വേളി ടൂറിസ്റ്റ് വില്ലേജിൽ 56 കോടിയുടെ വികസന പദ്ധതികൾ

തിരുവനന്തപുരം: 56 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് വേളിയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേളി ടൂറിസം വില്ലേജിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുകയാണ്. സന്ദർശകരുടെ ആവശ്യങ്ങൾക്കനുസൃതമായി 3.60 കോടി രൂപ ചെലവഴിച്ചുള്ള ടൂറിസം ഫെസിലിറ്റി സൻെറർ, 9.98 കോടി രൂപയുടെ കൺെവൻഷൻ സൻെറർ, അനുബന്ധ സൗകര്യവികസനത്തിന് 7.85 കോടിയുടെ പദ്ധതി എന്നിവയും നടപ്പാക്കും. 9.50 കോടി രൂപ ചെലവിൽ പ്രധാന പാർക്കിനോട് ചേർന്ന് ആർട്ട് കഫെ സ്ഥാപിക്കും. ഡിജിറ്റൽ മ്യൂസിയം ഉൾപ്പെെട സൗകര്യങ്ങളാണ് ഇതോടൊപ്പം ഉണ്ടാവുക. വേളിയിൽ തന്നെ അർബൻ വെറ്റ്‌ലാൻഡ് നേച്ചർ പാർക്കും വരികയാണ്. ടൂറിസ്റ്റ് വില്ലേജിന് എതിർവശമുള്ള 10 ഏക്കറോളം പ്രദേശത്താണ് പ്രകൃതി സംരക്ഷണം കൂടി ലക്ഷ്യമാക്കുന്ന പദ്ധതി രൂപകൽപന ചെയ്യുന്നത്. അർബൻ-ഇക്കോ പാർക്കുകളും ഇവിടെ തുടങ്ങുന്നു. ആംഫി തിയറ്റർ ഉൾപ്പെെട സംവിധാനങ്ങൾക്കായി 4.99 കോടി രൂപ അനുവദിച്ചു. തീരപാത വികസനത്തിന് 4.78 കോടി രൂപയുടെ പദ്ധതിയുണ്ട്. കുട്ടികളുടെ പാർക്കിൻെറ നവീകരണം പൂർത്തിയായി. നീന്തൽക്കുളവും പാർക്കും നവീകരിക്കാനും അനുമതി നൽകി. കാനായി കുഞ്ഞിരാമൻ നിർമിച്ച കലാവിസ്മയമായ ശംഖ് സംരക്ഷിക്കുന്നതിൻെറയും പരിസരത്ത് സൗരോർജ വിളക്ക് സ്ഥാപിക്കുന്നതിൻെറയും പ്രവൃത്തികൾ പൂർത്തിയായി. വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ മൂന്ന് സ്പീഡ് ബോട്ട്, അഞ്ച് പെഡൽ ബോട്ട്, ഒരു സഫാരി ബോട്ട്, 100 ലൈഫ് ജാക്കറ്റുകൾ എന്നിവ വാങ്ങും. കെ.ടി.ഡി.സിയുടെ ഫണ്ട് വിനിയോഗിച്ച്് 50 ലൈഫ് ബോയ് വാങ്ങി. ഫ്ലോട്ടിങ് റസ്റ്റോറൻറ് 70 ലക്ഷം രൂപ ചെലവാക്കി നവീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.