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും മെ​ഡി​ക്ക​ൽ ശാ​സ്​​ത്ര​ത്തെ​ക്കാ​ൾ വി​ശ്വാ​സ​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​വ​രാ​യി​രു​ന്നു. ശാ​സ്​​ത്ര​ത്തോ​ടു​ള്ള അ​ക​ൽ​ച്ച​യും വി​ശ്വാ​സ​ത്തോ​ടു​ള്ള അ​തി​രു​ക​വി​ഞ്ഞ അ​ടു​പ്പ​വും ഇ​ത്ത​ര​ക്കാ​ർ​ക്ക് വി​ന​യാ​യി തോ​ന്നും.
</p><p>കാ​ൻ​സ​ർ രോ​ഗി​ക​ളെ തേ​ടി പ്രാ​ർ​ഥ​നാ​സം​ഘ​ങ്ങ​ൾ സ്​​ത്രീ​ക​ളു​ടെ വാ​ർ​ഡി​ലെ​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. വി​ള​ഞ്ഞു​കി​ട​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന പ​റ​വ​ക്കൂ​ട്ട​ങ്ങ​ൾ പോ​ലെ സ​ന്ദ​ർ​ശ​ന​സ​മ​യ​മാ​ണ​വ​ർ അ​തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ദൈ​വ​വേ​ല​ക്കാ​രാ​യി അ​വ​ർ സ്വ​യം വി​ശേ​ഷി​പ്പി​ച്ചു. പൊ​ന്ത​ക്കോ​സ്​​തു വി​ശ്വാ​സി​ക​ളാ​യി​രു​ന്ന അ​വ​രി​ലേ​റെ​യും രോ​ഗി​ക​ളെ അ​വ​ർ പാ​പി​ക​ളാ​യി ക​ണ്ടു. പാ​പ​മു​ക്തി​യും നി​ത്യ​ജീ​വി​ത​വും വാ​ഗ്ദാ​നം ചെ​യ്തു. ത​ങ്ങ​ളി​ലേ​ക്ക് ക​ണ്ണ​യ​ക്കുന്ന​വ​രെ നോ​ട്ട​മി​ട്ടു. അ​വ​രി​ൽ ഇ​ര​ക​ളെ ക​ണ്ടെ​ത്തി. ഇ​ര​യു​ടെ ചു​റ്റും വ​ട്ടം​കൂ​ടി പ്രാ​ർ​ഥനാ​ശു​ശ്രൂ​ഷ​യി​ലും എ​ണീ​റ്റി​രു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ട്ട പെ​രു​വ​ക്കാ​രി​യാ​യൊ​രു ദ​ലി​ത് സ്​​ത്രീ ര​ണ്ടാം നാ​ൾ വി​ട​വാ​ങ്ങു​ന്ന​ത് ക​ണ്ടു. എ​ല്ലാം ക​ണ്ടും സ​ഹി​ച്ചു​മി​രു​ന്ന ആ​ന​ന്ദ മൃ​ത്യു​വി​ന്റെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്കി​ട​യി​ലും ത​ന്നി​ലേ​ക്കെ​ത്തു​ന്ന ദൈ​വ​വേ​ല​ക്കാ​രെ പു​ഞ്ചി​രി​യോ​ടെ ചോ​ദ്യംചെ​യ്തു. ത​ന്നെ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കുമാ​ത്രം ശു​ശ്രൂ​ഷ ന​ൽ​കി. </p><p>അ​ല്ലാ​ത്ത​വ​രോ​ട് വി​ശേ​ഷ​ങ്ങ​ൾ തി​ര​ക്കി മ​ട​ങ്ങി​പ്പോ​കു​ന്ന ഒ​രു ക​ത്തോ​ലി​ക്ക പു​രോ​ഹി​ത​നോ​ടു​മാ​ത്രം വ്യ​ത്യ​സ്​​ത​മാ​യൊ​രു സ​മീ​പ​നം പു​ല​ർ​ത്തി. പ്രാ​ർ​ഥ​നാ​സം​ഘ​ത്തി​ൽ​പെ​ട്ട സം​സാ​രപ്രി​യ​യാ​യൊ​രു മു​തി​ർ​ന്ന ദ​ലി​ത് സ്​​ത്രീ​യോ​ട് ഒ​രി​ക്ക​ൽ ഞാ​ൻ പ​റ​ഞ്ഞു. ‘ഭൂ​മി​യും മ​റ്റ് വി​ഭ​വ​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യ​വ​ർ ന​മ്മു​ടെ ര​ക്ഷ​ക്കാ​യി ബൈ​ബി​ൾ ന​ൽ​കി. ന​മ്മ​ൾ കോ​ള​നി​ക​ളി​ലു​മാ​യി!’ ര​സ​ക​ര​മാ​യൊ​രു പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു അ​വ​രു​ടേ​ത്. ‘ഇ​വി​ടെ എ​ന്തി​നാ​ണ് ഭൂ​മി, അ​വി​ടെ എ​ല്ലാ​മു​ണ്ട്.’ ‘എ​ത്ര ഏ​ക്ക​ർ’ എ​ന്ന ക​ളി​വാ​ക്കി​നെ അ​വ​ർ നേ​രി​ട്ട​ത് ‘അ​ള​വി​ല്ലാ​തെ’ എ​ന്ന മ​റു​വാ​ക്കി​ലൂ​ടെ​യാ​യി​രു​ന്നു. ദൈ​വ​വേ​ല​ക്കാ​രു​ടെ പൊ​തു​ശ​ല്യം അ​ധി​ക​കാ​ലം നി​ല​നി​ന്നി​ല്ല. പ​രാ​തി​ക​ൾ ഉ​ണ്ടാ​യി. ആ​ശു​​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് അ​ത് വി​ല​ക്കേ​ണ്ടി​വ​ന്നു.
</p><p>ര​ക്ത​ബ​ന്ധ​ങ്ങ​ൾ വേ​ർ​പെ​ട്ടു​പോ​യ​പ്പോ​ൾ വ​ള​ർ​ത്തി​യെ​ടു​ത്ത സ​ാഹോ​ദ​ര്യ​ബ​ന്ധ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യു​ടെ ഘ​ട്ട​ത്തി​ൽ ആ​ന​ന്ദ​ക്കേ​റെ തു​ണ​യാ​യി. താ​ടി​യെ​യും കു​ട്ട​പ്പ​നെ​യുംപോ​ലെ ചി​ല​ർ തു​ട​ക്കം മു​ത​ൽ അ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മാ​ളു​വി​നെ​യും അ​ജി​യെ​യും പോ​ലെ ചി​ല​ർ ആ​ശു​​പ​ത്രി കി​ട​ക്ക​യി​ൽ കൂ​ട്ടു​നി​ന്നു. ജെ​സി​യും കു​ഞ്ഞു​മോ​നും അ​യാ​ൾ​ക്കി​ഷ്​​ട​മു​ള്ള ഭ​ക്ഷ​ണ​മു​ണ്ടാ​ക്കി ആ​ശു​​പ​ത്രി​യി​ലും ധ​ന്വ​ന്ത​രി​യി​ലു​മെ​ത്തി​ച്ചു. ത​ല​യോ​ല​പ്പ​റ​മ്പി​ൽ​​െവ​ച്ച് യാ​ദൃ​ച്ഛിക​മാ​യി ക​ണ്ടു​മു​ട്ടി​യ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ രാ​മു​ചേ​ട്ട​ൻ ഭ​ക്ഷ​ണം വാ​ങ്ങി​ത്ത​ന്ന​തി​നു​ശേ​ഷം കൈ​യി​ലു​ണ്ടാ​യി​രു​ന്ന അ​ന്ന​ത്തെ പ​ണി​ക്കൂ​ലി എ​ന്നെ​യേ​ൽ​പി​ച്ചു. </p><p>മാ​ന​സി​കാ​സ്വ​സ്​​ഥ​ത നേ​രി​ട്ട മ​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ണി​ച്ച​ശേ​ഷം ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യ ടാ​പ്പിങ് തൊ​ഴി​ലാ​ളി​യാ​യ എ​ട​യ്ക്കാ​ട്ടു​വ​യ​ൽ​ക്കാ​ര​ൻ കെ.കെ. കു​ഞ്ഞ​പ്പ​ൻ ക​രു​തിവ​ന്ന​തു​പോ​ലെ വേ​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടും 500 രൂ​പ ഏ​ൽ​പി​ച്ചി​ട്ടു​പോ​യി. ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​യ അ​ര​യ​ൻ​കാ​വു​കാ​ര​ൻ ക​രു​ണാ​ക​ര​ൻ ത​ന്റെ വ​രു​മാ​ന​ത്തി​ലെ ഒ​രു വി​ഹി​തം പ​ല​പ്പോ​ഴും ന​ൽ​കി. ചോ​ദി​ക്കാ​തെത​ന്നെ സ​ഹാ​യി​ക​ളാ​യി​ത്തീ​ർ​ന്ന ആ​ത്മബ​ന്ധ​ങ്ങ​ൾ ഒ​റ്റ​ക്ക​ല്ലെ​ന്ന തോ​ന്ന​ൽ നി​ര​ന്ത​രം സൃ​ഷ്​​ടി​ച്ചു​കൊ​ണ്ടി​രു​ന്നു.</p><p>എ​ന്നി​രി​ക്ക​ിലും കാ​ൻ​സ​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ക്കി. കൃ​ഷി​യി​ൽനി​ന്നു​ള്ള വ​രു​മാ​നം കു​റ​ഞ്ഞു. ക​രു​തി​​െവ​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തു​ട​ക്ക​ത്തി​ൽത​ന്നെ പ​ണ​യ​ത്തി​ലാ​യി. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സാ​വ​ശ്യ​ങ്ങ​ൾ​പോ​ലും നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി. നി​ശ്ചി​ത തു​ക ആ​വ​ശ്യ​പ്പെ​ട്ട സ്​​കൂ​ൾ ഓ​ഫ് ലീ​ഗ​ൽ തോ​ട്ട് അ​ധി​കാ​രി​ക​ളോ​ട് നി​ർ​വാ​ഹ​മി​ല്ലെ​ന്ന് നേ​രി​ൽ ക​ണ്ട് പ​റ​യേ​ണ്ടി​വ​ന്നു. കോ​ളജി​ന​ടു​ത്തൊ​രു വീ​ട്ടി​ൽനി​ന്ന് പേ​യിങ് ഗ​സ്റ്റാ​യി​ട്ട് ബു​ദ്ധ ക്ലാ​സി​ൽ പോ​കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ഈ ​സ്​​ഥി​തി തു​ട​രാ​നാ​യി​ല്ല. ഹോ​സ്റ്റ​ൽ സൗ​ക​ര്യ​മു​ള്ള​തിനാൽ ഭ​ഗ​ത്തി​ന്  ഇ​ത്ത​ര​മൊ​രവ​സ്​​ഥ നേ​രി​ടേ​ണ്ടിവ​ന്നി​ല്ല. കു​റ​വി​ല​ങ്ങാ​ട്ടു​കാ​രി​യാ​യ കൂ​ട്ടി​കാ​രി അ​നു ശാ​ന്ത​ൻ ബു​ദ്ധ​ക്കുകൂ​ടി​യു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി​ട്ടാ​ണ് ക്ലാ​സി​ലെ​ത്തി​യ​ത്. അ​നു​വി​ന്റെ അ​മ്മ അ​തി​നൊ​രി​ക്ക​ലും ഭം​ഗംവ​രു​ത്തി​യി​ല്ല. വു​ഡ്​​ലാ​ൻ​ഡ് ഹോ​ട്ട​ലി​ൽനി​ന്ന് ഉ​ച്ച​ക്ക് 22 രൂ​പ​ക്ക് കി​ട്ടു​ന്ന ഒ​രു​ പൊ​തി ചോ​റ് ഞ​ങ്ങ​ൾ പ​ങ്കി​ട്ടു. ആ​ശു​​പ​ത്രി പ​രി​സ​ര​ത്തു​നി​ന്ന് ര​ണ്ടു​രൂ​പ​ക്ക് ആ​ന​ന്ദ​ക്കു വാ​ങ്ങു​ന്ന പൊ​ടി​യ​രി​ക്ക​ഞ്ഞി​യി​ൽ ഞാ​നും പ​ങ്കു​ചേ​ർ​ന്നു.
</p><p>മെ​ഡി​ക്ക​ൽ കോ​ളജി​ൽ അ​ഡ്മി​റ്റാ​യ​തു മു​ത​ൽ ധ​ന്വ​ന്ത​രി​യി​ലാ​യി താ​മ​സം. ഒ​രു മു​റി​യി​ൽ മൂ​ന്നു കി​ട​ക്ക​ക​ളു​ള്ള ഒ​രു ഡോ​ർ​മറ്റ​റി​യാ​യി​രു​ന്നു ധ​ന്വ​ന്ത​രി. ഓ​രോ ദി​വ​സ​വും ര​ണ്ടു കി​ട​ക്ക​യു​ടെ പ​ണ​മ​ട​ച്ചാ​ണ് അ​വി​ടെ താ​മ​സം തു​ട​ർ​ന്ന​ത്. മൂ​ന്നാ​മ​ത്തെ കി​ട​ക്ക​യി​ലേ​ക്ക് എ​പ്പോ​ൾ വേണ​മെ​ങ്കി​ലും ഒ​രാ​ൾ എ​ത്താ​വു​ന്ന​താ​യി​രു​ന്നു​വെ​ങ്കി​ലും ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. കൂ​ട്ടി​ന് ആ​രു​മി​ല്ലാ​തി​രു​ന്ന ഒ​രു സ്​​ത്രീ​യു​ടെ കാ​ര്യ​ത്തി​ൽ. ദ​ലി​ത​രു​ടെ അ​ഭ്യു​ന്ന​തി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്​​ഥാ​പ​ന​മാ​യി​രു​ന്നു ധ​ന്വ​ന്ത​രി. ദ​ലി​ത​രാ​യി​രു​ന്നു അ​വി​ടത്തെ ജീ​വ​ന​ക്കാ​ർ. അ​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു സ്​​ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. </p><p>മു​റി തി​ര​ക്കി​യെ​ത്തു​മ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​ല്ല​പ്പ​ള്ളി​ക്കാ​ര​ൻ ബാ​സു​രേ​ന്ദ്ര​നാ​ണ് ധ​ന്വ​ന്തി​രി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. സാ​മൂ​ഹിക-​രാ​ഷ്ട്രീ​യ ജീ​വി​ത​ത്തോ​ടു​ള്ള ആ​ദ​ര​വ് അ​വ​രി​ൽ ക​ണ്ടു. ധ​ന്വ​ന്ത​രി വീ​ടു​പോ​ലെ​യാ​യി. ര​വീ​ന്ദ്ര​നും വി​ജ​യ​നും രാ​ധ​യും രാ​ജു​വു​മെ​ല്ലാം രോ​ഗ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. ചി​ല​ർ ഭാ​ര്യ​യും മ​ക്ക​ളു​മാ​യി രോ​ഗി​യെ കാ​ണാ​ൻ മു​റി​യി​ലെ​ത്തി. ആ​ശുപ​ത്രി ജീ​വി​തം മ​ന​സ്സി​നെ മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​നെ​യും ദു​ർ​ബ​ല​മാ​ക്കി. തു​ട​ക്ക​ത്തി​ൽ ചി​ല പ​തി​വ് കൃ​ഷി​ക​ൾ ചെ​യ്യാ​ൻ നോ​ക്കി​യെ​ങ്കി​ലും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. കാ​ർ​ഷി​ക ജീ​വി​ത​ത്തി​ന്റെ വ​ഴി​യ​ട​ഞ്ഞു തു​ട​ങ്ങി. അ​തി​ലേ​ക്കൊ​രു മ​ട​ക്ക​യാ​ത്ര എ​ളു​പ്പ​മ​ല്ലാ​താ​യി. </p><p>വീ​ട്ടി​ൽ​നി​ന്ന് ആശുപത്രി കി​ട​ക്ക​യി​ലേ​ക്കും ധ​ന്വ​ന്തരി​യി​ലേ​ക്കു​മു​ള്ള മാ​റ്റം ഒ​ര​വ​സ്​​ഥാ​ന്ത​ര​മാ​യി​രു​ന്നു. പ​ണി​യാ​യു​ധ​ങ്ങ​ളി​ലെ മാ​റ്റ​മാ​യി​രു​ന്നു. ശ​രീ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന വ്യ​ക്തി​യും തൂ​മ്പ​യു​മെ​ല്ലാം താ​ങ്ങാ​നാ​വാ​ത്ത​താ​യി. പു​സ്​​ത​ക​ങ്ങ​ളും പേ​ന​യും പ​ണി​യാ​യു​ധ​ങ്ങ​ളാ​യി. കാ​ർ​ഷി​ക ജീ​വി​തം സൃ​ഷ്​​ടി​ച്ച ബൗ​ദ്ധി​ക മ​റ​വി​ന്റെ മ​ഞ്ഞു​രു​കി തു​ട​ങ്ങി. ദ​ലി​ത് ആ​ശ​യ നി​ർ​മി​തി​ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി തേ​ടി. പ​ഠ​ന​ത്തി​ൽ മ​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ നി​യ​മ​പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ച്ചു. ഈ ​സ​മ​യ​ത്ത് ദ​ലി​ത് ഐ​ക്യ​സ​മി​തി​യു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം തീ​രു​മാ​നി​ക്ക​പ്പെ​ട്ട​ത് ധ​ന്വ​ന്ത​രി​യി​ൽ ​െവ​ച്ചാ​യി​രു​ന്നു.
