നെടുമങ്ങാട്: കണ്ടെയിൻമൻെറ് സോണിൽനിന്ന് വന്ന ബന്ധുക്കളുമായി അടുത്തിടപഴകിയ ചെയർമാനും അധികൃതരും ക്വാറൻറീനിൽ പോകണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നടത്തുന്ന റിലേ സമരത്തിനിടെ നഗരസഭാ കൗൺസിലറും മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറുമായ എൻ. ഫാത്തിമയുടെ കാലിലേക്ക് സി.പി.എം കൗൺസിലർ ഇരുചക്രവാഹനമോടിച്ചു കയറ്റി. നെടുമങ്ങാട് പൊലീസിൻെറ സാന്നിധ്യത്തിലാണ് കൗൺസിലറെ ആക്രമിച്ചതും അസഭ്യം പറഞ്ഞതെന്നും ഫാത്തിമ പറഞ്ഞു. കാലിന് ഗുരുതര പരിക്കേറ്റ ഫാത്തിമ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. നഗരസഭയിൽ നടക്കുന്ന ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്നവരെ കായികമായി നേരിടാനാണ് ഭാവമെങ്കിൽ സമരം ശക്തമായി തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. വനിതാ കൗൺസിലറെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കൗൺസിലർക്കെതിരെ കേസെടുക്കണമെന്ന് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.