<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Wed, 10 Jun 2026 08:26:22 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category/fifa-world-cup-2026/feeds.xml" rel="self" type="application/rss+xml"/>
<pubDate>Wed, 10 Jun 2026 08:26:22 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[യുദ്ധത്തിലേക്ക് നയിച്ച ഫുട്ബാൾ ലോകകപ്പ്; അറിയാം ഫുട്ബാൾ വാറിനെ കുറിച്ച്]]></title>
<content:encoded><![CDATA[<p>ഏകദേശം 22 സെന്റീമീറ്റർ വ്യാസവും 450 ഗ്രാമിനടുത്ത് തൂക്കവുമുള്ള ഒരു പന്തിലേക്ക് ചുരുങ്ങുകയാണ് ലോകം. ഫുട്ബാൾ പോലെയുള്ള കായിക മത്സരങ്ങൾക്ക് പറയാനുള്ളത് ശാന്തിയുടെയും സമാധാനത്തിന്റെയും കഥകളാണ്. എന്നാൽ ഒരു <a href="https://www.madhyamam.com/tags/football">ലോകകപ്പ്</a> തന്നെ യുദ്ധത്തിനുള്ള കാരണമായ കഥ എത്ര പേർക്കറിയാം? അതേ, ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ യുദ്ധങ്ങളിലൊന്നായ ഫുട്ബാൾ വാറിന്റെ കഥ കേൾക്കാം!
</p><p>മെക്സിക്കോ ആതിഥേയത്വം വഹിച്ച 1970 ലോകകപ്പ് നിരവധി പ്രത്യേകതകൾ കൊണ്ടാണ് ശ്രദ്ധേയമായത്. ആദ്യമായി മഞ്ഞ, ചുവപ്പ് കാർഡുകൾ അവതരിപ്പിച്ചതും സബ്‌സ്റ്റിറ്റ്യൂഷൻ നിയമങ്ങൾ കർശനമാക്കിയതും ഈ ലോകകപ്പിലായിരുന്നു. കളർ ടി.വിയിലൂടെ പ്രക്ഷേപണം ചെയ്ത ആദ്യ ലോകകപ്പും ഇതായിരുന്നു. എന്നാൽ <a href="https://www.madhyamam.com/tags/football">ടൂർണമെന്റിന്</a> മുന്നോടിയായി നടന്ന യോഗ്യതാ മത്സരങ്ങളായിരുന്നു വലിയ സംഘർഷങ്ങളിലേക്കും ആയിരക്കണക്കിന് പേരുടെ മരണത്തിലേക്കും നയിച്ചത്. മത്സരങ്ങൾക്ക് പിന്നാലെ മധ്യ അമേരിക്കൻ രാജ്യങ്ങളായ എൽ സാൽവഡോറും ഹോണ്ടുറാസും തമ്മിൽ നടന്ന യോഗ്യതാ മത്സരങ്ങളാണ് ഇത്തരത്തിൽ ചരിത്രത്തിൽ ഇടം പിടിച്ചത്.
</p><p><b>ഫുട്ബാൾ വാർ
</b></p><p>1969 ജൂലൈ 14 മുതൽ 18 വരെ നടന്ന യുദ്ധം ഫുട്ബാൾ വാർ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഫുട്ബാൾ മാത്രമായിരുന്നില്ല സംഘർഷങ്ങളുടെ യഥാർഥ കാരണം. ഹോണ്ടുറാസിനും എൽ സാൽവഡോറിനും ഇടയിൽ വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളോടെ ആളിക്കത്തുകയും യുദ്ധത്തിലേക്ക് നയിക്കുകയുമായിരുന്നു. വർഷങ്ങളായി ഇരു രാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിരുന്ന സ്പർധ പ്ലേ ഓഫ് മത്സരങ്ങളോടെ ആളിക്കത്തുകയും യുദ്ധമായി മാറുകയുമായിരുന്നു.</p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2026/06/10/2862455-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020cCtYw0W6cvt20ik5TkkQn0JVuM97jSuV9558668" data-watermark="false" style="width: 100%;" info-selector="#info_item_1781079561401"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781079561401"></div></div><p><b>പശ്ചാത്തലം
</b></p><p>അയൽരാജ്യങ്ങളായ ഹോണ്ടുറാസും എൽ സാൽവഡോറും തമ്മിലുണ്ടായിരുന്ന കുടിയേറ്റ പ്രശ്നങ്ങളും ഭൂമിത്തർക്കങ്ങളുമായിരുന്നു യുദ്ധത്തിലേക്ക് നയിച്ചത്. വിസ്തീർണം കുറഞ്ഞതും ജനസാന്ദ്രത അധികവുമായ രാജ്യമായിരുന്നു എൽ സാൽവഡോർ. കൃഷിക്കും തൊഴിലിനുമായി എൽ സാൽവഡോറുകാർ കുടുംബമായി ഹോണ്ടുറാസിലേക്ക് പലായനം ചെയ്യുന്നത് പതിവ് കാഴ്ചയായിരുന്നു. ലക്ഷക്കണക്കിന് പേരായിരുന്നു ഇത്തരത്തിൽ കുടിയേറിയത്. ഇതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം, സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ എന്നിവയെ ചൊല്ലിയുള്ള സംഘർഷങ്ങൾ ഉടലെടുക്കുകയായിരുന്നു.
</p><p>ഇതിന് പിന്നാലെ ഹോണ്ടുറാസിൽ ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പാക്കിയതോടെ കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടികളും ശക്തമാക്കി. ഇതോടെ നിരവധി കുടുംബങ്ങളായിരുന്നു ദുരിതത്തിലായത്. ദേശീയത കൂടി ആളിക്കത്തിയതോടെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ സംഘർഷം പതിവായി. ഈ സാഹചര്യത്തിലായിരുന്നു 1970 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾ നടന്നത്.</p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2026/06/10/2862457-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020psqXncXdxRWkLZOj6olRsGvW2dSUQzbO9618316" data-watermark="false" style="width: 100%;" info-selector="#info_item_1781079620356"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781079620356"></div></div><p><b>തീപ്പൊരിയായ യോഗ്യതാ മത്സരങ്ങൾ
</b></p><p>കോൺകാകാഫ് മേഖലയിൽ നിന്നായിരുന്നു ഇരു രാജ്യങ്ങളും പ്ലേ ഓഫ് മത്സരങ്ങൾക്ക് എത്തിയത്. 1969 ജൂൺ 8ന് ഹോണ്ടുറാസിലെ ടെഗുസിഗാൽപെയിൽ വെച്ച് നടന്ന മത്സരത്തിൽ 1-0 എന്ന സ്കോറിലായിരുന്നു ഹോണ്ടുറാസ് ജയിച്ചത്. എന്നാൽ മത്സരങ്ങൾക്ക് മുമ്പും ശേഷവും വലിയ തോതിലുള്ള സംഘർഷങ്ങൾ ഉണ്ടായിരുന്നു. എൽ സാൽവഡോർ ടീം താമസിച്ചിരുന്ന ഹോട്ടലിന് പുറത്ത് രാത്രി മുഴുവൻ വലിയ തോതിലുള്ള ആഹ്ലാദപ്രകടനങ്ങൾ നടത്തി ഉറങ്ങാൻ അനുവദിക്കാതിരുന്ന സംഭവങ്ങൾ നടന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
</p><p>ഗ്രൗണ്ടിനകത്തും പുറത്തും എൽ സാൽവഡോറുകാരുടെ പ്രതികാരത്തിനായിരുന്നു ജൂൺ 15ന് രണ്ടാം മത്സരം സാക്ഷിയായത്. എൽ സാൽവഡോറിലെ സാൻ സാൽവഡോറിൽ നടന്ന മത്സരത്തിൽ പൂജ്യത്തിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഹോണ്ടുറാസിനെ തറപറ്റിച്ചത്. മത്സരത്തിന് പിന്നാലെ ഹോണ്ടുറാസിന്റെ ദേശീയ പതാകകൾ കത്തിക്കുകയും വാഹനങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്തു.
</p><p>ഇരു ടീമുകളും സമനിലയിൽ ആയതോടെ ഇരു രാജ്യങ്ങൾക്കും പുറത്ത് വെച്ചായിരുന്നു മൂന്നാം മത്സരം നടന്നത്. മെക്സിക്കോ സിറ്റിയിൽ നടന്ന മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയും രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എൽ സാൽവഡോർ വിജയിക്കുകയും പിന്നീട് ലോകകപ്പ് യോഗ്യത നേടുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് രാജ്യങ്ങളിലും പ്രതിഷേധങ്ങളും സംഘർഷങ്ങളും ശക്തമായി.
</p><p><b>യുദ്ധ കാഹളം മുഴങ്ങുന്നു!
</b></p><p>പ്രതിഷേധങ്ങൾക്ക് പിന്നാലെ ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ സൈനിക ആക്രമണങ്ങൾ നടത്തിയിരുന്നു. ജൂലൈ മാസത്തിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ നയതന്ത്ര ബന്ധം വിച്ഛേദിക്കുന്ന സ്ഥിതിയിലേക്ക് വരെ എത്തി. തുടർന്ന് മൂന്നാം മത്സരം കഴിഞ്ഞ് 17 ദിവസങ്ങൾക്ക് ശേഷം 1969 ജൂലൈ 14ന് എൽ സാൽവഡോർ ഹോണ്ടുറാസിലെ വിമാനത്താവളങ്ങൾ ആക്രമിച്ചതോടെയാണ് സംഘർഷങ്ങൾ യുദ്ധമായി മാറിയത്. കരസേനയുടെ മുന്നേറ്റത്തിന് ഒപ്പം വ്യോമാക്രമണവും കടുത്തതോടെ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ ശക്തമായി ഏറ്റുമുട്ടി. ഹോണ്ടുറാസ് സൈന്യവും കടുത്ത പ്രത്യാക്രമണമായിരുന്നു നടത്തിയത്. ദേശീയ വികാരം അണപൊട്ടിയതോടെ പോരാട്ടം അതിവേഗത്തിൽ വ്യാപിച്ചു. അതിർത്തി പ്രദേശങ്ങളിലെ നിരവധി പട്ടണങ്ങളാണ് മണിക്കൂറുകൾക്കുള്ളിൽ യുദ്ധക്കളമായി മാറിയത്.
</p><p><b>100 മണിക്കൂർ യുദ്ധം!
</b></p><p>നാല് ദിവസം, കൃത്യമായി പറഞ്ഞാൽ 100 മണിക്കൂർ നീണ്ടുനിന്ന യുദ്ധം വലിയ രീതിയിലുള്ള ലോകശ്രദ്ധ പിടിച്ചുപറ്റി. കണക്കുകൾ പ്രകാരം ഇരു രാജ്യങ്ങളിലുമായി 2000നും 3000നും ഇടയിൽ ആളുകളാണ് കൊല്ലപ്പെട്ടത്. സൈനികർക്ക് പുറമെ സാധാരണ ജനങ്ങളെയും യുദ്ധത്തിൽ നഷ്ടപ്പെട്ടു. 6000ത്തോളം പേർക്ക് പരിക്കേൽക്കുകയും ലക്ഷക്കണക്കിന് പേർ അഭയാർഥികളാവുകയും ചെയ്തു. നിരവധി വീടുകളും റോഡുകളും കൃഷിയിടങ്ങളും നശിച്ചതോടെ ഇരു രാജ്യങ്ങൾക്കും വൻ സാമ്പത്തിക നഷ്ടവും ഉണ്ടായി. അതേസമയം മധ്യ അമേരിക്കയിൽ വലിയ ആശങ്കകൾക്കായിരുന്നു യുദ്ധം വഴിയൊരുക്കിയത്. പിന്നീട് അമേരിക്കൻ വൻകരയിലെ രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ ഉണ്ടായത്. 100 മണിക്കൂർ യുദ്ധം എന്ന പേരിലും ഫുട്ബാൾ വാർ അറിയപ്പെടുന്നുണ്ട്. 1969 ജൂലൈ 18ന് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഓഗസ്റ്റ് 2നാണ് എൽ സാൽവഡോർ സൈന്യം പൂർണമായും പിൻവാങ്ങിയത്.
</p><p><b>എൽ സാൽവഡോർ ലോകകപ്പിലേക്ക്
</b></p><p>ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയെങ്കിലും ഫുട്ബാൾ വാറിനെ തുടർന്ന് 1970ലെ ലോകകപ്പിൽ നിന്ന് എൽ സാൽവഡോറിനെ വിലക്കാൻ ഫിഫ മുതിർന്നിരുന്നില്ല. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയവും സൈനികവുമായ വിഷയമാണ് എന്നായിരുന്നു ഫിഫയുടെ നിരീക്ഷണം. വലിയ പ്രതീക്ഷയോടെയായിരുന്നു മെക്സിക്കോയിൽ നടന്ന ഫുട്ബാൾ മാമാങ്കത്തിലേക്ക് എൽ സാൽവഡോർ എത്തിയത്. എന്നാൽ ടൂർണമെന്റിൽ ഉടനീളം നിരാശാജനകമായ പ്രകടനമായിരുന്നു ടീമിന്റേത്. ബെൽജിയം, മെക്സിക്കോ, സോവിയറ്റ് യൂണിയൻ എന്നീ ടീമുകൾക്കെതിരെ പരാജയപ്പെട്ട എൽ സാൽവഡോർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഒരു ഗോൾ പോലും നേടാനാകാതെയായിരുന്നു ടീമിന്റെ ആ ലോകകപ്പ് യാത്ര അവസാനിച്ചത്.
</p><p><b>ഇരു രാജ്യങ്ങളുടെയും ലോകകപ്പ് ചരിത്രം
</b></p><p>യുദ്ധം അവസാനിച്ച് 10 മാസങ്ങൾക്ക് ശേഷം 1970 മേയ് മാസത്തിൽ മെക്സിക്കോയിൽ വെച്ചായിരുന്നു ലോകകപ്പ് നടന്നത്. എൽ സാൽവഡോറിന്റെ ആദ്യ ലോകകപ്പ് ആയിരുന്നു അത്. പിന്നീട് 1982ലും യോഗ്യത നേടിയെങ്കിലും അക്കുറിയും നിരാശാജനകമായിരുന്നു. ഹംഗറിക്കെതിരെ ഒന്നിനെതിരെ പത്ത് ഗോളുകൾക്ക് പുറത്തായത് ഇപ്പോഴും തകരാത്ത റെക്കോർഡ് ആണ്. 
</p><p>1982-ൽ ആദ്യ ലോകകപ്പ് കളിച്ച ഹോണ്ടുറാസ്  പിന്നീട് 2010, 2014 എന്നീ വർഷങ്ങളിലും യോഗ്യത നേടിയിരുന്നു. എങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാനോ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനോ കഴിഞ്ഞിട്ടില്ല. </p>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/the-football-world-cup-that-led-to-war-know-about-the-football-war-1527402</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/the-football-world-cup-that-led-to-war-know-about-the-football-war-1527402</guid>
<category><![CDATA[Sports,Football,Gulf Home,Top News,FIFA World Cup]]></category>
<dc:creator><![CDATA[എൻ.എ. ഉമർ ഫാറൂഖ്]]></dc:creator>
<pubDate>Wed, 10 Jun 2026 08:26:17 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/10/2862454-.webp]]></image>
<tags>FIFA World Cup,FIFA World Cup 2026,football world cup,sports,football</tags>
</item>
<item>
<title><![CDATA[ലോകകപ്പ്; 135 അടി നീളത്തിൽ ഫ്ലക്സ് ഒരുക്കി മങ്കരയിലെ അർജന്റീന ടീം ആരാധകർ]]></title>
<content:encoded><![CDATA[<p>മങ്കര: ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനൊരുങ്ങി മങ്കരയിലെ അർജന്റീന ടീം ആരാധകർ. പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയുമാണ് പടുകൂറ്റൻ ബോർഡ് സ്ഥാപിച്ചതിന്റെ ആഹ്ലാദം പങ്കിട്ടത്. മങ്കര കണ്ണമ്പരിയാരം സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ഞാറക്കോട്ടു കാവ് ബോയ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് മങ്കര കണ്ണമ്പരിയാരത്ത് സംസ്ഥാന പാതയിൽ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചത്. 