</p><p>പ്രാ​ർ​ഥി​ക്കാ​നാ​യി മോ​സ്​​ക്കു​ക​ൾ തി​ര​ക്കി ന​ട​ക്കു​ന്ന മ​നു​ഷ്യ​രെ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഒ​രു ഡോ​ർ​മറ്ററി​യി​ലെ​ത്തി പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വഹ​ണ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി, ആ​ദ്യം ക​ണ്ട വാ​തി​ലി​ൽ മു​ട്ടി ത​നി​ക്ക് പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന ഒ​രു യു​വാ​വി​നെ ക​ണ്ട​ത് ധ​ന്വ​ന്തി​രി​യി​ൽ​െവ​ച്ചാ​ണ്. രോ​ഗി​യാ​യ ഏ​തോ ഉ​റ്റ​ബ​ന്ധു​വി​നോ​ടൊ​പ്പം മെ​ഡി​ക്ക​ൽ കോ​ളജി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​യാ​ൾ. ത​ന്റെ മ​ന​സ്സിൽ പ്രാ​ർ​ഥ​ന​ക്കാ​യി കു​റി​ച്ച സ​മ​യം തെ​റ്റാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രി​ക്കാം ആ ​സാ​യാഹ്ന​ത്തി​ൽ അ​യാ​ൾ ന​ട​ത്തി​യ​ത്. ആ​രു​ടെ വാ​തി​ലി​ൽ മു​ട്ടി​യും പ്രാ​ർ​ഥി​ക്കാ​ൻ ഇ​ടംതേ​ടാ​മെ​ന്ന ബോ​ധ്യ​ത്തി​ന് ഭം​ഗംവ​രാ​തി​രി​ക്ക​ത്ത​ക്ക​വ​ണ്ണം ഞ​ങ്ങ​ൾ ആ​യാ​ളെ മു​റി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. പ്രാ​ർ​ഥി​ക്കാ​നാ​ണ് അ​മ്പ​ല​ങ്ങ​ളും പ​ള്ളി​ക​ളും. എ​വി​ടെ വേ​ണ​മെ​ങ്കി​ലും പ്രാ​ർ​ഥിക്കാ​മ​ല്ലോ! </p><p>അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ബു​ദ്ധ​യു​മു​ണ്ടാ​യി​രു​ന്നു അ​ന്ന്. പേ​രും വീ​ടും മാ​ത്രം തി​ര​ക്കി. വീ​ട് ത​ല​യോ​ല​പ്പ​റ​മ്പി​ലാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഏ​റെ അ​ക​ലെ​യ​ല്ലാ​ത്തൊ​രു ബ​ന്ധം തോ​ന്നി. ക​ൺ​മു​ന്നി​ലാ​ണെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്​ സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ത്തും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഒ​ച്ച​പ്പാ​ടു​ക​ളി​ൽ മ​ന​സ്സുട​ക്കാ​തെ മു​റി​യു​ടെ ഒ​രു മൂ​ല​യി​ൽ അ​യാ​ൾ ത​ന്റെ ദൈ​വ​ത്തോ​ട് സം​വ​ദി​ച്ചു. ഞ​ങ്ങ​ൾ നി​ശ്ശബ്ദ​രാ​യി ഇ​രു​ന്നു. മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോ​ൾ ഞാ​ൻ യു​വാ​വി​നോ​ടു പ​റ​ഞ്ഞു, ‘ഞ​ങ്ങ​ൾ ദൈ​വ​വി​ശ്വാ​സി​ക​ള​ല്ല’ വി​ശ്വാ​സി​യാ​യ നി​ങ്ങ​ളോ​ട് ഞ​ങ്ങ​ൾ കാ​ണി​ച്ച മ​നോ​ഭാ​വം അ​വി​ശ്വാ​സി​ക​ളാ​യ മ​നു​ഷ്യ​രോ​ട് നി​ങ്ങ​ളും കാ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​തി​ന​ർ​ഥം. പി​ന്നീ​ട് ഞ​ങ്ങ​ൾ മ​ത​ങ്ങ​ൾ​ക്കി​ട​യി​ൽനി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന മൗ​ലി​ക​വാ​ദ ചി​ന്ത​ക​ളെ​ക്കു​റി​ച്ചും, ഭീ​ക​ര​വാ​ദ​ത്തെ​ക്കു​റി​ച്ചും ച​ർ​ച്ച​ചെ​യ്തു.
</p><p>ധ​ന്വ​ന്തരി​യി​ലെ ജീ​വി​ത​കാ​ല​ത്ത് ന​വാ​സാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും അ​ടു​ത്ത​ ബ​ന്ധം. ഞ​ങ്ങ​ൾ​ക്കു​മു​മ്പേ ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യ ഒ​രാ​ൾ. തൃ​ശൂ​രി​ലെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽനി​ന്ന് പു​റ​ത്തി​റ​ങ്ങി​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ ഒ​രു മൂ​വാ​റ്റു​പു​ഴ​ക്കാ​ര​നാ​യി​രു​ന്നു ന​വാ​സ്. ത​ന്റെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​തും താ​ൻ ൈഡ്ര​വ​റാ​യി​രു​ന്ന​തു​മാ​യ ബ​സ്​ നേ​ര്യ​മം​ഗ​ല​ത്തു​​െവ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റുപേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദാ​രു​ണ സം​ഭ​വ​മാ​ണ് ത​ന്നെ ഈ ​അ​വ​സ്​​ഥ​യി​ലെ​ത്തി​ച്ച​ത് എ​ന്നാ​ണ് ന​വാ​സ്​ പ​റ​ഞ്ഞ​ത്. കൂ​ടു​ത​ലൊ​ന്നും അ​ന്വേ​ഷി​ച്ചി​ല്ല. വീ​ട്ടു​കാ​രു​മാ​യി അ​ത്ര ന​ല്ല ബ​ന്ധ​ത്തി​ല​ല്ല ന​വാ​സ്​ എ​ന്നു തോ​ന്നി. </p><p>മെ​ഡി​ക്ക​ൽ ​െക്ല​യി​മി​ന്റെ ബ​ല​ത്തി​ലാ​ണ് അ​യാ​ൾ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ​ത്. ഒ​രു പ​ത്ര​മെ​ങ്കി​ലും ദി​വ​സേ​ന വാ​യി​ക്കു​ന്ന ന​വാ​സ്​ സാ​മൂ​ഹിക-രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു മു​റി​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. അ​ക​ലെനി​ന്ന് സം​സാ​രി​ച്ചു തു​ട​ങ്ങി​യ ന​വാ​സ്​ കു​ടും​ബാം​ഗ​ത്തെ​പോ​ലെ​യാ​യി. സാ​ഹോ​ദ​ര്യ​വും ഭ​ക്ഷ​ണ​വും പ​ങ്കി​ട്ടു. ആ​ന​ന്ദ ന​വാ​സി​ന് ചേ​ച്ചി​യാ​യി, മ​ക്ക​ൾ​ക്ക് ന​വാ​സ്​ ഇ​ക്ക​യും. ജീ​വി​ത​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മ​ല്ല, മ​ര​ണ​ത്തെ​ക്കു​റി​ച്ചും ആ​ന​ന്ദ​യും ന​വാ​സും സം​സാ​രി​ച്ചു കേ​ട്ടു. ആ​ത്മഹ​ത്യ​യെ ര​ണ്ടു​ പേ​രും എ​തി​ർ​ത്തു. ‘സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ടെ കാ​ല​ത്ത് ചോ​ദി​ക്കാ​ൻ മ​ടി​ക്ക​രു​ത് സാ​റെ’ എ​ന്ന് ആ​വ​ർ​ത്തി​ച്ചു​ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന ഒ​രു മ​നു​ഷ്യ​ൻ. ഒ​രി​ക്ക​ൽമാ​ത്രം അ​ൽപം പ​ണം ക​ടം​വാ​ങ്ങി. തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു. ആ​ന​ന്ദ​ക്ക് രോ​ഗം മൂ​ർ​ച്ഛി​ച്ചു​കൊ​ണ്ടി​രു​ന്ന​ത് ന​വാ​സി​നെ അ​സ്വ​സ്​​ഥ​നാ​ക്കി. ഒ​രി​ക്ക​ൽ ന​വാ​സ്​ പ​റ​ഞ്ഞു, ‘സാ​റെ ചേ​ച്ചി​യു​ടെ മ​ര​ണ​സ​മ​യ​ത്ത് ഞാ​ൻ കാ​ണി​ല്ല എ​നി​ക്ക​ത് കാ​ണാ​നു​ള്ള ശേ​ഷി​യി​ല്ല.’
</p><p>ആ​ന​ന്ദ​യു​ടെ രോ​ഗ​വി​വ​രം തി​ര​ക്കി പ​തി​വാ​യെ​ത്തി​യ ഒ​രു കോ​ട്ട​യം​കാ​ര​നാ​യി​രു​ന്ന മ​ണി​പ്പു​ഴ ദാ​സ്. ഐ.​ഡി.​എ​ഫ് നേ​താ​വാ​യ പാ​ക്കി​ൽ സ്വ​ദേ​ശി പൊ​ന്ന​പ്പ​നു​മൊ​ത്താ​ണ് ദാ​സ്​ ആ​ദ്യം ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യ​ത്. അം​ബേ​ദ്ക​റു​ടെ ഫോ​ട്ടോ​​െവ​ച്ച് അ​ല​ങ്ക​രി​ച്ചൊ​രു വെ​ള്ള​ക്കാ​റി​ൽ ഒ​രി​ക്ക​ൽ അ​വ​രോ​ടൊ​പ്പം ജോ​ൺ​സ​ൺ നെ​ല്ലി​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. മു​ട്ടോ​ളം നീ​ണ്ടുകി​ട​ക്കു​ന്ന ദാ​സി​ന്റെ തി​ള​ങ്ങു​ന്ന ചു​വ​പ്പ​ൻ കു​പ്പാ​യ​വും ബു​ൾ​ഗാ​ൻ താ​ടി​യും ക​റു​ത്ത കൂ​ളിങ് ഗ്ലാ​സും ചെ​ഗു​വേ​ര തൊ​പ്പി​യും സി​നി​മാ ക​മ്പ​വു​മെ​ല്ലാം മോ​നും മോ​ൾ​ക്കു​മെ​ല്ലാം ഇ​ഷ്​​ട​മാ​യി. </p><p>മ​ന​സ്സി​ൽ വി​രി​യു​ന്ന തി​ര​ക്ക​ഥ​ക​ളു​മാ​യി​ട്ടാ​ണ് ദാ​സ്​ പ​ല​പ്പോ​ഴും എ​ത്തി​യ​ത്. സാ​മൂ​ഹികകാ​ര്യ​ങ്ങ​ളും കു​ടും​ബ​കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞ് ആ​ന​ന്ദ​യു​മാ​യി വ​ലി​യ സൗ​ഹാ​ർ​ദത്തി​ലാ​യി. ഒ​രി​ക്ക​ൽ ഭാ​ര്യ​യോ​ട് ക​ല​ഹി​ച്ച് വീ​ടു​വി​ട്ടി​റ​ങ്ങി​യ ദാ​സ്​ എ​ത്തി​ച്ചേ​ർ​ന്ന​ത് ആ​ന​ന്ദ​യു​ടെ ആശുപത്രി​ കി​ട​ക്ക​ക്കരി​കിലാ​ണ്. രോ​ഗം മൂ​ർ​ച്ഛി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കോ​ട്ട​യം എം.​എ​ൽ.​എ വാ​സ​വ​നെ​യും കൂ​ട്ടി ദാ​സും പൊ​ന്ന​പ്പ​നും ആ​ന​ന്ദ​യു​ടെ അ​ടു​ത്തെ​ത്തി. ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്​​ഥ​മൂ​ല​മു​ണ്ടാ​യ ഒ​രു മ​ര​ണ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി ക​വാ​ട​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ർ അ​ക​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​ല്ല. ഇ​തൊ​രു ദു​സൂച​ന​യാ​യി ക​ണ്ട ദാ​സ്​ ആ​കെ അ​സ്വ​സ്​​ഥ​നാ​യി. വാ​ഹ​ന​ത്തി​ൽനി​ന്നി​റ​ങ്ങി ആ​ന​ന്ദ​യു​ടെ അ​ടു​ത്തേ​ക്കു​ പാ​ഞ്ഞു. ആ​ന​ന്ദ​യെ ജീ​വ​നോ​ടെ ക​ണ്ട ദാ​സ്​ വ​ന്ന വേ​ഗ​ത്തി​ൽ​ത​ന്നെ തി​രി​കെ​ പോ​യി എം.​എ​ൽ.​എയോ​ടും പൊ​ന്ന​പ്പ​നോ​ടും ഒ​പ്പം മ​ട​ങ്ങി​വ​ന്നു. വാ​ഹ​ന ത​ട​സ്സ​മു​ണ്ടാ​യ​പ്പോ​ൾ ചേ​ച്ചി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചുകാ​ണു​മെ​ന്ന് ക​രു​തി​യ​താ​യി പി​ന്നീ​ട് ദാ​സ്​ പ​റ​ഞ്ഞു.
</p><p>രോ​ഗ​ഗ്ര​സ്​​തയാ​യ മ​ക​ളെ കാ​ണാ​നു​ള്ള അ​ച്ഛ​ന്റെ ആ​ഗ്ര​ഹ​മ​റി​യി​ച്ചു​കൊ​ണ്ട് ഒ​രി​ക്ക​ൽ അ​ന​ന്ത​ര​വ​നാ​യ സ​ഹ​ദേ​വ​ൻ മ​റ​വ​ന്തു​രു​ത്തി​ലു​ള്ള കു​ടും​ബ​വീ​ടാ​യ കാ​യി​ക്കേ​രി​യി​ൽനി​ന്ന് എ​ന്നെ വി​ളി​ച്ചു. അ​യാ​ളോ​ട് ചോ​ദി​ച്ചി​ട്ട് തി​രി​കെ വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു. ഇ​ഷ്​​ട​പ്പെ​ട്ട വി​വാ​ഹ​ത്തി​ന്റെ പേ​രി​ൽ മ​ക​ളെ ബ​ഹി​ഷ്ക​രി​ച്ച​ത്, ദു​ര​ഭി​മാ​ന​ത്താ​ൽ നാ​ടു​വി​ട്ട​ത്, അ​ന്വേ​ഷി​ച്ചെ​ത്തി​യ മ​ക​ളെ​യും വ​ല്യ​മ്മ​യെ​യും ആ​ട്ടി​പ്പാ​യി​ച്ച​തെ​ല്ലാം മ​റ​ന്നാ​യി​രു​ന്നു ആ ​വി​ളി. 
