Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപൊന്നുവില...

പൊന്നുവില കുതിക്കുന്നു; രണ്ടു ദിവസത്തിനിടെ ഉയര്‍ന്നത് 720 രൂപ

text_fields
bookmark_border
പൊന്നുവില കുതിക്കുന്നു; രണ്ടു ദിവസത്തിനിടെ ഉയര്‍ന്നത് 720 രൂപ
cancel

കൊച്ചി: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറാനുള്ള തീരുമാനത്തെ തുടര്‍ന്ന് ആഗോള തലത്തിലുണ്ടായ സാമ്പത്തിക അസ്ഥിരതയെ തുടര്‍ന്ന് സ്വര്‍ണ വില കുതിക്കുന്നു. കഴിഞ്ഞ 26 മാസത്തെ ഉയര്‍ന്ന നിലയിലാണ് വിലയിപ്പോള്‍. രണ്ടു ദിവസത്തിനിടെ പവന് 720 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ വിവാഹ കമ്പോളം ആശങ്കയിലായി.  വെള്ളിയാഴ്ച പവന് 480 രൂപ വര്‍ധിച്ച് 22,400 രൂപയായിരുന്ന വില, ശനിയാഴ്ച വീണ്ടും 240 രൂപ വര്‍ധിച്ച് 22,640 രൂപയിലത്തെി. ആഗോള മാര്‍ക്കറ്റില്‍ ഒൗണ്‍സിന് 1,358 ഡോളറായും ഉയര്‍ന്നു. 2014നു ശേഷം ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 2830 രൂപയാണ് ശനിയാഴ്ചയിലെ വില.

യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ ബ്രിട്ടന്‍ തീരുമാനിച്ചതോടെ ക്രൂഡോയില്‍ വിലയും ആഗോള തലത്തില്‍ ഓഹരി വിപണിയിലും വന്‍ തകര്‍ച്ച നേരിട്ടു. രൂപയുടെ മൂല്യവും താഴ്ന്നു. ഈ സാമ്പത്തിക മാറ്റത്തെ തുടര്‍ന്ന് സ്വര്‍ണം, ഡോളര്‍ എന്നിവയുടെ വില ഉയര്‍ന്നു. അടുത്ത ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓഹരി വിപണിയില്‍നിന്ന് പിന്മാറുന്ന നിക്ഷേപകര്‍ സ്വര്‍ണത്തിലും ഡോളറിലുമാണ് നിക്ഷേപിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ഇതേ അവസ്ഥയായിരുന്നു.

2016-17 സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ പാദത്തില്‍ ആഗോളതലത്തില്‍ സ്വര്‍ണ ഉപഭോഗം 21 ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ 19 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം കോയിന്‍, ബാര്‍ വില്‍പനയില്‍ ഒരു ശതമാനം വര്‍ധിച്ചു. സര്‍ക്കാര്‍ നയങ്ങളും ഉയര്‍ന്ന വിലയുമാണ് ഇന്ത്യയില്‍ സ്വര്‍ണ ഉപഭോഗം കുറയുന്നതിനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഓഹരി വിപണിയിലെ തകര്‍ച്ച നിക്ഷേപ രൂപത്തില്‍ സ്വര്‍ണ ഉപഭോഗം വര്‍ധിപ്പിക്കുമെന്നും ആഭരണ ഉപഭോഗം കുറക്കുമെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.

സ്വര്‍ണ വിലയോടൊപ്പം തങ്കം, വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച തങ്കം പവന് 1,122 രൂപ വര്‍ധിച്ച് 28,309 രൂപയും വെള്ളി കിലോഗ്രാമിന് 1,000 രൂപ വര്‍ധിച്ച് 42,300 രൂപയിലും എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story