കമ്പ്യൂട്ടർ ബാബയുടെ ആശ്രമം പൊളിച്ചുനീക്കി

കൈയേറിയതെന്ന് അധികൃതർ ഇന്ദോർ: കമ്പ്യൂട്ടർ ബാബ എന്ന സ്വയംപ്രഖ്യാപിത ആൾദൈവം നാംദേവ് ത്യാഗിയുടെ ആശ്രമം മധ്യപ്രദേശ് സർക്കാർ പൊളിച്ചുനീക്കി. കൈയേറ്റം ആരോപിച്ചാണ് നടപടി. കരുതൽ നടപടിയായി ത്യാഗി ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തശേഷമാണ് ആശ്രമം പൊളിച്ചത്. ശിവ്‌രാജ് സിങ് ചൗഹാൻ നയിച്ച ബി.ജെ.പി മുൻ മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു നാംദേവ്. പിന്നീട് പാർട്ടിയുമായി തെറ്റി. കമൽനാഥ് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തെ നദി സംരക്ഷണ ട്രസ്റ്റ് ചെയർമാനാക്കി. കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു നാംദേവിൻെറ പിന്തുണ. ഇന്ദോറിലെ ജംപൂർദി ഹാപ്സിക്കു സമീപത്തെ പ്രാന്തപ്രദേശത്താണ് ആശ്രമം ഉള്ളത്. 80 കോടി വിലവരുന്ന 40 ഏക്കറിലാണ് ആശ്രമം. ഇതിനു സമീപത്തെ രണ്ട് ഏക്കറോളം റവന്യൂ ഭൂമിയിലെ കൈയേറ്റവും അനധികൃത നിർമാണവുമാണ് പൊളിക്കലിലേക്കു നയിച്ചതെന്നാണ് അധികൃതരുടെ വാദം. സ്വയം പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് 2000 രൂപ പിഴയിട്ടിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പൊളിച്ചത്. പ്രദേശത്ത് കനത്ത പൊലീസ് കാവലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.