<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Mon, 04 May 2026 06:30:47 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/weekly-archives-11MAY/feeds.xml" rel="self" type="application/rss+xml"/>
<pubDate>Mon, 04 May 2026 06:30:47 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ഹാ​ബ​ർ​മാ​സി​ന്റെ 
ടി​ൽ​ബെ​ർ​ഗ്
പ്ര​ഭാ​ഷ​ണ​വും 
പോ​സ്റ്റ് സെ​ക്കു​ല​ർ 
സ​മൂ​ഹ​വും]]></title>
<content:encoded><![CDATA[<blockquote>ഹാ​ബ​ർ​മാ​സി​ന്റെ പ്ര​ധാ​ന പ​രി​ക​ൽ​പ​ന​യാ​ണ് പോ​സ്റ്റ് സെ​ക്കു​ല​ർ സ​മൂ​ഹ​ങ്ങ​ൾ. പൊ​തു​മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മ​ത​ത്തി​ന്റെ എ​ല്ലാ ചി​ഹ്ന​ങ്ങ​ളും റ​ദ്ദു ചെ​യ്യു​ന്ന മ​തേ​ത​ര​ത്വ​ത്തി​ന്റെ ഫ്ര​ഞ്ച് ഭാ​ഷ്യ​മാ​യ ‘ലാ​യ് സ​യ്റ്റ്’ (Laicite) നി​ല​പാ​ടി​ന്റെ എ​തി​ർ​പ​ക്ഷ​ത്താ​ണ് ഹാ​ബ​ർ​മാ​സ് നി​ല​കൊ​ണ്ട​ത്. എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് അ​ദ്ദേ​ഹം സെ​ക്കു​ല​ർ മ​ണ്ഡ​ല​ത്തെ ക​ശ​ക്കി​യ​ത്?</blockquote><p>‘ഹി​ന്ദ് സ്വ​രാ​ജി’​ലാ​ണെ​ന്ന് തോ​ന്നു​ന്നു പാ​ശ്ചാ​ത്യ​നെ വി​ല​യി​രു​ത്തു​ന്ന ​ഗാ​ന്ധി​ജി​യു​ടെ ഒ​രു പ്ര​സ്താ​വ​ന​യു​ണ്ട്. ഗം​ഭീ​ര​ൻ പ്ര​വൃ​ത്തി​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​വു​ള്ള​വ​നാ​ണ​വ​ൻ. അ​തു​കൊ​ണ്ട​വ​ന് ഭൂ​മി​യി​ൽ യ​ജ​മാ​ന​നാ​യി വി​ല​സാം. എ​ന്നാ​ൽ, അ​ഞ്ചു​മി​നി​റ്റു​പോ​ലും സ്വ​സ്ഥ​നാ​യി ത​ന്റെ ഉ​ള്ളി​ലോ​ട്ട് നോ​ക്കി​യി​രി​ക്കാ​ൻ അ​വ​ന് സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഗാ​ന്ധി​ജി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, യൂ​ഗെ​ൻ ഹാ​ബ​ർ​മാ​സ് (1929-2026) ഗാ​ന്ധി​ജി​യെ തി​രു​ത്തു​ക​യു​ണ്ടാ​യി. ഫ്രാ​ങ്ക്ഫ​ർ​ട്ട് സ്കൂ​ൾ ത​ല​മു​റ​യി​ൽ​പെ​ട്ട ഈ ​ജ​ർ​മ​ൻ ത​ത്ത്വ​ചി​ന്ത​ക​ൻ അ​ഞ്ചു മി​നി​റ്റ​ല്ല അ​തി​ലു​മേ​റെ നേ​രം ഉ​ള്ളി​ലേ​ക്ക് നോ​ക്കി, പ​ടി​ഞ്ഞാ​റി​ന്റെ സി​ദ്ധാ​ന്ത​ശാ​ഠ്യ​ങ്ങ​ളി​ൽ പ​ല​തും അ​ടി​മേ​ൽ മ​റി​ച്ചി​ടാ​ൻ ധൃ​ഷ്ട​നാ​യി. മ​നു​ഷ്യ​വി​രു​ദ്ധ​വും സാ​മൂ​ഹി​ക​നീ​തി​യു​ടെ നെ​ടി​യ നി​ഷേ​ധ​വു​മാ​യ മു​ത​ലാ​ളി​ത്ത വ്യ​വ​സ്ഥ​യു​ടെ മൂ​ർ​ധാ​വി​ൽ നി​ർ​ദാ​ക്ഷി​ണ്യം പ്ര​ഹ​രി​ച്ച ഹാ​ബ​ർ​മാ​സി​ന് മാ​ർ​ക്സി​സ​ത്തെ സം​വാ​ദ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​റ​ക്കി​ക്കി​ട​ത്തു​ന്ന​തി​നും ധ​മ​നീ​സ​ങ്കോ​ച​മു​ണ്ടാ​യി​ല്ല. 
</p><p>യു​ക്തി​യെ അ​ധി​കാ​ര​ത്തി​നു​ള്ള ഉ​പ​ക​ര​ണ​മാ​ക്കി ചു​രു​ക്കി​യ​തോ​ടെ ആ​ധു​നി​ക​ത​ക്ക് വ​ഴി​തെ​റ്റി​യ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യു​ക്തി പൊ​തു​ധാ​ര​ണ രൂ​പ​പ്പെ​ടു​ത്താ​നു​ള്ള മാ​ധ്യ​മ​മാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്റ മ​തം. അ​ദ്ദേ​ഹം യു​ക്തി​യെ നി​രാ​ക​രി​ച്ചി​ല്ല; മ​റി​ച്ച് മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​മാ​യു​ള്ള അ​തി​ന്റെ ബ​ന്ധം വീ​ണ്ടെ​ടു​ത്തു​കൊ​ണ്ട് അ​തി​ന്റെ വ്യ​തി​യാ​ന​ത്തി​നു​ള്ള തി​രു​ത്ത​ലി​നാ​ണ് അ​​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്ത​ത്. മ​നു​ഷ്യ​ന്റെ വി​മോ​ച​നം സാ​ധി​ത​മാ​വു​ക ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യോ സാ​​ങ്കേ​തി​ക മു​ന്നേ​റ്റ​ത്തി​ലൂ​ടെ​യോ അ​ല്ല, അ​വ​ർ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന സ്വ​ത​ന്ത്ര​മാ​യ ബൗ​ദ്ധി​ക സം​വാ​ദ​ത്തി​ലൂ​ടെ​യാ​ണ് എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ന്ത​യു​ടെ അ​ടി​സ്ഥാ​ന നി​ല​പാ​ട്. </p><p>മ​ത​വും ആ​ധു​നി​ക​ത​യും ത​മ്മി​ൽ സം​ഘ​ർ​ഷ​മ​ല്ല സം​വാ​ദ​മാ​ണ് വേ​ണ്ട​ത്. അ​തു​പോ​ലെ​ത്ത​ന്നെ മ​ത​വും ​മ​തേ​ത​ര​ത്വ​വും പ​ര​സ്പ​രം സം​വ​ദി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഹാ​ബ​ർ​മാ​സ് പ​റ​യു​ക​യു​ണ്ടാ​യി. സം​വാ​ദ​ത്തി​ലൂ​ടെ​യും വി​മ​ർ​ശ​ന​ത്തി​ലൂ​ടെ​യും മാ​ത്ര​മേ ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ടു​ക​യു​ള്ളൂ. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ പൊ​തു​സ​മൂ​ഹം സ്വ​യം പു​തു​ക്കി​പ്പ​ണി​യേ​ണ്ട ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം എ​ടു​ത്തോ​തി​യ​താ​യി കാ​ണാം. 
</p><p>പൊ​തു​മ​ണ്ഡ​ല​മെ​ന്ന​പോ​ലെ​ത​ന്നെ ഹാ​ബ​ർ​മാ​സി​ന്റെ പ്ര​ധാ​ന പ​രി​ക​ൽ​പ​ന​ക​ളി​ലൊ​ന്നാ​യി​രു​ന്നു പോ​സ്റ്റ് സെ​ക്കു​ല​ർ സ​മൂ​ഹ​ങ്ങ​ൾ. പൊ​തു​മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മ​ത​ത്തി​ന്റെ എ​ല്ലാ ചി​ഹ്ന​ങ്ങ​ളും റ​ദ്ദ് ചെ​യ്യു​ന്ന മ​തേ​ത​ര​ത്വ​ത്തി​ന്റെ ഫ്ര​ഞ്ച് ഭാ​ഷ്യ​മാ​യ ‘ലാ​യ് സ​യ്റ്റ്’ (Laicite) നി​ല​പാ​ടി​ന്റെ എ​തി​ർ​പ​ക്ഷ​ത്ത് നി​ല​കൊ​ണ്ട ഹാ​ബ​ർ​മാ​സ് മ​തേ​ത​ര​മൂ​ല്യ​ങ്ങ​ളാ​യി ​കൊ​ട്ടി​ഗ്ഘോ​ഷി​ക്ക​പ്പെ​ടു​ന്ന നീ​തി​യു​ടെ​യും സ​മ​ത്വ​ത്തി​ന്റെ​യും യ​ഥാ​ർ​ഥ സ്രോ​ത​സ്സ് മ​ത​വും മ​താ​ധ്യാ​പ​ന​ങ്ങ​ളു​മാ​ണെ​ന്ന പ്ര​സ്താ​വ​ന​യി​ലൂ​ടെ സെ​ക്കു​ല​ർ മ​ണ്ഡ​ല​ത്തെ ഞെ​ട്ടി​ച്ചു. എ​ന്തി​ന​ധി​കം ‘അ​ധി​കാ​ര​വും സ​മൂ​ഹ​വു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്റെ അ​ടി​സ്ഥാ​ന​മാ​യ സാ​മൂ​ഹി​ക ഉ​ട​മ്പ​ടി (Social Contract) പോ​ലും മ​ത​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച​താ​ണെ​ന്ന് കൂ​ടി അ​ദ്ദേ​ഹം പ​റ​ഞ്ഞു​വെ​ച്ചു.</p><p> ‘‘മു​ത​ലാ​ളി​ത്വ​ത്തി​ന്റെ വ​ന്യ​ത​യി​ൽ​നി​ന്നും ഭൗ​തി​ക​ത്വ​ര​യും ഉ​പ​ഭോ​ക്തൃ വാ​ഞ്ഛ​യും അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന അ​തി​ന്റെ ദു​ഷ്ട​സ്വാ​ധീ​ന​ത്തി​ൽ​നി​ന്നും ജ​ന​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മ​തം വ​ലി​യ തോ​തി​ൽ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. മ​തം ധ​ർ​മ​പാ​ഠ​ങ്ങ​ളു​ടെ​യും നീ​തി​യു​ടെ​യും സ്രോ​ത​സ്സാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ആ ​മൂ​ല്യ​ങ്ങ​ൾ മ​ർ​ത്യ​ജീ​വി​ത​ഭൂ​മി​ക​യി​ൽ സു​പ്ര​തി​ഷ്ഠി​ത​മാ​കു​ന്ന കാ​ര്യം സം​ശ​യാ​സ്പ​ദ​മാ​ണ്. ഭൗ​തി​ക പ്ര​മ​ത്ത​ത​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​നി​ൽ​ക്കാ​നു​ള്ള പ്രാ​പ്തി മ​ത​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട സ​വി​ശേ​ഷ​ത​യ​ത്രെ.’’ മ​ത​ത്തി​ന്റെ ആ​ധി​കാ​രി​ക സ്വ​ഭാ​വം ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളു​മാ​യി ഇ​ട​യു​ന്നി​ല്ലെ​ന്ന് ഹാ​ബ​ർ​മാ​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മ​ത​വാ​ദി​ക​ളോ​ട് സ​ഹി​ഷ്ണു​ത ഉ​പ​ദേ​ശി​ക്കു​ന്ന മ​തേ​ത​ര​വാ​ദി​ക​ൾ തി​രി​ച്ച​ങ്ങോ​ട്ട് സ​ഹി​ഷ്ണു​ത ത​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണെ​ന്നും ബ​ഹു​സ്വ​ര​ത, ശാ​സ്ത്രം, ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ൾ എ​ന്നി​വ മ​തം സ്വാം​ശീ​ക​രി​ക്കേ​ണ്ട​തു​ള്ള​തു​പോ​ലെ​ത്ത​ന്നെ മ​ത​ത്തി​ന്റെ ധാ​ർ​മി​ക ഉ​ൾ​ക്കാ​ഴ്ച​ക​ളെ​യും ഐ​ക്യ​ദാ​ർ​ഢ്യ​ത്തെ​യും കു​റി​ച്ച് സെ​ക്കു​ല​ർ സ​മൂ​ഹ​ങ്ങ​ളും പ​ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്നു​മാ​ണ് ഹാ​ബ​ർ​മാ​സി​​​ന്റെ വാ​ദം. അ​ങ്ങ​നെ​യൊ​രു ദ്വി​പ​ക്ഷ സം​വാ​ദ പ്ര​ക്രി​യ​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ താ​ൽ​പ​ര്യം. 
