<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Wed, 03 Jun 2026 09:08:44 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/fifa-world-cup-2026/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Wed, 03 Jun 2026 09:08:44 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[2026 ഫിഫ ലോകകപ്പ്; ഇന്ത്യയില്ലെങ്കിലും കളിക്കളത്തിൽ സാന്നിധ്യമായി നാല് താരങ്ങൾ]]></title>
<description/>
<enclosure length="330157" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/03/2858476-hi.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/03/2858476-hi.webp'/><figcaption><p>തഹ്‌സിൻ മുഹമ്മദ്, സർപ്രീത് സിങ്, നിഷാൻ വേലുപ്പിള്ള, സാമുവൽ മൗട്ടൂസാമി</p><span class='copyright'></span></figcaption></figure><p>ന്യൂഡൽഹി: ഫുട്ബാൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന് പന്തുരുളാൻ ഇനി നാളുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് ആവേശം പകരുന്ന വാർത്തകൾ പുറത്തുവരുന്നു. ടൂർണമെന്റിലേക്ക് യോഗ്യത നേടാൻ ഇന്ത്യൻ ദേശീയ ടീമിന് സാധിച്ചില്ലെങ്കിലും, ഇത്തവണത്തെ ലോകകപ്പ് വേദിയിൽ ഇന്ത്യൻ വംശജരായ നാല് താരങ്ങൾ വിവിധ രാജ്യങ്ങൾക്കായി ബൂട്ടണിയും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ 48 ടീമുകളുടെ ലോകകപ്പിലാണ് ഈ അപൂർവ്വ ഇന്ത്യൻ കണക്ഷൻ. </p>
<p>ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഖത്തറിനും കുവൈത്തിനും പിന്നിൽ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്തായതോടെയാണ് ഇന്ത്യ പുറത്തായത്. 1950-ൽ ലോകകപ്പിന് യോഗ്യത നേടിയിട്ടും പല കാരണങ്ങളാൽ പിന്മാറിയ ചരിത്രമുള്ള ഇന്ത്യക്ക്, അതിനുശേഷം ഇന്നുവരെ ലോകകപ്പിന്റെ പ്രധാന വേദിയിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ആഗോള വേദിയിൽ ഇന്ത്യൻ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ഖത്തർ, ഡി.ആർ കോംഗോ എന്നീ ടീമുകളിലൂടെ നാല് കളിക്കാർ ഇത്തവണ അണിനിരക്കും. </p>
<p>1. തഹ്സിൻ മുഹമ്മദ് ജംഷീദ് (ഖത്തർ)</p>
<p>മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന പേരാണ് ഖത്തർ വിങ്ങറായ തഹ്സിൻ മുഹമ്മദ് ജംഷീദിന്റേത്. കേരളത്തിലെ കണ്ണൂരിൽ നിന്ന് 1996-ൽ ഖത്തറിലേക്ക് കുടിയേറിയ ജംഷീദിന്റെയും ഷൈമയുടെയും മകനായി 2006 ജൂൺ 16-നാണ് തഹ്സിൻ ജനിച്ചത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫുട്ബാൾ താരമായിരുന്ന പിതാവിന്റെ വഴി പിന്തുടർന്ന തഹ്സിൻ, ഖത്തറിലെ പ്രശസ്തമായ ആസ്പയർ അക്കാദമിയിലൂടെയാണ് വളർന്നുവന്നത്. </p>
<p>നിലവിൽ അൽ ദുഹൈൽ ക്ലബ്ബിന്റെ പ്രധാന താരമായ ഈ 19-കാരൻ, ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച തഹ്സിൻ, ഇത്തവണ ലോകകപ്പിനുള്ള ഖത്തറിന്റെ അന്തിമ സ്ക്വാഡിലും ഇടംപിടിച്ചു കഴിഞ്ഞു.</p>
<p>2. സാർപ്രീത് സിങ് (ന്യൂസിലാൻഡ്)</p>
<p>ഇന്ത്യൻ വേരുകളുള്ള കളിക്കാരിൽ നിലവിൽ ഏറ്റവും പരിചിതനായ മുഖമാണ് ന്യൂസിലാൻഡ് മിഡ്‌ഫീൽഡർ സാർപ്രീത് സിങ്. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള ദമ്പതികളുടെ മകനായി വെല്ലിംഗ്ടണിലാണ് 27-കാരനായ സാർപ്രീത് ജനിച്ചത്. 2019-ൽ വെല്ലിംഗ്ടൺ ഫീനിക്സിലെ മികച്ച പ്രകടനത്തെ തുടർന്ന് ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക് സാർപ്രീതിനെ ടീമിലെത്തിച്ചിരുന്നു. ജർമ്മനി, പോർച്ചുഗൽ എന്നിവിടങ്ങളിലെ ക്ലബ് കരിയറിന് ശേഷം, നിലവിൽ സെർബിയൻ ക്ലബ്ബായ ടി.എസ്.സിയിൽ നിന്ന് ലോൺ വ്യവസ്ഥയിൽ വെല്ലിംഗ്ടൺ ഫീനിക്സിനായി തന്നെയാണ് താരം കളിക്കുന്നത്. ന്യൂസിലാൻഡിനായി 24 അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം പരിക്കിൽ നിന്ന് പൂർണ്ണമായി മോചിതനായി ലോകകപ്പിൽ ടീമിന്റെ മധ്യനിര നിയന്ത്രിക്കാൻ മുന്നിലുണ്ടാകും.</p>
<p>3. നിഷാൻ വേലുപ്പിള്ള (ഓസ്‌ട്രേലിയ) </p>
<p>ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്ക്വാഡിലുള്ള നിഷാൻ വേലുപ്പിള്ളയും ശക്തമായ ദക്ഷിണേഷ്യൻ പാരമ്പര്യമുള്ള കളിക്കാരനാണ്. മെൽബൺ വിക്ടറി ക്ലബ്ബിന്റെ വിങ്ങറായ ഈ 25-കാരൻ 2001 മേയ് 7-നാണ് ജനിച്ചത്. നിഷാന്റെ പിതാവ് ശ്രീലങ്കൻ തമിഴ് വേരുകളുള്ള മലേഷ്യൻ സ്വദേശിയും മാതാവ് ആംഗ്ലോ-ഇന്ത്യനുമാണ്. </p>