</p><p>മ​ക​ൾ​ക്ക് കാ​ൻ​സ​ർ ആ​ണെ​ന്ന് സ​ഹ​ദേ​വ​ൻ പ​റ​ഞ്ഞ നാ​ൾ മു​ത​ൽ അ​വ​ളെ ഒ​രു​നോ​ക്കു കാ​ണാ​നും തൊ​ട്ടു​ത​ലോ​ടാ​നു​മു​ള്ള അ​ച്ഛ​ന്റെ അ​ന്ത​ർ​ദാ​ഹ​മാ​യി​രു​ന്നു ആ ​വി​ളി. മ​ക​ളെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​രു​ടെ കൂ​ട്ട​ത്തി​ൽ സ​ഹ​ദേ​വ​നു​ണ്ടാ​യി​ല്ല. ഗൃ​ഹാ​തു​ര​ത്വം നി​റ​ഞ്ഞ ഒ​രു ബാ​ല്യ​കാ​ല ഓ​ർ​മയാ​യി​രു​ന്നു ആ​ന​ന്ദ​ക്ക് സ​ഹ​ദേ​വ​ൻ. വൈ​ക്ക​ത്ത​ഷ്​​ട​മി​ക്ക് യാ​ദൃ​ച്ഛിക​മാ​യി ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ സ​ഹ​ദേ​വ​ൻ ആ​ന​ന്ദ​യെ കാ​യി​ക്കേ​രി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊണ്ടു​ പോ​യി. അ​ന്ന് ഭ​ഗ​ത്തി​ന് നാ​ല് വ​യ​സ്സാ​യി​രു​ന്നു. ഭ​ഗ​ത്തി​നെ തോ​ളി​ലേ​റ്റി സ​ഹ​ദേ​വ​ന്റെ അ​നി​യ​ൻ ക​ന​ക​ൻ ആ​ന​ന്ദ​യു​ടെ വ​ര​വ് നാ​ട്ടി​ല​റി​യി​ച്ചു. മ​ക​ന്റെ മു​ഖ​ത്തെ പ്ര​സ​രി​പ്പി​ലൂ​ടെ ആ​ന​ന്ദ ത​ന്റെ ജീ​വി​തം കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യാ​ഖ്യാ​നി​ച്ചു. കു​ട്ടി​ക്കാ​ല​ത്തെ ഓ​ർ​മക​ൾ പു​തു​ക്കി ഞാ​റ്റു​വേ​ല​ക്ക് എ​ത്ത​ണ​മെ​ന്ന് സ​ഹ​ദേ​വ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​യാ​ൾ സ​മ്മ​തം മൂ​ളി. </p><p>ത​റ​വാ​ട്ടി​ൽ ന​ട​ക്കു​ന്ന തു​ള്ള​ലി​ന് ക​രി​പ്പല​ങ്ങാ​ട്ടെ​ത്തി വി​ളി​ച്ച സ​ഹ​ദേ​വ​ന്റെ ക്ഷ​ണം താ​ൽപ​ര്യ​മി​ല്ലെ​ങ്കി​ലും നി​ര​സി​ച്ചി​ല്ല. എ​ല്ലാ​മ​റി​ഞ്ഞി​ട്ടും അ​ച്ഛ​ൻ സ​ഹ​ദേ​വ​നെ ത​ള്ളി​പ്പ​റ​ഞ്ഞി​ല്ല. ആ​ന​ന്ദ​യെ ക്ഷ​ണി​ച്ചെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഭാ​ര്യ​യും മ​ക്ക​ളും ബ​ഹി​ഷ്ക​രി​ച്ച ഇ​ട​വ​ട്ടം നി​ക​ത്തി​ത്ത​റ ര​ഘു​വി​ന്റെ വി​വാ​ഹ​ത്തി​ൽ അ​ച്ഛ​ൻ പ​ങ്കെ​ടു​ത്തു. ക​ണ്ണെ​ടു​ക്കാ​തെ ത​ന്നെ​യും മ​ക​ളെ​യും നോ​ക്കിനി​ൽ​ക്കു​ന്ന അ​ച്ഛ​നെ​ക്കു​റി​ച്ച് അ​ന്ന് അ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു. മ​റ​വ​ന്തു​രു​ത്തി​ൽ അ​ച്ഛ​ന്റെ അ​മ്മാ​വ​ന്റെ വീ​ട്ടി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ​ത്തി​ലും ആ​ന​ന്ദ​യെ ക്ഷ​ണി​ച്ച​തി​ന്റെ പേ​രി​ൽ വീ​ട്ടു​കാ​ർ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​പ്പോ​ൾ അ​ച്ഛ​ൻ പ​ങ്കെ​ടു​ത്തു. അ​ന്ന് മ​ക​ളെ അ​ടു​ത്തു കാ​ണാ​നും മ​ന​സ്സു തു​റ​ക്കാ​നും മ​ധ്യ​സ്​​ഥ​നാ​യി അ​ച്ഛ​ൻ പ​റ​ഞ്ഞ​യ​ച്ച സ​ഹ​ദേ​വ​ന് വെ​റും ​ൈകയോ​ടെ മ​ട​ങ്ങേ​ണ്ടിവ​ന്നു. എ​ന്റെ ഇ​ട​പെ​ട​ലും ഫ​ലം ക​ണ്ടി​ല്ല. 
</p><p>സ​ഹ​ദേ​വ​ൻ വി​ളി​ച്ച കാ​ര്യം അ​റി​യി​ച്ച​പ്പോ​ൾ എ​ന്തി​നെ​ന്ന മ​റു​ചോ​ദ്യ​ത്തോ​ടൊ​പ്പംത​ന്നെ ആ​രും കാ​ണേ​ണ്ടെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി അ​യാ​ൾ മു​ഖംതി​രി​ച്ചു. എ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹം ത​ള്ളി​ക്ക​ള​ഞ്ഞി​ല്ല. പി​ടി​വാ​ശി​യു​ടെ മ​ഞ്ഞു​തൂ​കി. അ​വ​ർ വ​ര​ട്ടെ​യെ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ നി​ശ്ശബ്ദ​ത​യി​ലൂ​ടെ അ​തി​ന് അ​നു​മ​തി ന​ൽ​കി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് നേ​രെ മൂ​ത്ത സ​ഹോ​ദ​ര​ന്റെ മൂ​ത്ത​മ​ക​ൻ നെ​ൽ​സ​ൺ ഒ​രു കൂ​ട്ടു​കാ​ര​നു​മൊ​ത്ത് ആ​ന​ന്ദ​യെ കാ​ണാ​ൻ ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ എ​ല്ലാ വി​ല​ക്കു​ക​ളും ലം​ഘി​ച്ചു​കൊ​ണ്ട് ത​ന്റെ പി​തൃ​സ​ഹോ​ദ​രി​യെ ആ​ദ്യ​മാ​യും അ​വ​സാ​ന​മാ​യും നേ​രി​ൽ കാ​ണാ​ൻ. </p><p>ര​ണ്ടു​ പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​ടും​ബ​ത്തി​ൽ ത​നി​ക്കെ​തി​രെ ജ്വ​ലി​ച്ചു​നി​ന്ന വെ​റു​പ്പും വി​ദ്വേ​ഷ​വും ചോ​ദ്യംചെ​യ്യാ​ൻ. അ​തി​നു​ള്ളി​ൽനി​ന്നു​ത​ന്നെ ഉ​യ​ർ​ന്നു​വ​ന്ന പി​ൻ​ത​ല​മു​റ​ക്കാ​ര​നെ അ​യാ​ൾ ഹൃ​ദ​യ​ത്തോ​ടു​ ചേ​ർ​ത്തു, വി​ളി​ച്ച​രു​കി​ലി​രു​ത്തി. ചോ​ദി​ക്കാ​തെ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ ത​നി​ക്ക് കു​ടും​ബ​ത്തി​ൽ ന​ട​ത്തേ​ണ്ടി വ​ന്ന ക​ല​ഹ​ങ്ങ​ളെ​ക്കു​റി​ച്ച് നെ​ൽ​സ​ൺ വി​ശ​ദീ​ക​രി​ച്ചു. ഇ​ത്ത​രം സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യും പു​ന​ർ​വി​ചാ​ര​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് മാ​താ​പി​താ​ക്ക​ളും മ​ക​ളെ കാ​ണാ​നെ​ത്തി​യ​ത്. നെ​ൽ​സ​ന്റെ അ​മ്മ​യും അ​ന്ത​രി​ച്ച മൂ​ത്ത​മ​ക​ന്റെ ഭാ​ര്യ​യും അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
</p><p>അ​പ്പോ​ഴും ഭൂ​ത​കാ​ല​ത്തി​ന്റെ ഭാ​ണ്ഡ​വും പേ​റി പു​ന​ർ​വി​ചാ​ര​മി​ല്ലാ​തെ ര​ണ്ടു​പേ​ർ ആ ​കു​ടും​ബ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആ​ന​ന്ദ​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഹോ​മി​യോ ഡോ​ക്ട​ർ പു​ഷ്പ​വ​ല്ലി​യും പൊ​ലീ​സ്​ ഓ​ഫിസ​ർ പ്ര​സാ​ദും. ദു​ര​ഭി​മാ​ന​ത്തി​ന്റെ ആ​ൾ​രൂ​പ​ങ്ങ​ൾ. മ​ക​ളു​ടെ അ​ടു​ത്തെ​ത്തി​യ അ​ച്ഛ​ൻ വി​തു​മ്പു​ന്ന ഹൃ​ദ​യ​വു​മാ​യി അ​യാ​ളു​ടെ തോ​ളി​ൽ കൈയിട്ട് അ​രി​കി​ലി​രു​ന്നു. ധ​ന്വ​ന്ത​ര​ിയി​ൽ കാ​ത്തു​നി​ന്ന് ത​ങ്ങ​ളെ സ്വീ​ക​രി​ച്ച് അ​മ്മ​യു​ടെ കി​ട​ക്ക​ക്ക​രി​കിലെ​ത്തി​ച്ച പേ​ര​ക്കു​ട്ടി​യെ, ബു​ദ്ധ​യെ പി​ടി​ച്ചു​മ​ടി​യി​ലി​രു​ത്തി. കാ​ള​ക​ളും പോ​ത്തു​ക​ളും പാ​ട​ശേ​ഖ​ര​ങ്ങ​ളു​മെ​ല്ലാ​മാ​യി നി​റ​ഞ്ഞു​നി​ന്ന ഒ​ര​ു ഉഴ​വുകാ​ര​ന്റെ ജീ​വി​ത​ക​ഥ പ​റ​ഞ്ഞു. അ​മ്മ ആ​ത്മ​വേ​ദ​ന​യോ​ടെ അ​തെ​ല്ലാം നോ​ക്കി​യി​രു​ന്നു. മ​ക​ളു​ടെ ക​ട്ടി​ലി​ന​രി​കി​ലെ സ്റ്റൂ​ളി​ൽ നി​ല​ക്കാ​ത്ത ക​ണ്ണീ​രു​മാ​യി. ക​ര​യ​രു​തെ​ന്ന് പ​റ​ഞ്ഞ് ഞാ​ൻ അ​മ്മ​യു​ടെ ശി​ര​സ്സി​ൽ ത​ട​വി. മ​ക​ളു​ടെ അ​രി​കി​ലേ​ക്ക് മൃ​ത്യു പ​തു​ക്കെ പ​തു​ക്കെ ക​ട​ന്നു​വ​രു​ന്ന​ത് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​യി​രു​ന്നു അ​വ​രു​ടെ മ​ട​ക്ക​യാ​ത്ര.
</p><p>ഒ​രു വേ​ന​ൽ​ക്കാ​ലംകൂ​ടി ക​ട​ന്നു​പോ​യി. അ​തി​ന്റെ വേ​വ​ലാ​തി​യി​ലാ​യി​രു​ന്നു ധ​ന്വ​ന്ത​രി​യി​ലെ ഓ​രോ ദി​വ​സ​വും. കാ​ല​വ​ർ​ഷം ക​ലി​തു​ള്ളി​യെ​ത്തി. ആശുപത്രി​യി​ൽനി​ന്ന് ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ഒ​രു ദി​വ​സം അ​യാ​ൾ വീ​ട്ടി​ൽ പോ​കാ​നൊ​രു​ങ്ങി. ക​രി​പ്പ​ല​ങ്ങാ​ടുനി​ന്ന് പ​തി​വാ​യി യാ​ത്രചെ​യ്യു​ന്ന ഷാ​ജി​യു​ടെ വ​ണ്ടി വി​ളി​ക്കാ​ൻ മ​ക​ളോ​ട് പ​റ​ഞ്ഞു. കാ​ൻ​സ​ർ ത​ന്റെ അ​വ​സാ​ന ജീ​വ​കോ​ശ​ത്തെ​യും കീ​ഴ​ട​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തു​പോ​ലെ ത​ന്നെ ഹൃ​ദ​യ​ത്തോ​ടെ ചേ​ർ​ത്ത​വ​രെ ഒ​രി​ക്ക​ൽകൂ​ടി നേ​രി​ൽ കാ​ണാ​ൻ. ത​നി​ക്ക് ജീ​വി​ത​മൊ​രു​ക്കി​യ എ​ല്ലാ​റ്റി​നോ​ടും വി​ട​പ​റ​യാ​ൻ. അ​ച്ഛ​നു​മ​മ്മ​യു​മെ​ല്ലാം എ​ല്ലാ​ക്കാ​ല​വും ജീ​വി​ച്ചി​രി​ക്കു​മോ എ​ന്ന് ഒ​രി​ക്ക​ൽ അ​യാ​ൾ മ​ക​ളോ​ട് ചോ​ദി​ച്ചു. താ​ൻ ജീ​വി​ച്ച മ​ണ്ണി​നെ​ കു​റി​ച്ച് ഒ​രി​ക്ക​ൽ അ​യാ​ൾ മ​ക​ളോ​ട് പ​റ​ഞ്ഞ​ത് ഇ​തെ​ല്ലാം അ​ച്ഛന്റേ​താ​ണെ​ന്നാ​ണ്. ഞാ​ൻ മ​ന​സ്സാ ന​ൽ​കി​യ​തെ​ല്ലാം വാ​ക്കാ​ൽ തി​രി​കെ ന​ൽ​കി അ​യാ​ൾ അ​ന്ത്യ​യാ​ത്ര​ക്കുള്ള ഒ​രു​ക്ക​ത്തി​ലാ​യി.
</p><p>ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ അ​യാ​ൾ​ക്ക് വീ​ട്ടി​ൽ ത​ങ്ങാ​നാ​കി​ല്ല. ശ​രീ​രം മ​ന​സ്സിന്റെ നി​യ​ന്ത്ര​ണ​ത്തി​ൽനി​ന്നും തെ​ന്നി​മാ​റി. മ​ഴ​ക്കും മ​ഞ്ഞി​നും ത​ണു​പ്പി​നും കു​ളി​ർ​കാ​റ്റി​നു​മെ​ല്ലാം മ​ര​ണ​ത്തി​ന്റെ ഗ​ന്ധ​മാ​യി. എ​ന്നി​ട്ടും ആശു​​പ​ത്രി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ച മൂ​ന്നാം ​നാ​ൾ അ​യാ​ൾ നി​ല​പാ​ട് മാ​റ്റി. എ​ല്ലാം സ​ഹി​ച്ച് ഒ​രു ദി​വ​സംകൂ​ടി വീ​ട്ടി​ൽ ത​ങ്ങാ​ൻ. സ്​​പ​ർ​ശംപോ​ലും താ​ങ്ങാ​ൻ ശേ​ഷി​യി​ല്ലാ​ത്ത അ​യാ​ൾ അ​സാ​ധ്യ​മാ​യ ഒ​റ്റ​ക്ക് മാ​റി​ക്കി​ട​ന്നു. നൊ​മ്പ​ര​ങ്ങ​ൾ​ക്ക് കാ​തോ​ർ​ത്ത് അ​യാ​ളു​ടെ കാ​ൽ​ക്ക​ൽ ഞാ​ൻ ചു​രു​ണ്ടു​കൂ​ടി. വീ​ട്ടു​വി​ട്ടി​റ​ങ്ങാ​ൻ അ​യാ​ൾ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ല്ലാം മാ​റി​മ​റി​ഞ്ഞി​ട്ടും മ​റ്റു​ള്ള​വ​ർ​ക്കു മു​ന്നി​ൽ പു​ഞ്ചി​രി​ക്കാ​ൻ നോ​ക്കി. ഒ​രു മു​ഖം മാ​ത്ര​മാ​ണ് അ​യാ​ൾ​ക്ക് താ​ങ്ങാ​ൻ ക​ഴി​യാ​തെ പോ​യ​ത്. ത​ന്നെ കൈ​പി​ടി​ച്ച് സ്വീ​ക​രി​ച്ച് കു​ടും​ബ​ത്തി​ൽ ഒ​രം​ഗ​മാ​ക്കി​യ അ​മ്മ​യു​ടെ മു​ന്നി​ൽ. അ​മ്മ​യു​ടെ മു​ന്നി​ൽ അ​യാ​ൾ വി​ങ്ങി​പ്പൊ​ട്ടി. അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ര​ഞ്ഞു​ക​ണ്ടി​ട്ടു​ള്ള അ​മ്മ​യു​ടെ ക​ണ്ണു​ക​ളും നി​റ​ഞ്ഞു. മ​ട​ങ്ങി​വ​രു​മെ​ന്ന് പ​റ​യാ​തെ അ​യാ​ൾ അ​മ്മ​യോ​ട് യാ​ത്ര​പ​റ​ഞ്ഞു, നാ​ടി​നോ​ടും. 