</p><h3>ടി​ൽ​ബ​ർ​ഗ് പ്ര​ഭാ​ഷ​ണം</h3><p>2007 മാ​ർ​ച്ച് 15ന് ​യൂ​ർ​ഗ​ൻ ഹാ​ബ​ർ​മാ​സ് ഹോ​ള​ണ്ടി​ലെ ടി​ൽ​ബ​ർ​ഗ് (Tilburg) യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഒ​രു പ്ര​ഭാ​ഷ​ണം ചെ​യ്യു​ക​യു​ണ്ടാ​യി. ‘മ​തേ​ത​രാ​ന​ന്ത​ര സ​മൂ​ഹ​ങ്ങ​ളി​ലെ ഇ​സ്‍ലാം’ എ​ന്ന​താ​യി​രു​ന്നു ഈ ​പ്ര​ഭാ​ഷ​ണ​ത്തി​ലെ മു​ഖ്യ പ്ര​മേ​യ​ങ്ങ​ളി​ലൊ​ന്ന്. ഹാ​ബ​ർ​മാ​സ് അ​ന്ന് ജീ​വി​ച്ചി​രു​ന്ന ജ​ർ​മ​ൻ ത​ത്ത്വ​ചി​ന്ത​ക​ന്മാ​രി​ൽ ശ്ര​ദ്ധേ​യ​നാ​യ​തു​കൊ​ണ്ടും പ്ര​ഭാ​ഷ​ണ വി​ഷ​യ​ത്തി​ന്റെ സ​വി​ശേ​ഷ സ്വ​ഭാ​വ കാ​ര​ണ​വു​മാ​കാം, പ്ര​ഭാ​ഷ​ണ​ത്തി​ന്റെ ആ​ഴ്ച​ക​ൾ​ക്കു​മു​മ്പു​ത​ന്നെ പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ളെ​ല്ലാം വി​റ്റ് തീ​രു​ക​യു​ണ്ടാ​യി. ഡ​ച്ച് പാ​ർ​ല​മെ​ന്റേ​റി​യ​നും തീ​വ്ര വ​ല​തു​പ​ക്ഷ ഫ്രീ​ഡം പാ​ർ​ട്ടി​യു​ടെ നേ​താ​വു​മാ​യ ഗീ​ർ​റ്റ് വെ​യ്ൽ​ഡേ​ർ​സ് (Geert Wilders) ‘ഫി​ത്ന’ എ​ന്ന ബാ​ന​റി​ൽ ഇ​സ്‍ലാ​മി​നെ​യും പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദി​നെ​യും അ​വ​ഹേ​ളി​ക്കു​ന്ന ഒ​രു ഫി​ലിം നി​ർ​മാ​ണം പ്ര​ഖ്യാ​പി​ച്ച സ​ന്ദ​ർ​ഭം​കൂ​ടി​യാ​യി​രു​ന്നു അ​ത്. </p><p>ഫി​ലിം പ്ര​ദ​ർ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഖു​ർ​ആ​ൻ ക​ത്തി​ക്കു​മെ​ന്നു​കൂ​ടി വെ​യ്ൽ​ഡേ​ർ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഹിം​സ​യും വി​ദ്വേ​ഷ​വും പ്ര​ച​രി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ നി​രോ​ധി​ക്ക​ണ​മെ​ന്നും പാ​ശ്ചാ​ത്യേ​ത​ര നാ​ടു​ക​ളി​ൽ​നി​ന്നു​ള്ള എ​ല്ലാ അ​ഭ​യാ​ർ​ഥി പ്ര​വാ​ഹ​ത്തി​നും ത​ട​യി​ട​ണ​മെ​ന്നും​കൂ​ടി വെ​യ്ൽ​ഡേ​ർ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ഹാ​ബ​ർ​മാ​സി​ന്റെ പ​തി​വ് വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഹോ​ള​ണ്ടി​ലെ നെ​ക്സ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സം​ഘ​ടി​പ്പി​ച്ച ടി​ൽ​ബ​ർ​ഗ് പ്ര​ഭാ​ഷ​ണം. ആ​ത്മീ​യ-​ക​ല-​ത​ത്ത്വ​ശാ​സ്ത്ര പ​ശ്ചാ​ത്ത​ല​ത്തി​ൽ യൂ​റോ​പ്യ​ൻ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഡ​ച്ച് സ്ഥാ​പ​ന​മാ​ണ് നെ​ക്സ​സ് (Nexus Institute).
</p><p>യൂ​റോ​പ്പി​ൽ ഒ​രു ​‘പ്ര​ശ്ന’​മാ​യ ഇ​സ്‍ലാ​മി​നെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​മ്പോ​ൾ സ​ന്തു​ലി​ത​മാ​യൊ​രു നി​ല​പാ​ടെ​ടു​ക്കു​ന്ന​തി​ൽ ഹാ​ബ​ർ​മാ​സ് സൂ​ക്ഷ്മ​ത പാ​ലി​ച്ചി​രു​ന്നു. പോ​സ്റ്റ് സെ​ക്കു​ല​ർ സ​മൂ​ഹ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ ടി​ൽ​ബ​ർ​ഗ് പ്ര​ഭാ​ഷ​ണ​ത്തി​ലും ഈ ​സൂ​ക്ഷ്മ​ത പ്ര​ക​ട​മാ​യി​രു​ന്നു. ‘വി​നി​മ​യാ​ധി​ഷ്ഠി​ത സ​മീ​പ​നം (Communicative Action) എ​ന്ന് വി​ളി​ക്കു​ന്ന അ​​ദ്ദേ​ഹ​ത്തി​ന്റെ സി​ദ്ധാ​ന്ത​ത്തി​ന്റെ സ​ത്ത ഏ​ത് വി​ഷ​യ​ത്തി​ലും വെ​റു​പ്പും വി​ദ്വേ​ഷ​വും മാ​റ്റി​വെ​ച്ച് പൊ​തു​വാ​യ ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ പ​ര​സ്പ​ര ധാ​ര​ണ​യു​ടെ ഭാ​ഷ​യും വി​നി​മ​യ സാ​ധ്യ​ത​യും ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ്. യോ​ജി​പ്പി​ന്റെ പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്കെ​ത്താ​നു​ള്ള മാ​ർ​ഗം തേ​ടു​ക എ​ന്ന​താ​ണ് ഹാ​ബ​ർ​മാ​സി​ന്റെ ദൃ​ഷ്ടി​യി​ൽ മാ​നു​ഷി​ക ധ​ർ​മം. പ​ര​സ്പ​ര ധാ​ര​ണ എ​ന്ന​ത് മ​നു​ഷ്യ​ഭാ​ഷ​യു​ടെ ത​ന്നെ അ​ന്ത​ർ​ഹി​ത​മാ​യ ല​ക്ഷ്യ​മ​​ത്രെ.
</p><p>ടി​ൽ​ബ​ർ​ഗ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഡ​ച്ച് ശ്രോ​താ​ക്ക​ളെ അ​ഭി​മു​ഖീ​ക​രി​ച്ചു​കൊ​ണ്ട് ഹാ​ബ​ർ​മാ​സ് പ​റ​ഞ്ഞു: ജ​നാ​ധി​പ​ത്യ​ത്തി​ന്റെ പൊ​തു​മ​ണ്ഡ​ല​ത്തി​നും ലി​ബ​റ​ൽ സാ​മൂ​ഹി​ക സം​സ്കാ​ര​ത്തി​നും ഒ​ന്നാ​മ​താ​യി വേ​ണ്ട​ത് ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​മാ​ണ്. തെ​ളി​ഞ്ഞ യു​ക്തി​യു​ടെ​യും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന്യാ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു സം​വാ​ദ​മ​ണ്ഡ​ലം സൃ​ഷ്ടി​ക്ക​പ്പെ​ട​ണം. വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ൾ ഉ​ൾ​വ​ഹി​ക്കു​ന്ന ജ​ന​ത​ക​ളെ ഒ​രേ ഭൂ​മി​ക​യി​ൽ ചേ​ർ​ത്തു​നി​ർ​ത്താ​ൻ യു​ക്തി​ക്ക് സാ​ധി​ക്കും. ജ്ഞാ​നോ​ദ​യ കാ​ല​ഘ​ട്ട​ത്തി​ൽ മാ​ന​വ​ത​ക്ക് മു​ഴു​വ​ൻ ബാ​ധ​ക​മാ​കാ​മെ​ന്ന പ​രി​ഗ​ണ​ന​യി​ൽ ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ അ​ത് സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ന​മു​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. അ​തേ പ്ര​ബു​ദ്ധ​ത​യി​ൽ​നി​ന്നു​ത​ന്നെ​യാ​ണ് സാം​സ്കാ​രി​ക ബ​ഹു​ത്വ​ത്തി​ന്റെ നി​രാ​ക​ര​ണ പ്ര​വ​ണ​ത​യും ജ​ന്മം​കൊ​ണ്ട​ത്. പാ​ശ്ചാ​ത്യ സാ​മ്രാ​ജ്യ​ത്വ മേ​ൽ​ക്കോ​യ്മ​യു​ടെ മ​റ്റൊ​രു രൂ​പം​ത​ന്നെ​യാ​ണി​ത്.</p><p>പോ​സ്റ്റ് സെ​ക്കു​ല​ർ സ​മൂ​ഹ​മെ​ന്നാ​ൽ എ​ന്താ​ണ്? പ്ര​ഭാ​ഷ​ണ മ​ധ്യേ ഈ ​ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം ഇ​ങ്ങ​നെ വി​ശ​ദീ​ക​ര​ണം ന​ൽ​കി: സെ​ക്കു​ല​ർ​വ​ത്ക​ര​ണ​ത്തോ​ടൊ​പ്പം നി​ർ​ബ​ന്ധ​മാ​യും ആ​ധു​നി​ക​വ​ത്ക​ര​ണം ന​ട​ക്കു​മെ​ന്നും അ​നി​വാ​ര്യ​മാ​യും അ​ത് മ​ത​ത്തി​ന്‍റെ പ​ങ്കി​നെ, ​പൊ​തു​മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ശേ​ഷി​ച്ചും പ്രാ​ന്ത​വ​ത്ക​രി​ക്കു​മെ​ന്നു​മു​ള്ള സ​ങ്ക​ൽ​പ​ത്തി​ന് നേ​രെ​യു​ള്ള മൂ​ർ​ച്ച​യേ​റി​യ വി​മ​ർ​ശ​ക വീ​ക്ഷ​ണ​മാ​ണ് ഈ ​സാ​​ങ്കേ​തി​ക പ​ദാ​വ​ലി. ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ലൂ​​ടെ മ​തം അ​നു​​ക്ര​മം നി​ഷ്ക്ര​മി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ന് നി​ല​നി​ൽ​പി​ല്ല. ന​മ്മ​ൾ സ​മ്പ​ന്ന​മാ​യ പ​ടി​ഞ്ഞാ​റ് ഇ​പ്പോ​ൾ ജീ​വി​ക്കു​ന്ന​ത് ഒ​രു പോ​സ്റ്റ് സെ​ക്കു​ല​ർ സ​മൂ​ഹ​ത്തി​ന്റെ ഘ​ട്ട​ത്തി​ലാ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true"><img src="https://www.madhyamam.com/h-upload/2026/05/03/2841788-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020obUvnkifvdHZFZyuny1hpgRApoacBKO55880173" data-watermark="false" style="width: 100%;" info-selector="#info_item_1777795881557" title="ഗീ​ർ​റ്റ് വെ​യ്ൽ​ഡേ​ർ​സ്, എ​റി​ക്സ് ഹോ​ബ്സ്ബോം, മഹാത്മാഗാന്ധി" alt="" data-compression="false"><div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777795881557"><p>ഗീ​ർ​റ്റ് വെ​യ്ൽ​ഡേ​ർ​സ്, എ​റി​ക്സ് ഹോ​ബ്സ്ബോം, മഹാത്മാഗാന്ധി</p></div></div><h3>അ​മേ​രി​ക്ക​ൻ അ​നു​ഭ​വം
</h3><p>ആ​ധു​നി​ക​വ​ത്ക​ര​ണം അ​തി​ന്റെ പ​ര​മ​കാ​ഷ്ഠ​യി​ലാ​യി​രി​ക്കെ അ​മേ​രി​ക്ക​യി​ൽ ഇ​പ്പോ​ഴും കാ​ണ​പ്പെ​ടു​ന്ന ഊ​ർ​ജ​സ്വ​ല​മാ​യ മ​ത​സ​മൂ​ഹ​ങ്ങ​ളെ​യാ​ണ് ഹാ​ബ​ർ​മാ​സ് ഇ​വി​​ടെ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. മ​തേ​ത​ര​ത്വ​ത്തി​ന്റെ പ്ര​യാ​ണ​ത്തി​ലെ ഒ​ര​പ​വാ​ദ​മാ​യ​ല്ല ഇ​തി​നെ കാ​ണേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റി​ച്ചു മു​ൻ​ചൊ​ന്ന ത​ത്ത്വ​ത്തി​ന്റെ മാ​തൃ​ക​യാ​ണ് യു.​എ​സ്. ‘‘ആ​ഗോ​ള​ത​ല​ത്തി​ലെ മ​ത​പ​ര​മാ​യ ഉ​ണ​ർ​വി​ന്റെ തെ​ളി​വാ​യി അ​ദ്ദേ​ഹം എ​ടു​ത്തു​കാ​ണി​ച്ച​ത് ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ സു​വി​ശേ​ഷ സം​ഘ​ങ്ങ​ളെ​യും ലോ​ക മ​ത​ങ്ങ​ളി​ലെ​ല്ലാം കാ​ണ​പ്പെ​ടു​ന്ന യാ​ഥാ​സ്ഥി​തി​ക ധാ​ര​ക​ളു​ടെ മു​ന്നേ​റ്റ​വു​മാ​ണ്. ഇ​റാ​ൻ ഭ​ര​ണ​കൂ​ട​വും ‘ഇ​സ്‍ലാ​മി​ക ഭീ​ക​ര​ത’​യു​മാ​ക​ട്ടെ ന​മ്മു​ടെ എ​ല്ലാ മ​ത​ങ്ങ​ളി​ലും അ​ന്ത​ർ​ഗ​ത​മാ​യ ഹിം​സ​യു​ടെ രാ​ഷ്​​ട്രീ​യ ബ​ഹി​ർ​ഗ​മ​ന​ത്തി​ന്റെ വ്യ​ക്ത​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ്. </p><p>മ​ത​പ​ര​മ​ല്ലാ​ത്ത ലൗ​കി​ക സ്വ​ഭാ​വ​ത്തോ​ടു​കൂ​ടി​യ, അ​ടി​​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന ത​ർ​ക്ക​ങ്ങ​ൾ മ​ത​ത്തി​ന്റെ ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ വ​ലി​യ സം​ഘ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​ണ്.’’ ഇ​പ്പ​റ​ഞ്ഞ ലൗ​കി​ക സ്വ​ഭാ​വ​ത്തോ​ടു​കൂ​ടി​യ ത​ർ​ക്ക​ങ്ങ​ൾ മ​ധ്യ​പൗ​ര​സ്ത്യ ദേ​ശ​ത്തെ ത​ർ​ക്ക​ങ്ങ​ൾ​ക്കും ഇ​റാ​ന്റെ യു​ദ്ധ​ത്തി​നി​ട​യി​ലും അ​തി​നു​മു​മ്പു​മു​ണ്ടാ​യ വ​ല​തു​പ​ക്ഷ മ​ത​കൂ​ട്ടാ​യ്മ​ക​ൾ​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണെ​ന്നു​കൂ​ടി ഹാ​ബ​ർ​മാ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യു​ണ്ടാ​യി.