</p><p>135 മീറ്റർ നീളവും 10 അടി വീതിയുമുള്ള ഫ്ലക്സാണിത്. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ടും ഫ്ലക്സിൽ ഉയർത്തിയിട്ടുണ്ട്. ഖത്തറിന് വേണ്ടി കളിക്കുന്ന കേരളത്തിന്റെ അഭിമാനമായ തഹ്സിൻ മുഹമ്മദിന്റെ ചിത്രവും ഫ്ലക്സിൽ ഇടം നേടിയിട്ടുണ്ട്. 
</p><p>അർജന്റീന ടീമിന്റെ വിജയം ഉറപ്പാണന്നും ഒട്ടും സംശയമില്ലെന്നും ആരാധകർ പറഞ്ഞു. കുട്ടികളും മുതിർന്നവരും അടക്കമുള്ള ഒട്ടനവധി ആരാധകരാണ് ഇവിടെ അർജന്റീന ടീമിനുള്ളത്. സി.എസ്. സജിൽ, എം.എസ്. സന്തോഷ്, എം.ആർ. അരുൺ, എ.കെ. മഹേഷ്, എം.ആർ. രാധാകൃഷ്ണൻ, ജിത്തു പ്രസാദ്, പ്രദീഷ്, പ്രദീപ്, വിഷ്ണു, സിബി, പ്രസാദ്, സോനു, അഭിനവ്, ഷാബിർ, കെ.എച്ച്. അരുൺ, അമൽ, ജോഷി, അശ്വിൻ, നിഖിൽ, തേജസ്, കെ. മനോജ് തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.</p><h3><b>ലോകകപ്പ് ഓർമകൾ പങ്കുവെച്ച് ശ്രീരാഗ് അമ്പാടി
</b></h3><p>ചാ​ലി​ശ്ശേ​രി: ഫു​ട്ബാ​ൾ ലോ​ക​ക​പ്പ് കി​രീ​ടം ബ്ര​സീ​ൽ സ്വ​ന്ത​മാ​ക്കു​മെ​ന്ന് കേ​ര​ള പൊ​ലീ​സ് ഫു​ട്ബാ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​നും ചാ​ലി​ശ്ശേ​രി ജി.​സി.​സി അ​ക്കാ​ദ​മി ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​റു​മാ​യ ശ്രീ​രാ​ഗ് അ​മ്പാ​ടി. 2002ലെ ​ലോ​ക​ക​പ്പാ​ണ് ഇ​ന്നും മ​ന​സ്സി​ൽ കൂ​ടു​ത​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്ര​സീ​ൽ ജ​ർ​മ​നി​യെ തോ​ൽ​പി​ച്ച് കി​രീ​ടം നേ​ടി​യ ആ ​ലോ​ക​ക​പ്പാ​ണ് ഫു​ട്ബാ​ളി​നോ​ട് കൂ​ടു​ത​ൽ അ​ടു​പ്പം തോ​ന്നാ​ൻ കാ​ര​ണ​മാ​യ​ത്. ബ്ര​സീ​ലി​ന്റെ സാം​ബ ശൈ​ലി​യും ക​ളി​യി​ലെ ആ​വേ​ശ​വു​മാ​ണ് ത​ന്നെ ആ​ക​ർ​ഷി​ച്ച​ത്. ലോ​ക ഫു​ട്ബാ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​ക​യും പി​ന്തു​ട​രു​ക​യും ചെ​യ്യു​ന്ന താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണെ​ന്നും ശ്രീ​രാ​ഗ് വ്യ​ക്ത​മാ​ക്കി.</p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none" has-title="true"><img src="https://www.madhyamam.com/h-upload/2026/06/10/2862400-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="2402026CLmJCO1oIZdstSczwQtUsNwyl5rH9g3627806" data-watermark="false" style="width: 100%;" info-selector="#info_item_1781073633642" title="ചാ​ലി​ശ്ശേ​രി ജി.​സി.​സി ക്ല​ബി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണോ​ൾ​ഡോ​യു​ടെ കൈ​യൊ​പ്പ് ചാ​ർ​ത്തി​യ ജ​ഴ്സി​ക്ക് സ​മീ​പം ശ്രീ​രാ​ഗ് അ​മ്പാ​ടി" alt="" data-compression="false"><div class="inside_editor_caption image_caption hocalwire-draggable float-none edited-info" id="info_item_1781073633642"><p>ചാ​ലി​ശ്ശേ​രി ജി.​സി.​സി ക്ല​ബി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണോ​ൾ​ഡോ​യു​ടെ കൈ​യൊ​പ്പ് ചാ​ർ​ത്തി​യ ജ​ഴ്സി​ക്ക് സ​മീ​പം ശ്രീ​രാ​ഗ് അ​മ്പാ​ടി</p></div></div><p><span style="white-space: unset;">ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന് മി​ക​ച്ച ഭാ​വി​യു​ണ്ട്. ചെ​റു​പ്പം മു​ത​ൽ ത​ന്നെ കു​ട്ടി​ക​ൾ​ക്ക് പ്ര​ഫ​ഷ​ന​ൽ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​ഞ്ചാം വ​യ​സ്സ് മു​ത​ൽ ഫു​ട്ബാ​ളി​നോ​ടു​ള്ള താ​ൽ​പ​ര്യ​വും പ​രി​ശീ​ല​ന​ത്തി​ലെ അ​ച്ച​ട​ക്ക​വും വ​ള​ർ​ത്തി​യെ​ടു​ക്ക​ണം. 15 വ​യ​സ്സാ​കു​മ്പോ​ഴേ​ക്കും സീ​നി​യ​ർ ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ക​ഴി​യു​ന്ന താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.</span></p>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/argentina-team-fans-in-mankara-prepare-135-foot-long-flex-1527366</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/argentina-team-fans-in-mankara-prepare-135-foot-long-flex-1527366</guid>
<category><![CDATA[Local News,Palakkad,Sports,Football,News,Mankara,FIFA World Cup]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Wed, 10 Jun 2026 06:41:16 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/10/2862397-untitled-1.webp]]></image>
<tags>Argentina team,Argentina Fans,flex board,World Cup 2026</tags>
</item>
<item>
<title><![CDATA[ഇനി പെരുങ്കളിയാവേശം]]></title>
<description><![CDATA[മത്സരങ്ങൾ യു.എ.ഇ സമയം രാത്രി എട്ടുമണി മുതൽ രാവിലെ
ഒമ്പതു മണിവരെ]]></description>
<content:encoded><![CDATA[<p>ദുബൈ: ആവേശക്കാഴ്ചകളുടെ ആകാശം തുറക്കുകയാണ്. അങ്ങ് അമേരിക്കയിലും മെക്സികോയിലും കനഡയിലുമായി കളിയുടെ പെരുങ്കളിയാട്ടത്തിലേക്ക് പന്തുരുളുമ്പോൾ മണലാരണ്യത്തിലും ആവേശം പൂത്തുതളിർക്കുന്നു. പ്രവാസത്തിന്‍റെ ഗോൾമുഖത്തേക്ക് കയറിക്കളിക്കാനെത്തിയ മലയാളികളേറെയും വിശ്വകപ്പിന്‍റെ ഗോൾവല കുലുങ്ങുന്ന മഹനീയ നിമിഷങ്ങളിലേക്കാണ് കൺപാർക്കുന്നത്. ആകാശ നീലിമയിലെ അർജന്‍റീനയും മഞ്ഞയിൽ വിരിയുന്ന കാനറിക്കൂട്ടവുമൊക്കെ അവരുടെ ഇഷ്ടങ്ങളിൽ കിരീട സ്വപ്നങ്ങളുടെ കനകവർണം തീർക്കുന്ന നാളുകളാണിനി. നാളെ രാത്രി യു.എ.ഇ സമയം 11.00ന് മെക്സികോ സിറ്റിയിലെ  ചരിത്രമുറങ്ങുന്ന ആസ്ടെക്ക സ്റ്റേഡിയത്തിൽ ആതിഥേയരായ മെക്സികോയും ദക്ഷിണാഫ്രിക്കയും നേരങ്കം കുറിക്കുന്നതോടെ നാലാണ്ടിനിടയിലൊരിക്കൽ ഭൂമിയെ ആരവങ്ങളിൽ മുക്കുന്ന ആ ഉത്സവത്തിന് കൊടിയേറ്റമായി. പ്രവാസലോകം ഈ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ്. ഈ ഭൂഗോളത്തിലെ ഏതാണ്ടെല്ലാ രാജ്യക്കാരെയും കോർത്തിണക്കുന്ന യു.എ.ഇയുടെ മണ്ണിലെ വിവിധ രാജ്യക്കാരായ താമസക്കാർക്കിടയിൽ കളിയുടെ വർത്തമാനങ്ങൾ നിറയുന്ന നാളുകളാണിനി.</p><p>ജൂൺ 11 മുതൽ ജൂലൈ 19 വരെ യു.എ.ഇ സമയം രാത്രി എട്ടുമണി മുതൽ രാവിലെ ഒമ്പതു മണിവരെ വിഭിന്ന സമയങ്ങളിൽ അരങ്ങേറുന്ന വിശ്വപോരാട്ടങ്ങൾ നിദ്രാവിഹീനമായ ആവേശനാളുകൾക്ക് കൂടിയാണ് അരങ്ങൊരുക്കുന്നത്. രാത്രി 8.00, 9.00, 11.00, 12.00, 12.30, 1.00, 2.00, 3.30, 4.00, 4.30, 5.00, 6.00, 7.00 എന്നിങ്ങനെയുള്ള സമയങ്ങളിലാണ് ഈ ലോകകപ്പിൽ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. കടുത്ത ചൂടിലും ചൂരുകുറയാതെ, രാത്രിയിൽ ഉച്ചസ്ഥായിയിലാവുന്ന കളിക്കമ്പത്തിന് യു.എ.ഇയിലെ കഫേകളും പാർക്കുകളുമൊക്കെ നിലമൊരുക്കുകയാണ്. പ്രവാസ ലോകത്തിന്‍റെ ലോകകപ്പ് ജ്വരം സോഷ്യൽ മീഡിയയിൽ നേരത്തേ, പാരമ്യത്തിലെത്തിക്കഴിഞ്ഞു. ആരാധകക്കൂട്ടത്തിൽ അർജന്‍റീനയിലും ബ്രസീലും തന്നെ മുഖ്യ എതിരാളികൾ. പോർചുഗലിനും ഇംഗ്ലണ്ടിനും സ്പെയിനിനും ഫ്രാൻസിനുമൊക്കെ തരക്കേടില്ലാത്ത ആരാധകക്കൂട്ടമുണ്ട്. മൊറോക്കോയും ഈജിപ്തും സൗദിയും ഖത്തറും ഉൾപ്പെടെയുള്ള ടീമുകളെ പിന്തുണക്കുന്നവരുമേറെ. ജോലിത്തിരക്കിനിടയിൽ കളിയാവേശവുമായി കേരളത്തിലേതുപോലെ ആരവങ്ങളുതിർത്തു നടക്കാൻ നേരമില്ലെങ്കിലും ഉള്ളിലതങ്ങനെ നിറഞ്ഞു പതയുകയാണ്. നാട്ടിൽ മുക്കിന് മുക്കിന് ഉയരുന്ന ഫ്ലക്സുകൾക്കുവേണ്ടിയുള്ള പിരിവിൽ സിംഹഭാഗവും ഗൾഫിൽനിന്നാകുന്നതും അതുകൊണ്ടുതന്നെ. ‘ഇക്കുറി ബ്രസീൽ തന്നെ..’, ആരു ജയിക്കുമെന്ന ചോദ്യത്തിന് കറാമയിൽ ജോലി ചെയ്യുന്ന മലപ്പുറത്തുകാരൻ ഫൈസലിന് സംശയമൊന്നുമില്ല.  ‘കഴിഞ്ഞ തവണ കപ്പടിച്ചതുകൊണ്ട് ഇക്കുറി വലിയ ആവേശമില്ല അല്ലേ?’ എന്നു ചോദിക്കുമ്പോൾ കടുത്ത അർജന്‍റീന ആരാധകനായ കൽപറ്റ സ്വദേശിയായ നിജാമിന് ഉത്തരമുണ്ട്. ‘മെസ്സിയുടെ അവസാന ലോകകപ്പാണ്. ഇക്കുറിയും തുടരും’ -ആവേശത്തിന് കുറവൊന്നുമില്ലെന്ന് സാക്ഷ്യം.</p><p></p>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/now-the-grand-spectacle-begins-1527279</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/now-the-grand-spectacle-begins-1527279</guid>
<category><![CDATA[Gulf,U.A.E,Sports,Football,Gulf Home,Top News,FIFA World Cup]]></category>
<dc:creator><![CDATA[എൻ.എസ് നിസാർ]]></dc:creator>
<pubDate>Wed, 10 Jun 2026 02:27:21 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/10/2862241-untitled-1.webp]]></image>
<tags>gulfnews,gulfnewsmalayalam,UAE,FIFA World Cup</tags>
</item>
<item>
<title><![CDATA[കാ​ണി​ക​ൾ​ക്കൊ​രു വാം​അ​പ്പ്! ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ എ​ങ്ങ​നെ ന​ന്നാ​യി കാ​ണാം, വി​ല​യി​രു​ത്താം...]]></title>
<content:encoded><![CDATA[<p>നല്ലൊരു കുതിരയോട്ടക്കാരനാവണമെങ്കിൽ ആദ്യം ഒരു കുതിരയാവണമെന്നില്ല- ഫുട്ബാൾ പ്രഫഷനലായി കളിച്ച് പരിചയമില്ലാത്ത താങ്കൾ എങ്ങനെയാണ് പരിശീലകനാവുകയെന്ന ചോദ്യത്തിന് വിഖ്യാത ഇറ്റാലിയൻ കോച്ച് അരിഗോ സാക്കിയുടെ മറുപടി ഇങ്ങനെയായിരുന്നു. പറയുക മാത്രമല്ല, തന്റെ എ.സി മിലാൻ ടീമിനെ വെച്ച് അതു തെളിയിക്കുകയും ചെയ്തു സാക്കി. 1989ലും 90ലും തുടരെ യൂറോപ്യൻ കിരീടങ്ങൾ നേടിയ മിലാൻ അക്കാലത്തെയെന്നല്ല, എക്കാലത്തെയും മികച്ച ക്ലബ് ടീമുകളിലൊന്നായാണ് അറിയപ്പെടുന്നത്. മാൾദീനി, ബറേസി, റെയ്ക്കാർഡ്, ഗുള്ളിറ്റ്, വാൻബാസ്റ്റൻ..പ്രശസ്തരായ തന്റെ കളിക്കാരെവെച്ച് സാക്കി നടത്തിയിരുന്ന അസാധാരണ ഡ്രില്ലുകളെക്കുറിച്ച് കഥകളേറെയുണ്ട്. അതിലൊന്ന് ഡിഫൻഡർമാരെയെല്ലാം ഒരു കയറു കൊണ്ടു ബന്ധിപ്പിച്ചുള്ളതായിരുന്നു. മൈതാനത്ത് കൂട്ടംതെറ്റി അലയുന്നതിനു പകരം ഒരേനിരയിൽ മുന്നോട്ടുകയറാനും പിന്നോട്ടിറങ്ങാനും അവരെ പഠിപ്പിക്കുന്നതിനായിരുന്നു അത്!
</p><p>മൈതാനത്തെ ഫുട്ബാൾ വ്യാകരണം മാത്രമല്ല സാക്കി മാറ്റിമറിച്ചത്. കമന്ററി ബോക്സുകളിലും ആരാധകക്കൂട്ടങ്ങളിലും കളിയെച്ചൊല്ലിയുള്ള സംസാരങ്ങളെക്കൂടിയാണ്. ഹൈപ്രസിങ്, സോണൽ മാർക്കിങ് തുടങ്ങിയ സങ്കേതങ്ങളെല്ലാം അതോടെ വിലയിരുത്തലുകളിൽ സാധാരണമായി. ഈ ലോകകപ്പിലുമുണ്ടാകും ഇത്തരം സാങ്കേതിക പദങ്ങൾ ഉപയോഗിച്ചുള്ള ചർച്ചകൾ. ഒരു കാണിയെന്ന നിലയിൽ ലോകകപ്പിന് മുമ്പുള്ള ഏറ്റവും മികച്ച വാംഅപ്പ് ഇവയിൽ ചിലതു പരിചയപ്പെടുക എന്നതാണ്.
