വണ്ടിത്താവളം: പള്ളിമൊക്കില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി സ്വദേശികളായ അബ്ദുല്‍ റഹീമിന്‍െറ മകന്‍ അബ്ദുല്‍ സമീര്‍ (55), കോട്ടൂര്‍ മീരാന്‍െറ മകന്‍ യൂസുഫ് (33), ലോറി ഡ്രൈവര്‍ നാരായണന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. കാറിനകത്ത് അകപ്പെട്ടവരെ സമീപവാസികളാണ് പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ചത്. സംഭവസമയത്ത് ചാറ്റല്‍മഴയുണ്ടായിരുന്നു. മധുരയില്‍നിന്ന് എറണാകുളത്തേക്ക് ഒഴിഞ്ഞ സിലിണ്ടറുമായി വന്ന ലോറിയും പുതുനഗരത്തുനിന്ന് വണ്ടിത്താവളം ഭാഗത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ലോറിയുടെ മുന്‍ ചക്രങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ ഊരിത്തെറിച്ചു. കാര്‍ പൂര്‍ണമായി തകര്‍ന്നു. ഫയര്‍ഫോഴ്സ് ജീവനക്കാരും പൊലീസും സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.