</p><h3>സ​ഭ​യും രാ​ഷ്ട്ര​വും</h3><p>‘‘ഇ​ക്കാ​ല​ത്ത് മ​ത​ത്തി​ന്റെ ​കേ​ന്ദ്രീ​യ പ്ര​വ​ർ​ത്ത​നം സ​ഭ​യി​ലും ഇ​ട​വ​ക​ക​ളി​ലും പ​രി​മി​ത​മാ​യി​ട്ടു​ണ്ടെ​ന്ന​ത് ശ​രി​ത​ന്നെ. വി​ശ്വാ​സാ​ച​ര​ണം വ്യ​ക്തി​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ചു​രു​ങ്ങി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ആ​ഗോ​ള​ത​ല​ത്തി​ൽ അ​ത് കൂ​ടു​ത​ൽ സ്വാ​ധീ​നം നേ​ടി​വ​രു​ക​യു​മാ​ണ്; ന​മ്മു​ടെ പൊ​തു​മ​ണ്ഡ​ല​ത്തി​ലു​മ​തെ. സ​ഭ​ക​ളും മ​ത സം​ഘ​ട​ന​ക​ളും വ​ർ​ധി​ച്ച​തോ​തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. സു​പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ഹു​ജ​നാ​ഭി​പ്രാ​യ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. അ​വ​യു​ടെ ഈ ​ഇ​ട​പെ​ട​ലു​ക​ളു​ടെ ന്യാ​യ​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​ണോ അ​​ല്ലേ എ​ന്ന​ത് മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്.’’</p><p>‘‘ഇ​ത്ത​ര​മൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ നാം ​എ​ന്തു​ചെ​യ്യ​ണം എ​ന്ന​താ​ണ് ന​മ്മു​ടെ മു​ന്നി​ലു​ള്ള ചോ​ദ്യം. മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ വൈ​വി​ധ്യ​ത്തോ​ടൊ​പ്പം ഇ​ള​ക്കം​ത​ട്ടാ​തെ നി​ല​നി​ൽ​ക്കു​ന്ന ന​മ്മു​ടെ ദേ​ശ​രാ​ഷ്ട്ര​ങ്ങ​ളി​ൽ സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ളു​ടെ സി​വി​ൽ സ്വ​ഭാ​വ​ത്തി​ന്റെ അ​നു​സൃ​തി​ക്ക് ഉ​റ​പ്പു​ല​ഭി​ക്കാ​ൻ നാം ​ഓ​രോ​രു​ത്ത​രും അ​പ​ര​നി​ൽ​നി​ന്ന് എ​ന്താ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്? ‘‘ഈ ​ചോ​ദ്യ​ത്തി​ന്റെ ഉ​ത്ത​രം തേ​ടു​മ്പോ​ൾ ആ​ധു​നി​ക യു​ഗ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ര​ണ്ടാം​ലോ​ക യു​ദ്ധ​ത്തെ തു​ട​ർ​ന്ന് സ​ഭ​യെ​യും രാ​ഷ്ട്ര​ത്തെ​യും പ​ര​സ്പ​രം വേ​ർ​പെ​ടു​ത്തി​യ ത​ത്ത്വ​ത്തി​ലേ​ക്കാ​ണ് നാം ​ചെ​ന്നെ​ത്തു​ക എ​ന്ന് ഹാ​ബ​ർ​മാ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ആ ​വേ​ർ​പെ​ട​ൽ നൂ​റ്റാ​ണ്ടു​ക​ളെ​ടു​ത്ത് ​ക്ര​മേ​ണ​യാ​ണ് സം​ഭ​വി​ച്ച​തെ​ന്നും യൂ​റോ​പ്യ​ൻ രാ​ഷ്ട്ര​ങ്ങ​ളി​ൽ​ത​ന്നെ വ്യ​ത്യ​സ്ത നി​യ​മ​ച​ട്ട​ക്കൂ​ടു​ക​ളി​ലൂ​ടെ​യാ​ണ് അ​ത് ആ​വി​ഷ്കൃ​ത​മാ​യ​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​​മ​പ്പെ​ടു​ത്തി.
</p><h3>ജ​നാ​ധി​പ​ത്യം</h3><p>‘‘ഭ​ര​ണ​കൂ​ട​ങ്ങ​ൾ സെ​ക്കു​ല​ർ സ്വ​ഭാ​വം പു​ല​ർ​ത്തു​മ്പോ​ൾ​ത​ന്നെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കൂ​ടു​ത​ൽ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​ത്തു​ട​ങ്ങി.’’ സ​ഹി​ഷ്ണു​ത​യെ​ന്നാ​ൽ ഇ​ക്കാ​ല​ത്ത് അ​പ​ര​ന്റെ വീ​ക്ഷ​ണ​ങ്ങ​ളെ മാ​നി​ക്ക​ല​ല്ലെ​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​യി. സ​ഹി​ഷ്ണു​ത​യെ​ന്നാ​ൽ, ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ൽ ത​ർ​ക്ക​ത്തി​ലു​ള്ള ഓ​രോ ക​ക്ഷി​ക്കും സ്വ​ന്തം നി​ല​പാ​ടി​ൽ അ​ടി​യു​റ​ച്ചു​നി​ൽ​ക്കാ​നു​ള്ള കൂ​ട്ടാ​യ വി​ല​പേ​ശ​ലി​ന​പ്പു​റ​മൊ​ന്നും അ​ല്ലാ​താ​യി മാ​റി. </p><p>പ്രൊ​ട്ട​സ്റ്റ​ന്റ് ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം സ്റ്റേ​റ്റി​ന്റെ പ്ര​ധാ​ന​ദൗ​ത്യം സ​മൂ​ഹ​ത്തെ അ​ട​ക്കി​നി​ർ​ത്തു​ക, പോ​രാ​ടു​ന്ന വി​ഭാ​ഗ​ങ്ങ​ളെ നി​രാ​യു​ധീ​ക​രി​ച്ച് അ​വ​രു​ടേ​താ​യ ദു​ർ​ബ​ല സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക എ​ന്ന​തി​ലൊ​തു​ങ്ങി. ഈ ​രീ​തി അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ബോ​ധ്യ​മാ​യി. 18ാം നൂ​റ്റാ​ണ്ടി​ന്റെ അ​ന്ത്യ​ത്തി​ൽ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് കീ​ഴി​ൽ സ്​​റ്റേ​റ്റ് ര​ണ്ട് നി​യ​മ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി -നി​യ​മ​വാ​ഴ്ച​ക്കും ജ​ന​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഇ​ച്ഛാ​ശ​ക്തി​ക്കും. പൗ​ര​ന്മാ​ർ സ്വ​ന്തം സ​മു​ദാ​യ​ങ്ങ​ളു​ടെ ഗെ​​റ്റോ​ക​ളി​ൽ ഒ​തു​ങ്ങി​ക്കൂ​ട​രു​തെ​ന്നും അ​ന്യോ​ന്യം അ​ക​ൽ​ച്ച പാ​ടി​ല്ലെ​ന്നു​മു​ള്ള നി​ബ​ന്ധ​ന​യോ​ടെ അ​വ​ർ​ക്ക് വി​ശ്വാ​സ സ്വാ​ത​ന്ത്ര്യം ന​ൽ​കാ​ൻ ഭ​ര​ണ​ഘ​ട​നാ​ധി​ഷ്ഠി​ത സ്റ്റേ​റ്റു​ക​ൾ​ക്ക് സാ​ധി​ച്ചു.
</p><h3>തു​ല്യാ​വ​കാ​ശം</h3><p>പോ​സ്റ്റ് സെ​ക്കു​ല​ർ സ​മൂ​ഹ​ത്തി​ൽ പൗ​ര​സ​ഞ്ച​യ​ത്തി​നി​ട​യി​ൽ പാ​ലി​ക്കേ​ണ്ട ശ​രി​യാ​യ സ​ന്തു​ല​ന​ത്തെ​ക്കു​റി​ച്ച് ഇ​വി​ടെ​യാ​ണ് ഹാ​ബ​ർ​മാ​സ് ഊ​ന്നു​ന്ന​ത്. അ​പ​ര​നും ഈ ​സ​മൂ​ഹ​ത്തി​ലെ അം​ഗ​മാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തെ​ക്കു​റി​ച്ച് എ​ല്ലാ​വ​രും​ ബോ​ധ​വാ​ന്മാ​രാ​കേ​ണ്ട​തു​ണ്ട്. രാ​ഷ്ട്ര​ത്തി​ൽ എ​ല്ലാ സാം​സ്കാ​രി​ക വി​ഭാ​ഗ​ങ്ങ​ളും തു​ല്യാ​വ​കാ​ശി​ക​ളാ​യി​രി​ക്ക​ണം. തു​ല്യ​പൗ​ര​ത്വ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും പ​ര​സ്പ​ര​പൂ​ര​ക​മാ​ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ യു​ദ്ധാ​ന​ന്ത​ര ജ​ർ​മ​നി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ സം​ഭാ​വ​ന ചെ​യ്ത തു​ർ​ക്കി വം​ശ​ജ​ർ​ക്ക് വ​ഹി​ക്കാ​നു​ള്ള പ​ങ്ക് അ​ദ്ദേ​ഹം എ​ടു​ത്തോ​തു​ന്നു. </p><p>ക​ത്തോ​ലി​ക്ക -പ്രൊ​ട്ട​സ്റ്റ​ന്റ് വി​ഭാ​ഗ​ങ്ങ​ളെ മാ​തൃ​ക​യാ​ക്കി സ്വ​ന്തം വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ൾ കൈ​വി​ടാ​തെ​ത​ന്നെ ജ​ർ​മ​നി​യി​ലെ മ​തേ​ത​രാ​ധി​ഷ്ഠി​ത ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു ജീ​വി​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​യേ​ണ്ട​തു​ണ്ട്. മ​റു​വ​ശ​ത്ത് ഇ​തേ തു​റ​ന്ന മ​നഃ​സ്ഥി​തി സെ​ക്കു​ല​ർ സ​മൂ​ഹ​ങ്ങ​ൾ​ക്കും ഉ​ണ്ടാ​ക​ണം. മ​ത​പ​ര​മാ​യ ആ​വി​ഷ്കാ​ര​ങ്ങ​ൾ മ​തേ​ത​ര പാ​ഠ​ങ്ങ​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്താ​ൽ അ​ത് കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​കാ​നു​ള്ള സാ​ധ്യ​ത​ക​ളു​ടെ മു​ന്നി​ൽ അ​വ​ർ മ​ന​സ്സ് തു​റ​ക്ക​ണം. മ​ത​സ്ഥ​രെ ഗൗ​ര​വ​ത്തി​ലെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന സം​വ​ര​ണ നി​ല​പാ​ട് അ​വ​ർ തു​ട​രു​ക​യാ​ണെ​ങ്കി​ൽ പ​ര​സ്പ​രം അം​ഗീ​ക​രി​ക്കു​ക എ​ന്ന തു​ല്യ​പൗ​ര​ത്വ​ത്തി​ന്റെ അ​ടി​സ്ഥാ​ന ആ​ശ​യ​ങ്ങ​ളെ​യാ​ണ് അ​വ​ർ അ​ട്ടി​മ​റി​ക്കു​ന്ന​ത്.’’ 