</p><h3><b>ലോ ബ്ലോക്ക്
</b></h3><p>ചെറുടീമുകൾ ഏറെയുള്ള ഈ ലോകകപ്പിൽ കാണാൻ പോകുന്ന ഒരു സർവസാധാരണ തന്ത്രം ഇതായിരിക്കും. പ്രതിരോധനിര ‌ഏറെ പിന്നോട്ടിറങ്ങി സ്വന്തം പെനാൽറ്റി ബോക്സ് സംരക്ഷിക്കുന്ന രീതിയാണിത്. ബസ് പാർക്കിങ്, ഹറാം ബാൾ എന്നെല്ലാം പരിഹസിക്കപ്പെടാറുണ്ടെങ്കിലും ആസൂത്രണത്തോടെ നടപ്പിലാക്കിയാൽ മികച്ച ഫലം തരുന്ന തന്ത്രമാണിത്. ഗോളിലേക്ക് ഒരു സൂചിപ്പഴുതുപോലും നൽകാതെ എതിരാളിയെ മടുപ്പിക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. ഗോൾരഹിത സമനിലയാണ് പലപ്പോഴും സംഭവിക്കാറെങ്കിലും അതിവേഗ പ്രത്യാക്രമണ ശേഷിയുണ്ടെങ്കിൽ അട്ടിമറി ജയം വരെ നേടാം. മൊറോക്കോ, ഇറാൻ തുടങ്ങിയവ ലോ ബ്ലോക്ക് സമർഥമായി പ്രയോഗിക്കുന്ന ടീമുകളാണ്.</p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2026/06/10/2862209-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240200jBJyikRmbpbXvSHfDreTqlJNEBtsJSE4130664" data-watermark="false" style="width: 100%;" info-selector="#info_item_1781054134114"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781054134114"><br></div></div><h3><span style="white-space: unset;"><b>പൊസിഷനൽ പ്ലേ</b></span></h3><p>പന്തിനെ മാത്രം നിയന്ത്രിക്കുന്നതിനു പകരം മൈതാനത്തെ പ്രദേശങ്ങളെ ഭരിക്കുന്നതാണ് പൊസിഷനൽ പ്ലേ. ഒരു ചെസ് ബോർഡ് പോലെ മൈതാനത്തെ കാണുന്ന പരിശീലകരുടെ ഇഷ്ടതന്ത്രമാണ് ഇത്. പെപ് ഗ്വാർഡിയോള ഉദാഹരണം. മൈതാനത്തെ പല ഭാഗങ്ങളായി വിഭജിച്ച് അവയിൽ നിർണായക ഭാഗങ്ങളിൽ തങ്ങളുടെ ആധിപത്യം ഉറപ്പു വരുത്തുക എന്നതാണ് പൊസിഷനൽ പ്ലേയുടെ കാതൽ. പന്തിനെ മാത്രമല്ല, എതിർ ടീം കളിക്കാരെ കൂടിയാണ് ഇതുവഴി നിയന്ത്രിക്കുന്നത്. ടീമിലെ കളിക്കാർ തമ്മിലുള്ള ഏകോപനം പൊസിഷനൽ പ്ലേയിൽ നിർണായകമാണ്. താൻ എവിടെ നിൽക്കുന്നു എന്നതിനൊപ്പം സഹതാരങ്ങൾ എവിടെയുണ്ട് എന്നതിനെക്കുറിച്ചും ധാരണ വേണം.
</p><h3><b>വെർട്ടിക്കാലിറ്റി
</b></h3><p>പന്തു കിട്ടിയാൽ വെച്ചു താമസിപ്പിക്കുന്നതിനു പകരം എത്രയും പെട്ടെന്ന് എതിരാളിയുടെ പെനാൽറ്റി ബോക്സിനടുത്തെത്തുക എന്നതാണ് വെർട്ടിക്കാലിറ്റിയുടെ ആശയം. കുറിയ പാസുകളിലൂടെ പന്തു കൈവശംവെച്ച് അവസരം തേടി നടക്കുന്ന ടിക്കിടാക്കയിൽ നിന്നു വ്യത്യസ്തമാണ് ഇത്. ത്രൂ ബോളുകളും ഏരിയൽ ബോളുകളുമാണ് വെർട്ടിക്കാലിറ്റിയിലെ ഏറ്റവും വലിയ ആയുധങ്ങൾ. അതിവേഗത്തിൽ ആക്രമണം നടത്തുന്ന ടീമുകളുടെ ഏറ്റവും വലിയ തന്ത്രമാണിത്. പൊസഷൻ ഫുട്ബാൾ കളിക്കുന്ന ടീമുകളെ അടിപതറിക്കാനും ഇതു കൊണ്ടാകും. എന്നാൽ, അതിവേഗ പ്രത്യാക്രമണങ്ങൾ ചെറുക്കാൻ പ്രതിരോധ നിര സജ്ജരായിരിക്കണം. ഫ്രാൻസ്, അർജന്റീന തുടങ്ങിയവർ വെർട്ടിക്കാലിറ്റിക്കു സമർഥരാണ്.
</p><h3><b>ഹാഫ് സ്പേസ്
</b></h3><p>മൈതാന മധ്യത്തിലൂടെയും പാർശ്വങ്ങളിലൂടെയും എതിർ ടീമിന്റെ ഗോളിലേക്കു വഴിയുണ്ട്. എന്നാൽ, ഇവ രണ്ടിനുമിടയിലെ ചാനലുകളാണ് ഹാഫ് സ്പേസസ്. ഒരു ഫുട്ബാൾ പിച്ചിനെ കുത്തനെ അഞ്ചായി വിഭജിച്ചാൽ അതിലെ രണ്ട്, നാല് ഭാഗങ്ങളാണ് ഹാഫ് സ്പേസസ് എന്നു പറയാം. മികച്ച മിഡ്ഫീൽഡുകളുള്ള ടീമുകളെ മറികടക്കാനും വിങ്ങുകളിൽ നിന്നു വ്യത്യസ്തമായി ഗോളിലേക്ക് നേരിട്ട് മികച്ച ആംഗിളുകൾ കണ്ടെത്താനും ഹാഫ് സ്പേസുകളിൽ സാധിക്കും. വിങ്ങേഴ്സിനെ വൈഡായി വിന്യസിച്ച്, എതിർ ടീമിന്റെ ഡിഫൻഡർമാരെ അവരിലേക്കാകർഷിച്ച് ഹാഫ് സ്പേസുകൾ സൃഷ്ടിക്കാനാകും. സ്വന്തം ടീമിന്റെ ഫുൾ ബാക്കുകൾക്കും ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർമാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.</p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2026/06/10/2862210-untitled-1.webp" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="24020dKoE51JKt4bNEOwzEcPddoc4OsOopw9E4207395" data-watermark="false" style="width: 100%;" info-selector="#info_item_1781054210746"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1781054210746"><br></div></div><p><b style="color: rgb(95, 100, 104); font-family: inherit; font-size: 24px; background-color: rgb(255, 255, 255); white-space: unset;">പ്രോഗ്രസിവ് ക്യാരി</b></p><p>പരസ്പരം പാസിങ് ത്രികോണങ്ങൾ സൃഷ്ടിച്ച് പന്തിനെ തങ്ങളുടെ വരുതിയിൽ തന്നെ നിലനിർത്തുക എന്നതായിരുന്നു ടിക്കിടാക്കയുടെ കാതൽ. എന്നാൽ പന്തിനെ ഓരോ പരസ്പര മാറ്റത്തിലും മുന്നോട്ടു തന്നെ നീക്കുക എന്ന പ്രോഗ്രസിവ് പാസിങ്ങിലാണ് ഇപ്പോൾ ടീമുകൾ വിശ്വസിക്കുന്നത്. നേരത്തേ പറഞ്ഞ വെർട്ടിക്കൽ ഫുട്ബാളിലെ ഏറ്റവും വലിയ മാർഗങ്ങളിലൊന്നാണിത്. എന്നാൽ, പാസുകൾക്കും ശ്രമിക്കാതെ പന്തുമായി ഓടിക്കയറി മുന്നോട്ടുനീങ്ങുക എന്നതാണ് പ്രോഗ്രസിവ് ക്യാരി. പാസിങ്ങിലെ ആശയക്കുഴപ്പം, സമയതാമസം എന്നിവ ഒഴിവാക്കാം എന്നതാണ് മെച്ചം. ഇംഗ്ലണ്ട് താരം ജൂഡ് ബെലിങ്ങാം, ഉറുഗ്വായ് താരം ഫെഡറിക്കോ വാൽവെർദെ തുടങ്ങിയവർ മികച്ച പ്രോഗ്രസിവ് ക്യാരിയേഴ്സാണ്.
</p><h3><b>ഇൻവെർട്ടഡ് ഫുൾ ബാക്ക്
</b></h3><p>സ്വന്തം ടീമിനു പന്തുകിട്ടുമ്പോൾ മിഡ്ഫീൽഡിലേക്കു കയറി വരുന്ന ഫുൾ ബാക്കുകളാണ് ഇൻവെർട്ടഡ് ഫുൾ ബാക്കുകൾ. ടീം ഫോർമേഷനിൽ റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും വിന്യസിക്കപ്പെടുന്ന ഇവർ ഫലത്തിൽ മിഡ്ഫീൽഡർ കൂടിയാകും അപ്പോൾ. മധ്യനിരയിൽ ഒരു എക്സ്ട്രാ കളിക്കാരനെ ലഭിക്കാനും മുന്നേറ്റങ്ങൾ ആസൂത്രണം ചെയ്യാനും ഇതുകൊണ്ട് സാധിക്കും. എതിരാളിയുടെ പ്രത്യാക്രമണങ്ങൾ തുടക്കത്തിലേ പ്രതിരോധിക്കുകയുമാവാം. പോർചുഗീസ് താരം ജോവാ കാൻസലോയാണ് ഈ റോൾ മികച്ച രീതിയിൽ കളിക്കുന്ന ഒരാൾ. എന്നാൽ, അതിവേഗ വിങ്ങർമാരുള്ള ടീമുകൾക്കെതിരെ ഈ തന്ത്രം ആത്മഹത്യാപരമാവാനും സാധ്യതയേറെ.</p>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/a-warm-up-for-the-fans-how-well-the-world-cup-matches-can-be-watched-and-appreciated-1527256</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/a-warm-up-for-the-fans-how-well-the-world-cup-matches-can-be-watched-and-appreciated-1527256</guid>
<category><![CDATA[Sports,Football,Gulf Home,Top News,FIFA World Cup]]></category>
<dc:creator><![CDATA[മു​ഹ​മ്മ​ദ് ദാ​വൂ​ദ്]]></dc:creator>
<pubDate>Wed, 10 Jun 2026 01:20:34 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/10/2862211-yamal.webp]]></image>
<tags>World Cup 2026,Football Match,football tournament,Sports News</tags>
</item>
<item>
<title><![CDATA[കിരീടം സ്പെയിനിന്..! സൂപ്പർ കമ്പ്യൂട്ടർ പ്രവചിക്കുന്നു]]></title>
<content:encoded><![CDATA[<p>ന്യൂയോർക്: 2026ലെ ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കാനാണ് ഏറ്റവും കൂടുതൽ സാധ്യതയെന്ന് ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം.  48 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് 25,000 തവണ കമ്പ്യൂട്ടറിൽ കളിച്ചു നോക്കിയാണ് അവർ ഈ ഫലം കണ്ടെത്തിയത്. സ്പെയിൻ കപ്പടിക്കാൻ 16.1% സാധ്യതയുണ്ടെന്നാണ് ഒപ്റ്റയുടെ പക്ഷം. ഫ്രാൻസ് (13%), ഇംഗ്ലണ്ട് (11.2%) ടീമുകളാണ് തുടർന്നുവരുന്നത്. സാധ്യതകളിൽ നാലാമതാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന (10.4%).</p><h4>എന്തുകൊണ്ട് ചെമ്പട</h4><p>ഉറുഗ്വായ്, സൗദി അറേബ്യ, കേപ് വെർഡെ എന്നിവരടങ്ങിയ ലോകകപ്പ് ഗ്രൂപ് എച്ച്-ൽ യൂറോപ്യൻ ജേതാക്കളായ സ്പെയിൻ ഒന്നാമതെത്താൻ 75.3% ചാൻസുണ്ട്. ക്വാർട്ടർ ഫൈനലിൽ എത്താൻ 52.1% സാധ്യതയുള്ള ഏക സംഘവും ചെമ്പടയാണ്. ലമീൻ യമാൽ, റോഡ്രി തുടങ്ങിയവരുടെ സാന്നിധ്യമാണ് സ്പെയിനിനെ പ്രിയപ്പെട്ടവരാക്കുന്നത്. നോർവേ, സെനഗാൾ, ഇറാഖ് എന്നിവർക്കൊപ്പം കഠിനമായ ഐ ഗ്രൂപ്പിൽനിന്ന് ഫ്രഞ്ച് പട ഒന്നാമതായി മുന്നേറും. ഇംഗ്ലണ്ട്, അർജന്റീന ടീമുകളും അതത് ഗ്രൂപ് ജേതാക്കളായേക്കും.</p><h4>പുതിയ അവകാശികൾ</h4><p>അഞ്ചുതവണ ചാമ്പ്യന്മാരായ ബ്രസീലിന് ഇത്തവണ 6.6 ശതമാനം കിരീട സാധ്യത മാത്രമാണുള്ളത്. ഇതുവരെ ലോകകപ്പ് നേടാത്ത ഒരു രാജ്യം ഇത്തവണ കപ്പടിക്കാൻ 35.9% ചാൻസുണ്ടെന്ന് ഒപ്റ്റ പറയുന്നു. സാധ്യതകളിൽ ബ്രസീലിനും ജർമനിക്കും മുന്നിൽ അഞ്ചാമതുണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ. സൂപ്പർ താരം എർലിങ് ഹാലണ്ട് നയിക്കുന്ന നോർവേ ടീം 28 വർഷത്തിന് ശേഷമാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. അവരും നെതർലൻഡ്സും ബെൽജി‍യവും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. കൊളംബിയ, മൊറോക്കോ, ഉറുഗ്വായ്, സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ ടീമുകളാണ് 11 മുതൽ 15വരെ സ്ഥാനങ്ങളിൽ. ഏഷ്യൻ ടീമുകളിൽ ഏറ്റവും മുന്നിൽ 17ാമതുള്ള ജപ്പാനാണ്. 1.2 ശതമാനം മാത്രമാണ് ജപ്പാന്റെ കിരീട സാധ്യത. ഇതിനും താഴെയാണ് ആതിഥേയ രാജ്യങ്ങളായ അമേരിക്കയും മെക്സികോയും കാനഡയും.</p><h4>ഒപ്റ്റ പ്രവചനം</h4><p>ടീം, ക്വാർട്ടർ, സെമി, ഫൈനൽ, കിരീടം</p><p>1. സ്പെയിൻ 52.1% 39% 25.6% 16.1%</p><p>2. ഫ്രാൻസ് 47.9% 33.4% 21.2% 13%</p><p>3. ഇംഗ്ലണ്ട് 47.7% 30.3% 19% 11.2%</p><p>4. അർജന്റീന 45.2% 30.3% 18.1% 10.4%</p><p>5. പോർചുഗൽ 40.2% 23.7% 13% 7%</p><p>6. ബ്രസീൽ 38.2% 22.1% 12.3% 6.6%</p><p>7. ജർമനി 33.8% 20.2% 10.6% 5.1%</p><p>8. നെതർലൻഡ്സ് 29.5% 15.2% 7.9% 3.6%</p><p>9. നോർവേ 27.2% 14.5% 7.4% 3.5%</p><p>10. ബെൽജിയം 28.9% 12.8% 5.6% 2.4%</p><h4>സ്പെയിനിനും ഫ്രാൻസിനും ജയം; മൈക്കൽ ഒലിസെക്ക് ഹാട്രിക്</h4><p>പാരിസ്: ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ ജയവുമായി മുൻ ചാമ്പ്യന്മാർ. ഫ്രാൻസ് മറുപടിയില്ലാത്ത 3-1ന് വടക്കൻ അയർലൻഡിനെയും സ്പെയിൻ ഇതേ സ്കോറിന് പെറുവിനെ‍യും തോൽപിച്ചു. മൈക്കൽ ഒലിസെയുടെ ഹാട്രിക്കാണ് ഫ്രഞ്ചുകാർക്ക് ജയമൊരുക്കിയത്. 43, 49, 74 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 64ാം മിനിറ്റിൽ പാട്രിക് കെല്ലിയിലൂടെ ഐറിഷ് ടീം ആശ്വാസം കണ്ടെത്തി. അതേസമയം, കഴിഞ്ഞ മത്സരത്തിൽ ഐവറി കോസ്റ്റിനോട് ഫ്രാൻസ് പരാജയപ്പെട്ടിരുന്നു. ഇറാഖിനോട് സമനില വഴങ്ങിയതിന്റെ ക്ഷീണത്തിലിറങ്ങിയ സ്പാനിഷ് സംഘം പെറുവിനോട് ആധികാരിക ജയം പിടിച്ചു. </p><p>രണ്ടാം മിനിറ്റിൽ മൈക്കൽ ഒയാർസബാലാണ് തുടക്കമിട്ടത്. 32ാം മിനിറ്റിൽ പെഡ്രിയുടെ വക. 53ാം മിനിറ്റിൽ പെറു താരം പെഡ്രോ ഗലേസോയുടെ സെൽഫ് ഗോളും. 66ാം മിനിറ്റിൽ ജെ‍യ്റോ വെലെസിലൂടെ പെറു ഒരു ഗോൾ മടക്കിയത് മിച്ചം. മറ്റൊരു മത്സരത്തിൽ നെതർലൻഡ്സ് 2-1ന് ഉസ്ബകിസ്താനെ വീഴ്ത്തി. ഡച്ചുകാരുടെ രണ്ട് ഗോളും കോഡി ഗാക്പോ (32, 90+8) എടുത്ത പെനാൽറ്റി കിക്കുകളിൽനിന്നായിരുന്നു.</p>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/the-crown-goes-to-spain-supercomputer-predicts-1527249</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/the-crown-goes-to-spain-supercomputer-predicts-1527249</guid>
