തിരുവനന്തപുരം: നഗരത്തിൽ മയക്കുഗുളികകളും കഞ്ചാവും വിറ്റ രണ്ടുപേരെ പിടികൂടിയെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. കുമാരപുരം ആവണത്ത് വിളാകം വീട്ടിൽ കൃഷ്ണദാസ് (29), പാൽക്കുളങ്ങര തേങ്ങപ്പുര ലെയിന്‍ ലക്ഷ്മിവിളാകം ശിവകൃപവീട്ടില്‍ ശംഭുദേവ് (27)എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് വിൽപനക്ക് കൊണ്ടുവന്ന 70 നൈട്രോസൺ ഗുളികകളും കഞ്ചാവ് പൊതികളും പിടിച്ചെടുത്തു. ആശുപത്രികളിൽനിന്ന് ഒ.പി ടിക്കറ്റെടുത്ത് മാനസികവിഭ്രാന്തിയുള്ള രോഗികൾക്ക് നൽകുന്ന മയക്കുമരുന്ന് ഇനത്തിൽെപട്ട നൈട്രാസെപ്പാം ഗുളികകളുടെ വ്യാജ കുറിപ്പടി തയാറാക്കി മെഡിക്കൽ സ്റ്റോറുകളിൽനിന്ന് വാങ്ങിയാണ് ഇവർ വിൽപന നടത്തുന്നത്. കോളജ് വിദ്യാർഥികളും യുവാക്കളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് പ്രധാന ഉപഭോക്താക്കൾ. ഡെപ്യൂട്ടി കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആക്കുളം നാറ്റ്പാക്കിനു സമീപത്തുനിന്ന് പ്രതികളെ പിടികൂടിയത്. മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, രാമചന്ദ്രന്‍, എ.എസ്.ഐ സാബു, സി.പി.ഒമാരായ മനു, ശ്രീനിവാസൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.