</p><h3>ധ്രു​വീ​ക​ര​ണം</h3><p>പ്ര​ഭാ​ഷ​ണാ​ന​ന്ത​രം ഗീ​ർ​റ്റ് വെ​യ്ൽ​ഡേ​ർ​സി​ന്റെ ‘ഫി​ത്ന’ ഫി​ലിം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് സ​ദ​സ്സി​ൽ​നി​ന്ന് ഹാ​ബ​ർ​മാ​സി​ന്റെ നേ​രെ ചോ​ദ്യം ഉ​യ​ർ​ന്നു. ‘‘വെ​യ്ൽ​ഡേ​ർ​സ് ഇ​ത്ത​ര​മൊ​രു ഫി​ലിം നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ പ്ര​കോ​പ​ന​വും ​​​ധ്രു​വീ​ക​ര​ണ​വു​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ്. അ​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ് എ​ന്നാ​യി​രു​ന്നു ഹാ​ബ​ർ​മാ​സി​ന്റെ പ്ര​തി​ക​ര​ണം. സി​നി​മ ആ​രു​ടെ​യെ​ങ്കി​ലും അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു: ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ പ​ല​പ്പോ​ഴും മൂ​ന്നാ​മ​തൊ​രു ക​ക്ഷി​യെ ബാ​ധി​ക്കു​ക​യും സ​മാ​ധാ​ന ഭം​ഗ​ത്തി​നി​ട​യാ​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. ഞാ​നൊ​രു നി​യ​മ​ജ്ഞ​ന​ല്ല. </p><p>നി​യ​മ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ത് തെ​ളി​യി​ക്കേ​ണ്ട​ത്. ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​വും കോ​ട​തി​ക​ളും ശ​രി​യാ​യ രീ​തി​യി​ൽ അ​ത് കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം. എ​ന്നാ​ൽ, ഈ ​പ്ര​ഖ്യാ​പ​നം പൊ​തു​മ​ണ്ഡ​ല​ത്തി​ലെ ഒ​രു രാ​ഷ്ട്രീ​യ വ്യ​വ​ഹാ​ര​മാ​യെ​ടു​ത്താ​ൽ 2004ൽ ​ഇ​സ്‍ലാ​മി​നെ അ​പ​ഹ​സി​ക്കു​ന്ന ഫി​ലി​മെ​ടു​ത്ത​തി​ന്റെ പേ​രി​ൽ ഒ​രു ഇ​സ്‍ലാ​മി​ക തീ​വ്ര​വാ​ദി​യാ​ൽ കൊ​ല്ല​പ്പെ​ട്ട തി​യോ വാ​ൻ​ഹോ​ഗി​നെ ഓ​ർ​ക്കേ​ണ്ടി​വ​രും. മി. ​വെ​യ്ൽ​ഡേ​ർ​സ്, താ​ങ്ക​ളോ​ടു​ള്ള എ​ന്റെ ഒ​രേ​യൊ​രു ചോ​ദ്യം ഇ​താ​ണ്: ഈ ​നാ​ട്ടി​ലേ​ക്ക് മ​ഹാ​ദു​രി​ത​ങ്ങ​ൾ വ​ലി​ച്ചു​കൊ​ണ്ടു​വ​രു​ന്ന ഇ​ത്ത​രം പ്ര​കോ​പ​ന​ങ്ങ​ൾ തു​​ട​രേ​ണ്ട​താ​വ​ശ്യ​മാ​ണെ​ന്ന് എ​ന്തി​നാ​ണ് താ​ങ്ക​ൾ ശ​ഠി​ക്കു​ന്ന​ത്? ഇ​തൊ​രു രാ​ഷ്ട്രീ​യ ചോ​ദ്യം മാ​ത്ര​മാ​ണ്. 1968ൽ ​ന​മ്മു​ടെ ഒ​രു വി​ദ്യാ​ർ​ഥി, എ​ന്റെ​ത​ന്നെ ഒ​രു വി​ദ്യാ​ർ​ഥി വ്യ​ക്ത​മാ​യ നി​യ​മ​ലം​ഘ​ന​ത്തി​ലൂ​ടെ വ്യ​വ​സ്ഥാ​പി​ത​മാ​യി ഇ​ത്ത​രം പ്ര​കോ​പ​ന​ങ്ങ​ൾ ഇ​ള​ക്കി​വി​ട്ടി​ട്ടു​ണ്ട്. അ​ക്കാ​ല​ത്തെ ​പ്ര​തി​​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും ന്യാ​യ​ങ്ങ​ളു​​ണ്ടെ​ന്നാ​യി​രു​ന്നു ഞാ​നും വി​ശ്വ​സി​ച്ചി​രു​ന്ന​ത്.
</p><p>‘‘വെ​യ്ൻ​ഡ്സി​ന്റെ ഈ ​പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ​ഘ​ട​നാ​പ​ര​വും നി​യ​മ​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ളും രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ളും ന​മ്മ​ൾ വേ​ർ​തി​രി​ച്ച് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തു​ണ്ട്. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് സ​മ്മ​തി​ക്കാ​ത്ത ആ​രും ഈ ​ഹാ​ളി​ലു​ണ്ടാ​കി​ല്ല എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. മ​റ്റ് അ​വ​കാ​ശ​ങ്ങ​ൾ​ക്കൊ​ക്കെ ഉ​പ​രി അ​തി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​വു​മു​ണ്ട്.’’
</p><h3>എ​റി​ക്സ് ഹോ​ബ്സ്ബോ​മി​ന്റെ നി​രീ​ക്ഷ​ണം</h3><p>ഹാ​ബ​ർ​മാ​സി​ന്റെ വീ​ക്ഷ​ണ​ങ്ങ​ളോ​ട് ചേ​ർ​ത്ത് വാ​യി​ക്കേ​ണ്ട​താ​ണ് മാ​ർ​ക്സി​സ്റ്റ് ച​രി​ത്ര​ര​ച​നാ​രീ​തി​യെ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ക്കി​യ എ​റി​ക് ഹോ​ബ്സ് ബോം (1917-2012) ​ഒ​ന്ന​ര ദ​ശ​ക​ങ്ങ​ൾ​ക്കു മു​മ്പ് ‘ന്യൂ ​ലെ​ഫ്റ്റ് മാ​ഗ​സി​നി’​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലെ ചി​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ:
</p><p>‘ജ്ഞാ​നോ​ദ​യ സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ പ​ത​നം തീ​ർ​ച്ച​യാ​യും മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്രീ​യ​ത്തി​നും ദേ​ശീ​യ​ത്വ​ത്തി​ന്റെ മ​താ​ത്മ​ക ഭാ​ഷ്യ​ങ്ങ​ൾ​ക്കും ഇ​ടം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും വ​ലി​യൊ​രു ഉ​യ​ർ​ച്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. പ​ല​തി​ന്റെ​യും ഗ​തി വ്യ​ക്ത​മാ​യും കീ​ഴ്പോ​ട്ടു​ത​ന്നെ​യാ​ണ്. 
</p><p>റോ​മ​ൻ ക​ത്തോ​ലി​സി​സം ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ​പോ​ലും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണ്. ഇ​വാ​ഞ്ച​ലി​ക്ക​ൽ പ്രൊ​ട്ട​സ്റ്റ​ന്റ് വി​ഭാ​ഗ​ത്തി​ന്റെ കു​തി​പ്പി​നെ​തി​രെ അ​ത​വി​ടെ പോ​ര​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ആ​ഫ്രി​ക്ക​യി​ല​ത് അ​തി​ജീ​വ​നം തേ​ടു​ന്ന​ത് പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ലേ അ​വി​ടെ നി​ല​നി​ന്നു​പോ​രു​ന്ന പ്രാ​ദേ​ശി​ക ആ​ചാ​ര​ങ്ങ​ൾ​ക്കും അ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്കും കി​ഴി​വ് ന​ൽ​കി​ക്കൊ​ണ്ടാ​ണ്. ഇ​വാ​ഞ്ച​ലി​ക്ക​ൽ പ്രൊ​ട്ട​സ്റ്റ​ന്റു​കാ​ർ ഉ​യ​ർ​ന്നു​വ​രു​ണ്ട്. എ​ന്നാ​ൽ, സാ​മ്പ്ര​ദാ​യി​ക​രീ​തി​ക​ൾ പി​ന്തു​ട​രാ​തെ മു​ന്നേ​റു​ന്ന ഒ​രു ചെ​റി​യ ന്യൂ​ന​പ​ക്ഷ​ത്തേ​ക്കാ​ളു​പ​രി ഇ​വ​ർ എ​ത്ര​മാ​ത്ര​മു​ണ്ടെ​ന്ന സം​ഗ​തി അ​വ്യ​ക്ത​മ​ത്രെ. ഇ​സ്രാ​യേ​ലി​ലെ വി​ദ്രോ​ഹ​ക​ര​മാ​യ ജൂ​ത ഫ​ണ്ട​മെ​ന്റ​ലി​സ​വും എ​ത്ര​മാ​ത്രം ജ​ന​കീ​യ പ്ര​തി​ഭാ​സ​മാ​ണെ​ന്ന കാ​ര്യ​വും വ്യ​ക്ത​മ​ല്ല. ഇ​സ്‍ലാ​മാ​ണ് ഇ​തി​​നൊ​രു അ​പ​വാ​ദം. </p><p>ക​ഴി​ഞ്ഞ ഏ​താ​നും നൂ​റ്റാ​ണ്ടു​ക​ളാ​യി വി​ശേ​ഷി​ച്ച് മി​ഷ​ന​റി പ്ര​വ​ർ​ത്ത​ന​മൊ​ന്നും കൂ​ടാ​തെ​ത​ന്നെ തു​ട​ർ​ച്ച​യാ​യൊ​രു വി​കാ​സം അ​ത് നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. സ​ജീ​വ​മാ​യൊ​രു ന്യൂ​ന​പ​ക്ഷ​ത്തി​നു​പ​രി ഇ​സ്‍ലാ​മി​ന​ക​ത്ത് ഖി​ലാ​ഫ​ത്തി​​ന്റെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് നി​ല​വി​ലെ സാ​യു​ധ പ്ര​സ്ഥാ​ന​ങ്ങ​ളി​ലേ​തെ​ങ്കി​ലും വ്യാ​പൃ​ത​രാ​വു​ന്നു​ണ്ടോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. എ​ന്താ​യാ​ലും ഇ​സ്‍ലാം വ​ലി​യൊ​ര​ള​വോ​ളം മു​ന്നേ​റ്റം തു​ട​രു​ന്നു​ണ്ടെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. കാ​ര​ണം, എ​ല്ലാ മു​സ്‍ലിം​ക​ളോ​ടു​മെ​ന്ന​പോ​ലെ ഇ​സ്‍ലാം പാ​വ​പ്പെ​ട്ട​വ​രോ​ട് തു​ല്യ അ​ള​വി​ൽ അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ക്രൈ​സ്ത​വ​ർ​ക്കി​ട​യി​ൽ ഈ ​തു​ല്യ​മ​നോ​ഭാ​വം കാ​ണ​പ്പെ​ടു​ന്നി​ല്ല. </p><p>കൊ​ളോ​ണി​യ​ൽ ക്രൈ​സ്ത​വ​രെ​പ്പോ​ലെ​ത്ത​ന്നെ​യാ​ണ് ത​ങ്ങ​ളു​മെ​ന്ന് നീ​ഗ്രോ ക്രൈ​സ്ത​വ​ർ വി​ശ്വ​സി​ക്കു​ന്നു​ണ്ടോ എ​ന്ന​തി​ൽ എ​നി​ക്ക് സം​ശ​യ​മു​ണ്ട്. ഇ​ത​ര മു​സ്‍ലിം​ക​ളെ​പ്പോ​ലെ​ത്ത​ന്നെ​യാ​ണ് ത​ങ്ങ​ളു​മെ​ന്ന് ബ്ലാ​ക്ക് മു​സ്‍ലിം​ക​ൾ വി​ശ്വ​സി​ക്കു​ന്ന​പോ​ലെ ഒ​രു വി​ശ്വാ​സം ബ്ലാ​ക്ക് ക്രൈ​സ്ത​വ​ർ​ക്കു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. ഇ​സ്‍ലാ​മി​ന്റെ ഘ​ട​ന​ക്ക​ക​ത്തു​ത​ന്നെ സ​മ​ദ​ർ​ശി​ത്വം കൂ​ടു​ത​ലാ​യി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പോ​രാ​ട്ട​വീ​ര്യ​വും അ​തി​ൽ വ​ള​രെ കൂ​ടു​ത​ലാ​ണ്. മു​സ്‍ലിം അ​ടി​മ​ക​ളെ​ക്കു​റി​ച്ചു വാ​യി​ച്ച​ത് ഞാ​ൻ ഓ​ർ​ക്കു​ന്നു. അ​വ​ർ ന​മ്മെ വ​ലി​യൊ​ര​ള​വോ​ളം അ​പ​ക​ട​ത്തി​​ലാ​ക്കി​യി​രു​ന്നു. സ​മ​ത്വ വി​ഷ​യ​ത്തി​ൽ പാ​​വ​പ്പെ​ട്ട​വ​ർ​ക്ക്, സ്വീ​കാ​ര്യ​മാം​വി​ധ​ത്തി​ലാ​ണ് മ​റ്റു​ള്ള​വ​രോ​ട് ഇ​സ്‍ലാം സം​വ​ദി​ക്കു​ന്ന​ത്. ബ​ഹു​ജ​ന​ങ്ങ​ളെ ഇ​സ്‍ലാ​മി​ൽ​നി​ന്ന് അ​ക​റ്റാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന സം​ഗ​തി മു​സ്‍ലിം ലോ​ക​ത്തി​ലെ പു​രോ​ഗ​മ​ന​വാ​ദി​ക​ൾ തു​ട​ക്ക​ത്തി​ലേ മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. തു​ർ​ക്കി​യ​യി​ൽ​പോ​ലും അ​വ​ർ​ക്ക് ഏ​താ​​ണ്ടൊ​രു ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തേ​ണ്ടി വ​ന്നി​രി​ക്ക​യാ​ണ്. ഒ​രു​വേ​ള ഇ​ത് വി​ജ​യ​ക​ര​മാ​യി നി​ർ​വ​ഹി​ക്ക​പ്പെ​ട്ട ഒ​രേ​യൊ​രു നാ​ടാ​യി​രി​ക്കും തു​ർ​ക്കി​യ (ന്യൂ ​ലെ​ഫ്റ്റ് റി​വ്യൂ, 2010 ജ​നു-​ഫെ​ബ്രു ല​ക്കം).</p><p> </p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true"><img src="https://www.madhyamam.com/h-upload/2026/05/03/2841787-untitled-1.gif" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020r9kzkjFGWZYQ8SIRTuUAViZ6WAiH9HRk5780242" data-watermark="false" style="width: 100%;" info-selector="#info_item_1777795781770" title="ക്ലൗ​ഡ് ലാ​ൻ​സ്മാ​ൻ" alt="" data-compression="false"><div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1777795781770"><p>ക്ലൗ​ഡ് ലാ​ൻ​സ്മാ​ൻ</p></div></div><h3>ഹാ​ബ​ർ​മാ​സും ഫ​ല​സ്തീ​ൻ പ്ര​ശ്ന​വും</h3><p>ഹാ​ബ​ർ​മാ​സി​ന്റെ ഉ​ദാ​ര​ചി​ന്ത​ക​ളെ​പ്പ​റ്റി പ​റ​യു​മ്പോ​ൾ ത​ത്ത്വ​ശാ​സ്ത്ര​മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​മ്പോ​ഴു​ള്ള കാ​ലി​ട​റ​ലു​ക​ൾ ന​മ്മെ അ​മ്പ​ര​പ്പി​ക്കും. അ​പ്പോ​ൾ ഹാ​ബ​ർ​മാ​സി​നെ​പ്പോ​ലു​ള്ള ചി​ന്ത​ക​ന്മാ​രു​ടെ മ​നഃ​സാ​ക്ഷി ഉ​റ​ങ്ങാ​ൻ പോ​വു​ന്ന​താ​ണ് നാം ​കാ​ണു​ക. അ​തി​ന്റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ് ഒ​ടു​വി​ല​ത്തെ ഗ​സ്സ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​മെ​ടു​ത്ത ഇസ്രായേൽ അനുകൂല നി​ല​പാ​ട്. ഫ​ല​സ്തീ​നി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന സെ​റ്റ്ല​ർ കൊ​ളോ​ണി​യ​ലി​സ​ത്തി​ന്റെ ഭീ​ക​ര പീ​ഡ​ന​ങ്ങ​ൾ ജീ​വി​ത​ത്തി​ലു​ട​നീ​ളം മാ​നു​ഷി​ക​ത​യെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ഈ ​പ്ര​തി​ഭാ​കു​ബേ​ര​ന് പ്ര​ശ്ന​മാ​യി​ല്ല. 