<p>മെൽബൺ വിക്ടറിയുടെ അക്കാദമിയിലൂടെ വളർന്ന് ക്ലബ്ബിനായി 128-ലധികം മത്സരങ്ങൾ കളിച്ച താരം, ചൈനക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ അരങ്ങേറിയത്. ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി വരവറിയിച്ച നിഷാൻ, ലോകകപ്പ് വേദിയിലെത്തുന്നതോടെ ഫുട്ബാൾ ലോകത്തെ ഏറ്റവും പ്രമുഖനായ തമിഴ് പാരമ്പര്യമുള്ള കളിക്കാരിലൊരാളായി മാറും. </p>
<p>4. സാമുവൽ മൗട്ടൂസാമി (ഡി.ആർ കോംഗോ)</p>
<p>തമിഴ് വേരുകളുള്ള മറ്റൊരു താരമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ മധ്യനിര താരം സാമുവൽ മൗട്ടൂസാമി. ഫ്രാൻസിലെ പാരിസിൽ ജനിച്ച 29-കാരനായ സാമുവലിന്റെ മാതാവ് കോംഗോ സ്വദേശിയും പിതാവ് തമിഴ് പാരമ്പര്യമുള്ള ഇൻഡോ-ഗ്വാഡലൂപ്പിയനുമാണ്. ഫ്രഞ്ച് ക്ലബ്ബായ നാന്റസിനായി 144 മത്സരങ്ങൾ കളിച്ചിട്ടുള്ള സാമുവൽ നിലവിൽ ഗ്രീക്ക് ക്ലബ്ബായ അട്രോമിറ്റോസിന് വേണ്ടിയാണ് ബൂട്ടണിയുന്നത്. ഡി.ആർ കോംഗോക്കായി 57 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ള ഈ ഡിഫൻസീവ് മിഡ്‌ഫീൽഡർ, ഇത്തവണ പോർച്ചുഗൽ, കൊളംബിയ, ഉസ്ബെക്കിസ്ഥാൻ എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിൽ ടീമിന്റെ പ്രധാന കരുത്താണ്.</p>
<p>ഈ താരങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ഫുട്ബാൾ ലോകത്തും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻപ് 2006 ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി കളിച്ച് റണ്ണറപ്പായ വികാഷ് ദൊരസൂവിനെപ്പോലുള്ള (ആന്ധ്രാപ്രദേശ് വേരുകളുള്ള താരം) അപൂർവ്വം കളിക്കാർ മാത്രമാണ് മുൻപ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. കോൺഗ്രസ് എം.പി ശശി തരൂർ ഉൾപ്പെടെയുള്ള പ്രമുഖർ ഈ ചരിത്ര നിമിഷത്തെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. ഇന്ത്യക്ക് നേരിട്ട് ലോകകപ്പ് യോഗ്യത നേടാൻ ഇനിയും ദൂരമേറെയുണ്ടെങ്കിലും, ഈ നാല് താരങ്ങളിലൂടെ വരാനിരിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ആരാധകർക്കും അഭിമാനത്തോടെ പന്തുരുളുന്നത് കാണാം.</p>]]></content:encoded>
<link>https://www.madhyamam.com/sports/football/meet-the-four-indian-origin-players-representing-four-nations-at-the-2026-fifa-world-cup-1525314</link>
<guid isPermaLink="true">https://www.madhyamam.com/sports/football/meet-the-four-indian-origin-players-representing-four-nations-at-the-2026-fifa-world-cup-1525314</guid>
<category><![CDATA[Sports,Football,Gulf Home,Top News,Sports Beat,FIFA World Cup]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Wed, 03 Jun 2026 08:52:59 GMT</pubDate>
</item>
<item>
<title><![CDATA[മലയാളിക്ക് പിന്നാലെ തമിഴ് വംശജനും ലോകകപ്പിലേക്ക്; ചരിത്രമെഴുതാൻ നിഷാൻ വേലുപ്പിള്ള]]></title>
<description/>
<enclosure length="243827" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/03/2858427-nishan-velupilla.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/03/2858427-nishan-velupilla.webp'/><figcaption></figcaption></figure><p>മെൽബൺ: 2026 ഫിഫ ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഇടം നേടി ശ്രീലങ്കൻ തമിഴ്-ഇന്ത്യൻ വംശജനായ നിഷാൻ വേലുപ്പിള്ള. ഫുട്‌ബാൾ ലോകകപ്പിൽ കളിക്കുന്ന ചരിത്രത്തിലെ ആദ്യ തമിഴ് പാരമ്പര്യമുള്ള ഫുട്‌ബാൾ താരമെന്ന നേട്ടമാണ് നിഷാൻ സ്വന്തമാക്കിയത്. നിലവിൽ എ-ലീഗിൽ മെൽബൺ വിക്ടറി ടീമിന്റെ വിങ്ങറാണ് ഈ ഇരുപത്തിയഞ്ചുകാരൻ. </p>
<p>താരം തമിഴ്‌നാട് സ്വദേശിയാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പിതാവ് ശശിനാഥ് വേലുപ്പിള്ള ശ്രീലങ്കൻ തമിഴ് പാരമ്പര്യമുള്ള മലേഷ്യൻ പൗരനാണ്. മാതാവ് ഗില്ലിയൻ വേലുപ്പിള്ള ആംഗ്ലോ-ഇന്ത്യൻ വംശജയുമാണ്. മെൽബണിൽ ജനിച്ച് വളർന്ന നിഷാൻ, വിവിധ യൂത്ത് റാങ്കുകളിലൂടെ മുന്നേറിയാണ് മെൽബൺ വിക്ടറി അക്കാദമിയുടെ ഭാഗമായത്. </p>
