കായംകുളം-പുനലൂര്‍ പാതയില്‍ അപകടം പതിവായി

പത്തനാപുരം: കായംകുളം-പുനലൂര്‍ പാതയില്‍ അപകടങ്ങള്‍ പതിവാകുന്നു. പത്തനാപുരം കല്ലുംകടവ് മുതല്‍ പുതുവല്‍ വരെയുള്ള ഭാഗത്താണ് അപകടങ്ങള്‍ ഏറെ. പത്തനാപുരം മുതല്‍ അടൂര്‍ വരെ 14 കിലോമീറ്ററാണ് പാത. കഴിഞ്ഞവര്‍ഷം അവസാനമാണ് കെ.എസ്.ടി.പി.എ പാത ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കിയത്. എന്നാല്‍, കൊടുംവളവുകള്‍ കൂടുതലുള്ള പാതയില്‍ സൂചനാബോര്‍ഡുകളോ ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. ഒരു വര്‍ഷത്തിനകം നാല്‍പതോളം അപകടങ്ങളാണ് ഉണ്ടായത്. മൂന്ന് പേര്‍ മരിക്കുകയും അറുപതിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും പുതുവല്‍ മുതല്‍ കല്ലുംകടവ് വരെയുള്ള നാല് കിലോമീറ്റര്‍ ഭാഗത്തെ വളവുകള്‍ നേരെയാക്കാനോ ഹംബുകള്‍ സ്ഥാപിക്കാനോ അധികൃതര്‍ തയാറാകുന്നില്ല. കഴിഞ്ഞദിവസം തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ബസ് അപകടത്തില്‍പെട്ടതാണ് അവസാന സംഭവം. ഇതോടെ പാതയില്‍ ഡിവൈഡറുകളും വേഗതാ നിയന്ത്രണ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.