തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയ സംസ്ഥാന ഭാരവാഹികളെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് മറിക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാലിൻെറ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.എം. ബാലു ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അബീഷ്, നേമം ബ്ലോക്ക് പ്രസിഡൻറ് വിപിൻ നേമം, മലയിൻകീഴ് ഷാജി, രാജാജി മഹേഷ്, പ്രക്ഷോഭ്, ആൻറണി ഷിബു, അനു കഴക്കൂട്ടം എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം മാർച്ച് നടത്തിയ സംസ്ഥാന ഭാരവാഹികളായ എൻ.എസ്. നുസൂർ, സുധീർഷാ പാലോട്, ഷജീർ നേമം, അരുൺ രാജ്, കിരൺ ഡേവിഡ് എന്നിവർക്കെതിരെയാണ് പൊലീസ് നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.