<p>2024-ൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചൈനയ്‌ക്കെതിരെയായിരുന്നു നിഷാന്റെ സീനിയർ ദേശീയ ടീമിലെ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ ഓസ്‌ട്രേലിയക്ക് വേണ്ടി ഗോൾ നേടി തിളങ്ങാൻ ഈ യുവതാരത്തിന് സാധിച്ചു. 3-1 എന്ന സ്കോറിന് ഓസ്‌ട്രേലിയ വിജയിച്ച മത്സരത്തിന്റെ രണ്ടാം പകുതിയിൽ, പകരക്കാരനായി ഇറങ്ങിയാണ് നിഷാൻ വലകുലുക്കിയത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഇതുവരെ മൂന്ന് അന്താരാഷ്ട്ര ഗോളുകൾ നിഷാൻ തന്റെ പേരിൽ കുറിച്ചിട്ടുണ്ട്. </p>
<p>അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിൽ ഗ്രൂപ്പ് ഡി-യിലാണ് ഓസ്‌ട്രേലിയ ഉൾപ്പെട്ടിരിക്കുന്നത്. തുർക്കി, അമേരിക്ക, പരാഗ്വേ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ 13-ന് വാൻകൂവറിൽ വെച്ച് നടക്കുന്ന മത്സരത്തിൽ തുർക്കിയെയാണ് ഓസ്‌ട്രേലിയ ആദ്യമായി നേരിടുക. മുഖ്യ പരിശീലകൻ ടോണി പോപോവിച്ച് പ്രഖ്യാപിച്ച 26 അംഗ സ്‌ക്വാഡിൽ നിഷാൻ വേലുപ്പിള്ളയ്ക്ക് പുറമെ പരിക്കേറ്റ റിലി മക്ഗ്രീയ്ക്ക് പകരക്കാരനായി മുൻ ഇറ്റാലിയൻ യൂത്ത് താരം ക്രിസ്റ്റ്യൻ വോൾപാറ്റോ അടക്കമുള്ള യുവതാരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. </p>]]></content:encoded>
<link>https://www.madhyamam.com/sports/football/meet-nishan-indian-origin-footballers-to-play-in-2026-fifa-world-cup-1525296</link>
<guid isPermaLink="true">https://www.madhyamam.com/sports/football/meet-nishan-indian-origin-footballers-to-play-in-2026-fifa-world-cup-1525296</guid>
<category><![CDATA[Sports,Football,Gulf Home,Top News,Sports Beat,FIFA World Cup]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Wed, 03 Jun 2026 08:53:53 GMT</pubDate>
</item>
<item>
<title><![CDATA[സുകൂർ, നിലത്തുവീണ സ്വർണം]]></title>
<description><![CDATA[തു​ർ​ക്കി​യ​യു​ടെ സൂ​പ്പ​ർ​താ​ര​മാ​യി​രു​ന്ന ഹാ​ക​ൻ സു​കൂ​ർ ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി യു.​എ​സി​ലാ​ണ്. നാ​ട്ടി​ലേ​ക്കൊ​രി​ക്ക​ലും മ​ട​ങ്ങാ​നാ​വാ​ത്ത പ്ര​വാ​സം]]></description>
<enclosure length="406332" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/03/2858318-hakan-sukur.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/03/2858318-hakan-sukur.webp'/><figcaption></figcaption></figure><p>ഒരു കാലത്ത് രാജ്യമൊട്ടുക്കും മുഴങ്ങിയ, മാതാപിതാക്കൾ മക്കൾക്ക് പേരിടാൻ കണ്ടുവെച്ച, ലോകത്തെവിടെയും തുർക്കിയയുടെ അഭിമാനമായ നാമം. ആ പേര് ഉച്ചരിച്ചതിനാണ് തുർക്കിഷ് ടെലിവിഷൻ ആൻഡ് റേഡിയോ കോർപറേഷനിലെ കമന്റേറ്റർ അഹ്‍ൽപെർ ബകുർജീലിന് 2022 ലോകകപ്പിലെ മൊറോക്കോ-കാനഡ മത്സരത്തിന്റെ ഹാഫ്ടൈമിൽ തന്നെ ജോലി നഷ്ടമായത്. ബകുർജീൽ സ്വാഭാവികമായി ഉച്ചരിച്ച ആ പേര് ഇതായിരുന്നു-ഹാകൻ സുകൂർ! കളിയുടെ തുടക്കത്തിൽ തന്നെ മൊറോക്കോ ഒരു ഗോൾ നേടിയപ്പോൾ, ലോകകപ്പിലെ അതിവേഗ ഗോൾ ഹാകൻ സുകൂറിന്റെ പേരിലാണ് എന്നാണ് ബകുർജീൽ പ്രേക്ഷകരെ ഓർമിപ്പിച്ചത്. എന്നാൽ, തുർക്കിയയുടെ രാഷ്ട്രീയ, ഭരണകൂട വൃത്തങ്ങളിൽ </p>
<p>അത്രക്കും അനഭിമതനായി മാറിക്കഴിഞ്ഞിരുന്നു സുകൂർ അന്ന്. ബകുർജീലിന് തന്റെ പേരിൽ ജോലി നഷ്ടപ്പെടുമ്പോൾ സുകൂർ തുർക്കിയയിൽ പോലുമുണ്ടായിരുന്നില്ല. അമേരിക്കയിൽ രാഷ്ട്രീയ അഭയാർഥിയായി കഴിയുകയായിരുന്നു തുർക്കിയയുടെ എക്കാലത്തെയും മികച്ച ഫുട്ബാൾ താരം. ഇത്തവണ യു.എസിൽ നടക്കുന്ന ലോകകപ്പിന് തുർക്കിയ ബൂട്ടുകെട്ടിയിറങ്ങുമ്പോഴും 54കാരനായ സുകൂർ കലിഫോർണിയയിൽ തന്നെയുണ്ട്. കഫേ നടത്തിപ്പുകാരൻ മുതൽ ഫുട്ബാൾ പരിശീലകൻ വരെയുള്ള വേഷങ്ങൾ കെട്ടിയാടിക്കൊണ്ട്... </p>
<p>വിവാഹ ആൽബത്തിലെ കഥാപാത്രങ്ങൾ </p>