</p><p>മ​ര​ണ​ത്തി​ന്റെ ആ​ശ്ലേ​ഷ​ത്തി​ലാ​യ​പ്പോ​ൾ എ​ന്നി​ൽനി​ന്നും അ​യാ​ൾ അ​ക​ന്നു​പോ​കു​ന്ന​തു​പോ​ലെ തോ​ന്നി. എ​ന്നി​ൽനി​ന്ന് മാ​ത്ര​മ​ല്ല, എ​ല്ലാ​റ്റി​ൽ നി​ന്നും അ​യാ​ൾ അ​ക​ന്നു​പോ​യി. ആ​ഗ്ര​ഹ​ങ്ങ​ളി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ചു. എ​ന്റെ ഉ​ത്ക​ണ്ഠ​ക​ളി​ലും വേ​വ​ലാ​തി​ക​ളി​ലും രൂ​പ​ത്തി​ലും വേ​ഷ​ത്തി​ലു​മെ​ല്ലാം ഭ്രാ​ന്തി​ന്റെ നി​ഴ​ൽ ക​ണ്ടു. വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന ത​ന്റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​വാ​നു​ള്ള ശ്ര​മ​ത്തെ വെ​റു​ത്തു. അ​വ​സാ​ന​മാ​യി ഡോ​ക്ട​ർ​ കു​റി​ച്ച ടാ​ബ്​​ല​റ്റി​ൽ ഡോ​ക്ട​റും ഞാ​നും ത​മ്മി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന ക​ണ്ടെ​ത്തി. ര​ണ്ടാ​മ​ത്തെ ത​വ​ണ ആ ​ടാ​ബ്​​ല​റ്റ് ക​ഴി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​തി​ന്റെ ആ​ഘാ​ത​ത്തി​ൽ എ​ന്റെ ഹൃ​ദ​യം വി​റ​ച്ചു. </p><p>അ​യാ​ളാ​ണ് ശ​രി​യെ​ന്ന് മ​ന​സ്സ്​ മ​ന്ത്രി​ച്ചു. ഇ​നി എ​ന്തി​നാ​ണ് ചി​കി​ത്സ എ​ന്ന ചോ​ദ്യം എ​ന്നി​ലു​യ​ർ​ന്നു. അ​യാ​ളു​ടെ വേ​ദ​ന​ക​ളു​ടെ ശ​മ​നം മ​ര​ണ​മാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് ഞാ​നു​മെ​ത്തി. എ​ല്ലാ​റ്റി​നും വേ​ഗ​ത​കൂ​ടി. ജീ​വ​ന്റെ നി​ല​നി​ൽ​പ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ലാ​യി. മ​ര​ണ​മെ​ത്തി എ​ന്ന് അ​റി​ഞ്ഞ​തു​പോ​ലെ ഭ​ഗ​ത്തി​നെ​യും താ​ടി​യെ​യും കു​ട്ട​പ്പ​നെ​യും വി​ളി​ച്ചു​വ​രു​ത്താ​ൻ 2007 ജൂ​ലൈ 27ന് ​രാ​വി​ലെ അ​യാ​ൾ ബു​ദ്ധ​യോ​ട് പ​റ​ഞ്ഞു. വേ​ഗ​ത്തി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ കാ​ണാ​നാ​വി​ല്ലെ​ന്ന് താ​ടി​യെ അ​റി​യി​ക്കാ​ൻ വീ​ണ്ടും പ​റ​ഞ്ഞു. ഒ​ന്ന​ര​ മ​ണി​യാ​യി. അ​ന്ത്യ​ശ്വാ​സ​ത്തി​നാ​യി ഇ​ടം​വ​ലം തി​രി​ഞ്ഞ് പി​ടി​യു​ന്ന നേ​രം അ​യാ​ളു​ടെ നെ​റ്റി​യി​ൽ ചും​ബി​ച്ച് ക​വി​ളു​ക​ളി​ൽ ത​ട​വി. സ​ന്തോ​ഷ​ത്തോ​ടെ മ​രി​ക്കാ​ൻ പ​റ​ഞ്ഞു. മ​ക്ക​ളു​ടെ നേ​രെ​തി​രി​ഞ്ഞ​യാ​ൾ നി​ശ്ച​ല​യാ​യി. എ​ന്റെ പ്ര​ണ​യ​സൂ​ര്യ​ൻ അ​സ്​​ത​മി​ച്ചു. ഇ​ത്ര​പെ​ട്ടെ​ന്ന് അ​മ്മ വേ​ർ​പി​രി​യു​മെ​ന്ന് അ​റി​യാ​തെ സ്​​തം​ഭി​ച്ചു​നി​ന്ന മ​ക​നോ​ട് പ​റ​ഞ്ഞു, ഒ​രു യാ​ഥാ​ർ​ഥ്യം സ്​​തം​ഭി​ച്ചി​രി​ക്കു​ന്നു.
</p><p>യു​ദ്ധം ക​ഴി​ഞ്ഞു. ഇ​നി മ​ട​ക്ക​മാ​ണ്. മ​ല​മു​ക​ളി​ലേ​ക്ക്. ത​ന്നെ സ്വീ​ക​രി​ച്ച് ആ​ദ​രി​ച്ച ഗോ​ത്ര​സ​മൂ​ഹ​ത്തി​ലേ​ക്ക്. ത​ന്റെ സ്വ​പ​്ന​ങ്ങ​ൾ ഉ​റ​ങ്ങു​ന്ന മ​ണ്ണി​ലേ​ക്ക്. ദു​ര​ന്ത​കാ​ല​ത്ത് അ​യാ​ളോ​ടൊ​പ്പം സ​ഞ്ച​രി​ച്ച​വ​രെ, സം​വ​ര​ണ​ക​വ​ച​മൊ​രു​ക്കി​യ​വ​രെ, അ​യാ​ളെ സ്​​നേ​ഹി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്ത​വ​രെ എ​ല്ലാ​വ​രെ​യും വി​വ​ര​മ​റി​യി​ച്ചു. ധ​ന്വ​ന്ത​രി​യി​ലെ ജീ​വ​ന​ക്കാ​ർ അ​ന്ത്യ​യാ​ത്ര​ക്കുള്ള വാ​ഹ​ന​മൊ​രു​ക്കി. ത​ന്നി​ഷ്​​ട​ത്തോ​ടെ ജീ​വി​ച്ച ഒ​രാ​ളു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് വാ​ഹ​ന​ത്തി​ലി​രു​ന്ന് ആ​ലോ​ചി​ച്ചു.
</p><p>ഏ​തെ​ങ്കി​ലും ആ​ചാ​ര​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങു​ന്ന​താ​യി​രു​ന്നി​ല്ല ആ ​ജീ​വി​തം. നി​ല​വി​ള​ക്ക് ക​ത്തി​ക്കാ​നൊ​രു​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ളെ ഞാ​ൻ വി​ല​ക്കി. ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ വേ​ണ്ടെ​ന്നു​​െവ​ച്ച കാ​ര്യ​ങ്ങ​ൾ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങി​നും വേ​ണ്ടെ​ന്നുവെക്കാ​മെ​ന്ന് പ​റ​ഞ്ഞു. മ​ര​ണ​മ​റി​യി​ച്ചു​പോ​കു​മ്പോ​ൾ മ​ദ്യ​പി​ച്ചാ​രും വ​ര​രു​തെ​ന്ന് പ്ര​ത്യേ​കം പ​റ​യാ​ൻ പ​റ​ഞ്ഞു. മ​ദ്യം വി​ല​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു അ​യാ​ൾ​ക്ക് വീ​ട്. ക​ണ്ണീ​രും തേ​ങ്ങ​ലു​ക​ളും നി​റ​ഞ്ഞ ഒ​രു സ​ന്ധ്യ​യാ​യി​രു​ന്നു അ​ന്ന​ത്തേ​ത്. ക​ര​ഞ്ഞാ​ൽ മ​രി​ച്ച​വ​ർ തി​രി​ച്ചു​വ​രു​മോ എ​ന്ന അ​ച്ഛ​ന്റെ വാ​ക്കു​ക​ൾ ഇ​ട​ക്കിട​ക്ക് മ​ന​സ്സി​ലേ​ക്ക് ക​ട​ന്നു​വ​ന്നു. നി​ശ്ച​ല​മാ​യ മു​ഖ​ത്തേ​ക്കു നോ​ക്കി ആ ​രാ​ത്രി ഞാ​ൻ അ​യാ​ളു​ടെ കാ​ൽ​ക്ക​ൽ ഇ​രു​ന്നു. ത​ല​ക്ക​ൽ അ​മ്മ​യു​മു​ണ്ടാ​യി​രു​ന്നു. മ​ര​ണ​ത്തി​നു​കൊ​ണ്ടു​പോ​കാ​ൻ താ​നു​ണ്ടാ​യി​രു​ന്ന​ല്ലോ എ​ന്ന ധ​ർ​മ​സ​ങ്ക​ട​വു​മാ​യി.
</p><p>ക​ർ​ക്ക​ട​മാ​സ​ത്തി​ലെ പെ​രു​മ​ഴ അ​തി​ന്റെ തി​മി​ർ​പ്പി​ൽനി​ന്ന് വി​ട്ടു​നി​ന്നു. അ​യാ​ളെ കു​ളി​പ്പി​ച്ച് പു​തു​വ​സ്​​ത്ര​ങ്ങ​ൾ അ​ണി​യി​ച്ച് അ​ന്ത്യ​യാ​ത്ര​ക്ക് ഒ​രു​ക്ക​ണം. ഞാ​ൻത​ന്നെ​യാ​ണ് അ​ത് ചെ​യ്യേ​ണ്ട​ത് എ​ന്ന് ക​രു​തി. മ​ക​ളെ​യും കൂ​ട്ടി. ബ​ന്ധു​മി​ത്രാ​ദി​ക​ളി​ൽ ചി​ല​ർ അ​തി​ന് ത​യാ​റാ​യെ​ങ്കി​ലും ത​ട​സ്സം പ​റ​ഞ്ഞു. ഇ​ട​ക്കെ​ത്തി​യ ജെ​സി​യെ മാ​ത്രം ഒ​ഴി​വാ​ക്കി​യി​ല്ല. മു​റ്റ​ത്തൊ​രു​ക്കി​യ പ​ന്ത​ലി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ ക്ലി​ന്റനെ​ന്ന വ​ള​ർ​ത്തു​നാ​യ അ​യാ​ൾ​ക്കു ചു​റ്റും ക​ര​ഞ്ഞു​കൊ​ണ്ട് ന​ട​ക്കു​ന്ന​ത് ക​ണ്ടു. നി​ശ്ശബ്ദ​രാ​യ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽനി​ന്ന് നാ​ലു​വ​യ​സ്സു​കാ​രി​യാ​യ അ​നി​യ​ന്റെ മ​ക​ൾ അ​ഖി​ല പ​റ​യു​ന്ന​ത് കേ​ട്ടു, ‘‘ന​ല്ല അ​മ്മ​യാ​യി​രു​ന്നു, ചാ​ക​ണ്ടാ​യി​രു​ന്നു. ച​ത്തു​പോ​യി​ല്ലേ.’’ മു​തി​ർ​ന്ന സാ​മൂ​ഹികപ്ര​വ​ർ​ത്ത​ക​നും സം​ഘ​ട​നാ​നേ​താ​വുമായ കു​ഞ്ഞു​ പ​ഴ​ന്താ​റ്റി​ൽ ആ​ന​ന്ദ​യു​ടെ അ​കാ​ല​നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ധ​ന്യ​മാ​യ ആ ​ജീ​വി​ത​ത്തെ ഓ​ർ​മി​ച്ചു.
</p><p>തെ​ക്കേ​പ​റ​മ്പി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന മു​ത്ത​ശ്ശി​പ്ലാ​വു​ക​ൾ​ക്കി​ട​യി​ലെ ചാ​വ​ർ​കോ​ലി​ൽ മു​ൻ​ത​ല​മു​റ​ക​ളു​ടെ ശ​വ​മാ​ട​ങ്ങ​ൾ​ക്ക​രി​കെ അ​യാ​ൾ​ക്ക് അ​ന്ത്യ​വി​ശ്ര​മ​മൊ​രു​ക്കി. കാ​ട്ടു​ത​ടി​ക​ൾ​കൊ​ണ്ട് ത​ന്റെ മൃ​ത​ദേ​ഹ​ത്തി​ൽ മ​ണ്ണു​വെ​ട്ടി​യി​ട​രു​തെ​ന്ന് ക​ളി​യാ​യി​ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഓ​ർ​ത്ത്, പെ​ട്ടി​യി​ലാ​ക്കി​യ മൃ​ത​ദേ​ഹം മ​റ്റൊ​രു​പെ​ട്ടി​പോ​ലെ കു​ഴി​ക്കു​ള്ളി​ൽ മു​ത്ത​ശ്ശി​പ്ലാ​വു​ക​ളു​ടെ ത​ണ​ലി​ൽ നി​ർ​മി​ച്ച ഒ​ര​റക്കുള്ളി​ൽ സം​സ്​​ക​രി​ച്ചു. മ​ര​ണാ​ന​ന്ത​ര​ജീ​വി​ത​ത്തി​ന്റെ ഗോ​ത്ര​വ്യാ​ഖ്യാ​നം തി​രു​ത്തി. മ​ന്ത്ര​വാ​ദി​യും മ​ന്ത്ര​ങ്ങ​ളു​മി​ല്ലാ​ത്ത ശ​വ​സം​സ്​​കാ​രം. പ​ര​മ്പ​രാ​ഗ​ത വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും കീ​ഴ്വ​ഴ​ക്ക​ങ്ങ​ളു​മെ​ല്ലാം തെ​റ്റി​ച്ച് മ​റ്റൊ​രു മാ​തൃ​ക​യാ​യി. ക​രി​പ്പ​ല​ങ്ങാ​ട് സി​റ്റി​യി​ൽ ദ​ലി​ത് ഐ​ക്യ​സ​മി​തി അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. മു​മ്പൊ​രി​ക്ക​ലും ഇ​വി​ടെ ഇ​ത്ത​ര​മൊ​രു​ യോ​ഗം ന​ട​ന്നി​ട്ടി​ല്ല. ത​ന്റെ ഇ​ഷ്​​ട​ത്തി​ന​നു​സ​രി​ച്ച് ജീ​വി​ച്ച ഒ​രാ​ൾ​ക്ക് ഇ​ണ​ങ്ങു​ന്ന ശ​വ​സം​സ്​​കാ​രം. അ​താ​യി​രു​ന്നു അ​യാ​ളു​ടെ സ​ന്തോ​ഷം.
</p><p>കെ. ​വേ​ണു​വും ഡോ. ​രാ​ജ​ൻ ബാ​ബു​വും അ​ഡ്വ. അ​നി​ല ജോ​ർ​ജും വി.ടി. രാ​ജ​പ്പ​നും അ​ഡ്വ. ടി.​ഡി. എ​ൽ​ദോ​യും പ്ര​സം​ഗി​ച്ചു. പ്ര​സം​ഗി​ച്ച​വ​രെ​ല്ലാം അ​യാ​ളു​ടെ ജീ​വി​ത​രീ​തി​യെ പ്ര​ശം​സി​ച്ചു​വെ​ന്നാ​ണ് അ​റി​ഞ്ഞ​ത്. എ​ല്ലാ​ ത​ര​ത്തി​ലു​ള്ള മേ​ൽ​ക്കോ​യ്മ​ക​ളെ​യും അ​യാ​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. സ്വാ​ത​ന്ത്ര്യ​വും നീ​തി​യും തു​ല്യ​മാ​യി പ​ങ്കി​ടു​ന്ന​തി​നു​വേ​ണ്ടി നി​ല​കൊ​ണ്ടു. ത​ന്റെ വീ​ക്ഷ​ണ​ത്തി​ലു​ള്ള ഒ​രു കു​ടും​ബ​നി​ർ​മി​തി​ക്കാ​യി ക്ഷ​ണി​ച്ചു. അ​യാ​ളു​ടെ വ്യ​ക്തി​ത്വ​ത്തി​നും ആ​ത്മാ​ഭി​മാ​ന​ബോ​ധ​ത്തി​നു​മു​ള്ള അം​ഗീ​ക​ാര​മാ​യി​രു​ന്നു ഈ ​യോ​ഗം. അ​യാ​ൾ സ്​​നേ​ഹി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്ത​വ​ർ​ക്ക് തി​രി​കെ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ഒ​രു​പ​ഹാ​രം.</p><p>അ​നി​വാ​ര്യ​മാ​യ​താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന​റി​യാ​മാ​യി​രു​ന്നി​ട്ടും അ​തി​നോ​ട് പൊ​രു​ത്ത​പ്പെ​ടാ​നാ​യി​ല്ല. എ​ന്തൊ​രാ​ത്മ​വേ​ദ​ന​യാ​യി​രു​ന്നു. ഇ​രു​ൾ​പ​ട​രു​ന്ന​തു​പോ​ലെ അ​യാ​ളെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ള​ല്ലാ​തെ മ​ന​സ്സി​ൽ മ​റ്റൊ​ന്നു​മി​ല്ലാ​താ​യി. ചി​ല​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു. എ​ല്ലാ​വ​രും മ​ട​ങ്ങി​യി​ട്ടും മ​ട​ങ്ങാ​ത്ത​വ​ർ​ക്കി​ട​യി​ൽ അ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ വി​ജ​യ​നു​മു​ണ്ടാ​യി​രു​ന്നു. ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി. അ​ന്ന് ഞ​ങ്ങ​ളൊ​ന്നി​ച്ചാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ന്ന​ത്. സം​സാ​ര​മെ​ല്ലാം അ​യാ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു. അ​ന്ത്യ​നി​ദ്ര​കൊ​ള്ളു​ന്ന സ്​​ഥ​ലം വ്യ​ത്യ​സ്​​ത​മാ​ക്ക​ണ​മെ​ന്ന് തോ​ന്നി. വെ​ളു​പ്പി​ന് ഉ​റ​ക്ക​മു​ണ​ർ​ന്നു​കി​ട​ന്ന മ​ക്ക​ളെ നെ​ഞ്ചോ​ടു​ചേ​ർ​ത്ത് ഇ​ക്കാ​ര്യ​മ​റി​യി​ച്ചു. </p><p>ഒ​രു​മി​ച്ചു​കു​രു​ത്തൊ​രു ജീ​വി​ത​ത്തി​ൽ ഒ​റ്റ​ക്കാ​യി. അ​യാ​ളു​ടെ വ​സ്​​ത്ര​ങ്ങ​ളെ​ല്ലാം അ​ല​ക്കി​മ​ട​ക്കി അ​ല​മാ​ര​യി​ൽ ​െവ​ച്ചു. എ​ന്തി​നെ​ന്ന് ചോ​ദി​ച്ചി​ല്ല. മ​ക്ക​ൾ​ക്ക് കൂ​ട്ടാ​യി അ​ച്ഛ​നാ​യും അ​മ്മ​യാ​യും അ​വ​രോ​ടൊ​പ്പം ന​ട​ക്ക​ണം. അ​മ്മ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന തോ​ന്ന​ലി​ലേ​ക്ക് അ​വ​ർ വ​ഴു​തി​പ്പോ​കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത കാ​ട്ട​ണം. അ​മ്മ വേ​ർ​പെ​ട്ട ആ​ഘാ​തം വി​ട്ടു​മാ​റു​ന്ന​തി​നു​മു​മ്പ് ഭ​ഗ​ത്ത് ചോ​ദി​ച്ചു; ന​മു​ക്ക് പോ​ക​ണ്ടേ? അ​വ​ർ​ക്ക് മ​ട​ങ്ങാ​ൻ സ​മ​യ​മാ​യി. വീ​ട് അ​ന്യ​മാ​കു​ക​യാ​ണ്. വ​രി​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന ഇ​ട​മാ​യി മാ​റു​ന്നു. മ​നു​ഷ്യ​സ്​​പ​ർ​ശ​മാ​യി​രു​ന്നു അ​തി​ന്റെ നി​ല​നി​ൽ​പ്. മു​ൻ​ത​ല​മു​റ​യു​ടെ ഉ​ണ​ർ​വിന്റെ അ​ട​യാ​ള​മാ​യി​രു​ന്നു അ​ത്. അ​യാ​ളു​ടെ കൈ​യൊ​പ്പു​കൂ​ടി​യു​ള്ള ആ ​വീ​ടി​നോ​ട് എ​ത്ര​മാ​ത്രം നീ​തി​പു​ല​ർ​ത്താ​നാ​വു​മെ​ന്ന് അ​റി​യി​ല്ല. മ​ക്ക​ളോ​ടൊ​പ്പം ഞാ​നും ഇ​റ​ങ്ങി.
