തിരുവനന്തപുരം: ജില്ലയിൽ പുതുതായി 1733 പേർകൂടി രോഗനിരീക്ഷണത്തിലായി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ എണ്ണം 3924 ആയി. ഇതിൽ 3687 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലാണ്. ശനിയാഴ്ച 1446 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 15പേരും ജനറൽ ആശുപത്രിയിൽ ആറും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ രണ്ടും എസ്.എ.ടിയിൽ നാലും വിവിധ സ്വകാര്യ ആശുപത്രികളിൽ 10 പേരും ഉൾപ്പെടെ 37 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 200 പേരെ താമസിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ലഭിച്ച 68 പരിശോധനഫലങ്ങൾ നെഗറ്റിവാണ്. തമിഴ്നാട്ടിൽനിന്ന് വന്ന അമ്മക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇരുവരുടെയും ഫലം നെഗറ്റിവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 6938 വാഹനങ്ങളിലെ 11,566 യാത്രക്കാരെ സ്‌ക്രീനിങ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.