<p>കളിക്കുന്ന കാലത്ത് ബോസ്ഫറസിലെ കാളക്കൂറ്റൻ എന്നറിയപ്പെട്ടിരുന്ന ഹാകൻ സുകൂറിന് സംഭവിച്ചത് എന്താണ്? ഒരു ഫുട്ബാൾ താരത്തിന്റെ കരിയറിലെ കയറ്റിറക്കങ്ങളേക്കാൾ നാടകീയമാണ് കളത്തിനുപുറത്ത് സുകൂറിന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ. തൊണ്ണൂറുകളിൽ തുർക്കിയയിലെ ഏറ്റവും ജനപ്രിയ മുഖമായിരുന്നു അൽബേനിയൻ വംശജനായ സുകൂർ. 1995ൽ എസ്ര എൽബിർലിക്കുമായുള്ള സുകൂറിന്റെ വിവാഹത്തിനു കാർമികത്വം വഹിച്ചത് ഇസ്തംബൂൾ മേയർ റജബ് തയ്യിബ് ഉർദുഗാൻ, രാജ്യത്തെ ഏറ്റവും സ്വാധീനശേഷിയുള്ള മതപണ്ഡിതൻ ഫത്ത്ഹുല്ല ഗുലൻ തുടങ്ങിയവരാണ്. തുർക്കിയ ദേശീയ ടെലിവിഷൻ തത്സമയം സംപ്രേഷണം ചെയ്ത ആ വിവാഹത്തിന്റെ മധുവിധുകാലം പക്ഷേ അധികമുണ്ടായിരുന്നില്ല. നാലുമാസങ്ങൾക്കകം സുകൂറും എസ്രയും വേർപിരിഞ്ഞു. </p>
<p>1999ൽ തുർക്കിയയിലുണ്ടായ ഭൂകമ്പത്തിൽ എസ്രയും കുടുംബവും മരണമടയുകയും ചെയ്തു. ദുഃസ്മൃതി പോലെയായ ആ വിവാഹ ആൽബത്തിലെ കഥാപാത്രങ്ങൾ പിന്നീടും സുകൂറിനെ വിടാതെ പിന്തുടർന്നു. പിന്നീട് തുർക്കിയ പ്രധാനമന്ത്രിയും പ്രസിഡന്റുമായ ഉർദുഗാനായിരുന്നു അതിൽ കേന്ദ്രസ്ഥാനത്ത്. ഉർദുഗാന്റെ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയിൽ ചേർന്ന സുകൂർ 2011ൽ തുർക്കിയ ഗ്രാൻഡ് നാഷനൽ അസംബ്ലിയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. എന്നാൽ, ആ രാഷ്ട്രീയ വിവാഹവും അധികകാലം നീണ്ടില്ല. ഉർദുഗാന്റെ കടുത്ത വിമർശകനായ ഗുലനുമായി അടുപ്പത്തിലായതോടെ സുകൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. സ്വതന്ത്ര എം.പിയായി തുടർന്നു. എന്നാൽ, രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ തന്റെ പൊതുപ്രവർത്തനത്തെയും ബിസിനസിനെയും വരിഞ്ഞുമുറുക്കിയതോടെ 2015ൽ സുകൂർ ആ തീരുമാനമെടുത്തു, രാജ്യം വിടുക. </p>
<p>അതെത്ര നല്ല തീരുമാനം ആയിരുന്നുവെന്ന് വൈകാതെ തെളിഞ്ഞു. 2016ൽ രാജ്യത്ത് നടന്ന അട്ടിമറിശ്രമത്തിൽ പ്രതിസ്ഥാനത്തായത് ഗുലനിസ്റ്റുകളാണ്. അമേരിക്കയിലെ പെൻസൽവേനിയയിൽ നിന്ന് തുർക്കിയയിലെ പ്രതിപക്ഷ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ഗുലന്റെ അനുയായികളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. കൂട്ടത്തിൽ സുകൂറിനെതിരെയും വാറന്റ് പുറപ്പെടുവിക്കപ്പെട്ടു. രാജ്യത്ത് കാലുകുത്തിയാൽ അറസ്റ്റ് ചെയ്യണം എന്നായിരുന്നു അത്. സുകൂറിന്റെ പിതാവ് അറസ്റ്റ് ചെയ്യപ്പെട്ടു. </p>
<p>നാട്ടിലേക്കുള്ള മടങ്ങിവരവ് എന്ന സുകൂറിന്റെ ആഗ്രഹം അതോടെ അവസാനിച്ചു. ഭാര്യ ബെയ്ഡയെയും മൂന്നു മക്കളെയും യു.എസിലേക്ക് കൊണ്ടുവന്ന അദ്ദേഹം കാലിഫോർണിയയിലെ പൗലോ അൾട്ടോയിൽ താമസമാക്കി. പ്രശസ്തമായ സിലിക്കൺ വാലിയുടെ ഭാഗമായ അവിടെ ഒരു സുഹൃത്തിനൊപ്പം ടുട്ട്സ് ബേക്കറി ആൻഡ് കഫേ നടത്തിയാണ് സുകൂർ ആദ്യകാലം കഴിച്ചുകൂട്ടിയത്. പിന്നീട് ഊബർ ഡ്രൈവർ മുതൽ പുസ്തക വിൽപനക്കാരൻ വരെയുള്ള ജോലികൾ ചെയ്തെന്ന് സുകൂർ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒടുവിൽ 2023ലാണ് സുകൂർ തന്റെ ഇഷ്ടജോലിയിൽ തിരിച്ചെത്തിയത്. പൗലോ അൾട്ടോയിലെ ഫുട്ബാൾ അക്കാദമിയിൽ പരിശീലകനാണ് അദ്ദേഹമിപ്പോൾ. </p>
<p>രേഖകളിലില്ല, ഓർമകളിലുണ്ട് </p>
<p>തന്റെ നല്ലകാലത്തെക്കുറിച്ചുള്ള ഓർമകളെല്ലാം മായാതെ കിടപ്പുണ്ട് ഇപ്പോഴും സുകൂറിന്റെ മനസ്സിൽ. ‘2002 ലോകകപ്പിലെ അതിവേഗ ഗോളിന്റെ പേരിലാണ് തുർക്കിയക്ക് പുറത്തുള്ളവർ ഇപ്പോഴും എന്നെ ഓർക്കുന്നത്. എന്നാൽ, രാജ്യത്തിനുവേണ്ടി ഞാൻ നേടിയ 51 ഗോളുകളും എനിക്ക് പ്രിയപ്പെട്ടതാണ്’ -സുകൂറിന്റെ വാക്കുകൾ. </p>
<p>കൗതുകകരമായി തോന്നാം, ലോകകപ്പിൽ സുകൂറിന്റെ ഒരേയൊരു ഗോൾ ദക്ഷിണ കൊറിയക്കെതിരെ മൂന്നാം സ്ഥാന മത്സരത്തിൽ നേടിയ ആ ഗോളായിരുന്നു. രാജ്യത്തിനു പുറമേ ക്ലബ് ഫുട്ബാളിൽ തുർക്കിഷ് ക്ലബ് ഗലറ്റസറെയുടെ റെക്കോഡ് ഗോൾ സ്കോററുമാണ് സുകൂർ. ഗലറ്റസറെയെ 2000ത്തിൽ യുവേഫ കപ്പ് ജേതാക്കളാക്കിയതായിരുന്നു സുകൂറിന്റെ ക്ലബ് കരിയറിലെ സുവർണ നിമിഷം. കോപ്പൻഹേഗനിലെ പാർക്കെൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സനലിനെ തോൽപിച്ചാണ് ഗലറ്റസറെ യൂറോപ്യൻ ട്രോഫി നേടുന്ന ആദ്യ തുർക്കിയ ക്ലബ് ആയത്. ഇടക്കാലത്ത് ഇറ്റാലിയൻ ക്ലബായ ടൊറീനോ, ഇന്റർ മിലാൻ, പാർമ, ഇംഗ്ലീഷ് ക്ലബ് ബ്ലാക്ക്ബേൺ റോവേഴ്സ് എന്നിവക്കെല്ലാം വേണ്ടി കളിക്കാൻ പോയെങ്കിലും ഗലറ്റസറെയുടെ ചുവപ്പും സുവർണവും കലർന്ന ജഴ്സിയിലാണ് സുകൂർ ഒരു സ്ട്രൈക്കറെന്ന നിലയിൽ സംഹാരരൂപം പൂണ്ടത്. എന്നാൽ, 2017ൽ സർക്കാർ സമ്മർദത്തെത്തുടർന്ന് ഗലറ്റസറെ അധികൃതർ സുകൂറിന്റെ അംഗത്വം റദ്ദാക്കി. രേഖകളിൽനിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു. </p>