</p><p>ഒ​റ്റ​ക്ക് വീ​ട്ടി​ൽ താ​മ​സി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം ന​ഷ്​​ട​മാ​യി​രി​ക്കു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജോ​സും കു​ട്ടാ​യി സ​ഖാ​വും അ​ന്നാ​ണ് പി​രി​ഞ്ഞ​ത്. അ​തി​ര​മ്പു​ഴ​ക്കാ​ര​നാ​യ കു​ട്ടാ​യി സ​ഖാ​വ് ഏ​റ്റു​മാ​നൂ​ർ​ വ​രെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങ് ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോ​ൾ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​കൂ​റ്റ് പോ​ക്ക​റ്റി​ൽ ​െവ​ച്ചു​പോ​യ 3000 രൂ​പ​യു​മാ​യി​ട്ടാ​യി​രു​ന്നു യാ​ത്ര. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ​െവ​ച്ച് 1000 രൂ​പ ഭ​ഗ​ത്തി​നെ ഏ​ൽ​പി​ച്ചു. ബു​ദ്ധ​യോ​ടൊ​പ്പം കൈ​പ്പു​ഴ കു​ഞ്ഞു​മോ​ന്റെ​യും ജെസിയു​ടെ​യും വീ​ട്ടി​ലേ​ക്ക് ബ​സ്​ ക​യ​റി. ര​ണ്ട് പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ ആ​ത്മ​ബ​ന്ധ​മാ​യി​രു​ന്നു ഈ ​വീ​ട്. സ്​​നേ​ഹ​വും ആ​ദ​ര​വും ഇ​ഴു​കി​ച്ചേ​ർ​ന്ന രാ​ഷ്ട്രീ​യ കു​ടും​ബ​ ബ​ന്ധം. കു​ഞ്ഞു​മോ​നും ജെ​സി​ക്കും ഞാ​ൻ സ​ഖാ​വാ​യി​രു​ന്നു​വെ​ങ്കി​ൽ എ​ന്റെ മ​ക്ക​ളെപ്പോ​ലെ അ​വ​രു​ടെ മ​ക്ക​ൾ​ക്ക് ഞാ​ൻ അ​ച്ചാ​യി ആ​യി​രു​ന്നു.
</p><p>അ​ധഃ​സ്​​ഥി​ത ന​വോ​ത്ഥാ​ന​ മു​ന്ന​ണി​യു​ടെ​യും ദ​ലി​ത് ഐ​ക്യ​സ​മ​ിതി​യു​ടെ​യും നി​ര​വ​ധി മീ​റ്റിങ്ങു​ക​ൾ ന​ട​ന്ന വീ​ട്. മ​നു​സ്​​മൃ​തി കേ​സി​ന്റെ വി​ചാ​ര​ണ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന​പ്പോ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് താ​മ​സ​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യ​ത് ഈ ​വീ​ട്ടി​ലാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ തീ​രാ​ദുഃ​ഖ​ത്തി​ന്റെ കാ​ല​ത്ത് ഈ ​വീ​ട് താ​ങ്ങാ​യി. ബു​ദ്ധ അ​വി​ടെനി​ന്ന് ക്ലാ​സി​ൽ പോ​കാ​ൻ തു​ട​ങ്ങി. ജെ​സി അ​മ്മ​യെ​പ്പോ​ലെ ബു​ദ്ധ​യോ​ട് പെ​രു​മാ​റി. മ​ന​സ്സിന്റെ സ്വാ​സ്​​ഥ്യ​ത്തി​നാ​യി വാ​യ​ന​യി​ൽ അ​ഭ​യംതേ​ടി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വീ​ട്ടി​ൽ​പോ​യി. മു​പ്പ​താം​നാ​ൾ വീ​ട്ടി​ൽ ന​ട​ന്ന അ​നു​സ്​​മ​ര​ണ​യോ​ഗ​ത്തി​നു​മു​മ്പ്, മു​മ്പേ ന​ട​ന്നു​പോ​യ​വ​രു​ടെ ഓ​ർ​മക​ളാ​യി ‘ചി​ത​റി​ക്കി​ട​ക്കു​ന്ന വൃ​ക്ഷ​ല​താ​ദി​ക​ളു​ടെ പൂ​ർ​വ​രൂ​പ​ങ്ങ​ളി​ൽ പൊ​തി​ഞ്ഞ’ ശി​ല​ക​ളോ​ടൊ​പ്പം അ​യാ​ളു​ടെ അ​ന്ത്യ​വി​ശ്ര​മ​സ്​​ഥ​ല​ത്ത് മാ​ർ​ബി​ൾ പ​തി​ച്ചൊ​രു കു​ടീ​രം നി​ർ​മി​ച്ചു. അ​തി​ൽ അ​യാ​ളു​ടെ പേ​രും ജ​ന​ന​വും മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. ഗോ​ത്ര​സ​ഞ്ചാ​ര​വീ​ഥി​യി​ൽ നി​ർ​ജീ​വ​മാ​യ ശി​ല​ക​ളാ​യി​ത്തീ​ർ​ന്ന പൂ​ർ​വി​ക​ർ​ക്ക​രി​കെ ഒ​രാ​ൾമാ​ത്രം സ്വ​യം സം​സാ​രി​ച്ചു.</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2026/07/05/2877238-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020ji2rZo1tz3WZ1L1eVjQyclxTt0IUUQzB1494443" data-watermark="false" style="width: 100%;" info-selector="#info_item_1783241497406"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1783241497406"></div></div><p>ജീ​വി​ത​സ​ഖി​യു​ടെ രോ​ഗ​ഗ്ര​സ്​​തമാ​യ ര​ണ്ടു​വ​ർ​ഷ​ക്കാ​ലം ഞ​ങ്ങ​ളെ സ​ർ​വാ​ത്മ​നാ സ​ഹാ​യി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്ത ആ​ത്മബ​ന്ധ​ങ്ങ​ൾ​ക്ക് ന​ന്ദിപ​റ​യാ​ൻ 2007 സെ​പ്റ്റം​ബ​ർ 2ന് ​വീ​ട്ടി​ൽ അ​നു​സ്​​മ​ര​ണ​യോ​ഗം ന​ട​ന്നു. കു​ഞ്ഞ് പ​ഴ​ന്താ​റ്റി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഈ ​യോ​ഗം ഉ​ദ്ഘാ​ട​നംചെ​യ്ത് കെ.കെ. കൊ​ച്ച് പ​റ​ഞ്ഞ​ത്, ‘സ​ലിം​കു​മാ​റി​ന്റെ നി​ഴ​ലാ​യി​രു​ന്നി​ല്ല ആ​ന​ന്ദ​വ​ല്ലി​യെ​ന്നും, സ്വ​ന്തം ക​ർ​തൃ​ത്വ​ത്തി​ൽ വി​ശ്വ​സി​ച്ച വ്യ​ക്തിത്വ​മാ​യി​രു​ന്നു’​വെ​ന്നു​മാ​ണ്. വ്യ​ത്യ​സ്​​ത​മാ​യ ആ ​ജീ​വി​ത​ത്തി​ന് അ​ർ​ഹ​മാ​യ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​യി​രു​ന്നു അ​ത്. കെ.എം. കു​ഞ്ഞു​മോ​ൻ, ജോ​സ്​ ഇ​ളം​ദേ​ശം, വി. ​ഡി. ജോ​സ്, സി.എ​സ്. ജോ​ർ​ജ്, വി. ​ഡി. രാ​ജ​പ്പ​ൻ, എ​ൻ.കെ. ​വി​ജ​യ​ൻ, സി.ബി. ര​മ​ണ​ൻ, ടി.​ഡി. എ​ൽ​ദോ, പി.ആ​ർ. സു​രേ​ഷ് കുമാ​ർ, പി.ഐ. അ​പ്പു, പി.വി. സ​ജീ​വ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. </p><p>അ​ടി​യ​ന്തരാ​വ​സ്​​ഥ​കാ​ല​ത്തെ ജ​യി​ൽവാ​സ​ത്തി​നു​ശേ​ഷം തി​രി​കെ​യെ​ത്തി വി​പ്ല​വ​സ്വ​പ്ന​ങ്ങ​ളു​മാ​യി ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ അ​ല​യു​ന്ന ഒ​രു ന​ക്സ​ലൈ​റ്റി​നോ​ടൊ​പ്പം ജീ​വി​ക്കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യും അ​തി​ന് ത​ട​സ്സംനി​ൽ​ക്കു​ന്ന കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ വേ​ണ്ടെ​ന്ന് വെക്കുക​യും ചെ​യ്യു​ന്ന സാ​ഹ​സി​ക​മാ​യൊ​രു ഭാ​വ​വു​മാ​യാണ് ആ​ന​ന്ദ​വ​ല്ലി എ​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. സ്​​നേ​ഹ​വും ആ​ദ​ര​വും വി​ശ്വാ​സ​വും ആ​ശ​യാ​ഭി​ലാ​ഷ​ങ്ങ​ളി​ലെ സാ​ത്മീ​ക​ര​വു​മ​ല്ലാ​തെ മ​റ്റൊ​ന്നും കൈ​മു​ത​ലാ​യി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ഷ്​​ട​പ്പാ​ടു​ക​ളി​ൽ ഒ​രു​മി​ച്ചാ​യി​രു​ന്നു. </p><p>കൃ​ഷി​യി​ട​ത്തി​ലും ഒ​രു​മി​ച്ചാ​യി​രു​ന്നു. മ​നു​സ്​​മൃ​തി ചു​ട്ടെ​രി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​ന്ന പൊ​ലീ​സ്​ ആ​ക്ര​മ​ണ​ത്തി​ൽ കൈ​ക്കുഞ്ഞു​മാ​യി സ​മ​ര​ഭൂ​മി​യി​ലും ഒ​രു​മി​ച്ചാ​യി​രു​ന്നു. ഒ​രു കേ​ന്ദ്ര​ത്തി​ന് പ​രി​ഗ​ണ​ന ന​ൽ​കു​മ്പോ​ൾ ത​ന്റെ ഇ​ഷ്​​ടാ​നി​ഷ്​​ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി അ​തി​നെ ച​ലി​പ്പി​ക്കു​ക​യും ഒ​പ്പം കൂ​ട്ടു​ക​യും ചെ​യ്യു​ന്ന യു​ക്തി കു​ടും​ബ​ബ​ന്ധ​ത്തി​ൽ, അ​യാ​ൾ വ​ള​ർ​ത്തി​യെ​ടു​ത്ത രീ​തി​യാ​യി​രു​ന്നു. അ​ത് എ​ന്നും ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന എ​ന്റെ ഓ​ർ​മ ഞാ​ൻ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​​െവ​ച്ചു. വ​റ്റാ​ത്ത മി​ഴി​നീ​രും വി​ങ്ങു​ന്ന ഹൃ​ദ​യവുമാ​യി ഞാ​ൻ ഏ​ക​നാ​യി. അ​പ്പോ​ഴും എ​ന്നി​ൽനി​ന്ന് അ​ക​ന്നു​പോ​യ പാ​തി​യു​ടെ വ്യ​ഥ പ്ര​ണ​യ​മാ​യി എ​ന്നോ​ടൊ​പ്പം സ​ഞ്ച​രി​ച്ചു.
</p><h3>(തു​ട​രും)</h3>]]></content:encoded>
<link>https://www.madhyamam.com/weekly/culture/biography/km-salim-kumar-biography-1534626</link>
<guid isPermaLink="true">https://www.madhyamam.com/weekly/culture/biography/km-salim-kumar-biography-1534626</guid>
<category><![CDATA[Weekly,Culture,Biography,Archives,Premium,13 JUL 2026]]></category>
<dc:creator><![CDATA[കെ.എം. സലിംകുമാർ]]></dc:creator>
<pubDate>Mon, 06 Jul 2026 03:15:54 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/07/05/2877235-untitled-1.gif]]></image>
<tags>KM Salim Kumar,Madhyamam weekly</tags>
</item>
<item>
<title><![CDATA[അച്ഛൻ കൊളോണിയലിസം]]></title>
<content:encoded><![CDATA[<p>പ​ടി​ക​ൾ ഇ​റ​ങ്ങു​മ്പോ​ൾ 
</p><p>ഒ​ച്ച​യി​ല്ലാ​തെ
</p><p>ഉ​മ്മ​​െവ​ക്കു​വാ​ൻ അ​റി​യു​മോ 
</p><p>എ​ന്ന​വ​ൻ ചോ​ദി​ച്ചു 
</p><p>ഞാ​ൻ ‘‘ഇ​ല്ല’’
</p><p>എ​ങ്കി​ൽ 
</p><p>അ​തെ​ങ്ങനെ​യെ​ന്നു ഞാ​ൻ 
</p><p>പ​ഠി​പ്പി​ച്ചു​ത​രാ​മെ​ന്ന​വ​ൻ 
</p><p>പി​ന്നീ​ട​വ​ൻ 
</p><p>പ​ടി​ക​ൾ ഇ​റ​ങ്ങു​മ്പോ​ഴും 
</p><p>ക​യ​റു​മ്പോ​ഴു​മെ​ല്ലാം 
</p><p>ഉ​മ്മ​ക​ൾകൊ​ണ്ടെ​ന്നെ പൊ​തി​ഞ്ഞു 
</p><p>ചി​ല​പ്പോ​ൾ വ​ലി​യ ഉ​ച്ച​ത്തി​ൽ 
</p><p>മ​റ്റു​ ചി​ല​പ്പോ​ൾ 
</p><p>ചെ​റി​യ ശ​ബ്ദ​ത്തി​ൽ 
</p><p>അ​വ​ൻ 
</p><p>ചും​ബ​ന​ങ്ങ​ൾ​ക്ക് മ​ധ്യേ 
</p><p>എ​നി​ക്ക​ന്യ​മാ​യ ശ​ബ്ദ​ത്തി​ൽ 
</p><p>എ​ന്റെ മു​ടി​ക​ൾ​ക്കി​ട​യി​ലൂ​ടെ
</p><p>കൈ​ക​ൾ ഓ​ടി​ച്ചു 
</p><p>മു​ര​ണ്ടു​കൊ​ണ്ടി​രു​ന്നു
</p><p>ഒ​രു​നാ​ൾ 
</p><p>പ​ടി​ക​ൾ ക​യ​റു​മ്പോ​ൾ 
</p><p>അ​വ​ൻ 
</p><p>ഇ​നി​യും ബാ​ക്കി​​െവ​ച്ച​തും 
</p><p>പ​കു​തി​വ​ഴി​യി​ൽ 
</p><p>ഉ​പേ​ക്ഷി​ച്ചു​പോ​യ​തു​മാ​യ
</p><p>ശ​ബ്ദ​മി​ല്ലാ​ത്ത ഉ​മ്മ​ക​ളു​ടെ 
</p><p>പ​ടി​ക​ളി​ലൂ​ടെ
</p><p>ഞാ​ൻ ത​നി​യെ 
</p><p>ക​യ​റി​പ്പോ​കും നി​മി​ഷ​ത്തി​ൽ 
</p><p>ട്രം​പ്
</p><p>ക​രാ​റി​ൽ
</p><p>വ​മ്പി​ച്ച ശ​ബ്ദ​ത്തോ​ടെ 
</p><p>ഒ​പ്പുൈവ​ച്ചു
</p><p>ഇ​നി 
</p><p>ഇ​റാ​നു
</p><p>യു​ദ്ധ​ക്കോ​പ്പു​ക​ൾ ത​രി​ല്ലെ​ന്നു​ പ​റ​ഞ്ഞ് 
</p><p>സ്ത്രീ​ക​ൾ 
</p><p>ഇ​റാ​ന്റെ തെ​രു​വു​ക​ളി​ലൂ​ടെ 
</p><p>സ്വ​ന്തം ഹി​ജാ​ബു​ക​ൾ ക​ത്തി​ച്ചു​ വ​ലി​ച്ചെ​റി​ഞ്ഞു കൊണ്ട്
</p><p>വ​ലി​യ ശ​ബ്ദ​ത്തി​ൽ 
</p><p>നൃ​ത്തം​െവ​ച്ചു ചി​രി​ച്ചു​കൊ​ണ്ട്
</p><p>മ​ലാ​ലയെ​പ്പോ​ലെ
</p><p>മ​റു രാ​ജ്യ​ങ്ങ​ളു​ടെ–
</p><p>മ​ല​ർ​ന്ന മാ​തൃ​ത്വ​ത്തി​ലേ​ക്കു 
</p><p>കു​ടി​യേ​റി
</p><p>മ​റ്റൊ​രു​വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ 
</p><p>ഒ​രു​ത​രം 
</p><p>അ​ച്ഛ​ൻ കൊ​ളോ​ണി​യലിസ​ത്തി​ന്റെ 
</p><p>വൈ​ബ്രേ​ഷ​നി​ലേ​ക്ക്
</p><p>മൈ​ക്കി​ലൂ​ടെ 
</p><p>ഐ​ശ്വ​ര്യ​യോ പ്രി​യ​ങ്ക​യോ മി​ഷേ​ലോ
</p><p>അ​തോ 
</p><p>മാ​ർ​ക്സി​ന്റെ മ​ൺ​മ​റ​ഞ്ഞ കെ​ട്ട്യോ​ൾ
</p><p>മി​സി​സ് മാ​ർ​ക്സോ 
</p><p>(അ​റി​യി​ല്ല)
</p><p>ലി​പ്സ്റ്റി​ക്കി​ട്ട ചി​രി​യാ​ൽ
</p><p>വി​ളി​ച്ചു​പ​റ​ഞ്ഞു
</p><p>വാ​യു​വി​ൽ 
</p><p>ഒ​ച്ച​യു​ള്ള ഫ്ല​യി​ങ് കി​സുക​ൾ 
</p><p>തു​രു​തു​രെ പ​റ​ത്തി​ക്കൊ​ണ്ട് 
</p><p>THIS IS THE NEW ERA 
</p><p>DEARS WELCOME TO GLOBALISATION
</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1534638</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1534638</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 JUL 2026]]></category>
<dc:creator><![CDATA[ഷിം​ന]]></dc:creator>
<pubDate>Mon, 06 Jul 2026 03:00:28 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/07/05/2877261-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[കുളി]]></title>
<content:encoded><![CDATA[<p>രാ​വി​ലെ 
</p><p>കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​ണ്
</p><p>ന​ല്ല ഒ​ഴു​ക്കു​ള്ള തോ​ട്ടി​ൽ.