</p><p>വി​ചി​ത്ര​മാ​യ ഈ ​നൈ​തി​ക വൈ​രു​ധ്യം ഹാ​ബ​ർ​മാ​സി​ന്റെ മാ​ത്രം ഒ​റ്റ​​പ്പെ​ട്ട സം​ഭ​വ​മ​ല്ല. ‘ഓ​റി​യ​ന്റ​ലി​സം’ എ​ന്ന കൃ​തി​യി​ൽ എ​ഡ്വേ​ർ​ഡ് സ​ഈ​ദ് ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ വേറെയും സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ എ​ടു​ത്തു​കാ​ണി​ക്കു​ന്നു​ണ്ട്. 1979ൽ ​ഴാ​ങ് പോ​ൾ സാ​ർ​ത്രും സി​മോ​ൺ ദ ​ബൂ​വാ​റും മ​ധ്യ​പൗ​ര​സ്ത്യ ദേ​ശ​ത്തെ ​അ​റ​ബ്-​ഇ​സ്രാ​യേ​ൽ സം​ഘ​ട്ട​ന​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യാ​ൻ ‘ലെ​സ് ടെം​പ്സ് മോ​ഡേ​ൻ​സ്’ മാ​ഗ​സി​ൻ സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ എ​ഡ്വേ​ർ​ഡ് സ​ഈ​ദി​നെ ക്ഷ​ണി​ക്കു​ക​യു​ണ്ടാ​യി. സ​ന്തു​ലി​ത​മാ​യ സം​വാ​ദ​മെ​ന്ന​തി​ലു​പ​രി പ​ക്ഷ​പാ​തം മു​ഴ​ച്ചു​നി​ൽ​ക്കു​ന്ന ദു​ര​നു​ഭ​വ​മാ​യി​രു​ന്നു അ​തെ​ന്നാ​ണ് സ​ഈ​ദ് അ​തി​നെ​ക്കു​റി​ച്ച് എ​ഴു​തി​യത്.</p><p>സാ​ർ​ത്ര് ഫ​ല​സ്തീ​ൻ അ​നു​ഭാ​വ​വും യ​ഹൂ​ദ​രു​ടെ ഹോ​ളോ​കോ​സ്റ്റ് പീ​ഡാ​നു​ഭ​വ​ത്തോ​ടു​ള്ള വൈ​കാ​രി​ക മ​നോ​ഭാ​വ​വും ത​മ്മി​ൽ തൂ​ക്ക​മൊ​പ്പി​ക്കാ​ൻ പാ​ടു​പ്പെ​ട്ട​പ്പോ​ൾ ഡി​ബേ​റ്റി​ൽ പ​​ങ്കെ​ടു​ത്ത ച​ല​ച്ചി​ത്ര​കാ​ര​ൻ ക്ലൗ​ഡ് ലാ​ൻ​സ്മാ​ൻ (Cloud Lanzman -1925-2028) തീ​ർ​ത്തും ഇ​സ്രാ​യേ​ൽ പ​ക്ഷ​ത്തു​നി​ന്നു​കൊ​ണ്ടു​ള്ള ഒ​രു നി​ല​പാ​ടാ​ണ് അ​നു​വ​ർ​ത്തി​ച്ച​ത്. ഹോ​ളോ കോ​സ്റ്റാ​ന​ന്ത​ര യ​ഹൂ​ദ​രോ​ടു​ള്ള പ​ടി​ഞ്ഞാ​റി​ന്റെ കു​റ്റ​ബോ​ധ​മാ​ണ് ഇ​തി​ന്റെ പി​ന്നി​ൽ സ​ഈ​ദ് കാ​ണു​ന്ന​ത്. </p><p>ഫ​ല​സ്തീ​നി ഈ ​പാ​ശ്ചാ​ത്യ​ചി​ന്ത​ക​ന്മാ​രു​ടെ ദൃ​ഷ്ടി​യി​ൽ എ​പ്പോ​ഴും ഒ​ര​ഭ​യാ​ർ​ഥി​യോ ഭീ​ക​ര​വാ​ദി​യോ ഒ​രു മ​നു​ഷ്യാ​വ​കാ​ശ​വും അ​ർ​ഹി​ക്കാ​ത്ത കേ​വ​ല​മൊ​രു രാ​ഷ്ട്രീ​യ ന​മ്പ​റോ മാ​ത്ര​മാ​ണ്. മി​ഷേ​ൽ ഫൂ​ക്കോ​യു​മാ​യു​ള്ള സം​വാ​ദ​ത്തി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു എ​ഡ്വേ​ർ​ഡ് സ​ഈ​ദി​ന്റെ അ​നു​ഭ​വം. ദീ​ർ​ഘ​കാ​ലം അ​ൽ​ജീ​രി​യ​യി​ൽ ജീ​വി​ച്ച ആ​ൽ​​ബേ​ർ ക​മ്യു​വും ഇ​തി​ന​പ​വാ​ദ​മ​ല്ല. ഫ്ര​ഞ്ച് കൊ​ളോ​ണി​യ​ലി​സ​ത്തി​നെ​തി​രെ സ​മ​രം ന​യി​ച്ച നാ​ഷ​ന​ൽ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ടി​നെ​തി​രാ​യി​രു​ന്നു ക​മ്യു. ഈ ​വി​ഷ​യ​ത്തി​ൽ ഹാ​ബ​ർ​മാ​സും അ​വ​രോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്.
</p>]]></content:encoded>
<link>https://www.madhyamam.com/weekly/articles/habermas-memorial-1516575</link>
<guid isPermaLink="true">https://www.madhyamam.com/weekly/articles/habermas-memorial-1516575</guid>
<category><![CDATA[Weekly,Archives,Articles,Premium,11 MAY 2026]]></category>
<dc:creator><![CDATA[വി.​എ. ക​ബീ​ർ]]></dc:creator>
<pubDate>Mon, 04 May 2026 05:15:01 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/05/03/2841786-untitled-1.gif]]></image>
<tags>memorial,Madhyamam weekly,jurgen habermas</tags>
</item>
<item>
<title><![CDATA[മൃ​ഗം]]></title>
<content:encoded><![CDATA[<p>മെ​രു​ക്കി​യെ​ടു​ക്കാ​ന്‍
</p><p>പ്ര​യാ​സ​മു​ള്ള മൃ​ഗ​മാ​ണ് ഒ​റ്റ​യാ​ക​ല്‍.
</p><p>മെ​രു​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ എ​ളു​പ്പ​മാ​ണ്
</p><p>ഏ​ത് ആ​ള്‍ക്കൂ​ട്ട​ത്തി​ലേ​ക്കും മേ​യാ​ന്‍ വി​ടാം
</p><p>കൃ​ത്യ​മാ​യി തി​രി​ച്ചെ​ത്തും.
</p><p>ഏ​ത് ക​ര​ച്ചി​ലു​ക​ളെ​യും
</p><p>ഭ​ദ്ര​മാ​യി അ​ട​ച്ചു​വ​യ്ക്കാ​ന​റി​യാം
</p><p>ഒ​ന്നു തൂ​വാ​ന്‍പോ​ലും ഇ​ട​കൊ​ടു​ക്കാ​തെ
</p><p>എ​ത്ര വീ​ണാ​ലും
</p><p>പ​രി​ക്കേ​റ്റാ​ലും
</p><p>തി​രി​ച്ചെ​ഴു​ന്നേ​റ്റു വ​ന്ന്
</p><p>നി​വ​ര്‍ന്നു നി​ൽക്കും
</p><p>ന​ല്ല ഇ​ണ​ക്ക​മാ​ണ്
</p><p>ഒ​രു തു​ട​ലും വേ​ണ്ട;
</p><p>ചു​റ്റു​വ​ട്ട​ത്തു​ത​ന്നെ ഉ​ണ്ടാ​കും
</p><p>ആ​രോ ഇ​ട്ടു​കൊ​ടു​ത്ത
</p><p>ഏ​ട്ടി​ലെ ഇ​ളം​പു​ല്ലി​ന്
</p><p>പു​റ​പ്പെ​ട്ടു പോ​യ​താ​ണ്
</p><p>തി​രി​ച്ചു വ​ന്ന്
</p><p>മു​റി​വു​ക​ള്‍ ന​ക്കി​ത്തോ​ര്‍ത്തി
</p><p>ഒ​രേ​യി​രി​പ്പാ​ണി​പ്പോ​ള്‍;
</p><p>എ​ല്ലും​ തോ​ലു​മാ​യ
</p><p>ആ ​പ്രാ​ചീ​ന ജീ​വി.
</p><p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/literature/poetry/malayalam-poem-1516570</link>
<guid isPermaLink="true">https://www.madhyamam.com/weekly/literature/poetry/malayalam-poem-1516570</guid>
<category><![CDATA[Weekly,Literature,കവിത,Archives,Premium,11 MAY 2026]]></category>
<dc:creator><![CDATA[ഇന്ദുലേഖ കെ]]></dc:creator>
<pubDate>Mon, 04 May 2026 05:00:25 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/05/03/2841778-untitled-1.gif]]></image>
<tags>malayalam poem,Madhyamam weekly</tags>
</item>
<item>
<title><![CDATA[മു​നി​യു​ടെ മ​തം]]></title>
<content:encoded><![CDATA[<p>നാ​രാ​യ​ണ ഗു​രു​കു​ല​ത്തി​ന്റെ അ​ധ്യ​ക്ഷ​നും ആ​ത്മീ​യ​ാചാ​ര്യ​നു​മാ​യ മു​നി നാ​രാ​യ​ണ പ്ര​സാ​ദി​ന്റെ ഭൗ​തി​കദേ​ഹം ഇ​നി ന​മു​ക്ക് ഒ​പ്പ​മി​ല്ല. ഏ​പ്രി​ൽ 25ന് ​അ​ദ്ദേ​ഹം വി​ട​വാ​ങ്ങി​യി​രി​ക്കു​ന്നു.​ എ​ന്നാ​ൽ, അ​ദ്ദേ​ഹം പ​ക​ർ​ന്നുന​ൽ​കി​യ ജ്ഞാ​ന​ത്തി​ന്റെ വി​ള​ക്കു​ക​ൾ കെ​ടാ​തെ, മ​ങ്ങാ​തെ അ​തി​ന്റെ ദൗ​ത്യം കൂ​ടു​ത​ൽ ന​ന്നാ​യി നി​ർ​വ​ഹി​ക്കു​ക ത​ന്നെചെ​യ്യും. മ​തേ​ത​ര കേ​ര​ള​ത്തി​ന്, വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന മ​ത​സൗ​ഹാ​ർ​ദ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ് മു​നി​യു​ടെ വി​യോ​ഗം.  
</p><p>നാ​രാ​യ​ണ ഗു​രു​വി​ന്റെ ചി​ന്താ​ധാ​ര​യു​ടെ ശ​രി​യാ​യ പൈ​തൃ​ക​ത്തി​നു​ട​മയാ​യി​രു​ന്നു മു​നി നാ​രാ​യ​ണ പ്ര​സാ​ദ്. ഗു​രു​വി​നെ​പ്പോ​ലെ മു​നി​യും സം​സാ​രി​ച്ച​ത് മൊ​ത്തം മ​നു​ഷ്യസ​മൂ​ഹ​ത്തോ​ടാ​ണ്. ലോ​ക സ​മാ​ധാ​ന​ത്തെ​യും മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ അ​ന​ന്ത​മാ​യ ന​ന്മ​യെ​യും അ​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​യും കു​റി​ച്ചാ​ണ് മു​നി​ എ​ന്നും സം​സാ​രി​ച്ച​ത്. മു​നി​യു​ടെ മ​തം വി​ശ്വ​സാ​ഹോ​ദ​ര്യ​മാ​യി​രു​ന്നു, കാ​രു​ണ്യ​മാ​യി​രു​ന്നു, നീ​തി​യാ​യി​രു​ന്നു, സ​ത്യ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ഗു​രു​വി​നെ​പ്പോ​ലെ വാ​ദി​ക്കാ​നോ ജ​യി​ക്കാ​നോ ഉ​ള്ള ബൗ​ദ്ധി​കവ്യാ​പാ​ര​ത്തി​ൽ ഏ​​ർ​പ്പെ​ട്ടി​ല്ല. പ​ക​രം, അ​റി​യാ​നും അ​റി​യി​ക്കാ​നും വേ​ണ്ടി​യു​ള്ള ജീ​വി​തസ​മ​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.