<category><![CDATA[Sports,Football,FIFA World Cup]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Tue, 09 Jun 2026 18:00:43 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/09/2862188-fifa-world-cup.webp]]></image>
<tags>FIFA World Cup,Spain football team</tags>
</item>
<item>
<title><![CDATA[ഇറാൻ ആരാധകർക്ക് നിരാശ; ലോകകപ്പ് ടിക്കറ്റുകൾ യു.എസ് റദ്ദാക്കിയതായി ഫുട്ബാൾ ഫെഡറേഷൻ]]></title>
<content:encoded><![CDATA[<p>തെഹ്റാൻ: അമേരിക്കയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി ഇറാനിയൻ ആരാധകർക്കായി അനുവദിച്ചിരുന്ന ടിക്കറ്റ് ക്വോട്ട അമേരിക്ക പിൻവലിച്ചുവെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആരോപണം. ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ, അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ സുതാര്യതക്കും ഫിഫയുടെ നിഷ്പക്ഷതാ നയങ്ങൾക്കും വിരുദ്ധമാണ് ഈ നടപടിയെന്ന് ഇറാൻ കുറ്റപ്പെടുത്തി. </p><p>ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ ടിക്കറ്റ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫിഫയോ യു.എസ് ടൂർണമെന്റ് സംഘാടകരോ ഇതുവരെ പരസ്യ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.</p><p>ലോകകപ്പിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും ലഭിക്കേണ്ട ഔദ്യോഗിക ടിക്കറ്റ് വിഹിതം ഉപയോഗിച്ച് ആരാധകർക്ക് ടിക്കറ്റുകൾ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ ആ ടിക്കറ്റ് വിഹിതം ലഭ്യമല്ലെന്ന് അറിയിക്കപ്പെട്ടതോടെ ആരാധകർക്ക് ടിക്കറ്റുകൾ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായി.ഇറാനിയൻ ആരാധകരെ അവരുടെ നിയമപരവും ഔദ്യോഗികവുമായ ടിക്കറ്റ് വിഹിതത്തിൽ നിന്ന് വഞ്ചിക്കുന്നത് അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ ആത്മാവിനും എല്ലാ രാജ്യങ്ങൾക്കും തുല്യ പരിഗണന നൽകണമെന്ന അടിസ്ഥാന തത്വത്തിനും വിരുദ്ധമാണ് എന്നും ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഈ നടപടിക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും അവർ ആരോപിച്ചു.</p><p>ഫിഫയുടെ ഔദ്യോഗിക നിയമപ്രകാരം ഓരോ മത്സരത്തിലും പങ്കെടുക്കുന്ന രാജ്യങ്ങളിലെ ഫുട്ബോൾ ഫെഡറേഷനുകൾക്ക് ആകെ സ്റ്റേഡിയം ശേഷിയുടെ 8 ശതമാനം ടിക്കറ്റുകൾ ആരാധകർക്കായി വിതരണം ചെയ്യാൻ ലഭിക്കാറുണ്ട്. ഇതനുസരിച്ച് ഇറാൻ ഫെഡറേഷൻ ടിക്കറ്റ് വിതരണ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു.പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ കാരണം, മത്സരങ്ങൾ നേരിട്ട് കാണാനായി വിമാന ടിക്കറ്റുകളും യു.എസിലെ ഹോട്ടൽ താമസ സൗകര്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്ത ഇറാൻ ആരാധകർ വലിയ സാമ്പത്തിക നഷ്ടവും പ്രതിസന്ധിയുമാണ് നേരിടുന്നത്.</p><p>ടിക്കറ്റ് വിവാദത്തിന് പുറമെ, അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷ  പശ്ചാത്തലത്തിൽ കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് യു.എസ് സർക്കാർ ഇറാൻ ടീമിന് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ ലോകകപ്പ് ഒരുക്കങ്ങൾ നേരത്തേ തന്നെ പ്രതിസന്ധിയിലായിരുന്നു. വിസ പ്രശ്നങ്ങളും സുരക്ഷാ ആശങ്കകളും കാരണം ടീം അവരുടെ ബേസ് ക്യാമ്പ് അമേരിക്കയിലെ അരിസോണയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റിയിരുന്നു. ചില ഉദ്യോഗസ്ഥർക്ക് ഇപ്പോഴും അമേരിക്കൻ വിസ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.</p><p>കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് വ്യാഴാഴ്ച ആരംഭിക്കും, ജൂൺ 15 ന് ന്യൂസിലൻഡിനെയും ജൂൺ 21 ന് ബെൽജിയത്തെയും ഇറാൻ നേരിടും .രണ്ടു കളികളും നടക്കുന്നത് ലോസ് ഏഞ്ചൽസിൽ .ജൂൺ 26 ന് സിയാറ്റിലിൽ ഈജിപ്തിനെയും ഇറാൻ നേരിടും.</p>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/iranian-fans-disappointed-iran-football-federation-says-us-has-cancelled-world-cup-tickets-1527201</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/iranian-fans-disappointed-iran-football-federation-says-us-has-cancelled-world-cup-tickets-1527201</guid>
<category><![CDATA[World,Sports,Football,News,Gulf Home,Top News,FIFA World Cup]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Tue, 09 Jun 2026 12:48:43 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/09/2862086-untitled-1.gif]]></image>
<tags>World Cup 2026,Iran,US,cancelled,Tickets</tags>
</item>
<item>
<title><![CDATA[ലോകകപ്പിന് ഒരുങ്ങി കി​രീ​ട ഫേ​വ​റി​റ്റാ​യ സ്​​പെ​യി​ൻ]]></title>
<content:encoded><![CDATA[<p>പ​രി​ച​യ സ​മ്പ​ത്തി​​നൊ​പ്പം ഇ​ള​മു​റ​ക്ക​രു​ത്തി​ൽ കൂ​ടി വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്നു​വെ​ങ്കി​ൽ അ​ത്ഭുത​ങ്ങ​ൾ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് സോ​ക്ക​ർ ലോ​ക​ത്തെ പ​ഠി​പ്പി​ച്ച​വ​രാ​ണ് സ്പാ​നി​ഷ് അ​ർ​മ​ഡ. 16കാ​ര​ൻ പ​യ്യ​ൻ ല​മീ​ൻ യ​മാ​ലി​നെ​യും വ​യ​സ്സേ​റെ ചെ​ന്നി​ട്ടി​ല്ലാ​ത്ത നി​കൊ വി​ല്യം​സി​നെ​യും ഡാ​നി ഒ​ൽ​മോ​യെ​യും കൂ​ട്ടി ര​ണ്ടു വ​ർ​ഷം മു​മ്പ് യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മു​ത്ത​മി​ടു​മ്പോ​ൾ ടീം ​തു​റ​ന്നി​ട്ട​ത് സ്വ​പ്ന​ങ്ങ​ൾ വി​ള​യു​ന്ന ആ​ലീ​സി​ന്റെ അ​ത്ഭുത ലോ​ക​മാ​യി​രു​ന്നു. നി​ല​വി​ൽ യൂ​റോ​പ്പി​ൽ​നി​ന്ന് ഏ​റ്റ​വും സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന ടീ​മു​ക​ളി​ലൊ​ന്നാ​ണി​പ്പോ​ൾ സ്​​പെ​യി​ൻ. വാ​തു​വെ​പ്പു​കാ​രു​ടെ ഇ​ഷ്ട ടീം. ​നേ​ഷ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ ഷൂ​ട്ടൗ​ട്ടി​ൽ വീ​ണ​തൊ​ഴി​ച്ചാ​ൽ 2023 മാ​ർ​ച്ചി​നു ശേ​ഷം ഒ​രു ക​ളി​യും തോ​റ്റി​ട്ടി​ല്ല. 2024ൽ ​ഒ​ളി​മ്പി​ക് സ്വ​ർ​ണ​ത്തി​നൊ​പ്പം യൂ​റോ ക​പ്പും സ്വ​ന്ത​മാ​ക്കി​യ​വ​ർ. വ്യ​ക്തി​ക​ളി​ലേ​റെ ടീം ​ഗെ​യി​മി​ന്റെ മു​ഗ്ധ സു​ര​ഭി​ല മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി സോ​ക്ക​ർ ലോ​ക​​ത്ത് സ്ഥി​രസാ​ന്നി​ധ്യ​മാ​യ​വ​ർ​ക്ക് പ​ക്ഷേ, ഇ​പ്പോ​ൾ ബൂ​ട്ടു​കെ​ട്ടി താ​ര​രാ​ജാ​ക്ക​ന്മാ​രു​മേ​റെ​യാ​ണെ​ന്ന സ​വി​ശേ​ഷ​ത​യു​ണ്ട്. വ​ൻ​കി​ട ക്ല​ബു​ക​ൾ പൊ​ന്നും​വി​ല​യി​ട്ട ഇ​ളം​കാ​ലു​ക​ളി​ൽ വി​രി​യു​ന്ന മാ​സ്മ​രി​ക ട​ച്ചു​ക​ൾ​ക്ക് ഇ​മ​വെ​ട്ടാ​തെ ക​ണ്ണു​കൂ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ലോ​കം.</p><p><b>താര സമ്പന്നം
</b></p><p>റ​യ​ൽ മ​ഡ്രി​ഡ് ക്യാ​പ്റ്റ​ൻ ഡാ​നി ക​ർ​വാ​യ​ലി​നെ മാ​റ്റി​നി​ർ​ത്തി കോ​ച്ച് പ്ര​ഖ്യാ​പി​ച്ച താ​ൽക്കാലി​ക ഇ​ല​വ​നി​ലെ ഓ​രോ പേ​രും സു​വ​ർ​ണ​നാ​മ​ങ്ങ​ളാ​ണ്. മു​ൻ​നി​ര​യി​ൽ ല​മീ​ൻ യ​മാ​ലി​നൊ​പ്പം ഫെ​റാ​ൻ ടോ​റ​സ്, നി​കൊ വി​ല്യം​സ്, യെ​റ​മി പി​നോ, മൈ​ക​ൽ യോ​റെ​ഗി​സാ​ർ, ബ്ര​യാ​ൻ സ​ര​ഗോ​സ എ​ന്നി​വ​രാ​ണെ​ങ്കി​ൽ മ​ധ്യ​നി​ര​യി​ൽ ഫെ​ർ​മി​ൻ ലോ​പ​സ്, ഡാ​നി ഒ​ൽ​മോ, മൈ​ക​ൽ മെ​റി​നോ, ഫാ​ബി​യ​ൻ റൂ​യി​സ്, പെ​ഡ്രി, മാ​ർ​ട്ടി​ൻ സു​ബി​മെ​ൻ​ഡി, റോ​ഡ്രി, അ​ല​ക്സ് ഗാ​ർ​സി​യ, യാ​വി എ​ന്നി​ങ്ങ​നെ പോ​കും പ​ട്ടി​ക. ഗോ​ൾ​വ​ല കാ​ത്ത് ​ഉ​ന​യ് സി​മോ​ൺ, ഡേ​വി​ഡ് റാ​യ എ​ന്നി​വ​രും കൂ​ടെ യു​വാ​ൻ ഗാ​ർ​സി​യ, അ​ല​ക്സ് റെ​മി​റോ എ​ന്നി​വ​രു​മു​ണ്ട്. ഏ​റ്റ​വും ക​രു​ത്തു​വേ​ണ്ട പ്ര​തി​രോ​ധ​ത്തി​ൽ ഡാ​നി ക​ർ​വാ​ഹാ​ൽ, മാ​ർ​ക് കു​കു​റേ​ല, അ​ലി​യാ​ന്ദ്രോ ഗ്രി​മാ​ൽ​ഡോ, പോ ​കു​ബാ​ർ​സി, ഡീ​ൻ ഹൂ​ജ്സെ​ൻ, ഐ​മ​റി​ക് ല​പോ​ർ​ട്ടെ, എ​റി​ക് ഗാ​ർ​സി​യ തു​ട​ങ്ങി​യ​വ​രു​ണ്ട്. 
</p><p>പ​രി​ക്ക് ടീ​മി​നെ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി തു​റി​ച്ചു​നോ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തു​കൊ​ണ്ടൊ​ന്നും ത​ള​രാ​ൻ പോ​കു​ന്ന​വ​ര​ല്ല സ്പാ​നി​ഷ് സം​ഘം. കാ​ലി​ലെ അ​തി​വേ​ഗ​വും ക​ണ്ണ​ഞ്ചും ഡ്രി​ബ്ളി​ങ്ങു​മാ​യി ബാ​ഴ്സ​യി​ൽ കോ​ച്ച് ഹാ​ൻ​സി ഫ്ലി​ക്കി​ന്റെ ക​ന​വു​ക​ൾ​ക്ക് നി​റം​ന​ൽ​കു​ന്ന 18കാ​ര​ൻ യ​മാ​ലും സം​ഘ​വും ഒ​രു മാ​സ​ത്തി​നി​​ടെ കൂ​ടു​ത​ൽ ക​രു​ത്തു​റ​പ്പി​ക്കാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​ണ്. താ​ര​മു​ൾ​പ്പെ​ടെ, ക​ളി​യേ​റെ ബാ​ക്കി നി​ൽ​ക്കെ ലാ ​ലി​ഗ ചാ​മ്പ്യ​ൻ​പ​ട്ടം ഉ​റ​പ്പി​ച്ച ബാ​ഴ്സ നി​ര​യി​ലെ ഒ​മ്പ​തു പേ​രാ​ണ് 55 അം​ഗ സാ​ധ്യ​ത ടീ​മി​ൽ ഇ​ടം​നേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​വ​രി​ൽ ഡാ​നി ഒ​ൽ​മോ, ഫെ​റാ​ൻ ടോ​റ​സ്, പെ​ഡ്രി, യ​മാ​ൽ, കു​ബാ​ർ​സി, ഫെ​ർ​മി​ൻ ലോ​പ​സ് എ​ന്നി​വ​രെ​ല്ലാം ടീ​മി​​ലു​ണ്ടാ​കു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പ്. അ​വ​ർ​ക്കൊ​പ്പം അ​തേ ജ​ഴ്സി​യി​ൽ ക​ളി​ക്കു​ന്ന ഗാ​വി​യും എ​റി​ക് ഗാ​ർ​സി​യ​യും ചേ​ർ​ന്നാ​ൽ, ബാ​ഴ്സ​യെ​ന്ന പോ​ലെ സ്​​പെ​യി​നും സെ​റ്റ്. 
