കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ 10ാം പ്രതിയും പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യയുമായ സൂഫിയ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. ബംഗളൂരുവില്‍ കഴിയുന്ന മഅ്ദനിയെ പരിചരിക്കാന്‍ പോകാനാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി അനുമതി നല്‍കിയത്. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൂഫിയ കോടതിയെ സമീപിച്ചത്. നേരത്തേ എറണാകുളം ജില്ല കോടതിയാണ് ഈ വ്യവസ്ഥ നിഷ്കര്‍ഷിച്ചത്. എന്‍.ഐ.എ എതിര്‍ത്തതിനാല്‍ ഈ വ്യവസ്ഥ റദ്ദാക്കാന്‍ കോടതി തയാറായില്ല. പകരമാണ് ബംഗളൂരുവില്‍ പോകാന്‍ സ്ഥിരമായി അനുമതി നല്‍കിയിരിക്കുന്നത്. പോകുന്നതിന് മുമ്പ് കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. കൂടാതെ, ബംഗളൂരുവിലെ സിദ്ധാപുര പൊലീസ് സ്റ്റേഷനില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഹാജരാവണം എന്നിവയാണ് വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.