</p><p>ന​ട​രാ​ജ​ഗു​രു​വി​ന്റെ​യും നി​ത്യ​ചൈ​ത​ന്യ​യ​തി​യു​ടെ​യും പി​ൻ​ഗാ​മി​യാ​യി ഗു​രു​കു​ല​ധ​ർ​മം സ്തുത്യ​ർ​ഹ​മായരീ​തി​യി​ൽ മു​നി നി​ർ​വ​ഹി​ച്ചു. 1999ൽ ​നി​ത്യ ചൈ​ത​ന്യ​ യ​തി​യു​ടെ മ​ര​ണ​ത്തോ​ടെ​യാ​ണ് ഗു​രു​കു​ല​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം മു​നി​യു​ടെ ചു​മ​ലി​ലാ​കു​ന്ന​ത്. ലാ​ളി​ത്യ​മാ​ർ​ന്ന ജീ​വി​തത്തി​​ലൂ​ടെ ജ്ഞാ​ന​ത്തി​ന്റെ പ്ര​ചാ​ര​ക​നാ​യി അ​ദ്ദേ​ഹം. ഗു​രു​കു​ല​ത്തി​െ​ന്റ പാ​ര​മ്പ​ര്യ​ത്തി​ൽനി​ന്നും രീ​തി​ക​ളി​ൽനി​ന്നും ഒ​ട്ടും മാ​റാ​തെ, നാ​രാ​യ​ണ ദ​ർ​ശ​ന​ത്തെ​യും ബ്ര​ഹ്മ​വി​ദ്യ​യെ​യും പ​ഠി​പ്പി​ച്ചുകൊ​ണ്ട് പ്ര​ച​രി​പ്പി​ച്ചു. 
</p><p>മു​നി​യു​ടെ വി​യോ​ഗം കാ​ലം അ​ദ്ദേ​ഹ​ത്തെ വ​ള​രെ​യ​ധി​കം ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ല​ത്താ​ണ് എ​ന്ന​താ​ണ് വാ​സ്ത​വം. ഗു​രു​വി​ൽനി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ പേ​രി​ലു​ള്ള പ്ര​സ്ഥാ​നം വ​ള​രെ​യ​ധി​കം അ​ക​ന്നു​പോ​യി​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. എ​സ്.​എ​ൻ.​ഡി.​പി​യു​ടെ നേ​തൃപ​ദ​വി​യി​ലി​രു​ന്ന് അ​ന്യ​മ​ത​വി​ദ്വേ​ഷ​വും അ​പ​ര​വി​രോ​ധ​വും തു​ട​ർ​ച്ച​യാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന നാ​ളു​ക​ളി​ലൂ​ടെ​യാ​ണ് കേ​ര​ളം ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​വി​ദ്വേ​ഷം ഹി​ന്ദു​ത്വ​ക്ക് വ​ള​വും വെ​ള്ള​വും ചൊ​രി​യു​ന്ന​ത് എ​ല്ലാ​വ​രും കാ​ണു​ക​യും അ​റി​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​വി​ടെ​യാ​ണ് മു​നി തീ​ർ​ത്തും വ്യ​ത്യ​സ്ത​നാ​യ​ത്. 
</p><p>ഗു​രു​വി​ന്റെ പാ​ത ഏ​തെ​ന്ന് മു​നി ഓ​രോ നി​മി​ഷ​വും ഓ​ർ​മി​പ്പി​ച്ചു. ബ്രാ​ഹ്മ​ണ്യ​ത്തി​ന്റെ ന​ട​പ്പു​രീ​തി​ക​ളെ​യും ചെ​യ്തി​ക​ളെ​യും ത​ന്റെ അ​നു​ശാ​സ​ന​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. ഗു​രു​വി​ന്റെ ചി​ന്ത​ക​ൾ പി​ന്തു​ട​രു​ന്ന​തി​ലൂ​ടെ ആ​ധു​നി​ക കാ​ല​ത്തും ഈ ​ക​ല​ുഷി​ത കാ​ല​ത്തും ന​മ്മ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​മു​ണ്ടെ​ന്ന് മു​നി പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു.
</p><p>എ​ഴു​ത്തി​ന്റെ​യും ബൗ​ദ്ധി​കചി​ന്ത​യു​ടെ​യും ലോ​ക​ത്ത് മു​നി അ​തു​ല്യ​നാ​യി​രു​ന്നു. നാ​രാ​യ​ണ ഗു​രു​വി​ന്റെ എ​ല്ലാ കൃ​തി​ക​ൾ​ക്കും ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മു​നി ഭാ​ഷ്യ​ങ്ങ​ൾ തീ​ർ​ത്തിരു​ന്നു.​ ‘അ​ല്ലാ​ഹു​വി​ന്റെ നാ​മ​ത്തി​ൽ’ തു​ട​ങ്ങി കൃ​തി​ക​ൾ വേ​റെ. വി​ന​യ​ത്തി​ന്റെ ഭാ​ഷ​യി​ൽ എ​ഴു​തി​യ ആ​ത്മ​ക​ഥ​യും വാ​യി​ക്ക​പ്പെ​ടേ​ണ്ട​തു​ത​ന്നെ. നി​ശ്ശബ്ദ​നാ​യി, ഏ​കാ​കി​യാ​യി, ജ്ഞാ​നവി​ദ്യാ​ർ​ഥി​യാ​യി മു​നി നാ​രാ​യ​ണ പ്ര​സാ​ദ് നി​ർ​വ​ഹി​ച്ച ദൗ​ത്യം, അ​ദ്ദേ​ഹ​ത്തി​ന്റെ ‘മ​തം’ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്ത​ട്ടെ; കൂ​ടു​ത​ൽ വി​ശാ​ല​മാ​യി പ​ട​ര​ട്ടെ.</p><p><br></p>]]></content:encoded>
<link>https://www.madhyamam.com/weekly/thudakkam/muni-narayana-prasad-is-no-longer-with-us-1516445</link>
<guid isPermaLink="true">https://www.madhyamam.com/weekly/thudakkam/muni-narayana-prasad-is-no-longer-with-us-1516445</guid>
<category><![CDATA[Weekly,Archives,തുടക്കം,Premium,11 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റോറിയൽ]]></dc:creator>
<pubDate>Mon, 04 May 2026 01:45:44 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/05/03/2841576-untitled-1.gif]]></image>
<tags>Madhyamam weekly,world peace</tags>
</item>
<item>
<title><![CDATA[എഴുത്തുകുത്ത്]]></title>
<content:encoded><![CDATA[<h3>സ്നേ​ഹ​ത്തി​ന്‍റെ പ​ല മു​ഖ​ങ്ങ​ൾ കാണിച്ചുതരുന്ന പ്ര​ണ​യ​ക​ഥ​</h3><p>സ​ലി​ൻ മാ​ങ്കു​ഴി എ​ഴു​തി​യ ക​ഥ ‘മ​ഹാ​മാ​യ’ (ല​ക്കം 1466) വി​കാ​ര​നി​ർ​ഭ​ര​മാ​യി. സ്നേ​ഹ​ത്തി​ന്‍റെ പ​ല മു​ഖ​ങ്ങ​ളും ഈ ​ക​ഥ കാ​ണി​ച്ചു​ത​രു​ന്നു. ക​ഥ തു​ട​ങ്ങു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്: ‘‘പു​രു​ഷ സാ​മീ​പ്യ​ത്തെ​യും കൂ​ട്ടി​നെ​യും കു​റി​ച്ച് എ​ത്ര​യെ​ത്ര കു​റി​പ്പു​ക​ൾ ക​ണ്ട​താ​ണ്. ഒ​രു​പാ​ടൊ​രു​പാ​ട് പ​റ​യാ​നും കേ​ൾ​ക്കാ​നു​മു​ണ്ടാ​യി​രു​ന്നു. നെ​റ്റി​യി​ൽ ഒ​രു ചും​ബ​ന​ത്തി​ന​പ്പു​റം ആ​ദ്യ​രാ​ത്രി​യി​ൽ മ​റ്റൊ​ന്നും പ്ര​തീ​ക്ഷി​ച്ച​തു​മി​ല്ല. പ​ക്ഷേ, അ​ടു​ത്തു പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളെ​യേ വി​വാ​ഹം ചെ​യ്യു​ക​യു​ള്ളൂ എ​ന്ന അ​വ​ളു​ടെ ആ​ഗ്ര​ഹം​പോ​ലും ആ​രും ചെ​വി​ക്കൊ​ണ്ടി​ല്ല.’’</p><p>ഈ ​വാ​ച​ക​ങ്ങ​ളി​ൽ അ​വ​ളു​ടെ മ​ന​സ്സും ഇം​ഗി​ത​വു​മെ​ല്ലാം അ​ട​ങ്ങി​യി​ട്ടു​ണ്ട് താ​നും. പ​രി​ച​യ​മു​ണ്ടെ​ങ്കി​ലും ആ​ദ്യ​രാ​ത്രി മാ​ന​സി​ക​മാ​യ അ​ടു​പ്പ​ത്തി​നും നി​ർ​ത്താ​തെ​യു​ള്ള സ്നേ​ഹ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​ണ് വി​നി​യോ​ഗി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ആ​ദ്യ​രാ​ത്രി അ​വ​ളു​ടെ ശ​രീ​ര​വ​ടി​വി​നെ കു​റി​ച്ചാ​ണ് ഭ​ർ​ത്താ​വ് സം​സാ​രി​ച്ച​ത്. ഇ​തു കേ​ട്ട​പ്പോ​ഴേ മാ​യ പ​ക​ച്ചു​പോ​യി. ആ ​രാ​ത്രി​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ കൂ​ർ​ക്കം​വ​ലി​യാ​ണ് അ​വ​ളെ സ്വാ​ഗ​തം ചെ​യ്ത​ത്. അ​വ​ൾ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ക​ര​ഞ്ഞു. 
</p><p>വി​വാ​ഹി​ത​യാ​യി ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന സ്ത്രീ​യു​ടെ ആ​കു​ല​ത​ക​ളും സ്വ​പ്ന​സ​ഞ്ചാ​ര​ങ്ങ​ളും ക​ഥാ​കൃ​ത്ത് ഈ ​ക​ഥ​യി​ൽ വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്. അ​ന്നു​വ​രെ​യു​ള്ള ജീ​വി​ത​വും ലോ​ക​വു​മെ​ല്ലാം മാ​റി​മ​റി​യു​ക​യാ​ണ​പ്പോ​ൾ. അ​പ​രി​ചി​ത​മാ​യ വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ടു​ന്ന അ​വ​ൾ​ക്ക് ഭ​ർ​ത്താ​വ് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. വി​വാ​ഹി​ത​യാ​കു​ന്ന​തി​നു​മു​മ്പ് അ​വ​ൾ മ​റ്റൊ​രാ​ളെ സ്നേ​ഹി​ച്ചി​രു​ന്നു​വെ​ങ്കി​ൽ അ​വ​ളു​ടെ മാ​ന​സി​ക വ്യാ​പാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യാ​നു​മി​ല്ല. വി​വാ​ഹ​ത്തി​നു​മു​മ്പ് അ​വ​ളെ​ക്കു​റി​ച്ച് അ​യാ​ൾ ഒ​ന്നും ചോ​ദി​ച്ച​തു​മി​ല്ല. അ​യാ​ളു​ടെ സം​സാ​ര​ത്തി​ൽ ക​ഴി​ഞ്ഞ കാ​ല​വും ഭാ​വികാ​ര്യ​ങ്ങ​ളും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. വ​ർ​ത്ത​മാ​ന​കാ​ലം എ​ന്നൊ​ന്ന് ഇ​ല്ലാ​യി​രു​ന്നു. ഒ​രു ന​വ​വ​ധു​വി​ന് മാ​ന​സി​ക വി​ര​ക്തി​യു​ണ്ടാ​കാ​ൻ ഇ​തി​ല​ധി​കം എ​ന്തു​വേ​ണം. ഒ​രു അ​നാ​വ​ശ്യ തി​ടു​ക്കം അ​യാ​ൾ​ക്ക് എ​ന്തു​കാ​ര്യ​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നു.
</p><p>ഉ​ള്ളി​ലെ തു​ടി​പ്പി​ന് മൂ​ന്നു​മാ​സം പ്രാ​യ​മാ​യ​പ്പോ​ൾ ത​ന്നെ അ​വ​ളു​ടെ വി​ര​സ​ത വ​ർ​ധി​ച്ചുവ​ന്നു. ഒ​ന്നി​നോ​ടും താ​ൽ​പ​ര്യ​മി​ല്ലാ​തെ​യാ​യി. ത​ന്‍റെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ മ​റ്റൊ​രാ​ളോ​ട് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് അ​വ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നു. ശാ​രീ​രി​ക ബ​ന്ധ​മെ​ന്ന​ത് മാ​ന​സി​ക ബ​ന്ധം കൂ​ടി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ഭ​ർ​ത്താ​വി​ന് ക​ഴി​ഞ്ഞ​തു​മി​ല്ല. അ​ധി​കം സം​സാ​രി​ക്കു​ന്ന​വ​ളാ​യി​രു​ന്നി​ല്ല അ​വ​ൾ. എ​ന്നാ​ൽ, സ്നേ​ഹ​മു​ള്ള​വ​രോ​ട് എ​ത്ര സം​സാ​രി​ച്ചാ​ലും അ​വ​ൾ​ക്ക് മ​തി വ​രി​ല്ലാ​യി​രു​ന്നു. ക​ഥ ഇ​ങ്ങ​നെ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ത​ന്നെ വാ​യ​ന​ക്കാ​ർ​ക്ക് അ​തി​ന്‍റെ പി​രി​മു​റു​ക്ക​വും അ​വോ​ളം അ​നു​ഭ​വി​ക്കാ​നാ​വു​ന്നു​ണ്ട്.