</p><p>തോ​ടി​ന്റെ ആ​രം​ഭം 
</p><p>എ​വി​ടെനി​ന്നെ​ന്ന​റി​യി​ല്ല 
</p><p>അ​വ​സാ​ന​വും.
</p><p>ആ​ദ്യം ക​ണ്ട 
</p><p>കു​ളി​ക്ക​ട​വി​ൽ 
</p><p>കു​ളി​ക്കാ​നെ​ത്തു​മ്പോ​ൾ 
</p><p>അ​വി​ടെ 
</p><p>ഒ​രു വൃ​ദ്ധ​ൻ 
</p><p>ഒ​രു എ​രു​മ​യെ കു​ളി​പ്പി​ക്കു​ന്നു 
</p><p>അ​തി​ടു​ന്ന ചാ​ണ​ക​വുമെ​ടു​ത്ത് 
</p><p>തോ​ട് 
</p><p>ഭ​യ​ത്തോ​ടൊ​ഴു​കു​ന്നു.
</p><p>അ​ടു​ത്ത 
</p><p>കു​ളി​ക്ക​ട​വി​ലേ​ക്ക് ന​ട​ന്ന​പ്പോ​ൾ 
</p><p>അ​വി​ടെ പെ​ണ്ണു​ങ്ങ​ൾ 
</p><p>കു​ഞ്ഞു​ങ്ങ​ൾ തൂ​റി​യ അ​ണ​ശീ​ല​യും 
</p><p>അ​ഴു​ക്കു പി​ടി​ച്ച തു​ണി​ക​ളും 
</p><p>അ​ടി​ച്ചെ​റ്റി ന​ന​യ്ക്കു​ന്നു
</p><p>ഇ​തി​നി​ട​യി​ൽ 
</p><p>ചി​ല​ർ 
</p><p>വെ​ള്ള​ത്തി​ൽ താ​ണി​രു​ന്ന് 
</p><p>മൂ​ത്ര​മൊ​ഴി​ച്ച​തും വ​ലി​ച്ചെ​ടു​ത്ത് 
</p><p>തോ​ടൽപം 
</p><p>നാ​ണ​ത്തോ​ടൊ​ഴു​കു​ന്നു.
</p><p>പി​ന്നെ 
</p><p>അ​ടു​ത്ത​ടു​ത്ത 
</p><p>ഓ​രോ ക​ട​വി​ലും ക​ണ്ടു 
</p><p>അ​തി​വേ​ഗ യാ​ത്ര​ക്കാ​ർ 
</p><p>പ​ല്ല് തേ​ച്ചും 
</p><p>ച​ന്തി ക​ഴു​കി​യും 
</p><p>നി​ർ​മ​ല​രാ​യി 
</p><p>അ​ടു​ത്ത ചാ​യ​ക്ക​ട​യി​ലേ​ക്ക് 
</p><p>തി​ര​ക്കി​ട്ടോ​ടു​മ്പോ​ൾ 
</p><p>ഒ​ഴു​ക്കി​നെ​തി​രെ 
</p><p>സൂ​ര്യ​ൻ 
</p><p>ക​മ​ന്ന​ടി​ച്ച് വീ​ണു.
</p><p>ഉ​ള്ളി​ലെ 
</p><p>മാ​ലി​ന്യ​മൊ​ന്നും 
</p><p>ആ​രും ക​ണ്ടി​ല്ല​ല്ലൊ 
</p><p>എ​ന്നോ​ർ​ത്ത് 
</p><p>ചി​രി​ച്ച് പ​ത​ച്ച് 
</p><p>തോ​ട് 
</p><p>പ​ട​ർ​ന്നൊ​രു പാ​റ​യി​ലേ​ക്ക് വീ​ണ് 
</p><p>തു​ള്ളി​ച്ചാ​ടി.
</p><p>അ​മ്പ​ല​ക്ക​ട​വി​ലൂ​ടെ 
</p><p>ഒ​ഴു​കു​മ്പോ​ൾ 
</p><p>അ​വി​ടൊ​രു ബോ​ർ​ഡ് ക​ണ്ടു 
</p><p>ഈ ​ക​ട​വി​ൽ കു​ളി​ച്ച് 
</p><p>വെ​ള്ളം 
</p><p>അ​ശു​ദ്ധ​മാ​ക്ക​രു​ത്.
</p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1534591</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1534591</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,13 JUL 2026]]></category>
<dc:creator><![CDATA[ഒ​ഴു​കു​പാ​റ സ​ത്യ​ൻ]]></dc:creator>
<pubDate>Mon, 06 Jul 2026 02:15:15 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/07/05/2877180-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[പൗ​ര​ത്വ​ത്തെ​ക്കു​റി​ച്ച്
ത​ന്നെ]]></title>
<content:encoded><![CDATA[<p>മോ​ദി​യും ഹി​ന്ദു​ത്വ​യും ഭ​രി​ക്കു​ന്ന രാ​ജ്യ​ത്തി​ൽ പൗ​ര​ത്വംത​ന്നെ​യാ​കും ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം എ​ന്ന് വ​ള​രെ മു​ന്നേ സാ​മൂ​ഹിക-​രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ആ​രാ​ണ് ഈ ​രാ​ജ്യ​ത്തെ പൗ​ര​ർ എ​ന്ന് ഹി​ന്ദു​ത്വത​ന്നെ നി​ശ്ച​യി​ക്കു​ന്ന കാ​ല​മാ​ണ് വ​ന്നുകൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​വ​രെ എ​തി​ർ​ക്കു​ന്ന​വ​രെ​ല്ലാം രാ​ജ്യ​വി​രു​ദ്ധ​ർ, ‘വി​ദേ​ശ’​പൗ​ര​ർ. അ​വ​രീ രാ​ജ്യ​ത്ത് ജീ​വി​ക്കാ​ൻപോ​ലും അ​ർ​ഹ​ര​ല്ല​ത്രേ! അ​നു​ദി​നം അ​പാ​യ സൂ​ച​ന​ കൂ​ടു​ത​ൽ വെ​ളി​വാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
</p><p>‘ദ ​ടെ​ല​ിഗ്രാ​ഫ്’ മു​ൻ പ​ത്രാ​ധി​പ​ർ ആ​ർ. രാ​ജ​ഗോ​പാ​ൽ എ​ന്നും മോ​ദി​സം​ഘ​ത്തി​ന്റെ ശ​ത്രു​പ​ട്ടി​ക​യി​ലു​ള്ള​യാ​ളാ​ണ്. അ​തി​നാ​ൽത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്നു വെ​ട്ടി​യി​രി​ക്കു​ന്നു. പോ​രാ​ഞ്ഞി​ട്ട് കു​പ്ര​സി​ദ്ധ​മാ​യ പ്ര​ത്യേ​ക തീ​വ്ര​പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മു​ള്ള പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത കാ​ര​ണം പ​റ​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്റെ പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​നും അ​ധി​കൃ​ത​ർ ത​ട​സ്സ​വാ​ദ​മു​ന്ന​യി​ച്ചി​രി​ക്കു​ന്നു.കൊ​ൽ​ക്ക​ത്ത​യി​ലെ ബാ​ളി​ഗ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പ​തി​വാ​യി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തിവ​ന്ന​ വ്യ​ക്തി​യാ​ണ് മ​ല​യാ​ളികൂ​ടി​യാ​യ രാ​ജ​ഗോ​പാ​ൽ.
</p><p>പാ​സ്പോ​ർ​ട്ട് പൗ​ര​ത്വ​ത്തി​നു​ള്ള രേ​ഖ​യ​ല്ല എ​ന്നു സു​പ്രീം​കോ​ട​തി​യി​ൽ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ​യാ​ണ് എ​സ്.​ഐ.​ആ​റി​ന്റെ മ​റ​വി​ൽ രാ​ജ​ഗോ​പാ​ലി​ന്റെ പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​തെ പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ത്. പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​ൻ എ​സ്.​ഐ.​ആ​റി​ൽ പേ​ര് വെ​ട്ടി​യ​തി​നാ​ൽ മെ​ട്രി​ക്കു​ലേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പി​താ​വി​ന്റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ ഗ്യാ​സ് ബി​ൽ തു​ട​ങ്ങി​യ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​ക്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ബ​യോ​മെ​ട്രി​ക്സു​മെ​ടു​ത്തു. എ​ല്ലാം ക​ഴി​ഞ്ഞ​പ്പോ​ൾ കൊ​ൽ​ക്ക​ത്ത പൊ​ലീ​സ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫി​സി​ലെ​ത്താ​നാ​യി നി​ർ​ദേ​ശം.​ അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ എ​സ്.​ഐ.​ആ​റി​ൽ പേ​രി​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് വ​ന്നാ​ല​ല്ലാ​തെ പാ​സ്പോ​ർ​ട്ട് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ലെ മ​ക്ക​ളെ കാ​ണാ​നു​ള്ള യാ​ത്രാ​രേ​ഖ ഒ​പ്പി​ക്കാ​ൻ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചെ​ല്ലു​ന്ന രാ​ജ​ഗോ​പാ​ലി​നെ സെ​ക്യൂ​രി​റ്റി ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നി​ലേ​ക്കു പ​റ​ഞ്ഞു​വി​ട്ടു. അ​വി​ടെ​നി​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫി​സി​ലേ​ക്ക്.​ സം​ഭ​വം രാ​ജ്യാ​ന്ത​രത​ല​ത്തി​ൽ വി​വാ​ദ​മാ​യ​തോ​ടെ, ആ​ർ. രാ​ജ​ഗോ​പാ​ലി​ന്‍റെ പാ​സ്പോ​ർ​ട്ട് പു​തു​ക്കി ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. കൊ​ൽ​ക്ക​ത്ത പൊ​ലീ​സ് ‘റീ ​വെ​രി​ഫി​ക്കേ​ഷ​ൻ’ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.
</p><p>ഇ​ത് ല​ളി​ത​മാ​യ വി​ഷ​യ​മ​ല്ല, കേ​വ​ലം രാ​ജ​ഗോ​പാ​ലി​ന്റെ പ്ര​ശ്ന​വു​മ​ല്ല. രാ​ജ്യ​ത്തെ​മ്പാ​ടും നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രാ​യ രാ​ജ​ഗേ​ാപാ​ലൻ​മാ​ർ നേ​രി​ടാ​ൻ പോ​കു​ന്ന പ്ര​ശ്ന​ത്തി​ൽ ഒ​ന്നുമാ​ത്ര​മാ​ണി​ത്. രാ​ജ​ഗോ​പാ​ലി​ന് ന​ഷ്ട​മാ​യ​ത് മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ്. എ​ന്നാ​ൽ, എ​സ്.​ഐ.​ആ​റി​ൽ പേ​രി​ല്ലാ​ത്ത​തി​നാ​ൽ കു​ഞ്ഞി​ന്റെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​രു​ണ്ട്. റേ​ഷ​ൻ റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്ന ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​വ​രു​ണ്ട്, ത​ങ്ങ​ളെ ഏ​ത് സ​മ​യ​വും പൊ​ലീ​സ് പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​മെ​ന്ന ഭ​യ​ക്കു​ന്ന​വ​രു​ണ്ട്. ചി​ല​രാ​ക​ട്ടെ, അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ച് ട്രൈ​ബ്യൂ​ണ​ലി​ന്റെ ദ​യ​ക്കു കാ​ത്തി​രി​ക്കു​ന്നു​ണ്ട്. പ​ശ്ചി​മ​ ബം​ഗാ​ളി​ൽ 27 ല​ക്ഷം ആളുകളുടെ പേ​രാ​ണ് എ​സ്.​ഐ.​ആ​റി​ലൂ​ടെ വെ​ട്ടി​മാ​റ്റി​യ​ത്. </p><p>എ​സ്.​ഐ.​ആ​ർ വോ​ട്ട​ർ​പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ​ത്തി​നാ​ണെ​ന്നാ​ണ് യൂ​നി​യ​ൻ സ​ർ​ക്കാ​ർ വാ​ദി​ച്ച​ത്. സു​പ്രീം​കോ​ട​തി അ​ത് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​ത​ല്ല ല​ക്ഷ്യ​മെ​ന്ന് സു​വ്യ​ക്തം. എ​ന്താ​ണ് പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള ആ​ധി​കാ​രി​ക രേ​ഖ എ​ന്ന​തി​ൽപോ​ലും വ്യ​ക്ത​തയി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് രാ​ജ്യ​ത്ത്.​ ഫ​ല​ത്തി​ൽ പൗ​ര​ത്വം ത​ന്നെ പ്ര​ശ്ന​ഭ​രി​ത​മാ​യി​രി​ക്കു​ന്നു. ഇ​ത് കേ​വ​ലം ക്ലറി​ക്ക​ൽ പി​ഴ​യാ​യോ ചി​ല​രു​ടെ വീ​ഴ്ച​യാ​യോ അ​ല്ല കാ​ണേ​ണ്ട​ത്. രാ​ജ്യംത​ന്നെ പ്ര​ശ്ന​ത്തി​നു​ള്ളി​ലാ​ണ് എ​ന്ന​താ​ണ് സ​ത്യം. ഈ ​രാ​ജ്യ​ത്തെ പൗ​ര​ർ ഒ​ന്നി​ച്ച് പൗ​ര​ത്വ​വി​ഷ​യ​ത്തി​ൽ ശ​ബ്ദ​മു​യ​ർ​േ​ത്ത​ണ്ട സ​മ​യം എ​ന്നേ ക​ഴി​ഞ്ഞി​രി​ക്കു​ന്നു. 
