കൊച്ചി: വിലക്ക് നീക്കാന്‍ ബി.സി.സി.ഐയുടെ ‘കാരുണ്യം’ നീളുമെന്നുറപ്പായതോടെ സര്‍ഗാത്മകതയുടെ ക്രീസിലിറങ്ങാന്‍ ശ്രീശാന്ത് തീരുമാനിച്ചു. പൂജാ ഭട്ടിന്‍െറ ബോളിവുഡ് ചിത്രം ‘കാബറെ’ക്കു പിന്നാലെയാണ് ശ്രീശാന്ത് ബഹുഭാഷാ ചിത്രത്തില്‍ നായകനാകുന്നത്. സന ക്രിയേഷന്‍സിന്‍െറ ബാനറില്‍ സനയാദി റെഡ്ഡി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് നിര്‍മിക്കുന്ന ഒരു ക്രിക്കറ്ററുടെ പ്രണയ കഥ പറയുന്ന ചിത്രത്തിലാണ് നായകനാകുന്നത്.
അടുത്ത മാസം ഷൂട്ടിങ് തുടങ്ങുന്ന ഈ ചിത്രം ഒരേസമയം തെലുങ്കിലും തമിഴിലും മലയാളത്തിലും എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സനയാദി റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 ഇന്ത്യന്‍ ഭാഷകളിലേക്ക് ഇത് മൊഴിമാറ്റുകയും ചെയ്യും. ‘കാബറെ’യില്‍ വില്ലന്‍ വേഷമാണ് ശ്രീക്ക്. ചിത്രത്തിന്‍െറ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി ശ്രീശാന്ത് പറഞ്ഞു. ഈ മാസം തന്നെ അടുത്ത ഷെഡ്യൂള്‍ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.