</p><p>ഗ​ർ​ഭ​കാ​ല​ത്ത് അ​വ​ൾ​ക്ക് സ​ന്ദ​ർ​ശ​ക​രാ​യി അ​ച്ഛ​നും അ​മ്മ​യും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ല്ലാം സ്വ​പ്ന​മാ​ണോ? പ്ര​സ​വാ​ശു​പ​ത്രി​യുടെ നാ​ലാം നി​ല​യി​ൽ​നി​ന്ന് താ​ഴേ​ക്ക് ചാ​ടാ​ൻ ആ​ഗ്ര​ഹി​ച്ചുനി​ന്ന​തും ഒ​രു ദി​വ​സം രാ​ത്രി​വ​രെ നീ​ണ്ടു​നി​ന്ന പ്ര​സ​വ വേ​ദ​ന​യി​ൽ പു​ള​ഞ്ഞ​തും അ​വ​ളു​ടെ സ്വ​പ്ന​ത്തെ വി​ഷാ​ദ​ഭ​രി​ത​മാ​ക്കി. എ​ല്ലാ​വ​രും ഉ​റ​ങ്ങു​മ്പോ​ൾ അ​വ​ൾ മാ​ത്രം ശ​ബ്ദ​മി​ല്ലാ​തെ ക​ര​ഞ്ഞു.
</p><p>ഒ​ടു​വി​ൽ ക​ഥ അ​വ​സാ​നി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്: സ​ങ്ക​ട​ങ്ങ​ളോ ഭ​യ​മോ ഇ​ല്ലാ​തെ, ഗ​ർ​ഭ​പാ​ത്ര​ത്തി​ലെ ആ​കാ​ശ​വും ഭൂ​മി​യും ജ​ല​വും ഊ​ഷ്മാ​വും ശ്വ​സി​ച്ച്, സം​ഗീ​ത​ത്തി​ന്റെ ചി​റ​കി​ലേ​റി ചു​രു​ണ്ടു​കി​ട​ന്ന മാ​യ നി​ദ്ര​യി​ലേ​ക്ക് ആ​ഴ്ന്നു. 
</p><p>ഒ​രു പെ​ണ്ണി​ന്‍റെ ആ​കു​ല ചി​ത്ത​ത്തി​ന്‍റെ ആ​ർ​ദ്ര​ത​യും ധ​ർ​മ​സ​ങ്ക​ട​വും നി​റ​ഞ്ഞ ഈ ​ക​ഥ ഒ​രു ശാ​ശ്വ​ത പ്ര​ണ​യ​ത്തി​ന്‍റെ നേ​ർ​ചി​ത്രം കൂ​ടി ന​ൽ​കു​ന്നു. സ്ത്രീ ​ജീ​വി​ത​ത്തി​ന്‍റെ ഒ​രു മ​ന​ഃശാ​സ്ത്രംകൂ​ടി ഈ ​ക​ഥ​യി​ലു​ണ്ട്. അ​ത് മ​റ്റാ​രേ​ക്കാ​ളും പെ​ട്ടെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ഒ​രു​പ​ക്ഷേ സാ​ധി​ക്കു​ക സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും. ക​ഥാ​കാ​ര​നും ആ​ഴ്ച​പ്പ​തി​പ്പി​നും ആ​ശം​സ​ക​ൾ. 
</p><p><font color="#0000ff">സ​ദാ​ശി​വ​ൻ നാ​യ​ർ, എ​ര​മ​ല്ലൂ​ർ
</font></p><h3>കോ​ട​തി ക​യ​റു​ന്ന എ​ഴു​ത്തു​കാ​ർ
</h3><p>‘‘ഒ​രു ക​ഥ​യു​ടെ ക്ലൈ​മാ​ക്സ് തി​രു​ത്താ​ൻ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​ക്കും അ​വ​കാ​ശ​മി​ല്ല. ച​രി​ത്രം തി​രു​ത്തു​ന്ന​ത് പോ​ലെ​യ​ല്ല​ല്ലോ ഒ​രാ​ളു​ടെ ഭാ​വ​ന​യി​ൽ ക​യ​റി തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​ത്. ക​ഥ മ​ൻ​കി ബാ​ത്ത് ആ​ണ്. എ​ഴു​ത്താ​ളു​ടെ മ​ന​സ്സി​ലെ സ്വ​കാ​ര്യം.’’
</p><p>ആ​ഴ്ച​പ്പ​തി​പ്പി​ൽ (ല​ക്കം 1468) ഷീ​ല ടോ​മി എ​ഴു​തി​യ ‘ചെ​യ്ത്താ​ൻ പാ​ലം’ എ​ന്ന ക​ഥ വാ​യി​ച്ചു. ശ​ക്ത​മാ​യ, ധൈ​ര്യ​മു​ള്ള പ്ര​ഖ്യാ​പ​ന​മാ​ണ് മു​ക​ളി​ലെ വ​രി​ക​ളി​ലൂ​ടെ എ​ഴു​ത്തു​കാ​രി ന​ട​ത്തു​ന്ന​ത്. അ​ധി​കാ​ര​ത്തി​ന്റെ പ​ര​മാ​വ​ധി രൂ​പ​മാ​യ രാ​ഷ്ട്രീ​യശ​ക്തി​യെപ്പോ​ലും ഇ​വി​ടെ ചോ​ദ്യംചെ​യ്യു​ന്നു. അ​തി​ലൂ​ടെ പ​റ​യു​ന്ന​ത്, ക​ഥ​യു​ടെ ലോ​കം ഭ​ര​ണ​കൂ​ട​ത്തി​ന്റെ നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ല എ​ന്ന​താ​ണ്. ച​രി​ത്രം തി​രു​ത്തു​ന്ന​ത് പ​ല​പ്പോ​ഴും അ​ധി​കാ​ര​ത്തി​ന്റെ​യും രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും ഭാ​ഗ​മാ​ണ്. </p><p>പ​ക്ഷേ ഭാ​വ​ന, അ​ത് തീ​ർ​ത്തും വ്യ​ക്തി​പ​ര​വും സ്വ​ത​ന്ത്ര​വു​മാ​ണ്. എ​ഴു​ത്തു​കാ​രു​ടെ ഉ​ള്ള​റ​യി​ലെ ഒ​രു തീ​രു​മാ​ന​മാ​ണ​ത്. അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ, വി​കാ​ര​ങ്ങ​ൾ, നൈ​തി​ക​ത, കാ​ഴ്ച​പ്പാ​ട് എ​ന്നി​വ​യു​ടെ സം​ഗ്ര​ഹം. അ​തി​നെ പു​റ​ത്തു​നി​ന്ന് തി​രു​ത്തു​ക എ​ന്ന​ത്, ഒ​രാ​ളു​ടെ മ​ന​സ്സി​ലേ​ക്ക് ക​ട​ന്ന് അ​തി​നെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു​പോ​ലെ​യാ​ണ്. എ​ന്നാ​ൽ, ഇ​തി​നെ വി​മ​ർ​ശ​ന​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ നോ​ക്കു​മ്പോ​ൾ സാ​ഹി​ത്യ​ത്തി​ൽ, ചി​ല​പ്പോ​ൾ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം, വാ​യ​ന​ക്കാ​രു​ടെ സ്വാ​ധീ​നം, പ്ര​സാ​ധ​ന-​സം​വി​ധാ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ തു​ട​ങ്ങി​യ​വ കാ​ര​ണം ‘തി​രു​ത്ത​ൽ’ സം​ഭ​വി​ക്കാ​റു​ണ്ട് എ​ന്നു​ള്ള​താ​ണ്.
</p><p>ഈ ക​ഥ, സാ​ധാ​ര​ണ നാ​ര​റ്റിവാ​യിമാ​ത്രം വാ​യി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​ത് കൈ​വി​ട്ടു​പോ​കും. കാ​ര​ണം, ഇ​ത് ‘ക​ഥ​ക്കുള്ളി​ൽ ക​ഥ’ എ​ന്ന ഘ​ട​ന​യെ ആ​ശ്ര​യി​ച്ച് മു​ന്നേ​റു​ന്ന, വാ​യ​ന​ക്കാ​ര​നെ തു​ട​ർ​ച്ച​യാ​യി ആ​ന്ത​രി​ക ലോ​ക​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ഒ​രു നാ​രേ​റ്റിവ് ക​ളി​യാ​ണ്.
</p><p>ക​ഥ തു​ട​ങ്ങു​ന്ന​ത് പു​റം​ക​ഥ​യി​ലൂ​ടെ​യാ​ണ്. ഒ​രു സം​ഭ​വ​മോ, ഒ​രു അ​ന്വേ​ഷ​ണാ​ത്മ​ക സാ​ഹ​ച​ര്യ​ത്തി​ലോ ആ​രം​ഭി​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ന്ന ഒ​രു പാ​ളി. എ​ന്നാ​ൽ ആ ​പാ​ളി ത​ന്നെ ക്ര​മേ​ണ മ​റ്റൊ​രു ക​ഥ​യു​ടെ വാ​തി​ൽ തു​റ​ക്കു​ന്നു. ആ​ന്ത​രി​ക ക​ഥ​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ, ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ന്നെ ക​ഥ പ​റ​യു​ന്ന​വ​രാ​യി മാ​റു​ന്നു. ഇ​തോ​ടെ, “ആ​രാ​ണ് യ​ഥാ​ർ​ഥ ന​ാരേ​റ്റി​വ്’’ എ​ന്ന ചോ​ദ്യ​വും “എ​ന്താ​ണ് യാ​ഥാ​ർ​ഥ്യം?” എ​ന്ന സം​ശ​യ​വും വാ​യ​ന​ക്കാ​ര​നെ പി​ന്തു​ട​രാ​ൻ തു​ട​ങ്ങു​ന്നു.
</p><p>ഈ ​ഘ​ട​ന​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത, ഓ​രോ ക​ഥ​യും മ​റ്റൊ​ന്നി​നെ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം മ​റ​ച്ചു​വെ​ക്കു​ന്ന​തു​മാ​ണ്. ഒ​രു ക​ഥ​യി​ലെ സൂ​ച​ന​ക​ൾ മ​റ്റൊ​രു ക​ഥ​യി​ൽ അ​ർ​ഥം ക​ണ്ടെ​ത്തു​മ്പോ​ഴും, ആ ​അ​ർ​ഥം വീ​ണ്ടും പു​തി​യ സം​ശ​യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ഇ​തി​ലൂ​ടെ ക​ഥ പ​ല ലെ​യ​റു​ക​ളു​ള്ള അ​നു​ഭ​വ​മാ​യി മാ​റു​ന്നു. ക​ഥ വാ​യി​ച്ചു​തീ​രു​മ്പോ​ൾ മ​റ്റൊ​രു ക​ഥ​യു​ടെ പ്ര​തി​ധ്വ​നി മ​ന​സ്സി​ൽ തു​ട​രു​ന്നു. ഇതിലെ കഥാപാത്രങ്ങൾക്കും ഇതേ ഇരട്ടസ്വഭാവം കാണാം. അവർ കഥയിലെ ആളുകളായി മാത്രമല്ല, കഥ പറയുന്നവരായും നിലകൊള്ളുന്നു. ചിലപ്പോൾ അവർ സൃഷ്ടിച്ച കഥതന്നെയാണ് അവരെ നിയന്ത്രിക്കുന്നതെന്നുപോലെ തോന്നും. 
</p><p>ചു​രു​ക്ക​ത്തി​ൽ, ഈ ​ക​ഥ വാ​യി​ക്കു​ന്ന​ത് ഒ​രു സം​ഭ​വ​വി​വ​ര​ണം അ​റി​യു​ന്ന​ത​ല്ല –ഒ​രു ക​ഥ എ​ങ്ങ​നെ പി​റ​ക്കു​ന്നു, എ​ങ്ങ​നെ മാ​റു​ന്നു, എ​ങ്ങ​നെ ന​മ്മെത​ന്നെ ചോ​ദ്യംചെ​യ്യു​ന്നു എ​ന്ന പ്ര​ക്രി​യ അ​നു​ഭ​വി​ക്കു​ന്ന​താ​ണ്. മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത​ക​ളെ​യും സാ​മൂ​ഹി​ക​മാ​യ മാ​റ്റ​ങ്ങ​ളെ​യും സ​ന്തു​ലി​ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു മി​ക​ച്ച ര​ച​ന​യാ​ണി​ത്. നീ​തി​ക്കുവേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മോ അ​തോ ജീ​വി​ത​യാ​ത്ര​യി​ലെ അ​പ്ര​തീ​ക്ഷി​ത വ​ഴി​ത്തി​രി​വു​ക​ളോ ആ​ക​ട്ടെ, വാ​യ​ന​ക്കാ​രെ ചി​ന്തി​പ്പി​ക്കാ​ൻ ഈ ​ക​ഥ​ക്ക് സാ​ധി​ക്കു​ന്നു. ക​ഥ എ​ഴു​തു​ന്ന​വ​ർ​ക്ക് അ​ഭി​മാ​നം തോ​ന്നും ഈ ​ക​ഥ വാ​യി​ച്ചു തീ​രു​മ്പോ​ൾ.