</p><p>ര​ണ്ടുവ​ർ​ഷം മു​മ്പ് ടീം ​യൂ​റോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മു​ത്ത​മി​ടു​മ്പോ​ൾ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ് നാ​ലു​വ​ട്ടം മാ​റോ​ടു​ചേ​ർ​ക്കു​ന്ന ആ​ദ്യ ടീ​മാ​വുക​യാ​യി​രു​ന്നു സ്​​പെ​യി​ൻ. വ​മ്പ​ന്മാ​ർ പ​ല​രെ​യും ക​ണ്ട് വാ​തു​വെ​പ്പു​കാ​ർ ക​ളി തു​ട​ങ്ങും​മു​മ്പ് ആ​ദ്യ​നാ​ലി​ൽ പോ​ലും ഇ​ടം ന​ൽ​കാ​ൻ മ​ടി​ച്ച​വ​രാ​ണ് ഒ​റ്റ​ക്കളിപോ​ലും തോ​ൽ​ക്കാ​തെ കി​രീ​ട​വു​മാ​യി മ​ഡ്രി​ഡി​ലേ​ക്ക് വി​മാ​നം ക​യ​റി​യ​ത്. അ​ന്ന് അ​ത്ഭുത​ങ്ങ​ൾ വി​രി​യി​ച്ച കോ​ച്ച് ലൂ​യി​സ് ഡി ​ലാ ഫു​വ​ന്റെ ഇ​പ്പോ​ഴും ഫേവറിറ്റ് കോച്ചുമാരുടെ പ​ട്ടി​ക​യി​ൽ ഉ​ണ്ടാവി​ല്ല. ആ​ദ്യം അ​ണ്ട​ർ-19 ടീ​മി​നെ​യും പി​ന്നീ​ട് അ​ണ്ട​ർ-21 ടീ​മി​നെ​യും യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാരാ​ക്കി ന​യം വ്യ​ക്ത​മാ​ക്കി​യാ​യി​രു​ന്നു ഫു​വ​ന്റെ 2022ൽ ​സ്പാ​നി​ഷ് സീ​നി​യ​ർ ടീ​മി​ന്റെ പ​രി​ശീ​ല​ക​ക്കു​പ്പാ​യ​മ​ണി​യു​ന്ന​ത്. പി​ന്നീ​ടു​ണ്ടാ​യ​ത​ത്ര​യും ച​രി​​ത്രം.
</p><p>വി​ങ്ങു​ക​ൾ ഭ​രി​ച്ചു​ള്ള ടീ​മി​ന്റെ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ഫു​വ​ന്റെ​യു​ടെ​യും സ്പെ​യി​നി​ന്റെ​യും മി​ക​വ്. 2024ൽ ​ടീം യൂ​റോ ചാ​മ്പ്യ​ന്മാ​രാ​കു​മ്പോ​ൾ ആ​ദ്യ ഇ​ല​വ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബാ​ല​ൻ ദി ​ഓ​ർ 30 അം​ഗ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ലെ ഒ​രാ​ൾ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഓ​ർ​ക്ക​ണം. ബാ​ഴ്സ​യും റ​യ​ൽ മ​ഡ്രി​ഡും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഉ​ണ്ടാ​യി​ട്ടും ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ബൂ​ട്ടു​കെ​ട്ടി​യി​രു​ന്ന​ത് റ​യ​ൽ സോ​സീ​ദാ​ദി​ൽ നി​ന്നാ​യി​രു​ന്നു. ഫൈ​ന​ലി​ലി​റ​ങ്ങി​യ ടീ​മി​ൽ ബാ​ഴ്സ​ക്കാ​രാ​യി യ​മാ​ലും റ​യ​ലി​ൽ​നി​ന്ന് ക​ർ​വ​ഹാ​ലും മാ​ത്ര​മാ​ണ് ആ​ദ്യ ഇ​ല​വ​നി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​ന്നി​പ്പോ​ൾ ക​ഥ​യാ​കെ മാ​റി. അ​തി​സ​മ്പ​ന്ന​മാ​ണ് ടീ​മി​ന്റെ നി​ര. ബാ​ഴ്സ ത​ന്നെ ടീ​മി​ന്റെ ഒ​ന്നാം തൂ​ൺ. 
</p><p><b>ശാപം തീർക്കുമോ ​?
</b></p><p>2010ൽ ​ചാ​മ്പ്യ​ൻ പ​ട്ടം പി​ടി​ച്ച ശേ​ഷം പ്രീ​ക്വാ​ർ​ട്ട​ർ ക​ട​ക്കാ​നാ​യി​ല്ലെ​ന്ന ശാ​പം തീ​ർ​ക്കു​ക മാ​ത്ര​മ​ല്ല, ശ​രി​ക്കും ചാ​മ്പ്യ​ന്മാ​ർ ത​ങ്ങ​ൾ ത​ന്നെ​യെ​ന്ന് തെ​ളി​യി​ക്കു​ക കൂ​ടി​യാ​ണ് ടീ​മി​ന്റെ ല​ക്ഷ്യം. ബ​ൾ​ഗേ​റി​യ, തു​ർ​ക്കി​​യ, ജോ​ർ​ജി​യ എ​ന്നി​വ​ർ മാ​റ്റു​ര​ച്ച യോ​ഗ്യ​ത ഘ​ട്ട​ത്തി​ൽ ഒ​റ്റക്കളിപോ​ലും തോ​ൽ​ക്കാ​തെ ​ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യി​ട്ടാ​ണ് ടീം ​യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്. 
</p><p>ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു​ള്ള ഇ​ത്തി​രി​ക്കു​ഞ്ഞ​ന്മാരാ​യ കേ​പ് വെ​ർ​ഡെ, ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്റീ​ന നേ​രി​ട്ട ഏ​ക പ​രാ​ജ​യ​ത്തി​ന്റെ റെ​ക്കോ​ഡു​ള്ള സൗ​ദി അ​റേ​ബ്യ, ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ ക​രു​ത്ത​രാ​യ ഉ​റു​ഗ്വാ​യ് എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ഗ്രൂ​പ് ഘ​ട്ടം. കേ​പ് വെ​ർ​ഡെ​ക്കെ​തി​രെ ജൂ​ൺ 15നാ​ണ് ടീ​മി​ന്റെ ആ​ദ്യ മ​ത്സ​രം. 21ന് ​സൗ​ദി അ​റേ​ബ്യ​ക്കെ​തി​രെ​യും 27ന് ​ഉറുഗ്വായ്ക്കതി​രെ​യും കളി​ക്കും.
</p>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/spain-prepares-for-the-world-cup-as-favourites-to-win-the-title-1527054</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/spain-prepares-for-the-world-cup-as-favourites-to-win-the-title-1527054</guid>
<category><![CDATA[Sports,Football,Gulf Home,Top News,FIFA World Cup]]></category>
<dc:creator><![CDATA[സ്പോർട്സ് ലേഖകൻ]]></dc:creator>
<pubDate>Tue, 09 Jun 2026 05:30:54 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/09/2861857-01.webp]]></image>
<tags>Spain,FIFA World Cup 2026,World Cup 2026,Lamine Yamal</tags>
</item>
<item>
<title><![CDATA[ഫിഫ ലോകകപ്പ്: സോമാലിയൻ റഫറിക്ക് വിസ നിഷേധിച്ച് തിരിച്ചയച്ച് അമേരിക്ക]]></title>
<content:encoded><![CDATA[<p>മയാമി: <a href="https://www.madhyamam.com/tags/fifa-world-cup-2026">ഫിഫ</a> ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് അമേരിക്കയിൽ പ്രവേശനാനുമതി നിഷേധിച്ചു. മയാമിയിൽ വിമാനമിറങ്ങിയ ഇദ്ദേഹത്തെ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി  വിഭാഗം തടയുകയും തുടർന്ന് തിരിച്ചയക്കുകയുമായിരുന്നു. സുരക്ഷാ പരിശോധനകളിലെ ആശങ്കകളെത്തുടർന്നാണ് നടപടിയെന്ന് അധികൃതർ അവകാശ​പ്പെട്ടു. പിന്നാലെ യു.എസ് അധികൃതരുമായി ചർച്ച നടത്തിയ ശേഷം അർതാന് ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകുമെന്ന് ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
</p><p> ‘‘യു.എസിൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ഉമർ അബ്ദുൽഖാദിർ അർതാന് 2026ലെ ഫിഫ ലോകകപ്പിൽ പരിശീലനം നടത്താനോ മത്സരങ്ങൾ നിയന്ത്രിക്കാനോ കഴിയില്ലെന്ന് ഫിഫ സ്ഥിരീകരിക്കുന്നു. ആതിഥേയ രാജ്യങ്ങളുടെ ഇമിഗ്രേഷൻ നടപടികളിലോ <a href="https://www.madhyamam.com/tags/us-visa-restrictions">വിസ</a> അനുമതികളിലോ ഫിഫ ഇടപെടാറില്ല. മുമ്പത്തെ ഫിഫ ടൂർണമെന്റുകളിലേത് പോലെ തന്നെ, ആർക്കൊക്കെ വിസ നൽകണമെന്നും രാജ്യത്തേക്ക് പ്രവേശിപ്പിക്കണമെന്നും തീരുമാനിക്കാനുള്ള അന്തിമ അധികാരം ആതിഥേയ സർക്കാരിനാണ്.’’ ഫിഫ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
</p><p>അതേസമയം ഉമർ അർതാൻ ആവശ്യമായ എല്ലാ ഔദ്യോഗിക രേഖകളുമായാണ് യാത്ര ചെയ്തതെന്ന് സോമാലിയൻ കായിക മന്ത്രാലയത്തിന്റെ മുതിർന്ന ഉപദേശകൻ സ്ഥിരീകരിച്ചു. നേരത്തെയുണ്ടായ വിസ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി അദ്ദേഹത്തിന് പ്രത്യേക നയതന്ത്ര പാസ്‌പോർട്ട് വരെ അനുവദിച്ചിരുന്നുവെന്ന് നെയ്‌റോബിയിലെ സോമാലിയൻ എംബസി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിസ നിഷേധിച്ച നടപടിയിൽ അടിയന്തര വിശദീകരണം തേടി സോമാലിയൻ ഫുട്ബാൾ ഫെഡറേഷൻ ഫിഫയെ സമീപിച്ചിട്ടുണ്ട്.
</p><p>ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഫിഫ തിരഞ്ഞെടുത്ത 52 <a href="https://www.madhyamam.com/tags/referee">റഫറി</a>മാരുടെ പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് ഉമർ അർതാൻ. ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷന്റെ 2025ലെ മികച്ച പുരുഷ റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ഉമർ അർതാൻ, ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സോമാലിയൻ റഫറിയെന്ന ചരിത്രനേട്ടത്തിന്റെ അരികിലായിരുന്നു. സുരക്ഷാ പരിശോധനകളിലെ ആശങ്കകളെത്തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സോമാലിയ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്കാണ് ഇതിന് പിന്നിലെന്നാണ് സൂചന.
</p><p>അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനെ യു.എസിന്റെ കർശനമായ വിസ നയങ്ങൾ പ്രതികൂലമായി ബാധിക്കുന്നതായാണ് നിലവിലെ റിപ്പോർട്ടുകൾ. വിസ പ്രശ്നങ്ങളെ തുടർന്ന് ഇറാൻ ദേശീയ ടീമിന് തങ്ങളുടെ ക്യാമ്പ് അരിസോണയിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ മാത്രം യു.എസിലേക്ക് വരാൻ അനുമതിയുള്ള ഇറാൻ താരങ്ങൾ, കളി കഴിഞ്ഞയുടൻ മെക്സിക്കോയിലേക്ക് തന്നെ മടങ്ങണമെന്നാണ് നിബന്ധന. ടീമിലെ ചില സ്റ്റാഫ് അംഗങ്ങൾക്ക് യു.എസ് വിസ പൂർണമായും നിഷേധിച്ചിട്ടുമുണ്ട്. </p>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/us-confirms-it-denied-entry-to-somali-referee-set-to-take-part-in-world-cup-1527017</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/us-confirms-it-denied-entry-to-somali-referee-set-to-take-part-in-world-cup-1527017</guid>
<category><![CDATA[Sports,Football,Gulf Home,Top News,FIFA World Cup]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Tue, 09 Jun 2026 03:44:25 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/09/2861804-untitled-1.webp]]></image>
<tags>FIFA World Cup 2026,referee,US visa restrictions,FIFA,somalia</tags>
</item>
<item>
<title><![CDATA[ലോ​​ക​​ക​​പ്പ് ച​​രി​​ത്രം ഡ്രി​​ബി​​ൾ ചെ​​യ്യു​​മ്പോ​​ൾ!]]></title>
<description><![CDATA[23ാം ലോ​​ക​​ക​​പ്പി​​ന് കി​​ക്കോ​​ഫ് വി​​സി​​ൽ മു​​ഴ​​ങ്ങാ​​ൻ ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്കെ ഇ​​തു​​വ​​രെ ന​​ട​​ന്ന 22 ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ നി​​ന്നു​​മു​​ള്ള ചില 
ക​​ഥ​​ക​​ളി​​താ...]]></description>
<content:encoded><![CDATA[<p>ഫി​​ഫ ലോ​​ക​​ക​​പ്പ് എ​​ന്ന​​ത് ഗോ​​ളു​​ക​​ളു​​ടെ​​യും <span style="white-space: unset;">വി​​ജ​​യ​​ങ്ങ​​ളു​​ടെ​​യും ക​​ണ​​ക്കു​​പു​​സ്ത​​കം മാ​​ത്ര​​മ​​ല്ല. </span><span style="white-space: unset;">അ​​വി​​ശ്വ​​സ​​നീ​​യ​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വു​​ക​​ളു​​ടെ​​യും </span><span style="white-space: unset;">അ​​മ്പ​​ര​​പ്പി​​ക്കു​​ന്ന വീ​​ഴ്ച​​ക​​ളു​​ടെ​​യും ക​​ഥാ​​പു​​സ്ത​​കം </span><span style="white-space: unset;">കൂ​​ടി​​യാ​​ണ്. ലോ​​ക​​ക​​പ്പി​​ന് ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്കെ ഇ​​തു​​വ​​രെ ന​​ട​​ന്ന 22 ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ നി​​ന്നു​​മു​​ള്ള ചില പ്രധാന ക​​ഥ​​ക​​ളി​​താ...</span></p><h3><b>1930  ഉറുഗ്വായ്
</b></h3><h4><b><font color="#ff0000">ജേതാക്കൾ  ഉറുഗ്വായ് - <span style="white-space: unset;">ഒറ്റക്കയ്യൻ സ്കോറർ</span></font></b></h4><p>ആദ്യ ലോകകപ്പിലെ ഏറ്റവും വിസ്മയകരമായ കഥ ഉറുഗ്വായുടെ ഹെക്ടർ കാസ്ട്രോയുടേതാണ്. തന്റെ 13ാം വയസ്സിൽ ഒരു അപകടത്തിൽ അദ്ദേഹത്തിന് വലത് കൈമുട്ടിന് താഴെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ശാരീരിക പരിമിതിയെ മറികടന്ന് അദ്ദേഹം രാജ്യത്തിന്റെ ദേശീയ ടീമിലെത്തി. ഫൈനലിൽ അയൽക്കാരായ അർജന്റീനക്കെതിരെ ഹെക്ടർ നേടിയ തകർപ്പൻ ഗോൾ ഉറുഗ്വായുടെ കിരീടവിജയം ഉറപ്പിച്ചു.
</p><h3><b>1938  ഫ്രാൻസ്
</b></h3><h4><b><font color="#ff0000">ജേതാക്കൾ  ഇറ്റലി - <span style="white-space: unset;">ബൂട്ടില്ലാതെ ഹാട്രിക്</span></font></b></h4><p>ബ്രസീലിയൻ ഫുട്ബാളിലെ ആദ്യത്തെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ ലിയോണിഡാസിന്റെ അവിശ്വസനീയമായ പ്രകടനത്തിലൂടെ ശ്രദ്ധേയം. പോളണ്ടിനെതിരെയുള്ള ബ്രസീലിന്റെ മത്സരത്തിൽ കനത്ത മഴ കാരണം മൈതാനം മുഴുവൻ ചളിനിറഞ്ഞിരുന്നു. ബൂട്ടിനുള്ളിൽ ചളി കയറി അസ്വസ്ഥനായ ലിയോണിഡാസ് ബൂട്ടുകൾ ഊരിമാറ്റി നഗ്നപാദനായി കളിക്കാൻ അനുവാദം ചോദിച്ചെങ്കിലും റഫറി നിരസിച്ചു. എന്നാൽ, കളിക്കിടയിൽ ബൂട്ട് അഴിഞ്ഞുപോയ ഒരു നിമിഷത്തിൽ അദ്ദേഹം നഗ്നപാദനായി പന്ത് വലയിലെത്തിച്ചു എന്നാണ് ചരിത്രം. ഹാട്രിക്കും നേടി. 