</p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/the-weaponization-of-citizenship-in-modis-india-1534579</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/the-weaponization-of-citizenship-in-modis-india-1534579</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,13 JUL 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 06 Jul 2026 01:45:40 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/07/05/2877163-untitled-1.gif]]></image>
<tags>r rajagopal,Narendra Modi,Supreme Court,Madhyam Weekly</tags>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<content:encoded><![CDATA[<h3>‘ഉ​യി​ര്’ കാണിക്കു​ന്ന രാ​ഷ്ട്രീ​യ ദാ​ർ​ശ​നി​ക​ത</h3><p>ടി.​കെ. സ​ന്തോ​ഷ് കു​മാ​ർ എ​ഴു​തി​യ ‘ഉ​യി​ര്’ ക​വി​ത (ല​ക്കം 1476) കാ​ല​ത്തി​ന്‍റെ പ്ര​വാ​ഹ​ത്തി​ലേ​ക്ക് വാ​യ​ന​ക്കാ​ര​നെ​ക്കൂ​ടി അ​വ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​ത​ന്നെ കൊ​ണ്ടു​ചെ​ന്നി​ടു​ന്ന അ​ഗാ​ധ​മാ​യൊ​രു കാ​വ്യ​സ​ര​സ്സാ​ണ്. ഈ ​ക​വി​ത കേ​വ​ലം ജീ​വ​വാ​യു​വി​ന്റെ ബ​ഹി​ർ​സ്ഫു​ര​ണ​മ​ല്ല, മ​റി​ച്ച് അ​സ്‌​തി​ത്വ​ത്തി​ന്‍റെ അ​ർ​ഥ​ത്തെ​ക്കു​റി​ച്ചു​ള്ള രാ​ഷ്ട്രീ​യ ദാ​ർ​ശ​നി​ക​ത​യു​ടെ അ​ന്വേ​ഷ​ണം​കൂ​ടി​യാ​ണ്.</p><p>‘‘പ​ണ്ടു ഞാ​ന​ടി​യു​റ​പ്പി​ച്ച മ​ൺ​പാ​ത​യു​രു​ൾ പൊ​ട്ട​ലി​ലൊ​ലി​ച്ചു​പോ​യെ​ങ്കി​ലും’’ എ​ന്ന് തു​ട​ങ്ങു​മ്പോ​ൾ​ത​ന്നെ, ക​ഴി​ഞ്ഞ കാ​ല​ത്തി​ന്റെ അ​ട​യാ​ള​ങ്ങ​ൾ മാ​ഞ്ഞു​പോ​യ​തി​നെ​ക്കു​റി​ച്ചു​ള്ള, അ​ഥ​വാ മാ​ഞ്ഞു​പോ​കു​മെ​ന്നു​ള്ള വേ​ദ​ന​യും എ​ന്നാ​ൽ, അ​വി​ടെ ശേ​ഷി​ക്കു​ന്ന ‘ജീ​വ​ശ്വാ​സ’​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വും ക​വി എ​ത്ര സ്വാ​ഭാ​വി​ക​ത​യോ​ടെ​യാ​ണ് പ​ങ്കു​വെ​ക്കു​ന്ന​ത്. (ക​വി​ത​യു​ടെ ആ​സ്വാ​ദ​ന​ത്തെ സു​ഗ​മ​മാ​ക്കു​ന്ന ചി​ത്രീ​ക​ര​ണം ഗം​ഭീ​രം-​പ്ര​കാ​ശ​വ​ല​യ​ത്തി​നു​ള്ളി​ൽ ഇ​രി​ക്കു​ന്ന മ​നു​ഷ്യ​രൂ​പം, അ​നി​ത്യ​ത​യി​ലും നി​ല​നി​ൽ​ക്കു​ന്ന ജീ​വ​ന്റെ തു​ട​ർ​ച്ച​യെ മ​നോ​ഹ​ര​മാ​യി വ​ര​ച്ചി​രി​ക്കു​ന്നു.)
</p><p>‘ഉ​യി​ര്’ എ​ന്ന ഈ ​ക​വി​ത ല​ളി​ത​മാ​യ പ​ദ​ങ്ങ​ൾ​കൊ​ണ്ട് സ​ങ്കീ​ർ​ണ​മാ​യ ആ​ശ​യ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ക​യും ആ​കെ​യൊ​രു മി​ത​ത്വം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി കാ​ണാം. 
</p><p>ക​വി​ത​യി​ലെ ചി​ല വ​രി​ക​ൾ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ചും, അ​ത് അ​വ​സാ​ന​മ​ല്ലെ​ന്നും പു​തി​യ തു​ട​ക്ക​മാ​ണെ​ന്നും സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​നെ ഇ​ങ്ങ​നെ വാ​യി​ക്കാം –‘‘ജ​യി​ക്കാ​ന​ല്ല തോ​ൽ​വി, തോ​ൽ​ക്കാ​നു​മ​ല്ല തോ​ൽ​വി’’ എ​ന്ന വ​രി​ക​ൾ രാ​ഷ്ട്രീ​യ പ​രാ​ജ​യ​ത്തെ കേ​വ​ലം തോ​ൽ​വി​യാ​യി കാ​ണേ​ണ്ട​തി​ല്ല എ​ന്ന വ​ലി​യൊ​രു അ​ർ​ഥം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. കൂ​ടാ​തെ, അ​വ​സാ​നം ‘‘ശൂ​ന്യ​ത്തി​ൽ​നി​ന്നും ശൂ​ന്യം ശൂ​ന്യ​മാ​യു​യി​ർ​ക്കു​ന്നു...’’ ശൂ​ന്യ​ത​യെ ഭൗ​തി​ക​മാ​യ ഒ​രു ഇ​ല്ലാ​യ്മ​യാ​യ​ല്ല, മ​റി​ച്ച് സ​ർ​ഗാ​ത്മ​ക​ത​യു​ടെ മ​റ്റൊ​ര​വ​സ്ഥ​യാ​യി ക​വി എ​ഴു​തു​ന്നു. അ​താ​യ​ത്, പൂ​ജ്യ​ത്തി​ൽ​നി​ന്നും പൂ​ജ്യം പൂ​ജ്യ​മാ​യു​യി​ർ​ക്കു​ന്നു എ​ന്ന​തി​നെ ത​ന്‍റെ കാ​വ്യ​ക​ൽ​പ​നാ​ശേ​ഷി ഉ​പ​യോ​ഗി​ച്ച് എ​ത്ര മ​നോ​ഹ​ര​മാ​യി എ​ഴു​തി​െ​വ​ച്ചി​രി​ക്കു​ന്നു.
</p><p>ഈ ​ക​വി​ത​യി​ലെ ആ​ശ​യ​ങ്ങ​ൾ പാ​ശ്ചാ​ത്യ സാ​ഹി​ത്യ​ത്തി​ലെ ചി​ല ദ​ർ​ശ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു എ​ന്ന​തും കൗ​തു​ക​മു​ണ​ർ​ത്തു​ന്നു. അ​സ്തി​ത്വ​വാ​ദി​യും ചി​ന്ത​ക​നു​മാ​യി ജീ​ൻ പോ​ൾ സാ​ർ​ത്രി​നെ​പ്പോ​ലു​ള്ള​വ​രു​ടെ ര​ച​ന​ക​ളി​ൽ കാ​ണു​ന്ന ‘അ​ർ​ഥ​മി​ല്ലാ​യ്മ​യി​ൽ അ​ർ​ഥം ക​ണ്ടെ​ത്തു​ക’ എ​ന്ന ചി​ന്ത, ‘‘വ​ര​യ്ക്കാ​നാ​വി​ല്ല​ല്ലോ വ​ര​യാ​ൽ മാ​ത്രം ചി​ത്രം’’ എ​ന്ന വ​രി​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. ടി.​എ​സ്. എ​ലി​യ​റ്റി​ന്റെ ‘ഫോ​ർ ക്വാ​ർ​ട്ടെ​റ്റ്സ്’ (Four Quartets) എ​ന്ന ക​വി​ത​യി​ൽ സ​മ​യ​ത്തെ​ക്കു​റി​ച്ചും അ​ന​ന്ത​ത​യെ​ക്കു​റി​ച്ചും പ​റ​യു​ന്ന ആ​ശ​യ​ങ്ങ​ളു​മാ​യി ഇ​ക്ക​വി​യു​ടെ ശൂ​ന്യ​ത​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ൾ​ക്ക് സാ​മ്യ​മു​ണ്ട്. എ​ലി​യ​റ്റി​ന്റെ ക​വി​ത​ക​ളി​ലെ വ​ർ​ത്ത​മാ​ന​കാ​ല പ്ര​സ​ക്തി, ഈ ​ക​വി​ത​യി​ലെ തോ​ൽ​വി​യും വി​ജ​യ​വും കൂ​ടി​ക്ക​ല​രു​ന്ന അ​വ​സ്ഥ​യു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​തു കാ​ണാ​ൻ പ്ര​യാ​സ​മി​ല്ല. സാ​മു​വ​ൽ ബെ​ക്ക​റ്റി​ന്റെ നാ​ട​ക​ങ്ങ​ളി​ലെ ശൂ​ന്യ​ത​യെ​ക്കു​റി​ച്ചു​ള്ള ഭ​യ​വും എ​ന്നാ​ൽ, അ​തി​ജീ​വി​ക്കാ​നു​ള്ള ശ്ര​മ​വും ഈ ​ക​വി​ത​യി​ലെ ‘ശ്വാ​സ’​ത്തി​ന്റെ തു​ട​ർ​ച്ച​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.
</p><p>‘ഉ​യി​ര്’ കേ​വ​ലം ഒ​രു ക​വി​ത​യ​ല്ല, അ​തൊ​രു അ​നു​ഭ​വ​മാ​ണ്. ന​ഷ്ട​പ്പെ​ട്ട​തി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ഴും, നി​ല​നി​ൽ​ക്കു​ന്ന ശ്വാ​സ​ത്തി​ൽ ഊ​ന്നി പു​തി​യ​താ​യി മ​റ്റൊ​ന്നി​നെ നി​ർ​മി​ക്കാ​നു​ള്ള മ​നു​ഷ്യ​ന്റെ ആ​ത്മ​വീ​ര്യ​ത്തെ​ക്കൂ​ടി​യാ​ണ് ഇ​വി​ടെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. പ​രാ​ജ​യ​ത്തെ അ​ന്ത്യ​കൂ​ദാ​ശ​യാ​യി കാ​ണാ​തെ, ആ​ത്മ​പ​രി​ശോ​ധ​ന​ക്കു​ള്ള ദ​ത്ത​മാ​യി കാ​ണാ​നും പു​തി​യ തി​രു​ത്ത​ലി​നും മാ​റ്റ​ത്തി​നു​മു​ള്ള അ​വ​സ​ര​മാ​യി കാ​ണാ​നു​മാ​ണ് ക​വി ഇ​വി​ടെ ശ്ര​മി​ക്കു​ന്ന​ത്. പ​രാ​ജ​യം നി​ത്യ​മ​ല്ലെ​ന്നും, അ​തി​ൽ​നി​ന്ന് പു​തി​യൊ​രു ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ് സാ​ധ്യ​മാ​ണെ​ന്നും ക​വി​ത ഓ​ർ​മി​പ്പി​ക്കു​ന്നു. 
</p><p><font color="#ff0000">ബെ​ർ​ണാ​ഡ് മൊ​റൈ​സ്, തി​രു​വ​ന​ന്ത​പു​രം</font></p><h3>‘ഉ​യി​ര്’; അ​തി​ജീ​വ​ന​ത്തി​ന​് അപ്പു​റ​ത്തെ നി​ര​ന്ത​ര രൂ​പാ​ന്ത​രീ​ക​ര​ണം</h3><p>ഡോ. ​ടി.​കെ. സ​ന്തോ​ഷ് കു​മാ​റി​ന്റെ ‘ഉ​യി​ര്’ എ​ന്ന ക​വി​ത (ല​ക്കം 1476) പ്ര​കൃ​തി, മ​നു​ഷ്യ​ൻ, അ​സ്തി​ത്വം എ​ന്നി​വ​യു​ടെ പാ​ര​സ്പ​ര്യ​ത്തെ ദാ​ർ​ശ​നി​ക​മാ​യി അ​ന്വേ​ഷി​ക്കു​ന്ന മി​ക​ച്ചൊ​രു കാ​വ്യാ​നു​ഭ​വ​മാ​ണ്. “പ​ണ്ടു ഞാ​ന​ടി​യു​റ​പ്പി​ച്ച മ​ൺ​പാ​ത​യു​രു​ൾ​പൊ​ട്ട​ലി​ലൊ​ലി​ച്ചു​പോ​യെ​ങ്കി​ലും ശേ​ഷി​ക്കു​ന്നു മ​ണ്ണ​ട​രി​ലാ​യ് ശ്വാ​സം നി​ല​യ്ക്കാ​ത്ത​താം ജീ​വ​ത​ന്തു” എ​ന്നാ​രം​ഭി​ക്കു​ന്ന ക​വി​ത, ത​ക​ർ​ച്ച​ക​ളു​ടെ ന​ടു​വി​ലും ന​ഷ്ട​പ്പെ​ട്ടു​പോ​കാ​ത്ത നി​ല​നി​ൽ​പി​ന്റെ അ​ദൃ​ശ്യ​മാ​യ തു​ട​ർ​ച്ച​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. മ​നു​ഷ്യ​ന്റെ അ​തി​ജീ​വ​നം പ്ര​കൃ​തി​യു​ടെ പു​ന​ർ​ജ​ന​ന​വു​മാ​യി എ​ത്ര​മാ​ത്രം അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന പാ​രി​സ്ഥി​തി​ക​ദ​ർ​ശ​ന​വും ‘മ​ണ്ണ​ട​രി​ലെ ശേ​ഷി​ക്കു​ന്ന ആ ​ജീ​വ​ത​ന്തു’​വി​ൽ തെ​ളി​യു​ന്നു​ണ്ട്.</p><p>​കേ​വ​ല​മാ​യ അ​തി​ജീ​വ​ന​ത്തി​ന​പ്പു​റം നി​ര​ന്ത​ര​മു​ള്ള രൂ​പാ​ന്ത​രീ​ക​ര​ണ​മാ​ണ് ക​വി​ത​യു​ടെ കേ​ന്ദ്ര​പ്ര​മേ​യം. ജ​യം/​തോ​ൽ​വി, പൂ​ർ​ണം/​ശൂ​ന്യം, പു​തു​മ /പ​ഴ​മ എ​ന്നീ പ​ര​മ്പ​രാ​ഗ​ത ദ്വ​ന്ദ്വ​ങ്ങ​ൾ ക​വി​ത​യി​ൽ ത​ക​ർ​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​വ​യൊ​ന്നും ത​ന്നെ സ്ഥി​ര​മാ​യ സ​ത്ത​ക​ള​ല്ലെ​ന്നും, നി​ര​ന്ത​രം രൂ​പാ​ന്ത​ര​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​പ​ഞ്ച​സ​ത്യ​ങ്ങ​ളാ​ണെ​ന്നും ക​വി ഓ​ർ​മി​പ്പി​ക്കു​ന്നു. ​“ജ​യി​ക്കാ​ന​ല്ല തോ​ൽ​വി, തോ​ൽ​ക്കാ​നു​മ​ല്ല തോ​ൽ​വി...” എ​ന്ന വ​രി​ക​ളി​ലൂ​ടെ പ​രാ​ജ​യ​ത്തെ അ​ന്തി​മ​വി​ധി​യാ​യ​ല്ല, മ​നു​ഷ്യ​ന്റെ ആ​ത്മ​ബോ​ധ​ത്തി​നും വ​ള​ർ​ച്ച​ക്കും വ​ഴി​യൊ​രു​ക്കു​ന്ന സ​ജീ​വ​മാ​യ അ​നു​ഭ​വ​മാ​യി ക​വി​ത​യി​ൽ പു​ന​ർ​നി​ർ​വ​ചി​ക്കു​ക​യാ​ണ്. “വ​ര​ക​ൾ​ക്കു​ള്ളി​ൽ​നി​ന്നും നീ​ളു​ന്ന​വ​ര​യെ​ത്തും, വ​രി​ക​ൾ​ക്കു​ള്ളി​ൽ വേ​റെ വ​രി​ക​ളൊ​ളി​ഞ്ഞെ​ത്തും” എ​ന്ന​ത് ജീ​വി​ത​സാ​ധ്യ​ത​ക​ളു​ടെ അ​ന​ന്ത​ത​യെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​യാ​യി മാ​റു​ന്നു. 
</p><p>​ക​വി​ത​യി​ലെ ‘ശൂ​ന്യ​ത’​യെ​ക്കു​റി​ച്ചു​ള്ള നി​രീ​ക്ഷ​ണം, ബൗ​ദ്ധ​ദ​ർ​ശ​ന​ത്തി​ലെ ‘ശൂ​ന്യ​ത’​യെ വാ​യ​ന​ക്കാ​രി​ലേ​ക്ക് പ​ട​ർ​ത്തു​ന്നു​ണ്ട്. ഇ​വി​ടെ ശൂ​ന്യ​മെ​ന്ന​ത് ഒ​ന്നി​ന്റെ​യും ഇ​ല്ലാ​യ്മ​യ​ല്ല; അ​ത് പു​തി​യ രൂ​പ​പ്പെ​ട​ലു​ക​ൾ​ക്കി​ടം ന​ൽ​കു​ന്ന സൃ​ഷ്ടി​പ​ര​മാ​യ അ​വ​സ്ഥ​യാ​ണ്. ഒ​രു ചി​ത്ര​ത്തി​ന് വ​ര​ക​ളെ​ന്ന​പോ​ലെ ത​ന്നെ അ​നി​വാ​ര്യ​മാ​ണ് അ​തി​നു ചു​റ്റു​മു​ള്ള ശൂ​ന്യ​മാ​യ ഇ​ട​ങ്ങ​ൾ (Negative Space). അ​തു​പോ​ലെ, ക​വി​ത​യി​ലെ വാ​ക്കു​ക​ൾ​ക്കി​ട​യി​ലു​ള്ള നി​ശ്ശ​ബ്ദ​ത അ​തി​ന് അ​ർ​ഥം പ​ക​രു​ന്നു​ണ്ട്. “വ​ര​യാ​ൽ മാ​ത്രം ചി​ത്രം തി​ക​യ്ക്കാ​നാ​വി​ല്ല” എ​ന്ന് ഓ​ർ​മി​പ്പി​ക്കു​മ്പോ​ൾ, ക​ല​യി​ലും ജീ​വി​ത​ത്തി​ലും ആ ‘​ശൂ​ന്യ​ത’​കൂ​ടി വേ​ണ​മെ​ന്നാ​ണ് ക​വി സ​മ​ർ​ഥി​ക്കു​ന്ന​ത്.