</p><p><font color="#0000ff">ര​മേ​ഷ് പെ​രു​മ്പി​ലാ​വ് (ഫേ​സ്ബു​ക്ക്)</font></p><h3>വി​​പ​​ണി​​വ​​ത്ക​​രി​​ക്കു​​ന്ന ജ​​നാ​​ധി​​പ​​ത്യം</h3><p>മീ​​ഡി​​യാ​​സ്കാ​​നിൽ യാ​​സീ​​ൻ അ​​ശ്‌​​റ​​ഫ് എ​​ഴു​​തി​​യ ‘ജ​​നാ​​ധി​​പ​​ത്യം എ​​ന്ന കോ​​ർ​​പ​​റേ​​റ്റ് ഉ​​ൽ​​പ​​ന്നം’ (ല​​ക്കം 1468) വാ​​യി​​ച്ചു. കേ​​ര​​ള നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ച​​ാര​​ണ​​ത്തി​​ൽ കോ​​ർ​​പ​​റേ​​റ്റ് മാ​​ർ​​ക്ക​​റ്റി​​ങ് രീ​​തി​​ക​​ളും സം​​വി​​ധാ​​ന​​ങ്ങ​​ളും നി​​ർ​​ണാ​​യ​​ക​​സ്ഥാ​​നം നേ​​ടി​​യ​​ത് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ആ​​ത്മാ​​വി​​നു നേ​​രെ​​യു​​ള്ള അ​​ത്യു​​ഗ്ര​​മാ​​യ ആ​​ക്ര​​മ​​ണ​​മാ​​യി തി​​രി​​ച്ച​​റി​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഇ​​ത്ത​​രം വി​​പ​​ണി​​വ​​ത്ക​​ര​​ണം ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ഒ​​ന്ന​​ല്ല. ക​​ന​​ത്ത പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളു​​ണ്ടാ​​ക്കാ​​ൻ പോ​​ന്ന​​തു​​ത​​ന്നെ​​യാ​​ണ്. ആ​​യ​​തി​​നാ​​ൽ ജ​​നാ​​ധി​​പ​​ത്യവി​​ശ്വാ​​സി​​ക​​ൾ ഇ​​ത്ത​​രം ദു​​ഷ്ട​​ത​​ക​​ൾ​​ക്കെ​​തി​​രെ ഒ​​ന്നി​​ച്ച​​ണി​​നിര​​ക്കേ​​ണ്ട​​തു​​ണ്ട്. എ​​ങ്കി​​ൽ മാ​​ത്ര​​മേ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഭാ​​വി​​യെ​​ക്കു​​റി​​ച്ച് എ​​ന്തെ​​ങ്കി​​ലും പ്ര​​തീ​​ക്ഷ വെ​​ച്ചു​​പു​​ല​​ർ​​ത്താ​​നാ​​വൂ.
</p><p><font color="#0000ff">ടി.​​ഐ. ലാ​​ലു, പ​​ഴ​​മു​​ക്ക്, തൃ​​ശൂ​​ർ
</font></p><h3>ഹി​ന്ദു​ത്വ​യെ തി​രു​ത്തി​യ ച​രി​ത്ര​കാ​ര​ൻ</h3><p>മു​ക​ൾ ത​ല​ക്കെ​ട്ടിൽ എഴുതിയ പംക്തി ‘തു​ട​ക്കം’ ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തി (ല​ക്കം 1464). ചരിത്രം ഇ​ന്ന് ഇ​ന്ത്യ​യി​ൽ അത്രമേൽ വെ​ല്ലു​വി​ളി നേ​രി​ട്ടുകൊണ്ടിരിക്കുകയാണ്. സ​വ​ർ​ണാ​ധി​പ​ത്യം ശ​ക്തി​പ്പെ​ട്ട് ഭ​ര​ണ​ഘ​ട​ന​യി​ലെ ഉ​യ​ർ​ന്ന ആ​ദ​ർ​ശ​ങ്ങ​ളും ജ​നാ​ധി​പ​ത്യവും മ​തേ​ത​ര​ത്വവും, ​ഭീ​ഷ​ണി നേ​രി​ടു​ന്ന സ​മ​യ​ത്ത് ഇ​തി​നെ​തി​രെ പോ​രാ​ടി​യ കെ.​എ​ൻ. പ​ണി​ക്ക​രു​ടെ വി​യോ​ഗം നാടിന് എന്തുകൊണ്ടും തീ​രാ​ന​ഷ്ട​മാ​ണ്. ഹി​ന്ദു​ത്വ​വാ​ദി​ക​ൾ ച​രി​ത്ര​ത്തെ മാറ്റിപണിയുമ്പോൾ അ​തി​നെ ശക്തമായി എ​തി​ർ​ത്ത് കെ.​എ​ൻ. പ​ണി​ക്ക​ർ മു​ൻ​പ​ന്തി​യി​ൽ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. </p><p>ഇ​ത് സ​വ​ർ​ണ വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി. പാ​ഠ​പു​സ്ത​ക​ത്തി​ലും മ​റ്റു രം​ഗ​ത്തും കാ​വി​വ​ത്ക​ര​ണം ന​ട​ത്താ​ൻ സ​വ​ർ​ണ ബി.​ജെ.​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു. അ​ങ്ങ​നെ തെ​റ്റാ​യ ച​രി​ത്രം പ​ഠി​ക്കാ​ൻ ന​മ്മു​ടെ മ​ക്ക​ൾ നി​ർ​ബ​ന്ധി​ത​രാ​വു​ന്നു. മ​ല​ബാ​ർ ക​ലാ​പം കാ​ർ​ഷി​ക ക​ലാ​പം ആ​യി​രു​ന്നു. മ​ല​ബാ​റി​ലെ ബ്രാ​ഹ്മ​ണ​രും നാ​യ​രും ആ​യ ഭൂ​ജ​ന്മി​മാ​ർ മു​സ്‍ലിം​ക​ളെ​യും ദ​ലി​ത​രെ​യുംകൊ​ണ്ട് ക്രൂ​ര​മാ​യി പ​ണി​യെ​ടു​പ്പി​ച്ചു, കൂ​ലി കൊ​ടു​ത്തി​ല്ല. ഇ​തി​നെ​തി​രെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ മു​സ്‍ലിം​ക​ൾ സ​വ​ർ​ണ​ർക്കെ​തി​രെ സ്വാ​ഭാ​വി​ക​മാ​യും തി​രി​ഞ്ഞു. ദ​ലി​ത​ർ പേ​ടി​ച്ച് മി​ണ്ടി​യി​ല്ല. അ​വി​ടെ മു​സ്‍ലിം​ക​ൾ കൂ​ടു​ത​ലും ദ​ലി​ത​ർ മ​തം​മാ​റി വ​ന്ന​വ​രാ​ണ്. 
</p><p>    ഇ​ത് സ​വ​ർ​ണ​ക്ക് സ്വാ​ഭാ​വി​ക​മാ​യും ഇ​ഷ്ട​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ് അ​വ​ർ മു​സ്‍ലിം​ക​ൾ ഹി​ന്ദു​ക്ക​ളെ അ​ക്ര​മി​ച്ചു എ​ന്ന​രീ​തി​യി​ൽ തെ​റ്റാ​യ ച​രി​ത്രം എ​ഴു​തി​യ​ത്. ഈ​വ​ക സ​ത്യ​ങ്ങ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ൾ കെ.​എ​ൻ. പ​ണി​ക്ക​രു​ടെ മു​ന്നിൽ സ​വ​ർ​ണ​ർ മു​ട്ടു​മ​ട​ക്കി. ഇ​തു​പോ​ലെ​യു​ള്ള ച​രി​ത്ര​കാ​ര​ൻ​മാ​ർ (കെ.​എ​ൻ. പ​ണി​ക്ക​ർ, കെ.​കെ. കൊ​ച്ച്, ഡോ. ​എം.​എ​സ്. ജ​യ​പ്ര​കാ​ശ്) ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ സ​വ​ർ​ണ​രു​ടെ ക​പ​ട​മു​ഖ​വും പി​ന്നാ​ക്ക​ക്കാ​രോ​ടു​ള്ള സ​വ​ർ​ണ​രു​ടെ ക്രൂ​ര​ത​യും പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യൂ. 
</p><p><font color="#0000ff">ആ​ർ. ദി​ലീ​പ്, ശ്രീ​വി​ഹാ​ർ, മു​തു​കു​ളം</font></p><h3>ഒ​​രു നാ​​ടി​​ന്റെ ആ​​ത്മാ​​വ് തൊ​​ടു​​ന്ന ക​​ഥ</h3><p>ഷീ​​ല ടോ​​മി എ​​ഴു​​തി​​യ ക​​ഥ ‘ചെ​​യ്ത്താ​​ൻ പാ​​ലം’ (ല​​ക്കം 1468) വാ​​യി​​ച്ചു. ഒ​​രു നാ​​ടി​​ന്റെ ആ​​ത്മാ​​വ് തൊ​​ടു​​ന്ന ക​​ഥ​​യെ​​ഴു​​ത്തു​​കാ​​രി​​യാ​​യ സ്ത്രീ​​യു​​ടെ ക​​ഥ​​യും, ആ ​​ക​​ഥ​​യെത​​ന്നെ കോ​​ട​​തി​​യി​​ലെ​​ത്തി​​ക്കു​​ന്ന വി​​ചി​​ത്ര​​മാ​​യ ആ​​ഖ്യാ​​ന​​വു​​മാ​​ണ് ഇ​​ത്. കോ​​ട​​തി​​യി​​ൽ ന​​ട​​ക്കു​​ന്ന ചോ​​ദ്യംചെ​​യ്യ​​ലു​​ക​​ളി​​ലൂ​​ടെ, എ​​ഴു​​ത്തു​​കാ​​രി​​യും ജ​​ഡ്ജി​​യും വാ​​യ​​ന​​ക്കാ​​രും അ​​തി​​ലെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളും ഒ​​രു​​മി​​ച്ച് ഒ​​രു സ​​ങ്കീ​​ർ​​ണ​​മാ​​യ കാ​​ല​​ഘ​​ട്ട​​ത്തെ​​യും, ആ ​​കാ​​ല​​ത്തെ നാ​​ടി​​നെ​​യും, അ​​വി​​ടെ​​യു​​ള്ള മ​​നു​​ഷ്യ​​രു​​ടെ ജീ​​വി​​ത​​ങ്ങ​​ളെ​​യും ഓ​​ർ​​ത്തെ​​ടു​​ക്കു​​ന്നു. ക​​ഥ​​യു​​ടെ അ​​വ​​സാ​​ന​​ഭാ​​ഗം മാ​​റ്റു​​ക എ​​ന്ന​​ത് പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കുപോ​​ലും അ​​വ​​കാ​​ശ​​മി​​ല്ല എ​​ന്ന ദൃ​​ഢ​​മാ​​യ ദ​​ർ​​ശ​​ന​​മാ​​ണ് ഈ ​​ക​​ഥ പ​​റ​​യാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത്. </p><p>മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളി​​ൽ ജീ​​വി​​ക്കു​​ന്ന മ​​നു​​ഷ്യ​​രു​​ടെ ദ​​യ​​നീ​​യ​​മാ​​യ ജീ​​വി​​താ​​വ​​സ്ഥ​​ക​​ളെ ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രു​​ന്ന ഈ ​​ആ​​ഖ്യാ​​ന​​ത്തെ, നി​​യ​​മ​​വ്യ​​വ​​സ്ഥ​​യി​​ലൂ​​ടെ ഭ​​യ​​പ്പെ​​ടു​​ത്തി ഇ​​ല്ലാ​​താ​​ക്കാ​​ൻ ഭ​​ര​​ണ​​കൂ​​ടം ശ്ര​​മി​​ക്കു​​മ്പോ​​ൾ, സ​​മൂ​​ഹം അ​​തി​​നെ എ​​തി​​ർ​​ക്കു​​ന്ന​​ത് എ​​ങ്ങ​​നെ​​യെ​​ന്ന് ശ​​ക്ത​​മാ​​യി ഇ​​തി​​ൽ ചി​​ത്രീ​​ക​​രി​​ക്കു​​ന്നു. പു​​തി​​യ​​കാ​​ല​​ത്ത് ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു​​മേ​​ൽ ന​​ട​​ക്കു​​ന്ന ക​​ട​​ന്നു​​ക​​യ​​റ്റ​​ങ്ങ​​ളെ വ​​ള​​രെ സൂ​​ക്ഷ്മ​​മാ​​യും ധീ​​ര​​മാ​​യും പ്ര​​തി​​പാ​​ദി​​ക്കു​​ന്ന ഷീ​​ല ടോ​​മി​​യു​​ടെ ഈ ​​ക​​ഥ, മ​​ന​​സ്സി​​ൽ ത​​ങ്ങി​​നി​​ൽ​​ക്കു​​ന്ന ഒ​​ന്നാ​​യി മാ​​റും. ക​​ഥ​​ക്കു​​ള്ളി​​ൽ മ​​റ്റൊ​​രു ക​​ഥ​​യെ കോ​​ട​​തി​​യി​​ൽ ചോ​​ദ്യംചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത് സ​​മ​​കാ​​ല സാ​​ഹ​​ച​​ര്യ​​മാ​​ണ്. അ​​ത്ത​​ര​​മൊ​​രി​​ട​​ത്ത് ഈ ​​ക​​ഥ ഒ​​രു ധീ​​ര​​മാ​​യ ആ​​ഖ്യാ​​ന​​മാ​​യി മാ​​റു​​ന്നു.
</p><p><font color="#0000ff">അ​​ബ്ദു​​ൽ വാ​​ഹി​​ദ്, ത​​വ​​ളേ​​ങ്ങ​​ൽ (ഫേ​​സ്ബു​​ക്ക്)</font></p>]]></content:encoded>
<link>https://www.madhyamam.com/weekly/letters/letters-1516440</link>
<guid isPermaLink="true">https://www.madhyamam.com/weekly/letters/letters-1516440</guid>
<category><![CDATA[Weekly,Archives,എഴുത്തുകുത്ത്,Premium,11 MAY 2026]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 04 May 2026 01:30:24 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2025/08/16/2659771-untitled-1.webp]]></image>
<tags>letters,Madhyamam weekly</tags>
</item>
</channel>
</rss>