</p><h3><b>1950  ബ്രസീൽ
</b></h3><h4><b><font color="#ff0000">ജേതാക്കൾ  ഉറുഗ്വായ് -<span style="white-space: unset;">മാരക്കാനാസോ</span></font></b></h4><p>രണ്ടാം ലോകയുദ്ധത്തിനു ശേഷം നടന്ന ആദ്യ ലോകകപ്പിൽ ബ്രസീൽ തങ്ങളുടെ നാട്ടിൽ കിരീടം നേടുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. ഉറുഗ്വായുമായുള്ള അവസാന മത്സരത്തിൽ ബ്രസീലിന് ഒരു സമനില മാത്രം മതിയായിരുന്നു ചാമ്പ്യന്മാരാകാൻ. മത്സരം കാണാൻ റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ രണ്ടുലക്ഷത്തോളം കാണികളാണ് തടിച്ചുകൂടിയത്. കളി അവസാനിച്ചപ്പോൾ സ്റ്റേഡിയം മുഴുവൻ ശ്മശാനതുല്യമായ നിശ്ശബ്ദതയിലായി. ഉറുഗ്വായ് 2-1ന് ജയിച്ചു. ‘മാരക്കാനാസോ’ എന്നറിയപ്പെടുന്ന ഈ പരാജയം ബ്രസീലിയൻ ഫുട്ബാൾ ചരിത്രത്തിലെ ദുരന്ത അധ്യായമാണ്.
</p><h3><b>1954  സ്വിറ്റ്സർലൻഡ്
</b></h3><h4><b><font color="#ff0000">ജേതാക്കൾ  പശ്ചിമ ജർമനി - <span style="white-space: unset;">ബേണിലെ മഹാത്ഭുതം</span></font></b></h4><p>അക്കാലത്ത് ലോക ഫുട്ബാളിനെ അടക്കി ഭരിച്ചിരുന്ന ഹംഗറിയുടെ ‘മാന്ത്രിക മഗ്യാറുകൾ’ തോൽവി എന്തെന്നറിയാതെയാണ് ഫൈനലിൽ എത്തിയത്. ഗ്രൂപ് ഘട്ടത്തിൽ പശ്ചിമ ജർമനിയെ അവർ 8-3ന് തകർത്തിരുന്നു. ഫൈനലിൽ അതേ ജർമനിക്കെതിരെ പത്ത് മിനിറ്റിനുള്ളിൽ തന്നെ 2-0ന് മുന്നിലെത്തുകയും ചെയ്തു. എന്നാൽ, കനത്ത മഴ പെയ്തതോടെ ജർമൻ കളിക്കാർക്ക് തിരിച്ചുവരവിനുള്ള അവസരമൊരുങ്ങി. അവിശ്വസനീയമായ പോരാട്ടവീര്യത്തോടെ മൂന്നു ഗോളുകൾ തിരിച്ചടിച്ച അവർ 3-2ന് മത്സരം സ്വന്തമാക്കി. ‘മിറക്കിൾ ഓഫ് ബേൺ’ എന്നറിയപ്പെട്ട ഈ വിജയം രണ്ടാം ലോകയുദ്ധത്തിന് ശേഷം തകർന്നുകിടന്ന ജർമനിക്ക് ഉണർവുമേകി.
</p><h3><b>1958  സ്വീഡൻ
</b></h3><h4><b><font color="#ff0000">ജേതാക്കൾ  ബ്രസീൽ - <span style="white-space: unset;">രാജാവിന്റെ വരവ്</span></font></b></h4><p>പെലെ എന്ന ഇതിഹാസ താരത്തെ സമ്മാനിച്ച ലോകകപ്പ്. വെറും 17 വയസ്സ് മാത്രം പ്രായമുള്ള ഒരു മെലിഞ്ഞ കൗമാരക്കാരനായിട്ടാണ് എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ ബ്രസീൽ ടീമിലെത്തിയത്. ക്വാർട്ടർ ഫൈനലിൽ വെയിൽസിനെതിരെ ഗോൾ നേടിക്കൊണ്ട് അദ്ദേഹം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾനേട്ടക്കാരനായി. <span style="white-space: unset;">സെമിഫൈനലിൽ ഫ്രാൻസിനെതിരെ ഹാട്രിക്കും ഫൈനലിൽ ആതിഥേയരായ സ്വീഡനെതിരെ രണ്ട് ഗോളുകളും അടിച്ചുകൂട്ടി. ബ്രസീൽ തങ്ങളുടെ ആദ്യ ലോകകപ്പ് ഉയർത്തിയതിനൊപ്പം, ലോകം ഒരു ഫുട്ബാൾ രാജാവിന്റെ മൈതാനപ്പിറവിക്കും സാക്ഷ്യംവഹിക്കുകയായിരുന്നു.</span></p><h3><b>1962  ചിലി 
</b></h3><h4><b><font color="#ff0000">ജേതാക്കൾ  ബ്രസീൽ - <span style="white-space: unset;">സാന്‍റിയാഗോയിലെ </span><span style="white-space: unset;">യുദ്ധം</span></font></b></h4><p>ഏറ്റവും അക്രമാസക്തവും ക്രൂരവുമായ മത്സരത്തിനാണ് ചിലിയിലെ സാന്‍റിയാഗോ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആതിഥേയരായ ചിലിയും ഇറ്റലിയും തമ്മിലുള്ള മത്സരത്തിനുമുമ്പ് ഇറ്റാലിയൻ മാധ്യമങ്ങൾ ചിലിയെക്കുറിച്ച് മോശമായി എഴുതിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. മത്സരം തുടങ്ങിയതുമുതൽ കളിക്കാർ പരസ്പരം ചവിട്ടാനും ഇടിക്കാനും തുടങ്ങി, മൈതാനം ഒരു ഗുസ്തി ഗോദ പോലെയായി മാറി. ഈ മത്സരത്തിന്റെ ഭീകരത കൂടിയാണ് പിന്നീട് ഫുട്ബാളിൽ മഞ്ഞ, ചുവപ്പ് കാർഡുകൾ കണ്ടുപിടിക്കാൻ അന്നത്തെ റഫറി കെൻ ആസ്റ്റണ് പ്രചോദനമായത്.
</p><h3><b>1966  ഇംഗ്ലണ്ട്
</b></h3><h4><b><font color="#ff0000">ജേതാക്കൾ  ഇംഗ്ലണ്ട് - <span style="white-space: unset;">പിക്കിൾസും </span><span style="white-space: unset;">ഗോസ്റ്റ് ഗോളും</span></font></b></h4><p>ലോകകപ്പ് തുടങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ് ലണ്ടനിൽ പ്രദർശനത്തിന് വെച്ചിരുന്ന ലോകകപ്പ് ട്രോഫി (അന്ന് യൂൾ റിമെ ട്രോഫി) മോഷ്ടിക്കപ്പെട്ടു. ഒടുവിൽ പിക്കിൾസ് എന്നൊരു വളർത്തുനായാണ് കണ്ടെത്തിയത്. ഫൈനലിൽ ഇംഗ്ലണ്ടും പശ്ചിമ ജർമനിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മറ്റൊരു വിവാദം ജനിച്ചു. ഇംഗ്ലണ്ടിന്റെ ജഫ് ഹേസ്റ്റിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടി ഗോൾ ലൈനിൽ വീണപ്പോൾ റഫറി അത് ഗോൾ അനുവദിച്ചു, എന്നാൽ പന്ത് ലൈൻ കടന്നിരുന്നില്ലെന്ന് ജർമൻ കളിക്കാർ വാദിച്ചു. ഇംഗ്ലണ്ട് ചാമ്പ്യന്മാരായെങ്കിലും ആ ‘ഗോസ്റ്റ് ഗോൾ’ ഇന്നും ഫുട്ബാളിലെ ഏറ്റവും വലിയ തർക്കവിഷയമാണ്.
</p><h3><b>1978  അർജന്റീന
</b></h3><h4><b><font color="#ff0000">ജേതാക്കൾ  അർജന്റീന - <span style="white-space: unset;">ക്രൈഫിന്റെ പിന്മാറ്റം</span></font></b></h4><p>അർജന്റീനയിലെ സൈനിക ഭരണകൂടത്തിന്റെ കീഴിലാണ് 1978 ലോകകപ്പ് നടന്നത്. മുൻ ലോകകപ്പിൽ നെതർലൻഡ്സിന്റെ നായകനായ യൊഹാൻ ക്രൈഫ് ഈ ലോകകപ്പിൽ നിന്ന് പെട്ടെന്ന് പിന്മാറിയത് വലിയ വാർത്തയായിരുന്നു. അവിടത്തെ സൈനിക ഭരണത്തോടുള്ള രാഷ്ട്രീയ പ്രതിഷേധം കൊണ്ടാണെന്നാണ് ലോകം കരുതിയിരുന്നത്. എന്നാൽ, ലോകകപ്പിന് തൊട്ടുമുമ്പ് ബാഴ്‌സലോണയിലെ വീട്ടിൽ തോക്കുധാരികൾ കയറി തന്നെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ മാനസിക ആഘാതമാണ് തന്റെ പിന്മാറ്റത്തിന് പിന്നിലെന്ന് വർഷങ്ങൾക്ക് ശേഷമാണ് ക്രൈഫ് വെളിപ്പെടുത്തിയത്. 
</p><h3><b>1982  സ്പെയിൻ
</b></h3><h4><b><font color="#ff0000">ജേതാക്കൾ  ഇറ്റലി - <span style="white-space: unset;">വിലക്കിൽ നിന്നും </span><span style="white-space: unset;">കപ്പിലേക്ക്</span></font></b></h4><p>സ്പെയിൻ ലോകകപ്പ് ഇറ്റാലിയൻ സ്ട്രൈക്കർ പൗലോ റോസിയുടെ അവിശ്വസനീയമായ തിരിച്ചുവരവിന്റെ കഥയാണ്. ഒത്തുകളി വിവാദത്തിൽപ്പെട്ട് രണ്ടുവർഷത്തെ വിലക്ക് നേരിട്ട റോസി, ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ആദ്യ നാല് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ബ്രസീലിനെതിരെ തകർപ്പൻ ഹാട്രിക് നേടിക്കൊണ്ട് അദ്ദേഹം ഇറ്റലിയെ സെമിഫൈനലിലേക്ക് നയിച്ചു. തുടർന്ന് സെമിഫൈനലിൽ പോളണ്ടിനെതിരെ രണ്ട് ഗോളുകളും, പശ്ചിമ ജർമനിക്കെതിരായ കലാശപ്പോരാട്ടത്തിൽ ആദ്യ ഗോളും നേടി ടീമിന് മൂന്നാം ലോകകിരീടം സമ്മാനിച്ചു. 
</p><h3><b>1990  ഇറ്റലി ‌
</b></h3><h4><b><font color="#ff0000">ജേതാക്കൾ  പശ്ചിമ ജർമനി - <span style="white-space: unset;">റോജർ മില്ലയുടെ നൃത്തം</span></font></b></h4><p>ചാമ്പ്യന്മാരായ അർജന്റീനയെ അട്ടിമറിച്ച് കാമറൂണിനെ ക്വാർട്ടറിലെത്തിച്ച 38കാരൻ റോജർ മില്ല, ഗോൾ നേട്ടങ്ങൾക്ക് ശേഷം കോർണർ ഫ്ലാഗിനടുത്ത് നടത്തിയ പ്രത്യേക നൃത്തത്തിലൂടെ ആരാധകരുടെ ഹൃദയം കവർന്നു. വിരമിക്കൽ പിൻവലിച്ചെത്തി നാല് ഗോളുകൾ നേടിയ അദ്ദേഹത്തിന്റെ ഈ ആഘോഷം ആഫ്രിക്കൻ ഫുട്ബാളിന്റെ പ്രസരിപ്പായി ഇന്നും ഓർക്കപ്പെടുന്നു.
</p><h3><b>1994  യു.എസ്.എ 
</b></h3><h4><b><font color="#ff0000">ജേതാക്കൾ  ബ്രസീൽ - <span style="white-space: unset;">ഗോളിനുപകരം ജീവൻ</span></font></b></h4><p>ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഒരു ദുരന്തത്തിനാണ് ലോകകപ്പ് വഴിവെച്ചത്. കൊളംബിയയുടെ ഡിഫൻഡറായിരുന്ന ആന്ദ്രേസ് എസ്കോബാർ യു.എസിനെതിരായ മത്സരത്തിൽ അബദ്ധത്തിൽ ഒരു സെൽഫ് ഗോൾ വഴങ്ങി. ഈ ഗോൾ കാരണം കൊളംബിയ ടൂർണമെന്റിൽനിന്ന് നേരത്തേതന്നെ പുറത്തായി. ഇത് കൊളംബിയയിലെ ചൂതാട്ട മാഫിയകളെ പ്രകോപിപ്പിച്ചു. ലോകകപ്പ് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ എസ്കോബാറിനെ ജൂലൈ 2ന് മെഡെലിൻ നഗരത്തിലെ ഒരു ബാറിന് പുറത്തുവെച്ച് ആക്രമികൾ വെടിവെച്ചുകൊന്നു. 
</p><h3><b>2006  ജർമനി
</b></h3><h4><b><font color="#ff0000">ജേതാക്കൾ  ഇറ്റലി - <span style="white-space: unset;">സിദാന്റെ നെഞ്ചിനിടി</span></font></b></h4><p>ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്റെ കരിയറിലെ അവസാന മത്സരം. ഇറ്റലിക്കെതിരായ മത്സരത്തിൽ സിദാൻ പെനാൽറ്റിയിലൂടെ ഗോൾ നേടി ഫ്രാൻസിന് ലീഡ് നൽകിയിരുന്നു. എന്നാൽ, അധികസമയത്ത് ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സിദാൻ ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ മറ്റെരാസിയുടെ നെഞ്ചിൽ തന്റെ തലകൊണ്ട് ശക്തമായി ഇടിച്ചുവീഴ്ത്തി. റഫറി ഉടൻ തന്നെ സിദാന് ചുവപ്പ് കാർഡ് നൽകി. ഫ്രാൻസ് ഷൂട്ടൗട്ടിൽ ഇറ്റലിയോട് പരാജയപ്പെടുകയും ചെയ്തു.
</p><h3><b>2010  ദക്ഷിണാഫ്രിക്ക
</b></h3><h4><font color="#ff0000"><b>ജേതാക്കൾ  സ്പെയിൻ - <span style="white-space: unset;">ഘാനയുടെ കണ്ണീർ</span></b></font></h4><p>ആഫ്രിക്കൻ മണ്ണിൽ നടന്ന ആദ്യ ലോകകപ്പിൽ ആഫ്രിക്കൻ രാജ്യമായ ഘാന സെമിഫൈനലിനു തൊട്ടരികെയായിരുന്നു. ഉറുഗ്വായുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ അവസാന മിനിറ്റിൽ ഘാന താരം ഡൊമിനിക് അഡിയയുടെ ഹെഡ്ഡർ ഗോൾ ലൈനിൽ നിന്നിരുന്ന ഉറുഗ്വായ് സ്ട്രൈക്കർ ലൂയിസ് സുവാരസ് കൈകൊണ്ട് പന്ത് തട്ടിയകറ്റി. റഫറി ചുവപ്പ് കാർഡ് നൽകിയെങ്കിലും ഘാനക്ക് ലഭിച്ച പെനാൽറ്റി അസമോവ നഷ്ടപ്പെടുത്തി. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഉറുഗ്വായ് ജയിച്ചു. 