</p><p>ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു കാ​ര്യം, ക​വി​ത​യു​ടെ രൂ​പ​ഘ​ട​ന ത​ന്നെ​യും അ​തി​ന്റെ ദ​ർ​ശ​ന​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന​താ​ണ്. ഒ​രു വാ​ക്ക് മ​റ്റൊ​രു വാ​ക്കി​ലേ​ക്കും ഒ​രാ​ശ​യം മ​റ്റൊ​രാ​ശ​യ​ത്തി​ലേ​ക്കും പ​ട​ർ​ന്നു​പോ​കു​ന്ന ആ​ന്ത​രി​ക​താ​ള​മു​ള്ള കാ​വ്യ​ഘ​ട​ന, ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ക​വി​ത മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ര​ന്ത​ര​ച​ല​ന​ത്തി​ന്റെ ത​ത്ത്വ​ത്തെ രൂ​പ​പ​ര​മാ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. 
</p><p>യു​ദ്ധ​ങ്ങ​ളും കു​ടി​യേ​റ്റ​ങ്ങ​ളും പാ​രി​സ്ഥി​തി​ക​മാ​യ വെ​ല്ലു​വി​ളി​ക​ളും വ്യ​ക്തി​ജീ​വി​ത​ത്തി​ലെ നി​രാ​ശ​ക​ളു​മ​ട​ക്ക​മു​ള്ള സ​മ​കാ​ലി​ക പ്ര​തി​സ​ന്ധി​ക​ളി​ൽ ഉ​ഴ​ലു​ന്ന മ​നു​ഷ്യ​ന്, പു​തി​യൊ​രു​യി​ർ​പ്പ് സാ​ധ്യ​മാ​ണെ​ന്ന പ്ര​ത്യാ​ശ​യു​ടെ രാ​ഷ്ട്രീ​യ​മാ​ണ് ഈ ​ക​വി​ത പ​ങ്കു​വെ​ക്കു​ന്ന​ത്. ശൂ​ന്യ​ത​യി​ൽ​നി​ന്നു​പോ​ലും പു​തി​യൊ​രു ജീ​വ​നെ മു​ള​പ്പി​ച്ചെ​ടു​ക്കാ​ൻ കെ​ൽ​പു​ള്ള മ​നു​ഷ്യ​ന്റെ ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് എ​ല്ലാ​റ്റി​നു​മാ​ധാ​ര​മെ​ന്ന് ക​വി പ​റ​യു​ന്നു. “ശൂ​ന്യ​ത്തെ​യു​യി​ർ​പ്പി​ക്കു​മു​യി​രാ​ണ​ല്ലോ ശ്വാ​സം” എ​ന്ന അ​വ​സാ​ന വ​രി​ക​ൾ ഈ ​കാ​വ്യ​ദ​ർ​ശ​ന​ത്തി​ന്റെ സാ​രാം​ശ​മാ​യി മാ​റു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ, ഈ ​ക​വി​ത ഒ​രു വ്യ​ക്തി​യു​ടെ ആ​ത്മാ​നു​ഭ​വ​ത്തെ മ​റി​ക​ട​ന്ന് സ​മൂ​ഹ​ത്തി​ന്റെ കൂ​ട്ടാ​യ അ​തി​ജീ​വ​ന​സ്മ​ര​ണ​യാ​യി വ​ള​രു​ന്നു.
</p><p><font color="#ff0000">സാ​ന്ദ്ര​ല​ക്ഷ്മി ആ​ർ. (ഗ​വേ​ഷ​ക, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, തി​രു​വ​ന​ന്ത​പു​രം)</font></p><h3>പ്ര​മേ​യം​കൊ​ണ്ട് വേ​റി​ട്ട ‘കാ​ല​മാ​പി​നി’</h3><p>മ​നോ​ജ് ഭാ​ര​തി എ​ഴു​തി​യ ക​ഥ ‘കാ​ല​മാ​പി​നി’​യു​ടെ (ല​ക്കം 1477) പ്ര​മേ​യം ഏ​റെ ഇ​ഷ്ട​മാ​യി. വ​ള​രെ വേ​ഗ​ത്തി​ൽ ഓ​ടു​ന്ന ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ, ഈ ​ക​ഥ​യി​ലെ സി​ദ്ധാ​ർ​ഥി​നെ പോ​ലെ ശാ​ന്ത​മാ​യി, സ്വ​ന്തം രീ​തി​യി​ൽ ജീ​വി​ക്കു​ക എ​ത്ര ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഇ​തി​ൽ വ​ള​രെ ന​ന്നാ​യി കാ​ണി​ച്ചു. 
</p><p>നാ​യി​ക നൈ​ല​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ചി​ന്തി​ക്കു​മ്പോ​ൾ ക​ഥ കൂ​ടു​ത​ൽ മ​ന​സ്സി​ൽ ത​ട്ടു​ന്നു. അ​വ​ൾ ആ​ദ്യം അ​യാ​ളി​ലെ ഏ​ത് പ്ര​ത്യേ​ക​ത ക​ണ്ടാ​ണോ ഇ​ഷ്ട​പ്പെ​ട്ട​ത്, അ​വ​സാ​നം അ​തേ പ്ര​ത്യേ​ക​തത​ന്നെ അ​യാ​ളി​ൽ​നി​ന്നും അ​വ​ളെ അ​ക​റ്റു​ന്നു. അ​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​ക​ളും ബ​ന്ധ​ത്തി​ന്റെ മാ​റ്റ​ങ്ങ​ളും വാ​യി​ക്കു​മ്പോ​ൾ ഒ​രു ന​ല്ല സി​നി​മ കാ​ണു​ന്ന അ​നു​ഭ​വം​പോ​ലെ​യാ​യി​രു​ന്നു. ശാ​സ്ത്രീ​യ ചി​ന്ത​ക​ളും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ വി​കാ​ര​ങ്ങ​ളും ചേ​ർ​ത്ത് എ​ഴു​തു​ന്ന ക​ഥ​ക​ൾ വാ​യി​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക ര​സ​മാ​ണ്. ന​ല്ലൊ​രു ക​ഥ ന​ൽ​കി​യ എ​ഴു​ത്തു​കാ​ര​നും അ​ത് തെ​ര​ഞ്ഞെ​ടു​ത്ത ആ​ഴ്ച​പ്പ​തി​പ്പി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.</p><p><font color="#ff0000">അ​ര​വി​ന്ദ് ജി. ​കോ​ത​മം​ഗ​ലം
</font></p><h3>‘മാ​മ്പ​ഴം’ എ​ന്നും വൈ​ലോ​പ്പി​ള്ളി​യു​ടെ ഹൃ​ദ്യ​മാ​യ ക​വി​ത</h3><p>‘മാ​മ്പ​ഴം’ എ​ന്ന ക​വി​ത​യി​ൽ വി​ഷാ​ദ ഭാ​വം മു​റ്റി​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ക​വി​ത ഇ​ത്ര​യേ​റെ വി​കാ​ര​ഭ​രി​ത​വും ഹൃ​ദ​യാ​ക​ർ​ഷ​ക​വു​മാ​കു​ന്ന​ത്. വൈ​ലോ​പ്പി​ള്ളി​യു​ടെ ‘മാ​മ്പ​ഴം’ ക​വി​ത​യെ കു​റി​ച്ച് പി.​പി. സ​ത്യ​ൻ എ​ഴു​തി​യ പ​ഠ​നം (ല​ക്കം 1469) ആ​ലോ​ച​നാ​മൃ​ത​മാ​ണ്. ഒ​ര​മ്മ​യു​ടെ​യും കു​ഞ്ഞി​ന്റെ​യും വേ​ർ​പാ​ടി​ലു​ള്ള അ​മ്മ​യു​ടെ ഹൃ​ദ​യ​വി​കാ​ര​ങ്ങ​ളാ​ണ് ക​വി അ​തീ​വ ഹൃ​ദ്യ​മാ​യി ‘മാ​മ്പ​ഴ’​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ത്ര വ​ർ​ഷം ക​ഴി​ഞ്ഞാ​ലും ആ ​വി​കാ​ര​പ​ര​ത നി​ല​നി​ൽ​ക്കു​ക​ത​ന്നെ ചെ​യ്യും. ക​വി​ത​യി​ലെ മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ വ​ശ​വും ച​ർ​ച്ച ചെ​യ്യാ​വു​ന്ന​താ​ണ്. 
</p><p>മ​നഃ​ശാ​സ്ത്ര സ​മീ​പ​ന​ത്തേ​ക്കാ​ൾ അ​നു​ഭൂ​തി​പ​ര​മാ​യ ഹൃ​ദ്യ​ത​ത​ന്നെ​യാ​ണ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​കു​ന്ന​ത്. ക​വി​ത വാ​യ​ന​ക്കാ​രി​ൽ അ​നു​ഭൂ​തി ജ​നി​പ്പി​ക്കു​ന്ന​താ​ക​ണം എ​ന്ന നി​ഷ്ക​ർ​ഷ ഈ ​ക​വി​ത​യി​ൽ ക​വി​ക്ക് ഉ​ണ്ടു​താ​നും. ക​വി ബോ​ധ​പൂ​ർ​വം ആ​വി​ഷ്ക​രി​ക്കു​ന്ന​താ​ണ് ഈ ​വി​കാ​ര​പ​ര​ത. ചു​രു​ക്ക​ത്തി​ൽ ക​വി​യു​ടെ ബോ​ധ​പൂ​ർ​വ​മാ​യ വി​കാ​രാ​വി​ഷ്ക​ര​ണ​മാ​ണ് ക​വി​യെ ഇ​ത്ര​യും ഹൃ​ദ്യ​മാ​ക്കു​ന്ന​ത്. ക​വി എ​ഴു​തി​ക്ക​ഴി​യു​മ്പോ​ൾ​ത​ന്നെ ക​വി​ത വാ​യ​ന​ക്കാ​രു​ടേ​താ​യി മാ​റു​ക​യാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​വും അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. സ​ഹൃ​ദ​യ​രാ​യ വാ​യ​ന​ക്കാ​ർ​ക്ക് ക​വി​ത എ​ങ്ങ​നെ വേ​ണ​മെ​ങ്കി​ലും ആ​സ്വ​ദി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും പി​ന്നീ​ട് ല​ഭി​ക്കു​ന്നു. ആ​സ്വാ​ദ​ന​മാ​ണ് പ​ര​മ​പ്ര​ധാ​നം. അ​ല്ലാ​തെ ക​വി​ത​യെ കീ​റി​മു​റി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല.</p><p>അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ത്തി​ന്റെ ആ​ഴ​മാ​ണ് ‘മാ​മ്പ​ഴം’ എ​ന്ന ക​വി​ത​യു​ടെ ഇ​തി​വൃ​ത്തം. ഈ ​വി​ഷ​യം വി​കാ​ര​ജ​ന​ക​വും അ​നു​ഭൂ​തി​പ​ര​വു​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലാ​ണ് ക​വി​യു​ടെ വി​ജ​യം. ഈ ​ക​വി​ത​യി​ൽ അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള വി​കാ​ര​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കാ​ണ് പ​ര​മ​പ്രാ​ധാ​ന്യ​മു​ള്ള​ത്. കു​ഞ്ഞു​ങ്ങ​ളി​ലെ തെ​റ്റ് ക​ണ്ടെ​ത്തി അ​മ്മ ശാ​സി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. ആ ​ശാ​സ​ന കു​ഞ്ഞി​ൽ അ​ള​വ​റ്റ വി​ഷാ​ദ​ചി​ന്ത ഉ​ണ്ടാ​ക്കു​മെ​ന്ന് അ​മ്മ​ക്ക് പ്ര​തീ​ക്ഷ​യി​ല്ല താ​നും. കു​ഞ്ഞി​ന്‍റെ അ​കാ​ല വേ​ർ​പാ​ട് താ​ങ്ങാ​ൻ അ​മ്മ​ക്ക് സാ​ധി​ക്കാ​തെ വ​രു​ന്ന സ​ന്ദ​ർ​ഭ​മാ​ണ് ഈ ​ക​വി​ത​യി​ലെ വി​കാ​ര​പ​ര​മാ​യ സ​ന്ദ​ർ​ഭം. 
</p><p>യാ​ദൃ​ച്ഛി​ക​ത​ക​ളാ​ണ് പെ​ട്ടെ​ന്നു​ണ്ടാ​യ കു​ഞ്ഞി​ന്‍റെ വേ​ർ​പാ​ടി​നും അ​മ്മ​യു​ടെ തീ​വ്ര​ദുഃ​ഖ​ത്തി​നും കാ​ര​ണ​മാ​കു​ന്ന​ത്. അ​മ്മ​ക്ക് ആ​ദ്യ മാ​മ്പ​ഴം വീ​ണ​പ്പോ​ൾ ഹൃ​ദ​യ​മു​രു​കി ക​ര​യാ​തി​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ത് ഒ​ര​മ്മ​യു​ടെ മാ​ത്രം ദുഃ​ഖ​മാ​ണു​താ​നും. ഈ ​സ​ന്ദ​ർ​ഭ​ത്തെ​യാ​ണ് ക​വി ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​വി​ഭാ​വ​ന​യു​ടെ വി​ജ​യ​മാ​ണ് എ​ന്നു​മാ​ത്രം ധ​രി​ച്ചാ​ൽ മ​തി​യാ​കും.
</p><p><font color="#ff0000">സ​ദാ​ശി​വ​ൻ നാ​യ​ർ, എ​ര​മ​ല്ലൂ​ർ
</font></p><h3>പാ​റ്റ പെ​റ്റു​പെ​രു​ക​ട്ടെ</h3><p>‘തു​ട​ക്കം’ പം​ക്തി​യി​ൽ കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ശ​ര​വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യെ​ക്കു​റി​ച്ച് എ​ഴു​തി​യി​രി​ക്കു​ന്ന ഓ​രോ വാ​ക്കും അ​ർ​ഥ​വ​ത്താ​ണ് (ല​ക്കം 1475). ഇ​ന്ത്യ​യി​ലെ തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വ​തീ യു​വാ​ക്ക​ളെ ഇ​ത്തി​ക്ക​ണ്ണി​ക​ളോ​ടും പാ​റ്റ​യോ​ടും ആ​വ​ഹേ​ള​ന​പ​ര​മാ​യി ഉ​പ​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി​ക്ക് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ തെ​റ്റു​പ​റ്റി. ആ​ത്മാ​ഭി​മാ​ന​മു​ള്ള യു​വ​ലോ​കം ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് 22.4 മി​ല്യ​ൺ അ​നു​ഗാ​മി​ക​ളെ സൃ​ഷ്ടി​ച്ചു​വെ​ന്ന​ത് നി​ല​വി​ലു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​രെ ഒ​ന്ന​ട​ങ്കം ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ന​യ​രേ​ഖ​ക​ൾ പ​ര​മ്പ​രാ​ഗ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​തു​പോ​ലെ കേ​വ​ലം തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ള​ല്ല, മ​റി​ച്ച് ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ്.</p><p>വി​മ​ർ​ശ​ന​ങ്ങ​ളെ രാ​ജ്യ​ദ്രോ​ഹ​മാ​യി കാ​ണു​ന്ന ഫാ​ഷി​സ്റ്റ് ശൈ​ലി​ക്കെ​തി​രെ വി​യോ​ജി​ക്കാ​നും ചോ​ദ്യം​ചെ​യ്യാ​നു​മു​ള്ള പൗ​ര​ന്റെ അ​വ​കാ​ശ​ത്തെ ഏ​റ്റ​വും വ​ലി​യ ക​രു​ത്താ​യി സി.​ജെ.​പി പ്ര​ഖ്യാ​പി​ക്കു​ന്നു എ​ന്ന​ത് പു​തി​യ പാ​ർ​ട്ടി​യു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. വ​ഴി​മു​ട്ടു​ന്ന യു​വ​ത്വ​ത്തി​ന്റെ ഈ ​ഡി​ജി​റ്റ​ൽ മു​ന്നേ​റ്റം നാ​ള​ത്തെ ഭാ​ര​ത​ത്തി​ന്റെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ വീ​ണ്ടെ​ടു​പ്പി​ന് കാ​ര​ണ​മാ​യേ​ക്കാം. ഗാ​ന്ധി, നെ​ഹ്റു, അം​ബേ​ദ്ക​ർ എ​ന്നി​വ​രി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് പാ​റ്റ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ച​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ​യും കു​റ്റി​ച്ചൂ​ൽ ചി​ഹ്ന​മാ​ക്കി​യ പാ​ർ​ട്ടി​യു​ടെ​യും അ​ധോ​ഗ​തി വ​രാ​തി​രി​ക്ക​ട്ടെ!</p><p><font color="#ff0000">ഫാ. ​ഡാ​ർ​ലി എ​ട​പ്പാ​ക്കാ​ട്ടി​ൽ, മു​ള​ന്തു​രു​ത്തി</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1534574</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1534574</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,13 JUL 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 06 Jul 2026 01:30:50 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2025/08/23/2665033-untitled-5.webp]]></image>
<tags>letters,Madhyamam weekly</tags>
</item>
</channel>
</rss>
