Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2019 5:18 PM GMT Updated On
date_range 12 Oct 2019 5:18 PM GMTകർശന സുരക്ഷയും നിരീക്ഷണവുമായി പി.എസ്.സിയുടെ വി.ഇ.ഒ പരീക്ഷ
text_fieldsbookmark_border
തിരുവനന്തപുരം: പരീക്ഷകേന്ദ്രങ്ങളിൽ കർശന സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തി ഗ്രാമവികസന വകുപ്പില് വില്ലേജ് എക്സ്റ്റന്ഷന് ഓഫിസര് (വി.ഇ.ഒ) പരീക്ഷ പി.എസ്.സി നടത്തി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ 850 സെൻററുകളിലായാണ് ആദ്യഘട്ടത്തിൽ പരീക്ഷ നടത്തിയത്.
നേരത്തേ 14 ജില്ലകളിലായി രണ്ട് ഘട്ടങ്ങളിലായി നടത്തിയിരുന്ന പരീക്ഷ, പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ തട്ടിപ്പിനെ തുടർന്ന് നാലും അഞ്ചും തവണകളായാണ് ഇത്തവണ പി.എസ്.സി നടത്തുന്നത്.
മുൻകാലങ്ങളിൽ വാച്ചും പഴ്സും കുപ്പിവെള്ളവും ക്ലാസ് മുറികളിൽ അനുവദിച്ചിരുന്നെങ്കിൽ ഇത്തവണ അവയൊക്കെ പി.എസ്.സി പുറത്താക്കി. പരീക്ഷ സെൻററിൽ ഉദ്യോഗാർഥിക്കൾക്കൊപ്പം വന്നവർക്ക് പ്രവേശനം അനുവദിച്ചില്ല. പരീക്ഷ ആരംഭിക്കുന്നതിന് 15 മിനിട്ടിന് മുമ്പ് മാത്രമാണ് ഉദ്യോഗാർഥികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചത്.
ഉദ്യോഗാർഥികളുടെ പഴ്സും ബാഗും സൂക്ഷിക്കാൻ ഓരോ കേന്ദ്രത്തിലും പ്രത്യേക മുറി അനുവദിച്ചിരുന്നു. എന്നാൽ, പരീക്ഷക്ക് ശേഷം ഇവ തിരിച്ചെടുക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നത് ഉദ്യോഗാർഥികളെ വലച്ചു.
14 ജില്ലകളിലുമായി മൊത്തം 12,54,961 അപേക്ഷകരാണുള്ളത്. രണ്ടരലക്ഷം ഉദ്യോഗാർഥികൾക്കുള്ള സൗകര്യം മാത്രമാണ് ഒരു ദിവസം പി.എസ്.സി ഒരുക്കുന്നത്. ഇതിെൻറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച തിരുവനന്തപുരത്തും കോഴിക്കോടും ആദ്യഘട്ട പരീക്ഷ നടത്തിയത്. തിരുവനന്തപുരത്ത് 1,24,162 പേരും കോഴിക്കോട് 80,282 പേരുമാണ് പരീക്ഷ എഴുതിയത്. നേരത്തേ 1,56,610 പേർ തലസ്ഥാനത്ത് വി.ഇ.ഒ പരീക്ഷയെഴുത്താൻ അപേക്ഷിച്ചിരുന്നെങ്കിലും പരീക്ഷ എഴുതുമെന്ന് ഉറപ്പ് നൽകാത്തതിനെ തുടർന്ന് ബാക്കിയുള്ളവരുടെ അപേക്ഷകൾ പി.എസ്.സി റദ്ദാക്കുകയായിരുന്നു.
കോഴിക്കോട് 28,883 പേരെയും ഒഴിവാക്കി. ഒക്ടോബര് 26ന് കൊല്ലം, ഇടുക്കി, കണ്ണൂര് ജില്ലകളിലാണ് രണ്ടാഘട്ട പരീക്ഷ. 1,92,409 പേരാണ് പരീക്ഷയെഴുതുമെന്ന് പി.എസ്.സിക്ക് ഉറപ്പ് നൽകിയിട്ടുള്ളത്. ശേഷിക്കുന്ന ഒമ്പത് ജില്ലക്കാരുടെ പരീക്ഷ നവംബറിലാണ്.
നേരത്തേ 14 ജില്ലകളിലായി രണ്ട് ഘട്ടങ്ങളിലായി നടത്തിയിരുന്ന പരീക്ഷ, പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ തട്ടിപ്പിനെ തുടർന്ന് നാലും അഞ്ചും തവണകളായാണ് ഇത്തവണ പി.എസ്.സി നടത്തുന്നത്.
മുൻകാലങ്ങളിൽ വാച്ചും പഴ്സും കുപ്പിവെള്ളവും ക്ലാസ് മുറികളിൽ അനുവദിച്ചിരുന്നെങ്കിൽ ഇത്തവണ അവയൊക്കെ പി.എസ്.സി പുറത്താക്കി. പരീക്ഷ സെൻററിൽ ഉദ്യോഗാർഥിക്കൾക്കൊപ്പം വന്നവർക്ക് പ്രവേശനം അനുവദിച്ചില്ല. പരീക്ഷ ആരംഭിക്കുന്നതിന് 15 മിനിട്ടിന് മുമ്പ് മാത്രമാണ് ഉദ്യോഗാർഥികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചത്.
ഉദ്യോഗാർഥികളുടെ പഴ്സും ബാഗും സൂക്ഷിക്കാൻ ഓരോ കേന്ദ്രത്തിലും പ്രത്യേക മുറി അനുവദിച്ചിരുന്നു. എന്നാൽ, പരീക്ഷക്ക് ശേഷം ഇവ തിരിച്ചെടുക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നത് ഉദ്യോഗാർഥികളെ വലച്ചു.
14 ജില്ലകളിലുമായി മൊത്തം 12,54,961 അപേക്ഷകരാണുള്ളത്. രണ്ടരലക്ഷം ഉദ്യോഗാർഥികൾക്കുള്ള സൗകര്യം മാത്രമാണ് ഒരു ദിവസം പി.എസ്.സി ഒരുക്കുന്നത്. ഇതിെൻറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച തിരുവനന്തപുരത്തും കോഴിക്കോടും ആദ്യഘട്ട പരീക്ഷ നടത്തിയത്. തിരുവനന്തപുരത്ത് 1,24,162 പേരും കോഴിക്കോട് 80,282 പേരുമാണ് പരീക്ഷ എഴുതിയത്. നേരത്തേ 1,56,610 പേർ തലസ്ഥാനത്ത് വി.ഇ.ഒ പരീക്ഷയെഴുത്താൻ അപേക്ഷിച്ചിരുന്നെങ്കിലും പരീക്ഷ എഴുതുമെന്ന് ഉറപ്പ് നൽകാത്തതിനെ തുടർന്ന് ബാക്കിയുള്ളവരുടെ അപേക്ഷകൾ പി.എസ്.സി റദ്ദാക്കുകയായിരുന്നു.
കോഴിക്കോട് 28,883 പേരെയും ഒഴിവാക്കി. ഒക്ടോബര് 26ന് കൊല്ലം, ഇടുക്കി, കണ്ണൂര് ജില്ലകളിലാണ് രണ്ടാഘട്ട പരീക്ഷ. 1,92,409 പേരാണ് പരീക്ഷയെഴുതുമെന്ന് പി.എസ്.സിക്ക് ഉറപ്പ് നൽകിയിട്ടുള്ളത്. ശേഷിക്കുന്ന ഒമ്പത് ജില്ലക്കാരുടെ പരീക്ഷ നവംബറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story