തിരുവമ്പാടി: കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചില്‍ അഗ്നിബാധയില്‍ നാശനഷ്ടം. ക്രിസ്മസ് ദിനത്തില്‍ ഉച്ചക്ക് ഒന്നരയോടെയായിരുന്നു പള്ളിയില്‍ തീപടര്‍ന്നത്. അഗ്നിബാധയില്‍ അള്‍ത്താരയുടെ ഒരുഭാഗം കത്തിനശിച്ചു. സെബാസ്ത്യനോസിന്‍െറ തിരുസ്വരൂപവും ഫര്‍ണിചറും അഗ്നിക്കിരയായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സമീപത്തെ സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ എന്‍.എസ്.എസ് ക്യാമ്പിലുള്ള വിദ്യാര്‍ഥികളാണ് പള്ളിയില്‍നിന്ന് പുകയുയരുന്നത് കണ്ടത്. മുക്കത്ത് നിന്നത്തെിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. താമരശ്ശേരി സി.ഐ കെ. സുഷീര്‍, തിരുവമ്പാടി എസ്.ഐ എം. സനല്‍രാജ് എന്നിവര്‍ സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. അഗ്നിബാധയുടെ കാരണം വ്യക്തമല്ളെന്നും അന്വേഷണം നടക്കുകയാണെന്നും സി.ഐ കെ. സുഷീര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ചര്‍ച്ചിലെ അഗ്നിബാധ സംബന്ധിച്ച് ശാസ്ത്രീയ അന്വേഷണം വേണമെന്ന് താമരശ്ശേരി രൂപത വക്താവ് ഫാ.അബ്രഹാം കാവില്‍ പുരയിടത്തില്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ പള്ളി സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.