<p>തന്റെ ഇപ്പോഴത്തെ അവസ്ഥ സുകൂർ സ്വയം വരുത്തിവെച്ചതാണെന്ന അഭിപ്രായമുള്ളവരും തുർക്കിയയിലുണ്ട്. അധികാരികളുമായുള്ള അതിരുവിട്ട ചങ്ങാത്തമാണ് സുകൂറിന്റെ പേര് നഷ്ടപ്പെടുത്തിയത് എന്നാണ് അവരുടെ പക്ഷം. പക്ഷേ, സുകൂർ എന്ന രാഷ്ട്രീയ വ്യക്തിയോടുള്ള വിയോജിപ്പുകൾ സുകൂർ എന്ന ഫുട്ബാൾ താരത്തോട് അവർക്കുമില്ല. ഇപ്പോഴും സുകൂറിന്റെ വിഡിയോകൾക്കും അഭിമുഖങ്ങൾക്കും താഴെ തുർക്കിഷ് ആരാധകരുടെ ഗൃഹാതുരമായ കമന്റുകൾ കാണാം. അതിലൊന്ന് ഇങ്ങനെ. സ്വർണം നിലത്തുവീണാലും സ്വർണം തന്നെ</p>]]></content:encoded>
<link>https://www.madhyamam.com/sports/football/hakan-sukur-turkeys-fallen-hero-who-can-never-return-home-1525211</link>
<guid isPermaLink="true">https://www.madhyamam.com/sports/football/hakan-sukur-turkeys-fallen-hero-who-can-never-return-home-1525211</guid>
<category><![CDATA[Sports,Football,Gulf Home,Top News,FIFA World Cup]]></category>
<dc:creator><![CDATA[മു​ഹ​മ്മ​ദ് ദാ​വൂ​ദ്]]></dc:creator>
<pubDate>Wed, 03 Jun 2026 08:58:22 GMT</pubDate>
</item>
<item>
<title><![CDATA[ഇനിയസ്റ്റ ഇനി കോച്ച്​; അരങ്ങേറ്റം ഗൾഫ് യുനൈറ്റഡിൽ]]></title>
<description/>
<enclosure length="116741" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/02/2858286-whatsapp-image-2026-06-02-at-104928-pm.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/02/2858286-whatsapp-image-2026-06-02-at-104928-pm.webp'/><figcaption></figcaption></figure><p>ദുബൈ: വിഖ്യാത സ്പാനിഷ്​ ഫുട്​ബാളർ ആന്ദ്രേ ഇനിയസ്റ്റ പരിശീലക വേഷത്തിലേക്ക്​. ​കോച്ചായുള്ള അരങ്ങേറ്റത്തിൽ ദുബൈ ആണ്​ മുൻ ബാഴ്​സലോണ താരത്തിന്‍റെ തട്ടകം. യു.എ.ഇയിലെ മുൻനിര ക്ലബായ ഗൾഫ് യുനൈറ്റഡ് എഫ്‌.സിയുടെ മുഖ്യ പരിശീലകനായി ഇനിയസ്റ്റ കരാറൊപ്പിട്ടു. ഇതിഹാസ താരത്തെ പരിശീലകനായി നിയമിച്ച വിവരം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്​. </p>
<p>ഫിഫ ലോകകപ്പ്, യൂറോ ചാമ്പ്യൻഷിപ്പ്, നിരവധി ചാമ്പ്യൻസ് ലീഗ്, സ്പാനിഷ്​ ലീഗ്​ കിരീടങ്ങൾ ഉൾപ്പെടെ ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് ഇനിയേസ്റ്റ. ലയണൽ മെസ്സിക്കും ചാവി ഹെർണാണ്ടസിനുമൊപ്പം ബാഴ്​സയുടെ സുവർണ കാലത്തിലേക്ക്​ മധ്യനിരയിൽനിന്ന്​ കരുക്കൾ നീക്കിയ ആന്ദ്രേ, 2010ൽ സ്​പെയിൻ വിശ്വകിരീടത്തിൽ മുത്തമിടുമ്പോൾ കലാശക്കളിയിൽ നിർണായകഗോൾ നേടി വിജയശിൽപിയായി. </p>
<p>ദുബൈയിൽ പരിശീലകനായുള്ള വേഷപ്പകർച്ചയിൽ ഇനി​യസ്റ്റ ഏതുവിധം തിളങ്ങുമെന്നത്​ ലോകഫുട്​ബാൾ ഇനി ഉറ്റുനോക്കും. യുവാക്കളുടെ വികാസവും കളിക്കാരുടെ ദീർഘകാല വളർച്ചയും ലക്ഷ്യമിട്ടുള്ള ഗൾഫ് യുനൈറ്റഡിന്‍റെ പ്രതിബദ്ധതയാണ് ഈ റോൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ പ്രധാന പങ്കുവഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. </p>
<p>‘പുതിയ അധ്യായം ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഗൾഫ് യുനൈറ്റഡ് എഫ്‌.സിയെന്ന്​ എനിക്ക് തോന്നുന്നൂ. ഫുട്ബാൾ എനിക്ക് എല്ലാം നൽകി. ഇനി കോച്ചിങ്ങിലൂടെയും, പഠനത്തിലൂടെയും മുന്നോട്ട് പോകാൻ ആഗ്രഹവും കഴിവുമുള്ള യുവതാരങ്ങൾക്കൊപ്പം എല്ലാ ദിവസവും പ്രവർത്തിക്കുന്നതിലൂടെ ഫുട്ബാളിന് എന്തെങ്കിലും തിരിച്ചുനൽകണം’ - 41-കാരനായ ഇനിയസ്റ്റ പറഞ്ഞു. തന്റെ പ്രൊഫഷണൽ കളിജീവിതത്തിലെ അവസാന സീസൺ യു.എ.ഇയിലെ ‘എമിറേറ്റ്സ് ക്ലബ് എഫ്‌സി’ക്കൊപ്പമാണ് അ​ദ്ദേഹം ചെലവഴിച്ചത്, അതിനുശേഷമാണ് അദ്ദേഹം ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.</p>
