കാസര്‍കോട്: വിദ്യാര്‍ഥികള്‍ക്ക് യാത്രാ ആനുകൂല്യം നിഷേധിക്കുന്ന സ്വകാര്യബസുകള്‍ തടയാന്‍ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്കൂള്‍ തുറന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിദ്യാര്‍ഥികള്‍ക്ക് യാത്രാ പാസുകള്‍ നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ജൂണ്‍ 30 വരെ വിദ്യാര്‍ഥികള്‍ക്ക് കോളജ് ഐ.ഡി കാര്‍ഡിന്‍െറ അടിസ്ഥാനത്തില്‍ യൂനിഫോം ഉള്ളവര്‍ക്ക് പാസ് അനുവദിക്കണമെന്നാണ് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിന്‍െറ തീരുമാനം. ആര്‍.ടി.ഒയും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്ത യോഗത്തിന്‍െറ തീരുമാനം ചില ബസ് ഉടമകളും ജീവനക്കാരും അട്ടിമറിക്കുകയാണെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയും ഫുള്‍ ടിക്കറ്റ് വാങ്ങിക്കുകയും ചെയ്യുന്നു. ആര്‍.ടി.ഒയോട് പരാതി പറഞ്ഞിട്ടും ഇടപെടാന്‍ തയാറാകുന്നില്ളെന്നാണ് ആക്ഷേപം. യാത്രാ ആനൂകൂല്യം നിഷേധിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്ന് ജില്ലാ സെക്രട്ടറി ബി. വൈശാഖ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.