</p><h3><b>2014 (ബ്രസീൽ)</b></h3><p><b style="background-color: rgb(255, 0, 0);">ജേതാക്കൾ-ജർമനി -മിനെയ്‌റാസോ ദുരന്തം</b></p><p>സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ആറാം ലോകകിരീടം എന്ന പ്രതീക്ഷയുമായിട്ടാണ് ബ്രസീൽ ഇറങ്ങിയത്. എന്നാൽ ബെലോ ഹൊറിസോണ്ടേയിലെ മിനെയ്റോ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ ജർമ്മനി ബ്രസീലിനെ തച്ചുടച്ചു. സൂപ്പർ താരം നെയ്മറുടെ പരിക്കും തിയാഗോ സിൽവയുടെ വിലക്കും കാരണം തകർന്ന ബ്രസീലിനെതിരെ ജർമ്മൻ പട ആദ്യ 29 മിനിറ്റിൽ തന്നെ 5 തവണയാണ് ഗോൾ നേടിയത്. മത്സരം അവസാനിച്ചപ്പോൾ 7-1നായിരുന്നു ബ്രസീലിന്റെ തോൽവി. 'മിനെയ്‌റാസോ' (Mineirazo) എന്നറിയപ്പെടുന്ന ഈ തോൽവി ബ്രസീലിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായി ഇന്നും അവശേഷിക്കുന്നു.</p><h4><b>2018 (റഷ്യ)  </b></h4><p><span style="background-color: rgb(255, 0, 0);">ജേതാക്കൾ-ഫ്രാൻസ് -ക്രൊയേഷ്യയുടെ പോരാട്ടവീര്യം</span></p><p>1998 ലോകകപ്പിലെ മൂന്നാം സ്ഥാനനേട്ടം മെച്ചപ്പെടുത്തി, ക്രോയേഷ്യ എന്ന കൊച്ചു രാജ്യം ലോകകപ്പിന്റെ ഫൈനൽ വരെ എത്തിയതാണ് റഷ്യൻ ലോകകപ്പിലെ വീരഗാഥകളിലൊന്ന്. നോക്കൗട്ട് ഘട്ടത്തിൽ ഡെന്മാർക്ക്, റഷ്യ, ഇംഗ്ലണ്ട് എന്നിവർക്കെതിരെ തുടർച്ചയായി മൂന്ന് മത്സരങ്ങളിലും അധികസമയവും പെനാൽറ്റി ഷൂട്ടൗട്ടും കളിച്ചാണ് അവർ മുന്നേറിയത്. നായകൻ ലൂക്കാ മോഡ്രിച്ചിന്റെ അസാധാരണമായ കളിമികവും ടീമിന്റെ തളരാത്ത പോരാട്ടവീര്യവും ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കവർന്നു. ഫൈനലിൽ ഫ്രാൻസിനോട് 4-2 ന് പരാജയപ്പെട്ടെങ്കിലും, തോൽക്കാൻ മനസ്സില്ലാത്ത ആ ക്രോയേഷ്യൻ സംഘം ലോക ഫുട്ബോളിന്റെ ആദരവ് നേടി. ലൂക്കാ മോഡ്രിച്ച് ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും സ്വന്തമാക്കി.</p><h3><b>2022 (ഖത്തർ)</b></h3><p><span style="background-color: rgb(255, 0, 0);">ജേതാക്കൾ- അർജന്റീന -മെസ്സിയുടെ കിരീടധാരണം</span></p><p>അറബ് മണ്ണിൽ നടന്ന ആദ്യ ലോകകപ്പ് ലയണൽ മെസ്സി എന്ന ഇതിഹാസത്തിന്റെ പൂർണ്ണതയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഫൈനലിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അത് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായി മാറി. മെസ്സിയുടെ ഇരട്ട ഗോളുകൾക്കും എംബാപ്പെയുടെ അവിശ്വസനീയ ഹാട്രിക്കിനും ശേഷം മത്സരം 3-3 എന്ന സമനിലയിലായി. പെനൽറ്റി ഷൂട്ടൗട്ടിൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ മികവിൽ അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം ചൂടി. ഫുട്ബോൾ ചരിത്രത്തിലെ മറ്റു നേട്ടങ്ങളെല്ലാം കൈവരിച്ചിട്ടും ലോകകപ്പ് മാത്രം കയ്യകലെ തുടർന്ന മെസ്സിയുടെ കരിയറും അതോടെ മനോഹരപൂർണമായി.</p><h3><b>ക്യുറസാവോ എന്ന കുഞ്ഞൻ</b></h3><p>കോൺകകാഫ് മേഖലയിൽ നിന്ന് യോഗ്യത നേടിയ ക്യുറസാവോ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യം എന്ന റെക്കോർഡുമായാണ് ടൂർണമെന്റിനെത്തുന്നത്. വെറും ഒന്നര ലക്ഷം മാത്രമാണ് നെതർലൻഡ്സിനു കീഴിലുള്ള സാമന്തരാഷ്ട്രമായ ക്യുറസാവോയിലെ ജനസംഖ്യ. ക്യുറസാവോയ്ക്കു തൊട്ടു മുൻപ് യോഗ്യത ഉറപ്പിച്ച കേപ് വെർദെയും ചെറിയ രാജ്യം തന്നെ. ജനസംഖ്യ 5 ലക്ഷം മാത്രം. എന്നാൽ ഇന്ത്യയും ചൈനയും ഉൾപ്പെടെ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള ആദ്യ 10 രാജ്യങ്ങളിൽ എട്ടും ലോകകപ്പിനില്ല എന്ന കൗതുകവുമുണ്ട്.</p><h3><b><font color="#000000"></font></b></h3><h3><b><font color="#000000">2026 <span style="white-space: unset;">ലോകകപ്പ് </span><span style="white-space: unset;">ഒറ്റനോട്ടത്തിൽ</span></font></b></h3><ul class="hocalwire-editor-list"><li><span style="white-space: unset;">48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണിത്. </span></li><li><span style="white-space: unset;">1998 മുതൽ 2022 വരെ 32 ടീമുകളാണ് ലോകകപ്പിനു യോഗ്യത നേടിയിരുന്നത്.</span></li><li><span style="white-space: unset;">ലോകകപ്പിന് മൂന്നു രാജ്യങ്ങൾ ഒന്നിച്ച് വേദിയാകുന്നതും ഇതാദ്യം.</span></li><li><span style="white-space: unset;">കുറസാേവാ, കേപ് വെർഡെ, ജോർഡൻ, ഉസ്ബകിസ്താൻ ടീമുകൾ ഇത്തവണ ലോകകപ്പിൽ അരങ്ങേറുന്നു.</span></li><li><span style="white-space: unset;">16 നഗരങ്ങളാണ് ലോകകപ്പിനു വേദിയാകുന്നത്. ഇതിൽ പതിനൊന്നും യു.എസിലാണ്. മൂന്നെണ്ണം മെക്സികോയിലും രണ്ടെണ്ണം കാനഡയിലും.</span></li><li><span style="white-space: unset;">മൂന്നു തവണ ലോകകപ്പിനു വേദിയാകുന്ന ആദ്യ രാജ്യമാവുകയാണ് മെക്സികോ. നേരത്തേ 1970, 1986 ലോകകപ്പുകളുടെ ആതിഥേയരായിരുന്നു അവർ.</span></li><li><span style="white-space: unset;">ലോകകപ്പ് ചരിത്രത്തിലെ 1000ാം മത്സരം ടൂർണമെന്റിൽ നടക്കും. തുനീഷ്യ-ജപ്പാൻ മത്സരമാണ് ആ നാഴികക്കല്ല്.</span></li><li><span style="white-space: unset;">ആകെ മത്സരങ്ങളുടെ എണ്ണം നൂറു കടക്കുന്ന ആദ്യ ലോകകപ്പാണിത്. 2022 ഖത്തർ ലോകകപ്പിൽ 64 മത്സരങ്ങളാണുണ്ടായിരുന്നത്.</span></li></ul>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/world-cup-history-while-dribbling-1526977</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/world-cup-history-while-dribbling-1526977</guid>
<category><![CDATA[Sports,Football,Editors Choice,Gulf Home,Top News,FIFA World Cup]]></category>
<dc:creator><![CDATA[മു​ഹ​മ്മ​ദ് ദാ​വൂ​ദ്]]></dc:creator>
<pubDate>Tue, 09 Jun 2026 02:00:52 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/08/2861731-world-cup.webp]]></image>
<tags>World Cup 2026,Football World Cup 2026,Football News,Sports News,FIFA</tags>
</item>
<item>
<title><![CDATA[ലോകകപ്പ് 2026; ക​ളി​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ട്]]></title>
<description><![CDATA[ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​ർ കൂ​ടു​ത​ൽ അ​ച്ച​ട​ക്കം പാ​ലി​ക്കാ​നും ക​ളി​യി​ലെ സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത് ത​ട​യാ​നും ഫി​ഫ പു​തി​യ നി​യ​മ​ങ്ങ​ൾ 
കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്]]></description>
<content:encoded><![CDATA[<p><b>വാ​യ പൊ​ത്തി​യാ​ൽ, <span style="white-space: unset;">ക​ളം വി​ട്ടാ​ൽ ചു​വ​പ്പ്</span></b></p><p>ക​ളി​ക്ക​ള​ത്തി​ൽ​വെ​ച്ച് എ​തി​ർ ക​ളി​ക്കാ​രോ​ടോ റ​ഫ​റി​യോ​ടോ ത​ർ​ക്കി​ക്കു​മ്പോ​ൾ കൈ​കൊ​ണ്ടോ ജ​ഴ്സി​കൊ​ണ്ടോ വാ​യ മൂ​ടി​പ്പി​ടി​ച്ചാ​ൽ നേ​രി​ട്ട് ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ക്കും. വം​ശീ​യ​മാ​യോ മോ​ശ​മാ​യോ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് കാ​മ​റ​ക​ളി​ൽ നി​ന്നും ലി​പ്-​റീ​ഡി​ങ്ങി​ൽ നി​ന്നും ഒ​ളി​പ്പി​ച്ചു​വെ​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ഈ ​നി​യ​മം. എ​ന്നാ​ൽ, സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല. റ​ഫ​റി​യു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ളി​ക്കാ​ർ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം മൈ​താ​നം വി​ട്ടു​പോ​യാ​ൽ അ​വ​ർ​ക്ക് റെ​ഡ് കാ​ർ​ഡ് ല​ഭി​ക്കും. പ്രേ​രി​പ്പി​ക്കു​ന്ന ഒ​ഫീ​ഷ്യ​ൽ​സി​നെ​യും പു​റ​ത്താ​ക്കും. ഒ​രു ടീം ​മു​ഴു​വ​നാ​യി ക​ളി നി​ർ​ത്തി​പ്പോ​യാ​ൽ അ​വ​ർ തോ​റ്റ​താ​യി പ്ര​ഖ്യാ​പി​ക്കും.
</p><p><b>പാ​ഴാ​ക്കാ​ൻ സ​മ​യ​മി​ല്ല
</b></p><p>ക​ളി​ക്കാ​ര​ൻ മ​നഃ​പൂ​ർ​വം സ​മ​യം ക​ള​യു​ക​യാ​ണെ​ന്ന് റ​ഫ​റി​ക്ക് തോ​ന്നി​യാ​ൽ റ​ഫ​റി കൈ​യു​യ​ർ​ത്തി അ​ഞ്ച് സെ​ക്ക​ൻ​ഡ് കൗ​ണ്ട്ഡൗ​ൺ കാ​ണി​ക്കും. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ ത്രോ-​ഇ​ൻ എ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​ത് എ​തി​ർ ടീ​മി​ന് ല​ഭി​ക്കും. ഗോ​ൾ​കീ​പ്പ​ർ അ​ഞ്ച് സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ കി​ക്ക് എ​ടു​ത്തി​ല്ലെ​ങ്കി​ൽ എ​തി​ർ ടീ​മി​ന് കോ​ർ​ണ​ർ കി​ക്ക് ന​ൽ​കും. സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ക​ളി​ക്കാ​ര​ൻ 10 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ മൈ​താ​ന​ത്തി​ന് പു​റ​ത്തു​പോ​ക​ണം. അ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ, പ​ക​രം വ​രു​ന്ന ക​ളി​ക്കാ​ര​ന് ഒ​രു മി​നി​റ്റ് നേ​ര​ത്തേ​ക്ക് മൈ​താ​ന​ത്ത് ഇ​റ​ങ്ങാ​ൻ അ​നു​വാ​ദം ല​ഭി​ക്കി​ല്ല. ആ ​ഒ​രു മി​നി​റ്റ് നേ​രം പ​ത്തു​പേ​രു​മാ​യി ക​ളി​ക്കേ​ണ്ടി വ​രും.
</p><p><b>റ​ഫ​റി​യെ കൂ​ടു​ത​ൽ <span style="white-space: unset;">തി​രു​ത്തും ‘വാ​ർ’</span></b></p><p>റ​ഫ​റി​മാ​രു​ടെ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ വി​ഡി​യോ അ​സി​സ്റ്റ​ന്റ് റ​ഫ​റി (വാ​ർ) സം​വി​ധാ​ന​ത്തി​ന് കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കി. തെ​റ്റാ​യ രീ​തി​യി​ലാ​ണ് റ​ഫ​റി കോ​ർ​ണ​ർ കി​ക്ക് അ​നു​വ​ദി​ച്ച​തെ​ങ്കി​ൽ വാ​റി​ന് അ​ത് തി​രു​ത്താം. തെ​റ്റാ​യ തീ​രു​മാ​ന​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ഞ്ഞ​ക്കാ​ർ​ഡ് (അ​തു​വ​ഴി ല​ഭി​ക്കു​ന്ന റെ​ഡ് കാ​ർ​ഡ്) പി​ൻ​വ​ലി​ക്കാ​ൻ ഇ​നി വാ​റി​ന് സാ​ധി​ക്കും. റ​ഫ​റി ആ​ളു​മാ​റി വേ​റെ ക​ളി​ക്കാ​ര​നാ​ണ് മ​ഞ്ഞ​യോ ചു​വ​പ്പോ കാ​ർ​ഡ് ന​ൽ​കി​യ​തെ​ങ്കി​ൽ ഇ​ട​പെ​ടും.
</p><p><b>ഒ​രു മി​നി​റ്റ് പു​റ​ത്തി​രി​ക്ക​ൽ; വെ​ള്ളം കു​ടി​ ഇ​ട​വേ​ള
</b></p><p>പ​രി​ക്കേ​ൽ​ക്കു​ന്ന ക​ളി​ക്കാ​ര​നെ ചി​കി​ത്സി​ക്കാ​ൻ മെ​ഡി​ക്ക​ൽ സം​ഘം മൈ​താ​ന​ത്ത് ഇ​റ​ങ്ങി​യാ​ൽ, ആ ​ക​ളി​ക്കാ​ര​ൻ മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച ശേ​ഷം ഒ​രു മി​നി​റ്റ് നേ​രം മൈ​താ​ന​ത്തി​ന് പു​റ​ത്തു​ത​ന്നെ നി​ൽ​ക്ക​ണം. സ​മ​യം ക​ള​യാ​ൻ വേ​ണ്ടി ക​ളി​ക്കാ​ർ പ​രി​ക്ക് ന​ടി​ക്കു​ന്ന​ത് ത​ട​യാ​നാ​ണി​ത്. ഗോ​ൾ​കീ​പ്പ​ർ​ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ ന​ൽ​കു​മ്പോ​ൾ, മ​റ്റ് ക​ളി​ക്കാ​ർ സൈ​ഡ് ലൈ​നി​ലേ​ക്ക് ഓ​ടി​വ​ന്ന് കോ​ച്ചി​ന്റെ അ​ടു​ത്തു​നി​ന്ന് ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചു. ക​ടു​ത്ത ചൂ​ട് കാ​ര​ണ​മാ​യി ക​ളി​ക്കാ​ർ​ക്ക് വെ​ള്ളം കു​ടി​ക്കാ​ൻ ഓ​രോ പ​കു​തി​യി​ലും 22 മി​നി​റ്റാ​യാ​ൽ മൂ​ന്ന് മി​നി​റ്റ് നി​ർ​ബ​ന്ധി​ത ഇ​ട​വേ​ള ഉ​ണ്ടാ​യി​രി​ക്കും.
