കൊച്ചി: ജല അതോറിറ്റിയിലെ മെയിൻറനൻസ് കരാറുകാരൻ അനീർ, പ്രോജക്ട് കോൺട്രാക്ടർ ഷാജി കെ.മാത്യു എന്നിവർക്കെതിരെ നട ന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷനുകീഴിൽ എറണാകുളം, ഇടുക്കി ജില്ലകളിലെ കരാറുകാർ ചൊവ്വാഴ്ച സൂചന പണിമുടക്ക് നടത്തും. വ്യാഴാഴ്ച വാട്ടർ അതോറിറ്റി എറണാകുളം ചീഫ് എൻജിനീയറുടെ ഓഫിസിനു മുന്നിൽ ധർണ നടത്താനും അസോസിയേഷൻ. തീരുമാനിച്ചു. കടവന്ത്ര സുഭാഷ്ചന്ദ്ര ബോസ് റോഡിൽ പൈപ്പ് ലൈൻ അറ്റകുറ്റപ്പണി ചെയ്തതിനെ തുടർന്നാണ് ഇരുവരെയും കടവന്ത്ര എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കേസ് ചാർജ് ചെയ്തത്. അനുവാദമില്ലാതെ റോഡ് വെട്ടിപ്പൊളിച്ചുവെന്നായിരുന്നു കേസ്. എന്നാൽ, കോർപറേഷെൻറയും പൊലീസിെൻറയും അനുമതിയോടെ കോർപറേഷൻ കൗൺസിലർ, ജല അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അറ്റകുറ്റപ്പണി . ഇവരോടൊപ്പം കേസിലുൾപ്പെട്ട ഉദ്യോഗസ്ഥരെ പിന്നീട് വിട്ടയച്ചതായും അസോസിയേഷൻ ആരോപിച്ചു. കരാറുകാർക്കെതിരെ പൊലീസ് നടപടിയെടുത്തതിലും ഈ വിഷയത്തിൽ വാട്ടർ അതോറിറ്റി കാണിക്കുന്ന നിരുത്തരവാദിത്തത്തിനെതിരെയുമാണ് പ്രക്ഷോഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.