<p>2019ൽ സ്ഥാപിതമായ ഗൾഫ് യുനൈറ്റഡ്, യു.എ.ഇയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഫുട്ബാൾ ക്ലബുകളിലൊന്നാണ്​. യു.എ.ഇ ഫസ്റ്റ് ഡിവിഷനിൽ മത്സരിക്കുന്ന ഗൾഫ് യുനൈറ്റഡിനാണ് ലീഗിൽ ഏറ്റവും പ്രായം കുറഞ്ഞ ടീമുള്ളത്. രാജ്യത്തിന്റെ ഫുട്ബാൾ ചരിത്രത്തിൽ തുടർച്ചയായ സീസണുകളിൽ ലീഗ് കിരീടങ്ങളും പ്രൊമോഷനുകളും നേടുന്ന ആദ്യ ക്ലബായി ഗൾഫ് യുനൈറ്റഡ് മാറിയിരുന്നു.</p>]]></content:encoded>
<link>https://www.madhyamam.com/sports/football/iniesta-begins-coaching-stint-at-gulf-united-1525215</link>
<guid isPermaLink="true">https://www.madhyamam.com/sports/football/iniesta-begins-coaching-stint-at-gulf-united-1525215</guid>
<category><![CDATA[Sports,Football,Gulf Home,Top News,Sports Beat,FIFA World Cup]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Wed, 03 Jun 2026 08:59:10 GMT</pubDate>
</item>
<item>
<title><![CDATA[മ​ല്ലു അ​ന്നാ​ബി: ലോ​ക​ക​പ്പി​ലേ​ക്ക് ത​ഹ്സി​ന്റെ ച​രി​ത്ര​പ്ര​വേ​ശം]]></title>
<description/>
<enclosure length="173074" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/02/2858275-mm.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/02/2858275-mm.webp'/><figcaption></figcaption></figure><p>ദോ​ഹ: ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​ത വി​ദൂ​ര സ്വ​പ്ന​മാ​യി തു​ട​ര​വെ ഖ​ത്ത​റി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ക​ണ്ണൂ​ർ​ക്കാ​ര​ൻ മു​ഹ​മ്മ​ദ് ത​ഹ്സി​ൻ ലോ​ക​ക​പ്പ് വേ​ദി​യി​ലേ​ക്ക് ച​രി​ത്ര​പ്ര​വേ​ശം ന​ട​ത്തു​ന്നു. ഖ​ത്ത​റി​ലെ യൂ​ത്ത് ടീ​മു​ക​ളി​ലും ക്ല​ബ് ഫു​ട്ബാ​ളി​ലെ​യും ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​ന​മാ​ണ് ദേ​ശീ​യ ടീ​മി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്. ലോ​ക​ക​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച അ​യ​ർ​ല​ൻ​ഡി​നെ​തി​രെ ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ താ​രം ഖ​ത്ത​റി​നാ​യി ബൂ​ട്ട​ണി​ഞ്ഞി​രു​ന്നു. ഇ​ട​തു​വി​ങ്ങി​ൽ എ​തി​രാ​ളി​ക​ളെ ക​ബ​ളി​പ്പി​ച്ച് മി​ന്ന​ൽ വേ​ഗ​വു​മാ​യി കു​തി​ക്കു​ന്ന ത​ഹ്സി​ൻ ഖ​ത്ത​റി​ന്റെ ഗെ​യിം പ്ലാ​നി​ങ്ങി​ൽ പ്ര​ധാ​ന​മാ​ണ്. 19 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ൾ ത​ന്നെ ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് വി​ളി​യെ​ത്തി​യ​ത് ത​ഹ്സി​ന്റെ ക​ളി​മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്. മി​ക​ച്ച ഫി​റ്റ്ന​സും ഫോ​മും നി​ല​നി​ർ​ത്തു​ന്ന താ​രം അ​മേ​രി​ക്ക-​കാ​ന​ഡ-​മെ​ക്സി​കോ ലോ​ക​ക​പ്പി​ൽ അ​ന്നാ​ബി ജ​ഴ്സി​യി​ൽ ഇ​റ​ങ്ങു​മ്പോ​ൾ അ​ത് ച​രി​ത്ര​മാ​വും. ഒ​രു മ​ല​യാ​ളി ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ദി​യി​​ലെ​ന്ന സ്വ​പ്ന​തു​ല്യ​മാ​യ നി​മി​ഷം. </p>
<p><b> ആ​സ്പ​യ​റി​ൽ​നി​ന്ന് വി​ശ്വ​വേ​ദി​യി​ലേ​ക്ക് </b></p>
<p>ലോ​കോ​ത്ത​ര താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന ഖ​ത്ത​റി​ന്റെ അ​ഭി​മാ​ന​മാ​യ ആ​സ്പ​യ​ർ അ​ക്കാ​ദ​മി​യി​ലെ പു​ൽ​മൈ​താ​ന​ങ്ങ​ളി​ൽ പ​ന്തു​ത​ട്ടി​പ്പ​ഠി​ച്ച ത​ഹ്സി​ൻ, അ​സാ​ധാ​ര​ണ​മാ​യ പ്ര​തി​ഭ​യും ക​ഠി​നാ​ധ്വാ​ന​വും കൈ​മു​ത​ലാ​ക്കി​യാ​ണ് ലോ​ക​ക​പ്പ് ദേ​ശീ​യ ടീ​മി​ൽ വ​രെ എ​ത്തി​നി​ൽ​ക്കു​ന്ന​ത്. 2021ൽ ​ദേ​ശീ​യ അ​ണ്ട​ർ 16 ടീ​മി​ൽ ഇ​ടം പി​ടി​ച്ചാ​ണ് താ​രം ശ്ര​ദ്ധേ​യ​നാ​യ​ത്. പി​ന്നീ​ട് വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​യി​രു​ന്നു. ത​ക​ർ​പ്പ​ൻ ഫോം ​തു​ട​ർ​ന്ന താ​രം അ​ണ്ട​ർ 17, അ​ണ്ട​ർ 19 ദേ​ശീ​യ ടീ​മു​ക​ളി​ലും സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു. </p>
