കോഴിക്കോട്: സയമപരിധി കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ടിട്ടും ജപ്പാന്‍ കുടിവെള്ളപദ്ധതി ലക്ഷ്യത്തിലത്തെിയില്ല. കരാറുകാരുടെ അനാസ്ഥകാരണം 40 ശതമാനം പണികള്‍ മാത്രമാണ് പൂര്‍ത്തിയായതെന്നും ഇനി പുതിയ കരാറുകാരെ ഏല്‍പിക്കേണ്ട അവസ്ഥയാണെന്നും ജിക്ക, വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. 2013 ജൂലൈയിലായിരുന്നു പദ്ധതി പൂര്‍ത്തിയാകേണ്ടിയിരുന്നത്. ഇതുവൈകി രണ്ടു വര്‍ഷം പിന്നിട്ട് 2015 ഫെബ്രുവരി 27നാണ് ഉദ്ഘാടനം ചെയ്തത്. 12.08 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നരീതിയില്‍ പെരുവണ്ണാമൂഴിയില്‍നിന്ന് പ്രതിദിനം 174 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. കോഴിക്കോട് കോര്‍പറേഷനിലെയും ബാലുശ്ശേരി, നരിക്കുനി, നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി എന്നീ 13 പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കാണ് പദ്ധതിയില്‍നിന്ന് വെള്ളം ലഭിക്കേണ്ടത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് 10 മാസം പിന്നിടുമ്പോഴും കോര്‍പറേഷന്‍ പരിധിയില്‍പോലും കുടിവെള്ളവിതരണം പൂര്‍ത്തിയായിട്ടില്ല. 1862 കി.മീ പൈപ്പുകളാണ് വലിക്കേണ്ടതെങ്കിലും 1200 കി.മീ ഭാഗത്തുമാത്രമാണ് പൈപ്പുകളത്തെിയത്. ഇവയില്‍തന്നെ പലഭാഗത്തും കണക്ഷന്‍ പൈപ്പുകള്‍ ഇട്ടിട്ടില്ല. നൂറുകിലോമീറ്ററില്‍ മാത്രമാണ് പൂര്‍ണമായി ഉപയോഗയോഗ്യമായത്. 174 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ഉദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോള്‍ 40 ദശലക്ഷം വെള്ളമാണ് വിതരണം ചെയ്യുന്നത്. മലാപ്പറമ്പ്, പൊറ്റമ്മല്‍, ബാലമന്ദിരം എന്നിവിടങ്ങളിലെ സംഭരണികളിലൂടെ മാത്രമാണ് ഇപ്പോള്‍ ജലവിതരണം. ഇതിനു പുറമേ, 17 ജലസംഭരണികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇവയിലേക്കുള്ള കണക്ഷന്‍ പൈപ്പുകളുടെ പ്രവൃത്തി നടക്കാത്തതാണ് പ്രശ്നം. 2010ല്‍ പണിതീര്‍ക്കണമെന്ന വ്യവസ്ഥയില്‍, ചെന്നൈ ആസ്ഥാനമായ ഇ.പി.സി. ശ്രീറാമിനാണ് കരാര്‍ നല്‍കിയത്. പണി തീരാത്തതിനാല്‍ പിന്നീട് ആറാറു മാസം കരാര്‍ നീട്ടുകയായിരുന്നു. 2015 ജൂലൈ ആയിരുന്നു അവസാന കാലാവധി. ഇതും പിന്നിട്ടതോടെ കണ്‍സല്‍ട്ടന്‍സി കമ്പനിയായ ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോഓപറേഷന്‍ ഏജന്‍സി പ്രവര്‍ത്തനം നിലച്ച നിലയിലാണ്. ഇപ്പോഴത്തെ കമ്പനിയെ മാറ്റി പതിയ കരാര്‍ നല്‍കണമെന്ന് ജിക്ക സര്‍ക്കാറിന് പ്രപോസല്‍ നല്‍കിയിരുന്നെങ്കിലും കരാര്‍ കമ്പനി സമയം നീട്ടിച്ചോദിക്കുകയായിരുന്നു. പുതിയ കമ്പനിയെ നിയമിക്കുമ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ അടക്കം പുതുതായി നടത്തേണ്ടിവരും. പുതിയ എസ്റ്റിമേറ്റ് തുകയില്‍ വന്‍ വര്‍ധന വരും. ഇത് സര്‍ക്കാറിന് അധികബാധ്യതയുണ്ടാക്കും. ഈ സാഹചര്യത്തില്‍ ജപ്പാന്‍കമ്പനിയുടെ കണ്‍സല്‍ട്ടന്‍സി നിര്‍ത്തലാക്കി, പദ്ധതിക്ക് വാട്ടര്‍ അതോറിറ്റി നേരിട്ട് നേതൃത്വം നല്‍കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കോര്‍പറേഷന്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ ജപ്പാന്‍ കുടിവെള്ളമത്തൊന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.