</p>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/world-cup-2026-significant-changes-introduced-to-the-game-1526974</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/world-cup-2026-significant-changes-introduced-to-the-game-1526974</guid>
<category><![CDATA[Sports,Football,Gulf Home,Top News,FIFA World Cup]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Mon, 08 Jun 2026 17:46:13 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/08/2861728-qwe.webp]]></image>
<tags>World Cup 2026,FIFA,sports</tags>
</item>
<item>
<title><![CDATA[ലോകകപ്പ്- 2026: എ​നി​ക്ക് ഞാ​നാ​വ​ണം, മെ​സ്സി​യാ​വേ​ണ്ട-​യ​മാ​ൽ]]></title>
<content:encoded><![CDATA[<p>ന്യൂ​യോ​ർ​ക്: ല​യ​ണ​ൽ  മെ​സ്സി​യെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ബ​ഹു​മാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ആ​കാ​ന​ല്ല, മ​റി​ച്ച് ‘താ​ൻ ത​ന്നെ​യാ​യി’ സ്വ​ന്തം വ​ഴി വെ​ട്ടി​ത്തു​റ​ക്കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് സ്പെ​യി​നി​ന്റെ കൗ​മാ​ര താ​രം ല​മീ​ൻ യ​മാ​ൽ. ‘‘മെ​സ്സി ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​ണ്. അ​ദ്ദേ​ഹ​വു​മാ​യി എ​ന്നെ താ​ര​ത​മ്യം ചെ​യ്യാ​ൻ ഞാ​ൻ യോ​ഗ്യ​ന​ല്ല. എ​നി​ക്ക് മെ​സ്സി ആ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ല. എ​ന്റെ സ്വ​ന്തം വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.’’-​ബി.​ബി.​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ യ​മാ​ൽ വ്യ​ക്ത​മാ​ക്കി.
</p><p>‘‘ഒ​രു കു​ട്ടി​യാ​യി ഫു​ട്ബാ​ൾ ക​ളി​ച്ചു തു​ട​ങ്ങി​യ കാ​ലം മു​ത​ലേ ലോ​ക​ക​പ്പ് എ​ന്ന​ത് എ​പ്പോ​ഴും എ​ന്റെ​യൊ​രു സ്വ​പ്ന​മാ​യി​രു​ന്നു. ഇ​ത് എ​ന്റെ (ഓ​ർ​മ​യി​ലെ) മൂ​ന്നാ​മ​ത്തെ ലോ​ക​ക​പ്പാ​ണ്. ഞാ​നും അ​തി​ന്റെ ഭാ​ഗ​മാ​കാ​ൻ പോ​കു​ന്നു. എ​നി​ക്കി​ത് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഫു​ട്ബാ​ൾ ക​ളി​ക്കേ​ണ്ട​ത് മൈ​താ​ന​ത്താ​ണ്, പേ​പ്പ​റി​ല​ല്ല’’ -താ​രം തു​ട​ർ​ന്നു. ‘‘ക​ഴി​ഞ്ഞ യൂ​റോ ക​പ്പ് നേ​ടു​മെ​ന്ന് ആ​രെ​ങ്കി​ലും ക​രു​തി​യ ഫേ​വ​റി​റ്റു​ക​ൾ ആ​യി​രു​ന്നി​ല്ല ഞ​ങ്ങ​ൾ. പ​ക്ഷേ ഞ​ങ്ങ​ൾ അ​ത് വി​ജ​യി​ച്ചു. അ​വ​സാ​ന 48ൽ ​എ​ത്തി​യ ഓ​രോ ടീ​മി​നും അ​ർ​ഹി​ക്കു​ന്ന ബ​ഹു​മാ​നം ന​ൽ​കേ​ണ്ട​തു​ണ്ട്. അ​വ​ർ അ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത് സ്വ​ന്തം ക​ളി​മി​ക​വു​കൊ​ണ്ട് ത​ന്നെ​യാ​ണ്’’ -യ​മാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
</p><p>ബാ​ഴ്സ​ലോ​ണ​ക്കു​വേ​ണ്ടി ക​ളി​ക്ക​വേ ഇ​ട​ത് കാ​ലി​ലെ പേ​ശി​ക്ക് പ​രി​ക്കേ​റ്റ​തി​നാ​ൽ യ​മാ​ൽ നി​ല​വി​ൽ പ്ര​ത്യേ​ക ചി​കി​ത്സ​യി​ലാ​ണ്. സ്പെ​യി​നി​ന്റെ ലോ​ക​ക​പ്പി​ന് മു​മ്പു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ൽ താ​രം പ​ങ്കെ​ടു​ക്കു​ന്നി​ല്ല. എ​ങ്കി​ലും സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡി ​ലാ ഫ്യൂ​ന്റെ പ്ര​ഖ്യാ​പി​ച്ച ലോ​ക​ക​പ്പ് സ്ക്വാ​ഡി​ൽ 18 കാ​ര​ൻ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ജൂ​ൺ 15ന് ​കേ​പ്പ് വെ​ർ​ഡെ​ക്കെ​തി​രെ​യാ​ണ് സ്പെ​യി​നി​ന്റെ ആ​ദ്യ മ​ത്സ​രം. അ​തി​നു​മു​മ്പ് താ​രം പൂ​ർ​ണ ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.</p>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/i-want-to-be-myself-i-dont-want-to-be-messi-lamine-yamal-1526972</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/i-want-to-be-myself-i-dont-want-to-be-messi-lamine-yamal-1526972</guid>
<category><![CDATA[Sports,Football,Gulf Home,Top News,FIFA World Cup]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Mon, 08 Jun 2026 17:32:14 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/08/2861726-foot.webp]]></image>
<tags>Lamine Yamal,Lionel Messi,football</tags>
</item>
<item>
<title><![CDATA[ലോ​ക​ക​പ്പ് പടിവാതിൽക്കൽ; യു.​എ​സി​ലും 
മെ​ക്സി​കോ​യി​ലും കാ​ന​ഡ​യി​ലും 
ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ണം]]></title>
<content:encoded><![CDATA[<p>ന്യൂ​യോ​ർ​ക്: ഫി​ഫ ലോ​ക​ക​പ്പി​ന് പ​ന്തു​രു​ളാ​ൻ ര​ണ്ടു​നാ​ൾ മാ​ത്രം ശേ​ഷി​ക്കെ യു.​എ​സി​ലും മെ​ക്സി​കോ​യി​ലും കാ​ന​ഡ​യി​ലും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലോ​ക​ക​പ്പി​നാ​ണ് വ​ട​ക്കെ അ​മേ​രി​ക്ക​ൻ വ​ൻ​ക​ര സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​വു​ന്ന​ത്.
</p><p><b>ഹൈ​ബ്രി​ഡ് പു​ൽ​ത്ത​കി​ടി; <span style="white-space: unset;">സെ​ൻ​സ​റി മു​റി​ക​ൾ</span></b></p><p>പ്ര​കൃ​തി​ദ​ത്ത​മാ​യ പു​ല്ലും കൃ​ത്രി​മ നാ​രു​ക​ളും ചേ​ർ​ത്തു​ള്ള അ​ത്യാ​ധു​നി​ക ഹൈ​ബ്രി​ഡ് പു​ൽ​ത്ത​കി​ടി​ക​ളാ​ണ് 16 സ്റ്റേ​ഡി​യ​ങ്ങ​ളി​ലും.  ത​ണു​പ്പി​ച്ച ട്ര​ക്കു​ക​ളി​ൽ കൊ​ണ്ടു​വ​ന്ന സ്വാ​ഭാ​വി​ക ‘കെ​ന്റ​ക്കി ബ്ലൂ​ഗ്രാ​സ്’ ആ​ണ് സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ പാ​കി​യി​രി​ക്കു​ന്ന​ത്. മ​ണ​ൽ പാ​ളി​ക​ളും വാ​ക്വം വെ​ന്റി​ലേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ങ്ങ​ളി​ലും മെ​ക്സി​കോ സി​റ്റി പോ​ലു​ള്ള ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രേ​ത​രം ക​ളി​സ്ഥ​ലം ഉ​റ​പ്പാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു.
</p><p>യു.​എ​സി​ലെ ചി​ല സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ വീ​തി കൂ​ട്ടാ​നാ​യി ഗാ​ല​റി​യു​ടെ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി. ഫൈ​ന​ൽ ന​ട​ക്കു​ന്ന ന്യൂ​യോ​ർ​ക്കി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ലും ലോ​സ് ആ​ഞ്ജ​ല​സി​ലെ സോ​ഫി സ്റ്റേ​ഡി​യ​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി, ക​ടു​ത്ത ശ​ബ്ദ​വും വെ​ളി​ച്ച​വും കാ​ര​ണം ബു​ദ്ധി​മു​ട്ടു​ന്ന കാ​ണി​ക​ൾ​ക്കാ​യി എ​ല്ലാ 16 സ്റ്റേ​ഡി​യ​ങ്ങ​ളി​ലും പ്ര​ത്യേ​ക ‘സെ​ൻ​സ​റി മു​റി​ക​ൾ’ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
</p><p><b>അ​ന​ധി​കൃ​ത ഡ്രോ​ണു​ക​ളെ <span style="white-space: unset;">വ​ല​യെ​റി​ഞ്ഞ് പി​ടി​ക്കും</span></b></p><p>അ​മേ​രി​ക്ക​യി​ലെ സ്റ്റേ​ഡി​യ​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ പ​റ​ക്കു​ന്ന മ​റ്റ് ഡ്രോ​ണു​ക​ളെ ആ​കാ​ശ​ത്തു​വെ​ച്ച് വ​ലി​യ വ​ല​യെ​റി​ഞ്ഞ് പി​ടി​കൂ​ടാ​ൻ ശേ​ഷി​യു​ള്ള അ​ത്യാ​ധു​നി​ക ‘ക്വാ​ഡ്കോ​പ്ട​റു​ക​ൾ’ ആ​ണ് സു​ര​ക്ഷാ സേ​ന ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മെ​ക്സി​കോ​യി​ലെ മോ​ണ്ടെ​റെ​യ് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ​ക്കാ​യി റോ​ബോ​ട്ട് നാ​യ്ക്ക​ളെ​യും ബ്ലാ​ക്ക് ഹോ​ക്ക് ഹെ​ലി​കോ​പ്ട​റു​ക​ളെ​യും രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് ക​ളി ന​ട​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും അ​തി​ർ​ത്തി​ക​ളി​ലും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. </p>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/world-cup-around-the-corner-preparations-complete-in-usa-mexico-and-canada-1526954</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/world-cup-around-the-corner-preparations-complete-in-usa-mexico-and-canada-1526954</guid>
<category><![CDATA[Sports,Football,Gulf Home,Top News,FIFA World Cup]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Mon, 08 Jun 2026 16:50:09 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/08/2861702-world-cup.webp]]></image>
<tags>worldcup,Canada,football</tags>
</item>
<item>
<title><![CDATA[2026 ലോകകപ്പ്: പ്രതിഫലത്തിൽ റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഒന്നാമത്]]></title>
<description><![CDATA[ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ മൂന്ന് പേർ സൗദി റോഷൻ ലീഗിൽ നിന്ന്]]></description>
<content:encoded><![CDATA[<p>റിയാദ്: 2026 ഫുട്​ബാൾ ലോകകപ്പിന് ആവേശകരമായ തുടക്കമാകുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കളിക്കാരുടെ പട്ടികയിൽ സൗദി റോഷൻ ലീഗ് താരങ്ങളുടെ സാമ്പത്തിക കരുത്ത് പ്രകടമാകുന്നു. ടൂർണമെൻറിൽ മാറ്റുരയ്ക്കുന്ന ഏറ്റവും ഉയർന്ന വരുമാനക്കാരായ കളിക്കാരുടെ മുൻനിരയിലാണ് സൗദി ലീഗിൽ കളിക്കുന്ന മൂന്ന് പ്രമുഖ താരങ്ങൾ ഇടംപിടിച്ചിരിക്കുന്നത്.</p><p>അൽ നസർ ക്ലബി​െൻറ നായകനും പോർച്ചുഗീസ് ഇതിഹാസവുമായ ക്രിസ്​റ്റ്യാനോ റൊണാൾഡോയാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. എക്സ് പ്ലാറ്റ്‌ഫോമിലെ ‘ദി വേൾഡ് ഇൻ നമ്പേഴ്സ്’ എന്ന അക്കൗണ്ട് പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 21.6 കോടി ഡോളറി​െൻറ വാർഷിക വരുമാനവുമായി റൊണാൾഡോ പട്ടികയിൽ വ്യക്തമായ ആധിപത്യം പുലർത്തുന്നു. 
</p><p>തൊട്ടടുത്ത എതിരാളികളേക്കാൾ വലിയ മാർജിനിൽ മുന്നിലുള്ള അദ്ദേഹം, ലോകത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കായികതാരങ്ങളിൽ ഒരാളെന്ന പദവി ഒരിക്കൽ കൂടി ഉറപ്പിച്ചു. പോർച്ചുഗൽ നായക​െൻറ സാമ്പത്തിക മേധാവിത്വം വ്യക്തമാക്കുന്നതാണ് മറ്റ് കണക്കുകളും. അദ്ദേഹത്തി​െൻറ വാർഷിക വരുമാനം മാത്രം, പട്ടികയിൽ തൊട്ടുപിന്നിലുള്ള മൂന്ന് താരങ്ങളുടെ ആകെ വരുമാനത്തിന് തുല്യമാണ്.
</p><p>റൊണാൾഡോ എന്ന സൂപ്പർതാരത്തി​െൻറ അസാധാരണമായ വിപണി മൂല്യവും സാമ്പത്തിക സ്വാധീനവുമാണ് ഇത് അടിവരയിടുന്നത്. അമേരിക്കൻ ക്ലബായ ഇൻറർ മയാമിയുടെ അർജൻറീനൻ സൂപ്പർ താരം ലയണൽ മെസ്സി എട്ട്​ കോടി ഡോളർ വാർഷിക വരുമാനവുമായി പട്ടികയിൽ രണ്ടാമതുണ്ട്. ഈ പട്ടികയിലെ ആദ്യ നാല് സ്ഥാനങ്ങളിൽ സൗദിയുടെ റോഷൻ ലീഗിലെ മറ്റ് രണ്ട് പ്രമുഖ താരങ്ങളും ഉൾപ്പെടുന്നുണ്ട്. അൽ അഹ്​ലിയുടെ അൾജീരിയൻ താരം റിയാദ് മഹ്‌റെസ് ആറ്​ കോടി ഡോളറുമായി മൂന്നാം സ്ഥാനത്തും, അൽ നസറി​െൻറ സെനഗൽ താരം സാദിയോ മാനെ 4.6 കോടി ഡോളറുമായി നാലാം സ്ഥാനത്തുമാണ്.
</p><p>ഈ കണക്കുകൾ വ്യക്തമാക്കുന്നത് സൗദി പ്രഫഷനൽ ലീഗിന് അന്താരാഷ്​ട്ര തലത്തിലുള്ള ശക്തമായ സ്വാധീനമാണ്. കേവലം കളി മികവിൽ മാത്രമല്ല, സാമ്പത്തിക ശേഷിയിലും സൗദി ലീഗ് ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ഫുട്​ബാൾ താരങ്ങളുടെയും ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന കളിക്കാരുടെയും പ്രധാന ആകർഷണ കേന്ദ്രമായി സൗദി അറേബ്യ മാറിയിരിക്കുന്നു എന്നതി​െൻറ വ്യക്തമായ തെളിവാണ് ഈ റിപ്പോർട്ടുകൾ.</p>]]></content:encoded>
<link>https://www.madhyamam.com/fifa-world-cup-2026/2026-world-cup-cristiano-ronaldo-tops-the-list-again-with-record-salary-1526932</link>
<guid isPermaLink="true">https://www.madhyamam.com/fifa-world-cup-2026/2026-world-cup-cristiano-ronaldo-tops-the-list-again-with-record-salary-1526932</guid>
<category><![CDATA[Gulf,Saudi Arabia,Sports,Football,Gulf Home,Top News,FIFA World Cup]]></category>
<dc:creator><![CDATA[നജിം കൊച്ചുകലുങ്ക്​]]></dc:creator>
<pubDate>Mon, 08 Jun 2026 15:18:21 GMT</pubDate>
<image><![CDATA[https://www.madhyamam.com/h-upload/2026/06/08/2861660-untitled-1.gif]]></image>
<tags>2026 world cup,Cristiano Ronaldo,salary</tags>
</item>
</channel>
</rss>