<p>ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗി​ൽ വ​മ്പ​ന്മാ​രും പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ അ​ൽ ദു​ഹൈ​ൽ ക്ല​ബി​ൽ ഇ​ടം​നേ​ടി​യ​ത് ത​ഹ്സി​ന്റെ ക​രി​യ​റി​ലെ വ​ഴി​ത്തി​രി​വാ​യി. 2024 മാ​ർ​ച്ചി​ലാ​യി​രു​ന്നു അ​ൽ ദു​ഹൈ​ലി​ന്റെ ജ​ഴ്സി​യി​ൽ ക്യു.​എ​സ്.​എ​ല്ലി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. ഇ​റ്റ​ലി​യു​ടെ ലോ​കോ​ത്ത​ര താ​രം മാ​ർ​ക്കോ വെ​രാ​ട്ടി, ഫ്ര​ഞ്ച് താ​രം ഇ​ബ്രാ​ഹി​മ ബം​ബ, ഖ​ത്ത​ർ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ അ​ൽ മു​ഈ​സ് അ​ലി, ആ​സിം മ​ദി​ബോ എ​ന്നി​വ​ർ​ക്കൊ​പ്പം അ​ൽ ദു​ഹൈ​ലി​ന്റെ ജേ​ഴ്സി​യി​ൽ ക​ള​ത്തി​ലി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ​ത് ത​ഹ്സി​ന്റെ ക​രി​യ​റി​ലെ നേ​ട്ട​മാ​യി. ക്ല​ബ് ത​ല​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​നം വൈ​കാ​തെ ഖ​ത്ത​ർ ദേ​ശീ​യ ടീ​മി​ലെ​ത്തി​ച്ചു. 2024 ജൂ​ണി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ലൂ​ടെ ദേ​ശീ​യ ടീ​മി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തി. തു​ട​ർ​ന്നു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​ന്റെ ഭാ​ഗ​മാ​യി. ഇ​തി​നി​ടെ, ക​ഴി​ഞ്ഞ​വ​ർ​ഷം വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ചൈ​ന​യി​ൽ ന​ട​ന്ന അ​ണ്ട​ർ 20 ഏ​ഷ്യ​ൻ ക​പ്പി​ൽ ഖ​ത്ത​റി​നാ​യി മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ബൂ​ട്ട​ണി​ഞ്ഞ് ശ്ര​ദ്ധേ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ ലെ​ബ​നാ​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ സീ​നി​യ​ർ ടീ​മി​നാ​യും ക​ളി​ച്ചു. </p>
<p><b>ഫു​ട്ബാ​ൾ പാ​ര​മ്പ​ര്യം </b></p>
<p>മു​ൻ കേ​ര​ള താ​രം പി​താ​വ് ജം​ഷി​ദി​ന്റെ പാ​ര​മ്പ​ര്യ​മാ​​ണ് ത​​ഹ്സി​​ന്‍റെ​​യും ക​​രു​​ത്ത്. 1992ൽ ​​അ​​ഖി​​ലേ​​ന്ത്യ കി​​രീ​​ടം ചൂ​​ടി​​യ കാ​​ലി​​ക്ക​​റ്റ് യൂ​​നി​​വേ​​ഴ്സി​​റ്റി ടീം ​​അം​​ഗ​​വും ജോ​​പോ​​ൾ അ​​ഞ്ചേ​​രി​​ക്കൊ​​പ്പം കേ​​ര​​ള യൂ​​ത്ത് ടീ​​മി​​ൽ ക​​ളി​​ച്ച് ഇ​​ന്ത്യ​​ൻ ക്യാ​​മ്പ് വ​​രെ​​യു​​മെ​​ത്തി​യി​രു​ന്നു ത​​ല​​ശ്ശേ​​രി​​ക്കാ​​ര​​നാ​​യ ജം​ഷി​ദ്. 1985ൽ ​​കേ​​ര​​ള​​ത്തി​​ന്‍റെ സ​​ബ്ജൂ​​നി​​യ​​ർ ടീ​​മി​​ലും ശേ​​ഷം ജൂ​​നി​​യ​​ർ-​​യൂ​​ത്ത് ടീ​​മു​​ക​​ളി​​ലും ക​​ളി​​ച്ചും നാ​​ലു വ​​ർ​​ഷം കാ​​ലി​​ക്ക​​റ്റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ടീ​​മി​​ന്‍റെ താ​​ര​​മാ​​യും തി​​ള​​ങ്ങി​​യ ജം​​ഷി​​ദി​​നെ പ​​രി​​ക്കാ​​ണ് ക​​ള​​ത്തി​​ൽ​​നി​​ന്ന് അ​​ക​​റ്റി​​യ​​ത്. തു​​ട​​ർ​​ന്ന്, 23ാം വ​​യ​​സ്സി​​ൽ പ്ര​​വാ​​സം വ​​രി​​ച്ച് ഖ​​ത്ത​​റി​​ലെ​​ത്തി​​യെ​​ങ്കി​​ലും ഫു​​ട്ബാ​​ളി​​ലെ പ്രി​​യം വി​​ട്ടി​​ല്ല. അ​​ൽ ഫൈ​​സ​​ൽ ഹോ​​ൾ​​ഡി​​ങ്ങി​​ൽ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രി​​ക്കെ ഒ​​ഴി​​വു​​ദി​​ന​​ങ്ങ​​ളി​​ൽ ക​​ളി​​ക്ക​​ള​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യി​​ൽ മ​​ക്ക​​ളാ​​യ മി​​ഷാ​​ലി​​നെ​​യും ത​​ഹ്​​​സി​​നെ​​യും ഒ​​പ്പം കൂ​​ട്ടു​മാ​യി​രു​ന്നു. ആ ​ആ​​വേ​​ശ​​മാ​​ണ് ഇ​​ള​​യ മ​​ക​​ൻ ത​​ഹ്സി​​നെ ലോ​ക​ക​പ്പ് ടീം ​​വ​​രെ എ​​ത്തി​​ച്ച​​ത്. അ​​ൽ ഫൈ​​സ​​ൽ ഹോ​​ൾ​​ഡി​​ങ്സി​​ന് കീ​​ഴി​​ൽ ത​​ന്നെ​​യു​​ള്ള ശൈ​​ഖ് ഫൈ​​സ​​ൽ ബി​​ൻ ഖാ​​സിം സ്പോ​​ർ​​ട്സ് അ​​ക്കാ​​ദ​​മി​​യി​​ലാ​ണ് ത​ഹ്സി​ൻ പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ച​ത്. തു​ട​ർ​ന്ന് ദു​​ഹൈ​​ൽ എ​​ഫ്.​​സി​​യി​​ലെ​​ത്തി. ശേ​ഷം ഖ​ത്ത​റി​ന്റെ ലോ​കോ​ത്ത​ര കാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ‘ആ​സ്പ​യ​ർ അ​ക്കാ​ദ​മി’​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ത​ഹ്സി​ന്റെ ഫു​ട്ബാ​ൾ ക​രി​യ​റി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​നി ഷൈ​മ​യാ​ണ് ത​ഹ്സി​ന്റെ മാ​താ​വ്.</p>]]></content:encoded>
<link>https://www.madhyamam.com/sports/football/indian-origin-tahsin-mohammed-jamshid-creates-history-makes-it-to-qatar-squad-1525206</link>
<guid isPermaLink="true">https://www.madhyamam.com/sports/football/indian-origin-tahsin-mohammed-jamshid-creates-history-makes-it-to-qatar-squad-1525206</guid>
<category><![CDATA[Sports,Football,Gulf Home,Top News,Sports Beat,FIFA World Cup]]></category>
<dc:creator><![CDATA[മുസ്താഖ് അലവി]]></dc:creator>
