പാറശ്ശാല: കേരള സംസ്ഥാന ഭാഗ്യക്കുറി ഭാഗ്യനമ്പര്‍ വ്യാജമായി പതിച്ച് പണം തട്ടിയെടുക്കുന്ന വിരുതനെ പാറശ്ശാല പൊലീസ് പിടികൂടി. തമിഴ്‌നാട് കന്യാകുമാരി വിളവന്‍കോട് സ്വദേശി സെയ്തലി (38)യെയാണ് പിടികൂടിയത്. ശനിയാഴ്ച ലോട്ടറി വില്‍പനക്കാരനായ പ്ലാമൂട്ടുക്കട സ്വദേശിയായ മഹേഷിന് നമ്പര്‍ വ്യാജമായി പതിച്ച ടിക്കറ്റ് കൈമാറുകയുമായിരുന്നു. ആറുമാസം മുമ്പത്തെ ഭാഗ്യനമ്പര്‍ പതിച്ച് 5000 രൂപ സമ്മാനമുള്ളതായി കാട്ടി 2500 രൂപ കൈപ്പറ്റുകയും ബാക്കി വന്നതുകക്ക് ടിക്കറ്റുകള്‍ വാങ്ങി മുങ്ങുകയായിരുന്നു. സമാനമായ രീതിയില്‍ ഇയാള്‍ കഴിഞ്ഞ ദിവസം ഉദിയന്‍കുളങ്ങരയില്‍ എത്തി വീണ്ടും തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ സംശയം തോന്നിയ ഏജൻറുമാർ ഇയാളെ തടഞ്ഞുെവച്ച് പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി ഏജൻറുമാരാണ് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍, വാദികളുടെ മൊഴിെയടുക്കാതെ ഏജൻറുമാരെ മണിക്കൂറുകള്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിരുന്നതായി ആക്ഷേപമുണ്ട്. sayyathale ചിത്രം: പിടിയിലായ പ്രതി സെയ്തലി (38)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.