പടന്ന: കാവുന്തല പള്ളിക്ക് സമീപത്തെ പഞ്ചായത്ത് തോട് കൈയേറി സ്വകാര്യവ്യക്തി ചുറ്റുമതില്‍ കെട്ടിയതായി ആരോപണം. നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ പഞ്ചായത്ത് അധികൃതര്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തുടര്‍ച്ചയായി വന്ന പെരുന്നാള്‍, ഓണം അവധി ദിവസത്തിന്‍െറ മറവില്‍ മതില്‍ പൂര്‍ത്തിയാക്കിയെന്നാണ് ആരോപണം. വില്ളേജ് സ്കെച്ച് ഹാജരാക്കി സ്ഥലം തിട്ടപ്പെടുത്തി മാത്രമേ പണി നടത്താന്‍ പാടുള്ളൂവെന്ന് അറിയിച്ചിരുന്നതായി പഞ്ചായത്ത് സെക്രട്ടറി പറയുന്നു. ചുറ്റുമതില്‍ കെട്ടിയതോടെ പഞ്ചായത്ത് അധീനതയിലുള്ള പമ്പ്ഹൗസ് സ്വകാര്യവ്യക്തിയുടെ പറമ്പിനകത്തായി. സ്റ്റോപ് നോട്ടീസ് കൊടുക്കാനുള്ള നടപടി ആരംഭിച്ചുവെന്നും തോട് കൈയേറിയതായി തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.