<pubDate>Wed, 03 Jun 2026 09:00:23 GMT</pubDate>
</item>
<item>
<title><![CDATA[പെലെയുടെ 1958 ലോകകപ്പ് ഫൈനൽ ജേഴ്സി ലേലത്തിന്; പ്രതീക്ഷിക്കുന്നത് 57 കോടിയിലധികം രൂപ]]></title>
<description/>
<enclosure length="159417" type="image/jpeg" url="https://www.madhyamam.com/h-upload/2026/06/02/2858251-pele.webp"/>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2026/06/02/2858251-pele.webp'/><figcaption></figcaption></figure><p>ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം പെലെ തന്റെ കന്നി ലോകകപ്പ് കിരീടം നേടിയ 1958-ലെ ലോകകപ്പ് ഫൈനലിൽ ധരിച്ച വിഖ്യാതമായ ജേഴ്സി ലേലത്തിന്. ഫൈൻ ആർട്ട് കമ്പനിയായ 'സോതെബീസ്' ആണ് ജേഴ്സി ലേലത്തിന് വെക്കുന്നത്. ജൂൺ 29 മുതൽ ജൂലൈ 16 വരെ നടക്കുന്ന ഓൺലൈൻ ലേലത്തിൽ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പത്താം നമ്പർ ജേഴ്സിക്ക് 6 മില്യൺ ഡോളർ (ഏകദേശം 57 കോടിയിലധികം രൂപ) വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>സ്വീഡനെതിരായ ഫൈനലിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ഐതിഹാസിക വിജയം. ആ മത്സരത്തിൽ തന്റെ പതിനേഴാം വയസ്സിൽ പെലെ രണ്ട് ഗോളുകൾ നേടിയിരുന്നു. സാവോപോളോയിലെ തെരുവുകളിൽ കടലാസും പഴയ തുണികളും നിറച്ച പന്തുകൾ തട്ടി കളിപഠിച്ച പെലെ, ഫുട്ബാൾ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായി മാറുന്നതിന്റെ തുടക്കമായിരുന്നു ആ മത്സരം. </p>
<p>രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ ബ്രസീൽ ദേശീയ ടീമിനും ക്ലബ്ബായ സാന്റോസിനും വേണ്ടി അദ്ദേഹം തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുത്തു. ലോക ഫുട്ബാളിലെ ഏറ്റവും മികച്ച കളിക്കാരെക്കുറിച്ച് സംസാരിക്കുമ്പോൾ, ഡീഗോ മറഡോണ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പമാണ് പെലെയുടെ സ്ഥാനം. ഫിഫയുടെ കണക്കുകൾ പ്രകാരം 1,366 മത്സരങ്ങളിൽ നിന്ന് 1,281 ഗോളുകളാണ് പെലെ അടിച്ചുകൂട്ടിയത്. അതായത് ഓരോ മത്സരത്തിലും ശരാശരി 0.94 ഗോളുകൾ. അനൗദ്യോഗിക മത്സരങ്ങൾ മാറ്റിനിർത്തിയാൽ, 812 ഔദ്യോഗിക മത്സരങ്ങളിൽ നിന്നായി 757 ഗോളുകളാണ് അദ്ദേഹം നേടിയത്. ബ്രസീലിനായി കളിച്ച 114 മത്സരങ്ങളിൽ നിന്ന് 95 ഗോളുകളും അദ്ദേഹം സ്വന്തമാക്കി. </p>
<p>കായിക ലോകത്തെ വിലപിടിപ്പുള്ള ലേലങ്ങളുടെ ചരിത്രത്തിൽ അർജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുമായി ബന്ധപ്പെട്ട വസ്തുക്കൾക്കും വലിയ ഡിമാൻഡാണുള്ളത്. 1986 ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ പ്രശസ്തമായ 'ദൈവത്തിന്റെ കൈ' ഗോൾ നേടിയപ്പോൾ ഉപയോഗിച്ച 'അഡിഡാസ് അസ്ടെക' പന്ത് അടുത്തിടെ 2.5 മുതൽ 3 മില്യൺ പൗണ്ട് വരെ തുകയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്. അന്ന് മത്സരം നിയന്ത്രിച്ചിരുന്ന ടുണീഷ്യൻ റഫറി അലി ബിൻ നാസറിന്റെ പക്കലായിരുന്നു ഈ പന്ത്. </p>
<p>കൂടാതെ, ഇതേ മത്സരത്തിൽ മറഡോണ ധരിച്ചിരുന്ന ജേഴ്സിയും കഴിഞ്ഞ മെയ് മാസത്തിൽ വലിയ തുകയ്ക്ക് ലേലം ചെയ്തിരുന്നു. 7.1 മില്യൺ പൗണ്ടിനാണ് ആ ജേഴ്സി അന്ന് വിറ്റുപോയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആദ്യ ഗോൾ കൈകൊണ്ട് നേടിയ മറഡോണ, പിന്നീട് 'നൂറ്റാണ്ടിന്റെ ഗോൾ' എന്ന് വിശേഷിപ്പിക്കപ്പെട്ട അവിശ്വസനീയമായ ഒരു സോളോ ഗോളിലൂടെ അർജന്റീനയെ വിജയത്തിലേക്ക് നയിക്കുകയും, ആ ടൂർണമെന്റിൽ കിരീടം ചൂടുകയും ചെയ്തിരുന്നു.</p>]]></content:encoded>
<link>https://www.madhyamam.com/sports/football/as-the-world-cup-approaches-sothebys-is-set-to-auction-peles-jersey-1525189</link>
<guid isPermaLink="true">https://www.madhyamam.com/sports/football/as-the-world-cup-approaches-sothebys-is-set-to-auction-peles-jersey-1525189</guid>
<category><![CDATA[Sports,Football,Gulf Home,Top News,Sports Beat,FIFA World Cup]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Wed, 03 Jun 2026 09:08:42 GMT</pubDate>
</item>
</channel>
</rss>
